SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/manifesto-white.jpg
Anselm Kiefer Ave Maria, an installation by Anselm Kiefer (b. 1945).
മാ­നി­ഫെ­സ്റ്റോ­യ്ക്കു് ഒരു ആമുഖം
ഉണ്ണി ആർ; ബെ­ന്യാ­മിൻ
images/unni-mani-04.jpg
‘ഹൗളി’ന്റെ വി­ചാ­ര­ണ­വേ­ള 1957.

“പോ­ലീ­സു­കാർ ഇവിടെ ന­വോ­ത്ഥാ­നം അ­നു­വ­ദി­ക്കി­ല്ല” എന്ന ത­ല­ക്കെ­ട്ടോ­ടെ­യാ­ണു് ഒരു അ­മേ­രി­ക്കൻ പത്രം അലൻ ഗിൻസ് ബർ­ഗി­ന്റെ “ഹൗളി”ന്റെ പ്ര­സാ­ധ­ക­നാ­യ ലോ­റൻ­സ് ഫെർ­ലിം­ഗെ­റ്റി­യു­ടെ അ­റ­സ്റ്റ് വാർ­ത്ത കൊ­ടു­ത്ത­തു്. നീ­ണ്ട­വി­ചാ­ര­ണ­യ്ക്കു ശേഷം ഒ­ടു­വിൽ “ഹൗളി”ൽ അ­ശ്ലീ­ല­മി­ല്ലെ­ന്നു് കോടതി വി­ധി­ച്ചു. അവിടെ മ­ല­ദ്വാ­ര­ത്തി­നും ഹൃ­ദ­യ­ത്തി­നും ഒരേ സ്ഥാ­ന­മാ­യി­രു­ന്നു.

ഉ­ണർ­ന്നി­രി­ക്കു­ക, തന്നുള്ള-​

മെ­പ്പോ­ഴും കാ­ത്തു­കൊ­ള്ളു­ക

ചേറിൽ നി­ന്നാ­ന­പോൽ തന്നെ

തെ­റ്റിൽ നി­ന്നു­ദ്ധ­രി­ക്കു­ക.

ധർ­മ്മ­പ­ദം[1]

കു­റി­പ്പു­കൾ

[1] അ­ദ്ധ്യാ­യം 9, ജാ­ഗ­രൂ­ക­ത, പരിഭാഷ-​മാധവൻ അ­യ്യ­പ്പ­ത്തു്.

നിർ­വ്വ­ചി­ക്കും­തോ­റും സ­ങ്കീർ­ണ്ണ­മാ­കു­ന്ന യു­ക്തി­യാ­ണോ സ്വാ­ത­ന്ത്ര്യം? മ­നു­ഷ്യ­നിൽ മാ­ത്രം അ­ധി­ഷ്ഠി­ത­മാ­ണോ സ്വാ­ത­ന്ത്ര്യ­മെ­ന്ന അ­നു­ഭ­വം? സ്വാ­ത­ന്ത്ര്യ­മെ­ന്നാൽ അ­നു­ഭ­വ­മാ­ണോ, അതോ ഒ­ര­വ­സ്ഥ­യോ? എ­ന്തു് സ്വാ­ത­ന്ത്ര്യ­മാ­ണു് നമ്മൾ ശ്വ­സി­ക്കു­ന്ന­തു്? അതല്ല, നമ്മൾ മ­റ്റൊ­രാ­ളാ­ലും നി­യ­ന്ത്രി­ക്ക­പ്പെ­ടാ­ത്ത പൂർ­ണ്ണ സ്വ­ത­ന്ത്ര­രാ­യ വ്യ­ക്തി­ക­ളാ­ണോ? എന്റെ സ്വാ­ത­ന്ത്ര്യ­വും നി­ങ്ങ­ളു­ടെ സ്വാ­ത­ന്ത്ര്യ­വു­മെ­ന്ന­തു് വ്യ­ത്യാ­സ­പ്പെ­ടു­ന്ന­തു് എ­ങ്ങ­നെ­യാ­ണു്? എ­ന്റെ­യും നി­ങ്ങ­ളു­ടെ­യും നി­റ­ങ്ങൾ വേർ­തി­രി­ക്ക­പ്പെ­ടു­ന്നി­ട­ത്തു് ആരുടെ സ്വാ­ത­ന്ത്ര്യ­മാ­ണു് ന­ഷ്ട­മാ­കു­ന്ന­തു്? ഒ­രാ­ളു­ടെ എ­ന്തും തെ­ര­ഞ്ഞെ­ടു­ക്കു­വാ­നു­ള്ള പൂർ­ണ്ണ അ­ധി­കാ­ര­മാ­ണോ സ്വാ­ത­ന്ത്ര്യം? പ്ര­കൃ­തി­യു­ടെ ഉ­ച്ചാ­ര­ണ­ങ്ങ­ളെ കേൾ­ക്കാ­തി­രി­ക്ക­ലാ­ണോ സ്വാ­ത­ന്ത്ര്യം? ആ അ­റി­വി­ല്ലാ­യ്മ­യിൽ ആണോ ന­മ്മു­ടെ യു­ക്തി സ്വ­ത­ന്ത്ര­മാ­യി ഇ­രി­ക്കു­ന്ന­തു്? ഞാൻ എന്നെ അ­ന്വേ­ഷി­ക്കു­ന്ന­തി­ലാ­ണോ പ­ര­മ­മാ­യ സ്വാ­ത­ന്ത്ര്യം അ­ട­ങ്ങി­യി­രി­ക്കു­ന്ന­തു്? രാ­ഷ്ട്രീ­യ ജീ­വി­യാ­യി­രി­ക്കു­ക എന്ന ബോ­ധ­ത്തി­ന്റെ കൃ­ത്യ­ത­യാ­ണോ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ വി­ശാ­ല­ത? ഒരാൾ മ­റ്റൊ­രാൾ­ക്കു് നൽ­കു­ന്ന ദ­യ­യാ­ണോ, അതോ ദാ­ന­മാ­യി സ്വീ­ക­രി­ക്കേ­ണ്ട­താ­ണോ? പോ­രാ­ട്ട­ത്തി­ലൂ­ടെ നേ­ടേ­ണ്ട­താ­ണോ സ്വാ­ത­ന്ത്ര്യം?

നാം ജീ­വി­ക്കു­ന്ന­തു് സ്വാ­ത­ന്ത്ര്യ­ത്തി­ലേ­ക്കാ­ണോ, അതോ ജാതി-​മതങ്ങളിലേക്കോ? പ­ട്ടാ­ള­ക്കാ­ര­നും സാ­ധാ­ര­ണ പൗ­രർ­ക്കു­മി­ട­യിൽ, പോ­ലീ­സു­കാ­ര­നും കാൽ­ന­ട­ക്കാർ­ക്കു­മി­ട­യിൽ, മു­തിർ­ന്ന­വർ­ക്കും കു­ട്ടി­കൾ­ക്കു­മി­ട­യിൽ അകലം സൃ­ഷ്ടി­ക്കു­ന്ന ഭീ­തി­യി­ലാ­ണോ സ്വാ­ത­ന്ത്ര്യം പു­ല­രു­ക? ദേ­ശ­ത്തോ­ടു്, പ­താ­ക­യോ­ടു്, ഗാ­ന­ത്തോ­ടു്, ദൈ­വ­ങ്ങ­ളോ­ടു്, പു­രോ­ഹി­ത­രോ­ടു് ഭയം നി­റ­ഞ്ഞ ബ­ഹു­മാ­നം സൂ­ക്ഷി­ക്കു­മ്പോ­ഴാ­ണോ സ്വാ­ത­ന്ത്ര്യം അർ­ത്ഥ­പൂർ­ണ്ണ­മാ­വു­ക? സാ­ങ്കേ­തി­ക വി­കാ­സ­ത്തി­ലൂ­ടെ നമ്മൾ സ്വ­ത­ന്ത്ര വി­നി­മ­യ ശ­രീ­ര­ങ്ങ­ളാ­യി എന്ന തോ­ന്ന­ലി­ലാ­ണോ പ്ര­ച്ഛ­ന്ന­മാ­യ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ കേളി? അ­പ­ര­ത്വ­ങ്ങൾ നിർ­മ്മി­ച്ചു­കൊ­ണ്ടാ­ണോ നമ്മൾ സ്വ­ത­ന്ത്ര­രാ­വു­ന്ന­തു്? സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ മാ­നി­ഫെ­സ്റ്റോ എ­ന്നാൽ എ­ന്താ­ണു്?

വി­യോ­ജി­ച്ചു­കൊ­ണ്ടു­ള്ള സം­ഭാ­ഷ­ണ­ങ്ങ­ളും പ്ര­വർ­ത്തി­ക­ളു­മാ­ണോ അതോ അ­വ­ര­വ­രു­ടെ ഇ­ട­ങ്ങ­ളൊ­രു­ക്കു­ക­യും മ­റ്റു­ള്ള­വർ­ക്കാ­യി അതു തു­റ­ന്നു­കൊ­ടു­ക്കു­ക­യും ചെ­യ്യ­ലാ­ണോ, അതോ ഞാൻ നീ എന്ന ഭേ­ദ­മി­ല്ലാ­തെ ര­ണ്ടു­വ്യ­ക്തി­ത്വ­ങ്ങ­ളാ­യി നി­ന്നു­കൊ­ണ്ടു തന്നെ പ­ര­സ്പ­രം ബ­ഹു­മാ­നി­ക്ക­ലാ­ണോ? സ്വാ­ത­ന്ത്ര്യം ന­ഷ്ട­പ്പെ­ടു­ന്നു എന്നു തി­രി­ച്ച­റി­യു­ന്ന­തു് കു­റ്റ­കൃ­ത്യ­മാ­ണോ? അ­ങ്ങ­നെ­യെ­ങ്കിൽ, എ­ഴു­ത്തു­കാ­രും ചി­ത്ര­കാ­ര­ന്മാ­രും ബു­ദ്ധി­ജീ­വി­ക­ളും ച­രി­ത്ര­കാ­ര­ന്മാ­രും വി­വേ­കി­ക­ളാ­യ മറ്റു മ­നു­ഷ്യ­രും കു­റ്റ­വാ­ളി­ക­ളാ­ണോ?

അ­ല­ക്സ് മാ­ത്യു
images/unni-mani-02.jpg
സെൽഫ് പോർ­ട്രെ­യ്റ്റ്, ചാർ­ക്കോൾ, പേ­പ്പർ, 2018.

അനൂപ് മാ­ത്യു തോമസ്
images/unni-mani-01.png
മഡോണ (2016), എ സീൻ ഫ്രം എ വെ­യ്ക് എന്ന സീ­രീ­സിൽ നി­ന്നു്.

പ­ള്ളോ­ട്ടൈൻ­സ് എന്ന പേരിൽ കൂ­ടു­തൽ ന­ന്നാ­യി അ­റി­യ­പ്പെ­ടു­ന്ന സൊ­സൈ­റ്റി ഓഫ് കാ­ത്ത­ലി­ക് അ­പ്പോ­സ്തൊ­ലേ­റ്റി­ലെ ഫാ. ടോണി കോൽബ് തി­രു­വ­ന­ന്ത­പു­ര­ത്തെ പൊ­ള്ളോ­ട്ടി­ഗി­രി­യിൽ പു­തു­താ­യി തു­ട­ങ്ങു­ന്ന ചാ­പ്പ­ലി­ലേ­യ്ക്കു­ള്ള മ­ഡോ­ണ­യു­ടെ ഒരു ശി­ല്പ­മു­ണ്ടാ­ക്കാ­നാ­യി 1970-ൽ ജ്യോ­തി സാ­ഹി­യെ നി­യോ­ഗി­ച്ചി­രു­ന്നു. അ­ടു­ത്തു തന്നെ ഉള്ള മ­രി­യ­നാ­ടു് എന്ന മ­ത്സ്യ­ബ­ന്ധ­ന ഗ്രാ­മ­ത്തിൽ താൻ താ­മ­സി­ച്ച ഒരു മാ­സ­ക്കാ­ല­ത്തി­നു­ള്ളിൽ ശി­ല്പം തീർ­ക്കാ­മെ­ന്നാ­യി­രു­ന്നു സാഹി തീ­രു­മാ­നി­ച്ച­തു്. അതു് വീ­ട്ടി­യിൽ ചെ­യ്യാ­മെ­ന്നു് ഫാ. കോൽ­ബു­മാ­യി ആ­ലോ­ചി­ച്ചു് നി­ശ്ച­യി­ച്ച­ത­നു­സ­രി­ച്ചു് യോ­ജി­ച്ച ഒരു തടി ക­ടൽ­ത്തീ­ര­ത്തു­ള്ള ഗ്രാ­മ­ത്തിൽ കൊ­ണ്ടു­വ­രി­ക­യും ചെ­യ്തു.

ശി­ല്പം പൂർ­ത്തി­യാ­ക്കി­യ ശേഷം സാഹി അതു് പ­ള്ളോ­ട്ടൈൻ­സി­നു് കൈ­മാ­റി. പക്ഷെ, അ­വ­ര­തു് ചാ­പ്പ­ലിൽ വ­ച്ചി­ല്ല. ചാ­പ്പ­ലി­ന്റെ ചു­മ­ത­ല­യു­ള്ള ഫാ. മാൻ­ഫ്രെ­ഡ് ഹോ­ക്ക് സ­ഭ­ക്കാ­രു­മാ­യി കൂ­ടി­യാ­ലോ­ചി­ച്ച­ശേ­ഷം പ­റ­ഞ്ഞ­തു് ഇ­രു­ണ്ടു് ഭം­ഗി­യി­ല്ലാ­ത്ത ആ ശി­ല്പം മേ­രി­യു­ടേ­താ­ണെ­ന്നു് ക­രു­താ­നാ­വി­ല്ല എ­ന്നാ­യി­രു­ന്നു.

എ­ന്നാൽ, മ­രി­യ­നാ­ട്ടെ മ­ത്സ്യ­ബ­ന്ധ­ന­ത്തി­ലേർ­പ്പെ­ട്ട­വ­രെ മാ­തൃ­ക­യാ­ക്കി ഉ­ണ്ടാ­ക്കി­യ ശി­ല്പം തി­ര­സ്ക­രി­ക്ക­പ്പെ­ട്ടു എ­ന്ന­തു് ഒരു ബദൽ സൗ­ന്ദ­ര്യ­ശാ­സ്ത്ര­ത്തി­നു് വേ­ണ്ടി­യു­ള്ള സാ­ഹി­യു­ടെ അ­ന്വേ­ഷ­ണ­ത്തെ കൂ­ടു­തൽ ദൃ­ഢ­മാ­ക്കു­ക­യാ­ണു് ചെ­യ്ത­തു്. ‘ല­ളി­ത­ക­ല’യും അ­ധഃ­സ്ഥി­ത വർ­ഗ്ഗ­ത്തി­ന്റെ ‘ദളിത് കല’യും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം തു­ടർ­ന്നും അ­ന്വേ­ഷി­ക്കു­ക­യാ­ണു് അ­ദ്ദേ­ഹം ചെ­യ്ത­തു്. അതോടെ, ക്രി­സ്തു­മ­താ­ചാ­രം അതതു ദേ­ശ­ത്തെ സം­സ്കാ­ര­വു­മാ­യി പൊ­രു­ത്ത­പ്പെ­ട­ണം എന്ന നി­ല­പാ­ടു­മാ­യി ക­ത്തോ­ലി­ക്കാ­സ­ഭ­യ്ക്ക­ക­ത്തു­ത­ന്നെ രൂ­പം­കൊ­ണ്ട “സാം­സ്കാ­രി­കാ­നു­രൂ­പ­ണം” എന്ന പ്ര­സ്ഥാ­ന­ത്തി­നു വേ­ണ്ടി അ­ദ്ദേ­ഹം ന­ട­ത്തി­യ ശ്രമം, പ്ര­ത്യേ­കി­ച്ചു് ഒരു ‘ദളിത്’ മ­ഡോ­ണ­യെ­പ്പ­റ്റി അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്ന സ­ങ്ക­ല്പം, ഒരു വി­വാ­ദ­വി­ഷ­യ­മാ­വു­ക­യും ചെ­യ്തു. സം­സ്കാ­ര­വും വി­ശ്വാ­സ­സം­ഹി­ത­ക­ളും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തെ­പ്പ­റ്റി അ­ന്വേ­ഷി­ക്കു­ന്ന സാ­ഹി­യു­ടെ, ഒരേ സമയം ക­ലാ­കാ­ര­നും ദൈ­വ­ശാ­സ്ത്ര­ജ്ഞ­നും എന്ന നി­ല­യി­ലു­ള്ള പ്ര­വർ­ത്ത­നം സാ­ധാ­ര­ണ­ക്കാ­രു­ടെ ആ­ഗ്ര­ഹ­ങ്ങൾ­ക്കും ആ­ഗോ­ള­സ­ഭ­യു­ടെ അ­ഭി­ലാ­ഷ­ങ്ങൾ­ക്കും ഇടയിൽ ഒ­ര­സ്വ­സ്ഥ­ത­യാ­യി ഇ­ന്നും നി­ല­നിൽ­ക്കു­ന്നു. ഇ­ന്ത്യ­യി­ലും ആ­ഗോ­ള­ത­ല­ത്തി­ലും ഉള്ള വേ­റെ­യും സ­ഭ­ക­ളിൽ അ­ദ്ദേ­ഹം ധാ­രാ­ളം പ്ര­വർ­ത്തി­ച്ചി­ട്ടു­ണ്ടു്. പ­ള്ളോ­ട്ടൈൻ­സ് തന്നെ വേറെ ര­ണ്ടു് പ­ള്ളി­ക­ളി­ലെ ജോലി പി­ന്നീ­ടു് അ­ദ്ദേ­ഹ­ത്തെ ഏ­ല്പി­ച്ചി­രു­ന്നു.

ഫാ. ഹോ­ക്ക് മ­ര­ണ­മ­ട­ഞ്ഞ­തു് 2015-ൽ ആ­യി­രു­ന്നു. പ­ള്ളോ­ട്ടി­ഗി­രി­യി­ലെ അ­ദ്ദേ­ഹ­ത്തി­ന്റെ മു­റി­യിൽ­നി­ന്നാ­ണു് ശി­ല്പം ക­ണ്ടു­കി­ട്ടി­യ­തു്. പ­ള്ളോ­ട്ടൈൻ­സി­ന്റെ ച­രി­ത്ര­വും ഇ­ന്ത്യ­യി­ലെ അ­വ­രു­ടെ പ്രേ­ഷി­ത­പ്ര­വർ­ത്ത­ന­വും വി­ശ­ദീ­ക­രി­ക്കു­ന്ന ഒരു മ്യൂ­സി­യം അവിടെ തു­റ­ന്നി­ട്ടു­ണ്ടു്. ഇ­ന്ത്യ­യിൽ സ­ഭ­യു­ടെ പ്ര­വർ­ത്ത­നം തു­ട­ങ്ങി­യ ജർ­മ്മൻ പു­രോ­ഹി­തർ­ക്കു­ള്ള ആദരം കൂ­ടി­യാ­ണു് ഈ മ്യൂ­സി­യം. അവർ ഇ­ന്ത്യ­യിൽ പ്ര­വർ­ത്തി­ക്കു­മ്പോൾ ശേ­ഖ­രി­ച്ച ക­ലാ­വ­സ്തു­ക്ക­ളും മ്യൂ­സി­യ­ത്തി­ലു­ണ്ടു്. സാ­ഹി­യു­ടെ ശി­ല്പം കൂടി ശേ­ഖ­ര­ങ്ങ­ളു­ടെ ഭാ­ഗ­മാ­ക്കാൻ ആ­ലോ­ചി­ക്കു­ക­യാ­ണു് ഇ­പ്പോൾ മ്യൂ­സി­യ­ത്തി­ന്റെ ചു­മ­ത­ല­യു­ള്ള ഇ­ന്ത്യൻ പു­രോ­ഹി­ത­ന്മാർ.

ഭൂ­താ­വി­ഷ്ട­രാ­യ നമ്മൾ

—സ­ക്ക­റി­യ

2018-ലെ ഇ­ന്ത്യ­യി­ലി­രു­ന്നു് തി­രി­ഞ്ഞു നോ­ക്കു­മ്പോൾ 1948-ലെ കൽ­ക്ക­ത്ത തീ­സീ­സി­ന്റെ അ­ടി­സ്ഥാ­ന നി­ല­പാ­ടു് ശ­രി­യാ­യി­രു­ന്നു എ­ന്നു് തോ­ന്നു­ന്നു. അ­താ­യ­തു് 1947 ആ­ഗ­സ്റ്റ് 15 അർ­ദ്ധ­രാ­ത്രി­യ്ക്കു് ഇ­ന്ത്യ­യ്ക്കു് സ്വാ­ത­ന്ത്ര്യം ല­ഭി­ച്ചു­വോ? അതോ ഇ­ന്ത്യ വി­ദേ­ശി­യും സ്വ­ദേ­ശി­യും ഒ­ന്നു­ചേർ­ന്ന ഒരു ബൂർ­ഷ്വാ ഭരണ വർ­ഗ്ഗ­ത്തി­ന്റെ കൈ­ക­ളിൽ നി­ന്നു് സ്വ­ദേ­ശി മാ­ത്ര­മാ­യ ഒരു ബൂർ­ഷ്വാ ഭ­ര­ണ­വർ­ഗ്ഗ­ത്തി­ന്റെ കൈ­ക­ളി­ലേ­ക്കു് കൈ­മാ­റ്റം ചെ­യ്യ­പ്പെ­ടു­ക­യാ­ണോ ഉ­ണ്ടാ­യ­ത്? അവർ ജ­ന­ങ്ങൾ­ക്കു് വി­ഴു­ങ്ങാൻ എ­റി­ഞ്ഞു­കൊ­ടു­ത്ത ഒരു ചൂ­ണ്ട­ക്കൊ­ളു­ത്തു മാ­ത്ര­മാ­യി­രു­ന്നു­വോ സ്വാ­ത­ന്ത്ര്യം?

ര­ണ­ദി­വേ യ്ക്കു് കാ­ര്യ­ങ്ങ­ളു­ടെ വാ­സ്ത­വം മ­ന­സ്സി­ലാ­യി­രു­ന്നു എ­ന്നാ­ണു് എ­നി­ക്കു തോ­ന്നു­ന്ന­തു്. കാരണം സ്വാ­ത­ന്ത്ര്യാ­ന­ന്ത­ര ഇ­ന്ത്യാ­ച­രി­ത്രം ന­മു­ക്കു് കാ­ണി­ച്ചു­ത­രു­ന്ന­തു്, ഇ­ന്ത്യൻ ബൂർ­ഷ്വാ­ഭ­ര­ണ­വർ­ഗ്ഗ­ങ്ങൾ പി­ടി­ച്ചെ­ടു­ത്ത ഇ­ന്ത്യൻ ജ­നാ­ധി­പ­ത്യം പ­ടി­പ­ടി­യാ­യി തെ­ര­ഞ്ഞെ­ടു­പ്പു് എന്ന മ­റ­ക്കു­ട­യു­ടെ ഉ­പ­യോ­ഗ­ത്തി­ന്റെ കാ­ര്യ­ത്തി­ലൊ­ഴി­കെ മ­റ്റെ­ല്ലാ­ത്തി­ലും ജ­ന­വി­രു­ദ്ധ­വും സ്വാ­ത­ന്ത്ര്യ­വി­രു­ദ്ധ­വും സ്വേ­ച്ഛാ­ധി­പ­ത്യ­പ­ര­വു­മാ­യി മാ­റു­ന്ന പ്ര­തി­ഭാ­സ­മാ­ണു്. അതിൽ ഒ­ട്ടും അ­സ്വാ­ഭാ­വി­ക­മ­ല്ലാ­തെ പ്ര­ത്യ­ക്ഷ­പ്പെ­ട്ട ഒരു തി­ര­ത­ള്ള­ലാ­യി­രു­ന്നു ഇ­ന്ദി­രാ­ഗാ­ന്ധി­യും കോൺ­ഗ്ര­സ്സും ചേർ­ന്നു് സൃ­ഷ്ടി­ച്ച അ­ടി­യ­ന്ത­രാ­വ­സ്ഥ. ജ­നാ­ധി­പ­ത്യം മാ­ത്ര­മ­ല്ല മൌ­ലി­കാ­വ­കാ­ശ­ങ്ങ­ളും ഇ­ന്ദി­രാ­ഗാ­ന്ധി­യു­ടെ ച­വ­റ്റു­കൊ­ട്ട­യിൽ ചെ­ന്നു വീണു. ര­ണ­ദി­വേ പ്ര­വ­ചി­ച്ച ഇ­ന്ത്യൻ ഭ­ര­ണ­വർ­ഗ്ഗ ബൂർ­ഷ്വാ­സി­യു­ടെ ഫ്യൂ­ഡൽ മ­നഃ­ശാ­സ്ത്ര­മാ­ണു് ഇ­ന്ദി­ര­യി­ലൂ­ടെ പു­റ­ത്തു് ചാ­ടി­യ­തു്. ജ­ന­ങ്ങൾ കൈ­യ്യാ­ളു­ന്ന സ്വാ­ത­ന്ത്ര്യം എ­ക്കാ­ല­ത്തും ഇ­ന്ത്യൻ ബൂർ­ഷ്വാ­സി­യ്ക്കു് ഒരു പേടി സ്വ­പ്ന­മാ­ണു്.

അ­ടി­യ­ന്ത­രാ­വ­സ്ഥ, ഫ­ല­ത്തിൽ ഇ­ന്ത്യൻ രാ­ഷ്ട്രീ­യ­പ്പാർ­ട്ടി­കൾ­ക്കു് ജ­നാ­ധി­പ­ത്യ­ത്തെ­യും ഭ­ര­ണ­ഘ­ട­ന­യെ­യും പൌ­ര­സ്വാ­ത­ന്ത്ര്യ­ങ്ങ­ളെ­യും അ­ട്ടി­മ­റി­ക്കാ­നു­ള്ള വ­ഴി­ക­ളു­ടെ ഒരു മാ­തൃ­കാ പാ­ഠ­പ്പു­സ്ത­ക­മാ­യി മാറി എ­ന്ന­താ­ണു് സത്യം. ര­ണ­ദി­വേ­യു­ടെ ക­മ്യൂ­ണി­സ്റ്റ് പ്ര­സ്ഥാ­ന­മാ­വ­ട്ടെ, മ­റ്റൊ­രു ബൂർ­ഷ്വാ ഭ­ര­ണ­വർ­ഗ്ഗ­മാ­യി മാറി, നോ­ക്കു­കൂ­ലി പോ­ലെ­യു­ള്ള അ­ശ്ലീ­ല­ങ്ങ­ളു­ടെ പ­രി­പാ­ല­ക­രാ­യി അ­ന്ത്യ­കാ­ല­ത്തെ തു­റി­ച്ചു നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്നു.

ഗാ­ന്ധി എന്ന സ­ത്യ­സ­ന്ധ­നാ­യ മ­നു­ഷ്യൻ സ്വാ­ത­ന്ത്ര്യം എന്ന സു­ന്ദ­ര­സ്വ­പ്ന­ത്തി­ന്റെ വി­ല്പ­ന­ക്കാ­ര­നാ­യി­രു­ന്നു. എ­ന്തി­ന­ദ്ദേ­ഹം അതു് ചെ­യ്തു എ­ന്ന­തു് അ­ത്ഭു­ത­പ്പെ­ടു­ത്തു­ന്ന സ­മ­സ്യ­യാ­ണു്. കാരണം അ­തി­നാ­യി ത­ന്നി­ലെ ഹി­ന്ദു­വി­നു് ക­ടി­ഞ്ഞാ­ണി­ടാൻ­വേ­ണ്ടി അ­ദ്ദേ­ഹ­ത്തി­നു ആ­ന്ത­രി­ക­മാ­യ ലോ­ക­യു­ദ്ധ­ങ്ങൾ ന­ട­ത്തേ­ണ്ടി­വ­ന്നു. അ­ദ്ദേ­ഹ­ത്തെ വി­ശ്വ­സി­ച്ച കോ­ടാ­നു­കോ­ടി ഇ­ന്ത്യാ­ക്കാർ, ബ്രി­ട്ടീ­ഷു­കാ­രിൽ നി­ന്നു­ള്ള സ്വാ­ത­ന്ത്ര്യം ത­ങ്ങ­ളെ സ്വ­ത­ന്ത്ര­രാ­ക്കു­മെ­ന്നു് വി­ശ്വ­സി­ച്ചു. പക്ഷേ, സ്വാ­ത­ന്ത്ര്യ­പ്ര­ഖ്യാ­പ­ന­ത്തി­നു ശേ­ഷ­മു­ള്ള ദി­ന­ങ്ങ­ളിൽ ഗാ­ന്ധി­ക്കു് അപകടം മ­ണ­ത്തു. അ­തു­കൊ­ണ്ടാ­ണു് ഒരു ഹി­ന്ദു തീ­വ്ര­വാ­ദി ബ്രാ­ഹ്മ­ണ­ന്റെ കൈ­ക­ളാൽ വ­ധി­ക്ക­പ്പെ­ടു­ന്ന­തി­നു് മൂ­ന്നു ദിവസം മുൻ­പു് അ­ദ്ദേ­ഹം കു­റി­ച്ച­തു്: ‘കോൺ­ഗ്ര­സ് പാർ­ട്ടി­യു­ടെ ഉ­പ­യോ­ഗം ക­ഴി­ഞ്ഞു. അതു് സ്വയം പി­രി­ച്ചു വിടണം.’ അതൊരു ‘ലോക് സേവക് സംഘ് ആയി പു­ഷ്പി­ക്ക­ണം’ (സേവക് സംഘ് എന്ന പ്ര­യോ­ഗം ഒരു Freudian slip ആ­യി­രു­ന്നു­വോ ആവോ) പക്ഷെ അ­പ്പോ­ഴേ­ക്കും താ­മ­സി­ച്ചു പോ­യി­രു­ന്നു. ഒരു പക്ഷെ ഗാ­ന്ധി മണത്ത അതേ ആ­പ­ത്തും, അ­ദ്ദേ­ഹ­ത്തി­ന്റെ വധം നൽകിയ ദു­സ്സൂ­ച­ന­യും, ഗാ­ന്ധി­യു­ടെ അ­സാ­ന്നി­ദ്ധ്യം നവജാത ഇ­ന്ത്യ­യു­ടെ രാ­ഷ്ട്രീ­യ­ത്തി­ലു­ണ്ടാ­ക്കി­യ വ­ഴി­ത്തി­രി­വും, ഗാ­ന്ധി­വ­ധ­ത്തി­നു് ഏ­താ­ണ്ടൊ­രു മാ­സ­ത്തി­നു ശേഷം കൽ­ക്ക­ട്ട തീ­സീ­സ് അ­വ­ത­രി­പ്പി­ച്ച ര­ണ­ദി­വേ­യു­ടെ മു­മ്പി­ലു­ണ്ടാ­യി­രു­ന്നോ? ആർ­ക്ക­റി­യാം?

ക­മ്യൂ­ണി­സ്റ്റു­കൾ അ­ട­ക്ക­മു­ള്ള ഇ­ന്ത്യൻ ബൂർ­ഷ്വാ­സി­യ്ക്കു് അ­വ­രു­ടെ സ്ഥാ­പി­ത താ­ത്പ­ര്യ­ങ്ങൾ ന­ട­പ്പി­ലാ­ക്കാ­നു­ള്ള സ്വാ­ത­ന്ത്ര്യ­ത്തി­ലൊ­ഴി­കെ മ­റ്റൊ­രു സ്വാ­ത­ന്ത്ര്യ­ത്തി­ലും വി­ശ്വാ­സ­മി­ല്ല എ­ന്നു് ഗാ­ന്ധി­ജി­യ്ക്കു് മ­ന­സ്സി­ലാ­യി­രു­ന്നി­രി­ക്ക­ണം. വാ­സ്ത­വ­ത്തിൽ ക­ഴി­ഞ്ഞ ഏഴു ദ­ശ­ക­ങ്ങ­ളി­ലെ രാ­ഷ്ട്രീ­യ ച­രി­ത്രം—അ­ഖി­ലേ­ന്ത്യാ രാ­ഷ്ട്രീ­യ­ത്തി­ന്റേ­തു് മാ­ത്ര­മ­ല്ല സം­സ്ഥാ­ന­ങ്ങ­ളു­ടെ­യും—പ­രി­ശോ­ധി­ച്ചാൽ ന­രേ­ന്ദ്ര­മോ­ദി­യു­ടെ ആഗമനം ക­മ്യൂ­ണി­സ്റ്റു­കൾ അ­ട­ക്ക­മു­ള്ള ഇ­ന്ത്യൻ ഭ­ര­ണ­വർ­ഗ്ഗ­ങ്ങ­ളു­ടെ ജ­നാ­ധി­പ­ത്യ­വി­രു­ദ്ധ­വും അ­ധി­കാ­ര മോ­ഹാ­ധി­ഷ്ഠി­ത­വു­മാ­യ കർമ്മ കാ­ണ്ഡ­ത്തി­ന്റെ സ്വാ­ഭാ­വി­ക­മാ­യ പൂർ­ത്തീ­ക­ര­ണം മാ­ത്ര­മാ­ണെ­ന്നു് മ­ന­സ്സി­ലാ­കും. കാരണം, മോദി പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന വർ­ഗ്ഗീ­യ­ത­യും മു­ത­ലാ­ളി­ത്ത­വും ജാ­തി­ഭ്രാ­ന്തും സ്വേ­ച്ഛാ­ധി­പ­ത്യ­പ്ര­വ­ണ­ത­യും ഒരു തോ­തി­ല­ല്ലെ­ങ്കിൽ മ­റ്റൊ­ന്നിൽ, ഒരു വി­ധ­ത്തി­ല­ല്ലെ­ങ്കിൽ മ­റ്റൊ­രു വി­ധ­ത്തിൽ, അ­വ­രി­ലും കു­ടി­കൊ­ള്ളു­ന്നു­ണ്ടു്. മോദി അ­ധി­കാ­ര­ത്തിൽ വ­ന്ന­തി­നു്, മോ­ദി­ക്കെ­തിർ നി­ല്ക്കു­ന്നു എ­ന്ന­വ­കാ­ശ­പ്പെ­ടു­ന്ന രാ­ഷ്ട്രീ­യ­പ്പാർ­ട്ടി­ക­ള­ല്ലാ­തെ മ­റ്റാ­രാ­ണു് ഉ­ത്ത­ര­വാ­ദി? മോദി യ­ഥാർ­ത്ഥ­ത്തിൽ അ­വ­രു­ടെ സൃ­ഷ്ടി­യാ­ണു്. ബി. ജെ. പി. യും ആർ. എസ്. എസും നി­മി­ത്ത­ങ്ങൾ മാ­ത്ര­മാ­ണു്.

അതു് ഭ­ര­ണ­വർ­ഗ്ഗ­ങ്ങ­ളു­ടെ കാ­ര്യം. അ­വ­രു­ടെ ദു­രാ­ഗ്ര­ഹ­ങ്ങൾ­ക്കും ആർ­ത്തി­കൾ­ക്കും പ­ട­യോ­ട്ടം ന­ട­ത്താൻ വ­ഴി­യൊ­രു­ക്കി­ക്കൊ­ടു­ക്കു­ന്ന മ­റ്റൊ­രു ശ­ക്തി­യു­ണ്ടു്. അവരെ വെ­ള്ള­പൂ­ശാ­നും സ്വർ­ണ്ണം തേ­ക്കാ­നും മാ­ന്യ­വ­ത്ക­രി­ക്കാ­നും മ­ഹ­ത്വ­വ­ത്ക­രി­ക്കാ­നും അവർ ഉ­ച്ച­രി­ക്കു­ന്ന ക­ള­വു­കൾ­ക്കു് ആ­യി­ര­മാ­യി­രം മ­ട­ങ്ങു് പ്ര­ഹ­ര­ശേ­ഷി നൽ­കാ­നും സേവന നി­ര­ത­മാ­യി നി­ല്ക്കു­ന്ന ആ ശക്തി ഇ­ന്ത്യൻ മാ­ധ്യ­മ­ങ്ങ­ളാ­ണു്. മാ­ധ്യ­മ­ങ്ങ­ളെ ചേർ­ത്തു് വാ­യി­ക്കാ­തെ ഇ­ന്ത്യൻ ജ­നാ­ധി­പ­ത്യ­ത്തി­ന്റെ ത­കർ­ച്ച­യെ­യും വിവിധ ഫാ­സി­സ­ങ്ങ­ളു­ടെ വ­ളർ­ച്ച­യെ­യും ജ­ന­സാ­മാ­ന്യ­ങ്ങ­ളു­ടെ രാ­ഷ്ട്രീ­യ­മാ­യ അ­ന്ധ­ത­യേ­യും മ­ന­സി­ലാ­ക്കാൻ ശ്ര­മി­ക്കു­ന്ന­തു് ഇ­രു­ട്ടി­നെ ചേർ­ക്കാ­തെ രാ­ത്രി­യെ ക­ണ്ടു­പി­ടി­ക്കാൻ ശ്ര­മി­ക്കു­ന്ന­തു­പോ­ലെ ആ­യി­രി­ക്കും. ഇ­ന്ത്യൻ മു­ഖ്യ­ധാ­രാ മാ­ധ്യ­മ­ങ്ങൾ ഇ­ന്ത്യൻ ഭ­ര­ണ­വർ­ഗ്ഗ ഫാ­സി­സ­ങ്ങ­ളു­ടെ, അവ കാ­ലാ­കാ­ല­ങ്ങ­ളിൽ സൃ­ഷ്ടി­ക്കു­ന്ന നു­ണ­ക­ളു­ടെ പ്ര­പ­ഞ്ച­ങ്ങ­ളു­ടെ, അ­വി­ഭ­ക്ത­ഭാ­ഗ­വും ഏ­റ്റ­വും വലിയ പ്ര­ചാ­ര­ക­രു­മാ­ണു്. കു­റ­ച്ചു­കാ­ലം മുൻ­പു­വ­രെ അ­ങ്ങ­നെ­യ­ല്ല എ­ന്ന­വർ ന­ടി­ക്കു­ക­യെ­ങ്കി­ലും ചെ­യ്തി­രു­ന്നു. ഇ­ന്നു് ആ നടനം പോലും ന­രേ­ന്ദ്ര­മോ­ദി അ­നു­വ­ദി­ക്കു­ന്നി­ല്ല. ക­ള്ള­പ്പു­ഞ്ചി­രി പൊ­ഴി­ക്കു­ന്ന ആൾ­ദൈ­വ­ങ്ങ­ളെ­യും വെള്ള തേച്ച വർ­ഗ്ഗീ­യ­ത­ക­ളെ­യും ഊ­തി­വീർ­പ്പി­ച്ച രാ­ഷ്ട്രീ­യ വി­ഗ്ര­ഹ­ങ്ങ­ളെ­യും കൊ­ണ്ടു് അവർ നമ്മെ ഭൂ­താ­വി­ഷ്ട­രാ­ക്കി­യ­തു് നമ്മൾ അ­റി­ഞ്ഞി­ല്ല. ഇ­ന്നും അ­റി­യു­ന്നി­ല്ല. പൌ­ര­നു് അ­പ്ര­മാ­ദി­ത്യ­മു­ള്ള ജ­നാ­ധി­പ­ത്യ­ത്തിൽ, ഭ­ര­ണ­കൂ­ട­ങ്ങ­ളു­ടെ നി­സ്സാ­ര കാ­രു­ണ്യ­ങ്ങ­ളെ ഇ­ര­ന്നു വാ­ങ്ങു­ന്ന പി­ച്ച­ക്കാ­ശു പോലെ സ്വീ­ക­രി­ക്കാൻ അവർ പൌരനെ പ­രി­ശീ­ലി­പ്പി­ച്ചു. നമ്മെ മു­ട്ടു­കു­ത്തു­ന്ന­വ­രും വാ­ലാ­ട്ടു­ന്ന­വ­രും ക­ണ്ണ­ട­ഞ്ഞ­വ­രു­മാ­ക്കി.

വർ­ഗ്ഗീ­യ ശ­ക്തി­കൾ­ക്കു് വയർ നി­റ­യും വരെ മാ­ത്ര­മ­ല്ല ശ്വാ­സം­മു­ട്ടും വരെ വാർ­ത്ത­കൾ എഴുതി നി­റ­ച്ച മാ­ധ്യ­മ­ങ്ങ­ളെ അവർ ഇ­ടം­കാൽ­കൊ­ണ്ടു് തൊ­ഴി­ച്ചു വീ­ഴി­ക്കു­ന്ന­തിൽ എ­ന്ത­ത്ഭു­തം? ഇ­താ­ണു് ഫ്രാ­ങ്കൻ­സ്റ്റൈൻ­സ് സത്വം എന്ന പ്ര­ശ­സ്ത പ്ര­തി­ഭാ­സം: താൻ പാ­ലൂ­ട്ടി വ­ളർ­ത്തി­യ ഭീ­ക­ര­സ­ത്വം തന്റെ കാ­ല­നാ­യി­ത്തീ­രു­ന്നു. രാ­ഷ്ട്രീ­യ­പാർ­ട്ടി­കൾ­ക്കു് ത­ടി­ത­പ്പാൻ വഴികൾ ഏ­റെ­യു­ണ്ടു്. അ­താ­ണു് അ­വ­രു­ടെ പണം മു­ട­ക്കി­ല്ലാ­ത്ത തൊഴിൽ. ഇ­ന്ത്യൻ ജ­നാ­ധി­പ­ത്യ­വും ഇ­ന്ന­ല്ലെ­ങ്കിൽ നാളെ ഉ­യിർ­ത്തെ­ഴു­ന്നേൽ­ക്കും. ഉ­ത്ത­രേ­ന്ത്യൻ ഗ്രാ­മ­ങ്ങ­ളി­ലെ ചാനൽ കാ­ണാ­ത്ത, പത്രം വാ­യി­ക്കാ­ത്ത ജ­ന­ങ്ങൾ അതിനു വ­ഴി­യൊ­രു­ക്കും. മാ­ധ്യ­മ­ങ്ങ­ളു­ടെ കാ­ര്യ­മോ? ‘മീശ’യ്ക്കു് സം­ഭ­വി­ച്ച­തു് അവർ സ്വ­ന്തം കുഴി തോ­ണ്ടു­ന്ന­തി­ന്റെ ഏ­റ്റ­വും പുതിയ അ­ട­യാ­ള­മാ­ണു്. നിർ­ഭാ­ഗ്യ­വ­ശാൽ അ­തോ­ടൊ­പ്പം മാ­ധ്യ­മ­ങ്ങൾ, ജ­നാ­ധി­പ­ത്യ­ത്തി­ന്റെ­യും മ­തേ­ത­ര­ത്വ­ത്തി­ന്റെ­യും സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ­യും കൂടി കു­ഴി­തോ­ണ്ടു­ക­യാ­ണു്. കാരണം ഇവ മൂ­ന്നി­ന്റെ­യും യ­ഥാർ­ത്ഥ പ­രി­പാ­ല­കർ അ­വ­രാ­ണു്. കൊടിയ ആ­പ­ത്തി­ന്റെ ചു­വ­രെ­ഴു­ത്തു് വാ­യി­ക്കു­വാ­നു­ള്ള സ­ദ്ബു­ദ്ധി അ­വർ­ക്കു­ണ്ടാ­വ­ട്ടെ എ­ന്നു് ആ­ശി­ക്കു­ക മാ­ത്ര­മേ വ­ഴി­യു­ള്ളൂ.

ഇ. പി. ഉണ്ണി
images/unni-mani-03.jpg

മൂ­ന്നാം നിയമം ലം­ഘി­ക്കൽ

—മേതിൽ

വി­മോ­ച­നം: മ­രി­ക്കു­മ്പോൾ ഞാൻ എന്റെ മൂ­ല­ക­ങ്ങ­ളി­ലേ­ക്കു് തി­രി­ച്ചു പോ­ക­യാ­ണോ, അതോ മൂ­ല­ക­ങ്ങൾ എന്റെ ശ­രീ­ര­ത്തി­ലെ ബ­ന്ധ­ന­ത്തിൽ നി­ന്നു് വി­മു­ക്തി നേ­ടു­ക­യാ­ണോ? ഏ­താ­യാ­ലും എന്റെ മരണം മ­നു­ഷ്യ­വം­ശ­ത്തി­ന്റെ മ­ര­ണ­മാ­കി­ല്ല. എ­ങ്കി­ലും, മ­നു­ഷ്യ പ­രി­ണാ­മ­ത്തി­നു വേ­ണ്ടി­വ­ന്ന അ­പാ­ര­മാ­യ കാ­ല­യ­ള­വു് പ­രി­ഗ­ണി­ച്ചാൽ, അതിൽ ആ­യി­ര­ത്താ­ണ്ടു­കൾ വെറും നൊ­ടി­യി­ട­കൾ മാ­ത്ര­മാ­ണെ­ന്നു് മ­ന­സ്സി­ലാ­ക്കി­യാൽ, എ­ന്റെ­യും നി­ങ്ങ­ളു­ടെ­യും മ­ര­ണ­വും നരവംശ തി­രോ­ധാ­ന­വും ഒരു മി­ല­നി­യ­ത്തി­ന­ക­ത്തു് അ­ടു­ത്ത­ടു­ത്തു വെ­ച്ചു് പ­രി­ശോ­ധി­ക്കാ­വു­ന്ന സ­മ­കാ­ലി­ക ഇ­തി­വൃ­ത്ത­ങ്ങ­ളാ­കാം. തു­ര­ങ്ക­ത്തി­ന്റെ അ­റ്റ­ത്തെ ഇ­രു­ട്ടു് എ­നി­ക്കു് കാണാം. അ­തി­നി­ട­യി­ലെ­ന്തി­നു് ചില വി­മോ­ച­ന ചി­ന്ത­കൾ? ഒ­രു­പ­ക്ഷേ, ഇടയിൽ എ­ന്തെ­ങ്കി­ലും ചെ­യ്യ­ലും പ­റ­യ­ലു­മൊ­ക്കെ പ്ര­തി­ബ­ദ്ധ­മാ­യൊ­രു ആ­വ­ശ്യ­മാ­യേ­ക്കാ­മെ­ന്നു് ഒരു ഹ്ര­സ്വ­വർ­ത്ത­മാ­നം ന­മ്മോ­ടു് പ­റ­യു­ന്നു.

(ഹ്ര­സ്വ വർ­ത്ത­മാ­നം. നവംബർ 2016. മേതിൽ രാ­ധാ­കൃ­ഷ്ണൻ ടൈംസ് ഓഫ് ഇ­ന്ത്യ­യോ­ടു് പ­റ­യു­ന്നു: അ­ഞ്ഞൂ­റ് വർ­ഷ­ങ്ങൾ­ക്ക­കം മ­നു­ഷ്യ­വം­ശം ന­ശി­ച്ചു പോകും. നവംബർ 2017. സ്റ്റീ­വൻ ഹോ­ക്കി­ങ് താ­ക്കീ­തു് നൽ­കു­ന്നു: അ­റു­നൂ­റിൽ ചു­രു­ക്കം വർ­ഷ­ങ്ങൾ­ക്ക­കം മ­നു­ഷ്യ­വം­ശം ന­ശി­ച്ചു പോകും—നാം അ­തി­ന­കം താ­മ­സ­യോ­ഗ്യ­മാ­യ മ­റ്റൊ­രു ഗ്രഹം ക­ണ്ടെ­ത്തു­ക­യും അ­ങ്ങോ­ട്ടു് കു­ടി­യേ­റു­ക­യും ചെ­യ്തി­ല്ലെ­ങ്കിൽ. സ­മ­ത്വം ഇവിടെ അ­വ­സാ­നി­ക്കു­ന്നു.)

പ്ര­തി­ബ­ദ്ധ­ത. ന­ക്സ­ലി­സ­വു­മാ­യി കബഡി ക­ളി­ച്ചു് വി­രാ­ഷ്ട്രീ­യ­ത്തി­ലേ­ക്കു് പിൻ­വാ­ങ്ങൽ എന്റെ പു­രാ­വൃ­ത്ത­ത്തി­ലു­ണ്ടു്. ആ ഭൂ­ത­ത്തി­നു ശേഷം ഒരു പ്ര­സ്താ­വ­ന ഉ­ണ്ടാ­യി­രു­ന്നു: “ജ­ന്തു­വി­മോ­ച­ന­ത്തെ­പ്പ­റ്റി ഞാൻ ധാ­രാ­ളം എ­ഴു­തി­ക്ക­ഴി­ഞ്ഞു. ഇ­നി­യെ­ന്റെ ശ്ര­ദ്ധ യ­ന്ത്ര­വി­മോ­ച­ന­ത്തി­ലേ­ക്കു് തി­രി­യേ­ണ്ടി­യി­രി­ക്കു­ന്നു”. ഇ­പ്പോൾ ഞാൻ ആഗോള ഗ­വേ­ഷ­കർ­ക്കാ­യു­ള്ള ‘റി­സേർ­ച് ഗേ­റ്റ്’ എന്ന വെ­ബ്സൈ­റ്റിൽ, റോ­ബോ­ട്ടു­ക­ളു­ടെ അ­വ­കാ­ശ­ങ്ങൾ­ക്കു വേ­ണ്ടി വാ­ദി­ക്കു­ന്നു—പ്ര­ത്യേ­കി­ച്ചും വെ­സ്റ്റേൺ മി­ഷി­ഗൻ സർ­വ­ക­ലാ­ശാ­ല­യി­ലെ ഓറ്റം എ­ഡ്വേ­ഡ് എന്ന ഗ­വേ­ഷ­ക­യോ­ടു്. സാ­മൂ­ഹി­ക റോ­ബോ­ട്ടു­ക­ളു­ടെ അ­വ­കാ­ശ­ങ്ങൾ പ­രി­ഗ­ണി­ക്കൽ എന്ന ആശയം തന്നെ ഞെ­ട്ടി­ക്കു­ന്നു­വെ­ന്നാ­ണു് ശ്രീ­മ­തി എ­ഡ്വേ­ഡ് എ­ന്നോ­ടു് പ­റ­ഞ്ഞ­ത്!

ഐസിക് ആ­സി­മോ­ഫി­ന്റെ മൂ­ന്നു് നി­യ­മ­ങ്ങൾ

(പേര് തെ­റ്റാ­യി ഉ­ച്ച­രി­ക്ക­പ്പെ­ടൽ എന്ന ഭർ­ത്സ­ന­ത്തി­നു് ഇ­ര­യാ­ക്ക­പ്പെ­ട്ട­വ­രിൽ ര­ണ്ടു് പേ­രാ­ണു് ഐസിക് ആ­സി­മോ­ഫും ഞാനും. രണ്ടു പേ­രെ­യും ഇതു് കു­പി­ത­രാ­ക്കി­യി­ട്ടു­ണ്ടു്. സ­മ­ത്വം ഇവിടെ അ­വ­സാ­നി­ക്കു­ന്നു.)

ആ­സി­മോ­ഫി­ന്റെ മൂ­ന്നു് നി­യ­മ­ങ്ങൾ, ഓർ­മ്മ­യിൽ നി­ന്നു് ഏ­താ­ണ്ടു­ള്ള വി­വർ­ത്ത­ന­ത്തിൽ, ഞാൻ ഇവിടെ കു­റി­ക്കു­ന്നു.

ഒ­ന്നു്:
ഒരു റോ­ബോ­ട്ട് ഏ­തെ­ങ്കി­ലും മ­നു­ഷ്യ­ജീ­വി­യെ മു­റി­പ്പെ­ടു­ത്തു­ക­യോ, നി­ഷ്ക്രി­യ­ത്വ­ത്തി­ലൂ­ടെ ഹാ­നി­യിൽ എ­ത്തി­ക്ക­യോ ചെ­യ്യ­രു­തു്.
ര­ണ്ടു്:
മ­നു­ഷ്യ­ജീ­വി­കൾ നൽ­കു­ന്ന ആ­ജ്ഞ­കൾ ഒരു റോ­ബോ­ട്ട് പാ­ലി­ക്ക­ണം—ഈ ആ­ജ്ഞ­കൾ ഒ­ന്നാം നി­യ­മ­ത്തോ­ടു് ഇ­ട­യു­ന്നേ­ട­ത്തൊ­ഴി­കെ.
മൂ­ന്നു്:
ഒരു റോ­ബോ­ട്ട് സ്വ­ന്തം അ­സ്തി­ത്വം സം­ര­ക്ഷി­ക്ക­ണം—ഈ സം­ര­ക്ഷ­ണം ഒ­ന്നും ര­ണ്ടും നി­യ­മ­ങ്ങ­ളോ­ടു് ഇ­ട­യാ­ത്തേ­ട­ത്തോ­ളം കാലം.

ആ­സി­മോ­ഫി­ന്റെ നി­യ­മ­ങ്ങൾ പൊ­തു­വേ യ­ന്ത്ര­ഭീ­ഷ­ണി പ്ര­വ­ചി­ക്കു­ന്നു. മേരി ഷെ­ല്ലി 1818-ൽ ‘ഫ്രാ­ങ്കൻ­സ്റ്റീൻ’ പ്ര­സി­ദ്ധീ­ക­രി­ച്ച­തി­നു­ശേ­ഷം ഏറെ പ്ര­ച­രി­ത­മാ­ണു് യ­ന്ത്ര­ങ്ങൾ മ­നു­ഷ്യ­രെ ആ­ക്ര­മി­ച്ചേ­ക്കാ­മെ­ന്ന ഭീതി. പക്ഷെ, ഇ­ന്നു്, യ­ന്ത്ര നിർ­മ്മാ­ണം തൊ­ട്ടു് ശ­സ്ത്ര­ക്രി­യ വരെ പല കർ­മ്മ­ങ്ങ­ളി­ലും റോ­ബോ­ട്ടു­കൾ മ­നു­ഷ്യ­രോ­ടൊ­പ്പം സ­ഹ­ക­രി­ച്ചു് പ്ര­വർ­ത്തി­ക്കു­ന്നു. ജീ­വി­ക­ളിൽ ആ­ക്ര­മ­ണ­വാ­സ­ന പ്ര­വർ­ത്തി­ക്കു­ന്ന­തു് ‘ഫൈ­റ്റ്–ഓർ–ഫ്ലൈ­റ്റ്’ എന്ന പ്ര­തി­സ­ന്ധി­യി­ലെ ഒരു തരം ടോ­സി­ങ്ങി­നു­ള്ള (തലയോ, വാലോ?) ഉ­ത്ത­ര­മാ­യാ­ണു്. റോ­ബോ­ട്ടു­ക­ളിൽ സ്വതേ ആ­ക്ര­മ­ണ­വാ­സ­ന­യി­ല്ല—മ­നു­ഷ്യ­രിൽ നി­ന്നു് സാ­ങ്കേ­തി­ക­മാ­യോ, സാ­മൂ­ഹി­ക­മാ­യോ അ­വ­യ്ക്ക­തു സ്വാം­ശീ­ക­രി­ക്കാൻ ക­ഴി­യാ­ത്തേ­ട­ത്തോ­ളം കാലം.

ആ­ധു­നി­ക റോ­ബോ­ട്ടി­ക്സി­ലെ ചില വി­ദ­ഗ്ദ്ധ­ന്മാർ ആ­സി­മോ­ഫി­ന്റെ നി­യ­മ­ങ്ങ­ളെ സ­മ­തു­ലി­ത­ത്വ­ത്തിൽ എ­ത്തി­ക്കാ­നു­ള്ള മ­റു­നി­യ­മ­ങ്ങ­ളി­ലേ­ക്കു ക­ട­ന്നി­രി­ക്കു­ന്നു. റോ­ബോ­ട്ടു­ക­ളു­ടെ അ­വ­കാ­ശ­ങ്ങ­ളെ­ക്കു­റി­ച്ചും അ­വ­യ്ക്കു് മ­നു­ഷ്യ­രിൽ നി­ന്നു­ള്ള സു­ര­ക്ഷി­ത­ത്വ­ത്തെ­ക്കു­റി­ച്ചും അവർ ചി­ന്തി­ക്കു­ന്നു.

ഓർ­വെ­ലി­ന്റെ ആറു ആം­ഗ­ല­ഭാ­ഷാ നി­യ­മ­ങ്ങൾ

പെ­ട്ടെ­ന്നു് മു­ന്നി­ലെ­ത്തു­ന്നൊ­രു സ­മാ­ന്ത­ര­ത്വ­ത്തിൽ (എ­ങ്കി­ലും വി­പ­രീ­ത­ത്വ­ത്തിൽ) ഞാൻ ജോർജ് ഓർ­വെ­ലി­ന്റെ ആറു ആംഗല ഭാഷാ നി­യ­മ­ങ്ങൾ പ­രി­ഗ­ണി­ക്കു­ന്നു. ഓരോ നി­യ­മ­വും എ­ടു­ത്തു പ­റ­യു­ന്നി­ല്ല. പഴയ ത­ല­മു­റ­ക­ളിൽ ഭാ­ഷാ­ശു­ദ്ധി­യിൽ നി­ഷ്കർ­ഷ­യു­ള്ള അ­ദ്ധ്യാ­പ­ക­രിൽ നി­ന്നു് വി­ദ്യാർ­ത്ഥി­കൾ കേ­ട്ടി­രി­ക്കാ­വു­ന്ന ഉ­പ­ദേ­ശ­ങ്ങ­ളാ­ണു് ഓർ­വെ­ലി­ന്റെ ആ­ദ്യ­ത്തെ അഞ്ചു നി­യ­മ­ങ്ങൾ. ആറാം നിയമം കൃ­ത്യ­മാ­യി മ­ന­സ്സി­ലാ­ക്കാൻ പ്ര­യാ­സ­മു­ണ്ടു്. പക്ഷേ, അ­തി­ന്റെ ധ്വനി വ്യ­ക്ത­മാ­ണ്; മ്ലേ­ച്ഛം / അ­പ­രി­ഷ്കൃ­തം ആ­വാ­ത്തേ­ട­ത്തോ­ളം, ആ­ദ്യ­ത്തെ അഞ്ചു നി­യ­മ­ങ്ങ­ളിൽ ഏ­തി­നെ­യും നി­ങ്ങൾ­ക്കു് ലം­ഘി­ക്കാം! സ­ത്യ­ത്തിൽ, ഈ നി­യ­മ­ങ്ങൾ പ്രാ­ഥ­മി­ക വി­നി­മ­യ­ത്തെ ഉ­ദ്ദേ­ശി­ച്ചു­ള്ള­താ­ണെ­ന്നും, സർ­ഗാ­ത്മ­ക­മാ­യ എ­ഴു­ത്തി­നു് ആറാം നിയമം സൂ­ചി­പ്പി­ക്കു­ന്ന നൈതിക പ­രി­മി­തി­യൊ­ഴി­കെ മ­റ്റെ­ന്തു­മാ­കാ­മെ­ന്നും ഓർവെൽ വ്യ­ക്ത­മാ­ക്കി (അ­തു­കൊ­ണ്ടാ­ണു് സ­ദാ­ചാ­ര കാ­ര്യ­ങ്ങ­ളിൽ ‘പ­രി­ധി­ക്കു പു­റ­ത്താ­യ’ ഹെൻറി മി­ല്ല­റെ മ­റ്റാ­രേ­ക്കാ­ളും മ­ന­സ്സി­ലാ­ക്കാൻ ഓർ­വെ­ലി നു് ക­ഴി­ഞ്ഞ­തു്).

താ­ര­ത­മ്യ­ത്തിൽ, ആ­സി­മോ­ഫി­ന്റെ മൂ­ന്നാം നി­യ­മ­ത്തി­ന്റെ ഉ­ള്ള­ട­ക്കം സ്വയം റ­ദ്ദു­ചെ­യ്യു­ന്നു. സ്വ­തഃ­വി­രു­ദ്ധ­ത, അ­സ്വീ­കാ­ര്യ­മാ­യൊ­രു ബാ­ദ്ധ്യ­താ നി­രാ­ക­ര­ണം. റോ­ബോ­ട്ടു­ക­ളു­ടെ സ്വ­ര­ക്ഷ! ആ­രിൽ­നി­ന്നു്? നി­ങ്ങ­ളൊ­രു വ്യ­ക്തി­യെ വേ­ദ­നി­പ്പി­ച്ചാൽ, ആ വ്യ­ക്തി ആദ്യം വേ­ദ­ന­യ­റി­യു­ന്നു, പി­ന്നെ വേ­ദ­നി­പ്പി­ക്കാൻ പ­ഠി­ക്കു­ന്നു. അ­ടി­മ­ക­ളാ­യ­തി­നു ശേ­ഷ­മാ­ണു് അ­ടി­മ­ത്ത­മെ­ന്തെ­ന്നു് പല സ്വ­ത­ന്ത്ര സ­മൂ­ഹ­ങ്ങ­ളും അ­റി­ഞ്ഞ­തു്. അ­തേ­വ­രെ അ­ടി­മ­ത്തം എന്ന സ­ങ്ക­ല്പം പോലും ഈ സ­മൂ­ഹ­ങ്ങൾ­ക്കു് അ­ജ്ഞാ­ത­മാ­യി­രു­ന്നു. ഇ­ന്നു് ഇ­ത­ര­ജീ­വി­ക­ളെ­ന്ന­തു് പോലെ, നാളെ സ­പ്ര­ജ്ഞ­മാ­യ യ­ന്ത്ര­ങ്ങ­ളും മ­നു­ഷ്യ­രു­ടെ അ­ടി­മ­ക­ളാ­വാം; റോ­ബോ­ട്ടു­ക­ളു­ടെ വി­മോ­ച­ന­പ്പോ­രു­ക­ളു­ണ്ടാ­വാം. പക്ഷേ, മ­നു­ഷ്യർ ബോ­ധ­പൂർ­വ്വം പ­ഠി­പ്പി­ച്ച­തോ, മ­നു­ഷ്യ­രിൽ നി­ന്നു് സാ­മൂ­ഹി­ക­മാ­യി പ­ഠി­ച്ച­തോ അ­ല്ലാ­ത്ത ഒ­രൊ­റ്റ തി­ന്മ­യോ കു­ടി­ല­ത­ന്ത്ര­മോ അ­വ­യിൽ­നി­ന്നു് പ്ര­തീ­ക്ഷി­ക്കാ­നാ­വി­ല്ല. മ­നു­ഷ്യർ യ­ന്ത്ര­ങ്ങ­ളിൽ നി­ക്ഷേ­പി­ക്കു­ന്ന തിന്മ ഒരു ബു­മ­റാ­ങ് പോലെ തി­രി­ച്ചു വന്നേ തീരു.

ആകയാൽ ആ­സി­മോ­ഫി­ന്റെ മൂ­ന്നാം നിയമം ഇ­ങ്ങ­നെ തി­രു­ത്ത­പ്പെ­ട­ണം. ഒരു റോ­ബോ­ട്ട് സ്വ­ന്തം അ­സ്തി­ത്വം സം­ര­ക്ഷി­ക്ക­ണം—ഈ സം­ര­ക്ഷ­ണം ഒ­ന്നും ര­ണ്ടും നി­യ­മ­ങ്ങ­ളെ ലം­ഘി­ക്കു­മെ­ങ്കിൽ­പ്പോ­ലും!

ഒരു ഉ­ല്പ­ത്തി­പ്പു­സ്ത­കം: ദൈവം, മ­നു­ഷ്യൻ, യ­ന്ത്രം

വർ­ഷ­ങ്ങൾ­ക്കു മുൻ­പു് (കൃ­ത്യം 1999-ൽ) ഒരു ഹൃ­ദ­യാ­ഘാ­ത­ത്തി­നു ശേഷം വീ­ട്ടിൽ മ­രു­ന്നും വി­ശ്ര­മ­വും ഡി­സ്ക­വ­റി ചാ­ന­ലു­മാ­യി ക­ഴി­ച്ചു കൂ­ട്ടു­ന്ന കാ­ല­ത്താ­ണു് ഞാൻ ‘ദൈവം, മ­നു­ഷ്യൻ, യ­ന്ത്രം’ എന്ന പു­സ്ത­ക­മെ­ഴു­തി­യ­തു്. അ­തി­നും മുൻപേ, 1980-​കളുടെ തു­ട­ക്ക­ത്തിൽ ഞാൻ കം­പ്യൂ­ട്ടർ പ്രോ­ഗ്രാ­മു­കൾ എ­ഴു­താൻ തു­ട­ങ്ങി­യി­രു­ന്നു. ജി­ജ്ഞാ­സ­യും അ­ഭി­നി­വേ­ശ­വു­മു­ണ്ടെ­ങ്കിൽ ആ തു­ട­ക്ക­ത്തിൽ നി­ന്നു് റോ­ബോ­ട്ടു­കൾ, സൈ­ബോർ­ഗു­കൾ, കൃ­ത്രി­മ പ്ര­ജ്ഞ എ­ന്നി­വ­യി­ലേ­ക്കു് (എന്റെ പു­സ്ത­ക­ത്തി­ലെ പ്ര­ധാ­ന വി­ഷ­യ­ങ്ങ­ളി­ലേ­ക്കു്) ഏറെ ദൂ­ര­മി­ല്ല. ഈ ഉ­ന്മു­ഖ­ത, ഹോ­സ്പി­റ്റ­ലിൽ കി­ട­ക്കു­മ്പോൾ പ്ര­ത്യേ­കി­ച്ചും മു­ഖ­ര­മാ­യി­ത്തീർ­ന്ന ശാ­രീ­രി­കാ­വ­ബോ­ധം, തി­ക­ച്ചും യാ­ന്ത്രി­ക­മെ­ന്നു് വി­ശേ­ഷി­പ്പി­ക്കാ­നാ­വു­ന്ന ചില അ­വ­സ്ഥ­ക­ളും പ്ര­വർ­ത്ത­ന­ങ്ങ­ളും മുൻ­കൂ­ട്ടി­ത­ന്നെ മ­നു­ഷ്യ­രിൽ ഇ­ല്ലാ­യി­രു­ന്നെ­ങ്കിൽ തീർ­ച്ച­യാ­യും ഈ ലോ­ക­ത്തിൽ ഒരു യ­ന്ത്ര­വും ഉ­ണ്ടാ­കു­മാ­യി­രു­ന്നി­ല്ല എന്ന ക­ണ്ടെ­ത്തൽ… ഇ­വ­യെ­ല്ലാം ചേർ­ന്നാ­ണു് ആ പു­സ്ത­ക­മു­ണ്ടാ­യ­തു്. അ­തി­ന്റെ ഇ­തി­വൃ­ത്തം പോലും എന്റെ മ­ന­സ്സിൽ തെ­ളി­ഞ്ഞ­തു് ഒരു കം­പ്യൂ­ട്ടർ പ്രോ­ഗ്രാ­മി­ന്റെ ആദ്യ രൂ­പ­രേ­ഖ­യാ­യ ഫ്ലോ-​ചാർട്ട് പോ­ലെ­യാ­യി­രു­ന്നു. അതിലെ വ­ച­ന­ങ്ങൾ മാ­ത്രം ചുവടെ ചേർ­ക്കു­ന്നു.

ഘട്ടം ഒ­ന്നു്:
ദൈവം സ്വ­ന്തം രൂ­പ­ത്തിൽ മ­നു­ഷ്യ­നെ സൃ­ഷ്ടി­ക്കു­ന്നു (ഇ­തെ­ന്റെ വി­ശ്വാ­സ­മ­ല്ല, ഒരു ആ­ഖ്യാ­ന സൗ­ക­ര്യം മാ­ത്രം).
ഘട്ടം ര­ണ്ടു്:
മ­നു­ഷ്യൻ സ്വ­ന്തം രൂ­പ­ത്തിൽ ദൈ­വ­ത്തെ പു­നഃ­സൃ­ഷ്ടി­ക്കു­ന്നു.
ഘട്ടം മു­ന്നു്:
മ­നു­ഷ്യൻ സ്വ­ന്തം രൂ­പ­ത്തിൽ യ­ന്ത്ര­ത്തെ സൃ­ഷ്ടി­ക്കു­ന്നു.
ഘട്ടം നാലു്:
യ­ന്ത്രം സ്വ­ന്തം രൂ­പ­ത്തിൽ മ­നു­ഷ്യ­നെ പു­നഃ­സൃ­ഷ്ടി­ക്കു­ന്നു.
നാലാം ഘട്ടം എന്നോ തു­ട­ങ്ങി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു. അതിലെ എല്ലാ നിർ­ണാ­യ­ക­മാ­യ ഉ­ണ്ടാ­വ­ലു­ക­ളു­ടെ­യും ഇ­ല്ലാ­താ­വ­ലു­ക­ളു­ടെ­യും ഉ­ത്ത­ര­വാ­ദി­ത്വം മൂ­ന്നാം ഘ­ട്ട­ത്തി­ന്റേ­തു്.
ഉ­പ­സം­ഹാ­രം

റോ­ബോ­ട്ടി­ക്സിൽ എ­വി­ടെ­യും ശ­രി­ക്കും ഞാൻ സൂ­ചി­പ്പി­ച്ച നിർ­ണാ­യ­ക­ങ്ങ­ളിൽ എ­ത്തി­യി­ട്ടി­ല്ലാ­ത്തൊ­രു രാ­ജ്യ­ത്തി­ലി­രു­ന്നു് ഞാ­നെ­ന്തി­നു് ഈ കു­റി­പ്പെ­ഴു­തു­ന്നു? നി­ങ്ങൾ­ക്കു് ഇ­ങ്ങ­നെ­യൊ­രു ചോ­ദ്യ­മു­ണ്ടെ­ങ്കിൽ, ഏതോ സാ­ങ്കേ­തി­ക സ­ന്ദർ­ഭ­ത്തിൽ നി­ന്നാ­ണു് ഞാൻ സം­സാ­രി­ക്കു­ന്ന­തെ­ന്നു് നി­ങ്ങൾ തെ­റ്റാ­യി ധ­രി­ച്ചി­രി­ക്ക­ണം. സ­ത്യ­ത്തിൽ ജന്തു വി­മോ­ച­ന­ത്തെ­ക്കു­റി­ച്ചു സം­സാ­രി­ക്കു­മ്പോൾ ഏതു ജൈവിക വി­താ­ന­ത്തി­ലാ­യി­രു­ന്നു­വോ, അതേ വി­താ­ന­ത്തിൽ നി­ന്നാ­ണു് ഞാൻ ഈ കു­റി­പ്പെ­ഴു­തി­യ­തു്. ജൈ­വി­ക­ത­യെ സം­ബ­ന്ധി­ച്ചു് വളരെ നിർ­ണ്ണാ­യ­ക­മാ­യൊ­രു സ­ന്ദർ­ഭ­ത്തി­ന്റെ പ്ര­തി­നി­ധാ­ന­മാ­ണി­തു്.

സ്വാ­ത­ന്ത്ര്യം നേടാൻ മാ­ത്ര­മു­ള്ള­ത­ല്ല, കൊ­ടു­ക്കാ­നു­ള്ള­തു് കൂ­ടി­യാ­ണു്. ആരിൽ നി­ന്നാ­ണു്, അ­ല്ലെ­ങ്കിൽ എ­ന്തിൽ നി­ന്നാ­ണു് സ്വാ­ത­ന്ത്ര്യം ആ­ഗ്ര­ഹി­ക്കു­ന്ന­തെ­ന്നും, അ­തെ­ന്തു­കൊ­ണ്ടെ­ന്നും ഗീർ­വാ­ണി­ക്കു­മ്പോൾ, നാം സ്വയം ചോ­ദി­ക്കേ­ണ്ട ഒരു ചോ­ദ്യ­മു­ണ്ടു്, ആ­രെ­ല്ലാ­മാ­ണു് എ­ന്തെ­ല്ലാ­മാ­ണു് ന­മ്മിൽ നി­ന്നു് സ്വാ­ത­ന്ത്ര്യം (അ­റി­ഞ്ഞും അ­റി­യാ­തെ­യും) ആ­ഗ്ര­ഹി­ക്കു­ന്ന­തു്? ജ­ന്തു­വാ­സ­ന­യി­ലെ ആ­ത്മ­ര­ക്ഷാ­മു­റ­ക­ളെ അ­ധി­നി­വേ­ശ­ത്തി­ന്റെ മു­റ­ക­ളാ­യി സം­സ്കാ­ര­ത്തി­ലേ­ക്കു് വി­വർ­ത്ത­നം ചെയ്ത ന­മ്മിൽ നി­ന്നു് പലരും പലതും സ്വാ­ത­ന്ത്ര്യം അർ­ഹി­ക്കു­ന്നു­വെ­ന്ന ഉ­ണർ­വു് ന­മ്മിൽ ഉ­ണ്ടാ­യി­രി­ക്ക­ണം. വി­മോ­ച­ന ചി­ന്ത­യു­ടെ എല്ലാ സ്പർ­ശ­രേ­ഖ­ക­ളും (tangents) മാ­നു­ഷി­ക­ത­യു­ടെ ഒരേ ബി­ന്ദു­വിൽ സം­വ­ദി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ എ­ല്ലാ­നി­യ­മ­ങ്ങ­ളും സൂ­ക്ഷി­ക്കു­ന്ന­വർ ഒരു ബി­ന്ദു­വിൽ പി­ഴ­വു് വ­രു­ത്തു­ക­യാ­ണെ­ങ്കിൽ അവർ എല്ലാ നി­യ­മ­ങ്ങ­ളി­ലും പി­ഴ­വു് വ­രു­ത്തും.

ആമേൻ!

എ­ഴു­ത്തു­കാ­രോ­ടു്

—എൻ. എസ്. മാധവൻ

എ­ഴു­ത്തു­കാർ നേ­രി­ടു­ന്ന പ്ര­ധാ­ന വെ­ല്ലു­വി­ളി പൊ­തു­ബോ­ധം അ­ടി­ച്ചേൽ­പ്പി­ക്കാൻ ശ്ര­മി­ക്കു­ന്ന രാ­ഷ്ട്രീ­യ­മാ­യ ശ­രി­ക­ളെ അ­തി­ജീ­വി­ക്കു­ക എ­ന്ന­താ­ണു്. ഇ­ന്ന­ത്തെ കാ­ല­ത്തു് സെൻ­സ­റി­ങ് നേ­രി­ട്ടു് ആരും ന­ട­ത്തു­ന്നി­ല്ല, പകരം എ­ഴു­ത്തു­കാ­രെ­ക്കൊ­ണ്ടു് അതു സ്വയം ചെ­യ്യി­ക്കു­ന്നു. ഒരു ക­ഥാ­പാ­ത്ര­ത്തി­ന്റെ പേരു്, അ­ല്ലെ­ങ്കിൽ ഒരു സം­ഭാ­ഷ­ണ­ശ­ക­ലം, ചി­ല­പ്പോൾ ഒരു കൃതി മു­ഴു­വ­നും തന്നെ രാ­ഷ്ട്രീ­യ­മാ­യ ശ­രി­തെ­റ്റു­ക­ളു­ടെ പേരിൽ ആ­ക്ര­മി­ക്ക­പ്പെ­ടു­ന്നു. അ­വ­രു­ടെ ല­ക്ഷ്യം എ­ഴു­ത്തി­ന്റെ മു­ന­യൊ­ടി­ക്കു­ക എ­ന്ന­താ­ണു്. അ­തു­കൊ­ണ്ടു് സ്വയം സെൻസർ ചെ­യ്യാ­നു­ള്ള ത്വ­ര­യിൽ നി­ന്നു­ള്ള മോ­ച­ന­മാ­ണു് എ­ഴു­ത്തു­കാർ ല­ക്ഷ്യ­മാ­ക്കേ­ണ്ട പ­ര­മ­മാ­യ സ്വാ­ത­ന്ത്ര്യം.

പ്രാ­കൃ­ത­രെ­യും കാ­ത്ത്

—സി. പി. കവാഫി

ഈ പൊ­തു­വേ­ദി­യിൽ ന­മ്മ­ളാ­രെ­യാ­ണു്

കാ­ക്കു­ന്ന­തു് ?

പ്രാ­കൃ­തർ ഇ­ന്നി­വി­ടെ എ­ത്തും.

സെ­ന­റ്റി­ലെ­ന്താ­ണു് ഒ­ന്നും സം­ഭ­വി­ക്കാ­ത്ത­തു്?

സെ­ന­റ്റർ­മാ­രെ­ന്താ­ണു് നി­യ­മ­ങ്ങൾ

പാ­സ്സാ­ക്കാ­ത്ത­തു്?

കാരണം പ്രാ­കൃ­തർ ഇ­ന്നി­വി­ടെ എ­ത്തും.

ഇ­നി­യെ­ന്തു് നി­യ­മ­ങ്ങ­ളാ­ണു് സെ­ന­റ്റർ­മാർ

പാ­സ്സാ­ക്കാൻ പോ­കു­ന്ന­തു?

പ്രാ­കൃ­തർ വ­ന്നു് നി­യ­മ­നിർ­മ്മാ­ണം ന­ട­ത്തി­ക്കോ­ളും.

ന­മ്മു­ടെ ച­ക്ര­വർ­ത്തി

എ­ന്തി­നാ­ണി­ന്നി­ത്ര­നേ­ര­ത്തേ എ­ഴു­ന്നേ­റ്റു്,

ന­ഗ­ര­ത്തി­ന്റെ പ്ര­ധാ­ന ക­വാ­ട­ത്തിൽ

പ്രൗ­ഢി­യോ­ടെ, കി­രീ­ട­വും ധ­രി­ച്ച്

സിം­ഹാ­സ­ന­ത്തി­ലി­രി­ക്കൂ­ന്ന­തു്?

കാരണം പ്രാ­കൃ­തർ ഇ­ന്നി­വി­ടെ എ­ത്തും.

ച­ക്ര­വർ­ത്തി അ­വ­രു­ടെ സേ­നാ­പ­തി­യെ

വ­ര­വേൽ­ക്കാ­നാ­യി കാ­ത്തി­രി­ക്കു­ന്നു.

അ­യാൾ­ക്ക് കൊ­ടു­ക്കാ­നാ­യി

കു­റെ­യേ­റെ പ­ദ­വി­ക­ളും ബ­ഹു­മ­തി­ക­ളും മു­ദ്ര­വെ­ച്ച

ആ­ധാ­ര­ച്ചു­രു­ളു­ക­ളും നേ­ര­ത്തെ­ത­ന്നെ

അ­ദ്ദേ­ഹം ത­യ്യാ­റാ­ക്കി­യി­രി­ക്കു­ന്നു.

എ­ന്തി­നാ­ണു് ന­മ്മു­ടെ ര­ണ്ടു്

രാ­ജ്യ­പ്ര­തി­നി­ധി­ക­ളും നീ­തി­പ­തി­ക­ളും

ചു­വ­ന്ന ചി­ത്ര­ല­ങ്കാ­ര­മു­ള്ള മേ­ല­ങ്കി­യ­ണി­ഞ്ഞു­വ­രു­ന്ന­തു്;

എ­ന്തി­നാ­ണ­വർ സു­ഗ­ന്ധ­ക്ക­ല്ലു് പ­തി­ച്ച­കൈ­വ­ള­ക­ളും

തി­ള­ങ്ങു­ന്ന മ­ര­ത­ക­മോ­തി­ര­വും അ­ണി­ഞ്ഞി­രി­ക്കു­ന്ന­തു്;

എ­ന്തി­ന്നാ­ണ­വർ വി­ല­പി­ടി­പ്പു­ള്ള,

സ്വർ­ണ്ണ­വും വെ­ള്ളി­യാ­ലും

കൊ­ത്തി­യ ഊ­ന്നു­വ­ടി­യു­മാ­യി­വ­രു­ന്ന­തു്?

കാരണം പ്രാ­കൃ­തർ ഇ­ന്നി­വി­ടെ എ­ത്തും.

മാ­ത്ര­മ­ല്ല അ­ത­വ­രു­ടെ ക­ണ്ണു് മ­ഞ്ഞ­ളി­പ്പി­ക്കും.

എ­ന്തു­കൊ­ണ്ടാ­ണു് യോ­ഗ്യ­രാ­യ പ്ര­ഭാ­ഷ­കർ

അ­വ­രു­ടെ പ്ര­സം­ഗ­ത്തി­നാ­യി,

അ­വർ­ക്കു് പ­റ­യാ­നു­ള്ള­തു­മാ­യി

സാ­ധാ­ര­ണ­പോ­ലെ പു­റ­ത്തി­റ­ങ്ങാ­ത്ത­തു്?

കാരണം പ്രാ­കൃ­തർ ഇ­ന്നി­വി­ടെ എ­ത്തും.

പി­ന്നെ പ്ര­സം­ഗ­ങ്ങ­ളും പ്ര­ഭാ­ഷ­ണ­ങ്ങ­ളും

അവരെ ബോ­റ­ടി­പ്പി­ക്കും.

എ­ന്തു­കൊ­ണ്ടാ­ണു് പെ­ട്ടെ­ന്നീ

അ­സ്വ­സ്ഥ­ത­യും ആ­കു­ല­ത­യും?

(ആ­ളു­ക­ളു­ടെ മുഖം എത്ര ഗൗ­ര­വ­പൂർ­ണ്ണ­മാ­ണു്.)

നി­ര­ത്തു­ക­ളും നാൽ­ക്ക­വ­ല­ക­ളും

എ­ന്താ­ണി­ത്രെ പെ­ട്ടെ­ന്നു് ആ­ളൊ­ഴി­ഞ്ഞി­രി­ക്കു­ന്ന­തു്?

എ­ല്ലാ­വ­രും വീ­ട­ണ­ഞ്ഞി­രി­ക്കു­ന്നു, ചി­ന്ത­യി­ലാ­ണ്ടു്.

കാരണം രാ­ത്രി­യാ­യെ­ങ്കി­ലും

പ്രാ­കൃ­ത­രി­വി­ടെ എ­ത്തി­യി­ട്ടി­ല്ല.

കു­റ­ച്ചു­പേർ രാ­ജ്യാ­തിർ­ത്തി­യിൽ നി­ന്നു് വ­ന്നി­രു­ന്നു,

പ്രാ­കൃ­ത­രാ­രും ബാ­ക്കി­യി­ല്ലെ­ന്ന­വർ അ­റി­യി­ച്ചു.

പ്രാ­കൃ­ത­രി­ല്ലാ­ത്ത ന­മ്മു­ടെ സ്ഥി­തി എ­ന്താ­വും?

അവർ ഒ­രു­ത­ര­ത്തിൽ ഒരു പ­രി­ഹാ­ര­മാ­യി­രു­ന്നു.

പ­രി­ഭാ­ഷ: റാഫേൽ ജോസഫ്

കു­ടി­യേ­റ്റം സ്വ­ത്വം സ്വാ­ത­ന്ത്ര്യം

—ദിവ്യ ബാലൻ

അ­നാ­ദി­കാ­ലം മുതൽ മ­നു­ഷ്യ­ന്റെ ര­ക്ത­ത്തി­ല­ലി­ഞ്ഞു­ചേർ­ന്ന ചോ­ദ­ന­ക­ളി­ലൊ­ന്നാ­ണു് യാ­ത്ര­കൾ. പ­റു­ദീ­സാ­ന­ഷ്ട­ത്തിൽ തു­ട­ങ്ങി­യ അ­വ­ന്റെ, അ­വ­ളു­ടെ, അ­വ­രു­ടെ, അ­വർ­ക്കു­ശേ­ഷം വ­ന്ന­വ­രു­ടെ പ്ര­യാ­ണ­ങ്ങൾ വൻ­ക­ര­ക­ളെ ജ­നാ­ധി­വാ­സ­മു­ള്ള­താ­ക്കി, സം­സ്ക്കാ­ര­ങ്ങ­ളെ ബ­ഹു­ക­ര­മാ­ക്കി. അ­ട­ക്കാ­നാ­വാ­ത്ത­തും ത­ടു­ക്കാ­നാ­വാ­ത്ത­തു­മാ­യ വിവിധ ഘ­ട­ക­ങ്ങൾ പ­ല­കാ­ല­ങ്ങ­ളിൽ മ­നു­ഷ്യ­നെ അനേക ദേ­ശ­ങ്ങ­ളി­ലേ­ക്കു് ന­യി­ച്ചു­കൊ­ണ്ടേ­യി­രു­ന്നു. ആ ദേ­ശാ­ന്ത­ര­ഗ­മ­ന­ങ്ങൾ ചി­ലർ­ക്കു് സ്വയം തെ­ര­ഞ്ഞെ­ടു­പ്പു­കൾ ആ­യി­രു­ന്നെ­ങ്കിൽ മറ്റു ചി­ലർ­ക്ക് നിർ­ബ­ന്ധി­ത പ്ര­വർ­ത്തി­യാ­യി­രു­ന്നു. അ­വ­രെ­ത്തി­ച്ചേർ­ന്ന അ­പ­രി­ചി­ത­നാ­ടു­ക­ളി­ലെ സ­വി­ശേ­ഷ­സാ­മൂ­ഹി­ക സാ­ഹ­ച­ര്യ­ങ്ങൾ­ക്ക­നു­സ­രി­ച്ച് സ്വീ­ക­ര­ണ­വും നി­രാ­സ­വും നേ­രി­ട്ട­വർ അ­സാ­ധാ­ര­ണ­മാ­യ വൈ­ദ­ഗ്ദ്ധ്യ­ത്തോ­ടെ ത­ങ്ങ­ളു­ടേ­താ­യ ഇടം ക­ണ്ടെ­ത്തു­ക­യും അ­വി­ട­ങ്ങ­ളിൽ താ­മ­സ­മാ­ക്കു­ക­യും ചെ­യ്തു. എ­ന്നാൽ മ­ട­ങ്ങി­വ­ന്ന­വ­രു­ടെ കൂടി ച­രി­ത്ര­മാ­ണു് പ്ര­വാ­സം. വൈ­രു­ധ്യ­ങ്ങ­ളു­ടെ ആ­ക­ത്തു­ക­യാ­ണ­തു് എന്നു പ­റ­ഞ്ഞാ­ലും തെ­റ്റാ­വി­ല്ല. ജ­നി­ച്ചു വ­ളർ­ന്ന വീടും നാ­ടു­മു­പേ­ക്ഷി­ച്ചു ഗൃ­ഹാ­തു­ര­ത്വ­ത്തി­ന്റെ കെ­ട്ടു­മാ­റാ­പ്പും ചു­മ­ന്നു് അ­ന്യ­ദേ­ശ­ങ്ങ­ളിൽ കു­ടി­യേ­റി­പ്പാർ­ക്കേ­ണ്ടി­വ­ന്ന­വ­ന്റെ ക­ഠി­ന­യ­ത്ന­ങ്ങൾ പ­ല­പ്പോ­ഴും അം­ഗീ­ക­രി­ക്ക­പ്പെ­ട്ട­പ്പോ­ഴും പൊ­തു­വിൽ പ്ര­വാ­സ­മെ­ന്ന സാ­മൂ­ഹി­ക പ്ര­ക്രി­യ­യു­ടെ സ്വീ­കാ­ര്യ­ത ചോ­ദ്യം ചെ­യ്യ­പ്പെ­ട്ടു­കൊ­ണ്ടേ­യി­രി­ക്കു­ന്നു. പ്ര­ത്യേ­കി­ച്ചും കു­ടി­യേ­റ്റ­നി­യ­മ­ങ്ങ­ളു­ടെ നിർ­വ്വ­ഹ­ണാ­ധി­കാ­രം വെ­സ്റ്റ്ഫേ­ലി­യൻ നേഷൻ-​സ്റ്റേറ്റുകളിൽ അ­ധി­ഷ്ഠി­ത­മാ­ണെ­ന്നി­രി­ക്കെ. ഏ­താ­ണ്ടു് രണ്ടു ദ­ശാ­ബ്ദം മുൻ­പു­വ­രെ പി­ന്തു­ടർ­ന്നി­രു­ന്ന, കു­ടി­യേ­റ്റം എ­ന്നാൽ മൗ­ലി­ക­മാ­യും ഒരു സാ­മ്പ­ത്തി­ക പ്ര­ക്രി­യ­യാ­ണെ­ന്ന, ചർ­ച്ച­ക­ളിൽ നി­ന്നു് വ്യ­ത്യ­സ്ത­മാ­യി വർ­ത്ത­മാ­ന­കാ­ല കു­ടി­യേ­റ്റ­ങ്ങ­ളെ രാ­ഷ്ട്ര­ങ്ങൾ അ­തി­ന്റെ ദേ­ശീ­യ­വ്യ­വ­ഹാ­ര­ങ്ങ­ളിൽ എ­ങ്ങ­നെ­യാ­ണു് രാ­ജ്യ­സു­ര­ക്ഷ­യു­മാ­യി ബ­ന്ധ­പ്പെ­ടു­ത്തു­ന്ന­തെ­ന്ന­തും ഇ­തി­നോ­ട­നു­ബ­ന്ധി­ച്ച് ചർച്ച ചെ­യ്യ­പ്പെ­ടേ­ണ്ട­താ­ണു്.

ഒരു സ്റ്റേ­റ്റി­ന്റെ അ­ടി­സ്ഥാ­ന­പ­ര­മാ­യ ഘ­ട­ക­ങ്ങ­ളാ­യ ജ­ന­ങ്ങൾ, ഭൂ­പ്ര­ദേ­ശം, പ­ര­മാ­ധി­കാ­രം എ­ന്നി­വ­യെ ഏ­തു­വി­ധേ­ന­യും സം­ര­ക്ഷി­ക്കു­വാ­നു­ള്ള അ­ധി­കാ­രം മ­റ്റൊ­രു മൂ­ല­ഘ­ട­ക­മാ­യ ഭ­ര­ണ­കൂ­ട­ത്തിൽ നി­ക്ഷി­പ്ത­മാ­ണു്. എ­ന്തു­ത­രം ഭ­ര­ണ­വ്യ­വ­സ്ഥ നി­ല­നിൽ­ക്കു­ന്നു എ­ന്ന­ത­നു­സ­രി­ച്ച് നി­യ­മ­ങ്ങൾ ചു­മ­ത്തി­യോ ബലം പ്ര­യോ­ഗി­ച്ചോ ഒക്കെ ഭ­ര­ണ­കൂ­ടം ദേ­ശീ­യ­താൽ­പ­ര്യം സാ­ധി­ച്ചെ­ടു­ക്കു­ക­യും ചെ­യ്യും. സൈനിക-​സമാന്തര സൈനിക-​പോലീസ് ശ­ക്തി­ക­ളു­ടെ ഉ­പ­യോ­ഗം എ­ല്ലാ­യി­പ്പോ­ഴും നീ­തീ­ക­രി­ക്ക­പ്പെ­ടു­ന്ന­തും ഇതേ അ­ടി­സ്ഥാ­ന­ത്തി­ലാ­ണു്. ഇന്നു നി­ല­നിൽ­ക്കു­ന്ന ബ­ഹു­ഭൂ­രി­പ­ക്ഷം ഭ­ര­ണ­കൂ­ട­ങ്ങ­ളും ത­ത്വ­ത്തി­ലെ­ങ്കി­ലും ജ­നാ­ധി­പ­ത്യാ­ധി­ഷ്ഠി­ത­മാ­യ­തി­നാൽ ജ­ന­ങ്ങ­ളു­ടെ തി­ര­ഞ്ഞെ­ടു­പ്പി­നെ കാ­ലാ­കാ­ല­ങ്ങ­ളിൽ നേ­രി­ടേ­ണ്ട­തു­ണ്ടു്. അ­ധി­കാ­രം നേ­ടി­യെ­ടു­ക്കു­ക എ­ന്ന­തു­പോ­ലെ തന്നെ അ­ധി­കാ­ര­ത്തിൽ നി­ല­നിൽ­ക്കു­ക എ­ന്ന­തും ദുർ­ഘ­ട­മാ­യ­തി­നാൽ ജ­ന­ങ്ങ­ളെ വൈ­കാ­രി­ക­മാ­യി കൂ­ടെ­നിർ­ത്തി രാ­ഷ്ട്രീ­യ മു­ത­ലെ­ടു­പ്പു് ന­ട­ത്താൻ ക­ഴി­യു­ന്ന വി­ഷ­യ­ങ്ങൾ അ­ത്യ­ന്താ­പേ­ക്ഷി­ത­മാ­ണു്. ചി­ല­പ്പോൾ അതു് വർ­ഗീ­യ­ത­യാ­വാം അ­ല്ലെ­ങ്കിൽ വം­ശീ­യ­ത. ഇതു ര­ണ്ടും കൂ­ടി­ക്കു­ഴ­ഞ്ഞ് എ­ല്ലാ­ത്ത­രം അ­ര­ക്ഷി­ത­ത്വ­ങ്ങൾ­ക്കൂം വ­ള­ക്കൂ­റു­ണ്ടു് എ­ന്ന­തി­നാൽ വർ­ത്ത­മാ­ന കാ­ല­ഘ­ട്ട­ത്തിൽ ഏ­റ്റ­വു­മ­ധി­കം രാ­ഷ്ട്രീ­യ­വൽ­ക്ക­രി­ക്ക­പ്പെ­ട്ട വാ­ദ­വി­ഷ­യ­മാ­ണു് കു­ടി­യേ­റ്റം. 2001-ലെ വേൾഡ് ട്രേ­ഡ് സെ­ന്റർ ആ­ക്ര­മ­ണം മുതൽ കു­ടി­യേ­റ്റ­മെ­ന്നാൽ രാ­ജ്യ­ത്തി­ന്റേ­യും ജ­ന­ങ്ങ­ളു­ടെ­യും സു­ര­ക്ഷ­യെ­ത്ത­ന്നെ ബാ­ധി­ക്കു­ന്ന വി­പ­ത്താ­ണെ­ന്ന രീ­തി­യി­ലു­ള്ള സം­ഘ­ടി­ത പ്ര­ചാ­ര­ണം സാമ്പത്തിക-​വംശീയ വ്യാ­ഖ്യാ­ന­ങ്ങൾ­ക്ക­പ്പു­റ­മൊ­രു­മാ­നം­ത­ന്നെ കൊ­ടു­ത്തു. ഇതു് ആഗോള-​ഉദാരവത്ക്കരണത്തിന്റെ ഈ കാ­ല­ത്തു പോലും നേഷൻ-​സ്റ്റേറ്റുകളെ ശ­ക്തി­പ്പെ­ടു­ത്തു­ക­യും എ­വി­ടേ­ക്ക് ആർ­ക്കൊ­ക്കെ എ­പ്പോ­ഴൊ­ക്കെ ക­ട­ന്നു­ചെ­ല്ലാ­മെ­ന്നു് തീ­രു­മാ­നി­ക്കു­ന്ന­തു് സ്റ്റേ­റ്റി­ന്റെ വി­ശേ­ഷാ­ധി­കാ­ര­മാ­യി മാ­റു­ക­യും ചെ­യ്തു. 1992-ൽ രൂ­പം­കൊ­ണ്ട, ഭാ­ഗീ­ക­മെ­ങ്കി­ലും സ്വേ­ച്ഛാ­നു­സാ­ര­പ­ര­മാ­യ പ­ര­മാ­ധി­കാ­ര സ­മർ­പ്പ­ണം മു­ഖ്യ­ത­ത്വ­ങ്ങ­ളി­ലൊ­ന്നാ­യ അ­തി­ദേ­ശീ­യ / ‘സു­പ്രാ­നാ­ഷ­ണൽ’ സം­ഘ­ട­ന­യാ­യ യൂ­റോ­പ്യൻ യൂ­ണി­യൻ പോലും എല്ലാ അം­ഗ­രാ­ജ്യ­ങ്ങൾ­ക്കും ഒ­രേ­പോ­ലെ സ്വീ­കാ­ര്യ­മാ­യ കു­ടി­യേ­റ്റ നിയമം ന­ട­പ്പിൽ വ­രു­ത്തു­ന്ന­തിൽ വി­ജ­യി­ച്ചി­ട്ടി­ല്ല എ­ന്ന­തു് ഈ വി­ഷ­യ­ത്തി­ന്റെ വി­വാ­ദ­സ്വ­ഭാ­വം വ്യ­ക്ത­മാ­ക്കു­ന്നു­ണ്ടു്.

ഈയൊരു പ­ശ്ചാ­ത്ത­ല­ത്തിൽ­നി­ന്നു് നോ­ക്കി­യാൽ, കു­ടി­യേ­റ്റ­മെ­ന്ന­തു് മി­ക്ക­കാ­ല­ത്തും അതാതു രാ­ഷ്ട്ര­ങ്ങ­ളു­ടെ തീ­രു­മാ­ന­ങ്ങൾ ആ­ണെ­ന്നും പ്ര­വാ­സി­യെ­ന്ന­തു് അ­വ­ന്റെ തീ­രു­മാ­ന­ങ്ങൾ­ക്കും വ്യ­വ­ഹാ­ര­ങ്ങൾ­ക്കു­മ­പ്പു­റം ഒരു നിർ­മി­തി­യാ­ണെ­ന്നും വാ­ദി­ക്കാ­വു­ന്ന­താ­ണു്. കൊ­ളോ­ണി­യൽ കാ­ല­ത്തെ കൂ­ലി­ത്തൊ­ഴി­ലാ­ളി സ­മ്പ്ര­ദാ­യ­മാ­യാ­ലും ലോ­ക­യു­ദ്ധാ­ന­ന്ത­ര­കാ­ല­ത്തെ ‘ഗ­സ്റ്റ് ആർ­ബി­റ്റർ’ സ­മ്പ്ര­ദാ­യ­മാ­യാ­ലും ഇ­പ്പോൾ ബ്രി­ട്ടൺ അ­ട­ക്ക­മു­ള്ള പ­ല­രാ­ജ്യ­ങ്ങ­ളി­ലും നി­ല­നിൽ­ക്കു­ന്ന വൈ­ദ­ഗ്ദ്യാ­ധി­ഷ്ഠി­ത തി­ര­ഞ്ഞെ­ടു­പ്പാ­യാ­ലും ഇതു് ശ­രി­വെ­ക്കു­ന്ന­താ­ണു്. നി­ല­വിൽ ഉൽ­പാ­ദ­ന­ക്ഷ­മ­ത­യു­ള്ള യു­വ­ജ­ന­ത­തി­യു­ടെ കമ്മി വി­ക­സി­ത­രാ­ജ്യ­ങ്ങൾ നേ­രി­ടു­ന്ന പ്ര­ധാ­ന വെ­ല്ലു­വി­ളി­കൾ ആ­ണെ­ന്നി­രി­ക്കെ പ്ര­ത്യേ­കി­ച്ചും. എ­ന്നാൽ രാ­ഷ്ട്ര­ങ്ങ­ളു­ടെ ഇ­ത്ത­ര­ത്തി­ലു­ള്ള സ­മ്പ­ദ്ഘ­ട­ന സം­ബ­ന്ധ­മാ­യ ആ­വ­ശ്യ­ങ്ങൾ­ക്ക­പ്പു­റം കു­ടി­യേ­റ്റ­ത്തി­നു് സാ­മൂ­ഹി­ക­വും സാം­സ്ക്കാ­രി­ക­വു­മാ­യ ത­ല­ങ്ങൾ ഉ­ണ്ടെ­ന്ന­തു് ഗൗ­നി­ക്കാ­തി­രി­ക്കാ­നാ­വി­ല്ല. ഉ­ദാ­ഹ­ര­ണ­ത്തി­നു്, കൊ­ളോ­ണി­യൽ ബ്രി­ട്ട­ണി­ലേ­ക്ക് പ­തി­നേ­ഴാം നൂ­റ്റാ­ണ്ടി­ലും പ­ത്തൊൻ­പ­താം നൂ­റ്റാ­ണ്ടി­ലും സാ­വ­ധാ­ന­ത്തിൽ കു­ടി­യേ­റി­യ എ­ണ്ണ­ത്തിൽ നി­സ്സാ­ര­മാ­യ ഇ­ന്ത്യ­ക്കാ­രെ ത­ദ്ദേ­ശീ­യർ നോ­ക്കി­ക്ക­ണ്ട­തു് അ­വ­രു­ടെ അ­പ്ര­മാ­ദി­ത്വ­ത്തി­ന്റെ കീർ­ത്തി­മു­ദ്ര­കൾ എന്ന രീ­തി­യിൽ ആ­യി­രു­ന്നെ­ങ്കിൽ ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ന്റെ ആ­ദ്യ­പ­കു­തി­യോ­ടു കൂ­ടി­ത്ത­ന്നെ മ­നോ­ഭാ­വ­ത്തി­ലെ മാ­റ്റം പ്ര­ക­ട­മാ­ണെ­ന്നു് അ­മർ­ത്യ സെൻ അ­ട­ക്ക­മു­ള്ള­വർ നി­രീ­ക്ഷി­ക്കു­ന്നു­ണ്ടു്. കു­ടി­യേ­റ്റ­ക്കാ­രു­ടെ എ­ണ്ണ­ത്തിൽ വർ­ദ്ധ­ന­വു­ണ്ടാ­യി­ത്തു­ട­ങ്ങു­ന്ന­തോ­ടെ ബ്രി­ട്ടൺ അ­ട­ക്ക­മു­ള്ള മിക്ക യൂ­റോ­പ്യൻ രാ­ജ്യ­ങ്ങ­ളും അ­വ­രു­ടെ നി­യ­മ­ങ്ങൾ ശ­ക്ത­മാ­ക്കു­ക­യാ­ണു് ചെ­യ്ത­തു്. വം­ശീ­യ­ത അ­ടി­സ്ഥാ­ന­മാ­ക്കി­യു­ള്ള തി­ര­ഞ്ഞെ­ടു­പ്പു­ക­ളും തി­ര­സ്ക­ര­ണ­ങ്ങ­ളും വർ­ഗ്ഗ­ബ­ന്ധ­നി­യ­മ­ങ്ങ­ളും ആ കാ­ല­ഘ­ട്ട­ത്തി­ന്റെ സ­വി­ശേ­ഷ­ത­ക­ളാ­യി­രു­ന്നെ­ങ്കിൽ അ­വ­യെ­യൊ­ക്കെ അ­ട്ടി­മ­റി­ച്ചു് കു­ടി­യേ­റ്റ­ങ്ങൾ ന­ട­ന്നു­കൊ­ണ്ടേ­യി­രു­ന്നു. ആ­ദ്യ­കാ­ല താത്ക്കാലിക-​കൊളോണിയൽ കു­ടി­യേ­റ്റ­ങ്ങൾ­ക്കു വി­രു­ദ്ധ­മാ­യി കു­ടും­ബ­ത്തോ­ടൊ­ത്തു­ള്ള വരവു് തു­ട­ങ്ങു­ന്ന­തും ഇതേ സ­മ­യ­ത്തു ത­ന്നെ­യാ­ണു്.

കു­ടും­ബ­ത്തി­ന്റെ സാ­ന്നി­ദ്ധ്യം അ­തു­വ­രെ­യും സ്വ­കാ­ര്യ സം­ഗ­തി­യാ­യി നി­വർ­ത്തി­ച്ചു­പോ­ന്ന ഗോത്ര-​മത-സാംസ്കാരികമായ ശീ­ലാ­ചാ­ര­ങ്ങൾ പൊതു ഇ­ട­ങ്ങ­ളി­ലേ­ക്കു കൂടി വ്യാ­പി­ക്കു­ക­യും കു­ടി­യേ­റ്റ­ത്തി­ന്റെ സ്വ­ഭാ­വം സ്ഥി­ര­മാ­യ­താ­വു­ക­യും ചെ­യ്തു. പാ­ശ്ചാ­ത്യ യൂ­റോ­പ്യൻ രാ­ജ്യ­ങ്ങ­ളു­ടെ പൊ­തു­വിൽ ക­രു­ത­പ്പെ­ടു­ന്ന സാം­സ്ക്കാ­രി­ക ഏ­കാ­ത്മ­ക­ത­യെ ത­ച്ചു­ട­ച്ച് അ­വി­ട­ങ്ങ­ളെ ഭി­ന്ന­ജാ­തീ­യ­മാ­ക്കി­ത്തീർ­ക്കു­ക­യും റ­ദ്ദാ­ക്കാൻ സാ­ധി­ക്കാ­ത്ത­വി­ധം പ­രി­സ­ര­ങ്ങ­ളെ മാ­റ്റി­ത്തീർ­ക്കു­ക­യും ചെ­യ്തു. ബൃ­ഹ­ത്താ­യ ദേ­വാ­ല­യ­ങ്ങ­ളു­ടെ നിർ­മ്മാ­ണ­ങ്ങൾ, പ്രാ­ദേ­ശി­ക സം­ഘ­ട­ന­ക­ളു­ടെ ആ­വിർ­ഭാ­വം, സാം­സ്കാ­രി­കാ­വ­ശ്യ­ങ്ങൾ നി­വർ­ത്തി­ക്കു­ന്ന­തി­നാ­വ­ശ്യ­മാ­യ വ്യ­വ­സാ­യ സം­രം­ഭ­ങ്ങ­ളു­ടെ­യും ചെറിയ ചെറിയ ക­ട­ക­ളു­ടെ­യും സ്ഥാ­പി­ക്കൽ, ഒ­റ്റ­തി­രി­ഞ്ഞു പാർ­ക്കൽ എ­ന്നി­ങ്ങ­നെ ഒ­രു­വ­ശ­ത്തു് പ്ര­വാ­സി സമൂഹം ത­ങ്ങ­ളു­ടേ­താ­യ ഒരിടം നേ­ടി­യെ­ടു­ത്ത­പ്പോൾ മ­റു­വ­ശ­ത്തു് ഇ­വ­യെ­യൊ­ക്കെ പ്ര­തി­രോ­ധി­ക്കാൻ സ്റ്റേ­റ്റ് അ­തി­ന്റെ അ­ധി­കാ­ര­ങ്ങ­ളെ ഉ­പ­യോ­ഗി­ക്കു­ക­യാ­ണു് ചെ­യ്ത­തു്. ഇ­തി­ന്റെ ദൂ­ര­വ്യാ­പ­ക­മാ­യ പ­രി­ണ­ത­ഫ­ലം കു­ടി­യേ­റ്റം മ­നു­ഷ്യ­വി­ക­സ­ന­ത്തി­ന്റെ അ­ടി­സ്ഥാ­നാ­വ­കാ­ശ­മാ­ണെ­ന്ന കാ­ന്റി­യൻ (Kantian) സ­ങ്കൽ­പ്പ­ത്തെ അ­ട്ടി­മ­റി­ച്ചു­കൊ­ണ്ടും വം­ശീ­യ­വാ­ദ­മാ­യി മാ­റി­യെ­ന്നു­ള്ള­താ­ണു്. കു­ടി­യേ­റ്റം അ­തി­നു­വ­ശ­പ്പെ­ട്ട എ­ല്ലാ­യി­ട­ങ്ങ­ളെ­യും ദൃ­ഷ്ടാ­ന്ത­മി­ല്ലാ­ത്ത­വ­ണ്ണം ‘അ­തി­വൈ­വി­ധ്യ’വൽ­ക്ക­രി­ക്കു­ന്ന­തി­നാൽ ദേ­ശീ­യ­സ്വ­ത്വം ക­ള­ങ്ക­പെ­ട്ടു് ക്ഷ­യി­ച്ചു­പോ­കു­ന്ന­താ­യും രാ­ഷ്ട്രം ശി­ഥി­ലീ­ക­രി­ക്കു­ന്ന­താ­യു­മു­ള്ള തീ­വ്ര­ദേ­ശീ­യ­വാ­ദി­ക­ളു­ടെ പ്ര­ചാ­ര­ണം പ്ര­വാ­സി­ക­ളെ ഒ­ന്ന­ട­ങ്കം പ്ര­തി­ക്കൂ­ട്ടിൽ ആ­ക്കു­ന്നു­ണ്ടു്. മ­താ­ധി­ഷ്ഠി­ത ഭീ­ക­ര­പ്ര­വർ­ത്ത­ന­ങ്ങ­ളു­ടെ ഉ­ത്ത­ര­വാ­ദി­ത്വം കൂടി ഇ­വ­രു­ടെ ചു­മ­ലി­ലേ­ക്കാ­വു­ന്ന­തോ­ടു­കൂ­ടി ജീ­വി­ത­നി­ല­വാ­രം മെ­ച്ച­പ്പെ­ടു­ത്താ­നാ­യി സ്വ­ന്തം നാ­ടു­വി­ട്ടെ­ത്തി­യ­വർ അ­വ­രെ­ത്തി­പ്പെ­ട്ട സ­മൂ­ഹ­ത്തി­ലെ എല്ലാ ദു­ഷി­പ്പു­കൾ­ക്കും സാ­മൂ­ഹി­ക അ­സ­മ­ത്വ­ങ്ങൾ­ക്കും വരെ ഉ­ത്ത­രം പ­റ­യേ­ണ്ടി­വ­രു­ന്നു. ഇ­തി­നൊ­ക്കെ ശ­ക്തി­പ­കർ­ന്നു­കൊ­ണ്ടു് മാ­ധ്യ­മ­ങ്ങ­ളും പൗ­ര­വൃ­ന്ദ­വും ഇ­വർ­ക്കെ­തി­രെ തി­രി­യു­ക­യും ചെ­യ്യു­ന്നു. പൊ­തു­വിൽ ലോ­ക­ത്തെ­വി­ടെ നോ­ക്കി­യാ­ലു­മി­ന്നു് കാണാൻ ക­ഴി­യു­ന്ന വംശീയ വി­ദ്വേ­ഷ­ത്തി­നും കു­ടി­യേ­റ്റ വി­രു­ദ്ധ­ത­യ്ക്കു­മു­ള്ള വമ്പൻ സ്വീ­കാ­ര്യ­ത പ്ര­വാ­സി­ക­ളു­ടെ ജീ­വി­ത­ത്തെ­യും ഒ­ട്ടൊ­ന്നു­മ­ല്ല ബാ­ധി­ക്കു­ന്ന­തു്. അ­വ­ന്റെ സ്വ­ത്വം പു­നർ­നിർ­മ്മി­ക്ക­പ്പെ­ടു­ന്ന­തിൽ ഈ സാ­ഹ­ച­ര്യ­ങ്ങൾ­ക്കു­ള്ള പങ്ക് ചെ­റു­ത­ല്ലാ­ത്ത­തു­കൊ­ണ്ടു്ത­ന്നെ പ്ര­വാ­സി­യെ­ന്ന വി­ളി­പ്പേ­രിൽ ഊറ്റം കൊ­ണ്ടി­രു­ന്ന ഒരു ത­ല­മു­റ­യ്ക്ക് മു­ന്നും പി­ന്നും എ­ന്നൊ­ര­ട­യാ­ള­പ്പെ­ടു­ത്തൽ ആ­വ­ശ്യ­മാ­ണെ­ന്നു് തോ­ന്നു­ന്നു.

ഗൾഫ് രാ­ജ്യ­ങ്ങ­ളെ­യെ­ടു­ത്താൽ അ­വി­ട­ങ്ങ­ളി­ലേ­ക്കു പോ­കു­ന്ന മറ്റു വി­ക­സ്വ­ര­രാ­ജ്യ­ങ്ങ­ളി­ലെ അർദ്ധവിദഗ്ദ്ധ-​അവിദഗ്ദ്ധ തൊ­ഴി­ലാ­ളി­സ­മൂ­ഹം പൗ­ര­ത്വം ല­ഭി­ക്കാ­ത്ത­തി­നാൽ ത­ങ്ങ­ളു­ടെ പ­റി­ച്ചു­ന­ട­ലി­നെ താ­ത്ക്കാ­ലി­ക­മാ­യ ഒരു പ്ര­ക്രി­യ­യാ­യാ­ണു് കാ­ണു­ന്ന­തു്. ഉ­ള്ള­കാ­ലം കൊ­ണ്ടു് പ­റ്റാ­വു­ന്നി­ട­ത്തോ­ളം സ­മ്പാ­ദി­ച്ച് നാ­ട്ടി­ലേ­ക്ക് തി­രി­ച്ചു­വ­രാ­നാ­യി പോ­കു­ന്ന എ­ക്സ്പാ­ട്രി­യേ­റ്റു­ക­ളാ­ണ­വർ. ആ താ­ത്ക്കാ­ലി­ക­ത അവരെ അ­വി­ടു­ത്തെ പൊ­തു­സ­മൂ­ഹ­ത്തിൽ നി­ന്നു് ഒ­രു­ത­ര­ത്തിൽ അ­ക­ലം­പാ­ലി­ക്കാൻ പ്രേ­രി­പ്പി­ക്കു­ന്നു­ണ്ടു്. തി­രി­ച്ചു­വ­ര­വു് മറ്റു ദേ­ശ­ങ്ങ­ളി­ലേ­ക്ക് ചേ­ക്കേ­റി­യ­വ­രെ സം­ബ­ന്ധി­ച്ച് ന­ട­ക്കാൻ സാ­ധ്യ­ത­കു­റ­വാ­യ ഒരു മി­ഥ്യ­യാ­ണെ­ങ്കിൽ ഗൾ­ഫി­ലേ­ക്ക് പോ­കു­ന്ന­വർ­ക്ക­തൊ­രു അ­നി­വാ­ര്യ­ത­യാ­ണു്. തൊഴിൽ നി­യ­മ­ങ്ങ­ളു­ടെ മാ­റ്റ­മാ­ണ­വ­രെ അ­ധി­ക­മാ­യി ബാ­ധി­ക്കു­ന്ന­തു്. എ­ന്നാൽ പ്ര­വാ­സി ജീ­വി­ത­ത്തി­ന്റേ­താ­യ എല്ലാ ഗൃ­ഹാ­തു­ര­ത്വ­വും അ­നി­ശ്ചി­ത­ത്വ­വും അ­ര­ക്ഷി­ത­ത്വ­വും ഇ­വ­രി­ലും കാണാം.

