SFNസായാഹ്ന ഫൌണ്ടേഷൻ
images/Goodbye_Autumn.jpg
Goodbye Autumn, Computer-​made faux double exposure by Nicu Buculei .
രാ­ജേ­ഷും മ­റി­യ­യും
സ­ക്ക­റി­യ

മ­റി­യ­യു­ടെ വാ­ക്കു­കൾ ഒരു ക­ത്തി­പോ­ലെ രാ­ജേ­ഷി­ന്റെ ഹൃ­ദ­യ­ത്തിൽ കു­ത്തി­ക്ക­യ­റി. അവൾ അ­തി­രാ­വി­ലെ തൊ­ഴു­ത്തി­ലേ­ക്കു ക­യ­റി­വ­ന്ന­പ്പോൾ അവൻ ദേ­വ­കി­യെ ക­റ­ക്കാൻ തു­ട­ങ്ങി­യ­തേ­യു­ള്ളൂ. അ­വ­ന്റെ ഹൃദയം അ­പ്പോൾ പ്ര­ണ­യം കൊ­ണ്ടു തു­ള്ളി­ച്ചാ­ടി. ഇ­ന്ന­ലെ വൈ­കി­ട്ടു് ഡൽ­ഹി­യിൽ­നി­ന്നു വന്ന അവൾ ഇത്ര രാ­വി­ലെ എന്നെ കാണാൻ വ­ന്ന­ല്ലോ!

‘മറിയേ, ഞാൻ ഇതാ വന്നു. ഇ­വ­രെ­യും കൂടി തീർ­ക്ക­ണം’ എന്നു പ­റ­ഞ്ഞു­കൊ­ണ്ടു് അവൻ അ­പ്പു­റ­ത്തു പു­ല്ലു ച­വ­ച്ചു­കൊ­ണ്ടു­നി­ന്ന അ­മ്മി­ണി­ക്കും ദാ­ക്ഷ­യ്ക്കും റാ­ണി­ക്കും നേരെ ആം­ഗ്യം കാ­ണി­ച്ചു.

ദേവകി സ­ന്തോ­ഷ­പൂർ­വ്വം ചു­ര­ത്തി­ക്കൊ­ണ്ടി­രു­ന്നു. ശ്ശീ, ശ്ശീ എന്നു പാൽ രാ­ജേ­ഷി­ന്റെ കാൽ­മു­ട്ടു­കൾ­ക്കി­ട­യി­ലി­രു­ന്ന പാ­ത്ര­ത്തി­ലേ­ക്കു ചീ­റ്റി. അവൻ മ­റി­യ­യോ­ടു ഡൽഹി വി­ശേ­ഷ­ങ്ങൾ ചോ­ദി­ച്ചു­കൊ­ണ്ടി­രു­ന്നു. ഇടയിൽ ദേ­വ­കി­യെ വി­ട്ടു് ദാ­ക്ഷ­യു­ടെ അ­കി­ടി­ലേ­ക്കു മാറി.

അ­വ­ളു­ടെ അപ്പൻ പാ­ലാ­ക്കാ­രൻ സ­ണ്ണി­ച്ചേ­ട്ട­ന്റേ­തു് തൊ­ട്ട­ടു­ത്ത പ­റ­മ്പാ­ണു്. സ­ണ്ണി­ച്ചേ­ട്ട­നും രാ­ജേ­ഷി­ന്റെ അച്ഛൻ ഗോ­പാ­ലൻ നാ­യ­രും ഒ­റ്റ­ക്കെ­ട്ടാ­ണു്. ഒ­ന്നി­ച്ചാ­ണു് അവർ പ­റ­ങ്കി­മാ­ങ്ങ റാ­ക്ക് വാ­റ്റു­ന്ന­തു്. ഒ­ന്നി­ച്ചാ­ണു് ജീ­പ്പു് പി­ടി­ച്ചു് ഉ­ല്പ­ന്ന­ങ്ങ­ളു­മാ­യി കാ­സർ­കോ­ട്ടു പോ­കു­ന്ന­തു്. ഒ­ന്നി­ച്ചാ­ണു് കു­ടും­ബ­സ­മേ­തം മം­ഗ­ലാ­പു­ര­ത്തു­നി­ന്നു സാധനം വാ­ങ്ങു­ന്ന­തു്. ഒ­റ്റ­ക്കാ­ര്യ­ത്തിൽ മാ­ത്രം അവർ ര­ണ്ടാ­ണു്. നായർ ക­മ്യൂ­ണി­സ്റ്റാ­ണു്; സ­ണ്ണി­ച്ചേ­ട്ടൻ കോൺ­ഗ്ര­സും. ഓ, അ­തി­ലെ­ന്തി­രി­ക്കു­ന്നു എന്നു ര­ണ്ടു­പേ­രും പറയും.

മറിയ പ്ല­സ്ടു­വി­നു റാ­ങ്ക് വാ­ങ്ങി ജ­യി­ച്ച­പ്പോൾ അവൾ രാ­ജേ­ഷി­നോ­ടു പ­റ­ഞ്ഞു, ‘എടാ, എ­നി­ക്കു് ഇ­നി­യും പ­ഠി­ക്ക­ണം. ഈ കാ­ട്ടിൽ­നി­ന്നു പു­റ­ത്തു ചാടണം. ഈ പ­ച്ച­പ്പു ക­ണ്ടു് ഞാൻ മ­ടു­ത്തു. പാർ­ട്ടി പ്ര­വർ­ത്ത­നം എ­നി­ക്കി­ഷ്ട­മാ­ണു്. ഞാൻ പാർ­ട്ടി വി­ടി­ല്ല. പക്ഷേ, എ­നി­ക്കു സ്ഥലം വിടണം.’

images/rm-1.png

രാ­ജേ­ഷ് പ്ല­സ്ടു ക­ഷ്ടി­ച്ചു ക­ട­ന്നു കൂ­ടി­യ­തേ­യു­ണ്ടാ­യി­രു­ന്നു­ള്ളൂ. നായർ അ­വ­നോ­ടു പ­റ­ഞ്ഞു, ‘എടാ അതു സാ­ര­മി­ല്ല. നീ എൻ­ജി­നീ­യ­റും ഒ­ന്നും ആകണ്ട. ഈ തോ­ട്ടം ശ­രി­ക്കു നോ­ക്കി ന­ട­ത്തി­യാൽ നി­ന­ക്കു് മാ­നം­മ­ര്യാ­ദ­യു­ള്ള ഒരു ക­മ്യൂ­ണി­സ്റ്റാ­യി ജീ­വി­ക്കാം. ക­ല്യാ­ണം ന­ല്ല­തു കി­ട്ടാൻ വേ­ണ­മെ­ങ്കിൽ ഡി­ഗ്രി എ­ടു­ത്തോ.’

അ­ച്ഛ­ന്റെ ആ­ശ്വാ­സ­വാ­ക്കു­കൾ­ക്കു പി­ന്നിൽ യ­ഥാർ­ത്ഥ­ത്തിൽ പ്ര­വർ­ത്തി­ച്ച ശക്തി ഒരു പ­ണി­ക്കാ­ര­നെ ന­ഷ്ട­പ്പെ­ടു­ന്ന­തി­ന്റെ സ­ങ്ക­ട­മാ­ണു് എന്നു രാ­ജേ­ഷി­നു് ഉ­ത്ത­മ­ബോ­ധ്യ­മു­ണ്ടാ­യി­രു­ന്നു. പക്ഷേ, ഒരു നല്ല ക­മ്യൂ­ണി­സ്റ്റാ­യ താൻ ക­മ്യൂ­ണി­സ്റ്റാ­യ അ­ച്ഛ­നെ മു­ഖ­വി­ല­യ്ക്കെ­ടു­ക്കാ­തി­രു­ന്നാൽ?

