SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Anker_Mdchen_1865.jpg
Young girl feeding the chickens, a painting by Albert Anker (1831–1910).
ര­ണ്ടാ­ളും തോ­റ്റു
കെ. സു­കു­മാ­രൻ, ബി. എ.

രാ­മൻ­നാ­യ­രും ക­ല്യാ­ണി­അ­മ്മ­യും ദ­മ്പ­തി­ക­ളാ­യി­ട്ടു കൊ­ല്ലം ഏ­ഴു­ക­ഴി­ഞ്ഞു. ക­ത്താ­ത്ത വി­ള­ക്കു പോ­ലെ­യോ, കാ­യ്ക്കാ­ത്ത മരം പോ­ലെ­യോ ഇ­വ­രു­ടെ ചേർ­ച്ച­കൊ­ണ്ടു് ലോ­ക­ത്തി­ലെ ജ­ന­സം­ഖ്യ­യ്ക്കു ഒരു വർ­ദ്ധ­ന­വും ഉ­ണ്ടാ­യി­ല്ല. ഇ­വർ­ക്കു സ­ന്താ­ന­മു­ണ്ടാ­കേ­ണം എന്ന വി­ചാ­രം പി­തൃ­കർ­മ്മം­ചെ­യ്യാൻ ആരും ഇ­ല്ലാ­താ­യ് പോ­കു­മ­ല്ലൊ എന്ന ഭ­യം­കൊ­ണ്ട­ല്ല. ഒന്നു ജ­നി­ച്ചു കാ­ണ്മാ­നു­ള്ള താ­ല്പ­ര്യം­കൊ­ണ്ടു­മാ­ത്ര­മാ­ണു്. പു­ത്ര­കാ­മേ­ഷ്ടി ക­ഴി­ച്ചു പായസം സ­മ്പാ­ദി­ച്ചു, അതു കു­ടി­ച്ചി­ട്ടു് സ­ന്താ­ന­മു­ണ്ടാ­ക്കു­ന്ന രീ­തി­യും, വ­ഴി­വാ­ടാ­കു­ന്ന കൈ­ക്കൂ­ലി­കൊ­ണ്ടു് ഈ­ശ്വ­ര­നെ പ്ര­സാ­ദി­പ്പി­ച്ചു ഒ­ന്നി­നെ കൈ­ക്ക­ലാ­ക്കു­ന്ന ഉ­പാ­യ­വും, കഠിന ത­പം­ചെ­യ്തു ഈ­ശ്വ­ര­നെ ഭീ­ഷ­ണി­പ്പെ­ടു­ത്തി ഒ­ന്നി­നെ തരാൻ നിർ­ബ­ന്ധി­ക്കു­ന്ന സാ­ഹ­സ­വും രാ­മൻ­നാ­യർ അ­നു­ചി­ത­മെ­ന്നു­വെ­ച്ചു ദൂരെ ത്യ­ജി­ച്ചു. എ­ന്നാൽ ശ്രീ­ബു­ദ്ധ­നോ­ടു­ള്ള ബ­ഹു­മാ­നം നി­മി­ത്ത­മൊ, മറ്റൊ, അയാൾ കോ­ഴി­ക്കോ­ട്ടി­ലെ ഒരു ഗു­ജ­റാ­ട്ടി ശേ­ട്ടു ചെ­യ്തു­വ­രു­ന്ന­പോ­ലെ പ­ട്ട­ന്മാർ­ക്കു ഊ­ട്ടു­ക­ഴി­ക്കു­ന്ന­തി­ന്നു് പകരം പ­ട്ടി­കൾ­ക്കു ഊ­ട്ടു് ക­ഴി­ച്ചി­ട്ടു കൃ­താർ­ത്ഥ­നാ­യി.

എ­ന്നി­ട്ടും ഈ­ശ്വ­ര­ന്റെ ക­ണ്ണു­തു­റ­ന്നി­ല്ല. ക­ല്യാ­ണി­അ­മ്മ മൂ­ന്നു­നേ­രം ജ­പം­തു­ട­ങ്ങി. എ­ന്നി­ട്ടും ആ­ഗ്ര­ഹം സാ­ധി­ച്ചി­ല്ല. ആ സ്ത്രീ­ര­ത്ന­ത്തി­നു് വളരെ കു­ണ്ഠി­തം­തോ­ന്നി. ഒരു ദിവസം ഈ സർ­വ്വീ­സ് തി­ക­ഞ്ഞ ദ­മ്പ­തി­കൾ ഊ­ണും­ക­ഴി­ഞ്ഞു മു­റു­ക്കി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്നു.

