The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4.0 International License (CC BY-NC-SA 4.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.
“എല്ലാ മനുഷ്യരും ചിലപ്പോൾ തെറ്റുചെയ്യും. എന്നാൽ ഒരു വ്യത്യാസം. ബുദ്ധിയുള്ളവർ തങ്ങൾ പ്രവർത്തിച്ചതു മറച്ചുവയ്ക്കും. മണ്ടന്മാർ പ്രവർത്തിക്കാൻ പോകുന്നതിനെപ്പോലും വെളിപ്പെടുത്തും. സ്നേഹിതനോടുപോലും നിങ്ങളുടെ തെറ്റുകൾ പറയരുതു്. കഴിയുമെങ്കിൽ നിങ്ങളോടുതന്നെ അതു പറയരുതു്. തെറ്റുകളിൽനിന്നു പാഠങ്ങൾ പഠിക്കൂ എന്നിട്ടു് അവയെ മറക്കാൻ ശീലിക്കൂ”. (ബാൽതാസാർ ഗ്രാത്യാൻ ഈ മൊറാലാസ് Baltsar Grácian y Morales, 1601–1658, Spanish Writer, Practical Wisdom for Perilous Times, Edited by J. Leonard Kaye.)
കഥയുടെ അന്തരീക്ഷസൃഷ്ടിയിൽ വിജയൻ നിസ്തുലനാണു്. സാഹിത്യപരമല്ലാത്ത ഭാഷ പ്രയോഗിച്ചു് കലയുടെ പ്രകാശമുളവാക്കാൻ അദ്ദേഹത്തിനു കഴിയും.
ദിവസങ്ങൾ പരിണാമരമണീയങ്ങളായിരിക്കണം. അതുപോലെ കഥകൾക്കും പരിണാമഭംഗി വേണം. ശ്രീ. മുണ്ടൂർ സേതുമാധവൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “കേട്ടുവോ ആ നിലവിളി” എന്ന കഥയ്ക്കു് ആ ഗുണമില്ലെന്നു മാത്രമല്ല ദുർഗ്രഹതയുടെ വൈരൂപ്യമുണ്ടുതാനും. അതുകൊണ്ടു് ഞാൻ ഗ്രഹിച്ച മട്ടിൽ ചിലതു് എഴുതുകയാണു് കഥയെക്കുറിച്ച്. മനഃശാസ്ത്രത്തിൽ അധ്യാരോപം എന്നൊരു പ്രവർത്തനത്തെക്കുറിച്ചു പറയുന്നുണ്ടു്. തനിക്കിഷ്ടമില്ലാത്ത ഒരു ചിന്തയാൽ വ്യക്തി അലട്ടപ്പെടുന്നുവെന്നു വിചാരിക്കുക. അയാൾക്കു് അതു് ഒഴിവാക്കിയാൽ കൊള്ളാമെന്നുണ്ടു്. അബോധമനസ്സു് ആ ചിന്തയെ താലോലിക്കുന്നുണ്ടു്.
പക്ഷേ, സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും പ്രേരണകൾ കൊണ്ടു് അയാൾ അതു് അബോധമനസ്സിലേക്കു തള്ളിനീക്കുന്നു. അങ്ങനെ അടിച്ചമർത്തപ്പെട്ട ചിന്ത വേറൊരുവിധത്തിൽ പ്രാദുർഭാവം കൊള്ളുകയാണു് എവിടെനിന്നെങ്കിലും ഉണ്ടാകുന്ന ശബ്ദമായി അയാൾ ആ വിചാരം ശ്രവിക്കുന്നു. ഇതാണു് അധ്യാരോപം—projection. ഒരു ഭാര്യയെ വകവരുത്തിയ ഒരു ദുഷ്ടൻ രണ്ടാമതൊരു പാവത്തെക്കൊണ്ടുവന്നു വേഴ്ചയ്ക്കു ശ്രമിക്കുമ്പോൾ മരിച്ചവളുടെ ശബ്ദം കേൾക്കുന്നു. എന്റെ ഈ വ്യാഖ്യാനം ശരിയാണെങ്കിലും തെറ്റാണെങ്കിലും മുണ്ടൂർ സേതുമാധവൻ ചലനാത്മകമായ രീതിയിൽ കഥ പറഞ്ഞിട്ടുണ്ടു്. ആഖ്യാനത്തിന്റെ സവിശേഷതയാൽ ദ്വിതീയ വിവാഹം നടത്തിയവന്റെ ദൗഷ്ട്യം അഭിവ്യഞ്ജിക്കുന്നു. സംഭവവർണ്ണനയുടെ ഹ്രാസം കഥയുടെ തീക്ഷ്ണത വർദ്ധിപ്പിക്കുന്നുമുണ്ടു്.
