<?xml version="1.0" encoding="UTF-8"?>
<!DOCTYPE TEI PUBLIC "-//TEI P5//DTD TEI P5 4.2.2//EN" "tei-4.2.2.dtd">
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">കൊട്ടാരം ലേഖികയുടെ
അഭിമുഖങ്ങൾ</title>
          <title xml:lang="en" type="main">Koṭṭāram lēkhikayuṭe
abhimukhaṇgaḷ</title>
        </title>
        <author>K P Nirmalkumar</author>
        <respStmt>
          <resp>Data entered by</resp>
          <name>K P Nirmalkumar</name>
        </respStmt>
        <respStmt>
          <resp>Proof-read by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Typeset by</resp>
          <name>Sayahna Foundation</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>CVR</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2025">January 3, 2025</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to K P Nirmalkumar. The text encoding
and editorial notes were created and​/or prepared by the Sayahna Foundation and are
licensed under a <ref target="https​://creativecommons​.org​/licenses​/by​-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material
should credit the copyright holder and Sayahna Foundation and must be shared under
the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">കൊട്ടാരം ലേഖികയുടെ
അഭിമുഖങ്ങൾ</title>
              <title xml:lang="en" type="main">Koṭṭāram lēkhikayuṭe
abhimukhaṇgaḷ</title>
            </title>
            <author>K P Nirmalkumar</author>
          </titleStmt>
          <extent>
            <measure unit="pages" quantity="456">456 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Facebook as daily posts</publisher>
            <pubPlace>Internet</pubPlace>
            <date>2023</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Mahabharata retold</term>
          <term>K P Nirmalkumar</term>
          <term>Kottaram lekhikayude abhimughangal</term>
          <term>കെ പി നിർമ്മൽകുമാർ</term>
          <term>കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="epic retold">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fiction"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>Internet, India</name>
          <time>2023</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/kpn-bharatham-xml-cover.jpg" width="100%"/>
          <figDesc><ref target="https://sayahna.net/kpn-bharatham-cover">The
Pandavas in King Drupad’s Court, </ref> a watercolor painting on gold paper from
Kangra by anonymous (na) </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ</titlePart>
        </docTitle>
        <docAuthor>
          <persName>കെ പി നിർമ്മൽകുമാർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div next="2" type="chapter" n="1" xml:id="chp1">
        <head type="chaphead">ഭാഗം ഏഴു്</head>
        <div type="lsection">
          <p style="noindent">‘ഇപ്പോഴും സംശയരോഗികൾ ആണോ അയൽപക്ക സന്യസ്തർ?’,
കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. വേട്ടയാടിക്കൊന്ന മൃഗത്തെ പാടുപെട്ടു് തൊലി ഉരിക്കുന്ന
പണിയിൽ വിവശനായിരുന്നു വൃകോദരൻ.
</p>
          <p style="noindent">‘വളർത്തുമൃഗങ്ങളെ ‘മാംസപ്രിയ’രായ പാണ്ഡവർ മോഷ്ടിച്ചു തിന്നുന്നു എന്ന
ദുരാരോപണം സന്യസ്തർ കൗരവകൊട്ടാരത്തിൽ എത്തിച്ചതിൽ തുടങ്ങി ഞങ്ങൾക്കിടയിൽ അപശബ്ദം.
ഞാൻ വിട്ടുകൊടുത്തില്ല. രാത്രി വേഷംമാറി സന്യസ്തരുടെ ഗോശാലയിൽ കയറി കാളക്കുട്ടൻമാരെ
മോട്ടിക്കാൻ തുടങ്ങി. കുടലും വാലും ഇലയിൽ പൊതിഞ്ഞു് ആശ്രമത്തിലേക്കു് എറിയും. കാളക്കുട്ടികൾ
ഇല്ലാതായപ്പോൾ കറവമാടുകളിൽ കൈവച്ചു. അവർ പഴങ്ങളും പുഞ്ചിരിയുമായി ഞങ്ങൾക്കരികിലേക്കു്
വന്നു. മാതൃകാപൗരന്മാരായി മാറാൻ വിട്ടുവീഴ്ച ചെയ്യാം എന്നവർ കൈനീട്ടി. എങ്കിൽ, ആദ്യം സന്യസ്ഥർ
ചെയ്യേണ്ടതു് ആശ്രമങ്ങളിൽ സന്യസ്ഥർ ഉൽപ്പാദിപ്പിക്കുന്ന ജൈവമാലിന്യം പാഞ്ചാലി വേണം ദൂരെ
കുഴികുത്തി കുഴിച്ചുമൂടാൻ എന്ന കൽപ്പന പിൻവലിക്കണം. അതോടെ തുടങ്ങും പാണ്ഡവരും
പരിത്യാഗികളും തമ്മിലുള്ള അയൽക്കൂട്ടത്തിന്റെ സുവർണ്ണകാലം. പിറ്റേന്നു് മുതൽ പരിത്യാഗിയുടെ
പിൻപുറമാലിന്യം അവർ തന്നെ സംസ്കരിക്കാൻ തുടങ്ങി. ഗോശാലയിൽ കയറി മൃഗമോഷണം അതോടെ
അവസാനിച്ചു. അവരെല്ലാം എത്ര ഉത്സാഹത്തോടെ ആണു് പ്രപഞ്ചനാഥനു് പ്രണാമം അർപ്പിക്കുന്നതു്!’
</p>
          <p style="noindent">“നിങ്ങൾ നേരത്തേ എഴുതിയ വരികളൊന്നുകൂടി വായിക്കൂ”, പത്രാധിപർ
അക്ഷമയോടെ കൊട്ടാരം ലേഖികയുടെ നേരെ വിരൽ ചൂണ്ടി.
</p>
          <p style="noindent">“താപസനാവാൻ കൊതിച്ചു യുദ്ധശാസ്ത്രജ്ഞൻ ആയ ദേവവൃതനു പക്ഷേ,
പോർക്കളത്തിൽ വെയിലും മഴയും കൊണ്ടു് ആഴ്ചകളോളം മരണംകാത്തുകിടക്കാൻ ആയിരുന്നു വിധി.
ബ്രഹ്മചര്യത്തോടുള്ള ഭ്രമം കാരണം യുവ ദേവവ്രതൻ എന്ന കുരുവംശകിരീടാവകാശി, ചെങ്കോൽ
തിരസ്കരിച്ചു. സ്വച്ഛന്ദമൃത്യു എന്നൊരു കഠിനവരത്താൽ ആഘോഷിക്കപ്പെട്ട മരണസമയം പിന്നീടും
നീണ്ടുപോവാഞ്ഞതു്, നിത്യവും പുതിയ രാജാവു് യുധിഷ്ഠിരൻ വന്നു രാജ്യതന്ത്രത്തിൽ ബാലപാഠം യാചിച്ചു
ശരശയ്യക്കരികെനിന്നതു, പിതാമഹനു് സഹിക്കാൻ വയ്യാതായതു കൊണ്ടായിരിക്കുമോ.”
</p>
          <p style="noindent">“പിതാമഹൻ ശരശയ്യയിൽ നിന്നും ചിതയിലേക്കു് എന്നു് മതി മുഖ്യവാർത്ത.
യുദ്ധപരാജയത്തിനു് പാണ്ഡവർക്കു് കൂട്ടുനിന്ന അവിശ്വസ്തസേനാപതിയുടെ ചരമശുശ്രൂഷ അതിലപ്പുറം
വേണ്ട.”
</p>
          <p style="noindent">
            <pb n="2" ed="2023-01-02"/>
          </p>
          <p style="indent">“യുധിഷ്ഠിരനും മറ്റു പാണ്ഡവരും ഹസ്തിനപുരിയിൽ ചൂതാടാൻ വരുമ്പോൾ,
ഉന്നതപരിശീലനം നേടിയ ‘കരിംപൂച്ചകൾ’ എന്ന പ്രത്യേകവകുപ്പിൽ പെടുന്ന സുരക്ഷാഭടന്മാർ കൂടെ
ഉണ്ടായിരുന്നില്ലേ? അവരൊക്കെ എവിടെ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. മട്ടുപ്പാവിൽ
നിന്നവർക്കു് അവ്യക്തമായി കാണാമായിരുന്നു, രാജപാതയിലൂടെ വടക്കൻ മലമേടുകളിലേക്കു
വനവാസത്തിനായി മുൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയുടെ പരിവാരം വഴിനടക്കുന്നതു്.
</p>
          <p style="indent">“നഗ്നപാദരായി നടക്കുന്ന പാണ്ഡവർക്കിരുവശവും, ഇടയ്ക്കിടെ
പൊങ്ങിത്താഴുന്നചാട്ടവാറുമായി കുതിരപ്പുറത്തു യാത്രചെയ്യുന്നവർ പിന്നെ ആരെന്നാണു് നിങ്ങൾ
കരുതിയതു്? അതു് അവർ തന്നെ! ഉടയോനു അധികാരം നഷ്ടപ്പെട്ട ഉടൻ അവരുടെ വിശ്വസ്തത
കൗരവരോടായി. വഴിമാറി പോവാതെ പാണ്ഡവർ കുടിൽകെട്ടി വനാന്തരത്തിൽ താമസം തുടങ്ങി
എന്നുറപ്പുവരുത്തി മടങ്ങിയിട്ടുവേണം ഞങ്ങളെ പല്ലക്കിൽ ചുമന്നു ഇന്ദ്രപ്രസ്ഥത്തിൽ കൊണ്ടു് പോയി മുൻ
ചക്രവർത്തിനി പാഞ്ചാലിയുടെ നവരത്നനിധി സൂക്ഷിച്ചിരിക്കുന്ന രഹസ്യഅറയുടെ പൂട്ടു തുറന്നു ഞങ്ങൾക്കു്
കൊള്ളയടിക്കാനാവൂ”, കൈകൾ കൂട്ടിത്തിരുമ്മി പ്രത്യാശാഭരിതമായ പ്രസന്നമുഖത്തോടെ
കൗരവശ്രേഷ്ഠൻ പറഞ്ഞു.
</p>
          <p style="indent">
            <pb n="3" ed="2023-01-04"/>
          </p>
          <p style="indent">“അഭിമന്യുവിന്റെ ദുർമരണത്തിൽ, പരോക്ഷ ഉത്തരവാദിത്വം യുധിഷ്ഠിരൻ
ഏറ്റെടുക്കണമെന്നു്, പോർക്കളത്തിൽ മടങ്ങിയെത്തിയ അർജ്ജുനൻ ഗർജിക്കുന്നല്ലോ. എങ്ങനെ
പരിഹരിക്കും ഈ ജീവന്മരണവെല്ലുവിളി?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കുരുക്ഷേത്ര.
</p>
          <p style="indent">“എന്നിൽ ജനിച്ച അഞ്ചു കൗമാരപാണ്ഡവർ കൗരവ വംശഹത്യക്കു്
രൗദ്രഭീമനെ തുണക്കുന്നുണ്ടല്ലോ. അഞ്ചു പേരിൽ മൂന്നാമനായി തുടരേണ്ട അർജ്ജുനപുത്രനെ,
ആവശ്യമെങ്കിൽ, ആദ്യ കിരീടാവകാശിയാക്കാം, അവനു പ്രായപൂർത്തി എത്തുംവരെ ചെങ്കോൽ ഞാൻ
കൈവശം വക്കാം. അഭിമന്യുവധത്തിലുണ്ടായ പരോക്ഷബാധ്യതക്കു അങ്ങനെ ഭീരുയുധിഷ്ഠിരൻ
ബാലപാഠം പഠിക്കട്ടെ! കഴുത്തിനുമേലെ തല നിലനിർത്തട്ടെ!”
</p>
          <p style="indent">“ഗാന്ധാരീവിലാപം നേരിട്ടുകണ്ട ഒരമ്മയെന്ന നിലയിൽ എങ്ങനെ
പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കുരുക്ഷേത്ര.
</p>
          <p style="indent">“ഗാന്ധാരി തുണികെട്ടി മറയ്ക്കേണ്ടതു് കാഴ്ച ആയിരുന്നില്ല, ഘനീഭവിച്ച
മൗനത്തിന്റെ പ്രഹരമൂല്യം അറിയാതെ, ദുഃഖപ്രകടനതക്കു വാതിൽ മലർക്കെ തുറന്നുകൊടുത്ത സ്വന്തം
ചുണ്ടുകൾ ആയിരുന്നു!”
</p>
          <p style="indent">
            <pb n="4" ed="2023-01-05"/>
          </p>
          <p style="indent">“അഴുക്കൊക്കെ അടിച്ചുവാരി പുറത്തു കൊണ്ടുപോവുന്ന ആ ഭംഗിയുള്ള സ്ത്രീ
ആരാണമ്മാ?”, വിടർന്ന കണ്ണുകളുള്ള കുട്ടി ചോദിച്ചു.
</p>
          <p style="indent">“ആശ്രമ മാലിന്യങ്ങൾ നീക്കാൻ കൊട്ടാരം നമുക്കു് അനുവദിച്ച പുതിയ
അടിമയാണു് മോനേ. യുവരാജാ ദുര്യോധനൻ അവൾക്കു പന്ത്രണ്ടുകൊല്ലത്തെ കഠിനശിക്ഷ
കൊടുത്തിരിക്കയാണു്”, അമ്മ ആശ്വസിപ്പിച്ചു,
</p>
          <p style="indent">“ഇങ്ങനെ നമ്മുടെ അഴുക്കൊക്കെ തലയിൽ ചുമക്കുന്ന അടിമയാവാൻ മാത്രം
എന്തു് തെറ്റു് ആ സ്ത്രീ ചെയ്തു, അമ്മാ?”
</p>
          <p style="indent">“മദ്യലഹരിയിൽ ഭർത്താക്കന്മാർ അവളെ കൗരവരാജസഭയിൽ
വിവസ്ത്രയാവാൻ നിർബന്ധിച്ചപ്പോൾ, സ്ത്രീത്വത്തിനുനേരെയുള്ള അനീതി എതിർക്കാതെ, വഴങ്ങി.
അതുകണ്ടു നീതിമാനായ ദുര്യോധനൻ ധാർമ്മികരോഷത്താൽ ഉടനെ വിധിച്ചു അവൾക്കും
ഭർത്താക്കന്മാർക്കും മാതൃകാപരമായ വനവാസം!”
</p>
          <p style="indent">“കാഴ്ചപരിമിതനെങ്കിലും, അകക്കണ്ണിന്റെ കാര്യത്തിൽ നിങ്ങൾ ആർക്കും
പിന്നിലല്ല എന്നു് തോന്നാറുണ്ടോ?”, ജന്മദിനത്തിൽ അഭിവാദ്യമർപ്പിക്കാനുള്ള വരിയിൽ നിന്ന കൊട്ടാരം
ലേഖിക, മുട്ടുകുത്തി കൈമുത്തി ചോദിച്ചു. അന്ധഭർത്താവിനോടു് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കണ്ണുകെട്ടി
സ്വയം കാഴ്ച നിഷേധിച്ച ഭാര്യ, ഒരു പശ്ചാത്താപം പോലെ പരവശയായി അരികെ.
</p>
          <p style="indent">“പ്രകൃതിയുടെ പാരിതോഷികമാണു് ‘കാഴ്ച’ എന്നു് അന്ധനായ ഞാൻ
പറഞ്ഞാൽ, മനുഷ്യശരീരത്തിനു് അതൊരാവകാശമാണെന്നു നിങ്ങൾ തർക്കിക്കും. ആ തർക്കം അവിടെ
നിൽക്കട്ടെ. എന്നാൽ അകക്കണ്ണെന്നു പറയുന്നതു് പ്രകൃതിയുടെ പാരിതോഷികമോ നമ്മുടെ
അവകാശമോ അല്ല, അതൊരു ‘നേടിയെടുക്ക’ലാണു്. ആ നേടിയെടുക്കൽ സ്വകാര്യഅഹങ്കാരമെന്നു
കരുതുന്നവരുണ്ടു്—വിദുരരെ പോലെ. ഗുരുവിൽ നിന്നു് നേടിയെടുക്കാമെന്നു
അവകാശപ്പെടുന്നവരുണ്ടു്—യുധിഷ്ഠിരനെ പോലെ. അകക്കണ്ണു് എനിക്കു് തന്നതു് അഹങ്കാരമല്ല,
കാഴ്ചപ്പാടാണു്. അതുകൊണ്ടെന്തു നേട്ടമുണ്ടായി? അക്ഷരം വായിക്കാനറിയാത്ത ഞാൻ പലതും
‘കൂട്ടിവായിച്ചി’ല്ലേ? നിങ്ങൾ ഇപ്പോൾ എന്നെ പുറംകാഴ്ചയിലൂടെ കാണുന്നതു്, നരച്ചുനീണ്ട താടിയും ഒഴിഞ്ഞ
കണ്ണിടങ്ങളും രോമരഹിതശിരസ്സും ഭാരിച്ച ശരീരവുമുള്ള പടുകിഴവനായിട്ടാണെങ്കിൽ, എന്നെ ഞാൻ
ഉള്ളിൽ കാണുന്നതു്, സ്വന്തം ‘വനാന്തര’ത്തിൽ മറ്റൊരു പ്രതിയോഗിയെ കയറ്റാതെ, നിരന്തരം
പൊരുതുന്ന സിംഹരാജനായിട്ടാണു്. അതാണു് പറഞ്ഞതു്, സംസാരിക്കുമ്പോൾ കണ്ണുകൊണ്ടു് മാത്രം
പോരാ, കാഴ്ചപ്പാടിലൂടെയും നിങ്ങൾ മാധ്യമ പ്രവർത്തകർ കാണണം!”.
</p>
          <p style="indent">
            <pb n="5" ed="2023-01-06"/>
          </p>
          <p style="indent">“സ്ഥിതപ്രജ്ഞൻ (!) എന്ന ബഹുമതിയുള്ള യുധിഷ്ഠിരൻ വാതുറന്നാൽ
സംസാരിക്കുന്നതൊക്കെ ഇരയുടെ ഭാഷയാണല്ലോ!” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
യുദ്ധാനന്തര പാണ്ഡവ ഭരണകാലം.
</p>
          <p style="indent">“ദ്രൗപദീ, ഞാൻ മരിച്ചുകാണാൻ നിന്റെ ഉള്ളിന്റെ ഉള്ളിലൊരു
അധികാരമോഹി കാത്തിരുപ്പുണ്ടെനിക്കറിയാം, എന്നിട്ടു വേണം നിനക്കു് അർജ്ജുനന്റെ കൊച്ചുമകനെ
നാമമാത്രരാജാവാക്കിയശേഷം ഹസ്തിനപുരിയുടെ ഭരണനേതൃത്വം ഏറ്റെടുക്കാൻ. അതൊരു വല്ലാത്ത
മോഹം തന്നെ. ഞാനും എന്റെ വഴിക്കു കുറെ ഓടിനടന്നു ശ്രമിച്ചു. സ്വച്ഛന്ദമൃത്യു എന്നൊന്നും ഞാൻ വരം
ആവശ്യപ്പെട്ടില്ലെങ്കിലും, ജൈവികപിതാവായ കാലൻ എനിക്കു് വാക്കുതന്നു പാഞ്ചാലിയുൾപ്പെടെ എല്ലാ
പാണ്ഡവരും നരകത്തിൽ എത്തിയശേഷമേ നിന്നെ സ്വർഗ്ഗരാജ്യത്തിലേക്കയക്കാൻ ഞാൻ സ്വർണരഥം
അയക്കൂ എന്നാണവർ എന്നോടിന്നലെ പറഞ്ഞതു്. പിന്നെ വൈകിപ്പിച്ചില്ല, ‘വിട്ടുമാറാത്ത
മനോവിഭ്രാന്തി’ക്കു് കിടത്തി ചികിത്സിക്കാൻ യുധിഷ്ഠിരനെ ‘ഉടലോടുകൂടി’ ഞങ്ങൾ ഏറ്റെടുത്തു!”
</p>
          <p style="indent">“പരിത്യാഗികളെന്നു സ്വയം വിശേഷിപ്പിക്കുന്ന നിങ്ങൾക്കു് ഹിമാലയ
താഴ്‌വരയിലെ ഈ മിതശീതോഷ്ണമേഖലയിൽ സുഖവാസം. അവനവൻ ഉൽപ്പാദിപ്പിക്കുന്ന മാലിന്യം
സംസ്കരിക്കുന്ന പണി പോലും പാഞ്ചാലിയെ കൊണ്ടു നിങ്ങൾ കുറ്റബോധമില്ലാതെ ചെയ്യിക്കുന്നു!
ഇതൊക്കെ എവിടെ കേട്ട ന്യായമാണു്?” കൊട്ടാരം ലേഖിക ആശ്രമ കാര്യദർശിയോടു് ചോദിച്ചു.
പാണ്ഡവരുടെ വനവാസക്കാലം “ഞങ്ങൾ ആരെന്നാണു് നിങ്ങൾ കരുതിയതു്? തൃഷ്ണ ത്യജിച്ചവരല്ലേ
ഞങ്ങൾ? പരസ്ത്രീകളെ മാതാവായി ഞങ്ങൾ കരുതുന്നില്ലേ? അസത്യം പറയാൻ ഞങ്ങൾക്കു് നാവു്
ചലിക്കുമോ? ഞങ്ങൾ ധനം ആഗ്രഹിക്കുമോ? ഭൌതിക വസ്തുക്കളോടുളള മോഹമാകുന്ന മായയിൽ
ഞങ്ങൾ അകപ്പെടുമോ? അതാണു് സർവ്വസംഗപരിത്യാഗി! സന്യസ്ഥആശ്രമ സമുച്ചയത്തിലെ ശുചി
മുറിമാലിന്യങ്ങൾ നീക്കാൻ നിയോഗം പാഞ്ചാലിക്കാണു്. ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി ആയിരുന്നു എന്ന
കൊടിവച്ച അടയാളപ്പെടുത്തലൊന്നും കേട്ടു് ഞങ്ങൾ കുലുങ്ങില്ല. ആരുടെ തോളിലും മാറാപ്പു വീഴാൻ
മാളിക തടസ്സമല്ല. പ്രപഞ്ചദുരൂഹതയെ കുറിച്ചു് പേക്കിനാവു് കാണുന്ന ഞങ്ങൾക്കൊരു
കരാറുണ്ടു്—ആശ്രമ സംരക്ഷകനായ ദുര്യോധനനുമായി. മർത്യജന്മത്തിന്റെ വ്യർത്ഥതയെ കുറിച്ചു് ഉറക്കെ
ചിന്തിക്കുമ്പോഴും, നിങ്ങളുടെ മൂന്നാംകണ്ണു് പാണ്ഡവ വസതിയിലേക്കായിരിക്കണം എന്നവൻ ഞങ്ങളെ
ഓർമ്മിപ്പിച്ചു. നോട്ടം തെറ്റിയാൽ പാണ്ഡവർ കുരുവംശ തൽസ്ഥിതിയെ ഒറ്റു കൊടുക്കും—അതാണവൻ
പ്രവചന സ്വരത്തിൽ താക്കീതായി ഞങ്ങളോടു് പറഞ്ഞതു് അതു് ഞങ്ങൾ പാലിക്കും.”