ക. അ:
നി­ങ്ങൾ­ക്കു കു­ട്ടി ജ­നി­ക്കി­ല്ലെ­ന്നാ­ണു് എ­നി­ക്കു തോ­ന്നു­ന്ന­തു്.
രാ. നാ:
നീ മ­ല­ടി­യാ­ണെ­ന്നാ­ണു് എ­നി­ക്കു തോ­ന്നു­ന്ന­തു്.
ക. അ:
ന­മ്മൾ­ക്കു കു­ട്ടി ജ­നി­ക്കു­ക­യി­ല്ലെ­ന്നു് തോ­ന്നു­ന്നു.
രാ. നാ:
അതും തീർ­ച്ച­പ്പെ­ടു­ത്തേ­ണ്ട.
ക. അ:
കാ­മൻ­നാ­യ­രു­ടെ ഭാ­ര്യർ­ക്കു ഗർ­ഭ­മാ­ണ­ത്രേ.
രാ. നാ:
അ­തു­കൊ­ണ്ടെ­ന്താ?
ക. അ:
സം­ബ­ന്ധം ക­ഴി­ഞ്ഞി­ട്ടു് ഒരു മാസം ക­ഴി­ഞ്ഞി­ട്ടെ­ള്ളു.
രാ. നാ:
എ­ന്നാൽ 280-​ദിവസത്തിന്നുള്ളിൽ അവൾ പ്ര­സ­വി­ക്കും.
ക. അ:
നി­ങ്ങൾ ആ ക­ണ­ക്കു­വെ­ക്കാൻ മാ­ത്ര­മേ കൊ­ള്ളു­ക­യു­ള്ളൂ.
രാ. നാ:
നീ അ­തി­ന്നും കൊ­ള്ളി­ല്ല.
ക. അ:
കോമൻ നാ­യ­രു­ടെ ഭാ­ര്യ­ക്കും ഗർ­ഭ­മാ­ണ­ത്രെ.
രാ. നാ:
ഏതു് കോമൻ നാ­യ­രു്.
ക. അ:
ആ ഇൻ­ഷു­റൻ­സി­ന്റെ ഏ­ജ­ണ്ട്—താ­ടി­യും കൂടി മു­ള­ക്കാ­ത്ത ആ ചെ­റു­പ്പ­ക്കാ­രൻ—താ­ച്ചൻ മേ­നോ­ന്റെ മകൾ പാ­റു­ക്കു­ട്ടി­യെ സം­ബ­ന്ധം ചെ­യ്തി­ട്ടു് മൂ­ന്നു­മാ­സ­മാ­യി­ട്ടി­ല്ല. പെ­ണ്ണി­നാ­ണെ­ങ്കിൽ പ­തി­ന­ഞ്ചു­വ­യ­സ്സു് തി­ക­ഞ്ഞി­ട്ടു­മി­ല്ല.
രാ. നാ:
ഒരു സമയം ഒ­രു­മാം­സ­ക്ക­ഷ­ണ­ത്തെ­യോ ഒരു കു­ര­ങ്ങി­നെ­യൊ മറ്റൊ പ്ര­സ­വി­ക്കു­മാ­യി­രി­ക്കും.
ക. അ:
എ­ന്തി­നാ­ണു് വേ­ണ്ടാ­ത്ത വാ­ക്കു­കൾ പ­റ­യു­ന്ന­തു്.
രാ. നാ:
വേ­ണ്ട­പ്പെ­ട്ട സമയം വ­രു­മ്പോൾ വേ­ണ്ടാ­ത്ത­വാ­ക്കും പ­റ­യേ­ണ്ടി­വ­രും.
ക. അ:
സം­ബ­ന്ധം ക­ഴി­ഞ്ഞ പെ­ണ്ണു­ങ്ങൾ­ക്കു ഗർ­ഭ­മു­ണ്ടാ­കു­ന്ന­താ­ണോ അ­ത്ഭു­തം.
രാ. നാ:
ഗർ­ഭ­മു­ണ്ടാ­കാ­ത്ത­താ­ണു് അ­ത്ഭു­തം.
ക. അ:
തന്നെ. ഗർ­ഭ­മു­ള്ള­വർ പ്ര­സ­വി­ക്കു­ന്ന­തു് മാം­സ­ക്ക­ഷ­ണ­മാ­ണോ!
രാ. നാ:
ചെറിയ കു­ട്ടി­കൾ മാം­സ­ക്ക­ഷ­ണ­ങ്ങ­ള­ല്ലാ­തെ മ­റ്റെ­ന്താ­ണു്.
ക. അ:
എ­ന്നാൽ കു­ര­ങ്ങ­നാ­കേ­ണ­മെ­ന്നു­ണ്ടേ.
രാ. നാ:
കു­ര­ങ്ങോ­ടു് വളരെ സാ­ദൃ­ശ്യം ഉ­ണ്ടാ­കും.
ക. അ:
നി­ങ്ങൾ അ­സൂ­യാ­ലു­വാ­ണു്.
രാ. നാ:
ആ ശീലം ആ­ണു­ങ്ങ­ളേ­ക്കാൾ പെ­ണ്ണു­ങ്ങൾ­ക്കാ­ണു് പ്ര­കാ­ശി­ച്ചു കാ­ണു­ന്ന­തു്.
ക. അ:
എ­ന്നി­ട്ടു് ഞാൻ അ­ങ്ങി­നെ ഒ­ന്നും പ­റ­ഞ്ഞി­ല്ല­ല്ലൊ.
രാ. നാ:
പ­റ­ഞ്ഞി­രു­ന്നു എ­ങ്കിൽ അതു് അ­സൂ­യ­ക്കു പകരം പ­ര­മാർ­ത്ഥ­മാ­യി­രി­ക്കും.
ക. അ:
നി­ങ്ങൾ ഇ­ങ്ങി­നെ ഓരോ വേ­ണ്ടാ­ത്ത ന്യാ­യ­ങ്ങൾ പ­റ­ഞ്ഞു കാലം ക­ഴി­ക്കും.
രാ. നാ:
ന്യാ­യം ഏതു കാ­ല­ത്തും വേ­ണ്ടു­ന്ന­താ­ണു്.
ക. അ:
നി­ങ്ങൾ ഒ­ന്നി­നും കൊ­ള്ളി­ല്ല.
രാ. നാ:
നി­ന്റെ ഭർ­ത്താ­വാ­കാൻ മാ­ത്രം കൊ­ള്ളു.
ക. അ:
മ­റ്റു­ള്ള­വർ അ­ങ്ങി­നെ വി­ചാ­രി­ക്കു­മോ എ­ന്നു­സം­ശ­യ­മാ­ണു്.
രാ. നാ:
ഈ കാ­ര്യ­ത്തിൽ മ­റ്റു­ള്ള­വർ നി­ന്നെ­പ്പോ­ലെ അ­റി­യു­ന്ന­വ­ര­ല്ല.
ക. അ:
ഓരോരോ കർ­മ്മം അ­തി­ന്റെ ഫ­ലം­കൊ­ണ്ടാ­ണു് അ­നു­മാ­നി­ക്കേ­ണ്ട­തു്.
രാ. നാ:
ഫ­ലേ­ച്ഛ­യി­ല്ലാ­ത്ത കർ­മ്മ­ത്തി­ന്നാ­ണു് അ­ധി­ക­മാ­ധു­ര്യം കി­ട­ക്കു­ന്ന­തു് എ­ന്നു് ശ്രീ­കൃ­ഷ്ണ­ഭ­ഗ­വാൻ പ­റ­യു­ന്നു.
ക. അ:
അ­ദ്ദേ­ഹ­ത്തി­ന്നു് ഒരു ല­ക്ഷ­ത്ത­റു­പ­തി­നാ­യി­ര­ത്തെൺ­പ­തു സ­ന്താ­ന­ങ്ങൾ ഉ­ണ്ടാ­യി­രു­ന്ന­ത്രേ.
രാ. നാ:
നി­ന­ക്കും അ­ങ്ങി­നെ­യാ­യാൽ കൊ­ള്ളാ­മെ­ന്നു­ണ്ടോ?
ക. അ:
എ­നി­ക്കു ഒരേ ഒരു കു­ട്ടി മാ­ത്രം മ­തി­യാ­യി­രു­ന്നു.
രാ. നാ:
ര­ണ്ടു­ണ്ടാ­യാൽ ഒ­ന്നി­നെ കൊ­ന്നു­ക­ള­യു­മോ.
ക. അ:
എ­നി­ക്കു പ്ര­സ­വം മാ­റു­ന്ന­തു­വ­രെ പ്ര­സ­വി­ച്ചു­കൊ­ണ്ടു തന്നേ ഇ­രി­ക്ക­ണം.
രാ. നാ:
അ­ങ്ങി­നെ ത­ന്നെ­യാ­ണു് എല്ലാ സ്ത്രീ­ക­ളും ചെ­യ്യു­ന്ന­തു്.
ക. അ:
ഞാൻ പ്ര­സ­വ­ത്തി­നു ആ­രം­ഭി­ച്ചി­ട്ടു­ത­ന്നെ ഇല്ല.
രാ. നാ:
ആ­രം­ഭി­ക്കു­ന്ന­തു ഗർ­ഭ­മാ­യ­തിൽ പി­ന്നെ മാ­ത്രം മതി.
ക. അ:
ഗർ­ഭ­മാ­കാ­ത്ത­തു എന്റെ ദോ­ഷ­മ­ല്ല.
രാ. നാ:
ഗർ­ഭ­മാ­കാ­ത്ത­തു എന്റെ ദോ­ഷ­മെ­ന്നാ­ണോ നീ പ­റ­ഞ്ഞു­കൊ­ണ്ടു­വ­രു­ന്ന­തു്.
ക. അ:
അ­ങ്ങി­നെ ഞാൻ പ­റ­ഞ്ഞി­ട്ടി­ല്ല.
രാ. നാ:
നി­ന­ക്കു പ­റ­വാ­നും­പാ­ടി­ല്ല.
ക. അ:
ഞാൻ അ­ത­ല്ല­പ­റ­യു­ന്ന­തു്.
രാ. നാ:
പി­ന്നെ എ­ന്താ­ണു്.
ക. അ:
ഗു­രു­വാ­യൂ­ര­പ്പ­നെ അവിടെ ചെ­ന്നു ഭ­ജി­ച്ചാൽ സ­ന്താ­ന­മു­ണ്ടാ­കു­മെ­ന്നാ­ണു കേൾ­ക്കു­ന്ന­തു്.
രാ. നാ:
ആ­രാ­ണു് ഇ­ങ്ങി­നെ പ­റ­ഞ്ഞു ധ­രി­പ്പി­ച്ച­തു്.
ക. അ:
പ­റ­ഞ്ഞ­തു് ഭാ­ഗീ­ര­ഥി മു­ത്ത­ശ്ശി­യാ­ണു്. ധ­രി­ച്ച­തു ഞാ­നാ­ണു്.
രാ. നാ:
എ­ങ്ങി­നെ­യാ­ണു പോലും ഭ­ജി­ക്കേ­ണ്ട­തു്.
ക. അ:
ഗു­രു­വാ­യൂ­രിൽ കേശവൻ എ­മ്പ്രാ­ന്തി­രി എന്ന ഒരു ഭ­ക്ത­നു­ണ്ട­ത്രേ. താ­ടി­യും മു­ടി­യും നീ­ട്ടി­യി­ട്ടാ­ണു. അ­ദ്ദേ­ഹ­ത്തി­ന്റെ മുഖേന പോയാൽ ശ്രീ­കൃ­ഷ്ണ­ഭ­ഗ­വാൻ ക്ഷ­ണം­പ്ര­സാ­ദി­ക്കു­മ­ത്രേ. അ­ദ്ദേ­ഹം ക­ഴി­ക്കു­ന്ന വ­ഴി­വാ­ടി­ന്നു് ഒരു പ്ര­ത്യേ­ക­ത ഉ­ണ്ട­ത്രേ. ന­മു­ക്കെ­ന്താ ഒന്നു പ­രീ­ക്ഷി­ച്ചു നോ­ക്കു­ന്ന­തി­നു വി­രോ­ധം.
രാ. നാ:
താ­ടി­നീ­ട്ടി­യ എ­മ്പ്രാ­ന്തി­രി­മാ­രെ­ക്കാൾ താ­ടി­യി­ല്ലാ­ത്ത പെ­ണ്ണു­ങ്ങ­ളോ­ടാ­ണു ശ്രീ­കൃ­ഷ്ണ­ന്നു പ്രേ­മം എ­ന്നു് എ­ല്ലാ­വർ­ക്കും നി­ശ്ച­യ­മു­ണ്ടു്.
ക. അ:
അ­തു­കൊ­ണ്ടു്?
രാ. നാ:
ഒരു അ­ഴ­കു­ള്ള പെൺ­കി­ടാ­വി­നെ­യാ­ണു് ശ്രീ­കൃ­ഷ്ണ­ഭ­ഗ­വാ­നു­കാ­ഴ്ച­വെ­ക്കേ­ണ്ട­തു്.
ക. അ:
അ­ങ്ങി­നെ­യൊ­രു പെ­ണ്ണി­നെ വ­ല്ല­വ­രും തരുമോ?
രാ. നാ:
ത­രു­വാ­നാ­ളു­ണ്ടൊ എന്നു ക­ണ്ടു­പി­ടി­ക്ക­ണം.
ക. അ:
ല­ക്ഷ­ത്തിൽ ഒരാളെ അ­ങ്ങി­നെ കാ­ണു­മൊ എന്നു സം­ശ­യ­മാ­ണു്.
രാ. നാ:
ക­ണ്ടി­ട്ടി­ല്ലെം­കിൽ വേണ്ട.
ക. അ:
വ­ഴി­വാ­ടു­ത­ന്നെ വേ­ണ്ടേ­ന്നോ?
രാ. നാ:
വേ­ണ്ടു­ന്ന­തു കി­ട്ടാ­ഞ്ഞാൽ ചെ­യ്യേ­ണ്ട­തു് എ­ങ്ങ­നെ ചെ­യ്യും.
ക. അ:
കി­ട്ടാ­നു­ള്ള­തെ വേ­ണ്ടു എന്ന നില സ്വീ­ക­രി­ക്ക­ണം.
രാ. നാ:
നി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ ഗു­രു­വാ­യൂ­ര­പ്പ­നു് എ­ന്തി­നോ­ടാ­ണു് വളരെ ഇഷ്ടം.
ക. അ:
ആ­ന­യോ­ടു്.
രാ. നാ:
അല്ല. ആ­ന­യാ­ന­യോ­ടാ­ണു് ഇഷ്ടം.
ക. അ:
അ­ങ്ങി­നെ­യെം­കിൽ അ­ങ്ങി­നെ­യാ­ക­ട്ടെ. പി­ന്നെ­യെ­ന്താ.
രാ. നാ:
അ­തു­കൊ­ണ്ടു് നീ തന്നെ ഗു­രു­വാ­യൂ­രിൽ പോയി ഇ­ഷ്ടം­പോ­ലെ വ­ഴി­വാ­ടു ക­ഴി­ക്ക­ണം.
ക. അ:
നി­ങ്ങൾ എന്റെ കൂടെ വ­രു­ന്നി­ല്ലെ.
രാ. നാ:
എന്റെ പണം നി­ന്റെ­കൂ­ടെ വ­ന്നാൽ­മ­തി.
ക. അ:
അതു് എ­പ്പോ­ഴും കൂടെ വ­രു­ന്ന­ത­ല്ലേ.
രാ. നാ:
ഇ­പ്പോ­ഴും ഇ­രി­ക്ക­ട്ടെ.
ക. അ:
എ­നി­ക്കു തു­ണ­യാ­യി ഒ­രാ­ളാ­ണു് വേ­ണ്ട­തു്.
രാ. നാ:
ആണോ! പെ­ണ്ണൊ!
ക. അ:
നി­ങ്ങ­ളാ­ണെം­കിൽ ആണു്. മ­റ്റു­ള്ള­വ­രാ­ണെ­ങ്കിൽ പെ­ണ്ണു്.
രാ. നാ:
എ­ന്നാൽ ഭാ­ഗീ­ര­ഥി മു­ത്ത­ശ്ശി­ത­ന്നെ ആ­ക­ട്ടെ.
ക. അ:
ധാ­രാ­ളം­മ­തി.
രാ. നാ:
വേ­ല­ക്കാ­രൻ വേ­ലാ­യു­ധ­നും ഇ­രി­ക്ക­ട്ടെ.
ക. അ:
മു­ത്ത­ശ്ശി­ക്കു അവൻ ഉ­പ­കാ­ര­ത്തി­നെ­ത്തും.
രാ. നാ:
വേ­ണ­മെം­കിൽ നി­നെ­ക്കും.

