SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Vasily_Pukirev.jpg
The Unequal Marriage, a painting by Vassili Vladimirovich Pukiryov (1832–1890).
വി­വാ­ഹ­ത്തി­ന്റെ വില
കെ. സു­കു­മാ­രൻ, ബി. എ.

അ­മ്മ­യു­ടെ ശാ­ഠ്യ­വും മ­ക­ളു­ടെ ശാ­ഠ്യ­വും കു­റി­ക്കു­ന്ന ഒരു കഥ.

അ­സ്ഥാ­ന­വി­വാ­ഹം അ­നാ­ശാ­സ്യ­മാ­ണെ­ന്നു് തെ­ളി­യി­ക്കു­ന്ന ഒരു സാ­ര­വ­ത്താ­യ കഥ.

യ­ഥാർ­ത്ഥ സം­ഭ­വ­ങ്ങൾ ധൈ­ര്യ­സ­മേ­തം പ്ര­സ്ഥാ­പി­ക്കു­ന്ന വീ­ര്യ­മു­ള്ള കഥ.

കഥയിൽ വി­വ­രി­ക്കാൻ പോ­കു­ന്ന­വ­രു­ടെ പ­ട്ടി­ക
  • യൂ. മ­ണ്ടോ­ടി—ഉ­പ­ദേ­ശി­യാർ.
  • മ­ന്ദാ­രം—ഉ­പ­ദേ­ശി­യാ­രു­ടെ ഭാര്യ.
  • യൂജീൻ—ഉ­പ­ദേ­ശി­യാ­രു­ടെ മകൾ.
  • ജന്നി—ഉ­പ­ദേ­ശി­യാ­രു­ടെ യു­വ­തി­യാ­യ ദാസി.
  • മോശ—ഉ­പ­ദേ­ശി­യാ­രു­ടെ വൃ­ദ്ധ­നാ­യ ദാസൻ.
  • ബർ­നാ­ഡ്—ഒരു ക­രാ­റു­കാ­രൻ.
  • മേറി—ബർ­നാ­ഡി­ന്റെ ഭാര്യ.
  • മിമി—ബർ­നാ­ഡി­ന്റെ മകൾ. (15 വ­യ­സ്സു്)
  • യൂ­സ്റ്റെ­യി­സ്—ബർ­നാ­ഡി­ന്റെ കീഴിൽ ക­രാ­റു­കാ­രൻ. (18 വ­യ­സ്സു്)
  • ദാ­വീ­ദ്—പ­ല­ച­ര­ക്കു ക­ച്ച­വ­ട­ക്കാ­രൻ (45 വ­യ­സ്സു് വി­ഡ്ഢി)
  • ജറാഡ്—സു­ഗ­ന്ധ­ദ്ര­വ്യ വ്യാ­പാ­രി.
  • റഷേൽ—ജ­റാ­ഡി­ന്റെ ഭാര്യ.
  • ജോവേൽ—ജ­റാ­ഡി­ന്റെ മകൻ. (9 വ­യ­സ്സു്)
  • സി­സീ­ലി—ജ­റാ­ഡി­ന്റെ, ക­ല്യാ­ണം ക­ഴി­യാ­ത്ത പെ­ങ്ങൾ. (40 വ­യ­സ്സു്)
  • എ­ഡോൾ­ഫി—ഒരു ചെ­റു­പ്പ­ക്കാ­ര­നാ­യ സു­ന്ദ­രൻ.
  • ഡാൾ­മ­ണ്ട്—എ­ഡോൽ­ഫി­യു­ടെ അച്ഛൻ.
  • സീലി—എ­ഡോൽ­ഫി­യു­ടെ അ­ടു­ക്കെ­പ്പാർ­ക്കു­ന്ന ഒരു യുവതി.
  • ജെ­യി­ക്സ്—ഒരു മ­ദ്യ­പാ­നി
  • കേ­ത­റൈൻ—ജെ­യി­ക്സി­ന്റെ ഭാര്യ.
  • ചാർലി—മാ­തൃ­കാ­ദ­മ്പ­തി.
  • ലൂ­യി­സ്—മാ­തൃ­കാ­ദ­മ്പ­തി.
പൂ­മു­ഖം

ബാസൽ ജർ­മ്മൻ മി­ഷ്യൻ സംഘം, യൂ­റോ­പ്പി­ലെ മ­ദ്ധ്യ­ഭാ­ഗ­ത്തിൽ സ്ഥി­തി­ചെ­യ്യു­ന്ന ഹി­മ­ഭൂ­യി­ഷ്ഠ­പർ­വ്വ­ത­ങ്ങ­ളിൽ സ്ഥാ­ന­മു­റ­പ്പി­ച്ചി­ട്ടു് വളരെ സം­വ­ത്സ­ര­ങ്ങൾ ക­ഴി­ഞ്ഞു. ആ പൊ­തു­ജ­നോ­പ­കാ­രി­ക­ളാ­യ സം­ഘ­ക്കാ­രു­ടെ നേ­താ­ക്ക­ന്മാർ, മറ്റു രാ­ജ്യ­ങ്ങ­ളിൽ പോയി സ്വ­മ­ത­വി­ത­ര­ണം ചെ­യ്യു­വാൻ, അനേകം പാ­തി­രി­മാ­രേ അ­യ­ക്കു­ക പ­തി­വാ­ക്കി. അ­ക്കാ­ല­ത്തു പ­രി­ഷ്ക്കാ­ര­ത്തി­ന്റെ പ­ട­പ്പു യൂ­റോ­പ്പിൽ പോ­ഷി­ച്ചു വ­രു­ന്നേ ഉള്ളൂ. മറ്റു പല രാ­ജ്യ­ങ്ങ­ളി­ലും ദ്വീ­പു­ക­ളി­ലും നി­റ­ഞ്ഞി­രു­ന്ന നി­വാ­സി­കൾ മി­ക്ക­വ­രും, ന­ഗ്ന­ന്മാ­രും വ­ന­ച­ര­ന്മാ­രും നരബലി ക­ഴി­ക്കു­ന്ന­വ­രും ന­ര­ഭു­ക്കു­ക­ളും കൂ­ടി­യാ­യി­രു­ന്നു. അ­വ­രു­ടെ ഇടയിൽ ന­ട­പ്പു­ള്ള ഭാഷ തന്നെ വളരെ ചു­രു­ക്കം പ­ദ­ങ്ങ­ളോ­ടു കൂ­ടി­യ­വ മാ­ത്ര­മാ­യി­രു­ന്നു. മൃ­ഗ­പ്രാ­യ­ത്തിൽ­നി­ന്നു അ­ത്ര­ത്തോ­ളം മാ­ത്ര­മെ അവർ പ­രി­ണ­മി­ച്ചു വ­ന്നി­ട്ടു­ള്ളൂ. എ­ന്നി­ട്ടു­കൂ­ടി, ദൈ­വ­സ­ഹാ­യം ഒന്നു മാ­ത്രം ആ­ധാ­ര­മാ­ക്കി യാ­തൊ­രു അ­പാ­യ­വും അ­ദ്ധ്വാ­ന­വും പ്ര­തി­ബ­ന്ധ­വും വൈ­ഷ­മ്യ­വും ശീ­തോ­ഷ്ണ­സ്ഥി­തി­ക­ളും, സാം­ക്ര­മി­ക­രോ­ഗ­ങ്ങ­ളും ദു­ഷ്ട­മൃ­ഗ­ബാ­ധ­ക­ളും പ്ര­മാ­ണി­യാ­തെ, പാ­തി­രി­മാർ ഓരോ രാ­ജ്യ­ങ്ങ­ളിൽ പ്ര­വേ­ശി­ച്ച­തും, രാ­ക്ഷ­സ­ന്മാ­രു­ടെ കൂടെ നി­വ­സി­ച്ച­തും അ­വി­ട­ത്തെ ഭാ­ഷ­പ­ഠി­ച്ച­തും, ആ ഭാ­ഷ­ക്കു പാ­ടു­ള്ളേ­ട­ത്തോ­ളം എ­ഴു­ത്തു­ണ്ടാ­ക്കി­ക്കൊ­ടു­ത്ത­തും, അവരെ സ­ത്യ­വേ­ദം (Holy Bible) പ­ഠി­പ്പി­ച്ച­തും അ­ക്കൂ­ട്ട­രിൽ പ­ര­സ്പ­ര സ­ഹാ­യ­വും സാ­ഹോ­ദ­ര്യ­വും വർ­ദ്ധി­പ്പി­ച്ച­തും മ­റ്റും ആ­ലോ­ചി­ച്ചാൽ, മി­ഷ്യൻ പാ­തി­രി­ക­ളു­ടെ ക്ഷ­മ­യും, സ്ഥൈ­ര്യ­വും, ധൈ­ര്യ­വും, സ­ഹി­ഷ്ണു­ത­യും എ­ത്ര­ത­ന്നെ പ്ര­ശം­സി­ച്ചാ­ലും മ­തി­യാ­കു­മെ­ന്നു തോ­ന്നു­ന്നി­ല്ല.

അ­ങ്ങി­നെ ഒക്കെ ചെ­യ്തു­വ­രു­ന്ന കാ­ല­ത്താ­ണു് ഒരു കൂ­ട്ടം പാ­തി­രി­മാർ ന­മ്മു­ടെ കേ­ര­ള­ത്തി­ലും എ­ത്തി­യ­തു്. അവർ എ­ത്തി­യ കാ­ല­ത്തു ഇം­ഗ്ലീ­ഷു­കാർ­ക്കു മ­ല­യാ­ള­രാ­ജ്യ­ത്തു പ്ര­വേ­ശ­നം സി­ദ്ധി­ച്ചി­ട്ടു വളരെ സം­വ­ത്സ­ര­ങ്ങൾ ക­ഴി­ഞ്ഞി­രു­ന്നി­ല്ല. പ­ട­പ്പാ­ച്ചിൽ­കൊ­ണ്ടും ജാ­തി­ബാ­ധ­കൊ­ണ്ടും അ­ക്കാ­ല­ത്തി­ലെ അ­ധഃ­കൃ­തർ അ­ത്യ­ന്തം പീ­ഡി­ത­ന്മാ­രാ­യി­രു­ന്നു. അവർ വ­ന­ദേ­വ­ത­ക­ളെ­യും മ­ല­ദേ­വ­ത­ക­ളേ­യും ആ­രാ­ധി­ച്ചു വ­ന്നി­രു­ന്ന ശുദ്ധ കാ­ട­ന്മാ­രാ­യി­രു­ന്നു. അ­ക്കൂ­ട്ടർ­ക്കു മലയാള ഭാ­ഷ­യി­ലെ രാ­മാ­യ­ണാ­ദി ഗ്ര­ന്ഥ­ങ്ങ­ളൊ­ന്നും അ­റി­ഞ്ഞു­കൂ­ടാ­യി­രു­ന്നു. അ­ക്ഷ­രാ­ഭ്യാ­സം കേവലം ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നു മാ­ത്ര­മ­ല്ല ആ വിദ്യ അ­വർ­ക്കു ക­ല്പി­ച്ചു കൂ­ട്ടി നി­ഷേ­ധി­ച്ചും ഇ­രു­ന്നു. തോ­റ്റം പാ­ട്ടു്, കൃ­ഷി­പ്പാ­ട്ടു് എന്നു തു­ട­ങ്ങി­യ ചില ക­ണ്ട­ങ്ങ­ളും മു­ണ്ട­ങ്ങ­ളും മാ­ത്ര­മെ അവർ പ­ര­മ്പ­ര­യാ­യി ഗ്ര­ഹി­ച്ചി­രു­ന്നു­ള്ളൂ.

അ­ങ്ങി­നെ ഇ­രി­ക്കു­മ്പോൾ സ­വർ­ണ്ണ­രിൽ ന­ട­പ്പു­ണ്ടാ­യി­രു­ന്ന വ­ട്ടെ­ഴു­ത്തും കോ­ലെ­ഴു­ത്തും വ­ക­വെ­ക്കാ­തെ, തു­ഞ്ച­ത്തു രാ­മാ­നു­ജൻ എ­ഴു­ത്ത­ച്ഛൻ ന­ട­പ്പാ­ക്കി­യ ആ­ര്യ­നെ­ഴു­ത്തു (ഇ­പ്പോ­ഴ­ത്തെ എ­ഴു­ത്തു) പു­തു­ശ്ശേ­രി ഗു­രു­നാ­ഥ­ന്മാർ വ­ട­ക്കെ മ­ല­യാ­ള­ത്തി­ലും ന­ട­പ്പാ­ക്കി, വി­ദ്യാ­ഭ്യാ­സ­ത്തി­ന്നു, ഒരു പ്രോ­ത്സാ­ഹ­ന­മാർ­ഗ്ഗ­വും­കൂ­ടി അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി. അവർ വളരെ തി­യ്യ­രെ എ­ഴു­ത്തും പ­ഠി­പ്പി­ച്ചു. അവർ എ­ഴു­ത്തു പ­ഠി­ച്ച­തും വെറും ഒരു യാ­ദൃ­ശ്ചി­ക സം­ഗ­തി­കൊ­ണ്ടു­മാ­ത്ര­മാ­യി­രു­ന്നു.

നാ­ര­ങ്ങോ­ളി­ച്ചി­റ­ക്ക­ലെ ആ­ഢ്യ­ന്മാ­രാ­യ നാ­യ­ന്മാർ വ­ട­ശ്ശേ­രി ഗുരു എന്ന ഒരു ബ്രാ­ഹ്മ­ണ­വി­ദ്വാ­നെ അ­വി­ടെ­യു­ള്ള നാ­യ­ന്മാ­രു­ടെ വി­ദ്യാ­ഭ്യാ­സ­ത്തി­ന്നു നി­യോ­ഗി­ച്ചു. ആ കാ­ല­ത്തു പു­തു­ശ്ശേ­രി ഗു­രു­നാ­ഥ­ന്മാർ എന്നു പി­ന്നീ­ടു പ്ര­സി­ദ്ധ­പ്പെ­ട്ട തി­യ്യ­ക്കു­ട്ടി­കൾ, ക­ന്നു­മേ­ച്ചു ന­ട­ക്കു­ന്ന മു­ട്ടാ­ള­ന്മാ­രാ­യി­രു­ന്നു. അവർ ദൂ­രേ­നി­ന്നു കേ­ട്ടു പ­ഠി­ച്ച ചില ദു­ഷ്ക­ര­ശ്ലോ­ക­ങ്ങൾ, ക­ണ്ട­റി­വാൻ ഇ­ട­വ­ന്ന വ­ട­ശ്ശേ­രി ഗുരു അ­ത്യ­ന്തം തൃ­പ്ത­നാ­യി അ­വർ­ക്കും വിദ്യ ഉ­പ­ദേ­ശി­ച്ചു. അ­വ­രു­ടെ വാസന ക­ണ്ടി­ട്ടു ഗുരു അ­വർ­ക്കു സം­സ്കൃ­ത­വും വൈ­ദ്യ­വും ഗ­ണി­ത­വും മ­റ്റും പ­ഠി­പ്പി­ച്ചു. അ­ങ്ങി­നെ വിദ്യ പ­ഠി­ച്ച ശി­ഷ്യ­ന്മാ­രാ­ണു് പു­തു­ശ്ശേ­രി ഗു­രു­നാ­ഥ­ന്മാർ, അവരിൽ ചി­ല­രാ­ണു് ഡോ­ക്ടർ ഗു­ണ്ട­ട്ട് എന്ന പ്ര­സി­ദ്ധ­നാ­യ പാ­തി­രി­യു­ടെ ഒ­ന്നി­ച്ചു തി­രു­വി­താം­കൂർ വ­രെ­യും സ­ഞ്ച­രി­ച്ചു മലയാള നി­ഘ­ണ്ടു നിർ­മ്മി­ക്കു­വാൻ അ­ദ്ദേ­ഹ­ത്തെ സ­ഹാ­യി­ച്ച­തു്.

ഈ പാ­തി­രി­മാ­രിൽ­നി­ന്നു മ­ല­യാ­ളി­കൾ­ക്കും മലയാള ഭാ­ഷ­യ്ക്കും സി­ദ്ധി­ച്ച ന­ന്മ­ക്കു സീമ ഉ­ണ്ടാ­യി­രു­ന്നി­ല്ല. ഒ­ന്നാ­മ­തു അവർ മലയാള ഭാഷാ ക­രു­ക്കൾ വാർ­പ്പി­ച്ചു ഒരു അ­ച്ചു­കൂ­ടം മം­ഗ­ലാ­പു­ര­ത്തു സ്ഥാ­പി­ച്ചു; വളരെ വൃ­ത്തി­യി­ലും ചു­രു­ക്ക­വി­ല­യി­ലും ഓരോരോ പു­സ്ത­ക­ങ്ങൾ അ­ച്ച­ടി­ച്ചു പു­റ­ത്താ­ക്കി. കൊ­ല്ലം­തോ­റും പ­ല­വി­വ­ര­ങ്ങൾ അ­ട­ങ്ങി­യ ഓരോ പ­ഞ്ചാം­ഗ­വും പ്ര­സി­ദ്ധം ചെ­യ്തു എന്നു മാ­ത്ര­മ­ല്ല, “കേ­ര­ളോ­പ­കാ­രി” എന്നു പേരായ ഒരു മാ­സി­ക­യും ഒ­ന്നാ­മ­തു് ന­ട­പ്പാ­ക്കി. പി­ന്നെ ത­ത്വോ­പ­ദേ­ശ­പ­ര­മാ­യ ഓരോ ക­ഥാ­പു­സ്ത­ക­ങ്ങൾ അ­ച്ച­ടി­ച്ചു സ്വ­ലാ­ഭ­ചി­ന്ത­കൂ­ടാ­തെ ഓ­രോ­ന്നു ഓരോ പൈ­ക്കും ഓരോ മു­ക്കാ­ലി­ന്നും മ­റ്റു­മാ­യി വി­റ്റു തു­ട­ങ്ങി. സ­ത്യ­വേ­ദം മ­ല­യാ­ള­ത്തിൽ തർ­ജ്ജ­മ ചെ­യ്തു. ഒ­ന്നാ­മ­തു മലയാള ഇം­ഗ്ലീ­ഷ് നി­ഘ­ണ്ഡു ഉ­ണ്ടാ­ക്കി­യ­തും ഒരു മ­ല­യാ­ള­വ്യാ­ക­ര­ണം സൃ­ഷ്ടി­ച്ചു­ത­ന്ന­തും ഡോ­ക്ടർ ഗു­ണ്ട­ട്ട് എന്ന പാ­തി­രി­യാ­ണു്. മ­റ്റൊ­രു വ്യാ­ക­ര­ണം ഉ­ണ്ടാ­ക്കി­യ­തു വേ­ക്കോർ­ട്ട് അ­ച്ചു­ത­പ്പ­ണി­ക്ക­രു­ടെ സ­ഹാ­യ­ത്തോ­ടെ ഗാർ­ത്ത്വെ­യി­ട്ട് എന്ന കൃ­സ്ത്യാ­നാ­ണു്. മി­സ്റ്റർ ത­ത്ത­ക്ക­ണാ­രി എ­ഴു­തി­യ­തി­ലും മു­മ്പു മ­ല­യാ­ള­ത്തി­ലും ഇം­ഗ്ലീ­ഷി­ലും തർ­ജ്ജ­മ­ചെ­യ്യേ­ണ്ടു­ന്ന മാ­തി­രി­യും രീ­തി­യും കാ­ണി­ച്ചു­കൊ­ടു­ത്ത­തും ഒരു പാ­തി­രി­ത­ന്നെ­യാ­ണു്. ചെർ­മ്മ­ക­ളു­ടെ ഭാ­ഷ­യും­കൂ­ടി അതിൽ കൊ­ണ്ടു­വെ­ക്കാൻ അ­ദ്ദേ­ഹ­ത്തോ­ടു വി­ട്ടു­പോ­യി­ട്ടി­ല്ല. പി­ന്നെ, ഇം­ഗ്ലീ­ഷ്, മലയാള അ­കാ­രാ­ദി ഉ­ണ്ടാ­ക്കി­യ­തും ഒരു കൃ­സ്ത്യാ­നി­യാ­ണു്. കേ­ര­ള­മാ­ഹാ­ത്മ്യം, കേ­ര­ള­പ­ഴ­മ എന്നീ പു­സ്ത­ക­ങ്ങൾ അ­ച്ച­ടി­ച്ച­തും അ­വ­രാ­ണു്. കേ­ര­ള­ത്തി­ലെ അ­നാ­ചാ­ര­ങ്ങ­ളെ ക­ഠി­ന­മാ­യി­ടി­ച്ചും­കൊ­ണ്ടു് “അ­ജ്ഞാ­ന­കു­ഠാ­രം” എന്ന ഒരു പു­സ്ത­കം, കൃ­സ്ത്യാ­നി­യാ­യ ഒരു ന­മ്പൂ­രി­യെ­ക്കൊ­ണ്ടു എ­ഴു­തി­പ്പി­ച്ച­തും പാ­തി­രി­മാ­രു­ടെ ഉ­ത്സാ­ഹ­ത്തി­ന്മേ­ലാ­ണു്.

അ­വി­ട­വി­ടെ ഒരോ സ്കൂൾ സ്ഥാ­പി­ച്ചു ഇം­ഗ്ലീ­ഷു­കാ­രേ­ക്കാൾ മു­മ്പിൽ നാ­ട്ടു­കാർ­ക്കു ഇം­ഗ്ലീ­ഷു­ഭാ­ഷ പ­ഠി­പ്പി­ച്ചു കൊ­ടു­ത്ത­തു പാ­തി­രി­മാ­രാ­ണു് നാ­ട്ടു­കാ­രു­ടെ ഇടയിൽ നെ­യ്ത്തു­പ­ണി, ഓ­ടു­പ­ണി, ഇ­ഷ്ടി­ക­പ്പ­ണി മു­ത­ലാ­യ വ്യ­വ­സാ­യ­ശാ­ല­കൾ സ്ഥാ­പി­ച്ചു ആ വക മാർ­ഗ്ഗ­ങ്ങ­ളി­ലേ­ക്കു വാസന വ­രു­ത്തി­യ­തും പാ­തി­രി­മാ­ര­ല്ലാ­തെ മ­റ്റാ­രു­മ­ല്ല. കോ­ഴി­ക്കോ­ട്ടു്, പാ­ല­ക്കാ­ട്ടു്, ചോ­മ്പാൽ, ത­ല­ശ്ശേ­രി, ക­ണ്ണ­നൂർ മു­ത­ലാ­യ സ്ഥ­ല­ങ്ങ­ളി­ലും, അവർ, ഹി­ന്ദു­ക്ക­ളാ­യ നാ­ട്ടു­കാ­രെ സ്വ­മ­ത­ത്തിൽ ചേർ­ത്തി ഓരോ സ­മാ­ജ­മാ­യി (Colony) പാർ­പ്പി­ച്ചു ഇ­ങ്ങി­നെ­യാ­ണു് നാ­ട്ടു­കൃ­സ്ത്യാ­നി­കൾ എന്ന ഒരു പുതിയ വർ­ഗ്ഗ­ക്കാർ മ­ല­യാ­ള­ത്തിൽ ആ­വിർ­ഭ­വി­ച്ച­തു. അ­വർ­ക്കു പ­ള്ളി­ക­ളും ഏർ­പ്പെ­ടു­ത്തി. ഇ­ങ്ങി­നെ കൃ­സ്ത്യാ­നി­ക­ളാ­യി­ത്തീർ­ന്ന നാ­ട്ടു­കാർ­ക്കു, സ്വാ­ത­ന്ത്ര്യ­വും ബു­ദ്ധി­യും വി­വേ­ക­വും ശു­ചി­യും ഭ­ക്തി­യും പ­രി­ഷ്ക്കാ­ര­വും ബാ­ക്കി­യു­ള്ള അ­ധഃ­കൃ­ത­രെ സം­ബ­ന്ധി­ച്ചു വളരെ ജാ­സ്തി­യാ­യി.

അ­ങ്ങി­നെ ഉ­ത്ഭ­വി­ച്ചു വ­ളർ­ന്നു പോ­ഷി­ച്ചു­വ­ന്ന­വ­രാ­ണു് നാം ഇ­പ്പോൾ കാ­ണു­ന്ന കൃ­സ്ത്യാ­നി­കൾ. അ­വ­രോ­ടു ഒരു പ്ര­ത്യേ­ക ബ­ഹു­മാ­നം ഉ­ള്ള­തു­കൊ­ണ്ടു ഞാൻ ഈ കഥയും അ­വ­രു­ടെ ഇ­ട­യി­ലാ­ക്കി­ക്കൊ­ണ്ടു­വ­ന്നു. കോ­ഴി­ക്കോ­ട്ടു് നാ­ട്ടു­കൃ­സ്ത്യാ­നി­കൾ വളരെ ഉ­ള്ള­തു പു­തി­യ­റ­യി­ലാ­ണു്. ഈ ക­ഥ­യു­ടെ രം­ഗ­സ്ഥാ­ന­വും അ­തു­ത­ന്നെ­യാ­ണു്. പ­ഠി­പ്പു­കൊ­ണ്ടും പ­ണം­കൊ­ണ്ടും പ­രി­ഷ്ക്കാ­രം­കൊ­ണ്ടും സം­സ്കാ­രം കൊ­ണ്ടും ആ­കൃ­തി­കൊ­ണ്ടും വർ­ണ്ണം­കൊ­ണ്ടും അവർ മ­റ്റെ­ല്ലാ കൃ­സ്ത്യാ­നി­ക­ളു­ടെ­യും മു­ന്ന­ണി നി­ല്ക്കു­ന്ന­വ­രാ­ണു്. വളരെ പേർ യൂ­റോ­പ്യൻ സ­മ്പ്ര­ദാ­യ­ത്തിൽ ഉ­ടു­പ്പി­ടു­ന്നു. ചു­രു­ക്കം പേർ—എ­ന്നു­വെ­ച്ചാൽ പണവും പ­രി­ഷ്കാ­ര­വും ജാ­സ്തി­യു­ള്ള­വർ—യൂ­റോ­പ്യൻ സ­മ്പ്ര­ദാ­യ­ത്തിൽ തന്നെ തീനും കൂടി ക­ഴി­ക്കു­ന്നു. അ­ങ്ങി­നെ­യു­ള്ള ഒരു കൂ­ട്ടം പ­രി­ഷ്ക്ക­രി­ച്ച നാ­ട്ടു കൃ­സ്ത്യാ­നി­ക­ളു­ടെ ക­ഥ­യാ­ണു് ഞാൻ ഇവിടെ വി­സ്ത­രി­ക്കാൻ പോ­കു­ന്ന­തു. ലോ­ക­ഗ­തി മു­ഴു­വൻ വ്യ­ക്ത­മാ­ക്കു­വാൻ തു­റ­ന്നു പ­റ­യേ­ണ്ടി­വ­ന്ന ചില സം­ഗ­തി­കൾ ഒരു ഗ്ര­ന്ഥ­കർ­ത്താ­വി­ന്നു അ­നു­വ­ദി­ച്ചു­കൊ­ടു­ക്കാ­വു­ന്ന സ്വാ­ത­ന്ത്ര്യ­ങ്ങ­ളിൽ ഒ­ന്നാ­ണെ­ന്നു വെ­ച്ചു പലരും പ­ഴി­ച്ചു പ­റ­യു­ക­യി­ല്ലെ­ന്നു വി­ശ്വ­സി­ക്കു­ന്നു. സു­ഖ­വും ദുഃ­ഖ­വും മി­ശ്ര­മാ­യി വ­രു­മ്പോ­ലെ ന­ല്ല­തും ചീ­ത്ത­യും ലോ­ക­ഗ­തി­യിൽ മി­ശ്ര­മാ­യി വരാതെ ഇ­രി­പ്പാൻ സം­ഗ­തി­യി­ല്ല. ഏ­ക­ദേ­ശം ഒരു തർ­ജ്ജ­മ­യാ­ണെ­ങ്കി­ലും, ഇതു ഒരു തർ­ജ്ജ­മ­യെ­ല്ലെ­ന്നു തോ­ന്നും വി­ധ­ത്തിൽ കൊ­ണ്ടു­വ­രാ­നു­ള്ള എന്റെ ശ്രമം എ­ത്ര­ക­ണ്ടു് ഫ­ലി­ച്ചി­ട്ടു­ണ്ടെ­ന്നു വാ­യ­ന­ക്കാർ തീർ­ച്ച­പ്പെ­ടു­ത്ത­ട്ടെ.

കെ. എസ്സ്.

3—11—34.

ഒ­ന്നാം അ­ദ്ധ്യാ­യം

(ക­ഥാ­പാ­ത്ര­ങ്ങൾ)

ഒരു കഥ തു­ട­ങ്ങും­മു­മ്പെ പ്ര­ധാ­നി­ക­ളാ­യ ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ ചു­രു­ങ്ങി­യ ഒരു വി­വ­ര­ണം വാ­യ­ന­ക്കാ­രെ അ­റി­യി­ക്കു­ന്ന­തു് ക­ഥ­യു­ടെ മൃ­ദു­ഗ­തി­ക്കു കാ­ര­ണ­മാ­യി­ത്തീ­രും എന്ന ബോ­ദ്ധ്യം­കൊ­ണ്ടാ­ണു് ഞാൻ ഇ­തി­ന്നു ഒ­രു­മ്പെ­ടു­ന്ന­തു്.

യൂ. മ­ണ്ടോ­ടി:
ജോ­ലി­കൊ­ണ്ടു് ഇ­ദ്ദേ­ഹം പു­തി­യ­റ­യി­ലെ ഉ­പ­ദേ­ശി­യാ­രാ­ണു്. ആൾ ത­ടി­ച്ചു നീ­ണ്ടി­ട്ടാ­ണു്. ത­ല­മു­ടി മു­ക്കാ­ലും ഭാഗം ന­ര­ച്ചി­ട്ടാ­ണെ­ങ്കി­ലും വളരെ നീണ്ട താ­ടി­രോ­മ­ത്തിൽ ന­ര­യൊ­ന്നും കാ­ണാ­ത്ത­തു് ക­റ­പ്പു് ചായം തേ­ച്ചി­ട്ടാ­യി­രി­ക്ക­ണം. പ്രാ­യം ഏ­ക­ദേ­ശം 50 ക­ഴി­ഞ്ഞി­രി­ക്കും. മുഖം ചെ­മ്പി­ന്റെ വർ­ണ്ണ­മാ­ണു്. ഇ­ദ്ദേ­ഹം ഒരു സാ­മാ­ന്യം സ്വ­ത്തു­കാ­ര­നാ­ണു്. ചി­ല­വി­നൊ­ത്ത വരവും അസാരം മെ­ച്ച­വും കൂടി ഉ­ണ്ടാ­യി­രി­ക്കും. രാ­ജ്യ­ക്കാർ­ക്കു് ഇ­ദ്ദേ­ഹ­ത്തെ വളരെ ബ­ഹു­മാ­ന­മാ­ണു്. കൊ­ടു­ക്കേ­ണ്ട­തൊ­ക്കെ ശ­രാ­ശ­രി­ക്കു കൊ­ടു­ക്കാൻ മ­റ­ന്നു പോ­കാ­ത്ത ആ­ളെ­ന്നു മാ­ത്ര­മ­ല്ല ആ­ളു­ക­ളെ യ­ഥാ­ശ­ക്തി സ­ഹാ­യി­ക്കു­വാ­നും മ­ടി­ക്കാ­ത്ത മ­നു­ഷ്യ­നാ­ണു്. ഇ­ദ്ദേ­ഹ­ത്തി­നു് വല്ല ദോ­ഷ­വും ഉ­ണ്ടെ­ങ്കിൽ അതു് തന്റെ ഭാ­ര്യ­യു­ടെ അ­ടി­മ­യാ­യി നി­ന്നു­ക­ള­യു­ന്നു എന്ന ഏക കാ­ര­ണം­കൊ­ണ്ടാ­ണു്. അവൾ അ­ദ്ദേ­ഹ­ത്തെ ഭ­രി­ക്കു­ന്ന­തു് സ്വേ­ച്ഛാ­ഭ­ര­ണ നി­യ­മ­ത്തി­ന്മേ­ലാ­ണു്. ഭാ­ര്യ­യു­ടെ രൂ­പ­ലാ­വ­ണ്യം­കൊ­ണ്ടോ, തന്റെ ശീ­ല­ഗു­ണം­കൊ­ണ്ടോ ഇ­ദ്ദേ­ഹം യാ­തൊ­രു മു­ഷി­ച്ച­ലും കൂ­ടാ­തെ എ­ല്ലാ­റ്റി­ന്നും വ­ഴി­പ്പെ­ടു­ക­യാ­ണു് പ­തി­വു്. രാ­വി­ലെ ലാ­ത്താൻ പോ­കു­മ്പോൾ അ­ല്ലാ­തെ ഉ­പ­ദേ­ശി­യാ­രു­ടെ ഭാര്യ (മ­ന്ദാ­രം) ഇ­ദ്ദേ­ഹ­ത്തെ സ്വ­കാ­ര്യം പു­റ­ത്തി­റ­ങ്ങാൻ സ­മ്മ­തി­ക്കാ­റി­ല്ല. മ­ന്ദാ­ര­ത്തി­ന്റെ പ­ണ­ത്തി­നോ­ടൊ മ­ധു­ര­ദ്ര­വ്യ­ത്തോ­ടൊ ഉള്ള ഭ്രമം താഴെ പ­റ­യു­ന്ന സം­ഗ­തി­കൊ­ണ്ടു ഗ്ര­ഹി­ക്കാം. മ­ട­ങ്ങി വ­രു­മ്പോൾ ഉ­പ­ദേ­ശി­യാർ ഒരു ചാ­യ­ക്ക­ട­യിൽ നി­ന്നു് ഓരോ കോപ്പ ചായ കു­ടി­ക്കാ­റു­ണ്ടു്. രണ്ടു കഷണം ക­ല്ക്ക­ണ്ടം വെ­റു­തെ കി­ട്ടു­ക­യും ചെ­യ്യും. അതു ദി­വ­സേ­ന മ­ന്ദാ­ര­ത്തി­നു് കൊ­ണ്ടു­കൊ­ടു­ക്കേ­ണ­മെ­ന്നാ­ണു് അ­വ­ളു­ടെ പി­ടി­ത്തം.

മ­ന്ദാ­ര­ത്തി­ന്നു് മു­പ്പ­ത്തേ­ഴ് പ്രാ­യ­മെ ആ­യി­ട്ടു­ള്ളൂ. അ­വ­ളു­ടെ സ­ഹ­ജ­മാ­യ സൗ­ന്ദ­ര്യ­ത്തി­നു് യാ­തൊ­രു ഉടവും സി­ദ്ധി­ച്ചി­ട്ടി­ല്ല. എ­ല്ലാ­രെ­യും അ­ട­ക്കി വാ­ഴാ­നു­ള്ള ഒരു സ്വ­ഭാ­വ­വും അ­തി­ന്നു് വേ­ണ്ടു­ന്ന ധൈ­ര്യ­വും ശാ­സ­ന­യും യു­ക്തി­യും അവളിൽ എ­പ്പോ­ഴും ഉ­ണ്ടു്. അവൾ ഭർ­ത്താ­വി­നോ­ടു് പെ­രു­മാ­റു­ന്ന രീതി ഒരു ചി­ല്ല­റ സം­ഗ­തി­കൊ­ണ്ടു് വാ­യ­ന­ക്കാർ­ക്കു മ­ന­സ്സി­ലാ­ക്കി­ത്ത­രാം.

ഒരു ദിവസം ഉ­പ­ദേ­ശി­യാർ തന്റെ മ­ക­ളു­ടെ പി­റ­ന്നാ­ളി­ന്നു് ചില കൂ­ട്ട­രെ ക്ഷ­ണി­ച്ചി­രു­ന്നു. എ­ല്ലാ­രും ഇ­രു­ന്ന­പ്പോൾ പ­തി­വി­ന്ന­നു­സ­രി­ച്ചു റോ­സ്റ്റു­മു­റി­ക്കാൻ ഉ­പ­ദേ­ശി­യാർ ശ്ര­മി­ച്ചു. പ­ക്ഷി­യു­ടെ ഒരു ഭാഗം മ­ന്ദാ­രം മു­ള്ളു­കൊ­ണ്ടു കു­ത്തി­പ്പി­ടി­ച്ചി­രു­ന്നു. ഉ­പ­ദേ­ശി­യാർ മറ്റേ ഭാഗം വെ­ട്ടി അ­നാ­വ­ശ്യ­ശ­ക്തി­യോ­ടെ ഒരു വലി വ­ലി­ച്ച­പ്പോൾ പെ­ട്ടെ­ന്നു ആ ഭാഗം അ­ടർ­ന്നു ഉ­പ­ദേ­ശി­യാർ തന്റെ ക­സേ­ല­മേൽ ചാ­ഞ്ഞു മ­ലർ­ന്നു­പോ­യി.

മ­ന്ദാ­രം:
എ­നി­ക്ക­റി­യാം. ഇ­തി­നൊ­ന്നും നി­ങ്ങൾ­ക്കു വയ്യാ എ­ന്നു്. ന­മ്മു­ടെ വി­വാ­ഹം ക­ഴി­ഞ്ഞി­ട്ടു് ഇ­രു­പ­തു കൊ­ല്ല­മാ­യി. വ­ല്ല­പ്പോ­ഴെ­ങ്കി­ലും നി­ങ്ങൾ ഒ­രു­പ­ക്ഷി­യെ മു­റി­പ്പാൻ ശ്ര­മി­ച്ചി­ട്ടു­ണ്ടോ?
ഉ­പ­ദേ­ശി­യാർ:
(വി­നീ­ത­ഭാ­വ­ത്തോ­ടെ) ഇ­ല്ല­മ്മാ.
മ­ന്ദാ­രം:
ഒരു ഉ­രു­ള­ക്കി­ഴ­ങ്ങു് മു­റി­ക്കാൻ­കൂ­ടി വ­യ്യാ­ത്ത ആ­ളാ­ണു് തർ­ക്കി­റോ­സ്റ്റ് മു­റി­ക്കാൻ നോ­ക്കു­ന്ന­തു്.
ഉ­പ­ദേ­ശി­യാർ:
പക്ഷേ, ഇ­വി­ടു­ന്നു്—
മ­ന്ദാ­രം:
ഇ­വി­ടു­ന്നും വേണ്ട. എ­വി­ടു­ന്നും വേണ്ട. നി­ങ്ങൾ­ക്കു അ­റി­വും പ­രി­ച­യ­വും ഇ­ല്ലാ­ത്ത കാ­ര്യ­ത്തിൽ വെ­റു­തെ എ­ന്തി­ന്നു് ക­യ്യി­ടു­ന്നു. എ­പ്പോ­ഴും വി­ഡ്ഢി­വേ­ഷം കെ­ട്ടു­വാൻ ആ­റ്റു­നോ­റ്റി­രി­ക്കു­ക­യാ­ണോ. നാ­ണ­മി­ല്ല­ല്ലോ.

ഇ­ങ്ങി­നെ­യു­ള്ള സം­ഭ­വ­ങ്ങൾ ഒരു ദി­വ­സ­ത്തിൽ പല പ്രാ­വ­ശ്യം ഉ­ണ്ടാ­കാ­റു­ണ്ടു്.

യൂജിൻ, ഉ­പ­ദേ­ശി­യാ­രു­ടേ­യും മ­ന്ദാ­ര­ത്തി­ന്റേ­യും ഏക സ­ന്താ­ന­മാ­യി­രു­ന്നു. ഇവൾ പ­തി­നെ­ട്ടു വ­യ­സ്സു­ള്ള ഒരു സു­ന്ദ­രി ആ­യി­രു­ന്നു. അ­ഴ­കു­കൊ­ണ്ടു് ഇവളെ ക­വി­ച്ചു­വെ­ക്കു­ന്ന­വർ ആ രാ­ജ്യ­ത്തിൽ ആ­രും­ത­ന്നെ ഉ­ണ്ടാ­യി­രു­ന്നി­ല്ല. അവൾ അ­വ­ളു­ടെ അ­മ്മ­യെ­പ്പോ­ലെ കർ­ക്ക­ശ­മാ­ന­സ ശ്രു­തി­പ്പെ­ട്ട യൂജീൻ അ­നു­സ­ര­ണ­മു­ള്ള­വ­ളും അ­ന­ഘ­യും മ­ധു­ര­സ്വ­ഭാ­വം പൂ­ണ്ട­വ­ളും ആ­യി­രു­ന്നു. അ­വ­ളു­ടെ അ­വ­യ­വ­ങ്ങൾ­ക്കു അ­ന്യോ­ന്യം ചേർ­ച്ച­യും നല്ല വ­ളർ­മ്മ­യും ഉ­ണ്ടാ­യി­രു­ന്നു. വെ­ളു­ത്ത മു­ഖ­ത്തോ­ടു് ക­റു­ക­റു­ങ്ങ­നെ ക­റു­ത്ത മു­ടി­യും ഹൃ­ദ­യ­ത്തി­ന്റെ മാർ­ദ്ദ­വം സൂ­ചി­പ്പി­ക്കു­ന്ന ക­ണ്ണും വളരെ യോ­ജി­ച്ചി­രു­ന്നു. എ­ന്നാ­ലോ അ­വൾ­ക്കു അ­വ­ളു­ടെ അ­മ്മ­യെ സ­ഹി­ച്ചു­കൂ­ടാ­ത്ത ഭ­യ­മാ­യി­രു­ന്നു. ചെ­റു­പ്പ­ത്തി­ലെ അ­ള­വി­ല്ലാ­തെ ശാ­സി­ച്ചു വ­ളർ­ത്തി­യ­തു­കൊ­ണ്ടാ­യി­രി­ക്കും ഇ­പ്പോ­ഴും ആ ഭയം നി­ല­നി­ന്നു­പോ­രു­ന്ന­തു്. അ­വൾ­ക്കു ഇ­ഷ്ടം­പോ­ലെ എ­ഴു­ന്നേ­റ്റു ന­ട­ക്കാ­നും­കൂ­ടി ഭ­യ­മാ­യി­രു­ന്നു. അ­നു­രാ­ഗ­വും പ്ര­ണ­യ­ശ­ക്തി­യും അവൾ എ­ന്തെ­ന്ന­റി­ഞ്ഞി­രു­ന്നി­ല്ല.

ഉ­പ­ദേ­ശി­യാ­രു­ടെ ദാ­സി­യു­ടെ പേർ ജന്നി എ­ന്നാ­ണു്. ഇവൾ ഒരു ചെ­റു­പ്പ­ക്കാ­രി­യും നല്ല അ­ദ്ധ്വാ­ന­ശീ­ല­യും ആ­യി­രു­ന്നു. ജ­ന്നി­ക്കും യൂ­ജി­നും അ­ന്യോ­ന്യം വളരെ സ്നേ­ഹ­മാ­യി­രു­ന്നു. അ­ച്ഛ­നോ­ടു­ള്ള ആ­ദ­ര­വു­കൊ­ണ്ടും അ­മ്മ­യോ­ടു­ള്ള ഭ­യം­കൊ­ണ്ടും യൂ­ജീ­നി­ന്നു അ­വ­രോ­ടു ഒ­ന്നും തു­റ­ന്നു പറവാൻ പാ­ടി­ല്ലാ­യി­രു­ന്നു. എല്ലാ കാ­ര്യ­വും തു­റ­ന്നു പറവാൻ യൂ­ജീ­നി­ന്നു തന്റെ ദാസി ജന്നി മാ­ത്ര­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. ഇതു ജ­ന്നി­യും ന­ല്ല­വ­ണ്ണം അ­റി­യു­ന്ന­കാ­ര്യ­മാ­ണു്. അ­ങ്ങി­നെ ഇ­രി­ക്കെ അവർ ത­മ്മിൽ സ്നേ­ഹം എ­ങ്ങി­നെ ഉ­ല്പാ­ദി­ക്കാ­തി­രി­ക്കും.

പി­ന്നെ ആ വീ­ട്ടി­ലു­ള്ള­തു മോശ എന്ന അ­ത്യ­ന്തം വൃ­ദ്ധ­നാ­യ ഒരു ദാ­സ­നാ­ണു്. വാർ­ദ്ധ­ക്യം­കൊ­ണ്ടു ഇവനെ ആ വി­ട്ടു­കാർ ഒരു കാ­ര്യ­സ്ഥ­നെ­പ്പോ­ലെ വി­ചാ­രി­ച്ചു വ­രി­ക­യാ­ണു്.

ഉ­പ­ദേ­ശി­യാ­രു­ടെ കൂ­ട്ടർ താ­മ­സി­ക്കു­ന്ന­തു നി­ര­ത്തു­വ­ക്കി­നു­ള്ള ഒരു ലൈ­നി­ലാ­ണു്. ആ വീ­ടി­ന്റെ തൊ­ട്ട­വീ­ട്ടി­ലാ­ണു് ചി­ല­പ്പോൾ മദ്യം ധാ­രാ­ളം പെ­രു­മാ­റി­ക്ക­ള­യു­ന്ന ജെ­യി­ക്സും അ­വ­ന്റെ ഭാര്യ കേ­ത­റൈൻ എ­ന്ന­വ­ളും പാർ­ക്കു­ന്ന­തു്.

ബർ­നാ­ഡ് എന്ന ആൾ ഉ­പ­ദേ­ശി­യാ­രു­ടെ ഒരു ച­ങ്ങാ­തി ആണു്. പ്രാ­യ­വും അ­ത്ര­ത­ന്നെ കാണണം. ക­രാ­റാ­ണു് പ്ര­വൃ­ത്തി. നല്ല സ്വ­ഭാ­വി­യാ­ണു്. നേ­രം­പോ­ക്കു പ്ര­വർ­ത്തി­പ്പാ­നും പ­റ­വാ­നും വളരെ ഇ­ഷ്ട­മു­ള്ള ആ­ളാ­ണു്.

മേറി എ­ന്ന­വ­ളാ­ണു് ബെർ­നാ­ഡി­ന്റെ ഭാര്യ. വ­യ­സ്സു് കുറെ ആ­യെ­ങ്കി­ലും­കൂ­ടി ഇവൾ ഒരു ക­ളി­ക്കാ­ര­ത്തി­യാ­ണു്. മകൾ മി­മി­ക്കു പ­തി­ന­ഞ്ചു വ­യ­സ്സാ­യെ­ങ്കി­ലും അ­വൾ­ക്കി­ടു­വാൻ കൊ­ടു­ക്കു­ന്ന­തു് എ­ട്ടു­വ­യ­സ്സു­ള്ള പെൺ­കു­ട്ടി­ക­ളു­ടെ ഉ­ടു­പ്പു­കൾ മാ­ത്ര­മാ­ണു്. ഇ­തൊ­ക്കെ തന്റെ സ്വ­ന്തം വ­യ­സ്സു കു­റ­പ്പാ­നു­ള്ള ശ്ര­മ­ങ്ങൾ മാ­ത്ര­മാ­ണു്. പ­തി­നെ­ട്ടു വ­യ­സ്സു മാ­ത്ര­മു­ള്ള യൂ­സ്ടെ­യി­ഡ എന്ന ചെ­റു­പ്പ­ക്കാ­രൻ ബെർ­നാ­ഡി­ന്റെ കീഴിൽ ഒരു ക­രാ­റു­കാ­ര­നാ­ണു്. ഇവൻ പ്ര­കൃ­ത്യാ ഒരു ക­ല­ശ­ലാ­യ നാ­ണം­കൊ­തി­യ­നാ­ണു്. അ­വ­നോ­ടു ആ­രെ­ങ്കി­ലും സം­സാ­രി­ക്കു­മ്പോ­ഴാ­ക­ട്ടെ സം­സാ­രി­ക്കാ­തെ വി­ട്ടു­ക­ള­ഞ്ഞാ­ലാ­ക­ട്ടെ അ­വ­ന്റെ മുഖം പെ­ട്ടെ­ന്നു ചു­ക­ന്നു പോ­കു­ന്ന­തു കാണും. ഇവനെ ഒരു ആ­ണാ­ക്കി­ക്കൊ­ണ്ടു­വ­രാൻ ബെർ­നാ­ഡ് തന്റെ ഭാര്യ മേ­റി­യെ ആണു് ഏ­ല്പി­ച്ചി­രു­ന്ന­തു് എന്നു തോ­ന്നി­പ്പോ­കും.

യൂ­ജീ­നി­ന്റെ മു­ഖ­ത്തു് ചോ­ര­കു­ടി­യൻ ഓ­ന്തി­നെ­പ്പോ­ലെ എ­ല്ലാ­യ്പ്പോ­ഴും നു­ണ­ച്ചു­നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്ന ആൾ ദാ­വീ­ദ് എന്ന വർ­ത്ത­ക­വ­ര്യ­നാ­ണു്. ആൾ ത­ടി­ച്ചു് ഒരു കു­മ്പ­യു­ള്ള­വ­നാ­ണു്. ദീർഘം വളരെ കു­റ­യും. മു­ഖ­വും ത­ടി­ച്ചി­ട്ടാ­ണു്. പല്ലു തു­റു­ത്തി­ക്കൊ­ണ്ടാ­ണു്. വർ­ണ്ണം ക­റ­പ്പാ­ണു്. ക­ഷ­ണ്ടി­യു­ടെ ആ­ക്ര­മം­കൊ­ണ്ടു ത­ല­യു­ടെ പിൻ­ഭാ­ഗ­ത്തു് മാ­ത്ര­മെ അസാരം രോമം കാ­ണു­ക­യു­ള്ളൂ. അ­വി­ടെ­യും­കൂ­ടി ന­ര­ഉ­ണ്ടു്. വ­യ­സ്സു് നാ­ല്പ­ത്ത­ഞ്ചു ക­ഴി­ഞ്ഞു. ഇ­തു­വ­രെ ക­ല്യാ­ണം ക­ഴി­ച്ചി­ട്ടി­ല്ല. പല ച­ര­ക്കു ക­ച്ച­വ­ടം­കൊ­ണ്ടു വളരെ പൈസ്സ സ­മ്പാ­ദി­ച്ചി­ട്ടു­ണ്ടു്. ഇ­ത്ര­യ­ധി­കം കൈ­മു­തൽ­ഉ­ണ്ടാ­യി­ട്ടു പു­തി­യ­റ­യിൽ ഒരാളെ കാണാൻ പ്ര­യാ­സ­മാ­ണു്. എ­ന്നാ­ലോ ആ­കൃ­തി­യിൽ ശു­ദ്ധ­വ­ങ്ക­നാ­ണെ­ന്നു എ­ഴു­തി­പ്പ­റ്റി­ച്ച­പോ­ലെ തോ­ന്നും. വളരെ വി­ല­പി­ടി­ച്ച ഉ­ടു­പ്പു­കൾ മാ­ത്ര­മെ അയാൾ പെ­രു­മാ­റു­ക­പ­തി­വു­ള്ളു. എ­ന്നി­ട്ടു­കൂ­ടി അ­യാ­ളെ­പ്പോ­ലെ വി­ദ­ഗ്ദ്ധ­നും, എ­തിർ­പ­റ­ഞ്ഞു­കൂ­ടാ­ത്ത­വ­നും, ലോ­ക­ത്തി­ലി­ല്ലെ­ന്നാ­ണു് ആ സാ­ധു­വി­ന്റെ ഭാവം. ആ അ­ഭി­പ്രാ­യം ശ­രി­യെ­ന്നു ക­ല്പി­ച്ചു­കൂ­ട്ടി വി­ചാ­രി­ച്ചു­പോ­രു­ന്ന­തു് വി­വാ­ഹം ക­ഴി­യാ­ത്ത പെൺ­കു­ട്ടി­ക­ളും അ­വ­രു­ടെ അ­മ്മ­മാ­രും ആണു്. ദാ­വീ­ദ് വി­വാ­ഹം ക­ഴി­യാ­ത്ത ഒരു ധ­നി­ക­നാ­ണെ­ന്നു മ­റ­ക്കു­ന്ന പെ­ണ്ണു­ങ്ങൾ ഉണ്ടോ!

പി­ന്നെ പ­റ­വാ­നു­ള്ള ആൾ ജെ­റാ­ഡ് എന്ന ഒരു സു­ഗ­ന്ധ­ദ്ര­വ്യ­വ്യാ­പാ­രി­യാ­ണു്. സു­ഗ­ന്ധ­ദ്ര­വ്യം വാ­രി­ത്തേ­ക്കാ­തെ ഇ­യ്യാ­ളും ഇ­യ്യാ­ളു­ടെ ഭാര്യ റ­ഷേ­ലും പു­റി­ത്തി­റ­ങ്ങ പ­തി­വി­ല്ല. അവരെ കാ­ണു­ന്ന­തി­ന്റെ കാൽ മ­ണി­ക്കുർ മു­മ്പു­ത­ന്നെ അവർ വ­രു­ന്നു­ണ്ടെ­ന്ന വിവരം ആർ­ക്കും മ­ന­സ്സി­ലാ­ക്കാം. റെഷേൽ ക­ണ്ടാൽ നല്ല ഒരു ചെറു സ്ത്രീ­യാ­ണു്. പ­തി­ന­ഞ്ചു വ­യ­സ്സിൽ­ത­ന്നെ അ­വ­ളു­ടെ വി­വാ­ഹം ക­ഴി­ഞ്ഞു­പോ­യി­രി­ക്കു­ന്നു. മകൻ ജോ­വേ­ലി­ന്നു് ഒ­മ്പ­തു പ്രാ­യ­മാ­യി. ക­ണ്ടാൽ, തന്റെ അമ്മ, തന്റെ സ­ഹോ­ദ­രി­യാ­ണെ­ന്നു മാ­ത്ര­മേ തോ­ന്നു­ക­യു­ള്ളൂ. ജ­റാ­ഡി­ന്റെ വി­വാ­ഹം ക­ഴി­യാ­ത്ത പെ­ങ്ങ­ളാ­ണു്, സിഡിൽ. ഇ­വൾ­ക്കു പ്രാ­യം കുറെ ക­വി­ഞ്ഞു­പോ­യി. ഭർ­ത്താ­വു് വ­രു­ന്ന­തു് പ്ര­യാ­സ­മാ­യി­രി­ക്കും. അ­തു­കൊ­ണ്ടാ­യി­രി­ക്കും സി­ഡി­ലി താ­നൊ­രു പുരുഷ വി­രോ­ധി­യാ­ണെ­ന്നു ന­ടി­ക്കു­ന്ന­തു്. അ­വൾ­ക്കു വി­വാ­ഹം വേ­ണ്ട­പോ­ലും. ഇ­ങ്ങി­നെ­യു­ള്ള പി­ടി­ത്ത­ക്കാ­ര­ത്തി­യാ­യി­ട്ടു­കൂ­ടി, ത­നി­ക്കു പ­റ്റി­യ ആ­ളാ­ണെ­ന്ന ഭാ­വ­ത്തിൽ ദാ­വീ­ദി­ന്റെ മു­ഖ­ത്തു് സ­ന്തോ­ഷ­ത്തോ­ടെ കൂ­ട­ക്കൂ­ടെ നോ­ക്കു­ന്ന­തു് എ­ന്തി­നാ­യി­രി­ക്കും പോലും.

എ­ഡോൾ­ഫി­ക്കു ഇ­രു­പ­തു വ­യ­സ്സാ­യി. കാ­ഴ്ച­ക്കു അയാൾ നീ­ണ്ടു് സു­ന്ദ­ര­നാ­യ ഒരു യു­വാ­വാ­ണു്. മുഖം ക­ണ്ടാൽ ഒരു ദൃ­ഢ­മ­ന­സ്ത­നും എ­ല്ലാ­റ്റി­ന്നും പോ­രു­ന്ന­വ­നു­മാ­ണെ­ന്നു തോ­ന്നും. അയാൾ അ­മ്പ­തു­റു­പ്പി­ക ശ­മ്പ­ളം വാ­ങ്ങു­ന്ന ഒരു ഗു­മ­സ്ത­നാ­ണു്. പണി കോ­ഴി­ക്കോ­ട്ടു് കേ­ാ­മൺ­വെൽ­ത്തി­ലാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ അച്ഛൻ പി­ടി­പ്പ­തു ക­ട­മു­ള്ള രണ്ടു മൂ­ന്നു പ­റ­മ്പിൽ­നി­ന്നു പി­ഴി­ഞ്ഞെ­ടു­ക്കു­ന്ന പി­രി­വു് കൊ­ണ്ടു ക­ഷ്ടി­പി­ഷ്ടി­യാ­യി നാൾ ക­ഴി­ക്കു­ന്ന ഡാൾ­മ­ണ്ട് എന്നു പേരായ ഒരു മ­ദ്ധ്യ­വ­യ­സ്ക്ക­നാ­ണു്. അ­യാ­ളു­ടെ സ്ഥി­ര­താ­മ­സം പാ­ല­ക്കാ­ട്ടു് മേ­പ്പ­റ­മ്പ­ത്താ­ണു്. ഭാര്യ മ­രി­ച്ചു പോ­യി­രി­ക്കു­ന്നു. എ­ഡോൾ­ഫി­യു­ടെ ലൈനിൽ തൊ­ട്ട­മു­റി­യിൽ താ­മ­സി­ക്കു­ന്ന­തു് സീലി എന്ന ഒരു ചെ­റു­പ്പ­ക്കാ­ര­ത്തി­യാ­ണു്. വി­നോ­ദ­ത്തിൽ വാ­സ­ന­യു­ള്ള ഇവൾ കോമൺ വെൽ­ത്തിൽ ലെ­യി­സ് മ­ട­യു­ന്ന­വ­ളാ­ണു്. പ­ണ്ടു് നാ­ട­ക­ത്തി­ലും ഒരു വേ­ഷ­ക്കാ­ര­ത്തി­യാ­യി­രു­ന്നു.

ര­ണ്ടാം അ­ദ്ധ്യാ­യം

(ഒ­രു­ക്ക­ങ്ങൾ)

യു­സ്റ്റെ­യി­ച്ച് മ­ണ്ടോ­ടി ഉ­പ­ദേ­ശി­മാർ ജ­നി­ച്ച­തു യൂ­സ്റ്റെ­യി­സ് എന്ന ഭ­ക്തൊ­ത്ത­മൻ (Saint) ജ­നി­ച്ച തി­യ്യ­തി­യിൽ­ത­ന്നെ ആ­യി­രി­ക്ക­കൊ­ണ്ടു്, ഉ­പ­ദേ­ശി­യാർ, തന്റെ പി­റ­ന്നാൾ വളരെ ആ­ഘോ­ഷ­ത്തോ­ടെ കൊ­ണ്ടാ­ടു­വാൻ വേ­ണ്ടു­ന്ന ഏർ­പ്പാ­ടു­കൾ ചെ­യ്തു. ഒരു വി­നോ­ദ­യാ­ത്ര­വേ­ണ­മെ­ന്നും, അതു പു­തു­പ്പാ­ടി­യു­ടെ അ­ടു­ക്കെ ഒരു കാ­ട്ടി­ലാ­ക്കാ­മെ­ന്നും ഒ­ന്നാ­മ­തു അ­ഭി­പ്രാ­യ­പ്പെ­ട്ട­തു ഉ­പ­ദേ­ശി­യാ­രു­ടെ ഭാ­ര്യ­മ­ന്ദാ­ര­മാ­യി­രു­ന്നു സ്ത്രീ­ജി­ത­നാ­യ സാധു ഉ­പ­ദേ­ശി­യാർ­ക്കു ഇതു വളരെ സ­ന്തോ­ഷ­മാ­യ ഒരു കാ­ര്യ­മാ­യി.

ഉ­പ­ദേ­ശി­യാർ:
പ്രി­യേ! നി­ന്റെ ആലോചന വളരെ ന­ന്നാ­യി­രി­ക്കു­ന്നു. പു­തു­പ്പാ­ടി­യി­ലെ കാ­ട്ട്പ്ര­ദേ­ശം കാ­മു­ക­ന്മാർ­ക്കു­വേ­ണ്ടി ഉ­ണ്ടാ­ക്കി­വെ­ച്ച­പോ­ലെ തോ­ന്നും.
മ­ന്ദാ­രം:
നി­ങ്ങൾ മി­ണ്ടാ­തി­രി­ക്കു­മൊ. നാ­വ­ട­ക്കി­വെ­ക്ക­രു­തോ? ഈ അ­സം­ബ­ന്ധം യൂ­ജി­നൊ­മ­റ്റൊ കേ­ട്ടോ ആ­ര­റി­ഞ്ഞു.
ഉ­പ­ദേ­ശി­യാർ:
ഞാ­ന­താ­ലോ­ചി­ച്ചി­ല്ല. ക­ഷ്ട­മാ­യ്പോ­യി.
മ­ന്ദാ­രം:
ഞാൻ വി­ചാ­രി­ക്കു­ന്ന­തു് കു­റെ­കൂ­ട്ട­രെ ക്ഷ­ണി­ക്കേ­ണ­മെ­ന്നു ത­ന്നെ­യാ­ണു്. എ­നി­ക്ക­റി­യാം നി­ങ്ങൾ­ക്കൊ­ന്നും കു­റ്റം പ­റ­വാ­നു­ണ്ടാ­ക­യി­ല്ലെ­ന്നു്.
ഉ­പ­ദേ­ശി­യാർ:
ആ­രാ­ണു് കു­റ്റം പ­റ­യു­ന്ന­തു്? ഈ കാ­ര്യ­ത്തിൽ നി­ന്നെ­പ്പോ­ലെ നിപുണ മ­റ്റാ­രാ­ണു്?
മ­ന്ദാ­രം:
മതി. അപ്പാ! എന്നെ വ­ല്ല­തും പറവാൻ സ­മ്മ­തി­ക്കു­മൊ നി­ങ്ങൾ? ഞാൻ എ­ങ്ങി­നെ­യാ­ണു് വ­ല്ല­തും പ­റ­യു­ന്ന­തു് നി­ങ്ങൾ സ­ക­ല­ത്തി­നും എതിർ പറവാൻ തു­ട­ങ്ങി­യാൽ.
ഉ­പ­ദേ­ശി:
ഞാൻ ഒ­ന്നും മി­ണ്ടു­ന്നി­ല്ല. നീ പ­റ­യേ­ണ്ട­തൊ­ക്കെ പ­റ­ഞ്ഞു­കൊൾ­ക.
മ­ന്ദാ­രം:
ഞാൻ വി­ചാ­രി­ക്കു­ന്ന­തു ദാസി ജ­ന്നി­യെ കൂ­ട്ടേ­ണ്ട എ­ന്നാ­ണു്. വീടു കാ­ക്കാൻ വ­ല്ല­വ­രും വേ­ണ്ടേ! തി­ന്നാ­നു­ള്ള­തൊ­ക്കെ ഒരു കൊ­ട്ട­യി­ലാ­ക്കി ബ­സ്സു­വ­രെ വൃ­ദ്ധൻ മോശ പോ­രേ­ണ്ടി­വ­രും. വൃ­ദ്ധ­നാ­ണെ­ങ്കി­ലും അ­തി­നൊ­ക്കെ അ­വ­ന്നു ശക്തി ഉ­ണ്ടു്. നല്ല ഘ­ന­മു­ണ്ടാ­കു­മെ­ന്നു തോ­ന്നു­ന്നു.
ഉ­പ­ദേ­ശി:
വേ­ണ­മെ­ങ്കിൽ ഞാനും സ­ഹാ­യി­ക്കാം.
മ­ന്ദാ­രം:
ച്ഛി! അ­സം­ബ­ന്ധം പു­ല­മ്പു­ന്ന­തു നോ­ക്കു. അ­ങ്ങി­നെ യാ­തൊ­ന്നും നി­ങ്ങൾ ചെ­യ്വാൻ പാ­ടി­ല്ല. നി­ങ്ങൾ എ­ത്ര­യോ വേ­ഗ­ത്തിൽ ക്ഷീ­ണി­ച്ചു­പോ­കും. വൈ­കു­ന്നേ­ര­മാ­കു­മ്പോൾ പി­ന്നെ നി­ങ്ങൾ­ക്കൊ­ന്നി­നും വ­യ്ക്കി­ല്ല. ന­മു­ക്കു ന­മ്മു­ടെ വി­രു­ന്നു­കാ­രെ വി­നോ­ദി­പ്പി­പ്പാൻ ഒരാളെ കൂ­ടാ­തെ ക­ഴി­ക­യി­ല്ല. നി­ങ്ങ­ളെ­ക്കൊ­ണ്ടു അ­തി­നൊ­ന്നും സാ­ധി­ക്കു­മെ­ന്നു തോ­ന്നു­ന്നി­ല്ല. അ­തു­കൊ­ണ്ടു ബർ­നാ­ഡി­നേ­യും കൂ­ട്ട­രേ­യും ക്ഷ­ണി­ക്കേ­ണ്ടി­വ­രും. അവരെ ക്ഷ­ണി­ക്കു­ന്ന­തും ഒരുവക ബു­ദ്ധി­മു­ട്ടു­ത­ന്നെ ആ­യി­രി­ക്കും. ഇതാ ഒരു കാ­ര്യ­മു­ണ്ടു. ഞാൻ ഇ­പ്പോൾ­ത­ന്നെ പ­റ­ഞ്ഞു­ത­രാം. നി­ങ്ങൾ ബർ­നാ­ഡി­ന്റെ ഭാര്യ മേ­റി­യേ­യും കൂ­ട്ടി നെ­ല്ലി­ക്ക പ­റി­ക്കാൻ കാ­ട്ടിൽ പോ­ക­രു­തു. അ­തൊ­ന്നും എ­നി­ക്കു ര­സി­ക്കി­ല്ല. മേറി വി­ചാ­രി­ക്കു­ന്നു അവൾ ഇ­പ്പ­ഴും ഒരു യു­വ­തി­യാ­ണെ­ന്നു.
ഉ­പ­ദേ­ശി:
ഇ­ഷ്ട­ത്തി! ഞാൻ വി­ചാ­രി­ച്ചി­രു­ന്നി­ല്ല:—
മ­ന്ദാ­രം:
എ­ന്നാൽ എ­നി­യെ­ങ്കി­ലും വി­ചാ­രി­ച്ചു കൊൾക. പോ­രാ­ഞ്ഞി­ട്ടു അ­വ­ളു­ടെ കൂടെ യു­വാ­വാ­യ യൂ­സ്ടെ­യി­സും ഉ­ണ്ടാ­കും. ആ മുഖം കൂ­ട­ക്കൂ­ടെ ചു­ക­പ്പി­ക്കു­ന്ന ഓ­ന്തു്! അവനെ പാ­ട്ടി­ലാ­ക്കാ­നാ­ണു് മേ­റി­യു­ടെ ഉ­ദ്യ­മം മു­ഴു­വ­നും. പി­ന്നെ എ­നി­ക്കു ജെ­റാ­ഡി­നെ­യും ക്ഷ­ണി­ക്കേ­ണ്ടി­വ­രും. അ­യാ­ളും കൂ­ടി­യു­ണ്ടാ­യാ­ലെ ന­മ്മു­ടെ വി­രു­ന്നി­നു ഒരു പൂർ­ത്തി ഉ­ണ്ടാ­ക­യു­ള്ളൂ. അയാൾ എ­ല്ലാ­രേ­യും പ്രീ­തി­പ്പെ­ടു­ത്തു­വാൻ നോ­ക്കു­ന്ന ഒരു സ്ത്രീ­ബ­ന്ധു­വാ­ണു്.
ഉ­പ­ദേ­ശി:
പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ രൂ­ക്ഷ­ത­യു­ള്ള സു­ഗ­ന്ധ­മാ­ണു് സ­ഹി­ച്ചു കൂ­ടാ­ത്ത­തു്.
മ­ന്ദാ­രം:
(ഭർ­ത്താ­വി­നെ കോ­പ­ത്തോ­ടെ ഒ­രി­ക്കൽ നോ­ക്കീ­ട്ടു) സ­ഹി­ച്ചു­കൂ­ടാ­ത്ത സു­ഗ­ന്ധം പോലും. നി­ങ്ങ­ളു­ടെ വാ­ക്കാ­ണു് സ­ഹി­ച്ചു­കൂ­ടാ­ത്ത­തു്. ഒ­ന്നാ­ന്ത­രം സു­ഗ­ന്ധം വാ­യു­വിൽ വ്യാ­പി­ക്കു­ന്ന­തു ന­ന്ന­ല്ല­പോ­ലും. ആ സു­ഗ­ന്ധ­ദ്ര­വ്യ­ങ്ങ­ളോ? അ­ദ്ദേ­ഹം തന്നെ സ്വ­ന്ത ബു­ദ്ധി­ശ­ക്തി­കൊ­ണ്ടു കണ്ടു പി­ടി­ച്ച­വ­യാ­ണു്.
ഉ­പ­ദേ­ശി:
എ­ന്നി­ട്ടെ­ന്തു­വേ­ണം. അതു നേരെ ഒ­രാ­ളു­ടെ ത­ല­ക്കാ­ണു് കേ­റി­പ്പി­ടി­ക്കു­ന്ന­തു്.
മ­ന്ദാ­രം:
മ­റ്റെ­വി­ടെ­യാ­ണു് സു­ഗ­ന്ധ­ങ്ങ­ളൊ­ക്കെ കേ­റി­ച്ചെ­ല്ലേ­ണ്ട­തു്. നി­ങ്ങ­ളു­ടെ വാ­ക്കു കേൾ­ക്കു­മ്പോൾ ഭ്രാ­ന്തു­പി­ടി­ക്കു­ന്നു. എ­ന്തെ­ങ്കി­ലും ഏ­തെ­ങ്കി­ലും പ­റ­യു­ന്ന­തു കേൾ­ക്കൂ. ജെ­റാ­ഡി­നെ വി­ളി­ക്കു­മ്പോൾ അ­യാ­ളു­ടെ ഭാര്യ റ­ഷേ­ലി­നേ­യും വി­ളി­ക്കേ­ണ്ടി­വ­രും. അവൾ ഒരു ബു­ദ്ധി­യി­ല്ലാ­ത്ത ച­പ­ല­യാ­ണു്. എ­നി­ക്കു അ­വ­ളു­ടെ മാ­തി­രി ഒ­ട്ടും പി­ടി­ച്ചി­ട്ടി­ല്ല. പി­ന്നെ­യു­ള്ള­തു സി­ഡീ­ലി­യാ­ണു്. ഒരു ഇണയും തു­ണ­യും കി­ട്ടാ­ഞ്ഞി­ട്ടു കു­ഴ­ങ്ങി­ക്ക­ഴി­ക്കു­ന്ന സാധു. എ­ങ്ങി­നെ കി­ട്ടും. അ­വ­ളു­ടെ മൂ­ക്കു കുറെ ജാ­സ്തി നീ­ണ്ടു­പോ­യി.
മോശ:
കു­റ­ച്ചൊ. മൂ­ന്നു ഇ­ഞ്ചിൽ കു­റ­യി­ല്ല.
മ­ന്ദാ­രം:
അ­പ്പ­പ്പാ. പി­ന്നെ മു­ഖ്യ­മാ­യി നാം ക്ഷ­ണി­ക്കേ­ണ്ട­തു ആ ര­സി­ക­ശി­രോ­മ­ണി­യാ­യ ദാ­വീ­ദി­നെ­യാ­ണു്. ഹാ! അയാൾ എ­ന്തൊ­രു അ­സാ­മാ­ന്യ പു­രു­ഷ­നാ­ണു്. ക­ച്ച­വ­ട­ത്തിൽ ഒരു രാ­ജാ­വാ­ണെ­ന്നു വേണം പറവാൻ. നി­ങ്ങൾ നോ­ക്കി­ക്കൊൾ­വിൻ പെ­ണ്ണാ­യ പെ­ണ്ണൊ­ക്കെ അ­ദ്ദേ­ഹ­ത്തി­ന്റെ പി­ന്നാ­ലെ ഓടും. അ­ദ്ദേ­ഹം വി­ളി­ക്കു­ന്നേ­ട­ത്തു പ­ട്ടി­ക­ളെ­പ്പോ­ലെ ചെ­ല്ലും. അ­തി­ലെ­ന്താ­ണു് ആ­ശ്ച­ര്യ­പ്പെ­ടാ­നു­ള്ള­തു്? അയാൾ ആൾ പ­ണം­കൊ­ണ്ടു ഒരു ശാ­ലോ­മോൻ രാ­ജാ­വ­ല്ലെ. അ­യാൾ­ക്കു ഏതു പെ­ണ്ണി­നേ­യും—ഇ­ഷ്ട­മു­ള്ള ഏതു് പെ­ണ്ണി­നെ­യും—തി­ര­ഞ്ഞെ­ടു­പ്പാ­നു­ള്ള അ­ധി­കാ­ര­വും അ­വ­കാ­ശ­വും ഇല്ലേ! അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­ര്യാ­പ­ദം സി­ദ്ധി­ക്കു­ന്ന പെ­ണ്ണു്—അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടി­ന്റെ അ­ധി­കാ­രി­ണി­യാ­യി­ച്ചെ­ല്ലാൻ തക്ക ഭാ­ഗ്യ­മു­ള്ള പെ­ണ്ണു നി­ശ്ച­യ­മാ­യി­ട്ടും ഒരു മഹാ ഭാ­ഗ്യ­വ­തി­ത­ന്നെ ആ­യി­രി­ക്ക­ണം. യൂജിൻ! ഞാൻ പ­റ­യു­ന്ന­തൊ­ക്കെ നീ ശ്ര­ദ്ധ­വെ­ച്ചു കേൾ­ക്കു­ന്നു­ണ്ടോ?
മ­ന്ദാ­രം:
എത്ര സ­ന്തോ­ഷ­ത്തോ­ടു­കൂ­ടെ­യാ­ണു് പോലും അയാൾ ന­മ്മ­ളു­ടെ ക്ഷ­ണ­നം സ്വീ­ക­രി­ച്ച­തു്. നമ്മൾ ക്ഷ­ണി­ച്ചാൽ അ­ദ്ദേ­ഹം എ­പ്പോ­ഴും അ­ങ്ങി­നെ­യാ­ണു്. എ­ന്തു­കൊ­ണ്ടാ­യി­രി­ക്കും പോലും.
ഉ­പ­ദേ­ശി­യാർ:
അ­പ്പോൾ അ­ദ്ദേ­ഹ­ത്തെ ക്ഷ­ണി­ച്ചു­ക­ഴി­ഞ്ഞോ.
മ­ന്ദാ­രം:
അതു ഒ­ന്നാ­മ­തു് ക­ഴി­ച്ചു.
ഉ­പ­ദേ­ശി­യാർ:
ഇ­രി­ക്ക­ട്ടെ. അ­യാൾ­ക്കു സ­ന്തോ­ഷ­മാ­യി എ­ന്ന­ല്ലേ നീ പ­റ­യു­ന്ന­തു്. അ­യാ­ളും സ­ന്തോ­ഷി­ച്ചു കൊ­ള്ള­ട്ടെ.
മ­ന്ദാ­രം:
അതു എ­ന്തു­കൊ­ണ്ടാ­യി­രി­ക്കും­പോ­ലും.
ഉ­പ­ദേ­ശി:
നമ്മൾ കാ­പ്പി അ­യാ­ളു­ടെ ഷാ­പ്പിൽ നി­ന്ന­ല്ലേ വാ­ങ്ങു­ന്ന­തു്. ഇശ്ശി ധാ­രാ­ളം കാ­പ്പി നമ്മൾ വാ­ങ്ങു­ന്നി­ല്ലേ. എ­ന്നാ­ലോ ഒരു കാ­ര്യ­മാ­ണു് അയാൾ ന­മു­ക്കു ത­രു­ന്ന­തു നല്ല കാ­പ്പി ത­ന്നെ­യാ­ണു്. ഉ­ലു­വ­യു­ടെ ഒരു പൊ­ടി­പോ­ലും കാ­ണി­ല്ല.

ഇ­ങ്ങി­നെ ദാ­വീ­ദി­നെ അ­പ­മാ­നി­ക്കാൻ വേ­ണ്ടി പറഞ്ഞ വാ­ക്കു­ക­ളൊ­ന്നും ഉ­പ­ദേ­ശി­യാ­രു­ടെ ഭാ­ര്യ­യു­ടെ ഉ­ള്ളിൽ ക­ട­ന്നി­ല്ല. ഭർ­ത്തൃ­ഹ­രി പ­റ­ഞ്ഞ­പോ­ലെ പെ­ണ്ണു­ങ്ങൾ­ക്കു.

യ­സ്യാ­സ്തി വി­ത്തം സനരഃ കു­ലീ­നഃ

സ­പ­ണ്ഡി­തഃ സ­ശ്രു­ത­വാൻ സധീരഃ

സ ഏവ വാ­ഗ്മീ സച ദർ­ശ­നീ­യഃ

സർ­വ്വേ­ഗു­ണ: കാ­ഞ്ച­ന­മാ­ശ്ര­യ­ന്തി.

ഈ പ്ര­മാ­ണ­മാ­യി­രി­ക്കും എ­ല്ലാ­റ്റി­ലും വെ­ച്ചു വലിയ പ്ര­മാ­ണം.

മ­ന്ദാ­രം:
ഒരു സമയം അയാൾ ന­മു­ക്കു കുറെ വീ­ഞ്ഞു (Wine) കൊ­ണ്ടു­വ­രു­മാ­യി­രി­ക്കും. അതു അ­ദ്ദേ­ഹ­ത്തി­ന്റെ പ­തി­വാ­ണു്.
മോശ:
അമ്മെ! എ­നി­ക്കി­തൊ­ന്നും ബസ്സ് വരെ ചു­മ­ക്കാൻ സാ­ധി­ക്ക­യി­ല്ല. അ­ല്ലെ­ങ്കിൽ തന്നെ എ­നി­ക്കു വലിയ ഒരു കൊട്ട ചു­മ­ക്കാ­നു­ണ്ടു്. ഇ­വി­ടു­ന്നു റെ­യിൽ­വേ സ്റ്റേ­ഷ­നി­ലേ­ക്കു കുറെ ദൂ­ര­മു­ണ്ടു്. അവിടെ മാ­ത്ര­മെ ബസ്സ് കി­ട്ടു­ക­യു­ള്ളു.
മ­ന്ദാ­രം:
മതി. മി­ണ്ടാ­തി­രി­ക്കൂ.
മോശ:
ഞാൻ ഒന്നു ചോ­ദി­ക്ക­ട്ടെ.
മ­ന്ദാ­രം:
എ­ന്താ­ണ­തു്!
മോശ:
ന­മ്മു­ടെ എ­ഡോൾ­ഫി ഈ കൂ­ട്ട­ത്തിൽ പെ­ട്ടി­ട്ടു­ണ്ടോ?

ഭാ­ഗ്യ­വ­ശാൽ ഈ ഘ­ട്ട­ത്തിൽ മ­ന്ദാ­രം അ­വ­ളു­ടെ മകളെ നോ­ക്കാ­ഞ്ഞ­തു് ആരുടെ ഭാ­ഗ്യ­മോ എ­ന്ന­റി­യു­ന്നി­ല്ല. മ­ന്ദാ­ര­ത്തി­ന്റെ ഭാ­ഗ്യ­മ­ല്ല. യൂ­ജീ­നി­ന്റെ ഭാ­ഗ്യ­മെ­ന്നേ പ­റ­യേ­ണ്ട­തു­ള്ളൂ.

എ­ന്തു­കൊ­ണ്ടെ­ന്നാൽ എ­ഡോൾ­ഫി­യു­ടെ പേരു കേട്ട മാ­ത്ര­യിൽ യൂ­ജീ­നി­ന്റെ മുഖം എ­ന്തു­കൊ­ണ്ടൊ എ­ന്ന­റി­ഞ്ഞി­ല്ല (സ­ക­ല­രും അ­റി­വാൻ പ്ര­യാ­സ­പ്പെ­ടാ­ത്ത കാ­ര്യം) ചു­ക­ന്നു­പോ­യി­രി­ക്കു­ന്നു.

മ­ന്ദാ­രം:
ഒ­ന്നാ­മ­തു് അവനെ ക്ഷ­ണി­ക്കേ­ണ­മെ­ന്നു വി­ചാ­രി­ച്ചി­രു­ന്നി­ല്ല. എ­ന്നാൽ അവനെ കൂ­ടാ­തെ പോയാൽ ഞാൻ ക്ഷ­ണി­ച്ച കൂ­ട്ട­രു­ടെ എണ്ണം പ­തി­മൂ­ന്നാ­ണെ­ന്നു കണ്ടു. ആ കൂ­ട്ട­ത്തിൽ പെ­ണ്ണു­ങ്ങ­ളും ഉ­ണ്ടു്. അവർ എ­ന്തും വി­ശ്വ­സി­ക്കു­ന്ന കൂ­ട്ട­രു­മാ­ണു്. പി­ന്നെ മി­സ്റ്റർ സു­വാ­ളാ­ണു് എ­ന്നോ­ടു ഇ­ന്നാൾ പ­റ­ഞ്ഞ­തെ­ന്നു തോ­ന്നു­ന്നു. അ­ദ്ദേ­ഹം ചെ­റു­പ്പ­ക്കാ­ര­നെ വളരെ സ്തു­ത്യ­മാ­യി­പ്പ­റ­ഞ്ഞു. അ­വ­ന്റെ കു­ടും­ബ­വും ഒരു എ­ണ്ണം­പ­റ­ഞ്ഞ കു­ടും­ബ­മാ­യി­രു­ന്നു­പോ­ലും.
ഉ­പ­ദേ­ശി:
എ­ന്നാൽ അ­തൊ­ക്കെ മതി. ന­മു­ക്കു ആ­ഹാ­രാ­വ­ശ്യം വേ­ണ്ടു­ന്ന­തു്, പൈ (Pie) ത­ണു­ത്ത­മാം­സം, ശി­ക്കാർ മാംസം, പാ­ല്ക്ക­ട്ടി, പഴം, വീ­ഞ്ഞു എ­ന്നൊ­ക്കെ­യാ­ണു്. എ­ന്നാൽ നമ്മൾ എത്ര മ­ണി­ക്കു പു­റ­പ്പെ­ട­ണം.
മ­ന്ദാ­രം:
എ­ല്ല­വ­രോ­ടും നാളെ പ­ത്തു­മ­ണി രാ­വി­ലെ ഇവിടെ വരാൻ പ­റ­ഞ്ഞി­രി­ക്കു­ന്നു. എ­ല്ലാ­രും വ­ന്നാൽ ന­മു­ക്കു പ­ത്ത­ര­മ­ണി­ക്കു പു­റ­പ്പെ­ടാം.

ഇ­ങ്ങി­നെ പ­റ­ഞ്ഞു മ­ന്ദാ­രം അ­വ­ളു­ടെ മു­റി­യി­ലേ­ക്കു പോയി പി­റ്റേ­ന്നു അ­വ­ളു­ടെ പു­റ­പ്പാ­ടി­നു­ള്ള സാ­മ­ഗ്രി­ക­ളൊ­ക്കെ അവിടെ ഒ­രു­ക്കി വെ­ച്ചി­രു­ന്നൊ എന്നു ചെ­ന്നു നോ­ക്കി.

തന്റെ മു­റി­യി­ലേ­ക്കു പു­റ­പ്പെ­ട്ടി­രു­ന്ന യൂജിൻ അ­വ­ളോ­ടു സം­സാ­രി­ക്കാൻ വേ­ണ്ടി അവിടെ നി­ന്നു.

വാ­സ്ത­വം പ­റ­ഞ്ഞാൽ ഒരു ചെ­റു­പ്പ­ക്കാ­ര­ത്തി­പെ­ണ്ണി­ന്നു അ­വ­ളു­ടെ ചില ര­ഹ­സ്യ­ങ്ങൾ നി­ക്ഷേ­പി­ക്കാൻ ഒരു വി­ശ്വ­സ്ത അ­ത്യാ­വ­ശ്യ­മാ­ണു്. ഒ­രു­വൾ­ക്കു ഭ­ക്ഷ­ണ­വും വാ­യു­വും ഉ­റ­ക്ക­വും എ­ത്ര­ക­ണ്ടു് ആ­വ­ശ്യ­മൊ അ­ത്ര­ത­ന്നെ ഒ­ഴി­ച്ചു കൂ­ടാ­ത്ത ഒരു വ­സ്തു­വാ­ണു് ഒരു വി­ശ്വ­സ്ത ച­ങ്ങാ­തി. യൂ­ജീ­നി­നാ­ക­ട്ടെ അ­വ­ളു­ടെ മാ­താ­പി­താ­ക്ക­ന്മാ­രോ­ടു യാ­തൊ­ന്നും പ­റ­വാ­നാ­വ­തി­ല്ല. അ­തു­കൊ­ണ്ടു വ­ല്ല­തും പ­റ­വാ­നു­ണ്ടെ­ങ്കിൽ യൂജീൻ അ­വ­ളു­ടെ വി­ശ്വ­സ്ത­ദാ­സി ജ­ന്നി­യോ­ടാ­ണു് എല്ലാ കാ­ര്യ­വും തു­റ­ന്നു പ­റ­യാ­റു­ള്ള­തു്. ജ­ന്നി­ക്കാ­ക­ട്ടെ യൂജീൻ അ­വ­ളു­ടെ പ്രാ­ണ­നാ­ണു്. ജന്നി നല്ല വി­ശേ­ഷ­ബു­ദ്ധി­യും ധൈ­ര്യ­വും കാ­യ­ബ­ല­വും ഉള്ള ഒരു ദാ­സി­യാ­ണു്. യൂ­ജീ­നി­നെ—അ­വ­ളു­ടെ ചെ­റു­പ്പ­ക്കാ­രി­യാ­യ കൊ­ച്ച­മ്മ­യെ അ­വൾ­ക്കു വളരെ ബ­ഹു­മാ­ന­വും വാ­ത്സ­ല്യ­വു­മാ­ണു്.

ജന്നി:
എന്താ കൊ­ച്ച­മ്മെ! നി­ങ്ങ­ളു­ടെ മു­ഖ­ത്തി­ന്നു ഇത്ര തെ­ളി­വു കാ­ണു­ന്ന­തു്.
യൂജീൻ:
സംഗതി ഉ­ണ്ടു്. നാളെ അ­ച്ഛ­ന്റെ സ­ല്കാ­ര­ദി­വ­സ­മാ­ണെ­ന്നു നീ അ­റി­യി­ല്ലെ!
ജന്നി:
ഞാ­ന­റി­യാ­തെ ഇ­രി­ക്കു­മൊ. എ­നി­ക്കു ചി­ല്ല­റ­സാ­ധ­ന­ങ്ങ­ളും പാകം ചെ­യ്വാ­നു­ള്ള ഭാ­ര­മി­ല്ലേ! എ­നി­ക്കു ഇ­വി­ടു­ന്നു പോ­യാൽ­മ­തി എ­ന്നാ­യി കൊ­ച്ച­മ്മെ! ഏ­താ­യാ­ലും എല്ലാ സാ­ധ­ന­ങ്ങ­ളും ബ­സ്സു­വ­രെ പേ­റെ­ണ്ട­തു ആ വൃ­ദ്ധൻ മോ­ശ­യാ­ണെ­ന്നു കേ­ട്ട­തു­കൊ­ണ്ടു ഞാൻ വളരെ സ­ന്തോ­ഷി­ക്കു­ന്നു.
യൂജീൻ:
അതു നി­ന്റെ പ്ര­തി­കാ­ര­ബു­ദ്ധി­യാ­ണു്. അതു തെ­റ്റാ­ണു്.
ജന്നി:
അ­തി­നെ­പ്പ­റ്റി ഞാ­നൊ­ന്നും മി­ണ്ടു­ന്നി­ല്ല. ഇ­പ്പോൾ ഞാ­നെ­ന്തു വേണം.
യൂജീൻ:
എന്റെ ഉ­ടു­പ്പു­ക­ളൊ­ക്കെ ഇ­സ്ത്രി­യി­ട്ടൊ? എ­നി­ക്കു എന്റെ ഇ­ള­നീ­ല­പ്പാ­വാ­ട­യും റോസ് ധാ­വ­ണി­യും ആണു് വേ­ണ്ട­തു.
ജന്നി:
എന്താ കൊ­ച്ച­മ്മേ! ഉ­ടു­പ്പി­ന്റെ കാ­ര്യ­ത്തിൽ നി­ങ്ങൾ­ക്കി­ത്ര വലിയ ശ്ര­ദ്ധ കാ­ണു­ന്ന­തു?
യൂജീൻ:
വളരെ സ്ത്രീ­കൾ ഒ­ത്തു­കൂ­ടു­ന്ന ഒ­രേ­ട­ത്താ­കു­മ്പോൾ—
ജന്നി:
അവരെ ഒക്കെ നി­ങ്ങൾ സൗ­ന്ദ­ര്യം­കൊ­ണ്ടു ക­ട­ത്തി­വി­ടും എന്നു എ­നി­ക്കു ബോ­ദ്ധ്യ­മു­ണ്ടു.
യൂജീൻ:
എന്താ ജന്നീ! നേ­രാ­ണൊ നീ പ­റ­യു­ന്ന­തു! നീ വി­ശ്വാ­സ­യോ­ഗ്യ­യാ­ണെ­ന്നു എ­നി­ക്ക­റി­യാം. നീ എന്നെ അ­നാ­വ­ശ്യ­മാ­യി പ്ര­ശം­സി­ക്ക­യി­ല്ല. അല്ലെ! സ­ത്യ­മ­ല്ലെ! ചില സ്ത്രീ­ക­ളൊ­ക്കെ ക­ണ്ടാൽ ബ­ഹു­മോ­ശ­ങ്ങ­ളാ­ണു്. അല്ലെ!
ജന്നി:
പു­രു­ഷ­ന്മാ­രും അ­ങ്ങി­നെ­ത­ന്നെ­യാ­ണു് കൊ­ച്ച­മ്മേ! അ­വ­രൊ­ക്കെ ഒ­ന്നി­നും കൊ­ള്ളാ­ത്ത­വ­രാ­ണു്. എ­ന്നാൽ ആ ചെ­റു­പ്പ­ക്കാ­രൻ യൂ­സ്ടെ­യി­ഡ് തെ­ല്ലു ഭേ­ദ­മാ­ണു്. ഇ­പ്പോ­ഴാ­ക­ട്ടെ അവനെ ഒരു പെ­ണ്ണി­നെ­ക്കാൾ അ­മാ­ന്ത­മാ­യി­ട്ടാ­ണു് കാ­ണു­ന്ന­തു്.
യൂജീൻ:
പു­രു­ഷ­ന്മാ­രെ ഒ­ക്കെ­യും നീ കു­റ്റം പ­റ­യേ­ണ്ട. ഒരു പു­രു­ഷ­നു­ണ്ടു്. നീ അ­ദ്ദേ­ഹ­ത്തെ ക­ണ്ടി­ട്ടു­ണ്ടൊ എന്നു ഞാൻ അ­റി­യി­ല്ല. അയാൾ കോ­മൺ­വെൽ­ത്തിൽ ഒരു ഗു­മ­സ്ഥ­നാ­ണു്.
ജന്നി:
നി­ങ്ങൾ പ­റ­യു­ന്ന­തു എ­ഡൊൾ­ഫി­യെ­പ്പ­റ്റി ആ­യി­രി­ക്കു­മൊ?
യൂജീൻ:
അതെ! അ­ദ്ദേ­ഹം ഒരു സു­ന്ദ­ര­പു­രു­ഷ­ന­ല്ലെ!
ജന്നി:
നി­ശ്ച­യ­മാ­യി­ട്ടും അ­ദ്ദേ­ഹം ഒരു സു­ന്ദ­രൻ­ത­ന്നെ­യാ­ണു്. ഞാൻ അതിലെ ക­ട­ന്നു­പോ­കു­മ്പോ­ഴൊ­ക്കെ അ­ദ്ദേ­ഹം നി­ങ്ങ­ളെ­പ്പ­റ്റി അ­ന്വേ­ഷി­ക്കാ­റു­ണ്ടു.
യൂജീൻ:
കഷ്ടം! നീ ഇ­തു­വ­രെ ആ വിവരം എ­ന്നോ­ടു പ­റ­ഞ്ഞി­ല്ല­ല്ലൊ.
ജന്നി:
എ­ന്നോ­ടു മ­റ­ന്നു പോ­ക­യാ­ണു്. മ­റ്റൊ­ന്നു­മ­ല്ല പോ­രാ­ഞ്ഞി­ട്ടു ഞാൻ ക­ണ്ടു­മു­ട്ടു­ന്ന എല്ലാ ചെ­റു­പ്പ­ക്കാ­രും നി­ങ്ങ­ളെ­പ്പ­റ്റി അ­ന്വേ­ഷി­ക്കാ­റു­ണ്ടു്. അവർ ഓ­രോ­രു­വ­രും പ­റ­യു­ന്ന­തൊ­ക്കെ ഞാൻ മ­റ­ന്നു ക­ള­യു­ക­യാ­ണു് പ­തി­വു്. വാ­സ്ത­വം പ­റ­ഞ്ഞാൽ എ­നി­ക്കു ഇതൊരു വലിയ ദ്രോ­ഹ­മാ­യി­ത്തീർ­ന്നി­ട്ടു­ണ്ടു് ഇ­വ­രൊ­ക്കെ എന്നെ ബു­ദ്ധി­മു­ട്ടി­ക്കു­ന്ന­തു്.
യൂജീൻ:
എ­ന്നാൽ ഒ­ന്നു­മാ­ത്രം നീ ന­ല്ല­വ­ണ്ണം മ­ന­സ്സി­ലാ­ക്കി­ക്കൊ­ള്ളൂ. എ­ഡോൾ­ഫി അ­വ­രിൽ­നി­ന്നൊ­ക്കെ ഭേ­ദ­പ്പെ­ട്ട ഒരു മാ­ന്യ­നാ­ണു്. അയാൾ ഒരു സു­രൂ­പി­യും സ­മർ­ത്ഥ­നു­മാ­ണു്. എ­ന്നാ­ലോ ഞാൻ അ­യാ­ളോ­ടു ഇ­തു­വ­രെ ഒന്നു സം­സാ­രി­ക്ക­പോ­ലും ഉ­ണ്ടാ­യി­ട്ടി­ല്ല. എന്നെ കാ­ണു­മ്പോ­ളൊ­ക്കെ അ­ദ്ദേ­ഹം പ­രി­ച­യ­മു­ള്ള­പോ­ലെ ത­ല­യൊ­ന്നു താ­ഴ്ത്തും. എന്റെ മു­ഖ­ത്തു് തന്നെ നോ­ക്കു­ക­യും ചെ­യ്യും. അ­തൊ­ക്കെ പോ­ക­ട്ടെ. അമ്മ അ­ദ്ദേ­ഹ­ത്തേ­യും നാ­ള­ത്തെ അ­ടി­യ­ന്ത­ര­ത്തി­ന്നു ക്ഷ­ണി­ച്ചു എന്നു കേ­ട്ടി­ട്ടു എ­നി­ക്കു വളരെ, വളരെ, സ­ന്തോ­ഷം.
ജന്നി:
ഓ ഹോ! അ­ങ്ങി­നെ­യാ­ണൊ കൊ­ച്ച­മ്മേ! നി­ങ്ങ­ളു­ടെ ഒ­ന്നി­ച്ചു ഞാ­നും­കൂ­ടി നാളെ വേ­ണ്ട­താ­യി­രു­ന്നു.
യൂജീൻ:
എന്റെ ആ­ഗ്ര­ഹ­വും അ­ങ്ങി­നെ തന്നെ ആ­യി­രു­ന്നു. ഇ­രി­ക്ക­ട്ടെ. ഉ­ണ്ടാ­യ സം­ഭ­വ­ങ്ങ­ളൊ­ക്കെ നാളെ രാ­ത്രി ഒ­ന്നും പൊ­ത്തി­വെ­ക്കാ­തെ ഞാൻ നി­ന്നോ­ടു പ­റ­ഞ്ഞു­ത­രാം.
ജന്നി:
ന­ല്ല­തു.
യൂജീൻ:
ജന്നി! കു­റ­ച്ചു­നാ­ളാ­യി­ട്ടു, അമ്മ എന്റെ കാ­ര്യ­ത്തിൽ, റെ­യിൻ­സ് കുറെ അ­ഴ­ച്ചു വി­ട്ടി­ട്ടു­ണ്ടെ­ന്നു നി­ണ­ക്കു തോ­ന്നു­ന്നി­ല്ലെ. അ­വർ­ക്കു ഞാൻ നല്ല ഉ­ടു­പ്പി­ടു­വാ­നും ഞാൻ ചെ­ല്ലു­ന്നേ­ട­ത്തിൽ ബാ­ക്കി­യു­ള്ള­വ­രേ­ക്കാൾ വി­ള­ങ്ങു­വാ­നും കണ്ടു ര­സി­പ്പാൻ ഒരു പ്ര­ത്യേ­ക കൗ­തു­ക­മു­ണ്ടെ­ന്നു കാ­ണു­ന്നി­ല്ലെ. ആ കാ­ര്യം എ­നി­ക്കു കുറെ അ­ത്ഭു­ത­മാ­യി തോ­ന്നു­ന്നു­ണ്ടു്.
ജന്നി:
കൊ­ച്ച­മ്മെ! എ­നി­ക്ക­തിൽ അ­ത്ഭു­ത­മൊ­ന്നും തോ­ന്നു­ന്നി­ല്ല. ഞാൻ പ­റ­യു­ന്ന­തു കേൾ­ക്കൂ. നി­ങ്ങൾ­ക്കി­പ്പോൾ പ­തി­നെ­ട്ടു വ­യ­സ്സു് തി­ക­ഞ്ഞി­ല്ലെ! ഒരു പെൺ­കി­ടാ­വു് വി­വാ­ഹം ക­ഴി­ക്കേ­ണ്ടു­ന്ന ശ­രി­യാ­യ പ്രാ­യ­മ­ല്ലെ അതു്. ആ കാ­ര്യം നിർ­വ്വ­ഹി­ക്കാൻ വേ­ണ്ടി നി­ങ്ങ­ളെ നി­ങ്ങ­ളു­ടെ അമ്മ ഒ­രി­ക്കി­വെ­ക്കു­ക മാ­ത്ര­മാ­ണു് ചെ­യ്യു­ന്ന­തു്. അ­താ­ണു് പ­ര­മാർ­ത്ഥം.
യൂജീൻ:
വി­വാ­ഹ­മൊ? ഞാൻ അ­തി­നെ­പ്പ­റ്റി ആ­ലോ­ചി­ച്ചി­ട്ടേ ഇല്ല. ഞാൻ അ­തി­നെ­പ്പ­റ്റി വി­ചാ­രി­ക്കു­മ്പോ­ളൊ­ക്കെ എ­നി­ക്കു ക­ല­ശ­ലാ­യ പ­രു­ങ്ങൽ നേ­രി­ട്ടു­പോ­കു­ന്നു. അ­തൊ­ക്കെ ഇ­രി­ക്ക­ട്ടെ. ജന്നി! എ­നി­ക്കു നാ­ള­ത്തെ പു­റ­പ്പാ­ടി­ന്റെ കാ­ര്യ­മൊ­ക്കെ ആ­ലോ­ചി­ക്കാ­നി­ല്ലെ.

ജന്നി അ­ടു­ക്ക­ള­യി­ലു­ള്ള തന്റെ ജോ­ലി­ക്കു വേ­ണ്ടി പോയി. പോ­കു­മ്പോൾ അവൾ താഴെ പ­റ­യും­പ്ര­കാ­രം ത­ന്നോ­ടു­ത­ന്നെ പി­റു­പി­റു­ത്തു:—

“അതെ! അതെ! എ­നി­ക്കൊ­ക്കെ അ­റി­യാം. വരാൻ പോ­കു­ന്ന­തൊ­ക്കെ ഞാൻ ന­ല്ല­വ­ണ്ണം അ­റി­യു­ന്നും കാ­ണു­ന്നും ഉ­ണ്ടു്. സാ­ധു­ക്കൊ­ച്ച­മ്മ. അ­വർ­ക്കു് ആ­രെ­യാ­ണു് പി­ടി­ച്ചു­വ­ലി­ച്ചി­ടാൻ പോ­കു­ന്ന­തു് എന്നു എ­നി­ക്ക­റി­യാം! എ­ഡോൾ­ഫി­യെ അ­ല്ലെ­ന്നു എ­നി­ക്കു സത്യം ചെ­യ്തു പറയാം. അ­യാ­ളാ­ണു് ഒ­ത്തു­തു്. കൊ­ച്ച­മ്മ­യു­ടെ അ­മ്മ­ക്കു പ­ണ­ത്തി­ന്നു മീതെ വ­ല്ല­തും ഉണ്ടൊ? എന്തു ചെ­യ്യും? കൊ­ച്ച­മ്മ­യു­ടെ ക­ഴു­ത്തിൽ ആ­രെ­യാ­ണു് വ­ലി­ച്ചി­ടാൻ പോ­കു­ന്ന­തു് എ­ന്നു് എ­നി­ക്കു ന­ല്ല­വ­ണ്ണം അ­റി­യാം. എ­ന്നാ­ലും ഞാൻ അതു് ഇ­പ്പോൾ അ­വ­രോ­ടു പ­റ­ഞ്ഞു അ­വർ­ക്കു അ­നാ­വ­ശ്യ­മാ­യ മ­ന­ക്ലേ­ശം ഉ­ണ്ടാ­ക്കാൻ ഭാ­വി­ക്കു­ന്നി­ല്ല.”

മൂ­ന്നാം അ­ദ്ധ്യാ­യം

(വി­നോ­ദ­യാ­ത്ര­ക്കാർ)

പു­തു­പ്പാ­ടി­ക്കാ­ട്ടി­ലേ­ക്കു­ള്ള വി­നോ­ദ­യാ­ത്രാ (Pic—nic) ദിവസം നിർ­മ്മേ­ഘ­മാ­കും വി­ധ­ത്തിൽ മ­ന്ദ­ഹാ­സ­ത്തോ­ടെ ഉ­ദി­ച്ചു. ഉ­പ­ദേ­ശി­യാർ പു­ലർ­ച്ച­ക്കു­ത­ന്നെ എ­ഴു­ന്നേ­റ്റു. ആ­ഡം­ബ­രം ലേശം കു­റ­യാ­ത്ത വി­ധ­ത്തിൽ തന്റെ പു­റ­പ്പാ­ടൊ­ക്കെ നിർ­വ്വ­ഹി­ച്ചു. നീ­ല­പ്പാ­വാ­ട­യി­ലും ചു­ക­ന്ന ധാ­വ­ണി­യി­ലും വി­ല­സു­ന്ന യൂ­ജി­നാ­ക­ട്ടെ ഒരു പു­ഷ്പം­പോ­ലെ­യോ പൂ­മ്പാ­റ്റ­യെ­പ്പോ­ലെ­യൊ വി­ള­ങ്ങി. ദേ­ഹ­സു­ഖ­ത്തി­ന്റെ മൂർ­ത്തി­ത്വ­മെ­ന്ന­പോ­ലെ അ­വ­ളു­ടെ വെ­ളു­ത്ത മു­ഖ­ത്തി­ന്നു ഒരു തി­ള­ക്ക­വും­കൂ­ടി ഉ­ണ്ടാ­യി. ക­ണ്ണാ­ടി­യിൽ മി­ന്നു­ന്ന അ­വ­ളു­ടെ ഛാ­യ­യു­ടെ നി­സ്സർ­ഗ്ഗ­സൗ­ന്ദ­ര്യം ക­ണ്ടി­ട്ടു അ­വ­ളു­ടെ മുഖം ഒരു മ­നോ­ഹ­ര­മ­ന്ദ­ഹാ­സം­കൊ­ണ്ടു വി­ടർ­ന്നു. പെ­ട്ടെ­ന്നു പി­ന്നെ അവൾ എന്തൊ ഒരു ആ­ലോ­ച­ന­യിൽ നി­മ­ഗ്ന­യാ­യി, ചില സ­മ­യ­ത്തു വ്യ­ക്ത­മാ­കും വണ്ണം ഒരു തരം ചാ­ഞ്ച­ല്യം അവളെ ബാ­ധി­ച്ചു. അവൾ ആ മാ­തി­രി­വി­കാ­ര­ങ്ങ­ളൊ­ക്കെ മെ­ല്ലെ മ­ന­സ്സിൽ­ത­ന്നെ ഒ­തു­ക്കി, വി­രു­ന്നു­കാ­രു­ടെ വരവും പ്ര­തീ­ക്ഷി­ച്ചു­നി­ന്നു.

ഒ­ന്നാ­മ­തു എ­ത്തി­യ­തു വൃ­ദ്ധൻ മോ­ശ­യാ­യി­രു­ന്നു. സാ­മാ­ന­ത്തി­ന്നു പല വീ­ട്ടി­ലും പോ­കേ­ണ്ട­തു­ണ്ടാ­യി­രു­ന്നു. കി­ത­ച്ചും­കൊ­ണ്ടു വന്ന അവൻ രണ്ടു വലിയ കൊട്ട നി­റ­ച്ചും സാ­മാ­ന­ങ്ങൾ പേറി വ­ന്ന­തു, നി­ല­ത്തു­വെ­ച്ചു ആ­ശ്വാ­സ­ഭാ­വ­ത്തിൽ ഒ­രേ­ട­ത്തു­നി­ന്നു. വളരെ ഉ­ഷ്ണ­മു­ള്ള ദി­വ­സ­മാ­യി­രി­ക്കും എന്നു അ­ഭി­പ്രാ­യ­പ്പെ­ട്ട­തോ­ടു­കൂ­ടി, മോശ, കൊ­ട്ട­കൾ പി­ന്നേ­യും പേറി ന­ട­ക്കേ­ണ്ടു­ന്ന പ്ര­വൃ­ത്തി ത­നി­ക്കും സാ­ധി­ക്കു­മൊ എ­ന്നു­കൂ­ടി ശ­ങ്കി­ച്ചു ഉ­പ­ദേ­ശി­യാർ പു­റ­ത്ത വന്നു.

മോശ:
ഏ­തെ­ങ്കി­ലും ഒരു ദോ­വി­യോ­ടു അ­വ­ന്റെ ക­ഴു­ത­യെ വാ­യ്പു വാ­ങ്ങി­യാൽ എത്ര ന­ന്നാ­യി­രു­ന്നു. ബ­സ്സു­വ­രെ ഈ സാ­മാ­ന­ങ്ങ­ളൊ­ക്കെ അതു പേ­റി­ക്കൊ­ള്ളു­മാ­യി­രു­ന്നി­ല്ലെ!

പല വീ­ടു­ക­ളി­ലും ചെ­ന്നു ഓരോ വീ­ട്ടു­കാർ ഒ­രു­ക്കി­വെ­ച്ച സാ­മാ­ന­ങ്ങ­ളൊ­ക്കെ ശേ­ഖ­രി­ച്ചു­കൊ­ണ്ടു­വ­രാ­നു­ള്ള ഭാരം മോ­ശ­ക്കാ­യി­രു­ന്നു. ആ പ്ര­വൃ­ത്തി­യും നിർ­വ്വ­ഹി­ച്ചു മ­ട­ങ്ങി­വ­ന്ന­താ­ണു് മോശ.

ഉ­പ­ദേ­ശി:
എന്റെ ഭാ­ര്യ­ക്കു ക­ഴു­ത­യെ ക­ണ്ടു­കൂ­ട. എ­ല്ലാം നീ തന്നെ ചു­മ­ക്കു­ന്ന­താ­ണു് ന­ല്ല­തു. ബ­സ്സു­വ­രെ­യ­ല്ലെ വേ­ണ്ടു.
മോശ:
അ­തു­വ­ര­യ്ക്കും വേ­ണ്ടെ?
ഉ­പ­ദേ­ശി:
അതു സാ­ര­മി­ല്ല.
മോശ:
ഒരു കൈ വ­ണ്ടി­പി­ടി­ച്ചാ­ലൊ? എന്താ വി­രോ­ധം.
ഉ­പ­ദേ­ശി:
എന്റെ ഭാര്യ ഒ­രു­ങ്ങി വ­രു­ന്ന­വ­രെ ക്ഷ­മി­ച്ചി­രി­ക്കൂ. എല്ലാ കാ­ര്യ­വും അ­വ­ളോ­ടു ചോ­ദി­ച്ചി­ട്ടാ­ക്കാം.
മോശ:
കൈ­വ­ണ്ടി സ­ഹാ­യ­ത്തി­ന്നു കി­ട്ടും. ഞാൻ പോ­യി­ക്കൊ­ണ്ടു­വ­രാം.
ഉ­പ­ദേ­ശി:
കൈ­വ­ണ്ടി­യിൽ നീയും നി­ന്റെ സാ­മാ­ന­വും കൊ­ള്ളു­മാ­യി­രി­ക്കും. ഞങ്ങൾ പ­തി­നാ­ലാ­ളു­കൾ എ­ന്തു­ചെ­യ്യും! നി­ന്റെ സൗ­ക­ര്യം മാ­ത്രം ആ­ലോ­ചി­ച്ചാൽ മതിയോ? എന്റെ ഭാ­ര്യ­യി­താ വ­രു­ന്നു. നീ അ­വ­ളോ­ടു ക­ണ്ടു­പ­റ­യു­ക.

മ­ന്ദാ­രം പൂ­മു­ഖ­ത്തു എ­ത്തി­യ ഉടനെ ദാ­വീ­ദും അവിടെ എത്തി. എ­ല്ലാ­വ­രു­ടെ­യും സു­ഖ­സ്ഥി­തി­യെ­പ്പ­റ്റി അയാൾ വി­ന­യ­ത്തൊ­ടെ അ­ന്വേ­ഷി­ച്ചു. മ­ന്ദാ­ര­ത്തെ നോ­ക്കി മ­ന്ദ­ഹാ­സ­ത്തോ­ടെ തന്റെ ത­ടി­ച്ച തല ഒന്നു താ­ഴ്ത്തി. പി­ന്നെ അ­ടു­ക്കെ നി­ല്ക്കു­ന്ന സു­ന്ദ­രി­യാ­യ യൂ­ജീ­നോ­ടു ഇ­ങ്ങി­നെ പ­റ­ഞ്ഞു.

ദാ­വീ­ദ്:
നി­ന്റെ പണ്ടേ അ­ഴ­കു­ള്ള മു­ഖ­ത്തി­ന്നു ഇന്നു ഒരു ശോഭ ജാ­സ്തി വന്നു കൂ­ടി­യ­പോ­ലെ തോ­ന്നു­ന്നു. എ­നി­ക്കു ക­ണ്ട­തും ക­ണ്ട­തും പോ­രെ­ന്നു തോ­ന്നി­പ്പോ­കു­ന്നു.
മ­ന്ദാ­രം:
യൂജിൻ! നീ കേൾ­ക്കു­ന്നി­ല്ലെ മി­സ്റ്റർ ദാ­വീ­ദ് പ­റ­യു­ന്ന­തൊ­ന്നും. നി­ന്നോ­ട­ല്ലെ അ­ദ്ദേ­ഹം പ­റ­ഞ്ഞ­തു. വ­ല്ല­വ­രും ഒന്നു പ­റ­ഞ്ഞാൽ ഒരു മ­റു­പ­ടി­കൂ­ടി പറവാൻ പാ­ടി­ല്ല എന്നൊ?

യൂജിൻ മ­റു­വ­ടി­യാ­യി ആർ­ക്കും വ്യ­ക്ത­മാ­കാ­ത്ത വി­ധ­ത്തിൽ എന്തൊ ചി­ല­തൊ­ക്കെ പി­റു­പി­റു­ത്തു.

മ­ന്ദാ­രം:
(ദാ­വീ­ദോ­ടു)എന്റെ മ­കൾ­ക്കു എല്ലാ കാ­ര്യ­ത്തി­ലും ഒരു പേ­ടി­യാ­ണു്. ത­നി­ച്ച ഭീ­രു­വാ­ണെ­ന്നു തോ­ന്നു­ന്നു. വാ­സ്ത­വം പ­റ­ഞ്ഞാൽ പ്രാ­യം­കു­റ­ഞ്ഞ പെ­ണ്ണു­ങ്ങൾ അ­ങ്ങി­നെ­ത­ന്നെ­യാ­ണു് വേ­ണ്ട­തു. എ­ന്നെ­യും പോ­റ്റി­യ­തു ആ രീ­തി­യി­ലാ­ണു്. പെൺ­കു­ട്ടി­കൾ­ക്കു വേ­ണ്ട­തു ഭയവും അ­നു­സ­ര­ണ­വു­മാ­ണു്.

ഭ­യ­ത്തി­ന്റെ­യും അ­നു­സ­ര­ണ­ത്തി­ന്റെ­യും മൂർ­ത്തി­ത്വ­മാ­യ ഉ­പ­ദേ­ശി­യാർ “അതേ” എന്ന സ­മ്മ­ത­വാ­ക്കു മ­റു­പ­ടി­യാ­യി പ­റ­ഞ്ഞു.

