images/VKN.png
Stormy Seashore with Ruined Temple, Shipwreck and Figures, a painting by George Lambert (1700–1765).
വി. കെ. എൻ. ലോ­ക­ത്തി­ന്റെ ‘ആരുഹു എ­ന്തു­ഹു’
ഡോ. ടി. കെ. രാ­മ­ച­ന്ദ്രൻ
സാ­യാ­ഹ്ന പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന ‘കാ­ഴ്ച­യു­ടെ കോയ്മ’ എന്ന പു­സ്ത­ക­ത്തിൽ­നി­ന്നു്.

‘ക്ഷു­ര­സ്യ­ധാ­രാ നി­ശി­താ ദു­ര­ത്യ­യാ’ എ­ഴു­പ­തു­ക­ളു­ടെ അ­വ­സാ­ന­ത്തിൽ തും­ഗ­മാം­മീ­ന­ച്ചൂ­ടിൽ തേ­ഞ്ഞി­പ്പാ­ലം കാ­മ്പ­സി­ലെ ക­രി­മ്പാ­റ­ക്കെ­ട്ടു­ക­ളെ­ല്ലാം പ­ഴു­ത്തു­രു­കു­ന്ന ഒ­രു­ച്ച­യ്ക്കു് ഞാനും യു­വ­ക­വി­യാ­യ എന്റെ ഒരു സു­ഹൃ­ത്തും ന­ഗ­ര­ത്തി­ലെ അ­ള­കാ­പു­രി ഹോ­ട്ട­ലിൽ അഭയം തേടി. ക­ണ്ണി­ലെ മ­ഞ്ഞ­ളി­പ്പു­മാ­റ്റി അ­ക­ത്തെ അരണ്ട വെ­ളി­ച്ച­വു­മാ­യി പ­രി­ച­യി­ക്കാൻ ര­ണ്ടു­മൂ­ന്നു നി­മി­ഷം വേ­ണ്ടി­വ­ന്നു. അ­പ്പോ­ഴോ, ആദ്യം വി­ശ്വാ­സം വ­ന്നി­ല്ല, മു­ക്കാ­ലും വി­ജ­ന­മാ­യ ബാ­റി­ലെ കൗ­ണ്ട­റി­ന­ടു­ത്തു­ള്ള പൊ­ക്ക­മേ­റി­യ പീ­ഠ­ത്തിൽ അതാ വി. കെ. എൻ. ന­ഗ­ര­ത്തി­ലെ അ­റി­യ­പ്പെ­ടു­ന്ന സ­ഹൃ­ദ­യ­നും നല്ല സു­ഹൃ­ത്തു­മാ­യ കെ. സി. കെ. ന­മ്പ്യാ­രെ­വി­ടെ­യു­ണ്ടു് എന്നു ക­ണ്ടു­പി­ടി­ക്കാ­നാ­യി ഫോൺ വി­ളി­ക­ളിൽ മു­ഴു­കി­യി­രി­ക്കു­ക­യാ­ണു് ആ അ­തി­കാ­യൻ. ഇ­ട­യ്ക്കി­ട­യ്ക്ക് ഒ­ളി­ക­ണ്ണി­ട്ടു് ഞ­ങ്ങ­ളു­ടെ മേ­ശ­യി­ലേ­ക്കും ചോ­ദ്യ­ഭാ­വ­ത്തിൽ നോ­ക്കു­ന്നു­മു­ണ്ടു് ലോ കോ­മ്പ­റ്റി­ഷൻ ലോ ഇൻകം ഇ­ക്വി­ലീ­ബ്രി­യ­ത്തി­ലു­ള്ള ഗവേഷണ വി­ദ്യാർ­ത്ഥി­ക­ളു­ടെ ബ­ജ­റ്റ് ക­ഥാ­പു­രു­ഷ­നു­മാ­യി ച­ങ്ങാ­ത്തം­കൂ­ടി­യാൽ എ­ങ്ങ­നെ കീ­ഴ്മേൽ മ­റി­യു­മെ­ന്ന സാ­മാ­ന്യ­ബോ­ധം ക­ല­ശ­ലാ­യി ഉ­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു് ഞാൻ എന്റെ കവി സു­ഹൃ­ത്തി­ന്റെ ക്യൂ­ര്യോ­സി­റ്റി­യെ ‘പൂ­ച്ച­യാ­വും’ എന്നു കർ­ശ­ന­മാ­യി വി­ല­ക്കി. ഒരു പ­രി­ച­യ­വും കാ­ട്ടാ­തെ, കൗ­ണ്ട­റി­ന്റെ ഭാ­ഗ­ത്തു നോ­ക്കു­ക­പോ­ലും ചെ­യ്യാ­തെ കു­റ­ച്ചു­നേ­രം ഞ­ങ്ങ­ളി­രു­ന്നു. മൂത്ര ശ­ങ്ക­തീർ­ക്കാ­നി­ട­യ്ക്കൊ­ന്നു ഞാൻ എ­ഴു­ന്നേ­റ്റു. തി­രി­ച്ചു വ­ന്ന­പ്പോൾ സു­ഹൃ­ത്തു് ശ­രി­യാ­യ ന­മ്പൂ­തി­രി ശൈ­ലി­യിൽ ക­ട്ല­റ്റിൽ സോസ് സു­ഭി­ക്ഷ­മാ­യൊ­ഴി­ച്ചു് കു­ഴ­ച്ചു ക­ഴി­ക്കു­ന്നു. (നാ­ട്ടു­മ്പു­റ­ത്തു­കാ­ര­നാ­യ അവൻ ആ­ദ്യ­മാ­യി ക­ട്ല­റ്റ് ക­ഴി­ക്കു­ന്ന­തു് അ­ന്നാ­ണു്.) ആ കാഴ്ച സാ­കൂ­തം വീ­ക്ഷി­ച്ചു­കൊ­ണ്ടു് തി­ള­ങ്ങു­ന്ന ക­ണ്ണു­ക­ളു­മാ­യി വി. കെ. എ­ന്നും ഞ­ങ്ങ­ളു­ടെ മേ­ശ­യിൽ ഇ­രി­ക്കു­ന്നു.