</p>
          <p style="indent">
            <pb n="6" ed="2023-01-07"/>
          </p>
          <p style="indent">“കരിമ്പു് പാടത്തു് ഞങ്ങളുടെ കൊച്ചുമക്കൾ പാടുപെട്ടു് പൊക്കി, അഞ്ചു കൊടും
ഭീകരരെ! അവരിൽ, മതികെട്ടുറങ്ങിയ അഞ്ചിലൊരുത്തന്റെ ശരീരഭാരം സഹിക്കാനാവാതെ വടംകെട്ടി
വലിക്കേണ്ടിവന്നു! പഴകിയ മാംസം വഴിയമ്പലത്തിൽനിന്നും തട്ടിയെടുത്തതു് വാരിക്കോരി കൊടുത്തു
അഞ്ചുപേരെയും ഒരു വിധം ‘തളച്ചിരിക്ക’ യാണു്”, ഹസ്തിനപുരിക്കുവേണ്ടി എന്തോ ത്യാഗം ചെയ്ത മട്ടിൽ,
പാരിതോഷികത്തിനായി, ഗ്രാമതത്തലവൻ ഗോപുരവാതിലിൽ നിന്ന കൊട്ടാര സർവാധികാരിയെ
വിവരം അറിയിച്ചു.
</p>
          <p style="indent">“അവരെ തുറന്നുവിടൂ മനുഷ്യാ! ധമനികളിൽ ഒഴുകുന്ന രക്തത്തിൽ
പങ്കാളിയല്ലെങ്കിലും, വംശീയമായി ഞങ്ങൾക്കു് അടുപ്പമുണ്ടു്. അഭിവന്ദ്യവ്യാസൻ എഴുതാൻ തുടങ്ങിയ
പോലെ പോകട്ടെ അവരുടെ ഇനിയുള്ള ഐതിഹാസികജീവിതവും. വമ്പിച്ച സഖ്യകക്ഷിസൈന്യവുമായി
കുരുക്ഷേത്ര വഴി പടയോട്ടത്തിലൂടെ ഞങ്ങളെ തോല്പ്പിക്കും എന്നു് എല്ലാവരും ന്യായമായും കരുതിയ
ഈ നീണ്ടകാല കുടുംബശത്രുക്കൾ അഞ്ചുപേരും, ഒരു നേരത്തെ അന്നം തേടിയാണോ ഇക്കണ്ട
ദൂരമൊക്കെ വിരാടത്തിൽ നിന്നു് വലിഞ്ഞുനടന്നു നമ്മുടെ അതിർത്തിഗ്രാമത്തിൽ നുഴഞ്ഞു കയറിയതു്?
ഇനി കൗരവരുടെ പരിരക്ഷയിൽ വേണം അവരഞ്ചുപേരെയും വിരാടയിലെ ഉപപ്ലാവ്യ സൈനിക
പാളയത്തിൽ എത്തിക്കാൻ. ചാരപ്രവർത്തനത്തിനു ഒന്നോ രണ്ടോ പേരെ ഹസ്തിനപുരിയിലേക്കു
അയക്കാതെ, അഞ്ചു പേരും മാരകായുധങ്ങളുമായി രണ്ടും കൽപ്പിച്ചു ഇറങ്ങിതിരിച്ചെങ്കിൽ, ഇത്തവണ
അവർക്കുവേണ്ടതു് അരമനരഹസ്യമല്ല. അരമന തന്നെ! പക്ഷേ, വ്യാസനെ ഞങ്ങൾ
നിരാശപ്പെടുത്തരുതല്ലോ. പിതാമഹൻ കൂടിയല്ലേ!”
</p>
          <p style="indent">
            <pb n="7" ed="2023-01-08"/>
          </p>
          <p style="indent">“പ്രണയഭരിതമാണു് പാണ്ഡവഹൃദയങ്ങളെങ്കിലും, പാഞ്ചാലി
ഹൃദയരാഹിത്യത്തോടെയാണു് പ്രതികരിക്കുന്നതെന്നവർ എപ്പോൾ കണ്ടാലും നൊമ്പരപ്പെടുന്നുണ്ടല്ലോ”,
കൊട്ടാരം ലേഖിക ചോദിച്ചു. കുടിയേറ്റക്കാലം. രാജസൂയഭാവി ശോഭനമാക്കാൻ, യുധിഷ്ഠിരൻ ഭാര്യയുടെ
വ്യക്തിഗതപ്രതിബദ്ധത ആവശ്യപ്പെടുന്ന സംഘർഷദിനങ്ങൾ.
</p>
          <p style="indent">“ഉച്ചരിക്കുന്ന വെറുംവാക്കു കൊണ്ടവർ വ്യർഥമായി വിനിമയം ചെയ്യുന്ന
പ്രണയം, പ്രത്യക്ഷത്തിലതു് കള്ളനാണയമെന്നു ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പെണ്ണിനു എളുപ്പമല്ലേ?
ആകർഷകമെന്നവർ വിഭാവന ചെയ്യുന്ന പെണ്ണുടലിൽ, ആണധികാരം സ്ഥാപിച്ചുകിട്ടാൻ, കുന്തിയുടെയും
മാദ്രിയുടെയും മക്കൾ വ്യത്യസ്ത രീതികളിൽ എന്റെ അരഞ്ഞാണത്തിൽ പ്രണയകുരുക്കിടാൻ
ശ്രമിക്കുമ്പോൾ, ഞാൻ രതിസാമ്രാജ്യത്തിലെ കിടപ്പറശരിപെരുമാറ്റത്തിൽ സൗകര്യപൂർവ്വം
ഇരചമയാറുണ്ടു്. പരീക്ഷണ സുരതത്തിൽ അവർക്കതൊന്നും പോരാ. ഞാനവരെ നിബന്ധനയില്ലാതെ
പ്രണയിക്കുന്നുണ്ടു് എന്നതവരോടെന്റെ ആയുഷ്കാലവിധേയത്വത്തിനുള്ള പൂർണ്ണസമ്മതപത്രം തേടലാണു്.
അതൊരു സ്ത്രീവിരുദ്ധസമീപനമെന്നൊന്നും എനിക്കാക്ഷേപമില്ല. സ്വീകാര്യമല്ലെന്ന സൂചന കൊടുക്കും
അപ്പോൾ, പാവം, പാണ്ഡവ കരളുകൾ നോവും!”, പൊട്ടിച്ചിരിച്ചുകൊണ്ടു് മുടികെട്ടഴിച്ചു.
</p>
          <p style="indent">“അന്ധരാജാവിനെ അധികാരത്തിൽനിന്നും ഇറക്കാൻ, കുന്തിയുടെ
പദവിമോഹികളായ മക്കൾക്കുവേണ്ടി, അഞ്ചുആൺമക്കളെ കുരുക്ഷേത്രയിൽ ബലികൊടുക്കേണ്ടിവന്ന
ഹതഭാഗ്യയാണുഞാൻ എന്നൊരു പുത്രനഷ്ടവിലാപത്തിലാണല്ലോ പുതിയ മഹാറാണി പാഞ്ചാലി.
പോർക്കളത്തിൽകണ്ട ഭീകരമായ ഹിംസ, പാണ്ഡവരിൽ ചെറുപ്പം മുതൽ കുത്തിനിറച്ചതു
കുന്തിയാണെന്നവൾ വിരൽ ചൂണ്ടുന്നു. എങ്ങനെ പ്രതികരിക്കും പുത്രവധുവിന്റെ ആരോപണം?”, കൊട്ടാരം
ലേഖിക, മുൻമഹാറാണിയും പാണ്ഡുവിധവയുമായ കുന്തിയോടു് ചോദിച്ചു.
</p>
          <p style="indent">“അവളല്ലേ ഈ പറയുന്ന കൊടിയഹിംസയുടെ മുഖ്യഗുണഭോക്താവു്?
കേശപരിപാലനത്തിനു ഉത്തമമെന്നവൾ നിഷ്കർഷിച്ച കൗരവചോര ചൂടാറാതെ കൈക്കുമ്പിളിൽ കോരി,
പാവംഭീമൻ എത്തിച്ചില്ലേ. കഴിവുകെട്ട സേനാപതിയെന്ന പഴി ദുര്യോധനനിൽനിന്നും കേട്ടിട്ടും, ഒരു
പാണ്ഡവതലപോലും പോർക്കളത്തിൽ ഉരുട്ടാതെ പിതാമഹൻ പത്താം നാൾ ശരശയ്യയിൽ ഒടിഞ്ഞു
കുത്തി വീണില്ലേ. പാഞ്ചാലിയെ ഹസ്തിനപുരി റാണിയാക്കാൻ നൂറുകൗരവരാജവധുക്കളെ ഒരുതരി
ഖേദപ്രകടനം അവൾ ചെയ്യാതെ പാണ്ഡവർ വിധവകളാക്കിയില്ലേ, എന്നിട്ടും മോങ്ങുന്നോ പാഞ്ചാലി!
വളർത്തിവലുതാക്കാൻ ഇഷ്ടമില്ലാതെ, നാമമാത്രമായി പ്രസവിച്ച അഞ്ചുആൺകുട്ടികളെ,
എങ്ങനെയെങ്കിലും വളരാൻ പാഞ്ചാലയിലേക്കയച്ച ‘സ്നേഹനിധിയായ’ മാതാവാണോ, മക്കളുടെ
മരണത്തിൽ ദുഃഖം ആചരിക്കുന്ന നടിപ്പുറാണി പാഞ്ചാലി? കുരുവംശസിംഹാസനം നിറയെ
കൗരവചോരയെങ്കിൽ, അവൾ സ്ഥാനത്യാഗം ചെയ്യട്ടെ, പരീക്ഷിത്തിനെ കിരീടാവകാശിയാക്കട്ടെ അവനു
പ്രായപൂർത്തിയാകുംവരെ, ഭർത്താവു മരിച്ചിട്ടില്ലാത്ത സുഭദ്ര ആവട്ടെ പുതിയ റാണിയും രാജമാതാവും!”
</p>
          <p style="indent">
            <pb n="8" ed="2023-01-09"/>
          </p>
          <p style="indent">“കൗന്തേയർ മൂന്നുപേരും പരസ്പരം കാര്യം പറഞ്ഞു വെല്ലുവിളിച്ചും,
അവഗണിച്ചും, ഇടഞ്ഞു മൗനം പാലിച്ചുമാണു് തുറന്നു ഇടപഴകുന്നതെങ്കിൽ, മാദ്രെയർ നകുലനും
സഹദേവനും, ഒരുപാടൊരുപാടു് എന്നിൽനിന്നും ഒളിച്ചുവക്കുന്നുണ്ടല്ലോ, അതും നിസ്സാര
പാണ്ഡവകുടുംബകാര്യങ്ങൾ ചോദിച്ചറിയുമ്പോൾ! എങ്ങനെ വായിച്ചെടുക്കണം, വംശീയ
പെരുമാറ്റവ്യത്യാസം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ഖാണ്ഡവപ്രസ്ഥാനത്തിൽ
കുടിയേറ്റക്കാലം.
</p>
          <p style="indent">“ബഹുഭർത്തൃത്വത്തിൽ ഞാനവർക്കു് അഞ്ചിലൊന്നുവീതം കലർപ്പില്ലാത്ത
ആനന്ദം കൊടുക്കാൻ പൊതുധാരണയനുസരിച്ചു ബാധ്യസ്ഥയാണെങ്കിലും, ഇളമുറ മാദ്രീകുട്ടികൾക്കുണ്ടു്
എന്നോടു് ചെറുതല്ലാത്ത പരിഭവം. അവരുടെ ന്യായമായ രതിവിഹിതം കൗന്തേയർ എന്നിൽനിന്നും
അന്യായമായി തട്ടിയെടുക്കുന്നു എന്നതിനാണു് ഞാനൊരു സുസ്ഥിരപരിഹാരം പ്രതീക്ഷിക്കുന്നതു്.
രാജസൂയയാഗം ചെയ്യണമെങ്കിൽ, ഭീമഹസ്തം കൊണ്ടേ പ്രതിയോഗി ജരാസന്ധനെ വധിക്കാനാവൂ എന്ന
തിരിച്ചറിവിൽ ഞാൻ വഴിമുട്ടി. നകുലനും സഹദേവനും പ്രത്യേക ഇളവനുവദിച്ചാൽ, ഭീമൻ എന്നോടു്
പിണങ്ങും അതോടെ തീരും, യാഗംകഴിഞ്ഞു എനിക്കവകാശപ്പെട്ട റാണിപദവി എന്ന മോഹം. വെറും
റാണിയല്ല, ഹസ്തിനപുരിക്കും പാഞ്ചാലിക്കും മേൽ അധീശത്വമുള്ള രാജസൂയചക്രവർത്തിനീപദവി. പക്ഷേ,
ഞാൻ നിസ്സഹായ!”
</p>
          <p style="indent">“പുതുഭരണകൂടത്തിൽ മന്ത്രിപദവി പ്രതീക്ഷിക്കാവുന്ന യുദ്ധ
നായകനെന്താണിപ്പോൾ, തേച്ചുമിനുക്കിയ മടവാളുമായി?”, കൊട്ടാരം ലേഖിക ചോദിച്ചു. കോട്ടയ്ക്കകം
ഊട്ടുപുരയുടെ പിന്നിൽ, വളർത്തുമൃഗങ്ങളെ അറക്കുന്ന പരുക്കൻതറയിൽ ആയിരുന്നു പോരാട്ട നായകൻ.
</p>
          <p style="indent">“കുറച്ചുകഴിഴുയോൾ, കറവവറ്റിയ മാടുകളുമായി കർഷകർ ഒന്നൊന്നായി
ഇവിടെ വരും. കൊട്ടാരം മാംസോൽപ്പാദനത്തിന്റെ സ്ഥിരം അറവുകാരെ മുഴുവൻ മുന്തിയവേതനത്തിൽ
സൈനികപാളയത്തിലെ ഊട്ടുപുരമാംസനിർമ്മാതാക്കളാക്കിയിരുന്നു. നാൽക്കാലികളെ നിത്യവും
നൂറുകണക്കിനു് കശാപ്പുചെയ്തു കഴിഞ്ഞപ്പോൾ അറവുകാരെ ‘അഴിഞ്ഞാടാൻ’ പോർക്കളത്തിലേക്കുവിട്ടു.
സൈനികപരിശീലനം ഒന്നും ജീവിതത്തിൽ നേടാത്ത അറവുകാർ എതിർഭാഗത്തു കണ്ടതു്,
അറവുകത്തിക്കു മുമ്പിൽ പതിവുപോലെ തലകുനിച്ചു നിൽക്കുന്ന ബലിമൃഗങ്ങളെ അല്ല,
ശത്രുതലവെട്ടാൻവാളോങ്ങുന്ന എതിർപക്ഷ സൈന്യത്തെ! രാജകുടുംബങ്ങൾക്കു നൊട്ടിനുണയാൻ
മാംസാഹാരം കിട്ടണമെങ്കിൽ, അതിനും വേണം മടവാളുമായി അറവുവേഷത്തിൽ ഈ ഞാൻ!”
</p>
          <p style="indent">ആദ്യം മുമ്പിൽ വന്ന നാൽക്കാലിയുടെ കഴുത്തിൽ കത്തിവക്കുമ്പോൾ അവന്റെ
മുഖത്തു പഴയ പോരാട്ടവീര്യം നിഴലിച്ചു. മറ്റുള്ളവർ കൈകൊട്ടി പ്രോത്സാഹിപ്പിച്ചു. അറവുശാലയിൽ
പ്രണയിനിയുടെ അസാന്നിധ്യം ശ്രദ്ധേയമായി.
</p>
          <p style="indent">
            <pb n="9" ed="2023-01-10"/>
          </p>
          <p style="indent">“നിങ്ങൾ, നിങ്ങൾതന്നെയല്ലേ പത്തുവർഷംമുമ്പു് നാടുകടത്തപ്പെട്ട കുപ്രസിദ്ധ
സ്ത്രീപീഡനപ്രതി ധൃതരാഷ്ട്രർ മകൻ ദുശ്ശാസനൻ?”, കൊട്ടാരം ലേഖിക മുന്നിൽ നിൽക്കുന്ന
താടിക്കാരനോടു് വാപൊത്തി ചോദിച്ചു. ഗംഗാതീരം സന്ധ്യ.
</p>
          <p style="indent">“ജനങ്ങളുടെ മനസ്സിലുണ്ടായിരുന്ന ദുഷ്ടകഥാപാത്രം ദുശ്ശാസനനെ
കൊന്നുകളഞ്ഞെന്നു് ലോകത്തോടു് ഈ പുണ്യനദീതീരത്തു ഞാൻ തുറന്നുപറയട്ടെ. ചൂതാട്ടസഭയിലെ
പഴയ പ്രതിച്ഛായയെക്കുറിച്ചുള്ള ചോദ്യത്തിനു് സത്യസന്ധമായ വേറെ മറുപടി ഇല്ല. നിങ്ങളുടെ മനസ്സിൽ
മോശക്കാരനായ ദുശ്ശാസനൻ ഉണ്ടു്, സമ്മതിച്ചു. ശിക്ഷയുടെ ഭാഗമായി ഞാൻ ഏറ്റെടുത്ത ദശാബ്ദക്കാല
തീർഥയാത്രയിൽ ആ പീഡകനെ പുണ്യനദിയിൽ മുക്കി, ശരിക്കും! നീരൊഴുക്കിൽ അപാരതയിലേക്കു
ഒലിച്ചുപോയ വ്യർത്ഥജഡം ഇപ്പോൾ മനസ്സിൽ ഇല്ല. അയാൾ എന്നെന്നേക്കുമായി ലോകംവിട്ടു് പോയി.
നിങ്ങൾ കാണുന്ന ഈ സാത്വിക വ്യക്തി അയാൾ വസ്ത്രാക്ഷേപ പരാതിയിൽ ശിക്ഷിക്കപ്പെട്ട
ദുശ്ശാസനനല്ല. നിയമപരമായും ധാർമികമായും സാധുതയുള്ള ഈ ഏറ്റുപറച്ചിലിൽ നിങ്ങൾ അശേഷം
ആശ്ചര്യപ്പെടരുതു്. അവതാര ജന്മങ്ങൾ അങ്ങനെയാണു്. ഔപചാരികമായി മരിക്കാതെ തന്നെ,
ചോരക്കറയുള്ള പഴയ ഉടുതുണി വലിച്ചൂരിക്കളയുന്ന പോലെ, ഉടലുപേക്ഷിച്ചു നവവ്യക്തിത്വം സ്വീകരിക്കും
എന്നു് പ്രവചനസ്വഭാവമുള്ള കൃപാചാര്യൻ പറഞ്ഞതിൽ കാര്യമുണ്ടെന്നു വ്യക്തമായി. അടുത്ത ചോദ്യം
പാഞ്ചാലിയുടെ വനവാസത്തെക്കുറിച്ചല്ലേ? അവളെ വരാനിരിക്കുന്ന അജ്ഞാതവാസക്കാലത്തു
കയ്യോടെ പിടിച്ചോളാം. പോവാനിടയുള്ള രാജ്യത്തിലെ യുവസേനാപതിയെ പുണ്യഭൂമിയിൽ കണ്ടു
പരിചയപ്പെട്ടു. എന്റെ മുൻജന്മം പോലെ ഒരു പാഴ് പുരുഷൻ! കീചകൻ എന്ന വൻ സ്വത്വം വെളിപ്പെടുത്തി.
ഹൃദയം തുറന്നു ഞങ്ങൾ പുഴവക്കത്തിരുന്നു, നിലാവുള്ള ആ രാത്രിയിൽ, സംസാരിച്ചു. അവനിൽ എനിക്കു്
മതിപ്പുണ്ടു്. എന്നെ കുറ്റവാളിയാക്കിയ പാഞ്ചാലിക്കു, പ്രലോഭനത്തിൽ വേണ്ട തുടർരതിവിദ്യാഭ്യാസം
അവൻ കൊടുക്കും. അതാണു് ഞാൻ പറഞ്ഞതു്, ലോകം എത്ര വലുതാണെങ്കിലും നന്മ കൂട്ടാവും!”
</p>
          <p style="indent">“ദുശ്ശള നിങ്ങൾക്കെതിരെ കൊമ്പുകോർക്കുന്നതിൽ ദുഷ്ടലാക്കു്
കാണുന്നുണ്ടോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. കുരുവംശത്തിന്റെ സ്ഥാവരജംഗമ സ്വത്തു
വീതംവച്ചു് പാണ്ഡവർക്കു് നേർപാതി കൊടുക്കണമെന്ന നിവേദനം ധൃതരാഷ്ട്രർക്കു് യുധിഷ്ഠിരൻ
കൈമാറിയതു് ഹസ്തിനപുരിയിൽ രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിച്ച അശാന്തദിനങ്ങൾ.
</p>
          <p style="indent">“രാജമാതാ സത്യവതിയുടെ ശ്രമത്തിൽ നിലവിൽ വന്ന മൂല്യങ്ങളെ തകർത്തു
വംശീയാടിസ്ഥാനത്തിൽ രാജ്യം വിഭജിക്കണമെന്ന പാണ്ഡവരുടെ അന്യായമായ നിവേദനം
ചവറ്റുകൊട്ടയിൽ എറിയണം എന്നല്ലേ ഹസ്തിനപുരി വനിതാവകാശസമിതി അധ്യക്ഷയെന്ന
ഭരണഘടനാപദവി വഹിക്കുന്ന സൈന്ധവ റാണി ദുശ്ശള പറഞ്ഞുള്ളു? അതിൽ ദുഷ്ടലാക്കുകാണുന്ന
നിങ്ങൾക്കാണു് കഴുകൻകണ്ണു്! നിങ്ങളെപ്പോലുള്ള ഇരുട്ടിന്റെ ശക്തികളാണു് ഈ സ്വതന്ത്രസമൂഹത്തിന്റെ
ചിതൽ! കിരീടാവകാശിയെന്ന നിലയിൽ കൂടുതൽ പറഞ്ഞാൽ അവകാശലംഘനം എന്ന അപരാധമായി
മാറും. തിന്മയുടെ മൂർത്തി ആയി കുന്തിയെ കൗരവരാജസ്ത്രീകൾ അടയാളപ്പെടുത്തിക്കഴിഞ്ഞു.
വേനൽക്കാല സുഖവാസകേന്ദ്രമായിരുന്ന വാരണാവതം കൊട്ടാരം, കുന്തി തീവച്ചതിൽ ആയിരുന്നില്ല
കൗരവവധുക്കളുടെ കരൾ നൊന്തതു്, പാണ്ഡവർ മരിച്ചു എന്ന വ്യാജതെളിവു് നിർമ്മിക്കാൻ ആറംഗ
ആദിവാസികുടുംബത്തെ കുന്തി ചതിച്ചു ചുട്ടെരിച്ചതിൽ അവർക്കെതിരെ നടപടി എടുക്കാൻ
സാധിക്കാത്തതിൽ ആണു്. കിരീടാവകാശിക്കു പരിമിതിയുമുണ്ടാവാം എന്നാൽ കിരീടം കിട്ടിയാൽ
കൗരവർ ആരെന്നു കുന്തി മനസ്സിലാക്കും”
</p>
          <p style="indent">
            <pb n="10" ed="2023-01-11"/>
          </p>
          <p style="indent">“കാര്യക്ഷമതയില്ലാത്ത ‘പോർക്കള പ്രമാണി’യെ വലിച്ചുനീക്കി,
വേണ്ടിവന്നാൽ ഗുരുദ്രോണരെ മൊത്തം കൗരവസഖ്യകക്ഷി സൈന്യത്തിന്റെ സർവ്വസൈന്യാധിപ
സ്വതന്ത്രചുമതല ഏൽപ്പിക്കുമെന്നു കിരീടാവകാശി ദുര്യോധനൻ ഊട്ടുപുരയിൽ വികാരഭരിതനായി
വെല്ലുവിളി പങ്കിടുന്നല്ലോ. എങ്ങനെ നേരിടും നിങ്ങളുടെ നീണ്ട പൊതുജീവിതത്തിനു, അന്ത്യയാമങ്ങളിൽ
പേരുദോഷംവരുത്തുന്ന ഈ പോർക്കളഭീഷണി?”, കൊട്ടാരം ലേഖിക പിതാമഹനോടു് ചോദിച്ചു.
