SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/unni_mm-01.jpg
a painting by Ashraf Mohammed (na).
മ­ല­യാ­ളി മെ­മ്മോ­റി­യൽ
ഉണ്ണി ആർ

എസ്. സ­ന്തോ­ഷ് നാ­യ­രു­ടെ എ­ട്ടാ­മ­ത്തെ വ­യ­സ്സി­ലാ­ണു് ഇതു് ന­ട­ക്കു­ന്ന­തു്. ഇതു് എ­ന്നു് ഒ­ഴു­ക്കൻ മ­ട്ടിൽ പ­റ­യു­ന്ന­തു് ശ­രി­യ­ല്ലാ­ത്ത­തു കൊ­ണ്ടു് ഈ സംഭവം എന്നു തന്നെ പ­റ­യ­ണ­മെ­ന്നു് തോ­ന്നു­ന്നു. ക­ഴി­ഞ്ഞ ദി­വ­സ­മാ­ണു് അ­ദ്ദേ­ഹം എന്നെ കാണാൻ വ­ന്ന­തു്. വരാൻ പോ­കു­ന്ന ഡി­സം­ബ­റിൽ പ­തി­നെ­ട്ടു് വ­യ­സ്സു് പൂർ­ത്തി­യാ­വു­ന്ന, പ്ലസ് ടു ക­ഴി­ഞ്ഞു്, ഇ­പ്പോൾ ഡി­ഗ്രി ഒ­ന്നാം വർ­ഷ­ത്തി­നു് ചേർ­ന്ന ഒരാളെ ബ­ഹു­മാ­നി­ക്കു­ന്ന­തിൽ തെ­റ്റൊ­ന്നു­മി­ല്ല­ന്നു­ള്ള ഉറച്ച വി­ശ്വാ­സം ഒ­ന്നു­കൊ­ണ്ടു മാ­ത്ര­മാ­ണു് അ­ദ്ദേ­ഹം എ­ന്നു് അ­ഭി­സം­ബോ­ധ­ന ചെ­യ്ത­തു്. ഇ­പ്പോ­ഴ­ത്തെ പ്ര­ത്യേ­ക സാ­ഹ­ച­ര്യം ക­ണ­ക്കി­ലെ­ടു­ത്താൽ ഇ­തി­ലും മാ­ന്യ­മാ­യൊ­രു വി­ശേ­ഷ­ണം സ­ന്തോ­ഷ് നാ­യർ­ക്കു് നൽ­കാ­നു­മി­ല്ല.

images/unni_mm-02-t.jpg

സാ­മൂ­ഹ്യ പ്ര­വർ­ത്ത­ന­മോ, രാ­ഷ്ട്രീ­യ കാ­ര്യ­ങ്ങ­ളിൽ ഇ­ട­പെ­ട­ലോ, അധികം ആ­ളു­ക­ളു­മാ­യി കൂ­ട്ടു­കൂ­ട­ലോ ഇ­ല്ലാ­ത്ത, രാ­വി­ലെ നാ­ലു­മ­ണി­ക്കു് എ­ഴു­ന്നേ­റ്റു് ന­ട­ക്കാൻ പോയി, മു­റ്റം തൂ­ത്തു­വാ­രി, ഭാ­ര്യ­യെ അ­ടു­ക്ക­ള­യിൽ സ­ഹാ­യി­ച്ചു്, കൃ­ത്യം എ­ട്ട­ര­യ്ക്കു് ഭാ­ര്യ­യോ­ടൊ­ത്തു് ഓ­ഫീ­സിൽ പോ­കു­ന്ന, വൈ­കു­ന്നേ­രം കു­റ­ച്ചു­നേ­രം വാർ­ത്ത ക­ണ്ടു്, മ­ക്ക­ളു­ടെ പ­ഠി­ത്ത­ത്തി­നു മു­ക­ളി­ലൂ­ടെ ഒരു നോ­ട്ടം നോ­ക്കി, നേ­ര­ത്തെ അ­ത്താ­ഴ­വും ക­ഴി­ച്ചു് കി­ട­ക്കു­ന്ന ഒരു സാ­ധാ­ര­ണ­ക്കാ­ര­നാ­ണു് ഞാൻ. വ­ല്ല­പ്പോ­ഴു­മൊ­രി­ക്കൽ ആരും അ­റി­യാ­തെ, മക്കൾ പോലും അ­റി­യാ­തെ, ഒരു ബിയർ ഞാനും ഭാ­ര്യ­യും കൂടി ക­ഴി­ക്കും. ആ നേ­ര­ത്തു് എന്റെ വർ­ത്ത­മാ­ന­ത്തി­നു് എ­രി­വു് അൽ­പ്പം കൂ­ടു­ത­ലാ­ണ­ന്നാ­ണു് ഭാ­ര്യ­യു­ടെ പരാതി. അതു മാ­ത്ര­മ­ല്ല, അ­ന്നെ­നി­ക്കു് ചില പ്ര­ത്യേ­ക ശൈ­ലി­ക­ളിൽ ര­തി­യിൽ ഏർ­പ്പെ­ട­ണ­മെ­ന്നു പ­റ­യു­ക­യും അ­തി­ന്റെ പാ­തി­യിൽ വെ­ച്ചു് ഉ­റ­ങ്ങി­പ്പോ­വു­ക­യു­മാ­ണു് പ­തി­വു്. ഇ­ത്ര­യും ചു­രു­ക്കി­പ്പ­റ­യാ­വു­ന്ന ജീ­വ­ച­രി­ത്ര­ത്തിൽ വീ­ട്ടു­കാ­രും നാ­ട്ടു­കാ­രും എന്റെ ദു­ശ്ശീ­ല­മാ­യി പ­ണ്ടു് പ­റ­ഞ്ഞി­രു­ന്ന ഒരേ ഒരു കാ­ര്യം ആ­രു­ടേ­യും മു­ഖ­ത്തും നോ­ക്കി­ല്ല എ­ന്നാ­യി­രു­ന്നു. ക­ല്യാ­ണ­ത്തി­നു­മു­മ്പേ തന്നെ എന്റെ ഭൂ­മി­യി­ലേ­ക്കും നോ­ക്കി­യു­ള്ള ന­ട­ത്ത­ത്തെ­ക്കു­റി­ച്ചു് ഭാര്യ ചീത്ത പ­റ­ഞ്ഞി­ട്ടു­ണ്ടു്. ആ ചീ­ത്ത­ക്കൊ­ന്നും എന്റെ തല പി­ടി­ച്ചു­യർ­ത്താൻ ക­ഴി­ഞ്ഞി­ട്ടി­ല്ല. പക്ഷേ, തല കു­നി­ഞ്ഞി­ട്ടാ­ണെ­ങ്കി­ലും അ­തി­ലൂ­ടെ പാളി ഇ­റ­ങ്ങു­ന്ന നോ­ട്ട­ത്തിൽ­പ്പെ­ടാ­തെ ഒ­രാ­ളും പോ­വി­ല്ല. അ­ങ്ങ­നെ­യാ­ണു് വാ­യ­ന­ശാ­ല­യിൽ ഷ­ട്ടിൽ ക­ളി­ക്കു­ക­യും അതു് ക­ഴി­ഞ്ഞു് പ­ന­മ്പാ­ലം വരെ ന­ട­ന്നു് ത­ട്ടു് ദോ­ശ­യും തി­ന്നു്, തി­രി­ച്ചു് അ­മ്പ­ല­പ്പ­റ­മ്പിൽ വ­ട്ട­മി­ട്ടി­രു­ന്നു് വർ­ത്ത­മാ­ന­വും ക­ഴി­ഞ്ഞു്, വീ­ട്ടി­ലേ­ക്കു് പി­രി­യു­ന്ന സ­ന്തോ­ഷ് നാ­യ­രെ­യും കൂ­ട്ടു­കാ­രെ­യും ര­ണ്ടു് പെൺ­കു­ട്ടി­ക­ളു­ടെ അ­ച്ഛ­നെ­ന്ന ആ­ധി­യോ­ടെ­യു­ള്ള നോ­ട്ടം പിൻ­തു­ടർ­ന്നി­ട്ടു­ള്ള­തു്. ഈ വേ­വ­ലാ­തി­യൊ­ന്നും എന്റെ ഭാ­ര്യ­ക്കു് ഇല്ല. ര­ണ്ടു് പെൺ­കു­ട്ടി­ക­ളു­ടെ അമ്മ എന്ന നി­ല­യി­ലു­ള്ള അ­ഭി­മാ­ന­മ­ല്ലാ­തെ, മ­റ്റൊ­ന്നി­നേ­ക്ക­റി­ച്ചും ഒരു കൂ­സ­ലും ഇല്ല. അവരും അ­മ്മ­യെ­പ്പോ­ലെ തന്നെ കാലു ക­വ­ച്ചു് വെ­ച്ചി­രി­ക്കും, സ­ന്ധ്യ­യ്ക്കു് ചൂ­ള­മ­ടി­ക്കും, സൈ­ക്കി­ളിൽ നാടു മു­ഴു­വൻ ചു­റ്റും. അ­വ­രു­ടെ നനച്ച ബ്രാ­യും പാ­ന്റി­യും ചി­ല­പ്പോൾ എ­ന്നോ­ടു് അയയിൽ തോ­രാ­നി­ടാൻ പറയും. ഇ­ങ്ങ­നെ­യൊ­ക്കെ ആ­ണെ­ങ്കി­ലും വെ­റു­തെ ഒ­ര­ച്ഛ­നാ­വു­ന്ന­തിൽ ഒരു ര­സ­മി­ല്ല­ന്നു ക­ണ്ടാ­ണു് മ­ക്കൾ­ക്കൊ­പ്പ­വും അ­വ­രേ­ക്കാൾ മുൻപേ വ­ളർ­ന്ന­തു­മാ­യ ചില ആ­ണു­ങ്ങ­ളു­ടെ പോ­ക്കു­വ­ര­വു­കൾ എ­ല്ലാം ഞാൻ മ­ന­പ്പാ­ഠ­മാ­ക്കി­വെ­ച്ചി­രി­ക്കു­ന്ന­തു്. അ­വ­രെ­ക്കു­റി­ച്ചൊ­ക്കെ ഉ­ണ്ണാ­നി­രി­ക്കു­മ്പോൾ വെ­റു­തെ ചില അ­ഭി­പ്രാ­യ­ങ്ങൾ പ­റ­ഞ്ഞു് നോ­ക്കു­മെ­ങ്കി­ലും എ­ന്നേ­ക്കാൾ ഒരു പാടു് മുഴം മു­ന്നേ എ­റി­യാൻ ശേ­ഷി­യു­ള്ള­തു­കൊ­ണ്ടു് മക്കൾ അ­തി­നൊ­ന്നു് ന­ട­ക്കാൻ പോ­ലു­മു­ള്ള വ­ഴി­കൊ­ടു­ക്കി­ല്ല. അ­ങ്ങ­നെ പൂർ­ത്തി­യാ­ക്കാ­നാ­വാ­ത്ത ഒരു പാടു് അ­ഭി­പ്രാ­യ­ങ്ങ­ളു­ടെ ഭ്രൂ­ണ­ങ്ങൾ ഉരുവം കൊ­ള്ളാ­തെ ന­ശി­ച്ചു­പോ­യി­ട്ടു­ണ്ടു്. അ­തി­ലു­ള്ള സ­ന്തോ­ഷ് നാ­യ­രാ­ണു് അ­പ്ര­തീ­ക്ഷി­ത­മാ­യി എന്നെ കാണാൻ വ­ന്ന­തു്. ഞാ­ന­പ്പോൾ ഓ­ഫീ­സിൽ നി­ന്നു വ­ന്നി­ട്ടു് കാലും മു­ഖ­വു­മൊ­ക്കെ കഴുകി, വ­രു­ന്ന വ­ഴി­ക്കു് ഒ­ടി­ച്ചെ­ടു­ത്ത ഒരു ചെ­മ്പ­ര­ത്തി­ക്ക­മ്പു് കു­ത്തി­വെ­ക്കാൻ തു­ട­ങ്ങു­ക­യാ­യി­രു­ന്നു. ഗെ­യ്റ്റി­ന്റെ തു­രു­മ്പി­ച്ച ഒച്ച കേ­ട്ടു­നോ­ക്കു­മ്പോൾ സ­ന്തോ­ഷ് നായർ വ­രു­ന്നു. ഞാൻ ആദ്യം അ­യാ­ളു­ടെ കൈ­ക­ളി­ലേ­ക്കു് നോ­ക്കി, പി­ന്നെ, പാ­ന്റി­ന്റെ­യും ഷർ­ട്ടി­ന്റെ­യും പോ­ക്ക­റ്റി­ലേ­ക്കു് നോ­ക്കി. അ­സ്വാ­ഭാ­വി­ക­മാ­യ­തൊ­ന്നും എന്റെ ക­ണ്ണിൽ ആദ്യം പി­ടി­ച്ചി­ല്ല. പക്ഷേ എന്റെ ഹൃദയം മി­ടി­ച്ച വിറയൽ കാരണം കു­ന്ത­ക്കാ­ലിൽ നി­ന്നും പെ­ട്ട­ന്നൊ­ന്നും എ­ഴു­ന്നേൽ­ക്കാൻ ക­ഴി­ഞ്ഞി­ല്ല. അ­പ്പോ­ഴേ­ക്കും അയാൾ അ­ടു­ത്തു് എ­ത്തി­ക്ക­ഴി­ഞ്ഞി­രു­ന്നു. എന്റെ നെ­ഞ്ചി­ടി­പ്പു് അയാൾ ഉ­റ­പ്പാ­യും കേ­ട്ടി­ട്ടു­ണ്ടാ­വും. അ­തൊ­ന്നും ശ്ര­ദ്ധി­ക്കാ­തെ, വന്ന വേ­ഗ­ത­യിൽ­ത്ത­ന്നെ കാ­ര്യം പ­റ­ഞ്ഞു; ‘എ­നി­ക്കു് ചേ­ട്ട­നോ­ടു് ഒരു കാ­ര്യം പ­റ­യാ­നു­ണ്ടു്.’