“സ്ത്രീക്കോ പുരുഷനോ ഇച്ഛാശക്തി കൂടുതൽ?” “സംശയമെന്തു? സ്ത്രീക്കു് കാറ് വാങ്ങണമെന്നു പുരുഷൻ വിചാരിച്ചാൽ പണമില്ലാത്ത അയാൾക്കു് അതു സാധിക്കില്ല. എന്നാൽ അയാളുടെ ഭാര്യയ്ക്കു് ആ വിചാരമുണ്ടായാൽ അവൾ കാറ് വാങ്ങിച്ചിരിക്കും. സ്ത്രീ എന്തു തീരുമാനിച്ചാലും അതു നടക്കും”.
മക്കൾ പ്രായമായിക്കഴിഞ്ഞാൽ തങ്ങളിൽ നിന്നു് അകന്നു നില്ക്കുന്നുവെന്നു് അച്ഛനമ്മമാർക്കു പരാതിയുണ്ടാവും. മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള അജ്ഞതയാണു് അതിനു ഹേതു. ശിശുക്കളായിരിക്കുമ്പോൾ മാത്രമാണു് അവർ അച്ഛനമ്മമാരോടു യോജിച്ചു നില്ക്കുക. പ്രായം കൂടുന്തോറും ശിശുക്കളുടെ ബോധമണ്ഡലം വികസിച്ചു വരും. ഒടുവിൽ അച്ഛനിൽ നിന്നു്, അമ്മയിൽ നിന്നു് അവർ തികച്ചും വേർപെട്ട അവസ്ഥയിലാകും. ആ സന്ദർഭത്തിൽ അച്ഛനമ്മമാരെ എതിർക്കാൻ പോലും അവർക്കു മടി കാണില്ല. പല മനഃശാസ്ത്രജ്ഞന്മാരും ചൂണ്ടിക്കാണിച്ച ഈ സത്യം മനസ്സിലാക്കാതെയാണു് അച്ഛൻ, അമ്മ ഇവർ ആൺമക്കളെയും പെൺമക്കളെയും കുറ്റപ്പെടുത്തുന്നതു്. ആ സന്താനങ്ങൾ യുവത്വത്തിൽ നിന്നു വാർദ്ധക്യത്തിലേക്കും വാർദ്ധക്യത്തിൽ നിന്നു ജീവിതാസ്തമയത്തിന്റെ അവസാനത്തെ അവസ്ഥയിലേക്കും ചെല്ലുമ്പോൾ ബോധമണ്ഡലം നശിച്ചവരായിത്തീരുന്നു. അപ്പോൾ Siegfried Sassoon—സീഗ്ഫ്രീഡ് സസൂൺ —എന്ന ബ്രിട്ടീഷ് കവി പറഞ്ഞതുപോലെ
എന്ന രീതിയിൽ ജീവിതം മാറിപ്പോകുന്നു. അപ്പോൾ സസൂൺ വേറൊരു സന്ദർഭത്തിൽ ഐറണിയോടെ എഴുതിയതു് ഓർമ്മയിലെത്തും. കാലുകൾ നഷ്ടപ്പെട്ടാലെന്തു് ജനങ്ങൾ എപ്പോഴും കാരുണ്യമുള്ളവരായിരിക്കുമല്ലോ. കാഴ്ചപോയാലെന്തു? അന്ധന്മാർക്കു് എന്തെല്ലാം നല്ല ജോലികൾ ചെയ്യാനുണ്ടു് ? ജനത എപ്പോഴും ദയയുള്ളവരായിരിക്കുകയും ചെയ്യും. സ്നേഹവും ദയയും ജനത പ്രകടിപ്പിക്കുമെങ്കിലും ജീവിതാസ്തമയത്തിലെത്തിയവർ ബോധമണ്ഡലം നശിച്ചവരായിബ്ഭവിക്കുന്നു. അപ്പോൾ വാൾട് വിറ്റ്മാൻ പറഞ്ഞതുപോലെ മൃഗങ്ങളാകാനും അവർക്കു മടിയില്ല.