ദാ­വീ­ദ്:
വീ­ട്ടിൽ­നി­ന്നു ചി­ല­തൊ­ക്കെ കെ­ട്ടി അ­യ­ച്ച­തു കൂ­ടാ­തെ ഞാൻ വേ­റെ­യും രണ്ടു സാ­മാ­ന­ങ്ങൾ കൊ­ണ്ടു­വ­ന്നി­ട്ടു­ണ്ടു ഇതാ രണ്ടു കു­പ്പി­കൾ. ഒന്നു ബ­ദ­ത്തി­ന്റെ സർ­വ്വ­ത്തും മ­റ്റേ­തു വീ­ഞ്ഞും ആണു്.
മ­ന്ദാ­രം:
ഞ­ങ്ങ­ളു­ടെ ഭാ­ഗ്യം­കൊ­ണ്ടാ­ണു് നി­ങ്ങ­ളും ഞ­ങ്ങ­ളു­ടെ കൂ­ട്ട­ത്തിൽ ഉൾ­പ്പെ­ടാൻ സം­ഗ­തി­യാ­യ­തു. മോശേ! ഈ കു­പ്പി­കൾ ര­ണ്ടും നി­ന്റെ കൊ­ട്ട­യിൽ അ­ട­ക്കി­വെ­ക്കു. അതു ഉ­ട­ഞ്ഞു­പോ­കാ­തി­രി­പ്പാൻ ക­രു­തി­ക്കൊ­ള്ള­ണം. കെ­ട്ടോ മോശേ!

“എന്നെ ഒരു ഭാ­രം­പേ­റു­ന്ന ക­ഴു­ത­യെ­ന്നാ­ണൊ നി­ങ്ങ­ളൊ­ക്കെ ധ­രി­ച്ചു­വെ­ച്ചി­രി­ക്കു­ന്ന­തു” എന്നു സാ­ധു­മോ­ശ ആരും കേൾ­ക്കാ­തെ ത­ന്നോ­ടു­ത­ന്നെ പ­റ­ഞ്ഞു. പി­ന്നെ അവൻ കൈ­വ­ണ്ടി­യു­ടെ കാ­ര്യം വീ­ണ്ടും കു­ത്തി­പ്പൊ­ന്തി­ച്ചു. ഉ­പ­ദേ­ശി­യാ­രെ നോ­ക്കി അവൻ മു­ഖം­കൊ­ണ്ടു ചി­ല­തൊ­ക്കെ കാ­ട്ടി­ക്കൂ­ട്ടി­യെ­ങ്കി­ലും അ­ദ്ദേ­ഹം ഒ­ന്നും പൊ­രു­ളി­ച്ചി­ല്ല.

മുല്ല, റോസ്, വ­യ­ല­റ്റ് മു­താ­ല­യ­വ­യു­ടെ ഒരു സ­മ്മി­ശ്ര­മാ­യ സൗ­ര­ഭ്യ­ത്തി­ന്റെ പു­റ­പ്പാ­ടു ജ­റാ­ഡും കൂ­ട്ട­രും വ­രു­ന്നു­ണ്ടെ­ന്ന വിവരം പ­ര­സ്യ­മാ­ക്കി. ഇ­ങ്ങി­നെ­പെ­ണ്ണു­ങ്ങൾ പലരും വന്നു ക­ഴി­ഞ്ഞു. ഓരോ സ്ത്രീ­യും ബാ­ക്കി­യു­ള്ള സ്ത്രീ­ക­ളു­ടെ പു­റ­പ്പാ­ടു­ക­ളു­ടെ മാ­തി­രി സൂ­ക്ഷി­ച്ചു­നോ­ക്കി സമയം ക­ഴി­ച്ചു ജറാഡ് വ­ന്ന­തിൽ­പി­ന്നെ യു­വാ­വാ­യ എ­ഡോൾ­ഫി­യും എത്തി. അയാൾ ഉ­പ­ദേ­ശി­യാർ­ക്കും ഭാ­ര്യ­ക്കും വളരെ വി­നീ­ത­ഭാ­വ­ത്തിൽ ഓരോ സ­ലാം­കൊ­ടു­ത്തു. പി­ന്നെ യൂ­ജീ­നോ­ടു എന്തോ ചില ലോ­ഹ്യം പ­റ­യ­ട്ടെ.

ജറാഡ്:
(മേ­റി­യെ നോ­ക്കീ­ട്ടു). നി­ങ്ങ­ളു­ടെ ഭർ­ത്താ­വി­നെ വളരെ പ്ര­സ­ന്ന­നാ­യി­ട്ടാ­ണു് കാ­ണു­ന്ന­തു. അയാൾ മി­ക്ക­സ­മ­യ­ത്തും ഇ­ങ്ങി­നെ­ത­ന്നെ­യാ­ണോ?
മേറി:
ആ­ഴ്ച­യിൽ മൂ­ന്നു പ്രാ­വ­ശ്യം.
ജറാഡ്:
ആ മ­റു­പ­ടി­യിൽ അർ­ത്ഥം വളരെ കി­ട­ക്കു­ന്നു­ണ്ട­ല്ലൊ. അ­യാ­ളു­ടെ ഭാര്യ ഒരു സു­ന്ദ­രി­യാ­യി­രി­ക്കെ ഞാൻ നി­ങ്ങൾ പ­റ­ഞ്ഞ­തു എ­ന്തി­ന്നു വി­ശ്വ­സി­ക്കാ­തി­രി­ക്കു­ന്നു.
മ­ന്ദാ­രം:
മതി. അ­സം­ബ­ന്ധം പ­റ­ഞ്ഞ­തു. ന­മു­ക്കു പു­റ­പ്പെ­ടാം.
ഉ­പ­ദേ­ശി:
ന­ട­ക്കു­വാൻ­ത­ന്നെ­യാ­ണോ തീർ­ച്ച­യാ­ക്കി­യ­തു.
മ­ന്ദാ­രം:
അ­തി­ന്നു സം­ശ­യ­മു­ണ്ടോ? അര മ­ണി­ക്കൂർ ന­ട­ക്ക­ണ­മാ­യി­രി­ക്കും. ക്ഷീ­ണി­ച്ചു­പോ­കും­മു­മ്പെ ന­മു­ക്കു ബ­സ്സിൽ കേറാം.
ബർ­നാ­ഡ്:
(കണ്ണു ചി­മ്മി­ട്ടു) പ­ബ്ലി­ക്കു നി­ര­ത്താ­യ­തു­കൊ­ണ്ടു വ­ഴി­ക്കൽ­വെ­ച്ചു യാ­തൊ­രു ത­മാ­ശ­ക­ളി­ക്കും നി­വൃ­ത്തി­യി­ല്ല.

എ­ല്ലാ­വ­രും ന­ട­ക്കാൻ പു­റ­പ്പെ­ട്ടു. ആണും പെ­ണ്ണു­മാ­യി ഓരോ ജോ­ടാ­യി എ­ങ്ങി­നെ പി­രി­യേ­ണ­മെ­ന്ന പ­രി­ഭ്ര­മ­മാ­ണു് ആ­ണി­ന്നും പെ­ണ്ണി­നും ഒ­രു­പോ­ലെ­യു­ണ്ടാ­യ­തു്. മേറി യൂ­സ്റ്റെ­യി­ഡി­ന്റെ കൈ­കോർ­ത്തു­പി­ടി­ച്ചു. മിമി (മേ­റി­യു­ടെ മകൾ) ജ­റാ­ഡി­ന്റെ ഒ­ന്നി­ച്ചു കൂടി. സി­സീ­ലി ഉ­പ­ദേ­ശി­യാ­രേ­യും ബർ­നാ­ഡ് മ­ന്ദാ­ര­ത്തേ­യും ആ­ശ്ര­യി­ച്ചു. എ­ഡോൾ­ഫി മെ­ല്ലെ യൂ­ജീ­നി­ന്റെ അ­ടു­ക്കെ ചെ­ന്നു. എ­ഡോൾ­ഫി­യോ­ടു അ­ടു­ത്തു പെ­രു­മാ­റാൻ സംഗതി വ­രു­മ­ല്ലൊ എന്ന വി­ചാ­ര­ത്തി­ന്മേൽ ആ പെൺ­കി­ടാ­വു് പ­ര­മാ­ന­ന്ദം­കൊ­ണ്ടു വി­റ­ച്ചു.

“യൂജിൻ! മി­സ്റ്റർ ദാ­വീ­ദി­ന്റെ കൂടെ പോകൂ” എന്നു തന്റെ അ­മ്മ­യു­ടെ ശാസന യൂ­ജീ­നി­ന്റെ ആ ഭാ­ഗ്യ­വും ത­ട­ഞ്ഞു. കല്പന കേട്ട ഉടനെ യൂജീൻ നിർ­വ്വാ­ഹ­മി­ല്ലെ­ന്ന­പോ­ലെ എ­ഡോൾ­ഫി­യെ നോ­ക്കി ഒന്നു മ­ന്ദ­ഹ­സി­ച്ചു. എ­ന്നി­ട്ടു് ആ പാവം പ്ര­യാ­സ­പ്പെ­ട്ടി­ട്ടാ­ണെ­ങ്കി­ലും കൂടി അ­മ്മ­യു­ടെ കല്പന നി­റ­വേ­റ്റു­വാൻ പു­റ­പ്പെ­ട്ടു. തന്റെ വേ­ശാ­റും വി­ഴു­ങ്ങി­നി­ല്ക്കു­ന്ന എ­ഡോൾ­ഫി­യെ റഷെൽ ഒ­ന്നി­ച്ചു­കൂ­ട്ടി­യെ­ങ്കി­ലും അവൾ യൂ­ജീ­നി­ന്റെ സ­ന്നി­ധാ­ന­ത്തിൽ­നി­ന്നു വ­ള­രെ­ദൂ­രം വി­ട്ടു­പോ­കാ­തി­രി­പ്പാൻ­സൂ­ക്ഷി­ച്ചു.

അവർ നി­ര­ത്തും­വി­ട്ടു ഒരു ഇ­ട­വ­ഴി­യിൽ ഇ­റ­ങ്ങി. പി­ന്നെ ഒരു വി­ശാ­ല­മാ­യ വയലിൽ എത്തി. ബെർ­നാ­ഡ് വളരെ ചു­റു­ചു­റു­ക്കു കാ­ണി­ച്ചു. മ­ന്ദാ­ര­ത്തെ­ക്കൊ­ണ്ടു് ഒരു ക­ണ്ടൂ­റാ­ഴി തു­ള്ളി­ച്ചു പി­ന്നെ ഒരു കട ബു­ദ്ധി­മു­ട്ടി­ക്ക­യ­റി മ­റി­യി­ച്ചു. മ­ന്ദാ­രം പേ­ടി­ച്ചു നി­ല­വി­ളി­ച്ചു­പോ­യി.

മ­ന്ദാ­രം:
ബെർ­നാ­ഡേ നി­ങ്ങൾ ഒരു പി­ശാ­ചാ­ണു്. ഇ­പ്പോൾ തന്നെ ഇ­ങ്ങി­നെ ക­ളി­ച്ചാൽ, കുറെ ക­ഴി­ഞ്ഞാൽ നി­ങ്ങ­ളു­ടെ സ്ഥി­തി എ­ന്താ­യി­രി­ക്കും?
ബെർ­നാ­ഡ്:
(മ­ന്ദ­ഹാ­സ­ത്തോ­ടെ) അതു നി­ങ്ങൾ­ക്കു കാ­ണാ­മ­ല്ലോ.
മ­ന്ദാ­രം:
ഇ­ങ്ങി­നെ ഓരോ കി­റു­ക്കു പ­റ­ഞ്ഞാൽ ഞാൻ നി­ങ്ങ­ളേ­യും വി­ട്ടു വേറെ പോകും.
ബെർ­നാ­ഡ്:
എ­ങ്ങി­നെ ഓ­രോ­ന്നു പ­റ­ഞ്ഞാൽ.
മേറി:
യൂ­സ്റ്റെ­യി­ഡെ! കുറെ ചുണ കാ­ണി­ക്കൂ. യു­വാ­ക്കൾ­ക്കൊ­ന്നും ഈ മാ­തി­രി ശങ്ക അ­രു­തു്. നാ­ണൻ­കൊ­തി­യ­നാ­യ ഒരു യു­വാ­വു് വെറും വി­ഡ്ഢി­യാ­ണെ­ന്നു ബാ­ക്കി­യു­ള്ള­വർ­ക്കു തോ­ന്നും.

ജ­റാ­ഡാ­ക­ട്ടെ, ഒരു ചെറിയ ബൊ­മ്മ­യെ­പോ­ലെ ഇ­രി­ക്കു­ന്നു. മി­മി­യേ­യും കൂ­ട്ടി, ബാ­ക്കി­യു­ള്ള­വ­രൊ­ന്നും താൻ പ­റ­യു­ന്ന­തു കേൾ­ക്കാ­തി­രി­പ്പാൻ വേ­ണ്ടി എ­ല്ലാ­രെ­യും ക­ട­ത്തി ന­ട­ന്നു. എ­ന്നാൽ സ്ക്കൂൾ കു­ട്ടി­യേ­പോ­ലെ ഇ­രി­ക്കു­ന്ന മി­മി­യു­ടെ ചിരി കൂ­ട­ക്കൂ­ടെ കേ­ട്ടു­തു­ട­ങ്ങി. ജറാഡ് പ­റ­യു­ന്ന­തു മു­ഴു­വൻ മ­ന­സ്സി­ലാ­കാ­ഞ്ഞാൽ കൂടി എ­ല്ലാം മ­ന­സ്സി­ലാ­യെ­ന്ന നാ­ട്യ­ത്തി­ലും കൂടി മിമി ചി­രി­ച്ചു.

തന്റെ പ­ച്ച­ക്ക­റി­ത്തോ­ട്ട­ത്തെ­പ്പ­റ്റി വർ­ണ്ണി­ച്ചി­ട്ടു്, ഉ­പ­ദേ­ശി­യാർ സി­സീ­ലി­യു­ടെ ക്ഷ­മ­യൊ­ക്കെ പോ­ക്കി. സി­സീ­ലി, ബാ­ക്കി­യു­ള്ള­വർ പ­റ­യു­ന്ന­തൊ­ക്കൊ എ­ന്താ­യി­രി­ക്കും എന്ന കൗ­തു­ക­ത്തോ­ടെ അ­വ­രെ­യും നോ­ക്കി ന­ട­ന്നു. യൂ­ജീ­നി­ന്റെ സ­ന്നി­ധി­യിൽ നി­ന്നു എ­ഡോൾ­ഫി­നെ വി­ടു­ത്താൻ വേ­ണ്ടി റഷെൽ ചെ­യ്യു­ന്ന ശ്ര­മ­ങ്ങ­ളൊ­ക്കെ, ക­ല്പി­ച്ചു­കൂ­ട്ടി­ച്ചെ­യ്യു­ന്ന സാ­ഹ­സ­മൊ­ക്കെ, എ­ഡോൾ­ഫി വി­ഫ­ല­മാ­ക്കി. ആ യു­വാ­വു് യൂ­ജീ­നോ­ടു അ­ള­വ­റ്റ അ­നു­രാ­ഗ­ത്തിൽ ചാ­ടി­പ്പോ­യി­ട്ടി­ല്ലെ­ങ്കി­ലും അ­വ­ളു­ടെ നേരെ വളരെ ആ­കർ­ഷ­ണം തോ­ന്നി­യി­രു­ന്നു. അ­വൾ­ക്കു അ­യാ­ളോ­ടും അതെ സ്ഥി­തി­യാ­യി­രു­ന്നു. എ­ല്ലാ­വർ­ക്കും അ­ങ്ങി­നെ ഒരു ഊഹം ജ­നി­ച്ചി­രു­ന്നു. എ­ന്നാൽ മാ­താ­പി­താ­ക്ക­ന്മാർ­ക്കും ഭർ­ത്താ­ക്ക­ന്മാർ­ക്കും കണ്ണു വേഗം തു­റ­ക്കാ­റി­ല്ല.

ദാ­വീ­ദി­ന്നു ത­ന്റെ­കൂ­ടെ ന­ട­ക്കു­ന്ന യൂജീൻ കൂ­ട­ക്കൂ­ടെ നി­ശ്വ­സി­ക്കു­ന്ന­തും പി­ന്നോ­ക്കം തി­രി­ഞ്ഞു നോ­ക്കു­ന്ന­തും എ­ന്തി­നാ­ണെ­ന്നു മ­ന­സ്സി­ലാ­യി­ല്ല. അവളെ വി­നോ­ദി­പ്പി­പ്പാൻ വേ­ണ്ടി അ­യാ­ളു­ടെ ഭ­ഗീ­ര­ഥ­പ്ര­യ­ത്ന­ങ്ങ­ളൊ­ന്നും ഫ­ലി­ച്ചി­ല്ലെ­ങ്കി­ലും അയാൾ അപജയം ന­ടി­ച്ചി­ല്ല.

ദാ­വീ­ദ്:
ഇന്നു ഒരു സു­ദി­നം­ത­ന്നെ­യാ­ണു്. ഉ­ഷ്ണ­ത്തി­ന്നും കു­റ­വി­ല്ല. ഞാൻ ഒരു സമയം മഴ പെ­യ്യാൻ മതി എന്നു ഭ­യ­പ്പെ­ട്ടു.

യൂ­ജീ­നി­ന്റെ മ­റു­വ­ടി ഒക്കേ ഒരു വാ­ക്കിൽ മാ­ത്രം ക­ലാ­ശി­ച്ച­പ്പോൾ ദാ­വീ­ദ് ഇ­ങ്ങി­നെ വി­ചാ­രി­ച്ചു. “ശ­രി­ത­ന്നെ. ഇവൾ ന­ല്ല­വ­ണ്ണം ശി­ക്ഷി­ച്ചു­വ­ളർ­ത്ത­പ്പെ­ട്ട ഒരു പെൺ­മ­ണി ത­ന്നെ­യാ­ണു്” അ­ക്കൂ­ട്ട­ത്തിൽ നി­സ്സ­ഹാ­യ­നാ­യി തനിയെ ന­ട­ന്നി­രു­ന്ന­തു് വൃ­ദ്ധൻ മോശ മാ­ത്ര­മാ­യി­രു­ന്നു. ഓരോ കൊട്ട ഓരോ ക­യ്യി­ലും­തൂ­ക്കി മോശ എ­ന്തൊ­ക്കെ­യൊ പി­റു­പി­റു­ത്തും­കൊ­ണ്ടു ന­ട­ന്നു. വ­ല്ല­വ­രും തന്റെ സ്ഥി­തി കാ­ണ­ട്ടെ എ­ന്നു­വി­ചാ­രി­ച്ചു അയാൾ ചി­ല­പ്പോൾ വ­ഴി­ക്കൽ ഇ­രി­ക്കു­ന്നു­ണ്ടാ­കും. എ­ന്നി­ട്ടൊ­ന്നും അ­വ­നോ­ടു സാ­മാ­നം ഏ­റ്റു­വാ­ങ്ങി അ­വ­ന്നു അ­ല്പ­മെ­ങ്കി­ലും ആ­ശ്വാ­സം കൊ­ടു­പ്പാൻ ആരും ഒ­രു­മ്പെ­ടു­ന്ന­തു ക­ണ്ടി­ല്ല. ഒരു സമയം അ­വ­ന്റെ ആ­വ­ലാ­തി­ക­ളു­ടെ­ശ­ബ്ദം ബാ­ക്കി­യു­ള്ള­വ­രു­ടെ നി­ര­ന്ത­ര­മാ­യ­സം­സാ­ര­ത്തിൽ ആ­ണ്ടു­പോ­യി­രി­ക്കാം.

മോശ:
(ആ­ത്മ­ഗ­തം) ഞാൻ ചു­മ­ക്കു­ന്ന സാ­ധ­ന­ങ്ങ­ളിൽ ചി­ല­തു് തി­ന്നാ­നെ­ങ്കി­ലും എന്നെ സ­മ്മ­തി­ച്ചാൽ മ­തി­യാ­യി­രു­ന്നു. അവർ അ­ങ്ങി­നെ ചെ­യ്യാ­ത്ത­തും എന്റെ നിർ­ഭാ­ഗ്യം­ത­ന്നെ.

ആ വി­ശാ­ല­മാ­യ സ്ഥലം ഓ­രോ­രു­ത്തർ­ക്കു ഇ­ഷ്ടം­പോ­ലെ പ­റ­വാ­നും ചെ­യ്വാ­നും ഉള്ള സ്വാ­ത­ന്ത്ര്യം ഉ­ണ്ടാ­ക്കി­ക്കൊ­ടു­ത്തു. ബെർ­നാ­ഡാ­ണു് ആ കാ­ര്യ­ത്തിൽ ത­ല­വ­നാ­യി നി­ന്ന­തു്. ജറാഡ്, ഒരു നല്ല ത­ര­ത്തി­ന്നു ആ ചെ­റി­യ­മി­മി­യെ ഒരു പൊ­ന്ത­യി­ലേ­ക്കു ക­ളി­യാ­യി തള്ളി, അ­വ­ളു­ടെ ദേ­ഹ­ത്തി­ന്മേൽ ത­നി­ക്കു ഇ­ഷ്ട­മു­ള്ളേ­ടാ­ത്തൊ­ക്കെ നു­ള്ളി. അവൾ ത­ടു­ത്ത­പ്പോൾ അ­തൊ­ക്കെ വെറും ത­മാ­ശ­യാ­ണെ­ന്നും പ­റ­ഞ്ഞു അയാൾ അവളെ സ­മാ­ധാ­ന­പെ­ടു­ത്തി. യൂ­സ്റ്റെ­യി­സി­നെ ഒന്നു ഉ­ണർ­ത്തു­വാൻ വേ­ണ്ടി “എന്നെ പി­ടി­ക്കാൻ കി­ട്ടി­ല്ല” എന്നു പ­റ­ഞ്ഞു­കൊ­ണ്ടു് മേറി യൂ­സ്റ്റെ­യി­സി­നേ­യും വി­ട്ടു­പാ­ഞ്ഞു (വ­യ­സ്സാ­കു­ന്നു­ണ്ടെ­ന്ന ബോധം പെ­ണ്ണു­ങ്ങൾ­ക്കു വ­ല്ല­പ്പോ­ഴും ഉ­ണ്ടാ­കു­ന്ന­താ­ണോ?) ഇ­തു­ത­ന്നെ ത­ര­മെ­ന്നു യൂ­ജീ­നും പെ­ട്ടെ­ന്നു തോ­ന്നി. ദാ­വീ­ദി­ന്റെ ചില മു­ഖ­സ്തു­തി­കൾ കേ­ട്ടി­ട്ടി­ല്ലെ­ന്നു ന­ടി­ച്ചു അവളും ഒന്നു മു­ന്നോ­ട്ടു കു­തി­ച്ചു­പാ­ഞ്ഞു. സാധു ദാ­വീ­ദി­ന്നു അ­യാ­ളു­ടെ കു­മ്പ­യും­കൊ­ണ്ടു അ­വ­ളു­ടെ പി­ന്നാ­ലെ ഓ­ടു­വാൻ സാ­ധി­ച്ചി­ല്ല. അയാൾ ഒ­രേ­ട­ത്തു് കു­റേ­നേ­രം നി­ന്ന­പ്പോൾ മ­ന്ദാ­രം അ­ദ്ദേ­ഹ­ത്തി­ന്റെ സ­മീ­പ­ത്തെ­ത്തി.

ദാ­വീ­ദ്:
നി­ങ്ങ­ളു­ടെ മകൾ എ­ന്തൊ­രു അസ്സൽ കു­ട്ടി­യാ­ണു് ! അവൾ ഒ­രു­വീ­ട്ടി­ലേ­ക്കു ഒരു അ­ല­ങ്കാ­ര­മാ­യി­രി­ക്കും. വീടു്, ഒരു ആ­കർ­ഷി­ക്ക­ത്ത­ക്ക സ്ഥ­ല­മാ­ണെ­ന്ന ബോ­ദ്ധ്യം വ­രു­ത്തും. എ­നി­ക്കു അവളെ പ്ര­ശം­സി­ച്ച­തൊ­ന്നും പോ­രെ­ന്നു തോ­ന്ന­ന്നു.
മ­ന്ദാ­രം:
നി­ങ്ങൾ­ക്കു് അ­ങ്ങി­നെ തോ­ന്നു­ന്ന­തു­ത­ന്നേ എ­നി­ക്കു വളരെ തൃ­പ്തി­യും സ­ന്തോ­ഷ­വും ഉ­ണ്ടാ­ക്കു­ന്നു.
ദാ­വീ­ദ്:
ഇ­ങ്ങി­നെ മാ­ത്രം പ­റ­യു­ന്ന­തു­കൊ­ണ്ടൊ? എന്റെ പൊ­ന്നി­ഷ്ട­ത്തി! എ­നി­ക്കു മ­റ്റൊ­രു കാ­ര്യ­വും കൂടി അ­വ­ളെ­പ്പ­റ്റി­പ്പ­റ­വാൻ ആ­ഗ്ര­ഹ­മു­ണ്ടു്. അതു് ഒരു അ­ടു­ത്ത അ­വ­സ­ര­ത്തി­ലാ­ക്കാം. വി­നോ­ദി­പ്പാൻ വേ­ണ്ടി വന്ന ഈ ദി­വ­സ­ത്തി­ലൊ­ന്നും കാ­ര്യം പറവാൻ പാ­ടി­ല്ല.
മ­ന്ദാ­രം:
ശ­രി­ത­ന്നെ സ്നേ­ഹി­താ “ന­മു­ക്കു അ­തൊ­ക്കെ പി­ന്നെ പറയാം.”
ദാ­വീ­ദ്:
പക്ഷേ, നി­ങ്ങ­ളു­ടെ ഭർ­ത്താ­വു്:—

ഇതു കേ­ട്ട­പ്പോൾ മ­ന്ദാ­രം പു­ച്ഛ­ഭാ­വ­ത്തിൽ ഒന്നു ചി­രി­ച്ചു.

മ­ന്ദാ­രം:
എന്റെ മ­കൾ­ക്കു ന­ല്ല­തെ­ന്താ­ണെ­ന്നു് ഒരു പു­രു­ഷൻ അ­റി­യു­ന്ന­തി­നേ­ക്കാൾ ഞാ­നാ­ണു് അ­റി­യു­ന്ന­തു്. ഞാൻ എന്തു പ­റ­ഞ്ഞാ­ലും അവർ അ­തി­ന്നു് വ­ഴി­പ്പെ­ടും. എന്റെ കാ­ര്യ­ത്തിൽ അയാൾ ക­യ്യി­ടു­ന്ന­തു് ഞാൻ കാ­ണ­ട്ടെ! അ­യാൾ­ക്കു­റ­ച്ചോ?
ദാ­വീ­ദ്:
(ആ­ശ്വ­സി­പ്പി­ക്കു­ന്ന മ­ട്ടിൽ) അതെ. അതേ ശരി. നി­ശ്ച­യ­മാ­യി­ട്ടും. ഞാൻ വെ­റു­തെ ശ­ങ്കി­ച്ചു.

ഇ­ങ്ങി­നെ ത­ങ്ങ­ളു­ടെ എ­തി­രാ­യി നി­ശ്ച­യി­ക്ക­പ്പെ­ട്ട ആ­ലോ­ച­ന­ക­ളും നിർ­ബ­ന്ധ­ന­ക­ളും ഒ­ന്നും അ­റി­യാ­തെ ചെ­റു­പ്പ­ക്കാ­രാ­യ എ­ഡോൾ­ഫി­യും യൂ­ജീ­നും ഒ­രേ­ട­ത്തു് അ­ന്യോ­ന്യം ക­ണ്ടു­മു­ട്ടി. സാ­ധാ­ര­ണ ക­മ­നീ­ക­മ­ന­ന്മാ­രെ­പോ­ലെ അ­വർ­ക്കു വളരെ ഒ­ന്നും അ­ന്യോ­ന്യം പ­റ­വാ­നു­ണ്ടാ­യി­രു­ന്നി­ല്ല. എ­ന്നാ­ലും ഓ­രോ­രു­ത്ത­രു­ടെ ഉ­ള്ളിൽ നി­റ­ഞ്ഞു കി­ട­ക്കു­ന്ന വി­ചാ­രം ര­ണ്ടാൾ­ക്കും ന­ല്ല­വ­ണ്ണം മ­ന­സ്സി­ലാ­യി. യൂജിൻ ജ­നി­ച്ച­തു­ത­ന്നെ പ്ര­ണ­യം ദാനം ചെ­യ്വാ­നും പ്ര­ണ­യം സ്വീ­ക­രി­പ്പാ­നും വേ­ണ്ടി­യാ­ണു്. ക­ള്ള­നോ­ട്ട­ങ്ങ­ളും ക­ള്ള­ച്ചി­രി­ക­ളും മറ്റു തു­ള്ളി­ത്ത­ങ്ങ­ളും ഒ­ന്നും അ­വ­ളു­ടെ അരികെ പോ­യി­ട്ടു­കൂ­ടി ഇല്ല. ഒരു സമയം അ­വൾ­ക്കു പ്ര­ണ­യം ജ­നി­ക്കു­ന്ന­തു ഒരു പ്രാ­വ­ശ്യം മാ­ത്ര­മാ­യാൽ കൂടി, അ­വ­ളു­ടെ ഹൃ­ദ­യ­വും ആ­ത്മാ­വും ആ പ്ര­ണ­യ­ത്തോ­ടു ല­യി­ച്ചു­പോ­യി­ട്ടു അ­തി­ന്റെ വീ­ര്യ­ത്തി­ന്നു ക­ട്ടി­കൂ­ട്ടും. എ­ന്ന­തി­ന്നു സം­ശ­യ­മി­ല്ല. ഇ­ങ്ങി­നെ ഒരു കു­ട്ടി ഉ­പ­ദേ­ശി­യാർ­ക്കും മ­ന്ദാ­ര­ത്തി­ന്നും എ­ങ്ങി­നെ പി­റ­ന്നു­പോ­ലും?

ഒ­ന്നാ­മ­തു് എ­ടു­ത്തു പ­റ­യേ­ണ്ട­തു് എ­ഡോൾ­ഫി ഒരു ധ­നി­ക­ന­ല്ലെ­ന്ന സം­ഗ­തി­യാ­ണു്. എ­ന്നാ­ലും കൂടി അ­യാൾ­ക്കു സാ­മർ­ത്ഥ്യ­വും സ­ത്യ­വും ഔ­ദാ­ര്യ­വും പ്ര­വൃ­ത്തി­യിൽ തൃ­ഷ്ണ­യും ഉ­ണ്ടു്. ഈ ഗു­ണ­ങ്ങ­ളൊ­ന്നും യൂ­ജീ­നി­ന്റെ പ­ണ­ത്തി­നാ­ലാ­ണു് മാ­താ­വോ­ടു ഫ­ലി­ക്കു­ക­യി­ല്ല. എ­ഡോൾ­ഫി പണം കി­ട്ടാ­നോ സ­മ്പാ­ദി­പ്പാ­നോ ഉള്ള മാർ­ഗ്ഗ­വും ഇല്ല. പ്ര­ണ­യ­ത്തിൽ മു­ഴു­കി­യ ഒരു യു­വാ­വി­ന്നു മ­നോ­രാ­ജ്യ­വും പ്ര­ണ­യ­വീ­ര്യ­വും കൊ­ണ്ടു് എ­ല്ലാം ശു­ഭ­ത്തിൽ ക­ലാ­ശി­ക്കു­മെ­ന്ന ഒരു വി­ശ്വാ­സം മാ­ത്ര­മേ ഉ­ണ്ടാ­കാ­നി­ട­യു­ള്ളു. ഒ­രു­വ­ളെ ക­ല­ശ­ലാ­യി ഒരുവൻ സ്നേ­ഹി­ച്ചാൽ അവളെ ല­ഭി­ക്കു­വാ­നു­ള്ള അ­വ­കാ­ശ­വും അ­വ­ന്നു സി­ദ്ധി­ച്ചു­പോ­യെ­ന്നാ­ണു് സാധു എ­ഡോൾ­ഫി­യു­ടെ ധാരണ. ഈ സം­ഗ­തി­യേ­പ്പ­റ്റി ഗാ­ഢ­മാ­യി വി­ചാ­രി­പ്പാ­നൊ­ന്നും അ­യാൾ­ക്കു അ­വ­സ­ര­മൊ ക്ഷ­മ­യൊ ഉ­ണ്ടാ­യി­ല്ല. പ­ണ്ടും പലേ പെ­ണ്ണു­ങ്ങ­ളോ­ടു അ­യാൾ­ക്കു കൊതി വീ­ണു­പോ­യി­ട്ടു­ണ്ടാ­യി­രു­ന്നു. അ­യാൾ­ക്കു സാ­ധി­ക്ക­ണം എന്നു തോ­ന്നി ശ്ര­മി­ച്ച കാ­ര്യ­ങ്ങ­ളൊ­ക്കെ, അയാൾ ഏ­തു­പ്ര­കാ­ര­ത്തി­ലും ഉടവും തടവും കൂ­ടാ­തെ സാ­ധി­പ്പി­ച്ചും വ­ന്നി­രു­ന്നു. അ­തു­കൊ­ണ്ടു യൂ­ജീ­നി­നെ ത­നി­ക്കു കി­ട്ടാ­തെ പോ­കു­മെ­ന്ന ഒരു വി­ചാ­രം അ­യാൾ­ക്കു ഉ­ണ്ടാ­യി­രു­ന്നേ ഇല്ല.

എ­ഡോൾ­ഫി­യും താനും മാ­ത്ര­മേ ഒ­രേ­ട­ത്തു് അ­പ്പോൾ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ എന്ന ബോധം യൂ­ജീ­നി­ന്നും തൽ­ക്ഷ­ണം ഉ­ണ്ടാ­യി. ബാ­ക്കി­യു­ള്ള­വ­രിൽ­നി­ന്നു അ­ക­ലെ­യും മ­റ­യ­പ്പെ­ട്ടി­ട്ടു­മാ­ണു് ആ രണ്ടു ചെ­റു­പ്പ­ക്കാ­രു­ടേ­യും ത­ല്ക്കാ­ല­ത്തെ നി­ല്പു്. ഈ നി­ല­യിൽ തന്നെ തന്റെ അമ്മ കണ്ടു പി­ടി­ച്ചു­ക­ള­യു­മോ എന്ന ഒരു പേടി യൂ­ജീ­നി­നെ വി­റ­പ്പി­ച്ചു. തന്റെ മ­ക­ളു­ടെ സ­ഹ­ജ­മാ­യ ഭീ­രു­ത്വ­വും ത­ന്റേ­ട­വും നി­മി­ത്തം അവൾ അ­ധർ­മ്മ വി­ഷ­യ­ത്തി­ലേ­ക്കു­ള്ള യാ­തൊ­രു ചി­ന്ത­ക­ളും പ­രി­പാ­ലി­ക്കു­ന്ന­ത­ല്ലെ­ന്നു അ­വ­ളു­ടെ അ­മ്മ­ക്കു ദൃ­ഢ­വി­ശ്വാ­സ­മു­ണ്ടാ­യി­രു­ന്നു. എ­ന്നാൽ എ­ത്ര­വി­വേ­ക­മു­ള്ള മാ­താ­ക്ക­ന്മാ­രും എല്ലാ കാ­ര്യ­വും കാ­ണു­ക­യി­ല്ല.

എ­ഡോൾ­ഫി:
(വി­ചാ­രം) ദിവസം എത്ര വേ­ഗ­മാ­ണു് പ­റ­ക്കു­ന്ന­തു്. അ­വ­ളോ­ടു എ­നി­ക്കു പ്ര­ണ­യ­മു­ണ്ടെ­ന്നും, അവളെ ഒരു ഈ­ശ്വ­രി­യെ­പ്പോ­ലെ ഞാൻ ആ­രാ­ധി­ക്കു­ന്നു­ണ്ടെ­ന്നും, ഇ­തു­ത­ന്നെ ഞാൻ പ­റ­യാ­തെ പോയാൽ എ­നി­ക്കു അ­തി­ന്നു് പി­ന്നേ എ­ന്നു് സാ­ധി­ക്കും?

യൂ­ജി­നും ആ­ലോ­ച­ന­യിൽ മു­ഴു­കി­യി­രു­ന്നു “എ­ന്നേ­പ്പ­റ്റി അയാൾ എന്തു വി­ചാ­രി­ക്കു­ന്നു­ണ്ടാ­യി­രി­ക്കും. അ­യാൾ­ക്കു എ­ന്നോ­ടു് പ്രേ­മ­മു­ണ്ടാ­യി­രി­ക്കു­മോ? അയാൾ അ­തി­നെ­പ്പ­റ്റി വ­ല്ല­തും എ­ന്നോ­ടു് പ്ര­സ്ഥാ­പി­ക്കു­മോ? ഈ­ശ്വ­രാ! എ­നി­ക്കു ഇ­തൊ­ക്കെ അ­റി­ഞ്ഞാൽ മ­തി­യാ­യി­രു­ന്നു” എ­ന്നൊ­ക്കെ ആ­യി­രു­ന്നു യൂ­ജീ­നി­ന്റെ ആലോചന.

സാധു ക­മ­നീ­ക­മ­ന­ന്മാർ! നി­ങ്ങൾ അ­ന്യോ­ന്യം നി­ങ്ങ­ളു­ടെ ര­ഹ­സ്യം തു­റ­ന്നു പറവാൻ വെ­ന്തു­രു­കു­ന്നു. ഭയം നി­ങ്ങൾ­ക്കു ത­ട­സ്ഥ­മാ­യി നി­ല്ക്കു­ന്നു. നി­ങ്ങ­ളു­ടെ ചു­ണ്ടു­കൾ അ­ന­ങ്ങു­ന്നി­ല്ലെ­ങ്കി­ലും നി­ങ്ങ­ളു­ടെ ഹൃ­ദ­യ­വി­കാ­രം ഭാ­ഷ­ണ­രൂ­പ­ത്തിൽ ക­ണ്ണു­കൾ വി­ളി­ച്ചു പ­റ­യു­ന്നു­ണ്ടു. ക്ഷ­മ­യോ? നി­ങ്ങൾ ഇ­പ്പോൾ എ­ത്തി­യ­തു് ആരും കാ­ണാ­ത്ത ഒരു ദി­ക്കി­ല­ല്ലേ! ഒരു സമയം ഇ­വി­ടു­ന്നു നി­ങ്ങൾ ചി­ല­തൊ­ക്കെ ഗ്ര­ഹി­ക്കാ­നു­ള്ള വഴി കാ­ണാ­നും മതി. ഈ ബ­ഹ­ള­ത്തി­ന്റെ ഇ­ട­യിൽ­നി­ന്നു് വി­ട്ടൊ­ഴി­വാ­നും സ്വ­കാ­ര്യ­മാ­യി ചില ദിവ്യ സു­ഖാ­നു­ഭ­വ­ത്തി­ന്നും നി­ങ്ങൾ­ക്കു ഇട കി­ട്ടു­മാ­യി­രി­ക്കും.

നാലാം അ­ദ്ധ്യാ­യം

(കാ­ട്ടി­നു­ള്ളിൽ)

എ­ല്ലാ­വ­രും സ്റ്റേ­ഷ­നിൽ എത്തി ഒരു ബ­സ്സും പി­ടി­ച്ചു രണ്ടു മ­ണി­ക്കൂ­റി­ന്നു­ള്ളിൽ പു­തു­പ്പാ­ടി­യിൽ എത്തി. അവിടെ ഇ­റ­ങ്ങി. “എന്റെ ക്ഷീ­ണം ഇ­നി­യും തീർ­ന്നി­ട്ടി­ല്ലെ”ന്നു പ­റ­ഞ്ഞു മോശ നി­ര­ത്തോ­ര­ത്തു് ഇ­രു­ന്നു.

ഉ­പ­ദേ­ശി:
എ­നി­ക്കും ഇവിടെ ഒന്നു വി­ശ്ര­മി­ക്കാ­മെ­ന്നു­ണ്ടു.
മ­ന്ദാ­രം:
വ­ര­ട്ടെ ഇ­ത്തി­രി ക്ഷ­മി­ക്കൂ. ന­മു­ക്കു സു­ഖ­മാ­യി വി­ശ്ര­മി­ക്കാ­നും വി­നോ­ദി­പ്പാ­നും നല്ല ഒരു ദി­ക്കു ഒ­ന്നാ­മ­തു കണ്ടു പി­ടി­ക്കാ­നു­ണ്ടു.

ഇ­ങ്ങി­നെ പ­റ­ഞ്ഞു മ­ന്ദാ­രം മു­ന്നി­ലും ബാ­ക്കി­യു­ള്ള­വർ പി­ന്നി­ലു­മാ­യി കുറെ ദൂരം ന­ട­ന്നു. അവർ പ­ച്ച­പ്പു­ല്ലു­കൊ­ണ്ടു മൂടിയ ഒരു നല്ല തു­റ­സ്സിൽ എത്തി.

മ­ന്ദാ­രം:
ഇതു ധാ­രാ­ളം മതി.

ഉ­പ­ദേ­ശി­യാർ ഇ­രി­ക്കാൻ­ത­ക്ക­വ­ണ്ണം തന്റെ ഉ­റു­മാൽ നി­ല­ത്തു വി­രി­ച്ചു. മോശ ര­ണ്ടാ­മ­തും തന്റെ ഘ­ന­മു­ള്ള കൊ­ട്ട­കൾ ചോടെ വെ­ച്ചു.

മേറി:
ഈ സ്ഥലം എ­നി­ക്കി­ത്ര പി­ടി­ച്ചി­ല്ല.
റഷെൽ:
എ­നി­ക്കും അ­ങ്ങി­നെ­ത­ന്നെ. ഒരു ചാ­ഞ്ഞ­പ്ര­ദേ­ശം ഇ­തി­ലും ന­ന്നാ­യി­രി­ക്കും. മോശ! എ­ഴു­ന്നേ­ല്ക്ക. നീ എ­ന്തി­ന്നി­രു­ന്നു? എ­ന്താ­യി­രു­ന്നു ഇത്ര ബ­ദ്ധ­പ്പാ­ടു? ന­ട­ക്കൂ.

എ­ല്ലാ­രും ഏ­ക­ദേ­ശം അര മൈൽ ദൂരം ന­ട­ന്നു. ഒ­രേ­ട­ത്തു് എത്തി.

ജറാഡ്:
ഇ­തു­ത­ന്നെ­യാ­ണു് ന­മു­ക്കു പ­റ്റി­യ സ്ഥലം. ധാ­രാ­ളം വൃ­ക്ഷ­ങ്ങൾ ഉ­ണ്ടു്. തണലും സു­ഖ­വും ഉ­ണ്ടു്. വി­നോ­ദ­ത്തി­ന്നും വ­ഴി­യു­ണ്ടു്. നി­ങ്ങ­ളൊ­ക്കെ എന്തു പ­റ­യു­ന്നു.

ഇതു നോ­ക്കി­യ­പ്പോൾ ആർ­ക്കും വി­രോ­ധം പ­റ­വാ­നു­ണ്ടാ­യി­ല്ല. മോശ കൊ­ട്ട­യും വെ­ച്ചു ന­ടു­വിൽ അ­മർ­ന്നി­രു­ന്നു. ഇനി അ­വി­ടു­ന്നു ഇ­ള­കു­ക­യി­ല്ലെ­ന്നു അവൻ ഉ­റ­പ്പി­ച്ചു. എ­ല്ലാ­വ­രും ഓരോ ദി­ക്കിൽ ഇ­രി­പ്പാൻ ഒ­രു­മ്പെ­ട്ടു. പെ­ണ്ണു­ങ്ങൾ താ­ന്താ­ങ്ങ­ളു­ടെ ഉ­ടു­പ്പു് ശ­രി­പ്പെ­ടു­ത്താൻ കുറെ സ­മ­യ­വ്യ­യം­ചെ­യ്തു. യൂജീൻ തന്റെ മു­ഖ­ത്തു് നോ­ക്കി ആരും കാ­ണാ­തെ ത­ല­യൊ­ന്നു കു­നി­ച്ച­തു് തന്നെ അ­ടു­ത്തു­ചെ­ല്ലു­വാൻ ക്ഷ­ണി­ച്ച­താ­ണെ­ന്നു­ള്ള നാ­ട്യ­ത്തി­ന്മേൽ എ­ഡോൾ­ഫി യൂ­ജീ­നി­ന്റെ അരികെ ഇ­ഴ­ഞ്ഞു­വ­രാൻ തു­ട­ങ്ങി. എ­ന്നാൽ അയാൾ ആ സ്ഥാ­ന­ത്തു് എ­ത്തും­മു­മ്പെ, ദാ­വീ­ദ്, യൂ­ജീ­നി­ന്റെ ദേ­ഹ­ത്തിൽ വീണോ എന്നു ശ­ങ്കി­ച്ചു­പോ­വാൻ ത­ക്ക­വ­ണ്ണം പെ­ട്ടെ­ന്നു അ­വ­ളു­ടെ അ­ടു­ക്കെ ചാ­ടും­പോ­ലെ ചെ­ന്നി­രു­ന്നു. ദാ­വീ­ദി­ന്നു യൂ­ജീ­നോ­ടു­ള്ള സ്നേ­ഹം ഒരു ആ­ഹാ­ര­പ്രി­യ­ന്നു് തന്റെ ഭ­ക്ഷ­ണ­സാ­ധ­ന­ത്തൊ­ടെ­ന്ന­പോ­ലെ ആ­യി­രു­ന്നു. അ­യാൾ­ക്കു് അവളെ കി­ട്ട­ണം എന്ന പി­ടി­ത്തം ഉ­ണ്ടാ­യ­പ്പോൾ വേറെ ആർ­ക്കും അവളെ ഒ­ഴി­ച്ചു­കൊ­ടു­ക്ക­രു­തെ­ന്ന നി­ശ്ച­യ­വും അ­യാൾ­ക്കു­ണ്ടാ­യി. ഈ സംഭവം ന­ട­ന്ന­പ്പോൾ സാ­ധു­വാ­യ യൂ­ജീ­നി­ന്നു് ഒരു നല്ല ദിവസം വെ­റു­തെ പോ­യ്പോ­കു­മ­ല്ലോ എന്ന പ­രി­താ­പ­വും ഉ­ണ്ടാ­യി. ദാ­വീ­ദി­നെ അ­വൾ­ക്കു പണ്ടേ ഇ­ഷ്ട­മി­ല്ലാ­യി­രു­ന്നു. ഇ­പ്പോ­ഴോ അയാളെ ദൃ­ഷ്ടി­ച്ചു­കൂ­ടാ­താ­യി.

മ­ന്ദാ­രം:
(തന്റെ ഭർ­ത്താ­വൊ­ടു) നോ­ക്കിൻ. നി­ങ്ങൾ ചെ­ന്നു ആ കൊ­ട്ട­യിൽ നി­ന്നു കുറെ വീ­ഞ്ഞു് കു­പ്പി­കൾ എ­ടു­ത്തു­കൊ­ണ്ടു വരീൻ. ഞ­ങ്ങൾ­ക്കെ­ല്ലാ­വർ­ക്കും ദാ­ഹി­ക്കു­ന്നു. വേ­ണ­മെ­ങ്കിൽ സ­ഹാ­യ­ത്തി­ന്നു മോ­ശ­യേ­യും കൂ­ട്ടി­ക്കൊൾ­ക.
മോശ:
ഈ­ശ്വ­രാ! ഞാൻ ഇ­പ്പോൾ ഇവിടെ ഇ­രു­ന്നി­ട്ടേ ഉള്ളൂ.
മ­ന്ദാ­രം:
ത­ര­ക്കേ­ടി­ല്ല. കുറെ ക­ഴി­ഞ്ഞാൽ നി­ണ­ക്കു വി­ശ്ര­മി­ക്കാൻ വേണ്ട സമയം കി­ട്ടും. ഭ­ക്ഷ­ണം ക­ഴി­ക്കു­ന്ന­തി­നു മു­മ്പു് നാം എ­ങ്ങി­നെ­യാ­ണു് വി­നോ­ദി­ക്കേ­ണ്ട­തു്? നി­ങ്ങ­ളൊ­ക്കെ വി­നോ­ദി­ക്കാൻ വട്ടം കൂ­ട്ടു­ക­യാ­ണെ­ങ്കിൽ സി­സീ­ലി­യും ഞാനും ഈ കൊ­ട്ട­കൾ­ക്കു കാ­വ­ലാ­യി ഇവിടെ ഇ­രു­ന്നു­കൊ­ള്ളാം.
ജറാഡ്:
(മീ­മി­യെ അർ­ത്ഥ­ത്തോ­ടു കൂടെ നോ­ക്കീ­ട്ടു്) നാം ഒ­ളി­ച്ചു­ക­ളി­പ്പാൻ തു­ട­ങ്ങു­ക.

തന്റെ സ്ഥാ­ന­ത്തിൽ നി­ന്നെ­ഴു­നേ­ല്പാൻ ഒരു ഒ­ഴി­ക­ഴി­വി­ന്നു് മാ­ത്രം കാ­ത്തു­കൊ­ണ്ടി­രു­ന്ന യൂജീൻ സ­ന്തോ­ഷ­ത്തോ­ടു­കൂ­ടെ എ­ഴു­ന്നേ­റ്റു എ­ഡോൾ­ഫി തെ­ല്ലു­കൂ­ടി അ­വ­ളു­ടെ അ­ടു­ക്കെ എത്തി, എ­ല്ലാ­വ­രും ഓ­രോ­രു­വ­രെ പി­ടി­പ്പാൻ പാ­ഞ്ഞു. കളി ഒ­ടു­വിൽ “എ­ന്നെ­ക്ക­ണ്ടു പി­ടി­ച്ചാ­ട്ടെ” എന്ന രീ­തി­യിൽ ക­ലാ­ശി­പ്പാൻ തു­ട­ങ്ങി. ബ­ദ്ധ­പ്പെ­ട്ടു് ഓ­ടു­ന്ന യൂ­ജീ­നി­നെ ചെ­ന്നു പി­ടി­ക്കു­ന്ന­തു മിക്ക സ­മ­യ­ത്തും എ­ഡോൾ­ഫി ആ­യി­രി­ക്കും. കി­ത­ച്ചു ദീർ­ഘ­ശ്വാ­സം വ­ലി­ക്കു­ന്ന സാധു ദാ­വീ­ദി­ന്നു് എത്ര സാ­ഹ­സ­പ്പെ­ട്ടി­ട്ടും കൂടി യൂ­ജീ­നി­നെ തൊ­ടാൻ­പോ­ലും കി­ട്ടി­യി­ല്ല. അയാൾ “അത്ര ക്ഷണം ഓടല്ല. യൂജിൻ അത്ര വേ­ഗ­ത്തിൽ ഓടല്ല. എന്നെ വി­ചാ­രി­ച്ചു കുറെ മെ­ല്ലെ ഓടു. ഞാനും നി­ന്നെ ഒ­രി­ക്കൽ തൊ­ട്ടു­കൊ­ള്ള­ട്ടെ” എ­ന്നൊ­ക്കെ പ­ര­വ­ശ­നാ­യി നി­ല­വി­ളി­ക്കു­മ്പോ­ളൊ­ക്കെ യൂജീൻ അ­വ­ളു­ടെ ഓ­ട്ട­ത്തി­ന്നു മു­റു­ക്ക­വും വേ­ഗ­ത­യും കൂ­ട്ടി­യ­തേ ഉള്ളൂ. ഒ­ടു­വിൽ അവൾ ദാ­വീ­ദി­നേ­യും വി­ട്ടു വളരെ ദൂരെ എത്തി.

വി­നോ­ദം, എ­ല്ലാ­വ­രും ഒ­ളി­ക്കാ­നും ഒരാൾ മാ­ത്രം ക­ണ്ടു­പി­ടി­ക്കാ­നും എന്ന നി­ല­യി­ലാ­യി. ദാ­വീ­ദി­നെ­യാ­ണു് മ­റ്റു­ള്ള­വ­രെ ക­ണ്ടു­പി­ടി­ക്കാ­നു­ള്ള ഭാരം ഏ­ല്പി­ച്ച­തു്. ജ­റാ­ഡും മീ­മി­യും ഒ­ന്നി­ച്ചി­റ­ങ്ങി. ബാ­ക്കി­യു­ള്ള­വ­രും ഈ­ര­ണ്ടീ­ര­ണ്ടാ­യി ഒ­ളി­ക്കാൻ പി­രി­ഞ്ഞു.

എ­ഡോൾ­ഫി മെ­ല്ലെ യൂ­ജീ­നി­ന്റെ കൈ ചെ­ന്നു പി­ടി­ച്ചു. “വരൂ ന­മു­ക്കു ചെ­ന്നൊ­ളി­പ്പാൻ ഒരു വി­ശേ­ഷ­മാ­യ സ്ഥലം ഞാൻ ക­ണ്ടു­വെ­ച്ചി­ട്ടു­ണ്ടു്. താ­മ­സി­യാ­തെ നമ്മൾ അ­ങ്ങ­ട്ടു് ചെ­ല്ലു­ക” എന്നു മ­ന്ത്രി­ച്ചു. “വി­രോ­ധ­മി­ല്ല” എന്നു യൂ­ജീ­നും മ­റു­പ­ടി പ­റ­ഞ്ഞു. എ­ഡോൾ­ഫി അ­വ­ളു­ടെ കൈ പി­ടി­ച്ച­പ്പോൾ, യൂജീൻ അതു് അ­വ­ന്നു സ­ന്തോ­ഷ­ത്തോ­ടെ വ­ഴി­പ്പെ­ട്ടു­കൊ­ടു­ത്തു. അവർ ഇ­രു­വ­രും ഒ­ളി­ക്കാൻ വേ­ണ്ടി നി­ബി­ഡ­മാ­യി വൃ­ക്ഷ­ങ്ങ­ളു­ള്ള ഒരു കാ­ട്ടി­ലേ­ക്കു പാ­ഞ്ഞു.

യൂജീൻ:
നാം മ­റ്റു­ള്ള­വ­രിൽ­നി­ന്നു വളരെ അകലെ ആ­യ്പോ­യ­ല്ലോ.
എ­ഡോൾ­ഫി:
ദാ­വീ­ദ് നി­ന്നെ ക്ഷ­ണ­ത്തിൽ ക­ണ്ടു­പി­ടി­ക്കേ­ണ­മെ­ന്ന വി­ചാ­രം നി­ണ­ക്കു­ണ്ടോ?

“അപ്പാ! അ­തു­മാ­ത്രം വയ്യാ” എന്നു യൂജീൻ ഖ­ണ്ഡി­ച്ചു പ­റ­ഞ്ഞു താൻ പ­റ­ഞ്ഞ­തു് കുറെ ക­വി­ഞ്ഞു­പോ­യോ എന്നു സം­ശ­യി­ച്ചു, ക്ഷ­ണം­കൊ­ണ്ടു് അ­വ­ളു­ടെ മുഖം ചു­ക­ന്നു. എ­ഡോൾ­ഫി അ­വ­ളു­ടെ കൈ പി­ടി­ച്ചു, കു­നി­ഞ്ഞും­ങ്കൊ­ണ്ടു് അ­തി­ന്മേൽ ചും­ബ­ന­ങ്ങൾ ചൊ­രി­ഞ്ഞു. അ­നു­രാ­ഗ­മു­ള്ള ഒ­രാ­ളു­ടെ താ­ലോ­ല­ങ്ങൾ അ­നു­ഭ­വി­ക്കു­ന്ന­തു് എത്ര ഹൃ­ദ­യം­ഗ­മ­മാ­യ സം­ഭ­വ­മാ­ണു്. ഭ­യം­കൊ­ണ്ടും സംശയം കൊ­ണ്ടും, ശാ­സ­ന­കൊ­ണ്ടും ദീർ­ഘ­കാ­ലം സാ­ധി­ക്കാ­ത്ത ഒരു അ­നു­ഭ­വം പി­ന്നെ പെ­ട്ടെ­ന്നു സാ­ദ്ധ്യ­മാ­യ്വ­രു­മ്പോൾ അ­തി­ന്റെ സു­ഖാ­നു­ഭൂ­തി എ­ത്ര­ക­ണ്ടു ഇ­ര­ട്ടി­ക്കും. അ­വ­രു­ടെ മൗനം വളരെ നേരം നി­ല­നി­ല്ക്ക­ത്ത­ക്ക­വ­ണ്ണം ക­ടു­പ്പ­മു­ള്ള­താ­യി­രു­ന്നു എ­ഡോൾ­ഫി മൗനം മു­റി­ച്ചു.

എ­ഡോൾ­ഫി:
(നി­റ­ഞ്ഞു­വ­ഴി­യു­ന്ന അ­നു­രാ­ഗ­ത്തോ­ടെ) യൂജിൻ! എ­നി­ക്കു നി­ന്നോ­ടു തോ­ന്നു­ന്ന അ­നു­രാ­ഗം അ­ള­വി­ല്ലാ­ത്ത­തെ­ന്നു പറവാൻ ഞാൻ ഇ­ന്ന­ത്തെ തി­യ്യ­തി വരെ കാ­ക്കേ­ണ്ടി വന്നു. എ­നി­ക്കു സ­ഹി­ച്ചു കൂ­ടാ­ത്ത­തു­കൊ­ണ്ടു മാ­ത്രം ഞാൻ ഇ­ങ്ങി­നെ തു­റ­ന്നു പ­റ­യു­ന്ന­താ­ണു്. എ­ല്ലാം പറവാൻ ഇ­പ്പോൾ അ­വ­സ­ര­മു­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. എ­നി­ക്കു നി­ന്നേ­യും പി­രി­ഞ്ഞി­ട്ടു് അ­ര­നി­മി­ഷം ക­ഴി­ക്കു­ന്ന­തു് തന്നെ സ­ങ്ക­ട­മാ­യി­രി­ക്കു­ന്നു. എ­നി­ക്കു എ­പ്പോ­ഴും നി­ന്റെ ഒ­ന്നി­ച്ചു കൂ­ടി­ക്ക­ഴി­വാൻ മാ­ത്ര­മെ ആ­ഗ്ര­ഹ­മു­ള്ളു. ഈ­ശ്വ­രാ! നി­ണ­ക്കു എ­ന്താ­ണു് വന്നു പി­ടി­ച്ചു­പോ­യ­തു്?

എ­ഡോൾ­ഫി­യു­ടെ വാ­ക്കു­കൾ ഉ­ല്പാ­ദി­പ്പി­ച്ച സ­ന്തോ­ഷ­ത്തി­ന്റെ ആ­ധി­ക്യ­മാ­ണു് യൂ­ജീ­നി­ന്നു സ­ഹി­ക്ക­വ­യ്യാ­താ­യി­ട്ടു ഒ­രു­ത­രം ത­ളർ­ച്ച ഉ­ണ്ടാ­ക്കി­യ­തു്. വെറും ആ­ന­ന്ദം­കൊ­ണ്ടു് അ­വൾ­ക്കു ബോ­ധ­ക്ഷ­യം നേ­രി­ടാ­റാ­യി. ഒ­രു­തു­ള്ളി­ച്ചി­ക്കു അ­വ­ളു­ടെ സ­ന്തോ­ഷം പൊ­ടു­ന്ന­നേ ഒ­തു­ക്കു­വാൻ ഒരു സമയം സാ­ധി­ച്ചെ­ന്നു വരാം. എ­ന്നാൽ യൂ­ജീ­നി­ന്നു്, അവൾ എ­ല്ലാ­റ്റി­ലും വെ­ച്ചു ഇ­ഷ്ട­പ്പെ­ടു­ന്ന പു­രു­ഷ­നെ വ­ഞ്ചി­ക്കു­വാൻ സ­മ്മ­തി­ക്കാ­ത്ത­വ­ണ്ണം ഹൃ­ദ­യ­ശു­ദ്ധ­ത­യും അ­നു­രാ­ഗ വീ­ര്യ­വും ഉ­ണ്ടാ­യി­രു­ന്നു. സുഖം ഒരാളെ കൊ­ല്ലു­ക­യി­ല്ലെ­ങ്കി­ലും അ­തി­സു­ഖം മ­നോ­വേ­ദ­ന ഉ­ണ്ടാ­ക്കി എന്നു വരും. എ­ഡോൾ­ഫി അവളെ പൊ­ത്തി­പ്പി­ടി­ച്ചു “നി­ണ­ക്കു എ­ന്നോ­ടു പ്രേ­മം ഉണ്ടൊ ഉണ്ടൊ എന്നു മൃ­ദു­വാ­യി ചോ­ദി­ച്ചു. അ­ത്യ­ന്ത തൃ­പ്തി­സൂ­ച­ക­മാ­യി ഒന്നു നി­ശ്വ­സി­ച്ചി­ട്ടും പ­ര­മാ­ന­ന്ദ­ത്തോ­ടെ ഒന്നു മ­ന്ദ­ഹ­സി­ച്ചി­ട്ടും അവൾ അ­യാ­ളോ­ടു­ള്ള അ­നു­രാ­ഗ­ത്തെ റി­ക്കാ­ഡാ­ക്കി. അവൾ അ­യാ­ളു­ടെ പി­ടി­ത്ത­ത്തിൽ നി­ന്നു കു­ത­റി­പ്പോ­വാൻ ശ്ര­മി­ച്ചി­ല്ല. ശ്ര­മി­ക്കു­വാ­നു­ള്ള ശ­ക്തി­യും അ­വൾ­ക്കു­ണ്ടാ­യി­ല്ല. സ­ന്തോ­ഷം­കൊ­ണ്ടു മ­തി­മ­റ­ന്നു പോയ എ­ഡോൾ­ഫി, അ­വ­ളു­ടെ സു­ന്ദ­ര­വ­ദ­ന­ത്തിൽ വീ­ണ്ടും വീ­ണ്ടും ചും­ബി­ക്കു­വാൻ ഒ­രു­മ്പെ­ടു­മ്പോൾ “പിടി കി­ട്ടി­പ്പോ­യി” എന്ന നി­ല­വി­ളി അ­വ­രു­ടെ ഏർ­പ്പാ­ടി­ന്നു പ്ര­തി­ബ­ന്ധ­മാ­യി.

ആ നി­ല­വി­ളി ദാ­വീ­ദി­ന്റെ­താ­ണെ­ന്നു ഭ­യ­വി­ഹ്വ­ല­യാ­യ യൂ­ജീ­നി­ന്നു ബോ­ദ്ധ്യ­മാ­യി. അവൾ അ­വ­ളു­ടെ കാ­മു­ക­ന്റെ ക­യ്യിൽ­നി­ന്നു കുതറി ഒരു ഒ­ഴി­ഞ്ഞ സ്ഥ­ല­ത്തേ­ക്കു മ­ര­ണ­പ്പാ­ച്ചിൽ പാ­ഞ്ഞു.

എ­ന്നാൽ ദാ­വീ­ദ് കണ്ടു പി­ടി­ച്ച­തു എ­ഡോൾ­ഫി­യേ­യും യൂ­ജീ­നി­നേ­യും ഒ­ന്നു­മ­ല്ലാ­യി­രു­ന്നു. ആ സാധു വളരെ നേ­ര­ത്തോ­ളം കാ­ട്ടിൽ ഒ­ളി­ച്ച­വ­രെ കണ്ടു പി­ടി­പ്പാൻ ഭ­ഗീ­ര­ഥ­പ്ര­യ­ത്നം ചെ­യ്യു­ക­യാ­യി­രു­ന്നു. ഇ­ണ­യി­ണ­യാ­യി­പ്പി­രി­ഞ്ഞ­വർ വളരെ ഭ­ദ്ര­മാ­യി ഒ­ളി­ച്ചി­രു­ന്ന­തു­കൊ­ണ്ടു ദാ­വീ­ദി­ന്റെ അ­ദ്ധ്വാ­ന­മെ­ല്ലാം വളരെ നേ­ര­ത്തോ­ളം വി­ഫ­ല­മാ­യി. അ­ങ്ങി­നെ ഇ­രി­ക്കു­മ്പോൾ ഒരു ഇ­ട­തൂർ­ന്ന വ­ള്ളി­ക്കെ­ട്ടി­ന്റെ അ­ടു­ക്കെ­ക്കൂ­ടെ ക­ട­ന്നു­പോ­കു­മ്പോൾ ഒരു സു­ഗ­ന്ധ­ദ്ര­വ്യ­ത്തി­ന്റെ വാസന ദാ­വീ­ദി­ന്നു ശ്വ­സി­ച്ച­റി­വാൻ സാ­ദ്ധ്യ­മാ­യി. “ജറാഡ്” അ­ടു­ത്തു­ണ്ടാ­യി­രി­ക്ക­ണം എന്നു അ­ദ്ദേ­ഹം നി­ശ്ച­യി­ച്ചു.

വ­ള്ളി­ക്കെ­ട്ടി­ന്റെ മ­റു­വ­ശ­ത്തു ചെ­ന്നു­നോ­ക്കി­യ­പ്പോൾ തന്റെ ഊഹം തെ­റ്റി­പ്പോ­യി­ട്ടി­ല്ലെ­ന്നു അ­ദ്ദേ­ഹ­ത്തി­ന്നു മ­ന­സ്സി­ലാ­യി. ജറാഡ്, ചെറിയ മി­മി­യെ തൊ­ടും­പ്ര­കാ­ര­ത്തിൽ ഒ­രേ­ട­ത്തു ഇ­രി­ക്കു­ക­യാ­യി­രു­ന്നു. ത­ങ്ങ­ളെ, സ്വൈ­ര­സ­ല്ലാ­പ­ത്തി­ന്നി­ട­യിൽ, ഉ­പ­ദ്ര­വി­ച്ച­തു­കൊ­ണ്ടു ര­ണ്ടാൾ­ക്കും നീ­ര­സ­ത്തി­ന്നു ഹേ­തു­വാ­യെ­ങ്കി­ലും, ദാ­വീ­ദ് അവരെ കണ്ടു പി­ടി­ച്ച സ­ന്തോ­ഷം­കൊ­ണ്ടു മേ­ലെ­ഴു­തി­യ പ്ര­കാ­രം നി­ല­വി­ളി­ച്ചു. നി­ല­വി­ളി­യും, ആ­ളു­ക­ളു­ടെ സം­സാ­ര­വും ചി­രി­യും ഒക്കെ കേ­ട്ട­പ്പോൾ യൂ­ജി­നും അ­വ­ളു­ടെ കാ­മു­ക­നും അവിടെ എത്തി എ­ല്ലാ­വ­രും ചി­രി­ച്ചു. ഉഷ്ണം ജാ­സ്തി­യാ­കു­ന്നു എന്ന കാ­ര­ണ­ത്തി­ന്മേൽ വ­ല്ല­തും ക­ഴി­പ്പാ­നാ­യി മ­ട­ങ്ങി­ച്ചെ­ല്ലാൻ ചിലർ അ­ഭി­പ്രാ­യ­പ്പെ­ട്ടു. യൂ­ജീ­നും എ­ഡോൾ­ഫി­യും സ­ന്താ­പ­ത്തൊ­ടെ അ­ന്യോ­ന്യം നോ­ക്കി. ആ ചെ­ടി­ക്കൂ­ട്ട­ത്തിൽ അവർ ര­ണ്ടും അല്പം മു­മ്പു് എത്ര പ­ര­മാ­ന­ന്ദ­ത്തോ­ടെ സമയം പോ­ക്കി­യി­രു­ന്നു. എ­ന്നാ­ലും­കൂ­ടി അ­വ­രു­ടെ ശ­ങ്ക­യൊ­ക്കെ അ­സ്ത­മി­ച്ച­തു അ­വർ­ക്കു ഭാ­ഗ്യോ­ദ­യ­മാ­യി­ത്തോ­ന്നി. ഒ­രു­സ­മ­യം കുറെ ക­ഴി­ഞ്ഞാൽ അ­വർ­ക്കു മ­റ്റൊ­രു ത­ര­വും­കൂ­ടി കി­ട്ടു­ക­യി­ല്ലെ­ന്നു എ­ങ്ങി­നെ വി­ശ്വ­സി­ക്കു­ന്നു.

എ­ഡോൾ­ഫി:
(ദാ­വീ­ദി­നോ­ടു.)ബർ­നാ­ഡെ­വി­ടെ.
ദാ­വീ­ദ്:
ഞാ­നെ­ന്ത­റി­യും. അ­റി­ഞ്ഞി­രു­ന്നു എ­ങ്കിൽ അയാളെ ഞാൻ കണ്ടു പി­ടി­ക്കു­മാ­യി­രു­ന്നി­ല്ലെ!

അ­പ്പോൾ ഒരു മ­ര­ത്തി­ന്റെ മു­ക­ളിൽ­നി­ന്നു “ഇതാ എ­ല്ലാ­വ­രും വാ­ങ്ങി­നി­ന്നു കൊൾ­വിൻ” എന്ന ശബ്ദം പു­റ­പ്പെ­ട്ട­തോ­ടു­കൂ­ടി ബർ­നാ­ഡും അയാൾ ഇ­രു­ന്നി­രു­ന്ന ഒരു മ­ര­ക്കൊ­മ്പും ഇ­ടി­ഞ്ഞു­പൊ­ളി­ഞ്ഞു താഴെ വീണു. മ­ര­ക്കൊ­മ്പു ചോ­ട്ടി­ലാ­യ്പോ­ക­കൊ­ണ്ടു ബർ­നാ­ഡി­ന്നു അ­പാ­യ­ക­ര­മാ­യ പ­രു­ക്കൊ­ന്നും ഏ­റ്റി­ല്ല. അയാൾ ക്ഷ­ണ­ത്തിൽ എ­ഴു­ന്നേ­റ്റു നേരം പോ­ക്കൊ­ന്നും വി­ട്ടു­കൊ­ടു­ക്കാ­തെ “ഇതാ ഞാൻ. ആ­രാ­ണു് എന്നെ വി­ളി­ച്ച­തു എന്റെ നെ­റ്റി­ക്കു ഒരു വലിയ മു­ഴ­മാ­ത്രം ലാ­ഭ­മാ­യി. ആട്ടെ. എ­ല്ലാ­വ­രും മ­ന്ദാ­ര­ത്തി­ന്റെ സ­മീ­പ­ത്തെ­ക്കു പു­റ­പ്പെ­ടു­ക” എന്നു ഉ­ച്ച­ത്തിൽ പ­റ­ഞ്ഞു. മുഴ ക­ണ്ട­പ്പോൾ, മ­ന്ദാ­രം “എന്റെ ഈ­ശ്വ­രാ! നി­ങ്ങൾ എ­ന്താ­ണു് കാ­ട്ടി­ക്കൂ­ട്ടി­യ­തു്” എന്നു ചോ­ദി­ച്ചു.

ബെർ­നാ­ഡ്:
(സാ­ര­മി­ല്ലാ­ത്ത ഭാ­വ­ത്തോ­ടെ) ഞാൻ ഇ­വ­രെ­ഒ­ക്കെ വി­നോ­ദി­പ്പി­ക്കു­ക­യാ­യി­രു­ന്നു.

അ­പ്പോൾ ബർ­നാ­ഡ്; തന്റെ ഭാ­ര്യ­യും യൂ­സ്ടെ­യി­വും വ­രു­ന്ന­തു കണ്ടു. മേ­റി­യു­ടെ മുഖം വളരെ ചു­ക­ന്നി­രു­ന്നു. ആ ചെ­റു­പ്പ­ക്കാ­രൻ യൂ­സ്ടെ­യീ­ഡി­ന്റെ ക­ണ്ണു­കൾ, സ്ഥാ­ന­ത്തിൽ­നി­ന്നു വീ­ണു­പോ­കു­മൊ എന്നു തോ­ന്നു­മാ­റു് തു­റി­ച്ചി­രു­ന്നു.

ബർ­നാ­ഡ്:
നി­ങ്ങൾ ന­ല്ല­പോ­ലെ വി­നോ­ദി­ച്ചൊ?
മേറി:
വളരെ ര­സ­ത്തിൽ ക­ഴി­ച്ചു. ദാ­വീ­ദ് ഞ­ങ്ങ­ളെ കണ്ടു പി­ടി­ച്ചു ക­ള­യു­മൊ എ­ന്നു­കൂ­ടി ഞങ്ങൾ ഭ­യ­പ്പെ­ട്ടു. ഞങ്ങൾ ഇ­വി­ടു­ന്നു വളരെ അകലെ പോവാൻ നോ­ക്കി­യി­ല്ല.
മ­ന്ദാ­രം:
നി­ങ്ങൾ എ­വി­ടെ­യാ­യി­രി­ക്കും പോയതു എന്നു ഞാൻ അ­തി­ശ­യി­ച്ചു. വ­ഴി­ക്കൽ­വെ­ച്ചു യൂ­സ്ടെ­യി­ഡി­ന്നു വല്ല കടും ത­ല­വേ­ദ­ന പി­ടി­പെ­ട്ടൊ.
മേറി:
ഇല്ല. ഒരു പൂ­പ്പ­റി­ക്കാൻ­വേ­ണ്ടി വളരെ ചാ­യേ­ണ്ടി­വ­ന്ന­തു­കൊ­ണ്ടു് അ­വ­ന്റെ അം­ഗ­ങ്ങ­ളു­ടെ മ­യ­ത്വം പോ­യ്പോ­യി. നി­ങ്ങ­ളു­ടെ ഭർ­ത്താ­വും മോ­ശ­യും വീ­ഞ്ഞും കൊ­ണ്ടു ഇ­നി­യും മ­ട­ങ്ങി­വ­ന്നി­ല്ലെ!
മ­ന്ദാ­രം:
ഇതാ വ­രു­ന്ന­വർ (അവരെ നോ­ക്കീ­ട്ടു) ഭ­ക്ഷ­ണം കൊ­ണ്ടു­വ­രാൻ നി­ങ്ങൾ പോ­യി­ട്ടു രണ്ടു മ­ണി­ക്കൂർ ക­ഴി­ഞ്ഞു എ­ന്നാൽ ഭ­ക്ഷ­ണ­ത്തി­ന്റെ കാ­ഴ്ച­കൊ­ണ്ടു ഞ­ങ്ങൾ­ക്കു നി­ങ്ങ­ളോ­ടു­ണ്ടാ­യ പ­രി­ഭ­വ­വും തീർ­ന്നു.

ന­ല്ല­വ­ണ്ണം വി­ശ്ര­മി­ക്കാൻ വേ­ണ്ടി എ­ല്ലാ­വ­രും പു­ല്ലി­ന്മേൽ ഇ­രു­ന്നു. എ­ല്ലാ­രും വീ­ഞ്ഞു കു­ടി­ച്ചു. ഉ­ഷ്ണ­ത്തി­ന്റെ കാ­ഠി­ന്യ­വും വർ­ദ്ധി­ച്ചു. ഒ­ളി­ച്ചു­ക­ളി­പ്പാ­നു­ള്ള അ­വ­രു­ടെ ആ­ഗ്ര­ഹ­വും അ­സ്ത­മി­ച്ചു. യൂ­ജി­നും എ­ഡോൾ­ഫി­യും ക്ഷ­മ­യോ­ടെ എ­ല്ലാം സ­ഹി­ച്ചു. അ­വ­രേ­പ്പോ­ലെ തന്നെ ബാ­ക്കി ചില കൂ­ട്ടർ­ക്കും ഒ­ന്നു­കൂ­ടി കാ­ട്ടിൽ ക­ട­ന്നു വി­നോ­ദി­ക്കാം എന്നു തോ­ന്നി­യി­രു­ന്നു. നേരം ക്ഷണം പോയതു ആരും അ­റി­ഞ്ഞി­ല്ല. പി­ന്നെ അവർ കാ­ര്യ­മാ­യ ഊ­ണി­ന്നു വേ­ണ്ടു­ന്ന ഏർ­പ്പാ­ടു­കൾ ചെ­യ്വാൻ തു­ട­ങ്ങി. ആ­ണു­ങ്ങ­ളും പെ­ണ്ണു­ങ്ങ­ളും ഒ­രേ­ട­ത്തു് വ­ട്ട­മി­ട്ടി­രു­ന്നു. സകല സാ­മ­ഗ്രി­ക­ളും വളരെ രു­ചി­ക­ര­മാ­യി അ­വർ­ക്കു തോ­ന്നി. തു­റ­സ്സു് സ്ഥ­ല­ത്തിൽ ഇ­രി­ക്കു­മ്പോൾ അ­ങ്ങി­നെ ഒക്കെ തോ­ന്നാ­നി­ട­യു­ണ്ടു്. എ­ല്ലാ­വർ­ക്കും നല്ല വി­ശ­പ്പു­ണ്ടാ­യി­രു­ന്നു. എ­ല്ലാ­രു­ടേ­യും ചു­റു­ചു­റു­ക്കി­ന്നും യാ­തൊ­രു കു­റ­വും ഉ­ണ്ടാ­യി­രു­ന്നി­ല്ല. മ­നു­ഷ്യ­വി­രോ­ധി­ക­ളു­ടെ അ­ഗ്രേ­സ­ര­നാ­യ ആ വൃ­ദ്ധൻ മോ­ശ­മാ­ത്രം ഇ­ങ്ങി­നെ ത­ന്നോ­ടു­ത­ന്നെ പി­റു­പി­റു­ത്തു.

“തു­ട­ക്കം­പോ­ലെ തന്നെ ഒ­ടു­ക്ക­വും ന­ന്നാ­യാൽ എ­ല്ലാം ഗു­ണ­മാ­യി ക­ലാ­ശി­ക്കും. ഇ­ങ്ങി­നെ മ­തി­മ­റ­ന്ന വി­നോ­ദ­ങ്ങ­ളൊ­ക്കെ എ­നി­ക്കു നല്ല നി­ശ്ച­യ­മു­ണ്ടു്. ഇ­തി­ന്റെ കലാശം അ­സം­ബ­ന്ധ­ത്തി­ലും പി­ണ­ക്കി­ലു­മാ­ണു്. അ­തു­കൊ­ണ്ടൊ­ന്നും ഞാൻ എന്റെ തീ­നി­ന്നും കു­ടി­ക്കും ഒ­ട്ടും കുറവു വ­രു­ത്താൻ ഭാ­വ­മി­ല്ല. യ­ഥാർ­ത്ഥം പ­റ­ഞ്ഞാൽ എ­ന്നാ­ലാ­വും­വ­രെ ഞാൻ തി­ന്നും. എ­ന്നാൽ ഞാൻ ചു­മ­ക്കേ­ണ്ടി വ­രു­ന്ന സാ­ധ­ന­ങ്ങ­ളു­ടെ ഭാരം അ­ത്ര­ക്ക­ത്ര കു­റ­യു­മ­ല്ലൊ.”

അ­ഞ്ചാം അ­ദ്ധ്യാ­യം

(ഒരു നല്ല നാ­ളി­ന്റെ ഒ­ടു­വി­ല­ത്തെ തല)

മോ­ശ­യു­ടെ ക­ഷ്ട­കാ­ല­ത്തി­ന്നു കൂ­ട്ട­രൊ­ക്കെ റോ­സ്റ്റാ­ക്കി­ക്കൊ­ണ്ടു­വ­ന്ന ആ ഘ­ന­മു­ള്ള തർ­ക്കി, ക­ടു­പ്പം­കൊ­ണ്ടു വായിൽ വെ­പ്പാൻ പാ­ടി­ല്ലാ­ത്ത­ക്ക­താ­ക­കൊ­ണ്ടു ഇശ്ശി മു­ക്കാ­ലും ബാ­ക്കി­യാ­യി. അതു അവർ മോശ പേ­റേ­ണ്ടു­ന്ന കൊ­ട്ട­യിൽ ഇട്ടു. എ­ന്നാൽ തർ­ക്കി­യു­ടെ പോ­രാ­യ്മ­യൊ­ക്കെ ദാ­വീ­ദ് കൊ­ണ്ടു­വ­ന്ന വീ­ഞ്ഞി­ന്റെ മാ­ധു­ര്യം പ­രി­ഹ­രി­ച്ചു. അവിടെ കൂ­ടി­യ­വ­രു­ടെ സ­ന്തോ­ഷ­വും രസവും അ­പ്പ­പ്പോൾ വർ­ദ്ധി­ച്ചു­വ­ന്നു.

മേറി:
കുറെ ക­ഴി­ഞ്ഞാൽ ന­മു­ക്കൊ­ക്കെ ഡാൻസ് ചെ­യ്യു­ന്ന­തി­നെ­ന്താ­ണു് വി­രോ­ധം (നൃ­ത്തം വെ­ക്കു­ക) ഇ­ട­ക്കി­ട­ക്കു ബാ­ണം­പോ­ലെ തി­രി­യു­വാൻ എ­നി­ക്കു കൊതി കൂ­ടു­ന്നു.
ജറാഡ്:
ഒ­ട്ടും വി­രോ­ധ­മി­ല്ല. കുറെ ക­ഴി­ഞ്ഞി­ട്ടു ന­മു­ക്കു സ്ത്രീ­ക­ളെ ഒക്കെ കു­ത്തി­പ്പൊ­ന്തി­ക്കാം. എ­ല്ലാ­വ­രും ഒന്നു ഉ­ണ­ര­ട്ടെ. അല്ലാ! മ­ന്ദാ­ര­വും സി­സീ­ലി­യും എ­ന്താ­ണു് സ്വ­കാ­ര്യം പ­റ­യു­ന്ന­തു്. അ­തി­ലും ന­ല്ല­തു നി­ങ്ങ­ളാ­രെ­ങ്കി­ലും ഒന്നു പാ­ടു­ന്ന­താ­ണു്. യൂജിൻ ദ­യ­വി­ചാ­രി­ച്ചു ഒരു പാ­ട്ടു പാ­ടു­മോ?
മ­ന്ദാ­രം:
യൂജിൻ ഒന്നു പാ­ടി­ക്കേൾ­പ്പി­ക്കൂ.

എ­ഡോൾ­ഫി­യു­മാ­യു­ള്ള അ­ടു­ത്തു് പെ­രു­മാ­റ്റം­കൊ­ണ്ടു് സ­ന്തോ­ഷ­ത്തിൽ കു­ളി­ച്ച യൂ­ജീ­നി­ന്നു് പാ­ട്ടി­ന്റെ അ­ക്ഷ­ര­ങ്ങൾ തന്നെ വ്യ­ക്ത­മാ­യി­ത്തോ­ന്നാ­ത്ത വിധം മ­റ­ന്നു പോ­യി­രു­ന്നു. ആദ്യം അ­വ­ളു­ടെ സ്വ­ര­ത്തി­ന്നു അസാരം ഇ­ടർ­ച്ച­യു­ണ്ടാ­യെ­ങ്കി­ലും പി­ന്നീ­ടു് അ­തി­ന്റെ എ­ടു­പ്പും രീ­തി­യും മാ­ധു­ര്യ­മാ­കും­പ­ടി വി­ള­ങ്ങും­വ­ണ്ണം അവൾ തന്റെ പാ­ട്ടിൽ ല­യി­ച്ചു. അവൾ അ­വ­സാ­നി­പ്പി­ച്ച­പ്പോൾ എ­ല്ലാ­രും അവളെ പു­ക­ഴ്ത്തി. ഉ­പ­ദേ­ശി­യാർ സ­ന്തോ­ഷം­കൊ­ണ്ടു നനഞ്ഞ ക­ണ്ണോ­ടെ തന്റെ മകളെ നോ­ക്കി. എ­ന്നാൽ ബാ­ക്കി­യു­ള്ള­വ­രിൽ നി­ന്നു അ­വൾ­ക്കു സി­ദ്ധി­ച്ച എ­ല്ലാ­വി­ധ പ്ര­ശം­സ­യേ­ക്കാ­ളും അ­വ­ളു­ടെ നേരെ എ­ഡോൾ­ഫി­വി­ട്ട ഒ­രൊ­റ്റ നോ­ട്ട­ത്തെ അവൾ വി­ല­വെ­ച്ചു.

ബർ­നാ­ഡ്:
ഇനി ഇ­തി­ലും കു­റേ­കൂ­ടി നേ­രം­പോ­ക്കു­ള്ള ഒ­ന്നി­ന്നു്—ശൃം­ഗാ­രം തൂ­ളു­മ്പു­ന്ന മ­റ്റൊ­രു പാ­ട്ടി­ന്നും കൂടി വട്ടം കൂ­ട്ടു­ക.
മ­ന്ദാ­രം:
(ക­ടു­പ്പ­ത്തിൽ.) ഇതാ പെൺ­കി­ടാ­ങ്ങൾ ഈ കൂ­ട്ട­ത്തിൽ ഉ­ണ്ടെ­ന്നു് ഓർ­മ്മി­ക്ക­ണേ.
ബർ­നാ­ഡ്:
(ര­സി­ക്കാ­ത്ത­പോ­ലെ) ഞാൻ അതു മ­റ­ന്നു ക­ള­യു­മെ­ന്നു തോ­ന്നു­ന്നി­ല്ല.
ഉ­പ­ദേ­ശി:
അ­തി­ലും ന­ല്ല­തു ന­മു­ക്കു ഒരു കു­ടി­യ­ന്റെ പാ­ട്ടു പാ­ടു­ന്ന­താ­ണു്.
മ­ന്ദാ­രം:
അതു് മ­ദ്യ­പാ­ന­ത്തി­ന്നു പി­ന്നേ­യും ആ­ഗ്ര­ഹം വ­രു­ത്തും.
ബർ­നാ­ഡ്:
“എ­ന്തി­നി­ന്നു ഖി­ന്ന­ഭാ­വം” എന്ന പാ­ട്ടാ­യാ­ലോ.
മ­ന്ദാ­രം:
എ­ന്തു്. അ­ങ്ങി­നെ­യു­ള്ള പാ­ട്ടു് എന്റെ മ­ക­ളു­ടെ മു­ന്നിൽ­വെ­ച്ചു പാ­ടു­ക­യൊ. അതു് ആ­ണു­ങ്ങൾ മാ­ത്ര­മു­ള്ള­പ്പോൾ പാ­ടേ­ണ്ടു­ന്ന ഒ­ന്നാ­ണു്.
ബർ­നാ­ഡ്:
(വി­രോ­ധ­ഭാ­വ­ത്തിൽ). ഇ­തെ­ന്തൊ­രു ക­ഷ്ട­മാ­ണു്. നി­ങ്ങ­ളു­ടെ ഇ­ട­ക്കു ഒരു പാ­ട്ടും­കൂ­ടി പാ­ടി­ക്കൂ­ട എ­ന്നാ­യൊ? മഹാ മോശം തന്നെ—ത­മാ­ശ­ക്കും ര­സ­ത്തി­ന്നും അല്പം ഇ­ങ്ങി­നെ­യൊ­ക്കെ വേ­ണ്ടേ.
ദാ­വീ­ദ്:
(കൈ­പൊ­ക്കീ­ട്ടു്) ഓ. നാം ത­മ്മിൽ ക­ല­ഹി­ക്കേ­ണ്ട. പാ­ട്ടു­കേൾ­പ്പാൻ മ­ന­സ്സി­ല്ലാ­ത്ത ചെ­റു­പ്പ­ക്കാ­രൊ­ക്കെ കുറേ അ­ക­ലേ­ച്ചെ­ന്നു ഡാൻ­സു­ചെ­യ്തു വി­നോ­ദി­ച്ചു­കൊൾ­വിൻ. ഞ­ങ്ങൾ­ക്കു എന്തു വി­രോ­ധ­മാ­യാ­ലും വേ­ണ്ടി­ല്ല അസാരം സം­ഗീ­തം കൂ­ടാ­തെ ക­ഴി­യു­ക­യി­ല്ല.

ഈ ബ­ഹ­ള­ത്തി­ന്റെ ഇടയിൽ മോശ, തർ­ക്കി­യു­ടെ ഒരു കഷണം കൊ­ട്ട­യിൽ­നി­ന്നെ­ടു­ത്തു അ­ടു­ത്ത പൊ­ന്ത­യി­ലേ­ക്കെ­റി­ഞ്ഞു. “അ­ത്ര­ത്തോ­ളം ഘനം കു­റ­യ­ട്ടെ” എ­ന്നു് ത­ന്നോ­ടു­ത­ന്നെ പി­റു­പി­റു­ത്തു.

മ­ന്ദാ­രം:
(മ­ക്ക­ളെ നോ­ക്കീ­ട്ടു്.) നീ ഡാൻസ് ചെ­യ്വാൻ പോ­യ്ക്കോ! ഈ കെ­ട്ടു് പാ­ട്ടു­ക­ളൊ­ന്നും കേൾ­പ്പാൻ നി­ല്ക്കേ­ണ്ട.

യൂജീൻ ബ­ദ്ധ­പ്പെ­ട്ടു് എ­ഴു­നേ­റ്റു ന­ട­ന്ന­പ്പോൾ എ­ഡോൾ­ഫി­യും അവളെ പി­ന്തു­ടർ­ന്നു, യൂ­സ്റ്റേ­യി­സും, മി­മി­യും ജ­റാ­ഡി­ന്റെ ചെറിയ മകൻ ജോ­വേ­ലും ഡാൻ­സി­ന്നു പു­റ­പ്പെ­ട്ട­പ്പോൾ സി­സീ­ലി­യും അ­വ­രു­ടെ പി­ന്നാ­ലെ പു­റ­പ്പെ­ട്ടു. സി­സീ­ലി­ക്കു് ഇ­ന്നും താ­നൊ­രു പെൺ­കി­ടാ­വെ­ന്ന ഭാവമെ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. ദാ­വീ­ദ് എന്തു വേ­ണ­മെ­ന്ന­റി­യാ­തെ കു­ഴ­ങ്ങി. ഓ­ട്ട­ത്തി­ന്നും ചാ­ട്ട­ത്തി­ന്നും ക­ഴി­യു­ക­യി­ല്ലെ­ന്ന ധാ­ര­ണ­യോ­ടെ അ­വി­ട­ത­ന്നെ ക­ഴി­ച്ചു­കൂ­ട്ടാ­മെ­ന്നാ­യി­രു­ന്നു അ­യാ­ളു­ടെ ആ­ഗ്ര­ഹം. യൂജിൻ പു­റ­പ്പെ­ട്ടു­പോ­യ­തു ക­ണ്ടി­ട്ടു അ­വ­ളു­ടെ സ­മീ­പ­ത്തു­ത­ന്നെ ഉ­ണ്ടാ­യി­രി­ക്ക­ണ­മെ­ന്ന മോ­ഹ­വും അയാളെ ക­ല­ശ­ലാ­യി ബാ­ധി­ക്കാ­തി­രു­ന്നു­മി­ല്ല. ഇ­ങ്ങി­നെ ഒ­ന്നും ഉ­റ­പ്പി­ക്കാ­തെ ഉ­ഴ­ലു­മ­വ­സ­ര­ത്തിൽ ചെ­റു­പ്പ­ക്കാ­രൊ­ക്കെ വളരെ ദൂരെ എത്തി. എ­ല്ലാ­രും ഒ­ന്നി­ച്ചു കൂ­ടു­ന്ന അ­വ­സ­ര­ത്തി­ലാ­ക്കാം ഓ­ട്ട­വും ചാ­ട്ട­വു­മെ­ന്നു­വെ­ച്ചു അ­ദ്ദേ­ഹം പ­ണ്ടേ­ത്തെ സ്ഥാ­ന­ത്തു തന്നെ നി­ന്നു.

എ­ഡോൾ­ഫി, ധൈ­ര്യ­ത്തോ­ടെ യൂ­ജീ­നി­നെ പി­ടി­കൂ­ടി. യൂ­സ്റ്റെ­യി­സ് മി­മി­യേ­യും അഭയം പ്രാ­പി­ച്ചു ജോവെൽ മു­ന്നോ­ട്ടോ­ടി­ത്തു­ട­ങ്ങി. ബാ­ല്യ­വും ബാ­ല്യ­വും ത­മ്മി­ലും സൗ­ന്ദ­ര്യ­വും സൗ­ന്ദ­ര്യ­വും ത­മ്മി­ലും ഉ­ണ്ടാ­വു­ന്ന സ്വാ­ഭാ­വി­കാ­കർ­ഷ­ണം മ­ന­സ്സി­ലാ­ക്കാ­തെ തു­ണ­യാ­രു­മി­ല്ലാ­തെ ഒ­റ്റ­ക്കു ന­ട­ക്കേ­ണ്ടി­വ­ന്ന സി­സീ­ലി ചെ­റു­പ്പ­ക്കാ­രു­ടെ ചീത്ത ന­ട­വ­ടി­ക­ളെ ദു­ഷി­ച്ചു.

ഡാൻ­സ്ചെ­യ്യു­ക എ­ന്ന­തു് തു­ള്ളി­ച്ചാ­ടു­ക എ­ന്നു­മാ­ത്ര­മെ ഈ­കൂ­ട്ടർ­ക­രു­തി­യി­രു­ന്നു­ള്ളൂ. അവർ ഒരു തു­റ­സ്സു് സ്ഥലം ക­ണ്ടു­പി­ടി­ക്കാൻ പോ­കു­ന്ന വ­ഴി­ക്കു യൂ­ജീ­നും എ­ഡോൾ­ഫി­യും കൂ­ട്ട­ത്തിൽ­നി­ന്നു് തെ­റ്റി, അ­വി­വാ­ഹി­ത­യാ­യ സി­സീ­ലി­യു­ടെ അ­സൂ­യാ­വ­ലോ­ക­ന­ങ്ങ­ളിൽ നി­ന്നു് മോചനം സി­ദ്ധി­ക്കു­വാൻ വേ­ണ്ടി ഒരു ഇ­ട­തി­ങ്ങി­യ വ­ള്ളി­ക്കെ­ട്ടിൽ ഒ­ളി­ച്ചു. അവർ ഇ­രു­വ­രും അ­തി­ന്റെ ഉ­ള്ളിൽ പ്ര­വേ­ശി­ച്ച ഉടനെ, എ­ഡോൾ­ഫി അവളെ കെ­ട്ടി­പ്പി­ടി­ച്ചു, മാ­റോ­ട­ണ­ച്ചു, അ­വ­ളു­ടെ ചു­ക­ന്ന ചു­ണ്ടു­ക­ളിൽ ചും­ബ­ന­വർ­ഷം ചൊ­രി­ഞ്ഞു. എ­ഡോൾ­ഫി­ക്കു ധൈ­ര്യം വർ­ദ്ധി­ച്ചു­വ­രു­ന്തോ­റും യൂ­ജീ­നി­ന്നു് സ­ഹി­ഷ്ണു­ത­യും വർ­ദ്ധി­ച്ചു. അ­വ­രു­ടെ കൂ­ട്ട­ക്കാർ അ­ടു­ത്തെ­ങ്ങാൻ ഉ­ണ്ടാ­യി­രി­ക്കും എന്ന ബോ­ധ­വും­കൂ­ടി ഇ­ല്ലാ­യി­രു­ന്നു എ­ങ്കിൽ കാ­ര്യം പി­ന്നേ­യും അ­തി­രു് ക­വി­ഞ്ഞ മ­ട്ടിൽ ക­ലാ­ശി­ച്ചു­പോ­കു­മാ­യി­രു­ന്നു. എ­ന്നാ­ലും­കൂ­ടി അ­വർ­ക്കു് ഒരു തരം സ്വ­പ്ന­മ­യ­മാ­യ സു­ഖാ­നു­ഭ­വം ഉ­ണ്ടാ­യി. ആ അ­നു­ഭ­വം അ­വ­രു­ടെ പ്ര­ണ­യ­സം­സാ­രം­കൊ­ണ്ടു് അവർ അ­ന്യോ­ന്യം അ­റി­യി­ച്ചു.

യൂജീൻ:
ഹോ. ഇ­തു­പോ­ലെ­യു­ള്ള ഒരു ദി­വ­സം­ഒ­രി­ക്ക­ലും അ­വ­സാ­നി­ച്ചു പോ­ക­രു­താ­യി­രു­ന്നു. എന്തു മ­ഹ­ത്താ­യ ആ­ന­ന്ദ­മാ­ണു്.
എ­ഡോൾ­ഫി:
എന്റെ ജീ­വി­ത­സർ­വ്വ­സ്വ­മേ! നി­ന്നെ ഞാൻ ഇനി എന്നു കാണും.
യൂജീൻ:
അ­തി­ന്നു കാ­ല­താ­മ­സം നേ­രി­ട­രു­തെ­ന്നാ­ണു് എന്റെ ആ­ഗ്ര­ഹം. എന്റെ അമ്മ ബ­ഹു­കൃ­ത്യ­ക്കാ­ര­ത്തി­യാ­യി­രി­ക്ക­കൊ­ണ്ടു അതും പ്ര­യാ­സ­മാ­യി­രി­ക്കും. നി­ങ്ങൾ എന്റെ വീ­ട്ടി­ന്റെ മു­ന്നിൽ­ക്കൂ­ടെ ന­ട­ന്നാൽ എ­നി­ക്കു കൂ­ട­ക്കൂ­ടെ­വ­ന്നു നോ­ക്കു­ക­യെ­ങ്കി­ലും­ചെ­യ്യാം. ഞാൻ ഏ­ണി­പ്പ­ല­ക­മേൽ വ­ന്നു­നി­ല്ക്കാം. അ­തി­ലും അ­പ്പു­റം ചെ­യ്വാൻ എ­നി­ക്കു സാ­ധി­ക്കു­ക­യി­ല്ല.

വീടു നി­ര­ത്തു­വ­ക്കി­നു­ള്ള ഒരു ലൈ­നി­ലാ­ണു്. വീ­ട്ടി­ന്റെ കാ­ര്യ­മാ­യ ഭാ­ഗ­ത്തും കു­സ്നി­യു­ടെ ഭാ­ഗ­ത്തും നി­ര­ത്തി­ന്മേൽ പോവാൻ ഓരോ വാ­തി­ലു­ണ്ടു്. മു­ക­ളിൽ പോ­കു­ന്ന ഏണി കു­സ്നി­യു­ടെ അ­ടു­ക്കെ­യാ­ണു്. അ­തി­ന്റെ മു­ക­ളിൽ നി­ന്നാ­ലും, മു­ക­ളി­ലെ അ­ക­ത്തേ­ക്കോ­ലാ­യിൽ നി­ന്നാ­ലും നി­ര­ത്തിൽ കൂടെ പോ­കു­ന്ന­വ­രെ ന­ല്ല­വ­ണ്ണം കാണാം.

എ­ഡോൾ­ഫി:
എ­നി­ക്കു എ­ല്ലാ­യ്പ്പോ­ഴും നി­ന്റെ ഒ­ന്നി­ച്ചു ക­ഴി­ക്ക­ണം എ­ന്നാ­ണു് മോഹം.
യൂജീൻ:
എ­നി­ക്കും അ­ങ്ങി­നെ­ത­ന്നെ. എ­ന്നി­ട്ടെ­ന്തു ഫലം. ന­മ്മു­ടെ താ­ല്ക്കാ­ല­സ്ഥി­തി­കൊ­ണ്ടു ഒ­ന്നി­നും സൗ­ക­ര്യ­മു­ണ്ടാ­കു­വാൻ ത­ര­മി­ല്ല. ഈ നി­ല­യിൽ­ത­ന്നെ നി­ങ്ങ­ളു­ടെ ഒ­ന്നി­ച്ചു ഇ­പ്പോൾ ഇ­രി­ക്കാ­നും­കൂ­ടി ഭ­യ­മു­ണ്ടു്. അ­തു­കൊ­ണ്ടു വരൂ. വ­ല്ല­വർ­ക്കും ദു­ശ്ശ­ങ്ക­ജ­നി­ക്കും­മു­മ്പെ നാം മ­റ്റു­ള്ള­വ­രു­ടെ ഒ­ന്നി­ച്ചു കൂ­ടു­വാൻ പോകുക.

ക­മ­നീ­ക­മ­ന­ന്മാർ ത­ങ്ങ­ളെ സം­ബ­ന്ധി­ച്ചേ­ട­ത്തോ­ളം അ­ന്ന­ത്തെ ദി­വ­സ­ത്തെ ആ­ന­ന്ദം അ­സ്ത­മി­ച്ചെ­ന്ന­റി­ഞ്ഞു. അവർ വി­നോ­ദ­ത്തിൽ ഏർ­പ്പെ­ട്ട­തു് ഏ­താ­യാ­ലും പൂർ­ണ്ണ­മ­ന­സ്സോ­ടു കൂ­ടെ­യ­ല്ലാ­യി­രു­ന്നു. എ­ഡോൾ­ഫി, കാ­ട്ടി­ന്റെ നിർ­ബ്ബാ­ധ­വും അ­ന്ധ­കാ­ര­മ­യ­വും ആയ ചില വ­ള്ളി­പ്പ­ടർ­പ്പു­ക­ളു­ടെ ഉ­ള്ളിൽ, യൂ­ജീ­നി­നേ­യും കൂ­ട്ടി പോ­യ്ക്ക­ള­വാൻ ശ്ര­മി­ച്ചു എ­ങ്കി­ലും അ­വ­ളു­ടെ അമ്മ അ­റി­ഞ്ഞു­പോ­യാൽ അ­ബ­ദ്ധ­ത്തി­ലാ­വും എന്ന ഭ­യ­ങ്കൊ­ണ്ടു് അവൻ ആ സാ­ഹ­സ­ത്തിൽ നി­ന്നു പിൻ­വ­ലി­ഞ്ഞു. അവർ ത­ല്ക്കാ­ലം സ­മ്പാ­ദി­ച്ചു ക­ഴി­ഞ്ഞ പ്രേ­മ­ബ­ന്ധം ആ നി­ല­യിൽ കൊ­ണ്ടു­ന­ട­പ്പാൻ­ത­ന്നെ അ­വ­രു­ടെ സർ­വ്വ­ന­ട­പ­ടി­ക­ളി­ലും മു­ന്നാ­ലോ­ച­ന­യും ച­രി­ത­വും വേ­ണ്ടി­വ­രു­ന്ന­താ­ണു് എ­ന്നു് കൂ­ട്ടർ മ­റ­ന്നി­രു­ന്നി­ല്ല.

പ­ല­രു­ടേ­യും ശ­ബ്ദ­ങ്ങൾ ഒ­ന്നി­ച്ചു കേ­ട്ട­പ്പോൾ ബാ­ക്കി­യു­ള്ള­വ­രും വന്നു ചേ­രു­ന്നു­ണ്ടെ­ന്ന­റി­ഞ്ഞു. ആ കൂ­ട്ട­ത്തിൽ മുൻ­ന­ട­ന്നി­രു­ന്ന­തു് ബർ­നാ­ഡും റ­ഷേ­ലും ആ­യി­രു­ന്നു. ബാ­ക്കി­യു­ള്ള­വ­രു­ടെ പ്ര­തി­ഷേ­ധ­ങ്ങ­ളൊ­ന്നും, പ്ര­മാ­ണി­യാ­തെ നേ­രം­പോ­ക്കു­കാ­ര­നാ­യ ബർ­നാ­ഡ്, തന്റെ തൊ­പ്പി ഒരു ചെവി മൂടാൻ ത­ക്ക­വ­ണ്ണം ച­രി­ച്ചു­വെ­ച്ചു ചാ­പ­ല്യം കൊ­ണ്ടു പ­ര­വ­ശ­നാ­യ പോലെ, റ­ഷേ­ലി­നെ ര­ണ്ടാ­മ­തും കാ­ട്ടി­ലേ­ക്കു പി­ടി­ച്ചു­കൊ­ണ്ടു പോവാൻ ഒ­രു­മ്പെ­ട്ടു. പ­ഞ്ച­സാ­ര­യിൽ നി­ന്നു വി­ട്ടൊ­ഴി­ഞ്ഞ ഒരു ഈ­ച്ച­യേ­പ്പോ­ലെ, ഉ­പ­ദേ­ശി­യാർ വ്യ­വ­സ്ഥ­യി­ല്ലാ­ത്ത വി­ധ­ത്തിൽ ന­ട­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­ര്യ­യു­ടെ ശീലം ഒരു പ­ന്തി­യ­ല്ലാ­ത്ത വി­ധ­ത്തിൽ ഇ­ളി­ഞ്ഞു­പോ­യ­തും കണ്ടു. ചില നാ­ട്ടും­പു­റ­ക്കാ­രാ­യ സ്ത്രീ പു­രു­ഷ­ന്മാ­രും ഇ­വ­രു­ടെ കൂ­ട്ട­ത്തിൽ പെ­ട്ടു.

ദാ­വീ­ദ്, ഓ­ടി­ക്ക­ളി­പ്പാൻ എന്ന ഭാ­വ­ത്തോ­ടെ യൂ­ജീ­നി­ന്റെ നേരെ എത്തി. യൂജീൻ നി­വൃ­ത്തി­യി­ല്ലാ­ത്ത­തു­കൊ­ണ്ടു അ­ദ്ദേ­ഹ­ത്തി­ന്റെ അ­പേ­ക്ഷ­ക്കു വ­ഴി­പ്പെ­ടേ­ണ്ടി­വ­ന്നു. എ­ഡോൾ­ഫി ഒരു ന­യ­ജ്ഞ­ന്റെ ത­ന്ത്രം സ്വീ­ക­രി­ച്ച­പോ­ലെ മ­ന്ദാ­ര­ത്തി­ന്റെ അ­ടു­ക്കെ ചെ­ന്നു­നി­ന്നു വി­നോ­ദി­ക്കാൻ ഒ­രു­ക്ക­മു­ണ്ടോ എന്നു ചോ­ദി­ച്ചു. അവൾ കൂ­ട്ടാ­ക്കി­യി­ല്ല. എ­ഡോൾ­ഫി ദയവു വി­ചാ­രി­ച്ചു ഉ­പ­ദേ­ശി­യാ­രെ കൂ­ട്ടി­ക്കൊ­ണ്ടു വ­ന്നാൽ ഉ­പ­ദേ­ശി­യാ­രും താനും ഒ­രേ­ട­ത്തു് ശു­മ്മാ ഇ­രു­ന്നു­കൊ­ള്ളാം എന്നു മ­ന്ദാ­രം എ­ഡോൾ­ഫി­യോ­ടു പ­റ­ഞ്ഞു. ഉ­പ­ദേ­ശി­യാ­രു­ടെ ഭാ­ര്യ­യു­ടെ കല്പന അത്ര ര­സി­ച്ചി­ല്ലെ­ങ്കി­ലും ഉ­പേ­ക്ഷി­ക്കാൻ നിർ­വ്വാ­ഹ­മി­ല്ലെ­ന്നു കരുതി മ­ടി­യ­നാ­യ കു­ട്ടി സ്ക്കൂ­ളി­ലേ­ക്കു പോ­കു­മ്പോ­ലെ­പോ­യി. പോ­കു­ന്ന വ­ഴി­ക്കു മോ­ശ­യോ­ടു ഇ­ങ്ങി­നെ ഒന്നു മ­ന്ത്രി­ച്ചു. “ഇതു വലിയ സൊല്ല തന്നെ. ഞാൻ എ­ല്ലാ­ങ്കൊ­ണ്ടും ഇന്ന കൂ­ട്ട­ത്തിൽ കൂടി ഒന്നു വി­നോ­ദി­ക്കാം എന്നു ക­രു­തി­യി­രു­ന്നു. എന്റെ ഒ­ന്നി­ച്ചു കൂടിയ അ­വ­ളെ­യും വി­ട്ടു വ­രേ­ണ്ടി­വ­ന്ന­തു ക­ഷ്ട­മാ­യ്പോ­യി.”

ദാ­വീ­ദ് യൂ­ജീ­നി­ന്റെ ഹൃ­ദ­യ­ത്തിൽ തന്റെ നേരെ നല്ല അ­ഭി­പ്രാ­യം ജ­നി­പ്പി­ക്കാൻ വേ­ണ്ടി­യൊ എന്നു തോ­ന്നു­മാ­റു, ഒരു ഫൂ­ട്ട്ബോൾ­പോ­ലെ ഓ­ടാ­നും ചാ­ടാ­നും തു­ള്ളാ­നും തു­ട­ങ്ങി. അ­വ­ന്റെ ഘ­ടി­കാ­ര­ച്ച­ങ്ങ­ല­യി­ന്മേൽ തൂ­ക്കി­യി­രു­ന്ന മെ­ഡി­ലു­കൾ തെ­റി­ച്ചു പോ­കു­മൊ എ­ന്നു­കൂ­ടി യൂജിൻ ശ­ങ്കി­ച്ചു, അവൾ കൂ­ട­ക്കൂ­ടെ ചി­രി­ച്ചെ­ങ്കി­ലും അ­യാ­ളു­ടെ ഒ­ന്നി­ച്ചു­കൂ­ടി അതെ വി­ധ­മാ­ച­രി­ക്കാൻ അവളും മ­ടി­ച്ചി­ല്ല. ആ സാധു, ക­ച്ച­വ­ട­ക്കാ­രൻ ദാ­വീ­ദി­നു അ­ന്ന­ത്തെ­പ്പോ­ലെ അവളെ അത്ര സൗ­ന്ദ­ര്യ­വ­തി­യാ­യി­ട്ടു അ­തി­ന്നു മു­മ്പൊ­ന്നും തോ­ന്നി­യി­രു­ന്നി­ല്ല. അവളെ വ­ശീ­ക­രി­ച്ചൊ അല്ല സ്വാ­ധീ­നീ­ക­രി­ച്ചൊ ക­ഴി­ഞ്ഞു എന്ന ഒരു ചാ­രി­താർ­ത്ഥ്യ­വും കൂടി ആ നി­സ്തേ­ജ­ന്റെ മ­ന­സ്സിൽ തോ­ന്നാ­തി­രു­ന്നി­ല്ല.

മ­ന്ദാ­രം:
(ദാ­വീ­ദി­നെ നോ­ക്കീ­ട്ടു.) അയാൾ അ­സ്സ­ലാ­യി നൃ­ത്തം വെ­ക്കു­ന്നു­ണ്ടു്.
മോശ:
സാധു വി­യർ­ത്തു കു­ളി­ച്ചു­പോ­യി­രി­ക്കു­ന്നു.
മ­ന്ദാ­രം:
എ­ന്താ­ണു്. വി­യർ­ക്കാ­ത്ത­തു ആ­രാ­ണു്? കൊ­ട്ട­പേ­റി­യ­തു­കൊ­ണ്ടു ഇന്നു രാ­വി­ലെ നീയും വി­യർ­ത്തി­രു­ന്നി­ല്ലെ നി­ന്നെ­ക്ക­ണ്ടാൽ വെ­ള്ള­ത്തിൽ നി­ന്നു കേറി വന്ന ഒരു താ­റാ­വി­നെ­പോ­ലെ­യി­രു­ന്നു അല്ലെ. മോശേ! നീ എ­ന്താ­ണു് എന്റെ ഭർ­ത്താ­വി­നെ കൂ­ട്ടി­ക്കൊ­ണ്ടു വ­രാ­ത്ത­തു.
മോശ:
വ­രു­ന്നു എ­ന്നാ­ണു് പ­റ­ഞ്ഞ­തു. എ­ന്തു­കൊ­ണ്ടാ­ണാ­വൊ വ­രാ­ത്ത­തു.

പെ­ട്ടെ­ന്നു ഒരു വലിയ ബഹളം ഉ­ണ്ടാ­യ­തു കേ­ട്ടു. നി­ല­വി­ളി­യും കൈ­കൊ­ട്ട­ലും ഒ­ന്നി­ച്ചു­ണ്ടാ­യി. നോ­ക്കി­യ­പ്പോൾ നീ­ണ്ടു വി­രൂ­പി­യാ­യ ഒരു നാ­ട്ടും­പു­റ­ക്കാ­രൻ ബർ­നാ­ഡി­ന്റെ വേള പി­ടി­ച്ചു ഞെ­ക്കു­ന്ന­തു­ക­ണ്ടു. വേറെ ഒരു കൂ­ട്ടം നാ­ട്ടും­പു­റ­ക്കാർ, ത­ങ്ങ­ളു­ടെ ച­ങ്ങാ­തി­യെ സ­ഹാ­യി­പ്പാൻ സ­ന്ന­ദ്ധ­രാ­യി ചു­റ്റും നി­ന്നു ലഹള കൂ­ട്ടു­ന്നു­ണ്ടാ­യി­രു­ന്നു.

