SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Bharadwaja.jpg
Bharadwaja, a painting by Company School .
ക­ടം­കൊ­ണ്ടു കി­ട്ടി­യ മുതൽ
കെ. സു­കു­മാ­രൻ, ബി. എ.

(മി­സ്റ്റർ എം. ക­ണ്ണൻ­മേ­നോൻ എഴുതി വ­ച്ച­തു്.)

ഞാൻ പാ­ഞ്ഞു. ന­രി­യെ­ക്ക­ണ്ടാൽ­ക്കൂ­ടി പാ­യാ­ത്ത ഞാ­നാ­ണു്. പി­ശാ­ചി­നെ ക­ണ്ടാൽ­ക്കൂ­ടി തെ­റ്റാ­ത്ത ഞാ­നാ­ണു്. എ­ന്നി­ട്ടെ­ന്തു­വേ­ണ്ടു. ക­ട­ക്കാ­ര­നെ ക­ണ്ടാ­ലാ­രാ­ണു് പാ­യാ­ത്ത­തു്. നാ­ല­ഞ്ചു­മാ­സം മ­യ്യ­ഴി­യിൽ താ­മ­സി­ച്ചു. സം­ഗ­തി­വ­ശാൽ ഒ­രി­ക്കൽ ത­ല­ശ്ശേ­രി­യിൽ­ത്ത­ന്നെ വ­രേ­ണ്ടി­വ­ന്നു. നേരം സ­ന്ധ്യ മ­യ­ങ്ങി­യ­തേ ഉള്ളൂ. എന്നെ ആരും കാ­ണ­ല്ലേ എന്നു നേർ­ന്നു­ങ്കൊ­ണ്ടു ഞാൻ വ­രി­ക­യാ­യി­രു­ന്നു. വ­ണ്ടി­ത്താ­വ­ള­ത്തി­ന്റെ അ­ടു­ക്കെ എ­ത്തി­യ­പ്പോ­ഴാ­ണു് ആ താ­ടി­ക്കാ­രൻ മൂ­സ്സാ­ഹ­യേ­യും ശി­പാ­യി­യേ­യും ക­ണ്ട­തു. അ­ദ്ദേ­ഹ­ത്തി­ന്നു കൊ­ടു­പ്പാ­നു­ണ്ടാ­യി­രു­ന്ന­തു അ­ഞ്ഞൂ­റും പ­ലി­ശ­യു­മാ­യി­രു­ന്നു. പണം വാ­ങ്ങു­മ്പോൾ ഞാൻ ത­ട്ടി­മൂ­ളി­ച്ച ലോ­ഹ്യ­ങ്ങ­ളും പ്ര­തി­ജ്ഞ­ക­ളും കേ­ട്ട­പ്പോൾ അ­ഞ്ഞൂ­റി­നു പകരം ആയിരം ചോ­ദി­ക്കാ­ത്ത­തെ­ന്തെ­ന്നു് അ­ദ്ദേ­ഹം ക്ലേ­ശി­ച്ചു. അവധി അ­ടു­ത്ത­പ്പോൾ ഞാൻ ചൊ­രി­ഞ്ഞു­വി­ട്ട ഒ­ഴി­ക­ഴി­വു­കൾ അ­ദ്ദേ­ഹ­ത്തെ കോ­ട­തി­യിൽ പ്ര­വേ­ശി­പ്പി­ച്ചു. ഞാൻ കടം സ­മ്മ­തി­ച്ചു. കോടതി വി­ധി­ച്ചു ഞാ­നൊ­ളി­ച്ചു. ക­ടം­കൊ­ണ്ടു­ഴ­ലു­ന്ന കൂ­ട്ട­രു­ടെ ര­ക്ഷാ­സ്ഥ­ല­മാ­യ മ­യ്യ­ഴി­യിൽ ക­ട­ന്നു­കൂ­ടി ഒരു ദീർ­ഘ­ശ്വാ­സം ക­ഴി­ച്ചു. ഗു­രു­വാ­യൂ­രേ­കാ­ദ­ശി­ക്കു ത­ല്ലു­കി­ട്ടി­യ­പ്പോൾ പ­ണ്ടൊ­രാൾ നി­ല­വി­ളി­ച്ച­പോ­ലെ ഞാനും ഒരു ത­റ­വാ­ട്ടു­കാ­ര­നാ­ണു് എ­ന്നു് എ­നി­ക്കും പറയാം. പ­ത്തു­പ­തി­നാ­യി­രം ഉ­റു­പ്പി­ക കാ­ലാ­നു­ഭ­വ­മു­ള്ള ത­റ­വാ­ടു­മാ­ണു്. ഞാൻ അ­ടു­ത്ത അ­ന­ന്തി­ര­വ­നു­മാ­ണു്. കാ­ര­ണ­വ­രും ഞാനും വലിയ വി­രോ­ധ­ത്തി­ലാ­ണു്. കാ­ര­ണ­വർ­ക്കും എ­നി­ക്കും ത­മ്മിൽ സി­ദ്ധാ­ന്തം ഉ­ണ്ടാ­ക്കി­ത്തീർ­ത്ത­തു എന്റെ പ­ര­മ­ശ­ത്രു­വാ­യ ക­റു­മ്പാ­ല കൃ­ഷ്ണ­ക്കു­റു­പ്പാ­ണു്. അ­വ­ന്റെ ഉ­പ­ദേ­ശ­പ്ര­കാ­രം കാ­ര­ണ­വ­രു­ടെ ഭാ­ര്യ­യു­ടെ ജ്യേ­ഷ്ഠ­ത്തി­യു­ടെ മകളെ, ആ കാണാൻ കോ­ല­മി­ല്ലാ­ത്ത കാർ­ത്താ­യി­നി­ക്കു­ട്ടി­യെ, വി­വാ­ഹം ക­ഴി­പ്പാൻ എ­ത്ര­ത­ന്നെ കാ­ര­ണ­വർ നി­ഷ്കർ­ഷി­ച്ചി­ട്ടും ഞാൻ കൂ­ട്ടാ­ക്കി­യി­ല്ല. കു­റു­പ്പി­ന്റെ ഏ­ഷ­ണി­കേ­ട്ടി­ട്ടു ത­റ­വാ­ട്ടിൽ­നി­ന്നു എ­നി­ക്കു ന്യാ­യ­മാ­യ സാ­പ്പാ­ടും­കൂ­ടി കി­ട്ടാ­താ­യി. കാ­ര­ണ­വർ­ക്കു പ്രാ­യ­വും കുറെ ആയി. ക്ഷ­യ­രോ­ഗം­കൊ­ണ്ടു ദിവസം തോറും ശ­രീ­ര­പു­ഷ്ടി കു­റ­ഞ്ഞു­വ­രു­ന്ന കാ­ര­ണ­വ­രെ ക­ണ്ട­പ്പോൾ എ­നി­ക്കു അ­ന്ന­ത്തേ വെ­റു­പ്പു­കൊ­ണ്ടു പുറമേ സ­ങ്ക­ട­വും ഉ­ള്ളിൽ സ­ന്തോ­ഷ­വു­മു­ണ്ടാ­യി. അ­ടു­ത്ത കാ­ല­ത്തി­നു­ള്ളിൽ കാ­ര­ണ­വ­രാ­കു­മ­ല്ലോ എന്ന ആ­ശ്വാ­സ­ത്തി­ന്മേൽ ന­ട­ന്നു­തു­ട­ങ്ങി­യ­പ്പോൾ കുറേ ച­ങ്ങാ­തി­ക­ളും കുറേ ക­ട­ങ്ങ­ളും ഇ­ത്തി­ക്ക­ണ്ണി­പോ­ലെ എന്നെ ബാ­ധി­ച്ചു. കാ­ര­ണ­വ­രു­ടെ രോ­ഗ­ത്തി­ന്നു ക്ഷ­യ­വും ദേ­ഹ­ത്തി­ന്നു പു­ഷ്ടി­യും വെ­ച്ചു­തു­ട­ങ്ങി­യ­പ്പോൾ എന്റെ ക്ലേ­ശ­ത്തി­ന്നു പു­ഷ്ടി­യും മോ­ഹ­ത്തി­ന്നു ക്ഷ­യ­വും ഉ­ണ്ടാ­യി. ക­ട­ക്കാ­രൊ­ക്കെ എന്റെ അ­വ­ധി­യാ­ച­ന പ്ര­മാ­ണി­ക്കാ­താ­യി. പലരും വിധി സ­മ്പാ­ദി­ച്ചു. ആ­പ­ത്തു­കൾ വ­രു­ന്നേ­ര­മൊ­ന്നി­ച്ചു് എന്നു പ­റ­ഞ്ഞ­പോ­ലെ, ഞാൻ മ­യ്യ­ഴി­യിൽ എ­ങ്ങി­നെ ഓ­ടാ­തി­രി­ക്കും? നാ­ല­ഞ്ചു­മാ­സം ക­ഴി­ഞ്ഞ­പ്പോൾ­ത­ന്നേ ഞാൻ മ­ടു­ത്തു. ഒരു ച­ങ്ങാ­തി­യു­ടെ ഉ­പ­ദേ­ശ­പ്ര­കാ­രം കു­റു­പ്പി­ന്റെ സേവ എ­ങ്ങി­നെ­യെ­ങ്കി­ലും വി­ടുർ­ത്തി കാ­ര­ണ­വ­രോ­ടു ലോ­ഹ്യ­മാ­യി എന്റെ ക­ട­ങ്ങൾ തീർ­ത്തു­ത­രാൻ അ­പേ­ക്ഷി­ക്കാൻ വേ­ണ്ടി­യാ­ണു് ഞാൻ ആരും കാ­ണാ­തെ മ­യ്യ­ഴി­യിൽ­നി­ന്നു പു­റ­പ്പെ­ട്ടു ത­ല­ശ്ശേ­രി­യിൽ എ­ത്തി­ച്ചേർ­ന്ന­തു. മ­യ്യ­ഴി­യിൽ ഉ­ണ്ടാ­യി­രു­ന്ന കു­റു­പ്പി­ന്റെ ഒ­റ്റു­കാർ ഈ വിവരം കു­റു­പ്പി­നെ മുൻ­കൂ­ട്ടി അ­റി­യി­ച്ച­തും കു­റു­പ്പു ന­ഹ­യെ­ക്കൊ­ണ്ടു വാ­റ­ണ്ടെ­ടു­പ്പി­ച്ച­തും എ­നി­ക്ക­ന്നു വി­വ­ര­മു­ണ്ടാ­യി­രു­ന്നി­ല്ല. എ­ന്തി­നു പ­റ­യു­ന്നു വ­ണ്ടി­ത്താ­വ­ള­ത്തിൽ എ­ത്തി­യ­പ്പോ­ഴു­ണ്ടാ­യ എന്റെ ഒ­ന്നാ­മ­ത്തെ ക­ണി­യാ­ണു് നഹ. തോർ­ത്തു ത­ല­യിൽ­ക്കൂ­ടെ­യി­ട്ട എന്നെ നഹ തു­റി­ച്ചു നോ­ക്കു­ന്ന­തു ക­ണ്ട­പ്പോൾ ഞാൻ കുറെ ബ­ദ്ധ­പ്പെ­ട്ടു­ന­ട­ന്ന­തിൽ­പി­ന്നെ പാ­ഞ്ഞു. നഹയും ശി­പാ­യി­യും എന്റെ പി­മ്പെ ഓ­ടു­ന്നു­ണ്ടെ­ന്നു എ­നി­ക്കു തോ­ന്നി. ഞാൻ തി­രി­ഞ്ഞും മ­റി­ഞ്ഞും പാ­ഞ്ഞു. ഒ­ടു­വിൽ ഒരു പ­ടി­വാ­തിൽ ക­ട­ന്നു ഒരു വീ­ട്ടി­ലേ­ക്കു­ള്ള നീ­ള­മു­ള്ള നടയിൽ എത്തി. അ­പ്പോൾ മു­റ്റ­ത്തു കുറേ ധാ­രാ­ളം ആ­ളു­ക­ളു­ണ്ടാ­യി­രു­ന്ന­തി­നാൽ വല്ല കു­റി­ക്ക­ല്യാ­ണ­മോ മറ്റോ ആ­യി­രി­ക്കു­മെ­ന്നു കരുതി ഞാൻ ന­ട­യിൽ­നി­ന്നു പ­റ­മ്പ­ത്തു­കേ­റി വ­ട­ക്കോ­ട്ടു ന­ട­ന്നു ഒ­രേ­ട­ത്തു അ­മർ­ന്നു. ഞാൻ അവിടെ അ­മർ­ന്നു അ­ധി­ക­നേ­രം ക­ഴി­യും­മു­മ്പേ ന­ട­യിൽ­നി­ന്നു ര­ണ്ടാ­ളു­കൾ പ­റ­മ്പ­ത്തു കേറി എന്റെ നേർ­ക്കു വ­രു­ന്ന­തു­ക­ണ്ടു. ഇ­രു­ട്ടാ­യ­തു­കൊ­ണ്ടു ആളെ തി­രി­ച്ച­റി­വാൻ പാ­ടു­ണ്ടാ­യി­രു­ന്നി­ല്ല. ഒരു സമയം നഹയും ശി­പാ­യി­യു­മാ­യി­രു­ന്നേ­ക്കു­മോ എന്നു ഞാൻ ആ­ലോ­ചി­ച്ചു. ഞാൻ ഇ­രു­ന്നേ­ട­ത്തു­നി­ന്നു് മെ­ല്ലെ എ­ഴു­ന്നേ­റ്റു് ഒരു മൂ­ല­യ്ക്കു­ണ്ടാ­യി­രു­ന്ന പ­റ­ങ്കി­മാ­വി­ന്റെ ചോടെ ഒ­ളി­ച്ചു. ചു­റ്റും നിലം തൊ­ടു­ന്ന­തും ഇ­ല­ക­ളാൽ മൂ­ടി­യ­തു­മാ­യ കൊ­മ്പു­ക­ളു­ള്ള­തു­കൊ­ണ്ടു എന്നെ ആരും കാ­ണാ­നി­ട­യു­ണ്ടാ­ക­യി­ല്ല എന്ന ധൈ­ര്യം എ­നി­ക്കു­ണ്ടാ­യി­രു­ന്നു. എന്റെ നേരെ വ­ന്ന­വർ പ­റ­ങ്കി­മാ­വി­ന്റെ സമീപം വ­ന്നു­നി­ന്നു. പല വി­ഷ­യ­ങ്ങ­ളേ­പ്പ­റ്റി­യും സം­സാ­രി­ച്ചു. ഇ­വ­രു­ടെ ശബ്ദം കേ­ട്ട­പ്പോൾ ഞാൻ ഒന്നു ഞെ­ട്ടി. ഒരാൾ എന്റെ പ­ര­മ­ശ­ത്രു­വാ­യ കു­റു­മ്പാ­ല കൃ­ഷ്ണ­ക്കു­റു­പ്പും മ­റ്റേ­തു അ­യാ­ളു­ടെ ച­ങ്ങാ­തി­യാ­യ രാ­മൻ­നാ­യ­രു­മാ­യി­രു­ന്നു. ഇവർ പല വർ­ത്ത­മാ­ന­ങ്ങ­ളും പറഞ്ഞ കൂ­ട്ട­ത്തിൽ ഒ­ടു­വിൽ പ­റ­ഞ്ഞ­തു താഴെ എ­ഴു­തു­ന്നു.

രാ­മൻ­നാ­യർ:
ഇ­ന്ന­ലെ ഞാൻ നി­റ­ങ്കോ­ടി­ശ്ശ­ങ്ക­ര­മേ­നോ­നെ കാണാൻ പോ­യി­രു­ന്നു. അ­പ്പോൾ നി­ങ്ങൾ നാളെ സം­ബ­ന്ധം ക­ഴി­ക്കാ­നി­രി­ക്കു­ന്ന ആ യു­വ­തി­യെ­ക്ക­ണ്ടു. സാ­ക്ഷാൽ മ­ഹാ­ല­ക്ഷ്മി. ഇ­ങ്ങി­നെ­യൊ­രു സു­ന്ദ­രി­യെ മ­ല­യാ­ള­രാ­ജ്യ­ത്തു കാ­ണു­ക­യി­ല്ല. പണ്ടു വെ­ണ്മ­ണി ന­മ്പൂ­തി­രി­പ്പാ­ടു് പ­റ­ഞ്ഞ­പോ­ലെ ഞാൻ “നി­ല­വി­ട്ടൊ­ന്നു പ­ക­ച്ചു നി­ന്നു­പോ­യി”. അ­തി­ശ­യ­നി­റം. അ­തി­ശ­യ­സൗ­ന്ദ­ര്യം.
കു­റു­പ്പു:
സൗ­ന്ദ­ര്യം ജാ­സ്തി­യാ­കു­ന്ന­തു ഒരു നല്ല സി­ദ്ധി­യ­ല്ല.
രാ­മൻ­നാ­യർ:
എ­ന്തു­കൊ­ണ്ടു് ?
കു­റു­പ്പു:
എ­നി­ക്കു ശങ്ക തോ­ന്നി­പ്പോ­കു­ന്ന­തു അ­തു­കൊ­ണ്ടാ­ണു് സു­ന്ദ­രി­കൾ­ക്കു ന­ട­പ്പു­ദോ­ഷം നേ­രി­ടാൻ വളരെ എ­ളു­പ്പ­മാ­ണു്. പെ­ണ്ണു­ങ്ങ­ളെ വി­ശ്വ­സി­ക്കാ­മെ­ന്നു വ­ന്നാൽ­കൂ­ടി സു­ന്ദ­രി­ക­ളെ ഒ­രി­ക്ക­ലും വി­ശ്വ­സി­ച്ചു­കൂ­ടെ­ന്നാ­ണു് എന്റെ കാ­ര്യ­മാ­യ അ­ഭി­പ്രാ­യം.
രാ­മൻ­നാ­യർ:
ന­ട­പ്പു­ദോ­ഷം ഉണ്ടോ എന്നു എ­നി­ക്കു പറവാൻ ക­ഴി­ക­യി­ല്ല. പെ­ണ്ണു ക­ണ്ടാൽ അസ്സൽ പെ­ണ്ണാ­ണു്. നല്ല പൂ­വൻ­പ­ഴം­പോ­ലെ ഇ­രി­ക്കു­ന്ന പെ­ണ്ണാ! എന്റെ ആ­യു­സ്സി­ന്നി­ട­യ്ക്കു് ഞാ­നി­ത്ര നല്ല പെ­ണ്ണി­നെ ക­ണ്ടി­ട്ടി­ല്ല. ഇ­നി­ക്കാ­ണു­ക­യു­മു­ണ്ടാ­ക­യി­ല്ല.
കു­റു­പ്പു:
എന്താ നി­ങ്ങൾ ഭ്ര­മി­ച്ച­പോ­ലെ­യാ­ണ­ല്ലോ പ­റ­യു­ന്ന­തു്.
രാ­മൻ­നാ­യർ:
ഞാൻ ഉ­ള്ള­തു പ­റ­ഞ്ഞു എ­ന്നു­മാ­ത്രം.
കു­റു­പ്പു:
ഭ്രമം ഉ­ണ്ടാ­വാൻ പാ­ടു­ള്ള­ത­ല്ലേ?
രാ­മൻ­നാ­യർ:
ഭ്ര­മി­ച്ചു­പോ­യാൽ­ത്ത­ന്നെ എന്നെ ആരും കു­റ്റം പ­റ­യു­ക­യി­ല്ല. അത്ര നല്ല പെ­ണ്ണി­നെ­യാ­ണു് നി­ങ്ങൾ­ക്കു കി­ട്ടു­ന്ന­തു്. നി­ങ്ങ­ളു­ടെ പ­ര­മ­ഭാ­ഗ്യം.
കു­റു­പ്പു:
ആട്ടെ, ഒന്നു ചോ­ദി­ച്ചാൽ നേരു പ­റ­യു­മോ?
രാ­മൻ­നാ­യർ:
ഉ­വ്വു്.
കു­റു­പ്പു:
ആ പെ­ണ്ണി­ന്നു വല്ല ക­ള്ള­ക്ക­ളി­യോ മറ്റോ ഉ­ണ്ടെ­ന്നു തോ­ന്നി­ട്ടു­ണ്ടോ?
രാ­മൻ­നാ­യർ:
എന്തു ക­ള്ള­ക്ക­ളി?
കു­റു­പ്പു:
ക­ള്ള­നോ­ട്ടം ക­ള്ള­ച്ചി­രി എ­ന്നു­തൊ­ട്ട ചി­ല­കൂ­ട്ടം പി­ത്ത­ലാ­ട്ട­ങ്ങ­ളി­ല്ലേ? അ­ങ്ങി­നെ വ­ല്ല­തും കണ്ടോ?
രാ­മൻ­നാ­യർ:
നല്ല നോ­ട്ടം. നല്ല ചിരി. ഇ­ത്ര­ത്തോ­ളം­മാ­ത്ര­മേ എ­നി­ക്കു പറവാൻ ക­ഴി­ക­യു­ള്ളൂ.
കു­റു­പ്പു:
ന­ട­പ്പു­ദോ­ഷം ഉ­ണ്ടെ­ന്നു കേ­ട്ടാൽ എ­നി­ക്കു ആ പെ­ണ്ണി­നോ­ടു വലിയ അ­റ­പ്പാ­ണു്.
രാ­മൻ­നാ­യർ:
നി­ങ്ങ­ളെ­പ്പോ­ലെ ത­ന്നെ­യാ­ണു് എ­ല്ലാ­വർ­ക്കും.
കു­റു­പ്പു:
അല്ല എ­നി­ക്ക­തു ഒരു പ്ര­ത്യേ­ക­ത­യാ­ണു്. എന്റെ അ­റ­പ്പി­നും അ­സൂ­യ­യ്ക്കും ശക്തി ജാ­സ്തി കാണും.
രാ­മൻ­നാ­യർ:
അ­ങ്ങി­നെ­യാ­ണെ­ങ്കിൽ അ­തൊ­ക്കെ അ­ന്വേ­ഷി­ച്ചു തീർ­ച്ച­പ്പെ­ട്ട­തിൽ­പി­ന്നെ പോ­രാ­യി­രു­ന്നോ സം­ബ­ന്ധ­ത്തി­ന്റെ ആലോചന?
കു­റു­പ്പു:
പ­രീ­ക്ഷ­കൾ ക­ഴി­ക്കാ­തി­രു­ന്നി­ട്ടി­ല്ല. ന­ട­പ്പു­ദോ­ഷം ഉ­ണ്ടെ­ന്ന­തി­ന്നു ഒരു തെ­ളി­വും ഇ­തേ­വ­രെ കി­ട്ടീ­ട്ടി­ല്ല. എ­ന്നാ­ലും എ­നി­ക്കൊ­രു സംശയം. സൗ­ന്ദ­ര്യം ജാ­സ്തി­യു­ള്ള­തു­കൊ­ണ്ടാ­ണു് ഈ സംശയം. കാക്ക കൊ­ത്താ­ത്ത പ­ഴ­മു­ണ്ടോ?
രാ­മൻ­നാ­യർ:
ഇ­ല്ലാ­തി­രി­ക്കി­ല്ല.
കു­റു­പ്പു:
തരം കി­ട്ടു­മ്പോൾ കാക്ക കൊ­ത്താ­തി­രി­ക്കി­ല്ല.
രാ­മൻ­നാ­യർ:
ഈ പഴം കൊ­ത്തു­ന്ന ഒ­ന്നാ­മ­ത്തെ കാക്ക നി­ങ്ങ­ളാ­യി­രി­ക്കും.
കു­റു­പ്പു:
ഒരു സമയം കൊ­ത്തി­യ പ­ഴ­മാ­ണെ­ന്നു ഒ­ന്നാ­മ­ത­റി­യു­ന്ന കാക്ക ഞാ­നാ­യി­രി­ക്കും.
രാ­മൻ­നാ­യർ:
നി­ങ്ങൾ വലിയ സം­ശ­യ­ക്കാ­ര­നാ­ണു് സാറേ! സ്ത്രീ­ക­ളെ അ­നാ­വ­ശ്യ­മാ­യി സം­ശ­യി­ക്കു­ന്ന­തു ശ­രി­യ­ല്ല.
കു­റു­പ്പു:
നി­ങ്ങ­ളെ­ന്ത­റി­ഞ്ഞു. സം­ശ­യി­ക്കേ­ണ്ടു­ന്ന കൂ­ട്ട­ര­ല്ലേ സ്ത്രീ­കൾ?

ഇ­ത്ര­ത്തോ­ളം പ­റ­ഞ്ഞ­പ്പോൾ ഞാൻ അ­റി­യാ­തെ ഒരു കൊ­മ്പു ത­ട്ടി­പ്പോ­യി­ട്ടു് ഒരു ശബ്ദം ഉ­ണ്ടാ­യി.

രാ­മൻ­നാ­യർ:
എന്താ, അ­തി­ന്റെ ഉ­ള്ളിൽ ന­മ്മു­ടെ സം­സാ­ര­വും കേ­ട്ടും­കൊ­ണ്ടു വ­ല്ല­വ­രു­മി­രി­ക്കു­ന്നു­ണ്ടോ?
കു­റു­പ്പു:
ഉണ്ടോ എന്നു ഒന്നു പ­രി­ശോ­ധി­ച്ചു നോ­ക്കി­ക്ക­ള­യാം.

ഇ­ങ്ങി­നെ പ­റ­ഞ്ഞും­കൊ­ണ്ടു ര­ണ്ടാ­ളും പ­റ­ങ്കി­മാ­വി­ന്റെ നേരെ വന്നു. കൊ­മ്പു തൊ­ട്ടു­പോ­യാൽ എന്റെ കള്ളി പു­റ­ത്താ­വും. ഓ­ടി­പ്പോ­വാൻ രാ­മൻ­നാ­യ­രോ­ടു ഞാൻ എ­ത്തു­ക­യി­ല്ല. എന്നെ പി­ടി­ച്ചു­പോ­കാ­തി­രി­ക്കി­ല്ല. ശിവനേ!കെ­ണി­ഞ്ഞോ? ഒ­രി­ക്ക­ലു­മി­ല്ല. എ­നി­ക്കു ത­ല്ക്കാ­ലം ഒരു യു­ക്തി­തോ­ന്നി. അവർ കൊ­മ്പി­ന്മേൽ കൈ വെ­ച്ച­പ്പോൾ ഞാൻ ചോടെ വീണ ഇ­ല­ക­ളി­ന്മേൽ പാ­മ്പി­ഴ­യും­പോ­ലെ­യു­ള്ള ഒരു ശ­ബ്ദ­മു­ണ്ടാ­ക്കീ ‘ഫൂ’ എന്നു ര­ണ്ടു­വ­ട്ടം ഊതി. ‘ഊയി പാ­മ്പു്’ എന്നു നി­ല­വി­ളി­ച്ചും­കൊ­ണ്ടു ഈ രണ്ടു കൂ­ട്ട­രും ഓടിയ ഓട്ടം ഒന്നു കാ­ണേ­ണ്ട­താ­യി­രു­ന്നു. ക­ല്ലും മു­ള്ളും കു­ണ്ടും കു­ഴി­യും പ്ര­മാ­ണി­യാ­തെ കു­തി­ച്ചു രണ്ടു പു­ള്ളി­ക­ളും ചക്ക വ­ലി­ച്ചി­ടു­മ്പോ­ലെ നടയിൽ തു­ള്ളി കുറി ന­ട­ക്കു­ന്ന വീ­ട്ടി­ലേ­ക്കു തി­രി­ച്ചു.

II

ഇവർ ബാ­ക്കി­യു­ള്ള­വ­രേ­യും കൂ­ട്ടി, വി­ള­ക്കും കൊ­ളു­ത്തി വ­ന്നാൽ കാ­ര്യം അ­ബ­ദ്ധ­മാ­കു­മെ­ന്നു ഞാൻ ഉ­റ­പ്പാ­ക്കി. ഒരു ചെറിയ പു­ഞ്ചി­രി­യോ­ടെ ഞാൻ തി­ണ്ടും­ചാ­ടി നി­ര­ത്തി­ന്മേൽ എത്തി മെ­ല്ലെ ന­ട­ന്നു­തു­ട­ങ്ങി. ഒരു തി­രി­ച്ച­ലിൽ അരികെ ഉ­ണ്ടാ­യി­രു­ന്ന മു­നി­സി­പ്പാ­ലി­റ്റി ലാ­ന്തർ വെ­ളി­ച്ച­ത്തിൽ, എന്റെ ക­ഷ്ട­കാ­ല­ത്തി­നു ഞാൻ പി­ന്നെ­യും ന­ഹ­യേ­യും ശി­പാ­യി­യേ­യും ക­ണ്ടു­മു­ട്ടി. കു­റു­പ്പും രാ­മൻ­നാ­യ­രും പ­റ­ഞ്ഞ­തി­നേ­ക്കാൾ വേ­ഗ­ത്തിൽ ഞാനും കു­തി­ച്ചു എ­ന്നി­ട്ടു­കൂ­ടി ആ രണ്ടു പു­ള്ളി­ക­ളും എന്നെ വി­ട്ടൊ­ഴി­ച്ചു പോവാൻ ഭാ­വ­മി­ല്ലെ­ന്നു ഞൻ കണ്ടു. ഒ­ടു­വിൽ ജോറവൽ ദൊ­ര­സ­രു­ടെ വീ­ട്ടി­ന്റെ പ­ടി­ക്കൽ എ­ത്തി­യ­പ്പോൾ ഞാൻ പ­ടി­യും ക­ട­ന്നു പൂ­മു­ഖ­ത്തു കേ­റി­നി­ന്നു. പൂ­മു­ഖ­ത്തു സ്ഫ­ടി­കം­കൊ­ണ്ടു­ള്ള ഒരു നല്ല തൂ­ക്കു­വി­ള­ക്കു ക­ത്തു­ന്നു­ണ്ടാ­യി­രു­ന്നു. ആളെ ആ­രെ­യും ക­ണ്ടി­ല്ല. അവിടെ ഇ­രു­ന്നു അല്പം വി­ശ്ര­മി­ക്കു­ന്ന­മ­ദ്ധ്യേ നഹയും ശി­പാ­യി­യും കേ­റി­വ­ന്നു. ഞാൻ അ­പ്പോൾ ഒരു കൂ­സ­ലും കൂ­ടാ­തെ അ­ക­ത്തേ കോ­ലാ­യിൽ കേറി നേരേ പ­ടി­ഞ്ഞാ­റ്റ­യിൽ ക­ട­ന്നു ചെ­ന്നു. ദ­ര­സ­രും ഞാനും വളരെ പ­രി­ച­യ­മു­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു് എ­ന്തെ­ങ്കി­ലും ഒ­ഴി­ക­ഴി­വു പ­റ­യാ­മെ­ന്നു എ­നി­ക്കു നല്ല ധൈ­ര്യ­മു­ണ്ടാ­യി­രു­ന്നു. നഹയും ശി­പാ­യി­യും ആ­ശ്ച­ര്യം­കൊ­ണ്ടെ­ന്ന­പോ­ലെ കു­റേ­നേ­രം അ­വി­ടെ­നി­ന്നു. പി­ന്നെ എ­ന്തൊ­ക്കെ­യോ അ­ന്യോ­ന്യം പി­റു­പി­റു­ത്തു. അവർ നി­ര­ത്തി­ന്മേൽ ഇ­റ­ങ്ങി. പു­റ­ത്തി­റ­ങ്ങി­യാൽ വൈ­ഷ­മ്യ­മു­ണ്ടെ­ന്നു കരുതി ഞാൻ കു­റെ­നേ­ര­ത്തോ­ളം പ­ടി­ഞ്ഞാ­റ്റ­യിൽ­ത­ന്നേ നി­ല്പാ­നു­റ­ച്ചു. നേരം സു­മാ­റൊ­മ്പ­ത­ര­മ­ണി­യാ­യി. അ­പ്പോ­ഴ­ക്കു പെ­ട്ടെ­ന്നു വി­ള­ക്കും­മ­റ്റു­മാ­യി അ­ഞ്ചാ­റാ­ളു­കൾ അ­ടു­ക്ക­ള­വ­ഴി­യാ­യി വീ­ട്ടി­ന്ന­ക­ത്തു പ്ര­വേ­ശി­ച്ചു ഒരു പ­ത്ത­മ്പ­തു പ്രാ­യ­മു­ള്ള ആൾ മു­റ്റ­ത്തു­കൂ­ടെ പൂ­മു­ഖ­ത്തു­കേ­റി അവിടെ ഇ­ട്ടി­രു­ന്ന ഒരു ചാ­രു­ക­സേ­ര­മേൽ കി­ട­ന്നു. ഞാൻ ആളെ ഒന്നു നോ­ക്കി. ജ­ഗ­ദ്വീ­ശ്വ­രാ! ഞാൻ ന­ടു­ങ്ങി. എന്റെ മുഖം വാടി. ഞാൻ വി­യർ­ത്തു. ദ­ര­സർ­ക്കു പകരം ക­ണ്ട­തു എ­നി­ക്കു ഒരു പ­രി­ച­യ­വു­മി­ല്ലാ­ത്ത ഒരാളെ ആ­യി­രു­ന്നു. ദരസർ വീടു മാ­റി­യി­രു­ന്ന വിവരം ഞാ­ന­റി­ഞ്ഞി­രു­ന്നി­ല്ല. ഭ­യം­കൊ­ണ്ടു ചെ­യ്യേ­ണ്ട­തൊ­ന്നും എ­നി­ക്കു ത­ല്ക്കാ­ലം തോ­ന്നി­യി­ല്ല. എ­ന്തു­ചെ­യ്യ­ട്ടെ എന്നു വി­ഷാ­ദി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ പെ­ട്ടെ­ന്നു വി­ള­ക്കു­മാ­യി ര­ണ്ടാ­ളു­കൾ അ­ക­ത്തേ­ക്കോ­ലാ­യിൽ എത്തി. പ­ടി­ഞ്ഞാ­റ്റ­യിൽ എ­ന്നേ­ക്ക­ണ്ടാൽ കാ­ര്യം അ­ബ­ദ്ധ­മാ­കു­മെ­ന്നു കരുതി ഞാൻ ത­ല്ക്കാ­ലം യാ­തൊ­രു നി­വൃ­ത്തി­യു­മി­ല്ലെ­ന്നു കണ്ടു മു­റി­യു­ടെ വ­ട­ക്കു­ഭാ­ഗ­ത്തി­ട്ടി­രു­ന്ന ക­ട്ടി­ലി­ന്റെ ചു­വ­ട്ടിൽ പ­തു­ങ്ങി. ആ നി­മി­ഷ­ത്തിൽ രണ്ടു പേർ, മു­റി­യിൽ, ജ­ന­ല­രി­കെ ഇ­ട്ടി­രു­ന്ന ഒരു മേ­ശ­മേൽ ഒരു സ്ഫ­ടി­ക­വി­ള­ക്കും വെ­ച്ചു, ഓരോ ക­സേ­ര­മേൽ ഇ­രു­ന്നു. ഇവർ നാ­യ­ന്മാ­രാ­ണെ­ന്നു ഞാൻ ഗ­ണി­ച്ചെ­ടു­ത്തു. ത­ല്ക്കാ­ലം എ­ല്ലാ­വ­രും വീ­ടു­വി­ട്ട­തു പ­ടി­ഞ്ഞാ­റു ഭാ­ഗ­ത്തു­ണ്ടാ­യി­രു­ന്ന കൂ­ട­ക്കു തീ­പ്പ­റ്റി­യ­തു­കൊ­ണ്ടു് അതു ക്ഷണം കെ­ടു­പ്പാൻ വേ­ണ്ടി മാ­ത്ര­മാ­യി­രു­ന്നു എന്നു പ­ടി­ഞ്ഞാ­റ്റ­യിൽ വ­ന്നി­രു­ന്ന രണ്ടു പെ­ണ്ണു­ങ്ങ­ളു­ടെ സം­സാ­ര­ത്തിൽ­നി­ന്നു ഞാൻ മ­ന­സ്സി­ലാ­ക്കി. പെ­ണ്ണു­ങ്ങൾ ര­ണ്ടും അ­മ്മ­യും മ­ക­ളു­മാ­ണെ­ന്നു എ­നി­ക്കു ധ­രി­ക്കാൻ സം­ഗ­തി­യു­ണ്ടാ­യി. ഇ­വ­രു­ടെ മുഖം കാ­ണ്മാൻ സാ­ധി­ച്ചി­രു­ന്നി­ല്ലെ­ങ്കി­ലും ഇ­വ­രു­ടെ കാലടി എ­നി­ക്കു ന­ല്ല­വ­ണ്ണം കാ­ണാ­മാ­യി­രു­ന്നു. ഞാൻ അ­നാ­ശാ­സ്യ­മാ­യ ഒരു ദുർ­ഘ­ട­ഘ­ട്ട­ത്തിൽ ആ­യി­രു­ന്നു എ­ങ്കി­ലും ഞാൻ അ­സാ­ദ്ധ്യ­മാ­യ ഒരു കു­ടു­ക്കിൽ­പെ­ട്ടു് ഒ­ഴി­വാൻ വ­ഴി­കാ­ണാ­തെ ഉ­ഴ­ലു­ന്ന­വ­നാ­ണെ­ങ്കി­ലും കൂടി ആ ത­രു­ണി­യു­ടെ വെ­ളു­ത്ത കാ­ല­ടി­യു­ടെ തി­ക­ഞ്ഞ ഭംഗി ക­ണ്ട­പ്പോൾ,

“ഗു­ണ­യു­ത­ന­ഖ­മാർ­ന്നി­ത്ത­ന്വി­തൻ

പല്ലവശ്രീ-​

യ­ണി­യു­മ­ടി­കൾ­കൊ­ള്ളാം

ര­ണ്ടു­പേ­രേ­ച്ച­വി­ട്ടാൻ

അ­ണി­മ­ല­ര­ണി­വാൻ പൂ­ക്കാ­ത്ത

ശോ­ക­ത്തെ­യും നൽ-

പ്ര­ണ­യ­ക­ല­ഹ­കാ­ലേ കാൽ­തൊ­ഴും

കാ­ന്ത­നേ­യും.”

എന്ന ശ്ലോ­കം എ­നി­ക്കു തോ­ന്നി­പ്പോ­യി. ആ കാ­ലു­ക­ളു­ടെ കാ­ന്തി­യും നോ­ക്കി ആ­ന­ന്ദ­നി­മ­ഗ്ന­നാ­യി­രു­ന്നു­പോ­യ ഞാൻ എന്റെ അ­തി­യാ­യ നിർ­ഭാ­ഗ്യ­ത്താ­ലും എ­നി­ക്കു വ­ലു­താ­യ ഭാ­ഗ്യം സി­ദ്ധി­ച്ചു­പോ­യെ­ന്നു വി­ചാ­രി­ച്ചു. എന്റെ അ­പ­ക­ട­വും എന്റെ സ­ങ്ക­ട­വും ക്ഷ­ണം­കൊ­ണ്ടു ഞാൻ മ­റ­ന്നു. കുറേ ക­ഴി­ഞ്ഞ­പ്പോൾ ആ ത­രു­ണി­യു­ടെ അമ്മ അ­വ­രു­ടെ അ­റ­യി­ലേ­ക്കു പോയി. അമ്മ പോയ ഉടനെ ആ തരുണി എ­ഴു­ന്നേ­റ്റു, പ­ടി­ഞ്ഞാ­റ്റ­യു­ടെ വാതിൽ അ­ട­ച്ചു ഞാനും ത­രു­ണി­യും ഒരു മു­റി­യിൽ ത­നി­ച്ചാ­യി.

III

ഓരോ യോഗം നോ­ക്കു­ക. ഞാൻ മു­റി­യി­ലു­ള്ള വിവരം ത­രു­ണി­യു­ണ്ടോ അ­റി­യു­ന്നു. മു­റി­യിൽ ഉ­ണ്ടാ­യി­രു­ന്ന ത­രു­ണി­യു­ടെ മുഖം ഞാ­നു­ണ്ടോ കാ­ണു­ന്നു. എ­ന്തൊ­രു കു­ടു­ക്കി­ലാ­ണു് ഞാൻ അ­ക­പ്പെ­ട്ട­തു. പ­ട്ടു­കി­ട­ക്ക­യി­ലെ­ങ്ങാൻ കി­ട­ക്കേ­ണ്ടു­ന്ന ത­റ­വാ­ട്ടു­കാ­ര­നാ­യ ഞാൻ, കൂ­ട്ടി­ലി­ട്ട മെ­രു­വെ­പ്പോ­ലെ എ­ങ്ങാൻ­കി­ട­ക്കു­ന്ന ഒരു ത­രു­ണി­യു­ടെ ക­ട്ടി­ലിൻ ചു­വ­ട്ടിൽ ന­ല്ല­വ­ണ്ണം ശ്വാ­സം­ക­ഴി­പ്പാൻ­കൂ­ടി ത­ര­മി­ല്ലാ­തെ അ­ട­ങ്ങി­ക്കൂ­ടേ­ണ്ടി­വ­ന്ന­തു ക­ണ്ട­പ്പോൾ എ­നി­ക്കു ശ­രീ­ര­ത്തി­ന്മേൽ ആ­ക­പ്പാ­ടെ ഒരു കു­ളുർ­പ്പം കേറി എ­നി­ക്കു നെ­ഞ്ചി­ടി­പ്പു­ണ്ടാ­യി. വി­ള­ക്കും­കെ­ടു­ത്തി തരുണി ഉ­റ­ങ്ങാൻ കി­ട­ന്നാൽ­ത­ന്നെ വാ­തി­ലും തു­റ­ന്നു ആരും അ­റി­യാ­തെ എ­നി­ക്കു പു­റ­ത്തേ­ക്കു പോവാൻ സാ­ദ്ധ്യ­മാ­കു­മെ­ന്നു ഞാൻ ഒ­രി­ക്ക­ലും ക­രു­തി­യി­രു­ന്നി­ല്ല. എ­ന്തു­കൊ­ണ്ടെ­ന്നാൽ വാതിൽ അ­ട­യ്ക്കു­മ്പോൾ പൊ­ങ്ങി­യ ശബ്ദം തു­റ­ക്കു­മ്പോ­ഴും ഉ­ണ്ടാ­യാൽ ആ വീ­ട്ടി­ലു­ള്ള സ­ക­ല­രു­ടേ­യും ഉ­റ­ക്കം ഞെ­ട്ടി­പ്പാൻ ത­ക്ക­വ­ണ്ണം ക­ഠി­ന­മാ­യ­താ­യി­രു­ന്നു. ഏതു പ്ര­കാ­ര­ത്തിൽ നോ­ക്കീ­ട്ടും ഞാൻ എ­നി­ക്കൊ­രു ര­ക്ഷാ­മാർ­ഗ്ഗം ക­ണ്ടി­ല്ല. ഏ­ക­ദേ­ശം പ­ത്തു­മ­ണി ക­ഴി­ഞ്ഞ­പ്പോൾ ക്ര­മ­ത്തിൽ കേ­ട്ടു­തു­ട­ങ്ങി­യ അ­വ­ളു­ടെ നി­ശ്വാ­സ­ശ­ബ്ദം അവൾ ഉ­റ­ങ്ങി­യി­രി­ക്കു­ന്നു എന്നു എന്നെ ബോ­ദ്ധ്യ­പ്പെ­ടു­ത്തി. മ­ട­യിൽ­നി­ന്നു പു­റ­ത്തേ­ക്കു വ­ലി­ഞ്ഞു­വ­രു­ന്ന പാ­മ്പി­നെ­പ്പോ­ലെ ഞാൻ ക­ട്ടി­ലി­ന്റെ ഉ­ള്ളിൽ­നി­ന്നു പുറമേ വ­ലി­ഞ്ഞു് മെ­ല്ലെ എ­ഴു­ന്നേ­റ്റു­നി­ന്നു ആ ത­രു­ണി­യെ ഒന്നു കൗ­തു­ക­ത്തോ­ടെ നോ­ക്കി. പ­ടി­ഞ്ഞാ­ട്ടു ത­ല­യും­വെ­ച്ചു വ­ട­ക്കോ­ട്ടു ചെ­രി­ഞ്ഞു ഒരു ത­ല­യ­ണ­യും പൊ­ത്തി­പ്പി­ടി­ച്ചു­റ­ങ്ങു­ന്ന ആ ത­രു­ണി­യു­ടെ മുഖം ഞാൻ ന­ല്ല­വ­ണ്ണം ഒന്നു നോ­ക്കി. ഈ­ശ്വ­രാ! ഈ­ശ്വ­രാ! എ­ന്തൊ­രു സീ­മ­യി­ല്ലാ­ത്ത സൗ­ന്ദ­ര്യ­മാ­ണു്. എ­ന്തൊ­രു ക­ള­ങ്ക­മി­ല്ലാ­ത്ത വെ­ള്ള­നി­റ­മാ­ണു്, എ­ന്തൊ­രു തി­ക­ഞ്ഞ യൗ­വ­ന­മാ­ണു്, എ­ന്തൊ­രു തെ­ളി­ഞ്ഞ പ്ര­സ­ന്ന­ത­യും പ്ര­സാ­ദ­വു­മാ­ണു്, “അർ­ക്കാ­യു­ധ­പ്ര­ഭ­യോ­ടൊ­ക്കു­ന്ന കാ­ന്തി­ഭ­ര­മോർ­ക്കാ­വ­ത­ല്ല­ശി­വ നോ­ക്കാ­വ­ത­ല്ല­ശി­വ” എന്നു തല കു­ലു­ക്കി­ക്കൊ­ണ്ടു ആ­രോ­ടാ­ണു് പ­റ­ഞ്ഞു­പോ­കാ­ത്ത­തു്. എ­നി­ക്കു ക­ണ്ണു­ചി­മ്മാ­നും­കൂ­ടി ധൈ­ര്യ­മു­ണ്ടാ­യി­ല്ല. കു­നി­ഞ്ഞു്, അ­വ­ളു­ടെ ചോ­ര­ച്ചു­ണ്ടിൽ ഒരു ചും­ബ­നം വെ­ക്കാ­നു­ള്ള എന്റെ ത­ടു­ക്ക­വ­യ്യാ­ത്ത ആശ ഞാൻ എ­ങ്ങി­നെ ഒ­രു­ക്കി­വെ­ച്ചു എ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. ആ ക­ന്യ­ക­യു­ടെ ചാ­രി­ത്ര­ശു­ദ്ധി­യാ­കു­ന്ന കാ­വൽ­ക്കാ­രൻ എന്നെ ഭ­യ­പ്പെ­ടു­ത്തി­യി­രി­ക്കും; ആ സു­ന്ദ­രി­യു­ടെ തേ­ജ­സ്സാ­കു­ന്ന വെ­ളി­ച്ചം എന്റെ അ­ന്ധ­കാ­ര­വി­ചാ­ര­ത്തെ നി­ശ്ശേ­ഷം ന­ശി­പ്പി­ച്ചാ­യി­രി­ക്കും; ആ ഭൂ­ലോ­ക­രം­ഭ­യു­ടെ പു­ണ്യ­വി­ലാ­സം എന്റെ ചാ­പ­ല്യ­ത്തെ വി­ല­ക്കി­യാ­യി­രി­ക്കും; അ­വ­ളു­ടെ മുഖം നോ­ക്കി­നി­ല്ക്കു­ന്തോ­റും എ­നി­ക്കു ച­ന്ദ്ര­നോ­ടും താ­മ­ര­യോ­ടു­മു­ണ്ടാ­യി­രു­ന്ന ബ­ഹു­മാ­നം അ­സ്ത­മി­ച്ചു. ലോകം മു­ഴു­വൻ ന­ശി­ച്ചു­പോ­യാ­ലും ഈ മാ­തി­രി സൗ­ന്ദ­ര്യം ന­ശി­ച്ചു­പോ­കു­ന്ന­തു നി­രൂ­പി­ക്ക­വ­യ്യാ­ത്ത ക­ഷ്ട­മാ­യി­ട്ടെ­നി­ക്കു തോ­ന്നി. എ­നി­ക്കു പ­റ­ഞ്ഞാ­ലൊ­ടു­ങ്ങാ­ത്ത ആ­ഹ്ലാ­ദ­വും ആ­ന­ന്ദ­വു­മു­ണ്ടാ­യി ഞാൻ സൗ­ന്ദ­ര്യ­ല­ഹ­രി­യിൽ നി­മ­ഗ്ന­നാ­യി. ഞാൻ വി­വ­രി­ക്ക­വ­യ്യാ­ത്ത ഒരു സ­ന്തോ­ഷ­വാ­രാ­ശി­യിൽ ല­യി­ച്ചു­പോ­യി. എന്റെ അ­നു­രാ­ഗം കാ­ട്ടു­തീ­പോ­ലെ വർ­ദ്ധി­ച്ചു. ഞാൻ എ­ന്നെ­ത്ത­ന്നെ മ­റ­ന്നു. അ­ടു­ത്ത മു­റി­യിൽ നി­ന്നു ഒരു ശബ്ദം കേ­ട്ട­പ്പോൾ മാ­ത്രം ഞാ­നൊ­ന്നു ഞെ­ട്ടി. എ­നി­ക്കു സു­ബോ­ധം വന്നു. എന്റെ ത­ല്ക്കാ­ല­ത്തെ ദുർ­ഘ­ട­സ്ഥി­തി­യു­ടെ വി­ചാ­രം അ­പ്പോൾ മാ­ത്ര­മേ എ­നി­ക്കു­ണ്ടാ­യു­ള്ളൂ. എന്റെ ര­ക്ഷാ­മാർ­ഗ്ഗം അ­ടി­യ­ന്ത­ര­മാ­യാ­ലോ­ചി­ക്കേ­ണ്ടു­ന്ന കാലം അ­തി­ക്ര­മി­ച്ചു. വി­ള­ക്കൂ­തി­യാൽ അവൾ ഉ­റ­ക്കം ഞെ­ട്ടി ഉടനെ വി­ള­ക്കു­കൊ­ളു­ത്തി അ­ക­മൊ­ന്നു പ­രി­ശോ­ധി­ക്കും. ആ സ­മ­യ­ത്തു എന്നെ ഒ­രേ­ട­ത്തു കാ­ണു­ക­യും അവൾ നി­ല­വി­ളി­ക്കു­ക­യും ചെ­യ്യും. വി­ള­ക്കൂ­താ­തെ! ക­ട്ടിൽ­ചു­വ­ട്ടിൽ­ത­ന്നെ ഇ­രു­ന്നാൽ സമീപം കാ­ണു­ന്ന കോ­ളാ­മ്പി­ക്കാ­വ­ശ്യം നേ­രി­ട്ടാൽ, എന്നെ പെ­ട്ടെ­ന്നു കാ­ണു­ക­യും തൽ­സ­മ­യം നി­ല­വി­ളി­ക്കു­ക­യും ചെ­യ്യും. വി­ള­ക്ക­രി­കേ­യു­ള്ള ക­സേ­ല­മേൽ ചെ­ന്നി­രു­ന്നാൽ, ഉ­റ­ക്കം ഞെ­ട്ടി­യാൽ കാ­ണാ­വു­ന്ന എന്നെ ഒരു പ്രേ­ത­മാ­ണെ­ന്നു ശ­ങ്കി­ച്ചി­ട്ടു എ­ല്ലാ­റ്റി­ലും ഉ­ച്ച­ത്തിൽ നി­ല­വി­ളി­ച്ചു പോ­വു­ക­യും ചെ­യ്യും. വി­ള­ക്കും ഊതി ക­ഠി­ന­മാ­യി ശ­ബ്ദി­ക്കു­ന്ന ആ വാതിൽ തു­റ­ന്നാൽ അ­ക­ത്തേ­ക്കോ­ലാ­യിൽ കി­ട­ക്കു­ന്ന കൂ­ട്ടർ ഉ­ണർ­ന്നു്, അ­വ­രു­ണ്ടാ­ക്കു­ന്ന ബ­ഹ­ളം­കൊ­ണ്ടു് എ­ന്നെ­പ്പി­ടി­ച്ചു കെ­ട്ടി­പ്പോ­കും. ഒ­ന്നി­നും വ­ഴി­യി­ല്ലെ­ന്നു ക­ണ്ട­പ്പോൾ തു­റ­ന്നു­വെ­ച്ച ജ­ന­ലി­ന്റെ ഇ­രു­മ്പ­ഴി­കൾ ഓ­രോ­ന്നോ­രോ­ന്നാ­യി ഞാ­നി­ള­ക്കി­നോ­ക്കി. മ­ഹാ­ജ­ന­ങ്ങ­ളു­ടെ മ­നം­പോ­ലെ അതും ഇ­ള­കി­യി­ല്ല. ക­ട­ത്തി­ന്റെ കു­ടു­ക്കേ­ക്കാൾ വ­ലി­യൊ­രു കു­ടു­ക്കിൽ ഞാൻ കെ­ണി­ഞ്ഞു. ഞാൻ ആ ശാ­തോ­ദ­രി­യെ ഒ­ന്നു­കൂ­ടി നോ­ക്കി. “ആ ഉ­ത്തും­ഗ­സ്ത­ന­ഭ­ര­ഭീ­രു­മ­ദ്ധ്യ”യേ ആർ­ക്ക­വ­ശ­ത­പ്പെ­ടു­ത്തു­വാൻ തോ­ന്നും. അവർ ക­ണ്ണു­തു­റ­ക്കു­മ്പോൾ നി­ല­വി­ളി­ക്കാ­തി­രി­ക്കേ­ണ­മെ­ങ്കിൽ ഒരു വി­ദ്യ­മാ­ത്ര­മേ ഉള്ളൂ എന്നു എ­നി­ക്കു തോ­ന്നി. ആ­ണാ­യാൽ വേ­ണ്ടു­ന്ന­തു ധൈ­ര്യം­ത­ന്നെ­യാ­ണു്. ഞാൻ മെ­ല്ലെ ആ തലയണ നീ­ക്കി അവളെ തൊ­ട്ടു­കൊ­ണ്ടു അവൾ കി­ട­ന്ന­പോ­ലെ­ത­ന്നെ വ­ട­ക്കോ­ട്ടു നോ­ക്കി­നി­ന്നു. തലയണ പൊ­ത്തി­പ്പി­ടി­ച്ചി­രു­ന്ന ആ ക­ര­പ­ല്ല­വ­ത്തെ എന്നെ പൊ­ത്തി­പ്പി­ടി­ച്ച­പോ­ലെ നിർ­വർ­ത്തി­വെ­ച്ചു. വാ­യ­ന­ക്കാ­രെ! നി­ങ്ങ­ളി­പ്പോൾ എന്തു പ­റ­യു­ന്നു? ഞാൻ യു­വാ­വാ­ണെ­ന്നു നി­ങ്ങൾ മ­ന­സ്സി­ലാ­ക്ക­ണം എ­ന്നെ­ത്തൊ­ട്ടു കി­ട­ക്കു­ന്ന യുവതി ത്രൈ­ലോ­ക്യ­സു­ന്ദ­രി­യാ­ണെ­ന്ന കാ­ര്യ­വും നി­ങ്ങൾ ഓർ­ക്ക­ണം. എന്റെ നെ­ഞ്ഞി­ടി­പ്പു എ­നി­ക്കു­ത­ന്നെ അ­സ­ഹ്യ­മാ­യി. എ­നി­ക്കു കൂ­ട­ക്കൂ­ടെ രോ­മാ­ഞ്ച­മു­ണ്ടാ­യി. ഞാൻ ക­വ­ച­നെ­ക്കാ­ളും വലിയ ധൈ­ര്യം അ­വ­ലം­ബി­ച്ചു. അ­വി­ടെ­ക്കി­ട­ന്നു. എന്റെ മ­ന­സ്സിൽ പ­ല­മാ­തി­രി ആ­ലോ­ച­ന­ക­ളും ശ­ങ്ക­ക­ളും പൊ­ങ്ങി, ഞാൻ വളരെ കു­ഴ­ങ്ങി; നി­രൂ­പി­ച്ചു­കൂ­ടാ­ത്ത­വി­ധ­ത്തിൽ നേ­രി­ട്ട ദുർ­ഘ­ട­മാ­ണെ­ങ്കി­ലും­കൂ­ടി, ഉ­പ­മി­ച്ചു­കൂ­ടാ­ത്ത ‘ല­ക്ഷ്മി­ത്വം’ വി­ള­ങ്ങു­ന്ന ഒരു സു­ന്ദ­രാം­ഗി­യു­ടെ മെത്ത പ­ങ്കു­കൊ­ള്ളു­ക എന്ന അ­പൂർ­വ്വാ­നു­ഭ­വം ഇ­ട­യ്ക്കി­ടെ എന്നെ ആ­ന­ന്ദ­മ­ത്ത­നാ­ക്കാ­തി­രു­ന്നി­ല്ല. ദു­രാ­ലോ­ച­ന­ക­ളൊ­ന്നും നേ­രി­ടാ­തി­രി­പ്പാൻ വേ­ണ്ടി ഞാൻ എ­ണ്ണി­യെ­ണ്ണി സമയം ക­ഴി­ച്ചു. ഇ­തി­ന്റെ പ­ര്യ­വ­സാ­നം എ­ന്താ­യി­രി­ക്കു­മെ­ന്ന ഒരു ശങ്ക എന്നെ ക­ണ­ക്കി­ലേ­റെ പ­രി­ഭ്ര­മി­പ്പി­ച്ചു. ശങ്ക കൊ­ണ്ടും, ഭ്ര­മം­കൊ­ണ്ടും, വ്യ­വ­സം­കൊ­ണ്ടും ആ­ന­ന്ദം­കൊ­ണ്ടും തി­രി­ച്ചും മ­റി­ച്ചും ബാ­ധി­ത­നാ­യി മ­തി­മ­റ­ന്നു­പോ­യ ഞാൻ ഒരു വി­ധ­ത്തിൽ യാ­മ­ങ്ങൾ മു­ക്കാ­ലും ക­ഴി­ച്ചു­കൂ­ട്ടി. ത­ല­ക്കോ­ഴി കൂ­കി­യ­തോ­ടു­കൂ­ടി ആ ത­രു­ണീ­മ­ണി­യു­ടെ ഉ­റ­ക്ക­വും അ­ടു­ത്തു­കി­ട­ക്കു­ന്ന ഞാനും ഒ­രു­പോ­ലെ ഞെ­ട്ടി. എ­ന്തെ­ന്ന­റി­യാ­തെ എന്റെ ഹൃദയം പി­ന്നെ­യും തു­ടി­ച്ചു. എന്നെ പൊ­ത്തി­പ്പി­ടി­ച്ച രീ­തി­യിൽ വെ­ച്ചി­രു­ന്ന കൈ അവൾ പെ­ട്ടെ­ന്നു വ­ലി­ച്ചു­ക­ള­ഞ്ഞു. ഞാൻ ഉ­റ­ക്ക­ത്തിൽ എ­ന്ന­പോ­ലെ മെ­ല്ലെ മ­ലർ­ന്നു­കി­ട­ന്നു. എന്റെ മു­ഖ­വും ത­രു­ണി­കൾ­ക്കു ര­ണ്ടാ­മ­തും കാ­ണ­ണ­മെ­ന്നു കൗ­തു­കം ജ­നി­പ്പി­ക്കാ­ത്ത ഒ­ന്ന­ല്ലെ­ന്നു ഞാൻ തന്നെ പ­റ­യു­ന്ന­തു ഭം­ഗി­യ­ല്ലെ­ങ്കി­ലും പ­ര­മാർ­ത്ഥ­മാ­ണു്. അവൾ കി­ട­ക്ക­യിൽ എ­ഴു­ന്നേ­റ്റി­രു­ന്നു, ഞാനും അ­പ്ര­കാ­രം ചെ­യ്തു; അവൾ ക­ണ്ണും തു­ട­ച്ചു ആ­ശ്ച­ര്യ­ത്തോ­ടെ എന്നെ ഒന്നു നോ­ക്കി­യ­പ്പോൾ, ഞാൻ മ­ന്ദ­ഹ­സി­ച്ചു, എന്റെ സാ­ഹ­സ­ത്തെ ക്ഷ­മി­ക്ക­ണേ എ­ന്നും പ­റ­ഞ്ഞു, എന്റെ വീ­ട്ടു­പേ­രും പേരും പ­റ­യാ­തെ, എന്റെ കഥ മു­ഴു­വൻ ന­ട­ന്ന­പോ­ലെ പ­റ­ഞ്ഞു കൊ­ടു­ത്തു. ഇ­തെ­ല്ലാം കേ­ട്ടു് അവൾ തൃ­പ്തി­സൂ­ച­ക­മാ­യി ഒന്നു മ­ന്ദ­ഹ­സി­ച്ച­പ്പോൾ എന്റെ യു­ക്തി ഫ­ലി­ച്ചെ­ന്നു കണ്ടു എന്റെ ഹൃ­ദ­യ­വും തെ­ളി­ഞ്ഞു.

ഞാൻ:
എ­നി­ക്കു നേ­രി­ട്ട ദുർ­ഘ­ടം നി­ന്നെ നേ­രി­ട്ടു­ക­ണ്ടു സം­സാ­രി­പ്പാ­നി­ട­യാ­ക്കി­യ­തു­കൊ­ണ്ടു് ഒരു അ­ശു­ഭ­സം­ഭ­വ­മാ­യി ഞാൻ ഒ­രി­ക്ക­ലും വി­ചാ­രി­ക്കു­ന്നി­ല്ല.
തരുണി:
വി­ചാ­രി­ച്ചാ­ലും ശരി, ഇ­ല്ലെ­ങ്കി­ലും ശരി. ശി­പാ­യി­യും വാ­റ­ണ്ടും വ­ഴി­ക്കൽ കാ­ത്തു നി­ല്ക്കു­ന്നു­ണ്ടാ­ക­യി­ല്ലേ?
ഞാൻ:
നീ ദ­യ­വു­ചെ­യ്തു് ഇ­പ്പോൾ­ത­ന്നെ എന്നെ പു­റ­ത്താ­ക്കി­യാൽ ഞാൻ എ­ങ്ങി­നെ­യെ­ങ്കി­ലും അവരെ ഒ­ഴി­ഞ്ഞു­പോ­യ്ക്കൊ­ള്ളാം.
തരുണി:
അവരെ ഒ­ഴി­യാ­ത്ത­വി­ധ­ത്തിൽ പോ­വാ­നൊ­ന്നും മാർ­ഗ്ഗ­മി­ല്ലേ?
ഞാൻ:
പ­ണ­മി­ല്ലാ­ഞ്ഞാൽ എന്തു മാർ­ഗ്ഗ­മാ­ണു­ണ്ടാ­കു­ന്ന­തു്? അ­ല്ലെ­ങ്കിൽ ചി­ല്ല­റ­യോ? അ­ഞ്ഞൂ­റും പ­ലി­ശ­യു­മു­ണ്ടു്.
തരുണി:
പ­ണ­മി­ല്ലെ­ങ്കിൽ അ­തു­ണ്ടാ­ക്ക­ണം.
ഞാൻ:
എന്റെ കാ­ര­ണ­വർ­ക്കു ദയ തോ­ന്നി­യെ­ങ്കിൽ അ­തി­നൊ­ന്നും പ്ര­യാ­സ­മി­ല്ലാ­യി­രു­ന്നു.
തരുണി:
ബാ­ക്കി­യു­ള്ള­വർ­ക്കു ദയ തോ­ന്നി­യാൽ പോ­രെ­ന്നോ?
ഞാൻ:
ബാ­ക്കി ആർ­ക്കാ­ണു് എ­ന്നോ­ടു ദയ തോ­ന്നാ­നി­ട­യു­ള്ള­തു? ആ കള്ളൻ കൃ­ഷ്ണ­ക്കു­റു­പ്പി­ന്റെ ഏ­ഷ­ണി­കൊ­ണ്ടാ­ണു് ഞാനും കാ­ര­ണ­വ­രും മു­ഷി­യേ­ണ്ടി വ­ന്ന­തു. ആ അ­സ­ത്തി­ന്റെ ദു­രു­പ­ദേ­ശ­ത്താ­ലാ­ണു് നഹ എന്റെ മേൽ വാ­റ­ണ്ടും കൊ­ണ്ടു ന­ട­ക്കു­ന്ന­തു ആ ക­ഴു­വേ­റി—
തരുണി:
അ­ദ്ദേ­ഹ­ത്തെ ഇ­ങ്ങി­നെ ശ­കാ­രി­ച്ചാൽ ഒരു സമയം നി­ങ്ങൾ പ­ശ്ചാ­ത്ത­പി­ക്കേ­ണ്ടി­വ­രും.
ഞാൻ:
ശ­കാ­രി­ക്കു­ന്ന­തു­കൊ­ണ്ടൊ, അ­വ­നേ­ത്ത­ല്ലി­പ്പ­ല്ലു കൊ­ഴി­ച്ചാ­ലും ഞാൻ പ­ശ്ചാ­ത്ത­പി­ക്കു­മെ­ന്നു തോ­ന്നു­ന്നി­ല്ല.
തരുണി:
അ­ദ്ദേ­ഹ­ത്തെ ശ­കാ­രി­ച്ച­തു­കൊ­ണ്ടൊ­ന്നും കടം തീ­രി­ല്ല­ല്ലോ.
ഞാൻ:
അവനെ ശ­കാ­രി­ക്കേ­ണ്ടു­ന്ന­തും എന്റെ ഒരു ക­ട­മാ­യി­ട്ടാ­ണു് ഞാൻ ക­രു­തു­ന്ന­തു്.
തരുണി:
അ­തു­കൊ­ണ്ടു് ആ കടം തീ­രു­മെ­ന്നെ­ല്ലാ­തെ മ­റ്റെ­ക്ക­ടം എ­ങ്ങി­നെ തീരും?
ഞാൻ:
ഓരോരോ കടം തീർ­ത്തു­വ­ര­ട്ടെ.
തരുണി:
തീർ­ക്കു­ന്ന­തിൻ മു­മ്പെ പി­ടി­ച്ചു­പോ­യാ­ലോ?
ഞാൻ:
പി­ടി­ക്കു­ന്ന­വ­നെ തീർ­ത്തു­ക­ള­യ­ണം, അല്ലെ? ആട്ടെ നേരം ന­ല്ല­വ­ണ്ണം പു­ല­രും മു­മ്പേ എന്നെ പു­റ­ത്തി­റ­ക്കി­യാൽ വലിയ ഉ­പ­കാ­ര­മാ­യി­രു­ന്നു.
തരുണി:
ഈ നി­ല­യിൽ­ത­ന്നെ­യൊ?
ഞാൻ:
അതേ.
തരുണി:
പ­രി­ച­യ­മി­ല്ലാ­ത്ത പെ­ണ്ണു­ങ്ങ­ളു­ടെ അറയിൽ പാ­ഞ്ഞു കേറാൻ മ­ടി­ക്കാ­ത്ത നി­ങ്ങ­ളേ ഈ നി­ല­യിൽ പു­റ­ത്തി­റ­ക്കു­ന്ന­തും ന­ന്ന­ല്ല.
ഞാൻ:
നി­ന്റെ ഒ­ന്നി­ച്ചാ­ണെ­ങ്കിൽ, ഞാൻ ഒ­രി­ക്ക­ലും പു­റ­ത്തി­റ­ങ്ങാ­തെ എ­ന്നും ഇവിടെ കൂ­ടി­ക്കൊ­ള്ളാം.
തരുണി:
എന്റെ ഒ­ന്നി­ച്ചി­രി­പ്പാൻ അ­വ­കാ­ശി­കൾ വേറെ ഉ­ണ്ടെ­ന്നും വരും.
ഞാൻ:
(ഇ­ച്ഛാ­ഭം­ഗ­ത്തോ­ടെ) എ­ന്നാ­ലി­നി ഒ­ട്ടും താ­മ­സി­പ്പാൻ ത­ര­മി­ല്ല, എന്നെ ക്ഷണം വി­ട്ട­യ­ക്ക­ണം.
തരുണി:
വ­ര­ട്ടെ, നി­ങ്ങൾ ഇവിടെ വ­ന്ന­തി­ന്റെ സ്മാ­ര­ക­മാ­യി ഞാ­നൊ­രു സ­മ്മാ­നം തരാൻ പോണു. ആ സ­മ്മാ­നം വാ­ങ്ങാ­മെ­ന്നു സഖ്യം ചെ­യ്താൽ മാ­ത്ര­മെ ഞാനതു ത­രി­ക­യു­ണ്ടാ­ക­യു­ള്ളൂ.
ഞാൻ:
നീ ത­രു­ന്ന­തു എന്തു സാ­ധ­ന­മാ­യാ­ലും വേ­ണ്ടി­ല്ല ഞാൻ വാ­ങ്ങും. ഭ­ഗ­വാ­നാ­ണെ വാ­ങ്ങും.

ഇതു കേ­ട്ട­പ്പോൾ ആ തരുണി മ­ന്ദ­ഹ­സി­ച്ചു­കൊ­ണ്ടു ഒ­രു­പെ­ട്ടി­തു­റ­ന്നു ചി­ല­തെ­ല്ലാ­മെ­ടു­ത്തു് എന്റെ ക­യ്യിൽ ഇട്ടു. അതു നൂ­റു­റു­പ്പി­ക­യു­ടെ ആറു നോ­ട്ടു­ക­ളാ­ണെ­ന്നു ക­ണ്ട­പ്പോൾ ഞാൻ ന­ന്ദി­കൊ­ണ്ടു മ­തി­മ­റ­ന്നു. ആ പു­ണ്യം ചെയ്ത കൈ­ക്കു ഒരു ചു­മ്മ­നം­വെ­ച്ചു. അവൾ ഒരു വ­ല്ലാ­ത്ത­ഭാ­വ­ത്താൽ എന്നെ ഒന്നു നോ­ക്കി, മു­റി­യു­ടെ­യും കോ­ലാ­യു­ടേ­യും വാ­തി­ലു­കൾ തു­റ­ന്നു, ആം­ഗ്യം­കൊ­ണ്ടു എന്നെ പോ­വാ­ന­നു­വ­ദി­ച്ചു.

കു­റു­മ്പാ­ല കൃ­ഷ്ണ­ക്കു­റു­പ്പ് എഴുതി വെ­ച്ച­തു.

കാ­ര­ണ­വ­രോ­ടു മാ­പ്പു ചോ­ദി­പ്പാ­നും കടം വീ­ട്ടി­ത്ത­രാൻ ചോ­ദി­പ്പാ­നും ഒരു സ്നേ­ഹി­തൻ ക­ണ്ണൻ­മേ­നോ­നോ­ടു ഉ­പ­ദേ­ശി­ച്ചു എ­ന്നും അ­തി­നു­വേ­ണ്ടി ഇന്നു പു­റ­പ്പെ­ടു­മെ­ന്നും എന്റെ വേ­ല­ക്കാ­രൻ ക­ണ്ടു­ണ്ണി മ­യ്യ­ഴി­യിൽ­നി­ന്നു എന്നെ അ­റി­യി­ച്ച­തു നല്ല ത­ര­ത്തി­നു പ­റ്റി­യി­രി­ക്കു­ന്നു. കണ്ണൻ മേ­നോ­ന്റെ വരവും കാ­ത്തു ന­ഹ­യേ­യും ശി­പാ­യി­യേ­യും വാ­റ­ണ്ടോ­ടു­കൂ­ടെ നിർ­ത്തി­ക്കു­വാൻ എ­നി­ക്കു സാ­ധി­ച്ചു. ക­ണ്ണൻ­മേ­നോ­നോ­ടു എ­നി­ക്കു പ­ണ്ടു­ത­ന്നെ നീ­ര­സ­മാ­ണു്. അ­വ­ന്റെ സൗ­ന്ദ­ര്യം ക­ണ്ടും അ­വ­ന്റെ ത­റ­വാ­ടി­ത്വം­കൊ­ണ്ടും എ­നി­ക്ക­തി­യാ­യ അ­സൂ­യ­യു­ണ്ടാ­യി. അവനു എ­ന്തെ­ങ്കി­ലും ദോഷം നേ­രി­ടു­ന്ന­തു് എ­നി­ക്കു വലിയ സ­ന്തോ­ഷ­മാ­ണു് വാ­റ­ണ്ടു­കാ­രോ­ടു വി­വ­ര­മൊ­ക്കെ എ­ന്നെ­ക്ക­ണ്ടു പ­റ­യേ­ണ­മെ­ന്നു ഞാൻ പ്ര­ത്യേ­കം താ­ക്കീ­തു ചെ­യ്തി­രു­ന്നു. ഒ­മ്പ­തു മ­ണി­ക്കു കു­റി­ക്ക­ല്യാ­ണം ക­ഴി­ഞ്ഞു വീ­ട്ടിൽ നി­ന്നും മ­ട­ങ്ങി. എ­ന്നി­ട്ടും വാ­റ­ണ്ടു­കാ­രെ ക­ണ്ടി­ല്ല. ഞാൻ കാ­ത്തു­നി­ന്നു നഹയും ശി­പാ­യി­യും എന്റെ വീ­ട്ടിൽ വ­രു­മ്പോൾ രാ­ത്രി പ­ത്തു­മ­ണി ക­ഴി­ഞ്ഞി­രി­ക്കു­ന്നു. എന്നെ ക­ണ്ട­പ്പോൾ ശി­പാ­യി ഇ­ങ്ങി­നെ പ­റ­ഞ്ഞു.

ശി­പാ­യി:
ഞങ്ങൾ ഒ­ന്നാ­മ­തു ക­ണ്ണൻ­മേ­നോ­നെ ക­ണ്ട­തു വ­ണ്ടി­ത്താ­വ­ള­ത്തിൽ വെ­ച്ചാ­ണു്. ആ പു­ള്ളി പാ­ഞ്ഞ­പ്പോൾ ഞ­ങ്ങ­ളും പി­ന്നാ­ലേ ഓടി. എ­ങ്കി­ലും എവിടെ പോ­യ­മർ­ന്നെ­ന്നു ഞ­ങ്ങൾ­ക്കു പി­ടി­ത്തം കി­ട്ടി­യി­ല്ല.
കു­റു­പ്പു:
എ­ന്നി­ട്ടു്
നഹ:
ഞാൻ ശി­പാ­യി­യെ വി­ട്ടി­ല്ല, ക­ണ്ടു­പി­ടി­ക്കാൻ ശ്ര­മി­ക്ക­ണം എന്നു ഞാൻ പ­റ­ഞ്ഞു.
ശി­പാ­യി:
ഞങ്ങൾ നാ­ലു­പാ­ടും തി­രി­ഞ്ഞു­നോ­ക്കി. പു­ള്ളി­യേ ക­ണ്ടി­ല്ല. പി­ന്നെ ഒരു മുൻ­സീ­പ്പാൽ ലാ­ന്ത­റി­ന്റെ അരികെ വെ­ച്ചു പ്ര­തി­യെ പി­ന്നെ­യും ക­ണ്ടു­മു­ട്ടി പ്രതി ഓടി. ഞ­ങ്ങ­ളും തു­ടർ­ന്നു­കൊ­ണ്ടോ­ടി. ഒ­ടു­വിൽ ഞങ്ങൾ നോ­ക്കി­നി­ല്ക്കെ അയാൾ, നി­ങ്ങൾ നാളെ സം­ബ­ന്ധം ചെ­യ്വാൻ പോണ പെ­ണ്ണി­ന്റെ വീ­ട്ടിൽ ക­ട­ന്നു ഒരു കൂ­സ­ലും കൂ­ടാ­തെ സ്വ­ന്തം ആൾ­ക്കാ­രെ­ന്ന­പോ­ലെ നേരെ പ­ടി­ഞ്ഞാ­റ്റ­യിൽ കേ­റി­പ്പോ­കു­ന്ന­തു ഞങ്ങൾ ര­ണ്ടാ­ളും കണ്ടു. അ­ദ്ദേ­ഹ­വു­മാ­യി ഇ­ത്ര­യൊ­ക്കെ ലോ­ഹ്യ­മാ­യി­രു­ന്നു­വെ­ന്നു ഞങ്ങൾ ധ­രി­ച്ചി­രു­ന്നി­ല്ല. പി­ന്നെ രാ­ത്രി വീ­ട്ടി­ന്റെ അ­ക­ത്തു­വെ­ച്ചു പ്ര­തി­യെ പി­ടി­ച്ചു­കൂ­ടാ­ത്ത­തു­കൊ­ണ്ടു ഞങ്ങൾ മ­ട­ങ്ങി.
കു­റു­പ്പു:
ആട്ടെ, ഇ­പ്പോൾ പോവിൻ. നാളെ കോ­ഴി­കൂ­കും മു­മ്പേ ആ വീ­ട്ടി­ന്റെ ചു­റ്റും ആളെ നി­റു­ത്തി ആ ക­ള്ള­നെ വാ­റ­ണ്ടു­പ്ര­കാ­രം പി­ടി­ക്ക­ണം.
നഹ:
അ­ങ്ങി­നെ ആ­ക­ട്ടെ. നേ­രം­വൈ­കി. ഞങ്ങൾ ഇ­പ്പോൾ പോ­കു­ന്നു.