ഒമ്പതുദിവസം ആവേശത്തോടെ ഓടിനടന്നു വാൾവീശിയിട്ടും ഒരു പാണ്ഡവകഴുത്തിൽ പോലും
മാരകമായി മുറിവേൽപ്പിക്കാൻ ഭീഷ്മർക്കായില്ലെന്നു കൗരവർ തുറന്നു നീരസപ്പെടുന്ന ദിനം
</p>
          <p style="indent">“സ്വയംപ്രഖ്യാപിത കുരുവംശാധീപന്റെ ഏകപക്ഷീയമായ തീരുമാനം
സേനാപതി അംഗീകരിക്കുന്നുവെന്നു് ‘വെല്ലുവിളി’ക്കാരോടു് വിനീതമായി ഞാൻ പറയട്ടെ.
ദുര്യോധനതീരുമാനത്തിൽ എനിക്കു് പരാതിയില്ല. കുരുക്ഷേത്രഭൂമിയുടെ വലിപ്പമാണു് എന്റെ പോരാട്ട
വലിപ്പം എന്നു് പ്രിയമാതാവു് ഗംഗ ഇന്നലെ രാത്രി സ്വപ്നദർശനത്തിൽ എന്നെ സാന്ത്വനിപ്പിച്ചതു്
അപ്പോൾ അർഥഗർഭമായാണു്, വെറുതെയല്ല! ആരുടെ മുമ്പിലും തലകുനിക്കാതെ കേറിക്കിടക്കാൻ
സ്വന്തമായി എനിക്കൊരു ഇടമുണ്ടു്—ശരശയ്യ! യുവതയിൽ എന്റെ ചില അന്യായകൂരമ്പുകളാൽ
കാശിരാജ സ്വയംവരസഭയിൽ നടുവൊടിഞ്ഞുവീണ രാജകുമാരന്മാർ എനിക്കായി എന്നോ പണിതുവച്ച
പ്രതികാര കുടീരം.”
</p>
          <p style="indent">“ദൃശ്യാവിഷ്കാരം ചെയ്തതു് നിങ്ങളല്ലേ? കീചകനെ ശ്വാസം മുട്ടിച്ചുകൊല്ലുന്ന
രാജതോഴിസൈരന്ധ്രിയുടെ മുഖത്തിനു മഹാറാണിപാഞ്ചാലിയുടെ മുഖത്തിനോടു് സാമ്യമുണ്ടെന്ന
ആരോപണം എങ്ങനെ നേരിടും?”, “കരിമ്പട്ടികയിൽ പേരു ചേർത്താൽ തീർന്നില്ലേ കലാസപര്യ!”,
കൊട്ടാരം ലേഖിക ചോദിച്ചു
</p>
          <p style="indent">“കീചകനെ ജീവനോടെയോ ജഡമായൊ ഞാൻ കണ്ടിട്ടില്ല,
റാണിപാഞ്ചാലിയെ ദൂരെനിന്നുകണ്ട പരിചയമേ ഉള്ളൂ, വിരാട രാജ്യത്തിലെ, ജാതിയിൽ താണ
യുവസേനാപതി കീചകന്റെ ദുർമരണം വായിച്ചറിഞ്ഞപ്പോൾ ഉള്ളുലച്ചിരുന്നു. നവജാതശിശുക്കളെ
പുഴയിൽ മുക്കിക്കൊല്ലുന്ന പാരമ്പര്യമുണ്ടു്, മഹാരാജാവു് ശന്തനുവിനോളം നീളുന്ന കുരുവംശ‘ഖ്യാതി’ക്കു്.
എന്നിട്ടും, തീവ്ര പ്രണയത്താൽ ചിന്താശക്തി നഷ്ടപ്പെട്ട കീചകനെ മനോവിഭ്രാന്തിയുള്ളൊരു പാണ്ഡവൻ
ചതിച്ചു കൊന്നു എന്നു് കേട്ടപ്പോൾ, അങ്ങനെയല്ല, ഇതിനുപിന്നിലൊരു ‘പെൺപാപ’മുണ്ടെന്നു എന്റെ
അന്തഃരംഗം ശബ്ദിച്ചു. കലാകാരനല്ലേ, അതു് കേൾക്കേണ്ടേ? കേട്ടു. കൊലചെയ്യുന്നതു
മന്ദബുദ്ധിപാണ്ഡവനല്ല, കൂർത്ത വിരൽനഖങ്ങൾ ഉള്ള സൈരന്ധ്രിയാണു് എന്ന തിരിച്ചറിവിൽ ചെയ്ത
ദൃശ്യാവിഷ്കാരം കരഘോഷത്തോടെ ആസ്വദിച്ചതു് കൗരവരാജവിധവകൾ ആയിരുന്നല്ലോ.
വിപ്ലവത്തിലൂടെ അധികാരത്തിൽ കയറിയ യുധിഷ്ഠിരഭരണകൂട സംസ്കാരത്തിൽ,
പ്രതിപക്ഷത്തിരിക്കുന്നവരുടെ ആസ്വാദന വികാരത്തിനെന്താ ഒരു വിലക്കുറവു്!”
</p>
          <p style="indent">“ഈ പരിമിതഭൗതികസാഹചര്യത്തിലായിരുന്നോ നിങ്ങൾ രണ്ടു യുവതികൾ,
ഗർഭധാരണം, പ്രസവം, നവജാതശിശുപരിപാലനം എന്നിങ്ങനെ കൊട്ടാരഅന്തഃപുരത്തിൽപോലും ഭീതി
ഉയർത്തുന്ന വിധം വെല്ലുവിളിനിറഞ്ഞ ജൈവികാവസ്ഥകളിലൂടെ അഞ്ചുസുന്ദരന്മാരെ
പോറലേൽപ്പിക്കാതെ തീരത്തെത്തിച്ചതു്!”, കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡു മരിക്കും മുമ്പു്
ആദ്യമായി, കാടുകയറി അവരുടെ ആശ്രമം സന്ദർശിച്ച നേരം
</p>
          <p style="indent">“വിവാഹത്തിനുമുമ്പു് രഹസ്യഗർഭത്തിലൂടെ പരസഹായമില്ലാതെ പെറ്റതും,
നോവു് വിടുംമുമ്പു് പനംകുട്ടയിലാക്കി കുഞ്ഞിനെ സ്വയം നീരൊഴുക്കിൽ വിട്ടതും, കുട്ടികളില്ലാത്ത
അതിരഥദമ്പതികൾ നോവേൽപ്പിക്കാതെ പൊന്നുപോലെ വളർത്തിയതും ശാബ്ദങ്ങൾ കഴിയുമ്പോൾ
സ്ത്രീകൾ പഠിച്ചറിയട്ടെ. അതൊക്കെ വിഭാവന ചെയ്യുമ്പോൾ മാതൃത്വഅവകാശം യാഥാർഥ്യമാക്കാൻ രണ്ടു
ഒരുമ്പെട്ടപെണ്ണുങ്ങൾ വൈവിധ്യസ്രോതസ്സുകളിൽനിന്നും ബീജസംഭരണത്തിലൂടെ ഗർഭം ധരിച്ചു
പാരസ്പര്യത്തിലൂടെ ഒരു വിധം ശിശുരക്ഷയിലേക്കെത്തിച്ചു എന്നതൊക്കെ അത്ര വലിയ കാര്യമാണോ?
നിങ്ങൾ ശരിക്കും വിസ്മയിക്കേണ്ടതു് അഞ്ചു സന്തതികളെക്കുറിച്ചല്ല, മഹാറാണി ഗാന്ധാരിയുടെ അമാനുഷ
പ്രസവങ്ങളെക്കുറിച്ചാണു്. രാപ്പകൽ കണ്ണുകെട്ടി കാഴ്ച സ്വയം നിഷേധിച്ച വനിത നൂറുപെറ്റു എന്നതല്ലേ
വിശ്വപ്രകൃതിയെ വെല്ലുവിളിക്കുന്ന വിധം ആ വീരാംഗനയെ വിസ്മയകഥാപാത്രമാക്കുന്നതു്!”
</p>
          <p style="indent">
            <pb n="11" ed="2023-01-12"/>
          </p>
          <p style="indent">“ഭർത്താക്കന്മാരെ പ്രതിരോധ കവചമാക്കി, തന്നിഷ്ടക്കാരിയായ ഒരു സ്ത്രീ
ചെയ്യുന്ന തോന്നിവാസമാണിപ്പോൾ പാണ്ഡവവംശത്തിൽ കാണുന്നതെന്ന കിരീടാവകാശി
പരീക്ഷിത്തിന്റെ അഭിപ്രായം ശ്രദ്ധയിൽ പെട്ടുവോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“അരങ്ങേറ്റ മൈതാനത്തെ ഇളക്കിമറിച്ച കന്നിപ്രഭാഷണത്തിൽ ആരെയും പേരു് പറഞ്ഞു
പരിഹസിക്കുന്നില്ലെങ്കിലും, കൊട്ടു് കൊള്ളേണ്ടവർക്കെല്ലാം കിട്ടി എന്ന ബോധ്യമുണ്ടോ?”
</p>
          <p style="indent">“പരീക്ഷിത്തു് നിത്യവും ‘വളർന്നു കൊണ്ടേയിരിക്ക’യാണെന്നു അഭിമന്യുവിധവ
ഉത്തര പറഞ്ഞതു് എത്ര ശരി! കൗരവരാജ വിധവകുടുംബത്തിൽ നിന്നൊരു വധുവിനെ തേടി, ഇപ്പോൾ
വംശീയമായി വിഭജിച്ചുകിടക്കുന്ന കൗരവപാണ്ഡവ കുടുംബങ്ങളുടെ ജനിതകഏകീകരണം അതുവഴി
പ്രകൃതികനിഞ്ഞു, കഴിയുമെങ്കിൽ ഒരു തുള്ളി ചോരയൊഴുക്കാതെ, ഞങ്ങൾ
ഹസ്തിനപുരിരാജധാനിയിൽനിന്നും സ്വയം ഇടമൊഴിഞ്ഞവർക്കു് ചെങ്കോൽ കൊടുക്കാം” എഴുനേറ്റു
നിൽക്കാൻ ഉശിരില്ലാതെ, ഇരുന്നിടത്തു കുനിഞ്ഞുപോയ യുധിഷ്ഠിരൻ ശ്രമപ്പെട്ടു, സംസാരിക്കുമ്പോൾ,
ശബ്ദം അവ്യക്തമായി. മറ്റു നാലു് പാണ്ഡവർ അശക്തരായി മുഖം താഴ്ത്തി കണ്ണടച്ചു.
വയോജനപാണ്ഡവരുടെ കാലികപ്രസക്തിയെക്കുറിച്ചുയർന്ന ദുസ്സംശയങ്ങൾ തളർത്തിയ മഹാറാണി
പാഞ്ചാലിയുടെ നോട്ടം അയഞ്ഞു. ജാലകത്തിന്നപ്പുറത്തു മുഖംമൂടിയുമായി കിരീടാവകാശി ചെവികൂർപ്പിച്ചു.
</p>
          <p style="indent">“ഭാര്യയോടു് ദേശദേശാന്തര യാത്രാനുഭവങ്ങൾ പങ്കുവെക്കുന്ന പതിവുണ്ടോ?”,
ഇടയ്ക്കിടെ ഒന്നുംരണ്ടും പറഞ്ഞു പാഞ്ചാലിയോടു് പിണങ്ങി, പടിയിറങ്ങിപ്പോവുന്ന പതിവു് ഇത്തവണയും
കണ്ടപ്പോൾ കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. ഒറ്റയ്ക്കു് വിശ്രമിക്കുമ്പോഴും
വിശ്രുതസംശയരോഗിയുടെ കയ്യിൽ ‘ദിവ്യാസ്ത്രം’ ഉണ്ടായിരുന്നു.
</p>
          <p style="indent">“വേദനയോടെ നിങ്ങളോടു് തുറന്നു പറയട്ടെ, ജൈവികപിതാവു് ഇന്ദ്രൻ എന്നെ
അതിഥിയായി പറുദീസയിൽ വിരുന്നിനു കൊണ്ടു് പോയതും, ഇന്ദ്രകാമുകി ഉർവ്വശിയുമായി വഴിവിട്ടു
പ്രണയത്തിൽ ആയതും, അവളുടെ ധാർഷ്ട്യം നിറഞ്ഞ രതിനിർദേശം തിരസ്കരിച്ചപ്പോൾ കുപിതയായി
അവൾ എന്നെ ശപിച്ചതും ഒക്കെ ഞാൻ വിശദമായി അവതരിപ്പിച്ചിട്ടും പാഞ്ചാലി കുലുങ്ങിയില്ല.
എന്നുമാത്രമല്ല ഒച്ചയില്ലാതെ പുഞ്ചിരിച്ചു എഴുനേറ്റുപോയി. അവളുമൊത്തു പായക്കൂട്ടിൽ എന്റെ ഷണ്ഡത്വം
എന്നതവളുടെ മിഥ്യാധാരണയെന്നു ന്യായീകരിക്കാൻ മെനഞ്ഞെടുത്തൊരു കെട്ടുകഥയെന്നവൾ
മറ്റുപാണ്ഡവരുടെ സാന്നിധ്യത്തിൽ പറഞ്ഞെന്നും കേട്ടു. പന്ത്രണ്ടുവർഷവനവാസം കാട്ടിലും
സ്വർഗ്ഗത്തിലുമൊക്കെയായി അങ്ങനെ കഴിഞ്ഞു, വിരാടത്തിൽ ഞങ്ങൾ അജ്ഞാതവാസം തുടങ്ങുമ്പോൾ,
ഉത്തരരാജകുമാരിയുടെ അന്തഃപുരത്തിൽ സുരക്ഷിതമായി കഴിയാൻ ഉർവ്വശിശാപത്താൽ
ലിംഗപരിമിതനായ എനിക്കൊരു ജൈവികഅനുഗ്രഹമായപ്പോഴാണു്, സ്വർഗ്ഗ രാജ്യപ്രണയം
സംശയാസ്പദമെങ്കിലും, ഉർവ്വശീശാപം ഉപകാരമാവുന്നൊരു അപൂർവ്വ സാഹചര്യമെന്നവൾ
പറുദീസായാത്രയെ അർധമനസ്സോടെ അംഗീകരിച്ചതു്. വഴിയമ്പലങ്ങളിലും കുതിരപ്പന്തികളിലും
സ്വർഗ്ഗയാത്രാനുഭവങ്ങൾ കേൾക്കാൻ എന്തു് തിരക്കായിരുന്നു എന്നോ!”
</p>
          <p style="indent">ജാലകത്തിന്നപ്പുറത്തു പാണ്ഡവർ പാഞ്ചാലിയുമായി സാർത്ഥകമായ
കൺചലനങ്ങളിലൂടെ “അർജ്ജുനവിഷാദം അതിരുവിട്ടു” എന്നറിയിക്കുന്നതു കൊട്ടാരം ലേഖിക
വേദനയോടെ കണ്ടു.
</p>
          <p style="indent">
            <pb n="12" ed="2023-01-13"/>
          </p>
          <p style="indent">“പോരാട്ടത്തിന്റെ പ്രഖ്യാപിത സമയത്തിനുശേഷം, ജലാശയത്തിൽ ധ്യാനം
ചെയ്യുകയായിരുന്ന അഭിവന്ദ്യദുര്യോധനനെ, ദുഷ്ടലാക്കോടുകൂടി, പിന്നിൽ പതുങ്ങിച്ചെന്നു മുടിപിടിച്ചുവലിച്ചു
കരയിൽ കയറ്റി, ഗദകൊണ്ടു് തുടയിലടിച്ചു ചതിച്ചു കൊന്നു എന്നതാണല്ലോ ഭീമനെതിരെ പുതിയ
സേനാപതി അശ്വത്ഥാമാവിന്റെ പരാതി. തർക്കങ്ങളിൽ വിധിപറയാൻ അധികാരപ്പെട്ട യുദ്ധനിർവ്വഹണ
സമിതിയുടെ ഉടനടിവിചാരണയിൽ പാണ്ഡവപ്രതിരോധം കുറഞ്ഞാൽ, ഭീമൻ, പാവം, അഴിയെണ്ണുമോ
ഇനിയുള്ള കാലം?”, കൊട്ടാരം ലേഖിക ചോദിച്ചു. കുരുക്ഷേത്ര പാളയത്തിൽ പാണ്ഡവ സംഘം
ലഘുപാനീയവുമായി നീർച്ചാലിന്നരികെ വിശ്രമിക്കുന്ന നേരം.
</p>
          <p style="indent">“കൗരവഭാഗത്തു ആകെ ജീവിച്ചിരിക്കുന്ന വ്യക്തി ചിരഞ്ജീവി എന്ന
കപടപദവിയുള്ള അശ്വത്ഥാമാവല്ലേ? ആ പരാതിയുടെ വിശ്വാസ്യത സംശയാസ്പദമല്ലേ. മർദ്ദനത്തിൽ
ദുര്യോധനനു് പരുക്കുണ്ടെങ്കിൽ തന്നെ തൊലിപ്പുറമേ മാത്രമല്ലെ. മൂർച്ചയുള്ള
ആയുധമൊന്നുമായിരുന്നില്ലല്ലോ ഞെണുങ്ങിയ ഗദയല്ലേ, കൊലക്കുപയോഗിച്ചെന്നു പറയുന്ന
ആയുധമൊന്നും ആരും വന്നു പിടിച്ചെടുത്തിട്ടില്ലല്ലോ. എല്ലാംകൂടി സ്വതന്ത്രമായി നോക്കിയാൽ, വീരചക്ര
പുരസ്കാരത്താൽ അംഗീകരിക്കപ്പെടേണ്ട യുദ്ധമികവു് കേവലമൊരു ദുരുപദിഷ്ട പരാതിയാൽ റദ്ദു
ചെയ്യപ്പെടുമെന്നു കരുതാൻ മാത്രം അശിക്ഷിതരാണോ, നിങ്ങൾ കൗരവകൂലിയെഴുത്തുകാർ?”
</p>
          <p style="indent">“ജനനം, ബാല്യകൗമാരങ്ങൾ അമ്മമാർക്കൊപ്പം കാട്ടിൽ, വാരണാ വതം
കാട്ടിൽ അരക്കില്ലവാസം, വീടുതീയിട്ടു് ഒളിച്ചോട്ടക്കാലം, ഏകചക്രയിൽ അലച്ചിൽ കാലം,
ഖാണ്ഡവപ്രസ്ഥം കുടിയേറ്റക്കാലം, ചൂതാട്ടത്തിനുശേഷം വ്യാഴവട്ടക്കാല വനവാസം ഇപ്പോൾ
മഹാപ്രസ്ഥാനം—ജീവിതത്തിൽ ഇത്രയധികം കാലം ജനവാസ മേഖലയിൽനിന്നകന്നു കഴിഞ്ഞിട്ടും,
നിങ്ങളിൽ ഒരാൾ പോലും ഒരു വന്യജീവിയുടെ കടിയേറ്റു എന്നൊരു ദുഃഖ വാർത്ത അക്കാലത്തു
പുറത്തുവന്നിട്ടില്ല. എങ്ങനെ ഉറപ്പാക്കി പഴുതടച്ച ഈ സുരക്ഷിത കാനനവഴി?” കൊട്ടാരം ലേഖിക
ചോദിച്ചു. വാനപ്രസ്ഥത്തിൽ സഹദേവൻ ഒരു കോണിൽ മറ്റുനാലുപേരിൽ നിന്നും
മാറിയിരിക്കുകയായിരുന്നു. പാഞ്ചാലി മരിച്ച ദിനം.
</p>
          <p style="indent">“കൗരവരെ കൈകാര്യം ചെയ്തപോലെത്തന്നെ: നിതാന്തജാഗ്രത!”
</p>
          <p style="indent">“പെറ്റതള്ളയെ പാണ്ഡവർ കയ്യൊഴിയില്ല എന്നുഞാൻ ഉറപ്പു വരുത്തും
എന്നുനിങ്ങൾ, ഏകപുത്രവധുവെന്ന നിലയിൽ, ഭർത്തൃമാതാവു് കുന്തിയെ കനിവോടെയും
തന്റേടത്തോടെയും ആശ്വസിപ്പിക്കാൻ ബാധ്യസ്ഥയല്ലേ? എന്നിട്ടും നിങ്ങൾ ത്യാഗ സമ്പന്നയായ ആ
മഹതിയെ തരംകിട്ടിയപ്പോൾ നൊമ്പരപ്പെടുത്തിയോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
ഇന്ദ്രപ്രസ്ഥത്തിലെ സ്ഥലജലഭ്രമത്തിൽ വിശിഷ്ടാതിഥികൾ വഴുക്കി വീഴുമ്പോൾ ചക്രവർത്തിനി
പൊട്ടിച്ചിരിച്ചെന്ന പരാതിയുമായി കൗരവർ പാഞ്ചാലിക്കെതിരെ ഹസ്തിനപുരിയിൽ വിഷപ്രചാരണം
നടത്തുന്ന അശാന്തകാലം.
</p>
          <p style="indent">“എന്റെ മക്കൾ ആരെയും മനഃപൂർവ്വം വഴുക്കിവീഴ്ത്തില്ല എന്നു് കുന്തി നിങ്ങളോടു്
പറഞ്ഞിരുന്നോ? അങ്ങനെ ആരെങ്കിലും വഴുക്കിവീണാൽ തന്നെ, അതുകണ്ടു ചിരിക്കുന്ന ഗ്രാമീണയല്ല,
പരിഷ്കൃതപെരുമാറ്റമറിയുന്ന പാഞ്ചാലി എന്നവൾ പൊതുവേദിയിൽ എന്നെ പിന്തുണച്ചുവോ? ഇല്ലല്ലോ.
അപ്പോൾ വ്യക്തമായി, രാജസൂയ യാഗം ചെയ്തു ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായ യുധിഷ്ഠിരനെതിരെ
കുടിലകൗരവരുടെ കുത്തിത്തിരുപ്പിൽ കുന്തി നടുന്ന വിഷവിത്തുകൾ ഇനിയും വളർന്നുയരും.
ഗാന്ധാരിയുടെ തോഴിയായി കൺകെട്ടുതുണി വിഴുപ്പലക്കിയാലും ഞാൻ പുത്ര വധു പാഞ്ചാലിയുടെ
നവജാതശിശുക്കൾക്കു വ്യക്തിഗത പരിചരണം ചെയ്യില്ല എന്നും അവൾ ശഠിച്ചുവോ? അറിയില്ല?