സ­ണ്ണി­ച്ചേ­ട്ട­നും റോ­സ­മ്മ­യ്ക്കും മകൾ ക­മ്യൂ­ണി­സ്റ്റാ­യ­തിൽ വി­ഷ­മ­മൊ­ന്നു­മി­ല്ലാ­യി­രു­ന്നു. അവൾ ആ രാ­ജേ­ഷി­ന്റെ പാർ­ട്ടി­യി­ലാ­ണു് എ­ന്നാ­ണ­വർ പ­റ­ഞ്ഞ­തു്. സ­മ­ര­ത്തി­നു പോയി രാ­ത്രി താ­മ­സി­ച്ചാ­ലും അവൻ ബൈ­ക്കിൽ കൊ­ണ്ടു­വ­ന്നു വിടും. അ­ല്ലെ­ങ്കി­ലും ക്രി­സ്ത്യാ­നി­പ്പെ­ണ്ണു­ങ്ങൾ ക­മ്യൂ­ണി­സ്റ്റാ­ക­രു­തെ­ന്നു് ക്രി­സ്തു എ­വി­ടെ­യെ­ങ്കി­ലും പ­റ­ഞ്ഞി­ട്ടു­ണ്ടോ?

സ്ഥലം വിടണം എന്നു മറിയ പ­റ­ഞ്ഞ­പ്പോൾ രാ­ജേ­ഷ് സ­ങ്ക­ട­ത്തോ­ടെ അ­വ­ളോ­ടു ചോ­ദി­ച്ചു: ‘അ­പ്പോൾ നീ എന്നെ മ­റ­ക്കു­മോ?’

അവൾ പു­ഞ്ചി­രി­ച്ചു­കൊ­ണ്ടു പ­റ­ഞ്ഞു, ‘ഇ­ല്ലെ­ടാ.’

രാ­ജേ­ഷ് ദാ­ക്ഷ­യെ വി­ട്ടു് അ­മ്മി­ണി­യു­ടെ അ­കി­ടു് വെ­ള്ള­മൊ­ഴി­ച്ചു കഴുകി. അവൻ മ­റി­യ­യോ­ടു ചോ­ദി­ച്ചു: ‘അ­പ്പോൾ പാർ­ട്ടി­പ്ര­വർ­ത്ത­നം ഡൽ­ഹി­യിൽ കു­റ­വാ­ണു് അല്ലേ? ന­മ്മു­ടെ ത­ല­സ്ഥാ­ന­മാ­യി­ട്ടും! എന്താ അ­ങ്ങ­നെ?’

മറിയ ഒ­ന്നും പ­റ­ഞ്ഞി­ല്ല. അവൻ അവളെ തി­രി­ഞ്ഞു­നോ­ക്കി. അവൾ പു­റ­ത്തേ­ക്കു ക­ണ്ണ­യ­ച്ചു ചി­ന്തി­ച്ചു നിൽ­ക്കു­ക­യാ­ണു്. അവൾ പ­റ­ഞ്ഞു, ‘എടാ എ­നി­ക്കു കു­റ­ച്ചു കാ­ര്യ­ങ്ങൾ നി­ന്നോ­ടു പ­റ­യാ­നു­ണ്ടു്.’

അവൻ കറവ തു­ടർ­ന്നു­കൊ­ണ്ടു പ­റ­ഞ്ഞു, ‘പറ.’

അ­വ­ന്റെ നെ­ഞ്ചിൽ ഒരു പി­ട­ച്ചിൽ ഉ­ണ്ടാ­കാ­തി­രു­ന്നി­ല്ല. ഡൽ­ഹി­യിൽ വേറെ പ്ര­ണ­യ­മാ­യി എന്നു പറയാൻ പോ­കു­ക­യാ­ണോ?

മറിയ പ­റ­ഞ്ഞു, ‘രാ­ജേ­ഷേ, നമ്മൾ ക­ണ്ട­തൊ­ന്നു­മ­ല്ല ക­മ്യൂ­ണി­സം. നമ്മൾ ക­മ്യൂ­ണി­സ­ത്തെ അ­പ­നിർ­മ്മാ­ണം ചെ­യ്യ­ണം. ന­മ്മ­ളെ­ത്ത­ന്നെ പു­നർ­നിർ­വ്വ­ചി­ക്ക­ണം. മൂ­ല­ധ­നാ­ന­ന്ത­ര ദർ­ശ­ന­ങ്ങൾ­കൊ­ണ്ടു് ഈ ലോ­ക­ത്തെ അ­ട­യാ­ള­പ്പെ­ടു­ത്ത­ണം.’

‘ഉവ്വോ?’ അവൻ ആ­ത്മാർ­ഥ­മാ­യി ചോ­ദി­ച്ചു.

‘അതെ.’ അവൾ പ­റ­ഞ്ഞു. ‘അ­ങ്ങ­നെ നോ­ക്കു­മ്പോൾ നീ ഇ­പ്പോ­ഴൊ­രു ചു­വ­രെ­ഴു­ത്തു ക­മ്യൂ­ണി­സ്റ്റ് മാ­ത്ര­മാ­ണു്. ഒരു പോ­സ്റ്റർ ഒ­ട്ടി­ക്കൽ ക­മ്യൂ­ണി­സ്റ്റ്. ഒരു മു­ദ്രാ­വാ­ക്യ ക­മ്യൂ­ണി­സ്റ്റ്. ആ ലോകം അ­വ­സാ­നി­ച്ചു. നീ ഒരു പുതിയ ക­മ്യൂ­ണി­സ്റ്റാ­വ­ണം.’

അ­വ­ളു­ടെ ഈ വാ­ക്കു­ക­ളാ­ണു് അ­വ­ന്റെ ഹൃദയം ത­കർ­ത്ത­തു്. അ­വൾ­ക്കു് വേറെ പ്ര­ണ­യ­മാ­യി എന്നു പ­റ­ഞ്ഞാൽ അവനു് ഇത്ര വേ­ദ­നി­ക്കി­ല്ലാ­യി­രു­ന്നു. അ­വൾ­കൂ­ടി അം­ഗ­മാ­യ അ­വ­ന്റെ പാർ­ട്ടി­യെ­പ്പ­റ്റി­യാ­ണു് അ­വ­ളി­തു പ­റ­ഞ്ഞ­തു്. അവൻ ത­ളർ­ന്നു­പോ­യി.

മ­റി­യ­ത­ന്നെ­യാ­ണോ ഇതു പ­റ­ഞ്ഞ­തു്! അവളും ഞാനും ഒരേ ക­മ്യൂ­ണി­സ്റ്റ­ല്ലേ? ഒ­ന്നി­ച്ചു മു­ദ്രാ­വാ­ക്യം വി­ളി­ച്ചു്, ഒ­ന്നി­ച്ചു പോ­സ്റ്റർ ഒ­ട്ടി­ച്ചു്, ഒരു മെ­യ്പോ­ലെ ന­ട­ന്ന­വ­ര­ല്ലേ? ഡൽ­ഹി­യിൽ അ­വൾ­ക്കാ­രെ­ങ്കി­ലും കൈ­വി­ഷം കൊ­ടു­ത്തോ?

പാ­ത്ര­ത്തി­ലെ പാൽ ദൂ­രെ­യെ­റി­ഞ്ഞു് എ­ങ്ങോ­ട്ടെ­ങ്കി­ലും ഓ­ടി­പ്പോ­കാൻ അവനു തോ­ന്നി. അവൻ ക­റ­വ­പോ­ലും മ­റ­ന്നു.

അ­വ­ന്റെ കൈ അ­ന­ങ്ങാ­തി­രു­ന്ന­പ്പോൾ അ­മ്മി­ണി ത­ല­തി­രി­ച്ചു് അവനെ ഒന്നു നോ­ക്കി. ‘എന്തു ചെ­യ്യു­കാ നായരേ? ഒ­ന്നു­കിൽ ക­റ­ക്കു്, അ­ല്ലെ­ങ്കിൽ ക്ടാ­വി­നെ വി­ട്ടു കു­ടി­പ്പി­ക്കു്.’ രാ­ജേ­ഷ് ഒരു യ­ന്ത്ര­ത്തെ­പ്പോ­ലെ കറവ തു­ടർ­ന്നു.