നഹയും ശി­പാ­യി­യും പോയ ഉടനെ ഞാൻ എന്റെ സ്വ­ന്ത­കാ­ര്യ­ത്തെ­പ്പ­റ്റി ആ­ലോ­ചി­പ്പാൻ തു­ട­ങ്ങി. ഞാൻ സം­ബ­ന്ധം ക­ഴി­പ്പാൻ പോ­കു­ന്ന പെ­ണ്ണി­ന്റെ അറ പ­ടി­ഞ്ഞാ­റ്റ­യാ­ണെ­ന്ന­ല്ലേ എന്റെ അ­ന്വേ­ഷ­ണ­ത്തിൽ അ­റി­ഞ്ഞ­തു. ആ അ­റ­യി­ലേ­ക്കു­ത­ന്നെ രാ­ത്രി­സ­മ­യ­ത്തു ആ കള്ളൻ ക­ണ്ണൻ­മേ­നോൻ കേ­റി­പോ­കു­ന്ന­തു കണ്ടു എ­ന്ന­ല്ലേ നഹയും ശി­പാ­യി­യും പ­റ­ഞ്ഞ­തു. അ­പ്പോൾ ഈ പെ­ണ്ണു­ങ്ങ­ളെ എ­ങ്ങി­നെ വി­ശ്വ­സി­ക്കും? ക­ണ്ണൻ­മേ­നോൻ ഒരു സു­ന്ദ­ര­നാ­ക­കൊ­ണ്ടു ഏതു പെ­ണ്ണി­നും അ­വ­ന്റെ നേരെ ഒരു ചാ­ട്ടം ഉ­ണ്ടാ­കാ­തി­രി­ക്ക­യി­ല്ല സു­ന്ദ­രി­ക­ളാ­ണെ­ങ്കിൽ ഇ­താ­യി­രി­ക്കും ഗതി എന്നു ആ വങ്കൻ രാമൻ നായർ ഇ­നി­യും മ­ന­സ്സി­ലാ­ക്കീ­ട്ടി­ല്ല. കോ­പം­കൊ­ണ്ടും അ­സൂ­യ­കൊ­ണ്ടും എന്റെ ഉള്ളം ക­ത്തി­ക്ക­രി­ഞ്ഞു­തു­ട­ങ്ങി. എ­നി­ക്കു ഉ­റ­ങ്ങേ­ണ്ടു­ന്ന വി­ചാ­ര­മേ ഉ­ണ്ടാ­യി­ല്ല. രാ­ത്രി പ­ന്ത്ര­ണ്ടു മ­ണി­യാ­യി­ട്ടും എന്റെ അ­സ്വാ­സ്ഥ്യം തീ­രു­ന്നി­ല്ല. ഇ­തി­ന്റെ പ­ര­മാർ­ത്ഥം എ­ങ്ങി­നെ അ­റി­യും? ഒന്നു പ­രീ­ക്ഷി­ച്ചു­നോ­ക്കി­യാൽ എ­ന്താ­ണു് ചേതം? ഞാൻ വെ­ളി­ക്കി­റ­ങ്ങി നി­ര­ത്തി­ന്മേൽ ആരും ഉ­ണ്ടാ­യി­രു­ന്നി­ല്ല ഞാൻ മെ­ല്ലെ ന­ട­ന്നു, നി­റ­ങ്കൊ­ടി ശ­ങ്ക­ര­മേ­നോ­ന്റെ വീ­ട്ടിൽ ചെ­ന്നു. മു­റ്റ­ത്തെ­ത്തി­യ­പ്പോൾ ഞാൻ അല്പം ശ­ങ്കി­ച്ചു അ­വി­ടെ­നി­ന്നു. ഏ­താ­യാ­ലും ഒരു കാ­ര്യ­ത്തി­നു തു­നി­ഞ്ഞു­പോ­യാൽ അതു നി­വൃ­ത്തി­ച്ചാ­ലെ മ­ട­ങ്ങാ­വു എന്ന പ്ര­മാ­ണ­ത്തി­ന്മേൽ ഞാൻ മെ­ല്ലെ വീ­ട്ടി­ന്റെ പ­ടി­ഞ്ഞാ­റെ മു­റ്റ­ത്തെ­ത്തി പ­ടി­ഞ്ഞാ­റ്റ­യു­ടെ ജനൽ തു­റ­ന്നി­രി­ക്കു­ന്നു എ­ന്നും ആ അ­റ­യിൽ­നി­ന്നു വി­ള­ക്കു ക­ത്തു­ന്നു­ണ്ടെ­ന്നും ക­ണ്ട­പ്പോൾ എന്റെ ഉ­ള്ളൊ­ന്നു തെ­ളി­ഞ്ഞു. ഞാൻ ശ­ബ്ദ­മൊ­ന്നു­മു­ണ്ടാ­ക്കാ­തെ ജ­ന­ലി­ന്റെ അ­ടു­ക്കെ വന്നു, അറയിൽ ഇ­ട്ടി­രു­ന്ന ക­ട്ടി­ലി­ന്മേൽ നോ­ക്കി­യ­പ്പോൾ കണ്ട കാ­ഴ്ച­യിൽ ര­ണ്ട­ടി പി­ന്നോ­ക്കം­വെ­ച്ചു ന­ടു­ങ്ങി നി­ന്നു­പോ­യി. കോ­പം­കൊ­ണ്ടും വി­സ്മ­യം­കൊ­ണ്ടും അ­ഭി­മാ­ന­ഭം­ഗം­കൊ­ണ്ടും ഞാ­ന­വി­ടെ­ത്ത­ന്നെ ഭ­സ്മ­മാ­യി­പ്പോ­കാ­ഞ്ഞ­തെ­ന്തെ­ന്നു എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. നൂ­റു­കൊ­ര­ടാ­വു­കൾ­കൊ­ണ്ടു ഒ­ന്നി­ച്ച­ടി കി­ട്ടി­യാ­ലും എ­നി­ക്കി­ത്ര വേ­ദ­ന­യു­ണ്ടാ­കു­മെ­ന്നു തോ­ന്നു­ന്നി­ല്ല. ഞാൻ നാളെ സം­ബ­ന്ധം ചെ­യ്വാൻ പോ­കു­ന്ന ആ സു­ന്ദ­രി­യാ­യ കുലട, ല­ജ്ജ­യി­ല്ലാ­ത്ത ആ കു­ല­പാം­സു­ല, എന്റെ പ­ര­മ­ശ­ത്രു­വാ­യ ക­ണ്ണൻ­മേ­നോ­നേ­യും പൊ­ത്തി­പ്പി­ടി­ച്ചു കി­ട­ക്കു­ന്ന­തു കാ­ണു­മ്പോൾ ആർ പൊ­റു­ക്കും? ശ­മ­ധ­ന­രാ­യ മു­നി­കൾ­പോ­ലും എ­ങ്ങി­നെ സ­ഹി­ക്കും? ഈ നി­ന്ദ്യ­മാ­യ അ­ധ­മ­ത്ത­രം ക­ണ്ട­പ്പോൾ എ­നി­ക്കു നേ­രി­ട്ട മ­നഃ­പീ­ഡ ന­ര­ക­പീ­ഡ­യേ­ക്കാൾ ശ­ക്തി­യേ­റി­യ­താ­യി­രു­ന്നു എന്നു എത്ര ആ­വർ­ത്തി­ച്ചു­പ­റ­ഞ്ഞാ­ലും മ­തി­യാ­കു­മെ­ന്നു തോ­ന്നു­ന്നി­ല്ല. എ­നി­ക്കു നെ­ഞ്ഞ­ത്തു ഒരു ഘനവും തൊ­ണ്ട­യ്ക്കു ഒരു വീർ­പ്പും ത­ല­ക്കു ഒരു വേ­ദ­ന­യും ക­ണ്ണു­കൾ­ക്കു ഉ­ഷ്ണ­വും ഒരേ സ­മ­യ­ത്തു പൊ­ങ്ങി ഞാൻ പല്ലു ക­ടി­ച്ചു. ഞാൻ കൈകൾ മു­ഷ്ടി­യാ­ക്കി മു­റു­ക്കി. ഞാൻ ഒ­ന്നു­കൂ­ടി ആ­ലോ­ചി­ച്ചു. എന്റെ മ­ന­സ്സു തി­രി­ച്ചു മ­ര­വി­ച്ചു­പോ­യ­പ്പോൾ ഞാൻ എന്റെ വി­കാ­ര­ങ്ങ­ളൊ­ക്കെ അ­ട­ക്കി. അ­പ്പോൾ എന്റെ വി­കാ­ര­ങ്ങ­ളൊ­ക്കെ അ­ട­ക്കി. അ­പ്പോൾ എന്റെ ബു­ദ്ധി നേർ­ക്കു വന്നു. ഞാൻ അവളെ സം­ബ­ന്ധം ചെ­യ്തി­ട്ടി­ല്ല­ല്ലോ എന്ന ഒരു വലിയ സ­മാ­ധാ­നം എന്നെ ആ­ശ്വ­സി­പ്പി­ച്ചു. എന്തോ ഒരു വലിയ അപജയം പി­ണ­ഞ്ഞ­വ­നെ­ന്നെ­പോ­ലെ അ­ല്ലെ­ങ്കിൽ ത­ല്ലു­കൊ­ണ്ടു ഇ­ളി­ഭ്യ­നാ­യ ഒരു പട്ടി പോ­കു­മ്പോ­ലെ ഞാൻ മ­ട­ങ്ങി വീ­ട്ടിൽ വന്നു രാ­ത്രി അശേഷം ഉ­റ­ക്കു­ണ്ടാ­യി­ല്ല. പ്ര­തി­കാ­ര­വി­ചാ­രം­കൊ­ണ്ടു എന്റെ ഉ­ള്ളൊ­ട്ടാ­കെ നി­റ­ഞ്ഞു. അവനെ നാളെ രാ­വി­ലെ പി­ടി­കി­ട്ടു­മ­ല്ലോ എന്ന ഒ­രാ­ശ്വാ­സം എ­നി­ക്കു ദാ­ഹി­ച്ചു­വ­ന്നു കി­ട്ടി­യ വെ­ള്ളം­പോ­ലെ­യാ­യി; കോഴി കൂകിയ ഉ­ട­നെ­ത­ന്നെ നഹയും ശി­പാ­യി­യും എത്തി. ഞങ്ങൾ ദൂ­രെ­നി­ന്നു ആ വീടു കാ­ണ­ത്ത­ക്ക­വി­ധ­ത്തിൽ ഒ­രെ­ട­ത്തൊ­ളി­ച്ചു. ഏ­ക­ദേ­ശം അ­ഞ്ചു­മ­ണി­യാ­കു­മ്പോൾ മാ­ധ­വി­ത­ന്നെ കതകു തു­റ­ന്നു അവനെ പു­റ­ത്തി­റ­ക്കു­ന്ന­തു ക­ണ്ട­പ്പോൾ എ­നി­ക്കു പി­ന്നേ­യും ഒരു പത ഉ­ണ്ടാ­യി. ഞങ്ങൾ ഒരു ഇ­ട­വ­ഴി­യിൽ വാ­ങ്ങി­നി­ന്നു, മേ­ന­വ­ന്റെ വരവും കാ­ത്തു­നി­ന്നു. അ­ദ്ദേ­ഹം അ­ടു­ത്തെ­ത്തി­യ­പ്പോൾ ശി­പാ­യി വാ­റ­ണ്ടു കാ­ണി­ച്ചു. മേനവൻ ഒ­ന്നും മി­ണ്ടി­യി­ല്ല. ജെ­യിൽ­ബ­ത്ത അ­ട­പ്പാൻ പ­ണ­മെ­ടു­ത്തു­കൊൾ­വാൻ ഞാൻ ന­ഹ­യോ­ടു പ­റ­ഞ്ഞ­പ്പോൾ മേനവൻ എന്റെ മു­ഖ­ത്തു­നോ­ക്കി ഒന്നു ചി­രി­ച്ചു. ഞാൻ കോ­പാ­ന്ധ­നാ­യി. ഈ മഹാ പാ­പി­ക്കു എ­ന്താ­പ­ത്തു നേ­രി­ട്ടാ­ലും ഒരു കൂ­സ­ലി­ല്ല­ല്ലോ എന്ന സംഗതി എ­നി­ക്കു വാശി വർ­ദ്ധി­പ്പി­ച്ചു. പ­ല്ലു­തേ­പ്പു, കുളി മു­ത­ലാ­യ നി­ത്യ­കർ­മ്മ­ങ്ങൾ ക­ഴി­പ്പാൻ അ­ടു­ത്ത കു­ള­ത്തിൽ പോവാൻ ന­ഹ­യോ­ടു സ­മ്മ­തം ചോ­ദി­ച്ച­പ്പോൾ ആ വി­ഡ്ഢി ഉടനെ അ­നു­വ­ദി­ച്ചു. ശി­പാ­യി ഒ­ന്നി­ച്ചു­ള്ള­തു­കൊ­ണ്ടു എ­നി­ക്ക­ത്ര ഭ­യ­വു­മു­ണ്ടാ­യി­ല്ല. കു­ളി­ച്ചി­ട്ടു ക­ണ്ണൻ­മേ­നോൻ ഏ­ക­ദേ­ശം ഒരു മ­ണി­ക്കൂർ ജ­പി­ച്ചി­രി­ക്കു­ന്നു. ഇ­തൊ­ക്കെ ക­ഴി­ഞ്ഞു­വ­രു­മ്പോൾ മണി ഒ­മ്പ­തോ­ട­ടു­ത്തു. മ­ട­ങ്ങി ഞ­ങ്ങ­ളു­ടെ അ­ടു­ക്കെ എ­ത്തി­യ­പ്പോൾ മേനോൻ തന്റെ ചെലവു പ­ന്ത്ര­ണ്ട­ണ­യ്ക്കു ശി­പാ­യി­യോ­ടു ചോ­ദി­ച്ചു.

ശി­പാ­യി ഉടനെ കൊ­ടു­ത്തു. അ­തും­വാ­ങ്ങി ആ കു­ലു­ക്ക­മി­ല്ലാ­ത്ത ധൂർ­ത്തൻ മ­ന്ദ­ഹ­സി­ച്ചു­കൊ­ണ്ടു ഞ­ങ്ങ­ളെ ഒക്കെ ചാ­യ­ക്കു ക്ഷ­ണി­ച്ചു. ഞാൻ പോയതേ ഇല്ല. “എ­ന്നാൽ അ­ത്ര­യെ­ങ്കി­ലും ലാഭം കി­ട്ട­ട്ടേ” എന്നു പ­റ­ഞ്ഞു­കൊ­ണ്ടു ബാ­ക്കി­യു­ള്ള­വ­രോ­ടു­കൂ­ടെ ആ ചാ­ഞ്ച­ല്യ­മി­ല്ലാ­ത്ത മ­ഹാ­പാ­പി അ­ടു­ത്തു കണ്ട ഒരു ചായ ഷാ­പ്പിൽ കേറി. അ­വി­ടു­ന്നി­റ­ങ്ങു­മ്പോൾ നേരം ഏ­ക­ദേ­ശം പ­ത്താ­യി. എന്റെ മു­മ്പിൻ വ­ന്ന­പ്പോൾ ന­ഹ­യോ­ടു വി­ധി­ക്ക­ടം എത്ര ഉ­ണ്ടെ­ന്നു ചോ­ദി­ച്ചു. അ­ഞ്ഞൂ­റ്റി­ത്തൊ­ണ്ണൂ­റോ­ളം ഉ­ണ്ടെ­ന്നു നഹ പ­റ­ഞ്ഞു. ഇതു കേ­ട്ട­പ്പോൾ അവൻ കു­പ്പാ­യ­ക്കീ­ശ­യിൽ കൈ­യി­ട്ടു് ഒരു ല­ക്കോ­ട്ടേ­ടു­ത്തു ഞങ്ങൾ കാൺകെ ആറു നൂ­റ്റു­പ്പി­ക നോ­ട്ടു­കൾ എ­ടു­ത്തു ഓ­രോ­ന്നാ­യി എണ്ണി അ­തൊ­ക്കെ വീ­ണ്ടും ല­ക്കോ­ട്ടിൽ­ത­ന്നെ ഇ­ട്ടു് എന്റെ മു­ഖ­ത്തൊ­ന്നു നോ­ക്കി ഞാ­നൊ­ന്നു ഞെ­ട്ടി. എന്റെ ഇ­ച്ഛാ­ഭം­ഗ­ത്തി­ന്നും കോ­പ­ത്തി­ന്നും സീ­മ­യു­ണ്ടാ­യി­രു­ന്നി­ല്ല. എ­നി­ക്ക­വി­ടെ നി­ല്ക്കാൻ­ത­ന്നെ പ്ര­യാ­സ­മാ­യി. ഞാൻ ഇന്നു വൈ­കു­ന്നേ­രം സം­ബ­ന്ധം ക­ഴി­പ്പാൻ നി­ശ്ച­യി­ച്ച ആ കു­ല­ട­യാ­യ മാധവി ഇവൻ വ­രു­മ്പോൾ അ­റു­നൂ­റു­റു­പ്പി­ക­യും­കൂ­ടി സ­ഹാ­യി­ക്കേ­ണ­മെ­ങ്കിൽ അ­വൾ­ക്കു ഇ­വ­ന്റെ മേൽ എ­ത്ര­മാ­ത്രം ഇ­ഷ്ട­മു­ണ്ടാ­യി­രി­ക്ക­ണം. ഞാൻ എ­ന്തി­ന്നു­കൊ­ള്ളും? ഞാൻ ജീ­വി­ച്ചി­ട്ടെ­ന്തു ഫലം? എ­നി­ക്കു പറഞ്ഞ പെ­ണ്ണി­നെ ഇവൻ പാ­ട്ടി­ലാ­ക്കി ആ പെ­ണ്ണി­ന്റെ സ­ഹാ­യ­ത്തി­ന്മേൽ ഞാൻ ഇ­ളി­ഭ്യ­നാ­യി. ആ പെ­ണ്ണി­ന്റെ കള്ളി പു­റ­ത്താ­ക്കി അവളെ നാ­ട്ടിൽ ന­ട­ത്താ­താ­ക്ക­ണം എന്ന ശ­പ­ഥ­വും­ചെ­യ്തു­കൊ­ണ്ടു ഞാൻ ആ ദി­ക്കിൽ നി­ന്നു് വീ­ട്ടി­ലേ­ക്കു മ­ട­ങ്ങി.

(മി­സ്റ്റർ പൂ­ങ്കോ­ന്നി നാ­രാ­യ­ണൻ­നാ­യർ എ­ഴു­തി­വെ­ച്ച­തു്.)

“എന്റെ മ­രു­മ­കൾ മാ­ധ­വി­ക്കു­ട്ടി­യു­ടെ സം­ബ­ന്ധം ഇ­ന്നേ­ക്കാ­ണു് നി­ശ്ച­യി­ച്ച­തു്. അ­വ­ളു­ടെ അച്ഛൻ കു­റേ­നാ­ളാ­യി ദേ­ഹ­സു­ഖ­ത്തി­ന്നു­വേ­ണ്ടി ഇവിടെ അ­ടു­ക്കെ ഒരു വീടും വാ­ട­ക­യ്ക്കു­വാ­ങ്ങി താ­മ­സി­ച്ചു­വ­രു­ന്നു. മാ­ധ­വി­ക്കു­ട്ടി എ­പ്പോ­ഴും അ­വ­ളു­ടെ അ­ച്ഛ­ന്റെ ഒ­ന്നി­ച്ചാ­യി­രു­ന്നു താ­മ­സി­ച്ചു­വ­ന്നി­രു­ന്ന­തു്. എ­ന്നാൽ സം­ബ­ന്ധം ന­ട­ത്തേ­ണ്ടു­ന്ന­തു അ­വ­ളു­ടെ ത­റ­വാ­ട്ടിൽ­ത­ന്നെ­യാ­യി­രി­ക്ക­ണം എന്നു വി­ചാ­രി­ച്ചു ഇന്നു രാ­വി­ലെ പ­ത്തു­മ­ണി­ക്കു­ത­ന്നെ അവളെ ഇവിടെ കൂ­ട്ടി­ച്ചു­കൊ­ണ്ടു­വ­ന്നി­ട്ടു­ണ്ടു്. പെ­ണ്ണി­ന്റെ മു­ഖ­ത്തു ഒരു പ്ര­സാ­ദം കാ­ണു­ന്നി­ല്ല. എന്തൊ മ­നോ­രാ­ജ്യ­ത്തിൽ മു­ങ്ങി­യ­പോ­ലെ തോ­ന്നു­ന്നു. അവളെ സം­ബ­ന്ധം ചെ­യ്വാൻ നി­ശ്ച­യി­ച്ച കു­റു­മ്പാ­ല കൃ­ഷ്ണ­ക്കു­റു­പ്പു് വലിയ ത­റ­വാ­ട്ടു­ക­ര­ന­ല്ലെ­ങ്കി­ലും നല്ല പ­ണ­ക്കാ­ര­നാ­ണു്. പ്രാ­യം അസാരം ക­വി­ഞ്ഞു­പോ­യി. ക­ണ്ടാൽ ക­റു­ത്തി­ട്ടാ­ണെ­ങ്കി­ലും വലിയ വി­രൂ­പ­നാ­ണെ­ന്നൊ­ന്നും പ­റ­ഞ്ഞു­കൂ­ടാ. കൂ­ട­ക്കൂ­ടെ വ­ലി­ക്കു­മ്പോൾ പു­ക­യി­ല പൊ­ടി­യും­കൂ­ടി ഒ­ഴി­ച്ചു­കൂ­ടാ­ത്ത­വി­ധം ഒരു ന­ന്മ­യു­ള്ള സാ­ധ­ന­മാ­ണെ­ന്നു തോ­ന്നി­പ്പോ­കും­പ്ര­കാ­രം പ­ഴ­ക്കം­വെ­ക്കും തോറും ഭാ­ര്യ­യും ഭർ­ത്താ­വും ത­മ്മിൽ ഉള്ള സ്നേ­ഹ­ത്തി­ന്നു ശക്തി വർ­ദ്ധി­പ്പാ­നി­ട­യു­ണ്ടെ­ന്നു എ­നി­ക്കു എന്റെ കാ­ര്യ­ത്തിൽ­ത­ന്നെ ബോ­ദ്ധ്യ­മാ­യ ഒരു സം­ഗ­തി­യാ­ണു്. അ­തു­കൊ­ണ്ടു രൂ­പം­മാ­ത്രം ഇ­ച്ഛി­ക്കു­ന്ന ക­ന്യ­ക­യു­ടെ മ­നോ­ഗ­ത­ങ്ങ­ളൊ­ന്നും ത­ല്ക്കാ­ലം അ­റി­യേ­ണ്ടു­ന്ന സം­ഗ­തി­യോ ആ മ­നോ­ഗ­ത­ത്തി­ന്ന­നു­സ­രി­ച്ചു ആ­ടേ­ണ്ടു­ന്ന ആ­വ­ശ്യ­മൊ എ­നി­ക്കി­ല്ല. സം­ബ­ന്ധം എ­ത്ര­യോ ചു­രു­ക്ക­ത്തി­ലാ­ണു് കൊ­ണ്ടാ­ടാൻ വി­ചാ­രി­ക്കു­ന്ന­തു്. ക­ഷ്ടി­ച്ചു ഒരു മു­പ്പ­താ­ളു­ക­ളു­ണ്ടാ­കു­മോ എന്നു സം­ശ­യ­മാ­ണു്. അ­തു­കൊ­ണ്ടു വലിയ ഒ­രു­ക്ക­ങ്ങൾ­ക്കൊ­ന്നും ഏർ­പ്പാ­ടു് കാ­ലേ­ത­ന്നെ ചെ­യ്യേ­ണ്ടു­ന്ന ഭാ­ര­മൊ­ന്നു­മി­ല്ല. ഇ­പ്പോ­ഴ­ത്തെ പ­രി­ഷ്ക്കാ­ര­ത്തി­ന്റെ കൂ­ട്ട­ത്തിൽ ഇതൊരു ഗ­ണ്യ­മാ­യ പു­ണ്യ­മാ­ണെ­ന്നു എല്ലാ ത­റ­വാ­ട്ടിൽ കാ­ര­ണ­വ­ന്മാ­രും സ­മ്മ­തി­ക്കു­ന്ന ഒരു കാ­ര്യ­മാ­ണു്. വേ­ണ്ട­പ്പെ­ട്ട കാ­ര്യ­ങ്ങ­ളൊ­ക്കെ നി­വർ­ത്തി­ക്കാൻ ഞാൻ എന്റെ പെ­ങ്ങ­ളേ­യും ഭാ­ര്യ­യേ­യും ഏ­ല്പി­ച്ചു. ഒ­ടു­ക്കം പ­റ­ഞ്ഞ­വൾ സ്വ­ന്ത­മാ­യി ഒരു രാ­ജ്യ­ത്തേ­ക്കു മ­തി­യാ­യി­രു­ന്നു. എ­ങ്കി­ലും നാ­ട്ടു­മ­ര്യാ­ദ വി­ചാ­രി­ച്ചു ഞാൻ പെ­ങ്ങ­ളേ­യും ഒ­ന്നി­ച്ചു­പെ­ടു­ത്തി എന്നു മാ­ത്ര­മേ ഉള്ളൂ. പല ദി­ക്കി­ലും ഓ­ടി­ത്തു­ട­ങ്ങു­ന്ന വാ­ല്യ­ക്കാ­രും പ­ല­വ­ഴി­യാ­യി വ­ന്നെ­ത്തു­ന്ന സാ­മ­ഗ്രി­ക­ളും മ­റ്റും ഞാൻ ഏ­ല്പി­ച്ച കൂ­ട്ടർ അ­വ­രു­ടെ പ്ര­വൃ­ത്തി ശ­രി­യാ­യി നിർ­വ്വ­ഹി­ക്കു­ന്നു­ണ്ടെ­ന്നു എന്നെ അ­റി­യി­ച്ചു. ഞാൻ കൃ­താർ­ത്ഥ­നാ­യി മാ­ധ­വി­ക്കു­ട്ടി നല്ല ത­ന്റേ­ട­മു­ള്ള ഒരു പെ­ണ്ണാ­ണു്. അ­കാ­ര­ണ­മാ­യി വ്യ­സ­നി­ച്ചി­രി­ക്ക എ­ന്ന­തു അ­വ­ളു­ടെ സ്വ­ഭാ­വ­ത്തി­ന്നു എ­തി­രാ­യ ഒരു സ­മ്പ്ര­ദാ­യ­മാ­ണു്. ഞ­ങ്ങ­ളു­ടെ ഇടയിൽ ന­ട­പ്പു­ള്ള സം­ബ­ന്ധ­ത്തി­നു അറയിൽ എ­ത്തി­യാൽ മാ­ത്ര­മേ ഭാ­ര്യ­ഭർ­ത്താ­ക്ക­ന്മാർ അ­ന്യോ­ന്യം ക­ണ്ടു­മു­ട്ടു­ക­യു­ള്ളൂ. മിക്ക അ­വ­സ­ര­ങ്ങ­ളി­ലും ഭാര്യ, ഭർ­ത്താ­വി­നെ കാ­ണു­ന്ന­തു ഒ­ന്നാ­മ­തു അവിടെ വെ­ച്ചാ­യി­രി­ക്കും. അ­തു­കൊ­ണ്ടു സം­ബ­ന്ധ­ത്തി­നു മു­മ്പു് ഈ ക­ന്യ­ക­യ്ക്കു അ­പ്ര­തീ­ക്ഷി­ത­മാ­യ ഒരു കൗ­ത­ക­ത്തി­ന്ന­ല്ലാ­തെ അ­കാ­ര­ണ­മാ­യ ഇ­ച്ഛാ­ഭം­ഗ­ത്തി­നൊ­ന്നും അ­വ­കാ­ശ­മു­ണ്ടാ­ക­യി­ല്ല. പി­ന്നെ മാ­ധ­വി­ക്കു­ട്ടി­ക്കു ഒരു മൗ­ഢ്യ­ഭാ­വം വ­രാ­നെ­ന്താ­യി­രി­ക്കും കാരണം? ഒരു സമയം അവൾ കൃ­ഷ്ണ­ക്കു­റു­പ്പി­നെ ക­ണ്ടെ­ന്നും­വ­രാം. അ­ദ്ദേ­ഹ­ത്തെ അത്ര ക­ണ്ണിൽ പി­ടി­ച്ചി­ച്ചെ­ന്നും വരാം. ഒരു സമയം അ­വൾ­ക്കു മ­റ്റൊ­രാ­ളു­ടെ നേരെ വാ­ത്സ­ല്യം­വാ­യി­ച്ചു എ­ന്നും വരാം. ഇം­ഗ്ലീ­ഷു­പ­ഠി­പ്പു­ള്ള ക­ന്യ­ക­കൾ­ക്കു കു­റു­മ്പിൽ­കൂ­ടാ­തെ പ്ര­ണ­യ­ത്തി­ലും സ്വാ­ത­ന്ത്ര്യ­മു­ണ്ടെ­ന്നാ­ണു് കേൾ­ക്കു­ന്ന­തു്. അ­ങ്ങി­നെ ഒരു ത­ന്നി­ഷ്ട­മൊ­ന്നും മാ­ധ­വി­ക്കു­ട്ടി­യെ ബാ­ധി­ക്കാ­നി­ട­യു­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. അഥവാ ബാ­ധി­ച്ചാൽ­ത­ന്നെ ഈ ത­റ­വാ­ട്ടിൽ നി­ന്നു അതു പ്ര­ക­ടി­പ്പി­ക്കാ­നു­ള്ള ധൈ­ര്യം അ­വൾ­ക്കു­ണ്ടാ­കു­ന്ന­തു­മ­ല്ല പെൺ­കി­ടാ­ങ്ങ­ളു­ടെ താ­ന്തോ­ന്നി­ത്ത­ത്തി­നു വ­ഴ­ങ്ങി­നി­ല്പാൻ എ­ന്നെ­ക്കൊ­ണ്ടു ഏ­താ­യാ­ലും ആ­വി­ല്ല. പെ­ണ്ണു­ങ്ങൾ­ക്കു സ്വാ­ഭി­പ്രാ­യം അ­രു­തു്. അ­വർ­ക്കു വി­ധി­ച്ച­പോ­ലെ അ­ല്ലാ­തെ കൊ­തി­ച്ച­പോ­ലെ വ­രാ­നൊ­ന്നും കാം­ക്ഷി­ക്കാൻ പാ­ടി­ല്ല അവർ കി­ട്ടി­യ­തു­കൊ­ണ്ടു തൃ­പ്തി­പ്പെ­ടേ­ണ്ട­കൂ­ട്ട­രാ­ണു്. ഓ­രോ­രു­വ­ളു­ടെ ത­ല­യി­ലെ­ഴു­ത്തു­പോ­ലെ വ­ന്നു­കൂ­ടും. അ­ല്ലാ­തെ പു­രു­ഷ­ന്മാർ­ക്കു എന്തു ശ­ക്തി­യു­ണ്ടു്.”

ഇ­ങ്ങി­നെ ഞാൻ ഓ­രോ­ന്നേ ആ­ലോ­ചി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ കൃ­ഷ്ണ­ക്കു­റു­പ്പി­ന്റെ പ്രാ­ണ­സ്നേ­ഹി­തൻ രാ­മൻ­നാ­യർ എന്റെ അ­ടു­ക്കെ വന്നു ഒരു എ­ഴു­ത്തും കൈയിൽ തന്നു, ക്ഷണം മ­ട­ങ്ങി­പ്പോ­യി. ഞാൻ ല­ക്കോ­ട്ടും പൊ­ട്ടി­ച്ചു ക­ത്തു­വാ­യി­ച്ചു.

ശ്രീ.

ഇ­ങ്ങി­നെ ഒരു കത്തു ഈ അ­വ­സ­ര­ത്തിൽ നി­ങ്ങൾ­ക്കെ­ഴു­തേ­ണ്ടി­വ­ന്ന­തിൽ എ­നി­ക്കു സ­ന്താ­പ­ത്തേ­ക്കാ­ളും സ­ന്തോ­ഷ­വും സം­തൃ­പ്തി­യു­മാ­ണു് തോ­ന്നു­ന്ന­തെ­ന്നു ഞാൻ ആ­വർ­ത്തി­ച്ച­റി­യി­ച്ചു കൊ­ള്ളു­ന്നു. മു­ന്നാ­ലോ­ചി­ക്ക­വ­യ്യാ­ത്ത ഒ­രാ­പ­ത്തിൽ­നി­ന്നും അ­ബ­ദ്ധ­ത്തിൽ­നി­ന്നും അ­പ­മാ­ന­ത്തിൽ­നി­ന്നും ദൈവം എന്നെ ര­ക്ഷി­ക്കു­വാൻ ത­ക്ക­വ­ണ്ണം സം­ഗ­തി­കാ­ണി­ച്ചു­ത­ന്ന­തു­കൊ­ണ്ടു് ഞാൻ ഒ­ന്നാ­മ­ത്തു് ആ സർ­വ്വ­സാ­ക്ഷി­ക്കു ബ­ഹു­മാ­ന­പു­ര­സ്സ­രം ന­ന്ദി­പ­റ­ഞ്ഞു­കൊ­ള്ളു­ന്നു. ഇന്നു നി­ങ്ങ­ളു­ടെ അ­ന­ന്തി­ര­വൾ മാ­ധ­വി­യെ വി­വാ­ഹം­ചെ­യ്വാൻ വ­ന്നു­കൊ­ള്ളാ­മെ­ന്നു­ള്ള എന്റെ വാ­ദ­ത്തെ ഞാൻ പിൻ­വ­ലി­ക്കേ­ണ്ടി­വ­ന്നി­രി­ക്കു­ന്നു. ഇ­പ്ര­കാ­രം ചെ­യ്യേ­ണ്ടി­വ­ന്ന­തു എന്റെ തെ­റ്റു­കൊ­ണ്ട­ല്ല; നി­ങ്ങ­ളു­ടെ സു­ന്ദ­രി­യാ­യ മാ­ധ­വി­ക്കു­ട്ടി­യു­ടെ തെ­റ്റു­കൊ­ണ്ടു­ത­ന്നെ­യാ­ണു്. ഞാൻ ഒരു അ­നാ­വ­ശ്യ­മാ­യ ദൂ­ഷ്യാ­രോ­പ­ണ­ക്കാ­ര­നാ­ണെ­ന്നു നി­ങ്ങ­ളാ­രും ക­രു­ത­രു­തു. ഞാൻ കണ്ട കാ­ര്യ­മാ­ണു് പ­റ­യു­ന്ന­തു്. അവളും എം. ക­ണ്ണൻ­മേ­നോ­നും പാ­തി­വ്ര­ത്യ­ത്തി­ന്നു വി­രു­ദ്ധ­മാ­യ രീ­തി­യിൽ ര­ഹ­സ്യ­മു­ണ്ടെ­ന്ന വിവരം നി­ങ്ങ­ളൊ­ക്കെ അ­റി­യു­മോ എന്തോ? എ­ങ്ങി­നെ­യാ­യാ­ലും ഒരു ത­റ­വാ­ട്ടു­കാ­രി­യാ­യ പെ­ണ്ണു് ഇ­ങ്ങി­നെ ഒരു ദുർ­ന്ന­ട­പ്പി­ന്നൊ­രു­മ്പെ­ടാൻ ത­ക്ക­വ­ണ്ണം ധൈ­ര്യ­മു­ള്ള­വ­ളാ­യി­ത്തീ­രു­ന്ന­തു കാ­ര­ണ­വ­രു­ടേ­യും അ­ച്ഛ­ന്റേ­യും കു­റ­വു­കൊ­ണ്ടാ­ണു്. അ­തു­കൊ­ണ്ടു അ­വ­ളേ­ക്കാൾ വലിയ തെ­റ്റു­കാർ നി­ങ്ങൾ ര­ണ്ടാ­ളു­മാ­ണു്. എന്റെ ശാ­പ­വും ദൈ­വ­കോ­പ­വും നി­ങ്ങ­ളു­ടെ ത­ല­യിൽ­നി­ന്നൊ­രി­ക്ക­ലും വി­ട്ടൊ­ഴി­യാ­തി­രി­ക്ക­ട്ടെ.

എ­ന്നു് പ്രാർ­ത്ഥി­ച്ചു­കൊ­ണ്ടു,

നി­ങ്ങ­ളു­ടെ ഇ­പ്പോ­ഴ­ത്തെ ശത്രു കെ. കൃ­ഷ്ണ­ക്കു­റു­പ്പു്.

കത്തു വാ­യി­ച്ച ഉ­ട­നേ­ത­ന്നെ എന്റെ മുഖം വാടി. വ്യ­സ­നം­കൊ­ണ്ടും കോ­പം­കൊ­ണ്ടും ആ­കു­ല­ചി­ത്ത­നാ­യ ഞാൻ നേ­രി­ടാൻ പോ­കു­ന്ന അ­പ­മാ­ന­ത്തെ­യോർ­ത്തു കേവലം ഒരു ഭ്രാ­ന്ത­ന്റെ മ­ട്ടാ­യി. രാ­മൻ­നാ­യ­ര­ല്ലാ­യി­രു­ന്നു ക­ത്തു­കൊ­ണ്ടു­വ­ന്നി­രു­ന്ന­തെ­ങ്കിൽ ഞാൻ ആ കത്തു ക­ള്ള­ക്ക­ത്തി­ന്റെ കൂ­ട്ട­ത്തിൽ തള്ളി വി­ട്ടേ­ക്കു­മാ­യി­രു­ന്നു. ഈ സം­ഗ­തി­യിൽ അ­തി­നും വ­ഴി­യി­ല്ല. അ­തു­കൊ­ണ്ടു ഞാൻ ഉച്ച ഒരു മ­ണി­ക്കു­ള്ള വെ­യി­ലും കൂടി പ്ര­മാ­ണി­യാ­തെ നി­റ­ങ്കോ­ടി­ശ്ശ­ങ്ക­ര­മേ­നോ­ന്റെ വീ­ട്ടി­ലേ­ക്കു ഓടി. അ­വി­ടെ­ച്ചെ­ല്ലു­മ്പോൾ ഒരു ക­ട­ലാ­സ്സും കൈയിൽ പി­ടി­ച്ചി­ട്ടു ശ­ങ്ക­ര­മേ­നോൻ തന്റെ പൂ­മു­ഖ­ത്തു, ബ­ഹു­ധൃ­തി­യാ­യി അ­ങ്ങോ­ട്ടും ഇ­ങ്ങോ­ട്ടും ന­ട­ക്കു­ന്ന­താ­ണു് ക­ണ്ട­തു്. പൂ­മു­ഖ­ത്തിൽ എ­ത്തി­യ­തോ­ടു­കൂ­ടി ഇ­രി­ക്കാൻ പ­റ­ഞ്ഞ­പ്ര­കാ­രം ഞാൻ അവിടെ ഇ­രു­ന്നു. ക­ത്തി­ന്റെ വിവരം പ­റ­ഞ്ഞ­പ്പോൾ, അ­ങ്ങി­നെ­ത­ന്നെ ഒരു കത്തു ത­നി­ക്കും കി­ട്ടീ­ട്ടു­ണ്ടെ­ന്നു ശ­ങ്ക­ര­മേ­നോ­നും സ­മ്മ­തി­ച്ചു. ആ ക­ത്തിൽ വാചകം ഒന്നു ജാ­സ്തി ഉ­ണ്ടാ­യി­രു­ന്നു. “അ­തു­കൊ­ണ്ടു പ­ത്ത­മ്പ­താൾ­ക്കു ശേ­ഖ­രി­ച്ചു­വെ­ച്ച സ­ദ്യ­വ­ട്ട­ങ്ങ­ളൊ­ക്കെ എന്റെ പേരിൽ ഇന്നു സാ­ധു­ക്കൾ­ക്കു ധർ­മ്മം കൊ­ടു­പ്പാൻ എന്റെ പ്ര­ത്യേ­ക അ­പേ­ക്ഷ­യു­ണ്ടെ­ന്നു നി­ങ്ങൾ­ത­ന്നെ നാ­രാ­യ­ണൻ­നാ­യ­രേ അ­റി­യി­ച്ചാൽ വലിയ ഉ­പ­കാ­രം” ഇ­താ­ണു് ആ വാചകം.

ഞാൻ:
കു­റു­പ്പു ഇത്ര ഇ­ര­പ്പ­നാ­ണെ­ന്നു ഞാ­ന­റി­ഞ്ഞി­ല്ല­ല്ലൊ. ക­ണ്ണൻ­മേ­നോൻ ഞ­ങ്ങ­ളു­ടെ ത­റ­വാ­ട്ടിൽ ക­ട­ക്കാ­റേ ഇല്ല. ഇനി ക­ട­ന്നാൽ­കൂ­ടി മാ­ധ­വി­ക്കു­ട്ടി മിക്ക അ­വ­സ­ര­ങ്ങ­ളി­ലും നി­ങ്ങ­ളു­ടെ കൂ­ടെ­യ­ല്ലാ­തെ ത­റ­വാ­ട്ടിൽ പാർ­ക്കു­ന്ന­തു അ­പൂർ­വ്വ­മാ­ണു്.
ശ­ങ്ക­ര­മേ­നോൻ:
ക­ണ്ണൻ­മേ­നോൻ എന്റെ വീ­ട്ടി­ലേ വ­രാ­റി­ല്ല ഞാൻ അയാളെ ക­ണ്ടി­ട്ടു­കൂ­ടി ഇല്ല. ഇ­തെ­ന്തൊ­രു സം­ഗ­തി­യി­ല്ലാ­ത്ത ദൂ­ഷ്യാ­രോ­പ­ണ­മാ­ണു്.
ഞാൻ:
അയാൾ മാ­മ്പ­ല്ലി രാ­ഘ­വ­മേ­നോ­ന്റെ അ­ടു­ത്ത അ­ന­ന്തി­ര­വ­നാ­ണു്.
ശ­ങ്ക­ര­മേ­നോൻ:
എ­നി­ക്കു അ­ദ്ദേ­ഹ­ത്തേ­യും അ­റി­ഞ്ഞു­കൂ­ടാ.
ഞാൻ:
ഇ­വി­ടെ­വെ­ച്ചു വ­ലി­യൊ­രു ജ­ന്മി­യും ന­ല്ലൊ­രു ത­റ­വാ­ട്ടു­കാ­ര­നു­മാ­ണു്. നല്ല ത­ന്റേ­ട­വും വീ­ര്യ­വു­മു­ള്ള ഒരു പു­രു­ഷ­നാ­ണു്. എ­ന്നോ­ടു ഒരു പ്ര­ത്യേ­ക­താ­ല്പ­ര്യ­മു­ള്ള വൃ­ദ്ധ­നാ­ണു്.
ശ­ങ്ക­ര­മേ­നോൻ:
ന­ല്ല­തു­ത­ന്നെ. എ­ന്നാൽ കു­റ­വി­ല്ലാ­തെ നമ്മൾ ഇ­ക്കാ­ര്യ­ത്തിൽ­നി­ന്നെ­ങ്ങി­നെ ഒ­ഴി­യും. കു­റു­പ്പു് ഇ­ല്ലാ­ത്ത അ­പ­രാ­ധ­ങ്ങ­ളൊ­ക്കെ നാ­ടൊ­ക്കെ പ­ര­ത്താ­തി­രി­ക്ക­യി­ല്ല.
ഞാൻ:
കു­റു­പ്പു് രാ­ഘ­വ­മേ­നോ­ന്റെ വലിയ ആ­ശ്രി­ത­നാ­ണു്. ഞാൻ അ­വ­രു­മാ­യി ഒ­ന്നാ­ലോ­ചി­ക്ക­ട്ടെ. അ­ദ്ദേ­ഹം ഉൽ­കൃ­ഷ്ട­ലോ­ക­പ­രി­ച­യം ഉള്ള ഒ­രാ­ളാ­ണു്. ന­മു­ക്കു അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­പ­ദേ­ശ­പ്ര­കാ­രം ന­ട­ക്കാം.

ഇ­ങ്ങി­നെ പ­റ­ഞ്ഞു ഞാൻ രാ­ഘ­വ­മേ­നോ­ന്റെ വീ­ട്ടി­ലേ­ക്കു ന­ട­ന്നു. അ­ദ്ദേ­ഹം കോ­ലാ­യിൽ ഇ­ട്ടി­രു­ന്ന കോ­ച്ചി­ന്മേൽ കി­ട­ക്ക­യാ­യി­രു­ന്നു. ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു് എന്റെ സ­ങ്ക­ടം മു­ഴു­വൻ അ­റി­യി­ച്ചു. അ­ദ്ദേ­ഹം രണ്ടു പ്രാ­വ­ശ്യം കൃ­ഷ്ണ­ക്കു­റു­പ്പി­നെ വി­ളി­പ്പാ­നാ­ളെ അ­യ­ച്ചു. എ­ന്നി­ട്ടും­കൂ­ടി കു­റു­പ്പു വരാൻ കൂ­ട്ടാ­ക്കി­യി­ല്ല. സാ­ധാ­ര­ണ തന്റെ വീ­ട്ടിൽ നി­ത്യ­നാ­യി­രു­ന്ന കു­റു­പ്പു്—വളരെ കാ­ര്യ­ങ്ങ­ളിൽ ത­നി­ക്കു ക­ട­പ്പെ­ട്ടി­രു­ന്ന കു­റു­പ്പു്—താൻ രണ്ടു പ്രാ­വ­ശ്യ­വും വി­ളി­ച്ചി­ട്ടു വ­രാ­ഞ്ഞ­പ്പോൾ രാ­ഘ­വ­മേ­നോ­ന്നു കോപം ജ­നി­ച്ചു. കോപം ജ­നി­ച്ച­തോ­ടു­കൂ­ടി അ­ദ്ദേ­ഹ­ത്തി­നു കു­റു­പ്പി­ന്റെ യാ­ഥാർ­ത്ഥ്യ­വും മ­ന­സ്സി­ലാ­യി. ദീ­നം­കൊ­ണ്ടു വ­ല­ഞ്ഞു­കി­ട­ക്കു­ന്ന ആ സാധു കു­റേ­നേ­രം ആ­ലോ­ചി­ച്ചു. പി­ന്നെ എ­ത്ര­യോ പ­തി­ഞ്ഞ സ്വ­ര­ത്തിൽ മ­ന്ദ­മാ­യി എ­ന്നോ­ടു ഇ­ങ്ങി­നെ പ­റ­ഞ്ഞു.

രാ­ഘ­വ­മേ­നോൻ:
കു­റു­പ്പു വി­ശ്വ­സി­ക്കാൻ കൊ­ള്ള­രു­താ­ത്ത­വ­നാ­ണു്. അ­യാ­ളാ­ണു് എ­ന്നേ­യും ക­ണ്ണ­നേ­യും വി­രോ­ധി­ക­ളാ­ക്കി­ത്തീർ­ത്ത­തു. ക­ണ്ണ­നെ ഇന്നു വാ­റ­ണ്ടിൽ പി­ടി­ച്ചു കോ­ട­തി­യിൽ ഹാ­ജ­രാ­ക്കീ­ട്ടു­ണ്ടെ­ന്നു ഞാൻ കേ­ട്ടു. ഞാൻ കടം എ­ത്ര­യു­ണ്ടെ­ന്ന­റി­വാൻ ഒരാളെ വി­ട്ടി­ട്ടു­ണ്ടു്. ക­ണ്ണ­ന്റെ ക­ട­മൊ­ക്കെ വീ­ട്ടി­യാൽ അവൻ ന­ന്നാ­വും. കണ്ണൻ ഒ­ന്നു­കൊ­ണ്ടും ഒരു പോ­രാ­ത്ത­വ­ന­ല്ല. നി­ങ്ങ­ളു­ടെ കാ­ര്യ­ത്തിൽ ഞാൻ ക­ണ്ണ­നോ­ടൊ­ന്നു പ­റ­ഞ്ഞു­നോ­ക്ക­ട്ടെ. അവൻ അ­നു­സ­രി­ക്കു­മെ­ന്നു തീർ­ച്ച പ­റ­ഞ്ഞു­കൂ­ടാ അ­നു­സ­രി­ച്ചാൽ കു­റു­പ്പി­നേ­ക്കാൾ ന­ല്ല­വ­നെ നി­ങ്ങൾ­ക്കു പകരം കി­ട്ടും. കു­റു­പ്പി­ന്നു പ­റ­ഞ്ഞു­വെ­ച്ച­വ­ളാ­ണെ­ന്നു മാ­ത്രം അവൻ അ­റി­യ­രു­തു്. വിവരം ഞാൻ ഉടനെ അ­റി­യി­ക്കാം. സ­മ്മ­തി­ച്ചാൽ സം­ബ­ന്ധം ഇ­ന്നു­ത­ന്നെ ന­ട­ത്ത­ണം. ഞാൻ പ­ത്തു­മു­പ്പ­താ­ളോ­ടു­കൂ­ടി പു­റ­പ്പെ­ടു­ന്ന­താ­ണു്.

ഇ­തൊ­ക്കെ കേ­ട്ടു വളരെ ആ­ശ്വാ­സ­ത്തോ­ടെ ഞാൻ മ­ട­ങ്ങി. കു­റു­പ്പേ­ക്കാൾ എന്റെ മ­രു­മ­കൾ­ക്കു എ­ത്ര­യോ പ­റ്റു­ന്ന യോ­ഗ്യൻ ക­ണ്ണൻ­മേ­നോ­നാ­ണെ­ന്നു ഞാൻ ന­ല്ല­വ­ണ്ണം അ­റി­യും. ആ­ശി­ച്ച­പോ­ലെ ഈ കാ­ര്യം നി­റ­വേ­റ്റി­പ്പോ­യാൽ ഞങ്ങൾ ഒ­രു­ക്കി­യ സദ്യ കു­റു­പ്പു­പ­ദേ­ശി­ച്ച­പോ­ലെ സാ­ധു­ക്കൾ­ക്കു മാ­ത്ര­മാ­യി­പ്പോ­ക­യി­ല്ല എന്ന ഒരു വി­ചാ­ര­വും എ­നി­ക്കു പു­റ­പ്പെ­ടാ­തി­രു­ന്നി­ല്ല. ഞാൻ വീ­ട്ടിൽ മ­ട­ങ്ങി­ച്ചെ­ന്നു ശ­ങ്കാ­കു­ല­നാ­യി കാ­ത്തു­നി­ന്നു.

(മി­സ്റ്റർ എം. ക­ണ്ണൻ­മേ­നോൻ എ­ഴു­തി­വെ­ച്ച­തു.)

ഞാനും നഹയും ശി­പാ­യി­യും കോ­ട­തി­യിൽ എ­ത്തു­മ്പോൾ ഏ­ക­ദേ­ശം പ­തി­നൊ­ന്നു മ­ണി­യാ­യി­രി­ക്കു­ന്നു ഈ കൂ­ട്ടർ എന്നെ ച­തി­ച്ചാ­ലോ എന്നു ശ­ങ്കി­ച്ചി­ട്ടാ­ണു് ഞാൻ ആ­ദ്യം­ത­ന്നെ വി­ധി­ക്ക­ടം ശി­പാ­യി­യു­ടെ കൈയിൽ കൊ­ടു­ക്കാ­ഞ്ഞ­തു. കോ­ട­തി­മു­ഖേ­ന­കൊ­ടു­ത്താൽ പി­ന്നീ­ടു യാ­തൊ­രു ത­ര­ക്കേ­ടും ഉ­ണ്ടാ­വാ­നി­ട­യി­ല്ലെ­ന്നു ഞാനും മ­ന­സ്സി­ലാ­ക്കി അന്നു ക­ഷ്ട­കാ­ല­ത്തി­ന്നു മുൻ­സി­പ്പു വരാൻ രണ്ടു മ­ണി­യാ­യി പലവക ക­ഴി­യു­മ്പോൾ നേരം ഏ­ക­ദേ­ശം മൂ­ന്നു­മ­ണി­യാ­യി. എന്റെ ഹർജി എ­ടു­ത്ത­പ്പോൾ ഞാൻ പണവും ഹാ­ജ­രാ­ക്കി. പണം അടച്ച ഉ­ട­നെ­ത­ന്നെ എന്നെ വി­ട്ട­യ­ച്ചു. ഞാൻ കോ­ട­തി­യിൽ­നി­ന്നു ചി­ന്താ­മ­ഗ്ന­നാ­യി മ­ട­ങ്ങി വൃ­ദ്ധ­നാ­യ കാ­ര­ണ­വ­രു­ടെ സ്നേ­ഹം സ­മ്പാ­ദി­പ്പാൻ ഞാൻ ഏതു പ്ര­കാ­ര­ത്തിൽ ഉ­ദ്യ­മി­ക്ക­ണ­മെ­ന്നും മ­റ്റും ഓരോ മ­നോ­രാ­ജ്യ­ത്തിൽ മു­ഴു­കി ന­ട­ക്കു­മ്പോൾ, ഗോ­വി­ന്ദ­ക്കി­ടാ­വും ഒരു ശി­പാ­യി­യും മ­റ്റൊ­രു വാ­റ­ണ്ടോ­ടു­കൂ­ടി എന്റെ മു­മ്പിൽ പ്ര­ത്യ­ക്ഷ­മാ­യി. എ­നി­ക്കൊ­ഴി­വാ­നൊ­രു മാർ­ഗ്ഗ­വു­മു­ണ്ടാ­യി­രു­ന്നി­ല്ല. കാ­ര­ണ­വ­ര­ല്ലാ­തെ മ­റ്റൊ­രു ശ­ര­ണ­വു­മെ­നി­ക്കി­ല്ലാ­യി­രു­ന്നു എന്റെ മാ­മ്പ­ല്ലി­ത്ത­റ­വാ­ട്ടിൽ എന്റെ ഒ­ന്നി­ച്ചു­ത­ന്നെ വ­ന്നാൽ ഞാൻ കടം വീ­ട്ടി­ത്ത­രാ­മെ­ന്നു ഗോ­വി­ന്ദ­ക്കി­ടാ­വോ­ടു പ­റ­ഞ്ഞ­പ്പോൾ അ­ദ്ദേ­ഹം സ­മ്മ­തി­ച്ചു. ഇ­ദ്ദേ­ഹ­ത്തി­നു ഞാൻ മു­ന്നൂ­റ്റി­ച്ചി­ല്ലാ­നം ഉ­റു­പ്പി­ക കൊ­ടു­ക്കു­വാ­നു­ണ്ടാ­യി­രു­ന്നു. ഇ­ദ്ദേ­ഹം വാ­റ­ണ്ടെ­ടു­ത്ത­തും ന­മ്മു­ടെ കു­റു­പ്പി­ന്റെ ഉ­ത്സാ­ഹ­ത്തി­ന്മേ­ലാ­യി­രു­ന്നു. എ­നി­ക്കു പൂർ­വ്വോ­പ­കാ­രി­ണി­യാ­യ ആ ക­ന്യ­ക­യു­ടെ സു­ന്ദ­ര­മു­ഖം ഓർ­മ്മ­വ­ന്നു. എന്നെ ര­ക്ഷി­ച്ച­ല്ലോ എന്ന ചാ­രി­താർ­ത്ഥ്യ­ത്തോ­ടെ വ­സി­ക്കു­ന്ന ആ പു­ണ്യ­വ­തി ഞാൻ ര­ണ്ടാ­മ­തും കു­ടു­ക്കി­ലാ­യെ­ന്നു കേ­ട്ടാൽ അ­വ­ളു­ടെ രാ­വി­ല­ത്തെ ധർ­മ്മം അ­സ്ഥാ­ന­ത്തി­ലാ­ണെ­ന്നു വി­ചാ­രി­ക്കാ­നി­ട­യി­ല്ലേ? അ­വ­ളു­ടെ കടം വല്ല പ്ര­കാ­ര­ത്തി­ലും തീർ­ക്കേ­ണ­മെ­ന്നു ഉ­ദ്ദേ­ശി­ച്ചി­രു­ന്ന എ­നി­ക്കു ര­ണ്ടാ­മ­തും ഒരു പ്ര­തി­ബ­ന്ധം നേ­രി­ട്ട­പ്പോൾ ഞാൻ സ­ഹി­ക്ക­വ­യ്യാ­ത്ത നൈ­രാ­ശ്യ­ത്തോ­ടെ എന്റെ പല്ലു ക­ടി­ച്ചു­പോ­യി. “കോ­പ­മാ­കു­ന്ന­ത­ല്ലോ കൊടിയ ന­ര­ക­ങ്ങൾ” എന്ന പ്ര­മാ­ണം ഓർ­മ്മ­വ­ന്നു. ഞാൻ എന്റെ സകല വി­കാ­ര­ങ്ങ­ളും ഒ­തു­ക്കി. ത­റ­വാ­ട്ടിൽ ചെ­ല്ലു­മ്പോൾ പ­തി­വു­പോ­ലെ എന്റെ കാ­ര­ണ­വർ കോ­ലാ­യിൽ ഒരു കൊ­ച്ചി­ന്മേൽ കി­ട­ക്കു­ന്ന­തു കണ്ടു. എന്നെ ദൂരെ നി­ന്നു കണ്ട ഉടനെ വൃ­ദ്ധ­ന്റെ മു­ഖ­ത്തു സ­ന്തോ­ഷ­സൂ­ച­ക­മാ­യ ഒരു മ­ന്ദ­ഹാ­സം സ്ഫു­രി­ച്ചു. തെ­റ്റു­കാ­ര­നാ­ണെ­ന്നു എ­ന്നെ­പ്പ­റ്റി ഒരു ധാരണ ഉ­റ­ച്ചു­പോ­യ ഞാൻ, കോ­ലാ­യിൽ കേറി, കാ­ര­ണ­വ­രു­ടെ കാൽ പി­ടി­ച്ച­തും അ­ദ്ദേ­ഹം എന്റെ നെ­റു­ക­യിൽ തൊ­ട്ടു അ­നു­ഗ്ര­ഹി­ച്ച­തും ഒരു നി­മി­ഷം­കൊ­ണ്ടു ക­ഴി­ഞ്ഞു. പി­ന്നെ കാ­ര­ണ­വർ ഗോ­വി­ന്ദ­ക്കി­ടാ­വി­നെ നോ­ക്കി­വ­ന്ന വി­വ­ര­മെ­ല്ലാം ചോ­ദി­ച്ചു മ­ന­സ്സി­ലാ­ക്കി. ക­ട­ത്തി­ന്റെ സംഖ്യ എ­ത്ര­യാ­ണെ­ന്നു കേ­ട്ട­പ്പോൾ അ­ദ്ദേ­ഹം ഒ­ര­ക്ഷ­ര­വും മി­ണ്ടാ­തെ സ­മീ­പ­മു­ണ്ടാ­യി­രു­ന്ന എ­ഴു­ത്തു­പെ­ട്ടി തു­റ­ന്നു അ­തെ­ല്ലാം എ­ണ്ണി­ക്കൊ­ടു­ത്തു കാ­ര­ണ­വ­രു­ടെ ഔ­ദാ­ര്യം ക­ണ്ട­പ്പോൾ എ­നി­ക്കും ഒരു ആ­ശ്വാ­സ­സൂ­ച­ക­മാ­യ ദീർ­ഘ­ശ്വാ­സം ഉ­ണ്ടാ­യി വ­ന്ന­വ­രൊ­ക്കെ പോ­യ­പ്പോൾ “കു­ട്ടാ! എ­നി­ക്കു നി­ന്നോ­ടൊ­രു ഗൗ­ര­വ­മേ­റി­യ കാ­ര്യം പ­റ­വാ­നു­ണ്ടു് ” എന്നു പ­റ­ഞ്ഞു എന്നെ അ­ടു­ക്കെ വി­ളി­ച്ചു. ഗു­രു­നാ­ഥ­ന്റെ അ­ടു­ക്കെ ചെന്ന തെ­റ്റു­കാ­ര­നാ­യ ഒരു ശി­ഷ്യ­നെ­പ്പോ­ലെ ഞാൻ കാ­ര­ണ­വ­രു­ടെ അ­ടു­ക്കൽ ചെ­ന്നു­നി­ന്നു “നമ്മൾ ഒ­ന്നു­കൊ­ണ്ടും വി­രോ­ധി­ക­ളാ­യി­രി­ക്കേ­ണ്ട­വ­ര­ല്ല. നമ്മേ ത­മ്മിൽ തെ­റ്റി­ച്ച­തു കു­റു­മ്പാ­ല കൃ­ഷ്ണ­ക്കു­റു­പ്പാ­ണെ­ന്നു എ­നി­ക്കി­യ്യി­ടെ ന­ല്ല­വ­ണ്ണം മ­ന­സ്സി­ലാ­യി. ആ അ­സ­ത്തി­നെ ഞാ­നി­നി­മേ­ലാൽ എന്റെ പടി കേ­റ്റു­ക­യി­ല്ല എ­നി­ക്കു രോ­ഗം­കൊ­ണ്ടും മ­റ്റും ഇനി ത­റ­വാ­ട്ടു­കാ­ര്യം ന­ല്ല­വ­ണ്ണം ന­ട­ത്താൻ സാ­ധി­ക്കു­ന്ന­തു­മ­ല്ല. നീ തു­മ്പു­കെ­ട്ടു ന­ട­ക്കാ­തി­രി­പ്പാൻ ത­ക്ക­വ­ണ്ണം ആ വക ഭാ­ര­മെ­ല്ലാം നി­ന്നെ ഏ­ല്പി­ക്കാൻ വി­ചാ­രി­ക്കു­ന്നു. ജോ­ലി­യൊ­ന്നു­മി­ല്ലാ­ഞ്ഞി­ട്ടാ­ണു് കു­ട്ടി­കൾ തെ­മ്മാ­ടി­ക­ളാ­യി­പ്പോ­കു­ന്ന­തു. അ­തു­കൊ­ണ്ടു ഈ ഒരു ഭാരം വ­ന്നു­ചേർ­ന്നാൽ നി­ണ­ക്കു നി­ന്റെ ഉ­ത്ത­ര­വാ­ദി­ത്വം ന­ല്ല­വ­ണ്ണം മ­ന­സ്സി­ലാ­കും. എ­ന്നാൽ ഇ­തൊ­ക്കെ ഏ­ല്പി­ച്ചു­ത­രു­ന്ന­തി­ന്നു മു­മ്പേ നീയും ഒരു കാ­ര്യം ചെ­യ്യേ­ണ്ട­തു­ണ്ടു്. ത­റ­വാ­ട്ടി­ന്നു അ­പ­മാ­ന­ക­ര­മാ­യ യാ­തൊ­രു കാ­ര്യ­ത്തി­ലും നി­ന്നെ ഞാൻ ചാ­ടി­ക്കു­ന്ന­ത­ല്ല! അ­ങ്ങി­നെ ചെ­യ്താൽ കുറവു ന­മു­ക്കു ര­ണ്ടാൾ­ക്കും ഒ­രു­പോ­ലെ­യു­ണ്ടു്. നീ ഇ­ന്നു­ത­ന്നെ ഒരു സം­ബ­ന്ധം ചെ­യ്യ­ണം. പെ­ണ്ണു നി­ണ­ക്കു് ഇ­ഷ്ട­മി­ല്ലാ­ത്ത കാർ­ത്ത്യാ­യ­നി­ക്കു­ട്ടി­യൊ­ന്നു­മ­ല്ല പൂ­ങ്കോ­ണി­ത്ത­റ­വാ­ട്ടി­ലെ മാധവി എന്ന ഒരു കു­ട്ടി­യാ­ണു്. ക­ണ്ടാൽ വളരെ അ­ഴ­കു­ള്ള പെ­ണ്ണാ­ണെ­ന്നു അവളെ ക­ണ്ട­വ­രെ­ല്ലാം പ­റ­യു­ന്നു­ണ്ടു്. പ്രാ­യ­വും ന­ന്ന­ക്കു­റ­യും. പൂ­ങ്കോ­ണി­ക്കാർ നല്ല ത­റ­വാ­ട്ടു­കാ­രും വലിയ ആ­സ്ഥി­ക്കാ­രു­മാ­ണു് കാ­ല­താ­മ­സം അ­നാ­വ­ശ്യ­മാ­ണെ­ന്നു വി­ചാ­രി­ച്ചി­ട്ടാ­ണു് ഇ­ന്നു­ത­ന്നെ നീ സം­ബ­ന്ധം ക­ഴി­ക്കേ­ണ­മെ­ന്നു ഞാൻ നി­ഷ്കർ­ഷി­ക്കു­ന്ന­തു്. നി­ന്റെ ക­ട­ങ്ങ­ളെ­പ്പ­റ്റി യാ­തൊ­ന്നും നീ ഒ­ട്ടും വി­ഷാ­ദി­ക്കേ­ണ്ട അ­തി­ന്റെ ഒരു പ­ട്ടി­ക ത­ന്നാൽ ഞാൻ നാ­ളെ­ത്ത­ന്നെ വീ­ട്ടാം”. കാ­ര­ണ­വ­രു­ടെ ഇ­ങ്ങി­നെ­യു­ള്ള വാ­ക്കു­കൾ കേ­ട്ട­പ്പോൾ ഞാൻ വ­ല്ലാ­തെ പ­രി­ഭ്ര­മി­ച്ചു. എ­നി­ക്കു പി­ന്നേ­യും ഇന്നു രാ­വി­ല­ത്തെ ഔ­ദാ­ര്യ­ശീ­ല­യു­ടെ മു­ഖ­പ­ത്മം ഓർ­മ്മ­വ­ന്നു. പ്ര­ഥ­മ­ദൃ­ഷ്ടി­യിൽ­ത്ത­ന്നെ അവളിൽ അധികം ല­യി­ച്ചു­പോ­യ ഞാൻ കാ­ര­ണ­വ­രു­ടെ സാ­ന്ത്വ­ന­മ­ധു­ര­ങ്ങ­ളാ­യ വാ­ക്കു­കൾ­ക്കു എന്തു മ­റു­പ­ടി­യാ­ണു് കൊ­ടു­ക്കേ­ണ്ട­തു്. ആ വൃ­ദ്ധൻ ഒരു വ­ല്ലാ­ത്ത അ­പേ­ക്ഷാ­ഭാ­വ­ത്തിൽ എന്നേ നോ­ക്കി “എന്റെ ഒ­ന്നി­ച്ചി­രി­പ്പാൻ അ­പ്പോൾ അ­വ­കാ­ശി­കൾ വേറെ ഉ­ണ്ടാ­കും” എന്ന അ­വ­ളു­ടെ അർ­ത്ഥ­ഗർ­ഭ­ങ്ങ­ളാ­യ വാ­ക്കു­കൾ എന്റെ ചെ­വി­ക­ളിൽ വീ­ണ്ടും മു­ഴ­ങ്ങി. ഒരു സമയം അവൾ സ്വ­ത­ന്ത്ര­യ­ല്ലെ­ന്നു വ­ന്നാൽ എന്റെ ശാ­ഠ്യം വെ­റു­തെ­യാ­യി­പ്പോ­ക­യി­ല്ലേ? കാ­ര്യ­ത്തി­ന്റെ പ­ര­മാർ­ത്ഥ­മ­റി­യാ­തെ, കാ­ര­ണ­വ­രു­മാ­യി ര­ഞ്ജി­പ്പാ­നു­ള്ള ഈ അ­വ­സ­ര­വും വെ­റു­തെ വീ­ട്ടു­ക­ള­ഞ്ഞാൽ ഞാൻ അ­തു­മി­ല്ല, ഇ­തു­മി­ല്ല എന്ന നി­ല­യിൽ കു­ഴ­ങ്ങി­പ്പോ­ക­യി­ല്ലേ; വി­ധി­ച്ച­പോ­ലെ എ­ല്ലാം വ­ര­ട്ടെ എന്ന നി­ല­യിൽ ഞാൻ കാ­ര­ണ­വർ­ക്കു എ­നി­ക്കെ­ല്ലാം സ­മ്മ­ത­മ­ണെ­ന്നു വാ­ക്കും കൊ­ടു­ത്തു. വൃ­ദ്ധ­ന്റെ മുഖം ക്ഷണം തെ­ളി­ഞ്ഞു. അ­ദ്ദേ­ഹം ഒന്നു രണ്ടു ക­ത്തു­കൾ അ­ടി­യ­ന്ത­ര­മാ­യി എ­ഴു­താൻ ഒ­രു­മ്പെ­ട്ട­പ്പോൾ ഞാൻ ഒരു സ്വ­പ്നം കാ­ണു­ന്ന­വ­നെ­പ്പോ­ലെ തെ­ക്കേ അ­ക­ത്തു­വ­ന്നു ഓ­രൊ­ന്നാ­ലോ­ചി­ച്ചു. “പൂ­ങ്കോ­ണി­ത്ത­റ­വാ­ടെ­നി­ക്ക­റി­യാം. അവിടെ എ­ത്ര­യെ­ങ്കി­ലും പെ­ങ്കി­ടാ­ങ്ങ­ളു­ണ്ടെ­ന്നും എ­നി­ക്ക­റി­യാം. അവരിൽ ഏ­വ­ളാ­ണു­പോ­ലും എന്റെ ഭാ­ര്യാ­പ­ദ­ത്തിൽ പ്ര­വേ­ശി­ക്കാൻ പോ­കു­ന്ന­തു് ? കൊ­തി­ച്ച പെ­ണ്ണി­നേ കി­ട്ടാൻ ഭാ­ഗ്യ­മി­ല്ലാ­ത്ത എ­നി­ക്കു ബാ­ക്കി ഏതു പെ­ണ്ണി­നേ സം­ബ­ന്ധം­ചെ­യ്താ­ലും എ­ന്താ­ണു്? നേരം ഏ­ക­ദേ­ശം അ­ഞ്ച­ര­മ­ണി­യാ­യി. ആളുകൾ ഓ­രോ­ന്നാ­യി വ­ന്നു­തു­ട­ങ്ങി. ഞാൻ ആ­രോ­ടും ലോ­ഹ്യം പ­റ­വാൻ­ത­ന്നെ പു­റ­ത്തി­റ­ങ്ങി­യി­ല്ല. രാ­വി­ല­ത്തേ സു­ശീ­ല­യോ­ടു് ഒരു വാ­ക്കെ­ങ്കി­ലും പ­റ­യാ­തെ ഇ­ങ്ങി­നെ ഒരു പുതിയ സം­ബ­ന്ധ­ത്തി­ന്നു ഏർ­പ്പാ­ടു­ചെ­യ്ത­തു എന്റെ ന­ന്ദി­കേ­ടി­ന്നും വി­ചാ­ര­ശൂ­ന്യ­ത­ക്കും ഒ­രു­ത്ത­മ­ദൃ­ഷ്ടാ­ന്ത­മാ­ണെ­ന്നു എന്റെ ന­ട­വ­ടി­കൊ­ണ്ടു ഞാൻ രേ­ഖ­പ്പെ­ടു­ത്തേ­ണ്ടി­വ­ന്ന­തിൽ എ­നി­ക്കു സ­ഹി­ക്ക­വ­യ്യാ­ത്ത പ­ശ്ചാ­ത്താ­പം ഉ­ണ്ടാ­യി. അ­റി­വി­ല്ലാ­ത്ത എന്നെ, പ്ര­ഭാ­ത­ത്തി­ലേ പ്ര­സ­ന്ന­മു­ഖി, ശ­കാ­ര­ഭാ­വ­ത്തിൽ നോ­ക്കു­ന്നു­ണ്ടോ എന്നു കൂടി എ­നി­ക്കു തോ­ന്നി. അ­വ­ളു­ടെ ആ­ചാ­ര­വി­ശേ­ഷ­ങ്ങൾ ഓർ­ക്കു­ന്തോ­റും എന്റെ അ­സ്വാ­സ്ഥ്യം വർ­ദ്ധി­ച്ചു. ന­ല്ല­വ­ണ്ണം ആ­ലോ­ചി­യാ­തെ എ­ല്ലാ­റ്റി­ന്നും വ­ഴി­പ്പെ­ട്ടു കൊ­ടു­ത്ത­തു അ­ബ­ദ്ധ­മാ­യെ­ന്നു എ­നി­ക്കു അ­ടി­ക്ക­ടി നിർ­ണ്ണ­യം­വ­ന്നു. ആരും അ­റി­യാ­തെ ഇ­വി­ടു­ന്നു ഒ­ളി­ച്ചു­പോ­യ്ക്ക­ള­ഞ്ഞാ­ലെ­ന്താ­ണു് വിഷമം. അ­തൊ­രി­ക്ക­ലും പാ­ടി­ല്ല. കാ­ര­ണ­വ­രോ­ടു വാ­ക്കു­പ­റ­ഞ്ഞു. ക്ഷ­ണി­ച്ച­വ­രൊ­ക്കെ എ­ത്തു­ക­യും ചെ­യ്തു. ഞാൻ കു­ടു­ങ്ങി­യ എ­ല്ലാ­റ്റി­ലും വലിയ കു­ടു­ക്കു ഇ­താ­ണെ­ന്നെ­നി­ക്കു തോ­ന്നി. ലോകം മു­ഴു­വ­നും എന്നെ ച­തി­പ്പാൻ പു­റ­പ്പെ­ട്ടി­ട്ടു­ണ്ടെ­ന്ന വി­ചാ­രം എന്റെ മ­ന­സ്സിൽ വളരെ മു­ഷി­ച്ചൽ ഉ­ണ്ടാ­ക്കി എ­നി­ക്കു ജീ­വി­ത­ത്തിൽ കൊ­തി­യി­ല്ലാ­താ­യി ആ­ത്മ­ഹ­ത്യ­യു­ടെ വി­ചാ­ര­വും­കൂ­ടി എന്റെ ഉ­ള്ളിൽ പെ­ട്ടെ­ന്നു പൊ­ങ്ങി. ഞാൻ മുറി ഒ­ന്നാ­കെ പ­രി­ശോ­ധി­ച്ചു. അ­പ്പോ­ഴാ­ണു് “എന്താ താമസം. എ­ല്ലാ­രും കാ­ത്തു­നി­ല്ക്കു­ന്നു. ഇനി പു­റ­പ്പെ­ടു­ക­യ­ല്ലെ?” എ­ന്നും പ­റ­ഞ്ഞു ഒരാൾ എന്റെ മു­റി­യിൽ പ്ര­വേ­ശി­ച്ച­തു്. ഞാൻ യാ­തൊ­ന്നും സം­സാ­രി­ക്കാ­തെ ഒരു ബാ­ല­നെ­പ്പോ­ലെ അ­ദ്ദേ­ഹ­ത്തി­ന്റെ പി­ന്നാ­ലെ പോയി. ഞാൻ സ്വ­ശ­ക്തി­യി­ല്ലാ­ത്ത ഒരു വി­ഡ്ഢി­യെ­പ്പോ­ലെ ഇ­വ­രു­ടെ ഇ­ട­യിൽ­കൂ­ടെ ന­ട­ന്നു. എ­നി­ക്കു ന­ട­ക്കു­ന്ന­താ­ക­ട്ടെ ഇ­വ­രൊ­ക്കെ പ­റ­യു­ന്ന­താ­ക­ട്ടെ ഒ­ന്നും ഒരു രൂ­പ­വു­മു­ണ്ടാ­യി­രു­ന്നി­ല്ല. അ­നു­രാ­ഗം ചേർ­ന്ന­തു ഒ­രു­ത്തി­യി­ലും വി­വാ­ഹം ചേ­രു­ന്ന­തു മ­റ്റൊ­രു­ത്തി­യി­ലും, എന്ന നില ആർ­ക്കാ­ണു് തൃ­പ്തി­ക­ര­മാ­കു­ന്ന­തു്? ഞാൻ പൂ­ങ്കോ­ണി­യിൽ പ­രി­വാ­ര­സ­മേ­തം എ­ത്തി­യ­തും അ­വി­ടെ­നി­ന്നു ഊണു ക­ഴി­ച്ച­തും ഒരു പാ­വ­യു­ടെ മ­ട്ടി­ലാ­യി­രു­ന്നു. അ­വ­രൊ­ക്കെ പ­റ­യും­പ്ര­കാ­രം ചെയ്ത എ­ന്ന­ല്ലാ­തെ എന്റെ ഇ­ഷ്ട­പ്ര­കാ­രം ഞാൻ അ­വി­ടു­ന്നു യാ­തൊ­ന്നും ചെ­യ്തി­ല്ല. എന്റെ ഇ­ഷ്ട­പ്ര­കാ­ര­മോ? എ­നി­ക്കെ­ന്തി­ഷ്ട­മാ­ണു­ള്ള­തു്? എന്റെ സ്വാ­ത­ന്ത്ര്യ­ത്തെ വി­റ്റു­ക­ള­ഞ്ഞു അ­ടി­മ­യാ­യ എ­നി­ക്കു എ­ന്തി­ഷ്ടം­വ­ന്നി­രി­ക്കു­ന്നു. നീ­ച­നാ­യ എ­നി­ക്കു എ­ല്ലാ­റ്റി­ന്നും വ­ഴി­പ്പെ­ടു­ക­യ­ല്ലാ­തെ മ­റ്റെ­ന്താ­ണു് ഗതി. ഗു­ണ­മാ­യാ­ലും വേ­ണ്ടി­ല്ല, ദോ­ഷ­മാ­യാ­ലും വേ­ണ്ടി­ല്ല, ഇ­നി­യൊ­ക്കെ യോ­ഗം­പോ­ലെ വ­ന്നു­ചേ­ര­ട്ടെ, എന്നു ഞാനും ഉ­റ­ച്ചു. സം­ബ­ന്ധ­വീ­ട്ടിൽ നി­ന്നും നിർ­വ­ഹി­ക്കേ­ണ്ടു­ന്ന എല്ലാ കൃ­ത്യ­ങ്ങ­ളും ഒ­രു­വി­ധം പൂർ­ത്തി­യാ­യി. ഈ ദുർ­ദ്ദി­ന­ത്തി­ലേ കർ­മ്മ­ങ്ങ­ളൊ­ക്കെ വല്ല പ്ര­കാ­ര­ത്തി­ലും പ­ര്യ­വ­സാ­നി­ക്ക­ട്ടെ എന്നു ഞാനും ഓർ­ത്തു. ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ ഏ­ക­ദേ­ശം ഒരു പ­തി­നൊ­ന്ന­ര­മ­ണി­ക്കു എന്നെ ഒരാൾ ക്ഷ­ണി­ച്ചു മാ­ളി­ക­മേൽ എ­നി­ക്കൊ­രു­ക്കി­വെ­ച്ചി­രു­ന്ന അറ കാ­ണി­ച്ചു­ത­ന്നു. അവിടെ ഉ­ണ്ടാ­ക്കി­വെ­ച്ചി­രു­ന്ന യാ­തൊ­രു അ­ല­ങ്കാ­ര­ങ്ങ­ളാ­ക­ട്ടെ ആ­ഡം­ബ­ര­ങ്ങ­ളാ­ക­ട്ടെ എന്റെ ക­ണ്ണിൽ പ­തി­ഞ്ഞി­ല്ല. ഞാൻ ഒരു സ്വ­പ്നം കാ­ണു­ന്ന­വ­നെ­പ്പോ­ലെ ആ ക­ട്ടി­ലി­ന്മേൽ ചെ­ന്നി­രു­ന്നു. എ­ത്ര­ത­ന്നെ യ­ത്നി­ച്ചി­ട്ടും രാ­വി­ല­ത്തെ സു­ന്ദ­രി­യു­ടെ സ്വ­രൂ­പം എന്റെ ഉ­ള്ളിൽ­നി­ന്നു മാ­ഞ്ഞു­പോ­കു­ന്നി­ല്ല. ആ ത­രു­ണി­യോ­ടു എ­നി­ക്കു­ണ്ടാ­യി­രു­ന്ന പ്രേ­മ­ത്തി­ന്നു ഇ­ത്ര­ത്തോ­ളം ശക്തി ഉ­ണ്ടാ­യി­രി­ക്കു­മെ­ന്നു ഞാൻ ഇ­തു­വ­ര­യ്ക്കും വി­ചാ­രി­ച്ചി­രു­ന്നി­ല്ല. യാ­തൊ­ന്നി­ന്നും നിർ­വ്വാ­ഹ­മി­ല്ലാ­ത്ത ഈ സ­മ­യ­ത്തു ഇ­ങ്ങി­നെ­യു­ള്ള വി­ചാ­ര­ങ്ങൾ മ­ന­സ്സു­കൊ­ണ്ടു സ്വീ­ക­രി­ക്കു­ന്ന­തു­ത­ന്നെ മ­ഹാ­പാ­പ­മാ­ണെ­ന്നു എ­നി­ക്കു തോ­ന്നി. ഞാൻ വൃ­ദ്ധ­ച­രി­ത­ങ്ങ­ളോ­ടെ­ല്ലാം യാ­ത്ര­പ­റ­യു­മ്പോ­ലെ ഒന്നു ദീർ­ഘ­മാ­യി നി­ശ്വ­സി­ച്ചു. ഇ­തു­വ­രെ­യും ക­ലു­ഷ­മാ­യി­പ്പ­തി­ച്ചി­രു­ന്ന എന്റെ മ­ന­സ്സു് അല്പം തെ­ളി­ഞ്ഞു. എന്റെ ഭാ­വി­യാ­യ ഗു­ണ­ദോ­ഷ­ങ്ങൾ പ­ങ്കു­കൊ­ള്ളു­വാൻ സ­ന്ന­ദ്ധ­യാ­യി­വ­രു­ന്ന ആ യുവതി ആ­രാ­യി­രി­ക്കും എ­ന്ന­റി­വാൻ എ­നി­ക്കു ഒരു കൗ­തു­കം­ജ­നി­ച്ചു. എന്റെ അ­നു­രാ­ഗം മ­റ്റൊ­രു­ത്തി­യിൽ ല­യി­ച്ചു­പോ­യി­രി­ക്കു­ന്നു എ­ന്ന­റി­യാ­തെ എന്നെ ജീ­വി­ത­സർ­വ്വ­സ്വ­മാ­യി സ്വീ­ക­രി­ച്ചും­കൊ­ണ്ടു­വ­രു­ന്ന ആ നി­ഷ്ക­ള­ങ്ക­മാ­യ നീ­ര­ജാ­ക്ഷി ആ­രാ­യി­രി­ക്കും­പോ­ലും? അവളെ മ­നഃ­സ്സാ­ക്ഷി­ക്കു വി­രോ­ധ­മാ­യി ഞാൻ എ­ങ്ങി­നെ വ­ഞ്ചി­ക്കും? ഇ­ങ്ങി­നെ ഓരോ വി­ചാ­ര­സാ­ഗ­ര­ത്തിൽ നീ­ന്തി­ക്കൊ­ണ്ടി­രി­ക്കെ, തു­റ­ന്നു­വെ­ച്ച വാ­തിൽ­വ­ഴി­യാ­യി, ഒരു വെ­ള്ള­വ­സ്ത്രം ധ­രി­ച്ച യുവതി ക­ണ്ണും­പൊ­ത്തി­ക്കൊ­ണ്ടു് എന്റെ മു­റി­യിൽ ക­ട­ന്നു­വ­ന്നു, ഞാ­നി­രു­ന്നി­രു­ന്ന ക­ട്ടി­ലി­ന്റെ ഒ­ര­റ്റ­ത്തു തലയും താ­ഴ്ത്തി, ഇ­രു­ന്നു. അ­വ­ളു­ടെ പെ­ട്ടെ­ന്നു­ള്ള വരവും, ഇവൾ എന്റെ ഭാ­വി­യാ­യ ഭാ­ര്യ­യാ­ണെ­ന്ന വി­ചാ­ര­വും എ­നി­ക്കു ക­ണ­ക്കി­ലേ­റെ നെ­ഞ്ഞി­ടി­പ്പു­ണ്ടാ­ക്കി. ഞാൻ അവളെ ഒന്നു നല്ല വണ്ണം സൂ­ക്ഷി­ച്ചു­നോ­ക്കി. രാ­വി­ലെ­ത്ത­ന്നേ എന്റെ ഹൃദയം ക­വർ­ന്ന ആ മം­ഗ­ലാം­ഗി­യോ­ടു് ഇ­വൾ­ക്കു അസാരം സാ­മ്യ­മു­ള്ള­തു­പോ­ലെ തോ­ന്നി. ഞാൻ ആ­ശ്ച­ര്യ­പ്പെ­ട്ടു. ഞാൻ സ­ഹി­ക്ക­വ­യ്യാ­ത്ത കൗ­തു­ക­ത്തോ­ടെ അ­വ­ളു­ടെ അ­ടു­ക്കെ ചെ­ന്നു­നി­ന്ന­പ്പോൾ ല­ജ്ജ­കൊ­ണ്ടും വി­ന­യം­കൊ­ണ്ടും പ­ര­വ­ശ­യാ­യ ആ ന­വോ­ഢ­യും എ­ഴു­ന്നേ­റ്റു­നി­ന്നു. ഞാൻ മ­ന്ദ­മാ­യി അ­വ­ളു­ടെ മു­ഖം­മ­റ­ച്ച രണ്ടു കൈ­ക­ളും താ­ഴ്ത്തി മുഖം ഉ­യർ­ത്തി അവളെ ഒന്നു നോ­ക്കി­യ­പ്പോൾ ക­ണ്ണു­ചി­മ്മി­ക്ക­ള­ഞ്ഞി­രു­ന്ന അവൾ ആ പ്ര­ഭാ­ത­ത്തി­ലെ സു­ന്ദ­രി­യാ­ണെ­ന്നു ബോ­ദ്ധ്യം­വ­ന്നു ആ­ന­ന്ദാ­തി­ശ­യ­ല­ഹ­രി­യിൽ മു­ഴു­കി­ക്കൊ­ണ്ടു് “ആരു? നീയോ” എന്നു ചോ­ദി­ച്ച­പ്പോൾ ആ സു­മു­ഖി­യും കണ്ണു ന­ല്ല­വ­ണ്ണം തു­റ­ന്നു എന്നെ ഒന്നു ക­ടാ­ക്ഷി­ച്ചു. “എ­ന്തു്? നി­ങ്ങ­ളോ?” എന്നു ചോ­ദി­ച്ചു. ആ­ശ്ച­ര്യ­വും ആ­ന­ന്ദ­വും ഞ­ങ്ങൾ­ക്കു ര­ണ്ടാൾ­ക്കും ഒ­രു­പോ­ലെ­യാ­യി­രു­ന്നു. എന്നെ ഇന്നു രാ­വി­ലെ ഒരു ഒ­ഴി­ച്ചു­കൂ­ടാ­ത്ത കു­ടു­ക്കിൽ നി­ന്നു ര­ക്ഷ­പ്പെ­ടു­വാൻ സ­ഹാ­യി­ച്ച ഈ ഔ­ദാ­ര്യ­ശീ­ല­യാ­യ ത്രൈ­ലോ­ക്യ­സു­ന്ദ­രി­യോ­ടു ന­ന്ദി­പ­റ­വാ­നും­കൂ­ടി എ­നി­ക്കു ത­ല്ക്കാ­ലം നേ­ര­മു­ണ്ടാ­യി­ല്ല. പ്ര­ഥ­മ­ദൃ­ഷ്ടി­യിൽ തന്നെ എന്റെ ജീ­വി­ത­സർ­വ്വ­സ്വ­മാ­യി എ­ന്നാൽ ഗ­ണി­ക്ക­പ്പെ­ട്ട ആ മ­നോ­ഹ­രാം­ഗി­യെ­ത്ത­ന്നെ അ­പ്ര­തീ­ക്ഷി­ത­മാ­യി എ­നി­ക്കു സി­ദ്ധി­ച്ച­താ­യ മ­ഹാ­ഭാ­ഗ്യ­ത്തെ­പ്പ­റ്റി അ­ഭി­ന­ന്ദി­ക്കാൻ തന്നേ എ­നി­ക്കു നേ­ര­മു­ണ്ടാ­യി­ല്ല. എത്ര ക­ഷ്ടാ­രി­ഷ്ട­ത­ക­ളിൽ­പെ­ടു­ത്തി ഉ­ഴ­ലി­ച്ചാ­ലും, രാ­ത്രി ക­ഴി­ഞ്ഞാൽ പ­ക­ലു­ണ്ടാ­കും എന്നു തെ­ളി­യി­ക്കും പ്ര­കാ­രം ഒ­ടു­വിൽ എ­നി­ക്കു അ­ള­വി­ല്ലാ­ത്ത സു­ഖ­വും അ­മേ­യ­മാ­യ തൃ­പ്തി­യും അ­മി­ത­മാ­യ ആ­ന­ന്ദ­വും അ­തർ­ക്കി­ത­മാ­യ ഇ­ഷ്ട­പൂർ­ത്തി­യും അ­നു­ഭ­വ­മാ­ക്കി­ത്ത­ന്ന ആ ജ­ഗ­ദീ­ശ്വ­ര­നെ സ്തു­തി­പ്പാൻ തന്നേ എ­നി­ക്കു ത­ല്ക്കാ­ലം നേ­ര­മു­ണ്ടാ­യി­ല്ല. മു­ഴു­ത്ത ഭാ­ഗ്യം­കൊ­ണ്ടും കൊ­ഴു­ത്ത ആ­ന­ന്ദം­കൊ­ണ്ടും മി­ക­ച്ച ചി­ത്താ­ശ്വാ­സം­കൊ­ണ്ടും ക­ടു­ത്ത മ­ദം­കൊ­ണ്ടും മ­തി­മ­റ­ന്നു­പോ­യ എ­നി­ക്കു തു­റ­ന്നു­കി­ട­ക്കു­ന്ന വാതിൽ പൂ­ട്ടാൻ­ത­ന്നെ ത­ല്ക്കാ­ലം നേ­ര­മു­ണ്ടാ­യി­ല്ല. ഞാൻ എന്റെ മു­മ്പിൽ മ­ന്ദ­ഹ­സി­ച്ചു­കൊ­ണ്ടു­നി­ല്ക്കു­ന്ന ആ നി­സ്തു­ലാം­ഗി­യെ മാ­റോ­ടു­കെ­ട്ടി­പ്പി­ടി­ച്ചു എന്റെ “ക­ടം­കൊ­ണ്ടു കി­ട്ടി­യ മുതലേ” എന്നു മ­ന്ദ­മാ­യി പ­റ­ഞ്ഞു­കൊ­ണ്ടു ആ ചു­ക­ന്ന ചു­ണ്ടിൽ ഒരു ദീർ­ഘ­ചും­ബ­നം വെ­ച്ചു.[1]