ഫി­സി­ക്സിൽ ഗ­വേ­ഷ­ണം ചെ­യ്യു­ക­യാ­ണു്, സാ­ഹി­ത്യം എന്നു കേ­ട്ടി­ട്ടു­കൂ­ടി­യി­ല്ല എ­ന്നൊ­ക്കെ ഒരു പാടു് നുണ പ­റ­ഞ്ഞു­നോ­ക്കി­യെ­ങ്കി­ലും അ­ദ്ദേ­ഹം വി­ട്ടി­ല്ല. മേ­ശ­പ്പു­റ­ത്തെ ആ­ഷ്ട്രേ­യിൽ ഉ­ണ്ടാ­യി­രു­ന്ന ഒരു ഫിൽ­ട്ട­റി­ന്റെ കു­റ്റി അ­ദ്ദേ­ഹം ത­പ്പി­യെ­ടു­ത്തു. അതും അല്പം ലി­പ്സ്റ്റി­ക് പു­ര­ണ്ട ഒരു കു­റ്റി. അതിൽ നി­ന്നു തു­ട­ങ്ങി, ഞങ്ങൾ എ­ത്തു­ന്ന­തി­നു് അല്പം മു­മ്പു് മാ­ത്രം അവിടെ നി­ന്നി­റ­ങ്ങി­പ്പോ­യ സാ­യ്പ്പി­നി­യെ­പ്പ­റ്റി അ­വ­ളു­ടെ നാ­ട്യ­ത്തെ­പ്പ­റ്റി ‘ഓളെ ന­മ്മു­ടെ ക­ണ്ണൂ­ക്കാ­രി കൗസു ആടാ’ എന്ന ജോ­യീ­ഷ്യൻ എ­പ്പി­ഫ­ണി­യിൽ (വെ­ളി­പാ­ടു്) ക­ലാ­ശം­കൊ­ട്ടു­ന്ന ഒ­ര­സാ­ധാ­ര­ണ­മാ­യ അ­പ­സർ­പ്പ­ക ആ­ഖ്യാ­നം ഉ­ണ്ണാ­യി വാ­ര്യ­രു­ടെ ‘ഊർ­ജ്ജി­താ­ശ­യൻ’ എന്ന പ്ര­യോ­ഗ­ത്തി­ന്റെ അർ­ത്ഥ­വ്യാ­പ്തി അ­ന്നാ­ണെ­നി­ക്കു് ശ­രി­ക്കും മ­ന­സ്സി­ലാ­യ­തു്. ‘Like to razo’s-​edge, and difficult to traverse’ മ­ന­സ്സു മ­ന്ത്രി­ച്ചു­കൊ­ണ്ടേ­യി­രു­ന്നു. വളരെ നി­സ്സാ­ര ഭാ­വ­ത്തിൽ ചെ­ഷ­യ­റർ പൂ­ച്ച­യു­ടെ ചി­രി­യു­മാ­യി വി. കെ. എൻ. തു­ടർ­ന്നു­ള്ള കാ­ല­ങ്ങ­ളിൽ സാ­ഹി­ത്യ­കാ­ര­ന്മാ­രു­മാ­യി കാ­ര്യ­മാ­യ ബ­ന്ധ­ങ്ങ­ളൊ­ന്നും പു­ലർ­ത്താ­ത്ത എ­നി­ക്കു് അത്ര അ­ടു­ത്തു­നി­ന്നു് ആ മ­ന­സ്സി­ന്റെ നി­ശി­ര­ത്വം നോ­ക്കി­ക്കാ­ണാൻ വീ­ണ്ടും ഒ­ര­വ­സ­രം ഉ­ണ്ടാ­യി­ട്ടി­ല്ല. എ­ങ്കി­ലും ആ ഉ­ച്ച­യ്ക്കു് ആ­ക­സ്മി­ക­മാ­യി വീ­ണു­കി­ട്ടി­യ അ­പൂർ­വ്വ നി­മി­ഷ­ങ്ങൾ മനസിൽ വ­ജ്രം­കൊ­ണ്ടു് കോ­റി­യി­ട്ട വ­ര­ക­ളാ­യി, മാ­യാ­തെ കി­ട­ക്കു­ന്നു.

വി. കെ. എ­ന്നി­ന്റെ ശ­വ­സം­സ്കാ­ര വാർ­ത്ത­കൾ­ക്കി­ട­യിൽ മ­ന്ത്രി­മാ­രാ­രും സാം­സ്കാ­രി­ക വ­കു­പ്പ് മ­ന്ത്രി­പോ­ലും തി­രു­വി­ല്വാ­മ­ല­യി­ലേ­ക്കു് തി­രി­ഞ്ഞു നോ­ക്കി­യി­ല്ല എ­ന്നും ഒരു ഔ­ദ്യോ­ഗി­ക ബ­ഹു­മ­തി­യും ഈ ഹാസ്യ സാ­മ്രാ­ട്ടി­നു് അവർ വച്ചു നീ­ട്ടി­യി­ല്ല എ­ന്നു­മു­ള്ള വി­മർ­ശ­നം കണ്ടു. ഒ­രർ­ത്ഥ­ത്തിൽ പ­ണ്ടു് വി. കെ. എ­ന്നി­ന്റെ ‘അ­ധി­കാ­ര’ത്തി­നെ­തി­രെ യു. ഡി. എഫ് ഭ­ര­ണ­കൂ­ടം പ്ര­ക­ടി­പ്പി­ച്ച അ­സ­ഹി­ഷ്ണു­ത അ­നു­സ്മ­രി­ക്കു­മ്പോൾ ഇതിൽ അ­സ്വാ­ഭാ­വി­ക­ത ഒ­ട്ടു­മി­ല്ല. അ­ങ്ങ­നെ നോ­ക്കു­മ്പോൾ അ­ധി­കാ­ര­ത്തി­ന്റെ ആ­സ്ഥാ­ന­ങ്ങ­ളെ എ­ന്നും തന്റെ നി­ശി­ത­മാ­യ ഹാ­സ്യം­കൊ­ണ്ടു് എ­രി­പൊ­രി കൊ­ള്ളി­ച്ചി­ട്ടു­ള്ള ഈ സ്ഥ­ല­ത്തെ പ്ര­ധാ­ന ‘എ­തി­ര­ന്റെ’ അ­ന്ത്യ­യാ­ത്രാ വേ­ള­യിൽ ശകുനം മു­ട­ക്കി­ക­ളാ­യി വി­ദ്യു­ജ്ജി­ഹ്വ­വേ­ഷ­ങ്ങൾ സ­ന്നി­ഹി­ത­രാ­യി­രു­ന്നി­ല്ല. എ­ന്ന­തു് എത്ര ന­ന്നാ­യി എന്ന വി­പ­രീ­ത ചി­ന്ത­യാ­ണു് എന്റെ മ­ന­സ്സിൽ ഉ­ദി­ച്ച­തു്.