*****

ഗു­രു­വാ­യൂ­രിൽ പോയ കൂ­ട്ടർ പ­ത്തു­ദി­വ­സം­കൊ­ണ്ടു മ­ട­ങ്ങി­വ­ന്നു. താനും വ­ല്ല­തും പ്ര­വർ­ത്തി­ക്കേ­ണ­മെ­ന്നു വെ­ച്ചു അ­തി­ന്നി­ട­യിൽ രാമൻ നായർ ദേ­ഹ­സു­ഖ­ത്തി­നു­വേ­ണ്ടി ഒരു പ്ര­ത്യേ­ക (Patent) മ­രു­ന്നും ക­ഴി­ച്ചു. ക­ല്യാ­ണി അമ്മ വളരെ ആ­ശ­യോ­ടും ആ­ന­ന്ദ­ത്തോ­ടും തൃ­പ്തി­യോ­ടും നാ­ളു­കൾ ക­ഴി­ച്ചു അ­ങ്ങി­നെ ഇ­രി­ക്കു­മ്പോൾ “സു­ദ­ക്ഷി­ണാ­ദൗ­ഹൃ­ദ­ല­ക്ഷ­ണം ദധൗ” എന്നു പറഞ്ഞ കൂ­ട്ട­ത്തിൽ ക­ല്യാ­ണി­അ­മ്മ­യും അ­സ്പ­ഷ്ട­മാ­യ ഗർ­ഭ­ല­ക്ഷ­ണ­ങ്ങൾ കാ­ണി­ച്ചു. ഈ ഭാ­ഗ്യം ഗു­രു­വാ­യൂ­രിൽ ചെ­ന്നു ഭ­ജി­ച്ച­തി­ന്റെ ഫ­ല­മാ­ണെ­ന്നു ക­ല്യാ­ണി അ­മ്മ­യും താൻ ക­ഴി­ച്ച ‘Huxley’s Nerve Vigour’ എന്ന മ­രു­ന്നി­ന്റെ ഫ­ല­മാ­ണെ­ന്നു് രാമൻ നാ­യ­രും വി­ശ്വ­സി­ച്ചു. ഒരു ശു­ഭ­മു­ഹൂർ­ത്ത­ത്തിൽ ക­ല്യാ­ണി­അ­മ്മ പ്ര­സ­വി­ച്ചു. കൂ­ട്ട­രു­ടെ പ­ര­മ­ഭാ­ഗ്യ­ത്തി­നു് കു­ട്ടി ഒരു ആ­ണാ­യി­ട്ടും­വ­ന്നു. ഗു­രു­വാ­യൂ­ര­പ്പ­നെ ഭ­ജി­ച്ചി­ട്ടു­ണ്ടാ­യ സ­ന്ത­തി­യാ­ണെ­ന്നു് വി­ചാ­രി­ച്ചു ക­ല്യാ­ണി­അ­മ്മ കൃ­ഷ്ണൻ എ­ന്നു് കു­ട്ടി­ക്കു പേ­രി­ട്ടു് കു­ട്ടൻ എന്ന ഓ­മ­ന­പേ­രും അ­വ­ന്നു് വി­ളി­ച്ചു. 5 വ­യ­സ്സു് ക­ഴി­ഞ്ഞ­പ്പോൾ­ത­ന്നെ കു­ട്ടൻ തീ­ക്ഷ്ണ­ബു­ദ്ധി­യു­ടെ ല­ക്ഷ­ണ­ങ്ങൾ കാ­ണി­ച്ചു. അ­വ­ന്റെ ബു­ദ്ധി­പൂർ­വ്വ­ക­മാ­യ ചോ­ദ്യ­ങ്ങൾ­ക്കു ഉ­ത്ത­രം പറയാൻ അ­മ്മ­യ­ച്ഛ­ന്മാർ കു­ഴ­ങ്ങി.

ഒരു ദിവസം ഒരു വ­യോ­വൃ­ദ്ധൻ രാ­മൻ­നാ­യ­രെ കാ­ണാൻ­വ­ന്നു ക­വി­ളും ഒട്ടി, പ­ല്ലി­ല്ലാ­ത്ത ആ വൃ­ദ്ധ­ന്റെ ചി­റി­കൾ ഉ­ള്ളോ­ട്ടു വ­ലി­ഞ്ഞു­പോ­യി­രു­ന്നു. കു­ട്ടൻ അയാളെ വളരെ കൗ­തു­ക­ത്തോ­ടെ സൂ­ക്ഷി­ച്ചു­നോ­ക്കി. അയാൾ പോയ ഉ­ട­നെ­ത­ന്നെ കു­ട്ടൻ അ­ച്ഛ­നോ­ടു് ചില ചോ­ദ്യ­ങ്ങൾ ത­ട്ടി­മൂ­ളി­ച്ചു.

കു­ട്ടൻ:
എ­ന്താ­ണ­ച്ചാ ഇ­പ്പോൾ പോയ കി­ള­വ­ന്റെ ചി­റി­കൾ മ­ലർ­ന്നു­കാ­ണാ­തെ ഉ­ള്ളോ­ട്ടു വ­ലി­ഞ്ഞു­പോ­യ­തു്.
രാ­മൻ­നാ­യർ:
അ­യാൾ­ക്കു പ­ല്ലൊ­ന്നും ഇ­ല്ലാ­ഞ്ഞി­ട്ടു്.

കു­ട്ടൻ കു­റെ­നേ­രം ആ­ലോ­ചി­ച്ചു.

കു­ട്ടൻ:
അ­ങ്ങേ­വീ­ട്ടി­ലെ ദേവകി അ­മ്മ­യു­ടെ മ­ക­നി­ല്ലേ. എ­ത്ര­യോ­ചെ­റി­യ­കു­ട്ടി. ശി­ന്നൻ എന്നു പേ­രാ­യി­ട്ടു്. ആ കു­ട്ടി­ക്കു പ­ല്ലൊ­ന്നു­പോ­ലു­മി­ല്ല­ല്ലൊ. എ­ന്നി­ട്ടു­കൂ­ടി ആ കു­ട്ടി­യു­ടെ ചു­ണ്ടു­കൾ എത്ര ന­ല്ല­വ­ണ്ണം മ­ലർ­ന്നു കാ­ണു­ന്നു­ണ്ടു്. അ­തെ­ന്തു­കൊ­ണ്ട­ച്ചാ അ­ങ്ങ­നെ വ­രു­ന്ന­തു്.
രാ­മൻ­നാ­യർ:
അതു് അവൻ കു­ട്ടി­യാ­യ­തു­കൊ­ണ്ടാ­യി­രി­ക്കും.
കു­ട്ടൻ:
പ­ല്ലി­ല്ലാ­ഞ്ഞി­ട്ടാ­ണെ­ങ്കിൽ അ­വ­ന്റെ ചു­ണ്ടും ഉ­ള്ളോ­ട്ടു വ­ലി­ഞ്ഞു പോ­ക­ണ്ടെ!

ഇവിടെ അച്ഛൻ തോ­റ്റു.

പി­ന്നെ ഒ­രു­ദി­വ­സം ന­ല്ലൊ­രു കാ­റ്റു­വീ­ശി മ­ര­ത്തി­ന്റെ ഇലകൾ നൃ­ത്തം­വെ­ച്ചു. കാ­റ്റു ശ­മി­ച്ച­പ്പോൾ ഇ­ല­ക­ളു­ടെ നൃ­ത്ത­വും ശ­മി­ച്ചു.