കു­റി­പ്പു­കൾ

[1] മി­സ്റ്റർ മേ­നോ­ന്നു് ഇ­തി­ന്നെ­ങ്കി­ലും നേ­ര­മു­ണ്ടാ­യ­ല്ലോ.

ഒരു വീ­ര­വാ­ദം
കെ. സു­കു­മാ­രൻ, ബി. എ.

ജാ­ന­കി­യെ­ക്ക­ണ്ടു ക­ല­ശ­ലാ­യി ഭ്ര­മി­ച്ചി­ട്ടു കാലം വളരെ ഒ­ന്നും ആ­യി­ട്ടി­ല്ല. ജാനകി ഒരു യു­വ­തി­യും, ഒരു വി­ദ്യാർ­ത്ഥി­നി­യും, ഒരു സു­മു­ഖി­യും, ഒരു കു­സൃ­തി­യു­മാ­ണു്. ലേശം ഡം­ഭ­വും അസാരം ക­വി­താ­വാ­സ­ന­യും ഇ­വൾ­ക്കി­ല്ലെ­ന്നി­ല്ല. എന്റെ ത­റ­വാ­ട്ടിൽ ഒരു സൂ­ചി­കു­ത്താ­നു­ള്ള ഭൂ­മി­പോ­ലു­മി­ല്ലെ­ങ്കി­ലും എ­നി­ക്കു അ­മ്പ­തു­റു­പ്പി­ക ശ­മ്പ­ള­മു­ണ്ടു്. ജാ­ന­കി­ക്കാ­ണെ­ങ്കിൽ അച്ഛൻ മാ­ഞ്ചോ­ല ശ­ങ്ക­രൻ­വ­ക്കീൽ കൊ­ടു­ത്തി­ട്ടു­ള്ള അ­മ്പ­തി­നാ­യി­ര­ത്തി­നു­ള്ള ഭൂ­സ്വ­ത്തു­ണ്ടു. അ­തു­കൊ­ണ്ടു ജാ­ന­കി­യെ ശ­ങ്ക­രൻ വ­ക്കീ­ലി­ന്റെ വീ­ട്ടി­ലെ ചെ­ല­വു­പ­ട്ടി­ക­യി­ലും എന്റെ വീ­ട്ടി­ലെ വ­ര­വു­പ­ട്ടി­ക­യി­ലും പെ­ടു­ത്തി­ക്കാ­ണ്മാൻ എ­നി­ക്കു വ­ല്ലാ­ത്ത ആ­ഗ്ര­ഹം ജ­നി­ച്ചു. ജാ­ന­കി­യാ­യ ധ­ന­ത്തി­ലും ജാ­ന­കി­യു­ടെ ധ­ന­ത്തി­ലും ഞാൻ നന്നാ കൊ­തി­ച്ചു. എ­ന്തു­കൊ­ണ്ടെ­ന്നാൽ ജാ­ന­കി­യാ­കു­ന്ന എ­ള­കു­ന്ന സ്വ­ത്തും ജാ­ന­കി­യു­ടെ എ­ള­കാ­ത്ത സ്വ­ത്തും കൈവശം കി­ട്ടി­പ്പോ­യാൽ ബാ­ക്കി­യു­ള്ള ജീ­വ­കാ­ലം പ­ര­മാ­ന­ന്ദ­സ­മു­ദ്ര­ത്തിൽ മു­ഴു­കി­ക്ക­ഴി­ക്കാ­മാ­യി­രു­ന്നു എ­ന്നൊ­രു മോ­ഹ­മു­ണ്ടാ­യി. ഇ­തൊ­ക്കെ ആ­ലോ­ചി­ച്ചി­ട്ടു ഞാൻ ജാ­ന­കി­യിൽ മ­തി­മ­റ­ന്നു ഭ്ര­മി­ച്ചു. ഒരു പെ­ണ്ണി­നെ­ക്ക­ണ്ടു ഭ്ര­മി­ക്കു­ന്ന­തു എ­ത്ര­യോ എ­ളു­പ്പ­മാ­യ കാ­ര്യ­മാ­ണെ­ങ്കി­ലും ഒരു പെ­ണ്ണി­നെ ല­ഭി­ക്കു­ന്ന­തു എ­ത്ര­യോ പ്ര­യാ­സ­മാ­യ കാ­ര്യ­മാ­ണെ­ന്നു എ­നി­ക്കാ­രും പ­റ­ഞ്ഞു­ത­രേ­ണ്ട. എ­ന്നാ­ലും­കൂ­ടി ജാ­ന­കി­യെ കൈ­ക്ക­ലാ­ക്കാ­നു­ള്ള ഉ­പാ­യ­ങ്ങൾ ഞാൻ ആ­ലോ­ചി­ക്കാ­തി­രു­ന്നി­ല്ല. ജാനകി കോ­ളേ­ജിൽ പോ­കു­മ്പോ­ളൊ­ക്കെ ഞാൻ വ­ഴി­ക്കൽ പാ­റാ­വു ന­ട­ന്നു. അ­ഞ്ചാ­റു­കു­റി ന­ട­ന്നി­ട്ടും ഇ­ങ്ങി­നെ ഒരു വി­ദ്വാൻ തന്നെ നോ­ക്കു­ന്നു­ണ്ടെ­ന്നു വ­ക­വെ­ക്കാ­തെ തലയും താ­ഴ്ത്തി, ആ­മ­പ്പു­റം ജ­യി­ച്ച വ­ടി­വും, ആ­ന­ക്കൊ­മ്പു ജ­യി­ച്ച നി­റ­വും പൂണ്ട തന്റെ പെ­രു­വി­ര­ലി­ന്റെ നഖവും നോ­ക്കി ന­ട­ന്നു­ക­ള­ഞ്ഞു. ഞാൻ വി­ടു­മോ? പി­ന്നെ­യും പ­ണ്ടേ­പ്പോ­ലെ ബീ­റ്റു ന­ട­ന്നു. ഒരു കുറി എന്റെ മ­ഹാ­ഭാ­ഗ്യ­ത്തി­ന്നു അ­വ­ളു­ടെ ക­രി­നീ­ല­ക്ക­ണ്ണു­കൾ എന്റെ മു­ഖ­ത്തി­ന്മേൽ പ­തി­ഞ്ഞ­പ്പോൾ ഞാൻ വ­രു­ന്ന­തു വ­ര­ട്ടെ, എ­ന്നു­വെ­ച്ചു അ­വൾ­ക്കു ആ­ഞ്ഞു­വ­ലി­ഞ്ഞു ഒരു സലാം വെ­ച്ചു­കൊ­ടു­ത്തു. അവൾ കോ­പ­ത്തോ­ടെ മു­ഖം­തി­രി­ച്ചു­ക­ള­ഞ്ഞു. ഞാൻ താ­പ­ത്തോ­ടെ തി­രി­ച്ചു­ന­ട­ന്നു. ഇ­ച്ഛാ­ഭം­ഗം ത­ട്ടി­യ എ­നി­ക്കു എ­നി­യെ­ന്തു ഗതി? ആട്ടെ, ജാ­ന­കി­യു­ടെ അച്ഛൻ വ­ക്കീ­ലി­നോ­ടു അ­ടു­ത്തു­കൂ­ട­ട്ടെ എന്നു വി­ചാ­രി­ച്ചു ചില സൂ­ത്ര­ങ്ങൾ കണ്ടു പി­ടി­ക്കാൻ നോ­ക്കി. കോ­മൻ­നാ­യ­രു­ടെ വ­ക­യാ­യി വ­ക്കീൽ ഒരു നമ്പർ ഫ­യ­ലാ­ക്കീ­ട്ടു­ണ്ടെ­ന്നു യ­ദൃ­ച്ഛ­യാ കേ­ട്ട­പ്പോൾ ആ ന­മ്പ­റി­ന്റെ ഗു­ണ­ദോ­ഷ­ങ്ങൾ ചോ­ദി­ച്ച­റി­വാ­നാ­ണെ­ന്ന ഹേ­തു­വും പ­റ­ഞ്ഞു ഞാൻ വ­ക്കീ­ലി­നെ ചെ­ന്നു­ക­ണ്ട­പ്പോൾ, അ­തൊ­ന്നും നി­ങ്ങൾ­ക്കു അ­റി­യേ­ണ്ടു­ന്ന കാ­ര്യ­മ­ല്ലെ­ന്നും പ­റ­ഞ്ഞു ആ നിർ­ദ്ദ­യൻ എന്നെ ചെ­ന്ന­പാ­ടെ മ­ട­ക്കി. പി­ന്നെ ഒ­രി­ക്കൽ ഒരു കാ­ണാ­ധാ­രം എ­ഴു­താ­നു­ള്ള വാ­ച­ക­ത്തെ­പ്പ­റ്റി അ­ന്വേ­ഷി­ക്കാ­നാ­ണെ­ന്ന നാ­ട്യ­ത്തി­ന്മേൽ ഞാൻ വ­ക്കീ­ലി­ന്റെ അ­ടു­ക്കൽ എത്തി. ആ­ധാ­ര­ത്തി­ന്റെ വി­വ­ര­ങ്ങ­ളൊ­ക്കെ കേ­ട്ടു നി­രാ­ധാ­ര­നാ­യ ഞാൻ അ­ന്നും മ­ട­ങ്ങി. വേറെ ഒ­രി­ക്കൽ എന്റെ അ­യൽ­വ­ക്ക­ത്തി­ലെ നായ് എന്റെ പ­റ­മ്പിൽ കേ­റി­ക്കു­ര­ച്ചാൽ ആ നാ­യ­യു­ടെ ഉ­ട­മ­യു­ടെ പേരിൽ, സി­വി­ലൊ, ക്രി­മി­ന­ലൊ ആയി വല്ല ന­മ്പ­റും നില നി­ല്ക്കു­മോ എന്നു അ­ന്വേ­ഷി­പ്പാൻ ചെ­ന്നു. ചെ­ല്ലു­ന്ന­തൊ­ക്കെ ജാനകി വീ­ട്ടി­ലു­ണ്ടാ­കു­മെ­ന്നൂ­ഹി­ക്കാ­വു­ന്ന ഞാ­യ­റാ­ഴ്ച­ക­ളി­ലും ഒഴിവു ദി­വ­സ­ങ്ങ­ളി­ലും മാ­ത്ര­മാ­യി­രി­ക്കും. മ­റ്റൊ­രി­ക്കൽ അ­ച്ഛ­ന്റെ സ­മ്മ­തം­കൂ­ടാ­തെ ഒരു യുവതി വി­വാ­ഹം ക­ഴി­ച്ചു­കൊ­ടു­ക്കു­ന്ന­തോ വലിയ കു­റ്റ­മെ­ന്ന­റി­വാൻ ഞാൻ ചെ­ന്നു. അന്നു അസാരം വാ­ദ­പ്ര­തി­വാ­ദ­ങ്ങൾ ന­ട­ന്നെ­ങ്കി­ലും സൽ­ക്ക­രി­ക്ക എന്ന സ­മ്പ്ര­ദാ­യം അ­ന്നും ന­ട­പ്പിൽ വ­ന്നി­ല്ല. വേറെ ഒ­രി­ക്കൽ ക­ന്യ­ക­ക­ളാ­യ യു­വ­തി­കൾ വെറും വി­നോ­ദ­ത്തി­ന്നു­വേ­ണ്ടി വ്യ­ഭി­ച­രി­ക്കു­ന്ന­തോ, അല്ല ഭർ­ത്താ­വു­ള്ള ധ­ന­ര­ഹി­ത­കൾ പ­ണ­ത്തി­ന്നു­വേ­ണ്ടി വ്യ­ഭി­ച­രി­ക്കു­ന്ന­തോ അധികം ന­ന്മ­യെ­ന്ന­റി­വാൻ­വേ­ണ്ടി അവിടെ ചെ­ന്ന­പ്പോൾ അ­ന്നും ക­ല­ശ­ലാ­യ തർ­ക്ക­മു­ണ്ടാ­യി. എ­ന്നി­ട്ടും­കൂ­ടി ജാ­ന­കി­യു­ടെ ശ്ര­ദ്ധ­യെ ആ­കർ­ഷി­ക്കാൻ ക­ഴി­ഞ്ഞി­ല്ല. വീ­ണ്ടും ഒ­രി­ക്കൽ കു­ണ്ടാ­മ­ണ്ടി­യു­ള്ള മ­റ്റൊ­രു വി­ഷ­യ­വും ക­ണ്ടു­പി­ടി­ച്ചു വ­ക്കീ­ലി­ന്റെ ഭ­വ­ന­ത്തിൽ എത്തി. വെറും ശ്ലോ­കി­കൾ­ക്കു ക­വി­ശാർ­ദ്ദൂ­ലൻ എന്ന സ്ഥാ­നം കൊ­ടു­ക്കു­ന്ന­തോ, സാ­ക്ഷാൽ ക­വി­കൾ­ക്കു യാ­തൊ­രു സ്ഥാ­ന­വും കൊ­ടു­ക്കാ­തി­രി­ക്കു­ന്ന­തോ വലിയ പാ­പ­മെ­ന്നു വ­ക്കീ­ലി­ന്റെ അ­ഭി­പ്രാ­യം അ­റി­വാൻ ഒ­ര­പേ­ക്ഷ­ക­നാ­യി ചെ­ന്നു. കു­മാ­ര­നാ­ശാ­നു സ്ഥാ­നം കൊ­ടു­ക്കാ­ത്ത­തി­നെ­പ്പ­റ്റി ഞാൻ അ­ധി­കാ­ര­സ്ഥ­ന്മാ­രെ അ­ത്യ­ന്തം അ­ധി­ക്ഷേ­പി­ച്ചു. അ­ന്ന­ത്തെ വാദം ക­ടു­ക­ട്ടി­യിൽ ന­ട­ന്നു. ഒ­ന്നു­ര­ണ്ടു­കു­റി ജാനകി ഏ­ന്തി­നോ­ക്കു­ന്ന­തും കണ്ടു. ഇ­ങ്ങി­നെ വ­ക്കീ­ലി­നോ­ട­ടു­ത്തു­കൂ­ടി ക്ര­മേ­ണ അവിടെ ഒരു നി­ത്യ­യാ­കാ­മെ­ന്നു കരുതി എ­നി­ക്കു നല്ല മ­ന­സ്സ­മാ­ധാ­നം ഉ­ണ്ടാ­യ­പ്പോ­ളാ­ണു് വ­ക്കീ­ലി­ന്റെ, മീ­ശ­പൊ­ടി­ക്കാ­ത്തൊ­രു ഗു­മ­സ്തൻ, വ­ക്കീ­ലി­ന്റെ ഒരു ക­ത്തും­കൊ­ണ്ടു തന്നു, സ­ലാ­മും തന്നു, ബ­ദ്ധ­പ്പെ­ട്ടു മ­ട­ങ്ങി­യ­തു്. കത്തു പൊ­ളി­ച്ചു­നോ­ക്കി­യ­പ്പോൾ പല പ്രാ­വ­ശ്യ­മാ­യി വ­ക്കീ­ലി­നാൽ സി­ദ്ധി­ച്ച തന്റെ ജോ­ലി­സം­ബ­ന്ധ­മാ­യ ഉ­പ­ദേ­ശ­ങ്ങൾ­ക്കു മ­തി­ക്കാ­വു­ന്ന നൂ­റ്റ­മ്പ­തു റു­പ്പി­ക ഫീ­സ്സി­ന്റെ ഒരു അ­പേ­ക്ഷ­യാ­യി­രു­ന്നു. ഞാൻ അ­ന്ധാ­ളി­ച്ചു. ശിവ! ശിവ! സ­മ്പാ­ദ്യ­മാ­യി ക­ട­ങ്ങൾ മാ­ത്ര­മു­ണ്ടാ­യി­രു­ന്ന ഞാൻ ഏ­ടാ­കൂ­ട­മാ­യ മ­റ്റൊ­രു കു­ടു­ക്കി­ലും കെ­ണി­ഞ്ഞു. ക­യ്യിൽ കാ­ശി­ല്ലാ­ത്ത­തു­കൊ­ണ്ടു മാ­സ­ന്തോ­റും എ­ട്ടീ­ത­ണ­യാ­യി വീ­ട്ടി­ക്കൊ­ള്ളാ­മെ­ന്നു വ­ക്കീ­ലി­നോ­ട­പേ­ക്ഷി­ച്ചു­നോ­ക്കാ­മെ­ന്നു­റ­ച്ച­പ്പോൾ, ജാ­ന­കി­യേ വി­ചാ­രി­ച്ചു വ­ക്കീ­ലി­ന്റെ കോ­പ­വും പു­ച്ഛ­വും ഒ­ന്നു­കൊ­ണ്ടും സ­മ്പാ­ദി­പ്പാൻ പാ­ടി­ല്ലെ­ന്ന മ­റ്റൊ­രു­ത­രം ആ­ലോ­ച­ന­യും, പ­നി­പി­ടി­ച്ച­വ­നു വി­റ­യെ­ന്ന­പോ­ലെ എന്നെ ബാ­ധി­ച്ചു. ഞാൻ ചൂ­ര­ക്കാ­ട്ടിൽ ചോ­ര­ക്ക­ണ്ണൻ നൂ­റ്റ­മ്പ­തു­റു­പ്പി­ക­യ്ക്കു, ഒ­രു­ങ്ങു­മ്പോൾ കൊ­ടു­ക്കാ­മെ­ന്ന നി­ശ്ച­യ­ത്തി­ന്മേൽ ഒരു വാ­ഗ്ദ­ത്ത പ­ത്ര­വും എ­ഴു­തി­ക്കൊ­ടു­ത്തു, ഉ­റു­പ്പി­ക­യും വാ­ങ്ങി, പ്ര­യാ­സ­പ്പെ­ട്ടു മ­ന്ദ­ഹ­സി­ച്ചും­കൊ­ണ്ടു വ­ക്കീ­ലി­ന്റെ മു­മ്പിൽ കൊ­ണ്ടു­വെ­ച്ചു, ക്ണിം, ക്ണിം എന്ന ശ­ബ്ദം­കൊ­ണ്ടു ജാനകി കണ്ണു തു­റ­ന്നു പോ­കു­മാ­റു ഒ­ന്നാ­ന്ത­രം വെ­ള്ളി ഉ­റു­പ്പി­ക എ­ണ്ണി­ക്കൊ­ടു­ത്തു, വ­ക്കീ­ലി­ന്റെ കടം വീ­ട്ടി­യ­തോ­ടു­കൂ­ടി, വ­ക്കീ­ലി­ന്നു എന്റെ നേരെ ഒരു ക­ട­മ­യും ഉ­ണ്ടാ­ക്കി. ലോ­ഹ്യം പ­റ­യു­ന്ന­തി­നു­കൂ­ടി ഫീ­സി­ന്നു ചോ­ദി­ക്കു­ന്ന പു­ള്ളി­യെ കൂ­ട­ക്കൂ­ടെ ചെ­ന്നു ക­ണു­ന്ന­തി­നേ­ക്കാ­ളും ഒ­രി­ക്കൽ­കൂ­ടി ചെ­ന്നു­ക­ണ്ടു എന്റെ ഉ­ദ്ദേ­ശം തു­റ­ന്നു പ­റ­ഞ്ഞു നി­റ­വേ­റ്റാൻ നോ­ക്കു­ന്ന­താ­ണു് ന­ല്ല­തെ­ന്നു എ­നി­ക്കു തോ­ന്നി. ഞാൻ ഒരു ദിവസം രാ­വി­ലെ കു­ളി­ച്ചു കു­റി­യും തൊ­ട്ടു പ­ല­കു­റി ത­ല­മു­ടി­യും ചി­ക്കി, ക­ണ്ണാ­ടി­യിൽ ബിം­ബി­ച്ച എന്റെ മു­ഖ­ത്തി­ന്റെ പ്ര­തി­ബിം­ബ­വും നോ­ക്കി തൃ­പ്തി­പ്പെ­ട്ടു, നല്ല വ­സ്ത്ര­ങ്ങ­ളും ധ­രി­ച്ചു ക­യ്യിൽ വെ­ള്ളി­കെ­ട്ടി­യ ഒരു മ­ലാ­ക്കാ­ച്ചൂ­ര­ലും പി­ടി­ച്ചു വ­ക്കീ­ലി­ന്റെ ഭ­വ­ന­ത്തിൽ ചെ­ന്നു.

വ­ക്കീൽ:
എന്താ സു­കു­മാ­രൻ വ­ന്ന­തു? എ­ടാ­കൂ­ട­മാ­യ വല്ല സം­ശ­യ­വും ഞാൻ തീർ­ക്കേ­ണ്ട­താ­യി­ട്ടു­ണ്ടോ?
ഞാൻ:
അ­തി­നൊ­ന്നു­മ­ല്ല. ഇന്നു ഒരു ഗൗ­ര­വ­കാ­ര്യ­ത്തേ­പ്പ­റ്റി പറവാൻ മാ­ത്ര­മാ­ണു് വ­ന്ന­തു.
വ­ക്കീൽ:
എന്തു നി­ങ്ങൾ­ക്കു ഗൗ­ര­വ­വി­ഷ­യ­ത്തിൽ ബു­ദ്ധി­ചാ­ടി എന്നോ? ചു­രു­ങ്ങി­യ കാ­ലം­കൊ­ണ്ടു വല്ല ചി­ത്ത­ഭ്ര­മ­മൊ മറ്റൊ പി­ടി­പെ­ട്ടാ­യി­രി­ക്കു­മോ?
ഞാൻ:
എന്തോ എ­ന്ന­റി­ഞ്ഞി­ല്ല. ഒരു ക­ല­ശ­ലാ­യ ഭ്രമം എന്നെ ബാ­ധി­ച്ചി­ട്ടു­ണ്ടെ­ന്നു സം­ശ­യ­മി­ല്ല.
വ­ക്കീൽ:
ഭ്ര­മ­ത്തി­ന്റെ ഫലം വി­ശേ­ഷ­ബു­ദ്ധി­യു­ടെ ജ­ന­ന­മാ­ണെ­ങ്കിൽ അതു ത­ര­ക്കേ­ടി­ല്ല. എ­നി­ക്കു വളരെ സ­ന്തോ­ഷം.
ഞാൻ:
നി­ങ്ങ­ളെ സ­ന്തോ­ഷി­പ്പി­പ്പാ­നി­ട­വ­ന്ന­ല്ലോ എ­ന്നൊ­രു സ­ന്തോ­ഷം എ­നി­ക്കും.
വ­ക്കീൽ:
ആട്ടെ. എ­ന്താ­ണീ ഗൗ­ര­വ­കാ­ര്യം.
ഞാൻ:
അതു നി­ങ്ങൾ ശ്ര­ദ്ധി­ച്ചു­കേൾ­ക്കു­മെ­ങ്കിൽ ഞാൻ പറയാം.
വ­ക്കീൽ:
അ­ങ്ങി­നെ­യാ­ക­ട്ടെ. പ­റ­ഞ്ഞോ­ളൂ. ഞാൻ കേൾ­പ്പാൻ തയാർ.
ഞാൻ:
എ­നി­ക്കു വി­ശേ­ഷാൽ ബ­ന്ധു­ക്ക­ളാ­രു­മി­ല്ല. ഈ രാ­ജ്യ­ത്തു വലിയ പ­രി­ച­യ­ക്കാ­രും ഇല്ല. ഞാൻ ഇ­വി­ടു­ത്തെ സ്കൂ­ളിൽ അ­മ്പ­തു­റു­പ്പി­ക ശ­മ്പ­ളം വാ­ങ്ങു­ന്ന ഒരു മാ­സ്റ്റ­റാ­ണു്. ഭാ­വി­യിൽ ജാ­സ്തി മാ­സ്പ­ടി കി­ട്ട­ത്ത­ക്ക­താ­യ പാസും ഉ­ണ്ടു്. ഇ­തൊ­ക്കെ ഓർ­ത്ത­പ്പോൾ ഒരു പെ­ണ്ണി­നെ വി­വാ­ഹം­ക­ഴി­ച്ചു ഒ­രി­ട­ത്തു­റ­ച്ചു നി­ല്ക്കു­ന്ന­താ­ണു് ന­ല്ല­തെ­ന്നു തോ­ന്നി.
വ­ക്കീൽ:
നല്ല കാ­ര്യം തന്നെ. ഈ പ്രാ­യ­ത്തി­ലാ­ണു് യു­വാ­ക്ക­ന്മാർ തു­മ്പു­കെ­ട്ടു പോ­കു­ന്ന­തു. അതതു പ്രാ­യം തി­ക­യു­മ്പോൾ അതതു പ്രാ­യ­ത്തി­ന­നു­സ­രി­ച്ച ക്ര­മ­വും ന­ട­ത്തേ­ണ്ട­താ­ണു്.
ഞാൻ:
നി­ങ്ങ­ളു­ടെ ന­ല്ല­വാ­ക്കു കേൾ­ക്കു­ന്തോ­റും എ­നി­ക്കു വി­വാ­ഹ­ത്തോ­ടു­ള്ള താ­ല്പ­ര്യം വർ­ദ്ധി­ക്കു­ന്നു.
വ­ക്കീൽ:
ഈ പ്രാ­യ­ത്തിൽ ത­ന്നേ­യാ­ണു് വി­വാ­ഹം ക­ഴി­ക്കേ­ണ്ട­തു?
ഞാൻ:
ക­ഴി­ക്കാൻ മ­ന­സ്സി­ല്ലാ­ഞ്ഞി­ട്ട­ല്ല. ക­ഴി­ക്കാൻ നി­വൃ­ത്തി­യി­ല്ലാ­ഞ്ഞി­ട്ടാ­ണു് ഞാൻ കു­ഴ­ങ്ങു­ന്ന­തു.
വ­ക്കീൽ:
അ­തു­കൊ­ണ്ടൊ­ന്നും നി­രാ­ശ­പ്പെ­ടേ­ണ്ടാ. പണമോ മറ്റൊ വേ­ണ്ടി­വ­ന്നാൽ ഞാൻ സ­ഹാ­യി­ക്കും.
ഞാൻ:
പ­ണ­ത്തി­ന്റെ കാ­ര്യ­മ­ല്ല ഞാൻ ആ­ലോ­ചി­ച്ച­തു. അതു നി­ങ്ങ­ളാൽ ചില ഗു­രു­ജ­ന­ങ്ങൾ എന്നെ സ­ഹാ­യി­ക്കു­മെ­ന്നു എ­നി­ക്കു നല്ല ബോ­ദ്ധ്യ­മു­ണ്ടു്. ഞാൻ വി­ചാ­രി­ച്ച­തു വേറെ തന്നെ ഒരു കാ­ര്യ­മാ­ണു്.
വ­ക്കീൽ:
എ­ന്താ­ണ­തു?
ഞാൻ:
മ­റ്റൊ­ന്നു­മ­ല്ല. എ­നി­ക്കി­വി­ടെ ചേർ­ച്ച­ക്കാ­രും ചാർ­ച്ച­ക്കാ­രു­മാ­യി ആരും ഇല്ല. അ­തു­കൊ­ണ്ടാ­ണു് വൈ­ഷ­മ്യം.
വ­ക്കീൽ:
അ­തി­നെ­ന്താ­ണു് വൈ­ഷ­മ്യം. നി­ന്റെ ഒ­ത്താ­ശ­ക്കു നി­ന­ക്കു വി­ശ്വാ­സ­മു­ള്ള വ­ല്ല­വ­രേ­യും കൂ­ട്ട­രു­തോ?
ഞാൻ:
എ­നി­ക്കു നി­ങ്ങ­ളെ­പ്പോ­ലെ ഭൂ­മി­യിൽ ഒ­രാ­ളേ­യും വി­ശ്വാ­സ­മി­ല്ല. എന്റെ വി­വാ­ഹം നി­ങ്ങൾ­ത­ന്നെ ന­ട­ത്തി­ത്ത­രേ­ണ്ടി­വ­രും. അ­തി­ന്നാ­യി വി­ന­യ­പൂർ­വ്വം ഒ­ര­പേ­ക്ഷ­കൂ­ടി ഉ­ണ്ടു്.
വ­ക്കീൽ:
അ­തി­നെ­ന്തു മു­ട­ക്കം? ഞാൻ നി­ശ്ച­യ­മാ­യി­ട്ടും അ­തി­ന്നു വേ­ണ്ടു­ന്ന ഒ­ത്താ­ശ ചെ­യ്യും. ഞാൻ തീർ­ച്ച­യാ­യി­ട്ടും നി­ന്റെ വി­വാ­ഹം ന­ട­ത്തി­ത്ത­രും. നീ എ­ന്തി­ന്നു ഭ­യ­പ്പെ­ടു­ന്നു.
ഞാൻ:
നി­ങ്ങൾ വാ­ക്കു് തെ­റ്റു­ന്ന ആ­ള­ല്ലെ­ന്നു എ­നി­ക്ക­റി­യാം. എ­ന്നാ­ലും കൂടി മ­നു­ഷ്യാ­വ­സ്ഥ­കൊ­ണ്ടു പ­റ­യു­ന്ന­താ­ണു്. എ­ന്നോ­ടു മു­ഷി­യു­ക­യി­ല്ലെ­ങ്കിൽ ഞാൻ പറയാം. എ­നി­ക്കു ഒരു ഭയം? ധൈ­ര്യം കേവലം വ­രു­ന്നി­ല്ല. വല്ല പ്ര­കാ­ര­ത്തി­ലും ഇ­തൊ­ക്കെ മു­ട­ങ്ങി­പ്പോ­യാ­ലൊ നി­ങ്ങ­ളെ ആ­രെ­ങ്കി­ലും ദു­രു­പ­ദേ­ശം ചെ­യ്തു എന്റെ എ­തി­രാ­യി നി­റു­ത്തി­ക്ക­ള­ഞ്ഞാ­ലോ? എ­ന്നൊ­ക്കെ­യോർ­ത്തു ഒരു ഭയം.
വ­ക്കീൽ:
എന്റെ കാ­ര്യ­ത്തിൽ നീ ഭ­യ­പ്പെ­ടേ­ണ്ട. ദേ­വേ­ന്ദ്രൻ വ­ന്ന­പേ­ക്ഷി­ച്ചാ­ലും ഞാൻ തെ­റ്റു­ക­യി­ല്ല.
ഞാൻ:
ഞാൻ പ­ര­ദേ­ശി­യാ­യ­തു­കൊ­ണ്ടാ­യി­രി­ക്കും എ­നി­ക്കി­വി­ടു­ന്നു ഒരു മ­ന­സ്സു­റ­പ്പു പോ­രാ­ത്ത­തു. എന്റെ മ­ന­സ്സ­മാ­ധാ­ന­ത്തി­നു­വേ­ണ്ടി നി­ങ്ങൾ ഒരു ശപഥം ചെ­യ്തു എന്നെ ധൈ­ര്യ­പ്പെ­ടു­ത്ത­ണം.
വ­ക്കീൽ:
എന്തു സംശയം. വ­ട­ക്കോ­ട്ടീ­ശ്വ­ര­നാ­ണേ നേരു് നി­ന്റെ വി­വാ­ഹം ഞാൻ ന­ട­ത്തി­ത്ത­രും. ആരു മു­ട­ക്കം പ­റ­ഞ്ഞാ­ലും ഞാ­നീ­ക്കാ­ര്യം നി­റ­വേ­റ്റി­ത്ത­രും.
ഞാൻ:
അ­താ­ണു­ചി­തം. ഏ­താ­യാ­ലും നി­ങ്ങ­ളെ­ച്ചൊ­ല്ലി എ­നി­ക്കൊ­രു മു­ട­ക്ക­വും നേ­രി­ടി­ല്ലെ­ന്നു ഞാൻ ക­രു­തു­ന്നു. ഞാൻ അ­പ്ര­കാ­രം ഉ­റ­പ്പാ­ക്കി­ക്കൊ­ള്ള­ട്ടെ.
വ­ക്കീൽ:
ഉ­റ­പ്പാ­ക്കേ­ണ്ട­തി­നൊ­ട്ടും വി­ഷ­മ­പ്പെ­ടേ­ണ്ട. വാ­ക്കു­പ­റ­ഞ്ഞാൽ തെ­റ്റു­ന്ന­വ­രെ എ­നി­ക്കു പണ്ടേ ക­ണ്ടു­കൂ­ടാ. എന്റെ വാ­ക്കു റ­ജി­സ്ട്രാ­ധാ­ര­ത്തി­ന്നു സ­മ­മാ­കു­ന്നു.
ഞാൻ:
ആവൂ. ഇ­ങ്ങി­നെ കേൾ­ക്കു­ന്ന­തു­ത­ന്നെ എ­നി­ക്കു വലിയ ആ­ശ്വാ­സം. നി­ങ്ങൾ­ക്കു ഞാൻ എ­ന്നും ന­ന്ദി­യു­ള്ള­വ­നാ­യി­രി­ക്കും.
വ­ക്കീൽ:
ഉ­പ­കാ­രം ചെ­യ്വാ­ന­ല്ലേ ശരീരം. തെ­റ്റാ­തെ ന­ട­പ്പാ­ന­ല്ലേ വാ­ക്കു്.
ഞാൻ:
അതു വാ­സ്ത­വ­മാ­ണു്. നി­ങ്ങൾ വാ­ക്കി­ന്നി­ത്ര വി­ല­യു­ള്ള ആ­ളാ­ണെ­ന്നു എ­നി­ക്കി­ന്നു­മാ­ത്ര­മേ തി­രി­ഞ്ഞു­ള്ളൂ. അ­തേ­താ­യാ­ലും എന്റെ ഭാ­ഗ്യം.
വ­ക്കീൽ:
ആട്ടെ പെ­ണ്ണി­നെ ക­ണ്ടി­ട്ടു­ണ്ടോ?
ഞാൻ:
ക­ണ്ടി­ട്ടു­ണ്ടെ­ന്നു മാ­ത്ര­മ­ല്ല, ഒരു സലാം വെ­ച്ചി­ട്ടു­കൂ­ടി ഉ­ണ്ടു്.
വ­ക്കീൽ:
ഹാ! ഹാ! ഹാ! നീ ആളൊരു സ­ര­സ­നാ­ണു്. ഏ­താ­ണാ­കു­ട്ടി?
ഞാൻ:
ഒരു യുവതി. ഒരു കോ­ളേ­ജു് വി­ദ്യാർ­ത്ഥി­നി­യാ­ണു്. നി­ങ്ങൾ ന­ല്ല­വ­ണ്ണം അ­റി­യു­ന്ന ഒരു കു­ട്ടി­യാ­ണു്.
വ­ക്കീൽ:
അതും വളരെ ന­ന്നാ­യി. അ­റി­യു­ന്ന ഒരു കു­ട്ടി­യു­ടെ കാ­ര്യ­ത്തിൽ യത്നം ചെ­യ്തു എന്ന ഒരു മേ­ന്മ­കൂ­ടി എ­നി­ക്കു സി­ദ്ധി­ക്കു­മ­ല്ലോ.
ഞാൻ:
എന്റെ സാറെ! ഈ കാ­ര്യ­ത്തിൽ നി­ങ്ങ­ളു­ടെ ബ­ന്ധു­ത്വം എ­നി­ക്കു ദൈ­വ­സ­ഹാ­യം­കൊ­ണ്ടു കി­ട്ടി­യ­താ­ണു്. കു­ട്ടി­യു­ടെ കാ­ര്യ­ത്തി­ലു­ള്ള യത്നം എ­നി­ക്കാ­ണു് വലിയ ഉ­പ­കാ­ര­മാ­യി­ത്തീ­രു­ന്ന­തു്.
വ­ക്കീൽ:
ഇ­ത്ര­യൊ­ന്നും കീർ­ത്തി­ക്കേ­ണ്ടു­ന്ന കാ­ര്യ­മി­ല്ല. കു­ട്ടി­യു­ടെ പേ­രെ­ന്താ­ണു്?
ഞാൻ:
നി­ങ്ങൾ പ­ല­പ്പോ­ഴും കേട്ട പേർ­ത­ന്നെ­യാ­ണു്.
വ­ക്കീൽ:
അതു സ­മ്മ­തി­ച്ചെ­ടോ! എ­ന്താ­ണെ­ന്നു പ­റ­യ­രു­തേ?
ഞാൻ:
ജാനകി എ­ന്നാ­ണു്.
വ­ക്കീൽ:
ആരുടെ മ­ക­ളാ­ണു്.
ഞാൻ:
ഒരു വ­ക്കീ­ലി­ന്റെ.
വ­ക്കീൽ:
ആ വ­ക്കീ­ലി­ന്റെ പേരോ?
ഞാൻ:
മാ­ഞ്ചോ­ല ശ­ങ്ക­രൻ അവർകൾ.
വ­ക്കീൽ:
ആരു. ഞാനോ?
ഞാൻ:
അതേ. നി­ങ്ങൾ­ത­ന്നേ.
വ­ക്കീൽ:
എന്റെ മ­ക­ളേ­യോ?
ഞാൻ:
അതെ, നി­ങ്ങ­ളു­ടെ മ­ക­ളേ­ത്ത­ന്നെ.
വ­ക്കീൽ:
ഈ മാ­തി­രി വ­ഞ്ച­ന­യും­കൊ­ണ്ടു നീ എന്റെ നേരെ വ­രേ­ണ്ടാ.
ഞാൻ:
ഒരു പെ­ണ്ണി­നെ വി­വാ­ഹ­ത്തി­ന്ന­ന്വേ­ഷി­ക്കു­ന്ന­തിൽ എ­ന്താ­ണു് വഞ്ചന?
വ­ക്കീൽ:
ആ­ദ്യം­ത­ന്നെ ഉ­ള്ള­തു പ­റ­യാ­തെ ഇ­ത്ര­യൊ­ക്കെ വ­ള­ച്ചു പ­റ­യേ­ണ്ടു­ന്ന കാ­ര്യ­മു­ണ്ടാ­യി­രു­ന്നോ?
ഞാൻ:
കാ­ര്യ­മു­ണ്ടാ­യി­ട്ടു­ത­ന്നെ­യാ­ണു് അ­ങ്ങി­നെ പ­റ­യേ­ണ്ടി­വ­ന്ന­തു്.
വ­ക്കീൽ:
എടോ നീ എന്നെ ദ്വേ­ഷ്യം പി­ടി­പ്പി­ക്കേ­ണ്ട.
ഞാൻ:
എ­നി­ക്കു അ­ങ്ങി­നെ ഒ­രു­ദ്ദേ­ശ­മേ ഇല്ല.
വ­ക്കീൽ:
നേരം പോ­ക്കി­നു­വേ­ണ്ടി എ­ന്തും ചെ­യ്യു­ന്ന­തു അത്ര ന­ന്ന­ല്ല.
ഞാൻ:
എന്റെ ഗൗ­ര­വ­മാ­യ കാ­ര്യം ഒരു നേ­രം­പോ­ക്കാ­യി ക­രു­താ­തി­രി­പ്പാൻ ഒരു പ്ര­ത്യേ­ക അ­പേ­ക്ഷ­യു­ണ്ടു്.
വ­ക്കീൽ:
എ­നി­ക്കു നി­ന്നോ­ടൊ­ന്നും സം­സാ­രി­ക്കേ­ണ്ടു­ന്ന കാ­ര്യ­മി­ല്ല. നീ പോ­യ്ക്കോ.
ഞാൻ:
എ­നി­ക്കു നി­ങ്ങ­ളോ­ടൊ­ന്നും സം­സാ­രി­ക്കേ­ണ്ടു­ന്ന കാ­ര്യ­മു­ണ്ടു്. ഞാൻ പോ­കി­ല്ല.
വ­ക്കീൽ:
നീ വെ­റു­തെ നി­ല്ക്കേ­ണ്ട.
ഞാൻ:
ഞാൻ വെ­റു­തെ­യ­ല്ല നി­ല്ക്കു­ന്ന­തു. നി­ങ്ങ­ളു­ടെ വാ­ഗ്ദ­ത്തം നി­റ­വേ­റ്റി­ത്ത­രാൻ­വേ­ണ്ടി നി­ല്ക്കു­ന്ന­താ­ണു്.
വ­ക്കീൽ:
ഞാൻ ഈ കാ­ര്യ­ത്തിൽ യാ­തൊ­രു വാ­ഗ്ദ­ത്ത­വും നി­ന്നോ­ടു ചെ­യ്തി­ട്ടി­ല്ല.
ഞാൻ:
ഈ കാ­ര്യ­ത്തി­ല­ല്ലാ­തെ മറ്റു യാ­തൊ­രു കാ­ര്യ­ത്തി­ലും നി­ങ്ങൾ വാ­ഗ്ദ­ത്തം ചെ­യ്തി­ട്ടി­ല്ല.
വ­ക്കീൽ:
കാ­ര്യ­മെ­ന്താ­ണെ­ന്ന­റി­യാ­തെ ചെയ്ത വാ­ഗ്ദ­ത്ത­ത്തി­ന്നു വി­ല­യി­ല്ല.
ഞാൻ:
നി­ങ്ങ­ളു­ടെ വാ­ഗ്ദ­ത്തം അത്ര ചി­ല്ല­റ­യാ­യി എ­ണ്ണാ­നും പാ­ടി­ല്ല.
വ­ക്കീൽ:
എ­ണ്ണി­യാ­ലും ശരി, എ­ണ്ണി­യി­ല്ലെ­ങ്കി­ലും ശരി. എ­ന്തെ­ങ്കി­ലും ചെ­യ്തൊ.
ഞാൻ:
നി­ങ്ങ­ളു­ടെ വാ­ക്കാ­കു­ന്ന റ­ജി­സ്ട്രാ­ധാ­ര­വും പി­ടി­ച്ചു എ­നി­ക്കു നി­ങ്ങ­ളു­ടെ മേൽ ഒ­ര­ന്യാ­യ­വും­കൂ­ടി കൊ­ടു­ക്കാം. നി­ങ്ങ­ളു­ടെ സാ­ക്ഷി­കൊ­ണ്ടു തന്നെ എന്റെ കേസു തെ­ളി­യും.
വ­ക്കീൽ:
നി­ന­ക്കു പണ്ടേ ന്യാ­യ­ത്തേ­ക്കാൾ അ­ന്യാ­യ­ത്തോ­ടാ­ണു് ഭ്ര­മ­മെ­ന്നു ഞാൻ അ­റി­യും.
ഞാൻ:
വ­ക്കീൽ­മാ­രു­ടെ സേവ കി­ട്ടി­യ­തോ­ടു­കൂ­ടി എ­നി­ക്കു അ­ന്യാ­യ­ത്തിൽ വാ­സ­ന­യും കി­ട്ടി­പ്പോ­യി­രി­ക്കും.
വ­ക്കീൽ:
നീ തോ­ന്നി­യ­വാ­സം പ­റ­യേ­ണ്ട. എന്തു വാ­ഗ്ദ­ത്ത­മാ­ണു് ഞാൻ നി­ന്നോ­ടു ചെ­യ്ത­തു?
ഞാൻ:
എന്റെ വി­വാ­ഹം ന­ട­ത്തി­ത്ത­രു­മെ­ന്ന വാ­ഗ്ദ­ത്തം.
വ­ക്കീൽ:
നീ കാ­ണു­ന്ന പെ­ണ്ണി­നെ വി­വാ­ഹം ചെ­യ്തു­ത­രും എന്നു ഞാൻ വാ­ഗ്ദ­ത്തം ചെ­യ്തി­ട്ടി­ല്ല.
ഞാൻ:
നി­ങ്ങൾ കാ­ണു­ന്ന പെ­ണ്ണി­നെ വി­വാ­ഹം ക­ഴി­ക്കും എന്നു ഞാനും ക­ണ­ക്കാ­ക്കീ­ട്ടി­ല്ല.
വ­ക്കീൽ:
എന്റെ മകളെ നി­ന­ക്കു വി­വാ­ഹം ക­ഴി­ച്ചു­ത­രും എന്നു ഞാൻ നി­ന്നോ­ടു വാ­ഗ്ദ­ത്തം ചെ­യ്തി­ട്ടി­ല്ല.
ഞാൻ:
എന്റെ വി­വാ­ഹ­ത്തി­ന്നു വേ­ണ്ടു­ന്ന ഒ­ത്താ­ശ­കൾ ചെ­യ്തു തന്നു, വി­വാ­ഹം ന­ട­ത്തി­ത്ത­രു­മെ­ന്നു നി­ങ്ങൾ വ്യ­ക്ത­മാ­യി വാ­ഗ്ദ­ത്തം ചെ­യ്തി­ട്ടു­ണ്ടു്. പോ­രെ­ങ്കിൽ സ­ത്യ­വും ചെ­യ്തി­ട്ടു­ണ്ടു്.
വ­ക്കീൽ:
നീ ഒരു കാ­ര്യം മ­റ­ന്നു­ക­ള­യു­ന്നു.
ഞാൻ:
സ­ക­ല­കാ­ര്യ­വും എ­നി­ക്കോർ­മ്മ­യു­ണ്ടു്.
വ­ക്കീൽ:
ഞാൻ സത്യം ചെ­യ്തു­പോ­യ­തു­കൊ­ണ്ടു നി­ന്റെ വി­വാ­ഹം ന­ട­ത്തി­ത്ത­രാൻ ഞാൻ ബാ­ദ്ധ്യ­സ്ഥ­നാ­ണു്. പെ­ണ്ണി­ന്റെ കൂ­ട്ടു­കാ­രു­ടെ സ­മ്മ­തം മേ­ടി­ച്ചു­ത­രും എന്നു ഞാൻ വാ­ക്കേ­റ്റി­ട്ടി­ല്ല.
ഞാൻ:
അ­തി­ന്നെ­നി­ക്കു നി­ങ്ങ­ളു­ടെ ഒ­ത്താ­ശ ഉ­ണ്ടാ­യാൽ മതി.
വ­ക്കീൽ:
ഒ­ത്താ­ശ­യൊ­ക്കെ പെ­ണ്ണി­നെ വി­വാ­ഹം ചെ­യ്വാൻ ഉ­റ­പ്പു­കൊ­ടു­ത്ത­തി­ന്റെ ശേ­ഷ­മാ­ണു്. നി­ന്റെ സ്നേ­ഹി­ത­ന്റെ നി­ല­യിൽ നി­ന­ക്കൊ­ത്താ­ശ­ചെ­യ്വാൻ ഞാ­നൊ­രു­ക്ക­മാ­ണു്. പെ­ണ്ണി­ന്റെ അ­ച്ഛ­ന്റെ നി­ല­യിൽ പെ­ണ്ണി­നെ നി­ന­ക്കു ത­രു­വാൻ ഞാൻ ഒ­രി­ക്ക­ലും അ­നു­വ­ദി­ക്ക­യി­ല്ല.
ഞാൻ:
ഇതു വേ­ദാ­ന്തി­കൾ പ­റ­യും­പോ­ലെ­യാ­യി­പ്പോ­യ­ല്ലോ. ഇ­തൊ­ക്കെ­യു­ണ്ടു­താ­നും, എ­ന്നാ­ലോ യ­ഥാർ­ത്ഥ­ത്തിൽ ഒ­ന്നും ഇ­ല്ല­താ­നും.
വ­ക്കീൽ:
വേ­ദാ­ന്തി­കൾ പ­റ­യു­ന്ന­തി­ലും കാ­ര്യ­മു­ണ്ടാ­യി­രി­ക്കും.
ഞാൻ:
നമ്മൾ ഇനി ന­മ്മ­ളു­ടെ കാ­ര്യം പറയുക. നി­ങ്ങൾ വി­വാ­ഹം ന­ട­ത്തി­ത്ത­രാൻ ഭാ­വ­മു­ണ്ടോ?
വ­ക്കീൽ:
ഉ­ണ്ടു്. നീ ഏർ­പ്പാ­ടു­ചെ­യ്ത പെ­ണ്ണി­നെ കാ­ണി­ക്കൂ.
ഞാൻ:
ഇ­ങ്ങി­നെ പ­റ­യു­ന്ന­തു ക­ഷ്ട­മാ­ണു്.
വ­ക്കീൽ:
ഇ­തി­ലും ക­വി­ഞ്ഞു പ­റ­യാ­ത്ത­തു നി­ന്റെ ഭാ­ഗ്യ­മാ­ണു്.
ഞാൻ:
എ­ന്നാൽ ഞാൻ ഒരു കാ­ര്യം പറയാം.
വ­ക്കീൽ:
ഈ മാ­തി­രി കാ­ര്യ­മാ­ണെ­ങ്കിൽ എ­നി­ക്കു കേൾ­ക്ക­യേ വേണ്ട.
ഞാൻ:
ഇതു നി­ങ്ങൾ കേൾ­ക്ക­ത്ത­ക്ക­തും അ­റി­യ­ത്ത­ക്ക­തു­മാ­യ ഒരു കാ­ര്യ­മാ­ണു്.
വ­ക്കീൽ:
ആ മാ­തി­രി കാ­ര്യം നി­ന്റെ നാ­വിൽ­നി­ന്നു വീ­ഴു­മോ എന്നു സം­ശ­യ­മാ­ണു്.
ഞാൻ:
നി­ങ്ങ­ളെ­പ്പോ­ലെ­ത­ന്നെ ഞാനും ഒരു സ­ത്യം­ചെ­യ്യു­ന്നു.
വ­ക്കീൽ:
എ­ന്തി­നു് ?
ഞാൻ:
നി­ങ്ങ­ളെ സ­ത്യ­ഭം­ഗ­മാ­കു­ന്ന പാ­പ­ത്തിൽ­നി­ന്നു ര­ക്ഷി­ക്കു­വാൻ.
വ­ക്കീൽ:
അ­ങ്ങി­നെ വല്ല സ­ത്യ­ഭം­ഗ­വും ഞാൻ ചെ­യ്തു­പോ­യി­ട്ടു­ണ്ടെ­ങ്കിൽ അ­തിൽ­നി­ന്നു എന്നെ ര­ക്ഷി­ക്കു­വാൻ ഈ­ശ്വ­ര­നേ സാ­ധി­ക്ക­യു­ള്ളൂ.
ഞാൻ:
എ­നി­ക്കും സാ­ധി­ക്കും. ഞാൻ എന്റെ സത്യം നി­റ­വേ­റ്റി­യാ­ലും മതി.
വ­ക്കീൽ:
അതു നി­ന­ക്കു­മാ­ത്ര­മേ ബാ­ധ­ക­മാ­ക­യു­ള്ളൂ.
ഞാൻ:
നി­ങ്ങൾ­ക്കും ബാ­ധ­ക­മാ­ക്കി­ത്ത­രാം.
വ­ക്കീൽ:
അ­സം­ബ­ന്ധം പ­റ­യാ­തെ ക­ട­ന്നു­പോ­വൂ.
ഞാൻ:
പോ­വാ­ന­ല്ലാ­തെ ഞാൻ ഇവിടെ പാർ­ക്കാൻ വ­ന്ന­വ­ന­ല്ല.
വ­ക്കീൽ:
എ­നി­ക്കു നി­ന്റെ അ­സം­ബ­ന്ധം ഒ­ന്നും കേൾ­ക്ക­ണ്ടാ.
ഞാൻ:
എ­ന്നാൽ എന്റെ സം­ബ­ന്ധം കേ­ട്ടോ­ളൂ. ഇന്നു മുതൽ മൂ­ന്നു മാ­സ­ത്തി­നു­ള്ളിൽ ഞാൻ നി­ങ്ങ­ളു­ടെ മകളെ വി­വാ­ഹം ക­ഴി­ക്കും. ദൈ­വ­ത്താ­ണെ നേരു്. ഇ­തി­ന്നൊ­രു ഭം­ഗ­വും മു­ട­ക്ക­വും ഉ­ണ്ടാ­ക­യി­ല്ല.
വ­ക്കീൽ:
ഇതു നി­ന്റെ വലിയ ധി­ക്കാ­ര­മാ­ണു്.
ഞാൻ:
വി­വാ­ഹം ക­ഴി­ക്കു­ന്ന­തു ധി­ക്കാ­ര­മാ­ണോ?
വ­ക്കീൽ:
എന്റെ സ­മ്മ­തം കൂ­ടാ­തെ­യോ?
ഞാൻ:
നി­ങ്ങ­ളു­ടെ സ­മ്മ­ത­ത്തോ­ടു­കൂ­ടി.
വ­ക്കീൽ:
സ­മ്മ­ത­മു­ണ്ടെ­ങ്കിൽ ഇത്ര താ­മ­സി­ക്കേ­ണ്ടു­ന്ന കാ­ര്യ­മു­ണ്ടാ­യി­രു­ന്നോ?
ഞാൻ:
കാ­ര്യ­മു­ണ്ടെ­ങ്കിൽ അല്പം താ­മ­സി­ക്കേ­ണ്ടി­യും വരും. നി­ങ്ങ­ളോ എ­നി­ക്കു­വേ­ണ്ടി ഒരു സ­ത്യം­ചെ­യ്തു. എന്റെ സത്യം നി­റ­വേ­റ്റു­ന്ന­തോ­ടു­കൂ­ടി നി­ങ്ങ­ളു­ടെ അ­പ­കീർ­ത്തി­യും മാ­ഞ്ഞു­പോ­കും.
വ­ക്കീൽ:
അതു ര­ണ്ടി­ന്നും നി­ന­ക്കു സാ­ധി­ക്കു­മെ­ന്നു തോ­ന്നു­ന്നി­ല്ല.
ഞാൻ:
ഞാൻ ആ­ണാ­ണെ­ങ്കിൽ ഇതു ര­ണ്ടും സാ­ധി­പ്പി­ക്കും.
വ­ക്കീൽ:
എ­ന്നാൽ നീ ഇ­പ്പോൾ പോ­യ്ക്കോ. വെ­റു­തേ സമയം ക­ള­യേ­ണ്ട.
ഞാൻ:
വേറെ ഒ­രി­ക്കൽ വ­രാൻ­ത­ക്ക­വ­ണ്ണം ഞാൻ ഇ­പ്പോൾ പോ­യ്ക്കോ­ളാം.
വ­ക്കീൽ:
നീ മേലാൽ എന്റെ പടി ക­ട­ന്നു­പോ­ക­രു­തു.
ഞാൻ:
ഞാൻ കേറും. നി­ങ്ങൾ എ­നി­ക്കു കേറാൻ സ­മ്മ­ത­വും തരും.
വ­ക്കീൽ:
അ­ത­പ്പോൾ പറയാം. നി­ന്റെ വീ­ര­വാ­ദം മ­തി­യാ­ക്കൂ. ഇ­പ്പോൾ നീ ഇ­റ­ങ്ങി­ക്കോ. നി­ന­ക്കു ന­ല്ല­താ­ണു് ഞാൻ പ­റ­ഞ്ഞു­ത­രു­ന്ന­തു.
ഞാൻ:
ന­ല്ല­തു പ­റ­യു­മ്പോൾ ആരും വ­ഴി­പ്പെ­ടേ­ണ്ട­താ­ണു്. ഞാ­നി­താ പോ­കു­ന്നു. മു­ഷി­യ­രു­തു സാറേ! സലാം.

എ­ന്നും പ­റ­ഞ്ഞു വ­ക്കീ­ലി­ന്റെ പ­ടി­യും­ക­ട­ന്നു ജാ­ന­കി­യു­ടെ മു­ഖ­വും ഓർ­ത്തു ഞാൻ ചി­ന്താ­മ­ഗ്ന­നാ­യി എന്റെ വീ­ട്ടി­ലേ­ക്കു തി­രി­ച്ചു.

*****

നി­ങ്ങൾ ഒരു വർ­ത്ത­മാ­നം കേ­ട്ടി­രി­ക്കു­ന്നോ? ഞാൻ അ­ക്കാ­ല­ത്തു് ഒരു സു­ന്ദ­ര­നാ­യി­രു­ന്നു. അതേ; വെ­ളു­ത്തു ത­ടി­ച്ചു മീ­ശ­യും താ­ടി­യും ന­ല്ല­വ­ണ്ണം മു­ള­യ്ക്കാ­ത്ത ഒരു മാം­സ­ള­നാ­യ സു­ന്ദ­രൻ. എന്റെ ക­ള­വാ­ണെ­ങ്കിൽ നി­ങ്ങൾ എന്റെ ച­ങ്ങാ­തി­മാ­രോ­ടു ചോ­ദി­ച്ചു­നോ­ക്കിൻ. സ്ത്രീ­കൾ എന്തു ചെ­യ്യു­മ്പോ­ലെ­യാ­യി­രു­ന്നു—എ­നി­ക്കോർ­മ്മ­യി­ല്ല. അ­ങ്ങ­നെ­യാ­ണു­പോ­ലും ആ­ത്മ­പ്ര­ശം­സ ചെ­യ്യു­ന്ന­തു. അ­തു­കൊ­ണ്ടു ആ കാ­ര്യം അവിടെ കി­ട­ക്ക­ട്ടെ. ഞാൻ എന്റെ ജോലി ന­ട­ത്ത­ട്ടെ. പ്രോ­നോ­ട്ടിൽ ഒ­പ്പി­ട്ടു­കൊ­ടു­ത്തു പണം മേ­ടി­പ്പാൻ എ­ളു­പ്പ­മാ­ണു്. അതു മ­ട­ക്കി­ക്കൊ­ടു­പ്പാ­നാ­ണു് പണി. അ­തു­പോ­ലെ സ­ത്യ­മോ ഞാൻ ചെ­യ്തു­പോ­യി. അതു നി­റ­വേ­റ്റു­വാ­ന­ല്ലേ പാടു്. ഒ­ന്നാ­മ­തു ജാ­ന­കി­യെ പാ­ട്ടി­ലാ­ക്ക­ണം. ര­ണ്ടാ­മ­തു വ­ക്കീൽ സ­മ്മ­തി­ക്ക­ണം. വീ­ട്ടി­ലോ എ­നി­ക്കു ക­ട­ക്കാ­നും പാ­ടി­ല്ല. പോ­രാ­ഞ്ഞി­ട്ടു വ­ക്കീൽ തന്റെ മകളെ താ­ക്കീ­തു ചെ­യ്തു­വി­ട്ടി­ട്ടു­മു­ണ്ടാ­യി­രി­ക്കും. ആട്ടെ ഞാ­നൊ­രു വഴി കാ­ണാ­തെ­യി­രി­ക്ക­യി­ല്ല. വ­ക്കീ­ലി­ന്റെ ഭാര്യ മ­രി­ച്ചി­ട്ടു പ­ത്തു­കൊ­ല്ലം ക­ഴി­ഞ്ഞു­പോ­ലും. ജാ­ന­കി­യെ വി­ചാ­രി­ച്ചു ര­ണ്ടാ­മ­തൊ­ന്നി­നെ കെ­ട്ടീ­ട്ടു­മി­ല്ല. ജാ­ന­കി­യു­ടെ വി­വാ­ഹം ക­ഴി­ഞ്ഞ­തിൽ­പി­ന്നെ മാ­ത്ര­മെ ര­ണ്ടാ­മ­തൊ­രു വി­വാ­ഹ­ത്തി­നൊ­രു­മ്പെ­ടു­ക­യു­ള്ളു. വ­ക്കീ­ലി­ന്റെ വീ­ട്ടിൽ അ­ദ്ദേ­ഹ­വും അ­ദ്ദേ­ഹ­ത്തി­ന്റെ മകളും ഒരു വേ­ല­ക്കാ­ര­നും ഒരു വേ­ല­ക്കാ­ര­ത്തി­യും ഒരു മു­ത്തി­ത്ത­ള്ള­യും മാ­ത്ര­മേ­യു­ള്ളൂ. ഒ­ടു­വിൽ പ­റ­ഞ്ഞ­വൾ ആ വേ­ല­ക്കാ­ര­ത്തി­യു­ടെ അ­മ്മ­യാ­ണു്. വീ­ട്ടിൽ കേ­റാ­തെ ഒരു കാ­ര്യ­വും സാ­ധി­പ്പാൻ ക­ഴി­ക­യി­ല്ല. ഞാൻ നാ­ല­ഞ്ചു­ദി­വ­സം വീ­ട്ടി­ന്റെ അ­ടു­ത്തു­ള്ള റോ­ഡിൽ­കൂ­ടെ, ചാ­ലി­യ­ന്റെ ഓ­ടം­പോ­ലെ അ­ങ്ങോ­ട്ടും ഇ­ങ്ങോ­ട്ടും ന­ട­ന്നു ക­ഴി­ച്ചു. ഒരു ദിവസം ആ മു­ത്തി റോ­ഡിൽ­കൂ­ടെ എ­വി­ടെ­യോ പോ­കു­ന്ന­തു­ക­ണ്ടു. അവളെ പാ­ട്ടി­ലാ­ക്കാൻ നോ­ക്കി­യാൽ വ­ല്ല­ഗു­ണ­വും സി­ദ്ധി­യ്ക്കു­വാ­നു­ണ്ടോ എന്നു പ­രി­ശോ­ധി­പ്പാൻ ഞാ­നു­റ­പ്പാ­ക്കി.

ഞാൻ:
നി­ങ്ങൾ­ക്കു എന്നെ മ­ന­സ്സി­ലാ­യോ? ഞാൻ നി­ങ്ങ­ളു­ടെ വീ­ട്ടിൽ കൂ­ട­ക്കു­ടെ­വ­രാ­റു­ണ്ടു്.
മു­ത്തി:
സു­കു­മാ­രൻ മാ­ട്ട­റേ എ­നി­ക്കാ­ണൊ അ­റി­ഞ്ഞു­കൂ­ടാ­ത്ത­തു്.
ഞാൻ:
നി­ങ്ങൾ ശ­ങ്ക­രൻ­വ­ക്കീ­ലി­ന്റെ പെ­ങ്ങ­ള­ല്ലേ? എ­ന്താ­ണു് ഒരു ദാ­സി­യെ ഒ­ന്നി­ച്ചു­കൂ­ട്ടാ­തെ പു­റ­പ്പെ­ട്ട­തു്.
മു­ത്തി:
ഞാനോ?
ഞാൻ:
അതേ.

മു­ത്തി­ത്ത­ള്ള എന്റെ മു­ഖ­ത്തു­നോ­ക്കി ഒന്നു ചി­രി­ച്ചു. ഞാൻ യാ­തൊ­രു ഭാ­വ­വി­കാ­ര­വും കാ­ണി­ക്കാ­തെ അ­വി­ട­ത്ത­ന്നെ വളരെ ആ­ദ­ര­വോ­ടെ നി­ന്നു.