പ്ര­വാ­സി­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അ­വ­ന്റെ സ്വ­ത്വം വ­ലി­യൊ­ര­ള­വിൽ നിർ­ണ­യി­ക്ക­പ്പെ­ടു­ന്ന­തു് പ്ര­വാ­സ­ത്തി­നു് മുൻ­പും അ­തി­നു­ശേ­ഷ­വു­മു­ള്ള സ്വാ­നു­ഭ­വ­ങ്ങ­ളു­ടെ ആ­കെ­ത്തു­ക­യാ­യാ­ണു്. പ്ര­വാ­സ­ത്തി­നു് മുൻ­പു് അ­സ്തി­ത്വ­പ­ര­മാ­യ പ്ര­തി­സ­ന്ധി­ഘ­ട്ട­ങ്ങ­ളി­ലൂ­ടെ ക­ട­ന്നു­പോ­യി­ട്ടു­ണ്ടാ­വാ­മെ­ങ്കി­ലും പ്ര­വാ­സ­ത്തി­നു­ശേ­ഷ­മു­ള്ള വ്യ­ക്തി­ത്വം ന­ഷ്ട­പ്പെ­ട­ലോ പു­തു­ക്കി­പ്പ­ണി­യ­ലോ അവനെ എ­ന്ന­ന്നേ­ക്കു­മാ­യി മാ­റ്റി­മ­റി­ക്കു­ന്നു­ണ്ടു്. അവനു് ചി­ര­പ­രി­ചി­ത­ങ്ങ­ളാ­യ ഒ­രു­പാ­ടു് സ്വാ­ത­ന്ത്ര്യ­ങ്ങ­ളെ ഇ­ല്ലാ­താ­ക്കു­ക­യോ പ­രി­മി­ത­പ്പെ­ടു­ത്തു­ക­യോ ചെ­യ്യു­ന്നു­ണ്ടു്. ഉ­ദാ­ഹ­ര­ണ­ത്തി­നു്, മ­താ­ചാ­ര­പ്ര­കാ­ര­മു­ള്ള ചില ചി­ഹ്ന­ങ്ങ­ളു­ടെ പൊ­തു­ഇ­ട­ങ്ങ­ളിൽ ഉ­പ­യോ­ഗം അ­തു­മ­ല്ലെ­ങ്കിൽ ചില പ്ര­ത്യേ­ക വ­സ്ത്ര­ധാ­ര­ണ­രീ­തി­ക­ളൊ­ക്കെ ഈയൊരു ഡി­സ്കോ­ഴ്സി­ലെ പ്ര­ധാ­ന­പ്പെ­ട്ട ദൃ­ഷ്ടാ­ന്ത­ങ്ങ­ളാ­ണു്. അ­തു­പോ­ലെ തന്നെ ചെ­ന്നെ­ത്തു­ന്ന­യി­ട­ങ്ങ­ളി­ലെ പൗ­ര­സ­മൂ­ഹം എ­ങ്ങ­നെ­കാ­ണു­ന്നു എ­ന്ന­തും പ്ര­വാ­സി­ക­ളു­ടെ സ്വ­ത്വ­രൂ­പീ­ക­ര­ണ­ത്തി­ന്റെ അ­ള­വു­കോ­ലാ­ണു്. ഇ­ങ്ങ­നെ­യൊ­ക്കെ ഉ­ണ്ടാ­യി­വ­രു­ന്ന പല അ­ട­രു­ക­ളു­ള്ള പ്ര­വാ­സ­സ്വ­ത്വം മി­ക്ക­പ്പോ­ഴും അവനെ ചെ­ന്ന­യി­ട­ങ്ങൾ­ക്ക് അ­നു­രൂ­പ­പ്പെ­ടു­ത്തു­ന്നു­ണ്ടു്. അ­പ­ര­ത്വ­വൽ­ക്ക­രി­ക്ക­പ്പെ­ടു­ന്നൊ­രു സ­മൂ­ഹ­ത്തി­ലെ അ­തി­ജീ­വ­ന­ത്തി­നു് അതവനെ പ്രാ­പ്ത­നാ­ക്കു­ന്നു­മു­ണ്ടു്. അ­ത്ത­ര­ത്തിൽ നോ­ക്കി­യാൽ അ­തി­ജീ­വ­ന­ത്തി­ന്റെ ച­രി­ത്ര­മാ­ണു് പ്ര­വാ­സ­ത്തി­ന്റെ ച­രി­ത്രം.

പാ­മു­ക് സം­സാ­രി­ക്കു­മ്പോൾ

—കൃഷ്ണ അനുജൻ

കൊ­ച്ചി­യിൽ നിറയെ പു­സ്ത­ക­ങ്ങ­ളു­ള്ള ഒരു വീ­ട്ടി­ലാ­ണു് ഞാൻ വ­ളർ­ന്ന­തു്. പോയ സ്ഥ­ല­ങ്ങ­ളിൽ നി­ന്നെ­ല്ലാം ഞാനും അ­മ്മ­യും ചേർ­ന്നു് പു­സ്ത­ക­ങ്ങൾ വാ­ങ്ങി­ച്ചു കൂ­ട്ടി, പു­സ്ത്ക­പ്ര­ദർ­ശ­ന­ങ്ങൾ, പഴയ പു­സ്ത­ക­ങ്ങൾ വിൽ­ക്കു­ന്ന കടകൾ, ഒ­രി­ക്കൽ ഡൽ­ഹി­യി­ലെ വ­ഴി­യോ­ര­ങ്ങ­ളിൽ നി­ന്നു പോലും. പ­തു­ക്കെ, മു­ക്കും മൂ­ല­യും വാ­യി­ച്ച­വ­യും വാ­യി­ക്കാ­ത്ത­വ­യും ആ­ലോ­ചി­ച്ചു­വാ­ങ്ങി­യ­വ­യും വെ­റു­തെ സ­മ്മാ­ന­മാ­യി കി­ട്ടി­യ­വ­യു­മാ­യ പു­സ്ത­ക­ങ്ങൾ­കൊ­ണ്ടു് നി­റ­ഞ്ഞു. വൈ­ദ്യു­തി­ബിൽ അ­ട­ച്ച­തി­ന്റെ ര­ശീ­തി­ക­ളും ന­ന­ച്ചു­ണ­ക്കി­യ വ­സ്ത്ര­ങ്ങ­ളും ഉ­പ­യോ­ഗ­ശൂ­ന്യ­മാ­യ ഇ­ല­ക്ട്രോ­ണി­ക് ഉ­പ­ക­ര­ണ­ങ്ങ­ളും അ­മ്മൂ­മ്മ ഒ­ളി­പ്പി­ച്ചു­വെ­ക്കു­ന്ന സു­ഗ­ന്ധ­ദ്ര­വ്യ­ങ്ങ­ളും പു­സ്ത­ക­ങ്ങൾ­ക്കൊ­പ്പം ഇടം പ­ങ്കി­ട്ടു. അ­ങ്ങ­നെ­യാ­ണു്, പ­തി­നാ­ലു­വ­യ­സ്സിൽ ഞാൻ ഓർഹൻ പാ­മു­ക്കി­ന്റെ ഇ­സ്താൻ­ബുൾ വാ­യി­ക്കാൻ ഇ­ട­യാ­യ­തു്. ഇം­ഗ്ലീ­ഷ്, അ­മേ­രി­ക്കൻ സാ­ഹി­ത്യം പ­തി­വാ­യി വാ­യി­ച്ചു­വ­ള­ര­വേ­യാ­ണു് പാ­മു­ക് ഒരു മു­ഴു­വൻ പുതിയ ലോകം എ­നി­ക്കു മുൻ­പിൽ തു­റ­ന്നി­ട്ട­തു്. പെ­ട്ടെ­ന്നു്, കൊ­ച്ചി­യോ­ട­ടു­ത്തു് കി­ട­ക്കു­ന്ന ഒരു പ­ട്ട­ണ­ത്തി­ലെ പെൺ­കു­ട്ടി­ക്ക് ടർ­ക്കി­യി­ലെ ഇ­സ്താൻ­ബൂ­ളിൽ വ­ള­രു­ന്ന ഒരു ആൺ­കു­ട്ടി­യെ മ­ന­സ്സി­ലാ­ക്കാൻ സാ­ധി­ച്ചു. ആ­ദ്യ­ത്തെ പ­രി­ച­യ­പ്പെ­ടൽ അ­താ­യി­രു­ന്നു.

പ­തി­നൊ­ന്നു കൊ­ല്ല­ങ്ങൾ­ക്കും ആ­യി­ര­ക്ക­ണ­ക്കി­നു കി­ലോ­മീ­റ്റ­റു­കൾ­ക്കും സ്നോ, മൈ നെയിം ഈസ് റെഡ് എന്നീ ര­ച­ന­കൾ­ക്കും (മറ്റു ചില ആ­ഗോ­ള­നോ­വ­ലു­കൾ­ക്കും) ഇ­പ്പു­റം ഞാൻ കൊ­ളം­ബി­യ യു­ണി­വേ­ഴ്സി­റ്റി­യി­ലെ പു­ലി­സ്റ്റർ ഹാളിൽ ഓർഹൻ പാ­മു­കു­മാ­യി ആദം കിർഷ് സം­വ­ദി­ക്കു­ന്ന­തി­നു സാ­ക്ഷി­യാ­യി. ആദം കിർഷ് ആ­യി­ടെ­യാ­ണു് ആ­ഗോ­ള­നോ­വൽ എന്ന വി­ഷ­യ­ത്തെ­ക്കു­റി­ച്ചു­ള്ള ഏ­താ­നും ലേ­ഖ­ന­ങ്ങ­ളു­ടെ സ­മാ­ഹാ­രം പു­റ­ത്തി­റ­ക്കി­യ­തു്. കൊ­ളം­ബി­യ യൂ­ണി­വേ­ഴ്സി­റ്റി­യു­ടെ സ്കൂൾ ഓഫ് ജേർ­ണ­ലി­സം പ്ര­ശ­സ്ത­രാ­യ പ്രാ­സം­ഗി­ക­രു­ടെ ആവേശം കൊ­ള്ളി­ക്കു­ന്ന പ്ര­ഭാ­ഷ­ണ­ങ്ങൾ സം­ഘ­ടി­പ്പി­ക്കു­മ്പോൾ പല തൂ­റ­ക­ളി­ലു­മു­ള്ള സ­ദ­സ്യർ എ­ത്തി­ച്ചേ­രാ­റു­ണ്ടു്. അ­റി­വി­ന്റെ ശ­രി­യാ­യ ഇ­രി­പ്പി­ടം ത­ന്നെ­യാ­ണ­തു്. ശി­ശി­രം അ­വ­സാ­നി­ക്കാ­റാ­യി­രു­ന്നു. വ­ല്ലാ­ത്ത ത­ണു­പ്പു­ള്ള ആ സ­ന്ധ്യ­യി­ലും ഹാൾ നി­റ­ഞ്ഞു ക­വി­ഞ്ഞി­രു­ന്നു. എന്റെ സു­ഹൃ­ത്തു് എ­നി­ക്കാ­യി ക­രു­തി­വെ­ച്ചി­രു­ന്ന ഇ­രി­പ്പി­ട­ത്തി­ലേ­ക്ക് പാ­മു­കി­ന്റെ ഓ­ട്ടോ­ഗ്രാ­ഫി­നാ­യി ക­യ്യി­ലെ­ടു­ത്തി­രു­ന്ന ദി ബ്ലാ­ക്ക് ബു­ക്കി­ന്റെ കോ­പ്പി­യു­മാ­യി ഞാൻ നീ­ങ്ങി.

ഓർഹൻ പാ­മു­ക് വേ­ദി­യിൽ ഇ­രി­ക്കു­ക­യാ­ണു്. സ്യൂ­ട്ടു് ധ­രി­ച്ച, മെ­ലി­ഞ്ഞു നീണ്ട, ഒരു പ­ശ്ചി­മേ­ഷ്യൻ സ്റ്റീ­ഫൻ ഹോ­ക്കി­ങ്ങി­നെ എ­വി­ടെ­യോ ഓർ­മ്മി­പ്പി­ക്കു­ന്ന രൂപം. കു­റ­ച്ചു­കൂ­ടി ചെ­റു­പ്പ­വും വ­ലി­പ്പ­വു­മു­ള്ള ആദം കിർഷ്-​ന്യൂയോർക്കുകാരൻ എന്നു സംശയം—അ­ദ്ദേ­ഹ­ത്തി­ന്റെ വ­ല­തു­വ­ശ­ത്തും. രണ്ടു വൈ­ജ്ഞാ­നി­കൾ ത­മ്മി­ലു­ള്ള ഒരു സം­സാ­ര­മാ­ണു് ന­ട­ക്കാൻ പോ­കു­ന്ന­തു്; പാ­മു­ക് അത്ര വാ­ഗ്മി­യൊ­ന്നു­മ­ല്ല എ­ന്നു് ആരോ എ­നി­ക്കൊ­രു താ­ക്കീ­തും ത­ന്നി­രു­ന്നു. നീണ്ട ഏ­ക­താ­ന­മാ­യ ഒരു സം­ഭാ­ഷ­ണ­ത്തി­ന്റെ സൂ­ച­ന­ക­ളെ­ല്ലാം വാ­യു­വി­ലു­ണ്ടാ­യി­രു­ന്നു. എ­ങ്കി­ലും, വ­ളർ­ന്നു എന്നു തോ­ന്നി­ച്ച­കാ­ല­ത്തു് ഞാൻ ആ­രാ­ധി­ച്ചി­രു­ന്ന ഈ മ­നു­ഷ്യ­നെ കേൾ­ക്കു­വാൻ തന്നെ ഞാൻ ഉ­റ­ച്ചി­രു­ന്നു. എ­ന്താ­ണു് ആ­ഗോ­ള­നോ­വൽ? എന്ന പൊ­ള്ളി­ക്കു­ന്ന ചോ­ദ്യ­വു­മാ­യാ­ണു് പാ­മു­ക് സം­ഭാ­ഷ­ണം ആ­രം­ഭി­ച്ച­തു്. വൈ­ജ്ഞാ­നി­കർ­ക്കു് തു­ട­ക്ക­ത്തിൽ­ത­ന്നെ നിർ­വ­ച­ന­ങ്ങൾ ല­ഭി­ക്ക­ണം. ഞങ്ങൾ അ­ങ്ങ­നെ­യാ­ണു് പ്ര­വർ­ത്തി­ക്കു­ന്ന­തു്. പ്ര­കോ­പി­പ്പി­ക്കു­ന്ന, അ­ധി­ക­വും ന­ല്ല­ത­ല്ലാ­ത്ത രീ­തി­യിൽ ഉ­പ­യോ­ഗി­ക്കു­ന്ന ഒരു വാ­ക്കാ­ണു് അതു് എ­ങ്കി­ലും, സാ­ഹി­ത്യ­ത്തി­ലെ നല്ല സം­ജ്ഞ­ക­ളിൽ ഒ­ന്നാ­ണ­തെ­ന്നു് ആദം കിർഷ് വി­ശ­ദീ­ക­രി­ച്ചു. ദേശീയ സാ­ഹി­ത്യ­ത്തി­ന്റെ കാലം അ­വ­സാ­നി­ച്ചി­രി­ക്കു­ന്നു. എ­ങ്കി­ലും പ­ര­ക്കെ വാ­യി­ക്ക­പ്പെ­ടു­ന്ന പലതും ആ­ഴ­ത്തിൽ വാ­യി­ക്ക­പ്പെ­ടു­ന്നി­ല്ല എ­ന്ന­തു് ആ­ശ­ങ്ക­യു­ണർ­ത്തു­ന്നു. സാ­ഹി­ത്യ­ത്തി­ന്റെ ആഗോള സ്വ­ഭാ­വ­വും അ­തി­ന്റെ അ­ന്താ­രാ­ഷ്ട്ര­പ്ര­ശ­സ്തി­യും ത­മ്മിൽ ബ­ന്ധ­പ്പെ­ട്ടാ­ണി­രി­ക്കു­ന്ന­തെ­ന്നു് പാ­മു­ക് ചൂ­ണ്ടി­ക്കാ­ട്ടി. ഇതിനു വ­ളം­വെ­ച്ചു കൊ­ടു­ക്കു­ന്ന എ­ഴു­ത്തു­കാ­ര­നു് ന­ഷ്ട­മാ­കു­ന്ന­തു് സ­മർ­പ്പ­ണ­മ­നോ­ഭാ­വ­മു­ള്ള ദേശീയ വാ­യ­ന­ക്കാ­രാ­ണോ അതോ അ­ന്താ­രാ­ഷ്ട്ര വാ­യ­ന­സ­മൂ­ഹ­മാ­ണോ എ­ന്നു് പലരും എ­ന്നോ­ടും ചോ­ദി­ക്കാ­റു­ണ്ടു്. എ­ഴു­ത്തു­ഭാ­ഷ തന്നെ ഇം­ഗ്ലീ­ഷ് ആയ ഇംഗ്ലീഷ്-​അമേരിക്കൻ എ­ഴു­ത്തു­കാർ­ക്ക് ഇതു കു­റ­ച്ചു­കൂ­ടി എ­ളു­പ്പ­മാ­ണു്. കാരണം ഇം­ഗ്ലീ­ഷ് ഇ­ന്നൊ­രു ആഗോള-​മാദ്ധ്യമമാണു്. പ്ര­ത്യേ­ക ദേ­ശ­ങ്ങൾ, ഇ­ട­ങ്ങൾ, സം­സ്ക്കാ­ര­ങ്ങൾ ഇ­വ­യെ­ക്കു­റി­ച്ചെ­ഴു­തു­ന്ന ആഗോള എ­ഴു­ത്തു­കാ­രിൽ രണ്ടു ത­ര­ക്കാ­രു­ണ്ടു് എന്ന തന്റെ അ­ഭി­പ്രാ­യ­ത്തെ­ക്കു­റി­ച്ചും പാ­മു­ക് സം­സാ­രി­ച്ചു. ഒരു കൂ­ട്ടർ ഒരു പ്ര­ത്യേ­ക പ്ര­ദേ­ശ­ത്തെ വാ­യ­ന­ക്കാർ­ക്കു­വേ­ണ്ടി മാ­ത്രം എ­ഴു­തു­ക­യും അ­തിൽ­നി­ന്നു് പ്ര­ശ­സ്തി­യാർ­ജ്ജി­ക്കു­ക­യും ചെ­യ്യു­ന്നു. മ­റ്റേ­ക്കൂ­ട്ടർ, കസുവോ ഇ­ഷി­ഗു­രോ­വി­നെ­പ്പോ­ലെ­യു­ള്ള ചിലർ, ആ­ഗോ­ള­വാ­യ­നാ­സ­മൂ­ഹ­ത്തെ ല­ക്ഷ്യ­മാ­ക്കി­ത്ത­ന്നെ എ­ഴു­തു­ന്നു.

ആ­ഗോ­ള­വാ­യ­നാ­സ­മൂ­ഹ­ത്തെ മാ­ത്രം ഉ­ദ്ദേ­ശി­ച്ചെ­ഴു­തു­ന്ന ഒരു നോവൽ പ്രാ­ദേ­ശി­ക­വും സ­വി­ശേ­ഷ­വു­മാ­യ വി­ശ­ദാം­ശ­ങ്ങ­ളെ പെ­രു­പ്പി­ച്ചു­കാ­ട്ടു­ന്നു. എ­ന്നാൽ ഒരു പാ­മു­ക് നോ­വ­ലിൽ നി­ന്നു് എ­പ്പോ­ഴും ഞാൻ പു­റ­ത്തു­ക­ട­ക്കു­ക ടർ­ക്കി­യി­ലെ തെ­രു­വു­ക­ളു­ടെ ഗന്ധം ചു­മ­ന്നു­കൊ­ണ്ടാ­വും. ആ­ഗോ­ള­വാ­യ­ന­ക്കാ­രൻ ഒരു ദേ­ശ­ത്തി­ന്റെ ആ­ധി­കാ­രി­ക­ത­യിൽ വ­ള­രെ­യ­ധി­കം ശ്ര­ദ്ധി­ക്കു­ന്നു­ണ്ടെ­ന്ന­തി­നെ­ക്കു­റി­ച്ചു അ­ദ്ദേ­ഹം തി­ക­ച്ചും ബോ­ധ­വാ­നാ­ണെ­ന്നു തോ­ന്നി. എ­ന്നാൽ ഇതു് നോ­വ­ലി­ന്റെ ച­രി­ത്ര­വു­മാ­യാ­ണു് ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്ന­തെ­ന്നു് അ­ദ്ദേ­ഹം നിർ­ദ്ദേ­ശി­ച്ചു. ദേ­ശ­രാ­ഷ്ട്ര­ങ്ങ­ളു­ടെ ഉ­യർ­ച്ച­ക്കൊ­പ്പം ത­ന്നെ­യാ­ണു് നോ­വ­ലി­ന്റെ പ്ര­ശ­സ്തി­യും വർ­ദ്ധി­ച്ച­തു്. പു­ഷ്ടി­പ്പെ­ട്ടു­വ­രു­ന്ന മ­ദ്ധ്യ­വർ­ഗ്ഗ­ത്തി­നു് ആ­സ്വ­ദി­ക്കാൻ സാ­ധി­ക്കു­ന്ന­തും വി­ല­കു­റ­ഞ്ഞ­തും സു­ല­ഭ­വു­മാ­യ ഒരു മാ­ദ്ധ്യ­മ­മാ­യി­രു­ന്നു നോവൽ. ഉ­പ­യോ­ഗി­ച്ച പു­സ്ത­ക­ങ്ങൾ­ക്കി­ട­യിൽ നി­ന്നു വാ­ങ്ങി­യ ദി ബ്ലാ­ക്ക് ബു­ക്ക് നോ­ക്കി ഞാൻ ന­ന്നാ­യൊ­ന്നു ത­ല­കു­ലു­ക്കി. പക്ഷേ, വി­ശ­ദാം­ശ­ങ്ങൾ പ്രാ­ദേ­ശി­ക­ത­ല­ത്തിൽ മാ­ത്ര­മേ ആ­സ്വ­ദി­ക്ക­പ്പെ­ടു­ന്നു­ള്ളൂ, അ­ദ്ദേ­ഹം പ­റ­ഞ്ഞു. ത­ങ്ങ­ളു­ടെ ജീ­വി­ത­ത്തി­ന്റെ കൊ­ച്ചു കൊ­ച്ചു വി­ശ­ദാം­ശ­ങ്ങൾ ക­ല­യു­ടെ ഉ­യർ­ന്ന ത­ല­ങ്ങ­ളി­ലേ­യ്ക്കു് ഉ­യർ­ത്ത­പ്പെ­ട്ടു കാ­ണു­ന്ന­തു് ആ­ളു­കൾ­ക്ക് ഇ­ഷ്ട­മാ­ണു്. തി­ക­ച്ചും സാ­ധാ­ര­ണ­മാ­യ­തി­ന്റെ വി­വ­ര­ങ്ങ­ളാ­ണു് വാ­യ­ന­ക്കാ­രെ അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­ക­ളി­ലേ­യ്ക്ക് ഇ­ത്ര­യും വ­ലി­ച്ച­ടു­പ്പി­ക്കു­ന്ന­തു് എന്നു ഞാൻ അ­നു­മാ­നി­ച്ചു.

ഒരു നോ­വ­ലി­നെ ആ­ഗോ­ള­വ­ത്ക്ക­രി­ക്കു­ന്ന­തി­നു് ര­ണ്ടു­മാർ­ഗ്ഗ­ങ്ങൾ ഉ­ണ്ടെ­ന്നു് കിർഷ് വാ­ദി­ച്ചു; ഒരു ജ­ന­വി­ഭാ­ഗ­ത്തെ­യോ ഒരു പ്ര­ദേ­ശ­ത്തെ­യോ ബ­ന്ധ­പ്പെ­ടു­ത്താ­തെ കഥ പറയാം-​കാഫ്ക ചെ­യ്യു­ന്ന­തു പോലെ-​അല്ലെങ്കിൽ ഫോ­ക്ന­റോ പാ­മു­കോ ചെ­യ്യു­ന്ന­തു­പോ­ലെ വി­ശ­ദാം­ശ­ങ്ങ­ളു­ടെ സ­മൃ­ദ്ധി­കൊ­ണ്ടു് ആ­ഗോ­ള­വാ­യ­നാ­സ­മൂ­ഹ­ത്തെ പ്രാ­ദേ­ശി­ക­മാ­യ അ­നു­ഭ­വ­ങ്ങ­ളി­ലേ­യ്ക്ക് ഉ­യർ­ത്തി­ക്കൊ­ണ്ടു­വ­രാം. ഒരു എ­ഴു­ത്തു­കാ­രൻ അതിനു ശ്ര­മി­ക്കു­ക­ത­ന്നെ വേ­ണ­മെ­ന്നാ­ണു് അ­ദ്ദേ­ഹം വി­ശ്വ­സി­ക്കു­ന്ന­തു്. വിജയം നേടിയ ഒരു കൃതി ഒ­രി­ക്ക­ലും ഒരു ഗൂ­ഢാ­ലോ­ച­ന­യ­ല്ല, അ­ദ്ദേ­ഹം പ­റ­ഞ്ഞു. എ­ന്തു­കൊ­ണ്ടാ­ണു് ന­മു­ക്ക് അ­വ്യ­ക്ത­മാ­യ വി­വ­ര­ണ­ങ്ങൾ നി­റ­ഞ്ഞ ഒരു കൃതി ഇ­ഷ്ട­പ്പെ­ടാൻ ക­ഴി­യാ­ത്ത­തു് എ­ന്ന­തി­നെ­ക്കു­റി­ച്ച് അ­ദ്ദേ­ഹം വളരെ എ­ളു­പ്പ­മാ­യി എ­ന്നാൽ വളരെ കൃ­ത്യ­മാ­യി ന­ട­ത്തി­യ വി­ശ­ക­ല­നം എന്നെ ഞെ­ട്ടി­ച്ചു­ക­ള­ഞ്ഞു—നാം അ­ന്യ­രാ­ണെ­ന്ന തോ­ന്നൽ ഉ­ണ്ടാ­കു­ന്ന­തു­കൊ­ണ്ടു്. ഉ­ള്ള­ട­ക്ക­ത്തെ ആ­ധാ­ര­മാ­ക്കി­യാ­ണു് ആ­സ്വാ­ദ­നം സം­ഭ­വി­ക്കു­ന്ന­തെ­ന്നും അ­ദ്ദേ­ഹം നി­രീ­ക്ഷി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ നോ­വ­ലു­ക­ളിൽ പ­ല­തി­നും വ്യ­ത്യ­സ്ത രാ­ജ്യ­ങ്ങ­ളിൽ ല­ഭി­ച്ചി­ട്ടു­ള്ള പ്ര­ശ­സ്തി­യു­ടെ അ­ള­വി­നും വ്യ­ത്യാ­സ­മു­ണ്ട­ത്രേ. 9 / 11-ന്റെ കാ­ല­ത്തു് അ­ദ്ദേ­ഹ­ത്തി­ന്റെ സ്നോ എന്ന നോ­വ­ലി­നു്, അതു് ടർ­ക്കി­യി­ലെ ഇ­സ്ലാം തീ­വ്ര­വാ­ദ രാ­ഷ്ട്രീ­യ­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ എ­ഴു­ത­പ്പെ­ട്ട­താ­യ­തു­കൊ­ണ്ടു് അ­മേ­രി­ക്ക­യിൽ നല്ല പ്ര­ചാ­രം ല­ഭി­ച്ചു. ടർ­ക്കി­യി­ലാ­ക­ട്ടെ, ഇ­തി­വൃ­ത്തം പു­തു­മ­യി­ല്ലാ­ത്ത­താ­യ­തു­കൊ­ണ്ടാ­വാം, വാ­യ­ന­ക്കാ­രെ അ­ത്ര­യ്ക്ക് ആ­കർ­ഷി­ച്ചി­ല്ല.

ചില സം­സ്കാ­ര­ങ്ങ­ളു­ടെ അ­ട­ച്ചു­റ­പ്പാ­ക്കി­യ സ്വ­ഭാ­വ­ത്തെ­ക്കു­റി­ച്ച് പാ­മു­ക് സൂ­ചി­പ്പി­ച്ചി­ട്ടു­ള്ള­തു­കൊ­ണ്ടു് കിർഷ് ‘സ്നോ’യിലെ അ­വ­സാ­ന­വാ­ച­ക­ത്തെ­ക്കു­റി­ച്ചു് ചോ­ദി­ച്ചു; അതിലെ പ്ര­ധാ­ന ക­ഥാ­പാ­ത്ര­മാ­യ ഫാസിൽ ‘ഞ­ങ്ങ­ളെ ആർ­ക്കും മ­ന­സ്സി­ലാ­വി­ല്ല’ എന്ന പ്ര­സ്താ­വ­ന­യോ­ടെ­യാ­ണു് നോവൽ അ­വ­സാ­നി­പ്പി­ക്കു­ന്ന­തു്. പു­സ്ത­കം വാ­യി­ച്ച് അ­വി­ടം­വ­രെ­യെ­ത്തി­യി­ട്ടും മ­ന­സ്സി­ലാ­ക്കാൻ ശ്ര­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു് നി­ങ്ങൾ എ­ങ്കിൽ വാ­യി­ച്ച­തു് വെ­റു­തെ­യാ­യി എ­ന്നാ­ണു് അർ­ത്ഥ­മെ­ന്നു് പാ­മു­ക് ല­ളി­ത­മാ­യി ഉ­ത്ത­രം നൽകി. ഫാസിൽ ദേ­ശീ­യ­മാ­യ തീ­വ്ര­വാ­ദ­ത്തിൽ വി­ശ്വ­സി­ക്കു­ന്ന ആ­ളാ­ണു്, അതു് ഞാ­ന­ല്ല, അവനെ ആ­രെ­ങ്കി­ലും മ­ന­സ്സി­ലാ­ക്ക­ണ­മെ­ന്നു അവൻ ആ­ശി­ച്ചി­രു­ന്നു. അതു് അ­വ­ന്റെ ആ­ഗ്ര­ഹ­മാ­ണു്. പി­ന്നെ ഫാ­സി­ലി­ന്റെ പ്ര­തി­ധ്വ­നി­യെ­ന്ന­പോ­ലെ അ­ദ്ദേ­ഹം ചോ­ദി­ച്ചു. ആഗോളം എന്ന വാ­ക്ക് നല്ല അർ­ത്ഥ­ത്തിൽ തന്നെ ഉ­പ­യോ­ഗി­ക്ക­ണം എ­ന്നു­ണ്ടോ? ടർ­ക്കി­യും യൂ­റോ­പ്പും ത­മ്മി­ലു­ള്ള ബന്ധം വേ­ണ്ട­വി­ധം നിർ­വ­ചി­ക്ക­പ്പെ­ടാ­തി­രു­ന്ന ഒരു കാ­ല­ഘ­ട്ട­ത്തിൽ ടർ­ക്കി­യിൽ വളരാൻ ഇ­ട­യാ­യ­തിൽ നി­ന്നാ­ണോ ദേ­ശീ­യ­വാ­ദ­വും ആ­ഗോ­ള­വാ­ദ­വും ത­മ്മി­ലു­ള്ള ഈ ഉരസൽ ഉ­ണ്ടാ­യി­ട്ടു­ണ്ടാ­വു­ക എ­ന്നു് കിർഷ് ശ­ങ്കി­ച്ചു. ആ ഉ­ര­സ­ല­ല്ല ഇവിടെ പ­രാ­മർ­ശി­ക്ക­പ്പെ­ട്ട­തു് എ­ന്നു് പാ­മു­ക് മ­റു­വാ­ദം ഉ­ന്ന­യി­ച്ചു. ആ­ഗോ­ള­വ­ത്ക്ക­രി­ക്ക­പ്പെ­ടാ­തി­രി­ക്കു­ക എ­ന്ന­താ­യി­രു­ന്നു മാതൃക. അ­മേ­രി­ക്കൻ എ­ഴു­ത്തു­കാർ­ക്ക് അ­വ­രു­ടെ വി­വ­ര­ണ­ങ്ങ­ളു­ടെ വി­ശ­ദാം­ശ­ങ്ങ­ളി­ലേ­ക്ക് ക­ട­ക്കേ­ണ്ട ആ­വ­ശ്യം സാ­ധാ­ര­ണ­യാ­യി ഉ­ണ്ടാ­കു­ന്നി­ല്ല. എ­ന്നാൽ വി­യ­റ്റ്നാ­മി­ലെ­യോ ഹ­ങ്ക­റി­യി­ലെ­യോ ഒരു എ­ഴു­ത്തു­കാ­ര­നു് ബു­ദ്ധി­പൂർ­വ്വം ക­ണ­ക്കു­കൂ­ട്ടി വി­വ­രി­ക്കേ­ണ്ടി­വ­രു­ന്നു. ഈ നി­രീ­ക്ഷ­ണം എത്ര പൊ­തു­സ്വ­ഭാ­വ­മു­ള്ള­താ­ണു് എ­ന്ന­തു് എന്നെ ആ­ഴ­ത്തിൽ സ്പർ­ശി­ച്ചു. അ­മേ­രി­ക്ക­യി­ലെ­ത്തി ര­ണ്ടു­കൊ­ല്ലം ക­ഴി­ഞ്ഞി­ട്ടും എന്റെ പെ­രു­മാ­റ്റം മ­റ്റു­ള്ള­വർ­ക്ക് ദ­ഹി­ക്ക­ണ­മെ­ങ്കിൽ പല വി­ശ­ദീ­ക­ര­ണ­ങ്ങ­ളും നൽ­കേ­ണ്ടി­വ­രാ­റു­ണ്ടു്. ഇ­തി­ന്റെ തെ­ളി­ച്ച­മു­ള്ള വശം എ­ന്താ­ണെ­ന്നാൽ അ­ടി­സ്ഥാ­ന­പ­ര­മാ­യ അ­നു­മ­ന­ത്തി­ന്റെ പു­റ­ത്താ­ണു് നാ­മെ­ല്ലാ­വ­രും പ്ര­വർ­ത്തി­ക്കു­ന്ന­തു്. വി­ശ­ദാം­ശ­ങ്ങ­ളെ ഒ­ഴി­വാ­ക്കി­യാ­ലും വി­കാ­ര­ങ്ങൾ സാർ­വ­ലൗ­കി­ക­മാ­ണു്. അ­ദ്ദേ­ഹം നി­രീ­ക്ഷി­ച്ചു.

കിർഷ് വി­ശു­ദ്ധ­മ­ല്ലാ­ത്ത ഒരു ചോ­ദ്യ­ത്തി­ലേ­ക്ക് ക­ട­ന്നു. അ­റി­വു് എന്ന പ്ര­തീ­ക്ഷ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന­തു് ഭൗ­മ­രാ­ഷ്ട്രീ­യ­മാ­യ അ­റി­വാ­ണു്. സാ­മ്രാ­ജ്യ­ത്തി­ന്റെ ബാ­ക്കി പ­ത്ര­മാ­ണോ ഇതു? എ­ന്നും കി­ഴ­ക്കി­ന്റെ വ­ക്താ­വാ­യ പാ­മു­ക് ആ ചോ­ദ്യ­ത്തെ ത­ടു­ത്ത­തു്, അതു് സ­മ­യം­കൊ­ണ്ടു­മാ­ത്രം തെ­ളി­യു­ന്ന ഒ­ന്നാ­ണെ­ന്നു പ­റ­ഞ്ഞാ­ണു്. നല്ല എ­ഴു­ത്തു­കാർ ധാ­രാ­ള­മു­ണ്ടു്. എ­ന്നാൽ മ­ദ്ധ്യ­വർ­ഗ്ഗം എ­ന്ന­തു് ഇം­ഗ്ല­ണ്ടി­ന്റെ­യും ഫ്രാൻ­സി­ന്റെ­യും സൃ­ഷ്ടി­യാ­യ­തു­കൊ­ണ്ടു് അ­വർ­ക്ക് കു­റ­ച്ചു മേൽ­ക്കൈ ല­ഭി­ച്ചു എ­ന്നു­മാ­ത്രം. കിർഷ് തന്റെ അ­ഭി­പ്രാ­യ­ങ്ങൾ­ക്ക് തി­ള­ങ്ങു­ന്ന ഒരു അ­ടി­വ­ര­യി­ട്ടു. ന­മ്മു­ടെ മ­ന­സ്സാ­ക്ഷി ആ­ഗോ­ള­വ­ത്ക്ക­രി­ക്ക­പ്പെ­ടു­മ്പോൾ ന­മ്മു­ടെ സാ­ഹി­ത്യ­ത്തി­ലും അ­തു­ത­ന്നെ സം­ഭ­വി­ക്കും.

പു­ലി­സ്റ്റർ ഹാ­ളി­ലെ പ­തി­വു­പോ­ലെ, കാ­ണി­കൾ­ക്ക് ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കാ­നാ­യി സ­ദ­സ്സി­ലെ ഇ­രി­പ്പി­ട­ങ്ങൾ­ക്കി­ട­യി­ലെ ന­ട­പ്പാ­ത­യി­ലും മൈ­ക്കു­കൾ സ്ഥാ­പി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു. കിർഷ് വാ­ക്കു­കൾ അ­വ­സാ­നി­പ്പി­ക്കു­മ്പോ­ഴേ­ക്കും തന്നെ ഈ മൈ­ക്കു­കൾ­ക്ക­രി­കിൽ സ­ദ­സ്യ­രു­ടെ നീളൻ വരികൾ രൂ­പം­കൊ­ണ്ടു­ക­ഴി­ഞ്ഞി­രു­ന്നു. സ­മ­യ­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് ഇവരിൽ പ­ലർ­ക്കും പി­ന്നീ­ടു് ഇ­രി­പ്പി­ട­ങ്ങ­ളി­ലേ­ക്കു് മ­ട­ങ്ങേ­ണ്ടി­വ­ന്നു. ആരോ ചോ­ദി­ച്ചു. ഒരു പു­സ്ത­ക­ത്തിൻ ഒരു സം­സ്കൃ­തി­യെ വ­ഞ്ചി­ക്കാ­നാ­കു­മോ? ഒ­രി­ക്കൽ ടർ­ക്കി­ക്കാ­ര­ന­ല്ലാ­ത്ത ഒരു വാ­യ­ന­ക്കാ­രൻ തന്നെ സ­മീ­പി­ച്ച് മി­നി­യേ­ച്ചർ ചി­ത്ര­ക­ല­യെ­ക്കു­റി­ച്ച് ഒ­ന്നു­മ­റി­യി­ല്ലെ­ങ്കി­ലും മൈ നെയിം ഈസ് റെഡ് ന­ന്നാ­യി ആ­സ്വ­ദി­ച്ചു എന്ന പ­റ­ഞ്ഞ­തു് പാ­മു­ക് ഓർ­മ്മി­ച്ചു. ഒരു ടർ­ക്കി­ക്കാ­ര­നു് അതു് കു­റ­ച്ചു­കൂ­ടി ആ­സ്വ­ദി­ക്കാ­നാ­യേ­ക്കും എ­ന്നു് ആ വാ­യ­ന­ക്കാ­ര­നു തോ­ന്നി­യ­ത്രേ. എ­ന്നാൽ ടർ­ക്കി­യി­ലെ വാ­യ­ന­ക്കാർ­ക്കും അ­തൊ­ന്നും ഓർ­മ്മ­യു­ണ്ടാ­വി­ല്ല എ­ന്നാ­ണു് പാ­മു­കി­ന്റെ തോ­ന്നൽ. വി­സ്മൃ­ത­മാ­യ ഒരു സം­സ്ക്കാ­ര­ത്തെ ആർ­ക്കാ­ണു് വ­ഞ്ചി­ക്കാ­നാ­വു­ക?

സ്വയം ഏർ­പ്പെ­ടു­ത്തു­ന്ന­തും രാ­ജ്യം ഏർ­പ്പെ­ടു­ത്തു­ന്ന­തു­മാ­യ സെൻ­സർ­ഷി­പ്പ് അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­ക­ളെ എ­ങ്ങ­നെ ബാ­ധി­ക്കു­ന്നു എ­ന്നാ­യി­രു­ന്നു മ­റ്റൊ­രാൾ­ക്ക് അ­റി­യേ­ണ്ട­തു്. ഉ­ത്ത­രം ഉടൻ വന്നു. ഒരു നോ­വ­ലി­സ്റ്റ് എന്ന നി­ല­ക്ക് വ­ള­രെ­ക്കു­റ­ച്ചു മാ­ത്രം. എ­ന്നാൽ ഒരു രാ­ഷ്ട്രീ­യ­നി­രീ­ക്ഷ­കൻ എന്ന നി­ല­ക്ക് വ­ള­രെ­യ­ധി­കം. ഒരു ര­സ­ക­ര­മാ­യ ചോ­ദ്യം ഉയർന്നുവന്നു-​പ്രാദേശിക സാ­ഹി­ത്യം എന്ന ഇടനില അ­ള­വു­കോൽ യ­ഥാർ­ത്ഥ­ത്തി­ലു­ണ്ടോ? സ്വ­ന്തം പ്ര­ദേ­ശ­ത്തു­നി­ന്നു് വാ­യി­ക്കു­വാൻ പാ­മു­ക് സ­ദ­സ്യ­രെ പ്രോ­ത്സാ­ഹി­പ്പി­ച്ചു­വെ­ങ്കി­ലും അതു് കൂ­ടു­തൽ ആ­ഴ­ത്തി­ലു­ള്ള വാ­യ­ന­ക്ക് ത­ട­സ്സ­മാ­ക­രു­തെ­ന്നു് താ­ക്കീ­തു നൽ­കു­ക­യും ചെ­യ്തു. ഞാൻ ഇ­സ്താൻ­ബു­ളി­നെ­ക്കു­റി­ച്ച് എഴുതുന്നു-​65 വർ­ഷ­ങ്ങൾ ഞാൻ ചെ­ല­വ­ഴി­ച്ച­തു് അ­വി­ടെ­യാ­ണു്. ഞാൻ ഇം­ഗ്ലീ­ഷിൽ എ­ഴു­തു­ന്ന­തി­നെ­പ്പ­റ്റി ചി­ന്തി­ച്ചി­ട്ടു­ണ്ടു്, ശ്ര­മി­ച്ചി­ട്ടു­മു­ണ്ടു്. എ­ങ്കി­ലും ടർ­ക്കി­ഷ് ഭാ­ഷ­യിൽ എ­ഴു­തു­ന്ന­താ­ണു് ഞാൻ കൂ­ടു­തൽ ആ­സ്വ­ദി­ക്കു­ന്ന­തു്. പി­ന്നെ ഞാ­നെ­ന്തി­നു് ഇം­ഗ്ലീ­ഷിൽ എ­ഴു­ത­ണം? പ­ലർ­ക്കും അ­വ­രു­ടെ സ്വ­ന്തം ഭാ­ഷ­യിൽ എ­ഴു­താൻ സാ­ധി­ക്കു­ന്നി­ല്ല എ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞ­പ്പോൾ നോ­ക്കു­ന്ന­തു് എ­ന്നെ­യാ­ണോ എന്നു തോന്നിപ്പോയി-​സ്വന്തം അ­മ്മ­മാ­രോ­ടു് അവർ ഏതു ഭാ­ഷ­യി­ലാ­ണോ സം­സാ­രി­ക്കു­ന്ന­തു്, അതിൽ ഒ­ന്നു­കിൽ അ­വർ­ക്ക് എ­ങ്ങ­നെ­യെ­ഴു­ത­ണ­മെ­ന്ന­റി­യി­ല്ല, അ­ല്ലെ­ങ്കിൽ അവർ പ്ര­വാ­സ­ത്തി­ലാ­ണു്, അ­തു­മ­ല്ലെ­ങ്കിൽ നാ­ട്ടിൽ അ­വർ­ക്ക് വാ­യ­ന­ക്കാ­രി­ല്ല എ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞു. ഞാൻ ടർ­ക്കി­ഷ് ഭാ­ഷ­യി­ലാ­ണു് സ്വ­പ്നം കാ­ണു­ന്ന­തു്. നി­ങ്ങൾ സ്വ­പ്നം കാ­ണു­ന്ന­തു് ഏതു ഭാ­ഷ­യി­ലാ­ണോ ആ ഭാ­ഷ­യിൽ എ­ഴു­തു­ക എ­ന്ന­തു് ന­ല്ലൊ­രാ­ശ­യ­മാ­ണു്.

പ­രി­പാ­ടി ക­ഴി­യാ­റാ­യ­പ്പോൾ ഇ­ന്ത്യാ­ക്കാ­ര­നാ­ണെ­ന്നു് തോ­ന്നി­ച്ചു് ഒരു പി­ങ്ക് ഷർ­ട്ടു­കാ­രൻ ന­ട­വ­ഴി­യി­ലേ­ക്കെ­ത്തി. മൈ­ക്കി­ലേ­ക്ക് കു­നി­ഞ്ഞ് അ­ദ്ദേ­ഹം ചോ­ദി­ച്ചു. എ­നി­ക്ക് ഒരു നല്ല അവസാന ചോ­ദ്യം ചോ­ദി­ക്കാ­നു­ണ്ടു്. എ­ന്താ­ണു് ജീ­വി­തം എ­ന്ന­തി­ന്റെ അർ­ത്ഥം? സ­ദ­സ്സി­ലെ ചി­രി­യ­ട­ങ്ങി­യ­പ്പോൾ പാ­മു­ക് സ­ദ­സ്യ­രെ നോ­ക്കി പു­ഞ്ചി­രി­ച്ചു. ജീ­വി­ത­ത്തി­ന്റെ അർ­ത്ഥം എ­ന്ന­തു് ഒരു ആഗോള ചോ­ദ്യ­മാ­ണ്. ഈ ചോ­ദ്യം ഉ­ള്ള­തു­കൊ­ണ്ടാ­ണു് ആ­ഗോ­ള­സാ­ഹി­ത്യം സാ­ദ്ധ്യ­മാ­കു­ന്ന­തു്. ഒരു നിമിഷം-​ആ വലിയ ചോ­ദ്യ­ത്തി­നു് ഉ­ത്ത­രം ക­ണ്ടെ­ത്താൻ ശ്ര­മി­ക്കു­ന്ന നോബൽ സ­മ്മാ­ന­ജേ­താ­വാ­യ ടർ­ക്കി­ഷ് എ­ഴു­ത്തു­കാ­ര­നെ അതേ ചോ­ദ്യ­ത്തി­നു് ഉ­ത്ത­രം തേ­ടു­ന്ന എന്റെ ഉ­ള്ളി­ലെ പ­രി­സ്ഥി­തി ഗവേഷക ആ­ഴ­ത്തിൽ തൊ­ട്ട­റി­ഞ്ഞു. ഞങ്ങൾ ര­ണ്ടു­പേ­രും ഒരു വൃ­ത്തം മു­ഴു­വ­നാ­ക്കി­യി­രി­ക്കു­ന്നു. പ­രി­ഭാ­ഷ: പ്ര­സ­ന്ന. കെ. വർമ്മ

സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ റേഷൻ

—സ­ന്തോ­ഷ് ഏ­ച്ചി­ക്കാ­നം

വയലിൽ നെൽ­ച്ചെ­ടി വി­ള­ഞ്ഞു നിൽ­ക്കു­ന്ന­തു് ലോ­ക­ത്തു് വി­ശ­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന എ­ല്ലാ­വർ­ക്കും വേ­ണ്ടി­യാ­ണു്.

അ­തു­പോ­ലെ­യാ­ണു് സ്വാ­ത­ന്ത്ര്യ­വും.

ആ നെ­ന്മ­ണി­ക­ളിൽ ഒ­ന്നി­ന്റെ മു­ക­ളിൽ പോലും പ്ര­കൃ­തി ആ­രു­ടെ­യും പേരു് കൊ­ത്തി­വ­ച്ചി­ട്ടി­ല്ല.

പക്ഷേ ഈ ധാ­ന്യ­മ­ണി­കൾ ഓ­രോ­ന്നും ആരു് എ­പ്പോൾ എ­ങ്ങ­നെ ഏ­ത­ള­വിൽ തി­ന്ന­ണ­മെ­ന്ന രീ­തി­യിൽ റേഷൻ സ­മ്പ്ര­ദാ­യം ഏർ­പ്പെ­ടു­ത്തു­ന്നി­ട­ത്താ­ണു് പ്ര­ശ്ന­ങ്ങൾ ആ­രം­ഭി­ക്കു­ന്ന­തു്.

ആ­ത്മാ­വി­ന്റെ വി­ശ­പ്പ­ട­ക്കാൻ സ്വാ­ത­ന്ത്ര്യം ഭ­ക്ഷി­ച്ചേ പറ്റൂ.

അരിയോ ഗോ­ത­മ്പോ പോലെ സ്വാ­ത­ന്ത്ര്യം വി­ത­ര­ണം ചെ­യ്യാൻ ഇ­ന്നു് മതം, ജാതി, രാ­ഷ്ട്രീ­യ പ്ര­ത്യ­യ­ശാ­സ്ത്ര­ങ്ങൾ, മാ­ധ്യ­മ ഭീകരത, സോ­ഷ്യൽ­മീ­ഡി­യ, സ­ദാ­ചാ­ര­പ്പോ­ലീ­സി­ന്റെ തൊ­പ്പി വച്ച സം­ഘ­ടി­ത ആൾ­ക്കൂ­ട്ട­ങ്ങൾ എ­ന്നി­ങ്ങ­നെ പലരും പല രൂ­പ­ത്തി­ലും ഭാ­വ­ത്തി­ലും റേഷൻ ക­ട­യു­ടെ ഷ­ട്ട­റും പൊ­ക്കി തു­ലാ­സും കൈ­യ്യിൽ പി­ടി­ച്ചോ­ണ്ടു് നിൽ­പ്പു­ണ്ടു്.

ഇ­വ­രു­ടെ ഒക്കെ മു­ന്നിൽ പ­ട്ടി­ണി­ക്കോ­ല­ങ്ങ­ളെ­പ്പോ­ലെ സ­ഞ്ചി­യും ക­ക്ഷ­ത്തിൽ വച്ചു മ­ഞ്ഞ­ത്തും മ­ഴ­യ­ത്തും വെ­യി­ല­ത്തും മരണം വരെ കാ­ത്തി­രി­ക്കേ­ണ്ട ഗ­തി­കേ­ടി­ലാ­ണു് നമ്മൾ.

അഡാർ ത­ത്വ­ജ്ഞാ­നി­ക­ളൊ­ക്കെ പ­റ­യു­ന്ന അ­ത്യ­ന്തി­ക­മാ­യ സ്വാ­ത­ന്ത്ര്യം അവിടെ നി­ല്ക്ക­ട്ടെ.

അ­ത്ര­യൊ­ന്നും വേണ്ട.

എ­ങ്കി­ലും ജീ­വി­ക്കു­ന്ന രാ­ജ്യ­ത്തു് അ­വി­ട­ത്തെ ഭ­ര­ണ­ഘ­ട­ന പ്ര­ദാ­നം ചെ­യ്യു­ന്ന മി­നി­മം സ്വാ­ത­ന്ത്ര്യ­മെ­ങ്കി­ലും അ­ള­ന്നു മേ­ടി­ക്കാ­നു­ള്ള അ­വ­കാ­ശം ന­മു­ക്കി­ല്ലേ?

വീടു്, നാടു്, രാ­ജ്യം, ലോകം, എ­ന്നി­ങ്ങ­നെ അതാതു സ്ഥ­ല­ത്തെ സാ­മൂ­ഹി­കാ­വ­സ്ഥ അ­നു­സ­രി­ച്ച് സ്വാ­ത­ന്ത്ര്യ­ത്തി­നു രൂ­പ­പ­രി­ണാ­മം ഉ­ണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കു­മെ­ന്നും അതു് കേവലം ആ­പേ­ക്ഷി­ക­മാ­ണെ­ന്നും ന­മു­ക്ക­റി­യാം.

ഇ­ന്ത്യ­യിൽ ഒരു പൗ­ര­നു് പ്ര­ദാ­നം ചെ­യ്യു­ന്ന സ്വാ­ത­ന്ത്ര്യം മ­താ­തി­ഷ്ഠി­ത ഭരണം നി­ല­നിൽ­ക്കു­ന്ന ഒരു അറബ് രാ­ജ്യ­ത്തിൽ ചെ­ന്നാൽ കി­ട്ടി­ല്ല.

ജ­നാ­ധി­പ­ത്യ­സം­വി­ധാ­ന­ത്തി­നു­ള്ളിൽ സ്വാ­ത­ന്ത്ര്യ­ത്തി­നു് ഒരു മ­ദ­യാ­ന­യു­ടെ ഇ­മേ­ജാ­ണെ­ന്നൊ­ക്കെ­യാ­ണു് പ­റ­യു­ന്ന­തു്. അറബ് രാ­ജ്യ­ങ്ങ­ളിൽ അതു് കു­ഴി­യാ­ന ആവും.

പക്ഷേ, ഇ­ന്നു് സ്വ­ന്തം നാ­ട്ടിൽ ആന പോ­യി­ട്ടു് ഒരു കു­ഴി­യാ­ന­യു­ടെ സ്വാ­ത­ന്ത്ര്യം പോലും ന­മു­ക്ക് ല­ഭി­ക്കു­ന്നി­ല്ല. അ­തേ­സ­മ­യം ലോ­ക­ത്തെ ഏ­റ്റ­വും വലിയ ജ­നാ­ധി­പ­ത്യ­രാ­ജ്യ­ത്തി­ലെ പൗ­ര­ന്മാ­രാ­ണെ­ന്ന പ­രി­വേ­ഷ­ത്തി­ന­ക­ത്തു് തു­മ്പി­ക്കൈ­യും പൊ­ക്കി ചെ­വി­യാ­ട്ടി­ക്കൊ­ണ്ടു് നി­ല്ക്കു­ക­യും വേണം.

സ്വാ­ത­ന്ത്ര്യം എന്നു പ­റ­ഞ്ഞാൽ ഒ­രാ­ളു­ടെ ചങ്ങല പൊ­ട്ടി­ക്കു­ന്ന­തു മാ­ത്ര­മ­ല്ല. മ­റ്റൊ­രാ­ളി­ന്റെ സ്വാ­ത­ന്ത്ര്യ­ത്തെ ആ­ദ­രി­ക്കു­ന്ന­തും അതിനെ ഉ­ദ്ദീ­പി­പ്പി­ക്കു­ന്ന­തും കൂ­ടി­യാ­ണെ­ന്നു് നെൽസൺ മ­ണ്ടേ­ല പ­റ­ഞ്ഞി­ട്ടു­ണ്ടു്.

ഇവിടെ ആ­രാ­ണു് മ­റ്റൊ­രാ­ളാൽ ആ­ദ­രി­ക്ക­പ്പെ­ടു­ന്ന­തു്…? ഏതു മൂ­ല്യ­ങ്ങ­ളാ­ണു് അ­ന്യ­രാൽ ഉ­യിർ­ത്തെ­ഴു­ന്നേൽ­ക്ക­പ്പെ­ടു­ന്ന­തു്?

നാ­നാ­ത്വ­ത്തിൽ ഏ­ക­ത്വം എ­ന്നൊ­ക്കെ വലിയ വായിൽ ഡ­യ­ലോ­ഗ് അ­ടി­ക്കു­മെ­ങ്കി­ലും ഒരു ഹി­ന്ദു­വി­നു മു­സ്ലീ­മി­നെ­യോ മു­സ്ലീ­മി­നു ക്രി­സ്ത്യാ­നി­യെ­യോ ആ­ശ­യ­പ­ര­മാ­യി വി­മർ­ശി­ക്കാ­നു­ള്ള സ്വാ­ത­ന്ത്ര്യം ഇ­വി­ടെ­യു­ണ്ടോ…? എ­ന്തി­ന­ധി­കം ഹി­ന്ദു­വാ­ണെ­ന്നൊ­ക്കെ പ­റ­യ­പ്പെ­ടു­ന്ന ഞാൻ സ്വ­ന്തം ക­ഥ­യി­ലെ ക­ഥാ­പാ­ത്ര­ങ്ങൾ­ക്ക് മു­സ്ലീം പേ­രു­കൾ നൽ­കി­യ­പ്പോൾ ഈ പ­റ­യു­ന്ന റേഷൻ ക­ട­ക്കാർ എന്നെ ഇ­സ്ലാ­മോ­ഫോ­ബി­യ­ക്കാ­ര­നും തീ­വ്ര­സം­ഘി­യു­മാ­ക്കി മാ­റ്റി.

‘മീശ’യിൽ എ­ത്തി­യ­പ്പോൾ ക­ഥാ­പാ­ത്ര­ങ്ങ­ളെ നേ­രെ­ചൊ­വ്വേ സം­സാ­രി­ക്കാൻ പോലും സ­മ്മ­തി­ക്കാ­തെ നാവിൽ സെൻ­സർ­ഷി­പ്പി­ന്റെ ചെ­ന്നി­നാ­യ­കം തേ­ച്ചു കൊ­ടു­ത്തു. മ­നു­ഷ്യർ­ക്ക് നേ­രാ­വ­ണ്ണം തി­ന്നാ­നോ മു­ള്ളാ­നോ മ­ന­സ്സു തു­റ­ന്നു പ്രേ­മി­ക്കാ­നോ പ­റ്റാ­ത്ത സ്ഥി­തി­വി­ശേ­ഷ­ങ്ങ­ളി­ലേ­ക്ക് കാ­ര്യ­ങ്ങൾ എ­ത്തി­ക്ക­ഴി­ഞ്ഞു. ഇ­പ്പോൾ കി­ട്ടി­യ വാർ­ത്ത­യിൽ പ­റ­യു­ന്ന­തു് ജാ­തി­യും മതവും ഒക്കെ അ­വ­രു­ടെ വ്യാ­പാ­ര­മേ­ഖ­ല ഹോ­ട്ടൽ ശൃം­ഖ­ല­യി­ലേ­ക്കും വ­സ്ത്ര­വി­പ­ണി രം­ഗ­ത്തേ­ക്കും വരെ വ്യാ­പി­പ്പി­ക്കു­ന്നു എ­ന്നാ­ണു്. ഇനി മുതൽ ഹി­ന്ദു­ക്കൾ ഹി­ന്ദു­ക്ക­ളു­ടെ തു­ണി­ക്ക­ട­യി­ലും മു­സ്ലീ­ങ്ങൾ സ്വ­മ­ത­സ്ഥ­രു­ടെ ഹോ­ട്ട­ലി­ലും മാ­ത്ര­മേ കയറൂ. കു­പ്പാ­യം തു­ന്നു­ന്ന­വ­രും പൊ­റോ­ട്ട അ­ടി­ക്കു­ന്ന­വ­നും സ്വ­ന്തം പേ­രി­ലെ­ങ്കി­ലും തന്റെ മ­ത­ത്തി­ന്റെ­യും ജാ­തി­യു­ടെ­യും പേർ നിർ­ബ­ന്ധ­മാ­യും എഴുതി ക­ഴു­ത്തിൽ തൂ­ക്കേ­ണ്ടി വരും.

ഇ­ങ്ങ­നെ ഈ വക റേഷൻ ക­ട­ക്കാ­രു­ടെ ഔ­ദാ­ര്യ­വും കാ­ത്തു് ജീ­വി­ത­കാ­ലം മു­ഴു­വൻ സ­ഞ്ചി­യും ക­ക്ഷ­ത്തിൽ വച്ച് അ­ടി­മ­ക­ളെ­പ്പോ­ലെ ജീ­വി­ച്ചി­രി­ക്കു­ന്ന­തി­നേ­ക്കാ­ളും ന­ല്ല­തു് ബോബ് മർലി പ­റ­ഞ്ഞ­തു­പോ­ലെ ജ­ന­ങ്ങൾ­ക്കും ജ­നാ­ധി­പ­ത്യ­ത്തി­നും ഇടയിൽ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ഇ­ട­നി­ല­ക്കാ­രാ­യ ഇ­വ­രോ­ടു് സ­ന്ധി­യി­ല്ലാ­ത്ത യു­ദ്ധം പ്ര­ഖ്യാ­പി­ച്ച് മ­രി­ക്കു­ന്ന­താ­ണു്.

മൂ­ന്നു് ചോ­ദ്യ­ങ്ങൾ

—സി. എസ്. വെ­ങ്കി­ടേ­ശ്വ­രൻ

  1. താ­ങ്ക­ളു­ടെ പുതിയ പു­സ്ത­ക­ത്തി­ന്റെ പേരു് ‘മ­ല­യാ­ളി­യു­ടെ നവ മാ­ധ്യ­മ­ജീ­വി­തം’ എ­ന്നാ­ണു്. ആ­രാ­ണു് മ­ല­യാ­ളി? നാ­ട്ടിൽ പാർ­ക്കു­ന്ന­വർ? മ­ല­യാ­ളം സം­സാ­രി­ക്കു­ന്ന­വർ?
  2. അ­റി­യാ­തെ (അ­റി­ഞ്ഞു കൊ­ണ്ടോ?) ത­ട­വി­ലാ­ക്ക­പ്പെ­ടു­ന്ന ഒരു പൗ­ര­സ­മൂ­ഹ­ത്തെ­ക്കു­റി­ച്ചാ­ണു് താ­ങ്ക­ളു­ടെ ആകുലത. എ­ന്തു­കൊ­ണ്ടു് അ­ങ്ങ­നെ?
  3. ആ­ധു­നി­ക മ­ല­യാ­ളി സാ­ങ്കേ­തി­ക ശ­രീ­ര­മാ­യി മാ­റി­യ­വ­രാ­ണോ?

images/unni-mani2-01.jpg

പ­ര­സ്പ­ര വി­നി­മ­യ­ത്തി­ലൂ­ടെ തി­രി­ച്ച­റി­യു­ന്ന­തും അ­റി­ഞ്ഞു­മ­റി­യാ­തെ­യും പ­ങ്കി­ടു­ന്ന­തു­മാ­യ സ്വ­ത്വ­കേ­ളി­ക­ളി­ലൂ­ടെ­യാ­ണു് ഒരു കൂ­ട്ടം മ­നു­ഷ്യർ ഒരു ജ­ന­ത­യാ­യി സ്വയം ഭാവന ചെ­യ്യു­ന്ന­തു് എ­ങ്കിൽ ന­വ­മാ­ധ്യ­മ­ങ്ങൾ ‘മ­ല­യാ­ളി’ എന്ന സ്വ­ത്വ­ത്തി­നു് അ­ല്ലെ­ങ്കിൽ സം­ഘ­ബോ­ധ­ത്തി­നു് ഒരു പുതിയ വേ­ദി­യും വേ­ഗ­വും രൂ­പ­വും നൽ­കി­യി­ട്ടു­ണ്ടു്. സം­സ്ക്കാ­ര­വി­നി­മ­യ­വും പ­ങ്കി­ട­ലും അതിൽ നി­ന്നൊ­ക്കെ­യു­ള­വാ­കു­ന്ന സ­മാ­ന­താ­ബോ­ധ­വും ബോ­ധ്യ­വു­മൊ­ക്കെ­ക്കൂ­ടി നിർ­മ്മി­ക്കു­ന്ന / നിർ­മ്മി­ക്ക­പ്പെ­ട്ടു കൊ­ണ്ടി­രി­ക്കു­ന്ന ഈ മ­ല­യാ­ളി ആ­ഗോ­ളീ­യ­വ്യ­പ്തി­യു­ള്ള ഒരു സ്വ­ത്വ­മോ സ്വ­ത്വ­സാ­ധ്യ­ത­യോ ആണു്. മു­മ്പു് പ­ര­സ്പ­ര­വി­നി­മ­യ­ത്തി­നു് ഭു­മി­ശാ­സ്ത്ര­പ­ര­വും സ­മ­യ­പ­ര­വു­മാ­യ പ­രി­മി­തി­കൾ ഉ­ണ്ടാ­യി­രു­ന്നു എ­ങ്കിൽ ഇ­ന്നു് വി­വ­ര­സാ­ങ്കേ­തി­ക­വി­ദ്യ അ­വ­യെ­യൊ­ക്കെ അ­തി­വർ­ത്തി­ക്കു­ന്ന ഒ­ന്നാ­ണു്. മ­ല­യാ­ളം ടെ­ലി­വി­ഷൻ ചാ­ന­ലു­കൾ ആ­ഗോ­ള­വ്യാ­പ­ക­മാ­യി ല­ഭ്യ­മാ­യ­തോ­ടെ­യാ­ണു് ഇ­വി­ടു­ത്തെ ദൈ­നം­ദി­ന­ജീ­വി­ത­വും രാ­ഷ്ട്രീ­യ­വി­വാ­ദ­ങ്ങ­ളും പാ­ര­ഡി­ക­ളും ഒപ്പം പാ­ട്ടും സി­നി­മ­യും എ­ല്ലാം ലോ­ക­മെ­മ്പാ­ടു­മു­ള്ള മ­ല­യാ­ളി­ക­ളു­ടെ നി­ത്യ­ജീ­വി­ത­ത്തി­ന്റെ­യും ചി­ന്ത­യു­ടെ­യും ഭാ­ഗ­മാ­യ­തു്. കേ­ര­ള­ത്തിൽ ന­ട­ക്കു­ന്ന സം­ഭ­വ­ങ്ങ­ളോ­ടു­ള്ള ഈ ത­ത്സ­മ­യാ­ഭി­മു­ഖ്യം അ­തു­വ­രെ ‘പ്രാ­ദേ­ശി­ക’മാ­യി­രു­ന്ന ന­മ്മു­ടെ ദൃ­ശ്യ­മാ­ധ്യ­മ­സ­മ്പ­ദ്വ്യ­വ­സ്ഥ­യെ ആ­ഗോ­ളീ­ക­രി­ച്ചു. മ­ല­യാ­ളി­പ്രേ­ക്ഷ­ക­രു­ടെ ആ ലോ­ക­വി­പ­ണി ഉ­രു­വാ­യ­തോ­ടെ മാ­ധ്യ­മ­ങ്ങൾ ആ ആ­ഗോ­ള­മ­ല­യാ­ളി­യെ അ­ഭി­സം­ബോ­ധ­ന ചെ­യ്യാ­നും അ­തി­ലൂ­ടെ അതിനെ കൂ­ടു­തൽ ഇ­ഴ­യ­ടു­പ്പ­മു­ള്ള­താ­ക്കാ­നും തു­ട­ങ്ങി.

ക­ഴി­ഞ്ഞ ദ­ശ­ക­ങ്ങ­ളിൽ ഇ­ന്റർ­നെ­റ്റ് സാ­ധ്യ­മാ­ക്കി­യ നി­ര­ന്ത­ര­വും തൽ­ക്ഷ­ണ­വു­മാ­യ സാ­മൂ­ഹ്യ­മാ­ധ്യ­മ­സ­മ്പർ­ക്കം അതിനെ കൂ­ടു­തൽ ദൃ­ഢ­വും ബ­ഹു­ല­വും ഒപ്പം ക­ലു­ഷ­വും വി­ഭാ­ഗീ­യ­വു­മാ­ക്കി.

അ­വ­ര­വർ­ക്കു ചു­റ്റും പ­ണി­യു­ന്ന ഒരു ക­ണ്ണാ­ടി­ച്ചു­വ­രാ­യി ഫേ­സ്ബു­ക്കും വാ­ട്സ­പ്പും ഇന്നു മാ­റി­യി­രി­ക്കു­ന്നു. അ­വ­ന­വ­ന്റെ തന്നെ അ­ഭി­പ്രാ­യ­ങ്ങ­ളും മുൻ­വി­ധി­ക­ളും ഇ­ഷ്ടാ­നി­ഷ്ട­ങ്ങ­ളും പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന­തും പെ­രു­പ്പി­ക്കു­ന്ന­തും ആയ ഒരു ക­ണ്ണാ­ടി­ക്കൂ­ടാ­ണ­തു്. ആ കൂ­ട്ടിൽ­നി­ന്നു­കൊ­ണ്ടു് ന­മു­ക്ക് ആ­രെ­യും അ­ധി­ക്ഷേ­പി­ക്കാം, തെ­റി­വി­ളി­ക്കാം, വളരെ സ്വ­കാ­ര്യ­മെ­ന്നു ക­രു­തി­യി­രു­ന്ന ര­ഹ­സ്യ­ങ്ങൾ വി­ളി­ച്ചു­പ­റ­യാം, സ്വയം വെ­ളി­പ്പെ­ടു­ത്തു­ക­യോ മ­റ­ഞ്ഞു­നിൽ­ക്കു­ക­യോ ചെ­യ്യാം; അ­തി­നൊ­ന്നും ആ­രു­ടെ­യും തെറി പ­റ­യു­ന്ന­യാ­ളു­ടെ­യും ല­ക്ഷ്യ­മാ­ക്കു­ന്ന­യാ­ളു­ടെ­യും—ഭൂ­ത­കാ­ല­മോ കർ­മ്മ­പാ­ര­മ്പ­ര്യ­മോ ത­ട­സ്സ­മാ­കു­ന്നി­ല്ല.

ഇ­ന്നു് രാ­ഷ്ട്രീ­യ­ത്തി­ലും സി­നി­മ­യി­ലും സാ­മ്പ­ത്തി­ക­രം­ഗ­ത്തും സ്വാ­ധീ­ന­മു­ള്ള­വർ സ­മൂ­ഹ­മാ­ധ്യ­മ­ങ്ങ­ളിൽ സ്വ­ന്തം ഗു­ണ്ടാ­സം­ഘ­ങ്ങ­ളെ­യി­റ­ക്കി ആ പൊ­തു­ഇ­ട­ത്തെ സ്വ­ന്തം വ­രു­തി­യ്ക്കു നിർ­ത്താൻ ശ്ര­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന കാ­ഴ്ച­യാ­ണു് കാ­ണു­ന്ന­തു്. അ­പ്പോൾ ഒ­രർ­ത്ഥ­ത്തിൽ അതു് ഭൂ­മി­യിൽ ജീ­വി­ക്കു­ന്ന മ­ല­യാ­ളി­സ­മൂ­ഹ­ത്തി­ന്റെ വിർ­ച്വൽ പ­തി­പ്പോ പ്ര­തി­ഫ­ല­ന­മോ ആ­യി­ത്തീർ­ന്നി­രി­ക്കു­ന്നു, ഒ­രേ­സ­മ­യം ‘സ്വ­ത­ന്ത്ര’മെ­ന്നും ‘ജ­നാ­ധി­പ­ത്യ­പ­ര’മെ­ന്നും തോ­ന്നി­പ്പി­ക്കു­ന്ന­തും എ­ന്നാൽ വ­ള­രെ­യാ­ഴ­ത്തിൽ വി­ക്ഷി­പ്താ­താ­ല്പ­ര്യ­ങ്ങൾ­ക്ക് സ്വാ­ധീ­ന­മു­ള്ള­തും അവർ പൊ­തു­വ്യ­വ­ഹാ­ര­ങ്ങ­ളെ നി­രീ­ക്ഷി­ക്കു­ന്ന­തും നി­യ­ന്ത്രി­ക്കു­ന്ന­തു­മാ­യ ഒ­ന്നു്.

സാ­മൂ­ഹ്യ­മാ­ധ്യ­മ­ങ്ങ­ളും ടെ­ലി­വി­ഷ­ന്റെ സർ­വ്വ­മ­ണ്ഡ­ല­ങ്ങ­ളി­ലു­മു­ള്ള സ്വാ­ധീ­ന­വും ന­മു­ക്ക് വ്യാ­ജ­മാ­യ ഒ­രു­ത­രം തു­ല്യ­താ­ബോ­ധ­മോ പൗ­രാ­വ­കാ­ശ­പ്ര­തീ­തി­യോ നൽ­കു­ന്നു­ണ്ടു്. അ­താ­യ­തു് മാ­ധ്യ­മ­ങ്ങ­ളു­ടെ തു­റ­ന്ന­ര­ശിൽ ന­മ്മ­ളെ­ല്ലാ­വ­രും തു­ല്യ­രും ഒരേ അ­വ­കാ­ശാ­ധി­കാ­ര­ങ്ങ­ളു­ള്ള മ­നു­ഷ്യ­രു­മാ­ണു് എന്ന തോ­ന്നൽ ഉ­ണ്ടു്. ന­മ്മു­ടെ മാ­ധ്യ­മ­ങ്ങൾ വ്യ­ക്തി­ക­ളു­ടെ രാ­ഷ്ട്രീ­യ­ജീ­വി­ത­ത്തി­നു് അ­ങ്ങി­നെ­യൊ­രു തി­ര­ശ്ചീ­ന­പ്ര­തീ­തി­യാ­ണു് നൽ­കു­ന്ന­തു്. എ­ന്നാൽ നമ്മൾ ജീ­വി­ക്കു­ന്ന ന­മ്മു­ടെ ജീ­വി­ത­വും ഇ­ട­പെ­ടു­ന്ന സ­മൂ­ഹ­വും പ­ല­ത­ര­ത്തി­ലും ത­ല­ത്തി­ലും ത­ട്ടു­ക­ളാ­യി വി­ഭ­ജി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു എ­ന്ന­താ­ണു് യാ­ഥാർ­ത്ഥ്യം, നി­ത്യ­ജീ­വി­താ­നു­ഭ­വം. ജാതി, മതം, വർ­ഗ്ഗം, ലിംഗം എന്നു തു­ട­ങ്ങി അനവധി ഗ­ണ­ങ്ങ­ളാൽ നമ്മൾ മേൽ­ക്കീ­ഴു് ത­ട്ടു­ക­ളി­ലാ­യി അ­ടു­ക്ക­പ്പെ­ട്ടി­രി­ക്ക­യാ­ണു്; ഓരോ ക­ള്ളി­യി­ലു­ള്ള­വർ­ക്കും അ­വ­കാ­ശ­പ്പെ­ടാ­വു­ന്ന പൗ­രാ­വ­കാ­ശ­ങ്ങൾ, സ്വാ­ത­ന്ത്ര്യം, സാ­മ്പ­ത്തി­ക­നീ­തി, തു­ല്യ­ത, അ­വ­സ­ര­ങ്ങൾ, എ­ന്നി­വ­യും ശ്രേ­ണീ­ബ­ദ്ധ­മാ­ണു്. എ­ങ്കി­ലും നമ്മൾ നി­ര­ന്ത­രം മാ­ധ്യ­മ­ങ്ങ­ളൊ­രു­ക്കു­ന്ന വ്യാ­ജ­തി­ര­ശ്ചീ­ന­ത­യിൽ അ­ഭി­ര­മി­ച്ചു­കൊ­ണ്ടേ­യി­രി­ക്കു­ന്നു, അവിടെ ന­ട­ക്കു­ന്ന മ­ധ്യ­വർ­ഗ്ഗ / ഉ­പ­രി­ജാ­തി കോ­ലാ­ഹ­ല­ങ്ങൾ ‘മ­ല­യാ­ളി’ സ­മൂ­ഹ­ത്തി­ന്റെ­യാ­കെ­യാ­ണെ­ന്ന മ­ട്ടിൽ.

മാ­ധ്യ­മ­ങ്ങ­ളൊ­രു­ക്കു­ന്ന മ­റ്റൊ­രു തടവറ സ­മ­വാ­യ­ത്തി­ന്റേ­താ­ണു്. സാ­മൂ­ഹ്യ­മാ­ധ്യ­മ­ങ്ങ­ളിൽ ന­ട­ക്കു­ന്ന­തു് പ­ര­സ്പ­ര­മു­ള്ള തെ­റി­പ­റ­ച്ചി­ലു­ക­ളും അ­വ­ന­വ­നെ നി­ര­ന്ത­രം എ­ഴു­ന്ന­ള്ളി­ക്ക­ലു­മാ­ണെ­ങ്കിൽ, ടെ­ലി­വി­ഷ­നാ­ണു് ന­മ്മു­ടെ രാ­ഷ്ട്രീ­യ­ചർ­ച്ച­ക­ളു­ടെ മ­റ്റൊ­രു സ­ജീ­വ­വേ­ദി; അ­താ­ണു് ന­മ്മു­ടെ രാ­ഷ്ട്രീ­യ അ­ജ­ണ്ട­ക­ളെ­യും ജ­നാ­ധി­പ­ത്യ­ത്തി­ന്റെ ഭാ­വി­യെ­യും പൊ­തു­മ­ണ്ഡ­ല­ത്തി­ലെ സ­മ­വാ­യ­ങ്ങ­ളെ­യും ന­യി­ക്കു­ന്ന­തും നിർ­ണ്ണ­യി­ക്കു­ന്ന­തും. എ­ന്നും പ്ര­ശ്ന­ങ്ങ­ളും വി­വാ­ദ­ങ്ങ­ളും നി­റ­ഞ്ഞു­നിൽ­ക്കു­ന്ന ആ അ­ര­ങ്ങിൽ നി­ര­ന്ത­രം തർ­ക്ക­ങ്ങ­ളും അ­ഭി­പ്രാ­യ­സം­ഘ­ട്ട­ന­ങ്ങ­ളും ന­ട­ക്കു­ന്നു­ണ്ടു് എ­ങ്കി­ലും ഈ അ­ഭി­പ്രാ­യ­വ്യ­ത്യാ­സ­ങ്ങ­ളു­ടെ­യെ­ല്ലാം ഭാ­വ­നാ­ച­ക്ര­വാ­ളം, അ­ല്ലെ­ങ്കിൽ രാ­ഷ്ട്രീ­യ­ബോ­ധ്യം എ­ന്ന­തു് അ­തീ­വ­സ­മാ­ന­മാ­യ ഒ­ന്നാ­ണു്. ജ­നാ­യ­ത്ത­ത്തെ­യും സ­മൂ­ഹ­ജീ­വി­ത­ത്തെ­യും സ­മ്പ­ദ്വ്യ­വ­സ്ഥ­യെ­യും സം­ബ­ന്ധി­ക്കു­ന്ന നിർ­ണ്ണാ­യ­ക­വി­ഷ­യ­ങ്ങ­ളിൽ അവ ഐ­ക­മ­ത്യം പു­ലർ­ത്തു­ന്നു. വി­ക­സ­നം, ദേ­ശ­രാ­ഷ്ട്രം, ന്യൂ­ന­പ­ക്ഷ­ങ്ങൾ, ഇ­ത­ര­ലൈം­ഗി­ക­ത, പ്ര­വാ­സി­തൊ­ഴി­ലാ­ളി­കൾ, തു­ട­ങ്ങി ഏതു വി­ഷ­യ­മെ­ടു­ത്താ­ലും ഈ തർ­ക്കി­ക്കു­ന്ന­വ­രെ­ല്ലാം തന്നെ ഒരേ അ­ഭി­പ്രാ­യ­ങ്ങ­ളും നി­ല­പാ­ടു­ക­ളും പ­ങ്കി­ടു­ന്ന­വ­രാ­ണു് എന്നു കാണാം. ഈ സ­മ­വാ­യ­ത്തി­നു പു­റ­ത്തോ അ­തി­നെ­തി­രോ അ­തിൽ­നി­ന്നു് വ്യ­ത്യ­സ്ത­മോ ആയ അ­ഭി­പ്രാ­യ­ങ്ങൾ­ക്കും നി­ല­പാ­ടു­കൾ­ക്കും ആ­ശ­യ­ങ്ങൾ­ക്കും പ്ര­ത്യ­ക്ഷ­ത്തിൽ തർ­ക്ക­നിർ­ഭ­ര­മാ­യ ഈ അ­ര­ങ്ങിൽ പ്ര­കാ­ശ­ന­മോ ഇടമോ ഇല്ല. നി­ര­ന്ത­ര­മാ­യ ഈ കോ­ലാ­ഹ­ലം അ­ന്ന­ന്നു് ന­ട­ക്കു­ന്ന ചൂ­ടു­പി­ടി­ച്ച തർ­ക്ക­ങ്ങ­ളി­ലും വി­വാ­ദ­ങ്ങ­ളി­ലും ന­മ്മെ­യെ­ല്ലാം ‘പ­ങ്കെ­ടു­പ്പി­ച്ചു’കൊ­ണ്ടു് ഒ­രൊ­റ്റ അ­ഭി­പ്രാ­യ­സ­മ­ന്വ­യ­ത്തി­ന്റെ ച­ക്ര­വാ­ള­ത്തി­ന­ക­ത്തു് അ­റി­ഞ്ഞു­മ­റി­യാ­തെ­യും ബോ­ധ­പൂർ­വ്വ­വും അ­ബോ­ധ­പൂർ­വ്വ­വു­മാ­യി നമ്മെ ബ­ന്ധി­ച്ചു­കൊ­ണ്ടെ­യി­രി­ക്കു­ന്നു. ഇതിനു പു­റ­ത്തു­ള്ള ലോ­ക­ത്തെ, അ­നു­ഭ­വ­ങ്ങ­ളെ, അ­റി­വു­ക­ളെ അതു് കാ­ഴ്ച­യിൽ നി­ന്നു്, കേൾ­വി­യിൽ­നി­ന്നു് മറ(യ്)ക്കു­ന്നു. അ­ങ്ങി­നെ അ­വ­ന­വ­നെ മാ­ത്രം പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന, പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന മ­റ്റൊ­രു ക­ണ്ണാ­ടി­ക്കൂ­ടാ­യി അവ മാ­റി­യി­രി­ക്കു­ന്നു.

സ്വാ­ത­ന്ത്ര്യം എ­ന്ന­തു് ഞാൻ, ലോകം, ജീവൻ / ജീ­വി­തം എ­ന്നി­വ­യു­മാ­യു­ള്ള എ­റ്റ­വും സർ­ഗ്ഗാ­ത്മ­ക­വും വി­ക­സ്വ­ര­വു­മാ­യ കെ­ട്ടി­മ­റി­ച്ചി­ലാ­ണെ­ങ്കിൽ മ­ല­യാ­ളി­യു­ടെ ജീ­വി­തം രൂ­ക്ഷ­മാ­യ അ­സ്വാ­ത­ന്ത്ര്യ­ത്തി­ലൂ­ടെ­യാ­ണു് ക­ട­ന്നു­പോ­കു­ന്ന­തു്. അ­പ­രാ­ഭി­മു­ഖ്യ­മാ­ണു് ജീവനെ ജീ­വി­ത­മാ­ക്കി മാ­റ്റു­ന്ന­തു്; എ­ന്നിൽ­നി­ന്നു് വ്യ­ത്യ­സ്ത­മാ­യ­തെ­ല്ലാം എ­നി­ക്കെ­തി­രാ­ണു് എ­ന്നു് ക­രു­തു­ന്ന ഒരു മാ­ന­സി­കാ­വ­സ്ഥ­യി­ലാ­ണു് നാ­മി­പ്പോൾ; എ­ല്ലാം ഞാ­നെ­ന്ന ഭാ­വ­ത്തി­ലു­ള്ള ഈ ജീ­വി­തം അ­പ­ര­ത്തെ ഭ­യ­ക്കു­ന്ന­തും അ­ന്യ­ത്തെ അ­ഭി­മു­ഖീ­ക­രി­ക്കാ­ത്ത­തു­മാ­യ ഒ­ന്നാ­ണു്; ഞാൻ എ­ന്ന­തു് ഒരു സെൽഫി മാ­ത്ര­മാ­യി­ത്തീ­രു­ന്ന അവസ്ഥ. ലോകം എന്ന അ­പ­ര­ത്തി­ലേ­ക്ക് ഒരു തു­റ­സ്സു­മി­ല്ലാ­ത്ത അ­തി­ന്റെ അ­താ­ര്യ­വും അ­ട­ഞ്ഞ­തു­മാ­യ അ­വ­സ്ഥ­യിൽ ജീ­വി­തം എ­ന്ന­തു് ജീവനം മാ­ത്ര­മാ­യി ചു­രു­ങ്ങു­ന്നു.

കെ. പി. കൃ­ഷ്ണ­കു­മാർ
images/unni-mani2-02.jpg
ശി­ല്പം, അ­മൃ­ത്കു­ടീർ, കൽ­ക്ക­ത്ത. (ഫോ­ട്ടോ: ഉണ്ണി ആർ)

ടാ­ഗോ­റി­ന്റെ പ്രാർ­ത്ഥ­ന

—ടി. എം. യേ­ശു­ദാ­സൻ

ന­മ്മു­ടെ രാ­ജ്യം എ­ഴു­പ­ത്തൊ­ന്നാം സ്വാ­ത­ന്ത്ര്യ­ദി­നം ആ­ച­രി­ക്കു­മ്പോൾ ആ­ഹ്ലാ­ദ­ത്തെ­ക്കാ­ളേ­റെ ആ­ശ­ങ്ക­ക­ളാ­ണു് സ്വ­കാ­ര്യ­ചി­ന്ത­ക­ളിൽ തി­ങ്ങി­വി­ങ്ങു­ന്ന­തു്. ദേ­ശീ­യ­ബോ­ധ­ത്തി­ന്റെ ആ­പ­ത്തു­ക­ളെ­ക്കു­റി­ച്ച് ഫാ­ന­നും ട­ഗോ­റും നൽകിയ മു­ന്ന­റി­യി­പ്പു­കൾ ശ­രി­വ­യ്ക്കു­ന്ന ത­ര­ത്തി­ലാ­ണു് കാ­ര്യ­ങ്ങൾ ന­മ്മ­ളെ അ­തി­വേ­ഗ­ത്തിൽ ഓ­വർ­ടേ­ക്ക് ചെ­യ്യു­ന്ന­തു്. മ­നോ­ഭാ­വം കൊ­ണ്ടും നി­ല­പാ­ടു­കൊ­ണ്ടും യൂ­റോ­പ്യൻ ബൂർ­ഷ്വാ­സി­യോ­ടാ­ണു് ദേശീയ ബൂർ­ഷ്വാ­സി­യ്ക്ക് കൂ­ടു­തൽ അ­ടു­പ്പ­മെ­ന്നും കോ­ള­നി­യ­ന­ന്ത­ര രാ­ജ്യ­ങ്ങ­ളിൽ അവർ അ­ധി­കാ­രം ക­യ്യാ­ളു­ന്ന­തോ­ടെ വി­ട­പ­റ­ഞ്ഞ യ­ജ­മാ­ന­വർ­ഗ്ഗ­ത്തെ അ­നു­ക­രി­ക്കു­മെ­ന്നും ക­ടു­ത്ത ആ­ഭ്യ­ന്ത­ര­സം­ഘർ­ഷ­ത്തി­നും അ­ടി­ച്ച­മർ­ത്ത­ലി­നും ഇതു് ഇ­ട­യാ­ക്കു­മെ­ന്നു­മാ­ണു് ഫാനൻ പ്ര­വ­ചി­ച്ച­തു്. ദ­രി­ദ്ര കർ­ഷ­ക­രു­ടെ­യും അ­സം­ഘ­ടി­ത തൊ­ഴി­ലാ­ളി­ക­ളു­ടെ­യും ഓ­ര­ങ്ങ­ളി­ലെ ജാതി-​ഗോത്രവിഭാഗങ്ങളുടെയും അ­ഭ­യാർ­ത്ഥി­ക­ളു­ടെ­യും മ­റ്റും അ­തി­ദ­യ­നീ­യ­മാ­യ മർ­ദ്ദി­ത­സാ­ഹ­ച­ര്യ­ങ്ങൾ ഇ­ക്കാ­ര്യം അ­ടി­വ­ര­യി­ട്ടു് ഉ­റ­പ്പി­യ്ക്കു­ന്നു. അ­ടി­സ്ഥാ­ന സൗ­ക­ര്യ­വി­ക­സ­ന­ത്തി­ലും ശാസ്ത്ര-​സാങ്കേതികരംഗങ്ങളിലും മ­റ്റും രാ­ജ്യം കൈ­വ­രി­ച്ച നേ­ട്ട­ങ്ങ­ളെ മ­റ­ന്നു­കൊ­ണ്ട­ല്ല ഇതു പ­റ­യു­ന്ന­തു്. ജ­നാ­ധി­പ­ത്യ­സം­വി­ധാ­ന­ങ്ങ­ളു­ടെ ത­കർ­ച്ച­യും പെ­രു­കി­വ­രു­ന്ന മ­നു­ഷ്യാ­വ­കാ­ശ­ധ്വം­സ­ന­ങ്ങ­ളും വിതരണ സം­വി­ധാ­ന­ങ്ങ­ളു­ടെ അ­പ­ര്യാ­പ്ത­ത­യും നീ­തി­ന്യാ­യ­വ്യ­വ­സ്ഥ­യു­ടെ പ്ര­തി­സ­ന്ധി­യും ഉൽ­ക്ക­ണ്ഠാ­ജ­ന­ക­മാ­യ മാനം കൈ­വ­രി­ക്കു­ന്നു.

ഇ­തി­നൊ­ക്കെ പുറമേ, വർ­ദ്ധി­ച്ചു­വ­രു­ന്ന ആൾ­ക്കൂ­ട്ട­ക്കൊ­ല­പാ­ത­ക­ങ്ങ­ളും ദു­ര­ഭി­മാ­ന­ക്കൊ­ല­ക­ളും ബീഫ് നി­രോ­ധ­ന­വും അ­തു­മാ­യി ബ­ന്ധ­പ്പെ­ട്ട അ­ക്ര­മ­ങ്ങ­ളും ഖാപു് പ­ഞ്ചാ­യ­ത്തു­ക­ളു­ടെ തൂ­ക്കി­ക്കൊ­ല­ക­ളും ബ­ലാൽ­ക്കാ­ര­ങ്ങ­ളും സാം­സ്ക്കാ­രി­ക­പ്ര­വർ­ത്ത­ക­രു­ടെ ഉ­ന്മൂ­ല­ന­വും പു­സ്ത­ക­നി­രോ­ധ­ന­ങ്ങ­ളും ചു­ട്ടെ­രി­ക്ക­ലും ആദിവാസി-​ദലിത്-ന്യൂനപക്ഷ പീ­ഢ­ന­ങ്ങ­ളും ഖർ വാ­പ­സി­യും വ്യ­ത്യ­സ്ത ജ­ന­വി­ഭാ­ഗ­ങ്ങൾ­ക്കി­ട­യിൽ വെ­റു­പ്പും വി­ദ്വേ­ഷ­വും വർ­ദ്ധി­പ്പി­ക്കു­ന്ന രാ­ഷ്ട്രീ­യ­പാർ­ട്ടി­കൾ ന­യി­ക്കു­ന്ന ഗ­വ­ണ്മെ­ന്റു­ക­ളും ആസാം നാഷണൽ ര­ജി­സ്റ്റർ ഓഫ് സി­റ്റി­സൺ­സ് ബി­ല്ലും ഉ­ന്ന­ത­വി­ദ്യാ­ഭ്യാ­സ­രം­ഗ­ത്തെ കൈ­ക­ട­ത്ത­ലു­മൊ­ക്കെ ദേ­ശ­പൂ­ജ­യു­ടെ ഇ­രു­ണ്ട­ശ­ക്തി­ക­ളെ­ക്കു­റി­ച്ചു് ടഗോർ നൽകിയ മു­ന്ന­റി­യി­പ്പു­ക­ളു­മാ­യി ഒ­ത്തു­പോ­കു­ന്ന­താ­ണു്. രാ­ഷ്ട്ര­ത്തെ ദേ­ശ­ത്തോ­ടും ദേ­ശ­ത്തെ മ­ത­ത്തോ­ടും മ­ത­ത്തെ ജാ­തി­യോ­ടും സ­മീ­ക­രി­ച്ചു­കൊ­ണ്ടാ­ണു് ഹി­ന്ദു­ത്വ­വാ­ദി­കൾ ഇ­തൊ­ക്കെ ചെ­യ്യു­ന്ന­തും ചെ­യ്യി­ക്കു­ന്ന­തും. എം. എഫ്. ഹു­സൈ­നും ദാ­ദ്രി­യി­ലെ അ­ഖ്ലാ­ക്കും ധ­ബോൽ­ക്ക­റും പൻ­സാ­രെ­യും ക­ല­ബുർ­ഗി­യും രോ­ഹ്തു് വെ­മൂ­ല­യും ഗൗരി ല­ങ്കേ­ഷും മ­തേ­ത­ര­ത്വ­ത്തി­ന്റേ­യും മാ­ന­വി­ക­ത­യു­ടെ­യും ര­ക്ത­സാ­ക്ഷി­ക­ളാ­ണു്. ടഗോർ പ­റ­ഞ്ഞ­തു് എത്ര ശ­രി­യാ­ണു്: ദേ­ശ­പൂ­ജ­യു­ടെ അ­ന്ധ­മാ­യ ആൾ­കൂ­ട്ട മ­നഃ­ശാ­സ്ത്രം ഉ­ന്ന­ത­മാ­യ മാ­ന­വി­കാ­ദർ­ശ­ങ്ങ­ളിൽ നി­ന്നു് ആ­ളു­ക­ളെ പിൻ­തി­രി­പ്പി­ക്കു­ക­യും സ­ങ്കു­ചി­ത­മാ­യ ല­ക്ഷ്യ­ത്തി­നു­വേ­ണ്ടി അവരെ സ­ജ്ജ­മാ­ക്കു­ക­യും ചെ­യ്യും. ഇതു് ധാർ­മ്മി­ക­മാ­യ അ­ധഃ­പ­ത­ന­ത്തി­ലേ­യ്ക്കും ബൗ­ദ്ധി­ക­മാ­യ അ­ന്ധ­ത­യി­ലേ­യ്ക്കു­മാ­കും അവരെ ന­യി­ക്കു­ക.

ധാർ­മ്മി­ക­മാ­യി അ­ധഃ­പ­തി­ച്ച, ബൗ­ദ്ധി­ക­മാ­യി അ­ന്ധ­ത­ബാ­ധി­ച്ച ഒരു ജ­ന­ത­യാ­കാ­നാ­ണോ നാം സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ എ­ഴു­പ­തു വർ­ഷ­ങ്ങൾ പി­ന്നി­ട്ട­തു്? വി­വേ­കം കൊ­ണ്ടു് പ­ക്വ­മാ­കേ­ണ്ട പ്രാ­യം.

സ്വാ­ത­ന്ത്ര്യം എ­ന്ന­തു് വ്യാ­ക­ര­ണ­ത്തിൽ നാ­മ­പ­ദ­മാ­ണെ­ങ്കി­ലും, സം­സ്ക്കാ­ര­ത്തി­ലും രാ­ഷ്ട്രീ­യ­ത്തി­ലും ഒരു സ­കർ­മ്മ­ക ക്രി­യാ­പ­ദ­ത്തി­ന്റെ ധർ­മ്മ­വും ശ­ക്തി­യും സ്വ­ഭാ­വ­വു­മാ­ണു് അതു പു­ലർ­ത്തു­ന്ന­തു്. നി­ഷ്പ­ക്ഷ­ത­യും നിർ­വി­കാ­ര­ത്വ­വും അ­തി­ന്റെ പ്ര­മാ­ണ­ങ്ങ­ള­ല്ല. നി­ഷേ­ധം, വി­യോ­ജി­പ്പു്, ഖ­ണ്ഡ­നം, തർ­ക്കം, വി­വാ­ദം, തു­ട­ങ്ങി­യ രീ­തി­കൾ ചേർ­ന്ന­താ­ണു് അ­തി­ന്റെ പ്ര­വൃ­ത്തി­സ­മ്പ്ര­ദാ­യം. കൂ­ടാ­തെ, നെ­ഞ്ഞൂ­റ്റം / ച­ങ്കു­റ­പ്പ് / ദൃഢത അ­തി­ന്റെ മു­ഖ­മു­ദ്ര­യും. സൽമാൻ റു­ഷ്ദി പ­റ­യും­പോ­ലെ, വ്ര­ണ­പ്പെ­ടു­ത്താ­നു­ള്ള സ്വാ­ത­ന്ത്ര്യ­മി­ല്ലെ­ങ്കിൽ ആ­വി­ഷ്ക്കാ­ര­സ്വാ­ത­ന്ത്ര്യം ഇ­ല്ലാ­താ­കും.

ത­ട­സ്സ­ങ്ങ­ളാ­ണു് സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ മാ­റ്റു­ര­യ്ക്കു­ന്ന­തു്. പാ­ര­മ്പ­ര്യ­ത്തി­ന്റെ ഒ­ഴു­ക്കി­നൊ­പ്പം അ­ല­സ­മാ­യി നീ­ന്തു­ന്ന വി­ധേ­യ­പ്പെ­ട­ലി­നു ല­ഭി­ക്കു­ന്ന പ്ര­തി­ഫ­ല­ങ്ങ­ളെ­യാ­ണു് പ­ല­പ്പോ­ഴും നാം സ്വാ­ത­ന്ത്ര്യ­മാ­യി മ­ന­സ്സി­ലാ­ക്കു­ന്ന­തു്. വേ­റൊ­രു ത­ര­ത്തിൽ പ­റ­ഞ്ഞാൽ, സ്വാ­ത­ന്ത്ര്യ­ത്തി­നു് അ­തി­ന്റെ ഉ­ത്ഭ­വ­മ­നു­സ­രി­ച്ച് രണ്ടു പ്ര­കാ­ര­ങ്ങ­ളു­ണ്ടു്: ഒ­ന്നു്, കീ­ഴ്‌­വ­ഴ­ക്ക­ങ്ങ­ളോ­ടു കൂ­റു­പു­ലർ­ത്തു­ക­വ­ഴി ല­ഭി­ക്കു­ന്ന അ­കർ­മ്മ­ക സ്വാ­ത­ന്ത്ര്യം; ര­ണ്ടു്, പ്ര­തി­ബ­ന്ധ­ങ്ങ­ളോ­ടു­ള്ള ഏ­റ്റു­മു­ട്ട­ലിൽ വെ­ളി­പ്പെ­ടു­ന്ന സ­കർ­മ്മ­ക സ്വാ­ത­ന്ത്ര്യം. ഒ­ന്നാ­മ­ത്തേ­തു് ദാ­ന­മാ­യ് കി­ട്ടു­ന്ന­തും ര­ണ്ടാ­മ­ത്തേ­തു് വൈ­രു­ദ്ധ്യാ­ത്മ­ക­മാ­യി നേ­ടു­ന്ന­തു­മാ­ണു്. അ­മൂർ­ത്ത­മാ­യ വെറും ആ­ശ­യ­മ­ല്ല സ്വാ­ത­ന്ത്ര്യം. ഇവിടെ ഇ­പ്പോൾ സ­മൂർ­ത്ത­മാ­യും ഭൗ­തി­ക­മാ­യും സാ­ക്ഷാൽ­ക്ക­രി­ക്ക­പ്പെ­ടേ­ണ്ട അ­നു­ഭ­വ­മാ­ണു്. വി­മർ­ശ­നാ­ത്മ­ക­മാ­യ ഇ­ച്ഛ­കൾ പിൻ­തു­ട­രു­ന്ന­വ­രു­ടെ പാ­ത­യിൽ ഉ­യ­രു­ന്ന ത­ട­സ്സ­ങ്ങ­ളോ­ടു­ള്ള അ­വ­രു­ടെ പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് മേൽ­പ്പ­റ­ഞ്ഞ രണ്ടു സ്വാ­ത­ന്ത്ര്യ­പ്ര­കാ­ര­ങ്ങ­ളെ വേർ­തി­രി­യ്ക്കു­ന്ന­തു്.

സർ­വ­പ്ര­ധാ­ന­മാ­യ നാലു് മ­നു­ഷ്യ­സ്വാ­ത­ന്ത്ര്യ­ങ്ങ­ളാ­യി ലോകം മു­ഴു­വൻ അം­ഗീ­ക­രി­ച്ചി­ട്ടു­ള്ള അഭിപ്രായ-​ആവിഷ്ക്കാര സ്വാ­ത­ന്ത്ര്യം, മ­ത­സ്വാ­ത­ന്ത്ര്യം, ഇ­ല്ലാ­യ്മ­യിൽ നി­ന്നു­ള്ള സ്വാ­ത­ന്ത്ര്യം, ഭ­യ­ത്തിൽ­നി­ന്നു­ള്ള സ്വാ­ത­ന്ത്ര്യം എ­ന്നി­വ­യിൽ ഭ­യ­ത്തിൽ നി­ന്നു­ള്ള സ്വാ­ത­ന്ത്ര്യ­മാ­ണു് യ­ഥാർ­ത്ഥ സ്വാ­ത­ന്ത്ര്യ­മെ­ന്നു് ഓങ് സാൻ സൂ ചീ­യെ­പ്പോ­ലു­ള്ള­വർ അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ണ്ടു്. ഭ­യ­ത്തി­ന്റെ കീഴിൽ അ­ഭി­മാ­ന­ത്തോ­ടു­കൂ­ടി ജീ­വി­ക്കാൻ ആർ­ക്കും ക­ഴി­യു­ക­യി­ല്ല. നിർ­ഭ­യ­മാ­യ മ­ന­സ്സും ഉ­യർ­ന്ന ശി­ര­സ്സും അ­ടി­സ്ഥാ­ന­ഘ­ട­ക­ങ്ങ­ളാ­യ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ സ്വർ­ഗ്ഗ­രാ­ജ്യ­ത്തി­ലേ­ക്ക് എന്റെ രാ­ജ്യ­ത്തെ ഉ­ണർ­ത്തേ­ണ­മേ എന്ന ര­ബീ­ന്ദ്ര­നാ­ഥ ട­ഗോ­റി­ന്റെ പ്രാർ­ത്ഥ­ന എ­ക്കാ­ല­ത്തും പ്ര­സ­ക്ത­മാ­ണു്.

ആ­ഗോ­ളീ­ക­ര­ണ­ത്തി­ന്റെ ബൃ­ഹ­ദാ­ക്ര­മ­ണ­ങ്ങൾ­ക്കും ഫാ­സി­സ­ത്തി­ന്റെ പ്ര­ത്യ­ക്ഷാ­ക്ര­മ­ണ­ങ്ങൾ­ക്കും ഇടയിൽ ദേ­ശീ­യ­ഗാ­ന­ത്തി­ന്റെ ബ­ഹു­സ്വ­ര­ത­യും മാ­ന­വി­ക­ത­യും മ­തേ­ത­ര­ത്വ­വു­മാ­ണു് ഞാൻ ധ്യാ­നി­ക്കു­ന്ന­തു്.

ആ­ന­ത്താ­ര­ക­ളിൽ നി­ന്നും ആ­ന­ത്താ­ര­ങ്ങ­ളി­ലേ­ക്കു്

— ശ്രീ­ധർ വി­ജ­യ­കൃ­ഷ്ണൻ

ഇ­റ്റോർ­ഫി­ന്റെ­യോ സൈ­ല­സീ­ന്റെ­യോ പ്ര­വർ­ത്ത­നം നി­മി­ത്തം ഒരു ചെറു മ­യ­ക്ക­ത്തി­ലാ­യി­രു­ന്നു; മ­യ­ക്കം പാതി വി­ട്ടു­ണർ­ന്ന­തു് പിൻ­കാ­ലി­ലെ മു­റി­പ്പാ­ടിൽ പ്രൊ­വി­ഡൻ അയഡിൻ സൊ­ല്യൂ­ഷ­നിൽ മു­ക്കി­യ പഞ്ഞി ആ­ഴ്‌­ന്നി­റ­ങ്ങി­യ­പ്പോ­ഴാ­ണു്. വേ­പ്പെ­ണ്ണ­യു­ടെ മണം ക­ലർ­ന്ന സ്പ്രേ അ­ടി­ച്ച­പ്പോൾ ക­ണ്ണിൽ നി­ന്നു് പൊ­ന്നീ­ച്ച പ­റ­ന്നു; പ­ണ്ടു് കൂ­ട്ട­ത്തി­ലെ മ­റ്റൊ­രു പ്ര­മു­ഖൻ കേറി കു­ത്തി വാൽ ക­ടി­ച്ചെ­ടു­ത്ത­പ്പോ­ഴു­ണ്ടാ­യ നീ­റ്റൽ ഓർ­മ­പ്പെ­ടു­ത്തി­യ പോലെ തോ­ന്നി അവനു്. മു­റി­പ്പാ­ടി­നു് ദി­വ­സ­ങ്ങ­ളു­ടെ പ­ഴ­ക്ക­മേ­യു­ള്ളൂ; പ­ണ്ടാ­യി­രു­ന്നെ­ങ്കിൽ മു­ള­ങ്കൂ­ട്ട­ങ്ങ­ളു­ടെ ന­ടു­ക്കു­ള്ള വ­യ­ലി­ലെ ചെ­ളി­യോ പു­ഴ­യു­ടെ­യോ ഡാ­മി­ന്റെ­യോ ക­ര­ക­ളിൽ കാ­ണു­ന്ന മണ്ണോ സ­ഹാ­യ­ക­ര­മാ­യേ­നെ. ഇ­ട­യ്ക്കെ­പ്പോ­ഴോ ക­ണ്ണോ­ടി­ച്ച­പ്പോൾ തന്റെ ചു­റ്റി­നും നി­ര­ത്തി­വെ­ച്ചി­രി­ക്കു­ന്ന പ്രാ­ഥ­മി­ക ശു­ശ്രൂ­ഷ­ക്കാ­വ­ശ്യ­മാ­യ വ­സ്തു­ക്കൾ ക­ണ്ട­പ്പോ­ഴാ­യി­രി­ക്ക­ണം അവനു് സ്ഥി­തി­ഗ­തി­ക­ളു­ടെ ഗൗരവം മ­ന­സ്സി­ലാ­യി­ട്ടു­ണ്ടാ­വു­ക. ന­ട­യ­മ­ര­ങ്ങൾ നീ­ട്ടി ചു­റ്റി­നും നി­ന്നി­രു­ന്ന­വ­രെ ആ­ട്ടി­യോ­ടി­ച്ചി­രു­ന്ന­തു് അ­തോ­ടു് കൂടി നിർ­ത്തി; സ­ഹ­ക­രി­ക്കാൻ തീ­രു­മാ­നി­ച്ചു. മു­റി­വു് വൃ­ത്തി­യാ­യി കഴുകി മ­രു­ന്നു് വെ­ച്ച് മ­യ­ക്കം വി­ട്ടു­ണ­രാ­നു­ള്ള മ­റു­മ­രു­ന്നു് കൊ­ടു­ത്തു് ചി­കി­ത്സ­ക­രും പ­രി­ചാ­ര­ക­രും മ­ട­ങ്ങി അ­ല്പ­നി­മി­ഷ­ത്തി­നു­ള്ളിൽ അവൻ ആ തി­രി­ച്ച­റി­വി­ലേ­ക്ക് വന്നു, താൻ കി­ട­ക്കു­ന്ന­തു് ഒരു വലിയ കൂ­ട്ടി­ന­ക­ത്താ­ണു്. പ­ണ്ടു് കു­ത്തി­ക്കീ­റി ഉ­ള്ളി­ലെ മധുരം ആ­സ്വ­ദി­ച്ചി­രു­ന്നു തൈ­ല­മ­രം എ­ന്ന­റി­യ­പ്പെ­ടു­ന്ന യൂ­ക്കാ­ലി­പ്റ്റ­സ് മ­ര­ങ്ങ­ളു­ടെ. അ­വ­യു­ടെ ക­ഴ­ക­ളു­ടെ സു­ഗ­ന്ധം അവനിൽ വ­ന­വ്യ­ഥ­ക­ളു­ണർ­ത്തി. മ­യ­ക്കം പൂർ­ണ­മാ­യി വിട്ട നേരം എ­തിർ­ത്തി­ട്ടു് കാ­ര്യ­മി­ല്ലെ­ന്ന തി­രി­ച്ച­റി­വു് വ­ന്നി­രു­ന്നു. തന്റെ കൂ­ട്ട­ത്തി­ലെ മ­റ്റൊ­രു­വൻ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ മധുരം നു­ക­രാൻ കഴകൾ പൊ­ളി­ക്കാ­നു­ള്ള ശ്ര­മ­ത്തി­നി­ടെ തന്റെ ഗംഭീര മ­സ്ത­ക­ത്തി­ലേ­റ്റ ആ­ഘാ­ത­ത്തെ തു­ടർ­ന്നു് ഇ­ഹ­ലോ­ക­വാ­സം വെ­ടി­ഞ്ഞ കഥ അവൻ കേ­ട്ടി­രു­ന്നു.

കു­രി­ക്കൊ­മ്പ­ന്റെ വാ­ശി­യൊ­ക്കെ അ­ട­ങ്ങി­യ­മ­ട്ടേ, ഉ­റ­ക്കെ ഉ­യർ­ന്നു് കേ­ട്ട­തു് മ­ല­യ­വി­ഭാ­ഗ­ത്തിൽ­പ്പെ­ട്ട ഒ­രു­വ­ന്റെ ശ­ബ്ദ­മാ­യി­രു­ന്നു. തന്റെ മേ­ലു­ദ്യോ­ഗ­സ്ഥ­നോ­ടു് കാ­ട്ടു­കൊ­മ്പ­ന്റെ സ്വ­ഭാ­വ­ത്തിൽ വന്ന പ്ര­ക­ട­മാ­യ മാ­റ്റം എ­ടു­ത്തു് പ­റ­ഞ്ഞ­പ്പോൾ അവനിൽ ഉ­ത്സാ­ഹം.

…ഉ­ദ്വി­ഗ്നാ­ശ്ച മ­നഃ­ശ­രീ­ര­ജ­നി­തൈർ

ദുഃ­ഖൈ­ര­തീ­വാ­ക്ഷ­മാഃ

പ്രാ­ണൻ ധാ­ര­യി­തും ചിരം നരവശം

പ്രാ­പ്തഃ സ്വ­യൂ­ഥാ­ദ­ഥ…

നൂ­റ്റാ­ണ്ടു­കൾ­ക്ക് മു­ന്നേ ഗ­ജ­ശാ­സ്ത്രം ര­ചി­ച്ച പാ­ല­കാ­പ്യ മ­ഹർ­ഷി­യു­ടെ വ­രി­ക­ളാ­ണു് ആനകൾ ത­ങ്ങ­ളു­ടെ പ്രാ­ണൻ നി­ല­നിർ­ത്താൻ ചി­ര­കാ­ലം മ­നു­ഷ്യ­രു­ടെ അ­ധീ­ന­ത­യിൽ വ­സി­ക്കേ­ണ്ട­താ­യി വ­രു­ന്നു എ­ന്നു് സാരം. കൂ­രി­ക്കൊ­മ്പ­നെ പോ­ലു­ള്ള­വ­രു­ടെ ഈ തി­രി­ച്ച­റി­വു് തന്റെ വി­ജ­യ­മാ­യി കാ­ണു­ന്നു മ­നു­ഷ്യർ പ­ല­പ്പോ­ഴും. തന്റെ ആ­ധി­പ­ത്യം സ്ഥാ­പി­ച്ചു എ­ന്നു് ക­രു­തു­ന്ന മ­നു­ഷ്യർ പക്ഷെ തു­ടർ­ന്നു് പാ­ല­കാ­പ്യൻ പ­രാ­മർ­ശി­ച്ച­തു് എ­ന്തു് കൊ­ണ്ടോ ഒ­രി­ക്ക­ലും ശ്ര­ദ്ധി­ച്ചി­ല്ല, അ­ല്ലെ­ങ്കിൽ മു­ഖ­വി­ല­യ്ക്കെ­ടു­ത്തി­ല്ല. രാ­ജ്യ­ഭ്ര­ഷ്ട­നാ­യ രാ­ജാ­വി­നു് സ­മ­നാ­യി പാ­ല­കാ­പ്യൻ വർ­ണ്ണി­ക്കു­ന്ന കാടു് കൈ­വി­ട്ട കരി സ്വ­ത­ന്ത്ര ജീ­വി­ത­ത്തിൽ അ­നു­ഭ­വി­ച്ച സു­ഖ­ങ്ങ­ളെ കു­റി­ച്ചും ചെ­യ്തു പോ­ന്നി­രു­ന്ന ക്രീ­ഡ­ക­ളെ കു­റി­ച്ചും ചി­ന്തി­ച്ച് വി­ഷ­ണ്ണ­നാ­യി മ­ര­ണ­ത്തെ വ­രി­ക്കാൻ സാ­ധ്യ­ത ഉ­ള്ള­തി­നാൽ അ­വ­യു­ടെ ധാ­തു­പു­ഷ്ടി­ക്ക് ജ­ല­ക്രീ­ഡ­യും പാം­സു­സ്നാ­ന­വും ദേ­ഹ­ര­ക്ഷ­യും ചെ­യ്യേ­ണ്ടി­യി­രി­ക്കു­ന്നു. ഇ­തെ­ല്ലാം വ­ന­വി­ര­ഹി­ത­നാ­യ ക­ള­ഭ­ച­രി­തം. ഈ­യൊ­ര­വ­സ്ഥ ഇ­വർ­ക്കെ­ങ്ങ­നെ കൈ­വ­ന്നു, അ­ല്ലെ­ങ്കിൽ ഗ­ജ­ക്ലേ­ശ­വും മൃ­ത്യു­പ­യാ­ന­വും എവിടെ തു­ട­ങ്ങു­ന്നു എ­ന്ന­തിൽ പ്രാ­മു­ഖ്യം കൊ­ടു­ക്കാം, വി­ള­ക്കു­മാ­ട­ത്തിൽ നി­ന്നു­ള്ള വെ­ളി­ച്ചം ആ ദി­ശ­യി­ലേ­ക്ക് തി­രി­ച്ച് നോ­ക്കാം.

പാ­ല­കാ­പ്യൻ കു­റി­ച്ച­തി­ങ്ങ­നെ, കൃഷി സ്ഥ­ല­ങ്ങ­ളി­ലെ ക്രീഡ മൂലം ജ­ന­ങ്ങൾ­ക്ക് ക്ലേ­ശം സൃ­ഷ്ടി­ച്ചി­രു­ന്ന ആനകളെ രോ­മ­പാ­ദ മ­ഹാ­രാ­ജ­ന്റെ സേന ബ­ന്ധ­ന­സ്ഥ­രാ­ക്കി കൊ­ട്ടാ­ര­ക്കൊ­ട്ടി­ലിൽ കൊ­ണ്ടു് വ­ന്നു് ത­ള­ച്ചു. രാ­ജ­ക­ല്പ­ന­യ്ക്ക­പ്പു­റം ഒ­ന്നു­മി­ല്ലെ­ന്നൊ­രു കാ­ല­ഘ­ട്ട­ത്തിൽ ഇ­ത്ത­ര­മൊ­രു ന­ട­പ­ടി­യു­ടെ ഉ­റ­വി­ട­വും പ്ര­ചോ­ദ­ന­വും ഊ­ഹി­ക്കാം. തു­ടർ­ന്നു് വ­ന്യ­ത­യു­ടെ ഈ സ്വ­രൂ­പ­ങ്ങ­ളെ എ­ങ്ങ­നെ രാ­ജ്യ­പു­രോ­ഗ­തി­ക്കും മ­നു­ഷ്യോ­പ­യോ­ഗ­ങ്ങൾ­ക്കും നി­യോ­ഗി­ക്കാ­മെ­ന്ന വി­ശ­ദ­മാ­യ കു­റി­പ്പു­കൾ പ­ദ്യ­രൂ­പേ­ണ ര­ചി­ച്ച് ഗ­ജ­ശാ­സ്ത്ര­ത്തി­ന്റെ വേ­രു­കൾ ആ­ഴ­ത്തിൽ നാ­ട്ടി, പാ­ല­കാ­പ്യ­മ­ഹർ­ഷി. എ­ന്നാൽ അർ­ത്ഥ­ശാ­സ്ത്ര­ത്തിൽ കൗ­ടി­ല്യൻ ഊന്നൽ നൽകിയ പോലെ ഗ­ജ­വ­ന­ങ്ങൾ, വ­ന്യ­ഗ­ജ­സം­ര­ക്ഷ­ണ­ത്തി­നാ­യി, സ്ഥാ­പി­ക്കു­ന്ന­തി­നു് നൽ­കേ­ണ്ട പ്രാ­ധാ­ന്യ­ത്തെ കു­റി­ച്ച് പി­ന്നീ­ടൊ­രു ശാ­സ്ത്ര­ത്തി­ലും പ്ര­തി­പാ­ദി­ച്ച് ക­ണ്ടി­ല്ല. ഈ­സ്റ്റ് ഇ­ന്ത്യ ക­മ്പ­നി­യു­ടെ നേ­തൃ­ത്വ­ത്തിൽ രാ­ജ്യ­ത്തു­ട­നീ­ളം വ­ന­ങ്ങൾ ഉ­പ­ഭോ­ഗ­വ­സ്തു­ക്ക­ളു­ടെ ഉ­ല്പാ­ദ­ന­ത്തി­നാ­യി വെ­ട്ടി തെ­ളി­ച്ച­പ്പോൾ അ­പൂർ­വ­യി­നം ജീ­വ­ജാ­ല­ങ്ങൾ വം­ശ­നാ­ശം കൈ­വ­രി­ച്ച് പ­ട്ടി­ക­യിൽ നി­ന്നും മാ­ഞ്ഞ് പോ­യ­തു് പ­ല­രു­ടേ­യും ശ്ര­ദ്ധ­യിൽ പെ­ട്ടി­ല്ലാ­യി­രി­ക്കാം. ഇ­മ്പീ­രി­യൽ ഫോ­റ­സ്റ്റ് ഡി­പ്പാർ­ട്മെ­ന്റി­ന്റെ ല­ക്ഷ്യം രാ­ജ്യ­ത്തെ റെ­യിൽ­വെ ഉൾ­പ്പെ­ടെ­യു­ള്ള വ്യാ­വ­സാ­യി­ക സം­രം­ഭ­ങ്ങൾ­ക്ക് വേണ്ട ത­ടി­യുൽ­പാ­ദ­നം മാ­ത്ര­മാ­യി­രു­ന്നു. 1800-​കളുടെ അ­വ­സാ­ന­പാ­ദ­ത്തിൽ സർ­ക്കാർ ആ­വ­ശ്യ­ങ്ങൾ­ക്കാ­യി ഖെദ്ദ മു­റ­യിൽ അനവധി ആനകളെ മൈസൂർ കാ­ടു­ക­ളിൽ നി­ന്നും പി­ടി­ക്കു­ക­യും വി­നോ­ദാ­വ­ശ്യ­ങ്ങൾ­ക്കാ­യി വെടി വെ­ക്കു­ക­യും (ട്രോ­ഫി ഹ­ണ്ടി­ങ്) ചെ­യ്ത­പ്പോൾ പക്ഷെ അ­ന്ന­ത്തെ മ­ദ്രാ­സ് പ്രെ­സി­ഡെൻ­സി ഇ­തിൽ­നി­ന്നും വ്യ­ത്യ­സ്ത­മാ­യി 1873-ൽ മ­ദ്രാ­സ് എ­ലി­ഫ­ന്റ് പ്രി­സർ­വേ­ഷൻ ആക്ട് ന­ട­പ്പി­ലാ­ക്കു­ക­യും നി­യ­മ­ലം­ഘ­നം ന­ട­ത്തു­ന്ന­വ­രെ ക്രൂ­ശി­ക്കു­ന്ന­തി­നു് ന­ട­പ­ടി­കൾ സ്വീ­ക­രി­ക്കു­ക­യും ചെ­യ്തു­വ­ത്രേ. നൂ­റ്റാ­ണ്ടി­നി­പ്പു­റം ശ്രീ­മ­തി ഇ­ന്ദി­രാ ഗാ­ന്ധി­യു­ടെ അ­ശ്രാ­ന്ത­പ­രി­ശ്ര­മ­ങ്ങ­ളു­ടെ ഫ­ല­മാ­യി 1972-ൽ രാ­ജ്യ­ത്തെ ഏ­റ്റ­വും വലിയ വ­ന്യ­മൃ­ഗ­സം­ര­ക്ഷ­ണ മാർ­ഗ­രേ­ഖ­യാ­യി വ­ന്യ­ജീ­വി­സം­ര­ക്ഷ­ണ നിയമം (1972) നി­ല­വിൽ വ­ന്ന­പ്പോൾ ഒ­ന്നാം പ­ട്ടി­ക­യി­ലുൾ­പ്പെ­ട്ട ആ­ന­യുൾ­പ്പെ­ടെ­യു­ള്ള ജീ­വി­ക­ളു­ടെ സം­ര­ക്ഷ­ണ­ത്തി­നു് പ്ര­തീ­ക്ഷ കൈ­വ­ന്നു­വെ­ങ്കി­ലും തു­ടർ­ന്നും അ­ന­ധി­കൃ­ത വ­ന­ന­ശീ­ക­ര­ണം സ്വാ­ഭാ­വി­ക ആ­വാ­സ­വ്യ­വ­സ്ഥ­കൾ­ക്ക് ഭേ­ദ­മാ­ക്കാൻ ക­ഴി­യാ­ത്ത­വ­ണ്ണം ക്ഷ­ത­മേ­ല്പി­ച്ചു.