ഒരുവൻ:
(ബർ­നാ­ഡി­നെ നോ­ക്കീ­ട്ടു). അവൻ എ­ത്ര­യെ­ങ്കി­ലും ചാ­ടി­ക്ക­ളി­ച്ചു­കൊ­ള്ള­ട്ടെ. എ­ന്താ­ണു് വി­രോ­ധം. ഞ­ങ്ങ­ളെ കൂ­ട്ട­ത്തിൽ കൂ­റ്റ­നെ­പ്പോ­ലെ കേറി ഞ­ങ്ങ­ളു­ടെ പെ­ണ്ണു­ങ്ങ­ളെ­ത്ത­ള്ളേ­ണ്ടു­ന്ന കാ­ര്യ­മെ­ന്താ­ണു്. നി­ങ്ങ­ളെ­പ്പോ­ലെ ഞ­ങ്ങൾ­ക്കും വി­നോ­ദി­ച്ചു കൂടാ എന്നൊ.
മേറി:
(ഒരു കുലീന പു­റ­ത്തി­റ­ക്കു­ന്ന പു­ച്ഛ­ര­സ­ത്തോ­ടെ). ച്ഛീ! ഈ ഒ­ന്നി­നും കൊ­ള്ളാ­ത്ത നാ­ട്ടും­പു­റ­ക്കാർ!

ഈ ഉ­രു­സ­ലി­ന്റെ ഇടയിൽ മോശ, തന്റെ കൊ­ട്ട­യു­ടെ ഘനം കു­റ­ക്കാൻ­വേ­ണ്ടി അ­തിൽ­നി­ന്നു ചില സാ­ധ­ന­ങ്ങൾ ഒക്കെ എ­ടു­ത്തു വ­ലി­ച്ചെ­റി­ഞ്ഞു. അ­തി­ന്നി­ട­യിൽ മ­ന്ദാ­രം പെ­ട്ടെ­ന്നു ക­ണ്ട­തു, ഒരു ചെറിയ പെൺ­കി­ടാ­വി­ന്റെ ഒപ്പം ഇ­രു­ന്നു തന്റെ ഭർ­ത്താ­വു് ചില ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങൾ അ­വൾ­ക്കു വെ­ച്ചു­കാ­ട്ടു­ന്ന­താ­യി­രു­ന്നു. ആ പെ­ണ്ണു് ഒരു നാ­ട്ടും­പു­റ­ക്കാ­ര­ത്തി­യും ആ­യി­രു­ന്നു.

മ­ന്ദാ­രം:
(കോ­പ­ത്തോ­ടെ). നി­ങ്ങൾ എ­ന്താ­ണു് അ­വി­ടു­ന്നു ചെ­യ്യു­ന്ന­തു.
ഉ­പ­ദേ­ശി:
ഞാൻ നി­ണ­ക്കു കുറെ ചോ­ക്ക­ളെ­ട്ടു കൊ­ണ്ടു വ­രി­ക­യാ­യി­രു­ന്നു. വ­രു­ന്ന­വ­ഴി­ക്കു ഈ യുവതി കുറെ അ­വൾ­ക്കു­വേ­ണം എന്നു പ­റ­ഞ്ഞു.
മ­ന്ദാ­രം:
നി­ങ്ങൾ ദ­യ­വു­ചെ­യ്തു വേഗം ചെ­ന്നു യൂജീൻ എ­വി­ടെ­യാ­ണെ­ന്നു തി­ര­ഞ്ഞു­നോ­ക്കു­മൊ? നി­ങ്ങൾ ഇ­പ്പോൾ കാ­ണി­ച്ച അ­ഴി­മ­തി­ക്കു ഞാൻ പി­ന്നീ­ടു പകരം ചോ­ദി­ച്ചു­കൊ­ള്ളാം.

ഉ­പ­ദേ­ശി­യാർ അ­ടി­കി­ട്ടി­യ പ­ട്ടി­യെ­പോ­ലെ വ­രു­മ്പോൾ അവർ ഇ­രു­വ­രും ദാ­വീ­ദി­നെ ക­ണ്ടു­മു­ട്ടി. ദാ­വീ­ദി­ന്റെ മുഖം അ­സ്വാ­സ്ഥ്യ­വും അ­സ­ന്തോ­ഷ­വും­കൊ­ണ്ടു വി­കൃ­ത­മാ­യി­രു­ന്നു.

ഉ­പ­ദേ­ശി:
ദാ­വീ­ദേ! നി­ങ്ങൾ യൂ­ജീ­നി­നെ കണ്ടോ? നി­ങ്ങ­ള­ല്ലേ അ­വ­സാ­നം അ­വ­ളേ­യും കൂ­ട്ടി­പ്പോ­യ­തു.
ദാ­വീ­ദ്:
ആ ബ­ഹ­ള­ത്തി­ന്നി­ട­യിൽ ഞാൻ പി­ന്നെ അവളെ ക­ണ്ടി­ല്ല. അവൾ ത­നി­ച്ച­ല്ലാ­തി­രു­ന്ന­തു­കൊ­ണ്ടു അ­വൾ­ക്കൊ­ന്നും വ­രാ­നി­ട­യി­ല്ല. എ­ഡോൾ­ഫി അ­വ­ളു­ടെ കൂടെ ഉ­ണ്ടാ­യി­രു­ന്നു.

വാ­സ്ത­വം പ­റ­യേ­ണ­മെ­ങ്കിൽ, പ്രേ­മം ബാ­ധി­ച്ചി­രു­ന്ന ആ ര­ണ്ടു­പേ­രും (യൂ­ജീ­നും എ­ഡോൾ­ഫി­യും) ആ ബ­ഹ­ള­ത്തി­ന്റെ­യും ല­ഹ­ള­യു­ടെ­യും മ­ദ്ധ്യെ വല്ല സ്വൈ­ര­സ­ല്ലാ­പ­ത്തി­ന്നും തരം കി­ട്ടു­മൊ എന്നു കാ­ത്തു­കൊ­ണ്ടി­രു­ന്നു. പ്ര­ണ­യം ബാ­ധി­ച്ച കൂ­ട്ടർ എ­പ്പോ­ഴും ഈ മാ­തി­രി സ്വ­ഭാ­വ­ക്കാ­രാ­യി­രി­പ്പാ­നെ ത­ര­മു­ള്ളൂ. അവർ ഇ­രു­വ­രും പി­ന്നേ­യും സ്വ­കാ­ര്യ­മാ­യി ക­ണ്ടു­മു­ട്ടാൻ വ­ഴി­ക­ണ്ട­പ്പോൾ, അ­വർ­ക്കു അ­ന്യോ­ന്യം സ്നേ­ഹ­മു­ണ്ടെ­ന്നും, അ­വ­രു­ടെ പ്രേ­മം മ­രി­ച്ചാ­ലും മ­റ­ന്നു­പോ­ക­ത്ത­ക്ക­ത­ല്ലെ­ന്നും അ­ന്യോ­ന്യം ആ­വർ­ത്തി­ച്ചു പ­റ­ഞ്ഞു­കൊ­ണ്ടു ആ­ശ്വ­സി­ച്ചി­രു­ന്നു. അ­ങ്ങി­നെ­യു­ള്ള മനോഹര നി­മി­ഷ­ങ്ങൾ എത്ര വേഗം ഒ­ടു­ങ്ങി­പ്പോ­കു­ന്നു! ആ സുഖം എത്ര കാ­ല­ത്തി­ന്നി­ട­യിൽ ഓരോ ദി­ക്കിൽ മാ­ത്രം കി­ട്ടു­ന്ന ഒ­ന്നാ­യി­ത്തീർ­ന്നു പോ­കു­ന്നു! വാ­സ്ത­വ­ത്തിൽ അ­വർ­ക്കു പ­ത്തു­മി­നു­ട്ടു മാ­ത്ര­മെ ആ പ്രാ­വ­ശ്യം ഒ­ന്നി­ച്ചു വി­നോ­ദി­പ്പാൻ സമയം കി­ട്ടി­യി­രു­ന്നു­ള്ളൂ. അ­പ്പ­ഴാ­ണു്, അവർ മ­ന്ദാ­രം യൂ­ജീ­നി­നെ വി­ളി­ക്കു­ന്ന­തു കേ­ട്ട­തു. യൂജീൻ മെ­ല്ലെ എ­ഡോൾ­ഫി­യു­ടെ കൂടെ വെ­ളി­ക്കു­വ­ന്നു കൂ­ട്ട­ത്തിൽ ചേർ­ന്നു. ല­ഹ­ള­യും ബ­ഹ­ള­വും ഉ­ണ്ടാ­യ­തി­ന്മ­ദ്ധ്യെ­ത­ന്നെ ര­ക്ഷി­പ്പാൻ വേ­ണ്ടി­മാ­ത്രം എ­ഡോൾ­ഫി വ­ന്ന­താ­ണെ­ന്നു അവൾ തന്റെ അ­മ്മ­യോ­ടു പ­റ­ഞ്ഞു.

മ­ന്ദാ­രം:
(ന­ന്ദി­യോ­ടെ എ­ഡോൾ­ഫി­യോ­ടു) വളരെ ന­ന്നാ­യി. ഇ­വ­ളെ­യും­കൂ­ട്ടി എന്റെ അരികെ വ­രു­ന്ന­താ­യി­രു­ന്നു ഉ­ത്ത­മം. ഇനി ന­മു­ക്കൊ­ക്കെ മ­ട­ങ്ങാ­റാ­യെ­ന്നു തോ­ന്നു­ന്നു യൂജീൻ! നീ ദാ­വീ­ദി­നെ­ത്തു­ണ­യാ­യി­പ്പി­ടി­ച്ചോ­ളു. ഒരു നി­സ്സാ­ര­നാ­യ നാ­ട്ടും­പു­റ­ക്കാ­ര­നോ­ടു കശപിശ കൂടാൻ ചെ­ന്നി­ട്ടു, ബർ­നാ­ഡ് ന­മ്മു­ടെ ഇ­ന്ന­ത്തെ നേ­രം­പോ­ക്കു അ­മാ­ന്ത­മാ­ക്കി­ക്ക­ള­ഞ്ഞ­തു വളരെ സ­ങ്ക­ട­മാ­യ്പോ­യി.
മേറി:
(വളരെ ഉ­ച്ച­ത്തിൽ) എ­ന്തു്! ഒ­ന്നും­കൂ­ടി പ­റ­യു­ന്ന­തു ഞാൻ കേൾ­ക്ക­ട്ടെ. നി­ന്റെ വി­ഷ­മു­ള്ള നാവും പു­ച്ഛ­മാ­യ നോ­ട്ട­വും­കൊ­ണ്ട­ല്ലെ അ­വർ­ക്കു കോപം ജ­നി­ക്കാൻ ഇ­ട­വ­ന്ന­തു നീ­യ­ല്ലേ എ­ല്ലാ­റ്റി­ന്നും കാരണം!
മ­ന്ദാ­രം:
പ­റ­യു­ന്ന­തു കേ­ട്ടൊ. അ­ങ്ങി­നെ അവരെ കോ­പി­പ്പി­ക്കേ­ണ­മെ­ങ്കിൽ എന്റെ നാവു നി­ന്റെ നാ­വു­പോ­ലെ കർ­ക്ക­ശ­മാ­യി­രി­ക്ക­ണ്ടെ!
മേറി:
നി­ന്റെ എ­ല്ലാ­വ­രെ­യും അ­ട­ക്കാൻ പു­റ­പ്പെ­ടു­ന്ന­മാ­തി­രി­യും ന­ട­വ­ടി­യും കൊ­ണ്ടു ഞാൻ മ­ടു­ത്തു. എ­നി­ക്കു സ­ഹി­ക്കാൻ പാ­ടി­ല്ലാ­താ­യി. നി­ണ­ക്കു നി­ന്റെ ഭർ­ത്താ­വി­നെ എ­ന്ന­പോ­ലെ ബാ­ക്കി­യു­ള്ള­വ­രേ­യും ഭ­രി­ക്കാൻ മോ­ഹ­മു­ണ്ടെ­ന്നു നി­ന്റെ മാ­തി­രി ക­ണ്ടാൽ ആരും വി­ചാ­രി­ച്ചു­പോ­കും.
മ­ന്ദാ­രം:
അല്ലാ, കൈ­ക­ട­ന്ന­വാ­ക്കും പ­റ­ഞ്ഞു­തു­ട­ങ്ങി­യൊ. ആട്ടെ. ഞാൻ നല്ല ഒരു പാഠം പ­ഠി­ച്ചു. എന്റെ ച­ങ്ങാ­തി­മാർ ആ­രാ­ണെ­ന്നു എ­നി­ക്കു ഇ­തു­വ­രെ മ­ന­സ്സി­ലാ­യി­രു­ന്നി­ല്ല. മി­സ്റ്റർ ബർ­നാ­ഡേ. മേറി അമ്മേ! ഇ­ന്നു­മു­തൽ നമ്മൾ അ­ന്യോ­ന്യം ലോ­ഹ്യ­മി­ല്ല.

ഈ വ­ഴ­ക്കി­ന്നു ഒരു മു­റു­ക്ക­വും­കൂ­ടി ഇ­ടാൻ­വേ­ണ്ടി­യൊ എന്നു തോ­ന്നും പ­ടി­ക്കു മഴയും പെ­യ്തു­തു­ട­ങ്ങി. എ­ല്ലാ­വർ­ക്കും (യൂ­ജീ­നി­നും എ­ഡോൾ­ഫി­ക്കും ഒഴികെ) ക്ഷ­മ­യി­ല്ലാ­താ­യി. എ­ഡോൾ­ഫി­യെ ബസ്സു നിർ­ത്താൻ­വേ­ണ്ടി റോ­ഡി­ലേ­ക്കു അ­യ­ച്ച­പ്പോൾ മോ­ശ­യോ­ടും അ­വ­ന്റെ കൂടെ പോവാൻ പ­റ­ഞ്ഞു. എ­ഡോൾ­ഫി­യു­ടെ ഉ­ത്സാ­ഹ­ങ്കൊ­ണ്ടും ബ­സ്സു­കാ­ര­ന്റെ വി­ന­യം­കൊ­ണ്ടും ഒരു മ­ണി­ക്കൂ­റി­നു­ള്ളിൽ എ­ല്ലാ­വർ­ക്കും ബസ്സു കേറാൻ സം­ഗ­തി­വ­ന്നു. “നി­ങ്ങൾ ചെ­യ്ത­തു വളരെ ഉ­പ­കാ­ര­മാ­യി. ഞ­ങ്ങൾ­ക്കൊ­ന്നും നി­ങ്ങ­ളെ അ­ത്ര­ക്ഷ­ണ­ത്തിൽ മ­റ­ക്കാൻ പാ­ടി­ല്ലാ­താ­യി” എന്ന മ­ന്ദാ­ര­ത്തി­ന്റെ­വാ­ക്കു­കൾ എ­ഡോൾ­ഫി­യു­ടെ “കർ­ണ്ണ­ര­ന്ധ്ര­ങ്ങ­ളിൽ” “അ­മൃ­ത­ത­തി ധാ­രാ­ള­മാ­യ് ധാ­ര­ചെ­യ്ത”പോലെ ആയി.

ആറാം അ­ദ്ധ്യാ­യം

(യ­ജ­മാ­ന­ത്തി­യും) (കൊ­ച്ച­മ്മ­യും) (വേ­ല­ക്കാ­ര­ത്തി­യും)

നേരം രാ­ത്രി­യാ­യി ഊ­ണെ­ല്ലാം ക­ഴി­ഞ്ഞു ഉ­പ­ദേ­ശി­യാ­രും മ­ന്ദാ­ര­വും ശ­യ­ന­ഗൃ­ഹ­ത്തിൽ പ്ര­വേ­ശി­ച്ച­പ്പോൾ യൂജീൻ മു­ക­ളിൽ പോവാൻ പു­റ­പ്പെ­ട്ടു. പോ­കും­വ­ഴി­ക്കു കു­സ്നി­യി­ലേ­ക്കു ഒരു നോ­ട്ടം വെ­ച്ചു. ജന്നി, ഉ­റ­ങ്ങാൻ കി­ട­ക്കു­മ്പോൾ ഓ­രൊ­ന്നു അ­ത­തി­ന്റെ സ്ഥാ­ന­ത്തു വെ­ക്കാൻ വേ­ണ്ടി അ­ങ്ങു­മി­ങ്ങും ന­ട­ക്കു­ന്ന­തു കണ്ടു.

യൂജീൻ:
(മൃ­ദു­വാ­യി) ജന്നി! എ­ല്ലാ­വ­രും ഉ­റ­ങ്ങി­യാൽ­ഞാൻ മെ­ല്ലെ ചോടെ ഇ­റ­ങ്ങി­വ­രും. നീ എ­ന്നേ­യും കാ­ത്തി­രി­ക്ക­ണേ! എ­നി­ക്കു നി­ന്നോ­ടു പലതും പ­റ­വാ­നു­ണ്ടു്.
ജന്നി:
അ­ങ്ങി­നെ­യാ­ക­ട്ടെ. ഞാൻ ഉ­റ­ങ്ങാ­തെ കാ­ത്തി­രി­ക്കാം.

അ­ര­മ­ണി­ക്കൂർ ക­ഴി­ഞ്ഞ­പ്പോൾ യുജീൻ അ­വ­ളു­ടെ മു­റി­യും വി­ട്ടു ചോടെ ഇ­റ­ങ്ങി­വ­ന്നു. അ­വ­ളു­ടെ നീ­ണ്ടി­രു­ണ്ടു ചു­രു­ണ്ട ത­ല­മു­ടി അ­ഴി­ഞ്ഞു­വീ­ണു, പുറം മൂ­ടി­യി­രു­ന്നു. ഒരു നേരിയ അ­ങ്കി­കൊ­ണ്ടു മാ­ത്രം ശരീരം മൂ­ടി­യി­രു­ന്നു. ഈ മ­നോ­ഹ­ര­നി­ല­യിൽ ആ സു­ന്ദ­രി­യെ ഒരു നോ­ക്കു കാ­ണു­വാൻ ഇ­ട­വ­രാ­ത്ത­തു് എ­ഡോൾ­ഫി­യു­ടെ നിർ­ഭാ­ഗ്യ­മെ­ന്നേ പ­റ­യേ­ണ്ട­തു­ള്ളൂ.

ജന്നി:
(കു­സ്നി­യു­ടെ വാതിൽ ഉ­ന്തി­ത്തു­റ­ന്നി­ട്ടു്) ചെ­റി­യ­മ്മെ! ഞാൻ ഇവിടെ ഉ­ണ്ടു്. ഇ­വി­ടു­ന്നു ന­മു­ക്കു സ്വൈ­ര­മാ­യി സം­സാ­രി­ക്കാം.

അവർ ഇ­രു­വ­രും ഓരോ ദി­ക്കിൽ ഇ­രു­ന്നു.

ജന്നി:
നി­ങ്ങ­ളു­ടെ യാത്ര നി­ങ്ങൾ­ക്കു പി­ടി­ച്ചോ? ഞാൻ കേ­ട്ട­തു എന്തോ ചില ല­ഹ­ള­യും ത­ല്ലും­പി­ടി­യും ഉ­ണ്ടാ­യി എ­ന്നാ­ണു്. പോ­രാ­ഞ്ഞി­ട്ടു് വാ­ക്കും പി­ണ­ക്ക­വും ഉ­ണ്ടാ­യി എ­ന്നും കേ­ട്ടു.
യൂജീൻ:
അ­തെ­ന്തെ­ങ്കി­ലു­മാ­ക­ട്ടെ. എന്റെ കാ­ര്യ­മാ­ണെ­ങ്കിൽ ഞാൻ ജ­നി­ച്ച­തിൽ പി­ന്നെ ഇത്ര സു­ഖ­വും രസവും അ­നു­ഭ­വി­ച്ചി­ട്ടി­ല്ല.
ജന്നി:
നി­ങ്ങ­ളു­ടെ അമ്മ മ­ട­ങ്ങി­വ­ന്ന­തു് മു­ഖ­വും വീർ­പ്പി­ച്ചു കൊ­ണ്ടാ­ണ­ല്ലൊ.
യൂജീൻ:
അ­തൊ­ന്നും എ­നി­ക്ക­റി­യേ­ണ്ട.
ജന്നി:
ചെ­റി­യ­മ്മെ! പോ­രാ­ഞ്ഞി­ട്ടു ഇ­ടി­യും മഴയും കൂടി ഉ­ണ്ടാ­യി­രു­ന്ന­ല്ലൊ.
യൂജീൻ:
അ­തൊ­ക്കെ എന്തു സാരം? എന്റെ വി­നോ­ദ­ത്തി­ന്നു സീമ ഉ­ണ്ടാ­യി­രു­ന്നി­ല്ല.
ജന്നി:
എ­നി­ക്കൊ­ന്നും മ­ന­സ്സി­ലാ­കു­ന്നി­ല്ല.
യൂജീൻ:
ഞാൻ അ­യാ­ളു­ടെ അ­ടു­ക്കെ­ത­ന്നെ­യാ­യി­രു­ന്നു.
ജന്നി:
ഏതാൾ?
യൂജീൻ:
എ­ഡോൾ­ഫി.
ജന്നി:
എ­ന്നി­ട്ടു്.
യൂജീൻ:
അയാൾ എ­ന്തൊ­രു നല്ല മ­നു­ഷ്യ­നാ­ണെ­ന്നു് നീയോ മറ്റൊ അ­റി­ഞ്ഞി­രു­ന്നു എ­ങ്കിൽ—ഞങ്ങൾ ഒ­ളി­ച്ചു ക­ളി­ച്ചു—ചാ­ടി­ക്ക­ളി­ച്ചു—അ­മ്മ­യേ­ക്കാ­ളും പ­രി­താ­വ­സ്ഥ­കൾ ഞ­ങ്ങ­ളെ സ­ഹാ­യി­ച്ചു.
ജന്നി:
അതു ഞാനും ഊ­ഹി­ച്ചു. നി­ങ്ങ­ളെ ഇ­ത്ര­ത്തോ­ളം സ­ന്തോ­ഷ­പ്പെ­ടു­ത്താൻ മി­സ്റ്റർ എ­ഡോൾ­ഫി നി­ങ്ങ­ളോ­ടു എന്തു പ­റ­ഞ്ഞു?
യൂജീൻ:
എ­ല്ലാം പറവാൻ മാ­ത്രം എ­നി­ക്കു ധൈ­ര്യ­മു­ണ്ടാ­യി­രു­ന്നു എ­ങ്കിൽ—എ­നി­ക്കു പ­റ­ഞ്ഞു­ത­രാ­നും വളരെ ആ­ഗ്ര­ഹ­മു­ണ്ടു്.
ജന്നി:
ഞാൻ നി­ങ്ങ­ളു­ടെ അ­മ്മ­യ­ല്ല­ല്ലൊ. നി­ങ്ങൾ­ക്കു എ­ന്നോ­ടു എ­ന്തും പ­റ­യാ­മ­ല്ലോ.
യൂജീൻ:
ജന്നീ! അ­യാൾ­ക്കു എ­ന്നോ­ടു പ്ര­ണ­യ­മു­ണ്ടെ­ന്നു അയാൾ എ­ന്നോ­ടു പ­റ­ഞ്ഞു. അയാൾ ജീ­വ­നു­ള്ള കാ­ലം­വ­രെ എന്നെ സ്നേ­ഹി­ക്കു­മെ­ന്നു സത്യം ചെ­യ്തു. നി­ശ്ച­യ­മാ­യി­ട്ടും എ­നി­ക്കു അയാളെ വി­ശ്വ­സി­ക്കാ­തി­രി­പ്പാൻ പാ­ടി­ല്ല. അയാൾ കളവു പ­റ­യു­മെ­ന്നു തോ­ന്നു­ന്നി­ല്ല.
ജന്നി:
ചെ­റി­യ­മ്മേ! ഏതു് ആണും കളവു പറയും. അ­വ­രു­ടെ ശ­പ­ഥ­ത്തി­ലൊ­ന്നും നി­ങ്ങൾ വി­ശ്വ­സി­ക്ക­രു­തു്. ഒരു പെ­ണ്ണിൽ അ­വർ­ക്കു കാം­ക്ഷ നേ­രി­ട്ടാൽ അവർ എ­ന്തും പറവാൻ മ­ടി­ക്കി­ല്ല. അവർ മു­ഖ­സ്തു­തി പ­റ­യു­ന്ന­തു ഞാൻ എ­ച്ചിൽ വ­ലി­ച്ചെ­റി­യു­മ്പോ­ലെ എ­ളു­പ്പ­ത്തി­ലാ­യി­ക്കും.
യൂജീൻ:
അയാൾ വെ­റു­തെ ഒ­ന്നും പ­റ­യി­ല്ല എന്നു എ­നി­ക്കു നി­ശ്ച­യ­മു­ണ്ടു്. എ­ന്നു­വെ­ച്ചാൽ എ­നി­ക്കു ഉ­ള്ളാ­ലെ ഒരു തോ­ന്നൽ. എ­നി­ക്കു ഉ­ള്ള­തൊ­ക്കെ പറവാൻ നീ എ­ങ്കി­ലും അ­ടു­ക്കെ­യു­ള്ള­തു് എന്റെ ഭാ­ഗ്യം. എ­നി­ക്കു അ­യാ­ളോ­ടു മാ­ത്ര­മ­ല്ല അ­യാ­ളു­ടെ പേ­രോ­ടും കൂടി പ്രേ­മം ചേർ­ന്നു­പോ­യി.
ജന്നി:
അയ്യോ! ചെ­റി­യ­മ്മെ! നി­ങ്ങൾ വളരെ മാ­റി­പ്പോ­യി. നി­ശ്ച­യ­മാ­യി­ട്ടും സ്നേ­ഹ­ത്തി­ന്റെ വലയിൽ നി­ങ്ങൾ കെ­ണി­ഞ്ഞു.
യൂജീൻ:
ശ­രി­യാ­ണു് ജന്നി! നീ പ­റ­ഞ്ഞ­തു. അ­തൊ­ന്നും പോ­രെ­ങ്കിൽ എ­നി­ക്കു അ­യാ­ളോ­ടും പ്ര­ണ­യ­മു­ണ്ടെ­ന്നു ഞാനും അ­യാ­ളോ­ടു പ­റ­ഞ്ഞു.
ജന്നി:
എന്തു ഒ­ന്നാ­മ­ത്തെ ദിവസം ത­ന്നെ­യൊ?
യൂജീൻ:
അതെ. എ­നി­ക്കു നി­വൃ­ത്തി­യി­ല്ലാ­താ­യ്പോ­യി.
ജന്നി:
അത്ര വേഗം വേ­ണ്ടി­യി­രു­ന്നി­ല്ല.
യൂജീൻ:
അ­യാൾ­ക്കു വളരെ മ­നോ­വേ­ദ­ന ഉ­ണ്ടാ­യി­രു­ന്നു. അ­തു­കൊ­ണ്ടു എന്റെ അ­വ­സ്ഥ­യും അ­യാ­ളോ­ടു പ­റ­ഞ്ഞു അയാളെ ആ­ശ്വ­സി­പ്പി­ക്കേ­ണ്ട­തു എന്റെ മു­റ­യാ­ണെ­ന്നു എ­നി­ക്കു തോ­ന്നി.
ജന്നി:
ചെ­റി­യ­മ്മെ! ഇ­തൊ­ക്കെ എ­ങ്ങി­നെ­യാ­ണു് ക­ലാ­ശി­പ്പാൻ പോ­കു­ന്ന­തു്?
യൂജീൻ:
ഞാൻ ഒ­ന്നും അ­റി­യി­ല്ല. ആ വി­ചാ­ര­വും കൂടി എ­നി­ക്കു ഉ­ണ്ടാ­യി­ട്ടി­ല്ല. എ­നി­ക്കു അ­തി­സു­ഖ­മൊ പ­ര­മാ­ന­ന്ദ­മൊ ഉ­ണ്ടാ­യെ­ന്ന ബോ­ദ്ധ്യ­മെ എ­നി­ക്കു ത­ല്ക്കാ­ലം അ­നു­ഭ­വ­മാ­യി­രു­ന്നു­ള്ളൂ.
ജന്നി:
അ­തിൽ­പി­ന്നെ എ­ന്തു­ണ്ടാ­യി.
യൂജീൻ:
അയാൾ ഈ വീ­ട്ടി­ന്റെ മു­മ്പി­ലു­ള്ള നി­ര­ത്തിൽ­കൂ­ടെ ക­ഴി­യു­മ്പോ­ഴൊ­ക്കെ ന­ട­ക്കു­മെ­ന്നു വാ­ഗ്ദ­ത്തം ചെ­യ്തി­രി­ക്കു­ന്നു.
ജന്നി:
എ­ന്തി­ന്നു?
യൂജീൻ:
ത­ര­മു­ണ്ടെ­ങ്കിൽ സം­സാ­രി­പ്പാൻ വേ­ണ്ടി. വ­റാ­ന്ത­യിൽ മോ­ശ­യു­ണ്ടെ­ന്നു ക­ണ്ടാൽ ഞങ്ങൾ അ­ന്യോ­ന്യം നോ­ക്കു­ക­യ­ല്ലാ­തെ ഒ­ന്നും മി­ണ്ടു­ക­യി­ല്ല.

ഇ­തൊ­ക്കെ കേ­ട്ട­പ്പോൾ സ­മർ­ത്ഥ­യാ­യ ജന്നി തന്റെ തല ഒന്നു ര­ണ്ടു­വ­ട്ടം ആ­ട്ടി­യ­തെ ഉള്ളു.

ജന്നി:
പെ­ട്ടെ­ന്നു ജ­നി­ക്കു­ന്ന പ്ര­ണ­യം എ­പ്പോ­ഴും അ­ത്യാ­പ­ത്തി­ന്റെ വി­ത്താ­ണു്. മേലാൽ എ­ന്തൊ­ക്കെ വ­രു­മെ­ന്നു ആ­ര­റി­ഞ്ഞു. ഇ­പ്പോ­ളൊ­ക്കെ ഭം­ഗി­യാ­യി തോ­ന്നും. ഒരു സമയം ല­ജ്ജ­യും സ­ങ്ക­ട­വും ആ­യി­രി­ക്കും ഫലം. പ്രാ­രം­ഭ­മാ­ധു­ര്യം, സ്നേ­ഹ­ത്തി­ന്നു വി­ധി­ച്ച­താ­ണു്. ഇ­ന്ന­ലേ­ത്തേ­ക്കാൾ ഇ­ന്നാ­ണു് എ­നി­ക്കു അ­ധി­ക­സു­ഖ­മെ­ന്നു ഒരാൾ പ­റ­യു­മാ­യി­രി­ക്കും. പി­ന്നീ­ടു അ­യാൾ­ക്കു തീ­രാ­ത്ത സ­ങ്ക­ട­ത്തി­ന്നു ഇ­ട­വ­ന്നു എ­ന്നും വരും.
യൂജീൻ:
ഇ­പ്പോൾ­ത­ന്നെ നീ ക­റ്റ­വാ­ഴ­യു­ടെ നീർ ഉ­റ്റി­ക്കാൻ പു­റ­പ്പെ­ട്ടൊ?
ജന്നി:
എ­ന്നാൽ ഞാൻ ഒന്നു പ­റ­യ­ട്ടെ! അയാളെ വി­വാ­ഹം ക­ഴി­പ്പാൻ അമ്മ നി­ങ്ങ­ളെ ഒ­രി­ക്ക­ലും സ­മ്മ­തി­ക്കു­ക­യി­ല്ല.
യൂജീൻ:
ജന്നീ! അവരു് സ­മ്മ­തി­ക്കേ­ണ്ട­താ­ണു്. അവരു് സ­മ്മ­തി­ക്കും.
ജന്നി:
എ­നി­ക്കു തോ­ന്നു­ന്നി­ല്ല ചെ­റി­യ­മ്മെ! ഞാൻ ചി­ല­തൊ­ക്കെ മ­ന­സ്സി­ലാ­ക്കി­യ­തു നി­ങ്ങ­ളോ­ടു പ­റ­ഞ്ഞു ത­രാ­നു­ള്ള അവസരം ഇ­തു­ത­ന്നെ­യാ­ണു്. നി­ങ്ങ­ളു­ടെ അമ്മ നി­ങ്ങൾ­ക്കു ഒരു ഭർ­ത്താ­വി­നെ ക­ണ്ടു­വെ­ച്ചി­ട്ടു­ണ്ടു. അയാൾ മി­സ്റ്റർ എ­ഡോൾ­ഫി­യെ­പ്പോ­ലെ പ­ണ­മി­ല്ലാ­ത്ത ഒ­രാ­ള­ല്ല, അ­തു­കൊ­ണ്ടു സാ­ഹ­സ­ത്തി­ലൊ­ന്നും വെ­റു­തെ ചെ­ന്നു ക­യ്യി­ടേ­ണ്ട. ഒരു ചെ­റു­പ്പ­ക്കാ­ര­ന്റെ ചഞ്ചല മ­ന­സ്സും വി­ശ്വ­സി­ച്ചു വേ­ണ്ടു­വോ­ളം പണവും സു­ഖ­ക­ര­മാ­യ വീടും മ­റ്റും പു­ല്ലാ­ക്കി­ക്ക­ള­യു­വാൻ പാ­ടി­ല്ല. ഞാൻ പ്രാ­യ­മ­ധി­ക­മി­ല്ലാ­ത്ത ഒരു ബു­ദ്ധി­ശൂ­ന്യ­യും നാ­ട്ടു­മ്പു­റ­ക്കാ­ര­ത്തി­യും ആ­ണെ­ങ്കി­ലും എ­നി­ക്കു നി­ങ്ങ­ളെ വളരെ സ്നേ­ഹ­മാ­ണു്. എ­നി­ക്കു എ­പ്പോ­ഴും നി­ങ്ങ­ളെ സ­ന്തോ­ഷ­വും സു­ഖ­വു­മു­ള്ള നി­ല­യിൽ കാ­ണ്മാ­നാ­ണു് ഇഷ്ടം. ഇ­തൊ­ന്നും പോ­രെ­ങ്കിൽ പ്ര­ണ­യ­ത്തി­ന്റെ രുചി ഒ­രി­ക്കൽ ഞാനും അ­നു­ഭ­വി­ച്ച­വ­ളാ­ണു്.
യൂജീൻ:
(മൃ­ദു­വാ­യി) എ­ങ്ങി­നെ എന്നു പറയൂ.
ജന്നി:
എ­നി­ക്കു ജെറോം എന്നു പേരായ ഒരു കാ­മു­കൻ ഉ­ണ്ടാ­യി­രു­ന്നു. എ­ഡോൾ­ഫി നി­ങ്ങ­ളോ­ടു പ­റ­ഞ്ഞ­പോ­ലെ­യും സ­ത്യം­ചെ­യ്ത­പോ­ലെ­യും ഉള്ള സ­ക­ല­ച­ട­ങ്ങു­ക­ളും അയാൾ എന്റെ നേ­രെ­യും പ്ര­യോ­ഗി­ച്ചു. ഒരു സമയം എ­ഡോൾ­ഫി­യെ­പ്പോ­ലെ ഭം­ഗി­യിൽ പറവാൻ സാ­ധി­ച്ചി­ല്ലാ­യി­രി­ക്കു­മെ­ങ്കി­ലും അ­യാ­ളു­ടെ വാ­ക്കു­കൾ കേൾ­പ്പാൻ എ­നി­ക്കു വളരെ കൗ­തു­ക­വ­വും സ­ന്തോ­ഷ­വും തൃ­പ്തി­യും ഉ­ണ്ടാ­യി.
യൂജീൻ:
എ­ന്നാൽ പി­ന്നെ നീ അയാളെ എ­ന്തു­കൊ­ണ്ടു വി­വാ­ഹം ക­ഴി­ച്ചി­ല്ല.
ജന്നി:
പ്ര­ണ­യം ക­ലർ­ന്ന ഒരാളെ വി­വാ­ഹം ക­ഴി­പ്പാൻ എ­ല്ലാ­യ്പോ­ഴും എ­ല്ലാ­വർ­ക്കും സാ­ധി­ക്കു­ന്ന­ത­ല്ല. അ­യാ­ളു­ടെ മാ­താ­പി­താ­ക്ക­ന്മാർ സാ­മാ­ന്യം സ്വ­ത്തു­കാ­ര­യി­രു­ന്നു. ഞാൻ കാ­ശി­ന്നു ഗതി ഇ­ല്ലാ­ത്ത­വ­ളും. അയാളെ കാ­ണ്മാൻ­ത­ന്നെ അ­ച്ഛ­ന­മ്മ­മാർ എന്നെ സ­മ്മ­തി­ച്ചി­ല്ല. അയാൾ എ­ന്തു­ചെ­യ്തു എ­ന്നു­കേൾ­ക്കു. ഒ­രി­ക്ക­ലും മ­ട­ങ്ങി­വ­രി­ല്ല എന്നു പ­റ­ഞ്ഞു­ങ്കൊ­ണ്ടു അയാൾ തന്റെ വീ­ട്ടിൽ­നി­ന്നു പോ­യ്ക്ക­ള­ഞ്ഞു. അ­തിൽ­പി­ന്നെ അ­യാ­ളു­ടെ യാ­തൊ­രു വി­വ­ര­വും എ­നി­ക്കു കി­ട്ടി­യി­ല്ല. ഒരു സമയം അയാൾ മ­രി­ച്ചൊ എന്തോ! നിർ­ഭാ­ഗ്യ­യാ­യ­ജ­ന്നി­യു­ടെ ക­ണ്ണിൽ­വെ­ള്ള­വും നി­റ­ഞ്ഞു.
ജന്നി:
ചെ­റി­യ­മ്മേ! ഇ­തൊ­ക്കെ പ­ത്തു­കൊ­ല്ലം­മു­മ്പെ ക­ഴി­ഞ്ഞ കാ­ര്യ­മാ­ണു്. എ­നി­ക്കി­പ്പോൾ ഇ­രു­പ­ത്തേ­ഴ് വ­യ­സ്സാ­യി. അ­തി­പി­ന്നെ എ­നി­ക്കു ആ­രോ­ടും പ്ര­ണ­യം തോ­ന്നീ­ട്ടു­മി­ല്ല. ജെറോം പോ­യ­തിൽ­പി­ന്നെ മ­റ്റൊ­രു പു­രു­ഷ­ന്റെ പ്ര­ണ­യ­സം­സാ­രം കേൾ­ക്കാ­നും ഞാൻ നി­ന്നി­ട്ടി­ല്ല.
യൂജീൻ:
നീ അയാളെ വളരെ സ്നേ­ഹി­ച്ചി­രു­ന്നി­രി­ക്ക­ണം.
ജന്നി:
അ­തൊ­ക്കെ സ­ത്യം­ത­ന്നെ. എ­ന്നാൽ അ­ച്ഛ­ന­മ്മ­മാർ അ­നു­കൂ­ലി­ക­ള­ല്ലെ­ങ്കിൽ പ്ര­ണ­യം വ്യ­സ­ന­ത്തിൽ ക­ലാ­ശി­ക്കും. നി­ങ്ങൾ പ്ര­ണ­യ­ത്തി­ന്റെ പ്രാ­രം­ഭം ക­ണ്ടി­ട്ടേ ഉള്ളൂ. അ­തു­കൊ­ണ്ടു് ആ ബാധ പ­ടർ­ന്നു പി­ടി­ക്കും­മു­മ്പെ അതിനെ എ­ളു­പ്പ­ത്തിൽ ഒ­തു­ക്കാൻ സാ­ധി­ക്കും.
യൂജീൻ:
എ­ങ്ങി­നെ?
ജന്നി:
അയാളെ മ­റ­ന്നു ക­ള­ഞ്ഞി­ട്ടു്.
യൂജീൻ:
അയാളെ മ­റ­ക്കാ­നോ? നീ അ­ങ്ങി­നെ എ­ന്നോ­ടു പ­റ­യു­ക­യോ? ജന്നീ! ആ കാ­ല­മൊ­ക്കെ ക­ഴി­ഞ്ഞു പോയി. സാധു എ­ഡോൾ­ഫി! അയാൾ സ­ങ്ക­ടം കൊ­ണ്ടു മ­രി­ച്ചു­പോ­കും.
ജന്നി:
അ­തൊ­ന്നും ഉ­ണ്ടാ­വി­ല്ല. പു­രു­ഷ­ന്മാർ സ­ങ്ക­ടം കൊ­ണ്ടു മ­രി­ച്ചു­പോ­കു­ന്ന­വ­രൊ­ന്നു­മ­ല്ല. സ്ത്രീ­ക­ളും അ­ങ്ങി­നേ­ത­ന്നെ.
യൂജീൻ:
നീ അ­റു­പ­തു വ­യ­സ്സാ­യ ഒരു കി­ഴ­വി­യെ­പ്പോ­ലെ സം­സാ­രി­ക്കു­ന്നു.
ജന്നി:
അ­തു­കൊ­ണ്ടു നി­ങ്ങൾ­ക്കു­ദോ­ഷം നേ­രി­ടാ­നി­ല്ല. എ­ന്നാൽ നി­ങ്ങൾ­ക്കും ഈ പ്ര­ണ­യ­ത്തിൽ വാ­ശി­യും പി­ടി­ത്ത­വും ഉ­ണ്ടെ­ങ്കിൽ നി­ങ്ങ­ളെ ഒ­ന്നി­പ്പി­ക്കാൻ എ­ന്നാൽ ക­ഴി­യു­ന്ന­തൊ­ക്കെ ചെ­യ്വാൻ ഞാൻ ഒ­രു­ക്ക­മാ­ണു്. നി­ങ്ങ­ളു­ടെ ഇ­ഷ്ട­വും പ്രീ­തി­യു­മാ­ണു് എ­നി­ക്കു എ­ല്ലാ­റ്റി­ലും വലിയ കാ­ര്യം. നി­ങ്ങ­ളു­ടെ വി­ചാ­ര­മു­ണ്ടാ­യി­രു­ന്നി­ല്ലെ­ങ്കിൽ ഞാൻ പ­ണ്ടെ­ങ്ങാൻ ഈ വീടും വി­ട്ടു പോ­യ്ക്ക­ള­യു­മാ­യി­രു­ന്നു. ന­ന്ദി­കൊ­ണ്ടു പ­ര­വ­ശ­യാ­യ യൂജീൻ ദാ­സി­യു­ടെ കൈ പൊ­ത്തി­പ്പി­ടി­ച്ചു.
യൂജീൻ:
ജന്നി! എന്റെ ച­ങ്ങാ­തി! അ­തൊ­ക്കെ ഞാ­ന­റി­യും. എ­നി­ക്കു നി­ന്നേ­യും വളരെ സ്നേ­ഹ­മാ­ണു്. ഈ കാ­ര്യ­ത്തെ­പ്പ­റ്റി സം­സാ­രി­പ്പാൻ എല്ലാ ദി­വ­സ­വും ന­മു­ക്കു ഓരോ അവസരം ക­ണ്ടു­പി­ടി­ക്ക­ണം. അ­ത­ല്ലെ ന­ല്ല­തു്. ഒരു സമയം അമ്മ സ­മ്മ­തി­ക്കു­മാ­യി­രി­ക്കും. അവരു് ഞ­ങ്ങ­ളു­ടെ വി­വാ­ഹ­ത്തി­ന്നു സ­മ്മ­തി­ച്ചാൽ അന്നു നീ ഞ­ങ്ങ­ളു­ടെ കൂടെ പോരണം.
ജന്നി:
നി­ങ്ങൾ വി­ളി­ച്ചാൽ ഞാൻ സം­ശ­യ­മി­ല്ലാ­തെ­വ­രും.
യൂജീൻ:
ഒ­ഴി­വു് ദി­വ­സ­ങ്ങ­ളിൽ ഞങ്ങൾ ര­ണ്ടാ­ളും വി­നോ­ദ­സ­ഞ്ചാ­ര­ത്തി­ന്നു പോ­കു­മ്പോൾ നീയും ഞ­ങ്ങ­ളു­ടെ കൂടെ പോരണം. ന­മു­ക്കൊ­ക്കെ എ­ത്ര­യൊ സു­ഖ­വും സ­ന്തോ­ഷ­വു­മാ­യി­ക്ക­ഴി­യാം. നീ വി­ചാ­രി­ക്കേ­ണ്ട ജന്നി! എ­ല്ലാം ശു­ഭ­മാ­യി ക­ലാ­ശി­ക്കും.
ജന്നി:
എ­ന്റെ­യും ആ­ഗ്ര­ഹം അ­ങ്ങി­നെ­യാ­ണു്.
യൂജീൻ:
നീ ഓ­രോ­ന്നി­ന്റെ ദൂ­ഷ്യ­ഭാ­ഗ­മേ നോ­ക്കു­ക­യു­ള്ളൂ.
ജന്നി:
ആ ഭാ­ഗ­വും നോ­ക്കേ­ണ്ടേ!
യൂജീൻ:
നീ മി­ണ്ടാ­തി­രി­ക്കൂ. ന­മു­ക്കു നാ­ട്ടു­പു­റ­ത്തു് വലിയ പ­റ­മ്പു­ള്ള ഒരു വീടു് വാ­ങ്ങാം. ഒരു ബ­ങ്ക­ളാ­വു് പു­തു­പ്പാ­ടി­യി­ലും എ­ടു­പ്പി­ക്കാം—ആ കാ­ട്ടിൽ യാ­തൊ­രാ­ളും ഉ­പ­ദ്ര­വി­ക്കാ­നോ ശാ­സി­ക്കാ­നോ ഇ­ല്ലാ­തെ അ­വി­ടു­ന്നു ന­മു­ക്കു വി­ട്ടു­പി­രി­യാ­തെ നിർ­ബ്ബാ­ധ­മാ­യി കാലം ക­ഴി­ക്കാം. ന­മു­ക്കു ഒരു തോ­ട്ടം ഉ­ണ്ടാ­ക്കി പൂ­ക്കൾ വി­ട­രു­ന്ന­തു നോ­ക്കാം. ഊണു് ക­ഴി­ക്കും­മു­മ്പെ ന­മു­ക്കു വ്യാ­യാ­മ­ത്തി­ന്നു­വേ­ണ്ടി ഉ­ലാ­ത്താം. നല്ല വി­ശ­പ്പോ­ടെ മ­ട­ങ്ങി­വ­രി­ക­യും ചെ­യ്യാം. ഊണു് ക­ഴി­ഞ്ഞാൽ എ­ഡോൾ­ഫി­ക്കു എ­ഴു­താ­നൊ വാ­യി­ക്കാ­നൊ ഉ­ണ്ടാ­കും. ആ സ­മ­യ­ത്തു് ന­മു­ക്കു ര­ണ്ടാൾ­ക്കും ജോ­ലി­യെ­ടു­ത്തോ സൊ­ള്ളു പ­റ­ഞ്ഞോ സ­മ­യം­പോ­ക്കാം. ഹാ! ജന്നി! ഇ­തൊ­ക്കെ എന്തു സു­ഖ­മാ­യി­രി­ക്കും?
ജന്നി:
(ഒരു കോ­ട്ടു് വായ് അ­മർ­ത്തി­ക്കൊ­ണ്ടു്). അതെ.
യൂജീൻ:
ഞ­ങ്ങൾ­ക്കു കു­ട്ടി­ക­ളും ജ­നി­ക്കു­ന്നു­ണ്ടാ­യി­രി­ക്കും. നി­ശ്ച­യ­മാ­യി­ട്ടും. കു­ഞ്ഞി­ന്മ­ക്കൾ—എ­നി­ക്കു അ­വ­രോ­ടു് എത്ര സ്നേ­മ­ഹാ­യി­രി­ക്കും. അവർ ഞ­ങ്ങ­ളെ മാ­താ­പി­താ­ക്ക­ന്മാ­രെ പോ­ലെ­യൊ ച­ങ്ങാ­തി­മാ­രെ­പോ­ലെ­യൊ സ്നേ­ഹി­ക്കും. അ­വർ­ക്കു എ­ന്നോ­ടു­ള്ള വി­ശ്വാ­സം കാ­ണു­മ്പോൾ എന്റെ പ്ര­ണ­യ­ത്തി­ന്നു് വീ­ര്യ­വും­കൂ­ടും. പി­ന്നെ അവർ എ­ന്നോ­ടു കു­ഞ്ഞി­ഞ്ഞാ­യം പ­റ­ഞ്ഞു തു­ട­ങ്ങും… ഞങ്ങൾ അവരെ അന്യ രാ­ജ്യ­ത്തി­ലെ ബോ­ഡി­ങ്ങ് സ്ക്കൂ­ളി­ലൊ­ന്നും പ­റ­ഞ്ഞ­യ­ക്ക­യി­ല്ല. അ­ങ്ങി­നെ­യ­യാൽ അ­വർ­ക്കു മാ­താ­പി­താ­ക്ക­ന്മാ­രോ­ടു­ള്ള വീ­ര്യം കു­റ­ഞ്ഞു പോവും. അ­വർ­ക്കു പ­ഠി­പ്പു ജാ­സ്തി­യാ­കു­ന്ന­തി­നേ­ക്കാൾ ഞ­ങ്ങ­ളോ­ടു­ള്ള പ്ര­ണ­യ­മാ­കു­ന്നു ജാ­സ്തി­യാ­കേ­ണ്ട­തു്. അ­വർ­ക്കു വാ­സ­ന­യി­ല്ലാ­ത്ത യാ­തൊ­രു പ്ര­വൃ­ത്തി­ക­ളി­ലും ഞാൻ അവരെ വി­ടു­ക­യി­ല്ല.
ജന്നി:
(ഉ­റ­ക്കം തൂ­ക്കി­ക്കൊ­ണ്ടു്) അതെ ചെ­റി­യ­മ്മെ!
യൂജീൻ:
എന്റെ മകനെ ഞാൻ പ­ട്ടാ­ള­ത്തിൽ ചേരാൻ ഒ­രി­ക്ക­ലും സ­മ്മ­തി­ക്കു­ക­യി­ല്ല. അ­വ­നെ­ങ്ങാൻ യു­ദ്ധ­ത്തിൽ മ­രി­ച്ചു­പോ­യാ­ലൊ? ഞാൻ ഉ­ദ്ദേ­ശി­ക്കു­ന്ന­തു:—ഓ. ജന്നി ഉ­റ­ങ്ങി­പ്പോ­യൊ? ക­ഷ്ട­മാ­യി­പ്പോ­യി. എന്റെ മ­നോ­രാ­ജ്യ­മൊ­ക്കെ ഇ­തു­കൊ­ണ്ടു തീ­ര­ട്ടെ. എ­നി­ക്കി­പ്പോൾ ഭർ­ത്താ­വു­മി­ല്ല. മ­ക്ക­ളു­മി­ല്ല. സ്വ­ന്ത­മാ­യി വീടും ഇല്ല. ഞാൻ മ­ന­സ്സി­ന്നു് സ്വാ­സ്ഥ്യ­മി­ല്ലാ­തെ എന്റെ മാ­താ­പി­താ­ക്ക­ന്മാ­രു­ടെ വീ­ട്ടി­ന്റെ കു­സ്നി­യിൽ ഇ­രി­ക്കു­ന്ന ഒരു പെൺ­കി­ടാ­വാ­ണു്. മാ­ത്രം മ­നോ­രാ­ജ്യം­കൊ­ണ്ടു കോ­ട്ട­കെ­ട്ടു­ക­യാ­യി­രു­ന്നു. സാധു ജന്നി! എന്റെ സ്വാർ­ത്ഥം­കൊ­ണ്ടു ഞാൻ അ­വ­ളു­ടെ ക്ഷീ­ണം അ­റി­ഞ്ഞി­ല്ല. അതാ ഘ­ടി­കാ­രം രണ്ടു മു­ട്ടു­ന്നു. സമയം വേഗം പോ­കു­ന്ന­തു, കേ­ട്ടു നി­ല്ക്കു­ന്ന­വ­രേ­ക്കാൾ സം­സാ­രി­ക്കു­ന്ന­വർ­ക്കാ­ണു്. എ­നി­ക്കു ഉ­റ­ക്കം വ­രു­ന്ന­തു് പൂ­ജ്യ­മാ­ണെ­ങ്കി­ലും എ­നി­ക്കു ഉ­റ­ങ്ങാൻ പോ­കാ­തെ നി­വൃ­ത്തി­യി­ല്ല. ജന്നി! എ­ഴു­ന്നേ­ല്കൂ. ന­മു­ക്കു കി­ട­ക്കാൻ പോകാം. നേരം വളരെ വൈകി.

ഇ­ങ്ങി­നെ അ­വ­ളോ­ടു യാ­ത്ര­യും പ­റ­ഞ്ഞു കു­സ്നി­യും വി­ട്ടു ജന്നി ശ­ബ്ദ­മു­ണ്ടാ­ക്കാ­തെ മു­ക­ളി­ലേ­ക്കു കേറി. ഒരു വെ­ളി­ച്ചം എ­ടു­ക്കാ­നും കൂടി അ­വൾ­ക്കു ധൈ­ര്യ­മു­ണ്ടാ­യി­ല്ല. പി­ന്നെ ആരോ ഒരാൾ ഏ­ണി­മേൽ നി­ന്നു മൂ­ന്നു­നാ­ലു് പടി ചോടെ വീ­ഴും­പോ­ലെ­യു­ള്ള ശ­ബ്ദ­വും ഒരു ക്രോ­ധ­സ്വ­ര­വും ഒ­ന്നി­ച്ചു പു­റ­പ്പെ­ടു­ന്ന­തു കേ­ട്ടു. ഒരു വെ­ളി­ച്ച­ത്തി­ന്നു­വേ­ണ്ടി അ­വ­ളു­ടെ അച്ഛൻ താഴെ വ­രു­ന്ന­താ­യി­രി­ക്കു­മോ എന്നു ശ­ങ്കി­ച്ചി­ട്ടു് ഭ­യം­കൊ­ണ്ടു് പെൺ­കി­ടാ­വു് ഒ­രേ­ട­ത്തു് തന്നെ അ­ന­ങ്ങാ­തെ നി­ന്നു. പി­ന്നീ­ടു് അവൾ കേ­ട്ട­തു് മോശ ത­ന്നോ­ടു­ത­ന്നെ ഇ­ങ്ങി­നെ പ­റ­യു­ന്ന­താ­യി­രു­ന്നു. “നി­ശ്ച­യ­മാ­യി­ട്ടും എ­നി­ക്കു ഇതൊരു ദുർ­ദ്ദി­ന­മാ­ണു്. എന്റെ പ­ള്ള­ക്കു ത­ണു­പ്പു പി­ടി­ച്ചി­രി­ക്കാൻ മതി. അല്ല ഞാൻ കുറെ മു­മ്പെ കു­ടി­ച്ച വീ­ഞ്ഞി­ന്റെ ഫ­ല­മാ­യി­രി­ക്കു­മോ? ഏ­താ­യാ­ലും നാലു പടി കു­റ­യാ­തെ ഞാൻ വീണു. പ­ണ്ടൊ­ന്നും ഇ­ങ്ങി­നെ ഒരു സംഭവം എ­നി­ക്കു­ണ്ടാ­യി­ട്ടി­ല്ല. ഒരു സൊ­ല്ല­പി­ടി­ച്ച ഏ­ണി­യും ഓ എ­നി­ക്കു ന­ല്ല­വ­ണ്ണം വേ­ദ­ന­യാ­യി.”

യൂജീൻ, മോശ, തന്നെ കാ­ണാ­തി­രി­ക്ക­ത്ത­ക്ക­വ­ണ്ണം ചു­മ­രോ­ടു പ­റ്റി­നി­ന്നു. മോശ അതിലെ ക­ട­ന്നു­പോ­കേ­ണ്ടു­ന്ന ഘ­ട്ട­ത്തിൽ എത്തി. അവൻ അവിടെ എ­ത്തി­യ­പ്പോ­ഴെ­ക്കു പെ­ട്ടെ­ന്നു ഒന്നു ചാ­ഞ്ഞു­പോ­ക­യും അ­റി­യാ­തെ യൂ­ജീ­നി­ന്റെ ദേ­ഹ­ത്തിൽ ചെ­ന്നു മു­ട്ടി­പ്പോ­കു­ക­യും ചെ­യ്തു ആരോ ഇവിടെ ഒ­ളി­ച്ചി­രി­ക്കു­ന്നു­ണ്ടെ­ന്നു തീർ­ച്ച­യാ­യ­പ്പോൾ ഭ­യാ­തു­ര­നാ­യ മോശ “വരീൻ! വരീൻ! ക­ള്ള­ന്മാർ! ക­ള്ള­ന്മാർ!” എന്നു നി­ല­വി­ളി­ച്ചു.

ന­രി­യേ­പ്പോ­ലെ ഒ­രൊ­റ്റ ചാ­ട്ട­വും ചാടി, യൂജീൻ ഏ­ണി­യും കയറി അ­വ­ളു­ടെ മു­റി­യിൽ ശരണം പ്രാ­പി­ച്ചു മോ­ശ­യാ­ക­ട്ടെ പി­ന്നേ­യും പി­ന്നേ­യും നി­ല­വി­ളി­ച്ചു ഏ­ണി­മേൽ ക­ല­ശ­ലാ­യി ച­വി­ട്ടി­ത്തു­ട­ങ്ങി. അ­വ­ന്റെ നി­ല­വി­ളി­യു­ടെ ക­ടു­പ്പം കേ­ട്ടാൽ ക­ള്ള­ന്മാർ അവനെ പി­ടി­ച്ചു കൊ­ല്ലാൻ പോ­കു­ന്നു­ണ്ടെ­ന്നു തോ­ന്നി­പ്പോ­കും.

മ­ന്ദാ­രം ക്ഷീ­ണി­ച്ചു­റ­ങ്ങു­ന്ന തന്റെ ഭർ­ത്താ­വി­നെ ഉ­രു­ട്ടി­യും നു­ള്ളി­യും ഉ­ണർ­ത്തി “എ­ണീ­ക്കൂ. കർ­ത്താ­വി­നേ­യും വി­ചാ­രി­ച്ചു എ­ണീ­ക്കൂ. നി­ല­വി­ളി­യൊ­ന്നും കേൾ­ക്കു­ന്നി­ല്ലെ?” എന്നു ഉ­ച്ച­ത്തിൽ പ­റ­ഞ്ഞു.

ഉ­പ­ദേ­ശി:
(പകുതി ഉ­റ­ക്കോ­ടെ) അതു നി­ര­ത്തി­ന്മേൽ നി­ന്നാ­ണു്.
മ­ന്ദാ­രം:
(ഉ­ച്ച­ത്തിൽ) അതു് വി­ട്ടിൽ നി­ന്നാ­ണു്. അവൻ! മോ­ശ­യാ­ണു് സ­ഹാ­യ­ത്തി­ന്നു് വി­ളി­ക്കു­ന്ന­തു്. വീ­ട്ടി­ന്നു തീ­പ്പ­റ്റീ­ട്ടു­ണ്ടെ­ന്നു തോ­ന്നു­ന്നു.

മു­റി­ക്കു മ­രു­ന്നു­വെ­ക്കും­പോ­ലെ­യു­ള്ള ആ വാ­ക്കു കേ­ട്ട­പ്പോൾ ഉ­പ­ദേ­ശി­യാർ ചാടി എ­ഴു­ന്നേ­റ്റു ഏ­ണി­യു­ടെ മേൽ­ഭാ­ഗ­ത്തു് വ­ന്നു­നി­ന്നു.

ഉ­പ­ദേ­ശി:
മോശെ! നീ എ­വി­ടെ­യാ­ണു് ക­ള്ള­ന്മാ­രെ ക­ണ്ടു­പി­ടി­ച്ച­തു്?
മോശ:
ക­ള്ള­ന്മാർ!—ക­ള്ള­ന്മാർ!—ഏ­ണി­യു­ടെ മേ­ലെ­യും താ­ഴെ­യും എ­ല്ലാ­ട­ത്തും ക­ള്ള­ന്മാർ? ഓ­ടി­വ­രിൻ! ക­ള്ള­ന്മാ­രെ പി­ടി­ക്കാൻ ഓ­ടി­വ­രീൻ!
മ­ന്ദാ­രം:
ജന്നി! എ­ഴു­ന്നേ­ല്ക്കൂ. യൂജീൻ! നീ നി­ന്റെ മു­റി­യിൽ പോകുക. ഞാൻ ജനലും തു­റ­ന്നു സ­ഹാ­യ­ത്തി­ന്നു നി­ല­വി­ളി­ക്ക­ട്ടെ!

“ഞാൻ എന്റെ തോ­ക്കും എ­ടു­ത്തു വ­ര­ട്ടെ” എന്നു പ­റ­ഞ്ഞു­ങ്കൊ­ണ്ടു ഉ­പ­ദേ­ശി­യാർ ഒരു തു­രി­മ്പു പി­ടി­ച്ചു, ച­ട­മാ­യും കൂടി ഉ­പ­യോ­ഗി­ച്ചു­കൂ­ടാ­ത്ത ഒരു സാധനം എ­ടു­ത്തു­കൊ­ണ്ടു­വ­ന്നു. ബഹളം കേ­ട്ടി­ട്ടു് അ­യൽ­വ­ക്ക­ക്കാ­രും ഉ­ണർ­ന്നു. ഒ­ന്നാ­മ­തു് അ­ടു­ത്ത വീ­ട്ടി­ലെ അ­പ്പ­ക്കാ­ര­നും മകനും ഓടി എത്തി. “എ­ന്താ­ണു് ഉ­പ­ദേ­ശി­യാ­രെ!” എന്നു ചോ­ദി­ച്ചു.

ഉ­പ­ദേ­ശി:
ഞ­ങ്ങ­ളു­ടെ വീടു നി­റ­ച്ചും ക­ള്ള­ന്മാ­രാ­ണു്.
അ­പ്പ­ക്കാ­രൻ:
എ­ന്നാൽ വാതിൽ തു­റ­ക്കു. ഞങ്ങൾ അ­ക­ത്തു ക­ട­ക്ക­ട്ടെ ക­ള്ള­ന്മാ­രെ പി­ടി­ച്ചു­കെ­ട്ടാൻ ഞ­ങ്ങ­ളും സ­ഹാ­യി­ക്കാം.

ഉ­പ­ദേ­ശി­യാർ വളരെ ആ­ശ്വാ­സ­ത്തോ­ടെ അവരെ അ­ക­ത്താ­ക്കി. എ­ല്ലാ­രും ഒ­ന്നി­ച്ചു സം­സാ­രി­ച്ചി­ട്ടു ബഹളം വർ­ദ്ധി­പ്പി­ച്ചു. അ­പ്പ­ക്കാ­രൻ മ­ന്ദാ­ര­ത്തെ സ­മാ­ധാ­നി­പ്പി­ച്ചു.

അ­പ്പ­ക്കാ­രൻ:
ക­ള്ള­ന്മാ­രെ­വി­ടെ?
മ­ന്ദാ­രം:
ഞാൻ അ­റി­യി­ല്ല. മോശ അവരെ കണ്ടു.
അ­പ്പ­ക്കാ­രൻ:
മോശേ! അവർ എ­വി­ടെ­പോ­യെ­ന്നു പ­റ­ഞ്ഞു തരൂ.

മോശ തന്റെ മു­ണ്ടും വ­ലി­ച്ചു­കേ­റ്റി വളരേ ദീ­ന­സ്വ­ര­ത്തിൽ:—“ഞാൻ ഉ­റ­ങ്ങു­ക­യാ­യി­രു­ന്നു—എന്റെ മു­റി­യിൽ—എന്റെ പാ­യ­യിൽ—അ­പ്പോൾ എ­നി­ക്കു വ­യ­റ്റിൽ­നി­ന്നു വേ­ദ­ന­യാ­യി—ഞാൻ താ­ഴ­ത്തേ­ക്കു വരാൻ നോ­ക്കി—എ­ന്തി­ന്നെ­ന്നു വെ­ച്ചാൽ…

അ­പ്പ­ക്കാ­രൻ:
അതെ. ഞ­ങ്ങൾ­ക്കു കാ­ര്യം മ­ന­സ്സി­ലാ­യി. എ­ന്നി­ട്ടു് ?
മോശ:
ഞാൻ ത­പ്പി­പ്പി­ടി­ച്ചു കോണി, മെ­ല്ലേ ഇ­റ­ങ്ങു­ക­യാ­യി­രു­ന്നു. ഞാൻ അ­ടി­തെ­റ്റി നാലു് കോ­ണി­പ്പ­ടി ഉ­രു­ണ്ടു വീണു. ഞാൻ എ­ഴു­ന്നേ­റ്റു കോ­ണി­യു­ടെ ചാരും പി­ടി­ച്ചു നി­ന്നു.
അ­പ്പ­ക്കാ­രൻ:
അ­തൊ­ക്കെ പോ­ട്ടെ. കാ­ര്യം പറ.
മോശ:
ഞാൻ ഒരു ശ­ബ്ദം­കേ­ട്ടു. അല്ല. ഞാൻ ത­പ്പു­മ്പോൾ ആ­രു­ടേ­യോ ഒരു കയ്യൊ കാലൊ എ­നി­ക്കു ത­ട­ഞ്ഞു. അ­പ്പോൾ ഞാൻ നി­ല­വി­ളി­ച്ചു. ആ സ­മ­യ­ത്തു് ക­ള്ള­ന്മാർ കോ­ണി­യും­കേ­റി മു­ക­ളിൽ­പോ­യി. എ­വി­ടെ­യെ­ന്നു എ­നി­ക്കു നി­ശ്ച­യ­മി­ല്ല.

“ഈ­ശ്വ­രാ” എന്നു പ­റ­ഞ്ഞു­കൊ­ണ്ടു് ഉ­പ­ദേ­ശി­യാർ തോ­ക്കു പൊ­ന്തി­ച്ച­പ്പോൾ, ആരൊ അ­തി­ന്മേൽ എ­പ്പ­ഴൊ ചു­റ്റി­വെ­ച്ചി­രു­ന്ന ഒരു വാടിയ പൂമാല ചോ­ടെ­വീ­ണു.

മ­ന്ദാ­രം:
ഞാൻ എന്റെ മ­ക­ളു­ടെ മു­റി­യി­ലേ­ക്കു പോ­കു­ന്നു. നി­ങ്ങ­ളെ­ല്ലാ­വ­രും­കൂ­ടി വീടു് മു­ഴു­വ­നും തി­ര­ഞ്ഞു നോ­ക്കു­വിൻ.

തന്റെ മ­കൾ­ക്കു യാ­തൊ­രു കൂസലൊ വി­കാ­ര­മോ ഇ­ല്ലെ­ന്നു ക­ണ്ടി­ട്ടു് മ­ന്ദാ­രം ആ­ശ്ച­ര്യ­പ്പെ­ട്ടു. ബാ­ക്കി­യു­ള്ള സ­ക­ല­രു­ടേ­യും ഉ­റ­ക്കം ഞെ­ട്ടി­പ്പോ­യി­രി­ക്കേ ഈ ഭ­യ­ങ്ക­ര­ബ­ഹ­ളം കേ­ട്ടി­ട്ടു­കൂ­ടി യൂജീൻ സു­ഖ­മാ­യെ­ങ്ങി­നെ ഉ­റ­ങ്ങി­യെ­ന്നു് മ­ന്ദാ­ര­ത്തി­ന്നു് ഒരു വ­ല്ലാ­യ്മ ഉ­ണ്ടാ­യി. എ­ങ്കി­ലും മു­റി­യിൽ പ്ര­വേ­ശി­ച്ച ഉടനെ ആ സ്ത്രീ വാതിൽ പൂ­ട്ടി.

അ­തി­ന്നി­ട­യിൽ ഉ­പ­ദേ­ശി­യാ­രും, മോ­ശ­യും, അ­പ്പ­ക്കാ­ര­നും, മകനും വീ­ടെ­ല്ലാം പരതി. എല്ലാ മു­റി­ക­ളും തി­ര­ഞ്ഞു. ക­ട്ടി­ലി­ന്റെ ചു­വ­ട്ടി­ലും­കൂ­ടെ നോ­ക്കി. ഒ­ന്നും കാ­ണാ­ഞ്ഞ­പ്പോൾ അ­വർ­ക്കും ക്ഷ­മ­യി­ല്ലാ­താ­യി. അവർ വീ­ട്ടി­ന്റെ അ­ട്ട­ത്തി­ന്മേൽ ഒ­ടു­ക്ക­ത്തെ ക­യ്യാ­യി കേ­റ­ണ­മെ­ന്നു­വെ­ച്ചു അ­പ്പ­ക്കാ­രൻ അ­ട്ട­ത്തി­ന്റെ ദ്വാ­ര­ത്തി­ന്റെ എ­തി­രാ­യി ഒരു ഏ­ണി­മേൽ ക­യ­റി­നി­ന്നു. ബാ­ക്കി­യു­ള്ള­വർ അ­ണി­യാ­യി ചോ­ടേ­യും നി­ന്നു. അ­പ്പ­ക്കാ­രൻ “എടാ ക­ള്ള­ന്മാ­രെ! ഇ­റ­ങ്ങി­വ­രു­ന്ന­താ­ണു് നി­ങ്ങൾ­ക്കു ന­ല്ല­തു്” എ­ന്നു് ധൈ­ര്യ­ത്തോ­ടെ ക്ഷ­ണി­ച്ചു. ആരും ഉ­ത്ത­രം പ­റ­യു­ന്ന­തു കേ­ട്ടി­ല്ല. അ­പ്പോൾ ഒരു പൂച്ച ക­ര­ഞ്ഞു. ആ ശബ്ദം കേ­ട്ട­പ്പോൾ എ­ല്ലാ­രു­ടേ­യും ഭയം വി­ട്ടൊ­ഴി­ഞ്ഞു. അവർ ചെ­ന്നു നോ­ക്കി­യ­പ്പോൾ അ­ട്ട­ത്തി­ന്മേൽ ഒരു ക­രി­മ്പൂ­ച്ച­യെ കണ്ടു. അ­പ്പ­ക്കാ­രൻ ചി­രി­ച്ചു.

അ­പ്പ­ക്കാ­രൻ:
ഉ­പ­ദേ­ശി­യാ­രെ! നി­ങ്ങ­ളു­ടെ വീ­ട്ടിൽ ക­ള്ള­ന്മാ­രൊ­ന്നും ഇല്ല. ക­ള്ള­ന്മാർ ഉ­ണ്ടെ­ങ്കിൽ അ­വ­രു­ടെ വീ­ട്ടി­ലാ­യി­രി­ക്കും ഇവിടെ നി­ന്നി­ട്ടു് എ­നി­ക്കും മകനും ഞ­ങ്ങ­ളു­ടെ സമയം കളവാൻ പാ­ടി­ല്ല. വീ­ട്ടി­ലേ­ക്കു മ­ട­ങ്ങി­ച്ചെ­ന്നു അവിടെ വല്ല ക­ള്ള­ന്മാ­രും ഉണ്ടൊ എന്നു നോ­ക്ക­ണം.

ഇ­ങ്ങി­നെ പ­റ­ഞ്ഞു മറ്റു യാ­തൊ­രാ­ളോ­ടും വി­ട­വാ­ങ്ങാ­തെ അ­പ്പ­ക്കാ­ര­നും മകനും തൊ­പ്പി­യും കോ­ട്ടും ഇട്ടു ഉ­പ­ദേ­ശി­യാ­രു­ടെ വീ­ട്ടിൽ­നി­ന്നി­റ­ങ്ങി.

എ­ന്നാൽ മോ­ശ­യു­ടെ സംശയം ഇ­തു­കൊ­ണ്ടൊ­ന്നും ഒ­തു­ങ്ങി­യി­ല്ല. ഉ­പ­ദേ­ശി­യാർ മ­ന്ദാ­ര­ത്തി­നെ വി­ളി­ക്കാൻ പോ­യ­പ്പോൾ മോശ തന്റെ മു­റി­യിൽ ക­ട­ന്നു വാതിൽ അ­ട­ച്ചു ത­ഴു­തും ഇട്ടു.

ഉ­പ­ദേ­ശി:
ഒ­ന്നു­മു­ണ്ടാ­യി­രു­ന്നി­ല്ല­മ്മ. വെ­റു­തെ പാ­ടു­പെ­ട്ടു.

ക­ള്ള­ന്മാ­രൊ­ന്നും ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നും, ആ­പ­ത്തി­ന്നു കാ­ര­ണ­മൊ­ന്നും ഉ­ണ്ടാ­യി­ട്ടി­ല്ലെ­ന്നും ക­ണ്ട­പ്പോൾ മ­ന്ദാ­രം ഇ­ച്ഛാ­ഭം­ഗം പി­ടി­പെ­ട്ട­പോ­ലെ “ഒ­ന്നു­മു­ണ്ടാ­യി­രു­ന്നി­ല്ലേ?” എന്നു ഉ­ച്ച­ത്തിൽ പ­റ­ഞ്ഞു.

ഉ­പ­ദേ­ശി:
ഒരു ക­ണ്ടൻ­പൂ­ച്ച­മാ­ത്രം.
മ­ന്ദാ­രം:
ഇ­തി­ന്നു­വേ­ണ്ടി­യാ­യി­രു­ന്നൊ നി­ങ്ങ­ളും മോ­ശ­യും എന്നെ ഉ­ണർ­ത്തി­യ­തു്.
ഉ­പ­ദേ­ശി:
നീ­യ­ല്ലേ! എന്നെ ഉ­ണർ­ത്തി­യ­തു്.
മ­ന്ദാ­രം:
മി­ണ്ടാ­തി­രി­ക്ക­രു­തൊ? വി­ഡ്ഢി­ത്തം പ­റ­യു­ന്നോ? പു­രു­ഷ­ന്മാ­രൊ­ക്കെ വി­ഡ്ഢി­ക­ളാ­ണു് ന­മ്മ­ളെ­പ്പ­റ്റി അ­യൽ­വ­ക്ക­ക്കാർ ചി­രി­ക്ക­യി­ല്ലേ—എ­ന്തി­നാ­ണു് ജന്നി! നീ ഇ­ളി­ക്കു­ന്ന­തു്? നീയും യൂ­ജി­നേ! ഉ­പ­ദേ­ശി­യാ­രെ! ഉ­റ­ങ്ങാൻ വരൂ! ഈ സംഗതി വളരെ കാ­ല­ത്തോ­ളം ഞാൻ മ­റ­ക്കു­ക­യി­ല്ല. ന­ല്ല­വ­ണ്ണം ക­രു­തി­ക്കോ­ളു.

ഉ­പ­ദേ­ശി­യാർ നിർ­ദ്ദോ­ഷി­യാ­ണെ­ങ്കി­ലും ഒ­ന്നു് ഞ­ര­ങ്ങി ഭാ­ര്യ­യു­ടെ മാ­തി­രി ത­നി­ക്കു് ന­ല്ല­വ­ണ്ണം അ­റി­യാ­മ­ല്ലൊ.

ഏഴാം അ­ദ്ധ്യാ­യം

(ഇ­ട­ക്കു് ചി­ല­തു്)

ഒരു ദിവസം മോശ “ഇ­ന്ന­ല്ലെ­ങ്കിൽ നാളെ ഇ­ന്നാൾ രാ­ത്രി­യ­ത്തെ പ­ര­മാർ­ത്ഥം ഞാൻ ക­ണ്ടു­പി­ടി­ക്കും” എ­ന്നു് ത­ന്നോ­ടു­ത­ന്നെ പ­റ­ഞ്ഞു.

യൂജീൻ പ്ര­ണ­യം എന്ന വ്യാ­ധി പി­ടി­പെ­ട്ട മു­ത­ല്ക്കു് തന്റെ കാ­ര്യം­മാ­ത്രം ആ­ലോ­ചി­ക്കു­ന്ന­വ­ളാ­യി, ബാ­ക്കി­യു­ള്ള കാ­ര്യ­ങ്ങ­ളൊ­ക്കെ അവൾ ശ്ര­ദ്ധ­വെ­ക്കാ­തെ­യൊ മ­റ­ന്നൊ ഉ­പേ­ക്ഷി­ച്ചു. എല്ലാ ദി­വ­സ­വും എ­ഡോൾ­ഫി പു­റ­പ്പെ­ട്ടു­വ­ന്നു് അ­ര­നാ­ഴി­ക നേ­ര­ത്തോ­ളം വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തൂ­ടെ ചാ­ലി­യ­ന്റെ ഓ­ടം­പോ­ലെ അ­ങ്ങ­ട്ടും ഇ­ങ്ങ­ട്ടും ന­ട­ക്കും. അവളെ ദൂരെ നി­ന്നു് കാ­ണു­മ്പോൾ പ്ര­ണ­യ­സൂ­ച­ക വാ­ക്കു­കൾ പലതും പി­റു­പി­റു­ക്കും. അ­വ­ളു­ടെ തി­ള­ങ്ങു­ന്ന ക­ണ്ണു­ക­ളിൽ­നി­ന്നു് മ­റു­വ­ടി ഗ്ര­ഹി­ക്കു­ക­യും ചെ­യ്യും. ചില സ­മ­യ­ത്തു്, മ­ന്ദാ­രം ഷാ­പ്പിൽ പോ­വാൻ­വേ­ണ്ടി­യൊ മറ്റൊ വീ­ട്ടിൽ ത­ല്ക്കാ­ലം ഇ­ല്ലാ­തെ പോയാൽ, കുറെ കാ­റ്റു­കൊ­ള്ളാൻ­വേ­ണ്ടി എന്ന നാ­ട്യ­ത്തി­ന്മേൽ യൂജീൻ ചോടെ വ­ന്നു് നി­ര­ത്തു­വ­ക്കിൽ നി­ല്ക്കും. ആ സ­മ­യ­ത്തു് കാമം കെ­ണി­ഞ്ഞ ര­ണ്ടാൾ­ക്കും കൈ­പി­ടി­ച്ച­മർ­ക്കാ­നും മ­റ്റും ചില സ­മ­യ­ത്തു് അവസരം കി­ട്ടി എ­ന്നും വരാം. പോ­രാ­ഞ്ഞി­ട്ടു് ഇ­ണ­പ്രാ­വു­ക­ളെ­പോ­ലെ അ­ന്യോ­ന്യം കു­റു­കു­റു­ക്കു­ന്നും ഉ­ണ്ടാ­കും.

ഇ­ങ്ങി­നെ കി­ട്ടു­ന്ന അ­വ­സ­ര­ങ്ങ­ളൊ­ക്കെ അ­വ­രു­ടെ പ്രേ­മ­മാ­കു­ന്ന വ­ഹ്നി­യിൽ വി­റ­കി­ട്ടു­കൊ­ടു­ക്കു­മ്പോ­ലെ തോ­ന്നി. പ്ര­ണ­യാ­ധി­ക്യം­മൂ­ലം അവർ ഒരാൾ മറ്റെ ആൾ­ക്കു് വേ­ണ്ടി എ­ന്ന­പോ­ലെ മാ­ത്രം ജീ­വി­തം കരുതി അ­വ­രു­ടെ ഉ­ള്ളിൽ ന­വീ­ന­പ്ര­ണ­യ­ത്തി­ന്റെ മ­നോ­രാ­ജ്യ­ങ്ങൾ­ക്ക­ല്ലാ­തെ മ­റ്റു്, യാ­തൊ­രു ചി­ന്ത­ക്കും ക­ട­ന്നു­കൂ­ടാൻ ഇ­ട­മി­ല്ലാ­താ­യി. എ­ന്നാൽ അ­വർ­ക്കു് സം­ശ­യ­ത്തി­നു് ഇ­ട­ന­ല്കാ­ത്ത­വ­ണ്ണം അ­വ­രു­ടെ സകല സ്വ­ഭാ­വ­ങ്ങ­ളും ആ­ച­ര­ണ­ങ്ങ­ളും ഒരാൾ ഒ­ളി­ച്ചു­നോ­ക്കി­ക്കൊ­ണ്ടി­രു­ന്നു. മേ­ലേ­യു­ള്ള തന്റെ മു­റി­യിൽ നി­ന്നു് മോ­ശ­ക്കു് യൂജീൻ പു­റ­മെ­യു­ള്ള വാ­തി­ലി­ന്റെ അ­ടു­ക്കെ കൂ­ട­ക്കൂ­ടെ പോ­കു­ന്ന­തും എ­ഡോൾ­ഫി അ­ങ്ങ­ട്ടും ഇ­ങ്ങ­ട്ടും ന­ട­ക്കു­ന്ന­തും വളരെ സ്പ­ഷ്ട­മാ­യി­ക്കാ­ണാ­മാ­യി­രു­ന്നു. എന്നു മാ­ത്ര­മ­ല്ല മാ­താ­പി­താ­ക്ക­ന്മാ­രു­ടെ ഇടയിൽ ഇ­രി­ക്കു­മ്പോ­ഴും യൂ­ജീ­നി­ന്റെ ഇ­ട­ക്കി­ടെ­യു­ള്ള ദീർ­ഘ­ശ്വാ­സ­വും മ­നോ­രാ­ജ്യ­വും ഓർ­മ്മ­ക്കേ­ടും, മോശ, ന­ല്ല­വ­ണ്ണം സൂ­ക്ഷി­ച്ചി­രു­ന്നു. അ­വി­വാ­ഹി­ത­യാ­യ വൃ­ദ്ധ­യെ­പ്പോ­ലെ­യോ, അ­പ്പോ­ലെ­യു­ള്ള ഒരു ആ­ണി­നെ­പ്പോ­ലെ­യോ, തു­ല്യ­രാ­യ ഒ­റ്റു­കാ­രെ ഈ മാ­തി­രി വി­ഷ­യ­ത്തിൽ ക­ണ്ടു­കി­ട്ടാ­നു­ണ്ടാ­ക­യി­ല്ല.

മോശ:
(ഉ­ള്ളിൽ വി­ചാ­രം) ഓ. ഓ. വലിയ മൂ­പ്പ­ത്തി (മ­ന്ദാ­രം) ക­ബ­ളി­ക്ക­പ്പെ­ട്ടു­പോ­യ­തു് എ­നി­ക്കു് സ­ന്തോ­ഷം—അ­തു­ത­ന്ന­യൊ, സ്വ­ന്തം മ­ക­ളെ­ക്കൊ­ണ്ടും, ശരി. ശരി. അ­ന്ന­ത്തെ ക­ള്ള­ന്റെ കാ­ര്യ­ത്തിൽ എ­നി­ക്കി­പ്പോൾ ചില ഊ­ഹ­ങ്ങൾ തോ­ന്നു­ന്നു. എ­ന്നാൽ ആ­രോ­ടും മി­ണ്ടാൻ പാ­ടി­ല്ല. ദാ­വീ­ദെ­ങ്ങാൻ അ­റി­ഞ്ഞി­രു­ന്നു എ­ങ്കിൽ എ­ന്തു് പ­റ­യു­മോ ആവൊ! ഇ­പ്പോ­ഴെ­ന്ന­പോ­ലെ അയാൾ എല്ലാ ദി­വ­സ­വും രാ­ത്രി ഇവിടെ വ­ന്നു് ഊണും ക­ഴി­ച്ചു് പോ­കു­മോ എ­ന്നു് ഞാ­ന­റി­യു­ന്നി­ല്ല.

യൂജീൻ തന്റെ ഉ­ടു­പ്പി­ന്റെ കാ­ര്യ­ത്തി­ലും മു­ഖ­ത്തി­ന്റെ കാ­ര്യ­ത്തി­ലും ന­ട­വ­ടി­യി­ലും വളരെ തൃഷ്ണ വെ­ക്കു­ന്ന­തു് ക­ണ്ട­പ്പോൾ മ­ന്ദാ­രം അ­വ­ളു­ടെ മകളെ അ­ത്യ­ധി­കം സ്നേ­ഹി­ച്ചു. അ­മ്മ­യു­ടെ വി­ചാ­രം മ­ക­ളു­ടെ ഈ ആ­ച­ര­ണ­ങ്ങ­ളൊ­ക്കെ ദാ­വീ­ദ് എന്ന ഒരാളെ വ­ശീ­ക­രി­ച്ചു് പാ­ട്ടി­ലാ­ക്കാൻ­വേ­ണ്ടി മാ­ത്ര­മാ­യി­രി­ക്കു­മെ­ന്നാ­ണു്. പോ­രാ­ഞ്ഞി­ട്ടു് ദാ­വീ­ദും ഉ­പ­ദേ­ശി­യാ­രു­ടെ വീ­ട്ടു­കാ­രും ത­മ്മി­ലു­ള്ള പെ­രു­മാ­റ്റ­ത്തി­ന്നു് അ­ന്ന­ന്നു് അ­ടു­പ്പും ശ­ക്തി­യും വർ­ദ്ധി­ച്ചു­വ­ന്നു. ദാ­വീ­ദ്, തന്റെ മ­ക­ളു­ടെ ഭർ­ത്താ­വു് ആ­യി­ക്ക­ഴി­ഞ്ഞ­പോ­ലെ ഉ­പ­ദേ­ശി­യാർ അ­യാ­ളു­ടെ ചു­മ­ലും തൊ­ട്ടു് ന­ട­ക്കു­ന്നു­ണ്ടാ­കും. യൂജീൻ ഇ­ല്ലാ­ത്ത­പ്പോൾ ബാ­ക്കി മൂ­വ­രും അ­ന്യോ­ന്യം ചില ഗൂ­ഢ­സം­സാ­ര­ങ്ങൾ കൂ­ട­ക്കൂ­ടെ ന­ട­ക്കു­ന്ന­തും കാണാം.

ഇ­തി­നി­ട­യ്ക്കു് ക­മ­നീ­യ­ക­മ­ന­ന്മാർ അ­ന്യോ­ന്യം കാ­ണ­ലും സം­സാ­ര­വും മു­റ­ക്കു് ന­ട­ത്തി­ക്കൊ­ണ്ടി­രു­ന്നു. മി­ഷ്യൻ­ഷാ­പ്പ് മാ­നേ­ജർ എ­ഡോൾ­ഫി തന്റെ പ­ണി­യിൽ ശ്ര­ദ്ധ­യും തൃ­ഷ്ണ­യും അ­ന്ന­ന്നു് കു­റ­വാ­കു­ന്നെ­ന്നു് മ­ന­സ്സി­ലാ­ക്കി എ­ഡോൾ­ഫി­യെ വല്ല കാ­ര്യ­ത്തി­ന്നും വി­ളി­ക്കു­മ്പോൾ അയാളെ അ­യാ­ളു­ടെ സ്ഥാ­ന­ത്തു­ത­ന്നെ കാ­ണാ­താ­യി­ത്തു­ട­ങ്ങി. എ­ഡോൾ­ഫി മാ­സ്പ­ടി വാ­ങ്ങു­ന്ന­തു് യാ­തൊ­രു പ്ര­വൃ­ത്തി­യും ചെ­യ്യാ­തെ ക­ണ്ടാ­ണെ­ന്നു് മാ­നേ­ജർ സൂ­ചി­പ്പി­ച്ചു് തു­ട­ങ്ങി.

വി­നോ­ദ­യാ­ത്ര ക­ഴി­ഞ്ഞ­തിൽ പി­ന്നെ, എ­ഡോൾ­ഫി ഒ­ന്നു­ര­ണ്ടു് കുറി ഉ­പ­ദേ­ശി­യാ­രു­ടെ വീ­ട്ടിൽ പോ­യി­രു­ന്നു. അയാൾ അവരെ തൃ­പ്തി­പ്പെ­ടു­ത്തു­വാൻ ത­ന്നാ­ലാ­കും­വ­ണ്ണം നോ­ക്കി­യെ­ങ്കി­ലും; അവർ അവനെ നീരസം കാ­ണി­ക്കാ­തെ സ്വീ­ക­രി­ച്ചെ­ങ്കി­ലും; അ­വ­നോ­ടു് മ­റ്റൊ­രി­ക്കൽ കൂടി വരാനൊ കൂ­ട­ക്കൂ­ടെ വരാനൊ ഒ­രി­ക്ക­ലും പ­റ­ഞ്ഞി­ല്ല. മ­ന്ദാ­ര­ത്തി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ അ­വ­ന്റെ­തു് പ്ര­യോ­ജ­ന­മി­ല്ലാ­ത്ത വ­ര­വെ­ന്നാ­ണു്. എ­ന്നു് മാ­ത്ര­മ­ല്ല ഒ­ന്നാം പ്രാ­വ­ശ്യം വി­നോ­ദ­യാ­ത്ര­യ്ക്കു് അവനെ ക്ഷ­ണി­ച്ച­തു് തന്നെ തെ­റ്റി­പ്പോ­യെ­ന്നു് മ­ന്ദാ­ര­ത്തി­ന്നു് തോ­ന്നി. അ­വ­ളു­ടെ മ­ക­ളോ­ടു് എ­ഡോൾ­ഫി­ക്കു് ക­ല­ശ­ലാ­യ പ്രേ­മം ജ­നി­ച്ചു­പോ­യി­ട്ടു­ണ്ടെ­ന്നു് മ­ന്ദാ­ര­ത്തി­നു് മ­ന­സ്സി­ലാ­യെ­ങ്കി­ലും തന്റെ മ­കൾ­ക്കും ക­ല­ശ­ലാ­യ പ്രേ­മം എ­ഡോൾ­ഫി­യോ­ടു­ണ്ടെ­ന്ന വിവരം മ­ന്ദാ­രം മ­ന­സ്സി­ലാ­ക്കി­യ­തേ ഇല്ല.

പ­തി­മൂ­ന്നു് ആൾ ഉള്ള ഒരു ഏർ­പ്പാ­ടു് ക­ഷ്ട­ത­യിൽ അ­വ­സാ­നി­ക്കും എന്ന അ­ന്ധ­വി­ശ്വാ­സം­കൊ­ണ്ടാ­ണു് മ­ന്ദാ­രം എ­ഡോൾ­ഫി­യേ­യും ക്ഷ­ണി­ച്ചു് ആ­ളു­ക­ളു­ടെ തുക പ­തി­നാ­ലാ­ക്കി­യ­തു്. പ്രേ­മോ­ദ­യം തന്നെ മിക്ക സ­മ­യ­ത്തും ക­ഷ്ട­ത­യു­ടെ ആ­രം­ഭ­മാ­ണു്. എ­ഡോൾ­ഫി അ­ന്ന­ത്തെ ആ­ഘോ­ഷ­ത്തിൽ പ­ങ്കു­കൊ­ണ്ടി­ട്ടി­ല്ലാ­യി­രു­ന്നു എ­ങ്കിൽ പ്ര­ണ­യം എ­ന്ന­തു് എ­ന്താ­ണെ­ന്നു് യൂജീൻ അ­റി­യു­ക­ത­ന്നെ ഇ­ല്ലാ­യി­രു­ന്നു. അവൾ, അമ്മ പറയും പ്ര­കാ­രം യാ­തൊ­രു ശ­ങ്ക­യും കൂ­ടാ­തെ ദാ­വീ­ദി­നെ വി­വാ­ഹം ചെ­യ്വാൻ എ­പ്പോ­ഴും ഒ­രു­ങ്ങി നി­ല്ക്കു­മാ­യി­രു­ന്നു. ഒരു സമയം ആ വി­വാ­ഹം­കൊ­ണ്ടു് അ­വൾ­ക്കു് ഇ­ച്ഛാ­ഭം­ഗ­ത്തി­ന്നും ഇ­ട­യു­ണ്ടാ­ക­യി­ല്ലെ­ന്നും വ­രു­മാ­യി­രു­ന്നു. എ­ന്നാ­ലൊ, ഈ­ശ്വ­രൻ ക­ണ്ടു­വെ­ച്ച­തു് മാ­റ്റു­വാൻ അ­ച്ഛ­നും അ­മ്മ­യ്ക്കും സാ­ധി­ക്ക­യി­ല്ല. പ്ര­ണ­യ­ത്തി­ന്റെ ശ­ക്തി­ക്കു് ഈ­ശ്വ­ര­നും കൂടി വ­ഴി­പ്പെ­ടേ­ണ്ടി­വ­രും എ­ന്നാ­ണു് കാ­ണു­ന്ന­തു്.

എ­ട്ടാം അ­ദ്ധ്യാ­യം

(വിവാഹ നി­ശ്ച­യം.)

മാസം ര­ണ്ടു് ക­ഴി­ഞ്ഞു. തന്റെ ആ­ലോ­ച­ന­യും ആ­ഗ്ര­ഹ­വും ഇന്ന പ്ര­കാ­ര­ത്തി­ലാ­ണെ­ന്നു് മ­കൾ­ക്കു് അറിവൊ സൂ­ച­ക­മൊ കൊ­ടു­ക്കാ­തെ മ­ന്ദാ­രം യൂ­ജീ­നി­ന്റെ വി­വാ­ഹം ക­ഴി­യും ക്ഷ­ണ­ത്തിൽ കൊ­ണ്ടാ­ടു­വാൻ നി­ശ്ച­യി­ച്ചു.

ഇ­തി­നി­ട­യിൽ എ­ഡോൾ­ഫി ജ­ന്നി­യു­ടെ സേവ പി­ടി­ച്ചു് അവളെ പാ­ട്ടി­ലാ­ക്കാൻ ഭഗീരഥ പ്ര­യ­ത്നം ചെ­യ്തു് നോ­ക്കി. വീ­ട്ടി­ലു­ള്ള എ­ല്ലാ­വ­രും ഉ­റ­ങ്ങി­യാൽ, ത­നി­ക്കും യൂ­ജീ­നി­ന്നും ഓരോ കൂ­ടി­ക്കാ­ഴ്ച ഉ­ണ്ടാ­യ്വ­രാൻ ത­ക്ക­വ­ണ്ണം, ജ­ന്നി­യോ­ടു് വാതിൽ തു­റ­ന്നു്, തന്നെ അ­ക­ത്താ­ക്കാൻ എ­ഡോൾ­ഫി ആ­വ­ശ്യ­പ്പെ­ട്ടു. കൂ­ടി­ക്കാ­ഴ്ച എ­പ്പോ­ഴും ജ­ന്നി­യു­ടെ മു­ന്നിൽ വെ­ച്ചാ­യി­രി­ക്കും എ­ന്നും­കൂ­ടി ജ­ന്നി­യു­ടെ ഭ­യ­നി­വാ­ര­ണ­ത്തി­ന്നു് വേ­ണ്ടി എ­ഡോൾ­ഫി ക­ണി­ശ­മാ­യ വാ­ഗ്ദ­ത്തം ചെ­യ്തു. അ­ങ്ങി­നെ ഒരു അ­ടു­ത്ത ഏർ­പ്പാ­ടി­ന്നു് ഒ­രി­ക്കൽ വ­ഴി­പ്പെ­ട്ടു് കൊ­ടു­ത്താൽ, ആ ചെ­റു­പ്പ­ക്കാ­ര­നെ­ക്കൊ­ണ്ടു് പി­ന്നീ­ടു് വ­രു­ന്ന­തൊ­ക്കെ ആ­പ­ത്താ­യി­രി­ക്കും എ­ന്നു് ജന്നി അ­റി­ഞ്ഞു. അ­ത്യ­ന്താ­പേ­ക്ഷ­കൊ­ണ്ടു് അ­ധീ­ന­പ്പെ­ട്ടു­പോ­കു­ന്ന­താ­ണു് പെ­ണ്ണു­ങ്ങ­ളു­ടെ പ­ശി­മ­യേ­റി­യ ഹൃദയം എ­ന്നു് അ­വ­ളോ­ടു് ആരും പ­റ­ഞ്ഞു­കൊ­ടു­ക്കേ­ണ­മെ­ന്നി­ല്ല. തന്നെ ഒരു പെ­ണ്ണു് സ്നേ­ഹി­ക്കു­ന്നു­ണ്ടു് എന്ന അ­റി­വു് കി­ട്ടി­പ്പോ­യാൽ ആ പു­രു­ഷ­ന്റെ ശക്തി പി­ന്നെ ത­ടു­പ്പാൻ നി­വൃ­ത്തി ഉ­ണ്ടാ­ക­യി­ല്ല. അ­ങ്ങി­നെ­യു­ള്ള ഒരു ഘ­ട്ട­ത്തിൽ എ­ല്ലാം­കൊ­ണ്ടും കേവലം അ­ബ­ല­യാ­യ യൂ­ജീ­നി­നെ ര­ക്ഷി­ക്കേ­ണ്ട­തു് തന്റെ കൃ­ത്യ­വും ബാ­ദ്ധ്യ­ത­യും ആ­ണെ­ന്നു് ജന്നി ന­ല്ല­വ­ണ്ണം മ­ന­സ്സി­ലാ­ക്കി­യി­രു­ന്നു. അ­വ­ന്റെ വി­ട്ടൊ­ഴി­യാ­തെ ക­ണ്ടു­ള്ള അ­പേ­ക്ഷ­കൾ കേൾ­ക്കു­ന്തോ­റും അ­വ­ളു­ടെ മ­ന­സ്സ­ലി­ഞ്ഞു് പോ­കു­ന്നു­ണ്ടെ­ങ്കി­ലും­കൂ­ടി ജന്നി ഒരേ പി­ടു­ത്തം പി­ടി­ച്ചു. അവൾ എ­ഡോൾ­ഫി­യു­ടെ അ­പേ­ക്ഷ അ­നു­ചി­ത­വും അതിർ ക­ട­ന്ന­തും എന്ന നി­ല­യിൽ ശ­ക്തി­യോ­ടെ നി­ഷേ­ധി­ച്ചു.

മോ­ശ­യു­ടെ പണി, ഇ­വ­രു­ടെ സം­സാ­ര­മൊ­ക്കെ വാ­തി­ലി­ന്റെ വി­ട­ക­ളിൽ­കൂ­ടേ­യും ഓരോ മൂ­ല­യിൽ പ­തി­ഞ്ഞു് നി­ന്നി­ട്ടും ശ്ര­ദ്ധ­വെ­ച്ചു് കേൾ­ക്കു­ക­യാ­യി­രു­ന്നു. എന്തോ ഒരു ഗൗ­ര­വ­കാ­ര്യം വ­ന്നു­ഭ­വി­ക്കാൻ കാ­ല­മെ­ടു­ത്തു എ­ന്നു് അവൻ ഉ­റ­പ്പാ­ക്കി. ഒരു ദിവസം വളരെ രാ­വി­ലെ മ­ന്ദാ­രം അ­വ­ളു­ടെ മ­ക­ളു­ടെ മു­റി­യിൽ ചെ­ന്നു. അ­ന്നു് ഉ­ച്ച­ക്കു് മി­സ്റ്റർ ദാ­വീ­ദ് അ­വ­രു­ടെ ഒ­ന്നി­ച്ചു് ഉ­ണ്ണാൻ വരും എന്ന വിവരം അ­റി­യി­ച്ചു. ഇതു് പറവാൻ കാരണം മ­റ്റൊ­ന്നു­മ­ല്ല. ആ സ­മ­യ­ത്തു് യൂ­ജീ­നി­ന്റെ ച­മ­യ­പ്പാ­ടു് വളരെ വി­ശേ­ഷ­പ്പെ­ട്ട നി­ല­യി­ലാ­യി­രി­ക്ക­ണം എ­ന്നു് താ­ക്കീ­തു് ചെ­യ്വാൻ­വേ­ണ്ടി മാ­ത്ര­മാ­യി­രു­ന്നു. പോ­രാ­ഞ്ഞി­ട്ടു് അ­ന്നു് ഒരു പ്ര­ത്യേ­ക­മോ വി­ശേ­ഷ­വി­ധി­യൊ ആയ ഒരു ദി­വ­സ­മാ­ണെ­ന്നു് മ­ന്ദാ­രം മകളെ അ­റി­യി­ച്ചു. മ­ക­ളോ­ടു് അ­ത്ര­യൊ­ക്കെ പ­റ­ഞ്ഞാൽ മതി എ­ന്നാ­യി­രി­ക്കും സ്വേ­ച്ഛാ­ഭ­ര­ണ­ത­ല്പ­ര­യാ­യ മ­ന്ദാ­ര­ത്തി­ന്റെ മ­ന­സ്ഥി­തി.

അ­മ്മ­യു­ടെ ഒ­ടു­വിൽ പറഞ്ഞ വാ­ക്കി­ന്റെ താ­ല്പ­ര്യം മ­ന­സ്സി­ലാ­ക്കാൻ യൂ­ജീ­നി­ന്നു് വളരെ ജി­ജ്ഞാ­സ ജ­നി­ച്ചു. എ­ന്തു് പ്ര­ത്യേ­ക­ത­യാ­യി­രി­ക്കും അമ്മ സൂ­ചി­പ്പി­ച്ച­തു് എ­ന്നു് അവൾ ആ­ശ്ച­ര്യ­പ്പെ­ട്ടു. ഒരു സമയം അ­ന്നു് മി­സ്റ്റർ ദാ­വീ­ദി­ന്റെ ജ­ന­ന­ദി­വ­സം ആ­യി­രി­ക്കു­മോ? അതും പോ­രാ­ഞ്ഞി­ട്ടു് അ­വ­ളു­ടെ അ­മ്മ­യു­ടെ സം­സാ­ര­ത്തി­ന്റെ രീ­തി­ക്കു് ഒരു അ­സാ­ധ­ര­ണ­ത്വം ഉ­ണ്ടെ­ന്നും അ­വൾ­ക്കു് തോ­ന്നി. അവൾ എ­ഴു­ന്നേ­റ്റു് മെ­ല്ലെ ഉ­ടു­പ്പി­ടാൻ തു­ട­ങ്ങി. അ­വൾ­ക്കു് എ­ന്തെ­ന്ന­റി­യാ­ത്ത ഒരു ഭയം ഒ­ന്നാ­മ­താ­യി ഉ­ണ്ടാ­യി­ത്തു­ട­ങ്ങി. അതു് സമയം ചെ­ല്ലു­ന്തോ­റും രൂ­പീ­ക­രി­ച്ചു് തു­ട­ങ്ങി. ഒ­ടു­വിൽ അതു് സ്പ­ഷ്ട­മാ­കും­വ­ണ്ണം പ്ര­കാ­ശി­ച്ചു് വ­ന്ന­പ്പോൾ യൂജീൻ വെ­റു­പ്പു­കൊ­ണ്ടോ, ഭ­യം­കൊ­ണ്ടൊ ഒ­ന്നു് ഞ­ര­ങ്ങി.

അ­സ്വാ­സ്ഥ്യ­ത്തി­ന്നു് ശ­മ­ന­മൊ­ന്നു­മി­ല്ലെ­ന്നു് ക­ണ്ട­പ്പോൾ അവൾ ചോടെ ഇ­റ­ങ്ങി­വ­ന്നു. അ­പ്പോൾ ദാ­വീ­ദും അ­വ­ളു­ടെ അ­ച്ഛ­ന­മ്മ­മാ­രും ഒ­ന്നി­ച്ചു­കൂ­ടി സം­ഭ്ര­മ­ത്തോ­ടെ സം­സാ­രി­ക്കു­ന്ന­തു് കണ്ടു. അവൾ വ­രു­ന്ന­തു് ക­ണ്ട­പ്പോൾ അ­വ­രെ­ല്ലാ­വ­രും ഒ­ന്നു് അ­ത്യ­ന്തം കൗ­തു­ക­ത്തോ­ടെ നോ­ക്കി. പി­ന്നെ മ­ന്ദാ­രം അവളെ അ­ടു­ക്കെ വി­ളി­ച്ചു.

മ­ന്ദാ­രം:
മകളെ! ഇ­ങ്ങ­ട്ടു­വാ. നി­ണ­ക്കെ­ന്താ­ണു് ഒരു ഭയം. മി­സ്റ്റർ ദാ­വീ­ദെ! അവളെ ചെ­ന്നു് ആ­ശ്വ­സി­പ്പി­ക്കൂ. ദാ­വീ­ദ് ക്ഷ­ണ­ത്തിൽ യൂ­ജീ­നി­ന്റെ അ­ടു­ക്കെ ചെ­ന്നു. അ­വ­ളു­ടെ കൈ­പി­ടി­ച്ചു് അവളെ സാ­വ­ധാ­നം ഒരു ക­സേ­ല­മേൽ ഇ­രു­ത്തി. യൂജീൻ ഒ­തു­ക്കു­വാൻ പാ­ടി­ല്ലാ­ത്ത മ­നോ­വി­കാ­രം­കൊ­ണ്ടു് മൗ­ന­വും അ­വ­ലം­ബി­ച്ചു. തന്റെ ഒ­ടു­വി­ല­ത്തെ ആ­ക്ക­വും ര­ക്ഷ­യും എ­ന്ന­പോ­ലെ അ­ച്ഛ­ന്റെ മു­ഖ­ത്തു്, മകൾ, അ­പേ­ക്ഷാ­ഭാ­വ­ത്തോ­ടും ദീ­ന­ഭാ­വ­ത്തോ­ടും ഒ­ന്നു­നോ­ക്കി. ഉ­പ­ദേ­ശി­യാർ­ക്കു് ചി­ല­തൊ­ക്കെ പറവാൻ വായ പൊ­ട്ടു­ന്നു­ണ്ടാ­യി­രു­ന്നു. എ­ങ്കി­ലും തന്റെ ഭാ­ര്യ­യു­ടെ മു­ന്നിൽ­വെ­ച്ചു് ഒ­ന്നും ചെ­യ്വാൻ ധൈ­ര്യ­മു­ണ്ടാ­യി­ല്ല.

ഒ­ന്നാ­മ­തു് കാ­പ്പി കൊ­ണ്ടു­വ­ന്നു­വെ­ച്ചു. കാ­ലാ­വ­സ്ഥ­യെ­പ്പ­റ്റി എ­ല്ലാ­രും ഓ­രോ­ന്നു് പ­റ­ഞ്ഞു. അ­ന്നേ­ര­വും അ­ന്ന­ത്തെ “പ്ര­ത്യേ­ക­ത” എ­ന്താ­ണു് പു­റ­ത്തു് വ­രാ­ത്ത­തു് എ­ന്നു് യൂജീൻ ആ­ശ്ച­ര്യ­പ്പെ­ട്ടു. എ­ന്നാൽ എ­ന്തെ­ന്ന­റി­വാൻ അ­വൾ­ക്കു് കാ­ല­താ­മ­സം അ­ധി­ക­മൊ­ന്നും ഉ­ണ്ടാ­യി­ല്ല. മ­ന്ദാ­രം കൈ­കൊ­ണ്ടു് ഉ­പ­ദേ­ശി­യാ­രോ­ടു് മി­ണ്ടാ­തി­രി­ക്കാൻ ആ­ജ്ഞാ­പി­ച്ചു, അ­വ­ളു­ടെ മ­ക­ളോ­ടു് ഇ­ങ്ങി­നെ പ­റ­ഞ്ഞു് തു­ട­ങ്ങി.

ഉ­പ­ദേ­ശി:
അതെ. അതെ. ഒ­ക്കെ­യും നി­ന്റെ ഉ­ത്സാ­ഹം കൊ­ണ്ടു­ത­ന്നെ.
മ­ന്ദാ­രം:
നി­ങ്ങൾ എന്നെ വ­ല്ല­തും പറവാൻ സ­മ്മ­തി­ക്കു­മൊ?

ഉ­പ­ദേ­ശി­യാർ വ­ണ­ക്ക­ത്തോ­ടെ ഒരു നു­ള്ളു പൊടി വ­ലി­ച്ചു.

മ­ന്ദാ­രം:
ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ എനി നി­ണ­ക്കു് വി­വാ­ഹം ചെ­യ്വാൻ കാ­ല­മാ­യി. നി­ന്റെ അ­മ്മ­യെ­പ്പോ­ലെ തന്നെ നി­ന്റെ വി­വാ­ഹ­ജീ­വി­ത­വും അ­ഭി­ന­ന്ദ­നീ­യ­മാ­യി­വ­രേ­ണം.
ഉ­പ­ദേ­ശി:
നി­ന്റെ അ­മ്മ­ക്കു് അ­വ­ളു­ടെ ഇ­ഷ്ടം­പോ­ലെ:—
മ­ന്ദാ­രം:
പി­ന്നേ­യും ചി­ല­ക്കു­ന്ന­തു് നോ­ക്കു്. എന്നെ വ­ല്ല­തും പറവാൻ സ­മ്മ­തി­ക്കു­മോ? സം­സാ­രി­ക്കാൻ ഇത്ര ഭ്രമം ഇ­തി­ന്നു് മു­മ്പൊ­ന്നും ക­ണ്ടി­രു­ന്നി­ല്ല­ല്ലൊ. (യൂ­ജീ­നി­നെ നോ­ക്കി) ഞങ്ങൾ ഇ­തു­വ­രെ നി­ന്റെ വി­വാ­ഹ­ത്തെ­പ്പ­റ്റി സ്വ­പ്ന­ത്തി­ലും­കൂ­ടി ആ­ലോ­ചി­ച്ചി­രു­ന്നി­ല്ല. എ­ന്നാൽ നി­ണ­ക്കു് അ­നു­രൂ­പ­നും എ­ത്ര­യോ യോ­ഗ്യ­നും ആയ ഒരാൾ (ഈ സ­മ­യ­ത്തു് ദാ­വീ­ദ് ഒ­ന്നു് കു­ര­ച്ച തന്റെ ഘ­ടി­കാ­ര­ത്തി­ന്റെ ചങ്ങല പി­ടി­ച്ചു­ഴി­ഞ്ഞു­തു­ട­ങ്ങി) നി­ന്നെ അ­ന്വേ­ഷി­ച്ചു് വ­ന്ന­തു­കൊ­ണ്ടു് ഞ­ങ്ങ­ളും അ­തി­ന്നു് സ­ന്തോ­ഷ­ത്തോ­ടെ അ­നു­കൂ­ലി­ച്ചു് നി­ന്നെ അ­യ­ക്കാ­നാ­ണു് ഭാവം. നി­ന്നെ­യും അ­ന്വേ­ഷി­ച്ചു് വന്ന ആ മാ­ന്യൻ എ­ല്ലാം­കൊ­ണ്ടും നി­ന്റെ പ്ര­ണ­യ­ത്തി­ന്നും ബ­ഹു­മാ­ന­ത്തി­ന്നും അ­നു­സ­ര­ണ­ത്തി­ന്നും ത­ക്ക­യോ­ഗ്യ­ത­യു­ള്ള ഒരു മഹാൻ ത­ന്നെ­യാ­ണു്.

ഇ­ത്ര­ത്തോ­ള­മാ­യ­പ്പോൾ മി­സ്റ്റർ ദാ­വീ­ദ് എ­ഴു­ന്നേ­റ്റു് മ­ന്ദാ­ര­ത്തി­നെ നോ­ക്കി ഒ­ന്നു് വ­ണ­ങ്ങി ഒരു ക­ണ്ണു­ചി­മ്മ­ലോ­ടും ഇ­ളി­യോ­ടും­കൂ­ടി ഇ­ങ്ങി­നെ പ­റ­ഞ്ഞു. “ആ മ­ഹാ­നാ­രാ­ണെ­ന്നു് നി­ങ്ങ­ളു­ടെ മ­ക­ളോ­ടു് ക്ഷണം പ­റ­ഞ്ഞു് കൊ­ടു­ക്കൂ”

മ­ന്ദാ­രം:
(എ­ത്ര­യോ കൃ­താർ­ത്ഥ ഭാ­വ­ത്തോ­ടും പൊ­ങ്ങ­ച്ച­ത്തോ­ടും കൂടെ.) ഞാൻ ഇ­ത്ര­ത്തോ­ളം പ­റ­ഞ്ഞു­കൊ­ണ്ടു­വ­ന്ന പു­രു­ഷൻ—നി­ണ­ക്കു് വ­ര­നാ­യ് ഞാൻ സ­ങ്ക­ല്പി­ച്ച പു­രു­ഷൻ—ന­മ്മു­ടെ വി­ശ്വ­സ്ത ച­ങ്ങാ­തി­യാ­യ—ഈ മി­സ്റ്റർ ദാ­വീ­ദാ­ണു്. ഇ­ദ്ദേ­ഹ­മാ­ണു് നി­ന്നെ വി­വാ­ഹം ചെ­യ്വാൻ കാം­ക്ഷി­ക്കു­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­ന്നു് ത­ന്നെ­യാ­ണു് ഞാൻ നി­ന്നെ വി­വാ­ഹം ക­ഴി­ച്ചു­കൊ­ടു­പ്പാൻ പോ­കു­ന്ന­തും.

ദാ­വീ­ദ് പി­ന്നെ­യും എ­ഴു­ന്നേ­റ്റു് മ­ന്ദാ­ര­ത്തെ ഒ­ന്നു് വ­ണ­ങ്ങി. പി­ന്നെ അയാൾ പ­രി­ഭ്ര­മം­കൊ­ണ്ടു് കസേല എവിടെ, ഉ­ണ്ടെ­ന്ന നിർ­ണ്ണ­യ­മി­ല്ലാ­തെ വെറും ഒരു ഊ­ഹം­കൊ­ണ്ടു് ഇ­രു­ന്ന­തു് ഢം എ­ന്നു് നി­ല­ത്താ­യി­രു­ന്നു. ആ സാധു വേ­ദ­ന­യൊ­ന്നും പൊ­രു­ളി­ക്കാ­തെ ബ­ദ്ധ­പ്പെ­ട്ടു് എ­ഴു­ന്നേ­റ്റു്, യൂ­ജീ­നി­ന്റെ അ­ടു­ത്തു­ണ്ടാ­യി­രു­ന്ന ഒരു ക­സേ­ല­മേൽ ചെ­ന്നി­രു­ന്നു് അവളെ വി­നോ­ദി­പ്പി­പ്പാൻ ഒ­രു­ങ്ങി. എ­ന്നാൽ അ­യാ­ളു­ടെ അ­ത്യാ­ശ്ച­ര്യ­ത്തി­ന്നു് അവൾ ബോ­ധ­മി­ല്ലാ­തെ കി­ട­ക്കു­ന്ന­താ­ണു് അയാൾ ക­ണ്ട­തു്.