മു­ത്തി:
നി­ങ്ങ­ളോ­ടാ­രാ­ണു് പ­റ­ഞ്ഞ­തു ഞാൻ വ­ക്കീ­ലി­ന്റെ പെ­ങ്ങ­ളാ­ണെ­ന്നു.
ഞാൻ:
മു­ഖ­ത്തു­ള്ള ശ്രീ­ത്വ­വും ജ­ന്മി­ത്വ­വും ക­ണ്ടാൽ ആർ­ക്കാ­ണു് മ­ന­സ്സി­ലാ­ക്കൻ സാ­ധി­ക്കാ­ത്ത­തു? മുഖം ക­ണ്ടാൽ ഒരാൾ കു­ല­ത്തിൽ പി­റ­ന്ന­തോ അ­ല്ല­യോ എന്നു ക്ഷണം ക­ണ്ടു­പി­ടി­ക്കാം. ഞാൻ നി­ങ്ങ­ളെ ഒ­ന്നാ­മ­തു ക­ണ്ട­പ്പോൾ­ത­ന്നെ ആ കാ­ര്യം ഗ­ണി­ച്ചെ­ടു­ത്തി­രി­ക്കു­ന്നു.
മു­ത്തി:
നി­ങ്ങൾ എ­ന്തൊ­ക്കെ­യാ­ണു് പ­റ­യു­ന്ന­തു്? ഞാൻ വ­ക്കീ­ലി­നു് ഒ­ന്നു­മാ­വി­ല്ല. അ­വി­ട­ത്തെ വേ­ല­ക്കാ­ര­ത്തി­യു­ടെ അ­മ്മ­യാ­ണു്.
ഞാൻ:
വേ­ല­ക്കാ­ര­ത്തി­യു­ടെ അ­മ്മ­യോ? ശിവ! ശിവ! എ­നി­ക്കു് വി­ശ്വാ­സം വ­രു­ന്നി­ല്ല. മു­ഖ­ത്തെ­ന്തൊ­രു തേ­ജ­സ്സു്. വ­യ­സ്സു് കേവലം മ­തി­ക്കി­ല്ല.
മു­ത്തി:
അ­തൊ­ക്കെ പ­റ­ഞ്ഞി­ട്ടെ­ന്താ? ദൈവം വ­രു­ത്തു­മ്പോ­ലെ­യ­ല്ലേ വരൂ.
ഞാൻ:
അതും കാ­ര്യം തന്നെ. ഇ­പ്പോ­ഴെ­ങ്ങോ­ട്ടാ­ണു് പോ­കു­ന്ന­തു്?
മു­ത്തി:
മാ­ധ­വൻ­വ­ക്കീ­ലി­ന്റെ മ­കൾ­ക്കു് ഒ­രെ­ഴു­ത്തു­കൊ­ടു­പ്പാൻ.
ഞാൻ:
ആരുടെ എ­ഴു­ത്തു്?
മു­ത്തി:
ജാ­ന­കി­ക്കു­ട്ടി­യു­ടെ.
ഞാൻ:
എന്താ, വി­ശേ­ഷി­ച്ചോ?
മു­ത്തി:
വ­ക്കീ­ലും ജാ­ന­കി­ക്കു­ട്ടി­യും ഇ­ന്നു് നാ­ട­കം­കാ­ണ്മാൻ പോ­കു­ന്ന വിവരം അ­റി­യി­ക്കാ­നാ­ണു്.
ഞാൻ:
ആട്ടെ. എ­ന്നാ­ലൊ­ട്ടും താ­മ­സി­ക്ക­ണ്ട.

ഇ­ങ്ങി­നെ­പ­റ­ഞ്ഞു് ഞാൻ ഒ­രാ­ലോ­ച­ന­യിൽ മു­ഴു­കി. നാ­ട­ക­ത്തി­ന്നി­വർ പോകും ഒ­ന്നാം ക്ലാ­സ്സ് ടി­ക്ക­റ്റെ­ടു­ക്കും. ഒരു സീ­റ്റിൽ എ­നി­ക്കും വി­ല­സ­ണ­മെ­ന്നു­റ­ച്ചു് ഞാൻ വീ­ട്ടി­ലേ­ക്കു് മ­ട­ങ്ങി. ദൈവം എന്റെ ഭാ­ഗ­ത്ത­ല്ലാ­ത്ത അ­വ­സ­ര­ത്തിൽ ഞാൻ ദൈ­വ­ത്തി­ന്റെ ഭാ­ഗ­ത്താ­യി­രി­ക്കും എ­ന്നു് പ­റ­ഞ്ഞ­പോ­ലെ എ­നി­ക്കു് പെ­ട്ടെ­ന്നൊ­രു യു­ക്തി തോ­ന്നി. സ­ന്ധ്യ­യാ­യ­പ്പോൾ ഞാൻ എന്റെ ച­ങ്ങാ­തി കു­ന്ന­ന­ത്തു് ക­ല്യാ­ണി­യെ­ച്ചെ­ന്നു് കണ്ടു. ഇ­വ­ളു­ടെ ഭർ­ത്താ­വു് ഒരു നാ­ട­ക­ക്കാ­ര­നാ­ണു്. വേ­ഷ­മ­ണി­യു­ന്ന സകല സാ­മ­ഗ്രി­ക­ളും അവിടെ ഉ­ണ്ടു്. ഞാൻ അ­വി­ടെ­ച്ചെ­ന്നു് ഒരു പെ­ണ്ണി­ന്റെ വേഷം ധ­രി­ച്ചു. മു­ക്കു­പ­ണ്ടം­കൊ­ണ്ടു­ള്ള വി­വി­ധാ­ഭ­ര­ണ­ങ്ങ­ളും ധ­രി­ച്ചു. ക­ണ്ണാ­ടി നോ­ക്കി­യ­പ്പോൾ എന്റെ സൗ­ന്ദ­ര്യം­ക­ണ്ടി­ട്ടു് സ­ത്യ­മാ­യി­ട്ടും ഞാൻ­ത­ന്നെ ഒ­ന്നു് ഞെ­ട്ടി­പ്പോ­യി. എ­ന്നെ­ക­ണ്ടാൽ മോ­ഹി­ച്ചു­പോ­കാ­ത്ത ആ­ണു­ങ്ങൾ ഉ­ണ്ടാ­ക­യി­ല്ല. ഞാൻ കൃ­ത്യ­സ­മ­യ­ത്തി­നു് ഒരു ജ­ടു­ക്ക­യിൽ നി­ന്നി­റ­ങ്ങി, വി­ള­ക്കു­കൾ­കൊ­ണ്ടു് നി­റ­ഞ്ഞ ഹാളിൽ പ്ര­വേ­ശി­ച്ചു. “ച­ന്തം­കൊ­ണ്ടു് സമസ്ത നാ­രി­ക­ളേ­യും ജ­യി­ച്ചു” ഒരു മനോഹര മ­ന്ദ­ഹാ­സ­ത്തോ­ടെ ഒ­ന്നാം­ക്ലാ­സ്സിൽ ജാ­ന­കി­യു­ടെ അ­ടു­ത്തി­ട്ടി­രു­ന്ന ഒരു ക­സാ­ല­മേൽ സു­ഖ­മാ­യ് ചെ­ന്നി­രു­ന്നു. എന്റെ ജാ­ന­കി­യു­ടെ സ­മീ­പ­ത്തി­രി­ക്കു­ന്ന­തു­ത­ന്നെ അവളെ ഞാൻ വി­വാ­ഹം പകുതി ക­ഴി­ച്ച­പോ­ലെ­യു­ള്ള ആ­ന­ന്ദം ഉ­ണ്ടാ­ക്കി. ഇ­രു­ന്ന ക്ഷണം തന്നേ പ­രി­ച­യ­മു­ള്ള­വർ ചി­രി­ക്കും­പോ­ലെ ഞാൻ അ­വ­ളു­ടെ മു­ഖ­ത്തു് നോ­ക്കി ഒ­ന്നു് മ­ന്ദ­ഹ­സി­ച്ചു. അവളും എ­നി­ക്കൊ­രു പു­ഞ്ചി­രി സ­മ്മാ­നി­ച്ചു. നാ­ട­ക­ത്തി­ലെ ഓരോ പാ­ത്ര­ങ്ങ­ളേ­പ്പ­റ്റി ഞാൻ സം­സാ­രി­ച്ചു് തു­ട­ങ്ങി. ഞാൻ ചില ഫ­ലി­ത­ങ്ങൾ­കൊ­ണ്ടു് അവളെ ര­സി­പ്പി­ച്ചു. ഞാൻ ചില പൊ­ടി­ക്കൈ­കൾ­കൊ­ണ്ടു് അവളെ മ­യ­ക്കി. എന്റെ സം­സാ­രം­കൊ­ണ്ടു് എ­ന്നെ­ക്കാൾ ശു­ദ്ധ­ഹൃ­ദ­യ­മു­ള്ള ഒരു നാരി വേറെ ഇ­ല്ലെ­ന്നു് ഞാൻ അവളെ ഒരു നി­മി­ഷം­കൊ­ണ്ടു് ബോ­ദ്ധ്യ­പ്പെ­ടു­ത്തി. ലോ­ക­പ­രി­ച­യ­മി­ല്ലാ­ത്ത ആ യു­വ­തി­ക്കു് എ­ന്നിൽ ഒരു ദൃ­ഢ­വി­ശ്വാ­സം ജ­നി­ച്ചു. ഞാൻ സീ­മ­യി­ല്ലാ­ത്ത പ­രി­ച­യ­വും സ്നേ­ഹ­വും ന­ടി­ച്ചു് ചില പ്ര­ത്യേ­ക ഘ­ട്ട­ങ്ങ­ളിൽ അ­വ­ളു­ടെ ചു­മ­ലി­ന്മേ­ലും മ­റ്റും ചി­രി­ച്ചു­കൊ­ണ്ടു് ഓരോരോ നു­ള്ളു വെ­ച്ചു് കൊ­ടു­ക്കാ­നും തു­ട­ങ്ങി. ഞ­ങ്ങ­ളു­ടെ സഖ്യം നി­മി­ഷം­തോ­റും വർ­ദ്ധി­ച്ചു് ഞാൻ “ജാനകി” എ­ന്നു് മ­നോ­ഹ­ര­മാ­കും­വ­ണ്ണം അവളെ ഒ­ന്നു് വി­ളി­ച്ചു. അവൾ പു­ഞ്ചി­രി­യോ­ടു­കൂ­ടെ എന്റെ നേരെ തി­രി­ഞ്ഞു് എന്റെ ക­യ്യി­ന്മേൽ അ­വ­ളു­ടെ പ­ല്ല­വ­കോ­മ­ള­മാ­യ കൈ വെ­ച്ചു. എ­നി­ക്കു് ഒരു രോ­മാ­ഞ്ച­മു­ണ്ടാ­യി.

ജാനകി:
നി­ങ്ങൾ എ­ങ്ങി­നെ എന്റെ പേരു് മ­ന­സ്സി­ലാ­ക്കി.
ഞാൻ:
അ­ന്വേ­ഷി­ച്ച­റി­ഞ്ഞു.
ജാനകി:
നി­ങ്ങ­ളാ­രെ­ന്നു് മ­ന­സ്സി­ലാ­യി­ല്ല­ല്ലോ.
ഞാൻ:
ഞാൻ സു­കു­മാ­രൻ­മാ­സ്റ്റ­രു­ടെ പെ­ങ്ങ­ളാ­ണു്. എന്റെ പേരു് സു­കു­മാ­രി എ­ന്നാ­ണു്.
ജാനകി:
ഓഹോ! അ­ദ്ദേ­ഹ­ത്തെ ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. വീ­ട്ടിൽ വ­രാ­റു­ണ്ടു്. അ­ച്ഛ­ന്റെ ഒരു ച­ങ്ങാ­തി­യാ­ണു്.
ഞാൻ:
എ­ന്നാൽ നാം ത­മ്മി­ലു­ള്ള സഖ്യം ഇ­ര­ട്ടി­ച്ചു എന്നു തന്നെ പറയാം. എ­നി­ക്കു് നി­ങ്ങ­ളോ­ടു­ള്ള സ്നേ­ഹം ജാ­സ്തി­യാ­കു­ന്നു. നാം ത­മ്മിൽ ജ­നി­ച്ച­ന്നു മുതൽ പ­രി­ച­യി­ച്ചു് വ­ളർ­ന്ന­വ­രാ­ണെ­ന്നു് തോ­ന്നി­പ്പോ­കു­ന്നു.

ഉ­ത്ത­ര­ത്തി­നു് പകരം അവൾ എന്റെ ക­യ്യൊ­ന്നു് പി­ടി­ച്ചു് ഞെ­രു­ക്കി ഞാനും അ­വ­ളു­ടെ കൈ ഒ­ന്നു് പി­ടി­ച്ചു് ഞെ­ക്കി. എ­നി­ക്കു് പി­ന്നേ­യും ഒരു രോ­മാ­ഞ്ച­മു­ണ്ടാ­യി. ഞാൻ ആ­ന­ന്ദ­ക്ക­ട­ലിൽ നീ­ന്തി­ക്ക­ളി­ച്ചു. ആരും തു­ണ­യി­ല്ലാ­തെ പു­റ­പ്പെ­ട്ട­തെ­ന്താ­ണെ­ന്നു് ജാനകി ചോ­ദി­ച്ച­പ്പോൾ ജ്യേ­ഷ്ഠൻ എന്നെ ഇവിടെ കൊ­ണ്ടാ­ക്കി­യ­താ­ണെ­ന്നും ചില പ­രീ­ക്ഷ­ക്ക­ട­ലാ­സ്സു­കൾ പ­രി­ശോ­ധി­പ്പാ­നു­ള്ള­തു­കൊ­ണ്ടു് അ­വ­ര­ങ്ങ­ട്ടു് മ­ട­ങ്ങി­യ­താ­ണെ­ന്നും അവർ ശ­രി­യാ­യ സ­മ­യ­ത്തു് എന്നെ കൂ­ട്ടാൻ വ­രു­മെ­ന്നും ഒരു കോ­ട്ടം­കൂ­ടാ­തെ ഞാൻ അ­ക­ള­ങ്ക­മി­ല്ലാ­ത്ത ക­ന്യ­ക­യെ പ­റ­ഞ്ഞു് ധ­രി­പ്പി­ച്ചു. ഇ­ങ്ങി­നെ ഞങ്ങൾ പല വി­ഷ­യ­ത്തെ­പ­റ്റി­യും സം­സാ­രി­ച്ചു. അ­വൾ­ക്കു് എ­ന്നോ­ടു് സ്നേ­ഹ­വും എ­നി­ക്കു് അ­വ­ളോ­ടു് അ­നു­രാ­ഗ­വും അ­തി­ക­ല­ശ­ലാ­യി. ഞങ്ങൾ അ­നേ­ക­കൊ­ല്ലം സ­ഖ്യ­മു­ള്ള­വ­രേ­പ്പോ­ലെ ഞ­ങ്ങ­ളു­ടെ ഹൃദയം തു­റ­ന്നു് സം­സാ­രി­ച്ചു. കളി അ­വ­സാ­നി­ച്ച­പ്പോൾ ജാനകി എ­ന്നോ­ടു് യാത്ര പ­റ­ഞ്ഞു. അവർ അ­ടു­ത്ത ഞാ­യ­റാ­ഴ്ച അ­ങ്ങ­ട്ടു് ചെ­ല്ലാൻ എന്നെ ക്ഷ­ണി­ക്കു­ക­യും ഞാൻ അ­തി­നു് ഹൃ­ദ­യ­പൂർ­വ്വം അ­നു­കൂ­ലി­ക്കു­ക­യും ചെ­യ്തു. ഇ­ങ്ങി­നെ എന്റെ ഉ­ദ്ദേ­ശം നി­റ­വേ­റ്റു­വാൻ ഞാൻ അ­ഭി­ന­യി­ച്ചു് തു­ട­ങ്ങി­യ നാ­ട­ക­ത്തി­ന്റെ വി­ഷ്കം­ഭ­വും പൊ­ട്ടാ­തെ­യും പൊ­ളി­യാ­തെ­യും പൊ­ടി­പൂ­ര­മാ­യി ക­ലാ­ശി­ച്ച­തിൽ ഞാൻ അ­ത്യ­ന്തം തൃ­പ്തി­പ്പെ­ട്ടു. എന്റെ ഉ­ള്ളിൽ അ­ള­വി­ല്ലാ­ത്ത ഉ­ന്മേ­ഷ­വും ജ­നി­ച്ചു.

ഞാ­യ­റാ­ഴ്ച ദിവസം ഞാൻ ക­സ­വു­പു­ള്ളി­ക­ളു­ള്ള ഒരു നീല ബ­നാ­റീ­സ് ചേല ധ­രി­ച്ചു് ചു­ക­പ്പു­ക­ല്ലു­കൾ പ­ടർ­ത്തി­യ ഒരു പൊ­ന്നി­ന്റെ പട്ട അരയിൽ ഇ­ട്ടു് മു­റു­ക്കി. ചു­ക­പ്പു ക­ല്ലു­വെ­ച്ച കമ്മൽ കാതിൽ ക­ടി­പ്പി­ച്ചു. ച­ന്ദ്ര­ക­ലാ­കൃ­തി­യിൽ മു­ല്ല­പ്പൂ­മൊ­ട്ടു് നി­ര­ത്തി വെ­ച്ച­പോ­ലെ തോ­ന്നു­ന്ന ഒരു മു­ടി­പ്പൊ­ന്നു് മു­ടി­ക്കെ­ട്ടിൽ കു­ത്തി­വെ­ച്ചു. ക­ഴു­ത്തിൽ പ­റ്റി­നി­ല്ക്കും വണ്ണം ഒരു മു­ത്തു­മാ­ല­യും അ­തി­ന്റെ കീഴിൽ ഒരു പ­ത­ക്ക­വും അ­തി­ന്റെ കീഴിൽ അ­ഞ്ചാ­റി­ഴ­യു­ള്ള ഒരു കാ­ശി­മാ­ല­യും ധ­രി­ച്ചു് ക­യ്യി­ന്മേൽ ക­ണ്ണി­ന്ന­ട­യാ­ള­മാ­യി പ­ച്ച­ക്ക­ല്ലു­വെ­ച്ച ഓരോ നാ­ഗ­വ­ള­യും വി­ര­ലി­ന്മേൽ പ­ല­മാ­തി­രി വൈ­ര­മോ­തി­ര­ങ്ങ­ളും ഇട്ടു. പൊ­ഞ്ചി­ല­ങ്ക­യു­ടെ ക­ണ്ണു­ക­ളി­ലൊ­ക്കെ ഇ­ന്ദ്ര­നീ­ല­ക്ക­ണ്ണു­കൾ പ­തി­ച്ചി­രു­ന്നു. കൈ­മു­ട്ടോ­ളം എ­ത്തു­ന്ന ഒരു ചു­ക­ന്ന വി­ല്ലു­മ്പി­ന്റെ ജേ­ക്ക­റ്റാ­യി­രു­ന്നു ഞാൻ ഇ­ട്ടി­രു­ന്ന­തു്. ‘ചെ­മ്പ്ലോ­സം” (Cherry blossom) എന്ന സു­ഗ­ന്ധ­ദ്ര­വ്യം ഞാൻ എന്റെ ഉ­ടു­പ്പു­ക­ളിൽ പി­ര­ട്ടി­യി­രു­ന്നു. എ­ന്തി­നു് പ­റ­യു­ന്നു, ഞാൻ ഒരു ജ­ടു­ക്ക­വ­ണ്ടി­യിൽ വ­ക്കീ­ലി­ന്റെ വീ­ട്ടി­ലേ­ക്കു് പു­റ­പ്പെ­ട്ടു. ഞാൻ പൂ­മു­ഖ­ത്തു് ക­യ­റി­യ­പ്പോൾ ഇ­ളം­പു­ഞ്ചി­രി പൂ­ണ്ടി­രു­ന്ന എന്നെ, ജാനകി ഓ­ടി­വ­ന്നു, ക­യ്യും പി­ടി­ച്ചു് അ­വ­ളു­ടെ മു­റി­യി­ലേ­ക്കു് കൊ­ണ്ടു­പോ­യി. ഞങ്ങൾ ര­ണ്ടു­പേ­രും വളരെ സ­ന്തോ­ഷി­ച്ചു. അ­ന്നു് നാ­ട്ടു­വർ­ത്ത­മാ­ന­ങ്ങൾ വ­ള­രെ­പ്പ­റ­ഞ്ഞു. ഞങ്ങൾ ക­വി­ക­ളേ­യും ക­വി­ത­ക­ളേ­യും പറ്റി സം­സാ­രി­ച്ചു. ഞങ്ങൾ സ്ത്രീ­ക­ളു­ടെ വി­ദ്യാ­ഭ്യാ­സ­ത്തെ­പ്പ­റ്റി­യും മ­ല­യാ­ള­ത്തി­ലെ സം­ബ­ന്ധ­ത്തെ­പ്പ­റ്റി­യും പ­റ­ഞ്ഞു. ഞങ്ങൾ ഗോ­വ­ധ­ത്തെ­പ്പ­റ്റി­യും ഊ­ട്ടു­പു­ര­യെ­പ്പ­റ്റി­യും ആ­ക്ഷേ­പി­ച്ചു. ഞങ്ങൾ എല്ലാ ജ­നു­സ്സി­ലു­ള്ള ആ­ഭ­ര­ണ­ങ്ങ­ളെ­പ്പ­റ്റി­യും എല്ലാ നി­റ­ത്തി­ലു­ള്ള ഉ­ടു­പ്പു­ക­ളെ­പ്പ­റ്റി­യും പ്ര­സ്താ­വി­ച്ചു. ഞങ്ങൾ നാ­ട്ടു­പ­ക്ഷി­ക­ളെ­പ്പ­റ്റി­യും കാ­ട്ടു­മൃ­ഗ­ങ്ങ­ളെ­പ്പ­റ്റി­യും സം­സാ­രി­ച്ചു. ഞങ്ങൾ പു­രാ­ണ­ങ്ങ­ളെ­പ്പ­റ്റി­യും ഇ­തി­ഹാ­സ­ങ്ങ­ളെ­പ്പ­റ്റി­യും വി­സ്ത­രി­ച്ചു. അവൾ ഭ­ഗ­വൽ­ഗീ­ത­യെ വർ­ണ്ണി­ച്ച­പ്പോൾ ഞാൻ അ­മ­രു­ശ­ത­ക­ത്തേ­യും വർ­ണ്ണി­ച്ചു. അവൾ ഭ­ഗ­ദ­ത്തി­ന്റെ നാ­രാ­യ­ണാ­സ്ത്ര­ത്തെ പ്ര­ശം­സി­ച്ച­പ്പോൾ ഞാൻ കർ­ണ്ണ­ന്റെ നാ­ഗാ­സ്ത്ര­ത്തേ­യും വാ­ഴ്ത്തി­പ്പ­റ­ഞ്ഞു. അവൾ ഹ­നു­മാ­ന്റെ വാ­ലി­ന്റെ രോ­മ­ത്തെ­പ്പ­റ്റി വി­വ­രി­ച്ച­പ്പോൾ ഞാൻ വി­ശ്വാ­മി­ത്ര­ന്റെ താ­ടി­യു­ടെ നീ­ള­ത്തെ­പ്പ­റ്റി­യും വി­വ­രി­ച്ചു. അവൾ വേ­ദാ­ന്താർ­ത്ഥ നി­ഗൂ­ഢ­ത­ത്വ­സാ­ര­സം­ക്ഷേ­പ­ത്തെ­പ്പ­റ്റി പ്ര­ല­പി­ച്ച­പ്പോൾ ഞാൻ ഋ­ഗ്വേ­ദ­മ­ഹി­മാ­ശ്ച­ര്യാ­ദി­ശ­യ വി­സ്തീർ­ണ്ണ­ത­യെ­പ്പ­റ്റി ആ­ലോ­ചി­ച്ചു. അവൾ അതും ഇതും പ­റ­ഞ്ഞ­പ്പോൾ ഞാൻ ഇതും അതും പ­റ­ഞ്ഞു. ഞങ്ങൾ ര­ണ്ടു­പേ­രും ചി­രി­ക്കു­ക­യും മ­ദി­ക്കു­ക­യും ക­ളി­ക്കു­ക­യും ര­സി­ക്കു­ക­യും ചെ­യ്തു. ഇ­ങ്ങി­നെ ഒരു ദിവസം ഒരു നി­മി­ഷം­പോ­ലെ ക­ഴി­ഞ്ഞു. അ­ന്നു­തൊ­ട്ടു് എല്ലാ ദിവസം വൈ­കു­ന്നേ­ര­വും ഒ­ഴി­വു­ള്ള ദിവസം മു­ഴു­വ­നും ഞങ്ങൾ ഒ­ന്നി­ച്ചു­ത­ന്നെ ക­ഴി­ക്ക­ലാ­യി. വി­ട്ടു­പാർ­പ്പാൻ ക­ഴി­യാ­ത്ത­വ­ണ്ണം ഞ­ങ്ങ­ളു­ടെ സ്നേ­ഹം വർ­ദ്ധി­ച്ചു. ഇ­ങ്ങി­നെ­യി­രി­ക്കു­മ്പോൾ ഒരു ദിവസം ഞാ­ന­വ­ളെ മാ­റോ­ട­ണ­ച്ചു­കെ­ട്ടി ഒ­ന്നു് ചും­ബി­ച്ചു. തന്റെ മ­റ്റു­ച­ങ്ങാ­തി­ക­ളൊ­ന്നും തന്നെ ഇ­തു­വ­രെ­യും ചും­ബി­ച്ചി­ട്ടി­ല്ലെ­ന്നു് ആ ജ­ഗ­ന്മോ­ഹി­നി പ­റ­ഞ്ഞ­പ്പോൾ മ­റ്റു­ള്ള­വർ­ക്കൊ­ന്നും അ­ങ്ങി­നെ തോ­ന്നാ­ത്ത­തു് സ്നേ­ഹ­ത്തി­നു് ആ­ധി­ക്യം പോ­രാ­ഞ്ഞ­തു­കൊ­ണ്ടാ­ണെ­ന്നും വ്യ­സ­നം ജാ­സ്തി­യു­ള്ള­വർ ക­ര­ഞ്ഞും­കൊ­ണ്ടി­രി­ക്കു­മ്പോ­ലെ സ്നേ­ഹം ജാ­സ്തി­യു­ള്ള­വർ ചും­ബി­ച്ചും­കൊ­ണ്ടി­രി­ക്കു­മെ­ന്നും പ­റ­ഞ്ഞു. ഞാൻ അ­വ­ളു­ടെ ചു­ണ്ടി­ലും ക­വി­ളി­ലും ക­ണ്ണി­ലും കർ­ണ്ണ­ങ്ങ­ളി­ലും നെ­റ്റി­യി­ലും നെ­റു­ക­യി­ലും തി­രി­ച്ചും മ­റി­ച്ചും, മ­റി­ച്ചും തി­രി­ച്ചും അ­ല­ക്ഷ്യ­മാ­യും അ­ലം­ഭാ­വ­മി­ല്ലാ­തെ­യും തി­രു­വാ­തി­ര ഞാ­റ്റു­വേ­ല­യി­ലെ മ­ഴ­പോ­ലെ ചും­ബ­ന­വർ­ഷം ചെ­യ്തു­തു­ട­ങ്ങി. പി­ന്നേ­യു­ള്ള കൂ­ടി­ക്കാ­ഴ്ച­ക­ളിൽ ഞ­ങ്ങൾ­ക്കു് അ­ന്യോ­ന്യം ചും­ബി­ക്കു­വാ­ന­ല്ലാ­തെ വർ­ത്ത­മാ­നം പ­റ­വാ­നും­കൂ­ടി സ­മ­യ­മു­ണ്ടാ­യി­രു­ന്നി­ല്ല. പ­ര­മാ­ന­ന്ദ­ല­ഹ­രി­യിൽ മു­ഴു­കി പല ദി­വ­സ­ങ്ങ­ളും ക­ഴി­ഞ്ഞ­പ്പോൾ ചും­ബി­ക്കാ­തി­രി­ക്കു­ന്ന ഒരു അ­സാ­ധാ­ര­ണാ­വ­സ­ര­ത്തിൽ ഞങ്ങൾ അ­ന്യോ­ന്യം ഇ­ങ്ങ­നെ ഒരു സം­ഭാ­ഷ­ണം നടനു.

ജാനകി:
നി­ങ്ങ­ളു­ടെ ജ്യേ­ഷ്ഠൻ ഒരു നൊ­സ്സ­നാ­ണെ­ന്നു് തോ­ന്നു­ന്നു.
ഞാൻ:
എ­ന്താ­ണി­ങ്ങി­നെ തോ­ന്നി­യ­തു്.
ജാനകി:
ഒ­രു­ദി­വ­സം അയാൾ എ­നി­ക്കൊ­രു സലാം തന്നു.
ഞാൻ:
നി­ന്റെ കാ­ന്തി­ക്കു് സലാം കൊ­ടു­ക്കാ­ത്ത ആ­ണു­ങ്ങ­ളു­ണ്ടോ?
ജാനകി:
അ­റി­യാ­ത്ത­വർ­ക്കു് സലാം കൊ­ടു­ക്കു­ന്ന­തു് തെ­മ്മാ­ടി­ത്ത­ര­മ­ല്ലേ?
ഞാൻ:
ഒ­രി­ക്ക­ലു­മ­ല്ല. ന­മു­ക്കു് ബ­ഹു­മാ­നം ജ­നി­പ്പി­ക്കു­ന്ന­വ­രെ ന­മു­ക്കു് നി­ശ്ച­യ­മാ­യി­ട്ടും സലാം ചെ­യ്യാം.
ജാനകി:
എ­നി­ക്ക­ങ്ങി­നെ തോ­ന്നു­ന്നി­ല്ല.
ഞാൻ:
ന­ല്ല­കാ­ര്യം. എന്റെ ജ്യേ­ഷ്ഠ­നു് ഒരു തെ­മ്മാ­ടി­യാ­ണെ­ന്നോ വി­ചാ­രി­ക്കു­ന്ന­തു്?
ജാനകി:
അ­ങ്ങി­നെ ഞാൻ ഏ­താ­യാ­ലും ധ­രി­ച്ചി­ട്ടി­ല്ല.
ഞാൻ:
ജ്യേ­ഷ്ഠ­നെ നീ അ­റി­യാ­ഞ്ഞി­ട്ട­ല്ലേ? ഇ­ങ്ങ­നെ ഒരു മാ­തൃ­കാ­പു­രു­ഷൻ ഈ രാ­ജ്യ­ത്തു­ണ്ടോ എ­ന്നു് സം­ശ­യ­മാ­ണു്.
ജാനകി:
നേരോ?
ഞാൻ:
ഇതു് നാ­ടോ­ടെ പ്ര­സി­ദ്ധ­മാ­ണ­ല്ലോ. നീ എ­ങ്ങി­നെ കേൾ­ക്കാ­തെ­പോ­യി.
ജാനകി:
എ­ന്നോ­ടാ­രും പ­റ­ഞ്ഞി­ല്ല.
ഞാൻ:
ഇ­തി­ലും വലിയ ആ­ശ്ച­ര്യം ലോ­ക­ത്തി­ലെ­ന്താ­ണു്? ജ്യേ­ഷ്ഠ­ന്റെ പേരും ഗു­ണ­വും കേൾ­ക്കാ­ത്ത­വർ കു­ട്ടി­ക­ളിൽ­പോ­ലും ഇ­ല്ലെ­ന്നാ­യി­രു­ന്നു എന്റെ വി­ശ്വാ­സം. ഗു­രു­ത്വം കു­റ­ഞ്ഞ യു­വാ­ക്ക­ന്മാ­രെ മാ­താ­പി­താ­ക്ക­ന്മാർ ശാ­സി­ക്കു­ന്ന­തു് ജ്യേ­ഷ്ഠ­നെ നോ­ക്കി­പ്പ­ഠി­ച്ചു് കൊൾ­വാ­നാ­ണു്. അ­വർ­ക്കാ­ണെ­ങ്കിൽ വ്യ­ഭി­ചാ­ര­മി­ല്ല. സു­ര­പാ­ന­മി­ല്ല, ചു­രു­ട്ടു­വ­ലി ഇല്ല, പൊടി വ­ലി­യി­ല്ല, വ­ഞ്ച­ന­യും ഡം­ഭ­വു­മി­ല്ല, സ­ത്യ­ത്തി­ന്നെ­തി­രാ­യി യാ­തൊ­രു ന­ട­പ­ടി­യും ഇല്ല. യാ­തൊ­രു കു­റ്റ­വും ഇ­ല്ലെ­ന്നു­ള്ള­താ­ണു് ജ്യേ­ഷ്ഠ­ന്റെ മേൽ ആ­രോ­പി­ക്കാ­നു­ള്ള ഒരേ കു­റ്റം. എ­ന്തെ­ല്ലാം ന­ന്മ­ക­ളാ­ണു് അവർ ചു­റ്റു­വ­ട്ട­ത്തി­ലു­ള്ള­വർ­ക്കു് ചെ­യ്തു­കൊ­ടു­ക്കു­ന്ന­തു്. ദൈവം ഒ­രാ­ള­ല്ലേ ഇ­തൊ­ക്കെ അറിയൂ.
ജാനകി:
നി­ങ്ങൾ എ­ന്തൊ­ക്കെ­യാ­ണു് ഉ­തിർ­ത്തു് വി­ടു­ന്ന­തു്?
ഞാൻ:
ഉ­ള്ള­തു് പ­റ­യു­ന്ന­തി­ന്നു് ആ­രേ­യും ശ­ങ്കി­ക്കേ­ണ്ട. കോ­ടാ­ലി­ക്കോ­മൻ നാ­യ­രു­ടെ വ്യ­ഭി­ചാ­രം നി­റു­ത്തി­യ­തു് ജ്യേ­ഷ്ഠ­നാ­ണു്. മോ­ട്ടാ­ലി ഉ­ണ്ണി­നാ­യ­രു­ടെ കുടി വി­ടീ­പ്പി­ച്ച­തു് ജ്യേ­ഷ്ഠ­നാ­ണു്. കാ­രോ­ട്ടു് കു­ഞ്ഞി­ക്കാ­വ­യെ ബി. ഏ. ക്ലാ­സ്സിൽ ചേർ­ത്ത­തു് ജ്യേ­ഷ്ഠ­ന്റെ ഉ­ത്സാ­ഹം­കൊ­ണ്ടാ­ണു്. ഭാ­ര്യ­യെ ഒ­ഴി­ച്ചു­ക­ള­ഞ്ഞ മൂ­രാ­ട്ടു മു­ത്തോ­റൻ­നാ­യ­രെ­ക്കൊ­ണ്ടു് അവളെ വീ­ണ്ടെ­ടു­പ്പി­ച്ച­തു് ജ്യേ­ഷ്ഠ­നാ­ണു്. നീ­ലോ­ത്തു­കാ­രു­ടെ ജീ­വ­നാം­ശ വ്യ­വ­ഹാ­ര­വും പൊ­ഴു­തി­ന­ക്കാ­രു­ടെ കാ­ര­ണ­വ­സ്ഥാ­ന വ്യ­വ­ഹാ­ര­വും രാ­ജി­യാ­ക്കി­ച്ച­തു് ജ്യേ­ഷ്ഠ­നാ­ണു്. ത­നി­ക്കു് ശ­മ്പ­ളം ജാ­സ്തി­യി­ല്ലെ­ങ്കി­ലും ഈ ര­ണ്ടു് സാ­ധു­ക്ക­ളാ­യ കു­ട്ടി­ക­ളെ ഫീ­സു­കൊ­ടു­ത്തു് പ­ഠി­പ്പി­ക്കു­ന്നു­മു­ണ്ടു്.
ജാനകി:
ഇ­തൊ­ക്കെ­യാ­ര­റി­ഞ്ഞു. ആ­ണു­ങ്ങ­ളാ­യാ­ല­ങ്ങി­നെ­യി­രി­ക്ക­ണം.
ഞാൻ:
അ­തു­കൊ­ണ്ടൊ­ക്കെ­യാ­യി­രി­ക്കാം വി­വാ­ഹ­ത്തി­നു് എത്ര പെ­ണ്ണു­ങ്ങ­ളെ­പ്പ­റ്റി­യാ­ണു് ജ്യേ­ഷ്ഠ­നു് ശു­പാർ­ശ കി­ട്ടി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു്. എ­ല്ലാം വേ­ണ്ടെ­ന്നു വെ­ക്ക­യാ­ണു് ചെ­യ്ത­തു്.
ജാനകി:
എന്താ, വി­വാ­ഹം ക­ഴി­ക്കു­ന്ന ആ­ള­ല്ലെ­ന്നു­ണ്ടോ?
ഞാൻ:
അ­ങ്ങി­നെ­യ­ല്ല, വി­വാ­ഹം ക­ഴി­ക്കു­ന്ന ഒ­രു­വ­ളെ മ­ന­സ്സു­കൊ­ണ്ടു് നി­ശ്ച­യി­ച്ചി­ട്ടു­ണ്ടു്. അ­വ­ളെ­യ­ല്ലാ­തെ മ­റ്റൊ­രു­വ­ളെ സ്മ­രി­ക്ക­പോ­ലു­മി­ല്ലെ­ന്നാ­ണു് ജ്യേ­ഷ്ഠ­ന്റെ പി­ടു­ത്തം. ഉ­റ­ക്ക­ത്തു­പോ­ലും അ­വ­ളു­ടെ പേ­രു­ത­ന്നെ വി­ളി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു.
ജാനകി:
ആ­രാ­ണു­പോ­ലും ആ ഭാ­ഗ്യ­വ­തി?
ഞാൻ:
ആ സ്ത്രീ­ര­ത്നം എന്റെ മു­മ്പിൽ ഇ­രി­ക്കു­ന്ന ഈ സു­ന്ദ­രി­യാ­യ ജാ­ന­കി­ക്കു­ട്ടി­ത­ന്നെ­യാ­ണു്.
ജാനകി:
എ­നി­ക്ക­ത്ര വലിയ ഭാ­ഗ്യം വേ­ണ­മെ­ന്നു് തോ­ന്നു­ന്നി­ല്ല.
ഞാൻ:
നി­ണ­ക്കു് വ­ര­ണാർ­ഹ­നാ­യി ഉ­ല­ക­ത്തിൽ ഒ­രാ­ളും ത­ന്നെ­യി­ല്ലെ­ങ്കി­ലും­കൂ­ടി ബാ­ക്കി­യു­ള്ള­വർ­ക്കു് ഭാ­ഗ്യം കൊ­ടു­പ്പാ­നെ­ങ്കി­ലും നീ ഇതിൽ അ­നു­കൂ­ലി­ക്ക­ണം. എ­നി­ക്കു് ഒരേ ഒരു ജ്യേ­ഷ്ഠൻ മാ­ത്ര­മേ ആ­ധാ­ര­മാ­യു­ള്ളു. ആ ജ്യേ­ഷ്ഠൻ അ­സാ­ദ്ധ്യാ­നു­രാ­ഗം­കൊ­ണ്ടു് ക്ഷ­യി­ച്ചു­പോ­കാ­തെ ഭൂ­മി­യിൽ ജീ­വി­ച്ചി­രി­ക്ക­ണ­മെ­ങ്കിൽ എന്റെ ച­ങ്ങാ­തി­യാ­യ നി­ന്റെ കാ­രു­ണ്യം ഒ­ന്നു് മാ­ത്രം മതി. ഒ­രാ­യു­സ്സു്, ഒരു ലോ­കോ­പ­കാ­രി­യു­ടെ ആ­യു­സ്സു് ര­ക്ഷി­ച്ച പു­ണ്യം നി­ന­ക്കു് എ­ല്ലാ­യ്പോ­ഴും ഉ­ണ്ടാ­കു­ന്ന­താ­ണു്. എന്റെ ജ്യേ­ഷ്ഠ­ന്റെ അ­നു­രാ­ഗ­ത്തി­ന്റെ വ­ലി­പ്പ­വും നാം ത­മ്മി­ലു­ള്ള സ­ഖ്യ­ത്തി­ന്റെ വ­ലി­പ്പ­വും ആ­ലോ­ചി­ച്ചാൽ ഇ­തൊ­രി­ക്ക­ലും ഒരു ന­ന്മ­യി­ല്ലാ­ത്ത വി­വാ­ഹ­മാ­യി­രി­പ്പാൻ ത­ര­മി­ല്ല. അ­തു­കൊ­ണ്ടു് എന്റെ ജാ­ന­കി­ക്കു­ട്ടി, ഞാൻ പ്രാ­ണ­നെ­ക്കാൾ വില മ­തി­ക്കു­ന്ന എന്റെ സ്വ­ന്തം ച­ങ്ങാ­തി, ഇ­ക്കാ­ര്യ­ത്തിൽ എ­ന്തു് പ­റ­യു­ന്നു?
ജാനകി:
ഞാ­നെ­ന്തു് പ­റ­യാ­നാ­ണു്?
ഞാൻ:
നി­ന­ക്കു് സ­മ്മ­ത­മോ?
ജാനകി:
എന്റെ അ­ച്ഛ­നു് സ­മ്മ­ത­മാ­ണെ­ങ്കിൽ എ­നി­ക്കും സ­മ്മ­തം തന്നെ.
ഞാൻ:
ആവൂ. എന്റെ ജാ­ന­കി­ക്കു­ട്ടീ! ഇത്ര നല്ല വാ­ക്കു് നീ എ­ന്നോ­ടു് ഇ­തു­വ­രെ പ­റ­ഞ്ഞി­ട്ടി­ല്ല. ഇ­ന്ന­ത്തെ ദി­വ­സം­പോ­ലെ എ­നി­ക്കി­ത്ര ആ­ന­ന്ദ­മു­ണ്ടാ­യ ദിവസം ഉ­ണ്ടാ­യി­ട്ടി­ല്ല. എന്റെ ജ്യേ­ഷ്ഠ­നു് ജീവൻ നീ വെ­പ്പി­ച്ചു. എ­നി­ക്കു­ള്ള ഒരേ ഒരു ആ­ധാ­ര­ത്തെ നീ ര­ക്ഷി­ച്ചു.

ഇ­ങ്ങി­നെ പ­റ­ഞ്ഞു് സ­ഹി­ക്ക­വ­യ്യാ­ത്ത അ­നു­രാ­ഗ­ത്തോ­ടെ ഞാൻ ജാ­ന­കി­യു­ടെ മു­ഖ­ത്തു് ചും­ബ­ന­ങ്ങൾ ചൊ­രി­ഞ്ഞു. എന്നെ വി­വാ­ഹം ചെ­യ്യാ­മെ­ന്നു് സ­മ്മ­തി­ച്ച ഈ തി­യ്യ­തി­ക്കു് ഇ­ന്ന­ത്തെ തു­ക­യോ­ടു­കൂ­ടി ഏ­ക­ദേ­ശം മു­പ്പ­ത്താ­റു­ല­ക്ഷ­ത്തെ­ഴു­പ­ത്തെ­ണ്ണാ­യി­ര­ത്ത­ഞ്ഞൂ­റ്റി നാ­ല്പ­ത്തി­ര­ണ്ടു് ചും­ബ­ന­ങ്ങൾ അ­വ­ളു­ടെ ചു­ണ്ടിൽ­ത­ന്നെ പ­തി­ഞ്ഞു് പോ­യി­രി­ക്കു­ന്നു. ഇ­തി­ല്പ­രം ര­സ­മെ­ന്താ­ണു്!!!

ഈ മാ­തി­രി ഉ­ര­സ­ലിൽ­ത­ന്നെ, ഞാൻ എന്റെ ജാനകി അ­റി­യാ­തെ മ­റ്റൊ­രു മ­റ­ക്ക­വ­യ്യാ­ത്ത നാ­ട­ക­വും അ­ഭി­ന­യി­ച്ചു­പോ­രു­ന്നു­ണ്ടു്. ഞാൻ ചെ­ല്ലു­മ്പോ­ഴൊ­ക്കെ ന­മ്മു­ടെ ശ­ങ്ക­രൻ വ­ക്കീൽ എന്നെ ഒരു വ­ല്ലാ­ത്ത ഭാ­വ­ത്തിൽ നോ­ക്കു­ന്ന­തു് ക­ണ്ടി­ട്ടു് ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ ഭ്രമം മൂ­പ്പി­ക്കാൻ, ചില പൊ­ടി­ക്കൈ­ക­ളൊ­ക്കെ ത­ട്ടി­മൂ­ളി­ക്കാ­തി­രു­ന്നി­ട്ടി­ല്ല. ഒ­ന്നാ­മ­ത്തെ ദിവസം ഞാൻ വ­ക്കീ­ലി­നെ ഒ­ന്നു് ഇ­ട­ങ്ക­ണ്ണി­ട്ടു് നോ­ക്കി­യ­തേ­യു­ള്ളു. ര­ണ്ടാ­മ­ത്തെ ദിവസം ഒരു നി­മി­ഷ­നേ­രം അ­ദ്ദേ­ഹ­ത്തി­ന്റെ മു­ഖ­ത്തേ­ക്കു് ഗൗ­ര­വ­ഭാ­വ­ത്തോ­ടെ നോ­ക്കി ഞാൻ ശു­മ്മാ ന­ട­ന്നു­ക­ള­ഞ്ഞു. മൂ­ന്നാ­മ­ത്തെ ദിവസം അ­തി­ലും ക­വി­ഞ്ഞ നേ­ര­ത്തോ­ളം നോ­ക്കി മുഖം തി­രി­ച്ചു് മ­ന്ദാ­ക്ഷ­ത്തോ­ടും മ­ന്ദ­ഹാ­സ­ത്തോ­ടും മ­ന്ദ­ഗ­തി­യാ­യി ന­ട­ന്നു­ക­ള­ഞ്ഞു. നാ­ലാ­മ­ത്തെ ദിവസം മാ­ത്ര­മേ ഞാൻ അ­ദ്ദേ­ഹ­ത്തെ ഒരു പു­തു­മാ­തി­രി പു­ഞ്ചി­രി­കൊ­ണ്ടു് കു­ളി­പ്പി­ച്ച­തു­ള്ളു. ആ സാധു ഭ്ര­മി­ച്ചു­പോ­യി­ട്ടു­ണ്ടെ­ന്നു് ഞാൻ ക്ഷണം മ­ന­സ്സി­ലാ­ക്കി. പി­ന്നെ വ­രു­മ്പോ­ഴൊ­ക്കെ പ­രി­ച­യം­കൊ­ണ്ടു് ഭയം കു­റ­ഞ്ഞ­പോ­ലെ. ഞാൻ മ­നോ­ഹ­ര­മാ­കു­ന്ന മ­ന്ദാ­ക്ഷ­ഭാ­വം വെ­ടി­യാ­തെ അ­ദ്ദേ­ഹ­ത്തി­നെ പു­ഞ്ചി­രി­പൂ­ണ്ട എന്റെ കാ­മോ­ദി­ത­ക­ടാ­ക്ഷ­ങ്ങൾ­ക്കു് ഇ­ര­യാ­ക്കി­ത്തീർ­ക്ക­യാ­ണു് പ­തി­വു്. ആ സാ­ധു­വാ­യ അ­പ­ത്നി­കൻ കാ­മ­പ­ര­വ­ശ­നാ­യി വ­രു­ന്തോ­റും എന്റെ ഹൃദയം ഉ­ല്ലാ­സം­കൊ­ണ്ടു് വി­ക­സി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ മ­നോ­വി­കാ­രം ഞാൻ ഗ്ര­ഹി­ച്ചി­ട്ടു­ണ്ടെ­ന്നും ആ കാ­ര്യ­ത്തിൽ എ­നി­ക്കു് വി­രോ­ധ­മി­ല്ലെ­ന്നും ഞാൻ പ­ല­വി­ധ­ങ്ങ­ളാ­യ എന്റെ അ­ഭി­ന­യ­ന­ട­പ­ടി­കൾ­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തെ അ­റി­യി­ച്ചു. ഞാൻ അയാളെ, എന്റെ നേർ­ക്ക­ടു­ക്കു­വാൻ അ­ടി­ക്ക­ടി ധൈ­ര്യ­പ്പെ­ടു­ത്തി. പി­ന്നെ­പ്പി­ന്നെ അ­ദ്ദേ­ഹം എ­ന്നെ­ക്കാ­ണു­മ്പോ­ഴൊ­ക്കെ ലോ­ഹ്യം­പ­റ­വാ­നു­ള്ള സ്വാ­ത­ന്ത്ര്യം എ­ടു­ത്തു­തു­ട­ങ്ങി. ഞാൻ അ­തി­നും വ­ഴി­പ്പെ­ടാ­തി­രു­ന്നി­ല്ല. ഒ­ന്നു­ര­ണ്ടു് ദിവസം ഞാൻ നി­ല­ത്തു് നോ­ക്കീ­ട്ടേ സം­സാ­രി­ക്കാ­റു­ള്ളു. എ­ങ്കി­ലും പി­ന്നെ ക്ര­മേ­ണ മു­ഖ­ത്തു് നോ­ക്കി­ത്ത­ന്നെ സം­സാ­രി­ച്ചു­തു­ട­ങ്ങി. രണ്ടോ മൂ­ന്നോ വാ­ക്ക­ല്ലാ­തെ പൂ­മു­ഖ­ത്തു­നി­ന്നു് ഞാൻ സം­സാ­രി­ക്കാ­റി­ല്ല. ഞാനും ജാ­ന­കി­യും സ­ല്ല­പി­ക്കു­ന്ന മുറി തെ­ക്കെ അ­ക­മാ­കു­ന്നു. ജാനകി വല്ല കാ­ര­ണ­ത്താ­ലും മുറി വി­ട്ടു­പോ­കു­ന്ന അ­വ­സ­ര­ത്തിൽ അ­ദ്ദേ­ഹം മെ­ല്ലെ അ­ക­ത്തേ കോ­ലാ­യിൽ ക­ട­ന്നു്, തെ­ക്കെ അ­ക­ത്തെ വാ­തി­ലി­ന്ന­രി­കെ വ­ന്നു് എന്നെ ഉ­റ്റു­നോ­ക്കു­ന്നു­ണ്ടാ­കാം. അ­ദ്ദേ­ഹം നോ­ക്കു­ന്ന­തു് ഞാ­ന­റി­യാ­റു­ണ്ടെ­ങ്കി­ലും ഒ­ന്നു് ര­ണ്ടു് ദിവസം കാ­ണാ­ത്ത ഭാ­വ­ത്തിൽ ഒരു പു­സ്ത­ക­വും വാ­യി­ച്ചു് ഞാൻ ക­ഴി­ച്ചു. പി­ന്നെ ഒരു ദിവസം അ­ദ്ദേ­ഹം ഇ­ങ്ങി­നെ­ത്ത­ന്നെ വ­ന്നു­നോ­ക്കു­മ്പോൾ ഞാൻ പു­സ്ത­ക­ത്തിൽ നി­ന്നു് യ­ദൃ­ച്ഛ­യാ എ­ന്ന­പോ­ലെ ക­ണ്ണു­പൊ­ക്കി അ­ദ്ദേ­ഹ­ത്തെ പെ­ട്ടെ­ന്നു് ക­ണ്ട­തു­പോ­ലെ ഒ­ന്നു് ക­ടാ­ക്ഷി­ച്ചു. ക്ഷണം എ­ഴു­ന്നേ­റ്റു­നി­ന്നു് നി­ല­വും നോ­ക്കി പു­ഞ്ചി­രി തൂ­കി­ക്കൊ­ണ്ടു­നി­ന്നു. മ­റ്റൊ­രു ദിവസം ഇ­ങ്ങി­നെ അ­ദ്ദേ­ഹം വാ­തി­ലി­ന്ന­രി­കെ വ­ന്നു­നോ­ക്കി­യ­പ്പോൾ ഞാൻ എ­ഴു­ന്നേ­റ്റു് ചോടെ നോ­ക്കി. ജാ­സ്തി പു­ഞ്ചി­രി­യോ­ടെ കാൽ­കൊ­ണ്ടു് നി­ല­ത്തു് ഓരോ വര വ­ര­ച്ചു് തു­ട­ങ്ങി. അ­ങ്ങി­നെ­യി­രി­ക്കു­മ്പോൾ ഞാൻ ഒരു ദിവസം എ­ന്നെ­യും ധ്യാ­നി­ച്ചു് പൂ­മു­ഖ­ത്തി­രി­ക്കു­ന്ന അ­ദ്ദേ­ഹ­ത്തെ മ­ന്ദ­ഹാ­സ­ത്തോ­ടെ ഒ­ന്നു് ഏന്തി നോ­ക്കി തെ­ക്കെ മു­റി­യി­ലേ­ക്കു് തി­രി­ച്ചു. പി­ന്നാ­ലെ­ത­ന്നെ വന്ന അ­ദ്ദേ­ഹ­ത്തി­നു് പെ­ട്ടെ­ന്നു­ള്ള ജാ­ന­കി­യു­ടെ വ­ര­വു­കൊ­ണ്ടു് എന്റെ മു­റി­യിൽ ക­ട­പ്പാൻ സാ­ധി­ച്ചി­ല്ല. പി­ന്നെ ഒരു ദിവസം ഞാൻ അ­ക­ത്തേ കോ­ലാ­യിൽ ചെ­ന്നു­നി­ന്നു, അ­ദ്ദേ­ഹം അവിടെ പ്ര­വേ­ശി­ക്കു­ന്ന­തു് ക­ണ്ട­പ്പോൾ ല­ജ്ജ­യോ­ടു­കൂ­ടെ തെ­ക്കെ മു­റി­യിൽ എ­ത്തി­ച്ചേർ­ന്ന അ­ദ്ദേ­ഹം വാ­തി­ലി­ന്ന­രി­കെ വ­ന്നു­നി­ന്നു് ഒ­ന്നു­ര­ണ്ടു് കുറി വ­ട­ക്കോ­ട്ടു് നോ­ക്കി­ക്കൊ­ണ്ടു് വാ­യി­പ്പാൻ അസ്സൽ ബു­ക്കാ­ണെ­ന്നും പ­റ­ഞ്ഞു് പ­ല്ലു് കാണെ മ­ന്ദ­ഹ­സി­ക്കു­ന്ന എന്റെ ക­യ്യിൽ അതും ത­ന്നു് എന്റെ മു­ഖ­ത്തേ­ക്കു് വ­ല്ലാ­ത്ത പാ­ര­വ­ശ്യ­ത്തോ­ടെ ഒന്നു നോ­ക്കി മ­ട­ങ്ങി­പ്പോ­യി. കള്ളി എ­നി­ക്കു് ക്ഷണം ഓടി ഞാൻ ജാനകി വ­രും­മു­മ്പേ­ത­ന്നെ ആ ബു­ക്കിൽ അ­ട­ക്കം ചെ­യ്തി­രു­ന്ന ക­ത്തു് തു­ണി­യു­ടെ കു­ത്തിൽ ഇ­റ­ക്കി­വെ­ച്ചു. വീ­ട്ടിൽ മ­ട­ങ്ങി­ച്ചെ­ന്നു് ക­ത്തു് വാ­യി­ച്ച­പ്പോൾ എ­നി­ക്കു് വ­ല്ലാ­തെ ചിരി വന്നു. ഞാൻ ചി­രി­ച്ച ചി­രി­ക്കു് ഒരു ക­യ്യും ക­ണ­ക്കു­മു­ണ്ടാ­യി­രു­ന്നി­ല്ല. “എന്റെ മ­നോ­മോ­ഹ­ന­രൂ­പം ക­ണ്ടി­ട്ടു് രാ­ത്രി­യിൽ ഉ­റ­ങ്ങാ­റി­ല്ലെ­ന്നും, സു­ശീ­ല­യാ­യ ഞാൻ തന്നെ വി­വാ­ഹം ചെ­യ്യാ­തെ പോയാൽ തന്റെ ജീ­വ­കാ­ലം പാ­ഴാ­യി­പ്പോ­കു­മെ­ന്നും, എ­നി­ക്കു് ത­ന്നോ­ടും കേവലം വൈ­മു­ഖ്യ­മി­ല്ലെ­ന്നു് താൻ വി­ശ്വ­സി­ക്കു­ന്നു­ണ്ടെ­ന്നും, എന്റെ കാ­രു­ണ്യ­മി­ല്ലാ­തെ പോയാൽ താൻ നി­ന്റെ സ­ങ്ക­ട­ത്തി­ന്നു് പാ­ത്ര­മാ­കു­മെ­ന്നും, എന്റെ പാ­ദ­ദാ­സ­നാ­യി താൻ മ­രി­ക്കും­വ­രെ ഇ­രു­ന്നു­കൊ­ള്ളു­ന്ന­തു് ഒരു പ­ര­മ­ഭാ­ഗ്യ­മാ­യി ക­രു­തു­ന്നു­ണ്ടെ”ന്നും മ­റ്റു­മാ­യി­രു­ന്നു വ­ക്കീ­ലി­ന്റെ ര­സ­ക­ര­മാ­യ കാ­മ­ലേ­ഖ­ന­ത്തി­ന്റെ ഒരു ചു­രു­ക്ക വി­വ­ര­ണം. പി­റ്റെ ദിവസം ഞാൻ എന്റെ വേ­ഷ­ത്തി­നു് തെ­ല്ലു­കൂ­ടി മോ­ടി­കൂ­ട്ടി ചു­ണ്ടു് ന­ല്ല­വ­ണ്ണം ചു­ക­പ്പി­ച്ചു; പ­ല്ലു് ന­ല്ല­വ­ണ്ണം വെ­ളു­പ്പി­ച്ചു; മുടി വേ­ണ്ട­പോ­ലെ ക­റു­പ്പി­ച്ചു. ദൂ­രെ­നി­ന്നു് എന്നെ ക­ണ്ട­പ്പോൾ­ത­ന്നെ തന്റെ ഉ­ള്ളി­ലു­ള്ള സം­ശ­യ­വും ഭയവും തീർ­ന്നു­പോ­യ­തു് കൊ­ണ്ടാ­യി­രി­ക്കും വ­ക്കീൽ മ­ന്ദ­ഹ­സി­ക്കാൻ തു­ട­ങ്ങി­യി­രി­ക്കു­ന്ന­തു്. ഞാനും എ­ത്ര­യോ പ്ര­സ­ന്ന­മു­ഖി­യാ­യി പു­ഞ്ചി­രി­തൂ­കി­ക്കൊ­ണ്ടു­ത­ന്നെ അ­ദ്ദേ­ഹ­ത്തി­ന്റെ മു­ഖ­ത്തു­നോ­ക്കി. ഞാൻ ഹം­സ­ത്തെ നി­ന്ദി­ച്ചും­കൊ­ണ്ടു് പൂ­മു­ഖ­ത്തെ­ത്തി. അ­വി­ട­ന്നു് അസാരം ഒ­ന്നു് തി­ര­ക്കി­ന­ട­ന്നു് ന­മ്മു­ടെ തെ­ക്കെ മു­റി­യിൽ എത്തി. അ­ന്നു് ജാ­ന­കി­യെ അവിടെ ക­ണ്ടി­ല്ല. ഇതു് വ­ക്കീ­ലി­ന്റെ യു­ക്തി­യാ­യി­രി­ക്ക­ണം എ­ന്നു് ഞാൻ മ­ന­സ്സി­ലാ­ക്കി. ഞാൻ വാ­തി­ലി­ന്റെ അ­ടു­ക്കെ വ­ന്നു­നി­ന്നു് അ­തി­ന്റെ ഒരു പൊ­ളി­യും പി­ടി­ച്ചു് അതു് മെ­ല്ലെ തു­റ­ന്നും അ­ട­ച്ചും­കൊ­ണ്ടു് അവിടെ നി­ന്നു. വ­ക്കീൽ വ­രു­മ്പോൾ ഞാൻ വാ­തി­ലി­ന്റെ പൊ­ളി­കൊ­ണ്ടു് ക­ളി­ക്കും­പോ­ലെ തന്നെ നി­ന്നു. വ­ക്കീൽ അ­ടു­ത്തെ­ത്തി­യ­പ്പോൾ ഞാൻ ആ നി­മി­ഷ­ത്തിൽ മാ­ത്ര­മേ അ­ദ്ദേ­ഹ­ത്തെ ക­ണ്ടി­ട്ടു­ള്ളു എ­ന്നു് ന­ടി­ച്ചു് “സ്” എ­ന്നു് മ­ന്ദ­ഹ­സി­ച്ചു­കൊ­ണ്ടു­ച്ച­രി­ച്ചു, ചു­ണ്ടും ക­ടി­ച്ചു­പി­ടി­ച്ചു് ആ വാ­തിൽ­പൊ­ളി­യു­ടെ മറവിൽ വ­ക്കീൽ എന്നെ വ­ന്നു് പി­ടി­കൂ­ടു­മോ എന്ന നാ­ട്യ­വും ന­ടി­ച്ചു, ചു­മ­രും­ചാ­രി­നി­ന്ന­പ്പോൾ ആ കാ­മാ­തു­രൻ മു­റി­യിൽ ക­ട­ന്നു്, എന്നെ കെ­ട്ടി­പ്പി­ടി­ച്ചു് ഗാ­ഢ­മാ­യൊ­ന്നു് ചും­ബി­ച്ചു. വിടു വിടു ആ­രെ­ങ്കി­ലും കാണും. ജാനകി ഇ­പ്പോൾ വരും എ­ന്നു് മൃ­ദു­വാ­യി മ­ന്ത്രി­ച്ചും­കൊ­ണ്ടു് ഞാൻ പ്ര­യാ­സ­പ്പെ­ട്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ പാ­ണി­ബ­ന്ധ­ന­ത്തിൽ­നി­ന്നു് വി­ട്ടൊ­ഴി­ഞ്ഞു­നി­ന്നു. “ക­ണ്ടാ­ലെ­ന്താ­ണു്? നീ എന്റെ മേ­ലാ­ല­ത്തെ ഭാ­ര്യ­യ­ല്ലേ?” എ­ന്നു് പ­റ­ഞ്ഞും­കൊ­ണ്ടു് അ­ദ്ദേ­ഹം ര­ണ്ടാ­മ­തും ചില കു­ണ്ടാ­മ­ണ്ടി­ക്കു് പു­റ­പ്പെ­ട്ട­പ്പോൾ ഞാൻ വ­ഴി­പ്പെ­ട്ടി­ല്ല. “നീ എന്റെ ക­ത്തു് വാ­യി­ച്ചി­ല്ലേ? അ­തി­നെ­ന്താ­ണു് മ­റു­പ­ടി ഒ­ന്നും ത­രാ­ത്ത­തു് ?” എ­ന്നു് അ­ദ്ദേ­ഹം നെ­ഞ്ഞ­ത്തു് ക­യ്യും­വെ­ച്ചു് എ­ന്നോ­ടു് യാ­ചി­ച്ചു. ഞാൻ ല­ജ്ജ­യും അ­ഭി­ന­യി­ച്ചു് തലയും താ­ഴ്ത്തി­നി­ന്നു.

വ­ക്കീൽ:
എന്നെ എ­ന്തി­നാ­ണി­ങ്ങ­നെ ക­ഷ്ട­ത്തി­ലാ­ക്കു­ന്ന­തു്? എ­ന്താ­ണൊ­ന്നും മി­ണ്ടാ­ത്ത­തു്. വി­വാ­ഹ­കാ­ര്യ­ത്തെ­പ്പ­റ്റി നീ എ­ന്തു് പ­റ­യു­ന്നു?
ഞാൻ:
(ചോ­ടെ­നോ­ക്കി­ക്കൊ­ണ്ടു്) ഈ കാ­ര്യ­ത്തിൽ ഞ­ങ്ങ­ളെ­പ്പോ­ലെ­യു­ള്ള­വർ­ക്കു് എ­ന്തു് സ്വാ­ത­ന്ത്ര്യ­മാ­ണു്.
വ­ക്കീൽ:
ഞാൻ പി­ന്നെ ആ­രോ­ടാ­ണു് അ­ന്വേ­ഷി­ക്കേ­ണ്ട­തു്?
ഞാൻ:
എന്റെ ജ്യേ­ഷ്ഠ­നോ­ടു് ചോ­ദി­ച്ചാൽ അ­ദ്ദേ­ഹം മ­റു­പ­ടി പറയും.
വ­ക്കീൽ:
അ­ദ്ദേ­ഹം സ­മ്മ­തി­ച്ചി­ല്ലെ­ങ്കി­ലോ?
ഞാൻ:
എ­ന്നാൽ വി­വാ­ഹം ന­ട­ക്കു­ക­യി­ല്ല.
വ­ക്കീൽ:
സ­മ്മ­തി­പ്പാ­നെ­ന്തു് വഴി?
ഞാൻ:
അതു് നി­ങ്ങൾ ആ­ലോ­ചി­ക്കേ­ണ്ടു­ന്ന കാ­ര്യ­മാ­ണു്.
വ­ക്കീൽ:
ഞാ­നൊ­ന്നും കാ­ണു­ന്നി­ല്ല. ചോ­ദി­ക്കു­മ്പോൾ തന്നെ സ­മ്മ­തി­ച്ചി­ല്ലെ­ങ്കിൽ പി­ന്നെ വളരെ വൈ­ഷ­മ്യം നേ­രി­ടും. നീ എ­ന്തെ­ങ്കി­ലും വഴി കാ­ണു­ന്നു­ണ്ടോ?
ഞാൻ:
(മ­ന്ദ­ഹ­സി­ച്ചും­കൊ­ണ്ടു്) ആ­ലോ­ചി­ച്ചാ­ലൊ­ക്കെ വഴി ഉ­ണ്ടാ­കും.
വ­ക്കീൽ:
എ­ന്താ­ണാ­വ­ഴി? എ­ന്തെ­ങ്കി­ലും ഒരു വഴി പ­റ­ഞ്ഞു­ത­രൂ. ഞാൻ എ­ന്തും ചെ­യ്വാ­നൊ­രു­ക്ക­മാ­ണു്.
ഞാൻ:
ജ്യേ­ഷ്ഠ­നു് നി­ങ്ങ­ളു­ടെ മകൾ ജാ­ന­കി­ക്കു­ട്ടി­യെ വലിയ പി­ടി­ത്ത­മാ­ണു്. ജാ­ന­കി­ക്കു­ട്ടി­ക്കും അതു് സ­മ്മ­ത­മാ­ണു്. അ­വർ­ക്കു് അവളെ വി­വാ­ഹം ക­ഴി­ച്ചു­കൊ­ടു­ത്താൽ പി­ന്നെ നി­ങ്ങ­ളു­ടെ വി­വാ­ഹ­ത്തി­നും ജ്യേ­ഷ്ഠൻ വി­രോ­ധം പ­റ­യു­വാ­നി­ട­യി­ല്ലെ­ന്നു് തോ­ന്നു­ന്നു.
വ­ക്കീൽ:
ഹാ, ഹാ. അസ്സൽ ഉപായം. ഒ­രി­ക്ക­ലും ഉപായം പ­റ­യി­ല്ല.
ഞാൻ:
എ­ന്നാൽ അ­തി­നു് നി­ങ്ങൾ ഉ­റ­ച്ചോ?
വ­ക്കീൽ:
അ­ദ്ദേ­ഹ­ത്തി­നു് ജാ­ന­കി­ക്കു­ട്ടി­യെ­മാ­ത്ര­മ­ല്ല, എന്റെ സർ­വ്വ­സ്വ­വും ഞാൻ കൊ­ടു­ക്കു­മ­ല്ലൊ. ഞാൻ ഇ­ന്നു­ത­ന്നെ അ­ദ്ദേ­ഹ­ത്തി­നു് ക­ത്തെ­ഴു­തി­ക്ക­ള­യാം. വി­വാ­ഹം അ­ടു­ത്ത ദി­വ­സ­ത്തിൽ­ത­ന്നെ ക­ഴി­ക്ക­ണം. എ­ന്നാൽ ന­മു­ക്കും അധികം കാ­ക്കേ­ണ്ടി­വ­രി­ല്ല.

*****

ഇ­ങ്ങി­നെ വ­ക്കീ­ലി­ന്റെ അ­നു­മ­തി­യോ­ടു­കൂ­ടി ഞാൻ ജാ­ന­കി­യെ വി­വാ­ഹം ചെ­യ്തു് എന്റെ വീ­ര­വാ­ദം നി­റ­വേ­റ്റി­ട്ടു് ദിവസം പ­ത്താ­യി. പെൺ­ഹൃ­ദ­യ­വും, ജീ­വി­ത­കാ­ല­വും ഒ­രു­പോ­ലെ അ­തി­ശ­യ­ച­ഞ്ച­ല­മാ­യി­രി­ക്ക­കൊ­ണ്ടു് ഞാൻ പെ­ണ്ണാ­യ കള്ളി എന്റെ ജാ­ന­കി­യോ­ടു് മി­ണ്ടി­യ­തേ ഇല്ല. സു­കു­മാ­രി, ബ്ര­ഹ്മ­വി­ദ്യാ­സ­മാ­ജ­ത്തി­ന്റെ സെ­ക്ര­ട്ട­റി മി­സ്സി­സ് പീ­റ്റർ പെ­സാ­ന്തു മ­ദാ­മ്മ­യു­ടെ ഒ­ന്നി­ച്ചു് അ­മേ­രി­ക്ക­യിൽ പൊ­യ്ക്ക­ള­ഞ്ഞു എന്ന ഒരു “കബളം” അവളെ പ­റ­ഞ്ഞു് ബോ­ദ്ധ്യ­പ്പെ­ടു­ത്തി. എ­ങ്കി­ലും അ­പ്പോൾ തന്നെ “നി­ന്നെ കി­ട്ടി­യെ­നി­ക്കു് സു­ന്ദ­രി; മ­ഹാ­യ­ത്ന­ത്തി­നാൽ ജാനകീ” എന്ന പദം പ­തു­ക്കെ ചൊ­ല്ലി വി­ട്ടി­ട്ടു­മു­ണ്ടു്. ഈ വർ­ത്ത­മാ­നം കേ­ട്ട­പ്പോൾ എന്റെ നൂ­റ്റ­മ്പ­തു­റു­പ്പി­ക ക­ബ­ളി­പ്പി­ച്ച വ­ക്കീ­ലി­ന്റെ കാ­ര്യം എ­ടു­ക്കാ­നും തൊ­ടാ­നു­മു­ണ്ടാ­യി­രു­ന്നി­ല്ല. അ­ദ്ദേ­ഹം ബാ­ക്കി­യു­ള്ള സ്വ­ത്തു­ക്ക­ളും­കൂ­ടി തന്റെ ഏ­ക­പു­ത്രി­യാ­യ ജാ­ന­കി­ക്കു് ഒ­സ്യ­ത്തെ­ഴു­തി വെ­ച്ചു. പാ­ട്ടം പി­രി­പ്പി­ക്കാൻ എ­നി­ക്കു് മു­ക്ത്യാർ നാ­മ­വും ത­ന്നു് കാ­ശി­ക്കു് വെ­ച്ച­ടി­ച്ചു. ഞാൻ ആ സ്വ­ത്തു­ക്ക­ളു­ടെ ആ­ദാ­യ­ത്തിൽ­നി­ന്നു് തന്നെ ആ­വ­ശ്യ­പ്പെ­ട്ട പണം എ­ടു­ത്തു് അ­ദ്ദേ­ഹം മേലാൽ മ­ട­ങ്ങി­വ­രാ­തി­രി­പ്പാൻ വേ­ണ്ടി വളരെ വ­ഴി­പാ­ടു­കൾ ചെ­യ്തു.

ആ വ­ല്ലാ­ത്ത പെ­ണ്ണു്
കെ. സു­കു­മാ­രൻ, ബി. എ.

ഇ. കെ. ഗോ­പാ­ല­ക്കു­റു­പ്പും കെ. വി. കൃ­ഷ്ണ­ക്കു­റു­പ്പും വലിയ ച­ങ്ങാ­തി­മാ­രാ­ണു്. ബ­സ്ര­യിൽ­നി­ന്നു് ശ­ത്രു­ക്ക­ളു­ടെ ഉ­ണ്ട­ക്കു നെ­ഞ്ഞും കാ­ട്ടി ഹാ­നി­ത­ട്ടാ­തെ ഞെ­ളി­ഞ്ഞു് മ­ട­ങ്ങി­വ­ന്ന­തിൽ­പി­ന്നെ കൂ­റാ­യി ക­ച്ച­വ­ടം ന­ട­ത്തി­വ­രു­ന്ന­വ­രാ­ണു്. ര­ണ്ടാ­ളും സ്ത്രീ­ജി­ത­ന്മാ­രാ­ണെ­ന്നു് മാ­ത്ര­മ­ല്ല; സ്ത്രീ­ക­ളിൽ എ­ളു­പ്പ­ത്തിൽ ഇ­ണ­ങ്ങു­ന്ന­വർ—പ­ണി­പ്പെ­ട്ടു് ഇ­ണ­ങ്ങു­ന്ന­വർ—എന്ന ര­ണ്ടു് ത­ര­ക്കാ­രെ ഉള്ളു എ­ന്നു് വി­ശ്വ­സി­ച്ചു് വ­രു­ന്ന­വ­രു­മാ­ണു്. ചാ­രി­ത്ര­ശു­ദ്ധി എ­ന്നൊ­രു വാ­ക്കു­ള്ള­തു് യ­ഥാർ­ത്ഥ­മാ­ണെ­ന്നു് സ­മ്മ­തി­ച്ചാ­ലും, അ­ങ്ങി­നെ ഒ­ന്നു­ള്ള ഒരു സ്ത്രീ ഉ­ണ്ടാ­യി­രി­ക്കു­മെ­ന്നു് അവർ കൊ­ന്നാ­ലും സ­മ്മ­തി­ക്കി­ല്ല. അ­ങ്ങി­നെ വല്ല സ്ത്രീ­ക­ളു­മു­ണ്ടെ­ങ്കിൽ അവൾ അ­വ­ളു­ടെ കള്ളി ന­ല്ല­വ­ണ്ണം ഒ­ളി­ച്ചു­വെ­ക്കാൻ സാ­മർ­ത്ഥ്യ­മു­ള്ള­വ­ളൊ അ­ല്ലെ­ങ്കിൽ ഹി­താ­നു­സ­ര­ണം പ്ര­വർ­ത്തി­ക്കാൻ ത­ര­മി­ല്ലാ­ഞ്ഞു് ക്ലേ­ശി­ക്കു­ന്ന­വ­ളൊ ആ­യി­രി­ക്കാ­നേ ഇ­ട­യു­ള്ളു എ­ന്നാ­ണു് ന­മ്മു­ടെ ര­ണ്ടു് ച­ങ്ങാ­തി­മാ­രു­ടേ­യും ദൃ­ഢ­മാ­യ വി­ശ്വാ­സം. ഇതും പോ­രെ­ങ്കിൽ, ചാ­രി­ത്ര­ശു­ദ്ധി എ­ന്ന­തു് പ്ര­കൃ­തി­വി­രു­ദ്ധ­മാ­യ ഒരു വലിയ ദോ­ഷ­മാ­ണെ­ന്നു് അവർ വി­ധി­ക്കു­ക­യും ചെ­യ്തി­രി­ക്കു­ന്നു. അ­തു­കൊ­ണ്ടു് അതു കൊ­ണ്ടു ന­ട­ക്കു­ന്ന സ്ത്രീ­ക­ളെ ക്രി­മി­നൽ തടവിൽ ജീ­വ­പ­ര്യ­ന്തം കൊ­ണ്ട­യി­ട­ണം എ­ന്നു­കൂ­ടി ഈ സ­ര­സ­ന്മാർ­ക്കു് ഒരു പി­ടി­ത്ത­മു­ണ്ടു്. നി­യ­മ­നിർ­മ്മാ­ണ­സ­ഭ­യിൽ ഇ­വർ­ക്കു് ഓരോ മെ­മ്പർ­സ്ഥാ­നം കി­ട്ടാ­ത്ത­തു് ആരുടെ ഭാ­ഗ്യം­കൊ­ണ്ടൊ എ­ന്ന­റി­യു­ന്നി­ല്ല. ഒരു ദിവസം നി­ര­ത്തു­വ­ക്കി­നു­ള്ള ത­ങ്ങ­ളു­ടെ ചെറിയ ഷാ­പ്പിൽ കൃ­ഷ്ണ­ക്കു­റു­പ്പും, തന്റെ ച­ങ്ങാ­തി­യും കൂ­റു­കാ­ര­നു­മാ­യ ഗോ­പാ­ല­ക്കു­റു­പ്പും സി­ഗ­റ­ട്ടു് വ­ലി­ച്ചു­കൊ­ണ്ടു് ഓരോ ക­സേ­ല­മേൽ ഇ­രു­ന്നു് ഓരോരോ പെൺ­കി­ടാ­ങ്ങ­ളു­ടെ ചാ­രി­ത്ര­ശു­ദ്ധി­ക്കു് ഹാ­നി­ക­ര­ങ്ങ­ളാ­യ മ­നോ­രാ­ജ്യ­ങ്ങ­ളിൽ ല­യി­ക്കു­ക­യാ­യി­രു­ന്നു. അ­പ്പോൾ നി­ര­ത്തി­ന്മേൽ­കൂ­ടെ തു­ന്നൽ പ­ഠി­ക്കാ­നാ­യി കോൺ­വെ­ണ്ടിൽ­പോ­കു­ന്ന ഒരു പെ­ണ്ണി­ന്റെ മേ­നി­യിൽ അ­ടി­തൊ­ട്ടു് മു­ടി­വ­രെ ഇ­ക്കൂ­ട്ട­രു­ടെ നാലു ക­ണ്ണു­ക­ളും തോ­ട്ടു­വെ­ള്ള­ത്തി­ലെ മിൻ­കൂ­റ­ക­ളെ­പോ­ലെ ചു­ഴ­ന്നു് ക­ളി­പ്പാൻ തു­ട­ങ്ങി. പെ­ണ്ണു്, വെ­ളു­പ്പും ഒത്ത ത­ടി­യും പ­തി­നേ­ഴു വ­യ­സ്സും ഉള്ള ഒരു സു­മു­ഖി ത­ന്നെ­യാ­യി­രു­ന്നു. അവൾ ക്ഷണം അതിലെ ക­ട­ന്നു­പോ­കു­ന്ന­തി­നി­ട­യ്ക്കു് ഷാ­പ്പും, ഷാ­പ്പു­കാ­രേ­യും പ്ര­സ­ന്ന­മു­ഖി­യാ­യൊ­ന്നു് ക­ടാ­ക്ഷി­ച്ചു. നി­വൃ­ത്തി­യി­ല്ലാ­തെ ഭ്ര­മി­ച്ചു­പോ­യ ന­മ്മു­ടെ ത­റ­വാ­ട്ടു­കാ­രാ­യ ര­ണ്ടു് പു­ള്ളി­ക­ളും അ­ന്യോ­ന്യം മി­ഴി­ച്ചു­നോ­ക്കി­ത്തു­ട­ങ്ങി.