ഒരു ചോ­ദ്യം അ­വ­ന്റെ­യു­ള്ളിൽ ഉ­യർ­ന്നു­വ­ന്നു. റാ­ണി­യെ­യും ദാ­ക്ഷ­യെ­യും ദേ­വ­കി­യെ­യും അ­മ്മി­ണി­യെ­യും സാ­ക്ഷി നിർ­ത്തി അവനതു ചോ­ദി­ച്ചു, ‘പി­ന്നെ­യാ­രാ­ണു് മറിയ സഖാവേ, യ­ഥാർ­ത്ഥ ക­മ്യൂ­ണി­സ്റ്റ്?’

അവൾ പ­റ­ഞ്ഞു, ‘അത്ര എ­ളു­പ്പ­ത്തിൽ പ­റ­ഞ്ഞു­വ­യ്ക്കാ­വു­ന്ന ഒ­ന്ന­ല്ല അതു്. നീ പ്രാ­രം­ഭ­മാ­യി കു­റ­ച്ചു വാ­യി­ക്ക­ണം. ഒരു പ്ര­ശ്ന­മു­ണ്ടു്. ഇം­ഗ്ലീ­ഷ് പു­സ്ത­ക­ങ്ങ­ളാ­ണു്. നീ എന്തു ചെ­യ്യും?’

തന്റെ നെ­ഞ്ചി­ടി­പ്പു് ഉ­ച്ച­ത്തിൽ കെ­ട്ടു­കൊ­ണ്ടു രാ­ജേ­ഷ് ചോ­ദി­ച്ചു:

‘സഖാവേ, ഞാൻ വേ­റൊ­ന്നു ചോ­ദി­ക്ക­ട്ടെ? നമ്മൾ ത­മ്മി­ലു­ള്ള പ്രേ­മ­മോ?’

മറിയ പ­റ­ഞ്ഞു, ‘എടാ, പ്രേ­മം നമ്മൾ വി­മർ­ശ­ന­പൂർ­വ്വ­മാ­യ പു­നർ­വാ­യ­ന­യ്ക്കു് വി­ധേ­യ­മാ­ക്കേ­ണ്ട മ­റ്റൊ­രു വി­ഷ­യ­മാ­ണു്.’

രാ­ജേ­ഷി­ന്റെ കൈ വീ­ണ്ടും അ­ന­ങ്ങാ­താ­യ­പ്പോൾ അ­മ്മി­ണി­ക്കു് അൽപം ദേ­ഷ്യം വന്നു. അവൾ ഒരു കാ­ലു­യർ­ത്തി അവനെ ക­റ­വ­ക്കാ­ര്യം ചെ­റു­താ­യൊ­ന്നോർ­മി­പ്പി­ച്ചു. രാ­ജേ­ഷി­ന്റെ മു­ട്ടു­കൾ­ക്കി­ട­യി­ലി­രു­ന്ന പാൽ­പാ­ത്രം മ­റി­ഞ്ഞു് പാൽ തൊ­ഴു­ത്തി­ന്റെ ത­റ­യി­ലൂ­ടെ പാതകൾ തേ­ടി­യ­ല­ഞ്ഞു. അവൻ അ­മ്മി­ണി­യെ വേ­ദ­നാ­പൂർ­വം നോ­ക്കി.

രാ­ജേ­ഷ് തി­രി­ഞ്ഞു­നോ­ക്കു­മ്പോൾ മറിയ പു­റ­ത്തേ­ക്കു ന­ട­ക്കു­ക­യാ­യി­രു­ന്നു. അവൾ പ­റ­ഞ്ഞു, ‘ന­മു­ക്കി­തു കൂ­ടു­തൽ ചർച്ച ചെ­യ്യാം. സ­മ­യം­പോ­ലെ നീ വാ.’

തൊ­ഴു­ത്തി­ന്റെ തറയിൽ അ­വ­ളു­ടെ പാൽ പു­ര­ണ്ട കാൽ­പ്പാ­ടു­കൾ പ­തി­ഞ്ഞു­കി­ട­ന്നു. അ­വ­യി­ലേ­ക്കു നോ­ക്കി നി­ന്നു­കൊ­ണ്ടു് രാ­ജേ­ഷ് സ്വയം പ­റ­ഞ്ഞു: എ­നി­ക്കു മ­തി­യാ­യി. ഇന്നു ഞാൻ ആ­ത്മ­ഹ­ത്യ ചെ­യ്യും. ഞാൻ ക­മ്യൂ­ണി­സ്റ്റാ­യി മ­രി­ക്കും. പഴയ ചു­മ­രെ­ഴു­ത്തു്—പോ­സ്റ്റർ ഒ­ട്ടി­ക്കൽ—മു­ദ്രാ­വാ­ക്യ—ക­മ്യൂ­ണി­സ്റ്റ്. പ­ശു­ക്ക­റ­വ ക­മ്യൂ­ണി­സ്റ്റ്. അവൾ പ്രേ­മം പു­നർ­വാ­യ­ന ന­ട­ത്തി വ­രു­മ്പോൾ ഞാ­നു­ണ്ടാ­കി­ല്ല.

രാ­ജേ­ഷ് ഉ­രു­കു­ന്ന ഹൃ­ദ­യ­വു­മാ­യി അ­മ്മി­ണി­യെ ബാ­ക്കി ക­റ­ന്നു. റാ­ണി­യെ­യും ക­റ­ന്നു. മ­രി­ക്കും മുൻ­പു് ജോ­ലി­കൾ തീർ­ക്ക­ണം. പാലു വാ­ങ്ങാൻ ഇ­പ്പോൾ ആൾ വരും. എ­നി­ക്കു് സ­മൂ­ഹ­ത്തോ­ടു് ഒരു ക­ട­മ­യു­ണ്ടു്.

അവൻ വീ­ട്ടി­ലെ­ത്തി രണ്ടു പാൽ­പ്പാ­ത്ര­ങ്ങ­ളും വ­രാ­ന്ത­യിൽ വച്ചു. അമ്മ മൂ­ക്കിൽ വിരൽ വ­ച്ചു­കൊ­ണ്ടു ചോ­ദി­ച്ചു, ‘എ­ന്താ­ടാ രാ­ജേ­ഷേ, ഒന്നു പാ­തി­യാ­യി­പ്പോ­യ­തു്? ഇ­ങ്ങ­നെ­യാ­ണോ നി­ന്റെ കറവ?’

രാ­ജേ­ഷ് ഒ­ന്നും പ­റ­ഞ്ഞി­ല്ല. അമ്മ പ­റ­ഞ്ഞു, ‘നാളെ ഞാൻ ക­റ­ന്നോ­ളാം.’ വേ­ണ്ടി­വ­രും, രാ­ജേ­ഷ് ത­നി­ക്കു­ള്ളിൽ പ­റ­ഞ്ഞു.

കു­ളി­ക്കാൻ കി­ണ­റ്റു­ക­ര­യി­ലേ­ക്കു ന­ട­ക്കു­മ്പോ­ഴാ­ണു് അവൻ ആ­ലോ­ചി­ച്ച­തു്. എ­ങ്ങ­നെ­യാ­ണു് ആ­ത്മ­ഹ­ത്യ ചെ­യ്യു­ക? കി­ണ­റ്റി­ലേ­ക്കു ചാ­ടി­യാ­ലോ? പക്ഷേ, കിണർ പി­ന്നെ ആർ­ക്കും ഉ­പ­യോ­ഗി­ക്കാൻ പ­റ്റി­ല്ല. എന്റെ പ്രേ­ത­ത്തെ പേ­ടി­ച്ചു് ആരും അ­ടു­ത്തു പോ­കി­ല്ല. അ­ച്ഛ­നും അ­മ്മ­യും പെ­ങ്ങ­ന്മാ­രും ഒ­ന്നു­ചേർ­ന്നു് എന്നെ ശ­പി­ക്കും. ആർ­ക്കും ശ­ല്യ­മി­ല്ലാ­ത്ത ഒരു വഴി അ­പ്പോൾ അവനു തോ­ന്നി. പ­റ­ങ്കി­മാ­വിൽ­നി­ന്നു തൂ­ങ്ങാം. പ്ര­ശ്ന­മി­ല്ല.