അതാണു് പറഞ്ഞതു്, അറിയേണ്ടതൊന്നും നിങ്ങൾ അറിയാൻ ശ്രമിക്കുന്നില്ല. മുൻവിധിയോടെ
പാഞ്ചാലിക്കെതിരെ, കുന്തിയുടെ കുപ്രചരണങ്ങൾക്കു് ‘ഹസ്തിനപുരി പത്രിക’യുടെ ചുവരെഴുത്തിൽ ഇടം
കൊടുക്കുന്നു! ഈ വൃത്തികെട്ട പണി നിങ്ങൾ നിർത്തിയില്ലെങ്കിൽ, പറഞ്ഞേക്കാം, ഇനി
മായികസഭാതലത്തിൽ വഴുക്കി വീഴാൻ പോവുന്നതു് മാധ്യമപ്രവർത്തകയായിരിക്കും!”
</p>
          <p style="indent">
            <pb n="13" ed="2023-01-15"/>
          </p>
          <p style="indent">“വനവാസക്കാലശിക്ഷയിലൂടെ നിങ്ങളെ പ്രകൃതി വഞ്ചിച്ചു
എന്നുതോന്നിയോ?”, കൊട്ടാരം ലേഖിക സഹദേവനോടു് ചോദി ച്ചു. പ്രസന്നമുഖത്തോടെ മൗനം
പാലിക്കുന്ന മാദ്രീപുത്രൻ മറ്റു പാണ്ഡവർക്കിടയിൽ ഒരു വിസ്മയമായിരുന്നു.
</p>
          <p style="indent">“അന്യസ്ത്രീകളെ പ്രീണിപ്പിക്കാനോ ഉടുതുണിയൂരാനോ പരിശ്രമിച്ച
ഓർമ്മയില്ലെങ്കിലും, പാഞ്ചാലി പ്രീണനമില്ലാതെ എനിക്കു് സ്വയം ഉടുതുണിയൂരി ആനന്ദരതി
പാരിതോഷികമായി തന്നതു്, മറ്റുപാണ്ഡവർക്കൊപ്പം ഞാൻ അവൾക്കെതിരെ ഗൂഡാലോചനകളിൽ
പങ്കെടുക്കാത്തതുകൊണ്ടായിരിക്കണം. എന്നാൽ നാലുപാണ്ഡവർക്കെന്നോടു് നീരസം ഉണ്ടായിരുന്നുവോ,
ഉണ്ടെങ്കിൽ അതും ഞാൻ അത്ര ശ്രദ്ധിക്കുമായിരുന്നില്ല. ഖാണ്ഡവ വനത്തിലും, ഇപ്പോൾ വ്യാഴവട്ടക്കാല
വനജീവിതത്തിലും ഞാൻ ശ്രദ്ധിച്ചതു് ഗാർഹികപങ്കാളികളെ അല്ല, ഓടിത്തളരുന്ന മാംസ ഭോജികളെ!
അതെന്നെ ഈ ലോകം അവരോടു് കാണിക്കുന്ന നിർദയത്വം സീമാതീതമെന്നു ബോധ്യപ്പെടുത്തി.
നൂറുകണക്കിനു് മാനുകൾ വിഹരിക്കുന്ന ഹിമാലയപുൽമേടുകളിൽ, പെൺ സിംഹം കരുതലോടെ
പതുങ്ങിയിരുന്നു്, രോഗിയോ മുടന്തനോ പ്രായം ചെന്നവനോ ആയ ഒന്നിനെ, വിടാതെ പിന്തുടർന്നു് ചാടി
കഴുത്തിൽ കടിമുറുക്കി, ഇര ചലനമില്ലാതെ കിടക്കുന്നതുവരെ ആ വിധം പിടിവിടാതെ വേണം,
പിന്നീടവിടെ വന്നുചേരുന്ന ‘കൂട്ടു കുടുംബ’ത്തെ തീറ്റിപ്പോറ്റാൻ. കുട്ടികളും ഇണയും ഇരമാംസം
ആസ്വദിക്കുമ്പോൾ, അവൾ കാത്തിരിക്കയാവും. എന്നാൽ വർഷങ്ങളായി ഇവിടെ ഞങ്ങൾ? വെറുതെ
കിട്ടിയ അക്ഷയ പാത്രത്തിൽ കയ്യിട്ടുവാരി, കൗരവരാൽ കബളിപ്പിക്കപ്പെട്ടുവെന്നു ഇരവാദം ഉന്നയിച്ചു,
മൂന്നുനേരം ഊട്ടുപുരയിൽ ചുറ്റിയിരുന്നു മേലനങ്ങാതെ വയർ നിറക്കുന്നു. നിങ്ങൾക്കുമുമ്പിൽ
ലജ്ജിക്കേണ്ടവരല്ലേ ഞങ്ങൾ മടിയൻ പാണ്ഡവർ? ജാലകത്തിലൂടെ നോട്ടം പായിച്ചപ്പോൾ,
നാലുപാണ്ഡവർ സഹദേവനെ ഒരു ചിത്തഭ്രമക്കാരനെ നോക്കുന്നപോലെ ദൈന്യത നടിച്ചു.”
</p>
          <p style="indent">“മഹാറാണിയെ പൊതുപരിപാടിയിലൊന്നും കാണുന്നില്ലല്ലോ”, കൊട്ടാരം
ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഹസ്തിനപുരിയുടെ അഖണ്ഡത കാത്തുസൂക്ഷിക്കാനായി നൂറോളം
ആൺമക്കൾ നാടിനുവേണ്ടി കുരുക്ഷേത്രയിൽ ജീവത്യാഗം ചെയ്തശേഷം, മുഴുനീളകിടപ്പുരോഗിയാണിന്നു
ഗാന്ധാരി. മഹാറാണിപദവി പാഞ്ചാലി ഔപചാരികമായി ഏറ്റെടുത്തു എങ്കിലും, ഗാന്ധാരിയിൽനിന്നു്
രാജകീയാഭാരണങ്ങൾ എല്ലാമൊന്നഴിച്ചു കിട്ടണ്ടേ? ദാശാബ്ദങ്ങാളായി അടിഞ്ഞ വിയർപ്പും, അഴുക്കും
മെഴുക്കും നീക്കിമിനുക്കാൻ സമയമെടുക്കും. ആഭരണങ്ങളിൽ കമ്പമുള്ള വനിതയല്ല പാഞ്ചാലിയെങ്കിലും,
ഔദ്യോഗികആവശ്യങ്ങൾക്കണിഞ്ഞല്ലേ പറ്റൂ. ഉറപ്പുതരുന്നു, നാളെ പൂർണിമയിൽ മഹാറാണി
പൊതുജനങ്ങളുടെ ആരാധനയ്ക്കു് സർവാഭരണവിഭൂഷിതയായി നിന്നുകൊടുക്കുന്നു. കൊട്ടാരം മട്ടുപ്പാവിൽ.
വനാന്തരസന്യസ്ഥസമൂഹവും അനുമതി തേടിയിട്ടുണ്ടു്, പന്ത്രണ്ടുകൊല്ലം അവരുടെ
ഗാർഹികമാലിന്യത്തിന്റെ സംഭരണവും സംസ്കാരവും കാര്യക്ഷമതയോടെ ചെയ്ത ‘കൗരവഅടിമ’യുടെ
ഭാഗ്യജാതകത്തെ മഹത്വപ്പെടുത്താൻ. ആശീർവദിക്കാൻ, നിങ്ങളും ഉണ്ടാവില്ലേ ആദ്യദർശനരാത്രിയിൽ
അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുമായി?”
</p>
          <p style="indent">
            <pb n="14" ed="2023-01-16"/>
          </p>
          <p style="indent">“കുരുക്ഷേത്രയിൽനിന്നു ഞാനിപ്പോൾ മടങ്ങിയതേ ഉള്ളൂ. അവിടെ
കൗരവനിർമ്മിത അഭ്യൂഹം പരക്കുന്നുണ്ടു്, വിദൂരദൃശ്യസംവിധാനത്തിലൂടെ ആകാശചാരികൾ നിങ്ങൾക്കു്
കുരുക്ഷേത്ര പോരാട്ടദിനചര്യ രാപ്പകൽ കാണിക്കുമെന്നു്. വാസ്തവമാണോ? പാണ്ഡവർക്കുമാത്രമല്ല
പ്രകൃത്യാതീതശക്തികളുടെ പിന്തുണ എന്നാണു കൗരവപ്രചാരണത്തിൽ ഉന്നയിക്കുന്നതു്!”, യുക്തിവാദി
ചാർവാകൻ സഞ്ജയനോടു് ചോദിച്ചു.
</p>
          <p style="indent">“പ്രചാരണം കൊഴുക്കട്ടെ അതിൽ നിങ്ങൾ യുക്തിയുടെ വെള്ളം ചേർത്തു്
കള്ളക്കളിയെന്നാരോപിക്കില്ലെങ്കിൽ, ഉള്ള കാര്യം അനൗദ്യോഗികമായി തുറന്നുപറയാം.
ആകാശചാരികളുമായല്ല ഇടപാടൊരുക്കിയതു്. ‘ഹസ്തിനപുരി പത്രിക’യുടെ കോട്ടയ്ക്കകം
ചുവരെഴുത്തുപതിപ്പിന്റെ കാര്യദർശിയുമായാണു്. നിത്യവും ഒരു കൈവിളക്കുമായി ഞാൻ രാത്രിയിലും
പുലർച്ചക്കും മുഖം മറച്ചു ചുവരെഴുത്തു പൂർണ്ണമായും വായിച്ചു, തിരിച്ച ധൃതരഷ്ട്രർക്കു് “വിദൂരദൃശ്യ സംവിധാനം”
വഴി കിട്ടിയ ചൂടൻ പോർക്കളവാർത്ത പൊടിപ്പും തൊങ്ങലും വച്ചു് കൗരവപക്ഷത്തുനിന്നായി
പറഞ്ഞൊപ്പിക്കും. കൗരവമരണങ്ങൾ വ്യക്തമായി പറയില്ല എന്നാൽ യുദ്ധത്തിൽ ചെറിയ
പാണ്ഡവനഷ്ടങ്ങൾ പൊലിപ്പിക്കും. അതീതശക്തി അതിരുകളില്ലാതെ എന്നെ അനുഗ്രഹിക്കട്ടെ. അതാ,
അന്ധധൃതരാഷ്ട്രർ ശംഖു വിളിക്കുന്നു. ഞാൻ ‘കഥാപ്രസംഗ’ത്തിനു തയ്യാറാവട്ടെ!”
</p>
          <p style="indent">“എന്താണിത്രആഘോഷിക്കാൻ പുനരധിവാസകേന്ദ്രത്തിൽ?”, യുധിഷ്ഠിര
പട്ടാഭിഷേകം കഴിഞ്ഞപ്പോൾ നാട്ടിൽ വിശ്രമത്തിനു പോയി ഹസ്തിനപുരിയിൽ തിരിച്ചെത്തിയ കൊട്ടാരം
ലേഖിക ദുര്യോധനവിധവയെ അഭിവാദ്യം ചെയ്തു ചോദിച്ചു. എവിടെ നോക്കിയാലും എന്തോ തിരയിളക്കം!
</p>
          <p style="indent">“യുദ്ധാനന്തര കടുത്ത സാമ്പത്തികഞെരുക്കത്തിലും പാണ്ഡവ
വിപ്ലവഭരണകൂടം കൗരവരാജവിധവകൾക്കുള്ള സാമൂഹ്യ സുരക്ഷ–ക്ഷേമപ്രവർത്തനങ്ങൾക്കു്
ഒരുപണത്തൂക്കം പോലും കുറവില്ല എന്നുറപ്പുവരുത്തുമെന്നു ആഭ്യന്തര, ക്ഷേമവകുപ്പിന്റെ സ്വതന്ത്രചുമതല
വഹിക്കുന്ന അർജ്ജുനൻ വാക്കുതന്നു. എല്ലാവർക്കും പൊതു ആരോഗ്യ, ചികിത്സാ സഹായങ്ങളും
അശ്വിനീ ദേവതകളുടെ പുത്രന്മാർ ഞങ്ങൾക്കു് വ്യക്തിഗതഉറപ്പു് തന്നു. കുടിയൊഴിപ്പിക്കപ്പെട്ട
കൗരവരാജവിധവകളുടെ പുനരധിവാസ കേന്ദ്രത്തിലുള്ള ശുചിമുറിനിർമ്മിതിക്കു ധനസഹായം കൃത്യമായി
ലഭിക്കുമെന്നു ഖരമാലിന്യസംസ്കരണത്തിന്റെ രാജ്യ വ്യാപക ചുമതലയുള്ള മഹാറാണി പാഞ്ചാലി
ഉറപ്പുതന്നു. അങ്ങനെ ഒന്നൊന്നായി നോക്കുമ്പോൾ, ഞങ്ങൾ ന്യൂനപക്ഷ കൗരവവംശം,
പാണ്ഡവരാജസഭയിൽ യുധിഷ്ഠിരഭരണകൂടത്തിനൊപ്പം, ഛിദ്രശക്തികൾക്കെതിരെ! എന്ന സംയുക്ത
നിലപാടെടുക്കാനൊരുങ്ങിക്കഴിഞ്ഞു. രാജവിധവകൾക്കിടയിൽ വംശീയ ധ്രുവീകരണം വഴി
ഭിന്നിപ്പുണ്ടാക്കാനുള്ള ‘ഹസ്തിനപുരി പത്രിക’യുടെ ഹീനശ്രമത്തെ ഒറ്റക്കെട്ടായി ഞങ്ങൾ തടയിടും.
പുറത്തുപോവുന്നോ നീ?, അതോ ചൂലെടുക്കണോ ഞങ്ങൾ?”
</p>
          <p style="indent">“സാധാരണ കാണാത്തൊരു സന്ദർശനമാണല്ലോ അർജ്ജുനൻ ഇന്നു്
സന്യസ്തമഠത്തിൽ ചെയ്തതു്?, എന്തായിരുന്നു അവന്റെ രഹസ്യലക്ഷ്യം?”, കൊട്ടാരം ലേഖിക
സന്യസ്തസംഘടനയുടെ വൃദ്ധകാര്യദർശിയോടു് അതീവരഹസ്യഭാവത്തിൽ ചോദിച്ചു. പാണ്ഡവ
വനവാസക്കാലം.
</p>
          <p style="indent">“എനിക്കു് വിശക്കുന്നു, അക്ഷയപാത്രം പാഞ്ചാലി ഒളിപ്പിച്ചുവച്ചു! ഇവിടെ
വല്ലതുമുണ്ടോ വിശപ്പടക്കാൻ? ലോകം ചുട്ടെരിക്കാവുന്നത്ര ദിവ്യാസ്ത്രങ്ങളുടെ രഹസ്യവാക്കുകൾ നിത്യവും
മന്ത്രിച്ചു ഞാൻ ഹൃദിസ്ഥമാക്കിയിട്ടും, ഒരുനേരത്തെ അന്നം, ഉൾക്കാട്ടിൽ വേട്ടയാടി തിന്നാൻ പറ്റിയ
ആയുധം ഇല്ലാത്തൊരു ഹതഭാഗ്യനാണു് ഞാൻ എന്നർത്ഥം വരുന്ന കഠിനപദങ്ങൾ അയാൾ
വിലാപസ്വരത്തിൽ ഉച്ചരിച്ചു. ഭയന്നുവിറച്ച ഞങ്ങൾ ഊട്ടുപുര വാതിൽ അയാൾക്കു് മലർക്കെ
തുറന്നുകൊടുത്തു”. വിറയൽ വിട്ടൊഴിയാതെ, സന്യസ്തർ, ആശ്രമപൂങ്കാവനത്തിൽ വൃഥാ
ചലിച്ചുകൊണ്ടിരുന്നു. പാണ്ഡവആശ്രമത്തിലെ കിടപ്പറജാലകത്തിലൂടെ രണ്ടു കരിനീലക്കണ്ണുകൾ
ശിരോവസ്ത്രങ്ങൾക്കിടയിലൂടെ തിളങ്ങുന്നതു് കണ്ടപ്പോൾ കൊട്ടാരം ലേഖിക അന്നത്തെ അഭിമുഖം
അവസാനിപ്പിച്ചു.
</p>
          <p style="indent">“തിന്മക്കുമേൽ നന്മയുടെ നിർണ്ണായകവിജയമാണു് ഇക്കഴിഞ്ഞ
കുരുക്ഷേത്രയുദ്ധം എന്നു് ഭീമൻ പൊതുസ്വീകരണയോഗത്തിൽ നിരീക്ഷിച്ചപ്പോൾ, മറ്റുപാണ്ഡവർ
എഴുനേറ്റുനിന്നു് കയ്യടിക്കുന്നതൊക്കെ ഞങ്ങളും ഇന്നലെ വൈകുന്നേരം സന്തോഷത്തോടെ കണ്ടു.
പക്ഷേ, വേദിയിൽഇരുന്ന മഹാറാണി പാഞ്ചാലി മാത്രം ശിരോവസ്ത്രത്താൽ ഉടനടി മുഖംമൂടി.
എന്തായിരുന്നു ആ ശരീരഭാഷയുടെ സംഗതി?”, കൊട്ടാരം ഊട്ടുപുരയിൽ കൂനിപ്പിടിച്ചിരുന്നു, പൊരിച്ച
കാളത്തുട കടിച്ചുമുറിക്കുന്ന കൃപാചാര്യരെ കൊട്ടാരം ലേഖിക പിറ്റേന്നു് രാവിലെ ഒറ്റയ്ക്കു് കണ്ടെത്തി.
മഞ്ഞുകാലത്തിന്റെ അവസാനദിനങ്ങൾ.
</p>
          <p style="indent">“തിന്മക്കുമേൽ തിന്മയുടെ നിർണ്ണായകവിജയം എന്നു് പാഞ്ചാലി
പനയോലയിൽ നാരായം കൊണ്ടെഴുതിയതു്, ആ പാവം അർദ്ധ സാക്ഷരൻ,
തപ്പിത്തടഞ്ഞുവായിച്ചപ്പോൾ, എനിക്കും തോന്നി, ഒരക്ഷരം അവനു തെറ്റിയോ!”, കൗരവപാണ്ഡവരുടെ
ആദ്യാക്ഷരഅധ്യാപകനായിരുന്ന കൃപർ, പരിഭ്രമത്തോടെ, തിരിച്ചു ചോദിച്ചു.
</p>
          <p style="indent">
            <pb n="15" ed="2023-01-17"/>
          </p>
          <p style="indent">“അതിമാനുഷരെന്നൊറ്റനോട്ടത്തിൽ തോന്നാവുന്നത്ര രൂപഭംഗിയുള്ള
അഞ്ചാണുങ്ങൾക്കും ഒരതിസുന്ദരിക്കും, നേരിട്ടു് അഭിമുഖം ചെയ്തു നിങ്ങൾ അരമനയിൽ തൊഴിൽ
വീതിച്ചുനൽകി. ഇവർക്കു് എന്തോ പ്രശ്നമുണ്ടല്ലോ എന്നാരും ചൂണ്ടിക്കാട്ടിയില്ലേ?”, കൊട്ടാരം ലേഖിക
വിരാടരാജാവിനോടു് ചോദിച്ചു.
</p>
          <p style="indent">“മനോദൗർബല്യമുള്ളവർക്കു ഭരണകൂടച്ചെലവിൽ ചികിത്സ
നൽകുന്നതിനുപകരം, നിങ്ങൾ ഹസ്തിനപുരിയിൽനിന്നും വിരാടയിലേക്കവരെ വേഷംമാറ്റി
നാടുകടത്തുകയാണോ എന്നു് ദുര്യോധനനെക്കണ്ടാൽ ചോദിക്കണം എന്നുഞാൻ കരുതി.
പിന്നെയാണറിഞ്ഞതു് ഇതു് ഇന്ദ്രപ്രസ്ഥം ഭരിക്കുന്ന പാണ്ഡവരുടെ അജ്ഞാതവാസക്കാലമാണല്ലോ.
അതുകൊണ്ടു്, സുവർണ്ണാവസരം ആവുന്നത്ര ചൂഷണം ചെയ്തു അവരെ മാടുപോലെ പണിയെടുപ്പിച്ചു.
അവർ ആരെന്ന കാര്യത്തിൽ സൂചന കൊടുത്തു. മനുഷ്യമനസ്സിന്റെ മലിനപ്രകൃതി മാറ്റാൻ ആവില്ലല്ലോ.
സൈരന്ധ്രി എന്ന നിർമ്മിതസ്വത്വത്തിൽ കഴിഞ്ഞ പാഞ്ചാലിയെ സാഹചര്യമനുസരിച്ചു ചൂഷണംചെയ്തു,
മാത്രമല്ല ഭാവിപ്രതിയോഗിയായ കീചകനെ പാട്ടിലാക്കാൻ അവളെ കാഴ്ചവക്കുകയും ചെയ്തു. രാത്രി മദ്യവും
മാംസഭക്ഷണവുമായി ആ മദിരാക്ഷിയവനു് കൂട്ടു്! എന്തൊക്കെത്തരത്തിൽ ആറുപേരെയും വരുതിയിൽ
ഒരുവർഷം നിർത്താം എന്നുനോക്കുകയാണു്. ഞാനിപ്പോൾ. ആറംഗ അടിമകുടുംബത്തെ അടിയാളരായി
തന്ന പ്രകൃതിക്കു നന്ദി. മന്ദബുദ്ധിയാണു് വിരാടനെന്ന കൗരവകാഴ്ചപ്പാടു മാറ്റാൻ സാധിച്ചാൽ ഞാൻ
രക്ഷപ്പെട്ടു. നിങ്ങൾ അവരുടെ ആരാണു്? നിങ്ങളെയും കൂട്ടുപ്രതികളാക്കി ചൂഷണം ചെയ്യണോ, ഞാൻ
തയ്യാർ?”
</p>
          <p style="indent">“പാഞ്ചാലി ആദ്യപുത്രനു് ജന്മംനൽകുമ്പോൾ ഭർത്തൃമാതാവായ നിങ്ങൾ
നവജാതശിശുപരിപാലനത്തിനായി ഇന്ദ്രപ്രസ്ഥത്തിലേക്കു പോയിരുന്നോ? അതോ, വിവരമറിഞ്ഞിട്ടും
പോവാതിരുന്നോ?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.
</p>
          <p style="indent">“ആദ്യത്തെയും അവസാനത്തെയും ആയിരുന്നു ആ ‘പരിപാലനയാത്ര’.