കൃ­ഷ്ണ­ക്കു­റു­പ്പ്:
ആരാ, ആ ക­ട­ന്നു­പോ­യ പെ­ണ്ണു്?
ഗോ­പാ­ല­ക്കു­റു­പ്പ്:
ആർ­ക്ക­റി­യാം! ഞാ­നി­ന്നൊ­ന്നാ­മ­തു് കാ­ണു­ക­യാ­ണു്.
കൃ:
ഹാ! എ­ന്തൊ­രു നി­റ­മാ­ണു്!
ഗോ:
ഹൂ! എ­ന്തൊ­രു മു­ടി­യാ­ണു്!
കൃ:
അയ്യാ! എ­ന്തൊ­രു നോ­ട്ട­മാ­ണു്!
ഗോ:
ദൈവമേ! എ­ന്തൊ­രു ന­ട­ത്ത­മാ­ണു്! ആ നി­തം­ബം കു­ലു­ക്കി­ക്കൊ­ണ്ടു­ള്ള ന­ട­ത്തം!
കൃ:
എന്റെ ഭ­ഗ­വാ­നേ! മ­ന്ദ­ഹാ­സ­ത്തോ­ടെ നോ­ക്കി­യ നോ­ട്ട­മോ!
ഗോ:
ആ­ക­പ്പാ­ടെ ഇത്ര നല്ല പെ­ണ്ണി­നെ ഞാ­നീ­രാ­ജ്യ­ത്തു് ക­ണ്ടി­ട്ടി­ല്ല.
കൃ:
ഇ­ങ്ങി­നെ ഒ­ന്നി­നെ കാണാൻ എത്ര പു­ണ്യം ചെ­യ്യ­ണം!
ഗോ:
ഇ­ങ്ങി­നെ ഒ­ന്നി­നെ വ­ഹി­ക്കാൻ ഭൂ­മി­ക്കെ­ത്ര ഭാ­ഗ്യം വേണം!
കൃ:
ഇ­ങ്ങി­നെ ഒ­ന്നി­നെ വ­രി­ക്കാൻ ആ­ണി­ന്നെ­ത്ര ഭാ­ഗ്യം വേണം!
ഗോ:
ഇ­ങ്ങി­നെ ഒ­ന്നി­നെ തൊടാൻ യോ­ഗ്യ­ത­യു­ള്ള ആ­ണു­ങ്ങ­ളു­ണ്ടോ?
കൃ:
അ­വ­ളു­ടെ രൂപം എന്റെ മ­ന­സ്സിൽ­നി­ന്നു് വി­ട്ടു­പോ­കു­ന്നി­ല്ല.
ഗോ:
അവളെ ഞാൻ മ­രി­ച്ചാ­ലും മ­റ­ക്കി­ല്ല.

ഈ സു­ന്ദോ­പ­സു­ന്ദ­ര­ന്മാ­രിൽ ഓ­രോ­രു­ത്തർ­ക്കും മ­റ്റേ­വൻ അ­റി­യാ­തെ ഈ ‘ഇ­ഹ­ലോ­ക­തി­ലോ­ത്ത’മയെ പാ­ട്ടി­ലാ­ക്ക­ണം എ­ന്നു് ക­ല­ശ­ലാ­യ ആശയും വാ­ശി­യും ഉ­ണ്ടാ­യി. ര­ണ്ടു­പേ­രും അ­ന്യോ­ന്യം അ­ന്തർ­ഗ്ഗ­തം മ­റ­ച്ചു­വെ­ച്ചു. ഇ­തൊ­ന്നും പോ­രാ­ഞ്ഞി­ട്ടു് ര­ണ്ടു­പേ­രും അ­ന്യോ­ന്യം അ­തി­യാ­യ അ­സൂ­യ­യും ജ­നി­ച്ചു. ര­ണ്ടു­പേ­രും കു­റേ­നേ­ര­ത്തോ­ളം ചി­ന്താ­മ­ഗ്ന­ന്മാ­രാ­യി മി­ണ്ടാ­തെ നി­ന്നു.

കൃ­ഷ്ണ­ക്കു­റു­പ്പ്:
നീ എ­ന്തു് വി­ചാ­രി­ക്കു­ന്നു?
ഗോ­പാ­ല­ക്കു­റു­പ്പ്:
ഞാ­നെ­ന്തു് വി­ചാ­രി­ക്കാൻ?
കൃ:
അ­വ­ളു­ടെ ചാ­രി­ത്രം ന­മ്മ­ളെ­ന്തി­ന്നു് പോ­ക്കു­ന്നു?
ഗോ:
ആ പാപം ഏ­താ­യാ­ലും ന­മ്മൾ­ക്കു് വേ­ണ്ടാ.
കൃ:
എ­നി­ക്കെ­ന്തോ? ആ പ­ളു­ങ്കിൽ ഒരു ക­ള­ങ്ക­മു­ണ്ടാ­ക്കാൻ മ­ന­സ്സു് വ­രു­ന്നി­ല്ല.
ഗോ:
എ­നി­ക്കു് ആ പൂ­ങ്കാ­വിൽ ഒരു നാ­യ­ക്കു­ര­ണ നട്ടു കാ­ണി­ക്കാ­നി­ഷ്ട­മി­ല്ല.
കൃ:
നമ്മൾ, എ­ന്നു­ത­ന്നേ­യ­ല്ല, ആ ക­ണ്ണാ­ടി­ക്കു് കറ പി­ടി­പ്പി­ക്കാൻ ആ­രും­ത­ന്നെ നോ­ക്ക­രു­തു്.
ഗോ:
ആ 1703-ാം ന­മ്പ്ര് മ­ല്ലിൽ മ­ഷി­യൊ­ഴി­ക്കാ­നാ­രേ­യും സ­മ്മ­തി­ക്ക­രു­തു്.
കൃ:
ആ ത­ങ്ക­ബിം­ബ­ത്തിൽ ആ­ത­ങ്ക­ത്തെ ഒ­രു­വ­നും ഉ­ണ്ടാ­ക്ക­രു­തു്.
ഗോ:
ആ നിർ­മ്മ­ല­ജ­ല­ത്തിൽ വിഷം ക­ല­ക്കാൻ ഏതു് കോ­മ­നേ­യും അ­നു­വ­ദി­ക്ക­രു­തു്.
കൃ:
അവളെ സർ­വ്വ­ദുർ­മ്മാർ­ഗ്ഗ­ങ്ങ­ളിൽ നി­ന്നും കാ­ക്കേ­ണ്ട­തു് ന­മ്മു­ടെ മു­റ­യാ­ണു്.
ഗോ:
എ­ട­ത്ത­ര­ക്കാ­രാ­യ­വ­രു­ടെ യാ­തൊ­രു സ­ഹ­വാ­സ­വും അ­വൾ­ക്കു് വി­രോ­ധി­ക്കേ­ണ്ട­തു് ന­മ്മ­ളാ­ണു്.
കൃ:
ആ ത­ളി­രി­ന്മേൽ ഒരു പു­ഴു­ക്കു­ത്തു് വീ­ഴു­ന്ന­തു് എ­നി­ക്കു് സ­ഹി­ച്ചു­കൂ­ടാ­ത്ത സ­ങ്ക­ട­മാ­യി­രി­ക്കും.
ഗോ:
ആ വെ­ള്ള­ക്ക­ല്ലി­ന്മേൽ ഒരു കേടു് കൂ­ടു­ന്ന­തു് എ­നി­ക്കു് മ­യ­ഞ്ഞു­പോ­കാ­ത്ത ഒരു പ­ശ്ചാ­ത്താ­പ­മാ­യി­രി­ക്കും.
കൃ:
ആ വെൺ­താ­മ­ര­യിൽ യാ­തൊ­രു വ­ണ്ടി­നേ­യും വീ­ഴാ­ന­നു­വ­ദി­ക്ക­രു­തു്.
ഗോ:
ആ ലതയിൽ യാ­തൊ­രാ­ളും ഒരു പൂ­പോ­ലും അ­പ­ഹ­രി­ക്ക­രു­തു്.
കൃ:
ഞാൻ ഏ­താ­യാ­ലും അവളെ മോ­ശ­പ്പെ­ടു­ത്താൻ ശ്ര­മി­ക്കി­ല്ല.
ഗോ:
എ­ന്നെ­ക്കൊ­ണ്ടൊ­രി­ക്ക­ലും അ­വൾ­ക്കൊ­രു ദോ­ഷ­വും നേ­രി­ടു­ക­യി­ല്ല.
കൃ:
അ­പ്പോൾ നമ്മൾ ര­ണ്ടാ­ളും ഇ­വ­ളു­ടെ കാ­ര്യ­ത്തിൽ ഒരേ മ­ന­സ്സാ­ണു്.
ഗോ:
എന്നെ ഈ കാ­ര്യ­ത്തിൽ ശ­ങ്കി­ക്ക­ത­ന്നെ വേണ്ട.
കൃ:
എ­നി­ക്ക­തു് വളരെ സ­ന്തോ­ഷം.
ഗോ:
എ­നി­ക്കും അ­ങ്ങി­നെ തന്നെ.

വാ­യ­ന­ക്കാ­രെ, ഈ കൂ­ട്ട­രു­ടെ കു­റു­മ്പു് നോ­ക്കൂ! ഇ­വ­രു­ടെ സം­സാ­രം കേ­ട്ടാൽ ഇവര ഇ­രു­വ­രേ­യും പെ­ണ്ണി­ന്റെ ര­ക്ഷി­താ­ക്ക­ന്മാ­രാ­യി സർ­ക്കാ­റിൽ­നി­ന്നു് നി­ശ്ച­യി­ച്ച­താ­ണെ­ന്നു് തോ­ന്നി­പ്പോ­കും. മറ്റു, ഇ­ത്ര­യൊ­ക്കെ എ­ങ്ങാൻ ക്ലേ­ശി­ക്കാ­നു­ണ്ടോ? ഗ­തി­ര­ഹി­ത­ക­ളും വൃ­ദ്ധ­ക­ളും ആയ എത്ര പെ­ണ്ണു­ങ്ങൾ പ­ട്ടി­ണി­യി­ട്ടു് ദിവസം പോ­ക്കു­ന്നു­ണ്ടു്! അവരിൽ ഏ­തെ­ങ്കി­ലും ഒ­രു­ത്തി­ക്കു് ഇ­വ­രു­ടെ വ­ക­യാ­യി ഒരു നേ­ര­ത്തെ ആഹാരം കൊ­ടു­ക്കാൻ ഇ­വർ­ക്കു് തോ­ന്നി­യോ? ഇ­ങ്ങി­നെ അ­ന്യോ­ന്യം ഉള്ളം മ­റ­ച്ചു­വെ­ച്ചു് ര­ണ്ടു­ക­ള്ള­ന്മാ­രും ത­ങ്ങ­ളു­ടെ മ­ന­സ്സിൽ ക­ണ്ണാ­ടി­യിൽ എ­ന്ന­പോ­ലെ നി­ഴ­ലി­ച്ച ആ ത­രു­ണി­യു­ടെ മു­ഖ­പ­ത്മം തന്നെ ആ­ലോ­ചി­ച്ചു് ക­ഴി­ച്ചു­കൂ­ട്ടി. അ­വ­ളോ­ടു് വ­ല്ല­വി­ധ­ത്തി­ലും അ­ടു­ത്തു­കൂ­ടു­വാൻ ഈ ര­ണ്ടു് വി­ട­ന്മാ­രും അ­വ­രു­ടെ ബു­ദ്ധി­ശ­ക്തി­ക്ക­നു­സ­ര­ണ­മാ­യ ഓരോ സൂ­ത്രം എ­ടു­ത്തു­നോ­ക്കാ­നും, ഫ­ലി­പ്പി­ക്കു­വാൻ സാ­ധി­ക്കു­മോ എ­ന്നു് തൂ­ക്കി­നോ­ക്കാ­നും തു­ട­ങ്ങി. ര­ണ്ടു­കൂ­ട്ടർ­ക്കും അ­ന്നു് ഊണു് ന­ല്ല­വ­ണ്ണം ചെ­ന്നി­ല്ല. ഊണും ക­ഴി­ഞ്ഞു് രണ്ടു കൂ­ട്ട­രും അ­ടി­യ­ന്തി­ര­മാ­യി കാ­ര്യം ഉ­ണ്ടാ­യി­രു­ന്ന­പോ­ലെ, ഷാ­പ്പി­ലേ­ക്കു് ക്ഷണം മ­ട­ങ്ങി­യെ­ത്തി­യി­രി­ക്കു­ന്നു. എ­ന്തു­കൊ­ണ്ടെ­ന്നാൽ ആ മ­ങ്ക­യു­ടെ മ­ട­ക്കം കാ­ണ്മാൻ ര­ണ്ടു­പേ­രും ആ­റ്റു­നോ­റ്റി­രി­ക്കു­ക­യാ­യി­രു­ന്നു. വരും വരും ബാലിക ഇ­പ്പ­ഴി­പ്പ­ഴു് എ­ന്നോർ­ത്തും നി­രാ­ശ­പ്പെ­ട്ടും കാലം ക­ഴി­ക്കു­ന്ന ഈ ര­ണ്ടു് സ­ര­സ­ന്മാർ­ക്കും ഒരു മാ­തി­രി അ­സ­ഹ്യ­ത പി­ടി­പെ­ട്ടു. അവർ ഇ­രി­പ്പു­മാ­റ്റി­യും, ആ­വി­യി­ട്ടും മുഖം മി­നു­ക്കി­യും, ഉ­റ്റു­നോ­ക്കി­യും, കോ­ഴി­യു­ടെ വരവും പ്ര­തീ­ക്ഷി­ച്ചു് നി­ല്ക്കു­ന്ന കു­റു­ക്ക­നെ­പ്പോ­ലെ, വ­ള­രെ­നേ­രം കാ­ത്തു­നി­ന്നു. നാലു് മു­ട്ടാ­റാ­യ­പ്പോൾ ദൂ­രെ­നി­ന്നു് ആ പെൺ­കി­ടാ­വു് പ­തു­ക്കെ വ­രു­ന്ന­തു­ക­ണ്ടു. ക­ണ്ട­തു് ഒ­ന്നാ­മ­തു് ഗോ­പാ­ല­ക്കു­റു­പ്പാ­ണെ­ങ്കി­ലും, അ­ദ്ദേ­ഹം കൃ­ഷ്ണ­ക്കു­റു­പ്പി­നോ­ടു കള്ളി മി­ണ്ടി­യി­ല്ല. എ­ങ്കി­ലും ഗോ­പാ­ല­ക്കു­റു­പ്പി­ന്റെ ക­ണ്ണു് പ­റി­ക്കാ­ത്ത നോ­ട്ടം ക­ണ്ട­പ്പോൾ എ­ന്താ­ണെ­ന്ന­റി­വാ­നു­ള്ള കൗ­തു­ക­ത്തോ­ടെ കൃ­ഷ്ണ­ക്കു­റു­പ്പും അ­ങ്ങോ­ട്ടേ­ക്കു് നോ­ക്കി. കൃ­ഷ്ണ­ക്കു­റു­പ്പി­ന്റെ ക­ണ്ണി­ന്നും ദേ­വ­ന്മാ­രു­ടെ ക­ണ്ണി­ന്നു­ള്ള അ­നി­മേ­ഷ­ചി­ഹ്നം വ­ന്നു­ചേർ­ന്നു. ര­ണ്ടു­പേ­രും താ­ന്താ­ങ്ങ­ളെ മ­റ­ന്നു് ചോ­ര­കു­ടി­യൻ ഓ­ന്തു­ക­ളെ­പ്പോ­ലെ ആ സു­ന്ദ­രി­യു­ടെ ആ­സ്യാ­സ­വം കു­ടി­പ്പാൻ തു­ട­ങ്ങി. ഷാ­പ്പി­ലെ സാ­മാ­നം ആ­ക­പ്പാ­ടെ എ­ടു­ത്തു് പോ­യാ­ലും ഈ കൂ­ട്ട­രിൽ ഒ­രാ­ളും അ­റി­ഞ്ഞെ­ന്നു് വ­രി­ല്ലാ­യി­രു­ന്നു. ഈ മാ­തി­രി ഏ­കാ­ന്ത ശ്ര­ദ്ധ ഇ­വ­രു­ടെ ക­ച്ച­വ­ട­ത്തിൽ ഇ­വർ­ക്കു് പ­തി­പ്പി­ക്കാൻ സാ­ധി­ച്ചി­രു­ന്നു എ­ങ്കിൽ ഇവർ പ­ണ്ടെ­ങ്ങാൻ ല­ക്ഷാ­ധി­പ­ന്മാ­രാ­യി­പ്പോ­കു­മാ­യി­രു­ന്നു. പെ­ണ്ണു് ഷാ­പ്പി­ന്റെ നേരെ മു­ന്നിൽ എ­ത്തി­യ­പ്പോൾ അല്പം ശ­ങ്ക­യോ­ടെ ഒ­ന്നു് നി­ന്നു് ര­ണ്ടു് കു­റു­പ്പ­ന്മാ­രേ­യും മ­ന്ദ­ഹാ­സ­ത്തോ­ടെ ഓ­രോ­കു­റി നോ­ക്കി. കൃ­ഷ്ണ­ക്കു­റു­പ്പി­ന്റെ നെ­ഞ്ഞി­ടി­പ്പു് ഗോ­പാ­ല­കു­റു­പ്പും, ഗോ­പാ­ല­ക്കു­റു­പ്പി­ന്റെ നെ­ഞ്ഞി­ടി­പ്പു് കൃ­ഷ്ണ­ക്കു­റു­പ്പും സ്പ­ഷ്ട­മാ­യി കേ­ട്ടു­തു­ട­ങ്ങി. അല്പം ഒ­ന്നു് സം­ശ­യി­ച്ചു് ക­ളി­ച്ചെ­ങ്കി­ലും, ആ വ­ല്ലാ­ത്ത­പെ­ണ്ണു് ഷാ­പ്പി­ന്റെ ഉ­മ്മ­റ­ത്തു് ചെ­ന്നു­നി­ന്നു.

ഗോ-​കു-:
(എ­ഴു­ന്നേ­റ്റി­ട്ടു്) ഇ­ങ്ങ­ട്ടു കേറാം. എ­ന്താ­ണു് വേ­ണ്ട­തു്?
കൃ-​കു-:
(എ­ഴു­ന്നേ­റ്റി­ട്ടു്) ഇവിടെ ഇ­രി­ക്കാം. വേ­ണ്ടു­ന്ന സാ­മാ­ന­ങ്ങൾ ഓ­രോ­ന്നാ­യി ഞാൻ എ­ടു­ത്തു­കൊ­ണ്ടു­വ­ന്നു് കാ­ണി­ച്ചു­ത­രാം.
ഗോ:
മി­ക­ച്ച സോ­പ്പു­ണ്ടു്.
കൃ:
പ­ല­വർ­ണ്ണ­ത്തി­ലു­ള്ള വൂ­ളു­ണ്ടു്.
ഗോ:
പെ­റ്റൽ­ഡ­സ്റ്റ് ക­വ­റു­ണ്ടു്.
കൃ:
സൗ­ര­ഭ്യ കത്തു ക­ട­ലാ­സ്സു­ണ്ടു്.
ഗോ:
ഒ­പ്പു­ക­ട­ലാ­സ്സു­ണ്ടു്.
കൃ:
വർ­ണ്ണ­ക്ക­ട­ലാ­സ്സു­ണ്ടു്.
ഗോ:
സൂ­ചി­പ്പെ­ട്ടി­യു­മു­ണ്ടു്.
കൃ:
സു­ഗ­ന്ധ­ദ്ര­വ്യ­ങ്ങൾ ഉ­ണ്ടു്.
ഗോ:
ജേ­ക്ക­റ്റി­നു് പ­റ്റി­യ ലേ­സു­ണ്ടു്.
കൃ:
പാ­വാ­ട­ക്കു് പ­റ്റി­യ മ­സ്ലി­നു­ണ്ടു്.
പെ­ണ്ണു്:
ലോ­ക­ത്തി­ലു­ള്ള മിക്ക സാ­ധ­ന­ങ്ങ­ളും ഈ ചെറു മു­റി­യിൽ ഉ­ണ്ടെ­ന്നു് ഞാൻ സ­മ്മ­തി­ച്ചു. എ­നി­ക്കു് വേ­ണ്ട­തു­ണ്ടോ എ­ന്നു് പ­രീ­ക്ഷി­ക്ക­ട്ടെ.
ഗോ:
നി­ന­ക്കെ­ന്താ­ണു് വേ­ണ്ട­തു് ?
കൃ:
അതു് ഇവിടെ ഇ­ല്ലെ­ങ്കിൽ ഞാൻ ത­ല­ശ്ശേ­രി­യിൽ നി­ന്നു് വ­രു­ത്തി­ത്ത­രും.
ഗോ:
ത­ല­ശ്ശേ­രി­യി­ലും ഇ­ല്ലെ­ങ്കിൽ ഞാൻ മ­തി­രാ­ശി­യിൽ­നി­ന്നു് വ­രു­ത്തി­ത്ത­രും.
പെ­ണ്ണു്:
മ­തി­രാ­ശി­യി­ലും ഇ­ല്ലെ­ങ്കിൽ നി­ങ്ങൾ ശീ­മ­യിൽ നി­ന്നു് വ­രു­ത്തി­ത്ത­രു­മാ­യി­രി­ക്കും. അ­തൊ­ക്കെ എ­നി­ക്കു് നല്ല നി­ശ്ച­യ­മു­ണ്ടു്. എ­ന്നാൽ ആ­വ­ശ്യ­ത്തി­ന്നു് കി­ട്ടു­മോ എ­ന്നു് സം­ശ­യ­മാ­ണു്.
ഗോ:
വേ­ണ്ട­തെ­ന്താ­ണെ­ന്നു് കാ­ണു­ന്നി­ല്ലെ­ങ്കിൽ, കാ­ണു­ന്ന­തെ­ന്താ­ണു് വേ­ണ്ട­തെ­ന്നു് പ­റ­യ­രു­തേ?
കൃ:
(ഒരു അ­ള­മാ­രി തു­റ­ന്നി­ട്ടു്) എ­ന്തു് സാ­മാ­ന­മാ­ണു് വേ­ണ്ടു­ന്ന­തെ­ന്നു് നോ­ക്കൂ. ഞ­ങ്ങൾ­ക്കു് ഭാ­ഗ്യ­മു­ണ്ടെ­ങ്കിൽ ഒരു സമയം ഇ­വി­ടെ­നി­ന്നു­ത­ന്നെ എ­ടു­ക്കാ­നു­ണ്ടാ­കും. സാ­മാ­ന­ങ്ങ­ളൊ­ക്കെ നോ­ക്കി­ക്കോ­ളൂ. ഒക്കെ കാ­ണി­ച്ചു് തരാം.
പെ­ണ്ണു്:
നി­ങ്ങ­ളു­ടെ ഷാ­പ്പിൽ ഇ­ന്നി­ന്ന സാ­മാ­ന­ങ്ങൾ ഉ­ണ്ടെ­ന്നു് ക­ണ­ക്കു് നോ­ക്കാ­ന­ല്ല ഞാൻ വ­ന്ന­തു്. എ­നി­ക്കു് വേ­ണ്ടു­ന്ന­തു­ണ്ടോ എ­ന്ന­റി­വാൻ വേ­ണ്ടി­യാ­ണു്.
ഗോ:
അ­ത­ല്ലേ നി­ന്നോ­ടാ­ദ്യം തന്നെ ചോ­ദി­ച്ച­തു്.
കൃ:
അതു് കേൾ­ക്കാ­ന­ല്ലേ ഞങ്ങൾ ത­യ്യാ­റാ­യി നി­ന്ന­തു്.
പെ­ണ്ണു്:
അതു് പ­റ­വാ­ന­ല്ലേ നി­ങ്ങൾ എന്നെ സ­മ്മ­തി­ക്കാ­ത്ത­തും.
ഗോ:
എ­ന്നാ­ലി­നി ഞ­ങ്ങ­ളാ­രും മി­ണ്ടു­ന്നി­ല്ല.
കൃ:
ഞ­ങ്ങ­ളെ­ക്കൊ­ണ്ടു് നി­ണ­ക്കു് ഒരു ശ­ല്യ­വും ഉ­ണ്ടാ­കി­ല്ല.
പെ­ണ്ണു്:
എ­ന്നാൽ ഞാൻ വേ­ണ്ട­തെ­ന്തെ­ന്നു് പ­റ­ഞ്ഞു് കൊ­ള്ള­ട്ടെ.
കൃ:
യ­ഥേ­ഷ്ഠം പ­റ­ഞ്ഞോ­ളു.
പെ­ണ്ണു്:
ഇവിടെ കാ­രാ­ബു­ന്നി ഉണ്ടോ?
കൃ:
പൊ­ള്ളു­ന്ന വട ഉ­ണ്ടു്.
പെ­ണ്ണു്:
ഇവിടെ ജെം­ബി­സ്ത­റ്റു­ണ്ടോ?
ഗോ:
വി­ശേ­ഷ­പ്പെ­ട്ട ലോ­സ­ഞ്ച­റു­ണ്ടു്.
പെ­ണ്ണു്:
ഇവിടെ ടിൻ­മ­ത്തി­യു­ണ്ടോ?
കൃ:
അ­സ്സ­ലു് ചെ­ട്ടി­യ­ച്ചാ­റു­ണ്ടു്.
പെ­ണ്ണു്:
അ­രി­യെ­ത്ര എ­ന്നു് ചോ­ദി­ച്ചാൽ പ­യ­റി­ത്ര എ­ന്നാ­ണോ മ­റു­പ­ടി!
ഗോ:
ഉ­ള്ള­തു് പ­റ­ഞ്ഞു എന്നേ ഉള്ളു.
പെ­ണ്ണു്:
ഇ­ല്ലാ­ത്ത­തു് ചോ­ദി­ക്കു­മ്പോ­ഴോ?
കൃ:
അതു് ക­ച്ച­വ­ട­ക്കാ­രു­ടെ മാ­മൂ­ലാ­ണു്.
ഗോ:
അ­ല്ലെ­ങ്കി­ലോ, വ­ലി­യ­പ­ണം മു­ട­ക്കു­ള്ള ക­ച്ച­വ­ട­വു­മാ­ണു്.
പെ­ണ്ണു്:
നി­ങ്ങൾ എത്ര പണം മു­ട­ക്കീ­ട്ടു­ണ്ടു്?
കൃ:
പ­ന്തീ­രാ­യി­രം.
ഗോ:
എ­ണ്ണാ­യി­രം കടം വാ­ങ്ങി­ച്ചേർ­ത്ത­തു് ഇതിൽ പെ­ടി­ല്ല.
പെ­ണ്ണു്:
എ­ന്തു്! ഇ­രു­പ­തി­നാ­യി­രം ഉ­റു­പ്പി­ക മു­ട­ക്ക­മോ?
കൃ:
അ­ധി­ലു­മ­ധി­കം മു­ട­ക്കു­മാ­യി­രു­ന്നു, അ­മ്പ­തി­നാ­യി­രം വാർ­ലോ­ണിൽ കൊ­ടു­ത്തി­ട്ടി­ല്ലാ­യി­രു­ന്നു എ­ങ്കിൽ.
ഗോ:
പ­തി­നാ­യി­രം ഏ­റ­നാ­ട്ടി­ലെ അ­ഗ­തി­കൾ­ക്കു് സം­ഭാ­വ­ന­യും ചെ­യ്തി­ല്ലാ­യി­രു­ന്നു എ­ങ്കിൽ.
പെ­ണ്ണു്:
നി­ങ്ങൾ ല­ക്ഷാ­ധി­പ­ന്മാ­രാ­ണോ?
കൃ:
ഞങ്ങൾ നല്ല ത­റ­വാ­ട്ടു­കാ­രാ­ണു്.
പെ­ണ്ണു്:
നി­ങ്ങൾ ത­റ­വാ­ട്ടിൽ കാ­ര­ണ­വ­ന്മാ­രാ­ണോ?
കൃ:
കാ­ര­ണ­വ­ന്മാർ­ക്കു് ഞ­ങ്ങ­ള­ല്ലാ­തെ ത­റ­വാ­ട്ടിൽ ഒ­രാ­ശ്ര­യ­മി­ല്ല.
പെ­ണ്ണു്:
ഷാ­പ്പ് ത­റ­വാ­ടു് വ­ക­യാ­ണോ?
ഗോ:
ഞ­ങ്ങ­ളു­ടെ സ്വ­ന്തം വ­ക­യാ­ണു്. ഇവിടെ ഉള്ള കീറിയ ക­ട­ലാ­സും­കൂ­ടി ഞ­ങ്ങ­ളു­ടെ സ്വ­ന്ത­മാ­ണു്. ഇതാ, ഈ സാ­മാ­ന­ങ്ങ­ളൊ­ക്കെ ഒ­ന്നു് നോ­ക്കി­യാൽ വേ­ണ്ടി­ല്ലാ­യി­രു­ന്നു.
പെ­ണ്ണു്:
ഇ­രു­പ­തി­നാ­യി­രം ഉ­റു­പ്പി­ക­യു­ടെ സാ­മാ­ന­ങ്ങൾ നോ­ക്കി­ത്തീർ­ക്കാൻ വേ­ഗ­ത്തിൽ സാ­ധി­ക്കു­മോ?
കൃ:
ഇ­ട­യു­ള്ള­ത്ര­ത്തോ­ളം നോ­ക്കു­ന്ന­തി­ന്നു് ത­ര­ക്കേ­ടി­ല്ല­ല്ലോ.
പെ­ണ്ണു്:
ത­ര­മു­ള്ള­പ്പോൾ നോ­ക്കാൻ ഞാൻ വ­ന്നു­കൊ­ള്ളാം.
ഗോ:
മ­റ്റു് വ­ല്ല­തും വേണമോ എ­ന്ന­റി­ഞ്ഞി­ല്ല.
പെ­ണ്ണു്:
ഇവിടെ ഉ­ണ്ട­നൂ­ലു­ണ്ടോ?
കൃ:
ഉ­ണ്ടു്.
പെ­ണ്ണു്:
ഒരു ബോ­ളി­ന്നെ­ന്താ വില?
കൃ:
ഒരണ.
പെ­ണ്ണു്:
എ­ന്തു്! ഈ ചെറിയ ബോ­ളി­ന്നൊ­ര­ണ­യോ?
കൃ:
ഞങ്ങൾ സാ­ധാ­ര­ണ ഒ­ര­ണ­യാ­യി­ട്ടാ­ണു് വി­ല്ക്കു­ന്ന­തു്.
ഗോ:
കാലേ അ­ര­ക്കാൽ പയ്യേ ലാ­ഭ­മു­ള്ളു.
പെ­ണ്ണു്:
ഹേ: ശ­രി­യാ­യ വില പറയിൻ കൂ­ട്ട­രേ.
കൃ:
ഇവിടെ സാ­ധാ­ര­ണ ഒ­റ്റ­വി­ല­യാ­ണു്.
പെ­ണ്ണു്:
ഹൂ! എ­നി­ക്കു് കേൾ­ക്ക­ണ്ട. ഇതു് സ്പെൻ­സ­റും റെൻ­ബെ­ന­റ്റും ഒ­ന്നു­മ­ല്ല­ല്ലോ.
ഗോ:
അ­ധി­ക­മൊ­ന്നും പ­റ­യു­ന്നി­ല്ല. നി­ണ­ക്കു് മു­ക്കാ­ല­ണ­ക്കു് തരാം.
കൃ:
ഇ­ന്നു് നടാടെ വ­ന്ന­തു­കൊ­ണ്ടാ­ണു്. ഞ­ങ്ങൾ­ക്കു് ഇതിൽ ചേ­ത­മാ­ണു്. മേലാൽ ഈ വി­ല­ക്കു് ത­രി­ല്ല.
പെ­ണ്ണു്:
ആട്ടെ എ­ന്നാൽ ആറു ഡസൻ എ­ടു­ക്കു.

കൃ­ഷ്ണ­ക്കു­റു­പ്പു് നൂ­ലെ­ടു­ക്കു­മ്പോ­ഴേ­ക്കു് ഗോ­പാ­ല­ക്കു­റു­പ്പു് അ­തി­ട്ടു് കൊ­ടു­ക്കാൻ ഒരു കൗ­തു­ക­മു­ള്ള സോ­പ്പു­പെ­ട്ടി—പ­ച്ച­നി­റ­ത്തി­ലു­ള്ള ഒ­ന്നു്—എ­ടു­ത്തു­കൊ­ണ്ടു­വ­ന്നു് അതിൽ ഇട്ടു. ചു­ക­ന്ന റി­ബൺ­കൊ­ണ്ടു് പെ­ട്ടി­ക്കൊ­രു കെ­ട്ടും ഇട്ടു. പെ­ണ്ണി­ന്റെ ക­യ്യിൽ കൊ­ടു­ത്തു. പെ­ണ്ണു് ഗോ­പാ­ല­ക്കു­റു­പ്പി­നോ­ടു് ഒ­ന്നു് മ­ന്ദ­ഹ­സി­ച്ചു. കൃ­ഷ്ണ­ക്കു­റു­പ്പി­ന്റെ മുഖം പെ­ട്ടെ­ന്നു് പ­ച്ചി­ല പോലെ ആയി.

പെ­ണ്ണു്:
ആ കു­പ്പി­യി­ലെ­ന്താ?
കൃ:
അതു് നി­ന­ക്കു് പ­റ്റു­ന്ന സാ­ധ­ന­മ­ല്ല.
പെ­ണ്ണു്:
അതു് നീ ചോ­ദി­ച്ചാ­ലും ഞങ്ങൾ ത­രി­ല്ല.
കൃ:
അ­പ്പോ­ള­തു് വി­ല്പാൻ വെ­ച്ച­ത­ല്ലേ?
കൃ:
വി­ല്പാ­നു­ള്ള­തു് ത­ന്നേ­യാ­ണു്.
പെ­ണ്ണു്:
എ­നി­ക്കു് മാ­ത്രം വി­ല്പാൻ പാ­ടി­ല്ലെ­ന്നു് വല്ല ഗ­വർ­മ്മേ­ണ്ട് ക­ല്പ­ന­യും ഉണ്ടോ?
കൃ:
ഗ­വർ­മ്മേ­ണ്ടി­ന്നു് അ­ങ്ങി­നെ ഒരു കല്പന ക­ല്പി­ക്കാൻ പാ­ടി­ല്ല.
പെ­ണ്ണു്:
നി­ങ്ങൾ­ക്കു് ഗ­വർ­മ്മേ­ണ്ടി­നേ­ക്കാൾ വലിയ കല്പന ക­ല്പി­ക്കാ­മെ­ന്നോ?
ഗോ:
ഞങ്ങൾ നി­ന്നോ­ടി­ങ്ങ­നെ ക­ല്പി­ക്കു­ന്ന­തു് നി­ന്നൊ­ടു­ള്ള സ്നേ­ഹം­കൊ­ണ്ടാ­ണു്.
കൃ:
പെ­ണ്ണു­ങ്ങ­ളെ ആ­ദ­രി­ക്കു­ന്ന­തു് ഞ­ങ്ങ­ളു­ടെ മു­റ­യാ­ണു്.
പെ­ണ്ണു്:
വി­ല്ക്കാ­നു­ള്ള സാധനം വി­ല്ക്കി­ല്ലെ­ന്നു് ശാ­ഠ്യം പി­ടി­ച്ചി­ട്ടാ­ണോ പെ­ണ്ണു­ങ്ങ­ളെ ആ­ദ­രി­ക്കു­ന്ന­തു്?
കൃ:
ആ സാ­ധ­ന­മെ­ന്താ­ണെ­ന്നു് കേ­ട്ടാൽ ഞങ്ങൾ പ­റ­യു­ന്ന­തിൽ തെ­റ്റി­ല്ലെ­ന്നു് മ­ന­സ്സി­ലാ­വും.
ഗോ:
ഞങ്ങൾ ദു­ശ്ശാ­ഠ്യം പി­ടി­ച്ച­താ­ണെ­ന്നു് ശ­ങ്കി­ക്ക­രു­തു്. വാ­സ്ത­വം പ­റ­ഞ്ഞാൽ അതു് വി­സ്കി­യാ­ണു്.
പെ­ണ്ണു്:
വി­സ്കി എ­ന്നു് പ­റ­ഞ്ഞാ­ലെ­ന്താ­ണു്?
ഗോ:
അതൊരു ല­ഹ­രി­ദ്ര­വ്യ­മാ­ണു്.
പെ­ണ്ണു്:
ലഹരി എ­ന്നു് പ­റ­ഞ്ഞാ­ലെ­ന്താ­ണു്?
ഗോ:
അതു് ഒരു മ­ദ­മാ­ണു്.
പെ­ണ്ണു്:
ഒരുവക മദം എ­ന്നാൽ ക­ന്മ­ദ­മോ?
ഗോ:
അതല്ല; ഒരുവക മ­ത്തു്.
പെ­ണ്ണു്:
മ­ത്തു് എ­ന്നു് പ­റ­ഞ്ഞാ­ലോ?
കൃ:
അതു് കു­ടി­ച്ചു­നോ­ക്കി­യാ­ലേ മ­ന­സ്സി­ലാ­വൂ.
പെ­ണ്ണു്:
ഉ­ടു­പ്പു് എ­ന്താ­ണെ­ന്നു് മ­ന­സ്സി­ലാ­വ­ണ­മെ­ങ്കിൽ ഉ­ടു­ത്തു­നോ­ക്കി­യാ­ലെ കഴിയൂ എ­ന്നു് പ­റ­യു­ന്ന­തെ­ന്താ­ണു്?
ഗോ:
മാം­സ­ത്തി­ന്റെ ര­സ­മെ­ന്തെ­ന്നു് ചോ­ദി­ച്ചാൽ ഞാൻ എ­ന്തെ­ന്നു് സ­മാ­ധാ­നം പറയും?
പെ­ണ്ണു്:
നി­ങ്ങൾ­ക്കു് സ­മാ­ധാ­നം പറവാൻ ക­ഴി­യി­ല്ലെ­ങ്കിൽ അ­തെ­ന്റെ കു­റ്റ­മ­ല്ല.
ഗോ:
ആർ­ക്കാ­ണു് അതു് പറവാൻ സാ­ധി­ക്കു­ന്ന­തു്?
പെ­ണ്ണു്:
നി­ങ്ങൾ­ക്ക­റി­വി­ല്ലെ­ങ്കിൽ ഞാൻ പ­റ­ഞ്ഞു­ത­രാ­മ­ല്ലോ.
കൃ:
അ­ങ്ങി­നെ­യാ­വ­ട്ടെ. അ­താ­ണു് ഞ­ങ്ങൾ­ക്കു് കേൾ­ക്കേ­ണ്ട­തു്.
പെ­ണ്ണു്:
അതു് നി­ങ്ങൾ വി­ചാ­രി­ക്കു­മ്പോ­ലെ അത്ര പ്ര­യാ­സ­മു­ള്ള­തൊ­ന്നു­മ­ല്ല. മാം­സ­ത്തി­ന്റെ രസം ശൃം­ഗാ­ര­ര­സ­മാ­ണു്.
ഗോ:
എ­ന്നാൽ ലഹരി എ­ന്നു് വെ­ച്ചാൽ ചോ­ര­ത്തി­ള­പ്പു­കൊ­ണ്ടു­ള്ള ഒരു വക ചാ­ഞ്ചാ­ട്ട­മാ­ണു്.
പെ­ണ്ണു്:
മാം­സ­ത്തി­ന്റെ രസം അ­റി­ഞ്ഞ­ശേ­ഷ­മേ ലഹരി വ്യാ­ഖ്യാ­നി­ച്ചു­കൂ­ടു എ­ന്നു് വല്ല റൂ­ളു­മു­ണ്ടോ?
കൃ:
അ­ങ്ങി­നെ ഒരു റൂ­ളു­മി­ല്ല. റൂ­ള­രു­മി­ല്ല.
ഗോ:
(മ­ന്ദ­ഹ­സി­ച്ചി­ട്ടു്) നി­ന്നോ­ടു് സം­സാ­രി­ക്കു­ന്ന­തു് ഞ­ങ്ങൾ­ക്കു് വളരെ ര­സ­മാ­യി­രി­ക്കു­ന്നു.
പെ­ണ്ണു്:
നി­ങ്ങ­ളു­ടെ സം­സാ­രം കേൾ­ക്കു­ന്ന­തു് എ­നി­ക്കും വളരെ നേ­ര­മ്പോ­ക്കാ­യി­രി­ക്കു­ന്നു.
കൃ:
ആ­ദാ­യ­മു­ള്ള സാ­ധ­ന­ങ്ങൾ പലതും ഈ ഷാ­പ്പിൽ ഉ­ണ്ടു്.
പെ­ണ്ണു്:
ഉ­ണ്ടെ­ന്നു് ഞാനും സ­മ്മ­തി­ച്ചു. മു­ഖ­സ്തു­തി­ക്കും മു­ഖ­സ്തു­തി­ക്കാർ­ക്കും വളരെ ആദായം കാ­ണു­ന്നു­ണ്ടു്.
കൃ:
സത്യം പ­റ­യു­ന്ന­തു് മു­ഖ­സ്തു­തി­യാ­ണോ?
പെ­ണ്ണു്:
ഞാൻ സ­ത്യ­മേ പ­റ­ഞ്ഞി­ട്ടു­ള്ളു. മു­ഖ­സ്തു­തി­യൊ­ന്നും പ­റ­ഞ്ഞി­ട്ടി­ല്ല.
ഗോ:
ഇ­നി­യെ­ന്താ­ണു് വേ­ണ്ടു­ന്ന­തു്?
പെ­ണ്ണു്:
വേ­ണ്ടു­ന്ന­ത്ര മു­ഖ­സ്തു­തി കി­ട്ടി­യ­ല്ലോ.
ഗോ:
ഇ­നി­യെ­ന്തു് പ­റ­ഞ്ഞി­ട്ടാ­ണു്, എ­ന്തു് ത­ന്നി­ട്ടാ­ണു് ഞങ്ങൾ നി­ന്നെ തൃ­പ്തി­പ്പെ­ടു­ത്തേ­ണ്ട­തു്?
പെ­ണ്ണു്:
എ­ന്തു­പ­റ­വാ­നും നി­ങ്ങൾ­ക്കു് ലൈ­സൻ­സു­ണ്ടോ? എ­ന്തു­ത­രു­വാ­നും നി­ങ്ങൾ­ക്കു് സാ­മാ­ന­ങ്ങ­ളും ഉണ്ടോ?
ഗോ:
പാ­ടു­ള്ളേ­ട­ത്തോ­ള­മേ ഞങ്ങൾ പ­റ­ഞ്ഞി­ട്ടു­ള്ളു.
പെ­ണ്ണു്:
അ­ങ്ങി­നെ പ­റ­വാ­ന­ല്ല നി­ങ്ങൾ­ക്കി­പ്പോൾ പാ­ടു­ള്ളു.
കൃ:
ഇ­നി­യെ­ന്താ­ണു് ഞങ്ങൾ നി­ങ്ങ­ളോ­ടു­പ­റ­യേ­ണ്ട­തു്?
പെ­ണ്ണു്:
നി­ങ്ങ­ളു­ടെ ഷാ­പ്പിൽ വ­ന്നാൽ ഞാ­ന­ല്ലേ നി­ങ്ങ­ളോ­ടു് വ­ല്ല­തും പ­റ­യേ­ണ്ട­തു്?
കൃ:
നീ­യൊ­ന്നും പ­റ­യു­ന്നി­ല്ല­ല്ലോ.
പെ­ണ്ണു്:
എ­ന്നാൽ ഞാ­നി­താ, യാ­ത്ര­യെ­ങ്കി­ലും പ­റ­യു­ന്നു.
കൃ:
പോ­കും­മു­മ്പേ ഒരു കാ­ര്യം വേ­ണ്ട­തു­ണ്ടു്.
പെ­ണ്ണു്:
“ഞാ­നി­താ പോണു” എ­ന്നു് പറക. അല്ലേ!
കൃ:
അതല്ല; നി­ന്റെ പേ­രെ­ന്താ­ണെ­ന്നു് അ­റി­ഞ്ഞാൽ കൊ­ള്ളാം.
പെ­ണ്ണു്:
സാ­മാ­നം മേ­ടി­ക്കു­ന്ന­വ­രോ­ടു് പണം വാ­ങ്ങു­ക­യ­ല്ലാ­തെ, അ­വ­രു­ടെ പേരും വീ­ട്ടു­പേ­രും വ­യ­സ്സും പാസും മ­റ്റും ഷാ­പ്പു­ട­മ­കൾ അ­റി­യേ­ണ്ടു­ന്ന കാ­ര്യ­മെ­ന്താ­ണു്.
കൃ:
അതു് ഇ­വി­ട­ത്തെ ലീ­സ്റ്റിൽ കു­റി­ച്ചു­വെ­ക്കാ­നാ­ണു്.
പെ­ണ്ണു്:
കെ. ഡി. ലീ­സ്റ്റി­ലൊ­ന്നും എന്നെ പെ­ടു­ത്തേ­ണ്ട.
കൃ:
അതു് നി­ണ­ക്കു് കാ­ര്യം മ­ന­സ്സി­ലാ­കാ­ഞ്ഞി­ട്ടാ­ണു്.
പെ­ണ്ണു്:
എ­ന്നാ­ലെ­ന്തു് കാ­ര്യ­ത്തി­നാ­ണെ­ന്നു് പ­റ­യ­രു­തേ?
കൃ:
സാ­മാ­ന­ങ്ങ­ളു­ടെ ചി­ത്ര­ത്തോ­ടു­കൂ­ടി­യ കേ­റ്റ­ലോ­ക്ക് ഞ­ങ്ങൾ­ക്ക­ടു­ത്തെ­ത്തും. അ­തി­ന്റെ ഒരു കോ­പ്പി അ­യ­ച്ചു­ത­രാ­നാ­ണു്.
ഗോ:
ഭം­ഗി­യു­ള്ള ചു­മ­രു­പ­ഞ്ചാം­ഗം ഞ­ങ്ങൾ­ക്കു് പല ഭൂ­ഖ­ണ്ഡ­ങ്ങ­ളിൽ­നി­ന്നും വരും. അ­പ്പോൾ ഓ­രോ­ന്നു് മുദ്ര വില ചു­മ­ത്താ­തെ നി­ന്റെ പേരിൽ അ­യ­ച്ചു­ത­രാ­നാ­ണു്.
പെ­ണ്ണു്:
ചി­ത്ര­ത്തിൽ സാ­മാ­ന­ങ്ങൾ കാ­ണു­ന്ന­തി­നേ­ക്കാൾ യ­ഥാർ­ത്ഥ­ത്തിൽ സാ­മാ­ന­ങ്ങൾ കാ­ണു­ന്ന­താ­ണു് ന­ല്ല­തു്. ചു­മ­രി­ന്മേൽ തൂ­ക്കു­ന്ന പ­ഞ്ചാം­ഗ­ത്തേ­ക്കാൾ പു­സ്ത­ക­രൂ­പ­ത്തി­ലി­രി­ക്കു­ന്ന പ­ഞ്ചാം­ഗ­മാ­ണു് ന­ല്ല­തു്. അ­തു­കൊ­ണ്ടു് നി­ങ്ങൾ­പ­റ­യു­ന്ന­തു് ര­ണ്ടും എ­നി­ക്കു് വേണ്ട.
ഗോ:
എ­ന്നാൽ പേ­രെ­ന്താ­ണെ­ന്ന­റി­ഞ്ഞാൽ കൊ­ള്ളാ­മെ­ന്നൊ­രു മോ­ഹ­മു­ണ്ടു്.
പെ­ണ്ണു്:
എന്റെ പേ­ര­റി­യേ­ണ്ടു­ന്ന കാ­ര്യം നി­ങ്ങൾ­ക്കി­ല്ല.
ഗോ:
മ­റ്റൊ­ന്നു­മ­ല്ല. സ­ജ്ജ­ന­ങ്ങ­ളു­ടെ ഒരു പ­രി­ച­യം സ­മ്പാ­ദി­ക്ക­ണം എന്ന ഒ­രാ­ഗ്ര­ഹം­കൊ­ണ്ടു് മാ­ത്രം ചോ­ദി­ച്ച­താ­ണു്.
പെ­ണ്ണു്:
ഞാ­നൊ­രു സ­ജ്ജ­ന­മാ­ണെ­ന്നു് മ­ന­സ്സി­ലാ­ക്കി­യ­വർ­ക്കു് എന്റെ പേ­ര­റി­വാ­നെ­ന്തു് പ്ര­യാ­സം?
കൃ:
മു­ഖം­കൊ­ണ്ടു് സ്വ­ഭാ­വ­മ­ല്ലാ­തെ പേർ മ­ന­സ്സി­ലാ­ക്കാൻ സാ­ധി­ക്കി­ല്ല.
പെ­ണ്ണു്:
പേ­രു­കൊ­ണ്ടു് ആളെ അ­റി­യു­ന്ന­തി­ലും സ്വ­ഭാ­വം­കൊ­ണ്ടു് ആളെ അ­റി­യു­ന്ന­താ­ണു് ന­ല്ല­തു്.
എ­ന്നു് കൃ­ഷ്ണ­ക്കു­റു­പ്പി­നോ­ടാ­യി പ­റ­ഞ്ഞു, ഗോ­പാ­ല­ക്കു­റു­പ്പി­നെ നോ­ക്കി ഒ­ന്നു് മ­ന്ദ­ഹ­സി­ച്ചു, ആ വ­ല്ലാ­ത്ത പെ­ണ്ണു് ബ­ദ്ധ­പ്പെ­ട്ടു് ന­ട­ക്കു­ക­യും ചെ­യ്തു.
കൃ:
ഹു! എ­ന്തു് പൊ­ട്ടി­ത്തെ­റി­ച്ച പെ­ണ്ണ­പ്പാ.
ഗോ:
ഈ മാ­തി­രി നാ­ട്ടി­ലേ­യ്ക്കൊ­ന്നു് മതി!
കൃ:
എ­ന്തു് കളി ക­ളി­ച്ചി­ട്ടും പേർ പ­റ­ഞ്ഞി­ല്ല­ല്ലോ!
ഗോ:
ന­മു­ക്കു് പേ­ര­റി­ഞ്ഞി­ട്ടെ­ന്തു് കാ­ര്യ­മാ­ണു്?
കൃ:
ആളെ മ­ന­സ്സി­ലാ­ക്കാ­മെ­ന്നു് മാ­ത്രം.
ഗോ:
മ­ന­സ്സി­ലാ­ക്കേ­ണ്ടു­ന്ന ഒ­രാ­ളു് ത­ന്നെ­യാ­ണ­വൾ.
കൃ:
മ­ന­സ്സി­ലാ­ക്കു­ന്ന ആ­ളു­മാ­ണു് നമ്മൾ.

പോ­കും­മു­മ്പേ പെ­ണ്ണു് ത­ന്നോ­ടാ­ണു് വിട വാ­ങ്ങി­യ­തെ­ന്നു് കൃ­ഷ്ണ­ക്കു­റു­പ്പും, ത­ന്നോ­ടാ­ണു് മ­ന്ദ­ഹ­സി­ച്ച­തെ­ന്നു് ഗോ­പാ­ല­ക്കു­റു­പ്പും കൃ­താർ­ത്ഥ­ന്മാ­രാ­യി തൃ­പ്തി­പ്പെ­ട്ടു. ര­ണ്ടു് പു­ള്ളി­ക­ളു­ടേ­യും ഉ­ള്ളിൽ എ­ന്തൊ­ക്കെ വി­ചാ­ര­ങ്ങ­ളാ­ണു് തി­ര­മാ­ല­കൾ­പോ­ലെ തെ­ള്ളി­പ്പു­റ­പ്പെ­ട്ട­തെ­ന്നു് വി­ചാ­രി­ക്ക വയ്യാ. കൃ­ഷ്ണ­ക്കു­റു­പ്പു്, അവൾ ഒരു ഉർ­വ്വ­ശി എ­ന്നു് വി­ചാ­രി­ച്ച ഉടനെ ഗോ­പാ­ല­ക്കു­റു­പ്പു് അവൾ ഒരു മേ­ന­ക­യെ­ന്നു് നി­ന­ച്ചു­ക­ഴി­ഞ്ഞു. കൃ­ഷ്ണ­ക്കു­റു­പ്പു് അവൾ ഭൂ­മി­യിൽ­നി­ന്നു് പൊ­ട്ടി­മു­ള­ച്ച­വ­ളോ എ­ന്നു് ഉൽ­പ്രേ­ക്ഷി­ച്ച­പ്പോൾ, ഗോ­പാ­ല­ക്കു­റു­പ്പു് അവൾ ആ­കാ­ശ­ത്തിൽ­നി­ന്നു് പൊ­ട്ടി വീ­ണ­വ­ളോ എ­ന്നും ഉൽ­പ്രേ­ക്ഷി­ച്ചു. കൃ­ഷ്ണ­ക്കു­റു­പ്പു്, അ­വ­ളു­ടെ അ­ച്ഛ­ന്നു് തി­രു­മുൽ­ക്കാ­ഴ്ച വെ­ക്കേ­ണ്ട­താ­ണെ­ന്നു് നി­ശ്ച­യി­ച്ച­പ്പോൾ, ഗോ­പാ­ല­ക്കു­റു­പ്പു് അ­വ­ളു­ടെ കാ­ര­ണ­വ­ന്നു് തന്റെ ചില ശ്ലോ­ക­ങ്ങൾ സ­മർ­പ്പ­ണം ചെ­യ്വാ­നും നി­ശ്ച­യി­ച്ചു. കൃ­ഷ്ണ­ക്കു­റു­പ്പു് ഭ­ഗ­വ­തി­ക്കു് ഒ­രാ­ട്ടി­നെ വെ­ട്ടി­ക്കൊ­ടു­പ്പാ­നേ­റ്റ­പ്പോൾ ഗോ­പാ­ല­ക്കു­റു­പ്പു് ഇ­ളി­ക­ന്നു് ര­ണ്ടു് ക­ല­ശ­വും നേർ­ന്നു. ഒ­ന്നി­ന്നും ത­ര­മി­ല്ലെ­ങ്കിൽ ഇവളെ വി­വാ­ഹം ക­ഴി­പ്പാ­നു­ദ്യ­മി­ക്കേ­ണ­മെ­ന്നു­കൂ­ടി ര­ണ്ടു് കു­റു­പ്പ­ന്മാ­രും മ­ന­സ്സു­കൊ­ണ്ടു് ഉ­റ­പ്പാ­ക്കി. എ­ന്തെ­ന്ന­റി­ഞ്ഞി­ല്ല, ര­ണ്ടു് കു­റു­പ്പ­ന്മാർ­ക്കും അ­ന്യോ­ന്യം ചില അ­കാ­ര­ണ­മാ­യ ശ­ങ്ക­യും ര­സ­ക്കേ­ടും പു­റ­പ്പെ­ട്ടു­തു­ട­ങ്ങി. വരാൻ പോ­കു­ന്ന കാ­ര്യം ചി­ല­പ്പോൾ മുൻ­കൂ­ട്ടി മ­ന­സ്സിൽ നി­ഴ­ലി­ക്കു­മെ­ന്നു് കേൾ­ക്കു­ന്നു. അ­ങ്ങി­നെ­യാ­ണെ­ങ്കിൽ ഇ­വ­രു­ടെ സ­ഖി­ത്വം വളരെ ദി­വ­സ­ത്തോ­ളം നി­ല­നി­ല്ക്കു­മോ എ­ന്നാ­രു കണ്ടു! ഇ­ങ്ങി­നെ ദിവസം ര­ണ്ടു് ക­ഴി­ഞ്ഞു. മൂ­ന്നാ­മ­ത്തെ ദിവസം ഗോ­പാ­ല­ക്കു­റു­പ്പു് പ­തി­വു­പോ­ലെ ഉ­ണ്ണാൻ­വേ­ണ്ടി വീ­ട്ടിൽ ചെ­ന്ന­പ്പോൾ തന്റെ മേൽ­വി­ലാ­സ­ത്തിൽ അവിടെ ഒരു ക­ത്തു് കി­ട­ക്കു­ന്ന­തു് കണ്ടു. ഉടനെ തന്നെ ഉറയും കീറി ക­ത്തെ­ടു­ത്തു് വാ­യി­ച്ച­പ്പോൾ മു­ഖ­ത്തി­ന്നു് നിധി കി­ട്ടി­യ­പോ­ലെ, ഒരു തെ­ളി­വു­ണ്ടാ­യി. ഒരു പ­തി­നാ­യി­രം ഉ­റു­പ്പി­ക­യു­ടെ പ്രോ­നോ­ട്ടോ മറ്റോ ഭ­ദ്ര­മാ­യി കൊ­ണ്ടു­വെ­ക്കു­മ്പോ­ലെ, അ­ദ്ദേ­ഹം അതു് തന്റെ എ­ഴു­ത്തു­പെ­ട്ടി തു­റ­ന്നു് അതിൽ എ­ത്ര­യോ മൃ­ദു­വാ­യി­ക്കൊ­ണ്ടു് വെ­ച്ചു. ക­ത്തി­ലെ വാചകം താഴെ എ­ഴു­തി­യ പ്ര­കാ­ര­മാ­യി­രു­ന്നു.

പ്രിയ സാറേ,

ഇ­ന്ന­ലെ ഷാ­പ്പിൽ­നി­ന്നു് നി­ങ്ങൾ പേരു് ചോ­ദി­ച്ച­പ്പോൾ, നി­ങ്ങ­ളു­ടെ കൂ­റു­കാ­ര­നും കൂടി ഉ­ണ്ടാ­യ­തി­നാൽ പ­റ­യാ­തെ ക­ഴി­ച്ച­താ­ണു്. വാ­സ്ത­വം പ­റ­യേ­ണ­മെ­ങ്കിൽ എ­നി­യ്ക്ക­യാ­ളെ കേവലം പി­ടി­ച്ചി­ട്ടി­ല്ല. ആ അ­സ­ത്തു് ഷാ­പ്പിൽ ഉ­ള്ള­പ്പോൾ എ­നി­യ്ക്ക­വി­ടെ വ­രാ­നും­കൂ­ടി മ­ടി­യാ­കു­ന്നു. നി­ങ്ങൾ എ­ങ്ങി­നെ അവനെ കൂ­റു­കാ­ര­നാ­ക്കി­ച്ചേർ­ത്ത­തു് എ­ന്നു­കൂ­ടി ഞാൻ അ­തി­ശ­യി­ക്കു­ന്നു. നി­ങ്ങ­ളെ­പ്പോ­ലെ­യു­ള്ള യോ­ഗ്യ­ന്മാർ­ക്കു് മുഖം ക­ണ്ടി­ട്ടു് ആളുടെ സ്വ­ഭാ­വം ഗ­ണി­ച്ചെ­ടു­പ്പാൻ സാ­ധി­ക്കാ­ഞ്ഞ­തു് വളരെ ആ­ശ്ച­ര്യ­മാ­യി­രി­ക്കു­ന്നു. നി­ങ്ങ­ളെ ക­ണ്ടി­ട്ടു് മാ­ത്ര­മാ­ണു് ഞാൻ ഉ­ണ്ട­നൂൽ വാ­ങ്ങേ­ണ­മെ­ന്ന വ്യാ­ജേ­ന ഷാ­പ്പിൽ ക­ട­ന്നു­വ­ന്ന­തു്. നി­ങ്ങ­ളെ കണ്ട ഉ­ട­നെ­ത­ന്നെ എന്റെ മ­ന­സ്സു് നി­ങ്ങ­ളു­ടെ നേരെ ചാ­ടി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു. നി­ങ്ങ­ളെ ഇ­ന്ന­ലെ­ക്ക­ണ്ടു എന്ന ഭാ­ഗ്യ­ത്തി­നേ­ക്കാ­ളും, ഇ­തു­വ­ര­യ്ക്കും ക­ണ്ടി­ല്ല­ല്ലോ എന്ന നിർ­ഭാ­ഗ്യ­ത്തി­നു് ഘനം കൂ­ടു­ന്നു. ശ­കു­ന്ത­ള­യ്ക്കു്, ഒരു പ്രാ­വ­ശ്യം മാ­ത്രം കണ്ട ദു­ഷ്യ­ന്ത­നു് ക­ത്ത­യ­യ്ക്കാ­മെ­ങ്കിൽ ഈ പാ­പി­നി­യ്ക്കു് അ­ങ്ങ­യ്ക്കു് പ­ത്തെ­ണ്ണ­മ­യ­യ്ക്കു­ന്ന­തി­ന്നും വി­രോ­ധ­മി­ല്ല. പൂ­ഞ്ചേ­രി­ക്കാ­വി­ന്റെ നേരെ മീതെ ഉള്ള മാളിക വീ­ടൊ­ഴി­വാ­ണു്. അതു് ആ­ളാ­രും ഇ­ല്ലാ­ത്ത ഒരു ദി­ക്കു­മാ­ണു്. നാളെ വൈ­കു­ന്നേ­രം ആ­റു­മ­ണി­ക്കു് തെ­ക്കു­ഭാ­ഗ­ത്തിൽ­കൂ­ടെ അവിടെ വ­ന്നാൽ വീ­ട്ടി­ന്റെ പ­ടി­ഞ്ഞാ­റെ മു­റ്റ­ത്തു് ഞാൻ നി­ല്ക്കു­ന്നു­ണ്ടാ­കും. ശേഷം ചി­ന്ത്യം.

എ­ന്നു്, സ്വ­ന്തം,

മാ­ങ്കു­ഴി മാളു.

മാളു എന്ന പേ­രി­ന്നു തന്നെ മാ­ധു­ര്യ­മു­ണ്ടെ­ന്നു് ഗോ­പാ­ല­ക്കു­റു­പ്പി­ന്നു് തോ­ന്നി. ഏ­റ്റ­വും പ്ര­മോ­ദ­ത്തെ മർ­ത്ത്യ­നു് ജാ­ത­മാ­ക്കാൻ വി­ദു­രർ വി­വ­രി­ച്ച എ­ട്ടു് വ­സ്തു­ക്ക­ളി­ലും വെ­ച്ചു് മി­ക­ച്ച വസ്തു ത­നി­ക്കു് സി­ദ്ധി­ച്ച­തു് മഹാ ഭാ­ഗ്യ­മാ­ണെ­ന്നു് ഗോ­പാ­ല­ക്കു­റു­പ്പു­റ­പ്പി­ച്ചു. സ­ഹി­ക്കാൻ പാ­ടി­ല്ലാ­ത്ത സ­ന്തോ­ഷ­ത്തോ­ടു­കൂ­ടെ ഗോ­പാ­ല­ക്കു­റു­പ്പു് തന്റെ ചു­റ്റു­വ­ട്ട­ത്തി­ലു­ള്ള സ­ക­ല­രോ­ടും അ­തി­യാ­യ ലോ­ഗ്യ­വും അതിരു ക­വി­ഞ്ഞ സ്നേ­ഹ­വും കാ­ണി­ച്ചു­തു­ട­ങ്ങി. വേ­ല­ക്കാ­ര­ത്തി അ­മ്മു­വി­ന്റെ നാ­റി­പ്പി­ര­ണ്ടി­യ കാ­ളി­ക്കു­ട്ടി­യെ­യും ഉ­ക്ക­ലി­ലാ­ക്കി നാ­ലു­നാ­ഴി­ക നേ­ര­ത്തോ­ളം ചും­ബി­ച്ചും ക­ളി­പ്പി­ച്ചും പാ­ഴി­യാ­രം പ­റ­ഞ്ഞും താ­ലോ­ലി­ച്ചും ന­ട­ക്കു­ന്ന­തു് ക­ണ്ട­പ്പോൾ മൂ­പ്പർ­ക്കു് നൊ­സ്സു് പി­ടി­ച്ചു­പോ­യൊ എ­ന്നു­കൂ­ടി അമ്മു ശ­ങ്കി­ച്ചു­പോ­യി. പൈ­ക്കാ­രൻ ക­ണ്ണ­ന്നു് പഴം മേ­ടി­ച്ചു് തി­ന്നു­കൊ­ള്ളാൻ ഒരണ സം­ഭാ­വ­ന ചെ­യ്ത­പ്പോൾ അവനും അ­ത്യ­ധി­കം അ­മ്പ­ര­ന്നു­പോ­യി. കാ­ര­ണ­വ­രു­ടെ മ­ക­ന്നു് കു­പ്പാ­യ­ശീ­ട്ടു് കൊ­ണ്ടു­കൊ­ടു­ക്കാ­മെ­ന്ന വാ­ഗ്ദ­ത്തം കേ­ട്ട­പ്പോൾ അ­മ്മാ­യി­യും കൂടി മ­ന്ദ­ഹ­സി­ച്ചു­പോ­യി. ഗോ­പാ­ല­ക്കു­റു­പ്പി­ന്നു് ക­ച്ച­വ­ട­ത്തിൽ എന്തോ കേ­മ­മാ­യ ലാ­ഭ­മു­ണ്ടാ­യി­ട്ടു­ണ്ടാ­യി­രി­ക്കു­മെ­ന്നു് നി­ശ്ച­യി­ച്ചു്, പ­റ്റി­യ പെൺ­കു­ട്ടി­ക­ളൊ­ന്നും ത­നി­ക്കി­ല്ലാ­തെ പോ­യ­ല്ലോ എ­ന്നു് ക്ലേ­ശി­ക്കു­ന്ന അ­മ്മാ­യി തന്റെ അ­നു­ജ­ത്തി­യു­ടെ മകൾ സൗ­ദാ­മി­നി­യെ ഗോ­പാ­ല­ക്കു­റു­പ്പി­ന്നു് വേ­ളി­ക­ഴി­ച്ചു് കൊ­ടു­പ്പാൻ അന്നു രാ­ത്രി അ­മ്മാ­മ­നോ­ടു്, ത­ല­യ­ണ­മ­ന്ത്രം വ­ഴി­യാ­യി ചില നിർ­വ്വാ­ഹ­മി­ല്ലാ­ത്ത നിർ­ബ്ബ­ന്ധ­വാ­ഗ്ദ­ത്ത­ങ്ങൾ സ­മ്പാ­ദി­ച്ചു­വെ­ച്ചു. ഇ­തെ­തൊ­രു ക­ഥ­യാ­ണു്! ഇ­ങ്ങി­നെ ഒരു ശു­ക്ര­ദ­ശ ഏതു് പു­രു­ഷ­നാ­ണു് കി­ട്ടു­ന്ന­തു്?

*****

ഗോ­പാ­ല­ക്കു­റു­പ്പു് ഉ­ണ്ണാൻ പോയ അ­വ­സ­ര­ത്തിൽ കൃ­ഷ്ണ­ക്കു­റു­പ്പു് ഷാ­പ്പിൽ സ്വ­കാ­ര്യ­മാ­യി ഓരോ മ­നോ­രാ­ജ്യ­വും വി­ചാ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്നു. അ­പ്പോൾ ഏ­ക­ദേ­ശം പ­ന്ത്ര­ണ്ടു് വ­യ­സ്സു­ള്ള ഒരു പെൺ­കു­ട്ടി­വ­ന്നു് കൃ­ഷ്ണ­ക്കു­റു­പ്പി­ന്റെ കൈവശം ഒ­രെ­ഴു­ത്തു് കൊ­ടു­ത്തു. എ­വി­ടു­ന്നാ­ണെ­ന്നു് ചോ­ദി­ച്ച­പ്പോൾ മൂ­പ്പ­ത്തി ത­ന്ന­താ­ണെ­ന്നും പ­റ­ഞ്ഞു് ആ പെൺ­കി­ടാ­വു് ന­ട­ന്നു. ക­ത്തു് ഇ­ങ്ങി­നെ­യാ­യി­രു­ന്നു:

പ്രിയ സാറേ,

ഇ­ന്ന­ലെ ഷാ­പ്പിൽ വ­ന്ന­പ്പോൾ പേർ പറവാൻ മ­ടി­ച്ച ഞാൻ ഇ­ന്നു് ഒരു ക­ത്ത­യ­പ്പാൻ ധൈ­ര്യ­പ്പെ­ട്ട­തിൽ നി­ങ്ങൾ അ­ത്ഭു­ത­പ്പെ­ടു­ന്നു­ണ്ടാ­കും. അ­ങ്ങു­ന്നു് സാ­ക്ഷാൽ ഒരു കാ­മ­ദേ­വ­നാ­ണെ­ന്നു­ള്ള ബോധം പ്ര­ഥ­മ­ദൃ­ഷ്ടി­യിൽ­ത­ന്നേ വ­ന്നു­പോ­യ­തു­കൊ­ണ്ടു് ഈ­യു­ള്ള­വ­ളു­ടെ ധൈ­ര്യ­ത്തി­ന്നു് മ­റ്റു് കാ­ര­ണ­ങ്ങ­ളൊ­ന്നും വി­ളി­ച്ചു­പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. നി­ങ്ങ­ളു­ടെ അ­ടു­ക്കെ­ക്ക­ണ്ട അ­സ­ത്തി­നെ കൂ­റു­കാ­ര­നാ­യി­ക്ക­ണ്ട­തു­കൊ­ണ്ടാ­ണു് അ­ധി­ക­ലോ­ഗ്യ­ത്തി­നൊ­ന്നും ഞാൻ നി­ല്ക്കാ­ഞ്ഞ­തു്. ഒരു അ­ബ­ല­യു­ടെ അ­പേ­ക്ഷ അ­വി­ട­ത്തെ അ­നി­ഷ്ട­ത്തി­ന്നി­ട­വ­രു­ത്തു­ക­യി­ല്ലെ­ങ്കിൽ പൂ­ഞ്ചേ­രി­ക്കാ­വി­ന്റെ നേരേ മീതെ കാ­ണു­ന്ന ഒ­ഴി­ഞ്ഞ മാളിക വീ­ട്ടി­ലേ­ക്കു്, വ­ട­ക്കു­ഭാ­ഗ­ത്തിൽ കൂടെ നാളെ അ­സ്ത­മി­ക്കാ­ന­ടു­ക്കു­മ്പോൾ പ­ടി­ഞ്ഞാ­റെ ഭാ­ഗ­ത്തു് പ­ര­മാ­ന­ന്ദ­ത്തോ­ടു­കൂ­ടെ കാ­ത്തു­നി­ല്ക്കു­ന്ന എന്നെ കാ­ണാ­വു­ന്ന­താ­ണു്. നി­ങ്ങ­ളേ­പ്പോ­ലെ­യു­ള്ള ബു­ദ്ധി­മാ­ന്മാ­രോ­ടു് വളരെ ഒ­ന്നും തു­റ­ന്നു് പ­റ­യേ­ണ്ടു­ന്ന ആ­വ­ശ്യ­മി­ല്ലെ­ന്നു് കരുതി ത­ല്ക്കാ­ലം മ­തി­യാ­ക്കു­ന്നു.

എ­ന്നു്, സ്വ­ന്തം,

ക­ട്ടാ­ല കാളി.

ഈ ക­ത്തു് വാ­യി­ച്ച­പ്പോൾ കൃ­ഷ്ണ­ക്കു­റു­പ്പി­ന്നു് നാ­ടു­തി­രി­യാ­ത്ത­വ­ണ്ണ­മു­ള്ള പ­ര­മാ­ന­ന്ദ ലഹരി പി­ടി­പെ­ട്ടെ­ന്നു് പ്ര­ത്യേ­കി­ച്ചു് പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. കൊ­തി­ച്ച വസ്തു കാ­ലി­ന്നു് ത­ട­ഞ്ഞു എന്ന ഭാ­ഗ്യം എത്ര അ­പൂർ­വ്വ­മാ­ണു്! അ­ദ്ദേ­ഹം ആ ക­ത്തു് ചും­ബ­നം­കൊ­ണ്ടു് ന­ന­ച്ചു. ആ ക­ത്തു് എത്ര തവണ വാ­യി­ച്ചി­ട്ടും തു­ഞ്ച­ന്റെ കി­ളി­പ്പാ­ട്ടു­പോ­ലെ, പി­ന്നേ­യും വാ­യി­ക്കാ­മെ­ന്നു് തോ­ന്നി. ജ­നി­ച്ച­തിൽ­പി­ന്നെ ഇത്ര വലിയ സ­ന്തോ­ഷം കൃ­ഷ്ണ­ക്കു­റു­പ്പു് അ­നു­ഭ­വി­ച്ചി­ട്ടു­ണ്ടോ എ­ന്നു് സം­ശ­യ­മാ­ണു്. പ്ര­സാ­ദം­കൊ­ണ്ടു് പ്ര­കാ­ശി­ക്കു­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ മു­ഖ­ത്തി­ന്നു് ഒരു വക ബാ­ല്യം വെ­ച്ചു. ഒ­രാൾ­ക്കും ഉ­പ­ദ്ര­വം കൊ­ടു­ക്കാ­നൊ­രു­ക്ക­മി­ല്ലാ­ത്ത­വ­ണ്ണം അ­ദ്ദേ­ഹ­ത്തി­ന്നു് ഭൂമി ഒരു ര­മ്യ­ലോ­ക­മാ­യി­ത്തീർ­ന്നു. താൻ അയച്ച റ­ജ­സ്തർ­നോ­ട്ടീ­സ്സു­പ്ര­കാ­രം നൂ­റു­റു­പ്പി­ക­യും ഒ­രു­ക്കി തന്റെ ക­ട­ക്കാ­ര­നാ­യ മൊ­യ്തു വ­ന്ന­പ്പോൾ അ­തു­വ­ര­യ്ക്കും അവനെ ഓർ­ക്കു­മ്പോൾ മുഖം വീർ­പ്പി­ക്കു­ക­യും, അവനെ കാ­ണു­മ്പോൾ ശ­കാ­രി­ക്കു­ക­യും ചെ­യ്യാ­റു­ള്ള കൃ­ഷ്ണ­ക്കു­റു­പ്പ്, അവനെ വളരെ ആ­ദ­ര­വോ­ടു­കൂ­ടെ മ­ന്ദ­ഹാ­സം­കൊ­ണ്ടു് കു­ളി­പ്പി­ച്ചു, ഒരു ബെ­ഞ്ചി­ന്മേൽ ഇ­രു­ത്തി, വ­ലി­ക്കാൻ സി­ഗ­റ­ട്ടും കൊ­ടു­ത്തു. ത­ല്ക്കാ­ലം തി­ടു­ക്ക­മു­ണ്ടെ­ങ്കിൽ പണം ഒ­ന്നു­ര­ണ്ടു­മാ­സം­ക­ഴി­ഞ്ഞി­ട്ടു് കി­ട്ടി­യാൽ മതി എന്നു പ­റ­ഞ്ഞു് ഒരു കാശും വാ­ങ്ങാൻ കൂ­ട്ടാ­ക്കാ­തെ, ആ അ­ന്ധാ­ളി­ച്ചു­പോ­യ മാ­പ്പി­ള­യെ മ­ട­ക്കി അ­യ­ച്ചു. സ്ക്കൂ­ളിൽ­നി­ന്നു് വീ­ട്ടി­ലേ­ക്കു് മ­ട­ങ്ങു­ന്ന ചെറിയ കു­ട്ടി­കൾ­ക്കൊ­ക്കെ തന്റെ വ­ക­യാ­യി ലോ­സ­ഞ്ച­സ്സും, ട്രാൻ­സ്ഫ­റി­ങ്ങ് ചി­ത്ര­ങ്ങ­ളും വേ­ണ്ടു­ന്ന­ട­ത്തോ­ളം സ­മ്മാ­നി­ച്ചു. തന്റെ ഷാ­പ്പി­ന്റെ മു­ന്നിൽ­ക്കൂ­ടെ ക­ട­ന്നു­പോ­കു­ന്ന സകല പി­ച്ച­ക്കാ­രേ­യും, ആ­വ­ശ്യ­പ്പെ­ടാ­തെ എ­റി­ഞ്ഞു­കൊ­ടു­ക്കു­ന്ന അരയണ നാ­ണ്യ­ങ്ങ­ളെ­ക്കൊ­ണ്ടു് അ­ത്ഭു­ത­പ്പെ­ടു­ത്തി. ഇ­ട­യു­ള്ള­പ്പോ­ളൊ­ക്കെ, ക­ത്തു് വാ­യി­ച്ചും മ­ന്ദ­ഹ­സി­ച്ചും സ­മ­യം­പോ­ക്കി അ­പ്പ­ഴാ­ണു് മ­റ്റേ­പ്പ­ര­മാ­ന­ന്ദ­ക്കാ­ര­നാ­യ ഗോ­പാ­ല­ക്കു­റു­പ്പു് ഷാ­പ്പിൽ കേ­റി­വ­ന്ന­തു്.