(ചങ്ങമ്പുഴ യുടെ ‘പാടുന്ന പിശാചി’ൽ ഇതിനു സദൃശമായ ആശയമുണ്ടു്.)
ബോധമണ്ഡലം നശിച്ച്, മോഹഭംഗമാർന്നു കഴിഞ്ഞു കൂടുന്ന ഒരാളെ ശ്രീ. ഒ.വി. വിജയന്റെ ‘ഗൃഹാതുരത്വം’ എന്ന കഥയിൽ കാണാം നമുക്കു്. കഥയിലാകെയല്ല ഓരോ വാക്യത്തിലുമുണ്ടു് ഐറണി. ആ ഐറണിയിലൂടെ മോഹഭംഗത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ബോധമണ്ഡലരാഹിത്യത്തിന്റെയും സവിശേഷതകൾ വിജയൻ അനായാസമായി ചിത്രീകരിക്കുന്നു. കഥയുടെ അന്തരീക്ഷസൃഷ്ടിയിൽ വിജയൻ നിസ്തുലനാണു്. സാഹിത്യപരമല്ലാത്ത ഭാഷ പ്രയോഗിച്ചു് കലയുടെ പ്രകാശമുളവാക്കാൻ അദ്ദേഹത്തിനു കഴിയും (കഥ കലാകൗമുദിയിൽ).
“വാർദ്ധക്യത്തിൽ എന്നെ രക്ഷിക്കുന്നതു് ആരു്? മകനോ മകളോ?” “രണ്ടുപേരുമല്ല. ഭാര്യ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അവൾ മാത്രം സംരക്ഷിക്കും”.
അഭിമുഖസംഭാഷണത്തിന്റെ റിപോർട്ട് വായിച്ചിട്ടു് ആരെയും വിമർശിക്കുന്നതു ശരിയല്ലെന്നു് എനിക്കറിയാം. ചോദ്യകർത്താവിന്റെ ചോദ്യത്തിനു് സാഹിത്യകാരൻ നല്കുന്ന മറുപടി ഒരുതരമായിരിക്കും. ആ മറുപടി അച്ചടിച്ചു വരുമ്പോൾ അതു മറ്റൊരു തരമായിരിക്കും. അതുകൊണ്ടു് ശ്രീ. വിഷ്ണുനാരായണൻ നമ്പൂതിരി യെ അദ്ദേഹത്തിന്റെ ഒരുത്തരം അവലംബിച്ചു് വിമർശിക്കുന്നതു ശരിയല്ലെന്നു് അറിഞ്ഞുകൊണ്ടു തന്നെ എഴുതുകയാണു്. കവിയുടെ പണ്ടത്തെ ഇടതുപക്ഷപ്രേമത്തെക്കുറിച്ചു് ശ്രീ. രാജേഷ് നാരായണന്റെ ചോദ്യം. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ:
“ഇടതുപക്ഷ പ്രസ്ഥാനത്തോടു് അന്നും ഇന്നുമൊക്കെ താല്പര്യമുണ്ടു്. ചെറുകാടിന്റെ യൊക്കെയൊപ്പം ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ ആദ്യകാലപ്രവർത്തനത്തിലൊക്കെ ഞാനുമുണ്ടായിരുന്നു. തീവ്രമായ അഭിനിവേശമൊന്നും ഉണ്ടായിരുന്നില്ലെന്നു മാത്രം”. (കുങ്കുമം)
എന്നു പറഞ്ഞാലോ? പണ്ടു് മാർക്സിസ്റ്റായിരുന്നെങ്കിലും മാർക്സിസത്തിൽ അത്ര താല്പര്യമില്ലായിരുന്നുവെന്നു സാരം. ഇന്നത്തെ ആധ്യാത്മിക ജീവിതത്തിലും അത്ര തല്പരത്വമില്ല എന്നർത്ഥം.