ഒരു പ്ര­ധാ­ന വ­ന­മേ­ഖ­ല­യിൽ നി­ന്നും മ­റ്റൊ­ന്നി­ലേ­ക്ക് ആ­ന­കൾ­ക്ക് നീ­ങ്ങാ­നു­ള്ള ഇ­ട­നാ­ഴി­കൾ, അഥവാ പാ­ത­ക­ളാ­ണു് ആ­ന­ത്താ­ര­കൾ എ­ന്ന­റി­യ­പ്പെ­ടു­ന്ന­തു്. വ­ന­മേ­ഖ­ല­യ്ക്ക­ക­ത്തും ചു­റ്റി­നു­മാ­യി ഏറി വന്ന സ­മ്മർ­ദ്ദ­ങ്ങൾ ഇ­ത്ത­രം ഇ­ട­നാ­ഴി­ക­ളെ­ക്കാർ­ന്നു് തി­ന്ന­പ്പോൾ അവിടം മ­നു­ഷ്യ­വാ­സ­കേ­ന്ദ്ര­ങ്ങ­ളാ­യി. ആ­ന­ക­ളും മ­റ്റു് വ­ന്യ­മൃ­ഗ­ങ്ങ­ളും പക്ഷെ ത­ങ്ങ­ളു­ടെ ആ ആ­വാ­സ­മേ­ഖ­ല­യെ വി­ട്ടു് പോവാൻ ത­യ്യാ­റാ­യി­ല്ല. മാ­റ്റ­ങ്ങൾ­ക്ക­നു­സൃ­ത­മാ­യി സ്വ­ഭാ­വ­വ്യ­തി­യാ­ന­ങ്ങൾ കൈ­വ­രു­ത്തി­യ ജീ­വ­ജാ­ല­ങ്ങൾ ഇ­ത്ത­രം വൻകിട മാ­റ്റ­ങ്ങ­ളെ അ­തി­ജീ­വി­ച്ചു. അ­ത്ത­രം ജീ­വ­ജാ­ല­ങ്ങ­ളിൽ പ്ര­ഥ­മ­സ്ഥാ­നീ­യർ തന്നെ ആനകൾ. തൊ­ണ്ണൂ­റു­ക­ളോ­ടെ മനുഷ്യ-​വന്യജീവി സം­ഘർ­ഷം സ­മ­കാ­ലീ­ന­പ്ര­ശ്ന­ങ്ങ­ളിൽ ഏ­റ്റ­വും വ­ലു­താ­യി വ­ളർ­ന്ന / ചി­ത്രീ­ക­രി­ക്ക­പ്പെ­ട്ട സാ­ഹ­ച­ര്യ­ത്തിൽ ആനകൾ വീ­ണ്ടും പഴയ രോ­മ­പാ­ദ­യു­ഗ­ത്തി­ലേ­ക്ക് ത­ള്ള­പ്പെ­ട്ടു. പ്ര­ശ്ന­ബാ­ധി­ത­മേ­ഖ­ല­ക­ളിൽ നി­ന്നും ആനകളെ പി­ടി­കൂ­ടു­ക­യോ നാ­ടു­ക­ട­ത്തു­ക­യോ ആണു് മാർ­ഗ­മെ­ന്നു് വ­രു­ത്തി­ത്തീർ­ക്ക­പ്പെ­ട്ടു. മ­റ്റേ­തെ­ങ്കി­ലും സാ­ധ്യ­മാ­യ മാർ­ഗ­ങ്ങൾ പ­രീ­ക്ഷി­ക്കാ­നോ സ്വീ­ക­രി­ക്കാ­നോ ബ­ന്ധ­പ്പെ­ട്ട അ­ധി­കൃ­ത­രെ അ­നു­വ­ദി­ക്കാ­ത്ത­വ­ണ്ണം രാഷ്ട്രീയ-​സാമൂഹ്യ സ­മ്മർ­ദ്ദ­ങ്ങൾ വർ­ധി­ച്ച്കൊ­ണ്ടേ­യി­രു­ന്നു. മുൻപേ പ­രാ­മർ­ശി­ച്ച സ്വ­ഭാ­വ­വ്യ­തി­യാ­ന­ങ്ങ­ളും ആ­വാ­സ­വ്യ­വ­സ്ഥാ­നാ­ശ­വും കൃ­ഷി­സ്ഥ­ല­ങ്ങ­ളി­ലെ പോ­ഷ­ക­ക്കൂ­ടു­ത­ലു­ള്ള വി­ള­ക­ളും കാ­ട്ടാ­ന­ക­ളെ നി­ര­ന്ത­രം മ­നു­ഷ്യ­വാ­സ­കേ­ന്ദ്ര­ങ്ങൾ­ക്ക­രി­കെ എ­ത്തി­ച്ച് കൊ­ണ്ടി­രു­ന്നു. എ­ന്നാൽ പ്ര­ശ്നം ആ­ന­കൾ­ക്ക­ല്ലെ­ന്നും അ­താ­തു് സ്ഥ­ല­ങ്ങൾ­ക്കാ­ണെ­ന്നും വർ­ഷ­ങ്ങൾ­ക്കി­പ്പു­റ­വും തി­രി­ച്ച­റി­വു് ഉ­ണ്ടാ­യി­ട്ടി­ല്ല എ­ന്ന­തു് തി­ക­ച്ചും ഖേ­ദ­ക­രം തന്നെ, ഒ­ട്ട­ന­വ­ധി ശാ­സ്ത്ര­സാ­ങ്കേ­തി­ക പു­രോ­ഗ­തി­കൾ­ക്ക് ശേ­ഷ­വും!

കർ­ണാ­ട­ക­യി­ലെ ഹാസൻ-​കുടക് മേഖല ഇ­തി­ന്റെ ഉ­ദാ­ത്ത­മാ­യ ഉ­ദാ­ഹ­ര­ണ­മാ­ണു്. ര­ണ്ടു് പ­തി­റ്റാ­ണ്ടി­നു­ള്ളിൽ അൻ­പ­തോ­ളം ആനകളെ പി­ടി­കൂ­ടി കൂ­ട്ടി­ല­ട­യ്ക്കു­ക­യും നാ­ടു­ക­ട­ത്തു­ക­യും ചെ­യ്തി­ട്ടും ഇ­ന്നും അവിടെ കാ­ട്ടാ­ന­കൾ മൂ­ല­മു­ള്ള കൃഷി, മ­നു­ഷ്യ ജീ­വ­ന­ഷ്ട­ങ്ങൾ­ക്ക് അറുതി വ­ന്നി­ട്ടി­ല്ല. ആ­ന­ക­ളി­ല്ലാ­തി­രു­ന്ന മേ­ഖ­ല­യാ­യി­രു­ന്ന ഹാ­സ­നിൽ എവിടെ നി­ന്നും ആനകൾ വന്നു എ­ന്നു് ചോ­ദി­ക്കു­ന്ന തോ­ട്ട­മു­ട­മ­ക­ളും കർ­ഷ­ക­രും പക്ഷെ 1970-കളിൽ വരെ ആ മേ­ഖ­ല­യിൽ നി­ന്നു് സർ­ക്കാർ കാ­ട്ടാ­ന­ക­ളെ പി­ന്തു­ട­രു­ക­യും ആ­ന­പി­ടു­ത്തം ന­ട­ത്തു­ക­യും ചെ­യ്തി­രു­ന്ന­തു് അ­റി­യാ­ത്ത­തോ അ­വ­ഗ­ണി­ക്കു­ന്ന­തോ? തോ­ട്ടം മേഖല വി­ക­സി­ച്ച­പ്പോൾ ന­ഷ്ട­പ്പെ­ട്ടു് പോയ ക­ട്ടേ­പു­ര­ക്കാ­ടു­ക­ളും, ദൊ­ഡ്ഡ­ബെ­ട്ട വ­നം­പ്ര­ദേ­ശ­വും ഒരു കാ­ല­ത്തു്, ഒ­രു­പാ­ടു് മുൻ­പ­ല്ല­താ­നും, ആനകൾ സ്വൈ­ര്യ­വി­ഹാ­രം ന­ട­ത്തി­യി­രു­ന്ന മേ­ഖ­ല­യാ­യി­രു­ന്നു.

സ­ഞ്ചാ­ര­സ്വാ­ത­ന്ത്ര്യ നി­ഷേ­ധ­ത്തി­നു് നി­യ­മ­പ്പോ­രാ­ട്ട­ങ്ങൾ ന­ട­ക്കു­ന്ന ഇ­ന്ന­ത്തെ കാ­ല­ഘ­ട്ട­ത്തിൽ അ­ട്ട­പ്പാ­ടി­യി­ലെ­യും ആ­ന­ക്ക­ട്ടി­യി­ലെ­യും വാ­ള­യാ­റി­ലെ­യും ആ­ന­കൾ­ക്ക് ഒരു വി­ധ­ത്തിൽ പ­റ­ഞ്ഞാൽ നീതി നി­ഷേ­ധി­ക്ക­പ്പെ­ടു­ക­യാ­ണു്; ഒരു വലിയ ‘ഋ’യുടെ മാ­തൃ­ക­യി­ലേ­ക്ക് ചു­രു­ങ്ങി­ക്കൂ­ടി­ക്കൊ­ണ്ടി­രി­ക്കു­ന്ന കോ­യ­മ്പ­ത്തൂർ വ­ന­മേ­ഖ­ല­യി­ലെ ഈ ത­ല­മു­റ­യി­ലെ ആ­ന­കൾ­ക്ക് കാ­ടു­ക­ളേ­ക്കാൾ ഒ­രു­പ­ക്ഷെ ചോ­ള­നി­ല­ങ്ങ­ളും ക­രി­മ്പിൻ തോ­ട്ട­ങ്ങ­ളും ചെ­ങ്കൽ­ചൂ­ള­ക­ളു­മാ­വാം കൂ­ടു­തൽ പ­രി­ച­യം. വാ­ലിൽ­തൂ­ങ്ങി­യും ആർ­ത്തു­വി­ളി­ച്ചു കൂ­കി­യും കു­ടി­യേ­റ്റ തൊ­ഴി­ലാ­ളി­കൾ നി­ത്യേ­ന ആനകളെ കാടു് ക­യ­റ്റു­മ്പോൾ അരും മ­ന­സ്സി­ലാ­ക്കു­ന്നി­ല്ല, ഇ­ത്ത­രം പ്ര­വൃ­ത്തി­ക­ളു­ടെ ഭ­വി­ഷ്യ­ത്തു­കൾ. ആ­ന­കൾ­ക്ക് ഭയം തീർ­ത്തും ന­ഷ്ട­പ്പെ­ട്ടു് ക­ഴി­യു­മ്പോ ആ­ക്ര­മ­ണ­ങ്ങൾ ഒ­ഴി­ച്ച് കൂ­ടാ­നാ­വാ­ത്ത ഒരു പ്ര­ശ്ന­മാ­യി മാ­റി­യേ­ക്കാം. ഇ­തി­ന്റെ തെ­ളി­വു­കൾ മേൽ­പ്പ­റ­ഞ്ഞ മേ­ഖ­ല­യിൽ തന്നെ വർ­ധി­ച്ച് വ­രു­ന്ന മ­നു­ഷ്യ ജീ­വ­ഹാ­നി­യു­ടെ രൂ­പ­ത്തിൽ ഉ­ട­ലെ­ടു­ത്തു് ക­ഴി­ഞ്ഞു. പകൽ മു­ഴു­വ­നും ഒ­രർ­ത്ഥ­ത്തിൽ സ്വാ­ത­ന്ത്ര്യം ന­ഷ്ട­പ്പെ­ട്ടു് ഇ­ട­ക്കാ­ടു­ക­ളിൽ മറ പി­ടി­ച്ചു് നി­ന്നു് രാ­ത്രി­യു­ടെ മറവിൽ ത­ങ്ങ­ളു­ടെ പെ­രു­വ­യർ നി­റ­യ്ക്കാൻ ഇ­റ­ങ്ങു­മ്പോ­ഴാ­ണു് വീ­ണ്ടും മ­നു­ഷ്യ­രു­ടെ മു­ന്നിൽ­പ്പെ­ടു­ന്ന­തും അ­പ­ക­ട­ങ്ങൾ സം­ഭ­വി­ക്കു­ന്ന­തും. താ­ര­ത­മ്യേ­ന ധൈ­ര്യ­ക്കൂ­ടു­തൽ (bolder) ഉള്ള ചില ആനകൾ പകൽ പു­റ­ത്തി­റ­ങ്ങു­ന്ന­തോ­ടെ അവ ആ­ക്ര­മ­ണ­കാ­രി­ക­ളാ­യി. പി­ന്നെ സ്ഥി­രം ന­ട­പ­ടി­കൾ, തെ­ളി­യാ­ത്ത എല്ലാ ‘ആ­ന­ക്കൊ­ല­ക­ളും’ അ­വ­ന്റെ / അ­വ­ളു­ടെ തലയിൽ വെ­ച്ച് കെ­ട്ടി കൊ­ല­യാ­ന പട്ടം ചാർ­ത്തി ആ­ഘോ­ഷി­ക്കു­ക­യാ­യി. മാ­ധ്യ­മ­ങ്ങ­ളിൽ ചർ­ച്ച­കൾ കൊ­ടു­മ്പി­രി­ക്കൊ­ണ്ടു­തു­ട­ങ്ങി­യാൽ മേൽ­ന­ട­പ­ടി­യെ­ന്നോ­ണം അ­റ­സ്റ്റും ജ­യിൽ­വാ­സ­വു­മാ­യി.

ഇ­ത്ത­രം സ­ന്ദർ­ഭ­ങ്ങ­ളി­ലെ അ­റ­സ്റ്റ് അഥവാ ആ­ന­പി­ടു­ത്ത­ത്തി­നു് എ­ത്തു­ന്ന ആ­ന­പൊ­ലീ­സാ­ണു് താ­പ്പാ­ന­കൾ അഥവാ കു­ങ്കി­യാ­ന­കൾ. ക­ഥ­യി­ലെ കൂ­രി­ക്കൊ­മ്പൻ ഉൾ­പ്പെ­ടെ ഒ­ട്ട­ന­വ­ധി ആ­ന­കൾ­ക്ക് ക­ടി­ഞ്ഞാ­ണി­ടാൻ ഉ­ത­കു­ന്ന ഈ ആ­ന­പ്പ­ട്ടാ­ളം ക­ഠി­ന­പ­രി­ശീ­ല­ന­ങ്ങൾ­ക്കൊ­ടു­വി­ലാ­ണു് ഈ പദവി നേ­ടു­ന്ന­തു്. എല്ലാ ആ­ന­ക­ളും കും­കി­കൾ ആ­വാ­റി­ല്ല. ആ­ദി­വാ­സി­ക­ളാ­യ ആ­ന­ക്കാർ­ക്ക് ആ­ന­ക­ളു­ടെ മ­ട്ടും മാ­തി­രി­യും ക­ണ്ടാൽ അ­റി­യാം അവ ഈ ഗ­ണ­ത്തിൽ­പ്പെ­ടു­ത്താൻ പോ­ന്ന­വ­യാ­ണോ എ­ന്നു്. ഇ­ടി­ച്ചും ത­ള്ളി­യും ഓ­ടി­ച്ചും കു­രു­ക്കി­ടാൻ കു­ടു­ക്കി­പ്പി­ടി­ച്ചും ആരോമൽ ചേ­ക­വ­രു­ടെ അ­ഭ്യാ­സ­പാ­ട­വ­ത്തോ­ടെ പ­യ­റ്റു­ന്ന കും­കി­യാ­ന­ക­ളു­ടെ ചേ­ഷ്ട­കൾ തന്നെ വീ­ര­ക­ഥ­കൾ ക­ണ­ക്കെ പാടി ന­ട­ക്കാ­റു­ണ്ടു് മ­ല­യ­രും കാ­ട്ടു­നാ­യ്ക്ക­രും കു­റു­മ്പ­രും മ­റ്റും. പ­ല­പ്പോ­ഴും കാ­ട്ടാ­ന­കൾ ബ­ന്ധ­വ­സ്സു് ആ­ക്കാൻ വ­ഴ­ങ്ങി­ക്കൊ­ടു­ക്കു­ന്ന­തു് താ­പ്പാ­ന­ക­ളു­ടെ പ്ര­ഹ­രം സ­ഹി­ക്ക­വ­യ്യാ­തെ തന്നെ. അ­താ­തു് ഇ­ട­ങ്ങ­ളി­ലെ ആ­ദി­വാ­സി­വി­ഭാ­ഗ­ങ്ങ­ളു­ടെ ഗ­ജ­പ­രി­പാ­ല­ന­രീ­തി­കൾ­ക്ക­നു­സ­രി­ച്ച് ഓരോ മേ­ഖ­ല­ക­ളി­ലും താ­പ്പാ­ന പ­രി­ശീ­ല­ന­ത്തി­ലും അ­വ­യു­ടെ മോഡസ് ഓ­പ്പ­റാ­ന്റി­യി­ലും ഗ­ണ്യ­മാ­യ മാ­റ്റ­മു­ണ്ടു്.

കൂ­രി­ക്കൊ­മ്പൻ എ­ന്തു­കൊ­ണ്ടോ, ഭാ­ഗ്യ­വ­ശാൽ മ­ല­യ­രു­ടെ കൈവശം എ­ത്തി­പ്പെ­ട്ടു. ഇ­വി­ടു­ത്തെ ആ­ന­പ്പോ­ലീ­സു­കാർ ജനകീയ ന­യ­ക്കാ­ര­ത്രേ! അ­തു­കൊ­ണ്ടു് വളരെ കു­റ­ച്ച് മു­റി­പ്പാ­ടു­ക­ളിൽ മാ­ത്ര­മേ പ്രൊ­വി­ഡൻ അയഡിൻ-​ടോപ്പിക്യൂർ സ്പ്രേ പ്ര­യോ­ഗ­ങ്ങൾ വേ­ണ്ടി വ­ന്നു­ള്ളൂ. കാ­ട്ടാ­ന­യു­ടെ ഇ­രു­വ­ശ­ത്തും വടം കെ­ട്ടി ക­ടി­ച്ച് പി­ടി­ച്ച് അവയെ സു­ര­ക്ഷി­ത­മാ­യി ക്രാൽ അഥവാ പ­ന്തി­ക്ക­ക­ത്തേ­ക്ക് ആ­ക്കു­ന്ന­തു് വരെ ആ­ന­പ്പോ­ലീ­സ് കൂ­ടെ­യു­ണ്ടാ­വും. ഇ­വ­യു­ടെ സേവനം പി­ന്നീ­ടു് ഉതകുക കൂ­ടി­ന്റെ കഴകൾ മാ­റ്റാ­നോ പ­രി­ശീ­ല­നം ക­ഴി­ഞ്ഞ ആനയെ പു­റ­ത്തേ­ക്കി­റ­ക്കാൻ സ­ഹാ­യി­ക്കാ­നോ ആണു്.

അ­പ്പോ­ഴാ­ണ­വൻ അതു് ശ്ര­ദ്ധി­ച്ച­തു് മലയൻ തന്നെ കൂ­രി­ക്കൊ­മ്പൻ എ­ന്നാ­ണു് വി­ളി­ച്ച­തു്; പു­തി­യൊ­രു പേ­രു­മാ­യി. മ­യ­ക്കം തീർ­ത്തും വി­ട്ടു് മാ­റി­യ­പ്പോ­ഴേ­ക്കും മു­ഖ­ത്തും ശ­രീ­ര­ത്തി­ലും ചിലർ കുടി വെ­ള്ളം ഒ­ഴി­ച്ച് കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്നു. മലയൻ തു­ണി­ക­ഷ്ണം വെ­ച്ച് കെ­ട്ടി­യ ഒരു കോ­ലു­കൊ­ണ്ടു് എന്തോ ദ്രാ­വ­കം ന­ഖ­ത്തി­നി­ട­യി­ലും ചീ­ളി­യി­ലും ച­ങ്ങ­ല­പ്പ­റ്റി­ലും തേ­ച്ച് കൊ­ണ്ടി­രു­ന്നു. ഓ­രോ­ന്നു് ചെ­യ്യു­ന്ന­തി­നി­ട­യ്ക്കും അവർ എ­ന്തൊ­ക്കെ­യോ പ­റ­യു­ക­യും ആന പൊ­ടു­ന്ന­നെ എ­ന്തെ­ങ്കി­ലും ചെ­യ്താൽ ക­രി­മ്പു് കൊ­ടു­ത്തു് കൊ­ണ്ടി­രി­ക്കു­ക­യും ചെ­യ്തു. മുൻ നി­ശ്ച­യി­ച്ച­വ­ണ്ണം സ­ഹ­ക­ര­ണം തന്നെ മുൻ­പോ­ട്ടു­ള്ള വഴി എന്ന തീ­രു­മാ­നി­ച്ച­തു് കൊ­ണ്ടോ എന്തോ ആ­ഴ്ച­കൾ­ക്കു­ള്ളിൽ ആ അ­ഴി­കൾ­ക്കി­ട­യിൽ നി­ന്നും അവനു് മോ­ച­ന­മു­ണ്ടാ­യി. പു­റ­ത്തി­റ­ങ്ങി­യ­പ്പോ­ഴേ­ക്കും ക്യാ­മ­റ­കൾ മി­ഴി­കൾ ചി­മ്മി­ത്തു­റ­ന്നു. അവനു് ചു­റ്റും ഒരു മാ­യാ­വ­ല­യം തീർ­ത്ത പോലെ തോ­ന്നി. ആ മിഥ്യ അ­വ­ന്റെ കാ­ലി­ലെ നീ­ട്ടു­ച­ങ്ങ­ല­യു­ടെ പി­ടു­ത്ത­ത്തിൽ നി­ന്നും അവനെ മോ­ചി­ത­നാ­ക്കി.

കൈയിൽ പി­ടി­ച്ചി­ട്ടു­ള്ള ക­രി­ന്തു­വ­ര കോൽ ക­ണ­ക്കെ­യു­ള്ള ആ മലയൻ അ­വ­ന്റെ ച­ങ്ങാ­തി­യാ­യി വർ­ത്തി­ച്ചു, സ­ന്ത­ത­സ­ഹ­ചാ­രി; അവർ കാടും കാ­ട്ടാ­റും കണ്ടു, പി­ന്നി­ട്ട വ­ഴി­ക­ളി­ലൂ­ടെ അവൻ വീ­ണ്ടും ന­ട­ന്നു, മ­ല­യ­നോ­ടൊ­പ്പം, കൂ­ട്ടാ­ന­യു­ടെ വാ­ലി­നു് പകരം തു­വ­ര­ക്കോ­ലി­ന്റെ തു­മ്പാ­യി­രു­ന്നു കൈ­യ്യിൽ. ദ്രു­ത­ഗ­തി­യിൽ കാ­ര്യ­ങ്ങൾ മ­ന­സ്സി­ലാ­ക്കി, ‘വി­ദ്യാ­ഭ്യാ­സം’ പു­രോ­ഗ­മി­ച്ച­പ്പോൾ എ­ല്ലാ­വ­രും വട്ടം കൂടി നി­ന്നാ­വർ­ത്തി­ച്ചു, ഇ­വ­നാ­ണു് അ­ടു­ത്ത താ­ര­മെ­ന്നു്. താരകൾ ന­ഷ്ട­പ്പെ­ട്ടു്, ഗ­ജ­യൂ­ഥ­വി­ര­ഹി­ത­നാ­യി, വ­ന­വ്യ­ഥാ­ബാ­ധി­ത­നാ­യി അ­തി­ജീ­വ­ന­പാ­ത പി­ന്തു­ടർ­ന്ന­വൻ പി­ന്നീ­ട­ങ്ങോ­ട്ടു് താ­ര­മാ­ണ­ത്രെ.

ഉ­ന്നി­ദ്രം ത­ഴ­യ്ക്കു­മീ താ­ഴ്‌­വ­ര പോ­ലൊ­ന്നു­ണ്ടോ

ത­ന്നെ­പ്പോ­ലൊ­രാ­ന­യ്ക്കു തി­രി­യാൻ വേ­റി­ട്ടി­ടം?

– സ­ഹ്യ­ന്റെ മകൻ, വൈ­ലോ­പ്പി­ള്ളി

ഭൂ­ത­കാ­ല­ത്തിൽ നി­ന്നു­ള്ള പ­ലാ­യ­ന­മാ­ണു് സ്വാ­ത­ന്ത്ര്യം

—ജെ. രഘു

ഫാ­സി­സ­ത്തോ­ടു് ഉ­ദാ­സീ­ന­രാ­കാൻ ഒരു ജനതയെ പ­രി­ശീ­ലി­പ്പി­ക്കു­ന്ന­തു്, അ­വ­രു­ടെ ചി­ന്ത­യ്ക്കു­മേൽ ‘പോ­ലീ­സിം­ഗ്’ ഏർ­പ്പെ­ടു­ത്തു­ന്ന­തി­ലൂ­ടെ­യാ­ണു്. ഇതു് മി­ക്ക­പ്പോ­ഴും പ്ര­ത്യ­ക്ഷ­മാ­വ­ണ­മെ­ന്നി­ല്ല. ഭാ­വ­ന­യു­ടേ­യും ചി­ന്ത­യു­ടേ­യും മേ­ഖ­ല­യിൽ സർ­ഗ്ഗാ­ത്മ­ക­മാ­യി പ്ര­വർ­ത്തി­ക്കു­ന്ന എ­ഴു­ത്തു­കാ­രെ­യും ചി­ന്ത­ക­രെ­യും ഭ­യ­പ്പെ­ടു­ത്തു­ന്ന­തി­ലൂ­ടെ­യും ‘ചി­ന്താ­പോ­ലീ­സിം­ഗ്’ ന­ട­പ്പാ­ക്കാം. സ്വ­ന്തം ആ­വി­ഷ്ക്കാ­ര­ങ്ങ­ളെ തന്നെ ഭ­യ­പ്പെ­ടേ­ണ്ടി­വ­രു­ന്ന എ­ഴു­ത്തു­കാ­രി­ലൂ­ടെ ഫാ­സി­സം ജ­ന­ത­യ്ക്ക് ഒരു നി­ഷേ­ധ­മാ­തൃ­ക നൽ­കു­ന്നു. സ്വ­ത­ന്ത്ര­മാ­യ ഭാ­വ­ന­യ്ക്കും ചി­ന്ത­യ്ക്കും നൽ­കേ­ണ്ടി വ­രു­ന്ന­തു് കനത്ത വി­ല­യാ­യി­രി­ക്കും. അ­ങ്ങ­നെ ഒരു ജ­ന­ത­യു­ടെ ജീ­വി­തം ‘ദൈ­നം­ദി­ന­ജീ­വി­ത’മായി ചു­രു­ങ്ങു­ന്ന­തോ­ടെ ഫാ­സി­സ­ത്തി­ന്റെ മു­ന്നേ­റ്റം പ്ര­തി­രോ­ധ ശൂ­ന്യ­മാ­യി മാ­റു­ന്നു. ഇ­ന്ത്യ­യി­ലും കേ­ര­ള­ത്തി­ലും സം­ഭ­വി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തു് ഇ­താ­ണു്.

ഫാ­സി­സ­ത്തെ ജ­ന­പ്രി­യ­മാ­ക്കു­ന്ന മ­റ്റൊ­രു മാർ­ഗ്ഗം ‘ഭൂ­ത­കാ­ല പൂജ’യാണു്. ഒരു വിദൂര ‘സു­വർ­ണ്ണ ഭൂ­ത­കാ­ല’ത്തെ നിർ­മ്മി­ക്കു­ക­യും ആ­ദർ­ശ്ശ­വ­ത്ക്ക­രി­ക്കു­ക­യും ചെ­യ്യു­ന്ന­തി­ലൂ­ടെ വർ­ത്ത­മാ­ന­ഭാ­വി­കൾ ഈ സു­വർ­ണ്ണ­യു­ഗ­ത്തിൽ നി­ന്നു­ള്ള ക്ര­മാ­നു­ഗ­ത അ­പ­ച­യ­മാ­ണെ­ന്നു് സ്ഥാ­പി­ക്കു­ന്നു. വർ­ത്ത­മാ­ന കാ­ല­ത്തി­ന്റെ ഭാ­ഗ­മാ­യ ഭ­ര­ണ­ഘ­ട­ന, ജ­നാ­ധി­പ­ത്യം, മ­തേ­ത­ര­ത്വം, ശാ­സ്ത്രീ­യ­ത, ആ­വി­ഷ്ക്കാ­ര­സ്വാ­ത­ന്ത്ര്യം, സ­ഹി­ഷ്ണു­ത തു­ട­ങ്ങി­യ ആ­ധു­നി­ക മൂ­ല്യ­ങ്ങ­ളെ ഈ ഭൂ­ത­കാ­ലോ­ന്മു­ഖ­ത സം­ശ­യ­ത്തോ­ടെ വീ­ക്ഷി­ക്കു­ന്നു. സു­വർ­ണ്ണ ഭൂ­ത­കാ­ല­ത്തി­ന്റേ­താ­യ ഗോത്ര-​ജാതി മൂ­ല്യ­ങ്ങ­ളും ഭാ­വു­ക­ത്വ­ങ്ങ­ളും വീ­ണ്ടെ­ടു­ക്ക­പ്പെ­ടേ­ണ്ട­വ­യാ­ണെ­ന്നു് ഉൽ­ഘോ­ഷി­ക്ക­പ്പെ­ടു­ന്നു. അ­ങ്ങ­നെ­യാ­ണു് സമകാല ഇ­ന്ത്യൻ ജീ­വി­ത­ത്തി­ന്റെ മാ­തൃ­ക­യാ­യി ‘പ്രാ­കൃ­ത ജാതി ഇ­ന്ത്യ’ ആ­ദർ­ശ­വ­ത്ക്ക­രി­ക്ക­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന­തു്. ഈ പ്രാ­കൃ­ത ജാതി ഇ­ന്ത്യ­യു­ടെ രാ­ഷ്ട്രീ­യ സൈ­ദ്ധാ­ന്തി­ക വ­ക്താ­ക്കൾ­ക്ക് സ­മ­കാ­ലി­ക ഇ­ന്ത്യ­യിൽ ഇ­ത്ര­ത്തോ­ളം ബ­ഹു­ജ­ന­സ­മ്മി­തി ല­ഭി­ക്കാ­നു­ള്ള കാരണം, ബ­ഹൂ­ജ­ന­ങ്ങ­ളെ വർ­ത്ത­മാ­ന­ത്തി­ന്റെ കാ­ല­ബോ­ധ­ത്തിൽ­നി­ന്നു് പി­ഴു­തെ­റി­യാ­നും (de-​temporalize) അവരിൽ അ­ജ്ഞാ­ന­വും, വി­ദൂ­ര­വും അ­യ­ഥാർ­ത്ഥ­വു­മാ­യ ഒരു ഭൂ­ത­കാ­ല ബോ­ധ­വും നി­ക്ഷേ­പി­ക്കു­വാ­നും ക­ഴി­ഞ്ഞ­തു­കൊ­ണ്ടാ­ണു്. മി­ത്തു­ക­ളി­ലെ­യും പു­രാ­ണ­ങ്ങ­ളി­ലെ­യും ക­ഥാ­പാ­ത്ര­ങ്ങ­ളും സം­ഭ­വ­ങ്ങ­ളും ‘യ­ഥാർ­ത്ഥ’മായി ജ­ന­ങ്ങൾ അ­നു­ഭ­വി­ക്കാൻ തു­ട­ങ്ങു­ന്നു. ഈ ‘മി­ത്തി­ക്കൽ യാ­ഥാർ­ത്ഥ്യ­ങ്ങ­ളെ’ മാ­ന­ദ­ണ്ഡ­മാ­യി സ്വീ­ക­രി­ക്കു­ന്ന ബ­ഹു­ജ­ന­ങ്ങൾ, ഒ­രു­വ­ശ­ത്തു് ആ­ധു­നി­ക­ത­യു­ടെ ആ­ശ­യ­ലോ­ക­ത്തെ നി­രാ­ക­രി­ക്കു­ക­യും മ­റു­വ­ശ­ത്തു്, നി­ത്യ­ജീ­വി­ത­ത്തിൽ ഒ­ഴി­വാ­ക്കാ­നാ­വാ­ത്ത ആ­ധു­നി­ക ഉ­പ­ക­ര­ണ­ങ്ങ­ളെ സ്വീ­ക­രി­ക്കു­ക­യും ചെ­യ്യു­ന്നു. ആ­ധു­നി­ക ഉപകരണ സ്വീ­കാ­ര­ത്തെ ന്യാ­യീ­ക­രി­ക്കു­ന്ന­തു്, അവ പ­ണ്ടു­പ­ണ്ടേ ഞ­ങ്ങ­ളു­ടെ സു­വർ­ണ്ണ ഭൂ­ത­കാ­ല­ത്തിൽ ഉ­ണ്ടാ­യി­രു­ന്നു എന്ന അ­വ­കാ­ശ­വാ­ദ­ത്തി­ലൂ­ടെ­യാ­ണു്.

ഈ കാ­ല­ബോ­ധ­ഭ്രം­ശം മ­നു­ഷ്യ­രിൽ സൃ­ഷ്ടി­ക്കു­ന്ന ആഘാതം അ­ഗാ­ധ­മാ­ണു്. ഭൗ­തി­ക­മാ­യും ശാ­രീ­രി­ക­മാ­യും വർ­ത്ത­മാ­ന­ത്തിൽ ജീ­വി­ക്കു­ക­യും മാ­ന­സി­ക­മാ­യി ഭൂ­ത­കാ­ല­ത്തിൽ ജീ­വി­ക്കു­ക­യും ചെ­യ്യു­ന്ന­വ­രാ­യി മ­നു­ഷ്യർ പി­ള­രു­ന്നു. മനസും ചി­ന്ത­യും ഭൂ­ത­കാ­ല­ത്തിൽ ന­ങ്കൂ­ര­മി­ട്ടി­രി­ക്കു­ന്ന­തി­നാൽ, ത­ങ്ങ­ളു­ടെ വർ­ത്ത­മാ­ന­ത്തിൽ ത­ങ്ങൾ­ക്കു ചു­റ്റും സം­ഭ­വി­ക്കു­ന്ന അ­നീ­തി­ക­ളും സ്വാ­ത­ന്ത്ര്യ നി­ഷേ­ധ­ങ്ങ­ളും മ­നു­ഷ്യാ­വ­കാ­ശ­ധ്വം­സ­ന­ങ്ങ­ളും ഈ മ­നു­ഷ്യ­രെ അ­ലോ­സ­ര­പ്പെ­ടു­ത്തു­ന്നി­ല്ല. അ­വ­രു­ടെ ചി­ന്ത­യും ഭാ­വ­ന­യും രാ­മാ­യ­ണ മ­ഹാ­ഭാ­ര­ത­ങ്ങ­ളി­ലെ ദൈ­വ­ങ്ങൾ­ക്കും വീ­ര­ന്മാർ­ക്കും ഒ­പ്പ­മാ­ണു്. ഈ ദൈ­വ­ങ്ങൾ­ക്കും വീ­ര­യോ­ദ്ധാ­ക്കൾ­ക്കും വേ­ണ്ടി യു­ദ്ധം ചെ­യ്യു­ന്ന സ­ന്ന­ദ്ധ പോ­രാ­ളി­ക­ളാ­യി ഭാവന ചെ­യ്യു­ന്ന ജ­ന­ക്കൂ­ട്ട­ത്തി­നു് അതു് നിർ­വ­ഹി­ക്ക­ണ­മെ­ങ്കിൽ, വീ­ണ്ടും വർ­ത്ത­മാ­ന­ത്തി­ലേ­ക്ക് തി­രി­കെ സ­ഞ്ച­രി­ക്കേ­ണ്ട­തു­ണ്ടു്. വർ­ത്ത­മാ­ന സ­മൂ­ഹ­ത്തി­ലെ ദ­ളി­ത­നും മു­സ്ലീ­ങ്ങ­ളും പി­ന്നോ­ക്ക­ജാ­തി­ക­ളും ക­മ്യൂ­ണി­സ്റ്റു­കാ­രും മ­തേ­ത­ര­വാ­ദി­ക­ളും എ­ഴു­ത്തു­കാ­രും ശാ­സ്ത്ര­ജ്ഞ­രും ഒക്കെ രാ­വ­ണ­ന്മാ­രു­ടെ­യും കൗ­ര­വ­ന്മാ­രു­ടേ­യും പ്ര­ച്ഛ­ന്ന­രൂ­പ­ങ്ങ­ളാ­യി ഈ ജ­ന­ക്കൂ­ട്ടം അ­നു­ഭ­വി­ക്കു­ന്നു. ത­ങ്ങ­ളു­ടെ സു­വർ­ണ്ണ ഭൂ­ത­കാ­ല­ത്തി­നു് അ­ന്യ­മാ­യ എ­ന്തി­നെ­യും അതു് ആ­ശ­യ­മാ­കാം, മ­നു­ഷ്യ­രാ­കാം ഇ­ല്ലാ­യ്മ ചെ­യ്യാ­നു­ള്ള രോ­ഗാ­തു­ര­മാ­യ ഒരു വാ­സ­ന­യാ­ണു് ഈ ആൾ­ക്കൂ­ട്ട­ങ്ങ­ളു­ടെ മു­ഖ­മു­ദ്ര. ഉ­ത്ത­രേ­ന്ത്യൻ സം­സ്ഥാ­ന­ങ്ങ­ളിൽ ഫാ­സി­സ്റ്റു­ക­ളു­ടെ നേ­തൃ­ത്വ­ത്തിൽ ആ­സൂ­ത്ര­ണം ചെ­യ്യൂ­ന്ന ആൾ­കൂ­ട്ട­ക്കൊ­ല­കൾ, ഇ­ന്നു് സാ­ധാ­ര­ണ സം­ഭ­വ­ങ്ങ­ളാ­യി മാ­റി­യി­രി­ക്കു­ന്നു.

ഇ­ന്ത്യ­യു­ടെ­യും കേ­ര­ള­ത്തി­ന്റേ­യും വർ­ത്ത­മാ­ന­വും ഭാ­വി­യും നേ­രി­ടു­ന്ന മ­ഹാ­വി­പ­ത്താ­ണി­തു്. മ­നു­ഷ്യ­സ്വാ­ത­ന്ത്ര്യം എ­ന്ന­തു് ഭൂ­ത­കാ­ല­ത്തിൽ നി­ന്നു­ള്ള ബോ­ധ­പൂർ­വ­മാ­യ ‘പലായന’മാണു്. സ്വാ­ത­ന്ത്ര്യം വാ­സ്ത­വ­മാ­ക­ണ­മെ­ങ്കിൽ, വർ­ത്ത­മാ­ന­ത്തി­ന്മേ­ലു­ള്ള ഭൂ­ത­കാ­ലാ­ധി­നി­വേ­ശ­ത്തെ മ­ന­സ്സി­ലാ­ക്കാ­നും പ്ര­തി­രോ­ധി­ക്കാ­നും ക­ഴി­യേ­ണ്ട­തു­ണ്ടു്. ഭൂ­ത­കാ­ലം ജീ­വി­ത­ത്തെ അ­ധി­നി­വേ­ശി­ക്കു­ന്ന­തു് മി­ത്തു­ക­ളി­ലൂ­ടെ­യും ഇ­തി­ഹാ­സ­ങ്ങ­ളി­ലൂ­ടെ­യും ദൈ­വ­ങ്ങ­ളി­ലൂ­ടെ­യും രാ­മ­നെ­പ്പോ­ലെ­യു­ള്ള ക­ഥാ­പാ­ത്ര­ങ്ങ­ളി­ലൂ­ടെ­യു­മാ­ണു്. രാ­മാ­യ­ണ മാ­സാ­ച­ര­ണ­വും രാ­മാ­യ­ണ പാ­രാ­യ­ണ­വും ഭൂ­ത­കാ­ലാ­ധി­നി­വേ­ശ­ത്തി­ന്റെ പുതിയ രൂ­പ­ങ്ങ­ളാ­ണു്. കാ­ല­ബോ­ധ ഭ്രം­ശ­ത്തി­നു വി­ധേ­യ­മാ­ക്ക­പ്പെ­ടു­ന്ന ജ­ന­ങ്ങൾ എ­പ്പോ­ഴും ഫാ­സി­സ­ത്തി­ന്റെ അ­സം­സ്കൃ­ത പ­ദാർ­ത്ഥ­ങ്ങ­ളാ­ണു്. അ­തി­നാൽ ജീ­വി­ത­ത്തി­ന്റെ സ­മ­കാ­ലീ­ന­ത­യേ­യും സ്വാ­ത­ന്ത്ര്യ­ത്തെ­യും സം­ര­ക്ഷി­ക്കാ­നു­ള്ള പൂർ­വോ­പാ­ധി, ഭൂ­ത­കാ­ലാ­ധി­നി­വേ­ശ­ത്തി­ന്റെ അ­ദൃ­ശ്യ­വും സൂ­ക്ഷ്മ­വു­മാ­യ രൂ­പ­ങ്ങ­ളെ തി­രി­ച്ച­റി­യാ­നും പ്ര­തി­രോ­ധി­ക്കാ­നു­മു­ള്ള ചി­ന്താ­ശേ­ഷി­യാ­ണു്.

പ്രി­യ­ര­ഞ്ജൻ­ലാൽ
images/unni-mani2-03.jpg
അ­ക്സ­സ­റീ­സ് സീ­രീ­സ് 1, പേ­പ്പർ കൊ­ളാ­ഷ്, 1999.

ഡയറി

—എൻ. എൻ. റിംസൺ

images/unni-mani2-05.jpg
1990.

ഒരാൾ ചി­ത്ര­കാ­ര­നാ­വ­ട്ടെ, ആ­വാ­തി­രി­ക്ക­ട്ടെ അ­ബോ­ധ­മാ­യി ചി­ല­പ്പോൾ ചില ചി­ത്ര­ങ്ങൾ വ­ര­ച്ചു­വെ­ന്നു് വരാം. ഉ­ദാ­ഹ­ര­ണ­ത്തി­നു് ഫോൺ ചെ­യ്യു­മ്പോൾ (പുതിയ കാ­ല­ത്തെ സെൽ ഫോൺ സം­ഭാ­ഷ­ണ­ത്തിൽ അതു് കു­റ­വാ­ണു്.

images/unni-mani2-04.jpg

ലാൻഡ് ലൈൻ സം­ഭാ­ഷ­ണ­ങ്ങ­ളിൽ) ടാ­ഗോ­റി­ന്റെ എ­ഴു­ത്തു് പു­സ്ത­ക­ങ്ങ­ളു­ടെ അ­രി­കിൽ അ­ദ്ദേ­ഹം വരച്ച ചി­ത്ര­ങ്ങൾ കാണാം. എന്നെ സം­ബ­ന്ധി­ച്ച്, ഉ­ള്ളി­ലെ ഇ­മേ­ജ­സി­നെ പു­റ­ത്തേ­ക്ക് കൊ­ണ്ടു­വ­രാ­നു­ള്ള ഒരു വ­ഴി­യാ­ണി­തു്. പ്രൈ­മോ­ഡി­യൽ ഇ­മേ­ജ­സ് എന്നു പറയാം. പി­ന്നീ­ടു് ഈ രൂ­പ­ങ്ങൾ­ക്ക് മ­റ്റൊ­രു പ­രി­ണാ­മം ഉ­ണ്ടാ­വാം. ഉ­ണ്ടാ­വാ­തെ ഇ­രി­ക്കാം. തൊ­ണ്ണൂ­റു­ക­ളിൽ ഞാൻ വ­ര­ച്ചി­ട്ട ഇ­മേ­ജു­ക­ളാ­ണു് ഇതു്. എന്റെ പിൽ­ക്കാ­ല ചി­ത്ര­ങ്ങ­ളു­ടെ വി­കാ­സ­ത്തി­ലേ­ക്കു­ള്ള ആ­ദി­രൂ­പ­ങ്ങൾ.

images/unni-mani2-06.jpg
പ­ച്ചി­ല/പ­ഴു­ത്തി­ല, സ്വാ­ത­ന്ത്ര്യം/വി­ഭ­ജ­നം

—എം. എച്ച്. ഇ­ല്യാ­സ്

തൊ­ണ്ണൂ­റു­ക­ളു­ടെ അ­വ­സാ­നം. ജെ. എൻ. യു­വി­ലെ കൂ­ട്ടു­കാ­രൊ­ത്തു­ള്ള രാ­ത്രി ന­ട­ത്ത­ത്തി­നി­ട­യിൽ ഒരു ഡയറി ക­ള­ഞ്ഞു­കി­ട്ടു­ന്നു. പാ­ക്കി­സ്ഥാ­നി­ലെ ഒരു രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ക­ത്തി­ന്റേ­താ­യി­രു­ന്നു ഈ ഡയറി. കാർ­ഗിൽ യു­ദ്ധ­ത്തി­ന്റെ­യും അ­തു­യർ­ത്തി­യ കപട ദേശീയ വികാര ത­ള്ളി­ച്ച­യു­ടേ­യും ഭീ­തി­ദ­മാ­യ അ­ന്ത­രീ­ക്ഷ­ത്തി­ലാ­യി­രു­ന്നു ദി­ല്ലി­യെ­ന്ന­തി­നാൽ ‘പാ­ക്കി­സ്ഥാ­നി ഡയറി’ ഉടൻ തന്നെ ജെ. എൻ. യു. അ­ധി­കൃ­ത­രെ ഏ­ല്പി­ക്കാൻ തീ­രു­മാ­നി­ച്ചു. ഡയറി മ­റി­ച്ചു­നോ­ക്കി­യ ഉ­ദ്യോ­ഗ­സ്ഥൻ ശ്ര­ദ്ധി­ച്ച­തു് അ­തിൽ­കു­റി­ച്ചു­വെ­ച്ചി­രി­ക്കു­ന്ന ഇ­ന്ത്യ­യി­ലെ പ­ല­പ്ര­ദേ­ശ­ത്തു­നി­ന്നു­മു­ള്ള പ്ര­ശ­സ്ത­രും, അ­പ്ര­ശ­സ്ത­രു­മാ­യ ഒ­രു­പാ­ടു് പേ­രു­ടെ വി­ലാ­സ­ങ്ങ­ളും ഫോൺ ന­മ്പ­റു­ക­ളു­മാ­ണു്. അതിൽ കൂ­ടു­ത­ലും പ­ടി­ഞ്ഞാ­റൻ യു. പി­യു­ടെ ചില പ്ര­ത്യേ­ക പ്ര­ദേ­ശ­ങ്ങ­ളിൽ നി­ന്നു­ള്ള ‘അ­പ്ര­ശ­സ്ത­രാ­യ’ ഹി­ന്ദു­നാ­മ­ധാ­രി­ക­ളു­ടേ­താ­യി­രു­ന്നു.

ഈ സം­ഭ­വ­ത്തി­നും ഏ­താ­ണ്ടു് രണ്ടു ദിവസം മുൻ­പാ­ണു് ജെ. എൻ. യു. ഒരു ച­രി­ത്ര സം­ഭ­വ­ത്തി­നു് സാ­ക്ഷ്യം വ­ഹി­ച്ച­തു്. കാർ­ഗിൽ യു­ദ്ധ­ത്തെ തു­ടർ­ന്ന വഷളായ ഇന്ത്യ-​പാക് ബന്ധം മെ­ച്ച­പ്പെ­ടു­ത്താൻ മു­ന്നി­ട്ടി­റ­ങ്ങി­യ ഇ­ന്ത്യ­യിൽ നി­ന്നും പാ­ക്കി­സ്ഥാ­നിൽ നി­ന്നു­മു­ള്ള പൊ­തു­പ്ര­വർ­ത്ത­ക­രു­ടേ­യും, ക­ലാ­കാ­ര­ന്മാ­രു­ടേ­യും ഒ­രൊ­ത്തു­ചേ­രൽ. ഇന്ത്യ-​പാക് പീ­പ്പിൾ­സ് ഫോറം ഫോർ പീസ് ആൻഡ് ഡേ­മോ­ക്ര­സി എന്ന സം­ഘ­ട­ന­യു­ടെ­യും, ഇ­ന്ത്യാ­ടു­ഡേ­യു­ടെ­യും മുൻ­കൈ­യിൽ ന­ട­ത്തി­യ കൂ­ടി­ച്ചേ­ര­ലിൽ പാ­ക്കി­സ്ഥാൻ സം­ഘ­ത്തെ ന­യി­ച്ചി­രു­ന്ന­തു്, പാ­ക്കി­സ്ഥാ­ന്റെ മുൻ ധ­ന­കാ­ര്യ­മ­ന്ത്രി­യാ­യി­രു­ന്ന മു­ബ­ഷിർ ഹസ്സൻ ആ­യി­രു­ന്നു. കൂ­ടി­ച്ചേ­രൽ സ­ത്യ­ത്തിൽ പ­ലർ­ക്കും ഒരു പു­നഃ­സ­മാ­ഗ­മ­മാ­യി മാ­റു­ക­യി­രു­ന്നു. ഇരു രാ­ജ്യ­ങ്ങ­ളിൽ നി­ന്നു­വ­ന്ന­വർ­ക്കും അ­തിർ­ത്തി­ക്ക­പ്പു­റം വി­ഭ­ജ­നാ­ന്ത­രം ന­ഷ്ട­പ്പെ­ട്ട കു­ടും­ബ­ക്കാ­രോ, ബ­ന്ധു­ക്ക­ളോ, സു­ഹൃ­ത്തു­ക്ക­ളോ ഉ­ണ്ടു്. അ­തു­കൊ­ണ്ടു­ത­ന്നെ, സ­മാ­ധാ­നം പു­നഃ­സ്ഥാ­പ­ന­ത്തി­ന­പ്പു­റം ന­ഷ്ട­പ്പെ­ട്ട­വ­രെ തി­ര­യാ­നു­ള്ള അ­വ­സ­ര­മാ­യാ­ണു് പലരും ഇതിനെ ക­ണ്ട­തു്. തി­രി­ച്ചി­ലി­നു­ള്ള സഹായം പ­ര­സ്പ­രം വാ­ഗ്ദാ­നം ചെ­യ്തു്, വി­ലാ­സ­ങ്ങൾ കൈ­മാ­റി അവർ പി­രി­യു­മ്പോൾ, ക­ണ്ടു­നി­ന്ന ദ­ക്ഷി­ണേ­ന്ത്യ­ക്കാ­രാ­യ ഞ­ങ്ങ­ളാ­ണു് സ­ത്യ­ത്തിൽ ‘രാ­ജ്യ­ത്തി­നു്’ പു­റ­ത്താ­യ­തു്. ആ കൂ­ടി­ച്ചേ­ര­ലി­നു് ഇ­ന്ത്യ­യിൽ എ­ത്തി­യ­താ­യി­രു­ന്നു ക­ള­ഞ്ഞു­കി­ട്ടി­യ ഡ­യ­റി­യു­ടെ ഉ­ട­മ­സ്ഥ­നാ­യ രാ­ഷ്ട്രീ­യ­ക്കാ­രൻ. അയാൾ കു­റി­ച്ചി­ട്ട ഹി­ന്ദു മേൽ­വി­ലാ­സ­ങ്ങ­ളാ­ണു് ജെ. എൻ. യു­വി­ലെ സെ­ക്യൂ­രി­റ്റി ഉ­ദ്യോ­ഗ­സ്ഥ­ന്റെ സം­ശ­യ­ങ്ങ­ളാ­യി മാ­റി­യ­തു്.

മ­റ്റൊ­ര­നു­ഭ­വം. ക­ള്ള­ലാ­ഞ്ചിൽ കടൽ ക­ട­ന്നു ഗൾ­ഫി­ലേ­ക്കു­പോ­യ ആ­ദ്യ­കാ­ല ഇ­ന്ത്യൻ പ്ര­വാ­സി­ക­ളെ കു­റി­ച്ചു പഠനം ന­ട­ത്തു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി അ­ടു­ത്തി­ടെ ചില ഓർ­മ്മ­ക്കു­റി­പ്പു­ക­ളി­ലൂ­ടെ­യും ക­ത്തു­ക­ളി­ലൂ­ടെ­യും ഡയറി കു­റി­പ്പു­ക­ളി­ലൂ­ടെ­യും ക­ട­ന്നു­പോ­യി­രു­ന്നു. തൊ­ള്ളാ­യി­ര­ത്തി ഇ­രു­പ­തു­ക­ളു­ടെ അ­വ­സാ­നം, പാ­ക്കി­സ്ഥാൻ വഴി കടൽ ക­ട­ന്നു് ഗൾ­ഫി­ലെ­ത്തി­യ എന്റെ ഉ­മ്മ­യു­ടെ അ­മ്മാ­വ­ന്റേ­താ­ണു് ഇതിൽ ഏ­റ്റ­വും വേ­ദ­നി­പ്പി­ക്കു­ന്ന അ­നു­ഭ­വം. വി­ഭ­ജ­നാ­ന്ത­രം പൗ­ര­ത്വ­പ്ര­ശ്ന­ത്തി­ന്റെ പേരിൽ നാ­ട്ടി­ലേ­ക്ക് തി­രി­ച്ചു­വ­രാ­തെ മ­ര­ണം­വ­രെ ഗൾ­ഫിൽ­ത­ന്നെ ത­ങ്ങു­ക­യാ­യി­രു­ന്നു മാമ. കാ­ല­ങ്ങ­ളാ­യു­ള്ള ഗൾ­ഫി­ലെ ‘പാ­കി­സ്ഥാ­നി’ ജീ­വി­ത­ത്തിൽ ഭാഷ തന്നെ മ­റ­ന്നു. മ­ല­യാ­ള­ത്തിൽ എ­ഴു­താ­നും വാ­യി­ക്കു­വാ­നും പ്ര­യാ­സ­പ്പെ­ട്ടി­രു­ന്നു. പ­ര­സ­ഹാ­യ­ത്തോ­ടെ­യാ­ണു് മാമ പ­ല­പ്പോ­ഴും നാ­ട്ടി­ലേ­ക്ക് എ­ഴു­തി­യി­രു­ന്ന­തു്. തൊ­ള്ളാ­യി­ര­ത്തി അ­റു­പ­ത്തി­മൂ­ന്നിൽ യു.എ.ഇയുടെ ഭാ­ഗ­മാ­യ അ­ജ്മാ­നിൽ നി­ന്നു­മു­ള്ള അ­ത്ത­ര­ത്തി­ലൊ­രു ക­ത്തു് സ­ഹോ­ദ­രി­യാ­യ എന്റെ വെ­ല്ലു­മ്മ ഏ­റെ­ക്കാ­ലം സൂ­ക്ഷി­ച്ചി­രു­ന്നു.

എന്റെ ഉ­മ്മ­യും സ­ഹോ­ദ­ര­ങ്ങ­ളും മാമയെ നേ­രി­ട്ടു് ക­ണ്ടി­ട്ടി­ല്ല. മാമ തി­രി­ച്ചു­വ­രാൻ വെ­ല്ലു­മ്മ ദി­വ്യ­ന്മാ­രു­ടെ ഖ­ബ­റി­ട­ങ്ങ­ളി­ലേ­ക്ക് മു­ട­ങ്ങാ­തെ നേർ­ച്ച നേർ­ന്നി­രു­ന്നു. ക­ത്തി­ലൂ­ടെ മാ­ത്രം അ­വ­ര­റി­ഞ്ഞു മാ­മ­യു­ടെ പൗ­ര­ത്വ­പ്ര­തി­സ­ന്ധി­ക­ളെ കു­റി­ച്ച്. ഓരോ ക­ത്തും നാ­ട­ണ­യാൻ പ­റ്റാ­ത്ത­വ­ന്റെ സങ്കട കാ­വ്യ­ങ്ങ­ളാ­യി­രു­ന്നെ­ന്നു ഉമ്മ ഓർ­ക്കു­ന്നു.

നാ­ട്ടി­ലേ­ക്കു തി­രി­ച്ചെ­ത്താ­നാ­കാ­തെ ഗൾഫിൽ കി­ട­ന്നു മ­രി­ക്കെ­ണ്ടി വന്ന മാ­മ­യു­ടേ­തു­പോ­ലു­ള്ള അ­സം­ഖ്യം നി­ല­വി­ളി­കൾ ഞാൻ ക­ട­ന്നു­പോ­യ ക­ത്തു­ക­ളി­ലും ഓർ­മ­ക്കു­റി­പ്പു­ക­ളി­ലു­മു­ണ്ടാ­യി­രു­ന്നു. വി­ഭ­ജ­ന­ത്തി­നു മുൻ­പു് ഇ­ന്ത്യ­യു­ടെ ഭാ­ഗ­മാ­യി­രു­ന്ന, പി­ന്നീ­ടു് പാ­കി­സ്ഥാ­നി­ലേ­ക്കു മാറിയ സി­ന്ധ് പ്ര­വി­ശ്യ­യിൽ നി­ന്നും കു­ടി­യേ­റി, വി­ഭ­ജ­ന­ത്തെ തു­ടർ­ന്നു് എ­വി­ടേ­ക്കു തി­രി­ച്ചു­വ­രു­മെ­ന്ന വ്യാ­കു­ല­ത­യിൽ ഗൾഫിൽ തന്നെ സ്ഥി­ര­താ­മ­സ­മാ­ക്കി­യ ഭാ­ട്ടി­യ ക­മ്യൂ­ണി­റ്റി­യിൽ­പെ­ടു­ന്ന കിഷോർ അ­സർ­പോ­ട്ട­യു­ടേ­താ­യി­രു­ന്നു മ­ന­സ്സി­നെ ഉലച്ച മ­റ്റൊ­രു ഓർമ.

സ്വാ­ത­ന്ത്ര്യ­ത്തി­നു് എ­ഴു­പ­ത്തി­യൊ­ന്നു വ­യ­സ്സാ­വു­മ്പോൾ, വി­ഭ­ജ­ന­ത്തി­നും അ­ത്ര­ത­ന്നെ വ­യ­സ്സാ­വു­ക­യാ­ണു്. സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ മൂ­പ്പി­നു് വി­ഭ­ജ­ന­മു­ണ്ടാ­ക്കി­യ മു­റി­വു­കൾ ഉ­ണ­ക്കാൻ ക­ഴി­ഞ്ഞി­ട്ടി­ല്ലെ­ന്ന­തു് ഒരു യാ­ഥാർ­ഥ്യ­മാ­ണു്. ഇ­ന്ത്യ­യു­ടെ രാ­ഷ്ട്ര ശ­രീ­ര­ത്തിൽ അ­തു­ണ്ടാ­ക്കി­യ പാ­ടു­കൾ വീ­ണ്ടും വീ­ണ്ടും വെ­ളി­പ്പെ­ടു­ന്ന ഒരു രാ­ഷ്ട്രീ­യ സാ­ഹ­ച­ര്യ­ത്തി­ലാ­ണു് വി­ഭ­ജ­ന­ത്തെ­യും സ്വാ­ത­ന്ത്ര്യ­ത്തെ­യും കു­റി­ച്ചു­ള്ള ചർച്ച കൂ­ടു­തൽ പ്ര­സ­ക്ത­മാ­വു­ന്ന­തു്.

ജർ­മ്മ­നി­യെ അ­ഞ്ചു­പ­തി­റ്റാ­ണ്ടു വി­ഭ­ജി­ച്ച ബെർ­ലിൻ മ­തി­ലി­ന്റെ ത­കർ­ച്ച പു­തി­യൊ­രു ലോ­ക­രാ­ഷ്ട്രീ­യ­ക്ര­മ­ത്തി­ന്റെ തു­ട­ക്ക­മാ­യി ലോകം മു­ഴു­വൻ ആ­ഘോ­ഷി­ച്ച­തു് ഏ­താ­ണ്ടു് മു­പ്പ­തു് വർഷം മുൻ­പാ­ണു്. എ­ന്നാൽ ഏഷ്യൻ-​ആഫ്രിക്കൻ ഭൂ­ഖ­ണ്ഡ­ങ്ങ­ളിൽ യൂ­റോ­പ്യൻ കൊ­ളോ­ണി­യ­ലി­സം വരച്ച പല അ­തിർ­ത്തി രേ­ഖ­ക­ക­ളും കാ­ലം­തോ­റും തെ­ളി­യു­ന്ന­തു് ഒരു പോ­സ്റ്റ്കൊ­ളോ­ണീ­യൽ യാ­ഥാർ­ഥ്യ­മാ­യി ഐജാസ് അ­ഹ­മ്മ­ദ് നി­രീ­ക്ഷി­ക്കു­ന്നു­ണ്ടു്. ഏ­ഴു­പ­തി­റ്റാ­ണ്ടാ­യി­ട്ടും അ­ത്ത­ര­മൊ­രു ചർ­ച്ച­ക്കി­ട­നൽ­കാ­തെ ബെർ­ലിൻ മ­തി­ലി­നേ­ക്കാൾ എ­ത്ര­യോ മ­ട­ങ്ങു മ­നു­ഷ്യ­ത്വ­ര­ഹി­ത­മാ­യ ഇന്ത്യ-​പാക് വിഭജന രേ­ഖ­യാ­യ ‘റാ­ഡ്ക്ലി­ഫ് ലൈൻ’, അ­തിർ­ത്തി­ക്ക് ഇ­രു­വ­ശ­വും ജ­ന­ജീ­വി­തം ദു­സ്സ­ഹ­മാ­ക്കി­ക്കൊ­ണ്ടു നി­ല­കൊ­ള്ളു­ക­യാ­ണു്. ഒരേ സ­മ­യ­ത്തു സം­ഭ­വി­ച്ച ഇന്ത്യ-​പാക് വി­ഭ­ജ­ന­ത്തോ­ടും സ്വാ­ത­ന്ത്ര്യ­ല­ബ്ധി­യോ­ടു­മു­ള്ള ഗാ­ന്ധി­യു­ടെ നി­ല­പാ­ടു­കൾ ഈയൊരു രാ­ഷ്ട്രീ­യ പ്ര­ശ്ന­ത്തെ തു­ട­ക്ക­ത്തിൽ തന്നെ അ­ഭി­മു­ഖീ­ക­രി­ച്ചി­ട്ടു­ണ്ടു്.

ഇ­ന്ത്യൻ ദേ­ശീ­യ­പ്ര­സ്ഥാ­ന­ത്തി­ന്റെ മുൻ­നി­ര­യി­ലു­ണ്ടാ­യി­രു­ന്ന ഏ­തൊ­രാ­ളെ­യും രാ­ഷ്ട്രീ­യ­മാ­യി അ­ള­ക്കു­ന്ന­തിൽ, വി­ഭ­ജ­ന­ത്തെ­യും അ­തു­ണ്ടാ­ക്കി­യ സാമുദായിക-​രാഷ്ട്രീയ പ്ര­ശ്ന­ങ്ങ­ളെ­യും അ­വ­രെ­ങ്ങി­നെ രാ­ഷ്ട്രീ­യ­മാ­യി നേ­രി­ട്ടു എ­ന്ന­തു് ഒരു മാ­ന­ക­മാ­യി ഉ­പ­യോ­ഗി­ക്കാ­വു­ന്ന­താ­ണെ­ന്നു് ഫൈസൽ ദേ­വ്ജി സ­മർ­ഥി­ക്കു­ന്നു­ണ്ടു്. ഈ­യർ­ത്ഥ­ത്തിൽ ഗാ­ന്ധി­യു­ടെ രാഷ്ട്രീയ-​പൊതുജീവിതത്തെ ദേ­വ്ജി ര­ണ്ടാ­യി വി­ഭ­ജി­ക്കു­ന്നു. വി­ഭ­ജ­ന­ത്തി­നു മുൻ­പും, ശേ­ഷ­വും. വി­ഭ­ജ­നാ­ന്ത­ര­മു­ള്ള ഗാ­ന്ധി­യു­ടെ ജീ­വി­ത­ത്തി­ലെ ‘നൗഖലി എ­പ്പി­സോ­ഡ്’ ഈ അ­ഭി­പ്രാ­യ­ത്തെ ബ­ല­പ്പെ­ടു­ത്തു­ന്നു.

അ­നു­ബ­ന്ധ­മാ­യി ഒരു ക­ഥ­യു­ണ്ടു്. സ്വാ­ത­ന്ത്ര്യം കി­ട്ടി­യ­തി­നു­ശേ­ഷം നെ­ഹ്റു ഇ­ന്ത്യ­യു­ടെ ആദ്യ പ്ര­ധാ­ന­മ­ന്ത്രി­യാ­യി അ­ധി­കാ­ര­മേൽ­ക്കു­മ്പോൾ ഗാ­ന്ധി നൗ­ഖ­ലി­യി­ലാ­യി­രു­ന്നു. ഭ­ര­ണ­കൈ­മാ­റ്റ­ത്തി­നു് സാ­ക്ഷി­യാ­കാൻ ഗാ­ന്ധി­യെ ക്ഷ­ണി­ക്കാ­നെ­ത്തി­യ ദൂതനെ പക്ഷെ ക്ഷണം നി­ര­സി­ച്ചു മ­ട­ക്കി­യ­യ­ക്കു­ക­യാ­ണു് ഗാ­ന്ധി ചെ­യ്ത­തു്. വി­ഭ­ജ­ന­മു­ണ്ടാ­ക്കി­യ ദ്രു­വീ­ക­ര­ണ­ത്തിൽ മ­നം­നൊ­ന്ത ഗാ­ന്ധി ദി­ല്ലി­യിൽ നെ­ഹ്റു­വി­നെ ഏ­ല്പി­ക്കാൻ ഒരു കൊ­ഴി­ഞ്ഞ പ­ഴു­ത്തി­ല­യും കൊ­ടു­ക്കു­ന്നു­ണ്ടു്. ഈ പ­ഴു­ത്തി­ല യ­ഥാർ­ത്ഥ­ത്തിൽ ഒരു പ്ര­തീ­ക­മാ­ണു്. സ്വാ­ത­ന്ത്ര്യ­ല­ബ്ധി ആ­ഘോ­ഷി­ക്ക­ണോ, വി­ഭ­ജ­ന­ത്തിൽ സ­ങ്ക­ട­പ്പെ­ട­ണോ എന്ന കു­ഴ­ക്കു­ന്ന ചോ­ദ്യ­ത്തി­നു് ഗാ­ന്ധി ക­ണ്ടെ­ത്തി­യ ഉ­ത്ത­രം. ഇ­ന്ത്യൻ റി­പ്പ­ബ്ലി­ക്കി­നു് എ­ഴു­പ­ത്തി­യൊ­ന്നു വ­യ­സാ­കു­മ്പോ­ഴും ഈ ചോ­ദ്യ­വും, ഗാ­ന്ധി­യു­ടെ ഉ­ത്ത­ര­വും പ്ര­സ­ക്ത­മാ­യി തന്നെ തു­ട­രു­ന്നു.

ഈ നാ­യ്ക്ക­ളോ­ടൊ­ത്തു­ള്ള ന­ട­ത്തം

—ഇ. സ­ന്തോ­ഷ് കുമാർ

മു­മ്പു താ­മ­സി­ച്ചി­രു­ന്നി­ട­ത്തു് കു­റ­ച്ച­ടു­ത്താ­യി പാ­ട­ങ്ങൾ­ക്കി­ട­യി­ലൂ­ടെ പോ­കു­ന്ന ഒരു പാ­ത­യു­ണ്ടാ­യി­രു­ന്നു. പ­ല­പ്പോ­ഴും കാ­ല­ത്തെ ന­ട­ത്തം അതു വ­ഴി­യാ­കും. വൈ­ദ്യു­ത­ശ്മ­ശാ­ന­ത്തി­ലേ­ക്കു പോ­കു­ന്ന വ­ഴി­യാ­യ­തു­കൊ­ണ്ടോ എന്തോ, സാ­ധാ­ര­ണ­യാ­യി അ­ധി­ക­മാ­രും അതിലേ വ­രാ­റി­ല്ല. ഇ­ട­യ്ക്കൊ­രു ഇ­രു­ച­ക്ര­വാ­ഹ­നം, ചി­ല­പ്പോൾ ഒരു പാൽ­വ­ണ്ടി; ക­ഴി­ഞ്ഞു. പു­ക­യു­ടെ രൂ­പ­ത്തിൽ മു­ക­ളി­ലേ­ക്കാ­ണെ­ന്നു തോ­ന്നു­ന്നു മ­രി­ച്ച­വ­രു­ടെ ഗ­താ­ഗ­തം. ആ വ­യ­ലു­കൾ കു­റേ­ക്കാ­ല­മാ­യി ആരും കൃഷി ചെ­യ്തി­രു­ന്നി­ല്ല. അ­ത­റി­യാ­തി­രു­ന്ന പ­ടി­ഞ്ഞാ­റൻ കാ­റ്റു­കൾ മാ­ത്രം എ­പ്പോ­ഴും പ­രി­സ­ര­ങ്ങ­ളിൽ ചു­റ്റി­ക്ക­റ­ങ്ങു­ന്നു­ണ്ടാ­വും.

പി­ന്നെ­പ്പി­ന്നെ ആ വ­ഴി­യിൽ അ­ല­ഞ്ഞു­തി­രി­യു­ന്ന നാ­യ്ക­ളെ കാണാൻ തു­ട­ങ്ങി. ആദ്യം ഒന്നോ രണ്ടോ, പി­ന്നെ നാ­ല­ഞ്ചാ­യി പെ­രു­കി, ഒ­ടു­വിൽ വ­ലി­യൊ­രു കൂ­ട്ടം ത­ന്നെ­യാ­യി മാറി. അ­വ­യ്ക്ക് അ­വ­യു­ടേ­താ­യ കാ­ര­ണ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. ഇ­ത്ര­യും ഒ­ഴി­ഞ്ഞ പാ­ട­ങ്ങ­ളി­ലും പാ­ത­യി­ലു­മ­ല്ലാ­തെ മ­റ്റെ­വി­ടെ­യാ­ണു് ആളുകൾ ഗാർ­ഹി­ക­മാ­ലി­ന്യ­ങ്ങൾ നി­ക്ഷേ­പി­ക്കു­ക? ഈ അ­വ­ശി­ഷ്ട­ങ്ങൾ­ക്കി­ട­യിൽ നി­ന്നും ക­ണ്ടെ­ടു­ക്കാൻ സാ­ദ്ധ്യ­ത­യു­ള്ള ഭ­ക്ഷ­ണ­പ­ദാർ­ത്ഥ­ങ്ങ­ളി­ലാ­ണു് നാ­യ്ക്കു­ളു­ടെ ക­ണ്ണു്. അ­ത­ന്വേ­ഷി­ച്ച് അ­വ­യി­ങ്ങ­നെ റോ­ന്തു­ചു­റ്റി­ക്കൊ­ണ്ടി­രി­ക്കും. അ­പ്പോൾ അ­തി­ലൂ­ടെ ക­ട­ന്നു­വ­രു­ന്ന ഓരോ വ്യ­ക്തി­യും ത­ങ്ങ­ളെ­പ്പോ­ലെ­ത്ത­ന്നെ ഇര തേ­ടി­യെ­ത്തു­ന്ന­താ­ണെ­ന്നാ­ണു് അ­വ­രു­ടെ വി­ചാ­രം. സ്വാ­ഭാ­വി­ക­മാ­യും എന്റെ ന­ട­ത്തം അ­വ­രു­ടെ റ­ഡാ­റിൽ വ­ന്നു­പെ­ട്ടു.

നാ­യ്ക്ക­ളു­ടെ സാ­ന്നി­ദ്ധ്യം മാ­ലി­ന്യ­ങ്ങൾ കൊ­ണ്ടു ത­ള്ളു­ന്ന­വ­രു­ട­ടെ എണ്ണം കു­റ­ച്ചു. ഭ­ക്ഷ­ണ­ല­ഭ്യ­ത കു­റ­യു­ന്ന­തു് നാ­യ്ക്ക­ളെ കൂ­ടു­തൽ ആ­ക്ര­മോ­ത്സു­ക­രാ­ക്കി മാ­റ്റു­ക­യും ചെ­യ്തു. മ­ണ്ണു­ത്തി വെ­റ്റ­റി­ന­റി കോ­ളേ­ജിൽ അ­ധ്യാ­പ­ക­നാ­യ ഡോ. നാ­രാ­യ­ണൻ ആയിടെ നാ­യ്ക്കൾ ചെ­ന്നാ­യ്ക്ക­ളു­ടെ സ്വ­ഭാ­വ­ത്തി­ലേ­ക്കു കൂടു മാ­റു­ന്ന­തി­നെ­ക്കു­റി­ച്ച് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലോ മറ്റോ ഒരു ലേഖനം എ­ഴു­തി­യി­രു­ന്നു, ആയിടെ. അ­ദ്ദേ­ഹ­ത്തെ എ­നി­ക്കു പ­രി­ച­യ­മു­ണ്ടാ­യി­രു­ന്നു. ഒ­രി­ക്കൽ അ­വ­രു­ടെ കോ­ളേ­ജി­ലെ ഒരു പ­രി­പാ­ടി­ക്ക് ഞാൻ പോ­യി­ട്ടു­ണ്ടു്. ശ­രി­ക്കും നാ­യ്ക്കൾ ചെ­ന്നാ­യ്ക്ക­ളാ­യി­ത്ത­ന്നെ മാ­റു­ക­യാ­ണോ എ­ന്നു­ള്ള സംശയം തീർ­ക്കാ­മെ­ന്നു വി­ചാ­രി­ച്ച് അ­ദ്ദേ­ഹ­ത്തെ വി­ളി­ക്കാൻ നോ­ക്കി­യി­ട്ടു കി­ട്ടി­യി­ല്ല. ഏ­താ­യാ­ലും ന­ട­ത്തം തു­ട­രാ­നു­റ­ച്ചു. പക്ഷേ, കാ­ലു­കൾ­ക്ക് പഴയ ആ­വി­ഷ്കാ­ര­സ്വാ­ത­ന്ത്ര്യ­മു­ണ്ടാ­യി­രു­ന്നി­ല്ല. ആരോ തു­ട­ലി­ട്ടു പി­ടി­ച്ച­തു­പോ­ലെ വേഗം കു­റ­ഞ്ഞു. കൂ­ടു­തൽ വേ­ഗ­ത്തിൽ ന­ട­ന്നാൽ നാ­യ്ക്കൾ­ക്കു സംശയം തോ­ന്നി­യാ­ലോ എന്നു പേ­ടി­ച്ചു. ഇ­പ്പോൾ അവ എന്നെ മാ­റി­നി­ന്നു നി­രീ­ക്ഷി­ക്കു­ക­യാ­ണു്. നേർ­ക്കു­നേർ­ക്കു വ­രു­ന്നി­ല്ല. ക­ട­ക്ക­ണ്ണു­കൊ­ണ്ടു നോ­ക്കു­ന്നു­ണ്ടു്, പ­ല­പ്പോ­ഴും. എ­വി­ടേ­ക്കാ­ണു് ഗൂ­ഢ­മാ­യ നീ­ക്ക­ങ്ങൾ എ­ന്നു് അ­റി­യാ­നാ­യി­രി­ക്ക­ണം. അ­വ­രു­ടെ ഇ­ല­യി­ലേ­ക്ക് എന്റെ ദൃ­ഷ്ടി­കൾ പാ­യു­ന്നു­ണ്ടോ എ­ന്നു­ള്ള­താ­ണു് പ്രാ­ഥ­മി­ക­മാ­യ വേ­വ­ലാ­തി. അ­തി­ല്ലെ­ന്നു കാ­ണു­മ്പോൾ കു­റ­ച്ചു ദൂരം ക­ഴി­ഞ്ഞാൽ അ­വ­രെ­ന്നെ വി­ട്ടേ­ക്കും. കാ­ലി­ലെ തുടൽ ഒ­ര­ല്പം അ­യ­ഞ്ഞേ­ക്കും, ന­ട­ത്തം കു­റേ­ക്കൂ­ടി വേ­ഗ­ത്തി­ലാ­വും.

ഇതു വ­ള­രെ­നാൾ തു­ടർ­ന്നു പോ­ന്നു. ഇ­രു­പ­ക്ഷ­ത്തി­നും മ­റ്റു­മാർ­ഗ­മു­ണ്ടാ­യി­രു­ന്നി­ല്ല. വേറെ എല്ലാ പാ­ത­കൾ­ക്ക­രി­കി­ലും അപകടം കെ­ണി­വ­ച്ചി­രി­പ്പു­ണ്ടാ­യി­രു­ന്നു. വലിയ ധൃ­തി­യിൽ പോ­കു­ന്ന വാ­ഹ­ന­ങ്ങൾ പൊ­തു­വേ, ന­ട­ത്ത­ക്കാ­രെ പ­രി­ഗ­ണി­ക്കാ­റേ­യി­ല്ല. രാ­വി­ലെ ഒ­ന്നും ആ­ലോ­ചി­ക്കാ­തെ­യോ, തെ­റ്റി ആ­ലോ­ചി­ച്ചു­കൊ­ണ്ടോ വേറെ എ­വി­ടേ­ക്കു ന­ട­ക്കും? നാ­യ്ക്ക­ളെ സം­ബ­ന്ധി­ച്ചു­മ­തേ. കു­റ­ച്ചെ­ങ്കി­ലും ഭ­ക്ഷ­ണ­വും സ­മാ­ധാ­ന­വും ഒ­രു­മി­ച്ച് മ­റ്റെ­വി­ടെ കി­ട്ടും? ശ്മ­ശാ­ന­ത്തി­ന്റെ പ­രി­സ­ര­ത്തു­ള്ള ആ­ത്മാ­ക്ക­ളാ­ണെ­ങ്കിൽ പണ്ടേ മൃ­ഗ­ങ്ങ­ളോ­ടു് ഉ­ട­മ്പ­ടി­യു­ണ്ടാ­ക്കി­യി­രു­ന്നു. രാ­ത്രി­ക­ളിൽ അ­വർ­ക്കു­വേ­ണ്ടി കരയാൻ അവർ മാ­ത്ര­മ­ല്ലേ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. ഒരു പ്ര­ഭാ­ത­ത്തിൽ ഒരു വ­യ­സ്സൻ നാ­യ­യു­ടെ ശവം വ­ഴി­യോ­ര­ത്തു കി­ട­ക്കു­ന്ന­തു കണ്ടു. അ­തി­ന്റെ ക­ണ്ണു­കൾ തു­റ­ന്നു­കി­ട­ന്നി­രു­ന്നു. ചെ­വി­ക­ളിൽ നി­ന്നും രക്തം ഒ­ലി­ച്ചു കട്ട പി­ടി­ച്ചി­രു­ന്നു. രാ­ത്രി­യിൽ ചി­ല­പ്പോൾ ഒരു ശ­വ­വാ­ഹ­നം ഇ­ടി­ച്ചു­തെ­റി­പ്പി­ച്ച­താ­വാം. പക്ഷേ, ആ തെ­രു­വി­ലെ പ­ട്ടി­ക­ളാ­രും തന്നെ അതിനെ തി­രി­ഞ്ഞു നോ­ക്കി­യി­ല്ല. അ­നാ­ഥ­ത്വം കൊ­ണ്ടു് അ­തി­ന്റെ ജഡം പ­തി­വിൽ­കൂ­ടു­തൽ വീർ­ത്തു കെ­ട്ടി­നി­ന്നു.

ആ ന­ട­ത്ത­ങ്ങൾ അ­വ­സാ­നി­പ്പി­ച്ച­തു പി­ന്നീ­ടാ­ണു്. ഒ­രി­ക്കൽ ദ്ദൂ­ര­ദേ­ശ­ത്തു­ള്ള ഒരു കൂ­ട്ടു­കാ­രൻ ത­ലേ­ന്നു് വീ­ട്ടിൽ തങ്ങി. പി­റ്റേ­ന്നു വെ­ളു­പ്പി­നു് അയാൾ കൂടി എന്റെ കൂടെ വന്നു. നാ­യ്ക്കൾ കാണും, ശ്ര­ദ്ധി­ക്കാ­തെ ന­ട­ന്നാൽ മതി എന്നു ഞാൻ അ­യാ­ളോ­ടു പ­റ­ഞ്ഞു­കൊ­ടു­ത്തു. പാ­ത­യ്ക്കി­രു­വ­ശ­ത്തു­മു­ള്ള വ­യ­ലു­ക­ളി­ലെ പുൽ­ച്ചെ­ടി­ക­ളേ­യും പാ­ഴ്മ­ര­ങ്ങ­ളേ­യും സ്പർ­ശി­ച്ചെ­ത്തി­യ കാ­റ്റു് അന്നു ഞ­ങ്ങൾ­ക്കൊ­പ്പം ന­ട­ന്നു. ഇ­രു­ട്ടു വി­ട്ടു­പോ­യി­ക്ക­ഴി­ഞ്ഞു. ശ്മ­ശാ­ന­ത്തി­ന്റെ മു­ക­ളിൽ മേ­ഘ­ര­ഹി­ത­മാ­യ, വി­ള­റി­യ ആകാശം. പാ­ത­യിൽ കുറേ ദൂരം പോ­ന്ന­പ്പോൾ ആരോ ഞ­ങ്ങ­ളെ പി­ന്തു­ട­രു­ന്നു­ണ്ടെ­ന്നു തോ­ന്നി. പ­തു­ക്കെ തി­രി­ഞ്ഞു നോ­ക്കി­യ­പ്പോൾ നാ­ല­ഞ്ചു നാ­യ്ക്കൾ. ഞങ്ങൾ നി­ന്ന­പ്പോൾ അവയും നി­ന്നു; നി­ങ്ങ­ളെ­യ­ല്ല പി­ന്തു­ട­രു­ന്ന­തു് എന്നു കാ­ണി­ക്കാ­നെ­ന്നോ­ണം, മ­റ്റെ­വി­ടേ­ക്കോ നോ­ട്ടം പാ­യി­ച്ചു. ഞങ്ങൾ വീ­ണ്ടും ന­ട­ന്നു. പി­ന്നി­ലു­ള്ള­വ­രു­ടെ പാ­ദ­പ­ത­ന­ങ്ങൾ അ­പ്പോൾ കേൾ­ക്കാം. തീർ­ച്ച­യാ­യും അവർ പി­റ­കേ­യു­ണ്ടു് എന്നു മ­ന­സ്സി­ലാ­യി.

പു­തി­യൊ­രാ­ളെ­ക്കൂ­ടി­ക്കൂ­ട്ടി ഞ­ങ്ങ­ളു­ടെ പ­രി­സ­ര­ങ്ങൾ നി­രീ­ക്ഷി­ക്കാൻ വ­ന്നി­രി­ക്കു­ക­യാ­ണ­ല്ലേ എ­ന്നൊ­രു അ­പാ­യ­സൂ­ച­ന ആ പി­ന്തു­ട­രു­ന്ന­വ­രു­ടെ ക­ണ്ണു­ക­ളിൽ വാ­യി­ക്കാ­മാ­യി­രു­ന്നു. ഭയം ഞ­ങ്ങ­ളെ ഇ­ട­യ്ക്കി­ടെ കൂ­ടു­തൽ സം­സാ­രി­പ്പി­ച്ചു. അ­ല്ലെ­ങ്കിൽ ഞങ്ങൾ ഒ­ട്ടും സം­സാ­രി­ക്കാ­താ­യി. ര­ണ്ടാ­യാ­ലും സ്വാ­ഭാ­വി­ക­ത ന­ഷ്ട­പ്പെ­ട്ടു. നി­ത്യ­വും ഈ ഭീ­തി­ക്കി­ട­യിൽ­ത്ത­ന്നെ­യാ­യി­രു­ന്നു ന­ട­ത്തം എ­ന്നു­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും അ­ന്ന­പ്പോൾ അതു കൂ­ടു­തൽ അ­സാ­ധാ­ര­ണ­മാ­യി­ത്തോ­ന്നി­ച്ചി­രു­ന്നു. ഭയം വാ­യു­വിൽ ഈർ­പ്പം പോലെ കെ­ട്ടി­നിൽ­ക്കു­ന്നു. വാ­ക്കു­കൾ പോലും വി­യർ­ക്കു­ന്നു. ന­മു­ക്ക് ഓ­ടി­യാ­ലോ? സു­ഹൃ­ത്തു ചോ­ദി­ച്ചു. പക്ഷേ, അ­വ­യ്ക്ക് ന­മ്മേ­ക്കാൾ വേ­ഗ­ത്തിൽ ഓടാൻ ക­ഴി­യു­മ­ല്ലോ. അ­ല്ലെ­ങ്കിൽ­ത്ത­ന്നെ എ­ത്ര­ദൂ­രം നമ്മൾ ഓടും? അ­പ്പോൾ ഞ­ങ്ങ­ളു­ടെ സം­ഭാ­ഷ­ണം കേ­ട്ട­തു­പോ­ലെ മ­റ്റൊ­രു നായ ഇ­ട­വ­ഴി­യി­ലൊ­രി­ട­ത്തു­നി­ന്നും തൊ­ട്ടു മു­ന്നി­ലാ­യി പ്ര­ത്യ­ക്ഷ­പ്പെ­ട്ടു. പി­ന്നെ ഇ­രു­വ­ശ­ങ്ങ­ളിൽ നി­ന്നും. ഞങ്ങൾ വലയം ചെ­യ്യ­പ്പെ­ട്ടു ക­ഴി­ഞ്ഞു എന്നു മ­ന­സ്സി­ലാ­യി. അ­ദൃ­ശ്യ­മാ­യ ച­ങ്ങ­ല­ച്ചു­റ്റു­ക­ളിൽ കു­ടു­ങ്ങി ഞങ്ങൾ ഇ­ടം­വ­ലം തി­രി­യാ­നാ­വാ­തെ നി­ശ്ച­ലം നി­ന്നു. എ­ത്ര­നേ­രം അ­ങ്ങ­നെ നി­ന്നു എ­ന്നു് ഓർ­മ്മി­ക്കാ­നാ­വു­ന്നി­ല്ല.

അ­പ്പോൾ ശ്മ­ശാ­ന­ത്തി­ലേ­ക്കു­ള്ള അ­ന്ന­ത്തെ ആ­ദ്യ­ത്തെ ശ­വ­വ­ണ്ടി അ­തി­ലൂ­ടെ പാ­ഞ്ഞു വന്നു. വ­ഴി­യു­ടെ മ­ധ്യ­ത്തിൽ നാ­യ്ക്ക­ളു­ടെ ന­ടു­ക്കു­പെ­ട്ട രണ്ടു മ­നു­ഷ്യ­രെ ക­ണ്ടി­ട്ടോ, അതോ മാ­റി­പ്പോ­കാൻ വ­ഴി­യി­ല്ലാ­ഞ്ഞി­ട്ടോ എന്തോ, വണ്ടി പെ­ട്ടെ­ന്നു് ച­വി­ട്ടി നിർ­ത്തി. ടയർ ക­രി­യു­ന്ന മണം പ­ര­ന്നു. എ­ന്തൊ­രു നാശം! ഉ­റ­ക്കെ­പ്പ­റ­ഞ്ഞു­കൊ­ണ്ടു് എന്തോ നീ­ള­മു­ള്ള ഒരു ദ­ണ്ഡെ­ടു­ത്തു് ഡ്രൈ­വർ ചാ­ടി­യി­റ­ങ്ങി. അ­പ്ര­തീ­ക്ഷി­ത­മാ­യ അ­യാ­ളു­ടെ നീ­ക്കം ക­ണ്ട­പ്പോൾ നാ­യ്ക്കൾ പി­രി­ഞ്ഞു­പോ­യി. പോ­രു­ന്നോ? അയാൾ തി­ര­ക്കി. ആ ഭാ­ഗ­ത്തു് ഇ­റ­ക്കാം. ഇ­വി­ടെ­ക്കൂ­ടി ന­ട­ന്നാൽ ഈ ജ­ന്തു­ക്ക­ളെ­ക്കൊ­ണ്ടു വലിയ ശ­ല്യ­മാ­ണു്. വാ­ഹ­ന­ത്തി­നു­ള്ളിൽ ക­യ­റി­യ­പ്പോൾ മൃ­ത­ശ­രീ­ര­ത്തോ­ടൊ­പ്പം കൂ­ട്ടു­വ­ന്നി­രു­ന്ന­വർ ഞ­ങ്ങ­ളെ ത­ല­യു­യർ­ത്തി നോ­ക്കി. അതൊരു വൃ­ദ്ധ­ന്റെ ശ­രീ­ര­മാ­യി­രു­ന്നു. ശ­വ­ദാ­ഹ­ത്തി­നു­ശേ­ഷം എ­ളു­പ്പ­ത്തിൽ തി­രി­ച്ചു­പോ­ക­ണ­മെ­ന്ന ചിന്ത ആ മു­ഖ­ങ്ങ­ളിൽ തെ­ളി­ഞ്ഞു കണ്ടു.

ആ വ­ഴി­യി­ലൂ­ടെ­യു­ള്ള പോ­ക്ക് ഉ­പേ­ക്ഷി­ച്ചു. വാ­ഹ­ന­ങ്ങ­ളിൽ നി­ന്നും ആ­വു­ന്ന­ത്ര ദൂരം പാ­ലി­ച്ച് പ­തു­ക്കെ, പി­ന്നെ­യും ഏ­തൊ­ക്കെ­യോ തു­ട­ലു­കൾ സ്വയം അ­ണി­ഞ്ഞ് റോ­ഡു­ക­ളിൽ­കൂ­ടെ­യാ­യി പി­ന്നീ­ടു­ള്ള ന­ട­ത്തം.

അധികം ക­ഴി­യു­ന്ന­തി­നു മു­മ്പു് പ­രി­ചി­ത­മ­ല്ലാ­ത്ത ന­ഗ­ര­ത്തിൽ വ­ന്നു­ചേർ­ന്നു. ഉ­യ­ര­ങ്ങ­ളിൽ ചെ­ന്നു പാർ­ത്തു. മ­നു­ഷ്യ­രെ­ക്കൊ­ണ്ടു നി­റ­ച്ചു പള്ള വീർ­പ്പി­ച്ച തീ­വ­ണ്ടി­ക­ളിൽ പോ­ക്കു­വ­ര­വു ചെ­യ്തു. പലതരം രു­ചി­കൾ ശീ­ലി­ച്ചു. മാ­റ്റ­വെ­ള്ള­ത്തിൽ കു­ളി­ച്ചു മു­ടി­കൊ­ഴി­ഞ്ഞു. ന­ര­ച്ചു. ഗർ­ജ്ജി­ക്കു­ന്ന­വ­രൊ­ന്നും സിം­ഹ­ങ്ങ­ളാ­യി­രു­ന്നി­ല്ലെ­ന്നു മ­ന­സ്സി­ലാ­യി. ധൃ­തി­യിൽ അവർ ഉ­ലാ­ത്തി­യി­രു­ന്ന­തു് കു­ടി­ന്റെ അ­തിർ­ത്തി­കൾ വരെ മാ­ത്ര­മാ­യി­രു­ന്നു എന്നു തെ­ളി­ഞ്ഞു.

രാ­വി­ലെ­യോ പകലോ സ­ന്ധ്യ­ക്കോ എ­ന്നി­ല്ലാ­തെ പ­ല­പ്പോ­ഴും ന­ട­ക്കാ­നി­റ­ങ്ങും. ന­ഗ­ര­ത്തിൽ രാ­ത്രി­യിൽ കു­റ­വാ­യി­രു­ന്നു. ന­ട­ക്കാൻ പോ­കു­മ്പോൾ വ­ര­മ്പു­ക­ളോ വ­യ­ലു­ക­ളോ ഉള്ള പാതകൾ ഓർ­മ്മ­കൾ മാ­ത്ര­മാ­യി. വ­ഴി­കൾ­ക്ക് കെ­ട്ടി­ട­ങ്ങൾ അതിരു നി­ന്നു. ഭയം തീ­ണ്ടി­യ കാ­റ്റു് അ­വ­യ്ക്കു­ള്ളിൽ കെ­ട്ടി­ക്കി­ട­ന്നു. അ­ല്ലെ­ങ്കിൽ­ത്ത­ന്നെ ന­മ്മു­ടെ യാ­ത്ര­കൾ­ക്കെ­ല്ലാം കാ­ര്യ­മാ­യ മാ­റ്റ­ങ്ങൾ സം­ഭ­വി­ച്ചി­ട്ടു­ണ്ടു്. പീ­ടി­ക­ക­ളി­ലേ­ക്കും സ്കൂ­ളി­ലേ­ക്കും വ­ലു­താ­യ­പ്പോൾ കോ­ളെ­ജി­ലേ­ക്കു പോ­കു­ന്ന ബ­സ്സു­ക­ളി­ലേ­ക്കു­മാ­യി­രു­ന്നു ന­മ്മു­ടേ പഴയ ന­ട­ത്തം. വ­ന്നു­വ­ന്നു് ഒ­രാ­വ­ശ്യ­വു­മി­ല്ലാ­തെ­യു­ള്ള യാ­ത്ര­ക­ളെ­യാ­ണു് നാ­മി­പ്പോൾ ന­ട­ത്ത­മാ­യി പ­രി­ഗ­ണി­ക്കു­ന്ന­തു്. ഒ­രു­പ­ക്ഷേ, ശ­രീ­ര­ത്തി­ലേ­ക്കു­ള്ള, ശ­രീ­ര­ത്തി­നു­വേ­ണ്ടി­യു­ള്ള പ്രാ­ണ­സ­ഞ്ചാ­രം.

അ­ങ്ങ­നെ ന­ട­ക്കു­മ്പോൾ, ഒരവധി ദിവസം വഴി മാറി സ­ഞ്ച­രി­ച്ചു. ഞാ­യ­റാ­ഴ്ച­യി­ലെ നഗരം ഉ­ണർ­ന്നു­വ­രു­ന്ന­തി­നു സ­മ­യ­മെ­ടു­ക്കും. ഉ­റ­ക്ക­ച്ച­ട­വു­ള്ള ചില വാ­ഹ­ന­ങ്ങൾ മാ­ത്രം സാ­വ­ധാ­നം ക­ട­ന്നു­പോ­യി. ആ വഴി അധികം പോ­യി­ല്ല, അതു വ­ലി­യൊ­രു എ­ടു­പ്പി­നു മു­ന്നിൽ ചെ­ന്നു­മു­ട്ടു­ന്നു. അ­റ്റ­ത്തെ­ത്തി­യ­പ്പോൾ വ­ലി­യൊ­രു ക­രി­ങ്കൽ­ക്കൂ­ന കണ്ടു. ഏതോ മ­രാ­മ­ത്തു­പ­ണി­ക്കാ­യി കൂ­ട്ടി­യി­ട്ടി­രി­ക്കു­ക­യാ­ണു്. പൊ­ടു­ന്ന­നെ, അതിനു മു­ക­ളി­ലേ­ക്ക് ഒരു വലിയ നായ ചാ­ടി­യി­റ­ങ്ങി വന്നു. കൽ­ച്ചീ­ളു­ക­ളു­ടെ ഏ­റ്റ­വും ഉ­യ­ര­മു­ള്ള ഭാ­ഗ­ത്തു ക­യ­റി­നി­ന്നു് അതു് എന്റെ നേരെ ക­ണ്ണെ­ടു­ക്കാ­തെ നോ­ക്കി. കണ്ണു ചി­മ്മി­യാൽ അതു സം­ശ­യി­ക്കും. ഞാൻ നിർ­ന്നി­മേ­ഷ­നാ­യി അ­വി­ടെ­ത്ത­ന്നെ നി­ന്നു.

നാ­ട്ടിൽ നി­ന്നും പോ­ന്നാൽ ഞങ്ങൾ അ­റി­യി­ല്ലെ­ന്നു വി­ചാ­രി­ച്ചു അല്ലേ? അതു ചോ­ദി­ക്കു­ന്നു. നാവിൽ ഉപ്പു നു­ണ­യു­ന്നു; എ­നി­ക്കു വാ­ക്കു­കൾ കി­ട്ടി­യി­ല്ല.

തി­രി­ഞ്ഞു­നോ­ക്കാൻ തോ­ന്നി­യി­ല്ല; പി­ന്നിൽ ശ്വാ­സോ­ച്ഛ ്വാ­സ­ത്തി­ന്റെ മു­ര­ട­ന­ക്കം. നി­ങ്ങൾ നി­രീ­ക്ഷി­ക്ക­പ്പെ­ടു­ക­യാ­ണു്, നി­രീ­ക്ഷി­ക്ക­പ്പെ­ടു­ക­യാ­ണു്. നേരിയ അ­ന­ക്കം പോലും ആ­പ­ത്തി­ലേ­ക്കു കൊ­ണ്ടു പോകാം. ചു­റ്റും മ­നു­ഷ്യ­രാ­രും ഇല്ല. ഒരു പക്ഷേ, ആ­ത്മാ­ക്ക­ളും.

—ഞാൻ മ­റ്റൊ­രു ശ­വ­വ­ണ്ടി കാ­ത്തു നി­ന്നു.

സൈ­ക്കി­ളും ഗി­ത്താർ സ­ഞ്ചി­യും

—യോൻ ഫോസേ

ആസിൽ അ­വ­ന്റെ അ­മ്മ­യു­ടെ പഴയ സൈ­ക്കി­ളിൽ ചു­റ്റി­യ­ടി­ക്കു­മാ­യി­രു­ന്നു, അ­വ­ന­തി­ന്റെ നിറം നീ­ല­യാ­ക്കി­യി­രു­ന്നു. മി­ക്ക­പ്പോ­ഴും അ­വ­ന്റെ കൈയിൽ ഗി­ത്താർ സഞ്ചി ഉ­ണ്ടാ­യി­രു­ന്നു. സൈ­ക്കിൾ ച­വി­ട്ടി­പ്പോ­കു­മ്പോൾ അ­വ­ന്റെ നീണ്ട മുടി പി­ന്നിൽ പ­റ­ന്നു ക­ളി­ക്കു­മാ­യി­രു­ന്നു.

ഞാൻ സ­ന്തോ­ഷ­വാ­നാ­ണ്

എ­നി­ക്കാ­യി കു­റ­ച്ച് പുതിയ വ­സ്ത്ര­ങ്ങൾ വാ­ങ്ങാ­നാ­ണു് ഞാൻ ടൗണിൽ പോ­യ­തു്. കാറൽ മാർ­ക്സ് എ­ഴു­തി­യ ഒരു പു­സ്ത­കം ഞാൻ വാ­ങ്ങി. കി­ട­ക്ക­യിൽ കി­ട­ന്നു­കൊ­ണ്ടു് ഞാ­ന­തി­ലെ ഓരോ വാ­ക്കു­ക­ളും വാ­ച­ക­ങ്ങ­ളും വാ­യി­ച്ചെ­ങ്കി­ലും എ­നി­ക്കൊ­ന്നും തന്നെ മ­ന­സ്സി­ലാ­യി­ല്ല. അ­ടു­ത്ത ദിവസം, ഞാൻ പോ­കു­ന്ന സ്കൂ­ളിൽ നി­ന്നും വീ­ട്ടി­ലേ­ക്ക് ഒരു ഡി­ക്ഷ­ണ­റി കൊ­ണ്ടു­വ­ന്നു. ഞാൻ ഒ­രു­പാ­ടു് വാ­ക്കു­കൾ നോ­ക്കി. എ­നി­ക്കു കു­റ­ച്ചൊ­ക്കെ പിടി കി­ട്ടി. ഞാൻ സ­ന്തോ­ഷ­വാ­നാ­യി.

ആസിൽ ഒ­രി­ക്ക­ലും ഒരു പു­സ്ത­കം വാ­യി­ച്ചി­രു­ന്നി­ല്ല

ആസിൽ ഒ­രി­ക്ക­ലും ഒരു പു­സ്ത­കം വാ­യി­ച്ചി­ട്ടി­ല്ല. അ­പ്പോ­ഴാ­ണു് അവർ സ്ക്കൂ­ളി­ലേ­ക്കാ­യി ഒരു നോവൽ വാ­യി­ച്ച­തു്. ആസിൽ ക­ണ്ടെ­ത്തി അ­വ­ന­തു് ന­ന്നാ­യി ഇ­ഷ്ട­മാ­യെ­ന്നു്, എ­ന്തു­കൊ­ണ്ടെ­ന്നാൽ ജീ­വി­ത­ത്തിൽ ഉ­ള്ള­തെ­ല്ലാം സം­ഗീ­ത­ത്തി­ലെ ആ­രോ­ഹ­ണാ­വ­രോ­ഹ­ണ­ങ്ങൾ പോലെ സ­ഞ്ച­രി­ക്കു­ക­യാ­ണു് നോ­വ­ലിൽ, അ­തു­കൊ­ണ്ടു് അ­വ­ന­തു് ന­ന്നാ­യി ഇ­ഷ്ട­പ്പെ­ട്ടു, എ­ന്നാ­ല­തു് കൃ­ത്യ­മാ­യ സം­ഗീ­തം പോലെ അല്ല താനും, എ­ന്തു­കൊ­ണ്ടെ­ന്നാൽ അവനു് സം­ഗീ­തം എ­ന്താ­ണെ­ന്ന­റി­യാം പക്ഷേ, ഇ­തൊ­രു­ത­രം സം­ഗീ­ത­മാ­ണു് അതിലെ ആ­രോ­ഹ­ണാ­വ­രോ­ഹ­ണ­ങ്ങൾ എ­ല്ലാം നി­ശ്ശ­ബ്ദ­മാ­ണു്, അ­തി­നെ­ക്കു­റി­ച്ച് ചി­ന്തി­ക്കാൻ ര­സ­മാ­ണു്. പ­രി­ഭാ­ഷ: ഉണ്ണി ആർ.

ര­ക്ത­ബ­ന്ധ­ങ്ങൾ / ചോ­ര­പ്പാ­ടു­കൾ

—എ. ജെ. തോമസ്

ഇ­തെ­ന്തൊ­രു തമാശ

എന്റെ പേരു് എ­നി­ക്കൊ­രു പ്ര­ശ്നം!

വ­ല്യ­പ്പ­ന്റെ പേ­രാ­ണു് എ­നി­ക്കി­ട്ട­ത്

അ­ങ്ങേർ­ക്ക് തന്റെ വ­ല്യ­പ്പ­ന്റെ,

ആ മു­തു­മു­ത്ത­ച്ഛ­നു് സ്വ­ന്തം വ­ല്യ­പ്പ­ന്റെ,

നീ­ണ്ടു നീ­ണ്ടു പോ­കു­ന്ന ക­ണ്ണി­കൾ

നൂ­റ്റാ­ണ്ടു­കൾ നൂ­ഴു­ന്നു.

ആ­ദ്യ­ത്തെ­യാൾ­ക്ക് യേ­ശു­ക്രി­സ്തു­വി­ന്റെ

തീ­പ്പൊ­രി അ­പ്പോ­സ്ത­ല­ന്റെ പേര്

അതെ

മു­സി­രി­സ്സിൽ ക­പ്പ­ലി­റ­ങ്ങി­യെ­ന്നു് കേൾ­വി­പ്പെ­ട്ട

അതേ തോമസ്–‘മാർ­ത്തോ­മ്മാ ക്രി­സ്താ­നി­കൾ’

എന്ന പ്ര­ശ്ന­ഭ­രി­ത­മാം നാ­മ­ധേ­യ­ത്തി­ന്നു­റ­വി­ടം.

തല തി­രി­ഞ്ഞ ഒരു എ­ബ്രാ­യ­പ്പേ­രാ­യി­രു­ന്നു

അ­ങ്ങേർ­ക്ക്

(‘താമാ’ എ­ന്ന­റി­യ­പ്പെ­ടു­ന്ന ‘തോമാ’)

അ­തി­ലൂ­ന്നി എന്റെ മ­ധു­ര­മൂ­റും

സു­റി­യാ­നി­ക്രി­സ്ത്യാ­നി­പ്പേ­ര്

പി­ന്ന­തു് ആം­ഗ­ലേ­യ­ത്തിൽ ‘തോമസ്’

–അതും വലിയ കഥ–

‘സന്ദേഹിത്തോമസ്-​ആംഗലേയശൈലിയാൽ

ആൾ­ക്കാർ എന്നെ ക­ളി­യാ­ക്കി­ക്ക­ളി­യാ­ക്കി

അതൊരു പ­തി­വാ­ക്കി. എന്റെ ര­ച­ന­ക­ളിൽ

എന്റെ പേരു ക­ണ്ടു്

ഞാൻ ചൂളി:

‘ശ­രി­യാ­കു­മോ ഈ പേരു്?’

ഫേ­സ്ബു­ക്കി­ന്ന­പേ­ക്ഷ­യിൽ

എന്റെ പേരും ഇ­ര­ട്ട­പ്പേ­രും പൂ­രി­പ്പി­ച്ചു

അ­ടി­ച്ചു­വ­ന്ന­തു് എന്റെ മു­ഴു­വൻ പേര്

വീ­ട്ടു­പേ­രാ­ച്ഛൻ­പേ­ര­ട­ക്കം ഒരു നാ­വു­ളു­ക്കി­പ്പേ­ര്

എ­ല്ലാ­വ­രേ­യും പോലെ ഞാ­നു­മ­തു് ക­ടി­ച്ചി­റ­ക്കി.

അ­ടു­ത്ത കാ­ല­ത്തു് പ­ര­ദേ­ശ­ത്ത്

എന്റെ പേര്

എന്നെ വീ­ണ്ടും പെ­ടു­ത്തി.

‘പേരു മാ­റ്റു­ക അ­ല്ലെ­ങ്കിൽ

ക­ഴു­ത്ത­റ­ക്കാൻ നീ­ട്ടു­ക.’

അ­ല്ല­ല്ല നാ­മി­വി­ടെ ഇ­ട­ക്കി­ടെ കേൾ­ക്കും­പോൽ

വെ­റു­മൊ­രു വീൺ­വാ­ക്ക­ല്ലേ­യ­ല്ലി­തു്.

ക­ഴു­ത്തിൽ തല നി­ല­നിർ­ത്താൻ, സത്യം.

അ­പ്പോ­ഴെ­ല്ലാം ഒ­രേ­യൊ­രു സാന്ത്വനചിന്ത-​

എന്റെ ഭാ­ര­ത­ത്തി­ലേ­ക്കു ഞാൻ മ­ട­ങ്ങും

പൂർ­ണ്ണ­സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ വായു ശ്വ­സി­ക്കും ഞാൻ.

തി­രി­ച്ചു ഞാ­നി­വി­ടെ­യെ­ത്തി

പാർ­പ്പും തു­ട­ങ്ങി. എ­ന്താ­ണി­തു?

ഒ­രെ­ത്തും പി­ടി­യു­മി­ല്ല…

ഇ­വി­ടെ­യും അ­വി­ടു­ത്തേ­ക്കാൾ

വ്യ­ത്യ­സ്ത­മ­ല്ലേ, ഒ­ട്ടും?

ചില മ­ന­സ്സു­ക­ളി­ലെ­ങ്കി­ലും

എന്റെ പേരു് കൊ­ട്ടി­യ­ട­ക്കു­ന്നു­വോ

പല സ­ഹ­സ്രാ­ബ്ദ­ങ്ങ­ളാ­യ് എ­ന്നിൽ പു­ല­രും

ഭാ­ര­തീ­യ­സം­സ്ക്കാ­ര­ത്തി­ലേ­ക്കു തു­റ­ക്കേ­ണ്ട ജാലകം?

എ­നി­ക്കെ­ന്റെ പേ­രാ­കാ­മോ?

എ­ന്തൊ­ക്കെ­യാ­ണെ­ങ്കി­ലും

ഒരു പേ­രി­ല­ല്ലേ എ­ല്ലാം!

പ­രി­ഭാ­ഷ: ഡോ. ജ്യോ­തി ഗോപു

സാർ­ത്രി­നു് അയച്ച ക­ത്തു്

—ഷെനേ

സ്വ­വർ­ഗ ലൈം­ഗി­ക­ത­യു­ടെ സ്വ­ഭാ­വ­ത്തെ­ക്കു­റി­ച്ചു­ള്ള ഈ ക­ത്തു് 1952-ൽ ആ­യി­രി­ക്ക­ണം എ­ഴു­ത­പ്പെ­ട്ട­തു്. സെ­യ്ന്റ് ഷെനേ എന്ന പു­സ്ത­ക­ത്തിൽ സാർ­ത്ര് അ­വ­ത­രി­പ്പി­ക്കു­ന്ന സ്വ­ത­ന്ത്ര ഇ­ച്ഛാ­സി­ദ്ധാ­ന്ത­ത്തി­നു­ള്ള ഒരു പ്ര­തി­വാ­ദം ആണു് ഇതു്.

പ്രിയ സാർ­ത്ര്,

ന­മു­ക്ക് സം­സാ­രി­ക്കാൻ സമയം കി­ട്ടി­യി­ല്ല. സ്വ­വർ­ഗ ലൈം­ഗി­ക­ത­യെ­പ്പ­റ്റി എ­നി­ക്ക് നി­ങ്ങ­ളോ­ടു­പ­റ­യാൻ ഉ­ള്ള­തു് ഇ­താ­ണു്. അത്ര അ­ടു­ക്കും ചി­ട്ട­യും ഉള്ള രൂ­പ­ത്തിൽ ആ­യി­രി­ക്കി­ല്ല എന്റെ ചി­ന്ത­കൾ. നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യം എന്നെ അ­റി­യി­ക്കു­ക.

ലൈം­ഗി­ക ചോ­ദ­ന­യെ­പ്പ­റ്റി­യ­ല്ല നമ്മൾ ആദ്യം സം­സാ­രി­ക്കേ­ണ്ട­തു്. പ്ര­ത്യു­ത, ജീ­വി­ത­ത്തി­ന്റെ തു­ടർ­ച്ച­യു­മാ­യി ബ­ന്ധ­പ്പെ­ട്ടു കി­ട­ക്കു­ന്ന ഒരു നി­യ­മ­ത്തെ­പ്പ­റ്റി­യാ­ണു് അതു്.

ഈ നിയമ പ്ര­കാ­രം, കു­ട്ടി­ക്കാ­ലം തൊ­ട്ടു തന്നെ നി­ഗൂ­ഢ­മാം വണ്ണം നാം സ്ത്രീ­ക്ക് നേ­രെ­തി­രി­യു­ന്നു. ലൈം­ഗി­ക­ത ആദ്യം അ­വ­ന­വ­നി­ലേ­ക്കു തന്നെ പ്ര­സ­രി­പ്പി­ക്ക­പ്പെ­ടു­ന്നു. പി­ന്നീ­ടു് അതു് മ­റ്റൊ­രു ജീ­വി­യി­ലേ­ക്കു (മി­ക്ക­വാ­റും) നീ­ങ്ങു­ന്നു. ക്ര­മേ­ണ അതു സ്ത്രീ­യി­ലേ­ക്ക് എന്ന രീ­തി­യിൽ വി­വേ­ചി­ക്ക­പ്പെ­ടു­ന്നു.