ഗോ:
എന്താ? ക­ത്തും­വാ­യി­ച്ചു് മ­ന്ദ­ഹ­സി­ക്കു­ന്ന­തു്?
കൃ:
അ­തൊ­ന്നു­മി­ല്ല. നെ­ല്ലു­കാ­രൻ രാ­മു­ണ്ണി­നാ­യ­രു­ടെ എ­ഴു­ത്താ­ണു്. നൂ­റ്റ­മ്പ­തു­റു­പ്പി­ക­യു­ടെ തു­ണി­സ്സാ­മാ­നം ക­ട­ത്തി­ന്നു് ചോ­ദി­ക്കു­ന്നു. അ­ല്ലെ­ങ്കിൽ­ത­ന്നെ ഇവിടെ വളരെ പണം കു­റ്റി­യിൽ കി­ട­പ്പാ­ണു്. ഇ­ങ്ങി­നെ കടം കൊ­ടു­ക്കാൻ കെ­ഞ്ചി­യാൽ ക­ച്ച­വ­ടം ന­ട­ക്കേ­ണ്ട!
ഗോ:
രാ­മു­ണ്ണി­നാ­യർ ന­ല്ല­പു­ള്ളി­യ­ല്ലേ? എ­ന്താ­യി­രു­ന്നു വി­രോ­ധം?
കൃ:
ആർ­ക്കും കൊ­ടു­ക്കേ­ണ്ട.
ഗോ:
ന­ല്ല­തു്.
കൃ:
നി­ങ്ങൾ­ക്കും ഒരു ക­ത്തു­ണ്ടാ­യി­രു­ന്നു എ­ന്നു് ത­പാൽ­ശ്ശി­പാ­യി പ­റ­ഞ്ഞ­ല്ലോ? അതു് കി­ട്ടി­യോ?
ഗോ:
അതേ; കി­ട്ടി.
കൃ:
ആ­രു­ടേ­താ­യി­രു­ന്നു?
ഗോ:
ക­മ്പി­ളി­ക്കാ­രൻ മ­മ്മു­വി­ന്റെ­താ­ണു്. ഞാ­നി­ന്നാ­ള­വി­ടെ പോയി ഒരു ക­മ്പി­ളി­ക്കു് വി­ല­യെ­ന്താ­ണെ­ന്നു് ചോ­ദി­ച്ചി­രു­ന്നു. മു­പ്പ­തു­റു­പ്പി­ക­യിൽ കു­റ­ഞ്ഞ യാ­തൊ­രു ക­മ്പി­ളി­യും അ­വ­ന്റെ ഷാ­പ്പി­ലി­ല്ല­ത്രേ. ഇ­വ­രൊ­ക്കെ ഇ­ങ്ങി­നെ വില പ­റ­ഞ്ഞാൽ എ­ങ്ങി­നെ­യാ­ണു് ഈ കാ­ല­ത്തു് ക­ഴി­ഞ്ഞു­കൂ­ടു­ന്ന­തു്!

ഇ­ങ്ങി­നെ ഈ ര­ണ്ടു് പ­ര­മാ­ന­ന്ദ പു­രു­ഷ­ന്മാ­രും, ക­ത്തി­ന്റെ കാ­ര്യ­ത്തെ­പ്പെ­റ്റി അ­ന്യോ­ന്യം ക­ബ­ളി­പ്പി­ച്ചു­കൊ­ണ്ടു് ഓരോ വെടി പ­റ­ഞ്ഞി­രി­ക്കു­മ്പോൾ ഇ­വ­രു­ടെ ക­ഷ്ട­കാ­ല­ത്തി­ന്നു് നെ­ല്ലു­കാ­രൻ രാ­മു­ണ്ണി­നാ­യ­രും ക­മ്പി­ളി­ക്കാ­രൻ മ­മ്മു­വും മ­ന്ദ­ഹ­സി­ച്ചു­കൊ­ണ്ടു് ഒ­ന്നി­ച്ചു­കേ­റി­വ­ന്നു. ദൈ­വ­ഗ­തി­ക്കു് മ­റു­ക­യ്യു­ണ്ടോ? മ­ന്ദ­ഹാ­സ­ത്തി­ന്നു് മ­റു­പ­ടി­യാ­യി ഒരു മ­ന്ദ­ഹാ­സ­വും കൂടി കൊ­ടു­ക്കാൻ ക­ഴി­യാ­ത്ത­വ­ണ്ണം അ­ന്ധാ­ളി­ച്ചു­പോ­യ ഈ ര­ണ്ടു് വ­ഞ്ച­ക­ന്മാർ­ക്കും ഏ­ക­കാ­ല­ത്തു് നെ­ഞ്ഞി­ടി­പ്പു് പു­റ­പ്പെ­ട്ടു. അ­ന്യോ­ന്യം ഭ­യ­മു­ണ്ടാ­യ ര­ണ്ടു് കൂ­റു­കാ­രാ­യ ച­ങ്ങാ­തി­മാർ­ക്കും വ­ന്നു് കേ­റി­യ­വ­രോ­ടു് ല്യോ­ഹ്യം പ­റ­വാ­നും കൂടി സാ­ധി­ച്ചി­ല്ല.

രാ­മു­ണ്ണി­നാ­യർ:
എന്താ, ഞ­ങ്ങ­ളോ­ടു് വല്ല വി­രോ­ധ­വു­മു­ണ്ടോ? ക­ണ്ടി­ട്ടു് മി­ണ്ടാ­നും­കൂ­ടി ഭാ­വ­മി­ല്ല­ല്ലോ?
മമ്മു:
എന്താ, ല­ണ്ടാ­ക്കും മോ­റി­നൊ­രു ബാ­ട്ടം?
ഗോ:
വി­ശേ­ഷി­ച്ചൊ­ന്നു­മി­ല്ല.
കൃ:
എ­ന്താ­ണു് ഒ­ന്നി­ങ്ങ­ട്ടു് വരാൻ തോ­ന്നി­യ­ത?
രാ:
ഞ­ങ്ങൾ­ക്കൊ­രാ­ളെ കാ­ണാ­നു­ണ്ടാ­യി­രു­ന്നു. പോ­കു­ന്ന വ­ഴി­ക്കു് ഒ­ന്നി­വി­ടെ കേറി. അ­ത്ര­യേ ഉള്ളു.
മമ്മു:
ഇ­ബി­ട­ത്തെ ച­ര­ക്കി­നൊ­ക്കെ നല്ല അ­യി­ച്ച­ലു­ണ്ടോ?
കൃ:
ഒരു വക.
മമ്മു:
ഞ­മ്മ­ന്റെ ഷാ­പ്പിൽ­ന­ല്ല മൊ­ഞ്ചു­ള്ള ക­മ്പി­ളി­കൾ എത്ര ദേ­സാ­യി ബ­ന്നി­റ്റ്. നല്ല ശെ­ല­വു്. ബെല പെ­രു­ത്തി ആദായം. അ­ഞ്ചു­റു­പ്പി­ക ഒ­ന്നി­ന്നു. കോ­പാ­ല­ക്കു­റു­പ്പ് ഇ­ന്നാ­ള് ബന്നു ക­ണ്ടി­റ്റ് പെ­രു­ത്തി മനാരം പ­റ­ഞ്ഞി­ക്ക്.

ഇതു് കേ­ട്ട­പ്പോൾ കൃ­ഷ്ണ­ക്കു­റു­പ്പ് അ­ത്യാ­ശ്ച­ര്യ­ത്തോ­ടെ ഗോ­പാ­ല­ക്കു­റു­പ്പി­നെ ഒ­ന്നു് നോ­ക്കി. അ­പ്പോൾ ഗോ­പാ­ല­ക്കു­റു­പ്പു് അ­ടി­യ­ന്തി­ര­മാ­യ എന്തോ തി­ര­ഞ്ഞു് ക­ണ്ടു­പി­ടി­ക്കാ­നു­ള്ള­തു­പോ­ലെ പേ­രേ­ട­യു­ടെ ഓരോ ഭാ­ഗ­ങ്ങൾ വളരെ ശ്ര­ദ്ധ­യോ­ടെ മ­റി­ച്ചു­മ­റി­ച്ചു് നോ­ക്കി­ത്തു­ട­ങ്ങി.

രാ­മു­ണ്ണി­നാ­യർ:
മാ­പ്പി­ള­യു­ടെ പ­ത്രാ­സ്! വലിയ വി­ല്പ­ന­പോ­ലും. ക­മ്പി­ളി അ­ഴി­യാ­ഞ്ഞി­ട്ടു് എന്റെ മേൽ നൂറു് ക­മ്പി­ളി പി­ടി­പ്പി­ക്കാൻ നോ­ക്കി വി­റ്റു് പ­ണ­മു­ണ്ടാ­ക്കി­ക്കൊ­ടു­ക്കാൻ. എ­ന്നാൽ എ­നി­ക്കൊ­രു പി­ടി­ത്ത­മു­ണ്ടു്. കടം വാ­ങ്ങു­ക­യോ കടം ചോ­ദി­ക്കു­ക­യോ ചെ­യ്യു­ന്ന കാ­ര്യ­മേ ഇല്ല. എന്റെ ആ­യു­സ്സി­ന്നി­ട­ക്കു് വല്ല സാ­മാ­ന­വും ക­ട­ത്തി­നൊ, വല്ല പണവും ക­ട­മാ­യോ ഇ­തു­വ­രെ ഒ­രാ­ളോ­ടും ചോ­ദി­ച്ചി­ട്ടി­ല്ല.

ഇതു് കേ­ട്ട­പ്പോൾ ഗോ­പാ­ല­ക്കു­റു­പ്പു് കൃ­ഷ്ണ­ക്കു­റു­പ്പി­നെ ആ­ശ്ച­ര്യ­ത്തോ­ടെ ഒ­ന്നു് നോ­ക്കി. ത­ല്ക്കാ­ലം മ­റ്റൊ­രു ഒ­ഴി­ക­ഴി­വും തോ­ന്നാ­ത്ത കൃ­ഷ്ണ­ക്കു­റു­പ്പ്, രാ­മു­ണ്ണി­നാ­യ­രോ­ടു് എന്തോ സ്വ­കാ­ര്യം പ­റ­വാ­നു­ണ്ടെ­ന്ന നാ­ട്യ­ത്തി­ന്മേൽ അ­ദ്ദേ­ഹ­ത്തി­ന്റെ ക­യ്യും പി­ടി­ച്ചു് നി­ര­ത്തി­ന്മേ­ലി­റ­ങ്ങി. കുറേ നേരം ക­ഴി­ഞ്ഞ­തിൽ പി­ന്നെ, നെ­ല്ലു­കാ­ര­നും ക­മ്പി­ളി­ക്കാ­ര­നും ഷാ­പ്പും വി­ട്ടു­പോ­യ­പ്പോൾ ഇ­തു­വർ­ക്കും അ­ന്യോ­ന്യം വി­ശ്വ­സി­ച്ചും സ്നേ­ഹി­ച്ചും പോ­ന്നി­രു­ന്ന ര­ണ്ടു് കൂ­റു­കാ­രും ഓരോ ക­സേ­ല­മേൽ ഇ­രു­ന്നു, ഓ­രോ­രു­വൻ മ­റ്റ­വ­ന്റെ വ­ഞ്ച­ന­ബു­ദ്ധി­യു­ടെ കാ­ര­ണ­ത്തെ­പ്പ­റ്റി ത­ല­യി­ട്ട­ടി­ക്ക­ലാ­യി. ആ വ­ല്ലാ­ത്ത പെ­ണ്ണു­മൂ­ലം ഈ ര­ണ്ടു് വി­ട­ന്മാ­രും വേ­ണ്ട­തി­ല­ധി­കം വേ­ശാ­റാ­യി. ഒരേ ഒരു പെ­ണ്ണി­ന്റെ കു­സൃ­തി­യാ­ണെ­ങ്കി­ലും അവളെ മ­ങ്കു­ഴി മാ­ളു­വ­യി ഗോ­പാ­ല­ക്കു­റു­പ്പും, കാ­ട്ടാ­ല­കാ­ളി­യാ­യി കൃ­ഷ്ണ­ക്കു­റു­പ്പും, ഒരേ ദൈ­വ­ത്തെ പല പേ­രു­ക­ളാ­യി­ട്ടെ­ന്ന­പോ­ലെ, നിർ­ഭ­യം ആ­രാ­ധി­ച്ചു.

കാ­മ­ര­സി­ക­ന്മാ­രാ­യ ര­ണ്ടു് കു­റു­പ്പ­ന്മാ­രും അ­ന്നു­ത­ന്നെ ത­പ്പാൽ വ­ഴി­യാ­യി ക­ത്തി­ന്നു് ഓരോ മ­റു­വ­ടി അ­യ­ച്ചു. ഗോ­പാ­ല­ക്കു­റു­പ്പി­ന്റെ മ­റു­വ­ടി താഴെ പ­റ­യു­ന്ന പ്ര­കാ­ര­മാ­യി­രു­ന്നു.

പ്രിയ മ­ങ്കു­ഴി മാളു,

നി­ന്നെ കണ്ട അ­ന്നു­ത­ന്നെ എ­നി­ക്കു് നി­ന്നോ­ടു് കൊതി വീ­ണു­പോ­യി­രി­ക്കു­ന്നു. നീ എന്റെ സ്വ­ന്തം സ്വർ­ണ്ണ­ക്ക­ട്ടി­യാ­യി­ത­ന്നെ ഞാൻ വി­ചാ­രി­ക്കു­ന്നു. ഇ­ന്നു് വൈ­കു­ന്നേ­രം ആ­റു­മ­ണി­ക്കു് ഞാൻ അവിടെ എ­ത്താ­തി­രി­ക്കി­ല്ല. ഇ­ങ്ങി­നെ ഒരു നി­സ്സീ­മ­മാ­യ ഭാ­ഗ്യം ഉ­ണ്ടാ­വാൻ നീ ഇ­ട­വ­രു­ത്തി­ത്ത­ന്ന­തു­കൊ­ണ്ടു് നി­ണ­ക്കു് എന്റെ സർ­വ്വ­സ്വ­വും ത­രു­വാൻ ഞാൻ മ­ടി­ക്കു­ന്ന­ത­ല്ല. നീ പ­റ­ഞ്ഞ­പോ­ലെ കൃ­ഷ്ണ­ക്കു­റു­പ്പി­നെ എ­നി­ക്കു് പ­ത്ഥ്യ­മ­ല്ല. ഒരു വ­ഞ്ച­ക­നാ­ണു്. വി­ശ്വ­സി­ച്ചു­കൂ­ടാ­ത്ത­വ­നാ­ണു്. നി­ന്റെ നേരെ ഓടി എ­ത്താ­നു­ള്ള അ­വ­സ­ര­വും പാർ­ത്തു­ത­ന്നെ ഇ­രി­ക്കു­ന്നു.

കൃ­ഷ്ണ­ക്കു­റു­പ്പി­ന്റെ ക­ത്തു് താഴെ പ­റ­യു­ന്ന പ്ര­കാ­ര­മാ­യി­രു­ന്നു.

എന്റെ ജീ­വി­ത­സർ­വ്വ­സ്വ­മാ­യ കാ­ട്ടാ­ല കാളി!

എന്നെ നീ പ­ര­മാ­ന­ന്ദ­ത്തിൽ മു­ക്കി­യി­രി­ക്കു­ന്നു. നി­ന്നെ കാ­ണു­ന്ന­തു­ത­ന്നെ പ­ര­മാ­ന­ന്ദ­മാ­യി വി­ചാ­രി­ക്കു­ന്ന എ­നി­ക്കു് നി­ന്നെ ആ­ലിം­ഗ­നം ചെ­യ്യു­ന്ന­തു് ബ്ര­ഹ്മാ­ന­ന്ദ­മ­ല്ലാ­തെ മ­റ്റെ­ന്താ­ണു്. എന്റെ സ്ഥി­തി ഒരു സ്വ­പ്നം ക­ണ്ട­വ­ന്റെ മാ­തി­രി ആ­യി­രി­ക്കു­ന്നു. നി­ന്നെ കെ­ട്ടി­പ്പി­ടി­പ്പാ­നു­ള്ള അ­വ­സ­ര­വും കാ­ത്തു് ഞാൻ നി­മി­ഷ­ങ്ങൾ എണ്ണി എണ്ണി ക­ഴി­ക്കു­ന്നു. ഗോ­പാ­ല­ക്കു­റു­പ്പ് ഒരു ചെ­റ്റ­യാ­ണെ­ന്നു് മ­ന­സ്സി­ലാ­ക്കി­യ­തിൽ സ­ന്തോ­ഷി­ക്കു­ന്നു.

ഈ ക­ത്തു­കൾ ര­ണ്ടു­പേ­രും ത­പ്പാ­ലിൽ ഇ­ട്ട­തോ­ടു­കൂ­ടി ര­ണ്ടു­പേർ­ക്കും വളരെ കൃ­താർ­ത്ഥ­ത ഉ­ണ്ടാ­യി. ര­ണ്ടു­പേർ­ക്കും വ­രാൻ­പോ­കു­ന്ന ദിവസം ഓണമൊ, വി­ഷു­വോ എ­ന്ന­പോ­ലെ തോ­ന്നി.

ആ വ­ല്ലാ­ത്ത പെ­ണ്ണു് കു­റു­പ്പ­ന്മാർ­ക്കു് കു­റി­ച്ച­യ­ച്ച ദി­വ­സ­വും പു­ലർ­ന്നു. ര­ണ്ടു് കു­റു­പ്പ­ന്മാ­രും ഷാ­പ്പിൽ നി­ന്നു് തെ­റ്റു­വാൻ ഓരോ ഉപായം ക­ണ്ടു­പി­ടി­പ്പാൻ തു­ട­ങ്ങി. ഓ­രോ­രു­ത്ത­രും അ­ന്നു് നാ­ലു­മ­ണി­ക്കു് തന്നെ ഷാ­പ്പിൽ­നി­ന്നു് പി­രി­യു­വാൻ തരം നോ­ക്കി.

ഗോ-കു:
ഇ­ന്നു് വ­ട­ക­ര­യി­ലെ ച­ന്ത­യാ­ണു്. നാലര മണി വ­ണ്ടി­ക്കു് എ­നി­ക്ക­വി­ടെ ചെ­ല്ലാ­തെ നി­വൃ­ത്തി­യി­ല്ല.
കൃ-കു:
എ­ന്താ­ണു് ഇത്ര അ­ടി­യ­ന്തി­രം.
ഗോ-കു:
മ­റ്റൊ­ന്നു­മ­ല്ല. മു­ള­കു­കാ­രൻ കു­ഞ്ഞാ­ലി­ക്കു് ഞാൻ മു­ന്നൂ­റു ഉ­റു­പ്പി­ക കടം കൊ­ടു­ത്തി­രു­ന്നു. പി­റ്റെ ച­ന്ത­ക്കു് ത­രാ­മെ­ന്നാ­യി­രു­ന്നു പ­റ­ഞ്ഞ­തു്. ആ ചന്ത ക­ഴി­ഞ്ഞു. ഇ­ന്ന­ത്തെ ച­ന്ത­ക്കു് ആയാളെ ക­ണ്ടു­പി­ടി­ച്ചാ­ലെ പണം കി­ട്ടു­ക­യു­ള്ളു.
കൃ-കു:
ഇ­നി­യ­ത്തെ ച­ന്ത­വ­രെ കാ­ത്തു­നി­ന്നു­കൂ­ടെ.
ഗോ-കു:
ഇല്ല. എ­നി­ക്കു് പ­ണ­ത്തി­ന്നു് നന്ന തി­ടു­ക്ക­മു­ണ്ടു്.
കൃ-കു:
എ­ന്നാൽ പണം ഞാൻ തരാം.
ഗോ-കു:
എന്റെ വ­ക­യാ­യി പണം ഉ­ള്ള­പ്പോൾ നി­ങ്ങ­ളോ­ടു് ഞാൻ കടം വാ­ങ്ങ­ണോ.
കൃ-കു:
അതു് കൊ­ണ്ടെ­ന്താ വി­രോ­ധം.
ഗോ-കു:
അ­ക്കാ­ര്യം പ­റ­യേ­ണ്ട.
കൃ-കു:
പറവാൻ നി­വൃ­ത്തി­യി­ല്ലാ­ഞ്ഞി­ട്ടാ­ണു്.
ഗോ-കു:
എ­ന്തു­കൊ­ണ്ടു്.
കൃ-കു:
എ­നി­ക്കു് ഇ­ന്നു് നാല് മ­ണി­ക്കു് ഒരു അ­ടി­യ­ന്ത­ര കാ­ര്യ­ത്തി­ന്നു് ത­ല­ശ്ശേ­രി­ക്കു് പോ­വാ­നു­ണ്ടു്.
ഗോ-കു:
എ­ന്നാൽ അതു് നാ­ളെ­യാ­ക്കു­ന്ന­താ­ണു് ന­ല്ല­തു്.
കൃ-കു:
ഒ­ട്ടും പാ­ടി­ല്ല. എന്റെ മ­ച്ചി­ന­ന്നു് വേ­ണ്ടി ഒരു പെ­ണ്ണി­നെ കാണാൻ പു­റ­പ്പെ­ടാൻ ഇ­ന്നാ­ണു് ഏർ­പ്പാ­ടു് ചെ­യ്ത­തു്. എ­ന്നെ­യും കാ­ത്തു് നാ­ല­ഞ്ചു് പേർ നി­ല്ക്കു­ന്നു­ണ്ടാ­കും.
ഗോ-കു:
ഈ വിവരം എ­ന്നോ­ടു് ഇ­തു­വ­രെ പ­റ­ഞ്ഞി­ല്ല­ല്ലോ.
കൃ-കു:
എ­ന്തു­ചെ­യ്യാം. വി­ട്ടു­പോ­യി.
ഗോ-കു:
എ­ന്നാൽ ഒരു കാ­ര്യം ചെ­യ്യാം. ന­മു­ക്കു് നാല് മ­ണി­ക്കു് ഷാ­പ്പ് പൂ­ട്ടി­ക്ക­ള­യാം.
കൃ-കു:
ഒ­ട്ടും വി­രോ­ധ­മി­ല്ല. അതു് ത­ന്നെ­യാ­ണു് ന­ല്ല­തു്.

വാ­സ്ത­വം പ­റ­ഞ്ഞാൽ ഈ ഷാ­പ്പിൽ ക­ച്ച­വ­ടം ന­ല്ല­വ­ണ്ണം ന­ട­ക്കു­ന്ന­തു് നാലു് മ­ണി­ക്കു് ശേ­ഷ­മാ­ണു്. അതും വേ­ണ്ടെ­ന്നു­വെ­ച്ചു് കു­റു­പ്പ­ന്മാർ ര­ണ്ടു­പേ­രും ഒ­രു­ങ്ങി. ഓ­രോ­രു­വൻ മ­റ്റ­വൻ ഇ­ല്ലാ­ത്ത­പ്പോൾ പെ­ണ്ണി­നു് സ­മ്മാ­നി­ക്കാൻ സോ­പ്പ്, സെ­ണ്ട്, പ­ട്ടു­റു­മാൽ തു­ട­ങ്ങി പ­ത്തി­രു­പ­തു് ഉ­റു­പ്പി­ക വി­ല­ക്കു­ള്ള ക­ണ്ണിൽ പൊ­ടി­യി­ടു­ന്ന സാ­മാ­ന­ങ്ങൾ അ­പ­ഹ­രി­ച്ചു് ഷാ­പ്പും പൂ­ട്ടി ര­ണ്ടു­പേ­രും താ­ന്താ­ങ്ങ­ളു­ടെ വീ­ട്ടി­ലേ­ക്കു് പു­റ­പ്പെ­ട്ടു് ര­ണ്ടു­പേ­രും താ­ന്താ­ങ്ങ­ളു­ടെ വി­വാ­ഹ­ത്തി­നു് ചെ­ല്ലും­പോ­ലെ­യു­ള്ള വ­സ്ത്രാ­ഡം­ബ­രം­കൊ­ണ്ടു് താ­ന്താ­ങ്ങ­ളെ അ­ല­ങ്ക­രി­ച്ചു. അ­ഞ്ചെ­മു­ക്കാൽ മ­ണി­ക്കു­ത­ന്നെ, ക­ള്ളു് ഷാ­പ്പി­ലേ­ക്കു് പോ­കു­ന്ന ക­ള്ളു­കു­ടി­യ­ന്മാർ തി­ന്നാ­നു­ള്ള ഓരോ പൊ­തി­യും കൈ­ക്ക­ലാ­ക്കി പോ­കു­മ്പോ­ലെ സ­മ്മാ­നം നി­റ­ച്ച പെ­ട്ടി­യും കൈവശം വെ­ച്ചു് പൂ­ഞ്ചോ­രി­ക്കാ­വി­ന്റെ കി­ഴ­ക്കു­ഭാ­ഗ­ത്തു­ള്ള ഒ­ഴി­ഞ്ഞ വീ­ട്ടി­ലേ­ക്കു് പു­റ­പ്പെ­ട്ടു. കാ­വി­ന്റെ ചു­റ്റും നി­ബി­ഡ­മാ­യ പൊ­ന്ത­ക്കാ­ടാ­ണു്. കി­ഴി­ക്കു­ഭാ­ഗ­ത്തു് ക­ഷ്ടി­ച്ചു് ആ­ളു­ക­ളെ ന­ട­ക്കാൻ ത­ക്ക­വ­ണ്ണം ഒരു വ­ര­പോ­ലെ­യു­ള്ള ഊടു് വഴി മാ­ത്ര­മെ ഉള്ളു. ആ ഉ­ടു­വ­ഴി തെ­ക്കു­വ­ട­ക്കാ­യി­ട്ടാ­ണു് കി­ട­ക്കു­ന്ന­തു്. ഒ­ഴി­ഞ്ഞ വീ­ട്ടിൽ ചെ­ല്ലേ­ണ­മെ­ങ്കിൽ ആ വ­ഴി­യു­ടെ ഒത്ത മ­ദ്ധ്യ­ത്തിൽ­നി­ന്നു് കി­ഴ­ക്കോ­ട്ടു് തി­രി­യ­ണം. അ­ന്നു് ഊ­ടു­വ­ഴി­യു­ടെ തെ­ക്കെ അ­റ്റ­ത്തിൽ­നി­ന്നു് ഗോ­പാ­ല­ക്കു­റു­പ്പും വ­ട­ക്കെ അ­റ്റ­ത്തിൽ നി­ന്നു് കൃ­ഷ്ണ­ക്കു­റു­പ്പും പലേ മ­നോ­രാ­ജ്യ­ങ്ങ­ളും ആ­ലോ­ചി­ച്ചു് പു­റ­പ്പെ­ട്ടു.

നേരം സ­ന്ധ്യ­യാ­കു­ന്ന­തേ­യു­ള്ളു. ചേ­ക്കി­രി­ക്കാ­നാ­യി കാ­ക്ക­കൾ കൂ­ട്ടം­കൂ­ട്ട­മാ­യി പോ­യി­ത്തു­ട­ങ്ങു­ന്നേ ഉള്ളു. ഉ­ന്മേ­ഷ­ചി­ത്ത­ന്മാ­രാ­യ ര­ണ്ടു­ര­സി­ക­ന്മാ­രും തങ്ങൾ അ­ന്യോ­ന്യം എ­തി­രാ­യി­ട്ടാ­ണു് വ­രു­ന്ന­തു് എ­ന്ന­റി­യാ­തെ ന­ട­ന്നു­തു­ട­ങ്ങി. ദൂരെ നി­ന്നു് അ­ന്യോ­ന്യം ക­ണ്ടു് മ­ന­സ്സി­ലാ­യ­പ്പോൾ ര­ണ്ടു­പേ­രും ഒ­ന്നു് ഞെ­ട്ടി പ­രി­ഭ്ര­മ­ത്തോ­ടെ കുറെ നേരം നി­ന്നു. ദേ­ശാ­ന്ത­ര­ത്തി­ന്നു് പോയ ര­ണ്ടാ­ളും സ്വ­രാ­ജ്യ­ത്തിൽ നി­ന്നു­ത­ന്നെ ക­ണ്ടു­മു­ട്ടു­ന്ന­തു് ആ­ശ്ച­ര്യ­മ­ല്ലെ. ഓ­രോ­രു­വൻ ക­ട­ന്നു­പോ­യ്ക്കൊ­ട്ടെ എന്ന നി­ല­യിൽ ര­ണ്ടു­പേ­രും പൊ­ന്ത­യിൽ കേറി ഒ­ളി­ച്ചു. അ­പ്പോൾ ആ വ­ല്ലാ­ത്ത പെ­ണ്ണി­ന്റെ ദാസി കൃ­ഷ്ണ­ക്കു­റു­പ്പി­ന്റെ അ­ടു­ക്കെ വ­ന്നു് ഗോ­പാ­ല­ക്കു­റു­പ്പി­ന്നു് എന്തോ സംശയം ജ­നി­ച്ചി­ട്ടു­ണ്ടെ­ന്നും നി­ങ്ങ­ളെ ക­ണ്ടു­പി­ടി­ക്കാൻ­വേ­ണ്ടി ഒ­രേ­ട­ത്തു് ഒ­ളി­ച്ചി­ട്ടു­ണ്ടെ­ന്നും അ­തു­കൊ­ണ്ടു് ഇ­രു­ട്ടാ­കും­വ­രെ അ­ങ്ങി­നെ­ത­ന്നെ അവിടെ ഇ­രി­പ്പാ­നും ഇ­രു­ട്ടാ­യാൽ അവൾ കൂ­ട്ടി­ക്കൊ­ണ്ടു­പോ­വാൻ വ­രു­മെ­ന്നും പ­റ­ഞ്ഞു് സ­മ്മാ­ന­ങ്ങൾ ഒക്കെ മേ­ടി­ച്ചു് വീ­ട്ടിൽ കൊ­ണ്ടു­വെ­ച്ചു. പി­ന്നെ ഗോ­പാ­ല­ക്കു­റു­പ്പോ­ടും മേൽ­പ്ര­കാ­രം തന്നെ പ­റ­ഞ്ഞു് അ­ദ്ദേ­ഹം കൊ­ണ്ടു­വ­ന്ന സാ­മാ­ന­ങ്ങ­ളും മേൽ­പ്ര­കാ­രം കൊ­ണ്ടു­വെ­ച്ചു. നല്ല ഇ­രു­ട്ടാ­കു­ന്ന­തു­വ­രെ ര­ണ്ടു് കു­റു­പ്പ­ന്മാ­രും പൊ­ന്ത­യിൽ­ത­ന്നെ ഉ­ക്ക­റ്റി­രി­ക്കേ­ണ്ടി­വ­ന്നു.

അ­ങ്ങി­നെ ഇ­രി­ക്കു­മ്പോൾ ആ വ­ല്ലാ­ത്ത പെ­ണ്ണി­ന്റെ ദാസി കൃ­ഷ്ണ­കു­റു­പ്പി­ന്റെ അ­ടു­ക്കെ ചെ­ന്നു് വരാൻ പ­റ­ഞ്ഞു. കു­റു­പ്പു് ദാ­സി­യു­ടെ പി­ന്നാ­ലെ ന­ട­ന്നു. ആ ഒ­ഴി­ഞ്ഞ വീ­ട്ടിൽ എത്തി, അ­തി­ന്റെ വ­ട­ക്കെ മു­റി­യിൽ കു­റു­പ്പി­നെ നിർ­ത്തി. മു­റി­യിൽ വെ­ളി­ച്ച­മൊ­ന്നും ഉ­ണ്ടാ­യി­രു­ന്നി­ല്ല. എ­ന്ന­തിൽ­പി­ന്നെ ഗോ­പാ­ല­ക്കു­റു­പ്പി­നേ­യും കൂ­ട്ടി വീ­ട്ടി­ന്റെ തെ­ക്കെ­മു­റി­യിൽ നിർ­ത്തി. അ­തി­ലും വെ­ളി­ച്ച­മു­ണ്ടാ­യി­രു­ന്നി­ല്ല. മൂ­പ്പ­ത്തി­യെ ഇ­പ്പോൾ കൂ­ട്ടി­ക്കൊ­ണ്ടു­വ­രാ­മെ­ന്നു് ഗോ­പാ­ല­ക്കു­റു­പ്പോ­ടു് പ­റ­ഞ്ഞു. ആ സ­ര­സ­യാ­യ ദാസി കൃ­ഷ്ണ­ക്കു­റു­പ്പോ­ടു് മൂ­പ്പ­ത്തി തെ­ക്കെ മു­റി­യിൽ ത­ന്നെ­യും കാ­ത്തി­രി­ക്കു­ന്നു­ണ്ടെ­ന്നും അ­ങ്ങ­ട്ടു് ചെ­ല്ലാ­നും പ­റ­ഞ്ഞു. നെ­ഞ്ഞി­ടി­പ്പോ­ടെ കാ­ത്തു­നി­ല്ക്കു­ന്ന ഗോ­പാ­ല­ക്കു­റു­പ്പി­ന്റെ മു­റി­യിൽ നി­ഞ്ഞി­ടി­പ്പോ­ടെ കൃ­ഷ്ണ­ക്കു­റു­പ്പു് കേ­റി­ച്ചെ­ന്നു. ഒരു നി­മി­ഷ­ത്തി­ന്നു­ള്ളിൽ ര­ണ്ടാ­ളും പൊ­ത്തി­പ്പി­ടി­ച്ചു് ഓരോ ചും­ബ­നം­വെ­ച്ചു. പ­രു­പ­രു­ക്കു­ന്ന രോ­മ­ങ്ങൾ ത­ട­ഞ്ഞു് ര­ണ്ടാ­ളും പ­രി­ഭ്ര­മി­ച്ചു.

കൃ-കു:
ഇ­താ­രു്?
ഗോ-കു:
കൃ­ഷ്ണ­ക്കു­റു­പ്പൊ?
കൃ-കു:
ഗോ­പാ­ല­ക്കു­റു­പ്പൊ?
ഗോ-കു:
നി­ങ്ങൾ എ­ങ്ങി­നെ ഇവിടെ എത്തി?
കൃ-കു:
നി­ങ്ങൾ എ­ങ്ങി­നെ ഇവിടെ എത്തി?
ഗോ-കു:
എന്നെ ച­തി­ച്ച­ല്ലൊ.
കൃ-കു:
എ­ന്നേ­യും ച­തി­ച്ചു.
ഗോ-കു:
ഇനി മെ­ല്ലെ ക­ട­ന്നു­പോ­വാൻ നോ­ക്കു­ക.
കൃ-കു:
അതേ.

ആ സ­മ­യ­ത്തു് ആ വ­ല്ലാ­ത്ത­പെ­ണ്ണും നാലു പു­രു­ഷ­ന്മാ­രും വി­ള­ക്കു­മാ­യി അവിടെ എത്തി.

പെ­ണ്ണു്:
പോവാൻ വ­ര­ട്ടെ. എ­നി­ക്കും ചി­ല­തു് പ­റ­വാ­നു­ണ്ടു്. സ്ത്രീ­ക­ളു­ടെ ചാ­രി­ത്ര­ശു­ദ്ധി­യിൽ നി­ങ്ങൾ­ക്കു് ര­ണ്ടാൾ­ക്കും ഒ­ട്ടും വി­ശ്വാ­സ­മി­ല്ലെ­ന്നു് ഞാൻ മ­ന­സ്സി­ലാ­ക്കി­യി­രി­ക്കു­ന്നു. അ­തു­കൊ­ണ്ടു് നി­ങ്ങ­ളെ ഒ­ന്നു് പ­ഠി­പ്പി­ക്കേ­ണം എ­ന്നു് വി­ചാ­രി­ച്ചു് ഞാൻ ക­രു­തി­ക്കൂ­ട്ടി ഇ­ങ്ങി­നെ ചെ­യ്ത­താ­ണു്. ഇ­നി­യെ­ങ്കി­ലും വ്യ­ഭി­ചാ­രം വെ­ടി­ഞ്ഞു് വി­വാ­ഹം ക­ഴി­ച്ചു് സ­ന്മാർ­ഗ്ഗി­ക­ളാ­യി കാലം ക­ഴി­ച്ചു­കൊൾ­വിൻ.

ആ വ­ല്ലാ­ത്ത പെ­ണ്ണു് ഇ­ങ്ങി­നെ പ­റ­ഞ്ഞ­പ്പോൾ വേഗം പോവിൻ എ­ന്നു് പ­റ­ഞ്ഞു­കൊ­ണ്ടു് ഒ­ന്നി­ച്ചു­വ­ന്ന പു­രു­ഷ­ന്മാർ ര­ണ്ടു് കു­റു­പ്പ­ന്മാ­രു­ടേ­യും പി­ര­ടി­പി­ടി­ച്ചു് ഓരോരൊ ത­ള്ളു­കൊ­ടു­ത്തു. ഇ­രു­ട്ടിൽ­നി­ന്നു് ത­പ്പി­പ്പി­ടി­ച്ചു് ര­ണ്ടു് കു­റ­പ്പ­ന്മാ­രും അ­ന്യോ­ന്യം ഉ­രി­യാ­ടാ­തെ താ­ന്താ­ങ്ങ­ളു­ടെ വീ­ട്ടി­ലേ­ക്കു മ­ട­ങ്ങി.

*****

ഇ­തു­കൊ­ണ്ടും മ­തി­യാ­യൊ. പി­റ്റേ­ന്നു പ­തി­വു­പോ­ലെ ഷാ­പ്പും തു­റ­ന്നു രണ്ടു കു­റു­പ്പ­ന്മാ­രും അവിടെ ഇ­രി­ക്കു­മ്പോൾ മു­ക്കു­വൻ കോ­മാ­ളി കേറി വ­രു­ന്ന­തു­ക­ണ്ടു. അ­ദ്ദേ­ഹ­ത്തി­ന്റെ മുഖം ക്രോ­ധം­കൊ­ണ്ടു ക­റു­ത്തി­രു­ന്നു. കോ­മാ­ളി ഗോ­പാ­ല­ക്കു­റു­പ്പി­നെ നോ­ക്കി ഇ­ടി­വെ­ട്ടും പോ­ലെ­യു­ള്ള സ്വ­ര­ത്തിൽ “എന്തു മ­ര്യാ­ദ­യാ­ണെ നി­ങ്ങൾ ചെ­യ്ത­തു. നി­ങ്ങ­ളേ­ക്കൊ­ണ്ടു് ആ­രാ­ന്റെ ഭാ­ര്യാ­മാർ­ക്കൊ­ന്നും പൊ­റു­ത്തു കൂടാ എന്നൊ. ഇ­ങ്ങി­നെ ഒക്കെ ആയാൽ ത­ല്ലു­കൊ­ണ്ടു എല്ലു മു­റി­ഞ്ഞു­പോ­കും.”

ഗോ-കു:
ഇ­തെ­ന്തു കഥ. ഞാ­നു­ണ്ടൊ നി­ങ്ങ­ളു­ടെ ഭാ­ര്യ­ക്കു് ക­ത്ത­യ­ച്ചി­ട്ടു്.
കോ­മാ­ളി:
ഹൊ ഒ­ന്നും അ­റി­യാ­ത്ത മാ­തി­രി ഈ പി­ത്ത­ലാ­ട്ട­മൊ­ന്നും കൊ­ണ്ടു­വ­രേ­ണ്ട.
ഗോ-കു:
ഈ­ശ്വ­ര­നാ­ണെ ഞാൻ നി­ങ്ങ­ളു­ടെ ഭാ­ര്യ­യ്യ­ക്കു് ക­ത്ത­യ­ച്ചി­ട്ടി­ല്ല.
കോ­മാ­ളി:
ക­ള്ള­സ്സ­ത്യം ചെ­യ്യാ­നു­കൂ­ടി ഒ­രു­ങ്ങി­യി­രി­ക്കു­ന്നോ? ഇതാ നോ­ക്കു്. ഇതു് നി­ങ്ങ­ളു­ടെ എ­ഴു­ത്ത­ല്ലെ.
ഗോ-കു:
അതെ; ഇതു് മാ­ങ്കു­ഴി മാ­ളു­വി­ന്ന­ല്ലെ.
കോ­മാ­ളി:
അ­വൾ­ത­ന്നെ­യ­ല്ലെ എന്റെ ഭാര്യ. നി­ങ്ങ­ളു­ടെ ഇടയിൽ നാ­ട്ടിൽ ജ­ന­ങ്ങൾ പൊ­റു­ക്കേ­ണ്ടെ നി­ശ്ച­യ­മാ­യി­ട്ടും ഞാൻ നി­ങ്ങ­ളു­ടെ പേരിൽ നമ്പർ കൊ­ടു­ക്കും. കു­റു­പ്പ­ന്മാ­രാ­ണെ­ന്നു വെ­ച്ചു എ­ന്തും ചെ­യ്യാ­മെ­ന്നു ക­രു­തേ­ണ്ട. ആ കാ­ല­മൊ­ക്കെ പോയി.

ഈ ലഹള ഒക്കെ കേ­ട്ട­പ്പോൾ ഷാ­പ്പി­ന്റെ മു­ന്നിൽ ആളുകൾ വളരെ നി­റ­ഞ്ഞു. അ­പ്പോൾ മ­റ്റൊ­രു ന­ര­കാ­സു­ര­നെ­പോ­ലെ മു­ക്കു­വൻ കു­ഞ്ച­ക്കൻ കേ­റി­വ­ന്നു കൃ­ഷ്ണ­ക്കു­റി­പ്പി­നെ നോ­ക്കി. ആ നോ­ട്ട­ത്തിൽ­ത­ന്നെ കു­റു­പ്പു് ദ­ഹി­ച്ചു പോ­വാ­റാ­യ്പോ­യി.

കു­ഞ്ച­ക്കൻ:
എ­ന്തൊ­രു­ധി­ക്കാ­ര­മാ­ണു് നി­ങ്ങൾ ചെ­യ്ത­തു്? ഈ കാ­ല­ത്തും ഇ­ങ്ങി­നെ ക­ള്ള­പ്പ­യ­റ്റു് ന­ട­ത്താ­മെ­ന്നൊ?
കോ­മാ­ളി:
ഇ­പ്പോൾ എ­ന്താ­ണു് ചെ­യ്ത­തു്.
കു­ഞ്ച­ക്കൻ:
എ­ന്താ­ണെ­ന്നൊ. നി­ങ്ങ­ളാ­ണെ­ങ്കിൽ ഇ­ത്ര­ത്തോ­ളം ക്ഷ­മി­ച്ചി­രി­ക്കി­ല്ല.
കോ­മാ­ളി:
കാ­ര്യ­മെ­ന്താ­ണു് കേൾ­ക്ക­ട്ടെ.
കു­ഞ്ച­ക്കൻ:
എന്റെ ഭാര്യ കാ­ളി­ക്കു് ഒരു ര­ഹ­സ്യ­ക്ക­ത്ത­യ­ച്ചി­രി­ക്കു­ന്നു. ഞാൻ ഞെ­ട്ടി­പ്പോ­കി­ല്ലെ.
കൃ-കു:
അ­റി­യാ­തെ വ­ന്നു­പോ­യ അ­ബ­ദ്ധ­മാ­ണു് ഇതു ഞ­ങ്ങൾ­ക്കു കി­ട്ടി­യ ക­ത്തി­ന്നു ഒരു മ­റു­പ­ടി മാ­ത്ര­മാ­ണു്. ഇ­ങ്ങി­നെ പ­റ­ഞ്ഞു ര­ണ്ടാ­ളും ഓരോ ക­ത്തു­കാ­ണി­ച്ചു മു­ക്കു­വാ­ന്മാ­രെ സ­മാ­ധാ­ന­പ്പെ­ടു­ത്തു­വാൻ നോ­ക്കി.
കോ­മാ­ളി:
ഇ­തൊ­ന്നും ഞ­ങ്ങൾ­ക്ക­റി­യേ­ണ്ടു­ന്ന കാ­ര്യ­മി­ല്ല ഈ വർ­ത്ത­മാ­നം നാ­ട്ടി­ലൊ­ക്കെ പു­ക്കാ­റാ­യി­പ്പോ­യി ഞങ്ങൾ അ­ന്യാ­യ­പ്പെ­ടാ­തി­രി­ക്കി­ല്ല.

അ­പ്പോൾ കൂ­ട്ട­ത്തിൽ­നി­ന്നു ഒരു വൃ­ദ്ധൻ വന്നു കു­റു­പ്പ­ന്മാർ ഓ­രോ­രു­വ­രോ­ടും മു­ക്കു­വ­ന്മാർ­ക്കും പ­ത്തു­റു­പ്പി­ക കൊ­ടു­പ്പാൻ വി­ധി­ച്ചു കാ­ര്യം രാ­ജി­യാ­ക്കി. ഗോ­പാ­ല­ക്കു­റു­പ്പു് പ­ത്തു­റു­പ്പി­ക കോ­മാ­ളി­ക്കും കൃ­ഷ്ണ­ക്കു­റു­പ്പു് പ­ത്തു­റു­പ്പി­ക കു­ഞ്ച­ക്ക­നും കൊ­ടു­ത്ത­പ്പോൾ അവർ സം­തൃ­പ്ത­ന്മാ­രാ­യി മ­ട­ങ്ങി. ലഹള ഒക്കെ തീർ­ന്ന­പ്പോൾ അവിടെ കൂടിയ ജ­ന­ങ്ങ­ളും പി­രി­ഞ്ഞു. അ­പ്പോൾ കൂ­റൊ­ക്കെ നീ­ങ്ങി പു­റ­ത്തു വന്ന ച­ന്ദ്ര­നെ­പോ­ലെ നി­ര­ത്തി­ന്റെ ഒത്ത ന­ടു­വിൽ നി­ന്നു “ആ വ­ല്ലാ­ത്ത പെ­ണ്ണു്” കു­റു­പ്പ­ന്മാ­രെ നോ­ക്കി മ­ന്ദ­ഹ­സി­ച്ച­തു കണ്ടു. നൂറു കൊ­ല്ലം സൂ­പ്പു കു­ടി­ച്ച ഫലം പോലെ ഒരു നി­മി­ഷം­കൊ­ണ്ടു രണ്ടു കു­റു­പ്പ­ന്മാ­രു­ടെ­യും മുഖം വീർ­ത്തു.

രോ­ഗാ­ന്ത­ക­യോ­ഗി
കെ. സു­കു­മാ­രൻ, ബി. എ.
കൃ­ഷ്ണൻ:
അല്ലാ വർ­ത്ത­മാ­നം അ­റി­ഞ്ഞി­ല്ലേ?
ഞാൻ:
എ­ന്താ­യി­രു­ന്നു?
കൃ­ഷ്ണൻ:
നി­ങ്ങ­ളു­ടെ മേൽ അ­ഞ്ചാ­റു സിവിൽ വാ­റ­ണ്ടു­കൾ പി­ന്നെ­യും പു­റ­പ്പെ­ട്ടി­ട്ടു­ണ്ട­ത്രേ.
ഞാൻ:
എന്താ, കൂ­ട്ട­രൊ­ക്കെ ഒ­ന്നി­ച്ചു പു­റ­പ്പെ­ട്ട­തു്?
കൃ­ഷ്ണൻ:
ആ­പ­ത്തു വ­രു­ന്ന­തു കൂ­ട്ട­ത്തോ­ടെ­യ­ല്ലേ?
ഞാൻ:
ആകെ മു­ങ്ങി­യാൽ ശീ­ത­മൊ­ന്നു്.
കൃ­ഷ്ണൻ:
ശീതം ജാ­സ്തി­യാ­യ്പോ­ക്കു­ന്ന­തും സൂ­ക്ഷി­ക്ക­ണം.
ഞാൻ:
ആട്ടെ, എ­ല്ലാം­കൂ­ടി തു­ക­യെ­ന്തു­ണ്ടാ­കും?
കൃ­ഷ്ണൻ:
കോ­ട­തി­ച്ചെ­ല­വോ­ടു­കൂ­ടെ കൂറേ ജാ­സ്തി­ഉ­ണ്ടാ­കും.
ഞാൻ:
ജാ­സ്തി എ­ന്നു­വെ­ച്ചാൽ:
കൃ­ഷ്ണൻ:
ഇ­രു­പ­ത്ത­യ്യാ­യി­ര­ത്തി­ലും മീതേ കാണണം.
ഞാൻ:
ഇ­ത്ര­യേ ഉള്ളു.
കൃ­ഷ്ണൻ:
എന്താ, അതു കു­റ­ഞ്ഞു പോയോ?
ഞാൻ:
പി­ന്നെ അ­ല്ലാ­തെ­യോ?
കൃ­ഷ്ണൻ:
അ­പ്പോൾ ഇ­രു­പ­ത്ത­യ്യാ­യി­രം ക­യ്യി­രി­പ്പു­ണ്ടോ?
ഞാൻ:
അ­ങ്ങി­നെ ഞാൻ പ­റ­ഞ്ഞോ?
കൃ­ഷ്ണൻ:
പി­ന്നെ എ­ന്താ­ണു് ഒ­രു­കു­ലു­ക്ക­വും കാ­ണാ­ത്ത­തു.
ഞാൻ:
കു­ലു­ങ്ങി­യാൽ വാ­റ­ണ്ടു­കൾ മ­ട­ങ്ങു­മോ?
കൃ­ഷ്ണൻ:
പി­ന്നെ എ­ന്താ­ണു് വി­ചാ­രി­ക്കു­ന്ന­തു്?
ഞാൻ:
ഞാ­നി­ങ്ങു വി­ചാ­രി­ക്കാൻ തു­ട­ങ്ങി­യോ?
കൃ­ഷ്ണൻ:
തു­ട­ങ്ങും­മു­മ്പെ ശി­പാ­യി­മാർ ഇ­ങ്ങെ­ത്തും.
ഞാൻ:
ഇത്ര വേഗമോ?
കൃ­ഷ്ണൻ:
താ­മ­സി­ച്ചി­ട്ട­വർ­ക്കെ­ന്താ­ണു് കാ­ര്യം?
ഞാൻ:
എ­നി­ക്കു ഒ­ഴി­ക­ഴി­വി­ന്നി­ട­വേ­ണ്ടെ­ന്നോ?
കൃ­ഷ്ണൻ:
വേ­ണ്ടെ­ന്നു ത­ന്നെ­യ­ല്ലേ അ­വ­രു­ടെ ഉ­ദ്ദേ­ശം.
ഞാൻ:
അ­ങ്ങി­നെ­യാ­ണെ­ങ്കിൽ വാ­റ­ണ്ടു വ­ര­ട്ടെ. അതിനേ പറ്റി ത­ല്ക്കാ­ലം ആ­ലോ­ചി­ക്കേ­ണ്ട­തി­ല്ല.
കൃ­ഷ്ണൻ:
ആ­ലോ­ചി­ക്കാ­തി­രു­ന്നാൽ പ­റ്റു­മോ?
ഞാൻ:
ത­ല്ക്കാ­ലം എന്നെ കാ­ണാ­ഞ്ഞാൽ പോരേ?
കൃ­ഷ്ണൻ:
എത്ര നാ­ളാ­ണു് ഒരാൾ ഒ­ളി­ച്ചി­രി­ക്കു­ക?
ഞാൻ:
അധിക നാ­ളൊ­ന്നും വേ­ണ്ടി­വ­രി­ല്ല.
കൃ­ഷ്ണൻ:
ഇ­രു­പ­ത്ത­യ്യാ­യി­രം ഒ­രു­ക്കു­വാ­നോ?
ഞാൻ:
അതെ.
കൃ­ഷ്ണൻ:
എ­ന്തു­കൊ­ണ്ടു്?
ഞാൻ:
നി­ന്റെ കൈയിൽ എന്റെ വ­ക­യാ­യി ഇ­രി­പ്പു­ള്ള പ­ണം­കൊ­ണ്ടു്.
കൃ­ഷ്ണൻ:
അതു അ­ധി­ക­മൊ­ന്നു­മി­ല്ല­ല്ലൊ.
ഞാൻ:
കു­റ­ച്ചു മതി.
കൃ­ഷ്ണൻ:
കു­റ­ച്ചു­കൊ­ണ്ടു ഇ­രു­പ­ത്ത­യ്യാ­യി­രം വീ­ടാ­മോ?
ഞാൻ:
വീടാൻ വ­ഴി­കാ­ണ­ണം.
കൃ­ഷ്ണൻ:
വഴി ഉ­ണ്ടെ­ങ്കി­ല­ല്ലേ അതു കാണാൻ ത­ര­മു­ള്ളു.
ഞാൻ:
വ­ഴി­യു­ണ്ടാ­ക്ക­ണം.
കൃ­ഷ്ണൻ:
എ­ന്നാൽ അതു വേ­ഗ­മു­ണ്ടാ­ക്കി­കൊ­ള്ളു.
ഞാൻ:
അ­തൊ­ക്കെ ഉ­ണ്ടാ­ക്കി­ക്ക­ഴി­ഞ്ഞി­ല്ലേ? ത­ല്ക്കാ­ലം എ­നി­ക്കു നി­ന്റെ കൈ­യി­ലു­ള്ള പണം മാ­ത്രം മതി.
കൃ­ഷ്ണൻ:
എന്റെ കൈയിൽ നി­ങ്ങ­ളു­ടെ പണം എ­ത്ര­യു­ണ്ടെ­ന്നു വി­ചാ­രി­ക്കു­ന്നു?
ഞാൻ:
നീ തന്നേ പറക.
കൃ­ഷ്ണൻ:
ക­ഷ്ടി­ച്ചു ഒ­ര­ഞ്ഞൂ­റോ­ളംം കാണണം.
ഞാൻ:
ഹൂ, ധാ­രാ­ളം മ­തി­യ­ല്ലൊ.
കൃ­ഷ്ണൻ:
അ­ഞ്ഞൂ­റു ന­മു­ക്കു രണ്ടു ദി­വ­സ­ത്തേ­ക്കു­ണ്ടോ?
ഞാൻ:
അതു എത്ര ക്ഷ­ണം­കൊ­ണ്ടു പെ­രു­ക്കാം.
കൃ­ഷ്ണൻ:
അതേ, ആ­യി­രം­കൊ­ണ്ടു പെ­രു­ക്കി­യാൽ ഉടനെ അ­ഞ്ചു­ല­ക്ഷ­മാ­കും.
ഞാൻ:
അ­ങ്ങി­നെ പെ­രു­കി­വ­രു­വാൻ ഒരു മാർ­ഗ്ഗം കാ­ണ­ണ്ടേ?
കൃ­ഷ്ണൻ:
അതേ.
ഞാൻ:
നീ വ­ല്ല­തും കാ­ണു­ന്നു­ണ്ടോ?
കൃ­ഷ്ണൻ:
ഞാനോ! ഞാൻ നി­ങ്ങ­ളെ എന്റെ മു­മ്പിൽ കാ­ണു­ന്നു­ണ്ടു.
ഞാൻ:
വാ­റ­ണ്ടു­വ­ന്നാൽ ആ കാ­ഴ്ച­യും ഉ­ണ്ടാ­ക­യി­ല്ല.
കൃ­ഷ്ണൻ:
ഇല്ല.
ഞാൻ:
നീ­യാ­ണെ­ങ്കിൽ ഈ അ­ഞ്ഞൂ­റു­റു­പ്പി­ക എ­ങ്ങി­നെ വർ­ദ്ധി­പ്പി­ക്കും?
കൃ­ഷ്ണൻ:
ഉള്ള പ­ണം­കൊ­ണ്ടു തീ­വ­ണ്ടി­ക്ക­രാ­റെ­ടു­ക്കും.
ഞാൻ:
ഛീ, എത്ര ആളുടെ അ­ടി­മ­യാ­ക­ണം തീ­വ­ണ്ടി ഉ­ദ്യോ­ഗ­സ്ഥ­ന്മാർ അ­വ­രു­ടെ അ­ധി­കാ­രം കാ­ട്ടു­ന്ന­തു ക­രാ­റു­കാ­ര­രോ­ട­ല്ലേ?
കൃ­ഷ്ണൻ:
അ­തൊ­ന്നും ത­ക­രാ­റു­കാ­രാ­യ ക­രാ­റു­കാ­രോ­ടു ഫ­ലി­ക്ക­യി­ല്ല.
ഞാൻ:
എ­ന്നാ­ലും ലാഭം മ­തി­യാ­ക­യി­ല്ല.
കൃ­ഷ്ണൻ:
നി­ങ്ങൾ എത്ര ലാഭം കൊ­ണ്ടു തൃ­പ്തി­പ്പെ­ടും?
ഞാൻ:
ചു­രു­ങ്ങി­യാൽ ഒരു ദി­വ­സ­ത്തിൽ അൻ­പ­തു­റു­പ്പി­ക ലാഭം വേ­ണ്ടേ?
കൃ­ഷ്ണൻ:
ഹു! ഹു! മാ­സ­ത്തിൽ 1500-ക കൊ­ല്ല­ത്തിൽ പ­തി­നെ­ണ്ണാ­യി­രം. അ­ഞ്ഞൂ­റു റു­പ്പി­ക­കൊ­ണ്ടു കൊ­ല്ല­ത്തിൽ പ­തി­നെ­ണ്ണാ­യി­രം ഉ­റു­പ്പി­ക­ലാ­ഭ­മു­ണ്ടാ­ക്ക­ണ­മെ­ന്നു വി­ചാ­രി­ക്കു­ന്ന­തു കുറേ കടന്ന കൈ ആ­യി­പ്പോ­യി­ല്ലേ?
ഞാൻ:
ഒ­രി­ക്ക­ലും ഇല്ല.
കൃ­ഷ്ണൻ:
ഇ­ങ്ങി­നെ ഒരു കാ­ര്യം അ­സാ­ദ്ധ്യ­മാ­ണു്.
ഞാൻ:
ഇ­തി­ലും വലിയ കാ­ര്യ­വു­കൂ­ടി എത്ര ആൾ സാ­ധി­പ്പി­ച്ചി­ട്ടു­ണ്ടു്?
കൃ­ഷ്ണൻ:
അ­വ­രൊ­ക്കെ അ­മാ­നു­ഷ­രാ­യി­രി­ക്കും.
ഞാൻ:
അ­തൊ­ന്നും ക­രു­തേ­ണ്ടാ. നമ്മൾ ഒരു വഴി കാണണം.
കൃ­ഷ്ണൻ:
ഞാ­നൊ­രു വ­ഴി­യും കാ­ണു­ന്നി­ല്ല.
ഞാൻ:
അ­ങ്ങി­നെ പ­റ­ഞ്ഞാൽ പോരാ.
കൃ­ഷ്ണൻ:
എ­ന്നാൽ വല്ല ഷോ­ട­തി­യി­ലും ചേരുക.
ഞാൻ:
പോയാൽ മു­ഴു­വ­നും പോ­യി­ല്ലേ?
കൃ­ഷ്ണൻ:
മ­റ്റെ­ന്തു നി­വൃ­ത്തി?
ഞാൻ:
എത്ര നി­വൃ­ത്തി­ക­ളു­ണ്ടു?
കൃ­ഷ്ണൻ:
എ­ന്നാൽ ഒ­ന്നെ­ങ്കി­ലും പു­റ­ത്തി­റ­ക്ക­രു­തോ?
ഞാൻ:
ആട്ടെ, ഞാൻ ഒ­ന്നു­ചോ­ദി­ക്ക­ട്ടെ.
കൃ­ഷ്ണൻ:
ചോ­ദി­ച്ചോ­ളു.
ഞാൻ:
ന­മ്മു­ടെ നാ­ട്ടു­കാർ മ­ത­സം­ബ­ന്ധ­മാ­യ കാ­ര്യ­ത്തിൽ അ­ന്ധ­വി­ശ്വാ­സി­ക­ളാ­ണെ­ന്നു നീ അ­റി­യി­ല്ലേ?
കൃ­ഷ്ണൻ:
അതേ.
ഞാൻ:
അ­വർ­ക്കു സ­ന്യാ­സി­മാ­രെ­യും യോ­ഗി­മാ­രേ­യും അ­ത്യ­ന്തം ഭ­ക്തി­യും ബ­ഹു­മാ­ന­വും ആ­ണെ­ന്നു നീ മ­ന­സ്സി­ലാ­ക്കീ­ട്ടി­ല്ലേ?
കൃ­ഷ്ണൻ:
ഉ­ണ്ടു്.
ഞാൻ:
നാ­ട്ടു­കാർ യാ­തൊ­ര­റി­വും വ്യു­ല്പ­ത്തി­യും ഇ­ല്ലാ­ത്ത­വ­രാ­ണെ­ന്നും എന്തു പ­റ­ഞ്ഞാ­ലും വി­ശ്വ­സി­ക്കു­ന്ന­വ­രാ­ണെ­ന്നും ജാ­തി­വി­ഭാ­ഗം കൂടി ശ­രി­യാ­ണെ­ന്നു വി­ചാ­രി­ക്കു­ന്ന മൂ­ഢ­ന്മാ­രാ­ണെ­ന്നും നീ അ­റി­യി­ല്ലെ?
കൃ­ഷ്ണൻ:
അ­തൊ­ക്കെ അ­റി­യാം.
ഞാൻ:
എ­ന്നി­ട്ടാ­ണോ ന­മു­ക്കു ദി­വ­സം­തോ­റും അൻ­പ­തീ­തു­റു­പ്പി­ക ഉ­ണ്ടാ­ക്കാൻ സാ­ധി­ക്കാ­ത്ത­തു്?
കൃ­ഷ്ണൻ:
അ­വി­ടെ­യ­ല്ലേ വിഷമം?
ഞാൻ:
ഒരു വി­ഷ­മ­വും ഇല്ല. അൻപതു എന്നു ഞാൻ പ­റ­ഞ്ഞ­തു ഒരു ചു­രു­ങ്ങി­യ സം­ഖ്യ­യാ­യി­പ്പോ­യി. അ­തി­ലും അധികം ഉ­ണ്ടാ­ക്കാൻ ധാ­രാ­ളം വ­ഴി­യു­ണ്ടു്.
കൃ­ഷ്ണൻ:
ക­ല്പ­വൃ­ക്ഷ­വും കൂ­ടി­നാ­ണി­ച്ചു പോ­കു­ന്ന ആ വഴി എ­ന്താ­യി­രി­ക്കും?
ഞാൻ:
ആ നാ­ലു­കൂ­ടി­യ നി­ര­ത്തു­വ­ഴി നീ ക­ണ്ടി­ട്ടി­ല്ലേ?
കൃ­ഷ്ണൻ:
ക­ണ്ടി­ട്ടു­ണ്ടു്.
ഞാൻ:
അതൊരു നല്ല വ­ഴി­യാ­ണു്.
കൃ­ഷ്ണൻ:
എ­ന്തു­കൊ­ണ്ടു്?
ഞാൻ:
അ­തി­ന്റെ വ­ക്ക­ത്തു­ള്ള വലിയ മാ­ളി­ക­പ്പീ­ടി­ക ഇ­പ്പോ­ഴും ഒ­ഴി­വ­ല്ലേ?
കൃ­ഷ്ണൻ:
ഏതു് ? ചീ­രൊ­ത്തു ചാ­ര­ന്റെ പാ­ണ്ടി­ക­ശാ­ല­യോ?
ഞാൻ:
അതേ.
കൃ­ഷ്ണൻ:
അതു ഇ­പ്പോ­ഴും ഒ­ഴി­വാ­ണു്. മാ­സ­ത്തിൽ അൻ­പ­തീ­തു­റു­പ്പി­ക വാടക വേ­ണ­മെ­ന്നു ശ­ഠി­ച്ചാൽ ആ­രാ­ണു് പീ­ടി­യ്ക്കു വ­രു­ന്ന­തു?
ഞാൻ:
അൻ­പ­ത­ത്ര സാ­ര­മു­ണ്ടോ? അ­തി­ന്നു­ത­ന്നെ വേ­ണ­മെ­ങ്കിൽ ഞാൻ കൊ­ടു­ക്കി­ല്ലേ?
കൃ­ഷ്ണൻ:
എ­വി­ടു­ന്നു?
ഞാൻ:
ന­മ്മു­ടെ കൈ­യി­ലു­ള്ള പ­ണം­കൊ­ണ്ടു.
കൃ­ഷ്ണൻ:
അതു പി­ന്നെ ബാ­ക്കി­യു­ണ്ടാ­കു­മോ?
ഞാൻ:
അ­തൊ­ന്നും നീ അ­റി­യേ­ണ്ടാ. നീ ചാ­ര­നോ­ടു അൻ­പ­തു­റു­പ്പി­ക വാ­ട­യ്ക്കു രണ്ടു കൊ­ല്ല­ത്തേ­ക്കു ഷാ­പ്പെ­ഴു­തി വാ­ങ്ങ­ണം. ആ­റു­മാ­സ­ത്തേ വാടക മുൻ­കൂ­റാ­യി കൊ­ടു­ക്കാ­നും മ­ടി­ക്കേ­ണ്ടാ.
കൃ­ഷ്ണൻ:
അ­ങ്ങി­നെ ചെ­യ്താൽ നമ്മൾ മു­ടി­ഞ്ഞു­പോ­കും
ഞാൻ:
അ­ങ്ങി­നെ ചെ­യ്യാ­ഞ്ഞാൽ നമ്മൾ മു­ടി­ഞ്ഞു പോകും.
കൃ­ഷ്ണൻ:
എന്തു പൊ­ടി­ക്ക­യ്യാ­ണു് ഈ പ്രാ­വ­ശ്യം എ­ടു­ക്കു­ന്ന­തു എന്നു എ­നി­ക്കു മ­ന­സ്സി­ലാ­കു­ന്നി­ല്ല. പൊ­ടി­ക്കൈ എ­പ്പോ­ഴും ഫ­ലി­ക്ക­യി­ല്ല.
ഞാൻ:
പൊ­ടി­ക്കു ഫ­ല­മു­ണ്ടെ­ങ്കിൽ പൊ­ടി­ക്കൈ­കൾ ഫ­ല­മു­ണ്ടാ­കും.
കൃ­ഷ്ണൻ:
ഈ ഏർ­പ്പാ­ടു ഒരു സാ­ഹ­സ­മാ­യി­പ്പോ­കു­മെ­ന്നാ­ണു് ഞാൻ വി­ചാ­രി­ക്കു­ന്ന­തു.
ഞാൻ:
നീ എ­ന്തെ­ങ്കി­ലും വി­ചാ­രി­ക്കു­ന്ന­തി­നു എ­നി­ക്കു യാ­തൊ­രു­വി­രോ­ധ­വു­മി­ല്ല. പക്ഷേ, പ­റ­ഞ്ഞ­പോ­ലെ പീടിക ഇ­ന്നു­ത­ന്നെ വാ­ട­ക­യ്ക്കു ഏ­റ്റെ­ടു­ക്ക­ണം.
കൃ­ഷ്ണൻ:
ഞാൻ ഏ­റ്റെ­ടു­ത്തോ­ളാം. എ­ന്നാൽ എന്റെ ദീ­പാ­ളി നി­ങ്ങ­ളും ഏ­റ്റെ­ടു­ക്കേ­ണ്ടി­വ­രും.
ഞാൻ:
അ­തൊ­ക്കെ ഞാ­നേ­റ്റു നീ ഞാൻ പ­റ­യു­മ്പോ­ലെ ചെ­യ്യു­ക. എ­ന്നാൽ എ­ല്ലാം ഗു­ണ­ത്തിൽ ക­ലാ­ശി­ക്കും. പണം മഴ ചൊ­രി­യു­മ്പോ­ലെ ചൊ­രി­യും. അ­ടു­ത്ത ദിവസം മോ­ട്ടോർ­കാ­റി­ന്നെ­ഴു­ത­ണം. ദേ­വേ­ന്ദ്ര­ന്നു മാതലി എ­ന്ന­പോ­ലെ ന­മു­ക്കും ഒരു സൂ­തൽ­വേ­ണം.
കൃ­ഷ്ണൻ:
ഇ­തൊ­ക്കെ കാ­ര്യ­ത്തിൽ ത­ന്നെ­യാ­ണോ?
ഞാൻ:
കാ­ര്യം ഇ­തു­കൊ­ണ്ടു­മാ­ത്രം തീർ­ന്നൊ? ഇ­നി­യും എത്ര കാ­ര്യം വേറെ കി­ട­ക്കു­ന്നു­ണ്ടു്.
കൃ­ഷ്ണൻ:
എ­ന്നാൽ ഒ­ന്നാ­മ­തു, ആദ്യം പറഞ്ഞ കാ­ര്യ­ത്തി­ന്നു ഏർ­പ്പാ­ടു­കൾ ചെ­യ്വാൻ പോ­വ­ട്ടെ?
ഞാൻ:
പോവാൻ വ­ര­ട്ടെ ചില കാ­ര്യ­ങ്ങ­ളും കൂടി ചെ­യ്വാ­നു­ണ്ടു്.
കൃ­ഷ്ണൻ:
ഏ­താ­യാ­ലും പു­റ­പ്പാ­ടു ഘോ­ഷ­മാ­യി­ട്ടാ­ണെ­ന്നു തോ­ന്നു­ന്നു.
ഞാൻ:
എ­ന്തി­നു കു­റ­വാ­ക്കു­ന്നു.
കൃ­ഷ്ണൻ:
നി­ങ്ങ­ളെ­ന്തെ­ങ്കി­ലും ചെ­യ്തോ­ളു. ഞാ­നൊ­ന്നും അ­റി­യി­ല്ല.
ഞാൻ:
അ­റി­യു­മ്പോൾ അ­റി­യാം.
കൃ­ഷ്ണൻ:
അ­ത­ത്രെ ഉള്ളു.
ഞാൻ:
നീ കേൾ­ക്കു്. കോ­ടോ­ത്തു മാ­മ­നോ­ടു അ­ഞ്ചാ­റു ക­ണ്ണാ­ടി അ­ള­മാ­റ­കൾ വാ­ട­യ്ക്കു വാ­ങ്ങി ആ ഷാ­പ്പി­ന്റെ ചു­വ­ട്ടി­ലെ മു­റി­യിൽ വെ­യ്ക്ക­ണം. ഷാ­പ്പി­ന്റെ മുൻ­ഭാ­ഗ­ത്തു ഒരു മേ­ശ­യും ക­സേ­ല­യും വേണം. മേ­ശ­ത്തു­ണി­ലേ­സ് വെ­ച്ച­താ­യി­രി­ക്ക­ണം മേ­ശ­മേൽ ഒരു പൂ­ക്കു­പ്പി­യും ര­ണ്ടു­പ­നി­ന്നീർ­കു­പ്പി­യും ഉ­ണ്ടാ­യി­രി­ക്ക­ണം.
കൃ­ഷ്ണൻ:
ഇ­തൊ­ക്കെ കു­റി­ച്ചെ­ടു­ക്കേ­ണ്ടി­വ­രു­മോ?
ഞാൻ:
അത്ര അ­ധി­ക­മൊ­ന്നു­മി­ല്ല. ശ്ര­ദ്ധ­വെ­ച്ചു കേ­ട്ടാൽ മതി. ചീ­ക്കാ­സേ­ട്ടു­വോ­ടു് അ­ദ്ദേ­ഹ­ത്തി­ന്റെ പഴയ കേ­ഷ്ബോ­ക്സ് (പ­ണ­മി­ടു­ന്ന ഇ­രു­മ്പു­പെ­ട്ടി) എന്റെ പേരും പ­റ­ഞ്ഞു വാ­ങ്ങ­ണം. ചാ­യ­ക്കാ­രൻ അ­മ്മ­തി­നെ­ക്കൊ­ണ്ടു അതു ചാ­യ­മി­ട്ടു പു­തു­ക്കി പീ­ടി­ക­യു­ടെ താഴേ അ­ക­ത്തു തെ­ക്കെ ഭാ­ഗ­ത്തു കൊ­ണ്ടു­വെ­ക്ക­ണം.
കൃ­ഷ്ണൻ:
തീർ­ന്നൊ?
ഞാൻ:
ഇല്ല. പീ­ടി­ക­യു­ടെ പ­ടി­ഞ്ഞാ­റെ ഭാ­ഗ­ത്തു ന­മ്മു­ടെ തേ­ക്കിൻ മേശ കൊ­ണ്ടു­വ­ന്നി­ട­ണം. അ­തി­ന്റെ പി­ന്നിൽ ഒരു വി­ല്ലൂ­സ­ടി­ച്ച ക­സേ­ല­യും കൊ­ണ്ടു­വെ­ക്ക­ണം. വലിയ ക­ണ്ണാ­ടി­കൾ, കു­പ്പി­കൾ, ച­ട്ട­ത്തി­ലി­ട്ട ചി­ത്ര­ങ്ങൾ മു­ത­ലാ­യ­വ ഞാൻ തന്നെ ആ­ലോ­ചി­ച്ചു­കൊ­ള്ളാം.
കൃ­ഷ്ണൻ:
എന്തു ഇ­ന്ദ്ര­ജാ­ല­മാ­ണാ­വോ കാ­ട്ടാൻ പോ­കു­ന്ന­തു്?
ഞാൻ:
ക­ട­പ്പു­റ­ത്തെ പൂ­ഴി­പോ­ലെ ഉ­റു­പ്പി­ക­യു­ണ്ടാ­ക്കു­ന്ന­തു ഇ­ന്ദ്ര­ജാ­ല­മ­ല്ലാ­തെ മ­റ്റെ­ന്തൊ­ന്നാ­ണു്?
കൃ­ഷ്ണൻ:
ഒക്കെ ക­ണ്ടി­ട്ടു പറയാം.
ഞാൻ:
ക­ണ്ടാൽ, ഒക്കേ പോ­യി­ട്ടു പ­കു­തി­കൂ­ടി പറവാൻ ക­ഴി­ക­യി­ല്ല. 26-ാം൹ മെയിൽ വ­ണ്ടി­ക്കു വാ­ച്ചാ­ലി­യു­ടെ ശ­ങ്ക­ര­നാ­ന­യേ­യും, കോ­ട്ടൂ­രി­ലെ ല­ക്ഷ്മി­യാ­ന­യേ­യും,പാ­ല­പ്പു­റ­ത്തെ ഇ­ട്യൂ­ര­നാ­ന­യേ­യും, ക­ള്ളാ­ടി­യി­ലെ കു­ട്ടി­കൃ­ഷ്ണ­നാ­ന­ക്കു­ട്ടി­യേ­യും, വേ­ടൻ­കോ­ട­ന്റെ സുൽ­ത്താ­നാ­യേ­യും പൊ­മ്പ­ട­ങ്ങൾ അ­ണി­യി­ച്ചു. തീ­വ­ണ്ടി­യാ­പ്പീ­സ്സിൽ കൊ­ണ്ടു­വ­ര­ണം. ചെ­ണ്ട­യും ചീ­നി­യും, ഭ­ജ­ന­വും, ഹാർ­മോ­ണി­യ­വും, പ­ഞ്ച­വാ­ദ്യ­വും, വാ­ള­ണ്ടി­യർ­മാ­രു­ടെ ബാ­ന്റും, മ­റ്റും ഒ­രു­ക്ക­ണം. ചു­രു­ങ്ങി­യാൽ ഒ­രാ­റാ­യി­രം ആളുകൾ തീ­വ­ണ്ട­യാ­പ്പീ­സിൽ ഹാ­ജ­രു­ണ്ടാ­വ­ണം. ആ­പ്പീ­സു തോരണം, കു­രു­ത്തോ­ല. വർ­ണ്ണ­ക്ക­ട­ലാ­സ്, പു­ഷ്പം മു­ത­ലാ­യ­തു­കൊ­ണ്ടു വി­താ­നി­ക്ക­ണം. ഒ­ന്നാ­ന്ത­രം ഒരു കർ­പ്പൂ­ര­മ­ല്ലി­ക­മാ­ല­യ്ക്കു പൂ­ക്കാ­രൻ മേ­സ്ത്രി­യെ ഏ­ല്പി­ക്ക­ണം. ആ­ല­വ­ട്ടം, വെ­ഞ്ചാ­മ­രം തഴ, കുട മു­ത­ലാ­യ­തൊ­ക്കെ സാ­മൂ­തി­രി­ത്ത­മ്പു­രാ­നോ­ടു തന്നെ മേ­ടി­ക്ക­ണം. എ­ല്ലാം ഘോ­ര­ഘോ­ഷ­ത്തി­ലാ­യി­രി­ക്ക­ണം. നാ­ടൊ­ന്നു ന­ടു­ങ്ങി­പ്പോ­ക­ണം. നി­ര­ത്തു­വ­ഴി­യിൽ അ­വി­ട­വി­ടേ ക­മാ­നും കെ­ട്ട­ണം, കൂ­ട­ക്കൂ­ടെ കതിനാ മു­ഴ­ങ്ങ­ണം. സാ­ധു­ക്കൾ­ക്കു ചെ­മ്പിൻ­കാ­ശു­കൾ ര­ണ്ടു­ഭാ­ഗ­ത്തും വാ­രി­യെ­റി­യ­ണം.
കൃ­ഷ്ണൻ:
ശിവ! ശിവ! ഈ ഒ­രു­ക്ക­ങ്ങ­ളൊ­ക്കെ എ­ന്തി­നാ­ണു് പോലും.
ഞാൻ:
പ­റ­ഞ്ഞു­ത­രാം. 26-ാം൹ രോ­ഗാ­ന്ത­ക­യോ­ഗി­യാർ എന്ന പ്ര­സി­ദ്ധ ഋ­ഷീ­ശ്വ­രൻ ഇവിടെ എ­ത്തു­മെ­ന്ന വിവരം പ­ര­സ്യ­മ­ടി­ച്ചു പ­ര­ത്ത­ണം. പ­ര­സ്യം ഏ­ക­ദേ­ശം ഇ­രു­പ­തി­നാ­യി­രം പ്രതി ഉ­ണ്ടാ­യി­രി­ക്ക­ണം. പ­ര­സ്യ­ത്തി­ന്റെ വാചകം, ഞാ­നെ­ഴു­തി­ക്കൊ­ണ്ടു­വ­ന്ന­പോ­ലെ ഇ­ങ്ങി­നെ­യാ­യി­രി­ക്ക­ണം.
പ­ര­സ്യം ആ­യുർ­വ്വേ­ദ­പാ­രാ­വാ­ര­ത്തി­ന്റെ മറുകര ക­ണ്ട­വ­രും, ഹ­ഠ­യോ­ഗി­യും, 227 പ്രാ­യ­മു­ണ്ടാ­യി­രു­ന്നി­ട്ടു കൂടി നാ­ല്പ­തോ­ളം പ്രാ­യം മ­തി­ക്കാ­ത്ത­വ­രും, മ­ല­യാ­ളം ഉൾ­പ്പെ­ടെ മു­പ്പ­ത്താ­റു­ഭാ­ഷ എ­ഴു­താ­നും വാ­യി­ക്കാ­നും ശീ­ല­മു­ള്ള­വ­രും, അ­ഷ്ടാ­വ­ധാ­നി­യും, സകല ക­ലാ­വി­ദ­ഗ്ദ്ധ­നും, വ­ട­ക്കേ ഇ­ന്ത്യ മു­ഴു­വ­നും തന്റെ ചി­കി­ത്സാ നൈ­പു­ണ്യം­കൊ­ണ്ടു കീർ­ത്തി­പ്പെ­ട്ട­വ­രും, ന­വീ­ന­പ­രി­ഷ്കൃ­ത ലോ­ക­ത്തി­ന്റെ ആ­ശ്ച­ര്യം, ബ­ഹു­മാ­ന­ങ്ങൾ­ക്കു ഉ­ത്ത­മ­ഹേ­തു­ഭൂ­ത­രും, പ­തി­നേ­ഴാ­യി­രം മാ­ന­മു­ദ്ര­ക­ളും ഇ­രു­പ­ത്തോ­രാ­യി­രം വീ­ര­ശൃം­ഖ­ല­ക­ളും നാനാ രാ­ജാ­ക്ക­ന്മാ­രിൽ­നി­ന്നു ല­ഭി­ച്ച­വ­രും, സി­ദ്ധൗ­ഷ­ധ­ങ്ങ­ളു­ടെ ര­ഹ­സ്യം ക­ണ്ടു­പി­ടി­ച്ച സി­ദ്ധ­രും. അ­മാ­നു­ഷ­രും, ഋ­ഷീ­ശ്വ­ര­രും ജീ­വ­ന്മു­ക്ത­രു­മാ­യ ബ്ര­ഹ്മ­ശ്രീ രോ­ഗാ­ന്ത­ക­യോ­ഗി­യാർ അവർകൾ ഇവിടെ എ­ഴു­ന്നെ­ള്ളി ന­മ്മു­ടെ രാ­ജ്യ­ത്തി­ന്റെ ന­ന്മ­ക്കു­വേ­ണ്ടി, തന്റെ അ­തി­ശ­യ­നീ­യ­മാ­യ ചി­കി­ത്സാ­ക്ര­മം കൊ­ണ്ടു രോ­ഗി­കൾ­ക്കു ക്ഷേ­മം കൊ­ടു­ക്കു­വാൻ സദയം തീർ­ച്ച­യാ­ക്കി­യി­രി­ക്കു­ന്നു. അ­തു­കൊ­ണ്ടു ആ ശു­ഭ­ദി­വ­സ­ത്തിൽ മേ­ല്പ­റ­ഞ്ഞ ദി­വ്യ­നേ­യ­ഥോ­ചി­തം മാ­നി­ച്ചു് തീ­വ­ണ്ടി­യാ­പ്പീ­സ്സിൽ­നി­ന്നു ത­ങ്ങൾ­ക്കു മുൻ­കൂ­ട്ടി­ത്ത­ന്നെ ഒ­രു­ക്കി­വെ­ച്ചി­ട്ടു­ള്ള ചി­കി­ത്സാ­മ­ന്ദി­ര­ത്തി­ലേ­ക്കു സാ­ഡം­ബ­രം കൂ­ട്ടി­ക്കൊ­ണ്ടു­വ­രാൻ ഞങ്ങൾ ഇ­തി­നാൽ എ­ല്ലാ­വ­രേ­യും സ­വി­ന­യം­ക്ഷ­ണി­ച്ചു­കൊ­ള്ളു­ന്നു. ഒ­രി­ക്ക­ലും പി­ഴ­ച്ചു­പോ­കാ­ത്ത യോ­ഗീ­ശ്വ­ര­ന്റെ ചി­കി­ത്സാ­ഗു­ണം മേലാൽ അ­നു­ഭ­വി­ച്ചാ­ശ്വാ­സി­ക്കേ­ണ്ട­വർ നമ്മൾ ആ­ക­കൊ­ണ്ടു ആ ജ­ഗൽ­പ്ര­സി­ദ്ധ­നേ വേ­ണ്ട­പോ­ലെ മാ­നി­ച്ചും ആ­ദ­രി­ച്ചും കൂ­ട്ടി­ക്കൊ­ണ്ടു­വ­രാൻ മേ­പ്പ­ടി ദിവസം തീ­വ­ണ്ടി­യാ­പ്പീ­സ്സിൽ സ­ന്നി­ഹി­ത­രാ­കു­ന്ന­തി­ന്നു ആരും ഉ­പേ­ക്ഷ ചെ­യ്യു­ക­യി­ല്ലെ­ന്നു വി­ശ്വ­സി­ക്കു­ന്നു. കേ. സു­കു­മാ­രൻ ഡി. കൃ­ഷ്ണൻ.