‘അ­ധി­കാ­ര’ത്തെ പാ­ഠ­പു­സ്ത­ക­പ്പ­ട്ടി­ക­യിൽ നി­ന്നും നീ­ക്കാ­നു­ള്ള സർ­ക്കാർ ന­ട­പ­ടി­കൾ­ക്കെ­തി­രെ കേ­ര­ള­ത്തി­ലെ ക­ലാ­ല­യ­ങ്ങ­ളി­ലും യൂ­ണി­വേ­ഴ്സി­റ്റി­ക­ളി­ലു­മെ­ല്ലാം വി­ദ്യാർ­ത്ഥി­സ­മ­രം ആ­ഞ്ഞ­ടി­ച്ചി­രു­ന്ന നാ­ളു­ക­ളിൽ ദി­ല്ലി­യി­ലെ ഗാ­ന്ധി­സ­മാ­ധി­യി­ലും ഒരു പ്ര­തി­ക്ഷേ­ധ­യോ­ഗം ന­ട­ക്കു­ക­യു­ണ്ടാ­യി. കേ­ര­ള­ത്തി­ന്റെ വി­ക­സ­നാ­നു­ഭ­വ­ത്തെ­ക്കു­റി­ച്ചു­ള്ള അ­ന്തർ­ദേ­ശീ­യ സെ­മി­നാ­റിൽ സം­ബ­ന്ധി­ക്കാ­നാ­യി ദി­ല്ലി­യിൽ എ­ത്തി­യി­രു­ന്ന എ­നി­ക്കും ആ യോ­ഗ­ത്തിൽ പ­ങ്കെ­ടു­ക്കാ­നാ­യി, പോ­കു­മ്പോൾ കുറെ ദി­ല്ലി മ­ല­യാ­ളി­കൾ ഒ­ത്തു­കൂ­ടു­ന്ന ഒരു ചെറിയ പ­രി­പാ­ടി­യാ­ണു് മ­ന­സ്സി­ലു­ണ്ടാ­യി­രു­ന്ന­തു്. എ­ന്നാൽ ദി­ല്ലി­യി­ലെ ധൈ­ഷ­ണി­ക മ­ണ്ഡ­ല­ത്തി­ലെ ഒ­ട്ടേ­റെ പ്ര­മു­ഖർ—റോ­മി­ളാ­ഥാ­പ്പർ, യാ­മി­നി കൃ­ഷ്ണ­മൂർ­ത്തി, വി. കെ. മാ­ധ­വൻ­കു­ട്ടി, കെ. എൻ. പ­ണി­ക്കർ, എം. മു­കു­ന്ദൻ, സ­ച്ചി­ദാ­ന­ന്ദൻ, എൻ. എസ്. മാധവൻ, കാർ­ട്ടൂ­ണി­സ്റ്റ് ഉണ്ണി, എം. എ. ബേബി—പെ­ട്ടെ­ന്നു് ഓർമ്മ വ­രു­ന്ന പേ­രു­കൾ ഇ­തൊ­ക്കെ­യാ­ണു്—ഇവിടെ സ­ന്നി­ഹി­ത­രാ­യി­രു­ന്നു. ഈ മ­നീ­ഷി­ക­ളു­ടെ­യെ­ല്ലാം മ­ന­സ്സിൽ സ്ഥി­ര­പ്ര­തി­ഷ്ഠ നേ­ടി­യി­ട്ടു­ള്ള ആ മ­ഹാ­പ്ര­തി­ഭ­യ്ക്കെ­ന്തി­നു് കേരള സർ­ക്കാ­രി­ന്റെ ബ­ഹു­മ­തി?

ദി­ല്ലി­യി­ലെ യോ­ഗ­ത്തിൽ, ഫാ­സി­സ­ത്തി­ന്റെ നാ­ളു­ക­ളിൽ ഒരു പ്രൊ­ട്ട­സ്റ്റ­ന്റ് പാ­തി­രി ന­ട­ത്തു­ന്ന പ്ര­സി­ദ്ധ­മാ­യ പ­രി­ദേ­വ­ന­ത്തെ­പ്പ­റ്റി­യു­ള്ള കവിത ഉ­ദ്ധ­രി­ച്ചു­കൊ­ണ്ടു് സ­ച്ചി­ദാ­ന­ന്ദൻ ഫാ­ഷി­സ്റ്റ് ഭീ­ഷ­ണി­യു­ടെ വ്യാ­പ്തി­യെ­ക്കു­റി­ച്ചു് സം­സാ­രി­ക്കു­ന്നു­ണ്ടു്. അ­ന്നു് പു­റ­പ്പാ­ടു­വേ­ള­യിൽ ആ­യി­രു­ന്ന ഫാ­ഷി­സം ഇ­ന്നു് വി­ശ്വ­രൂ­പം പ്ര­ക­ടി­പ്പി­ച്ചു­കൊ­ണ്ടു് ന­മ്മു­ടെ സ­മൂ­ഹ­ത്തി­ലെ ഒരു ഭീഷണ സാ­ന്നി­ദ്ധ്യ­മാ­യി മാ­റി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ഇ­തി­നെ­തി­രെ നി­ല­പാ­ടെ­ടു­ത്തി­രു­ന്ന പല ക­വി­ക­ളും ബു­ദ്ധി­ജീ­വി­ക­ളും ഒരു മൃ­ദു­ഹി­ന്ദു­ത്വ നി­ല­പാ­ടി­ലേ­ക്കു് മാ­റാ­നും കാ­ലു­മാ­റ്റി­ച്ച­വി­ട്ടാ­നും തു­ട­ങ്ങി­യി­രി­ക്കു­ന്നു. എ­ന്നാൽ ‘കാവി’യി­ലൂ­ടേ­യും ‘ചൂർ­ണാ­ന­ന്ദ­നി’ലൂ­ടേ­യും എ­ല്ലാം വി കെ എൻ പ്ര­ക­ടി­പ്പി­ച്ചു­പോ­രു­ന്ന ഫാ­ഷി­സ്റ്റ് വി­രു­ദ്ധ­ത അ­ച­ഞ്ച­ല­മാ­യി­ത്ത­ന്നെ തു­ട­രു­ക­യാ­ണു്. അ­സാ­ധാ­ര­ണ­മാ­യ ച­രി­ത്ര­ബോ­ധം കൊ­ണ്ടു് ദീ­പ്ത­മാ­ണു് അ­വ­സാ­ന­കാ­ല­ത്തു­പോ­ലും അ­ദ്ദേ­ഹം എ­ഴു­തി­യ കഥകൾ ‘ഹി­റ്റ്ല­റു­ടെ കൊ­ച്ചു­നാ­ണി’ എന്ന കഥ തന്നെ എ­ടു­ക്കു­ക: ച­രി­ത്ര വ­സ്തു­ത­ക­ളും നർ­മ്മ­വും ഇതിൽ ഇ­ഴ­ചേ­രു­ന്നു.

പെ­ങ്കൊ­ച്ചി­ന്റെ പ­തി­നാ­റാ­മ­ത്തെ വ­യ­സ്സിൽ മ­റി­യാ­റെ­യ്തർ എന്നു പേരായ സു­ന്ദ­രി അ­ഡോൾ­ഫ് ഹി­റ്റ്ല­റെ ആ­ദ്യ­മാ­യി­ക്കാ­ണു­മ്പോൾ മു­റി­മീ­ശ­ക്കാ­രൻ യൂ­റോ­പ്പി­ലെ 35 ഹി­മ­പാ­തം പി­ന്നി­ട്ടി­രു­ന്നു. ത­ന്നെ­യ­ല്ല തന്റെ രാ­ഷ്ട്രീ­യ­മാ­യ ആ­രോ­ഹ­ണ­ത്തി­നു് വി­ല­ങ്ങാ­വാ­തി­രി­ക്കാൻ അവളെ ത­ഴ­യാ­നും തു­നി­ഞ്ഞു. അ­പ്പോൾ മേ­രി­ക്കു­ഞ്ഞു് ആ­ത്മ­ഹ­ത്യ­യ്ക്കും ശ്ര­മി­ച്ചു­പോൽ.