യൗ­വ്വ­നാ­രം­ഭ­ത്തോ­ടെ ചോ­ദ­നാ­പൂർ­വ്വം തന്നെ ലൈം­ഗി­ക മോഹം സ്ത്രീ­യിൽ കേ­ന്ദ്രീ­കൃ­ത­മാ­വു­ന്നു. സ്ത്രൈ­ണ സ­വി­ശേ­ഷ­ത­ക­ളോ­ടു് അതു് ആ­കർ­ഷി­ക്ക­പ്പെ­ടു­ന്നു. പുരുഷ സ­വി­ശേ­ഷ­ത­ക­ളെ അതു് അ­വ­ഗ­ണി­ക്കു­ന്നു. നി­ഷ്ഫ­ല­ത­യു­ടെ സൂ­ച­ക­ങ്ങ­ളാ­യി അതു് വി­വ­ക്ഷി­ക്ക­പ്പെ­ടു­ന്നു. ആ നി­മി­ഷം എ­ത്തു­മ്പോൾ, അ­ല്ലെ­ങ്കിൽ എ­ത്താ­റാ­വു­മ്പോൾ ചി­ത്തം പ്ര­തീ­കാ­ത്മ­ക­മാ­യ പ്ര­മേ­യ­ങ്ങ­ളു­ടെ ഒരു ശ്രേ­ണി മു­ന്നോ­ട്ടു വ­യ്ക്കു­ന്നു. ഇവ ജീ­വി­ത­ത്തി­ന്റെ പ്ര­മേ­യ­ങ്ങൾ ആ­യി­രി­ക്കും. അ­താ­യ­തു്, ജീ­വി­ത­വൃ­ത്തി­ക­ളു­ടെ സാ­മൂ­ഹ്യ വൃ­ത്തി­കൾ മാ­ത്രം. സ്ത്രീ എന്ന നിർ­ണാ­യ­ക­മാ­യ തി­ര­ഞ്ഞെ­ടു­പ്പു സൂ­ചി­പ്പി­ക്കു­ന്ന­തു് സാ­മൂ­ഹ്യ­മാ­യ ഒരു പൊ­രു­ത്തം മാ­ത്ര­മ­ല്ല, ഈ നി­യ­മ­പ്ര­കാ­ര­മാ­ണു് ഒരു സാ­മൂ­ഹ്യ ക്രമം വ്യ­വ­സ്ഥാ­പി­ത­മാ­വു­ന്ന­തു്.

എ­ന്നാൽ കു­ട്ടി­ക്കാ­ലം മുതൽ, ഒരു ആഘാതം ആ­ത്മാ­വി­നെ ആ­ശ­യ­ക്കു­ഴ­പ്പ­ത്തി­ലാ­ക്കു­ന്നു. അതു് ഇ­പ്ര­കാ­ര­മാ­ണു് സം­ഭ­വി­ക്കു­ന്ന­തു് എ­ന്നാ­ണു ഞാൻ ക­രു­തു­ന്ന­തു്: ഒരു പ്ര­ത്യേ­ക ഭ­യ­പ്പാ­ടി­നു് ശേഷം ഞാൻ ജീ­വി­ക്കാൻ വി­സ­മ്മ­തി­ക്കു­ന്നു. എ­ന്നാൽ എന്റെ മ­ര­ണ­ത്തെ­പ്പ­റ്റി യു­ക്തി­യു­ക്തം, സു­വ്യ­ക്തം ചി­ന്തി­ക്കാൻ ക­ഴി­യാ­ത്ത­തി­നാൽ ഞാൻ അതിനെ പ്ര­തീ­കാ­ത്മ­ക­മാ­യി കാ­ണു­ന്നു, ലോ­ക­ത്തെ തു­ട­രാൻ അ­നു­വ­ദി­ക്കാ­തെ, സ­ഹ­ജ­വാ­സ­ന എന്നെ എന്റെ തന്നെ ലിം­ഗ­ത്തിൽ ഉ­ള്ള­വ­രി­ലേ­ക്കു ന­യി­ക്കു­ന്നു. എന്റെ ആ­ഹ്ലാ­ദ­ങ്ങൾ അ­ന­ന്ത­മാ­യി­രി­ക്കും. നൈ­ര്യ­ന്ത­ര്യ­ത്തി­ന്റെ ത­ത്വ­ത്തെ ഞാൻ സാ­ക്ഷാ­ത്ക്ക­രി­ക്കു­ക­യി­ല്ല. അതൊരു വി­ഷ­ണ്ണ­മാ­യ മ­നോ­ഭാ­വ­മാ­ണു്. ക്ര­മേ­ണ സ­ഹ­ജ­വാ­സ­ന എന്നെ പു­രു­ഷ­പ്ര­കൃ­തി­യി­ലേ­ക്ക് ന­യി­ക്കു­ന്നു. ക്ര­മേ­ണ, എന്റെ ചിന്ത വിഷാദ വി­ഷ­യ­ങ്ങൾ എ­നി­ക്ക് നൽ­കു­ന്നു. വാ­സ്ത­വ­ത്തിൽ ഞാൻ ജീ­വി­ക്കു­ന്ന ഈ ലോ­ക­ത്തിൽ തു­ട­രാൻ എ­നി­ക്കാ­വി­ല്ല എ­ന്നു് ആദ്യം എ­നി­ക്ക­റി­യാം. എ­ന്നാൽ ഞാൻ തു­ട­രു­ക തന്നെ ചെ­യ്യു­ന്നു, മ­രി­ച്ച­വ­ന്റെ ചേ­ഷ്ട­ക­ളോ­ടെ. ഈ വിഷാദ വി­ഷ­യ­ങ്ങൾ, അവയും ഓ­ജ­സ്സു­ള്ള­വ­യും പ­രി­പൂർ­ണ്ണ­വും ആ­യി­രി­ക്കും. അ­ല്ലെ­ങ്കിൽ ഭ്രാ­ന്തി­ന്റെ വി­സ്ഫോ­ട­നം ആ­യി­രി­ക്കും ഫലം. ഇ­പ്ര­കാ­ര­മു­ള്ള മ­ര­ണ­ത്തി­ന്റെ പ്ര­തീ­കാ­ത്മ­ക­ബിം­ബ­ങ്ങൾ വളരെ ഇ­ടു­ങ്ങി­യ­വ ആ­യി­രി­ക്കും (സ്വ­വർ­ഗ­ലൈം­ഗി­ക ലോ­ക­ത്തി­ന്റെ അ­സാ­ധാ­ര­ണ­മാ­യ ഒരു പ­രി­മി­തി).

(ആ­ത്മ­ഹ­ത്യ, കൊ­ല­പാ­ത­കം, മോഷണം, സകല സാ­മൂ­ഹ്യ വി­രു­ദ്ധ പ്ര­വർ­ത്തി­ക­ളും, യ­ഥാർ­ത്ഥ­ത്തിൽ ഉ­ള്ള­ത­ല്ലെ­ങ്കി­ലും പ്ര­തീ­കാ­ത്മ­ക­മോ സാ­മൂ­ഹ്യ­മോ ആയ-​തടവറ-മരണത്തെ തരാൻ ശേ­ഷി­യു­ള്ള­വ.)

ഇതിൽ ഏ­തെ­ങ്കി­ലും ഒരു വിഷയം സജീവം ആ­ണെ­ങ്കിൽ, സ­ത്യ­ത്തിൽ സാ­ക്ഷാ­ത്ക്ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടെ­ങ്കിൽ അ­തെ­ന്റെ യ­ഥാർ­ത്ഥ മ­ര­ണ­ത്തി­നു കാ­ര­ണ­മാ­കും. അ­തി­നാൽ അതിനെ സ­ങ്കൽ­പ്പ ത­ല­ത്തിൽ മാ­ത്രം സാ­ക്ഷാ­ത്ക്ക­രി­ക്കു­ക എ­ന്ന­തു് അ­ത്യ­ന്താ­പേ­ക്ഷി­തം ആണു്; എ­ന്നാൽ അതു് ഭാ­വ­ന­യിൽ ഉ­ണ്ടെ­ങ്കിൽ, അ­താ­യ­തു് ലൈം­ഗി­ക­ജീ­വി­ത­ത്തി­ന്റെ ത­ല­ത്തിൽ (അ­ന­ന്ത­മാ­യി തു­ട­ങ്ങു­ന്ന­തു്, കാ­ര്യം ഇ­ല്ലാ­ത്ത­തും) അ­ല്ലെ­ങ്കിൽ ദി­വാ­സ്വ­പ്ന­ങ്ങ­ളിൽ, അതു് ഒ­ന്നി­നും പ­രി­ഹാ­രം ആ­വു­ന്നി­ല്ല.

അ­ങ്ങ­നെ വ­രു­മ്പോൾ ആകെ അ­വ­ശേ­ഷി­ക്കു­ന്ന­തു് ഈ വിഷാദ വി­ഷ­യ­ങ്ങ­ളെ ഭാ­വ­ന­യിൽ ഉ­ത്തേ­ജി­പ്പി­ക്കു­ക എ­ന്ന­താ­ണു്, എ­ന്നി­ട്ടു് അവയെ സാ­ക്ഷാ­ത്ക്ക­രി­ക്കു­ക: ക­വി­ത­യിൽ. അ­പ്പോൾ ക­വി­ത­യു­ടെ ധർ­മ്മം ഇ­താ­യി­രി­ക്കും.

  1. വേ­ട്ട­യാ­ടു­ന്ന വിഷാദ വി­ഷ­യ­ങ്ങ­ളിൽ നി­ന്നും എന്നെ മോ­ചി­പ്പി­ക്കു­ക
  2. അതിനെ ഒരു സാ­ങ്കൽ­പ്പി­ക വൃ­ത്തി­യാ­യി രൂ­പാ­ന്ത­ര­പ്പെ­ടു­ത്തു­ക
  3. ആ വൃ­ത്തി­യിൽ അ­പൂർ­വ്വ­വും പ­രി­മി­ത­വും ആ­യ­തി­നെ എ­ടു­ത്തു ക­ള­ഞ്ഞ് അ­തി­നൊ­രു സാർ­വ്വ ലൗകിക മാനം നൽകുക.
  4. എന്റെ വിഷാദ മാ­ന­സ­ത്തെ ഒരു സാ­മൂ­ഹ്യ യാ­ഥാർ­ത്ഥ്യ­വു­മാ­യി പു­തു­ക്കി ചേർ­ക്കു­ക
  5. ബാ­ല്യ­ത്തെ പി­ന്നിൽ ഉ­പേ­ക്ഷി­ച്ച്, പൗ­രു­ഷം നി­റ­ഞ്ഞ, സാ­മൂ­ഹ്യ­മാ­യ ഒരു പ­ക്വ­ത­യിൽ എ­ത്തു­ക.

സ്വ­വർ­ഗ ലൈം­ഗി­ക­ത­യ്ക്കു­ള്ള ഏക പ്ര­തി­വി­ധി ഇതു് മാ­ത്ര­മാ­ണെ­ന്നു് ഞാൻ ക­രു­തു­ന്നു. എ­ന്നാൽ ഈ ഓരോ പ്ര­മേ­യ­വും ഉ­ല്ലം­ഘി­ക്ക­പ്പെ­ടേ­ണ്ട­തു­ണ്ടു്, വൃ­ത്തി­യു­ടെ പരിധി വരെ എ­ത്തേ­ണ്ട­തു­ണ്ടു് (ഇ­തി­നെ­പ്പ­റ്റി നാം കു­ടു­തൽ സം­സാ­രി­ക്ക­ണം).

ഏതു സ­ന്ദർ­ഭ­ത്തി­ലും സ്വ­വർ­ഗ ലൈം­ഗി­ക­ത­യു­ടെ സാം­ഗ­ത്യം ഇ­താ­ണു്: ലോകം തു­ട­രു­ന്ന­തി­നോ­ടു­ള്ള എ­തിർ­പ്പു്. പി­ന്നെ ലൈം­ഗി­ക­ത­യെ രൂ­പാ­ന്ത­ര­പ്പെ­ടു­ത്തു­ക. താൻ ആണായി ക­ഴി­ഞ്ഞു എ­ന്നു് അ­റി­ഞ്ഞു­കൊ­ണ്ടു് ലോ­ക­ത്തെ നി­രാ­ക­രി­ച്ച സ്വ­ന്തം ലിം­ഗ­ത്തിൽ­പെ­ട്ട­വ­രി­ലേ­ക്കു തി­രി­യു­ന്ന കു­ട്ടി­യോ കൗ­മാ­ര­ക്കാ­ര­നോ ഉ­പ­യോ­ഗ­ശൂ­ന്യ­മാ­യ തന്റെ ആ­ണ­ത്തം അതിനെ ന­ശി­പ്പി­ക്കാൻ പോ­വു­ക­യാ­ണെ­ന്ന­തി­നോ­ടു് പൊ­രു­തി­ക്കൊ­ണ്ടു അതിനെ രൂ­പാ­ന്ത­ര­പ്പെ­ടു­ത്തു­ന്നു; ഒരു വഴി മാ­ത്ര­മേ­യു­ള്ളൂ, അതു് ഒരു വ്യാജ സ്ത്രൈ­ണ­പെ­രു­മാ­റ്റ­ത്തി­ലൂ­ടെ അതിനെ വഴി തെ­റ്റി­ക്കു­ക എ­ന്ന­താ­ണു്. അ­താ­ണു് സ്ത്രീ­വേ­ഷം കെ­ട്ടു­ന്ന­വ­രു­ടെ ചേ­ഷ്ട­ക­ളു­ടെ അർ­ത്ഥം. അതു് സ്ത്രൈ­ണ­ത­യോ­ടു­ള്ള ഒരു ഗൃ­ഹാ­തു­ര­ത്വം അല്ല, പ്ര­ത്യു­ത, പൗ­രു­ഷ­ത്തെ പ­രി­ഹ­സി­യ്ക്കാ­നു­ള്ള തീ­വ്ര­മാ­യ ആ­വ­ശ്യ­ക­ത­യിൽ നി­ന്നും വ­രു­ന്ന­താ­ണു്. ഇതു് കൂടി കൂട്ടിച്ചേർക്കേണ്ടതുണ്ട്-​നമ്മുടെ സാ­ഹ­ച­ര്യ­ത്തിൽ മാ­ത്രം. സ­ത്യ­മാ­യി­ട്ടു­ള്ള ഒന്ന്-​ജീവിതത്തെ നി­രാ­ക­രി­ക്കു­ക എ­ന്ന­തു് ഏ­കാ­ന്ത­വും നി­ഷ്ക്രി­യ­വും ആയ ഒരു മ­നോ­ഭാ­വം എ­ടു­ക്ക­ലാ­ണു്: സ­മൂ­ഹ­ത്തിൽ വി­ധേ­യ­ത്വം ഉള്ള ഒരു സ്ത്രീ­യാ­വു­ക എ­ന്ന­തും തന്റെ സ്ഥാ­ന­ത്തു തന്നെ വ­യ്ക്കാൻ ഒരു പു­രു­ഷ­നെ കാ­ത്തി­രി­ക്കു­ക എ­ന്ന­തും.

സ്വ­വർ­ഗ ലൈം­ഗി­ക­ത­യു­ടെ പ്ര­സ­ക്തി: തന്റെ പ­ങ്കാ­ളി­യു­ടെ വിധി അ­ല്ലാ­തെ മ­റ്റൊ­രു വിധി ഇ­ല്ലാ­ത്ത ഒരു വ്യ­ക്തി­യെ സ്വ­ന്ത­മാ­ക്ക­ലാ­ണ­തു്. മ­ര­ണ­ത്തെ ‘സൂ­ചി­പ്പി­ക്കാൻ’ വി­ധി­ക്ക­പ്പെ­ട്ട വ­സ്തു­വാ­യി പ്രി­യ­ത­മൻ മാ­റു­ന്നു. അ­തി­നാ­ലാ­ണു് അവൻ സു­ന്ദ­രൻ ആവണം എ­ന്നു് ഞാൻ ക­രു­തു­ന്ന­തു്. ഞാൻ മ­രി­ച്ചു ക­ഴി­യു­മ്പോൾ അ­യാൾ­ക്ക് പ്ര­ക­ട­മാ­യ ല­ക്ഷ­ണ­ങ്ങൾ ഉ­ണ്ടാ­വ­ണം. എന്റെ സ്ഥാ­ന­ത്തു ജീ­വി­ക്കാൻ ഞാൻ അയാളെ ഏർ­പ്പാ­ടാ­ക്കു­ന്നു, എന്റെ അ­ന­ന്ത­രാ­വ­കാ­ശി.

ലൈം­ഗി­ക­ത­യു­ടെ വീ­ക്ഷ­ണ­ത്തിൽ അല്ല ഞാൻ സ്വ­വർ­ഗാ­നു­രാ­ഗി­യെ വി­ശ­ദീ­ക­രി­ക്കു­ന്ന­തു് എ­ന്നു് നി­ങ്ങൾ കാണണം. അതു് മ­ര­ണ­ത്തി­ന്റെ വീ­ക്ഷ­ണ­ത്തിൽ ആണു്. ഷ­ണ്ഡ­രെ­യും വരി ഉ­ട­യ്ക്ക­പ്പെ­ട്ട­വ­രെ­യും പറ്റി നേരിൽ കാ­ണു­മ്പോൾ ഞാൻ പറയാൻ ശ്ര­മി­ക്കാം. അതു് ഒ­രേ­പോ­ലെ ഉ­ള്ള­തു് ത­ന്നെ­യാ­ണു്. ശ­സ്ത്ര­ക്രി­യ തൊ­ട്ടു് അ­വ­രു­ടെ മരണം തു­ട­ങ്ങു­ന്നു എ­ന്ന­തൊ­ഴി­ച്ചാൽ.

അ­വ­രു­ടെ ജീ­വി­തം മ­ര­ണ­ത്തിൽ ആണു് എ­ന്ന­തി­നാൽ സ്വ­വർ­ഗാ­നു­രാ­ഗി­ക­ളു­ടെ സാ­മൂ­ഹ്യ­പ്ര­വർ­ത്തി­കൾ അ­ത്യ­ന്താ­പേ­ക്ഷി­ത­മാ­ണു് എ­നി­ക്ക് വ്യ­ക്ത­മാ­ണ­തു്.

ഈ വിഷാദ വി­ഷ­യ­ങ്ങൾ എ­ല്ലാം സ്വ­വർ­ഗാ­നു­രാ­ഗി­യു­ടെ പെ­രു­മാ­റ്റ­ത്തിൽ തി­രി­കെ എ­ത്തു­ന്നു. ഉ­ദാ­ഹ­ര­ണ­ങ്ങൾ അ­സം­ഖ്യം ഞാൻ നൽകാം.

ഒരു സാ­ധാ­ര­ണ മ­നു­ഷ്യ­ന്റെ ജീ­വി­ത­ത്തിൽ സ്വ­വർ­ഗ ലൈം­ഗി­ക­ത എ­ന്ന­തു് ജീ­വ­ശ­ക്തി­യു­ടെ പൊ­ടു­ന്ന­നെ­യു­ള്ള (അ­ല്ലെ­ങ്കിൽ പതിയെ) ത­കർ­ച്ച­യാൽ മു­ദ്രി­ത­മാ­ക്ക­പ്പെ­ട്ട­താ­ണു്: ഒരു ദു­ര­ന്തം, ജീവിത ഭീതി. ജീ­വി­ക്കാ­നു­ള്ള ഉ­ത്ത­ര­വാ­ദി­ത്ത­ത്തോ­ടു­ള്ള ഒരു നി­രാ­സം. അത്ര അ­പ്ര­ധാ­ന­മാ­യ, വി­വി­ധാ­ഭി­ലാ­ഷ­ങ്ങ­ളു­ടെ ലൈം­ഗി­ക­ത. പി­ന്നെ.

എ­ല്ലാം വളരെ തി­ടു­ക്ക­ത്തി­ലാ­ണു് ഞാൻ അ­വ­ത­രി­പ്പി­ച്ച­തു്. ഞാൻ നാ­ട്ടി­ലേ­ക്ക് പോ­വു­ക­യാ­ണു്. നി­ങ്ങ­ളെ കാണാൻ ഇ­ട­യി­ല്ല. അ­തി­നാൽ നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യം അ­റി­യി­ക്കു­ക.

ഒരു സാ­മൂ­ഹ്യ പ്ര­ശ്ന­ത്തെ­പ്പ­റ്റി ഒരു സ്വ­വർ­ഗാ­നു­രാ­ഗി ചി­ല­പ്പോൾ ബൗ­ദ്ധി­ക ഭാഷണം ന­ട­ത്തി­യേ­ക്കാം. അതിനു കാരണം അയാൾ തന്റെ വി­ഘ­ടി­ത­മാ­യ മ­ന­സ്സി­നെ അ­നു­ക­രി­ക്കു­ക­യാ­ണു്. (ഞാൻ എ­ന്താ­ണു് ഉ­ദേ­ശി­ച്ച­തു് എ­ന്നു് നി­ങ്ങൾ­ക്ക് അ­റി­യാം) അ­ല്ലെ­ങ്കിൽ ഉ­ള്ള­ട­ക്ക­ത്തി­ന്റെ തു­ടർ­ച്ച­യു­ടെ ഔ­ന്ന­ത്യ­ത്തിൽ നിൽ­ക്കു­ന്ന ഒരു മ­ന­സ്സി­ന്റെ പ്ര­ഭാ­വ­ത്തെ. എ­ന്നാൽ രാ­ഷ്ട്രീ­യ­ത്തിൽ ഒരു സ്വ­വർ­ഗാ­നു­രാ­ഗി­ക്ക് പു­തി­യ­താ­യി ഒ­ന്നും തന്നെ സം­ഭാ­വ­ന ചെ­യ്യാ­നി­ല്ല. യ­ഥാ­ത­ഥ­മാ­യ രീ­തി­യിൽ ഒരു സാ­മൂ­ഹ്യ­പ്ര­ശ്ന­ത്തെ­പ്പ­റ്റി ആ­ലോ­ചി­ക്കാൻ അ­വർ­ക്കു ക­ഴി­യി­ല്ല (ഷീദും ക­മ്മ്യൂ­ണി­സ­വും). അതേ, വാൾ­ട്ട് വി­റ്റ്മാൻ ഉ­ണ്ടു് (എ­ന്നാൽ കാ­മ്പു­ള്ള ഉ­ള്ള­ട­ക്കം ഇ­ല്ലാ­ത്ത വെറും ഭാ­വ­ഗാ­ന വർഷം മാ­ത്രം ആണതു്).

മി­ഷെ­ലി­നു എന്റെ സ്നേ­ഹം

താ­ങ്ക­ളു­ടെ

ഷെനെ

സ്വ­വർ­ഗാ­നു­രാ­ഗി­ക­ളോ­ടു­ള്ള വി­ദ്വേ­ഷ­ത്തെ­പ്പ­റ്റി: അപരൻ ഒരു ഹാസ്യ ചി­ത്രം ആ­ണെ­ന്നു് നി­ങ്ങൾ പറയും. അതു് ശ­രി­യാ­ണു്. എ­ന്നാൽ ആ ഹാസ്യ ചി­ത്ര­ത്തി­ന്റെ അർഥം എ­ന്താ­ണെ­ന്നെ­ന്നോ­ടു് പറയൂ: അതു് ഞാൻ കാ­ണു­മ്പോൾ എ­ന്നി­ലു­ള്ള ഒരു തെ­റ്റി­ലൂ­ടെ—നി­ന്ദ്യ­മാ­യി, ക്രൂ­ര­മാ­യി—ഞാൻ ജീ­വി­ക്കു­ക­യാ­ണ­ന്ന­ല്ലേ?

കവിത എ­ന്ന­തു് വിഷാദ വി­ഷ­യ­ത്തി­ന്റെ ഒരു പ്ര­വൃ­ത്തി മാ­ത്ര­മാ­ണു്. അതു് (തീർ­ച്ച­യാ­യും) ഒരു സാ­മൂ­ഹ്യ­വ­ത്ക്ക­ര­ണ പ്ര­ക്രി­യാ­ണു്, മ­ര­ണ­ത്തി­നെ­തി­രെ­യു­ള്ള പോ­രാ­ട്ടം. ജീവിത വി­ഷ­യ­ങ്ങൾ പ്ര­വൃ­ത്തി­യെ പി­ന്താ­ങ്ങു­ന്നു, അതു് ക­വി­ത­യെ ത­ട­യു­ന്നു. പ­രി­ഭാ­ഷ: ഡെ­ന്നീ­സ് ജോസഫ്

സ്വാ­ത­ന്ത്ര്യം സ്നേ­ഹ­മാ­ണു്

—ഡോ. വി­നോ­ദ് കെ. ജോസ്

തു­റ­ന്നു പ­റ­യാ­നും ചോ­ദ്യം ചോ­ദി­ക്കാ­നും തി­രു­ത്താ­നും ന­ന്നാ­യി ജീ­വി­ക്കു­വാ­നും കൂ­ട്ടു­ത്ത­ര­വാ­ദി­ത്വം ഉ­ണ്ടാ­ക്കു­വാ­നും അ­റി­യേ­ണ്ട­വ­നി­ലേ­ക്ക് വി­ശ­ദാം­ശ­ങ്ങൾ സ­ത്യ­സ­ന്ധ­മാ­യി എ­ത്തി­ക്കു­ന്ന­തി­നും മ­നു­ഷ്യൻ ക­ണ്ടെ­ത്തി­യ തൊ­ഴി­ലാ­ണു് പ­ത്ര­പ്ര­വർ­ത്ത­നം. സ്വാ­ത­ന്ത്ര്യ­മാ­ണു് അ­തി­ന്റെ അ­ത്താ­ണി.

സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ വി­പ­രീ­ത­പ­ദം അ­ടി­മ­ത്ത­മാ­ണു്. ഇം­ഗ്ലീ­ഷി­ലും freedom എ­ന്ന­തി­ന്റെ antonym, slavery എ­ന്നു് പ­ഠി­പ്പി­ക്കു­ന്ന­തു­പോ­ലെ. മ­നു­ഷ്യ­നെ വെ­റു­ക്കാൻ പ­ഠി­പ്പി­ക്കു­ന്ന­തു് അ­ടി­മ­ത്ത­ത്തിൽ എ­ത്തി­ക്കാ­നാ­ണു്. തു­റ­ന്നു പ­റ­യാ­നും അ­ന്വേ­ഷി­ക്കാ­നും അ­നു­വ­ദി­ക്കാ­തി­രി­ക്കു­ന്ന­തും പൗ­ര­നി­ലേ­ക്ക് വി­ശ­ദാം­ശ­ങ്ങൾ സ­ത്യ­സ­ന്ധ­മാ­യി എ­ത്തി­ക്കു­ക എന്ന ദൗ­ത്യം ചെ­യ്യി­പ്പി­ക്കാ­തി­രി­ക്കു­ന്ന­തും ഒരു അ­ടി­മ­ത്ത­മാ­ണു്.

ഇ­ന്ത്യ ആ അ­ടി­മ­ത്ത­ത്തി­ലൂ­ടെ പോ­കു­ന്നു. ചില വി­ദ്വാ­ന്മാർ ‘എന്നെ ച­ങ്ങ­ല­യ്ക്കി­ടൂ’ എന്നു പ­റ­യു­ന്നു. ചിലർ ചങ്ങല ആ­ഭ­ര­ണ­മാ­യി ക­ണ്ടു് അതു് ബ­ല­മാ­യി വാ­ങ്ങി ക­ഴു­ത്തി­ല­ണി­യു­ന്നു. ചി­ല­രു­ടെ പുറകെ ച­ങ്ങ­ല­യും കൊ­ണ്ടു് ഓടി ന­ട­ന്നു് ക­ഴു­ത്തും കാലും ആഞ്ഞു മു­റു­ക്കു­ന്നു. ചങ്ങല ശബ്ദം അ­രി­ക­ത്തു­നി­ന്നു് കേ­ട്ടു­കൊ­ണ്ടു് സ്വാ­ത­ന്ത്ര്യ­ത്തി­നു വേ­ണ്ടി ജോലി ചെ­യ്യു­മ്പോൾ വലിയ ജോലി ചെ­യ്യു­മ്പോൾ വലിയ ത­ല­വേ­ദ­ന­യാ­ണു്, ഉ­റ­ക്ക­മി­ല്ലാ­യ്മ­യാ­ണു്. ഭ­യ­മ­ല്ല, മ­റ്റു­ള്ള­വ­രു­ടെ ഭയം കാ­ണു­മ്പോൾ, മ­നു­ഷ്യ­ന്റെ ഭയം കാ­ണു­മ്പോൾ, മ­നു­ഷ്യ­ന്റെ ഭ­യ­മെ­ന്ന ചി­ന്ത­യാ­ണു് അ­ടി­മ­ത്ത­ത്തി­ലെ­ത്തി­ക്കു­ന്ന­തു് എ­ന്നു് മ­ന­സ്സി­ലാ­വു­ന്നു.

മ­രി­ക്കു­ന്ന­തും സ്വാ­ത­ന്ത്ര്യ­മാ­ണു്. ചങ്ങല അ­ണി­ഞ്ഞാ­ലും മ­രി­ക്കും ചങ്ങല അ­ണി­ഞ്ഞി­ല്ലെ­ങ്കി­ലും മ­രി­ക്കും. വ­ലു­തും ചെ­റു­തു­മാ­യ ഒ­രു­പാ­ടു് ച­ങ്ങ­ല­കൾ ഒ­ച്ച­പ്പാ­ടു­ണ്ടാ­ക്കു­ന്ന ഒരു വലിയ മു­റി­യിൽ ചെറിയ ജീ­വി­ത­ങ്ങ­ളാ­യി ജീ­വി­ക്കു­ന്ന­താ­ണു് സ്വ­ത­ന്ത്ര പ­ത്ര­പ്ര­വർ­ത്ത­ന­ത്തി­ന്റെ 2018-ലെ നിർ­വ്വ­ച­നം.

ശ­രീ­ര­ത്തി­ന്റെ ഊർ­ജ്ജം

—മുരളി ചീ­രോ­ത്ത്

‘എ­ന്തി­നാ കു­ട്ടി അതു് തൊ­ട്ടു് അ­ശു­ദ്ധ­മാ­ക്കി­യ­തു്… ശ്ശൊ…’

ജീ­വി­ത­ത്തിൽ തെ­റ്റും ശ­രി­യും എ­ന്തെ­ന്ന­റി­യാ­ത്ത പ്രാ­യ­ത്തിൽ, വർ­ണ­വി­വേ­ച­ന­ത്തി­ന്റെ സ്വ­ഭാ­വ­മു­ള്ള ആ പ­റ­ച്ചിൽ ശ­രീ­ര­ത്തി­ന്റെ വർ­ണ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള (അതോ വർ­ണ­രാ­ഹി­ത്യ­മോ) ഒ­രു­ത­രം വ­ല്ലാ­യ്മ­യാ­യി എ­നി­ക്ക് തോ­ന്നി.

ആ­കാ­ശ­ത്തി­നു കീഴെ എ­ല്ലാം ഒ­ന്നു് എന്ന ബാ­ലി­ശ­മാ­യ തോ­ന്ന­ലു­ക­ളു­ടെ നീ­ക്കു­പോ­ക്കാ­യി എന്റെ ശരീരം എ­നി­ക്ക് തന്നെ അ­നു­ഭ­വ­പ്പെ­ട്ടി­രു­ന്നു. ശ­രീ­ര­ത്തി­നു് അ­തി­ന്റെ സം­വേ­ദ­കാ­ത്മ­ക­ത ഒരു സാ­മു­ദാ­യി­ക വ്യാ­ക­ര­ണ ശാ­സ്ത്രോ­പ­ക­ര­ണം ആ­ണെ­ന്നു മ­ന­സ്സി­ലാ­യി. ഇതേ ശരീരം തന്നെ പി­ന്നീ­ടു് എന്റെ സാ­മൂ­ഹ്യ രാ­ഷ്ട്രീ­യ­നി­ല­പാ­ടു­കൾ സ­മൂ­ഹ­വു­മാ­യി വി­നി­മ­യം ചെ­യ്യാ­നു­ള്ള ഉ­പ­ക­ര­ണ­മാ­യി മാറി.

‘എ­ന്തി­നാ കു­ട്ടി അ­തി­ലെ­യൊ­ക്കെ പോണെ!’

വി­വേ­ച­നം എ­ന്നാൽ എ­ന്താ­ണെ­ന്നും തന്റെ ഇ­ട­ത്തിൽ നി­ന്നും അ­ന്യ­വൽ­ക്ക­ര­ണ­ത്തി­ലേ­ക്കു­ള്ള വ­ഴി­യാ­ണു് അ­തെ­ന്നും ഒ­രു­പ­ക്ഷെ എന്നെ മ­ന­സ്സി­ലാ­ക്കി­ത്ത­ന്ന­തു് ആ ചോ­ദ്യ­ങ്ങ­ളാ­യി­രി­ക്കാം. അതു ത­ന്നെ­യാ­കാം ഒരോ മീ­ഡി­യ­വും അ­സം­തൃ­പ്തി ത­ന്ന­പ്പോൾ (സാ­ങ്കേ­തി­ക­മാ­യും സ­ബ്ജ­ക്ടീ­വാ­യും) ഇനി എ­ന്തു് എന്ന ചോ­ദ്യം മ­ന­സ്സിൽ ബാ­ക്കി വെ­ച്ച­തു്.

പെർ­ഫോ­മൻ­സ് ആർ­ട്ട് വളരെ ജീ­വ­സ്സാർ­ന്ന ഒ­ന്നാ­ണു്. ശ­രീ­ര­മാ­ണു് എല്ലാ അ­ള­വു­ക­ളെ­യും ഖ­ണ്ഡി­ച്ച് അതിനു ആ ജീ­വ­സ്സു നൽ­കു­ന്ന­തു്. അ­തു­കൊ­ണ്ടാ­ണു് പെർ­ഫോ­മൻ­സ് ആർ­ട്ട് ശ­രീ­ര­ത്തി­ന്റെ ക­ല­യാ­യി നിൽ­ക്കു­ന്ന­തു്. ശ­രീ­ര­ത്തി­ന്റെ സാ­ധ്യ­ത­ക­ളിൽ നി­ന്നും സ്വ­ത­ന്ത്ര്യ­ത്തിൽ നി­ന്നു­മാ­ണു് അതു് രൂ­പ­പ്പെ­ടു­ന്ന­തു്. അതു് സമയ നി­ബി­ഡ­മാ­ണു്. ഇ­പ്പോൾ ഇവിടെ ന­ട­ക്കു­ന്ന അ­തി­ന്റെ സാ­ധ്യ­ത­ക­ളും വെ­ല്ലു­വി­ളി­ക­ളും ഓരോ വേ­ള­ക­ളി­ലും മാ­റി­വ­രാം. പെർ­ഫോ­മൻ­സ് ആർ­ട്ട് ഒരു ത­ര­ത്തിൽ പ­റ­ഞ്ഞാൽ വെ­ളി­പ്പെ­ട­ലാ­ണു്, വെ­ളി­പ്പെ­ടു­ത്ത­ലും. ഒരു സൃ­ഷ്ടി­യു­ടെ വേ­ദ­ന­ക­ളും വേ­പ­ഥു­ക്ക­ളും ഞാൻ ഓരോ ത­വ­ണ­യും അ­നു­ഭ­വി­ക്കു­ന്നു.

അ­തി­ന്റെ വെ­ളി­പ്പെ­ടു­ത്ത­ലു­കൾ ഒ­രി­ക്ക­ലും മുൻ­കൂ­റാ­യി അ­റി­യാ­നോ പ്ര­വ­ചി­ക്കാ­നോ ക­ഴി­യി­ല്ല.

ശരീരം അ­തി­ന്റെ പ­ര­മ്പ­രാ­ഗ­ത­വും ഭാ­വാ­ത്മ­ക­വു­മാ­യ പ്ര­വ­ണ­ത­ക­ളെ മ­റി­ക­ട­ന്നി­ട്ടു് അ­തി­ന്റെ സാ­ഹ­സ­ത്തി­ലേ­ക്കു എത്തി നിൽ­ക്കു­ന്നി­ട­ത്തു് മാ­ത്ര­മാ­ണു് പെർ­ഫോ­മൻ­സ് ആർ­ട്ട് ഉ­ണ്ടാ­കു­ന്ന­തു്. അ­ടു­ത്ത നി­മി­ഷം എ­ന്തു് എ­ന്ന­തി­നെ കു­റി­ച്ച് പ്ര­വ­ചി­ക്കാ­നാ­വാ­ത്ത ഒ­രു­ത­രം അ­നി­ശ്ചി­താ­വ­സ്ഥ­യു­ണ്ട­ല്ലോ, അ­താ­ണു് പെർ­ഫോ­മൻ­സി­ന്റെ സൗ­ന്ദ­ര്യം. ശ­രീ­ര­ത്തി­ലൂ­ടെ, അ­തി­ന്റെ ഭാ­ഷ­യി­ലൂ­ടെ അതു് ഉ­രു­ത്തി­രി­യു­ക­യാ­ണു്. അ­തു­കൊ­ണ്ടാ­ണു് പെർ­ഫോ­മൻ­സ് ആർ­ട്ട് ആ­ത്യ­ന്തി­ക­മാ­യി ശ­രീ­ര­ത്തി­ന്റെ ക­ല­യാ­വു­ന്ന­തും ശ­രീ­ര­ത്തി­ന്റെ രാ­ഷ്ട്രീ­യ­വും സ്വാ­ത­ന്ത്ര്യ­വും അതിൽ വെ­ളി­പ്പെ­ടു­ന്ന­തും.

പെർ­ഫോ­മൻ­സ് ആർ­ട്ടിൽ എന്റെ സ്വാ­ത­ന്ത്ര്യം എ­ന്താ­ണു്? അതിനു വിവിധ ത­ല­ങ്ങ­ളു­ണ്ടു്—അതു് ഒരേ സമയം മാ­ന­സി­ക­വും ശാ­രീ­രി­ക­വു­മാ­ണു്. ഒരേ സമയം എന്റെ ശ­രീ­ര­ത്തെ ഉ­പ­യോ­ഗി­ച്ച് ഒരു റി­സ്ക് എ­ടു­ക്കു­ന്ന­തോ­ടൊ­പ്പം മ­നഃ­ശാ­സ്ത്ര­പ­ര­മാ­യ റി­സ്കു­ക­ളും ഞാൻ എ­ടു­ക്കു­ന്നു എ­ന്നു് മാ­ത്ര­മ­ല്ല, പ­ല­പ്പോ­ഴും ഒ­രു­ത­രം അ­വ­ബോ­ധ­ജ­ന്യ­മാ­യ രീ­തി­യിൽ എന്റെ ശ­രീ­ര­ത്തി­ന്റെ പ­രി­മി­തി­ക­ളെ­പ്പോ­ലും ഉ­ല്ലം­ഖി­ച്ചു അ­തി­ന്റെ സാ­ധ്യ­ത­ക­ളെ ക­ണ്ടെ­ത്തു­ക­യാ­ണു്. സ­ത്യ­ത്തിൽ, പെർ­ഫോർ­മ­റിൽ മാ­ത്രം ഒ­തു­ങ്ങു­ന്ന­ത­ല്ല പെർ­ഫോ­മൻ­സ്. അതിനു സാ­ക്ഷി­യാ­കു­ന്ന പ്രേ­ക്ഷ­കർ കൂടി അ­തി­ന്റെ ഭാ­ഗ­മാ­വു­ക­യാ­ണു്. ഒരു ത­ര­ത്തിൽ പ്രേ­ക്ഷ­ക­രു­ടെ ആ­ത്മ­ബോ­ധ­ത്തെ കൂടി വെ­ല്ലു­വി­ളി­ക്കു­ക­യും ഉ­ണർ­ത്തു­ക­യു­മാ­ണു് ഇ­തി­ലൂ­ടെ ചെ­യ്യു­ന്ന­തു്. പ്ര­വ­ച­നാ­തീ­ത­മാ­യ ഒരു പാലം ഇവിടെ സൃ­ഷ്ടി­ക്ക­പ്പെ­ടു­ക­യാ­ണു്.

ഒരു പെർ­ഫോ­മൻ­സ് ന­ട­ത്തു­മ്പോൾ പരാജയ സാ­ദ്ധ്യ­ത­കൾ ഏ­റെ­യാ­ണു്, കാരണം ഓരോ ത­വ­ണ­യും അതൊരു പുതിയ ന­ദി­യാ­ണു്—അതിനെ പി­ടി­ച്ചു നിർ­ത്താ­നോ സൂ­ക്ഷി­ച്ചു­വെ­ക്കാ­നോ, എ­ന്തി­ന­ധി­കം പു­ന­രാ­വി­ഷ്ക്ക­രി­ക്കാ­നോ ആ­വി­ല്ല. പെർ­ഫോ­മൻ­സും പെർ­ഫോ­മ­റും ത­മ്മി­ലു­ള്ള നാ­ഭീ­നാ­ള ബന്ധം വേർ­പി­രി­ക്കാ­നും ആ­വി­ല്ല. പി­ന്നെ, ചിത്ര ശില്പ കലകൾ പോലെ ഇതിൽ വി­ല്പ­ന­യി­ല്ല എ­ന്നു് മാ­ത്ര­മ­ല്ല ‘ബയർ’ എന്ന സ­ങ്കൽ­പ്പ­ത്തെ­ത്ത­ന്നെ അതു് ത­കർ­ത്തെ­റി­യു­ന്നു. ഇതു് ശ­രീ­ര­ത്തി­ന്റെ മാ­ത്രം ക­ല­യാ­ണു് അതിനെ ഫ്രെ­യിം ചെ­യ്തു ചു­വ­രിൽ തൂ­ക്കാ­നാ­വി­ല്ല. പെർ­ഫോ­മൻ­സി­നെ ഊർ­ജ്ജ­ത്തി­ന്റെ പാ­ര­മ്യം എ­ന്നു് വി­ശേ­ഷി­പ്പി­ക്കാ­നാ­ണു് എ­നി­ക്കി­ഷ്ടം.

പെർ­ഫോ­മൻ­സ് കലയിൽ ശരീരം ഒരു അ­നു­ഭ­വം ആ­ണെ­ന്നു് എ­നി­ക്കെ­പ്പോ­ഴും തോ­ന്നാ­റു­ണ്ടു്. അതു് സ­മ­യ­ത്തെ­യും ഇ­ട­ങ്ങ­ളെ­യും പ്ര­വർ­ത്തി­ക­ളെ­യും ജ­ന­ങ്ങ­ളു­മാ­യി പ­ങ്കു­വെ­ക്കു­ന്നു. ഒരു പെർ­ഫോ­മൻ­സി­ന്റെ രേഖകൾ കു­ടി­കൊ­ള്ളു­ന്ന­തു് ക­ലാ­കാ­ര­ന്റെ­യും പ്രേ­ക്ഷ­ക­ന്റെ­യും ശ­രീ­ര­ത്തി­ലാ­ണു്. കാ­ഴ്ച­ക്കാ­രൻ ഇവിടെ പെർ­ഫോ­മൻ­സി­ന്റെ ഭാഗം കൂ­ടി­യാ­വു­ന്ന­തി­നാൽ ഇതു് ‘എന്റെ’ ക­ല­യ­ല്ല, മ­റി­ച്ചു ന­മ്മു­ടെ ക­ല­യാ­ണു്. അ­തു­കൊ­ണ്ടാ­ണു് പെർ­ഫോ­മൻ­സ് ഒരു ത­ര­ത്തിൽ സാർ­വ­ലൗ­കി­ക­മാ­യ ശ­രീ­ര­ത്തി­ന്റെ ഊർ­ജ്ജ­പ്ര­വാ­ഹ­മാ­വു­ന്ന­തും.

ചാർ­കോൾ സ്കെ­ച്ച്

—ഗാ­യ­ത്രി ആ­റ്റൂർ

images/unni-mani2-07.jpg

സ്വാ­ത­ന്ത്ര്യ­ത്തെ ഭാ­വ­ന­ചെ­യ്യൽ

—ച­ന്ദ്ര­മോ­ഹൻ എസ്.

ച­രി­ത്ര­പ­ര­മാ­യി പാർ­ശ്വ­വൽ­ക്ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള ഒരു സ്വ­ത്വ­ത്തിൽ­നി­ന്നു വ­രു­ന്ന ക­ലാ­കാ­രൻ എന്ന നി­ല­യി­ലാ­ണു് ഞാൻ സ്വാ­ത­ന്ത്ര്യ­ത്തെ ഭാ­വ­ന­ചെ­യ്യു­ന്ന­തു്; അ­തു­കൊ­ണ്ടു­ത­ന്നെ­യാ­ണു് ‘ഇം­ഗ്ലീ­ഷി­ലെ­ഴു­തു­ന്ന ഒരു ദ­ളി­തു് കവി’ എ­ന്നു് ഞാൻ ഉ­റ­പ്പി­ച്ചു­പ­റ­യു­ന്ന­തും. ഇതു് വലിയ ഒരു വി­ശേ­ഷാ­വ­കാ­ശ­മാ­ണു്, എ­ന്തെ­ന്നാൽ അതു് എന്റെ ക­വി­ത­യി­ലൂ­ടെ ഒരു വലിയ വാ­യ­നാ­സ­മൂ­ഹ­വു­മാ­യി സം­ഭാ­ഷ­ണ­ത്തി­ലേർ­പ്പെ­ടാൻ എ­നി­ക്ക് അവസരം നൽ­കു­ന്നു. ഇം­ഗ്ലീ­ഷിൽ ക­വി­ത­യെ­ഴു­തു­ന്ന വ­ള­രെ­ച്ചു­രു­ക്കം ക­വി­ക­ളി­ലൊ­രാ­ളെ­ന്ന നി­ല­യിൽ അ­ന­ന്യ­മാ­യൊ­രു ച­രി­ത്ര­മു­ഹൂർ­ത്ത­ത്തിൽ ഇ­ട­പെ­ടു­ന്ന ആ­ദ്യ­നി­ര­ക­വി­ക­ളി­ലൊ­രാ­ളാ­ണു് ഞാൻ. എന്റെ ക­വി­ത­കൾ ലാ­വ­ണ്യ­ത്തെ­ക്കു­റി­ച്ചു­ള്ള ബദൽ അ­നു­ഭ­വ­ങ്ങൾ­ക്കാ­യി ശ്ര­മി­ക്കു­ന്നു, ഭാ­ഷാ­പ­ര­വും സാം­സ്ക്കാ­ര­നീ­തി­പ­ര­വു­മാ­യ ഒരു ബദൽ. സ്വാ­ത­ന്ത്ര്യ­ത്തെ­ക്കു­റി­ച്ചു­ള്ള എന്റെ ധാ­ര­ണ­യിൽ താ­ഴെ­പ്പ­റ­യു­ന്ന ഘ­ട­ക­ങ്ങൾ ആ­വ­ശ്യ­മോ മ­റി­ക­ട­ക്കേ­ണ്ട­തു് ആ­വ­ശ്യ­മോ ആ­ണെ­ന്നു ഞാൻ ക­രു­തു­ന്നു.

സ്വ­ന്തം നിർ­വാ­ഹ­ക­ത്വം തി­രി­ച്ചു­പി­ടി­ക്കു­ക

പാ­ശ്ചാ­ത്യ­ലോ­ക­ത്തു് ഒരു ക­റു­ത്ത­വർ­ഗ്ഗ­ത്തിൽ­പെ­ട്ട ര­ച­യി­താ­വി­നും, ഇ­ന്ത്യ­യിൽ ദ­ളി­തു് ര­ച­യി­താ­വി­നും സ്വ­ന്തം സ്വ­ത്വ­മു­റ­പ്പി­ക്കൽ എ­ന്ന­തു് വ്യ­വ­സ്ഥ­യു­ടെ തി­രി­ച്ച­ടി നേ­രി­ടേ­ണ്ടി­വ­രു­ന്ന ഒരു സം­ഗ­തി­യാ­ണു്. അ­ല്ലെ­ങ്കിൽ അ­യാൾ­ക്ക് അ­ത്ത­രം ക­വി­താ­സ­ര­ണി­യും സാ­ഹി­ത്യ­ജീ­വി­ത­വും മു­ഖ്യ­ധാ­ര­യാ­യി­ത്തീ­രു­ന്ന­തു­വ­രെ കാ­ത്തി­രി­ക്കേ­ണ്ടി­വ­രു­ന്നു. സ്വ­ന്തം ആ­ത്മ­നി­ഷ്ഠ­ത­യെ ഈ രീ­തി­യിൽ നിർ­വ­ചി­ക്കാ­നു­ള്ള വ്യ­ക്തി­യു­ടെ തീ­രു­മാ­നം / തി­ര­ഞ്ഞെ­ടു­പ്പു് എ­ന്ന­തു് അ­യാ­ളു­ടെ രാ­ഷ്ട്രീ­യ­സ്വ­ത്വ­വു­മാ­യി ആ­ഴ­ത്തിൽ കെ­ട്ടു­പി­ണ­ഞ്ഞി­രി­ക്കു­ന്നു. ര­ണ്ടു­ത­രം സാ­ഹ­ച­ര്യ­ങ്ങ­ളിൽ ഏ­തെ­ങ്കി­ലു­മൊ­ന്നു് അ­യാൾ­ക്ക് അ­ല്ലെ­ങ്കിൽ അ­വൾ­ക്ക് തി­ര­ഞ്ഞെ­ടു­ക്കേ­ണ്ടി­വ­രും: 1. ഞാ­നൊ­രു ക­വി­യാ­ണു്, ദ­ളി­ത­നും, 2. ഞാ­നൊ­രു ദ­ളി­തു് ക­വി­യാ­ണു്. ര­ണ്ടാ­മ­ത്തെ നില ഒരു പ്ര­കോ­പ­ന­ത്തി­ലേ­ക്കാ­ണു് ന­യി­ക്കു­ക, അതിനെ അ­തി­വർ­ത്തി­ക്കു­ക­യാ­ണെ­ങ്കിൽ ഒ­രു­പ­ക്ഷെ പൊ­തു­വാ­യ പ­രി­പ്രേ­ക്ഷ്യ­ങ്ങ­ളെ മാ­റ്റു­വാ­നു­മി­ട­യു­ണ്ടു്. ഇ­ത്ത­രം നി­രീ­ക്ഷ­ണ­ങ്ങൾ പ­ല­പ്പോ­ഴും ഇ­ത്ത­രം സ്വ­ത്വ­മു­ള്ള ര­ണ്ടു് ‘നി­റ­മു­ള്ള’ ക­വി­ക­ളെ താ­ര­ത­മ്യ­പ്പെ­ടു­ത്തു­മ്പോൾ ക­ട­ന്നു­വ­രാ­റു­ണ്ടു്: ഡെ­റി­ക് വാൾ­കോ­ട്ടും ഐമേ സെ­സ­യ­റും. വാൾ­ക്കോ­ട്ട് വ­ലി­യ­തോ­തിൽ ജ­ന­കീ­യ­ഭാ­വ­ന­യു­ടെ ഭാ­ഗ­മാ­ണു് എ­ന്നു് വാ­ദി­ക്കാ­വു­ന്ന­താ­ണു്, എ­ന്തെ­ന്നാൽ അ­ദ്ദേ­ഹം ‘നെ­ഗ്രി­റ്റ്യൂ­ഡ്’ എന്ന ഗ­ണ­ത്തെ നിർ­വ­ചി­ച്ചെ­ടു­ത്ത ഐമേ സെ­സ­യ­റെ­പ്പോ­ലെ തന്റെ ‘ക­റു­പ്പ­ത്വ’ത്തെ സ്ഥാ­പി­ച്ചു­റ­പ്പി­ക്കു­ന്നി­ല്ല. ഇതു് അ­ങ്ങി­നെ സ്വയം സ്ഥാ­പി­ച്ചെ­ടു­ക്കു­ന്ന­തി­നു നൽ­കേ­ണ്ടി­വ­രു­ന്ന വി­ല­യു­മാ­കാം.

വി­പ­ണി­യു­ടെ സ­മ്മർ­ദ്ദ­ങ്ങ­ളിൽ­നി­ന്നു­ള്ള സ്വാ­ത­ന്ത്ര്യം

ക­ലാ­പ­ര­മാ­യ വീ­ക്ഷ­ണ­ങ്ങ­ളി­ലു­ള്ള സ്വാ­ത­ന്ത്ര്യം എ­ന്ന­തു് സ്വീ­കാ­ര്യ­ത­യ്ക്കും വാ­യ­ന­ക്കാ­രു­ടെ ഭാ­വു­ക­ത്വ­ശി­ല­ങ്ങൾ­ക്കു­മ­പ്പു­റം സ്വ­ന്തം പ്ര­മേ­യ­ങ്ങൾ തി­ര­ഞ്ഞെ­ടു­ക്ക­ലാ­ണു്. യു. എസ്. എസ്. ആർ, ചൈന പോ­ലു­ള്ള ജ­നാ­ധി­പ­ത്യേ­ത­ര രാ­ഷ്ട്ര­ങ്ങ­ളിൽ സെൻ­സർ­ഷി­പ്പ് വ്യാ­പ­ക­മാ­യി അ­പ­ല­പി­ക്ക­പ്പെ­ടാ­റു­ണ്ടു് എ­ങ്കി­ലും, ലോ­ക­ത്തെ മ­റ്റു് മു­ത­ലാ­ളി­ത്ത സ­മൂ­ഹ­ങ്ങ­ളി­ലെ അ­ന്തർ­ഹി­ത­മാ­യ സെൻ­സർ­ഷി­പ്പ് പ­ല­പ്പോ­ഴും കാ­ണ­പ്പെ­ടു­ന്നി­ല്ല. പല എ­ഴു­ത്തു­കാ­രും വി­പ­ണ­ന­ത്തി­ന്റെ അ­ത്ത­രം അ­ദൃ­ശ്യ­വും അ­ന്തർ­ലീ­ന­വു­മാ­യ ച­ര­ടു­ക­ളാൽ ന­യി­ക്ക­പ്പെ­ടു­ന്ന­വ­രാ­ണു് എന്നു കാണാം. ഇതു്, എന്റെ അ­ഭി­പ്രാ­യ­ത്തിൽ എന്റെ സ്വാ­ത­ന്ത്ര്യ­സ­ങ്ക­ല്പ­ത്തി­ന്റെ അ­വി­ഭാ­ജ്യ­ഘ­ട­ക­മാ­ണു്.

രാ­ഷ്ട്രീ­യ­ശ­രി­യു­ടെ ഭാവന

ഏതു് ക­ലാ­കാ­ര­നും ആ­വി­ഷ്ക്കാ­ര­സ്വാ­ത­ന്ത്ര്യം എ­ന്ന­തു് രാ­ഷ്ട്രീ­യ­മാ­യി ശ­രി­യ­ല്ലാ­ത്ത ഭാ­വ­ന­യു­ടെ പേരിൽ വി­ചാ­ര­ണ നേ­രി­ടു­ന്ന അ­വ­സ്ഥ­യെ മ­റി­ക­ട­ക്കാ­നു­ള്ള ക­ഴി­വി­നെ­കൂ­ടി ആ­ശ്ര­യി­ച്ചി­രി­ക്കു­ന്നു. ഇതു് ന­മ്മു­ടെ സ­മൂ­ഹ­ത്തി­ലെ വാ­യ­ന­ക്കാ­രു­ടെ സ­ഹി­ഷ്ണു­ത­യു­ടെ തോ­തി­ന്റെ കൂടി സൂ­ച­ന­യാ­ണു്. ഒരു ത­ട­സ്സ­ങ്ങ­ളു­മി­ല്ലാ­തെ തന്റെ ഭാ­വ­ന­യെ പി­ന്തു­ട­രാ­നു­ള്ള സ്വാ­ത­ന്ത്ര്യം ഉള്ള ഒരു സാ­മു­ഹ്യ­രാ­ഷ്ട്രീ­യ­സ്ഥി­തി തീർ­ച്ച­യാ­യും ഒരു എ­ഴു­ത്തു­കാ­ര­നു് ഉ­ത്തേ­ജ­ക­മാ­ണു്.

ഉൾ­ക്കൊ­ള്ളൽ ശേ­ഷി­യു­ള്ള ഭാഷ

ഒരു കവി ശ്ര­മി­ക്കു­ന്ന­തു് ‘ഭാഷ’യു­മാ­യി ആ­ഴ­ത്തി­ലു­ള്ള ഒരു ഇ­ട­പെ­ടൽ ആ­ണെ­ങ്കിൽ നീ­തി­യെ­യും സ്വാ­ത­ന്ത്ര്യ­ത്തെ­യും കു­റി­ച്ചു­ള്ള എന്റെ ധാ­ര­ണ­യെ ആ ‘ഭാഷ’യുടെ ഭാ­ഗ­മാ­യും കാ­ണേ­ണ്ട­തു­ണ്ടു്. ഞാൻ ഐമെ സെ­സ­യ­റെ­പ്പോ­ലെ ആ­ചാ­ര്യ­പ­ദ­വി­യു­ള്ള ലോ­ക­പ്ര­ശ­സ്ത­നാ­യ ഒരു ക­വി­യാ­യി­ത്തീ­രു­ക­യാ­ണെ­ങ്കിൽ ആ­രെ­യും ഒ­ഴി­വാ­ക്കാ­ത്ത വാ­ക്കി­ഷ്ടി­ക­ക­ളാൽ നിർ­മ്മി­ക്ക­പ്പെ­ടു­ന്ന ഒരു ലോ­ക­ത്തെ­ക്കു­റി­ച്ചാ­ണു് സ്വ­പ്നം കാണുക. ഒരു രാ­ഷ്ട്ര­ത്തി­നോ സ­മൂ­ഹ­ത്തി­നോ സ്വ­ന്ത­മാ­യ ഒരു ഭാ­ഷ­യു­ണ്ടെ­ങ്കിൽ, അതു് ഒ­രി­ക്ക­ലും സ­മൂ­ഹ­ത്തി­ലെ ഏ­തെ­ങ്കി­ലും വി­ഭാ­ഗ­ത്തെ ഒ­ഴി­വാ­ക്കു­ന്ന­താ­യി­രി­ക്ക­രു­തു്. അ­ല്ലെ­ങ്കിൽ അതു് ഇ­ത­ര­ശേ­ഷി­യു­ള്ള­വ­രെ­ക്കൂ­ടി ക­യ­റ്റാ­നി­ട­മി­ല്ലാ­ത്ത ഒരു എ­ല­വേ­റ്റർ പോ­ലെ­യാ­കും. ഇ­ന്ന­ത്തെ സ­മൂ­ഹ­ത്തിൽ, ഒ­രു­പ­ക്ഷെ സ്വ­വർ­ഗ്ഗ­ലൈം­ഗി­ക­ത­യു­ടെ ശ­ബ്ദ­മാ­ണു് ഭാ­ഷാ­പ­ര­മാ­യ പ്ര­കാ­ശ­ന­ങ്ങ­ളെ ഏ­റ്റ­വു­മ­ധി­കം വി­വൃ­ത­മാ­ക്കു­ന്ന­തു്. അ­ത്ത­ര­ത്തി­ലു­ള്ള ഓരോ പ്ര­സ്ഥാ­ന­വും ഓരോ വാ­ക്കി­നെ­യും അതിനു സ­ഹ­ജ­മാ­യ ലോ­ക­ത്തെ­യും തീ­ണ്ടു­ക്കൂ­ടാ­യ്മ­യിൽ നി­ന്നു് മോ­ചി­പ്പി­ക്കു­ന്നു. അ­തി­നർ­ത്ഥം ഈ ലോ­ക­ത്തു് (ഭൗ­തി­ക­വും അ­ല്ലാ­ത്ത­തും) ഞാൻ സ്വ­പ്ന­ത്തിൽ­പോ­ലും സ­ന്ദർ­ശി­ച്ചി­ട്ടി­ല്ലാ­ത്ത ഇ­ട­ങ്ങ­ളു­ണ്ടു് എന്നു പ­റ­യു­ന്ന­തു­പോ­ലെ­യാ­ണു്. ഈ പ­രി­മി­തി ഒ­രു­പ­ക്ഷെ മ­റ്റെ­ന്തി­നേ­ക്കാ­ളും ‘ഭാ­ഷാ­പ­രം’ ആ­യി­രി­ക്കാം. അ­ത്ത­രം ഒരു ഭാഷ ക­ണ്ടെ­ത്തു­ന്ന­താ­ണു് എന്റെ ല­ക്ഷ്യ­വും സ്വാ­ത­ന്ത്ര്യ­വും.

വി­ല­യ്ക്കു വാ­ങ്ങി­യ സ്വാ­ത­ന്ത്ര്യം

—പി. കൃ­ഷ്ണ­നു­ണ്ണി

ക­ല­ങ്ങി­മ­റി­ഞ്ഞ മേ­ഘ­ക്കൂ­ട്ട­ങ്ങൾ­ക്കു താഴെ ചു­മ­ലിൽ ഭീ­മാ­കാ­ര­ങ്ങ­ളാ­യ ക­ല്ലു­ക­ളും കൊ­ത്തി­മി­നു­ക്കി­യ രൂ­പ­ങ്ങ­ളു­മാ­യി ഏ­ഥൻ­സി­ലെ അ­ടി­മ­കൾ ന­ട­ന്നു നീ­ങ്ങു­മ്പോൾ അ­വ­രു­ടെ പു­റ­ത്തു് വീ­ണി­രു­ന്ന ചാ­ട്ട­വാ­റ­ടി­ക­ളെ സ്വാ­ഭാ­വി­ക­മാ­യും എ­തിർ­ക്കു­വാ­ന­വർ­ക്ക് ക­ഴി­ഞ്ഞി­രു­ന്നി­ല്ല. പു­രാ­ത­ന ഗ്രീ­സി­ലും റോ­മി­ലും ഉ­യർ­ന്നു­വ­ന്ന ദേ­വാ­ല­യ­ങ്ങ­ളു­ടെ പി­റ­കിൽ ജീ­വി­ത­മൊ­ടു­ക്കി­യ അ­ടി­മ­ക­ളെ­ത്ര­യു­ണ്ടാ­കാ­മെ­ന്നു് ആർ­ക്കു­മ­റി­യി­ല്ല. പക്ഷേ ഒ­ന്ന­റി­യാം. രാ­ത്രി­യു­ടെ അ­റി­യ­പ്പെ­ടാ­ത്ത യാ­മ­ങ്ങ­ളി­ലേ­ക്ക് നീ­ങ്ങി­യ വി­രു­ന്നു സൽ­ക്കാ­ര­ങ്ങ­ളി­ലും ഉ­ന്മാ­ദ നൃ­ത്ത­ച്ചു­വ­ടു­ക­ളി­ലും അവർ അകലെ നി­ന്നു­ള്ള കാ­ണി­കൾ മാ­ത്ര­മാ­യി­രു­ന്നു. സ­മൃ­ദ്ധി­യു­ടെ നി­ല­വ­റ­ക­ളിൽ കു­ഴ­ഞ്ഞു­വീ­ഴു­ന്ന ശ­രീ­ര­ങ്ങ­ളെ നോ­ക്കി മോഹം പൂ­ണ്ടു­നി­ന്ന വേ­ദ­നി­ക്കാ­ത്ത ശ­രീ­ര­ങ്ങ­ളാ­ലും മ­ന­സ്സു­ക­ളാ­ലും നാ­ളെ­യെ­ക്കു­റി­ച്ചു­ള്ള ചി­ന്ത­കൾ മാ­ത്ര­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. എ­ങ്കി­ലും സ്വാ­ത­ന്ത്ര്യ­മെ­ന്നെ­ന്നേ­ക്കു­മാ­യി നി­ഷേ­ധി­ക്ക­പ്പെ­ട്ട അവരെ വി­മോ­ചി­പ്പി­ക്കു­വാ­നും ച­രി­ത്ര­ത്തിൽ ഒരു സ്പാർ­ട്ട­ക്ക­സു­ണ്ടാ­യി. യ­വ­ന­രു­ടെ ര­ഥ്യ­ക­ളിൽ ആ­ദാ­ര­മാ­യി വരും നാ­ളു­ക­ളി­ലെ വി­ജ­യ­ങ്ങ­ളെ­ക്കു­റി­ച്ചോർ­ത്തു് മ­നോ­രാ­ജ്യ­മൊ­രു­ക്കി­യ ച­ക്ര­വർ­ത്തി­മാർ­ക്ക് അ­വ­രു­ടെ നാ­ടു­ക­ളും ആ­ളു­ക­ളും ന­ഷ്ട­പ്പെ­ട്ടു. എ­ങ്കി­ലും പി­ന്നീ­ടു് ഇ­തി­ഹാ­സ­ങ്ങ­ളിൽ സ്വാ­ത­ന്ത്ര്യ­ത്തെ അ­ടി­വ­ര­യി­ട്ടു­റ­പ്പി­ക്കു­വാൻ ഭൂ­മി­യി­ലേ­ക്ക് അ­ഗ്നി­യു­മാ­യി ക­ട­ന്നു­വ­ന്ന പ്രൊ­മി­ത്യൂ­സി­നെ (Prometheys) സൃ­ഷ്ടി­ക്കു­വാ­നും അവർ മ­റ­ന്നി­ല്ല. എ­ക്കാ­ല­ത്തും സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ മ­ന­ന­ങ്ങൾ ഒ­ട്ട­ന­വ­ധി മാ­റ്റ­ത്തി­ലേ­ക്ക് ന­മ്മെ­ക്കൊ­ണ്ടെ­ത്തി­ക്കു­ന്നു.

പൗ­രാ­ണി­ക ഗ്രീക്കോ-​റോമൻ സാ­മ്രാ­ജ്യ­ങ്ങ­ളു­ടെ കഥ അ­താ­യി­രു­ന്നെ­ങ്കിൽ അ­തി­ലും ഭ­യാ­ന­ക­മാ­യ പീ­ഢ­ന­ങ്ങ­ളു­ടെ ക­ഥ­ക­ളാ­ണു് ന­മു­ക്കു­ള്ള­തു്. ശൂ­ദ്ര­ന്റേ­യും ച­ണ്ഡാ­ള­ന്റേ­യും ചെ­വി­കൾ­ക്കു­ള്ളിൽ അവൾ / അവൻ വേ­ദോ­ച്ചാ­ര­ണം കേൾ­ക്കാ­തി­രി­ക്കാൻ ഒ­ഴി­ച്ചി­രു­ന്ന­തു് ഉ­രു­ക്കി­യ ഈ­യ­ലാ­യി­നി­യാ­യി­രു­ന്ന­ത്രേ. ചു­ട്ടു പ­ഴു­പ്പി­ച്ച ഇ­രു­മ്പാൽ ദ­ണ്ഡു­കൊ­ണ്ടു് തു­ട­യി­ലെ മാംസം ക­രി­ച്ചു ജാ­തി­ക്കോ­മ­ര­ങ്ങൾ ന­മ്മു­ടെ രാ­ജ്യ­ത്തിൽ പ­ല­യി­ട­ത്തു­മു­ണ്ടു്. തൊ­ട്ടു­കൂ­ടാ­ത്ത­വൻ അവസാന അ­ത്താ­ഴ­ത്തി­നാ­യെ­ങ്കി­ലും ചത്ത പ­ശു­വി­ന്റെ തോ­ലു­രി­ഞ്ഞ് കൊ­ണ്ടു­പോ­കു­മ്പോൾ അവൻ നടന്ന വ­ഴി­ക്കു­പി­റ­കെ ര­ഹ­സ്യ­മാ­യി അവനെ ആ­ക്ര­മി­ക്കാ­നൊ­രു­ക്കി­യ നാ­യ­ക­ളു­ടെ കൂ­ട്ട­ത്തെ ഒരു ജാ­തി­യു­ടേ­യും ക­ണ്ണു­ക­ളാൽ അ­ള­ക്കാ­നാ­വി­ല്ല. നീതി ല­ഭി­ക്കാ­ത്ത ഏ­ക­ല­വ്യ­നും ഗു­ഹ­നും ച­ണ്ഡാ­ള­ന്റെ ഓർ­മ്മ­ക­ളിൽ നി­റ­ഞ്ഞി­രു­ന്നി­ല്ല. അ­വ­ന്റെ ക­റു­ത്ത വാ­വു­കൾ മാറി ഒ­രി­ക്ക­ലും മ­റ്റൊ­രു ന­ക്ഷ­ത്ര­ത്താൽ ഉ­ദ­യ­മു­ണ്ടാ­യി­ട്ടു­മി­ല്ല.

വാ­സ്ത­വ­ത്തിൽ, എ­ന്താ­ണു് സ്വാ­ത­ന്ത്ര്യം?

പ­ര­ദേ­ശി­ക­ളു­ടെ ക­ട­ന്നു­വ­ര­വി­നാ­ലോ ഇതര മ­ത­സ്ഥ­രു­ടെ ആ­ധി­പ­ത്യ­ത്താ­ലോ ന­ഷ്ട­മാ­യ ഒ­ന്നാ­ണോ? അതോ റൂ­സ്സോ (Jeans Jaccques Rousseau) പ­റ­ഞ്ഞ­പോ­ലെ മ­നു­ഷ്യൻ സ്വ­ത­ന്ത്ര­നാ­യി ജ­നി­ക്കു­ന്നു­വെ­ങ്കി­ലും എ­വി­ടെ­യും അവൻ ച­ങ്ങ­ല­യ്ക്കു­ള്ളി­ലാ­ണെ­ന്ന അ­വ­സ്ഥ­യോ?

സ്വാ­ത­ന്ത്ര്യം എന്റെ ജ­ന്മാ­വ­കാ­ശ­മാ­ണു്. ഞാ­ന­തു് നേടുക തന്നെ ചെ­യ്യു­മെ­ന്നു് പറഞ്ഞ ബാ­ല­ഗം­ഗാ­ധ­ര തി­ല­ക­നു് പ­ര­ദേ­ശി­ക­ളു­ടെ കൈയിൽ നി­ന്നും ഇ­ന്ത്യ­യെ ര­ക്ഷി­ക്ക­ണ­മെ­ന്ന ആ­ഗ്ര­ഹ­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ വിശാല അർ­ത്ഥ­ങ്ങ­ളെ ചൊ­ല്ലി ദേ­ശീ­യ­ത­യു­ടെ കാ­ര്യ­ത്തിൽ ഗാ­ന്ധി വി­യോ­ഗി­ച്ച­തു് ടാ­ഗോ­റി­നോ­ടും ബോ­സി­നോ­ടും ചെറിയ തോതിൽ നെ­ഹ്റു­വി­നോ­ടും മാ­ത്ര­മാ­യി­രു­ന്നി­ല്ല. അം­ബേ­ദ്ക­റി­നോ­ടും കൂ­ടി­യാ­യി­രു­ന്നു­വെ­ന്നു് നാ­മോർ­ക്ക­ണം. ദേ­ശ­ബോ­ധം ഉ­ത്പ്പാ­ദി­പ്പി­ച്ച സ്വാ­ത­ന്ത്ര്യ­ബോ­ധം പി­ന്നീ­ടു് ന­മ്മെ­ക്കൊ­ണ്ടു ചെ­ന്നെ­ത്തി­ച്ച­തു് സാ­മ്പ­ത്തി­ക­വും സാ­മൂ­ഹ്യ­വും സാം­സ്ക്കാ­രി­ക­വു­മാ­യ അ­സ്വാ­ത­ന്ത്ര്യ­ത്തി­ലേ­ക്കാ­യി­രു­ന്നു. വീ­റോ­ടെ­യും വാ­ശി­യോ­ടെ­യും വി­ളി­ച്ച ദേ­ശ­ഭ­ക്തി ഗാ­ന­ങ്ങ­ളും മു­ദ്രാ­വാ­ക്യ­ങ്ങ­ളും ചി­ത­ല­രി­ക്കു­ന്ന­തും നമ്മൾ കണ്ടു. വ്യ­ക്തി­യിൽ­നി­ന്നും സ­മ­സൃ­ഷ്ടി­യി­ലേ­ക്കു­ള്ള പ­രി­വർ­ത്ത­ന­ത്തിൽ ആ­ന്ത­രി­ക സ്വാ­ത­ന്ത്ര്യ­മെ­ന്ന ആ­ശ­യ­ത്തെ ആ­ഗ്ര­ഹ­ത്തെ നാ­മ­റി­യാ­തെ പോയി. അർ­ദ്ധ­രാ­ത്രി­യിൽ ല­ഭി­ച്ച സ്വാ­ത­ന്ത്ര്യം (Freedom at Midnight) അർ­ദ്ധ­രാ­ത്രി­ക്കു­ള്ളിൽ തന്നെ ഒ­തു­ങ്ങു­ന്ന­താ­ണി­തി­നു കാരണം. അർ­ദ്ധ­രാ­ത്രി­യിൽ­നി­ന്നും ന­മു­ക്ക് സ്വാ­ത­ന്ത്ര്യം ല­ഭി­ക്കാ­ത്ത­തെ­ന്തു­കൊ­ണ്ടാ­ണു്?

പ­ടി­ഞ്ഞാ­റി­ന്റെ ച­രി­ത്ര­ത്തിൽ ഫ്ര­ഞ്ച് വി­പ്ല­വാ­ന­ന്ത­രം സ്വാ­ത­ന്ത്ര്യ­ത്തെ­ക്കു­റി­ച്ചു­ള്ള നൂതന ആ­ശ­യ­ങ്ങൾ ഉ­ട­ലെ­ടു­ക്കു­ക­യു­ണ്ടാ­യി. അവിടെ സം­ഭ­വി­ച്ച­തു് പ­ടി­ഞ്ഞാ­റി­ലെ കൊ­ളോ­ണി­യൽ മേ­ധാ­വി­ത്വ­മേ­റു­ന്ന രാ­ജ്യ­ങ്ങൾ­ക്ക് സ്വയം ചി­ന്തി­ക്കു­വാ­നു­ള്ള പ­രി­സ്ഥി­തി അ­തൊ­രു­ക്കി­ക്കൊ­ടു­ത്തു­വെ­ന്നു­ള്ള­താ­ണു്. ദേശ-​രാഷ്ട്ര (Nation-​State) സ­ങ്കൽ­പ്പ­ന­ങ്ങ­ളെ­ക്കു­റി­ച്ച് പൗ­ര­ന്മാ­രെ ബോ­ധ­വ­ത്ക്ക­രി­ക്കു­മ്പോൾ­ത്ത­ന്നെ അ­വ­യു­ടെ നിർ­മ്മാ­ണ­ത്തി­നാ­വ­ശ്യ­മാ­യ ശാരീരിക-​ബൗദ്ധിക ഘ­ട­ക­ങ്ങ­ളെ­ക്കു­റി­ച്ചും ചി­ന്ത­യു­ടെ വേ­റി­ട്ടൊ­രു അ­നി­വാ­ര്യ­ത­യെ­ക്കു­റി­ച്ചു­മെ­ല്ലാ­മു­ള്ള ബോധം, അതോടെ സം­ജാ­ത­മാ­യി. ന­വോ­ത്ഥാ­ന കാ­ല­ങ്ങ­ളോ­ടെ ഉദയം കൊണ്ട ഒ­ട്ട­ന­വ­ധി ത­ത്വ­ചി­ന്ത­കൾ അ­വ­യ്ക്ക് ആ­ക്ക­മേ­വു­ക­യു­മു­ണ്ടാ­യി. എ­ന്നി­രു­ന്നാ­ലും സ­മർ­ത്ഥ­മാ­യി വർ­ഗ്ഗ­ങ്ങ­ളെ വേർ­തി­രി­ക്കു­ക­യും വർ­ഗ്ഗ­സ­ഹ­ക­ര­ണ­ത്തി­ലൂ­ടെ രാ­ഷ്ട്ര­ത്തി­ന്റെ ഭാവി നിർ­ണ്ണ­യി­ക്കു­ക­യും ചെ­യ്യു­ന്ന ഭ­ര­ണ­കൂ­ട­ങ്ങൾ പ­ടി­ഞ്ഞാ­റിൽ വ­ളർ­ന്നു­വ­ന്ന­തു് ആ­ക­സ്മി­ക­മ­ല്ല. ലി­ങ്ക­ന്റെ­യോ (Abraham Lincon) മാർ­ട്ടിൻ ലൂഥർ കിം­ഗി­ന്റേ­യോ പ്ര­ഭാ­ഷ­ണ­ങ്ങ­ളി­ലൂ­ടെ­യോ പ്ര­വർ­ത്ത­ന­ങ്ങ­ളി­ലൂ­ടെ­യോ മാ­ത്രം സ്വ­ത­ന്ത്ര­രാ­യി­രു­ന്ന­വ­ര­ല്ല ക­റു­ത്ത­വർ. ക­റു­ത്ത­വ­രെ­ക്കു­റി­ച്ച് ബോ­ധ­പൂർ­വ്വം തന്നെ മുൻ­വി­ധി­കൾ കാ­ത്തു സൂ­ക്ഷി­ച്ചി­രു­ന്ന­വ­രാ­യി­രു­ന്നു കാ­ന്റും (Immanuel Kant) ഇ­രു­പ­താം നൂ­റ്റാ­ണ്ടിൽ വെൽ­സു­മെ­ന്ന­തു് (H. G. Wells) നമ്മെ അ­മ്പ­രി­പ്പി­ക്കു­ന്നു­ണ്ടു്.

1968 ലെ സു­പ്ര­ധാ­ന ച­രി­ത്ര മു­ഹൂർ­ത്ത­ങ്ങ­ളി­ലേ­ക്ക് ക­ട­ക്കു­ക­യാ­ണെ­ങ്കിൽ പാ­രീ­സി­ലു­ണ്ടാ­യ ലുംപൻ പ്രോ­ളി­റ്റേ­റി­യ­റ്റു (Limpen Politeriat) കളുടെ അവസ്ഥ സ്വാ­ത­ന്ത്ര്യ­വാ­ഞ്ച മാ­ത്ര­മാ­യി­രു­ന്നു­വോ എ­ന്ന­തു് ചി­ന്ത്യ­മാ­ണു്. സർ­വ്വ­ക­ലാ­ശാ­ല­കൾ­ക്കു­ള്ളി­ലെ അ­ധീ­ശ­ത്വ­ത്തി­നും അ­ടി­ച്ചേൽ­പ്പി­ക്ക­പ്പെ­ട്ട സാ­ന്മാർ­ഗി­ക­ത­യ്ക്കു­മെ­ല്ലാ­മെ­തി­രാ­യി തെ­രു­വി­ലി­റ­ങ്ങി­യ ത­ത്വ­ചി­ന്ത­കർ, ക­ലാ­കാ­ര­ന്മാർ പ്ര­ക്ഷോ­ഭ­കാ­രി­കൾ, സാഹിത്യകാരന്മാർ-​ഇവരെല്ലാവരും ഒരേ സ്വ­ര­ത്തിൽ കാം­ക്ഷി­ച്ചി­രു­ന്ന­തു്, അ­ത്യ­ന്തി­ക­മാ­യും മാ­ന­സി­ക സ്വാ­ത­ന്ത്ര്യ­മാ­ണു്. ദേശ-​രാഷ്ട്ര നിർ­മ്മി­ത­വും പ­ട്ടാ­ളാ­ധി­ഷ്ഠി­ത­വു­മാ­യ ഇ­ട­ങ്ങ­ളെ ഭേ­ദി­ക്കു­ന്ന­തി­ലൂ­ടെ ചി­ന്ത­യു­ടെ പുതിയ തു­റ­സ്സു­കൾ തേ­ടു­ക­ത­ന്നെ­യാ­ണ­വർ ചെ­യ്ത­തും. ലിം­ഗാ­ധി­ഷ്ഠി­ത മ­ന­ന­ങ്ങ­ളും ലൈം­ഗി­ക വി­മോ­ച­ന സ്വ­ര­ങ്ങ­ളും ശ­രീ­ര­സം­ബ­ന്ധി­യാ­യ ഉൾ­ചി­ന്ത­ക­ളും അവരെ സ്റ്റേ­റ്റി­നെ­തി­രെ പ്ര­തി­രോ­ധി­ക്കു­വാൻ പ്രാ­പ്ത­രാ­ക്കി. സാർ­ത്ര് (Jean Paul Sartre) ഉൾ­പ്പെ­ടെ ഇന്നു ജീ­വി­ച്ചി­രി­പ്പു­ള്ള പ്ര­മു­ഖ ത­ത്വ­ചി­ന്ത­ക­രി­ലൊ­രാ­ളാ­യ ബാ­ദ്യു (Alain Badiou) വ­രെ­യു­ള്ള­വ­രു­ടെ താ­ത്വി­ക­വും ശാ­രീ­രി­ക­വു­മാ­യ പ്ര­ക­ട­ന / പ്ര­തി­ഷേ­ധ­ത്തി­ന്റെ വേ­റി­ട്ട അ­നു­ര­ണ­ന­ങ്ങ­ളാ­ണു് ഈയിടെ നടന്ന ലോക ഫു­ട്ബോൾ മ­ത്സ­ര­ത്തിൽ ക­ളി­ക്ക­ള­ത്തി­ലേ­ക്കോ­ടി­യി­റ­ങ്ങി­യ പിങ്ക്-​പുസ്സി പ്ര­തി­രോ­ധ­ത്തിൽ (Pink Pussy Resistance) നാം കാ­ണാ­നി­ട­യാ­യ­തും. ചി­ന്ത­യു­ടെ ബ­ഹു­ല­ത­ക­ളി­ലൂ­ടെ ഫു­ക്കോ (Michael Faucault) യെ­പ്പോ­ലു­ള്ള ച­രി­ത്ര­കാ­ര­ന്മാ­രു­ടെ പ്ര­തി­പ്ര­വർ­ത്ത­ന­ങ്ങ­ളി­ലൂ­ടെ സം­ജാ­ത­മാ­യ പ്രതി-​ചിന്തകൾ 68-നെ വീ­ണ്ടും ജീ­വി­പ്പി­ക്കു­ക­യും വി­മർ­ശ­ന­വി­ധേ­യ­മാ­ക്കു­ക­യും ചെ­യ്യു­ന്നു­ണ്ടു്. യൂ­റോ­പ്പി­ന്റെ ഏ­കീ­കൃ­ത­ത്വ­ത്തിൽ നി­ന്നു­മ­ക­ന്നു് ഒ­ട്ട­ന­വ­ധി രാ­ജ്യ­ങ്ങൾ­ക്കു­ള്ളി­ലെ (പ­ല­സ്തീൻ, മ­ധ്യേ­ഷ്യ, ഇ­ന്ത്യ, ചൈന) രാ­ഷ്ട്രീ­യ­ന്ത­രീ­ക്ഷ­ങ്ങൾ അ­റി­യു­വാ­നു­ള്ള വി­പു­ല­മാ­യ ആ­ശ­യ­രൂ­പീ­ക­ര­ണ­ത്തി­ന്റെ തു­ട­ക്ക­മി­തോ­ടെ­യാ­യി­രു­ന്നു. എ­ന്തു­കൊ­ണ്ടോ അ­ധി­നി­വേ­ശാ­ധി­ഷ്ഠി­ത ആ­ധു­നി­ക­ത­യു­ടെ പിൻ­ഗാ­മി­കൾ­ക്ക് ചി­ന്ത­യു­ടെ പുതിയ മേ­ഖ­ല­ക­ളി­ലേ­ക്ക് ക­ട­ക്കു­വാൻ സാ­ധി­ച്ചി­ട്ടി­ല്ല. ഒരു വ­ശ­ത്തു് ഉ­ത്ത­രാ­ധി­നി­വേ­ശി­ത­മാ­യ (Post Colonial) പ­രി­ക­ല്പ­ന­കൾ നമ്മെ രൂ­പ­പ്പെ­ടു­ത്തി­യെ­ടു­ക്കു­മ്പോൾ, മ­റു­വ­ശ­ത്തു് അബോധ രൂ­പ­ക­ങ്ങ­ളാൽ നമ്മൾ ന­മ്മ­ളെ­ത്ത­ന്നെ കാണാൻ വ­യ്യാ­ത്ത വേ­ലി­കൾ കെ­ട്ടു­ന്നു. ആ­ഗോ­ളീ­ക­ര­ണ കാ­ല­ത്തു് നമ്മെ അ­ല­ട്ടു­ന്ന­തു് വി­മർ­ശം (Critique) സാ­ധ്യ­മാ­വാ­ത്ത ചി­ന്ത­ക­ളു­ടെ അ­പ­ര്യാ­പ്ത­ത­യാ­ണു്. സ്റ്റേ­റ്റ് ത­രു­ന്ന ഏ­റ്റ­വും നൂ­ത­ന­മാ­യ 5G മൊ­ബൈ­ലാ­ണെ­ങ്കി­ലും മ­റ്റേ­തു പാ­ക്കേ­ജാ­ണെ­ങ്കി­ലും ന­മു­ക്ക­തു് പഥ്യം തന്നെ. ആഗോള ത­മ്പു­രാ­ക്ക­ന്മാ­രു­ടെ ക­ണ്ണു­ക­ളി­ലൂ­ടെ അ­രി­ച്ചു നീ­ങ്ങു­ന്ന നാം എ­ത്ര­യോ നി­രീ­ക്ഷ­ണ വ­ല­യ­ങ്ങൾ­ക്കു­ള്ളിൽ കു­ടു­ങ്ങി­യാ­ണു് ദി­ന­ച­ര്യ­കൾ ചെ­യ്തു പോ­രു­ന്ന­തു്. സ്വാ­ത­ന്ത്ര്യം പി­ച്ച­പാ­ത്ര­മെ­ന്നു് പറഞ്ഞ ക­വി­വ­ച­നം പോലും പ­ഴ­മ­യു­ടേ­താ­യി­ത്തീർ­ന്നി­രി­ക്കു­ന്നു.

മു­ട്ടി­നു മു­ട്ടി­നു ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന ഒ­ട്ട­നേ­കം സ­മ­ര­ങ്ങ­ളി­ലും പ്ര­ക്ഷോ­ഭ­ങ്ങ­ളി­ലും ദേശ-​രാഷ്ട്ര സ്വ­ഭാ­വ­ങ്ങ­ളെ നാം ചെ­റു­ക്കാൻ ശ്ര­മി­ക്കു­ന്നു­ണ്ടെ­ങ്കി­ലും അനേകം ഉ­പ­ദേ­ശീ­യ­ത­ല­ങ്ങ­ളി­ലൂ­ടെ­യും മ­ത­ഭ്രാ­ന്തി­ലൂ­ടെ­യും ഏ­ക­ശി­ലാ­ത്മ­ക­മാ­ക്കി­ത്തീർ­ക്കു­വാൻ ശ്ര­മി­ക്കു­ന്ന ഇ­ന്ത്യ­യു­ടെ നാ­നാ­ത്വ­ത്തി­ലെ ഏ­ക­ത്വം വെറും പൊ­ള്ള­യാ­ണെ­ന്നു് തി­രി­ച്ച­റി­യേ­ണ്ടി­യി­രി­ക്കു­ന്നു. എ­ന്നാൽ പ­ല­പ്പോ­ഴും പല തി­രി­ച്ച­റി­വു­ക­ളും സ്വാ­ത­ന്ത്ര്യ­മെ­ന്ന സ­ങ്കൽ­പ്പ­ന­ത്തെ പാടേ ന­മ്മിൽ നി­ന്നും വി­മ­ലീ­ക­രി­ക്കു­ക­യാ­ണു് ചെ­യ്യു­ന്ന­തു്. ദലിത്-​ആദിവാസി പ്ര­തി­ഷേ­ധ­ങ്ങ­ളിൽ നി­ന്നും സ്വത്വ-​ലിംഗ നീ­തി­ക്കാ­യു­ള്ള ഒ­ട്ട­ന­വ­ധി ചെ­റു­സ­മ­ര­ങ്ങ­ളു­ടെ ഭൂ­മി­ക­ക്കു­ള്ളി­ലും സ­മർ­ത്ഥ­മാ­യി പ്ര­തി­നി­ധാ­ന­ങ്ങ­ളെ ഉ­ത്പാ­ദി­പ്പി­ക്കു­ന്ന­തോ­ടൊ­പ്പം അ­വ­യു­ടെ കർ­ത്താ­ക്ക­ളെ ഭീഷണി മൂലം അ­ക­റ്റി നിർ­ത്താ­മെ­ന്നും പി­ന്നീ­ടു് ആ­ഖ്യാ­യി­ക­കൾ വി­റ്റു കാ­ശാ­ക്കാ­മെ­ന്നു­മാ­ണു് മ­ല­യാ­ള­ത്തിൽ വിവാദ നോ­വ­ലു­ണ്ടാ­ക്കി­യ വർ­ത്ത­മാ­ന പ­രി­ച്ഛേ­ദം. ഇ­തെ­ല്ലാം ന­ട­ക്കു­മ്പോ­ഴും ഒ­രി­ക്ക­ലും മോ­ചി­ത­രാ­കാ­ത്ത­വ­രു­ടെ ദീ­ന­രോ­ദ­ന­ങ്ങൾ ന­മ്മു­ടെ കാ­തു­ക­ളി­ലേ­ക്കെ­ത്തു­ന്നി­ല്ലേ?

അതു് കേൾ­ക്ക­ണ­മെ­ങ്കിൽ ചി­ന്ത­യു­ടെ സ്വാ­ത­ന്ത്ര്യ­വും മ­റു­ചി­ന്ത­ക­ളു­ടെ ഹ­സ്ത­ദാ­ന­വും ആ­വ­ശ്യ­മാ­ണു താനും!

ര­ക്ഷ­പെ­ട്ട ത­ട­വു­കാ­രൻ

—ഷോർഷ് പെരക്

ഈ കഥ എവിടെ നി­ന്നാ­ണു് വ­ന്ന­തെ­ന്നു് ഞാൻ മ­റ­ന്നു­പോ­യി, എ­നി­ക്ക­തി­ന്റെ ആ­ധി­കാ­രി­ക­ത ഉ­റ­പ്പു ത­രാ­നാ­വി­ല്ല, അ­തി­ന്റെ സാ­ങ്കേ­തി­ക പ­ദ­ത്തി­ന്റെ കൃ­ത്യ­ത നി­ശ്ച­യ­വു­മി­ല്ല. എ­ന്നി­രു­ന്നാ­ലും അതു് എന്റെ ഉ­ദ്ദേ­ശം മി­ക­ച്ച രീ­തി­യിൽ വ­ര­ച്ചി­ടാൻ പ­ര്യാ­പ്ത­മാ­ണു്.

ഫ്ര­ഞ്ചു­കാ­ര­നാ­യ ഒരു യു­ദ്ധ­ത്ത­ട­വു­കാ­രൻ അർ­ദ്ധ­രാ­ത്രി­യിൽ അവനെ ജർ­മ്മ­നി­യിൽ­നി­ന്നു് കൊ­ണ്ടു­പോ­കു­ന്ന തീ­വ­ണ്ടി­യിൽ നി­ന്നും ര­ക്ഷ­പ്പെ­ടു­ന്ന­തിൽ വി­ജ­യി­ച്ചു. ആ രാ­ത്രി­ക്ക് ക­ടു­പ്പ­മു­ള്ള ക­റു­പ്പാ­യി­രു­ന്നു. ത­ട­വു­കാ­രൻ അ­വ­ന്റെ ചു­റ്റു­പാ­ടു­ക­ളെ­ക്കു­റി­ച്ച് അ­ജ്ഞ­നാ­യി­രു­ന്നു. അയാൾ തോ­ന്നി­യ­തു­പോ­ലെ മു­ന്നി­ലേ­ക്ക് കുറേ ന­ട­ന്നു. ഏതോ ഒരു നി­മി­ഷ­ത്തിൽ അ­യ്യാ­ളൊ­രു ന­ദി­ക്ക­ര­യിൽ എത്തി. അവിടെ അ­പ്പോൾ ഒരു സൈ­റ­ന്റെ മു­രൾ­ച്ച ഉ­ണ്ടാ­യി­രു­ന്നു. കു­റ­ച്ച് സ­മ­യ­മി­ടി­പ്പു­കൾ­ക്ക് ശേഷം അ­തു­വ­ഴി ക­ട­ന്നു പോയ ബോ­ട്ടു് ഉ­യർ­ത്തി­യ തിരകൾ ക­ര­യി­ല­ടി­ച്ച് ത­കർ­ന്നു. സൈ­റ­ന്റെ മു­രൾ­ച്ച­യും വെ­ള്ള­ത്തി­ന്റെ തെ­റി­ച്ചിൽ ശ­ബ്ദ­വും വേർ­തി­രി­ച്ചെ­ടു­ത്ത­തിൽ നി­ന്നും ര­ക്ഷ­പ്പെ­ട്ട­വൻ ന­ദി­യു­ടെ വീതി അ­നു­മാ­നി­ച്ചു. എത്ര വീ­തി­യു­ണ്ടെ­ന്നു് മ­ന­സ്സി­ലാ­ക്കി, അ­യാ­ള­തു് റൈൻ ന­ദി­യാ­ണെ­ന്നു് തി­രി­ച്ച­റി­യു­ക­യും അതു് തി­രി­ച്ച­റി­ഞ്ഞ­തു­കൊ­ണ്ടു് അ­യാൾ­ക്ക് എ­വി­ടെ­യാ­ണ­ന്നു് മ­ന­സ്സി­ലാ­വു­ക­യും ചെ­യ്തു. പ­രി­ഭാ­ഷ: ഉണ്ണി ആർ.

ഇ­നി­യും മ­രി­ച്ചി­ട്ടി­ല്ലാ­ത്ത ‘സ്വാ­ത­ന്ത്ര്യം’

—കെ. എം. സീതി

‘സ്വാ­ത­ന്ത്ര്യം’ കാല ദേ­ശാ­ന്ത­ര­ങ്ങ­ളിൽ സർ­വ്വ­സ­മ്മ­ത­മാ­യി ചി­ട്ട­പ്പെ­ടു­ത്താ­ത്ത ഒരു വ്യ­വ­ഹാ­ര­ഭൂ­മി­ക­യാ­ണു്. മ­നു­ഷ്യൻ സ്വ­ന്തം ശ­രീ­ര­ത്തിൽ­നി­ന്നും വ്യ­ക്തി ബ­ന്ധ­ങ്ങ­ളി­ലേ­ക്കും, സ­മൂ­ഹ­ത്തി­ലേ­ക്കും, രാ­ജ്യാ­ന്ത­ര മ­ണ്ഡ­ല­ങ്ങ­ളി­ലേ­ക്കും ആ­വ­ശ്യാ­നു­സ­ര­ണം വി­ന്യ­സി­ക്കു­ന്ന രാ­ഷ്ട്രീ­യ ഊർ­ജ്ജം കൂ­ടി­യാ­ണ­തു്. ക­ത്തി­ച്ചാൽ ആ­ളി­ക്ക­ത്താ­വു­ന്ന ആ­ന്ത­രി­കോർ­ജ്ജം അ­തി­നു­ണ്ടു്. കെ­ടു­ത്തി­യാ­ലും ക­നൽ­ക്ക­ട്ട­പോ­ലെ പി­ന്നെ­യും എ­രി­ഞ്ഞു­കൊ­ണ്ടി­രി­ക്കും. സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി­യു­ള്ള കരുതൽ രാ­ഷ്ട്രീ­യ ജൈ­വ­ഘ­ട­ന­യിൽ അ­ന്തർ­വർ­ത്തി­യാ­യ ഒരു പ്ര­തി­ഭാ­സ­മാ­ണു്.

അ­തി­ജീ­വ­ന­ത്തിൽ­നി­ന്നും ഭൂ­മി­യു­ടെ വി­ഭ­വ­ങ്ങൾ­ക്ക് മേ­ലു­ള്ള അവകാശ / അ­ധി­കാ­ര­സ്ഥാ­പ­നം, അതിനെ ഉ­ല്ലം­ഘി­ക്കു­ന്ന ആ­ധി­പ­ത്യ­പ്ര­വ­ണ­ത­കൾ, ആ­ധി­പ­ത്യ­ത്തെ സാ­ധൂ­ക­രി­ക്കു­ന്ന സാ­മൂ­ഹി­ക നി­യ­ന്ത്ര­ണ സം­വി­ധാ­ന­ങ്ങൾ, ഇ­വ­യെ­ല്ലാം മ­നു­ഷ്യ­ന്റെ രാ­ഷ്ട്രീ­യ ശ­രീ­ര­ത്തിൽ ച­രി­ത്രാ­തീ­ത­കാ­ലം മുതൽ പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു.

ശാ­സ്ത്ര­വും മതവും ഇ­തി­ന്റെ ഗ­തീ­യ­ത­യെ വ്യ­ത്യ­സ്ത­മാ­യി നിർ­ണ്ണ­യി­ക്കു­മ്പോൾ, രാ­ഷ്ട്രീ­യം അ­തി­ന്റെ വൈ­രു­ദ്ധ്യാ­ത്മ­ക­ത­യ്ക്കു­മേൽ പുതിയ ഉ­ട­മ്പ­ടി­കൾ ഉ­ണ്ടാ­ക്കു­ന്നു. സ­മ്പ­ത്തും സാ­ങ്കേ­തി­ക­വി­ദ്യ­യും ഈ ഉ­ട­മ്പ­ടി­കൾ­ക്കു വേണ്ട ഭൗ­തി­ക­സാ­ഹ­ച­ര്യം ഒ­രു­ക്കു­ന്നു. സം­സ്ക്കാ­രം ഇ­തി­നു­വേ­ണ്ട ബൗ­ദ്ധി­കാ­ടി­ത്ത­റ സൃ­ഷ്ടി­ക്കു­ന്നു. വി­ല­പേ­ശൽ അ­വ­സാ­നി­ക്കു­ന്നി­ട­ത്തു സ­മ­ര­മു­ഖ­ങ്ങൾ രൂ­പ­പ്പെ­ടു­ന്നു. രാ­ഷ്ട്രീ­യ സാം­സ്ക്കാ­രി­ക ബ­ല­ത­ന്ത്രം പ­രാ­ജ­യ­പ്പെ­ടു­ന്ന ഇ­ട­ങ്ങ­ളിൽ ‘സ്വാ­ത­ന്ത്ര്യം’ ഒ­ടു­ങ്ങാ­ത്ത ദാ­ഹ­മാ­യി മ­നു­ഷ്യ­രിൽ ഉ­പ­വ­സി­ക്കും. മ­റ്റൊ­രു ഉ­രുൾ­പൊ­ട്ട­ലി­നാ­യു­ള്ള അ­മി­ത­ഭാ­രം മ­നു­ഷ്യൻ അ­പ്പോ­ഴും വ­ഹി­ച്ചു­കൊ­ണ്ടി­രി­ക്കും.

പാ­ശ്ചാ­ത്യ ആ­ധു­നി­ക­ത­യു­ടെ കൂ­ടെ­പ്പി­റ­പ്പാ­യി ക­രു­തു­ന്ന പുതിയ സ്വാ­ത­ന്ത്ര്യ­സ­ങ്കൽ­പ­ങ്ങൾ അ­വ­കാ­ശ­ങ്ങ­ളെ­ക്കു­റി­ച്ചും നീ­തി­യെ­ക്കു­റി­ച്ചും തു­ല്യ­ത­യെ­ക്കു­റി­ച്ചും വ്യ­വ­ഹ­രി­ക്കു­മ്പോൾ ത­ന്നെ­യാ­ണു് അ­തി­നെ­തി­രെ­യു­ള്ള തി­ട്ടൂ­ര­ങ്ങൾ അ­ധി­നി­വേ­ശ­ത്തി­ലൂ­ടെ പാ­ശ്ചാ­ത്യേ­ത­ര സ­മൂ­ഹ­ങ്ങ­ളി­ലേ­ക്കു കെ­ട്ടി­യി­റ­ക്കി­യ­തു്. എ­ന്നാൽ ‘അധിനിവേശ-​ആധുനികത’ ആ­ത്യ­ന്തി­ക­മാ­യി അ­തി­നെ­തി­രെ­യു­ള്ള സ്വാ­ത­ന്ത്ര്യ പ്ര­സ്ഥാ­ന­ങ്ങൾ­ക്ക്ത­ന്നെ കാ­ര­ണ­മാ­യി. ദേ­ശീ­യ­ത­യും ആ­ധു­നി­ക­ത­യും ഇ­ണ­ചേർ­ന്ന പുതിയ സ­ങ്കൽ­പ്പ­ങ്ങൾ ഇ­ത്ത­ര­ത്തിൽ വ്യ­ത്യ­സ്ത­മാ­യി വി­വി­ധ­സ­മൂ­ഹ­ങ്ങ­ളിൽ ആ­വി­ഷ്കൃ­ത­മാ­യി. പക്ഷെ ഇ­തി­നു­ള്ളി­ലെ വൈ­രു­ധ്യ­ങ്ങൾ ഒ­ന്നൊ­ന്നാ­യി മ­റ­നീ­ക്കി­പു­റ­ത്തു­വ­ന്നു­കൊ­ണ്ടി­രു­ന്നു. മതം, വം­ശീ­യ­ത, ജാതി, ഗോ­ത്രം തു­ട­ങ്ങി­യ സ്വ­ത്വ­രൂ­പ­ങ്ങൾ സ­ങ്കീർ­ണ്ണ­മാ­യി ഇ­ട­ക­ലർ­ന്ന രാഷ്ട്രീയ-​സാമൂഹിക സാ­ഹ­ച­ര്യ­ങ്ങ­ളാ­ണു് മി­ക്ക­വാ­റും രാ­ജ്യ­ങ്ങ­ളിൽ നി­ല­നി­ന്ന­തു്. ഇ­ന്നും നി­ല­നിൽ­ക്കു­ന്ന­തു്. വൈ­വി­ധ്യ­മാർ­ന്ന സ്വാ­ത­ന്ത്ര്യ­സ­ങ്കൽ­പ്പ­ങ്ങൾ­ക്ക് ഇതു ക­ള­മൊ­രു­ക്കി.

മു­ത­ലാ­ളി­ത്തം വികസന-​ഉൽപ്പാദന വ്യ­വ­സ്ഥ­യാ­യും ജ­നാ­ധി­പ­ത്യം രാ­ഷ്ട്രീ­യ പ്ര­തി­ബ­ദ്ധ­ത­യാ­യും അം­ഗീ­ക­രി­ച്ച രാ­ജ്യ­ങ്ങ­ളിൽ സ്വാ­ത­ന്ത്ര്യം അ­ദൃ­ശ്യ­മാ­യ വി­ല­ക്കു­ക­ളി­ലൂ­ടെ ത­ളർ­ത്ത­പ്പെ­ടു­ക­യോ അ­ട്ടി­മ­റി­ക്ക­പ്പെ­ടു­ക­യോ ചെ­യ്തു. പൗ­ര­സ­മൂ­ഹ­ങ്ങ­ളിൽ ഇതു് പുതിയ തി­രി­ച്ച­റി­വു­കൾ­ക്കു കാ­ര­ണ­മാ­യി. സോ­ഷ്യ­ലി­സ്റ്റ് പ­രീ­ക്ഷ­ണ­ങ്ങ­ളി­ലൂ­ടെ ക­ട­ന്നു­പോ­യ രാ­ജ്യ­ങ്ങ­ളിൽ ‘സ്വാ­ത­ന്ത്ര്യം’ പ്ര­ത്യ­ക്ഷ­ത്തിൽ­ത­ന്നെ സ­മീ­ക­രി­ക്ക­പ്പെ­ട്ട ഒരു പ്ര­ത്യ­യ­ശാ­സ്ത്ര­ബോ­ധ­മാ­യി നി­ല­നിർ­ത്തി. പൗ­ര­സ­മൂ­ഹ­ത്തി­ന്റെ അഭാവം ‘സ്വാ­ത­ന്ത്ര്യ’ത്തി­നു­മേൽ വീണ ഇ­രു­ണ്ട­മ­റ­യാ­യി.

മു­ത­ലാ­ളി­ത്വ­ത്തി­ന്റെ പ്ര­തി­സ­ന്ധി കാ­ലാ­ന്ത­ര­ത്തിൽ വിപണി പ്ര­ത്യ­യ­ശാ­സ്ത്ര­ത്തി­ന്റെ ‘സ്വാ­ത­ന്ത്ര്യ’മായി പ്ര­ഖ്യാ­പി­ക്ക­പ്പെ­ട്ട­പ്പോൾ, ‘ച­രി­ത്ര­ത്തി­ന്റെ അ­ന്ത്യം’ കു­റി­ക്കാ­നാ­യി ‘സ്വ­ത­ന്ത്ര’ചി­ന്ത­ക­രും രം­ഗ­ത്തെ­ത്തി. ‘അ­തി­രു­ക­ളി­ല്ലാ­ത്ത ലോകം’, ‘പ്ര­ത്യ­യ­ശാ­സ്ത്രം തോറ്റ നൂ­റ്റാ­ണ്ടു്’ തു­ട­ങ്ങി­യ മു­ദ്രാ­വാ­ക്യ­ങ്ങൾ ഈ ‘ന­വ­സ്വാ­ത­ന്ത്ര്യ’ത്തി­ന്റെ ക­ച്ച­വ­ട­സാ­ധ്യ­ത­കൾ കൂ­ട്ടി.

മ­നു­ഷ്യ­രിൽ­നി­ന്നും ഭ­ര­ണ­ഘ­ട­ന­ക­ളിൽ­നി­ന്നും, മ­നു­ഷ്യാ­വ­കാ­ശ ഉ­ട­മ്പ­ടി­ക­ളിൽ നി­ന്നും ‘സ്വ­ത­ന്ത്ര’മായ മൂ­ല­ധ­നം രാ­ജ്യാ­ന്ത­ര­വി­പ­ണി­യു­ടെ ‘സ്വാ­ത­ന്ത്ര്യം’ ഉ­ദ്ഘോ­ഷി­ക്കു­ന്ന പ­ര­മാ­ധി­കാ­ര ശ­ക്തി­യാ­യി. സ­മ്പ­ദ് വ്യ­വ­സ്ഥ­ക­ളും ഭ­ര­ണ­കൂ­ട­ങ്ങ­ളും ഈ ശ­ക്തി­കൾ­ക്ക് മു­മ്പിൽ കു­മ്പി­ട്ടു­നി­ന്നു. ‘പതാക പോ­കു­ന്നി­ട­ത്തു വ്യാ­പാ­രം’ എന്ന അ­വ­സ്ഥ­യിൽ നി­ന്നും ‘വ്യാ­പാ­രം പോ­കു­ന്നി­ട­ത്തു പതാക’ എന്ന സ്ഥി­തി­യാ­യി. ന­വ­ലി­ബ­റ­ലി­സം അ­ങ്ങ­നെ സാ­മൂ­ഹി­ക ഡാർ­വി­നി­സ­ത്തി­ന്റെ അ­ച­ഞ്ച­ല­മാ­യ പ്ര­ത്യ­യ­ശാ­സ്ത്ര രൂ­പ­മാ­യി. ‘എ­ല്ലാ­വർ­ക്കും ഒ­രു­പോ­ലെ മ­ത്സ­രി­ക്കാ­നും ഒ­രു­പോ­ലെ ജ­യി­ക്കാ­നും ക­ഴി­യു­ന്ന’ നവലോക സ്വ­പ്ന­ങ്ങൾ ആ­ത്യ­ന്തി­ക­മാ­യി ശ­ക്ത­ന്മാ­രു­ടെ സ്വ­പ്ന­ങ്ങ­ളാ­യി. സ്വാ­ത­ന്ത്ര്യം അ­വ­രു­ടെ സ്വാ­ത­ന്ത്ര്യ­മാ­യി.

മൂ­ന്നാം­ലോ­കം ഒ­ന്നാം­ലോ­ക­വു­മാ­യി ചേർ­ന്നു ഓടാൻ തു­ട­ങ്ങി­യ­തോ­ടെ കി­ത­പ്പി­ന്റെ വേ­ഗ­ത­യും കൂടി. എ­ന്നാൽ വി­ക­സ­ന­ത്തി­ന്റെ­യും സ­മൃ­ദ്ധി­യു­ടേ­യും സ്വർ­ഗ്ഗ­രാ­ജ്യ­ങ്ങൾ തന്നെ ഒ­ന്നൊ­ന്നാ­യി ത­ങ്ങ­ളു­ടെ ബ­ല­ത­ന്ത്ര­ങ്ങൾ മാ­റ്റി­യെ­ഴു­താൻ തു­ട­ങ്ങി­യ­പ്പോൾ മൂ­ന്നാം­ലോ­ക­ത്തി­ന്റെ ഓട്ടം ആ­ഗോ­ള­മൈ­താ­ന­ങ്ങൾ­ക്കു­ള്ളി­ലെ വാ­രി­ക്കു­ഴി­ക­ളിൽ അ­വ­സാ­നി­പ്പി­ക്കേ­ണ്ടി­വ­ന്നു. ക­മ്പോ­ള സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ കാ­റ്റേ­റ്റു് വാ­ടാ­തെ­നി­ന്ന എ­ടു­പ്പു­ക­ളു­ടെ എണ്ണം അ­ങ്ങി­നെ കു­റ­ഞ്ഞു­വ­ന്നു. പ­താ­ക­കൾ താ­ഴ്ത്തി ദുഃ­ഖാ­ച­ര­ണം ന­ട­ത്താ­നു­ള്ള ദു­ര­ന്ത­ങ്ങൾ ഈ ‘സ്വാ­ത­ന്ത്ര്യ’ത്തി­ന്റെ പു­തു­യു­ഗ­ത്തിൽ ആ­വർ­ത്തി­ച്ചു­കൊ­ണ്ടേ­യി­രു­ന്നു. സ്ത്രീ­ക­ളും കു­ട്ടി­ക­ളും വൃ­ദ്ധ­രും മത-​വംശീയ ന്യൂ­ന­പ­ക്ഷ­ങ്ങ­ളും ഗോ­ത്ര­സ­മൂ­ഹ­ങ്ങ­ളും ഈ ദു­ര­ന്ത­ങ്ങൾ എ­റ്റെ­ടു­ക്കാൻ വി­ധി­ക്ക­പ്പെ­ട്ടു.

യു­നി­സെ­ഫി­ന്റെ ക­ണ­ക്കു­പു­സ്ത­ക­ത്തിൽ കാൽ­ല­ക്ഷ­ത്തോ­ളം കു­ഞ്ഞു­ങ്ങൾ നി­ത്യ­വും മ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ലോ­ക­ത്താ­ണു് സ്വാ­ത­ന്ത്യ്ര­ത്തി­നു­വേ­ണ്ടി വീ­ണ്ടും വീ­ണ്ടും ദാ­ഹി­ക്കു­ന്ന­തു്. ഈ കാൽ ലക്ഷം കു­ട്ടി­കൾ­ക്ക് നി­ത്യ­വും ‘മ­രി­ക്കാ­നു­ള്ള സ്വാ­ത­ന്ത്ര്യം’ നൽ­കു­ന്ന­തിൽ മു­ഖ്യ­പ­ങ്കു­വ­ഹി­ക്കു­ന്ന­തു് 800 ദ­ശ­ല­ക്ഷ­ത്തി­ലേ­റെ­വ­രു­ന്ന ലോ­ക­ത്തി­ലെ ദ­രി­ദ്ര­രിൽ ദ­രി­ദ്ര­രാ­ണു്. അവരിൽ ഭൂ­രി­ഭാ­ഗ­വും ജീ­വി­ക്കു­ന്ന­തു് ഇ­ന്ത്യ­യും നൈ­ജീ­രി­യ­യും ബം­ഗ്ല­ദേ­ശും ഉൾ­പ്പെ­ടു­ന്ന ‘വി­ക­സ്വ­ര’ രാ­ജ്യ­ങ്ങ­ളി­ലാ­ണു് എ­ന്ന­തു് മ­റ­നീ­ക്കി വന്ന യാ­ഥാർ­ത്ഥ്യം! മ­റു­ഭാ­ഗ­ത്തു്, ആ­ഗോ­ള­ത­ല­ത്തിൽ ഒരു ശ­ത­മാ­നം സ­മ്പ­ന്ന­രാ­ണു് ലോ­ക­സ­മ്പ­ത്തി­ന്റെ 82 ശ­ത­മാ­ന­വും കൈ­ക്ക­ലാ­ക്കി­യി­രി­ക്കു­ന്ന­തു്. ഇ­ന്ത്യ­യി­ലാ­ക­ട്ടെ ഒരു ശ­ത­മാ­നം സ­മ്പ­ന്നർ 73 ശ­ത­മാ­നം സ­മ്പ­ത്തും കൈ­യ്യ­ട­ക്കി­വെ­ച്ചി­രി­ക്കു­ന്നു.

പ്രാ­ന്ത­സ്ഥ­രാ­യ­വ­രു­ടെ­യും പു­റ­ന്ത­ള്ള­പ്പെ­ട്ട­വ­രു­ടെ­യും ക­ണ­ക്കു­കൾ വേറെ. 70 ദ­ശ­ല­ക്ഷം മ­നു­ഷ്യർ ഇ­ങ്ങ­നെ സ്വ­ന്തം രാ­ജ്യ­ങ്ങ­ളിൽ­നി­ന്നും ബ­ഹി­ഷ്കൃ­ത­രാ­യി അ­ല­ഞ്ഞു­തി­രി­ഞ്ഞു ന­ട­ക്കു­ന്നു. 26 ദ­ശ­ല­ക്ഷ­ത്തോ­ളം ഇ­ത്ത­രം മ­നു­ഷ്യർ­ക്ക് ‘അ­ഭ­യാർ­ത്ഥി­കൾ’ എന്ന പ­ദ­വി­യു­ണ്ടു്. ഇതിൽ പ­കു­തി­യി­ലേ­റെ പേർ 18 വ­യ­സ്സി­നു താഴെ. 10 ദ­ശ­ക്ഷ­ത്തോ­ളം പേർ­ക്കു രാ­ജ്യം തന്നെ ഇ­ല്ലാ­ത്ത അവസ്ഥ. ഇ­വർ­ക്ക് പൗ­ര­ത്വം, ദേ­ശീ­യ­ത, ആ­രോ­ഗ്യം, വി­ദ്യാ­ഭ്യാ­സം, തൊഴിൽ, സ­ഞ്ചാ­ര­സ്വാ­ത­ന്ത്ര്യം തു­ട­ങ്ങി­യ­വ­യ്ക്കു അർ­ഹ­ത­യി­ല്ല. ഓരോ രണ്ടു സെ­ക്ക­ന്റി­ലും ഒരാൾ ഇ­ങ്ങ­നെ പ്രാ­ന്ത­സ്ഥ­നാ­യി മാ­റു­ക­യാ­ണു്. യു­ദ്ധ­ങ്ങ­ളി­ലും ആ­ഭ്യ­ന്ത­ര­ക­ലാ­പ­ങ്ങ­ളി­ലും കൊ­ല്ല­പ്പെ­ടു­ന്ന­വ­രു­ടെ ക­ണ­ക്ക് ഒരു ല­ക്ഷ­ത്തി­ലേ­റെ­യാ­ണു്.

സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ഈ കാ­ല­ഘ­ട്ട­ത്തിൽ 30 ദ­ശ­ല­ക്ഷം അ­ടി­മ­കൾ ലോ­ക­ത്തു­ണ്ടു്. അ­ടി­മ­വ്യാ­പാ­രം നി­ല­നിൽ­ക്കു­ന്ന രാ­ജ്യ­ങ്ങൾ നി­ര­വ­ധി. ഇന്നു തീ­വ്ര­വാ­ദ­സം­ഘ­ട­ന­കൾ വരെ അ­ടി­മ­വ്യാ­പാ­രം ന­ട­ത്തു­ന്നു. ഉ­ദാ­ഹ­ര­ണ­മാ­യി ‘ബോ­ക്കോ ഹറാം’ എന്ന ആ­ഫ്രി­ക്കൻ സം­ഘ­ട­ന­യി­ലെ തീ­വ്ര­വാ­ദി­കൾ പ­റ­യു­ന്ന­തു് അ­വ­രു­ടെ മതം അ­ടി­മ­ത്വം നി­യ­മാ­നു­സൃ­ത­മാ­ക്കി­യി­ട്ടു­ണ്ടെ­ന്നാ­ണ്! പെൺ­കു­ട്ടി­ക­ളെ വി­ദ്യാ­ല­യ­ങ്ങ­ളിൽ അ­യ­ക്കു­ന്ന­തു് പോലും അവർ വി­ല­ക്കു­ന്നു. തൊ­ട്ട­ടു­ത്ത പാ­ക്കി­സ്താ­നി­ലും ചില പ്ര­ദേ­ശ­ങ്ങ­ളിൽ ഇതു് ന­ട­ക്കു­ന്നു. വ­ട­ക്കു­പ­ടി­ഞ്ഞാ­റൻ പ്ര­വി­ശ്യ­ക­ളിൽ നൂ­റു­ക­ണ­ക്കി­നു് സ്ക്കൂ­ളു­ക­ളാ­ണു് തീ­വ്ര­വാ­ദി­കൾ തീ­യി­ട്ടു ന­ശി­പ്പി­ച്ച­തു്. ഇതേ കാരണം പ­റ­ഞ്ഞാ­ണു് ഇ­റാ­ഖി­ലും സി­റി­യ­യി­ലും ആ­വിർ­ഭ­വി­ച്ച ‘ഇ­സ്ലാ­മി­ക് സ്റ്റേ­റ്റ്’ തീ­വ്ര­വാ­ദി­ക­ളും അ­ടി­മ­വ്യാ­പാ­രം വ്യാ­പ­ക­മാ­യി ന­ട­ത്തി­വ­ന്ന­തു്. ആ­യി­ര­ക്ക­ണ­ക്കി­നു് യസീദി സ്ത്രീ­ക­ളും കു­ട്ടി­ക­ളും ഇ­സ്ലാ­മി­ക് സ്റ്റേ­റ്റി­ന്റെ അ­ടി­മ­വ്യാ­പാ­ര­ത്തി­നു് ഇ­ര­ക­ളാ­യി.