(ഓർമ്മയിൽ നിന്നു കുറിക്കുന്നതാണിതു്. ഇതിൽ തെറ്റുണ്ടെങ്കിൽ പണ്ഡിതന്മാർ ക്ഷമിക്കണം.)
ഈ ‘ഗായത്രി’ (ഗായത്രി എന്നതു് ഛന്ദസ്സിന്റെ പേരു്) ചൊല്ലിക്കൊണ്ടു് യാഗമാരംഭിച്ചാൽ മഴ പെയ്യും. അനപത്യതയുടെ ദുഃഖമനുഭവിക്കുന്ന സ്ത്രീകൾക്കു ഗർഭമുണ്ടാകും. Workers of all countries unite, you have nothing to lose but your chains എന്ന സൂക്തത്തിനു മുകളിലെഴുതിയ സൂക്തവുമായി ഒരു വ്യത്യാസവുമില്ല. തൊഴിലാളികൾ സംഘടിക്കുമ്പോൾ വിപ്ലവത്തിന്റെ ഝഞ്ഝാ മാരുതൻ ആഞ്ഞടിക്കുകയും വർഷാപാതം ഉണ്ടാകുകയും ചെയ്യും. തൊഴിലാളികൾ രണ്ടു സെക്സിലും ഉൾപ്പെടുന്നതുകൊണ്ടു് ശാരീരിക വേഴ്ചയില്ലാതെ തന്നെ ഗർഭാധാനം സംഭവിച്ചെന്നു വരും. മേഘങ്ങൾ ചാതകങ്ങൾക്കു ഗർഭോൽപാദനം നടത്തുന്നതുപോലെയാണതു്. (ഗർഭാധാനക്ഷണപരിചയാതു്… മേഘസന്ദേശം പത്താം ശ്ലോകം നോക്കുക.)
പിന്നെ മാർക്സിന്റെ Quality, Quantity സിദ്ധാന്തവും വിഷ്ണുനാരായണൻ നമ്പൂതിരി പ്രായോഗിക തലത്തിൽ കൊണ്ടു വരുന്നുണ്ടു്. കർപ്പൂരത്തട്ടിൽ കത്തിച്ചു വച്ച കർപ്പൂരം താഴെയിരിക്കുമ്പോൾ അതു് വെറും ക്വാണ്ടിറ്റിയാണു്. അദ്ദേഹം അതെടുത്തു വിഗ്രഹത്തിന്റെ മുൻപിൽ ഭക്തിയോടെ കറക്കുമ്പോൾ ക്വാളിറ്റിയായി മാറുന്നു. ഇങ്ങനെ എല്ലാവിധത്തിലും വിഷ്ണുനാരായണൻ നമ്പൂതിരി ഈശ്വരവിശ്വാസിയും ഈശ്വരവിശ്വാസമില്ലാത്ത ഇടതുപക്ഷക്കാരനുമാണു്. രണ്ടു വള്ളത്തിൽ കാലുചവിട്ടിക്കൊണ്ടുള്ള ഈ നില ഒന്നാന്തരമായിരിക്കുന്നു. അദ്ദേഹത്തെ ഞാൻ സാദരം സവിനയം അഭിനന്ദിക്കട്ടെ.