തന്റെ കാ­മു­കൻ മേ­രി­യെ മി­സ്സി എ­ന്നാ­ണു് വി­ളി­ച്ചി­രു­ന്ന­തു്. എ­ന്റെ­വ­ളെ ഞാൻ ന­ങ്ങേ­മ എന്ന പോലെ. 1992-ൽ ജീ­വി­ത­ത്തോ­ടു് ടാ­റ്റാ പ­റ­യും­വ­രെ മേരി ഹി­റ്റ്ല­റു­ടെ കാലം വി­ളർ­പ്പി­ച്ച പ്രേ­മ­ലേ­ഖ­ന­ങ്ങൾ കെ­ട്ടി­പ്പൊ­തി­ഞ്ഞു­വ­ച്ചി­രു­ന്നു. ബാ­ങ്ക് ബാ­ലൻ­സ് അ­ഞ്ചു് ഡോളർ ആ­യി­രു­ന്നു. ‘നാ­സി­ക­ളു­ടെ നാ­രി­കൾ’ എന്ന പ­ര­മ്പ­ര­യിൽ മൂ­ന്നാ­മ­ത്തേ­താ­ണു് അന്ന മറിയ എ­ഴു­തി­യ സി­ഗ്മൺ എന്നു പേരായ ഒരു സ്ത്രീ എഴുതി ഇ­പ്പോൾ ഹാം­ബർ­ഗിൽ വിൽ­ക്കു­ന്ന ഈ പു­സ്ത­കം. ലെ­നി­റി­ഷെൻ­സ്തോൾ, സ­ത്യ­കീർ­ത്തി, ഗീ­ബൽ­സി­ന്റെ നേ­രം­പോ­ക്കി­യ മഗ്ദ തു­ട­ങ്ങി­യ­വ­രെ­ക്കു­റി­ച്ചു­ള്ള ഗ്ര­ന്ഥ­ങ്ങ­ളാ­ണു് ഇ­തി­നു­മു­മ്പു് ഇ­റ­ങ്ങി­യ­വ.

ത­നി­ക്കു് കാ­ട്ടിൽ നി­ന്നും കി­ട്ടി­യ നിധി എ­ന്നാ­ണു് ഹി­റ്റ്ലർ മ­രി­യ­യെ കൊ­ഞ്ചി­ച്ചി­രു­ന്ന­തു്. താൻ ച­ത്താ­ലും ത­നി­ക്കു് അ­വ­ളോ­ടു­ള്ള കമ്പം അ­വ­സാ­നി­ക്കു­ന്നി­ല്ലെ­ന്നും കു­മ്പ­സാ­രി­ച്ചി­രു­ന്നു. ദ­ശ­വർ­ഷ­ങ്ങൾ­ക്കു­ശേ­ഷ­വും മ­രി­യ­യ്ക്കു് ഹി­റ്റ്ല­റെ­ക്കു­റി­ച്ചു് ന­ല്ല­തേ പ­റ­യാ­നു­ണ്ടാ­യി­രു­ന്നു­ള്ളൂ. ഓനാ ‘പുരുസ’നെ­ന്നും ലൈം­ഗി­ക­മാ­യി ആശാൻ സദാ ക­ണ്ടീ­ഷ­നി­ലാ­യി­രു­ന്നു­വെ­ന്നും മരിയ കു­റി­ച്ചി­ട്ടു. ‘കാലം‌ ഏ­റെ­ക്ക­ഴി­ഞ്ഞ­ല്ലോ ഇനി സത്യം പറയാം’. എ­ന്നാ­യി­രു­ന്നു വൃദ്ധ നാ­രീ­പ­തി പ­റ­ഞ്ഞ­തു്. ‘ഞാൻ നി­ന്നെ­യും കൊ­ണ്ടു് അ­ങ്ങു് പ­റ­ക്കും’ എ­ന്നു് പറയും മ­ട്ടു് അമ്പേ വി­കാ­ര­ഭ­രി­ത­നാ­യി­രു­ന്നു­വ­ത്രേ ഹി­റ്റ്ലർ. ദ്വ­യാർ­ത്ഥ­ത്തിൽ ‘ഭവനെ ചെ­ന്നാ­യോ’ എ­ന്നും അ­ദ്ദേ­ഹം ചേ­ങ്ങി­ല കൊ­ട്ടി ന­ള­ച­രി­ത­വും പാ­ടി­യി­രു­ന്നു­വ­ത്രേ. (ഹൂ­വി­നു ശേഷം ഹൂ, ഡി. സി. ബു­ക്സ്, 208 പേജ് 11).

ഫാ­ഷി­സ്റ്റ് പ്ര­ചാ­ര­ണ ത­ന്ത്ര­ത്തി­ന്റെ അ­ടി­സ്ഥാ­ന സ്രോ­ത­സ്സു­ക­ളെ വി­ശ­ക­ല­നം ചെ­യ്തു­കൊ­ണ്ടു് തി­യോ­ഡോർ ഡ­ബ്ല്യു അ­ഡോർ­ണോ ന­ട­ത്തു­ന്ന ഒരു പ­ഠ­ന­മു­ണ്ടു്. ഫാ­ഷി­സ്റ്റ് അ­ണി­ക­ളി­ലെ ‘ചെറിയ മ­നു­ഷ്യർ’ എ­ങ്ങ­നെ നാ­യ­ക­സ്ഥാ­ന­ത്തു് അ­വ­രോ­ധി­ച്ചി­ട്ടു­ള്ള ഹി­റ്റ്ല­റെ­പ്പോ­ലെ­യു­ള്ള വലിയ മ­നു­ഷ്യ­രു­മാ­യി താ­ദാ­ത്മ്യം ചെ­യ്യു­ന്നു­ണ്ടെ­ന്നു് ഫ്രോ­യി­ഡി­യൻ പ­രി­കൽ­പ­ന­ക­ളേ­യും ചാ­പ്ലി­ന്റെ പ്ര­സി­ദ്ധ­മാ­യ ഹി­റ്റ്ലർ ച­രി­ത്ര­ത്തേ­യും (Great Dictator) ഉ­പ­ജീ­വി­ച്ചു­കൊ­ണ്ടു് അ­ഡോർ­ണോ നിർ­ദ്ധാ­ര­ണം ചെ­യ്യു­ന്നു­ണ്ടു്. ഇ­സ്തി­രി­യി­ട്ട യൂ­ണി­ഫോ­മു­ക­ളും ശ­ബ്ദ­മു­ണ്ടാ­ക്കു­ന്ന ബൂ­ട്ടു­ക­ളും കൃ­ത്രി­മ­മാ­യ ഗൗ­ര­വ­ഭാ­വ­വും അ­ല­റു­ന്ന ഒ­ച്ച­യും എ­ല്ലാം ചേർ­ന്നു് സൃ­ഷ്ടി­ച്ചെ­ടു­ക്കു­ന്ന നേ­തൃ­ത്വ സ­ങ്ക­ല്പ­ത്തി­നു് പി­ന്നി­ലു­ള്ള സാ­ധാ­ര­ണ മ­നു­ഷ്യ­രെ തി­രി­ച്ച­റി­യു­ക എ­ന്ന­തു് ഫാ­ഷി­സ­ത്തി­ന്റെ മി­ത്ത് വ­ത്ക്ക­ര­ണ­ത്തെ ചെ­റു­ക്കാൻ ആ­വ­ശ്യ­മാ­ണു്. ഹ്ര­സ്വ­മാ­യ ഈ ക­ഥ­യി­ലൂ­ടെ വി. കെ. എൻ. സാ­ധി­ക്കു­ന്ന­തും ഈ വി­ഗ്ര­ഹ­ഭ­ഞ്ജ­ന­മാ­ണു്. കാ­ഥാ­ന്ത്യം ശ്ര­ദ്ധേ­യ­മാ­ണു്. 1930-കളിൽ ഹി­റ്റ്ലർ അവളെ മ്യൂ­ണി­ക്കി­ലെ ഒരു ഫ്ലാ­റ്റിൽ കു­ടി­യി­രു­ത്തി. ഇവിടെ ഒരു ഹി­റ്റാ­യി­രി­ക്കു­ന്നു നീ എന്നു പ­റ­ഞ്ഞു. അ­ല്പ­കാ­ല­ത്തേ­ക്കു് അ­വ­ളു­ടെ ഭർ­ത്താ­വാ­യ ഫെർ­ഡി­ന­ന്റ് എന്ന ഒരു തടിയൻ നാ­യ­രെ­പ്പ­റ്റി അ­ന­ന്ത­രം ആരും കേ­ട്ടു­മി­ല്ല.