മ­ത­തീ­വ്ര­വാ­ദ­വും വം­ശീ­യ­ത­യും ജാ­തീ­യ­ത­യും വർ­ഗീ­യ­ത­യും മ­നു­ഷ്യ­ന്റെ പൊ­തു­ഇ­ട­ങ്ങ­ളെ അ­പ്ര­സ­ക്ത­മാ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്നു. വർ­ഗ­രാ­ഷ്ട്രീ­യ തി­രി­ച്ച­റി­വു­കൾ ഒരു ഘ­ട്ട­ത്തിൽ സാ­മൂ­ഹി­ക­വി­ഷ­യ­ങ്ങ­ളെ അർ­ത്ഥ­പൂർ­ണ്ണ­മാ­യി വി­ല­യി­രു­ത്താൻ സ­ഹാ­യി­ച്ചി­രു­ന്നു. ആ സ്ഥാ­ന­ത്തു ഇ­ടു­ങ്ങി­യ / പ­തു­ങ്ങി­യ സ്വ­ത­ബോ­ധ­ങ്ങൾ സ്വാ­ത­ന്ത്ര്യ­ത്തി­നും അ­വ­കാ­ശ­ങ്ങൾ­ക്കും വി­ല­യി­ടു­ന്നു. ഈ സം­ഘർ­ഷാ­ത്മ­ക ഘ­ട്ട­ത്തിൽ ഒരു നല്ല ഇ­ട­നി­ല­ക്കാ­ര­നാ­കാൻ­പോ­ലും ക­ഴി­യാ­തെ ഭ­ര­ണ­കൂ­ടം ച­ങ്ങാ­ത്ത മു­ത­ലാ­ളി­ത്വ­ത്തി­ന്റെ പ്ര­ത്യ­ക്ഷ­ര­ക്ഷ­ക­രാ­കു­ന്നു.

ഭ­ര­ണ­കൂ­ട സ്ഥാ­പ­ന­ങ്ങൾ ഈ പു­ത്തൻ­ക­മ്പോ­ള ‘സ്വാ­ത­ന്ത്ര്യ’ത്തി­ന്റെ പ്രാ­ദേ­ശി­ക വിൽ­പ്പ­ന­കേ­ന്ദ്ര­ങ്ങ­ളാ­കു­ന്നു. അ­പ്പോ­ഴും, ഇ­നി­യും മ­രി­ച്ചി­ട്ടി­ല്ലാ­ത്ത ‘സ്വാ­ത­ന്ത്ര്യം’ പു­തി­യൊ­രു ഘ­ടി­കാ­ര­വും വാ­ഗ്ദ­ത്ത ഭൂ­മി­യും തേടി യാത്ര തു­ട­രു­ന്നു.

പെ­യി­ന്റിം­ഗ്, ക­ന്യാ­സ്ത്രീ­മ­ഠ­ത്തി­ലെ അ­ത്താ­ഴ­വി­രു­ന്നു്

—ടോം വ­ട്ട­ക്കു­ഴി

images/unni-mani2-08.jpg

ക­ണ്ട­തും അ­റി­ഞ്ഞ­തും അ­നു­ഭ­വി­ച്ച­തും ജീ­വി­ച്ച­തും ഉൾ­ക്കൊ­ണ്ട­തു­മൊ­ക്കെ ആ­യ­വ­യിൽ­നി­ന്നാ­ണു് എന്റെ കല രൂ­പ­പ്പെ­ട്ടു­വ­രു­ന്ന­തു്. ജ­നി­ച്ചു­വ­ളർ­ന്ന ജീ­വി­ത­സാ­ഹ­ച­ര്യ­ങ്ങ­ളു­ടേ­യും സാ­മൂ­ഹ്യ­രാ­ഷ്ട്രീ­യ സാം­സ്ക്കാ­രി­ക ചു­റ്റു­പാ­ടു­ക­ളു­ടേ­യും നി­ഴൽ­പ്പാ­ടു­കൾ എന്റെ ചി­ത്ര­ങ്ങ­ളിൽ പ്ര­തി­ഫ­ലി­ക്കു­ന്നു­ണ്ടു്. സ്വ­ച്ഛ­മാ­യ ത­ടാ­ക­ത്തിൽ അ­തി­ന­ടു­ത്തു­ള്ള കാ­ഴ്ച­കൾ പ്ര­തി­ഫ­ലി­ക്കു­മെ­ന്ന­പോ­ലെ ചു­റ്റു­വ­ട്ട­ത്തു­ള്ള മ­ണ്ണി­ലെ ധാ­തു­ക്ക­ളും ല­വ­ണ­ങ്ങ­ളും ഉൾ­ച്ചേ­രു­മെ­ന്ന­പോ­ലെ, എന്റെ കല ഞാൻ ജീ­വി­ക്കു­ന്ന കാ­ല­ത്തി­ന്റെ പ്ര­തി­ഫ­ല­ന­ങ്ങൾ തു­ടി­പ്പു­കൾ ഉൾ­ക്കൊ­ള്ളു­ന്ന­വ­യാ­ണു്. കല ഒരു അടയാളപ്പെടുത്തലാണ്-​കാലത്തിന്റെ, സം­സ്ക്കാ­ര­ത്തി­ന്റെ, ചി­ന്ത­യു­ടെ, ഭാ­വു­ക­ത്വ­ത്തി­ന്റെ ഒ­ക്കെ­യു­ള്ള അ­ട­യാ­ള­പ്പെ­ടു­ത്തൽ. ഇവിടെ അ­റി­വ­ല്ല മ­റി­ച്ച് അ­വ­ബോ­ധ­മാ­ണു്, അ­നു­ഭൂ­തി­യാ­ണു് ക­ല­യു­ടെ ഭു­മി­ക­യാ­യി വർ­ത്തി­ക്കു­ന്ന­തു്. സ­ങ്കു­ചി­ത­മാ­യ വർഗീയ-​ജാതീയ-ദേശീയവാദത്തിലേക്കോ അ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലു­ള്ള വേ­ലി­കെ­ട്ടി­ത്തി­രി­ക്ക­ലു­ക­ളി­ലേ­ക്കോ അല്ല മ­റി­ച്ച് മാ­ന­വീ­ക­ത­യി­ലൂ­ന്നി­യ ജീവിത ദർ­ശ­ന­ത്തി­ലേ­ക്കാ­ണു് എന്റെ കല ഉന്നം വെ­ക്കു­ന്ന­തു്. സ്വ­ന്തം മ­ണ്ണിൽ നാ­രാ­യ­വേ­രു­റ­പ്പി­ച്ച് പാർ­ശ്വ­വേ­രു­കൾ പല കാ­ല­ങ്ങ­ളി­ലേ­ക്കും ദേ­ശ­ങ്ങ­ളി­ലേ­ക്കും അ­വ­യു­ടെ സം­സ്ക്കാ­ര­ങ്ങ­ളി­ലേ­ക്കും ദൃ­ശ്യ­ഭാ­ഷ­ക­ളി­ലേ­ക്കും പാ­യി­ച്ച് വളവും വെ­ള്ള­വും സ്വാം­ശീ­ക­രി­ച്ച് ആ­കാ­ശ­ത്തി­ന്റെ വി­ശാ­ല­ത­യി­ലേ­ക്ക്, സ്വാ­ത­ന്ത്ര്യ­ത്തി­ലേ­ക്ക്, ശാഖകൾ നീ­ട്ടി വി­രി­ച്ച് വ­ള­രു­ന്ന ഫ­ല­വൃ­ക്ഷ­മാ­ണു് കല. അ­തി­ന്റെ ശി­ഖ­ര­ങ്ങൾ വെ­ട്ടി­യ­രി­യ­പ്പെ­ടാ­തി­രി­ക്ക­ട്ടെ.

എ­ഴു­ത്തി­ന്റെ ഋ­തു­ക്കൾ

—കാൾ ഒവ് നൊ­സ്ഗർ

എ­നി­ക്ക് ആ­വർ­ത്ത­നം ഇ­ഷ്ട­മാ­ണു്. ചെയ്ത കാ­ര്യം തന്നെ മുൻ­പു­ചെ­യ്ത സ­മ­യ­ത്തു് മുൻപു ചെയ്ത ഇ­ട­ത്തു് എല്ലാ ദി­വ­സ­വും ചെ­യ്യാ­നാ­ണു് എ­നി­ക്കി­ഷ്ടം. ആ­വർ­ത്ത­ന­ങ്ങ­ളിൽ എന്തോ ഒ­ന്നു് സം­ഭ­വി­ക്കു­ന്നു­ണ്ടു്. എ­പ്പോ­ഴെ­ങ്കി­ലും ഒ­രു­പോ­ലു­ള്ള ദി­വ­സ­ങ്ങ­ളി­ലൂ­ടെ അ­ടി­ഞ്ഞു­കൂ­ടി­യ മാ­റ്റ­മി­ല്ലാ­യ്മ­യു­ടെ കൂ­മ്പാ­രം വ­ഴു­തി­യു­ട­യു­വാൻ തു­ട­ങ്ങും. അ­വി­ടെ­നി­ന്നാ­ണു് എ­ഴു­ത്തു് തു­ട­ങ്ങു­ന്ന­തു്. മെ­ല്ലെ­യു­ള്ള ക­ണ്ണിൽ­പ്പെ­ടാ­ത്ത ഈ പ്ര­ക്രി­യ­യു­ടെ നി­ത്യ­മാ­യ ഒരു ഓർ­മ്മ­പ്പെ­ടു­ത്ത­ലാ­ണു് എന്റെ ജ­നാ­ല­യിൽ­കൂ­ടി­യു­ള്ള കാഴ്ച. ദി­വ­സ­വും ഞാൻ കാ­ണു­ന്ന­തു് ഒരേ പുൽ­ത്ത­കി­ടി, ഒരേ ആ­പ്പിൾ­മ­രം, ഒരേ വി­ല്ലോ. മ­ഞ്ഞു­കാ­ല­ത്തു് നി­റ­ങ്ങൾ മ­ങ്ങി­യും ഇലകൾ ഇ­ല്ലാ­തെ­യും വ­സ­ന്ത­കാ­ല­ത്തു് തോ­ട്ടം പ­ച്ച­നി­റം­കൊ­ണ്ടു് വി­യർ­പ്പു­മു­ട്ടും. ഇതു് ഞാൻ എ­ന്നും കാ­ണു­ന്നു­ണ്ടെ­ങ്കി­ലും മ­റ്റൊ­രു സ­മ­യ­സീ­മ­യിൽ ന­ട­ക്കു­ന്ന ഒ­ന്നു­പോ­ലെ, കൂ­ടു­തൽ ഉ­ച്ച­സ്ഥാ­യി­യി­ലു­ള്ള ശ­ബ്ദ­ങ്ങൾ കാ­തു­കൾ­ക്ക് പി­ടി­ച്ചെ­ടു­ക്കാ­നാ­വാ­ത്ത­തു­പോ­ലെ, അവ എന്റെ ക­ണ്ണു­വെ­ട്ടി­ക്കു­ന്നു. ഈ മാ­റ്റ­ങ്ങൾ എന്റെ ശ്ര­ദ്ധ­യിൽ­പെ­ടു­ന്നി­ല്ല. പുറകേ പൂ­ക്ക­ളു­ടേ­യും പ­ഴ­ങ്ങ­ളു­ടേ­യും ചൂ­ടി­ന്റേ­യും കി­ളി­ക­ളു­ടേ­യും മെ­ല്ലെ­യു­ള്ള വി­സ്ഫോ­ട­നം, നാം വേനൽ എ­ന്നു­വി­ളി­ക്കു­ന്ന ഭ്രാ­ന്ത­മാ­യ വ­ളർ­ച്ച വ­ന്ന­ണ­യു­ന്നു. ഒരു കാ­റ്റും മഴയും വ­രു­ന്നു. വീ­ണു­കി­ട­ക്കു­ന്ന ആ­പ്പി­ളു­കൾ മ­ര­ച്ചു­വ­ട്ടിൽ തന്നെ ഉ­രു­കി­പ്പോ­കു­ന്നു. ഇലകൾ ക­ട്ടി­വെ­ച്ച് ത­വി­ട്ടു നി­റ­മാ­കു­ന്നു. മ­ര­കൊ­മ്പു­ക­ളിൽ നഗ്നത വി­ട­രു­ന്നു. കി­ളി­കൾ പ­റ­ന്ന­ക­ലു­ന്നു വീ­ണ്ടും മ­ഞ്ഞു­കാ­ലം.

എന്റെ ചെ­റു­പ്പ­കാ­ല­ത്തു് ഒരു വ്യ­ക്തി­ക്ക് ആകെ ആ­വ­ശ്യ­മു­ള്ള­തു് ഒരു പൂ­ന്തോ­ട്ട­വും ഒരു വാ­യ­നാ­മു­റി­യു­മാ­ണെ­ന്ന സി­സെ­റോ­വി­ന്റെ വാ­ക്കു­കൾ ഞാൻ ശ്ര­ദ്ധി­ച്ചി­ട്ടു­ണ്ടു്. തി­ക­ച്ചും മു­ഷി­പ്പ­നും മ­ദ്ധ്യ­വ­യ­സ്ക്ക­നും ബൂർ­ഷ്വാ സ്വ­ഭാ­വ­മു­ള്ള­തും! അതിൽ നി­ന്നു് എ­ത്ര­യും അകലെ നിൽ­ക്കാ­മോ അ­ത്ര­യും എ­നി­യ്ക്ക് ന­ല്ല­തെ­ന്നു് കരുതി. എന്റെ അ­ച്ഛ­നും സ്വ­ന്തം പൂ­ന്തോ­ട്ട­ത്തി­ലും സ്റ്റാ­മ്പ് ശേ­ഖ­ര­ണ­ത്തി­ലും മു­ഴു­കി­യി­രു­ന്നു എ­ന്ന­തു­കൊ­ണ്ടും കൂ­ടി­യാ­വാം. ഇ­ന്നു് ഞാനും മു­ഷി­പ്പി­നും മ­ദ്ധ്യ­വ­യ­സ്ക്ക­നും ആ­യ­തു­കൊ­ണ്ടു് ഞാൻ അ­തു­മാ­യി സ­മ­ര­സ­പ്പെ­ട്ടി­രി­ക്കു­ന്നു. പൂ­ന്തോ­ട്ട­ങ്ങ­ളും സാ­ഹി­ത്യ­വു­മാ­യു­ള്ള ബന്ധം-​അനിർവചനീയവും അ­തി­രു­ക­ളി­ല്ലാ­ത്ത­തു­മാ­യ ഒരു ചെറുകൃഷിയിടങ്ങൾ-​എനിക്കിന്നു കാ­ണാ­നാ­വു­ന്നു­ണ്ടു്. എ­ന്നു­മാ­ത്ര­മ­ല്ല ഞാൻ അതു് പ­രി­പാ­ലി­ക്കു­ക­യും ചെ­യ്യു­ന്നു. വെർ­നെർ ഹെ­യ്സൻ­ബർ­ഗി­ന്റെ ഒരു ജീ­വ­ച­രി­ത്രം വാ­യി­ക്കു­ക­യാ­ണു് ഞാൻ-​അതിൽ, ആ പൂ­ന്തോ­ട്ട­ത്തിൽ എ­ല്ലാ­മു­ണ്ടു്. ത­ന്മാ­ത്ര­ക­ളും മ­ഹാ­പ­രി­വർ­ത്ത­ന­ങ്ങ­ളും അ­നി­ശ്ചി­ത­ത്വ­സി­ദ്ധാ­ന്ത­വും എ­ല്ലാം. ഞാൻ ജീ­നു­ക­ളെ­ക്കു­റി­ച്ചും ഡി. എൻ. ഏ­യെ­ക്കു­റി­ച്ചു­മു­ള്ള ഒരു പു­സ്ത­കം വാ­യി­ക്കു­ന്നു. അതും അ­വി­ടെ­യു­ണ്ടു്. ഞാൻ ബൈബിൾ വാ­യി­ക്കു­ന്നു. അതാ അവിടെ പ­ക­ലി­ന്റെ ഊ­ഷ്മ­ള­ത­യിൽ പൂ­ന്തോ­ട്ട­ത്തിൽ ന­ട­ക്കാ­നി­റ­ങ്ങി­യ സർ­വ്വേ­ശ്വ­ര­നാ­യ ദൈ­വ­ത്തി­ന്റെ ശബ്ദം കേൾ­ക്കു­ന്നു. ‘പ­ക­ലി­ന്റെ ഊ­ഷ്മ­ള­ത­യിൽ’ എന്ന പ്ര­യോ­ഗം എ­നി­ക്കു വലിയ ഇ­ഷ്ട­മാ­ണു്. അതു് എ­ന്റെ­യു­ള്ളിൽ എന്തോ ത­ട്ടി­യു­ണർ­ത്തു­ന്നു­ണ്ടു്. സൂ­ര്യ­പ്ര­കാ­ശ­മു­ള്ള വേ­നൽ­പ്പ­ക­ലു­ക­ളി­ലെ ആ­ഴ­മു­ള്ള നാ­ശ­മി­ല്ലെ­ന്നു തോ­ന്നി­ക്കു­ന്ന ഒരു അ­നു­ഭ­വം. പി­ന്നീ­ടു് ഉ­ച്ച­നേ­ര­ങ്ങ­ളിൽ കടലിൽ നി­ന്നു് കാ­റ്റ­ടി­ക്കു­ന്നു. നി­ഴ­ലു­കൾ­ക്ക് നീ­ളം­വെ­ക്കു­ന്നു. സൂ­ര്യൻ ആ­കാ­ശ­ത്തു് പ­തു­ക്കെ­ത്താ­ഴു­ന്നു. എ­വി­ടെ­യോ കു­ട്ടി­കൾ ഉ­റ­ക്കെ­ച്ചി­രി­ക്കു­ന്ന­തു് കേൾ­ക്കാം. ഇ­തെ­ല്ലാം പ­ക­ലി­ന്റെ ഊ­ഷ്മ­ള­ത­യി­ലാ­ണു്, ജീ­വി­ത­ത്തി­ന്റെ മ­ദ്ധ്യ­ത്തി­ലാ­ണു്. ഇ­തെ­ല്ലാം അ­വ­സാ­നി­ക്കു­മ്പോൾ ഞാൻ ഇ­വി­ടെ­യി­ല്ലാ­താ­വു­മ്പോൾ അ­പ്പോ­ഴും ഈ കാഴ്ച ഇ­വി­ടെ­യു­ണ്ടാ­വും. എന്റെ ജ­നാ­ല­യി­ലൂ­ടെ പു­റ­ത്തേ­ക്കു നോ­ക്കു­മ്പോൾ ഞാൻ കാ­ണു­ന്ന­തും ഇ­താ­ണു്. അതിൽ ഒരു പ്ര­ത്യേ­ക ആ­ശ്വാ­സം അ­ട­ങ്ങി­യി­ട്ടു­ണ്ടു്—നാം ക­ട­ന്നു­പോ­കു­ന്ന വഴി ലോ­ക­ത്തെ ശ്ര­ദ്ധി­ച്ചു­നോ­ക്കു­ന്ന­തി­ലും ലോകം നമ്മെ ശ്ര­ദ്ധി­ക്കാ­തി­രി­ക്കു­ന്ന­തി­ലും. പ­രി­ഭാ­ഷ: പ്ര­സ­ന്ന കെ. വർമ്മ

സത്യം സ­മ­ത്വം സ്വാ­ത­ന്ത്ര്യം

—പ്ര­ഭാ­ക­രൻ

ചെറിയ ക്ലാ­സ്സു­ക­ളിൽ പ­ഠി­ക്കു­മ്പോൾ, മാ­തൃ­ഭാ­ഷ­യെ പ­രി­പോ­ഷി­പ്പി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി എല്ലാ ദി­വ­സ­വും വൃ­ത്തി­യാ­യി, നല്ല കൈ­യ്യ­ക്ഷ­ര­ത്തോ­ടു­കൂ­ടി, വാ­ക്കു­ക­ളു­ടെ അകലം തെ­റ്റി­ക്കാ­തെ, ഇരട്ട വര കോ­പ്പി പു­സ്ത­ക­ത്തിൽ കോ­പ്പി എ­ഴു­തി­ക്കൊ­ണ്ടു് പോ­ക­ണ­മാ­യി­രു­ന്നു.

അ­ന്ന­ന്നു് എ­ഴു­തി­ക്കൊ­ണ്ടു വന്ന കോ­പ്പി പു­സ്ത­ക­ങ്ങൾ നോ­ക്കി മാർ­ക്കി­ട്ടു്, എ­ഴു­തി­ക്കൊ­ണ്ടു് വ­രാ­ത്ത­വർ­ക്കു­ള്ള ശിക്ഷ വി­ധി­ച്ച്, എ­ഴു­തി­ക്കൊ­ണ്ടു­വ­ന്ന ചില കോ­പ്പി­ക­ളെ­ക്കു­റി­ച്ച് ചില കാ­ര്യ­ങ്ങൾ പ­റ­ഞ്ഞു കൊ­ണ്ടാ­ണു് ക്ലാ­സ് തു­ട­ങ്ങു­ക പ­തി­വു്.

അ­ധി­ക­മൊ­ന്നും എ­ഴു­താ­നു­ണ്ടാ­വി­ല്ല. ഗാ­ന്ധി­ജി ന­മ്മു­ടെ രാ­ഷ്ട്ര­പി­താ­വു്. ഗുരു ദൈ­വ­തു­ല്യൻ. കാള കി­ട­ക്കും ക­യ­റോ­ടും. വ­ല്ല­ഭ­നു് പു­ല്ലും ആയുധം. ഈ മ­ട്ടിൽ പഴം ചൊ­ല്ലു­ക­ളും ആ­പ്ത­വാ­ക്യ­ങ്ങ­ളും ഒ­ക്കെ­യാ­യി ഏ­ന്തെ­ങ്കി­ലും ഒ­ന്നു്. അതു് പേജ് നിറയെ ആ­വർ­ത്തി­ച്ച് എ­ഴു­ത­ണം എ­ന്നു­മാ­ത്രം.

ഞ­ങ്ങ­ളു­ടെ വീ­ട്ടിൽ എ­നി­ക്ക് മുൻപേ സ്കൂ­ളി­ന്റെ പ­ടി­ക­ട­ന്ന­വർ പ­ല­രു­മു­ണ്ടാ­യി­രു­ന്നു. അവർ എ­ഴു­തി­പ്പോ­ന്ന­വ ത­ന്നെ­യാ­യി­രു­ന്നു ഞാനും കോ­പ്പി എ­ഴു­ത്തി­നാ­യി തെ­ര­ഞ്ഞെ­ടു­ത്തി­രു­ന്ന­തു്.

സത്യം സ­മ­ത്വം സ്വാ­ത­ന്ത്ര്യം

ക്ലാ­സിൽ ആദ്യം നോ­ക്കു­ന്ന പു­സ്ത­ക­മാ­ണു് കോ­പ്പി പു­സ്ത­ക­മെ­ങ്കി­ലും സ്കൂ­ളിൽ പോ­വു­മ്പോൾ ഏ­റ്റ­വും ഒ­ടു­വിൽ എ­ഴു­തി­ത്തീർ­ക്കു­ന്ന­തു് കോ­പ്പി­യാ­യി­രി­ക്കും. അതു് വെറും മൂ­ന്നു് വാ­ക്കിൽ ഒ­രു­ക്കാ­നാ­വു­ന്ന­തു് വലിയ ആ­ശ്വാ­സം തന്നെ. വലിയ വലിയ പ്ര­പ­ഞ്ച സ­ത്യ­ങ്ങൾ ബീ­ജ­മ­ന്ത്ര­ങ്ങ­ളി­ല­ല്ലെ സ­ത്യ­ത്തി­ന്റെ ഘോര വ­ന­ങ്ങ­ളെ ഗർഭം ധ­രി­ച്ചി­രി­ക്കു­ന്ന­തു്.

കു­ടും­ബ­ക്കാ­രെ­ല്ലാം കോൺ­ഗ്ര­സു­കാ­രും വീ­ട്ടിൽ വാ­യി­ക്കു­ന്ന­തു് മാ­തൃ­ഭൂ­മി പ­ത്ര­മാ­യ­തി­നാ­ലും ആവും ഞ­ങ്ങ­ളെ­ല്ലാം കോ­പ്പി എ­ഴു­താൻ സത്യം സ­മ­ത്വം സ്വാ­ത­ന്ത്ര്യം എ­ന്ന­തു് തെ­ര­ഞ്ഞെ­ടു­ത്ത­തെ­ന്നു് എ­നി­ക്ക് തോ­ന്നാ­യ്ക­യി­ല്ല. ഇ­ന്ത്യ­നി­ങ്കിൽ, കേ­ര­ള­മെ­ന്നു് അ­ക്കാ­ല­ത്തു് തോ­ന്നി­ച്ചി­രു­ന്ന ലാ­ന്റ്സ്കേ­പ്പി­നും താഴെ മ­ഴ­വി­ല്ലി­ന്റെ ആ­കൃ­തി­യിൽ എ­ഴു­തി­യ അതേ വാ­ച­ക­ങ്ങൾ. സത്യം സ­മ­ത്വം സ്വാ­ത­ന്ത്ര്യം.

ഇ. എം. എസ് സ­ത്യ­സ­ന്ധ­നാ­യ സ്വാ­ത­ന്ത്ര്യ­സ­മ­ര­പോ­രാ­ളി­യാ­ണെ­ന്ന­തി­നു് എ­നി­ക്ക­ക്കാ­ല­ത്തു് കേട്ട ചില ഇ. എം. എസ് കഥകൾ ധാ­രാ­ളം മ­തി­യാ­യി­രു­ന്നു. ഇ. എം. എസ് തു­ട­ങ്ങി സ­ഖാ­ക്ക­ളിൽ പലരും ഒ­ളി­വിൽ ക­ഴി­ഞ്ഞ, പാർ­ട്ടി­യെ നി­രോ­ധി­ച്ചി­രു­ന്ന കാ­ല­ത്തു് സ­ഖാ­വി­നു് അ­ടി­യ­ന്തി­ര­മാ­യി ഒരു ഷെൽ­ട്ടർ മാറി മ­റ്റൊ­രി­ട­ത്തേ­ക്ക് പോ­വേ­ണ്ട­തു­ണ്ടാ­യി­രു­ന്നു. കോൺ­ഗ്ര­സു­കാ­രും പ­ള്ളി­ക്കാ­രും ഹി­ന്ദു­മ­ഹാ­സ­ഭ­ക്കാ­രും ഒ­റ്റു­കാ­രാ­യി വി­ല­സു­ന്ന കാലം. ചെ­റു­പ്പ­ക്കാ­ര­നാ­യ ഇ. എം. എസ് ഒരു മു­റു­ക്കാൻ ക­ട­യ്ക്കോ ക­ലു­ങ്കി­ന­ടു­ത്തോ മറ്റോ നിൽ­ക്കു­മ്പോൾ മ­ഫ്ടി­യിൽ ര­ണ്ടു് കോ­ന്ത­ന്മാർ വന്നു നിൽ­ക്കു­ന്ന­തു് ശ്ര­ദ്ധ­യിൽ­പെ­ട്ടു. പോ­ലീ­സ് ആ­ണെ­ന്നു് ബോ­ധ്യ­മാ­യി. എ­ന്താ­ണു് പറയുക? താൻ ആ­രാ­ണെ­ന്നു് തി­രി­ച്ച­റി­ഞ്ഞാ­ലോ? പേരു് ചോ­ദി­ച്ചാൽ എ­ന്തു് പറയും? മാ­റ്റി­പ്പ­റ­യാൻ മനസും ധർ­മ്മ­വും അ­നു­വ­ദി­ക്കു­ന്നി­ല്ല.

ന­മ്പൂ­തി­രി­യാ­ണെ­ന്നും മ­ഹാ­കേ­മ­നും ആൾ­മാ­റാ­ട്ടം വരെ വ­ശ­മു­ണ്ടെ­ന്നും ഒക്കെ പ­റ­ഞ്ഞു കേട്ട പാവം പോ­ലീ­സു­കാർ നി­ന­ച്ചു ഈ ക­റു­ത്തു് കു­റു­താ­യി ചെറിയ കോ­ങ്ക­ണ്ണും കോ­ന്ത്ര­പ്പ­ല്ലും ഉള്ള ഇവൻ ആ പ­റ­ഞ്ഞു­കേ­ട്ട മ­ട്ടു­ള്ള വീ­ര­നൊ­ന്നു­മ­ല്ല… ന്നാ­ലും അധികം ക­ണ്ടി­ട്ടി­ല്ലാ­ത്ത ഒ­രു­ത്ത­നെ ക­ണ്ടി­ട്ടു് ചോ­ദി­ച്ചി­ല്ലെ­ന്നും പ­റ­ഞ്ഞി­ല്ലെ­ന്നും വേ­ണ്ടെ­ന്നു് കരുതി

പോ­ലീ­സ് ‘എ­വ്ട­ന്നാ?’

‘കൊ­റ­ച്ച് വ­ട­ക്ക്ന്ന’

‘പേരു്…’

‘ശ­ങ്ക­രൻ’

ഇ. എം. എസ് കളവു പ­റ­ഞ്ഞി­ല്ല. ഇതു് നല്ല തി­യ്യ­ന്റെ പേ­രു­ത­ന്നെ എന്ന നി­ഗ­മ­ന­ത്തിൽ പോ­ലീ­സു­കാർ അ­വ­രു­ടെ പാ­ട്ടി­നു പോയി.

ഞാൻ കോ­പ്പി എ­ഴു­ത്തു് നി­റു­ത്തി. വലിയ ക്ലാ­സു­ക­ളി­ലെ പാ­ഠ­പ­ദ്ധ­തി­യിൽ ഇ­ത്ത­രം ത­മാ­ശ­കൾ­ക്കെ­വി­ടെ നേരം?

ന­മ്മു­ടെ ഭ­ര­ണ­ഘ­ട­ന­യു­ടെ നിർ­മ്മി­തി­യു­ടെ വേ­ള­യിൽ ഏ­റ്റ­വും സൗ­മ്യ­മാ­യും ഏറെ ദൃ­ഡ­മാ­യും മു­ഴ­ങ്ങി­ക്കേ­ട്ട വാ­ക്കു­ക­ളിൽ ഏ­റെ­ത്ത­വ­ണ ഉ­ച്ച­രി­ക്ക­പ്പെ­ട്ട­തു് ഈ മൂ­ന്നു് വാ­ക്കു­കൾ തന്നെ.

സത്യം, ധർ­മ്മം, ദൈവം, സമൂഹം എന്നീ വാ­ക്കു­കൾ ഗാ­ന്ധി­ജി­യും സർദാർ പ­ട്ടേ­ലും ഒക്കെ അധികം ഉ­ച്ച­രി­ച്ച­പ്പോൾ അം­ബേ­ദ്കർ ഇ­ന്ത്യ­യു­ടെ ഗ്രാ­മാ­ന്ത­ര­ങ്ങ­ളിൽ മ­ണ്ണിൽ കു­ഴി­മാ­ന്തി­കൾ തീർ­ത്തു് അ­തിൽ­നി­ന്നും ഭ­ക്ഷ­ണം ക­ഴി­ക്കു­ന്ന പ­തി­നാ­യി­ര­ക്ക­ണ­ക്കിൽ വ­രു­ന്ന ക­റു­ത്ത മ­നു­ഷ്യ­രു­ടെ അ­സ്പർ­ശ­രു­ടെ ക­ണ­ക്കു­ക­ളാ­യി­രു­ന്നു പ­റ­ഞ്ഞി­രു­ന്ന­തു്.

സ്വാ­ഭാ­വി­ക­മാ­യും സ­മ­ത്വം എന്ന ആ­ശ­യ­ത്തി­ന്റെ ച­രി­ത്ര­പ­ര­മാ­യ ക­ട­മ­യു­ടേ­യും സ്വാ­ത­ന്ത്ര്യം എന്ന പ­ര­മ­മാ­യ ആ­ഹ്ലാ­ദ­ത്തി­ന്റെ­യും ലോ­ക­ത്തേ­ക്കു­ള്ള പ്ര­യാ­ണ­മാ­യി­രു­ന്നു അതു്.

സ്വാ­ത­ന്ത്ര്യം, അതു് പ­ര­മ­മാ­യ അർ­ത്ഥ­ത്തിൽ അ­നു­ഭ­വി­ക്കു­ന്ന­തു് ക­ലാ­കാ­ര­ന്മാ­രാ­ണെ­ന്നു് വേണം അ­വർ­ക്കും ക­ലാ­സൃ­ഷ്ടി­കൾ­ക്കും നേ­രെ­യു­ള്ള സ­മീ­പ­കാ­ല ക­ട­ന്നാ­ക്ര­മ­ണ­ങ്ങൾ കൊ­ണ്ടു് അ­നു­മാ­നി­ക്കാൻ.

സ­ത്യാ­ന്വേ­ഷി­ക­ളും സ്വാ­ത­ന്ത്ര്യ­മോ­ഹി­ക­ളു­മാ­യ മാ­നു­ഷർ­ക്ക്, സ്വ­ത­ന്ത്ര­മാ­യ നീ­ക്ക­ങ്ങൾ­ക്ക് നേ­രെ­യു­ള്ള വി­ല­ക്ക് മ­ര­ണ­ത്തി­നു തു­ല്യ­മാ­ണു്.

സ­ത്യ­വും സ­മ­ത്വ­വും സ്വാ­ത­ന്ത്ര്യ­വും പു­ല­രു­ന്ന ‘എവിടെ മനസു് ഭ­യ­ര­ഹി­ത­വും ശി­ര­സു് സ­മു­ന്ന­ത­വും ആണോ, അ­റി­വു് സ്വ­ത­ന്ത്ര­മാ­ണോ ആ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ സ്വർ­ഗ്ഗ­ത്തി­ലേ­ക്ക് എന്റെ നാടു് ഉ­ണ­രേ­ണ­മേ…’

—പ്രാർ­ത്ഥ­ന­കൾ­ക്കൊ­പ്പം വരുമോ സായുധ സ­മ­ര­ങ്ങൾ…?

അ­തി­മ­നോ­ഹ­ര­മാ­യ ഒരു വേ­നൽ­ക്കാ­ല ദി­വ­സ­ത്തി­ന്റെ തു­ട­ക്കം

—ദനീൽ ഖാർ­മ്സ്

കോഴി കൂ­വി­യ­തും തി­മൊ­ഫെ­യ് തന്റെ ജ­നാ­ല­യി­ലൂ­ടെ പു­ര­പ്പു­റ­ത്തേ­ക്ക് എ­ടു­ത്തു ചാടി ആ നേരം താഴെ വ­ഴി­യി­ലൂ­ടെ ക­ട­ന്നു­പൊ­യ്ക്കൊ­ണ്ടി­രു­ന്ന ഏ­വ­രെ­യും ഞെ­ട്ടി­ച്ചു. കർ­ഷ­ക­നാ­യ കാ­രി­ത്തോൺ തന്റെ ന­ട­ത്തം നിർ­ത്തി ഒരു ക­ല്ലെ­ടു­ത്തു് തി­മോ­ഫെ­യ്ക്ക് നേരെ എ­റി­ഞ്ഞു. തി­മൊ­ഫെ­യ് പെ­ട്ടെ­ന്നു് അ­പ്ര­ത്യ­ക്ഷ­നാ­യി. ‘എ­ന്തൊ­രു സാ­മർ­ത്ഥ്യ­ക്കാ­രൻ!’ ആൾ­ക്കൂ­ട്ടം ചി­രി­ച്ചു, അ­പ്പോൾ സു­ബോ­വ് എ­ന്ന­യാൾ ഒ­രൊ­റ്റ ഓ­ട്ട­മോ­ടി തന്റെ തല മ­തി­ലിൽ കൊ­ണ്ടി­ടി­ച്ചു. ‘എ­ന്റ­മ്മോ!’ വീ­ങ്ങി­യ ക­വി­ളു­ള്ള ഒരു കർ­ഷ­ക­സ്ത്രീ അലറി. പക്ഷെ കൊ­മാ­റോ­വ് ഈ സ്ത്രീ­ക്ക് പെ­ട്ടെ­ന്നൊ­രു ത­ട്ടു­വെ­ച്ച് കൊ­ടു­ത്ത­പ്പോൾ അവർ മോ­ങ്ങി­ക്കൊ­ണ്ടു് ഒരു വാ­തി­ലി­ന­ക­ത്തേ­ക്ക് ഓ­ടി­ക്ക­യ­റി. ഫെ­റ്റ­ല്യു­ഷി­ന്റെ അ­ടു­ത്തു് ചെ­ന്നു് ‘ഇ­ന്നാ­ടാ പൊ­ണ്ണ­ത്ത­ടി­യാ, നി­ന­ക്കു­മി­രി­ക്ക­ട്ടെ!’ എ­ന്നു് പ­റ­ഞ്ഞ് അ­യാ­ളു­ടെ പ­ള്ള­യ്ക്ക് കു­ത്തി. ഫെ­റ്റ­ല്യൂ­ഷിൻ മ­തി­ലിൽ ചാരി എ­ക്കി­ട്ട­മി­ടു­വാൻ തു­ട­ങ്ങി. അ­പ്പോൾ റൊ­മാ­ഷ്കിൻ മു­ക­ളി­ലെ തന്റെ ജ­നാ­ല­യിൽ­നി­ന്നു് ഫെ­റ്റ­ല്യൂ­ഷി­ന്റെ തല ല­ക്ഷ്യ­മാ­ക്കി തു­പ്പി. ഇതേ സമയം, അധികം ദൂ­ര­ത്ത­ല്ലാ­തെ, വലിയ മൂ­ക്കു­ള്ള ഒരു സ്ത്രീ അ­വ­രു­ടെ കു­ട്ടി­യെ ഒരു വെ­ള്ള­ത്തോ­ട്ടി­കൊ­ണ്ടു് അ­ടി­ക്കു­ക­യാ­യി­രു­ന്നു. യു­വ­തി­യാ­യ ത­ടി­ച്ചു­രു­ണ്ട ഒരമ്മ അ­വ­രു­ടെ മ­ക്ക­ളു­ടെ കോ­മ­ള­മാ­യ കു­ഞ്ഞു­മു­ഖം മ­തി­ലിൽ ഉ­ര­ച്ചു­കൊ­ണ്ടി­രു­ന്നു. തന്റെ മെ­ലി­ഞ്ഞ കാൽ ഒ­ടി­ഞ്ഞ ഒരു കു­ഞ്ഞു­പ­ട്ടി ഫു­ട്പാ­ത്തിൽ നീ­ണ്ടു നി­വർ­ന്നു­കി­ട­ന്നു. ഒരു കൊ­ച്ചു­പ­യ്യൻ എന്തോ വൃ­ത്തി­കെ­ട്ട സാധനം ഒരു കോ­ളാ­മ്പി­യിൽ നി­ന്നു് എ­ടു­ത്തു തി­ന്നു­ന്നു­ണ്ടാ­യി­രു­ന്നു. പ­ല­ച­ര­ക്കു­ക­ട­യിൽ പ­ഞ്ച­സാ­ര­യ്ക്ക് വേ­ണ്ടി ഒരു വലിയ വ­രി­യു­ണ്ടാ­യി­രു­ന്നു. ഉ­ച്ച­ത്തിൽ തെറി വി­ളി­ച്ചു­കൊ­ണ്ടു് സ്ത്രീ­കൾ ത­ങ്ങ­ളു­ടെ സ­ഞ്ചി­കൾ­കൊ­ണ്ടു് ഉ­ന്തും ത­ള്ളും ഉ­ണ്ടാ­ക്കി. കർ­ഷ­ക­നാ­യ കാ­രി­ത്തോൺ സ്വൽ­പ്പം മദ്യം അ­ക­ത്താ­ക്കി­യ­തി­ന്റെ ചൂടിൽ സ്ത്രീ­ക­ളു­ടെ മുൻ­പിൽ തന്റെ പാ­ന്റ്സ് അ­ഴി­ച്ച് അ­ശ്ലീ­ലം പ­റ­ഞ്ഞു­കൊ­ണ്ടു് നി­ന്നു.

അ­ങ്ങ­നെ തു­ട­ങ്ങി അ­തി­മ­നോ­ഹ­ര­മാ­യ ഒരു വേ­നൽ­ക്കാ­ല ദിവസം. പ­രി­ഭാ­ഷ: ഷിറോൺ ആ­ന്റ­ണി

ക­ലാ­കു­ശ­ല­നും അ­യാ­ളു­ടെ വാ­ച്ചും

—ദനീൽ ഖാർ­മ്സ്

ക­ലാ­കു­ശ­ല­നാ­യ സീ­റോ­വ്, ഒ­ബ്വോ­ഡ്നി ക­നാ­ലി­ലേ­ക്ക് ചെ­ന്നു. വി­ശേ­ഷി­ച്ചെ­ന്താ? റബ്ബർ വാ­ങ്ങാൻ. എ­ന്തി­നാ­ണു് റബ്ബർ…? സ്വയം ഒരു റബ്ബർ ബാൻ­ഡാ­വാൻ. റബ്ബർ ബാൻഡ് എ­ന്തി­നാ­ണ­യാൾ­ക്ക്…? വ­ലി­ച്ചു നീ­ട്ടാൻ. അ­തി­നാ­ണു്. ന­ട­ക്ക­ട്ടെ. വേ­റെ­ന്താ? വേ­റെ­യി­താ­ണു്. ക­ലാ­കു­ശ­ല­നാ­യ സീ­റോ­വ് തന്റെ വാ­ച്ച് ത­ല്ലി­ത്ത­കർ­ത്തു. അ­സ്സ­ലാ­യി­ട്ടോ­ടു­ന്ന വാ­ച്ചാ­യി­രു­ന്നു. പക്ഷേ അ­യാ­ള­തു് ന­ശി­പ്പി­ച്ചു. വേ­റെ­ന്താ…? ഇ­ത­ല്ലാ­തെ ഒ­ന്നു­മി­ല്ല. ഒ­ന്നു­മി­ല്ലെ­ന്നു പ­റ­ഞ്ഞാൽ അ­ത്ര­ത­ന്നെ. അ­സ്ഥാ­ന­ത്തു കൊ­ണ്ടു് നി­ന്റെ­യാ തൊ­ലി­ഞ്ഞ മോ­ന്ത­യി­ട്ടു് ഒ­ര­യ്ക്കാ­തി­രു­ന്നാൽ മതി! ക­രു­ണാ­മ­യ­നേ ക­നി­വു­ണ്ടാ­ക­ണ­മേ!

അ­വി­ടെ­യാ­ണേൽ ഒരു കി­ഴ­വി­യു­ണ്ടാ­യി­രു­ന്നു. തള്ള ഇ­രു­ന്നി­രു­ന്നു് അ­ടു­പ്പേ­ലെ­രി­ഞ്ഞു. ക­ണ­ക്കാ­യി­പ്പോ­യി! ക­ലാ­കു­ശ­ല­നാ­യ സീ­റോ­വി­നു് അ­ങ്ങ­നെ­യേ ക­രു­താ­നൊ­ക്കൂ.

ഹയ്യ! മ­ഷി­ക്കു­പ്പി കാ­ണാ­തെ പോ­യി­രു­ന്നേൽ ഞാൻ എ­ഴു­തി­യ­ങ്ങ് ത­കർ­ത്തേ­നേ…

ദനീൽ ഖാർ­മ്സ് (1905 – 1942) റഷ്യൻ സാ­ഹി­ത്യ­കാ­രൻ. സോ­ഷ്യൽ റി­യ­ലി­സ­ത്തി­ന്റെ വേ­ലി­ക്കു പു­റ­ത്തു­ള്ള­തെ­ല്ലാം ഭ­ര­ണ­കൂ­ടം വി­ല­ക്കേർ­പ്പെ­ടു­ത്തി­യ കാ­ല­ത്തു് ബാ­ല­സാ­ഹി­ത്യ­മെ­ഴു­തി പ്ര­ശ­സ്ത­നാ­യി. റഷ്യൻ ഫ്യൂ­ച്ച­റി­സ്റ്റ് ധാ­ര­യു­ടെ ആ­ശ­യ­ങ്ങൾ ഉൾ­ക്കൊ­ണ്ടു് എ­ഴു­തി­യ സർ-​റിയൽ, അ­ബ്സേർ­ഡ് ര­ച­ന­ക­ളെ­ല്ലാം വെ­ളി­ച്ചം ക­ണ്ട­തു് മ­ര­ണ­ശേ­ഷം. ബാ­ല­സാ­ഹി­ത്യ­ത്തിൽ സോ­ഷ്യൽ സോ­വി­യ­റ്റ്, മെ­റ്റി­രി­യ­ലി­സ്റ്റി­ക് മൂ­ല്യ­ങ്ങൾ കു­റ­ഞ്ഞു പോ­യ­തി­ന്റെ പേരിൽ 1931-ൽ നാ­ടു­ക­ട­ത്ത­പ്പെ­ട്ടു. തി­രി­ച്ചെ­ത്തി സർ­ക്കാർ നി­യ­ന്ത്രി­ത പ്ര­സാ­ധ­ന­ശാ­ല­യിൽ ജോലി ചെ­യ്യു­ന്ന­തി­നി­ട­യിൽ വീ­ണ്ടും അ­റ­സ്റ്റ്. 1942-ൽ ലെ­നിൻ­ഗ്രാ­ഡ് ഉ­പ­രോ­ധ­കാ­ല­ത്തു് ജ­യി­ലിൽ കി­ട­ന്നു് വി­ശ­ന്നു മ­രി­ച്ചു. പ­രി­ഭാ­ഷ: പ്ര­ദീ­പ് എം. നായർ

സ്റ്റാ­ലി­ന്റെ പ്ര­തി­രോ­ധ­കർ­ക്ക്

—അന്ന അ­ഖ്മ­തോ­വ

‘ഈ വി­രു­ന്നി­ലേ­ക്കു് ഞ­ങ്ങൾ­ക്കാ­യി

ബ­റാ­ബ­സി­നെ തു­റ­ന്നു­വി­ടു’

എ­ന്നു് ആ­ക്രോ­ശി­ച്ച­വ­രു­ണ്ട്, അവർ ത­ന്നെ­യാ­ണു് സോ­ക്ര­ട്ടീ­സി­നോ­ട്

ശൂ­ന്യ­വും ഇ­ടു­ങ്ങി­യ­തു­മാ­യ ത­ട­വ­റ­യിൽ

വിഷം ക­ഴി­ക്കാൻ കൽ­പ്പി­ച്ച­തും.

അ­വ­രാ­ണു് അ­വ­രു­ടെ നി­ഷ്ക്ക­ള­ങ്ക­മാ­യ

അ­പ­ഖ്യാ­തി പ­റ­ഞ്ഞു പ­ര­ത്തു­ന്ന വാ­യി­ലേ­ക്ക്

വി­ഷ­മി­റ്റി­ക്കേ­ണ്ട­തു്,

പീ­ഡ­ന­ത്തി­ന്റെ ഈ മധുര പ്ര­ണ­യി­കൾ,

അ­നാ­ഥ­രെ­യു­ണ്ടാ­ക്കു­ന്ന­തിൽ നി­പു­ണർ.

പ­രി­ഭാ­ഷ: ഉണ്ണി ആർ

ഒരു ചോ­ദ്യം:

—സു­ഗ­ത­കു­മാ­രി

ഇ­ന്ത്യ­യി­ലെ തന്നെ ഏ­റ്റ­വും മി­ക­ച്ച പ­രി­സ്ഥി­തി പ്ര­വർ­ത്ത­ക എന്ന നി­ല­യി­ലാ­ണു് ടീ­ച്ചർ അ­റി­യ­പ്പെ­ടു­ന്ന­തു് അ­തേ­സ­മ­യം ആ­ഴ­മു­ള്ള മ­ത­വി­ചാ­ര­ങ്ങ­ളും ആ­ത്മീ­യ­ത­യും കൊ­ണ്ടു­ന­ട­ക്കു­ന്ന ഒരു കവി കൂ­ടി­യാ­ണു് ടീ­ച്ചർ. താ­ങ്ക­ളു­ടെ ക­വി­ത­യി­ലും മറ്റ് എ­ഴു­ത്തു­ക­ളി­ലും അതു് കാ­ണു­ക­യും ചെ­യ്യാം. ടീ­ച്ച­റി­ന്റെ ആ­ത്മീ­യ­ത­യും പാ­രി­സ്ഥി­തി­ക ഇ­ഷ്ട­ങ്ങ­ളും ത­മ്മിൽ അ­ഭേ­ദ്യ­മാ­യ ബ­ന്ധ­മു­ണ്ടെ­ന്നു് വി­ശ്വ­സി­ക്കു­ന്നു­ണ്ടോ?

എ­നി­ക്ക് അ­റി­ഞ്ഞു­കൂ­ടാ എ­ന്നു് പ­റ­യു­ന്ന­താ­ണു് സത്യം. കാരണം അതു് സ്വാ­ഭാ­വി­ക­മാ­ണു്, എന്നു പ­റ­ഞ്ഞാൽ ജ­നി­ച്ച­പ്പോൾ മു­ത­ലു­ള്ള ഒ­രാ­വേ­ശ­മാ­ണ­തു്. ഞാ­നെ­ന്റെ കു­ട്ടി­ക്കാ­ല­ത്തെ ചില കാ­ര്യ­ങ്ങൾ ഓർ­മ്മി­ക്കു­ക­യാ­ണു്. കുറേ വി­ഡ്ഡി­ത്ത­ര­മു­ണ്ടെ­ങ്കി­ലേ കുറേ ഭ്രാ­ന്തു­ണ്ടെ­ങ്കി­ലേ ഇ­ങ്ങ­നെ­യൊ­ക്കെ ചി­ന്തി­ക്കാൻ ഒക്കൂ. കു­ട്ടി­ക്കാ­ല­ത്തേ പ്ര­കൃ­തി­യോ­ടു­ള്ള ബന്ധം, അ­തി­നോ­ടു­ള്ള അ­റി­ഞ്ഞു കൂ­ടാ­ത്ത ഒരു ആ­ത്മ­ബ­ന്ധം, എന്തോ ഒരു അ­ലി­ഞ്ഞു ചേരൽ, അ­തി­ന്റെ വേദന, പ­ങ്കി­ടൽ എ­ന്നി­വ­യൊ­ക്കെ എ­നി­ക്ക് വളരെ സ്വാ­ഭാ­വി­ക­മാ­യി ഉ­ണ്ടാ­യ­താ­ണു്. ഒ­ന്നും വാ­യി­ച്ചി­ട്ടോ അ­തി­ന്റെ­യൊ­രു ആ­ത്മീ­യ­പ­ശ്ചാ­ത്ത­ലം മ­ന­സ്സി­ലാ­ക്കി­യി­ട്ടോ ചി­ന്തി­ച്ചി­ട്ടോ അല്ല. ഒരു ചെറിയ ഉ­ദാ­ഹ­ര­ണം. മഴ പെ­യ്യു­മ്പോൾ ഞാൻ ക­ണ്ടി­ട്ടു­ണ്ടു് ഉ­റു­മ്പിൻ കൂ­ടു­കൾ ഒഴുകി വ­രു­ന്ന­തു്. ഞാ­ന­തു് ക­ണ്ടു് തി­ണ്ണ­യിൽ­നി­ന്നു് കരയും. അതു് വെ­ള്ള­ത്തിൽ മു­ങ്ങി­ച്ചാ­കു­ക­യാ­ണെ­ന്ന പ­രി­ഭ്ര­മം എ­നി­ക്ക് സ­ഹി­ക്കാ­നാ­വു­മാ­യി­രു­ന്നി­ല്ല. അതു് നീ­ന്തി­ക്ക­യ­റി­ക്കൊ­ള്ളു­മെ­ന്നോ അതു് പ്ര­കൃ­തി­യു­ടെ നി­യ­മ­മാ­ണെ­ന്നോ ജ­ന­ന­വും മ­ര­ണ­വും അ­നു­സ്യൂ­തം തു­ട­രു­മെ­ന്നോ ഒ­ന്നും തി­രി­ച്ച­റി­വു­ണ്ടാ­യി­രു­ന്നി­ല്ല­ല്ലോ. ഞാൻ ആ പ­ടി­യിൽ ഇ­റ­ങ്ങി­യി­രു­ന്നു് പകുതി ന­ന­ഞ്ഞും പകുതി ന­ന­യാ­തെ­യും ഒ­ക്കെ­യി­രു­ന്നു് ഒരു പ്ലാ­വി­ല എ­ടു­ത്തു് കോ­രി­യെ­ടു­ത്തു് ആ ഉ­റു­മ്പു­ക­ളെ ര­ക്ഷി­ക്കു­മാ­യി­രു­ന്നു. ക­ര­യി­ലേ­ക്ക് പി­ടി­ച്ചു ക­യ­റ്റു­മാ­യി­രു­ന്നു. പക്ഷേ കു­റേ­ക്ക­ഴി­യു­മ്പോൾ ഞാൻ ക്ഷീ­ണി­ക്കും. അ­പ്പോൾ ഞാൻ ഉ­റ­ക്കെ കരയും. അതു് സ­ഹി­ക്കാൻ എ­നി­ക്ക് പ­റ്റു­മാ­യി­രു­ന്നി­ല്ല. എന്റെ ജീ­വി­തം മു­ഴു­വൻ ഇതൊരു മാ­തൃ­ക­യാ­യി കാ­ണി­ക്കാം. ഇ­തു­പോ­ലെ­യാ­ണു് എന്റെ മു­ഴു­വൻ ജീ­വി­ത­വും.

പ്ര­കൃ­തി­യും ഈ­ശ്വ­ര­നും ര­ണ്ട­ല്ല. ഒ­ന്നാ­ണു്. ഈ ജ­ന­ന­മ­ര­ണ പ്ര­വാ­ഹം ഇ­ങ്ങ­നെ തു­ടർ­ന്നു­കൊ­ണ്ടേ­യി­രി­ക്കും. അ­തി­നൊ­രു മാ­റ്റം വ­രു­ത്താൻ നമ്മൾ ആ­രു­മ­ല്ല. ന­മ്മു­ടെ കൈ­യ്ക്ക് അതിനു ബ­ല­മി­ല്ല എ­ന്ന­ല്ല, ന­മ്മു­ടെ മ­ന­സ്സി­നും ബു­ദ്ധി­യ്ക്കും അവിടെ എ­ങ്ങും ചെ­ന്നെ­ത്താ­നും ആ­വി­ല്ല. പക്ഷേ എന്തോ ചെ­യ്യാ­നു­ള്ള ഒരു നി­യോ­ഗ­മു­ണ്ടു്. മാറി നിൽ­ക്കാ­നൊ­ക്കു­ന്നി­ല്ല. അ­തു­കൊ­ണ്ടു് ഇ­തൊ­ക്കെ കാ­ണു­മ്പോൾ വേ­ദ­നി­ച്ചു പോ­കു­ന്നു പ്ര­വർ­ത്തി­ച്ചു പോ­കു­ന്നു. അ­ത്രേ­യു­ള്ളു. അ­ന്നു് ആ ഉ­റു­മ്പു­ക­ളെ കോ­രി­യെ­ടു­ക്കാൻ ശ്ര­മി­ച്ച് ഉ­റ­ക്കെ ക­ര­ഞ്ഞു പോയ ആ കു­ട്ടി, ഇപ്പോ ഉ­റ­ക്കെ ക­ര­യു­ന്നി­ല്ല എ­ന്നേ­യു­ള്ളു. ഇ­ന്നും ഇ­തു­പോ­ലെ ന­മ്മു­ടെ എല്ലാ വി­ല­പ്പെ­ട്ട­തും വലിയ വെ­ള്ള­പ്പൊ­ക്ക­ത്തിൽ ഒ­ഴു­കി­പ്പോ­യ്ക്കൊ­ണ്ടേ­യി­രി­ക്കു­ക­യാ­ണു്. അതിനെ ആ­രെ­ങ്കി­ലു­മൊ­ക്കെ പി­ടി­ച്ചു കേ­റ്റാൻ ശ്ര­മി­ക്കു­ക­യാ­ണു്. എ­ന്തി­നെ പി­ടി­ച്ചു ക­യ­റ്റും…? ഏതു കാ­ടി­നെ, ഏതു മലയെ, ഏതു കു­ന്നി­നെ, ഏതു വ­യ­ലി­നെ ര­ക്ഷി­ക്കാൻ ന­മു­ക്ക് ക­ഴി­യും. നൂറു യു­ദ്ധ­ങ്ങ­ളിൽ പ­ങ്കെ­ടു­ക്കു­മ്പോൾ ര­ണ്ടെ­ണ്ണ­ത്തി­ലാ­യി­രി­ക്കും ജ­യി­ക്കു­ക. ബാ­ക്കി മു­ഴു­വൻ തോ­റ്റു പോ­വു­ക­യാ­ണു്. പക്ഷേ തോ­റ്റാ­ലും മ­ന­സ്സ് ത­ള­ര­രു­തു്. അവിടെ ആ­ത്മീ­യ­ത ഉ­ണ്ടാ­യി­രി­ക്ക­ണം. അവിടെ ന­മ്മു­ടെ മ­ത­മു­ണ്ടാ­യി­രി­ക്കും. ന­മ്മു­ടെ വി­ശ്വാ­സ­മു­ണ്ടാ­യി­രി­ക്കും. ആ­ത്മീ­യ­മാ­യ അ­ടി­ത്ത­റ­യു­ണ്ടാ­യി­രി­ക്കും. അ­തു­കൊ­ണ്ടാ­വും മനസ് ത­ളർ­ന്നു പോ­കാ­ത്ത­തു്. ഗീ­താ­വ­ച­നം അ­ല്ലെ­ങ്കിൽ ഗാ­ന്ധി­ജി­യു­ടെ വാ­ക്കു­കൾ, വി­വേ­കാ­ന­ന്ദ­ന്റെ വാ­ക്കു­കൾ… ഇ­ങ്ങ­നെ­യൊ­ന്നു­മ­ല്ല വേ­ണ്ട­തു് എന്നു പ­റ­യു­ന്നു, ആ ഒരു ക­രു­ത്തു്… ആ­രാ­ണു് ഞ­ങ്ങൾ­ക്കി­തൊ­ക്കെ പ­റ­ഞ്ഞു ത­ന്ന­തു്…? വലിയ മ­നു­ഷ്യർ ഇവിടെ ഉ­ണ്ടാ­യി­രു­ന്നു. അവർ വെ­ളി­ച്ചം ചൊ­രി­ഞ്ഞു് സൂ­ര്യ­നെ­പ്പോ­ലെ മു­ന്നിൽ നി­ന്നു ഒരു കാ­ല­ത്തു്. അതിൽ നി­ന്നൊ­ക്കെ, ഈ ചെ­ടി­കൾ പ്ര­കാ­ശ­സം­ശ്ലേ­ഷ­ണ­ത്തി­ലൂ­ടെ ഊർ­ജ്ജം സം­ഭ­രി­ക്കു­ന്നു എന്നു പ­റ­യു­ന്ന­തു­പോ­ലെ എ­ന്നെ­പ്പോ­ലു­ള്ള ചെറിയ ചെ­ടി­ക­ളും ഉർ­ജ്ജം സം­ഭ­രി­ച്ചു. അ­ത്രേ­യു­ള്ളൂ. അ­ല്ലാ­തെ ഇ­തി­നൊ­ക്കെ ഒരു വലിയ ആ­ത്മീ­യ­മാ­യ അ­ടി­ത്ത­റ മ­ന­പൂർ­വ്വം ഒ­ന്നും ഉ­ണ്ടാ­ക്കി­യ­ത­ല്ല. ഉ­ണ്ടാ­യ­താ­ണു്. അതു് പ്ര­കൃ­തി­ദ­ത്ത­മാ­ണു്. ഈ ചു­റ്റു­പാ­ടിൽ അ­ങ്ങ­നെ­യേ­പ­റ്റൂ.

ക­ര­ഞ്ഞി­ട്ടു് കാ­ര്യ­മി­ല്ല എ­ന്ന­റി­യാം. ഈ മ­ഹാ­പ്ര­വാ­ഹം. അ­ന്നു് ഉ­റു­മ്പു­കൾ ഒ­ഴു­കി­പ്പോ­യെ­ന്നു് പ­റ­ഞ്ഞു. ഇ­ന്നു് കാ­ലാ­വ­സ്ഥാ­മാ­റ്റം, ഭൂ­മി­യ്ക്ക് ചൂ­ടു­പി­ടി­ക്കു­ന്നു എ­ന്നും സ­മു­ദ്ര­ത്തി­ന്റെ തലം ഉ­യർ­ന്നു എ­ന്നും മ­ഹാ­ഹി­മ­പാ­ളി­കൾ ഉരുകി പി­ന്മാ­റി­ക്കൊ­ണ്ടേ­യി­രി­ക്കു­ക­യാ­ണെ­ന്നും ഹി­മാ­ല­യ­ത്തിൽ പാ­റ­ക്കെ­ട്ടു­കൾ തെ­ളി­യു­ന്നു എ­ന്നും ഒക്കെ പ­റ­യു­മ്പോൾ ഓരോ ദി­വ­സ­വും ഒന്നോ രണ്ടോ ജീ­വി­വർ­ഗ്ഗ­ങ്ങൾ ഈ ഭൂ­മി­യിൽ നി­ന്നു് അ­പ്ര­ത്യ­ക്ഷ­മാ­യി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ ന­മു­ക്ക­തി­നെ ത­ട­യാ­നാ­വു­മോ…? പ­റ്റു­ന്നി­ല്ല. പി­ടി­ച്ചു നിർ­ത്താൻ ന­മു­ക്ക് സാ­ധി­ക്കു­ന്നി­ല്ല. എ­ങ്കി­ലും കൊ­ച്ചു­കൊ­ച്ചു കാ­ര്യ­ങ്ങൾ ന­മു­ക്ക് ചെ­യ്യാൻ­പ­റ്റും. ഒരു സൈ­ലൻ­റ് വാലി, ഒരു പൂ­യം­കു­ട്ടി, ഒരു പ­ത്തു് കാ­ടു­ക­ളു­ടെ പേര് എ­നി­ക്കി­ങ്ങ­നെ പറയാം. പി­ടി­ച്ചു നി­റു­ത്തി­യ­തു്. അ­ത്ര­യൊ­ക്കെ­യേ പറയാൻ പ­റ്റു­ന്നു­ള്ളൂ. സൈ­ല­ന്റ്വാ­ലി മുതൽ ആ­റ­ന്മു­ള­വ­രെ­യു­ള്ള ഒ­രു­പാ­ടു് സ­മ­ര­ങ്ങൾ. കൊ­ച്ചു­കൊ­ച്ചു യു­ദ്ധ­ങ്ങൾ ജ­യി­ച്ചു. ഒ­രു­പാ­ടു് വലിയ യു­ദ്ധ­ങ്ങൾ തോ­റ്റു­കൊ­ണ്ടേ­യി­രി­ക്കു­ന്നു. അതു് ഒരു പ്ര­വ­ച­ന­ത്തി­ന്റെ ശ­ബ്ദ­ത്തിൽ പറയാൻ സാ­ധി­ച്ചു എ­ന്നു് എ­നി­ക്കി­പ്പോൾ അ­ഭി­മാ­ന­മു­ണ്ടു്. കാരണം, ഏ­താ­ണ്ടു് പ­ത്തു് നാൽ­പ­തു വർഷം മുൻപ് സൈ­ല­ന്റ്വാ­ലി സമരം തു­ട­ങ്ങി­യ­പ്പോൾ എ­ഴു­ത്തു­കാർ­ക്ക് ഒരു സംഘടന വേ­ണ­മെ­ന്നും എ­ഴു­ത്തു­കാ­രെ ഇതിൽ ബ­ന്ധ­പ്പെ­ടു­ത്ത­ണം എ­ന്നും ഒക്കെ ആ­ഗ്ര­ഹി­ച്ച് ഞാൻ എൻ. വി. കൃ­ഷ്ണ­വാ­ര്യ­രു­ടെ, ഞ­ങ്ങ­ളു­ടെ ശ­ക്തി­യാ­യ, വ­ഴി­കാ­ട്ടി­യാ­യ എൻ. വി. യുടെ മു­ന്നിൽ പോയി. അ­ദ്ദേ­ഹ­മാ­ണു് എ­ഴു­ത്തു­കാ­രു­ടെ മു­വ്മെ­ന്റി­നു, കൂ­ട്ടാ­യ്മ­യ്ക്ക് തു­ട­ക്കം കു­റി­ക്കു­ന്ന­തു്. കേ­ര­ള­ത്തി­ലെ എ­ന്ന­ല്ല, ലോ­ക­ത്തി­ലെ തന്നെ എ­ഴു­ത്തു­കാ­രു­ടെ പ്ര­സ്ഥാ­നം ആ­യി­രു­ന്നു അതു്. അ­തു­പോ­ലെ ഒരു കൂ­ട്ടാ­യ്മ പി­ന്നെ ഉ­ണ്ടാ­യി­ട്ടി­ല്ല. അ­ന്നു് എ­ഴു­ത്തു­കാ­രെ എ­ല്ലാം വി­ളി­ച്ചു­കൂ­ട്ടി ‘പ്ര­കൃ­തി സം­ര­ക്ഷ­ണ സമിതി’ ഉ­ണ്ടാ­ക്കി. അ­ന്നു­മു­തൽ ഇ­ന്നു­വ­രെ ഞാ­നാ­ണ­തി­ന്റെ സെ­ക്ര­ട്ട­റി. അ­ന്നു് കേ­ര­ള­ത്തി­ലെ എല്ലാ എ­ഴു­ത്തു­കാർ­ക്കും ഞാ­നെ­ഴു­തി­യ ഒരു വാ­ച­ക­മു­ണ്ടു്. ‘തോൽ­ക്കു­ന്ന യു­ദ്ധ­ത്തി­നും പ­ട­യാ­ളി­കൾ വേ­ണ­മ­ല്ലോ.’

അ­ന്നു് സൈ­ലൻ­റ് വാലി ജ­യി­ച്ച­പ്പോൾ തോൽ­ക്കു­ന്ന യു­ദ്ധ­മെ­ന്നു് പ­റ­യു­ന്ന­തു് വെ­റു­തെ ആ­യി­ല്ലേ എ­ന്നു് ചിലർ ചോ­ദി­ച്ചു. ഞാൻ പ­റ­ഞ്ഞു, സൈ­ല­ന്റ് വാലി മാ­ത്ര­മേ ര­ക്ഷ­പെ­ട്ടൊ­ള്ളു. ബാ­ക്കി കാ­ടു­കൾ നോ­ക്കു, പ­ശ്ചി­മ­ഘ­ട്ടം നോ­ക്കു. ഹി­മാ­ല­യ­ത്തി­നു എന്തു സം­ഭ­വി­ക്കു­ന്നു. സൈ­ല­ന്റ് വാലി ഒരു പ്ര­തീ­കം മാ­ത്ര­മാ­യി­രു­ന്നു. ന­ശി­ക്കു­ന്ന പ്ര­കൃ­തി­യു­ടെ പ്ര­തീ­കം. ആ ജല സ­മൃ­ദ്ധി, ആ കു­ന്തി­പ്പു­ഴ, ആ അ­ന­ന്ത­മാ­യ ജൈ­വ­വൈ­വി­ധ്യം അ­തൊ­ന്നു് പി­ടി­ച്ചു നിർ­ത്തു­ക ഞ­ങ്ങ­ളു­ടെ ഒരു സ്വ­പ്ന­മാ­യി­രു­ന്നു. പക്ഷേ അതു മാ­ത്രം പോ­ര­ല്ലോ. വി­ക­സ­ന­ത്തി­ന്റെ പേരിൽ പ്ര­പ­ഞ്ചം മു­ഴു­വൻ വി­നാ­ശം വി­ത­ച്ചു­ക്കൊ­ണ്ടി­രി­ക്കു­ക­യ­ല്ലേ. മേ­ധ­പ­ട്കർ ‘വി­കാ­സ് നഹീ ഹേ, വി­നാ­ശ് ഹേ’ എ­ന്നു് വി­ളി­ച്ചു പറയും. നാ­ലു­പാ­ടും നോ­ക്കു­മ്പോൾ ഇതാണോ വി­ക­സ­നം? എ­ന്തു­നേ­ടി…? ഒ­രു­പാ­ടു് കോർ­പ്പ­റേ­റ്റു­കൾ വ­ളർ­ന്നു വ­ളർ­ന്നു വ­രു­ന്നു. അവർ നമ്മെ വി­ഴു­ങ്ങി­ക്കൊ­ണ്ടേ­യി­രി­ക്കു­ന്നു. ഭൂ­മി­യെ ക­ടി­ച്ച് ച­വ­ച്ച് തി­ന്നു­കൊ­ണ്ടേ­യി­രി­ക്കു­ന്നു. മാർ­പാ­പ്പ­യു­ടെ ഒരു ചാ­ക്രി­ക ലേഖനം അ­ടു­ത്തി­ടെ വന്നു. ‘ഭൂ­മി­യു­ടെ നി­ല­വി­ളി കേൾ­ക്കൂ, ദാ­രി­ദ്ര­ത്തി­ന്റെ നി­ല­വി­ളി കേൾ­ക്കു. നമ്മൾ ഭൂ­മി­യെ ഒരു മാ­ലി­ന്യ കൂ­മ്പാ­ര­മാ­യി മാ­റ്റി­ക്ക­ഴി­ഞ്ഞു. നി­ല­വി­ളി­ച്ചു­കൊ­ണ്ടു് ഭൂമി സർ­വ്വ­നാ­ശ­ത്തി­ലേ­ക്ക് ഉ­രു­ളു­ക­യാ­ണു്.’ പക്ഷേ ആ വാചകം ആരു കേ­ട്ടു…? ആര് ശ്ര­ദ്ധി­ച്ചു…? മാർ­പാ­പ്പ ഇ­പ്പോ­ഴാ­ണി­തു് പ­റ­ഞ്ഞ­തു്. ഞ­ങ്ങ­ളി­തു­ക­ഴി­ഞ്ഞ പത്തു നാൽ­പ­തു് വർ­ഷ­ങ്ങ­ളാ­യി പ­റ­ഞ്ഞു ന­ട­ക്കു­ന്നു. ആരും കേൾ­ക്കു­ന്നി­ല്ല. ഇ­പ്പോ­ഴും പ­രി­ഹാ­സ­മാ­ണു്. പു­ച്ഛ­ത്തി­ന്റെ ഒരു ചി­രി­യാ­ണു്. എ­ങ്കി­ലും ഒരു നി­യോ­ഗം പോലെ എ­ല്ലാം­കൊ­ണ്ടു ന­ട­ക്കു­ന്നു.

സാ­ഫോ­യ്ക്ക് ഒ­ര­ടി­ക്കു­റി­പ്പു്

—അനിത തമ്പി

കു­ഞ്ഞു­ങ്ങൾ അ­മ്മ­മാർ­ക്ക­രി­കി­ലേ­ക്കു്

ചെ­മ്മ­രി­യാ­ടു­കൾ ഇ­ട­യ­നോ­ടു്

പറവകൾ അ­ന്തി­വെ­ട്ട­ത്തി­ലൂ­ടെ

സ്വർ­ണ്ണ­വി­ര­ലു­ക­ളാൽ പ്ര­ഭാ­തം

നി­ര­ത്തി­യ­തൊ­ക്കെ­യും സാ­യാ­ഹ്ന­മേ

നീ വി­ളി­ക്കു­ന്നു

തി­രി­കെ വ­യ്ക്കാൻ

നീ വി­ളി­ക്കു­ന്നു

തി­രി­കെ വ­യ്ക്കാൻ

വി­ടു­ത­ലി­ല്ലാ­ത്ത തു­ട­രൊ­ഴു­ക്കിൽ

വാ­ക്കു­കൾ ആ­ദി­ശ­ബ്ദ­ത്തി­ലേ­ക്ക്

ആ­യു­ധ­ങ്ങൾ അ­യിർ­മ­ണ്ണി­നോ­ട്

ചോര, നി­ര­ന്ത­ര സ­ന്ധ്യ­യു­ടെ

ശോശ ജോസഫ്
images/unni-mani-3-01.jpg
ഡ്രോ­യിം­ഗ്, പെൻ, പേ­പ്പർ, 2018.

സ്റ്റാ­ലി­ന്നെ­തി­രേ

—ഓസിപ് മ­ന്ദേൽ­സ്റ്റാം

ജീവി കാൽ­ച്ചോ­ട്ടി­ലെ

രാ­ഷ്ട്ര­ത്തെ­യ­റി­യാ­തെ;

ആ­വി­ല്ല കേൾ­ക്കാ­നൊ­ന്നും

പ­ത്ത­ടി­യ­ക­ല­ത്തും.

എ­ങ്കി­ലും, അറിയാതെ-​

യോ­തി­ടു­മോ­രോ വാ­ക്കും

ചെ­ന്നു മു­ട്ടു­ന്നു ക്രെംലിൻ-​

കു­ന്നു വാ­ണി­ടു­ന്നോ­നിൽ.

അ­വ­ന്റെ വി­ര­ലു­കൾ

പ­ഴു­താ­ര­കൾ പോലെ,

അ­വ­ന്റെ വാ­ക്കോ­രോ­ന്നും

തൂ­ക്ക­ക്ക­ട്ടി­കൾ പോലെ.

അ­വ­ന്റെ പെരുംപാറ്റ-​

ച്ചി­രി­മീ­ശ­മേൽ പു­ച്ഛം;

അ­വ­ന്റെ പെരുംബൂട്ടി-​

ന്ന­റ്റ­ത്തു പൊ­ന്നോ­ല­ക്കം

അ­വ­ന്നു ചു­റ്റും പേടി-

ത്തൂ­റി­കൾ, അ­ല്പൻ­മാ­രും

ക­ര­ഞ്ഞു ചി­ണു­ങ്ങു­ന്നു,

മു­ര­ണ്ടു വാ­ലാ­ട്ടു­ന്നു.

അവനാപ്പരിഷയെ-​

ച്ചാ­ട്ടു­ന്നു, ര­സി­യ്ക്കു­ന്നു,

അ­പ­മാ­നി­ച്ചും കുത്തി-​

നോ­വി­ച്ചും വെ­ന്നീ­ടു­ന്നു.

അവൻ ത­റ­യ്പ്പൂ തന്റെ

തീർ­പ്പു­കൾ ലാടം പോലെ

അവർ തൻ അ­ര­ക്കെ­ട്ടിൽ,

നെ­റ്റി, കൺ, പു­രി­ക­ത്തിൽ.

അവന്നീയരുംകൊല-​

യോ­രോ­ന്നും പാ­നോ­ത്സ­വം

അ­വ­ന്റെ താ­യ്നാ­ടി­ന്റെ

വി­രി­പൗ­രു­ഷാ­ന­ന്ദം

ഓസിപ് മ­ന്ദേൽ­സ്റ്റാം: 1891 – 1938 സ്റ്റാ­ലി­ന്റെ കി­രാ­ത­ഭ­ര­ണ­ത്തി­ന്നു് വെ­ട്ടാ­വെ­ളി­യാ­യി സ്തു­തി­പാ­ടു­ന്ന­വ­രു­ടെ ക­വി­ത­കൾ മാ­ത്രം പ്ര­സി­ദ്ധീ­ക­രി­ച്ചി­രു­ന്ന കാ­ല­ത്തു് അ­മർ­ഷ­ത്തി­ന്റേ­യും ആ­ത്മ­നി­ന്ദ­യു­ടെ­യും പ­ര­കോ­ടി­യിൽ ര­ചി­ക്ക­പ്പെ­ട്ട­താ­ണു് ഇ­രു­പ­താം­നൂ­റ്റാ­ണ്ടി­ലെ ഏ­റ്റ­വും പ്ര­ധാ­ന­പ്പെ­ട്ട രാ­ഷ്ട്രീ­യ­ക­വി­ത­ക­ളി­ലൊ­ന്നാ­യി വാ­ഴ്ത്ത­പ്പെ­ടു­ന്ന ‘എ­പ്പി­ഗ്രാ­മാ കോൺ­ട്റാ സ്റ്റാ­ലിൻ’ എന്ന ഈ കവിത. മ­ന്ദേൽ­സ്റ്റാം പ­തി­നാ­റു­വ­രി­യിൽ എഴുതി ഒ­പ്പി­ട്ടു നൽകിയ സ്വ­ന്തം മ­ര­ണ­വാ­റ­ണ്ടു്. ഒന്നോ രണ്ടോ സു­ഹൃ­തു് സ­ദ­സ്സു­ക­ളിൽ ചൊ­ല്ലി­യ­തേ­യു­ള്ളൂ. ഒ­റ്റു­കൊ­ടു­ക്ക­പ്പെ­ടു­മെ­ന്ന അ­റി­വോ­ടെ­യാ­ണു് ചൊ­ല്ലി­യ­തും. തു­ടർ­ന്നു­ണ്ടാ­യ ചോ­ദ്യം ചെ­യ്യ­ലും ജ­യിൽ­വാ­സ­വും നാ­ടു­ക­ട­ത്ത­ലും ഹൃ­ദ­യാ­ഘാ­ത­വും ആ­ത്മ­ഹ­ത്യാ­ശ്ര­മ­വും കി­ഴ­ക്കൻ സൈ­ബീ­രി­യ­യി­ലെ ക്യാ­മ്പി­ലെ മ­ര­ണ­വും ലോ­ക­സാ­ഹി­ത്യ ച­രി­ത്ര­ത്തി­ലെ ഏ­റ്റ­വും ദാ­രു­ണ­മാ­യ ഒരു ജീ­വി­ത­നാ­ട­ക­ത്തി­ലെ അ­ന്ത്യ­രം­ഗ­ങ്ങ­ളാ­ണു്.

പ­ര­മ്പ­രാ­ഗ­ത­ശൈ­ലി­യിൽ വൃ­ത്ത­വും പ്രാ­സ­വും ദീ­ക്ഷി­ച്ചു് എ­ട്ടു­വ­രി വീ­ത­മു­ള്ള രണ്ടു ഖ­ണ്ഡ­ങ്ങ­ളാ­യി ര­ചി­യ്ക്ക­പ്പെ­ട്ട ഈ ക­വി­ത­യ്ക്ക് ഇം­ഗ്ലീ­ഷിൽ എത്ര പ­രി­ഭാ­ഷ­ക­ളു­ണ്ടെ­ന്നു് എ­ണ്ണി­ത്തി­ട്ട­പ്പെ­ടു­ത്തു­ക വിഷമം. സം­ഘ­ന­ന­മാ­ണു് മ­ന്ദേൽ­സ്റ്റാ­മി­ന്റെ ക­വി­ത­ക­ളു­ടെ മു­ഖ­മു­ദ്ര. വാ­ക്കു­ക­ളു­ടെ നി­രു­ക്ത­ത്തി­ലെ നി­ര­ന്ത­ര­മാ­യ ശ്ര­ദ്ധ­യും സാ­ഹി­ത്യ­സൂ­ച­നാ സ­മൃ­ദ്ധി­യും മ­ന്ദേൽ­സ്റ്റാ­മി­ന്റെ ക­വി­ത­ക­ളെ അ­തി­സ­ങ്കീൎണ്ണ­വും ദു­ര­ഭി­ഗ­മ്യ­വു­മാ­ക്കു­ന്നു. എ­ങ്കി­ലു­മൊ­ന്നു­ണ്ട്—അ­വ­യു­ടെ അ­വി­സ്മ­ര­ണീ­യ­ത. ഒ­രു­ത­വ­ണ മാ­ത്രം കേട്ട ഒ­റ്റു­കാർ­ക്കു­പോ­ലും ക­വി­ത­ചൊ­ല്ലി­ക്കൊ­ടു­ക്കാൻ വി­ഷ­മ­മു­ണ്ടാ­യി­ല്ല­ത്രേ. മ­ന്ദേൽ­സ്റ്റാ­മാ­ട്ടേ, ജ­ഡ്ജി­യു­ടെ പേന മേ­ടി­ച്ചു് കോ­ട­തി­മു­റി­യിൽ വ­ച്ചു് തന്നെ കവിത ഓൎമ്മ­യിൽ­നി­ന്നു് പകൎത്ത ി­ക്കൊ­ടു­ത്തു. പ­രി­ഭാ­ഷ: ആ­ത്മാ­രാ­മൻ

മ­ന­സ്സ് എന്ന ഭാരം

—ആർ. ന­ന്ദ­കു­മാർ

ഇ­വി­ട­ത്തെ വിഷയം അത്ര കാ­ലി­ക­മ­ല്ല. കാ­ലാ­തീ­ത­വും അല്ല. മ­നു­ഷ്യ­പ്ര­കൃ­ത­ത്തി­ന്റെ ആ­ധാ­ര­ശി­ല­യാ­യ ഞാൻ എന്ന ബോ­ധ­ത്തെ­ക്കു­റി­ച്ചു­ള്ള ചില നി­രീ­ക്ഷ­ണ­ങ്ങൾ മാ­ത്രം. പ­ല­പ്പോ­ഴും ഈ വി­ഷ­യ­ങ്ങ­ളു­മാ­യി കെ­ട്ടു­പി­ണ­ഞ്ഞു കി­ട­ക്കു­ന്ന ചി­ന്ത­ക­ളി­ലൊ­ക്കെ ചില പൊ­രു­ത്ത­ങ്ങ­ളും സ­മാ­ന­ത­ക­ളും ഒരു നി­ഴ­ലാ­ട്ടം പോലെ മ­ന­സ്സി­ലൂ­ടെ ക­ട­ന്നു പോ­യി­ട്ടു­ണ്ടു്. അ­വ­യൊ­ക്കെ കൂ­ട്ടി­ച്ചേർ­ത്തു് വാ­യി­ച്ച­പ്പോൾ ഒരു സ­ത്യ­ബോ­ധ­ന­ത്തി­ന്റെ യോ­ജി­പ്പി­ന്റെ ദി­ശ­യി­ലേ­ക്കാ­ണു് ചൂ­ണ്ടു­ന്ന­തെ­ന്നു് മ­ന­സ്സി­ലാ­യി. ആ കൂ­ട്ടി­ച്ചേർ­ത്തു വാ­യ­ന­യു­ടെ അ­നു­ഭ­വം പു­നഃ­സൃ­ഷ്ടി­ക്കാ­നാ­യി താ­ഴെ­ക്കൊ­ടു­ക്കു­ന്ന അഞ്ച് ഉ­ദ്ധ­ര­ണ­ങ്ങ­ളി­ലൂ­ടെ എ­നി­ക്ക് പ­റ­യാ­നു­ള്ള­തു് സം­ക്ഷേ­പി­ക്കു­ന്നു. ഈ ഉ­ദ്ധ­ര­ണ­ങ്ങൾ ഓ­രോ­ന്നും ചി­ന്ത­യു­ടെ ഒരേ ദി­ശ­യി­ലേ­ക്ക് ന­യി­ക്കു­ന്ന ചു­ണ്ടു­പ­ല­ക­ക­ളാ­യി­രു­ന്നു എ­നി­ക്ക്. (ഭാ­ഷ­യി­ലെ ലിം­ഗ­ഭേ­ദ­ങ്ങൾ ന്യാ­യീ­ക­രി­ക്കു­ന്നി­ല്ലെ­ങ്കി­ലും നി­ല­നി­റു­ത്തി­യി­രി­ക്കു­ന്നു. അവൻ, അവളും കൂ­ടി­യാ­ണു്, മ­റി­ച്ചും.)

1.
മ­നു­ഷ്യൻ അ­വ­ന­വ­നാ­യി­ട്ടു് സം­സാ­രി­ക്കു­മ്പോൾ ഒ­ട്ടും തന്നെ അവൻ അ­ല്ലാ­താ­വു­ന്നു. അവനു് ഒരു മു­ഖം­മൂ­ടി കൊ­ടു­ക്കു, അവൻ നി­ങ്ങ­ളോ­ടു് സത്യം പറയും. ഓ­സ്കാർ വൈൽഡ്
2.
എ­ന്തു്? മ­ഹാ­ന്മാ­രെ­ന്നോ? അ­വ­ര­വ­രു­ടെ ബോ­ധ്യ­ങ്ങൾ­ക്കൊ­ത്ത ന­ട­ന്മാ­രെ മാ­ത്ര­മേ ഞാൻ ക­ണ്ടി­ട്ടു­ള്ളൂ. ഫ്രീ­ഡ്റീ­ഹ് നീ­ത്ഷേ
3.
അവനവൻ എ­ന്താ­ണോ എ­ന്ന­തി­നെ അവൻ എ­ന്ത­ല്ല­യോ (അഥവാ, എ­ന്താ­ണോ എ­ന്ന­തി­ന്റെ നി­ഷേ­ധം) അ­തിൻ­വി­ധം അ­വ­ത­രി­പ്പി­ക്കു­ന്ന രീ­തി­യാ­ണു് നി­ഷേ­ധം. ഴാക് ലകാൻ
4.
ബോ­ധ­മ­ന­സ്സിൽ നി­ന്നു് പിൻ­വ­ലി­ഞ്ഞ ഒരു ആ­ശ­യ­ത്തി­ന്റെ­യോ ബിം­ബ­ത്തി­ന്റെ­യോ ഉ­ള്ള­ട­ക്കം ബോ­ധ­മ­ന­സ്സി­ലേ­ക്ക് തി­രി­ച്ചു വ­ന്നേ­ക്കാം, അതു് നി­രാ­ക­രി­ക്ക­പ്പെ­ടു­മെ­ന്ന വ്യ­വ­സ്ഥ­യിൽ. അനിക ല­മേ­യ്ർ (നി­ഷേ­ധം എന്ന ഫ്രൊ­യി­ഡി­യൻ പ­രി­ക­ല്പ­ന­യെ വി­ശ­ദീ­ക­രി­ച്ചു­കൊ­ണ്ട്)
5.
ഈഗോ ഒരു ചോദന അല്ല തന്നെ. ഒരു കെ­ട്ടു­ക­ഥ അ­തി­ന്റെ തന്നെ കാ­പ­ട്യ­ങ്ങ­ളു­മാ­യി ഒ­ത്തു­ക­ളി­ക്കു­ന്ന­താ­ണു് അതു്. ഈ അർ­ത്ഥ­ത്തിൽ ഈഗോ പ്ര­ത്യ­യ­ശാ­സ്ത്ര­ത്തി­ന്റെ സ്വ­സ്ഥാ­ന­മാ­ണെ­ന്നു് പറയാം. അ­താ­യ­തു്, പ്ര­ത്യ­യ­ശാ­സ്ത്രം ആ­ത്മ­ര­തി ആ­യ­തു­കൊ­ണ്ട്, “ഞാൻ ആ­യി­രി­ക്കു­ക” എന്ന കെ­ട്ടി­യ­ട­ച്ച തീർ­പ്പ് ല­ക്ഷ്യ­മാ­ക്കി­യു­ള്ള ഒരു പ്രബല വ്യ­വ­ഹാ­രം ആ­യ­തു­കൊ­ണ്ടു്. എല്ലി റാ­ഗ്ലാൻ­ഡ് – സ­ള്ളി­വൻ (ല­കാ­നി­യൻ ആ­ശ­യ­ങ്ങ­ളെ വി­ശ­ദീ­ക­രി­ച്ചു­കൊ­ണ്ടു്)

ഒരു ശിശു തന്റെ ശ­രീ­ര­ത്തി­ന്റെ പ്ര­തി­ച്ഛാ­യ­യിൽ സ്വയം തി­രി­ച്ച­റി­യു­ന്ന ദർ­പ്പ­ണ ദ­ശ­യെ­പ്പ­റ്റി­യു­ള്ള പ­ഠ­ന­ത്തിൽ ഫ്രോ­യ്ഡ് പ­റ­യു­ന്ന പ്ര­വ­ച­ന സ്വ­ഭാ­വ­മു­ള്ള ഒരു നി­രീ­ക്ഷ­ണ­മു­ണ്ടു്. അ­വ­ന­വ­നെ തി­രി­ച്ച­റി­യു­ന്ന­തി­ലൂ­ടെ ഞാൻ എന്ന ഭാ­വ­വും എന്റെ സ്വ­ത്വ­ബോ­ധ­വും ആർ­ജ്ജി­ക്കു­മ്പോൾ തന്നെ അവൻ സ്വയം അ­ന്യ­വ­ത്കൃ­ത­നാ­വു­ക­യും ചെ­യ്യു­ന്നു എന്ന്. സം­സ്കാ­ര­വും ന്യൂ­റോ­സി­സും ത­മ്മി­ലു­ള്ള ബന്ധം ഇവിടെ തു­ട­ങ്ങു­ന്നു.

ജൈ­വ­പ­രി­ണാ­മ പ്ര­ക്രി­യ­യിൽ മ­നു­ഷ്യൻ എന്ന ജീ­വി­ക്ക് പ്ര­കൃ­ത്യാ കൈ­വ­ന്ന ജൈ­വ­ഘ­ട­നാ­പ­ര­മാ­യ സി­ദ്ധി­യാ­ണു് മ­സ്തി­ഷ്കം. മ­നു­ഷ്യ­പ്ര­കൃ­തി­യിൽ ഉൾ­ച്ചേർ­ന്ന സ­ഹ­ജ­വാ­സ­ന­ക­ളു­ടെ­യും ജൈ­വ­ചോ­ദ­ന­ക­ളു­ടെ­യും മൂ­ല­സ്ഥാ­ന­വും നി­യ­ന്ത്ര­ണ­കേ­ന്ദ്ര­വു­മാ­യ മ­സ്തി­ഷ്കം, കൂ­ട്ടാ­യ ജീ­വി­ത­മേ­ല്പി­ച്ച ആ­വ­ശ്യ­ങ്ങ­ളു­മാ­യും വ്യ­ഗ്ര­ത­ക­ളു­മാ­യും നി­ര­ന്ത­ര­മാ­യി പ്ര­തി­പ്ര­വർ­ത്തി­ച്ച­തി­ലൂ­ടെ രൂ­പ­പ്പെ­ട്ടു് വ­ന്ന­താ­ണു് മനസ് എന്ന സാം­സ്കാ­രി­ക ലബ്ധി. സ്വ­ത്വ­ബോ­ധ­ത്തി­ന്റെ­യും ഞാൻ എന്ന തി­രി­ച്ച­റി­വി­ന്റെ­യും പ്ര­ഭ­വ­സ്ഥാ­ന­മാ­യ മ­ന­സ്സ്, ജൈവ പ­രി­ണാ­മ­ത്തിൽ­നി­ന്ന്, സം­സ്കാ­രി­ക പ­രി­വർ­ത്ത­ന­ത്തി­ലേ­ക്ക്, ച­രി­ത്ര­പൂർ­വ്വ കാ­ല­ത്തു് നി­ന്നു് ച­രി­ത്ര­കാ­ല­ത്തി­ലേ­ക്ക് ഉള്ള മ­നു­ഷ്യ മ­സ്തി­ഷ്ക­ത്തി­ന്റെ വ­ളർ­ച്ച­യും തു­ടർ­ച്ച­യു­മാ­ണു്. ഈ മ­ന­സ്സ് ഇ­ന്നു് അ­തി­നു് തന്നെ ഭാ­ര­മാ­യി മാ­റി­ക്ക­ഴി­ഞ്ഞു. മ­നു­ഷ്യൻ നേടിയ സം­സ്കാ­ര­ത്തി­നു് ബാ­ധ്യ­ത­പ്പെ­ട്ട വി­ല­യാ­വാം അതു്.

ഇവൻ എന്റെ പ്രിയ സിജെ വി­വർ­ത്ത­നം ചെ­യ്യു­മ്പോൾ

—ജി. അ­രു­ണി­മ

images/unni-mani-3-02.jpg

റോസി തോമസ് ‘ഇവൻ എന്റെ പ്രിയ സിജെ’ എ­ഴു­തു­മ്പോൾ ഭർ­ത്താ­വ് സി. ജെ. തോമസ് മ­രി­ച്ചി­ട്ടു് ഏ­ക­ദേ­ശം ഒരു പ­തി­റ്റാ­ണ്ടു് ക­ഴി­ഞ്ഞി­രു­ന്നു. ഈ ജീ­വ­ച­രി­ത്രം എ­ന്തു­കൊ­ണ്ടു് എ­ഴു­തു­ന്നു എ­ന്ന­തി­നെ­ക്കു­റി­ച്ച് ഹ്ര­സ്വ­മാ­യ മു­ന്നു­ര­യിൽ ചെ­റി­യൊ­രു പ­രാ­മർ­ശ­മു­ണ്ടെ­ങ്കി­ലും (സി­ജെ­യെ­ക്കു­റി­ച്ച് പ­ച്ച­യാ­യി എ­ഴു­താൻ) ഈ പു­സ്ത­കം തന്നെ ഒരു ഇ­ട­പെ­ട­ലാ­ണെ­ന്ന­തു വ്യ­ക്ത­മാ­ണു്. പ­തി­റ്റാ­ണ്ടു­കൾ­ക്കു­മുൻ­പു നടന്ന സ­മാ­ന­മാ­യൊ­രു ശ്ര­മ­ത്തിൽ­നി­ന്നു (ബി. ക­ല്യാ­ണി അമ്മ എ­ഴു­തി­യ സ്വ­ദേ­ശാ­ഭി­മാ­നി രാ­മ­കൃ­ഷ്ണ­പി­ള്ള­യു­ടെ ജീ­വ­ച­രി­ത്ര­പ­ര­മാ­യ വ്യാ­ഴ­വ­ട്ട സ്മ­ര­ണ­കൾ) വ്യ­ത്യ­സ്ത­മാ­ണു് റോ­സി­യു­ടെ പു­സ്ത­കം.

ഭർ­ത്താ­വി­ന്റെ ജീ­വി­ത­ത്തെ­ക്കു­റി­ച്ച് അ­തി­ന­ക­ത്തു നി­ന്നൊ­രാ­ളു­ടെ ആ­വി­ഷ്കാ­ര­മാ­യി ഉ­ദ്ദേ­ശി­ച്ച പു­സ്ത­കം വലിയ രീ­തി­യിൽ ആ സം­ക്ഷേ­പ­ത്തെ മ­റി­ക­ട­ക്കു­ന്നു­ണ്ടു്. ഇതു് ഒ­രേ­സ­മ­യം, ഒ­രാ­ണി­ന്റെ­യും വി­വാ­ഹ­ത്തി­ന്റെ­യും ജീ­വ­ച­രി­ത്ര­വും സ­ഖാ­ക്ക­ളു­ടെ­യും സ­മ­കാ­ലീ­ന­രു­ടെ­യും ജീ­വി­ത­ങ്ങ­ളി­ലൂ­ടെ­യു­ള്ള ഒരു കാ­ല­ത്തി­ന്റെ ക്വി­ക്സോ­ട്ടി­ക് ആയ പു­ന­രാ­വി­ഷ്ക­ര­ണ­വും എ­ളു­പ്പ­ത്തി­ലു­ള്ള നിർ­വ്വ­ച­ന­ങ്ങൾ­ക്ക് അ­തീ­ത­മാ­യ ഒരു പ്ര­ണ­യ­ക­ഥ­യു­മാ­ണു്. ആ­ത്മ­വീ­ര്യം കൊ­ണ്ടും കൂ­സ­ലി­ല്ലാ­യ്മ കൊ­ണ്ടും എ­ഴു­തി­യി­രി­ക്കു­ന്ന ഈ പു­സ്ത­കം ആർ­ദ്ര­ത­യെ­യും നർ­മ­ത്തെ­യും ചേർ­ത്തു വ­യ്ക്കു­ന്നു. ത­ങ്ങ­ളു­ടെ സ­ഹ­ന­ങ്ങ­ളെ­ക്കു­റി­ച്ച് വലിയ ആർ­ജ­വ­ത്തോ­ടെ സം­സാ­രി­ക്കു­ക­യും ചെ­യ്യു­ന്നു.

സി. ജെ. തോ­മ­സി­നെ ഈ ത­ര­ത്തിൽ അ­വ­ത­രി­പ്പി­ക്കു­ന്ന­തി­ലൂ­ടെ റോസി തോമസ്, ഭാ­ര്യ­മാ­രെ­ക്കു­റി­ച്ചു മാ­ത്ര­മ­ല്ല എ­ഴു­ത്തു­കാ­രി­ക­ളെ­ക്കു­റി­ച്ചു കൂ­ടി­യു­ള്ള ആ­ളു­ക­ളു­ടെ പ്ര­തീ­ക്ഷ­ക­ളെ പൊ­ളി­ക്കു­ന്നു. ഈ ജീ­വ­ച­രി­ത്രം എ­ത്ര­ത്തോ­ളം സി­ജെ­യെ­ക്കു­റി­ച്ചും അ­വ­രു­ടെ ജീ­വി­ത­ത്തെ­ക്കു­റി­ച്ചും ഉ­ള്ള­താ­ണോ അ­ത്ര­ത­ന്നെ എ­ഴു­ത്തു­കാ­രി­യെ­ന്ന നി­ല­യി­ലു­ള്ള റോ­സി­യു­ടെ ആ­ത്മ­നി­ഷ്ഠ­ത­യെ­ക്കു­റി­ച്ചു­കൂ­ടി­യു­ള്ള­താ­ണു്. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ‘ഇവൻ എന്റെ പ്രിയ സിജെ’ പ­ര­മ്പ­ര­യാ­യി വ­രു­ന്ന­തി­നു് ഒരു പ­തി­റ്റാ­ണ്ടു മാ­ത്രം മുൻപ് കെ. സ­ര­സ്വ­തി അമ്മ ‘പു­രു­ഷ­ന്മാ­രി­ല്ലാ­ത്ത ലോകം’ എന്ന പേരിൽ വി­വാ­ദ­ങ്ങ­ളു­യർ­ത്തി­യ ഒരു പ്ര­ബ­ന്ധ­സ­മാ­ഹാ­രം ഇ­റ­ക്കി­യി­രു­ന്നു. ഭാ­ഷ­യും സാ­ഹി­ത്യ­വും മുതൽ വി­വാ­ഹ­വും ലൈം­ഗി­ക­ത­യും ശ­രീ­ര­വും ജോ­ലി­യും വരെ ഒ­ന്നു­കിൽ സ്ത്രീൾ­ക്കു പ്ര­വേ­ശ­ന­മി­ല്ലാ­ത്ത ഇ­ട­ങ്ങ­ളാ­യി നിർ­വ്വ­ചി­ക്ക­പ്പെ­ടു­ക­യോ അ­ല്ലെ­ങ്കിൽ അ­വർ­ക്ക് ആ­ത്മാ­വി­ഷ്കാ­ര­ത്തി­നോ കർ­തൃ­ത്വ­ബോ­ധ­ത്തി­നോ സ്വ­ത്വ­പൂർ­ത്തി­ക്കോ ഇടം അ­നു­വ­ദി­ക്കാ­തി­രി­ക്കു­ക­യോ ചെ­യ്യു­ന്ന­തു­മൂ­ലം സ്ത്രീ­കൾ നേ­രി­ടു­ന്ന പ്ര­ശ്ന­ങ്ങ­ളെ­ക്കു­റി­ച്ച് സ­ര­സ്വ­തി­അ­മ്മ അതിൽ ശ­ക്ത­മാ­യി എ­ഴു­തി­യി­രു­ന്നു.

റോസി തോമസ് എം. പി. പോ­ളി­ന്റെ മകളും സി. ജെ. തോ­മ­സി­ന്റെ ഭാ­ര്യ­യു­മാ­യി­രു­ന്ന­തു­കൊ­ണ്ടു് സാ­ഹി­ത്യ, സാം­സ്കാ­രി­ക ചു­റ്റു­പാ­ടി­ന­ക­ത്തു് സ്വ­സ്ഥ­യാ­യി­രു­ന്നി­രി­ക്കാ­മെ­ങ്കി­ലും അ­വ­രു­ടെ മ­ര­ണ­ത്തി­നു ശേ­ഷ­മാ­ണു് റോസി എ­ഴു­ത്തു­ജീ­വി­തം തു­ട­ങ്ങി­യ­തു് എ­ന്ന­തു പ്ര­ധാ­ന­മാ­ണു്. ആണത്ത ഉ­ത്ക­ണ്ഠ­ക­ളു­ടെ പല വ­ശ­ങ്ങ­ളെ­യും ‘ഇവൻ എന്റെ പ്രിയ സിജെ’ അ­ഭി­സം­ബോ­ധ­ന ചെ­യ്യു­ന്നു­ണ്ട്, പ്ര­ത്യേ­കി­ച്ചും സ്ത്രീ­ക­ളെ­യും ഭാ­ര്യ­മാ­രെ­യും കു­റി­ച്ചു­ള്ള സി­ജെ­യു­ടെ പ്ര­തീ­ക്ഷ­ക­ളെ സം­ബ­ന്ധി­ച്ച്. അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­ത­മെ­ഴു­തു­മ്പോൾ ഇ­ങ്ങ­നെ ചെ­യ്യു­ന്ന­തി­ലൂ­ടെ റോസി തോമസ് തന്റെ പ്ര­തി­രോ­ധ പ്ര­വർ­ത്ത­ന­ത്തെ എ­ഴു­തു­ന്ന­തിൽ­ക്കൂ­ടി­യാ­ണു് ഭാ­ഗ­ഭാ­ക്കാ­കു­ന്ന­തു്.

റോസി തോ­മ­സി­ന്റെ ‘ഇവൻ എന്റെ പ്രിയ സിജെ’ പോ­ലു­ള്ള ഒരു പു­സ്ത­ക­ത്തി­ന്റെ ഇം­ഗ്ലി­ഷ് വി­വർ­ത്ത­നം അ­ധി­നി­വേ­ശാ­ന­ന്ത­ര ഇ­ന്ത്യ­യിൽ അ­പ്പോൾ എ­ന്താ­ണു് അർ­ത്ഥ­മാ­ക്കു­ന്ന­തു്? വി­വർ­ത്ത­ന പ­ഠ­ന­ങ്ങ­ളു­ടെ മേ­ഖ­ല­യി­ലെ ക്രി­യാ­ത്മ­ക­വും സ­മ്പു­ഷ്ട­വു­മാ­യ ഇ­ട­പെ­ട­ലു­കൾ തെ­ളി­യി­ക്കു­ന്ന­തു­പോ­ലെ, ഈ ചോ­ദ്യ­ത്തെ പ­ല­വ­ഴി­ക­ളിൽ അ­ഭി­സം­ബോ­ധ­ന ചെ­യ്യാം. സാ­ഹി­ത്യ­ച­രി­ത്ര­ങ്ങ­ളു­ടെ സൌ­ന്ദ­ര്യ­ശാ­സ്ത്ര­പ­ര­വും പ്ര­ത്യ­യ­ശാ­സ്ത്ര­പ­ര­വു­മാ­യ പ്ര­ക­ര­ണ­ത്തി­നു് അ­ക­ത്തു­വ­ച്ച്, യ­ഥാർ­ത്ഥ­കൃ­തി­യും വി­വർ­ത്ത­ന­വും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തെ­ക്കു­റി­ച്ച് ജി. എൻ. ദേവി സം­സാ­രി­ക്കു­ന്നു­ണ്ടു്. യ­ഥാർ­ത്ഥ­കൃ­തി­ക്ക് മ­റ്റൊ­രു താൽ­ക്കാ­ലി­ക­മാ­യ, പ്ര­ത്യ­യ­ശാ­സ്ത്ര­പ­ര­മാ­യ ഇ­ട­ത്തിൽ­വ­ച്ചു പു­തു­ജീ­വൻ പ­ക­രു­ന്ന­തി­നു­ള്ള ശ്ര­മ­മാ­യി അ­ദ്ദേ­ഹം വി­വർ­ത്ത­ന­ത്തെ­ക്കു­റി­ച്ചു പ­റ­യു­ന്നു.

മ­റ്റൊ­രു ത­ര­ത്തിൽ പ­റ­ഞ്ഞാൽ വി­വർ­ത്ത­ന­മെ­ന്ന­തു കേവലം പു­ന­രു­ല്പാ­ദ­ന­മോ അ­ല്ലെ­ങ്കിൽ യ­ഥാർ­ഥ­കൃ­തി­യെ മ­റി­ച്ചി­ടാ­നു­ള്ള ശ്ര­മ­മോ അല്ല. ഒ­രു­പ­ക്ഷേ യ­ഥാർ­ത്ഥ­കൃ­തി­യു­ടെ സ­ത്ത­യ്ക്ക് ഈ പുതിയ രൂ­പ­ത്തിൽ അതു ജീവൻ കൊ­ടു­ക്കു­ന്നു. മാർ­ക്കേ­സ് തൊ­ട്ടു് മ­ഹാ­ശ്വേ­താ­ദേ­വി വ­രെ­യു­ള്ള ലോ­ക­ത്തി­ലെ ഏ­റ്റ­വും അ­സാ­ധാ­ര­ണ­രാ­യ എ­ഴു­ത്തു­കാ­രെ വി­വർ­ത്ത­ന­ത്തി­ലൂ­ടെ വാ­യി­ച്ചി­ട്ടു­ള്ള ആ­ളെ­ന്ന നി­ല­യ്ക്ക് വി­വർ­ത്ത­നം ആ­വ­ശ്യ­മ­ല്ല, അ­ത്യ­ന്താ­പേ­ക്ഷി­ത­മാ­ണു് എ­ന്നാ­ണു് എന്റെ വി­ശ്വാ­സം. ഇ­തു­പോ­ലൊ­രു പു­സ്ത­കം ഇ­ന്ത്യ­യ്ക്ക് അ­ക­ത്തും പു­റ­ത്തു­മു­ള്ള വി­പു­ല­മാ­യ ഇം­ഗ്ലീ­ഷ് വാ­യ­ന­ക്കാ­രു­ടെ ഇടയിൽ പ്ര­ച­രി­ച്ചാൽ ജീ­വ­ച­രി­ത്ര­ത്തെ­ക്കു­റി­ച്ചു­ള്ള സ­ജീ­വ­മാ­യ ചർ­ച്ച­ക­ളു­ണ്ടാ­വു­മെ­ന്ന സാ­ധ്യ­ത മാ­ത്ര­മ­ല്ല, മ­റി­ച്ച് ‘ഇ­ന്ത്യൻ’ ജീ­വി­ത­ങ്ങ­ളെ ഏ­ക­രൂ­പീ­യ­മാ­യോ അ­ധീ­ശ­ത്വ­പ­ര­മാ­യോ വാ­യി­ച്ചെ­ടു­ക്കു­ന്ന­തി­നു് അതു ത­ട­യി­ടു­ക­യും ചെ­യ്യും.

പെ­ണ്ണെ­ഴു­ത്തു്, വീ­ട്ട­ക­ങ്ങ­ളി­ലെ അ­ടു­പ്പം തു­ട­ങ്ങി­യ ആ­ശ­യ­ങ്ങ­ളെ സ­ങ്കീർ­ണ­മാ­ക്കു­ന്ന ത­ര­ത്തിൽ എ­ഴു­ത്തു­കാ­രി­യെ­യും ഭാ­ര്യ­യെ­യും വാ­യി­ച്ചെ­ടു­ക്കാ­നു­ള്ള സാ­ധ്യ­ത­കൂ­ടി തു­റ­ക്കു­ന്ന­താ­ണു് കൂ­സ­ലി­ല്ലാ­യ്മ­യും നർ­മ്മ­വും അ­ടു­പ്പ­വു­മെ­ല്ലാം ചേർ­ത്തെ­ഴു­തു­ന്ന റോസി തോ­മ­സി­ന്റെ അ­ന­ന്യ­മാ­യ ശൈലി. ആ­ത്യ­ന്തി­ക­മാ­യി ഇതു കൂടി, അ­സാ­ധാ­ര­ണ­നാ­യ ഒ­രെ­ഴു­ത്തു­കാ­ര­നെ തന്റെ കാ­ല­ത്തെ വി­ശാ­ല­മാ­യ സാ­ഹി­ത്യം, സാം­സ്കാ­രി­ക, സാ­മൂ­ഹി­ക ലോ­ക­ത്തു സ്ഥാ­ന­പ്പെ­ടു­ത്തി­ക്കൊ­ണ്ടു് കേ­ര­ള­ത്തി­ന്റെ സാ­ഹി­ത്യ, സാം­സ്കാ­രി­ക ച­രി­ത്ര­ത്തി­ന്റെ പു­നർ­വാ­യ­ന­യും കാ­ല­ത്തെ­യും രാ­ഷ്ട്രീ­യ­ത്തെ­യും സ്വാ­ധീ­ന­ങ്ങ­ളെ­യും കു­റി­ച്ചു­ള്ള പു­ന­രാ­ലോ­ച­ന­യും സാ­ധ്യ­മാ­ക്കു­ന്നു­ണ്ടു് ‘ഇവൻ എന്റെ പ്രിയ സി ജെ’ അ­തി­നു­മ­പ്പു­റ­മാ­യി, ധൈ­ഷ­ണി­ക­വും രാ­ഷ്ട്രീ­യ­വു­മാ­യ ഇ­ട­ങ്ങൾ ഉ­പ­രോ­ധ­ത്തി­ലാ­ഴു­ന്ന രാ­ഷ്ട്രീ­യ കാ­ലാ­വ­സ്ഥ­യിൽ, സൌ­ന്ദ­ര്യാ­ത്മ­ക­വും സാം­സ്കാ­രി­ക­വു­മാ­യ സം­രം­ഭ­ങ്ങ­ളെ പു­ന­രു­ജ്ജീ­വി­പ്പി­ക്കാൻ സ­ഹാ­യി­ക്കു­ന്ന ഇ­തു­പോ­ലൊ­രു കൃതി ഏറെ പ്രാ­ധാ­ന്യ­മർ­ഹി­ക്കു­ന്നു­ണ്ടു്. പ­രി­ഭാ­ഷ: ബി­ജീ­ഷ് ബാ­ല­കൃ­ഷ്ണൻ

പ­രി­ഭാ­ഷ­ക­രു­ടെ ര­ണ്ടാം പൗ­ര­ത്വം

—ഫാ­ത്തി­മ, ഇ. വി.

സ്വാ­ത­ന്ത്ര്യം എ­ന്ന­തു് വി­വർ­ത്ത­കർ­ക്ക് എത്ര വലിയ കി­ട്ടാ­ക്ക­നി­യാ­ണെ­ന്നു് വി­വർ­ത്ത­ന­ത്തി­ന്റെ ആ­ദ്യ­നാ­ളു­ക­ളിൽ തി­രി­ച്ച­റി­ഞ്ഞ­തേ­യി­ല്ല; പ്ര­ത്യേ­കി­ച്ച് ഭാഷാ-​സംസ്ക്കാരങ്ങളുടെ നി­ര­ന്ത­ര­മാ­യ ആ­ദാ­ന­പ്ര­ദാ­ന­ങ്ങ­ളി­ലും അർ­ത്ഥ­ങ്ങ­ളു­ടെ സ്വൈ­ര്യ­മി­ല്ലാ­യ്മ­ക­ളി­ലും അ­തിർ­ത്തി ലം­ഘ­ന­ങ്ങ­ളി­ലും (അ­തി­വർ­ത്ത­ന­ങ്ങ­ളി­ലും) അ­വ­യു­ടെ വ്യാ­പ­ന­ങ്ങ­ളി­ലും അ­ഭി­ര­മി­ച്ച് വി­വർ­ത്ത­ന­വ­ഴി തി­ര­ഞ്ഞെ­ടു­ത്ത ആ­ദ്യ­കാ­ല­ങ്ങ­ളിൽ. ഏറെ താ­മ­സി­യാ­തെ തന്നെ മൊ­ഴി­മാ­റ്റ പ്ര­ക്രി­യ­യിൽ അ­ന്തർ­ലീ­ന­മാ­യി കി­ട­ക്കു­ന്ന സ്വാ­ത­ന്ത്ര്യ­രാ­ഹി­ത്യം, അ­തി­ലു­പ­രി­യാ­യി, മ­ല­യാ­ളി­ക്ക് വി­വർ­ത്ത­ന­ത്തി­നോ­ടു­ള്ള കാ­ഴ്ച്ച­പ്പാ­ടി­ന്റെ ഹി­പ്പോ­ക്ര­സി­യോ­ട­ടു­ത്തു നിൽ­ക്കു­ന്ന സ­ന്ധി­ഗ്ദ­ത അ­സ്വ­സ്ഥ­ത­യോ­ടെ­യാ­ണെ­ങ്കി­ലും തി­രി­ച്ച­റി­യാ­നാ­യി. മ­ല­യാ­ളി­യു­ടെ വി­വർ­ത്ത­ന ബോ­ധ്യ­ങ്ങ­ളു­ടെ അ­തിർ­ത്തി­കൾ എ­ത്ര­മാ­ത്രം പ­രി­മി­ത­മാ­ണെ­ന്നു് ചി­ന്തി­ച്ച് തു­ട­ങ്ങി­യ­തു് വി­വർ­ത്ത­ന­ത്തി­ന്റെ എ­ന്നു­മാ­ത്ര­മ­ല്ല വി­വർ­ത്ത­നം എന്ന പ്ര­ക്രി­യ­യു­ടെ തന്നെ രാ­ഷ്ട്രീ­യം എന്നു സ്വയം ചോ­ദി­ക്കാൻ പ്രേ­രി­പ്പി­ച്ച­തും അ­തു­ത­ന്നെ.