എന്റെ കൈ­യ്യി­ലെ ചെ­മ്പ­ര­ത്തി­ക്ക­മ്പു് എ­ന്നോ­ടു് അ­നു­വാ­ദം ചോ­ദി­ക്കാൻ പോലും കാ­ത്തു നിൽ­ക്കാ­തെ താ­ഴേ­ക്കു് ഇ­റ­ങ്ങി­പ്പോ­യി. കൈ­യ്യി­ലെ മ­ണ്ണു് മു­ണ്ടിൽ തു­ട­യ്ക്കാ­നോ, ഇ­രു­ന്നി­ട­ത്തി­രു­ന്നു് നോ­ക്കി­പ്പോ­യ നോ­ട്ടം തി­രി­ച്ചെ­ടു­ത്തി­ട്ടു്, എ­ഴു­ന്നേൽ­ക്കാ­നാ­വാ­തെ ആ ഇ­രി­പ്പു് തു­ടർ­ന്ന­പ്പോൾ അയാൾ വീ­ണ്ടും പ­റ­ഞ്ഞു ‘എ­നി­ക്കൊ­രു കാ­ര്യം പ­റ­യാ­നു­ണ്ടു്.’

images/unni_mm-05-t.jpg

എവിടെ നി­ന്നോ പി­ടി­ച്ചെ­ടു­ത്ത ഒ­രൽ­പ്പം ധൈ­ര്യ­ത്തിൽ ഞാൻ ത­ല­യാ­ട്ടി. എ­ന്നി­ട്ടും ഇ­രു­ന്നി­ട­ത്തു നി­ന്നു് അ­ന­ങ്ങാൻ എ­നി­ക്കു് ക­ഴി­ഞ്ഞി­ല്ല.

‘ഇവിടെ വെ­ച്ചു് പറയാൻ പ­റ്റി­യ വി­ഷ­യ­മ­ല്ല.’

ഇതു കേ­ട്ട­പ്പോൾ ഞാ­ന­റി­യാ­തെ എ­ഴു­ന്നേ­റ്റു് പോയി. വീ­ട്ടി­നു­ള്ളിൽ നി­ന്നും ഭാ­ര്യ­യു­ടെ­യും മ­ക്ക­ളു­ടെ­യും വർ­ത്ത­മാ­നം കേൾ­ക്കാം. ആരും ഇ­ങ്ങ­നെ ഒരാൾ വീ­ട്ടി­ലേ­ക്കു് ക­യ­റി­യ­തു് ക­ണ്ടി­ട്ടി­ല്ല. അ­യാ­ളു­ടെ വ­ര­വി­ന്റെ ഉ­ദ്ദേ­ശ്യ­മെ­ന്തെ­ന്നു് അ­റി­യാ­ത്ത­തു­കൊ­ണ്ടു് ഞാൻ മ­ടി­ച്ചു മ­ടി­ച്ചു ചോ­ദി­ച്ചു, ‘ഇവിടെ നി­ന്നു് പ­റ­ഞ്ഞാൽ പോരേ?’

‘പോരാ;’ അ­തൊ­രു­ത­രം ധി­ക്കാ­രം മു­റ്റി­യ മ­റു­പ­ടി­യാ­യി എ­നി­ക്കു് തോ­ന്നി­യെ­ങ്കി­ലും തി­രി­ച്ചൊ­ന്നും പറയാൻ ക­ഴി­ഞ്ഞി­ല്ല. പ­തി­നെ­ട്ടു് വ­യ­സ്സു­ള്ള ചെ­റു­ക്കൻ, പ­തി­നാ­റും പ­തി­നെ­ട്ടും വ­യ­സ്സു­ള്ള ര­ണ്ടു് പെൺ­കു­ട്ടി­ക­ളു­ള്ള വീടു്. എ­ന്നെ­പ്പോ­ലൊ­രു അ­ച്ഛ­നു് തോ­ന്നാ­വു­ന്ന­തെ­ല്ലാം ഒ­റ്റ­യ­ടി­ക്കു് ഇ­ര­ച്ചു വ­രു­മ്പോ­ഴേ­ക്കു് അയാൾ വീ­ടി­ന്റെ ഉ­ള്ളി­ലേ­ക്കു് ക­യ­റി­യി­രു­ന്നു. അതിലെ അപകടം പെ­ട്ട­ന്നു തന്നെ എന്നെ അ­യാൾ­ക്കു് പി­ന്നി­ലെ­ത്തി­ച്ചു.

ഞാൻ സ്ഥി­ര­മാ­യി ഇ­രി­ക്കു­ന്ന, പ­ടി­ഞ്ഞാ­റെ ദി­ക്കി­ലു­ള്ള ക­സേ­ര­യി­ലാ­ണു്, ഇ­രി­ക്കൂ എ­ന്നു­ള്ള മ­ര്യാ­ദ പോലും കേൾ­ക്കാൻ നിൽ­ക്കാ­തെ അ­ദ്ദേ­ഹം കയറി ഇ­രു­ന്ന­തു്. ഇ­വി­ടു­ള്ള ഏതു ക­സേ­ര­യിൽ ഇ­രു­ന്നാ­ലും ഭ്ര­മ­ണ­പ­ഥ­ത്തിൽ നി­ന്നു തെ­റ്റി­യു­ള്ള ഒരു ഗ്ര­ഹ­ത്തി­ന്റെ സ­ഞ്ചാ­ര­മാ­യി­രി­ക്കും എ­ന്റേ­തെ­ന്നു് അ­റി­യാ­വു­ന്ന­തു­കൊ­ണ്ടു് ക­സേ­ര­യു­ടെ കാലു് ശ­രി­യ­ല്ല, അവിടെ ഇ­രി­ക്ക­ണ്ട എന്നു പ­റ­ഞ്ഞു് ഞാൻ കൗ­ശ­ല­പൂർ­വ്വം മ­റ്റൊ­രു കസേര നീ­ക്കി­യി­ട്ടു കൊ­ടു­ത്തി­ട്ടു്, ഇ­രി­പ്പു് ശീലം കൊ­ണ്ടു് കു­ഴി­ഞ്ഞു പോയ എന്റെ ക­സേ­ര­യിൽ ഇ­രു­ന്നു.