ശ്രീ. പാലാ നാരായണൻ നായരു ടെ കാവ്യങ്ങൾ വയിക്കുമ്പോൾ എ. ബാലകൃഷ്ണപിള്ള യുടെ ശൈത്യമാർന്ന ഞരമ്പുകൾ ഊഷ്മളമാകുമെന്നു് അദ്ദേഹം പറഞ്ഞതായി വക്കം അബ്ദുൽ ഖാദർ (സാഹിത്യകാരനാണു്; വിപ്ലവകാരിയായി ജീവിതം അവസാനിപ്പിച്ച ആളല്ല) എന്നെ അറിയിച്ചിട്ടുണ്ടു്. അക്കാലത്തു് ഞാൻ അതത്ര വിശ്വസിച്ചില്ല. പാലാ നാരായണൻ നായർ ജന്മനാ കവിയാണെന്നു് എനിക്കറിയാമായിരുന്നെങ്കിലും ഇന്നു് ആ അനുഭവം എനിക്കുണ്ടായിരിക്കുന്നു. ദേശാഭിമാനി വാരികയിൽ അദ്ദേഹമെഴുതിയ “സഖാക്കളേ മുന്നോട്ടു്” എന്ന കാവ്യം പ്രചാരണാത്മകമാണെങ്കിലും ലയാനുവിദ്ധതയാൽ അനുഗൃഹീതമാണു്. ആ ലയാനുവിദ്ധതയിലൂടെ ധർമ്മരോഷത്തിന്റെ ശബ്ദം നമ്മൾ ശ്രവിക്കുന്നു. ഒരു distinctive voice—സവിശേഷശബ്ദം—അദ്ദേഹം എപ്പോഴും കവിതയിലൂടെ കേൾപ്പിച്ചിട്ടുണ്ടു് നമ്മളെ.
എന്ന വരികൾ ഉറക്കെ വായിക്കു. കവിതാലയത്തിന്റെ തൊട്ടിലിൽ കിടക്കുന്ന അനുവാചകശിശുക്കൾ തിളയ്ക്കുന്ന രക്തവുമായി ചാടിയെഴുന്നേല്ക്കും. രാഷ്ട്രവ്യവഹാരപരമായ ഒരവബോധം കാവ്യത്തിലൂടെ കേരളീയർക്കു് ഉണ്ടാക്കിക്കൊടുത്ത പാലാ നാരായണൻനായർക്കു് അഭിവാദനം.
ചോദ്യം: “എന്നെ നിരന്തരം ഉപദ്രവിച്ചിരുന്ന
എന്റെ പരമശത്രു ആപത്തിൽ പെട്ടിരിക്കുന്നു. ഞാൻ എത്രശ്രമിച്ചിട്ടും അതിൽ ആഹ്ലാദിക്കാൻ കഴിയുന്നില്ല
എന്തുകൊണ്ടാണതു?”
ഉത്തരം: “നിങ്ങൾ നല്ലവനായതുകൊണ്ടു്.
പക്ഷേ, കാരുണ്യംകൊണ്ടു് അയാളെ സഹായിക്കാൻ ചെന്നാൽ ആ സഹായം അംഗീകരിച്ചുകൊണ്ടു് അയാൾ
പിന്നീടും നിങ്ങളുടെ ശത്രുവായി മാറും. ഒരു പ്രായം കഴിഞ്ഞാൽ സ്വാഭാവം മാറുകില്ല”.
ചോദ്യം: “സ്ത്രീക്കോ പുരുഷനോ ഇച്ഛാശക്തി
കൂടുതൽ?”
ഉത്തരം: “സംശയമെന്തു? സ്ത്രീക്കു്. കാറ്
വാങ്ങണമെന്നു പുരുഷൻ വിചാരിച്ചാൽ പണമില്ലാത്ത അയാൾക്കു് അതു സാധിക്കില്ല. എന്നാൽ അയാളുടെ
ഭാര്യയ്ക്കു് ആ വിചാരമുണ്ടായാൽ അവൾ കാറ് വാങ്ങിച്ചിരിക്കും. സ്ത്രീ എന്തു തീരുമാനിച്ചാലും അതു നടക്കും”.
ചോദ്യം: “ഞാൻ അയയ്ക്കുന്ന കവിതകളെല്ലാം
പത്രാധിപർ തിരിച്ചയയ്ക്കുന്നു. താങ്കൾക്കു് എന്നെ സഹായിക്കാമോ?”