കു­ട്ടൻ:
എ­ന്തു­കൊ­ണ്ടാ­ണ­ച്ചാ ഇലകൾ ഇ­ത്ര­നേ­രം ഇ­ള­കി­ക്ക­ളി­ച്ച­തു്.
രാ­മൻ­നാ­യർ:
കാ­റ്റു ത­ട്ടീ­ട്ടു്.
കു­ട്ടൻ:
കാ­റ്റു് എന്നു പ­റ­ഞ്ഞാ­ലെ­ന്താ­ണ­ച്ചാ. അതിനെ എ­ന്താ­ണു കാ­ണാ­ത്ത­തു്.
രാ. നാ:
അതിനെ നാം ഒ­രി­ക്ക­ലും കാ­ണി­ല്ല.
കു­ട്ടൻ:
പി­ന്നെ എ­ങ്ങ­നെ­യാ­ണു് അതു് കാ­റ്റാ­ണെ­ന്ന­റി­ഞ്ഞ­തു്.
രാ. നാ:
അ­നു­ഭ­വം­കൊ­ണ്ടു്.
കു­ട്ടൻ:
അ­നു­ഭ­വം എന്നു പ­റ­ഞ്ഞാ­ലെ­ന്താ­ണ­ച്ചാ.
രാ. നാ:
ഇ­പ്പോൾ ഇലകൾ ഒ­ന്നും ഇ­ള­കു­ന്നി­ല്ല­ല്ലോ. നീ ഒരു ഇ­ല­യു­ടെ മേലെ ഒന്നു ഊ­തി­നോ­ക്കൂ.
കു­ട്ടൻ:
(ഊ­തി­ട്ടു്) അതെ ഇ­പ്പോൾ ഇ­ള­കു­ന്നു­ണ്ടു്.
രാ. നാ:
അ­താ­ണു് കാ­റ്റു് എന്നു പ­റ­ഞ്ഞ­തു്.
കു­ട്ടൻ:
കാ­റ്റെ­ങ്ങി­നെ­യാ­ണ­ച്ചാ എ­ല്ലാ­മ­ര­ങ്ങ­ളു­ടെ­യും ഇലകൾ ഇ­ള­ക്കു­ന്ന­തു്?
രാ. നാ:
അതു് അ­തി­ന്റെ സ­ഹ­ജ­മാ­യ ശ­ക്തി­യാ­ണു്.
കു­ട്ടൻ:
നാം ഒരു വ­സ്തും­കാ­ണു­ന്നി­ല്ല­ല്ലൊ. പി­ന്നെ സ­ഹ­ജ­മാ­യ ശക്തി എന്നു പ­റ­ഞ്ഞാ­ലെ­ന്താ­ണ­ച്ചാ.
രാ. നാ:
ന­മ്മു­ടെ ക­ണ്ണു­കൊ­ണ്ടു­കാ­റ്റു കാ­ണു­ക­യി­ല്ല.
കു­ട്ടൻ:
ന­മു­ക്കു ക­ണ്ണെ­ന്തി­നാ­ണ­ച്ചാ. എ­ല്ലാം കാ­ണാ­ന­ല്ലേ?
രാ. നാ:
ചി­ല­തൊ­ക്കെ കാണാൻ.
കു­ട്ടൻ:
എ­ന്തു­കൊ­ണ്ടാ­ണ­ച്ചാ മു­ഴു­വൻ കാണാൻ ന­മ്മു­ടെ ക­ണ്ണി­ന്നു് ക­ഴി­യാ­ത്ത­തു്?
രാ. നാ:
ഈ­ശ്വ­രൻ ന­മ്മു­ടെ ക­ണ്ണു് അ­ങ്ങി­നെ­യാ­ണു് സൃ­ഷ്ടി­ച്ച­തു്.
കു­ട്ടൻ:
ഈ­ശ്വ­രൻ എ­ന്തി­നാ­ണ­ച്ചാ ന­മ്മു­ടെ ക­ണ്ണു് അ­ങ്ങി­നെ സൃ­ഷ്ടി­ച്ച­തു്?
രാ. നാ:
അതു ഈ­ശ്വ­ര­ന്റെ ഇഷ്ടം
കു­ട്ടൻ:
ഈ­ശ്വ­രൻ എന്നു പ­റ­ഞ്ഞാ­ലാ­രാ­ണ­ച്ചാ?
രാ. നാ:
നാം കാ­ണു­ന്ന സ­ക­ല­വ­സ്തു­ക്ക­ളും സൃ­ഷ്ടി­ച്ച­വൻ.
കു­ട്ടൻ:
ഈ­ശ്വ­രൻ എ­വി­ടെ­യാ­ണ­ച്ചാ പാർ­ക്കു­ന്ന­തു്?
രാ. നാ:
സ­ക­ല­ദി­ക്കി­ലും ഉ­ണ്ടു്.
കു­ട്ടൻ:
സ­ക­ല­ദി­ക്കി­ലും ഉ­ള്ള­തു ആ­കാ­ശ­മ­ല്ലെ?
രാ. നാ:
അതും ഉ­ണ്ടു്.
കു­ട്ടൻ:
ആ­കാ­ശ­മാ­ണോ ഈ­ശ്വ­രൻ.
രാ. നാ:
അല്ല.
കു­ട്ടൻ:
അ­തെ­ങ്ങി­നെ­യാ­ണ­ച്ഛാ അ­റി­ഞ്ഞ­തു്?

ഇ­വി­ടെ­യും അച്ഛൻ തോ­റ്റു.

മ­റ്റൊ­രു­ദി­വ­സം നല്ല ഒരു മഴ പെ­യ്തു ചോർ­ന്നു. കട്ടൻ മഴ പെ­യ്യു­ന്ന­തു വളരെ ശ്ര­ദ്ധ­യോ­ടെ നോ­ക്കി. പി­ന്നെ മ­ഴ­ചോർ­ന്ന­പ്പോൾ ആ­കാ­ശ­വും നോ­ക്കി.

കു­ട്ടൻ:
എ­വി­ടു­ന്നാ­ണ­ച്ചാ മ­ഴ­പെ­യ്യു­ന്ന­തു്.
രാ. നാ:
ആ­കാ­ശ­ത്തിൽ­നി­ന്നു്.
കു­ട്ടൻ:
ഇത്ര അധികം വെ­ള്ളം ആ­കാ­ശ­ത്തിൽ എ­വി­ടെ­യാ­ണു നിൽ­ക്കു­ന്ന­തു്?
രാ. നാ:
മേ­ഘ­ത്തിൽ എ­ന്നു­വെ­ച്ചാൽ കാറിൽ.
കു­ട്ടൻ:
ഇത്ര അധികം വെ­ള്ളം കാറിൽ എ­ങ്ങി­നെ­യാ­ണു് നിൽ­ക്കു­ന്ന­തു് ?
രാ. നാ:
കാ­റി­ന്നു് അ­ങ്ങി­നെ ഒരു ശക്തി ഉ­ണ്ടു്.
കു­ട്ടൻ:
പി­ന്നെ കാറു് അവിടെ തന്നേ നിർ­ത്താ­തെ വെ­ള്ളം ചി­ല­പ്പോൾ എ­ന്തി­നാ­ണു് താ­ഴ­ത്തു­വി­ടു­ന്ന­തു്?
രാ. നാ:
ന­മു­ക്കൊ­ക്കെ വെ­ള്ളം ത­രു­വാൻ.
കു­ട്ടൻ:
ന­മു­ക്കു വെ­ള്ളം വെ­ണ്ടു­ന്ന­തെ­പ്പോ­ഴാ­ണെ­ന്നു് കാറു് എ­ങ്ങി­നെ­യാ­ണു് അ­റി­യു­ന്ന­തു്?
രാ. നാ:
അതു് എ­ങ്ങി­നെ­യെ­ങ്കി­ലും അ­റി­യും.
കു­ട്ടൻ:
കാ­റി­ന്നു് കാണാൻ ക­ണ്ണും അ­റി­വാൻ ബു­ദ്ധി­യും ഉണ്ടൊ?

ഇ­വി­ടെ­യും അച്ഛൻ തോ­റ്റു.

മ­റ്റൊ­രു­ദി­വ­സം ഒരു നായ് വഴിയെ പാ­ഞ്ഞി­ട്ടു് ഒരു പശു മ­ണ്ടു­ന്ന­തു കണ്ടു.

കു­ട്ടൻ:
ന­മു­ക്കു ന­ട­ക്കാ­നും ഓ­ടാ­നും രണ്ടു കാ­ല­ല്ലേ ഉള്ളൂ. നാ­യ്ക്കും പ­ശു­വി­ന്നും മ­റ്റും എ­ന്തി­നാ­ണു് നാലു് കാലു്.
രാ. നാ:
അ­തി­വേ­ഗ­ത്തിൽ ഓ­ടു­വാൻ വേ­ണ്ടി.
കു­ട്ടൻ:
കാലു് അ­ധി­ക­മു­ള്ള­തി­നു വളരെ വേ­ഗ­ത്തിൽ ഓടാൻ ക­ഴി­യു­മൊ?
രാ. നാ:
സം­ശ­യ­മി­ല്ല. മാ­നി­നെ­യും മ­റ്റും കാ­ണു­ന്നി­ല്ലേ?
കു­ട്ടൻ:
തേ­ര­ട്ട­ക്കു എത്ര അധികം കാ­ലു­ക­ളു­ണ്ടു്. എ­ന്നി­ട്ടു് അ­തി­നെ­ന്താ­ണ­ച്ചാ വേ­ഗ­ത്തിൽ ഓടാൻ ക­ഴി­യാ­ത്ത­തു് ?
രാ. നാ:
ഒരു സമയം കാലു് വളരെ ക­വി­ഞ്ഞു­പോ­യ­തു­കൊ­ണ്ടാ­യി­രി­ക്കും.
കു­ട്ടൻ:
അ­പ്പോൾ വളരെ വേ­ഗ­ത്തിൽ ഓടാൻ എത്ര കാ­ലു­കൾ വേണം.
രാ. നാ:
നാലു് കാ­ലു­കൾ മാ­ത്രം മതി. അതു കൂ­ടാ­തെ ക­ഴി­ക­യി­ല്ല.
കു­ട്ടൻ:
പാ­മ്പി­ന്നു് കാലു് കേ­വ­ല­മി­ല്ല­ല്ലൊ. പി­ന്നെ അ­തെ­ങ്ങി­നെ­യാ­ണ­ച്ചാ ഇത്ര വേ­ഗ­ത്തിൽ ഓ­ടു­ന്ന­തു്?

ഇ­വി­ടെ­യും അച്ഛൻ തോ­റ്റു.

ഇ­ങ്ങി­നെ പല കാ­ര്യ­ങ്ങ­ളി­ലും മ­ക­ന്റെ ആ­ലോ­ച­നാ­പ­ര­മാ­യ ചോ­ദ്യ­ങ്ങ­ളാൽ അച്ഛൻ തോ­റ്റു.