‘എന്നെ മ­ന­സ്സി­ലാ­യോ?’ ഞാ­നൊ­ന്നു് ഇ­രു­പ്പു­റ­പ്പി­ച്ചു എ­ന്നു് തോ­ന്നി­യ­പ്പോൾ അയാൾ ചോ­ദി­ച്ചു.

‘പി­ന്നേ, തെ­ക്കേ­ക്കു­റ്റേ ശ­ങ്ക­രൻ ചേ­ട്ട­ന്റെ മൂ­ന്നാ­മ­ത്തെ മ­ക­ന­ല്ലേ?’

‘എന്റെ പേരു് ചേ­ട്ട­ന­റി­യാ­മോ?’

ഒരു നി­മി­ഷം ഞാ­നൊ­ന്നും മി­ണ്ടി­യി­ല്ല. അ­റി­യാം, പക്ഷേ അ­തെ­ങ്ങ­നെ പ­റ­യ­ണ­മെ­ന്ന ഒരു അ­ങ്ക­ലാ­പ്പാ­യി നാവിൻ തു­മ്പിൽ വ­ന്നു് നി­ന്നു.

‘ഇതു ത­ന്നെ­യാ എന്റെ പ്ര­ശ്നം’ അ­പ്പോൾ അ­യാ­ളു­ടെ ശബ്ദം കു­റ­ച്ചൊ­ന്നു് ഉ­യർ­ന്നു.

‘സ­ന്തോ­ഷ് എ­ന്ന­ല്ലേ?’

‘ഇതു് പറയാൻ ചേ­ട്ട­നെ­ന്നാ ഇ­ത്രേം നേരം താ­മ­സി­ച്ച­തു്?’

ഇ­യാ­ളോ­ടോ ഇ­യാൾ­ടെ അ­ച്ഛ­നോ­ടോ ഇ­വ­രു­ടെ കു­ടും­ബ­ക്കാ­രോ­ടോ ഒരു തെ­റ്റും അ­റി­ഞ്ഞും അ­റി­യാ­തെ­യും ചെ­യ്യാ­ത്ത എ­ന്നോ­ടു് വീ­ട്ടിൽ­ക്ക­യ­റി വ­ന്നു് ഇ­ങ്ങ­നെ­യൊ­ക്കെ ചോ­ദി­ക്കു­ന്ന­തെ­ന്താ­ണ­ന്നു് കരുതി ഒ­ന്നും മ­ന­സ്സി­ലാ­വാ­തെ ഇ­രു­ന്ന­പ്പോൾ അ­ടു­ത്ത ചോ­ദ്യം വന്നു; അതും അതേ ക­ന­ത്തിൽ; ‘ഞാൻ ചോ­ദി­ച്ച­പ്പോൾ ചേ­ട്ട­ന്റെ മ­ന­സ്സിൽ വന്ന പേരു് മ­റ്റേ­ത­ല്ലേ?’

അല്ല എന്നു പ­റ­ഞ്ഞാൽ അതു് ക­ള്ള­മാ­കും. അ­തി­ന്മേൽ പി­ന്നൊ­രു തർ­ക്ക­മാ­കും. കാ­ര്യം ക­യ്യോ­ടെ പി­ടി­ക്ക­പ്പെ­ട്ട­തു­കൊ­ണ്ടു് ആ സത്യം ത­ല­യാ­ട്ടി ഉ­റ­പ്പി­ക്കു­ന്ന­താ­വും ഭം­ഗി­യെ­ന്നു­ള്ള­തു­കൊ­ണ്ടു്, അത്ര ബ­ല­മി­ല്ലാ­ത്തൊ­രു ത­ല­യാ­ട്ട­ലി­ലൂ­ടെ സ­മ്മ­തം രേ­ഖ­പ്പെ­ടു­ത്തി.

‘അ­താ­ണു് എന്റെ പ്ര­ശ്നം. അതു പ­റ­യാ­നാ­ണു് ഞാൻ വ­ന്ന­തു്’ അ­തി­ലെ­ന്താ­ണു് ഇത്ര പ്ര­ശ്ന­മെ­ന്നു് ഏ­തൊ­രാൾ­ക്കും തോ­ന്നു­ന്ന­തേ അ­പ്പോൾ എന്റെ മ­ന­സ്സി­ലും വ­ന്നു­ള്ളൂ. പക്ഷേ, ഇ­പ്പോൾ ചാടി വീ­ഴു­മെ­ന്ന മു­ഖ­ഭാ­വ­ത്തിൽ, ക­സേ­ര­യിൽ നി­ന്നും മു­ന്നോ­ട്ടു് ആ­ഞ്ഞു് എ­ന്നെ­യും തു­റി­ച്ചു നോ­ക്കി­ക്കൊ­ണ്ടു­ള്ള ഇ­രി­പ്പി­നു മു­ന്നിൽ നി­ന്നും ആ ചോ­ദ്യം ഒ­ഴി­വാ­ക്കു­ന്ന­താ­വും ഭം­ഗി­യെ­ന്നു­ള്ള­തു­കൊ­ണ്ടു് ഞാൻ ഒ­ന്നും പ­റ­ഞ്ഞി­ല്ല. ‘ഇനി എ­നി­ക്കി­തു് സ­ഹി­ക്കാൻ പ­റ്റി­ല്ല. ഒരു തീ­രു­മാ­നം ഉ­ണ്ടാ­യേ പറ്റൂ’ അ­യാ­ളു­ടെ ശബ്ദം മെ­ല്ലെ മെ­ല്ലെ ഉ­യ­രു­ന്ന­തി­ന­നു­സ­രി­ച്ചു് ഉ­ള്ളി­ലെ ഒ­ച്ച­കൾ താ­ഴ്‌­ന്നു താ­ഴ്‌­ന്നു വ­രു­ന്ന­തു് ഞാൻ അ­റി­യു­ന്നു­ണ്ടാ­യി­രു­ന്നു.

‘എത്ര നാൾ ഒ­രാ­ളി­തു് സ­ഹി­ക്കും?’ അ­ദ്ദേ­ഹ­മൊ­ന്നു് ഇ­ള­കി­യി­രു­ന്നി­ട്ടു് ചോ­ദി­ച്ചു ‘ചേ­ട്ട­നു് ശ­രി­ക്കും എന്റെ മു­ഴു­വൻ പേരും അ­റി­യാ­മോ?’

അതു് അ­റി­ഞ്ഞി­രി­ക്കു­ന്ന­തു­കൊ­ണ്ടു് പ്ര­ത്യേ­കി­ച്ചു് ഗു­ണ­മൊ­ന്നും ഇ­ല്ലാ­ത്ത­തു കൊ­ണ്ടു് ഞാ­ന­തു് പ­ഠി­ച്ചി­ല്ല എ­ന്നു് പറയാൻ പ­റ്റി­യ സാ­ഹ­ച­ര്യ­മ­ല്ല. വേ­ണ­മെ­ങ്കിൽ അ­ച്ഛ­ന്റെ പേരും ത­റ­വാ­ട്ടു പേ­രു­മൊ­ക്കെ വെ­ച്ചു് ഊ­ഹി­ച്ചൊ­രു പേ­രി­ടീൽ ത­ത്ക്കാ­ലം ന­ട­ത്താം. ഇ­പ്പോ­ഴ­ത്തെ അ­വ­സ്ഥ­യിൽ അതു് സ്ഫോ­ട­നാ­ത്മ­ക­മാ­യ ഒ­ര­വ­സ്ഥ സൃ­ഷ്ടി­ച്ചാൽ അ­തി­ന്റെ ഭ­വി­ഷ്യ­ത്തു് ഞാൻ തന്നെ അ­നു­ഭ­വി­ക്കേ­ണ്ടി വ­രു­മെ­ന്ന­തി­നാൽ അ­പ്പോൾ പെ­ട്ട­ന്നു­ദി­ച്ച ഒരു നു­ണ­യി­ലൂ­ടെ ര­ക്ഷ­പെ­ടാ­നൊ­രു ശ്രമം ന­ട­ത്തി ‘പെ­ട്ട­ന്നു് ഓർമ്മ വ­രു­ന്നി­ല്ല’

‘ഓർ­ത്താ­ലും ചേ­ട്ട­നു് കി­ട്ട­ത്തി­ല്ല. പി­ന്നെ­ന്നാ­ത്തി­നാ അ­ങ്ങ­നെ പ­റ­യു­ന്നെ?’ ‘അതല്ല…’; ഞാ­നൊ­ന്നു് മ­റു­പ­ടി പറയാൻ ശ്ര­മി­ച്ചു് ത­ട്ടി­ത്ത­ട­ഞ്ഞു് വീണു പോയി.

ഇതു കൂടി ആ­യ­പ്പോൾ വീ­ടി­നു­ള്ളി­ലെ ഒ­ച്ച­കൾ പൂർ­ണ­മാ­യും ഇ­ല്ലാ­താ­യി. ‘ചേ­ട്ട­നെ­ന്ന­ല്ല, ഈ നാ­ട്ടി­ലെ ഒ­രാൾ­ക്കും അ­റി­യ­ത്തി­ല്ല, എന്റെ സ്വ­ന്തം ത­ന്ത­യ്ക്കു് തന്നെ അ­റി­യാ­മോ എ­ന്നെ­നി­ക്കു് സം­ശ­യ­മു­ണ്ടു്’

images/unni_mm-04_opt-t.jpg

എ­ന്നോ­ടെ­ന്തെ­ങ്കി­ലും ശ­ത്രു­ത­യു­ണ്ട­ങ്കിൽ, അതു് സ്വ­ന്തം അ­ച്ഛ­നി­ലേ­ക്കു് തി­രി­ച്ചു വി­ടാ­നു­ള്ള ആ അവസരം ഞാൻ പാ­ഴാ­ക്കി­യി­ല്ല; ‘അ­ങ്ങ­നെ­യൊ­ന്നും പ­റ­യ­ല്ലേ സ­ന്തോ­ഷേ, ശ­ങ്ക­രൻ­ചേ­ട്ട­നു് അ­റി­യാ­തി­രി­ക്കു­മോ?’