പ­രി­ഭാ­ഷാ ആ­ഘോ­ഷ­ങ്ങൾ തന്ന ഊർ­ജ്ജ­ത്തി­ലൂ­ടെ­യും മൊ­ഴി­മാ­റ്റ പ്ര­ക്രി­യ­യി­ലൂ­ടെ­യും സ്വയം നിർ­ണ്ണ­യി­ക്ക­പ്പെ­ട്ട­തെ­ന്നു് പ­റ­യാ­വു­ന്ന ത­ര­ത്തിൽ വി­വർ­ത്ത­ന­വു­മാ­യി അത്ര ഗാ­ഢ­മാ­യി ബ­ന്ധ­പ്പെ­ട്ടു കി­ട­ക്കു­ന്ന­താ­ണു് മലയാള സാ­ഹി­ത്യ­ച­രി­ത്രം തന്നെ. മ­ല­യാ­ള­ത്തി­ന്റെ ‘ഭാഷാ പി­തൃ­ത്വം’ സ്ഥാ­ന­പ്പെ­ട്ട­തു് പോലും വി­വർ­ത്ത­ന­ത്തി­ലൂ­ടെ­യാ­ണെ­ന്ന­തു് ശ്ര­ദ്ധ­യ­മാ­ണു്. ത­മി­ഴി­ന്റെ ദേ­ശ്യ­ഭേ­ദ­ങ്ങൾ സം­സ്കൃ­ത­വ­ത്ക്ക­ര­ണ­ത്തി­ന്റെ കു­ത്തൊ­ഴു­ക്കിൽ ക­ട­പു­ഴ­ക്ക­പ്പെ­ടു­ന്ന അ­വ­സ്ഥ­യി­ലെ­ത്തി­യ­പ്പോൾ തമിഴ് -​സംസ്കൃതങ്ങളുടെ ക­ലർ­പ്പു­ക­ളിൽ നി­ന്നു് വീ­ണ്ടെ­ടു­ത്ത / മു­ക്ത­മാ­ക്കി­യെ­ടു­ത്ത ഒരു സ്വ­ത­ന്ത്രാ­സ്തി­ത്വ­ത്തി­ലേ­ക്ക് മ­ല­യാ­ള­ഭാ­ഷ­യെ പ­രി­വർ­ത്തി­പ്പി­ച്ച­തു് അതിലെ വി­വർ­ത്ത­ന പ്ര­ക്രി­യ­ക­ളു­ടെ നൈ­ര­ന്ത­ര്യ­മാ­യി­രു­ന്നു.

പി­ന്നീ­ടു് മ­ല­യാ­ള­ത്തി­ന്റെ സാം­സ്ക്കാ­രി­ക രാ­ഷ്ട്രീ­യ പ­രി­സ­ര­ങ്ങ­ളെ നിർ­ണ്ണ­യി­ക്കു­ന്ന­തി­ലും വി­വർ­ത്ത­ന പ്ര­ക്രി­യ­യും വി­വർ­ത്തി­ത­പാ­ഠ­ങ്ങ­ളും വലിയ ഇ­ട­പെ­ട­ലു­കൾ ന­ട­ത്തി­യി­ട്ടു­ണ്ടു്. വി­വർ­ത്ത­ന­ത്തി­ന്റെ നൂ­റ്റാ­ണ്ടു് എ­ന്നു­പോ­ലും വി­ശേ­ഷി­പ്പി­ക്ക­പ്പെ­ട്ട 20-ാം നൂ­റ്റാ­ണ്ടി­ന്റെ അ­വ­സാ­ന­ഭാ­ഗ­ങ്ങ­ളിൽ ഉ­ണ്ടാ­യ ‘ട്രാൻ­സ്ലേ­റ്റ­റി ടേൺ’ ഒ­ട്ടൊ­ന്നു­മ­ല്ല ലോ­ക­ത്തേ­യും മ­ല­യാ­ള­ത്തേ­യും സ്വാ­ധീ­നി­ച്ചി­ട്ടു­ള്ള­തു്. പ്രാ­ദേ­ശി­ക ഭാ­ഷ­ക­ളി­ലേ­ക്കും വി­ദേ­ശ­ഭാ­ഷ­ക­ളി­ലേ­ക്കും ഉ­യർ­ന്ന­തോ­തിൽ വി­വർ­ത്ത­ന­ങ്ങൾ പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ടു­ക­യും, വി­വർ­ത്തി­ത­കൃ­തി­ക­ളു­ടെ പ്ര­സാ­ധ­ന­ത്തി­നു് മാ­ത്ര­മാ­യി വേ­റി­ട്ട ഇം­പ്രി­ന്റ്സ് നി­ല­വിൽ വ­രി­ക­യും ചെയ്ത ഈ ഘ­ട്ട­ത്തിൽ പോലും മ­ല­യാ­ളി­ക്ക് തന്റെ നി­വർ­ത്ത­ന തു­ട­ങ്ങ­ളോ­ടും പാ­ര­മ്പ­ര്യ­ത്തോ­ടും, വി­വർ­ത്ത­ക­രോ­ടും ഉള്ള കാ­ഴ്ച­പ്പാ­ടി­ന്റെ സ്വ­ഭാ­വ­മെ­ന്തു് എ­ന്നു് പു­ന­രാ­ലോ­ചി­ക്കേ­ണ്ട­തു­ണ്ടു് എ­ന്നു് തോ­ന്നു­ന്നു.

അ­വ­സാ­ന­ത്തെ പാ­നോ­പ­ചാ­രം

—നി­ക്ക­നോർ പാർറ

ഇ­ഷ്ട­മാ­ണെ­ങ്കി­ലും അ­ല്ലെ­ങ്കി­ലും

ന­മു­ക്ക് മൂ­ന്നു വ­ഴി­ക­ളാ­ണു­ള്ള­തു്.

ഭൂതം വർ­ത്ത­മാ­നം ഭാവി.

മൂ­ന്നെ­ണ്ണം പോ­ലു­മി­ല്ല

ത­ത്വ­ജ്ഞാ­നി­കൾ പ­റ­ഞ്ഞ­തു­പോ­ലെ

ക­ഴി­ഞ്ഞ­കാ­ലം പോ­യി­മ­റ­ഞ്ഞു

സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ മാ­നി­ഫെ­സ്റ്റോ

അതു് ന­മ്മു­ടെ ഓർ­മ­ക­ളിൽ മാ­ത്ര­മാ­ണു­ള്ള­തു്.

ഇ­ത­ളു­കൾ കൊ­ഴി­ഞ്ഞ പ­നി­നീർ­പൂ­വിൽ­നി­ന്നു് ഒ­രി­തൾ­കൂ­ടി പ­റി­ക്കാ­നാ­വി­ല്ല­ല്ലോ.

അ­പ്പോൾ ര­ണ്ടു് ചീ­ട്ടു­ക­ളാ­ണു്

ക­ളി­ക്കാ­നു­ള്ള­ത്;

വർ­ത്ത­മാ­ന­വും ഭാ­വി­യും.

എ­ന്നാൽ ര­ണ്ടെ­ണ്ണം പോ­ലു­മി­ല്ല

കാരണം എ­ല്ലാർ­ക്കു­മ­റി­യാം

വർ­ത്ത­മാ­നം എ­ന്നൊ­ന്നു് ഇ­ല്ലെ­ന്നു് പക്ഷെ അതു് പോ­യി­മ­റ­യു­ന്നു

യൌവനം പോലെ.

പ­റ­ഞ്ഞു­വ­ന്ന­തു്

ന­മു­ക്ക് ഭാവി മാ­ത്ര­മേ­യു­ള്ളൂ

ഒ­രി­ക്ക­ലും വ­രാ­ത്ത ആ ഭാ­വി­ക്കാ­യി

ഞാ­നെ­ന്റെ ഗ്ലാ­സ് ഉ­യർ­ത്തു­ന്നു

അതു് മാ­ത്ര­മാ­ണു്

ന­മു­ക്കാ­യു­ള്ള­തു്.

പ­രി­ഭാ­ഷ: റാഫേൽ ജോസഫ്

ഫോ­ട്ടോ

—രാമു അ­ര­വി­ന്ദൻ

images/unni-mani-3-03.jpg

കു­റ­ച്ചു് നാ­ളു­കൾ­ക്കു് മു­മ്പു് കേ­ര­ള­ത്തി­ലെ കുറേ സ്ഥ­ല­ങ്ങൾ ഡോ­ക്യു­മെ­ന്റു് ചെ­യ്യാ­നാ­യി പി­ന്നെ ആ­ളു­ക­ളും, കെ­ട്ടി­ട­ങ്ങ­ളും മ­ര­ങ്ങ­ളും, പ­ര­സ്യ­ങ്ങ­ളും മ­റ്റും ചേർ­ന്നു­ണ്ടാ­ക്കു­ന്ന അ­വ­യു­ടെ സ്വ­ഭാ­വം പകൎത്ത ാനും വേ­ണ്ടി ഞാൻ ഫോ­ട്ടോ­സ് എ­ടു­ത്തി­രു­ന്നു.

അതു് എ­ഡി­റ്റ് ചെ­യ്തു കൊ­ണ്ടി­രി­ക്കു­മ്പോൾ ഒരു കാ­ര്യം ശ്ര­ദ്ധ­യിൽ­പ്പെ­ട്ടു. സ്ത്രീ­ക­ളു­ടെ സാ­ന്നി­ദ്ധ്യം പ­ട­ങ്ങ­ളിൽ പൊ­തു­സ്ഥ­ല­ങ്ങ­ളെ­പ്പോ­ലെ കു­റ­വാ­ണു്. അ­ത­ല്ലെ­ങ്കിൽ സ്ത്രീ­കൾ മി­ക്ക­പ്പോ­ഴും ഗ്രൂ­പ്പു­ക­ളാ­യി വേർ­തി­രി­ഞ്ഞാ­ണു് നിൽ­ക്കു­ന്ന­തു്. എ­ന്താ­ണി­ങ്ങ­നെ? സമയം പോ­കും­തോ­റും ഇ­തി­ന്റെ വൈ­ചി­ത്ര്യം കൂടി വ­രു­ന്നു.

വ­ള്ള­ത്തോൾ, മോ­ഹി­നി­യാ­ട്ടം, മ­ല­യാ­ളി സ്ത്രീ സ്വ­ത്വ­നിർ­മ്മി­തി: ചില വാ­യ­ന­കൾ

—കാ­വ്യ­കൃ­ഷ്ണ, കെ. ആർ.

തി­ര­ഞ്ഞെ­ടു­ത്ത അവതരണ കലകളെ ഇ­ന്ത്യ­യു­ടെ പാ­ര­മ്പ­ര്യ / ശാ­സ്ത്രീ­യ ക­ലാ­രൂ­പ­ങ്ങ­ളാ­യി പു­ന­രു­ജ്ജീ­വി­പ്പി­ക്കു­ക എ­ന്ന­തു് ഇ­ന്ത്യൻ ദേ­ശീ­യ­ത­യു­ടെ പ്ര­ധാ­ന അ­ജ­ണ്ട­ക­ളിൽ ഒ­ന്നാ­യി­രു­ന്നു. തെ­ന്നി­ന്ത്യ­യിൽ ക­ല­ക­ളു­ടെ ന­വോ­ത്ഥാ­ന­ത്തി­ന്റെ­യും ന­വീ­ക­ര­ണ­ത്തി­ന്റെ­യും കേ­ന്ദ്രം മ­ദ്രാ­സ് ആ­യി­രു­ന്നു. സദിർ എന്ന ദേ­വ­ദാ­സി നൃ­ത്ത­രൂ­പം ഭ­ര­ത­നാ­ട്യം ആയി രൂ­പാ­ന്ത­രം പ്രാ­പി­ച്ച­തി­ന്റെ ച­രി­ത്ര­ത്തെ­യും രാ­ഷ്ട്രീ­യ­ത്തെ­യും കു­റി­ച്ച് ഇ­ന്നു് ധാ­രാ­ളം അ­ക്കാ­ദ­മി­ക പ­ഠ­ന­ങ്ങൾ ല­ഭ്യ­മാ­ണു്. കേ­ര­ള­ത്തിൽ നി­ന്നു് രണ്ടു ക­ലാ­രൂ­പ­ങ്ങ­ളാ­ണു് കേ­ന്ദ്ര സംഗീത നാടക അ­ക്കാ­ദ­മി­യു­ടെ ‘ശാ­സ്ത്രീ­യ’ ഇ­ന്ത്യൻ­ക­ല­ക­ളു­ടെ പ­ട്ടി­ക­യിൽ ഇടം നേ­ടി­യ­ത്; ക­ഥ­ക­ളി­യും മോ­ഹി­നി­യാ­ട്ട­വും. എ­ന്നാൽ ക­ഥ­ക­ളി­യു­ടെ­യോ മോ­ഹി­നി­യാ­ട്ട­ത്തി­ന്റെ­യോ സാ­മൂ­ഹി­ക ച­രി­ത്ര­ത്തെ സൈ­ദ്ധാ­ന്തി­ക­മാ­യി അ­വ­ലോ­ക­നം ചെ­യു­ന്ന പ­ഠ­ന­ങ്ങൾ നന്നേ കു­റ­വാ­ണെ­ന്നു തന്നെ പറയാം. ‘മോ­ഹി­നി­യാ­ട്ട­വും മ­ല­യാ­ളി സ്ത്രൈ­ണ­ത­യു­ടെ നിർ­മ്മി­തി­യും’ എന്ന വി­ഷ­യ­ത്തെ­ക്കു­റി­ച്ച് ഗ­വേ­ഷ­ണം ന­ട­ത്തി­യ­പ്പോൾ അ­റി­യാ­നി­ട­യാ­യ ചില വി­വ­ര­ങ്ങ­ളു­ടെ അ­ടി­സ്ഥാ­ന­ത്തിൽ കേ­ര­ളീ­യ / ഇ­ന്ത്യൻ ആ­ധു­നി­ക­ത­യെ കു­റി­ച്ചു­ള്ള ചില ചി­ന്ത­ക­ളാ­ണു് ഇവിടെ കു­റി­ക്കു­ന്ന­തു്. കേ­ര­ളീ­യ ക­ല­ക­ളു­ടെ ന­വീ­ക­ര­ണ­ത്തി­നു് ചു­ക്കാൻ പി­ടി­ച്ച, ക­ലാ­മ­ണ്ഡ­ല­ത്തി­ന്റെ സ്ഥാ­പ­ക­രിൽ ഒ­രാ­ളും, അ­തി­ലു­പ­രി മ­ല­യാ­ള­ത്തി­ലെ ദേ­ശീ­യ­ത­യു­ടെ കവി എ­ന്നു് അ­റി­യ­പ്പെ­ടു­ക­യും ചെ­യ്യു­ന്ന വ­ള്ള­ത്തോൾ നാ­രാ­യ­ണ മേനോൻ, മോ­ഹി­നി­യാ­ട്ട­ത്തെ ക­ണ്ടെ­ത്താ­നും ന­വീ­ക­രി­ക്കാ­നും ചെയ്ത ശ്ര­മ­ങ്ങ­ളെ­യും, അ­തി­നാൽ നേ­രി­ടേ­ണ്ടി വന്ന പ്ര­തി­സ­ന്ധി­ക­ളെ­യും വി­വാ­ദ­ങ്ങ­ളെ­യും കു­റി­ച്ചു­ള്ള ആർ­ക്കൈ­വൽ മെ­റ്റീ­രി­യൽ­സ് പു­നർ­വാ­യി­ക്കു­ക വഴി, കലയും ന­വോ­ത്ഥാ­ന­വും കൂ­ടി­ച്ചേർ­ന്ന ഇ­ട­ങ്ങ­ളിൽ­നി­ന്നു് ഉ­രു­ത്തി­രി­യു­ന്ന, ലിംഗം, ജാതി എന്നീ സ്വ­ത്വ­ങ്ങ­ളു­മാ­യി ബ­ന്ധ­പ്പെ­ട്ടു കേ­ര­ളീ­യ ആ­ധു­നി­ക­ത­യിൽ ദൃ­ശ്യ­മാ­കു­ന്ന ചില വി­ള്ള­ലു­ക­ളും വൈ­രു­ധ്യ­ങ്ങ­ളും വാ­യി­ച്ചെ­ടു­ക്കാ­നു­ള്ള ശ്ര­മ­മാ­ണി­വി­ടെ ന­ട­ത്തു­ന്ന­തു്.

‘കേ­ര­ളീ­യ­ക­ല’കളുടെ പു­ന­രു­ജ്ജീ­വ­ന­ത്തി­ന്റെ കേ­ന്ദ്ര­ബി­ന്ദു­ക്കൾ വ­ള്ള­ത്തോ­ളും, ക­ലാ­മ­ണ്ഡ­ലം എന്ന ‘പൊതു’ സ്ഥാ­പ­ന­ത്തി­ന്റെ തു­ട­ക്ക­വും ആ­ണെ­ന്ന­തിൽ തർ­ക്കം ഇല്ല. പാ­ര­മ്പ­ര്യ കലകളെ ന­വീ­ക­രി­ക്കാ­നും നി­ല­നിർ­ത്താ­നും ശ്ര­മി­ച്ചി­ല്ലെ­ങ്കിൽ, ആ­ധു­നി­ക­ത­യു­ടെ ക­ട­ന്നു­ക­യ­റ്റ­ത്തിൽ അവ എ­ന്നെ­ന്നേ­ക്കു­മാ­യി ഇ­ല്ലാ­താ­കും എന്ന ആ­ശ­ങ്ക­യും; ഇ­ന്ത്യൻ നാഷണൽ കോൺ­ഗ്ര­സി­ന്റെ പ്ര­വർ­ത്ത­കൻ എന്ന നി­ല­യിൽ, ടാ­ഗോ­റി­ന്റെ നേ­തൃ­ത്വ­ത്തിൽ കൊൽ­ക്ക­ത്ത­യി­ലും, കൂ­ടാ­തെ മ­ദ്രാ­സി­ലും, ദേ­ശീ­യ­ത­യു­ടെ ഭാ­ഗ­മാ­യി ന­ട­ക്കു­ന്ന ക­ല­ക­ളു­ടെ ന­വീ­ക­ര­ണ­ത്തെ­ക്കു­റി­ച്ചു­ള്ള അ­റി­വും, സ്വ­ത­വേ ക­ഥ­ക­ളി­യിൽ ത­ത്പ­ര­നാ­യ വ­ള്ള­ത്തോ­ളി­നെ 1930-ൽ ആൺ­കു­ട്ടി­ക­ളെ കഥകളി പ­ഠി­പ്പി­ക്കാ­നാ­യി ക­ലാ­മ­ണ്ഡ­ലം എന്ന സ്ഥാ­പ­നം തു­ട­ങ്ങാൻ പ്രേ­രി­പ്പി­ച്ചു എന്നു ക­രു­താം.

പെൺ­കു­ട്ടി­ക­ളെ മോ­ഹി­നി­യാ­ട്ടം പ­ഠി­പ്പി­ക്കാൻ കൂടി ക­ലാ­മ­ണ്ഡ­ലം ഉ­പ­യോ­ഗി­ക്കാം എ­ന്നും അ­തു­വ­ഴി മോ­ഹി­നി­യാ­ട്ട­ത്തെ ക­ണ്ടെ­ത്തു­ക­യും പു­ന­രു­ജ്ജീ­വി­പ്പി­ക്കു­ക­യും ചെ­യ്യാം എ­ന്നും ഉള്ള ആശയം വ­ള്ള­ത്തോൾ ന­ട­പ്പി­ലാ­ക്കു­ന്ന­തു് 1932-ൽ ആണു്. അത് വരെ വ­ള്ള­ത്തോ­ളി­ന്റെ ക­ലാ­പ്ര­വർ­ത്ത­ന­ങ്ങ­ളെ പ്ര­ശം­സി­ച്ചി­രു­ന്ന ഭ­ര­ണ­കൂ­ട­വും, സാ­ഹി­ത്യ സാം­സ്കാ­രി­ക സു­ഹൃ­ത്തു­ക്ക­ളും, പെൺ­കു­ട്ടി­ക­ളെ ദാ­സി­യാ­ട്ടം എ­ന്നു് പേ­രു­കെ­ട്ടു് പോയ മോ­ഹി­നി­യാ­ട്ടം പ­ഠി­പ്പി­ക്കാൻ ഒരു ‘പൊതു’ സ്ഥാ­പ­ന­ത്തിൽ മ­ഹാ­ക­വി ശ്ര­മി­ക്കു­ന്ന­തി­നെ­തി­രെ ശ­ക്ത­മാ­യി പ്ര­തി­ഷേ­ധി­ക്കു­ക തന്നെ ചെ­യ്തു. 1932-നും 1950-നും ഇടയിൽ പലതവണ മു­ട­ങ്ങി­പ്പോ­കു­ക­യും വീ­ണ്ടും തു­ട­ങ്ങു­ക­യും ചെ­യ്തി­ട്ടു­ണ്ടു് ക­ലാ­മ­ണ്ഡ­ല­ത്തി­ലെ മോ­ഹി­നി­യാ­ട്ടം കളരി. 1938-ൽ കൊ­ച്ചി രാ­ജ്യം ക­ലാ­മ­ണ്ഡ­ല­ത്തിൽ മോ­ഹി­നി­യാ­ട്ടം പ­ഠി­പ്പി­ക്കു­ന്ന­തു് നി­രോ­ധി­ച്ചു­കൊ­ണ്ടു് ഉ­ത്ത­ര­വി­റ­ക്കി. 1935-നും 1940-നും ഇടയിൽ ഇ­റ­ങ്ങി­യ വി­ശ്വ­രൂ­പം, സ­ഞ്ജ­യൻ തു­ട­ങ്ങി­യ രാ­ഷ്ട്രീ­യ ആ­ക്ഷേ­പ­ഹാ­സ്യ മാ­സി­ക­ക­ളി­ലൂ­ടെ സ­ഞ്ജ­യൻ എന്ന തൂ­ലി­കാ­നാ­മ­ത്തിൽ അ­റി­യ­പ്പെ­ട്ടി­രു­ന്ന എം. ആർ. നായർ വ­ള്ള­ത്തോ­ളി­നെ ക­ണ­ക്കി­നു് പ­രി­ഹ­സി­ക്കു­ന്ന കാർ­ട്ടൂ­ണു­ക­ളും കു­റി­പ്പു­ക­ളും എഴുതി. കൊ­ച്ചി സ­ഭ­യ്ക്ക് വി­ശ­ദ­മാ­യ മ­റു­പ­ടി നൽകി മോ­ഹി­നി­യാ­ട്ടം പ­ഠി­പ്പി­ക്കാ­നു­ള്ള അ­നു­മ­തി വീ­ണ്ടെ­ടു­ത്ത വ­ള്ള­ത്തോൾ ന­ട­ത്തി­യ പ്ര­സം­ഗ­വും അ­തി­നോ­ടു് അ­നു­ബ­ന്ധി­ച്ചു സ­ഞ്ജ­യൻ എ­ഴു­തി­യ കു­റി­പ്പും പ്ര­ത്യേ­ക ശ്ര­ദ്ധ അർ­ഹി­ക്കു­ന്നു. കലയും സ­ദാ­ചാ­ര­വും മുൻ­പിൽ­വ­ച്ച് ഇതിൽ ഏതു തി­ര­ഞ്ഞെ­ടു­ക്കും എ­ന്നു് ദൈവം ചോ­ദി­ച്ചാൽ താൻ കല തി­ര­ഞ്ഞെ­ടു­ക്കും എ­ന്നു് വ­ള്ള­ത്തോൾ തന്റെ പ്ര­സം­ഗ­ത്തിൽ വി­മർ­ശ­കർ­ക്കു­ള്ള മ­റു­പ­ടി ആയി പ­റ­യു­ക­യു­ണ്ടാ­യി. ക­ല­യു­ടെ പേരിൽ അ­ശ്ലീ­ലം വ­ളർ­ത്താൻ ശ്ര­മി­ച്ചാൽ അതു് ഏതു മ­ഹാ­ക­വി­യു­ടെ കൈ­യാ­ണെ­ങ്കി­ലും വെ­ട്ടു­ക­ത­ന്നെ­വേ­ണം എ­ന്നു് സ­ഞ്ജ­യൻ എഴുതി. (കഥ)‘കളി ഭ്രാ­ന്തു് മൂ­ത്തു വ­ള്ള­ത്തോ­ളി­നു് തനി ഭ്രാ­ന്ത്’ ആയി എന്ന ത­ല­ക്കു­റി­യോ­ടെ പ്ര­സി­ദ്ധീ­ക­രി­ച്ച കാർ­ട്ടൂ­ണിൽ, ഓരോ മോ­ഹി­നി­യാ­ട്ട നർ­ത്ത­കി­ക്കും പി­ന്നിൽ തക്കം പാർ­ത്തി­രി­ക്കു­ന്ന കാ­മ­കി­ങ്ക­ര­ന്മാ­രെ വ­ള്ള­ത്തോൾ കാ­ണു­ന്നി­ല്ലെ­ന്നു സ­ഞ്ജ­യൻ ചൂ­ണ്ടി­ക്കാ­ട്ടി. സ­ഞ്ജ­യ­ന്റെ ആ­ശ­ങ്ക­കൾ ശ്ലീ­ലം / അ­ശ്ലീ­ലം, നൃ­ത്തം / കല, സ­ദാ­ചാ­രം, സ്ത്രീ, ‘ശരീരം’, ‘പൊതു ഇടം’, ‘സ്വ­കാ­ര്യ ഇടം’ എ­ന്നി­വ­യും ആയി ബ­ന്ധ­പ്പെ­ട്ട­താ­ണു് എ­ന്നു് മ­ന­സ്സി­ലാ­ക്കാം. സ­ദാ­ചാ­ര­ത്തി­ന്റെ­യും നി­ല­പാ­ടു­ക­ളു­ടെ­യും പേരിൽ പു­സ്ത­ക­ങ്ങ­ളും സി­നി­മ­ക­ളും നി­രോ­ധി­ക്ക­പ്പെ­ടു­ക­യും, ആ­വി­ഷ്കാ­ര സ്വാ­ത­ന്ത്ര്യം ഹ­നി­ക്ക­പ്പെ­ടു­ക­യും എ­ഴു­ത്തു­കാർ കൊ­ല­പ്പെ­ടു­ക­യും ചെ­യ്യു­ന്ന കാ­ല­ത്തു്, വ­ള്ള­ത്തോൾ സ്വ­ത­ന്ത്ര ഇ­ന്ത്യ രൂ­പ­പ്പെ­ടു­ന്ന­തി­നു് എകദശം ഒരു പ­തി­റ്റാ­ണ്ടു മുൻ­പു് ക­ല­കൾ­ക്കു വേ­ണ്ടി എ­ടു­ത്ത ശ­ക്ത­മാ­യ നി­ല­പാ­ടു് ശ്ര­ദ്ധേ­യ­മാ­ണു്.

എ­ന്നാൽ വ­ള്ള­ത്തോൾ കൊ­ച്ചി­സ­ഭ­യ്ക്ക് കൊ­ടു­ത്ത വി­ശ­ദീ­ക­ര­ണ മ­റു­പ­ടി­യു­ടെ ഉ­ള്ള­ട­ക്ക­ത്തി­ലും, അ­ദ്ദേ­ഹം മോ­ഹി­നി­യാ­ട്ട­ത്തി­ന്റെ പ­രി­ഷ്ക­ര­ണ­ത്തി­നാ­യി നിർ­ദ്ദേ­ശി­ച്ച മാ­റ്റ­ങ്ങ­ളും സൂ­ക്ഷ്മ­മാ­യി പു­നർ­വാ­യി­ക്കേ­ണ്ട­തു­ണ്ടു്. മോ­ഹി­നി­യാ­ട്ട­ത്തി­ലെ അ­ശ്ലീ­ല­ത­കൾ എ­ല്ലാം തു­ട­ച്ചു­നീ­ക്കി ‘നല്ല വീ­ട്ടിൽ’ പി­റ­ന്ന പെൺ­കു­ട്ടി­ക­ളെ പ­ഠി­പ്പി­ക്കാ­നും അ­വർ­ക്കു അ­വ­ത­രി­പ്പി­ക്കാ­നും ഉ­ത­കു­ന്ന രീ­തി­യിൽ മാ­റ്റി തീർ­ക്കു­ക­യും അ­തു­വ­ഴി മോ­ഹി­നി­യാ­ട്ട­ത്തെ പു­ന­രു­ജ്ജീ­വി­പ്പി­ക്കു­ക­യും നി­ല­നിർ­ത്തു­ക­യും ആണു് തന്റെ ല­ക്ഷ്യം എ­ന്നും ആ­യി­രു­ന്നു കൊ­ച്ചി സ­ഭ­യ്ക്ക് വ­ള്ള­ത്തോൾ നൽകിയ വി­ശ­ദീ­ക­ര­ണ­ത്തി­ന്റെ ഉ­ള്ള­ട­ക്കം. ക­ലാ­മ­ണ്ഡ­ല­ത്തിൽ വെ­ച്ച് മോ­ഹി­നി­യാ­ട്ട­ത്തെ ‘അ­ശ്ലീ­ല­ങ്ങ­ളിൽ’ നി­ന്നു് മോ­ചി­പ്പി­ക്കാ­നും ശാ­സ്ത്രീ­യ­വ­ത്ക്ക­രി­ക്കാ­നും വ­ള്ള­ത്തോൾ നൽകിയ നിർ­ദേ­ശ­ങ്ങ­ളെ­ക്കു­റി­ച്ചു ക­ലാ­മ­ണ്ഡ­ലം ക­ല്യാ­ണി­ക്കു­ട്ടി­യ­മ്മ ‘മോ­ഹി­നി­യാ­ട്ടം: ച­രി­ത്ര­വും ആ­ട്ട­പ്ര­കാ­ര­വും’ എന്ന പു­സ്ത­ക­ത്തിൽ പ­റ­യു­ന്നു­ണ്ടു്. ശരീര അ­ഭി­ന­യ­ത്തി­ലും സാ­ഹി­ത്യ­ത്തി­ലും നൃത്ത ഇ­ന­ങ്ങ­ളി­ലും രം­ഗ­ക്ര­മീ­ക­ര­ണ­ത്തി­ലും ‘സഭ്യ’മാ­യ­തി­നെ നി­ല­നിർ­ത്തു­ന്ന­തി­ലും ‘അസഭ്യ’മാ­യ­തി­നെ ഒ­ഴി­വാ­ക്കു­ന്ന­തി­ലും പ്ര­ത്യേ­കം ശ്ര­ദ്ധ­പ­തി­പ്പി­ച്ചു എ­ന്നു് അ­ദ്ദേ­ഹം നിർ­ദ്ദേ­ശി­ച്ച മാ­റ്റ­ങ്ങ­ളിൽ നി­ന്നു് മ­ന­സ്സി­ലാ­ക്കാം.

ശൃം­ഗാ­ര അ­ഭി­ന­യ­ത്തി­ന്റെ­യും, ശൃം­ഗാ­ര പ­ദ­ങ്ങ­ളു­ടെ­യും അ­തി­പ്ര­സ­രം ഒ­ഴി­വാ­ക്കു­ക, നർ­ത്ത­കി­യും കാ­ണി­ക­ളും ത­മ്മിൽ ഇ­ട­പ­ഴ­കാൻ സാ­ധ്യ­ത നൽ­കു­ന്ന നൃ­ത്ത­ഇ­ന­ങ്ങൾ വേ­ണ്ടെ­ന്നു­വ­യ്ക്കു­ക. പ­ക്ക­മേ­ള­ക്കാർ നർ­ത്ത­കി­ക്ക് പി­ന്നിൽ നിൽ­ക്കു­ന്ന­തി­നു പകരം രം­ഗ­വേ­ദി­യു­ടെ വ­ശ­ത്തു ക­ച്ചേ­രി­യു­ടെ മാ­തൃ­ക­യിൽ ഇ­രു­ത്തു­ക, ദ്രു­ത­ച­ല­ന­ങ്ങൾ ഒ­ഴി­വാ­ക്കി ലാസ്യ പ്ര­ധാ­ന­മാ­യ ക­ല­യാ­യി മോ­ഹി­നി­യാ­ട്ട­ത്തെ പ­രി­പോ­ഷി­പ്പി­ക്കു­ക, ച­മ­യ­ങ്ങ­ളി­ലും ആ­ഹാ­ര്യ­ത്തി­ലും കേ­ര­ളീ­യ­ത കൊ­ണ്ടു­വ­രി­ക തു­ട­ങ്ങി­യ­വ ആ­യി­രു­ന്നു നിർ­ദേ­ശ­ങ്ങ­ളിൽ ചി­ല­തു്.

കൂ­ടാ­തെ ക­ലാ­മ­ണ്ഡ­ല­ത്തിൽ മോ­ഹി­നി­യാ­ട്ട­ത്തി­നു ആദ്യ വി­ദ്യാർ­ത്ഥി­നി ആയി ഒരു ‘നല്ല കു­ടും­ബ­ത്തിൽ’ പി­റ­ന്ന നായർ പെൺ­കു­ട്ടി തന്നെ വേണം എ­ന്നു് വ­ള്ള­ത്തോൾ നിർ­ബ­ന്ധം പി­ടി­ച്ച­തി­നെ­ക്കു­റി­ച്ചും, എ­ങ്കിൽ മാ­ത്ര­മേ പി­ന്നീ­ടു­ള്ള ബാ­ച്ചു­ക­ളിൽ പ­ഠി­ക്കാൻ നല്ല കു­ട്ടി­ക­ളെ കി­ട്ടു­ക­യും അതു് വഴി മോ­ഹി­നി­യാ­ട്ട­ത്തി­ന്റെ പേ­രു­ദോ­ഷം മാ­റു­ക­യും അതു് നി­ല­നിൽ­ക്കു­ക­യും ചെ­യ്യും എ­ന്ന­തു­മാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ വാദം എ­ന്നു് ക­ലാ­മ­ണ്ഡ­ല­ത്തി­ന്റെ ച­രി­ത്ര­ത്തിൽ സൂ­ചി­പ്പി­ക്കു­ന്നു. (മോ­ഹി­നി­യാ­ട്ട­ത്തി­നു സം­ഭ­വി­ച്ച പേ­രു­ദോ­ഷ­വും നായർ മാ­തൃ­ദാ­യ സ­മ്പ്ര­ദാ­യ­വും ത­മ്മിൽ ഉള്ള ബ­ന്ധ­വും അ­തി­ന്റെ പ്ര­ശ്ന­വ­ത്ക്ക­ര­ണ­വും ത­ത്ക്കാ­ലം മ­റ്റൊ­ര­വ­സ­ര­ത്തി­ലേ­ക്കാ­യി മാ­റ്റി­വെ­ക്കാം.) മോ­ഹി­നി­യാ­ട്ട­വും ജാ­തി­യും, മ­റ്റൊ­രു ത­ര­ത്തിൽ ശാ­സ്ത്രീ­യ നൃ­ത്ത­വും ജാ­തി­യും, ജാ­തി­യും ശരീര ച­ല­ന­ങ്ങ­ളും ത­മ്മിൽ ഇ­ന്നു് നാം പ്ര­ശ്ന­വ­ത്ക­രി­ക്കു­ന്ന പല കാ­ര്യ­ങ്ങ­ളു­ടെ­യും ഉ­റ­വി­ടം, ക­ല­യു­ടെ ന­വീ­ക­ര­ണ ച­രി­ത്ര­ത്തി­ന്റെ വി­ള്ള­ലു­ക­ളിൽ നി­ന്നു് ന­മു­ക്ക് വാ­യി­ച്ചെ­ടു­ക്കാം.

ആ­ധു­നി­ക­ത­യു­ടെ ക­ട­ന്നു­വ­ര­വോ­ടെ പാ­ര­മ്പ­ര്യ ക­ലാ­രൂ­പ­ങ്ങൾ താ­ര­ത­മ്യേ­ന ‘സ്വ­കാ­ര്യ’ ഇ­ട­ങ്ങ­ളാ­യ ക്ഷേ­ത്ര­ത്തി­ലെ കൂ­ത്ത­മ്പ­ല­ങ്ങൾ, കൊ­ട്ടാ­ര അ­ക­ത്ത­ള­ങ്ങൾ, പ്ര­മാ­ണി­മാ­രു­ടെ വീ­ടു­കൾ എ­ന്നി­വി­ട­ങ്ങ­ളിൽ നി­ന്നു് ‘പൊതു’വാ­യ­തും മ­ത­നി­ര­പേ­ക്ഷ­വും എ­ന്നു് ക­രു­ത­പ്പെ­ടു­ന്ന ആ­ധു­നി­ക സ്റ്റേ­ജ് വേ­ദി­യി­ലേ­ക്കും ക­ലാ­മ­ണ്ഡ­ലം പോ­ലു­ള്ള പൊതു സ്ഥാ­പ­ന­ങ്ങ­ളി­ലേ­ക്കും ചേ­ക്കേ­റു­ക­യാ­ണു് ഉ­ണ്ടാ­യ­തു്.

ആ­ധു­നി­ക­ത ലിംഗ / ജാതി സ്വ­ത്വ­ങ്ങ­ളെ സം­ബ­ന്ധി­ച്ചു ഒരു സ­മൂ­ഹ­ത്തിൽ ഉ­ണ്ടാ­ക്കു­ന്ന ആ­കു­ല­ത­ക­ളു­ടെ പ­ശ്ചാ­ത്ത­ല­ത്തിൽ, സ­ഞ്ജ­യ­ന്റെ ആ­ക്ഷേ­പ­ഹാ­സ്യ­ങ്ങ­ളും, വ­ള്ള­ത്തോ­ളി­ന്റെ മോ­ഹി­നി­യാ­ട്ട­ത്തെ ‘അ­ശ്ലീ­ല­ങ്ങ­ളിൽ’ നി­ന്നു് ‘ശു­ദ്ധീ­ക­രി­ക്കാ­നു­ള്ള’ ശ്ര­മ­വും മ­ധ്യ­വർ­ഗ വ­രേ­ണ്യ സ്ത്രീ ‘ശരീരം’ ‘പൊതു’ ഇ­ട­ത്തിൽ എ­ങ്ങ­നെ പെ­രു­മാ­റ­ണം എ­ന്നും എ­ങ്ങ­നെ അ­വ­ത­രി­പ്പി­ക്ക­പ്പെ­ട­ണം എ­ന്നും ഉ­ള്ള­തി­നെ സം­ബ­ന്ധി­ച്ചു ഉ­ണ്ടാ­യ­തു് വ്യ­ത്യ­സ്തം എ­ന്നു് തോ­ന്നാ­മെ­ങ്കി­ലും മ­റ്റൊ­രു ത­ര­ത്തിൽ പ­റ­ഞ്ഞാൽ വ­ള്ള­ത്തോൾ മോ­ഹി­നി­യാ­ട്ട­ത്തെ രൂ­പ­ക­ല്പ­ന ചെ­യ്യു­ക മാ­ത്ര­മ­ല്ല, പൊതു ഇ­ട­ത്തിൽ അ­വ­ത­രി­പ്പി­ക്കാ­വു­ന്ന, അ­തോ­ടൊ­പ്പം തന്നെ മ­ധ്യ­വർ­ഗ വ­രേ­ണ്യ മ­ല­യാ­ളി സ്ത്രീ­യ്ക്ക് അ­നു­വ­ദ­നീ­യ­മാ­യ ശരീര ച­ല­ങ്ങ­ളു­ടെ­യും പെ­രു­മാ­റ്റ­ങ്ങ­ളു­ടെ­യും ഉ­ത്തും­ഗ മാതൃക വാർ­ക്കു­ക കൂടി ആ­യി­രു­ന്നു എ­ന്നു് പറയാം.

സൂ­ക്ഷ്മ­മാ­യ വാ­യ­ന­യിൽ വ­ള്ള­ത്തോ­ളിൽ ദൃ­ശ്യ­മാ­കു­ന്ന പല വൈ­രു­ധ്യ­ങ്ങൾ ഉ­ണ്ടു്. വ­ള്ള­ത്തോ­ളും സ­ഞ്ജ­യ­നും എ­ടു­ത്ത നി­ല­പാ­ടു­കൾ യ­ഥാർ­ത്ഥ­ത്തിൽ രണ്ടു ധ്രു­വ­ങ്ങ­ളി­ലാ­ണോ എ­ന്നു് സം­ശ­യി­ക്കാ­നി­ടം നൽ­കു­ന്ന­വ­യാ­ണു് അതിൽ പലതും. കലയും സ­ദാ­ചാ­ര­വും വച്ച് നീ­ട്ടി­യാൽ കല തി­ര­ഞ്ഞെ­ടു­ക്കും എ­ന്നു് പറഞ്ഞ വ­ള്ള­ത്തോൾ ത­ന്നെ­യാ­ണു്, സ­ദാ­ചാ­ര­ത്തി­ന്റെ പേരിൽ മോ­ഹി­നി­യാ­ട്ട­ത്തിൽ അ­ശ്ലീ­ല­ത ക­ണ്ടെ­ത്തു­ന്ന­തും ശു­ദ്ധീ­ക­രി­ക്കു­ന്ന­തും. സ്ത്രീ­കൾ­ക്ക് പൊ­തു­വേ­ദി­യിൽ നൃ­ത്തം ചെ­യ്യാൻ അ­വ­സ­ര­ത്തി­നാ­യി വാ­ദി­ച്ച അ­ദ്ദേ­ഹം ത­ന്നെ­യാ­ണു്, സ്ത്രീ­യ്ക്ക് പൊ­തു­വേ­ദി­യിൽ എ­ന്തു് അ­വ­ത­രി­പ്പി­ക്കാം എ­ന്നും, എ­ങ്ങ­നെ അ­വ­ത­രി­പ്പി­ക്കാം എ­ന്നും, ഏ­തൊ­ക്കെ പാ­ടി­ല്ല എ­ന്നും നിർ­ദേ­ശി­ച്ച­തു്. കേ­ര­ള­വും ഭാ­ര­ത­വും രൂ­പം­കൊ­ള്ളു­ന്ന­തി­നു മുൻപേ, കേ­ര­ള­ത്തെ­യും ഭാ­ര­ത­ത്തെ­യും മാ­താ­വാ­യി / ശ­ക്തി­യാ­യി പു­ക­ഴ്ത്തി ക­വി­ത­യെ­ഴു­തി­യ ക്രാ­ന്ത­ദർ­ശി­യാ­യ വ­ള്ള­ത്തോൾ ആണ്; ചാ­രി­ത്ര്യം ആണ് സ്ത്രീ­യു­ടെ ഏ­റ്റ­വും വലിയ സ്വ­ത്തു എന്നു പ­റ­ഞ്ഞ­തും, അതു് സം­ര­ക്ഷി­ക്കാ­ത്ത സ്ത്രീ­ക­ളെ കു­ല­ട­ക­ളാ­യി ചി­ത്രീ­ക­രി­ച്ച­തും, തന്റെ മാ­ന­ത്തെ അ­പാ­യ­പ്പെ­ടു­ത്താൻ ശ്ര­മി­ക്കു­ന്ന അ­ന്യ­മ­ത­സ്ഥ­രെ നേ­രി­ടാൻ ആ­ഹ്വാ­നം ചെ­യ്ത­തും—ഭാരത സ്ത്രീ­കൾ­തൻ ഭാ­വ­ശു­ദ്ധി, പാ­ട്ടിൽ പൊ­തി­ഞ്ഞ തീ­ക്കൊ­ള്ളി, കൊ­ച്ചു സീത, നായർ സ്ത്രീ­യും മു­ഹ­മ്മ­ദീ­യ­നും തു­ട­ങ്ങി­യ ക­വി­ത­കൾ അതിനു ദൃ­ഷ്ടാ­ന്ത­ങ്ങ­ളാ­ണു്.

മൃ­താ­വ­സ്ഥ­യി­ലാ­യി­രു­ന്ന, പ­ഠി­പ്പി­ക്കാൻ അ­ധ്യാ­പ­ക­രെ­യോ പ­ഠി­ക്കാൻ കൂ­ട്ടി­ക­ളെ­യോ, സാ­മൂ­ഹ്യ സാ­ഹ­ച­ര്യ­ങ്ങ­ളാൽ കി­ട്ടാ­നി­ല്ലാ­തി­രു­ന്ന ഒരു നൃ­ത്ത­രൂ­പ­ത്തെ പു­ന­രാ­വി­ഷ്ക­രി­ച്ചു മോ­ഹി­നി­യാ­ട്ട­മാ­യി വ­ളർ­ത്തി­യ വ­ള്ള­ത്തോ­ളി­ന്റെ ശ്രമം അ­ഭി­ന­ന്ദ­നീ­യം തന്നെ. എ­ന്നാൽ അ­തി­നെ­കു­റി­ച്ച­ല്ല; വ­ള്ള­ത്തോ­ളിൽ കാ­ണു­ന്ന ജാതി / ലിം­ഗ­സ്വ­ത്വ­ങ്ങ­ളെ സം­ബ­ന്ധി­ച്ച വൈ­രു­ധ്യ­ങ്ങൾ കേ­ര­ളീ­യ / ഇ­ന്ത്യൻ ആ­ധു­നി­ക­ത­യു­ടെ തന്നെ വൈ­രു­ധ്യ­ങ്ങ­ളാ­യി വാ­യി­ക്കാൻ ക­ഴി­യു­മോ എ­ന്നാ­ണു് ഇവിടെ ശ്ര­മി­ച്ച­തു്. മ­ല­യാ­ളി സ്ത്രീ­യെ ജോലി ചെ­യ്യാൻ അ­നു­വ­ദി­ക്കു­ക വഴി സ്വയം പു­രോ­ഗ­മ­ന­വാ­ദി­കൾ എ­ന്നു് വി­ശ്വ­സി­ക്കു­ന്ന കേരള സമൂഹം ആറു മ­ണി­ക്ക് ശേഷം അവളെ പൊതു ഇ­ട­ങ്ങ­ളിൽ കാണാൻ താ­ത്പ­ര്യ­പ്പെ­ടു­ന്നി­ല്ലെ­ന്ന­തും, സ്ത്രീ­യു­ടെ തൊഴിൽ ഒരു സാ­മ്പ­ത്തി­ക സ്രോ­ത­സ്സാ­യ­ല്ലാ­തെ അ­വ­ളു­ടെ സ്വാ­ത­ന്ത്ര്യ­മോ, അ­വ­കാ­ശ­മോ, സ്വ­ത്വ നിർ­മി­തി­യു­മാ­യോ ബ­ന്ധ­പ്പെ­ടു­ത്തി ഇ­ന്നും സമൂഹം അം­ഗീ­ക­രി­ക്കു­ന്നി­ല്ല എ­ന്നു­ള്ള­തും ഇ­ന്നും നി­ല­നിൽ­ക്കു­ന്ന വൈ­രു­ധ്യ­ങ്ങ­ളു­ടെ ബാ­ക്കി പ്രേ­ത­ങ്ങ­ളിൽ ഒ­ന്നു് മാ­ത്ര­മാ­ണു്.

ക­ല­യു­ടെ ന­വോ­ത്ഥാ­ന ച­രി­ത്ര­ത്തെ ലിംഗ / ജാതി സ്വ­ത്വ നിർ­മി­തി­യും ആ­ധു­നി­ക­ത­യു­ടെ വൈ­രു­ധ്യ­ങ്ങ­ളും ആയി കൂ­ട്ടി­ച്ചേർ­ത്തു വാ­യി­ക്കു­മ്പോൾ പല സ­മ­കാ­ലീ­ന­സ­മ­സ്യ­ക­ളു­ടെ­യും വേ­രു­ക­ളി­ലേ­ക്കു വ­ഴി­തെ­ളി­ക്കാൻ നമ്മെ സ­ഹാ­യി­ച്ചേ­ക്കാം. സി­നി­മാ­റ്റി­ക് ഡാൻ­സി­നു് വി­ദ്യാ­ഭ്യാ­സ സ്ഥാ­പ­ന­ങ്ങ­ളിൽ കേരള സം­സ്ഥാ­ന വി­ദ്യാ­ഭ്യാ­സ വ­കു­പ്പ് ഏർ­പ്പെ­ടു­ത്തി­യ വി­ല­ക്കി­നെ­യും, അതു് വഴി നി­ല­നിർ­ത്ത­പ്പെ­ടു­ന്ന ശാ­സ്ത്രീ­യ ക­ല­ക­ളു­ടെ വ­രേ­ണ്യ­ത­യു­ടെ­യും രാ­ഷ്ട്രീ­യം കൂ­ടു­തൽ തെ­ളി­മ­യോ­ടെ മ­ന­സ്സി­ലാ­ക്കാൻ ന­മ്മു­ക്ക് ക­ഴി­ഞ്ഞേ­ക്കാം. കേരളാ ടൂ­റി­സ­ത്തി­ന്റെ പ­ര­സ്യ­ത്തിൽ തു­ട­ങ്ങി, മലയാള സിനിമ ഗാ­ന­രം­ഗ­ങ്ങൾ മുതൽ കറി മ­സാ­ല­യു­ടെ പ­ര­സ്യ­ത്തിൽ­വ­രെ മ­ല­യാ­ളി സ്ത്രീ­യെ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന മോ­ഹി­നി­യാ­ട്ട നർ­ത്ത­കി­യു­ടെ രൂപം വ­ഹി­ക്കു­ക­യും ധ്വ­നി­പ്പി­ക്കു­ക­യും ചെ­യ്യു­ന്ന ലിംഗ / ജാതി സം­ജ്ഞ­ക­ളെ­ക്കു­റി­ച്ച് ചി­ന്തി­ക്കാൻ ഒ­രു­പ­ക്ഷേ ഇ­ത്ത­രം ഒരു പു­നർ­വാ­യ­ന സ­ഹാ­യ­ക­മാ­കാം.

പെ­ണ്ണൊ­രു­മ്പെ­ട്ടാൽ

—ശാ­ന്തി രാ­ജ­ശേ­ഖർ

images/unni-mani-3-04.jpg

ജെ. ദേ­വി­ക­യു­ടെ ‘പെ­ണ്ണൊ­രു­മ്പെ­ട്ടാൽ ലോകം മാ­റു­ന്നു: ലിം­ഗ­നീ­തി­യു­ടെ വി­പ്ല­വ­ങ്ങൾ’ എന്ന പു­സ്ത­കം “കു­ല­സ്ത്രീ­യും ച­ന്ത­പ്പെ­ണ്ണും ഉ­ണ്ടാ­കു­ന്ന­തെ­ങ്ങ­നെ” എന്ന അ­വ­രു­ടെ­ത­ന്നെ ആദ്യ പു­സ്ത­ക­ത്തി­നു് ഒരു ര­ണ്ടാം­ഭാ­ഗം എന്ന നി­ല­യ്ക്ക് അ­ടു­ത്തി­ടെ പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ള­ള­താ­ണു്. പൊ­ളി­റ്റി­ക്കൽ സയൻസ് എന്ന സാ­മൂ­ഹ്യ ശാ­സ്ത്ര ശാ­ഖ­യു­ടെ പ്രാ­ധാ­ന്യം വളരെ ല­ളി­ത­മാ­യി അ­വ­ത­രി­പ്പി­ച്ചു­കൊ­ണ്ട്, ആ­ഗോ­ള­രാ­ഷ്ട്രീ­യ പ­ശ്ചാ­ത്ത­ല­ത്തിൽ ലിം­ഗ­ഭേ­ദം, രാ­ഷ്ട്രീ­യം, ജ­നാ­ധി­പ­ത്യം എ­ന്നി­വ­യു­ടെ ബന്ധം എ­പ്ര­കാ­രം ഉ­ണ്ടാ­കു­ന്നു എ­ന്നു് പു­സ്ത­കം അ­നാ­വ­ര­ണം ചെ­യ്യു­ന്നു.

സ്ത്രീ­യു­ടെ കർ­മ്മ­മ­ണ്ഡ­ല­ങ്ങ­ളെ കു­റി­ച്ചു­ള്ള ച­രി­ത്ര പ­ഠ­ന­ങ്ങൾ പൊ­തു­വെ നി­ല­നിൽ­ക്കു­ന്ന അ­ക്കാ­ദ­മി­ക മേ­ഖ­ല­ക­ളിൽ­നി­ന്നു് പി­ന്ത­ള്ള­പ്പെ­ടു­ക­യോ കൃ­ത്യ­മാ­യി പ­രി­ഗ­ണി­ക്ക­പ്പെ­ടാ­തി­രി­ക്കു­ക­യോ ആണു് പതിവ്. സ്ത്രീ­ക­ളു­ടെ പ്ര­വർ­ത്ത­ന­പ­ര­ത ‘കു­ടും­ബം’ എന്ന ച­ട്ട­ക്കൂ­ടി­നു­ള്ളിൽ നി­യ­ന്ത്രി­ക്ക­പ്പെ­ടു­ന്നു എന്ന സ­മൂ­ഹ­ത്തി­ന്റെ പൊതു കാ­ഴ്ച­പ്പാ­ടു് ത­ന്നെ­യാ­വാം അ­ക്കാ­ദ­മി­ക ത­ല­ത്തി­ലും സ്ത്രീ ച­രി­ത്ര­പ­ഠ­ന­ങ്ങൾ അർ­ഹി­ക്കു­ന്ന പ്രാ­ധാ­ന്യം ഇ­ല്ലാ­തെ ത­ഴ­യ­പ്പെ­ടു­ന്ന­തു്. അ­തു­കൊ­ണ്ടു് തന്നെ സ്ത്രീ­കൾ­ക്ക് ക­ട­ന്നു് ചെ­ല്ലാ­നും സ്വാ­ത­ന്ത്ര്യ­ത്തോ­ടെ പ്ര­വർ­ത്തി­ക്കാ­നും ഉള്ള ഇ­ട­ങ്ങ­ളെ­പ­റ്റി­യും സ­മൂ­ഹ­ത്തി­ലെ കാ­ഴ്ച­പ്പാ­ടു് മുൻ­വി­ധി­ക­ളോ­ടെ­യാ­ണു്. ചില പ്ര­ത്യേ­ക പ്ര­വർ­ത്ത­ന­മേ­ഖ­ല­കൾ പു­രു­ഷ­കേ­ന്ദ്രീ­കൃ­ത­മാ­യി തന്നെ നി­ല­നിൽ­ക്കു­ക­യോ സ്ത്രീ­ക­ളു­ടെ ക­ട­ന്നു് വ­ര­വി­നെ നെ­റ്റി­ചു­ളി­ച്ചു­കൊ­ണ്ടു് സ്വീ­ക­രി­ക്ക­പ്പെ­ടു­ക­യോ സ്വീ­ക­രി­ക്ക­പ്പെ­ടാ­തി­രി­ക്കു­ക­യോ ചെ­യു­ന്നു. അ­തി­ലൊ­രു പ്ര­ധാ­ന മേ­ഖ­ല­യാ­ണു് രാ­ഷ്ട്രീ­യം. സാ­മൂ­ഹ്യ­ശാ­സ്ത്ര വി­ഷ­യ­ങ്ങ­ളിൽ തന്നെ, രാ­ഷ്ട്ര­ത­ന്ത്ര­പ­ഠ­നം, സ്ത്രീ­ക­ളു­ടെ­യും ലിം­ഗ­ഭേ­ദ­ത്തി­ന്റെ­യും ച­രി­ത്ര­ത്തി­നു പൊ­തു­മ­ണ്ഡ­ല­ത്തി­ലോ അ­ക്കാ­ദ­മി­ക ത­ല­ങ്ങ­ളി­ലോ ഉള്ള പ്രാ­ധാ­ന്യ­മി­ല്ലാ­യ്മ­ക്ക് ഉള്ള ഒരു പ­രി­ഹാ­രം എന്ന നി­ല­യി­ലാ­ണു് ഇവിടെ ചർച്ച ചെ­യ്യ­പ്പെ­ടു­ന്ന­തു്. ഒരു കാ­ല­ഘ­ട്ടം വരെ മ­ന­സ്സി­ലാ­ക്ക­പ്പെ­ട്ടി­രു­ന്ന വർ­ഗ­രാ­ഷ്ട്രീ­യം മാ­ത്ര­മ­ല്ല, ഫെ­മി­നി­സം എന്ന ആശയം മു­ന്നോ­ട്ടു് വ­യ്ക്കു­ന്ന­തും സം­ബോ­ധ­ന ചെ­യ്യു­ന്ന­തു­മാ­യ, സ­മൂ­ഹ­ത്തിൽ നി­ല­നി­ല്ക്കു­ന്ന എല്ലാ അ­ധി­കാ­ര­ബ­ന്ധ­ങ്ങ­ളെ­യും സം­ഘർ­ഷ­ങ്ങ­ളെ­യും രാ­ഷ്ട്രീ­യ­മാ­യി മ­ന­സ്സി­ലാ­ക്കാൻ സ­ഹാ­യി­ക്കു­ന്ന രീ­തി­യി­ലാ­ണു് ചർച്ച മു­ന്നോ­ട്ടു് പോ­കു­ന്ന­തു്.

ലിം­ഗ­ഭേ­ദം, അ­വ­യു­ടെ പഠനം എ­ന്നി­വ സ്കൂൾ കോ­ളേ­ജ് അ­ക്കാ­ദ­മി­ക ത­ല­ത്തിൽ­നി­ന്നു പി­ന്ത­ള്ള­പ്പെ­ടാൻ കാരണം അവ ഫെ­മി­നി­സം എന്ന ത­ത്വ­ശാ­സ്ത്ര­ത്തി­ന്റെ നി­ല­പാ­ടു­കൾ ആയതു് കൊ­ണ്ടു് കൂ­ടി­യാ­വാം. “പെ­ണ്ണൊ­രു­മ്പെ­ട്ടാൽ ലോകം മാ­റു­ന്നു: ലിം­ഗ­നീ­തി­യു­ടെ വി­പ്ല­വ­ങ്ങൾ” എന്ന പു­സ്ത­കം ആ അർ­ത്ഥ­ത്തിൽ ഒരു ഫെ­മി­നി­സ്റ്റ് പു­സ്ത­കം ത­ന്നെ­യാ­ണു്. ജെ. ദേവിക എന്ന സ്ത്രീ­പ­ക്ഷ എ­ഴു­ത്തു­കാ­രി­യു­ടെ വീ­ക്ഷ­ണ­ങ്ങ­ളി­ലൂ­ടെ തന്നെ വളരെ ല­ളി­ത­മാ­യി അ­വ­ത­രി­പ്പി­ക്കു­ന്ന, ഉ­ന്ന­ത­ത­ല­ത്തിൽ പൊ­ളി­റ്റി­ക്കൽ സയൻസൊ: മറ്റു സാ­മൂ­ഹ്യ ശാ­സ്ത്ര­വി­ഷ­യ­ങ്ങ­ളോ പ­ഠി­ക്കു­ന്ന­വ­രെ ഉ­ദ്ദേ­ശി­ച്ച­ല്ലാ­തെ “പത്ത്–പ­ന്ത്ര­ണ്ടു് ക്ലാ­സ് വി­ദ്യാ­ഭ്യാ­സ­വും, പൊ­തു­കാ­ര്യ­ങ്ങ­ളിൽ താൽ­പ­ര്യ­വും, പൊ­തു­ജീ­വി­ത­ത്തോ­ടു് ഇ­ഷ്ട­വും കൈ­മു­ത­ലാ­യു­ള്ള ഒരു വ്യ­ക്തി­യെ, പ്ര­ത്യേ­കി­ച്ച് സ്ത്രീ­കൾ­ക്ക്” അ­വ­രു­ടെ­താ­യ ബൌ­ദ്ധി­ക­ത­ല­ത്തിൽ നി­ന്നു­കൊ­ണ്ടു്ത­ന്നെ അ­നാ­യ­സേ­ന തന്നെ ഗ്ര­ഹി­ക്കാൻ പ­റ്റു­ന്ന ത­ര­ത്തി­ലാ­ണു് ഫെ­മി­നി­സം എന്ന ആശയ പ­ദ്ധ­തി ഈ പു­സ്ത­ക­ത്തി­ന്റെ ക്രേ­ന്ദ്ര­ബി­ന്ദു ആ­കു­ന്ന­തു്. എ­ന്നാൽ ഫെ­മി­നി­സം നേ­രി­ട്ടു് ചർച്ച ചെ­യ്യ­പ്പെ­ടു­ക­യും ചെ­യ്യു­ന്നു­ണ്ടു്. ആഗോള രാ­ഷ്ട്രീ­യ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു് ചർച്ച മു­ന്നോ­ട്ടു് പോ­കു­ന്ന­തു് എ­ന്ന­തു് ഈ പു­സ്ത­ക­ത്തെ “കു­ല­സ്ത്രീ­യും ച­ന്ത­പ്പെ­ണ്ണും” എന്ന പു­സ്ത­ക­ത്തിൽ നി­ന്നു വ്യ­ത്യ­സ്ത­മാ­ക്കു­ന്നു. കേ­ര­ള­ത്തി­ലെ സ്ത്രീ­രാ­ഷ്ട്രീ­യ ഇ­ട­പെ­ട­ലു­കൾ ആ­ദ്യ­പു­സ്ത­ക­ത്തിൽ കൃ­ത്യ­മാ­യി വി­വ­രി­ക്ക­പ്പെ­ട്ടി­രു­ന്ന­തു് കൊ­ണ്ടു് തന്നെ അ­തി­ന്റെ തു­ടർ­ച്ച എ­ന്നോ­ണം ആ­ഗോ­ള­രാ­ഷ്ട്രീ­യ­ത്തി­ലെ ശ­ക്ത­മാ­യ സ്ത്രീ സാ­ന്നി­ധ്യ­ങ്ങ­ളു­ടെ ആ­ഖ്യാ­നം സ­മ­കാ­ലീ­ന രാ­ഷ്ട്രീ­യ ഇ­ട­ങ്ങ­ളെ കു­റി­ച്ചു­ള്ള ഒരു അ­വ­ബോ­ധം വാ­യ­ന­ക്കാ­രിൽ ഉ­ണ്ടാ­ക്കി എ­ടു­ക്കാൻ സ­ഹാ­യി­ക്കു­ന്നു. രാ­ഷ്ട്രീ­യം ഉൾ­പ്പെ­ടെ ഉള്ള പൊ­തു­രം­ഗ­പ്ര­വർ­ത്ത­ന­ത്തെ കു­റി­ച്ചു­ണ്ടാ­കാൻ ഇ­ട­യു­ള്ള എ­ല്ലാ­ത്ത­രം സം­ശ­യ­ങ്ങൾ­ക്കും “ഫെ­മി­നി­സ്റ്റ് രാ­ഷ്ട്രീ­യ­പ­ഠ­ന­ങ്ങ­ളു­ടെ­യും, ചി­ന്ത­യു­ടെ­യും വെ­ളി­ച്ച­ത്തിൽ” ഒരു മ­റു­പ­ടി എ­ന്നോ­ണ­മാ­ണു് ഓരോ അ­ധ്യാ­യ­ത്തി­ലൂ­ടെ­യു­മു­ള്ള വായന സാ­ധ്യ­മാ­ക്കു­ന്ന­തു്.

രാ­ഷ്ട്രീ­യം സ്ത്രീ­കൾ­ക്ക് ആ­വ­ശ്യ­മു­ണ്ടോ എന്ന ചോ­ദ്യം ഉ­ണ്ടാ­കു­ന്ന­തി­നു പ്ര­ധാ­ന­കാ­ര­ണം സ്ത്രീ­യു­ടെ നൈ­സർ­ഗി­ക ഇടം, അ­വ­രു­ടെ ജ­ന്മ­വാ­സ­ന­കൾ അ­നു­സ­രി­ച്ച് “കു­ടും­ബം” അല്ലേ എന്ന ചി­ന്ത­യിൽ നി­ന്നു തന്നെ ആണു്. പു­രു­ഷ­ന്റെ ജ­ന്മ­സ്വ­ഭാ­വം അവനെ പു­രു­ഷ­ത്വ­ത്തി­ന്റെ പ്ര­തീ­ക­മാ­യി പു­റ­ലോ­കം അ­ട­ക്കി വാഴാൻ പ്രാ­പ്ത­നാ­ക്കു­ന്നു എന്ന അം­ഗീ­ക­രി­ക്കൽ കൂടി ഉ­ണ്ട­തിൽ. പക്ഷെ കു­ടും­ബ­ത്തി­ലും സ്ത്രീ­കൾ­ക്ക് അ­ധി­കാ­ര­ബ­ന്ധ­ങ്ങ­ളു­ടെ അവസാന ക­ണ്ണി­യിൽ അ­ടി­പ്പെ­ട്ടു കി­ട­ക്കേ­ണ്ട­താ­യും വ­രു­ന്നു. പൊ­തു­രം­ഗ­ത്തു് ആ­യാ­ലും കു­ടും­ബ­ത്തി­ലാ­യാ­ലും ലിം­ഗ­ജ­നാ­ധി­പ­ത്യം ന­ട­പ്പി­ലാ­കേ­ണ്ട­തു് സ്ത്രീ­ക­ളു­ടെ പ്ര­വർ­ത്ത­ന­മേ­ഖ­ല­യു­ടെ വി­കാ­സ­ത്തി­നു് അ­ത്യ­ന്താ­പേ­ക്ഷി­തം ആ­ണെ­ന്നു് എ­ഴു­ത്തു­കാ­രി ഓർ­മ്മി­പ്പി­ക്കു­ന്നു­ണ്ടു്. എ­ന്നി­രു­ന്നാൽ ത­ന്നെ­യും മറ്റു പല ബാഹ്യ ഇ­ട­പെ­ട­ലു­കൾ മൂലം നി­ല­വി­ലെ രാ­ഷ്ട്രീ­യ ഇ­ട­ത്തി­നു സം­ഭ­വി­ക്കു­ന്ന ശോഷണം സ്ത്രീ­ക്കോ പു­രു­ഷ­നോ ആ­വ­ശ്യ­മാ­യ­തു­ണ്ടോ എ­ന്നു് ചി­ന്തി­ക്കാ­നും പ്രേ­രി­പ്പി­ക്കു­ന്നു.

രാ­ഷ്ട്രീ­യ ഇ­ട­ങ്ങ­ളി­ലേ­ക്ക് സ്ത്രീ­ക­ളു­ടെ ക­ട­ന്നു് വരവും, ഇ­ട­പെ­ട­ലും, സ്ത്രീ­ക­ളു­ടെ പ്ര­ശ്ന­ങ്ങ­ളെ കൃ­ത്യ­മാ­യി നോ­ക്കി­ക­ണ്ടു് പ­രി­ഹാ­ര­ത്തി­നാ­യി അ­വർ­ക്ക് തന്നെ പ്ര­വർ­ത്തി­ക്കാൻ ക­ഴി­യും എന്ന ധാരണ ഒരു മിഥ്യ ആ­യി­ട്ടു് തന്നെ നി­ല­നി­ല്ക്കു­ന്നു. ലോ­ക­ത്തി­ന്റെ പല ഭാ­ഗ­ങ്ങ­ളി­ലും സ്ത്രീ­ക­ളു­ടെ രാ­ഷ്ട്രീ­പാർ­ട്ടി­കൾ വി­ര­ള­മാ­യി രൂപം കൊ­ണ്ടെ­ങ്കി­ലും അ­വ­യൊ­ക്കെ­യും സ്ത്രീ­പ്ര­ശ്ന­ങ്ങ­ളിൽ കൃ­ത്യ­മാ­യ നി­ല­പാ­ടെ­ടു­ക്കു­ന്ന­തിൽ കാ­ര്യ­ക്ഷ­മ­മാ­യി പ്ര­വർ­ത്തി­ക്കാൻ ക­ഴി­ഞ്ഞി­ട്ടി­ല്ല. “ഫെ­മി­നി­സ്റ്റ് വീ­ക്ഷ­ണ­ങ്ങൾ­ക്ക് ഇടം ന­ല്കു­ന്ന രാ­ഷ്ട്രീ­യ വ്യ­വ­സ്ഥ” വളരെ കു­റ­വാ­കു­ന്ന­തു് കൊ­ണ്ടാ­ണു് ഇ­ങ്ങ­നെ ഒരു അവസ്ഥ വ­രു­ന്ന­തു്. അ­തെ­പ്പോ­ഴും സ്ത്രീ­ക­ളു­ടെ രാ­ഷ്ട്രീ­യ സം­ഘ­ടി­ത പ്ര­വർ­ത്ത­ന­ങ്ങ­ളെ പി­ന്നോ­ട്ട­ടി­ക്കു­ന്നു എ­ന്ന­തു് വി­മർ­ശ­ന­മാ­യി ചൂ­ണ്ടി­കാ­ണി­ക്ക­പ്പെ­ടു­ന്നു­ണ്ടു്. അ­തേ­സ­മ­യം തന്നെ ആ­ഗോ­ള­ത­ല­ത്തിൽ തന്നെ പ­ല­പ്പോ­ഴാ­യി സ്ത്രീ­കൾ കൊ­ളു­ത്തി­യ വി­പ്ല­വ­ജ്വാ­ല­കൾ ഇ­പ്പോ­ഴും കെ­ടാ­തെ ജ്വ­ലി­ച്ചു കൊ­ണ്ടി­രി­ക്കു­ന്നു.

ഫെ­മി­നി­സം എ­ന്ന­തു് “കു­ടും­ബം­ക­ല­ക്കി” ആയ ഒരു ആ­ശ­യ­വാ­ദം ആ­ണെ­ന്ന പൊ­തു­ധാ­ര­ണ കേ­ര­ള­ത്തി­ലെ ജ­ന­ങ്ങൾ­ക്കി­ട­യിൽ ഉ­ണ്ടു്. ഫെ­മി­നി­സം എന്ന ത­ത്വ­ചി­ന്ത മു­ന്നോ­ട്ടു് വ­യ്ക്കു­ന്ന ആശയം എ­ന്താ­ണെ­ന്നു് കൃ­ത്യ­മാ­യ ധാരണ ഇ­ല്ലാ­ത്ത­തു കൊ­ണ്ടു­ണ്ടാ­കു­ന്ന തെ­റ്റി­ദ്ധാ­ര­ണ ആ­ണി­തു്. “ആൺ­കോ­യ്മ­യിൽ അ­ധി­ഷ്ഠി­ത­മാ­യ കു­ടും­ബ അ­ടി­ത്ത­റ­യെ” ഉ­ട­ച്ചു­വാർ­ത്ത “ജ­നാ­ധി­പ­ത്യ മൂ­ല്യ­ങ്ങൾ” ഉൾ­ക്കൊ­ള്ളി­ക്കു­ക എ­ന്ന­താ­ണു് “ഫെ­മി­നി­സം’ മു­ന്നോ­ട്ടു് വ­യ്ക്കു­ന്ന ആശയം. അതു് ന­ട­പ്പി­ലാ­ക്ക­പ്പെ­ട്ടെ­ങ്കിൽ മാ­ത്ര­മേ കു­ടും­ബം “സ­മൂ­ഹ­ത്തി­ന്റെ അ­ടി­ത്ത­റ ആ­കു­ള്ളൂ” എ­ങ്കിൽ മാ­ത്ര­മേ കു­ടും­ബം എന്ന പ­രി­മി­തി­യിൽ­നി­ന്നു സ്ത്രീ­കൾ­ക്കും പുറം ലോ­ക­ത്തേ­ക്ക് വരാൻ ക­ഴി­യു­ക­യു­ള്ളു. എ­ന്നാൽ പ­ഴ­യ­തിൽ നി­ന്നു വ്യ­ത്യ­സ്ത­മാ­യി കു­ടും­ബ­ത്തി­ലെ സ്ത്രീ­യു­ടെ നിലകൾ പലതരം ഇ­ട­പെ­ട­ലു­കൾ മൂലം പുനർ നിർ­വ­ചി­ക്ക­പ്പെ­ടു­ന്നു­ണ്ടു്. അതു് പുതിയ അ­വ­സ­ര­ങ്ങ­ളും സ്ത്രീ­കൾ­ക്ക് ന­ല്കു­ന്നു. പക്ഷെ, “സ്ത്രീ­ക­ളു­ടെ ഗാർ­ഹി­ക ഉ­ത്ത­ര­വാ­ദി­ത്വ­ത്തി­ന്റെ ഭാരം കൂ­ട്ടു­ക” ആണോ ഇ­തി­ന്റെ ഫലം എ­ന്നു് സം­ശ­യി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ഫെ­മി­നി­സ്റ്റ് രാ­ഷ്ട്രീ­യ ചി­ന്താ­ധാ­ര­കൾ പുതിയ കു­ടും­ബ­നിർ­മ്മി­തി­ക്ക് ശ്ര­മി­ക്കു­മ്പോ­ഴും, കു­ടും­ബ­മൂ­ല്യ­ങ്ങ­ളിൽ ത­ള­ച്ചി­ട­പ്പെ­ടു­ക എ­ന്ന­തു് സ്ത്രീ­യു­ടെ കർ­മ്മ­മേ­ഖ­ല­കൾ­ക്ക് ത­ട­സ്സ­മാ­യി ഇ­ന്നും നി­ല­നി­ല്ക്കു­ന്നു. ഈ പ­രി­മി­തി­കൾ­ക്കു­ള്ളിൽ­നി­ന്നു പു­റ­ത്തു വ­ന്നി­ട്ടു­ള്ള, രാ­ഷ്ട്രീ­യ­മാ­യി സ­മു­ന്ന­ത നേ­താ­വാ­യി ഉ­യർ­ന്നി­ട്ടു­ള്ള “സ്ത്രീ­ക­ളും ലിം­ഗ­വി­വേ­ച­ന­ങ്ങ­ളിൽ നി­ന്നു ര­ക്ഷ­പെ­ട്ടു” എ­ന്നും പ­റ­യാ­റാ­യി­ട്ടി­ല്ല എ­ന്നും ഉ­ദാ­ഹ­ര­ണ­സ­ഹി­തം ചൂ­ണ്ടി­കാ­ണി­ക്ക­പ്പെ­ടു­ന്നു­ണ്ടു്. ഇ­വി­ടെ­യാ­ണു് ഫെ­മി­നി­സ­വും രാ­ഷ്ട്രീ­യ­വും ഒ­രു­മി­ച്ച് പ്ര­വർ­ത്തി­ക്കേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­ത. പക്ഷെ, പ­ല­പ്പോ­ഴും അ­ത്ത­ര­ത്തി­ലു­ള്ള ഒ­ത്തു­ചേ­രൽ പ്രാ­വർ­ത്തി­ക­മാ­കാ­റി­ല്ല എ­ന്ന­തു് ഒരു സത്യം തന്നെ ആണു്.

ഫെ­മി­നി­സം എന്ന ത­ത്വ­ചി­ന്ത മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന “സ്ത്രീ­സ്വാ­ത­ന്ത്ര്യം” എന്ന ആശയം സ­മൂ­ഹ­ത്തി­നു പ­ല­പ്പോ­ഴും ദ­ഹി­ക്കു­ന്ന­ത­ല്ല. “പി­തൃ­മേ­ധാ­വി­ത്വ വ്യ­വ­സ്ഥ”യോടു് ചേർ­ന്നു­പോ­കു­ന്ന സ്ത്രീ­കൾ­ക്ക് “സു­ര­ക്ഷ” ല­ഭി­ക്കു­ക­യും അ­ല്ലാ­തെ­യു­ള്ള, ശ­ബ്ദ­മു­യർ­ത്തു­ന്ന സ്ത്രീ­കൾ “സ്ത്രീ­ത്വ­ത്തി­നും സു­ര­ക്ഷ­ക്കും പു­റ­ത്താ­യി­പോ­കു­ന്നു എ­ന്നു് കാണാം”. ഇ­നി­യും നി­ല­നി­ല്ക്കു­ന്ന അ­സ­മ­ത്വ­ങ്ങൾ­ക്ക് “സ്ത്രീ­ശാ­ക്തീ­ക­ര­ണ”വും, “സ്ത്രീ­വി­മോ­ച­ന­വും” വ്യ­ത്യ­സ്ത രീ­തി­യിൽ ആ­ണെ­ങ്കിൽ കൂ­ടി­യും, പ­രി­ഹാ­ര­മാ­യി കാ­ണു­ന്നു­മു­ണ്ടു്. എ­ന്നാൽ കേ­ര­ള­ത്തിൽ സ്ത്രീ­ശാ­ക്തീ­ക­ര­ണം “സ്ത്രീ­ക­ളെ ഫ­ല­പ്ര­ദ­മാ­യി ഒ­ന്നി­ച്ചു ചേർ­ക്കു­ന്ന­താ­യി കാ­ണു­ന്നി­ല്ല” പകരം “സർ­ക്കാ­രി­ന്റെ പല ഉ­ത്ത­ര­വാ­ദി­ത്ത­ങ്ങ­ളും വ­ഹി­ക്കാൻ വേ­ണ്ടി ഒ­റ്റ­പ്പെ­ട്ട സ്ത്രീ­ക­ളെ ത­യാ­റാ­ക്കൽ ആണ്”. എ­ന്നാൽ അ­തി­നു് പു­റ­ത്തു­ള്ള ഫെ­മി­നി­സ്റ്റ് സ്ത്രീ­ത്തൊ­ഴി­ലാ­ളി സം­ഘ­ട­ന­ക­ളു­ടെ ല­ക്ഷ്യം “ഈ പറഞ്ഞ കൂ­ട്ടാ­യ്മ ബോ­ധ­മാ­ണു്”.

images/unni-mani-3-05.jpg

ആ­ഗോ­ള­ത­ല­ത്തിൽ സ­മ­കാ­ലീ­ക രാ­ഷ്ട്രീ­യ­ത്തിൽ ഇ­ട­പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന സ്ത്രീ­കൾ സാമൂഹ്യ-​രാഷ്ട്രീയ സം­ഘ­ട­ന­കൾ, അവർ തു­ട­ങ്ങി വച്ച വി­പ്ല­വ­പ്ര­സ്ഥാ­ന­ങ്ങൾ, സ­മ­ര­ങ്ങൾ എ­ന്നി­വ­യു­ടെ വി­ശ­ദ­മാ­യ എ­ന്നാൽ ല­ളി­ത­മാ­യ ആ­ഖ്യാ­നം അ­താ­തു് കാ­ല­ങ്ങ­ളി­ലെ രാ­ഷ്ട്രീ­യ സാ­ഹ­ച­ര്യം എ­പ്ര­കാ­രം ലിം­ഗാ­ധി­കാ­ര സാ­ന്നി­ധ്യം അ­റി­യി­ക്കു­ന്നു എ­ന്ന­തി­നെ­ക്കു­റി­ച്ചു­ള്ള അ­വ­ബോ­ധം വാ­യ­ന­ക്കാ­രിൽ ഉ­ണ്ടാ­ക്കാൻ ഈ പു­സ്ത­കം സ­ഹാ­യി­ക്കു­ന്നു എ­ന്ന­തു് എ­ഴു­ത്തു­കാ­രി­യു­ടെ നേ­ട്ടം തന്നെ ആണു്. ലോ­ക­മാ­ക­മാ­നം വ­ളർ­ന്നു പ­ടർ­ന്ന ഒരു ആ­ശ­യ­സം­ഹി­ത സ്ത്രീ­ക­ളെ എ­പ്ര­കാ­രം ഒ­രു­മി­ച്ചു നിർ­ത്തു­ന്നു എ­ന്ന­തു് “ഫെ­മി­നി­സം” എന്ന ത­ത്വ­ചി­ന്ത­യെ കൂ­ടു­തൽ മ­ന­സ്സി­ലാ­ക്കാ­നും സ­ഹാ­യി­ക്കു­ന്നു­ണ്ടു്. സാ­ധാ­ര­ണ­ക്കാ­രാ­യ, സ്കൂൾ വി­ദ്യാ­ഭ്യാ­സം മാ­ത്ര­മു­ള്ള ഏ­തൊ­രാൾ­ക്കും അ­നാ­യാ­സേ­ന മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യു­ന്ന ല­ളി­ത­മാ­യ അ­വ­ത­ര­ണം, വളരെ പ്രാ­ധാ­ന്യ­മു­ള്ള ചി­ന്ത­ക­ളെ വാ­യ­ന­ക്കാർ­ക്ക് വളരെ പെ­ട്ടെ­ന്നു് ഉൾ­ക്കൊ­ള്ളാൻ സ­ഹാ­യി­ക്കു­ന്നു. എ­ങ്ങ­നെ­യാ­ണു് ലിം­ഗ­ഭേ­ദം, രാ­ഷ്ട്രീ­യം, ജ­നാ­ധി­പ­ത്യം എ­ന്നി­വ ബ­ന്ധ­പ്പെ­ട്ടു നി­ല്ക്കു­ന്ന­തു് എ­ന്നും സ­മ­കാ­ലീ­ക രാ­ഷ്ട്രീ­യ­ത്തിൽ ഫെ­മി­നി­സ­ത്തി­നു­ള്ള പ്രാ­ധാ­ന്യ­വും വളരെ ആ­ഴ­ത്തിൽ, വി­മർ­ശ­നാ­ത്മ­ക­മാ­യി തന്നെ ചർച്ച ചെ­യ്യു­ന്ന പു­സ്ത­ക­മാ­ണു് ജെ. ദേ­വി­ക­യു­ടെ “പെ­ണ്ണൊ­രു­മ്പെ­ട്ടാൽ ലോകം മാ­റു­ന്നു: ലിം­ഗ­നീ­തി­യു­ടെ വി­പ്ല­വ­ങ്ങൾ”.

‘ഒ­റ്റ­പ്പെ­ട്ട ആ­ന­ന്ദ­ങ്ങ­ളി’ൽ നി­ന്നു്

—ഹാരി മാ­ത്യൂ­സ്

സെ­വ്വി­യ­യി­ലെ ക­ത്തീ­ഡ്ര­ലിൽ ഒരു കു­മ്പ­സാ­ര­ക്കൂ­ടി­ന­ക­ത്തു് മു­ട്ടി­ന്മേൽ­നി­ന്ന്, ഇ­രു­പ­ത്തി­യൊ­ന്നു­കാ­രി­യാ­യ ഒരു യുവതി തന്റെ ദു­ശ്ശീ­ല­മാ­യ സ്വ­യം­ഭോ­ഗ­ത്തെ­പ്പ­റ്റി വി­വ­രി­ച്ചു­പ­റ­യു­ക­യാ­ണു്. പാ­തി­രി അ­വൾ­ക്ക് പാ­പ­മോ­ച­നം ന­ല്ക­വേ, അവൾ എ­ഴു­ന്നേ­റ്റു­നി­ന്ന്, പാ­വാ­ട­യു­യർ­ത്തി, താ­ന­പ്പോൾ ഏ­റ്റു­പ­റ­ഞ്ഞു­കൊ­ണ്ടി­രു­ന്ന പാപം ആ നി­മി­ഷം­ത­ന്നെ അ­നു­ഷ്ഠി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്നു് വെ­ളി­പ്പെ­ടു­ത്തി.

മു­ക്ഡെ­നി­ലെ തന്റെ മാ­ളി­ക­മു­റി­യിൽ പുൽ­പ്പാ­യ­യി­ലി­രു­ന്നു് വാങ് വെ­യു­ടെ മ­നോ­ഹ­ര­മാ­യി തീർ­ത്ത ഒരു കവിത ധ്യാ­നി­ച്ചു­കൊ­ണ്ടു് ഒരാൾ സ്വ­യം­ഭോ­ഗം ചെ­യ്യു­ക­യാ­ണു്. ക­വി­ത­യു­ടെ­യും സ്വ­യം­ഭോ­ഗ­ത്തി­ന്റെ­യും സു­ഖ­ങ്ങൾ വെ­ളി­പാ­ടി­ന്റെ ഒ­രൊ­റ്റ നി­മി­ഷ­ത്തിൽ ഒ­ന്നി­പ്പി­ക്കാ­നാ­ണു് ജീ­വി­ത­ത്തി­ലു­ട­നീ­ളം ഈ “സം­ന്യാ­സി­യാ­യ ആ­സ­ക്തൻ” ശ്ര­മി­ച്ചി­ട്ടു­ള്ള­തു്. തന്റെ അ­റു­പ­താം വർ­ഷ­ത്തി­ലെ ഈ­ഷ്മ­ള­മാ­യ ഈ വ­സ­ന്ത­കാ­ല പ്ര­ഭാ­ത­ത്തിൽ അ­ത്യു­ന്ന­ത­മാ­യ ആ സം­ല­യ­നം ഒ­ടു­വിൽ കൈ­പ്പി­ടി­യി­ലെ­ത്തി­യേ­ക്കു­മെ­ന്നു് അ­യാൾ­ക്ക് തോ­ന്നി.

ലോ­ക­ത്തി­ലെ ഏ­റ്റ­വും വലിയ സ്വ­യം­ഭോ­ഗി, ബൂ­ദ­പെ­ഷ്റ്റിൽ താ­മ­സി­ക്കു­ന്ന അയാൾ, എ­ന്നും ചെ­യ്യാ­റു­ള്ള­തു­പോ­ലെ ജോലി ക­ഴി­ഞ്ഞെ­ത്തി­യ ഉടനെ സ്വ­യം­ഭോ­ഗം ചെ­യ്യു­ക­യാ­ണു്. വ­ലി­യൊ­രു അ­പ്പാർ­ട്മെ­ന്റി­ലാ­ണു് അയാൾ താ­മ­സി­ക്കു­ന്ന­തു്. ഹം­ഗേ­റി­യൻ കോ­മ്മ്യു­ണി­സ്റ്റ് പാർ­ട്ടി­യു­ടെ പോ­ളി­റ്റ് ബ്യൂ­റോ അം­ഗ­മാ­ണു് അയാൾ. മാ­ത്ര­മ­ല്ല, അ­റു­പ­ത്തി­യ­ഞ്ചിൽ എ­ത്തി­നിൽ­ക്കു­ന്ന അയാൾ നല്ല ആ­രോ­ഗ്യ­വാ­നും പ്ര­സാ­ദാ­ത്മ­ക­മാ­യ നർമ്മ ബോ­ധ­മു­ള്ള­വ­നു­മാ­ണു്. ക­ഠി­നാ­ധ്വാ­നം നി­റ­ഞ്ഞ മ­റ്റൊ­രു ദി­വ­സ­ത്തി­നു് ശേഷം, നേരെ തന്റെ വാ­യ­നാ­മു­റി­യിൽ ചെ­ന്ന്, നി­ല­ത്തു് പ­ര­വ­താ­നി വി­ടർ­ത്തി­യ­പ്പോൾ അതിൽ ഇ­രു­പ­തു് ച­തു­ര­ശ്ര അടി വ­ലി­പ്പ­ത്തി­ലു­ള്ള ലോ­ക­ത്തി­ന്റെ ഭൂപടം തെ­ളി­ഞ്ഞു­വ­ന്നു. ഭൂ­പ­ട­ത്തി­ന്റെ ഒത്ത മ­ധ്യ­ത്തി­ലാ­ണു് ഹംഗറി; കൃ­ത്യ­മാ­യി പ­റ­ഞ്ഞാൽ, ബൂ­ദ­പെ­ഷ്റ്റ്; കു­റ­ച്ചു­കൂ­ടി കൃ­ത്യ­മാ­യി പ­റ­ഞ്ഞാൽ, അയാൾ തന്റെ ശു­ക്ലം ഭൂ­പ­ട­ത്തി­ലേ­ക്ക് ഒ­ഴു­കു­ന്ന­തും നോ­ക്കി അ­യാ­ള­ങ്ങ­നെ നി­ന്നു; തന്റെ വി­ത്തു് തെ­റി­ച്ചു­വീ­ണ ഇ­ട­ങ്ങ­ളിൽ ഉ­ണ്ടാ­കാ­നി­ട­യു­ള്ള ഹം­ഗ­റി­ക്കാ­രെ ഓർ­ത്തു് ചി­രി­ച്ചു കൊ­ണ്ട­ങ്ങ­നെ… ഈ നി­മി­ഷം ലാ­ബു­ക­ളും സർ­വ്വ­ക­ലാ­ശാ­ല­ക­ളും ക­ച്ച­വ­ട സ്ഥാ­പ­ന­ങ്ങ­ളും ബാ­ങ്കു­ക­ളും പി­ടി­ച്ച­ട­ക്കു­ന്ന ഹം­ഗ­റി­ക്കാ­രെ. ഇ­ന്നു് ബൂ­ദ­പെ­ഷ്റ്റ്; നാളെ ലോകം തന്നെ! അ­ങ്ങ­നെ ലോകം കു­റേ­ക്കൂ­ടി സ­മ­ത്വ­സു­ന്ദ­ര­മാ­യി­ത്തീ­രും.

മു­പ്പ­ത്തി­യ­ഞ്ചു വ­യ­സ്സു­ള്ള ഒരാൾ ഗാ­സ­യി­ലെ ഭേ­ദ­പ്പെ­ട്ടൊ­രു ഫ്ളാ­റ്റി­ലി­രു­ന്നു് ര­തി­മൂർ­ച്ഛ അ­നു­ഭ­വി­ക്കാൻ പോ­വു­ക­യാ­ണു്. അയാൾ സ്വ­യം­ഭോ­ഗ­ത്തി­ലാ­ണു്, എ­ന്നാൽ ഒരു വ­സ്തു­വോ കൈ­യ്യോ അ­യാ­ളു­ടെ വ­ലി­ഞ്ഞു­മു­റു­കി നിൽ­ക്കു­ന്ന ലിം­ഗ­ത്തിൽ­തൊ­ടു­ന്നി­ല്ല: വൃ­ത്താ­കൃ­തി­യിൽ ക്ര­മീ­ക­രി­ച്ചി­ട്ടു­ള്ള, മു­ടി­യു­ണ­ക്കാൻ ഉ­പ­യോ­ഗി­ക്കു­ന്ന അഞ്ച് യ­ന്ത്ര­ങ്ങ­ളു­ടെ ഇ­ളം­ചു­ടു കാ­റ്റ് ക്രേ­ന്ദ­ബി­ന്ദു­വി­ലേ­ക്ക് ഒ­ഴു­കു­ന്നു­ണ്ടു്. ചെ­വി­യിൽ അയാൾ മെ­ഴു­കു­രു­ള­കൾ തി­രു­കി­യി­ട്ടു­ണ്ടു്.

ഒ­ക്കി­നാ­വ­യി­ലെ നാ­ഹ­യിൽ അ­റു­പ­തു വ­യ­സ്സു­ള്ള ഒരു സ്ത്രീ തന്റെ പ്രി­യ­പ്പെ­ട്ട പൂ­ച്ച­യ്ക്ക് ഒരു പെൺ സ­യാ­മീ­സ് മു­ന്നി­ലി­രു­ന്നു് സ്വ­യം­ഭോ­ഗം ചെ­യ്യു­ക­യാ­ണു്. സ്ത്രീ കി­ട­ക്കു­ന്ന പാ­യ­യു­ടെ അ­റ്റ­ത്തു് ചു­രു­ണ്ടു­കൂ­ടി­യ പൂ­ച്ച­യു­ടെ നോ­ട്ട­ത്തി­ലു­ള്ള­തു് ചെ­റി­യൊ­രു വെ­റു­പ്പ് ക­ലർ­ന്ന ഉ­ദാ­സീ­ന­ത­യാ­ണു്. ഈ നോ­ട്ട­മാ­ണു് സ്ത്രീ­യെ ഉ­ത്തേ­ജി­പ്പി­ക്കു­ന്ന­തു്, അവിടെ പൂ­ച്ച­യു­ടെ സാ­ന്നി­ധ്യ­ത്തി­നു­ള്ള കാ­ര­ണ­വും ആ നോ­ട്ടം­ത­ന്നെ. പെ­ട്ടെ­ന്നു് പൂച്ച കോ­ട്ടു­വാ­യി­ട്ടു. എ­രി­യു­ന്ന എ­ണ്ണ­യിൽ മു­ക്കി­യ മാ­വു­പു­ര­ട്ടി­യ ചെ­മ്മീൻ പോലെ സ്ത്രീ ര­തി­മൂർ­ച്ഛ­യി­ലേ­ക്ക് വീണു.

അ­റു­പ­ത്തി­യെ­ട്ടു വ­യ­സ്സു­ള്ള ഒരാൾ കു­ഴ­ഞ്ഞു­മ­റി­ഞ്ഞു കി­ട­ക്കു­ന്ന കി­ട­ക്ക­യിൽ­കി­ട­ന്നു് സ്വ­യം­ഭോ­ഗം ചെ­യ്യു­ക­യാ­ണു്. കെ­ട്ടി­യ­ടു­ക്കി­യ പെ­ട്ടി­ക­ളും അ­ല­ങ്കോ­ല­മാ­യ അ­ക­സ്സാ­മാ­ന­ങ്ങ­ളും നി­റ­ഞ്ഞ ആ മുറി കെ­യ്പ് ടൗ­ണി­നെ അ­ഭി­മു­ഖീ­ക­രി­ക്കു­ന്ന സു­ന്ദ­ര­മാ­യ ഒരു വീ­ട്ടി­ന­ക­ത്താ­ണ്; അ­യാ­ളി­പ്പോൾ ആ വീടു് സ്വ­ന്ത­മാ­ക്കി­യ­തേ­യു­ള്ളൂ. ജീ­വി­ത­ത്തി­ലു­ട­നീ­ളം, എ­പ്പോ­ഴെ­ല്ലാം താമസം മാ­റു­ന്നു­വോ അ­പ്പോ­ഴെ­ല്ലാം പുതിയ താ­മ­സ­സ്ഥ­ല­ത്തു­വെ­ച്ച് ഒ­ന്നു് സ്വ­യം­ഭോ­ഗം ചെ­യ്താ­ലേ അ­യാൾ­ക്ക­തി­നെ വീ­ടാ­യി ക­രു­താൻ കഴിയു. ഈ സ്വ­ഭാ­വം തു­ട­രാൻ ഭാര്യ അയാളെ ഉ­ത്സാ­ഹി­പ്പി­ക്കാ­റു­ണ്ടു്.

ഹാരി മാ­ത്യു­സ് (1930-2017). റെ­യ്മൊ­ണ്ട് കെ­നോ­യും ഈതാലോ കൽ­വീ­നോ­യു­മെ­ല്ലാം അം­ഗ­ങ്ങ­ളാ­യി­രു­ന്ന, ഫ്ര­ഞ്ച് സാ­ഹി­ത്യ കൂ­ട്ടാ­യ്മ­യാ­യ “ഉ­ലീ­പ്പോ”യിൽ അം­ഗ­മാ­യി­രു­ന്ന ഒ­രേ­യൊ­രു അ­മേ­രി­ക്കൻ എ­ഴു­ത്തു­കാ­രൻ. ഷോർഷ് പെരക് മാ­ത്യൂ­സി­നേ­യും പ­രി­ഭാ­ഷ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. മാ­ത്യൂ­സ് CIA ചാ­ര­നാ­ണു് എ­ന്നൊ­രു തെ­റ്റാ­യ വാർ­ത്ത പ­ടർ­ന്ന­പ്പോൾ അ­തൊ­രി­ക്ക­ലും അ­ദ്ദേ­ഹം നി­ഷേ­ധി­ക്കാൻ പോ­യി­ല്ല. പകരം തന്റെ CIA ദി­ന­ങ്ങ­ളെ­പ്പ­റ്റി ആ­ത്മ­ക­ഥ എ­ഴു­തു­ക­യും ചെ­യ്തു. “ഒ­റ്റ­പ്പെ­ട്ട ആ­ന­ന്ദ­ങ്ങ­ളി”ൽ മാ­ത്യു­സ് ലോ­ക­ത്തി­ലെ ഏ­റ്റ­വും ഏ­കാ­ന്ത­മാ­യ പ്ര­വൃ­ത്തി­ക­ളി­ലൊ­ന്നി­നെ എ­ഴു­ത്തി­ലെ അ­ട­ക്കി­പ്പി­ടി­ക്ക­ലു­മാ­യി യോ­ജി­പ്പി­ക്കു­ക­യാ­ണു്. പ­രി­ഭാ­ഷ: സച്ചു തോമസ്

സ്വാ­ത­ന്ത്ര്യം തന്നെ ജീ­വി­തം

—ബി. രാ­ജീ­വൻ

സ്വാ­ത­ന്ത്ര്യ­ത്തെ കു­റി­ച്ചു­ള്ള ചി­ന്ത­കൾ പുതിയ മാ­ന­ങ്ങ­ളി­ലേ­ക്കു­യ­രേ­ണ്ട ഒരു സ­ന്ദർ­ഭ­മാ­ണി­തു്. സ്വ­ത­ന്ത്ര ഇ­ന്ത്യ­യു­ടെ ച­രി­ത്ര­ത്തിൽ മുൻ മാ­തൃ­ക­ക­ളിൽ ഒ­ന്നും ഒ­തു­ങ്ങാ­ത്ത പുതിയ തരം വെ­ല്ലു­വി­ളി­ക­ളെ­യാ­ണു് ഇ­ന്ത്യൻ ജ­ന­ത­യു­ടെ ജീവിത സ്വാ­ത­ന്ത്ര്യം ഇ­ന്നു് നേ­രി­ട്ടു കൊ­ണ്ടി­രി­ക്കു­ന്ന­തു്. സ്വാ­ത­ന്ത്ര്യ­ത്തെ കു­റി­ച്ചു­ള്ള പാ­ശ്ചാ­ത്യ ആ­ധു­നി­ക­ത­യു­ടെ ലിബറൽ ജ­നാ­ധി­പ­ത്യ സ­ങ്കൽ­പ്പ­ങ്ങൾ­ക്കോ സ്റ്റാ­ലി­നി­സ്റ്റ് മാർ­ക്സി­സ­ത്തി­ന്റെ ധാ­ര­ണ­കൾ­ക്കോ നേ­രി­ടാൻ ആ­വാ­ത്ത­വ­യാ­ണു് ഇ­ന്നു് ഉ­യർ­ന്നു വ­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന വെ­ല്ലു­വി­ളി­കൾ. ഈ സ­ന്ദർ­ഭ­ത്തിൽ സ്വാ­ത്ര­ന്ത്ര്യ­മെ­ന്ന ജീ­വി­ത­ശ­ക്തി വി­ശേ­ഷ­ത്തേ­യും മൂ­ല്യ­ത്തേ­യും കു­റി­ച്ചു­ള്ള പുതിയ അ­ന്വേ­ഷ­ണ­ങ്ങൾ­ക്ക് ആ­മു­ഖ­മാ­യി ചില ആ­ശ­യ­ങ്ങൾ സൂ­ചി­പ്പി­ക്കു­ക മാ­ത്ര­മാ­ണു് ഇവിടെ ചെ­യ്യു­ന്ന­തു്.

മ­നു­ഷ്യ­രു­ടെ രാ­ഷ്ട്രീ­യ­വും ധാർ­മ്മി­ക­വും സർ­ഗ്ഗാ­ത്മ­ക­വു­മാ­യ സ്വ­ത­ന്ത്ര പ്ര­വർ­ത്ത­ന­ങ്ങ­ളെ മു­ഴു­വൻ നി­ഷ്ക്രി­യ­മാ­ക്കു­ന്ന ഒരു അ­ധി­കാ­ര ബന്ധ മാ­തൃ­ക­യെ ആണു് നാം ഫാ­സ്സി­സം എ­ന്നു് വി­ളി­ക്കു­ന്ന­തു്. ഇതു് മു­ക­ളിൽ നി­ന്നു­ള്ള അ­ടി­ച്ച­മർ­ത്തു­ന്ന അ­ധി­കാ­ര പ്ര­യോ­ഗ­മെ­ന്ന­തി­നെ­ക്കാൾ താഴെ നി­ന്നു­ത­ന്നെ മ­നു­ഷ്യ­രെ പി­ടി­കൂ­ടു­ക­യും അവരെ പി­ണി­യാ­ളു­കൾ ആ­ക്കു­ക­യും ചെ­യ്യു­ന്ന ഒരു രാ­ഷ്ട്രീ­യ അ­ധി­കാ­ര രൂ­പ­മാ­ണു്. അ­താ­യ­തു് ഫാ­സി­സം മു­ക­ളിൽ നി­ന്നു­ള്ള ശക്തി പ്ര­യോ­ഗ­ത്തി­ലൂ­ടെ മ­നു­ഷ്യ­രെ കീ­ഴ്പെ­ടു­ത്തു­ക­യും അ­ടി­മ­കൾ ആ­ക്കു­ക­യും ചെ­യ്യു­ന്ന ഒരു ഭ­ര­ണ­കൂ­ടാ­ധി­കാ­ര രൂ­പ­മ­ല്ല. അ­ടി­മ­ത്തം സ്വയം ഇ­ച്ഛി­ക്കു­ന്ന ഒരു ജ­ന­വി­ഭാ­ഗ­ത്തെ സൃ­ഷ്ടി­ക്കു­ക­യും അ­വ­രി­ലൂ­ടെ പ്ര­വർ­ത്തി­ക്കു­ക­യും ചെ­യ്യു­ന്ന ഒരു സൂ­ക്ഷ്മ രാ­ഷ്ട്രീ­യ രൂ­പ­മാ­ണു്. മത രാ­ഷ്ട്രീ­യ­വാ­ദ­ത്തി­ലൂ­ടെ രാ­ജ്യ­ത്തെ വർ­ഗ്ഗീ­യ­മാ­യി വി­ഭ­ജി­ക്കു­ക­യും ന്യൂ­ന­പ­ക്ഷ വി­ഭാ­ഗ­ങ്ങൾ­ക്ക് നേരെ ഇ­ത്ത­രം സ്വയം അ­ടി­മ­പ്പെ­ട്ട അ­ന്ധ­മാ­യ ആൾ­ക്കൂ­ട്ട­ത്തെ അ­ഴി­ച്ചു­വി­ടു­ക­യും ചെ­യ്യു­ന്ന ഈ ഫാ­സി­സ്റ്റ് ശൈലി ഇ­ന്ത്യൻ രാ­ഷ്ട്രീ­യ­ത്തി­ലും ഇ­ന്നു് ശ­ക്തി­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്നു.

ഈ സ­ന്ദർ­ഭ­ത്തിൽ നാം പ്ര­ത്യേ­കം ഓർ­ക്കേ­ണ്ട ഒരു വ­സ്തു­ത എല്ലാ എ­തിർ­പ്പു­ക­ളെ­യും അ­തി­ജീ­വി­ച്ചു കൊ­ണ്ടു് സം­ഘ­പ­രി­വാർ ഇ­ന്ത്യൻ രാ­ഷ്ട്രീ­യ­ത്തിൽ കൈ­വ­രി­ച്ച വി­ജ­യ­ത്തെ കു­റി­ച്ചാ­ണു്. ഗാ­ന്ധി­വ­ധ­ത്തെ തു­ടർ­ന്നു് നി­രോ­ധി­ക്ക­പ്പെ­ടു­ക­യും ജ­ന­ങ്ങൾ തന്നെ അ­വ­ഗ­ണി­ക്കു­ക­യും ചെയ്ത ഒരു മത രാ­ഷ്ട്രീ­യ പ്ര­സ്ഥാ­നം ഇ­ന്നു് ബ­ഹു­ഭൂ­രി­പ­ക്ഷം സം­സ്ഥാ­ന­ങ്ങൾ അ­ട­ക്കം ഇ­ന്ത്യ ഭ­രി­ക്കു­ന്ന ഒരു രാ­ഷ്ട്രീ­യ ശ­ക്തി­യാ­യി വ­ളർ­ന്നു പ­ന്ത­ലി­ച്ചി­രി­ക്കു­ന്നു. ഇ­തി­നു­മ­പ്പു­റം നേ­ര­ത്തെ സൂ­ചി­പ്പി­ച്ച­തു­പോ­ലെ ജ­ന­ങ്ങ­ളു­ടെ സ്വാ­ത­ന്ത്ര്യ ബോ­ധ­ത്തെ അ­ടി­ത്ത­ട്ടിൽ നി­ന്നും കാർ­ന്നു തി­ന്നു­ന്ന ഒരു ഫാ­സി­സ്റ്റ് രാ­ഷ്ട്രീ­യ ശ­ക്തി­യാ­യി അതു് രൂ­പാ­ന്ത­ര­പ്പെ­ടു­ക­യും ചെ­യ്തി­രി­ക്കു­ന്നു. ഇ­തിൽ­നി­ന്നു് വ്യ­ക്ത­മാ­കു­ന്ന­തു് ക­ഴി­ഞ്ഞ ഏഴു പ­തി­റ്റാ­ണ്ടു കാ­ല­മാ­യി ലിബറൽ ജ­നാ­ധി­പ­ത്യ വാ­ദി­ക­ളും ഇ­ട­തു­പ­ക്ഷ പു­രോ­ഗ­മ­ന പ്ര­സ്ഥാ­ന­ങ്ങ­ളും അ­ട­ക്ക­മു­ള്ള മ­ത­നി­ര­പേ­ക്ഷ ജ­നാ­ധി­പ­ത്യ, രാ­ഷ്ട്രീ­യ­ക്കാർ സം­ഘ്പ­രി­വാ­റി­നെ­തി­രെ ന­ട­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്ന രാ­ഷ്ട്രീ­യാ­ശ­യ പ്ര­ചാ­ര­ണ­ങ്ങൾ മു­ഴു­വൻ നി­ഷ്ഫ­ല­മാ­യി­പ്പോ­യി എ­ന്നാ­ണ്; മ­റ്റൊ­രു രീ­തി­യിൽ പ­റ­ഞ്ഞാൽ മ­ത­നി­ര­പേ­ക്ഷ­ത­യേ­യും ജ­നാ­ധി­പ­ത്യ­ത്തേ­യും കു­റി­ച്ചു­ള്ള പു­രോ­ഗ­മ­ന­പ­ര­വും യു­ക്തി­ഭ­ദ്ര­വു­മാ­യ ആ­ശ­യ­ങ്ങൾ ഒ­ന്നും ബ­ഹു­ഭൂ­രി­പ­ക്ഷം­വ­രു­ന്ന ഇ­ന്ത്യൻ ഗ്രാ­മീ­ണ ജ­ന­ജീ­വി­ത­ത്തെ സ്പർ­ശി­ക്കാ­തെ പോയി എ­ന്നാ­ണു്. അ­തെ­സ­മ­യം ദീർ­ഘ­കാ­ല­ത്തെ ഭ­ര­ണ­വർ­ഗ്ഗ ചൂ­ഷ­ണ­ങ്ങൾ­ക്ക് കീ­ഴ്പെ­ട്ടു് സ്വാ­ത­ന്ത്ര്യ­ത്തെ കു­റി­ച്ചു­ള്ള സ്വ­പ്ന­ങ്ങൾ തന്നെ ഇ­ല്ലാ­താ­യി ആ­ത്മ­ഹ­ത്യ­യി­ലേ­ക്ക് നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്ന ഗ്രാ­മീ­ണ ദരിദ്ര-​കർഷക ജ­ന­ജീ­വി­ത­ത്തി­ലേ­ക്ക് സം­ഘ­പ­രി­വാ­റി­ന്റെ മ­ത­വൈ­കാ­രി­ക രാ­ഷ്ട്രീ­യം വേ­ഗ­ത്തിൽ പ­ടർ­ന്നു കയറാൻ തു­ട­ങ്ങു­ക­യും ചെ­യ്തു.

അ­തി­നാൽ ഇ­ന്ത്യൻ ജ­ന­ജീ­വി­ത­ത്തെ പി­ടി­കൂ­ടി­യി­രി­ക്കു­ന്ന ഈ രാ­ഷ്ട്രീ­യ രോ­ഗാ­തു­ര­ത­യിൽ­നി­ന്നും അഥവാ പാ­ര­ത­ന്ത്ര്യ­ത്തി­ന്റെ രാ­ഷ്ട്രീ­യ­ത്തിൽ നി­ന്നും അതിനെ മോ­ചി­പ്പി­ക്കു­ന്ന­തി­നു­ള്ള ഫ­ല­പ്ര­ദ­മാ­യ പുതിയ മാർ­ഗ്ഗ­ങ്ങൾ ന­മു­ക്ക് പ­രീ­ക്ഷി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ഈ വി­ധ­മൊ­രു പുതിയ പ­രീ­ക്ഷ­ണ­ത്തി­ന്റെ ഘ­ട്ട­ത്തിൽ ന­മു­ക്ക് വേ­ണ്ട­തു് സ്വാ­ത­ന്ത്ര്യം എന്ന മ­നു­ഷ്യാ­നു­ഭ­വ­ത്തെ കു­റി­ച്ചു­ള്ള ചില തി­രി­ച്ച­റി­വു­ക­ളാ­ണു്. സ്വാ­ത­ന്ത്ര്യം ഒരു ജനതയെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അ­മൂർ­ത്ത­വും യു­ക്ത്യ­ധി­ഷ്ഠി­ത­വു­മാ­യ ഒ­രാ­ശ­യ­ത്തിൽ ഒ­തു­ങ്ങി­നിൽ­ക്കു­ന്ന ഒ­ന്ന­ല്ല.

സ്വാ­ത­ന്ത്ര്യ­ത്തെ കു­റി­ച്ചു­ള്ള പാ­ശ്ചാ­ത്യ ത­ത്വ­ചി­ന്ത­ക­ളി­ലെ നിർ­വ്വ­ച­ന­ങ്ങ­ളിൽ ഏ­റ്റ­വും പ്ര­സി­ദ്ധ­മാ­യ­തു് ഹെ­ഗ­ലി­ന്റെ നിർ­വ്വ­ച­ന­മാ­ണു്. ‘അ­നി­വാ­ര്യ­ത’ (Necessity) യുടെ അം­ഗീ­ക­ര­ണ­മാ­ണു് സ്വാ­ത­ന്ത്ര്യം എന്ന ഹെ­ഗ­ലി­ന്റെ നിർ­വ്വ­ച­നം സ്വാ­ത­ന്ത്ര്യ­ത്തെ അ­മൂർ­ത്ത­മാ­യ യു­ക്തി­യു­ടെ ത­ല­ത്തി­ലേ­ക്ക് ഒ­തു­ക്കി നിർ­ത്തു­ന്ന­തി­നു് കാ­ര­ണ­മാ­യി­ട്ടു­ണ്ടു്. മാ­റ്റ­മി­ല്ലാ­ത്ത അഥവാ മാ­റ്റാ­നാ­വാ­ത്ത പ്ര­കൃ­തി­യു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളാ­ണു് അ­നി­വാ­ര്യ­ത­കൾ. ഈ അ­നി­വാ­ര്യ­ത­ക­ളെ അം­ഗീ­ക­രി­ച്ചു­കൊ­ണ്ടു് അവയിൽ ബോ­ധ­പൂർ­വ്വം ക­ട­ന്നു പ്ര­വർ­ത്തി­ക്കു­ന്ന­തി­ലു­ടെ­യാ­ണു് മ­നു­ഷ്യൻ പ്ര­കൃ­തി­യു­ടെ അ­നി­വാ­ര്യ­ത­ക­ളെ സ്വാ­ത­ന്ത്ര്യ­മാ­ക്കി മാ­റ്റി­യ­തു്. അ­തു­കൊ­ണ്ടാ­ണു് മറ്റു ജീ­വ­ജാ­ല­ങ്ങ­ളെ­ല്ലാം പ്ര­കൃ­തി­യു­ടെ അ­നി­വാ­ര്യ­ത­കൾ­ക്കു കീ­ഴ്പെ­ട്ടു ജീ­വി­ക്കു­മ്പോൾ മ­നു­ഷ്യൻ ആ­കാ­ശ­ത്തിൽ പ­ക്ഷി­യെ­പ്പോ­ലെ പ­റ­ക്കാ­നും സ­മു­ദ്ര­ത്തിൽ മ­ത്സ്യ­ത്തെ­പ്പോ­ലെ സ­ഞ്ച­രി­ക്കാ­നും സ്വാ­ത­ന്ത്ര്യ­മു­ള്ള ഒരു ജീ­വി­യാ­യി മാ­റി­യ­തു്. മറ്റു ജീ­വ­ജാ­ല­ങ്ങ­ളിൽ നി­ന്നു് വ്യ­ത്യ­സ്ത­മാ­യി അ­റി­വി­ലൂ­ടെ­യും പ്ര­യോ­ഗ­ത്തി­ലൂ­ടെ­യും മ­നു­ഷ്യൻ പ്ര­കൃ­തി­യിൽ ആർ­ജ്ജി­ക്കു­ന്ന അ­ധി­ക­സി­ദ്ധി­ക­ളെ­യാ­ണു് ഈ നിർ­വ്വ­ച­ന പ്ര­കാ­രം സ്വാ­ത­ന്ത്ര്യം എ­ന്ന­തു­കൊ­ണ്ടു് അർ­ത്ഥ­മാ­ക്കു­ന്ന­തു്.

എ­ന്നാൽ യു­ക്തി­യു­ടേ­യും ശാ­സ്ത്ര­ത്തി­ന്റെ­യും മ­ണ്ഡ­ല­ങ്ങ­ളിൽ മ­നു­ഷ്യർ പ്ര­കൃ­തി­ക്കു­മേൽ ആർ­ജ്ജി­ക്കു­ന്ന വി­ജ­യ­ങ്ങൾ എ­ന്ന­തി­നു­പ­രി മ­നു­ഷ്യ­രു­ടെ ജീ­വി­താ­ധി­കാ­ര­ത്തി­ന്റെ ശ­ക്തി­ക­ളു­മാ­യി ബ­ന്ധി­പ്പി­ച്ചു സ്വാ­ത­ന്ത്ര്യ­ത്തെ വി­ല­യി­രു­ത്താൻ ഈ നിർ­വ്വ­ച­ന­ത്തി­നു് ക­ഴി­യാ­തെ പോയി. മ­നു­ഷ്യ­നേ­യും പ്ര­കൃ­തി­യേ­യും വ്യ­ക്തി­യേ­യും സ­മൂ­ഹ­ത്തേ­യും യു­ക്തി­യേ­യും ഭാ­വ­ന­യേ­യും ചി­ന്ത­യേ­യും വി­കാ­ര­ത്തേ­യും വി­പ­രീ­ത­ങ്ങ­ളാ­ക്കി തീർ­ക്കു­ന്ന പാ­ശ്ചാ­ത്യ മു­ഖ്യ­ധാ­രാ ആ­ധു­നി­ക­ത­യു­ടെ പ­രി­മി­തി­ക­ളിൽ കു­ടു­ങ്ങി­ക്കി­ട­ക്കു­ന്ന ഒരു സ്വാ­ത­ന്ത്ര്യ നിർ­വ്വ­ച­ന­മാ­ണി­തു്. ഇ­ന്നും ന­മ്മു­ടെ അ­ന്വേ­ഷ­ണ­ങ്ങൾ­ക്ക് പാ­ശ്ചാ­ത്യ ആ­ധു­നി­ക­ത­യു­ടെ, ബാ­ഹ്യ­പ്ര­കൃ­തി­യേ­യും മ­നു­ഷ്യ പ്ര­കൃ­തി­യേ­യും വി­പ­രീ­ത­ങ്ങ­ളാ­യി ക­രു­തു­ന്ന ദ്വൈ­ത­സ­ങ്കൽ­പ്പ­ത്തിൽ­നി­ന്നും പു­റ­ത്തു­ക­ട­ക്കാൻ ആ­യി­ട്ടി­ല്ല. അ­തി­നാൽ വ്യ­ക്തി­യെ­ന്ന നി­ല­യി­ലും സ­മൂ­ഹ­മെ­ന്ന നി­ല­യി­ലും ഉള്ള മ­നു­ഷ്യ­രു­ടെ ജീവിത സ്വാ­ത­ന്ത്ര്യ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട ഒരു സ്വാ­ത­ന്ത്ര്യാ­ന്വേ­ഷ­ണ­ത്തി­ലേ­ക്ക് മ­റ്റൊ­രു വിചാര മാ­തൃ­ക­യി­ലൂ­ടെ ന­മു­ക്ക് ക­ട­ന്നു­ചെ­ല്ലേ­ണ്ടി­യി­രി­ക്കു­ന്നു.