ഉത്തരം: “വയ്യ. നിങ്ങൾ നീണ്ട കവിതകളാവും
അയയ്ക്കുക. അതു വായിച്ചുനോക്കാൻ പത്രാധിപർക്കു സമയം കാണില്ല. പിന്നെ ഇത്തരം കാര്യങ്ങളിൽ
ആരുടെയും സഹായം അഭ്യർത്ഥിക്കരുതു്. നിങ്ങൾക്കു സർഗ്ഗശക്തിയുണ്ടെങ്കിൽ പത്രാധിപർ നിങ്ങളെ
അന്വേഷിച്ചു വരും”.
ചോദ്യം: “നിങ്ങൾ കേട്ടിട്ടുള്ള രസകരമായ ഒരു
ചൊല്ലു് പറഞ്ഞുതരൂ?”
ഉത്തരം: “ഫ്രാൻസിലെ ചാൾസ്
അഞ്ചാമൻ ഒരിക്കൽ പറഞ്ഞു: ഞാൻ ഈശ്വരനോടു സ്പാനിഷ് സംസാരിക്കുന്നു. സ്ത്രീകളോടു
ഇറ്റലിയിലെ ഭാഷ. പുരുഷന്മാരോടു ഫ്രഞ്ച്. എന്റെ കുതിരയോടു് ജർമ്മനും”.
ചോദ്യം: “വാർദ്ധക്യത്തിൽ എന്നെ
രക്ഷിക്കുന്നതു് ആരു്? മകനോ മകളോ?”
ഉത്തരം: “രണ്ടുപേരുമല്ല. ഭാര്യ
ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അവൾ മാത്രം സംരക്ഷിക്കും”.
ചോദ്യം: “നിങ്ങൾ നല്ല സുഹൃത്തുക്കളെയും
പിണക്കുന്നവനാണെന്നു് എല്ലാവരും പറയുന്നു. സത്യമാണോ?”
ഉത്തരം: “സത്യമല്ല. അത്യുത്തമസുഹൃത്തു് എന്നു
ഞാൻ കരുതിയിരുന്ന ഒരാൾ എനിക്കു വന്ന സ്വകാര്യക്കത്തുകൾ എടുത്തു വായിക്കുന്നതു കണ്ടു ഞാൻ
റ്റെലിഫോൺ അറ്റൻഡ് ചെയ്യാൻ പോയപ്പോൾ. അതിനുശേഷം ഞാൻ ആ മനുഷ്യനോടുള്ള ബന്ധം
വിച്ഛേദിച്ചുകളഞ്ഞു”.
മൗനം വിദ്വാനു ഭൂഷണമാകുമ്പോൾ അയാളുടെ യശസ്സിന്റെ ചന്ദ്രിക നാലുപാടും പരന്നൊഴുകും. ബഹുജനവും ആ നിലിവിന്റെ സ്പർശത്തിൽ പുളകം കൊള്ളും. അതു ചെയ്യാതെ കിട്ടുന്ന സഭാവേദികളിലൊക്കെ കയറി നിന്നു് മറ്റുള്ളവരുടെ നേർക്കു് അസഭ്യങ്ങൾ ചൊരിയുന്നതു ശരിയല്ല.