നായർ ചാ­വു­ന്ന­തി­നു­മു­മ്പു് (ച­ത്ത­തോ കൊ­ന്ന­തോ എ­ന്നു് ചാ­ക്യാർ) മി­സ്സി ഇ­ട­യ്ക്കി­ടെ അ­യാ­ളു­മാ­യി അ­ടി­പി­ടി കൂ­ടു­മാ­യി­രു­ന്ന­ത്രേ. ഇ­ത്ത­രം സ­ന്ദർ­ഭ­ങ്ങ­ളിൽ പെ­ട്ടി­യും പൂ­ട്ടി അവർ മ്യൂ­ണി­ക്കി­ലു­ള്ള ഹി­റ്റ്ല­റു­ടെ വീ­ട്ടി­ലേ­ക്കു് പ­റ­ക്കും. എന്റെ ഹെ­ഡ്മി­സ്ട്ര­സ്സാ­യി ഇവിടെ കൂ­ടി­യേ­ക്കൂ എ­ന്നു് ഹി­റ്റ്ലർ പ­റ­യാ­റു­ണ്ടാ­യി­രു­ന്നെ­ങ്കി­ലും മി­സ്സി കേൾ­ക്കാ­റി­ല്ലാ­യി­രു­ന്ന­ത്രേ. പകരം ഫ്യൂ­റർ നല്ല സം­സ്കൃ­ത­ത്തിൽ പാ­ടു­മാ­യി­രു­ന്ന­ത്രേ ‘സ്ത്രീ­ണാം ച ചി­ത്തം പു­രു­ഷ­സ്യ ഭാ­ഗ്യം’ (പേജ് 12).

ഹാ­സ്യ­ത്തി­ന്റെ വി­ധ്വം­സ­ക­മാ­യ ഉ­ള്ള­ട­ക്ക­ത്തെ­പ്പ­റ്റി­യു­ള്ള ഫ്രോ­യി­ഡി­ന്റെ­യും ബ­ക്ത­ന്റേ­യും പാ­ഠ­ങ്ങൾ വളരെ മു­മ്പേ­ത­ന്നെ ചാ­ക്യാ­ന്മാ­രും ഓ­ട്ടൻ­തു­ള്ളൽ ക­ലാ­കാ­ര­ന്മാ­രും മ­ല­യാ­ളി­ക്കു് ഓ­തി­ത്ത­ന്നി­ട്ടു­ണ്ടു്. ഒ­ഴി­ഞ്ഞ­മ്പ്രാ­നെ മു­ന്നി­ലി­രു­ത്തി ‘ഒ­ഴി­ഞ്ഞ­തോ ഒ­ഴി­പ്പി­ച്ച­തോ’ എന്നു ചോ­ദി­ക്കു­ന്ന ധൈ­ര്യം ഈ വി­ധ്വം­സ­ക­ത­യു­ടെ കൊ­ടി­പ്പ­ട­മാ­ണു്. ഒ­രി­ക്ക­ലും മാ­റാ­ത്ത­തു് എന്ന തോ­ന്ന­ലു­ള­വാ­ക്കു­ന്ന ചൂഷക സ­മൂ­ഹ­ത്തി­ന്റെ നിർ­ദ­യ­ക്ര­മ­ങ്ങ­ളെ ഹാ­സ്യം അ­ട്ടി­മ­റി­ക്കു­ന്നു. സ്ഥി­ര­സ്ഥി­തി (status quo) സം­ര­ക്ഷ­ക­മാ­യ സാ­മാ­ന്യ­ബോ­ധ­ത്തി­ന്റെ തലയണ മ­ന്ത്ര­ങ്ങ­ളെ അതു നിർ­ദ­യ­മാ­യി പ­രി­ഹ­സി­ക്കു­ന്നു. മു­ത­ലാ­ളി­ത്ത­ക്ര­മം ഇം­ഗ്ല­ണ്ടിൽ സ്ഥാ­പി­ത­മാ­വു­ന്ന നാ­ളു­ക­ളിൽ ക്രി­സ്ത്യൻ, സോ­ഷ്യ­ലി­സ്റ്റ് ആ­ശ­യ­ങ്ങ­ളു­ടെ പിൻ­ബ­ല­ത്തോ­ടെ ഇതിനെ ചെ­റു­ക്കാൻ നടന്ന വി­ഫ­ല­ശ്ര­മ­ങ്ങ­ളെ വി­വ­രി­ക്കു­ന്ന ഒരു ച­രി­ത്ര­കാ­രൻ ‘കീ­ഴ്മേൽ മ­റി­ഞ്ഞ ലോകം’ (The world Turned Upside Down) എ­ന്നു് തന്റെ കൃ­തി­ക്കു് പേ­രി­ട്ട­തു് വെ­റു­തെ­യ­ല്ല. അ­ധി­കാ­ര­ത്തി­ലും കാ­വി­യി­ലും എ­ല്ലാം നാം കാ­ണു­ന്ന­തു് വ്യ­വ­സ്ഥ­യു­ടെ കീ­ഴ്മേൽ മ­റി­ച്ചി­ലാ­ണു്. ‘പൂർ­വ്വി­കം’ എന്ന കഥയിൽ വലിയ കാ­ര­ണ­വർ പയ്യൻ എന്ന വലിയ മൂത്ത നായർ മ­ര­യ­ഴി­യി­ട്ട ചാരു ക­സേ­ര­യിൽ കി­ട­ന്നു് ബ­ഹു­സൂ­ക്ഷ­മ­മാ­യി മു­റു­ക്കു­മ്പോൾ കാ­ര്യ­സ്ഥൻ ജാ­ട­വേ­ടൻ ന­മ്പൂ­തി­രി ദൂരെ മാറി ഓ­ച്ഛാ­നി­ച്ചു നി­ന്നു­വെ­ന്നു പ­റ­യു­മ്പോൾ സം­ഭ­വി­ക്കു­ന്ന­തു് ജ­ന്മി­ത്ത­ത്തി­നും ജാ­തി­വ്യ­വ­സ്ഥ­യ്ക്കു­മ­ക­ത്തു് നി­ല­നി­ന്നി­രു­ന്ന ഉ­ച്ച­നീ­ച­ത്വ­സ­ങ്ക­ല്പ­ങ്ങ­ളി­ലെ കീ­ഴ്മേൽ മ­റി­ച്ചി­ലാ­ണു്. മൂ­ത്ത­നാ­യർ സു­മ­തി­ക്കു­ട്ടി­യു­ടെ സം­ബ­ന്ധ­ത്തി­നു് ജാ­ട­വേ­ടൻ തന്നെ മ­തി­യെ­ന്നു് ക­ല്പി­ക്കു­ന്ന­തോ­ടെ ഈ പ്ര­ക്രി­യ പൂർ­ത്തി­യാ­വു­ന്നു. ഒ­രി­ടി­ക്കു­റി­പ്പാ­യി വ­ട­ക്കി­നി­യിൽ നി­ന്നു് സു­മ­തി­ക്കു­ട്ടി: ‘എ­നി­ക്കാ­വു­മ്പോൾ ഒ­ന്നു്. വെറും ഒ­ന്നു്. അതും ന­മ്പൂ­തി­രി. പൂർ­വ്വി­കർ­ക്കൊ­ക്കെ ര­ണ്ടും മൂ­ന്നും ചെ­രു­പ്പും കൂടി ര­ണ്ടു് ജോടി ഒ­രു­മി­ച്ചാ മേ­ടി­ച്ചു­ത­രാ­റു്. ഇ­താ­വ്മ്പ­ള­ക്കും ഒ­ന്നു് പൂ­ജ്യം. ഹീ… ഹീ…’ (പ­യ്യൻ­ക­ഥ­കൾ, വി. കെ. എൻ., ഡി. സി. ബു­ക്സ്, 2002, പേജ് 425) എന്നു ക­ര­യു­മ്പോൾ ജ­ന്മി­ത്ത­ത്തി­നു് കീഴിൽ കേ­ര­ള­ത്തിൽ സ്ഥാ­പി­ത­മാ­യ ദു­സ്സ­ഹ കു­ടും­ബ­ക്ര­മം കൂടി ത­കർ­ന്ന­ടി­യു­ന്നു.