കുഞ്ഞിനെ ചേർത്തുകിടത്തി മുലപ്പാൽ കൊടുക്കൂ എന്നുഞാൻ ഈറ്റില്ലത്തിൽ വാത്സല്യത്തോടെ
പറഞ്ഞപ്പോൾ, പാഞ്ചാലി ഇടഞ്ഞു. പെണ്ണുടലിൽ മാറിടസൗന്ദര്യസംരക്ഷണത്തിനായിരുന്നു അവൾ
പ്രസവപരിരക്ഷയിൽ കൊടുത്ത മുന്തിയ പരിഗണന. എന്തുകണ്ടിട്ടാണു് നിങ്ങൾ പഴഞ്ചൻ
ശിശുപരിപാലന പ്രമാണങ്ങൾ പൊടിതട്ടി എന്റെമുമ്പിൽ എടുത്തതെന്നവൾ ക്രുദ്ധയായി. യുധിഷ്ഠിരൻ
ജനിച്ചപ്പോഴും അങ്ങനെയാണു് ചെയ്തതെന്നു് ഞാൻ ദുർബലമായി പറഞ്ഞപ്പോൾ അവൾ ഒന്നുകൂടി
പ്രകോപിതയായി, പേറ്റുചൂരു വിടാത്ത ആദ്യകുഞ്ഞിനെ നിങ്ങൾ പുഴയിലൊഴുക്കുമ്പോൾ, മുലപ്പാൽ
കൊടുത്തിരുന്നുവോ എന്നവൾ കപടമന്ദഹാസത്തോടെ ചോദിക്കുമ്പോൾ യുധിഷ്ഠിരൻ മൂകസാക്ഷിയായി
മുറിയിലുണ്ടു്. ഹസ്തിനപുരിയാത്ര തടസ്സപ്പെടുത്തുന്നവിധം അവളുടെ തേരാളി എന്നെ
കഷ്ടപ്പെടുത്തിയതൊരു പ്രതികാരനടപടിയായി ഞാൻ കണ്ടു. ഗർഭിണിക്കുവേണ്ട യാതൊരുവിധ
സൗകര്യങ്ങളും കാട്ടിൽ ഇല്ലാതെ, ഞാനും മാദ്രിയും പ്രസവിച്ച അഞ്ചു ആൺകുട്ടികൾ വളർന്നുവലുതായി
അവളെ മാറോടു ചേർത്തു ഒന്നൊന്നായി ഗർഭം ധരിപ്പിക്കുവാൻ ഇടയാവട്ടെ എന്നുഞാൻ ആശംസിച്ചു.
എനിക്കെന്തുപറ്റിയെന്നു പിന്നീടു് വേദനയോടെ വിസ്മയിച്ചു. വേദനയും വിസ്മയവും ഒക്കെ
അനാവശ്യമായിരുന്നു, മൂന്നുപ്രസവിച്ചതോടെ ഞാൻ ആകാശചാരികൾക്കും അനഭിമതയായി. പിന്നെ
ഞാൻ പ്രസവിച്ചില്ല. എന്നാൽ പാഞ്ചാലിയോ, അഞ്ചുപെറ്റിട്ടും കൗരവർക്കു ലൈംഗികാക്രമണം ചെയ്യാൻ
തക്ക മാറിട ലാവണ്യത്തിലും!”
</p>
          <p style="indent">“കിരീടാവകാശി ദുര്യോധനൻ മുതൽ, സൈന്ധവറാണി ദുശ്ശള വരെ,
കാലന്റെമകൻ യുധിഷ്ഠിരൻ മുതൽ, പാഞ്ചാലപുത്രി ദ്രൗപദിവരെ, ഓരോ പരിചിതമുഖത്തിനൊപ്പവും
നിർലജ്ജം കൈകൊടുത്തും തോളുരുമ്മിയും പൊട്ടിച്ചിരിച്ചും, ഇടക്കൊരു ചെരിഞ്ഞുനോട്ടത്തിലൂടെ
മൊത്തം അതിഥിദൃശ്യങ്ങൾ രസത്തോടെ ശ്രദ്ധിച്ചും, ഉല്ലാസത്തിൽ ആടിപ്പാടി നടക്കുന്ന ആ യുവസുന്ദരി
ആരെന്നു താങ്കൾക്കറിയാമോ? കുറച്ചുനേരമായി എന്റെ കണ്ണുകൾ അവളെ അനിയന്ത്രിതമായി
വേട്ടയാടുന്നു!”, ദ്രോണപുത്രനും കൗരവസുഹൃത്തുമായ അശ്വത്ഥാമാവിനു് അഭിവാദ്യം ചെയ്തു ചാർവാകൻ
ചോദിച്ചു. നവവധു പാഞ്ചാലിയും പാണ്ഡവരും പങ്കെടുത്ത കൊട്ടാരവിരുന്നിൽ, ശ്രദ്ധാപൂർവം
വഴിതെറ്റിവന്നതായിരുന്നു, അതിഥിപട്ടികയിൽ ഇടംഇല്ലാത്ത യുക്തിവാദി.
</p>
          <p style="indent">“വിവരാന്വേഷണപ്രതിഭാസം! ഹസ്തിനപുരി കൊട്ടാരത്തിണ്ണ നിരങ്ങി,
നൂറോളം കൗരവരാജവധുക്കൾക്കും അവരുടെ അനുദിനം വികസിക്കുന്ന കുടുംബങ്ങൾക്കും
‘അരമനവിഴുപ്പു്’ പൊതിഞ്ഞുകൊടുക്കുന്ന മാധ്യമപ്രവർത്തക. ഇടംമാറിനിന്നു്, പനയോലയിൽ നാരായം
കൊണ്ടുകുറിച്ചുവെക്കുന്ന അതിസൂക്ഷ്മ രഹസ്യവിവരങ്ങൾ, നാളെ ‘ഹസ്തിനപുരി പത്രിക’യുടെ
പതിനഞ്ചോളം ചുവരെഴുത്തുപതിപ്പുകളിൽ പ്രത്യക്ഷപ്പെടണം. സാക്ഷരതയുള്ളവർക്കു സൗകര്യപൂർവ്വം
വായിച്ചു കുതിരപ്പന്തി ചർച്ചകളിൽ ഭരണകൂടവികാരം പരുഷമായി നിലനിർത്താൻ സംഭവിച്ച ‘അവതാരം’!
തക്ഷശിലയിൽനിന്നു പുതിയ ഇറക്കുമതി. എനിക്കും നിങ്ങൾക്കും, ഭാവിയിൽ കുരുവംശത്തിന്റെ ഓരോ
അപചയഘട്ടത്തിലും നിർണ്ണായകമായ രഹസ്യങ്ങൾ ചോർത്താൻ രാഷ്ട്രീയഎതിരാളികൾ മത്സരിച്ചു
പരിപാലിക്കാവുന്ന ലഹരിപദാർഥം. യുദ്ധം കഴിഞ്ഞു, ശപിക്കപ്പെട്ട എന്റെ നാടുകകടത്തിലിലും
അവൾതന്നെയാവും എന്നെ അഭിമുഖം ചെയ്യുക എന്നെന്റെ അന്തരംഗം മന്ത്രിക്കുന്നു വിഭോ!”
</p>
          <p style="indent">
            <pb n="16" ed="2023-01-18"/>
          </p>
          <p style="indent">“നിങ്ങൾ ഒരുമ്പെട്ടിറങ്ങിയതു് പാണ്ഡവരെ കൊല ചെയ്യുന്നതിനൊപ്പം,
കുരുവംശത്തിൽ അടിഞ്ഞുകൂടിയ കുറെ കാരണവന്മാരെയും
കാലപുരിയിലേക്കയക്കാനൊരുപാധിയായിട്ടാണെന്നു കുന്തി നിരീക്ഷിച്ചല്ലോ. എങ്ങനെ നേരിടും ഈ
‘രാജ്യ ദ്രോഹം’?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. ഭീഷ്മപതനത്തിനു ശേഷം, പെട്ടെന്നു്
ദ്രോണവധം കഴിഞ്ഞ ദിനം.
</p>
          <p style="indent">“അത്താഴം ചോദിച്ചുവന്ന ആറംഗ ആദിവാസി കുടുംബത്തെ, മദ്യത്തിൽ വിഷം
കലർത്തി കുടിപ്പിച്ചു അരക്കില്ലം കത്തിക്കുകയും മുൻകൂർപദ്ധതിയനുസരിച്ചു ഭൂഗർഭഇടനാഴിയിലൂടെ
ഓടിരക്ഷപ്പെടുകയും ചെയ്ത മുൻമഹാറാണി കുന്തി തന്നെ പറയണം ഈ ‘കഥ’. മുനിശാപം കേട്ടപ്പോൾ
വിരണ്ടുപോയ പാണ്ഡുവിനെപോലെ, സ്ഥാനത്യാഗം ചെയ്തു കാട്ടിൽ പോവുന്നവനല്ല ദുര്യോധനൻ. അവൻ
ശത്രുക്കളെയും മിത്രങ്ങളെയും നന്നേ ചെറുപ്പത്തിൽ കളംതിരിച്ചു അടയാളപ്പെടുത്തി. ഇപ്പോൾ
കുരുക്ഷേത്രയിൽ കൊണ്ടുവന്നു കൊല്ലേണ്ടവരെ പരോക്ഷമായി കൊല്ലും ജീവിക്കേണ്ടവർ മാത്രം
കുരുക്ഷേത്രയുദ്ധം അതിജീവിക്കും!”
</p>
          <p style="indent">“അത്യുന്നത ദേശരത്നപുരസ്കാരത്തിനു മഹാരാജാവു് യുധിഷ്ഠിരനെ
പരമയോഗ്യനാക്കിയ സവിശേഷ സാഹചര്യമെന്തായിരുന്നു?”, കൊട്ടാരം ലേഖിക ഔദ്യോഗിയ
വക്താവിനോടു് ചോദിച്ചു. പാണ്ഡവ ഭരണകാലം.
</p>
          <p style="indent">“വടക്കുപടിഞ്ഞാറ് ഗാന്ധാരം മുതൽ ദക്ഷിണാപഥം വരെ, പടിഞ്ഞാറൻ
കടലോരദ്വാരക മുതൽ കിഴക്കൻ കലിംഗ വരെ, വിവിധ രാജ്യങ്ങളിലെ യുവസൈനികരെ പൂർണ്ണമായും
പതിനെട്ടു നാൾകൊണ്ടു് കുരുക്ഷേത്രയിൽ നിന്നും തുടച്ചുനീക്കി, ശാശ്വത ശാന്തിദൂതിന്റെ കാഹളം മുഴക്കിയ
മഹാരാജാവു് യുധിഷ്ഠിരനെ പിന്നെന്തു ഉണക്കപ്പുൽ പാരിതോഷികം കൊടുത്തുവേണം നാം ആദരിക്കാൻ?
ഭർത്താക്കന്മാർ മരിച്ചു മാസവരുമാനം നിലച്ച കുരുക്ഷേത്രവിധവകൾ കുടുംബംപോറ്റാൻ ഈ നാടുകളിൽ
പുതിയ ഇനം സേവനദാതാക്കളായി സമൂഹത്തിലേക്കിറങ്ങി വന്നില്ലേ. ഒരുപണത്തൂക്കം
യുദ്ധഭീഷണിപോലും നേരിടാത്തൊരു വത്സലഭൂമിദേവിയെ ആണു്, യുദ്ധദേവതയായി ജ്വാലാമുഖിയെ
പ്രതിഷ്ഠിച്ച കുരുവംശപൈതൃകത്തിൽനിന്നും വ്യത്യസ്തമായി, പാണ്ഡവവംശം ദേശദേവതയായി
അവതരിപ്പിക്കുക. യുദ്ധരഹിതഭൂമി സ്വപ്നം കാണുന്ന പാണ്ഡവർക്കിനി മാതൃകാ പണിയായുധം ഗദയോ
കുന്തമോ അല്ല, മണ്ണിളക്കിയായിരിക്കും. രണ്ടു സമൃദ്ധനദീതടങ്ങളാൽ വർഷം മുഴുവൻ അനുഗ്രഹീതമായ
ഹസ്തിനപുരിയുടെ കണ്ണെത്താത്ത കൃഷിയിടത്തിൽ പൊന്നുവിളയിക്കുന്ന കർഷകരാവുകയാണു്
പാണ്ഡവർ. എല്ലാവിധ മാരകായുധപണിപ്പുരകളും അടച്ചുപൂട്ടുന്ന പുത്തൻപുതു ഹസ്തിനപുരി നിങ്ങളുടെ
കർമ്മഭൂമി. ദേശരത്ന വിനീതമായ ഒരു തുടക്കം മാത്രം. നിങ്ങളുടെ ധാർഷ്ട്യം നിറഞ്ഞ ചോദ്യം കേട്ടാൽ
തോന്നും, ഞങ്ങൾ സഹോദരന്മാർ തട്ടിക്കൂട്ടിയെടുത്തൊരു വ്യാജപുരസ്കാരം യുധിഷ്ഠിരന്റെ
വലതുകയ്യിൽനിന്നും ആരോരുമറിയാതെ ഇടതുകൈ വലിച്ചെടുത്തു!”
</p>
          <p style="indent">“ഇന്നു് രാജസഭയിൽ അവതരിപ്പിക്കുന്നതു് നിർദ്ധിഷ്ട ചൂതാട്ട നിരോധന
നിയമമാണല്ലോ. ഈ തെറ്റുതിരുത്തൽനിയമത്തിലൂടെ യുധിഷ്ഠിരനു് വിവേകപൂർണ്ണമായ
തിരിച്ചറിവുണ്ടായെന്നു ചൂതാട്ടത്തിന്റെ വനവാസ കഥനകഥ എല്ലാം അറിയുന്ന നിങ്ങൾക്കു്
തോന്നുന്നുണ്ടോ?”, കൊട്ടാരം ലേഖിക കൃപാചാര്യനോടു് ചോദിച്ചു. കിരീടാവകാശി പരീക്ഷിത്തിനു്
ആദ്യാക്ഷരം പറഞ്ഞു കൊടുക്കാൻ പാടുപെടുകയായിരുന്നു ആ ചിരഞ്ജീവി.
</p>
          <p style="indent">“അതിനുമുമ്പു് മഹാരാജാവു് എന്ന നിലയിൽ യുധിഷ്ഠിരൻ
തീർപ്പാക്കേണ്ടിയിരുന്നതു്, വിവാഹബാഹ്യബന്ധങ്ങൾ മുൻകാല പ്രാബല്യത്തോടെ
നവപാണ്ഡവഭരണകൂടം നിയമവിധേയമാക്കണം എന്ന കുന്തിയുടെ നിർദ്ദേശമല്ലേ? ചാർവാകൻ തരം
കാത്തിരിക്കയാണുല്ലോ “കൗന്തേയരുടെ പാണ്ഡുപിതൃത്വം കുന്തി കെട്ടിച്ചമച്ച ഒരു കഥ മാത്രം” എന്നു്
തെരുവിൽ ആളെക്കൂട്ടി കൊട്ടിഘോഷിക്കാൻ. ആരോപണത്തിനു് കരുത്തുപകരാൻ
കൗരവരാജവിധവകൾ നൂറുകണക്കിനു് ‘കരിനാവു’കൾ തെരുവിൽ ഇറക്കുമെന്നാണു് കേട്ടതു്. കുന്തിയുടെ
വെറും വാക്കല്ലാതെ പാണ്ഡവപിതൃത്വം ഔദ്യോഗികമാക്കാൻ, ആധികാരികതയുള്ള
പനയോലരേഖയൊന്നുമില്ല. പാണ്ഡു, മരണപത്രമെഴുതി അഞ്ചുകൗന്തേയരിൽ രാജപദവിയുടെ
ഒസ്യത്തൊന്നും അയൽപക്കസന്യസ്ഥരുടെ സാക്ഷിസാന്നിധ്യത്തിൽ ഒപ്പിട്ടുമില്ല. യുധിഷ്ടിരനുമായി
വീണ്ടുമൊരു ചൂതാട്ടത്തിനു ഇനി ആരും വന്നില്ലെങ്കിലും, “അനധികൃതമഹാരാജാവു്” എന്നാക്ഷേപിച്ചു
താഴെയിറക്കാൻ ശകുനിയേക്കാൾ കുഴപ്പക്കാരനായ ചാർവാകൻ എന്ന ഏകാംഗ പ്രതിപക്ഷം മതി.”
</p>
          <p style="indent">“പെൺപീഡകന്റെ ഇടനെഞ്ചുകീറി, ചുടുചോരയൂറ്റിവേണം പ്രിയതമയുടെ
കേശപരിലാളനം എന്നു് ഭീമൻ കൊലവിളിക്കുന്നല്ലോ, പേടിയുണ്ടോ പ്രതികാരപ്രതിജ്ഞയെ
നേരിടാൻ?”, കൊട്ടാരം ലേഖിക ചോദിച്ചു. നീരൊഴുക്കിൽ ചോരപ്പാടുനീക്കാൻ മലർന്നും കമഴ്‌ന്നും
സന്ധ്യപ്രകാശത്തിൽ നീന്തിതുടിക്കയായിരുന്നു, വസ്ത്രാക്ഷേപക്കാരൻ.
</p>
          <p style="indent">“ഇടനെഞ്ചിലെച്ചോരക്കെന്നും ഇളംചൂടുണ്ടു്. ഉടുതുണി വിരലറ്റം തൊട്ടു
എന്നൊന്നും നീതിപീഠത്തിൽ നിഷേധിച്ചില്ല. ചൂതാട്ടസഭയുടെ അന്തരീക്ഷത്തിൽ വർണ്ണപ്പകിട്ടുള്ള
തിരുവസ്ത്രം ഒഴുകിയെത്തി കഴുത്തറ്റംവരെ മൂടി എന്നതും ആസ്വദിക്കും. പൊതുജനസമ്പർക്കത്തിൽ
ദുര്യോധനനുള്ള മികവെനിക്കില്ലെങ്കിലും നീതിപീഠത്തിൽ കുറ്റവാളിയല്ലെന്നുതെളിയിച്ചു. മണ്ണിൽ
പ്രവർത്തിക്കുന്ന എനിക്കു് മമത ഭൂമിദേവിയോടാണു് പാഞ്ചാലിയോടല്ല. കിളച്ചുമറിച്ചിട്ടും ദേവിക്കെന്നോടു്
രോഷമില്ല വിതച്ചുകൊയ്തിട്ടും ദേവിക്കെന്നോടു് രോഷമില്ല. വിത്തുമുളച്ചു ഇലച്ചാർത്തു തെളിയുമ്പോൾ
മുട്ടുകുത്തി കൂപ്പുകൈകൊടുക്കുന്നതാണെന്റെ ഭൂമിപൂജ, എന്റെ ആനന്ദഭൈരവി, അഴിഞ്ഞുകിടക്കുന്ന
പെൺമുടിയല്ല സസ്യലോകമാണു്. പാഞ്ചാലി എനിക്കമ്മയാകുന്നു അവളുടെ ഉടുതുണി അഴിയുമ്പോൾ,
എന്റെ നഖരഹിതവിരലുകൾ കെട്ടുമുറുക്കാനായിരുന്നു ശ്രമിച്ചതു്. വിരലുകൾമതി, ഭീമഗദയെ ചെറുക്കാൻ!”
ദേഹമാകെ തൈലം പുരട്ടിവന്ന വിവസ്ത്രഭീമൻ, ശത്രുശബ്ദം കേട്ടു് ഞെട്ടി, മുന്നോട്ടു് വച്ച കാൽ ഉടൻ
പിന്നോട്ടെടുത്തു.
</p>
          <p style="indent">
            <pb n="17" ed="2023-01-19"/>
          </p>
          <p style="indent">“കബളിപ്പിക്കപ്പെട്ട പാണ്ഡവവർക്കു് നഷ്ടസൗഭാഗ്യങ്ങൾ തിരിച്ചു കൊടുക്കുക,
ചൂതുകളിയിൽ കളവു കാണിച്ചവർ തെറ്റുതിരുത്തുക—ഇതൊക്കെയല്ലേ നീതിപീഠത്തിൽ നിന്നു് ന്യായമായി
പ്രതീക്ഷിക്കുക? എന്നിട്ടും നീതിമാനെന്ന നിലയിൽ നിർണ്ണായകമുഹൂർത്തത്തിൽ നിങ്ങൾ മനഃപൂർവ്വം
കണ്ണടച്ചുവോ?”, കൊട്ടാരം ലേഖിക പിതാമഹനോടു് ചോദിച്ചു.
</p>
          <p style="indent">“സ്വച്ഛന്ദമൃത്യു കഥാവശേഷനായി എന്നാണോ ‘ഹസ്തിനപുരി പത്രിക’യിൽ
എന്റെ ചരമവാർത്ത വരേണ്ടതു? അതോ “അർദ്ധ രാത്രിയിൽ ശരശയ്യയിലെ അപമൃത്യു—അന്വേഷണം
വഴിമുട്ടി, ദുരൂഹത തുടരുന്നു” എന്നോ?”
</p>
          <p style="indent">“കുടുംബസ്വത്തിൽ ഓഹരി കിട്ടാൻ കുരുതിച്ചോര കുരുക്ഷേത്രത്തിൽ
അനാവശ്യമായി ചീന്തി എന്നു് ഇപ്പോഴേ നിങ്ങൾക്കു് ഖേദം തോന്നിത്തുടങ്ങിയോ?”, ധർമപുത്രർ എന്നു്
പാഞ്ചാലി നിന്ദയോടെ വിളിക്കുന്ന, പുതിയ ഹസ്തിനപുരി രാജാവിനെ കൊട്ടാരം ലേഖിക അഭിവാദ്യം
ചെയ്തു മുട്ടുകുത്തി.
</p>
          <p style="indent">“കാര്യമറിയാതെ അല്ലെ നിങ്ങൾ മ്ലേച്ചമായി എന്നോടു് സംസാരിക്കുന്നതു്.
പ്രിയകൌരവർക്കു യുദ്ധഭൂമിയിൽ ജീവഹാനി സംഭവിച്ചു എന്നു് നിങ്ങൾ യുക്തിയില്ലാതെ
വേവലാതിപ്പെടുന്നു. എന്നാൽ വാസ്തവമതാണോ? മൂലഘടകങ്ങളുടെ ഒരു നിശ്ചിത രൂപത്തിലുള്ള
സംയോജനം തകരുന്നതിനെയല്ലേ നിങ്ങൾ ‘മരണം’ എന്ന മാരകമായ അർത്ഥത്തിൽ ആണെങ്കിൽ
പോലും, ‘ചോരചീന്തൽ’ എന്ന കടുത്തവാക്കുപയോഗിച്ചതു്? കൌരവരുടെ മൂലഘടകങ്ങൾ,
പാണ്ഡവരുടെ ഔദ്യോഗികപിൻഗാമി പരീക്ഷിത്തിലൂടെ, മറ്റൊരു തോതിൽ, കുരുക്ഷേത്രയുടെ
അവസാനദിവസം തന്നെ പ്രകൃതി സംയോജിച്ചില്ലേ?”, ധർമ്മപുത്രരുടെ ശബ്ദത്തിൽ മുറിവേറ്റ ദുരഭിമാനം
പ്രകടമായപ്പോൾ കൊട്ടാരം ലേഖിക ഉപചാരഭാഷ ഉപേക്ഷിച്ചു എഴുനേറ്റു.
</p>
          <p style="indent">“പാണ്ഡവർ കൂടെയില്ലാത്ത തക്കംനോക്കി കുടിലിൽ നുഴഞ്ഞുകയറി
പാവംപെൺ പാഞ്ചാലിക്കുനേരെ ലൈംഗികാതിക്രമത്തിനുമുതിർന്ന സൈന്ധവരാജാവു് ജയദ്രഥനെ
നാമമാത്രമായി തലമൊട്ടയടിച്ചു വിട്ടാൽ തീരുമോ, സ്ത്രീപീഡനത്തിനുള്ള ശിക്ഷ?” കൊട്ടാരം ലേഖിക
നകുലനോടു് ചോദിച്ചു. വനവാസക്കാലം.