പ്രാ­തൽ ക­ഴി­ക്കാൻ അ­ടു­ക്ക­ള­യി­ലെ­ത്തി­യ­പ്പോൾ കണ്ട കാഴ്ച രാ­ജേ­ഷി­നെ നി­രാ­ശ­യി­ലാ­ഴ്ത്തി ഇ­ഡ്ഡ­ലി! മു­ടി­ഞ്ഞ ഇ­ഡ്ഡ­ലി! ഇ­ന്നും! ഒരു പ­ത്തി­രി—കോ­ഴി­ക്ക­റി കണ്ട കാലം മ­റ­ന്നു. പെ­ങ്ങൾ ഇ­ഡ്ഡ­ലി വി­ള­മ്പി­യ­പ്പോൾ അവൻ അ­വ­ളു­ടെ കൈ­ക്കു തട്ടി. അവൾ ചോ­ദി­ച്ചു: ‘നി­ന­ക്കു് പി­ശാ­ചു് ക­യ­റി­യോ, രാ­ജേ­ഷേ? വേ­ണെ­ങ്കിൽ തി­ന്നി­ട്ടു­പോ.’ അവൻ പ­റ­ഞ്ഞു, ‘പോടീ പട്ടീ.’ കഷ്ടം, അവൻ ചി­ന്തി­ച്ചു, ഇ­താ­ണു് എന്റെ അ­വ­സാ­ന­ത്തെ അ­ത്താ­ഴ­ത്തി­ന്റെ സ്ഥി­തി! ന­ശി­ച്ച ഇ­ഡ്ഡ­ലി!

കയർ എ­വി­ടെ­യു­ണ്ടെ­ന്നു് അവനു് അധികം ആ­ലോ­ചി­ക്കേ­ണ്ടി വ­ന്നി­ല്ല. കു­ഞ്ചു­ക്കു­ണ്ട­നെ കെ­ട്ടാൻ— അ­വ­നൊ­രു വ­യ­സ്സാ­യി; ചാ­ട്ടം കൂ­ടു­ത­ലാ­ണു്—അച്ഛൻ വാ­ങ്ങി­യ പുതിയ പ്ലാ­സ്റ്റി­ക് കയർ തൊ­ഴു­ത്തി­ന്റെ അ­ഴി­യിൽ കി­ട­പ്പു­ണ്ടു്. അവൻ ഒരു ചു­വ­ന്ന ഷഡ്ഡി തി­ര­ഞ്ഞെ­ടു­ത്തു. വലിയ ചു­വ­ന്ന ക­ര­യു­ള്ള വെ­ള്ള­മു­ണ്ടു് ഉ­ടു­ത്തു. ഇ­ഷ്ട­പ്പെ­ട്ട ഒരു നീല ഷർ­ട്ടു് അ­ണി­ഞ്ഞു. മുടി ചീകി. മു­ഖ­ത്തു് അൽപം പൗഡർ പു­ര­ട്ടി. അ­ടു­ക്ക­ള­യിൽ എ­ത്തി­നോ­ക്കി.

ആ­രു­മി­ല്ല. ഒരു ചെറിയ ക­ത്തി­യെ­ടു­ത്തു് എ­ളി­യിൽ തി­രു­കി­ക്കൊ­ണ്ടു് സ്വയം പ­റ­ഞ്ഞു: ഇ­തി­നു­ള്ള ചീ­ത്ത­വി­ളി വേറെ.

മു­റ്റ­ത്തി­റ­ങ്ങി വെ­ട്ടു­വ­ഴി­യി­ലേ­ക്കു ന­ട­ന്ന­പ്പോൾ അച്ഛൻ ചോ­ദി­ച്ചു: ‘എ­ങ്ങോ­ട്ടാ?’

രാ­ജേ­ഷ് പ­റ­ഞ്ഞു, ‘പാർ­ട്ടി­യാ­പ്പീ­സി­ലൊ­ന്നു പോകണം.’

‘എന്താ ബൈ­ക്ക് എ­ടു­ക്കാ­ത്ത­തു്?’

‘സ്റ്റാർ­ട്ടി­ങ് ട്ര­ബിൾ’ രാ­ജേ­ഷ് പ­റ­ഞ്ഞു.

‘വേഗം വരണം’ അച്ഛൻ പ­റ­ഞ്ഞു. റ­ബർ­ഷീ­റ്റ് അ­ടു­ക്കാൻ അ­മ്പു­വി­നു കൂ­ടി­ക്കൊ­ടു­ക്ക­ണം. രാ­ജേ­ഷ് ത­നി­ക്കു­ള്ളിൽ പ­റ­ഞ്ഞു. എന്റെ പ്രി­യ­പ്പെ­ട്ട അച്ഛാ, ലാൽ സലാം, ബൈ, ബൈ. അ­തെ­ല്ലാം അ­ടു­ത്ത ജ­ന്മ­ത്തിൽ.

വീടു് ക­ണ്ണിൽ­നി­ന്നു മ­റ­ഞ്ഞ­പ്പോൾ അവൻ ചു­റ്റു­മൊ­ന്നു നോ­ക്കി­യി­ട്ടു് കു­രു­മു­ള­കു തോ­ട്ട­ത്തി­ലേ­ക്കു ചാടി മ­റ­ഞ്ഞു. തൊ­ഴു­ത്തിൽ അ­മ്പു­വി­ല്ലെ­ന്നു് ഉ­റ­പ്പാ­ക്കി അ­ക­ത്തു കയറി അ­ഴി­യിൽ നി­ന്നു പ്ലാ­സ്റ്റി­ക് ക­യ­റെ­ടു­ത്തു. ഇ­തി­നും കി­ട്ടും എ­നി­ക്കു് അ­ച്ഛ­ന്റെ വക, അവൻ ഉ­ള്ളി­ലോർ­ത്തു. അ­ച്ഛ­ന്റെ ഒ­രൻ­പ­തു രൂ­പ­യെ­ങ്കി­ലും ഇതിൽ പൊ­ടി­ഞ്ഞു.

നാലു പ­യ്യു­ക­ളോ­ടു­മാ­യി അവൻ പ­റ­ഞ്ഞു: ‘നമ്മൾ ഇനി കാ­ണി­ല്ല കൂ­ട്ട­രേ.’ കു­ഞ്ചു­ക്കു­ണ്ട­ന്റെ പു­റ­ത്തു തട്ടി ‘എടാ ന­ന്നാ­യി വാ’ എന്നു പ­റ­ഞ്ഞ­പ്പോൾ അവനു സ­ങ്ക­ടം വന്നു. കു­ണ്ടൻ മുൻ­കാ­ലു­കൾ പ­റി­ച്ചു് അവനു നേരെ ഒന്നു കു­തി­ച്ചു.

കയർ ഷർ­ട്ടി­ന­ടി­യിൽ എ­ളി­യിൽ തി­രു­കി അവൻ പ­റ­ങ്കി­മാ­വു തോ­ട്ട­ത്തി­ലേ­ക്കു വേഗം ന­ട­ന്നു. അവൻ ആ­ലോ­ചി­ച്ചു: ഇ­ങ്ങ­നെ­യാ­ണു് എന്റെ അ­ന്ത്യ­യാ­ത്ര, അല്ലേ? ഞാൻ ത­നി­ച്ചു് എന്റെ അ­ന്ത്യ­യാ­ത്ര ന­ട­ത്തു­ന്നു. പാർ­ട്ടി­യു­മി­ല്ല, കാ­മു­കി­യു­മി­ല്ല, വീ­ട്ടു­കാ­രു­മി­ല്ല.