ഒരു ട്രീ­പ്പീ­സ് ക­ളി­ക്കാ­ര­ന്റെ മെ­യ്വ­ഴ­ക്ക­ത്തോ­ടെ ഭാ­ഷ­ക­ളിൽ നി­ന്നു് ഭാ­ഷ­ക­ളി­ലേ­ക്കു് ദ്രു­ത­ഗ­തി­യിൽ മാ­റി­ക്കൊ­ണ്ടാ­ണു് വി. കെ. എൻ. ഉ­പ­രി­വർ­ഗ പ്ര­ത്യ­യ­ശാ­സ്ത്ര­ത്തി­ന്റെ മി­ഥ്യാ­നിർ­മ്മി­തി­ക­ളെ പൊ­ലി­ച്ചെ­ഴു­തു­ന്ന­തു്. കു­ചേ­ല­വൃ­ത്തം ഒരു തമിഴ് ബ്രാ­ഹ്മ­ണ കു­ടും­ബ­ത്തി­ലേ­ക്കു് പ­റി­ച്ചു ന­ട­പ്പെ­ടു­മ്പോൾ സം­ഭ­വി­ക്കു­ന്ന മാ­റ്റം നോ­ക്കു­ക.

പദേ, പദേ, പദേ, പദേ

ഇ­ല്ല­ങ്ങ­ളിൽ ചെ­ന്നു് നടന്നിരന്നാ-​

ലി­ല്ലെ­ന്നു ചൊ­ല്ലു­ന്ന ജ­ന­ങ്ങ­ളേ­റും

ധ­രി­ക്ക നീ നാഥാ ന­മു­ക്കി­ദാ­നീം

ഒ­രി­ക്ക­ല­ഷ്ടി­ക്കു­മു­പാ­യ­മി­ല്ല

അ­പ്പോൾ ബ്രാ­ഹ്മ­ണ­പ­ത്നി­യെ നോ­ക്കി കുചേല അ­യ്യ­റ­വാൾ പറയും: ‘നാൻ ആ­പ്പീ­സ്ക്കു് പോറേൻ, നീ ഒ­ഴു­ങ്കാ ഇ­രു­ന്തു­ക്കോ അശടേ! കേൾ­ക്കും മു­ന്നേ കൊ­ടു­ക്ക­റ­വൾ നീ എ­ന്നു് കേൾ­വി­പ്പെ­ട്ടി­രി­ക്ക­റേൻ’.

ബ്ര­ഹ്മ­ണ­പ­ത്നി വളരെ ദ­യ­നീ­യ­മാ­യി നോ­ക്കി­യാൽ ടിയാൻ തു­ട­രും: ‘അ­ഷ്ടി­ക്കു് ഉ­പാ­യ­മി­ല്ലൈ എ­ന്നു് ശൊ­ന്നാ­യെ അ­വ­നോ­ടു് അ­ര­യ്ക്കു­വ­രും എ­ക­ര­ത്തിൽ ഒരു പൂ­വൻ­കോ­ഴി ത­മ്പു­രാൻ നാനും. ദ്വി­തീ­യ­ക്ഷ­ര­പ്രാ­സ­വാ­ദി­യു­മാ­ച്ചേ. അഷ്ടി കഷ്ടി എന്നു താനേ നീ ശൊ­ല്ല­റു­തു്. അ­പ്പോൾ ദ­രി­ദ്ര­യി­ല്ല­ത്തെ­യ­വാ­ഗു­പോ­ലെ നീ­ണ്ടി­ട്ടി­രി­ക്കും ന­യ­ന­ദ്വ­യ­ത്തി പറയും: ആം എ­ന്ന­ല്ലാ­തെ­ന്തു­രി­യാ­ടാൻ. (ഹൂ­വി­നു ശേഷം ഹൂ, പേജ് 77).

ഇ­ന്ത്യ­യി­ലെ കാഷായ ഫാ­ഷി­സ്റ്റു­ക­ളു­ടെ ആ­ക്ര­മ­ണ­ങ്ങൾ­ക്കു് ഏ­റ്റ­വു­മ­ധി­കം വി­ധേ­യ­മാ­കു­ന്ന വി­ജ്ഞാ­ന­മേ­ഖ­ല ച­രി­ത്ര­മാ­ണു്. ച­രി­ത്ര­പ­ഠ­നം എ­ന്ന­തു് സം­ഘർ­ഷ­ഭ­രി­ത­മാ­യ ഒരു മേ­ഘ­ല­യാ­ണി­ന്നു്. ഐ. സി. എച്ച്. ആർ. ആർ­ക്കി­യോ­ള­ജി­ക്കൽ ഡി­പ്പാർ­ട്ടു്മെ­ന്റു­ക­ളെ­ല്ലാം ക­യ്യ­ട­ക്കി­ക്കൊ­ണ്ടു് ഭൂ­ത­കാ­ല­ത്തെ­ക്കു­റി­ച്ചു് ഫാ­ഷി­സ്റ്റു­കൾ­ക്കു് സ്വീ­കാ­ര്യ­മാ­യ ഒരു ച­രി­ത്രം കെ­ട്ടി­പ്പ­ട­ച്ചെ­ടു­ക്കാ­നു­ള്ള തി­ര­ക്കി­ലാ­ണ­വർ, സ്ഥ­ല­പു­രാ­ണ­ങ്ങ­ളെ­പ്പ­റ്റി­യും ലോ­കാ­യ­ത­ത്തെ­പ്പ­റ്റി­യും സ്ഥ­ല­നാ­മ­ങ്ങ­ളെ­പ്പ­റ്റി­യും ഒ­ക്കെ­യു­ള്ള വി. കെ. എ­ന്നി­ന്റെ കൊ­ച്ചു­കൊ­ച്ചു കഥകൾ സ­വി­ശേ­ഷ പ്രാ­ധാ­ന്യം കൈ­വ­രി­ക്കു­ന്ന­തു് ഈ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു്.