ദാ­വീ­ദ്:
(ഭ്ര­മാ­കു­ല­നാ­യി­ട്ടു്) അയ്യോ! ഇ­വൾ­ക്കു് ദ­ണ്ഡ­മാ­ണെ­ന്നു് തോ­ന്നു­ന്നു.
ഉ­പ­ദേ­ശി:
കഷ്ടം. അ­വൾ­ക്കു് ബോ­ധ­മി­ല്ല. എ­ന്താ­ണു് വേ­ണ്ട­തു് ജന്നീ! മോശേ!
മ­ന്ദാ­രം:
അ­തി­സ­ന്തോ­ഷം­കൊ­ണ്ടു് അ­വൾ­ക്കു് ബോ­ധ­ക്കേ­ടു് വ­ന്നു് പോ­യ­താ­ണു്. വി­വാ­ഹ­ത്തി­ന്റെ വിവരം പ­റ­ഞ്ഞു് കേൾ­ക്കു­മ്പോൾ എല്ലാ യു­വ­തി­ക­ളും അ­ങ്ങി­നെ ചെ­യ്യാ­റു­ണ്ടു്. അ­തൊ­ന്നും സാ­ര­മി­ല്ല.
മോശ:
എ­ന്നാൽ സ­ന്തോ­ഷം, ഫ­ലം­കൊ­ണ്ടു് അത്ര ന­ന്ന­ല്ലെ­ന്നു് തോ­ന്നു­ന്നു.

ഇ­താ­ണു്, കാ­ര്യം എ­ന്താ­ണെ­ന്നു് വ­ന്നു­നോ­ക്കി­യ മോ­ശ­യു­ടെ ഒ­ന്നാ­മ­ത്തേ വാ­ക്കു്. ജന്നി ഒ­ന്നും മി­ണ്ടാ­തെ അ­വ­ളു­ടെ ചെ­റി­യ­മ്മ­യെ ശു­ശ്രൂ­ഷി­ക്കാൻ ഒ­രു­മ്പെ­ട്ടു.

ഉ­പ­ദേ­ശി:
(മ­ന്ദാ­ര­ത്തെ നോ­ക്കീ­ട്ടു്) എന്റെ വി­വാ­ഹ­ന്വേ­ഷ­ണം ഉ­ണ്ടാ­യ സ­മ­യ­ത്തു് നീ ബോധം കെ­ട്ടി­രു­ന്നി­ല്ല­ല്ലൊ.
മ­ന്ദാ­രം:
അതു് വേറെ കാ­ര്യ­മാ­ണു്. ചെ­റു­പ്പം മു­ത­ല്ക്കേ ഞാൻ ഒരു നല്ല മ­ന­സ്സു­റ­പ്പു­ള്ള­വ­ളാ­യി­രു­ന്നു. യൂജീൻ നി­ങ്ങ­ളെ­പ്പോ­ലെ വെറും ഒരു പ­ട­യാ­ണു്.
ദാ­വീ­ദ്:
ബോ­ധം­കെ­ടു­ന്ന­തു് അ­വ­ളു­ടെ മൃ­ദു­ത്വ­വും സ്ത്രീ­ത്വ­വും വെ­ളി­പ്പെ­ടു­ത്തു­ക­യാ­ണു് ചെ­യ്യു­ന്ന­തു്. എ­നി­ക്ക­ങ്ങി­നെ­യാ­ണു് തോ­ന്നു­ന്ന­തു്. അതേ നോ­ക്കൂ. ഒരു മി­നി­ട്ടി­നു­ള്ളിൽ അവൾ ക­ണ്ണു് തു­റ­ക്കും. ആ­രു­ടേ­മേ­ലാ­യി­രി­ക്കും അ­വ­ളു­ടെ ക­ണ്ണു് ഒ­ന്നാ­മ­തു് പ­തി­യു­ന്ന­തു് എ­ന്നു് നോ­ക്കാം.

എ­ന്നാ­ലോ യൂ­ജീ­നി­ന്റെ ക­ണ്ണു­കൾ മ­ന്ദം­മ­ന്ദം തു­റ­ന്നു. അവൾ ഒ­ന്നാ­മ­തു് നോ­ക്കി­യ­തു് ജ­ന്നി­യെ­യാ­യി­രു­ന്നു. മ­ന്ദാ­രം അ­വ­ളു­ടെ മ­ക­ളു­ടെ അ­ടു­ക്കെ വ­രും­മു­മ്പെ­ത­ന്നെ, യൂ­ജീ­നും ജ­ന്നി­യും കാ­ര്യം അ­ന്യോ­ന്യം മ­ന­സ്സി­ലാ­യ­പോ­ലെ തെ­ളി­ഞ്ഞി­രു­ന്നു. മ­ക­ളോ­ടു് അ­വ­ളു­ടെ മു­റി­യിൽ ചെ­ന്നു് കുറെ വി­ശ്ര­മി­ക്കാൻ മ­ന്ദാ­രം ക­ല്പി­ച്ചു. അവൾ അ­വ­ളു­ടെ കൈ പി­ടി­ച്ചു് ഒ­ന്നു് തടവി, ജ­ന്നി­യോ­ടും­കൂ­ടി അവിടം വി­ട്ടു­പോ­കു­മ്പോൾ അ­വ­ളു­ടെ ക­ണ്ണിൽ­നി­ന്നു് പൊ­ട്ടി­യൊ­ലി­ച്ച ക­ണ്ണു­നീർ മ­ന്ദാ­രം കാ­ണാ­ത്ത­പോ­ലെ ന­ടി­ച്ചു.

ക­ണ്ണും അ­ട­ച്ചു് സ­മാ­ധി­യ­ട­ഞ്ഞ­പോ­ലെ ദാ­വീ­ദാ­ക­ട്ടെ അവൾ മു­റി­യും­വി­ട്ടു് പോയ് വിവരം കേവലം അ­റി­ഞ്ഞി­രു­ന്നി­ല്ല. അവൾ അ­ടു­ക്കെ ഇ­രി­ക്കു­ന്നു­ണ്ടെ­ന്ന പോലെ അയാൾ അ­വ­ളോ­ടു് ഓ­രോ­ന്നു് ഇ­ങ്ങി­നെ പറവാൻ തു­ട­ങ്ങി.

ദാ­വീ­ദ്:
ഞാൻ ഒരു ദിവസം നി­ന്റെ ഭർ­ത്താ­വാ­യി­രി­ക്കും എ­ന്നു് വി­ചാ­രി­ച്ചി­ട്ടു് എന്റെ സ­ന്തോ­ഷം ഒ­തു­ക്കീ­ട്ടും ഒ­തു­ങ്ങു­ന്നി­ല്ല. നി­ണ­ക്കു് വി­രോ­ധ­മി­ല്ലെ­ങ്കിൽ ഇ­ന്നു് വൈ­കു­ന്നേ­രം ഹൃ­ദ­യ­ത്തി­ന്നു് ശക്തി ഉ­ണ്ടാ­ക്കു­ന്ന ഒരു ഔഷധം ഞാൻ കൊ­ണ്ടു­വ­ന്നു് തരാം. അതു് മ­ദ­ന­കാ­മേ­ശ്വ­രി ലേ­ഹ്യ­മാ­ണു്. ഞാൻ ഉ­റ­ങ്ങാൻ പോ­കു­മ്പോ­ളെ­ല്ലാം അസാരം അതു് ക­ഴി­ക്കാ­റു­ണ്ടു്. ഇ­ത്ര­ത്തോ­ളം പ­റ­ഞ്ഞ­പ്പോൾ മാ­ത്ര­മെ യൂജീൻ തന്റെ അ­ടു­ക്കെ ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നു് അ­യാൾ­ക്കു് മ­ന­സ്സി­ലാ­യ­തു്.
ദാ­വീ­ദ്:
അല്ലാ! അവൾ പോയൊ. എന്റെ വാ­ക്കു് കേ­ട്ടി­ട്ടു് അവൾ ന­ടു­ങ്ങി­പ്പോ­യോ? ഞാൻ എ­ന്തു് ക്രൂ­ര­ത­യാ­ണു് കാ­ട്ടി­യ­തു്. അതു് തന്നെ അവൾ എന്നെ സ­ന്തോ­ഷ­ത്തോ­ടെ സ്വീ­ക­രി­ച്ച സ­മ­യ­ത്തും?
മ­ന്ദാ­രം:
അവൾ അ­ങ്ങി­നെ ത­ന്നെ­യാ­ണു് ചെ­യ്ത­തു്. അവൾ എന്നെ ധി­ക്ക­രി­ക്കു­ന്ന­തു് ഞാൻ ഒ­ന്നു് കാ­ണ­ട്ടെ. പ­ണ്ടു് ഉ­പ­ദേ­ശി­യാ­രെ എ­ന്നോ­ടു് വി­വാ­ഹം ചെ­യ്വാൻ പറഞ്ഞ കാ­ല­ത്തു് ഞാൻ അ­യാ­ളു­ടെ മുഖം നോ­ക്കാ­നും കൂടി പോ­യി­രു­ന്നി­ല്ല.
ഉ­പ­ദേ­ശി:
ത­ന്ന­യോ?
മ­ന്ദാ­രം:
ഇ­ല്ല­ത­ന്നെ.
ഉ­പ­ദേ­ശി:
കഷ്ടം. അ­ന്നു് നി­ന്നെ സ­ന്തോ­ഷി­പ്പി­ക്കാൻ വേ­ണ്ടി മാ­ത്രം ഞാൻ എത്ര അ­ദ്ധ്വാ­നി­ച്ചു. എത്ര വി­ല­പി­ടി­ച്ച­തും വി­ശേ­ഷ­പ്പെ­ട്ട­തു­മാ­യ ഉ­ടു­പ്പു­കൾ അ­ണി­ഞ്ഞി­രു­ന്നു.
മ­ന്ദാ­രം:
നി­ങ്ങ­ളു­ടെ ഉ­ടു­പ്പു് എ­ങ്ങി­നെ­യാ­ണെ­ന്നു് കൂടി ഞാൻ നോ­ക്കി­യി­രു­ന്നി­ല്ല. എന്റെ വരൻ ന­ല്ല­വ­ണ്ണം ആ­ഡം­ബ­ര­ത്തോ­ടെ വ­ന്നാൽ അതും ന­ല്ല­തു്. അ­ല്ലാ­തെ പോയാൽ എന്റെ ഇ­ഷ്ട­പ്ര­കാ­രം അ­ദ്ദേ­ഹ­ത്തെ ഉ­ടു­പ്പി­ടു­വി­ക്കാൻ പി­ന്നീ­ടു് എ­നി­ക്കു് പ­ഠി­പ്പി­ക്കു­ക­യും ചെ­യ്യാം എ­ന്നു് ഞാൻ സ­മാ­ധാ­നി­ച്ചു.

ഇ­തി­ന്നി­ട­യിൽ യൂജീൻ അ­വ­ളു­ടെ മു­റി­യും അ­ട­ച്ചു­പൂ­ട്ടി ക­ര­യു­ക­യാ­യി­രു­ന്നു. വ്യ­സ­നാ­ധി­ക്യം­കൊ­ണ്ടു് ഒ­ന്നി­നും വ­യ്യാ­തെ അവൾ ര­ണ്ടു് മ­ണി­ക്കൂർ നേ­ര­ത്തോ­ളം അ­വി­ടെ­ത­ന്നെ ഇ­രു­ന്നു. ഒരു സമയം ആ കോ­ല­ത്തിൽ അ­വ­ളെ­യെ­ങ്ങാൻ അ­വ­ളു­ടെ അമ്മ ക­ണ്ടി­രു­ന്നു എ­ങ്കിൽ, അവരു് തന്റെ സാ­ഹ­സ­ത്തിൽ നി­ന്നു് പിൻ­വാ­ങ്ങാൻ നോ­ക്കി­പ്പോ­കു­മാ­യി­രു­ന്നു. എ­ന്നാൽ അ­ത്യാ­ധി പി­ടി­പെ­ടു­ന്ന അ­വ­സ­ര­ങ്ങ­ളിൽ ആ­ശ്വ­സി­പ്പി­പ്പാ­നാ­യി അ­ടു­ത്തും അ­ക­ലെ­യും ഉള്ള യാ­തൊ­രു ബ­ന്ധു­ക്ക­ളും ഉ­ണ്ടാ­യി­ല്ല. ക­ഷ്ട­മ­നു­ഭ­വി­ക്കേ­ണ്ടു­മാൾ ത­നി­ച്ചി­രി­പ്പാ­നെ സംഗതി വ­രി­ക­യു­ള്ളു.

അ­ങ്ങി­നെ ഇ­രി­ക്കു­മ്പോൾ തന്റെ മു­റി­യു­ടെ വാ­തി­ലി­ന്നു് ആരോ മു­ട്ടു­ന്ന­തു് കേ­ട്ടു് യൂജീൻ പെ­ട്ടെ­ന്നു് ഒ­ന്നു് ഞെ­ട്ടി അവൾ ഇ­ട­റു­ന്ന സ്വ­ര­ത്തോ­ടെ “ആ­രാ­ണ­തു്” എ­ന്നു് ചോ­ദി­ക്കു­മ്പോൾ “ഞാ­നാ­ണു് ചെ­റി­യ­മ്മെ” എ­ന്നു് ജന്നി മ­റു­പ­ടി പ­റ­യു­ന്ന­തും കേ­ട്ടു.

യൂജീൻ മു­റി­യു­ടെ വാതിൽ തു­റ­ന്നു് ജ­ന്നി­യെ കെ­ട്ടി­പ്പി­ടി­ച്ചു് ക­ര­ഞ്ഞു. ജ­ന്നി­യും ക­ര­ഞ്ഞു. വി­വാ­ഹം നി­ശ്ച­യി­ച്ച ചെ­റു­പ്പ­ക്കാ­ര­ത്തി ക­ല്ലും­കൂ­ടി അ­ലി­ഞ്ഞു­പോ­കും­വ­ണ്ണം പൊ­ട്ടി­ക്ക­ര­ഞ്ഞു. ജ­ന്നി­യു­ടെ ആ­ശ്വാ­സ­വാ­ക്കു­ക­ളെ­ല്ലാം വെ­ളി­യി­ല­യിൽ വീണ വെ­ള്ളം­പോ­ലെ­യാ­യി.

യൂജീൻ:
(ക­ര­ഞ്ഞും­കൊ­ണ്ടു്) എ­നി­ക്കു് അയാളെ വി­വാ­ഹം ചെ­യ്വാൻ ക­ഴി­യി­ല്ല. ജന്നി! എ­നി­ക്കു് അയാളെ എന്റെ ക­ണ്ണി­ന്റെ മു­മ്പിൽ കാണാൻ വയ്യാ. എന്റെ സ്നേ­ഹം പ­തി­ഞ്ഞു­പോ­യ­തു് എ­ഡോൾ­ഫി­യു­ടെ മേ­ലാ­ണു്. ഞാൻ എ­ന്നും അയാളെ മാ­ത്ര­മേ സ്നേ­ഹി­ക്ക­യു­ള്ളു. വിവാഹ കാ­ര്യ­ങ്ങ­ളിൽ പ­ണ­ത്തി­ന്നി­ത്ര പ്രാ­ധാ­ന്യ­ത കൊ­ടു­ക്കു­ന്ന­തെ­ന്തി­നാ­ണാ­വൊ?
ജന്നി:
(വി­വേ­ക­ത്തൊ­ടെ) അ­നു­രാ­ഗം എ­ന്ന­തു് ഒ­രാൾ­ക്കു് യൗ­വ്വ­ന­കാ­ല­ത്തു് വ­ന്നു­കൂ­ടു­ന്ന അ­വ­സ്ഥ­യാ­ണു്. പണം, വാർ­ദ്ധ­ക്യ­കാ­ല­ത്തു് ആഹാരം ക­ഴി­പ്പാൻ ഉ­ത­കേ­ണ്ട­തി­ന്നാ­ണു്.
യൂജീൻ:
(നി­രാ­ശ­യോ­ടെ) ഈ കു­ടു­ക്കിൽ നി­ന്നു് ഒ­ഴി­വാൻ ഞാൻ യാ­തൊ­രു വ­ഴി­യും കാ­ണു­ന്നി­ല്ല.
ജന്നി:
ഒരു സമയം നി­ങ്ങ­ളു­ടെ അ­മ്മ­യു­ടെ നി­ശ്ച­യം മാ­റു­മാ­യി­രി­ക്കും. പോ­രാ­ഞ്ഞി­ട്ടു് നി­ങ്ങൾ ദാ­വീ­ദി­നെ വി­വാ­ഹം ക­ഴി­ക്കാൻ തീർ­ച്ച­യാ­ക്കി­യ­തു് നാ­ളേ­ക്കൊ­ന്നു­മ­ല്ല­ല്ലൊ. നി­ങ്ങൾ­ക്കു്, ദാ­വീ­ദി­നെ കേവലം ഇ­ഷ്ട­മി­ല്ലെ­ന്നു് നി­ങ്ങ­ളു­ടെ അ­മ്മ­യോ­ടും പ­റ­യാ­മ­ല്ലോ.
യൂജീൻ:
എ­നി­ക്കു് എ­ഡോൾ­ഫി­യോ­ടാ­ണു് പ്രേ­മം എന്ന വിവരം എ­നി­ക്കു് അ­വ­രോ­ടു് പറവാൻ പാ­ടി­ല്ല­ല്ലോ.
ജന്നി:
ഒരു സമയം നി­ങ്ങ­ളു­ടെ അച്ഛൻ—

ജന്നി! എന്ന ഒരു വിളി ഉ­പ­ദേ­ശി­യാ­രു­ടെ സ­ഹാ­യ­ത്തി­ന്റെ കാ­ര്യം ദൂരെ വ­ലി­ച്ചെ­റി­ഞ്ഞ­പോ­ലെ­യാ­ക്കി.

ജന്നി:
ഇനി എ­നി­ക്കു് എന്റെ ജോലി നോ­ക്കാൻ പോ­കേ­ണം. ഇ­ന്നു് രാ­ത്രി ന­മു­ക്കു് ഇ­ശ്ശി­നേ­രം ഇ­തി­നെ­പ്പ­റ്റി സം­സാ­രി­പ്പാൻ അ­വ­സ­ര­മു­ണ്ടാ­കും. ഞാൻ വെ­ളി­ക്കു് പോ­കു­മ്പോൾ എ­ഡോൾ­ഫി­യെ ക­ണ്ടു­മു­ട്ടി­യാൽ, നി­ങ്ങ­ളെ ഇ­ന്നു് രാ­വി­ലെ കാ­ണാ­തി­രു­ന്ന­തെ­ന്തു­കൊ­ണ്ടാ­ണെ­ന്നു് അയാൾ ചോ­ദി­ക്കു­ന്ന­പ­ക്ഷം, നി­ങ്ങൾ­ക്കു് വി­രോ­ധ­മി­ല്ലെ­ങ്കിൽ ഞാൻ സംഗതി പ­റ­ഞ്ഞു­കൊ­ടു­ക്കാം.
യൂജീൻ:
നി­ണ­ക്കു് എ­പ്പോ­ഴും എ­ന്നോ­ടു് ദ­യ­യു­ണ്ടു്.

എ­ന്നാ­ലൊ, ആ ചെ­റു­പ്പ­ക്കാ­ര­നെ, അ­ന്നു് ത­നി­ക്കു് കാണാൻ സാ­ധി­ക്കു­ക­യു­ണ്ടാ­ക­യി­ല്ലെ­ന്നു് ജന്നി ന­ല്ല­വ­ണ്ണം അ­റി­യു­ന്ന കാ­ര്യ­മാ­ണു്. എ­ന്തു­കൊ­ണ്ടെ­ന്നാൽ ചില വി­രു­ന്നു­കാ­രു­ടെ വ­ര­വു­ള്ള­തു­കൊ­ണ്ടു്, അ­വൾ­ക്കു് ഊ­ണി­ന്നു് ഘോ­ര­ഘോ­ഷ­മാ­യ ഏർ­പ്പാ­ടു­കൾ ചെ­യ്യേ­ണ്ട­തു­ണ്ടു്. ഈ ഊണു് യൂ­ജീ­നി­ന്റെ­യും ദാ­വീ­ദി­ന്റെ­യും വി­വാ­ഹ­നി­ശ്ച­യം കൊ­ണ്ടാ­ടാൻ വേ­ണ്ടി­യാ­യി­രു­ന്നു. എ­ന്നാൽ ആ വിവരം യൂ­ജീ­നി­നോ­ടു് പറവാൻ ജ­ന്നി­ക്കു് ധൈ­ര്യം ഉ­ണ്ടാ­യി­ല്ല.

വി­നോ­ദ­യാ­ത്ര­യ്ക്കു് കൂ­ടി­യി­രു­ന്ന മി­ക്ക­വ­രും അ­ന്ന­ത്തേ വി­രു­ന്നു­കാ­രാ­യി­രു­ന്നു. ബർ­നാ­ഡി­ന്റെ കൂ­ട്ട­ക്കാ­രോ­ടു് മ­ന്ദാ­ര­ത്തി­ന്നു­ണ്ടാ­യി­രു­ന്ന ഈർ­ഷ്യ­യു­ടെ മൂർ­ച്ച അതെ നി­ല­യിൽ ഇ­രു­ന്നി­രു­ന്ന­തു­കൊ­ണ്ടു് അ­വ­രെ­യൊ­ന്നും ക്ഷ­ണി­ച്ചി­ട്ടി­ല്ലാ­യി­രു­ന്നു. വി­രു­ന്നു­കാ­രാ­ക­ട്ടെ എ­ന്തൊ­രു പ്ര­ത്യേ­ക സം­ഗ­തി­കൊ­ണ്ടാ­ണു് ത­ങ്ങ­ളെ ക്ഷ­ണി­ച്ച­തു് എ­ന്നു് അ­റി­ഞ്ഞി­രു­ന്നും ഇല്ല. മ­ന്ദാ­ര­ത്തി­ന്റെ സം­സാ­ര­ത്തിൽ­നി­ന്നു് പു­റ­പ്പെ­ട്ട ചില സൂ­ച­ന­കൾ; വി­ശ്വ­സി­ക്കാൻ ത­ക്ക­വ­ണ്ണം വ്യ­ക്ത­മ­ല്ലാ­യി­രു­ന്നു.

അ­വ­സാ­നം എ­ത്തി­യ­തു് ദാ­വീ­ദാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ മുഖം സ­ന്തോ­ഷം­കൊ­ണ്ടു് തു­ളു­മ്പി­യി­രു­ന്നു. ഒരു ചു­ക­ന്ന റോസ്, (Rose) അ­ദ്ദേ­ഹ­ത്തി­ന്റെ ബ­ട്ടൺ­ഹോ­ളിൽ­നി­ന്നു് വി­ള­ങ്ങു­ന്നു­ണ്ടാ­യി­രു­ന്നു.

സി­സീ­ലി:
(ആ­ത്മ­ഗ­തം) സാധു വി­ഡ്ഢി! കാ­ട്ടിൽ നി­ന്നു് ക­ഴി­ഞ്ഞ­തൊ­ക്കെ അ­ന്നു് നോ­ക്കി മ­ന­സ്സി­ലാ­ക്കി­യ എ­നി­ക്കു് യൂജീൻ ഇ­യ്യാ­ളെ പു­ല്ലോ­ളം വ­ക­വെ­ച്ചി­ട്ടി­ല്ലെ­ന്നു് ഗ്ര­ഹി­ക്കാം.

ആ­ണു­ങ്ങ­ളെ വെ­റു­ക്കു­ന്നു എന്ന നാ­ട്യ­ത്തി­ന്മേൽ ന­ട­ക്കു­ന്ന സി­സീ­ലി­താ­നും; ത­നി­ക്കാ­യി­രു­ന്നു അ­ങ്ങ­നെ­യൊ­രു വി­വാ­ഹാ­ന്വേ­ഷ­ണം സി­ദ്ധി­പ്പാൻ ഇ­ട­വ­ന്ന­തു് എ­ങ്കിൽ ധ­ന­വാ­നാ­യ ദാ­വീ­ദി­നെ പക വീ­ട്ടു­വാൻ­വേ­ണ്ടി അ­യാ­ളു­ടെ ഇ­പ്പ­ഴ­ത്തെ വി­വാ­ഹ­നി­ശ്ച­യം വ­ല്ല­വി­ധേ­ന­യും പൊ­ട്ടി­ക്കു­വാൻ സാ­ധി­ച്ചി­രു­ന്നു എ­ങ്കിൽ അവൾ അ­തി­ന്നു് ഒ­രു­മ്പെ­ടു­വാ­നും മ­ടി­ക്കു­ക­യി­ല്ലാ­യി­രു­ന്നു. വ­ന്നു് കേ­റി­യ­പ്പോൾ അവൾ “എന്റെ ഓ­മ­ന­യൂ­ജീൻ എവിടെ” എ­ന്നാ­യി­രു­ന്നു ഒ­ന്നാ­മ­തു് ചോ­ദി­ച്ച­തു്. മ­കൾ­ക്കു് ആ മാ­തി­രി അ­വ­സ­ര­ങ്ങ­ളിൽ എ­ല്ലാ­വർ­ക്കും എ­ന്ന­പോ­ലെ അല്പം ഒരു അ­സ്വാ­സ്ഥ്യം ഉ­ണ്ടാ­യെ­ന്നും, അവളെ ക്ഷണം കൂ­ട്ടി­ക്കൊ­ണ്ടു് വ­രാ­മെ­ന്നും മ­ന്ദാ­രം പ­റ­ഞ്ഞു.

യുജീൻ തന്റെ മു­റി­യു­ടെ ഒരു മു­ക്കി­ലി­രു­ന്നു് ജ­ന­ലി­ന്നു­ള്ളി­ലൂ­ടെ പു­റ­ത്തേ­ക്കു് നോ­ക്കു­ന്ന­താ­യി­ട്ടാ­ണു് മ­ന്ദാ­രം ചെ­ന്ന­പ്പോൾ ക­ണ്ട­തു്. അവൾ മ­ക­ളു­ടെ വി­ഷാ­ദ­ഭാ­വം എ­ന്നു­വേ­ണ്ട, മകൾ ക­ര­യു­ന്നും ഉ­ണ്ടെ­ന്നു­കൂ­ടി മ­ന­സ്സി­ലാ­ക്കി. ഇ­തൊ­ക്കെ ക­ണ്ട­പ്പോൾ അ­മ്മ­യു­ടെ കോ­പ­ത്തി­ന്നും ക­ടു­പ്പ­ത്തി­ന്നും ശ­ക്തി­കൂ­ടി.

മ­ന്ദാ­രം:
അല്ല നീ­യെ­ന്താ­ണു് ഇ­വി­ടു­ന്നെ­ടു­ക്കു­ന്ന­തു്? ഉ­ണ്ണാൻ കാ­ല­മാ­യി എ­ന്നു് നീ അ­റി­യു­ന്നി­ല്ലേ?
യൂജീൻ:
ഞാൻ ഒ­ന്നും ചെ­യ്യു­ന്നി­ല്ല അമ്മെ? ഉ­ണ്ണാ­നാ­ണെ­ങ്കിൽ എ­നി­ക്കു് വി­ശ­പ്പും തോ­ന്നു­ന്നി­ല്ല.
മ­ന്ദാ­രം:
അ­തൊ­ക്കെ ഇ­രി­ക്ക­ട്ടെ നി­ണ­ക്കു് അ­വ­രു­ടെ ഇടയിൽ ഒ­ന്നു് വ­ന്നു­പോ­കാ­തെ നി­വൃ­ത്തി­യി­ല്ല. എ­ന്തി­നാ­ണു് ഈ വേ­ണ്ടാ­ത്തെ സ­ങ്ക­ട­ഭാ­വ­മൊ­ക്കെ. ദാ­വീ­ദ് നി­ന്നെ വി­വാ­ഹം ക­ഴി­പ്പാൻ നി­ശ്ച­യി­ച്ച­തു് കൊ­ണ്ടൊ? ആ മഹാ മാ­ന്യ­നെ എന്റെ മ­ക­ളു­ടെ ഭർ­ത്താ­വു് എന്ന നി­ല­യിൽ ആ­ദ­രി­ക്കാ­നും സ­ല്ക്ക­രി­ക്കാ­നും എ­നി­ക്കെ­ത്ര ആ­ഗ്ര­ഹ­മു­ണ്ടു്. എത്ര അ­ദ്ധ്വാ­നം ചെ­യ്തി­ട്ടാ­ണു് എന്റെ ആശ ഫ­ലി­ച്ച­തു്! അ­തി­ന്നും­കൂ­ടി നീ ശങ്ക കാ­ട്ടു­ന്ന­തു് എത്ര അ­സം­ബ­ന്ധ­വും എത്ര ന­ന്ദി­കേ­ടു­മാ­ണു്.

യൂജീൻ തന്റെ ധൈ­ര്യ­മൊ­ക്കെ ഒ­ന്നി­ച്ചു­കൂ­ട്ടി ഒ­ന്നു് നി­ശ്വ­സി­ച്ചു.

യൂജീൻ:
എ­ന്നാൽ അമ്മെ! എ­നി­ക്ക­യാ­ളെ സ്നേ­ഹ­മി­ല്ല.
മ­ന്ദാ­രം:
എടി വി­ഡ്ഢി! ക­ല്യാ­ണം ക­ഴി­ക്കു­ന്ന­തു് സ്നേ­ഹി­ച്ച­തിൽ പി­ന്നെ­യാ­ണൊ? ക­ല്യാ­ണം ക­ഴി­ഞ്ഞ­തിൽ പി­ന്നെ­യ­ല്ലെ.
യൂജീൻ:
എ­നി­ക്കു് അയാളെ ഇ­ഷ്ട­മി­ല്ലെ­ങ്കിൽ എ­നി­ക്കു് അയാളെ വി­വാ­ഹം ക­ഴി­പ്പാ­നും ഇ­ഷ്ട­മു­ണ്ടാ­ക­യി­ല്ല.
മ­ന്ദാ­രം:
ഇല്ല. ഇല്ല എന്നോ? എ­ന്തു്! എന്റെ മകൾ ത­ന്നെ­യാ­ണോ എ­ന്നോ­ടു് ധി­ക്കാ­രം പ­റ­യു­ന്ന­തു്? നീ എ­ന്താ­ണു് നി­ന്റെ അ­ച്ഛ­നെ­പ്പോ­ലെ ചാ­പ­ല്യം കാ­ട്ടു­ന്ന­തു്? ഞാൻ പ­റ­യു­ന്ന­തു്, ഇ­ന്നു­മു­തൽ നി­ന്റെ വി­വാ­ഹം നി­ശ്ച­യി­ച്ചു­പോ­യി എ­ന്നാ­ണു്. ഇ­ന്നു­മു­തൽ ഒരു മാ­സ­ത്തി­ന്നു­ള്ളിൽ നി­ന്റെ വി­വാ­ഹ­വും ക­ഴി­യും. ഇ­പ്പോൾ എന്റെ ഒ­ന്നി­ച്ചു് ചോ­ടെ­യി­റ­ങ്ങി വാ. സാ­ധാ­ര­ണ പെ­ണ്ണു­ങ്ങ­ളെ­പ്പോ­ലെ സ­ന്തോ­ഷ­വും പ്ര­സ­ന്ന­ത­യും എ­ല്ലാ­രു­മാ­യു­ള്ള എ­ട­വാ­ടു­ക­ളിൽ കാ­ണി­ക്കു­ക.

അ­ങ്ങി­നെ യൂജീൻ അ­വ­ളു­ടെ ക­ണ്ണു­നീർ വി­ഴു­ങ്ങി, അ­മ്മ­യു­ടെ പി­ന്നാ­ലെ ഇ­റ­ങ്ങി. അ­വ­ളു­ടെ അ­മ്മ­യിൽ നി­ന്നു് അ­വൾ­ക്കു് അ­നു­ക­മ്പ­യൊ, സ­ഹാ­യ­മൊ, മോ­ച­ന­മൊ സി­ദ്ധി­ക്കു­ക­യി­ല്ലെ­ന്നു് യൂജീൻ അ­റി­ഞ്ഞു. എ­ന്നാൽ അ­വ­ളു­ടെ ക­മ­ന­ന്റെ കാ­ര്യ­മെ­ന്തു്? എ­ഡോൾ­ഫി നി­ശ്ച­യ­മാ­യി­ട്ടും അവളെ മ­റ്റൊ­രു­വ­ന്റെ ഭാ­ര്യ­യാ­വാൻ സ­മ്മ­തി­ക്കു­മോ? മ­ന്ദാ­രം മകളെ മു­ന്നോ­ട്ടു് ന­ട­ത്തി.

മ­ന്ദാ­രം:
ഇതാ നോ­ക്കു­വിൽ ഇ­വ­ളാ­ണു് എന്റെ മകൾ യൂജീൻ. ഇ­ദ്ദേ­ഹ­മാ­ണു് മി­സ്റ്റർ ദാ­വീ­ദ്. എന്റെ മ­ക­ളു­ടെ ഭാ­വി­വ­രൻ.

യൂജീൻ എ­ല്ലാ­വ­രേ­യും നോ­ക്കി­ത്ത­ല­താ­ഴ്ത്തി­യ­പ്പോൾ വി­രു­ന്നു­കാ­രെ­ല്ലാം ആ­ശീർ­വ്വാ­ദം ചെ­യ്വാൻ എ­ഴു­ന്നേ­റ്റു.

ജറാഡ്:
ഈ­ശ്വ­രാ­നു­കൂ­ല്യ­മു­ള്ള ഒരു വി­വാ­ഹ­മാ­ണി­തു്.

യൂ­ജീ­നി­നെ എ­ല്ലാ­വ­രും അ­ഭി­ന­ന്ദി­ച്ചു. ഏ­താ­നും ചിലർ അവളെ ചും­ബി­ച്ചു. ദാ­വീ­ദി­ന്റെ കൈ പി­ടി­ച്ചു് എ­ല്ലാ­വ­രും ഞെ­ക്കി ഞ­രി­ച്ചു.

ഉ­ണ്ണു­ന്ന­തി­ന്നി­ട­യി­ലൊ­ക്കെ മ­ന്ദാ­രം തന്റെ മ­ക­ളോ­ടു് ഓ­രോ­ന്നു് ചെ­യ്യേ­ണ്ട­തെ­ന്തെ­ന്നു് പല ആം­ഗ്യ­ങ്ങൾ കൊ­ണ്ടും അ­റി­യി­ച്ചു. അമ്മ പ­റ­ഞ്ഞു­കൊ­ടു­പ്പാൻ ശ്ര­മി­ക്കു­ന്ന­തു് ഓരോ ഘ­ട്ട­ത്തി­ന­നു­സ­രി­ച്ചു്, മ­ന്ദ­ഹ­സി­പ്പാ­നും, ത­ല­താ­ഴ്ത്തു­വാ­നും, ത­ല­യി­ള­ക്കു­വാ­നും മ­റ്റു­മാ­യി­രു­ന്നു. എ­ന്നാൽ അ­വ­ളു­ടെ ബൊ­മ്മ­പോ­ലെ ഇ­രു­ന്നി­രു­ന്ന മകൾ ത­ല്ക്കാ­ലം ക­ല്ലു­പോ­ലെ ഇ­രു­ന്നു­ക­ള­ഞ്ഞ­തു് അ­വൾ­ക്ക­ത്ര ര­സി­ച്ചി­ട്ടി­ല്ലെ­ങ്കി­ലും ആ സഭയിൽ നി­ന്നു് ഒ­ന്നും പറവാൻ പാ­ടി­ല്ലാ­തെ വന്നു. ഉ­പ­ദേ­ശി­യാർ ദ­മ്പ­തി­മാർ­ക്കു് വരാൻ പോ­കു­ന്ന വി­വാ­ഹ­ജീ­വി­ത­ത്തി­ന്റെ സു­ഖ­ത്തെ­പ്പ­റ്റി കീർ­ത്തി­ക്കു­വാൻ തു­ട­ങ്ങി. എ­ന്നാൽ അ­യാ­ളു­ടെ ഭാര്യ തീ­പ്പ­റ­ക്കു­ന്ന ഒരു നോ­ട്ടം­കൊ­ണ്ടു് അ­യാ­ളു­ടെ നാ­വ­ട­ക്കി­ച്ചു.

സി­സീ­ലി:
(പ­രി­ഹാ­സ­ത്തോ­ടെ) ഭാവി ഭാര്യ ഒ­ന്നും മി­ണ്ടു­ന്നി­ല്ലെ­ല്ലൊ.
മ­ന്ദാ­രം:
വി­വാ­ഹം ക­ഴി­യും­വ­രെ അ­വ­ളു­ടെ നടവടി അ­ങ്ങി­നെ­ത­ന്നെ­യാ­യി­രി­ക്കും. മ­ര്യാ­ദ­യു­ള്ള എല്ലാ യു­വ­തി­ക­ളും ആ­ച­രി­ക്കേ­ണ്ട­തു് അ­ങ്ങി­നെ­യാ­ണു്.
സി­സീ­ലി:
(അ­സൂ­യ­യോ­ടെ ആ­ത്മ­ഗ­തം) ഈ മ­ണ­വാ­ട്ടി­യാ­കു­ന്ന ദി­വ്യ­ക­ന്യ­ക­യെ ഒ­ന്നു് അ­ല­ട്ടു­വാൻ വ­ഴി­യു­ണ്ടൊ എ­ന്നു് നോ­ക്ക­ട്ടെ. (പി­ന്നെ ഉ­ച്ച­ത്തിൽ) അല്ല! മ­ന്ദാ­രം എ­നി­ക്കു് നി­ങ്ങ­ളോ­ടു് ഒ­ന്നു് ചോ­ദി­ക്കാ­നു­ണ്ടു്. അ­ന്നു് വി­നോ­ദ­യാ­ത്ര­യിൽ ന­മ്മു­ടെ കൂടെ വന്ന ചെ­റു­പ്പ­ക്കാ­ര­നെ നി­ങ്ങൾ­ക്കോർ­മ്മ തോ­ന്നു­ന്നു­വോ? എ­ഡോൾ­ഫി എന്നൊ മറ്റൊ ആണു് അ­വ­ന്റെ പേ­രെ­ന്നു് തോ­ന്നു­ന്നു.

അ­വ­ളു­ടെ പ്രാ­ണ­പ്രി­യ­ന്റെ പേർ കേ­ട്ട­മാ­ത്ര­യിൽ യൂ­ജീ­നി­ന്നു് അ­വ­ളു­ടെ മു­ഖ­ത്തു­ണ്ടാ­യി­രു­ന്ന ചോര മു­ഴു­വൻ വ­റ്റി­പ്പോ­യ­പോ­ലെ തോ­ന്നി.

മ­ന്ദാ­രം:
അതേ; നി­ശ്ച­യ­മാ­യി­ട്ടും എ­ന്താ­യി­രു­ന്നു?
സി­സീ­ലി:
അ­യാ­ളു­ടെ വി­വാ­ഹ­വും അ­ടു­ക്കെ ഉ­ണ്ടാ­കും എ­ന്നു് ഞാൻ കേ­ട്ടു.
യൂജീൻ:
വി­വാ­ഹം ക­ഴി­ച്ചു എന്നൊ?

ഇ­തു­വ­രെ ഒ­ന്നും ശ­ബ്ദി­ക്കാ­തി­രു­ന്ന യൂജീൻ വായ തു­റ­ന്ന­പ്പോൾ എ­ല്ലാ­വ­രു­ടെ ക­ണ്ണു­ക­ളും അ­വ­ളു­ടെ മേൽ പ­തി­ഞ്ഞു. മ­ന്ദാ­ര­ത്തി­ന്നു് മ­ക­ളു­ടെ ആ നടവടി ഒ­ട്ടും പി­ടി­ക്കാ­ത്ത­തു­കൊ­ണ്ടു് സ­ഹി­ക്ക­വ­യ്യാ­ത്ത­കോ­പം ഉ­ണ്ടാ­യി. എ­ന്നാൽ ഈ വർ­ത്ത­മാ­നം കേട്ട ഉടനെ യൂ­ജീ­നി­ന്നു് അവൾ എ­വി­ടെ­യാ­ണെ­ന്ന വി­വ­ര­മോ ഒ­ന്നും ഉ­ണ്ടാ­യി­ല്ല. അ­വ­ളു­ടെ ഹൃ­ദ­യ­ത്തിൽ എ­ല്ലാ­റ്റി­ലും മു­ന്നിൽ നി­ന്നി­രു­ന്ന­തു് അ­വ­ളു­ടെ ത­ണു­ത്തു­പോ­കാ­ത്ത പ്ര­ണ­യം മാ­ത്ര­മാ­യി­രു­ന്നു.

യൂജീൻ:
നി­ങ്ങൾ­ക്കു് തീർ­ച്ച­വി­വ­ര­മു­ണ്ടൊ?
സി­സീ­ലി:
അതേ. ആ പെൺ­കു­ട്ടി­യു­ടെ അ­മ്മ­ത­ന്നേ­യാ­ണു് എ­ന്നോ­ടു് വിവരം പ­റ­ഞ്ഞ­തു്.

ഈ വിവരം കേ­ട്ട­പ്പോൾ യൂജീൻ ര­ണ്ടാ­മ­തും ബോധം കെ­ട്ടു­വീ­ണു. ജറാഡ് അവളെ പി­ടി­ച്ചി­ല്ലാ­യി­രു­ന്നു എ­ങ്കിൽ കാ­ര്യം അ­പ­ക­ട­ത്തിൽ ക­ലാ­ശി­ക്കു­മാ­യി­രു­ന്നു.

സി­സീ­ലി:
(സ­ങ്ക­ട­ത്തോ­ടെ.) ഇ­തെ­ന്തൊ­ര­തി­ശ­യ­മാ­ണു്? ഞാൻ പ­റ­ഞ്ഞ­തു് കേ­ട്ടി­ട്ടാ­യി­രി­ക്കു­മോ ഇ­വൾ­ക്കു് ഇ­ങ്ങി­നെ ഒരു അ­സ്വാ­സ്ഥ്യം നേ­രി­ട്ട­തു്.
മ­ന്ദാ­രം:
അവളെ പ­ര­വ­ശ­പ്പെ­ടു­ത്തു­വാൻ ത­ക്ക­വ­ണ്ണം നി­ങ്ങൾ എ­ന്തെ­ങ്കി­ലും വ­ല്ല­തും പ­റ­ഞ്ഞൊ?

ഇ­ങ്ങി­നെ പ­റ­ഞ്ഞു് മ­ന്ദാ­രം, സി­സീ­ലി­യേ, അവൾ ദ­ഹി­ച്ചു­പോം­വ­ണ്ണം ഒ­ന്നു് നോ­ക്കി. യൂജീൻ ബോധം കെ­ടു­വാ­നു­ള്ള സംഗതി എ­ന്താ­ണെ­ന്നു് ത­നി­ക്കു് ഊ­ഹ­മു­ണ്ടാ­യി­രു­ന്നു എ­ങ്കി­ലും ആ സംഗതി ദാ­വീ­ദി­ന്നു് അ­റി­വാ­ക­ണം എ­ന്നു് മ­ന്ദാ­ര­ത്തി­ന്നു് അശേഷം ഇ­ഷ്ട­മ­ല്ലാ­യി­രു­ന്നു.

മ­ന്ദാ­രം:
ഉ­ഷ്ണം­കൊ­ണ്ടാ­യി­രി­ക്കും.
സി­സീ­ലി:
ത­ണു­പ്പു­കൊ­ണ്ടാ­യി­രി­ക്കാ­നും മതി.
മ­ന്ദാ­രം:
ഒരു സമയം ല­ജ്ജ­കൊ­ണ്ടാ­യി­രി­ക്കും. ഞാൻ തന്നെ എന്റെ വി­വാ­ഹ­ദി­വ­സ­ത്തിൽ ഏ­ഴു­വ­ട്ടം മോ­ഹാ­ല­സ്യ­പ്പെ­ട്ടു് വീ­ണു­പോ­യി­രു­ന്നു.
ഉ­പ­ദേ­ശി:
എ­ന്തു് പ­റ­ഞ്ഞു—

മ­ന്ദാ­രം ഒ­രൊ­റ്റ നോ­ട്ട­ത്തി­ന്നു് അ­യാ­ളു­ടെ എ­തി­രാ­യി­ട്ടു­ള്ള പു­റ­പ്പാ­ടു് ഭ­സ്മ­മാ­ക്കി. ഡോ­ക്ട­രെ കൂ­ട്ടി­ക്കൊ­ണ്ടു് വരാൻ മോശയെ പ­റ­ഞ്ഞ­യ­ച്ചു. യൂ­ജീ­നി­നെ അ­വ­ളു­ടെ മു­റി­യി­ലേ­ക്കു് എ­ടു­ത്തു­കൊ­ണ്ടു­പോ­യി. വി­രു­ന്നു­കാ­രെ­ല്ലാം പോ­യി­ട്ടും­കൂ­ടി ദാ­വീ­ദ് പോ­കാ­തെ അ­ങ്ങ­ട്ടും ഇ­ങ്ങ­ട്ടും വ­ള­രെ­നേ­രം ന­ട­ന്നു­ക­ളി­ച്ചു. പി­ന്നെ തന്റെ ഭാ­വി­പ­ത്നി­യു­ടെ വിവരം ഗ്ര­ഹി­ക്കാൻ­വേ­ണ്ടി പി­റ്റേ­ന്നു് വ­രാ­മെ­ന്നു് പ­റ­ഞ്ഞു് ദാ­വീ­ദും യാത്ര പ­റ­ഞ്ഞു് പോയി.

ഒ­മ്പ­താം അ­ദ്ധ്യാ­യം

(യ­ഥാർ­ത്ഥ­പ്ര­ണ­യ­മാർ­ഗ്ഗം ദു­ഷ്ക­ര­മാ­ണു്.)

അ­ന്നു് മു­ഴു­വൻ, യൂ­ജീ­നി­ന്റെ വീ­ട്ടി­ന്റെ മു­ന്നി­ല­ത്തെ നി­ര­ത്തി­ന്മേൽ­കൂ­ടെ, സാധു എ­ഡോൾ­ഫി യൂ­ജീ­നി­ന്റെ ഒരു നി­ഴൽ­പോ­ലും കാ­ണാ­തെ അ­ങ്ങ­ട്ടും ഇ­ങ്ങ­ട്ടും ന­ട­ന്നു് തന്നെ ക­ഴി­ച്ചു. വൈ­കു­ന്നേ­ര­മാ­യി­ട്ടും­കൂ­ടി യൂ­ജീ­നി­നെ ഒരു പ്രാ­വ­ശ്യ­മെ­ങ്കി­ലും ക­ണ്ടി­ല്ല. അ­തു­കൊ­ണ്ടു് വളരെ അ­തൃ­പ്തി­യോ­ടെ എ­ഡോൾ­ഫി­ക്കു് അ­യാ­ളു­ടെ വീ­ട്ടി­ലേ­ക്കു് മ­ട­ങ്ങി­പ്പോ­കേ­ണ്ടി­വ­ന്നു.

പി­റ്റേ­ന്നും അയാൾ ഷാ­പ്പിൽ­നി­ന്നു് നേ­ര­ത്തെ പി­രി­ഞ്ഞു. യൂ­ജീ­നി­നു് എ­ന്തു­വ­ന്നു് പി­ടി­ച്ചു­പോ­യി എ­ന്നു് ക­ണ്ടു­പി­ടി­പ്പാ­നു­ള്ള ഒരു ആ­ഗ്ര­ഹ­വും ജാ­ഗ്ര­ത­യും അ­യാ­ളു­ടെ മ­ന­സ്സിൽ ക­ത്തി­ത്തു­ട­ങ്ങി. മാ­നേ­ജ­രു­ടെ അ­രി­കെ­ക്കൂ­ടി ക­ട­ന്നു­പോ­കു­മ്പോൾ ആ മേ­ലു­ദ്യോ­ഗ­സ്ഥൻ അയാളെ പ­ണി­യിൽ­നി­ന്നു് പി­രി­ച്ചു­ക­ള­യും എന്ന താ­ക്കീ­തു­കൂ­ടെ ചെ­യ്തു. എ­ഡോൾ­ഫി ആ വാ­ക്കൊ­ന്നും പു­ല്ലോ­ളം പ്ര­മാ­ണി­യാ­തെ പുറമെ വന്നു, പി­ന്നെ­യും അ­ര­മ­ണി­ക്കൂർ നേ­ര­ത്തോ­ളം യൂജീൻ മുഖം കാ­ണി­ക്കു­മൊ എന്ന വി­ചാ­ര­ത്തി­ന്മേൽ കാ­ത്തു­നി­ന്നു.

അയാൾ ഇ­ച്ഛാ­ഭം­ഗ­ത്തോ­ടെ ആ­ഫീ­സി­ലേ­ക്കു­ത­ന്നെ മ­ട­ങ്ങി. അന്നു മുതൽ അയാളെ പ­ണി­യിൽ നി­ന്നു് പി­രി­ച്ചി­രി­ക്കു­ന്നു എന്ന വി­വ­ര­വും മനേജർ മു­ഖാ­ന്ത­രം അ­യാൾ­ക്കു് കി­ട്ടി. എന്നു മാ­ത്ര­മ­ല്ല എ­ഡോൾ­ഫി­യോ­ടു് ഉടനെ അ­വി­ടു­ന്നു് ക­ട­ന്നു­പോ­വാ­നും പ­റ­ഞ്ഞു. എ­ന്നാൽ പ്ര­ണ­യ­ത്തിൽ മു­ഴു­കി­യ ഒരു യു­വാ­വി­ന്നു് തന്റെ പ്ര­ണ­യി­നി­യു­ടെ വി­ചാ­ര­മ­ല്ലാ­തെ ബാ­ക്കി­യൊ­ന്നും തലയിൽ ക­ട­ക്കു­ക­യി­ല്ല. തന്നെ പ­ണി­യിൽ­നി­ന്നു് പി­രി­ച്ച­തു­കൊ­ണ്ടു് ത­നി­ക്കു് സ­ങ്ക­ട­മി­ല്ലെ­ന്നും അ­യാൾ­ക്കു് ആ ഒ­ന്നി­നും കൊ­ള്ളാ­ത്ത ഷാ­പ്പും വി­ട്ടു­പോ­കു­ന്ന­തു് സ­ന്തോ­ഷ­മാ­ണെ­ന്നും മ­റ്റും എ­ഡോൾ­ഫി മാ­നേ­ജ­രോ­ടു് പ­റ­ഞ്ഞു.

എ­ന്നാൽ ഒരു കാ­ര്യം അയാൾ മു­റ­യ്ക്കു് ചെ­യ്തു. ഉ­ച്ച­തി­രി­ഞ്ഞ­തിൽ പി­ന്നെ രാ­ത്രി­യാ­വോ­ളം യൂ­ജീ­നി­നെ കാ­ണു­മെ­ന്ന ആ­ശ­യോ­ടെ അ­വ­ളു­ടെ വീ­ട്ടി­ന്റെ മുൻ­ഭാ­ഗ­ത്തു് തന്നെ നി­ന്നു. അ­യാൾ­ക്കു് വി­ശ­പ്പു­കൊ­ണ്ടു് നി­വൃ­ത്തി­യി­ല്ലാ­യി­രു­ന്നു. ബോധം കെ­ട്ടു് വീ­ണു­പോ­കാ­ത്ത­തു് തന്നെ അ­യാൾ­ക്കു് അ­തി­ശ­യ­മാ­യി.

എ­ഡോൾ­ഫി:
(വി­ചാ­രം) ഒരു സമയം അ­വൾ­ക്കു് സു­ഖ­ക്കേ­ടാ­യി­രി­ക്കാൻ മതി. ഒരു സമയം ഞ­ങ്ങ­ളു­ടെ കള്ളി പു­റ­ത്താ­യെ­ന്നും വരാം. ഈ­ശ്വ­രാ! ദു­ശ­ങ്ക­കൾ കൊ­ണ്ടു് എന്റെ ഉള്ളം വെ­ന്തു­പോ­കു­ന്നു. എ­നി­ക്കി­തി­ന്റെ സാരം ക­ണ്ടു­പി­ടി­ക്ക­ണം. മോ­ശ­യ­താ അ­വ­രു­ടെ സ്വ­കാ­ര്യം നി­ല്ക്കു­ന്നു. ആ തോ­ട്ട­ത്തിൽ ക­ട­ന്നു് അ­വ­നോ­ടു് വിവരം ചോ­ദി­ക്ക­ണം. ഹേ. മോശേ! സുഖം ത­ന്നെ­യോ?
മോശ:
സു­ഖം­ത­ന്നെ. നി­ങ്ങൾ­ക്കൊ?
എ­ഡോൾ­ഫി:
എ­നി­ക്കും സുഖം. ഉ­പ­ദേ­ശി­ക്കും ഭാ­ര്യ­ക്കും സുഖമോ?
മോശ:
അ­വർ­ക്കു് സു­ഖ­ക്കെ­ടൊ­ന്നു­മി­ല്ല.
എ­ഡോൾ­ഫി:
യൂജീൻ എ­ങ്ങ­നെ?
മോശ:
അ­വൾ­ക്കു് കേവലം സു­ഖ­മി­ല്ല. അവൾ അ­വ­ളു­ടെ മു­റി­യിൽ ത­ന്നെ­യാ­ണു് ക­ഴി­ച്ചു­കൂ­ട്ടു­ന്ന­തു്.
എ­ഡോൾ­ഫി:
കേവലം സു­ഖ­മി­ല്ലെ­ന്നോ? ഈ­ശ്വ­രൊ രക്ഷ. അ­വൾ­ക്കെ­ന്താ­ണു് പോലും ദണ്ഡം.
മോശ:
എ­ല്ലാ­രും പ­റ­യു­ന്ന­തു് അ­വൾ­ക്കു് സ­ന്തോ­ഷം കൊ­ണ്ടു­ള്ള സു­ഖ­ക്കേ­ടാ­ണെ­ന്നു്.
എ­ഡോൾ­ഫി:
സ­ന്തോ­ഷം കൊ­ണ്ടൊ? നീ എ­ന്തൊ­ക്കെ­യാ­ണു് പ­റ­യു­ന്ന­തു് മോശെ!
മോശ:
അ­വ­ളു­ടെ വി­വാ­ഹം അ­ടു­ത്തു­ണ്ടാ­കും എ­ന്നു് നി­ങ്ങൾ അ­റി­ഞ്ഞി­ട്ടി­ല്ലെ!
എ­ഡോൾ­ഫി:
വി­വാ­ഹ­മൊ? ആ­രു­മാ­യി­ട്ടു്? എ­പ്പോൾ? എ­ങ്ങി­നെ? യൂ­ജീ­നി­നു് വി­വാ­ഹ­മൊ? ഒ­രി­ക്ക­ലും ഉ­ണ്ടാ­വാൻ പാ­ടി­ല്ല.
മോശ:
പെ­ണ്ണാ­യാൽ ഒ­രാ­ണു് വേ­ണ്ടെ.
എ­ഡോൾ­ഫി:
വേണം.
മോശ:
പി­ന്നെ നി­ങ്ങൾ­ക്കെ­ന്തി­നാ­ണു് ഇത്ര അ­ത്ഭു­തം?
എ­ഡോൾ­ഫി:
ആ­രാ­ണു് അവളെ വി­വാ­ഹം ക­ഴി­ക്കു­ന്ന­തു്?
മോശ:
മി­സ്റ്റർ ദാ­വീ­ദ്.
എ­ഡോൾ­ഫി:
ദാ­വീ­ദൊ? നേരു് പറ.

ഇ­ങ്ങി­നെ പ­റ­ഞ്ഞു് എ­ഡോൾ­ഫി മോശയെ ചെ­ന്നു് പി­ടി­ച്ചു.

മോശ:
അയ്യൊ എ­ഡോൾ­ഫി—എന്നെ ഞെ­ക്കി­ക്കൊ­ല്ലൊ­ല്ല. എന്നെ വിടൂ.
എ­ഡോൾ­ഫി:
പി­ന്നെ നീ എ­ന്തി­നാ­ണു് യൂജീൻ ദാ­വീ­ദി­നെ വി­വാ­ഹം ചെ­യ്വാൻ പോ­കു­ന്നു എന്ന കപടം എ­ന്നോ­ടു് പ­റ­ഞ്ഞ­തു് ?

ഇ­ങ്ങി­നെ പ­റ­ഞ്ഞു് എ­ഡോൾ­ഫി പി­ന്നെ­യും ആ സാധു മോശയെ പി­ടി­ച്ചു് കു­ലു­ക്കി. പോ­രാ­ഞ്ഞി­ട്ടു് ശ­പി­ക്കു­ക­യും ശപഥം ചെ­യ്യു­ക­യും കൂ­ട­ക്കൂ­ടെ ത­ട്ടി­വി­ട്ടു് മോശ സ­ഹാ­യ­ത്തി­ന്നു് നി­ല­വി­ളി­ച്ചു. അ­പ്പോൾ ഉ­പ­ദേ­ശി­യാ­രു­ടെ­യും ഭാ­ര്യ­യു­ടേ­യും ദൃ­ഷ്ടി അവിടെ എത്തി.

മ­ന്ദാ­ര­ത്തി­ന്നു് ആളെ മ­ന­സ്സി­ലാ­യ­പ്പോൾ അവൾ ഉ­പ­ദേ­ശി­യാ­രോ­ടു് അ­വി­ടെ­ത­ന്നെ ഇ­രി­ക്കാൻ പ­റ­ഞ്ഞു. എ­ന്നി­ട്ടു് അവൾ ഒരു ഉറച്ച ഭാ­വ­ത്തിൽ എ­ഡോൾ­ഫി­യു­ടെ നേരെ ന­ട­ന്നു.

മ­ന്ദാ­രം:
എ­ന്താ­ണു് നി­ങ്ങൾ ഇവിടെ വെ­ച്ചു് ലഹള ഉ­ണ്ടാ­ക്കു­ന്ന­തു്?
മോശ:
വ­ലി­യ­മ്മെ! യൂജീൻ മി­സ്റ്റർ. ദാ­വീ­ദി­നെ വി­വാ­ഹം ക­ഴി­പ്പാൻ പോ­കു­ന്നു എ­ന്നു് മാ­ത്ര­മെ ഞാൻ ഇ­യ്യാ­ളോ­ടു് പ­റ­ഞ്ഞി­ട്ടു­ള്ളു.
മ­ന്ദാ­രം:
അ­വൾ­ക്കു് ഇ­ഷ്ട­മു­ള്ള ആളെ വി­വാ­ഹം ക­ഴി­ക്കു­ന്ന­തു­കൊ­ണ്ടു് ഇ­യ്യാൾ­ക്കെ­ന്താ. ഹേ! എന്റെ ഇ­ഷ്ടം­പോ­ലെ ഞാൻ പ്ര­വർ­ത്തി­ക്കു­ന്ന­തിൽ നി­ങ്ങൾ­ക്കു് വ­ന്നു് ക­യ്യി­ടാൻ എ­ന്ത­ധി­കാ­ര­മാ­ണു­ള്ള­തു്? എ­ഡോൾ­ഫി! താൻ ഒരു മ­ര്യാ­ദ­ക്കാ­ര­നാ­ണെ­ന്ന­ല്ലെ ഞാൻ ധ­രി­ച്ചി­രു­ന്ന­തു്! അതു് എന്റെ ക­യ്യിൽ ഒരു തെ­റ്റാ­യി­പ്പോ­യി എ­ന്നാ­ണോ ഞാൻ ഇ­പ്പോൾ മ­ന­സ്സി­ലാ­ക്കേ­ണ്ട­തു്!
എ­ഡോൾ­ഫി:
നി­ങ്ങ­ളു­ടെ മകളെ ഞാൻ വളരെ സ്നേ­ഹി­ക്കു­ന്നു എ­ന്നു് തു­റ­ന്നു് പറവാൻ എ­നി­ക്കു് ഒ­ട്ടും ശ­ങ്ക­യി­ല്ല. അവളെ കൂ­ടാ­തെ എ­നി­ക്കു് ജീ­വി­തം ആ­വ­ശ്യ­മി­ല്ല. അവളെ വേറെ ഒരാൾ വി­വാ­ഹം ചെ­യ്യു­ന്ന­തു് എ­നി­ക്കു് സ­ഹി­പ്പാൻ നി­വൃ­ത്തി ഉ­ണ്ടാ­ക­യി­ല്ല.
മ­ന്ദാ­രം:
ത­നി­ക്കു് ഉ­ണ്ടാ­യാ­ലും ശരി, ഇ­ല്ലെ­ങ്കി­ലും ശരി, അ­തൊ­ന്നും എ­നി­ക്ക­റി­യേ­ണ്ടു­ന്ന കാ­ര്യ­മി­ല്ല. തന്റെ സ്ഥി­തി­യി­ലു­ള്ള ഒരാൾ എന്റെ മകളെ വി­വാ­ഹം ക­ഴി­പ്പാൻ ആ­ഗ്ര­ഹം വെ­ച്ച­തു് ശുദ്ധ ധി­ക്കാ­ര­മെ­ന്നാ­ണു് ഞാൻ വി­ചാ­രി­ക്കു­ന്ന­തു്. ത­നി­ക്കെ­ന്താ­ണു് അ­വൾ­ക്കു് കൊ­ടു­ക്കാ­നും അവളെ പു­ലർ­ത്താ­നും ക­യ്യി­ലു­ള്ള­തു്. താൻ വ­ല്ല­തി­നും പു­റ­പ്പെ­ടു­മ്പോൾ എ­ന്തെ­ങ്കി­ലും ഒരു കോ­പ്പു് ക­രു­ത­ണ്ടെ! മി­സ്റ്റർ. ദാ­വീ­ദ് അ­വൾ­ക്കു് കൊ­ടു­പ്പാൻ പോ­കു­ന്ന­തു് എ­ന്തൊ­ക്കെ­യാ­ണെ­ന്നു് ത­നി­ക്കു് വല്ല വി­വ­ര­വും ഉണ്ടൊ? ഇ­ന്നു­തൊ­ട്ടു് താൻ ഈ വീ­ട്ടി­ന്റെ പടി ക­ട­ക്ക­രു­തു് കേ­ട്ടോ.
എ­ഡോൾ­ഫി:
(നി­വർ­ന്നു് നി­ന്നി­ട്ടു്) നി­ങ്ങ­ളു­ടെ സ­മ്മ­ത­മി­ല്ലാ­തെ ഞാൻ ക­ട­ന്നു­വ­രും എ­ന്നു് നി­ങ്ങൾ ധ­രി­ക്ക­രു­തു്. നി­ങ്ങൾ ഇ­പ്പോൾ എ­ന്നോ­ടു് ചെ­യ്ത­തു് വളരെ സാ­ഹ­സ­മാ­യ്പോ­യെ­ന്നു് വെ­ച്ചു് നി­ങ്ങൾ പ­ശ്ചാ­ത്ത­പി­ക്കേ­ണ്ടി വ­രു­ന്ന ഒരു കാലം വരും. സലാം. ഞാ­നി­താ പോ­കു­ന്നു.

ഇ­ങ്ങി­നെ പ­റ­ഞ്ഞു് നി­ര­ത്തി­ന്മേൽ പ്ര­വേ­ശി­ച്ചു് വാതിൽ ഉ­ച്ച­ത്തിൽ അ­ട­ച്ചു് അയാൾ അ­യാ­ളു­ടെ പാ­ട്ടി­ന്നു് പോയി. മ­ന്ദാ­രം ആ­ശ്ച­ര്യം­കൊ­ണ്ടു് കു­റേ­നേ­രം അ­വി­ടെ­ത­ന്നെ ത­രി­ച്ചു് നി­ന്നു­പോ­യി.

മ­ന്ദാ­രം:
അ­വ­ന്റെ കു­റു­മ്പു് നോ­ക്കൂ. എന്റെ മകളെ സ്നേ­ഹി­ക്കു­ന്നു പോലും. നീ കേ­ട്ടോ? ഇ­വ­നാ­രാ­ണു് ഇ­ങ്ങി­നെ തല ഉ­യർ­ത്താൻ?
മോശ:
അ­യാൾ­ക്കു് അ­ങ്ങി­നെ ഒരു ഭ്ര­മ­മു­ണ്ടാ­യി­രി­ക്കും എ­ന്നു് ഞാനും ശ­ങ്കി­ച്ചു. ക­ഴി­ഞ്ഞ ഒരു മാ­സ­ത്തിൽ അ­ധി­ക­മാ­യി­ട്ടു് അ­യാ­ളു­ടെ ജോലി ഈ വീ­ട്ടി­ന്റെ മു­മ്പാ­കെ നി­ര­ത്തിൽ കൂടെ അ­ങ്ങ­ട്ടും ഇ­ങ്ങ­ട്ടും ന­ട­ക്കു­ക മാ­ത്ര­മാ­ണു്.
മ­ന്ദാ­രം:
എന്റെ കർ­ത്താ­വെ! യൂ­ജീ­നും അവനെ ക­ണ്ടി­ട്ടു­ണ്ടാ­യി­രി­ക്കു­മൊ?
മോശ:
എ­നി­ക്ക­യാ­ളെ കാണാൻ സാ­ധി­ച്ച­പ്പോൾ യൂ­ജീ­നും ക­ണ്ടി­ട്ടു­ണ്ടാ­യി­രി­ക്കും എ­ന്നെ­ല്ലെ വി­ചാ­രി­ക്കേ­ണ്ട­തു്?
മ­ന്ദാ­രം:
അ­ങ്ങി­നെ­ത­ന്നെ­യാ­ണു് വി­ചാ­രി­ക്കേ­ണ്ട­തു്. എന്റെ മ­കൾ­ക്കും അ­വൾ­ക്കു് ദാ­വീ­ദി­നെ ഇ­ഷ്ട­മി­ല്ലെ­ന്നു് എ­ന്നോ­ടു് പറവാൻ ധൈ­ര്യ­മു­ണ്ടാ­യി. അ­ത­ല്ലെ ഞാൻ വി­ചാ­രി­ക്കു­ന്ന­തു്! ആ മാ­ന്യ­നും ഭാ­ഗ്യ­വാ­നും ആയ പു­രു­ഷ­നെ.
മോശ:
പ­ല­ച­ര­ക്കു് ക­ച്ച­വ­ട­ത്തി­ന്റെ രാ­ജാ­വി­നെ.
മ­ന്ദാ­രം:
പോ­രാ­ഞ്ഞി­ട്ടു് അ­വൾ­ക്കു് ര­ണ്ടു­വ­ട്ടം ബോധം കെ­ട്ടു. ഇ­പ്പ­ഴാ­ണു് എ­നി­ക്കു് കാ­ര്യം മ­ന­സ്സി­ലാ­കു­ന്ന­തു്. ഒരു മാസം ക­ഴി­ഞ്ഞി­ട്ടു് അ­വ­ളു­ടെ വി­വാ­ഹം ന­ട­ത്തു­ന്ന­തി­നു് പകരം, ര­ണ്ടാ­ഴ്ച­ക്കു­ള്ളിൽ അ­വ­ളു­ടെ വി­വാ­ഹം ന­ട­ത്താ­നാ­ണു് ഭാവം.

മോ­ശ­ക്കു്, എ­ഡോൾ­ഫി, തന്റെ ശ്വാ­സം മു­ട്ടി­പ്പോ­കും പ്ര­കാ­രം ക­ട­ന്നു­പി­ടി­ച്ച പി­ടി­യു­ടെ ഓർമ്മ വന്നു.

മോശ:
അ­താ­ണു് ന­ല്ല­തു്.
മ­ന്ദാ­രം:
എന്റെ മകൾ, ആ ചെറിയ കഷണം പെ­ണ്ണു്, എന്നെ പാ­ട്ടി­ലാ­ക്കാ­നും­കൂ­ടി ശ്ര­മി­ച്ചി­ല്ലേ! എ­ന്നാൽ വി­വാ­ഹം ഒ­രി­ക്കൽ ക­ഴി­ഞ്ഞു­പോ­യാൽ ഈ മാ­തി­രി ച­പ­ല­ത­ക­ളൊ­ക്കെ അ­സ്ത­മി­ച്ചു് പോകും.
മോശ:
ഞാൻ അതല്ല പ­റ­യു­ന്ന­തു്. അ­ന്നു് രാ­ത്രി­യ­ത്തെ ക­ള്ള­ന്മാർ ആ­രാ­യി­രു­ന്നു? നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­മെ­ന്താ­ണു്?
മ­ന്ദാ­രം:
എ­ന്തു്! എന്റെ സ്വർ­ഗ്ഗ­ത്തി­ലെ പി­താ­വെ! യൂ­ജീ­നി­നു് അ­ത്ര­മാ­ത്രം:—ഇല്ല. ഒ­രി­ക്ക­ലും ഇല്ല. ആ അ­ധി­ക­പ്ര­സം­ഗി എ­ഡോൾ­ഫി അ­വി­ടെ­യെ­ങ്ങാൻ ഉ­ണ്ടാ­യി­രി­ക്കും എ­ന്നു് ക­രു­താ­നും അ­വൾ­ക്കു് അ­വ­കാ­ശ­മു­ണ്ടാ­യി­രി­ക്കും എ­ന്നു് ഞാൻ വി­ശ്വ­സി­ക്കു­ന്നി­ല്ല. അതും ഒരു ല­ജ്ജാ­വ­ഹ­മാ­യ കാ­ര്യം­ത­ന്നെ. അ­വ­ന്റെ കൈ­ക­ട­ന്ന കു­റു­മ്പു്—എന്റെ വീ­ട്ടി­ലേ­ക്കു് ക­ട­ന്നു­വ­രി­ക. അല്ല. ക­യ്യേ­റി­ക്ക­ട­ക്കു­ക. തീർ­ച്ച­യാ­യി­ട്ടും, മോശേ! എന്റെ ഭർ­ത്താ­വെ­പോ­ലെ ഒരു വ­ങ്ക­നെ ഒ­രാൾ­ക്കും ഭർ­ത്താ­വാ­യി­ക്കി­ട്ടി­പ്പോ­യാൽ, അയാൾ എ­പ്പോ­ഴും ക­ണ്ണു് തു­റ­ന്നി­രി­ക്കേ­ണ്ടി­വ­രും. ഞാൻ യൂ­ജീ­നി­ന്റെ അ­ടു­ത്തു് ചെ­ന്നു് അ­വ­ളു­ടെ വി­വാ­ഹ­ദി­വ­സം പി­ന്നേ­യും സ­മീ­പ­മാ­ക്കി­യി­രി­ക്കു­ന്നു എന്ന വിവരം പ­റ­യ­ട്ടെ. ര­ണ്ടാ­ഴ്ച­ക്കു­ള്ളിൽ അ­വ­ളു­ടെ വി­വാ­ഹം ക­ഴി­ക്ക­ണം. ആ വി­വ­ര­മാ­ണു് ഞാൻ അ­വ­ളോ­ടു് ചെ­ന്നു് പറവാൻ പോ­കു­ന്ന­തു്.
പ­ത്താം അ­ദ്ധ്യാ­യം

(എ­ഡോൾ­ഫി­യും സി­സീ­ലി­യും)

ഇ­ങ്ങി­നെ ക­മ­നീ­ക­മ­ന­ന്മാ­രു­ടെ തെ­റ്റി­ദ്ധാ­ര­ണ­ക്കും ഇ­ച്ഛാ­ഭം­ഗ­ത്തി­ന്നും ഹേ­തു­വാ­യ ഓരോ ക­ള്ള­ക്കാ­ര്യ­ങ്ങ­ളു­ടെ പ്രാ­രം­ഭോ­ദ­യം ക­ണ്ടു­തു­ട­ങ്ങി. അവർ ത­മ്മിൽ­ത­മ്മിൽ വി­ശ്വ­സി­ക്കാൻ കൊ­ള്ളാ­ത്ത ആളും ചാ­പ­ല്യം ജാ­സ്തി­യു­ള്ള ആളും എ­ന്നു് മനസാ പ­ഴി­ച്ചു­തു­ട­ങ്ങി. പു­രു­ഷ­ന്മാ­രെ­പ്പ­റ്റി ജന്നി പ­റ­ഞ്ഞ­തൊ­ക്കെ കേ­ട്ടി­ട്ടു്, യൂജീൻ ദീർ­ഘ­നി­ശ്വാ­സം ഇട്ടു. എ­ഡോൾ­ഫി­യാ­ക­ട്ടെ പെ­ണ്ണു­ങ്ങ­ളെ ആ­ക­പ്പാ­ടെ പു­ച്ഛ­മാ­യ് കരുതി, എ­ന്നു് മാ­ത്ര­മ­ല്ല അ­വ­രു­ടെ പ­ണ­ത്തി­നോ­ടും പ­ദ­വി­യോ­ടും ഉള്ള കാം­ക്ഷ­യെ അ­ത്യ­ധി­കം നി­ന്ദി­ച്ചു് ഒ­രി­ക്കൽ യൂ­ജീ­നി­നെ ബ­ല­മാ­യ് എ­ടു­ത്തു­കൊ­ണ്ടു­പോ­യ്ക്ക­ള­വാ­നും­കൂ­ടി എ­ഡോൾ­ഫി ആ­ലോ­ചി­ച്ചു. അ­ങ്ങി­നെ ചെ­യ്താൽ ബ­ന്ധു­ക്ക­ളു­ടെ അ­നു­വാ­ദം കൂ­ടാ­തെ അവളെ വി­വാ­ഹം ചെ­യ്യാ­മ­ല്ലൊ എ­ന്നു് മാ­ത്ര­മേ ആ ശു­ദ്ധൻ ക­രു­തി­യി­രു­ന്നു­ള്ളു. പി­ന്നെ­യും ശാ­ന്ത­നാ­യ് ആ­ലോ­ചി­ച്ചു് നോ­ക്കി­യ­പ്പോൾ അ­തൊ­ക്കെ പ്രാ­യോ­ഗി­ക­മ­ല്ലെ­ന്ന­റി­ഞ്ഞു. അവർ ഇ­രു­വ­രും പ്ര­ണ­യാ­ങ്കു­ര­ത്തി­ന്റെ മാ­ധു­ര്യം അ­റി­ഞ്ഞ­തു­കൊ­ണ്ടു് അ­തി­ന്റെ ന്യാ­യ­മാ­യ കലാശം കാ­ണു­വാൻ കൗ­തു­ക­ത്തോ­ടെ കാ­ത്തു­നി­ന്നു. ബാ­ക്കി­യു­ള്ള­വർ അവരെ അ­ക­റ്റി നിർ­ത്തി­ക്കു­ന്ന­തു്, അ­വ­രു­ടെ മൂ­റ­യാ­യി­രി­ക്കാൻ മതി. എ­ന്നാ­ലും യ­ഥാർ­ത്ഥാ­നു­രാ­ഗ­ത്തി­ന്റെ കവാട നി­രോ­ധ­ങ്ങൾ അ­വ­രാ­രും വലിയ കാ­ര്യ­മാ­യി പൊ­രു­ളി­ച്ചി­ല്ല. മ­നു­ഷ്യർ­ക്കു് ഓരോരോ നി­മി­ഷ­ത്തിൽ ഓരോ മാ­തി­രി മ­നഃ­സ്ഥി­തി­യാ­ണു്.

എ­ഡോൾ­ഫി യൂ­ജീ­നി­നെ­യും കാ­ത്തു­നി­ല്ക്കു­ന്ന പ­തി­വു് പി­ന്നേ­യും മാ­റ്റീ­ട്ടി­ല്ല. ഒരു ദിവസം ആ വീ­ട്ടിൽ നി­ന്നു് ജന്നി നി­ര­ത്തി­ന്മേൽ ഇ­റ­ങ്ങു­ന്ന­തു് ക­ണ്ട­പ്പോൾ എ­ഡോൾ­ഫി അ­വ­ളു­ടെ നേരെ ബ­ദ്ധ­പ്പെ­ട്ടു് ചെ­ന്നു. യൂ­ജീ­നി­നെ­പ്പ­റ്റി ആയിരം ചോ­ദ്യ­ങ്ങൾ, ഒ­രൊ­റ്റ ചോ­ദ്യ­ത്തി­ന്നു­ള്ള ഉ­ത്ത­രം കി­ട്ടും­മു­മ്പെ ചോ­ദി­ച്ചു. ജന്നി കു­ഴ­ങ്ങി. അ­വൾ­ക്കു് പ­ര­മാർ­ത്ഥം പ­റ­യാ­തെ നി­വൃ­ത്തി­യി­ല്ലെ­ന്ന ഘട്ടം വന്നു ചേർ­ന്നു.

ജന്നി:
നി­ങ്ങൾ കേ­ട്ട­തൊ­ക്കെ ശ­രി­യാ­ണു്. ചെ­റി­യ­മ്മ മി­സ്റ്റർ ദാ­വീ­ദി­നെ വി­വാ­ഹം ചെ­യ്യു­ന്ന­താ­ണു്. എ­ന്നാ­ലൊ, ആ സം­ഗ­തി­കൊ­ണ്ടു് ചെ­റി­യ­മ്മ സ­ങ്ക­ട­പ്പെ­ട്ടു് ദ­ണ്ഡം­പൂ­ണ്ടു് കി­ട­ക്കു­ക­യാ­ണു്. അ­തി­ന്നു് മു­ഖ്യ­കാ­ര­ണം നി­ങ്ങ­ളും വേറെ ഒരാളെ വി­വാ­ഹം ക­ഴി­പ്പാൻ പോ­കു­ന്നു­ണ്ടു് എന്ന വർ­ത്ത­മാ­നം കേ­ട്ടി­ട്ടാ­ണു്.
എ­ഡോൾ­ഫി:
എ­ന്തു്! ഞാനൊ? ഞാൻ മ­റ്റൊ­രാ­ളെ വി­വാ­ഹം ക­ഴി­പ്പാൻ പോ­കു­ന്നു എന്നൊ? ഏതു് നാ­യാ­ണു് അ­ങ്ങി­നെ എ­ന്നെ­ക്കൊ­ണ്ടു് പറവാൻ ധൈ­ര്യ­പ്പെ­ട്ട­തു്. യൂജീൻ ഒ­രി­ക്ക­ലും ആ കളവു് വി­ശ്വ­സി­ക്ക­യി­ല്ലെ­ന്നു് എ­നി­ക്കു് നല്ല ബോ­ദ്ധ്യ­മു­ണ്ടു്.
ജന്നി:
അ­ന്യോ­ന്യം പ്ര­ണ­യ­ത്തിൽ ല­യി­ച്ച­വർ­ക്കു് അ­സൂ­യ­ക്കു് ഒരു ചി­ല്ല­റ സംഗതി മാ­ത്ര­മു­ണ്ടാ­യാൽ മതി.
എ­ഡോൾ­ഫി:
ജന്നീ! നീ അവളെ വെ­ടി­പ്പിൽ പ­റ­ഞ്ഞു് മ­ന­സ്സി­ലാ­ക്കി കൊ­ടു­ക്ക. നീ അ­ങ്ങി­നെ ചെ­യ്യും എ­ന്നു് എ­ന്നോ­ടു് വാ­ഗ്ദ­ത്തം ചെ­യ്യൂ. അ­വ­ളോ­ടു് നീ പറയണം, അ­വ­രു­ടെ അമ്മ എ­ന്നോ­ടു് ആ വീ­ട്ടി­ന്റെ പടി ക­ട­ക്ക­രു­തു് എ­ന്നു് താ­ക്കീ­തു് ചെ­യ്തി­ട്ടു­ണ്ടെ­ങ്കി­ലും കൂടി, ഞാൻ അവളെ വി­വാ­ഹം ചെ­യ്യാ­തി­രി­ക്കു­ന്ന­ത­ല്ലെ­ന്നു്. കേ­ട്ടൊ.
ജന്നി:
ചെ­റി­യ­മ്മ­യും ആ കാ­ര്യ­ത്തിൽ ചുണ കാ­ണി­ക്കാ­തി­രു­ന്നി­ട്ടി­ല്ല. ഏ­താ­യാ­ലും നി­ങ്ങ­ളു­ടെ വി­വാ­ഹ­ത്തി­ന്റെ ആരംഭം അത്ര ന­ന്നാ­യി­ട്ടു­ണ്ടെ­ന്നു് ആർ­ക്കും തോ­ന്നു­ക­യി­ല്ല. നി­ങ്ങൾ നാളെ രാ­വി­ലെ വരീൻ. ചെ­റി­യ­മ്മ­യു­ടെ വർ­ത്ത­മാ­ന­മൊ­ക്കെ ഞാൻ അ­പ്പോൾ പ­റ­ഞ്ഞു­ത­രാം.

എ­ഡോൾ­ഫി അ­യാ­ളു­ടെ ലൈനിൽ ഉ­ണ്ടാ­യി­രു­ന്ന ഒരു വീ­ട്ടിൽ­ചെ­ന്നു. പ­രി­ഭ്ര­മം­കൊ­ണ്ടും ക്ഷീ­ണം­കൊ­ണ്ടും അയാൾ ആ വീ­ട്ടി­ന്റെ മു­റി­യിൽ ഒ­രേ­ട­ത്തി­ട്ടി­രു­ന്ന ക­ട്ടി­ലി­ന്മേൽ ചെ­ന്നു­വീ­ണു. “ലൈൻ” എ­ന്നു് വെ­ച്ചാൽ തൊ­ട്ടു­തൊ­ട്ടും­കൊ­ണ്ടു് അ­നേ­ക­വീ­ടു­കൾ ഒരേ നി­ര­യിൽ നി­ല്ക്കു­ന്ന ഒരു തരം ഏർ­പ്പാ­ടാ­ണു്. പ­ട്ട­ണ­ങ്ങ­ളി­ലാ­ണു് ആ മാ­തി­രി ഏർ­പ്പാ­ടു­കൾ കാ­ണു­ന്ന­തും. അ­ല്ലാ­തെ പോയാൽ പ­ണ­മി­ല്ലാ­ത്ത­വർ പ­ട്ട­ണ­ത്തിൽ­നി­ന്നു് പ­രു­ങ്ങി­പ്പോ­കു­മാ­യി­രു­ന്നു. എ­ഡോൾ­ഫി­ക്കു് ഏ­ക­ദേ­ശം ഉ­റ­ക്കം വ­ന്നു് തു­ട­ങ്ങി­യി­രി­ക്കു­ന്നു. ആ സ­മ­യ­ത്താ­ണു് അവൻ ഒരു പെ­ണ്ണി­ന്റെ ശബ്ദം കേ­ട്ട­തു്. അതു് അ­യാ­ളു­ടെ തൊട്ട മു­റി­യിൽ പാർ­ക്കു­ന്ന യു­വ­തി­യാ­യി­രു­ന്നു. അവൾ മ­ട­ങ്ങി­വ­രു­ന്ന­തു് സം­ശ­യ­മി­ല്ലാ­തെ അ­വ­ളു­ടെ ഒരു സേ­വ­ക്കാ­ര­ന്റെ ഒ­ന്നി­ച്ചാ­യി­രു­ന്നു, എ­ന്നു് അ­വ­രു­ടെ സം­സാ­രം­കൊ­ണ്ടു് മ­ന­സ്സി­ലാ­ക്കാ­മാ­യി­രു­ന്നു.

സീലി:
നി­ങ്ങൾ­ക്കേ വി­ശ­പ്പു­ള്ളു. ബാ­ക്കി­യു­ള്ള­വർ­ക്കൊ­ന്നും വി­ശ­പ്പി­ല്ലെ? ഇ­പ്പ­ഴ­ല്ലെ നാം ഒരു ദി­ക്കിൽ നി­ന്നു് ചായ ക­ഴി­ച്ച­തു്. ആ സ­മ­യ­ത്തു് നി­ങ്ങൾ­ക്കു് കുറെ വി­ഭ­വ­ങ്ങൾ കൂടി വ­രു­ത്തി­ക്കൂ­ടാ­യി­രു­ന്നൊ? എ­ന്തു് ചെ­യ്യും! ഏതു് സ­മ­യ­ത്തും നി­ങ്ങൾ ഒരു പാ­പ്പ­റ­ല്ലെ!
മറ്റെ ആൾ:
ഉ­ള്ള­പ്പോ­ളൊ­ക്കെ ഞാൻ വേ­ണ്ടു­ന്ന­തു് ത­രാ­റു­ണ്ടു്. ഞാൻ മി­ഷ്യൻ­ഷാ­പ്പി­ലെ മാ­നേ­ജ­രാ­ണെ­ങ്കി­ലും കൂടി എന്റെ ചി­ല­വു് വലിയ ചി­ല­വാ­ണു്. എന്റെ കീ­ഴി­ലു­ള്ള­വർ­ക്കാ­ണു് പ­ണ­ത്തി­ന്നു് പ­ഞ്ച­മി­ല്ലാ­ത്ത­തു്. ഞങ്ങൾ മ­റ്റൊ­രു ബ്രാ­ഞ്ച് തു­റ­ക്കു­ന്നു­ണ്ടു്. അ­പ്പോൾ കുറെ ലാഭം കി­ട്ടു­മാ­യി­രി­ക്കും.
സീലി:
നി­ങ്ങൾ ഇ­ന്നാ­ള­ത്തെ പെ­ണ്ണി­നെ അവിടെ നി­ശ്ച­യി­ക്ക­രു­തു്. എ­ല്ലാ­വ­രു­ടേ­യും ക­ണ്ണു് അ­വ­ളു­ടെ മേ­ലാ­യി­രി­ക്കും.
മറ്റെ ആൾ:
അ­തൊ­ക്കെ നീ പ­റ­യു­മ്പോ­ലെ നി­ന്റെ സൗ­ന്ദ­ര്യം എന്നെ ആ­ന­ന്ദി­പ്പി­ക്കു­ന്നു.

ഇ­ങ്ങി­നെ­യു­ള്ള സം­സാ­രം ചും­ബ­ന­ങ്ങ­ളു­ടെ ശബ്ദം കൊ­ണ്ട­വ­സാ­നി­ച്ചു. “അവൾ എത്ര ഭാ­ഗ്യ­വാ­ന്മാ­രാ­ണു്. അ­വർ­ക്കു് അ­ന്യോ­ന്യം സ്നേ­ഹ­മു­ണ്ടു്. അ­വർ­ക്കു് അതു് യ­ഥേ­ഷ്ടം കാ­ണി­ക്കാ­നും അ­നു­ഭ­വി­പ്പാ­നും സാ­ധി­ക്കു­ന്നു.” എ­ന്നൊ­ക്കെ എ­ഡോൾ­ഫി വി­ചാ­രി­ച്ചു.

നേരം രാ­വി­ലെ അ­ഞ്ച­ടി­ച്ച­പ്പോൾ പി­ന്നെ­യും അ­വ­രു­ടെ സം­സാ­രം കേ­ട്ടു. ചില സാ­മാ­ന­ങ്ങൾ നീ­ങ്ങും­പോ­ലെ­യൊ നീ­ക്കും­പോ­ലെ­യോ കേ­ട്ടു. “അവർ കാ­മം­കൊ­ണ്ടു് അ­വ­ശ­പ്പെ­ട്ടു­പോ­യ­വ­രാ­യി­രി­ക്കും” എ­ന്നു് എ­ഡോൾ­ഫി ധ­രി­ച്ചു. പി­ന്നെ­യും ശ്ര­ദ്ധി­ച്ച­പ്പോൾ അയാൾ കേ­ട്ട­തു് കോ­പ­ത്തോ­ടും കൂ­ടേ­യു­ള്ള സം­സാ­ര­വും അ­ടി­യു­ടേ­യും ശ­കാ­ര­ത്തി­ന്റെ­യും ശ­ബ്ദ­വും വി­ല­കൊ­ടു­ക്കു­ന്ന വാ­ക്കും മ­റ്റു­മാ­യി­രു­ന്നു.

മറ്റെ ആൾ:
മി­ണ്ടാ­തി­രി ചൈ­ത്താൻ പെ­ണ്ണെ! വാ­ച്ച് നി­ന്റെ­താ­ണെ­ങ്കിൽ അതു് തന്ന ആളെ നീ­യു­മാ­യി പ­രി­ച­യ­പ്പെ­ടു­ത്തി­യ­തു് ഞാ­നാ­ണു്. ഗ­തി­യി­ല്ലാ­തെ ന­ട­ന്നി­രു­ന്ന നി­ണ­ക്കു് ഞാ­ന­ല്ലെ ഒരു പണി ആ­ക്കി­ത്ത­ന്ന­തു്. ന­ന്ദി­യി­ല്ലാ­ത്ത കഴുത നീ നാവു് അ­ട­ക്കു­ക­യി­ല്ലെ­ങ്കിൽ ഞാൻ ഈ കു­പ്പി എ­ടു­ത്തു് നി­ന്നെ എ­റി­യും.

ഇ­തൊ­ക്കെ എ­ഡോൾ­ഫി പി­ന്നെ­യും കേ­ട്ടു. ഒ­ടു­വിൽ ആ കാ­മു­ക­നും പോയി. സീലി ഏ­ങ്ങി­ക്ക­ര­യു­ന്ന ശ­ബ്ദ­വും കേ­ട്ടു.

എ­ഡോൾ­ഫി:
(വി­ചാ­രം) ഇ­ത­ല്ലെ പ­റ­യു­ന്നു. ഞാൻ സ­ന്തോ­ഷം ക­ണ്ടി­ട്ടു് അവരെ അ­സൂ­യ­പ്പെ­ടു­ക­യാ­യി­രു­ന്നു. രാ­ത്രി വ­രു­മ്പോൾ അ­ന്യോ­ന്യം ചും­ബി­ച്ചു് വി­നോ­ദി­ക്കു­ക. രാ­വി­ലെ പി­രി­യു­മ്പോൾ അ­ന്യോ­ന്യം ശ­കാ­രി­ക്കു­ക. ഇ­ത്ത­ര­ക്കാ­രും ഉ­ണ്ട­ല്ലൊ.

എ­ഡോൾ­ഫി പി­ന്നെ­യും ഉ­റ­ങ്ങാൻ ഉ­റ­ച്ചു് എ­ന്നാ­ലൊ സീ­ലി­യു­ടെ ക­ര­ച്ചിൽ അവനെ അ­സ്വ­സ്ഥ­നാ­ക്കി. ഏ­താ­യാ­ലും വാ­തി­ലും തു­റ­ന്നു് അവളെ ആ­ശ്വ­സി­പ്പി­ക്കു­വാൻ പോവാൻ ത­ക്ക­വ­ണ്ണം അ­വ­രു­ടെ പ­രി­ച­യം അത്ര അ­ടു­പ്പു­ണ്ടാ­യി­രു­ന്ന­ത­ല്ല. ക­ര­യു­ന്ന മ­ദ്ധ്യെ അ­വ­ളു­ടെ മു­റി­യു­ടെ അ­ടു­ത്ത മു­റി­യു­ടെ വാതിൽ അസാരം തു­റ­ന്ന­താ­യി സീലി പെ­ട്ടെ­ന്നു് കണ്ടു. മാ­നേ­ജ­രും അവളും അ­ന്യോ­ന്യം നടന്ന സം­ഭാ­ഷ­ണം തന്റെ അ­യൽ­വ­ക്ക­ക്കാ­രൻ കേൾ­ക്കാ­നി­ട­യാ­യോ സീലി അയാൾ താൻ വി­ചാ­രി­ച്ച എ­ഡോൾ­ഫി ത­ന്നെ­യോ അല്ല മ­റ്റു് വ­ല്ല­വ­രു­മൊ എ­ന്ന­റി­വാൻ സീ­ലി­ക്കു് ആ­ഗ്ര­ഹം മു­ഴു­ത്തു. അ­തു­കൊ­ണ്ടു് ക­ര­യു­ന്ന­തി­ന്നു് പകരം അവൾ ചി­രി­ക്കാ­നും പാ­ടാ­നും തു­ട­ങ്ങി.

എ­ഡോൾ­ഫി:
(വി­ചാ­രം) എ­ന്തൊ­രു അ­ത്ഭു­ത­പ്പെ­ട്ട പെ­ണ്ണാ­ണി­വൾ ഇ­വ­ളെ­യാ­ണോ ഞാൻ ആ­ശ്വ­സി­പ്പി­ക്കേ­ണ­മെ­ന്നു് ക­രു­തി­യ­തു്. ഒ­രി­ക്കൽ ക­ര­യു­ന്നു. തൊട്ട നി­മി­ഷ­ത്തിൽ തന്നെ പാ­ട്ടും പാടും.

ആരും തന്നെ വ­ക­വെ­ക്കു­ന്നി­ല്ലെ­ന്നു് ക­ണ്ട­പ്പോൾ സീലി എ­ഡോൾ­ഫി കി­ട­ക്കു­ന്ന മു­റി­യു­ടെ ചു­മ­രി­ന്നു് മു­ട്ടി­ത്തു­ട­ങ്ങി. “ഹേ! ഹേ! ഇതിൽ കി­ട­ക്കു­ന്ന ആളെ! ദയ വി­ചാ­രി­ച്ചു് സമയം എത്ര ആ­യെ­ന്നു് പ­റ­ഞ്ഞു് തരുമോ?” എ­ന്നു് ചോ­ദി­ച്ചു.

എ­ഡോൾ­ഫി:
(ഉ­ള്ളിൽ നി­ന്നു്) ആ­റ­ടി­ക്കാ­റാ­യി.
സീലി:
(വി­ചാ­രം) ഒ­രാ­ണി­ന്റെ ശബ്ദം ത­ന്നെ­യാ­ണു് കേ­ട്ട­തു്. ശബ്ദം കേ­ട്ടാൽ ആൾ ഒരു ചെ­റു­പ്പ­ക്കാ­ര­നാ­ണെ­ന്നു് തോ­ന്നു­ന്നു.
സീലി:
(ആളെ പാ­ട്ടി­ലാ­ക്കും­പോ­ലെ­യു­ള്ള സ്വ­ര­ത്തിൽ) വളരെ വ­ന്ദ­നം. ഞാൻ സ­മ­യ­മ­റി­യാ­തെ ബു­ദ്ധി­മു­ട്ടു­ക­യാ­യി­രു­ന്നു. എന്റെ വാ­ച്ച് ന­ട­ക്കു­ന്നി­ല്ല.

ഇ­തി­ന്നു് യാ­തൊ­രു മ­റു­വ­ടി­യും കേൾ­ക്കാ­തി­രു­ന്ന­പ്പോൾ സീലി പി­ന്നെ­യും പാടാൻ തു­ട­ങ്ങി. എ­ന്ന­തിൽ പി­ന്നെ എ­ഡോൾ­ഫി­യെ കേൾ­പ്പി­ക്കും പ്ര­കാ­രം ഒരു ചെ­റു­പ്പ­ക്കാ­ര­ന്റെ കാ­മ­ലേ­ഖ­നം അവൾ ഉ­ച്ച­ത്തിൽ വാ­യി­ച്ചു. അവളെ മ­രി­ക്കും­വ­രെ സ്നേ­ഹി­ക്കു­മെ­ന്നും അവൾ, അവളെ നോ­ക്കു­മ്പൊ­ളൊ­ക്കെ അ­യാൾ­ക്കു് ദേവ സ്ത്രീ­ക­ളെ പോലും പു­ച്ഛം തോ­ന്നി­പ്പോ­കു­ന്നു എ­ന്നും, അ­യാൾ­ക്കു് ത­ല്ക്കാ­ലം പ­ണ­മി­ല്ലെ­ങ്കി­ലും സാ­മർ­ത്ഥ്യ­മു­ണ്ടെ­ങ്കിൽ എ­പ്പോ­ഴെ­ങ്കി­ലും പണം ധാ­രാ­ളം ഉ­ണ്ടാ­ക്കാൻ സാ­ധി­ക്കു­മെ­ന്നും മ­റ്റും അതിൽ എ­ഴു­തി­യി­ട്ടു­ണ്ടാ­യി­രു­ന്നു. വാ­യി­ച്ചു­തീർ­ന്ന­തിൽ പി­ന്നെ “പ­ണ­മാ­ണു് മുൻ­ന­ട­ക്കേ­ണ്ട­തു്. ച­ക്ക­ര­വാ­ക്കൊ­ന്നും എ­നി­ക്കു് വേണ്ട” എ­ന്നും സീലി ത­ന്നോ­ടു­ത­ന്നെ ഉ­ച്ച­ത്തിൽ പ­റ­ഞ്ഞു.

എ­ഡോൾ­ഫി­യാ­ക­ട്ടെ ഉ­റ­ങ്ങും­പോ­ലെ ന­ടി­ച്ചു. സീലി അയാളെ ഉ­ണർ­ത്താൻ ആ­വു­ന്ന­തൊ­ക്കെ നോ­ക്കി. സീ­ലി­യെ­പ്പോ­ലെ­യു­ള്ള ഒരു പെ­ണ്ണി­നെ, ഒ­ന്നും ഗ­ണ്യ­മാ­ക്കാ­ത്ത പു­രു­ഷ­നെ വ­ശീ­ക­രി­ക്കാൻ വാശി കൂ­ടു­ക­യാ­ണു് ചെ­യ്യു­ക. അവൾ എ­ഡോൾ­ഫി കി­ട­ക്കു­ന്ന മു­റി­യു­ടെ ചു­മ­രി­ന്നു് ര­ണ്ടു് കൈ­കൊ­ണ്ടും ഉ­ച്ച­ത്തിൽ മു­ട്ടി.

സീലി:
ഹേ! ദയ വി­ചാ­രി­ച്ചു് ഒരു തു­ള്ളി വെ­ള്ളം തരുമോ?

ഇ­തി­ന്നും എ­ഡോൾ­ഫി ഒ­ന്നും മി­ണ്ടി­യി­ല്ല. അ­പ്പോൾ എന്തൊ ഒ­രാ­പ­ത്തു് വ­ന്നെ­ത്തി­യ­പോ­ലെ ഒരു നി­ല­വി­ളി­യും അതു് തൊ­ട്ടു­കൊ­ണ്ടു് ഇ­ങ്ങി­നെ ഒരു ദീ­ന­സ്വ­ര­വും കേൾ­ക്കാ­യി. “അയ്യൊ. ഇ­ന്നെ­നി­ക്കെ­ന്തൊ­രു നിർ­ഭാ­ഗ്യ­മാ­ണു്. എന്റെ കാ­ല്പ­ടം ഉ­ളു­ക്കി­പ്പോ­യെ­ന്നു് തോ­ന്നു­ന്നു. എ­നി­ക്കു് സ­ഹാ­യ­ത്തി­ന്നു് ഒ­ന്നി­ച്ചാ­രു­മി­ല്ല താനും.”

ഇ­തൊ­ക്കെ കേ­ട്ട­പ്പോൾ എ­ഡോൾ­ഫി എ­ഴു­ന്നേ­റ്റു് ഉ­ടു­പ്പി­ട്ടു് തന്റെ തൊട്ട മു­റി­യു­ടെ വാ­തി­ന്ന­ടു­ക്കെ ചെ­ന്നു, മെ­ല്ലെ ഒ­ന്നു­ര­ണ്ടു­വ­ട്ടം മു­ട്ടി.

സീലി:
(ദീ­ന­ഭാ­വ­ത്തോ­ടെ) ആ­രാ­ണ­തു്.
എ­ഡോൾ­ഫി:
നി­ങ്ങ­ളു­ടെ തൊട്ട മു­റി­യി­ലു­ള്ള ആൾ. നി­ങ്ങ­ളു­ടെ വ­ല്ലാ­യ്മ കേ­ട്ടി­ട്ടു് സ­ഹാ­യി­പ്പാൻ വ­ന്ന­താ­ണു്.
സീലി:
വളരെ ഉ­പ­കാ­രം. വാതിൽ അ­ട­ച്ചി­ട്ടി­ല്ല. തു­റ­ന്നു് അ­ക­ത്തു കേറു.

സീലി ചോടെ ഒരു പു­ല്പാ­യി­ലാ­യി­രു­ന്നു കി­ട­ന്നി­രു­ന്ന­തു്. അ­വ­ളു­ടെ അം­ഗ­ങ്ങ­ളു­ടെ ശോഭ പ­രി­പൂർ­ണ്ണ­മാ­യി പ്ര­കാ­ശി­ക്ക­ത്ത­ക്ക­വ­ണ്ണ­മാ­യി­രു­ന്നു അ­വ­ളു­ടെ കി­ട­ത്ത­ത്തി­ന്റെ മാ­തി­രി. അ­വൾ­ക്കു് പ­തി­നെ­ട്ടു് ക­ഴി­ഞ്ഞി­രി­ക്ക­ണ­മെ­ങ്കി­ലും ഇ­രു­പ­തു് വ­യ­സ്സു് പൂർ­ത്തി­യാ­യി­ട്ടി­ല്ല. സൗ­ന്ദ­ര്യ­വും നല്ല വ­ളർ­മ്മ­യും ഉ­ണ്ടു്. അവ ഒരു തി­ലോ­ത്ത­മ­യ­ല്ലെ­ങ്കി­ലും ഒരു അ­ഴ­കു­ള്ള പെ­ണ്ണാ­ണെ­ന്നു് ആരും സ­മ്മ­തി­ക്കും. യൗ­വ­ന്യ­ത്തി­ന്റെ തി­ള­ക്ക­ത്തി­ന്നു് അസാരം മങ്ങൽ നേ­രി­ട്ടി­രു­ന്നു. നേരം പു­ലർ­ന്നാൽ സീലി അത്ര സു­ന്ദ­രി­യാ­ണെ­ന്നു് തോ­ന്നു­ക­യി­ല്ലെ­ങ്കി­ലും രാ­ത്രി നല്ല സു­ന്ദ­രി­യാ­ണെ­ന്നു് എ­ണ്ണ­പ്പെ­ട്ടു് പോകും. എ­ഡോൾ­ഫി അവളെ തു­റി­ച്ചു് നോ­ക്കാ­നൊ­ന്നും പോ­യി­ല്ല. അയാൾ അവിടെ വ­ന്ന­തു് അ­വൾ­ക്കു് ഒരു ഉ­പ­കാ­രം ചെ­യ്വാൻ വേ­ണ്ടി മാ­ത്ര­മാ­ണു്. അവളെ നോ­ക്കി ര­സി­ക്കാ­നൊ­ന്നു­മ­ല്ല. എ­ന്നാൽ സീലി അയാളെ വി­ളി­ച്ചു് വ­രു­ത്തി­യ­തു്, അയാളെ ന­ല്ല­വ­ണ്ണം ഒ­ന്നു് കാ­ണ്മാൻ വേ­ണ്ടി­യാ­ണു്. സീലി, അയാളെ അ­ടി­തൊ­ട്ടു് മു­ടി­വ­രെ ന­ല്ല­വ­ണ്ണം നോ­ക്കി. ആ ചെ­റു­പ്പ­ക്കാ­ര­നെ അ­വൾ­ക്കു് വളരെ ബോ­ധി­ച്ചു.

എ­ഡോൾ­ഫി:
(മൃ­ദു­വാ­യി) വളരെ വേ­ദ­ന­യു­ണ്ടോ?
സീലി:
വളരെ വളരെ. എ­ങ്ങി­നെ­യോ അ­ടി­തെ­റ്റി ഞാൻ വീണു. എന്നെ എ­ഴു­ന്നേ­ല്പി­ച്ചു് എന്റെ ക­ട്ടി­ലി­ന്മേൽ കി­ട­ത്തി­ത്ത­ന്നാൽ വളരെ ഉ­പ­കാ­രം. നി­ങ്ങ­ളു­ടെ കൈ എന്റെ അ­ര­യു­ടെ ചോടെ താ­ങ്ങാ­യ് പി­ടി­ക്ക­ണം എന്റെ ഗൗൺ ഉ­ല­ഞ്ഞു് പോ­കു­മെ­ന്നു് ഭ­യ­മൊ­ന്നും വേണ്ട.

അവളെ താ­ങ്ങി­പ്പൊ­ന്തി­ച്ച­പ്പോൾ ആ ചെ­റു­പ്പ­ക്കാ­ര­നോ­ടു് സീലി അ­വ­ളു­ടെ വേ­ദ­ന­യൊ­ന്നും പ്ര­മാ­ണി­യാ­തെ വളരെ സ­ന്തോ­ഷ­ത്തോ­ടു­കൂ­ടെ ചി­രി­ച്ചു. എ­ഡോൾ­ഫി­ക്കു് ഇനി തന്റെ മു­റി­യി­ലേ­ക്കു് മ­ട­ങ്ങാ­മെ­ന്നു് തോ­ന്നി. എ­ന്നാൽ അ­വൾ­ക്കു് അവനെ വിടാൻ ഭാ­വ­മു­ണ്ടാ­യി­ല്ല.

സീലി:
(ഞ­ര­ങ്ങീ­ട്ടു്) എന്റെ ശരീരം മു­ഴു­വൻ കൊ­ള്ളി പോലെ ഇ­രി­ക്കു­ന്നു. ഇതാ എന്റെ കാൽ തൊ­ട്ടു് നോ­ക്കൂ. ഈ ക­യ്യും ഒ­ന്നു് തൊ­ട്ടു­നോ­ക്കൂ. എ­നി­ക്ക­വ­യൊ­ന്നും ഇ­ള­ക്കാൻ വയ്യാ. എ­ന്തൊ­രു തൊ­ന്ത്ര­മാ­ണു്. അല്ലെ!

എ­ഡോൾ­ഫി, യൂ­ജീ­നെ സ്നേ­ഹി­ക്കു­ന്ന­തൊ­ക്കെ ശ­രി­യാ­ണെ­ങ്കി­ലും കൂടി അവൻ നല്ല ആ­രോ­ഗ്യ­മു­ള്ള ഒരു ചെ­റു­പ്പ­ക്കാ­ര­നാ­ണെ­ന്നു് നാം മ­റ­ക്ക­രു­തു്. അയാൾ “അതെ” എ­ന്നു് മൃ­ദു­വാ­യി മ­ന്ത്രി­ച്ചു. ഈ യു­വ­തി­യു­ടെ വലയിൽ നി­ന്നു് വല്ല വി­ധ­ത്തി­ലും ഒ­ഴി­ഞ്ഞു് പോ­കാ­ഞ്ഞാൽ കാ­ര്യം അ­ബ­ദ്ധ­ത്തിൽ ക­ലാ­ശി­ക്കു­മെ­ന്നു് കരുതി എ­ഡോൾ­ഫി വാ­തി­ലി­ന്റെ നേരെ തി­രി­ഞ്ഞു.

സീലി:
എന്താ. പോ­കു­ന്നോ?
എ­ഡോൾ­ഫി:
അതെ. നി­ങ്ങൾ­ക്കു് വേ­ണ്ട­തൊ­ക്കെ ഞാൻ ചെ­യ്തു­ക­ഴി­ഞ്ഞു. നി­ങ്ങൾ­ക്കു് സു­ഖ­മാ­യെ­ന്നാ­ണു് എന്റെ വി­ശ്വാ­സം. വേ­ണ­മെ­ങ്കിൽ വേ­ല­ക്കാ­ര­ത്തി­യെ ഞാൻ ഇ­ങ്ങ­ട്ട­യ­ക്കാം.
സീലി:
നി­ങ്ങൾ പെ­ണ്ണു­ങ്ങ­ളെ തി­രി­ഞ്ഞു­നോ­ക്കാ­ത്ത ആളാണൊ? അ­പ്പോൾ നി­ങ്ങൾ വി­ചാ­രി­ച്ച­തു് എന്റെ കാൽ ഉ­ളു­ക്കി­പ്പോ­യി­രു­ന്നു എ­ന്നാ­ണോ?
എ­ഡോൾ­ഫി:
അ­ങ്ങി­നെ അ­ല്ലാ­യി­രു­ന്നു എ­ങ്കിൽ എ­ന്നോ­ടു് വെ­റു­തെ കളവു് പ­റ­ഞ്ഞി­ട്ടെ­ന്താ­ണു് കാ­ര്യം?
സീലി:
ഹൂ. എ­നി­ക്കു് നി­ങ്ങ­ളു­ടെ ഗൗ­ര­വ­ഭാ­വം കാ­ണു­മ്പോ­ളാ­ണു്. നി­ങ്ങൾ നാടകം അ­ഭി­ന­യി­ക്കാൻ കൊ­ള്ളും. നമ്മൾ ര­ണ്ടാ­ളും ഒ­ന്നു് നൃ­ത്തം വെ­ച്ചാ­ലെ­ന്താ.

സീലി നൃ­ത്തം­വെ­ച്ചു. ചി­ല­പ്പോൾ തുടകൾ കാണും. വണ്ണം ഉ­ടു­പ്പു് പൊ­ന്തി­ച്ചു.

സീലി:
എ­നി­ക്കെ­ന്തോ ഇ­ന്നൊ­രു സ­ന്തോ­ഷം. ഒരു സമയം ഞാൻ സ്വ­ത­ന്ത്ര­യാ­യി എന്ന വി­ചാ­രം കൊ­ണ്ടാ­യി­രി­ക്കും. ഞാൻ മാ­നേ­ജ­രോ­ടു് പി­ണ­ങ്ങി­യ­തു് നി­ങ്ങൾ കേ­ട്ടാ­യി­രി­ക്കും. ഇ­പ്പോൾ എ­നി­ക്കു് ആ­രേ­യും ഭ­യ­മി­ല്ല. പു­രു­ഷ­ന്മാർ മി­ക്ക­വ­രും രാ­ക്ഷ­സ­ന്മാ­രാ­ണു്. സ്നേ­ഹി­ക്കാൻ കൊ­ള്ളാ­ത്ത­വ­രാ­ണു്. ഞാൻ മേലാൽ എന്റെ പ്ര­ണ­യം ഒ­രാ­ളിൽ­മാ­ത്ര­മാ­യി നി­ക്ഷേ­പി­ക്കാൻ വി­ചാ­രി­ക്കു­ന്നി­ല്ല. ഞാൻ പാ­ടു­ള്ളേ­ട­ത്തോ­ളം സു­ഖി­ക്കും. എ­നി­ക്കു് ഒരു നാ­ട­ക­ക്കാ­ര­ത്തി­യാ­വാൻ വളരെ മോ­ഹ­മു­ണ്ടു്. നി­ങ്ങൾ­ക്കും എന്റെ ഷാ­പ്പിൽ­ത­ന്നേ­യ­ല്ലേ ജോലി?
എ­ഡോൾ­ഫി:
ഇ­പ്പോൾ എ­നി­ക്കു് ജോ­ലി­യി­ല്ല.
സീലി:
ഭാ­ഗ്യ­വാൻ! പ്ര­വൃ­ത്തി­യൊ­ന്നു­മി­ല്ല. പണം വ­ര­വു­മു­ണ്ടു്.
എ­ഡോൾ­ഫി:
അതും ഇല്ല.
സീലി:
നി­ങ്ങൾ ഒരു സു­ന്ദ­ര­നാ­ണു്. അ­തു­കൊ­ണ്ടു് നി­ങ്ങൾ­ക്കു് മ­റ്റു് പ്ര­കാ­ര­ത്തി­ലും പണം സ­മ്പാ­ദി­ക്കാൻ സാ­ധി­ക്കും. ഹൊ! കോ­പി­ക്കു­ക­യൊ­ന്നും വേണ്ട സാറേ! എന്റെ ഉ­ടു­പ്പു് പിൻ­ഭാ­ഗ­ത്തു് ഒരു കീ­റു­ള്ള­തു് ഒരു പിൻ­കൊ­ണ്ടു് തു­ന്നി­ച്ചേർ­ത്തു് തരൂ.
എ­ഡോൾ­ഫി:
യു­വ­തി­ക­ളു­ടെ ഉ­ടു­പ്പു് ന­ന്നാ­ക്കു­ന്ന ജോലി എ­നി­ക്കു് വ­ഴ­ക്ക­മി­ല്ല. ഞാൻ വേ­ല­ക്കാ­ര­ത്തി­യെ ഇ­ങ്ങ­ട്ട­യ­ക്കാം.
സീലി:
വേ­ല­ക്കാ­ര­ത്തി­യെ­ക്ക­ഴു­വി­ന്മേ­ലേ­റ്റു. എ­നി­ക്കു് അവളെ ആ­വ­ശ്യ­മി­ല്ല. നി­ങ്ങൾ എന്റെ ഒപ്പം ഊ­ണു­ക­ഴി­ച്ചാൽ എ­നി­ക്കു് നല്ല വി­ശ­പ്പു് തോ­ന്നു­മാ­യി­രു­ന്നു.
എ­ഡോൾ­ഫി:
എ­നി­ക്കു് വേറെ പ്ര­വൃ­ത്തി ഉ­ള്ള­തു­കൊ­ണ്ടു് അ­തി­നൊ­ന്നും ത­ര­മി­ല്ല.