ഒരു പ­റ­ങ്കി­മാ­വു് തി­ര­ഞ്ഞെ­ടു­ക്കാൻ അൽപ സ­മ­യ­മെ­ടു­ത്തു. കാരണം, കാ­യ്ഫ­ല­മി­ല്ലാ­ത്ത­തു വേണം. നല്ല പ­റ­ങ്കി­മാ­വിൽ തൂ­ങ്ങി അതു വെ­ട്ടി­ക്ക­ള­യേ­ണ്ടി വ­രു­മ്പോൾ അ­ച്ഛ­ന്റെ വാ­യി­ലി­രി­ക്കു­ന്ന­തു മു­ഴു­വൻ കേൾ­ക്കും. കാടു കയറിയ ഒരു കോണിൽ കേ­ടു­വ­ന്ന ഇല കൊ­ഴി­ഞ്ഞു­നി­ന്ന ഒരു മരം അവൻ കണ്ടു. അ­വ­ന്റെ ഉ­യ­ര­ത്തി­നു പ­റ്റി­യ ഒരു കൊ­മ്പു് ക­ണ്ടു­പി­ടി­ച്ചു് അതിൽ ക­യ­റി­നി­ന്നു ര­ണ്ടു­മൂ­ന്നു തവണ ബലം പ­രീ­ക്ഷി­ച്ചു. ഒ­ടി­ഞ്ഞി­ല്ല. അവൻ അ­തി­ലി­രു­ന്നു­കൊ­ണ്ടു് ക­യ­റി­ന്റെ ഒ­ര­റ്റം അതിൽ ബ­ല­മാ­യി കെ­ട്ടി. എ­ളി­യിൽ­നി­ന്നു ക­ത്തി­യെ­ടു­ത്തു് ശ­രി­യാ­യ നീ­ള­ത്തിൽ കയർ മു­റി­ച്ചു് കു­ടു­ക്കി­ട്ടു. അ­തി­ന്റെ ബലം പ­രീ­ക്ഷി­ച്ചു. എ­ന്നി­ട്ടു താ­ഴെ­ച്ചാ­ടി അവനു് ക­യ­റി­നിൽ­ക്കാൻ ഒരു ക­ല്ലു് തേ­ടി­പ്പി­ടി­ച്ചു. അതു കു­ടു­ക്കി­നു നേരെ കീഴിൽ വച്ചു. ക­ല്ലു് ഒ­ന്നു­ര­ണ്ടു തവണ തൊ­ഴി­ച്ചു മ­റി­ച്ചി­ട്ടു് പ­രീ­ക്ഷി­ച്ചു. എ­ന്നി­ട്ടു് അതിൽ കയറി തല കു­ടു­ക്കിൽ ക­ട­ത്തി നി­ന്നു. ഉയരം ശ­രി­യാ­ണു്. അവൻ കു­ടു­ക്കിൽ­നി­ന്നു ത­ല­യെ­ടു­ത്തു് താ­ഴെ­യി­റ­ങ്ങി നി­ന്നു.

രാ­ജേ­ഷ് ആദ്യം വിട പ­റ­ഞ്ഞ­തു് പാർ­ട്ടി­യോ­ടാ­ണു്. എന്റെ പാർ­ട്ടീ, ലാൽ­സ­ലാം! ഞാൻ ക­മ്യൂ­ണി­സ്റ്റാ­യി­ത്ത­ന്നെ മ­രി­ക്കു­ന്നു. നന്ദി. ന­മ­സ്കാ­രം. അച്ഛൻ, അമ്മ, പെ­ങ്ങ­ന്മാർ എ­ന്നി­വ­രോ­ടു് അവർ ഒ­റ്റ­വാ­ച­ക­ത്തിൽ വി­ട­പ­റ­ഞ്ഞു. എ­ല്ലാ­വർ­ക്കും നന്ദി, ന­മ­സ്ക്കാ­രം.

മ­റി­യ­യോ­ടു വി­ട­പ­റ­യേ­ണ്ട ഒ­രാ­വ­ശ്യ­വും അവൻ ക­ണ്ടി­ല്ല. ക­മ്യൂ­ണി­സ്റ്റു­കൾ എന്ന നി­ല­യി­ലും ഞ­ങ്ങ­ളു­ടെ പാതകൾ പി­രി­ഞ്ഞു­ക­ഴി­ഞ്ഞു. എന്റെ മരണം നി­ന­ക്കൊ­രു പാ­ഠ­മാ­യി­ത്തീ­ര­ട്ടെ എന്നു മാ­ത്രം അവൻ പ­റ­ഞ്ഞു.

പെ­ട്ടെ­ന്ന­വ­നു് അ­മ്മി­ണി­യെ­യും ദാ­ക്ഷ­യെ­യും ദേ­വ­കി­യെ­യും റാ­ണി­യെ­യും ഓർമ്മ വന്നു. അവൻ പ­റ­ഞ്ഞു. ലാൽ­സ­ലാം സ­ഖാ­ക്ക­ളേ! വിട! നി­ങ്ങ­ളു­ടെ എല്ലാ സ­ഹ­ക­ര­ണ­ത്തി­നും നന്ദി. ഇ­നി­യാ­ണു് എന്റെ കർ­ത്ത­വ്യം എന്നു പ­റ­ഞ്ഞു­കൊ­ണ്ടു് അവൻ ക­ല്ലിൽ ക­യ­റി­നി­ന്നു് തല കു­ടു­ക്കി­ലി­ട്ടു. പല ചോ­ദ്യ­ങ്ങ­ളും അ­വ­ന്റെ­യു­ള്ളിൽ പൊ­ന്തി­വ­ന്നു. വേ­ദ­നി­ക്കു­മോ? ഭ­യ­ങ്ക­ര വേ­ദ­ന­യാ­യി­രി­ക്കു­മോ? ഉ­റ­പ്പാ­യും മ­രി­ക്കു­മോ? മുഖം ഭം­ഗി­യാ­യി ഇ­രി­ക്കു­മോ? പെ­ട്ടെ­ന്നാ­ണു് മ­റ്റൊ­രു ചോ­ദ്യം ഉ­യർ­ന്നു വ­ന്ന­തു്. ഒരു നല്ല ക­മ്യൂ­ണി­സ്റ്റ് ആ­ത്മ­ഹ­ത്യ ചെ­യ്യു­മോ? അവൻ ര­ക്ത­സാ­ക്ഷി­യാ­യേ­ക്കാം. പക്ഷേ, ആ­ത്മ­ഹ­ത്യ? ആ­ത്മ­ഹ­ത്യ ചെയ്ത ഒരു നേ­താ­വി­ന്റെ പേരു പറയൂ, അവൻ അ­വ­നോ­ടു തന്നെ ആ­വ­ശ്യ­പ്പെ­ട്ടു. സ­ഖാ­വു് ലെനിൻ ചെ­യ്തി­ല്ല. സ­ഖാ­വു് സ്റ്റാ­ലിൻ ചെ­യ്തി­ല്ല. സ­ഖാ­വു് മാവോ ചെ­യ്തി­ല്ല. സ­ഖാ­വു് ചെ ചെ­യ്തി­ല്ല. സ­ഖാ­വു് കാ­സ്ട്രോ ചെ­യ്തി­ല്ല. മാർ­ക്സോ ഏം­ഗൽ­സോ ചെ­യ്തി­ല്ല. ഇല്ല! ആ­ത്മ­ഹ­ത്യ ഒരു നല്ല ക­മ്യൂ­ണി­സ്റ്റു­കാ­ര­ന്റെ പ്ര­വർ­ത്ത­ന­പ­ഥ­മ­ല്ല. കാ­മു­കി താ­ഴ്ത്തി­ക്കെ­ട്ടി­യാ­ലും അവനതു ചെ­യ്യി­ല്ല. പുതിയ ക­മ്യൂ­ണി­സ­ത്തെ പേ­ടി­ച്ചും അവനതു ചെ­യ്യി­ല്ല. അവൻ ചെ­റു­ത്തു­നിൽ­ക്കും. പ്ര­തി­രോ­ധി­ക്കും.

images/rm-2.png

ഒ­രു­നി­മി­ഷം അവൻ അ­തോർ­ത്തു ക­ണ്ണ­ട­ച്ചു നി­ന്നു. എ­ന്നി­ട്ടു് തല കു­ടു­ക്കിൽ നി­ന്നെ­ടു­ത്തു ക­യ­റി­നി­ന്ന കാൽ താ­ഴോ­ട്ടു­വ­ച്ച­തും പു­ല്ലാ­ന്നി­ക്കാ­ടി­ന­പ്പു­റ­ത്തു­നി­ന്നു് അ­മ്പു­വി­ന്റെ ഉ­റ­ക്കെ­യു­ള്ള ഒ­ച്ച­യും പ­ശു­ക്ക­ളു­ടെ അ­മ­റ­ലും കേ­ട്ടു. അവൻ ന­ടു­ങ്ങി. അ­മ്പു­വും പ­ശു­ക്ക­ളും അ­ങ്ങോ­ട്ടു വ­രി­ക­യാ­ണു്!