ഒ­രു­ദി­വ­സം കു­ട്ടൻ കുറെ കോ­ഴി­ക്കു­ഞ്ഞു­ങ്ങൾ ത­ള്ള­യു­മാ­യി മേ­യു­ന്ന­തു കണ്ടു. പൗ­ഡ­റി­ടു­ന്ന വെൺ­നാ­രു­ക­ളു­ടെ കെ­ട്ടു് (Powder Puff) പോലെ ഇ­രി­ക്കു­ന്ന കോ­ഴി­ക്കു­ഞ്ഞു­ക­ളോ­ടു് കു­ട്ട­നു് വളരെ ഇ­ഷ്ട­വും കൗ­തു­ക­വും തോ­ന്നി. ആ കാഴ്ച കു­ട്ട­ന്റെ മ­ന­സ്സിൽ­നി­ന്നു വി­ട്ടു­പോ­കു­ന്നി­ല്ല. വീ­ട്ടിൽ എ­ത്തി­യ ഉ­ട­നേ­ത­ന്നെ അ­ച്ഛ­ന്റെ അ­ടു­ക്കേ പാ­ഞ്ഞു ചെ­ന്നു.

കു­ട്ടൻ:
എ­വി­ടു­ന്നാ­ണ­ച്ചാ കോ­ഴി­ക്കു­ട്ടി­കൾ വ­രു­ന്ന­തു്?
രാ. നാ:
അത് കോഴി ഇ­ട്ട­മു­ട്ട­ക­ളിൽ­നി­ന്നു് വി­രി­യു­ന്ന­താ­ണു്.
കു­ട്ടൻ:
മു­ട്ട­യിൽ­നി­ന്നു് വി­രി­യു­ക എ­ന്നു­വെ­ച്ചാൽ എ­ന്താ­ണു്?
രാ. നാ:
കു­റെ­നാൾ ക­ഴി­ഞ്ഞാൽ മു­ട്ട­യു­ടെ ഉ­ള്ളിൽ­നി­ന്നു് കോ­ഴി­ക്കു­ഞ്ഞു­കൾ പു­റ­ത്തു­വ­രും.
കു­ട്ടൻ:
മു­ട്ട­യു­ടെ ഉ­ള്ളിൽ വെ­ള്ള­യും ചോ­പ്പും പ­ശ­പോ­ലെ കി­ട­ക്കു­ന്ന­ത­ല്ലേ ഉള്ളു?
രാ. നാ:
അതിൽ നി­ന്നാ­ണു് കോ­ഴി­ക്കു­ഞ്ഞു­കൾ ഉ­ണ്ടാ­കു­ന്ന­തു്.
കു­ട്ടൻ:
കോ­ഴി­ക്കു­ഞ്ഞി­ന്നു് കൊ­ക്കും ക­ണ്ണും തൂ­വ­ലും മ­റ്റും ഉ­ണ്ട­ല്ലൊ. മു­ട്ട­യു­ടെ ഉ­ള്ളിൽ അ­തൊ­ന്നും കാ­ണു­ന്നി­ല്ല­ല്ലൊ?
രാ. നാ:
മു­ട്ട­യു­ടെ­വെ­ള്ള­ക്കും­ചോ­പ്പി­നും അ­ങ്ങി­നെ ഒരു മാ­റ്റ­മു­ണ്ടാ­ക്കാൻ സാ­ധി­ക്കും.
കു­ട്ടൻ:
മു­ട്ട­യു­ടെ വെ­ള്ള­യും ചോ­പ്പും എ­ങ്ങി­നെ­യാ­ണ­ച്ചാ കോ­ഴി­ക്കു­ഞ്ഞാ­യി മാ­റി­പ്പോ­കു­ന്ന­തു്?
രാ. നാ:
അത് ഉഷ്ണം കൊ­ണ്ടാ­ണു് എ­ന്നു­വെ­ച്ചാൽ ചൂ­ടു­കൊ­ണ്ടു്.
കു­ട്ടൻ:
ചൂ­ടാ­ക്കി­യാൽ മുട്ട വെ­ന്തു ഉ­റ­ച്ചു­പോ­കു­ന്ന­ത­ല്ലേ നാം കാ­ണു­ന്ന­തു്?
രാ. നാ:
നീ വേ­ണ്ടാ­ത്ത ചോ­ദ്യ­ങ്ങൾ ചോ­ദി­പ്പാൻ വലിയ വ­മ്പ­നാ­ണു്.

ഈ അ­വ­സ­ര­ത്തിൽ ക­ല്യാ­ണി­ക്കു­ട്ടി­അ­മ്മ­യും കേ­റി­വ­ന്നു. കു­ട്ടി തന്റെ സംശയം അ­മ്മ­യു­ടെ മു­മ്പി­ലും വി­ചാ­ര­ണ­യ്ക്കു­വെ­ച്ചു.

ക. അ:
നീ ചെ­ന്നു ഉ­റ­ങ്ങി­ക്കൊൾ­ക. സ­മ­യ­മാ­യി.
കു­ട്ടൻ:
മുട്ട ചൂ­ടാ­ക്കു­മ്പോൾ എന്തു കൊ­ണ്ടാ­ണു് കോ­ഴി­ക്കു­ഞ്ഞു­ങ്ങൾ പു­റ­ത്തു­വ­രാ­ത്ത­തു്?
ക. അ:
വെ­ള്ള­ത്തിൽ ഇട്ടു ചു­ടാ­ക്കു­മ്പൊ­ഴാ.
കു­ട്ടൻ:
അതെ.
ക. അ:
അ­പ്പോൾ പു­റ­ത്തു­വ­ന്നാൽ അതു് വെ­ള്ള­ത്തിൽ­മു­ങ്ങി­ച്ച­ത്തു­പോ­ക­യി­ല്ലെ? ഒ­രു­സ­മ­യം അ­തു­കൊ­ണ്ടാ­യി­രി­ക്കും പു­റ­ത്തു­വ­രാ­ത്ത­തു്.
കു­ട്ടൻ:
മു­ങ്ങി­ച്ചാ­കു­മാ­യി­രി­ക്കും എ­ങ്കി­ലും എ­ന്തു­കൊ­ണ്ടു പു­റ­ത്തു­വ­രു­ന്നി­ല്ല.
ക. അ:
ചെറിയ കോ­ഴി­ക്കു­ഞ്ഞു­കൾ­ക്കു തി­ള­ക്കു­ന്ന­വെ­ള്ളം ക­ണ­ക്കി­ലേ­റെ ചൂ­ടാ­യി­പ്പോ­കു­ന്ന­തു­കൊ­ണ്ടാ­യി­രി­ക്കും.

എത്ര ചൂ­ടാ­ണു വേ­ണ്ട­തു്?

ക. അ:
കുറെ.
കു­ട്ടൻ:
ഒ­രു­വ­ട്ടി­യിൽ കുറെ ഉമി ഇ­ട്ടു് അതിൽ മു­ട്ട­വെ­ച്ചു ഉ­മി­ക്കു തീ­കൊ­ടു­ത്താൽ മുട്ട കോ­ഴി­ക്കു­ഞ്ഞാ­കു­മോ?
ക. അ:
അ­പ്പോൾ മു­ട്ട­വെ­ന്തു­പോ­ക­യേ ഉള്ളൂ.
കു­ട്ടൻ:
ചൂടു് ക­ണ­ക്കാ­ക്കു­ന്ന­തു് എ­ങ്ങി­നെ­യാ­ണു്?
ക. അ:
മു­ട്ട­മേൽ പി­ട­ക്കോ­ഴി­വ­ന്നു­കി­ട­ക്കു­ന്ന­തു് നീ കാ­ണു­ന്നി­ല്ലെ! കോ­ഴി­യു­ടെ ദേ­ഹ­ത്തി­ന്മേൽ മി­ത­മാ­യ ചൂ­ടു­ണ്ടു്. ആ ചൂടു് ത­ട്ടി­ട്ടാ­ണു് മുട്ട ക്ര­മേ­ണ വി­രി­യു­ന്ന­തു്. നീ ഉ­റ­ങ്ങാൻ കി­ട­ക്കു­മ്പോൾ ക­മ്പി­ളി പു­ത­ക്കു­ന്നി­ല്ലെ? അ­പ്പോൾ നി­ന്റെ ദേഹം ചൂ­ടാ­കു­ന്നി­ല്ലെ? അത്ര ചൂടു് മാ­ത്രം­മ­തി. ഇനി നീ ചെ­ന്നു കി­ട­ന്നു­റ­ങ്ങി­ക്കൊ.
കു­ട്ടൻ:
എ­നി­ക്കു ഉ­റ­ക്കം വ­രു­ന്നി­ല്ല­മ്മെ!
രാ. നാ:
അവൻ ഉ­റ­ക്കം വ­രു­ന്ന­വ­രെ അവിടെ ഇ­രു­ന്നോ­ട്ടെ.
ക. അ:
അവനു നല്ല ഉ­റ­ക്ക­മു­ണ്ടു്.
കു­ട്ടൻ:
ഇ­ല്ല­മ്മേ.
ക. അ:
നീ അല്ലേ ഇ­പ്പോൾ വാ­യ­പൊ­ളി­ച്ചു ആവി ഇ­ട്ട­തു്? (കോ­ട്ടു­വാ)
കു­ട്ടൻ:
ഞാൻ ആവി ഇ­ട്ട­ത­ല്ല.
ക. അ:
പി­ന്നെ എ­ന്താ­യി­രു­ന്നു നീ ചെ­യ്ത­തു്?
കു­ട്ടൻ:
ഞാൻ എന്റെ വാ­യ്പൊ­ളി­ച്ച­തേ ഉള്ളൂ.
ക. അ:
വെ­റു­തേ വായ പൊ­ളി­ച്ചു എന്നോ? നീ ആ­രോ­ടാ­ണു ഇ­തൊ­ക്കെ പ­റ­യു­ന്ന­തു്. നീ ആവി ഇ­ടു­മ്പോൾ നി­ന്റെ ക­ണ്ണു് ഉ­റ­ക്കം­കൊ­ണ്ടു കു­ന്നി­ക്കു­രു­പോ­ലെ ചെ­റു­താ­യ് പോ­കു­ന്ന­തു ഞാൻ ക­ണ്ട­ല്ലോ. പോ­രെ­ങ്കിൽ നീ അതു് കൂ­ട­ക്കൂ­ടെ തി­രു­മ്മി­ക്കൊ­ണ്ടി­രി­ക്കു­ന്ന­ല്ലോ.
രാ. നാ:
അ­വ­ന്നു് അ­ത്ര­ത്തോ­ളം ഉ­റ­ക്ക­മു­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. നീ ഇ­ങ്ങ­ട്ടു് വാ കു­ട്ടാ—നീ നി­ന്റെ അ­ച്ഛ­ന്റെ മ­ടി­യിൽ കു­റേ­നേ­രം­ഇ­രു­ന്നൊ
ക. അ:
വേണ്ട വേണ്ട. അവൻ അ­വി­ടെ­ക്കി­ട­ന്നു­റ­ങ്ങും. പി­ന്നെ അവനെ എ­ടു­ത്തു­കൊ­ണ്ടു­പോ­യി­ക്കി­ട­ത്താൻ എ­നി­ക്കു വലിയ പാ­ടാ­യി­രി­ക്കും. ഇ­ങ്ങ­ട്ടു് വാ.