ഇ­ങ്ങി­നെ പ­റ­ഞ്ഞു് എ­ഡോൾ­ഫി തന്റെ മു­റി­യി­ലേ­ക്കു് മ­ട­ങ്ങി. “യൂ­ജീ­നും ഇ­വ­ളു­മാ­യി­ട്ടു് എത്ര വ്യ­ത്യാ­സ­മു­ണ്ടു്. എ­നി­ക്കു് അ­ടു­ത്ത മു­റി­യി­ലെ ച­ങ്ങാ­തി­യാ­യി എ­ന്തൊ­രു തു­ള്ളി­ച്ചി­യേ­യാ­ണു് കി­ട്ടി­യ­തു്.” എ­ന്നൊ­ക്കെ എ­ഡോൾ­ഫി വി­ചാ­രി­ക്കു­മ്പോൾ “ഫൂ. വലിയ ചാ­രി­ത്ര ശു­ദ്ധി­യു­ള്ള ചെ­റു­പ്പ­ക്കാ­രൻ! എ­ന്നാ­ലൊ മാ­നേ­ജ­രെ­ക്കാൾ എ­ത്ര­യോ ന­ല്ല­വൻ. അയാളെ ഞാൻ വ­ശീ­ക­രി­ക്കാ­തി­രി­ക്കി­ല്ല” എ­ന്നു് സീ­ലി­യും വി­ചാ­രി­ച്ചു.

പ­തി­നൊ­ന്നാം അ­ദ്ധ്യാ­യം

(വി­വേ­കി­ക­ളും കൂടി ചി­ല­പ്പോൾ ചെ­യ്യു­ന്ന­തു്.)

പി­റ്റേ ദിവസം തന്റെ ഗതി നോ­ക്കി മ­ന­സ്സി­ലാ­ക്കു­വാൻ സ­ന്ന­ദ്ധ­നാ­യി മോശ നി­ല്ക്കു­ന്ന­തു് ക­ണ്ട­പ്പോൾ എ­ഡോൾ­ഫി­ക്കു് ആ­ധി­യാ­യി. മോശ ഉ­ള്ളേ­ട­ത്തോ­ളം യൂ­ജീ­നി­നെ കാ­ണു­ന്ന കാ­ര്യം പൊ­ക്ക­മാ­യി­രി­ക്കും എ­ന്നു് എ­ഡോൾ­ഫി ന­ല്ല­വ­ണ്ണം അ­റി­ഞ്ഞു. അയാൾ മ­ട­ങ്ങി വൈ­കു­ന്നേ­ര­മാ­വാൻ കാ­ത്തു. ജന്നി ആ സ­മ­യ­ത്തു് വ­ന്നു് യൂ­ജീ­നി­ന്റെ വിവരം അ­റി­യി­ക്കു­മെ­ന്നു് എ­ഡോൾ­ഫി­യോ­ടു് വാ­ഗ്ദ­ത്തം ചെ­യ്തി­രു­ന്നു. പറഞ്ഞ പ്ര­കാ­രം തന്നെ ജന്നി കൃ­ത്യ­സ­മ­യ­ത്തു് വന്നു. അ­വൾ­ക്കും വ്യ­സ­ന­വും പാ­ര­വ­ശ്യ­വും ഉ­ണ്ടാ­യി­രു­ന്നു. അ­വൾ­ക്കു് പ­റ­വാ­നു­ണ്ടാ­യി­രു­ന്ന­തു് എ­ഡോൾ­ഫി­ക്കു് ആ­ശ്വാ­സ­ക­ര­മാ­യി­ട്ടു­ള്ള­ത­ല്ലാ­യി­രു­ന്നു. തന്റെ മകൾ അ­വ­ളു­ടെ മു­റി­യിൽ തന്നെ ഇ­രു­ന്നു­കൊ­ള്ളേ­ണ്ട­താ­ണെ­ന്നു് മ­ന്ദാ­രം ക­ണി­ശ­മാ­യി താ­ക്കീ­തു് ചെ­യ്തു് വി­ട്ടി­രി­ക്കു­ന്നു­പോ­ലും. വി­വാ­ഹ­ദി­വ­സം വരെ ഈ നിയമം തെ­റ്റി­ക്കാൻ പാ­ടി­ല്ല എ­ന്നും ജന്നി പ­റ­ഞ്ഞു. എ­ന്തു് ചെ­യ്തി­ട്ടും ഫ­ല­മി­ല്ല. ക­മ­നീ­മ­ക­ന­ന്മാർ­ക്കു് ഒരു നി­ല­യി­ലും സ­ന്തോ­ഷ­മാർ­ഗ്ഗം ഉ­ണ്ടാ­കി­ല്ല.

എ­ഡോൾ­ഫി:
ഞാൻ വീ­ട്ടീ­ന്നു് തീ വെ­ക്കും. എ­ന്നാ­ലെ­ങ്കി­ലും അ­വൾ­ക്കു് ദാ­വീ­ദി­നെ വി­വാ­ഹം ചെ­യ്യേ­ണ്ടി­വ­രി­ല്ല. അ­തിൽ­പി­ന്നെ ഞാൻ വെ­ള്ള­ത്തിൽ വീണു് മ­രി­ച്ചു­ക­ള­യും.
ജന്നി:
ഈ സ­മ­യ­ത്തു് വേണ്ട. വെ­ള്ള­ത്തി­ന്നു് ത­ണു­പ്പു് ജാ­സ്തി­യു­ണ്ടാ­കും. മ­റ്റു് ഞാ­നെ­ന്തു് പ­റ­യ­ട്ടെ! പ്ര­ണ­യം പി­ടി­പെ­ട്ട­വർ വ­ല്ലാ­ത്ത കൂ­ട്ട­രാ­ണു്. ഹേ സാറേ! സ്വ­സ്ഥ­നാ­യി­രി­ക്കൂ. ഇ­നി­യും ര­ണ്ടാ­ഴ്ച­കൂ­ടി ഉ­ണ്ടു്. അ­തി­നി­ട­യിൽ ഒരു നിധി സ­മ്പാ­ദി­ച്ചു് വെ­ച്ചോ­ളൂ.
എ­ഡോൾ­ഫി:
ഇ­ങ്ങി­നെ­ത­ന്നെ­യാ­ണു് എന്നെ ആ­ശ്വ­സി­പ്പി­ക്കേ­ണ്ട­തു്. എന്നെ പ­രി­ഹ­സി­ച്ചി­ട്ടു് എന്റെ അ­ച്ഛ­ന്നു് ക­ഷ്ടി­പി­ഷ്ടി­യാ­യി ക­ഴി­വാൻ മാ­ത്ര­മെ പ­ണ­മു­ള്ളു. എ­നി­ക്കു് പണം സ­ഹാ­യി­പ്പാൻ ഒ­രാ­ളും ഇല്ല. എന്റെ ഇ­ള­യ­ച്ഛൻ എ­വി­ടെ­യാ­ണെ­ന്ന വിവരം വളരെ കൊ­ല്ല­ത്തോ­ള­മാ­യി ആർ­ക്കും ഇല്ല. എ­നി­ക്കു് ചൂതോ പ­കി­ട­യോ ക­ളി­ച്ചു് നോ­ക്കാ­മാ­യി­രു­ന്നു. എ­ന്നാൽ അ­തൊ­ക്കെ ശീ­ല­മാ­യ്പോ­യാ­ലൊ എ­ന്നൊ­രു പേടി. ജന്നീ! എ­നി­ക്കു് യൂ­ജീ­നി­നെ കാണണം. കാ­ണാ­തെ ക­ഴി­ക­യി­ല്ല.
ജന്നി:
എ­ന്തു്! മ­കൾ­ക്കു് വേറെ ഒ­രാ­ളോ­ടാ­ണു് പ്രേ­മം എ­ന്ന­റി­ഞ്ഞി­ട്ടു് വ­ലി­യ­മ്മ ഉ­റ­ങ്ങു­ന്ന­തു് തന്നെ ഒരു ക­ണ്ണു് തു­റ­ന്നി­ട്ടാ­ണെ­ന്നു് നി­ങ്ങൾ മ­ന­സ്സി­ലാ­ക്കീ­ട്ടി­ല്ലെ! അ­തു­കൊ­ണ്ടു് സാ­ധി­ക്കു­മെ­ന്നു് തോ­ന്നു­ന്നി­ല്ല.
എ­ഡോൾ­ഫി:
എ­നി­ക്കു് കാണാൻ ക­ഴി­യും. നീ വി­ചാ­രി­ച്ചാൽ—നീ എന്നെ സ­ഹാ­യി­ച്ചാൽ ഇ­ന്നു് രാ­ത്രി നീ വാതിൽ തു­റ­ന്നു് എന്നെ അ­ക­ത്തു് ക­ട­ത്തി­ത്ത­ര­ണം.
ജന്നി:
എ­നി­ക്കു് ധൈ­ര്യ­മി­ല്ല.
എ­ഡോൾ­ഫി:
ഞാൻ ഒ­രൊ­റ്റ മി­നു­ട്ടു് മാ­ത്ര­മെ താ­മ­സി­ക്ക­യു­ള്ളു. നി­ണ­ക്കും അ­ടു­ക്കെ തന്നെ നി­ല്ക്കാം. നി­ന­ക്കെ­ന്തി­നാ­ണി­ത്ര ശങ്ക. നി­ണ­ക്കു് യൂ­ജീ­നി­നോ­ടു് സ്നേ­ഹ­മു­ണ്ടെ­ങ്കിൽ അ­വൾ­ക്കു് ആ­ശ്വാ­സം ഉ­ണ്ടാ­കു­ന്ന കാ­ര്യ­ത്തിൽ നി­ണ­ക്കെ­ന്തി­നാ­ണു് മടി?

ജന്നി ആ­ലോ­ചി­ച്ചു് അ­വ­ളു­ടെ മ­ന­സ്സി­ള­കി.

ജന്നി:
നി­ല്ക്ക­ട്ടെ ഞാൻ യൂ­ജീ­നു­മാ­യി ഒ­ന്നു് ആ­ലോ­ചി­ച്ചു് നോ­ക്ക­ട്ടെ. അവൾ അ­നു­കൂ­ലി­ച്ചാൽ നി­ങ്ങൾ­ക്കു് വരാം.
എ­ഡോൾ­ഫി:
അ­ങ്ങി­നെ ത­ന്നെ­യാ­ണു് വേ­ണ്ട­തു്.
ജന്നി:
പി­ന്നെ ഒരു കാ­ര്യ­മു­ണ്ടു്. ഭ്രാ­ന്ത­നെ­പോ­ലെ ഒ­ന്നും അ­ഭി­ന­യി­ക്ക­രു­തു്. വഴി പോ­കു­ന്ന­വൻ ഇ­ങ്ങ­ട്ടു് നോ­ക്കി­ത്തു­ട­ങ്ങി.

പി­റ്റേ­ന്നു് വൈ­കു­ന്നേ­രം സമയം എ­ങ്ങി­നെ­യെ­ങ്കി­ലും ക­ഴി­ച്ചു­കൂ­ട്ടു­വാൻ എ­ഡോൾ­ഫി താൻ പാർ­ക്കു­ന്ന ലൈ­നി­ലേ­ക്കു് മ­ട­ങ്ങി­വ­ന്നു. വ­രു­ന്ന വ­ഴി­ക്കു് സീലി അവനെ ത­ടു­ത്തി­ട്ടു്, അ­വ­നോ­ടു് ഒരു മെ­ഴു­ത്തി­രി­ക്കു് ചോ­ദി­ച്ചു. പി­ന്നെ വെ­ളി­ച്ച­ത്തി­ന്നു് ചോ­ദി­ച്ചു. അയാൾ ഒ­ന്നും മി­ണ്ടാ­ഞ്ഞ­പ്പോൾ സീലി അയാളെ ശ­കാ­രി­പ്പാ­നും മ­ടി­ച്ചി­ല്ല.

എ­ഡോൾ­ഫി:
ഞാൻ നി­ണ­ക്കു് എ­വി­ടു­ന്നെ­ങ്കി­ലും ഒരു വെ­ളി­ച്ചം കൊ­ണ്ടു­വ­ന്നു­ത­രാം. പി­ന്നെ എന്നെ ബു­ദ്ധി­മു­ട്ടി­ക്ക­രു­തു്. എ­നി­ക്കു­റ­ങ്ങ­ണം.

അയാൾ ആ കാ­ര്യം നി­റ­വേ­റ്റാൻ പോയ ഉടനെ സീലി ശ­ബ്ദ­മു­ണ്ടാ­ക്കാ­തെ എ­ഡോൾ­ഫി­യു­ടെ മു­റി­യിൽ കേറി, ധി­ക്കാ­ര­ത്തി­ന്റെ കൊ­ടു­മ­കൊ­ണ്ടു് അ­യാ­ളു­ടെ കി­ട­ക്ക­യിൽ ചു­രു­ണ്ടു­കൂ­ടി. എ­ഡോൾ­ഫി വെ­ളി­ച്ച­വും­കൊ­ണ്ടു് വന്നു, “ഇനി എന്നെ ഉ­റ­ങ്ങാൻ സ­മ്മ­തി­ക്ക­ണം.” എ­ന്നു് വി­ളി­ച്ചു് പ­റ­ഞ്ഞു. ഉ­ത്ത­ര­മൊ­ന്നും കി­ട്ടാ­ഞ്ഞ­പ്പോൾ അവൾ വ­റാ­ന്ത­യിൽ നി­ന്നു് അ­വ­ളു­ടെ മു­റി­യിൽ പോ­യാ­യി­രി­ക്കും എ­ന്നു് വി­ചാ­രി­ച്ചു് ആ­ശ്വ­സി­ച്ചു. അയാൾ തിരി നി­ല­ത്തി­ട്ടു­ക­ള­ഞ്ഞു. എ­ന്നി­ട്ടു് അയാൾ അ­യാ­ളു­ടെ സ്വ­ന്തം മു­റി­യിൽ പ്ര­വേ­ശി­ച്ചു് ഉ­ടു­പ്പൊ­ക്കെ അ­ഴി­ച്ചു, വാ­തി­ലും ചാരി തന്റെ കി­ട­ക്ക­യിൽ ശരണം പ്രാ­പി­ച്ചു.

കി­ട­ന്ന ഉടനെ ര­ണ്ടു് മൃ­ദു­വാ­യ ക­ര­ങ്ങൾ അയാളെ പൊ­ത്തി­പ്പി­ടി­ച്ചു. അയാൾ എ­ഴു­ന്നേ­റ്റു് അവളെ വി­ട്ടൊ­ഴി­വാൻ നോ­ക്കി. അയാൾ ഒരു യു­വാ­വാ­ണെ­ന്നു് മ­ന­സ്സി­ലാ­ക്ക­ണം. അവൾ നല്ല മ­റി­മാ­യ­ക്കാ­ര­ത്തി­യു­മാ­യി­രു­ന്നു. പോ­രാ­ഞ്ഞി­ട്ടു് എ­ഡോൾ­ഫി­യു­ടെ സ്ഥി­തി ആരും തെ­റ്റി­ദ്ധ­രി­ച്ചു­പോ­കും വി­ധ­വു­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് അയാൾ അ­വി­ടെ­ത­ന്നെ കി­ട­ന്നു.

എ­ഡോൾ­ഫി:
(വി­ചാ­രം) ഇതു് എന്റെ കു­റ്റ­മ­ല്ല. ഇ­ങ്ങി­നെ ഒരു ഘ­ട്ട­ത്തിൽ എ­ന്നെ­പോ­ലെ­ത­ന്നെ എ­ല്ലാ­വ­രും ചെ­യ്യും. ഞാൻ അവളെ ഒ­ഴി­വാൻ ആ­കു­ന്ന­തൊ­ക്കെ നോ­ക്കി. എ­ന്തു­ചെ­യ്യും വ­രു­ന്ന­തു് വ­ര­ട്ടെ.
സീലി:
(വി­ചാ­രം) ഒരു ഇ­ണ­ക്ക­വും മെ­രു­ക്ക­വി­മി­ല്ലാ­ത്ത കരടി. എ­നി­ക്കു് ക­ര­ടി­ക­ളെ ഇ­ഷ്ട­മാ­ണു്. ഈ ക­ര­ടി­യെ മെ­രു­ക്കു­വാൻ ഞാൻ ശപഥം ചെ­യ്തു­പോ­യി­രി­ക്കു­ന്നു.

അവൾ അയാളെ ന­ല്ല­വ­ണ്ണം മെ­രു­ക്കി­വി­ട്ടാ­യി­രി­ക്കും. പി­റ്റേ­ന്നു് രാ­വി­ലെ ഒ­മ്പ­തു­മ­ണി­യാ­യി­ട്ടും­കൂ­ടി അവർ ഇ­രു­വ­രും ഒ­ന്നാ­യി മ­തി­വി­ട്ടു് ഉ­റ­ങ്ങു­ക­യാ­യി­രു­ന്നു.

ഒ­ന്നാ­മ­തു് ഉ­ണർ­ന്ന­തു് എ­ഡോൾ­ഫി ആ­യി­രു­ന്നു. അയാൾ എ­ഴു­ന്നേ­റ്റി­രു­ന്നു് ക­ണ്ണും­തി­രു­മ്പി, നോ­ക്കി­യ­പ്പോൾ സീലി പോ­യി­ട്ടി­ല്ലെ­ന്നും തന്റെ കൂ­ടെ­ത്ത­ന്നെ­യാ­ണു് കി­ട­ന്നു­റ­ങ്ങി­യ­തു് എ­ന്നും അ­റി­ഞ്ഞി­ട്ടു് ആ­ശ്ച­ര്യ­പ്പെ­ട്ടു. രാ­ത്രി­യിൽ ക­ഴി­ഞ്ഞ­തൊ­ക്കെ വി­ചാ­രി­ച്ചു് അ­യാൾ­ക്കു് വളരെ പ­ശ്ചാ­ത്താ­പം ഉ­ണ്ടാ­യി.

എ­ഡോൾ­ഫി:
(വി­ചാ­രം) ഭ­ഗ­വാ­നെ! ഞാൻ എ­ങ്ങി­നെ അ­പ്ര­കാ­ര­മൊ­ക്കെ ചെ­യ്തു. ഒ­രൊ­റ്റ­നി­മി­ഷ­ത്തി­ന്നു­പോ­ലും എ­നി­ക്കു് യൂ­ജീ­നി­നെ മ­റ­ന്നു­ക­ള­വാൻ പാ­ടു­ണ്ടൊ? അ­വ­ളേ­യ­ല്ലെ! ഞാൻ ഹൃ­ദ­യ­പൂർ­വ്വം സ്നേ­ഹി­ക്കു­ന്ന­തു്. ഈ തേ­വി­ടി­ശ്ശി­യെ എ­നി­ക്കി­ഷ്ട­മി­ല്ലെ­ന്നു് മാ­ത്ര­മ­ല്ല ഞാൻ വെ­റു­ക്കു­ക­കൂ­ടി ചെ­യ്യു­ന്നു. എ­നി­ക്കു് ഇവളെ പു­ല്ലു­വി­ല­യാ­ണു്. എന്റെ യൂജീൻ ക­ര­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്ന അ­വ­സ­ര­ത്തിൽ ഞാൻ ഇ­ങ്ങി­നെ­യൊ­ക്കെ­യാ­ണോ ചെ­യ്യേ­ണ്ട­തു്? യൂ­ജീ­നെ വി­വാ­ഹം ക­ഴി­പ്പാൻ ഞാൻ യോ­ഗ്യ­ന­ല്ല. ഒരു സമയം യോ­ഗ്യ­നാ­വാൻ മതി. ഞാൻ മ­റ്റൊ­രി­ക്കൽ അവളെ വ­ഞ്ചി­ക്കു­ന്ന­ത­ല്ലെ­ന്നു് സത്യം ചെ­യ്തു­കൊ­ള്ളു­ന്നു.

സീലി ഉ­ണ­രും­മു­മ്പെ, അയാൾ ഉ­ടു­പ്പി­ട്ടു് അ­വ­ളേ­യും വി­ട്ടു് പു­റ­ത്തി­റ­ങ്ങി. അയാൾ നാ­ട്ടു­മ്പു­റ­ത്തു് ഒരു വലിയ ന­ട­ത്ത­ത്തി­ന്നു് പോയി. അ­യാ­ളു­ടെ നെ­ഞ്ഞു് ശു­ദ്ധ­വാ­യു­കൊ­ണ്ടു് നി­റ­ഞ്ഞു. അ­യാ­ളു­ടെ മ­ന­സ്സിൽ നി­ന്നു് ചീത്ത വി­ചാ­ര­ങ്ങൾ ഒക്കെ പോയി. അ­യാൾ­ക്കു് യൂ­ജീ­നി­ന്റെ വി­ചാ­രം­മാ­ത്ര­മെ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. അയാൾ മേലാൽ ഏതു് പ്ര­കാ­ര­ത്തിൽ പ്ര­വർ­ത്തി­ക്കേ­ണ­മെ­ന്നു് ഓ­രോ­രോ­മാർ­ഗ്ഗം ക­ണ്ടു­പി­ടി­ച്ചു­തു­ട­ങ്ങി. ഈ മാ­തി­രി മ­നോ­രാ­ജ്യ­ത്തോ­ടെ പ­ട്ട­ണ­ത്തിൽ­കൂ­ടെ ന­ട­ന്നാൽ വ­ല്ല­ബ­സ്സും വന്നു കേറി അയാൾ മ­രി­ച്ചു­പോ­കു­മാ­യി­രു­ന്നു. സ്മ­ര­ണ­യി­ല്ലാ­ത്ത കാ­മു­ക­ന്മാർ­ക്കു് പ­ട്ട­ണം സു­ഖ­ക­ര­ദി­ക്ക­ല്ല. അയാൾ ഒരു ചെറിയ ഹോ­ട്ട­ലിൽ കേറി ഊണു് ക­ഴി­ച്ചു. ആ­ശ­കൊ­ണ്ടും ഭ­യം­കൊ­ണ്ടും ആ­കു­ല­നാ­യി­ട്ടു് അയാൾ മ­ട­ങ്ങി ഉ­പ­ദേ­ശി­യാ­രു­ടെ വീ­ട്ടി­ന്റെ അരികെ എത്തി.

കു­റേ­നേ­രം ക­ഴി­ഞ്ഞ­പ്പോൾ ജന്നി അ­വ­ന്റെ നേരെ ഓ­ടി­വ­ന്നു.

ജന്നി:
മി­സ്റ്റർ എ­ഡോൾ­ഫി. ചെ­റി­യ­മ്മ സ­മ്മ­തി­ച്ചി­രി­ക്കു­ന്നു. നി­ങ്ങ­ളെ കാ­ണു­മെ­ന്നു് പ­റ­ഞ്ഞി­രി­ക്കു­ന്നു.
എ­ഡോൾ­ഫി:
കർ­ത്താ­വി­ന്റെ കാ­രു­ണ്യം.
ജന്നി:
സാർ. നി­ങ്ങ­ളെ കാണാൻ അവരു് ആ­റ്റു­നോ­റ്റു് കാ­ത്തി­രി­ക്കു­ന്നു. നി­ങ്ങൾ ഇവിടെ പാ­തി­രാ­ക്കു് വ­ന്നു­കൊ­ള്ള­ണം. അ­തി­ന്നു് മു­മ്പെ വ­ര­രു­തു്. എ­ല്ലാ­വ­രും പാ­തി­ര­യാ­കു­മ്പോൾ ഉ­റ­ങ്ങാ­തി­രി­ക്കി­ല്ല.
എ­ഡോൾ­ഫി:
ശരി. മ­ന­സ്സി­ലാ­യി.
ജന്നി:
വാതിൽ എ­ത്ര­യോ പ­തു­ക്കെ ഉ­ന്തി­ത്തു­റ­ന്നാൽ മതി. എ­ന്നി­ട്ടു് എന്റെ പി­ന്നാ­ലെ വ­ന്നാൽ മതി. ശ­ബ്ദ­മൊ­ന്നും ഉ­ണ്ടാ­ക്ക­രു­തു്. ഞാൻ നി­ങ്ങ­ളെ എന്റെ മു­റി­യിൽ കൊ­ണ്ടു­വ­ന്നി­രു­ത്താം. ചെ­റി­യ­മ്മ അവിടെ വ­ന്നു് നി­ങ്ങ­ളെ കാണും. ഞാൻ അ­ടു­ത്തു­ത­ന്നെ ഉ­ണ്ടാ­കും.
എ­ഡോൾ­ഫി:
എ­നി­ക്ക­വ­ളെ ദ്രോ­ഹി­ക്കാൻ ഭാ­വ­മു­ണ്ടെ­ന്നു് നീ വി­ചാ­രി­ക്കു­ന്നൊ. എന്റെ പ്ര­ണ­യം മൃ­ഗ­പ്രാ­യ­മാ­യ കാ­മാ­ധി­ക്യ­മ­ല്ല. എ­നി­ക്ക­വ­ളെ ഒ­ന്നു് കാണണം. ഒ­ന്നു് സം­സാ­രി­ക്ക­ണം എ­ന്നു് മാ­ത്രം.
ജന്നി:
നി­ങ്ങൾ­ക്കു് ദ്രോ­ഹ­വി­ചാ­രം ഉ­ണ്ടെ­ന്നു് ഞാൻ പ­റ­ഞ്ഞി­ട്ടി­ല്ല. കാ­മ­ത്തി­ന്നു് കാ­മു­ക­നേ­ക്കാൾ ശക്തി ഉ­ണ്ടെ­ന്നു് ഞാൻ അ­റി­യും. ഏ­താ­യാ­ലും ഞാൻ അവിടെ അ­ടു­ത്തു­ത­ന്നെ ഉ­ണ്ടാ­യി­രി­ക്കു­മ­ല്ലൊ! ഇതാ ഞ­ങ്ങ­ളെ ഒക്കെ എ­ന്തു് വി­ക­ട­ത്തി­ലാ­ക്കാ­നാ­ണു് നി­ങ്ങൾ പോ­കു­ന്ന­തു് എ­ന്നു് ന­ല്ല­വ­ണ്ണം ഓർ­മ്മി­ക്ക­ണം. വ­ലി­യ­മ്മ­യൊ മറ്റൊ അ­റി­ഞ്ഞു് പോയാൽ അ­ന്നു് എന്നെ പി­രി­ച്ചു­വി­ടും. ചെ­റി­യ­മ്മ­ക്കു് നി­ങ്ങ­ളോ­ടു് വളരെ പ്ര­ണ­യം—കൈ കടന്ന പ്ര­ണ­യം—ഉ­ണ്ടാ­യി­രി­ക്ക­ണം. അ­ല്ലാ­തെ പോയാൽ ഒരു കാ­ല­ത്തും അവർ ഇ­ങ്ങി­നെ നി­ങ്ങ­ളെ കാണാൻ കൂ­ട്ടാ­ക്കു­ന്ന­ത­ല്ല.
എ­ഡോൾ­ഫി:
നി­ങ്ങൾ­ക്കു് ര­ണ്ടാൾ­ക്കും ഇ­ച്ഛാ­ഭം­ഗ­മി­ല്ലാ­ത്ത വി­ധ­ത്തിൽ ഞാൻ ആ­ച­രി­ച്ചു­കൊ­ള്ളാം.
ജന്നി:
സാറെ! ഇ­ങ്ങി­നെ എ­ല്ലാം ഉ­റ­ച്ചി­രി­ക്ക­കൊ­ണ്ടു് ഞാൻ ഇ­പ്പോൾ പോണു്. ആ ചെറിയ പ­ടി­വാ­തി­ലും തു­റ­ന്നു് പാ­തി­രാ­വി­ന്നു് ഇവിടെ വ­ന്നു് നി­ന്നാൽ മതി.
എ­ഡോൾ­ഫി:
ശരി. ഞാ­നെ­ത്തും. ഇതാ നി­ന്നോ­ടു് വരാൻ മ­റ­ന്നു­പോ­ക­രു­തേ. ഉ­റ­ങ്ങി­പ്പോ­ക­രു­തേ.
ജന്നി:
അ­പ്പേ­ടി ഒ­ന്നും വേണ്ട സാറേ! ഊ­ഹി­ക്ക വ­യ്യാ­ത്ത വല്ല സം­ഭ­വ­വും ഉ­ണ്ടാ­യെ­ങ്കി­ലെ ഈ ഏർ­പ്പാ­ടു് പി­ഴ­ച്ചു­പോ­ക­യു­ള്ളു.
എ­ഡോൾ­ഫി:
ജന്നി! ഇനി അർ­ദ്ധ­രാ­ത്രി­യിൽ കാണാം.

എ­ഡോൾ­ഫി മ­ട­ങ്ങി. അ­ദ്ദേ­ഹ­ത്തി­ന്റെ ഹൃദയം സ­ന്തോ­ഷം­കൊ­ണ്ടു് നി­റ­ഞ്ഞു­വ­ഴി­ഞ്ഞു.

പ­ന്ത്ര­ണ്ടാം അ­ദ്ധ്യാ­യം

(ക­മ­നീ­യ­മ­ക­ന­ന്മാർ.)

രാ­ത്രി പ­ന്ത്ര­ണ്ടു്. മു­ട്ടാൻ അ­ഞ്ചു­മി­നി­ട്ടു­ള്ള­പ്പോൾ എ­ഡോൾ­ഫി ഉ­പ­ദേ­ശി­യാ­രു­ടെ വീ­ട്ടി­ന്റെ മുൻ­ഭാ­ഗ­ത്തെ­ത്തി. വീ­ട്ടി­ലെ വി­ള­ക്കു­കൾ ക­ത്തു­ന്ന­തൊ­ന്നും കാ­ണാ­നി­ല്ലാ­യി­രു­ന്നു. എ­ല്ലാം നി­ശ്ശ­ബ്ദ­മാ­യി­രു­ന്നു. നി­ര­ത്തി­ന്മേൽ ആളുകൾ വളരെ കു­റ­വാ­യി­രു­ന്നു. പ­ന്ത്ര­ണ്ട­ടി­ച്ചു. അ­ഞ്ചു് മി­നു­ട്ടു് ക­ഴി­ഞ്ഞ­പ്പോൾ ജ­ന്നി­യും എത്തി. അവൾ ശ­ബ്ദ­മി­ല്ലാ­തെ വേ­ഗ­ത്തിൽ ന­ട­ന്നു­വ­ന്നു. മുൻ­ക­രു­ത­ലോ­ടു­കൂ­ടെ അവൾ വെ­ളി­ച്ചം ഒ­ന്നും എ­ടു­ത്തി­ട്ടി­ല്ലാ­യി­രു­ന്നു.

ജന്നി:
(പ­തു­ക്കെ) നി­ങ്ങ­ളു­ടെ കൈ ഞാൻ പി­ടി­ക്കാം. ശ­ബ്ദ­മു­ണ്ടാ­ക്ക­രു­തു്. വ­ലി­യ­മ്മ­യു­ടെ ഉ­റ­ക്കം ക്ഷണം ഞെ­ട്ടും.

വേ­ല­ക്കാ­ര­ത്തി ആ ചെ­റു­പ്പ­ക്കാ­ര­നെ കു­സ്നി­യിൽ കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി. അ­വി­ടു­ന്നു് അ­വ­ളു­ടെ മു­റി­യിൽ കൊ­ണ്ടു­പോ­യി. അവിടെ ഒരു ചെറിയ വെ­ളി­ച്ചം ഉ­ണ്ടാ­യി­രു­ന്നു. എ­ഡോൾ­ഫി അവിടെ യൂ­ജീ­നി­നെ കണ്ടു.

അവർ അ­ന്യോ­ന്യം കെ­ട്ടി­പ്പി­ടി­ച്ചു് ചും­ബി­ച്ചു. വളരെ നേ­ര­ത്തോ­ളം അ­വർ­ക്കു് മി­ണ്ടാൻ ക­ഴി­ഞ്ഞി­ല്ല. ഒ­ടു­വിൽ എ­ഡോൾ­ഫി ശ്വാ­സം മു­ട്ടി­യ­പോ­ലെ ഇ­ങ്ങ­നെ പ­റ­ഞ്ഞു. “ഓ. നി­ണ­ക്കെ­ന്നോ­ടു് പ്ര­ണ­യം ഉ­ണ്ടു്. എന്നെ ഇ­പ്പോ­ഴും നീ സ്നേ­ഹി­ക്കു­ന്നു­ണ്ടു്.”

യൂജീൻ:
അതെ എ­ഡോൾ­ഫി! നി­ങ്ങൾ എന്നെ എ­ന്നും ഇ­ങ്ങി­നെ സ്നേ­ഹി­ച്ചാൽ ഞാൻ ഒ­രി­ക്ക­ലും നി­ങ്ങ­ളെ വ­ഞ്ചി­ക്കു­ക­യി­ല്ലെ­ന്നു് സത്യം ചെ­യ്യാം.

ഒരു സ്ത്രീ ആ­വ­ശ്യ­പ്പെ­ടു­ന്ന­തു് ഈ ഒരു സം­ഗ­തി­മാ­ത്ര­മാ­യി­രി­ക്കും. അവരെ വ­ഞ്ച­ന­കൂ­ടാ­തെ സ്നേ­ഹി­ക്കേ­ണ­മെ­ന്നു്. എ­ന്നാ­ലാ­ക­ട്ടെ ഒരു പു­രു­ഷ­ന്നു് കൊ­ണ്ടു­ന­ട­ക്കാൻ ഏ­റ്റ­വും പ്ര­യാ­സ­ക­ര­മാ­യ കാ­ര്യം ആ ഒ­ന്നു­ത­ന്നെ­യാ­ണു്. സീ­ലി­യു­മാ­യി­ട്ടു­ള്ള എ­ട­വാ­ടു് ഓർ­മ്മ­യാ­യ­പ്പോൾ എ­ഡോൾ­ഫി­ക്കു് വളരെ പ­ശ്ചാ­ത്താ­പ­മു­ണ്ടാ­യി. അ­യാ­ളു­ടെ പ്രാ­ണ­പ്രി­യ­യാ­യ മ­റ്റൊ­രു പ്രാ­വ­ശ്യം വ­ഞ്ചി­ക്ക­യി­ല്ലെ­ന്നു് അയാൾ നിർ­ണ്ണ­യി­ച്ചു. ഒരു സ്ത്രീ­ക്കാ­ക­ട്ടെ ഒരാളെ സ്നേ­ഹി­ക്കു­ക­യും അതെ സ­മ­യ­ത്തു് ച­തി­ക്കു­ക­യും ചെ­യ്വാൻ ഒ­രി­ക്ക­ലും സാ­ധി­ക്ക­യി­ല്ല. എ­ന്നാൽ ഒരു പു­രു­ഷ­ന്നു് അ­ങ്ങി­നെ സാ­ധി­ക്കും.

എ­ഡോൾ­ഫി:
(പെ­ട്ടെ­ന്നു്) യൂജീൻ! നി­ന്റെ വി­വാ­ഹ­മൊ? അതു് ന­ട­ക്കാൻ പാ­ടി­ല്ല. അ­തി­നെ­പ്പ­റ്റി­യാ­ണു് നാം ഒ­ന്നാ­മ­തു് ആ­ലോ­ചി­ക്കേ­ണ്ട­തു്. ഞാൻ നി­ന്നെ എ­ടു­ത്തു­കൊ­ണ്ടു് പോ­യ്ക്ക­ള­യും.
യൂജീൻ:
എന്റെ അ­ച്ഛ­ന­മ്മ­മാ­രെ അ­വ­രു­ടെ സ­മ്മ­തം കൂ­ടാ­തെ ഉ­പേ­ക്ഷി­ച്ചു് പോ­യ്ക്ക­ള­വാ­നൊ! അ­തി­ന്നു് ഞാൻ സ­മ്മ­തി­ക്കു­ക­യി­ല്ല.
ജന്നി:
അ­ങ്ങി­നെ ചെ­യ്താൽ­ത­ന്നെ നി­ങ്ങൾ ചെ­റി­യ­മ്മ­യെ എ­വി­ടെ­ക്കാ­ണു് കൊ­ണ്ടു­പോ­കു­ക.
എ­ഡോൾ­ഫി:
ഒ­ന്നാ­മ­തു് ലൈ­നി­ലു­ള്ള എന്റെ മു­റി­യിൽ. പി­ന്നെ പ­ള്ളി­യിൽ. പി­ന്നെ ഞ­ങ്ങ­ളു­ടെ വി­വാ­ഹം ക­ഴി­ഞ്ഞാൽ യൂ­ജീ­നി­ന്റെ അമ്മ ഞ­ങ്ങൾ­ക്കു് മാ­പ്പു് ത­രു­മാ­യി­രി­ക്കും.
ജന്നി:
വളരെ കാലം ക­ഴി­യ­ണം. ഒ­രു­പ­ക്ഷേ, അവർ മാ­പ്പു് ത­രു­ന്നെ­ങ്കിൽ അ­തു­വ­രെ നി­ങ്ങൾ എവിടെ പാർ­ക്കു­വാ­നാ­ണു് പോ­ണ­തു്.
എ­ഡോൾ­ഫി:
എ­നി­ക്കു് ധൈ­ര്യ­മു­ണ്ടു്. സാ­മർ­ത്ഥ്യ­മു­ണ്ടു്. ഏതു് ജോ­ലി­യിൽ ഏർ­പ്പെ­ടാ­നും മ­ടി­യി­ല്ല.
ജന്നി:
ഇ­തൊ­ക്കെ ഉ­ണ്ടാ­യാൽ മതിയൊ? പ­ട്ടി­ണി കി­ട­ക്കാ­തെ ക­ഴി­വാൻ എ­ന്തു­മാർ­ഗ്ഗ­മാ­ണു് ക­ണ്ട­തു്.
എ­ഡോൾ­ഫി:
എന്താ ജന്നി! എന്നെ നി­രാ­ശ­പ്പെ­ടു­ത്തു­ന്ന­തു്?
ജന്നി:
സേർ. എന്റെ ചെ­റി­യ­മ്മ ക­ഷ്ട­പ്പെ­ട­രു­തു് എന്ന ഒരു വി­ചാ­രം മാ­ത്ര­മെ എ­നി­ക്കു­ള്ളു.

അവർ വി­വാ­ഹം മു­ട­ക്കു­വാ­നാ­യി ഓരോ ഉ­പാ­യ­ങ്ങൾ ക­ണ്ടു­പി­ടി­ച്ചും ഉ­പേ­ക്ഷി­ച്ചും­കൊ­ണ്ടു് മ­ണി­ക്കൂർ ഒ­ന്നു് ക­ഴി­ഞ്ഞു. പ്രാ­യോ­ഗി­ക­മാ­യ നി­ല­യിൽ ഒ­ന്നും ക­ണ്ടു­പി­ടി­ക്കാൻ ക­ഴി­ഞ്ഞി­ല്ല. നേരം വൈ­കു­ന്നു എന്ന ജ­ന്നി­യു­ടെ ഓർ­മ്മ­പ്പെ­ടു­ത്ത­ലി­നൊ­ന്നും ഫ­ല­മു­ണ്ടാ­യി­ല്ല. അവർ ഒ­ന്നും പൊ­രു­ളി­ച്ചി­ല്ല. എത്ര പ്രാ­വ­ശ്യ­മാ­ണു് അവർ പി­രി­ഞ്ഞു­പോ­വാൻ നോ­ക്കി­യ­തു് എ­ന്ന­തി­ന്നു് ക­ണ­ക്കി­ല്ല. എ­ഡോൾ­ഫി വാ­തിൽ­വ­രെ പോകും പി­ന്നെ­യും മ­ട­ങ്ങും. പി­ന്നെ­യും അവളെ പൊ­ത്തി­പ്പി­ടി­ച്ചു് “എ­നി­ക്കു് നി­ന്നോ­ടെ­ത്ര പ്ര­ണ­യ­മു­ണ്ടെ­ന്നു് പറവാൻ വയ്യാ” എ­ന്നു് ഉ­രു­വി­ടും. ഒരു സമയം ഇ­ങ്ങി­നെ മ­റ്റൊ­രു അ­വ­സ­ര­ത്തിൽ അ­വർ­ക്കു് ക­ണ്ടു­മു­ട്ടാൻ സംഗതി ഉ­ണ്ടാ­ക­യി­ല്ലെ­ന്നു് ഒരു മു­ന്ന­റി­വു് അ­വർ­ക്കി­രു­വർ­ക്കും ഉ­ണ്ടാ­യൊ എ­ന്നു് ആർ കണ്ടു.

ഒ­ടു­വിൽ അ­വർ­ക്കു് വി­ട്ടു­പി­രി­യാ­തെ നി­വൃ­ത്തി­യി­ല്ലെ­ന്ന ഘട്ടം എത്തി. യൂജീൻ, മേലെ അ­വ­ളു­ടെ മു­റി­യിൽ പോ­വാ­നൊ­രു­മ്പെ­ട്ടു. ജന്നി എ­ഡോൾ­ഫി­യെ ക­സ്റ്റ­ഡി­യി­ലേ­ക്കു് ഇ­റ­ക്കി­ക്കൊ­ണ്ടു് വ­രാ­നും ഒ­രു­ങ്ങി. അ­പ്പോൾ നി­ര­ത്തി­ന്മേ­ലെ­ക്കു­ള്ള വാതിൽ ഉ­ന്തി­ത്തു­റ­ന്നു് ആരോ വ­രു­മ്പോ­ലെ ഉള്ള ഒരു ശബ്ദം ഉ­ണ്ടാ­യി.

ജന്നി:
അയ്യോ! കർ­ത്താ­വേ! പു­റ­ത്തേ­ക്കു­ള്ള വാതിൽ ത­ഴു­തി­ടാൻ ഞാൻ മ­റ­ന്നു. ആർ­ക്കും അതിലെ ക­ട­ന്നു് ഇ­ങ്ങ­ട്ടു് വരാം.
എ­ഡോൾ­ഫി:
(യൂ­ജീ­നി­നോ­ടു്) ഭ­യ­പ്പെ­ടേ­ണ്ട നി­ന്റെ ര­ക്ഷ­യ്ക്കു­വേ­ണ്ടി ഞാൻ ഇ­വി­ടെ­ത്ത­ന്നെ നി­ല്ക്കാം.

പെ­ട്ടെ­ന്നു് ഉ­ച്ച­ത്തി­ലു­ള്ള ഒരു സം­സാ­രം കേൾ­ക്കാ­യി വന്നു.

“അപ്പാ. ഒ­ടു­വിൽ എന്റെ വീടു് ക­ണ്ടെ­ത്തി. മേ­ലേ­ക്കു­ള്ള കോ­ണി­പ്പ­ടി എവിടെ—പ്രി­യെ കെ­ത­റൈൻ ഒരു വെ­ളി­ച്ചം കൊ­ണ്ടു­വാ.”

ജന്നി:
ആ­രാ­ണെ­ന്നു് എ­നി­ക്കു് മ­ന­സ്സി­ലാ­യി. അതു് തൊട്ട മു­റൊ­യിൽ പാർ­ക്കു­ന്ന ജെ­യി­ക്സാ­ണു്. എല്ലാ ദി­വ­സ­വും അവൻ മ­ദ്യ­പി­ച്ച­തിൽ പി­ന്നെ­മാ­ത്ര­മേ വീ­ട്ടിൽ അ­ട­ങ്ങാ­റു­ള്ളു. ന­മ്മു­ടെ വീടു് അ­വ­ന്റെ വീ­ടാ­ണെ­ന്നു് അവൻ തെ­റ്റി­ദ്ധ­രി­ച്ചി­ട്ടു­ണ്ടു്. ചെ­റി­യ­മ്മേ! നി­ങ്ങൾ നി­ങ്ങ­ളു­ടെ മു­റി­യി­ലേ­ക്കു് പോവിൻ. സാറേ! ആ­രെ­ങ്കി­ലും വ­രും­മു­മ്പെ നി­ങ്ങ­ളും ചോടെ ഇ­റ­ങ്ങി­പോ­യ്ക്കൊൾ­വിൻ. ആ മ­നു­ഷ്യൻ സ­ക­ല­രേ­യും ഉ­ണർ­ത്താ­തി­രി­ക്കി­ല്ല.

യൂജീൻ ക്ഷ­ണം­പോ­യി. ജന്നി എ­ഡോൾ­ഫി­ക്കു് പോ­കേ­ണ്ടു­ന്ന മാർ­ഗ്ഗം കാ­ണി­ച്ചു­കൊ­ടു­ത്തു. മ­ദ്യ­പാ­നി­യു­ടെ ശബ്ദം പി­ന്നേ­യും പി­ന്നേ­യും ഉ­ച്ച­ത്തി­ലാ­യി. അ­വ­രാർ­ക്കും ഒരു നി­മി­ഷം­പോ­ലും താ­മ­സി­ക്കാൻ ഇ­ട­യി­ല്ലാ­താ­യി. മോശ ജ­ന­ലി­ന്റെ അ­ടു­ക്കെ എത്തി. മ­ന്ദാ­രം ഉ­പ­ദേ­ശി­യാ­രെ വി­ളി­ച്ചു­ണർ­ത്തി.

ജന്നി:
(എ­ഡോൾ­ഫി­യോ­ടു്) സാറെ! ക്ഷ­ണ­ത്തിൽ ചോടെ ഇ­റ­ങ്ങി പോ­ക്കോ­ളു, ഇ­രു­ട്ടാ­ക­കൊ­ണ്ടു് ആ മ­നു­ഷ്യൻ നി­ങ്ങ­ളെ കാ­ണു­ക­യി­ല്ല.

ജന്നി അ­വ­ളു­ടെ മു­റി­യിൽ പോയി വാ­തി­ല­ട­ച്ചു. എ­ഡോൾ­ഫി ബ­ദ്ധ­പ്പെ­ട്ടു് മൂ­ന്നും നാലും പ­ടി­യാ­യി കോ­ണി­യി­റ­ങ്ങി. അ­യാൾ­ക്കു് വീണു് കയ്യൊ കാലൊ പൊ­ട്ടും എന്ന വി­ചാ­ര­വും­കൂ­ടി ഇ­ല്ലാ­യി­രു­ന്നു. മ­ദ്യ­പാ­നി നി­ര­ത്തി­ന്മേ­ലു­ള്ള വാ­തി­ലും തു­റ­ന്നു് കോ­ണി­പ്പ­ടി­യു­ടെ കോ­ലാ­യിൽ നി­ന്നി­രു­ന്നു. എത്ര പ­ര­തീ­ട്ടും അ­യാൾ­ക്കു് കോണി കാണാൻ സാ­ധി­ച്ചി­ല്ല. എ­ഡോൾ­ഫി മ­ദ്യ­പ­നെ മു­ട്ടി­പ്പോ­കാ­തെ ക്ഷ­ണ­ത്തിൽ അ­വ­നേ­യും ക­ട­ന്നു് പോവാൻ ശ്ര­മി­ച്ചു. അ­ങ്ങി­നെ ചെ­യ്യു­മ്പോൾ മ­ദ്യ­പൻ ഒ­ന്നു് ചാളി എ­ഡോൾ­ഫി­യു­ടെ ദേ­ഹ­ത്തി­ന്മേൽ ശ­ക്തി­യോ­ടെ വ­ന്നു­മു­ട്ടി.

ജെ­യി­ക്സ്:
“ഇ­തെ­ന്തു­ക­ഥ! ഇവിടെ ആരോ ഉ­ണ്ടു് അതും ന­ന്നാ­യി. അ­യാൾ­ക്കു് എന്നെ സ­ഹാ­യി­പ്പാൻ സാ­ധി­ക്കു­മാ­യി­രി­ക്കും.” എ­ഡോൾ­ഫി ക­ട­ന്നു് പോവാൻ ശ്ര­മി­ച്ചു. ജെ­യി­ക്സ് അയാളെ പി­ടി­ച്ച പി­ടി­ത്തം വി­ട്ടി­ല്ല.
ജെ­യി­ക്സ്:
നീയാർ? എ­ന്താ­ടൊ! മി­ണ്ടി­ക്കൂ­ടെ! ആഹാ ഒരു സമയം നീ എന്റെ വീ­ട്ടിൽ ക­ക്കാൻ വ­ന്ന­താ­യി­രി­ക്കും. അല്ലെ! നീ ഒരു ക­ള്ള­നാ­ണു്. നി­ന്നെ ഞാൻ വി­ടി­ല്ല. അ­യ്യ­യ്യൊ! കള്ളൻ! കള്ളൻ! വരീൻ! വരീൻ! എ­ല്ലാ­രും വരീൻ.

ജ­ന­ലു­ക­ളു­ടെ ഇ­ട­യി­ലും ഏ­ണി­പ്പ­ടി­യി­ലും വെ­ളി­ച്ച­ങ്ങൾ ക­ണ്ടു­തു­ട­ങ്ങി. ഉ­പ­ദേ­ശി­യാ­രും കൂ­ട്ട­രും മോ­ശ­യും താഴേ വന്നു. ഒരു നി­മി­ഷ­വും­കൂ­ടി താ­മ­സി­ച്ചു് പോയാൽ തന്റെ കള്ളി പു­റ­ത്തു­വ­ന്നു­പോ­കു­മെ­ന്നു് കരുതി, എ­ഡോൾ­ഫി ബാ­ണം­പോ­ലെ ഒ­ന്നു് കുതറി ജെ­യി­ക്സി­ന്റെ മ­ര­ണ­പ്പി­ടി­ത്ത­ത്തിൽ­നി­ന്നു് ഒ­ഴി­ഞ്ഞു് സ്വ­ത­ന്ത്ര­നാ­യി, പു­റ­മേ­ക്കു­ള്ള പ­ടി­വാ­തി­ലും തു­റ­ന്നു് നി­ര­ത്തി­ന്മേൽ ചാടി ഒ­രൊ­റ്റ­ക്കു­തി­കു­തി­ച്ചു.

മ­ന്ദാ­ര­വും ഉ­പ­ദേ­ശി­യാ­രും ജ­ന്നി­യും ഒക്കെ വ­ന്നു് എ­ല്ലാ­ട­വും പ­രി­ശോ­ധി­ച്ചു. ഈശ്വര, എ­ഡോൾ­ഫി­യെ ര­ക്ഷി­ക്ക­ണെ എ­ന്നു് പ്രാർ­ത്ഥി­ച്ചു­കൊ­ണ്ടു് യൂജീൻ അ­വ­ളു­ടെ മു­റി­യിൽ­ത­ന്നെ കൂടി.

എ­ല്ലാ­രു­ടെ­യും മു­ന്നിൽ ന­ട­ന്നി­രു­ന്ന­തു് മ­ന്ദാ­ര­മാ­യി­രു­ന്നു. “ആ­രാ­ണ­വി­ടെ! എ­ന്താ­ണു് വേ­ണ്ട­തു്” എ­ന്നൊ­ക്കെ ഉ­ച്ച­ത്തിൽ ചോ­ദി­ച്ചു­കൊ­ണ്ടാ­ണു് മ­ന്ദാ­രം ന­ട­ന്നി­രു­ന്ന­തു്.

മ­ദ്യ­പാ­നി­യാ­യ ജെ­യി­ക്സ്:
ഓ. എന്റെ പ്രി­യ­യാ­ണൊ വ­രു­ന്ന­തു്? എന്റെ പ്രാ­ണ­പ്രി­യ, ഞാൻ ര­ണ്ടു് മ­ണി­ക്കൂർ നേ­ര­ത്തോ­ള­മാ­യ­ല്ലൊ നി­ന്നെ വി­ളി­ക്കു­ന്ന­തു്. അ­തി­നി­ട­യിൽ ഇവിടെ എ­ന്തൊ­ക്കെ ന­ട­ന്നു.
ജന്നി:
(ആ­ശ്ച­ര്യം ന­ടി­ച്ചി­ട്ടു്) അതു് ജെ­യി­ക്സാ­ണു്. ന­ല്ല­വ­ണ്ണം കു­ടി­ച്ചി­ട്ടു­ണ്ടു്.
മ­ന്ദാ­രം:
അയാൾ ഈ ഭാ­ഗ­ത്തെ­ങ്ങി­നെ എത്തി അ­താ­ണു് എ­നി­ക്കാ­ശ്ച­ര്യം. ജെ­യി­ക്സെ.
ജെ­യി­ക്സ്:
ഹാ എന്റെ പ്രിയ കെ­ത­റൈൻ! (മി­ഴി­ച്ചു് നോ­ക്കീ­ട്ടു്) ഹൊ. കർ­ത്താ­വെ. എന്റെ ഭാ­ര്യ­യ­ല്ലെ ഇതു്. മ­ന്ദാ­ര­മാ­ണൊ വ­രു­ന്ന­തു്.
മ­ന്ദാ­രം:
ഹെ. താൻ എന്റെ വീ­ട്ടി­ന്റെ മു­റ്റ­ത്താ­ണു്. തന്റെ വീ­ട്ടി­ന്റെ മു­റ്റ­ത്ത­ല്ല. മ­ന­സ്സി­ലാ­യൊ?
ജന്നി:
പുറമെ പോ­വാ­നു­ള്ള വഴി ഞാൻ അ­യാൾ­ക്കു് കാ­ണി­ച്ചു­കൊ­ടു­ക്കാം.

എ­ന്നാൽ മ­ന്ദാ­രം അവളെ ത­ടു­ത്തു.

മ­ന്ദാ­രം:
നി­ല്ക്കു ജന്നി! ഹെ ജെ­യി­ക്സ്. താൻ എന്റെ മു­റ്റ­ത്തെ­ങ്ങി­നെ എത്തി. അ­താ­ണു് കേൾ­ക്കേ­ണ്ട­തു്.
ജെ­യി­ക്സ്:
നി­ങ്ങ­ളു­ടെ വാ­തി­ലി­ന്മേൽ ചാ­ളി­പ്പോ­യി. അതു് ഉ­ള്ളിൽ­നി­ന്നു് പൂ­ട്ടാ­ത്ത­തു­കൊ­ണ്ടു് ക്ഷണം തു­റ­ന്നു­പോ­യി.
മ­ന്ദാ­രം:
ജന്നി! ഇ­ങ്ങി­നെ­യാ­ണോ നീ വീടു് കാ­ക്കു­ന്ന­തു്?
ജെ­യി­ക്സ്:
പി­ന്നെ ഞാൻ ഏ­ണി­പ്പ­ടി പ­ര­തു­മ്പോൾ ഒരു കള്ളൻ—ക­ള്ള­നാ­ണെ­ന്നു് എ­നി­ക്കു് ഒരു സം­ശ­യ­വും ഇല്ല—എ­ന്നോ­ടു് വ­ന്നു് മു­ട്ടി­പ്പോ­യി. ഞാൻ ആദ്യം വി­ചാ­രി­ച്ച­തു് അതു് എന്റെ ച­ങ്ങാ­തി ബെ­നോ­യി എ­ന്നാ­യി­രു­ന്നു. അ­വ­നാ­യി­രു­ന്നു എ­ങ്കിൽ അവൻ സത്യം പ­റ­യു­മാ­യി­രു­ന്നു. എ­ന്നെ­യും കുതറി ഓ­ടി­പ്പോ­കേ­ണ്ട കാ­ര്യ­മി­ല്ലാ­യി­രു­ന്നു.
ജന്നി:
എ­ന്തെ­ങ്കി­ലും പ­റ­യു­ന്നു വ­ലി­യ­മ്മെ! അയാൾ ചു­മ­രോ­ടു് വ­ന്നു് അ­ടി­ച്ചു­പോ­യ­താ­യി­രി­ക്കും. പി­ടി­പ്പ­തു് കു­ടി­ച്ചി­രി­ക്ക­കൊ­ണ്ടു് ചു­മ­രും മ­നു­ഷ്യ­രും ത­മ്മിൽ തി­രി­ച്ച­റി­വാൻ അ­യാൾ­ക്കു് പാ­ടു­ണ്ടാ­യി­രി­ക്ക­യി­ല്ല.
ജെ­യി­ക്സ്:
അ­ത്ര­യ്ക്കൊ­ന്നും ഞാൻ കു­ടി­ച്ചി­ട്ടും ഇല്ല. എ­നി­ക്കു് ആ­ണി­നേ­യും പെ­ണ്ണി­നേ­യും­കൂ­ടി തി­രി­ച്ച­റി­വാൻ തക്ക ഉ­ണർ­ച്ച­യും വ­ക­തി­രി­വും ഉ­ണ്ടാ­യി­രു­ന്നു. ഞാൻ ന­ല്ല­വ­ണ്ണം അ­റി­യും. ഒരാൾ എ­ന്നോ­ടു് വ­ന്നു് മു­ട്ടി­പ്പോ­യി. എ­ന്തൊ­രു ധി­ക്കാ­രം. അയാൾ കു­ടി­ച്ചി­ട്ടു­ണ്ടാ­യി­രി­ക്കു­മൊ എ­ന്നു് എ­നി­ക്കു് നി­ശ്ച­യ­മി­ല്ല. നി­ങ്ങ­ളു­ടെ വീ­ട്ടി­ന്റെ ഈ മു­റ്റ­ത്തു­വെ­ച്ചാ­ണു് കാ­ര്യം ന­ട­ന്ന­തു്. ഒരു സമയം നി­ങ്ങ­ളു­ടെ വീ­ട്ടിൽ­നി­ന്നു് വ­ല്ല­തും ക­ട്ടി­ട്ടു­ണ്ടാ­യി­രി­ക്കും. നി­ങ്ങ­ളാ­ണു് അയാളെ ക­ണ്ടു് പി­ടി­ക്കേ­ണ്ട­തു്. ഞാൻ എന്റെ പാ­ട്ടി­ന്നു് പോ­കു­ന്നു. നി­ങ്ങ­ളു­ടെ മു­റ്റ­ത്തു് എ­പ്പോ­ഴും ഒരു വി­ള­ക്കു് ക­ത്തി­ച്ചു് വെ­ക്കു­ന്ന­താ­ണു് ന­ല്ല­തു്. എ­ന്നാൽ ഇ­തൊ­ന്നും ഉ­ണ്ടാ­ക­യി­ല്ലാ­യി­രു­ന്നു.
മ­ന്ദാ­രം:
അവൻ പോ­ട്ടെ. വരീൻ.

ഇ­ങ്ങി­നെ പ­റ­ഞ്ഞു് മ­ന്ദാ­രം പു­റ­ത്തെ പ­ടി­വാ­തിൽ ന­ല്ല­വ­ണ്ണം അ­ട­ച്ചു. വീ­ട്ടിൽ ക­ട­ക്കു­ന്ന വാ­തി­ലും ഭ­ദ്ര­മാ­യ് പൂ­ട്ടി “ഞാൻ മകൾ എ­ന്തു­ചെ­യ്യു­ന്നു എ­ന്നു് നോ­ക്ക­ട്ടെ” എ­ന്നു് പ­റ­ഞ്ഞു­കൊ­ണ്ടു് അ­ങ്ങ­ട്ടേ­ക്കു് ന­ട­ന്നു.

എ­ല്ലാ­രും ഒ­ന്നും മി­ണ്ടാ­തെ മ­ന്ദാ­ര­ത്തി­ന്റെ പി­ന്നാ­ലെ ന­ട­ന്നു. ജന്നി ഭ­യം­കൊ­ണ്ടും പാ­ര­വ­ശ്യം­കൊ­ണ്ടും കി­ടു­കി­ട വി­റ­ച്ചി­രു­ന്നു. മ­ന്ദാ­രം മ­ക­ളു­ടെ മു­റി­യിൽ ക­ട­ന്നു, ഉ­റ­ക്കം ന­ടി­ച്ചു­കൊ­ണ്ടു് കി­ട­ന്നി­രു­ന്ന യൂ­ജീ­നി­നോ­ടു് ഇ­ങ്ങി­നെ പ­റ­ഞ്ഞു “എ­ല്ലാ­രും ഉ­റ­ക്കം­ഞെ­ട്ടി പ­രി­ഭ്ര­മി­ച്ചി­രി­ക്കെ നീ മാ­ത്രം ഒ­ന്നു­മി­ല്ലെ­ന്നു് ഭാ­വ­ത്തോ­ടെ, ശാ­ന്ത­മാ­യി ഉ­റ­ങ്ങു­ന്നു എ­ന്നു് കാ­ണു­ന്ന­തു് ആ­ശ്ച­ര്യ­മാ­യി­രി­ക്കു­ന്നു.”

യൂജീൻ അ­വ­ളു­ടെ അ­മ്മ­യു­ടെ മു­ഖ­ത്തു് നോ­ക്കാൻ ഭ­യ­പ്പെ­ട്ടി­ട്ടു് അ­വ­ളു­ടെ ക­ണ്ണ­ട­ച്ചു­ക­ള­ഞ്ഞി­രു­ന്നു. ഈ നാ­ട്യം­കൊ­ണ്ടു് മ­ന്ദാ­ര­ത്തി­നെ തോ­ല്പി­ക്കാൻ അ­വൾ­ക്കു് സാ­ധി­ച്ചി­ല്ല. എ­ന്തു­കൊ­ണ്ടെ­ന്നാൽ മ­ക­ളു­ടെ നെ­ഞ്ഞി­ടി­പ്പു് മ­ന്ദാ­രം സ്പ­ഷ്ട­മാ­യി കേ­ട്ടു. അവൾ മുറി മു­ഴു­വ­നും ന­ല്ല­വ­ണ്ണം പ­രി­ശോ­ധി­ച്ചു. എ­ന്നി­ട്ടു് വാതിൽ താ­ക്കോ­ലി­ട്ടു് പൂ­ട്ടി, താ­ക്കോൽ തന്റെ ക­യ്യിൽ വെ­ച്ചു.

മ­ന്ദാ­രം:
(ഉ­പ­ദേ­ശി­യാ­രോ­ടു്) എ­ന്തു് ചെ­യ്യ­ണ­മെ­ന്നു് എ­നി­ക്കു് ഇ­പ്പോൾ മ­ന­സ്സി­ലാ­യി. ക­ള്ള­ന്മാ­രൊ­ന്നും ഇവിടെ ക­ട­ന്നി­ട്ടി­ല്ല. അഥവാ ക­ട­ന്നാൽ­ത­ന്നെ അ­യൽ­വ­ക്ക­ക്കാ­രെ സ­ഹാ­യ­ത്തി­ന്നു് വി­ളി­ക്കേ­ണ്ടു­ന്ന കാ­ര്യ­വും ഇല്ല. കൂ­ട­ക്കൂ­ടെ ലഹള ഉ­ണ്ടാ­ക്കു­ന്ന­തു­ത­ന്നെ ന­ന്ന­ല്ല. എ­ല്ലാ­രും വി­ചാ­രി­ക്കും ന­മു­ക്കു് ഭ്രാ­ന്തു­പി­ടി­ച്ചു് പോയി എ­ന്നു്.
മോശ:
(വി­ചാ­രം) ഇ­തി­ന്റെ ഉ­ള്ളി­ലൊ­ക്കെ എന്തൊ ഒരു ര­സ­ക­ര­മാ­യ കാ­ര്യം കി­ട­ക്കു­ന്നു­ണ്ടെ­ന്നു് എ­നി­ക്കു് സം­ശ­യ­മി­ല്ല. ഞ­ങ്ങൾ­ക്കൊ­ക്കെ സ്വൈ­ര­മാ­യി കി­ട­ന്നു­റ­ങ്ങേ­ണ­മെ­ങ്കിൽ യൂ­ജീ­നി­ന്റെ വി­വാ­ഹം ക­ഴി­യാ­തെ നി­വൃ­ത്തി­യി­ല്ലെ­ന്നാ­ണു് ക­രു­തു­ന്ന­തു്.

മ­ന്ദാ­ര­ത്തി­ന്റെ ആ­ലോ­ച­ന­യും ഏ­ക­ദേ­ശം ആ മ­ട്ടിൽ തന്നെ ആ­യി­രു­ന്നു. ജന്നി മു­ക­ളിൽ അ­വ­ളു­ടെ മു­റി­യി­ലേ­ക്കു് പോ­കു­മ്പോൾ മ­ന്ദാ­രം അവളെ വി­ളി­ച്ചു­നിർ­ത്തി.

മ­ന്ദാ­രം:
ജന്നി! നീ വേറെ പ്ര­വൃ­ത്തി അ­ന്വേ­ഷി­ച്ചു­കൊ­ള്ള­ണം. നി­ണ­ക്കു് ഇ­നി­മേൽ ഇവിടെ പ്ര­വൃ­ത്തി ഇല്ല. നീ നാളെ ഇ­വി­ടു­ന്നു് വിടാൻ ഒ­രു­ങ്ങി­ക്കൊ.
ജന്നി:
ഞാൻ എ­ന്തു് കു­റ്റം ചെ­യ്തി­രി­ക്കു­ന്നു വ­ലി­യ­മ്മേ.
മ­ന്ദാ­രം:
അ­തൊ­ക്കെ നി­ണ­ക്കു­ത­ന്നെ ആ­ലോ­ചി­ച്ചാൽ അ­റി­യാം. എന്റെ നി­ര­ത്തി­ന്മേ­ലേ­ക്കു­ള്ള വാതിൽ തു­റ­ന്നു­വെ­ച്ചു് മ­ദ്യ­പ­ന്നോ, ക­ള്ള­ന്നോ, കാ­മു­ക­ന്നോ പ്ര­വേ­ശ­നം അ­നു­വ­ദി­ച്ചു­കൊ­ടു­ക്കു­ന്ന ഒരു വേ­ല­ക്കാ­ര­ത്തി­യെ പു­ലർ­ത്താൻ എ­നി­ക്കു് സാ­ധി­ക്കി­ല്ല.
ജന്നി:
വ­ലി­യ­മ്മേ!
മ­ന്ദാ­രം:
മതി. മി­ണ്ടാ­തി­രി. നാളെ രാ­വി­ലെ എന്നെ വ­ന്നു് കാണണം. നി­ന്റെ സ­മാ­ധാ­ന­മൊ­ന്നും എ­നി­ക്കു് ഇ­പ്പോൾ കേൾ­ക്കേ­ണ്ട. നീ ചെ­ന്നു് കി­ട­ന്നു­കൊൾ­ക.

ജന്നി മെ­ല്ലെ മു­ക­ളിൽ പോയി തന്റെ മു­റി­യിൽ പ്ര­വേ­ശി­ച്ചു് വളരെ നേരം ഏങ്ങി ഏങ്ങി ക­ര­ഞ്ഞു.

പ­തി­മൂ­ന്നാം അ­ദ്ധ്യാ­യം

(നല്ല നി­ശ്ച­യ­ങ്ങ­ളു­ടെ കലാശം)

എ­ഡോൾ­ഫി:
ഞാൻ അ­പ­മാ­ന­ത്തി­ലാ­കാ­തെ ഒ­ഴി­ഞ്ഞ­തു് എന്റെ ഭാ­ഗ്യം. എ­നി­ക്കി­പ്പോൾ വളരെ സ­ന്തോ­ഷ­മാ­യി. യൂജീൻ എന്നെ ന­ല്ല­വ­ണ്ണം സ്നേ­ഹി­ക്കു­ന്നു­ണ്ടു്. ഞാൻ അവളെ ഒ­രി­ക്ക­ലും വ­ഞ്ചി­ക്ക­യി­ല്ലെ­ന്നു് വാ­ഗ്ദ­ത്ത­വും ചെ­യ്തു. എ­ല്ലാം ശു­ഭ­മാ­യി ക­ലാ­ശി­ക്കും എ­ന്നാ­ണു് തോ­ന്നു­ന്ന­തു്.

ഇ­ങ്ങി­നെ ഓ­രോ­ന്നു് വി­ചാ­രി­ച്ചു് എ­ഡോൾ­ഫി താൻ പാർ­ക്കു­ന്ന ലൈനിൽ എത്തി. എ­ന്നി­ട്ടു് അയാൾ താ­ക്കോ­ലി­ന്നു് പരതി. നോ­ക്കു­മ്പോൾ അതു് തന്റെ കീ­ശ­യിൽ ക­ണ്ടി­ല്ല. എ­ത്ര­ത­ന്നെ തി­ര­ഞ്ഞു­നോ­ക്കീ­ട്ടും ക­ണ്ടി­ല്ല. ഒരു സമയം ജെ­യി­ക്സു­മാ­യി­ട്ടു­ള്ള മ­ര­ണ­പ്പി­ടു­ത്ത­ത്തിൽ അതു് വീ­ണു­പോ­യി­രി­ക്കു­മൊ? താ­ക്കോൾ (key) കൂ­ടാ­തെ അയാൾ തന്റെ മു­റി­യിൽ എത്തി വീ­ഴാ­നും ത­ര­മി­ല്ല. നേരം രാ­ത്രി ര­ണ്ടു് മ­ണി­യാ­യി­രി­ക്ക­കൊ­ണ്ടു് വേ­ല­ക്കാ­ര­ത്തി­യെ വി­ളി­ച്ചു­ണർ­ത്താ­നും അ­യാൾ­ക്കു് മ­ന­സ്സു­വ­ന്നി­ല്ല. സീ­ലി­യെ ഉ­ണർ­ത്താ­നും അ­യാൾ­ക്കു് ലേശം ആ­ഗ്ര­ഹ­മു­ണ്ടാ­യി­ല്ല. ലൈ­നി­ന്റെ മു­മ്പു­റ­ത്തെ കോ­ലാ­യിൽ ഇ­രു­ന്നു­കൊ­ണ്ടു് രാ­ത്രി ക­ഴി­ക്കാ­നും അ­യാൾ­ക്കു് വളരെ മ­ടി­യാ­യി.

പെ­ട്ടെ­ന്നു് സീ­ലി­യു­ടെ വാ­തി­ലി­ന്റെ ചോടെ ഒരു വി­ള­ക്കു് ക­ത്തു­ന്ന­തു് അയാൾ കണ്ടു. അവൾ ഉ­റ­ങ്ങാ­തെ വല്ല കാ­ര്യ­ത്തി­ലും പ്ര­വേ­ശി­ച്ചി­രി­ക്കു­മൊ എ­ന്നു് അയാൾ അ­ത്ഭു­ത­പ്പെ­ട്ടു. വേറെ യാ­തൊ­രു നിർ­വ്വാ­ഹ­വു­മി­ല്ലെ­ന്നു് ക­ണ്ടി­ട്ടു് അയാൾ അ­വ­ളു­ടെ വാ­തി­ലി­ന്നു് ചെ­ന്നു­മു­ട്ടി.

സീലി, ഉ­റ­ക്കം ന­ല്ല­വ­ണ്ണം തെ­ളി­യാ­ത്ത വി­ധ­ത്തിൽ ക­ണ്ണും തു­ട­ച്ചു­കൊ­ണ്ടു് വാതിൽ തു­റ­ന്നു.

സീലി:
അപ്പാ. വരാൻ സ­മ­യ­മാ­യൊ? പ­ന്ത്ര­ണ്ടു് മ­ണി­യാ­യെ­ങ്കി­ലും വ­രു­മെ­ന്നു് ഞാൻ ക­രു­തി­യി­രു­ന്നു.
എ­ഡോൾ­ഫി:
നീ എ­ന്നെ­യും കാ­ത്തി­രു­ന്നൊ. എ­ന്തി­ന്നു്?
സീലി:
നി­ങ്ങൾ ഒരു വ­ല്ലാ­ത്ത ചെ­റു­പ്പ­ക്കാ­ര­നെ­ന്നാ­ണു് ഞാൻ പ­റ­യേ­ണ്ട­തു്. ഇ­ന്ന­ലെ രാ­ത്രി എന്റെ ഒ­ന്നി­ച്ചു് ക­ഴി­ച്ചു. ഇ­ന്നും അ­ങ്ങി­നെ­ത­ന്നെ ക­ഴി­പ്പാൻ ഇ­ഷ്ട­പ്പെ­ടും എ­ന്നാ­ണു് ഞാൻ ക­രു­തി­യ­തു്.
എ­ഡോൾ­ഫി:
നമ്മൾ അ­ന്യോ­ന്യം ക­ഴി­ഞ്ഞ­തൊ­ക്കെ ഇ­പ്പോൾ എ­ടു­ത്തു് പ­റ­ഞ്ഞി­ട്ടു് കാ­ര്യ­മി­ല്ല. ഞാൻ അതു് മ­റ­ന്നു­ക­ള­വാ­നാ­ണു് ഭാ­വി­ക്കു­ന്ന­തു്. ചെ­യ്ത­തൊ­ക്കെ തെ­റ്റാ­ണു്. നിർ­വ്വാ­ഹ­മി­ല്ലാ­ഞ്ഞി­ട്ടു് ചെ­യ്തു­പോ­യ­താ­ണു­താ­നും. അതു് നി­ണ­ക്കു­ത­ന്നെ ബോ­ദ്ധ്യ­മി­ല്ലെ!
സീലി:
ഓഹൊ. ഈ കാ­ണു­ന്ന സു­ന്ദ­ര­നാ­യ സ­ന്യാ­സി ത­ന്നെ­യാ­ണോ? നി­ങ്ങ­ളു­ടെ ഇ­പ്പോ­ഴ­ത്തെ കോലം ക­ണ്ടാൽ ആ മാ­തി­രി വി­നോ­ദ­ങ്ങ­ളിൽ സു­ല­ഭ­മാ­യി ഏർ­പ്പെ­ട്ടി­ട്ടു് വ­രു­ന്ന­താ­ണെ­ന്നു­തോ­ന്നും. നി­ങ്ങ­ളു­ടെ കോ­ള­റും ട­യ്യും വ­ള­ഞ്ഞു­പി­രി­ഞ്ഞു­പോ­യി­രി­ക്കു­ന്നു. കോ­ട്ടു് കീ­റി­യി­രി­ക്കു­ന്നു. ക­യ്യി­ന്മേൽ ഒരു വി­ര­ലി­ന്റെ പാ­ടും­കാ­ണു­ന്നു. ഞാൻ ശപഥം ചെ­യ്യാം നി­ങ്ങൾ ഒരു പെ­ണ്ണി­ന്റെ കാ­ര്യ­ത്തിൽ ആരോടോ ത­ല്ലു­കൂ­ടീ­ട്ടു­ണ്ടെ­ന്നു്.
എ­ഡോൾ­ഫി:
ഇനി ഞാൻ അ­ങ്ങി­നെ ചെ­യ്താൽ­കൂ­ടി നി­ണ­ക്കെ­ന്താ­ണു്?
സീലി:
ഞാൻ ഒരു വലിയ അ­സൂ­യ­ക­ക്ഷി­യാ­ണു്. ആ തേ­വി­ടി­ശ്ശി­യെ എ­ങ്ങാൻ ഞാൻ ക­ണ്ടു­പോ­യാൽ അ­വ­ളു­ടെ ക­ണ്ണു് ഞാൻ മാ­ന്തി­പ്പൊ­ട്ടി­ക്കും.
എ­ഡോൾ­ഫി:
നല്ല കാ­ര്യം! നീ ദ­യ­വു­ചെ­യ്തു് എന്റെ വാതിൽ തു­റ­ക്കാൻ വല്ല ആ­യു­ധ­വും തരുമൊ. എന്റെ താ­ക്കോൽ വീ­ണു­പോ­യി.
സീലി:
അ­തി­നു് വേ­ണ്ടി­മാ­ത്ര­മാ­ണോ എന്റെ വാ­തി­ലി­ന്നു് വ­ന്നു് മു­ട്ടി­യ­തു്. മതി. എ­നി­ക്കു് നി­ങ്ങ­ളെ വെ­റു­ത്തു­തു­ട­ങ്ങി. ഞാൻ നി­ങ്ങൾ­ക്കു് യാ­തൊ­ന്നും തരാൻ വി­ചാ­രി­ക്കു­ന്നി­ല്ല. ഇ­ഷ്ട­മു­ണ്ടെ­ങ്കിൽ പു­റ­ത്തു­ത­ന്നെ ഇ­രു­ന്നു് നേരം പു­ലർ­ത്തി­ക്കൊൾ­വിൻ. അ­ല്ലെ­ങ്കിൽ എന്റെ മു­റി­യിൽ ക­ട­ന്നു് വരീൻ.
എ­ഡോൾ­ഫി:
എ­ന്നാൽ ഞാൻ പു­റ­ത്തു് തന്നെ കൂ­ടി­ക്കൊ­ള്ളാം.

ഇ­ങ്ങി­നെ പ­റ­ഞ്ഞു് എ­ഡോൾ­ഫി നി­ര­ത്തി­ന്മേൽ ഇ­റ­ങ്ങി. അ­പ്പ­ഴൊ മ­ഴ­യു­ടെ ഭാ­വ­വും വ­ന്നു­ക­ണ്ടു. അയാൾ പി­ന്നേ­യും കോ­ലാ­യിൽ കേറി ഏ­ണി­പ്പ­ല­ക­മേൽ ഇ­രു­ന്നു.

ഒരു മി­നി­ട്ടു് ക­ഴി­യും മു­മ്പെ ശ­ബ്ദ­മൊ­ന്നും ഉ­ണ്ടാ­ക്കാ­തെ സീ­ലി­യും അ­യാ­ളു­ടെ സ­മീ­പ­ത്തു് വ­ന്നു­നി­ന്നു.

സീലി:
എന്റെ മു­റി­യിൽ കി­ട­ക്കാൻ നല്ല സു­ഖ­മു­ണ്ടു്. നി­ങ്ങൾ­ക്കെ­ന്താ­ണു് അവിടെ വ­രു­ന്ന­തി­ന്നു് വി­രോ­ധം?
എ­ഡോൾ­ഫി:
(കോ­പ­ത്തോ­ടെ) എന്റെ പ്ര­ണ­യം എ­ത്ര­യൊ ചാ­രി­ത്ര­ശു­ദ്ധി­യു­ള്ള ഒരു പെ­ണ്ണിൽ വീണു് ക­ഴി­ഞ്ഞു. അവളെ വ­ഞ്ചി­ക്കാൻ എ­നി­ക്കു് മ­ന­സ്സു് വ­രു­ന്നി­ല്ല. അ­താ­ണു് കാ­ര്യം.
സീലി:
അ­തു­കൊ­ണ്ടെ­ന്താ­ണു്. നി­ങ്ങ­ളെ ഞാൻ മ­റ്റു് വല്ല വി­ഷ­യ­ത്തി­ലേ­ക്കും ഇ­പ്പോൾ ഉ­ത്സാ­ഹി­പ്പി­ച്ചോ? നി­ങ്ങൾ­ക്കു് ശു­മ്മാ കി­ട­ന്നു­റ­ങ്ങാ­മ­ല്ലോ.
എ­ഡോൾ­ഫി:
അ­തെ­ങ്ങി­നെ സാ­ധി­ക്കും. നീ ഒരു സു­ന്ദ­രി­യും യു­വ­തി­യു­മാ­ണു്. ഞാൻ ഒരു യു­വാ­വും ആണു്.
സീലി:
എ­ന്നാ­ലാ­ട്ടെ. നി­ങ്ങൾ ഇ­രി­ക്കു­ന്നേ­ട­ത്തു് ഞാനും വ­ന്നി­രി­ക്കാം. ത­ണു­പ്പു­കൊ­ണ്ടു് മ­രി­ച്ചാ­ലും വേ­ണ്ടി­ല്ല.
എ­ഡോൾ­ഫി:
അ­തെ­ന്തി­നാ­ണു്?
സീലി:
അ­ല്ലെ­ങ്കിൽ എന്റെ മു­റി­യിൽ വ­ന്നു് കി­ട­ക്കൂ. ഞാൻ നി­ങ്ങ­ളെ ഉ­പ­ദ്ര­വി­ക്കു­ക­യി­ല്ലെ­ന്നു് സത്യം ചെ­യ്യാം.

ഒ­ടു­വിൽ എ­ഡോൾ­ഫി­ക്കു് അ­വ­ളു­ടെ അ­പേ­ക്ഷ സ്വീ­ക­രി­ക്കാ­തി­രി­പ്പാൻ നി­വൃ­ത്തി­യൊ­ന്നു­മി­ല്ലാ­താ­യി. അയാൾ അ­വ­ളു­ടെ മു­റി­യിൽ കേറി ഉടനെ സീലി വാതിൽ ത­ഴു­തി­ട്ടു. എ­ഡോൾ­ഫി ആ മു­റി­യിൽ കണ്ട ഒരു ക­സേ­ല­മേൽ ചെ­ന്നി­രു­ന്നു. അവിടെ ഉ­റ­ങ്ങാ­മെ­ന്നു് നി­ശ്ച­യി­ച്ചു. സീലി, പ­റ­ഞ്ഞ­പോ­ലെ തന്നെ, അയാളെ ദ്രോ­ഹി­ക്കാ­നൊ­ന്നും ചെ­ല്ലാ­തെ അ­വ­ളു­ടെ ക­ട്ടി­ലി­ന്മേൽ ചെ­ന്നു് കി­ട­ന്നു. എ­ന്നാ­ലും അ­വൾ­ക്കു് ഉ­റ­ക്കം വ­ന്നി­ല്ല. അവൾ തി­രി­യാ­നും മ­റി­യാ­നും, നി­ശ്വ­സി­പ്പാ­നും മൂ­ളൽ­പാ­ട്ടു് പാ­ടാ­നും തു­ട­ങ്ങി. കുറേ നേരം ഇ­ങ്ങി­നെ ക­ഴി­ച്ച­പ്പോൾ, അവൾ പെ­ട്ടെ­ന്നു് പൊ­ട്ടി­ക്ക­ര­ഞ്ഞു. ഇ­താ­ണു് സ്ത്രീ­ക­ളു­ടെ ബ്ര­ഹ്മാ­സ്ത്രം. അവളെ ആ­ശ്വ­സി­പ്പി­പ്പാൻ വേ­ണ്ടി എ­ഡോൾ­ഫി അ­വ­ളു­ടെ അ­ടു­ത്ത­ടു­ത്തു് വന്നു. അ­പ്പോൾ അ­വ­ളു­ടെ ക­ര­ച്ചിൽ ജാ­സ്തി­യാ­യി. അയാൾ പി­ന്നെ അവളെ തൊ­ട­ത്ത­ക്ക­വി­ധ­ത്തിൽ അ­ടു­ത്തെ­ത്തി­യ­പ്പോൾ അ­വ­ളു­ടെ ക­ര­ച്ചി­ലും ശ­മി­ച്ചു.

ശേഷം ചി­ന്ത്യം—കുറെ ക­ഴി­ഞ്ഞ­പ്പോൾ, താൻ ചെ­യ്തു­പോ­യ പി­ഴ­യെ­പ്പ­റ്റി വി­ചാ­രി­ച്ചി­ട്ടു് എ­ഡോൾ­ഫി­ക്കും ക­ര­യാ­മെ­ന്നു് തോ­ന്നി.

എ­ഡോൾ­ഫി:
(വി­ചാ­രം) ഞാൻ എ­ന്തൊ­രു അ­സ­ത്താ­ണു്. ഞാൻ എന്റെ പ്രാ­ണ­പ്രി­യ­ക്കു് ഒ­ന്നു­കൊ­ണ്ടും അ­നു­രൂ­പ­ന­ല്ല. അ­ല്ലെ­ങ്കി­ലോ ഇ­ങ്ങി­നെ ഒരു കാ­ര്യം മേലാൽ ഉ­ണ്ടാ­കു­ന്ന­ത­ല്ലെ­ന്നു് ഞാൻ ആ അ­ന­ഘ­യോ­ടു് സ­ത്യ­വും­കൂ­ടി ചെ­യ്തു­പോ­യി­രി­ക്കു­ന്നു. എന്നെ ഒ­രി­ക്ക­ലും മാ­പ്പാ­ക്കാൻ പാ­ടി­ല്ല.

എ­ന്നി­ട്ടെ­ന്തു് കാ­ര്യം:—ബാ­ക്കി മ­നു­ഷ്യ­രെ­പ്പൊ­ലെ തന്നെ അയാൾ പി­ന്നേ­യും മാ­പ്പാ­ക്കേ­ണ്ടി വന്നു.

ജ­ന്നി­യാ­ക­ട്ടെ, മ­ന്ദാ­ര­ത്തോ­ടു് ക­ര­ഞ്ഞി­ട്ടും അ­പേ­ക്ഷി­ച്ചി­ട്ടും, ഒരു ആഴ്ച ഇ­ട­വാ­ങ്ങി­യി­രി­ക്കു­ന്നു. അതു് മ­റ്റൊ­രേ­ട­ത്തു് പ്ര­വൃ­ത്തി­ക്കു് ഉ­ത്സാ­ഹി­ക്കാൻ വേ­ണ്ടി­യാ­യി­രു­ന്നു. ജ­ന്നി­യോ­ടു്, യൂ­ജീ­നി­നോ­ടു് യാ­തൊ­ന്നും മി­ണ്ടി­പ്പോ­ക­രു­തെ­ന്നു് താ­ക്കീ­തും ചെ­യ്തി­രു­ന്നു. പോ­രാ­ഞ്ഞി­ട്ടു്, നി­ര­ത്തി­ന്മേൽ വ­ല്ല­വ­രും ഉണ്ടോ എ­ന്ന­റി­വാൻ വേ­ണ്ടി മോശയെ മു­ക­ളി­ലെ വ­റാ­ന്ത­യിൽ കാവൽ നിർ­ത്തി­യി­രു­ന്നു. യൂ­ജീ­നി­ന്റെ വി­വാ­ഹ­ത്തി­ന്റെ ഒ­രു­ക്ക­ങ്ങൾ ജോ­റോ­ടെ ന­ട­ത്തി­യി­രു­ന്നു.

ജ­ന്നി­ക്കു്, എ­ഡോൾ­ഫി­യെ കാണാൻ വളരെ ആ­ഗ്ര­ഹ­മു­ണ്ടാ­യി­രു­ന്നു. വി­ശേ­ഷി­ച്ചു്, ഉ­പ­ദേ­ശി­യാ­രു­ടെ വീ­ട്ടിൽ ക­ഴി­യു­ന്ന വി­വ­ര­ങ്ങൾ അയാളെ അ­റി­യി­ക്കു­വാ­നാ­യി­രു­ന്നു. അ­യാൾ­ക്കു് യൂ­ജീ­നി­നെ­പ്പ­റ്റി­യു­ള്ള ഖേ­ദ­വും പാ­ര­വ­ശ്യ­വും വല്ല പ്ര­കാ­ര­ത്തി­ലും സ­മാ­ധാ­ന­മാ­ക്കു­വാൻ സാ­ധി­ക്കാ­തെ പോ­യ­തിൽ അവൾ വ്യ­സ­നി­ച്ചു. എ­ഡോൾ­ഫി­യു­ടെ വി­ലാ­സം ജ­ന്നി­ക്ക­റി­യാ­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് നേരം പു­ലർ­ച്ചെ, അവൾ അ­യാ­ളു­ടെ ലൈ­നി­ലേ­ക്കു് ന­ട­ന്നു. വാ­തി­ലി­ന്നു് മു­ട്ടീ­ട്ടൊ­ന്നും ഒ­ച്ച­പ്പാ­ടു­ണ്ടാ­യി­രു­ന്നി­ല്ല. അ­തു­കൊ­ണ്ടു് അവൾ അ­യാ­ളു­ടെ മു­റി­യു­ടെ അ­ടു­ത്ത മു­റി­യു­ടെ (സീ­ലി­യു­ടെ) വാ­തി­ലി­ന്നു് മു­ട്ടി. സീ­ലി­യു­ടെ ഉ­റ­ക്കം തെ­ളി­ഞ്ഞി­രു­ന്നു. അവൾ എ­ഴു­ന്നേ­റ്റു് ക്ഷ­ണ­ത്തിൽ വാതിൽ തു­റ­ന്നു.

ജന്നി:
അയ്യൊ ക്ഷ­മി­ക്ക­ണം. ഞാൻ തെ­റ്റി­പ്പോ­യി ഞാൻ മി­സ്റ്റർ എ­ഡോൾ­ഫി­യേ­യും നോ­ക്കി വ­ന്ന­താ­ണു്.
സീലി:
നി­ങ്ങൾ­ക്കു് അ­ദ്ദേ­ഹ­ത്തെ കാ­ണേ­ണ്ടു­ന്ന ആ­വ­ശ്യം എ­ന്താ­ണെ­ന്നു് എ­ന്നോ­ടു് പ­റ­യാ­മൊ?
ജന്നി:
അതു് സ്വ­കാ­ര്യ­മാ­ക­കൊ­ണ്ടു് എ­നി­ക്കു് പറവാൻ പാ­ടി­ല്ല.
സീലി:
എ­ന്തു­കൊ­ണ്ടു് പാ­ടി­ല്ല. കാ­ര്യ­മൊ­ക്കെ ഒ­ന്നു­ത­ന്നെ. നീ മ­ന­സ്സി­ലാ­ക്ക­ണം ഞാനും എ­ഡോൾ­ഫി­യും ഒ­ന്നി­ച്ചാ­ണു് പാർ­ക്കു­ന്ന­തു് എ­ന്നു്.
ജന്നി:
ഏതു് നി­ല­യിൽ?
സീലി:
ഞങ്ങൾ സേ­വ­യാ­ണു്.
ജന്നി:
എ­ന്നാൽ അയാൾ ഞാൻ അ­ന്വേ­ഷി­ച്ചു് വന്ന എ­ഡോൾ­ഫി ആ­യി­രി­ക്കാൻ പാ­ടി­ല്ല.
സീലി:
എ­ന്നാൽ നീ വ­ന്നി­ട്ടൊ­ന്നു് നോ­ക്കൂ. അയാൾ അതാ അവിടെ കി­ട­ന്നു­റ­ങ്ങു­ന്നു.

ജന്നി കി­ട­ക്ക­യിൽ കി­ട­ന്നി­റ­ങ്ങു­ന്ന ആളെ ഒ­ന്നു് ഏ­ന്തി­നോ­ക്കി. അ­ക്ഷ­ണം­ത­ന്നെ അ­വ­ളു­ടെ മുഖം പ­ച്ചി­ല പോലെ ആയി.

സീലി ക­ണ്ണു­കൊ­ണ്ടു് സാധു വേ­ല­ക്കാ­ര­ത്തി ജ­ന്നി­യെ പ­രി­ഹ­സി­ച്ചു. അ­വ­ളു­ടെ നോ­ട്ട­ത്തിൽ ഒരു ജ­യ­ഭാ­വ­വും കൂടി ഉ­ണ്ടാ­യി­രു­ന്നു.

സീലി:
നീ നോ­ക്കി­വ­ന്ന ആൾ ഇ­ദ്ദേ­ഹം ത­ന്ന­യൊ അ­ല്ല­യൊ.
ജന്നി:
അതെ. അതെ. ഇ­ദ്ദേ­ഹം തന്നെ (വളരെ സ­ങ്ക­ട­ത്തോ­ടെ ഗൽ­ഗ­ദാ­ക്ഷ­ര­ത്തിൽ) മ­റ്റു് വ­ല്ല­വ­രും എ­ന്നോ­ടു് പ­റ­ഞ്ഞ­താ­ണെ­ങ്കിൽ ഞാൻ വി­ശ്വ­സി­ക്കു­ക­യി­ല്ലാ­യി­രു­ന്നു. ഒ­രി­ക്ക­ലും ഇല്ല. ഇ­ത്ര­യൊ­ക്കെ അയാൾ അ­വ­ളോ­ടു് സ­ത്യം­ചെ­യ്തു് പ­റ­ഞ്ഞി­ട്ടു­കൂ­ടി? സാ­ധു­ച്ചെ­റി­യ­മ്മ. അ­വ­രെ­ങ്ങാൻ ഈ വിവരം അ­റി­ഞ്ഞു് പോയാൽ മ­രി­ച്ചു­ക­ള­യും. പോ­രാ­ഞ്ഞി­ട്ടു് ഈ വി­ശ്വ­സി­ക്കാൻ കൊ­ള്ളാ­ത്ത ആൾ­ക്കു് വേ­ണ്ടി­യാ­ണു് ഞാൻ അ­വി­ടു­ന്നു് പണി പി­രി­യേ­ണ്ടി വ­ന്ന­തും.

ജന്നി, ക­ണ്ണീ­രും വാർ­ത്തു­കൊ­ണ്ടു് അ­വി­ടു­ന്നു് പിൻ­തി­രി­ഞ്ഞു. അവൾ പു­രു­ഷ­ന്മാ­രെ ആ­ക­പ്പാ­ടെ പ­ഴി­ച്ചു. സീലി വളരെ സ­ന്തോ­ഷ­ത്തോ­ടെ ചി­രി­ച്ചു് ഇ­ങ്ങി­നെ വി­ചാ­രി­ച്ചു് “ആ പെ­ണ്ണി­ന്നു് ഭ്രാ­ന്താ­യി­രി­ക്ക­ണം. എ­ഡോൾ­ഫി ഉ­ണർ­ന്നാൽ അ­യാ­ളോ­ടു് ഇ­തൊ­ക്കെ പ­റ­ഞ്ഞു­കൊ­ടു­ത്താ­ലെ­ന്താ! ഒരു നേ­രം­പോ­ക്ക­ല്ലെ! പാ­ടി­ല്ല. ഒരു സമയം അയാൾ എന്നെ കൊ­ന്നു­ക­ള­വാൻ മതി. അ­ല്ലെ­ങ്കിൽ എന്നെ അയാൾ കേവലം വെ­ടി­ഞ്ഞു­ക­ള­യും. എ­നി­ക്കു് അ­യാ­ളോ­ടു് വളരെ പ്രേ­മ­മു­ണ്ടു്. അയാൾ മ­റ്റു­ള്ള ചെ­റു­പ്പ­ക്കാ­രെ­ക്കാൾ വളരെ വ്യ­ത്യാ­സ­പ്പെ­ട്ടു് കാ­ണു­ന്നു. ഒരു യു­വാ­വി­ന്നു് പ­ശ്ചാ­ത്താ­പം­പോ­ലും? ഒ­രി­ക്കൽ ഇ­ങ്ങി­നെ… വളരെ ആ­ശ്ച­ര്യം­ത­ന്നെ.”

എ­ഡോൾ­ഫി­യോ­ടു് പ­ര­മാർ­ത്ഥം പ­റ­ഞ്ഞു­കൊ­ടു­ക്കേ­ണ്ട എന്നു വെ­ച്ച­തു് അ­വ­ളു­ടെ മ­ഹാ­ഭാ­ഗ്യ­മ­യ്പോ­യി. തന്നെ ഒരു മോ­ശ­ക്കാ­ര­ത്തി­യു­മാ­യി സേ­വ­യാ­ണെ­ന്നു് സ്വ­ന്തം ക­ണ്ണു­കൊ­ണ്ടു് ജന്നി ക­ണ്ടു­പോ­യി എ­ന്ന­റി­ഞ്ഞി­രു­ന്നു എ­ങ്കിൽ, എ­ഡോൾ­ഫി, അ­പ്പോൾ­ത­ന്നെ ജ­ന­ലി­ന്മേൽ കേറി താഴെ തു­ള്ളി മ­രി­ച്ചു­ക­ള­യു­മാ­യി­രു­ന്നു. അവൾ ഒ­ന്നും പ­റ­യാ­ഞ്ഞ­തു് ന­ന്നാ­യി. ഉ­റ­ക്കം ഞെ­ട്ടി­യ­പ്പോൾ എ­ഡോൾ­ഫി അ­യാ­ളു­ടെ മു­റി­യിൽ ചെ­ന്നു.

ത­നി­ക്കു് ഒരു ക­ത്തു് ജ­ന­ലി­ന്റെ ഉ­ള്ളി­ലൂ­ടെ ആരോ ഇ­ട്ട­തു് നി­ല­ത്തു് വീ­ണു­കി­ട­ക്കു­ന്ന­തു­ക­ണ്ടു. അതു് തന്റെ അ­ച്ഛ­ന്റെ ക­ത്താ­യി­രു­ന്നു. എ­ഡോൾ­ഫി­യു­ടെ പണി പോ­യ്പോ­യെ­ന്നു് കേ­ട്ടി­ട്ടു് അച്ഛൻ അ­യാ­ളോ­ടു് വീ­ട്ടി­ലേ­ക്കു് മ­ട­ങ്ങി­ച്ചെ­ല്ലാൻ എ­ഴു­തി­യി­രു­ന്നു. അ­ച്ഛ­ന്നു് കുറേ സു­ഖ­ക്കേ­ടാ­ണെ­ന്നും അ­തു­കൊ­ണ്ടു് മകൻ അ­ടു­ത്തു­ണ്ടാ­കു­ന്ന­തു് അ­ച്ഛ­ന്നു് ആ­ശ്വാ­സ­മാ­യി­രി­ക്കും എ­ന്നും­കൂ­ടി ക­ത്തിൽ ഉ­ണ്ടാ­യി­രു­ന്നു.

എ­ഡോൾ­ഫി­ക്കു് അ­ച്ഛ­നോ­ടു് വളരെ വാ­ത്സ­ല്യ­മു­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു് അ­ച്ഛ­ന്റെ വാ­ക്കു് കേൾ­ക്കാ­തി­രി­ക്കാ­തേ നി­വൃ­ത്തി­യി­ല്ല. “യൂ­ജീ­നി­ന്റെ വി­വാ­ഹ­ത്തി­ന്നു് ഇ­നി­യും കുറെ ദി­വ­സ­മു­ണ്ടു്. അതു് തെ­റ്റി­പ്പാൻ­ത­ക്ക­വ­ണ്ണം എ­നി­ക്കു് മ­ട­ങ്ങി­വ­രാ­നും ധാ­രാ­ളം അ­വ­സ­ര­മു­ണ്ടു്. എ­നി­ക്കു് ജ­ന്നി­ക്കു് എഴുതി എന്റെ ആ­ലോ­ച­ന­ക­ളൊ­ക്കെ അ­റി­യി­ക്കാം. യൂ­ജീ­നി­ന്റെ വി­വ­ര­ത്തെ­പ്പ­റ്റി അ­വൾ­ക്കും എന്നെ അ­റി­യി­ക്കാം. എ­ന്നൊ­ക്കെ വി­ചാ­രി­ച്ചു് എ­ഡോൾ­ഫി അ­ന്നു­ത­ന്നെ പു­റ­പ്പെ­ടാൻ നി­ശ്ച­യി­ച്ചു.

അയാൾ കു­ട്ടി­ക്കാ­ലം മു­ഴു­വ­നും ആ ഭ­വ­ന­ത്തി­ന്റെ അ­ടു­ത്ത­ടു­ത്തു് വ­രു­ന്തോ­റും, അ­തി­ന്റെ സ്വാ­ധീ­ന­ശ­ക്തി അ­യാ­ളു­ടെ കാ­മി­നീ­സ്നേ­ഹ­ത്തേ­ക്കാൾ ക­വി­ഞ്ഞു. അ­യാ­ളു­ടെ ബാ­ല്യ­കാ­ല­ത്തി­ലെ പല കാ­ര്യ­ങ്ങ­ളും അയാൾ സ്മ­രി­ച്ചു. വി­ട്ടു­പി­രി­യു­മ്പോൾ അച്ഛൻ കൊ­ടു­ത്ത വി­വേ­ക­പ­ര­മാ­യ—ഉ­പ­ദേ­ശം—അ­യാ­ളു­ടെ എ­ല്ലാ­വി­ധ ബു­ദ്ധി­മു­ട്ടു­ക­ളും അ­ച്ഛ­നെ അ­റി­യി­ക്കേ­ണം എന്ന ഉ­ദ്ദേ­ശം. (അ­തൊ­ക്കെ എ­ത്ര­യോ കാ­ല­മാ­യി­ട്ടു് മ­റ­ന്നു­പോ­യി­രി­ക്കു­ന്നു)—അ­യാ­ളു­ടെ വാ­ഗ്ദ­ത്തം—അ­ച്ഛ­നെ ഒരു ച­ങ്ങാ­തി­യെ­പ്പോ­ലെ വി­ശ്വ­സ്ഥ­നാ­യി വി­ചാ­രി­ച്ചു­കൊ­ള്ളും എ­ന്നു് തന്റെ വാ­ഗ്ദ­ത്തം—ഇ­തൊ­ക്കെ ഓർ­ക്കു­ന്തോ­റും തന്റെ അ­ച്ഛ­ന്റെ ഉ­പ­ദേ­ശം ഇ­ത്ര­കാ­ലം­വ­രെ താൻ മ­റ­ന്നു­ക­ള­ഞ്ഞ­തു് എ­ങ്ങി­നെ­യെ­ന്നു് എ­ഡോൾ­ഫി­ക്കു് മ­ന­സ്സി­ലാ­യി­ല്ല. ഇ­പ്പ­ഴോ അവൻ ചെ­ന്നു് കാ­ണു­ന്ന­തു് അ­ച്ഛ­ന്നു് ദണ്ഡം പി­ടി­ച്ച സ്ഥി­തി­യി­ലാ­ണു്, അ­ദ്ദേ­ഹ­ത്തി­ന്റെ ഹൃദയം പി­തൃ­സ്നേ­ഹ­ത്തിൽ മു­ഴു­കി.

ഒ­ടു­വിൽ അ­ദ്ദേ­ഹം പാ­ല­ക്കാ­ട്ടി­ന്റെ സമീപം മെ­പ്പ­റ­മ്പ­ത്തു് എത്തി. രാ­ത്രി ഇ­രു­ട്ടു് ജാ­സ്തി ഉ­ണ്ടാ­യി­രു­ന്നെ­ങ്കി­ലും തന്റെ ഭ­വ­ന­ത്തിൽ എ­ഡോൾ­ഫി­ക്കു് ക­ണ്ണും­പൂ­ട്ടി ചെ­ല്ലാ­മാ­യി­രു­ന്നു. അയാൾ വാ­തി­ലി­ന്റെ അ­ടു­ക്കെ ചെ­ന്നു് നി­ന്നു് ഒ­ന്നു് ദീർ­ഘ­മാ­യ് നി­ശ്വ­സി­ച്ചു. പി­ന്നെ അയാൾ വാ­തി­ലി­ന്നു് മെ­ല്ലെ ഒ­ന്നു് മു­ട്ടി.

പ­തി­നാ­ലാം അ­ദ്ധ്യാ­യം

(മി­സ്റ്റർ ഡാൾ­മ­ണ്ട്.)

“അ­ക­ത്തേ­ക്കു് ക­ട­ക്കൂ” എ­ന്നു് ശ­ക്തി­യി­ല്ലാ­ത്ത സ്വ­ര­ത്തിൽ ഉ­ള്ളിൽ­നി­ന്നു് ഒരാൾ പ­റ­ഞ്ഞു.

എ­ഡോൾ­ഫി ക്ഷണം ക­ട­ന്നു. അ­ച്ഛ­ന്റെ അ­ടു­ക്കെ പാ­ഞ്ഞു­ചെ­ന്നു, മു­ട്ടു­കു­ത്തി അ­ച്ച­ന്റെ കൈ പി­ടി­ച്ചു.

വൃ­ദ്ധൻ:
എ­ഡോൾ­ഫി! എന്റെ മകനെ! നി­ന്നെ പി­ന്നേ­യും ക­ണ്ട­തു് വളരെ ആ­ക്ക­മാ­യി.
എ­ഡോൾ­ഫി:
അച്ഛ! എ­നി­ക്കു് നി­ങ്ങ­ളെ ക­ണ്ട­തു­കൊ­ണ്ടും വളരെ സ­ന്തോ­ഷ­മാ­യി.

തന്റെ അ­ച്ഛ­ന്നു് നേ­രി­ട്ട വ്യ­ത്യാ­സം ക­ണ്ട­പ്പോൾ എ­ഡോൾ­ഫി­യു­ടെ പ്ര­സാ­ദം അ­സ്ത­മി­ച്ചു. മി­സ്റ്റർ ഡാൾ­മ­ണ്ടി­ന്നു് 42 വ­യ­സ്സെ ആ­യി­ട്ടു­ള്ളു. അ­യാ­ളു­ടെ ക­ണ്ണു് കു­ണ്ടി­ലാ­യി­രി­ക്കു­ന്നു. ശരീരം മെ­ലി­ഞ്ഞു് പു­ഷ്ടി കു­റ­ഞ്ഞി­രു­ന്നു. പ­നി­കൊ­ണ്ടു് ക­വിൾ­ത്ത­ടം മി­ന്നി­യി­രു­ന്നു. കൂ­ട­ക്കൂ­ടെ കു­ര­ച്ചു­കൊ­ണ്ടി­രു­ന്നു. കൈകളൊ വെറും എ­ല്ലും തോ­ലും­മാ­ത്ര­മാ­യി­ക്ക­ണ്ടു. ഓരോ കുര കു­ര­യ്ക്കു­മ്പോൾ അയാൾ ആ­പാ­ദ­ചൂ­ഡം ഓ­രോ­രി­ക്കൽ കു­ലു­ങ്ങി­പ്പോ­കു­ന്ന­തും എ­ഡോൾ­ഫി കണ്ടു.

എ­ഡോൾ­ഫി:
എന്റെ പൊ­ന്ന­ച്ഛാ! നി­ങ്ങ­ളെ ഇ­ങ്ങി­നെ സു­ഖ­ക്കേ­ടാ­യ് കി­ട­ക്കു­ന്ന­തു് ക­ണ്ടി­ട്ട് എ­നി­ക്കു് സ­ങ്ക­ട­മാ­കു­ന്നു. ഞാൻ നി­ങ്ങ­ളെ ശു­ശ്രൂ­ഷി­ക്കാൻ വേ­ണ്ടി വ­ന്ന­താ­ണു്.
ഡാൾ­മ­ണ്ട്:
മകനെ! അതു് സാ­ര­മി­ല്ല. ഒരു ദ്രോ­ഹം പി­ടി­ച്ച കുര. നി­ന്നെ­ക്ക­ണ്ടു് കി­ട്ടി­യ­തു­കൊ­ണ്ടു തന്നെ അതു് സു­ഖ­പ്പെ­ട്ടു് പോവാൻ മതി.
എ­ഡോൾ­ഫി:
(ഉ­റ­പ്പോ­ടെ) നി­ങ്ങൾ­ക്കു് ഭേ­ദ­മാ­യ­ല്ലാ­തെ ഞാൻ നി­ങ്ങ­ളേ­യും വി­ട്ടു് പോ­കു­ന്ന­ത­ല്ല. പോ­രാ­ഞ്ഞി­ട്ടു് നി­ങ്ങ­ളെ നോ­ക്കാൻ മ­റ്റാ­രും ഇല്ല.

സു­ഖ­ക്കേ­ടാ­യി­രു­ന്നി­ട്ടു­കൂ­ടി മി­സ്റ്റർ ഡാൾ­മ­ണ്ട്, തന്റെ ഉ­ന്മേ­ഷം വി­ട്ടി­രു­ന്നി­ല്ല. തന്റെ ഒരു ച­ങ്ങാ­തി­ക്കു് ഭാ­ര­വാ­ഹി­ത്വ­വും അ­ധി­കാ­ര­വീ­ര്യ­വും ഉള്ള ഒരു പ്ര­വൃ­ത്തി സി­ദ്ധി­ച്ചി­ട്ടു­ണ്ടെ­ന്നും, എ­ഡോൾ­ഫി­ക്കു് നല്ല കാ­ര്യ­മു­ള്ള ഉ­ദ്യോ­ഗം കൊ­ടു­പ്പാൻ ആ സ്നേ­ഹി­തൻ ഉ­ത്സാ­ഹി­ക്കു­ന്നു­ണ്ടെ­ന്നും, അ­ങ്ങി­നെ കി­ട്ടി­പ്പോ­യാൽ അ­ച്ഛ­നും മകനും ഒരേ ദി­ക്കിൽ വി­ട്ടു­പി­രി­യാ­തെ നാൾ ക­ഴി­ക്കാ­മെ­ന്നും മി­സ്റ്റർ ഡാൾ­മ­ണ്ട് മ­ക­നോ­ടു് പ­റ­ഞ്ഞു.

എ­ഡോൾ­ഫി­ക്കാ­ക­ട്ടെ മ­റ്റു­ള്ള­വ­രു­ടെ വാ­ഗ്ദ­ത്ത­ങ്ങ­ളി­ലൊ­ന്നും വി­ശ്വാ­സ­മി­ല്ലാ­യി­രു­ന്നു. എ­ന്നാ­ലും അ­ച്ഛ­നെ വി­ചാ­രി­ച്ചു് മകൻ എ­ല്ലാ­റ്റി­ന്നും വ­ഴി­പ്പെ­ട്ടു. എല്ലാ ദിവസം പു­ലർ­ച്ചെ അ­ച്ഛ­നും മകനും ഓരോ മ­നോ­രാ­ജ്യം കൊ­ണ്ടു ക­ഴി­ച്ചു. എല്ലാ ദിവസം പ്ര­ഭാ­ത­ത്തിൽ അ­ച്ഛ­നെ ന­ട­ക്കാൻ വേ­ണ്ടി എ­ഡോൾ­ഫി നാ­ട്ടും­പു­റ­ത്തു് കൂ­ട്ടി­ക്കൊ­ണ്ടു് പോകും. അ­താ­യി­രു­ന്നു മ­നോ­രാ­ജ്യ­ത്തി­ന്നു് ത­ക്ക­താ­യ അവസരം. വൈ­കു­ന്നേ­രം ഒരു ചെറിയ ന­ട­ത്ത­വും ക­ഴി­ഞ്ഞു് അവർ ഇ­രു­വ­രും പ­തി­ഞ്ഞ മ­ട്ടി­ലു­ള്ള അ­വ­രു­ടെ ഭാ­വ­ന­യു­ള്ള വി­ചാ­രം എ­ഡോൾ­ഫി­യു­ടെ ഉ­ള്ളിൽ ക­ട­ക്കും. എ­ന്നാൽ ജ­ന്നി­യു­ടെ എ­ഴു­ത്തൊ­ന്നും കി­ട്ടാ­ത്ത­തു­കൊ­ണ്ടു് അ­യാൾ­ക്കു് വ­ല്ല­തും പ്ര­വർ­ത്തി­ക്കാ­നു­ള്ള അവസരം വ­ന്നി­ട്ടി­ല്ലെ­ന്ന­റി­ഞ്ഞു് സ­മാ­ധാ­നി­ക്കും.

തന്റെ മ­ക­ന്റെ സ്നേ­ഹ­വും ശു­ശ്രൂ­ഷ­യും­കൊ­ണ്ടൊ­ന്നും മി­സ്റ്റർ ഡാൾ­മ­ണ്ടി­ന്റെ രോഗം ഭേ­ദ­മാ­യി­ല്ല. അ­ദ്ദേ­ഹം കൂ­ട­ക്കൂ­ടെ ബലം ക്ഷ­യി­ച്ചു്, മെ­ലി­ഞ്ഞു് ച­ട­ച്ചു് പ­ര­വ­ശ­നാ­യി. കു­ര­യും വർ­ദ്ധി­ച്ചു്, ഭ­യ­ങ്ക­ര­മാ­യി. ചി­ല­പ്പോൾ അയാൾ തന്റെ അനുജൻ ജോർ­ജ്ജി­ന്റെ വർ­ത്ത­മാ­നം പറയും. അ­നു­ജ­ന്നു് എ­ന്തു­വ­ന്നു് പി­ടി­ച്ചു­പോ­യെ­ന്നും, എവിടെ ഉ­ണ്ടെ­ന്നും, അവനെ മ­രി­ക്കും മു­മ്പെ കാണാൻ ക­ഴി­യു­മൊ എ­ന്നും വി­ചാ­രി­ച്ചു് മി­സ്റ്റർ ഡാൾ­മ­ണ്ട് ക്ലേ­ശി­ക്കും.