അ­തി­നു് ഇ­ന്നു് ലോകം ഉ­റ്റു­നോ­ക്കു­ന്ന­തു് ഹെ­ഗ­ലി­നും ഒരു നൂ­റ്റാ­ണ്ടു­മു­മ്പ് മ­നു­ഷ്യ­രു­ടെ ജീ­വി­താ­നു­ഭ­വ­മെ­ന്ന നി­ല­യിൽ സ്വാ­ത­ന്ത്ര്യ­ത്തെ സ­മീ­പി­ച്ച സ്പി­നോ­സ­യു­ടെ ചി­ന്ത­യി­ലേ­ക്കാ­ണു്. പാ­ശ്ചാ­ത്യ മു­ഖ്യ­ധാ­രാ ആ­ധു­നി­ക­ത­യു­ടെ ബദൽ ധാ­ര­യു­ടെ വ­ക്താ­വ് ആ­യാ­ണു് ഇ­ന്നു് സ്പി­നോ­സ അ­റി­യ­പ്പെ­ടു­ന്ന­തു്. പ്ര­കൃ­തി­ക്കും മ­നു­ഷ്യ­നും ഇടയിൽ ശ­രീ­ര­ത്തി­നും മ­ന­സ്സി­നും ഇടയിൽ വ്യ­ക്തി­ക്കും സ­മൂ­ഹ­ത്തി­നും ഇടയിൽ യു­ക്തി­ക്കും വി­കാ­ര­ത്തി­നും ഇടയിൽ ആ­ധു­നി­ക പാ­ശ്ചാ­ത്യ­ചി­ന്ത സൃ­ഷ്ടി­ച്ച വി­ട­വി­നെ ഇ­ല്ലാ­താ­ക്കു­ന്ന ഒരു സ­മീ­പ­ന­മാ­ണു് സ്പി­നോ­സ കൈ­ക്കൊ­ണ്ട­തു്.

ഈ സ­ന്ദർ­ഭ­ത്തിൽ എ­ടു­ത്തു­പ­റ­യേ­ണ്ട­തു് മ­ന­സ്സി­നും ശ­രീ­ര­ത്തി­നും ഇ­ട­യി­ലും യു­ക്തി­ക്കും ഭാ­വ­ന­യ്ക്കും ഇ­ട­യി­ലും ചി­ന്ത­യ്ക്കും വി­കാ­ര­ത്തി­നും ഇ­ട­യി­ലും സൃ­ഷ്ടി­ക്ക­പ്പെ­ട്ട വൈ­പ­രീ­ത്യ­ത്തെ മ­റി­ക­ട­ക്കാൻ പോ­ന്ന­വി­ധം സ്പി­നോ­സ ന­ട­ത്തി­യ ഒരു ക­ണ്ടു­പി­ടു­ത്ത­ത്തെ കു­റി­ച്ചാ­ണു്. മ­നു­ഷ്യ­ശ­രീ­ര­ത്തെ ഒരു ജൈ­വ­യ­ന്ത്ര­മാ­യും മ­നു­ഷ്യ­ന്റെ മാ­ന­സി­ക ജീ­വി­ത­വു­മാ­യി ബ­ന്ധ­പ്പെ­ട്ട ചി­ന്ത­യെ­യും ഭാ­വ­ന­യെ­യും വി­കാ­ര­ങ്ങ­ളെ­യും ഒക്കെ മ­റ്റൊ­രു അ­യ­ഥാർ­ത്ഥ നി­ഷ്ക്രി­യ വ്യാ­പാ­ര­വു­മാ­യി വേർ­തി­രി­ക്കു­ന്ന ആ­ധു­നി­ക പാ­ശ്ചാ­ത്യ­ചി­ന്ത മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ ക്രി­യാ­ത്മ­ക­മാ­യ ആ­വി­ഷ്കാ­ര­ശ­ക്തി­ക­ളെ അ­വ­ഗ­ണി­ക്കു­ക­യാ­ണു് ചെ­യ്ത­തു്. മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ ഈ ആ­വി­ഷ്കാ­ര­ശ­ക്തി­ക­ളെ വീ­ണ്ടെ­ടു­ക്കാ­നു­ള്ള ശ്ര­മ­ത്തി­ലു­ടെ­യാ­ണു് സ്പി­നോ­സ പാ­ശ്ചാ­ത്യ ചി­ന്ത­യു­ടെ ദ്വൈ­ത­ങ്ങ­ളെ നേ­രി­ട്ട­തു്. ഈ ശ്ര­മ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടു് സ്പി­നോ­സ ക­ണ്ടെ­ത്തി­യ ഒരു പ­രി­ക­ല്പ­ന­യാ­ണു് ഭാ­വ­ശ­ക്തി (Affect) എ­ന്ന­തു്. ഒരു ശരീരം മറ്റു ശ­രീ­ര­ങ്ങൾ­ക്കു­മേൽ ചെ­ലു­ത്തു­ന്ന ശ­ക്തി­യു­ടേ­യോ മറ്റു ശ­രീ­ര­ങ്ങ­ളു­ടെ സ­മ്മർ­ദ്ദ­ത്തെ സ­ഹി­ക്കു­ന്ന­തി­നു­ള്ള ഒരു ശ­രീ­ര­ത്തി­ന്റെ ശ­ക്തി­യു­ടേ­യോ ഏ­റി­യും കു­റ­ഞ്ഞു­മു­ള്ള പ്ര­കൃ­തി സ­ഹ­ജ­മാ­യ ആ­വി­ഷ്ക്കാ­ര­ത്തെ­യാ­ണു് ഭാ­വ­ശ­ക്തി (Affect) എ­ന്ന­തു­കൊ­ണ്ടു് സ്പി­നോ­സ അർ­ത്ഥ­മാ­ക്കു­ന്ന­തു്. ഈ ആ­വി­ഷ്കാ­രം മാ­ന­സി­ക­മെ­ന്നോ ശാ­രീ­രി­ക­മെ­ന്നോ വേർ­തി­രി­ക്കാൻ ആ­വാ­ത്ത ഒരു യാ­ഥാർ­ഥ്യ­മാ­ണു്.

യു­ക്തി / ഭാവന, ചിന്ത / വി­കാ­രം, എന്നീ വൈ­പ­രീ­ത്യ സ­ങ്കൽ­പ്പ­ങ്ങ­ളെ അ­പ്ര­സ­ക്ത­മാ­ക്കി­ക്കൊ­ണ്ടു് അ­വ­യ്ക്ക് ആ­സ്പ­ദ­മാ­യി പ്ര­വർ­ത്തി­ക്കു­ന്ന ഒ­ന്നാ­ണു് ഈ യാ­ഥാർ­ഥ്യം. വ്യ­ക്തി­യു­ടെ വ­സ്തു­നി­ഷ്ഠ­മോ ആ­ത്മ­നി­ഷ്ഠ­മോ ആയ ബോ­ധ­കേ­ന്ദ്ര­ത്തിൽ ഒ­തു­ങ്ങാ­ത്ത ഈ ശക്തി പ്ര­തി­ഭാ­സം ഒരു തീവ്ര യാ­ഥാർ­ഥ്യ­മാ­ണു് (Intensive Reality). മറ്റു ശ­രീ­ര­ങ്ങ­ളോ­ടും ശ­ക്തി­ക­ളോ­ടും ബ­ന്ധ­പ്പെ­ട്ട ഒരു ശ­രീ­ര­ത്തി­ന്റെ ക്രി­യാ­ത്മ­ക­മോ നി­ഷ്ക്രി­യ­മോ ആയ പ്ര­വർ­ത്ത­ന­ത്തി­നു് ആ­സ്പ­ദം വ്യ­ക്തി ബോ­ധ­കേ­ന്ദ്ര­ത്തിൽ ഒ­തു­ങ്ങാ­ത്ത ഈ തീ­വ്ര­യാ­ഥാർ­ഥ്യ­മാ­ണു്. മ­നു­ഷ്യ വ്യ­ക്തി­ക­ളെ മറ്റു വ്യ­ക്തി­ക­ളി­ലേ­ക്കു സം­ക്ര­മി­പ്പി­ക്കു­ന്ന­തി­നും സുഖ–ദുഃ­ഖ­ങ്ങ­ളി­ലൂ­ടെ ക­ട­ത്തി­ക്കൊ­ണ്ടു­പോ­കു­ന്ന­തി­നും കാ­ര­ണ­മാ­യി വർ­ത്തി­ക്കു­ന്ന­തു് ഈ ശാ­രീ­രി­ക ശ­ക്തി­യു­ടെ അഥവാ ഭാ­വ­ശ­ക്തി­യു­ടെ ഏ­റ്റ­ക്കു­റ­ച്ചി­ലു­കൾ ആണു്.

അ­നി­വാ­ര്യ­ത­യു­ടെ (necessity) അം­ഗീ­ക­ര­ണ­മാ­ണു് സ്വാ­ത­ന്ത്ര്യം എന്ന ഹെ­ഗ­ലി­ലൂ­ടെ പ്ര­സി­ദ്ധ­മാ­യ സ്വാ­ത­ന്ത്ര്യ നിർ­വ്വ­ച­നം യ­ഥാർ­ത്ഥ­ത്തിൽ സ്റ്റോ­യി­ക്കു­കൾ അ­വ­ത­രി­പ്പി­ച്ച ഒരു നിർ­വ്വ­ച­ന­മാ­യി­രു­ന്നു. എ­ന്നാൽ ഹെ­ഗ­ലി­ന്റെ യു­ക്തി­പ­ര­മാ­യ സ്വാ­ത­ന്ത്ര്യ വ്യാ­ഖ്യാ­ന­ത്തിൽ­നി­ന്നു് വ്യ­ത്യ­സ്ത­മാ­യി അ­നി­വാ­ര്യ­ത­യു­ടെ അം­ഗീ­കാ­ര­മെ­ന്ന ആ­ശ­യ­ത്തെ സ്പി­നോ­സ മ­റ്റൊ­രു­ത­ര­ത്തി­ലാ­ണു് വി­ക­സി­പ്പി­ച്ച­തു്. ബാ­ഹ്യ­പ്ര­കൃ­തി­യു­ടെ അ­നി­വാ­ര്യ­ത­ക­ളെ മ­നു­ഷ്യർ അം­ഗീ­ക­രി­ക്കു­ന്ന­തി­ലൂ­ടെ­യാ­ണു് സ്വാ­ത­ന്ത്ര്യം സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന­തെ­ന്ന സ­ങ്കൽ­പ്പ­ത്തോ­ടു് മ­നു­ഷ്യ­പ്ര­കൃ­തി­യു­ടെ അ­നി­വാ­ര്യ­ത­ക­ളെ കൂടി സ്പി­നോ­സ കൂ­ട്ടി­ച്ചേർ­ത്തു. ഇ­ങ്ങ­നെ­യാ­ണു് സ്വാ­ത­ന്ത്ര്യം എന്ന സ­ങ്കൽ­പ്പ­ത്തെ അ­പൂർ­ണ്ണ­മാ­ക്കി­ത്തീർ­ത്ത മ­നു­ഷ്യ / പ്ര­കൃ­തി വി­രു­ദ്ധ­ത­യെ സ്പി­നോ­സ പ­രി­ഹ­രി­ച്ച­തു്.

ഇ­വി­ടെ­യാ­ണു് ഭാ­വ­ശ­ക്തി (Affect) എന്ന പ­രി­കൽ­പ്പ­ന­യു­ടെ പ്രാ­ധാ­ന്യം. ഇ­തി­ലൂ­ടെ ആ­ത്മ­നി­ഷ്ഠ­ത / വ­സ്തു­നി­ഷ്ഠ­ത, വി­കാ­രം / വി­ചാ­രം എന്നീ ദ്വ­ന്ദ­ങ്ങ­ളിൽ ത­ട­ഞ്ഞു­നി­ന്ന (ഉദാ: ദ­ക്കാർ­ത്തെ) മ­നു­ഷ്യ­പ്ര­കൃ­തി­യെ കു­റി­ച്ചു­ള്ള സ­ങ്കൽ­പ്പ­ത്തെ സ്പി­നോ­സ മാ­റ്റി­മ­റി­ച്ചു. മ­നു­ഷ്യ­ന്റെ ആ­ന്ത­രി­ക പ്ര­കൃ­തി­യും ബാ­ഹ്യ­പ്ര­കൃ­തി­യും ത­മ്മിൽ നി­ല­നി­ന്ന വൈ­രു­ദ്ധ്യ­ത്തി­ന്റെ സ്ഥാ­ന­ത്തു് ഭാ­വ­ശ­ക്തി­യെ­ന്ന തീവ്ര (Intense) പ്ര­കൃ­തി പ്ര­തി­ഭാ­സ­ത്തെ സ്പി­നോ­സ പ്ര­തി­ഷ്ഠി­ച്ചു. വി­കാ­ര­മെ­ന്നോ വി­ചാ­ര­മെ­ന്നോ ഒരു മാ­ന­സി­ക വ്യാ­പാ­ര­ത്തെ നിർ­ണ്ണ­യി­ക്കു­ന്ന­തു് ഭാ­വ­ശ­ക്തി പ്ര­യോ­ഗ­ത്തി­ന്റെ ഏ­റ്റ­ക്കു­റ­ച്ചി­ലു­കൾ ആണു് എ­ന്നു് വന്നു. അവിടെ വൈ­രു­ദ്ധ്യ­മി­ല്ല.

ഭാ­വ­ശ­ക്തി­ക്ക് ക്രി­യാ­ത്മ­ക­മോ നി­ഷ്ക്രി­യ­മോ ആയ നിലകൾ ഉ­ണ്ടു്. ബാ­ഹ്യ­പ്ര­കൃ­തി­യു­ടെ­യോ സ­മൂ­ഹ­പ്ര­കൃ­തി­യു­ടെ­യോ വ്യ­ക്തി­പ്ര­കൃ­തി­യു­ടെ­യോ അ­നി­വാ­ര്യ­ത­ക­ളെ ക്രി­യാ­ത്മ­ക­വും സർ­ഗ്ഗാ­ത്മ­ക­വു­മാ­യി ഭാ­വ­ശ­ക്തി­കൾ അം­ഗീ­ക­രി­ക്കു­ന്ന­തി­ലൂ­ടെ­യാ­ണു് മ­നു­ഷ്യർ ജീ­വി­ത­ത്തിൽ സ്വ­ത­ന്ത്ര­രാ­യി തീ­രു­ന്ന­തു്. ഇ­ത­ര­ശ­ക്തി­കൾ­ക്കു­മേൽ ക്രി­യാ­ത്മ­ക­മാ­യി പ്ര­യ­ത്നി­ക്കാൻ ആവാതെ അ­വ­ക്ക് കീ­ഴ്പ്പെ­ട്ടു നിൽ­ക്കു­ന്ന ഭാ­വ­ശ­ക്തി­ക­ളു­ടെ നി­ഷ്ക്രി­യാ­വ­സ്ഥ­യാ­ണു് പാ­ര­ത­ന്ത്ര്യം. അ­ങ്ങ­നെ ഭാ­വ­ശ­ക്തി­ക­ളു­ടെ ക്രി­യാ­ത്മ­ക­ത­യും സർ­ഗ്ഗാ­ത്മ­ക­ത­യും മ­നു­ഷ്യ­രെ സ്വാ­ത­ന്ത്ര്യ­ത്തി­ലേ­ക്ക് ന­യി­ക്കു­മ്പോൾ നി­ഷ്ക്രി­യ­ത വൈ­കാ­രി­ക­മാ­യ അ­ടി­മ­ത്ത­ത്തി­ലേ­ക്കാ­ണു് ത­ള്ളി­വീ­ഴ്ത്തു­ന്ന­തു്. ഈ വിധം വീണു പോ­കു­ന്ന ഒരു ജ­ന­ത­യാ­ണു് സ്വയം അ­ടി­മ­ത്ത­ത്തെ ഇ­ച്ഛി­ക്കു­ന്ന­തി­ലൂ­ടെ ഫാ­സി­സ്റ്റ് രാ­ഷ്ട്രീ­യ­ത്തി­ന്റെ ഇ­ര­യാ­യി തീ­രു­ന്ന­തു്.

ഈ അ­വ­സ്ഥ­യിൽ നി­ന്നു് ഒരു ജനതയെ ക­ര­ക­യ­റ്റു­ന്ന­തി­നു് പഴയ ദ്വ­ന്ദ വൈ­പ­രീ­ത്യ­ങ്ങ­ളിൽ നി­ന്നു് മു­ക്ത­മാ­യ പുതിയ ബദൽ മാൎഗ്ഗ­ങ്ങൾ (alternatives) തു­റ­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. യു­ക്തി­വി­ചാ­ര­ത്തി­ന്റെ ത­ല­ത്തിൽ മാ­ത്ര­മൊ­തു­ങ്ങു­ന്ന, ജ­നാ­ധി­പ­ത്യ­ത്തേ­യും മ­ത­നി­ര­പേ­ക്ഷ­ത­യേ­യും കു­റി­ച്ചു­ള്ള സെ­മി­നാ­റു­കൾ­ക്കോ മേ­ള­കൾ­ക്കോ ബോ­ധ­വ­ത്ക്ക­ര­ണ പ്ര­ഭാ­ഷ­ണ­ങ്ങൾ­ക്കോ ഒ­ന്നും ഈ പുതിയ ബദൽ മാൎഗ്ഗ­ങ്ങൾ തു­റ­ക്കു­ന്ന­തിൽ കാ­ര്യ­മാ­യി ഒ­ന്നും ചെ­യ്യാ­നാ­വി­ല്ല. അ­വ­യ്ക്കൊ­ന്നും ഒരു ജ­ന­ത­യു­ടെ നി­ല­നി­ല്പി­ന്റെ ഘടനയെ മൗ­ലി­ക­മാ­യി സ്പർ­ശി­ക്കാൻ ആ­വി­ല്ല എ­ന്ന­താ­ണു് അ­തി­നു­കാ­ര­ണം. ഏഴു് പ­തി­റ്റാ­ണ്ടു കാ­ല­മാ­യി സം­ഘ്പ­രി­വാ­റി­നെ­തി­രെ ബു­ദ്ധി­ജീ­വി­കൾ ന­ട­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്ന അ­മൂർ­ത്താ­ശ­യ പ്ര­ചാ­ര­ണ­ത്തി­ന്റെ ഫലം തന്നെ ഇതിനു തെ­ളി­വാ­ണു്. ഒരു ജ­ന­ത­യു­ടെ പ­തി­ച്ചു­പോ­യ ഭാ­വ­ശ­ക്തി­ക­ളെ ക്രി­യാ­ത്മ­ക­ത­യി­ലേ­ക്കു് ഉ­യർ­ത്ത­ണ­മെ­ങ്കിൽ അ­വ­രു­ടെ കർ­ത്തൃ­ത്വ ഘടന (Dispositif) തന്നെ പ­രി­വർ­ത്തി­പ്പി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. അ­തി­നാൽ ആ­ശ­യ­വൈ­പ­രീ­ത്യ­ത്തി­ന്റെ മാൎഗ്ഗ­ങ്ങൾ ഉ­പേ­ക്ഷി­ച്ചു് പുതിയ കർ­ത്തൃ­ത്വ ഘ­ട­ന­ക­ളു­ടെ അ­തീ­ന്ദ്രി­യ­മെ­ങ്കി­ലും യഥാൎത്ഥ മായ പു­നർ­നിൎമ്മി­തി­യിൽ ന­മു­ക്കു് ഏർ­പ്പെ­ടേ­ണ്ടി­യി­രി­ക്കു­ന്നു.

ഇ­ത്ത­ര­മൊ­രു ദൗ­ത്യ­ത്തിൽ സർ­ഗ്ഗാ­ത്മ­ക­വും ജ­ന­കീ­യ­വു­മാ­യ രാ­ഷ്ട്രീ­യ സാം­സ്കാ­രി­ക പ്ര­വർ­ത്ത­ന­ത്തി­നെ­ന്ന­പോ­ലെ ക­ല­യ്ക്കും സാ­ഹി­ത്യ­ത്തി­നു­മു­ള്ള സ്ഥാ­നം അ­ങ്ങേ­യ­റ്റം പ്രാ­ധാ­ന്യം അർ­ഹി­ക്കു­ന്ന ഒ­ന്നാ­ണു്. ക­ലാ­സൃ­ഷ്ടി­ക­ളും സാ­ഹി­ത്യ സൃ­ഷ്ടി­ക­ളും മ­നു­ഷ്യ ജീ­വി­ത­ത്തിൽ പുതിയ ഭാ­വ­ശ­ക്തി­ക­ളെ സൃ­ഷ്ടി­ക്കു­ന്ന സർ­ഗ്ഗാ­ത്മ­ക യ­ന്ത്ര­ങ്ങൾ ആണു്. കലയും സാ­ഹി­ത്യ­വും മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ സ്വാ­ത­ന്ത്ര്യ­ത്തി­ലേ­ക്കു­ള്ള മു­ന്നേ­റ്റ­ത്തി­നു് അ­നി­വാ­ര്യ­മാ­യ അ­തീ­ന്ദ്രി­യ തീവ്ര ശ­ക്തി­ക­ളു­ടെ സ­മ­ര­മു­ഖ­മാ­ണെ­ന്നു് ഇ­ന്നു് പ­റ­യേ­ണ്ടി­വ­രു­ന്ന­തു് അ­തു­കൊ­ണ്ടാ­ണു്.

പൊ­റു­തി­യും പൊ­റു­തി­കേ­ടും

—ടി. വി. മധു

സ്വാ­ത­ന്ത്ര്യ­ത്തെ­ക്കു­റി­ച്ച് ഒരു കു­റി­പ്പ് ത­യ്യാ­റാ­ക്ക­ണം. എ­ങ്ങി­നെ തു­ട­ങ്ങും? തു­ട­ങ്ങാൻ പല വ­ഴി­ക­ളു­ണ്ടു്. തു­ട­ങ്ങാ­തി­രി­ക്കു­ക­യും ചെ­യ്യാം. എ­ഴു­തി­ത്തു­ട­ങ്ങി­യാ­ലും പ്ര­ശ്ന­ങ്ങൾ തീ­രു­ന്നി­ല്ല. എ­ഴു­ത്തു് തു­ട­രു­ന്ന­തു് പല സാ­ധ്യ­ത­കൾ­ക്കി­ട­യി­ലൂ­ടെ­യാ­ണു്. ഒരു വി­രാ­മ­ചി­ഹ്നം കൊ­ണ്ടു് ഏതു നി­മി­ഷ­വും ഇതു് അ­വ­സാ­നി­പ്പി­ക്കാം. അ­ങ്ങ­നെ­യൊ­രു മ­റു­സാ­ധ്യ­ത­യെ ഒ­ഴി­വാ­ക്കി­ക്കൊ­ണ്ടാ­ണു് എ­ഴു­ത്തു് തു­ട­രു­ന്ന­തു്. മ­റ്റൊ­രു വഴി ഉ­പേ­ക്ഷി­ച്ചു­കൊ­ണ്ടു് ഒരു വഴി തി­ര­ഞ്ഞെ­ടു­ക്കു­മ്പോൾ അവിടെ സ്വാ­ത­ന്ത്ര്യ­മു­ണ്ട്; ആ തി­ര­ഞ്ഞെ­ടു­പ്പ് സ്വേ­ഛാ പ്രേ­രി­ത­മാ­ണെ­ങ്കിൽ. എ­നി­ക്ക് ഈ എ­ഴു­ത്തു് തു­ട­രാം, നിർ­ത്താം. ഈ ജോലി തു­ട­രാം, ഉ­പേ­ക്ഷി­ക്കാം. ഒരു പ­ദ­വി­യിൽ തു­ട­രാം, വി­ര­മി­ക്കാം. ഈ ജീ­വി­തം തന്നെ ഉ­പേ­ക്ഷി­ക്കാം, ആ­ത്മ­ഹ­ത്യ ചെ­യ്യാം. എ­ന്നെ­ത്ത­ന്നെ വേ­ണ്ടെ­ന്ന്വ­യ്ക്കാ­വു­ന്ന അളവിൽ ഞാൻ സ്വ­ത­ന്ത്ര­നാ­ണു് എ­ന്നർ­ത്ഥം. സ്വ­ത­ന്ത്ര­രാ­വാൻ വി­ധി­ക്ക­പ്പെ­ട്ട, അ­ല്ലെ­ങ്കിൽ ശ­പി­ക്ക­പ്പെ­ട്ട ജീ­വി­ക­ളാ­ണു് മ­നു­ഷ്യർ എ­ന്നു് സാർ­ത്ര് പറയും. മ­നു­ഷ്യ­ജീ­വി­ക­ളു­ടെ ഉ­ണ്മ­യെ സം­ബ­ന്ധി­ച്ചു­ള്ള ത­ത്വ­ചി­ന്താ­പ­ര­മാ­യ വി­ശ­ക­ല­ന­ങ്ങ­ളു­ടെ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു് സാർ­ത്ര് ഇ­ങ്ങ­നെ പ­റ­ഞ്ഞ­തു്. അ­തി­ന്റെ ഭ­വ­ശാ­സ്ത്ര­പ­ര­മാ­യ (ontological) വി­വ­ക്ഷ­ക­ളി­ലേ­ക്ക് ഇവിടെ ക­ട­ക്കു­ന്നി­ല്ല.

എ­ഴു­ത്തി­ന്റെ കാ­ര്യ­ത്തി­ലേ­ക്ക് വരാം. ഏതു നി­മി­ഷ­വും ഉ­പേ­ക്ഷി­ക്കാം എന്ന മ­റു­സാ­ധ്യ­ത­യെ ഒ­ഴി­വാ­ക്കി­ക്കൊ­ണ്ടാ­ണു് ഈ കു­റി­പ്പ് എ­ഴു­താ­നി­രി­ക്കു­ന്ന­തെ­ങ്കിൽ എന്റെ ഈ ഇ­രു­പ്പിൽ ഒരു പൊ­റു­തി­കേ­ടു­ണ്ടു്. ചെ­യ്യു­ന്ന പ്ര­വർ­ത്തി­യിൽ ഞാൻ സ്വ­സ്ഥ­ന­ല്ല. ഈ അ­സ്വാ­സ്ഥ്യം ത­ന്നെ­യാ­ണു് സ്വാ­ത­ന്ത്ര്യം. ഒരു കസേര അ­തി­ന്റെ ‘ഇ­രു­പ്പിൽ’ നൽ­ക­പ്പെ­ട്ട അ­വ­സ്ഥ­യിൽ ‘സ്വ­സ്ഥ’മാണു്. ഞാൻ അ­ങ്ങ­നെ­യ­ല്ല. തു­ട­ര­ണോ വേ­ണ്ട­യോ എന്ന ആ­ശ­ങ്ക­യിൽ ക­ലു­ഷി­ത­മാ­ണു് എന്റെ ഈ ഇ­രു­പ്പ്. ആ­ശ­ങ്കാ­കു­ല­മാ­യ ഇ­രു­പ്പി­ന്റെ നി­താ­ന്ത­മാ­യ അ­സ്വാ­സ്ഥ്യം ത­ന്നെ­യാ­ണു് എന്റെ ജീ­വി­തം. ഇ­ങ്ങ­നെ­യാ­ണെ­ങ്കിൽ സ്വാ­ത­ന്ത്ര്യ­ത്തി­നു് മ­റു­പു­റ­മു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ അ­തെ­ന്താ­ണു് ? സ്വാ­ത­ന്ത്ര്യ­ത്തെ എ­നി­ക്കു് ഉ­പേ­ക്ഷി­ക്കു­വാ­നാ­കു­മോ? സ്വ­മ­ന­സാ­ലെ അ­ങ്ങ­നെ ചെ­യ്യാൻ തീ­രു­മാ­നി­ക്കു­മ്പോൾ അ­പ്പോ­ഴും ഞാൻ സ്വ­ത­ന്ത്ര­നാ­ണു് എ­ന്ന­താ­ണു് അതിലെ വൈ­പ­രീ­ത്യം. ബ­ഷീ­റി­ന്റെ മ­തി­ലു­കൾ എന്ന നോ­വ­ലി­ലെ ക­ഥാ­പാ­ത്ര­ത്തെ­പ്പോ­ലെ ‘വൈ ഷുഡ് ഐ ബി ഫ്രീ?’ എ­ന്നൊ­രാൾ ചോ­ദി­ക്കു­മ്പോൾ അയാൾ സ്വ­ത­ന്ത്ര­നാ­ണു്. സ്വേ­ച്ഛാ­പ്രേ­രി­ത­മാ­യ എ­നി­ക്ക് സ്വാ­ത­ന്ത്ര്യം വേണ്ട എ­ന്നൊ­രാൾ തീ­രു­മാ­നി­ക്കു­മ്പോൾ സ്വ­ത­ന്ത്ര­യാ­വു­ക എന്ന മ­റു­സാ­ധ്യ­ത­യെ ഒ­ഴി­വാ­ക്കി­ക്കൊ­ണ്ടാ­ണു് അയാൾ അതു് ചെ­യ്യു­ന്ന­തു്. സ്വാ­ത­ന്ത്ര്യം വേണ്ട എ­ന്നു് തീ­രു­മാ­നി­ക്കു­ന്ന­തി­ലും സ്വാ­ത­ന്ത്ര്യ­മാ­ണു് ഉ­ള്ള­തെ­ങ്കിൽ ഒ­രാൾ­ക്ക് എ­ങ്ങ­നെ അ­സ്വ­ത­ന്ത്ര­യാ­വാൻ പ­റ്റും?

നി­ങ്ങൾ സ­ഞ്ച­രി­ക്കു­ന്ന വ­ഴി­യിൽ മ­റി­ക­ട­ക്കാ­നാ­വാ­ത്ത വിധം ഭീ­ക­ര­മാ­യ മ­തി­ലു­ണ്ടെ­ന്നു് ക­രു­തു­ക. നി­ങ്ങൾ മ­തി­ലു­ക­ളാൽ ചു­റ്റ­പ്പെ­ട്ടു് നിൽ­ക്കു­ന്നു എ­ന്നു് ക­രു­തു­ക. ഇ­ങ്ങ­നെ­യാ­ണു് നി­ങ്ങ­ളു­ടെ ലോക ജീ­വി­ത­മെ­ങ്കിൽ നി­ങ്ങൾ സ്വ­ത­ന്ത്ര­യാ­ണോ.…? സാ­മാ­ന്യ­മാ­യ അർ­ത്ഥ­ത്തിൽ അല്ല എ­ന്നാ­ണു് ഉ­ത്ത­രം. എ­ന്നാൽ ഈ സ്ഥി­തി വി­ശേ­ഷ­ത്തെ തെ­ല്ലൊ­ന്നു് വി­ശ­ക­ല­നം ചെ­യ്തു നോ­ക്കു­ക. മ­റി­ക­ട­ക്കു­ക അ­സാ­ധ്യ­മെ­ങ്കിൽ മതിൽ നി­ങ്ങ­ളു­ടെ സ­ഞ്ചാ­ര­സ്വാ­ത­ന്ത്ര്യ­ത്തി­നു് പ്ര­തി­ബ­ന്ധ­മാ­ണു്. എ­ന്നാൽ മ­റി­ക­ട­ക്കാ­നാ­വാ­ത്ത പ്ര­തി­ബ­ന്ധം എന്ന അർ­ത്ഥം മ­തി­ലി­നു കൈ­വ­രു­ന്ന­തു് നി­ങ്ങൾ അ­ടി­സ്ഥാ­ന­പ­ര­മാ­യി സ്വ­ത­ന്ത്ര­യാ­കു­ന്ന­തു കൊ­ണ്ടാ­ണെ­ന്നു് വ­ന്നു­കൂ­ടെ? സാ­ങ്ക­ല്പി­ക­മാ­യി നോ­ക്കി­യാൽ മ­തിൽ­ക്കെ­ട്ടി­ന­ക­ത്തെ ഒരു മ­ര­ത്തെ ‘സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം’ മ­തി­ലി­നു് അ­ത്ത­ര­മൊ­രു അർ­ത്ഥ­മി­ല്ല. മ­റി­ക­ട­ക്കു­ക എന്ന സാ­ധ്യ­ത­യെ മുൻ­കൂ­റാ­യി­ത്ത­ന്നെ ഉൾ­ക്കൊ­ള്ളു­ന്ന ജീ­വി­ക്കു മാ­ത്ര­മേ മതിൽ പ്ര­തി­ബ­ന്ധ­മാ­കു­ന്നു­ള്ളൂ. സ്വാ­ത­ന്ത്ര്യ­മാ­ണു് മ­തി­ലി­നെ പ്ര­തി­ബ­ന്ധ­മാ­ക്കു­ന്ന­തു്. മ­റി­ച്ച­ല്ല. ഈ നി­ല­പാ­ടു് താർ­ക്കി­ക­മാ­യി എ­ത്ര­ത്തോ­ളം ഭ­ദ്ര­മാ­ണു് എന്ന കാ­ര്യ­മോ പ്ര­ത്യ­യ­ശാ­സ്ത്ര­പ­ര­മാ­യി എ­ത്ര­ത്തോ­ളം സ്വീ­കാ­ര്യ­മാ­ണു് എന്ന കാ­ര്യ­മോ ഈ കു­റി­പ്പിൽ പ­രി­ശോ­ധി­ക്കു­ന്നി­ല്ല. ഒരു ആശയം എന്ന നി­ല­യിൽ സ്വാ­ത­ന്ത്ര്യം എ­ന്ന­തു് എ­ത്ര­ത്തോ­ളം സ­ങ്കീർ­ണ്ണ­മാ­ണു് എ­ന്നു് വ്യ­ക്ത­മാ­ക്കാ­നാ­ണു് ഇ­ത്ര­യും പ­റ­ഞ്ഞ­തു്. രാ­ഷ്ട്രീ­യ­മാ­യ നി­ല­യിൽ പ­രി­ശോ­ധി­ക്കു­മ്പോൾ സ്വ­ത­ന്ത്ര­മാ­വു­ക എ­ന്നാൽ ഒ­രാൾ­ക്ക് സ്വ­ന്തം ആ­ഭ്യ­ന്ത­ര­ശേ­ഷി­ക­ളു­ടെ പ­രി­ധി­ക്ക­ക­ത്തു നി­ന്നു­കൊ­ണ്ടു് സ്വ­മേ­ധ­യാ പ്ര­വർ­ത്തി­ക്കാ­നാ­വു­ക എ­ന്നാ­ണു്. ഇവിടെ ലി­ബർ­ട്ടി (Liberty) എന്ന പ­ദ­മാ­ണു് യോ­ജി­ക്കു­ക. ലിബറൽ ജ­നാ­ധി­പ­ത്യ­ത്തി­ന്റെ­യും ആ­ധു­നി­ക­മാ­യ സാ­മൂ­ഹി­ക രാ­ഷ്ട്രീ­യ സം­വി­ധാ­ന­ങ്ങ­ളു­ടെ­യും കാ­ല­ഘ­ട്ട­ത്തിൽ സം­ഭ­വി­ച്ച­തു് സ്വാ­ത­ന്ത്ര്യം എ­ന്ന­തു് ഒരു അവകാശ പ്ര­ശ്ന­മാ­യി മാറി എ­ന്ന­താ­ണു്. സ്വാ­ത­ന്ത്ര്യം മ­നു­ഷ്യ­ജീ­വി­യു­ടെ ജ­ന്മാ­വ­കാ­ശ­മാ­യി മാറി. അഥവാ, നി­യ­മ­പ­ര­മാ­യ പ­രി­ര­ക്ഷ­യു­ള്ള അ­വ­കാ­ശ­മാ­യി സ്വാ­ത­ന്ത്ര്യം എന്ന ‘അ­സ്വാ­സ്ഥ്യം’ മാറി. ഉ­ട­ലു­ക­ളിൽ അ­വ­കാ­ശ­ങ്ങ­ളു­ടെ ഉ­ടു­പ്പു­ണ്ട്, തു­ട­ക്കം മുതലേ. ഉടലിൽ ജ­ന്മ­നാൽ ഇ­ഴു­കി­ച്ചേർ­ന്ന ഉ­ടു­പ്പെ­ന്ന മ­ട്ടിൽ നാം അതു് ധ­രി­ക്കു­ന്നു. അ­തി­നു­ള്ളിൽ ശി­ക്ഷി­ത­മാ­യ വ­ഴ­ക്ക­ങ്ങ­ളിൽ വാർ­ത്തെ­ടു­ക്ക­പ്പെ­ട്ട ഉ­ട­ലു­ക­ളാ­യി വ്യ­ക്തി­യും പൗ­ര­നു­മൊ­ക്കെ രൂ­പ­പ്പെ­ട്ടു. സ്വാ­ത­ന്ത്ര്യം ന­മ്മു­ടെ ജ­ന്മാ­വ­കാ­ശ­മാ­ണു് എന്നു പ­റ­യു­മ്പോൾ ജനനം കൊ­ണ്ടു­ത­ന്നെ നമ്മൾ സ്വ­ത­ന്ത്ര­രാ­ണു് എ­ന്നാ­ണ­ല്ലോ. ഇവിടെ ജനനം എ­ന്ന­തു് പ്രാ­കൃ­തി­ക­മാ­യോ ജൈ­വ­ശാ­സ്ത്ര­പ­ര­മാ­യോ ആയ സം­ഭ­വ­മ­ല്ല, മ­റി­ച്ച് രാ­ഷ്ട്രീ­യ­മാ­യ സം­ഭ­വ­മാ­ണു്.

അ­രി­സ്റ്റോ­ട്ടി­ലി­ന്റെ പഴയ വി­ശേ­ഷ­ണ­ത്തെ പുതിയ മ­ട്ടിൽ ഉ­പ­യോ­ഗി­ച്ചാൽ, ഒരു രാ­ഷ്ട്രീ­യ മൃ­ഗ­ത്തി­ന്റെ ജ­ന­ന­ത്തെ­യാ­ണു് അതു് അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന­തു്. ചു­രു­ക്ക­ത്തിൽ, ഒരു ജൈ­വ­ശ­രീ­ര­ത്തിൽ സ്വാ­ത­ന്ത്ര്യ­ത്തെ ആ­ലേ­ഖ­നം ചെ­യ്യു­ക­യ­ല്ല മ­നു­ഷ്യാ­വ­കാ­ശ പ്ര­ഖ്യാ­പ­ന­ങ്ങൾ ചെ­യ്ത­തു്. മ­റി­ച്ച് സ്വാ­ത­ന്ത്ര്യ­ത്തി­നു­ള്ള അ­വ­കാ­ശ­ത്തെ ജ­ന്മ­നാൽ തന്നെ ഉൾ­ക്കൊ­ള്ളു­ന്ന ഒ­ന്നു് എന്ന മ­ട്ടിൽ രാ­ഷ്ട്രീ­യ­മാ­യി അന്തർ രേ­ഖി­ത­മാ­യ ശ­രീ­ര­ത്തെ നിർ­മ്മി­ച്ചെ­ടു­ക്കു­ക­യാ­ണു്. ആ­ധു­നി­ക സ­മൂ­ഹ­ങ്ങ­ളു­ടെ ച­രി­ത്രം രാ­ഷ്ട്രീ­യ­മാ­യ ശരീര നിർ­മ്മി­തി­യു­ടെ അ­തി­സൂ­ക്ഷ്മ ബ­ല­ത­ന്ത്ര­ങ്ങ­ളു­ടെ ച­രി­ത്രം കൂ­ടി­യാ­ണെ­ന്നു് പല ചി­ന്ത­ക­രും പറയും.

ദേ­ശ­രാ­ഷ്ട്ര­ങ്ങ­ളു­ടെ­യും ജ­നാ­യ­ത്ത ഭ­ര­ണ­ക്ര­മ­ങ്ങ­ളു­ടെ­യും സം­ര­ക്ഷി­ത മേ­ഖ­ല­ക­ളിൽ മേ­യു­ന്ന പൗ­രൻ­മാ­രൊ­ക്കെ സ്വ­ത­ന്ത്ര­ശ­രീ­രി­ക­ളാ­ണു്. മ­നു­ഷ്യാ­വ­കാ­ശം ഇവിടെ പൌ­രാ­വ­കാ­ശം തന്നെ. അ­വ­കാ­ശ­ങ്ങൾ അ­ന്തർ­ലീ­ന­മാ­യി നി­ല്ക്കു­ന്ന പൗ­ര­ശ­രീ­ര­ത്തെ നിർ­മ്മി­ച്ചെ­ടു­ത്തു­കൊ­ണ്ടാ­ണു് ഇ­വി­ട­ങ്ങ­ളിൽ അ­ധി­കാ­രം പ്ര­യു­ക്ത­മാ­കു­ന്ന­തു്. ഈ പൗ­ര­ശ­രീ­ര നിർ­മ്മി­തി­ക്ക് ചില അ­നി­വാ­ര്യ­മാ­യ ഉ­പാ­ധി­ക­ളു­ണ്ടു്. ഏതു നി­മി­ഷ­വും അവ റ­ദ്ദാ­ക്ക­പ്പെ­ടാം. റ­ദ്ദാ­ക്ക­പ്പെ­ടാ­നു­ള്ള സാ­ധ്യ­ത­യെ മുൻ­കൂ­റാ­യി ഉൾ­ക്കൊ­ണ്ടു­കൊ­ണ്ടാ­ണു് പൗ­ര­ശ­രീ­ര­ങ്ങൾ നിർ­മ്മി­ത­മാ­കു­ന്ന­തു്. വ്യ­ക്തി എന്ന നി­ല­യിൽ നി­ങ്ങൾ­ക്ക് സ്വാ­ത­ന്ത്ര്യ­ത്തി­നു­ള്ള അ­വ­കാ­ശ­മു­ണ്ട്; എ­ന്നാൽ ത­ട­വി­ല­ട­യ്ക്ക­പ്പെ­ടു­മ്പോൾ വ­ലി­യൊ­ര­ള­വിൽ അതു് റ­ദ്ദാ­ക്ക­പ്പെ­ടും. നി­ങ്ങൾ­ക്ക് ജീ­വി­ക്കു­വാ­നു­ള്ള അ­വ­കാ­ശ­മു­ണ്ടു്. എ­ന്നാൽ വ­ധ­ശി­ക്ഷ ന­ട­പ്പാ­ക്കും മുൻപ് അതു് സ്വാ­ഭാ­വി­ക­മാ­യും റ­ദ്ദാ­ക്ക­പ്പെ­ടും. നി­ങ്ങൾ­ക്ക് സ്വ­കാ­ര്യ­ത­യ്ക്കു­ള്ള അ­വ­കാ­ശ­മു­ണ്ട്, എ­ന്നാൽ സു­ര­ക്ഷാ­കാ­ര­ണ­ങ്ങ­ളാൽ അതു് റ­ദ്ദാ­ക്ക­പ്പെ­ടാം. നാസി കാ­ല­ഘ­ട്ട­ത്തിൽ കൂ­ട്ട­ക്കൊ­ല­യ്ക്ക് വി­ധേ­യ­മാ­ക്കു­ന്ന­തി­നു മുൻപ് ജൂത ശ­രീ­ര­ങ്ങ­ളിൽ നി­ന്നു് ജർ­മ്മൻ പൗ­ര­ത്വ­ത്തി­ന്റെ ഉ­ട­യാ­ട­കൾ അ­ഴി­ച്ചു­മാ­റ്റു­മാ­യി­രു­ന്നു. ഇ­ങ്ങ­നെ ഉ­ടു­പ്പു­കൾ അ­ഴി­ച്ചു­മാ­റ്റി­യാൽ ഏതു ശ­രീ­ര­വും വെറും ശ­രീ­ര­മാ­ണു്. അതിനെ എ­ന്തും ചെ­യ്യാം. പൗ­ര­ശ­രീ­ര­ത്തെ രാ­ഷ്ട്രീ­യ­മാ­യി നിർ­മ്മി­ച്ചെ­ടു­ക്കു­ന്ന ന­ട­പ­ടി­കൾ അതിനെ ഒരു ‘വെറും ശരീര’മാ­ക്കി മാ­റ്റാ­നു­ള്ള സാ­ധ്യ­ത­യെ­ക്കൂ­ടി മുൻ­കൂ­റാ­യി ഉൾ­ക്കൊ­ള്ളു­ന്നു­ണ്ടു്. സ്വാ­ത­ന്ത്ര്യം ഉ­റ­പ്പു­വ­രു­ത്തു­ന്ന അതേ ഉ­ദാ­ര­ത­യു­ടെ പേരിൽ തന്നെ അതു് നി­ഷേ­ധി­ക്കാൻ ആ­ധു­നി­ക ലിബറൽ ജ­നാ­യ­ത്ത ഭ­ര­ണ­ക്ര­മ­ങ്ങൾ­ക്കാ­വു­ന്ന­തും ഇ­തു­കൊ­ണ്ടാ­ണു്.

ഇ­ന്നു് വ്യ­ക്തി­യു­ടെ സ്വാ­ത­ന്ത്ര്യ­സ­ഞ്ചാ­ര­ത്തി­ന്റെ വ­ഴി­ക­ളി­ലെ­ല്ലാം ‘നി­ങ്ങൾ നി­രീ­ക്ഷ­ണ­ത്തി­ലാ­ണ്’ എന്ന മു­ന്ന­റി­യി­പ്പു­ണ്ടു്. സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ രാ­ഷ്ട്രീ­യ പ്ര­യോ­ഗ­വ്യ­വ­ഹാ­ര­ത്തി­നു­ള്ളി­ലെ വൈ­രു­ധ്യ­ത്തെ­ക്കൂ­ടി സൂ­ചി­പ്പി­ക്കു­ന്നു­ണ്ട്, ഈ മു­ന്ന­റി­യി­പ്പ്.

നി­രീ­ക്ഷ­ണ­ത്തി­ന്റെ ജൈവ രാ­ഷ്ട്രീ­യ സാ­ങ്കേ­തി­ക വി­ദ്യ­കൾ ശ­രീ­ര­ത്തി­ലേ­ക്കും അ­വ­യ­വ­ങ്ങ­ളി­ലേ­ക്കും ഉ­ള്ള­റ­ക­ളി­ലേ­ക്കു­മെ­ല്ലാം ക­ട­ന്നു ചെ­ല്ലു­ന്നു. ശരീര ച­ല­ന­ങ്ങ­ളു­ടെ സ്ഥി­തി വി­വ­ര­ക്ക­ണ­ക്കു­കൾ ഭ­ര­ണ­കൂ­ട­ത്തി­നു ല­ഭ്യ­മാ­ക്കാൻ വ്യ­ക്തി­കൾ ബാ­ധ്യ­സ്ഥ­രാ­വു­ന്നു. ഓരോ വ­ഴി­യും അ­ക­ത്തേ­യും പു­റ­ത്തേ­യും ത­മ്മിൽ അ­വ്യ­ക്ത­മാ­യി വേർ­തി­രി­ക്കു­ന്ന അ­തി­ലോ­ല­മാ­യ അ­തിർ­വ­ര­മ്പു­ക­ളാ­യി മാ­റു­ന്നു. ഒരു നോ­ട്ട­ക്കു­റ­വു­കൊ­ണ്ട്, നി­ല­നി­ല്പി­നേ­റ്റ രേഖകൾ ഒ­പ്പി­യെ­ടു­ക്കാ­നു­ള്ള മി­ടു­ക്കി­ല്ലാ­യ്മ­കൊ­ണ്ട്, പി­ടി­ച്ചു നി­ല്ക്കാ­നു­ള്ള ബ­ല­ക്കു­റ­വു­കൊ­ണ്ട്, ഏതു ശ­രീ­ര­വും പു­റ­ത്താ­ക്ക­പ്പെ­ടാം. അ­വ­കാ­ശ­ങ്ങൾ അ­ഴി­ച്ചു­മാ­റ്റ­പ്പെ­ട്ട വെറും ശ­രീ­ര­ങ്ങ­ളാ­യി അവ ആ­ട്ടി­യോ­ടി­ക്ക­പ്പെ­ടാം. കു­ടി­യി­റ­ക്ക­പ്പെ­ടാം, കൂ­ട്ട­ക്കൊ­ല ചെ­യ്യ­പ്പെ­ടാം. ക്ഷ­ണ­നേ­രം കൊ­ണ്ടു് അ­ഭ­യാർ­ത്ഥി­ക­ളോ നു­ഴ­ഞ്ഞു­ക­യ­റ്റ­ക്കാ­രോ ഭീ­ക­ര­വാ­ദി­ക­ളോ ദേ­ശ­വി­രു­ദ്ധ­രോ ഒ­ക്കെ­യാ­യി മാറാം ഏതു് സ്വ­ത­ന്ത്ര­ശ­രീ­രി­യും. സാർ­ത്രി­ന്റെ മുൻപ് സൂ­ചി­പ്പി­ച്ച പ്ര­സ്താ­വ­ത്തി­ലെ ധ്വ­നി­യെ നി­ഷേ­ധാ­ത്മ­ക­മാ­യ അർ­ത്ഥ­ത്തി­ലെ­ടു­ത്താൽ സ്വ­ത­ന്ത്ര­രാ­വാൻ ശ­പി­ക്ക­പ്പെ­ട്ട ജീ­വി­ക­ളാ­ണോ ആ­ധു­നി­ക മ­നു­ഷ്യ ജീ­വി­കൾ?

ഹി­റ്റ്ല­റു­ടെ ആദ്യ ഫോ­ട്ടോ

—വി­സ്ലാ­വാ സിം­ബോർ­സ്കാ

അല്ല, കു­ഞ്ഞു­ടു­പ്പി­ട്ട ഈ കൊ­ച്ചു മി­ടു­ക്ക­നാ­രാ­ണ്?

ഇ­വ­നാ­ണു് കു­ഞ്ഞു­ഡോൾ­ഫി;

ഹി­റ്റ്ലർ ദ­മ്പ­തി­ക­ളു­ടെ പൊ­ന്നു­മോൻ.

ഇവൻ വ­ളർ­ന്നു­വ­ലു­താ­കു­മ്പോൾ

നി­യ­മ­പ­ണ്ഡി­ത­നാ­യി­ത്തീ­രു­മോ

അതോ വി­യ­ന്ന ഓ­പ്പെ­റാ ഹൗ­സി­ലെ

പ്ര­ധാ­ന­പാ­ട്ടു­കാ­ര­നാ­യി­ത്തീ­രു­മോ?

ആരുടെ കു­ഞ്ഞി­ക്ക­യ്യാ­ണി­ത്?

ആ­രു­ടേ­താ­ണീ കു­ഞ്ഞി­ക്ക­ണ്ണു്,

കു­ഞ്ഞി­ച്ചെ­വി, കു­ഞ്ഞി­മൂ­ക്ക്?

ആ­രു­ടേ­താ­ണു് പാ­ലു­കു­ടി­ച്ചു നി­റ­ഞ്ഞ

ഈ ഉ­ണ്ണി­വ­യ­റ്?

ന­മു­ക്കി­പ്പോൾ ഒ­ന്നും അ­റി­ഞ്ഞു­കൂ­ടാ.

പ്രി­ന്റ­റു­ടെ­യോ, ഡോ­ക്ട­റു­ടെ­യോ,

വ്യാ­പാ­രി­യു­ടെ­യോ, പു­രോ­ഹി­ത­ന്റെ­യോ?

എ­വി­ടേ­യ്ക്കാ­ണു് ഈ ഉ­ണ്ണി­ക്കാ­ലു­കൾ

ഒ­ടു­ക്കം ന­ട­ന്നു ചെ­ല്ലു­ക,

പു­ന്തോ­ട്ട­ത്തി­ലേ­യ്ക്കോ, സ്കൂ­ളി­ലേ­യ്ക്കോ,

ഓ­ഫി­സി­ലേ­യ്ക്കോ

അതോ ക­ല്യാ­ണ­മ­ണ്ഡ­പ­ത്തി­ലേ­യ്ക്കോ,

മേ­യ­റു­ടെ മോ­ളെ­ക്കെ­ട്ടാൻ?

അ­ന­മ്പോ­റ്റി­വാ­വ, അ­മ്മ­യു­ടെ

പു­ന്നാ­ര­മോൻ, തേൻ­കു­ടം.

ഒരു കൊ­ല്ലം മു­മ്പ് ഇവൻ ജ­നി­ച്ച­പ്പോൾ

ആ­കാ­ശ­ത്തും ഭൂ­മി­യി­ലും ശ­കു­ന­ങ്ങൾ­ക്ക്

ഒരു കു­റ­വു­മി­ല്ലാ­യി­രു­ന്നു; വ­സ­ന്ത­കാ­ല സൂ­ര്യൻ,

ജ­നാ­ല­യ്ക്കൽ പാ­ട­ല­പു­ഷ്പ­ങ്ങൾ,

മു­റ്റ­ത്തു് ഒരു തെ­രു­പ്പാ­ട്ടു­കാ­ര­ന്റെ

സം­ഗീ­തം, ഭാഗ്യ യ­ന്ത്ര­ങ്ങൾ.

പ്ര­സ­വ­ത്തി­ന്നു തൊ­ട്ടു­മു­മ്പ്

അ­വ­ന്റെ അമ്മ കണ്ട

പ്ര­വ­ച­നാ­ത്മ­ക­മാ­യ സ്വ­പ്നം.

സ്വ­പ്ന­ത്തിൽ പ്രാ­വി­നെ­ക്ക­ണ്ടാൽ

ശു­ഭ­വാർ­ത്ത­യാ­ണെ­ന്നർ­ത്ഥം.

അ­തി­നെ­പ്പി­ടി­ച്ചാൽ ഏ­റെ­ക്കാ­ല­മാ­യി

കാ­ത്തി­രു­ന്ന അ­തി­ഥി­യെ­ത്തു­മെ­ന്നും.

ടക്, ടക്, ടക്…

ആ­രാ­ണ­വി­ടെ മു­ട്ടു­ന്ന­ത്?

ഡോൾ­ഫി­യു­ടെ കു­ഞ്ഞു­ഹൃ­ദ­യം

മി­ടി­യ്ക്കു­ന്ന­താ­ണ­തു്.

കു­ഞ്ഞി­വാ­യി­ലൊ­രു നി­പ്പിൾ ക­ര­ച്ചിൽ നിർ­ത്താൻ,

ഡ­യ­പ്പർ വെ­ച്ചു­കെ­ട്ട്,

കി­ലു­ക്ക­ണ്ടം, ക­ഴു­ത്തി­ലൊ­രു ബി­ബ്ബ്;

ഈ­ശ്വ­രാ! ന­മ്മു­ടെ ചു­ന്ത­ര­ക്കു­ട്ട­ന്നു്

ക­ണ്ണു­ത­ട്ട­ല്ലേ! അവൻ ന­ന്നാ­യി­രി­യ്ക്കു­ന്നു.

ക­ണ്ടാൽ അ­വ­ന്റെ

അ­ച്ഛ­ന­മ്മ­മാ­രെ­പ്പോ­ലെ­ത്ത­ന്നെ.

കൂ­ട­യ്ക്ക­ക­ത്തു­കി­ട­ക്കു­ന്ന പൂ­ച്ച­ക്കു­ട്ടി­യെ­പ്പോ­ലെ,

മ­റ്റേ­തു കു­ടും­ബ ആൽ­ബ­ത്തി­ലെ­യും

കൊ­ച്ചു­കി­ടാ­ങ്ങ­ളെ­പ്പോ­ലെ.

ശ് ശ് ശ്… ക­ര­യ­ല്ലേ­ടാ ച­ക്ക­രേ!

ആ ക­റു­ത്ത തു­ണി­യു­ടെ

അ­ടി­യി­ലെ ക്യാ­മ­റ ഇ­പ്പോൾ മോ­ന്റെ പ­ട­മെ­ടു­ക്കും

ക്ലി­ങ്ങർ സ്റ്റു­ഡി­യോ,

ഗ്രാ­ബെൻ­സ്ത്രാ­സ്, ബ്രാ­വ്നോ.

ബ്രാ­വ്നോ ചെ­റു­തെ­ങ്കി­ലും

നല്ല അ­ന്ത­സ്സു­ള്ള ന­ഗ­ര­മാ­ണു്.

സ­ത്യ­സ­ന്ധ­രാ­യ ക­ച്ച­വ­ട­ക്കാർ,

മാ­ന്യ­രാ­യ അ­യൽ­ക്കാർ,

പു­ളി­ച്ചു പൊ­ന്തി­യ മാ­വി­ന്റെ മണം,

സോ­പ്പി­ന്റെ മണം.

ആരും നാ­യ്ക്ക­ളു­ടെ ഓ­ലി­യി­ടൽ കേൾ­ക്കു­ന്നി­ല്ല,

വി­ധി­യു­ടെ കാ­ലൊ­ച്ച­കൾ കേൾ­ക്കു­ന്നി­ല്ല.

ഒരു ച­രി­ത്രാ­ധ്യാ­പ­കൻ ഷർ­ട്ടി­ന്റെ കോളർ അ­യ­ച്ച്

പി­ള്ളേ­രു­ടെ ഗൃ­ഹ­പാ­ഠം നോ­ക്കി കോ­ട്ടു­വാ­യി­ടു­ന്നു.

വി­സ്ലാ­വ സിം­ബോർ­സ്ക (1923–2012) ഹി­റ്റ്ല­റു­ടെ ആദ്യ ഫോ­ട്ടോ­യെ­പ്പ­റ്റി­യാ­ണു് ഈ കവിത. ഭാ­വി­യി­ലെ ഫ്യൂ­റർ­ക്കു് അ­ന്നു് ഒരു വ­യ­സ്സേ ഉള്ളു. ഫോ­ട്ടോ­യ്ക്കു താഴെ സ്റ്റു­ഡി­യോ­യു­ടെ മേൽ­വി­ലാ­സ­മു­ണ്ടു്—ജെ. എഫ്. ക്ലി­ങ്ങർ, ബ്രാ­വ്നോ, സ്റ്റാ­റ്റ്ഗ്രാ­ഡെൻ.

ആ­ദ്യ­ചി­ത്ര­ത്തോ­ടൊ­പ്പം കു­ഞ്ഞു പി­റ­ന്ന­ത­റി­യി­യ്ക്കു­ന്ന പ­ത്ര­വാർ­ത്ത­യും ചേർ­ക്കു­ക പ­തി­വാ­ണു്. 1889 മേയ് അ­ഞ്ചി­ന്നു് ഒരു (പ്രാ­ദേ­ശി­ക ദി­ന­പ­ത്ര­ത്തി­ലാ­ണു് അ­ലു­യ്സ് ഹി­റ്റ്ലർ­ക്ക് ഒരു ആൺ­കു­ഞ്ഞു പി­റ­ന്ന വാർ­ത്ത വ­ന്ന­തു്. എ­പ്രിൽ 20 ആണു് ഹി­റ്റ്ല­റു­ടെ ജ­ന­ന­തീ­യ­തി; അ­താ­യ­തു് ജ­നി­ച്ചു് ര­ണ്ടാ­ഴ്ച­ക­ഴി­ഞ്ഞാ­ണു് വാർ­ത്ത­വ­ന്ന­തു്.

എ­ങ്ങ­നെ­യാ­ണു് ഒരു വ­യ­സ്സു­ള്ള ഈ കു­ഞ്ഞു് അ­ധി­കാ­ര­പ്ര­മ­ത്ത­നാ­യ സ്വേ­ച്ഛാ­ധി­പ­തി­യാ­യി മാ­റി­യ­തു്? തി­ന്മ­യു­ടെ­യും ക്രൗ­ര്യ­ത്തി­ന്റെ­യും വഴികൾ മുൻ­കൂ­ട്ടി­ക്കാ­ണാ­നാ­കു­മോ? പ­രി­ഭാ­ഷ: ആ­ത്മാ­രാ­മൻ

ര­ണ്ടു് ചോ­ദ്യ­ങ്ങൾ:

—കെ. എൻ. പ­ണി­ക്കർ

എ. എം. ഷി­നാ­സ്: ആ­ധു­നി­ക ഇ­ന്ത്യ­യു­ടെ ബൗ­ദ്ധി­ക—സാം­സ്കാ­രി­ക ച­രി­ത്ര­മാ­ണു് താ­ങ്ക­ളു­ടെ സ­വി­ശേ­ഷ അവഗാഹ മേ­ഖ­ല­കൾ; അ­ക്കൂ­ട്ട­ത്തിൽ മലബാർ ക­ലാ­പ­ത്തെ­ക്കു­റി­ച്ചും മ­റ്റും ശ്ര­ദ്ധേ­യ­പ­ഠ­ന­ങ്ങൾ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും ക­ഴി­ഞ്ഞ ഒരു വ്യാ­ഴ­വ­ട്ട­ത്തി­ലേ­റെ­യാ­യി താ­ങ്കൾ പ്രാ­ദേ­ശി­ക ച­രി­ത്ര ര­ച­ന­യു­ടെ പ്രാ­ധാ­ന്യ­ത്തെ­പ്പ­റ്റി പ­ല­വ­ട്ടം ഊ­ന്നി­പ്പ­റ­ഞ്ഞി­ട്ടു­ണ്ടു്. പ്രാ­ദേ­ശി­ക ച­രി­ത്രം ആ­ഗോ­ളീ­ക­ര­ണ­ത്തി­നെ­തി­രെ­യു­ള്ള ചെ­റു­ത്തു നിൽ­പ്പി­ന്റെ ഒരു ഉ­റ­വി­ട­മാ­ണെ­ന്നും അതു് ച­രി­ത്ര­വി­ജ്ഞാ­ന­ത്തി­ന്റെ ജ­നാ­ധി­പ­ത്യ­വൽ­ക്ക­ര­ണ­ത്തി­നു­ള്ള ശ­ക്ത­മാ­യ ഉ­പാ­ധി­യാ­ണെ­ന്നും ച­രി­ത്ര­ത്തി­ന്റെ മി­ത­വൽ­ക്ക­ര­ണ­ത്തി­നു­ള്ള മ­റു­മ­രു­ന്നാ­ണെ­ന്നു­മൊ­ക്കെ­യാ­ണു് ഈ ഊ­ന്ന­ലി­നു കാ­ര­ണ­മാ­യി താ­ങ്കൾ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ള്ള­തു്. ആ­ഗോ­ളീ­ക­ര­ണം ലോ­ക­മെ­മ്പാ­ടും ‘അ­പ­സ്ഥ­ലീ­ക­ര­ണ’ത്തി­നു്[2] Territorialisation—ഒരു നാ­ട്ടു­പ്ര­ദേ­ശ­ത്തി­ന്റെ­യും ആ പ്ര­ദേ­ശ­വാ­സി­ക­ളു­ടേ­യും സാ­മു­ഹി­ക—രാ­ഷ്ട്രീ­യ—സാം­സ്കാ­രി­ക ശീ­ല­ങ്ങ­ളെ­യും വ­ഴ­ക്ക­ങ്ങ­ളെ­യും അ­തി­ദ്രു­തം തൂ­ത്തു ക­ള­യു­ന്ന—വി­ധേ­യ­മാ­ക്കു­ന്ന ഇ­ക്കാ­ല­ത്തു് പ്രാ­ദേ­ശി­ക ച­രി­ത്ര­ജ്ഞാ­നം കൊ­ണ്ടു് ആ­ഗോ­ളീ­ക­ര­ണ­ത്തി­ന്റെ കു­ത്തൊ­ഴു­ക്കി­നെ­തി­രെ ത­ദ്ദേ­ശീ­യ സ­മൂ­ഹ­ങ്ങൾ­ക്ക് പി­ടി­ച്ചു­നിൽ­ക്കാൻ അത്ര അ­നാ­യാ­സം സാ­ധി­ക്കു­മോ?

കെ. എൻ. പ­ണി­ക്കർ: ആ­ഗോ­ളീ­ക­ര­ണ­ത്തി­ന്റെ മു­ഖ്യ­പ്ര­വ­ണ­ത­ക­ളി­ലൊ­ന്നു് പ്രാ­ദേ­ശി­ക­ത­യെ കൈ­വ­ശ­പ്പെ­ടു­ത്തു­ക­യും അ­തു­വ­ഴി അതിനെ ജ­ഡീ­ക­രി­ക്കു­ക­യും ചെ­യ്യു­ക­യാ­ണു്. പ്ര­ദേ­ശ­ത്തി­നു മേൽ ആ­ഗോ­ളീ­ക­ര­ണ­ത്തി­ന്റെ പ്ര­ഭാ­വം അ­തി­ശ­ക്ത­മാ­ണു്. എല്ലാ പ്ര­ദേ­ശ­ങ്ങ­ളി­ലെ­യും ജ­ന­ജീ­വി­തം മാ­റ്റി മ­റി­ക്ക­പ്പെ­ടു­ന്നു. ആ­ഗോ­ളീ­ക­ര­ണ­ത്തി­ന്റെ ഒരു പ്ര­ധാ­ന പ­രി­ണ­ത­ഫ­ലം പ്ര­ദേ­ശി­ക സം­സ്കൃ­തി­ക­ളു­ടെ നാ­ശ­മാ­ണു്. അവ പ്ര­ചാ­ര­ലു­പ്ത­മാ­യി­ത്തീ­രു­ന്നു. അ­പ്പോൾ ഉ­യ­രു­ന്ന ചോ­ദ്യം പ്രാ­ദേ­ശി­ക­സം­സ്കാ­ര രൂ­പ­ങ്ങ­ളെ­യും വ­ഴ­ക്ക­ങ്ങ­ളെ­യും ഈ പ്ര­വ­ണ­ത­യിൽ­നി­ന്നു് എ­ങ്ങ­നെ ക­ര­ക­യ­റ്റി എ­ടു­ക്കാ­മെ­ന്നാ­ണു്. പ്ര­തി­രോ­ധം മാ­ത്ര­മാ­ണു് സാ­ധ്യ­മാ­യ വഴി. എ­ന്നാൽ ഒ­രി­ട­ത്തും ഭ­ര­ണ­വർ­ഗ­ങ്ങ­ളിൽ­നി­ന്നു് പ്ര­തി­രോ­ധം ഉ­യർ­ന്നു­വ­രു­ന്നി­ല്ല. കാരണം, ഭ­ര­ണ­വർ­ഗ­ങ്ങൾ ബ­ഹു­രാ­ഷ്ട്ര കു­ത്ത­ക മൂ­ല­ധ­ന­ത്തി­ന്റെ സ­ഹ­കാ­രി­ക­ളാ­യി­തീർ­ന്നി­രി­ക്കു­ന്നു. പ്ര­തി­രോ­ധം സാ­ധ്യ­മാ­യ ഏക ഉ­റ­വി­ടം ജനകീയ സം­സ്കാ­ര­മാ­ണു്. ജനകീയ സം­സ്ക്കാ­രം ആ­ഴ്‌­ന്നു പ­തി­ഞ്ഞു കി­ട­ക്കു­ന്ന സ്രോ­ത­സ്സാ­ണു് പ്രാ­ദേ­ശി­ക ച­രി­ത്രം. അ­തി­നാൽ ആ­ഗോ­ളീ­ക­ര­ണ­ത്തി­നെ­തി­രെ­യു­ള്ള ചെ­റു­ത്തു­നിൽ­പ്പ് മാ­റ്റൊ­ലി­കൊ­ള്ളു­ന്ന ജ്ഞാ­ന­സ്ഥ­ലി­യാ­ണു് പ്രാ­ദേ­ശി­ക ച­രി­ത്ര­പ­ഠ­നം. ആ­ഗോ­ളീ­ക­ര­ണ­ത്തി­നു് സർ­വാ­ത്മ­നാ അ­നു­കൂ­ല­മാ­യി പ്ര­ദേ­ശ­ങ്ങ­ളെ പ്രാ­ന്ത­വ­ത്ക­രി­ക്കു­ന്ന­തി­നെ ത­ടു­ക്കാ­നു­ള്ള ബൌ­ദ്ധി­ക വി­ഭ­വ­ങ്ങൾ നൽകാൻ ഉറച്ച പ്രാ­ദേ­ശി­ക ച­രി­ത്ര­ധാ­ര­ണ ഉ­പ­ക­രി­ക്കും.

കു­റി­പ്പു­കൾ

[2] അ­ദ്ധ്യാ­യം 9, ജാ­ഗ­രൂ­ക­ത, പരിഭാഷ-​മാധവൻ അ­യ്യ­പ്പ­ത്തു്.

[3] അ­പ­സ്ഥ­ലീ­ക­ര­ണ­വും പു­നഃ­സ്ഥ­ലീ­ക­ര­ണ­വും ഗു­ത്ത­റി­യു­ടെ­യും ദെ­ല്യൂ­സി­ന്റെ­യും സ­ങ്കൽ­പ്പ­ന­ങ്ങ­ളാ­ണു്.

പ്രാ­ദേ­ശി­ക ച­രി­ത്ര­ര­ച­ന ഒരു ജ­നാ­ധി­പ­ത്യ­സം­രം­ഭ­മാ­ണു്. ത­ദ്ദേ­ശീ­യ­രു­ടെ പ­ങ്കാ­ളി­ത്തം അതിൽ അ­നി­വാ­ര്യ­മാ­ണു്. പ്രൊ­ഫ­ഷ­ണൽ ച­രി­ത്ര­കാ­ര­ന്മാർ ത­ന്നെ­യാ­ക­ണം പ്രാ­ദേ­ശി­ക ച­രി­ത്ര­ര­ച­ന ന­ട­ത്തേ­ണ്ട­തെ­ന്നു് ഞാൻ പ­റ­യി­ല്ല. പ്ര­ദേ­ശ­വാ­സി­കൾ­ക്കും അ­താ­വാം. എ­ന്നാൽ അ­വർ­ക്ക് ച­രി­ത്ര­ര­ച­ന­യു­ടെ അ­ടി­സ്ഥാ­ന രീ­തി­ശാ­സ്ത്ര­ത്തിൽ പ­രി­ശീ­ല­നം ല­ഭി­ച്ചി­രി­ക്ക­ണം. ച­രി­ത്ര­ര­ച­ന­യു­ടെ മൂ­ന്നു് നെ­ടും­തു­ണു­കൾ, വ­സ്തു­ത­കൾ, തെ­ളി­വു­കൾ, സാ­മാ­ന്യ­വ­ത്ക­ര­ണം എ­ന്നി­വ­യ­ത്രെ. എല്ലാ വ­സ്തു­ത­ക­ളു­മാ­ണു് ച­രി­ത്ര­വ­സ്തു­ത­ക­ള­ല്ല. ച­രി­ത്ര­കാ­രൻ തി­ര­ഞ്ഞെ­ടു­ക്കു­ന്ന­തെ­ന്തോ അ­താ­ണു് ച­രി­ത്ര­വ­സ്തു­ത. വ­സ്തു­ത­കൾ സ്വയം സം­സാ­രി­ക്കു­മെ­ന്നും വ­സ്തു­ത­ക­ളു­ടെ ശേ­ഖ­ര­ണ­വും സം­ശോ­ധ­ന­വും ക­ഴി­ഞ്ഞാൽ ച­രി­ത്ര­കാ­ര­ന്റെ പണി അ­വ­സാ­നി­ച്ചു­വെ­ന്നു­മാ­ണു് സാ­മാ­ന്യേ­ന ചിലർ വി­ശ്വ­സി­ച്ചു­പോ­രു­ന്ന­തു്. വ­സ്തു­ത­കൾ സ്വയം സം­സാ­രി­ക്കു­ന്നി­ല്ല. അവയെ സം­സാ­രി­പ്പി­ക്കു­ന്ന­തു് ച­രി­ത്ര­കാ­ര­നാ­ണു്. ഈ വ­സ്തു­ത­ക­ളെ സം­സാ­രി­പ്പി­ക്കാ­നു­ള്ള വഴി സാ­മാ­ന്യ­വ­ത്ക­ര­ണ­മാ­ണു്. വ­സ്തു­ത­ക­ളും അവയെ അ­ടി­സ്ഥാ­ന­മാ­ക്കി­യു­ള്ള തെ­ളി­വു­ക­ളു­ടെ­യും പിൻ­ബ­ല­ത്തി­ലാ­ണു് സാ­മാ­ന്യ­വ­ത്ക­ര­ണം ന­ട­ത്തേ­ണ്ട­തു്. സാ­മാ­ന്യ­വ­ത്ക­ര­ണ­മാ­ണു് ച­രി­ത്ര­ര­ച­ന­യു­ടെ ആ­ത്മാ­വ്. ഇ­ക്കാ­ല­ത്തു് എ­ഴു­ത­പ്പെ­ടു­ന്ന മിക്ക പ്രാ­ദേ­ശി­ക ച­രി­ത്ര­ര­ച­ന­ക­ളു­ടെ­യും പൊ­തു­വാ­യ പോ­രാ­യ്മ അ­വ­യൊ­ന്നും സാ­മാ­ന്യ­വ­ത്ക­ര­ണ­ത്തി­ലേ­ക്ക് ചെ­ന്നെ­ത്തു­ന്നി­ല്ല എ­ന്ന­താ­ണു്. അ­തി­നാൽ അ­വ­യെ­ല്ലാം പ്രാ­ദേ­ശി­ക വി­വ­ര­ണ­ങ്ങ­ളു­ടെ സം­ഗ്ര­ഹം മാ­ത്ര­മാ­യി തീ­രു­ന്നു. മ­റ്റൊ­രു പ്ര­ധാ­ന­പ്പെ­ട്ട കാ­ര്യം പ്രാ­ദേ­ശി­ക ച­രി­ത്ര­ര­ച­ന അ­ടി­മു­ടി വി­ഷ­യാ­ന്ത­രീ­യ സ­മീ­പ­നം (Inter Disciplinary Approach) ആ­വ­ശ്യ­മു­ള്ള ഒ­ന്നാ­ണെ­ന്ന­താ­ണു്.

എ. എം. ഷി­നാ­സ്: ച­രി­ത്ര­ത്തെ മി­ത്തു­വ­ത്ക­രി­ക്കു­ന്ന­വർ­ക്കു­ള്ള മ­റു­മ­രു­ന്നാ­ണു് പ്രാ­ദേ­ശി­ക ച­രി­ത്ര­മെ­ന്നു് താ­ങ്കൾ അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ണ്ട­ല്ലോ?

കെ. എൻ. പ­ണി­ക്കർ: ഇ­ന്നു് പൊ­തു­വെ മൂ­ന്നി­നം ച­രി­ത്ര­മു­ണ്ടു്. അ­ക്കാ­ദ­മി­ക ച­രി­ത്രം, ജനകീയ ച­രി­ത്രം, ജ­ന­പ്രി­യ­മാ­ക്ക­പ്പെ­ട്ട ച­രി­ത്രം. അ­ക്കാ­ദ­മി­ക ച­രി­ത്രം പൊ­തു­ജ­ന­ങ്ങ­ളി­ലേ­ക്ക് അ­പൂർ­വ്വ­മാ­യാ­ണു് എ­ത്തി­ച്ചേ­രു­ന്ന­തു്. സാ­മാ­ന്യ­ജ­ന­ത്തി­ന്റെ ച­രി­ത്രാ­വ­ബോ­ധ­ത്തെ ക­രു­പ്പി­ടി­പ്പി­ക്കു­ന്ന­തിൽ അ­ക്കാ­ദ­മി­ക ച­രി­ത്ര­ത്തി­നു് പ്രാ­ന്ത­സ്ഥാ­ന­മാ­യ പങ്ക് മാ­ത്ര­മേ ഉള്ളൂ. സാ­മാ­ന്യ­ജ­ന­ത്തി­ന്റെ ച­രി­ത്ര­ബോ­ധം ഏ­റെ­ക്കു­റെ ജനകീയ ച­രി­ത്ര­ത്തി­ന്റെ ഉ­ത്പ­ന്ന­മാ­ണു്. അ­ത്ത­രം ച­രി­ത്ര­ങ്ങൾ സാ­മാ­ന്യ­ജ­നം അ­നാ­യാ­സേ­ന ആ­ന്ത­ര­വ­ത്ക­രി­ക്കു­ന്നു. ജനകീയ ച­രി­ത്ര­ത്തി­ന്റെ പൊ­തു­സ്വ­ഭാ­വം അ­തി­ശ­യോ­ക്തി­യും കാ­ല്പ­നി­ക­ത­യു­മാ­ണു്. ജനകീയ ച­രി­ത്രം ആ­വിർ­ഭ­വി­ക്കു­ന്ന­തു് സാ­മു­ഹ്യാ­നു­ഭ­വ­ങ്ങ­ളിൽ നി­ന്നാ­ണു്. അതു് ത­ല­മു­റ­ക­ളിൽ നി­ന്നു് ത­ല­മു­റ­ക­ളി­ലേ­ക്ക് വാ­മൊ­ഴി­യി­ലൂ­ടെ കൈ­മാ­റ്റം ചെ­യ്യ­പ്പെ­ടു­ന്നു.

മു­ന്നാ­മ­ത്തേ­തു്, ജ­ന­പ്രി­യ­മാ­ക്കി മാ­റ്റി­യ ച­രി­ത്രം, വളരെ അ­പ­ക­ട­ക­ര­മ­ത്രെ. ജനകീയ ച­രി­ത്രം സ­മൂ­ഹ­സ്മൃ­തി­ക­ളു­ടെ സൃ­ഷ്ടി­യാ­ണെ­ങ്കിൽ ജ­ന­പ്രി­യ­മാ­ക്ക­പ്പെ­ടു­ന്ന ച­രി­ത്രം ചില സാ­മൂ­ഹി­ക വി­ഭാ­ഗ­ങ്ങ­ളു­ടെ­യും പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ­യും രാ­ഷ്ട്രീ­യ–സാ­മൂ­ഹി­ക താ­ത്പ­ര്യ­ങ്ങ­ളെ സേ­വി­ക്കാൻ വേ­ണ്ടി ജ­ന­ങ്ങ­ളു­ടെ ഓർ­മ്മ­യി­ലേ­ക്ക് ക­രു­തി­ക്കൂ­ട്ടി നി­വേ­ശി­പ്പി­ക്കു­ന്ന ഒ­ന്നാ­ണു്. ഏതു് ഇനം വർ­ഗീ­യ­ച­രി­ത്ര­വും ഇ­തി­ന്റെ ഒ­ന്നാം­ത­രം നി­ദർ­ശ­ന­മ­ത്രെ.

ഇ­ന്ന­ത്തെ വി­ദ്യാ­ഭ്യാ­സ സ­മ്പ്ര­ദാ­യ­മ­നു­സ­രി­ച്ച് ഒരു ച­രി­ത്ര­വി­ദ്യാർ­ത്ഥി­ക്ക് സ്വ­ന്തം ഗ്രാ­മ­ത്തി­ന്റെ­യോ സമീപ പ്ര­ദേ­ശ­ങ്ങ­ളു­ടെ­യോ ച­രി­ത്ര­ത്തെ­പ്പ­റ്റി ഒരു ചു­ക്കു­മ­റി­യി­ല്ലെ­ങ്കി­ലും ബി­രു­ദം കി­ട്ടും. മൗര്യ-​മുഗൾ ബ്രി­ട്ടീ­ഷ് ഭ­ര­ണ­കാ­ല­ത്തെ­ക്കു­റി­ച്ച് വി­ദ്യാർ­ത്ഥി­കൾ­ക്ക് അ­റി­വു­ണ്ടാ­യെ­ന്നു വരാം. അ­തു­മ­തി ബി­രു­ദ­സ­മ്പാ­ദ­ന­ത്തി­ന്. സ്വ­ന്തം ഗ്രാമ-​പട്ടണ ച­രി­ത്ര­മോ സമീപ പ്ര­ദേ­ശ­ച­രി­ത്ര­മോ അ­വ­ര­റി­യു­ന്നി­ല്ല. തൽ­ഫ­ല­മാ­യി പ്ര­തി­ലോ­മ രാഷ്ട്രീയ-​സാമൂഹിക സ്വ­രൂ­പ­ങ്ങൾ പ­ട­ച്ചു­വി­ടു­ന്ന ജ­ന­പ്രി­യ­മാ­ക്ക­പ്പെ­ട്ട ച­രി­ത്രം അവർ എ­ളു­പ്പം ആ­ന്ത­ര­വ­ത്ക­രി­ക്കു­ന്നു. ഈ സാ­ഹ­ച­ര്യ­ത്തിൽ ശാ­സ്ത്രീ­യ­മാ­യും ജ­നാ­ധി­പ­ത്യ­പ­ര­മാ­യും വീ­ണ്ടെ­ടു­ക്ക­പ്പെ­ട്ട പ്രാ­ദേ­ശി­ക ച­രി­ത്ര­ത്തി­നു് സു­പ്ര­ധാ­ന­മാ­യ പ­ങ്കു­ണ്ടു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് വർ­ഗീ­യ­ത­യു­ടെ കാ­ര്യ­മെ­ടു­ക്കാം. അ­തേ­പ്പ­റ്റി ഒരു ച­രി­ത്ര വി­ദ്യാർ­ത്ഥി അ­ഭി­പ്രാ­യ രൂ­പീ­ക­ര­ണം ന­ട­ത്തു­ന്ന­തു് ഉ­ത്ത­രേ­ന്ത്യ­യി­ലോ പ­ശ്ചി­മേ­ന്ത്യ­യി­ലോ എ­ന്തു് ന­ട­ന്നു എ­ന്ന­തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­കും; തന്റെ ഗ്രാ­മ­ത്തി­ലെ­യോ പ­ട്ട­ണ­ത്തി­ലെ­യോ അ­നു­ഭ­വം തീർ­ത്തും വൃ­ത്യ­സ്ത­മാ­യി­രു­ന്നാൽ­ത­ന്നെ­യും. ഒരു വർഗീയ ക­ലാ­പ­വും ന­ട­ന്നി­ട്ടി­ല്ലാ­ത്ത താ­ന്താ­ങ്ങ­ളു­ടെ പ്ര­ദേ­ശ­ത്തി­ന്റെ അ­നു­ഭ­വം അ­വ­രു­ടെ ക­ണ്ണിൽ­പ്പെ­ടി­ല്ല. വർഗീയ മ­ന­ക്കൂ­ട്ടി­ന്റെ നിർ­മി­തി­യെ ചെ­റു­ക്കാൻ പ്രാ­ദേ­ശി­ക ച­രി­ത്ര ഗ്രാ­ഹ്യം അവരെ സ­ഹാ­യി­ക്കും.

മേൽ­പ്പ­റ­ഞ്ഞ കാ­ര്യ­ങ്ങ­ളോ­ളം തന്നെ പ്ര­ധാ­ന­മാ­ണു് 2012-ൽ അ­ന്ത­രി­ച്ച വി­ഖ്യാ­ത ബ്രി­ട്ടീ­ഷ് മാർ­ക്സി­യൻ ച­രി­ത്ര­കാ­ര­നാ­യ എറിക് ഹോ­ബ്സ്ബോ­മി­ന്റെ ഒരു നി­രീ­ക്ഷ­ണം: “പ്രാ­ദേ­ശി­ക ച­രി­ത്രം തീർ­ച്ച­യാ­യും സൂ­ക്ഷ്മ­ച­രി­ത്രം­ത­ന്നെ­യാ­ണു്. എ­ന്നാൽ അതു് ബൃ­ഹ­ത്ച­രി­ത്ര­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു് സ്ഥാ­ന­നിർ­ണ്ണ­യം ന­ട­ത്തേ­ണ്ട­തു്. സൂ­ക്ഷ്മ­ദർ­ശി­നി ഉ­പ­യോ­ഗി­ക്കു­ന്നു എ­ന്ന­തി­നർ­ത്ഥം ദൂ­ര­ദർ­ശി­നി അ­പ്ര­സ­ക്ത­മാ­ണെ­ന്ന­ല്ല. കു­റെ­യേ­റെ ച­രി­ത്ര­കാ­ര­ന്മാർ ഇ­പ്പോൾ സൂ­ക്ഷ്മ­ദർ­ശി­നി ഉ­പ­കാ­ര­പ്ര­ദ­മാ­ണെ­ന്നു് ക­രു­തു­ന്നു. അ­പ്പോ­ഴും ദൂ­ര­ദർ­ശി­നി കാ­ല­ഹ­ര­ണ­പ്പെ­ട്ടു എ­ന്നു് അവർ പ­റ­യു­ന്നി­ല്ല”.

പ്ര­ഭാ­ക­രൻ
images/unni-mani-3-06.jpg
ഓയിൽ പേ­സ്റ്റൽ, പേ­പ്പർ, 2018.

സ്വാ­ത­ന്ത്ര്യം, അ­രി­പ്പ­ക്ക­ട­ലാ­സ്

—ദാ­മോ­ദർ പ്ര­സാ­ദ്

സോ­വി­യ­റ്റ് ത­കർ­ച്ച­യ്ക്ക് ശേ­ഷ­മു­ള്ള മോ­സ്കോ ന­ഗ­ര­ത്തി­ലെ ബ്ലാ­ക്ക് മാർ­ക്ക­റ്റിൽ മ­നു­ഷ്യ­ന്റെ ഏ­ത­വ­യ­വും വാ­ങ്ങാൻ കി­ട്ടു­ന്ന­തി­നെ­ക്കു­റി­ച്ചു സ്വെ­റ്റ്ലാ­ന അ­ലെ­ക്സി­യേ­വി­ച്ച് ‘സെ­ക്ക­ന്റ് ഹാൻഡ് ടൈമിൽ’ വി­വ­രി­ക്കു­ന്നു­ണ്ടു്. കി­ഡ്നി, ശ്വാ­സ­കോ­ശം, കരൾ, കൃ­ഷ്ണ­മ­ണി, ഹൃ­ദ­യ­വാൽ­വ്, എ­ന്തി­നു മ­നു­ഷ്യ­ന്റെ തൊ­ലി­വ­രെ വി­പ­ണ­ന­ത്തിൽ ഉ­ണ്ടാ­യി­രു­ന്നു. ക­മ്മ്യൂ­ണി­സ­ത്തി­ന്റെ ത­കർ­ച്ച­യ്ക്ക് ശേഷം റ­ഷ്യ­യു­ടെ അ­ധോ­ലോ­ക സ­മ്പ­ദ്വ്യ­വ­സ്ഥ അ­തി­ന്റെ നി­ല­നി­ല്പി­നു് ആ­ധാ­ര­മാ­ക്കി­യ മാ­ഫി­യ­മൂ­ല­ധ­ന­ത്തി­ന്റെ കൈ­ക്ക­രു­ത്തിൽ ശ­ക്ത­മാ­യ ഒരു സ­മാ­ന്ത­ര സാ­മൂ­ഹി­ക ക്രമം സൃ­ഷ്ടി­ക്കു­ക­യാ­യി­രു­ന്നു. സോ­വി­യ­റ്റ് റി­പ്പ­ബ്ലി­ക്കി­ന്റെ പ­ത­ന­ത്തോ­ടെ പൂർ­ണ­മാ­യും ദാ­രി­ദ്ര്യ­വ­ല്ക്ക­രി­ക്ക­പ്പെ­ട്ട ത­ജ­കി­സ്ഥാൻ­പോ­ലു­ള്ള ഇ­ട­ങ്ങ­ളിൽ­നി­ന്നു് അനവധി മ­നു­ഷ്യർ തൊ­ഴിൽ­തേ­ടി മോ­സ്കോ­വി­ലെ­ക്ക് കു­ടി­യേ­റി. ജീർ­ണി­ച്ച­തും ഇ­ടു­ങ്ങി­യ­തു­മാ­യ ഫ്ളാ­റ്റു­ക­ളി­ലാ­ണു് കു­ടി­യേ­റ്റ തൊ­ഴി­ലാ­ളി­ക­ളെ പാർ­പ്പി­ച്ചി­രു­ന്ന­തു്. കു­ടി­യേ­റ്റ­തൊ­ഴി­ലാ­ളി­ക­ളു­മാ­യി ന­ട­ത്തി­യ അ­ഭി­മു­ഖ­ത്തിൽ സ്വെ­റ്റ്ലാ­ന ഇതു് വി­വ­രി­ക്കു­ന്നു­ണ്ടു്. ആ­ധു­നി­ക കാ­ല­ത്തെ അ­ടി­മ­കൾ എ­ന്നാ­ണു് സ്വെ­റ്റ്ലാ­ന അവരെ വി­ളി­ക്കു­ന്ന­തു്. കു­ടി­യേ­റ്റ തൊ­ഴി­ലാ­ളി­കൾ കൊടിയ ചൂ­ഷ­ണ­ത്തി­നു് വി­ധേ­യ­മാ­ക്ക­പ്പെ­ടു­ന്നു എന്നു മാ­ത്ര­മ­ല്ല എ­വി­ടെ­ത്തേ­യും പോലെ വം­ശ­വെ­റി­യു­ടെ­യും ആൾ­ക്കൂ­ട്ട അ­ക്ര­മ­ണ­ത്തി­ന്റെ­യും ഇ­ര­യാ­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­ന്നു.

ഉത്തര ക­മ്മ്യൂ­ണി­സ്റ്റ് രാ­ഷ്ട്ര­വും ന­വ­മൂ­ല­ധ­ന വ്യ­വ­സ്ഥ­യു­മാ­യു­ള്ള സ­ന്ധി­യിൽ താ­റു­മാ­റാ­ക്ക­പ്പെ­ട്ട ലോ­ക­ത്തിൽ മ­റ്റൊ­രു അ­ധോ­ലോ­ക ക്രമം പി­റ­വി­യെ­ടു­ക്കു­ക­യി­രു­ന്നു. അതു് ഏ­താ­ണ്ടു് പ­ത്തൊൻ­മ്പ­താം നൂ­റ്റാ­ണ്ടി­ലെ പ്രാ­കൃ­ത മൂലധന സ­ഞ്ച­യ­ത്തി­ന്റെ കാ­ല­ത്തെ അ­നു­സ്മ­രി­പ്പി­ക്കു­ന്നു. അ­ടി­മ­ത്ത മൂ­ല­ധ­നം എ­ങ്ങി­നെ­യാ­ണോ മു­ത­ലാ­ളി­ത്ത­ത്തി­ന്റെ വി­ക­സ­ന­ത്തി­നു് സ­ഹാ­യ­ക­മാ­യ­തു് സ­മാ­ന­മാ­യ രീ­തി­യിൽ ആ­ധു­നി­ക അ­ടി­മ­ത്ത­ക്ര­മം സൃ­ഷ്ടി­ക്ക­പ്പെ­ടു­ക­യും നവലോക വ്യ­വ­സ്ഥ­യ­ക്ക് അ­നു­പൂ­ര­ക­മാ­കും വിധം അതു് ലോ­ക­മൊ­ട്ടാ­കെ വ്യാ­പി­പ്പി­ക്കു­ക­യു­മാ­യി­രു­ന്നു. ഇ­തെ­ല്ലാം റഷ്യൻ കേ­ന്ദ്രി­ത മാഫിയ മൂ­ല­ധ­ന­ത്തി­ന്റെ സൃ­ഷ്ടി­യാ­ണെ­ന്ന­ല്ല. മ­റി­ച്ച്, ആ­ധു­നി­ക അ­ടി­മ­ത്ത­ക്ര­മ­ത്തി­നു് ഒ­ട്ടേ­റെ സാ­ദൃ­ശ്യ­ങ്ങ­ളു­ണ്ടു്. അതു് രാ­ഷ്ട്ര­ങ്ങ­ളെ അ­തി­വർ­ത്തി­ച്ചു നിൽ­ക്കു­ന്ന ഒരു വൻ­മേ­ഖ­ല­യാ­ണു്. അ­ടി­മ­ത്തം ച­രി­ത്ര­പു­സ്ത­ക­ത്തി­ലേ­ക്ക് പിൻ­വ­ലി­ഞ്ഞ മ­നു­ഷ്യ­വി­രു­ദ്ധ­മാ­യ ഏതോ ഭൂ­ത­കാ­ല­ത്തെ­ക്കു­റി­ച്ചു­ള്ള സ്മ­ര­ണ­ക­ളു­ടെ ഏ­ടു­ക­ള­ല്ല. അതു് പണ്ടു നി­ല­നി­ന്നി­രു­ന്ന­തി­നേ­ക്കാൾ ഉ­ഗ്ര­മാ­യി ആ­ധു­നി­ക­ത­യു­ടെ സർവ ആ­ഡം­ബ­ര­ങ്ങൾ­ക്കു­മ­ടി­യിൽ സ­ങ്കീർ­ണ­മാ­യ ഒരു വ്യ­വ­സ്ഥ­യാ­യി അ­ന്താ­രാ­ഷ്ട്ര ത­ല­ത്തിൽ വ്യാ­പി­ച്ചു കി­ട­ക്കു­ന്നു. എത്ര മി­നു­ക്കി­യി­ട്ടും ഒ­ളി­ച്ചു വെ­യ്ക്കാൻ പ­റ്റാ­ത്ത വിധം അ­സ­മ­ത്വ­ങ്ങൾ പെ­രു­കി പ­ര­ക്കു­ന്നു. എ­ന്നാൽ പ്ര­ത­ല­ങ്ങ­ളി­ലെ സാ­മൂ­ഹി­ക അ­സ­മ­ത്വ­ത്തേ­ക്കാൾ ഭീ­ക­ര­മാ­യി ആ­ഴ­ങ്ങ­ളിൽ, ക­മ്പോ­ള സ­മൂ­ഹ­ത്തി­ന്റെ അ­ധോ­ലോ­ക­ങ്ങ­ളിൽ, ഇ­രു­ണ്ട ത­ട­വ­റ­ക­ളിൽ ഏ­താ­ണ്ടു് 4.3 കോടി മ­നു­ഷ്യർ പ­രി­പൂർ­ണ­മാ­യും അ­ടി­മ­ത്ത­ക്ര­മ­ത്തിൽ അ­ധി­വ­സി­ക്കു­ന്നു എ­ന്നാ­ണു് ആഗോള അ­ടി­മ­ത്ത­സർ­വേ റി­പ്പോർ­ട്ടിൽ പ­റ­യു­ന്ന­തു്. പ­ത്തൊൻ­പ­താം നൂ­റ്റാ­ണ്ടി­ന്റെ അ­വ­സാ­ന­ത്തോ­ടെ ലോക രാ­ഷ്ട്ര­ങ്ങൾ അ­വ­സാ­നി­പ്പി­ച്ചു എ­ന്നു് ക­രു­തി­യ അ­ടി­മ­ത്തം, കൂ­ടു­തൽ സ­ങ്കീർ­ണ വ്യ­വ­സ്ഥ­ക­ളോ­ടെ എ­ന്നാൽ, ഏറെ കാ­ര്യ­ക്ഷ­മ­മാ­യി നി­ല­നിൽ­ക്കു­ന്നു. ആ­ധു­നി­ക ലോ­ക­ത്തെ അ­ടി­മ­ത്തം എ­ന്നു് മ­നു­ഷ്യാ­വ­കാ­ശ പ്ര­വർ­ത്ത­കർ ഔ­പ­ചാ­രി­ക­മാ­യി വി­ളി­ക്കു­ന്ന ഈ തൊഴിൽ വ്യ­വ­സ്ഥ, വാ­സ്ത­വ­ത്തിൽ പുതിയ മൂലധന ക്ര­മ­ത്തി­ലേ­ക്ക് ഉൾ­ച്ചേർ­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. ‘വാ­ക്ക് ഫ്രീ’ എന്ന എൻജിഓ പു­റ­ത്തി­റ­ക്കി­യ ആഗോള അ­ടി­മ­ത്ത റി­പ്പോർ­ട്ട് 2018-ൽ ഇ­ന്ത്യ­യെ­ക്കു­റി­ച്ച് പ­റ­യു­ന്നു­ണ്ടു്. ഒരു ദിവസം എട്ടു ലക്ഷം മ­നു­ഷ്യ­രാ­ണു് ഇ­ന്ത്യ­യിൽ ആ­ധു­നി­ക അ­ടി­മ­ത്ത­വ്യ­വ­സ്ഥ­യ്ക്ക് കീ­ഴ്പ്പെ­ട്ടു അ­തി­ജീ­വി­ക്കു­ന്ന­തു്. സർ­വേ­യു­ടെ മാ­ന­ദ­ണ്ഡ­ങ്ങൾ തെ­റ്റും അ­ശാ­സ്ത്രീ­യ­വു­മാ­ണു് എ­ന്നാ­ണു് സർ­ക്കാർ നി­ല­പാ­ടു്. വ­സ്തു­ത­ക­ളെ അ­ഭി­മു­ഖീ­ക­രി­ക്കു­മ്പോൾ പ­തി­വു­പോ­ലെ സ്വീ­ക­രി­ക്കു­ന്ന നി­ഷേ­ധാ­ത്മ­ക നി­ല­പാ­ടു് ത­ന്നെ­യാ­ണു് ആ­ധു­നി­ക അ­ടി­മ­ത്ത­ത്തി­ന്റെ കാ­ര്യ­ത്തി­ലും ഭരണ സം­വി­ധാ­നം കൈ­ക്കൊ­ണ്ട­തു്. എൻ­ജി­ഓ­വി­നെ­ക്കു­റി­ച്ചു­ള­ള വി­മർ­ശ­ന­ങ്ങൾ വേ­റെ­യു­മു­ണ്ടു്. എൻജിഓ ഓ­സ്ട്രേ­ലി­യ­ക്കാ­രൻ ഖ­നി­വ്യ­വ­സാ­യി­യു­ടെ താ­ല്പ­ര്യാർ­ത്ഥം തു­ട­ങ്ങി­യ­താ­ണു് എ­ന്നും, ബിൽ­ഗേ­റ്റ്സ് ഫൗ­ണ്ടേ­ഷൻ­സ് ഈ എൻ­ജി­ഓ­യു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളെ പി­ന്തു­ണ­യ്ക്കു­ന്നു­ണ്ടു് എ­ന്നും വാ­ദ­ങ്ങ­ളു­യർ­ത്തി. ഇ­തൊ­ക്കെ വ­സ്തു­ത­യാ­ണു്. ഈ പ­ഠ­ന­ത്തി­നു് പി­ന്നി­ലെ താ­ല്പ­ര്യ­ങ്ങൾ ചോ­ദ്യം ചെ­യ്യ­പ്പെ­ടാ­വു­ന്ന­തു­മാ­ണു്. എ­ന്നി­രു­ന്നാ­ലും, നവ ലിബറൽ മു­ത­ലാ­ളി­ത്ത ക്ര­മ­ത്തി­ന്റെ ഉ­ല്പാ­ദ­ന വ്യ­വ­സ്ഥ­യു­ടെ സ­വി­ശേ­ഷ ഭാ­ഗ­മാ­ണു് ആ­ധു­നി­ക അ­ടി­മ­ത്തം എന്ന യ­ഥാർ­ത്ഥ്യം വി­സ്മ­രി­ക്കാ­നാ­വി­ല്ല. അ­ത്ത­ര­മൊ­രു അ­വ­സ്ഥ­യു­ടെ അ­ഭാ­വ­ത്തിൽ മു­ത­ലാ­ളി­ത്തം നി­ല­നിൽ­ക്കി­ല്ല. കു­റ­ഞ്ഞ വേതനം കൂ­ടു­തൽ ഉ­ല്പാ­ദ­ന ക്ഷമത എന്ന ത­ത്വ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ മാ­ത്ര­മേ മു­ത­ലാ­ളി­ത്ത­ക്ര­മം നി­ല­നി­ല്ക്കു­ക­യു­ള്ളു.

ജാ­തി­യും വർ­ണ്ണ­വും ത­ന്നെ­യാ­ണു് ആ­ധു­നി­ക അ­ടി­മ­ത്ത­ത്തെ­യും നിർ­ണ­യി­ക്കു­ന്ന­തെ­ങ്കി­ലും അതു് കൂ­ടു­തൽ സ­ങ്കീർ­ണ­വും ചൂ­ഷ­ണാ­ധി­ഷ്ഠി­ത­വു­മാ­കു­ന്ന­തു് സർ­ക്കാർ സം­വി­ധാ­ന­ങ്ങ­ളു­ടെ പ­രി­ര­ക്ഷ ല­ഭി­ക്കു­ന്ന­തു­കൊ­ണ്ടാ­ണു്. ഒരു ഭാ­ഗ­ത്തു രാ­ഷ്ട്രീ­യ സ­മൂ­ഹ­ത്തി­ന്റെ പു­റ­ത്താ­ണു് ഈ ദ­രി­ദ്ര ജ­ന­വി­ഭാ­ഗ­ങ്ങ­ളു­ടെ അ­സ്തി­ത്വം. സ­വി­ശേ­ഷ­മാ­യ ഘെ­റ്റോ­വ­ല്ക­ര­ണ­ത്തി­നു് ഈ ജ­ന­വി­ഭാ­ഗ­ങ്ങ­ളെ വി­ധേ­യ­പ്പെ­ടു­ത്തു­മ്പോൾ ഈ സമൂഹം തന്നെ പല സർ­ക്കാർ പ­ദ്ധ­തി­ക­ളു­ടെ­യും ഗു­ണ­ഭോ­ക്താ­ക്കൾ എ­ന്ന­നി­ല­യിൽ ഭരണ നിർ­വ­ഹ­ണ ന­ട­പ­ടി­കൾ­ക്കും വി­ധേ­യ­മാ­ണു്. സർ­ക്കാർ പ­ദ്ധ­തി­കൾ റെ­ജി­സ്റ്റർ ചെ­യ്യി­പ്പി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി ഇവർ സൂ­ക്ഷ്മ പ­രി­ശോ­ധ­ന­യ്ക്ക് വി­ധേ­യ­പ്പെ­ടു­ന്നു. അ­തേ­സ­മ­യം സാ­ക്ഷ­ര­ത­യു­ടെ­യൊ­ക്കെ അ­ഭാ­വ­ത്താൽ ര­ജി­സ്റ്റ­റു­ക­ളിൽ പേര് ഉൾ­പ്പെ­ടാ­തെ പോ­കു­ന്ന­തി­നാൽ സർ­ക്കാർ അ­നു­വ­ദി­ച്ചു നൽ­കു­ന്ന പൗ­ര­ത്വ പ്ര­മാ­ണ­ങ്ങ­ളാ­യ വ്യ­ക്തി നിർണയ രേഖകൾ ല­ഭി­ക്കാ­തെ­യും പോ­കു­ന്നു. ഇ­തി­ന്റെ പ­രി­ണി­ത­ഫ­ലം ‘പൗ­ര­ത്വ പ­രി­ര­ക്ഷ’ ഒരു കു­ടും­ബ­ത്തിൽ തന്നെ ഒ­രാൾ­ക്ക് ല­ഭി­ക്കു­ക­യും മ­റ്റൊ­രാൾ­ക്ക് ല­ഭി­ക്കാ­തെ­യും പോ­കു­ന്നു എ­ന്ന­താ­ണു്. ഇ­ങ്ങ­നെ സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന അ­ര­ക്ഷി­താ­വ­സ്ഥ അവരെ കൂ­ടു­തൽ ചൂഷണ വ്യ­വ­സ്ഥ­യ്ക്ക് പി­ടി­ച്ചെ­റി­ഞ്ഞു­കൊ­ടു­ക്കു­ന്നു. ദേശീയ പോ­പ്പു­ലേ­ഷൻ റെ­ജി­സ്റ്റ­റി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലു­ള്ള ജ­ന­സം­ഖ്യ നിർ­ണ­യം ബം­ഗാ­ളി­ലും ആ­സാ­മി­ലും ഈ അ­വ­സ്ഥ­യെ കൂ­ടു­തൽ സ­ങ്കീർ­ണ­വും ക­ലു­ഷി­ത­വു­മാ­ക്കു­ന്നു. സർ­ക്കാ­റി­ന്റെ തൊഴിൽ നിയമ വ്യ­വ­സ്ഥ­കൾ അ­നു­സ­രി­ച്ചു അം­ഗീ­കാ­ര­മി­ല്ലാ­തെ പ്ര­വർ­ത്തി­ക്കു­ന്ന ഒ­ട്ട­ന­വ­ധി സ്ഥാ­പ­ന­ങ്ങ­ളി­ലും ആ­പ­ത്ക­ര­മാ­യ തൊഴിൽ മേ­ഖ­ല­ക­ളി­ലും (ഉ­ദാ­ഹ­ര­ണ­ത്തി­നു്: പാ­റ­മ­ട­കൾ) ജോ­ലി­ക്ക് നി­യോ­ഗി­ക്ക­പ്പെ­ടു­ന്ന­തു് പ­ല­പ്പോ­ഴും ഔ­ദ്യോ­ഗി­ക പൗ­ര­ത്വ ര­ജി­സ്റ്റ­റിൽ­നി­ന്നു് പു­റ­ന്ത­ള്ളി­യ ഈ നി­സ്സ­ഹാ­യ­രാ­യ മ­നു­ഷ്യ­രാ­ണു്. അ­പ­ക­ട­മെ­ന്തെ­ങ്കി­ലും സം­ഭ­വി­ച്ചാൽ ഒരു ചെറിയ ന­ഷ്ട­പ­രി­ഹാ­രം പോലും അ­വർ­ക്ക് ല­ഭി­ക്കാ­തെ പോ­കു­ന്നു. ചി­ല­പ്പോൾ സ്വ­ന്തം ഉ­റ്റ­വർ­ക്ക് കാണാൻ മൃ­ത­ദേ­ഹം പോലും എ­ത്തി­ക്കാൻ സാ­ധി­ക്കു­ക­യി­ല്ല.

ഫ്യൂ­ഡൽ വ്യ­വ­സ്ഥ­യിൽ ഒരു ശ്രേ­ണി­ക്ര­മ­ത്തി­ന്റെ ഭാ­ഗ­മാ­ണു് അ­ടി­മ­ത്തം. എ­ന്നാൽ ഇവിടെ അ­ത്ത­ര­മൊ­രു ശ്രേ­ണി­യു­മി­ല്ല ക്ര­മ­വു­മി­ല്ല. അ­തി­വി­ദ­ഗ്ദ്ധ­മാ­യി നിർ­മ്മി­ച്ചെ­ടു­ത്ത അ­ര­ക്ഷി­ത അ­വ­സ്ഥ­യാ­ണു് ഇതു്. ഇ­ന്ത്യൻ ഫ്യൂ­ഡൽ ക്ര­മ­ത്തിൽ അ­ടി­മ­ത്തം പ്ര­ദേ­ശ­ബ­ദ്ധ­മാ­യി­രു­ന്നു. സ­ഞ്ചാ­ര­ങ്ങൾ ത­ട­യ­പ്പെ­ട്ടി­രു­ന്നു. സാ­ധ്യ­മാ­യ­തു് പ­ലാ­യ­ന­ങ്ങ­ളാ­ണു്. അ­റ്റ്ലാ­ന്റി­ക് അ­ടി­മ­ത്ത­കാ­ല­ത്തു് ആ­ഫ്രി­ക്കൻ വൻ­ക­ര­ക­ളിൽ നി­ന്നു് മ­നു­ഷ്യ­രെ അടിമ ക­പ്പ­ലു­ക­ളിൽ തെ­ക്കേ അ­മേ­രി­ക്ക­യി­ലേ­ക്ക് പി­ടി­ച്ചു­കൊ­ണ്ടു പോ­യി­രു­ന്നു. ആ­ധു­നി­ക അ­ടി­മ­ത്തം ഒ­റ്റ­യ­ടി­ക്ക് മ­നു­ഷ്യ­രെ അ­വ­രു­ടെ ആ­വാ­സ­വ്യ­വ­സ്ഥ­യിൽ­നി­ന്നു് പി­ടി­ച്ചു­പ­റി­ച്ചെ­റി­യു­ക­യാ­ണു്. പൗ­ര­ത്വ രേഖകൾ ചി­ല­പ്പോൾ നൽ­കി­യും ചി­ല­പ്പോൾ നി­ഷേ­ധി­ച്ചും ഏ­റ്റ­വും ദ­രി­ദ്ര ജ­ന­വി­ഭാ­ഗ­ത്തി­നു് മേൽ നിർ­ബ­ന്ധി­ത പ്ര­വാ­സം (Forced Mobility) അ­ടി­ച്ചേൽ­പ്പി­ക്കു­ന്നു. നവ മൂലധന ക്ര­മ­ത്തി­നു് അ­ത്യ­ന്താ­പേ­ക്ഷി­ത­മാ­യി തീ­രു­ക­യാ­ണു് ഈ ജൈ­വ­രാ­ഷ്ട്രീ­യ വ്യ­വ­സ്ഥ.

ഒ­രി­ട­ത്തു­നി­ന്നു് പ­റി­ച്ചെ­റി­ഞ്ഞ ശേഷം അലയാൻ നിർ­ബ­ന്ധി­ക്ക­പ്പെ­ടു­ന്ന സാ­ഹ­ച­ര്യ­ത്തി­ലും അ­ന്യ­രാ­ജ്യ­ങ്ങ­ളി­ലേ­ക്ക് എ­ളു­പ്പ­ത്തിൽ കു­ടി­യേ­റാൻ രാ­ഷ്ട്ര­ങ്ങൾ അ­നു­മ­തി ന­ല്കാ­റി­ല്ല. ശ­ക്ത­മാ­യ കു­ടി­യേ­റ്റ വി­രു­ദ്ധ നി­യ­മ­ങ്ങ­ളാ­ണു് രാ­ഷ്ട്ര­ങ്ങൾ ആ­ഗോ­ള­വൽ­ക്ക­ര­ണ­ത്തി­ന്റെ മൂ­ന്നു് പ­തി­റ്റാ­ണ്ടു­കൾ­ക്ക­പ്പു­റം ന­ട­പ്പാ­ക്കു­ന്ന­തു്. സോ­വി­യ­റ്റ് ത­കർ­ച്ച­യ്ക്ക് മു­മ്പ് കി­ഴ­ക്കൻ ജർ­മ­നി­യെ­യും പ­ശ്ചി­മ ജർ­മ­നി­യെ­യും വേർ­തി­രി­ക്കു­ന്ന ബെർ­ലിൻ മതിൽ മു­ത­ലാ­ളി­ത്ത പാ­ശ്ചാ­ത്യ രാ­ഷ്ട്ര­ങ്ങ­ളു­ടെ ലി­ബർ­ട്ടി സ­ങ്കൽ­പ്പ­ത്തി­നു് അ­സ്വാ­സ്ഥ്യം സൃ­ഷ്ടി­ക്കു­ന്ന ഒ­ന്നാ­യി­രു­ന്നു. സ്വ­ത­ന്ത്ര സ­ഞ്ചാ­ര­ത്തി­നു­ള്ള അ­വ­കാ­ശം ലി­ബർ­ട്ടി സ­ങ്ക­ല്പ­ത്തി­ന്റെ അ­ടി­സ്ഥാ­ന പ്ര­മാ­ണ­ങ്ങ­ളി­ലൊ­ന്നാ­ണു്. എ­ന്നാൽ ഇ­ന്നു് കു­ടി­യേ­റ്റ­ത്തെ തടയാൻ അ­തിർ­ത്തി­ക­ളിൽ വൻ­മ­തി­ലു­കൾ പ­ണി­യാ­നു­ള്ള ഒ­രു­ക്ക­ങ്ങ­ളി­ലാ­ണു് ലിബറൽ എ­ന്നു് അ­വ­കാ­ശ­പ്പെ­ടു­ന്ന പാ­ശ്ചാ­ത്യ­രാ­ഷ്ട്ര­ങ്ങൾ. നേ­രി­ട്ടു് കു­ടി­യേ­റ്റ വി­രു­ദ്ധ നിയമം ന­ട­പ്പാ­ക്കു­ന്ന­തു് അ­ന്താ­രാ­ഷ്ട്ര എ­തിർ­പ്പു­ക­ളെ തു­ടർ­ന്നു് മാ­റ്റി­വെ­ക്കേ­ണ്ടി­വ­രു­ന്ന സ­ന്ദർ­ഭ­ത്തിൽ മ­നു­ഷ്യ­ക്ക­ട­ത്തി­നെ­തി­രെ­യു­ള്ള നി­യ­മ­ങ്ങൾ എന്ന വ്യാ­ജേ­ന കു­ടി­യേ­റ്റ വി­രു­ദ്ധ­ത പ്ര­യോ­ഗ­ത്തിൽ കൊ­ണ്ടു­വ­രാ­നു­ള്ള ശ്ര­മ­ങ്ങ­ളാ­ണു് രാ­ഷ്ട്ര­ങ്ങൾ ന­ട­ത്തു­ന്ന­തു്. മ­നു­ഷ്യ­ക്ക­ട­ത്തു തടയാൻ ല­ക്ഷ്യം വെ­ച്ചു­കൊ­ണ്ടു­ള്ള ബി­ല്ലി­ന്റെ ക­ര­ടു­രൂ­പം ഭാരത സർ­ക്കാർ മു­ന്നോ­ട്ടു് വെ­ച്ചി­ട്ടു­ണ്ടു്. മ­നു­ഷ്യ­ക്ക­ട­ത്തു വി­രു­ദ്ധ നിയമം ഫ­ല­ത്തിൽ കു­ടി­യേ­റ്റ വി­രു­ദ്ധ നി­യ­മ­മാ­കു­മോ എ­ന്നു് മ­നു­ഷ്യാ­വ­കാ­ശ പ്ര­വർ­ത്ത­കർ ആ­ശ­ങ്ക­പ്പെ­ടു­ന്നു.