</p>
          <p style="indent">“ദുരൂഹത മുക്കിലും മൂലയിലും തെളിഞ്ഞുകണ്ട നുഴഞ്ഞുകയറ്റമല്ലേ,
കൗരവസഹോദരിദുശ്ശളയുടെ ഭർത്താവല്ലേ ജയദ്രഥൻ, ഞങ്ങളും ശിക്ഷാധികാരമില്ലാത്ത
കൗരവഅടിമകളല്ലേ, ഭീമനഖംകൊണ്ടു് ജയദ്രഥശിരസ്സിൽ കീറി ചോരപൊടിയണമെന്ന പാഞ്ചാലിയുടെ
ആഗ്രഹം പൂവണിയാതെ അക്രമിയെ കഴുതപ്പുറത്തിരുത്തി, വഴിയിൽ കഴിക്കാൻ പൊരിച്ചഇറച്ചിയുമായി
യുധിഷ്ഠിരൻ യാത്രയാക്കി. സഹദേവൻ പിന്നീടു് ഭാവി കണക്കുകൂട്ടി വിദൂരതയിലേക്കു് ദൃഷ്ടിപായിച്ചു
പ്രവചിച്ചു, അവനെ കൊല്ലാതെ വിട്ടതു് നന്നായി ജയദ്രഥനു് ഇനിയൊരു നിർണ്ണായകഭാഗം
അഭിനയിക്കാനുണ്ടു്. അതു് കേട്ടപ്പോൾ മനസ്സിലായി ഭാവിയെന്നാൽ നേരത്തെ പ്രകൃതിയാൽ തയ്യാറായ
ഒരു ദുരന്തനാടകമാണു് മനുഷ്യജന്മം!”
</p>
          <p style="indent">“തർക്കപരിഹാരത്തിനു് അത്യുന്നതതല നയതന്ത്രനീക്കത്തിന്റെ
സ്വാഭാവികതുടർച്ച മാത്രമായിരുന്ന കുരുക്ഷേത്രയുദ്ധത്തിൽ, കൌരവർ, എല്ലാ പാരസ്പര്യ
പെരുമാറ്റച്ചട്ടങ്ങളും സാന്ത്വനസ്പർശങ്ങളും കാറ്റിൽ പറത്തി, നരനായാട്ടിനിറങ്ങിയതു് ഗംഗാതട
ദേശചരിത്രത്തിൽ കറുത്ത അധ്യായമായി വരുംയുഗത്തിലും രാഷ്ട്രമീമാംസാ വിദ്യാർഥികൾ തക്ഷശിലയിൽ
പഠിക്കുമെന്നു് പുതിയ ഭരണകൂടവക്താവു് നകുലൻ പറഞ്ഞുവച്ചല്ലോ, പതിനെട്ടുനാൾ പോർക്കളത്തിൽ
‘നാരായവും പനയോല’യുമായി കുപ്രസിദ്ധവധങ്ങൾ നേരിൽകണ്ടു പകർത്താൻ ഓടിനടന്ന നിങ്ങൾ
എങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക യുദ്ധകാര്യലേഖകനോടു് ചോദിച്ചു.
</p>
          <p style="indent">“പുതുതലമുറ കൗന്തേയരിലെ ചാരപോരാളിയല്ലേ നകുലൻ?
അരങ്ങേറ്റമൈതാനവേദിയിൽ ഇന്നലെ നാം കേട്ടതു് നേർസാക്ഷിമൊഴിയല്ലെ? അപ്പോൾ അവനെ നാം
അവിശ്വസിക്കണോ? പോരാട്ടതുടക്കത്തിനു് പിതാമഹൻ ‘കൂട്ടമണി’യടിച്ചിട്ടും അശേഷം കുലുങ്ങാതെ,
യുധിഷ്ഠിരൻ നഗ്നപാദനായി കൗരവസർവസൈന്യാധിപനെ ചെന്നുകണ്ടു കാലിൽവീണു് നമസ്കരിച്ചു
ആശീർവാദം തേടുന്നതൊക്കെ തൊട്ടടുത്തു് നിന്നു് കണ്ടപ്പോൾ, ഇളമുറമാദ്രീപുത്രനു ഒരുപക്ഷേ,
വ്യക്തമായിക്കാണും, കുടിലകൗരവരെ പാണ്ഡവർ പാടുപെട്ടു ചെറുക്കുമ്പോഴും, അനിവാര്യമായി
പോർക്കളത്തിൽ നിലനിർത്തേണ്ട അഹിംസാത്മകത!”, തൊഴിൽസാധ്യത നഷ്ടപ്പെട്ട
യുവയുദ്ധകാര്യലേഖകൻ, ഇരുണ്ട ഭാവിയെക്കുറിച്ചു ഓർത്തു ഇരുട്ടിൽ ആരും കാണില്ലെന്ന ഉറപ്പിൽ പല്ലു്
ഞെരിച്ചു.
</p>
          <p style="indent">
            <pb n="18" ed="2023-01-20"/>
          </p>
          <p style="indent">“അതിർത്തിഗ്രാമങ്ങളിൽ വാർത്തക്കായി ചുറ്റിനടന്നു ഒരാഴ്ചക്കുശേഷം ഇന്നലെ
രാത്രി ഞാൻ ഹസ്തിനപുരിയിൽ മടങ്ങി വന്നതേയുള്ളു, എവിടെച്ചെന്നാലും നിങ്ങൾ കാണുക കർഷകർ
കുരുവംശത്തിന്നെതിരെ കലിപ്പിലാണു്. പാടുപെട്ടു് വിത്തിറക്കിയ കൃഷിയിടങ്ങളിൽ കാട്ടുപന്നികൾ
ചെയ്യുന്ന നാശം അവരെ വശം കെടുത്തുന്നു. ഇരുനദികൾക്കിടയിൽ പരമസുഖവുമായി നാൾ
കഴിക്കയാണോ ഹസ്തിനപുരിയിൽ, പാണ്ഡവനിന്ദയും പറഞ്ഞു നിങ്ങൾ?”, കൊട്ടാരം ലേഖിക
ദുര്യോധനപുത്രനും, കിരീടാവകാശിയുടെ കാര്യാലയചുമതല വഹിക്കുന്നവനുമായ യുവസൈനികനോടു്
ചോദിച്ചു.
</p>
          <p style="indent">“പാണ്ഡവർ വനവാസത്തിനുപോയ ശേഷമാണു് ഈ പ്രതിഭാസമെന്നതു്
എന്തോ ദുസ്സൂചന നമുക്കു് നൽകുന്നുണ്ടു്. ഞാൻ തക്ഷശിലയിൽ വിദ്യാർത്ഥി ആയിരുന്ന കാലത്തു, ഒരു
ദശാബ്ദം മുമ്പു് പറഞ്ഞുകേട്ടതാണു്, പാണ്ഡവർ കുടിയേറ്റക്കാരായി ഖാണ്ഡവ വനത്തിൽ പോയപ്പോഴും
കണ്ടു, കാട്ടുപന്നിയുടെ സംഘടിത ആക്രമണം ഹസ്തിനപുരിനഗരിയിൽ. കാട്ടിൽ ജനിച്ചുവളർന്ന
കൗന്തേയരിൽ സന്തുലിതആവാസവ്യവസ്ഥയെ അലങ്കോലപ്പെടുത്തുന്ന എന്തോ വിഷബീജങ്ങൾ
വളരുന്നുണ്ടു് എന്ന കൃപാചാര്യന്റെ നിഗമനം ഭരണകൂടം പിന്തുണക്കുന്നു എന്നതുകൊണ്ടു മാത്രം, ഞാൻ
തുറന്നു സമ്മതിക്കുന്നു, തീരുന്നില്ല കാട്ടുപന്നി പ്രശ്നം. പാണ്ഡവർക്കു് മൂന്നുനേരവും മാംസാഹാരം വേണം,
വെറുതെ കിട്ടിയ അക്ഷയപാത്രത്തിൽ നിന്നും മൂന്നുനേരം വാരിത്തിന്നുന്ന സസ്യാഹാരം കൊണ്ടു്
മതിയാവില്ല പാണ്ഡവരുടെ മാംസദാഹം. പീഡകരെ ഭയന്നു്, അടക്കാനാവാത്ത ഭാവിഭീതിയിൽ
പുറത്തുചാടുകയാണു് രാപ്പകൽ കാട്ടുപന്നികൾ. നഗരത്തിൽ ഇനിയിറങ്ങുക കടുവയും കാട്ടാനയും
ആവുമെന്നും കേട്ടു, മൃഗവിജ്ഞാനം പഠിച്ച നകുലസഹദേവന്മാരിൽനിന്നും. രാജ്യത്തിന്റെ
കാർഷികസുസ്ഥിരതയെ പ്രതികൂലമായി ബാധിക്കാവുന്ന മാംസപ്രിയപാണ്ഡവരെ ഒരു നല്ല കൃഷിപാഠം
പഠിപ്പിക്കാനാവുമോ എന്നുനോക്കട്ടെ കൗരവ നേതൃത്വം!”
</p>
          <p style="indent">
            <pb n="19" ed="2023-01-21"/>
          </p>
          <p style="indent">“പ്രതിക്കു് പൊതുസമൂഹം പരിചയപ്പെടാത്തൊരു കരുണാർദ്ര മുഖമുണ്ടെന്ന
അവകാശവാദത്തെ നേരനുഭവം കൊണ്ടൊന്നു സമർഥിക്കാമോ?”, നീതിപതിഭീഷ്മർ,
കൗരവകുടുംബാംഗമായ ദുശ്ശളയോടു് ചോദിച്ചു. പാഞ്ചാലീവസ്ത്രാക്ഷേപം വിചാരണ.
</p>
          <p style="indent">“വിവാഹം കഴിഞ്ഞു് ഞാൻ ജയദ്രഥന്റെ നാടായ സൈന്ധവദേശത്തേക്കു
താമസംമാറ്റിയെങ്കിലും, സ്ത്രീകൾക്കുള്ള ഇരട്ട പൗരത്വം പ്രയോജനപ്പെടുത്തി ഇടയ്ക്കിടെ ഹസ്തിനപുരിയിൽ
വേനൽക്കാലത്തു വന്നു ഇരുനദികളിലും മാറിമാറി നീന്തിക്കുളിക്കുക പതിവാണു്. അങ്ങനെ കുളികഴിഞ്ഞു
തിരിച്ചു, അന്തഃപുര സുരക്ഷയുടെ ചുമതലയുള്ള പ്രതിയുമൊത്തു അരമനയിലേക്കു നടക്കുമ്പോൾ
ഉണക്കപ്പുല്ലുകൾക്കിടയിലൊരു വെള്ള മുയൽ ഭയന്നു് വിറച്ചിരിക്കുന്നതു കണ്ടു. പെട്ടെന്നു ജാഗ്രതയോടെ
രംഗം വിലയിരുത്തിയ പ്രതി വിരൽ ആകാശത്തേക്കു് ചൂണ്ടിയപ്പോൾ, ഞാൻ ശ്രദ്ധിച്ചു ഒരു കഴുകൻ
ചുറ്റിപ്പറക്കുന്നു, ഊളിയിട്ടിറങ്ങുന്നു, മുയലിനെ പിടിക്കാനാവാതെ മേലോട്ടുയരുന്നു. മുയൽ തിരിച്ചുംമറിച്ചും
ഓടി ഒളിക്കാനൊരിടം തേടുന്നു. ഇതൊക്കെ ‘പ്രകൃതിയുടെ ലീല’ എന്നമട്ടിൽ ഞാൻ വല്ലായ്മയോടെ കൈ
വിടുമ്പോൾ, പ്രതി ചുറ്റുംപരതി കൂർത്തകല്ലെടുത്തു ആകാശത്തേക്കൊരു ഏറു. ഞാൻ ഞെട്ടിപ്പോയി, ഉന്നം
തെറ്റാതെ ഏറു കൊണ്ടു് കഴുകൻ ഞങ്ങൾക്കുമുമ്പിൽ വീണു. വെള്ളമുയലിന്റെ ദയനീയസാഹചര്യത്തിൽ
നമ്മൊളൊക്കെ നിസ്സംഗരാവുമ്പോൾ, പ്രതി സാർഥകമായി ഇടപെട്ടു കഴുകനെ കല്ലെറിഞ്ഞു വീഴ്ത്തിയ
ഓർമ്മ, ഇന്നും അതാണെന്റെ ജീവിതാവബോധത്തെ സ്വാധീനിച്ച സാഹസിക സംഭവം!”


</p>
          <p style="indent">
            <pb n="20" ed="2023-01-22"/>
          </p>
          <p style="indent">“ചൂതാട്ടത്തിൽ ഗാന്ധാരഭൂപതിശകുനിയിൽനിന്നും നൈപുണ്യ വികസനം
നേടിയ യുധിഷ്ടിരനു, പക്ഷേ, വേണ്ടിവന്നാൽ ഹസ്തിനപുരികോട്ട കീഴടക്കാൻ വേണ്ട
ആയുധപരിശീലനത്തിൽ മികവു് നേടാനായോ? അതോ വനവാസത്തിനുശേഷം നയതന്ത്രപ്രതിഭകളെ
മുന്നിൽവച്ചു ഒരിക്കൽകൂടി ചൂതാടി നഷ്ടസൗഭാഗ്യങ്ങൾ തിരിച്ചുപിടിക്കാമെന്നാണോ മോഹം?”, കൊട്ടാരം
ലേഖിക നകുലനോടു് ചോദിച്ചു.
</p>
          <p style="indent">“പ്രഖ്യാപിത പാണ്ഡവലക്ഷ്യങ്ങളിൽനിന്നും എപ്പോഴൊക്കെ യുധിഷ്ഠിരൻ
തികഞ്ഞ ഉദാസീനതയിലേക്കു കൂപ്പുകുത്തുന്നുവോ അപ്പോഴൊക്കെ പാഞ്ചാലി വേണം കടുത്ത
ശിക്ഷാനടപടിയിലൂടെ സായുധകർമ്മത്തിലേക്കു ആ മുതിർന്ന ‘കൗരവഅടിമ’യെ തിരിച്ചുകൊണ്ടുവരാൻ.
രാവിലെ അവൾ ഒരു വാൾ ഏൽപ്പിക്കും, യുധിഷ്ഠിരൻ വാൾവിറപ്പിച്ചു കൊടുംകാട്ടിലേക്കു കൂട്ടാളിയില്ലാതെ
‘പരിശീലന’ത്തിനുപോവും, വഴിയിൽ കണ്ടുമുട്ടുന്ന ഓരോ ദുർബലഇരയേയും അയാൾ അപ്പോൾ
പരീക്ഷണാടിസ്ഥാനത്തിൽ, ശത്രുകൗരവരെന്നു മനസ്സാസങ്കൽപ്പിച്ചു, കയ്യും കാലും വെട്ടി പരിക്കേൽപ്പിച്ചു
മാരകായുധവിദ്യയിൽ മുന്തിയ പദവിയിലേക്കുയരും. ചില സസ്യാഹാരിമൃഗങ്ങളെ തലവെട്ടി
അത്താഴത്തിനെന്നും പറഞ്ഞു പാഞ്ചാലിയുടെ മുമ്പിലേക്കെറിയും. അതു് ഭക്ഷ്യയോഗ്യമാക്കേണ്ട
പാചകമികവു് അവൾ കാണിച്ചില്ലെങ്കിൽ, ആശ്രമം ആൺപെൺ ദ്വന്ദയുദ്ധത്തിനു വേദിയാകും.”
</p>
          <p style="indent">“ഗംഗാതടസമതലങ്ങളിൽനിന്നു വരുന്ന ആരോടായാലും,
സംസാരിക്കുമ്പോൾ പരാതി ആർത്തവശുചിത്വത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്ഥൂലീകരിച്ച
ആശങ്കയാണല്ലോ. അന്യായമായ പൗരാവകാശനിഷേധവും അടിമപ്പണിയും നിരന്തരം നേരിട്ടിട്ടും,
പീഡകകൗരവരെക്കുറിച്ചു ഒരുവാക്കു പോലും നിങ്ങൾ രോഷം കാണിക്കുന്നതു് കണ്ടില്ലെന്നാണു്,
മനുഷ്യാവകാശ പ്രവർത്തകനായ ചാർവാകൻ എന്നോടു് ഖേദിച്ചതു. അരാഷ്ട്രീയജീവിയായോ, ഒരിക്കൽ
മുനവച്ചു പ്രതികരിക്കുന്ന സ്ത്രീവാദിയായിരുന്ന ദ്രൗപദി?”, കൊട്ടാരം ലേഖിക ചോദിച്ചു. മലഞ്ചെരുവിലെ
ജലാശയത്തിൽ പാഞ്ചാലി. മറുവശത്തു പതിവുപോലെ മലർന്നുകിടന്നു് നീന്തുന്നുണ്ടായിരുന്നു
ആകാശചാരികളെന്നു പാണ്ഡവരാൽ അധിക്ഷേപിക്കപ്പെടുന്ന വിദ്യാധരന്മാരും ഗന്ധർവന്മാരും.
</p>
          <p style="indent">“നിങ്ങളും ഒരു സ്ത്രീയല്ലേ. വയറുവേദനയോ കാൽകഴപ്പോ മറ്റു
ശാരീരികദുരിതങ്ങളോ ഒന്നുമല്ലല്ലോ ഞാൻ ആഗതരുമായി സംസാരിക്കുക, ഒരു മുഴം വൃത്തിയുള്ള
പരുത്തിത്തുണി കിട്ടിയിരുന്നെങ്കിൽ എന്ന അടിമസ്ത്രീയുടെ അടിസ്ഥാന ആവശ്യമാണു്. പാണ്ഡവർ അതു്
‘ലജ്ജാകരം’ എന്നു് തള്ളി, ഇതേ ചാർവാകൻ അതു് ദുശ്ശളയെ അറിയിച്ചപ്പോൾ, കിട്ടി കൗരവരിൽനിന്നും
ഒരു സമ്മാനപ്പെട്ടി നിറയെ പരുത്തിത്തുണിയും ശരീരശുദ്ധിക്കു ഔഷധങ്ങളും. ഇപ്പോൾ ഞാൻ
നിങ്ങളോടു് സംസാരിക്കുക ആർത്തവത്തെക്കുറിച്ചല്ല ബഹുഭർത്തൃത്വ ദാമ്പത്യത്തിലെ പരിഹാരമില്ലാത്ത
പരസ്പരശത്രുതയെക്കുറിച്ചു മാത്രം. അടുത്തചോദ്യം ചോദിക്കൂ എന്നിട്ടുവേണം വിദ്യാധരന്മാരുമായി
നീന്തിമത്സരിക്കാൻ.”
</p>
          <p style="indent">“ഇനി നിങ്ങൾ പറയുമോ പാഞ്ചാലി വിഷദ്രാവകം തുള്ളിമരുന്നു പോലെ
രാത്രിയിൽ നിങ്ങളെ കുടിപ്പിക്കാൻ ശ്രമിച്ചു!”, ‘കുലസ്ത്രീ’ക്കെതിരെ അർജ്ജുനൻ ചെയ്ത ഞെട്ടിപ്പിക്കുന്ന
ഏറ്റുപറച്ചിൽ സഹിക്കാനാവാതെ കൊട്ടാരം ലേഖിക മാദ്ധ്യമ പ്രവർത്തകയുടെ തൊഴിൽപെരുമാറ്റരീതി
വിട്ടു് പൊട്ടിത്തെറിച്ചു.
</p>
          <p style="indent">“വിഷം എന്നുനിങ്ങൾ പറഞ്ഞസ്ഥിതിക്കു് ആ കറുത്തരാത്രി വിട്ടുകളയരുതല്ലോ.
ചാരത്തൊഴിലിൽ ബാല്യംമുതൽ നൈപുണ്യ വികസനം നേടിയ നകുലന്റെ കൗശലം നിറഞ്ഞ
പ്രതിരോധമുറയില്ലെങ്കിൽ, കുടിലദുര്യോധനൻ പാഞ്ചാലിയിലൂടെ നേടിയെടുക്കാൻ സാഹസികമായി
തയ്യാറാക്കിയ ‘തുള്ളിമരുന്നു് പ്രയോഗം’ തക്കസമയത്തു പിടിക്കപ്പെടില്ലായിരുന്നു. അസാധാരണമായ
പ്രതികരണനീക്കത്തിലൂടെ അഞ്ചുപേരെയും ഒരുമിച്ചു പായക്കൂട്ടാക്കി ഇരുട്ടിന്റെ മറവിൽ, മൃദുവിരലുകൾ
കൊണ്ടവരുടെ ചുണ്ടുപിളർത്തി, ആദ്യം ചുംബനത്തിലൂടെയും പിന്നീടു് അതിവേഗത്തിൽ
തുള്ളിമരുന്നുപ്രയോഗത്തിലൂടെയും, കൗന്തേയരഞ്ചുപേരെ ഉടനടി കാലപുരിയിലേക്കയക്കാനായിരുന്നു
അവളുടെ ഗൂഢമനസ്സു ദുര്യോധനാനുമായി അവിശുദ്ധബന്ധത്തിൽ കൂട്ടുപ്രതി ചേർന്നു് ഹീനപദ്ധതിയിട്ടതു്,.
ദുര്യോധനൻ രഹസ്യദൂതൻ വഴി അവൾക്കു മറ്റാരുമറിയാതെ എത്തിച്ച വിഷദ്രാവകം, നകുലൻ നേരത്തെ
കണ്ടെത്തി ഒഴിച്ചുകളഞ്ഞു, പാത്രം കഴുകി, കാട്ടുതേൻ നിറച്ചുവച്ചു എന്നറിയാതെ, പ്രലോഭിപ്പിക്കാൻ
വിവസ്ത്രയായ പാഞ്ചാലി “തുള്ളിമരുന്നു്” ഓരോരുത്തരുടെ നാവിലും ‘പ്രണയപൂർവ്വം’ ഇറ്റിച്ചു. അതോടെ
തീരും പാണ്ഡവർ എന്നു് കരുതിയവൾക്കു പിന്നെ കേൾക്കേണ്ടിവന്നതു്, “കുറച്ചുകൂടി ഒഴിക്കൂ, നിന്റെ
ചുണ്ടുകൾ പോലെ തേനിനും എന്തൊരു സ്വാദു്!” എന്ന പാണ്ഡവ പ്രതികരണം! ഞെട്ടിത്തെറിച്ച
പാഞ്ചാലി രാത്രി വൈകും വരെ പിന്നീടു് കേട്ടതു് പാണ്ഡവരുടെ സംഘരതിസീൽക്കാരം മാത്രം. അതോടെ
അവസാനിപ്പിച്ചു “ദേവസന്തതികളുടെ പുത്രന്മാരെ” അവസാനിപ്പിക്കാനുള്ള ദുര്യോധനതന്ത്രം. പാവം
പാഞ്ചാലി വെറും ഒരു കൗരവ ചാര, അല്ല ഇര അല്ലെ!” കുളി കഴിഞ്ഞു ജലാശയത്തിൽനിന്നും അപ്പോൾ
ആശ്രമമുറ്റത്തു എത്തി, ഈറൻ തുണികൾ ഉണക്കാനിടുന്ന പാഞ്ചാലി കരുതലോടെ ചെവി
കൂർപ്പിക്കുന്നതു, പാതിതുറന്ന ജാലകത്തിലൂടെ കൊട്ടാരം ലേഖിക ഒരുനോക്കു കണ്ടു നോട്ടം വെട്ടിച്ചു.