ദേ­വീ­പ്ര­സാ­ദ് ച­തോ­പാ­ദ്ധ്യാ­യ യും എസ്. ഗോ­പാ­ലു­മാ­യു­മു­ള്ള ഗു­രു­ശി­ഷ്യ ബ­ന്ധ­ത്തെ­പ്പ­റ്റി­യും ഉ­ദ്ദ­ണ്ഡ­ശാ­സ്ത്രി­കൾ കണ്ട കേ­ര­ള­ത്തെ­പ്പ­റ്റി­യും കാ­വി­യു­ടെ ആ­വിർ­ഭാ­വ­ത്തെ­പ്പ­റ്റി­യും എ­ല്ലാം ആ­നു­ഷം­ഗി­ക­മാ­യി ന­മു­ക്കു് വി. കെ. എൻ. ന­ല്കു­ന്ന പാ­ഠ­ങ്ങൾ ച­രി­ത്ര­ത്തെ ത­ങ്ങൾ­ക്കി­ഷ്ട­പ്പെ­ട്ട രീ­തി­യിൽ തി­രു­ത്തി­യെ­ഴു­താ­നാ­യി സം­ഘ­പ­രി­വാ­രം ന­ട­ത്തു­ന്ന മ­ഹാ­പ്ര­സ്ഥാ­ന­ത്തി­നെ­തി­രാ­യ ഗ­റി­ല്ലാ സ­മ­ര­ങ്ങ­ളാ­ണു്. ‘അ­ശ്വ­മേ­ധ’മെന്ന കഥ ഇതിനു നല്ല ഉ­ദാ­ഹ­ര­ണ­മാ­ണു്.

‘കേ­ര­ള­ത്തിൽ എവിടെ നോ­ക്കി­യാ­ലും അ­മ്പ­ല­ങ്ങ­ളു­ണ്ടു്. അ­മ്പ­ല­മു­ക­ളു­ക­ളു­ണ്ടു്. ഹൈ­ന്ദ­വ­വും മുൻ­കു­ടു­മ ‘ഫി­ക്സ്’ ചെ­യ്ത­വ­രു­മാ­യ ആൾ­ക്കൂ­ട്ട­ങ്ങ­ളു­ടെ ആ­രാ­ധ­നാ­ല­യ­ങ്ങ­ളാ­ണി­വ. ദീ­പാ­രാ­ധ­ന­യ്ക്കു് ഈ പ്ര­ദേ­ശ­ങ്ങ­ളി­ലെ തി­ര­ക്കു് സ­ഹി­ക്കി­ല്ല. പ­ണ്ടൊ­ക്കെ തീ­കൊ­ളു­ത്തി­യ പ­ന്ത­ങ്ങൾ ത­ല­ങ്ങും വി­ല­ങ്ങും എ­റി­ഞ്ഞാ­ണ­ത്രേ ഈ വ­ഹ­ക്കാ­രു­ടെ തി­ര­ക്കു് നി­യ­ന്ത്രി­ച്ചി­രു­ന്ന­തു്. 144-ാം വ­കു­പ്പു് നി­ല­വിൽ വരാൻ പി­ന്നേ­യും ശ­താ­ബ്ദ­ങ്ങൾ വ­രു­മാ­യി­രു­ന്നു. ശാലീന സു­ന്ദ­ര­ങ്ങ­ളാ­വ­ണം ത­ങ്ങ­ളു­ടെ ദേ­വ­സ്ഥാ­ന­ങ്ങൾ എന്ന ദു­ര­മൂ­ത്താ­വ­ണം ഓടും ചെ­ങ്ക­ല്ലും ചേർ­ത്തു് ഇവ നിർ­മ്മി­ക്ക­പ്പെ­ട്ട­തു്. മേസിൻ ചെ­യ്ത­തു്. സാ­മ്പ­ത്തി­ക ശാ­സ്ത്ര ദൃ­ഷ്ട്യാ മേ­സി­ന്റെ കഥ വേ­റൊ­ന്നാ­ണു്. ചേര-​ചോള-പാണ്ഡ്യർ പ­ടു­ത്തു­യർ­ത്തി­യ ക്ഷേ­ത്ര­ങ്ങ­ളെ­പ്പോ­ലെ പലവ കെ­ട്ടി­പ്പൊ­ക്ക­ണ­മെ­ങ്കിൽ ക­ണ്ട­മാ­നം പണം വേണം. കു­ത്ത­ബ് മിനാർ, താ­ജ്മ­ഹൽ എ­ന്നി­വ­ക­ളെ­പ്പോ­ലെ പ­ണി­തു­ട­ങ്ങി­യാൽ അതു തീ­രി­ല്ല. ഡെ­ഫി­സി­റ്റ് ഫൈ­നാൻ­സിം­ഗ്, പ­ട്ടി­ണി എ­ന്നി­വ മൂലം ജനം തു­രു­തു­രാ ചാവും ആശാരി, മൂ­ശാ­രി, ക­രു­വാൻ, ത­ട്ടാൻ, പ­ട്ടു­പ­ണി­യാ­ളർ, പ­ട്ട­ന്മാർ തു­ട­ങ്ങി­യ­വർ­ക്കു് ഒരു നേ­ര­മെ­ങ്കി­ലും അ­ന്നാ­ഹാ­രം കൊ­ടു­ക്ക­ണ­മ­ല്ലോ. അ­പ്പോൾ അ­തി­നു­ള്ള മി­ച്ച­മൂ­ല്യം ആ­ന്ധ്ര, കർ­ണാ­ട­ക, തമിഴ് രാ­ജ്യ­ത്തെ­പ്പോ­ലെ കേ­ര­ള­ത്തി­ലും വേണം. അ­തി­നി­വി­ടെ നൂ­റ്റാ­ണ്ടു­ക­ളാ­യി മി­ച്ച­മു­ള്ള­തു് ക­ഞ്ഞി­യും പു­ളി­വെ­ള്ള­വു­മാ­ണു്; വാ­ച­ക­വും. വേറെ യാ­തൊ­രു കു­ന്ത­വു­മി­ല്ല. കോ­പ്പും നാ­സ്തി. അ­പ്പോൾ ഞ­ങ്ങൾ­ക്കു് ശാ­ലീ­ന­സു­ന്ദ­രം താൻ പ­ള­ക്കം. ശി­ന്ന­തേ ചു­ന്ത­രം. അ­യ്യ­ങ്കാർ എ­ന്നെ­ല്ലാം പ­റ­ഞ്ഞ­തു് അന്നം കാ­ണാ­തെ മെ­ലി­ഞ്ഞു ശു­ഷ്കി­ച്ചു് ത­ടി­ത­പ്പു­ക­ത­ന്നെ. ഞാൻ വി­ത­ച്ച ക­ണ്ട­ത്തിൽ നി­ന്നു് കേ­റു­ന്ന വി­ള­വു് നൂ­റു­മേ­നി എ­ന്നു­ദ്ഘോ­ഷി­ക്കു­ക­ത­ന്നെ. ആരും എ­തിർ­ത്തു് കോ­ട­തി­യിൽ പോ­കി­ല്ല. അഥവാ പോയാൽ ഒരു ക­ക്ഷി­ക്കു് അ­നു­കൂ­ല­മാ­യ വി­ധി­ക്കെ­തി­രാ­യി മറ്റേ വി­ദ്വാൻ അ­പ്പിൽ പോകും. അ­വി­ടെ­യും തോൽ­ക്കും. അ­തു­താൻ പ­ള­ക്കം.’ (ഹൂ­വി­നു ശേഷം ഹൂ, പേജ് 47).