എന്റെ ഗു­രു­വാ­യൂ­ര­പ്പാ! രാ­ജേ­ഷി­നു് മ­ര­ക്കൊ­മ്പിൽ നി­ന്നു കയർ ഊരാനോ താഴെ ക­ല്ലു് ത­ള്ളി­മാ­റ്റാ­നോ ക­ഴി­യും മുൻ­പു് പു­ല്ലാ­ന്നി­ക്കാ­ട്ടി­ലൂ­ടെ പ­ശു­ക്ക­ളു­ടെ തലകൾ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു. അവർ രാ­ജേ­ഷി­നെ ക­ണ്ടു് സ­ന്തോ­ഷം താ­ങ്ങാ­നാ­വാ­തെ കാടു് ത­കർ­ത്തു മു­ന്നോ­ട്ടു കു­തി­ച്ചു. അവൻ ഒ­റ്റ­ച്ചാ­ട്ട­ത്തി­നു് അ­പ്പു­റ­ത്തെ ഇ­ട­വ­ഴി­യിൽ ചെ­ന്നു വീണു. ഉ­രു­ണ്ടു­പി­ട­ഞ്ഞെ­ണീ­റ്റു് മു­ണ്ടു പ­റി­ച്ചു് ദേ­ഹ­വും തലയും മൂ­ടി­ക്കൊ­ണ്ടു് ഓടി. അമ്പു ശബ്ദം വ­ച്ചു­കൊ­ണ്ടു പി­ന്നാ­ലെ വന്നു. അ­പ്പോ­ഴേ­ക്കും അവൻ തോ­ട്ട­ത്തി­ന്റെ അ­തി­രും ക­ഴി­ഞ്ഞു് ടാ­റി­ട്ട റോ­ഡി­ലെ­ത്തി­യി­രു­ന്നു. ഒരു മ­ര­ത്തി­നു മ­റ­ഞ്ഞു­നി­ന്നു് വേഗം മു­ണ്ടു­ടു­ത്തു്, മുഖം തു­ട­ച്ചു്, തു­ണി­യിൽ­നി­ന്നു മ­ണ്ണും ച­പ്പി­ല­യും ത­ട്ടി­ക്ക­ള­ഞ്ഞു് വീ­ട്ടി­ലേ­ക്കു ന­ട­ന്നു. വ­ഴി­യി­ലെ പീ­ടി­ക­യിൽ നി­ന്നു് ഒരു സോഡ വാ­ങ്ങി കു­റ­ച്ചു കു­ടി­ച്ചു് ബാ­ക്കി­കൊ­ണ്ടു മു­ഖ­വും ക­ഴു­കി­യ­പ്പോൾ അ­വ­ന്റെ ശ്വാ­സം നേരെ വീണു. അവൻ വീ­ട്ടി­ലേ­ക്കു വേഗം വേഗം ന­ട­ന്നു. വി­ശ­ന്നി­ട്ടു വയ്യ. ആ ന­ശി­ച്ച ഇ­ഡ്ഡ­ലി­യ­ല്ലേ രാ­വി­ലെ തി­ന്നാൻ കി­ട്ടി­യ­തു്!

വീ­ട്ടിൽ കോ­ലാ­ഹ­ലം ന­ട­ക്കു­ക­യാ­ണു്. എ­ല്ലാ­വ­രും മു­റ്റ­ത്തു­ണ്ടു്. അമ്പു താൻ കണ്ട ഭ­യ­ങ്ക­ര­മാ­യ കാ­ഴ്ച­യെ­യും ചാകാൻ വ­ന്ന­വ­ന്റെ പിറകേ പാ­ഞ്ഞ­തും വി­വ­രി­ക്കു­ക­യാ­ണു്. രാ­ജേ­ഷി­നെ ക­ണ്ട­യു­ടൻ അ­ച്ഛ­നും അ­മ്മ­യും പെ­ങ്ങ­ന്മാ­രും ഒ­ന്നി­ച്ചു പ­റ­ഞ്ഞു, ‘ഹോ! നീ കൃ­ത്യ­സ­മ­യ­ത്താ­ണു വ­ന്ന­ത്! ഇതു കേൾ­ക്കു്!’

അമ്പു കഥ വീ­ണ്ടും വി­വ­രി­ച്ചു. രാ­ജേ­ഷ് ഉ­ള്ളിൽ ഒ­രാ­ള­ലോ­ടെ അ­മ്പു­വി­ന്റെ മു­ഖ­ത്തു സൂ­ക്ഷി­ച്ചു­നോ­ക്കി. എ­ന്നെ­പ്പ­റ്റി എ­ന്തെ­ങ്കി­ലും സംശയം അ­വി­ടെ­യു­ണ്ടോ? ഉ­ള്ള­താ­യി തോ­ന്നി­യി­ല്ല.

അച്ഛൻ പ­റ­ഞ്ഞു, ‘രാമ രാമ! ഏതു ത­ന്ത­യി­ല്ലാ­ക്ക­ഴു­വേ­റി­യാ­ണോ ഇത്ര കൃ­ത്യ­മാ­യി ന­മ്മു­ടെ പ­റ­ങ്കി­മാ­വു് തി­ര­ഞ്ഞെ­ടു­ത്ത­തു്! ന­മു­ക്കു ഭ­യ­ങ്ക­ര പ­ണി­യാ­യേ­നേം! അവനെ എന്റെ ക­യ്യിൽ കി­ട്ടി­യാൽ…!’

രാ­ജേ­ഷ് ധാർ­മി­ക രോ­ഷ­ത്തോ­ടെ അ­ച്ഛ­നോ­ടു യോ­ജി­ച്ചു. ‘അ­തെ­യ­തെ! നാ­യി­ന്റെ മോൻ! വേറെ മ­ര­മൊ­ന്നും ഈ നാ­ട്ടിൽ ഇ­ല്ലാ­ത്ത­തു­പോ­ലെ!’

അച്ഛൻ പ­റ­ഞ്ഞു, ‘എടാ, നീ അ­മ്പു­വി­ന്റെ കൂടെ പോയി ആ ക­യ­റ­ഴി­ക്കു്. രൂപ എ­ഴു­പ­തു് എ­ണ്ണി­ക്കൊ­ടു­ത്ത­താ­ണു്. രണ്ടു തു­ണ്ടും എ­ടു­ത്തു­കൊ­ണ്ടു വാ. ക­ല്ലെ­ടു­ത്തു കാ­ട്ടി­ലെ­റി­യ് ഭ­ഗ­വാ­നേ, എ­ന്തൊ­രു ര­ക്ഷ­പ്പെ­ടൽ!’

രാ­ജേ­ഷ് ത­നി­ക്കു­ള്ളിൽ പ­റ­ഞ്ഞു. ‘അച്ഛാ, പ്രി­യ­പ്പെ­ട്ട അച്ഛാ, ഞാ­നൊ­രു നല്ല ക­മ്യൂ­ണി­സ്റ്റു­കാ­ര­നാ­യ­തു കൊ­ണ്ടു് നി­ങ്ങ­ളെ­ല്ലാം ര­ക്ഷ­പ്പെ­ട്ടു.’

അവനും അ­മ്പു­വും ന­ട­ന്ന­പ്പോൾ അച്ഛൻ പി­ന്നിൽ­നി­ന്നു വി­ളി­ച്ചു പ­റ­ഞ്ഞു: ‘നീ­ള­മു­ള്ള തു­ണ്ടു­കൊ­ണ്ടു് കു­ഞ്ചു­ക്കു­ണ്ട­നെ പി­ടി­ച്ചു­കെ­ട്ടു് അ­വ­ന്റെ പു­ള­പ്പു് കൂ­ടു­ന്നു.’