ഒ­രൽ­പ്പം സ­ങ്ക­ട­ത്തി­ലാ­യി­രു­ന്നു അ­തി­നു­ള്ള മ­റു­പ­ടി; ‘ഓ, അ­യാ­ളും മ­റ­ന്നു കാണും’

സ­ങ്ക­ട­ത്തി­ന്റെ ഈ താ­ഴ്ച­യി­ലേ­ക്കു് വീഴും മു­മ്പു് പെ­ട്ട­ന്നു ചാടി ചേർ­ത്തു­പി­ടി­ച്ചി­ല്ല­ങ്കിൽ, വീ­ണ്ടും ഒച്ച ഉ­യർ­ത്തി, നാലു കാലിൽ നി­വ­രു­മെ­ന്നു­ള്ള­തു­കൊ­ണ്ടു് മു­ന്നോ­ട്ടു് അൽ­പ്പം ആ­ഞ്ഞു് ഇ­രു­ന്നി­ട്ടു് ചോ­ദി­ച്ചു; ‘സ­ന്തോ­ഷേ, കാ­ര്യം പറയ്. എ­ല്ലാ­ത്തി­നും ഒരു പ­രി­ഹാ­ര­മു­ണ്ടെ­ന്ന­ല്ലേ കാ­ര­ണ­വ­ന്മാ­രു് പ­റ­യു­ന്ന­തു്’

‘എ­നി­ക്കു് അ­തി­ലൊ­ന്നും വി­ശ്വാ­സ­മി­ല്ല ചേ­ട്ടാ’

‘വി­ഷ­മി­ക്കാ­തെ കാ­ര്യം പറയ്’

‘എ­നി­ക്കു് എന്റെ പേരു് വേണം’

‘പേരു് ഉ­ണ്ട­ല്ലോ. സ­ന്തോ­ഷ്. നല്ല പേ­ര­ല്ലേ!’

‘അ­ങ്ങ­നെ വെറും സ­ന്തോ­ഷ് മാ­ത്രം പോരാ, എസ്. സ­ന്തോ­ഷ് നാ­യ­രെ­ന്ന മു­ഴു­വൻ പേരും വേണം’

‘അ­ത­വി­ടെ ഉ­ണ്ട­ല്ലോ. അതു് ആരു് കൊ­ണ്ടു­പോ­കാ­നാ­ണു്?’

‘അതു് സർ­ക്കാ­രു് രേ­ഖ­യി­ല­ല്ലേ? ചേ­ട്ട­ന­റി­യ­ത്തി­ല്ലാ­രു­ന്ന­ല്ലോ?’

‘സ­ന്തോ­ഷി­നു് എന്റെ മു­ഴു­വൻ പേരും അ­റി­യാ­മോ?’

അ­ദ്ദേ­ഹം ഇ­ല്ല­ന്നു് ത­ല­യാ­ട്ടി.

‘പി. രാ­മ­കൃ­ഷ­ണൻ നായർ. രാ­മൂ­ന്ന­ല്ലേ അ­റി­യ­ത്തു­ള്ളൂ? അ­ങ്ങ­നെ­യാ­ണു്, ആ­ളു­കൾ­ക്കൊ­ന്നും എ­ല്ലാ­വ­രു­ടേ­യും ഒ­ഫീ­ഷ്യൽ പേ­രൊ­ന്നും അ­റി­യ­ണ­മെ­ന്നി­ല്ല’

‘അ­തൊ­ക്കെ എ­നി­ക്ക­റി­യാം. പക്ഷേ, മ­റ്റേ­പ്പേ­ര­ല്ലേ എ­ല്ലാ­വ­രും എന്നെ വി­ളി­ക്കു­ന്ന­തു? അ­പ്പോ­ഴോ?’

വീ­ണ്ടും ശബ്ദം ഉ­യർ­ച്ച­യി­ലേ­ക്കു് പോ­കാ­നു­ള്ള സാ­ദ്ധ്യ­ത മു­ന്നിൽ കണ്ടു കൊ­ണ്ടു് ഞാൻ പ­റ­ഞ്ഞു; ‘സ­ന്തോ­ഷ് നാ­യർ­ക്കു് ആ പേരിൽ നി­ന്നൊ­രു മോചനം വേണം അ­ത്ര­യ­ല്ലേ­യു­ള്ളൂ?’

അ­ദ്ദേ­ഹം ത­ല­യാ­ട്ടി.

‘ന­മു­ക്കു് സ­മാ­ധാ­നം ഉ­ണ്ടാ­ക്കാം. പോരേ?’

ത­ല­യാ­ട്ടി­യി­ട്ടു് കു­റ­ച്ചു നേരം മി­ണ്ടാ­തി­രു­ന്ന ശേഷം ചോ­ദി­ച്ചു; ‘എന്നെ സ­മാ­ധാ­നി­പ്പി­ക്കാൻ പ­റ­ഞ്ഞ­താ­ണോ അതോ എ­ന്തെ­ങ്കി­ലും…?’

‘ഞാൻ ഇനി മുതൽ സ­ന്തോ­ഷി­നെ സ­ന്തോ­ഷ് നായരേ എന്നേ വി­ളി­ക്കൂ. വേ­ണ­മെ­ങ്കിൽ നായരേ എന്നു മാ­ത്ര­മാ­യും വി­ളി­ക്കാം. അതു പോരേ? അ­ങ്ങ­നെ­യ­ങ്ങ­നെ എ­ല്ലാ­വ­രും വി­ളി­ച്ചു­തു­ട­ങ്ങു­മെ­ന്നേ’

അ­ദ്ദേ­ഹം ത­ത്ക്കാ­ല­ത്തേ­ക്കു് ഒന്നു സ­മാ­ധാ­നി­ച്ചു എ­ന്നൊ­രു തോ­ന്ന­ലിൽ ഞാ­നെ­ന്റെ ആ­കാം­ക്ഷ­യെ മെ­ല്ലെ എ­ടു­ത്തു വെ­ച്ചു; ‘അല്ല, താ­ങ്കൾ എ­ന്തു­കൊ­ണ്ടാ­ണു് ഇ­ങ്ങ­നെ ഒരു വി­ഷ­യ­വു­മാ­യി എന്നെ കാണാൻ വ­ന്ന­തു്?’

‘ചേ­ട്ട­നെ വി­ശ്വ­സി­ക്കാൻ പ­റ്റ­ത്തു­ള്ളൂ­ന്നു് തോ­ന്നി. എന്റെ പ്ര­ശ്നം മ­ന­സ്സി­ലാ­ക്കാ­നു­ള്ള ബോധം ഈ നാ­ട്ടിൽ ചേ­ട്ട­നെ ഉള്ളൂ’

ആ പു­ക­ഴ്ത്ത­ലിൽ ഞാൻ ഇ­രു­ന്ന ഇ­രു­പ്പി­ലൊ­ന്നു് ആ­ടി­പ്പോ­യി എ­ന്ന­തു് സ­ത്യ­മാ­ണു്. ആ ആ­ഹ്ലാ­ദ­ത്തി­ന്റെ തി­ര­ക­ളിൽ ഒ­ന്നി­നെ­പ്പോ­ലും പു­റ­ത്തു­ചാ­ടാൻ അ­നു­വ­ദി­ച്ചി­ല്ല. ക­ഷ്ട­പ്പെ­ട്ടു് വ­രു­ത്തി­യ ഗൗ­ര­വ­ത്തി­ന്റെ ച­ട്ട­ത്തി­നു­ള്ളിൽ നി­ന്നു് ഒരു വിധം അ­ദ്ദേ­ഹ­ത്തി­ന്റെ കാ­ഴ്ച­പ്പാ­ടി­നോ­ടു് യോ­ജി­ച്ചു; ‘അതു് ശ­രി­യാ­ണു്. നാ­ട്ടിൻ­പു­റ­മ­ല്ലേ’

‘പ്ല­സു് ടു വരെ ഞാൻ ന­മ്മ­ടെ ഈ സ്കൂ­ളി­ല­ല്ലേ പ­ഠി­ച്ച­തു്. അ­ന്നി­തു് ഞാൻ കൊറേ കേ­ട്ടി­ട്ടു­ണ്ടു്. അതു പോ­ലെ­യാ­ണോ ഇപ്പോ, ടൗ­ണി­ലു് കോ­ളേ­ജി­ലു് പ­ഠി­ക്കു­മ്പോൾ? ക്ലാ­സു് തു­ട­ങ്ങി ഒരു മാസമേ ആ­യു­ള്ളൂ, ന­ല്ലോ­രു കു­ടും­ബ­ത്തിൽ­പ്പെ­റ­ന്ന ഒരു കൊ­ച്ചി­നെ സെ­റ്റാ­ക്കി വ­ന്ന­താ, അ­പ്പ­ഴാ മൊ­ത്തം സീൻ മാ­റി­യ­തു്. അ­വ­ളി­ന്ന­ലെ വ­ന്നു് എ­ന്നോ­ടു് ചോ­ദി­ക്കു­വാ തന്റെ വ­ട്ട­പ്പേ­രു് അം­ബേ­ദ്ക്കർ എ­ന്നാ­ണോ­ന്നു്? ഞാ­നു­ണ്ട­ല്ലോ നി­ന്നി­ട­ത്തു നി­ന്നു് വാ­ഷൗ­ട്ടാ­യി­പ്പോ­യി. ഇ­ങ്ങ­നെ ഒരു പണി വ­രു­മെ­ന്നു് നേ­ര­ത്തെ അലാറം അ­ടി­ച്ച­തു­കൊ­ണ്ടു് നായർ ഭാ­യീ­ന്നു് ഒരു പേരു് സെ­റ്റാ­ക്കി­യാ­ണു് കോ­ളേ­ജിൽ പോ­യി­ക്കൊ­ണ്ടി­രു­ന്ന­തു്. ഏതോ ഒ­രു­ത്തൻ നൈ­സാ­യി­ട്ടു് ത­ന്ന­താ­ണു്. അവനെ ഞാൻ പൊ­ക്കി­ക്കോ­ളാം. അതല്ല പ്ര­ശ്നം, അ­തു­ക­ഴി­ഞ്ഞു് അ­വ­ളൊ­രു സ്റ്റേ­റ്റ്മെ­ന്റ­ടി­ച്ചു, അ­ല്ലേ­ലും തന്നെ ക­ണ്ടാ­ലേ അ­റി­യാം നാ­യ­ര­ല്ല­ന്നു്. ചേ­ട്ട­ന­പ്പ­ഴ­ത്തെ എന്റെ സി­റ്റ്വേ­ഷൻ ഒ­ന്നു് ആ­ലോ­ചി­ച്ചേ’