ക­ല്യാ­ണി അമ്മ കു­ട്ടി­യെ ഒരു വി­ധേ­ന­കൊ­ണ്ടു­പോ­യി­ക്കി­ട­ത്തി. എ­ല്ലാ­വ­രും ക്ര­മേ­ണ­പോ­യി­ക്കി­ട­ന്നു. പി­റ്റെ­ന്നു രാ­വി­ലെ ത­ളർ­ച്ച­തീർ­ന്നു എ­ല്ലാ­വ­രും എ­ഴു­ന്നേ­റ്റു. ഇ­ങ്ങി­നെ രണ്ടു മൂ­ന്നു ദിവസം ക­ഴി­ഞ്ഞു. ഒരു ദിവസം രാ­വി­ലെ പ­തി­വു­പോ­ലെ കു­ട്ടൻ എ­ഴു­ന്നേ­റ്റു വ­രു­ന്ന­തു­ക­ണ്ടി­ല്ല. ക­ല്യാ­ണി­അ­മ്മ ചെ­ന്നു­വി­ളി­ച്ചി­ട്ടൊ­ന്നും അവൻ കൂ­ട്ടാ­ക്കി­യി­ല്ല. ക­ല്യാ­ണി­അ­മ്മ അസാരം പ­രി­ഭ്ര­മ­ത്തോ­ടെ തന്റെ ഭർ­ത്താ­വി­ന്റെ അ­ടു­ക്കെ ചെ­ന്നു.

ക. അ:
ഇന്നു അ­ന­ദ്ധ്യാ­യ­ദി­വ­സ­മാ­ണു്. എ­ന്നി­ട്ടു­കൂ­ടി കു­ട്ടൻ എ­ഴു­ന്നേ­ല്ക്കാൻ കൂ­ട്ടാ­ക്കു­ന്നി­ല്ല. അ­വ­ന്നു സു­ഖ­മി­ല്ലെ­ന്നു പ­റ­യു­ന്നു.
രാ. നാ:
സു­ഖ­മി­ല്ലെ­ന്നോ? ഞാൻ ഒന്നു വ­ന്നു­നോ­ക്ക­ട്ടെ.
ക. അ:
വേണ്ട. അവൻ ഇ­പ്പോൾ സു­ഖ­ത്തിൽ കി­ട­ന്നു­റ­ങ്ങു­ക­യാ­ണെ­ന്നു തോ­ന്നു­ന്നു.
രാ. നാ:
പി­ന്നെ എ­ന്താ­ണു സു­ഖ­മി­ല്ലെ­ന്നു പ­റ­ഞ്ഞ­തു്.
ക. അ:
എ­ന്നു് അവൻ പ­റ­ഞ്ഞ­താ­ണു്. ഇ­ന്ന­ലെ വൈ­കു­ന്നേ­രം അവനെ ന­ട­ക്കാൻ കൂ­ട്ടി­ക്കൊ­ണ്ടു പോ­കു­മ്പോൾ നി­ങ്ങൾ മി­ട്ടാ­യി വാ­ങ്ങി­ക്കൊ­ടു­ത്ത­തു് തെ­റ്റി­പ്പോ­യെ­ന്നാ­ണു ഞാൻ വി­ചാ­രി­ക്കു­ന്ന­തു്.
രാ. നാ:
അ­തൊ­ന്നും സാ­ര­മി­ല്ല. അ­വൻ­വേ­ഗം എ­ഴു­നേൽ­ക്കും അ­വ­ന്നു് ദണ്ഡം ക­ല­ശ­ലാ­യി­ട്ടു­ണ്ടോ?
ക. അ:
ക­ല­ശ­ലാ­യ­ദ­ണ്ഡം ഒ­ന്നും അ­വ­നി­ല്ല. സു­ഖ­മി­ല്ല എന്നു മാ­ത്ര­മെ അവൻ പ­റ­ഞ്ഞി­ട്ടു­ള്ളൂ. എ­ന്നാ­ലും എ­നി­ക്കു മ­ന­സ്സി­നു ഒരു സ­മാ­ധാ­ന­മി­ല്ല.
രാ. നാ:
ഇ­ന്ന­ലെ ഞാൻ അ­വ­ന്നൊ­രു മു­ക്കാൽ കൊ­ടു­ത്തി­രു­ന്നു.
ക. അ:
നി­ങ്ങ­ളെ­ന്തൊ­രാ­ളാ­ണു്?
രാ. നാ:
മു­ട്ടാ­യി വാ­ങ്ങേ­ണ്ട എന്നു ഞാൻ പ്ര­ത്യേ­കം താ­ക്കീ­തു ചെ­യ്തി­ട്ടു­ണ്ടു്. അവൻ വാ­ങ്ങീ­ട്ടു­ണ്ടാ­യി­രി­ക്ക­യി­ല്ല.
ക. അ:
ഒരു സമയം മ­റ്റു­വ­ല്ല ദ­ഹി­ക്കാ­ത്ത സാ­ധ­ന­വും അവൻ വാ­ങ്ങി­യി­രി­ക്കും. ആ­ര­റി­ഞ്ഞു. നി­ങ്ങൾ എ­ന്തി­ന്നു് അ­വ­ന്നു് ഒരു മു­ക്കാൽ കൊ­ടു­ക്കാൻ പോയി?
രാ. നാ:
അവൻ ചോ­ദി­ച്ചു. ഞാൻ കൊ­ടു­ത്തു.

ക­ല്യാ­ണി അമ്മ ഒരു അ­ല­മാ­രി­യു­ടെ വാ­തിൽ­ചെ­ന്നു തു­റ­ന്നു. അ­പ്പോൾ—

രാ. നാ:
“നീ അ­വ­ന്നു് എണ്ണ (castor oil) കൊ­ടു­ക്കാൻ ഭാ­വി­ക്കു­ന്നു­ണ്ടൊ”?
ക. അ:
അവൻ ഉ­ണ­ര­ട്ടെ. എ­ന്നി­ട്ടു കൊ­ടു­ക്കാം. ഞാൻ നി­ങ്ങ­ളോ­ടൊ­ന്നു പ­റ­യ­ട്ടെ.
രാ. നാ:
എ­ന്തു്?
ക. അ:
കു­ട്ടൻ ചോ­ദി­ക്കു­ന്ന­തൊ­ന്നും നി­ങ്ങൾ കൊ­ടു­ക്ക­രു­തു്. കു­ട്ടി­ക­ള­ല്ലേ! കുറെ സൂ­ക്ഷി­ക്കേ­ണ്ട­യോ. വരിൻ കാ­പ്പി ത­യ്യാ­റാ­യി­ട്ടു­ണ്ടു്.

കാ­പ്പി ക­ഴി­ഞ്ഞ ഉടനെ ക­ല്യാ­ണി അമ്മ പി­ന്നെ­യും കു­ട്ട­ന്റെ അ­ടു­ക്കെ­ചെ­ന്നു. അവൻ ക­ണ്ണും തു­റ­ന്നു കി­ട­ക്കു­ന്ന­തു കണ്ടു.

ക. അ:
മകനെ! ഇ­പ്പോൾ നി­ന­ക്കു അല്പം സു­ഖ­മു­ണ്ടൊ?
കു­ട്ടൻ:
ഇല്ല.
ക. അ:
നി­ന­ക്കെ­വി­ടെ­യാ­ണു് സു­ഖ­മി­ല്ലാ­യ്മ തോ­ന്നു­ന്ന­തു്.
കു­ട്ടൻ:
ഞാൻ അ­റി­യി­ല്ല­മ്മേ! എ­നി­ക്കു് ഇ­വി­ടു­ന്നു എ­ഴു­ന്നെ­ല്ക്കേ­ണ്ട. മു­ക്കാ­ലി­ന്റെ കാ­ര്യ­മൊ­ന്നും അമ്മ മ­ക­നോ­ടു മി­ണ്ടി­യി­ല്ല.
ക. അ:
നീ അല്പം എണ്ണ ക­ഴി­ക്ക­ണം എന്നു തോ­ന്നു­ന്നു.

കു­ട്ടൻ മ­റു­പ­ടി­യാ­യി ഒ­ര­ക്ഷ­രം മി­ണ്ടി­യി­ല്ല.

ക. അ:
ഞാൻ അല്പം എ­ണ്ണ­ത­രാം. ഉ­ച്ച­യാ­കു­മ്പോൾ നി­ന്റെ സു­ഖ­ക്കേ­ടൊ­ക്കെ പോകും. നി­ന­ക്കു ന­ല്ല­വ­ണ്ണം ചോ­റു­ണ്ണാൻ ക­ഴി­യും.
കു­ട്ടൻ:
നി­ങ്ങൾ പ­റ­യും­പോ­ലെ ഞാൻ ചെ­യ്യാം.

എ­ങ്ങി­നേ­യെ­ങ്കി­ലും ക­ണ്ണും­പൂ­ട്ടി, ദു­സ്വാ­ദൊ­ന്നും ഗ­ണി­ക്കാ­തെ കു­ട്ടൻ എണ്ണ കു­ടി­ച്ചു. ഉ­ച്ച­യാ­യ­പ്പോൾ നല്ല ക­ണ­ക്കിൽ ചോറും തി­ന്നു. അ­മ്മ­യ്ക്കു അ­ത്ഭു­തം തോ­ന്നി. പി­ന്നെ, കു­റെ­ക്കൂ­ടെ കി­ട­ന്നു­റ­ങ്ങ­ട്ടെ എ­ന്നും­പ­റ­ഞ്ഞു അവൻ വീ­ണ്ടും കി­ട­ക്കാൻ പോയി. ക­ല്യാ­ണി­അ­മ്മ രാ­മൻ­നാ­യ­രു­ടെ അ­ടു­ക്കൽ­ചെ­ന്നു.