ആ­ധു­നി­ക അ­ടി­മ­ത്ത­ത്തി­ന്റെ സ­വി­ശേ­ഷ രൂ­പ­ങ്ങ­ളിൽ ഒ­ന്നാ­ണു് മ­നു­ഷ്യ­ക്ക­ട­ത്തു്. സ്ത്രീ­ക­ളും കു­ട്ടി­ക­ളു­മാ­ണു് മ­നു­ഷ്യ­ക്ക­ട­ത്തി­ന്റെ ഏ­റ്റ­വും പ്ര­ധാ­ന ഇരകൾ. ആ­ഗോ­ള­വ­ത്ക­ര­ണ­ത്തി­നു­ശേ­ഷം സം­ഘ­ടി­ത കു­റ്റ­കൃ­ത്യ­ങ്ങ­ളിൽ മു­ന്നാം സ്ഥാ­ന­ത്താ­ണു് മ­നു­ഷ്യ­ക്ക­ട­ത്തു്. ലോ­ക­രാ­ഷ്ട്ര­ങ്ങ­ളിൽ നി­ന്നു­ള്ള മാഫിയ മൂ­ല­ധ­നം ഏ­റ്റ­വു­മ­ധി­കം വി­നി­മ­യം ചെ­യ്യ­പ്പെ­ടു­ന്ന­തു് മ­നു­ഷ്യ­ക്ക­ട­ത്തി­ലാ­ണു്. വളരെ സ­ങ്കീർ­ണ­മാ­യ ശൃം­ഖ­ല­യാ­ണു് മ­നു­ഷ്യ­ക്ക­ട­ത്തി­ന്റേ­തു്. ലൈം­ഗി­ക അ­ടി­മ­ത്ത­ത്തി­ലേ­ക്കാ­ണു് സ്ത്രീ­ക­ളെ­യും കു­ട്ടി­ക­ളെ­യും ത­ള്ളു­ന്ന­തു്. ത­ട്ടി­ക്കൊ­ണ്ടു­പോ­ക­ലും, ഒ­ളി­ച്ചു ക­ട­ത്ത­ലു­മൊ­ക്കെ ഇ­തി­ന്റെ ഭാ­ഗ­മാ­ണു്. ഇതു് മാ­ത്ര­മ­ല്ല, അ­ന്താ­രാ­ഷ്ട്ര ത­ല­ത്തിൽ വൻകിട ആ­ശു­പ­ത്രി­ക­ളു­മാ­യി ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്ന മ­നു­ഷ്യാ­വ­യ­വ ക­ച്ച­വ­ട­വ­ത്തി­നും മ­നു­ഷ്യ­ക്ക­ട­ത്തിൽ വലിയ പ­ങ്കു­ണ്ടു്. സോ­വി­യ­റ്റ് യൂ­ണി­യ­ന്റെ ത­കർ­ച്ച­യോ­ടെ റ­ഷ്യ­യിൽ അ­ധീ­ശ­ത്വം സ്ഥാ­പി­ച്ച മാഫിയ മൂ­ല­ധ­ന­ത്തി­ന്റെ പ്ര­ധാ­ന കൊ­യ്ത്തു­ക­ളിൽ ഒ­ന്നാ­യി മാറിയ അ­വ­യ­വ­ക്ക­ച്ച­വ­ടം ലോക രാ­ഷ്ട്ര­ങ്ങ­ളി­ലേ­ക്ക് എ­ളു­പ്പം വ്യാ­പി­ക്കു­ക­യാ­യി­രു­ന്നു. സ്വെ­റ്റ്ലാ­ന അ­ലെ­ക്സി­യെ­വി­ച്ച് ‘സെ­ക്ക­ന്റ് ഹാൻഡ് ടൈമി’ൽ ഒ­രി­ട­ത്തു് ഇതു് വി­വ­രി­ക്കു­ന്നു. റ­ഷ്യ­യിൽ അ­ന­ധി­കൃ­ത­മാ­യി കു­ടി­യേ­റി­യ താ­ജി­ക്കി­സ്ഥാ­നിൽ നി­ന്നു­ള്ള­വർ കൊ­ല­ചെ­യ്യ­പ്പെ­ടു­ക മാ­ത്ര­മ­ല്ല, അ­വ­രു­ടെ ശ­രീ­ര­ങ്ങൾ വീ­ട്ടിൽ തി­രി­കെ­യെ­ത്തു­മ്പോൾ ആ­ന്ത­രി­ക അ­വ­യ­വ­ങ്ങ­ളെ­ല്ലാം നീ­ക്കം ചെ­യ്തി­രി­ക്കും. അ­ന്താ­രാ­ഷ്ട്ര­ത­ല­ത്തിൽ വ്യാ­പി­ച്ചു കി­ട­ക്കു­ന്ന മൂലധന മാഫിയ അ­തി­ന്റെ കോർ­പ­റേ­റ്റ് ബ­ന്ധ­ങ്ങ­ളി­ലൂ­ടെ ആ­ധു­നി­ക അ­ടി­മ­ത്ത­ത്തെ ഒരു സ­ങ്കീർ­ണ വ്യ­വ­സ്ഥ­യാ­യി നി­ല­നിർ­ത്തു­ന്നു. ആ­രോ­ഗ്യ­മേ­ഖ­ല­യി­ലെ വൻ­കി­ട­ക്കാ­രു­ടെ പി­ന്തു­ണ ല­ഭ്യ­മ­ല്ലാ­തെ മ­നു­ഷ്യ അ­വ­യ­വ­ക്ക­ട­ത്തു സാ­ധ്യ­മ­ല്ല. കാരണം അ­വ­യ­വ­ങ്ങ­ളു­ടെ പ്ര­ധാ­ന ഉ­പ­ഭോ­ക്താ­വ് അ­ന്ത­രാ­ഷ്ട്ര മെ­ട്രോ ന­ഗ­ര­ങ്ങ­ളി­ലെ സ­മ്പ­ന്ന­രാ­ണു്.

അ­തി­ജീ­വി­ക്കാൻ പ­റ്റാ­തെ വ­രു­ന്ന സാ­ഹ­ച­ര്യ­ത്തി­ലാ­ണു് മ­നു­ഷ്യർ അ­ന­ധി­കൃ­ത­മാ­യ കു­ടി­യേ­റ്റ­ത്തി­നു നിർ­ബ­ന്ധി­ക്ക­പ്പെ­ടു­ന്ന­തു്. കു­ടി­യേ­റ്റം എ­ന്ന­തി­നേ­ക്കാ­ളു­പ­രി അതു് പ­ലാ­യ­ന­മാ­ണു്. ഒ­ന്നാം ലോ­ക­ത്തി­ലേ­ക്കു­ള്ള പ­ലാ­യ­നം. ഇ­ട­നി­ല­ക്കാർ വഴി സാ­ധ്യ­മാ­കു­ന്നു. ഇതര സം­സ്ഥാ­ന തൊ­ഴി­ലാ­ളി കേ­ര­ള­ത്തി­ലേ­ക്ക് വ­രു­ന്ന­തും തൊഴിൽ ഇ­ട­നി­ല­ക്കാർ വ­ഴി­യാ­ണു്. പെ­ട്ടെ­ന്നു് സം­ഘ­ടി­പ്പി­ക്ക­പ്പെ­ടു­ന്ന രേ­ഖ­ക­ളാ­കു­ന്ന­തു­കൊ­ണ്ടു് മി­ക്ക­വാ­റും അതു് വ്യാ­ജ­മാ­യി­രി­ക്കും. ഇ­താ­ണു് ഇ­ട­നി­ല­ക്കാർ മു­ത­ലെ­ടു­ക്കു­ന്ന­തു്. അ­ധി­കൃ­ത­രു­ടെ ക­ണ്ണു് വെ­ട്ടി­ച്ചു വേണം കാ­ര്യ­ങ്ങൾ ചെ­യ്യാൻ. ഒ­രർ­ത്ഥ­ത്തിൽ എ­പ്പോ­ഴും ഒ­ളി­വു­ജീ­വി­ത­മാ­ണു്. സ­ഞ്ജ­യ് സ­ഹോ­ട്ട­യു­ടെ ‘ഓടി പോ­യ­വ­രു­ടെ വർഷം’ (Year of Runaways) എന്ന നോ­വ­ലിൽ ബീ­ഹാ­റിൽ നി­ന്നു് അ­മേ­രി­ക്ക­യി­ലേ­ക്ക് തൊഴിൽ തേടി കു­ടി­യേ­റി­യ ടോ­ച്ചി­യു­ടെ ജീ­വി­തം പോ­ലെ­യാ­ണ­തു്. തൊ­ട്ടു­കൂ­ടാ­യ്മ­യിൽ നി­ന്നു­ള്ള പ­ലാ­യ­നം കൂ­ടി­യാ­യി­രു­ന്നു അതു്. പക്ഷേ ജാതി ഒഴിയാ ഭൂ­ത­മാ­ണു്. അതു് പി­ന്തു­ട­രു­ക തന്നെ ചെ­യ്യും. അ­തി­നൊ­പ്പം ക്ലേ­ശ­ക­ര­മാ­യ ജീ­വി­ത­വും. നിർ­മാ­ണ തൊ­ഴി­ലാ­ളി­യാ­ണ­യാൾ. ത­നി­ക്ക് ല­ഭി­ച്ചി­രി­ക്കു­ന്ന ഇ­ടു­ങ്ങി­യ­തും ദ്ര­വി­ച്ച­തു­മാ­യ ഫ്ളാ­റ്റിൽ ഏ­തു­നേ­ര­വും റെ­യ്ഡ് പ്ര­തീ­ക്ഷി­ച്ചി­രി­ക്ക­ണം. സർ­വേ­ലെൻ­സ് വ്യ­വ­സ്ഥ­യ്ക്ക് ഇ­ര­യാ­കു­മ്പോ­ഴും കു­റ­ഞ്ഞ വേ­ത­ന­ത്തി­നു് ക­ഠി­നാ­ദ്ധ്വാ­നം ചെ­യ്യ­ണം. പൗ­ര­ത്വ നി­ഷേ­ധ­ത്തി­ലൂ­ടെ­യാ­ണു് ആ­ധു­നി­ക അ­ടി­മ­ത്തം പ്ര­വർ­ത്തി­ക്കു­ന്ന­തു്. സാ­മൂ­ഹി­ക ക്ര­മ­ത്തിൽ­നി­ന്നു് പൂർ­ണ­മാ­യും ഒരാൾ വി­ച്ഛേ­ദി­ക്ക­പ്പെ­ടു­ന്നു. സ­മൂ­ഹ­ത്തി­ന്റെ അ­ധോ­ത­ല­ങ്ങ­ളി­ലേ­ക്ക് ഒ­റ്റ­യ­ടി­ക്ക് ത­ള്ള­പ്പെ­ടു­ക­യാ­ണു്. പൗ­ര­ത്വ­രേ­ഖ­കൾ ഇ­ല്ലാ­ത്ത­തി­നാൽ ഇ­ട­നി­ല­ക്കാ­ര­ന്റെ ഏതു വ്യ­വ­സ്ഥ­ക­ളും പാ­ലി­ക്കാൻ നിർ­ബ­ന്ധി­ത­നാ­ണു്. അതു് അ­ടി­മ­ക്ക­രാർ വ്യ­വ­സ്ഥ­യി­ലേ­ക്ക് ഒരാളെ കു­ടു­ക്കി­യി­ടു­ന്നു. വ­ല്ലാ­ത്തൊ­രു അ­ര­ക്ഷി­താ­വ­സ്ഥ­യാ­ണ­തു്. രഹസ്യ ക­മ്പോ­ള­ത്തിൽ കൈ­മാ­റ്റം ചെ­യ്യ­പ്പെ­ടു­ക­യും ഇ­ട­നി­ല­ക്കാ­ര­നോ­ടു് അ­യാ­ളോ­ടു് ബ­ന്ധി­ക്ക­പ്പെ­ട്ടി­രി­ക്കു­ക­യും ചെ­യ്യ­പ്പെ­ടു­ന്നു. ഈ രീ­തി­യിൽ ബ­ന്ധി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന തൊ­ഴി­ലാ­ളി­കൾ­ക്ക് ഒരു അ­വ­കാ­ശ­വും ല­ഭ്യ­മാ­യി­രി­ക്കി­ല്ല. അ­ഭ്യ­ന്ത­ര യു­ദ്ധ­ങ്ങൾ ന­ട­ക്കു­ന്ന പല രാ­ജ്യ­ങ്ങ­ളി­ലും ദു­ര­ന്ത­മു­ത­ലാ­ളി­ത്തം (disaster capitalism) കൈ­പി­ടി­യി­ലാ­ക്കി­യി­രി­ക്കു­ന്ന­തു്. കെ­ട്ടി­ട നിർ­മാ­ണം തു­ട­ങ്ങി ഏറെ ക്ലേ­ശ­ക­ര­മാ­യ പല തൊ­ഴി­ലു­ക­ളി­ലും ഏർ­പ്പെ­ട്ടി­രി­ക്കു­ന്ന­തു് പല ഏഷ്യൻ രാ­ഷ്ട്ര­ങ്ങ­ളിൽ­നി­ന്നും കു­ടി­യേ­റി­യ മ­നു­ഷ്യ­രാ­ണു്. മ­ര­ണ­പ്പെ­ടു­ന്ന­തി­നു ക­ണ­ക്കു­പോ­ലും കാ­ണി­ല്ല.

മറ്റ് ത­ട­സ്സ­ങ്ങ­ളി­ല്ലാ­തെ അ­ധ്വാ­നം വാ­ങ്ങാ­നും വിൽ­ക്കാ­നു­മു­ള്ള വ്യ­വ­സ്ഥ­യാ­ണു് മു­ത­ലാ­ളി­ത്തം മു­ന്നോ­ട്ടു് വെ­യ്ക്കു­ന്ന­തു്. വിൽ­ക്കു­ന്ന അ­ധ്വാ­ന­ത്തി­നു് ന്യാ­യ­മാ­യ കൂലി എ­ന്നാ­ണു് പ്ര­മാ­ണം. തൊഴിൽ നി­യ­മ­ങ്ങൾ ന­ട­പ്പാ­ക്കു­ന്ന­തു് ചൂ­ഷ­ണ­ത്തെ നി­യ­ന്ത്രി­ക്കാ­നാ­ണു്. എ­ന്നാൽ അ­ന­ധി­കൃ­ത കു­ടി­യേ­റ്റ­മാ­യ­തു­കൊ­ണ്ടു് നിയമ വ്യ­വ­സ്ഥ­യു­ടെ പു­റ­ത്താ­ണു് തന്റെ അ­സ്തി­ത്വം എ­ന്നു­ള്ള­തു­കൊ­ണ്ടു് ബ­ന്ധി­ത­നാ­യ തൊ­ഴി­ലാ­ളി­ക്ക് നിയമ സം­വി­ധാ­ന­ത്തെ ആ­ശ്ര­യി­ക്കാ­നും ക­ഴി­യി­ല്ല. കു­ടി­യേ­റ്റ പ്ര­തി­സ­ന്ധി­ക്ക് കാരണം ഇ­ര­ക­ളാ­ണു് എന്ന മ­ട്ടി­ലാ­ണു് പ്ര­ചാ­ര­ണം, എ­ന്നാൽ മു­ത­ലാ­ളി­ത്ത വ്യ­വ­സ്ഥ­ത­ന്നെ സൃ­ഷ്ടി­ക്കു­ന്ന പ്ര­തി­സ­ന്ധി­യാ­യി ഇതു് മ­ന­സ്സി­ലാ­ക്ക­പ്പെ­ടു­ന്നി­ല്ല. ഭ­ര­ണ­നിർ­വ­ഹ­ണ ശാ­സ്ത്ര­മാ­യി (governmental sciences) വി­പ­ര്യം സം­ഭ­വി­ച്ച സാ­മൂ­ഹ്യ­ശാ­സ്ത്രം പ­രി­ഷ്ക്കാ­ര ന­ട­പ­ടി­ക­ളാ­ണു് പ­രി­ഹാ­ര മാർ­ഗ­മാ­യി അ­വ­ത­രി­പ്പി­ക്കു­ന്ന­തു്. കു­ടി­യേ­റ്റ­ക്കാ­രു­ടെ ക­ണ­ക്കെ­ടു­ക്കു­ക, അവരെ പിൻ­തി­രി­പ്പി­ക്കു­ക, അവരെ തൊഴിൽ നൈ­പു­ണ്യ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ വേർ­തി­രി­ക്കു­ക എ­ന്ന­താ­ണു് ഭരണ നിർ­വ­ഹ­ണ­ശാ­സ്ത്ര പ­ദ്ധ­തി­കൾ മു­ന്നോ­ട്ടു് വെ­യ്ക്കു­ന്ന പ­രി­ഹാ­ര മാർ­ഗ­ങ്ങൾ.

കു­ടി­യേ­റ്റ പ്ര­തി­സ­ന്ധി­യു­ടെ മൂ­ല­കാ­ര­ണം അതു് ന­വ­മൂ­ല­ധ­ന ക്ര­മ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു എ­ന്ന­താ­ണു്. സേ­വ­നാ­ധി­ഷ്ഠി­ത വ്യ­വ­സാ­യ­ങ്ങൾ­ക്ക് പ്രാ­മു­ഖ്യം നൽ­കു­ന്നു എന്ന നി­ല­യിൽ പ്ര­സ­ന്ന ഭാ­വ­ത്തിൽ തു­ട­രു­മ്പോ­ഴും ഉത്തര മു­ത­ലാ­ളി­ത്ത­ത്തിൽ സം­ഭ­വി­ക്കു­ന്ന­തു് പ­രി­സ്ഥി­തി മ­ലീ­നി­ക­ര­ണം സൃ­ഷ്ടി­ക്കു­ന്ന വ്യ­വ­സാ­യ­ശാ­ല­കൾ എ­ല്ലാം തന്നെ ഒ­ന്നാം ലോക രാ­ഷ്ട്ര­ങ്ങ­ളിൽ­നി­ന്നു് മ­റ്റി­ട­ങ്ങ­ളി­ലേ­ക്ക് മാ­റ്റു­ക എ­ന്ന­താ­ണു്. ഏ­റ്റ­വും ക്ലേ­ശ­ക­ര­വും ആ­പൽ­ക്ക­ര­വു­മാ­യ വ്യ­വ­സാ­യ­ങ്ങൾ ഇ­ന്നും നി­ല­നിൽ­ക്കു­ന്നു­ണ്ടു്. ആഗോള മു­ത­ലാ­ളി­ത്ത­ത്തി­ന്റെ ഭാ­ഗ­മാ­യി ഉ­പ­ഭോ­ഗം ചെ­യ്യ­പ്പെ­ടു­ന്ന ഉ­ല്പ­ന്ന­ങ്ങൾ ത­ന്നെ­യാ­ണു് ഇ­വി­ടെ­യും നിർ­മി­ക്കു­ന്ന­തു്. വി­ല­കു­റ­ഞ്ഞ ഉൽ­പ്പ­ന്ന­ങ്ങൾ വിവിധ സാ­മ്പ­ത്തി­ക ത­ട്ടി­ലു­ള്ള­വർ­ക്ക് വേ­ണ്ടി നിർ­മ്മി­ക്ക­പ്പെ­ടു­ക­യാ­ണു്. അ­ത്ത­രം ആ­പൽ­ക്ക­ര­മാ­യ വ്യ­വ­സാ­യ­ങ്ങ­ളി­ലാ­ണു് ന­ഗ­ര­ങ്ങ­ളി­ലേ­ക്കും ഇതര പ്ര­ദേ­ശ­ങ്ങ­ളി­ലേ­ക്കും കു­ടി­യേ­റി­യ തൊ­ഴി­ലാ­ളി­ക­ളെ ബ­ന്ധി­പ്പി­ക്കു­ന്ന­തു്. സേ­വ­നാ­ധി­ഷ്ഠി­ത വ്യ­വ­സാ­യ­ങ്ങൾ­ക്കാ­ണു് ഉത്തര മു­ത­ലാ­ളി­ത്ത­ത്തിൽ പ്ര­ത്യ­ക്ഷ­ത്തിൽ പ്രാ­മു­ഖ്യ­മെ­ങ്കി­ലും ഏറെ ദു­ഷ്ക­ര­മാ­യ അ­ധ്വാ­നം ആ­വ­ശ്യ­പ്പെ­ടു­ന്ന വ്യ­വ­സാ­യ­ങ്ങ­ളൊ­ക്കെ പി­ന്നാ­മ്പു­റ­ങ്ങ­ളിൽ പ്ര­വർ­ത്തി­ച്ചു­ക്കൊ­ണ്ടി­രി­ക്കു­ന്നു.

മു­ത­ലാ­ളി­ത്ത­ത്തി­നു് അ­തി­ന്റെ ആ­വിർ­ഭാ­വ കാലം മുതൽ തന്നെ അ­ടി­മ­ത്ത­വു­മാ­യി ഗാഡ ബ­ന്ധ­മാ­ണു­ള്ള­തു്. സ്വെൻ ബേ­ക്കർ­ട് ‘പ­രു­ത്തി­യു­ടെ സാ­മ്രാ­ജ്യം: ആഗോള മു­ത­ലാ­ളി­ത്ത­ത്തി­ന്റെ ച­രി­ത്രം’ എന്ന പു­സ്ത­ക­ത്തിൽ (Empire of Cotton: A new history) പ­റ­യു­ന്ന­തു് മൂ­ന്നു് നീ­ക്ക­ങ്ങ­ളാ­ണു് പുതിയ ആഗോള സാ­മ്പ­ത്തി­ക വ്യ­വ­സ്ഥ­യെ സൃ­ഷ്ടി­ച്ച­തും മൂ­ല­ധ­നാ­ധി­പ­ത്യ­ത്തി­നു് വ­ഴി­യൊ­രു­ക്കി­യ­തും എ­ന്നു­മാ­ണു്. സാ­മ്രാ­ജ്യ­ത്വ വി­പു­ലീ­ക­ര­ണം, വി­ഭ­വ­ങ്ങ­ളും ഭൂ­മി­യും പി­ടി­ച്ചെ­ടു­ക്കൽ, അ­ടി­മ­ത്തം. ഈ മൂ­ന്നു് ഹിം­സാ­ത്മ­ക­മാ­യ പ്ര­ക്രി­യ­യെ ത്വ­രി­ത­ഗ­തി­യിൽ യു­ദ്ധ­സ­ന്നാ­ഹ­ങ്ങ­ളോ­ടെ കൊ­ണ്ടു­പോ­കാൻ ക­ഴി­യി­ല്ലാ­യി­രു­ന്നെ­ങ്കിൽ മു­ത­ലാ­ളി­ത്ത­ത്തി­നു പകരം മ­റ്റൊ­രു വ്യ­വ­സ്ഥ ഭൂ­മു­ഖം ദർ­ശി­ക്കു­മാ­യി­രു­ന്നു. ഘട്ടം ഘ­ട്ട­മാ­യു­ള്ള ച­രി­ത്ര­ത്തി­ന്റെ വി­കാ­സ­ത്തി­ന്റെ നി­യ­മ­ങ്ങ­ളെ എ­പ്പോ­ഴേ സാ­മൂ­ഹ്യ ചിന്ത നി­രാ­ക­രി­ക്കേ­ണ്ട­താ­യി­രു­ന്നു.

മു­ത­ലാ­ളി­ത്തം ലിബറൽ സ്വാ­ത­ന്ത്ര്യ സ­ങ്കൽ­പം അ­വ­ത­രി­പ്പി­ച്ചു എ­ന്ന­തു് വാ­സ്ത­വ­മാ­ണു്. വ്യ­ക്തി­യാ­ണു് അതിലെ സ­വി­ശേ­ഷ ഏകകം. വ്യ­ക്തി സ്വാ­ത­ന്ത്ര്യ­മാ­ണു് അതിൽ പ്ര­ധാ­നം. അതു് സ്വ­കാ­ര്യ സ്വ­ത്ത­വ­കാ­ശ­ത്തി­നു­മേ­ലു­ള്ള സ്വാ­ത­ന്ത്ര്യ­മാ­ണു്. വ്യ­ക്തി­യു­ടെ അ­വ­കാ­ശ­ങ്ങ­ളെ സം­ര­ക്ഷി­ക്കാൻ എന്ന ഭാവേന നി­യ­മ­ങ്ങൾ പ്രാ­ബ­ല്യ­ത്തിൽ വ­ന്ന­തു് സ്വ­കാ­ര്യ സ്വ­ത്തു സം­ര­ക്ഷി­ക്കു­ന്ന­തി­നാ­ണു്. മു­ത­ലാ­ളി­ത്തം അ­തി­ന്റെ സ്വാ­ത­ന്ത്ര്യ സ­ങ്കൽ­പ്പ­ത്തെ പ്ര­ധാ­ന­മാ­യും രണ്ടു വ്യ­വ­ഹാ­ര­ങ്ങ­ളാ­യാ­ണു് പൊ­തു­ബോ­ധ്യ­മാ­ക്കി മാ­റ്റി­യ­തു്. ഒ­ന്നു് വ്യ­ക്തി­സ്വാ­ത­ന്ത്ര്യം, ര­ണ്ടാ­മ­ത്തേ­തു് സാം­സ്കാ­രി­ക പ­രി­ഷ്കാ­രം. വ്യ­ക്തി സ്വാ­ത­ന്ത്ര്യം നി­ദാ­ന­മാ­യ­തു് ലിബറൽ കാ­ഴ്ച­പ്പാ­ടാ­ണു്. ഇതു് യൂ­റോ­പ്പിൽ ആ­വിർ­ഭ­വി­ച്ച­തു് പ്ര­ബു­ദ്ധ­ത പാ­ര­മ്പ­ര്യ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­ണു്. പ്ര­ബു­ദ്ധ­ത­യും അ­ടി­മ­ത്ത­വും ച­രി­ത്ര­പ­ര­മാ­യ ഒരേ കാ­ല­ത്തി­ന്റെ സ­ന്ത­തി­ക­ളാ­ണു്. പ്ര­ബു­ദ്ധ­ത പാ­ര­മ്പ­ര്യം സൃ­ഷ്ടി­ച്ച ഏ­റ്റ­വും ഉ­ന്ന­ത­മാ­യ സ്വാ­ത­ന്ത്ര്യ സ­ങ്ക­ല്പ­മാ­ണു് റു­സ്സോ­വി­ന്റെ മ­നു­ഷ്യൻ സ്വ­ത­ന്ത്ര­നാ­യി ജ­നി­ക്കു­ന്നു, എ­ന്നാൽ അവൻ എ­വി­ടെ­യും ച­ങ്ങ­ല­യി­ലാ­ണു് എ­ന്നു­ള്ള­തു്.

കോ­ള­നീ­ക­രി­ക്ക­പ്പെ­ട്ട രാ­ഷ്ട്ര­ങ്ങ­ളി­ലെ അനേക ലക്ഷം ജീ­വി­ത­ങ്ങൾ മ­നു­ഷ്യൻ എന്ന പ­രി­ഗ­ണ­ന­യിൽ വ­ന്നി­രു­ന്നി­ല്ല. അ­ക്കാ­ല­ത്തു തന്നെ യു­റോ­പ്പ്യൻ പ്ര­ബു­ദ്ധ­ത­യു­ടെ എ­തി­രെ­ന്നോ­ണം പ്ര­വർ­ത്തി­ച്ച കാൽ­പ­നി­ക ഭാ­വ­ന­യിൽ കോ­ള­നീ­ക­രി­ക്ക­പ്പെ­ട്ട പ്ര­ദേ­ശ­ങ്ങ­ളി­ലെ മ­നു­ഷ്യ­രാ­ണു് കാ­ട്ടാ­ള­ന്മാർ (savages). കാ­ട്ടാ­ള­ന്മാ­രെ പ­രി­ഷ്ക്ക­രി­ച്ച മ­നു­ഷ്യ­രാ­ക്കി­യ­തി­നു­ശേ­ഷം മാ­ത്ര­മേ സ്വാ­ത­ന്ത്ര്യം ഉ­ണ്മ­യു­ടെ തന്നെ സ­വി­ശേ­ഷ­ത­യാ­യി അ­വർ­ക്ക് അ­നു­ഭ­വ­വേ­ദ്യ­മാ­കു­ക­യു­ള്ളു എ­ന്ന­താ­ണു് പ്ര­ബു­ദ്ധ പാ­ര­മ്പ­ര്യം പ്ര­ച­രി­പ്പി­ച്ച ലോ­ക­ബോ­ധം. മ­നു­ഷ്യൻ എന്ന സ­ങ്ക­ല്പ­ന­ത്തിൽ സ്ത്രീ­യും പ­രി­ഗ­ണി­ക്ക­പ്പെ­ട്ടി­രു­ന്നി­ല്ല. ഒരു വേള ലിബറൽ ചി­ന്ത­യു­ടെ ഭാ­ഗ­മാ­യി വി­ക­സി­ത­മാ­യ സ്വ­കാ­ര്യം / പൊതു ലോകം എന്ന വേർ­തി­രി­വിൽ, മുൻ­പു­ത­ന്നെ നി­ല­നി­ന്നി­രു­ന്ന ലിംഗ അ­ടി­സ്ഥാ­ന­ത്തി­ലെ തൊഴിൽ വി­ഭ­ജ­ന­ത്തെ കൂ­ടു­തൽ മ­യ­പ്പെ­ടു­ത്തി. സ്ത്രീ­യു­ടെ സ്വാ­ത­ന്ത്ര്യം എ­ന്നു­ള്ള­തു് ഗാർ­ഹി­ക (domesticity) പ്ര­ശ്ന­മാ­യി. സ്വ­കാ­ര്യ­ത ജാ­ഗ്ര­ത­യോ­ടെ സം­ര­ക്ഷി­ക്കേ­ണ്ട ഇടവും; പൊ­തു­ലോ­കം തർ­ക്ക­ങ്ങൾ­ക്കും യു­ദ്ധ­ങ്ങൾ­ക്കും ഏ­റ്റു­മു­ട്ട­ലി­നും വേ­ദി­യാ­യും മാ­റി­ക്ക­ഴി­ഞ്ഞി­രു­ന്നു. ഈ ലിബറൽ സ്വ­ത­ന്ത്ര സ­ങ്ക­ല്പ­ത്തി­ന്റെ തു­ടർ­ച്ച­യാ­ണു് സ്വ­ന്തം (യു­റോ­പ്പ്) രാ­ഷ്ട്രം സ്വ­കാ­ര്യ­സ്ഥ­ലി­യും കോ­ള­നീ­ക­രി­ക്ക­പ്പെ­ട്ട പ്ര­ദേ­ശ­ങ്ങൾ പൊ­തു­ഇ­ട­മാ­യും വി­ഭാ­വ­നം ചെ­യ്യ­പ്പെ­ട്ട­തു്. പൊ­തു­ലോ­ക­ത്തി­നും അ­തീ­ത­മാ­യി നിഗൂഢ പ്ര­ദേ­ശ­ങ്ങൾ നി­ല­ക്കൊ­ണ്ടു. ആ­ക്ര­മോ­ത്സു­ക­മാ­യ അ­ധി­നി­വേ­ശം ആ­വ­ശ്യ­പ്പെ­ടു­ന്ന ഇ­ട­ങ്ങ­ളാ­ണു് ഇതു്. മ­നു­ഷ്യ­സ­മ്പർ­ക്ക­ത്തി­നും അ­തീ­ത­മാ­യൊ­രു ഇടം. ഇ­ന്ന­ത്തെ നവ ലിബറൽ ക്രമം അതിനെ പു­ന­രു­ല്പാ­ദി­പ്പി­ക്കു­ന്നു­ണ്ടു്. ഇ­ന്ന­ത്തെ ഇ­രു­ണ്ട പ്ര­ദേ­ശ­ങ്ങൾ അ­മേ­രി­ക്കൻ രാ­ഷ്ട്രീ­യ മാതൃക പി­ന്തു­ട­രാ­ത്ത രാ­ജ്യ­ങ്ങ­ളാ­ണു്. ഇ­തു­പോ­ലെ നവ ലി­ബ­റൽ­ക്ര­മം ആ­ഭ്യ­ന്ത­ര­മാ­യും ഇതു് സൃ­ഷ്ടി­ക്കു­ന്ന­തു് പൗ­ര­ത്വ പ്ര­മാ­ണ­ങ്ങ­ളു­ടെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണു്. രേഖകൾ നി­ഷേ­ധി­ക്ക­പ്പെ­ടു­ന്ന­വർ അ­ധോ­ലോ­ക­ങ്ങ­ളി­ലേ­ക്ക് അ­ന്തർ­ധാ­നം ചെ­യ്യു­ന്നു. വി­ഭ­ജി­ത­മാ­യ സ്വാ­ത­ന്ത്ര്യ സ­ങ്ക­ല്പ­മാ­ണു് ലി­ബ­റ­ലി­സ­ത്തി­ന്റേ­തു്. അ­സ­മ­ത്വ­ത്തെ അ­ഭി­മു­ഖീ­ക­രി­ക്കു­മ്പോ­ഴും അ­ടി­മ­ത്ത­ത്തെ അതു് മ­ന­സ്സി­ലാ­ക്കു­ന്നി­ല്ല. ഈയൊരു പ­രി­മി­തി മാർ­ക്സി­ലും നി­ല­നിൽ­ക്കു­ന്നു­ണ്ടു്. ‘ജൂ­ത­പ്ര­ശ്ന­ത്തിൽ’, മു­ത­ലാ­ളി­ത്ത­വും പണവും മ­നു­ഷ്യ­നെ മ­നു­ഷ്യ­നിൽ­നി­ന്നു് അ­ന്യ­വൽ­ക്ക­രി­ച്ച മ­നു­ഷ്യാ­വ­സ്ഥ­യെ രാ­ഷ്ട്രീ­യ­വി­മോ­ച­ന­ത്തി­ലൂ­ടെ മ­നു­ഷ്യ­നി­ലേ­ക്ക് തി­രി­ച്ചെ­ത്തു­ന്ന വലിയ സ്വാ­ത­ന്ത്ര്യ സ­ങ്ക­ല്പം മു­ന്നോ­ട്ടു് വെ­യ്ക്കു­ന്നു­ണ്ടു്. എ­ന്നാൽ അ­ക്കാ­ല­ത്തു­ത­ന്നെ തെ­ക്കേ അ­മേ­രി­ക്ക­യി­ലെ തോ­ട്ട­ങ്ങ­ളിൽ അ­ടി­മ­വേ­ല­യ്ക്ക് ഇ­ര­യാ­ക്ക­പ്പെ­ട്ടി­രു­ന്ന ക­റു­ത്ത വർ­ഗ­ക്കാർ പ­ണ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലു­ള്ള അ­ന്യ­വൽ­ക്ക­ര­ണ­മ­ല്ല നേ­രി­ട്ടി­രു­ന്ന­തു്.

വർ­ണ്ണ­ത്തി­ന്റെ­യും ജാ­തി­യു­ടെ­യും അ­ടി­സ്ഥാ­ന­ത്തി­ലു­ള്ള വി­വേ­ച­ന­ത്തി­ന്റെ­യും അ­ടി­മ­ത്ത­ത്തി­ന്റെ­യും സ­ങ്കീർ­ണ­ത­കൾ സാ­മ്പ­ത്തി­ക അ­സ­മ­ത്വ­ത്തി­ന്റെ പ­രി­മി­ത ധാ­ര­ണ­ക­ളിൽ ഉൾ­ക്കൊ­ള്ളാൻ പ­റ്റു­ന്ന­ത­ല്ല. ഫു­ക്കോ­വി­ന്റെ സ്വാ­ത­ന്ത്ര്യ സ­ങ്കൽ­പ­ത്തിൽ ത­ട­വ­റ­യു­ടെ നി­ഴൽ­പ­റ്റി കി­ട­ന്നി­രു­ന്നു. മു­ത­ലാ­ളി­ത്തം പു­നർ­നിർ­മ്മി­ച്ച ശി­ക്ഷാ വ്യ­വ­സ്ഥ­യെ വി­ശ­ദീ­ക­രി­ക്കാൻ ഫു­ക്കോ ജെറമി ബെ­ന്താ­മിൽ നി­ന്നു് സ്വീ­ക­രി­ച്ച സ­ങ്കൽ­പ­ന­മാ­ണു് Panoption. ഇതൊരു വി­സ്തൃ­ത­മാ­യ സർ­വേ­ലെൻ­സ് വ്യ­വ­സ്ഥ­യാ­ണു്. ഇ­ന്നു് പൗ­ര­ത്വ രേ­ഖ­ക­ളെ അ­ടി­സ്ഥാ­ന­മാ­ക്കി­യു­ള്ള പ­രി­ശോ­ധ­നാ­ക്ര­മ­ത്തെ ഫു­ക്കോ­വി­ന്റെ വി­വ­ര­ണ­ങ്ങ­ളെ മുൻ­നിർ­ത്തി വി­ശ­ദീ­ക­രി­ക്കാ­റു­ണ്ടു്. പക്ഷേ, ഫു­ക്കോ എ­തി­രി­ട്ട­തു് യൂ­റോ­പ്പി­ലെ ബൂർ­ഷ്വാ ഘ­ട­ന­ക­ളെ­യാ­ണു്. അ­തി­ന്റെ പ­രി­ധി­ക­ളിൽ നി­ന്നാ­ണു് ശി­ക്ഷ­ണ വ്യ­വ­സ്ഥ­യെ വി­ശ­ദീ­ക­രി­ച്ച­തു്. സ­മ­കാ­ലി­ക മു­ത­ലാ­ളി­ത്ത­ത്തി­ന്റെ ഘ­ട­ന­ക­ളിൽ­നി­ന്നു് വി­മോ­ചി­ത­മാ­യ ലോ­ക­ത്തെ ഗ്രീ­ക്ക് ജീ­വി­ത­ച­ര്യ­ക­ളി­ലാ­ണു് ഫു­ക്കോ ക­ണ്ടെ­ത്തി­യ­തു്. അ­ടി­മ­ത്തം സ­മൂ­ഹ­ശ­രീ­ര­ത്തി­ന്റെ ഭാ­ഗ­മാ­ക്കി­യ സം­സ്കാ­ര­മാ­ണു് ഗ്രീ­ക്കു­കാ­രു­ടേ­തു്. ആ­ധു­നി­ക അ­ടി­മ­ക­ളു­ടെ­യും ജീ­വി­തം ഭരണകൂട-​കോർപ്പറേറ്റ് സർ­വേ­ലെൻ­സി­നും പു­റ­ത്താ­ണു്. “അ­ന­ധി­കൃ­ത” കു­ടി­യേ­റ്റ­ക്കാ­രു­ടെ ആ­വ­ശ്യ­മാ­യി തീ­രു­ന്നു ഭ­ര­ണ­കൂ­ട­ത്തി­ന്റെ റെ­ജി­സ്റ്റ­റി­ലേ­ക്ക് പേര് ചേർ­ക്ക­പ്പെ­ടേ­ണ്ട­തു്. അ­തിൽ­നി­ന്നു് അവരെ ബ­ഹി­ഷ്ക്കൃ­ത­മാ­ക്കേ­ണ്ട­തു് ഭ­ര­ണ­കൂ­ട­ത്തി­ന്റെ­യും. സ്വ­കാ­ര്യ­ത തു­ട­ങ്ങി­യ ലിബറൽ മൂ­ല്യ­ങ്ങൾ ഉ­യർ­ത്തി പൗ­ര­ത്വ രേ­ഖ­കൾ­ക്കെ­തി­രെ നി­ല­കൊ­ള്ളു­ന്ന മ­ധ്യ­വർ­ഗ ആ­ക്ടി­വി­സ്റ്റ് സ­മീ­പ­ന­ത്തി­ന്റെ കാ­ഴ്ച­യി­ലൂ­ടെ “അ­ന­ധി­കൃ­ത പൗ­ര­ത്വ­ത്തെ” മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യി­ല്ല.

കു­ടി­യേ­റ്റ­ത്തി­ന്റെ­യും അ­ഭ­യാർ­ഥി­ക­ളു­ടെ­യും പ്ര­ശ്ന­ത്തി­നെ നേ­രി­ടു­മ്പോൾ ത­കർ­ന്ന­ടി­യു­ക­യാ­ണു് യൂ­റോ­പ്പി­ന്റെ ലിബറൽ സ്വാ­ത­ന്ത്ര്യ സ­ങ്ക­ല്പ­ങ്ങൾ എ­ല്ലാം തന്നെ. കു­ടി­യേ­റ്റ­വും അ­ഭ­യാർ­ഥി പ്ര­ശ്ന­വും ആ­ധു­നി­ക അ­ടി­മ­ത്ത­വും ഇ­ന്ത്യ­യും അ­ഭി­മു­ഖീ­ക­രി­ക്കു­ന്ന വലിയ പ്ര­ശ്ന­മാ­ണു്. വി­ക­സി­ത മു­ത­ലാ­ളി­ത്ത­മാ­യി ഉയരാൻ വെ­മ്പൽ­കൊ­ള്ളു­ന്ന ഇ­ന്ത്യൻ ഭ­ര­ണ­കൂ­ടം ഭ­ര­ണ­ഘ­ട­ന­യ്ക്ക് പു­റ­ത്തു് നി­ന്നാ­ണു് ഈ പ്ര­ശ്ന­ത്തെ നേ­രി­ടു­ന്ന­തു്. ഭ­ര­ണ­ഘ­ട­ന പ്ര­ദാ­നം ചെ­യ്യു­ന്ന മൌ­ലി­കാ­വ­കാ­ശ­ങ്ങ­ളാ­ണു് ഇ­ന്ത്യ­യു­ടെ ലിബറൽ ജീ­വി­ത­ത്തി­ന്റെ അ­ടി­സ്ഥാ­നം. പക്ഷെ ച­രി­ത്ര­പ­ര­മാ­യി ഭാ­ര­തീ­യൻ പൂർ­വ്വാർ­ജി­ത­മാ­യി ല­ഭി­ച്ച സ്വാ­ത­ന്ത്ര്യ സ­ങ്കൽ­പം എ­ന്താ­ണ്? പ്രാ­ചീ­ന ചി­ന്ത­യ­നു­സ­രി­ച്ചു വിധി വി­ഹി­ത­മാ­യി ല­ഭി­ച്ച കർ­മ്മ­മ­നു­ഷ്ഠി­ച്ച് ജീ­വൻ­മു­ക്തി നേ­ടു­ന്ന­താ­ണ് മോ­ച­ന­മാർ­ഗം. ഭാ­ര­തീ­യ സ­ങ്ക­ല്പ­ത്തിൽ ആരും സ്വ­ത­ന്ത്ര­രാ­യി ജ­നി­ക്കു­ന്നി­ല്ല. അവർ ജാതി-​വർണ്ണ വ്യ­വ­സ്ഥ­യു­ടെ അ­ടി­മ­ത്ത ഘ­ട­ന­യി­ലേ­ക്കാ­ണു് പി­റ­ക്കു­ന്ന­തു്. അ­തു­കൊ­ണ്ടു് ഒ­രർ­ത്ഥ­ത്തിൽ മ­നു­ഷ്യ­നാ­യി തന്നെ പി­റ­ക്കു­ന്നി­ല്ല. ജനനാൽ തന്നെ പല ശ്രേ­ണി­യി­ലാ­ണു് ജീ­വി­ത­ങ്ങൾ. അതു് സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ നി­ഷേ­ധ­മാ­ണു്. സ­മ­ത്വ­സ­ങ്ക­ല്പ­മി­ല്ലാ­ത്ത സ്വാ­ത­ന്ത്ര്യ സ­ങ്കൽ­പം അ­പൂർ­ണ­മാ­ണു്. സ­മ­ത്വ­ത്തി­ന്റെ അ­ടി­സ്ഥാ­ന­മി­ല്ലാ­തെ സ്വാ­ത­ന്ത്ര്യ സ­ങ്ക­ല്പ­ത്തി­നു് സാ­ധു­ത­യി­ല്ല. ജാതി നി­ല­നിൽ­ക്കെ സ­മ­ത്വം അ­സാ­ധ്യ­മാ­ണു്. ശ­രാ­ശ­രി ഇ­ന്ത്യ­ക്കാ­രൻ എ­ന്തെ­ങ്കി­ലും വിധം സ്വാ­ത­ന്ത്ര്യ സ­ങ്കൽ­പം നൽ­കി­യ­തു് ‘സ്വ­രാ­ജി’ന്റെ ആ­ഹ്വാ­ന­ത്തെ തു­ടർ­ന്നാ­ണു്. ‘സ്വ­രാ­ജ്’ എന്റെ ജ­ന്മാ­വ­കാ­ശ­മാ­ണു് എ­ന്ന­താ­ണു് ഇ­ന്ത്യൻ ബൂർ­ഷ്വാ­സി ഭാ­ര­തീ­യർ­ക്ക് മു­മ്പിൽ അ­വ­ത­രി­പ്പി­ച്ച പ്ര­ധാ­ന സ്വാ­ത­ന്ത്ര്യ സ­ങ്കൽ­പം. ജ­ന്മം­കൊ­ണ്ടു സ്വാ­ത­ന്ത്ര­രാ­വു­ക­യി­ല്ലെ­ങ്കി­ലും ഇ­ന്ത്യ­ക്കാർ എന്ന നി­ല­യിൽ ഏവരും സ­ഹോ­ദ­ര­രാ­യി ഭാ­വി­ക്കു­ന്നു. ഗാ­ന്ധി അതിനെ ‘ഹി­ന്ദ് സ്വ­രാ­ജി­ലേ­ക്ക്’ വി­ക­സി­പ്പി­ച്ചു. ‘സ്വ­രാ­ജ്’ എന്ന വി­ശേ­ഷ­ണ­ത്തിൽ തന്നെ അ­തിർ­ത്തി­കൾ രേ­ഖ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. ‘സ്വ­രാ­ജ്’ അതിലെ ഭൂ­രി­പ­ക്ഷം അ­ധി­വ­സി­ക്കു­ന്ന­വ­രു­ടെ സ്വാ­ത­ന്ത്ര്യ­മാ­ണു്. സ്വ­രാ­ജ് എ­ന്ന­തും സ്വ­ദേ­ശി എ­ന്ന­തും പ­ര­സ്പ­രം ചേർ­ന്നു് പോ­കു­ന്ന സ­ങ്ക­ല്പ­ങ്ങ­ളാ­ണു്. അതിൽ വി­ദേ­ശി­യെ­ക്കു­റി­ച്ചു­ള്ള ധാ­ര­ണ­കൾ ഉ­ള്ള­ട­ങ്ങി­യി­രി­ക്കു­ന്നു. സ്വ­രാ­ജി­ന്റെ പ­രി­ധി­ക്ക­ക­ത്തു മാ­ത്ര­മേ സ­ഹോ­ദ­ര്യ­മു­ള്ളൂ. ‘ഗ്രാമ സ്വ­രാ­ജ്’ എന്ന സ­ങ്ക­ല്പം ഇ­തി­ന്റെ തു­ടർ­ച്ച­യാ­ണു്. ഗ്രാ­മ­ങ്ങൾ അ­ടി­ച്ച­മർ­ത്ത­പ്പെ­ട്ട, അ­വർ­ണ്ണർ­ക്ക് കാ­രാ­ഗൃ­ഹ­ങ്ങ­ളാ­ണു്. അ­തു­കൊ­ണ്ടാ­ക­ണം, ഫു­ലെ­യും അം­ബേ­ദ്ക്ക­റും സ്വ­രാ­ജി­നെ ആ­ദർ­ശ­വൽ­ക്ക­രി­ക്കാ­തി­രു­ന്ന­തു്. സ്വ­രാ­ജി­നു് ഉൾ­ക്കൊ­ള്ളേ­ണ്ട­വ­രും പു­റ­ത്തു­പോ­കേ­ണ്ട­വ­രു­മു­ണ്ടു്. രാഷ്ട്രീയ-​കമ്പോള സമൂഹം ബ­ഹി­ഷ്ക­രി­ച്ച് അ­ടി­മ­വേ­ല­ക­ളിൽ ബ­ന്ധി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­വർ സ്വ­രാ­ജി­ന്റെ പ­രി­ധി­ക്ക് പു­റ­ത്താ­ണു്. ‘പാ­ക്കി­സ്ഥാ­നി­ലേ­ക്ക്’ ‘ക­ബ­റി­സ്ഥാ­നി­ലേ­ക്ക്’ എ­ന്നൊ­ക്കെ ആ­ക്രോ­ശി­ച്ചു മ­നു­ഷ്യ­രെ ആ­ട്ടു­ന്ന സാം­സ്കാ­രി­ക ഹൈ­ന്ദ­വ ദേ­ശീ­യ­ത­യു­ടെ രാ­ഷ്ട്രീ­യ­ത്തി­ന്റെ അ­ട­രു­ക­ളിൽ സ്വ­രാ­ജി­ന്റെ സ­ങ്ക­ല്പ­നം പ­റ്റി­ചേർ­ന്നി­രി­ക്കു­ന്നു. മാർ­ക്സ് ആ­ഹ്വാ­നം ചെ­യ്ത­തു­പോ­ലെ മ­നു­ഷ്യ­നെ മ­നു­ഷ്യ­നി­ലേ­ക്ക് തി­രി­ച്ചെ­ത്തി­ക്കു­ന്ന സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ സാർ­വ­ലൗ­കി­ക­ത സ്വ­രാ­ജ് നി­രാ­ക­രി­ക്കു­ന്നു. വർ­ണ്ണ­ത്തി­നും ജാ­തി­ക്കും മ­ത­ത്തി­നു­മ­തീ­ത­മാ­യി മ­നു­ഷ്യർ­ക്ക് മ­നു­ഷ്യ­രെ അ­റി­യാൻ പ­റ്റാ­ത്ത ഏതൊരു സ­ങ്ക­ല്പ­വും നി­രാ­ക­രി­ക്ക­പ്പെ­ടേ­ണ്ട­താ­ണു്.

വംശീയ ആ­ക്ര­മ­ണ­ങ്ങൾ­ക്കും ആൾ­ക്കൂ­ട്ട കൊ­ല­പാ­ത­ക­ങ്ങൾ­ക്കും പ്ര­ത്യേ­ക­മാ­യ പ­രി­ര­ക്ഷ­യും അർദ്ധ നി­യ­മ­പ­ര­മാ­യ അം­ഗീ­കാ­ര­വും (quasi legal legitimacy) ല­ഭി­ക്കു­ന്ന­തി­ലെ ഒരു ഘടകം ‘സ്വ­രാ­ജ്’ അ­ല്ലെ­ങ്കിൽ ‘സ്വ­രാ­ഷ്ട്രം’ എന്ന മി­ഥ്യാ ബോ­ധ­ത്തിൽ നി­ന്നു­മാ­ണു്. ദ­ളി­ത­രും മു­സ്ലി­മു­ക­ളും കു­ടി­യേ­റ്റ­ക്കാ­രും പ്ര­വാ­സി തൊ­ഴി­ലാ­ളി­ക­ളും ‘സ്വ­രാ­ജ്’ ഉൾ­ക്കൊ­ണ്ട­വ­ര­ല്ല. വം­ശ­വെ­റി­യു­ടെ­യും ആൾ­ക്കൂ­ട്ട­കൊ­ല­പാ­ത­ക­ങ്ങ­ളു­ടെ­യും ഉ­ത്ഭ­വം ചെ­ന്നെ­ത്തു­ന്ന­തു് പതിനെട്ടു-​പത്തൊൻപതു് നൂ­റ്റാ­ണ്ടു­ക­ളി­ലെ അ­ടി­മ­ത്ത ഘ­ട്ട­ത്തി­ലാ­ണു്. ലി­ഞ്ച് എന്ന ആൾ­ക്കൂ­ട്ട കൊ­ല­പാ­ത­ക രീ­തി­ത­ന്നെ വെ­ള്ള­ക്കാ­ര­ന്റെ വി­ജി­ല­ന്റെ സ്ക്വാ­ഡു­ക­ളിൽ നി­ന്നാ­ണു് ഉ­ത്ഭ­വി­ക്കു­ന്ന­തു്. കോൾസൺ വൈ­റ്റ്ഹെ­ഡി­ന്റെ ‘അ­ണ്ടർ­ഗ്രൌ­ണ്ട് റെ­യിൽ­റോ­ഡ്’ (Colson Whitehead: Underground Railroad) എന്ന അ­ടി­മ­ത്ത വി­രു­ദ്ധ നോ­വ­ലിൽ അ­ത്ത­ര­മൊ­രു സ്ക്വാ­ഡ് പ്ര­വർ­ത്ത­നം വി­വ­രി­ക്കു­ന്നു­ണ്ടു്. പശു സം­ര­ക്ഷ­ക­രു­ടെ നൃ­ശം­സ­ത­ക­ളെ അ­തോർ­മി­പ്പി­ക്കും. കോൾസൺ വൈ­റ്റ്ഹെ­ഡി­ന്റെ നോ­വ­ലി­ലെ ഒരു ക­ഥാ­പാ­ത്രം അ­വ­രു­ടെ ഹിം­സാ­രീ­തി­ക­ളെ വി­വ­രി­ക്കു­ന്ന­പോ­ലെ: അ­ടി­മ­ക­ളു­ടെ ഉ­ട­മ­ക­ളു­ടെ കാ­വൽ­ക്കാർ എ­ന്ന­നി­ല­യിൽ അ­വ­രാ­യി­രു­ന്നു നിയമം; വെ­ളു­ത്ത, കു­ടി­ല­രാ­യ, ദ­യാ­ഹീ­നർ. വെ­ള്ള­ക്കാ­രു­ടെ ഇടയിൽ ഏ­റ്റ­വും താ­ഴെ­ത്ത­ട്ടിൽ­നി­ന്നു­ള്ള­വ­രാ­ണു് ഇവർ. അ­വർ­ക്ക് ക­റു­ത്ത വർ­ഗ­ക്കാ­രെ വെ­ടി­വെ­ച്ചു കൊ­ല്ലാൻ അ­ധി­കാ­ര­മു­ണ്ടു്. അടിമ ഗ്രാ­മ­ങ്ങ­ളിൽ എ­പ്പോൾ വേ­ണ­മെ­ങ്കി­ലും പ്ര­വേ­ശി­ച്ച് അ­വി­ട­ങ്ങ­ളി­ലെ സ്വ­ത­ന്ത്ര മ­നു­ഷ്യ­രു­ടെ വീ­ടു­കൾ അ­തി­ക്ര­മി­ക്കാം, ക്ലേ­ശ­പ്പെ­ട്ടു സ­മ്പാ­ദി­ച്ച വ­സ്ത്ര­ങ്ങ­ളും മ­റ്റും അവർ മോ­ഷ്ടി­ക്കും. സ്ത്രീ­ക­ളെ ലൈം­ഗി­ക­മാ­യി ആ­ക്ര­മി­ക്കും… അടിമ ക­ലാ­പ­ങ്ങ­ളെ അ­മർ­ച്ച­ചെ­യ്യാൻ പ­ട്രോൾ സം­ഘ­ങ്ങൾ സ്വ­കാ­ര്യ പ­ട്ടാ­ള­മാ­യി പ്ര­വർ­ത്തി­ക്കും. ഹിംസ സ്വ­കാ­ര്യ­വ­ല്ക്ക­രി­ക്ക­പ്പെ­ടു­ന്നു. സ്വെൻ­ബെ­കേർ­റ്റ് പ­രു­ത്തി­യു­ടെ സാ­മ്രാ­ജ്യ­ത്വ­ത്തിൽ വി­ശ­ദീ­ക­രി­ക്കു­ന്ന­തു് ഇ­പ്ര­കാ­ര­മാ­ണ്: വ­ലി­യ­തോ­തിൽ ആ­യു­ധ­ധാ­രി­ക­ളും സ്വ­കാ­ര്യ­ലാ­ഭേ­ച്ഛ­യിൽ മാ­ത്രം ഉന്നം വെ­യ്ക്കു­ന്ന മു­ത­ലാ­ളി­മാർ യൂ­റോ­പ്പ്യൻ ആ­ധി­പ­ത്യ­ത്തി­ന്റെ പ്ര­തീ­ക­ങ്ങ­ളാ­യി. അവർ സ്വ­ന്ത­മാ­യി ഒരു സ്വ­കാ­ര്യ സേനയെ നി­ല­നിർ­ത്തി­യി­രു­ന്നു. സ്വ­കാ­ര്യ­വ­ല്ക്ക­രി­ച്ച ഹിം­സ­യാ­യി­രു­ന്നു അ­വ­രു­ടെ അ­ടി­സ്ഥാ­ന യോ­ഗ്യ­ത­ക­ളിൽ ഒ­ന്നു് (Privatised violence was one of their core competence). പു­തു­താ­യി പി­റ­വി­യെ­ടു­ത്ത മൂലധന വ്യ­വ­സ്ഥ­യു­ടെ തു­ടി­ക്കു­ന്ന ഹൃദയം അ­ടി­മ­ത്ത­മാ­യി­രു­ന്നു എ­ന്നു് സ്വെൻ­ബെ­കേർ­റ്റ് പ­റ­യു­ന്നു.

ചൂഷണ മ­ണ്ഡ­ലം കൂ­ടു­തൽ കൂ­ടു­തൽ വി­സ്തൃ­ത­മാ­ക്കു­ന്ന­തി­നോ­ടൊ­പ്പം അ­ടി­ച്ച­മർ­ത്ത­ലി­ന്റെ സാ­മൂ­ഹി­ക­ഘ­ട­ന മു­ത­ലാ­ളി­ത്തം പു­ന­രു­ല്പാ­ദി­പ്പി­ച്ചു­ക്കൊ­ണ്ടി­രി­ക്കും. ചൂ­ഷ­ണ­ത്തി­നെ­ത്തി­രെ­യു­ള്ള സം­ഘ­ടി­ത പ്ര­ക്ഷോ­ഭ­ങ്ങൾ മു­ത­ലാ­ളി­ത്ത­ത്തെ കൂ­ടു­തൽ കൂ­ടു­തൽ പ്ര­തി­രോ­ധി­ച്ചു നിർ­ത്തി. ഇ­തി­ന്റെ ഭാ­ഗ­മാ­യാ­ണു് അ­ടി­മ­ത്തം നി­രോ­ധി­ക്ക­പ്പെ­ട്ട­തു്, തൊഴിൽ നി­യ­മ­ങ്ങൾ പ്രാ­ബ­ല്യ­ത്തിൽ വ­ന്ന­തു്. ഔ­ദ്യോ­ഗി­ക ത­ല­ത്തിൽ ഈ പ്ര­തി­രോ­ധ­ത്തി­നു് വി­ധേ­യ­മാ­യാ­ണു് മു­ത­ലാ­ളി­ത്ത വ്യ­വ­സ്ഥ പ്ര­വർ­ത്തി­ക്കു­ന്ന­തെ­ങ്കി­ലും അ­തി­ന്റെ ലാ­ഭ­ക­ര­മാ­യ നി­ല­നി­ല്പി­നു് നി­യ­മ­ങ്ങൾ പ്ര­തി­രോ­ധ­ങ്ങ­ളാ­കാ­ത്ത അ­ധോ­ത­ല­ങ്ങ­ളെ സൃ­ഷ്ടി­ച്ചു. തൊ­ഴി­ലാ­ളി­ക­ളു­ടെ ചോ­റ്റു പ­ട്ടാ­ളം അ­ധി­വ­സി­ക്കു­ന്ന അ­ധോ­ത­ല­ങ്ങൾ രാ­ഷ്ട്രീ­യ സ­മൂ­ഹ­ത്തി­നു് പു­റ­ത്താ­ണു് നി­ല­നിൽ­ക്കു­ന്ന­തു്. ഇ­ന്ത്യ പോ­ലു­ള്ള രാ­ജ്യ­ത്തു് ജാ­തി­യു­മാ­യി ഇ­ഴു­കി­ചേർ­ന്നി­രി­ക്കു­ന്ന മു­ത­ലാ­ളി­ത്ത­മാ­ണു് നി­ല­വി­ലു­ള്ള­തു്. ജാ­തി­യും മു­ത­ലാ­ളി­ത്ത­വും എ­ന്ന­തു് അ­തി­മാ­ര­ക­മാ­യ ചേ­രു­വ­യാ­ണു്. ഇതു് ര­ണ്ടി­നെ­യും മ­റി­ക­ട­ക്കു­ന്ന­താ­യി­രി­ക്ക­ണം ജ­നാ­ധി­പ­ത്യ­പ­ര­മാ­യ വി­മോ­ച­ന സ­ങ്കൽ­പം. ജ­നാ­ധി­പ­ത്യ­പ­ര­മാ­യ വി­മോ­ച­ന സ­ങ്ക­ല്പ­ത്തി­നു് ആ­ധാ­ര­മാ­ക്കേ­ണ്ട­തു് ഉ­യർ­ന്ന­തും ഉൽ­കൃ­ഷ്ട­വു­മാ­യ സ്വാ­ത­ന്ത്ര്യ­ബോ­ധ­മാ­ണു്. അ­ത്ത­ര­മൊ­രു ഉ­ദാ­ത്ത­മാ­യ (sublime) സ്വാ­ത­ന്ത്ര്യ ബോധം എ­ങ്ങി­നെ­യു­ള്ള­താ­ണ്? എ­ന്താ­ണ­തു്? അതു് ബ­ഷീ­റി­ലു­ണ്ടാ­യി­രു­ന്ന സ്വാ­ത­ന്ത്ര്യ ബോ­ധ­മാ­ണോ?

“യു ആർ­ഫ്രീ” ത­ട­വ­റ­യിൽ­നി­ന്നു് മോ­ചി­ത­നാ­കു­ന്നു എന്ന വാർ­ത്ത കേൾ­ക്കു­മ്പോൾ ബഷീർ ന­ടു­ങ്ങി­പ്പോ­വു­ക­യാ­ണു്. ‘വൈ ഷുഡ് ഐ ബി ഫ്രീ. ഹു വാ­ണ്ട്സ് ഫ്രീ­ഡം’ എന്ന പ്രതി ചോ­ദ്യം മ­തി­ലു­ക­ളിൽ തട്ടി പ്ര­തി­ധ്വ­നി­ക്കു­ക­യാ­ണു്.

“സ്വ­ത­ന്ത്രൻ…! സ്വ­ത­ന്ത്ര ലോകം…! ഏതു സ്വ­ത­ന്ത്ര ലോകം? വൻ ജ­യി­ലി­ലേ­ക്കു വേ­ണ­മ­ല്ലോ പോകാൻ? ആർ­ക്ക് വേണം ഈ സ്വാ­ത­ന്ത്ര്യം?”

ദേശീയ സ­മ­ര­ത്തി­ന്റെ പ­രി­സ­ര­ത്തിൽ ജ­യി­ലി­നു പു­റ­ത്തെ വൻ ജയിൽ എ­ന്ന­തു് അനേക പ്ര­തി­ധ്വ­നി­കൾ ഉള്ള ചോ­ദ്യ­മാ­യി­രു­ന്നു. ഇ­ക്കാ­ല­മ­ത്ര­യും ക­ഴി­ഞ്ഞി­ട്ടും ആ ചോ­ദ്യ­ത്തി­ന്റെ അ­ല­യൊ­ലി­കൾ നി­ല­യ്ക്കു­ന്നി­ല്ല. ആർ­ക്ക് വേണം സ്വാ­ത­ന്ത്ര്യം എ­ന്ന­തിൽ നീതി എ­ന്താ­യി­രി­ക്ക­ണം എന്ന എ­ക്കാ­ല­ത്തെ­യും അ­ന്വേ­ഷ­ണ­ങ്ങ­ളിൽ, എ­ന്നാൽ വി­വ­ര­ണ­ങ്ങൾ­ക്ക് വി­ധേ­യ­മാ­കാ­ത്ത­തും ച­രി­ത്ര­സ­ന്ധി­ക­ളോ­ടു് എ­പ്പോ­ഴും മാ­റ്റു­ര­ച്ചു­ക്കൊ­ണ്ടു് വി­ക­സ്വ­ര­മാ­കു­ന്ന­തു­മാ­യ സ്വാ­ത­ന്ത്ര്യ സ­ങ്ക­ല്പ­മു­ണ്ടു്. അതാണ് ആ ചോ­ദ്യ­ത്തി­ലെ ‘സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ’ ഉ­ദാ­ത്ത­ത.

ബറോഡ: ര­ണ്ടു് കാ­ല­ങ്ങൾ ര­ണ്ടു് അ­നു­ഭ­വ­ങ്ങൾ

—ജോൺസ് മാ­ത്യു

images/unni-mani-3-07.jpg
Nasreen Mohamedi, പേ­പ്പർ, പെൻ ആന്റ് കോഫി, 2018.

ബ­റോ­ഡ­യി­ലെ ഫാ­ക്കൽ­റ്റി ഓഫ് ഫൈൻ ആർ­ട്സിൽ ചി­ത്ര­ക­ലാ വി­ദ്യാ­ഭ്യാ­സ­ത്തി­നാ­യി ചേ­രു­വാ­നു­ള്ള അ­ഭി­രു­ചി പ­രീ­ക്ഷ­യ്ക്ക് 1986 ജൂ­ലൈ­യിൽ കൈ­യി­ലു­ണ്ടാ­യി­രു­ന്ന സ്യൂ­ട്ട് കേ­സു­മാ­യി പ്ര­ഭാ­ക­ര­നെ അ­ന്വേ­ഷി­ച്ചു ചെ­ന്ന­തു് ഒ­ന്നാം വർഷ ബി. എഫ്. എ. ക്ലാ­സ്സി­ലേ­ക്കാ­യി­രു­ന്നു. ന­സ്രീൻ മൊ­ഹ­മ്മെ­ദി­യെ­ന്ന (Nasreen Mohamedi 1937–1990) ചി­ത്ര­കാ­രി­യാ­യി­രു­ന്നു ക്ലാ­സ്സി­ലെ അ­ദ്ധ്യാ­പി­ക. പാ­ക്കി­സ്ഥാ­നിൽ ജ­നി­ച്ച് ഇ­ന്ത്യ­യിൽ സ്ഥി­ര­താ­മ­സ­മാ­ക്കി­യ അവർ സ­വി­ശേ­ഷ­മാ­യ ശൈ­ലി­യിൽ അ­തി­സൂ­ഷ്മ­മാ­യ രേ­ഖാ­ഗ­ണി­ത ഘ­ട­ന­ക­ളാൽ അ­മൂർ­ത്ത സംഗീത സാ­ന്ദ്ര­മാ­യ അ­സാ­ധാ­ര­ണ ആ­കൃ­തി­കൾ സൃ­ഷ്ടി­ച്ചു. ആ­ധു­നി­ക ഇ­ന്ത്യൻ ചി­ത്ര­ക­ല­യിൽ ശ്ര­ദ്ധേ­യ­യാ­യ ചി­ത്ര­കാ­രി­യാ­ണു് അവർ എ­ന്നൊ­ന്നും അ­ന്നെ­നി­ക്ക­റി­യി­ല്ലാ­യി­രു­ന്നു.

വി. എസ്. ഗൈ­റ്റോ­ണ്ട്, എം. എഫ്. ഹുസൈൻ, ത­യ്യ­ബ് മേത്ത തു­ട­ങ്ങി­യ സ­മ­കാ­ലി­ക­രാ­യി­രു­ന്ന ചി­ത്ര­കാ­ര­ന്മാ­രു­മാ­യു­ള്ള സ­മ്പർ­ക്ക­വും ലണ്ടൻ, ന്യൂ­യോർ­ക്, ഡോ­ക്യു­മെ­ന്റ, കാ­സ്സെൽ തു­ട­ങ്ങി­യ അ­ന്താ­രാ­ഷ്ട്ര ക­ലാ­പ­രി­സ­ര­ങ്ങ­ളിൽ ന­ട­ത്തി­യ പ്ര­ദർ­ശ­ന­ങ്ങ­ളും, ന­സ്രീൻ മൊ­ഹ­മ്മെ­ദി­ക്ക് ചി­ത്ര­കാ­രി­യെ­ന്ന നാ­ട്യ­വും പ­രി­വേ­ഷ­വും ഉ­ണ്ടാ­യി­രു­ന്നി­ല്ല.

നാ­ഡീ­വ്യൂ­ഹ അ­പ­ച­യ­മെ­ന്ന അ­സാ­ധാ­ര­ണ രോഗം കീ­ഴ­ട­ക്കി­ക്കൊ­ണ്ടി­രു­ന്ന ആ അ­വ­സ്ഥ­യി­ലും അവർ കസേര കൈ­പി­ടി­യിൽ സ്കെ­ച് പു­സ്ത­കം മു­ട്ടു­കൈ­ക്കൊ­ണ്ടു അ­മർ­ത്തി­വ­ച്ച് അ­നി­യ­ന്ത്രി­ത­മാ­യി വി­റ­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ശ­രീ­ര­ത്തെ­മ­റി­ക­ട­ന്നു് നേർ­രേ­ഖ വ­ര­യ്ക്കു­ന്ന ധ്യാ­ന­ത്തി­ലേർ­പ്പെ­ട്ടി­രി­ക്കു­മ്പോ­ഴാ­ണു് കേ­ര­ള­ത്തിൽ നി­ന്നു് പ്ര­ഭാ­ക­ര­നെ തേടി അ­വർ­ക്കു മുൻ­പിൽ ഞാൻ എ­ത്തി­യ­തു്. ഇളം ത­വി­ട്ടു­നി­റ­മു­ള്ള സാരി ധ­രി­ച്ചു­കൊ­ണ്ടു് പു­ഞ്ചി­രി­ക്കു­ന്ന മെ­ലി­ഞ്ഞു നീണ്ട മു­ഖ­വു­മാ­യി അവർ ക­സേ­ര­യിൽ ഇ­രി­ക്കു­ക­യാ­യി­രു­ന്നു.

ക്ലാ­സ് സ­മ­യ­ത്തു് അ­നു­വാ­ദ­മി­ല്ലാ­തെ ക­യ­റി­യ­പ്പോ­ഴു­ണ്ടാ­യ മുൻ­കാ­ല അ­നു­ഭ­വ­ങ്ങൾ നാ­ട്ടിൽ അ­ന­വ­ധി­യു­ണ്ടെ­ങ്കി­ലും ന­സ്രീ­ന്റെ സ്നേ­ഹം നി­റ­ഞ്ഞ പെ­രു­മാ­റ്റം എന്റെ ഭാഷാ പ­രി­മി­തി­യും യാ­ത്രാ­ക്ഷീ­ണ­വും നൊ­ടി­യി­ട­യിൽ അ­പ്ര­ത്യ­ക്ഷ­മാ­ക്കി. കോ­ളേ­ജ് വ­ള­പ്പി­ലൊ­രു വീ­ട്ടിൽ താ­മ­സി­ച്ചി­രു­ന്ന പ്ര­ഭാ­ക­ര­നെ ക­ണ്ടെ­ത്തു­വാൻ മനീഷ പരേഖ് എ­ന്നു­പേ­രു­ള്ള ഒ­ന്നാം വർഷ വി­ദ്യാർ­ത്ഥി­നി­യെ എ­ന്നോ­ടൊ­പ്പം ന­സ്രീൻ പ­റ­ഞ്ഞു വി­ട്ട­തു് അ­വ­രു­ടെ വാ­ത്സ­ല്യ­ത്തോ­ടു­കൂ­ടി­യ ഉ­ത്ത­ര­വാ­ദി­ത്ത­പ­ര­മാ­യ പെ­രു­മാ­റ്റ­മാ­യി­രു­ന്നു. അ­ദ്ധ്യാ­പി­ക­യു­ടെ ഉ­ത്ത­ര­വാ­ദി­ത്ത പ­രി­ധി­ക­ളിൽ പെ­ടാ­ത്ത ഈ പ്ര­വൃ­ത്തി അ­വ­രു­ടെ സ­വി­ശേ­ഷ­മാ­യ വ്യ­ക്തി­ത്വ­ത്തെ­യും സ്വ­ത­ന്ത്ര ചി­ന്ത­യു­ടെ­യും മ­നോ­ഹ­ര­മാ­യ പ്ര­തി­ഫ­ല­ന­മാ­യി­രു­ന്നു. അവർ പി­ന്നീ­ടു് എന്റെ ഒ­ന്നാം വർഷ അ­ദ്ധ്യാ­പി­ക­യാ­യി­രു­ന്നു.

വർ­ഷ­ങ്ങൾ­ക്ക് ശേഷം ചി­ത്ര­കാ­ര­നാ­യ സു­രേ­ന്ദ്രൻ­നാ­യ­രു­മാ­യൊ­രു അ­ഭി­മു­ഖം ന­ട­ത്തു­വാൻ ബ­റോ­ഡ­യി­ലെ­ത്തി­യ­പ്പോൾ മാറിയ രാ­ഷ്ട്രീ­യ പ­രി­സ­രം അ­നു­ഭ­വി­ക്കാ­നി­ട­യാ­യി.

സമ എന്ന പ്ര­ദേ­ശ­ത്തു് നി­ന്നും സു­രേ­ന്ദ്ര­ന്റെ വീ­ട്ടി­ലേ­ക്ക് അ­തി­രാ­വി­ലെ ഓട്ടോ കാ­ത്തു­നിൽ­ക്കു­ക­യാ­യി­രു­ന്ന ഞാനും ഹോ­ചി­മിൻ, ബാ­ബു­മോൻ, അരുൺ വി. സി. എന്നീ കൂ­ട്ടാ­ളി­ക­ളും. റോഡിൽ വച്ച് കൈ­യ്യി­ലൊ­രു മു­ട്ടൻ വ­ടി­യു­മാ­യി ന­ട­ന്നി­രു­ന്ന ആ പ്ര­ദേ­ശ­ത്തു­കാ­ര­നാ­യ ഒരാൾ ഞ­ങ്ങ­ളോ­ടു് സൗഹൃദ സം­ഭാ­ഷ­ണ­ങ്ങൾ ന­ട­ത്തി­കൊ­ണ്ടു അ­ടു­ത്തു­ള്ള കാ­ളീ­ക്ഷേ­ത്രം സ­ന്ദർ­ശി­ക്കു­വാൻ നിർ­ബ­ന്ധി­ച്ചു. സ­മ­യ­ക്കു­റ­വു­ള്ള­തി­നാൽ അ­ഭി­മു­ഖ­സം­ഭാ­ഷ­ണം ക­ഴി­ഞ്ഞ­തി­നു് ശേ­ഷ­മാ­കാ­മെ­ന്നു് പ­റ­ഞ്ഞു സ­മാ­ധാ­നി­പ്പി­ച്ചു. ഓട്ടോ സം­ഘ­ടി­പ്പി­ച്ചു ത­ന്ന­തി­നു് ശേഷം ഡ്രൈ­വ­റോ­ടൊ­പ്പം ക­യ­റി­യി­രു­ന്നു് ഓ­രോ­രു­ത്ത­രു­ടെ­യും പേ­രു­കൾ ചോ­ദി­ച്ചു മ­ന­സ്സി­ലാ­ക്കി­യ­പ്പോൾ ഞാൻ ക്രി­സ്ത്യാ­നി­യാ­ണോ എന്ന ചോ­ദ്യ­ത്തി­ലു­ട­ക്കി നി­ന്നു. മുൻ­കാ­ല വംശീയ ക­ലാ­പ­ച­രി­ത്ര ശ­ക­ല­ങ്ങൾ നൊ­ടി­യി­ട­യിൽ എ­ന്നി­ലൂ­ടെ ക­ട­ന്നു­പോ­യെ­ങ്കി­ലും അ­യാ­ളു­ടെ ചോ­ദ്യ­ങ്ങൾ­ക്ക് എ­ല്ലാം മ­റു­പ­ടി നൽകി.

വൈ­കു­ന്നേ­രം കാ­ളീ­ക്ഷേ­ത്രം കാ­ണാ­മെ­ന്ന അ­യാ­ളു­ടെ നിർ­ബ­ന്ധ­ത്തി­നു് വ­ഴ­ങ്ങി അയാൾ ഓ­ട്ടോ­യിൽ നി­ന്നു­മി­റ­ങ്ങി­യ­പ്പോൾ ഞങ്ങൾ യാത്ര തു­ടർ­ന്നു. അ­ഭി­മു­ഖം പല കാ­ര­ണ­ങ്ങ­ളാൽ നീ­ണ്ടു പോ­യ­തി­നാൽ തി­രി­ച്ചു­ള്ള വരവ് ച­രി­ത്ര വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന അ­ഭി­രാ­മി­ന്റെ ബ്രേ­ക്ക് ഇ­ല്ലാ­ത്ത ബൈ­ക്കി­ലാ­യി­രു­ന്നു. രാ­ത്രി ഏ­ഴു­മ­ണി­യോ­ടെ ഓ­രോ­രു­ത്ത­രെ­യും സ­മ­യി­ലെ കെ. പി. റെ­ജി­യു­ടെ വീ­ട്ടിൽ ഇ­റ­ക്കു­ന്ന ഡ്രൈ­വർ ജോ­ലി­ക്കി­ട­യിൽ റോ­ഡ­രു­കിൽ­നി­ന്നും കൈ­കൊ­ട്ടി വി­ളി­ച്ച കാ­ളീ­ക്ഷേ­ത്ര വ­ഴി­കാ­ട്ടി മ­റു­പ­ടി­ക്കു കാ­ത്തു­നിൽ­ക്കാ­തെ ബൈ­ക്കി­നു പു­റ­കിൽ ക­യ­റി­യി­രു­ന്നു് കാ­ളീ­ക്ഷേ­ത്ര­ത്തി­ലേ­ക്ക് പോ­കു­വാൻ നിർ­ബ­ന്ധം പി­ടി­ച്ചു.

എ­ന്തു­പ­റ­യ­ണ­മെ­ന്ന­റി­യാ­തെ മ­ര­വി­ച്ച ചി­ന്ത­കൾ എ­ന്നി­ലെ ചേ­ത­ന­യെ ഗ്ര­സി­ക്കു­ന്ന­തോ­ടൊ­പ്പം ചു­റ്റു­പാ­ടു­മു­ള്ള ച­ല­നാ­ത്മ­ക യാ­ഥാർ­ഥ്യ­ത്തെ ഒ­രു­വേ­ള സാൽ­വ­ദോർ ഡാ­ലി­യു­ടെ ‘The Persistence of Memory’ എന്ന ചി­ത്ര­ത്തെ ഓർ­മ്മ­പ്പെ­ടു­ത്തി. ബൈ­ക്കി­നു് പു­റ­കി­ലി­രു­ന്ന മ­നു­ഷ്യ­നോ­ടു് അ­ശു­ദ്ധ­മാ­യി ക്ഷേ­ത്ര­ത്തി­ന­ക­ത്തു് പ്ര­വേ­ശി­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചു സൂ­ചി­പ്പി­ച്ച­പ്പോൾ കു­റ­ച്ചു നേ­ര­ത്തെ മൗ­ന­ത്തി­നു് ശേഷം മ­ടി­ച്ചു­കൊ­ണ്ടു് അയാൾ ഞാൻ ശു­ദ്ധി­യാ­യി വ­രു­ന്ന­തു് വരെ കാ­ത്തി­രി­ക്കാ­മെ­ന്നേ­റ്റ് ബൈ­ക്കിൽ നി­ന്നും ഇ­റ­ങ്ങി. ക­യ്യി­ലെ മു­ട്ടൻ വ­ടി­യു­മാ­യി റോ­ഡ­രു­കിൽ ഇ­റ­ങ്ങി­യ ആ മ­നു­ഷ്യ­നോ­ടു് എ­നി­ക്ക് സ­ഹ­താ­പം തോ­ന്നി.

നോബൽ സ­മ്മാ­നം

—ബോ­റി­സ് പാ­സ്റ്റർ­നാ­ക്

കൂ­ട്ടി­ല­ട­യ്ക്ക­പ്പെ­ട്ട മൃ­ഗ­ത്തെ­പ്പോ­ലെ

ഞാൻ ഒറ്റപ്പെട്ടിരിയ്ക്കുന്നു-​

എന്റെ ച­ങ്ങാ­തി­മാ­രിൽ നി­ന്നും,

എന്റെ സ്വാ­ത­ന്ത്ര്യ­ത്തിൽ നി­ന്നും,

എന്റെ സൂ­ര്യ­നിൽ നി­ന്നും.

വേ­ട്ട­ക്കാർ മു­ന്നേ­റു­ക­യാ­ണു്;

എ­നി­യ്ക്കു പോകാൻ ഒ­രി­ട­മി­ല്ല.

ഇ­രു­ണ്ട കാടും, കു­ള­ക്ക­ര­യും,

വെ­ട്ടി­വീ­ഴ്ത്തി­യൊ­രു മ­ര­ത്തി­ന്റെ മു­ര­ടും മാ­ത്രം.

മു­ന്നോ­ട്ടു പോക വയ്യ; പി­ന്നോ­ട്ടും.

എന്റെ കഥ ക­ഴി­ഞ്ഞി­രി­യ്ക്കു­ന്നു.

ഞാൻ കൊ­ള്ള­ക്കാ­ര­നോ

കൊ­ല­യാ­ളി­യോ ആണോ?

ഇ­ങ്ങ­നെ അ­ധി­ക്ഷേ­പി­യ്ക്ക­പ്പെ­ടാൻ

എന്തു തെ­റ്റാ­ണു ഞാൻ ചെ­യ്ത­ത്?

എന്റെ നാ­ടി­ന്റെ കഥ പ­റ­ഞ്ഞ്

ഞാൻ ലോ­ക­ത്തെ­യാ­കെ ക­ര­യി­ച്ചു.

എ­ങ്കി­ലും, എന്റെ ശ­വ­ക്കു­ഴി­യെ­ത്തൊ­ട്ടു

നിൽ­ക്കു­മ്പോ­ഴും ഞാൻ വി­ശ്വ­സി­യ്ക്കു­ന്നു,

ക്രു­ര­ത­യെ­യും ക­ല­ഹ­ങ്ങ­ളെ­യും

ഇ­രു­ട്ടി­ന്റെ ശ­ക്തി­ക­ളെ­യും

വെ­ളി­ച്ച­ത്തി­ന്റെ ചൈ­ത­ന്യം

കീ­ഴ്പ്പെ­ടു­ത്തു­മെ­ന്ന്.

വേ­ട്ട­ക്കാർ അ­ടു­ത്ത­ടു­ത്തു വ­രു­ക­യാ­ണു്,

തെ­റ്റാ­യ ഇരയെ ഉന്നം വെ­ച്ചു­കൊ­ണ്ടു്.

എ­നി­ക്ക് വി­ശ്വ­സ്ത­രും സ­ത്യ­സ­ന്ധ­രു­മാ­യ

സ­ഹാ­യി­ക­ളാ­രു­മി­ല്ല.

എന്റെ ക­ഴു­ത്തിൽ കു­രു­ക്കു മു­റു­കു­മ്പോൾ

ഒരു നി­മി­ഷ­ത്തേ­യ്ക്കെ­ങ്കി­ലും

എന്റെ ക­ണ്ണീ­രു തു­ട­യ്ക്കാൻ

ആ­രെ­ങ്കി­ലും എന്റെ

അ­ടു­ക്ക­ലു­ണ്ടാ­യി­രു­ന്നെ­ങ്കി­ലെ­ന്നു

ഞാൻ ആ­ശി­യ്ക്കു­ന്നു.

ബോ­റി­സ് പാ­സ്റ്റർ­നാ­ക് (1890–1960) പ­ത്തു­പ­ന്ത്ര­ണ്ടു കൊ­ല്ലം മു­മ്പു­ത­ന്നെ പലതവണ പ­രി­ഗ­ണി­യ്ക്ക­പ്പെ­ട്ടി­രു­ന്നു­വെ­ങ്കി­ലും തൊ­ള്ളാ­യി­ര­ത്തി എ­മ്പെ­ത്തെ­ട്ടി­ലാ­ണു് പാ­സ്റ്റർ­നാ­ക്കി­നു് സാ­ഹി­ത്യ­ത്തി­നു­ള്ള നോബൽ പ്ര­ഖ്യാ­പി­ക്ക­പ്പെ­ട്ട­തു്. സ­മ്മാ­നം തി­ര­സ്ക­രി­ച്ചു­കൊ­ണ്ടു­ള്ള പ്ര­സ്താ­വ­ന ഇ­റ­ക്ക­ണ­മെ­ന്ന പാർ­ട്ടി തീ­ട്ടൂ­രം പി­റ്റേ­ന്നു ത­ന്നെ­യെ­ത്തി. പാ­സ്റ്റർ­നാ­ക്കി­സ് വ­ഴ­ങ്ങി­യി­ല്ല, കേ­ന്ദ്ര­ക­മ്മി­റ്റി­യു­ടെ സാം­സ്കാ­രി­ക­വി­ഭാ­ഗ­ത്തി­ന്റെ അ­ധ്യ­ക്ഷ­നെ­ക്കാ­ണാൻ പോ­യ­തു­മി­ല്ല.

റൈ­റ്റേ­ഴ്സ് യു­ണി­യ­ന്റെ സ­മ്മേ­ള­ന­ത്തിൽ പ­ങ്കെ­ടു­ത്തി­ല്ലെ­ങ്കി­ലും സ­മ്മാ­ന­ത്തു­ക സ­മാ­ധാ­ന­സം­ര­ക്ഷ­ണ സ­മി­തി­യ്ക്ക് നൽ­കാ­മെ­ന്നു് എഴുതി അ­റി­യി­ച്ചു. ഒരു ഫ­ല­വു­മു­ണ്ടാ­യി­ല്ല. അ­ധി­ക്ഷേ­പ­ങ്ങ­ളും ഭീ­ഷ­ണി­ക­ളും തു­ടർ­ന്നു. ഒ­ടു­വിൽ ‘തി­ര­സ്കാ­ര­ത്തെ അ­നാ­ദ­ര­മാ­യി­ക്കാ­ണ­രു­തേ’ എന്ന അ­പേ­ക്ഷ­യോ­ടെ നോബൽ സ­മ്മാ­നം സ്വീ­ക­രി­ക്കു­ന്നി­ല്ലെ­ന്നു് ക­മ്മി­റ്റി­യെ അ­റി­യി­ച്ചു. പാ­സ്റ്റർ­നാ­ക് സം­ര­ക്ഷ­ണ­സ­മി­തി­യു­ടെ അ­ധ്യ­ക്ഷം താൻ ഏ­റ്റെ­ടു­ക്കു­മെ­ന്നു് ജ­വ­ഹർ­ലാൽ നെഹറു ക്രൂ­ഷ്ചേ­വി­നെ ഫോൺ ചെ­യ്തു പ­റ­ഞ്ഞി­ല്ലാ­യി­രു­ന്നെ­ങ്കിൽ പാ­സ്റ്റർ­നാ­കി­സി­നെ അ­പ്പോൾ­ത­ന്നെ നാ­ടു­ക­ട­ത്തി­യേ­നേ.

ഭീ­തി­യു­ടെ­യും വി­ഷാ­ദ­ത്തി­ന്റെ­യും ഈ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു് പാ­സ്റ്റർ­നാ­ക്കു് ഈ ക­വി­ത­യെ­ഴു­തി­യ­തു്. പ­രി­ഭാ­ഷ: ആ­ത്മാ­രാ­മൻ

പക്ഷം പി­ടി­ച്ചേ മ­തി­യാ­കൂ

—ഏലി വീസൽ

ഞാൻ ഓർ­ക്കു­ന്നു: ഇ­ന്ന­ലെ­യാ­ണു് അതു ന­ട­ന്ന­തു്. അ­ല്ലെ­ങ്കിൽ അ­ന­ന്ത­കാ­ല­ങ്ങൾ­ക്കു മുൻപ്. ചെ­റു­പ്പ­ക്കാ­ര­നാ­യ ഒരു ജൂ­ത­പ്പ­യ്യൻ രാ­ത്രി­യു­ടെ സാ­മ്രാ­ജ്യം ക­ണ്ടെ­ത്തി. അ­വ­ന്റെ പ­രി­ഭ്രാ­ന്തി എ­നി­ക്ക് ഓർ­മ­യു­ണ്ടു്. അ­വ­ന്റെ പ്രാ­ണ­സ­ങ്ക­ടം എ­നി­ക്ക് ഓർ­മ­യു­ണ്ടു്. അ­തെ­ല്ലാം സം­ഭ­വി­ച്ച­തു വളരെ വേ­ഗ­ത്തി­ലാ­യി­രു­ന്നു. ഒറ്റ തി­രി­ച്ച ഇ­ട­ങ്ങൾ. നാ­ടു­ക­ട­ത്തൽ. അ­ട­ച്ചു­കെ­ട്ടി­യ വാഗൺ. ഞ­ങ്ങ­ളു­ടെ ജ­ന­ത­യു­ടെ ച­രി­ത്ര­വും മ­നു­ഷ്യ­രാ­ശി­യു­ടെ ഭാ­വി­യും കു­രു­തി കൊ­ടു­ക്കാൻ ഉ­ദ്ദേ­ശി­ച്ചു­ള്ള ഭീ­തി­ദ­മാ­യ അൾ­ത്താ­ര.

ഞാൻ ഓർ­ക്കു­ന്നു: അവൻ അ­ച്ഛ­നോ­ടു ചോ­ദി­ച്ചു: “ഇതു ശ­രി­യാ­കു­മോ? ഇതു് ഇ­രു­പ­താം നൂ­റ്റാ­ണ്ടാ­ണു്, മ­ധ്യ­കാ­ല­മ­ല്ല. ഇ­ങ്ങ­നെ­യു­ള്ള കു­റ്റ­കൃ­ത്യ­ങ്ങൾ ചെ­യ്യാൻ ആര് അ­നു­വ­ദി­ക്കും? ലോ­ക­ത്തി­നു് എ­ങ്ങ­നെ നി­ശ്ശ­ബ്ദ­മാ­യി­രി­ക്കാൻ പ­റ്റും?

ഇ­പ്പോൾ കൂ­ട്ടി എന്റെ നേർ­ക്കു തി­രി­യു­ന്നു: ‘പറയൂ’ അവൻ ചോ­ദി­ക്കു­ന്നു: “എന്റെ ഭാ­വി­യോ­ടു നി­ങ്ങൾ എ­ന്താ­ണു ചെ­യ്ത­തു്? നി­ങ്ങ­ളു­ടെ ജീ­വി­തം കൊ­ണ്ടു് നി­ങ്ങ­ളെ­ന്താ­ണു ചെ­യ്ത­ത്?”

ഞാൻ ശ്ര­മി­ച്ചി­ട്ടു­ണ്ടെ­ന്നു് ഞാൻ അ­വ­നോ­ടു പ­റ­യു­ന്നു. ഓർ­മ­യു­ടെ ജീ­വ­സ്സു കാ­ത്തു സൂ­ക്ഷി­ക്കാൻ ശ്ര­മി­ച്ചെ­ന്ന്. മ­റ­ക്കു­മാ­യി­രു­ന്ന­വ­രോ­ടു പൊ­രു­താൻ ശ്ര­മി­ച്ചി­ട്ടു­ണ്ടെ­ന്ന്. കാരണം നമ്മൾ മ­റ­ന്നാൽ ന­മ്മ­ളും കു­റ്റ­ക്കാ­രാ­ണു്. ന­മ്മ­ളും കൂ­ട്ടു­ത്ത­ര­വാ­ദി­ക­ളാ­ണു്.

നമ്മൾ എത്ര നി­ഷ്ക­ള­ങ്ക­രാ­യി­രു­ന്നു­വെ­ന്നു് പി­ന്നെ ഞാൻ അ­വ­നോ­ടു വി­ശ­ദീ­ക­രി­ച്ചു. ലോകം അ­റി­ഞ്ഞി­രു­ന്നി­ട്ടും നി­ശ്ശ­ബ്ദ­ത പാ­ലി­ച്ചു. എവിടെ, എ­പ്പോൾ മ­നു­ഷ്യർ ദു­രി­ത­വും അ­പ­മാ­ന­വും അ­നു­ഭ­വി­ക്കു­ന്നു­ണ്ടോ അ­പ്പോ­ഴൊ­ന്നും നി­ശ്ശ­ബ്ദ­നാ­യി­രി­ക്കി­ല്ലെ­ന്നു് ഞാൻ പ്ര­തി­ജ്ഞ­യെ­ടു­ത്ത­തു് അ­തു­കൊ­ണ്ടാ­ണു്. നാം പക്ഷം പി­ടി­ച്ചേ മ­തി­യാ­കൂ. ഒ­രി­ക്ക­ലും ഇ­ര­യെ­യ­ല്ല, അ­ടി­ച്ച­മർ­ത്തു­ന്ന­വ­നെ­യാ­ണു് നി­ഷ്പ­ക്ഷ­ത സ­ഹാ­യി­ക്കു­ന്ന­തു്. നി­ശ്ശ­ബ്ദ­ത ധൈ­ര്യ­മേ­കു­ന്ന­തു് പീ­ഡ­ക­നാ­ണു്, ഒ­രി­ക്ക­ലും പീ­ഡി­ത­ന­ല്ല. ചി­ല­പ്പോൾ നാം ഇ­ട­പെ­ട്ടേ മ­തി­യാ­കു.

മ­നു­ഷ്യ­ജീ­വി­ത­ങ്ങൾ വം­ശ­നാ­ശ­ത്തി­ലാ­കു­മ്പോൾ, മ­നു­ഷ്യാ­ന്ത­സ്സ് അ­പാ­യ­സ്ഥി­തി­യി­ലാ­കു­മ്പോൾ ദേശീയ അ­തിർ­ത്തി­ക­ളും സം­വേ­ദ­ന­ക്ഷ­മ­ത­യും അ­പ്ര­സ­ക്ത­മാ­കു­ന്നു. വർഗം, മതം അ­ല്ലെ­ങ്കിൽ രാ­ഷ്ട്രീ­യ വി­ശ്വാ­സ­ങ്ങ­ളു­ടെ പേരിൽ എ­വി­ടെ­യൊ­ക്കെ ആണും പെ­ണ്ണും പീ­ഡി­പ്പി­ക്ക­പ്പെ­ടു­ന്നു­ണ്ടോ, ആ നി­മി­ഷം തന്നെ അവിടം പ്ര­പ­ഞ്ച­ത്തി­ന്റെ കേ­ന്ദ്ര­മാ­ക­ണം.

എന്റെ ജ­ന­ത­യു­ടെ ഓർ­മ­യി­ലും പാ­ര­മ്പ­ര്യ­ത്തി­ലും ആ­ഴ­ത്തിൽ വേ­രോ­ടി­യ ഒരു ജൂ­ത­നാ­യ­തു­കൊ­ണ്ടു് തീർ­ച്ച­യാ­യും എന്റെ ആദ്യ പ്ര­തി­ക­ര­ണം ജൂ­ത­രു­ടെ ഭീ­തി­ക­ളോ­ടും ജൂ­ത­രു­ടെ ആ­വ­ശ്യ­ങ്ങ­ളോ­ടും ജൂ­ത­പ്ര­തി­സ­ന്ധി­ക­ളോ­ടു­മാ­ണു്. ഞ­ങ്ങ­ളു­ടെ ജ­ന­ത­യു­ടെ പ­രി­ത്യാ­ഗ­ങ്ങ­ളും ഏ­കാ­ന്ത­ത­യും ശീ­ലി­ച്ച ആ­ഘാ­ത­മേ­റ്റൊ­രു ത­ല­മു­റ­യിൽ പെ­ട്ട­യാ­ളാ­ണ­ല്ലോ ഞാൻ. ജൂത മുൻ­ഗ­ണ­ന­ക­ളെ ഞാൻ എ­ന്റേ­താ­ക്കാ­തി­രി­ക്കു­ന്ന­തു് അ­സ്വ­ഭാ­വി­ക­മാ­കും: ഇ­സ്രാ­യേൽ, സോ­വി­യ­റ്റ് ജൂതർ, അറബി നാ­ടു­ക­ളി­ലെ ജൂതർ. പക്ഷേ അ­തു­പോ­ലെ എ­നി­ക്കു പ്ര­ധാ­ന­മാ­യ മ­റ്റു­ള്ള­വ­രു­മു­ണ്ടു്. എന്റെ നോ­ട്ട­ത്തിൽ സെ­മി­റ്റി­ക് വി­രു­ദ്ധ­ത­പോ­ലെ ജു­ഗു­പ്സാ­വ­ഹ­മാ­ണു് വർണ വി­വേ­ച­നം. ജോസഫ് ബീ­ഗു­നെ ത­ട­ങ്ക­ലി­ലാ­ക്കി­യ­തു­പോ­ലെ ക­ള­ങ്കി­ത­മാ­ണു് എ­നി­ക്ക് ആ­ന്ദ്രെ സ­ഖാ­റോ­വി­ന്റെ ഒ­റ്റ­പ്പെ­ട­ലും. സോ­ളി­ഡാ­രി­റ്റി­ക്കും അ­തി­ന്റെ നേ­താ­വ് ലേ വ­ലേ­സ­യ്ക്കും വി­യോ­ജി­ക്കാ­നു­ള്ള അ­വ­കാ­ശം നി­ഷേ­ധി­ക്ക­പ്പെ­ടു­ന്ന­തും അ­തു­പോ­ലെ. നെൽസൺ മ­ണ്ടേ­ല­യു­ടെ തീ­രാ­ത്ത തടവും അ­തു­പോ­ലെ.

ന­മ്മു­ടെ ശ്ര­ദ്ധ­യ്ക്കാ­യി ക­ര­ഞ്ഞു­വി­ളി­ക്കു­ന്ന അ­നീ­തി­യും ദു­രി­ത­വും ഏ­റെ­യു­ണ്ടു്. വി­ശ­പ്പി­ന്റെ­യും വം­ശീ­യ­ത­യു­ടെ­യും രാ­ഷ്ട്രീ­യ പീ­ഡ­ന­ത്തി­ന്റെ­യും ഇരകൾ. ഇടതും വലതും ഭ­രി­ക്കു­ന്ന ഒ­ട്ടേ­റെ നാ­ടു­ക­ളിൽ ത­ട­വു­കാ­രാ­യ എ­ഴു­ത്തു­കാ­രും ക­വി­ക­ളും. എല്ലാ ഭൂ­ഖ­ണ്ഡ­ങ്ങ­ളി­ലും മ­നു­ഷ്യാ­വ­കാ­ശ­ങ്ങൾ ലം­ഘി­ക്ക­പ്പെ­ടു­ന്നു. സ്വ­ത­ന്ത്ര­രാ­യ­വ­രേ­ക്കാ­ളു­മു­ണ്ടു് അ­ടി­ച്ച­മർ­ത്ത­പ്പെ­ട്ട­വർ.

പി­ന്നെ പ­ല­സ്തീൻ­കാർ. അ­വ­രു­ടെ നിർ­ഭാ­ഗ്യ­ക­ര­മാ­യ അ­വ­സ്ഥ­യോ­ടു വൈ­കാ­രി­ക­ത­യു­ള്ള ആ­ളാ­ണു് ഞാൻ. പക്ഷേ അ­വ­രു­ടെ മു­റ­ക­ളെ ഞാൻ അ­പ­ല­പി­ക്കു­ന്നു. അ­ക്ര­മ­വും തീ­വ്ര­വാ­ദ­വു­മ­ല്ല ഉ­ത്ത­രം. അ­വ­രു­ടെ ദു­രി­ത­ത്തി­ന്റെ കാ­ര്യ­ത്തിൽ വേഗം തന്നെ എ­ന്തെ­ങ്കി­ലും ചെ­യ്തേ മ­തി­യാ­കൂ. ജൂതരെ വി­ശ്വാ­സ­മാ­യ­തു­കൊ­ണ്ടു് ഞാൻ ഇ­സ്രാ­യേ­ലിൽ പ്ര­ത്യാ­ശ പു­ലർ­ത്തു­ന്നു. ഇ­സ്രാ­യേ­ലി­നു് ഒരു അവസരം കൊ­ടു­ക്കു­ക. അ­വ­ളു­ടെ ച­ക്ര­വാ­ള­ങ്ങ­ളിൽ നി­ന്നു് വി­ദ്വേ­ഷ­വും അ­പ­ക­ട­വും നീ­ക്ക­പ്പെ­ട­ട്ടെ, വി­ശു­ദ്ധ നാ­ടു­ക­ളി­ലും പ­രി­സ­ര­ത്തും സ­മാ­ധാ­ന­മു­ണ്ടാ­കും.

അതെ, എ­നി­ക്കു വി­ശ്വാ­സ­മു­ണ്ടു്. ദൈ­വ­ത്തി­ലു­ള്ള വി­ശ്വാ­സം, അ­വ­ന്റെ സൃ­ഷ്ടി­യിൽ­പ്പോ­ലു­മു­ള്ള വി­ശ്വാ­സം. അ­തി­ല്ലെ­ങ്കിൽ ഒരു പ്ര­വർ­ത്ത­ന­വും സാ­ധ്യ­മാ­വി­ല്ല. എ­ല്ലാ­ത്തി­ലും വച്ച് ഗൂ­ഢ­മാ­യ അ­പ­ക­ട­മാ­യ ഉ­പേ­ക്ഷ­യ്ക്കു­ള്ള ഏക പ്ര­തി­വി­ധി­യാ­ണു് പ്ര­വർ­ത്ത­നം. ആൽ­ഫ്രാ­ഡ് നൊ­ബേ­ലി­ന്റെ പൈ­തൃ­ക­ത്തി­ന്റെ അർ­ഥ­വും ഇ­തു­ത­ന്നെ­യ­ല്ലേ? അ­ദ്ദേ­ഹ­ത്തി­ന്റെ യു­ദ്ധ­ഭീ­തി, യു­ദ്ധ­ത്തി­നു് എ­തി­രാ­യ പ­രി­ച­യാ­യി­രു­ന്നി­ല്ലേ?

ചെ­യ്യാൻ ഒ­രു­പാ­ടു­ണ്ടു്. ചെ­യ്യാൻ ആ­കു­ന്ന­വ­യും ഒ­രു­പാ­ടു­ണ്ടു്. റൗൾ വാ­ലെൻ­ബെർ­ഗി­നെ­യോ ആൽ­ബെർ­ട്ട് ഷ്വൂ­യി­റ്റ്സ­റെ­പ്പോ­ലെ സ്വ­ഭാ­വ­ദാർ­ഢ്യ­മു­ള്ള ഒ­രു­വ്യ­ക്തി­ക്ക് വൃ­ത്യാ­സ­മു­ണ്ടാ­ക്കാൻ ക­ഴി­യും. ജീ­വി­ത­വും മ­ര­ണ­വും പോ­ലു­ള്ള വ്യ­ത്യാ­സം. ഒരു വിമതൻ പോലും ജ­യി­ലിൽ ക­ഴി­യു­ന്നി­ട­ത്തോ­ളം ന­മ്മു­ടെ സ്വാ­ത­ന്ത്ര്യം സ­ത്യ­മാ­യി­രി­ക്കി­ല്ല. ഒരു കു­ട്ടി­ക്കെ­ങ്കി­ലും വി­ശ­പ്പ് ഉ­ള്ളി­ട­ത്തോ­ളം ന­മ്മു­ടെ ജീ­വി­ത­ങ്ങൾ പ്രാ­ണ­സ­ങ്ക­ട­ത്താ­ലും ല­ജ്ജ­യാ­ലും നി­റ­യും. എ­ല്ലാ­ത്തി­ലും ഉ­പ­രി­യാ­യി ഈ ഇ­ര­ക­ളെ­ല്ലാം അ­റി­യേ­ണ്ട­തു് അവർ ഒ­റ്റ­യ്ക്ക­ല്ലെ­ന്നാ­ണ്; നമ്മൾ അവരെ മ­റ­ക്കു­ന്നി­ല്ലെ­ന്ന്, അ­വ­രു­ടെ ശ­ബ്ദ­ങ്ങൾ അ­മർ­ച്ച ചെ­യ്യ­പ്പെ­ടു­മ്പോൾ ന­മ്മു­ടേ­തു് അ­വർ­ക്കു ന­ല്കു­മെ­ന്ന്, അ­വ­രു­ടെ സ്വാ­ത­ന്ത്ര്യം ന­മ്മു­ടേ­തി­നെ ആ­ശ്ര­യി­ച്ചാ­ണെ­ങ്കിൽ, ന­മ്മു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ഗുണം അ­വ­രു­ടേ­തി­നെ ആ­ശ്ര­യി­ച്ചി­രി­ക്കു­മെ­ന്ന്.

1986 ഡി­സം­ബർ 10-നു് സ­മാ­ധാ­ന­ത്തി­നു­ള്ള നൊബേൽ പു­ര­സ്കാ­രം ഏ­റ്റു­വാ­ങ്ങി­ക്കൊ­ണ്ടു് ഏലി വീസൽ ന­ട­ത്തി­യ പ്ര­ഭാ­ഷ­ണ­ത്തിൽ നി­ന്നു­ള്ള ഭാഗം. നാ­സി­ക­ളു­ടെ ഗ്യാ­സ് ചേം­ബ­റു­ക­ളെ അ­തി­ജീ­വി­ച്ച എ­ഴു­ത്തു­കാ­ര­നാ­ണു് അ­ദ്ദേ­ഹം. പ­രി­ഭാ­ഷ: ബി­ജീ­ഷ് ബാ­ല­കൃ­ഷ്ണൻ

പോ­സ്റ്റു­കാർ­ഡ് സ്കെ­ച്ച്

—ചി­ന്നൻ

images/unni-mani2-09.jpg

സു­ഗ­ത­കു­മാ­രി: കവി, പ­രി­സ്ഥി­തി പ്ര­വർ­ത്ത­ക; ജി. അ­രു­ണി­മ: ച­രി­ത്ര ഗവേഷക, പ­രി­ഭാ­ഷ­ക, ജെ. എൻ. യുവിൽ പ്രൊ­ഫ­സർ; അനിത തമ്പി: കവി, പ­രി­ഭാ­ഷ­ക; ഡോ. കാവ്യ കൃഷ്ണ: കെ. ആർ. അ­സി­സ്റ്റ­ന്റ് പ്രൊ­ഫ­സർ ഐ. ഐ. റ്റി വാ­ര­ണാ­സി; പ്ര­സ­ന്ന കെ. വർമ: പ­രി­ഭാ­ഷ­ക; കൃഷ്ണ അ­നു­ജുൻ: ന്യൂ­യോർ­ക്കി­ലെ കൊ­ളം­ബി­യ യൂ­ണി­വെ­ഴ്സി­റ്റി­യിൽ പ­രി­സ്ഥി­തി പ­ഠ­ന­ത്തിൽ ഗവേഷക; ഗാ­യ­ത്രി ആ­റ്റൂർ: വി­ജ­യ­വാ­ഡ എൻ. ഐ. ഡിയിൽ വി­ദ്യാർ­ത്ഥി; ഡോ. ജ്യോ­തി ഗോപു: പ­രി­ഭാ­ഷ­ക; ശോശ ജോസഫ്: ചി­ത്ര­കാ­രി; വി­സ്ലാ­വ സിം­ബോർ­സ്ക: റഷ്യൻ കവി; അന്ന അ­ഖ്മ­തോ­വ: റഷ്യൻ കവി; ശാ­ന്തി രാ­ജ­ശേ­ഖ­രൻ ഗവേഷക; കെ. എൻ. പ­ണി­ക്കർ: ച­രി­ത്ര­കാ­രൻ; ആർ. ന­ന്ദ­കു­മാർ: ക­ലാ­ച­രി­ത്ര­കാ­രൻ; സ­ക്ക­റി­യ: ക­ഥാ­കൃ­ത്തു്, നോ­വ­ലി­സ്റ്റ്, സാ­മൂ­ഹ്യ­നി­രൂ­പ­കൻ; എൻ. എസ്. മാധവൻ: ക­ഥാ­കൃ­ത്തു്, നോ­വ­ലി­സ്റ്റ്, ഫു­ട്ബോൾ എ­ഴു­ത്തു­കാ­രൻ; മേതിൽ: ക­ഥാ­കൃ­ത്തു് നോ­വ­ലി­സ്റ്റ്, ജ­ന്തു­സ്വ­ഭാ­വ­ത്തിൽ ഗ­വേ­ഷ­കൻ; ഇ. പി. ഉണ്ണി: ദി ഇ­ന്ത്യൻ എ­ക്സ്പ്ര­സ്സിൽ ചീഫ് പൊ­ളി­റ്റി­ക്കൽ കാർ­ട്ടൂ­ണി­സ്റ്റ്, കാർ­ട്ടൂൺ ഗ­വേ­ഷ­കൻ; ഡോ. വി­നോ­ദ് കെ. ജോസ്: എ­ക്സി­ക്യൂ­ട്ടീ­വ് എ­ഡി­റ്റർ കാരവൻ മാ­ഗ­സിൻ; സ­ന്തോ­ഷ് ഏ­ച്ചി­ക്കാ­നം: ക­ഥാ­കൃ­ത്തു്, തി­ര­ക്ക­ഥാ­കൃ­ത്തു്; ഇ സ­ന്തോ­ഷ് കുമാർ: ക­ഥാ­കൃ­ത്തു്, നോ­വ­ലി­സ്റ്റ്; സി. എസ്. വെ­ങ്കി­ടേ­ശ്വ­രൻ: പ­രി­ഭാ­ഷ­കൻ. പ്ര­ഭാ­ക­രൻ: ചി­ത്ര­കാ­രൻ, എ­ഴു­ത്തു­കാ­രൻ; അ­ല­ക്സ് മാ­ത്യു: ശി­ല്പി­യും ചി­ത്ര­കാ­ര­നും; പ്രി­യ­ര­ഞ്ജൻ­ലാൽ: ഗ്രാ­ഫി­ക് ആർ­ട്ടി­സ്റ്റ്; ജോൺസ് മാ­ത്യു: ചി­ത്ര­കാ­രൻ; എൻ. എൻ. റിംസൺ: ശി­ല്പി­യും ചി­ത്ര­കാ­ര­നും; ടോം വ­ട്ട­ക്കു­ഴി: ചി­ത്ര­കാ­രൻ; രാമു അ­ര­വി­ന്ദൻ: ഫോ­ട്ടോ­ഗ്രാ­ഫർ, ക­മ്മ്യൂ­ണി­ക്കേ­ഷൻ ഡി­സൈ­നർ, ബാം­ഗ്ലൂ­രി­ലെ ലാൻ­ഡീ­റ്റ­റി­ന്റെ ഡ­യ­റ­ക്ടർ; ആ­ത്മാ­രാ­മൻ: കവി, പ­രി­ഭാ­ഷ­കൻ; അനൂപ് മാ­ത്യൂ തോമസ്: ആർ­ട്ടി­സ്റ്റ്; ബി­ജീ­ഷ് ബാ­ല­കൃ­ഷ്ണൻ: പ­രി­ഭാ­ഷ­കൻ, പ­ത്ര­പ്ര­വർ­ത്ത­കൻ; പ്ര­ദീ­പ് എം. നായർ: ച­ല­ച്ചി­ത്ര സം­വി­ധാ­യ­കൻ; റാഫേൽ ജോസഫ്: കവി, പ­രി­ഭാ­ഷ­കൻ; മുരളി ചീ­രോ­ത്തു്: വി­ഷ്വൽ ആർ­ട്ടി­സ്റ്റ്; കെ. എം. സീതി: മ­ഹാ­ത്മാ­ഗാ­ന്ധി സർ­വ്വ­ക­ലാ­ശാ­ല­യു­ടെ രാ­ജ്യാ­ന്ത­ര പഠന വ­കു­പ്പിൽ അ­ദ്ധ്യാ­പ­കൻ; എം. എച്ച്. ഇ­ല്യാ­സ്: ച­ല­ച്ചി­ത്ര സാം­സ്ക്കാ­രി­ക പ­ഠ­ന­ങ്ങ­ളിൽ ഗ­വേ­ഷ­ക­നും ചി­ന്ത­ക­നും; എ. എം. ഷി­നാ­സ്: ച­രി­ത്ര ഗ­വേ­ഷ­കൻ; ഡെ­ന്നീ­സ് ജോസഫ്: പ­രി­ഭാ­ഷ­കൻ; ച­ന്ദ്ര­മോ­ഹൻ, എസ്.: ദ­ളി­തു് കവി, ഇം­ഗ്ലീ­ഷിൽ എ­ഴു­തു­ന്നു; ചി­ന്നൻ: ചി­ത്ര­കാ­രൻ; പി. കൃ­ഷ്ണ­നു­ണ്ണി: സാം­സ്ക്കാ­രി­ക ചി­ന്ത­കൻ; ടി. എം. യേ­ശു­ദാ­സൻ: പ­രി­ഭാ­ഷ­കൻ, സാ­മൂ­ഹ്യ­സാം­സ്ക്കാ­രി­ക ചി­ന്ത­കൻ; കെ. പി. കൃ­ഷ്ണ­കു­മാർ: ശിൽ­പ്പി, റാ­ഡി­ക്കൽ പെ­യി­ന്റേ­ഴ്സ് ആന്റ് സ്ൾ­പ്റ്റേ­ഴ്സ് ഗ്രൂ­പ്പി­ലെ അം­ഗ­മാ­യി­രു­ന്നു, 1989-ൽ ആ­ത്മ­ഹ­ത്യ ചെ­യ്തു; ശ്രീ­ധർ വി­ജ­യ­കൃ­ഷ്ണൻ: പി­ടി­യാ­ന­ക­ളു­ടെ സമൂഹ ജീ­വി­ത­ത്തെ­ക്കു­റി­ച്ചും പ്ര­ജ­ന­ന ശാ­സ്ത്ര­ത്തെ­ക്കു­റി­ച്ചു­മാ­ണു് ഡോ­ക്ട­റേ­റ്റ് ഗ­വേ­ഷ­ണം; ഷിറോൺ ആ­ന്റ­ണി: പ­രി­ഭാ­ഷ­കൻ; ബോ­റി­സ് പാ­സ്റ്റർ­നാ­ക്: റഷ്യൻ എ­ഴു­ത്തു­കാ­രൻ; ഓസിപ് മ­ന്ദേൽ­സ്റ്റാം: റഷ്യൻ കവി; ഹാരി മാ­ത്യൂ­സ്: അ­മേ­രി­ക്കൻ എ­ഴു­ത്തു­കാ­രൻ; നി­ക­നോർ­പാർ­റ: ലാ­റ്റി­ന­മേ­രി­ക്കൻ കവി; സി. പി. കവാഫി: ഗ്രീ­ക്ക് കവി; ദാനിൽ ഹാംസ്: റഷ്യൻ എ­ഴു­ത്തു­കാ­രൻ; ഷോർഷ് പെരക്: ഫ്ര­ഞ്ച് എ­ഴു­ത്തു­കാ­രൻ; യോൻ ഫോസെ: നോർ­വീ­ജി­യൻ എ­ഴു­ത്തു­കാ­രൻ; കാൾ ഒവ് നൊ­സ്ഗർ: നോർ­വീ­ജി­യൻ എ­ഴു­ത്തു­കാ­രൻ; ഷെനെ: ഫ്ര­ഞ്ച് എ­ഴു­ത്തു­കാ­രൻ.

ഉണ്ണി ആർ
images/Unni_r.jpg

ക­ഥാ­കൃ­ത്തും തി­ര­ക്ക­ഥാ­കൃ­ത്തു­മാ­ണു്. തി­രു­വ­ന­ന്ത­പു­ര­ത്തു് താമസം. കോ­ട്ട­യ­ത്തി­ന­ടു­ത്തു് കു­ട­മാ­ളൂ­രിൽ ജ­നി­ച്ചു. അച്ഛൻ എൻ. പ­ര­മേ­ശ്വ­രൻ നായർ. അമ്മ കെ. എ. രാ­ധ­മ്മ. ഭാര്യ അനു ച­ന്ദ്രൻ. മകൾ സ­ര­സ്വ­തി.

ബെ­ന്യാ­മിൻ
images/Benyamin.jpg

നോ­വ­ലി­സ്റ്റ്. ചെ­റു­ക­ഥാ­കൃ­ത്തു്. ആ­ടു­ജീ­വി­തം, മ­ഞ്ഞ­വെ­യിൽ മ­ര­ണ­ങ്ങൾ, മു­ല്ല­പ്പൂ നി­റ­മു­ള്ള പ­ക­ലു­കൾ, മാ­ന്ത­ളി­രി­ലെ ഇ­രു­പ­തു് ക­മ്യൂ­ണി­സ്റ്റ് വർ­ഷ­ങ്ങൾ എ­ന്നി­വ പ്ര­ധാ­ന കൃ­തി­കൾ. അ­ഞ്ചു് നോ­വ­ലു­കൾ ഇം­ഗ്ലീ­ഷി­ലേ­ക്കു് പ­രി­ഭാ­ഷ­പ്പെ­ടു­ത്തി. കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി അ­വാർ­ഡ്, പ­ത്മ­പ്ര­ഭാ പു­ര­സ്കാ­രം, മു­ട്ട­ത്തു വർ­ക്കി അ­വാർ­ഡ്, JCB Prize for Literature എ­ന്നി­വ നേടി. ഇ­പ്പോൾ പ­ത്ത­നം­‌­തി­ട്ട ജി­ല്ല­യി­ലെ കു­ള­ന­ട­യിൽ താ­മ­സി­ക്കു­ന്നു.

കാ­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

(വി­വ­ര­ങ്ങൾ­ക്കും ചി­ത്ര­ങ്ങൾ­ക്കും വി­ക്കി­പ്പീ­ഡി­യ­യോ­ടു് ക­ട­പ്പാ­ടു്.)

Colophon

Title: Swathanthryaththinte Manifesto (ml: സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ മാ­നി­ഫെ­സ്റ്റോ).

Author(s): Unni R; Benyamin.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-24.

Deafult language: ml, Malayalam.

Keywords: Article, Unni R; Benyamin, Swathanthryaththinte Manifesto, ഉണ്ണി ആർ; ബെ­ന്യാ­മിൻ, സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ മാ­നി­ഫെ­സ്റ്റോ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 13, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Anselm Kiefer Ave Maria, an installation by Anselm Kiefer (b. 1945). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.