കൃ­ഷ്ണൻ:
ഇ­തേ­താ­ണു് ഈ യോ­ഗി­യാർ? ഇ­ദ്ദേ­ഹ­ത്തി­ന്റെ വ­ര­വി­നേ­പ്പ­റ്റി ഇ­തു­വ­ര­യ്ക്കും നി­ങ്ങൾ പ­റ­ഞ്ഞി­ല്ല­ല്ലൊ.
ഞാൻ:
വേ­ണ്ട­പ്പോൾ പ­റ­ഞ്ഞാൽ­പോ­രെ?
കൃ­ഷ്ണൻ:
പോരാ, കു­റേ­കൂ­ടി മു­മ്പേ പ­റ­ഞ്ഞി­രു­ന്നു എ­ങ്കിൽ ഇത്ര ബ­ദ്ധ­പ്പാ­ടു വേ­ണ്ടാ­യി­രു­ന്നു.
ഞാൻ:
കുറേ മു­മ്പേ ഇത്ര ബ­ദ്ധ­പ്പാ­ടു നേ­രി­ട്ടി­ട്ടു­ണ്ടാ­യി­രു­ന്നോ?
കൃ­ഷ്ണൻ:
എ­നി­ക്കു മ­ന­സ്സി­ലാ­യി­ല്ല.
ഞാൻ:
നി­ന്റെ തലയിൽ ച­ളി­യാ­ണു്.
കൃ­ഷ്ണൻ:
അ­തെ­ന്താ­ണെ­ന്നു പി­ളർ­ന്നു­നോ­ക്കി­യാൽ അ­റി­യാം.
ഞാൻ:
നീ വ­ങ്ക­നാ­ണു്.
കൃ­ഷ്ണൻ:
അ­തെ­ന്താ­ണെ­ന്നു പി­ളർ­ന്നു­നോ­ക്കി­യാൽ അ­റി­യാം.
ഞാൻ:
നി­ണ­ക്കു യാ­തൊ­ന്നും ഓ­ടു­ന്നി­ല്ല.
കൃ­ഷ്ണൻ:
എന്നേ പ­ല­ദി­ക്കി­ലും ഓ­ടാ­ന­ല്ലേ ഏ­ല്പി­ച്ച­തു?
ഞാൻ:
നീ ഓ­ടാ­നും കൊ­ള്ളി­ല്ല.
കൃ­ഷ്ണൻ:
ഞാൻ ഒ­ന്നി­ന്നും കൊ­ള്ളി­ല്ല.
ഞാൻ:
പി­ന്നെ ഞാ­നെ­ന്തു പറയും?
കൃ­ഷ്ണൻ:
എ­ന്തെ­ങ്കി­ലും പ­റ­ഞ്ഞോ­ളു.
ഞാൻ:
യോ­ഗി­മാർ ആ­രെ­ന്നു ഇ­തു­വ­രെ അ­റി­ഞ്ഞി­ട്ടി­ല്ല പോലും.
കൃ­ഷ്ണൻ:
അ­റി­വാ­നു­ള്ള മാർ­ഗ്ഗം ഉ­ണ്ടാ­ക്കി­ത്ത­ര­രു­തോ.
ഞാൻ:
നീ അ­റി­യു­ന്ന കാ­ര്യ­ത്തിൽ ഞാൻ പെ­രു­ത്തു പ­റ­യാ­നു­ണ്ടോ? നീ പ­ത്ര­ങ്ങൾ വാ­യി­ക്കാ­റി­ല്ലെ?
കൃ­ഷ്ണൻ:
ഇല്ല.
ഞാൻ:
നീ പ­ര­സ്യം വാ­യി­ച്ചി­ല്ലെ?
കൃ­ഷ്ണൻ:
വാ­യി­ച്ചു. എ­ന്നാ­ലും ഞാൻ അയാളെ അ­റി­യി­ല്ല എ­ന്ന­ല്ലേ ഞാൻ പ­റ­ഞ്ഞ­തു.
ഞാൻ:
നീ അയാളെ അ­റി­യും എ­ന്ന­ല്ലേ ഞാൻ പ­റ­യു­ന്ന­തു.
കൃ­ഷ്ണൻ:
അ­സം­ബ­ന്ധം പ­റ­യാ­തി­രി­ക്കൂ. അയാൾ ആ­രാ­ണു്?
ഞാൻ:
അ­യാ­ള­ല്ലേ രോ­ഗാ­ന്ത­ക­യോ­ഗി­യാർ?
കൃ­ഷ്ണൻ:
പേ­ര­റി­ഞ്ഞ­തു­കൊ­ണ്ടു മതിയോ. ആ­ളാ­രാ­ണെ­ന്ന­റി­യ­ണ്ടേ?
ഞാൻ:
അയാൾ ഒരു പ്ര­സി­ദ്ധ­യോ­ഗി­യും വേ­ദാ­ന്തി­യും വൈ­ദ്യ­നും സ­ന്യാ­സി­യു­മാ­ണെ­ന്നു പ­ര­സ്യ­ത്തി­ലെ വാ­ച­ക­ങ്ങൾ­കൊ­ണ്ടു തെ­ളി­യു­ന്നി­ല്ലേ?
കൃ­ഷ്ണൻ:
അതു മ­ന­സ്സി­ലാ­യി എ­ന്നാൽ നി­ങ്ങ­ളു­മാ­യി­ട്ടു­ള്ള അറിവു എ­ങ്ങി­നെ­യാ­ണു്?
ഞാൻ:
ഞാൻ കാ­ശി­യിൽ­വെ­ച്ചു ക­ണ്ട­താ­ണു്. ആ ദേ­ശ­ക്കാർ ഇ­ദ്ദേ­ഹ­ത്തെ ഒരു ദൈ­വം­പോ­ലെ ക­രു­തി­യി­രു­ന്നു. ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു സേ­വ­ക­നാ­യി­ക്കൂ­ടി. ചു­രു­ങ്ങി­യ­കാ­ലം­കൊ­ണ്ടു അ­ദ്ദേ­ഹ­ത്തി­നു എന്നെ വലിയ സ്നേ­ഹ­മാ­യി ഞാൻ അയാളെ ഇ­ങ്ങോ­ട്ടു ക്ഷ­ണി­ച്ചു വ­രു­ത്താ­നാ­ണു് ഭാവം. അ­ല്ലാ­തെ ന­മ്മു­ക്കു­യാ­തൊ­രൊ­ഴി­വു­മി­ല്ല. ഞാ­നി­പ്പോൾ തന്നെ ക്ഷ­ണി­ക്കും.
കൃ­ഷ്ണൻ:
നി­ങ്ങ­ളോ?
ഞാൻ:
അതേ.
കൃ­ഷ്ണൻ:
ഇ­തെ­ന്തി­നു്?
ഞാൻ:
മ­റ്റൊ­രു­വ­ഴി വേ­ണ്ടേ?
കൃ­ഷ്ണൻ:
ഇതൊരു വ­ഴി­യാ­യോ?
ഞാൻ:
പി­ന്നെ ഇ­ല്ല­യോ?
കൃ­ഷ്ണൻ:
എ­നി­ക്കു മ­ന­സ്സി­ലാ­യി­ല്ല.
ഞാൻ:
നി­ന­ക്കെ­ന്താ­ണ­പ്പാ വന്നു പി­ടി­ച്ച­തു­പോ­യ­തു. അ­ദ്ദേ­ഹം ഇവിടെ എ­ത്തി­യാൽ വൈ­ദ്യം കൊ­ണ്ടു എത്ര പണം സ­മ്പാ­ദി­ക്കും. ക­യ്യും ക­ണ­ക്കു­മു­ണ്ടാ­കു­മോ? ഇവിടെ എ­ത്തി­യ ഉടനെ അ­ദ്ദേ­ഹ­ത്തെ ശു­ശ്രൂ­ഷി­ച്ചു കൂ­ടി­യാൽ നി­ണ­ക്കും എ­ത്ര­പ­ണം കൈ­ക്ക­ലാ­ക്കാം. ന­ല്ല­വ­ണ്ണം സേ­വി­ച്ചാൽ എന്റെ ക­ട­മൊ­ക്കെ വീ­ട്ടാ­മെ­ന്നു മാ­ത്ര­മ­ല്ല ഭാ­ഗ്യ­മു­ണ്ടെ­ങ്കിൽ പണവും ന­മു­ക്കു സ­മ്പാ­ദി­ക്കാം.
കൃ­ഷ്ണൻ:
അ­തൊ­ക്കെ ശ­ക്തി­യു­ടെ ഫ­ല­ത്തിൽ കി­ട­ക്കു­ന്നു.
ഞാൻ:
എ­നി­ക്കി­തിൽ ലേശം സം­ശ­യ­മി­ല്ല.
കൃ­ഷ്ണൻ:
നി­ങ്ങൾ­ക്കു എ­ല്ലാ­റ്റി­ന്നും ധൈ­ര്യ­മാ­ണു്.
ഞാൻ:
അതു ഒരു ചീ­ത്ത­ഗു­ണ­മ­ല്ല.
കൃ­ഷ്ണൻ:
ഒ­ന്നും ജാ­സ്തി­യാ­യാൽ ന­ന്ന­ല്ല.
ഞാൻ:
പണവും ജാ­സ്തി­യാ­യാൽ ന­ന്ന­ല്ലെ­ന്നോ? എ­ന്തൊ­ക്കെ­യാ­ണെ­ടോ പ­റ­യു­ന്ന­തു? എത്ര എ­ളു­പ്പ­വ­ഴി­യാ­ണു് ഞാൻ ക­ണ്ടു­പി­ടി­ച്ച­തു. നീ നോ­ക്കി­ക്കോ. ആ യോ­ഗി­യാർ തീ­വ­ണ്ടി­യാ­പ്പീ­സ്സിൽ ഇ­റ­ങ്ങി­യാൽ മതി. നി­ങ്ങ­ളൊ­ക്കെ അ­ദ്ദേ­ഹ­ത്തെ മേ­ല്പ­റ­ഞ്ഞ ആ­ഡം­ബ­ര­ത്തൊ­ടെ ചാ­ര­ന്റെ ഷാ­പ്പി­ലേ­ക്കു എ­തി­രേ­റ്റു കൊ­ണ്ടു­വ­ര­ണം. നീ അ­ദ്ദേ­ഹ­ത്തി­ന്റെ ശി­ഷ്യ­ന്റെ­യും പ­രി­ചാ­ര­ക­ന്റെ­യും നി­ല­യിൽ നി­ല്ക്ക­ണം. നീ ചെ­യ്യേ­ണ്ട­തു എ­ന്തൊ­ക്കെ­യാ­ണെ­ന്നു ഞാൻ പി­ന്നെ വി­വ­രി­ച്ചു­ത­രാം. യു­ക്തി ചെ­റു­താ­ണെ­ങ്കി­ലും ഫലം വ­മ്പി­ച്ച­താ­ണു്.
കൃ­ഷ്ണൻ:
ഒ­ക്ക­യും നി­ങ്ങ­ളു­ടെ സാ­മർ­ത്ഥ്യ­ത്തിൽ കി­ട­ക്കു­ന്നു.
ഞാൻ:
യു­ക്തി ക­ണ്ടു­പി­ടി­ച്ച­തോ­ടു­കൂ­ടി എന്റെ സാ­മർ­ത്ഥ്യം അ­വ­സാ­നി­ച്ചു എ­ന്നാ­ണു് വി­ചാ­രി­ക്കേ­ണ്ട­തു. ഇ­നി­യു­ള്ള തൊ­ക്കെ നി­ന്റെ സ­ഹാ­യ­സ­ഹ­ക­ര­ണ­ങ്ങ­ളി­ലാ­ണു് ഇ­രി­ക്കു­ന്ന­തു.
കൃ­ഷ്ണൻ:
അ­പ്പോൾ നി­ങ്ങ­ളോ?
ഞാൻ:
എന്നെ ഇ­ന്നു­തു­ട­ങ്ങി ഈ ദി­ക്കിൽ കാണാൻ പാ­ടു­ണ്ടോ? വാ­റ­ണ്ടു­കാർ എന്നെ ബാ­ക്കി­വെ­ച്ചേ­ക്കു­മോ?
കൃ­ഷ്ണൻ:
നി­ങ്ങ­ള­ടു­ത്തി­ല്ലാ­തെ എ­നി­ക്കു ശങ്ക തീ­രി­ല്ല.
ഞാൻ:
ഒ­ന്നും ശ­ങ്കി­ക്കേ­ണ്ട. എ­നി­ക്കു­വേ­ണ്ടി അ­ദ്ധ്വാ­നി­ക്കു­ന്ന­താ­ണെ­ന്നു മാ­ത്രം വി­ചാ­രി­ച്ചാൽ മതി.
കൃ­ഷ്ണൻ:
എ­താ­യാ­ലും ഒന്നു പ­രീ­ക്ഷി­ക്കാം.
ഞാൻ:
അ­ല്ലാ­തെ ന­മു­ക്കു മോ­ക്ഷ­മു­ണ്ടോ?
കൃ­ഷ്ണൻ:
ഇതു ഫ­ലി­ക്കാ­തെ പോ­യാ­ലൊ.
ഞാൻ:
ന­മ്മു­ടെ നാ­ട്ടു­കാർ നാ­ട്ടു­കാ­രാ­യി­രി­ക്കും വ­രെ­യും ഇ­തെ­ങ്ങി­നെ ഫ­ലി­ക്കാ­തെ പോ­കു­ന്നു. നീ അ­ധൈ­ര്യ­പ്പെ­ടു­ക­യേ വേ­ണ്ടാ. എ­നി­ക്കു ഈ പൊ­ട്ട­ന്മാ­രെ ന­ല്ല­വ­ണ്ണം അ­റി­യാം. വ­ങ്ക­ന്മാ­രൊ­ക്കെ ബു­ദ്ധി­യു­ള്ള­വർ­ക്കു കപ്പം കൊ­ടു­ക്ക­ണം. ന­മ്മൾ­ക്കു ജ­യ­സി­ദ്ധി ഉ­ണ്ടാ­കു­മെ­ന്നു ഞാൻ ആധാരം എ­ഴു­തി­ഒ­പ്പി­ട്ടു­ത­രാം. എ­നി­ക്ക­ത്ര­പോ­ലും സം­ശ­യ­മി­ല്ല. യോ­ഗി­യാ­രു­ടെ യോ­ഗ്യ­ത നീ അ­റി­യാ­ഞ്ഞി­ട്ടാ­ണു്. ക­ള്ള­ന്മാ­രെ­ത്ത­ന്നേ വ­ണ­ങ്ങു­ന്ന­വർ­ക്കു ഇ­ങ്ങി­നെ ഒരു സി­ദ്ധൻ ത­ങ്ങ­ളു­ടെ ഇടയിൽ എ­ത്തി­യാൽ വെ­റു­തെ ഇ­രി­ക്കു­വാൻ തോ­ന്നു­മോ? മ­ഴ­പ്പാ­റ്റ­പോ­ലെ വ­ന്ന­ടി­യി­ല്ലേ?

എല്ലാ ദി­വ­സ­വും പോലെ തന്നെ കോഴി കൂ­കി­ക്കൊ­ണ്ടും കാക്ക ക­ര­ഞ്ഞു­കൊ­ണ്ടും ഇ­രു­പ­ത്താ­റാം തീ­യ­തി­യും പു­ലർ­ന്നു. ഞാൻ കുറെ മു­മ്പു­ത­ന്നെ വാ­റ­ണ്ടു ഭ­യ­പ്പെ­ട്ടി­ട്ടു രാ­ജ്യം വി­ട്ടു പോ­യി­രി­ക്കു­ന്നു. ഇ­രു­പ­ത്താ­റാം തീയതി മെയിൽ വ­ണ്ടി­ക്കു സ്വർ­ണ്ണ­പ്പി­ടി­യു­ള്ള കുട, മെ­തി­യ­ടി, ചു­വ­ന്ന കാ­വി­വ­സ്ത്രം, സ്വർ­ണ്ണം­പ­തി­ച്ച രു­ദ്രാ­ക്ഷം, യോ­ഗ­ദ­ണ്ഡ്, ഊ­ക്കാൻ ജട, നീ­ണ്ട­താ­ടി, ദേ­ഹം­നി­റ­ച്ചും ഭസ്മം, കു­റി­യും വരയും എ­ന്നി­ങ്ങി­നെ­യു­ള്ള അ­ല­ങ്കാ­ര­ങ്ങ­ളോ­ടു­കൂ­ടെ, എന്റെ ക്ഷണം പ്ര­മാ­ണി­ച്ചു രോ­ഗാ­ന്ത­ക­യോ­ഗി­യാർ കോ­യ­മ്പ­ത്തൂ­രിൽ­നി­ന്നു ഒ­ന്നാം ക്ലാ­സ്സു മു­റി­യിൽ പ്ര­വേ­ശി­ച്ചി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ഒ­ന്നി­ച്ചു ഒരു വി­ശ്വ­സ്ഥ­കാ­ര്യ­സ്ഥ­നാ­യ കേ­ശ­വ­സ്വാ­മി­മാ­ത്ര­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. കോ­യ­മ്പ­ത്തൂർ സ്റ്റേ­ഷ­നിൽ ലഹള ഒ­ന്നും വേ­ണ്ടെ­ന്നു വെ­ച്ചി­ട്ടോ മറ്റോ യോ­ഗി­യാർ, താൻ പു­റ­പ്പെ­ടു­ന്ന­വി­വ­രം ആ­രേ­യും അ­റി­യി­ച്ചി­രു­ന്നി­ല്ല. എ­ന്നാ­ലും വണ്ടി പു­റ­പ്പെ­ടാ­റാ­യ­പ്പോൾ പ­ത്തു­നൂ­റാ­ളു­കൾ ഒ­ന്നാം­ക്ലാ­സ്സു­വ­ണ്ടി­യു­ടെ അരുകെ യോ­ഗി­യാ­രെ സ­ന്ദർ­ശി­ച്ചു­കൊ­ണ്ടും തൊ­ഴു­തു­കൊ­ണ്ടും ഹാ­ജ­രു­ണ്ടാ­യി­രു­ന്നു എന്നു കേ­ട്ടു. ന­മ്മു­ടെ കോ­ഴി­ക്കോ­ട്ടെ കാ­ര്യം വി­ശേ­ഷി­ച്ചൊ­ന്നും പ­റ­യു­വാ­നി­ല്ല. പ­ര­സ്യം ക­ണ്ടി­ട്ടു ഭ്ര­മി­ച്ചു­പോ­കാ­ത്ത­വർ ആ­രും­ത­ന്നെ അവിടെ ഉ­ണ്ടാ­യി­രു­ന്നി­ല്ല. നാ­ട്ടു­കാ­രും, നാ­ട്ടിൽ പ്ര­മാ­ണി­ക­ളും, ഹൈ­ക്കോ­ട­തി വ­ക്കീൽ­മാ­രും സർ­ക്കാ­രു­ദ്യോ­ഗ­സ്ഥ­ന്മാ­രും ഈ ദി­വ്യ­നേ­യും കാ­ത്തു സ്റ്റേ­ഷ്യ­നിൽ നി­ന്നി­ട്ടു­ണ്ടാ­യി­രു­ന്നു. വണ്ടി സ്റ്റേ­ഷ്യ­നിൽ എ­ത്തി­യ­പ്പോൾ എ­ല്ലാ­വ­രും വി­ചാ­രി­ച്ച­തി­ലും എ­ത്ര­യോ അധികം പു­രു­ഷാ­രം പ­ര­മ­ഹം­സ­നാ­യ യോ­ഗി­യാ­രു­ടെ വരവും പ്ര­തീ­ക്ഷി­ച്ചു കൗ­തു­ക­ത്തോ­ടെ കാ­ത്തു­നി­ന്നി­രു­ന്നു. യോ­ഗി­യാർ ഇ­റ­ങ്ങി­യ ഉടനെ കൃ­ഷ്ണൻ വളരെ ആ­ദ­ര­വോ­ടു­കൂ­ടെ അ­ദ്ദേ­ഹ­ത്തെ ഒന്നു താണു തൊ­ഴു­തും അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഴു­ത്തിൽ ഒ­രു­വ­ലി­യ മാ­ല­യി­ട്ടു കൃ­ഷ്ണൻ വ­ക്കീ­ലും രാ­മ­യ്യർ വ­ക്കീ­ലും ന­ര­കാ­രി മു­ത­ലി­യാ­രും യോ­ഗി­യാ­രു­ടെ വ­ര­വി­നെ­പ്പെ­റ്റി അ­നു­മോ­ദി­ച്ചും അ­ഭി­ന­ന്ദി­ച്ചും കൊ­ണ്ടു് സ­ര­സ­മ­ധു­ര­ങ്ങ­ളാ­യി ഓരോരോ പ്ര­സം­ഗം ചെ­യ്തു. യോ­ഗി­യാർ ഘ­ന­ഭാ­വം വി­ടാ­തെ എ­ത്ര­യോ ഗാം­ഭീ­ര്യ­സ്വ­ര­ത്തിൽ ഇം­ഗ്ലീ­ഷി­ലും മ­ല­യാ­ള­ത്തി­ലും മ­റു­വ­ടി പ­റ­ഞ്ഞ­പ്പോൾ അവിടെ കൂടിയ സീ­മ­യി­ല്ലാ­ത്ത ജ­ന­ങ്ങ­ളു­ടെ കൈ­മു­ട്ടൽ­കൊ­ണ്ടു രാ­ജ്യം മു­ഴു­വൻ ന­ടു­ങ്ങി. സ്റ്റേ­ഷ്യ­നിൽ­നി­ന്നു പു­റ­ത്തു­വ­ന്ന­പ്പോൾ യോ­ഗി­യാ­രെ കാണാൻ വന്ന ജ­ന­സം­ഖ്യ പ­തി­നാ­യി­ര­ത്തി­ലും ജാ­സ്തി­യു­ണ്ടെ­ന്നു കണ്ടു. ഭ­ക്തി­കൊ­ണ്ടു സം­ഭ്രാ­ന്ത­രാ­യ ജ­ന­ങ്ങ­ളിൽ ചിലർ തൊ­ഴു­ക­യും, ചിലർ നി­ല­ത്തു­വി­ണു തൊ­ഴു­ക­യും ചെ­യ്തു. യോ­ഗി­യാ­രെ കാ­ല­താ­മ­സം­കൂ­ടാ­തെ ഒരു വലിയ ആ­ന­ക്ക­ഴു­ത്തി­ലേ­റ്റി കുട, തഴ, ചാമരം മു­ത­ലാ­യ രാ­ജ­ചി­ഹ്ന­ങ്ങ­ളോ­ടു­കൂ­ടെ മുൻ­പ­റ­ഞ്ഞ ഷാ­പ്പി­ലേ­ക്കു എ­ഴു­ന്ന­ള്ളി­ച്ചു. “ജയ ജയോ ജയ” എന്ന ആർ­പ്പും ക­തി­നാ­മു­ഴ­ക്ക­വും, പൂ­ക്കൾ വാരി എ­റി­യ­ലും, പ­നി­നീർ കു­ട­യ­ലും മ­റ്റും­കൊ­ണ്ടു പ­ര­മ­യോ­ഗ്യ­നും, പ­ര­മ­ഹം­സ­നു­മാ­യ യോ­ഗി­യാ­രു­ടെ എ­ഴു­ന്ന­ള്ള­ത്തു അ­ത്യ­ധി­കം കോ­ലാ­ഹ­ല­മു­ള്ള­താ­യി­ത്തീർ­ന്നു. ഷാ­പ്പിൽ എ­ത്തി­യ ഉടനെ അ­ദ്ദേ­ഹം വി­ശ്ര­മി­ക്കാ­നാ­യി മു­ക­ളി­ലേ­ക്കു കേ­റി­പ്പോ­യി അ­ദ്ദേ­ഹ­ത്തോ­ടു സം­സാ­രി­ക്കാ­നും മ­റ്റും കാം­ക്ഷി­ച്ചു­കൊ­ണ്ടു എ­ണ്ണി­യാൽ തീ­രാ­ത്ത ജ­ന­ങ്ങൾ ഷാ­പ്പി­ന്റെ മു­കൾ­ഭാ­ഗ­ത്തും കോ­ലാ­യി­ലും തി­ക്കി­ത്തി­ര­ക്കി നി­ന്നു­തു­ട­ങ്ങി. നാ­ട്ടു­കാ­രും, നാ­ട്ടിൽ പ്ര­മാ­ണി­ക­ളും കാ­ത്തു ക്ലേ­ശി­ക്കു­ന്ന­തു ക­ണ്ട­പ്പോൾ യോ­ഗി­യാ­രു­ടെ കാ­ര്യ­സ്ഥ­നാ­യ കേ­ശ­വ­സ്വാ­മി ഇ­റ­ങ്ങി­വ­ന്നു എ­ല്ലാ­വ­രോ­ടും ഇ­ങ്ങി­നെ പ­റ­ഞ്ഞു.

“ഇന്നു യോ­ഗി­യാർ­ക്കു ആ­രെ­യും കാണാൻ അ­വ­സ­ര­മു­ണ്ടാ­ക­യി­ല്ല. അ­ടി­യ­ന്ത­ര­മാ­യി­ട്ടു ചില ക­ത്തു­കൾ എ­ഴു­തു­ക­യാ­ണു്. കാ­ര്യ­ങ്ങൾ­ക്കൊ­ക്കെ വലിയ കൃ­ത്യ­വും ചി­ട്ട­യു­മാ­ണു്. മൈസൂർ രാ­ജാ­വ­യ­ച്ച ആയിരം പവൻ കി­ട്ടി­യ വി­വ­ര­ത്തി­ന്നു ദി­വാ­നെ അ­റി­യി­ക്ക­ണം. തി­രു­വി­താം­കൂ­റിൽ ത­ല്ക്കാ­ലം ചെ­ല്ലാൻ നി­വൃ­ത്തി­യി­ല്ലെ­ന്നു പൊ­ന്നു­ത­മ്പു­രാ­നെ അ­റി­യി­ക്ക­ണം. പെ­രു­മ്പ­ട­പ്പു­സ്വ­രൂ­പ­ത്തി­ലേ­ക്കു ശി­ഷ്യൻ വി­വേ­കാ­ന­ന്ദ­നേ അ­യ­ച്ചി­ട്ടു­ണ്ടെ­ന്നു അ­റി­യി­ക്ക­ണം. ആ­ഴു­വാ­ഞ്ചേ­രി ത­മ്പ്രാ­ക്കൾ­ക്കു സ്റ്റേ­ഷ്യ­നിൽ­വ­ന്നു വ­ഴി­യിൽ വെ­ച്ചു­ത­ന്നേ ക­ണ്ട­തി­നു ന­ന്ദി­സൂ­ച­ക­മാ­യ ഒരു എ­ഴു­ത്തെ­ഴു­ത­ണം. പ­ത്തു­ദി­വ­സ­ത്തി­നു­ള്ളി­ലൊ­ന്നും കോ­ലോ­ത്തു ചെ­ല്ലാൻ സാ­ധി­ക്ക­യി­ല്ലെ­ന്നു സാ­മൂ­തി­രി­രാ­ജാ­വി­നെ അ­റി­യി­ക്ക­ണം. വ­ട­ക്കേ മ­ല­യാ­ള­ത്തിൽ എ­പ്പോൾ വ­രു­മെ­ന്നു പറവാൻ ത­ല്ക്കാ­ലം നി­വൃ­ത്തി­യി­ല്ലെ­ന്നു കോ­ട്ട­യ­ത്തു ത­മ്പു­രാ­നേ­യും ചി­റ­യ്ക്കൽ­ത­മ്പു­രാ­നേ­യും അ­റി­യി­ക്ക­ണം പി­ന്നെ പല മ­ഹാ­ന്മാർ­ക്കും ക­ത്തെ­ഴു­താ­നു­ണ്ടു്”.

ഇ­ങ്ങി­നെ പ­റ­ഞ്ഞ­തു കേ­ട്ട­പ്പോൾ യോ­ഗി­യാ­രു­ടെ യോ­ഗ്യ­ത­യും കീർ­ത്തി­യും കണ്ടു അവിടെ കൂ­ടി­യ­വ­രൊ­ക്കെ ആ­ശ്ച­ര്യ­ബ­ഹു­മാ­ന­ങ്ങൾ കൊ­ണ്ടു അ­മ്പ­ര­ന്നു­പോ­യി. പി­റ്റേ­ന്നു­ത­ന്നെ­ചി­കി­ത്സ­യ്ക്കാ­യി­ക്കൊ­ണ്ടു അനേകം പേർ ഷാ­പ്പിൽ കെ­ട്ടി­നി­ന്നു. അന്നു യോ­ഗി­യാർ­ക്കു മ­റ്റ­നേ­കം കാ­ര്യ­ങ്ങൾ ആ­ലോ­ചി­ക്കേ­ണ്ട­തു­ണ്ടാ­യി­രു­ന്നു. കേ­ശ­വ­സ്വാ­മി കൂ­ട­ക്കൂ­ടെ മു­ക­ളിൽ­ചെ­ന്നു ഓരോ വി­വ­ര­വും­കൊ­ണ്ടു മ­ട­ങ്ങി രോ­ഗി­ക­ളെ സ­മാ­ധാ­ന­പ്പെ­ടു­ത്തി. ഒ­രി­ക്കൽ ചെ­ല്ലു­മ്പോൾ യോ­ഗി­യാർ മ­ക്കി­ക്കേ­യി­യു­ടെ കാ­ര്യ­സ്ഥ­നു­മാ­യി വി­ശേ­ഷം പ­റ­യു­ക­യാ­യി­രു­ന്നു. ഒ­രി­ക്കൽ കു­റ്റി­പ്പു­റ­ത്തു ത­മ്പു­രാ­ന്റെ അ­ന­ന്തി­ര­വ­നു ഒരു യോഗം എ­ഴു­തി­ക്കൊ­ടു­ക്കു­ക­യാ­യി­രു­ന്നു. ഒ­രി­ക്കൽ ചെ­ന്നു നോ­ക്കി­യ­പ്പോൾ അ­ദ്ദേ­ഹം കോ­ട്ട­യ­ത്തു­ത­മ്പു­രാ­ന്റെ തി­രു­വെ­ഴു­ത്തു വാ­യി­ക്ക­യാ­യി­രു­ന്നു. മ­റ്റൊ­രി­ക്കൽ അ­റ­യ്ക്ക­ലേ ബീബി കൊ­ടു­ത്ത­യ­ച്ച സ­മ്മാ­ന­ങ്ങൾ പ­രി­ശോ­ധി­ക്ക­യാ­യി­രു­ന്നു. വേ­റെ­ഒ­രി­ക്കൽ ചി­റ­ക്കൽ­ത­മ്പു­രാൻ അയച്ച പ­ല്ല­ക്കു സ­മ­യ­ക്കു­റ­വി­നാൽ, ഭം­ഗി­വാ­ക്കു­കൾ പ­റ­ഞ്ഞു മ­ട­ക്കി അ­യ­യ്ക്കു­ക­യാ­യി­രു­ന്നു. ഇ­ങ്ങി­നെ ഓരോ വി­വ­ര­ങ്ങൾ കേ­ശ­വ­സ്വാ­മി വന്നു പ­റ­ഞ്ഞ­തു കേ­ട്ട­പ്പോൾ രോ­ഗി­ക­ളൊ­ക്കെ ഇ­ച്ഛാ­ഭം­ഗം കൊ­ണ്ടു ആ­തു­ര­ന്മാ­രാ­യെ­ങ്കി­ലും വളരെ ആ­ശ്ച­ര്യ­ഭ­രി­ത­രാ­യി­ത്തീർ­ന്നു. കോ­ഴി­ക്കോ­ട്ടിൽ ക്ഷ­ണ­കാ­ലം­കൊ­ണ്ടു യോ­ഗി­യാ­രു­ടെ കീർ­ത്തി­ക്കും കേ­ളി­ക്കും കൈയും ക­ണ­ക്കു­മു­ണ്ടാ­യി­രു­ന്നി­ല്ല. നാ­ട്ടു­കാ­രു­ടെ സം­സാ­ര­വി­ഷ­യം മു­ഴു­വ­നും യോ­ഗി­യാർ­ത­ന്നെ ആ­യി­രു­ന്നു. ഇ­രു­ന്നൂ­റ്റി­ച്ചി­ല്വാ­നം വ­യ­സ്സാ­യി­ട്ടു് ഒ­രാ­ളെ­കാ­ണു­ന്ന­തു ചി­ല്ല­റ അ­തി­ശ­യ­മാ­യി­രി­ക്കു­മോ? ഇ­ങ്ങ­നെ ഒരു മഹാനെ കോ­ഴി­ക്കോ­ട്ടു­കാർ എ­വി­ടു­ന്നു ക­ണ്ടി­രി­ക്കു­ന്നു? ഏതു നാ­ട്ടി­ലാ­ണു് ഈ മാ­തി­രി ഒരു സി­ദ്ധ­നു ബ­ഹു­മാ­ന­മു­ണ്ടാ­കാ­ത്ത­തു. ര­ണ്ടു­മൂ­ന്നു ദി­വ­സം­കൊ­ണ്ടു ചി­കി­ത്സ­ക്കു വന്ന രോ­ഗി­കൾ­ക്കു സീമ ഉ­ണ്ടാ­യി­രു­ന്നി­ല്ല. സ­മു­ദ്ര­ത്തിൽ പുഴകൾ ഒ­ഴു­കി­വ­രു­മ്പോ­ലെ യോ­ഗി­യാ­രു­ടെ പെ­ട്ടി­യിൽ പ­ണം­വ­ന്നു വീ­ണു­തു­ട­ങ്ങി. എന്റെ യു­ക്തി വി­ചാ­രി­ച്ച­തി­ലും അധികം ഫ­ലി­ച്ച­തു ക­ണ്ടി­ട്ടു കൃ­ഷ്ണ­ന്നു സ­ന്തോ­ഷ­മു­ണ്ടാ­യി­രു­ന്നു. എ­ങ്കി­ലും യോ­ഗി­യാ­രോ­ടു പ­ണ­ത്തി­ന്നാ­വ­ശ്യ­പ്പെ­ടാൻ വേ­ണ്ട­പ്പെ­ട്ട തരവും ഘ­ട്ട­വും കി­ട്ടാ­യ്ക­യാൽ എന്റെ കാ­ര്യം വി­ചാ­രി­ച്ചു അ­വ­ന്നു വലിയ ഖേ­ദ­വും ഉ­ണ്ടാ­യി. ഏ­താ­യാ­ലും യോ­ഗി­യാർ നാ­ടു­വി­ടും­മു­മ്പേ പണം കൈ­ക്ക­ലാ­ക്കാ­മെ­ന്നു വി­ചാ­രി­ച്ചു കൃ­ഷ്ണൻ ആ­ശ്വ­സി­ച്ചു. ഞാൻ അ­ടു­ക്കെ ഇ­ല്ലാ­ത്ത­തു കൃ­ഷ്ണ­നു വലിയ വി­ഷാ­ദ­മാ­യി. രോ­ഗി­ക­ളെ ഓ­രോ­ന്നോ­രോ­ന്നാ­യി കൃ­ഷ്ണ­നാ­ണു് യോ­ഗി­യാ­രു­ടെ അ­ടു­ക്ക­ലേ­ക്കു കൊ­ണ്ടു­വ­ന്ന­തു. അ­ഞ്ചീ­റ്റു­റു­പ്പി­ക അ­ട­ച്ചാൽ­മാ­ത്ര­മേ ഒരാളെ യോ­ഗി­യാ­രു­ടെ മു­മ്പിൽ കൊ­ണ്ടു­വ­രാൻ പാ­ടു­ള്ളു. പണം വാ­ങ്ങി ക­ണ­ക്കു­പി­ടി­ക്കു­ന്ന­തു കേ­ശ­വ­സ്വാ­മി­യാ­ണു്. മ­രു­ന്നി­ന്നു ചാർ­ജ്ജു­വേ­റെ­യു­മു­ണ്ടു്. യോ­ഗി­യാ­രു­ടെ ചി­കി­ത്സ­യു­ടെ രീ­തി­കേ­ട്ടാൽ ആരും ന­ടു­ങ്ങി­പ്പോ­കും. പ­ണ്ടാ­രും ക­ണ്ടി­ട്ടും കേ­ട്ടി­ട്ടു­മി­ല്ലാ­ത്ത രീ­തി­യി­ലാ­ണു് എന്നു പ­റ­യു­ന്ന­തിൽ അ­തി­ശ­യോ­ക്തി­യ­ല്ല. വാ­യ­ന­ക്കാ­രു­ടെ അ­റി­വി­നു­മാ­ത്രം ഒരു ചു­രു­ങ്ങി­യ സ­മ­യ­ത്തു ക­ഴി­ഞ്ഞ വി­ഷ­യ­ങ്ങൾ ഇവിടെ ചേർ­ക്കാം.

കൃ­ഷ്ണൻ:
ഇതാ, ഇ­വ­ന്റെ അ­മ്മ­ക്കു പ്ര­സ­വ­വേ­ദ­ന­യാ­ണു പോലും.
യോഗി:
പ്ര­സ­വ­വേ­ദ­ന­യ്ക്കു അ­സ­ന­വി­ല്വാ­ദി അ­സ്സ­ലാ­ണു് അ­രേ­ര­നാ­ഴി­ക­തോ­റും അ­ര­യ്ക്കാൽ­കു­പ്പി പ­ള്ള­യ്ക്കു പി­ര­ട്ട­ട്ടേ.
കൃ­ഷ്ണൻ:
ഇ­വ­ന്നു ശോ­ധ­ന­യി­ല്ല.
യോഗി:
ന­മ്മു­ടെ ശൂർ­പ്പ­ണ­ഖാ­ഹൈ­ലം ഒരു കു­പ്പി എ­ടു­ത്തു കൊ­ടു­ക്കൂ.
കൃ­ഷ്ണൻ:
ഇവനു ദ­ഹ­ന­മി­ല്ല­പോ­ലും.
യോഗി:
രാ­മ­ബാ­ണം ഗുളിക ഒരു ഡപ്പി കൊ­ടു­ക്കൂ.
കൃ­ഷ്ണൻ:
ഒരാളെ പാ­മ്പു­ക­ടി­ച്ചി­ട്ടു ബോ­ധ­മി­ല്ലാ­ത്ത നി­ല­യിൽ കൊ­ണ്ടു­വ­ന്നി­രി­ക്കു­ന്നു.
യോഗി:
പാ­മ്പി­നെ വ­ല്ല­വ­രും ക­ണ്ടി­രി­ക്കു­ന്നോ?
കൃ­ഷ്ണൻ:
ഒ­ന്നി­ച്ചു­ണ്ടാ­യി­രു­ന്ന ആൾ ക­ണ്ടി­രു­ന്നു.
യോഗി:
എന്തു പാ­മ്പാ­ണു­പോ­ലും?
കൃ­ഷ്ണൻ:
അ­യാൾ­ക്കു നി­ശ്ച­യ­മി­ല്ലെ­ന്നു പ­റ­ഞ്ഞു.
യോഗി:
ആട്ടെ അവനെ ഇ­ങ്ങ­ട്ടു കൊ­ണ്ടു­വ­ര­ട്ടെ.

ര­ണ്ടു­മൂ­ന്നാൾ ബോ­ധ­ര­ഹി­ത­നാ­യ ഒ­രാ­ളേ­യും എ­ടു­ത്തു രോ­ഗാ­ന്ത­ക­യോ­ഗി­യു­ടെ മു­ന്നിൽ കൊ­ണ്ടു­വ­ന്നു കി­ട­ത്തി. ദഷ്ടൻ ജീ­വ­ച്ഛ­വം­പോ­ലെ കി­ട­ന്നി­രു­ന്നു. അവൻ ഇനി ഇ­ങ്ങോ­ട്ടി­ല്ലെ­ന്നു എ­ല്ലാ­വ­രും ക­രു­തി­യി­രു­ന്നു. രോ­ഗാ­ന്ത­ക­യോ­ഗി­യാർ എ­ഴു­ന്നേ­റ്റു ദ­ഷ്ട­നേ ഒന്നു ആ­ക­പ്പാ­ടെ നോ­ക്കി പി­ന്നെ അവിടെ ഇ­രു­ന്നു ക­ടി­വാ­യ് കു­റേ­നേ­രം സൂ­ക്ഷി­ച്ചു­നോ­ക്കി എ­ന്ന­തിൽ­പ്പി­ന്നെ ദ­ഷ്ട­ന്റെ കൈ­നാ­ഡി പി­ടി­ച്ചു­നോ­ക്കി കു­റേ­നേ­രം താ­ടി­യും­ത­ട­വി ആ­ലോ­ചി­ച്ചു.

യോഗി:
ക­ടി­ച്ച­തു രാ­ജി­ല­മാ­ണു്. എന്നു വെ­ച്ചാൽ­നി­ങ്ങ­ളു­ടെ ഭാ­ഷ­യിൽ വ­ളേ­രി­പ്പ­നെ­ന്നും വെ­ള്ളി­ക്കെ­ട്ടൻ എന്നു പ­റ­യു­ന്ന പാ­മ്പു. ഒരു ചെ­ട്ടു­വി­ദ്യ­കൊ­ണ്ടു ഈ വിഷം ഇ­റ­ങ്ങി­പ്പോ­കും. മ­റ്റൊ­ന്നും വേണ്ട. പ­ച്ച­വെ­ള്ളം, ക­ഞ്ഞി­വെ­ള്ളം, കാ­ടി­വെ­ള്ളം, തോടു വെ­ള്ളം, ചി­റ­വെ­ള്ളം, പു­ഴ­വെ­ള്ളം, മ­ഴ­വെ­ള്ളം, ക­ടൽ­വെ­ള്ളം ഇവ ഓരോ അ­ട­ക്കാ­ത്തോ­ട്ടിൽ കൊ­ള്ളു­ന്ന അത്ര എ­ടു­ത്തു­ഒ­ന്നി­ച്ചു ചേർ­ക്കു­ക. അതിൽ അ­ര­ക്കു­പ്പി വാ­ഴ­പ്പോ­ള­യു­ടെ നീർ പകരുക. എ­ന്നി­ട്ടു ഒ­ക്ക­പ്പാ­ടെ ചൂ­ടാ­ക്കി പ­ത­ച്ചു വ­രു­മ്പോൾ ര­ണ്ടും­ദ്രാം­ചൊ­റു­ക്ക­യും പ­കർ­ന്നു ഈ രണ്ടു നാ­ഴി­ക­തോ­റും ആറീതു ക­ര­ണ്ടി കു­ടി­പ്പി­ക്കു­ക. അ­റു­പ­തു നാ­ഴി­ക­ക്കു­ള്ളിൽ വിഷം ഇ­റ­ങ്ങും പാ­മ്പി­നെ ഒ­ന്നും വ­രു­ത്തേ­ണ്ട­തി­ല്ല. ചി­കി­ത്സ തു­ട­ങ്ങും മു­മ്പെ കി­ഴ­ക്കേ മു­റ്റ­ത്തു ഒരു കു­ന്നി­ച്ചാ­ണ­ക­ത്തി­ന്മേൽ ഒരു തു­ള­സി­യു­ടെ ഇല കു­ത്തി വെ­ക്ക­ണം.
കൃ­ഷ്ണൻ:
ഇതാ ഇവനു ഒ­ന്നും ര­ണ്ടും രോ­ഗ­മൊ­ന്നു­മ­ല്ല. ഏറിയ ആ­വ­ലാ­തി പ­റ­യു­ന്നു.
യോഗി:
ആ­വ­ലാ­തി­ക്കു കൈ­ക­ണ്ട മ­രു­ന്നു ഭൃം­ഗാ­വി­ലാ­ദി­യാ­ണു്. കൊ­ടു­ക്ക ഒരു കു­പ്പി.
കൃ­ഷ്ണൻ:
ഇവനു ഏ­ക്ക­മാ­ണു­പോ­ലും.
യോഗി:
പി­പീ­ലി­കേ­യം ആസവം കൊ­ടു­ക്ക.
രോഗി:
അ­തി­ന്റെ യോഗം അ­റി­ഞ്ഞാൽ വേ­ണ്ടി­ല്ലാ­യി­രു­ന്നു.
യോഗി:
മു­ഴു­വൻ പറവാൻ പാ­ടി­ല്ല. ചി­റ­കു­ള്ള ഉ­റു­മ്പി­ന്റെ കാൽ, മ­ഴ­പ്പാ­റ്റ­യു­ടെ ക­ണ്ണു്, തേ­നീ­ച്ച­യു­ടെ ഉദരം മു­ത­ലാ­യ വ­ല്ലാ­ത്ത മ­രു­ന്നു­കൾ അ­ട­ങ്ങി­യ, വളരെ വി­ല­പി­ടി­ച്ച ഒ­രാ­സ­വ­മാ­ണു്. കു­പ്പി­ക്കു മു­പ്പ­ത്തേ­ഴാ ഉ­റു­പ്പി­ക­യാ­ണു്.
രോഗി:
തൽ­ക്കാ­ലം ഒരു കു­പ്പി മതി.
കൃ­ഷ്ണൻ:
ഇവനു ക്ഷ­യ­മാ­ണു് പോലും.
യോഗി:
അതേ, രോഗം വി­ഷ­മി­ച്ചി­ട്ടി­ല്ല. പ­ശു­വിൻ­നൈ ഞാൻ ജ­പി­ച്ചു­ത­രും. അതു തേ­ച്ചു­കു­ളി­ക്ക­ണം. കു­ളി­ക­ഴി­ഞ്ഞ ഉടനേ പൂ­വൻ­കോ­ഴി­യു­ടെ ത­ല­യി­ലെ പൂവും, ആ­ട്ടി­ന്റെ വാലും ഇ­റ­ക്കി­ളി­യു­ടെ നെ­ഞ്ഞി­ന്റെ മാം­സ­വും, കി­രി­യാ­ത്തും, ആ­ട­ലോ­ട­ക­വും, ഒ­ക്കെ­സ­മം ചേർ­ത്തു ഒരു സൂ­പ്പാ­ക്കി കു­ടി­ക്ക­ണം. പ­ത്തു­ദി­വ­സ­ത്തി­നു­ള്ളിൽ പ­നി­യും 31 ദി­വ­സ­ത്തി­നു­ള്ളിൽ രോ­ഗ­വും ഭേ­ദ­മാ­കും.
കൃ­ഷ്ണൻ:
ഇവനു മൂ­ത്രം ന­ല്ല­വ­ണ്ണം പോ­കു­ന്നി­ല്ല.
യോഗി:
ക­ള്ളിൽ ബാർലി ചേർ­ത്തു കു­ടി­ക്ക­ട്ടെ.
കൃ­ഷ്ണൻ:
ഇവനു ചൊ­റി­യാ­ണു്.
യോഗി:
വെ­ടി­യു­പ്പിൽ അ­പ്പ­യു­ടേ­യും കീ­ഴാർ­നെ­ല്ലി­യു­ടേ­യും ഇല അ­ര­ച്ചു വ­ടി­ക്ക­ട്ടെ.
കൃ­ഷ്ണൻ:
ഇവനു പ്ര­മേ­ഹ­മാ­ണു്.
യോഗി:
സാ­ര­മി­ല്ല. രോഗം പി­ഴ­ച്ചു­പോ­യി­ട്ടി­ല്ല. പ്ര­സാ­രി­ണീ­ലേ­ഹ്യം ര­ണ്ടു­റാ­ത്തൽ ക­ഴി­ക്ക­ട്ടെ. അതു ക­ഴി­ക്കു­മ്പോ­ഴൊ­ക്കെ ന­ട്ടു­ച്ച­ക്കു ഞാ­റ­ക്ക­യും, പേ­ര­ക്ക­യും, തു­ല്യ­മെ­ടു­ത്തി­ടി­ച്ചു മെ­ഴു­കു­പ്രാ­യ­മാ­കു­മ്പോൾ ഓരോ ചെ­റു­നാ­ര­ങ്ങ­വ­ണ്ണ­ത്തിൽ ക­ഴി­ക്കു­ക­യും വേണം.
കൃ­ഷ്ണൻ:
ഇവനു ത­ല­വേ­ദ­ന­യാ­ണു പോലും.
യോഗി:
പു­ളി­യാ­റ­ലി­ന്റെ ഇല അ­ര­ച്ചു­വ­ടി­ക്ക­ട്ടെ.
കൃ­ഷ്ണൻ:
ഇവനു പ­നി­യാ­ണു്.
യോഗി:
പനി ആ­യി­ര­ത്ത­റു­നൂ­റ്റി എ­ഴു­പ­ത്തൊൻ­പ­തു വി­ധ­മു­ണ്ടെ­ന്നാ­ണു് ബൃ­ഹ­സ്പ­തി വചനം. അ­തു­കൊ­ണ്ടു ഇവനെ ഒന്നു പ­രി­ശോ­ധി­ക്കാ­തെ നി­വൃ­ത്തി­യി­ല്ല.

ഇ­ങ്ങി­നെ പ­റ­ഞ്ഞു രോ­ഗാ­ന്ത­ക യോ­ഗി­യാർ അ­വ­ന്റെ നാ­ഡി­യും നാവും പ­രി­ശോ­ധി­ച്ചു. ദീനം ന­ല്ല­വ­ണ്ണം മ­ന­സ്സി­ലാ­കാ­ത്ത­പോ­ലെ അ­ദ്ദേ­ഹം തന്റെ താ­ടി­യും തടവി ഒ­ന്നാ­ലോ­ചി­ച്ചു.

യോഗി:
“ജരോ രോ­ഗ­പ­തി” എ­ന്നാ­ണു് പ­റ­ഞ്ഞി­ട്ടു­ള്ള­തു്: ഇതിനു പ­ഞ്ചീ­ക­ര­ണം ചെ­യ്തി­ട്ടു­വേ­ണം ചി­കി­ത്സി­പ്പാൻ.
കൃ­ഷ്ണൻ:
അ­തെ­ന്തെ­ന്നു മ­ന­സ്സി­ലാ­യി­ല്ല.
യോഗി:
അതു എ­ത്ര­യോ പ്ര­യാ­സ­മു­ള്ള ഒരു പ്ര­യോ­ഗ­മാ­ണു്. ആറു റാ­ത്തൽ തൂ­ങ്ങു­ന്ന ഒരു ശ­രീ­ര­ത്തി­ന്മേൽ ഇത്ര ഇത്ര റാ­ത്തൽ തൂ­ക്ക­ത്തിൽ പ­ഞ്ച­ഭൂ­ത­ങ്ങ­ളിൽ ഓ­രോ­ന്നു ഉ­ണ്ടാ­യി­രി­ക്കേ­ണ്ട­താ­ണെ­ന്നു ക­ണ­ക്കു­ണ്ടു്.
കൃ­ഷ്ണൻ:
അ­തു­കൊ­ണ്ടു്?
യോഗി:
അ­തു­കൊ­ണ്ടു് ഒ­ന്നാ­മ­തു ഇവനെ തൂ­ക്കി­നോ­ക്കി­ഘ­നം എ­ത്ര­യു­ണ്ടെ­ന്നു കാണണം. എ­ന്നി­ട്ടു് ദേ­ഹ­ത്തി­ലെ വി­സർ­ജ്ജ­ന­ദ്ര­വ്യ­ങ്ങൾ തൈ­ല­ബി­ന്ദു­ക്കൾ ഊ­റ്റി­ച്ചു പ­രി­ശോ­ധി­ച്ചു പ­ഞ്ച­ഭൂ­ത­ങ്ങ­ളു­ടെ ഏ­റ്റ­ക്കു­റ­വു ക­ണ്ടു­പി­ടി­ക്ക­ണം. എ­ന്നി­ട്ടു അതു ശ­രി­യാ­യ തു­ക­യിൽ കൊ­ണ്ടു­വ­രാ­നു­ള്ള മ­രു­ന്നു കൊ­ടു­ക്ക­ണം. പ­രി­ശോ­ധ­ന തു­ട­ങ്ങും­മു­മ്പെ പ­ത്തു­ദി­വ­സം ഒരു മ­രു­ന്നു കു­ടി­ക്കാ­നു­ണ്ടു്. അതു കു­ടി­ച്ചു­ക­ഴി­ഞ്ഞാൽ നൂറു ഉ­റു­പ്പി­ക­യും ഒ­രു­ക്കി ഇ­ങ്ങോ­ട്ടു വരണം.
കൃ­ഷ്ണൻ:
ത­ല്ക്കാ­ലം എ­ന്തു­മ­രു­ന്നാ­ണു് കൊ­ടു­ക്കേ­ണ്ട­തു്?
യോഗി:
കുറെ ഇ­ന്ദ്രാ­ണി­തൈ­ല­വും, വാ­ന്മീ­കി­ലേ­ഹ്യ­വും ത­ന്ത്രി­ണീ­ക­ഷാ­യ­വും എ­ടു­ത്തു കൊ­ടു­ക്കൂ രോഗം അല്പം സൂ­ക്ഷി­ക്കേ­ണ്ട­താ­ണു്.

ഇ­ങ്ങി­നെ യോ­ഗി­യാ­രു­ടെ വി­വി­ധ­ങ്ങ­ളാ­യ ചി­കാ­ത്സാ­ക്ര­മ­ങ്ങൾ ക­ണ്ടി­ട്ടും, താ­നി­ക്ക­വൈ­ദ്യേർ കു­ഞ്ഞി­ക്ക­ണ്ണൻ വൈ­ദ്യേർ, ജടയൻ വൈ­ദ്യേർ, താ­ടി­ക്കാ­രൻ വൈ­ദ്യേർ, കു­ഞ്ഞി­ക്ക­ണാ­രൻ­വൈ­ദ്യേർ മു­ത­ലാ­യ ത­ദ്ദേ­ശ­ഭി­ഷ­ഗ്വ­ര­ന്മാ­രൊ­ക്കെ മൂ­ക്കിൽ വി­രൽ­വെ­ച്ചു­പോ­യി. യോ­ഗി­യാ­രു­ടെ പ്ര­യോ­ഗ­ങ്ങ­ളൊ­ന്നും അ­ഷ്ടാം­ഗ­ഹൃ­ദ­യ­ത്തിൽ ഒ­രി­ട­ത്തും പ്ര­സ്താ­വി­ച്ചു കാ­ണാ­ത്ത­താ­യി­രു­ന്നു. എ­ങ്കി­ലും ചി­കി­ത്സ­യ്ക്കു വളരെ ഫലം ക­ണ്ട­തു­കൊ­ണ്ടു യോ­ഗി­യാർ­ക്കു ഓരോ ദി­വ­സ­ത്തിൽ ആ­യി­ര­ത്തിൽ കു­റ­യാ­തെ ഉ­റു­പ്പി­ക വ­ര­വു­ണ്ടാ­യി. ഖജാന നി­റ­ഞ്ഞു­വ­രു­ന്തോ­റും യോ­ഗി­യാ­രു­ടെ കാ­ര്യ­സ്ഥൻ കേ­ശ­വ­സ്വാ­മി പണം മ­ദ്രാ­സു­ബേ­ങ്കിൽ കൊ­ണ്ടി­ട്ടു­തു­ട­ങ്ങി. ഇ­ങ്ങി­നെ ഒരു കൊ­ല്ലം ക­ഴി­ഞ്ഞു. നാ­ട്ടി­ലു­ള്ള ബാ­ക്കി­വൈ­ദ്യ­ന്മാ­രു­ടെ ചി­കി­ത്സ­യൊ­ക്കെ നി­ന്നു­പോ­യി. അവർ ഷാ­പ്പിൽ വ­ന്നു­നി­ന്നു യോ­ഗി­യാ­രു­ടെ അ­ത്ഭു­ത­ക­ര­മാ­യ ചി­കി­ത്സാ­മാർ­ഗ്ഗം ഗ്ര­ഹി­പ്പാൻ നോ­ക്കി. ഹി­മാ­ല­യ­ത്തിൽ­നി­ന്നു കൊ­ണ്ടു­വ­ന്ന ഗുൽ­ഗു­ലു­മ­ഹർ­ഷി­യു­ടെ കാ­ല­കേ­യം എന്ന വൈ­ദ്യ­ഗ്ര­ന്ഥ­ത്തെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി യോ­ഗി­യാർ തു­ട­ങ്ങി­യ ചി­കി­ത്സാ­ക്ര­മ­ത്തെ മ­ന­സ്സി­ലാ­കാ­തെ ബാ­ക്കി വൈ­ദ്യ­ന്മാർ അ­ന്ധാ­ളി­ക്കു­ന്ന­തിൽ വല്ല ആ­ശ്ച­ര്യ­വു­മു­ണ്ടോ? യോ­ഗി­യാർ ഒ­രു­ക്കി­വെ­ച്ചി­രു­ന്ന മ­രു­ന്നി­ന്റെ പേരും കൂടി മ­റ്റാ­രും ഇ­തു­വ­രെ കേ­ട്ടി­ട്ടി­ല്ലാ­യി­രു­ന്നു. യോ­ഗി­യാ­രു­ടെ മാ­ഹാ­ത്മ്യ­മു­ണ്ടോ ആർ­ക്കെ­ങ്കി­ലും മ­ന­സ്സി­ലാ­വാൻ പോ­കു­ന്നു. ചു­രു­ങ്ങി­യ കാ­ല­ത്തി­നു­ള്ളിൽ യോ­ഗി­യാർ ല­ക്ഷാ­ധി­പ­നാ­യി­ത്തീർ­ന്നു. അ­ദ്ദേ­ഹം പൈസ്സ കൈ­കൊ­ണ്ടു തൊ­ടാ­റി­ല്ലെ­ന്നു മാ­ത്ര­മ­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ ദൈ­ന­ന്ദി­നാ­വ­ശ്യ­ങ്ങ­ളും വളരെ ല­ഘു­വാ­യ മ­ട്ടി­ലാ­യി­രു­ന്നു. കേ­ശ­വ­സ്വാ­മി ക­ണ­ക്കു ന­ല്ല­വ­ണ്ണം വെ­ച്ചി­രു­ന്നു കൃ­ഷ്ണൻ ഇ­തു­വ­രെ­യ്ക്കും ശ­ങ്ക­കൊ­ണ്ടു യോ­ഗി­യാ­രോ­ടു ഒരു കാ­ശു­പോ­ലും ചോ­ദി­ച്ചി­ല്ല. അവൻ യോ­ഗി­യാ­രു­ടെ ഈ നല്ല ദശയിൽ തന്റെ കാ­ര്യം വ­രു­ത്തു­ന്ന­തി­ന്നു പകരം മ­റ്റൊ­രു അ­വ­സ­ര­വും കാ­ത്തു കാലം ക­ഴി­ച്ചു. യോ­ഗി­യാ­രു­ടെ സാ­മർ­ത്ഥ്യ­ത്തെ­പ്പ­റ്റി­യും ഔ­ദാ­ര്യ­ത്തേ­പ്പ­റ്റി­യും പു­ക­ഴ്ത്താ­ത്ത­നാ­ട്ടു­കാർ ആരും തന്നേ ഇ­ല്ലാ­താ­യി. എ­ന്നി­ട്ടു­കൂ­ടി കൃ­ഷ്ണൻ അ­വ­ന്റെ കാ­ര്യം വ­രു­ത്തു­വാ­നു­ള്ള അവസരം സം­ഗ­തി­യി­ല്ലാ­തെ നീ­ട്ടി­വെ­ച്ചു. ന­ല്ല­കാ­ലം ഒ­രാൾ­ക്കു വ­ള­രെ­ക്കാ­ല­ത്തോ­ളം ഒ­രേ­നി­ല­യിൽ നി­ല­നിൽ­ക്കാൻ ഇ­ട­യി­ല്ലെ­ന്ന പ­ര­മാർ­ത്ഥം കൃ­ഷ്ണൻ മ­ന­സ്സി­ലാ­ക്കാ­തെ പോ­യ­തിൽ വ്യ­സ­നി­ക്കേ­ണ്ടി വ­ന്നി­രി­ക്കു­ന്നു. യോ­ഗി­യാ­രു­ടെ അ­സാ­ധാ­ര­ണ­യാ­യ ചി­കി­ത്സാ­പു­ഷ്ടി­യും ധ­ന­പു­ഷ്ടി­യും ക­ണ്ട­പ്പോൾ നാ­ട്ടി­ലു­ള്ള, മു­റി­വൈ­ദ്യ­ന്മാർ­ക്കൊ­ക്കെ അസൂയ മു­ഴു­ത്തു അവർ യോ­ഗി­യാ­രു­ടെ ചി­കി­ത്സാ­ക്ര­മ­ത്തി­ന്നു കു­റ്റം പ­റ­ഞ്ഞു­തു­ട­ങ്ങി എ­ങ്കി­ലും ഫ­ല­മു­ള്ള ചി­കി­ത്സ­യാ­ണെ­ന്നു അ­നു­ഭ­വം­കൊ­ണ്ടു അ­റി­ഞ്ഞ നാ­ട്ടു­കാർ ആ ദൂ­ഷ്യാ­രോ­പ­ങ്ങ­ളൊ­ന്നും പൊ­രു­ളി­ച്ചി­ല്ല. അ­ന്യ­ദേ­ശ­ങ്ങ­ളിൽ­നി­ന്നു അനേകം പേർ യോ­ഗി­യാ­രു­ടെ ചി­കി­ത്സ­യ്ക്കാ­യി വ­ന്നു­തു­ട­ങ്ങി. ഇ­തൊ­ന്നും ബാ­ക്കി­യു­ള്ള മു­റി­വൈ­ദ്യ­ന്മാർ­ക്കു സ­ഹി­ച്ചു­കൂ­ടാ­താ­യി. അ­വ­രൊ­ക്കെ ഓ­രോ­ദി­ക്കിൽ ഓരോ സം­ഘ­മാ­യി കൂടി രോ­ഗാ­ന്ത­ക­യോ­ഗി­യാ­രെ അ­നാ­വ­ശ്യ­മാ­യി പ­ഴി­ച്ചു­തു­ട­ങ്ങി. ഒ­ടു­വിൽ വൈ­ദ്യ­ന്മാ­രെ­ല്ലാം ഒത്തു അ­ടു­ത്ത അം­ശ­ത്തി­ലെ പ്ര­സി­ദ്ധ­വൈ­ദ്യ­നാ­യ കു­ട്ടാ­ണി­ച്ചോ­പ്പ­ന്റെ അ­ടു­ക്കൽ പോയി അ­യാ­ളും താ­നി­ക്ക­വൈ­ദ്യ­രും വളരെ നേരം ആ­ലോ­ചി­ച്ചു. അ­വ­സാ­നം അവർ ഇൻ­ഡ്യ­യിൽ പലേ ദി­ക്കി­ലു­മു­ള്ള പല വൈ­ദ്യ­ന്മാ­രോ­ടും രോ­ഗാ­ന്ത­ക­യോ­ഗി­യാ­രു­ടെ വി­വ­ര­ത്തെ­പ്പ­റ്റി എഴുതി ചോ­ദി­ച്ചു. എ­ന്നി­ട്ടു മ­റു­പ­ടി­ക്കു വളരെ ആ­ശ­യോ­ടെ കാ­ത്തു. കുറെ ദിവസം ക­ഴി­ഞ്ഞ­പ്പോൾ മു­റി­വൈ­ദ്യ­ന്മാ­രു­ടെ ക­ല­ശ­ലാ­യ സ­ന്തോ­ഷ­ത്തി­നും ആ­ശ്ച­ര്യ­ത്തി­നും അ­ങ്ങി­നെ ഒരു യോ­ഗി­യാർ ഇ­ല്ലെ­ന്നും ഉ­ണ്ടെ­ങ്കിൽ അവർ കേൾ­ക്കാ­തി­ര­ക്ക­യി­ല്ലെ­ന്നു­മാ­യി ഒ­രി­ട­ത്തു­നി­ന്നു ഒരു മ­റു­പ­ടി കി­ട്ടി. മുറി വൈ­ദ്യ­ന്മാ­രു­ടെ ഉ­ത്സാ­ഹ­വും വാ­ശി­യും ഒന്നു മൂ­ത്തു. നാ­ളു­കൾ ചെ­ല്ലു­ന്തോ­റും അ­വർ­ക്കു കി­ട്ടി­ത്തു­ട­ങ്ങി­യ മ­റു­പ­ടി­ക്ക­ത്തു­കൾ പ­ണ്ട­ത്തേ അ­ഭി­പ്രാ­യ­ത്തെ പ­ല­പ്ര­കാ­ര­ത്തി­ലും പിൻ­താ­ങ്ങി ത­ങ്ങൾ­ക്കു ജ­യ­സി­ദ്ധി ഉ­ണ്ടാ­കു­മെ­ന്നു ക­ണ്ട­പ്പോൾ, മു­റി­വൈ­ദ്യ­ന്മാ­രു­ടെ ഉ­ത്സാ­ഹം നൂ­റി­ര­ട്ടി ശ­ക്തി­യോ­ടെ ഇ­റ­ങ്ങി­ത്തു­ട­ങ്ങി. ക്ര­മേ­ണ മൈസൂർ രാ­ജാ­വു പ­വ­ന­യ­ച്ച­തും, പൊ­ന്നു­ത­മ്പു­രാൻ ചെ­ല്ലാൻ­പ­റ­ഞ്ഞ­തും, ആ­ഴു­വ­ഞ്ചേ­രി ത­മ്പ്രാ­ക്കൾ വ­ഴി­ക്കൽ­വ­ന്നു ക­ണ്ട­തും ശു­ദ്ധ­മേ­ക­ള­വാ­ണെ­ന്നു പല യോ­ഗ്യ­ന്മാ­രു­ടെ മു­ഖേ­ന­ത­ന്നെ വൈ­ദ്യ­ന്മാ­ക്കു അ­റി­വു­കി­ട്ടി. വൈ­ദ്യ­ന്മാർ ഈ വർ­ത്ത­മാ­നം നാ­ടൊ­ക്കെ “പു­ക്കാ­റാ­ക്കി” താ­നി­ക്ക­വൈ­ദ്യർ “കേ­ര­ള­കേ­ദാ­ര­ഗൗ­ഡം” എന്ന ക­ട­ലാ­സ്സിൽ യോ­ഗി­യാ­രു­ടെ ചി­കി­ത്സാ­ക്ര­മ­ത്തേ അ­ത്യ­ധി­കം ആ­ക്ഷേ­പി­ച്ചു. കു­ട്ടാ­ണി­ച്ചോ­പ്പൻ “ശൃം­ഗാ­ര­സാ­ഹി­ത്യ സ­രോ­മ­രാ­ളീ” മാ­സി­ക­യിൽ യോ­ഗി­യാ­രെ വി­ശ്വ­സി­ച്ചു­കൂ­ടാ എ­ന്നും, യോ­ഗി­യാ­രു­ടെ മു­ഴു­വൻ ച­രി­ത്രം അ­റി­വാൻ ഗ­വർ­മ്മേ­ന്റും ഉ­ത്സാ­ഹി­ക്കേ­ണ്ട­താ­ണെ­ന്നും, യോ­ഗ്ഗി­യാ­രെ­പ്പോ­ലെ­യു­ള്ള ക­ള്ള­ന്മാർ ആ­ളു­ക­ളെ പ­റ്റി­ക്കാൻ നാ­ടോ­ടെ ന­ട­ക്കു­ന്നു­ണ്ടെ­ന്നും നിർ­ഭ­യ­മാ­യി എ­ഴു­തി­വി­ട്ടു, നാ­ടൊ­ക്കെ ഭൂ­ക­മ്പം കൊ­ണ്ടെ­ന്ന­പോ­ലെ­യൊ, ജ­ല­പ്ര­ള­യം­കൊ­ണ്ടെ­ന്ന­പോ­ലെ­യോ ഒന്നു ഞെ­ട്ടി. ഒ­ന്നാ­മ­തു പു­റ­നാ­ട്ടു­കാ­രു­ടെ വ­ര­വി­നു വി­ഘാ­തം നേ­രി­ട്ടു. പി­ന്നീ­ടു നാ­ട്ടു­കാ­രു­ടെ വരവു കു­റ­ഞ്ഞു. വൈ­ദ്യ­ന്മാർ രോ­ഗാ­ന്ത­ക­യോ­ഗി­യാ­രു­ടെ കു­മി­ലു­പോ­ലെ­യു­ള്ള മു­ള­യെ­പ്പ­റ്റി പോ­ല്ലീ­സി­ലും അ­റി­വു­കൊ­ടു­ത്തു. നാ­ട്ടു­കാ­രെ ആ­ക­പ്പാ­ടെ പ­റ്റി­ക്കാൻ വന്ന ഒരു പെ­രു­ങ്ക­ള്ള­നാ­ണെ­ന്നും കൂ­ടി­പ­റ­വാൻ ആ കൂ­ട്ടർ മ­ടി­ച്ചി­ല്ല. പോ­ലീ­സു­ദ്ദ്യോ­ഗ­സ്ഥ­ന്മാർ­ക്കു മി­ണ്ടാ­തി­രി­ക്കാൻ നി­വൃ­ത്തി ഇ­ല്ലാ­താ­യി. അവർ ക­മ്പി­വ­ഴി­യാ­യും ക­ത്തു­വ­ഴി­യാ­യും യോ­ഗി­യാ­രെ­പ്പ­റ്റി പ­ലേ­ട­ങ്ങ­ളി­ലും അ­ന്വേ­ഷി­ച്ചു. ഒരു തു­മ്പും­വാ­ലും കി­ട്ടാ­ത്ത­തു­കൊ­ണ്ടു അവർ യോ­ഗി­യാ­രു­ടെ കാ­ര്യ­ത്തിൽ ഒറ്റു നി­റു­ത്തി. ഏ­താ­നും ചില വി­വ­ര­ങ്ങൾ കൃ­ഷ്ണൻ കൊ­ണ്ടു­വ­ന്നു കൊ­ടു­ത്തെ­ങ്കി­ലും തന്റെ പ­ര­മാർ­ത്ഥ­ത്തിൽ ഉള്ള വി­ശ്വാ­സം കൊ­ണ്ടു യോ­ഗി­യാർ അ­തൊ­ന്നും കേവലം പൊ­രു­ളി­ച്ചി­ല്ല. പ­ണ­ത്തി­ന്റെ സീ­മ­യി­ല്ലാ­ത്ത വരവു യോ­ഗി­യാർ­ക്കു മ­ദ­മു­ണ്ടാ­ക്കി­ക്ക­ഴി­ഞ്ഞു എന്നു വൈ­ദ്യ­ന്മാർ ഓർ­ത്തു. അ­ങ്ങി­നെ ഇ­രി­ക്കു­മ്പോൾ കു­റേ­ക്കാ­ലം മു­മ്പേ താ­ടി­യും മു­ടി­യും നീ­ട്ടി­യ ഒരു ബ്ര­ഹ്മാ­ണ്ഡ­വ­ഞ്ച­കൻ ബൊം­ബെ­യിൽ­നി­ന്നു അ­നേ­ക­രെ വ­ഞ്ചി­ച്ചു ചാ­ടി­പ്പോ­യി­ട്ടു­ണ്ടെ­ന്ന വിവരം ഇ­വി­ടു­ത്തെ പോ­ലീ­സി­ന്നു കി­ട്ടി. സമയം ക­ണ­ക്കാ­ക്കി­നോ­ക്കി­യ­പ്പോൾ അതു യോ­ഗി­യാ­രു­ടെ വ­ര­വി­നു ഏ­ക­ദേ­ശം സാ­ദൃ­ശ്യ­മു­ള്ള­താ­യി­ക്ക­ണ്ടു പോ­ലീ­സു­കാർ മേ­ല­ധി­കാ­രി­ക­ളു­ടെ ക­ല്പ­ന­യ്ക്കു­മാ­ത്രം കാ­ത്തു­നി­ന്നു. ഈ സ­ങ്ക­ട­വർ­ത്ത­മാ­ന­ങ്ങ­ളൊ­ന്നും യോ­ഗി­യാർ അ­റി­ഞ്ഞി­ട്ടി­ല്ലെ­ന്നും വി­ചാ­രി­ച്ചു­കൂ­ടാ. യോ­ഗി­യാ­രു­ടെ ആ­സ­ന്നാ­പ­ത്തേ­പ്പ­റ്റി കൃ­ഷ്ണൻ കൂ­ട­ക്കൂ­ടെ അ­ദ്ദേ­ഹ­ത്തി­നു അറിവു കൊ­ടു­ത്തു. പ­ണ­ത്തി­നു ഇ­പ്പോൾ­ത­ന്നെ ചോ­ദി­ക്കാ­മെ­ന്നു തീർ­ച്ച­പ്പെ­ടു­ത്തി­യ കൃ­ഷ്ണ­നു അ­ദ്ദേ­ഹ­ത്തി­ന്റെ താഴെ എ­ഴു­തി­യ സ­മാ­ധാ­നം കേ­ട്ടി­ട്ടു അവസരം വ­ന്നി­ട്ടി­ല്ലെ­ന്നു തോ­ന്നി. “ഞാൻ ന്യാ­യ­ര­ഹി­ത­മാ­യി ഒ­ന്നും ചെ­യ്തി­ട്ടി­ല്ല. മ­ര്യാ­ദ­ക്കാ­രെ പി­ടി­ക്കാൻ ന്യാ­യ­വും ഇല്ല. അഥവാ ന്യാ­യ­ക്കേ­ടാ­യി എന്നെ പി­ടി­പ്പാൻ വ­ല്ല­വ­രും വ­രി­ക­യാ­ണെ­ങ്കിൽ അ­വർ­ക്കാർ­ക്കും എന്നെ തൊടാൻ കി­ട്ടു­ക­യി­ല്ല. പ­ട്ടാ­ളം­വ­ന്നാൽ തന്നെ എ­ന്നെ­പി­ടു­ത്തം കി­ട്ടു­ക­യി­ല്ല. നീ യാ­തൊ­ന്നും ഭ്ര­മി­ക്കേ­ണ്ട”. മു­ക­ളി­ലെ പ­ടി­ഞ്ഞാ­റെ ചാ­ലു­മു­റി­യിൽ ഇ­ട്ടി­ട്ടു­ള്ള ആ വലിയ ച­ട്ടി­യിൽ എ­പ്പോ­ഴും തീ ക­ത്തി­കൊ­ണ്ടി­രി­ക്ക­ണം എന്നു യോ­ഗി­യാർ കേ­ശ­വ­സ്വാ­മി­യോ­ടു നി­ഷ്കർ­ഷി­ച്ചു കുറേ വലിയ ആ­ണി­യും ഒരു മു­ട്ടി­ക­യും അ­തി­ന്റെ അ­ടു­ക്കെ ഇ­ട്ടി­രു­ന്നു. കൃ­ഷ്ണ­നു ഇ­തി­ന്റെ ഉ­ദ്ദേ­ശം യാ­തൊ­ന്നും മ­ന­സ്സി­ല­യി­രു­ന്നി­ല്ലെ­ങ്കി­ലും യോ­ഗി­യാ­രു­ടെ ദി­വ്യ­ത്വ­ത്തിൽ ദൃ­ഢ­വി­ശ്വാ­സ­മു­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു യാ­തൊ­രു ചോ­ദ്യ­വും ചെ­യ്യാ­തെ ഒരു അ­വ­സ­ര­വും പ്ര­തീ­ക്ഷി­ച്ചു കാ­ത്തു­നി­ന്നു. അ­ങ്ങി­നെ ഇ­രി­ക്കു­മ്പോൾ യോ­ഗി­യാ­രെ പി­ടി­പ്പാൻ ക­ല­ക്ടർ­സാ­യ്പ് വാ­റ­ണ്ടെ­ഴു­തി ഒ­പ്പി­ട്ടു കൊ­ടു­ത്തി­ട്ടു­ണ്ടെ­ന്ന വി­വ­ര­വും കൃ­ഷ്ണൻ കൊ­ണ്ടു­വ­ന്നു. യോ­ഗി­യാർ അ­തു­കേ­ട്ട­പ്പോൾ ഒന്നു പു­ച്ഛ­മാ­യി ചി­രി­ച്ച­തേ­യു­ള്ളു. കേ­ശ­വ­സ്വാ­മി ഇ­ക്കാ­ര്യ­ത്തിൽ ക­ല­ശ­ലാ­യ അ­ന്വേ­ഷ­ണം ന­ട­ത്തി. ഒ­ടു­വിൽ ഒരു വെ­ള്ളി­യാ­ഴ്ച­പ­ന്ത്ര­ണ്ടു­മ­ണി­ക്കു നാലു പോ­ലീ­സ്സു­കാർ യോ­ഗി­യാ­രെ പി­ടി­ക്കാൻ വ­രു­ന്നു­ണ്ടെ­ന്ന യ­ഥാർ­ത്ഥ­വി­വ­രം കേ­ശ­വ­സ്വാ­മി അ­ദ്ദേ­ഹ­ത്തി­ന്നു കൊ­ടു­ത്തു. യോ­ഗി­യാർ­ക്കു ഒരു പു­ല്ലോ­ളം കു­ലു­ക്ക­വും ക­ണ്ടി­ല്ല. പ­തി­വി­ല­ധി­ക­മാ­യി അന്നു ഷാ­പ്പിൽ രോ­ഗി­കൾ എ­ത്തി­ക്കൂ­ടി­യി­രു­ന്നു. ഏ­ക­ദേ­ശം പ­തി­നൊ­ന്ന­ര മ­ണി­യാ­യ­പ്പോൾ യോ­ഗി­യാർ ജ­പി­ക്കാ­നാ­യ്ക്കൊ­ണ്ടു എ­ല്ലാ­വ­രും കാ­ണ്കേ മു­ക­ളിൽ കേ­റി­പ്പോ­യി. ന­ടു­മു­റി­യു­ടെ വാ­തി­ലും ത­ഴു­തി­ട്ടു യോ­ഗി­യാർ പ­തി­വു­പോ­ലെ ജ­പി­ക്കാൻ ഇ­രു­ന്നു.