ക. അ:
നോ­ക്കിൻ. ക­ട്ട­നു് എ­ന്തു­വ­ന്നു പി­ടി­ച്ചു­പോ­യി എന്നു ഞാൻ അ­റി­യു­ന്നി­ല്ല. അവൻ നല്ല വി­ശ­പ്പു­ണ്ടു്. ക­ണ­ക്കി­ലേ­റെ ഉ­റ­ക്ക­വു­മു­ണ്ടു്. നി­ങ്ങൾ കൊ­ടു­ത്ത മു­ക്കാൽ­കൊ­ണ്ടു് അവൻ എ­ന്താ­യി­രി­ക്കും വാ­ങ്ങി­യ­തു്? അതിൽ വല്ല വി­ഷ­വും­പെ­ട്ടു­പോ­യി­രി­ക്കു­മോ? തൊ­ട്ട­വീ­ട്ടി­ല­ല്ലേ ദേ­വ­കി­ക്കു­ട്ടി. അ­വ­ളു­ടെ മകൻ ഗോ­പാ­ല­ന്റെ ഒ­ന്നി­ച്ചു കു­ട്ടൻ ക­ളി­ക്കു­ന്ന­തു ക­ണ്ടി­രു­ന്നു. ഒ­ന്നു് അവിടെ ചെ­ന്നു വിവരം അ­റി­ഞ്ഞാ­ലൊ?
രാ. നാ:
നീ എ­പ്പോ­ഴും ആ മു­ക്കാ­ലി­ന്റെ കാ­ര്യം­ത­ന്നെ പ­റ­യു­ന്നു.
ക. അ:
ആ­ലോ­ചി­ച്ചി­ട്ടേ വ­ല്ല­തും പ്ര­വർ­ത്തി­ക്കാ­വൂ. ചെറിയ കു­ട്ടി­ക­ള­ല്ലെ. പൈസ ക­യ്യിൽ കി­ട്ടി­യാൽ അ­വർ­ക്കു വല്ല അ­ന്ത­വും കു­ന്ത­വും ഉ­ണ്ടാ­കു­മോ?

ക­ല്യാ­ണി­ക്കു­ട്ടി കു­സ്നി­യി­ലേ­ക്കു­പോ­യി. രാ­മൻ­നാ­യർ അസാരം നെ­ഞ്ഞി­ടി­പ്പോ­ടെ തന്റെ മകൻ കി­ട­ക്കു­ന്നേ­ട­ത്തു­ചെ­ന്നു അ­വ­ന്റെ മുഖം കു­റെ­നേ­രം നോ­ക്കി. ഉ­ട­നെ­ത­ന്നെ കു­ട്ടൻ ക­ണ്ണു­തു­റ­ന്നു.

രാ. നാ:
എന്താ മകനേ നീ എ­ഴു­ന്നേൽ­ക്കു­ന്നി­ല്ലേ?
കു­ട്ടൻ:
ഇല്ല.
രാ. നാ:
നി­ന്റെ സു­ഖ­മി­ല്ലാ­യ്മ ഇ­നി­യും ഭേ­ദ­മാ­യി­ല്ലെ?
കു­ട്ടൻ:
(ക്ഷീ­ണ­ഭാ­വ­ത്തോ­ടെ) ഇല്ല.
രാ. നാ:
ഞാൻ നി­ന­ക്കു­ത­ന്ന മു­ക്കാൽ­കൊ­ണ്ടു് നീ എ­ന്തു­ചെ­യ്തു.
കു­ട്ടൻ:
ഞാൻ അതു ചി­ല­വാ­ക്കി.
രാ. നാ:
എ­ങ്ങ­നെ ചി­ല­വാ­ക്കി. നീ അ­തി­നെ­ക്കൊ­ണ്ടു് മു­ട്ടാ­യി­യൊ ഹ­ലു­വാ­യോ മറ്റോ വാ­ങ്ങി­ത്തി­ന്നോ?
കു­ട്ടൻ:
ഇല്ല.
രാ. നാ:
പൈസ നീ എ­ന്തു­ചെ­യ്തു, നീ വാ­ങ്ങി­യ­തെ­ന്താ­ണു്?
കു­ട്ടൻ:
ആ ക­ഥ­യൊ­ക്കെ മ­റ്റൊ­രി­ക്കൽ പറയാം. ഇ­പ്പോൾ എ­നി­ക്കു നല്ല സു­ഖ­മി­ല്ല.
രാ. നാ:
നി­ന­ക്കു ഇ­ന്ന­ലെ വല്ല മ­ധു­ര­പ­ദാർ­ത്ഥ­വും തി­ന്നാൻ കി­ട്ടി­യൊ.
കു­ട്ടൻ:
ഇല്ല. അ­ങ്ങ­നെ വ­ല്ല­തും തി­ന്നാൻ എ­നി­ക്കു വളരെ കൊതി ഉ­ണ്ടു്. അച്ഛാ! നി­ങ്ങൾ എ­നി­ക്കു കൊ­ണ്ടു­വ­ന്നു തരുമോ?
രാ. നാ:
ഇ­പ്പോൾ നി­ന­ക്ക­തൊ­ന്നും­പാ­ടി­ല്ല. സു­ഖ­ക്കേ­ട­ല്ലെ?
കു­ട്ടൻ:
അയി, എന്റെ സു­ഖ­ക്കേ­ടു് തി­ന്നാൻ പാ­ടി­ല്ലാ­ത്ത സു­ഖ­ക്കേ­ടൊ­ന്നു­മ­ല്ല.

രാ­മൻ­നാ­യർ തന്റെ മകനെ നോ­ക്കി, നി­ഷേ­ധം കാ­ണി­ക്കു­വാൻ വേ­ണ്ടി വ്യ­സ­ന­ത്തോ­ടെ തന്റെ ത­ല­യി­ള­ക്കി. പി­ന്നെ വളരെ നേ­ര­ത്തോ­ളം ര­ണ്ടാ­ളും ഒ­ന്നും മി­ണ്ടാ­തെ നി­ന്നു.

കു­ട്ടൻ:
അച്ചാ.
രാ. നാ:
എന്താ മകനെ.
കു­ട്ടൻ:
ഞാൻ ഒന്നു ചോ­ദി­ക്ക­ട്ടെ.
രാ. നാ:
ശരി.
കു­ട്ടൻ:
മു­ട്ട­യിൽ­നി­ന്നു് കോ­ഴി­ക്കു­ഞ്ഞു വി­രി­ഞ്ഞു­വ­രാൻ എത്ര ദിവസം വേ­ണ്ടി­വ­രും.
രാ. നാ:
ഏ. എ­ന്താ­ണു പ­റ­ഞ്ഞ­തു്.
കു­ട്ടൻ:
ര­ണ്ടാ­മ­തും­മുൻ­പ­റ­ഞ്ഞ പ്ര­കാ­രം ചോ­ദി­ച്ചു.
രാ. നാ:
എ­നി­ക്കു തീർ­ച്ച പറയാൻ സാ­ധി­ക്കു­ക­യി­ല്ല. ഏ­താ­യാ­ലും ഇ­രു­പ­ത്തൊ­ന്നു ദി­വ­സ­ത്തിൽ കു­റ­യി­ല്ല.
കു­ട്ടൻ:
അയ്യൊ! ഇത്ര ഒക്കെ വേണമോ?

തന്റെ മ­ക­ന്റെ സ്വ­ര­ത്തി­ന്റെ കാ­ഠി­ന്യം കേ­ട്ട­പ്പോൾ രാ­മൻ­നാ­യർ­ത­ന്നെ ഒന്നു ഞെ­ട്ടി­പ്പോ­യി.

രാ. നാ:
എന്താ മകനെ ഇ­ത­റി­ഞ്ഞ­തു­കൊ­ണ്ടു് ഇത്ര സ­ങ്ക­ടം.
കു­ട്ടൻ:
ഞാനും കി­ട­ന്നേ­ട­ത്തിൽ നി­ന്നു് എ­ഴു­ന്നേൽ­ക്കാ­നാ­ണു് പോ­കു­ന്ന­തു്.
രാ. നാ:
നി­ന്റെ സു­ഖ­ക്കേ­ടൊ­ക്കെ പോയൊ?
കു­ട്ടൻ:
ഒക്കെ പോയി.

രാ­മൻ­നാ­യർ കു­ട്ടി­യു­ടെ മു­ഖ­ത്തു് വളരെ ക­നി­വോ­ടു് നോ­ക്കി.

രാ. നാ:
എന്താ മകനെ! നി­ന്റെ ഉ­ള്ളിൽ എന്തോ കി­ട­ന്നു ക­ളി­ക്കു­മ്പോ­ലെ തോ­ന്നു­ന്ന­തു്. പറയൂ.

ഇ­ങ്ങി­നെ പ­റ­ഞ്ഞു രാ­മൻ­നാ­യർ വളരെ വാ­ത്സ­ല്യ­ത്തോ­ടെ തന്റെ മകനെ പൊ­ത്തി­പ്പി­ടി­ച്ചു മൂർ­ദ്ധാ­വിൽ ഒന്നു ചും­ബി­ച്ചു.