കു­റ­ച്ചു നേ­ര­ത്തേ­ക്കു് ഞാ­നൊ­രു മ­റു­പ­ടി­യും പ­റ­ഞ്ഞി­ല്ല. ച­രി­ത്ര­മോ രാ­ഷ്ട്രീ­യ­മോ സാ­മൂ­ഹ്യ­ശാ­സ്ത്ര­മോ ഒ­ന്നും ഇവിടെ നിൽ­ക്കി­ല്ല. ഇ­ദ്ദേ­ഹം ഇവിടെ നി­ന്നു് എ­ത്ര­യും പെ­ട്ട­ന്നൊ­ന്നു് എ­ഴു­ന്നേ­റ്റു് പോ­യി­രു­ന്നു­വെ­ങ്കി­ലെ­ന്ന ഒറ്റ പ്രാർ­ത്ഥ­ന മാ­ത്ര­മാ­ണു് ഉ­ള്ളി­ലെ കോ­ണി­യി­ലൂ­ടെ കയറി ഇ­റ­ങ്ങി­ക്കൊ­ണ്ടി­രു­ന്ന­തു്. ഒ­ന്നും­മി­ണ്ടാ­തെ ഞാനീ അ­വ­സ്ഥ­യിൽ നി­ന്നു് ര­ക്ഷ­പെ­ടാ­നു­ള്ള ശ്ര­മ­മാ­ണ­ന്നു് ക­ണ്ടി­ട്ടാ­വ­ണം അ­ടു­ത്ത ചോ­ദ്യം വ­ന്ന­തു്; ‘ചേ­ട്ട­നു് എന്നെ സ­ഹാ­യി­ക്കാൻ പ­റ്റു­വോ?’

പെ­ട്ട­ന്നു് എന്തു പ­റ­യ­ണ­മെ­ന്ന­റി­യാ­തെ, ഒരു നി­മി­ഷം സ­ന്തോ­ഷ് നാ­യ­രു­ടെ മു­ഖ­ത്തേ­ക്കു് എന്റെ ദൈ­ന്യ­ത­യെ പ­ര­മാ­വ­ധി മ­റ­ച്ചു­വെ­ച്ചു കൊ­ണ്ടു് നോ­ക്കി.

‘ചേ­ട്ടാ, പ­റ്റു­വോ ഇ­ല്ല­യോ?’

അതൊരു ഭീഷണി പോലെ ആദ്യം തോ­ന്നി­യെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­നു് ആ­ശ്ര­യി­ക്കാൻ ഞാ­ന­ല്ലാ­തെ മ­റ്റാ­രും ഉ­ണ്ടാ­വി­ല്ല­ന്ന ഒരു തോ­ന്ന­ലി­ന്റെ മറവിൽ ഞാൻ പ­റ­ഞ്ഞു; ‘ന­മു­ക്കു് നോ­ക്കാം സ­ന്തോ­ഷ് നായരെ’

‘നോ­ക്കി­യാൽ­പ്പോ­രാ, ന­ട­ക്കു­വോ ഇ­ല്ല­യോ എന്നു പ­റ­ഞ്ഞോ, ഇ­ല്ലെ­ങ്കിൽ എന്തു ചെ­യ്യ­ണ­മെ­ന്നു് എ­നി­ക്ക­റി­യാം’

അ­തെ­ന്താ­ണ­ന്നു് ചോ­ദി­ക്കാൻ ചെ­റി­യൊ­രു പേ­ടി­യു­ണ്ടാ­യി­രു­ന്നി­ട്ടും മ­ടി­ച്ചു മ­ടി­ച്ചു ഞാ­ന­തു് അ­ന്വേ­ഷി­ച്ചു. ആ അ­ന്വേ­ഷ­ണ­ത്തി­ലാ­ണു് എ­ട്ടാം വ­യ­സ്സിൽ അം­ബേ­ദ്ക്കർ കു­ട­മാ­ളൂർ സ്കൂ­ളി­ലെ­ത്തി­യ ച­രി­ത്രം ഒരു പായ വി­ടർ­ത്തും പോലെ ചു­രു­ളു­ക­ള­ഴി­ഞ്ഞു് നി­വർ­ന്നു വ­ന്ന­തു്. സ­ന്തോ­ഷ് നായർ നാലാം ക്ലാ­സ്സിൽ പ­ഠി­ക്കു­മ്പോ­ഴു­ള്ള ഗാ­ന്ധി­ജ­യ­ന്തി­യിൽ നി­ന്നാ­ണു് ആദ്യ അ­ദ്ധ്യാ­യം തു­ട­ങ്ങു­ന്ന­തു്. ഗാ­ന്ധി­ജ­യ­ന്തി ദിവസം ഗാ­ന്ധി­ജി­യെ­ക്കൂ­ടാ­തെ അം­ബേ­ദ്ക്കർ കൂടി വേഷം കെ­ട്ടി വന്നു എ­ന്ന­താ­യി­രു­ന്നു ആ ദി­വ­സ­ത്തി­ലെ പ്ര­ധാ­ന പ്ര­ത്യേ­ക­ത­ക­ളി­ലൊ­ന്നു്.

images/unni_mm-07.jpg

നാലാം ക്ലാ­സ് എ യിലെ ടി. മു­ഹ­മ്മ­ദ് ഷെ­രീ­ഫാ­യി­രു­ന്നു ഗാ­ന്ധി­ജി. നാലാം ക്ലാ­സ് ബി­യി­ലെ എസ്. സ­ന്തോ­ഷ് നായർ അം­ബേ­ദ്ക്ക­റും. അ­ര­യി­ലെ മു­ണ്ടു് ഉ­റ­യ്ക്കാ­തെ അ­ഴി­ഞ്ഞു് പോയ ഗാ­ന്ധി­ജി ജട്ടി മാ­ത്ര­മി­ട്ടു് വ­ട്ട­ക്ക­ണ്ണ­ട­യും, തലയിൽ പ­പ്പ­ട­വും, കൈ­യ്യി­ലൊ­രു വ­ടി­യു­മാ­യി നിൽ­ക്കു­ന്ന­തു് ക­ണ്ടു് ഗാ­ന്ധി­ജ­യ­ന്തി­യാ­ണ­ന്ന­തു് മ­റ­ന്നു് എ­ല്ലാ­വ­രും പൊ­ട്ടി­ച്ചി­രി­ച്ചു. അ­പ്പോ­ഴും ഗൗരവം വി­ടാ­തെ കൈ­യ്യി­ലൊ­രു തടിയൻ പു­സ്ത­ക­വു­മാ­യി അം­ബേ­ദ്ക്കർ കൈ­യ്യും ചൂ­ണ്ടി നി­ന്നു. മു­ഹ­മ്മ­ദ് ഷ­രീ­ഫി­നൊ­പ്പം ഗാ­ന്ധി­ജി പോ­യി­ല്ലെ­ങ്കി­ലും അം­ബേ­ദ്ക്കർ സ­ന്തോ­ഷി­നൊ­പ്പം ചെ­ന്നു. പി­ന്നെ­പ്പി­ന്നെ സ­ന്തോ­ഷി­ല്ലാ­താ­വു­ക­യും അം­ബേ­ദ്ക്കർ മാ­ത്ര­മാ­വു­ക­യും ചെ­യ്തു. കു­റു­പ്പു­ന്ത­റ­ക്കാ­രൻ ഒരു ബാബു സാ­റാ­ണു് ഒരു വെ­റൈ­റ്റി­ക്കു­വേ­ണ്ടി ഗാ­ന്ധി­ജ­യ­ന്തി ദിവസം അം­ബേ­ദ്ക്കർ വേഷം കൂടി കെ­ട്ടി­ച്ച­തു്. ആ­ധു­നി­ക നാ­ട­ക­ങ്ങൾ, ആ­ധു­നി­ക കവിത, തു­ട­ങ്ങി­യ­വ­യിൽ അൽ­പ­സ്വൽ­പം പി­ടി­പാ­ടു­ണ്ടാ­യി­രു­ന്ന ബാബു സാ­റി­ന്റെ ആ­ധു­നി­ക സ­ങ്കേ­ത­ങ്ങ­ളിൽ പെട്ട ഏതോ ഒരു പ­രീ­ക്ഷ­ണ­മാ­യി­ട്ടാ­ണു് അ­ദ്ധ്യാ­പ­ക­ര­തി­നെ ക­ണ്ട­തു്. ര­ണ്ടു് വർഷം ക­ഴി­ഞ്ഞ­പ്പോൾ ആ അ­ദ്ധ്യാ­പ­കൻ സ്ഥലം മാ­റി­പ്പോ­യി. അയാൾ, തന്നെ ഗാ­ന്ധി ആ­ക്കാ­തെ, അം­ബേ­ദ്ക്കർ ആ­ക്കി­യ­തു് തന്റെ ക­റു­ത്ത നിറം ക­ണ്ടി­ട്ടാ­ണു് അ­ല്ലാ­തെ മു­ഖ­ഛാ­യ ഉ­ണ്ടാ­യി­ട്ടൊ­ന്നു­മ­ല്ല­ന്നാ­ണു് സ­ന്തോ­ഷ് ഇ­പ്പോൾ വി­ശ്വ­സി­ക്കു­ന്ന­തു്. ഒ­ര­ദ്ധ്യാ­പ­ക­നു് ത­ന്റെ­യൊ­രു വി­ദ്യാർ­ത്ഥി­യോ­ടു് തോ­ന്നി­യ വാ­ത്സ­ല്യ­മാ­യി അതിനെ കാ­ണു­ന്ന­ത­ല്ലേ ന­ല്ല­തെ­ന്നു് ഞാൻ പറയാൻ ശ്ര­മി­ച്ചെ­ങ്കി­ലും സ­ന്തോ­ഷി­നു് അ­തൊ­ന്നും ബോ­ധ്യ­മാ­യി­ല്ല. ചേ­ട്ടാ എ­നി­ക്കു് എന്റെ ഈ പേരും നി­റ­വും പ്ര­ശ്ന­മാ­ണു്, അം­ബേ­ദ്ക്കർ എന്ന പേ­രി­ല്ലാ­യി­രു­ന്നു­വെ­ങ്കിൽ ഈ നി­റ­മെ­നി­ക്കൊ­രു പ്ര­ശ്ന­മാ­കി­ല്ലാ­യി­രു­ന്നു എ­ന്നാ­ണു് സ­ന്തോ­ഷ് പ­റ­യു­ന്ന­തു്. തെ­ക്കേ­ട­ത്തെ കണ്ണൻ ചേ­ട്ടൻ ക­റു­ക­റാ­ന്നു് അല്ലേ ഇ­രി­ക്കു­ന്ന­തു്? പു­ള്ളി­ക്കാ­ര­നെ എ­ല്ലാ­വ­രും പി­ള്ളേ­ച്ചാ­ന്ന­ല്ലേ വി­ളി­ക്ക­ന്ന­തു്? ആ ഒറ്റ വിളി പോരേ, നെറം പി­ന്നെ ഏ­ഴ­യ­ല­ത്തു് വരുവോ എ­ന്നാ­ണു് ഇ­തി­നു് ഉ­ദാ­ഹ­ര­ണ­മാ­യി അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­തു്.