എ­ഡോൾ­ഫി, കോ­ഴി­ക്കോ­ടു് വി­ട്ടി­ട്ടു് ഏ­ക­ദേ­ശം ആ­റാ­ഴ്ച­യാ­യി. യൂ­ജീ­നി­നെ­പ്പ­റ്റി അ­തി­ന്നി­ട­യിൽ അ­യാൾ­ക്കു് യാ­തൊ­രു വി­വ­ര­വും കി­ട്ടി­യി­രു­ന്നി­ല്ല. എ­ന്നാൽ അ­വൾ­ക്കു് ത­ന്നോ­ടു­ള്ള പ്ര­ണ­യ­ത്തിൽ ഉ­ണ്ടാ­യി­രു­ന്ന വി­ശ്വാ­സം­കൊ­ണ്ടും അ­വ­ളോ­ടു് ത­നി­ക്കു­ണ്ടാ­യി­രു­ന്ന വി­ശ്വാ­സം­കൊ­ണ്ടും, യാ­തൊ­രു വി­ക­ട­വും വ­ന്നു് ഭ­വി­ക്കാ­നി­ട­യി­ല്ലെ­ന്നു് അയാൾ മ­ന­സ്സി­ലാ­ക്കി. ഇനി വല്ല ഘ­ട്ട­ങ്ങ­ളും വ­ന്നു­ചേർ­ന്നാൽ­ത­ന്നെ തന്റെ അ­ച്ഛ­ന്റെ ത­ല്ക്കാ­ലാ­വ­സ്ഥ­ക്കു് അ­യാ­ളേ­യും വി­ട്ടു് അ­ങ്ങ­ട്ടു് ചെ­ല്ലാ­നും അ­യാൾ­ക്കു് സാ­ധി­ക്ക­യി­ല്ലെ­ന്നു് എ­ഡോൾ­ഫി ന­ല്ല­വ­ണ്ണം അ­റി­ഞ്ഞു. എ­ന്തു­കൊ­ണ്ടെ­ന്നാൽ മി­സ്റ്റർ ഡാൾ­മ­ണ്ടി­ന്നു് ഇ­പ്പോൾ തന്റെ മു­റി­യിൽ­ക്കൂ­ടെ ന­ട­ക്കാ­നും ശ­ക്തി­യി­ല്ലാ­താ­യി. മേലാൽ അയാൾ മ­രി­ക്കും­വ­രെ കി­ട­ന്നു­ത­ന്നെ ക­ഴി­ക്കേ­ണ്ടി­വ­രും.

ദീ­ന­ക്കാ­ര­ന്നു് അ­ങ്ങി­നെ ഒരു വി­ചാ­രം ഒരു ദിവസം ഉ­ണ്ടാ­യെ­ന്നു് തോ­ന്നു­ന്നു.

ഡാൾ­മ­ണ്ട്:
മകനെ! നീ വളരെ വാ­ത്സ­ല്യ­ത്തോ­ടു­കൂ­ടെ എ­നി­ക്കു് വേ­ണ്ടു­ന്ന­തെ­ല്ലാം ചെ­യ്യു­ന്നു­ണ്ടു്. നി­ന്റെ ദ­യ­യോ­ടു­കൂ­ടി­യു­ള്ള ശു­ശ്രൂ­ഷ­കൊ­ണ്ടൊ­ന്നും ഫ­ല­മി­ല്ലെ­ന്നാ­ണു് തോ­ന്നു­ന്ന­തു്.
എ­ഡോൾ­ഫി:
അച്ഛാ! അ­ങ്ങി­നെ ക­രു­തേ­ണ്ട. വേ­ന­ല്ക്കാ­ലം വ­ന്നു­ചേ­ര­ട്ടെ. അ­ന്നു് നി­ങ്ങൾ­ക്കു് എത്ര ആ­ശ്വാ­സം കി­ട്ടു­മെ­ന്നു് നോ­ക്കി­ക്കൊൾ­ക. ഇ­പ്പോൾ നി­ങ്ങൾ­ക്കു് കുറെ ക്ഷീ­ണ­മു­ണ്ടു്, സ­മ്മ­തി­ച്ചു. അതു് നി­ങ്ങ­ളു­ടെ നാ­ഡി­ക്കു് ബ­ല­ക്ഷ­യം നേ­രി­ട്ട­തു­കൊ­ണ്ടാ­ണു്.
ഡാൾ­മ­ണ്ട്:
എന്നെ ഓ­രോ­ന്നു് തീ­റ്റി­ച്ചി­ട്ടു് നീ ഒ­ന്നും തി­ന്നാ­താ­യി.
എ­ഡോൾ­ഫി:
അച്ഛാ! അ­തൊ­ന്നും സാ­ര­മി­ല്ല. അ­ങ്ങി­നെ ഒരു ചി­ന്ത­യേ നി­ങ്ങൾ­ക്കു് വേണ്ട. നി­ങ്ങൾ കുറേ ദി­വ­സ­ത്തി­നു­ള്ളിൽ ദ­ണ്ഡ­മൊ­ക്കെ മാറി ശ­ക്ത­നാ­യി­ത്തീ­രും.

എ­ന്നാ­ലും­കൂ­ടി എ­ഡോൾ­ഫി­യു­ടെ ആ വാ­ക്കു­കൾ­ക്കു് ഒരു ഇ­ടർ­ച്ച ഉ­ണ്ടാ­യി­രു­ന്നു. എ­ഡോൾ­ഫി­ക്കു് തന്റെ അച്ഛൻ ആ ദീ­ന­ത്തിൽ­നി­ന്നു് സു­ഖ­പ്പെ­ട്ടെ­ഴു­ന്നേ­ല്പാൻ സംഗതി വ­രി­ല്ലെ­ന്ന ബോ­ധ­മു­ണ്ടാ­യി­രു­ന്നു.

എ­ഡോൾ­ഫി­ക്കു് രാവു് പകൽ പ­ര­വ­ശ­പ്പെ­ടാ­നു­ള്ള ഘ­ട്ട­വും വ­ന്നു­ചേർ­ന്നു. അയാൾ ഇ­ട­വി­ടാ­തെ അ­ച്ഛ­ന്റെ ശു­ശ്രൂ­ഷ­യിൽ സകല സ­മ­യ­വും ചി­ല­വി­ടേ­ണ്ടി­വ­ന്നു. മി­സ്റ്റർ ഡാൾ­മ­ണ്ടി­ന്നു് സം­സാ­രി­പ്പാ­നും വ­യ്യാ­താ­യി. എ­ന്നാൽ കൂ­ടെ­ക്കൂ­ടെ അയാൾ മ­ന്ദ­ഹ­സി­ക്കു­ക­യും മ­ക­ന്റെ കൈ പി­ടി­ച്ചു് മൃ­ദു­വാ­യി ഞെ­ക്കു­ക­യും ചെ­യ്തു. ഒരു രാ­ത്രി എ­ഡോൾ­ഫി ത­ന്നെ­ത്താ­ന­റി­യാ­തെ ഉ­റ­ങ്ങി­പ്പോ­യി. അ­യാൾ­ക്കു് നാലു്, രാവു് പകൽ കാലം ഉ­റ­ക്കി­ല്ലാ­ഞ്ഞി­ട്ടു് വളരെ ക്ഷീ­ണ­മു­ണ്ടാ­യി­രു­ന്നു.

അയാൾ ഉ­ണ­രു­മ്പോൾ പകൽ അ­തി­ക്ര­മി­ച്ചു­പോ­യി­രു­ന്നു. നോ­ക്കു­മ്പോൾ, തന്റെ അ­ച്ഛ­ന്റെ കൈ തന്റെ കൈമേൽ വെ­ച്ച­താ­യി­ക്ക­ണ്ടി­ട്ടു് ആ­ശ്ച­ര്യ­പ്പെ­ട്ടു. എ­ന്നാൽ അ­ച്ഛ­ന്റെ കയ്യൊ ഐ­സി­നെ­ക്കാൾ ത­ണു­ത്തി­രു­ന്നു, അ­തി­നു് യാ­തൊ­രു ച­ല­ന­വും ഉ­ണ്ടാ­യി­രു­ന്നി­ല്ല. അ­ച്ഛ­നും അ­ന­ക്ക­മി­ല്ലാ­തെ­യും മു­ഖ­ത്തെ ര­ക്ത­പ്ര­കാ­ശ­മി­ല്ലാ­തെ­യും കി­ട­ന്നി­രു­ന്നു. മകൻ ഉ­ച്ച­ത്തിൽ വി­ളി­ച്ചു­നോ­ക്കീ­ട്ടും അ­പേ­ക്ഷി­ച്ചി­ട്ടും ഫ­ല­മൊ­ന്നു­മു­ണ്ടാ­യി­ല്ല. അതു് ഒ­രി­ക്ക­ലും ഉ­ണ­രാ­ത്ത നി­ദ്ര­യാ­യി­രു­ന്നു.

എ­ഡോൾ­ഫി മു­ട്ടും കു­ത്തി അ­ച്ഛ­ന്റെ ശ­രീ­ര­ത്തി­ന്മേൽ ക­യ്യും­വെ­ച്ചു് മാ­റാ­ത്ത സ­ങ്ക­ട­ത്തോ­ടെ അ­ന­ങ്ങാ­തി­രു­ന്നു. അ­യൽ­വ­ക്ക­ക്കാർ പി­ടി­ച്ചു­വ­ലി­ച്ചി­ട്ടും എഡോൾ കൂ­ട്ടാ­ക്കി­യി­ല്ല, പാ­ടു­ള്ളേ­ട­ത്തോ­ളം അ­ച്ഛ­നെ തൊ­ട്ടും­കൊ­ണ്ടു് തന്നെ ഇ­രി­പ്പാൻ അയാൾ ഉ­റ­പ്പാ­ക്കി.

മി­സ്റ്റർ—ഡാൾ­മ­ണ്ട് പ­ണ­മി­ല്ലാ­ത്ത ആ­ളാ­യി­രി­ക്ക­കൊ­ണ്ടു്, അ­യാ­ളു­ടെ ശവം മറവു് ചെ­യ്വാൻ പോ­കു­മ്പോൾ എ­ഡോൾ­ഫി­യു­ടെ ഒ­ന്നി­ച്ചു് അധികം പേ­രോ­ന്നു­മി­ല്ലാ­യി­രു­ന്നു. എ­ന്നാൽ അ­ച്ഛ­ന്റെ ആ­ത്മാ­വി­ന്റെ തൃ­പ്തി­ക്കു് വാ­ത്സ­ല്യ­മു­ള്ള ഒരു മകൻ, സ്നേ­ഹ­മി­ല്ലാ­ത്ത നൂ­റാ­ളു­ക­ളെ­ക്കാൾ മ­തി­യാ­യി­രു­ന്നു.

പ­തി­ന­ഞ്ചാം അ­ദ്ധ്യാ­യം

ജന്നി ഒരു ചെ­റു­പ്പ­ക്കാ­ര­ത്തി­യാ­യി­രു­ന്നെ­ങ്കി­ലും കാ­ര്യ­ങ്ങൾ ക­ണ്ടു് മ­ന­സ്സി­ലാ­ക്കു­ന്ന­തിൽ വളരെ വി­ദ­ഗ്ദ്ധ­യാ­യി­രു­ന്നു. യൂ­ജീ­നി­നെ വി­ട്ടു­പി­രി­യേ­ണ്ടി വ­ന്ന­തിൽ അ­വ­ളു­ടെ ഹൃദയം പൊ­ട്ടി­പ്പോ­കും പ്ര­കാ­രം അവൾ കൂ­ട­ക്കൂ­ടെ ക­ര­ഞ്ഞു് കാലം ക­ഴി­ച്ചി­രു­ന്നു. അ­ങ്ങി­നെ ഇ­രി­ക്കു­മ്പോൾ അ­വൾ­ക്കു് ഒരു ഉപായം തോ­ന്നി. മി­സ്റ്റർ ദാ­വീ­ദ് അവളെ വളരെ കാ­ര്യ­മാ­യി­ട്ടാ­ണു് എ­പ്പോ­ഴും കരുതി വ­ന്നി­രു­ന്ന­തു്. വി­വാ­ഹം ക­ഴി­ഞ്ഞാൽ യൂജീൻ, ദാ­സി­യാ­യി, ത­ന്നേ­യാ­ണു് ഇ­ഷ്ട­പ്പെ­ടു­ന്ന­തു് എന്ന വിവരം മി­സ്റ്റർ ദാ­വീ­ദി­നെ അ­റി­യി­ച്ചാൽ അ­യാ­ളെ­ങ്കി­ലും സ­ന്തോ­ഷ­ത്തോ­ടെ അവളെ സ്വീ­ക­രി­ക്കു­മെ­ന്നു് ജ­ന്നി­ക്കു­റ­പ്പാ­യി­രു­ന്നു. അ­ങ്ങി­നെ­യാ­യാൽ വി­വാ­ഹാ­ന­ന്ത­രം യൂ­ജീ­നി­നെ സ്വീ­ക­രി­ക്കു­വാൻ എ­ല്ലാ­വി­ധ ഒ­രു­ക്ക­ങ്ങ­ളും ഏർ­പ്പാ­ടു­ക­ളും അ­വൾ­ക്കു് കാ­ലെ­ക്കൂ­ട്ടി ചെ­യ്യാ­മ­ല്ലൊ.

ഇ­ങ്ങി­നെ ആ­ലോ­ചി­ച്ചി­ട്ടു് മി­സ്റ്റർ ദാ­വീ­ദ് വ­രു­ന്ന­തും കാ­ത്തു്, ജന്നി ഒ­രേ­ട­ത്തു് നി­ന്നു. അവൾ വി­ചാ­രി­ച്ച­പോ­ലെ­ത­ന്നെ സകല കാ­ര്യ­വും വ­ന്നു­ചേർ­ന്നു. അ­വ­ളു­ടെ സാ­മാ­ന­ങ്ങ­ളൊ­ക്കെ മി­സ്റ്റർ ദാ­വീ­ദി­ന്റെ വീ­ട്ടിൽ­കൊ­ണ്ടു് വെ­പ്പാൻ അ­വൾ­ക്കു് ക­ല്പ­ന­കി­ട്ടി എ­ന്നു­മാ­ത്ര­മ­ല്ല യൂ­ജീ­നി­നു് വേ­ണ്ടു­ന്ന­തൊ­ക്കെ ചെ­യ്വാൻ മി­സ്റ്റർ ദാ­വീ­ദ് അവളെ ഏ­ല്പി­ക്കു­ക­യും ചെ­യ്തു.

വി­വാ­ഹം ന­ട­ക്കു­വാൻ ദിവസം മൂ­ന്നേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. അ­വ­ളു­ടെ ക­മി­താ­വാ­യ എ­ഡോൾ­ഫി­യു­ടെ യാ­തൊ­രു ചി­ഹ്ന­വും കാ­ണാ­തി­രു­ന്ന­തു­കൊ­ണ്ടു് യൂ­ജീ­നി­ന്നു് അ­സ­ഹ്യ­മ­നോ­വേ­ദ­ന പി­ടി­പെ­ട്ടു. വി­വാ­ഹ­ത്തി­ന്നു് പ്ര­തി­കൂ­ല­മാ­യി ക­ല്പി­ച്ചു­കൂ­ടാ­ത്ത വല്ല സം­ഭ­വ­ങ്ങ­ളും നേ­രി­ടു­മെ­ന്ന ഒരു അ­ന്ധ­വി­ശ്വാ­സം അ­വൾ­ക്കു് കൂ­ട­ക്കൂ­ടെ ജ­നി­ച്ചു. വി­ച­രി­ച്ചു്, വി­ചാ­രി­ച്ചു്, വി­വാ­ഹം പി­റ്റേ­ന്നു് എന്ന ഘ­ട്ട­ത്തിൽ എത്തി. ഇനി യാ­തൊ­രു നിർ­വ്വാ­ഹ­വു­മി­ല്ലെ­ന്നു് അ­വൾ­ക്കു് ബോ­ദ്ധ്യം വന്നു. താൻ മ­രി­ച്ചു് പോ­കാ­ത്ത­തു് എ­ന്തു­കൊ­ണ്ടാ­ണെ­ന്നു­കൂ­ടി യൂജീൻ നൈ­രാ­ശ്യ­ത്തോ­ടെ ആ­ലോ­ചി­ച്ചു. “ആട്ടെ. വി­വാ­ഹം ക­ഴി­യു­ന്നു എ­ങ്കിൽ ക­ഴി­യ­ട്ടെ. എ­ന്നാ­ലും­കൂ­ടി ഞാൻ എ­ഡോൾ­ഫി­യെ അ­ല്ലാ­തെ അന്യ പു­രു­ഷ­നെ തൊ­ടി­ല്ല” എ­ന്നു് അവൾ നി­ശ്ച­യി­ച്ചു.

വിവാഹ ദി­വ­സ­വും പു­ലർ­ന്നു. മ­ന്ദാ­രം മ­ക­ളു­ടെ അ­ടു­ത്തു­ചെ­ന്നു.

മ­ന്ദാ­രം:
മകളേ! നി­ന്റെ ഗു­ണ­ത്തി­ന്നു് വേ­ണ്ടി മാ­ത്ര­മാ­ണു് ഞാൻ ഇ­ങ്ങി­നെ­യൊ­ക്കെ ചെ­യ്യു­ന്ന­തു് എ­ന്നു് മ­ന­സ്സി­ലാ­ക്കി­ക്കൊൾ­ക. ആറു് മാസം ക­ഴി­യും­മു­മ്പെ നി­ന്നെ മി­സ്റ്റർ ദാ­വീ­ദി­ന്നു് വേ­ളി­ക­ഴി­ച്ചു് കൊ­ടു­ത്ത­തു­കൊ­ണ്ടു് നീ എന്നെ സ്നേ­ഹി­ക്കു­ക­യും എ­നി­ക്കു് നന്ദി പ­റ­യു­ക­യും ചെ­യ്യും. നീ ഒ­രി­ക്കൽ മാ­ത്ര­മേ എന്റെ ശാ­സ­ന­ക്കു് വി­പ­രീ­ത­മാ­യി ന­ട­ന്നി­ട്ടു­ള്ളു. നി­ണ­ക്കു് മ­റ്റൊ­രു­വ­നെ­യാ­ണു് ഇഷ്ടം എ­ന്നു­കൂ­ടി നീ പ­റ­ഞ്ഞു. എ­ന്നാൽ, വൃ­ദ്ധ­നാ­യാ­ലും ശരി, ഒരാളെ ഭർ­ത്താ­വാ­യി കി­ട്ടി­ക്ക­ഴി­ഞ്ഞാൽ, കാ­ലാ­ന്ത­രം­കൊ­ണ്ടു് അ­യാ­ളോ­ടു് സ്നേ­ഹ­മ­ല്ലാ­തെ വെ­റു­പ്പു് തോ­ന്നു­ക­യി­ല്ല. ഒരു യുവതി, കാ­ണാ­നി­ട­വ­രു­ന്ന ചെ­റു­പ്പ­ക്കാ­രൻ മി­ക്ക­വ­രും, കാണും മാ­ത്ര­യിൽ മു­ഖ­സ്തു­തി പ­റ­വാ­നും സ്നേ­ഹി­ക്കു­ന്നു­ണ്ടെ­ന്നു് ന­ടി­ക്കാ­നും തു­ട­ങ്ങി­ക്കൊ­ള്ളും. എ­ന്നാൽ അവർ മി­രി­ട്ടു­മ്പോ­ഴൊ­ക്കെ അ­വർ­ക്കു് വി­വാ­ഹം ചെ­യ്വാ­നു­ള്ള വി­ചാ­ര­മ­ല്ല, അ­വ­രു­ടെ കാ­ര്യം തീർ­പ്പാ­നു­ള്ള വി­ചാ­രം മാ­ത്ര­മേ ഉള്ളു എ­ന്നു് ക്ഷ­ണ­ത്തിൽ മ­ന­സ്സി­ലാ­ക്കാം.

ഈ വി­വേ­ക­പ­ര­മാ­യ വാ­ക്കു­കൊ­ണ്ടൊ­ന്നും യൂ­ജീ­നി­ന്നു് ലേശം സ­മാ­ധ­ന­മൊ ആ­ശ്വാ­സ­മൊ ഉ­ണ്ടാ­യി­ല്ല. അ­വൾ­ക്കു് അ­വ­ളു­ടെ കാ­മു­ക­നിൽ ദൃഢ വി­ശ്വാ­സ­മു­ണ്ടാ­യി­രു­ന്നു. അ­വൾ­ക്കു് മ­ന­സ്സി­ലാ­കാ­ത്ത­തു് ഈ ഘ­ട്ട­ത്തിൽ അയാളെ കാ­ണാ­തി­രു­ന്ന­തു് എ­ന്തു­കൊ­ണ്ടാ­ണെ­ന്നു് മാ­ത്ര­മാ­യി­രു­ന്നു. പ്ര­ണ­യ­ത്തിൽ മു­ഴു­കി­യ ഒരു യു­വ­തി­ക്കു് അ­ത്യാ­ന­ന്ദ­പ്ര­ദ­മാ­യി ഉ­ദി­ക്കേ­ണ്ടു­ന്ന വി­വാ­ഹ­ദി­നം യൂ­ജീ­നി­ന്നു് നി­രാ­ശ­യും പ­രി­താ­പ­വും ഉ­ണ്ടാ­ക്കി. അ­വ­ളു­ടെ ക­മി­താ­വി­നെ അ­പ്പ­പ്പോൾ കാ­ണു­മെ­ന്നു് അവൾ മി­നു­ട്ടു­തോ­റും ആ­കാം­ക്ഷി­ച്ചു­നി­ന്നു. അ­വ­ളു­ടെ വാ­തി­ലി­ന്മേൽ വീ­ഴു­ന്ന ഓരോ മു­ട്ടു് കേൾ­ക്കു­ന്തോ­റും അ­വ­ളു­ടെ ഹൃദയം ആ­ശ­കൊ­ണ്ടും ആ­ശം­സ­കൊ­ണ്ടും തു­ടി­ച്ചു.

അവളെ ചില കൂ­ട്ടർ വ­ന്നു് ഉ­ടു­പ്പു് അ­ണി­യി­പ്പി­ക്കു­ന്ന­തും അ­വ­ളു­ടെ മുടി മ­ട­ഞ്ഞു് കെ­ട്ടു­ന്ന­തും ഒ­ന്നും യൂജീൻ പൊ­രു­ളി­ച്ചി­ല്ല. അ­വ­ളു­ടെ ആ­കൃ­തി­യും സൗ­ന്ദ­ര്യ­വും ക­ണ്ടി­ട്ടു് ഒ­രോ­രു­വർ ഇ­ഷ്ടം­പോ­ലെ ത­ട്ടി­മൂ­ളി­ക്കു­ന്ന പ്ര­ശം­സാ­പ­ര­വാ­ക്കു­ക­ളൊ­ന്നും അ­വ­ളു­ടെ ചെ­വി­യിൽ ക­ട­ന്ന­തേ ഇല്ല. അ­വ­ളു­ടെ ഒരു ആ­ഗ്ര­ഹം ദാ­വീ­ദ് തന്നെ അ­തി­രു് ക­വി­ഞ്ഞു് മോ­ഹി­ച്ചു­പോ­ക­രു­തു് എ­ന്നു് മാ­ത്ര­മാ­യി­രു­ന്നു. അ­ല്ലാ­തെ പോയാൽ അ­വ­ളു­ടെ അ­ദ്ധ്വാ­ന­ത്തി­ന്നു് ശക്തി കൂ­ട്ടേ­ണ്ടി വ­രു­മെ­ന്നു് അവൾ വി­ചാ­രി­ച്ചു. സ­ന്തോ­ഷ­ത്തോ­ടു­കൂ­ടേ­യ­ല്ലെ­ങ്കി­ലും വളരെ ച­ന്ത­ത്തിൽ അവൾ താഴെ ഇ­റ­ങ്ങി പൂ­മു­ഖ­ത്തു് വ­ന്നു­നി­ന്നു. അ­ച്ഛ­നും അ­മ്മ­ക്കും കൈ കൊ­ടു­ത്തു. അമ്മ അ­വ­ളു­ടെ നെ­റ്റി­ക്കു് ചും­ബ­നം വെ­ച്ചു് ഇ­ങ്ങി­നെ പ­റ­ഞ്ഞു. “നി­ന്റെ മു­ഖ­ത്തു് ഹാനി ഒ­ന്നും കാ­ണാ­ത്ത­തു­കൊ­ണ്ടു് എ­നി­ക്കു് വളരെ സ­ന്തോ­ഷം.”

മ­ന്ദാ­രം മകളെ പ്ര­ശം­സി­ച്ച­തു് ഒ­ന്നാ­മ­താ­യി ആ അ­വ­സ­ര­ത്തിൽ മാ­ത്ര­മാ­യി­രു­ന്നു.

ഉ­പ­ദേ­ശി:
മകളേ! നി­ണ­ക്കു് യാ­തൊ­രു കു­റ­വും ഞാൻ കാ­ണു­ന്നി­ല്ല. നി­ന്റെ വി­വാ­ഹ­ത്തി­ന്റെ ഉ­ടു­പ്പു് നി­ണ­ക്കു് വളരെ ചേർ­ച്ച­യു­ണ്ടു്. വി­വാ­ഹം ഒരു നല്ല കാ­ര്യം ത­ന്നെ­യാ­ണു്. നി­ന്റെ അ­ഭി­പ്രാ­യം എ­ന്താ­ണെ­ന്നു് നീ പി­ന്നീ­ടു് എ­ന്നോ­ടു് പറയണം.

ഇ­ത്ര­ത്തോ­ളം പ­റ­ഞ്ഞ­പ്പോൾ മ­ന്ദാ­രം അ­ദ്ദേ­ഹ­ത്തി­ന്റെ കോ­ട്ടി­ന്റെ കൈ പി­ടി­ച്ചു­വ­ലി­ച്ചു് അ­ദ്ദേ­ഹ­ത്തി­ന്റെ മു­ഖ­ത്തു് ക്രു­ദ്ധി­ച്ചു് നോ­ക്കി. ആ ശു­ദ്ധാ­ത്മാ­വി­ന്റെ സം­സാ­രം ബ­ലാൽ­ക്കാ­രേ­ണ നിർ­ത്തൽ ചെ­യ്തു.

മ­ന്ദാ­രം:
നി­ങ്ങൾ­ക്കു് മി­ണ്ടാ­തി­രി­ക്ക­രു­തോ. എ­ന്തു് വി­ഡ്ഢി­ത്ത­ങ്ങ­ളാ­ണു് പു­ല­മ്പു­ന്ന­തു്.

അ­ങ്ങ­നെ­യാ­ണെ­ങ്കിൽ മി­സ്റ്റർ ദാ­വീ­ദ് അ­ക്ഷ­മ­നാ­യി­ട്ടു് കാ­ത്തി­രി­ക്കു­ക­യാ­ണു്. അയാൾ കു­ളി­ച്ചു് ഉ­ടു­പ്പു് ഇ­ട്ടു­ക­ഴി­ഞ്ഞി­രി­ക്കു­ന്നു. അയാൾ ഓരോ മു­റി­തോ­റും നാ­ഡി­പി­ഴ­ച്ച­വ­നേ­പ്പോ­ലെ ന­ട­ന്നു് ക­ളി­ച്ചി­രു­ന്നു. കൂ­ട­ക്കൂ­ടെ തന്റെ ഉ­ടു­പ്പി­ന്റെ കാ­ര്യ­ത്തിൽ ചില ചി­ല്ല­റ കേ­ടു­പാ­ടു­കൾ തീർ­ക്കാൻ അ­ദ്ദേ­ഹം ജ­ന്നി­യേ­യോ മ­റ്റു് വേ­ല­ക്കാ­രേ­യോ വി­ളി­ച്ചു­കൊ­ണ്ടി­രു­ന്നു. മിക്ക സ­മ­യ­ത്തും അവരെ വി­ളി­ച്ചു­വ­രു­ത്തു­ന്ന­തു് തന്റെ ത­ല്ക്കാ­ല­ത്തെ അവസ്ഥ വർ­ണ്ണി­ച്ചു­കേൾ­പ്പാൻ വേ­ണ്ടി­യാ­യി­രു­ന്നു. ഓരോ മു­റി­യിൽ ചെ­ല്ലു­ന്തോ­റും അവിടെ തൂ­ക്കി­യി­രു­ന്ന ക­ണ്ണാ­ടി­യു­ടെ മു­ന്നിൽ അ­ഞ്ചു് മി­നു­ട്ടു­നേ­രം നി­ന്നി­ട്ടു് തന്റെ സ്വ­രൂ­പം പ­രി­ശോ­ധി­ക്കു­ന്ന­തും അയാൾ ഒരു കൃ­ത്യം­പോ­ലെ നിർ­വ്വ­ഹി­ച്ചു.

പി­ന്നേ­യും, നൂ­റാ­മ­ത്തെ പ്രാ­വ­ശ്യ­മാ­ണെ­ന്നു് തോ­ന്നു­ന്നു അയാൾ പെ­ട്ടെ­ന്നു് ഇ­ങ്ങി­നെ വി­ളി­ച്ചു. “ജന്നി! ഇ­ങ്ങ­ട്ടു­വാ. വ­ന്നു­നോ­ക്കു് എന്റെ ഉ­ടു­പ്പിൽ വ­ല്ല­തും നേ­രേ­യാ­ക്കാ­നു­ണ്ടൊ എ­ന്നു്. എന്റെ ബൂ­ട്സി­നെ­പ്പ­റ്റി എ­ന്തു് വി­ചാ­രി­ക്കു­ന്നു.”

ജന്നി:
അ­തി­വി­ശേ­ഷം തന്നെ.
ദാ­വീ­ദ്:
എന്റെ ക­റു­ത്ത വ­ട്ടി­ന്റെ ബ്രീ­ച്ച­സ്സൊ.
ജന്നി:
വളരെ സോ­ക്കു­ണ്ടു്. കുറെ മു­റു­കി­പ്പോ­യി.
ദാ­വീ­ദ്:
തന്നേ എ­ന്നു് തോ­ന്നു­ന്നു. ഞാൻ ന­ട­ക്കു­മ്പോൾ ഒരു പി­ടി­ത്തം. കുറെ ന­ട­ന്നാൽ അഴവു് വ­രു­മാ­യി­രി­ക്കും. ജന്നി! ഞ­ങ്ങ­ളൊ­ക്കെ പ­ള്ളി­യി­ലേ­ക്കു് പോ­കു­മ്പോൾ നീ ഇ­വി­ടെ­ത­ന്നെ ഇ­രു­ന്നു് വീടു് കാ­ക്ക­ണം. പ്ര­ത്യേ­കി­ച്ചു് യൂ­ജീ­നി­ന്റെ മുറി അവൾ വ­ന്നു­കേ­റും സ­മ­യ­ത്തു് റെ­ഡി­യാ­യി­രി­ക്ക­ണം. ഒരു കു­റ­വും ഉ­ണ്ടാ­ക­രു­തു്. ഇനി ഞങ്ങൾ പു­റ­പ്പെ­ടാ­റാ­യി. എ­നി­ക്കു് ചി­ല്ല­റ ദ്രോ­ഹം ഉ­ണ്ടാ­ക്കു­ന്ന­തു് ഈ ബ്രീ­ച്ച­സ്സാ­ണു്. രാ­ത്രി, ഡാൻസൊ മറ്റൊ ഉ­ണ്ടെ­ങ്കിൽ എ­നി­ക്കു് യാ­തൊ­രു നി­വൃ­ത്തി­യും ഉ­ണ്ടാ­ക­യി­ല്ല.

യൂജീൻ, ദാ­വീ­ദി­നെ­ത്ത­ന്നെ­യാ­ണു് വി­വാ­ഹം ക­ഴി­ക്കു­ന്ന­തു് എന്ന പൂർ­ണ്ണ­ബോ­ധം വ­ന്ന­പ്പോൾ സി­സീ­ലി നൈ­രാ­ശ്യം­കൊ­ണ്ടു് അ­വ­ളു­ടെ പ­ല്ലു­ക­ടി­ച്ചു. വി­രു­ന്നു­കാർ­ക്കൊ­ക്കെ വണ്ടി ഉ­ണ്ടാ­യി­രു­ന്നെ­ങ്കി­ലും മോ­ശ­മാ­ത്രം ന­ട­ക്കേ­ണ്ടി­വ­ന്നു.

“അതും എന്റെ നിർ­ഭാ­ഗ്യം” എന്നു മോശ ത­ന്നെ­ത്താൻ പി­റു­പി­റു­ത്തു. യൂ­ജീ­നാ­ക­ട്ടെ എ­ല്ലാ­വ­രു­ടെ സ്തു­തി­ക­ളും ആ­ശീർ­വാ­ദ­ങ്ങ­ളും യാ­തൊ­രു സ്തോ­ഭ­വും കൂ­ടാ­തെ കേ­ട്ടു. വി­വാ­ഹ­ത്തി­നെ­പ്പ­റ്റി ഓ­രോ­രു­ത്തർ ത­ട്ടി­മൂ­ളി­ക്കു­ന്ന ഇ­ര­ട്ട­അർ­ത്ഥ­ത്തിൽ എ­ടു­ക്കാ­വു­ന്ന നേ­രം­പോ­ക്കു­ക­ളു­ടെ മർ­മ്മ­ങ്ങ­ളൊ­ന്നും അ­വൾ­ക്കു ഗ്ര­ഹി­പ്പാൻ സാ­ധി­ച്ചി­ല്ല. കൂ­ട­ക്കൂ­ടെ എന്തൊ ഒന്നു ആ­ശി­ക്കു­ക­യൊ കാ­ത്തി­രി­ക്കു­ക­യൊ ചെ­യ്യു­മ്പോ­ലെ അവൾ അ­വ­ളു­ടെ മുഖം ഉ­യർ­ത്തി നാ­ലു­പാ­ടും നോ­ക്കി.

ദാ­വീ­ദ് തന്റെ വ­ണ്ടി­യിൽ­നി­ന്നി­റ­ങ്ങി, ബ്രീ­ച്ച­സ്സി­ന്റെ മു­റു­ക്കും­കൊ­ണ്ടു­ള്ള ബു­ദ്ധി­മു­ട്ടും സ­ഹി­ച്ചു. ദി­ഗ്ജ­യം ചെ­യ്തു­വ­രു­ന്ന വീ­ര­പു­രു­ഷ­നെ­പ്പോ­ലെ യൂ­ജീ­നി­ന്റെ അ­ടു­ക്കെ വ­ന്നു­നി­ന്നു.

മ­ന്ദാ­രം:
മകളേ! അ­ദ്ദേ­ഹ­ത്തി­ന്നു കൈ­കൊ­ടു­ക്കൂ! നി­ന്നെ ക­യ്യും­പി­ടി­ച്ച വ­ണ്ടി­യി­ലേ­ക്കു കൂ­ട്ടി­കൊ­ണ്ടു­പോ­കേ­ണ്ട­തു മി­സ്റ്റർ ദാ­വീ­ദാ­ണെ­ന്നു മ­റ­ക്ക­രു­തു.

ഈ അ­വ­സ­ര­ത്തിൽ വല്ല പ്ര­സം­ഗ­വും വേ­ണ്ടി­വ­ന്നാ­ലോ എന്നു വി­ചാ­രി­ച്ചി­ട്ടു് മി­സ്റ്റർ ദാ­വീ­ദ് നാ­ല­ഞ്ചു വാ­ച­ക­ങ്ങൾ എഴുതി മ­നഃ­പാ­ഠം പ­ഠി­ച്ചു ഒ­രു­ങ്ങി­യി­രു­ന്നു എ­ന്നാൽ ത­ല്ക്കാ­ലം അ­തൊ­ന്നും തോ­ന്നാ­ഞ്ഞി­ട്ടും പു­തു­താ­യി ഒ­ന്നു­ണ്ടാ­ക്കു­വാൻ ത­നി­ക്കു ചാ­തു­ര്യ­മി­ല്ലാ­ഞ്ഞി­ട്ടും അയാൾ യാ­തൊ­ന്നും മി­ണ്ടാ­തെ യൂ­ജീ­നി­നെ വ­ണ്ടി­യിൽ കേ­റ്റി, താനും ഒരു വ­ണ്ടി­യിൽ കേറി മി­ഷ്യൻ പ­ള്ളി­യി­ലേ­ക്കു അ­ടി­ച്ചു. അ­ടി­യ­ന്ത­രം കാ­ണു­വാൻ പള്ളി നി­റ­ച്ചും ആളുകൾ വ­ന്നു­കൂ­ടി­യി­രു­ന്നു. തന്റെ അവസ്ഥ തെ­ല്ലു­കൂ­ടി സ്പ­ഷ്ട­മാ­ക്കു­വാൻ ത­ക്ക­വ­ണ്ണം ത­നി­ക്കു പ­ള്ളി­യു­ടെ പൂ­മു­ഖം­വ­രെ വ­ണ്ടി­യിൽ നി­മി­ത്തം മി­സ്റ്റർ ദാ­വീ­ദി­ന്നു പ­രി­താ­പ­മു­ണ്ടാ­യി. തന്റെ ബ്രീ­ച്ച­സ്സി­ന്റെ ദ്രോ­ഹം­നി­മി­ത്തം അയാൾ വ­ണ്ടി­യിൽ­നി­ന്നു വളരെ സൂ­ക്ഷി­ച്ചി­ട്ടു പു­റ­ത്തി­റ­ങ്ങി. അതു ക­ണ്ട­പ്പോൾ അവിടെ കൂ­ടി­യ­വ­രൊ­ക്കെ “ഇതാണോ മ­ണ­വാ­ളൻ” എന്നു പ­റ­ഞ്ഞു ഹാ­സ്യ­ഭാ­വ­ത്തോ­ടെ ചി­രി­ച്ചു. എ­ന്നാൽ മുഖം അല്പം വ്യ­സ­നം കൊ­ണ്ടു മ­ങ്ങി­യി­രു­ന്നെ­ങ്കി­ലും സൗ­ന്ദ­ര്യ­ത്തി­ന്നു ഒ­ട്ടും കു­റ­വി­ല്ലാ­ത്ത മ­ണ­വാ­ട്ടി­യെ ക­ണ്ട­പ്പോൾ ആർ­ക്കും ചി­രി­വ­ന്നി­ല്ല. അവൾ അല്പം വി­റ­യ­ലോ­ടെ ആ­ല്ട്ട­റി­ന്നു (Altar) സ­മീ­പി­ച്ച­പ്പോൾ ഒരു കാം­ക്ഷ­യോ­ടു­കൂ­ടെ­യു­ള്ള നോ­ട്ടം പി­ന്നെ­യും ചു­റ്റും­വെ­ച്ചു. സാധു എ­ഡോൽ­ഫി! അ­യാ­ളു­ടെ വളരെ നാഴിക അകലെ നി­ന്നു ന­ട­ക്കു­ന്ന ഈ സം­ഭ­വ­ങ്ങ­ളൊ­ന്നും അയാൾ വ­ല്ല­തും അ­റി­യു­ന്നു­ണ്ടോ?

യൂജീൻ:
(വി­ചാ­രം) എന്റെ കാ­മു­കൻ ഇവിടെ ഇല്ല. അഥവാ അ­ദ്ദേ­ഹ­ത്തി­ന്നു വരാൻ സാ­ധി­ച്ചി­ല്ലാ­യി­രി­ക്കും. ഏ­താ­യാ­ലും അതും ഒരു സ­ന്തോ­ഷ­മാ­യ കാ­ര്യം തന്നെ. എ­ന്തു­കൊ­ണ്ടെ­ന്നാൽ അ­ദ്ദേ­ഹ­ത്തെ­യോ മറ്റൊ ക­ണ്ടു­പോ­യാൽ എന്റെ ധൈ­ര്യം മു­ഴു­വൻ ത­കർ­ന്നു­പോ­കു­മാ­യി­രു­ന്നു. പോ­രാ­ഞ്ഞി­ട്ടു ത­ല­ക്കാ­ലം അ­ദ്ദേ­ഹം വല്ല സാ­ഹ­സ­വും പ്ര­വർ­ത്തി­ച്ചേ­ക്കാ­നും മതി.

മ­ണ­വാ­ള­നാ­ണെ­ന്ന പൊ­ങ്ങ­ച്ചംം­കൊ­ണ്ടു മി­സ്റ്റർ ദാ­വീ­ദ്, ആ­ടി­യും കു­ഴ­ഞ്ഞും, തി­രി­ഞ്ഞും മ­റി­ഞ്ഞും ന­ട­ന്നു തു­ട­ങ്ങി ഇത്ര സു­ന്ദ­രി­യാ­യ ഒരു ഭാ­ര്യ­യെ കി­ട്ടി­യ­തു­കൊ­ണ്ടു തന്നെ വ­ല്ല­വ­രും അ­സൂ­യ­യോ­ടെ നോ­ക്കു­ന്നു­ണ്ടോ എ­ന്ന­റി­വാൻ­വേ­ണ്ടി അയാൾ വളരെ ആ­ളു­ക­ളെ ഇ­ട­ങ്ക­ണ്ണി­ട്ടു­നോ­ക്കി­ത്തു­ട­ങ്ങി. അ­യാൾ­ക്കു ഒരു ദ്രോ­ഹം മു­ട്ടു­കു­ത്തേ­ണ്ടി വ­രു­മ­ല്ലോ എന്ന സംഗതി ആ­ലോ­ചി­ച്ചി­ട്ടാ­ണു്. ബ്രീ­ച്ച­സ്സി അ­ഴ­ഞ്ഞു­വ­രാ­തെ മു­റു­കെ­ത്ത­ന്നെ നി­ല്ക്കു­മ്പോൾ മു­ട്ടു­കു­ത്തു­ന്ന­തു പ്ര­യാ­സ­മാ­യ ഒരു കർ­മ്മ­മാ­ണു് താനും.

ഉ­പ­ദേ­ശി­യാർ തന്റെ മകൾ ത­ന്നേ­യും വി­ട്ടു പോ­കു­ന്ന­താ­ക­കൊ­ണ്ടും മ­റ്റും ക­ര­ഞ്ഞു. അതു ക­ണ്ട­പ്പോൾ മ­ന്ദാ­ര­വും ക­ര­യു­മ്പോ­ലെ ന­ടി­ച്ചു.

പെ­ട്ടെ­ന്നു മി­സ്റ്റർ ദാ­വീ­ദ് എന്തോ ഒന്നു പൊ­ട്ടു­മ്പോ­ലെ ഒരു ശബ്ദം കേ­ട്ടു. നോ­ക്കു­മ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ അ­തി­യാ­യ ദ്രോ­ഹ­ത്തി­ന്നു ബ്രീ­ച്ച­സ്സ് നാ­ഭി­യു­ടെ മു­മ്പിൽ­നി­ന്നു ചീ­ന്തി­പ്പോ­യി­രി­ക്കു­ന്നു. ഉ­ടു­പ്പി­ടു­ന്ന­തൊ­ക്കെ മ­ദ്ധ്യ­പ്ര­ദേ­ശ­ത്തി­ന്റെ മ­റ­വി­ന്നാ­ണു്. അ­തി­ന്റെ മറവു് പോ­യ്പോ­യാൽ, ഒരു സഭയിൽ ചെ­ല്ലേ­ണ്ടി­വ­രു­ന്ന മ­നു­ഷ്യ­ന്റെ സ്ഥി­തി എ­ന്താ­ണു്? പോ­രാ­ഞ്ഞി­ട്ടു വല്ല ഒ­ഴി­ക­ഴി­വും പ­റ­ഞ്ഞി­ട്ടു വി­ട്ടു­പോ­രേ­ണ്ടു­ന്ന അ­വ­സ­ര­വും ഇതല്ല. ആ സാ­ധു­വി­ന്റെ നെ­റ്റി­മേൽ സ്വേ­ദ­ബി­ന്ദു­ക്കൾ ഉ­ണി­ലു­കൾ­പോ­ലെ പറ്റി. “ഈ­ശ്വ­രാ! ഈ അവസ്ഥ ആരും കാ­ണാ­തെ പോ­ക­ട്ടെ” എന്നു അയാൾ പ്രാർ­ത്ഥി­ച്ചു. സ­ക­ല­രും ക­ണ്ണും വീ­ഴു­ന്ന­തു മ­ണ­വാ­ള­ന്റെ മു­ഖ­ത്തും ഉ­ടു­പ്പി­ലും ആ­യി­രി­ക്കും. പി­ന്നെ ഇ­തെ­ങ്ങി­നെ കാ­ണാ­തേ പോണു്. ആളുകൾ പ­ല്ലും ക­ടി­ച്ചു ചിരി അ­ട­ക്കാൻ നോ­ക്കി. ചെറിയ പെൺ­കു­ട്ടി­കൾ പൊ­ട്ടി­ച്ചി­രി­ച്ചു. ചെ­റു­പ്പ­ക്കാർ അ­ന്വോ­ന്യം ക­ണ്ണും ചി­മ്മി “ ആ മ­നു­ഷ്യൻ ഇപ്പ ന­ന്നാ­യി” എ­ന്നു­അ­ന്യോ­ന്യം പ­റ­ഞ്ഞു മ­ന്ദ­ഹ­സി­ച്ചു. ഇതു കേ­ട്ട­പ്പോൾ സാധു ഉ­പ­ദേ­ശി “അ­യാൾ­ക്കു യൂ­ജീ­നി­നോ­ടു വളരെ പ്ര­ണ­യ­മാ­ണു്. അവൾ അയാളെ തൃ­പ്തി­പ്പെ­ടു­ത്തു­മെ­ന്നു ഞാൻ വി­ചാ­രി­ക്കു­ന്നു” എന്നു അ­സ്ഥാ­ന­ത്തിൽ ഒരു അ­ഭി­പ്രാ­യ­വും എ­ഴു­ന്നെ­ള്ളി­ച്ചു.

മ­ന്ദാ­രം:
ഹേ. ഇ­ങ്ങി­നെ തു­മ്പു­കേ­ടു കാ­ണി­ക്കു­ന്ന­തു പ­റ്റി­യി­ല്ല.
ഒ­രു­പെ­ണ്ണു്:
നേരം പാ­തി­രാ­യാ­യെ­ന്നു മ­ണ­വാ­ളൻ ക­രു­തേ­ണ്ട.

എ­ന്നാൽ സി­സീ­ലി കൂ­ട­ക്കൂ­ടെ നി­ശ്വ­സി­ച്ച­തേ ഉള്ളു.

മ­ന്ദാ­ര­വും തെ­റ്റി­ദ്ധ­രി­ച്ചു. അ­ക്ഷ­മ­കൊ­ണ്ടു മി­സ്റ്റർ ദാ­വീ­ദി­ന്റെ കാ­ര്യം കുറെ കൈ­ക­ട­ന്നു­പോ­യെ­ന്നാ­ണു് ആ സ്ത്രീ­യു­ടേ­യും വി­ശ്വാ­സം. അവൾ മി­സ്റ്റർ ദാ­വീ­ദി­ന്റെ അരികെ ചെ­ന്നു ഒരു സ്വ­കാ­ര്യം പ­റ­വാ­നു­ള്ള പോലെ അയാളെ ഒ­രേ­ട­ത്തു പി­ടി­ച്ചു വ­ലി­ച്ചു. കൊ­ണ്ടു­പോ­യി, ആ­സ്ത്രീ­യു­ടെ, ക­ണ്ടാൽ ക­ണ്ട­തു പ­റ­യു­ന്ന സ്വ­ഭാ­വ­ത്തോ­ടെ മൗ­നം­പൊ­ട്ടി­ച്ചു.

മ­ന്ദാ­രം:
പ്രിയ ദാ­വീ­ദേ! ഒ­രാ­ളു­ടെ വി­വാ­ഹ­ദി­വ­സ­ത്തിൽ ഈ മാ­തി­രി ചി­ന്ത­ക­ളൊ­ക്കെ ഉ­ണ്ടാ­കും എന്നു എ­നി­ക്ക­റി­യാം എ­ന്നാ­ലും ആ മാ­തി­രി കാ­ര്യ­ത്തി­ന്നു അവസരം ഇ­നി­യും അ­ടു­ത്തി­ട്ടി­ല്ലെ­ന്നു നി­ങ്ങൾ മ­ന­സ്സി­ലാ­ക്കേ­ണ്ടെ! സ­ക­ലാ­ളു­ക­ളും നോ­ക്കി­ച്ചി­രി­ക്കു­ന്ന­തു കാ­ണു­ന്നി­ല്ലെ! പോ­രാ­ഞ്ഞി­ട്ടു നി­ങ്ങൾ ഇ­പ്പോൾ ആ സ്ഥലം കൈ­ലെ­യി­സ്സു് കൊ­ണ്ടു മ­റ­യ്ക്കു­ക­യും ചെ­യ്യു­ന്നു. മ­നു­ഷ്യ­നാ­യാൽ കുറെ ക്ഷ­മ­വേ­ണ്ടേ. വി­ചാ­രി­ക്കു­മ്പോൾ തന്നെ ഇ­ങ്ങി­നെ­യു­ള്ള ഗോ­ഷ്ഠി പു­റ­പ്പെ­ട്ടാ­ലോ?
ദാ­വീ­ദ്:
അമ്മെ! ഞാനതു മ­ന­സ്സി­ലാ­ക്കി­യി­രി­ക്കു­ന്നു. എ­നി­ക്ക­തു് വളരെ പ­രി­ഭ്ര­മ­ത്തി­ന്നി­ട­യാ­യി­ട്ടും ഉണ്ടു. അ­തൊ­ന്നു ശ­രി­പ്പെ­ടു­ത്തി ത­ന്നാൽ മ­തി­യാ­യി­രു­ന്നു. നി­ങ്ങൾ ആ കാ­ര്യ­ത്തിൽ എന്നെ ഒന്നു സ­ഹാ­യി­ച്ചാൽ ന­ന്നാ­യി­രു­ന്നു.

മി­സ്റ്റർ ദാ­വീ­ദി­ന്റെ വാ­ക്കു­കൾ തെ­റ്റി­ദ്ധ­രി­ച്ചി­ട്ടു് മ­ന്ദാ­രം ഒരു നി­ല­വി­ളി പ്ര­യാ­സ­പ്പെ­ട്ടൊ­തു­ക്കി അ­യാ­ളു­ടെ സ­മീ­പ­ത്തിൽ­നി­ന്നു നാ­ല­ഞ്ചു­വാ­ര അ­ക­ലം­വി­ട്ടു­നി­ന്നു.

മ­ന്ദാ­രം:
മി­സ്റ്റർ ദാ­വീ­ദെ! നി­ങ്ങൾ ഒരു സമയം നേരം പോ­ക്കു പ­റ­ഞ്ഞ­താ­യി­രി­ക്കും. അല്ലെ!
ദാ­വീ­ദ്:
അമ്മെ! ഒ­രി­ക്ക­ലും അല്ല. എ­നി­ക്കു ദ്രോ­ഹം സ­ഹി­ച്ചു­കൂ­ടാ­താ­യി.
മ­ന്ദാ­രം:
(പി­ന്നെ­യും­തെ­റ്റി­ദ്ധ­രി­ച്ചി­ട്ടു്) ഈ കാ­ര്യ­ത്തിൽ എ­ന്നേ­പ്പോ­ലെ­യു­ള്ള സ്ത്രീ­ക­ളെ സ­ഹാ­യ­ത്തി­ന്നു വി­ളി­ക്ക­രു­തു് കു­ളി­മു­റി­യി­ലേ­ക്കു ന­ട­ക്ക­രു­തേ. കുറെ ത­ണു­ത്ത വെ­ള്ളം എ­ടു­ത്തോ­ളു. കുറേ കു­ടി­ച്ചോ­ളു. കുറേ പി­ന്നെ…
ദാ­വീ­ദ്:
എ­ന്താ­ണ­മ്മേ പ­റ­യു­ന്ന­തു? എന്റെ ബ്രീ­ച്ച­സ്സ് കീ­റി­പ്പോ­യ­തു­കൊ­ണ്ടു ഞാൻ നി­ങ്ങൾ പ­റ­ഞ്ഞ­പോ­ലെ ഒക്കെ ചെ­യ്യേ­ണ­മോ!

മ­ന്ദാ­രം;—ഓഹൊ ബ്രീ­ച്ച­സ്സ് വി­ട്ടു­പോ­യ­തു­കൊ­ണ്ടാ­ണൊ? എ­ന്നാൽ ആ വിവരം ഉടനെ പ­റ­യേ­ണ്ടേ! ജ­ന­ങ്ങൾ എ­ന്തൊ­ക്കെ­യാ­ണു് പ­റ­ഞ്ഞു ചി­രി­ക്കു­ന്ന­തെ­ന്നു നി­ങ്ങൾ­ക്കു വല്ല നി­ശ്ച­യ­മു­ണ്ടൊ—സാധു ദാ­വീ­ദേ! ന­മു­ക്കു ഉ­ട­നെ­ത­ന്നെ അതു തു­ന്നി­ക്കൂ­ട്ടാം.

ഇ­ങ്ങി­നെ പ­റ­ഞ്ഞു മ­ന്ദാ­രം അ­യാ­ളെ­യും കൂ­ട്ടി ഒരു മു­റി­യി­ലാ­ക്കി, സൂ­ചി­യും നൂലും കൊ­ണ്ടു­വ­ന്നു ആ കീ­റ­ലൊ­ക്കെ തു­ന്നി­ശ്ശ­രി­പ്പെ­ടു­ത്തി­ക്കൊ­ടു­ത്തു. പി­ന്നെ കാ­ര്യ­ത്തി­ന്റെ യ­ഥാർ­ത്ഥ­സം­ഗ­തി മ­ന­സ്സി­ലാ­ക്കി­ച്ചു, ഹാ­സ്യ­ജ­ന­ക­മാ­യ സം­സാ­ര­മൊ­ക്കെ ശ­മി­പ്പി­ക്കാൻ­വേ­ണ്ടി അവൾ സഭയിൽ അ­ങ്ങും ഇ­ങ്ങും ന­ട­ന്നു ചില സൂ­ച­ന­കൾ പ­റ­ഞ്ഞു. എ­ല്ലാ­വ­രേ­യും സ­മാ­ധാ­ന­പ്പെ­ടു­ത്തി.

പി­ന്നെ എ­ല്ലാ­വർ­ക്കും ഒ­രു­പോ­ലെ ഇ­ഷ്ട­മാ­യ് തീർ­ന്ന ഒ­ന്നു്, മേ­ശ­യു­ടെ അ­രി­കെ­ചെ­ന്നു തീ­നി­ന്നി­രി­ക്കു­ന്ന­താ­യി­രു­ന്നു. യൂജീൻ ഒഴികെ എ­ല്ലാ­വ­രും സു­ഭി­ക്ഷ­മാ­യി­തി­ന്നു. പ്രാർ­ത്ഥ­ന­യും പാ­ട്ടും ഒക്കെ ക­ഴി­ഞ്ഞു. എ­ല്ലാ­രെ­ക്കൊ­ണ്ടും പൂ­മു­ഖം നി­റ­യു­ക­യും അ­വ­രു­ടെ സം­സാ­രം­കൊ­ണ്ടു­ചു­റ്റു­പാ­ടും മു­ഴ­ങ്ങു­ക­യും ചെ­യ്തി­രു­ന്നു.

അനവധി വെ­ളി­ച്ച­വും അതിർ ക­വി­ഞ്ഞ ബ­ഹ­ള­വും, സം­സാ­ര­വും നേ­രം­പൊ­ക്കു­ക­ളും ക­ണ്ടും­കേ­ട്ടും സ­ഹി­ക്ക­വ­യ്യാ­താ­യ യൂജിൻ ആരും കാ­ണാ­തെ ആ മു­റി­യും വി­ട്ടു മ­റ്റൊ­രു ഒ­ഴി­ഞ്ഞ മു­റി­യി­ലേ­ക്കു അ­ല്പ­നേ­ര­മെ­ങ്കി­ലും ത­നി­ക്കു സ്വാ­ത­ന്ത്ര്യ­മ­നു­ഭ­വി­ക്കാ­ലൊ എന്ന വി­ചാ­ര­ത്തി­ന്മേൽ ക­ട­ന്നു­കൂ­ടി.

യൂജീൻ:
(വി­ചാ­രം) ഇ­ങ്ങി­നെ എന്റെ വി­വാ­ഹ­വും ക­ഴി­ഞ്ഞു. എന്റെ ആ­ശ­യോ­ടും ആ­ഗ്ര­ഹ­ത്തോ­ടും സു­ഖ­ത്തോ­ടും ഞാൻ യാത്ര പ­റ­യേ­ണ്ടു­ന്ന അ­വ­സ­ര­വും വന്നു. ഇ­തു­വ­രെ എന്റെ ഹൃ­ദ­യ­ത്തിൽ സ്ഥലം പി­ടി­ച്ചി­രു­ന്ന­തൊ­ക്കെ സ്വ­പ്ന­മ­യ­മാ­യ മ­നോ­രാ­ജ്യ­ങ്ങ­ളും അർ­ത്ഥ­മി­ല്ലാ­ത്ത ആ­ശം­സ­ക­ളും മാ­ത്ര­മാ­യി­രു­ന്നു. അതാ! ആരോ, “ദാ­വീ­ദി­ന്റെ പ്ര­ണ­യ­നി” എന്നു വി­ളി­ക്കു­ന്നു. ഈ­ശ്വ­രാ! ഇനി ഞാൻ എ­പ്പോ­ഴും ആ നി­ല­യി­ല­ല്ലെ ക­ഴി­ച്ചു­കൂ­ട്ടേ­ണ്ട­തു്. എ­നി­ക്കു വി­ചാ­രി­ക്കു­ന്തോ­റും ഭ­യ­മാ­കു­ന്നു. എ­ന്തൊ­രു തൊ­ന്ത്ര­മാ­ണു്. ഒരു അഞ്ചു മി­നു­ട്ടു് നേ­ര­മെ­ങ്കി­ലും ഇവിടെ വന്നു ഇ­രി­ക്കാൻ കൂടി കൂ­ട്ട­രൊ­ന്നും എന്നെ സ­മ്മ­തി­ക്കു­ന്നി­ല്ല എ­ഡോൾ­ഫി­യെ എ­നി­ക്കു മേലാൽ സ്നേ­ഹി­ക്കാ­നും പാ­ടി­ല്ലെ­ന്നു വന്നു. അ­യാ­ളെ­പ്പ­റ്റി വി­ചാ­രി­ക്കു­ന്ന­തും കൂടി തെ­റ്റി­യി­രി­ക്കും. എ­ന്തെ­ങ്കി­ലു­മാ­വ­ട്ടെ. അ­യാ­ളോ­ടു് ചെയ്ത വാ­ഗ്ദ­ത്തം ഞാൻ നി­റ­വേ­റ്റും.

മി­സ്റ്റർ ദാ­വീ­ദാ­ക­ട്ടെ കാ­ണു­ന്ന­വ­രോ­ടൊ­ക്കെ, “ആ­രെ­ങ്കി­ലും എന്റെ ഭാ­ര്യ­യെ ക­ണ്ടി­രി­ക്കു­ന്നോ” എന്നു അ­ന്വേ­ഷി­ച്ചു­കൊ­ണ്ടു് പാ­ഞ്ഞു ന­ട­ക്കു­ക­യാ­യി­രു­ന്നു. അവൾ എ­വി­ടെ­യാ­യി­രി­ക്കും എന്നു എ­നി­ക്ക­റി­യാം എന്നു മ­ന്ദാ­രം സൂ­ചി­പ്പി­ച്ചു പ­റ­ഞ്ഞു.

ഉ­പ­ദേ­ശി:
മേശൊ! നീ എ­ന്താ­ണു് ക­മ്പ­നി­യിൽ കൂടി ഓ­ടു­ക­യും പാ­ടു­ക­യും ചെ­യ്യാ­ത്ത­തു.
മോശ:
അതു പാ­ടി­ല്ല. എന്റെ വെ­ളു­ത്ത സ്റ്റോ­ക്കിൻ­സ് കേ­ടു­വ­ന്നു­പോ­കും.

ഒ­ടു­വിൽ എ­ല്ലാ­വ­രും ഒ­ത്തു­കൂ­ടി­യ പൂ­മു­ഖ­ത്തിൽ യൂ­ജി­നും വ­ന്നു­ചേർ­ന്നു. മി­സ്റ്റർ ദാ­വീ­ദ്, അ­വ­കാ­ശി­യു­ടെ നി­ല­യിൽ ഓടി എത്തി അ­വ­ളു­ടെ അ­ടു­ക്കെ നി­ന്നു “നി­ന്നെ ക­ണ്ടു­കി­ട്ടി­യ­തു എ­നി­ക്കു വളരെ സ­ന്തോ­ഷം. ഞാൻ എ­വി­ടെ­യെ­ല്ലാം നി­ന്നെ തേടി ന­ട­ന്നു” എന്നു പ­റ­ഞ്ഞു.

യൂജീൻ:
(മ­ടു­പ്പോ­ടെ) രാ­ത്രി വളരെ ദീർ­ഘ­മു­ള്ള പോലെ തോ­ന്നു­ന്നു സമയം കേവലം പോ­കു­ന്നി­ല്ല.
ദാ­വീ­ദ്:
(സ­ന്തോ­ഷ­ത്തോ­ടെ) ശ­രി­യാ­ണു് നീ പ­റ­ഞ്ഞ­തു. ദീർ­ഘി­ക്ക­ട്ടെ എ­ന്നാ­ണു് എ­ന്റെ­യും അ­ഭി­പ്രാ­യം. (പി­ന്നെ വി­ചാ­രം) പെ­ണ്ണി­ന്നു എ­ന്നൊ­ടു ക­ല­ശ­ലാ­യ ഭ്രമം ഉ­ള്ള­പോ­ലെ തോ­ന്നു­ന്നു. ഞ­ങ്ങൾ­ക്കു പ­ര­മാ­ന­ന്ദം ത­ന്നെ­യാ­യി­രി­ക്കും.

വി­രു­ന്നു­കാർ പോ­കു­വാൻ വ­ള­രെ­വൈ­കു­ന്നു എന്നു അ­ക്ഷ­മ­നാ­യ­മി­സ്റ്റർ ദാ­വീ­ദി­ന്നു തോ­ന്നാ­തി­രു­ന്നി­ല്ല. വേഗം പോയാൽ അ­ത്ര­ത്തോ­ളം കാലം ജാ­സ്തി ഭാ­ര്യ­യു­മാ­യി വി­നോ­ദി­ക്കു­വാൻ കി­ട്ടു­ക­യി­ല്ലേ എ­ന്നാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ ആലോചന ഒ­ടു­വിൽ സം­ഗീ­തം പെ­ട്ടെ­ന്നു നി­ന്നു. പല സം­ഗ­തി­കൊ­ണ്ടും ക്ഷീ­ണി­ച്ചു­പോ­യ എല്ലാ വി­രു­ന്നു­കാ­രും താ­ന്താ­ങ്ങ­ളു­ടെ വീ­ട്ടിൽ­പോ­യി ഉ­റ­ങ്ങി­യാൽ കൊ­ള്ളാ­മെ­ന്ന വി­ചാ­ര­ക്കാ­രാ­യി.

മ­ന്ദാ­രം­മി­സ്റ്റർ ദാ­വീ­ദി­ന്റെ അ­ടു­ത്തു­വ­ന്നു “നി­ങ്ങൾ­ക്കു ര­ണ്ടാൾ­ക്കും ഇനി നി­ങ്ങ­ളു­ടെ വീ­ട്ടി­ലേ­ക്കു പോവാം. സ­മ­യം­വൈ­കി” എന്നു മ­ന്ത്രി­ച്ചു.

ഈ വാ­ക്കു് കേ­ട്ട­പ്പോൾ മ­ണ­വാ­ള­ന്നു പ­ര­മാ­ന­ന്ദ­മാ­യി. കാ­ര്യം മു­ഴു­വൻ മ­ന­സ്സി­ലാ­കും­മു­മ്പെ യൂ­ജീ­നി­ന്റെ കൈ­പി­ടി­ച്ചു കൂ­ട്ടി ഒരു വ­ണ്ടി­യിൽ കേ­റ്റി, മി­സ്റ്റർ ദാ­വീ­ദും അ­വ­ളു­ടെ കൂടെ ഇ­രു­ന്നു മ­ണ­വാ­ള­ന്റെ വീ­ട്ടി­ലേ­ക്കു വണ്ടി ഓ­ടി­പ്പാൻ ദാ­വീ­ദ് ഉ­പ­ദേ­ശി­ക്കു­ന്ന­താ­ണു് അ­വൾ­ക്കു അ­നു­ഭ­വ­മാ­യ­തു.

അന്നു ഇവർ ഇ­രു­വ­രും­സ്വ­കാ­ര്യ­മാ­യി കൂ­ടി­ക്ക­ണ്ട­തു അ­പ്പോൾ മാ­ത്ര­മാ­യി­രു­ന്നു. വി­വാ­ഹം ക­ഴി­ഞ്ഞ­യു­വ­തീ­യു­വാ­ക്ക­ന്മാർ­ക്കു ഇ­ങ്ങി­നെ കി­ട്ടാ­നി­ട­യു­ള്ള അ­വ­സ­രം­സ്വർ­ഗ്ഗാ­ന­ന്ദ­മാ­യി സാ­ധാ­ര­ണ പ­രി­ണ­മി­ക്കു­ന്ന­താ­ണു്. യൂ­ജീ­നി­നാ­ക­ട്ടെ ഈ അവസരം ഭയവും വെ­റു­പ്പും ഉ­ണ്ടാ­കും പ്ര­കാ­രം മോ­ശ­മാ­യി­രു­ന്നു. കു­റെ­നേ­രം മു­മ്പെ അവൾ അ­നു­ഭ­വി­ക്കേ­ണ്ടി­വ­രാ­നി­ട­യു­ള്ള സ­ങ്ക­ട­ങ്ങ­ളൊ­ക്കെ അ­നു­ഭ­വി­ച്ചു­ക­ഴി­ഞ്ഞു പോയി എ­ന്നാ­യി­രു­ന്നു അവൾ വി­ചാ­രി­ച്ചി­രു­ന്ന­തു. ഇ­നി­യും പലതും അ­നു­ഭ­വി­ക്കാൻ ബാ­ക്കി­കി­ട­ക്കു­ന്നു­ണ്ടെ­ന്നു യൂ­ജീ­നി­ന്നു ഇ­പ്പ­ഴാ­ണു് ന­ല്ല­വ­ണ്ണം മ­ന­സ്സി­ലാ­യ­തു. ആ ബാ­ക്കി­കി­ട­ക്കു­ന്ന അ­നു­ഭ­വം, ഭർ­ത്താ­വി­നെ സ്നേ­ഹി­ക്കു­ന്ന ഭാ­ര്യ­ക്കു കൂടി ഉ­ള്ളിൽ കി­ടി­ലം ജ­നി­പ്പി­ക്കു­ന്ന അ­നു­ഭ­വ­മാ­ണെ­ന്നു യൂജിൻ മ­ന­സ്സി­ലാ­ക്കി.

വ­ണ്ടി­യു­ടെ ഒരു മൂ­ല­യിൽ യൂജിൻ പാ­ടു­ള്ളേ­ട­ത്തോ­ളം ഒ­തു­ങ്ങി­യി­രു­ന്നു. ദാ­വീ­ദോ അ­വ­ളു­ടെ നേരെ എ­തൃ­ഭാ­ഗ­ത്തു് മാ­ര്യാ­ദ­ക്കി­രു­ന്നു. കുറെ അ­സ്വാ­സ്ഥ്യം നേ­രി­ട്ട­പ്പോൾ അയാൾ അ­ന്യോ­ന്യ സം­ഭാ­ഷ­ണ­ത്തി­ന്നു് വേ­ണ്ടി ചില ലോ­ഹ്യ­ങ്ങൾ പു­റ­ത്തി­റ­ക്കി. അവൾ എ­ല്ലാ­റ്റി­നും “‘ഏസ്” മൂ­ളി­യ­തേ­യു­ള്ളു. അവൾ അ­ല്പ­മേ സം­സാ­രി­ച്ചി­രു­ന്നു­ള്ളു. എ­ങ്കി­ലും ആ സം­സാ­രം മ­റ്റൊ­രാ­ളെ സ്വാ­ത­ന്ത്ര്യ­മാ­യി പെ­രു­മാ­റാൻ അ­ധൈ­ര്യ­പ്പെ­ടു­ത്തി­യി­രു­ന്നു. അയാൾ അ­വ­ളു­ടെ കൈ പി­ടി­ച്ച­പ്പോൾ അവൾ അതു് പ­ര­മാ­ന­ന്ദ­മാ­യി ക­ഴി­ക്ക­ണം” എന്നു ദാ­വീ­ദ് പ­റ­ഞ്ഞു അവൾ വ്യ­സ­ന­ത്തോ­ടെ നി­ശ്വ­സി­ച്ച­തേ­യു­ള്ളു. ഒരു സമയം അവൾ താ­ലോ­ല­ത്തി­ന്നും ചും­ബ­ന­ത്തി­നും വേ­ണ്ടി കാ­ത്തു­നി­ല്ക്കു­ക­യാ­യി­രി­ക്കും എന്നു കരുതി, ദാ­വീ­ദ് തന്റെ ധൈ­ര്യ­മെ­ല്ലാം ശേ­ഖ­രി­ച്ചു അവളെ പെ­ട്ടെ­ന്നു കെ­ട്ടി­പ്പി­ടി­ച്ചു.

അ­ങ്ങി­നെ ഒരു ഏർ­പ്പാ­ടി­ന്നു അ­വി­ടെ­വെ­ച്ചു അയാൾ ഒ­രു­മ്പെ­ടും എ­ന്നു് കേവലം ക­രു­താ­ത്ത യൂജിൻ ശ­ക്തി­യൊ­ക്കെ ഉ­പ­യോ­ഗി­ച്ചു അയാളെ അ­ക­റ്റി നിർ­ത്തി. മി­സ്റ്റർ ദാ­വീ­ദി­ന്നു് വാ­ശി­യും കാ­മ­വും മൂ­ത്തു. യൂ­ജീ­നി­ന്നു് ക്ഷീ­ണ­വും ശ­ക്തി­ക്ഷ­യ­വും പി­ടി­പെ­ട്ടു. വണ്ടി തൽ­സ­മ­യ­ത്തു് വീ­ട്ടി­ന്റെ പ­ടി­ക്കൽ എ­ത്തി­യി­ല്ലാ­യി­രു­ന്നു എ­ങ്കിൽ യൂജീൻ തന്റെ ഭർ­ത്താ­വി­ന്റെ അ­ധി­കാ­ര­ശ­ക്തി­ക്കു കീ­ഴ­ട­ങ്ങി­പ്പോ­കു­മാ­യി­രു­ന്നു.

യൂജീൻ തന്റെ ഭർ­ത്താ­വി­ന്റെ വീ­ട്ടിൽ വന്നു കേറും മു­മ്പെ തന്നെ ജന്നി അ­വ­ളു­ടെ ചെ­റി­യ­മ്മ­യെ എ­തി­രേ­ല്ക്കു­വാൻ വേ­ണ്ടി ഓടി വന്നു, അ­വ­ളേ­യും­കൂ­ട്ടി, അ­വൾ­ക്കു ഒ­രു­ക്കി വെച്ച മു­റി­യിൽ കൊ­ണ്ടു­പോ­യി. ദാ­വീ­ദും ആ മു­റി­യിൽ ചെ­ല്ലാ­നൊ­രു­മ്പെ­ട്ടു. എ­ന്നാൽ യൂ­ജീ­നി­ന്നു സർ­വ്വ­നാ­ഡി­ക­ളും ക്ഷ­യി­ച്ചു­പോ­യി­ട്ടു­ണ്ടെ­ന്നും അവളെ ഒ­ന്നി­ന്നും ഒന്നു കൊ­ണ്ടും ഉ­പ­ദ്ര­വി­പ്പാൻ പാ­ട­ള്ള­ത­ല്ലെ­ന്നും ജന്നി അ­ദ്ദേ­ഹ­ത്തെ ഭ­യ­ഭ­ക്തി ബ­ഹു­മാ­ന­ങ്ങ­ളോ­ടെ അ­റി­യി­ച്ചു.

ദാ­വീ­ദ്:
നാ­ഡി­ക്ഷ­യം എ­ത്ര­നാൾ നി­ല്ക്കും­പോ­ലും മ­ണ­വാ­ട്ടി വ­ഴി­പ്പെ­ടേ­ണ്ട­തി­ന്നു വ­ഴി­പ്പെ­ടേ­ണം. അ­താ­ണു് മുറ ഒരു മ­ണ­വാ­ള­ന്റെ നി­ല­യിൽ ഞാൻ—
ജന്നി:
എന്തു ചെ­യ്യും. നി­വൃ­ത്തി­യി­ല്ലാ­ഞ്ഞി­ട്ട­ല്ലെ. സു­ഖ­ക്കേ­ടു എ­ട്ടൊ­മ്പ­തു ദിവസം നി­ല്ക്കും.
ദാ­വീ­ദ്:
എ­ന്തു്? അര മ­ണി­ക്കൂ­റി­നു­ള്ളിൽ സു­ഖ­മാ­വും എ­നി­ക്ക­റി­യാം. അ­വൾ­ക്കു ഉ­റ­ക്കം വ­ന്നു­തു­ട­ങ്ങി ഞാൻ വി­ചാ­രി­ച്ചി­രു­ന്നു—
ജന്നി:
നി­ങ്ങ­ളു­ടെ ഭാ­ര്യ­യ്ക്കു ദ­ണ്ഡ­മു­ള്ള­പ്പോൾ, അ­പ്ര­കാ­ര­മൊ­ക്കെ നി­ങ്ങൾ എ­ങ്ങി­നെ വി­ചാ­രി­ക്കും.
ദാ­വീ­ദ്:
ഒരു സമയം അതു എന്റെ തെ­റ്റു­ത­ന്നെ ആ­യി­രി­ക്കും ജന്നി! നീ­യാ­ണോ അവളെ ശൂ­ശ്രു­ഷി­ക്കാൻ പോ­കു­ന്ന­തു അല്ല ഞാനോ?
ജന്നി:
ഞാൻ തന്നെ സാർ. രാ­ത്രി മു­ഴു­വ­നും ഞാൻ അ­വ­രു­ടെ കൂ­ടേ­ത­ന്നെ ഉ­ണ്ടാ­കും.
ദാ­വീ­ദ്:
എ­ന്താ­ണു് പ­റ­ഞ്ഞ­തു? അതും വേണോ?
ജന്നി:
ചെ­റി­യ­മ്മ­ക്കു വേ­റേ­ത­ന്നെ ഒരു ഉ­റ­ക്കു­മു­റി ഞാൻ ഒ­രു­ക്കി­വെ­ച്ചി­ട്ടു­ണ്ടു്. അ­താ­ണു് ചെ­റി­യ­മ്മ ഇഷ്ടം. ഇ­പ്പ­ഴ­ത്തേ സ­മ്പ്ര­ദാ­യം പ്ര­കാ­രം ദ­മ്പ­തി­കൾ വെ­വ്വേ­റെ മു­റി­ക­ളി­ലാ­ണു് കി­ട­ക്കെ­ണ്ട­തു­പോ­ലും.
ദാ­വീ­ദ്:
ഇതാണൊ സ­മ്പ്ര­ദാ­യം?
ജന്നി:
അതെ! അ­വൾ­ക്കു സു­ഖ­ക്കേ­ടു ക­ഠി­ന­മാ­ണെ­ങ്കിൽ ഞാൻ നി­ങ്ങ­ളെ വി­ളി­ക്കാം.
ദാ­വീ­ദ്:
സു­ഖ­ക്കേ­ടു ക­ഠി­ന­മാ­യാ­ലൊ! അ­പ്പോൾ വി­ളി­ക്കേ­ണ്ട. സു­ഖ­ക്കേ­ടു ഭേ­ദ­മാ­യാൽ മാ­ത്രം വി­ളി­ച്ചാൽ­മ­തി.

തന്റെ ഭർ­ത്താ­വു് ക­ട­ന്നു­പോ­യ ഉടനെ ക­പ­ട­സ്സു­ഖ­ക്കേ­ടു­കാ­ര­ത്തി­യാ­യ യൂജിൻ കണ്ണു തു­റ­ന്നു.

യൂജീൻ:
ജന്നി! അയാൾ പോയൊ?
ജന്നി:
അതെ ചെ­റി­യ­മ്മെ!
യൂജീൻ:
വാതിൽ ചെ­ന്നു ത­ഴു­തി­ട്ടു­ക­ള­യൂ എ­ന്നാ­ലെ എ­നി­ക്കു ര­ക്ഷ­യു­ള്ളു.
ജന്നി:
കുറെ ദി­വ­സ­ത്തോ­ളം മാ­ത്രം അ­ദ്ദേ­ഹം നി­ങ്ങ­ളു­ടെ ഭർ­ത്താ­വാ­ണു്. ഒ­രി­ക്കൽ അ­ദ്ദേ­ഹം അ­യാ­ളു­ടെ അ­വ­കാ­ശാ­ധി­കാ­ര­ങ്ങൾ പി­ടി­ച്ചു വാ­ങ്ങാ­തി­രി­ക്കി­ല്ല.
യൂജീൻ:
ഒ­രി­ക്ക­ലും ഞാൻ അ­തി­ന്നു സ­മ്മ­തി­ക്കു­ക­യി­ല്ല. അയാൾ അതു ബ­ല­മാ­യി പി­ടി­ച്ചെ­ടു­ക്കു­മൊ എന്ന ശ­ങ്ക­മാ­ത്ര­മെ എ­നി­ക്കു­ള്ളു. ഇന്നു വ­ണ്ടി­യിൽ വെ­ച്ചു തന്നെ… എന്റെ വി­ലാ­പ­വും എന്റെ അ­പേ­ക്ഷ­യും അ­ദ്ദേ­ഹം ഗ­ണ്യ­മാ­ക്കാൻ ഭാ­വ­മി­ല്ലാ­യി­രു­ന്നു. എ­നി­ക്കു സ­ങ്ക­ട­വും ഭയവും ഉ­ണ്ടാ­യി. അ­ങ്ങി­നെ ഒരു സംഭവം ര­ണ്ടാ­മ­തു ഒ­രി­ക്കൽ­കൂ­ടി ത­ടു­ക്കു­വാ­നൊ സ­ഹി­ക്കു­വാ­നൊ എ­നി­ക്കു ശ­ക്തി­യും ധൈ­ര്യ­വും ഉ­ണ്ടാ­കു­ന്ന­ത­ല്ല. ഭാ­ഗ്യ­വ­ശാൽ വണ്ടി ഇവിടെ എത്തി നി­ന്നി­ല്ലാ­യി­രു­ന്നു എ­ങ്കിൽ… ഈ­ശ്വ­രാ എ­നി­ക്കു ഒരു സ്വ­സ്ഥ­ത­യും ഇല്ല. ഈ വി­വ­ര­മൊ­ക്കെ എ­ഡോൾ­ഫി അ­റി­ഞ്ഞാൽ അ­ദ്ദേ­ഹം എ­ന്നെ­പ്പ­റ്റി എ­ന്തു­വി­ചാ­രി­ക്കു­മൊ, എന്നു ആർ കണ്ടു. ഒരു സമയം അ­ദ്ദേ­ഹ­ത്തി­ന്നു എ­ന്നോ­ടു ക്രോ­ധം ജ­നി­ക്കു­മാ­യി­രി­ക്കും. ഒരു സമയം അ­ദ്ദേ­ഹം മ­റ്റൊ­രു­വ­ളെ വി­വാ­ഹം ചെ­യ്യു­മാ­യി­രി­ക്കും.

തന്റെ ചെ­റി­യ­മ്മ ത­ല്ക്കാ­ലം വേണ്ട സ­ങ്ക­ടം സ­ഹി­ക്കേ­ണ്ടു­ന്ന ഭാരം ഉ­ണ്ടെ­ന്നു ക­ണ്ടി­ട്ടു്, ജ­ന്നി­ക്കു അ­വ­ളു­ടെ കാ­മു­ക­ന്റെ വി­ശ്വാ­സ­വ­ഞ്ച­ന പ­റ­ഞ്ഞു­കൊ­ടു­ക്കാൻ മ­ന­സ്സു­വ­ന്നി­ല്ല. അവൾ സം­സാ­ര­വി­ഷ­യം മാ­റ്റി. എ­ന്നി­ട്ടു് അവൾ, ദാ­വീ­ദി­ന്റെ വീ­ട്ടിൽ അ­വൾ­ക്കു പ്ര­വൃ­ത്തി കി­ട്ടാൻ ഇ­ട­വ­ന്ന സം­ഗ­തി­ക­ളൊ­ക്കെ യൂ­ജീ­നി­നോ­ടു സ­വി­സ്ത­രം പ­റ­ഞ്ഞു­കൊ­ടു­ത്തു.

യൂജീൻ:
ജന്നി! നീ എ­ന്നോ­ടു് എത്ര ദ­യ­യാ­ണു് കാ­ട്ടി­യ­തു്? നീ എന്റെ ഒ­ന്നി­ച്ചു­ള്ള­തു­കൊ­ണ്ടു എ­നി­ക്കു എന്റെ സ­ങ്ക­ട­ങ്ങ­ളൊ­ക്കെ സ­ഹി­ക്കാൻ സാ­ധി­ക്കും. എ­നി­ക്കു നീ ഒരു വലിയ ആ­ശ്വാ­സ­മാ­യി­രി­ക്കൂം. എന്റെ ഭർ­ത്താ­വോ­ടു് ആ കാ­ര്യ­ത്തി­ലെ­ങ്കി­ലും ഞാൻ ന­ന്ദി­യു­ള്ള­വ­ളാ­യി­രി­ക്കും. അതു് ഞാൻ അ­യാൾ­ക്കു തെ­ളി­യി­ച്ചു കൊ­ടു­ക്കു­ക­യും ചെ­യ്യും. എ­ന്നാൽ തന്റെ ഇ­ഷ്ട­ത്തി­ന്നു വി­പ­രീ­ത­മാ­യി ഒരാളെ വി­വാ­ഹം ചെ­യ്യേ­ണ്ടി വന്ന ഒരു പെ­ണ്ണി­ന്നു അയാളെ പി­ന്നീ­ടു ഇ­ഷ്ട­പ്പെ­ടാ­നു­ള്ള ബാ­ദ്ധ്യ­ത ഇല്ല. അ­ങ്ങി­നെ ഒരു പ്ര­ണ­യം എ­ന്നിൽ­നി­ന്നു അ­യാൾ­ക്കു സി­ദ്ധി­ക്കു­ക­യും ഇല്ല.
ജന്നി:
നി­ങ്ങൾ തോ­റ്റു­പോ­കും. ഭർ­ത്താ­വി­ന്റെ വീ­ട്ടിൽ സകല അ­ധി­കാ­ര­വും ഭർ­ത്താ­വി­നു­ള്ള­താ­ണു്.
യൂജീൻ:
എന്റെ അ­ച്ഛ­നാ­ണോ അ­വ­രു­ടെ വീ­ട്ടിൽ അ­ധി­കാ­രം ന­ട­ത്തു­ന്ന ആൾ? എ­നി­ക്കു് എന്റെ ജീ­വ­നേ­ക്കാൾ വ­ലു­താ­യ എന്റെ ചാ­രി­ത്രം ര­ക്ഷി­ക്കു­വാൻ ഞാൻ എ­ന്നാൽ ക­ഴി­യു­ന്ന­ത്ര ശ്ര­മി­ക്കും. എന്റെ പ്ര­ണ­യ­ത്തി­ന്നു എ­ഡോൾ­ഫി ഒരുവൻ മാ­ത്ര­മാ­ണു് അ­വ­കാ­ശി. അ­യാൾ­ക്കു അതു് കി­ട്ടാ­തെ പോയാൽ ബാ­ക്കി വ­ല്ല­വർ­ക്കും അ­തു­കി­ട്ടു­മെ­ന്നു വി­ചാ­രി­ക്കേ­ണ്ട.
ജന്നി:
വ­രാൻ­പോ­കു­ന്ന­തു് എ­ന്തൊ­ക്കെ­യാ­ണൊ?
യൂജീൻ:
എ­ന്തെ­ങ്കി­ലു­മാ­ക­ട്ടേ. അയാളെ (എ­ഡോൾ­ഫി­യെ)പ്പ­റ്റി വല്ല വി­വ­ര­വും ഉ­ണ്ടെ­ങ്കിൽ പറയൂ. അ­താ­ണു് എ­നി­ക്കു കേൾ­പ്പാ­നി­ഷ്ടം.
ജന്നി:
അയാൾ പാ­ല­ക്കാ­ട്ടു്, മേ­പ്പ­റ­ത്തു് അയാളെ അ­ച്ഛ­നെ­കാ­ണ്മാൻ പോ­യി­രി­ക്കു­ന്നു. അച്ഛൻ വളരെ അ­പാ­യാ­ത്തി­ലാ­ണു്.
യൂജീൻ:
(സ­ങ്ക­ട­ത്തോ­ടെ) പി­ന്നെ അ­ദ്ദേ­ഹ­ത്തെ എ­ങ്ങി­നെ മാ­പ്പാ­ക്കാ­തി­രി­ക്കും അ­ല്ലാ­യി­രു­ന്നു എ­ങ്കിൽ അ­ദ്ദേ­ഹം എന്റെ സ­ഹാ­യ­ത്തി­ന്നു നി­ശ്ച­യ­മാ­യി­ട്ടും ചാടി എ­ത്തു­മാ­യി­രു­ന്നു. സ­ഹാ­യ­ത്തി­ന്നാ­രു­മി­ല്ലാ­ത്ത എ­ഡോൾ­ഫി! അ­ദ്ദേ­ഹം ബു­ദ്ധി­മു­ട്ടു­ന്നു­ണ്ടാ­യി­രി­ക്കും. അ­ദ്ദേ­ഹ­ത്തി­ന്റെ വ്യ­സ­ന­ത്തിൽ പ­ങ്കു­കൊ­ള്ളു­വാൻ എ­നി­ക്കു സാ­ധി­ക്കാ­ഞ്ഞ­തു് തന്നെ ഒരു വ്യ­സ­ന­ഹേ­തു­വാ­യി­തീർ­ന്നു.
ജന്നി:
ചെ­റി­യ­മ്മെ! അ­തൊ­ന്നും പൊ­രു­ളി­ക്കാ­നി­ല്ല. മ­ര­ണ­ത്തെ ആർ­ക്കും ത­ടു­ത്തു­കൂ­ട. ഇന്നു രാ­ത്രി ഭ­ദ്ര­മാ­യി ഉ­റ­ങ്ങാൻ നോ­ക്കൂ. നി­ങ്ങ­ളു­ടെ സ­ങ്ക­ടം സ­ഹി­ക്കു­വാൻ നി­ങ്ങൾ­ക്കു­ള്ള ശ­ക്തി­യൊ­ക്കെ വേ­ണ്ടി­വ­രു­ന്ന­താ­ണു്. ഞാൻ എ­താ­യാ­ലും നി­ങ്ങ­ളെ­യും വി­ട്ടു­പോ­വാൻ ഭാ­വ­മി­ല്ല. നാളെ ന­മു­ക്കു ഈ സം­ഗ­തി­യെ­പ്പ­റ്റി പി­ന്നെ­യും സം­സാ­രി­ക്കാം. അ­പ്പോൾ കാ­ര്യ­ത്തി­ന്റെ മർ­മ്മം ഇ­തി­ലും സ്പ­ഷ്ട­മാ­യ രീ­തി­യിൽ ന­മു­ക്കു കാണാൻ ഇ­ട­വ­ന്നു എന്നു വ­ന്നേ­ക്കാം.
പ­തി­നാ­റാം അ­ദ്ധ്യാ­യം

(ദാ­വീ­ദ് മ­ന്ദാ­ര­ത്തെ അഭയം പ്രാ­പി­ക്കു­ന്ന­തു്)

ദാ­വീ­ദ്:
(വി­ചാ­രം) ഞാൻ വ­ണ്ടി­യിൽ വെ­ച്ചു അ­ത്ര­ത്തോ­ളം സാ­ഹ­സ­പ്പെ­ടേ­ണ്ടി­യി­രു­ന്നി­ല്ല. ഞാൻ യു­ജീ­നി­നെ വളരെ ഭ­യ­പ്പെ­ടു­ത്തി­ക്ക­ള­ഞ്ഞു എ­ന്നാ­ണു് തോ­ന്നു­ന്ന­തു്. അ­വ­ളു­ടെ സു­ഖ­ക്കേ­ടു് എ­ങ്ങി­നെ ഇ­രി­ക്കു­ന്നു എ­ന്നു് ഞാൻ ചെ­ന്നു­നോ­ക്ക­ട്ടെ.

എ­ന്നാൽ ആ­യി­രി­ക്കും എ­ന്നു് ജന്നി ദാ­വീ­ദോ­ടു പ­റ­ഞ്ഞു. ദാ­വീ­ദി­ന്നു അതു് സ­ങ്ക­ട­മാ­യി­രി­ക്കു­മെ­ങ്കി­ലും അ­യാൾ­ക്കു ഒ­ന്നും ഖേ­ദി­ക്കാ­നി­ല്ലെ­ന്നും കുറെ ദി­വ­സ­വും കൂടി ക്ഷ­മി­ച്ചാൽ വി­വാ­ഹി­ത കാലം വളരെ സു­ഖ­ത്തിൽ രണ്ടു പേർ­ക്കും ക­ഴി­ക്കാ­മെ­ന്നും കൂടി യൂജിൻ പ­റ­ഞ്ഞ­യ­ച്ച വി­വ­ര­വും ജന്നി ദാ­വീ­ദോ­ടു പ­റ­ഞ്ഞു.

ദാ­വീ­ദ്:
ഓരോ ദിവസം ചെ­ല്ലു­ന്തോ­റും എ­നി­ക്കു വ­യ­സ്സേ­റു­ന്നു. എന്റെ ബാ­ല്യം ന­ഷ്ട­മാ­കു­ന്നു. വാർ­ദ്ധ­ക്യം ബാ­ധി­ക്കും മു­മ്പെ­യാ­ണു് സു­ഖ­ങ്ങ­ളൊ­ക്കെ അ­നു­ഭ­വി­ക്കേ­ണ്ട­തു്. ഞാൻ ഇ­പ്പോൾ തന്നെ ഒരു ഡോ­ക്ട­രെ വി­ളി­ക്കാൻ അ­യ­ക്കും.
ജന്നി:
അ­തി­ന്നൊ­ന്നും യൂജിൻ വ­ഴി­പ്പെ­ടു­ക­യി­ല്ല. നാ­ഡി­പ്പി­ഴ­യു­ള്ള സ്ത്രീ­കൾ­ക്കു ആ സു­ഖ­ക്കേ­ടു് ഭേ­ദ­മാ­കേ­ണ­മെ­ങ്കിൽ അ­വ­രു­ടെ ഇ­ഷ്ട­ത്തി­ന്നു് എ­തി­രാ­യി­ട്ടു് യാ­തൊ­ന്നും ചെ­യ്യ­രു­തു്.
ദാ­വീ­ദ്:
അ­ങ്ങി­നെ­യാ­ണൊ? എ­ന്നാൽ ഞാൻ ഈ കാ­ര്യ­ത്തിൽ വി­ശേ­ഷാൽ ഒ­ന്നും പ്ര­വർ­ത്തി­ക്കു­ന്നി­ല്ല.
ജന്നി:
ബാ­ക്കി­യൊ­ക്കെ ഞാ­നാ­യി­ക്കൊ­ള്ളാം. അ­വൾ­ക്കു കൊ­ടു­ക്കേ­ണ്ട­തു് എ­ന്തൊ­ക്കൊ­യാ­ണെ­ന്നു് എ­നി­ക്ക­റി­യാം. ഞാൻ വളരെ കാ­ല­ത്തോ­ളം അ­വ­ളു­ടെ ദാ­സി­യാ­യി­ട്ടാ­ണു് നി­ന്നി­രു­ന്ന­തു്.
ദാ­വീ­ദ്:
അ­തൊ­ക്കെ ശ­രി­യാ­യ­രി­ക്കാം. എ­ന്നാ­ലു­കൂ­ടി ഞാൻ അ­വ­ളു­ടെ അ­മ്മ­യു­മാ­യി ഒ­ന്നു് ആ­ലോ­ചി­ക്ക­ട്ടെ. മ­കൾ­ക്കു ഇ­ങ്ങി­നെ ചില രോ­ഗോ­പ­ദ്ര­വം നേ­രി­ടാ­റു­ണ്ടെ­ന്നു അവരു് എ­ന്നോ­ടു മുൻ­കൂ­ട്ടി പ­റ­യേ­ണ്ടി­യി­രു­ന്നു.
ജന്നി:
എ­ന്താ­ണു് സാറേ! വി­വാ­ഹ­ദി­വ­സം അവർ ഒ­ന്നു­ര­ണ്ടു് കുറി ബോ­ധം­കെ­ട്ടു­പോ­യ­തു് നി­ങ്ങൾ തന്നെ ക­ണ്ടി­ട്ടി­ല്ലെ! അതു ക­ണ്ടി­ട്ടു് നി­ങ്ങൾ­ക്കു മ­ന­സ്സി­ലാ­ക്കാ­മാ­യി­രു­ന്നു. അ­ന്നു് നി­ങ്ങൾ പ­റ­ഞ്ഞ­തു് ആ സംഭവം നി­ങ്ങൾ­ക്കു ഇ­ഷ്ട­മാ­യി എ­ന്നാ­ണു്.
ദാ­വീ­ദ്:
പകൽ അവൾ ബോധം കെ­ടു­ന്ന­തി­ന്നു് എ­നി­ക്കു വി­രോ­ധ­മി­ല്ല. രാ­ത്രി ബോധം കെ­ടു­ന്ന­ത­ല്ലെ അ­ല­മ്പു്. എ­ന്തു­ത­ന്നെ­യാ­യാ­ലും ഞാൻ അ­വ­ളു­ടെ അ­മ്മ­യെ ഒന്നു ചെ­ന്നു കാ­ണ­ട്ടെ.

ദാ­വീ­ദ് ഉ­പ­ദേ­ശി­യാ­രു­ടെ വീ­ട്ടി­ലേ­ക്കു ന­ട­ന്നു. എ­ല്ലാ­വ­രും വീ­ട്ടിൽ ഉ­ണ്ടാ­യി­രു­ന്നു. ദാ­വീ­ദി­നെ ക­ണ്ട­പ്പോൾ എ­ല്ലാ­വ­രും ആ­ദ­രി­ക്കു­ക­യും ലോ­ഹ്യം പ­റ­യു­ക­യും­ചെ­യ്തു. മ­ന്ദാ­രം അർ­ത്ഥ­ത്തോ­ടു­കൂ­ടെ അ­യാ­ളു­ടെ മു­ഖ­ത്തു നോ­ക്കി­ച്ചി­രി­ച്ചു. ഉ­പ­ദേ­ശി­യാർ ദാ­വീ­ദി­ന്റെ മു­ഖ­ത്തു് തി­ള­ങ്ങി­ക്ക­ണ്ടി­രു­ന്ന പ്ര­സ­ന്ന­ത­യെ­പ്പ­റ്റി പ്ര­ശം­സി­ച്ച എ­ല്ലാ­വ­രും ഓരോ നേ­രം­പോ­ക്കു­കൾ പ­റ­ഞ്ഞി­രു­ന്നു എ­ങ്കി­ലും ദാ­വീ­ദ് അ­തി­ലൊ­ന്നും പ­ങ്കു­കൊ­ള്ളാ­തെ മൗ­ന­മാ­യി­രു­ന്നു.

മ­ന്ദാ­രം:
എന്താ ദാ­വീ­ദേ! ദാ­മ്പ­ത്യ­സൗ­ഖ്യം നി­ങ്ങ­ളെ ഊ­മ­യാ­ക്കി­ക്ക­ള­ഞ്ഞോ?
ദാ­വീ­ദ്:
അ­തൊ­ന്നു­മി­ല്ല.
മ­ന്ദാ­രം:
ഇ­ന്നു് രാ­വി­ലെ നി­ങ്ങ­ളു­ടെ മു­ഖ­ത്തു് നോ­ക്കാൻ യൂ­ജീ­നി­ന്നു് വളരെ ല­ജ്ജ­യു­ണ്ടാ­യി­രു­ന്നോ?
ദാ­വീ­ദ്:
ഞാൻ ഇ­ന്നു് രാ­വി­ലെ അവളെ ക­ണ്ടി­ട്ടേ ഇല്ല.
മ­ന്ദാ­രം:
ഓ.
ദാ­വീ­ദ്:
ഇല്ല ഞാൻ കളവു് പ­റ­ക­യ­ല്ല. വാ­സ്ത­വം പ­റ­ഞ്ഞാൽ നി­ങ്ങ­ളു­ടെ മകൾ ചി­ല്ല­റ ചില വീ­ഴ്ച­കൾ­ക്കു അ­ധീ­ന­യാ­ണെ­ന്നു ഞാൻ അ­റി­ഞ്ഞി­രു­ന്നി­ല്ല. വി­വാ­ഹം ക­ഴി­ഞ്ഞ രാ­ത്രി­ത­ന്നെ ഒ­രാൾ­ക്കു…ഒ­രാൾ­ക്കു… ഞാൻ പ­റ­യു­ന്ന­തു് നി­ങ്ങൾ­ക്കു മ­ന­സ്സി­ലാ­യി­രി­ക്കും. അ­തൊ­ക്കെ വളരെ ഇ­ച്ഛാ­ഭം­ഗ­ത്തി­ന്നു് സം­ഗ­തി­യാ­ക­യി­ല്ലെ?
മ­ന്ദാ­രം:
ഏ­തൊ­ക്കെ! എ­നി­ക്കൊ­ന്നും മ­ന­സ്സി­ലാ­കു­ന്നി­ല്ല. വാ­സ്ത­വം പ­റ­ക­യാ­ണെ­ങ്കിൽ ഇന്നു രാ­വി­ലെ നി­ങ്ങ­ളു­ടെ മു­ഖ­ത്തു് കാ­ണു­ന്ന ദു­സ്വ­ഭാ­വം എ­നി­ക്കു ഒ­ട്ടും തന്നെ പി­ടി­ക്കു­ന്നി­ല്ല. ഏ­താ­യാ­ലും നി­ങ്ങ­ളാ­യി­രി­ക്ക­കൊ­ണ്ടു് ഞാൻ ഒക്കെ പൊ­റു­ത്തു­കൊ­ള്ളാം നി­ങ്ങൾ ശ­രി­ക്കു പറവിൻ. നി­ങ്ങൾ­ക്കു എന്തു സാ­ധി­ച്ചി­ല്ല.
ദാ­വീ­ദ്:
എ­ന്നു­വെ­ച്ചാൽ എന്റെ ഭാ­ര്യ­യു­ടെ സ്ഥി­തി അ­വ­ളു­ടെ സു­ഖ­മി­ല്ലാ­യ്മ.
മ­ന്ദാ­രം:
അ­വൾ­ക്കു സു­ഖ­ക്കേ­ടാ­ണൊ?
ദാ­വീ­ദ്:
എ­ന്നാ­ണു് വി­ചാ­രി­ക്കേ­ണ്ട­തു്. അ­വൾ­ക്കു അതു് ന­ല്ല­വ­ണ്ണം പി­ടി­പ്പെ­ട്ടി­ട്ടു­ണ്ടു്.
മ­ന്ദാ­രം:
ഏതു് ?
ദാ­വീ­ദ്:
ഏതു് ? എന്നൊ. ഞാൻ പ­റ­യു­ന്ന­തു് എ­ന്താ­ണെ­ന്നു് നി­ങ്ങൾ­ക്കു ന­ല്ല­വ­ണ്ണം മ­ന­സ്സി­ലാ­യി­ട്ടു­ണ്ടു്. അ­ങ്ങി­നെ വി­ട്ടു പി­രി­യാ­ത്ത ഒരു ഉ­പ­ദ്ര­വം ഉ­ണ്ടെ­ങ്കിൽ, ആ വിവരം ഭർ­ത്താ­വി­നെ മുൻ­കൂ­ട്ടി അ­റി­യി­ക്കേ­ണ്ട­താ­യി­രു­ന്നു. ഞാൻ കാ­പ്പി വാ­ങ്ങാൻ ഏർ­പ്പാ­ടു് ചെ­യ്യു­മ്പോൾ—
മ­ന്ദാ­രം:
എ­ല്ലാ­മ­റി­യു­ന്ന കർ­ത്താ­വേ! എ­ന്തൊ­ക്കെ­യാ­ണു് നി­ങ്ങൾ പ­റ­ഞ്ഞു­കൊ­ണ്ടു­വ­രു­ന്ന­തു് എന്റെ മകളും നി­ങ്ങ­ളു­ടെ കാ­പ്പി വാ­ങ്ങാ­നു­ള്ള ഏർ­പ്പാ­ടും ത­മ്മിൽ എന്തു ബ­ന്ധ­മാ­ണു­ള്ള­തു്? വി­ട്ടു­പി­രി­യാ­ത്ത എ­ന്തെ­ങ്കി­ലും ഉ­പ­ദ്ര­വ­മോ? അ­വ­ളു­ടെ ജീ­വ­കാ­ല­ത്തു് ഇ­ന്നേ­വ­രെ അവൾ സു­ഖ­ക്കേ­ടാ­യി­ട്ടു് ഒ­രൊ­റ്റ ദിവസം പോലും കി­ട­ന്നു പോ­കേ­ണ്ടി വ­ന്നി­ട്ടി­ല്ല. എ­ന്നാൽ ഇ­ന്ന­ല­ത്തെ­പോ­ലെ­യു­ള്ള ഒരു ദി­വ­സ­ത്തിൽ നി­ങ്ങൾ­ക്കും കുറെ വി­ട്ടു­കൊ­ടു­ക്കാ­മാ­യി­രു­ന്നു. ചില കാ­ര്യ­ങ്ങ­ളിൽ പു­രു­ഷ­ന്മാർ വെറും കു­ട്ടി­ക­ളെ­പോ­ലെ കാ­ട്ടി­കൂ­ട്ടു­ന്നു. ഇ­തൊ­ക്കെ കേ­ട്ടു ഞാൻ മ­ട­ത്തു നി­ങ്ങൾ­ക്കു അസാരം വി­ശേ­ഷ­ബു­ദ്ധി­യെ­ങ്കി­ലും ഉ­ണ്ടാ­യി­രി­ക്കു­മെ­ന്നു ഞാൻ ക­രു­തി­യി­രു­ന്നു. വീ­ട്ടിൽ നി­ങ്ങ­ളു­ടെ ഭാ­ര്യ­യു­ടെ അ­ടു­ക്കെ ചെ­ല്ലൂ—വി­വേ­ക­പൂർ­വ്വം അ­വ­ളോ­ടു് പെ­രു­മാ­റാൻ നോ­ക്കൂ.

സാധു ദാ­വീ­ദ് മ­ന്ദാ­രം പ­റ­ഞ്ഞ­പ്ര­കാ­രം അ­നു­സ­രി­ച്ചു വീ­ട്ടിൽ എ­ത്തി­യ ഉടനെ യൂ­ജീ­നു­മാ­യി ഒരു കൂ­ടി­ക്കാ­ഴ്ച ന­ട­ത്ത­ണം എന്നു ഉ­റ­പ്പാ­ക്കി.

അവൾ അ­വ­ളു­ടെ മു­റി­യിൽ ഇ­രി­ക്കു­ന്ന­തു് കണ്ടു. വെ­ള്ള­പ്പ­ട്ടി­ന്റെ പു­ട­വ­യും, മ­ഞ്ഞ­പ്പ­ട്ടി­ന്റെ ബോ­ഡി­യും, ചു­കു­ന്ന­പ­ട്ടി­ന്റെ ധാ­വ­ണി­യും അ­ണി­ഞ്ഞു സ്വർ­ഗ്ഗാം­ഗ­ന­യെ പോലെ സൗ­ന്ദ­ര്യം തി­ള­ങ്ങി മി­ന്നു­ന്ന അവളെ ക­ണ്ട­പ്പോൾ, അവളെ അ­ധീ­ന­ത്തി­ലാ­ക്കാ­നു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ തൃഷ്ണ പ­ണ്ടേ­ത്തേ­തി­ലും പ­ത്തി­ര­ട്ടി വർ­ദ്ധി­ച്ചു. അ­വ­ളാ­ക­ട്ടേ ഭർ­ത്താ­വി­നെ ക­ണ്ട­പ്പോൾ എ­ഴു­ന്നേ­റ്റു വി­നീ­ത­ഭാ­വ­ത്തിൽ ത­ല­താ­ഴ്ത്തി, അ­വ­ളു­ടെ അ­ടു­ക്കെ ഇ­രി­പ്പാൻ ഭർ­ത്താ­വി­നെ ക്ഷ­ണി­ച്ചു. അയാൾ വളരെ പാ­ര­വ­ശ്യ­ത്തോ­ടെ അ­വ­ളു­ടെ ദേ­ഹ­സ്ഥി­തി­യെ­പ്പ­റ്റി അ­ന്വേ­ഷി­ച്ചു. ആ സ­മ­യ­ത്തു് ജ­ന്നി­യെ ത­നി­ക്കു ദാ­സി­യാ­യി നിർ­ത്തി­ത്ത­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ ദയയെ യൂജീൻ വളരെ ശ്ലാ­ഘി­ച്ചു.

ദാ­വീ­ദ്:
ജന്നി ഒരു നല്ല പെ­ണ്ണാ­ണു്. കു­സ്നി­പ്പ­ണി­യും ന­ല്ല­വ­ണ്ണം അ­റി­യാം. നി­ന്നോ­ടു് അ­വൾ­ക്കു വളരെ സ്നേ­ഹ­വ­മു­ണ്ടു്. അതു് വി­ചാ­രി­ച്ചി­ട്ടു് എ­നി­ക്കു അ­വ­ളോ­ടു് ചി­ല്ല­റ അ­സൂ­യ­യും കൂടി ഉ­ണ്ടു് അവൾ ഇ­ന്ന­ലെ രാ­ത്രി മു­ഴു­വ­നും നി­ന്നെ ശു­ശ്രൂ­ഷി­ച്ചു ക­ഴി­ച്ചു. ഇല്ലേ? നി­ന്റെ ഭർ­ത്താ­വാ­യ ഞാനോ, മ­റ്റൊ­രു മു­റി­യിൽ കി­ട­ന്നു നേരം പു­ലർ­ത്തേ­ണ്ടി വന്നു. ഇ­രി­ക്ക­ട്ടെ. ഇ­രി­ക്ക­ട്ടെ. അധിക കാ­ല­ത്തോ­ള­മൊ­ന്നും ഞാ­നി­തി­ന്നു വ­ഴി­പ്പെ­ടു­ക­യി­ല്ല.

യൂജീൻ ഒ­ന്നും പ­റ­യാ­തെ നിലം നോ­ക്കി­ക്ക­ഴി­ച്ചു.

ദാ­വീ­ദ്:
എ­ന്താ­ണൊ­ന്നും മി­ണ്ടാ­ത്ത­തു്.
യൂജീൻ:
എ­നി­ക്കു നി­ങ്ങ­ളു­ടെ വീ­ട്ടിൽ പാർ­പ്പാ­നി­ഷ്ട­മി­ല്ല സാറേ!
ദാ­വീ­ദ്:
എ­ന്താ­ണു് നീ പ­റ­ഞ്ഞ­തു്. ഞാൻ കേ­ട്ട­തു് എ­നി­ക്കു വി­ശ്വ­സി­ക്കാ­മൊ! ഭർ­ത്താ­വി­ന്റെ ഒ­ന്നി­ച്ചു് നി­ണ­ക്കു പാർ­ക്കു­വാൻ മ­ന­സ്സി­ല്ലെ­ന്നൊ? ഒരു ഭാ­ര്യ­യാ­യാൽ അ­ങ്ങി­നെ­യാ­ണൊ വേ­ണ്ട­തു്?
യൂജീൻ:
അല്ല.
ദാ­വീ­ദ്:
പി­ന്നെ നീ എന്തു വി­ചാ­രി­ച്ചി­ട്ടാ­ണു് എന്നെ വി­വാ­ഹം ക­ഴി­ച്ച­തു്?
യൂജീൻ:
എന്റെ മാ­താ­പി­താ­ക്ക­ന്മാർ എ­ന്നോ­ടു് പ­റ­ഞ്ഞ­തു് അ­നു­സ­രി­ച്ചി­ട്ടു്.
ദാ­വീ­ദ്:
അതിൽ പി­ന്നെ നി­ന്റെ ഭർ­ത്താ­വു് പ­റ­യു­ന്ന­തു് കേൾ­പ്പാ­നു­ള്ള ഭാരം എ­വി­ടെ­പ്പോ­യി.
യൂജീൻ:
എ­നി­ക്കു പാ­ടു­ള്ളേ­ട­ത്തോ­ളം ഭർ­ത്താ­വി­ന്റെ ഇ­ഷ്ട­ത്തി­ന്നു ഞാൻ നി­ന്നു­കൊ­ള്ളാം.
ദാ­വീ­ദ്:
ഇതു വളരെ കടന്ന ക­യ്യാ­യി­പ്പോ­കു­ന്നു. വളരെ അ­തി­ക്ര­മ­മാ­യ്പോ­കു­ന്നു (കോ­പ­ത്തോ­ടെ) കാ­ര്യ­ങ്ങ­ളൊ­ക്കെ ഇ­ങ്ങി­നെ ന­ട­ന്നാൽ പോര. ഈ അ­വ­സ­ര­ത്തിൽ നി­ന്റെ അ­മ്മ­യു­ടെ അ­ഭി­പ്രാ­യം കാ­ര്യ­മാ­യി­ട്ടു് ഞാൻ ചോ­ദി­ക്കു­ന്നു. ഞാൻ വല്ല അ­ക്ര­മ­വും പ്ര­വർ­ത്തി­ച്ചു എന്നു വ­ര­രു­തു്.

എ­ന്നി­ട്ടു് യൂ­ജീ­നി­ന്റെ മ­റു­വ­ടി­യും കൂടി കേൾ­പ്പാൻ നി­ല്ക്കാ­തെ, വാ­തി­ലും “ചഠേ” എ­ന്ന­ട­ച്ചു, കോ­ട്ടും തൊ­പ്പി­യും ഇട്ടു ദാ­വീ­ദ് മ­ന്ദാ­ര­ത്തി­നെ കാ­ണ്മാൻ­വേ­ണ്ടി ഉ­പ­ദേ­ശി­യാ­രു­ടെ വീ­ട്ടിൽ കേ­റി­ച്ചെ­ന്നു.

ദാ­വീ­ദ് ഇ­ത്ര­ക്ഷ­ണം മ­ട­ങ്ങി­വ­രു­ന്ന­തു ക­ണ്ടി­ട്ടു് ഉ­പ­ദേ­ശി­യാ­രും ഭാ­ര്യ­യും വളരെ ആ­ശ്ച­ര്യ­പ്പെ­ട്ടു, സംഗതി എ­ന്താ­യി­രി­ക്കും എ­ന്ന­റി­വാൻ അ­വർ­ക്കു വളരെ കൗ­തു­ക­മു­ണ്ടാ­യി.

ഉ­പ­ദേ­ശി:
(ഭാ­ര്യ­യോ­ടു മെ­ല്ലെ) ഇ­യ്യാ­ളു­ടെ മുഖം വളരെ ചു­ക­ന്നു കാ­ണു­ന്നു.
മ­ന്ദാ­രം:
ഇ­രി­ക്കിൻ ദാ­വീ­ദേ! ഇ­പ്പോൾ വന്ന കാ­ര്യ­മെ­ന്താ­ണെ­ന്നു പറയൂ.
ദാ­വീ­ദ്:
കാ­ര്യ­മെ­ന്താ­ണെ­ന്നു്? എ­നി­ക്കു വളരെ കോപം തോ­ന്നു­ന്നു. ഞാൻ വ­ല്ലാ­തെ മു­ഷി­ഞ്ഞു. എന്റെ ഭാര്യ എ­നി­ക്കു തൃ­പ്തി­ക­ര­മ­ല്ലാ­ത്ത വി­ധ­ത്തിൽ ആ­ച­രി­ച്ചു തു­ട­ങ്ങി.
മ­ന്ദാ­രം:
ര­ണ്ടാ­മ­തും തു­ട­ങ്ങി­യൊ? ഭാ­ര്യ­യേ­പ്പ­റ്റി ആ­വ­ലാ­തി പ­റ­വാ­നൊ നി­ങ്ങൾ പി­ന്നേ­യും ഇ­ങ്ങ­ട്ടു് മ­ട­ങ്ങി­യ­തു്? ഒ­ന്നാ­മ­ത്തെ ആ­വ­ലാ­തി അ­വൾ­ക്കു സു­ഖ­ക്കേ­ടാ­ണു് എ­ന്നാ­യി­രു­ന്നു. ഇ­പ്പോൾ അ­വ­ളു­ടെ ന­ട­വ­ടി­യെ­പ്പ­റ്റി­യാ­ണു് ആ­വ­ലാ­തി. വി­വാ­ഹം ക­ഴി­ഞ്ഞി­ട്ടാ­ണെ­ങ്കിൽ ഒരു ദിവസം ഇ­നി­യും തി­ക­ഞ്ഞി­ട്ടി­ല്ല. ഇത്ര വേഗം നി­ങ്ങൾ ഒരു വലിയ പി­ടി­ത്ത­ക്കാ­ര­നാ­യി­ത്തീർ­ന്നാ­ലൊ? നി­ങ്ങ­ളാ­ണു് ഇ­പ്ര­കാ­രം കാ­ട്ടി­കൂ­ട്ടു­ന്ന­തു് എന്നു എ­നി­ക്കു വി­ശ്വാ­സ­വും കൂ­ടി­വ­രു­ന്നി­ല്ല.
ദാ­വീ­ദ്:
എ­ന്നാൽ യൂജീൻ—
മ­ന്ദാ­രം:
യൂജീൻ ഒരു ദേ­വാം­ഗ­ന­യാ­ണു് അ­ങ്ങി­നെ­യാ­ണു് ഞാൻ അവളെ വ­ളർ­ത്തി­ക്കൊ­ണ്ടു വ­ന്ന­തു്. അവൾ എന്റെ ഒ­ന്നി­ച്ചു­ണ്ടാ­യി­രു­ന്ന കാ­ല­മൊ­ക്കെ എന്റെ ചൊ­ല്പ­ടി­ക്കു നി­ല്ക്കാൻ ഞാൻ അവളെ പ­ഠി­പ്പി­ച്ചു. ഇ­പ്പോ­ഴാ­ക­ട്ടെ അ­വൾ­ക്കു സ്വ­ന്ത­മാ­യി ഒരു വീ­ടു­ണ്ടു്. അ­ങ്ങി­നെ ഒരു ഇ­ട­കി­ട്ടു­മ്പോൾ ആ വീടു് അവളും ഭ­രി­ക്കും. അ­തൊ­ക്കെ ലോ­കാ­വ­സ്ഥ­യാ­ണു്. പി­ന്നെ ഒ­ന്നു­കൂ­ടി നി­ങ്ങൾ ക­രു­തേ­ണ്ട­തു­ണ്ടു് എന്റെ ശാ­സ­ന­യി­ലും മേ­ല­ന്വേ­ഷ­ണ­ത്തി­ലും വ­ളർ­ന്ന ഒരു കു­ട്ടി ഒരു കാ­ല­ത്തും തെ­റ്റു് ചെ­യ്ക­യി­ല്ലെ­ന്നു്.