ന­ട­ക്കും­വ­ഴി ഒരു ശ്വാ­സം­മു­ട്ട­ലോ­ടെ രാ­ജേ­ഷ് അ­മ്പു­വി­നോ­ടു ചോ­ദി­ച്ചു: ‘അമ്പൂ, ഓടിയ ആളിനെ ലേ­ശ­വും ക­ണ്ടി­ല്ലേ? എ­ന്തെ­ങ്കി­ലും ഒ­ര­ട­യാ­ളം?’

അമ്പു പ­റ­ഞ്ഞു, ‘തെ­ണ്ടി തലയും മേലും മു­ണ്ടു­കൊ­ണ്ടു മൂ­ടി­യ­ല്ലേ ഓ­ടി­യ­തു്! ഷഡ്ഡി കണ്ടു, നല്ല ചു­വ­പ്പു്’

രാ­ജേ­ഷി­ന്റെ കൈ അ­വ­ന­റി­യാ­തെ അ­വ­ന്റെ ഷ­ഡ്ഡി­യി­ലേ­ക്കു പോയി.

പ­റ­ങ്കി­മാ­വി­ന്റെ ചു­വ­ട്ടി­ലെ­ത്തി­യ­പ്പോൾ അമ്പു പ­റ­ഞ്ഞു: ‘എ­നി­ക്കു പേ­ടി­യാ­ണു് നീ കയറി അ­ഴി­ക്കു്.’

രാ­ജേ­ഷ് വീ­ണ്ടും പ­റ­ങ്കി­യിൽ പി­ടി­ച്ചു കയറി. രാ­വി­ലെ ക­ഷ്ട­പ്പെ­ട്ടു കെ­ട്ടി­യ കയർ അ­ഴി­ച്ചെ­ടു­ത്തു താ­ഴെ­യി­റ­ങ്ങി ക­ല്ലു് വീ­ണ്ടും പൊ­ക്കി­യെ­ടു­ത്തു് പു­ല്ലാ­ന്നി­ക്കാ­ട്ടിൽ തള്ളി ക­യ­റി­ന്റെ രണ്ടു ക­ഷ­ണ­വും മ­ട­ക്കി ക­യ്യിൽ പി­ടി­ച്ചു. എ­ന്നി­ട്ടു് കു­ഞ്ചു­ക്കു­ണ്ട­നെ തേ­ടി­പ്പോ­യി. അമ്പു പ­ശു­ക്ക­ളെ മാ­റ്റി­ക്കെ­ട്ടാ­നും പോയി.

കു­ണ്ടൻ ഒരു തെ­ങ്ങിൻ­ചോ­ട്ടിൽ നിൽ­പു­ണ്ടു്. രാ­ജേ­ഷി­നെ ക­ണ്ട­യു­ടൻ അവൻ സ്നേ­ഹാ­ധി­ക്യ­ത്താൽ നാ­ലു­കാ­ലും പ­റി­ച്ചു് ഒന്നു ചാടി. ത­ല­യൊ­ന്നു കു­ലു­ക്കി. ചെ­റു­താ­യൊ­രു മു­ക്ര­യി­ട്ടു. എ­ന്നി­ട്ടു സ്നേ­ഹി­ത­ന്റെ വരവു നോ­ക്കി നി­ന്നു.

രാ­ജേ­ഷ് ക­യ­റി­ലൊ­രു കു­ടു­ക്കി­ട്ടു. അതു വി­ടർ­ത്തി­പ്പി­ടി­ച്ചു­കൊ­ണ്ടു് കു­ണ്ട­ന്റെ അ­ടു­ത്തേ­ക്കു ചെ­ന്നു.

‘കു­ണ്ടാ, ബാ, ബാ’ അവൻ വാ­ത്സ­ല്യ­പൂർ­വം പ­റ­ഞ്ഞു. ഹോ! നി­ന്നെ ഇനി ഒ­രി­ക്ക­ലും കാ­ണി­ല്ലെ­ന്നു വി­ചാ­രി­ച്ച­താ­ണു്!

അ­പ്പോ­ഴാ­ണു് കു­ണ്ടൻ മ­റി­യ­യു­ടെ വാ­ക്കു­ക­ളെ­ക്കാൾ എ­ത്ര­യോ മ­ട­ങ്ങു് അവനെ വേ­ദ­നി­പ്പി­ച്ച, ഒരു കൃ­ത്യം ചെ­യ്ത­തു്. അവൻ ഒരു കു­തി­പ്പു കു­തി­ച്ചു് തന്റെ സ്നേ­ഹി­ത­നെ സ്വാ­ഗ­തം ചെ­യ്തു. രാ­ജേ­ഷി­ന്റെ മർ­മ­ത്തു് ഒ­റ്റ­യി­ടി.

അവൻ പു­ള­ഞ്ഞു­പോ­യി. അ­വ­ന്റെ ക­ണ്ണിൽ­നി­ന്നു തീ പാറി. ഒരു നി­മി­ഷം ശ്വാ­സം നി­ന്നു­പോ­യി. കയർ താ­ഴെ­യി­ട്ടു് രണ്ടു കൈ­കൊ­ണ്ടും മർമം പൊ­ത്തി­പ്പി­ടി­ച്ചു് അവൻ കു­ത്തി­യി­രു­ന്നു വാ­വി­ട്ടു നി­ല­വി­ളി­ക്കാൻ തോ­ന്നി­യെ­ങ്കി­ലും അതു് എ­ങ്ങ­നെ­യോ അ­ട­ക്കി. അവൻ വി­യർ­ത്തു കു­ളി­ച്ചു. അവൻ നി­ല­ത്തു കി­ട­ന്നു. വേദന മർ­മ­ത്തിൽ തു­ള്ളി­ക്ക­ളി­ക്കു­ക­യാ­ണു്; തി­ര­ക­ളാ­യി പ­ര­ക്കു­ക­യാ­ണു്. കു­ണ്ടൻ അവനെ അ­ദ്ഭു­ത­ത്തോ­ടെ നോ­ക്കി­നി­ന്നു. ഈ നാ­യർ­ക്കു് എ­ന്തു­പ­റ്റി? ഞാൻ വ­ര­വേ­റ്റ­തു് മൂ­പ്പർ­ക്കു് ഇ­ഷ്ട­പ്പെ­ട്ടി­ല്ലേ?

കു­റെ­സ­മ­യം രാ­ജേ­ഷ് കി­ട­ന്ന കി­ട­പ്പിൽ കി­ട­ന്നു. വേ­ദ­ന­യു­ടെ ഭീകരത അ­ട­ങ്ങി­യ­പ്പോൾ എ­ണീ­റ്റു് ക­യ­റെ­ടു­ത്തു്, ചാ­ടി­മാ­റാൻ ത­യ്യാ­റെ­ടു­ത്തു­കൊ­ണ്ടു്, വീ­ണ്ടും കു­ണ്ട­ന്റെ­യ­ടു­ത്തേ­ക്കു ചെ­ന്നു. അ­പ്പോ­ഴി­താ അവൻ ഒരു സാ­ധു­വി­നെ­പ്പോ­ലെ നി­ന്നു­കൊ­ടു­ക്കു­ന്നു. കു­ടു­ക്കു് അ­വ­ന്റെ ക­ഴു­ത്തി­ലി­ട്ടു­കൊ­ണ്ടു് രാ­ജേ­ഷ് പ­റ­ഞ്ഞു: ‘നാ­യി­ന്റെ മോനേ, നി­ന­ക്കു് ഇതേ വി­ധി­ച്ചി­ട്ടു­ള്ളൂ—ശുദ്ധ അ­ടി­മ­ത്തം.’

അവൻ രാ­ജേ­ഷി­ന്റെ ക­യ്യിൽ അ­ര­മു­ള്ള നാ­വു­കൊ­ണ്ടു സ്നേ­ഹ­പൂർ­വം നക്കി. രാ­ജേ­ഷി­നു് കലി വന്നു. അവൻ പ­റ­ഞ്ഞു, ന­ക്കു­ന്നു! ‘ന­ന്ദി­കെ­ട്ട തെ­ണ്ടീ! വേറെ എ­വി­ടെ­യും നീ ഇ­ടി­ക്കാൻ ക­ണ്ടി­ല്ല? നി­ന്നെ ഇ­തു­വ­രെ കി­ളു­ന്നു് ബീഫ് ആ­ക്കാ­ത്ത­തി­ന്റെ ന­ന്ദി­യെ­ങ്കി­ലും വേ­ണ്ടേ?’