സ­ന്തോ­ഷി­ന്റെ പേരും ജാതി വാലും തി­രി­ച്ചു് കൊ­ടു­ക്കാ­നു­ള്ള വ­ക്കാ­ല­ത്തു് ഏ­റ്റെ­ടു­ക്കാ­നു­ള്ള മാ­ന­സി­ക ബലം എ­നി­ക്കി­ല്ല­ന്നു് പ­റ­യ­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നെ­ങ്കി­ലും ആ അ­ദ്ധ്യാ­പ­ക­നെ ത­പ്പി­പ്പി­ടി­ക്കും എ­ന്നു് ഒ­ന്നു് ര­ണ്ടു് തവണ സൂ­ചി­പ്പി­ച്ച­തിൽ നി­ന്നും കേ­റി­ക്കൂ­ടി­യ പേടി കൊ­ണ്ടു്, അ­രു­താ­ത്ത­തൊ­ന്നും ഉ­ണ്ടാ­വാ­തി­രി­ക്കാ­നൊ­രു മുൻ­ക­രു­ത­ലെ­ന്ന പോലെ ര­ണ്ടു് ദിവസം ക­ഴി­ഞ്ഞു് വരൂ എ­ന്നു് ആ­ശ്വ­സി­പ്പി­ച്ചു് സ­ന്തോ­ഷി­നെ വീ­ട്ടി­ലേ­ക്കു് മ­ട­ക്കി അ­യ­ച്ചു.

എന്റെ ഭാ­ര്യ­യോ­ടും മ­ക്ക­ളോ­ടും ഈ വിഷയം സം­സാ­രി­ച്ചു. ഒറ്റ ആ­ട്ടി­നു് ഭാര്യ ഉ­ത്ത­രം പ­റ­ഞ്ഞു. ര­ണ്ടാ­മ­ത്തെ മകൾ ഇം­ഗ്ലീ­ഷിൽ ഒരു വലിയ തെറി ഒരു മ­ടി­യു­മി­ല്ലാ­തെ, അ­ച്ഛ­ന്റെ മു­ന്നി­ലാ­ണു് പ­റ­യു­ന്ന­തെ­ന്ന കൂ­സ­ലി­ല്ലാ­തെ പ­റ­ഞ്ഞു. മൂത്ത മകൾ അ­മ്മ­യു­ടെ­യും അ­നി­യ­ത്തി­യു­ടെ­യും അ­ഭി­പ്രാ­യം അം­ഗീ­ക­രി­ച്ചു­കൊ­ണ്ടു് എ­ന്നോ­ടി­ത്ര­യും പ­റ­ഞ്ഞു, അച്ഛൻ ഇ­മ്മാ­തി­രി ഏർ­പ്പാ­ടിൽ­പ്പോ­യി ത­ല­യി­ട്ടാൽ ഞ­ങ്ങ­ളു­ടെ സ്വ­ഭാ­വം മാറും. അം­ബേ­ദ്ക്ക­റി­നോ­ടു് എ­നി­ക്കു് ആദരവേ ഉള്ളൂ എ­ന്നും അം­ബേ­ദ്ക്കർ കൃ­തി­ക­ളിൽ ര­ണ്ടു് മൂ­ന്നെ­ണ്ണം ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടെ­ന്നും മ­റ്റും പ­റ­ഞ്ഞെ­ങ്കി­ലും ആ­രു­മ­തു് ശ്ര­ദ്ധി­ച്ചി­ല്ല.

ര­ണ്ടു് ദിവസം ക­ഴി­ഞ്ഞു് വീ­ണ്ടും സ­ന്തോ­ഷ് വീ­ട്ടിൽ വന്നു. ഭാ­ഗ്യ­വ­ശാൽ ഭാ­ര്യ­യും മ­ക്ക­ളും ഒരു ക­ല്യാ­ണ­ത്തി­നു് പോ­യി­രു­ന്ന­തു­കൊ­ണ്ടു് മാ­ത്ര­മാ­ണു് ഞാൻ ര­ക്ഷ­പെ­ട്ട­തു്. ഈ പ്ര­ശ്ന­ത്തി­നൊ­രു നി­യ­മ­പ­ര­മാ­യ പ­രി­ഹാ­രം ഉ­ണ്ടാ­ക്കു­വാ­നു­ള­ള സാ­ദ്ധ്യ­ത ഇ­തി­നി­ട­യിൽ ഒരു വ­ക്കീ­ലി­നോ­ടു് അ­ന്വേ­ഷി­ച്ച­പ്പോൾ അയാൾ സ­ന്തോ­ഷി­നോ­ടു് പ­റ­ഞ്ഞ­തു്, അം­ബേ­ദ്ക്കർ ഒരു പ­രി­ഹാ­സ­പ്പേ­ര­ല്ല, താ­ങ്ക­ളെ ഒരാൾ ഇ­ര­ട്ട­പ്പേ­രാ­യി അ­ങ്ങ­നെ വി­ളി­ക്കു­ന്നു എ­ന്നു് പരാതി കൊ­ടു­ത്താൽ നി­യ­മ­ത്തി­നു് മു­ന്നി­ല­തു് നി­ല­നിൽ­ക്കി­ല്ല എ­ന്നാ­ണു്. അ­ങ്ങ­നെ­യെ­ങ്കിൽ അം­ബേ­ദ്ക്ക­റാ­യി വേഷം കെ­ട്ടി നിൽ­ക്കു­ന്ന ചി­ത്രം സാ­മൂ­ഹ്യ­മാ­ധ്യ­മം വഴി പ്ര­ച­രി­പ്പി­ച്ച­വർ­ക്കെ­തി­രെ കേ­സെ­ടു­ക്കു­വാൻ നി­യ­മ­മു­ണ്ടോ എന്നു ചോ­ദി­ച്ച­തി­നും ഇ­ല്ലെ­ന്നാ­യി­രു­ന്നു ഉ­ത്ത­രം. ഇനി, മു­ന്നോ­ട്ടു­ള്ള വ­ഴി­യിൽ നി­യ­മ­ത്തി­ന്റെ സഹായം കൂടി ല­ഭി­ക്കി­ല്ല എന്നു വ­ന്ന­തി­ലെ അ­ദ്ദേ­ഹ­ത്തി­ന്റെ സ­ങ്ക­ട­വും ദേ­ഷ്യ­വും ത­ത്ക്കാ­ല­ത്തേ­ക്കൊ­ന്നു് മാ­റി­ക്കി­ട്ടു­വാൻ ഒരു നാ­ര­ങ്ങാ വെ­ള്ളം ഉ­ണ്ടാ­ക്കി­ക്കൊ­ടു­ത്തി­ട്ടു് ഞാൻ പ­റ­ഞ്ഞു; ‘പ­ണ്ടു് തൊ­ട്ടേ ഇ­ങ്ങ­നെ­യു­ള്ള കഥകൾ ഉ­ണ്ടു്. ഇ­തൊ­ന്നും പുതിയ ഒരു കാ­ര്യ­മ­ല്ല. ആളുകൾ ത­മാ­ശ­യാ­യി പ­റ­ഞ്ഞു് ന­ട­ക്കു­ന്ന­തു് കേ­ട്ടി­ട്ടി­ല്ലേ. ഒരു പേരു മാ­റ്റാൻ വേറെ പേ­രി­ടും. ആളുകൾ പി­ന്നെ ര­ണ്ടും ചേർ­ത്തു് വി­ളി­ക്കും. അതു കൊ­ണ്ടു് അ­തൊ­ന്നും ശ്ര­ദ്ധി­ക്കാ­തെ പോ­വു­ന്ന­ത­ല്ലേ ന­ല്ല­തു്?’

സ­ന്തോ­ഷ് നാ­ര­ങ്ങാ­വെ­ള്ളം സാ­വ­ധാ­നം കു­ടി­ച്ചു്, അ­തി­ലും സാ­വ­ധാ­ന­ത്തിൽ ചോ­ദി­ച്ചു; ‘ഞാ­നെ­ന്തി­നു് ഒരു പൊ­ല­യ­ന്റെ പേരു് ചൊ­മ­ക്ക­ണം?’