ഈ ദി­വ­സ­ത്തി­ലാ­ണു് വാ­റ­ണ്ടു­പേ­ടി­ച്ചു ഒ­ളി­വി­ലി­രു­ന്ന ഞാൻ ഒ­ന്നാ­മ­തു യോ­ഗി­യാ­രു­ടെ ഷാ­പ്പിൽ പ്ര­ത്യ­ക്ഷ­മാ­യ­തു ഞാൻ യോ­ഗി­യാ­രേ­യും നോ­ക്കി­പ്പോ­യി­ട്ടു മു­ക­ളിൽ­നി­ന്നു ഇ­റ­ങ്ങു­മ്പോ­ളാ­ണു് താ­ഴെ­കൂ­ടി­യ രോ­ഗി­ക­ളൊ­ക്കെ എ­ന്നോ­ടു ചില ചോ­ദ്യം ചെ­യ്തു­തു­ട­ങ്ങി­യ­തു.

രോ­ഗി­കൾ:
നി­ങ്ങൾ ഇ­തു­വ­രെ എ­വി­ടെ­യാ­യി­രു­ന്നു? നി­ങ്ങൾ ഇ­പ്പോൾ യോ­ഗി­യാ­രെ കണ്ടോ?
ഞാൻ:
ഞാൻ ഇ­വി­ടെ­യി­ല്ലാ­യി­രു­ന്നു. ഇ­ന്നാ­ണു് വ­ന്ന­തു. വ­ന്ന­യു­ട­നെ ന­മ്മു­ടെ യോ­ഗി­യാ­രെ ഒന്നു കാ­ണാ­മെ­ന്നു­വെ­ച്ചു മു­ക­ളിൽ­ചെ­ന്നു. അ­പ്പോൾ അ­ദ്ദേ­ഹം ന­ട­മു­റി­യിൽ ക­ട­ന്നു വാ­തി­ല­ട­യ്ക്കു­ന്ന­തു കണ്ടു ജ­പി­ക്കാ­നാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കി ഞാൻ താഴെ ഇ­റ­ങ്ങി­പോ­ന്നു.
രോ­ഗി­കൾ:
ജ­പി­ക്കാൻ വളരെ സമയം പി­ടി­ക്കു­മോ?
ഞാൻ:
ഇ­തൊ­ന്നും നി­ങ്ങൾ ഇ­തു­വ­രെ മ­ന­സ്സി­ലാ­ക്കീ­ട്ടി­ല്ലേ? ഏ­റി­വ­ന്നാൽ ര­ണ്ടു­നാ­ഴി­ക. ജപം പ­ന്ത്ര­ണ്ടു മു­ട്ടും മു­മ്പേ ക­ഴി­യേ­ണ­മെ­ന്നേ ശാ­ഠ്യ­മു­ള്ളു.
ഒരു രോഗി:
നാ­ട്ടു­കാ­രെ­ന്തെ­ങ്കി­ലും പ­റ­യ­ട്ടെ. ഇ­ദ്ദേ­ഹ­ത്തെ­പ്പോ­ലെ ഒരു മ­ഹാ­യോ­ഗി­യെ ആരു ക­ണ്ടി­രി­ക്കു­ന്നു. ഇ­ങ്ങി­നെ ഒരു ധ­ന്യ­നെ കാണാൻ എത്ര പു­ണ്യം ചെ­യ്യ­ണം.
മ­റ്റൊ­രാൾ:
അ­തൊ­ന്നും പ­റ­യേ­ണ്ടാ ഈ മഹാനെ ദു­ഷി­ക്കു­ന്ന­വ­രു­ടെ നാവു ക­രി­ഞ്ഞു­പോ­കും.
ഒരു രോഗി:
ശിവ, ശിവ മു­ന്നൂ­റോ­ളം പ്രാ­യ­മു­ണ്ട­ത്രേ. ക­ഷ്ടി­ച്ചു, ഒരു അ­മ്പ­തു മ­തി­ക്കു­ന്ന ആ­ളി­ല്ല. എ­ന്തൊ­രു ചി­കി­ത്സ­യാ­ണു്. രോ­ഗ­ത്തി­ന്റെ പേ­രു­കേ­ട്ടാൽ മതി. അ­പ്പോൾ­ത്ത­ന്നെ മ­രു­ന്നു പ­റ­ഞ്ഞു­ക­ഴി­ഞ്ഞു പോയി. ഇ­ങ്ങി­നെ ഒരു മ­ഹാ­ത്മി­വി­നെ ഞാ­നി­തു­വ­രെ ക­ണ്ടി­ട്ടി­ല്ല.
ഞാൻ:
ഇ­ന്ത്യാ­രാ­ജ്യം മു­ഴു­വ­നും കേ­ളി­യു­ള്ള മ­ഹാ­ന­ല്ലേ? ചി­ല്ല­റ­ക്കാർ­ക്കു­ആർ­ക്കും അതു സാ­ധി­ച്ചു എന്നു വരുമോ?
ഒരു രോഗി:
അ­ദ്ദേ­ഹം കൊ­ടു­ക്കു­ന്ന­തൊ­ക്കെ മ­രു­ന്ന­ല്ലേ? എ­ന്തെ­ങ്കി­ലു­മു­ണ്ടോ പി­ഴ­ച്ചു­പോ­യി­ട്ടു?
ഞാൻ:
വി­ഷ­വൈ­ദ്യം, ജോ­തി­ഷം, മ­ന്ത്രം എ­ന്നി­വ­യിൽ അ­ദ്ദേ­ഹം വി­ദ­ഗ്ദ്ധ­നാ­ണു് പോലും. അ­ദ്ദേ­ഹ­ത്തി­ന്ന­റി­ഞ്ഞു­കൂ­ടാ­ത്ത­തു, ഒ­ന്നും തന്നെ ഇ­ല്ലെ­ന്നു പറയാം.
ഒരാൾ:
ച­മ്പാ­ടൻ ചാ­മ­ന്റെ ഭ്രാ­ന്തു­മാ­റ്റി­യ ആ­ള­ല്ലേ! അ­ല്ലെ­ങ്കിൽ ഏ­തെ­ല്ലാം വൈ­ദ്യ­ന്മാ­രും മ­ന്ത്ര­വാ­ദി­ക­ളും നോ­ക്കി ഒ­ഴി­ഞ്ഞു­പോ­യ­താ­ണു്.
ഞാൻ:
ദി­വ്യ­ത്വ­മു­ള്ള­വർ­ക്കു എ­ന്താ­ണു് സാ­ധി­പ്പാൻ ക­ഴി­യാ­ത്ത­തു?

ഇ­ങ്ങി­നെ ഒ­രി­ട­ത്തു­നി­ന്നു ഞ­ങ്ങ­ളൊ­ക്കെ രോ­ഗാ­ന്ത­ക­യോ­ഗി­യാ­രു­ടെ അ­മാ­നു­ഷ­ശ­ക്തി­യെ­പ്പ­റ്റി പ്ര­ശം­സി­ക്കു­മ്പോൾ കടാ പടാ എന്നു മാധവൻ നായർ ഇൻ­സ്പെ­ക്ട­രും നാലു പോ­ലീ­സു­കാ­രും ഷാ­പ്പിൽ കേ­റി­വ­ന്നു. കാ­ര്യ­ത്തി­ന്റെ ഏ­താ­നും വിവരം മാ­ത്ര­മു­ണ്ടാ­യി­രു­ന്ന രോ­ഗി­കൾ പോ­ല്ലീ­സു­ദ്യോ­ഗ­സ്ഥ­ന്മാ­രേ അ­ന്ധാ­ളി­ച്ചു­കൊ­ണ്ടു­നോ­ക്കി നി­ന്നു പോ­ല്ലി­സി­ന്റെ വരവു ക­ണ്ട­പ്പോൾ എ­നി­ക്കും അസാരം അ­ത്ഭു­ത­മു­ണ്ടാ­യി.

ഇൻ­സ്പെ­ക്ടർ:
ആ ക­ള്ള­നെ­വി­ടെ­യെ­ടോ?
ഞാൻ:
ഏതു കള്ളൻ?
ഇൻ:
രോ­ഗാ­ന്ത­ക­യോ­ഗി­യാർ എന്നു വി­ളി­ച്ചു­വ­രു­ന്നു പെ­രു­ങ്ക­ള്ളൻ.
ഞാൻ:
അയ്യോ സാർ! ആ ദി­വ്യ­നേ­പ്പ­റ്റി അ­ങ്ങി­നെ പ­റ­യു­ന്ന­തു വലിയ പാ­പ­മാ­ണു്.
ഇൻ:
പാ­പ­മൊ­ക്കെ, പി­ടി­ച്ചു ആ­മ­മി­ടു­മ്പോൾ കാണാം.
ഞാൻ:
യോ­ഗ­ശ­ക്തി­യു­ള്ള ആളാണേ. എ­ന്തും ചെ­യ്യാ­മെ­ന്നു വി­ചാ­രി­ക്ക­രു­തു.
ഇൻ:
അതേ, അതേ, അ­വ­ന്റെ യോ­ഗ­ത്തി­ന്നു നല്ല ശ­ക്തി­യു­ണ്ടു, ജെ­യി­ലിൽ കി­ട­ക്കാ­നാ­ണു് യോഗം.
ഞാൻ:
എ­ന്തൊ­ക്കെ­യാ­ണീ­ശ്വ­രാ നി­ങ്ങൾ പ­റ­യു­ന്ന­തു. അ­ദ്ദേ­ഹ­ത്തെ തൊടാൻ തന്നെ സൂ­ക്ഷി­ക്ക­ണം.
ഇൻ:
തൊ­ട്ടാ­ലെ­ന്തു മ­ണ്ണാ­ങ്ക­ട്ട­യാ­ണെ­ടൊ. എ­നി­ക്കു­കേൾ­ക്കേ­ണ്ടാ ആ ക­ള്ള­സ്സു­ബ­റെ­വി­ട­ത്തു?
ഞാൻ:
ഇത്ര ആ­ക്ഷേ­പി­ച്ചു പ­റ­യേ­ണ്ട കാ­ര്യ­മു­ണ്ടോ? അ­ദ്ദേ­ഹം മു­ക­ളി­ലേ ന­ടു­മു­റി­യിൽ നി­ന്നു ജ­പി­ക്കു­ക­യാ­ണു്?
ഇൻ:
ജ­പ­മൊ­ക്കെ ജെ­യി­ലിൽ നി­ന്നാ­ക്കാം. കൺ­സ്റ്റ­ബിൾ­മാ­രൊ­ക്കെ വ­ര­ട്ടെ.

ഇ­ങ്ങി­നെ പ­റ­ഞ്ഞു നാലു പോ­ല്ലീ­സു­കാ­രേ­യും കൂ­ട്ടി ഇൻ­സ്പെ­ക്ടർ മു­ക­ളിൽ ചെ­ന്നു. ഞാനും അനേകം രോ­ഗി­ക­ളും പി­ന്നാ­ലേ പോയി. ന­ട­മു­റി­യി­ലേ വാതിൽ അ­ട­ച്ച­തു ക­ണ്ടി­ട്ടു ഇൻ­സ്പെ­ക്റ്റർ വാ­തി­ലി­നു ഉ­റ­ക്കേ മു­ട്ടി, വാതിൽ തു­റ­ക്കാൻ യോ­ഗി­യാ­രോ­ടാ­വ­ശ്യ­പ്പെ­ട്ടു. ജ­പി­ച്ചു തീ­രും­വ­ര­യും യോ­ഗീ­ശ്വ­ര­നെ ബു­ദ്ധി­മു­ട്ടി­ക്ക­രു­തെ­ന്ന ഞ­ങ്ങ­ളു­ടെ അ­പേ­ക്ഷ ഇൻ­സ്പെ­ക്ടർ പു­ല്ലോ­ളം വ­ക­വെ­ച്ചി­ല്ല. അ­ദ്ദേ­ഹം കൺ­സ്റ്റ­ബിൾ­മാ­രോ­ടു വാതിൽ ച­വി­ട്ടി­ത്തു­റ­ക്കാൻ പ­റ­ഞ്ഞു. പോ­ല്ലീ­സു­കാർ കുറേ നേ­ര­ത്തോ­ളം അ­ദ്ധ്വാ­നി­ച്ചു വാതിൽ ച­വി­ട്ടി­പ്പൊ­ളി­ച്ചു. ഇൻ­സ്പെ­ക്ട­രും ര­ണ്ടു­പോ­ലീ­സു­കാ­രും അ­ക­ത്തു ക­ട­ന്നു. ഞ­ങ്ങ­ളൊ­ക്കെ പുറമേ നി­ന്നു­കൊ­ണ്ടു മു­റി­യു­ടെ ഉ­ള്ളി­ലേ­ക്കു പാ­ളി­നോ­ക്കി. ഇൻ­സ്പെ­ക്ടർ മുറി മു­ഴു­വ­നും, അ­ട­ച്ചു­റ­പ്പു­ള്ള പാർ­ക്കും, ഇ­രു­മ്പ­ഴി ഇട്ടു മു­റു­ക്കി­യ ജനലും വി­സ്മ­യ­ഭാ­വ­ത്തോ­ടെ നോ­ക്കി. അ­പ്പ­ഴ­ല്ലേ ഞ­ങ്ങൾ­ക്കൊ­ക്കെ വിവരം മ­ന­സ്സി­ലാ­യ­തു്? എ­ന്തൊ­രു മ­ഹാ­വി­സ്മ­യം എ­ന്തൊ­രു ഭ­യ­ങ്ക­ര ദി­വ്യ­ത്വം! രോ­ഗാ­ന്ത­ക­യോ­ഗി­യെ ആ മു­റി­യിൽ കാ­ണാ­നു­ണ്ടാ­യി­രു­ന്നി­ല്ല.

ഇൻ:
ഇ­തെ­ന്തു കഥ! യോ­ഗി­യെ ഇവിടെ കാ­ണാ­നി­ല്ല­ല്ലോ?
ഞാൻ:
മു­റി­യിൽ ക­ട­ന്നു വാ­തി­ല­ട­യ്ക്കു­ന്ന­തു ഞാൻ ക­ണ്ടി­രി­ക്കു­ന്നു.
പോ­ല്ലീ­സ്:
ജ­ന­ലു­കൾ­ക്കൊ­ക്കെ ഇ­രു­മ്പ­ഴി ഉ­ണ്ടു്. പാ­ക്ക് പൊ­ളി­ച്ചാൽ തന്നേ ഓ­ടിൻ­മു­ക­ളിൽ കൂടെ മാ­ത്ര­മേ­പു­റ­ത്തു പോകാൻ സാ­ധി­ക്ക­യു­ള്ളു.
രോ­ഗി­കൾ:
പു­റ­ത്തു പോ­യി­ട്ടി­ല്ലെ­ന്നു ഞ­ങ്ങ­ളെ­ല്ലാ­വ­രും ക­ണ്ടി­രി­ക്കു­ന്നു. ഞങ്ങൾ ഒ­ത്തു­കൂ­ടി നി­ന്നി­രു­ന്ന മു­റി­യിൽ കൂ­ടെ­യ­ല്ലാ­തെ പു­റ­ത്തേ­ക്കു വ­ഴി­യി­ല്ല.
ഇൻ:
പി­ന്നേ ഈ കള്ളൻ എ­ങ്ങി­നെ മ­റ­ഞ്ഞു­ക­ള­ഞ്ഞു.
ഞാൻ:
ഇ­നി­യെ­ങ്കി­ലും കുറേ ബ­ഹു­മാ­ന­മാ­യി സം­സാ­രി­ച്ച കൂടയോ.
ഇൻ:
നീ നി­ന്റെ പാ­ടും­കൊ­ണ്ടു പോടാ. ഈ പാ­ക്കും മ­റ്റും ഒന്നു ന­ല്ല­വ­ണ്ണം പ­രി­ശോ­ധി­ക്കൂ.

ഇ­തു­കേ­ട്ട­പ്പോൾ പോ­ല്ലീ­സു­കാർ വീ­ട്ടി­ന്റെ പാ­ക്കി­ട്ട­ത­ട്ടി­ന്മേൽ കേ­റി­നോ­ക്കി. അ­വി­ടെ­യൊ­ന്നും ആ­രെ­യും ക­ണ്ടി­ല്ല ഓടു പൊ­ന്തി­ച്ചു പോ­യാ­താ­ണെ­ങ്കിൽ പുറമേ നി­ന്നു അനേകം ആളുകൾ കാ­ണാ­തി­രി­ക്കി­ല്ല. യോ­ഗി­ശ്വ­രൻ എ­ങ്ങി­നെ മ­റ­ഞ്ഞു­ക­ള­ഞ്ഞെ­ന്നു ആർ­ക്കും രൂ­പ­മി­ല്ലാ­താ­യി ഇൻ­സ്പെ­ക്റ്റർ­ക്കും പോ­ല്ലീ­സു­കാർ­ക്കും യോ­ഗീ­ശ്വ­ര­നേ­ക്കു­റി­ച്ചു ഉ­ള്ളാ­ലെ ഭയവും ബ­ഹു­മാ­ന­വു­മു­ണ്ടാ­യി. ല­ജ്ജ­കൊ­ണ്ടും ആ­ശ്ച­ര്യം­കൊ­ണ്ടും ത­ന്നെ­ത്താ­ന­റി­യാ­തെ ത­രി­ച്ചു പോയ ഇൻ­സ്പെ­ക്ടർ മേ­ശ­മേൽ ഒരു ചെറിയ എ­ഴു­ത്തു കി­ട­ക്കു­ന്ന­തു കണ്ടു. അതു താ­ഴെ­ക്കാ­ണു­ന്ന പ്ര­കാ­ര­മാ­യി­രു­ന്നു.

മാ­ന്യ­നാ­ട്ടു­കാ­രേ!

എന്നേ അ­ന്യ­ഥാ ശ­ങ്കി­ച്ചു അ­വ­മാ­നി­ക്കാൻ പു­റ­പ്പെ­ടു­ന്ന രാ­ജ്യ­ത്തിൽ­നി­ന്നു ഞാൻ തി­ര­സ്ക­ര­ണീ­വി­ദ്യ­കൊ­ണ്ടു മ­റ­ഞ്ഞു വ­ന്നേ­ട­ത്തു പോ­യി­രി­ക്കു­ന്നു.

എ­ല്ലാ­വർ­ക്കുംം വ­ന്ദ­നം

എ­ന്നു്,

രോ­ഗാ­ന്ത­ക­യോ­ഗി.

കത്തു വാ­യി­ച്ചു­കേ­ട്ട­പ്പോൾ അവിടെ കൂ­ടി­യി­രു­ന്ന­വ­രു­ടെ ആ­ശ്ച­ര്യ­ത്തി­നു സീ­മ­യു­ണ്ടാ­യി­രു­ന്നി­ല്ല. രോ­ഗാ­ന്ത­ക­യോ­ഗി ഒരു ദി­വ്യ­നാ­ണെ­ന്ന ബോധം നാ­ട്ടു­കാ­രേ­വർ­ക്കും ഉ­ണ്ടാ­യി. ഇൻ­സ്പെ­ക്ട­രും പോ­ലീ­സു­കാ­രും ല­ജ്ജ­യോ­ടും ഇ­ച്ഛാ­ഭം­ഗ­ത്തോ­ടും മ­ട­ങ്ങേ­ണ്ടി­വ­ന്നു.

ഞാൻ നി­ര­ത്തി­ന്മേൽ ഇ­റ­ങ്ങി­യ­പ്പോൾ, ഞങ്ങൾ നി­ര­ത്തി­ന്മേൽ ഒരു പു­രു­ഷാ­രം തന്നെ ഉ­ണ്ടാ­യി­രു­ന്നു. രോ­ഗാ­ന്ത­ക­യോ­ഗി­യു­ടെ സ്മ­രി­ക്ക­വ­യ്യാ­ത്ത ഗൂ­ഢാ­ന്തർ­ദ്ധാ­നം സ­ക­ല­രേ­യും ഒരു പോലെ ആ­ശ്ച­ര്യ­പ്പെ­ടു­ത്തി. ആ ദി­വ്യ­നേ­പ്പ­റ്റി പ്ര­ശം­സി­ക്കാ­ത്ത­വർ അവിടെ ആരും തന്നെ ഇ­ല്ലാ­യി­രു­ന്നു. അടച്ച മു­റി­യിൽ­നി­ന്നു ആ­ള­റി­യാ­തെ­യും വാതിൽ തു­റ­ക്കാ­തെ­യും ഒ­രാൾ­ക്കു പ­ട്ടാ­പ്പ­കൽ പോകാൻ സാ­ധി­ച്ചാൽ അ­യാൾ­ക്കു എ­ന്താ­ണു സാ­ധി­ച്ചു­കൂ­ടാ­ത്ത­തു്? കുറേ വാര ദൂരം ന­ട­ന്ന­പ്പോൾ യോ­ഗി­യു­ടെ അ­തി­ശ­യ­ക­ര­മാ­യ ഗ­മ­ന­ത്തേ­പ്പ­റ്റി കേ­ട്ടി­ട്ടു വി­ഷാ­ദം കൊ­ണ്ടു വി­വ­ശ­നാ­യ കി­ട്ടൻ ഓ­ടി­വ­രു­ന്ന­തു­ക­ണ്ടു. കേ­ശ­വ­സ്വാ­മി ഷാ­പ്പും പൂ­ട്ടി അ­തി­ന്റെ കോ­ലാ­യിൽ ഏ­ക­നാ­യി കൂ­ടാ­ര­മൊ­ഴു­ക്കി­യ പ­ട്ടാ­ണി­യെ­പ്പോ­ലെ യാ­തൊ­രു സ­ന്തോ­ഷ­വു­മി­ല്ലാ­തെ ഇ­രി­ക്കു­ക­യാ­യി­രു­ന്നു. കൃ­ഷ്ണൻ എന്നെ ക­ണ്ട­പ്പോൾ എ­ന്തൊ­ക്കെ­യോ പറവാൻ ഭാ­വി­ച്ചു. ഞാൻ ത­ല്ക്കാ­ലം ഒ­ന്നും മി­ണ്ട­രു­തെ­ന്നു അവനെ ആം­ഗ്യം­കൊ­ണ്ട­റി­യി­ച്ചു. കൃ­ഷ്ണ­ന്റെ മു­ഖ­ത്തു സ്ഥി­ര­മാ­യ ഒരു സ­ങ്ക­ടം കെ­ട്ടി­നി­ന്നി­രു­ന്നു. ഞാൻ ഒ­ര­ക്ഷ­ര­വും മി­ണ്ടാ­തെ അ­വ­നേ­യും­കൂ­ട്ടി ക­ട­പ്പു­റ­ത്തു­വ­ന്നു, ഞങ്ങൾ ര­ണ്ടാ­ളും ക­ട­പ്പു­റ­ത്തു ആരും ഇ­ല്ലാ­ത്ത ഒ­രേ­ട­ത്തു ഇ­രു­ന്നു.

ഞാൻ:
എന്താ കൃ­ഷ്ണാ! വർ­ത്ത­മാ­നം? എന്റെ യു­ക്തി ഫ­ലി­ച്ചോ?
കൃ­ഷ്ണൻ:
എന്റെ പൊ­ന്നു ച­ങ്ങാ­തീ! ഞാൻ എന്തു പ­റ­യ­ട്ടെ. എ­നി­ക്കു സ­ങ്ക­ടം­കൊ­ണ്ടു തൊ­ണ്ട­വി­റ­ച്ചി­ട്ടു ഒ­ന്നും പ­റ­ഞ്ഞു­കൂ­ടാ.
ഞാൻ:
എ­ന്തു്? എന്റെ യു­ക്തി ഫ­ലി­ച്ചി­ല്ലെ­ന്നോ? രോ­ഗാ­ന്ത­ക­യോ­ഗി­ക്കു വ­ര­വൊ­ന്നും ഉ­ണ്ടാ­യി­ല്ലെ­ന്നോ?
കൃ­ഷ്ണൻ:
നി­ങ്ങ­ളു­ടെ യു­ക്തി ശ­രാ­ശ­രി­ക്കു ഫ­ലി­ച്ചി­രി­ക്കു­ന്നു. അ­യാൾ­ക്കു നാ­ല­ഞ്ചു­ല­ക്ഷം ഉ­റു­പ്പി­ക­യു­ടെ വ­ര­വു­ണ്ടാ­യി­ട്ടു­ണ്ടു.
ഞാൻ:
പി­ന്നെ എന്തു വൈ­ക­ല്യ­മാ­ണു­ണ്ടാ­യ­തു?
കൃ­ഷ്ണൻ:
ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു് ചോ­ദി­ച്ചു പ­ണ­മൊ­ന്നും വാ­ങ്ങി­യി­ല്ല.
ഞാൻ:
എ­ന്തു­കൊ­ണ്ടു്?
കൃ­ഷ്ണൻ:
അ­ദ്ദേ­ഹം ഇ­ത്ര­വേ­ഗം മ­റ­ഞ്ഞു­ക­ള­യു­മെ­ന്ന വി­ചാ­രം എ­നി­ക്കി­ല്ലാ­യി­രു­ന്നു.
ഞാൻ:
കഷ്ടം! ശു­ഭ­സ്യ­ശീ­ഘ്രം എന്ന പ്ര­മാ­ണം നീ മ­റ­ന്നു­ക­ള­ഞ്ഞു.
കൃ­ഷ്ണൻ:
അ­ങ്ങു­ന്നേ! എന്നെ നി­ങ്ങൾ അ­ടി­ച്ചു കൊ­ന്നാ­ലും­കൂ­ടി എ­നി­ക്കു ഖേ­ദ­മി­ല്ല.
ഞാൻ:
എ­ന്നി­ട്ടെ­ന്തു­ഫ­ലം?
കൃ­ഷ്ണൻ:
ഈ­ശ്വ­രാ! ഞാ­നി­ത്ര നി­സ്സാ­ര­നാ­യ ജ്യേ­ഷ്ഠ­യാ­യി­പ്പോ­യ­ല്ലോ ഞാ­നി­ത്ര ത­ന്റേ­ട­മി­ല്ലാ­ത്ത ക­ഴു­വേ­റി­യാ­യ്പോ­യ­ല്ലോ. ഞാ­നി­ങ്ങി­നെ ഒ­ന്നി­നും­കൊ­ള്ളാ­ത്ത പൊ­ണ്ണ­നാ­യ്പോ­യ­ല്ലോ.
ഞാൻ:
നീ ഇ­ത്ര­വേ­ഗം ഇ­തൊ­ക്കെ ആ­യി­പ്പോ­യോ?
കൃ­ഷ്ണൻ:
എന്നെ ശ­രി­യാ­യി പ­ഴി­ച്ചു പറവാൻ ത­ക്ക­ശ­ക്തി­യു­ള്ള പദം ഞാൻ മ­ല­യാ­ള­ഭാ­ഷ­യിൽ കാ­ണു­ന്നി­ല്ല.
ഞാൻ:
ആട്ടെ, എ­ന്നാൽ പ­ഴി­ച്ചു­പ­റ­യു­ന്ന­തൊ­ക്കെ ഇനി തമിഴു പ­ഠി­ച്ച­തി­ന്റെ ശേ­ഷ­മാ­കാം.
കൃ­ഷ്ണൻ:
നി­ങ്ങൾ ഈ മഹാ കൃ­ത­ഘ്ന­നും പാ­പി­യു­മാ­യ എന്നെ വെ­റു­ക്കാ­തെ, എ­ന്നോ­ടു സം­സാ­രി­ക്കു­ന്ന­തി­ലാ­ണു് എ­നി­ക്കാ­ശ്ച­ര്യം.
ഞാൻ:
വെ­റു­ത്ത­തു­കൊ­ണ്ടും പ­ഴി­ച്ച­തു­കൊ­ണ്ടും ന­മ്മു­ടെ കാ­ര്യം വരുമോ?
കൃ­ഷ്ണൻ:
സാ­ധി­ച്ച കാ­ര്യ­മ­ല്ലേ എന്റെ മോശം കൊ­ണ്ടു വി­ട്ടു­പോ­യ­തു്.
ഞാൻ:
വി­ട്ടു­പോ­യി എന്നു നീ ഉ­റ­പ്പാ­ക്കി­യോ?
കൃ­ഷ്ണൻ:
മറ്റോ, ഇനി ആ ദി­വ്യ­നെ എവിടെ കാണും?
ഞാൻ:
കാ­ണാ­നൊ­രു വഴി ക­ണ്ടു­പി­ടി­ക്ക­ണം.
കൃ­ഷ്ണൻ:
ഇ­തെ­ങ്ങി­നെ സാ­ധി­ക്കു­ന്നു?
ഞാൻ:
സാ­ധി­ക്കാ­ത്ത­തു ഭൂ­മി­യിൽ ന­ന്നേ­കു­റ­യും.
കൃ­ഷ്ണൻ:
നി­ങ്ങ­ളു­ടെ ശാ­ന്ത­ത എ­നി­ക്കു ഭ്രാ­ന്താ­ണു് പി­ടി­പ്പി­ക്കു­ന്ന­തു.
ഞാൻ:
എടോ, ശാ­ന്ത­ത­യും ഭ്രാ­ന്തും എ­ത്ര­യോ വി­രു­ദ്ധ­വ­സ്തു­ക്ക­ളാ­ണെ­ന്നു നീ അ­റി­യി­ല്ലേ?
കൃ­ഷ്ണൻ:
അതേ, നി­ങ്ങ­ളും ഞാ­നും­പോ­ലെ വ്യ­ത്യാ­സ­പ്പെ­ട്ട വ­സ്തു­ക്ക­ളാ­ണെ­ന്നു എ­നി­ക്കു ബോ­ദ്ധ്യ­മാ­യി.
ഞാൻ:
എ­ന്നി­ട്ടു നമ്മൾ ര­ണ്ടാ­ളും എത്ര ഐ­ക്യ­മ­ത്യ­ത്തി­ലാ­ണു് ന­ട­ക്കു­ന്ന­തു.
കൃ­ഷ്ണൻ:
ഭ്രാ­ന്തു­ള്ള­വ­രു­ടെ ഭ്രാ­ന്തും­കൂ­ടി നി­ങ്ങ­ളേ­ക്ക­ണ്ടാൽ ന­ശി­ച്ചു­പോ­കും.
ഞാൻ:
എ­ന്നി­ട്ടെ­ന്താ നി­ന്റെ ഭ്രാ­ന്തു അ­തേ­നി­ല­യിൽ തന്നെ നി­ല്ക്കു­ന്ന­തു?
കൃ­ഷ്ണൻ:
എന്റെ ഉ­പേ­ക്ഷ­കൊ­ണ്ടു ഞാൻ നി­ങ്ങ­ളു­ടെ രക്ഷ പോ­ക്കി­യി­ല്ലേ.
ഞാൻ:
ഏ­തു­പേ­ക്ഷ. നി­ന്റെ പണം വാ­ങ്ങാ­ത്ത ഉ­പേ­ക്ഷ­യോ?
കൃ­ഷ്ണൻ:
അ­തു­ത­ന്നെ­യ­ല്ലേ ഞാൻ ഇ­തു­വ­രെ പ­റ­ഞ്ഞ­തു.
ഞാൻ:
അതു സാ­ര­മി­ല്ല.
കൃ­ഷ്ണൻ:
എ­ന്തു­കൊ­ണ്ടു സാ­ര­മി­ല്ല?
ഞാൻ:
അതിനു രോ­ഗാ­ന്ത­ക­യോ­ഗി­യെ ക­ണ്ടാൽ­പോ­രെ.
കൃ­ഷ്ണൻ:
ക­ണ്ടു­കി­ട്ടാ­ന­ല്ലേ പ്ര­യാ­സം.
ഞാൻ:
അ­തി­ന­ല്ലേ നീ ഒരു മാർ­ഗ്ഗം കാ­ണേ­ണ്ട­തു്?
കൃ­ഷ്ണൻ:
യാ­തൊ­രു മാർ­ഗ്ഗ­വും ഇ­ല്ലാ­ത്ത­തു­കൊ­ണ്ട­ല്ലേ ഞാ­നി­ത്ര ക്ലേ­ശി­ക്കു­ന്ന­തു.
ഞാൻ:
ഇ­ല്ലെ­ന്നു നീ പ­റ­യു­ന്നോ?
കൃ­ഷ്ണൻ:
സ­ത്യ­മാ­യി­ട്ടും എ­നി­ക്ക­ങ്ങി­നെ­യാ­ണു് തോ­ന്നു­ന്ന­തു.
ഞാൻ:
നീ ആ­ട്ടിൻ­ത­ല കൊ­ണ്ടു­വ­ന്നു കു­റേ­നാൾ സൂ­പ്പു­കു­ടി­ക്ക­ണം.
കൃ­ഷ്ണൻ:
ഇ­തെ­ന്തി­നു്?
ഞാൻ:
നി­ണ­ക്കു ത­ല­ച്ചോ­റി­ല്ല.
കൃ­ഷ്ണൻ:
ഞാൻ ന­ല്ല­വ­ണ്ണം ചോറു തി­ന്നു­ന്ന ആ­ളാ­ണ­ല്ലോ.
ഞാൻ:
രോ­ഗാ­ന്ത­ക­യോ­ഗി­യെ നീ വി­ചാ­രി­ച്ചാൽ ഏ­ളു­പ്പ­ത്തിൽ കാണും.
കൃ­ഷ്ണൻ:
നി­ങ്ങൾ എന്നെ ക­ളി­യാ­ക്കു­രു­തു.
ഞാൻ:
രോ­ഗാ­ന്ത­ക­യോ­ഗി­യെ നീ കാ­ണു­ന്നു­ണ്ടു്.
കൃ­ഷ്ണൻ:
ഇ­പ്പോ­ഴോ?
ഞാൻ:
അതേ.
കൃ­ഷ്ണൻ:
(ക­ട­പ്പു­റ­ത്തു­ള്ള ആളെ നാ­ലു­ഭാ­ഗ­വും സൂ­ക്ഷി­ച്ചു. നോ­ക്കീ­ട്ടു്) ഇ­ല്ലെ­ന്നു ഞാൻ സത്യം ചെ­യ്തു പറയാം.
ഞാൻ:
ഉ­ണ്ടെ­ന്നു ഞാനും സത്യം ചെ­യ്യാം.
കൃ­ഷ്ണൻ:
ഇ­ല്ലാ­ത്ത­വ­രെ ഉ­ണ്ടെ­ന്നു വ­രു­ത്തി നി­ങ്ങൾ അ­ളു­ക­ളെ ഭ്രാ­ന്താ­ക്കേ­ണ്ട.
ഞാൻ:
ഭ്രാ­ന്തു­കൊ­ണ്ടു ഉ­ള്ള­വ­രെ ഇ­ല്ലെ­ന്നു നീയും വ­രു­ത്തേ­ണ്ട.
കൃ­ഷ്ണൻ:
എ­ന്നാ­ലൊ­ന്നു അയാളെ കാ­ണി­ച്ചു തരൂ. എ­നി­ക്കി­പ്പോ­ഴെ­ങ്കി­ലും പ­ണ­ത്തി­നു ചെ­ന്നു ചോ­ദി­ക്കാ­മ­ല്ലോ.
ഞാൻ:
ക­ണ്ടി­ട്ടു­കൂ­ടി കാ­ണു­ന്നി­ല്ലെ­ന്നു വി­ചാ­രി­ക്ക­ന്ന­തി­നു ഞാ­നെ­ന്താ വേ­ണ്ട­തു.
കൃ­ഷ്ണൻ:
ഒന്നു കാ­ണി­ച്ചു­ത­രു­വിൻ സ­ത്യ­മാ­യി­ട്ടും ഒന്നു കാ­ണി­ച്ചു ത­രു­വിൻ.
ഞാൻ:
നി­ന്റെ മു­മ്പിൽ കാ­ണു­ന്ന ആ­ളേ­ത­ന്നെ നി­ന­ക്കു തി­രി­യി­ല്ലെ­ന്നോ?
കൃ­ഷ്ണൻ:
എന്റെ മു­മ്പിൽ കാ­ണു­ന്ന­തു ഇ­പ്പോൾ നി­ങ്ങ­ളെ­യ­ല്ലേ.
ഞാൻ:
എടോ വങ്കാ! ഞാൻ ത­ന്നെ­യ­ല്ലേ രോ­ഗാ­ന്ത­ക യോ­ഗി­യാർ.
കൃ­ഷ്ണൻ:
നി­ങ്ങ­ളോ?
ഞാൻ:
മ­റ്റാ­രാ­ണു്? വ­ട­ക്കെ ഇ­ന്ത്യ­യിൽ­നി­ന്നു പെ­ട്ടെ­ന്നു മു­ള­ച്ചു­ണ്ടാ­യ ഒരുവൻ എന്റെ എ­ഴു­ത്തു കി­ട്ടി­യ മാ­ത്ര­യിൽ ഇവിടെ ഓടി എ­ത്തു­മെ­ന്നോ?
കൃ­ഷ്ണൻ:
ഈ­ശ്വ­രാ! ഇ­പ്പോൾ എ­നി­ക്കു കാ­ര്യ­മെ­ല്ലാം മ­ന­സ്സി­ലാ­യി.
ഞാൻ:
വെ­റു­തേ ധൂർ­ത്തു­പ­റ­യേ­ണ്ടാ. നി­ന­ക്കു മ­ന­സ്സി­ലാ­കാ­ത്ത കാ­ര്യ­ങ്ങൾ ഇ­നി­യും വളരെ ഉ­ണ്ടു്.
കൃ­ഷ്ണൻ:
നി­ങ്ങൾ പ­റ­ഞ്ഞു തരൂ.
ഞാൻ:
പെ­രു­ത്തൊ­ന്നും പ­റ­യാ­നി­ല്ല. ഞാൻ ഒരു യോ­ഗി­യാ­രു­ടെ വേ­ഷ­വും കെ­ട്ടി കോ­യ­മ്പ­ത്തൂ­രിൽ­നി­ന്നും പു­റ­പ്പെ­ട്ടു.
കൃ­ഷ്ണൻ:
എ­ന്നി­ട്ടു്.
ഞാൻ:
ഇവിടെ ഇ­റ­ങ്ങി­യ­തി­ന്റെ ശേ­ഷ­മു­ള്ള വി­വ­ര­മൊ­ക്കെ നീ അ­റി­യി­ല്ലേ?
കൃ­ഷ്ണൻ:
നി­ങ്ങൾ കാ­ണാ­താ­യ്പോ­യ­തു മാ­ത്രം ഞാൻ ക­ണ്ടി­ല്ല.
ഞാൻ:
അ­ത­ല്ലേ ഞാൻ പ്ര­യോ­ഗി­ച്ച ബ്ര­ഹ്മാ­സ്ത്രം.
കൃ­ഷ്ണൻ:
അതേ, അ­തേ­റ്റി­ട്ടു മ­യ­ങ്ങി­പ്പോ­കാ­ത്ത­വർ ആരും ഉ­ണ്ടാ­യി­രു­ന്നി­ല്ല.
ഞാൻ:
അതു സാ­ധി­ച്ച­തോ എത്ര എ­ളു­പ്പ­ത്തിൽ.
കൃ­ഷ്ണൻ:
നേരോ?
ഞാൻ:
കേൾ­ക്കൂ. ഞാൻ മുൻ­കൂ­ട്ടി­ത്ത­ന്നെ ജ­പി­ക്കു­ന്ന മു­റി­യു­ടെ ഒരു കഷണം പാ­ക്കു നീ­ക്കി അ­തി­ന്റെ അ­ടു­ത്തു­ള്ള ഉ­ത്ത­ര­ത്തി­ന്മേൽ ഒരു ച­ളു­ണ്ട­ക്ക­യർ കെ­ട്ടി­ത്തൂ­ക്കി­യി­ട്ടി­രു­ന്നു. ചെ­ന്നു ക­യ­റു­ന്ന ആ ചാ­ലു­മു­റി­യിൽ, ഒരു വലിയ ച­ട്ടി­യിൽ തീ ക­ത്തി­ക്കൊ­ണ്ടി­രു­ന്ന­തും അ­തി­ന്റെ സമീപം ഒരു മു­ട്ടി­യും കൂറേ ആ­ണി­ക­ളും ഇ­ട്ടി­രു­ന്ന­തും നീ ക­ണ്ടി­ട്ടി­ല്ലേ?
കൃ­ഷ്ണൻ:
അതേ, അ­തൊ­ക്കെ അർ­ത്ഥ­ത്തോ­ടു­കൂ­ടെ­യാ­ണെ­ന്നു ഞാൻ അന്നു മ­ന­സ്സി­ലാ­ക്കി­യി­ല്ല.
ഞാൻ:
പ്ര­യോ­ജ­ന­മി­ല്ലാ­ത്ത കർ­മ്മ­ത്തിൽ ഞാൻ സമയം ക­ള­യു­മോ? എന്നെ നീ ന­ല്ല­വ­ണ്ണം അ­റി­യു­മൊ?
കൃ­ഷ്ണൻ:
അസാരം കണ്ടു പ­രി­ച­യ­മു­ണ്ടു്.
ഞാൻ:
വാ­സ്ത­വ­ത്തിൽ അ­ത്ര­മാ­ത്ര­മേ നീ അ­റി­യു­ന്നു­ള്ളു. നീ കേൾ­ക്കൂ. എന്നെ പി­ടി­ക്കാൻ വ­രു­ന്നു­ണ്ടെ­ന്നു അ­റി­ഞ്ഞ ദിവസം ജ­പി­ക്കാ­നാ­ണെ­ന്ന ഭാ­വ­ത്തിൽ ഞാൻ മു­ക­ളിൽ കയറി താ­ടി­യും മു­ടി­യും കാ­ഷാ­യ­വും മ­റ്റും ആ തീയിൽ ഇട്ടു ചു­ട്ടു. കർ­പ്പൂ­രം ഇ­ട്ടി­രു­ന്ന­തു­കൊ­ണ്ടു ദുർ­ഗ്ഗ­ന്ധം ഉ­ണ്ടാ­യി­ല്ല. പി­ന്നെ അവിടെ ഉ­ണ്ടാ­യി­രു­ന്ന മു­ട്ടി­യു ആ­ണി­ക­ളും കൈ­ക്ക­ലാ­ക്കി ഞാൻ ന­ടു­മു­റി­യിൽ ക­ട­ന്നു വാ­തി­ല­ട­ച്ചു ച­ളു­ണ്ട­യും പി­ടി­ച്ച ഒരു നി­മി­ഷം കൊ­ണ്ടു നീ­ക്കി­വെ­ച്ച പാ­ക്കി­ലൂ­ടെ ത­ട്ടി­ന്മേ­ലെ­ത്തി­ക­യ­റ­ഴി­ച്ചെ­ടു­ത്തു പാ­ക്കു ര­ണ്ടാ­മ­തും അ­തി­ന്റെ സ്ഥാ­ന­ത്തു­വെ­ച്ചു ആ­ണി­യി­ട്ടു ത­റ­ച്ചു. അ­വി­ടു­ന്നു ചാ­ലു­മു­റി­യിൽ ഇ­റ­ങ്ങി എന്റെ മു­ണ്ടും ഷർ­ട്ടും ഇട്ടു, ഞാൻ ഞാ­നാ­യി­ത്ത­ന്നെ ഒരു മ­ന്ദ­ഹാ­സ­ത്തോ­ടു­കൂ­ടി താ­ഴ­ത്തി­റ­ങ്ങി. ഇ­റ­ങ്ങി വ­ന്ന­തു കുറേ മു­മ്പേ ജ­പി­ക്കാൻ പോ­യി­രു­ന്ന രോ­ഗാ­ന്ത­ക­യോ­ഗി­യാ­ണെ­ന്നു ആരും അ­റി­ഞ്ഞ­തു­മി­ല്ല.
കൃ­ഷ്ണൻ:
എ­ങ്ങി­നെ അ­റി­യും?
ഞാൻ:
അ­ത­ല്ലേ ഞാൻ ചോ­ദി­ക്കു­ന്ന­തു.
കൃ­ഷ്ണൻ:
നി­ങ്ങ­ളു­ടെ അ­ഭി­ന­യം സ­മ്മ­തി­ക്ക­ണം.
ഞാൻ:
അ­ഭി­ന­യം മു­ഴു­വ­നു­മാ­യോ. താഴെ എ­ത്തി­യ­തിൽ പി­ന്നെ ബാ­ക്കി­യു­ള്ള­വ­രു­ടെ സം­സാ­ര­ത്തിൽ­ചെ­ന്നു കൂടി അ­വർ­ക്കു ഒ­രി­ക്ക­ലും സംശയം ജ­നി­ക്കാ­ത്ത­വി­ധ­ത്തിൽ ഓ­രോ­ന്നു ത­ട്ടി­വി­ട്ടു. പി­ന്നെ ആരെ പേ­ടി­ക്കേ­ണം?
കൃ­ഷ്ണൻ:
സ­ത്യ­മാ­യി­ട്ടും ഒരു വലിയ ക­ള്ള­നാ­വാൻ നി­ങ്ങൾ എ­ല്ലാം­കൊ­ണ്ടും യോ­ഗ്യ­നാ­ണു്.
ഞാൻ:
അല്ല, എന്തു ക­ള­വാ­ണു് ഞാൻ ചെ­യ്ത­തു?
കൃ­ഷ്ണൻ:
ജ­ന­ങ്ങ­ളു­ടെ പണം അ­പ­ഹ­രി­ച്ചി­ല്ലേ?
ഞാൻ:
ജ­ന­ങ്ങൾ സ്വ­മേ­ധ­യാ­യി പണം കൊ­ണ്ടു­ത­രു­ന്ന­തു അ­പ­ഹ­ര­ണ­മാ­ണോ?
കൃ­ഷ്ണൻ:
മറ്റോ?
ഞാൻ:
എ­ന്നാൽ അവർ എന്റെ ചി­കി­ത്സ­യും അ­പ­ഹ­രി­ച്ചി­ട്ടു­ണ്ടു്.
കൃ­ഷ്ണൻ:
എ­നി­ക്കാ­ണെ­ങ്കിൽ ഇ­ങ്ങി­നെ ചെ­യ്യാ­നു­റ­യ്ക്കി­ല്ല.
ഞാൻ:
എ­നി­ക്കാ­ണെ­ങ്കിൽ അ­ദാ­ല­ത്തു തടവിൽ ചെ­ന്നി­രി­ക്കാ­നും ഉ­റ­യ്ക്കി­ല്ല.
കൃ­ഷ്ണൻ:
ഇനി ആ മാ­തി­രി­ക്കൊ­ന്നും ഉ­റ­യ്ക്കേ­ണ്ട­തി­ല്ല­ല്ലോ.
ഞാൻ:
അ­തൊ­ക്കെ എന്റെ ഉ­റ­പ്പു­കൊ­ണ്ടു­ത­ന്നെ­യ­ല്ലേ.
കൃ­ഷ്ണൻ:
അതു ഉ­റ­പ്പു­ത­ന്നെ. പ­ണ­മൊ­ക്കെ എവിടെ വെ­ച്ചു?
ഞാൻ:
ഇ­മ്പീ­രി­യൽ ബേ­ങ്കിൽ.
കൃ­ഷ്ണൻ:
ഏ­ക­ദേ­ശം എത്ര ഉ­ണ്ടാ­കും?
ഞാൻ:
അ­തി­നൊ­ട്ടും കു­റ­വി­ല്ല.
കൃ­ഷ്ണൻ:
കു­റ­വി­ല്ല എന്നു എ­നി­ക്കു ബോ­ദ്ധ്യ­മു­ണ്ടു്.
ഞാൻ:
എന്താ പ­റ­ഞ്ഞാൽ?
കൃ­ഷ്ണൻ:
അതു പൂർ­വ്വാ­പ­ര­വി­രു­ദ്ധ­മാ­യി­രി­ക്കും.
ഞാൻ:
അ­ങ്ങി­നെ­യ­ല്ലാ­ഞ്ഞാ­ലോ?
കൃ­ഷ്ണൻ:
എ­ങ്ങി­നെ എന്നു കേൾ­ക്ക­ട്ടെ.
ഞാൻ:
എ­ന്നാൽ കേൾ­ക്കു മൂ­ന്നു­ല­ക്ഷ­ത്തി­നു അല്പം കു­റ­ഞ്ഞു­പോ­യി എ­ന്നൊ­രു കു­റ­വു­ണ്ടു്.
കൃ­ഷ്ണൻ:
എത്ര വലിയ സം­ഖ്യ­യും അ­തി­ലും വലിയ സം­ഖ്യ­യോ­ടു ക­ണ­ക്കാ­ക്കി­യാൽ കു­റ­വാ­യി­രി­ക്കും.
ഞാൻ:
ഹോ, ക­ണ­ക്കു­ശാ­സ്ത്ര­ത്തി­ലെ ഒരു നിയമം നീ ഇ­ത്ര­വേ­ഗം ഉ­ണ്ടാ­ക്കി­ക്ക­ഴി­ഞ്ഞോ?
കൃ­ഷ്ണൻ:
നി­ങ്ങൾ ര­ണ്ടു­മൂ­ന്നു­ല­ക്ഷം ഉ­ണ്ടാ­ക്കി­യ വേഗത നോ­ക്കി­യാൽ ഇ­തൊ­ന്നു എ­ടു­ത്തു­പ­റ­വാ­നു­ണ്ടോ?
ഞാൻ:
ഞാൻ പ­ണ­മു­ണ്ടാ­ക്കും തോറും ബു­ദ്ധി­ക്കു സൂ­ക്ഷ്മ­ത കൂ­ടു­ന്ന­തു നി­ന­ക്കാ­ണു്.
കൃ­ഷ്ണൻ:
എ­ന്നാൽ എന്റെ കൂർ­മ്മ­ബു­ദ്ധി­ക്കു ഒ­ന്ന­റി­യേ­ണ്ട­തു­ണ്ടു്.
ഞാൻ:
എ­ന്താ­ണു്?
കൃ­ഷ്ണൻ:
ഈ പ­ണ­മൊ­ക്കെ എന്തു ചെ­യ്വ­നാ­ണു് ഭാവം?
ഞാൻ:
വാരി കടലിൽ എ­റി­വാ­നൊ­ന്നും ഭാ­വ­മി­ല്ല.
കൃ­ഷ്ണൻ:
അതു വെറും അ­ഹം­ഭാ­വ­മാ­യി­പ്പോ­കും.
ഞാൻ:
വ­രു­ന്ന­വർ­ക്കൊ­ക്കെ വാരി എ­റി­ഞ്ഞു­കൊ­ടു­പ്പാ­നും ഭാ­വ­മി­ല്ല.
കൃ­ഷ്ണൻ:
എ­ന്നാൽ ഒ­ന്നാ­മ­തു വാരി ക­ട­ക്കാർ­ക്കു എ­റി­ഞ്ഞു കൊ­ടു­ക്കു­ക.
ഞാൻ:
ശരി, ശരി ഒ­ന്നാ­മ­തും ക­ട­ക്കാ­രെ തോ­ല്പി­ക്കാ­നു­ള്ള മാർ­ഗ്ഗം ത­ന്നെ­യാ­ണു് കാ­ണേ­ണ്ട­തു.
കൃ­ഷ്ണൻ:
ആ പുതിയ ബേ­ങ്കി­ന്റെ സ്ഥാ­പ­നം.
കൃ­ഷ്ണൻ:
ബേ­ങ്കു­വെ­ച്ചാൽ ക­ട­ക്കാർ­ക്കു തോൽ­മ­യാ­ണോ? ജ­യ­മ­ല്ലേ.
ഞാൻ:
ആദ്യം ജയം. പി­ന്നെ തോൽമ.
കൃ­ഷ്ണൻ:
അ­തെ­ങ്ങി­നെ?
ഞാൻ:
ഹൈ, നി­ന്റെ ബു­ദ്ധി­ക്കു കൂർ­മ്മ­ത പോര.
കൃ­ഷ്ണൻ:
നി­ങ്ങൾ കൂ­റെ­ക്കൂ­ടി പണം ഉ­ണ്ടാ­ക്കൂ. കൂർ­മ്മ­ത കു­റേ­ക്കൂ­ടെ വർ­ദ്ധി­ക്ക­ട്ടെ.
ഞാൻ:
അ­പ്പോൾ നീ പി­ന്നെ­യും കാ­ത്തു­നി­ല്ക്ക­ണ്ടേ.
കൃ­ഷ്ണൻ:
എ­ന്തി­നു കാ­ക്കു­ന്നു, നി­ങ്ങൾ­ക്കു ക്ഷണം ക­ഴി­ക­യി­ല്ലേ?
ഞാൻ:
പ­റ­ഞ്ഞു­ത­രും­പോ­ലെ അത്ര ക്ഷണം സാ­ധി­ക്ക­യി­ല്ല­ല്ലോ.
കൃ­ഷ്ണൻ:
എ­ന്നാൽ ദ­യ­വു­ചെ­യ്തു പ­റ­ഞ്ഞു­ത­രൂ.
ഞാൻ:
കേൾ­ക്കു ഒ­ന്നാ­മ­തു കടം തീർ­ക്കു­ക. പി­ന്നെ കടം കൊ­ടു­ക്കു­ക. പ­ല­ത­വ­ണ­യാ­യി പി­ന്നെ­യും പണം കൊ­ടു­ക്കു­ക. അനവധി വിധി സാ­മ്പാ­ദി­ക്കു­ക. നാലും അ­ഞ്ചു­മാ­യി വാ­റ­ണ്ടെ­ടു­ക്കു­ക. ഇ­ങ്ങി­നെ­യാ­ണു് അവരെ പ­റ്റി­ക്കാൻ വി­ചാ­രി­ക്കു­ന്ന­തു.
കൃ­ഷ്ണൻ:
അവരെ പ­റ്റി­ക്കാൻ നോ­ക്കീ­ട്ടു നി­ങ്ങ­ളു­ടെ പണം പ­റ്റി­പ്പോ­കേ­ണ്ട.
ഞാൻ:
പ­റ്റാൻ തക്ക പശ എന്റെ പ­ണ­ത്തി­ന്മേൽ കാ­ണു­ക­യി­ല്ല. അതു ന­ല്ല­വ­ണ്ണം മ­ന­സ്സി­ലാ­ക്കി­ക്കോ.
കൃ­ഷ്ണൻ:
പ­ശ­യി­ല്ലാ­ത്ത പ­ണം­കൊ­ണ്ടു സ്ഥാ­പി­ക്കു­ന്ന ബേ­ങ്കേ­താ­ണു്?
ഞാൻ:
ബേ­ങ്കി­ന്റെ പേർ കേ­ട്ടാൽ തന്നെ ആ­ളു­ക­ളൊ­ക്കെ ന­ടു­ങ്ങി­പ്പോ­ക­ണം.
കൃ­ഷ്ണൻ:
എ­ന്നാൽ പേർ­വി­ളി­ക്കാൻ ശേ­ഷ­ഗി­രി പ്ര­ഭു­വോ­ടൊ­ന്നു ആ­ലോ­ചി­ച്ചാ­ലൊ?
ഞാൻ:
എ­ന്തി­നു്? ഞാൻ പോ­രാ­ഞ്ഞി­ട്ടോ?
കൃ­ഷ്ണൻ:
നി­ങ്ങൾ മതിയോ എന്നു ആ പേർ കേ­ട്ടാ­ല­ല്ലേ നി­ശ്ച­യി­ച്ചു­കൂ­ടു.
ഞാൻ:
പേ­രെ­ടു­ക്കു­ന്ന പേ­രെ­ടു­ക്കാൻ എ­നി­ക്കു യാ­തൊ­രു അ­ദ്ധ്വാ­ന­വും കാ­ണു­ന്നി­ല്ല.
കൃ­ഷ്ണൻ:
എ­ന്നാൽ അതു പ­റ­യു­വാ­നെ­ന്തി­നാ­ണു് ഇത്ര അ­ദ്ധ്വാ­നം.
ഞാൻ:
എ­ളു­പ്പ­ത്തി­ലാ­യാൽ വീ­ര്യം കു­റ­ഞ്ഞു­പോ­കും.
കൃ­ഷ്ണൻ:
എ­ന്നാൽ വീ­ര്യ­ത്തോ­ടെ ഒന്നു പ­റ­ഞ്ഞു­ക­ള­യൂ.
ഞാൻ:
പറയാം. രോ­ഗാ­ന്ത­ക­യോ­ഗി­ബേ­ങ്ക്.
കൃ­ഷ്ണൻ:
പേ­ര­സ്സ­ലാ­യി.
ഞാൻ:
ബേ­ങ്കി­ലെ നിയമം ഇ­തി­ലും അ­സ്സ­ലാ­ണു്.
കൃ­ഷ്ണൻ:
അ­തെ­ന്താ?
ഞാൻ:
പണ്ടം വെ­ച്ചി­ട്ടു­മാ­ത്രം ഈ ബേ­ങ്കിൽ­നി­ന്നു പണം കൊ­ടു­ക്ക­യി­ല്ല.
കൃ­ഷ്ണൻ:
പണം വെ­ച്ചി­ട്ടു പണം കൊ­ടു­പ്പാൻ സാ­ധി­ക്കു­മോ.
കൃ­ഷ്ണൻ:
ഉ­റ­പ്പു­ള്ള വ­ഴി­യൊ­ന്നും ഞാൻ കാ­ണു­ന്നി­ല്ല.
ഞാൻ:
നീ ക­ണ്ണു­പൂ­ട്ടി­ത്ത­ന്നെ ഇ­രു­ന്നോ­ളു. വെറും പ്രോ­നോ­ട്ടി­ന്മേൽ മാ­ത്ര­മേ ഈ ബേ­ങ്കിൽ­നി­ന്നു പണം കൊ­ടു­ക്ക­യു­ള്ളു.
കൃ­ഷ്ണൻ:
അ­തു­കൊ­ണ്ടെ­ന്താ നന്മ?
ഞാൻ:
ഒ­ന്നാ­മ­തു ആ­രാ­ന്റെ പണ്ടം സൂ­ക്ഷി­ക്കേ­ണ്ടു­ന്ന ഭാ­ര­മി­ല്ല.
കൃ­ഷ്ണൻ:
പി­ന്നെ­യോ?
ഞാൻ:
പി­ന്നെ­ത്തേ­ത­ല്ലേ കേൾ­ക്കേ­ണ്ട­തു. ബാ­ക്കി­യു­ള്ള­ബേ­ങ്കു­ക­ളൊ­ക്കെ ഞാൻ പൊ­ളി­ക്കു­ന്ന­തു നീ കണ്ടോ. രണ്ടു മാ­സം­കൊ­ണ്ടു പൊ­ളി­ക്കി­ല്ലേ.
കൃ­ഷ്ണൻ:
എന്തു ക്രി­മി­ന­ലാ­യും പ്ര­വൃ­ത്തി­ക്കാൻ ഭാ­വ­മു­ണ്ടോ.
ഞാൻ:
ഒ­രി­ക്ക­ലും ഇല്ല.
കൃ­ഷ്ണൻ:
പി­ന്നെ എ­ങ്ങി­നെ പൊ­ളി­ക്കും?
ഞാൻ:
എടോ! പ­ണ്ടം­വ­ങ്ങാൽ പണ്ടം ഉ­ള്ള­വ­രും ഇ­ല്ലാ­ത്ത­വ­രും എ­ല്ലാം ന­മ്മു­ടെ ബേ­ങ്കി­ല­ല്ലാ­തെ വരുമോ? ഭ്രാ­ന്ത­ന്മാ­ര­ല്ലാ­തെ മ­റ്റു­ള്ള ബേ­ങ്കു­ക­ളിൽ ആ­രെ­ങ്കി­ലും പോ­കു­മോ? ഭാരത ബേ­ങ്കി­ന്റേ­യും, ഏറാടി ബേ­ങ്കി­ന്റേ­യും മാ­നേ­ജർ­മാ­രെ­കൊ­ണ്ടു ഞാൻ ശതകം പാ­ടി­പ്പി­ക്കു­ന്ന­തു നോ­ക്കൂ.
കൃ­ഷ്ണൻ:
അവർ പാ­ടു­മ്പോൾ ഞൻ കേൾ­ക്കാൻ പോകാം.
ഞാൻ:
അ­ങ്ങി­നെ പോ­യ്ക്കാ­ളു. നീ അ­തി­ന്നു മാ­ത്ര­മേ കൊ­ള്ളു.
കൃ­ഷ്ണൻ:
അ­തി­ന്നു മാ­ത്ര­മോ? എന്റെ പെ­രു­ങ്കൊ­ട­ലു മ­റ­ന്നോ? എ­നി­ക്കു വി­ശ­ന്നി­ട്ടു നി­വൃ­ത്തി­യി­ല്ല.
ഞാൻ:
ഓ! ഹോ, അ­തി­ന്നും കൊ­ള്ളും. ഞാൻ മ­റ­ന്ന­തു കൊ­ണ്ടു ക്ഷ­മി­ക്ക­ണം. മി­സ്റ്റർ കാ­ശ്മീർ­ക്ക­ണ്ടി­യു­ടെ വി­ക്ടോ­റി­യാ ഹോ­ട്ട­ലി­ലേ­ക്കു­ത­ന്നെ നോ­ക്കു. അ­വി­ടു­ന്നേ നല്ല സാ­ധ­ന­ങ്ങൾ കി­ട്ടു­ക­യു­ള്ളു.
കെ. സു­കു­മാ­രൻ, ബി. എ.[2]

കെ. സു­കു­മാ­രന്‍ കാ­മ്പില്‍ ത­ട്ടാ­യി­ല­ത്തു ഗോ­വി­ന്ദ­ന്റെ­യും, ഇ­ട­മ­ല­ത്തു മാ­ധ­വി­യു­ടേ­യും മ­ക­നാ­യി 1876 മെയ് 20-നു് ജ­നി­ച്ചു. നോര്‍മന്‍ സ്ക്കൂള്‍, മുന്‍സി­പ്പല്‍ സ്ക്കൂള്‍, ബാ­സല്‍ മി­ഷന്‍ സ്ക്കൂള്‍ എ­ന്നി­വി­ട­ങ്ങ­ളി­ലാ­ണു് പ­ഠി­ച്ച­തു്. ഇ­ന്റര്‍മീ­ഡി­യ­റ്റ് പഠനം ത­ല­ശ്ശേ­രി ബ്ര­ണ്ണന്‍ കോ­ളേ­ജി­ലും പാ­ല­ക്കാ­ട് വി­ക്ടോ­റി­യ­യി­ലും ആ­യി­രു­ന്നു. ജ­ന്തു­ശാ­സ്ത്രം ഐ­ച്ഛി­ക­മാ­യി, മ­ദി­രാ­ശി പ്ര­സി­ഡന്‍സി കോ­ളേ­ജില്‍ നി­ന്നും 1894-ല്‍ ബി­രു­ദം നേടി. തു­ടര്‍ന്നു് സി­വില്‍ കോടതി ക്ളാര്‍ക്കാ­യി ജോ­ലി­യില്‍ പ്ര­വേ­ശി­ച്ചു. 1915-ല്‍ സി­വില്‍ ജു­ഡീ­ഷ്യ­റി ടെ­സ്റ്റ് പാ­സാ­യി. 1931-ല്‍ കോ­ഴി­ക്കോ­ട്ട് അ­സി­സ്റ്റ­ന്റ് സെ­ഷന്‍സ് കോര്‍ട്ടില്‍ നി­ന്നും പെന്‍ഷന്‍ പറ്റി. കൗ­സ­ല്യ­യെ ആണു് സു­കു­മാ­രന്‍ വി­വാ­ഹം ചെ­യ്ത­തു്. അ­ദ്ദേ­ഹം 1956 മാര്‍ച്ച് 11-നു് മ­രി­ച്ചു. ചെ­റു­ക­ഥ, നോ­വല്‍, നാടകം, കാ­വ്യം, ഹാ­സ്യം, ശാ­സ്ത്രം എ­ന്നി­ങ്ങ­നെ പല ഇ­ന­ങ്ങ­ളി­ലാ­യി അ­മ്പ­തോ­ളം കൃ­തി­കള്‍ ഉ­ണ്ടു് സു­കു­മാ­ര­ന്റേ­താ­യി. സു­കു­മാ­ര­ക­ഥാ­മ­ഞ്ജ­രി, ചെ­റു­ക­ഥ, അ­ഞ്ചു­ക­ഥ­കള്‍ എന്നീ ഗ്ര­ന്ഥ­ങ്ങ­ളില്‍ അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥ­കള്‍ ല­ഭ്യ­മാ­ണു്.

കൃ­തി­കള്‍: അ­ഴ­കു­ള്ള പെ­ണ്ണു്, വിധി, ആ വ­ല്ലാ­ത്ത നോ­ട്ടം, ഇ­ണ­ക്ക­വും പി­ണ­ക്ക­വും, ഒരു പൊ­ടി­ക്കൈ, പാ­പ­ത്തി­ന്റെ ഫലം, ആ­രാ­ന്റെ കു­ട്ടി, വി­ധ­വ­യു­ടെ വാശി, വി­വാ­ഹ­ത്തി­ന്റെ വില, വി­രു­ന്നു വന്ന മാ­മന്‍.

കു­റി­പ്പു­കൾ

[2] അതീവ ഖേ­ദ­ത്തോ­ടെ പ­റ­യ­ട്ടെ. ഇ­ത്ര­യും പ്ര­ശ­സ്ത­നാ­യി­രു­ന്ന ഈ സാ­ഹി­ത്യ­കാ­ര­ന്റെ ഒരു ഫോ­ട്ടോ പോലും കി­ട്ടാ­നി­ല്ല. വാ­യ­ന­ക്കാ­രിൽ ആർ­ക്കെ­ങ്കി­ലും ഫോ­ട്ടോ അ­യ­ച്ചു തരാൻ ക­ഴി­യു­മെ­ങ്കിൽ ന­മു­ക്കു് ഈ ഡോ­ക്യു­മെ­ന്റേ­ഷൻ പൂർ­ണ­ത­യി­ലെ­ത്തി­ക്കാം.

Colophon

Title: Kadamkondu Kittiya Muthal (ml: ക­ടം­കൊ­ണ്ടു കി­ട്ടി­യ മുതൽ).

Author(s): K. Sukumaran, B. A..

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Story, K. Sukumaran, B. A., Kadamkondu Kittiya Muthal, കെ. സു­കു­മാ­രൻ, ബി. എ., ക­ടം­കൊ­ണ്ടു കി­ട്ടി­യ മുതൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2024.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Bharadwaja, a painting by Company School . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Proofing: Sreeja Anil; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.