കു­ട്ടൻ:
ഞാൻ വി­ചാ­രി­ച്ചു കോ­ഴി­ക്കു­ഞ്ഞു­ങ്ങൾ വേ­ഗം­വി­രി­യു­മെ­ന്നു്.
രാ. നാ:
കോ­ഴി­ക്കു­ഞ്ഞോ?
കു­ട്ടൻ:
അതെ.
രാ. നാ:
അ­തെ­ങ്ങി­നെ ഇ­വി­ടു­ന്നു വി­രി­യും?
കു­ട്ടൻ:
വി­രി­യു­മോ എ­ന്നു് ഞാൻ നോ­ക്കി­യ­താ­ണു്. കോ­ഴി­യെ­പ്പോ­ലെ പൊ­രു­ത്തിൽ കി­ട­ന്നു കോ­ഴി­ക്കു­ഞ്ഞു വി­രി­ഞ്ഞു­വ­രു­വാൻ വേ­ണ്ടി ഞാൻ ശ്ര­മി­ച്ചു. മൂ­ന്നാ­ഴ്ച­യോ­ളം ഇ­ങ്ങി­നെ കി­ട­ക്ക­ണം എ­ന്നു് നി­ങ്ങൾ പ­റ­ഞ്ഞ­ത് കൊ­ണ്ടാ­ണു് ഞാൻ വേ­ണ്ടെ­ന്നു­വെ­ച്ച­തു്.

അ­പ്പ­ഴാ­ണു് രാ­മൻ­നാ­യർ­ക്കു കാ­ര്യം മ­ന­സ്സി­ലാ­യ­തു്. കു­ട്ടൻ കി­ട­ക്ക­വി­രി­യിൽ­നി­ന്നു് ഒരു ക­മ്പി­ളി­ക്ക­ഷ­ണം വ­ലി­ച്ചെ­ടു­ത്തു. അ­തി­ന്റെ ഉ­ള്ളിൽ ഭ­ദ്ര­മാ­യ് സൂ­ക്ഷി­ച്ചു­വെ­ച്ച ഒരു കോ­ഴി­മു­ട്ട എ­ടു­ത്തു തന്റെ അ­ച്ഛ­ന്നു കാ­ണി­ച്ചു­കൊ­ടു­ത്തു.

കു­ട്ടൻ:
നി­ങ്ങൾ എ­നി­ക്കു തന്നെ ഒരു മു­ക്കാ­ലി­ന്നു് ഞാൻ ഒരു കോ­ഴി­മു­ട്ട­യാ­ണു് വാ­ങ്ങി­യ­തു്. അതിൽ ഒരു കോ­ഴി­ക്കു­ഞ്ഞി­ല്ലെ­ങ്കി­ലും, കോഴി കി­ട­ക്കു­മ്പോ­ലെ അ­തി­ന്മേൽ കി­ട­ന്നു് അതു് ചൂ­ടു്പി­ടി­പ്പി­ച്ചാൽ ആ മുട്ട വി­രി­ഞ്ഞു ഒരു കോ­ഴി­ക്കു­ഞ്ഞു് പു­റ­ത്തു­വ­രും എന്നു നി­ങ്ങൾ പ­റ­ഞ്ഞു. അതു് കൊ­ണ്ടാ­ണു് ഞാൻ മുട്ട ഒരു ക­മ്പി­ളി­യിൽ പൊ­തി­ഞ്ഞു അ­തി­ന്മേൽ കോ­ഴി­ക്കി­ട­ക്കു­മ്പോ­ലെ പൊ­രു­ത്തി­ന്നു് കി­ട­ന്ന­തു്. ഒരു കോ­ഴി­ക്കു­ഞ്ഞു അ­തിൽ­നി­ന്നു് വി­രി­ഞ്ഞു കാ­ണ്മാൻ എ­നി­ക്കു അത്ര ആ­ശ­യാ­യി­രു­ന്നു. നി­ങ്ങ­ളെ­യും അ­മ്മ­യേ­യും ഒന്നു പു­തു­മ­പ്പെ­ടു­ത്ത­ണം എന്നു ഞാൻ വി­ചാ­രി­ച്ചു. അതു് ക­ഴി­ഞ്ഞി­ല്ല. ക­ഷ്ട­മാ­യ്പോ­യി.

ഈ കാ­ര്യ­ത്തിൽ മകനും തോ­റ്റു.

രാ. നാ:
നീ ഒരു വ­ല്ലാ­ത്ത കു­ട്ടി തന്നെ.

ക­ല്യാ­ണി­അ­മ്മ അവിടെ എത്തി വിവരം കേ­ട്ട­പ്പോൾ ആ സ്ത്രീ­ക്കു് അ­ത്ഭു­ത­ത്തെ­ക്കാൾ ക­രു­ണ­യാ­ണു­ണ്ടാ­യ­തു്.

ക. അ:
മകനെ! നീ വ്യ­സ­നി­ക്കേ­ണ്ട. നി­ന­ക്കു ഞാൻ ആ മുട്ട ന­ല്ല­വ­ണ്ണം പു­ഴു­ങ്ങി­ത്ത­രാം.
കു­ട്ടൻ:
എ­നി­ക്ക­തു് നെ­യ്യിൽ ഇട്ട് പൊ­രി­ച്ചി­ട്ടാ­ണു് ഇഷ്ടം.

*****

നി­ങ്ങൾ­ക്കൊ? വാ­യ­ന­ക്കാ­രെ!

കെ. സു­കു­മാ­രൻ, ബി. എ.[1]

കെ. സു­കു­മാ­രന്‍ കാ­മ്പില്‍ ത­ട്ടാ­യി­ല­ത്തു ഗോ­വി­ന്ദ­ന്റെ­യും, ഇ­ട­മ­ല­ത്തു മാ­ധ­വി­യു­ടേ­യും മ­ക­നാ­യി 1876 മെയ് 20-നു് ജ­നി­ച്ചു. നോര്‍മന്‍ സ്ക്കൂള്‍, മുന്‍സി­പ്പല്‍ സ്ക്കൂള്‍, ബാ­സല്‍ മി­ഷന്‍ സ്ക്കൂള്‍ എ­ന്നി­വി­ട­ങ്ങ­ളി­ലാ­ണു് പ­ഠി­ച്ച­തു്. ഇ­ന്റര്‍മീ­ഡി­യ­റ്റ് പഠനം ത­ല­ശ്ശേ­രി ബ്ര­ണ്ണന്‍ കോ­ളേ­ജി­ലും പാ­ല­ക്കാ­ട് വി­ക്ടോ­റി­യ­യി­ലും ആ­യി­രു­ന്നു. ജ­ന്തു­ശാ­സ്ത്രം ഐ­ച്ഛി­ക­മാ­യി, മ­ദി­രാ­ശി പ്ര­സി­ഡന്‍സി കോ­ളേ­ജില്‍ നി­ന്നും 1894-ല്‍ ബി­രു­ദം നേടി. തു­ടര്‍ന്നു് സി­വില്‍ കോടതി ക്ളാര്‍ക്കാ­യി ജോ­ലി­യില്‍ പ്ര­വേ­ശി­ച്ചു. 1915-ല്‍ സി­വില്‍ ജു­ഡീ­ഷ്യ­റി ടെ­സ്റ്റ് പാ­സാ­യി. 1931-ല്‍ കോ­ഴി­ക്കോ­ട്ട് അ­സി­സ്റ്റ­ന്റ് സെ­ഷന്‍സ് കോര്‍ട്ടില്‍ നി­ന്നും പെന്‍ഷന്‍ പറ്റി. കൗ­സ­ല്യ­യെ ആണു് സു­കു­മാ­രന്‍ വി­വാ­ഹം ചെ­യ്ത­തു്. അ­ദ്ദേ­ഹം 1956 മാര്‍ച്ച് 11-നു് മ­രി­ച്ചു. ചെ­റു­ക­ഥ, നോ­വല്‍, നാടകം, കാ­വ്യം, ഹാ­സ്യം, ശാ­സ്ത്രം എ­ന്നി­ങ്ങ­നെ പല ഇ­ന­ങ്ങ­ളി­ലാ­യി അ­മ്പ­തോ­ളം കൃ­തി­കള്‍ ഉ­ണ്ടു് സു­കു­മാ­ര­ന്റേ­താ­യി. സു­കു­മാ­ര­ക­ഥാ­മ­ഞ്ജ­രി, ചെ­റു­ക­ഥ, അ­ഞ്ചു­ക­ഥ­കള്‍ എന്നീ ഗ്ര­ന്ഥ­ങ്ങ­ളില്‍ അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥ­കള്‍ ല­ഭ്യ­മാ­ണു്.

കൃ­തി­കള്‍: അ­ഴ­കു­ള്ള പെ­ണ്ണു്, വിധി, ആ വ­ല്ലാ­ത്ത നോ­ട്ടം, ഇ­ണ­ക്ക­വും പി­ണ­ക്ക­വും, ഒരു പൊ­ടി­ക്കൈ, പാ­പ­ത്തി­ന്റെ ഫലം, ആ­രാ­ന്റെ കു­ട്ടി, വി­ധ­വ­യു­ടെ വാശി, വി­വാ­ഹ­ത്തി­ന്റെ വില, വി­രു­ന്നു വന്ന മാ­മന്‍.

കു­റി­പ്പു­കൾ

[1] അതീവ ഖേ­ദ­ത്തോ­ടെ പ­റ­യ­ട്ടെ. ഇ­ത്ര­യും പ്ര­ശ­സ്ത­നാ­യി­രു­ന്ന ഈ സാ­ഹി­ത്യ­കാ­ര­ന്റെ ഒരു ഫോ­ട്ടോ പോലും കി­ട്ടാ­നി­ല്ല. വാ­യ­ന­ക്കാ­രിൽ ആർ­ക്കെ­ങ്കി­ലും ഫോ­ട്ടോ അ­യ­ച്ചു തരാൻ ക­ഴി­യു­മെ­ങ്കിൽ ന­മു­ക്കു് ഈ ഡോ­ക്യു­മെ­ന്റേ­ഷൻ പൂർ­ണ­ത­യി­ലെ­ത്തി­ക്കാം.

Colophon

Title: Randalum Thottu (ml: ര­ണ്ടാ­ളും തോ­റ്റു).

Author(s): K. Sukumaran, B. A..

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Story, K. Sukumaran, B. A., Randalum Thottu, കെ. സു­കു­മാ­രൻ, ബി. എ., ര­ണ്ടാ­ളും തോ­റ്റു, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2024.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Young girl feeding the chickens, a painting by Albert Anker (1831–1910). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Proofing: Sreeja Anil; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.