‘അം­ബേ­ദ്ക്കർ പുലയ സ­മു­ദാ­യ­ത്തിൽ­പ്പെ­ട്ട ഒ­രാ­ള­ല്ല, അ­ദ്ദേ­ഹം…’

എന്റെ വാചകം പൂർ­ത്തി­യാ­വാൻ സ­മ്മ­തി­ക്കാ­തെ ഇ­ട­യ്ക്കു് കയറി അ­ദ്ദേ­ഹം പ­റ­ഞ്ഞു; ‘അയാൾ, അ­വി­ടു­ത്തെ പൊ­ല­യ­ന­ല്ലേ? അതേ ഞാൻ ഉ­ദ്ദേ­ശി­ച്ചു­ള്ളൂ’

സ­ന്തോ­ഷ് നാ­യ­രു­ടെ ശ­ബ്ദ­ത്തി­ലെ ഭാവം മാ­റി­യ­തു ക­ണ്ടു് പി­ന്നെ ഒ­ന്നും പ­റ­യാ­നു­ള്ള ശക്തി എ­നി­ക്കു­ണ്ടാ­യി­ല്ല. ഞങ്ങൾ രണ്ടു പേരും കു­റ­ച്ചു നേരം മി­ണ്ടാ­തി­രു­ന്നു. ആ നി­ശ്ശ­ബ്ദ­ത മ­ടു­ത്തി­ട്ടാ­വ­ണം കു­റ­ച്ചു ക­ഴി­ഞ്ഞ­പ്പോൾ അ­ദ്ദേ­ഹം പ­റ­ഞ്ഞു ‘മ­റ്റ­വ­നി­ല്ലേ, എന്നെ വേഷം കെ­ട്ടി­ച്ച സാറ്. അ­വ­നെ­വി­ടാ­ന്നു് ഞാൻ കണ്ടു പി­ടി­ച്ചി­ട്ടൊ­ണ്ടു് ’

‘സ­ന്തോ­ഷ് നായരേ’ ഉ­ള്ളിൽ നി­ന്നു ഒ­റ്റ­ക്കു­തി­പ്പിൽ ക­യ­റി­വ­ന്ന പേ­ടി­യോ­ടെ ഞാൻ പ­റ­ഞ്ഞു; ‘ഇപ്പോ ഒ­ന്നും ചെ­യ്യ­രു­തു്. ന­മു­ക്കു് എ­ല്ലാ­ത്തി­നും സ­മാ­ധാ­നം ഉ­ണ്ടാ­ക്കാം’

‘ഒ­റ­പ്പാ­ണോ?’

അ­ദ്ദേ­ഹ­ത്തി­ന്റെ ര­ണ്ടു് കൈ­ക­ളും എന്റെ കൈ­ക­ളി­ലെ­ടു­ത്തു് പ­റ­ഞ്ഞു; ‘എന്നെ വി­ശ്വ­സി­ക്കു്’

സ­ന്തോ­ഷി­നെ പ­റ­ഞ്ഞ­യ­ച്ച ശേഷം ഞാ­നെ­ന്തി­നാ­ണു് ഈ വി­ഷ­യ­ത്തിൽ ഇ­ട­പെ­ടേ­ണ്ട ആ­വ­ശ്യ­മെ­ന്നു് ആ­ലോ­ചി­ച്ചു. ഭാ­ര്യ­യേ­യും മ­ക്ക­ളെ­യും പോലെ ഒ­രാ­ട്ടി­ലോ തെ­റി­യി­ലോ വിഷയം അ­വ­സാ­നി­പ്പി­ക്കാ­വു­ന്ന­താ­ണു്. എ­ന്നി­ട്ടും ഞാ­നി­തിൽ ഇ­ത്ര­യേ­റെ ശ്ര­ദ്ധ കാ­ണി­ക്കു­ന്നു­വെ­ങ്കിൽ അ­തെ­ന്താ­ണ­ന്നു് അ­റി­യേ­ണ്ട­തു­ണ്ട­ന്നു് എ­നി­ക്കു് തന്നെ തോ­ന്നി. അ­ത്ത­ര­മൊ­രു സ്വയം അ­ന്വേ­ഷ­ണ­ത്തിൽ മ­ന­സ്സി­ലാ­യ പ്ര­ധാ­ന സംഗതി, ജീ­വി­ത­ത്തിൽ ആ­ദ്യ­മാ­യാ­ണു് ഒരാൾ എന്നെ ഇ­ത്ര­യേ­റെ വി­ശ്വ­സി­ച്ചു് അ­യാ­ളു­ടെ ഒരു പ്ര­ശ്ന പ­രി­ഹാ­ര­ത്തി­നാ­യി സ­മീ­പി­ക്കു­ന്ന­തു്. ഭാ­ര്യ­ക്കോ കു­ട്ടി­കൾ­ക്കോ പോലും എന്നെ വി­ശ്വാ­സ­മി­ല്ല. ഒരു പാവം ഭർ­ത്താ­വു്. ഒരു പാവം അച്ഛൻ. അ­തി­ന­പ്പു­റ­മൊ­രു വി­ല­യൊ­ന്നും വീ­ട്ടിൽ ഇല്ല. അധിക വി­ല­യും ഞാൻ ആ­ഗ്ര­ഹി­ച്ചി­ട്ടി­ല്ല. ആ­ഗ്ര­ഹി­ച്ചാ­ല­തു് കി­ട്ടാ­നും പോ­കു­ന്നി­ല്ല.

images/unni_mm-03-t.jpg

അ­ങ്ങ­നെ­യൊ­രാൾ­ക്കു് ജീ­വി­ത­ത്തിൽ വ­ല്ല­പ്പോ­ഴും കി­ട്ടു­ന്ന ഇ­തു­പോ­ലൊ­രു സ­ന്ദർ­ഭ­ത്തിൽ നി­ന്നും, ര­ണ്ടു് കാലും വ­ലി­ച്ചെ­ടു­ക്കു­വാൻ ഇ­ത്തി­രി പ്ര­യാ­സ­മു­ണ്ടാ­വും. അതിൽ കി­ട്ടു­ന്ന ആ­ന­ന്ദം അ­നു­ഭ­വി­ക്കു­ന്ന­തിൽ തെ­റ്റി­ല്ലെ­ന്നു­ള്ള തീ­രു­മാ­ന­ത്തി­ലാ­ണു് വീ­ട്ടു­കാ­രു് അ­റി­യാ­തെ ക­ര­യോ­ഗം പ്ര­സി­ഡ­ണ്ടി­നെ കാണാൻ പോ­യ­തു്. മ­റ്റൊ­രാ­ളും അ­റി­യ­രു­തെ­ന്നു് മുൻ­കൂർ പറഞ്ഞ ശേ­ഷ­മാ­ണു് സ­ന്തോ­ഷ് അ­നു­ഭ­വി­ക്കു­ന്ന ഈ പ്ര­ശ്നം അ­വ­ത­രി­പ്പി­ച്ച­തു്. ക­മ്മ്യൂ­ണി­സ്റ്റ്കാ­ര­നും ഈ­ശ്വ­ര­വി­ശ്വാ­സി­യും അച്ഛൻ ക­മ്മ്യൂ­ണി­സ്റ്റ് സൈ­ദ്ധാ­ന്തി­ക പു­സ്ത­ക­ങ്ങൾ എ­ഴു­തി­യി­ട്ടു­ള്ള­തു­കൊ­ണ്ടു് അ­തി­ന്റെ ത­ഴ­മ്പു് തന്റെ ച­ന്തി­യി­ലും ഉ­ണ്ടെ­ന്നു് വി­ശ്വ­സി­ക്കു­ന്ന മാ­ന്യ­ദേ­ഹം എ­ല്ലാം ശ്ര­ദ്ധ­യോ­ടെ കേട്ട ശേഷം പ­റ­ഞ്ഞു, തീർ­ച്ച­യാ­യും ഇതൊരു സ്വ­ത്വ പ്ര­തി­സ­ന്ധി­യു­ടെ വി­ഷ­യ­മാ­ണു്. ന­മ്മു­ടെ കരയോഗ പ­രി­ധി­യി­ലും പാർ­ട്ടി­യു­ടെ പ­രി­ധി­യി­ലു­മു­ള്ള­വർ ഇനി മുതൽ സ­ന്തോ­ഷ് നായർ അ­ല്ലെ­ങ്കിൽ എസ്. നായർ അ­തു­മ­ല്ല­ങ്കിൽ വെറും സ­ന്തോ­ഷ് എന്നേ വി­ളി­ക്കാൻ പാ­ടു­ള്ളൂ എ­ന്നു് പറയാം. യു­ദ്ധ­കാ­ലാ­ടി­സ്ഥാ­ന­ത്തിൽ പ്ര­സി­ഡ­ണ്ട് ന­ട­ത്തി­യ ഇ­ട­പെ­ടൽ താ­ത്ക്കാ­ലി­ക ആ­ശ്വാ­സ­മാ­യെ­ന്നു് കു­റ­ച്ചു ദി­വ­സ­ങ്ങൾ­ക്കു് ശേ­ഷ­മു­ള്ള സ­ന്തോ­ഷി­ന്റെ ചി­രി­യിൽ നി­ന്നും മ­ന­സ്സി­ലാ­യി. അം­ബേ­ദ്ക്കർ എന്ന പേരു് വി­ളി­ച്ചു ശീ­ലി­ച്ച­വർ അതു് ലോ­പി­പ്പി­ച്ചു് അംബി എന്നു വേ­ണ­മെ­ങ്കിൽ വി­ളി­ച്ചോ­ട്ടെ എ­ന്നൊ­രു നിർ­ദ്ദേ­ശം ഞാൻ വെ­ച്ചു നോ­ക്കി­യ­തും ഭാ­ഗി­ക­മാ­യി വിജയം കണ്ടു. അ­പ്പോ­ഴും പ്ര­ധാ­ന­മാ­യും പ­രി­ഹ­രി­ക്കേ­ണ്ട സംഗതി കോ­ളേ­ജും അ­വി­ടു­ത്തെ പ്ര­ണ­യ­വു­മാ­ണ­ന്നു് സ­ന്തോ­ഷ് പ­റ­ഞ്ഞ­തു­കൊ­ണ്ടു് ഒരു ദിവസം ജോ­ലി­ക്കി­ട­യിൽ നി­ന്നും ഞാൻ കോ­ളേ­ജ് വരെ പോയി. സ­ന്തോ­ഷ് ത­നി­ക്കു് ഇ­ഷ്ട­മു­ള്ള പെൺ­കു­ട്ടി­യു­മാ­യി സം­സാ­രി­ക്കാ­നു­ള്ള അ­വ­സ­ര­മു­ണ്ടാ­ക്കി­ത്ത­ന്നു. സ­ന്തോ­ഷ് നാ­യ­രു­ടെ പൈ­തൃ­ക­ത്തെ­ക്കു­റി­ച്ചും വീ­ട്ടിൽ മ­ന്ന­ത്തു് പ­ത്മ­നാ­ഭൻ വ­ന്ന­പ്പോൾ ഇ­രു­ന്ന ക­സേ­ര­യെ­ക്കു­റി­ച്ചും ഇ­പ്പോ­ഴും നാ­ട്ടിൽ ഏറെ ബ­ഹു­മാ­നി­ക്കു­ന്ന കു­ടും­ബ­ങ്ങ­ളി­ലൊ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റേ­തെ­ന്നു­മൊ­ക്കെ­പ്പ­റ­ഞ്ഞു് സ­ന്തോ­ഷി­ലെ നാ­യ­ര­ത്വം ശു­ദ്ധ­മാ­ണ­ന്നു് ഒരു പ­രി­ധി­വ­രെ ആ കു­ട്ടി­യെ വി­ശ്വ­സി­പ്പി­ക്കാൻ ക­ഴി­ഞ്ഞു. അ­തി­നി­ട­യിൽ, കോ­ളേ­ജിൽ അം­ബേ­ദ്ക്കർ എ­ന്നു് വി­ളി­ച്ച­വ­രെ ത­ല്ലു­ന്ന­തി­നാ­യി കു­റ­ച്ചു് പേർ­ക്കു് കാശു കൊ­ടു­ത്തി­രു­ന്നു എ­ന്നു് അ­റി­ഞ്ഞി­രു­ന്നെ­ങ്കി­ലും അ­ക്ര­മ­ത്തിൽ ഞാൻ വി­ശ്വ­സി­ക്കു­ന്നി­ല്ല­ന്നു് അ­ദ്ദേ­ഹ­ത്തോ­ടു് പ­റ­ഞ്ഞു. ല­ക്ഷ്യം മാർ­ഗ­ത്തെ സാ­ധൂ­ക­രി­ക്കു­ന്നു­വെ­ങ്കിൽ അ­ങ്ങ­നെ­യാ­വ­ട്ടെ എ­ന്നു് വി­ചാ­രി­ച്ചു് അതിൽ കൂ­ടു­തൽ ഇ­ട­പെ­ടാൻ പോ­യി­ല്ല. അ­ടു­ത്ത വർഷം ക­ര­യോ­ഗ­വാർ­ഷി­ക­ത്തി­നു് ച­ട്ട­മ്പി­സ്വാ­മി­ക­ളു­ടെ വേഷം കെ­ട്ടി­യാൽ ഈ അംബി എന്ന വി­ളി­യെ ച­ട്ട­മ്പി­യാ­ക്കി രൂ­പ­മാ­റ്റം ന­ട­ത്താം, ത­ല്ലാ­തെ തന്നെ ച­ട്ട­മ്പി­യു­മാ­വാ­മ­ല്ലോ എന്ന ഉ­പാ­യ­വും സ­ന്തോ­ഷി­നു് ഇ­ഷ്ട­മാ­യി.