*****

ആഴ്ച പി­ന്നേ­യും ഒന്നു ക­ഴി­ഞ്ഞു. എ­ന്നി­ട്ടു­കൂ­ടി ആഗ്രഹ നി­വൃ­ത്തി­ക്കു ഒരു വ­ഴി­യും ക­ണ്ടു­കി­ട്ടാ­തെ സാധു ദാ­വീ­ദ് പി­ന്നെ­യും ഒ­രി­ക്കൽ തന്റെ, ഭാ­ര്യ­യെ ചെ­ന്നു കണ്ടു കാ­ര്യം ഒരു വിധേന പ­റ­ഞ്ഞു തീർ­ക്കാൻ ആ­ലോ­ചി­ച്ചു.

അ­വ­ളു­ടെ മു­റി­യു­ടെ ജ­ന­ലി­ന്റെ അ­ടു­ക്കെ തന്റെ ഭാര്യ ഇ­രു­ന്നു എന്തോ തു­ന്നു­ന്ന­തു് കണ്ടു. അ­വ­ളു­ടെ ക­ണ്ണാ­ക­ട്ടെ തെ­രു­വിൽ­കൂ­ടെ പോ­കു­ന്ന എ­ല്ലാ­രു­ടെ മു­ഖ­ത്തും സൂ­ക്ഷി­ച്ചു നോ­ക്കി­യി­രു­ന്നു. കൂ­ട­ക്കൂ­ടെ എ­ന്തൊ­രു ആശയോ ആ­ശം­സ­യോ നി­മി­ത്തം അ­വ­ളു­ടെ മുഖം പ്ര­കാ­ശി­ക്കു­ന്ന­തും കണ്ടു. തൊ­ട്ട­ക്ഷ­ണം തന്നെ ആ പ്ര­കാ­ശം മ­ങ്ങി­പ്പോ­കു­ന്ന­തും കണ്ടു.

ഭർ­ത്താ­വു് വ­രു­ന്ന­തു ക­ണ്ട­പ്പോൾ അവൾ എ­ഴു­നേ­റ്റു അ­യാൾ­ക്കു ഇ­രി­ക്കാൻ വേ­ണ്ടി ഒരു കസേല നീ­ക്കി­ക്കൊ­ടു­ത്തു.

ദാ­വീ­ദ്:
പ്രി­യെ! നി­ന്റെ സു­ഖ­ക്കേ­ടൊ­ക്കെ കേവലം ഭേ­ദ­മാ­യെ­ന്നു ഞാൻ വി­ശ്വ­സി­ക്കു­ന്നു. ഈ ദി­വ­സ­ങ്ങ­ളൊ­ക്കെ നി­ന്റെ സ്ഥി­തി വി­ചാ­രി­ച്ചി­ട്ടു് എ­നി­ക്കു ഒ­ട്ടും മ­ന­സ്സ­മാ­ധാ­ന­മു­ണ്ടാ­യി­രു­ന്നി­ല്ല.
യൂജീൻ:
എ­നി­ക്കി­പ്പോൾ ഒരു സു­ഖ­ക്കേ­ടും ഇല്ല.
ദാ­വീ­ദ്:
ഇ­ങ്ങി­നെ കേ­ട്ട­തു­കൊ­ണ്ടു് ഞാൻ വളരെ സ­ന്തോ­ഷി­ക്കു­ന്നു. എ­ന്തു­കൊ­ണ്ടെ­ന്നാൽ, നി­ണ­ക്കു മ­ന­സ്സി­ലാ­യി­ല്ലേ! ന­മു­ക്കു ഇ­പ്പോൾ മ­റ്റെ­ക്കാ­ര്യ­ത്തി­ന്നു—അതേ, അ­തി­ന്നു്—തു­ട­ങ്ങാ­മ­ല്ലൊ?
യൂജീൻ:
ഏതു് കാ­ര്യ­ത്തി­ന്നു്?
ദാ­വീ­ദ്:
മ­ന­സ്സി­ലാ­യി­ല്ലേ! നമ്മൾ ദ­മ്പ­തി­മാ­രാ­ണെ­ന്നു് തെ­ളി­യി­ക്കേ­ണ്ടു­ന്ന കാ­ര്യ­ത്തി­ന്നു്.
യൂജീൻ:
നമ്മൾ ദ­മ്പ­തി­മാ­രാ­ണെ­ന്ന വിവരം ഞാൻ മ­റ­ന്നി­ട്ടി­ല്ല.
ദാ­വീ­ദ്:
എ­ന്നാൽ ഇ­ന്നു് രാ­ത്രി നീ മ­റ്റൊ­രു പ്ര­കാ­ര­ത്തിൽ—എന്നു വെ­ച്ചാൽ സാ­ധാ­ര­ണ വേ­ണ്ടും പ്ര­കാ­ര­ത്തിൽ ആ­ചാ­രി­ക്കു­മാ­യി­രി­ക്കും. ഞാൻ സ്വ­കാ­ര്യം കി­ട­ക്ക­യി­ല്ല. നീയും ഒ­റ്റ­ക്കു കി­ട­പ്പാൻ പാ­ടി­ല്ല. നമ്മൾ—തീർ­ച്ച­യാ­യി­ട്ടും എ­നി­ക്കു പ­റ­വാ­നു­ള്ള കാ­ര്യം നി­ണ­ക്കു മ­ന­സ്സി­ലാ­കാ­തി­രി­പ്പാൻ വ­ഴി­യി­ല്ല. ആ കാ­ര്യം ത­ന്നെ­യാ­ണു് ഞാൻ പ­റ­ഞ്ഞു­കൊ­ണ്ടു വ­രു­ന്ന­തു,
യൂജിൻ:
എ­നി­ക്കു നി­ങ്ങൾ പ­റ­യു­ന്ന­തു് ഒ­ട്ടും­ത­ന്നെ മ­ന­സ്സി­ലാ­കു­ന്നി­ല്ല.
ദാ­വീ­ദ്:
എ­ന്നാൽ ഞാൻ മ­ന­സ്സി­ലാ­ക്കി­ത്ത­രാം.
യൂജീൻ:
അതു് നി­ങ്ങൾ­ക്കു സാ­ധി­ക്കു­മെ­ന്നു തോ­ന്നു­ന്നി­ല്ല. നി­ങ്ങൾ പ­റ­യു­ന്ന­തു് ആ­ദ­രി­ക്കു­ക­യും അ­നു­സ­രി­ക്കു­ക­യും ചെ­യ്യു­ന്ന നി­ങ്ങ­ളു­ടെ ഭാ­ര്യ­യാ­ണു് ഞാൻ. എ­ന്താ­ണെ­ന്നു് മ­ന­സ്സി­ലാ­ക്കി, അ­തു­പോ­ലെ പ്ര­വർ­ത്തി­ക്കു­ക­യും ചെ­യ്യാം. അ­തൊ­ക്കെ ഭാ­ര്യ­യു­ടെ മു­റ­യാ­ണു്. എ­ന്നാൽ ഒരു കാ­ര്യം ഞാൻ അ­റ­ത്തു­റ­പ്പി­ച്ചു പ­റ­ഞ്ഞേ­ക്കാം. നി­ങ്ങൾ­ക്കു അ­തി­ലും അ­ടു­ത്ത ഒരു ഇ­ട­വാ­ടു് എ­ന്നോ­ടു ന­ട­ത്തി­ക്ക­ള­യാ­മെ­ന്നു് സ്വ­പ്ന­ത്തിൽ പോലും നി­ങ്ങൾ ക­രു­തേ­ണ്ട.
ദാ­വീ­ദ്:
നമ്മൾ വി­വാ­ഹം ക­ഴി­ച്ച­തു് ഒ­ന്നി­ച്ചു കാ­പ്പി­യും ചാ­യ­യും ഊണും ക­ഴി­പ്പാൻ വേ­ണ്ടി മാ­ത്ര­മാ­ണോ? നമ്മൾ വി­വാ­ഹം ക­ഴി­ച്ച­തു് കി­ട­പ്പാ­നും കൂടി വേ­ണ്ടി­യ­ല്ലെ!
യൂജീൻ:
ഞാൻ അ­തി­ന്നു വേ­ണ്ടി വി­വാ­ഹം ചെ­യ്തി­ട്ടി­ല്ല.
ദാ­വീ­ദ്:
കർ­ത്താ­വെ! ഞാ­നെ­ന്തു പ­റ­യ­ട്ടെ. മ­ന്ദാ­ര­ത്തി­ന്റെ പ­ഠി­പ്പി­ക്കൽ വളരെ ക­ഠി­ന­വും കൈ­ക­ട­ന്ന­തു ന­ല്ല­തു തന്നെ ആ­യി­രി­ക്കും. എ­ന്നാൽ ഒരു ഭർ­ത്താ­വി­നെ ഭാ­ര്യ­ക്കു ധി­ക്ക­രി­ക്കാൻ പാ­ടി­ല്ല. ഭർ­ത്താ­വു് പ­റ­യു­ന്ന­തി­ന്നു വ­ഴി­പ്പെ­ടേ­ണം പ്ര­ണ­യ­ത്തി­ന്നു് ആരും കി­ഴ­ട­ങ്ങ­ണം.
യൂജീൻ:
സാറേ! പ്ര­ണ­യ­ത്തി­ന്നു് കീ­ഴ­ട­ങ്ങ­ണം എ­ന്നു് ഞാനും സ­മ്മ­തി­ച്ചു. എ­ന്നാൽ നി­ങ്ങ­ളോ­ടെ­നി­ക്കു ഇ­തു­വ­ര­യ്ക്കും അ­ശേ­ഷം­പോ­ലും പ്ര­ണ­യ­മു­ണ്ടാ­യി­ട്ടി­ല്ല. അ­തു­കൊ­ണ്ടു് ചില കാ­ര്യ­ങ്ങൾ എ­നി­ക്കു നി­ഷേ­ധി­ക്കാ­തി­രി­പ്പാൻ നി­വൃ­ത്തി­യി­ല്ല.
ദാ­വീ­ദ്:
നി­ണ­ക്കു ഇ­തു­വ­രെ എ­ന്നൊ­ടു് പ്ര­ണ­യ­മു­ണ്ടാ­യി­ട്ടി­ല്ലേ.
യൂജീൻ:
ഇല്ല.
ദാ­വീ­ദ്:
പി­ന്നെ ഉ­ണ്ടെ­ന്ന­പോ­ലെ­ന­ടി­ച്ച­തെ­ന്തി­നാ­ണു്.
യൂജീൻ:
ഞാൻ അ­ങ്ങി­നെ ന­ടി­ച്ചി­ട്ടി­ല്ല. എ­നി­ക്കു ഒരു തരം സി­ദ്ധി­ച്ചി­രു­ന്നു എ­ങ്കിൽ വി­വാ­ഹ­ത്തി­ന്നു മു­മ്പു് തന്നെ ഞാൻ വിവരം തു­റ­ന്നു പ­റ­യു­മാ­യി­രു­ന്നു.
ദാ­വീ­ദ്:
ഒരു സമയം ഒ­ന്നി­ച്ചി­ങ്ങി­നെ പാർ­ക്കു­മ്പോൾ പ്ര­ണ­യം പൊ­ട്ടി­വ­രു­മാ­യി­രി­ക്കും. ഏ­താ­യാ­ലും അ­ങ്ങി­നെ ഒരു പ­രി­ശോ­ധ­ന ക­ഴി­ച്ചു നോ­ക്കേ­ണ്ട­തു് നി­ന്റെ മു­റ­യാ­ണു്. നി­ണ­ക്കു ഇ­ഷ്ട­മാ­യാ­ലും ശരി അ­നി­ഷ്ട­മാ­യാ­ലും ശരി, ഞാൻ പറയും പ്ര­കാ­രം നീ ചെ­യ്യേ­ണ്ടി വരും. അ­ങ്ങി­നെ വ­രു­ത്തും. ഞാൻ എന്റെ വാ­ക്കു നി­റ­വേ­റ്റു­ന്ന­തു് നീ അ­നു­ഭ­വി­ച്ചു കാണും.

അ­വ­ളു­ടെ ഭർ­ത്താ­വി­ന്റെ ആലോചന തി­ര­സ്ക­രി­ക്കാ­നു­ള്ള വാശി അവൾ പ­ണ്ടെ­തി­ലും ബ­ല­മാ­യി­പ്പി­ടി­ക്കും എന്നു യൂജീൻ പി­ന്നീ­ടു് ജ­ന്നി­യോ­ടു പ­റ­ഞ്ഞു.

പ­തി­നേ­ഴാം അ­ദ്ധ്യാ­യം

(ദാ­വീ­ദും പാ­തി­രി­സാ­യ്വും.)

പു­തി­യ­റ­യിൽ മ­ത്തീ­സൻ എന്നു പേരായ ഒരു പാ­തി­രി­സാ­യ്വു­ണ്ടാ­യി­രു­ന്നു. ഈ­ശ്വ­ര­ഭ­ക്തി, സൽ­സ്വ­ഭാ­വം, സത്യം, ധർ­മ്മം മു­ത­ലാ­യ ഗു­ണ­ങ്ങ­ളെ­ക്കൊ­ണ്ടു് ഈ പാ­തി­രി­യെ എ­ല്ലാ­വർ­ക്കും വളരെ ആ­ദ­ര­വും ബ­ഹു­മാ­ന­വു­മാ­യി­രു­ന്നു. നാ­ട്ടു­കൃ­സ്ത്യാ­നി­ക­ളു­ടെ ഇടയിൽ ഉ­ണ്ടാ­കാ­റു­ള്ള ചി­ല്ല­റ­ക്കൂ­ട്ട­ങ്ങ­ളൊ­ക്കെ പ­റ­ഞ്ഞു തീർ­ക്കു­ന്ന­തു് ഇ­ദ്ദേ­ഹ­മാ­ണു്. കോ­ട­തി­യി­ലെ തീർ­പ്പി­നേ­ക്കാൾ ജ­ന­ങ്ങൾ വ­ക­വെ­ച്ചി­രു­ന്ന­തു് ഇ­ദ്ദേ­ഹ­ത്തി­ന്റെ തീർ­പ്പാ­ണു്. നാ­ട്ടു­കൃ­സ്ത്യാ­നി­ക­ളെ­പ്പ­റ്റി­യു­ള്ള സകല വി­വ­ര­വും ഇ­ദ്ദേ­ഹ­ത്തി­ന്നു­ണ്ടാ­യി­രി­ക്ക­കൊ­ണ്ടു ഇ­ദ്ദേ­ഹ­ത്തി­ന്റെ തീർ­പ്പു് ഒ­രി­ക്ക­ലും പി­ഴ­ച്ചു പോ­കാ­റി­ല്ല. അ­തു­കൊ­ണ്ടു് തൊ­ട്ട­തി­നും തൊ­ടാ­ത്ത­തി­നും വേ­ണ്ട­തി­നും ജ­ന­ങ്ങൾ ആ­വ­ലാ­തി പറവാൻ ഇ­ദ്ദേ­ഹ­ത്തി­ന്റെ ഭ­വ­ന­ത്തിൽ എ­ത്തി­ക്കൂ­ടി­യി­രു­ന്നു. പ­ത്തു­മ­ണി­യാ­കു­മ്പോൾ അ­ന്യാ­യം പ്ര­തി­കൾ അനേകർ ഇ­ദ്ദേ­ഹ­ത്തി­ന്റെ ഭ­വ­ന­ത്തി­ന്റെ മു­റ്റ­ത്തും പൂ­മു­ഖ­ത്തു­മാ­യി നി­ല്ക്കു­ന്നു­ണ്ടാ­കും. ചി­ല്ല­റ­ക്കാ­ര്യ­ത്തിൽ ചി­ല്ല­റ­യാ­യും ഗൗ­ര­വ­കാ­ര്യ­ത്തിൽ ഗൗ­ര­വ­മാ­യും ഉള്ള തീർ­പ്പു­കൾ ഇ­ദ്ദേ­ഹം ക്ഷണം പ­റ­ഞ്ഞു ക­ഴി­യും ആ തീർ­പ്പു് വേ­ദ­വാ­ക്യം­പോ­ലെ ജ­ന­ങ്ങൾ പ്ര­മാ­ണി­ക്കു­ക­യും ചെ­യ്യും. ദാ­വീ­ദ് പാ­തി­രി­യോ­ടു തന്റെ സ­ങ്ക­ടം ബോ­ധി­പ്പി­ക്കാൻ തീർ­ച്ച­പ്പെ­ടു­ത്തി. അവിടെ ചെ­ല്ലു­മ്പോൾ പ­തി­വു­പോ­ലെ ആളുകൾ വളരെ കൂ­ടി­യി­രി­ക്കും. അ­ക്ഷ­മ­നാ­യ ദാ­വീ­ദ് വ­റാ­ന്ത­യി­ലേ­ക്കു കേ­റി­ചെ­ല്ലേ­ണ്ടു­ന്ന ഒരു കോ­ണി­യു­ടെ ഓ­ര­ത്തു് ചെ­ന്നി­രു­ന്നു. തന്റെ ആ­വ­ലാ­തി വി­ചാ­ര­ണ­ക്കെ­ടു­ക്കും മു­മ്പെ ത­ന്നേ­ക്കാൾ മു­മ്പെ­വ­ന്ന­വ­രു­ടെ ആ­വ­ലാ­തി വി­ചാ­ര­ണ ചെ­യ്യേ­ണ്ടി­വ­ന്നി­രി­ക്ക­കൊ­ണ്ടു് കു­റേ­നേ­രം വി­ചാ­ര­ണ കേൾ­ക്കാ­തി­രി­പ്പാൻ നിർ­വ്വാ­ഹ­മി­ല്ലാ­തെ അയാൾ കാ­ക്കേ­ണ്ടി­വ­ന്നു. ഒ­ന്നാ­മ­തു് ചെ­ന്ന­തു ഒരു കീ­റി­പ്പ­ന്നാ­സാ­യ ഉ­ടു­പ്പി­ട്ട ഒരു വൃ­ദ്ധ­യാ­യി­രു­ന്നു.

വൃദ്ധ:
(ഭ്ര­മ­ത്തോ­ടെ) സാ­യ്പെ! എന്റെ അ­ടു­ത്ത വീ­ട്ടിൽ ഒ­രാ­ളെ­ക്കൊ­ണ്ടു് എ­നി­ക്കു അ­ന്യാ­യം ബോ­ധി­പ്പി­പ്പാ­നു­ണ്ടു്. അ­വൾ­ക്കു ഒരു പ­ട്ടി­യു­ണ്ടു്. ആ പട്ടി അ­തി­ന്നു ബോ­ധി­ക്കു­മ്പോ­ക്കെ എന്റെ വീ­ട്ടിൽ കേ­റി­വ­രു­ന്നു. സ്വ­ന്തം വീ­ടെ­ന്ന­പോ­ലെ ക­ണ്ണിൽ ക­ണ്ട­തൊ­ക്കെ തി­ന്നു­ക­ള­യു­ന്നു.
പാ­തി­രി:
പി­ടി­കി­ട്ടി­യാൽ ന­ല്ല­ക­ണ­ക്കിൽ അ­ടി­ച്ചു വി­ട്ടു­ക­ള­യൂ.
വൃദ്ധ:
എ­നി­ക്കു നാ­യ്ക്ക­ളെ ഇ­ഷ്ട­മ­ല്ല. പോ­രാ­ഞ്ഞി­ട്ടു് അതു് ക­ടി­ക്കു­ക­യും ചെ­യ്യും.
പാ­തി­രി:
എ­ന്നാൽ വീ­ട്ടി­ന്റെ വതിൽ അ­ട­ച്ചു­ക­ള­യൂ അ­ത്യാ­വ­ശ്യം നേ­രി­ട്ടാൽ തു­റ­ന്നാൽ മതി—പോ­യ്ക്കൊ. പി­ന്നെ:—

ഒരു മെ­ലി­ഞ്ഞു­നീ­ണ്ട മ­നു­ഷ്യൻ മു­ന്നോ­ട്ടു് വന്നു.

നീ­ണ്ട­മ­നു­ഷ്യൻ:
(ഒ­രാ­ളേ­ചൂ­ണ്ടീ­ട്ടു്) ഇതാ; ഈ നി­ല്ക്കു­ന്ന മ­നു­ഷ്യ­ന്റെ നേ­രേ­യാ­ണു് എന്റെ ആ­വ­ലാ­തി. അയാൾ എ­നി­ക്കു ശ­രി­യാ­യ വ­ണ്ടി­ക്കൂ­ലി­ത­ന്നി­ട്ടി­ല്ല. ഞാൻ എ­ല­ത്തൂ­രിൽ കോ­ഴി­ക്കോ­ട്ടു് വരെ അയാളെ കൊ­ണ്ടു­വ­ന്നു. അ­യാ­ളു­ടെ­കൂ­ടെ ഒരു സ്ത്രീ­യും ഉ­ണ്ടാ­യി­രു­ന്നു. വളരെ ത­ടി­ച്ചു ഘ­ന­മു­ള്ള ഒരു സ്ത്രീ എന്റെ കു­തി­ര­ക്കു­ത­ന്നേ വളറെ പ്ര­യാ­സ­പ്പെ­ട്ടി­ട്ടെ വണ്ടി വ­ലി­ക്കാൻ ക­ഴി­ഞ്ഞു­ള്ളു.

വ­ണ്ടി­യിൽ സ­വാ­രി­ചെ­യ്ത മ­നു­ഷ്യൻ വ­ണ്ടി­ക്കാ­ര­നെ കോ­പ­ത്തോ­ടു­കൂ­ടെ നോ­ക്കി “ഞാൻ അ­വ­ന്നു ന്യാ­യ­മാ­യ കൂ­ലി­കൊ­ടു­ത്ത­തു കൂ­ടാ­തെ ഒരു മു­ക്കാൽ ഇ­നാ­മും കൊ­ടു­ത്തി­രി­ക്കു­ന്നു. അതു് എ­ന്നാൽ ധർ­മ്മ­മാ­യി കൊ­ടു­ത്ത­താ­ണു് ” എന്നു പ­റ­ഞ്ഞു.

വ­ണ്ടി­ക്കാ­രൻ:
ഹൊ, ഹൊ വലിയ ധർ­മ്മം. എ­നി­ക്കു കേൾ­ക്കേ­ണ്ട.
സ­വാ­രി­ചെ­യ്ത ആൾ:
സാ­യ്പേ! ഇവൻ എന്നെ അ­പ­മാ­നി­ച്ചി­രി­ക്കു­ന്നു. എന്റെ കൂടെ ഉ­ണ്ടാ­യി­രു­ന്ന സ്ത്രീ­യേ കൂടി ക­ളി­ക­യാ­ക്കി­യി­രി­ക്കു­ന്നു. ഒരു കാ­ശു­പോ­ലും ഇനി ഞാൻ അ­വ­ന്നു കൊ­ടു­ക്കു­ക­യി­ല്ല.
വ­ണ്ടി­ക്കാ­രൻ:
ത­രാ­നാ­യി ക­യ്യിൽ വ­ല്ല­തും വേ­ണ്ടേ! ത­ന്ന­തു് തന്നെ ആ സ്ത്രീ­യോ­ടു് വാ­യ്പ­മേ­ടി­ച്ചി­ട്ടാ­ണു്.
സാ­വ­രി­ചെ­യ്ത ആൾ:
കു­രു­ത്തം കെ­ട്ട­വ­നെ. മി­ണ്ടാ­തി­രി­ക്കൂ.
പാ­തി­രി:
സ്ത്രീ­ക്കു ഘനം ജാ­സ്തി­യു­ണ്ടെ­ന്നു വെ­ച്ചു വ­ണ്ടി­ക്കാ­ര­ന്നു കൂലി ജാ­സ്തി കി­ട്ടാൻ അ­വ­കാ­ശ­മി­ല്ല. എ­ന്നാൽ സ­വാ­രി­ചെ­യ്ത ആൾ അ­വ­ന്നു ന്യാ­യ­മാ­യ­കൂ­ലി, എട്ടണ കൊ­ടു­ക്കേ­ണ്ട­താ­ണു്.
സാ­വ­രി­ചെ­യ്ത ആൾ:
എന്റെ വശം ത­ല്ക്കാ­ലം പ­ണ­മി­ല്ല.
പാ­തി­രി:
ഇതാ, ഞാൻ കടം തരാം വ­ണ്ടി­ക്കാ­ര­ന്നു കൊ­ടു­ത്തേ­ക്കൂ പി­ന്നെ,പി­ന്നേ:—
ഒരു ചെ­റു­പ്പ­ക്കാ­ര­ത്തി:
ഞാൻ എന്റെ ജ­ന­ലി­ന്റെ പ­ടി­യി­ന്മേൽ ഒരു റോ­സ­ച്ചെ­ടി­യു­ള്ള ച­ട്ടി­വെ­ക്കു­ന്ന­തി­ന്നു അ­ടു­ത്ത വീ­ട്ടി­ലെ ആൾ വി­രോ­ധം പ­റ­യു­ന്നു.
പാ­തി­രി:
ക്ഷണം പോ­യ്ക്കൊ. ഈ മാ­തി­രി നി­സ്സാ­ര സം­ഗ­തി­യും­കൊ­ണ്ടു എന്റെ മു­മ്പിൽ മേലാൽ വ­ര­രു­തു്. പി­ന്നേ:—
ഒരു നീ­ണ്ടു­മെ­ലി­ഞ്ഞ സ്ത്രീ:
‘സാ­യ്പേ എന്റെ അ­യൽ­വ­ക്ക­ക്കാർ ചി­രി­ച്ചും പാ­ട്ടു­പാ­ടി­യും നി­ല­വി­ളി­ച്ചും കൊ­ണ്ടു് രാ­ത്രി മു­ഴു­വ­നും ക­ഴി­ക്കു­ന്നു. എ­നി­ക്കു ഒരു നി­മി­ഷ­നേ­രം ഉ­റ­ക്കം കി­ട്ടു­ന്നി­ല്ല. പി­ന്നേ അ­വി­ട­ത്തെ കു­ട്ടി­ക­ളൊ, ശുദ്ധ ചൈ­ത്താൻ കു­ട്ടി­കൾ!
പാ­തി­രി:
വീ­ട്ടി­ന്റെ ഉ­ട­മ­സ്ഥ­നോ­ടു് ചെ­ന്നു ആ­വ­ലാ­തി പറയൂ.
സ്ത്രീ:
ഉ­ട­മ­സ്ഥ­ന്നു കൂ­ട്ടി­ക­ളെ ഇ­ഷ്ട­മാ­ണു്.
പാ­തി­രി:
ഒ­ന്നു­കൂ­ടി ചെ­ന്നു ആ­വ­ലാ­തി പ­റ­ഞ്ഞു നോ­ക്കു.

പി­ന്നേ:—

മു­ടി­ചു­രു­ള­യാ­ക്കാ­നു­ള്ള ക­ട­ലാ­സിൽ കോ­പ്പു­ക­ളോ­ടു കൂടിയ ഒരു പെ­ണ്ണാ­ണു് പി­ന്നെ വ­ന്ന­തു്.

പെ­ണ്ണു്:
സാ­യ്പേ! എന്റെ ഭർ­ത്താ­വു് എന്നെ അ­ടി­ച്ചു കൊ­ല്ലാ­നാ­ക്കി­യി­രി­ക്കു­ന്നു.
പാ­തി­രി:
എന്തു സം­ഗ­തി­ക്കു?
പെ­ണ്ണു്:
സം­ഗ­തി­യെ? അ­തെ­ങ്ങി­നെ ഞാ­ന­റി­യും? ഞാൻ ഒരു അ­യൽ­വ­ക്ക­ക്കാ­ര­നോ­ടു് വി­ശേ­ഷം പ­റ­യു­ക­യാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് ഊ­ണി­ന്നു അസാരം വൈ­കി­പ്പോ­യി. അ­തു­കാ­ര­ണം ഇ­ത്ര­യൊ­ക്കെ­ത്ത­ല്ലി എ­ന്നേ­ക്കൊ­ല്ലാ­റാ­ക്കാ­നു­ണ്ടൊ?
പാ­തി­രി:
മേലാൽ അ­നാ­വ­ശ്യ­മാ­യി ആ­രോ­ടും വി­ശേ­ഷം പറവാൻ പോ­കാ­തെ കാ­ലെ­കൂ­ട്ടി ഊണു് തെ­യ്യാ­റാ­ക്കി വെ­ച്ചോ­ളു? പി­ന്നേ:—
ഇ­ര­ക്കു­ന്ന ഒരുവൻ:
സാ­യ്പേ! ഒരു ധ­നി­ക­ന്റെ കാർ എന്റെ ദേ­ഹ­ത്തിൽ വ­ന്നു­മു­ട്ടി. ഞാൻ ച­ത്തു­പോ­കെ­ണ്ട­താ­യി­രു­ന്നു.
പാ­തി­രി:
ഈ മാ­തി­രി അപകടം മൂ­ന്നാ­മ­ത്തെ പ്രാ­വ­ശ്യ­മാ­ണു് നി­ണ­ക്കു നേ­രി­ടു­ന്ന­തു്. എ­ന്നാൽ നി­ണ­ക്കു് കേ­ടൊ­ന്നും പ­റ്റാ­ഞ്ഞ­തു് കൊ­ണ്ടു കർ­ത്താ­വി­നെ­യും പ്രാർ­ത്ഥി­ച്ചു പോ­യ്ക്കോ­ളു പി­ന്നെ:—
ഒരു യു­വാ­വു്:
ഇതാ സാ­യ്പെ! ഈ സ്ത്രീ­യെ നോ­ക്കു­വിൻ! ഇ­ന്ന­ലെ രാ­ത്രി ഇ­വ­ളു­ടെ വീ­ട്ടി­ന്റെ ജ­ന­ലി­ന്റെ ചോ­ടെ­യു­ള്ള നി­ര­ത്തിൽ­കൂ­ടെ ഞാൻ ക­ട­ന്നു പോ­ക­യാ­യി­രു­ന്നു. ജ­ന­ലി­ന്റെ ഉ­ള്ളിൽ­കൂ­ടെ ഒരു പാ­ത്രം വെ­ള്ളം ചോടെ നോ­ക്കാ­തെ ഒ­ഴി­ച്ചു ഞാൻ വെ­ള്ള­ത്തിൽ കു­ളി­ച്ചു. വി­ശേ­ഷ­ദി­വ­സ­ങ്ങ­ളിൽ ഞാൻ അ­ണി­ഞ്ഞി­രു­ന്ന കോ­ട്ടും ചീ­ത്ത­യാ­യി. അ­ങ്ങി­നെ മ­റ്റൊ­രു കോ­ട്ട് തു­ന്നി­ക്കാൻ എ­നി­ക്കു ആ­സ്ഥി­യു­മി­ല്ല.
ആ സ്ത്രീ:
ശ­രി­ത­ന്നെ. അതു വെറും വെ­ള്ള­മാ­യി­രു­ന്നു.
യു­വാ­വു്:
വെ­ള്ള­മോ. പി­ന്നെ ഈ കോ­ട്ടിൽ എ­ങ്ങി­നെ കല വന്നു. നോ­ക്ക­രു­തോ?
സ്ത്രീ:
അ­തി­നു് ഞാ­നാ­ണോ ഉ­ത്ത­ര­വാ­ദി! നീ ചായം ശ­രി­ക്കു ഇ­ടീ­ക്കാ­ഞ്ഞി­ട്ട­ല്ലെ!

ഇ­തി­നി­ട­യിൽ “എന്റെ ജന്മി എന്നെ ഒ­ഴി­പ്പി­ച്ചു” എന്നു പലരും ഒ­ന്നി­ച്ചു നി­ല­വി­ളി­ച്ചു. ഒരാൾ “അവൾ എന്റെ പൂ­ച്ച­യെ വി­ഷം­കൊ­ടു­ത്തു കൊ­ന്നു­വെ­ന്നും; ഒരാൾ “അവൻ എന്റെ ഭാ­ര്യ­യെ തല്ലി” എ­ന്നും, ഒരാൾ “അ­വ­ന്റെ ക­ണ­ക്കു് ഞാൻ മൂ­ന്നു പ്രാ­വ­ശ്യം കൊ­ടു­ത്തു­പോ­യി­ട്ടു­ണ്ടു” എ­ന്നും, ഒരാൾ “ആ മാ­തി­രി ഒരു വേ­ല­ക്കാ­ര­നെ ഞാൻ എ­ങ്ങി­നെ പൊ­റു­പ്പി­ക്കും.” എ­ന്നും മ­റ്റും കാ­ക്ക­ക്കൂ­ടി­ന്നു ഏ­റു­കൊ­ണ്ട­പോ­ലെ പലരും പ­ല­ദി­ക്കിൻ­നി­ന്നും നി­ല­വി­ളി­ച്ചു­തു­ട­ങ്ങി. പാ­തി­രി­സാ­യ്പ് ബഹളം സ­ഹി­ക്ക­വ­യ്യാ­താ­യി­ട്ടു് ചെ­വി­യിൽ വി­ര­ലി­ട്ടു. പി­ന്നെ ഒ­രു­വി­ധേ­ന പത്തു മി­നി­ട്ടി­നു­ള്ളിൽ അ­വ­രെ­യൊ­ക്കെ സ­മാ­ധാ­നി­പ്പി­ച്ചു­വി­ട്ടു. അതിൽ പി­ന്നെ വ­ന്ന­തു്, മി­സ്റ്റർ ദാ­വീ­ദീ­ന്റെ അ­വ­ധി­യാ­ണു്.

ദാ­വീ­ദ്, പ്രാർ­ത്ഥി­ക്കു­വാൻ അ­വ­ലം­ബി­ക്കു­ന്ന ഭാ­വ­ത്തോ­ടെ ത­നി­ക്കു ബോ­ധി­പ്പി­ക്കാ­നു­ള്ള കാ­ര്യം വളരെ ഗൗ­ര­വ­മാ­യ­താ­യി­രി­ക്ക­കൊ­ണ്ടു സ്വ­കാ­ര്യം പ­റ­വാ­നെ­വ­യ്ക്കു­ള്ളു എന്ന നി­ല­യിൽ ശാ­ന്ത­നാ­യി നി­ശ്ശ­ബ്ദ­നാ­യി പാ­തി­രി­യു­ടെ അ­ടു­ത്തു­ചെ­ന്നു. ഇതു ക­ണ്ട­പ്പോൾ ബാ­ക്കി ചി­ല്ല­റ­കൂ­ട്ടം തീർ­പ്പാൻ പാ­തി­രി ഒരു വൃ­ദ്ധ­നാ­യ ഇ­വാ­ഞ്ചെ­ലീ­സ്റ്റി­നെ ബതൽ നിർ­ത്തി, തന്നെ ആരും വന്നു ഉ­പ­ദ്ര­വി­ക്ക­രു­തെ­ന്നു താ­ക്കീ­തും ചെ­യ്തു ദാ­വീ­ദി­നെ­യും കൂ­ട്ടി ഉ­ള്ളിൽ ഒരു മു­റി­യിൽ­പോ­യി ധ­നി­ക­ന്മാർ­ക്കു എവിടെ ചെ­ന്നാ­ലും ബ­ഹു­മാ­നം തന്നെ.

താൻ വന്ന സം­ഗ­തി­യെ­പ്പ­റ്റി പ്ര­സ്താ­പി­പ്പാൻ ഒ­രു­മ്പെ­ടു­ന്ന­തു് ഒരു എ­ളു­പ്പ­മാ­യ ഏർ­പ്പാ­ട­ല്ലെ­ന്നു സാ­ധു­ദാ­വീ­ദി­ന്നു തോ­ന്നി. പാ­തി­രി ഒന്നു രണ്ടു പ്രാ­വ­ശ്യം വന്ന കാ­ര്യ­ത്തെ­പ്പ­റ്റി ചോ­ദി­ച്ചു. ഉ­ത്ത­രം ഒ­ന്നും ഉ­ണ്ടാ­യി­ല്ല. പി­ന്നെ അവർ ത­മ്മിൽ ക­ഴി­ഞ്ഞ സം­ഭാ­ഷ­ണം താഴെ എ­ഴു­തി­യ പ്ര­കാ­ര­മാ­യി­രു­ന്നു.

ദാ­വീ­ദ്:
വളരെ ഗൗ­ര­വ­മാ­യ് ഒരു കാ­ര്യ­ത്തിൽ നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യം എ­ന്തെ­ന്ന­റി­വാ­നാ­ണു് ഞാൻ വ­ന്ന­തു്.
പാ­തി­രി:
ഞാൻ കേൾ­ക്കാൻ ത­യ്യാ­റാ­യി നി­ല്ക്കു­ന്നു.
ദാ­വീ­ദ്:
ഞാൻ വി­വാ­ഹം ക­ഴി­ഞ്ഞ ഒ­രാ­ളാ­ണു്.
പാ­തി­രി:
നി­ങ്ങ­ളെ ഞാൻ അ­ഭി­ന­ന്ദി­ക്കു­ന്നു.
ദാ­വീ­ദ്:
ഞാൻ ഒരു ഭാ­ര്യ­യെ കൊ­ണ്ടു­വ­ന്ന­തു് അ­വി­വാ­ഹി­ത­ന്റെ നി­ല­യിൽ കാലം ക­ഴി­പ്പാൻ എ­നി­ക്കു ഇ­ഷ്ട­മി­ല്ലാ­യ്മ­കൊ­ണ്ടാ­ണു്.
പാ­തി­രി:
തന്നെ ആ­യി­രി­ക്ക­ണം.
ദാ­വീ­ദ്:
എന്റെ വി­വാ­ഹം ക­ഴി­ഞ്ഞു. എ­ന്നാ­ലും എന്റെ വി­വാ­ഹം യ­ഥാർ­ത്ഥ­ത്തിൽ ക­ഴി­ഞ്ഞി­ട്ടി­ല്ല.
പാ­തി­രി:
ഞാൻ പ­റ­യു­ന്ന­തു് എ­നി­ക്കു നി­ങ്ങൾ പ­റ­ഞ്ഞ­തു് ന­ല്ല­വ­ണ്ണം മ­ന­സ്സി­ലാ­കു­ന്നി­ല്ല എ­ന്നാ­ണു്.
ദാ­വീ­ദ്:
എന്റെ ഭാര്യ അ­നു­കൂ­ല­മാ­യി—കേവലം നി­ഷേ­ധി­ക്കു­ന്നു—
പാ­തി­രി:
പ­റ­വാ­നു­ള്ളാ­തു് വ്യ­ക്ത­മാ­യി പറയൂ.
ദാ­വീ­ദ്:
ഞാൻ അ­ഞ്ചാ­റാ­ഴ്ച­ക­ളോ­ള­മാ­യി അതു് ചെ­യ്വാൻ വേ­ണ്ടി പാ­ടു­പെ­ടു­ന്ന­തു്.
പാ­തി­രി:
നി­ങ്ങൾ ത­മാ­ശ­യാ­ണൊ പ­റ­യു­ന്ന­തു്.
ദാ­വീ­ദ്:
ഞാ­നു­മ­ല്ല എന്റെ ഭാ­ര്യ­യു­മ­ല്ല.
പാ­തി­രി:
നി­ങ്ങൾ­ക്കു പ­റ­വാ­നു­ള്ള­തു് ക്ഷ­ണ­ത്തി­ലും വ്യ­ക്ത­മാ­യും പറവാൻ സാ­ധി­ക്ക­യി­ല്ലെ­ങ്കിൽ നി­ങ്ങൾ മ­ട­ങ്ങി­പ്പോ­കു­ന്ന­താ­ണു് ന­ല്ല­തു്.
ദാ­വീ­ദ്:
ശരി, എ­ന്നാൽ കാ­ര്യം ഇ­ങ്ങി­നെ­യാ­ണു്. എന്റെ വി­വാ­ഹം ക­ഴി­ഞ്ഞി­ട്ടു് ആ­റാ­ഴ്ച ക­ഴി­ഞ്ഞു. എ­നി­ക്കു ഒരു ദി­വ­സ­മെ­ങ്കി­ലും എന്റെ ഭാ­ര്യ­യു­ടെ ഒപ്പം ഉ­റ­ങ്ങാൻ സാ­ധി­ച്ചി­ട്ടി­ല്ല.
പാ­തി­രി:
ഈ നി­സ്സാ­ര കാ­ര്യ­ത്തെ­പ്പ­റ്റി എ­ന്നോ­ടു പ­റ­വാ­നോ നി­ങ്ങൾ ഇവിടെ വ­ന്ന­തു്?
ദാ­വീ­ദ്:
എന്നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം കാ­ര്യം ഒ­രി­ക്ക­ലും നി­സ്സാ­ര­മ­ല്ല. എന്റെ ഭാര്യ സം­ഗ­മ­ത്തി­ന്നു എന്നെ സ­മ്മ­തി­ക്കു­ന്നി­ല്ല. അവൾ എ­ന്നോ­ടു് സംഗമം ചെ­യ്വാൻ ഇ­ഷ്ട­പ്പെ­ടു­ന്നു­മി­ല്ല. അ­തു­കൊ­ണ്ടു നി­ങ്ങ­ളു­ടെ സ­ഹ­യാ­ത്തി­ന്നും ഉ­പ­ദേ­ശ­ത്തി­ന്നും വേ­ണ്ടി ഞാൻ വ­ന്ന­താ­ണു്.
പാ­തി­രി:
ഈ മാ­തി­രി അ­ന്യാ­യ­വും­കൊ­ണ്ടു് ഒരാൾ എന്റെ മു­മ്പിൽ വ­ന്ന­തു് ന­ടാ­ടെ­യാ­ണു്. ഇതിൽ ഞാൻ നി­ങ്ങ­ളെ ഏതു് വി­ധ­ത്തിൽ സ­ഹാ­യി­ക്കേ­ണ­മെ­ന്നു എ­നി­ക്കു മ­ന­സ്സി­ലാ­കു­ന്നി­ല്ല.
ദാ­വീ­ദ്:
എ­ന്തു്? ഈ കാ­ര്യ­ത്തിൽ നി­യ­മ­മൊ­ന്നു­മി­ല്ലെ! ഭാ­ര്യ­യെ അ­വ­ളു­ടെ വി­വാ­ഹ­ധർ­മ്മം നി­റ­വേ­റ്റാൻ നിർ­ബ­ന്ധി­ച്ചു­കൂ­ടേ?
പാ­തി­രി:
സ­ത്യ­വേ­ദ­ത്തിൽ ചി­ലേ­ട­ത്തു് ഓ­രോ­രു­വ­രു­ടെ ബാ­ദ്ധ്യ­ത­യെ­പ്പ­റ്റി നി­യ­മി­ച്ചി­ട്ടു­ണ്ടു്… ഭാ­ര്യാ­ഭർ­ത്താ­ക്ക­ന്മാ­രു­ടെ മു­റ­ക­ളും ബാ­ദ്ധ്യ­ത­ക­ളും ഒ­രേ­ട­ത്തു വി­വ­രി­ച്ചി­ട്ടു­ണ്ടു്. “ഭാ­ര്യ­യും ഭർ­ത്താ­വും അ­ന്യോ­ന്യ­വി­ശ്വാ­സ­ത്തി­ന്നും സ­ഹാ­യ­ത്തി­ന്നും ക­ട­പ്പെ­ട്ടി­രി­ക്കു­ന്നു. ഭാ­ര്യ­യെ ര­ക്ഷി­ക്കേ­ണ്ട­തു് ഭർ­ത്താ­വി­ന്റെ ക­ട­മ­യാ­ണു്. ഭർ­ത്താ­വി­നെ അ­നു­സ­രി­പ്പാ­നു­ള്ള ബാ­ദ്ധ്യ­ത ഭാ­ര്യ­യ്ക്കു­മു­ണ്ടു്” എ­ന്നാ­ണു് ഞാൻ ഓർ­മ്മി­ക്കു­ന്ന­തു്.
ദാ­വീ­ദ്:
അ­നു­സ­രി­ക്കേ­ണ്ടു­ന്ന ഭാരം അ­വൾ­ക്കി­ല്ലേ. “അ­താ­ണു് ഞാനും പ­റ­യു­ന്ന­തു്,” എന്റെ ഭാര്യ ആ സം­ഗ­തി­യാ­ണു് മ­റ­ന്നു­ക­ള­യു­ന­തു്. അഥവാ ക­ല്പി­ച്ചു­കൂ­ട്ടി വി­സ്മ­രി­ക്കു­ന്ന­തു്.
പാ­തി­രി:
വേ­ദ­ത്തിൽ ഇ­ങ്ങി­നേ­യും പ്ര­ത്യേ­കി­ച്ചു പ­റ­യു­ന്നു­ണ്ടു്—“ഭാര്യ ഭർ­ത്താ­വി­ന്റെ ഒ­ന്നി­ച്ചു താ­മ­സി­ക്കാൻ ബാ­ദ്ധ്യ­ത­പ്പെ­ട്ടി­രി­ക്കു­ന്നു. അയാൾ എവിടെ താ­മ­സി­ക്കു­വാൻ ഇ­ഷ്ട­പ്പെ­ടു­ന്നു­വോ അ­വി­ടെ­യൊ­ക്കെ അ­ദ്ദേ­ഹ­ത്തി­ന്റെ ഒ­ന്നി­ച്ചു പോ­വാ­നും പാർ­ക്കാ­നും അ­വൾ­ക്കു നിർ­ബ്ബ­ന്ധ­മാ­ണു്.”
ദാ­വീ­ദ്:
ന­ല്ല­തു് ! ന­ല്ല­തു്! ഇ­പ്പോൾ നി­ങ്ങൾ എന്നെ ഉ­പ­ദേ­ശി­ക്കു­ന്ന­തു് എന്തു ചെ­യ്വാ­നാ­ണു്.
പാ­തി­രി:
അ­വൾ­ക്കു ആ വാ­ക്കു­കൾ വാ­യി­ച്ചു കൊ­ടു­ക്കൂ.
ദാ­വീ­ദ്:
വളരെ ഉ­പ­കാ­രം സാ­യ്പെ! ഞാൻ നി­ങ്ങൾ പ­റ­ഞ്ഞ­പോ­ലെ ചെ­യ്യാം—എ­ന്നി­ട്ടു് കൂടെ അവൾ കൂ­ട്ടാ­ക്കാ­തി­രു­ന്നാ­ലോ?
പാ­തി­രി:
ഇ­തൊ­ക്കെ നി­ന്റെ ഭാ­ര്യ­യു­ടെ ഒരു മാ­യ­ക്ക­ളി മാ­ത്ര­മാ­ണു്. കുറെ ക­ഴി­ഞ്ഞാൽ അവൾ എ­ല്ലാ­റ്റി­ന്നും വ­ഴി­പ്പെ­ട്ടു­കൊ­ള്ളും. അല്ലാ അവൾ ഒരു വി­ധ­വ­യാ­ണെ­ന്നു­ണ്ടോ?
ദാ­വീ­ദ്:
അല്ല. സാ­യ്പെ! ആണിനെ തൊ­ടാ­ത്ത­വ­ളാ­ണു്.
പാ­തി­രി:
എ­ന്നാൽ ധൈ­ര്യ­പ്പെ­ട്ടി­രി­ക്കു­ക. പ്ര­ണ­യ­വും ക്ഷ­മ­യും മൃ­ദു­ത്വ­വും കാ­ണി­ച്ചാൽ അ­ല്പ­കാ­ല­ത്തി­ന്നു­ള്ളിൽ പെ­ണ്ണു­ങ്ങൾ വ­ശ­മാ­കാ­തി­രി­ക്കി­ല്ല. നി­ങ്ങൾ ആ നിയമം അ­ട­ങ്ങി­യ വേ­ദ­പു­സ്ത­കം ഒന്നു വാ­ങ്ങി­കൊൾ­ക, എ­ന്നാൽ നി­ങ്ങ­ളു­ടെ ഉ­പ­ദ്ര­വ­ങ്ങൾ ഒക്കെ തീരും എന്നു ഞാൻ ക­രു­തു­ന്നു, അ­ങ്ങി­നെ­യാ­ക­ട്ടെ സലാം.
പ­തി­നെ­ട്ടാം അ­ദ്ധ്യാ­യം

(എ­ഡോൾ­ഫി­യു­ടെ മ­ട­ക്കം)

അച്ഛൻ മ­രി­ച്ച­തോ­ടു­കൂ­ടി എ­ഡോ­ഫി­ക്കു ഭൂ­മി­യിൽ ആരും ഒരു സഖി ഇ­ല്ലാ­താ­യി ആ വലിയ ന­ഷ്ട­ത്തെ പ്പ­റ്റി അ­യാൾ­ക്കു പി­ടി­പെ­ട്ട സ­ങ്ക­ടം കേവലം അ­മേ­യ­മാ­യി­രു­ന്നു. അ­ച്ഛ­നെ വേ­ണ്ടും പ്ര­കാ­രം ശു­ശ്രൂ­ഷി­പ്പാ­നും, മരണം വരെ അ­ടു­ത്തു­ത­ന്നെ നി­ല്ക്കാ­നും ഇ­ട­വ­ന്ന­തു് മാ­ത്ര­മെ അ­യാൾ­ക്കു കുറെ ആ­ശ്വാ­സ­ത്തി­ന്നു ഹേ­തു­വാ­യു­ള്ളു. രണ്ടു മാ­സ­ത്തോ­ളം എ­ഡോൾ­ഫി തന്റെ അ­ച്ഛ­നെ വേ­ണ്ടും­വ­ണ്ണം നോ­ക്കി. ഇ­പ്പ­ഴാ­ക­ട്ടെ അയാൾ ഭൂ­മി­യിൽ ഏ­ക­നാ­യി ഏ­കാ­ന്ത­വ്യ­സ­ന­ത്തോ­ടു­കൂ­ടി­യ­വ­നു­മാ­യി.

ജ­ന്നി­യിൽ നി­ന്നു യാ­തൊ­രു വി­വ­ര­വും അ­യാൾ­ക്കു കി­ട്ടി­യി­രു­ന്നി­ല്ല. അതിൽ അ­യാൾ­ക്കു കുറെ അ­ത്ഭു­തം തോ­ന്നാ­തി­രു­ന്നു­മി­ല്ല. അ­തു­കൊ­ണ്ടു തന്റെ യൂ­ജീ­നി­ന്റെ സ്ഥി­തി­യൊ­ക്കെ പ­ണ്ടെ­ത്തെ­പ്പോ­ലെ തന്നെ യാ­തൊ­രു വ്യ­ത്യാ­സ­വും ഇ­ല്ലാ­തെ നി­ല­നി­ന്നു പോ­രു­ന്നു­ണ്ടാ­കും എന്നു അയാൾ ഊ­ഹി­ച്ചു. ഏ­താ­യാ­ലും അ­ച്ഛ­ന്റെ ശ­വ­സം­സ്കാ­രം ചെ­യ്ത­തിൽ പി­ന്നെ, അ­ദ്ദേ­ഹ­ത്തി­ന്നു ലൗ­കി­ക­മാ­യും മാ­ന­സി­ക­മാ­യും ഉള്ള ചില കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി ചി­ന്തി­ക്കേ­ണ്ടി വന്നു. അ­ച്ഛ­ന്റെ ക­ട­ധ­ന­ങ്ങ­ളു­ടെ ക­ണ­ക്കെ­ടു­ത്തു, പി­രി­ക്കേ­ണ്ട­തു പി­രി­ച്ചും കൊ­ടു­ക്കേ­ണ്ട­തും കൊ­ടു­ത്തും തീർ­ത്ത അയാൾ കോ­ഴി­ക്കോ­ട്ടിൽ പു­തി­യ­റ­യിൽ ഉള്ള തന്റെ ലൈനിൽ മ­ട­ങ്ങി എത്തി.

ഉ­പ­ദേ­ശി­യാ­രു­ടെ വീ­ട്ടിൽ ഒരു ല­ക്ഷ്മി­ത്വം കു­റ­ഞ്ഞ പോലെ അ­യാൾ­ക്കു തോ­ന്നി. യൂജീൻ അവിടെ ഉ­ണ്ടാ­യി­രി­ക്കു­മെ­ന്ന­തി­ന്നു യാ­തൊ­രു അ­ട­യാ­ള­വും അയാൾ ക­ണ്ടി­ല്ല. ആ വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തെ നി­ര­ത്തി­ന്മേൽ അയാൾ രാവും പകലും കാ­ത്തു­നി­ന്നു. യു­ജീ­നേ­യൊ ജ­ന്നി­യെ­യൊ ഒരു നോ­ക്കു കാണും എന്ന അ­യാ­ളു­ടെ ആശ നി­ഷ്ഫ­ല­മാ­യ­തേ ഉള്ളു.

ഒ­രി­ക്കൽ പെ­ട്ടെ­ന്നു നോ­ക്കു­മ്പോൾ അയാൾ മോശയെ കണ്ടു. അയാൾ വീ­ട്ടി­ന്റെ ഉൾ­ഭാ­ഗ­ത്തിൽ നി­ന്നു് വെ­ള്ളം കോ­രു­ക­യാ­യി­രു­ന്നു. മോ­ശ­യും തൽ­സ­മ­യ­ത്തു് തന്നെ മുഖം പൊ­ക്കി­യ­പ്പോൾ എ­ഡോൾ­ഫി­യെ കണ്ടു.

മോശ:
സലാം സാറെ, നി­ങ്ങൾ പു­തി­യ­റ വി­ട്ടു­പോ­യി­ട്ടു് വളരെ നാ­ളാ­യ­ല്ലൊ.
എ­ഡോൾ­ഫി:
മോശെ! എ­നി­ക്കു എന്റെ അ­ച്ഛ­നേ­യും വി­ട്ടു പോ­രു­വാൻ സാ­ധി­ച്ചി­ല്ല. അവരു് കു­റെ­നാൾ മു­മ്പെ മ­രി­ച്ചു­പോ­യി.
മോശ:
സാറെ ഞാൻ വളരെ വ്യ­സ­നി­ക്കു­ന്നു.
എ­ഡോൾ­ഫി:
നി­ങ്ങൾ­ക്കു സുഖം ത­ന്നെ­യോ? വി­ശേ­ഷ­വർ­ത്ത­മാ­ന­ങ്ങൾ വ­ല്ല­തും ഉണ്ടൊ? ഉ­പ­ദേ­ശി­യാർ­ക്കും മ­റ്റും സുഖം ത­ന്നെ­യ­ല്ലെ?
മോശ:
എ­നി­ക്കു സു­ഖ­ക്കേ­ടൊ­ന്നു­മി­ല്ല. വർ­ത്ത­മാ­നം വ­ള­രെ­യൊ­ന്നു­മി­ല്ല. ഉ­പ­ദേ­ശി­യാ­രും ഭാ­ര്യ­യും പണ്ടേ പോ­ലെ­ത­ന്നെ­യി­രി­ക്കു­ന്നു. യു­ജീ­നി­ന്റെ കാ­ര്യ­മാ­ണെ­ങ്കിൽ—അ­വൾ­ക്കും സു­ഖം­ത­ന്നെ ആ­യി­രി­ക്കും.
എ­ഡോൾ­ഫി:
എ­ന്താ­ണു് ഒരു സം­ശ­യം­പോ­ലെ പ­റ­യു­ന്ന­തു്?
മോശ:
അ­വ­ളു­ടെ വി­വാ­ഹം ക­ഴി­ഞ്ഞു­പോ­യ­തു­കൊ­ണ്ടു തന്നെ—എ­ന്താ­ണു് എ­ഡോൾ­ഫി—നി­ങ്ങൾ­ക്കു പെ­ട്ടെ­ന്നു വല്ല ദ­ണ്ഡ­വും പി­ടി­ച്ചു­പോ­യൊ. നി­ങ്ങ­ളു­ടെ മുഖം ക­ട­ലാ­സ്സു­പോ­ലെ വെ­ളു­ത്തു­പോ­യ­ല്ലൊ.
എ­ഡോൾ­ഫി:
യൂ­ജീ­നി­ന്റെ വി­വാ­ഹം ക­ഴി­ഞ്ഞു എന്നൊ? ഒ­രി­ക്ക­ലും ഉ­ണ്ടാ­വാൻ പാ­ടി­ല്ല.
മോശ:
ഉ­ണ്ടാ­യ കാ­ര്യം എ­ങ്ങി­നെ ഇ­ല്ലാ­താ­കും അ­വ­ളു­ടെ വി­വാ­ഹം ക­ഴി­ഞ്ഞി­ട്ടു ആ­റാ­ഴ്ച­യാ­യി. ഈ പ­ള്ളി­യിൽ വെ­ച്ചാ­യി­രു­ന്നു. നി­ങ്ങൾ ചെ­റു­പ്പ­ക്കാ­രൊ­ന്നും നി­ങ്ങ­ളു­ടെ ശ­രീ­ര­ത്തി­ന്നു വേ­ണ്ടു­ന്ന ര­ക്ഷ­ചെ­യ്യു­ന്നി­ല്ല. എ­ന്തു­കൊ­ണ്ടെ­ന്നാൽ നി­ങ്ങൾ മ­ല­മ്പ­നി പി­ടി­ച്ച­പോ­ലെ വി­റ­ക്കു­ന്നു. പ­നി­യു­ണ്ടെ­ങ്കിൽ ഈ ത­ണു­പ്പിൽ ന­ട­ക്ക­രു­തു്.
എ­ഡോൾ­ഫി:
അ­വ­ളു­ടെ ഭർ­ത്താ­വാ­രാ­ണു്?
മോശ:
ആ ക­റു­ത്തു ത­ടി­ച്ച വങ്കൻ, ദാ­വീ­ദ്. അ­യാ­ളു­ടെ മുഖം ക­ണ്ടാൽ തു­പ്പാൻ തോ­ന്നും. നി­ങ്ങൾ അയാളെ അ­റി­വാ­നി­ട ഉ­ണ്ടു്. നല്ല നേ­രം­പോ­ക്കാ­യ വി­വാ­ഹ­മാ­യി­രു­ന്നു. അ­ന്നു് അ­യാ­ളു­ടെ വേ­ഷ­വും കോ­ല­വും ക­ണ്ടി­ട്ടു് ചി­രി­ക്കാ­ത്ത­വർ ആ­രു­മി­ല്ലാ­യി­രു­ന്നു.
എ­ഡോൾ­ഫി:
ജ­ന്നി­യു­ടെ വി­വ­ര­മെ­ന്തു്? അവൾ എവിടെ?
മോശ:
അവൾ ഇ­പ്പോൾ ദാ­വീ­ദി­ന്റെ വീ­ട്ടി­ലാ­ണു്.
എ­ഡോൾ­ഫി:
ദാ­വീ­ദി­ന്റെ ഭാ­ര്യ­യു­ടെ കൂടെ എ­ന്നു­പ­റ­യൂ. ശരി.

അന്നു രാ­ത്രി എ­ഡോൾ­ഫി എവിടെ ഒക്കെ ന­ട­ന്നെ­ന്നു അ­യാൾ­ക്കു­ത­ന്നെ പറവാൻ സാ­ധി­ക്ക­യി­ല്ല. അയാൾ ന­ട­ന്നു—പി­ന്നെ­യും ന­ട­ന്നു—പി­ന്നെ­യും ന­ട­ന്നു. ഒ­ടു­ക്ക­മി­ല്ലാ­ത്ത ന­ട­ത്തം. “അ­വ­ളു­ടെ വി­വാ­ഹം ക­ഴി­ഞ്ഞു. അതെ ക­ഴി­ഞ്ഞു. അ­വ­ളു­ടെ വാ­ഗ്ദ­ത്ത­ങ്ങൾ­ക്കും ശ­പ­ഥ­ങ്ങൾ­ക്കും ഒ­ന്നും വി­ല­യി­ല്ലാ­താ­യി. അവൾ അ­വ­ളു­ടെ സ­ത്യ­വും ലം­ഘി­ച്ചു ദാ­വീ­ദി­നെ വി­വാ­ഹം ക­ഴി­ച്ചു്” എ­ന്നൊ­ക്കെ ത­ന്നോ­ടു­ത­ന്നെ പ­ല­പ്രാ­വ­ശ്യം ഉ­രു­വി­ട്ടു. അ­വൾ­ക്കു അ­ങ്ങി­നെ ചെ­യ്യേ­ണ്ടി­വ­ന്ന­തിൽ പ്രാ­ണ­സ­ങ്ക­ട­മു­ണ്ടാ­യി­രു­ന്നു എന്ന ഒരു വി­ചാ­രം അ­യാ­ളു­ടെ മ­ണ്ട­യിൽ ക­ട­ന്ന­തേ ഇല്ല. അവനിൽ സ്ഥി­ര­പ്ര­ജ്ഞ­യാ­യി­ട്ടു മറ്റു യാ­തൊ­രാ­ളു­ടെ­യും പ്ര­ണ­യ­ത്തി­ന്നു അ­ടി­മ­പ്പെ­ട്ടു കൊ­ടു­ക്കാ­തെ എ­ഡോൾ­ഫി­ക്കു വേ­ണ്ടി മാ­ത്രം അവൾ എല്ലാ ദി­വ­സ­വും പോ­രാ­ടി­ക്ക­ഴി­ക്കു­ന്നു­ണ്ടെ­ന്ന ഒരു ഊഹവും ശ­ങ്ക­യും കൂടി അ­യാൾ­ക്കു് ഉ­ണ്ടാ­യി­ല്ല. പ്ര­ണ­യ­പു­രു­ഷ­ന്മാർ സ്വാർ­ത്ഥ­ത­ല്പ­ര­ന്മാ­രാ­ണു്.

അയാൾ പാ­ല­ത്തി­ന്റെ അ­ടു­ക്കെ പു­ഴ­വ­ക്ക­ത്തെ­ത്തി. പു­ഴ­യിൽ ധാ­രാ­ളം വെ­ള്ളം ഉ­ണ്ടാ­യി­രു­ന്നു. ക്ഷീ­ണം­കൊ­ണ്ടു നി­വൃ­ത്തി­യി­ല്ലാ­തെ അയാൾ പു­ഴ­ക്ക­ര­യിൽ ഒ­രേ­ട­ത്തി­രു­ന്നു. എ­ന്നാൽ കുറെ ദൂരെ ര­ണ്ടു് ക­മ­നീ­ക­മ­ന­ന്മാർ അ­ന്യോ­ന്യം ചും­ബി­ച്ചും­കൊ­ണ്ടു് സമയം പോ­കു­ന്ന­തു് അയാൾ കണ്ടു. എ­ഡോൾ­ഫി പെ­ട്ടെ­ന്നു അ­വി­ടു­ന്നു എ­ഴു­ന്നേ­റ്റു കുറെ അകലെ പോയി. അ­വ­രു­ടെ ആ­ന­ന്ദം ക­ണ്ടി­ട്ടു അ­യാൾ­ക്കു പൊ­റു­ത്തു­കൂ­ടാ­താ­യി. അ­യാ­ളു­ടെ വി­ചാ­രം വ്യ­സ­ന­മ­യ­വും അ­ന്ധ­കാ­ര­മ­യ­വു­മാ­യി­ത്തീർ­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ത്മാ­വു് ഭൂ­മി­യും വി­ട്ടു വളരെ അ­ക­ന്നു നി­ല്ക്കും പോലെ തോ­ന്നി. ത­ണു­ത്തു നി­ശ്ച­ല­മാ­യ ആ വെ­ള്ള­ത്തി­ന­ടി­യിൽ തന്റെ ഒ­ന്നി­നും കൊ­ള്ളാ­ത്ത ശരീരം ആ­ഴ്ത്തു­ന്ന­ത­ല്ലേ ന­ല്ല­തു് എന്നു പെ­ട്ടെ­ന്നു അ­യാൾ­ക്കു തോ­ന്നി. എ­ല്ലാ­റ്റി­ന്നും ഒ­രു­ങ്ങി­യ­പോ­ലെ “എ­നി­ക്കു ഈ ഭൂ­മി­യിൽ ഇനി എന്തു ചെ­യ്വാ­നാ­ണു­ള്ള­തു്. അ­വ­ളാ­ണെ­ങ്കിൽ അ­ന്യ­ന്റെ­താ­യി­ക്ക­ഴി­ഞ്ഞു. എ­നി­ക്കു അവളെ ഇനി ഒ­രി­ക്ക­ലും കി­ട്ടാ­നു­മി­ട­യി­ല്ല. എന്റെ അ­ച്ഛ­നും മ­രി­ച്ചു. എ­ന്നെ­പ്പ­റ്റി ചി­ന്തി­പ്പാൻ ഭൂ­മി­യിൽ ഒ­രാ­ളും ഇ­ല്ലാ­താ­യി” എന്നു കുറെ ഉ­ച്ച­ത്തിൽ പ­റ­ഞ്ഞു.

അ­പ്പോൾ തന്റെ സ­മീ­പ­ത്തിൽ­നി­ന്നു ഒരു മൃ­ദു­വാ­യ വാ­ക്കു് ഇ­ങ്ങി­നെ കേ­ട്ടു. “എ­ന്നാ­ലും­കൂ­ടി നി­ങ്ങൾ ധൈ­ര്യ­പ്പെ­ടേ­ണം നി­ങ്ങൾ­ക്കു പ്രാ­യ­മ­ധി­ക­മാ­യി­ട്ടി­ല്ല. ആശയും ചി­ന്താ­ശ്വാ­സ­വും ഇ­ത്ര­ക്ഷ­ണം വെ­ടി­ഞ്ഞു ക­ള­യു­ന്ന­തു ഭീ­രു­ക്ക­ളു­ടെ ല­ക്ഷ­ണ­മാ­ണു് പോലും അ­ങ്ങി­നെ­യ­ല്ലെ ചാർലി. നി­ങ്ങൾ ചെ­യ്യാൻ പോ­കു­ന്ന­തെ­ന്താ­ണെ­ന്നു ഞങ്ങൾ കണ്ടു മ­ന­സ്സി­ലാ­ക്കി. ഞങ്ങൾ ഒ­രി­ക്ക­ലും അ­തി­ന്നു നി­ങ്ങ­ളെ സ­മ്മ­തി­ക്കു­ക­യി­ല്ല. സാറേ! നി­ങ്ങൾ വെ­ള്ള­ത്തിൽ ചാടി മ­രി­ക്കാൻ പു­റ­പ്പെ­ടു­ക­യാ­യി­രു­ന്നു”.

എ­ഡോൾ­ഫി:
(വ്യ­സ­ന­ത്തോ­ടെ)അതും പ­ര­മാർ­ത്ഥ­മാ­ണു.

അ­പ്പോൾ മ­റ്റൊ­രാൾ വന്നു എ­ഡോൾ­ഫി­യു­ടെ കൈ പി­ടി­ച്ചു മൃ­ദു­വാ­യി ഒന്നു അ­മർ­ത്തി ഇ­ങ്ങി­നെ ദ­യാ­പൂർ­വ്വം പ­റ­ഞ്ഞു. “സാറേ! എന്റെ ഭാര്യ പ­റ­ഞ്ഞ­തു് ശ­രി­യാ­ണു്. നി­ങ്ങൾ ഒ­രി­ക്ക­ലും ഭീ­രു­വെ­പ്പോ­ലെ ആ­ശാ­ശം­സ­കൾ വെ­ടി­ഞ്ഞു­ക­ള­യ­രു­തു് നി­ങ്ങൾ­ക്കു ബു­ദ്ധി­മു­ട്ടു­കൾ ജാ­സ്തി നേ­രി­ട്ടി­ട്ടു­ണ്ടാ­യി­രി­ക്കും. എ­ന്നാ­ലും എ­പ്പോ­ഴെ­ങ്കി­ലും അതിൽ നി­ന്നു ഒ­ഴി­വാൻ ഒരു മാർ­ഗ്ഗം എ­ത്തി­പ്പെ­ടാ­തി­രി­ക്കി­ല്ല. ഒരു സമയം നി­ങ്ങ­ളു­ടെ ഈ സ­ങ്ക­ട­ങ്ങൾ­ക്കു കാരണം പ­ണ­മി­ല്ലാ­യ്മ ആ­ണെ­ങ്കിൽ നി­ങ്ങ­ളെ സ­ഹാ­യി­പ്പാൻ ഞങ്ങൾ ആ­കും­പോ­ലെ ശ്ര­മി­ക്കാം. നി­ങ്ങൾ അ­ങ്ങി­നെ ചെ­യ്വാൻ ഞ­ങ്ങ­ളെ സ­മ്മ­തി­ക്ക­ണം. ഞ­ങ്ങ­ളും അ­രി­ഷ്ടു­കൾ അ­നു­ഭ­വി­ച്ച­വ­രാ­ണു്.

എ­ഡോൾ­ഫി:
പ­ണ­മി­ല്ലാ­യ­ല്ല പ്ര­ധാ­ന കാരണം ആ­രു­മോ­രും സ­ഹാ­യ­മി­ല്ലാ­യ്മ­യാ­ണു്.
ചാർ­ലി­യു­ടെ ഭാര്യ:
അ­ങ്ങി­നെ­യാ­ണെ­ങ്കിൽ ഞങ്ങൾ നി­ങ്ങ­ളെ സം­ര­ക്ഷി­ച്ചു­കൊ­ള്ളാം. ഞ­ങ്ങ­ളെ നി­ങ്ങൾ­ക്കു സ­ഖി­ക­ളാ­യി എ­ണ്ണാം. അല്ലെ ചാർലി! എ­ന്നാൽ നി­ങ്ങൾ­ക്കു ആ­രു­മി­ല്ലെ­ന്ന കു­റ­വു് തീർ­ന്നു­പോ­കും.

ത­ന്നോ­ടു സം­സാ­രി­ക്കു­ന്ന ആ­ളു­ക­ളെ എ­ഡോൾ­ഫി ഒന്നു ന­ല്ല­വ­ണ്ണം നോ­ക്കി താൻ കുറെ മു­മ്പെ വി­ട്ടൊ­ഴി­ഞ്ഞു­പോ­ന്ന ക­മ­നി­ക­മ­ന­ന്മാ­രാ­യി­രു­ന്നു അവർ. കാ­മു­കൻ ഒരു കൂ­ലി­പ­ണി­ക്കാ­ര­നെ­പ്പോ­ലെ തോ­ന്നി. അ­വ­ന്റെ ഭാ­ര്യ­യൊ പ­തി­നെ­ട്ടു വ­യ­സ്സു് മ­തി­ക്കു­ന്ന ഒരു യു­വ­തി­യും ആ­യി­രു­ന്നു. അ­വ­രു­ടെ അ­പ­രി­മി­ത­മാ­യ മ­ന­സ്സ­ലി­വും ദയയും ക­ണ്ട­പ്പോൾ എ­ഡോൾ­ഫി­യു­ടെ ദു­രാ­ലോ­ച­ന­ക­ളൊ­ക്കെ ന­ശി­ച്ചു. പ­ശ്ചാ­ത്താ­പം നി­മി­ത്തം അ­യാ­ളു­ടെ ക­ണ്ണിൽ­നി­ന്നു വെ­ള്ളം ചൊ­രി­ഞ്ഞു.

ചാർലി:
ഞ­ങ്ങ­ളു­ടെ കൂടെ വരൂ. ഇന്നു രാ­ത്രി നി­ങ്ങ­ളെ ഞ­ങ്ങൾ­ക്കു ത­നി­ച്ചു വിടാൻ പാ­ടി­ല്ല. വരൂ! നി­ങ്ങ­ളെ ഞങ്ങൾ പു­ലർ­ത്തി­ക്കൊ­ള്ളാം. ഞ­ങ്ങൾ­ക്കു അ­ങ്ങി­നെ ചെ­യ്യു­ന്ന­തു് വളരെ സ­ന്തോ­ഷ­മാ­ണു്.

എ­ഡോൾ­ഫി­യെ അവർ മ­ദ്ധ്യ­ത്തി­ലാ­ക്കി അ­വ­രു­ടെ വീ­ട്ടിൽ കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി. ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­മ്പോൾ എ­ഡോൾ­ഫി­യു­ടെ പുതിയ ച­ങ്ങാ­തി­മാർ അ­വ­രു­ടെ അ­വ­സ്ഥ­യെ­പ്പ­റ്റി ഏ­താ­ണ്ടു് ചി­ല­തൊ­ക്കെ സം­സാ­രി­ച്ചു അവർ വളരെ സാ­ധു­ക്ക­ളാ­ണു് എ­ന്നാ­ലും അ­വ­രു­ടെ ആ­ന­ന്ദ­ത്തി­ന്നു ഒ­ട്ടും കു­റ­വി­ല്ലാ­യി­രു­ന്നു. ചാർലി ഒരു കൊ­ത്തു പ­ണി­ക്കാ­ര­നാ­യി­രു­ന്നു. അ­യാ­ളു­ടെ ഭാര്യ ഇ­ട­യു­ള്ള­പ്പോ­ളൊ­ക്കെ തു­ന്നൽ­പ്പ­ണി­യും ചെ­യ്യും. “ഞ­ങ്ങ­ളു­ടെ വി­വാ­ഹം ക­ഴി­ഞ്ഞി­ട്ടു് അ­ഞ്ചു­മാ­സ­മേ ആ­യി­ട്ടു­ള്ളു. ഞ­ങ്ങ­ളു­ടെ അ­ന്യൊ­ന്യ­പ്ര­ണ­യ­ത്തി­ന്നു ഇ­തു­വ­രെ ഒരു മാ­ന്ദ്യ­മൊ കുറവൊ ഉ­ണ്ടാ­യി­ട്ടി­ല്ല. ഞ­ങ്ങൾ­ക്കു പാ­ടു­ള്ളേ­ട­ത്തൊ­ളം ഒ­ന്നി­ച്ചി­രു­ന്നു ക­ഴി­ക്കാ­നാ­ണു് ആ­ഗ്ര­ഹം. അ­തു­കൊ­ണ്ടു ജീ­വി­ത­കാ­ല­ത്തു­ണ്ടാ­വു­ന്ന­തും നേ­രി­ടു­ന്ന­തും ആയ ക­ഷ്ടാ­രി­ഷ്ട­ത­കൾ കൊ­ണ്ടൊ­ന്നും ഞങ്ങൾ കു­ഴ­ങ്ങു­ക­യൊ കു­ലു­ങ്ങു­ക­യൊ ചെ­യ്തു പോ­കാ­റി­ല്ല”—എന്നു ചാർലി തു­ടർ­ന്നു പ­റ­ഞ്ഞു.

എ­ഡോൾ­ഫി:
നി­ങ്ങൾ ആ­ശ്ച­ര്യ­പ്പെ­ടെ­ണ്ടു­ന്ന കൂ­ട്ടർ ത­ന്നെ­യാ­ണു്.

അവർ ചാർ­ലി­യും ഭാ­ര്യ­യും താ­മ­സി­ക്കു­ന്ന ദി­ക്കിൽ എത്തി. അവർ താ­മ­സി­ക്കു­ന്ന­തു് ഒരു വീ­ട്ടി­ന്റെ ര­ണ്ടാം ത­ട്ടിൽ (മീതെ) ആ­യി­രു­ന്നു. മു­റി­ക­ളൊ­ക്കെ വളരെ ചെ­റു­താ­യി­രു­ന്നു. വീ­ട്ടു­സാ­മാ­ന­ങ്ങ­ളും വളരെ കൂ­റ­വാ­യി­രു­ന്നു. ചാർലി അ­ടു­പ്പി­ന്നു തീ­പി­ടി­പ്പി­പ്പാൻ ഒ­രു­മ്പെ­ട്ടു ഭാര്യ ഒരു ചി­ല്ല­റ തീൻ പ­ണ്ട­ങ്ങ­ളും ഒ­രു­ക്കി. എ­ഡോൾ­ഫി ചു­രു­ക്ക­ത്തിൽ തന്റെ ജീവ ച­രി­ത്ര­ത്തെ­യും ആ­ശാ­ഭം­ഗ­ത്തേ­യും ഇ­ച്ഛാ­ഭം­ഗ­ത്തെ­യും പറ്റി പ­റ­ഞ്ഞു. ന­വീ­ന­ദ­മ്പ­തി­മാർ എ­ഡോൾ­ഫി­യു­ടെ ച­രി­ത്രം വളരെ ശ്ര­ദ്ധ­യോ­ടെ കേ­ട്ടു. ച­രി­ത്രം അ­വ­സാ­നി­ച്ച­പ്പോൾ ചാർലി യൂ­ജീ­നി­നെ­പ്പ­റ്റി­പ്പ­റ­ഞ്ഞ­തു് ഇ­ങ്ങി­നെ­യാ­യി­രു­ന്നു:—

“അവളെ മ­റ­ന്നു­ക­ള­യൂ. അ­മ്മാ­തി­രി­യു­ള്ള യുവതി മ­ന­സ്സി­ന്നു ദാർ­ഢ്യ­മി­ല്ലാ­ത്ത­വ­ളാ­ണു്. അവളെ ഓർ­മ്മി­ക്ക­ത്ത­ക്ക യോ­ഗ്യ­ത അ­വൾ­ക്കു തീരേ ഇല്ല.”

ലൂ­യി­സ്:
(ചാർ­ലി­യു­ടെ ഭാര്യ) ഇനി അവളെ മ­റ­ക്കാൻ സാ­ധി­ക്കു­ക­യി­ല്ലെ­ങ്കിൽ അ­വ­ളെ­യും വി­ചാ­രി­ച്ചു മ­രി­ക്കാ­തി­രു­ന്നാൽ മതി. അവൾ അ­ത്ര­ക്കു­മാ­ത്രം ഇല്ല. ഇനി നി­ങ്ങൾ­ക്കു ഉ­റ­ങ്ങാൻ ഞങ്ങൾ വി­രി­ച്ചു­വെ­ക്കാം.
എ­ഡോൾ­ഫി:
എ­നി­ക്കു വേ­ണ്ടി നി­ങ്ങൾ­ക്കു ബു­ദ്ധി­മു­ട്ടു് ഉ­ണ്ടാ­ക­രു­തു്.
ലൂ­യി­സ്:
ഞ­ങ്ങൾ­ക്കു അ­തൊ­ക്കെ സ­ന്തോ­ഷ­മാ­ണു്. എ­ല്ലാം ക്ഷ­ണ­ത്തി­ലാ­ക്കാം.

ലൂ­യി­സ് എ­ഡോൾ­ഫി­ക്കു കി­ട­പ്പാ­നു­ള്ള ഏർ­പ്പാ­ടു­ക­ളൊ­ക്കെ ചെ­യ്തു കൊ­ടു­ത്തു. അ­വ­രു­ടെ പൂ­മു­ഖ­ത്താ­യി­രു­ന്നു എ­ഡോൾ­ഫി­ക്കു വി­രി­ച്ചു­കൊ­ടു­ത്ത­തു്. അവൻ കി­ട­ന്നു­റ­ങ്ങാൻ പോ­കു­മ്പോൾ ത­ന്നോ­ടു ഇ­ത്ര­യൊ­ക്കെ ദയവു് കാ­ണി­ച്ച ദ­മ്പ­തി­മാ­രെ വി­ചാ­രി­ച്ചു. അ­യാ­ളു­ടെ ക­ണ്ണിൽ കൃ­ത­ജ്ഞ­താ­സൂ­ച­ക­മാ­യി വെ­ള്ളം നി­റ­ഞ്ഞു. അവർ ഇ­രു­വ­രു­ടേ­യും സ­ന്തോ­ഷ­വും ഉ­ള്ള­തു­കൊ­ണ്ടു­ള്ള തൃ­പ്തി­യും മ­റ്റും വി­ചാ­രി­ച്ചി­ട്ടു് എ­ഡോൾ­ഫി­ക്കു ആ­ശ്ച­ര്യം­കൊ­ണ്ടു് കുറേ നേ­ര­ത്തോ­ളം ഉ­റ­ക്കം വ­ന്നി­ല്ല.

പി­റ്റേ­ന്നു എ­ഡോൾ­ഫി­ക്കു അ­വ­രോ­ടു് യാത്ര പ­റ­യേ­ണ്ടു­ന്ന ഘ­ട്ട­മാ­യി.

എ­ഡോൾ­ഫി:
ഞാൻ ഇ­പ്പോൾ പോ­കു­ക­യാ­ണെ­ങ്കി­ലും നി­ങ്ങ­ളെ കൂ­ട­ക്കൂ­ടെ ഞാൻ വന്നു കാ­ണാ­തി­രി­ക്കി­ല്ല. എ­നി­ക്കു ലോ­ക­ത്തിൽ വല്ല ച­ങ്ങാ­തി­യും ഉ­ണ്ടെ­ങ്കിൽ അവർ നി­ങ്ങൾ ഇരുവർ മാ­ത്ര­മാ­ണു്. നി­ങ്ങ­ളു­ടെ സു­ഖാ­വ­സ്ഥ കാ­ണു­മ്പോൾ എ­നി­ക്കും ജീ­വി­ച്ചി­രി­പ്പാ­നു­ള്ള ആ­ഗ്ര­ഹ­വും ദൈ­വ­വി­ശ്വാ­സ­വും വളരെ വർ­ദ്ധി­ക്കു­ന്നു.
ചാർലി:
നി­ങ്ങൾ ഞ­ങ്ങ­ളു­ടെ ബ­ന്ധു­വാ­യി­രി­ക്കു­മ്പോൾ നി­ങ്ങൾ­ക്കെ­ന്നാ­ണു് ഞ­ങ്ങ­ളെ വന്നു ക­ണ്ടു­കൂ­ടാ­ത്ത­തു്—ആട്ടെ. ത­ല്ക്കാ­ലം നി­ങ്ങ­ളു­ടെ ഉ­ദ്ദേ­ശ­മെ­ന്താ­ണു്? ക­യ്യിൽ പ­ണ­മു­ണ്ടൊ? എന്തു കാ­ര്യ­ത്തി­ന്നും തു­ട­ക്ക­ത്തിൽ അതു കൂ­ടാ­തെ സാ­ധി­ക്ക­യി­ല്ല­ല്ലൊ.
എ­ഡോൾ­ഫി:
അ­ച്ഛ­ന്റെ വക അല്പം എന്റെ വശം ഇ­രി­പ്പു­ണ്ടു്. എ­ന്തെ­ങ്കി­ലും ഒരു ജോലി കി­ട്ടു­ന്ന­വ­രെ എ­നി­ക്കു അ­തു­കൊ­ണ്ടു് ക­ഴി­യാം. ഒരു ചെറിയ മു­റി­വാ­ട­ക­ക്കെ­ടു­ക്കാം.
ചാർലി:
ക­ഴി­യു­മെ­ങ്കിൽ അതു ഞ­ങ്ങ­ളു­ടെ വീ­ട്ടി­ന്റെ അ­ടു­ക്കെ­ത്ത­ന്നേ­യാ­ക­ട്ടേ.
ലൂ­യി­സ്:
(ചി­രി­ച്ചി­ട്ടു്) അ­സം­ബ­ന്ധം പ­റ­യേ­ണ്ട യൂ­ജീ­നി­ന്റെ വീ­ട്ടി­ന്ന­ടു­ത്താ­യി­രി­ക്കും അയാൾ വാ­ങ്ങാ­നി­ട­യു­ള്ള വീടു്.

എ­ഡോൾ­ഫി­യു­ടെ ഒ­ന്നാ­മ­ത്തെ ഉ­ദ്ദേ­ശം ലൈനിൽ തന്നെ ചെ­ന്നു, അ­തൊ­ഴി­ഞ്ഞി­ട്ടു­ണ്ടെ­ങ്കിൽ പണ്ടേ പോലെ അതിൽ തന്നെ താ­മ­സി­ക്കാ­മെ­ന്നാ­യി­രു­ന്നു. ഇനി അവിടെ പോ­കേ­ണ­മെ­ങ്കി­ലൊ അ­തി­ന്റെ തൊ­ട്ട­മു­റി­യിൽ സീലി ഉ­ണ്ടാ­യി­രി­ക്കു­ക­യും അ­രു­തു്. വന്നു നോ­ക്കി­യ­പ്പോൾ സീലി കുറെ ദി­വ­സം­മു­മ്പെ ഒ­ഴി­ഞ്ഞു പോ­യി­രി­ക്കു­ന്നു. വീ­ട്ടി­ന്റെ ഉ­ട­മ­കൾ­ക്കു അ­വ­ന്നു് പ­ണ്ടേ­ത്തെ മു­റി­കൾ കൊ­ടു­ക്കു­ന്ന­തി­ന്നും വി­രോ­ധ­മു­ണ്ടാ­യി­രു­ന്നി­ല്ല.

എ­ഡോൾ­ഫി:
(വി­ചാ­രം) ഇനി എ­നി­ക്കു യൂ­ജീ­നി­നെ മ­റ­ന്നു കളവാൻ ശ്ര­മി­ക്ക­ണം. എ­ന്നാ­ലും കൂടി അവളെ ഒ­ന്നു­കൂ­ടി കാ­ണ്മാൻ എ­നി­ക്കു അ­ത്യ­ന്തം ആ­ഗ്ര­ഹ­മു­ണ്ടു്. ഒ­ന്നു­മി­ല്ലെ­ങ്കിൽ എ­നി­ക്കി­പ്പോൾ അവളെ ഗ­ണ്യ­മി­ല്ലെ­ന്നു കാ­ണി­ക്ക­ണം. എ­നി­ക്കു അ­വ­ളോ­ടു­ള്ള പു­ച്ഛ­വും അ­ഗ­ണ്യ­സ്ഥി­തി­യ്യും ഒ­ന്നു് അവളെ ബോ­ദ്ധ്യ­പ്പെ­ടു­ത്ത­ണം. ഞാൻ മി­സ്റ്റർ ദാ­വീ­ദി­നെ ഒന്നു ചെ­ന്നു കാ­ണ­ട്ടെ. ഉ­ട­നെ­ത­ന്നെ പോ­യ്ക്ക­ള­യാം. ഞ­ങ്ങൾ­ക്കു അ­ന്യോ­ന്യം വി­രോ­ധ­മി­ല്ല­ല്ലൊ.

അ­ങ്ങ­ട്ടു് ചെ­ന്ന­പ്പോൾ മി­സ്റ്റർ ദാ­വീ­ദ് അ­യാ­ളു­ടെ ആ­പ്പീ­സ് മു­റി­യിൽ ഉ­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹം പാ­തി­രി­സാ­യ്പ് കൊ­ടു­ത്ത നിയമ പു­സ്ത­ക­ത്തി­ലെ ചില വ­കു­പ്പു­കൾ മ­റി­ച്ചും തി­രി­ച്ചും നോ­ക്കു­ക­യാ­യി­രു­ന്നു. പ­ല­ച­ര­ക്കു് ക­ച്ച­വ­ട­ക്കാ­ര­ന്നു നി­യ­മ­പു­സ്ത­കം കി­ട്ടു­ന്ന­തു് കു­റു­ക്ക­ന്നു് ആമയെ കി­ട്ടു­മ്പോ­ലെ­യ­ല്ലേ! എ­ന്നാ­ലും കൂടി വേ­ല­ക്കാ­രൻ വന്നു എ­ഡോൾ­ഫി­യു­ടെ പേർ പ­റ­ഞ്ഞ­പ്പോൾ അ­ദ്ദേ­ഹം സ­ന്തോ­ഷ­ത്തോ­ടെ അ­വി­ടു­ന്നെ­ഴു­ന്നേ­റ്റു.

ദാ­വീ­ദ്:
എ­നി­ക്കു നി­ങ്ങ­ളെ ന­ല്ല­വ­ണ്ണം ഓർ­മ്മ­യു­ണ്ടു്. സാറേ! നി­ങ്ങ­ളും അ­ന്ന­ത്തെ വി­നോ­ദ­യാ­ത്ര­യിൽ ഉ­ണ്ടാ­യി­രു­ന്നി­ല്ലേ! പു­തു­പ്പാ­ടി­യിൽ?
എ­ഡോൾ­ഫി:
സാറേ! നി­ങ്ങ­ളെ ഞാനും മ­റ­ന്നി­ട്ടി­ല്ല. നി­ങ്ങ­ളെ­പ്പ­റ്റി­എ­പ്പോ­ഴും വി­ചാ­രി­ക്കാ­റു­ണ്ടു്.
ദാ­വീ­ദ്:
അതു് നി­ങ്ങ­ളു­ടെ വിനയം കു­റി­ക്കു­ന്നു.
എ­ഡോൾ­ഫി:
നി­ങ്ങ­ളു­ടെ വി­വാ­ഹം ക­ഴി­ഞ്ഞു എന്നു കേ­ട്ടു. ഞാൻ ഇതിലെ പോ­കു­മ്പോൾ, നി­ങ്ങ­ളെ വന്നു കണ്ടു “നി­ങ്ങ­ളു­ടെ സ­ന്തോ­ഷ­ത്തിൽ ഞാനും സ­ന്തോ­ഷി­ക്കു­ന്നു” എന്നു പറവാൻ ഒന്നു കേ­റി­യ­താ­ണു്.
ദാ­വീ­ദ്:
അതു വളരെ ന­ന്നാ­യി. നി­ങ്ങൾ­ക്കു എന്റെ ഭാ­ര്യ­യെ പ­രി­ച­യ­മു­ണ്ടെ­ന്നു വി­ചാ­രി­ക്കു­ന്നു. ഉ­പ­ദേ­ശി­യാ­രു­ടെ മകൾ യൂ­ജീ­നി­നെ ഓർ­മ്മ­യി­ല്ലേ! അന്നു വി­നോ­ദ­യാ­ത്ര­യിൽ നി­ങ്ങൾ ഒ­ന്നി­ച്ചു ചാ­ടി­ക്ക­ളി­ക്കു­ന്ന­തു ക­ണ്ട­തു­പോ­ലെ തോ­ന്നു­ന്നു. നി­ങ്ങ­ളെ ര­ണ്ടാ­ളെ­യു­മ­ല്ലെ അന്നു കാ­ട്ടിൽ­പെ­ട്ടി­ട്ടു് കാ­ണാ­താ­യ്പോ­യ­തു്.
എ­ഡോൾ­ഫി:
അതേ. എ­നി­ക്കോർ­മ്മ­യു­ണ്ടു്.
ദാ­വീ­ദ്:
എന്റെ ഭാര്യ അ­തി­സു­ന്ദ­രി­യാ­ണു്. നി­ങ്ങൾ ക­ണ്ടി­രി­ക്കു­മ­ല്ലൊ. വളരെ ശീ­ല­ഗു­ണ­മു­ള്ള ആ­ളാ­ണു്. ഞാൻ എന്നു പ­റ­ഞ്ഞാൽ അ­വൾ­ക്കു ജീ­വ­നാ­ണു് മ­റ്റൊ­രു ക­നി­യി­ല്ല.
എ­ഡോൾ­ഫി:
ഓ. അ­ങ്ങി­നേ­യൊ?
ദാ­വീ­ദ്:
നി­ങ്ങൾ­ക്കു അവളെ ഒന്നു കാ­ണ­ണ്ടേ! തീർ­ച്ച­യാ­യി­ട്ടും. മ­ന്ദാ­രം വി­വാ­ഹ­ത്തി­ന്നു നി­ങ്ങ­ളെ ക്ഷ­ണി­ക്കാ­ഞ്ഞ­തെ­ന്താ­യി­രി­ക്കു­മെ­ന്നു് ഞാൻ അ­ന്നു­ത­ന്നെ അ­തി­ശ­യി­ച്ചി­രു­ന്നു വരു! ന­മു­ക്കു മു­ക­ളിൽ പോകാം.

എ­ഡോൾ­ഫി ഒന്നു പ­തു­ങ്ങി. യൂ­ജീ­നി­നെ കാണാൻ വളരെ ആ­ഗ്ര­ഹ­മു­ണ്ടാ­യി­രു­ന്നെ­ങ്കി­ലും എന്തൊ ഒരുവക ഭയവും അ­യാൾ­ക്കു­ണ്ടാ­യി. അ­ങ്ങി­നെ നി­ല്ക്കു­മ്പോൾ മി­സ്റ്റർ ദാ­വീ­ദ് അയാളെ ക­യ്യും പി­ടി­ച്ചു വ­ലി­ച്ചു മു­ക­ളിൽ കേ­റി­ച്ചെ­ന്നു.

യൂജീൻ അ­വ­ളു­ടെ മു­റി­യിൽ ത­നി­ച്ചാ­യി­രു­ന്നു. ജ­ന്നി­തെ­ല്ലു് മു­മ്പെ ചോടെ പോ­യി­ട്ടെ ഉ­ണ്ടാ­യി­രു­ന്നു­ള്ളു, യൂജീൻ പ­തി­വു­പോ­ലെ തു­ന്നു­ക­യാ­യി­രു­ന്നു. അ­വ­ളു­ടെ ഭർ­ത്താ­വു് മു­ക­ളിൽ വ­രു­ന്നു­ണ്ടെ­ന്നു തോ­ന്നി­യ­പ്പോൾ തന്റെ ക­ച്ച­വ­ടം വക പ­രി­ച­യ­ക്കാ­രെ കൂ­ട്ടി­ക്കൊ­ണ്ടു­വ­രു­ന്ന­താ­യി­രി­ക്കും എന്നു അ­വൾ­ക്കു തോ­ന്നി. കാൽ­പെ­രു­മാ­റ്റം അ­ടു­ത്തെ­ത്തി. അ­വ­ളു­ടെ മു­റി­യു­ടെ വാ­തി­ലും തു­റ­ന്നു അ­വ­ളു­ടെ ഭർ­ത്താ­വു് ഒ­ന്നാ­മ­തു് മു­റി­യിൽ ക­ട­ന്നു.

ദാ­വീ­ദ്:
എ­നി­ക്കു ഇന്നു വളരെ സ­ന്തോ­ഷ­മാ­യി നി­ണ­ക്കു പണ്ടേ പ­രി­ച­യ­മു­ള്ള ഒരാളെ ഞാൻ ഇതാ ഇന്നു:—

യൂജീൻ തി­രി­ഞ്ഞു നോ­ക്കു­ക­യും എ­ഡോൾ­ഫി­യെ കാ­ണു­ക­യും ഒ­ന്നാ­യ് ക­ഴി­ഞ്ഞു. ഹൃദയം പെ­ട്ടി­പോ­കും പ്ര­കാ­രം അവൾ ഉ­ച്ച­ത്തിൽ ഒന്നു നി­ല­വി­ളി­ച്ചു, മരം മ­റി­ഞ്ഞു വീ­ഴു­പോ­ലെ ക­സേ­ല­മേൽ നി­ന്നു് ബോ­ധ­മി­ല്ലാ­തെ ഉ­രു­ണ്ട മ­റി­ഞ്ഞു നി­ല­ത്തു വീണു.

അ­വ­ളു­ടെ പ­ണ്ടേ­ത്തെ സു­ഖ­ക്കേ­ടാ­യി­രി­ക്ക­ണം എ­ന്നു് തെ­റ്റി­ദ്ധ­രി­ച്ചു­പോ­യ ദാ­വീ­ദ് കോ­പം­കൊ­ണ്ടു് നി­ല­ത്തു് അ­ഞ്ചാ­റു തവണ ച­വി­ട്ടി.

ദാ­വീ­ദ്:
എ­ന്തു് പി­ന്നേ­യും ഒരു ബാ­ധ­യു­ടെ പു­റ­പ്പാ­ടോ! എന്റെ ഭാ­ര്യ­ക്കു ഈ നാ­ട്യം ഒരു നേരം പോ­ക്കാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. ഞാൻ മ­ണ­പ്പി­ക്കേ­ണ്ടു­ന്ന മ­രു­ന്നു കൊ­ണ്ടു വരാം. സാറേ! ഇ­വ­ളു­ടെ അ­ടു­ക്ക­ത്ത­ന്നെ നി­ല്ക്ക­ണേ.

ദാ­വീ­ദ് മു­റി­യിൽ­നി­ന്നു പോ­യ­പ്പോൾ സ­ഹി­ച്ചു­കൂ­ടാ­ത്ത പ്ര­ണ­യ­ത്തോ­ടെ എ­ഡോൾ­ഫി അ­വ­ളു­ടെ അ­ടു­ക്കെ മു­ട്ടു കു­ത്തി “അയ്യോ! ഞാൻ എ­ന്തൊ­രു വ­ങ്ക­നാ­ണു്. ഇ­ങ്ങി­നെ­യാ­യാൽ അവൾ മ­രി­ച്ചു­പോ­ക­യി­ല്ലാ­യി­രു­ന്നൊ? യൂജീൻ! എന്റെ ജീവേ! എ­ന്നൊ­ടൊ­ന്നു മി­ണ്ടൂ. നി­ന്റെ സ്വ­ന്തം എ­ഡോൾ­ഫി­യാ­ണു് ഞാൻ. ഒ­ന്നു് മി­ണ്ടൂ. നീ എന്നെ സ്നേ­ഹി­ക്കു­ന്നു എന്നു ഒരു പ്രാ­വ­ശ്യ­മെ­ങ്കി­ലും പറയൂ” എന്നു ഞ­ര­ങ്ങും­പോ­ലെ പ­റ­ഞ്ഞു.

ബ­ദ്ധ­പ്പെ­ട്ടു മ­ട­ങ്ങി­വ­ന്നി­രു­ന്ന ദാ­വീ­ദി­ന്നു എ­ഡോൾ­ഫി ഒ­ടു­വിൽ പ­റ­ഞ്ഞ­തൊ­ക്കെ വ്യ­ക്ത­മാ­യി കേൾ­ക്കാ­മാ­യി­രു­ന്നു. എ­ഡോൾ­ഫി അ­ദ്ദേ­ഹ­ത്തെ കാ­ണാ­ഞ്ഞി­ട്ടൊ എന്തൊ പി­ന്നെ­യും ഇ­ങ്ങി­നെ പ­റ­ഞ്ഞു തു­ട­ങ്ങി:—“നി­ണ­ക്കു ഇ­പ്പോ­ഴും എ­ന്നോ­ടു പ്ര­ണ­യ­മു­ണ്ടെ­ന്നു പറയൂ യൂജീൻ”.

ദാ­വീ­ദ്:
(കോ­പ­ത്തോ­ടെ) നി­ങ്ങ­ക്കു ഭ്രാ­ന്തു് പി­ടി­ച്ചു­പോ­യൊ സാറേ! എന്റെ ഭാ­ര്യ­യോ­ടു നി­ങ്ങൾ എന്തു വി­ചാ­രി­ച്ചി­ട്ടു് ഇ­പ്ര­കാ­രം പറവാൻ ധൈ­ര്യ­പ്പെ­ട്ടു.
എ­ഡോൾ­ഫി:
ഈ സ്ഥി­തി­യിൽ അവളെ ക­ണ്ടി­ട്ടു­കൂ­ട്ടി നി­ങ്ങൾ എ­ന്തി­നാ­ണു് അ­വ­ളേ­പ്പ­റ്റി പു­ച്ഛി­ച്ചു സം­സാ­രി­ച്ച­തു്. (ക­ണ്ണിൽ­നി­ന്നു തീ­പ്പ­റ­പ്പി­ച്ചു­കൊ­ണ്ടു) ഭാ­ര്യ­ക്കു ഇ­തൊ­ക്കെ ഒരു നേ­രം­പോ­ക്കാ­യി­രി­ക്കു­ന്നു. എ­ന്ന­ല്ലെ! നി­ങ്ങൾ പ­റ­ഞ്ഞ­തു് ദ­യ­യി­ല്ലാ­ത്ത കഴുതേ!

ഇ­ങ്ങി­നെ പ­റ­ഞ്ഞു ദേ­ഷ്യം സ­ഹി­ക്കാ­വ­യ്യാ­താ­യി, എ­ഡോൾ­ഫി ദാ­വീ­ദി­ന്റെ നേരെ ന­രി­യെ­പ്പോ­ലെ ചാടി അ­യാ­ളു­ടെ വേ­ള­പി­ടി­ച്ചു അയാളെ ചു­മ­രോ­ട­മർ­ത്തു. “ഓടി വരീൻ. ഓ­ടി­വ­രീൻ എന്നെ ഇതാ കൊ­ല്ലു­ന്നേ” എ­ന്നു് ദാ­വീ­ദ് ഉ­ച്ച­ത്തിൽ നി­ല­വി­ളി­ച്ചു അ­പ്പോൾ ജന്നി അവിടെ എത്തി എ­ഡോൾ­ഫി­യു­ടെ കൈ പി­ടി­ച്ചു വ­ലി­ച്ചു.

ജന്നി:
എ­ന്താ­ണി­തു എ­ഡോൾ­ഫി ചെ­റി­യ­മ്മ­യു­ടേ­യും ഞ­ങ്ങ­ളു­ടേ­യും തലയിൽ നി­ങ്ങൾ ആ­പ­ത്തു് വ­ലി­ച്ചി­ടു­ന്നോ? ചെ­റി­യ­മ്മ­യെ വി­ചാ­രി­ട്ടെ­ങ്കി­ലും ഇ­വി­ടു­ന്നു ക്ഷണം പോ­ക­രു­തൊ? ഇ­ങ്ങി­നെ ഇവിടെ വ­ന്നി­ട്ടു് നി­ങ്ങൾ­ക്കു എ­ന്തു് ന­ന്മ­യാ­ണു് കി­ട്ടാൻ പോ­കു­ന്ന­തു്?

താൻ ചെയ്ത അ­ബ­ദ്ധ­ങ്ങ­ളൊ­ക്കെ വി­ചാ­രി­ച്ചി­ട്ടു് എ­ഡോൾ­ഫി­ക്കു നാടു് തി­രി­യാ­താ­യി. ജന്നി അ­യാ­ളു­ടെ കൈ­പി­ടി­ച്ചു മെ­ല്ലെ­ചോ­ടെ ഇ­റ­ക്കി. എ­ഡോൾ­ഫി ഒരു മ­ദ്യ­പാ­നി­യെ­പ്പോ­ലെ നി­ര­ത്തി­ന്മേൽ ഇ­റ­ങ്ങി. ഭ്രാ­ന്തൻ നോ­ട്ട­വും അ­വ­ലം­ബി­ച്ചു വ­ഴി­പോ­ക്ക­രെ ഭ­യ­പ്പെ­ടു­ത്തി­യും കൊ­ണ്ടു അയാൾ എ­ങ്ങെ­ന്ന­ല്ലാ­തെ ന­ട­ന്നു.

ദാ­വീ­ദാ­ക­ട്ടെ കി­ത­ച്ചും­കൊ­ണ്ടു് ഒരു ക­സേ­ല­മേൽ ചാ­ഞ്ഞി­രു­ന്നു. എ­ന്നി­ട്ടു ജ­ന്നി­യോ­ടു “നീ കേ­ട്ടി­ല്ലെ! ജന്നി ആ ചെ­റു­പ്പ­ക്കാ­രൻ പ­റ­ഞ്ഞ­തൊ­ക്കെ. അവൻ എന്റെ ഭാ­ര്യ­യെ പ്രി­യേ എന്നു വി­ളി­ച്ചു. എ­ന്നി­ട്ടും പോ­രാ­ഞ്ഞി­ടു അ­വൾ­ക്കു അ­വ­നോ­ടു പ്രി­യം ഇ­പ്പോ­ഴും കൂടി ഉ­ണ്ടെ­ന്നു പ­റ­വാ­നും ആ­വ­ശ്യ­പ്പെ­ട്ടു” എന്നു പ­റ­ഞ്ഞു.

ജന്നി:
അ­യാൾ­ക്കു ഭ്രാ­ന്താ­യി­രി­ക്ക­ണം. അയാൾ പ­റ­ഞ്ഞ­തൊ­ക്കെ ഭ്രാ­ന്ത­ന്മാർ പ­റ­യാ­റു­ള്ള തോ­ന്നി­വാ­സ­ങ്ങ­ളാ­ണു് മൂ­പ്പ­രെ! അ­തൊ­ക്കെ ക­ണ­ക്കു­വെ­ക്കാൻ പാ­ടു­ണ്ടോ?
ദാ­വീ­ദ്:
ഞാനും അ­ങ്ങി­നെ­ത­ന്നെ­യാ­ണു് വി­ചാ­രി­ച്ച­തു്. എന്റെ സാധു ഭാ­ര്യ­ക്കു എ­ങ്ങി­നെ ഇ­രി­ക്കു­ന്നു.
ജന്നി:
ചെ­റി­യ­മ്മ­ക്കു ക­ഠി­ന­മാ­യ് സു­ഖ­ക്കേ­ടാ­ണു്. ഈ പ്രാ­വ­ശ്യം ന­മു­ക്കു ഡോ­ക്ട­രെ വി­ളി­ക്കാ­തി­രി­പ്പാൻ പാ­ടി­ല്ലെ­ന്നു തോ­ന്നു­ന്നു.

ജന്നി പ­റ­ഞ്ഞ­തു് ശ­രി­യാ­യി­രു­ന്നു. യൂ­ജീ­നി­ന്നു് പനി ക­ല­ശ­ലാ­യി­രി­ക്ക­കൊ­ണ്ടു അവൾ കി­ട­ക്ക­യിൽ­ത­ന്നെ കി­ട­ക്കേ­ണ്ടി­വ­ന്നു. പി­റ്റേ­ന്നു രാ­വി­ലെ അ­വൾ­ക്കു സ­ന്നി­കേ­റി. പ­തി­ന­ഞ്ചു ദി­വ­സ­ത്തോ­ളം അവൾ അ­ത്യാ­സ­ന്ന­നി­ല­യിൽ കി­ട­ന്നു.

ജന്നി രാവു് പകൽ അ­വൾ­ക്കു ശു­ശ്രു­ഷ ചെ­യ്തു. തന്റെ ഭാ­ര്യ­യു­ടെ സു­ഖ­ക്കേ­ടു് നി­മി­ത്തം യ­ഥാർ­ത്ഥ­ത്തിൽ സ­ങ്ക­പ്പെ­ട്ടി­രു­ന്ന ദാ­വീ­ദ്, അ­വ­ളു­ടെ സു­ഖ­ത്തി­ന്നും സൗ­ക­ര്യ­ത്തി­ന്നും ശു­ശ്രൂ­ഷ­ക്കും വേ­ണ്ടു­ന്ന സകല മാ­തി­രി ഏർ­പ്പാ­ടു­ക­ളും ചെ­യ്തു­വെ­ച്ചു. മ­ന്ദാ­ര­വും കൂടി മകൾ കി­ട­ന്നി­രു­ന്ന കി­ട­ക്ക­യു­ടെ ഓ­ര­ത്തു് വ­ന്നി­രു­ന്നു ക­ര­ഞ്ഞു.

അ­ങ്ങി­നെ ഇ­രി­ക്കു­മ്പോൾ ഡോ­ക്ടർ ഒരു ദിവസം യൂ­ജീ­നി­ന്റെ അ­പാ­യ­സ്ഥി­തി വി­ട്ടൊ­ഴി­ഞ്ഞു എന്നു പ­റ­ഞ്ഞു. എ­ന്നാൽ ആ­ദ്യ­ത്തെ കോ­ല­ത്തി­ലെ­ത്താൻ ദിവസം കുറെ പി­ടി­ക്കു­മെ­ന്നും, ശു­ശ്രൂ­ഷ എ­ത്ര­യോ ക­ണി­ശ­മാ­യി ന­ട­ത്തേ­ണ്ട­താ­ണെ­ന്നും കൂ­ടി­പ്പ­റ­ഞ്ഞു. ദാ­വീ­ദ് ക­ല്യാ­ണം ക­ഴി­ഞ്ഞ­തിൽ­പി­ന്നെ സു­ഖ­മെ­ന്തെ­ന്ന­റി­ഞ്ഞി­ട്ടു­ണ്ടാ­യി­രു­ന്നി­ല്ല. പോ­രാ­ഞ്ഞി­ട്ടു് അ­ദ്ദേ­ഹ­ത്തി­ന്നു നേ­രി­ട്ട ബു­ദ്ധി­മു­ട്ടി­ന്നും ദ്രോ­ഹ­ത്തി­ന്നും സീ­മ­യു­ണ്ടാ­യി­രു­ന്നി­ല്ല. ഭാ­ര്യ­യെ ശു­ശ്രൂ­ഷി­പ്പാൻ മ­തി­യാ­യ­വർ അ­ടു­ത്തു­ണ്ടെ­ന്നു ക­ണ്ടി­ട്ടു അ­ദ്ദേ­ഹം ക­ച്ച­വ­ടാ­വ­ശ്യ­മാ­യി കൊ­ച്ചി­യി­ലേ­ക്കും പോയി.

എ­ഡോൾ­ഫി­യു­ടെ ഇ­ന്ദ്രി­യ­ങ്ങൾ ക്ര­മേ­ണ നേർ­ക്കു­വ­ന്നു. അ­യാൾ­ക്കു വെ­റു­പ്പു് വ­ല്ലാ­തെ പി­ടി­പെ­ട്ടി­ട്ടു് ര­ണ്ടാ­മ­തും ആ­ത്മ­ഹ­ത്യ­ക്കൊ­രു­ങ്ങാ­മെ­ന്നു തോ­ന്നി. അ­ന്നു­ത­ന്നെ അയാൾ ആ­ശ്വാ­സം വ­ല്ല­തും കി­ട്ടു­മോ എ­ന്ന­റി­വാൻ­വേ­ണ്ടി അ­യാ­ളു­ടെ പുതിയ ച­ങ്ങാ­തി­ക­ളാ­യ ചാർ­ലി­യു­ടെ­യും ലൂ­യി­സി­യു­ടെ­യും അ­ടു­ക്കെ പോയി ഉ­ണ്ടാ­യ വി­വ­ര­ങ്ങ­ളൊ­ക്കെ പ­റ­ഞ്ഞു അ­വ­രു­ടെ അ­ഭി­പ്രാ­യ­ത്തി­ന്നു ആ­വ­ശ്യ­പ്പെ­ട്ടു. എ­ന്നാൽ ലൂ­യി­സ് അ­യാ­ളോ­ടു പ­റ­ഞ്ഞ­തു്, ജന്നി അ­യാ­ളോ­ടു പറഞ്ഞ പ്ര­കാ­ര­മാ­യി­രു­ന്നു.