</p>
          <p style="indent">
            <pb n="21" ed="2023-01-23"/>
          </p>
          <p style="indent">“ഈ വിവാദവിരലല്ലേ ദക്ഷിണയായി മുറിച്ചുകൊടുത്തു എന്നു് നാടാകെ
പാട്ടായതു? കണ്ടാൽ, മുറിച്ചുനീക്കിയ പോലെയും, മുറിച്ചെടുത്തഭാഗം തിരിച്ചുവച്ചു തുന്നിക്കൂട്ടിയ
പോലെയുമൊന്നും തോന്നുന്നില്ലല്ലോ”, വിദ്യാർത്ഥിയുടെ വലതുകൈയിലെ തള്ളവിരൽ തൊട്ടു,
സംശയത്തിൽ കൊട്ടാരം ലേഖിക മുഖത്തു് നോക്കി.
</p>
          <p style="indent">“പരിപൂർണ്ണ സസ്യഭോജിയായ ഗുരുവിനു വേണ്ടതു് വിദൂര വിദ്യാർഥിയുടെ
വിരലൊന്നുമായിരുന്നില്ല, സ്വർണനാണയമായിരുന്നു, അതു് ഞാൻ രാജമന്ദിരത്തിലെ
രഹസ്യരത്നശേഖരത്തിൽ നിന്നു് പൊക്കി ആ ദരിദ്രബ്രാഹ്മണനു് നീട്ടിയപ്പോൾ ദക്ഷിണ തൃപ്തിയായി എന്നു്
പുഞ്ചിരി വ്യക്തമാക്കി. മുറിച്ചുനീക്കിയ വിരൽ തിരിച്ചുവച്ചു്, കൈ പഴയപോലെ പോരാട്ടക്ഷമമായി എന്നു്
നാളെ നിങ്ങൾ ‘ഹസ്തിനപുരി പത്രിക’യിൽ വാർത്ത കണ്ടാൽ പരിഭ്രമിക്കരുത്. മനുഷ്യാവയവങ്ങളിലെ
കൊള്ളകൊടുക്ക ഒരു പുത്തൻകായികപരീക്ഷണമായി വരുംയുഗത്തിൽ മാറും എന്നാണു ഭാവി
പ്രവചിക്കാൻ അമാനുഷ ശേഷിയുള്ള സഹദേവൻ പറഞ്ഞതു്!”
</p>
          <p style="indent">“പ്രതിക്കൂട്ടിൽ നിർത്തിപ്പൊരിച്ചപ്പോൾ വിറളിപിടിച്ചുവോ നിങ്ങൾ?”, കൊട്ടാരം
ലേഖിക ചോദിച്ചു. നീതിപീഠത്തിൽനിന്നും ആരോപിതപീഡകൻ തലതാഴ്ത്തി മുഖംമറച്ചു പുറത്തുവരുന്ന
നേരം. വസ്ത്രാക്ഷേപപ്പിറ്റേന്നു്. വനവാസത്തിനുപോവാൻ മരവുരിധരിച്ച പാഞ്ചാലിയും പാണ്ഡവരും
മൊഴികൊടുത്തു പദയാത്രക്കായി രാജവീഥിയിൽ.
</p>
          <p style="indent">“കുടുംബയോഗത്തിൽ ഞാൻ നിർദേശിച്ചു, ഓരോ കൗരവനും
മോതിരവിരൽകീറി ചുടുചോര നൂറു കൗരവരാജവധുക്കളുടെയും നെറ്റിയിൽ സിന്ദൂരം ചാർത്തി
സത്യപ്രതിജ്ഞ ചൊല്ലണം—“നീയെനിക്കെന്റെ പ്രിയമാതാവിനുതുല്യം, എന്നിൽ നീ സത്പുത്രനെ
എന്നും കാണണം!” ആ പ്രൗഢ ഗംഭീര അനുഷ്ടാനത്തിനു സാക്ഷിയായ ഭീഷ്മർ, നീതിപതിയെന്ന
നിലയിൽ എനിക്കുനേരെ ഇപ്പോൾ വിരൽചൂണ്ടിയപ്പോൾ, വല്ലായ്മതോന്നി. കുടുംബസദസ്സിലെ
സത്യപ്രതിജ്ഞക്കു ബ്രഹ്മചര്യപ്രതിജ്ഞയുടെ കാതൽ ഇല്ലെന്നാണോ നീതിമാൻ കരുതുന്നതു?
പാണ്ഡവമാതാവു് കുന്തിയെപോലെ വിവാഹബാഹ്യബന്ധങ്ങളിൽ വികസിപ്പിച്ച മാതൃത്വമല്ല പതിവ്രത
ഗാന്ധാരിയുടെ. അതിൽ പ്രപഞ്ചശക്തികളുടെ മംഗളകരമായ ഇടപെടൽ ഉണ്ടായി.
സത്യപ്രതിജ്ഞചെയ്തു, അന്തഃപുരത്തിൽ നിത്യവും നൂറോളം ‘മാതാക്കൾ’ക്കൊപ്പം ജീവിക്കുന്ന ഞങ്ങൾ
രക്തപങ്കിലപ്രതിജ്ഞ നിറവേറ്റുമോ? അതോ, വൈവിധ്യബീജദാനികളിലൂടെ ഗർഭംധരിച്ചവളുടെ
നഗ്നമേനികാണാൻ ഉടുതുണിവലിച്ചൂരുമോ, ഗംഗയും സത്യവതിയും അംബികയും അംബാലികയും,
ഇപ്പോൾ ഗാന്ധാരിയും ഇരുന്ന, കുരുവംശരാജസഭയിൽ? ഭാര്യയെ പണയംവച്ചു് ചൂതാടിയ യുധിഷ്ഠിരൻ
നിർമ്മിച്ചെടുത്ത ഈ വ്യാജവസ്ത്രാക്ഷേപത്തിനു, കഷ്ടം, സോദരീ, നിങ്ങളും സത്യസാക്ഷിയല്ലേ?”
</p>
          <p style="indent">
            <pb n="22" ed="2023-01-24"/>
          </p>
          <p style="indent">“വിവാഹം കഴിഞ്ഞു പാണ്ഡവരുമൊത്തു ഹസ്തിനപുരിയിൽ നിങ്ങൾ,
കുരുവംശത്തിന്റെ വിശിഷ്ട അതിഥികളായി കഴിഞ്ഞ ഇടവേളയിൽ, ‘പീഡക’കൗരവരുമായി
കൈകോർക്കുന്നതു കണ്ടു. നിത്യവും ദുശ്ശാസനൻ നിങ്ങളെ ‘പൂമൂടു’ന്നതു് കൗതുകത്തോടെ കണ്ടിട്ടുണ്ടു്.
ചൂതാട്ടസഭയിൽ സാന്ദർഭികമായി അതേ ദുശ്ശാസനൻ നിങ്ങളുടെ അരക്കെട്ടിലൊന്നു കൈവച്ചപ്പോൾ,
അവന്റെ കുരുതിച്ചോര തേക്കാതെ ഇനി മുടികെട്ടിവെക്കില്ലെന്നു നിങ്ങൾ പ്രതിജ്ഞയെടുക്കുന്നതും
ഇന്നലെ കണ്ടു. ഇതിലൊരു പരിഹാസ്യവൈരുധ്യം തോന്നുന്നില്ലേ?”, കൊട്ടാരം ലേഖിക ദ്രൗപദിയോടു്
ചോദിച്ചു. വനവാസത്തിനു ആദ്യഘട്ട ‘വസ്ത്രാക്ഷേപ’ത്തിൽ, മുടിയലങ്കാരങ്ങളും പൂക്കളും നീക്കി
ശപഥത്തിനായി അഴിച്ചിടുകയായിരുന്നു പാഞ്ചാലി.
</p>
          <p style="indent">“അനുവാദമില്ലാതെ പെണ്ണുടലിൽ പുരുഷൻ, അതു് ഭർത്താവോ കാമുകനോ
ആവട്ടെ, കൈവക്കുന്നതിനെ മാപ്പർഹിക്കാത്ത അപരാധം എന്നല്ലാതെ, കൊഞ്ചിക്കുഴഞ്ഞു
അഭിനന്ദിക്കാനാവുമോ അഭിമാനിയായ സ്ത്രീക്കു്? കിടപ്പറയിലായാലും വേദിയിലായാലും ആ സ്പർശം,
അതൊരു വാക്കാലുള്ള പ്രതിഷേധത്തിലൂടെ മാത്രമല്ല അവന്റെ ചോരയിലൂടെ വേണം കണക്കു
തീർക്കാൻ എന്നതിൽ പൊതുസമൂഹത്തിനില്ലാത്ത മുറുമുറുപ്പു് നിങ്ങൾക്കെന്തിനു്? അപമര്യാദയോടെയുള്ള
ദുശ്ശാസനസ്പർശത്തിനു് അവന്റെ മൊത്തം ശരീരം വേണം പ്രായശ്ചിത്തം ചെയ്യാൻ!”
</p>
          <p style="indent">“അരമനക്കുള്ളിൽ, പിന്നാമ്പുറത്തെന്തോ തിരക്കിട്ട കുടിലശ്രമം ഉണ്ടല്ലോ
പീഡനപ്രതിയെ രക്ഷിക്കാൻ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. ആറംഗ
പാണ്ഡവസംഘത്തിന്റെ ഇന്ദ്രപ്രസ്തമുദ്രയുള്ള രാജവസ്ത്രങ്ങൾ ഒന്നൊന്നായി ഊരിയെടുത്തു
വനവാസയോഗ്യമായ മരവുരി ധരിപ്പിക്കുന്ന ആയാസകരമായ നേരം.
</p>
          <p style="indent">“നീതിപീഠത്തിൽനിന്നും പരാതി പിൻവലിച്ചാൽ അതിജീവിതക്കു ഹസ്തിനപുരി
കൊട്ടാരത്തിൽ വ്യക്തിഗത കഴിവനുസരിച്ചുള്ള അന്തഃപുര തൊഴിൽകൊടുത്തു
പുനരധിവസിപ്പിക്കുന്നതോടെ, വനവാസ, നിത്യജീവിത ദുരിതത്തിൽനിന്നും രക്ഷിക്കാമോ എന്നൊരു
സ്ത്രീസൗഹൃദ നിർദേശം നീതിപീഠത്തിൽ കിട്ടിയിട്ടുണ്ടു്. പിന്നാമ്പുറച്ചുവയുള്ള ഔദ്യോഗികരഹസ്യമൊന്നുമല്ല
നടപടിക്രമം അനുസരിച്ചു നീതിപതി പരസഹായമില്ലാതെ തീർപ്പാക്കേണ്ട അപേക്ഷ മാത്രം. അതിൽ,
കിരീടാവകാശിയും, പ്രതിപ്പട്ടികയിൽ ഇടം നേടിയ ആരോപിതരിൽ ഒരാളുമായ ദുര്യോധനൻ എന്ന ഞാൻ
ഇടപെടുന്നതു ശരിയല്ലല്ലോ. ആരാണു് നിർദേശം മുന്നോട്ടു് വച്ചതെന്നു് വെളിപ്പെടുത്താൻ എനിക്കു് ആവില്ല
പേരുവിവരങ്ങൾ ഒഴിവാക്കി അതിജീവിതയുടെ സ്വകാര്യതയും നീതിപീഠം മാനിക്കും എന്നാണു്
അനുമാനം. ഏതുവിധത്തിലും നാളെ രാവിലെയോടെ ഒത്തുതീർപ്പുശ്രമം പ്രായോഗിക
വഴിക്കുവരുന്നില്ലെങ്കിൽ, അതിജീവിത ആറാം കൗരവഅടിമയെന്ന തൽസ്ഥിതി തുടരും.
സഹനമായിരിക്കും വ്യാഴവട്ടക്കാലത്തെ ഓരോ ദിനവും എന്നുഞാൻ പറയാതെ തന്നെ
നിങ്ങൾക്കൂഹിക്കാം”, ലക്ഷ്യമിടുന്ന പാണ്ഡവരോടായിരുന്നു ഭരണകൂട വക്താവായ ദുര്യോധനന്റെ
‘ചെരിഞ്ഞ’ നോട്ടവും പുഞ്ചിരിയും
</p>
          <p style="indent">“പുനരധിവാസകേന്ദ്രത്തിൽ നിങ്ങൾ കൗരവരാജവിധവകളെയും
കുടുംബങ്ങളെയും ആദ്യദിനങ്ങളിൽ തന്നെ ഒതുക്കിയപ്പോൾ തിരിച്ചറിയാൻ വിട്ടുപോയോ, വളർന്നുവരുന്ന
പുതുതലമുറ കൗരവ കൗമാരക്കാരെ?” കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവു് നകുലനോടു് ചോദിച്ചു.
</p>
          <p style="indent">ദുര്യോധനന്റെയും ദുശ്ശാസനന്റെയും കൊച്ചുമക്കൾ ദേശീയ പാതകളിലെ
വഴിയമ്പലങ്ങളിൽ ഇടിച്ചുകയറി രാജ്യാന്തര യാത്രികരെ കൊള്ളയടിക്കുകയും ദേഹോപദ്രവം ചെയ്തു
പരാതി കൊടുക്കരുതെന്നു ഭീഷണിപ്പെടുത്തുകയും പതിവായ അശാന്ത ദിനങ്ങൾ. പാണ്ഡവ ഭരണകാലം.
</p>
          <p style="indent">“ഹസ്തിനപുരിയുടെ പ്രശാന്തമായ കരിമ്പിൻതോട്ടങ്ങൾ ചവിട്ടി മെതിക്കുവാൻ
വരുന്ന കൗരവ ‘കുട്ടിക്കൊമ്പ’ന്മാരെ നേരിടാൻ നെടുന്തൂണായി ഇവിടെയൊരു ‘കുങ്കിയാന’യുണ്ടെന്ന
കാര്യം നിങ്ങൾ മറക്കരുതേ! യുദ്ധം ജയിച്ചു ഹസ്തിനപുരിയിൽ എത്തിയ പാണ്ഡവരെ നേരിട്ടതു് പ്രകടമായ
ശത്രുതയോടെ യുധിഷ്ഠിര പട്ടാഭിഷേകത്തിനു തടസ്സം സൃഷ്ടിക്കുന്ന പുതുതലമുറ കൗരവകുടുംബാംഗങ്ങളെ.
മയക്കുമരുന്നുകൊടുത്തെങ്കിലും അവരെ നിർവീര്യമാക്കാൻ ഞങ്ങൾ ഒരുകൈ തയ്യാറായിരുന്നു.
അതുകൊണ്ടൊന്നും പക്ഷേ, നിന്നില്ല കൗമാര കൗരവതീവ്രവാദം. അപ്പോൾ പ്രതിരോധവകുപ്പുമേധാവി
ഭീമൻ ആദ്യമായി നൈപുണ്യവികസനത്തിനു വഴിതേടി ഒരു രഹസ്യ പരിശീലന കേന്ദ്രത്തിൽ കയറിക്കൂടി
അതിവേഗം തൊഴിൽമികവുനേടിയ കുങ്കിയായി. നിങ്ങൾ സൂചിപ്പിച്ച കൗമാര തീവ്രവാദികളെ ഭീമൻ
സ്നേഹാദരങ്ങളോടെ ആദ്യമൊക്കെ കരിമ്പും പഴവും നൽകി സൽക്കരിക്കും മെരുങ്ങുന്നില്ലെങ്കിൽ മാത്രം
മരക്കൂടിൽ തളച്ചു സൗമ്യപ്രകൃതിയാക്കും. ചിലരെ ഭാവിയിലെങ്കിലും ഭരണ കൂടത്തിനുപകരിക്കുമെന്നു്
വിശ്വാസത്തിൽ കുങ്കികളാക്കും. ആദരണീയനായ ഭീമനും പ്രായം കൂടുകയാണല്ലോ” പുതിയ
കിരീടാവകാശി കൗമാര പരീക്ഷിത്തു് കളിപ്പാട്ടങ്ങളുമായി ബാല്യം വീണ്ടും ആസ്വദിക്കുന്നതു് നകുലൻ
പല്ലുഞെരിച്ചു നോക്കുന്നുണ്ടായിരുന്നു.
</p>
          <p style="indent">
            <pb n="23" ed="2023-01-25"/>
          </p>
          <p style="indent">“കുരുക്ഷേത്രവിധവ!–അങ്ങനെയാണോ നിങ്ങൾ ബലിദാനികൗരവരുടെ
രാജസ്ത്രീകളെ പരാമർശിക്കുക? കൗരവരുടെ വിധവ എന്നതിൽ കവിഞ്ഞവർക്കു് സ്വതന്ത്രവ്യക്തിത്വം
ഇല്ലേ? പരിഷ്കൃതസമൂഹത്തിൽ? അവഹേളനമല്ലേ അങ്ങനെ വിളിക്കുന്നതു്?” കൊട്ടാരം ലേഖിക
ദ്രൗപദിയോടു് ചോദിച്ചു. പാണ്ഡവ ഭരണകാലം.
</p>
          <p style="indent">“ആരോടാണു് നിങ്ങൾ ‘അവഹേളന’ത്തെക്കുറിച്ചു പറയുന്നതു്? ദുര്യോധനൻ
എന്റെ ഉടുതുണികളെല്ലാം അധികാരഭാവത്തോടെ അഴിച്ചുമാറ്റി അടിമയുടെ മരവുരിയുടുപ്പിച്ചു
നഗ്നപാദയായി വനവാസത്തിനയക്കുമ്പോൾ ഒരു കൗരവരാജവധുവെങ്കിലും ‘ഇതു് ശരിയല്ല’ എന്നു്
കൗരവരോടു് പറഞ്ഞ ഓർമ്മയുണ്ടോ? മഹാറാണി എന്ന നിലയിൽ ഞാൻ അവരെ കുരുക്ഷേത്രവിധവ
എന്നു് മുദ്രകുത്തിയതു് മുൻഗണനാക്രമത്തിൽ സൗജന്യഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനാണു്. അവർ
പുനർവിവാഹം ചെയ്താൽ വിധവാനുകൂല്യം നിലക്കും. ഒന്നുകൂടികടന്നു അവരിലെ
കായികയോഗ്യതയുള്ളവർ അന്തഃപുരസേവന ദാതാക്കളായാൽ, അരമനസ്ത്രീകളുടെ പ്രത്യേക
അവകാശങ്ങൾ ലഭിക്കും അപ്പോൾ റാണി എന്ന പദവി ഞാൻ ഉപേക്ഷിച്ചു അവർക്കു പാണ്ഡവരുമായി
ബഹുഭർതൃത്വവും ബഹുഭാര്യാത്വവും തരംപോലെ ആഘോഷിക്കാം. എനിക്കും വേണമല്ലോ ഊടുവഴി
വെട്ടാനൊരു ഭക്തിമാർഗം!”
</p>
          <p style="indent">“എന്തായിരുന്നു ദ്രൗപദിയുടെ അന്ത്യമൊഴി?”, യുധിഷ്ഠിരൻ ചോദിച്ചു.
അവസാന നിമിഷങ്ങളിൽ സാന്ത്വനസ്പർശമായും, ശാന്തമായി മരിച്ചപ്പോൾ ചരമശുശ്രൂഷക്കു
ആദിവാസികൾക്കൊപ്പം പങ്കുചേർന്നും പാഞ്ചാലപുത്രിക്കു് യാത്രാമൊഴി പറഞ്ഞശേഷം പാണ്ഡവരെ
തേടി മുന്നോട്ടു് നടക്കേ വഴിയോര നീർച്ചാലിന്നരികെ വിശ്രമിക്കുന്നതു് കണ്ടപ്പോൾ അഭിവാദ്യം ചെയ്തു.
മഹാപ്രസ്ഥാനം.
</p>
          <p style="indent">“എന്നെപ്പോലെ ആരോരുമറിയാതെ മരിക്കാതിരിക്കട്ടെ, ദേവസന്തതികളായ
ഭർത്താക്കന്മാർ. അവർക്കു പ്രകൃതിയുടെ കനിവോടെ ആരാധകർ യാത്രപറയട്ടെ. ജീവകാലം മുഴുവൻ
കാത്തു സൂക്ഷിച്ച പൊന്നുടലോടുകൂടിയവർ സ്വർഗ്ഗരാജ്യത്തിലേക്കു പ്രവേശിക്കട്ടെ. അങ്ങനെ ഒരാശംസ
ദ്രൗപദി സൗമ്യമായി ഉച്ചരിച്ചതു എന്റെ മടിയിൽ തലവച്ചു കണ്ണടയും മുമ്പായിരുന്നു.”
</p>
          <p style="indent">“പാണ്ഡവസേനയെ ചെന്നുകണ്ടപ്പോൾ പേടിതോന്നി, എവിടെനിന്നു
സംഘടിപ്പിച്ചു ഇവരെയൊക്കെ യുധിഷ്ഠിരൻ, വിരാടനാട്ടിൽ വിധേയത്വത്തോടെ കഴിഞ്ഞ നാളുകളിൽ?”,
കൊട്ടാരം ലേഖിക വിസ്മയത്തിൽ ചോദിച്ചു.
</p>
          <p style="indent">“സഖ്യസൈന്യങ്ങളെ സംഭരിക്കാൻ അഞ്ചുപാണ്ഡവരും അയൽനാടുകളിൽ
ഏറെ അലഞ്ഞു, എവിടെച്ചെന്നന്വേഷിച്ചാലും കേട്ടു ദുര്യോധനൻ നേരത്തേയെത്തി സൈനികരെ
ഉയർന്നവേതനം നൽകി പൊക്കിയിരിക്കുന്നു. വിഷണ്ണരായ പാണ്ഡവരോടപ്പോൾ ഞങ്ങളുടെ
സേനാനായകൻ പതുക്കെ ചോദിച്ചു, കാരാഗൃഹം നിറയെ കാലാകാലങ്ങളായി കൊടുംകുറ്റവാളികളെ
ജീവപര്യന്തം തടവിലിട്ടുണ്ടു്. ഞങ്ങളുടെ വിജയാശംസകളോടെ അവരെ കൊണ്ടുപോവുന്നോ?
പ്രതിഫലമായി ഒന്നും തരേണ്ട മറ്റുപാണ്ഡവരുമായി ആലോചിച്ചു യുധിഷ്ഠിരൻ ഉടൻ കരാറിലേർപ്പെട്ടു,
കൗരവരുമായി യുദ്ധംജയിച്ചാൽ ഇവരെ ഞങ്ങൾ പാണ്ഡവ സൈന്യത്തിൽ പദവിനൽകി നിയമിക്കാം.
ഞങ്ങൾ കുറ്റവാളികളോടു് പക്ഷേ, പറഞ്ഞതു് ധർമ്മസംസ്ഥാപനത്തിനെന്നും പറഞ്ഞു സത്യവാനെന്ന
വിശ്വഖ്യാതിനേടിയ പാണ്ഡവൻ നേരിട്ടു് വന്നിട്ടുണ്ടു്. നിത്യവേതനത്തിൽ കൂലിപ്പട്ടാളമായി ചേർന്നാൽ
മരണംവരെ വലിയ സംഖ്യ പ്രതീക്ഷിക്കാം. അവർ ചൂണ്ടിക്കാണിക്കുന്ന കൗരവരെ ചിത്രവധം ചെയ്യുന്ന
എളുപ്പപ്പണിയേ നിങ്ങൾ ചെയ്യേണ്ടൂ. അങ്ങനെ അവർ ഇവിടെ എത്തി. മദ്യം മാംസം മദിരാക്ഷി എല്ലാം
കിട്ടിയപ്പോൾ അവർ കഠാരി മൂർച്ഛകൂട്ടാൻ തുടങ്ങി. കുരുക്ഷേത്ര അവരുടെ വിധി നിർണയിക്കട്ടെ,
തിരക്കുനിറഞ്ഞ കാരാഗൃഹങ്ങൾ ഒഴിഞ്ഞും കിട്ടി!”