അ­ങ്ങ­നെ മെ­ല്ലെ മെ­ല്ലെ അം­ബേ­ദ്ക്ക­റിൽ നി­ന്നും അ­ദ്ദേ­ഹം സ­ന്തോ­ഷ് നാ­യ­രി­ലേ­ക്കു് ര­ക്ഷ­പെ­ട്ടു എ­ന്നു് എന്നെ കെ­ട്ടി­പ്പി­ടി­ച്ചു് പറഞ്ഞ ദി­വ­സ­മാ­ണു് ഈ കാ­ര്യ­ങ്ങ­ള­ത്ര­യും ഞാൻ ഭാ­ര്യ­യോ­ടും മ­ക്ക­ളോ­ടും പ­റ­ഞ്ഞ­തു്. എ­ല്ലാം കേട്ട ശേഷം അ­വ­രെ­ന്നെ­യൊ­ന്നു് അ­ഭി­ന­ന്ദി­ക്കു­ക­യോ, ഒ­ര­ഭി­പ്രാ­യം പ­റ­യു­ക­യോ ചെ­യ്യാ­തെ അവരവർ ചെ­യ്തു കൊ­ണ്ടി­രു­ന്ന കാ­ര്യ­ങ്ങ­ളി­ലേ­ക്കു് മ­ട­ങ്ങി. പി­റ്റേ­ന്നു് രാ­വി­ലെ, ഭാര്യ മ­ക്ക­ളേ­യും കൂ­ട്ടി അ­വ­ളു­ടെ വീ­ട്ടി­ലേ­ക്കു് പോയി. എ­ന്തി­നാ­ണു് പോ­കു­ന്ന­തെ­ന്നോ, എ­പ്പോൾ മ­ട­ങ്ങി വ­രു­മെ­ന്നോ ഒ­ന്നും പ­റ­ഞ്ഞി­ല്ല. ഫോൺ ചെ­യ്താൽ ഫോൺ എ­ടു­ക്കി­ല്ല. പോ­യി­ട്ടി­പ്പോൾ ര­ണ്ടു് ദി­വ­സ­മാ­യി.

images/unni_mm-06-t.jpg

ഇ­ന്നു് ഞാ­ന­വി­ടേ­ക്കു് പോ­വു­ക­യാ­ണു്. സ­ന്തോ­ഷ് നാ­യ­രിൽ നി­ന്നും അം­ബേ­ദ്ക്ക­റെ­യാ­ണു് വി­മോ­ചി­പ്പി­ച്ച­തു് എ­ന്നാ­ണു് ഭാ­ര്യ­യോ­ടും കു­ട്ടി­ക­ളോ­ടും പറയാൻ പോ­വു­ന്ന­തു്. അ­ല്ലാ­തെ മ­റ്റൊ­ന്നും ഇ­പ്പോൾ മ­ന­സ്സിൽ വ­രു­ന്നി­ല്ല.

ഉണ്ണി ആർ
images/Unni_r.jpg

ക­ഥാ­കൃ­ത്തും തി­ര­ക്ക­ഥാ­കൃ­ത്തു­മാ­ണു്. തി­രു­വ­ന­ന്ത­പു­ര­ത്തു് താമസം. കോ­ട്ട­യ­ത്തി­ന­ടു­ത്തു് കു­ട­മാ­ളൂ­രിൽ ജ­നി­ച്ചു. അച്ഛൻ എൻ. പ­ര­മേ­ശ്വ­രൻ നായർ. അമ്മ കെ. എ. രാ­ധ­മ്മ.

ഭാര്യ അനു ച­ന്ദ്രൻ. മകൾ സ­ര­സ്വ­തി.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്രീ­ക­ര­ണം: അ­ഷ്റ­ഫ് മു­ഹ­മ്മ­ദ്

ക­ഥാ­കൃ­ത്തി­ന്റെ കു­റി­പ്പു്

മ­ല­യാ­ളി മെ­മ്മോ­റി­യൽ എ­ന്നാൽ എ­ന്താ­ണു് എ­ന്നാ­ണു് ഈ കഥ പ്ര­സി­ദ്ധീ­ക­രി­ച്ച ശേഷം പലരും എ­ന്നോ­ടു് ചോ­ദി­ച്ച­തു്. അവരിൽ ചിലർ അ­ടി­ക്കു­റി­പ്പാ­യി­ട്ടെ­ങ്കി­ലും എ­ന്താ­ണു് കാ­ര്യ­മെ­ന്നു് കൊ­ടു­ക്കാ­മാ­യി­രു­ന്നു എ­ന്നാ­ണു് പ­റ­ഞ്ഞ­തു്. അ­തി­ന്റെ ആ­വ­ശ്യം ഇല്ല എ­ന്നാ­ണു് എന്റെ അ­ഭി­പ്രാ­യം. ച­രി­ത്ര­ബോ­ധം ഒരു മോശം കാ­ര്യ­മ­ല്ല. ഒരു കഥ വാ­യി­ക്കാൻ അ­തി­ന്റെ ആ­വ­ശ്യ­മു­ണ്ടോ എ­ന്നു് സം­ശ­യി­ക്കു­ന്ന­വ­രോ­ടു് ഒരു വാ­ക്കു്, ഈ ക­ഥ­യി­ലെ സ­ന്തോ­ഷ് നാ­യ­രെ­പ്പോ­ലൊ­രാൾ­ക്കു് ഒരു പക്ഷേ അ­തി­ന്റെ ആ­വ­ശ്യം ഉ­ണ്ടാ­വി­ല്ല. ഈ കഥ ആദ്യം പ്ര­സി­ദ്ധീ­ക­രി­ച്ച­തു് ‘ട്രൂ കോ­പ്പി തി­ങ്കി’ലാണു്.

Colophon

Title: Malayali Memorial (ml: മ­ല­യാ­ളി മെ­മ്മോ­റി­യൽ).

Author(s): Unni R.

First publication details: Sayahna Foundation; Trivandrum, Kerala; 2020-08-08.

Deafult language: ml, Malayalam.

Keywords: Short Story, Unni R, Malayali Memorial, ഉണ്ണി ആർ, മ­ല­യാ­ളി മെ­മ്മോ­റി­യൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 14, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: a painting by Ashraf Mohammed (na). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.