ലൂ­യി­സ്:
യൂ­ജീ­നി­ന്റെ വി­വാ­ഹം ക­ഴി­ഞ്ഞു­പോ­യ­തു­കൊ­ണ്ടു മേലാൽ നി­ങ്ങൾ അവളെ കാ­ണാ­തി­രി­ക്കു­ന്ന­താ­യി­രി­ക്കും ഉ­ത്ത­മം. എ­ന്നാൽ അ­വി­വേ­ക­ത്തി­ന്നൊ­ന്നും ഇ­ട­വ­രി­ല്ല.
ചാർലി:
ഒരു വി­വാ­ഹം ക­ഴി­ഞ്ഞ­പെ­ണ്ണി­ന്റെ ജീ­വി­തം വ്യ­സ­ന­പ­ര­മാ­ക്കീ­ട്ടു് പ്ര­യോ­ജ­ന­മെ­ന്താ­ണു്? ഈ മാ­തി­രി ചാ­പ­ല്യം കാ­ണി­ക്കു­ന്ന­തു് നി­ങ്ങൾ­ക്കു അ­ഭി­മാ­ന­ക്ഷ­യ­മ­ല്ലെ? ഭാ­ര്യ­യാ­യി­ട്ടു ഒ­രു­വ­ളെ വേ­ണ­മെ­ങ്കിൽ തി­ര­ഞ്ഞെ­ടു­പ്പാൻ വേ­റേ­യും പെ­ണ്ണു­ങ്ങൾ കി­ട­പ്പു­ണ്ട­ല്ലൊ.
എ­ഡോൾ­ഫി:
അ­തൊ­ക്കെ ശ­രി­യാ­യി­രി­ക്കും. എ­ന്നാ­ലും കൂടി അ­വ­ളു­ടെ സു­ഖ­ക്കേ­ടു് എ­ങ്ങി­നെ­യി­രി­ക്കു­ന്നു എ­ന്ന­റി­വാൻ എ­നി­ക്കു വ­ള­രെ­ജി­ജ്ഞാ­സ ഉ­ണ്ടു്.
ലൂ­യി­സ്:
(ദ­യ­യോ­ടെ)അതു് വേ­ണ്ട­തു് ത­ന്നെ­യാ­ണു്. ആ വിവരം ഞാൻ നി­ങ്ങൾ­ക്കു കൊ­ണ്ടു­വ­ന്നു തരാം.
എ­ഡോൾ­ഫി:
നി­ങ്ങൾ­ക്കു അ­തി­ന്നു ക­ഴി­യു­മൊ?
ലൂ­യി­സ്:
അതെ, എ­ളു­പ്പ­ത്തിൽ ഉ­പ­ദേ­ശി­യാ­രു­ടെ അ­ടു­ത്തു പാർ­ക്കു­ന്ന ഒ­രാ­ളു­മാ­യി ഞാൻ അ­ടു­ത്ത പ­രി­ച­യ­മു­ണ്ടു്. അ­യാൾ­ക്കു നാ­ട്ടു­വർ­ത്ത­മാ­ന­ങ്ങൾ ഗ്ര­ഹി­പ്പാ­നും ബാ­ക്കി­യു­ള്ള­വ­രെ ഗ്ര­ഹി­പ്പി­ക്കു­വാ­നും വളരെ ഇ­ഷ്ട­മാ­ണു്. എ­നി­ക്ക­റി­യേ­ണ്ട­തൊ­ക്കെ അവൾ എ­ന്നോ­ടു പ­റ­ഞ്ഞു തരും.
എ­ഡോൾ­ഫി:
അതു വലിയ ഉ­പ­കാ­ര­മാ­യി­രു­ന്നു.

ഇ­ങ്ങി­നെ ഒരു മ­ണി­ക്കൂർ ക­ഴി­ഞ്ഞി­ട്ടു, ദീർ­ഘ­ശ്വാ­സ­വും ഇട്ടു ലൂ­യി­സ് തന്റെ വീ­ട്ടിൽ മ­ട­ങ്ങി എത്തി. യൂജീൻ അ­പാ­യ­സ്ഥി­തി­യി­ലാ­ണു് കി­ട­ക്കു­ന്ന­തു് എന്ന വിവരം മാ­ത്രം ലൂ­യി­സ്, എ­ഡോൾ­ഫി­യോ­ടു പ­റ­ഞ്ഞി­ല്ല. എ­ഡോൾ­ഫി­യു­ടെ ത­ല്ക്കാ­ല­ത്തെ സ്ഥി­തി, ആ മാ­തി­രി വിവരം സ­ഹി­ക്ക­ത്ത­ക്ക ശ­ക്തി­യു­ള്ള­ത­ല്ലെ­ന്നു തോ­ന്നി­ട്ടാ­ണു് ലൂ­യി­സ് ആ കാ­ര്യം മ­റ­ച്ചു­വെ­ച്ച­തു്.

ലൂ­യി­സ്:
യൂ­ജീ­നി­നു് അസാരം ആ­ശ്വാ­സ­മു­ണ്ടു്. ഞാൻ അ­വൾ­ക്കെ­ങ്ങി­നെ­യി­രി­ക്കു­ന്നു എന്നു കു­ട­ക്കൂ­ടെ ചെ­ന്നു അ­ന്വേ­ഷി­ക്കു­ക­യും ചെ­യ്യാം. നി­ങ്ങൾ ധൈ­ര്യ­പ്പെ­ട്ടി­രു­ന്നാൽ മതി. യൂ­ജീ­നി­ന്നു ചെ­റു­പ്പ­വും ദേ­ഹ­ബ­ല­വും ഉ­ണ്ടു്. അ­തു­കൊ­ണ്ടു് അ­വൾ­ക്കു ക്ഷണം സുഖം കി­ട്ടും.
പ­ത്തൊ­മ്പ­താം അ­ദ്ധ്യാ­യം

(ഭാ­ഗ്യ­ത്തി­ന്റെ തി­രി­വു്.)

യൂ­ജീ­നി­ന്നു ക്ര­മേ­ണ ശ­ക്തി­യും പു­ഷ്ടി­യും കൂടി വന്നു ലൂ­യി­സ് പ­റ­ഞ്ഞ­പ്ര­കാ­രം തന്നെ അ­വ­ളു­ടെ സു­ഖ­ക്കേ­ടു് ഭേ­ദ­മാ­യി. ജന്നി എ­ത്ര­ത­ന്നെ ശ്ര­മി­ച്ചി­ട്ടും അ­വ­ളു­ടെ ചെ­റി­യ­മ്മ­യു­ടെ മു­ഖ­ത്തു് ഒരു മ­ന്ദ­ഹാ­സം സ്ഫു­രി­ക്കു­വാൻ സാ­ധി­ച്ചി­ല്ല. ദാ­വീ­ദി­ന്റെ അ­ഭാ­വം­കൊ­ണ്ടു് അ­വ­ളു­ടെ ഭ­യ­ത്തി­ന്നും ദ്രോ­ഹ­ത്തി­ന്നും അസാരം ശാ­ന്തി വ­ന്നെ­ങ്കി­ലും കൂടി യൂ­ജീ­നി­നെ പ­ണ്ടെ­ത്തെ പ്ര­സ­ന്ന­ത­യോ­ടു­കൂ­ടെ കാ­ണു­വാൻ ജ­ന്നി­ക്കു് ത­ര­മു­ണ്ടാ­യി­ല്ല. വാ­സ്ത­വം പ­റ­ഞ്ഞാൽ ചെ­റി­യ­മ്മ­യു­ടെ വ്യ­സ­നം ജാ­സ്തി­യാ­യ­തേ ഉള്ളു.

ജന്നി:
(വി­ചാ­രം) അ­വ­രു­ടെ പ്ര­ണ­യം നി­ല­നി­ല്ക്കു­ന്ന കാ­ല­ത്തോ­ളം അ­വർ­ക്കു സ­ങ്ക­ട­ത്തി­നെ അ­വ­കാ­ശ­മു­ണ്ടാ­ക­യു­ള്ളു. ആ പ്ര­ണ­യം ന­ശി­പ്പി­ക്കു­ന്ന­താ­ണു് ന­ല്ല­തു്. എ­ഡോൾ­ഫി അ­വ­രു­ടെ പ്ര­ണ­യ­ത്തി­ന്നു യോ­ഗ്യ­ന­ല്ലെ­ന്ന പ­ര­മാർ­ത്ഥം പ­റ­ഞ്ഞു കൊ­ടു­ക്കു­ന്ന­താ­ണു് ന­ല്ല­തു്.

ഒ­ടു­വിൽ ജന്നി ചെ­റി­യ­മ്മ­യോ­ടു സീ­ലി­യു­ടെ വിവരം മു­ഴു­വ­നും പ­റ­ഞ്ഞു­കൊ­ടു­ത്തു. ഇവൾ കേട്ട സം­ഗ­തി­കൾ കൂ­ടാ­തെ ഒരു ദിവസം ക­ണ്ട­താ­ണെ­ന്നു­കൂ­ടി ചെ­റി­യ­മ്മ­യോ­ടു പ­റ­ഞ്ഞു. ഒ­ന്നാ­മ­തു് കേ­ട്ട­പ്പോൾ യൂജീൻ ഒന്നു വി­റ­ക്കു­ക­യും വി­ളർ­ക്കു­ക­യും ചെ­യ്തു. പി­ന്നെ അ­വ­ളു­ടെ സു­ഖ­ക്കേ­ടു് ക­ഴി­ഞ്ഞ­തിൽ­പി­ന്നെ ഒ­ന്നാ­മ­താ­യി ഒ­രി­ക്കൽ മ­ന്ദ­ഹ­സി­ച്ചു.

യൂജീൻ:
നീ തെ­റ്റി­ദ്ധ­രി­ക്കു­ക­യാ­ണു് ജന്നി! അയാൾ എ­ഡോൾ­ഫി ആ­യി­രി­ക്ക­യി­ല്ല.
ജന്നി:
ഞാൻ എന്റെ ക­ണ്ണു­കൊ­ണ്ടു ക­ണ്ട­ത­ല്ലെ.
യൂജീൻ:
ഹേ ഒ­രി­ക്ക­ലു­മി­ല്ല. എ­ന്നോ­ടു അ­യാൾ­ക്കു പ്ര­ണ­യ­മു­ള്ള സ­മ­യ­ത്തോ? ഇത്ര ക­ല­ശ­ലാ­യ പ്ര­ണ­യ­മു­ള്ള­പ്പോ­ളൊ? നീ തെ­റ്റി­ദ്ധ­രി­ച്ച­തു് ത­ന്നെ­യാ­ണു്. ഞാൻ പി­ന്നേ­യും അ­തു­ത­ന്നെ പ­റ­യു­ന്നു. ഏ­താ­യാ­ലും ഈ കാ­ര്യംം ഇ­തി­ന്നു മു­മ്പു് നീ എ­ന്തു­കൊ­ണ്ടു എ­ന്നോ­ടു പ­റ­ഞ്ഞി­ല്ല.
ജന്നി:
ഇതു് അ­റി­യാ­തെ തന്നെ നി­ങ്ങൾ­ക്കു വേണ്ട വേ­ശാ­റു­കൾ സ­ഹി­പ്പാ­നു­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു്.
യൂജീൻ:
ജന്നീ! നീ ഇ­പ്പോൾ ഇ­തൊ­ക്കെ എ­ന്നോ­ടു് പ­റ­യു­ന്ന­തു് എ­ന്തി­നാ­ണെ­ന്നു് ഞാൻ മ­ന­സ്സി­ലാ­ക്കി­യി­രി­ക്കു­ന്നു. നി­ണ­ക്കു എ­ന്നേ­ക്കൊ­ണ്ടു അയാളെ വെ­റു­ക്കു­മാ­റാ­ക്ക­ണം. മേലാൽ അയാളെ ഞാൻ വി­ചാ­രി­ക്കാ­ത്ത മാ­തി­രി വ­രു­ത്ത­ണം. ഇ­തു­കൊ­ണ്ടൊ­ന്നും എന്നെ ക­ബ­ളി­പ്പി­ക്കാൻ വി­ചാ­രി­ക്കേ­ണ്ട. എ­ന്നാ­ലും അയാളെ ഇ­ങ്ങി­നെ ദൂ­ഷ്യാ­രോ­പ­ണം ചെ­യ്ത­തു് ന­ന്നാ­യി­ല്ല. ഞാൻ എന്റെ പ്ര­ണ­യം മ­റ­ക്കു­വാൻ ശ്ര­മി­ക്കാം. എ­ന്നാൽ അ­യാ­ളോ­ടു­ള്ള ബ­ഹു­മാ­നം ഞാൻ ഒ­രി­ക്ക­ലും മ­റ­ക്കു­ക­യി­ല്ല.
ജന്നി:
(വി­ചാ­രം)പ്ര­ണ­യ­ബാ­ധ പി­ടി­പെ­ട്ട പെ­ണ്ണു­ങ്ങ­ളു­ടെ ഉ­ള്ളിൽ മ­റ്റൊ­ന്നും ക­ട­ക്കു­ക­യി­ല്ലാ­യി­രി­ക്കും. ഞാൻ ക­ണ്ട­പോ­ലെ ആ കള്ളൻ ചെ­യ്തു് ഒ­രി­ക്കൽ ചെ­റി­യ­മ്മ­യും ക­ണ്ടെ­ങ്കിൽ ന­ന്നാ­യി­രു­ന്നു.

അ­ങ്ങി­നെ­യി­രി­ക്കു­മ്പോൾ ഒരു തു­ണി­ഷാ­പ്പി­ലെ അ­റ്റ­ണ്ടർ (തു­ണി­യും മ­റ്റും അ­ള­ന്നു­വി­ല്ക്കു­ക) എന്ന ജോ­ലി­യിൽ എ­ഡോൾ­ഫി­യും ലൂ­സി­യും വളരെ വ്യ­സ­നി­ച്ചു. “എ­ഡോൾ­ഫി നി­ങ്ങ­ളു­ടെ ശ­ക്തി­യൊ­ന്നും കെ­ട്ടു­പോ­യി­ട്ടി­ല്ല. നി­ങ്ങൾ­ക്കു വേ­ണ്ട­തി­ല­ധി­കം പ­ഠി­പ്പു­ണ്ടു്. ആ മാ­തി­രി ജോലി നി­ങ്ങ­ളു­ടെ സ്ഥി­തി­ക്കു പോ­രാ­യ്മ­യാ­ണു്.” എ­ന്നൊ­ക്കെ അവർ പ­റ­ഞ്ഞി­ട്ടും അ­വ­ന്റെ മ­റു­പ­ടി “എ­നി­ക്കു എ­ന്തെ­ങ്കി­ലും ഒരു ജോലി വേ­ണ്ടെ? ദേ­ഹ­ത്തി­ന്നു ക്ഷീ­ണ­മു­ണ്ടാ­കു­മ്പോൾ മ­ന­സ്സി­ന്നു സ്വാ­സ്ഥ്യം കൂടും” എന്നു മാ­ത്ര­മാ­യി­രു­ന്നു.

എ­ഡോൾ­ഫി:
എന്റെ പുതിയ ജോ­ലി­യിൽ ഞാൻ നാളെ ചെ­ന്നു ചേരും. ഇന്നു ന­മു­ക്കൊ­ക്കെ സു­ഖ­മാ­യി ഇവിടെ കൂടാം. അ­ല്ലെ­ങ്കിൽ ന­മു­ക്കു ന­ട­ക്കാൻ പോകാം. നല്ല ര­സ­മു­ള്ള ദി­വ­സ­മാ­ണു് ഇന്നു. വ­സ­ന്തം ആ­രം­ഭി­ച്ചെ­ന്നു തോ­ന്നു­ന്നു.

എ­ഡോൾ­ഫി പു­റ­ത്തേ­ക്കു പോവാൻ ഒ­രു­മ്പെ­ട്ട സ­മ­യ­ത്തു് തന്റെ മു­റി­യു­ടെ നി­ല­ത്തു്, തന്റെ മേൽ­വി­ലാ­സ­ത്തിൽ ഒരു ക­ത്തു് കി­ട­ക്കു­ന്ന­തു കണ്ടു. ക­യ്യ­ക്ഷ­രം ആ­രു­ടെ­താ­ണെ­ന്നു എ­ഡോ­ഫി­ക്കു നി­ശ്ച­യ­മി­ല്ലാ­യി­രു­ന്നു. അവൻ കൗ­തു­ക­ത്തോ­ടെ ക­ത്തു് തു­റ­ന്നു. നോ­ക്കി­യ­പ്പോൾ ക­ത്തു് ഒരു വ­ക്കീ­ലി­ന്റെ­താ­ണെ­ന്നു മ­ന­സ്സി­ലാ­യി. “അ­ടി­യ­ന്ത­ര­മാ­യ ഒരു കാ­ര്യം ഉ­ണ്ടാ­യി­രി­ക്ക­കൊ­ണ്ടു് എ­ഡോൾ­ഫി­യോ­ടു ക­ത്തു് കണ്ട ഉടനെ വ­ക്കീ­ലി­നെ കാ­ണ്മാൻ ചെ­ന്നു കൊ­ള്ളേ­ണം” എ­ന്നാ­യി­രു­ന്നു ക­ത്തി­ന്റെ താ­ല്പ­ര്യം.

എ­ഡോൾ­ഫി:
(വി­ചാ­രം) ഇ­തി­ന്നു് സംഗതി എ­ന്താ­യി­രി­ക്കും? ഒരു വ­ക്കീ­ലി­ന്നു് എന്നെ കാണാൻ ആ­വ­ശ്യം നേ­രി­ടു­ന്ന­തി­ന്നു്. ഞാൻ യാ­തൊ­രു കാ­ര­ണ­വും കാ­ണു­ന്നി­ല്ല. ഏ­താ­യാ­ലും എ­ഴു­തി­യ സ്ഥി­തി­ക്കു ഒ­ന്നു് പോ­കേ­ണ്ട­തു് എന്റെ മു­റ­യാ­ണെ­ന്നു തോ­ന്നു­ന്നു. ഒരു സമയം എന്റെ ക­ഴി­ഞ്ഞു­പോ­യ അ­ച്ഛ­ന്റെ ചില എ­ട­വാ­ടു­ക­ളു­ടെ­യൊ ക­ട­ങ്ങ­ളു­ടെ­യൊ സം­ഗ­തി­യാ­യി­രി­ക്കും. ഉ­ച്ച­യാ­കും മു­മ്പെ ഞാ­നൊ­ന്നു പോ­യ്ക്ക­ള­യാം.

എ­ഡോൾ­ഫി ഉ­ട­നെ­ത­ന്നെ വ­ക്കീ­ലി­ന്റെ വീ­ട്ടി­ലേ­ക്കു പു­റ­പ്പെ­ട്ടു. ചാർ­ലി­യു­ടെ വീ­ട്ടിൽ നി­ന്നു അ­വി­ടെ­ക്കു് അ­ര­മ­ണി­ക്കൂ­റോ­ളം പി­ടി­ക്കു­ന്ന ന­ട­ത്തം മാ­ത്ര­മെ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. ഇത്ര മ­നോ­ഹ­ര­മാ­യ ഒരു പ്ര­ഭാ­തം ഒരു ജോ­ലി­യിൽ ക­ഴി­ക്കേ­ണ്ടി­വ­ന്ന­ല്ലൊ എന്ന ഒരു ഇ­ച്ഛാ­ഭം­ഗം എ­ഡോൾ­ഫി­ക്കു ഉ­ണ്ടാ­യെ­ങ്കി­ലും ത­ന്നോ­ടു ചെ­ല്ലാൻ പ­റ­ഞ്ഞ­തി­ന്റെ ഉ­ദ്ദേ­ശം എ­ന്താ­യി­രി­ക്കും എന്ന ഒരു കൗ­തു­ക­വും അ­യാൾ­ക്കു ഉ­ണ്ടാ­കാ­തി­രു­ന്നി­ല്ല.

വ­ക്കീ­ലി­ന്റെ പുറമെ ഉ­ണ്ടാ­യി­രു­ന്ന ആ­പ്പീ­സ്സിൽ ചെ­ന്നു കേ­റി­യ­പ്പോൾ, പല ചെ­റു­പ്പ­ക്കാ­രാ­യ ഗു­മ­സ്ഥ­ന്മാ­രും, തി­രി­ഞ്ഞു അയാളെ ആ­പാ­ദ­ചൂ­ഡം നോ­ക്കി­ത്തു­ട­ങ്ങി. എ­ന്നാൽ ഒരു പോ­രു­ന്ന ക­ക്ഷി­യാ­ണെ­ന്ന വി­ചാ­രം അ­യാ­ളെ­പ്പ­റ്റി ആർ­ക്കും തോ­ന്നാ­തി­രു­ന്ന­തു­കൊ­ണ്ടു് അ­വ­രാ­രും അ­ടു­ത്തു വ­ന്നി­ല്ല. വ­ക്കീ­ലി­നെ കാ­ണേ­ണ­മെ­ന്ന എ­ഡോൾ­ഫി­യു­ടെ അ­പേ­ക്ഷ കേ­ട്ട­പ്പോൾ, വ­ക്കീൽ അ­ടി­യ­ന്ത­ര ജോ­ലി­യി­ലാ­ണെ­ന്നു കുറെ കാ­ത്തു നി­ല്ക്കാ­തെ നി­വൃ­ത്തി­യി­ല്ലെ­ന്നും അവരിൽ ഒരാൾ ലോ­ഹ്യം കു­റ­ഞ്ഞ ഭാ­വ­ത്തോ­ടെ ഉ­ത്ത­രം പ­റ­ഞ്ഞു.

എ­ഡോൾ­ഫി അ­വ­ന്റെ വടി തു­ട­യു­ടെ ന­ടു­വിൽ വെ­ച്ചു­കൊ­ണ്ടു് ഒരു ക­സേ­ല­മേൽ ഇ­രു­ന്നു മേ­ശ­മേ­ലും അ­ള­മാ­രി­യി­ലും നി­ര­ത്തി­വെ­ച്ചി­രു­ന്ന, നിയമ പു­സ്ത­ക­ങ്ങ­ളു­ടെ എ­ണ്ണ­വും വ­ണ്ണ­വും ക­ണ്ടി­ട്ടു് അയാൾ ആ­ശ്ച­ര്യ­ത്തോ­ടെ നോ­ക്കി. വ­ക്കീൽ ഗു­മ­സ്ഥ­ന്മാർ അ­യാ­ളു­ടെ ആഗമനം നി­മി­ത്തം പെ­ട്ടെ­ന്നു് നിർ­ത്തി­വെ­ക്കേ­ണ്ടി വന്ന അ­വ­ര­വ­രു­ടെ സം­സാ­രം പി­ന്നെ­യും തു­ട­ങ്ങി. സംസാര വിഷയം സ്ത്രീ­കൾ മാ­ത്ര­മാ­യി­രു­ന്നു. എ­ന്നാൽ ഉ­ള്ളി­ലെ മു­റി­യിൽ നി­ന്നു ക­സേ­ല­കൾ പി­ന്നോ­ക്കം ത­ള്ളു­ന്ന ശബ്ദം കേ­ട്ട­പ്പോൾ എ­ല്ലാ­വ­രും അ­വ­രു­ടെ മു­മ്പു­റ­ത്തു­ണ്ടാ­യി­രു­ന്ന മേ­ശ­മേൽ വെ­ച്ചി­രു­ന്ന ക­ട­ലാ­സു­ക­ളിൽ തലയും കു­നി­ച്ചു, അവർ വളരെ നേ­ര­മാ­യി അ­വ­ര­വ­രു­ടെ ജോ­ലി­യിൽ ഏർ­പ്പെ­ട്ടി­ട്ടു് എന്ന ഭാ­വ­ത്തിൽ പ്ര­വൃ­ത്തി മു­റ­ക്കു ന­ട­ത്താൻ തു­ട­ങ്ങി.

വ­ക്കീൽ എണ്ണം പറഞ്ഞ ഒ­രാ­ളോ­ടു സം­സാ­രി­ച്ചും മ­ന്ദ­ഹ­സി­ച്ചും അവർ ത­മ്മിൽ നടന്ന എ­ട­വാ­ടു് കൊ­ണ്ടു് വളരെ തൃ­പ്തി­പ്പെ­ട്ടും ന­ട­ന്നു­വ­ന്നു, ആ ക­ക്ഷി­യെ പു­റ­ത്തേ­ക്കു­ള്ള വാ­തിൽ­വ­രെ അ­നു­യാ­നം ചെ­യ്തു അ­ദ്ദേ­ഹം മ­ട­ങ്ങു­മ്പോൾ, എ­ഡോൾ­ഫി എ­ഴു­ത്തും ക­യ്യിൽ­പി­ടി­ച്ചു വ­ക്കീ­ലി­ന്റെ നേർ­ക്കു­ചെ­ന്നു.

എ­ഡോൾ­ഫി:
ഈ ക­ത്തു് നി­ങ്ങൾ എ­നി­ക്കു അ­യ­ച്ച­താ­ണു്. അ­പ്ര­കാ­രം ഞാൻ നി­ങ്ങ­ളെ കാ­ണ്മാൻ വ­രു­ന്ന­താ­ണു്. ഞാൻ ഡാൾ­മ­ണ്ടി­ന്റെ മകൻ എ­ഡോൾ­ഫി­യാ­ണു്.
വ­ക്കീൽ:
എ­ഡോൾ­ഫി­യൊ? ഞാൻ എത്ര ദി­വ­സ­മാ­യി നി­ങ്ങ­ളെ­യും കാ­ത്തു് അ­ക്ഷ­മ­നാ­യി നി­ന്ന­തു്. ദയ വി­ചാ­രി­ച്ചു ഒ­രി­ക്കൽ എന്റെ ഒ­ന്നി­ച്ചു ആ മു­റി­യി­ലേ­ക്കു വരൂ.

വ­ക്കീൽ വളരെ ആ­ദ­ര­വോ­ടും തന്റെ മുറ നല്ല നി­ശ്ച­യ­മു­ള്ള പോ­ലേ­യും സം­സാ­രി­ച്ചു. എ­ഡോൾ­ഫി ക­ട­ന്നു പോ­യ­പ്പോൾ ചില ചെ­റു­പ്പ­ക്കാ­രാ­യ ഗു­മ­സ്ഥ­ന്മാർ അ­ന്യോ­ന്യം ഇ­ങ്ങി­നെ മ­ന്ത്രി­ച്ചു:—“ഓ ഹോ ഇ­യ്യാ­ളാ­ണു് ഡാൾ­മ­ണ്ടി­ന്റെ മകൻ എ­ഡോൾ­ഫി! അല്ലേ? ആ­രെ­ങ്കി­ലും വി­ചാ­രി­ച്ചി­രു­ന്നൊ?

വ­ക്കീ­ലി­ന്റെ മു­റി­യിൽ എ­ത്തി­യ­പ്പോൾ അയാൾ പെ­ട്ടെ­ന്നു് എ­ഡോൾ­ഫി­യോ­ടു് ഇ­ങ്ങി­നെ പ­റ­ഞ്ഞു.

വ­ക്കീൽ:
നി­ങ്ങ­ളാ­ണു് എ­ഡോൾ­ഫി­ഡാൾ­മ­ണ്ട് എ­ഡ്രി­യൻ ഡാൾ­മ­ണ്ട് എ­ന്ന­വ­രു­ടെ മകൻ. നി­ങ്ങ­ളു­ടെ അ­ച്ഛ­ന്റെ നേരെ അ­നു­ജ­നാ­ണു് ജോർ­ജ്ജ് ഡാൾ­മ­ണ്ട് എ­ന്ന­വ­രു്.
എ­ഡോൾ­ഫി:
അതെ.
വ­ക്കീൽ:
നി­ങ്ങൾ­ക്കു പ്ര­യാ­സം കൂ­ടാ­തെ നി­ങ്ങ­ളു­ടെ ജനന സർ­ട്ടി­ഫി­ക്കെ­റ്റ് ഹാ­ജ­രാ­ക്കാൻ സാ­ധി­ക്കു­മാ­യി­രി­ക്കും.
എ­ഡോൾ­ഫി:
അതു് ഇ­പ്പോൾ­ത­ന്നെ എന്റെ ക­യ്യിൽ ഇ­രി­പ്പു­ണ്ടു്.
വ­ക്കീൽ:
നി­ങ്ങ­ളു­ടെ അ­ച്ഛ­ന്റെ­തൊ?
എ­ഡോൾ­ഫി:
അതും ഉ­ണ്ടു്.
വ­ക്കീൽ:
നി­ങ്ങ­ളെ ഞാൻ വളരെ അ­ന്വേ­ഷി­ച്ചു. പോ­രാ­ഞ്ഞി­ട്ടു് ക­ട­ലാ­സു­ക­ളിൽ പ­ര­സ്യ­ങ്ങ­ളും കൂടി പ്ര­സി­ദ്ധ­പ്പെ­ടു­ത്തി. എ­ന്നി­ട്ടൊ­ന്നും പ്ര­യോ­ജ­ന­മു­ണ്ടാ­യി­ല്ല. ഒ­ടു­വിൽ എന്റെ ഭാ­ര്യ­ക്കു മോശ എന്ന ഒ­രു­വ­നെ അ­റി­യാ­മാ­യി­രു­ന്നു. അയാൾ എന്തൊ ഒരു കാ­ര്യ­ത്തിൽ സം­ഗ­തി­വ­ശാൽ ഒന്നു രണ്ടു വട്ടം നി­ങ്ങ­ളു­ടെ പേർ എ­ടു­ത്തു പ­റ­ഞ്ഞ­താ­യി കേ­ട്ടി­രു­ന്നു. ആ വ­ഴി­യാ­യി­ട്ടാ­ണു് നി­ങ്ങ­ളു­ടെ വി­ലാ­സം കി­ട്ടു­വാൻ ഇ­ട­വ­ന്ന­തു്.
എ­ഡോൾ­ഫി:
അ­ങ്ങി­നെ­യൊ? എ­ന്താ­ണു് കാ­ര്യം.
വ­ക്കീൽ:
അ­താ­യി­രു­ന്നു ഞാൻ ഒ­ന്നാ­മ­തു് നി­ങ്ങ­ളോ­ടു് പ­റ­ഞ്ഞു­ത­രേ­ണ്ടി­യി­രു­ന്ന­തു്. നി­ങ്ങ­ളു­ടെ അ­ച്ഛ­ന്റെ അനുജൻ ജോർ­ജ്ജ് എന്ന ആൾ പെ­നാ­ങ്കിൽ വെ­ച്ചു പ­തി­നെ­ട്ടു് മാസം മു­മ്പെ മ­രി­ച്ചു­പോ­യി. അ­യാ­ളു­ടെ എല്ലാ മു­ത­ലു­കൾ­ക്കും അ­വ­കാ­ശി ഇ­പ്പോൾ നി­ങ്ങ­ളാ­യി­രി­ക്കു­ന്നു.
എ­ഡോൾ­ഫി:
എന്റെ ഇ­ള­യ­ച്ഛൻ ജോർ­ജ്ജൊ?
വ­ക്കീൽ:
അതെ. അയാൾ സ്വ­ന്തം രാ­ജ്യ­ത്തേ­ക്കു് മ­ട­ങ്ങി­വ­രാൻ ഒ­രു­ക്ക­ങ്ങൾ ചെ­യ്തു­വ­രി­ക­യാ­യി­രു­ന്നു. ചാ­യ­ത്തോ­ട്ട­ത്തി­ന്റെ ഏർ­പ്പാ­ടു് കൊ­ണ്ടു് പി­ടി­പ്പ­തു മു­ത­ലും സ­മ്പാ­ദി­ച്ചി­രു­ന്നു. അയാൾ ഒ­സ്യ­ത്തു് പ്ര­കാ­രം നി­ങ്ങൾ­ക്കു പ­ത്തു­ല­ക്ഷം ഉ­റു­പ്പി­ക ത­ന്നി­ട്ടു­ണ്ടു്.

“പ­ത്തു­ല­ക്ഷം ഉ­റു­പ്പി­ക­യെ” എ­ന്നും പ­റ­ഞ്ഞു വ­ക്കീ­ലി­ന്റെ മു­ഖ­വും നോ­ക്കി­യി­രു­ന്ന എ­ഡോൾ­ഫി­ക്കു മുറി പ­മ്പ­രം പോലെ തി­രി­യു­ന്നു­ണ്ടെ­ന്നു തോ­ന്നി. അയാൾ സ­ന്തോ­ഷം­കൊ­ണ്ടു് പെ­ട്ടെ­ന്നു ബോ­ധം­കെ­ട്ടു വീ­ഴാ­ഞ്ഞ­തും അ­ത്ഭു­തം കു­റു­ക്ക­നെ­ക്കാൾ കൗ­ശ­ല­ക്കാ­ര­നാ­യ വ­ക്കീ­ലി­ന്റെ മു­ഖ­ത്തി­ന്നു യാ­തൊ­രു വി­കാ­ര­വും നേ­രി­ട്ട­താ­യി ക­ണ്ടി­ല്ല.

പ­ത്തു­ല­ക്ഷം ഉ­റു­പ്പി­ക! അയാൾ നി­ശ്ച­യ­മാ­യി­ട്ടും ഒരു ധ­നി­ക­നാ­യി ആ­യു­സ്സു­ള്ള നാൾ­വ­ര­യ്ക്കും ധ­നി­ക­നാ­യി. എ­ന്നാ­ലൊ ആ ധനം എ­ഡോൾ­ഫി­ക്കു് അസാരം മു­മ്പു് കി­ട്ടി­യി­രു­ന്നു എ­ങ്കിൽ അ­യാൾ­ക്കു യൂ­ജീ­നി­നെ വി­വാ­ഹം ക­ഴി­ക്കാ­മാ­യി­രു­ന്നു.

ത­ല്ക്കാ­ലം വല്ല പണവും വേണമൊ എന്നു വ­ക്കീൽ ചോ­ദി­ച്ച­തൊ­ന്നും എ­ഡോൾ­ഫി കേ­ട്ടി­ല്ല. ഇത്ര അധികം പണം പെ­ട്ടെ­ന്നു ഒ­രാൾ­ക്കു സി­ദ്ധി­ച്ച­താ­യി കേൾ­ക്കു­മ്പോൾ ആർ­ക്കാ­ണു് അ­മ്പ­ര­പ്പും ഭ്ര­മ­വും ഉ­ണ്ടാ­കാ­തി­രി­ക്കു­ന്ന­തു്?

എ­ഡോൾ­ഫി­ക്കു ബു­ദ്ധി ഒ­ടു­വിൽ നേർ­ക്കു വന്നു. ഗു­മ­സ്ഥ­ന്മാ­രു­ടെ ഇടയിൽ കൂടെ മ­ട­ങ്ങി വ­രു­മ്പോൾ അ­വ­രൊ­ക്കെ ആ­ദ­ര­വോ­ടു­കൂ­ടെ എ­ഴു­ന്നേ­റ്റു് സലാം കാ­ട്ടി. എ­ഡോൾ­ഫി­ക്കു തന്റെ പെ­ട്ടെ­ന്നു മാറിയ അവസ്ഥ ക­ണ്ടി­ട്ടു ഉ­ള്ളിൽ നി­ന്നു ഒരു പു­ഞ്ചി­രി ഉ­ണ്ടാ­യി.

അ­ദ്ദേ­ഹം നേരെ ചെ­ന്നു വി­വ­ര­മെ­ല്ലാം തന്റെ പുതിയ ച­ങ്ങാ­തി­മാ­രാ­യ ചാർ­ലി­യോ­ടും ലൂ­യി­സി­യോ­ടും പ­റ­ഞ്ഞു. എ­ഡോൾ­ഫി ഒ­ന്നാ­മ­തു് പറഞ്ഞ വാ­ക്കു­കൾ കേ­ട്ട­പ്പോൾ, ബു­ദ്ധി­മു­ട്ടു­കൾ­കൊ­ണ്ടു് എ­ഡോൾ­ഫി­ക്കു അസാരം ത­ല­ക്കി­ള­ക്ക­മു­ണ്ടാ­യ­താ­ണെ­ന്നു അവർ ധ­രി­ച്ചു പോയി. എ­ന്തു­കൊ­ണ്ടെ­ന്നാൽ എ­ഡോൾ­ഫി പെ­ട്ടെ­ന്നു അ­വ­രോ­ടു ചെ­ന്നു പ­റ­ഞ്ഞ­തു് “ച­ങ്ങാ­തി­മാ­രെ! പ­ത്തു­ല­ക്ഷം ഉ­റു­പ്പി­ക എ­നി­ക്കു വീ­ണു­കി­ട്ടും­പോ­ലെ കി­ട്ടി. നി­ങ്ങൾ­ക്കു പത്തു പ­ന്ത്ര­ണ്ടു കു­ട്ടി­കൾ പി­റ­ന്നാ­ലൊ­ന്നും ഭ­യ­പ്പെ­ടേ­ണ്ട. ഞാൻ എ­ല്ലാ­റ്റി­നേ­യും പു­ലർ­ത്തും.”

“അയ്യൊ? എന്റെ പ്രിയ എ­ഡോൾ­ഫി നി­ങ്ങൾ­ക്കു ഇ­ങ്ങി­നെ പെ­ട്ടെ­ന്നു സു­ഖ­ക്കേ­ടാ­യ്പോ­യ­ല്ലോ. ഞാൻ ഉടനെ ഒരു ഡോ­ക്ട­രെ വി­ളി­ച്ചു കൊ­ണ്ടു വ­ര­ട്ട­യൊ” എ­ന്നും പ­റ­ഞ്ഞു ലൂ­യി­സ് ക­ര­യു­വാൻ തു­ട­ങ്ങി.

എ­ഡോൾ­ഫി:
എടോ. എന്റെ ചെ­റു­പ്പ­ക്കാ­രി­യാ­യ ച­ങ്ങാ­തി! എ­നി­ക്കു സു­ഖ­ക്കേ­ടൊ­ന്നും ഇല്ല. എ­നി­ക്കു ഭ്രാ­ന്തും ഇല്ല. എ­നി­ക്കു ഒ­സ്യ­ത്തു് പ്ര­കാ­രം പ­ത്തു­ല­ക്ഷം ഉ­റു­പ്പി­ക സി­ദ്ധി­പ്പാൻ ഭാ­ഗ്യ­മു­ണ്ടാ­യി. അതിൽ ഒരു പ­ങ്കു് എ­ടു­ത്തു­കൊ­ള്ളു­വാൻ വേ­ണ്ടി­മാ­ത്രം ഞാൻ നി­ങ്ങ­ളെ ക്ഷ­ണി­ക്കു­ന്ന­താ­ണു്.
ലൂ­യീ­സ്:
അ­തൊ­ക്കെ­യെ­ങ്ങി­നെ­ങ്കി­ലു­മാ­വാ­മെ­ല്ലൊ?
എ­ഡോൾ­ഫി:
അ­ങ്ങി­നെ പ­റ­ഞ്ഞാൽ പോര. നി­ങ്ങൾ ഇ­ല്ലാ­യി­രു­ന്നു എ­ങ്കിൽ ഞാൻ വെ­ള്ള­ത്തിൽ മു­ങ്ങി­ച്ച­ത്തു ക­ഴി­ഞ്ഞി­ട്ടു­ണ്ടാ­കു­മാ­യി­രു­ന്നു.
ലൂ­യി­സ്:
ഓ എ­ഡോൾ­ഫി—നി­ങ്ങ­ളെ അ­ങ്ങി­നെ ഒ­രി­ക്കൽ ര­ക്ഷി­ച്ച­തു­കൊ­ണ്ടു് ഞങ്ങൾ നി­ങ്ങ­ളോ­ടു് അ­തി­ന്നു ഒരു പ്ര­തി­ഫ­ലം വാ­ങ്ങ­ണ­മെ­ന്നോ? ന­മു­ക്കു അ­ന്യോ­ന്യം സ്നേ­ഹി­ച്ചി­ട്ടു് കാലം ക­ഴി­ഞ്ഞാൽ മതി. അ­തി­ലും വലിയ കാ­ര്യം മ­റ്റൊ­ന്നു­മി­ല്ല.
എ­ഡോൾ­ഫി:
എ­നി­ക്കു പണം എ­ന്തി­നാ­ണു്? നല്ല വി­ഷ­യ­ത്തിൽ ചി­ല­വു് ചെ­യ്വാൻ വേ­ണ്ടി മാ­ത്ര­മാ­ണു്. ഒ­ന്നാ­മ­തു് എന്റെ ച­ങ്ങാ­തി­ക­ളാ­യ നി­ങ്ങ­ളെ­യാ­ണു് ഞാൻ സ­ഹാ­യി­ക്കാൻ ഭാ­വി­ക്കു­ന്ന­തു് നി­ങ്ങൾ­ക്കു് ഒരു നല്ല ഷാ­പ്പ് ഞാൻ വെ­ച്ചു­ത­രും. നി­ങ്ങൾ­ക്കു കൊ­ത്തു­പ­ണി മു­ത­ലാ­യ ജോ­ലി­കൾ തന്നെ ആ­രം­ഭി­ക്കാം. സകല ചി­ല­വും ഞാൻ ന­ട­ത്താം നി­ങ്ങൾ ഇ­തി­ന്നൊ മറ്റൊ വി­രോ­ധം പ­റ­യു­ക­യാ­ണെ­ങ്കിൽ ഈ നി­മി­ഷ­ത്തിൽ ഞാൻ നി­ങ്ങ­ളോ­ടു് യാ­ത്ര­യും പ­റ­ഞ്ഞു ഇ­റ­ങ്ങി ന­ട­ക്കും പി­ന്നെ ഒ­രി­ക്കൽ എന്നെ കാ­ണു­മെ­ന്നും ക­രു­തേ­ണ്ട.
ലൂ­യി­സ്:
എ­ന്നാൽ ഞങ്ങൾ സ്വീ­ക­രി­ക്കും. ഇല്ലേ ചാർലി! എ­ഡോൾ­ഫി­യെ­പ്പോ­ലെ­യു­ള്ള ഒരു ച­ങ്ങാ­തി­യോ­ടു് നാം അ­ഭി­മാ­ന­വും മ­റ്റും കാ­ട്ടു­ന്ന­തെ­ന്തി­നാ­ണു്? നി­ങ്ങൾ ത­രു­ന്ന­തൊ­ക്കെ ഞങ്ങൾ സ­ന്തോ­ഷ­ത്തോ­ടും ന­ന്ദി­യോ­ടും സ്വീ­ക­രി­പ്പാൻ ഒ­രു­ക്ക­മാ­ണു്.

അ­ന്നു­രാ­ത്രി അ­വർ­ക്കാർ­ക്കും തി­ന്നാ­നോ ഉ­റ­ങ്ങാ­നോ സാ­ധി­ച്ചി­ല്ല. അ­വർ­ക്കു ആ­ക­സ്മി­ക­മാ­യി വ­ന്നു­ചേർ­ന്ന ഭാ­ഗ്യം നി­മി­ത്തം സ­ന്തോ­ഷം­കൊ­ണ്ടു് അ­വർ­ക്കാർ­ക്കും ഉ­റ­ക്ക­മി­ല്ല. എ­ഡോൾ­ഫി­ക്കാ­ക­ട്ടെ അ­വ­ന്റെ സ­മ്പ­ത്തി­നെ­പ്പ­റ്റി­യു­ള്ള വി­ചാ­രം അ­യാൾ­ക്കു സ­ന്തോ­ഷ­വും വ്യ­സ­ന­വും ഉ­ണ്ടാ­ക്കി. ഒരു പ്ര­കാ­ര­ത്തിൽ അ­തി­ന്റെ വരവു് കുറെ താ­മ­സി­ച്ചു­പോ­യി എന്നു പ­റ­ഞ്ഞാൽ അ­വ­ന്റെ പ്ര­ണ­യം പ­തി­ഞ്ഞ പെൺ­കി­ടാ­വി­നെ ത­നി­ക്കു കി­ട്ടാ­തെ പോ­ക­ത്ത­ക്ക­വ­ണ്ണം ആ വരവു് താ­മ­സി­ച്ചു­പോ­യി. എ­ഡോൾ­ഫി പലതും പറഞ്ഞ കൂ­ട്ട­ത്തിൽ ഒ­ടു­വി­ലേ­ത്ത­തു് ചാർ­ലി­ക്കു അത്ര ര­സി­ച്ചി­ല്ല.

ചാർലി:
എന്തു പ­റ­ഞ്ഞു. അവളെ വി­ല­ക്കു വാ­ങ്ങാൻ താ­മ­സി­ച്ചു പോ­യെ­ന്നോ? നി­ങ്ങൾ­ക്കു സു­ഖ­മാ­യി ജീ­വി­ക്കാൻ ഇതാ ഇ­പ്പോൾ ഒരു അവസരം സി­ദ്ധി­ച്ചു. ആ ദു­രി­തം പി­ടി­ച്ച പെ­ണ്ണി­നെ­പ്പ­റ്റി പി­ന്നേ­യും ആ­ലോ­ചി­ച്ചി­ട്ടു് നി­ങ്ങ­ളു­ടെ സു­ഖ­മൊ­ന്നും ഇനി വെ­റു­തെ വെ­ടി­ഞ്ഞു­ക­ള­യ­രു­തു്.
എ­ഡോൾ­ഫി:
നി­ങ്ങൾ പ­റ­യു­ന്ന­തു് ശ­രി­യാ­ണു്.

ആ ഉ­പ­ദേ­ശ­പ്ര­കാ­രം ആ­ച­രി­പ്പാൻ എ­ഡോൾ­ഫി ഉ­റ­പ്പാ­ക്കി. അ­വ­ന്റെ സ­മ്പ­ത്തു് കൊ­ണ്ടൊ­ന്നും അവൻ അ­നു­ഭ­വി­ക്കു­ന്ന ഏ­കാ­ന്ത­ത­ക്കു ശാ­ന്ത­മു­ണ്ടാ­യി­ല്ല. പ­ണ­മൊ­ക്കെ ത­നി­ക്കു­വേ­ണ്ടി മാ­ത്രം ചി­ല­വാ­ക്കു­വാ­നേ പാ­ടു­ള്ളു എന്നു വി­ചാ­രി­ക്കാൻ ത­ക്ക­വ­ണ്ണം എ­ഡോൾ­ഫി ഒരു സ്വാർ­ത്ഥ­പ്ര­തി­പ­ത്തി­ക്കാ­ര­നാ­യി­രു­ന്നി­ല്ല. ഒരു ദിവസം അ­യാൾ­ക്കു സീ­ലി­യെ ക­ണ്ടു­മു­ട്ടാൻ ഇ­ട­യാ­യി. സം­സാ­രി­ക്കു­ന്ന­തി­ന്നി­ട­യിൽ അവൾ ത­ല്ക്കാ­ലം അ­വ­ളേ­ക്കാൾ വളരെ പ്രാ­യ­മു­ള്ള ഒരു കാ­മു­ക­ന്റെ ര­ക്ഷ­യി­ലാ­ണു് ഇ­രി­ക്കു­ന്ന­തു് എന്നു കേ­ട്ട­പ്പോൾ എ­ഡോൾ­ഫി­ക്കു അ­വ­ളു­ടെ നേരെ തോ­ന്നി­യ വെ­റു­പ്പു് പി­ന്നെ­യും വർ­ദ്ധി­ച്ചു.

എ­ഡോൾ­ഫി:
അ­യാൾ­ക്കു എത്ര വ­യ­സ്സ­യി.
സീലി:
വ­യ­സ്സു് ഏ­ക­ദേ­ശം നൂറു് തി­ക­ഞ്ഞി­ട്ടു­ണ്ടാ­കും. എ­ങ്കി­ലും പണം വേ­ണ്ട­തു­ണ്ടു്.
എ­ഡോൾ­ഫി:
(വി­ചാ­രം) ഫൂ സീ­ലി­യേ­ക്കാൾ ഗു­ണ­ശാ­ലി­നി­കൾ എ­ത്ര­യെ­ങ്കി­ലും ഭൂ­മി­യിൽ ഉ­ണ്ടു്.

ഇ­ങ്ങി­നെ അവർ പി­രി­ഞ്ഞു. എ­ഡോൾ­ഫി ഒരു പ­ണ­ക്കാ­ര­നാ­യ ചെ­റു­പ്പ­ക്കാ­ര­ന്റെ മ­ട്ടിൽ വളരെ ഷോ­ക്കി­ലും അ­വ­സ്ഥ­യി­ലും ന­ട­ന്നു­തു­ട­ങ്ങി. അ­യാ­ളു­ടെ ചെ­റു­പ്പം, സൗ­ന്ദ­ര്യം, ധനം, ഔ­ദാ­ര്യം മു­ത­ലാ­യ ഗു­ണ­ഗ­ണ­ങ്ങ­ളെ­ക്കൊ­ണ്ടു് എവിടെ ചെ­ന്നാ­ലും അയാളെ എ­ല്ലാ­വ­രും ആ­ദ­വ­ര­വോ­ടെ സ്വീ­ക­രി­ച്ചു.

യൂ­ജീ­നി­നെ ഭാ­ര്യ­യാ­യി കി­ട്ടു­ന്ന കാ­ര്യം പൂ­ജ്യ­മാ­ണെ­ന്നു നി­ശ്ച­യി­ച്ചി­ട്ടു് എ­ഡോൾ­ഫി, വളരെ സു­ന്ദ­രി­യും ചു­റു­ക്കു­ള്ള­വ­ളും നേ­രം­പോ­ക്കു­കാ­രി­യു­മാ­യ ഒരു യു­വ­തി­യെ തന്റെ വെ­പ്പാ­ട്ടി­യാ­ക്കി വെ­ച്ചു. അവർ എ­പ്പോ­ഴും ഒ­ന്നി­ച്ചു തന്നെ ന­ട­ന്നി­രു­ന്നു. സിനിമ കാണാൻ പോ­കു­ന്ന­വർ ഈ ര­ണ്ടു­കൂ­ട്ട­രെ അവിടെ കാ­ണാ­തി­രി­ക്കി­ല്ല. എ­ഡോൾ­ഫി ഏ­ക­നാ­യി ഒരു ഉൾ­നാ­ട്ടിൽ പാർ­ക്കു­ന്ന കാ­ല­ത്താ­ണെ­ങ്കിൽ ഈ മാ­തി­രി ഒരു ബന്ധം ഒ­രി­ക്ക­ലും ഇ­ഷ്ട­പ്പെ­ടു­ക­യി­ല്ലാ­യി­രു­ന്നു, എ­ന്നാൽ വി­നോ­ദ­ത്തി­ന്നു പല വ­ഴി­ക­ളും ഉള്ള ഒരു പ­ട്ട­ണ­ത്തി­ലാ­കു­മ്പോൾ, ധ­നി­ക­നാ­യ ഒരു ചെ­റു­പ്പ­ക്കാ­ര­ന്നു ഈ മാ­തി­രി ഒരു കൂ­ട്ടി­ക്കെ­ട്ടു് അ­ത്യാ­വ­ശ്യ­മാ­യി­രു­ന്നു.

അ­ങ്ങി­നെ ഇ­രി­ക്കെ യൂ­ജീ­നി­ന്റെ സു­ഖേ­ക്കേ­ടെ­ല്ലാം ഭേ­ദ­മാ­യി. അ­വ­ളു­ടെ ശ­രീ­ര­ത്തി­ന്നും പു­ഷ്ടി­കൂ­ടി. എ­ന്നാൽ അ­വ­ളു­ടെ എ­ഡോൾ­ഫി­യെ­പ്പ­റ്റി­യു­ള്ള സം­സാ­ര­വും അ­യാ­ളെ­പ്പ­റ്റി­യു­ള്ള വി­ചാ­ര­വും­കൊ­ണ്ടു് ജ­ന്നി­മ­ടു­ത്തു. ജ­ന്നി­ക്കു ദ്രോ­ഹ­മാ­യി എ­ന്നു­കൂ­ടി­പ്പ­റ­യാം. എ­ഡോൾ­ഫി­ക്കു എന്തൊ ഒരു ഭേ­ദ­ഗ­തി നേ­രി­ട്ടി­ട്ടു­ണ്ടെ­ന്നു കൂടി യൂജീൻ മ­ന­സ്സി­ലാ­ക്കി. അവൾ ബോ­ധം­കെ­ട്ടു­വീ­ഴും മു­മ്പെ ആ­കാ­ര്യ­വും കൂടി ഒരു നി­മി­ഷ­ത്തി­ന്നു­ള്ളിൽ മ­ന­സ്സി­ലാ­ക്കി­ക്ക­ള­ഞ്ഞി­രി­ക്കു­ന്നു.

യൂജീൻ:
സാധു എ­ഡോൾ­ഫി! അയാൾ എത്ര സ­ങ്ക­ട­പ്പെ­ട്ടി­ട്ടു­ണ്ടാ­യി­രി­ക്കാം. ഇ­പ്പോ­ഴും സ­ങ്ക­ട­പ്പെ­ടു­ന്നു­ണ്ടാ­യി­രി­ക്കും.
ജന്നി:
(കോ­പ­ത്തോ­ടേ) അ­ങ്ങി­നെ­യൊ­ന്നും നി­ങ്ങൾ വി­ശ്വ­സി­ക്കേ­ണ്ട അയാൾ, നി­ങ്ങൾ പ­റ­ഞ്ഞ­പോ­ലെ സ­ങ്ക­ട­പ്പെ­ട്ടി­ട്ടു­ണ്ടാ­യി­രി­ക്കും. ആ­ശ്വാ­സം അ­യാൾ­ക്കു ക്ഷണം വ­ന്നു­ചേ­രു­ക­യും ചെ­യ്തി­ട്ടു­ണ്ടാ­യി­രി­ക്കും. ബാ­ക്കി­യു­ള്ള മ­നു­ഷ്യ­ന്മാ­രെ­പ്പോ­ലെ ത­ന്നെ­യാ­ണു അ­യാ­ളും.
യൂജീൻ:
തന്നെ ആ­യി­രി­ക്കും.

ഇ­തി­നി­ട­യിൽ എ­ഡോൾ­ഫി, അ­ത്യ­ന്തം ധ­ന­വാ­നാ­യി­ത്തീർ­ന്ന വി­വ­വ­രം മ­ന്ദാ­ര­ത്തി­ന്നും കി­ട്ടി­യി­രു­ന്നു. എ­ന്നാൽ അ­തി­നെ­പ്പ­റ്റി യ­തൊ­ന്നും ആ സ്ത്രീ മ­ക­ളോ­ടു മി­ണ്ടി­യ­തേ ഇല്ല. അ­വൾ­ക്കു പ­ങ്കു­കൊ­ള്ളു­വാൻ സാ­ധി­ക്കാ­തെ തന്റെ പ്ര­ണ­യം ക­വർ­ന്ന ആൾ­ക്കു ധനം വ­ന്നു­ചേ­രു­ന്ന­തിൽ യൂ­ജീ­നി­ന്നു വ്യ­സ­ന­മു­ണ്ടാ­വാ­നേ ത­ര­മു­ള്ളു എ­ന്നാ­ണു് മ­ന്ദാ­രം മ­ന­സ്സി­ലാ­ക്കി­യ­തു്. എ­ന്നാൽ അ­മ്മ­മാർ­ക്കു മി­ക്ക­വാ­റും ത­ങ്ങ­ളു­ടെ പെൺ­മ­ക്ക­ളു­ടെ ഹൃ­ദ­യ­ത്തി­ന്റെ യ­ഥാർ­ത്ഥ­സ്ഥി­തി നി­ശ്ച­യ­മു­ണ്ടാ­ക­യി­ല്ല.

ജന്നി വല്ല നാ­ട­ക­മൊ സി­നി­മ­യോ കാണാൻ തന്റെ ചെ­റി­യ­മ്മ­യോ­ടു് പ­ല­പ്പോ­ഴും പ­റ­ഞ്ഞി­രു­ന്നു. ത­നി­ക്കു അ­തി­നൊ­ന്നി­നും പോവാൻ ഇ­ഷ്ട­മു­ണ്ടാ­യി­രു­ന്നി­ല്ലെ­ങ്കി­ലും ജ­ന്നി­യെ തൃ­പ്തി­പ്പെ­ടു­ത്തു­വാൻ വേ­ണ്ടി മാ­ത്രം ഒരു ദിവസം സിനിമ കാണാൻ പോകാൻ യൂജിൻ തീർ­ച്ച­പ്പെ­ടു­ത്തി. റി­സർ­വ്വ് സീ­റ്റിൽ അവർ ഇ­രു­വ­രും ചെ­ന്നി­രു­ന്നു. ക­ളി­യു­ടെ ര­സ­ത്തിൽ മു­ഴു­കി­യ ജ­ന്നി­ക്കു ഹോളിൽ മ­റ്റു് യാ­തൊ­ന്നി­ന്മേ­ലും ക­ണ്ണു് പ­തി­ഞ്ഞി­ട്ടി­ല്ലാ­യി­രു­ന്നു. യൂ­ജീ­നാ­ക­ട്ടെ ഹോളിൽ ഹാ­ജ­രാ­യി­രു­ന്ന ഓരോ ആ­ളു­ടേ­യും മുഖം നോ­ക്കി മ­ന­സ്സി­ലാ­ക്കു­ക­യാ­യി­രു­ന്നു. ഒരു ഭാ­ഗ­ത്തേ­ക്കു നോ­ക്കി­യ­പ്പോൾ യൂ­ജീ­നി­ന്റെ മുഖം പെ­ട്ടെ­ന്നു പ­ച്ച­യി­ല പോ­ലെ­യാ­യി. ഒരു സു­ന്ദ­രി­യും സു­വ­സ്ത്രാ­ല­ങ്കൃ­ത­യും ആയ ഒരു യു­വ­തി­യു­ടെ ചാ­ര­ത്തു്, യൂ­ജീ­നി­ന്റെ പ്ര­ണ­യ­ഭാ­ജ­ന­മാ­യ എ­ഡോൾ­ഫി ഇ­രി­ക്കു­ന്ന­താ­ണു ക­ണ്ട­തു്. അവൾ ഈർ­ഷ്യ­യോ­ടും ഇ­ച്ഛാ­ഭം­ഗ­ത്തോ­ടും ജ­ന്നി­യു­ടെ കൈ­പി­ടി­ച്ചു.

യൂജീൻ:
ജന്നി! നോ­ക്കു ആ­രാ­ണ­വി­ടെ ഇ­രി­ക്കു­ന്ന­തു് എന്നു എ­ന്നോ­ടു പ­റ­ഞ്ഞു തരൂ.
ജന്നി:
കളി വളരെ ന­ന്നാ­യി­രി­ക്കു­ന്നു.
യൂജീൻ:
ന­മ്മ­ളു­ടെ വ­ല­ത്തെ സീ­റ്റിൽ ആ­രാ­ണു് ഇ­രി­ക്കു­ന്ന­തെ­ന്നു ന­ല്ല­വ­ണ്ണം നോ­ക്കു.

ക­ളി­യു­ടെ ര­സ­ത്തിൽ മു­ഴു­കി­പ്പോ­യ ജന്നി ഞെ­ട്ടി, വി­പ്ര­തീ­സാ­ര­മ­ഗ്ന­യാ­യി ഒന്നു തി­രി­ഞ്ഞു­നോ­ക്കി.

ജന്നി:
ഓ. അവർ രാ­ജ­കു­മാ­രി­യെ ഇ­പ്പോൾ കൊ­ല്ലു­മെ­ന്നു തോ­ന്നു­ന്നു.
യൂജീൻ:
ജന്നി!
ജന്നി:
ചെ­റി­യ­മ്മെ! നി­ങ്ങൾ­ക്കു വല്ല സു­ഖ­ക്കേ­ടു­മു­ണ്ടോ?
യൂജീൻ:
ഇല്ല. നീ ഒന്നു നോ­ക്കീ­ട്ടു് പറക. ആ ഇ­രി­ക്കു­ന്ന­തു് എ­ഡോൾ­ഫി ആണോ?
ജന്നി:
അതെ, ഓ ഹോ മൂ­പ്പർ­ക്കു ചി­ല­വാ­ക്കാൻ പണം ധാ­രാ­ള­ത്തി­ല­ധി­കം ഉ­ണ്ടെ­ന്നു തോ­ന്നു­ന്ന­ല്ലൊ.
യൂജീൻ:
അ­യാ­ളു­ടെ ഒ­ന്നി­ച്ചേ­താ­ണു് ഒരു ചെ­റു­പ്പ­ക്ക­ര­ത്തി സ്ത്രീ­യെ കാ­ണു­ന്ന­തു്, നി­ന്റെ അ­ഭി­പ്രാ­യ­മെ­ന്താ­ണു് അവൾ ഒരു സു­ന്ദ­രി­യാ­ണോ?
ജന്നി:
സം­ശ­യ­മു­ണ്ടോ.
യൂജീൻ:
ഒരു സമയം അ­യാ­ളു­ടെ ഭാ­ര്യ­യാ­യി­രി­ക്കും.
ജന്നി:
അയാൾ അ­വ­ളു­ടെ സു­ഖ­ത്തി­ന്നു വേ­ണ്ടി വളരെ യ­ത്നി­ക്കു­ന്നു­ണ്ടു്. എല്ലാ ഉ­പ­ചാ­ര­ങ്ങ­ളും ചെ­യ്വാൻ റെ­ഡി­യാ­യി നി­ല്ക്കു­ന്നു­ണ്ടു്.
യൂജീൻ:
അതെ.
ജന്നി:
ചെ­റി­യ­മ്മെ! എനി നമ്മൾ മ­ട­ങ്ങി­പോ­കു­ക. എന്തോ. നി­ങ്ങൾ­ക്കു നല്ല സു­ഖ­മി­ല്ലെ­ന്ന­പോ­ലെ തോ­ന്നു­ന്നു.
യൂജീൻ:
ഇല്ല വ­രു­ന്നി­ല്ല നി­ന്റെ സ­ന്തോ­ഷം ഞാൻ എ­ന്തി­ന്നു മു­ട­ക്കു­ന്നു? ഈ കാഴ്ച ഒരു സമയം എന്റെ കു­റ്റ­ങ്ങൾ­ക്കും മൂ­ല­ച്ഛേ­ദം വ­രു­ത്തു­ന്നു ഒരു മ­രു­ന്നാ­യി­രി­ക്കും.

ജന്നി ഇ­ട­ക്കി­ടെ രം­ഗ­ത്തും കൂ­ട­ക്കൂ­ടെ യൂ­ജീ­നി­ന്റെ മു­ഖ­ത്തും നോ­ക്കി­ത്തു­ട­ങ്ങി. എ­ന്നാൽ മറ താ­ഴും­വ­രെ യൂജീൻ വി­ള­റി­യ മു­ഖ­ത്തോ­ടെ മി­ണ്ടാ­തെ ഇ­രു­ന്നു.

യൂജീൻ:
(വി­ചാ­രം) അ­യാൾ­ക്കു വ­യ­സ്സു് നന്ന ബാ­ധി­ച്ചി­രി­ക്കു­ന്നു. അയാൾ സു­ഖ­മാ­യി ക­ഴി­ഞ്ഞു കൂടാൻ ഈ­ശ്വ­രൻ ക­ടാ­ക്ഷി­ക്ക­ട്ടെ.

ക­ളി­യും തീർ­ന്നു എ­ല്ലാ­രും മ­ട­ങ്ങാൻ ആ­രം­ഭി­ച്ചു. ഹാ­ളി­ന്റെ വ­രാ­ന്ത­യിൽ എ­ത്തി­യ­പ്പോൾ യൂജീൻ എ­ഡോൾ­ഫി­യു­ടെ­യും അ­യാ­ളു­ടെ ഒ­ന്നി­ച്ചു­ണ്ടാ­യി­രു­ന്ന പെ­ണ്ണി­ന്റെ­യും അ­ടു­ത്തെ­ത്തി. ജന്നി യൂ­ജീ­നി­ന്റെ കൈ പി­ടി­ച്ചു വ­ലി­ച്ച­പ്പോൾ “വിടു അതു് എ­ഡോൾ­ഫി­ത­ന്ന­യൊ എന്നു തീർ­ച്ച­യാ­ക്കാൻ വേ­ണ്ടി­യാ­ണു്” എന്നു യൂജീൻ ഉ­ത്ത­രം പ­റ­ഞ്ഞു ആ സ­മ­യ­ത്തു് എ­ഡോൾ­ഫി ആ വാ­ക്കു­കേ­ട്ടു. തി­രി­ഞ്ഞു­നോ­ക്കി യൂ­ജീ­നി­നെ കണ്ടു.

ഒരു ശ­പ­ഥ­ത്തോ­ടു­കൂ­ടെ എ­ഡോൾ­ഫി തന്റെ കൈ പി­ടി­ച്ചി­രു­ന്ന പെ­ണ്ണി­നെ കുറെ അ­ക­റ്റി, യൂ­ജീ­നി­നോ­ടു സം­സാ­രി­ക്കാൻ ത­ക്ക­വ­ണ്ണം ഓ­ടി­ച്ചാ­ടി­വ­ന്നു. എ­ന്നാൽ ആ­ളു­ക­ളു­ടേ തി­ര­ക്കു­കൊ­ണ്ടു് ര­ണ്ടാ­ളും അ­ന്യോ­ന്യം അ­ക­ന്നു­പോ­യി. പോ­രാ­ഞ്ഞി­ട്ടു് ജന്നി തന്റെ ചെ­റി­യ­മ്മ­യു­ടെ കൈ പി­ടി­ച്ചു. എ­ഡോൾ­ഫി­യിൽ­നി­ന്നു വളരെ അ­ക­ന്നു പോവാൻ ത­ക്ക­വ­ണ്ണം മെ­ല്ലെ വ­ലി­ച്ചു­കൊ­ണ്ടു­പോ­യി.

ഇ­ങ്ങി­നെ യൂ­ജി­നും എ­ഡോൾ­ഫി­യും അ­ന്യോ­ന്യം ക­ണ്ടു­മു­ട്ടാ­തെ പി­രി­ഞ്ഞു.

ഇ­രു­പ­താം അ­ദ്ധ്യാ­യം

(വിധി)

പി­റ്റേ­ന്നു രാ­വി­ലെ ജന്നി, തന്റെ ചെ­റി­യ­മ്മ­യെ ഉ­റ­ക്കി­ല്ലാ­യ്മ­കൊ­ണ്ടു കാ­ത­ര­യാ­യും, രോ­ഗം­കൊ­ണ്ടും സ­ങ്ക­ടം­കൊ­ണ്ടും ആ­തു­ര­യാ­യും, കാ­ണു­മെ­ന്നാ­യി­രു­ന്നു ജന്നി നി­ന­ച്ചി­രു­ന്ന­തു്. എ­ന്നാ­ലൊ യൂജിൻ ശാ­ന്ത­യാ­യും പ­ണ്ടെ­ത്തെ­ക്കാൾ പ്ര­സ­ന്ന­യാ­യും വി­ല­സു­ന്ന­തു ക­ണ്ട­പ്പോൾ ജ­ന്നി­യു­ടെ ആ­ശ്ച­ര്യ­ത്തി­ന്നു അ­ള­വു­ണ്ടാ­യി­രു­ന്നി­ല്ല. എന്നു മാ­ത്ര­മ­ല്ല യൂജീൻ അ­വ­ളു­ടെ ഭർ­ത്താ­വി­നെ­പ്പ­റ്റി കൗ­തു­ക­ത്തോ­ടെ അ­ന്വേ­ഷി­ച്ച­തും കൂടി കേ­ട്ട­പ്പോൾ ജന്നി ആ­ശ്ച­ര്യം­കൊ­ണ്ടു ബോ­ധം­കെ­ട്ടു­പോ­കാ­ഞ്ഞ­തു് ഭാ­ഗ്യ­മാ­യ്പോ­യി എ­ന്നു­ത­ന്നെ പറയാം.

യൂജീൻ:
അയാൾ ക്ഷ­ണ­ത്തിൽ മ­ട­ങ്ങി­വ­രു­മൊ?
ജന്നി:
ഏതാൾ ചെ­റി­യ­മ്മെ.
യൂജീൻ:
എന്റെ ഭർ­ത്താ­വു്.

ദാ­വീ­ദി­നെ ഒ­ന്നാ­മ­താ­യി ഭർ­ത്താ­വു് എന്ന സംജ്ഞ മൂലം യൂജീൻ അ­പ്പോൾ സൂ­ചി­പ്പി­ച്ച­തു് ഒ­ന്നാം പ്രാ­വ­ശ്യ­മാ­യി­രു­ന്നു.

ജന്നി:
ഞാ­ന­റി­യി­ല്ല. അ­ദ്ദേ­ഹം പോ­യ­തു് കൊ­ച്ചി­ക്കാ­ണു്.
യൂജീൻ:
ജന്നി! ചോടെ അ­ദ്ദേ­ഹ­ത്തി­ന്റെ കാ­ര്യ­സ്ഥൻ ജോസഫ് ഉ­ണ്ടാ­യി­രി­ക്കും. അ­യാ­ളോ­ടു എന്റെ ഭർ­ത്താ­വി­ന്റെ വി­ലാ­സം വാ­ങ്ങി വരൂ.

ജന്നി ചോടെ പോ­യ­പ്പോൾ മേ­ശ­യു­ടെ പി­ന്നിൽ പോ­യി­രു­ന്നു ദാ­വീ­ദീ­ന്നു ഇ­ങ്ങി­നെ ഒരു എ­ഴു­ത്തെ­ഴു­തി.

പ്രിയ അ­ങ്ങു­ന്നേ!

കാ­ല­താ­മ­സം നേ­രി­ട്ടു­പോ­യി­രി­ക്കാ­മെ­ങ്കി­ലും കൂടി, ഞാൻ നി­ങ്ങ­ളോ­ടു ഇ­തു­വ­ര­യ്ക്കും പെ­രു­മാ­റി­യ മാ­തി­രി­യും രീ­തി­യും തെ­റ്റാ­ണെ­ന്നു എ­നി­ക്കു ഇ­പ്പോൾ ബോ­ദ്ധ്യം വ­ന്നി­രി­ക്കു­ന്നു. എ­ന്നാ­ലും കൂടി നി­ങ്ങ­ളു­ടെ ഔ­ദാ­ര്യ­ശീ­ലം ഓർ­ക്കു­ന്തോ­റും നി­ങ്ങൾ എന്റെ പി­ഴ­ക­ളെ­ല്ലാം ക്ഷ­മി­ക്കു­മെ­ന്നു ഞാൻ വി­ശ്വ­സി­ക്കു­ന്നു. ഇന്നു തു­ട­ങ്ങി ഞാൻ നി­ങ്ങ­ളു­ടെ അ­നു­സ­ര­ണ­വും സ്നേ­ഹ­വും ഉള്ള ഭാ­ര്യ­യാ­യി തന്നെ സ­ഹ­വ­സി­ക്കു­ന്ന­താ­ണു്.

എ­ന്നു്, നി­ങ്ങ­ളു­ടെ

സ്വ­ന്തം യൂജീൻ.

ഈ എ­ഴു­ത്തു സീല് വെ­ച്ചു, വി­ലാ­സം എഴുതി ത­പ്പാ­ലാ­പ്പീ­സ്സി­ലി­ടാൻ യൂജിൻ ജ­ന്നി­യെ­ത­ന്നെ എ­ല്പി­ച്ചു. വി­ലാ­സം വാ­യി­ച്ചു­നോ­ക്കി­യ­പ്പോൾ ജ­ന്നി­ക്കു തന്റെ പെ­ട്ടെ­ന്നു തു­റ­ന്നു­പോ­യ ക­ണ്ണു­കൾ പൂ­ട്ടാൻ വ­യ്യാ­താ­യി. “മി­സ്റ്റർ ദാ­വീ­ദി­ന്നു ഒരു എ­ഴു­ത്തൊ! കാ­ര്യം ഇ­ത്ര­ത്തോ­ള­മാ­യൊ” എന്നു ജന്നി പി­റു­പി­റു­ത്തു.

അതു് കേ­ട്ട­പ്പോൾ യൂജീൻ “ദാ­വീ­ദി­ന്നു എ­ന്ന­ല്ല പ­റ­യേ­ണ്ട­തു്. എന്റെ ഭർ­ത്താ­വി­ന്നു് എ­ന്നു് പറയൂ.”

ഈ തെ­റ്റു് തി­രു­ത്ത­ലും ജ­ന്നി­യു­ടെ ആ­ശ്ച­ര്യം വർ­ദ്ധി­പ്പി­ച്ചു.

അ­ങ്ങി­നെ ഇ­രി­ക്കു­മ്പോൾ മി­സ്റ്റർ ദാ­വീ­ദി­ന്നു് ഒരു ദിവസം തന്റെ ഭാ­ര്യ­യു­ടെ എ­ഴു­ത്തു കി­ട്ടി. അതു പൊ­ളി­ച്ചു വാ­യി­ച്ച­പ്പോൾ അ­ദ്ദേ­ഹം പ­ര­മാ­ന­ന്ദം­കൊ­ണ്ടു് ലഹരി പി­ടി­ച്ച ഭ്രാ­ന്ത­നെ­പ്പോ­ലെ­യാ­യി. അയാൾ തന്റെ ദാസനെ വി­ളി­ച്ചു, അ­ടി­യ­ന്ത­മാ­യി­ട്ടു് അ­ന്നു­ത­ന്നെ കോ­ഴി­ക്കോ­ട്ടേ­ക്കു പോ­കേ­ണ്ട­താ­യി­രി­ക്ക­കൊ­ണ്ടു് തന്റെ സാ­മാ­ന­ങ്ങ­ളൊ­ക്കെ ഭ­ദ്ര­മാ­യി­കെ­ട്ടി ഒ­രു­ക്കി­വെ­ക്കാൻ പ­റ­ഞ്ഞു. അയാൾ മു­റ്റ­ത്തു് ചാ­ടി­വ­ന്നു, സാ­മാ­നം കെ­ട്ടു­ന്ന­തിൽ സ­ഹാ­യി­ക്കാൻ ബാ­ക്കി­യു­ള്ള­വ­രോ­ടും ആ­ജ്ഞാ­പി­ച്ചു “എ­ന്താ­ണി­ത്ര­ധൃ­തി” എന്നു മി­സ്റ്റർ ദാ­വീ­ദി­നോ­ടു് ഒരു പ­രി­ച­യ­ക്കാ­രൻ ചോ­ദി­ച്ച­പ്പോൾ “ഞാൻ എന്റെ ഭാ­ര്യ­യു­ടെ ഒ­ന്നി­ച്ചു ഉ­റ­ങ്ങാ­നാ­ണു് പോ­കു­ന്ന­തു്. ഒ­ടു­വിൽ അവൾ സം­യോ­ഗ­ത്തി­ന്നു എന്നെ സ­മ്മ­തി­ച്ചു” എ­ന്നൊ­ക്കെ നിർ­ല­ജ്ജം മ­റു­വ­ടി പ­റ­ഞ്ഞ­തു കേ­ട്ട­പ്പോൾ ഹോ­ട്ടൽ ഉ­ട­മ­സ്ഥൻ തന്റെ മു­ഖ­ത്തു് പൊ­ന്തി­വ­ന്ന ചിരി കാ­ണാ­തി­രി­പ്പാൻ വേ­ണ്ടി മുഖം ഒരു ഭാ­ഗ­ത്തു് തി­രി­ച്ചു­ക­ള­ഞ്ഞു. ഈ വാ­ക്കു­കൾ പെ­ട്ടെ­ന്നു കേ­ട്ടി­ട്ടു് ചില സ്ത്രീ­കൾ, ത­ങ്ങ­ളു­ടെ ജോ­ലി­ക­ളൊ­ക്കെ നിർ­ത്തി ഈ അ­സാ­ധാ­ര­ണ ശീ­ല­നാ­യ ഭർ­ത്താ­വി­ന്റെ മുഖം കാണാൻ വേ­ണ്ടി ജ­ന­ലു­ക­ളു­ടെ ഉ­ള്ളിൽ­ക്കൂ­ടെ നോ­ക്കി.

യൂജീൻ അ­വ­ളു­ടെ വി­ധി­ക്കു വ­ഴ­ങ്ങു­ന്ന­പോ­ലെ, ശാ­ന്ത­മാ­യും നിർ­ഭ­യ­മാ­യും തന്റെ ഭർ­ത്താ­വാ­യ ദാ­വീ­ദി­ന്റെ വരവും പ്ര­തീ­ക്ഷി­ച്ചു നി­ന്നു. എ­ഡോൾ­ഫി­യു­ടെ പേർ തന്നെ മേലാൽ ത­ന്നോ­ടു പ­റ­ഞ്ഞു­പോ­ക­രു­തെ­ന്നു, യൂജീൻ ജ­ന്നി­യെ താ­ക്കി­തു് കൂ­ടി­ച്ചെ­യ്തി­രു­ന്നു.

ജന്നി:
(വി­ചാ­രം) ചെ­റി­യ­മ്മ­യു­ടെ മ­ന­സ്സി­ലു­ണ്ടാ­യി­രു­ന്ന­വ്ര­ണം ഉ­ണ­ങ്ങി­പ്പോ­യെ­ന്നു തോ­ന്നു­ന്നു. എ­ല്ലാം കാ­ല­വൈ­ഭ­വം. എ­ന്നാ­ലും­കൂ­ടി ഈ മാ­റ്റം­കൊ­ണ്ടു് എ­നി­ക്കു സ­ന്തോ­ഷ­മു­ണ്ടൊ എന്ന കാ­ര്യം സം­ശ­യ­ത്തി­ലി­രി­ക്കു­ന്നു.

നാ­ളു­കൾ പി­ന്നെ­യും കുറെ ക­ഴി­ഞ്ഞു. എ­ന്നി­ട്ടും യു­ജീ­നി­ന്നു അ­വ­ളു­ടെ ഭർ­ത്താ­വി­ന്റെ യാ­തൊ­രു വി­വ­ര­വും കി­ട്ടി­യി­ല്ല. യൂജീൻ അ­ദ്ദേ­ഹ­ത്തി­ന്നു എ­ന്തു­വ­ന്നു പി­ടി­ച്ചു പോയി എന്നു വി­ചാ­രി­ച്ചു ആ­ശ്ച­ര്യ­പ്പെ­ട്ടു. എ­ല്ലാം­കൂ­ടി അ­ദ്ദേ­ഹ­ത്തി­ന്നും കൂടി തന്റെ നേരെ ഉ­ണ്ടാ­യി­രു­ന്ന പ്ര­ണ­യം വി­ട്ടു­പോ­യൊ എ­ന്നും­കൂ­ടി അവൾ ആ­ലോ­ചി­ച്ചു. ഒ­ടു­വിൽ ഒ­രു­വി­ധേ­ന അവൾ എ­ല്ലാ­റ്റി­ന്നും വ­ഴി­പ്പെ­ട്ടു­കൊ­ടു­ത്ത­പ്പോൾ, തന്റെ ഭർ­ത്താ­വി­നും കൂടി തന്നെ വേ­ണ്ടെ­ന്ന നി­ല­വ­ന്നു­പോ­യാൽ അവൾ ജീ­വി­ച്ചി­രു­ന്നി­ട്ടു് പ്ര­യോ­ജ­ന­മി­ല്ലെ­ന്നും അ­വൾ­ക്കു തോ­ന്നി അ­ങ്ങി­നെ­യൊ­രു വി­ചാ­രം ഉ­ള്ളിൽ ക­ട­ന്നു­കൂ­ടി­യ­പ്പോൾ ല­ജ്ജ­കൊ­ണ്ടു് അ­വ­ളു­ടെ മുഖം തു­ടു­ത്തു.

ഇ­ങ്ങി­നെ കാ­ത്തു­കൊ­ണ്ടി­രി­ക്കു­മ്പോൾ യൂ­ജീ­നി­ന്നു് അ­വ­സാ­നം ഒരു എ­ഴു­ത്തു­കി­ട്ടി. അതിൽ അ­വ­ളു­ടെ ഭർ­ത്താ­വി­ന്റെ വി­വ­ര­മു­ണ്ടാ­യി­രി­ക്കു­മെ­ന്നു മുൻ­കൂ­ട്ടി­ത്ത­ന്നെ അ­വ­ളു­ടെ മ­ന­സ്സിൽ ഒരു തോ­ന്നാൽ ഉ­ണ്ടാ­യി. അതു് ശ­രി­യാ­യി­രു­ന്നു.

എ­ഴു­ത്തു് കൊ­ച്ചിൻ­മുൻ­സി­പ്പാ­ലി­ട്ടി ചെ­യർ­മേൻ അ­വർ­ക­ളു­ടേ­താ­യി­രു­ന്നു. ഒരു ബസ്സ് അ­പ­ക­ട­ത്തിൽ­പെ­ട്ടു പോ­യി­ട്ടു് നേ­രി­ട്ട ഭ­യ­ങ്ക­ര­പ­രു­ക്കു­ക­ളും മു­റി­ക­ളും നി­മി­ത്തം മി­സ്റ്റർ ദാ­വീ­ദ് പ­ര­ലോ­കം പ്രാ­പി­ച്ചു എ­ന്നാ­യി­രു­ന്നു അതിൽ എ­ഴു­തി­യി­രു­ന്ന വിവരം! ഈ സംഭവം ഉ­ണ്ടാ­യ­തു് കോ­ഴി­ക്കോ­ട്ടേ­ക്കു വ­രു­ന്ന വ­ഴി­ക്കാ­യി­രു­ന്നു അത്രെ. പെ­ട്ടെ­ന്നു ദാ­വീ­ദി­ന്റെ ഭാ­ര്യ­ക്കു വ­ന്നു­ചേർ­ന്ന വൈ­ധ­വ്യ­താ­പം നി­മി­ത്തം ചെ­യർ­മേ­നും സ­ഹ­ത­പി­ക്കു­ന്നു എ­ന്നു­കൂ­ടി ആ എ­ഴു­ത്തിൽ ക­ണ്ടി­രു­ന്നു.

യൂജീൻ യ­ഥാർ­ത്ഥ­മാ­യി ക­ര­ഞ്ഞു. ജ­ന്നി­യും അ­വ­ളു­ടെ ഒ­ന്നി­ച്ചു ക­ര­ഞ്ഞു. തന്റെ ഭർ­ത്താ­വി­ന്റെ ഗു­ണ­ങ്ങ­ളൊ­ക്കെ അല്പം വർ­ദ്ധി­ച്ചു­പോ­യ നി­ല­യിൽ യൂജിൻ ഓർ­ക്കു­വാൻ തു­ട­ങ്ങി. മി­സ്റ്റർ ദാ­വീ­ദ് വാ­സ്ത­വ­ത്തിൽ അസാരം ബു­ദ്ധി­കു­റ­യു­ന്ന ആ­ളാ­ണെ­ങ്കി­ലും കൂടി ഒ­രി­ക്ക­ലും ഒരു ചീത്ത മ­നു­ഷ്യ­ന­ല്ലാ­യി­രു­ന്നു എന്നു എ­ല്ലാ­വ­രും ഒ­ന്നാ­മ­താ­യി അ­ഭി­പ്രാ­യ­പ്പെ­ട്ടു തു­ട­ങ്ങി.

ഉ­പ­ദേ­ശി­യാ­രും ഭാ­ര്യ­യും മകളെ ആ­ശ്വ­സി­പ്പി­പ്പാൻ എത്തി. ദാ­വീ­ദി­ന്റെ മരണം നി­മി­ത്തം മ­ന്ദാ­ര­ത്തി­ന്നു പ്ര­ത്യേ­കം ഒരു വ്യ­സ­ന­മൊ­ന്നും ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ന്ന­പ­ര­മാർ­ത്ഥ­വും യൂ­ജീ­നി­ന്നു മ­ന­സ്സി­ലാ­ക്കാൻ ഇ­ട­വ­ന്നു. പോ­രാ­ഞ്ഞി­ട്ടു, തന്റെ ഒ­ന്നി­ച്ചു­വ­ന്നു പാർ­ത്തു­കൊൾ­വാ­നാ­യി മ­ന്ദാ­രം മ­ക­ളോ­ടു ആ­വ­ശ്യ­പ്പെ­ടു­ക­യും ചെ­യ്തി­ല്ല. ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ യൂ­ജീ­നി­നെ അ­വ­ളു­ടെ ഇ­ഷ്ടം­പോ­ലെ­ചെ­യ്യു­വാൻ വി­ട്ടു­കൊ­ടു­ത്തു.

അ­ക്കാ­ല­ത്തു യൂ­ജീ­നി­നെ കേവലം മ­റ­ന്നു­ക­ള­യു­വാൻ വേ­ണ്ടി എ­ഡോൾ­ഫി തെ­ക്കൻ കർ­ണ്ണാ­ട­ക­ത്തിൽ ഇ­ഷ്ട­മു­ള്ള ദി­ക്കിൽ സ­ഞ്ച­രി­ച്ചു ക­ഴി­ക്കു­ക­യാ­യി­രു­ന്നു… അ­വ­ന്റെ വെ­പ്പാ­ട്ടി­ക്കു അ­യാ­ളു­ടെ ഉ­ള്ളിൽ വെ­റു­പ്പു തോ­ന്നി­പ്പി­ക്കാ­നേ സാ­ധി­ച്ചു­ള്ളു. അ­വ­ളോ­ടു­ണ്ടാ­യി­രു­ന്ന എ­ട­വാ­ടു നി­മി­ത്തം അ­യാൾ­ക്കു ദാ­വീ­ദി­ന്റെ ഭാ­ര്യ­യോ­ടു­ണ്ടാ­യി­രു­ന്ന പ്ര­ണ­യ­ത്തി­ന്നു ശക്തി കൂ­ടി­വ­ന്ന­തേ ഉള്ളു. അയാൾ കോ­ഴി­ക്കോ­ടു് വി­ട്ടു­പോ­യി­ട്ടു ഇ­പ്പോൾ ഏ­ക­ദേ­ശം ഒ­മ്പ­തു­മാ­സ­മാ­യി മ­ട­ങ്ങി­വ­ന്ന­പ്പോൾ താൻ പു­റ­പ്പെ­ട്ടു പോ­കു­ന്ന സ­മ­യ­ത്തെ­പോ­ലെ തന്റെ ആ­ധി­ക്കു യാ­തൊ­രു ശ­മ­ന­വും ഉ­ണ്ടാ­യി­ക്ക­ണ്ടി­ല്ല.

നാ­ട്ടിൽ എ­ത്തി­യ­പ്പോൾ അ­യാ­ളു­ടെ ഒ­ന്നാ­മ­ത്തെ വി­ചാ­രം ചാർ­ലി­യെ­യും ലൂ­യി­സ­യേ­യും പറ്റി ആ­യി­രു­ന്നു. അയാൾ അ­വ­രു­ടെ സ്ഥി­തി എ­ങ്ങി­നെ­യെ­ന്നു അ­റി­വാൻ വേ­ണ്ടി അ­ങ്ങ­ട്ടു ചെ­ന്നു. ചാർലി എ­ഡോൾ­ഫി­യെ ക­ണ്ട­പ്പോൾ മ­ന്ദ­ഹാ­സ­ത്തിൽ മു­ഴ­കി­യി­രു­ന്നു. ഘനം ഒ­രേ­ട­ത്തു ജാ­സ്തി കൂ­ടി­യ­പോ­ലെ ന­ട­ന്നി­രു­ന്ന ലൂ­യി­സ് “നീ എ­നി­ക്കു പ­ന്ത്ര­ണ്ടു­ണ്ടാ­വാ­ന­ല്ലേ വി­ധി­ച്ചി­രു­ന്ന­തു. ഞാൻ ഒ­ന്നാ­മ­താ­യി അ­തി­ന്നി­താ ഒ­രു­മ്പെ­ട്ടി­രി­ക്കു­ന്നു. ആ കു­ട്ടി­യെ വ­ളർ­ത്താ­നു­ള്ള ഭാരം നി­ങ്ങൾ ഏ­റ്റെ­ടു­ത്തു­കൊൾ­വിൻ” എന്നു പ­റ­ഞ്ഞു.

എ­ഡോൾ­ഫി:
അ­തി­നൊ­ന്നും വി­രോ­ധ­മി­ല്ല. ഞാൻ ഇ­ല്ലാ­ത്ത സ­മ­യ­ത്തു മോശ എന്റെ വീടു എ­തു­പ്രാ­കാ­ര­ത്തിൽ വെ­ച്ചി­രി­ക്കു­ന്നു എന്നു ഞാ­നൊ­ന്നു ചെ­ന്നു നോ­ക്ക­ട്ടെ അ­വ­നാ­ണു് എന്റെ ഇ­പ്പ­ഴ­ത്തെ കാ­ര്യ­സ്ഥൻ. ഞാൻ വ­രു­ന്ന വി­വ­ര­ത്തി­ന്നു അ­വ­ന്നു എ­ഴു­തു­ക­യും ചെ­യ്തി­ട്ടു­ണ്ടു്. എന്തു വി­ചാ­രി­ക്കാ­നും! ഒരു കാ­ര്യ­സ്ഥ­നെ വെ­ക്കേ­ണ്ടു­ന്ന യോ­ഗ­വും കൂടി എ­നി­ക്കു വ­ന്നു­കൂ­ടി.

അ­ങ്ങു­ട്ടു ചെ­ന്ന­പ്പോൾ എ­ല്ലാം റെ­ഡി­യാ­യി­ക്കി­ട­ക്കു­ന്ന­തു കണ്ടു. മോശയെ കി­ട്ടി­യ­തു എ­ഡോൾ­ഫി­ക്കു ഒരു നി­ധി­കി­ട്ടി­യ­പോ­ലെ ആയി. എ­ല്ലാ­കാ­ര്യ­വും തെ­റ്റു വ്യ­ത്യാ­സ­മി­ല്ലാ­ത്ത ഒരു ഘ­ടി­കാ­രം പോലെ ന­ട­ക്കു­ന്ന­താ­യി­ക്ക­ണ്ടു കു­ടി­യാ­ന്മാർ ശ­രി­ക്കു അ­വ­രു­ടെ പാ­ട്ട­സം­ഖ്യ അ­ട­ച്ചു. അ­വ­രൊ­ക്കെ തൃ­പ്തി­യി­ലും സ­ന്തോ­ഷ­ത്തി­ലും ക­ഴി­ഞ്ഞി­രു­ന്നു. കാ­ലി­കൾ­ക്കൊ­ന്നും കേടു പ­റ്റി­യി­രു­ന്നി­ല്ല. ചി­റ­യിൽ മ­ത്സ്യ­ങ്ങ­ളും ധാ­രാ­ള­മു­ണ്ടാ­യി­രു­ന്നു. തോ­ട്ട­ക്കാ­ര­നെ കു­സ്നി­ക്കാ­രൻ ക­ണ­ക്കു പ­ഠി­പ്പി­ക്കു­ക­യാ­യി­രു­ന്നു.

എ­ഡോൾ­ഫി:
ഒ­ന്നി­നും ഒരു കുറവു ഞാൻ കാ­ണു­ന്നി­ല്ല. നീ എ­ല്ലാം ശ­രി­ക്കു കൊ­ണ്ടു­ന­ട­ന്നി­രി­ക്കു­ന്നു. പി­ന്നെ എ­ന്തെ­ല്ലാ­മാ­ണു് മോശേ! വർ­ത്ത­മാ­നം.
മോശ:
സാറെ! ഒരു കാ­ര്യം എ­ന്നോ­ടു ഓർ­മ്മ­വി­ട്ടു­പോ­യി. ഉ­പ­ദേ­ശി­യാ­രു­ടെ ഭാ­ര്യ­യു­ടെ ഒരു ക­ത്തു­ണ്ടാ­യി­രു­ന്നു.
എ­ഡോൾ­ഫി:
നി­ണ­ക്കൊ എ­നി­ക്കൊ?
മോശ:
നി­ങ്ങൾ­ക്കു വ­ന്നി­ട്ടു ആ­റേ­ഴു­മാ­സ­മാ­യി നി­ങ്ങ­ളെ അ­റി­യി­ച്ച­തു ഒരു സമയം ആ വിവരം ആ­യി­രി­ക്കും എ­ഡോൾ­ഫി­യു­ടെ മുഖം വി­ളർ­ത്തു.
എ­ഡോൾ­ഫി:
ഏതു വിവരം?
മോശ:
മ­ന്ദാ­ര­ത്തി­ന്റെ മ­ക­ളു­ടെ ഭർ­ത്താ­വു മ­രി­ച്ചു­പോ­യി എന്ന വിവരം.
എ­ഡോൾ­ഫി:
അ­വൾ­ക്കു വൈ­ധ­വ്യം നേ­രി­ട്ടെ­ന്നൊ?
മോശ:
അതെ, മി­സ്റ്റർ ദാ­വീ­ദ് മ­രി­ച്ചു­പോ­യി.
എ­ഡോൾ­ഫി:
എ­പ്പോൾ, എ­ങ്ങി­നെ, ഏതു പ്ര­കാ­ര­ത്തിൽ അയാൾ മ­രി­ച്ചു.
മോശ:
ഇ­വി­ടെ­ക്കു വ­രു­ന്ന വ­ഴി­ക്കു ഒരു ബസ്സ് അ­പ­ക­ട­ത്തിൽ പെ­ട്ടു­പോ­യി. മ­രി­ച്ചി­ട്ടു ഇ­പ്പോൾ ഒ­മ്പ­തു് മാസം ക­ഴി­ഞ്ഞു.
എ­ഡോൾ­ഫി:
എ­ന്നി­ട്ടും­കൂ­ടി നീ ആ വിവരം എ­നി­ക്കെ­ഴു­തി അ­റി­യി­ച്ചി­ല്ല അല്ലേ!
മോശ:
നി­ങ്ങൾ­ക്കു കേൾ­ക്കേ­ണ്ടു­ന്ന ആ­വ­ശ്യ­മി­ല്ലെ­ന്ന­ല്ലേ! ഞാൻ ക­രു­തി­യ­തു്.
എ­ഡോൾ­ഫി:
മി­ണ്ടാ­തി­രി­ക്കു മോശേ! അവൾ ഇ­പ്പോൾ എവിടെ ഉ­ണ്ടു്? ഇ­വി­ടെ­ത്ത­ന്നെ ഉണ്ടൊ? അ­വ­ളു­ടെ വി­ലാ­സം എ­ന്താ­ണു്. ബ­സ്സൊ­ന്നു­മി­ല്ലെ­ങ്കിൽ ഒരു ജ­ടു­ക്ക കൊ­ണ്ടു­വാ. യൂജിൻ ഇ­പ്പോൾ സ്വ­ത­ന്ത്ര­യാ­യ­ല്ലൊ. ഇനി മ­റ്റാ­രേ­യും കൂ­ട്ടാ­ക്കേ­ണ്ടു­ന്ന കാ­ര്യ­മി­ല്ല­ല്ലൊ.
മോശ:
(വി­ചാ­രം) ഇ­യ്യാൾ­ക്കു ര­ണ്ടാ­മ­തും ഭ്രാ­ന്തു­പി­ടി­ച്ചോ?

എ­ഡോൾ­ഫി യൂജീൻ പാർ­ക്കു­ന്നേ­ട­ത്തേ­ക്കു പു­റ­പ്പെ­ട്ടു വണ്ടി വേ­ഗ­ത്തിൽ തെ­ളി­ക്കാൻ അയാൾ വ­ണ്ടി­ക്കാ­ര­നോ­ടു പ­റ­ഞ്ഞു. അ­യാ­ളു­ടെ വി­ചാ­രം അസാരം വ്യ­സ­നം­കൊ­ണ്ടു ക­ല­ങ്ങി­യി­രു­ന്നു. യൂ­ജീ­നി­ന്നു് പ­ണ്ടേ­പോ­ലെ­ത­ന്നെ ത­ന്നോ­ടു് തോ­ന്നി­യി­രു­ന്ന പ്ര­ണ­യം നി­ല­നി­ല്ക്കു­ന്നു­ണ്ടാ­യി­രി­ക്കു­മോ? അ­വ­ള­ല്ലേ മ­റ്റൊ­രു പെ­ണ്ണി­ന്റെ ഒ­ന്നി­ച്ചു എന്നെ ക­ണ്ട­തു്! ഒരു യുവതി അ­ങ്ങി­നെ ഒ­രു­കാ­ര്യം മാ­പ്പാ­ക്കാ­നി­ട­യു­ണ്ടോ? ആ­ലോ­ചി­ക്കാ­ത്ത­തും ചില സ­മ­യ­ത്തു് സം­ഭ­വി­ച്ചേ­ക്കാൻ മതി.

തന്റെ മ­കൾ­ക്കു ര­ണ്ടാ­മ­തും ഒരു വി­വാ­ഹ­ത്തി­ന്നു് കാ­ല­മാ­യെ­ന്നു ക­ണ്ട­പ്പോൾ മ­ന്ദാ­രം, എ­ഡോൾ­ഫി­ക്കു സി­ദ്ധി­ച്ച­താ­യ സ്വ­ത്ത­ന്റെ­യും പ­ണ­ത്തി­ന്റെ­യും വിവരം യൂ­ജീ­നി­നോ­ടു് പ­റ­യാ­തി­രു­ന്നി­ല്ല.

യൂജീൻ:
(വി­ചാ­രം) ഒ­ടു­ക്കം ഇ­ങ്ങി­നെ­യാ­ണു് ക­ലാ­ശി­ക്കു­ക. പ­ണ­മു­ള്ള­തു­കൊ­ണ്ടു് അയാൾ എന്നെ മ­റ­ക്കും. എ­നി­ക്കാ­ണെ­ങ്കിൽ അയാളെ മ­റ­ക്കാൻ സാ­ധി­ക്കു­ന്നി­ല്ല.

അ­ങ്ങി­നെ ഇ­രി­ക്കു­മ്പോൾ ഒരു വ­ണ്ടി­യു­ടെ ശബ്ദം കേൾ­ക്കാ­യി വന്നു പല ശ­ബ്ദ­ങ്ങ­ളും കേ­ട്ട­കൂ­ട്ട­ത്തിൽ ഒരു ശബ്ദം എ­ഡോൾ­ഫി­യു­ടെ­താ­ണെ­ന്നു യൂ­ജീ­നി­ന്നു തോ­ന്നി. ജ­ന്നി­യു­ടെ സ­ന്തോ­ഷ­സൂ­ച­ക­മാ­യ ഒരു നി­ല­വി­ളി­യും മു­ഴ­ങ്ങി. എ­ന്തി­ന്നു പ­റ­യു­ന്നു രണ്ടു ശ­ക്തി­യു­ള്ള കൈകൾ യൂ­ജീ­നി­നെ വന്നു പൊ­ത്തി­പ്പി­ടി­ച്ചു. എ­ഡോൾ­ഫി­യു­ടേ­യും അ­വ­ളു­ടേ­യും മുഖം ഒ­ന്നി­ച്ചു ചേർ­ന്നു.

ആദ്യം യൂജീൻ അ­യാ­ളു­ടെ പി­ടി­ത്ത­ത്തിൽ നി­ന്നു വി­ട്ടൊ­ഴി­വാൻ ശ്ര­മി­ച്ചു എ­ന്നാ­ലും അ­ട­ങ്ങി­ക്കൂ­ടു­ന്ന­താ­ണു് പ­ര­മാ­ന­ന്ദ­മെ­ന്നു അ­വൾ­ക്കു തോ­ന്നി. അ­യാ­ളോ­ടു് ചി­ല­കാ­ര്യ­ങ്ങൾ ചോ­ദി­ക്കാ­നു­ള്ള­തും മ­റ്റൊ­ര­വ­സ­ര­ത്തി­ലേ­ക്കു നീ­ട്ടി­വെ­ച്ചു. എ­ന്തു­ത­ന്നെ­യാ­യാ­ലും യ­ഥാർ­ത്ഥ­മാ­യ പ്ര­ണ­യം അ­യാൾ­ക്കു ത­ന്നോ­ടാ­ണെ­ന്ന കാ­ര്യം യൂ­ജീ­നി­ന്നു് ന­ല്ല­വ­ണ്ണം മ­ന­സ്സി­ലാ­യി.

എ­ഡോൾ­ഫി:
യൂ­ജീ­നേ! എന്റെ ഒരേ ഒരു പ്രി­യേ! എ­നി­ക്കെ­ന്താ­ന­ന്ദ­മാ­ണെ­ന്നു നീ വ­ല്ല­തും അ­റി­യു­ന്നു­ണ്ടോ?
ജന്നി:
(വി­ചാ­രം) ദാ­വീ­ദു­മാ­യി­ട്ടു യാ­തൊ­ന്നും ന­ട­ന്നി­ട്ടി­ല്ലെ­ന്നും കൂടി അയാൾ അ­റി­ഞ്ഞി­രു­ന്നു എ­ങ്കിൽ അ­യാ­ളു­ടെ ആ­ന­ന്ദ­ത്തി­ന്നു് ഇ­തി­ലും ശക്തി കൂ­ടു­മാ­യി­രു­ന്നു.

ജ­ന്നി­യു­ടെ ഉ­ദ്ദേ­ശം മ­ന­സ്സി­ലാ­യ­പ്പോൾ യൂ­ജീ­നി­ന്റെ മുഖം നാ­ണം­കൊ­ണ്ടു ചു­വ­ന്നു. ആ കാ­ര്യം എ­ഡോൾ­ഫി­യോ­ടു് പറവാൻ യൂജീൻ ജ­ന്നി­യെ സ­മ്മ­തി­ച്ചി­ല്ല. എ­ങ്കി­ലും ജന്നി വി­വാ­ഹ­ത്തെ­പ്പ­റ്റി സം­സാ­രി­പ്പാൻ തു­ട­ങ്ങി.

എ­ഡോൾ­ഫി:
എന്റെ പ്രി­യ­പ്പെ­ട്ട യൂ­ജീ­നേ! വി­വാ­ഹം ക­ഴി­യു­ന്ന വേ­ഗ­ത്തിൽ ന­ട­ക്ക­ട്ടെ. വളരെ കാലം ന­മു­ക്കു കാ­ത്തു കെ­ട്ടി­നി­ല്ക്കേ­ണ്ടി വന്നു.

എ­ന്നാൽ യൂജീൻ വളരെ ഗൗ­ര­വ­ഭാ­വ­ത്തിൽ ഇ­ങ്ങി­നെ പ­റ­ഞ്ഞു. “എന്റെ പ്രി­യ­പ്പെ­ട്ട എ­ഡോൾ­ഫി! എന്തു ത­ന്നെ­യാ­യാ­ലും ദാ­വീ­ദ് എന്നെ എ­ത്ര­യോ സ്നേ­ഹി­ച്ച ഒരാൾ ആ­ണെ­ന്ന പ­ര­മാർ­ത്ഥം മ­റ­ന്നു­ക­ള­വാൻ പാ­ടി­ല്ല. അ­ദ്ദേ­ഹം മ­രി­ച്ചി­ട്ടു് ഒരു കൊ­ല്ലം ക­ഴി­യും­മു­മ്പെ എ­നി­ക്കു മ­റ്റൊ­രു വി­വാ­ഹ­ത്തി­ന്നു ഏർ­പ്പാ­ടു ചെ­യ്വാൻ പാ­ടി­ല്ല. ഇനി മു­ന്നൂ മാ­സ­വും കൂടി ക­ഴി­ഞ്ഞാൽ മതി. അ­പ്പോൾ ഒരു കൊ­ല്ലം തി­ക­യും.

ഉ­പ­ദേ­ശി­യാ­രും ഭാ­ര്യ­യും എ­ഡോൾ­ഫി­യെ വേ­ണ്ട­തി­ല­ധി­കം പൊ­ന്തി­ച്ചു­വെ­ച്ചു. എ­ഡോൾ­ഫി­ക്കു അ­വർ­ക്കു ത­ന്നോ­ടു­ള്ള സ്നേ­ഹ­ത്തി­ന്നു കാരണം ഇ­ന്ന­താ­ണെ­ന്നു മ­ന­സ്സി­ലാ­യി­രു­ന്നെ­ങ്കി­ലും അതു് പുറമേ പ­റ­ഞ്ഞു അവരെ വെ­റു­പ്പി­ക്കാൻ അ­ദ്ദേ­ഹ­ത്തി­ന്നു ഉ­ദ്ദേ­ശ­മി­ല്ലാ­യി­രു­ന്നു. ത­നി­ക്കു തന്റെ പ­ര­മാ­ന­ന്ദം തന്നെ മ­തി­യാ­യി­രു­ന്നു. അയാൾ എ­ല്ലാ­രെ­യും താൻ വാ­ങ്ങി­യ വീ­ട്ടി­ലേ­ക്കു ക്ഷ­ണി­ച്ചു. വീ­ടൊ­ക്കെ ന­ട­ന്നു ക­ണ്ട­പ്പോൾ മ­ന്ദാ­ര­ത്തി­ന്നു ആ­ശ്ചാ­ര്യ­വും സ­ന്തോ­ഷ­വും തൃ­പ്തി­യും ഒരേ സ­മ­യ­ത്തു് ജ­നി­ച്ചു. ചാർ­ലി­യും ലൂ­യി­സ­യും ആ സ­മ­യ­ത്തു് അവിടെ ഉ­ണ്ടാ­യി­രു­ന്നു. എ­ഡോൾ­ഫി­യു­ടെ സ­ന്തോ­ഷ­ത്തിൽ അവരും ഭാ­ഗ­ഭാ­ക്കു­ക­ളാ­യി.

ലൂ­യി­സ്:
(മ­ന്ദ­ഹാ­സ­ത്തോ­ടെ) ചാർലി! ന­മ്മെ­പ്പോ­ലെ തന്നെ അവരും ഭാ­ഗ്യ­വാ­ന്മാ­രാ­വാൻ പോ­കു­ന്നു­ണ്ടു്.

വി­വാ­ഹ­ദി­വ­സം പു­ലർ­ന്ന­പ്പോൾ എ­ഡോൾ­ഫി­യു­ടെ ആ­ന­ന്ദ­ത്തി­നു് സീ­മ­യു­ണ്ടാ­യി­രു­ന്നി­ല്ല. പ­ള്ളി­യി­ലേ­ക്കു പു­റ­പ്പെ­ട്ടു പോ­കു­ന്ന മ­ണ­വാ­ട്ടി­യു­ടെ സൗ­ന്ദ­ര്യം ക­ണ്ടി­ട്ടു എ­ല്ലാ­വ­രും പു­ക­ഴ്ത്തി­ത്തു­ട­ങ്ങി. പി­ന്നി­ടു് യൂജീൻ “അ­നാ­ഘ്രാ­തം പു­ഷ്പ­മെ­ന്നും” “അ­നാ­വേ­ധോൽ കീർ­ണ്ണം­മ­ണി”യെ­ന്നും യ­ഥാർ­ത്ഥ­ത്തിൽ അ­റി­യാ­റാ­യ­പ്പോൾ എ­ഡോൾ­ഫി­യു­ടെ സ­ന്തോ­ഷ­ത്തി­ന്നും അ­നു­രാ­ഗ­ത്തി­ന്നും സീമ ഉ­ണ്ടാ­യി­രു­ന്നി­ല്ല. ഒരു മ­ണ­വാ­ള­ന്നു യോ­നി­ക്ഷ­തം സി­ദ്ധി­യാ­ത്ത ക­ന്യ­ക­യാ­ണെ­ന്നു, താൻ വി­ചാ­രി­ച്ചു വി­വാ­ഹം ചെയ്ത പെ­ണ്ണു്, മുൻ­കൂ­ട്ടി പു­രു­ഷ­നെ അ­റി­ഞ്ഞു­പോ­യ ഒരു പെ­ണ്ണാ­ണെ­ന്നു് ബോ­ദ്ധ്യം വ­രു­ന്ന­തു് സ­ങ്ക­ട­മാ­ണെ­ങ്കിൽ, വി­ധ­വ­യാ­ണെ­ന്നു് അ­റി­ഞ്ഞി­ട്ടു് വി­വാ­ഹം ചെ­യ്തു ഒരു പെ­ണ്ണു് യ­ഥാർ­ത്ഥ­ത്തിൽ പ­ര­പു­രു­ഷ­സ്പർ­ശം അ­നു­ഭ­വി­ക്കാ­ത്ത ഒരു ക­ന്യ­ക­യാ­ണെ­ന്നു അ­റി­യു­മ്പോൾ എത്ര ക­ണ്ടു് പ­ര­മാ­ന­ന്ദ­പ്ര­ദ­മാ­യി­ക്ക­ണം.

ക്ഷ­മ­യോ­ടെ കാ­ത്തു­നി­ല്ക്കു­ന്ന ഏ­താൾ­ക്കും ഈ ഭൂ­മി­യിൽ സുഖം നി­ല­വി­ലു­ണ്ടാ­യി­രി­ക്കു­മെ­ന്നാ­ണു് വി­ച­രി­ക്കേ­ണ്ട­തു്.

കെ. സു­കു­മാ­രൻ, ബി. എ.[1]

കെ. സു­കു­മാ­രന്‍ കാ­മ്പില്‍ ത­ട്ടാ­യി­ല­ത്തു ഗോ­വി­ന്ദ­ന്റെ­യും, ഇ­ട­മ­ല­ത്തു മാ­ധ­വി­യു­ടേ­യും മ­ക­നാ­യി 1876 മെയ് 20-നു് ജ­നി­ച്ചു. നോര്‍മന്‍ സ്ക്കൂള്‍, മുന്‍സി­പ്പല്‍ സ്ക്കൂള്‍, ബാ­സല്‍ മി­ഷന്‍ സ്ക്കൂള്‍ എ­ന്നി­വി­ട­ങ്ങ­ളി­ലാ­ണു് പ­ഠി­ച്ച­തു്. ഇ­ന്റര്‍മീ­ഡി­യ­റ്റ് പഠനം ത­ല­ശ്ശേ­രി ബ്ര­ണ്ണന്‍ കോ­ളേ­ജി­ലും പാ­ല­ക്കാ­ട് വി­ക്ടോ­റി­യ­യി­ലും ആ­യി­രു­ന്നു. ജ­ന്തു­ശാ­സ്ത്രം ഐ­ച്ഛി­ക­മാ­യി, മ­ദി­രാ­ശി പ്ര­സി­ഡന്‍സി കോ­ളേ­ജില്‍ നി­ന്നും 1894-ല്‍ ബി­രു­ദം നേടി. തു­ടര്‍ന്നു് സി­വില്‍ കോടതി ക്ളാര്‍ക്കാ­യി ജോ­ലി­യില്‍ പ്ര­വേ­ശി­ച്ചു. 1915-ല്‍ സി­വില്‍ ജു­ഡീ­ഷ്യ­റി ടെ­സ്റ്റ് പാ­സാ­യി. 1931-ല്‍ കോ­ഴി­ക്കോ­ട്ട് അ­സി­സ്റ്റ­ന്റ് സെ­ഷന്‍സ് കോര്‍ട്ടില്‍ നി­ന്നും പെന്‍ഷന്‍ പറ്റി. കൗ­സ­ല്യ­യെ ആണു് സു­കു­മാ­രന്‍ വി­വാ­ഹം ചെ­യ്ത­തു്. അ­ദ്ദേ­ഹം 1956 മാര്‍ച്ച് 11-നു് മ­രി­ച്ചു. ചെ­റു­ക­ഥ, നോ­വല്‍, നാടകം, കാ­വ്യം, ഹാ­സ്യം, ശാ­സ്ത്രം എ­ന്നി­ങ്ങ­നെ പല ഇ­ന­ങ്ങ­ളി­ലാ­യി അ­മ്പ­തോ­ളം കൃ­തി­കള്‍ ഉ­ണ്ടു് സു­കു­മാ­ര­ന്റേ­താ­യി. സു­കു­മാ­ര­ക­ഥാ­മ­ഞ്ജ­രി, ചെ­റു­ക­ഥ, അ­ഞ്ചു­ക­ഥ­കള്‍ എന്നീ ഗ്ര­ന്ഥ­ങ്ങ­ളില്‍ അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥ­കള്‍ ല­ഭ്യ­മാ­ണു്.

കൃ­തി­കള്‍: അ­ഴ­കു­ള്ള പെ­ണ്ണു്, വിധി, ആ വ­ല്ലാ­ത്ത നോ­ട്ടം, ഇ­ണ­ക്ക­വും പി­ണ­ക്ക­വും, ഒരു പൊ­ടി­ക്കൈ, പാ­പ­ത്തി­ന്റെ ഫലം, ആ­രാ­ന്റെ കു­ട്ടി, വി­ധ­വ­യു­ടെ വാശി, വി­വാ­ഹ­ത്തി­ന്റെ വില, വി­രു­ന്നു വന്ന മാ­മന്‍.

കു­റി­പ്പു­കൾ

[1] അതീവ ഖേ­ദ­ത്തോ­ടെ പ­റ­യ­ട്ടെ. ഇ­ത്ര­യും പ്ര­ശ­സ്ത­നാ­യി­രു­ന്ന ഈ സാ­ഹി­ത്യ­കാ­ര­ന്റെ ഒരു ഫോ­ട്ടോ പോലും കി­ട്ടാ­നി­ല്ല. വാ­യ­ന­ക്കാ­രിൽ ആർ­ക്കെ­ങ്കി­ലും ഫോ­ട്ടോ അ­യ­ച്ചു തരാൻ ക­ഴി­യു­മെ­ങ്കിൽ ന­മു­ക്കു് ഈ ഡോ­ക്യു­മെ­ന്റേ­ഷൻ പൂർ­ണ­ത­യി­ലെ­ത്തി­ക്കാം.

Colophon

Title: Vivahaththinte Vila (ml: വി­വാ­ഹ­ത്തി­ന്റെ വില).

Author(s): K. Sukumaran, B. A..

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Novel, K. Sukumaran, B. A., Vivahaththinte Vila, കെ. സു­കു­മാ­രൻ, ബി. എ., വി­വാ­ഹ­ത്തി­ന്റെ വില, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2024.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Unequal Marriage, a painting by Vassili Vladimirovich Pukiryov (1832–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.