രാ­ജേ­ഷ് വീ­ട്ടി­ലെ­ത്തി­യ­പ്പോൾ മ­റി­യ­യു­ണ്ടു്. എ­ല്ലാ­വ­രും ചേർ­ന്നു മ­റി­യ­യോ­ടു തൂ­ങ്ങി­ച്ചാ­കാൻ വ­ന്ന­വ­ന്റെ കഥ പ­റ­യു­ക­യാ­ണു്. അവൾ രാ­ജേ­ഷി­നെ ഒന്നു സൂ­ക്ഷി­ച്ചു­നോ­ക്കി.

രാ­ജേ­ഷി­ന്റെ ഉ­ള്ളിൽ ഒരു ഇടി വെ­ട്ടി. അവൾ പ­റ­ഞ്ഞു: ‘രാ­ജേ­ഷേ, ബൈ­ക്ക് എ­ടു­ക്കു്. എ­നി­ക്കു് ടൗ­ണി­ലൊ­ന്നു പോകണം.’

രാ­ജേ­ഷ് വ­സ്ത്രം മാ­റി­വ­ന്നു് ബൈ­ക്ക് സ്റ്റാർ­ട്ട് ചെ­യ്തു. സ്റ്റാർ­ട്ടി­ങ് ട്ര­ബിൾ പോയി അല്ലേ എ­ന്നു് അച്ഛൻ ചോ­ദി­ച്ച­പ്പോൾ അ­വ­ന്റെ രക്തം തി­ള­ച്ചു. ഹോ! ഇ­തൊ­ക്കെ ഇയാൾ എ­ന്തി­നോർ­ത്തി­രി­ക്കു­ന്നു!

ആ­ളൊ­ഴി­ഞ്ഞ ഒ­രി­ട­ത്തെ­ത്തി­യ­പ്പോൾ മറിയ പ­റ­ഞ്ഞു, ‘എടാ, വണ്ടി നിർ­ത്തു്’

അവൾ ഇ­റ­ങ്ങി അ­വ­ന്റെ മുൻ­പിൽ വ­ന്നു­നി­ന്നു ചോ­ദി­ച്ചു.

‘നേരു പറ, അതു നീ­യാ­യി­രു­ന്നോ?’

രാ­ജേ­ഷ് തന്റെ മു­ഴു­വൻ ധൈ­ര്യ­വും സം­ഭ­രി­ച്ചു് അ­വ­ളു­ടെ ക­ണ്ണു­ക­ളിൽ നോ­ക്കി­ക്കൊ­ണ്ടു പ­റ­ഞ്ഞു, ‘ഹേയ്! നീ­യെ­ന്താ­ണു് ഈ പ­റ­യു­ന്ന­ത്! ഒരു നല്ല ക­മ്യൂ­ണി­സ്റ്റ് ആ­ത്മ­ഹ­ത്യ ചെ­യ്യു­മോ?’

‘എ­നി­ക്ക­ത്ര വി­ശ്വാ­സം പോര,’ അവൾ പ­റ­ഞ്ഞു. ‘ഏ­താ­യാ­ലും ഇ­ന്ന­ലെ പറഞ്ഞ കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി കു­റ­ച്ചു­കൂ­ടി പറയാം. ക­മ്യൂ­ണി­സ­ത്തി­ന്റെ കാ­ര്യം നീ പു­നർ­ചി­ന്ത­നം ചെ­യ്യു­ക­ത­ന്നെ വേണം. പക്ഷേ, ഞാൻ സമയം തരാം. ഇനി പ്ര­ണ­യം. അതു ചർ­ച്ചാ­വി­ഷ­യ­മാ­ക്കാൻ സ­മ­യ­മാ­യി­ല്ല. ജീ­വി­തം മു­ന്നോ­ട്ടു കി­ട­ക്കു­ന്ന­ല്ലേ­യു­ള്ളൂ. ന­മു­ക്കു നോ­ക്കാം, അല്ലേ.’

അവൻ പ­റ­ഞ്ഞു, ‘അതെ.’

അവൾ വീ­ണ്ടും വ­ണ്ടി­യിൽ ക­യ­റി­യി­രു­ന്നു. ‘പോകാം’ അവൾ പ­റ­ഞ്ഞു.

കു­റ­ച്ചു ദൂരം പോ­യ­പ്പോൾ രാ­ജേ­ഷ് ചോ­ദി­ച്ചു. ‘അല്ല, മറിയ സഖാവേ ഡൽ­ഹി­യിൽ വനിതാ സ­ഖാ­ക്കൾ ഇ­ങ്ങ­നെ­യാ­ണോ ബൈ­ക്കി­ന്റെ പി­റ­കി­ലി­രി­ക്കു­ന്ന­തു്?’

‘എ­ങ്ങ­നെ?’ മറിയ ചോ­ദി­ച്ചു.

‘ആ­ണു­ങ്ങ­ളെ­പ്പോ­ലെ കാൽ ഇ­രു­വ­ശ­ത്തു­മി­ട്ടു്’, രാ­ജേ­ഷ് പ­റ­ഞ്ഞു.

‘അതെ’ മറിയ പ­റ­ഞ്ഞു ‘ഞാൻ ജീൻസ് അല്ലേ ഇ­ട്ടി­രി­ക്കു­ന്ന­തു്? ഇ­താ­ണു് എന്റെ വേഷം.’

images/rm-3.png

രാ­ജേ­ഷ് പ­റ­ഞ്ഞു. ‘അതേയ്, നമ്മൾ ടൗ­ണി­ലേ­ക്ക­ല്ലേ പോ­കു­ന്ന­തു്? പഴയ ക­മ്യൂ­ണി­സ­മാ­ണു് അവിടെ. പ­ഴ­യ­തു­പോ­ലെ ഒ­രു­വ­ശ­ത്തേ­ക്കു് കാ­ലി­ട്ടി­രി­ക്കാൻ നി­ന­ക്കു ബു­ദ്ധി­മു­ട്ടു­ണ്ടോ?’

‘ഇല്ല’ അവൾ പ­റ­ഞ്ഞു. ‘ഇതൊരു ചെറിയ വി­ശ­ദാം­ശം മാ­ത്ര­മ­ല്ലേ?’

അവൻ ഒരു ദീർ­ഘ­നി­ശ്വാ­സ­ത്തോ­ടെ വണ്ടി നിർ­ത്തി. മറിയ ഇ­റ­ങ്ങി വീ­ണ്ടും കയറി ഒരു വ­ശ­ത്തേ­ക്കു കാ­ലി­ട്ടി­രു­ന്നു. പ­ഴ­യ­തു­പോ­ലെ അ­വ­ന്റെ അരയിൽ ഒരു കൈ­വ­ച്ചു. രാ­ജേ­ഷ് വ­ണ്ടി­യെ­ടു­ത്തു. അവൻ ത­നി­ക്കു­ള്ളിൽ പ­റ­ഞ്ഞു, ‘ഹോ! എ­ന്തൊ­രു ദിവസം! ഒരു ക­മ്യൂ­ണി­സ്റ്റാ­യ­തു­കൊ­ണ്ടു് ഞാൻ പി­ടി­ച്ചു­നി­ന്നു.’

images/Paul_Sakaria.jpg
സ­ക്ക­റി­യ

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

സ­ക്ക­റി­യ

Colophon

Title: Rajeshum Mariyayum (ml: രാ­ജേ­ഷും മ­റി­യ­യും).

Author(s): Zacharia.

First publication details: Sayahna Foundation; Trivandrum, Kerala; 2022-07-02.

Deafult language: ml, Malayalam.

Keywords: Story, Zacharia, Rajeshum Mariyayum, സ­ക്ക­റി­യ, രാ­ജേ­ഷും മ­റി­യ­യും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 2, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Goodbye Autumn, Computer-​made faux double exposure by Nicu Buculei . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Illustration: VP Sunil; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.