ആ­വ­ശ്യ­ങ്ങ­ളും (need) അ­ത്യാ­ഗ്ര­ഹ­ങ്ങ­ളും (greed) ത­മ്മിൽ വ്യ­വ­ച്ഛേ­ദി­ക്കു­ന്ന ഒരു ‘ഗാ­ന്ധി­യൻ രീ­തി­ശാ­സ്ത്രം’ മാർ­ക്സി­സ­ത്തോ­ടു് ചേർ­ക്കേ­ണ്ട­താ­ണു്. എ­ന്നും മ­റ്റും വാ­ദി­ക്കു­ന്ന പ­രി­ഷ്ക­ര­ണ­വാ­ദി­കൾ­ക്കു് മാർ­ക്സി­യൻ സാ­മ്പ­ത്തി­ക­ശാ­സ്ത്ര­ത്തി­ന്റെ വി­ശ­ക­ല­ന രീ­തി­ക­ളെ അ­യ­ത്ന­ല­ളി­ത­മാ­യി നിർ­ധാ­ര­ണം ചെ­യ്യു­ന്ന ഈ ക­ഥ­യെ­ഴു­ത്തു­കാ­രൻ പാ­ഠ­മാ­കേ­ണ്ട­താ­ണു് ഇ­താ­ണു് വി. കെ. എ­ന്നി­ന്റെ ഹാ­സ്യ­പ്ര­പ­ഞ്ച­ത്തെ ഭ­രി­ക്കു­ന്ന ത­മാ­ശ­യ­ല്ലാ­ത്ത കാ­ര്യം. തീൎച്ച­യാ­യും സാ­മ്രാ­ജ്യ­ത്വ­ശ­ക്തി­കൾ­ക്കു് സോ­വി­യ­റ്റ് യൂ­ണി­യ­ന്റെ പ­ത­ന­ത്തി­നു­ശേ­ഷം ല­ഭി­ച്ചി­ട്ടു­ള്ള സൈ­നി­ക­വും രാ­ഷ്ട്രീ­യ­വും പ്ര­ത്യ­യ­ശാ­സ്ത്ര­പ­ര­മാ­യി­ട്ടു­ള്ള മേൽകൈ, പ്ര­തി­രോ­ധ­ങ്ങ­ളെ പ്ര­യാ­സ­മാ­ക്കി­യി­ട്ടു­ണ്ടു്. എ­ന്നാൽ എല്ലാ അ­ധി­കാ­ര ശ­ക്തി­ക­ളു­ടെ­യും പൊ­ള്ള­ത്ത­ര­വും ക­പ­ട­നാ­ട്യ­വും തു­റ­ന്നു­കാ­ട്ടു­ന്ന ഹാ­സ്യ­ത്തി­ന്റെ ആ­ത്മ­നി­ന്ദാ­പ­രം പോ­ലു­മാ­യ സ­ത്യ­സ­ന്ധ­ത, ഇവർ പ്ര­സ­രി­പ്പി­ക്കാൻ ശ്ര­മി­ക്കു­ന്ന ക­പ­ട­മാ­യ ‘ഫീൽ ഗുഡ് ഫാ­ക്ടി’നെ ചോ­ദ്യം ചെ­യ്യു­ന്നു. അ­ത്ര­യൊ­ന്നും ആ­ത്മ­സം­തൃ­പ്തി­ക്കു് വക ന­ല്കാ­ത്ത ഒ­ന്നാ­ണു് വെ­ള്ള­വും ഭൂ­മി­യും. എ­ല്ലാം ജ­ന­ങ്ങൾ­ക്കു് ന­ഷ്ട­മാ­വു­ന്ന ഈ കാ­ല­ഘ­ട്ടം എ­ന്നു് മ­നു­ഷ്യ­ത്വ­പൂർ­വ്വം സ്നേ­ഹ­പൂർ­വം നമ്മെ വീ­ണ്ടും വീ­ണ്ടും പ­ഠി­പ്പി­ക്കു­ന്നു എ­ന്ന­താ­ണു് വി. കെ. എൻ. ക­ഥ­ക­ളു­ടെ കാ­ലാ­തി­ശാ­യി­യാ­യ പ്ര­സ­ക്തി.

മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു് 2004 ഫെ­ബ്രു­വ­രി 8.

ഡോ. ടി. കെ. രാ­മ­ച­ന്ദ്രൻ (1949–2008)
images/tk_ramachandran.jpg

തന്റെ ചി­ന്ത­കൾ കൊ­ണ്ടും ഇ­ട­പെ­ട­ലു­കൾ കൊ­ണ്ടും മതനിരപേക്ഷ-​പുരോഗമന-ഇടതുപക്ഷ ആ­ശ­യ­ങ്ങ­ളെ പോ­ഷി­പ്പി­ച്ച ചി­ന്ത­ക­നും അ­ക്കാ­ദ­മീ­ഷ്യ­നും. സ­മൂ­ഹ­ത്തെ­പ്പ­റ്റി­യും ആ­ശ­യ­ങ്ങ­ളെ­പ്പ­റ്റി­യു­മു­ള്ള നി­ശി­ത­മാ­യ അ­വ­ബോ­ധം പ്ര­ക­ടി­പ്പി­ക്കു­ന്ന കൃ­തി­ക­ളു­ടെ ഒരു ശേഖരം ബാ­ക്കി­വെ­ച്ചാ­ണ­ദ്ദേ­ഹം പോ­യ­തു്.

Colophon

Title: V. K. N. Lokaththinte ‘Aarihu Enthuhu’ (ml: വി. കെ. എൻ. ലോ­ക­ത്തി­ന്റെ ‘ആരുഹു എ­ന്തു­ഹു’).

Author(s): Dr. T. K. Ramachandran.

First publication details: Sayahna Foundation; Trivandrum, Kerala; 2020-09-16.

Deafult language: ml, Malayalam.

Keywords: Article, Dr. T. K. Ramachandran, V. K. N. Lokaththinte ‘Aarihu Enthuhu’, ഡോ. ടി. കെ. രാ­മ­ച­ന്ദ്രൻ, വി. കെ. എൻ. ലോ­ക­ത്തി­ന്റെ ‘ആരുഹു എ­ന്തു­ഹു’, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 15, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Stormy Seashore with Ruined Temple, Shipwreck and Figures, a painting by George Lambert (1700–1765). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.