ആകൃതി, പ്രകൃതി, അന്യരോടുള്ള പെരുമാറ്റം, കവിത്വം, പ്രഭാഷണം ഇവയിലെല്ലാം കോഹിനൂർ രത്നത്തെപ്പോലെ മയൂഖമാലകൾ പ്രസരിപ്പിച്ച മഹാവ്യക്തിയായിരുന്നു ജി. ശങ്കരക്കുറുപ്പു്. അദ്ദേഹം ശ്രീ. എസ്. ഗുപ്തൻ നായരോടു പറഞ്ഞ ഒരു വാക്യത്തിനു് ഇന്നു് ഏറെ സാംഗത്യമുണ്ടു്. “നക്ഷത്രങ്ങൾ അവയെ ചുഴലുന്ന അന്ധകാരത്തെക്കുറിച്ചു് ആവലാതിപ്പെടുമ്പോൾ സ്വയം നക്ഷത്രങ്ങളല്ലാതെയായിത്തീരുന്നു”. നമ്മുടെ സാഹിത്യകാരന്മാർ ഈ വാക്യം ഇന്ത്യൻ ഇങ്കിൽ എഴുതി ആ കടലാസ്സു് ഫ്രെയിം ചെയ്തു മേശപ്പുറത്തു വച്ചു കൂടക്കൂടെ വായിക്കണം. ‘ഞാൻ ഒന്നാന്തരം കഥാകാരനാണു്. എന്നിട്ടും എന്നെ അവഗണിക്കുന്നു നിരൂപകരും സമ്മാനദാതാക്കളും. ഞാൻ പ്രമുഖനായ കവിയാണു്. എന്നെ ഭർത്സിക്കുന്നു ചിലയാളുകൾ’ എന്നു പലരും. ആരും ഇക്കൂട്ടരെ അവഗണിക്കുന്നില്ല. ഭർത്സിക്കുന്നില്ല. എങ്കിലും കഥാകാരന്മാർക്കും കവികൾക്കും ഒരുതരം ‘പെഴ്സിക്യൂഷൻ മേനിയ’യാണു്. ഈ പീഡനോന്മാദം തങ്ങളുടെ അല്പത്വത്തിൽ നിന്നു് ഉണ്ടാകുന്നതാണെന്നു ഗ്രഹിക്കാൻ സാഹിത്യകാരന്മാർക്കു കഴിയുന്നില്ല. ഉന്മാദത്തള്ളൽ കൊണ്ടു് അവർ മറ്റുള്ളവരെ ആക്രമിക്കുന്നു. ലോകത്തുള്ള സകല തെറിവാക്കുകളുടെയും ഉടമസ്ഥരാണു് തങ്ങളെന്നു് പ്രഖ്യാപനങ്ങളിലൂടെ സ്പഷ്ടമാക്കുന്നു. ഈ പ്രവർത്തനങ്ങളിലൂടെ അവർ സ്വയം താഴുകയാണു്. ബഹുജനത്തിന്റെ പുച്ഛം ക്ഷണിച്ചു വരുത്തുകയാണു്. കവിതയെഴുതിയിട്ടു് കഥയെഴുതിയിട്ടു് അവർ മിണ്ടാതിരിക്കണം. കാലം ഇന്നുവരെയും ഭാവനയെയും പ്രാഗല്ഭ്യത്തെയും അംഗീകരിക്കാതിരുന്നിട്ടില്ല. മൗനം—അതാണു് അഭികാമ്യം മൗനം വിദ്വാനു ഭൂഷണമാകുമ്പോൾ അയാളുടെ യശസ്സിന്റെ ചന്ദ്രിക നാലുപാടും പരന്നൊഴുകും. ബഹുജനവും ആ നിലാവിന്റെ സ്പർശത്തിൽ പുളകം കൊള്ളും. അതു ചെയ്യാതെ കിട്ടുന്ന സഭാവേദികളിലൊക്കെ കയറി നിന്നു് മറ്റുള്ളവരുടെ നേർക്കു് അസഭ്യങ്ങൾ ചൊരിയുന്നതു ശരിയല്ല.
Title: Sāhityavāraphalam (ml:
സാഹിത്യവാരഫലം).
Author(s): M Krishnan Nair.
First publication details: Kalakaumudi
Weekly; Trivandrum, Kerala; 1995-03-05.
Deafult language: ml, Malayalam.
Keywords: M Krishnan Nair,
Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access
Publishing, Malayalam, Sayahna Foundation, Free Software, XML.
Digital Publisher: Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.
Date: October 9, 2022.
Credits: The text of the original item is
copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were
created and/or prepared by the Sayahna Foundation and are licensed under a Creative Commons
Attribution By NonCommercial ShareAlike 4.0 International License (CC
BY-NC-SA 4.0). Any reuse of the material should credit the Sayahna Foundation, only
noncommercial uses of the work are permitted and adoptations must be shared under the
same terms.
Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding:
JN Jamuna.
Production notes: The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using Ithal (ഇതൾ), an online framework for
text formatting. The TEI (P5) encoded
XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.
Fonts: The basefont used in PDF and
HTML versions is RIT Rachana
authored by KH Hussain, et al., and maintained by the Rachana Institute of Typography. The font
used for Latin script is Linux
Libertine developed by Phillip Poll.
Web site: Maintained by KV Rajeesh.