</p>
          <p style="indent">
            <pb n="24" ed="2023-01-26"/>
          </p>
          <p style="indent">“അത്ര എളുപ്പമാണോ, നിങ്ങളെപ്പോലൊരു പോരാളിയെക്കൊണ്ടു് കൗരവർ
സന്യസ്തആശ്രമങ്ങളിലെ മാലിന്യനീക്കം ചെയ്യിക്കുന്ന പണി?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു്
ചോദിച്ചു. വനവാസക്കാലം.
</p>
          <p style="indent">“പ്രിയദുര്യോധനന്റെ സദുദ്ദേശ്യപരമായൊരു നിർദേശത്തിൽ ഞാൻ സ്വയം
ഏറ്റെടുത്ത നിയോഗമായിരുന്നല്ലോ അതു്. വലിച്ചെറിയൽമുക്ത വനമേഖല എന്ന പദ്ധതി തുടങ്ങി,
സന്യസ്തർ. മാലിന്യങ്ങൾ ഇടംവലം നോക്കാതെ വലിച്ചെറിഞ്ഞ ആശ്രമാന്തരീക്ഷം, വൃത്തിയാക്കുകയും,
ഇനിയരുതു് വലിച്ചെറിയൽ എന്നൊരു ജാഗ്രതാ മുന്നറിയിപ്പു് കൊടുക്കുകയും ചെയ്തല്ലോ. പ്രഖ്യാപിത
പരിത്യാഗികളെങ്കിലും അവർ, നാം മനുഷ്യരെപ്പോലെ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ ജൈവം,
അജൈവം എന്നിങ്ങനെ എളുപ്പം വേർതിരിച്ചു് തന്നെ സംസ്കരിക്കണമെന്നും, അജൈവവസ്തുക്കൾ
വേതനം നൽകി പാണ്ഡവരുടെ ഹരിതകർമസേനയ്ക്കു് കൈമാറണമെന്നുമുള്ള ബോധവത്കരണവും
ഞാൻ ചെയ്തു. ആവാസവ്യവസ്ഥയുടെ ആരോഗ്യകരമായ പരിപാലനം ഒരു ജീവിതലക്ഷ്യമായി ഏറ്റെടുത്ത
ഉടയോൻദുര്യോധനൻ എന്നോടു് വാത്സല്യത്തോടെ നിർദേശിച്ച പദ്ധതി എന്ന നിലയിൽ, ശത്രുതയോടെ
പാണ്ഡവർ മുഖംതിരിച്ചപ്പോൾ, മൊത്തം പൊതുനന്മയോർത്തുഞാൻ അതു്, വഴക്കിടാതെ പൂർത്തിയാക്കി.
അരമനത്തിണ്ണ നിരങ്ങി, കൗരവസ്ത്രീകൾ വച്ചതും വിളമ്പിയതും സദ് വാർത്തയാക്കുന്ന
മാധ്യമപ്രവർത്തകക്കു് എന്നുമുതലാണു് പരിസ്ഥിതി, പരിഗണനാവിഷയമായതു്?”
</p>
          <p style="indent">“സ്ത്രീപീഡനപരാതിയിൽനിന്നും രക്ഷപ്പെടാൻ, അവസാനം
മാനസികദൗർബല്യത്തിനു് ചികിത്സതുടരുന്ന ആൾ എന്നു് നീതിപീഠത്തിൽ താണുകേണു്
യാചിക്കേണ്ടിവന്നു അല്ലെ?” കൊട്ടാരം ലേഖിക ചോദിച്ചു. മട്ടുപ്പാവിൽ പുതുമണ്ണിറക്കി ഔഷധച്ചെടികൾ
നട്ടുപരിപാലിക്കുകയായിരുന്നു, കൗരവമൂപ്പിളമയിൽ രണ്ടാമനും, ദുര്യോധനന്റെ ആജ്ഞാനുവർത്തിയും
ചിലപ്പോളൊക്കെ കൂലിക്കൊലയാളിയുമായ ദുശ്ശാസനരാജകുമാരൻ.
</p>
          <p style="indent">“സ്വതന്ത്രമായ നീതിന്യായവകുപ്പു് കാര്യക്ഷമമായി പ്രവർത്തിക്കുന്ന
പരിഷ്കൃതസമൂഹത്തിലായില്ലേ സൗന്ദര്യോപാസകനായ എന്റെ ജീവിതം. മനസികദൗർബല്യം എനിക്കു്
ദ്രൗപദിയോടായിരുന്നു, സംതൃപ്തവിവാഹിതനാണു ഞാനെങ്കിലും. ഒന്നും പക്ഷേ,
ഏകപക്ഷീയമായിരുന്നില്ല. അതുകൊണ്ടാണല്ലോ അന്തഃപുരത്തിലായിരുന്ന ദ്രൗപദി ഞാൻ വിളിച്ചു
ചൂതാട്ടസഭയിലേക്കുവരുമ്പോൾ നീണ്ട ഇടനാഴിയിലൂടെ ഇരുട്ടിൽ നടന്നാൽ ക്ഷീണം
തോന്നുമെന്നുപറഞ്ഞു എന്റെ തോളിൽ കമഴ്‌ന്നുകിടന്നതും കെട്ടിപ്പിടിച്ചു സുരക്ഷാബോധം നേടിയതും.
പാണ്ഡവർക്കുമുമ്പിലെത്തിയപ്പോൾ അവൾ ഒന്നു് പതറി, “എന്നെ പ്രതിസ്ഥാനത്തുനിർത്തിയാൽ ഒന്നും
തോന്നരുതേ” എന്നു് ആലിംഗനം ചെയ്തവൾ ചെവിയിൽ മന്ത്രിച്ചു. പാണ്ഡവരിൽ സാക്ഷരനായ നകുലൻ
എഴുതിക്കൊടുത്ത പനയോല ഓടിച്ചു വായിച്ചപ്പോൾ തന്നെ നീതിപതി ഭീഷ്മർ പറഞ്ഞു, ഇതൊരു അടിമുടി
വ്യാജപരാതി. അങ്ങനെ എന്നെന്നേക്കുമായി അതു് തീർപ്പായി. ഇനി നിങ്ങൾ ചർച്ച ചെയ്താൽ
കിരീടാവകാശികളിൽ രണ്ടാമനെന്ന നിലയിൽ ഭരണഘടനാ വകുപ്പനുസരിച്ചു ‘ഹസ്തിനപുരി പത്രിക’യെ
മാതൃകാപരമായി നിരോധിക്കാൻപോലും ഞാൻ അവകാശം ഉന്നയിക്കും. അടങ്ങുന്നുവോ നീ, അതോ
പൊരുതുന്നോ?”
</p>
          <p style="indent">“കുറ്റകൃത്യവും പാപവും വ്യത്യാസം തിരിച്ചറിയാൻ വെറുമൊരു
പത്രപ്രവർത്തകയായ സ്ഥിതിക്കു് നിങ്ങൾക്കു് വൈകിയോ?”, യുധിഷ്ഠിരൻ കൊട്ടാരം ലേഖികയോടു്
ചോദിച്ചു. മഹാപ്രസ്ഥാനം. അവസാനം ഭീമനും വഴിയിൽ കുഴഞ്ഞുവീണു മരിച്ച ദിനം. ഒരു ചൊക്ലിപ്പട്ടി
ഉത്സാഹത്തോടെ യുധിഷ്ഠിരനു് കൂട്ടായി തൊട്ടുപിന്നിൽ വാലാട്ടി നടന്നു.
</p>
          <p style="indent">“കുറ്റകൃത്യം ഭൂമിയിലെ മനുഷ്യജീവിതവുമായും, പാപം വിശ്വാസിയുടെ
മരണാനന്തര ജീവിതവുമായും കൂട്ടിമുട്ടിക്കിടക്കുന്നു. കുറ്റകൃത്യം ചെയ്യുന്നവനു നാട്ടിൽ കാരാഗൃഹം
നീതിന്യായ വിചാരണക്കുശേഷം അതിവേഗം തുറന്നുകിട്ടുമ്പോൾ, പാപം ചെയ്യുന്നവനു സ്വർഗ്ഗവാതിൽ
പ്രവേശനം നിഷേധിക്കുന്നു എന്നാണു് വിശ്വാസം. കുറ്റകൃത്യം നാട്ടിലെ പരിഷ്കൃത നിയമവാഴ്ചയുമായി
പരസ്യവേദിയിൽ വിചാരണചെയ്യപ്പെടുമ്പോൾ, പാപം ധാർമ്മികതയുമായി തിരുഹൃദയത്തിൽ
മുട്ടിയുരുമ്മുന്നു. എന്നാൽ പാപവും കുറ്റകൃത്യവും ഐക്യപ്പെട്ട അപൂർവ്വ നേരവുമുണ്ടു്—മഹാപ്രസ്ഥാനത്തിൽ
പരിത്യാഗികളായി നിങ്ങളുടെ കൂടെ എല്ലാം ഉപേക്ഷിച്ചു വന്ന ഭാര്യയും സഹോദരങ്ങളും വഴിയിൽ
ഒന്നൊന്നായി കുഴഞ്ഞുവീണു മരിക്കാൻ കിടക്കുമ്പോൾ, “കണക്കായി” എന്നുമുനവച്ചുപറഞ്ഞു കാൽ
നിങ്ങൾ മുന്നോട്ടെടുക്കുമ്പോൾ!”
</p>
          <p style="indent">
            <pb n="25" ed="2023-01-27"/>
          </p>
          <p style="indent">“ചക്രവ്യൂഹത്തിൽ ബന്ദിയായ ആ കൊച്ചുകുട്ടിയുടെ തല വെട്ടിയതു് നിങ്ങൾ,
നിങ്ങൾ ആയിരുന്നോ!”, കൊട്ടാരം ലേഖിക വെറുപ്പോടെ കൗരവപോരാളി കർണ്ണനെ നോക്കി. വൈകിയ
രാത്രിയിൽ ജലാശയത്തിനരികെ ചിതയിൽ, അർജ്ജുനപുത്രൻ അഭിമന്യു ഒരുപിടിചാരമാകുന്ന നേരം.
</p>
          <p style="indent">“കൗരവരുടെ കുത്തും ചവിട്ടുമേറ്റു മണ്ണിൽകിടന്നു് പിടഞ്ഞുവേദനിക്കുന്ന ഒരു
യുവപോരാളിയെയാണു് ഞാൻ അവിടെ എത്തിയപ്പോൾ കണ്ടതു്. “നിർത്തൂ! ശവത്തിൽ കുത്തുന്നോ?”
എന്നു് ഞാൻ താരമൂല്യമുള്ള ശത്രുവിനു നേരെ ഗർജ്ജിച്ചപ്പോൾ അവരെന്നെ “നീ അവിശ്വസ്തൻ!”
എന്നമട്ടിൽ സംശയത്തിൽ നോക്കി. വാളൂരി കഴുത്തുവെട്ടിയതു് വേദനയിൽനിന്നും അവനെ
മോചിപ്പിക്കാൻ ആയിരുന്നില്ലേ, അതോ നിഷ്ക്രിയ വധത്തിലൂടെ, പതുക്കെപ്പതുക്കെ മതി കാലൻ അവനിൽ
കുരുക്കുമുറുക്കേണ്ടതു് എന്നാണോ?” തർക്കസ്വരത്തിൽ പറഞ്ഞുതീരുംമുമ്പു് തന്നെ സായുധ അർജ്ജുനന്റെ
രൗദ്രരൂപം മുമ്പിൽ കണ്ടെന്നപോലെ കർണ്ണൻ നടുങ്ങി മുട്ടുകുത്തി കൈകൂപ്പി.
</p>
          <p style="indent">
            <pb n="26" ed="2023-01-28"/>
          </p>
          <p style="indent">“യാഥാസ്ഥിതികതയുടെ കൊടുമുടിയെന്നു ചാർവാകനെപ്പോലുള്ള
പുരോഗമനവാദികൾ നിന്ദിക്കുന്ന കൃപാചാര്യർ, യുവകൗരവർക്കു നൽകിയ പിന്തുണ ശ്രദ്ധയിൽ
പെട്ടുവോ? കുരുവംശത്തിലെ കാലപ്പകർച്ച എന്നു് ഞങ്ങൾ പൊലിപ്പിക്കട്ടെ?”, കൊട്ടാരം ലേഖിക
ഗാന്ധാരിയോടു് ചോദിച്ചു. ദ്രോണഗുരുകുല വിദ്യാർത്ഥികളുടെ അരങ്ങേറ്റം പൂർത്തിയായപ്പോൾ, ദുര്യോധന
നേതൃത്വത്തിൽ കർണ്ണനുണ്ടായ സൈനികവിജയത്തിൽ കോട്ടക്കകം അന്തേവാസികൾ ആർമാദിക്കുന്ന
ദിനങ്ങൾ.
</p>
          <p style="indent">“വാടകഗർഭങ്ങളിൽ പിറന്നവരിൽ (കൺകെട്ടു കാരണം പാടുപെട്ടാണു്
കൗരവരെ ഞാനിപ്പോഴും വേർതിരിച്ചറിയുക) ലൈംഗിക ആഭിമുഖ്യങ്ങൾ, വ്യത്യസ്ത അഭിരുചികൾ
ഉണ്ടാവുക സ്വാഭാവികമല്ലേ? അക്കാര്യം അറിയാനിടയായാൽ മാതാപിതാക്കൾ ഇടപെടണമെന്നു
കൊട്ടാരഗുരു വിശദീകരിച്ചതിൽ എന്തുണ്ടിത്ര പൊലിപ്പിക്കാൻ? ഇക്കാര്യത്തിൽ മാതാപിതാക്കൾ
ദുഃഖിതരാകേണ്ടതില്ലെന്ന കൃപാചാര്യ പ്രസ്താവന, മാതൃത്വം നിഷേധിക്കപ്പെട്ട എന്നെക്കാൾ
സാന്ത്വനമായിരിക്കുക, അറിയപ്പെടുന്ന ബീജധാനികളിലൂടെ നൊന്തുപെറ്റ കുന്തിക്കല്ലേ? സ്വവർഗ്ഗസമൂഹം
എന്നു് ഭാവിയിൽ കൗന്തേയർ അംഗീകരിക്കപ്പെടാൻ, പിതൃദായക്രമമനുസരിച്ചു നിയമപരമായി
അവകാശമുള്ളവരാണെന്നു് ദീർഘദൃഷ്ടിയായ പാണ്ഡു (അവന്റെ നാമം എന്നെന്നും സ്തുതിക്കപ്പെടട്ടെ)
സത്യവാങ്മൂലത്തിൽ പറഞ്ഞുവച്ചിരുന്നല്ലോ. ഒരു കാര്യത്തിൽ വിയോജിപ്പുള്ളതു എന്തുകൊണ്ടു്
പരസ്യമാക്കിക്കൂടാ? കൗരവർക്കിടയിൽ സ്വവർഗരതിക്കാരുണ്ടെങ്കിൽ, സ്വവർഗ്ഗ
വിവാഹനിയമനിർമ്മാണങ്ങളെ ഔപചാരികമായി രാജസഭാപ്രമേയത്തിൽ പിന്തുണയ്ക്കാൻ
ഞങ്ങൾക്കാവും. സ്വവർഗ്ഗദമ്പതികളുടെ സ്വത്തവകാശങ്ങൾ ഉറപ്പുവരുത്താൻ സഹായിക്കുന്ന
പുരോഗമനനിയമങ്ങളെ പിന്തുണയ്ക്കാൻ ‘ഹസ്തിനപുരി പത്രിക’യും തയ്യാറാവണമെന്ന
കൃപാചാര്യപ്രസ്താവന പൊതുശ്രദ്ധയിൽ നിന്നും മാറാതെ നിലനിൽക്കട്ടെ. വരുംകാലങ്ങളിൽ “ഇവൻ
എന്റെ പ്രിയ രതിപങ്കാളി” എന്നൊരു സ്വവർഗ്ഗഭർത്താവു് പരസ്യമായി കൂട്ടുകാരനെ പരിചയപ്പെടുത്തുന്ന
രംഗം സാങ്കൽപ്പികമാവില്ലെന്നു ഞാൻ കരുതിക്കോട്ടെ? തിരക്കുണ്ടു്. കൺകെട്ടുതുണികൾ കഴുകേണ്ട
കുന്തി, ഗാന്ധാരഭൂപതിയുടെ ധ്യാനകേന്ദ്രത്തിൽനിന്നും പുറത്തു വന്നിട്ടില്ലല്ലോ. രതിമൗലികവാദികളുടെ
നീരാളിപ്പിടുത്തത്തിൽ കുടുങ്ങിയോ നീയും പ്രിയകുന്തീ!”
</p>
          <p style="indent">“സ്നേഹകുടുംബത്തിന്റെ ആഴത്തിലുള്ള അർത്ഥം ഓരോരുത്തരും
നിർമ്മിക്കണമെന്നു് അവിവാഹിതനായ നിങ്ങൾ പറയുന്നതിൽ എത്ര കാര്യമുണ്ടു്?” കൊട്ടാരം ലേഖിക
പുതിയ ഭരണാധികാരി പരീക്ഷിത്തിനോടു് ചോദിച്ചു. തിരുവസ്ത്രം ധരിച്ച അഭിമന്യുപുത്രൻ, രാജസഭയിൽ
പ്രഭുക്കൾക്കു ദർശനം കൊടുക്കാൻ അന്തഃപുരത്തിൽനിന്നും പുറത്തിറങ്ങുന്ന നേരം.
മഹാപ്രസ്ഥാനത്തിനായി ആറംഗപാണ്ഡവസംഘം മരവുരി ധരിക്കുന്നതു ജാലകത്തിലൂടെ അവർക്കു
കാണാമായിരുന്നു.
</p>
          <p style="indent">“കുരുവംശത്തിൽ ശന്തനുമുതൽ ഓരോ പുതുതലമുറ രാജകുടുംബവും
തകരാറുള്ളതായി, കൂട്ടുകുടുംബവംശത്തിന്റെ പാഴ്‌വേരുകൾ പിഴുതു നോക്കിയപ്പോൾ ഇതിനകം കണ്ടു.
അച്ഛൻ അഭിമന്യുവോ അമ്മ ഉത്തരയോ ഈ നാട്ടുകാരല്ല. എന്നാൽ അച്ഛനും അമ്മയും സ്നേഹത്താൽ
പരിലാളിച്ച കൗമാരദാമ്പത്യമായിരുന്നു. അതിനെ പാഞ്ചാലി എതിർത്തു് നിരുത്സാഹപ്പെടുത്തി
എന്നതുതന്നെ ആ ദാമ്പത്യം അവളെ എത്ര വിറളിപിടിപ്പിച്ചു! ഗംഗ, സത്യവതി, അംബിക, അംബാലിക,
കുന്തി, ഗാന്ധാരി—ഓരോ പേരും ഓർക്കുമ്പോൾ മനം മന്ത്രിക്കും എന്തൊരു കഷ്ടമാണിതു്.
അവിഹിതബന്ധങ്ങളുടെ ഘോഷയാത്രയായിരുന്നു കുന്തി എങ്കിൽ വാടകഗർഭങ്ങളിലൂടെ നേടിയ
നൂറ്റുവരായിരുന്നു കൗരവർ. ഇതു് മാറണം. മാറ്റാൻ ഞാൻ നിങ്ങൾക്കു് വാക്കുതരുമ്പോൾ തന്നെ,
മകുടിയൂതി എന്റെ മുമ്പിലേക്കു വിഷപ്പല്ലുപറിക്കാത്ത മൂർഖനെ ഇളക്കി വിട്ടിരിക്കയാണു് പടിയിറങ്ങുന്ന
പാപിപാണ്ഡവർ. അവരിൽ എന്റെ പിതാമഹനായി അറിയപ്പെടുന്ന വൃദ്ധഅർജ്ജുനനുണ്ടു്, പിതാമഹൻ
എന്നൊക്കെ ഞാൻ അടുത്തുചെന്നു കുട്ടിക്കാലത്തു വണങ്ങിയാൽ ഉടൻ കോപിഷ്ടനാവുന്നവൻ.
പ്രകൃതിനിയമത്തെ വെല്ലുവിളിക്കാൻ ദിവ്യാസ്ത്രങ്ങൾക്കു കഴിയുമെന്ന മിഥ്യാധാരണയിൽ കുറെനാൾ
അയാൾ പൊങ്ങച്ചത്തോടെ, യുവാവെന്നബോധ്യത്തിൽ ജീവിച്ചു കൈകാലുകൾ നീരുവന്നു് ചലനം
പണിപ്പെട്ടാവുമ്പോൾ അതാ വിനീതമായി എന്നോടു് കൈവീശി യാത്ര ചോദിക്കുന്നു. ആരു് ഗൗനിക്കും
അതൊക്കെ. ഇവരുടെ പാരമ്പര്യ വിഴുപ്പു ആഴത്തിൽ കുഴികുത്തി മറവുചെയ്തുവേണം, വിവാഹം കഴിച്ചു ഒരു
നല്ല നാളെക്കായി ഞാൻ നീണ്ടുനിവർന്നു കിടന്നു സ്വപ്നം കാണാൻ. അതിനിടയിൽ ഭക്ഷ്യക്ഷാമം
പ്രക്ഷോഭം എന്നൊക്കെ ഓരോ വേലയിറക്കി ഇനി അഭിമുഖത്തിനുവന്നാൽ!”
</p>
          <p style="indent">
            <pb n="27" ed="2023-01-29"/>
          </p>
          <p style="indent">“വേതനരഹിത സേവനദാതാക്കളായി ദക്ഷിണാപഥത്തിൽ നിന്നും
ഔപചാരികമായി ക്ഷണിക്കപ്പെടാതെ വന്ന ശാന്തിസന്ദേശ വാഹകരെപോലും കൊന്നു ചോരച്ചാലുകൾ
തീർക്കാതെ ഒരടി മുന്നോട്ടെടുക്കാൻ നിങ്ങൾക്കാവുന്നില്ലല്ലോ, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
വെറുതെയല്ല അന്താരാഷ്ട്ര മാധ്യമങ്ങൾ ഹസ്തിനപുരിയിൽ പുതിയ ചുവരെഴുത്തു പതിപ്പുകളിലൂടെ
പാണ്ഡവതിന്മക്കെതിരെ സത്യം തുറന്നുപറഞ്ഞു തുടങ്ങി!”, കുരുക്ഷേത്ര.
</p>
          <p style="indent">“പാഞ്ചാലിയുടെ പാളയത്തിനുമുമ്പിൽ വന്നൊരു ‘കരിനിറ’ ആയുധധാരി
സേവനദാതാവെന്ന മുദ്രകാട്ടി സ്വയം അടയാളപ്പെടുത്താതെ ലൈംഗിക ആക്രമണത്തിനു് മുതിർന്നാൽ,
കൈകെട്ടി കാഴ്ചകണ്ടു നിൽക്കുമോ? ദ്രൗപദിയുടെ സുരക്ഷാവിഭാഗം മേധാവികൂടിയല്ലേ ഭീമൻ,
ദക്ഷിണാപഥത്തിനുള്ള സ്വാഗതഗാനം പാടാൻ ഞാൻ ആളല്ല. ദക്ഷിണാപഥത്തിൽ നിന്നാണോ
നിങ്ങൾ, എന്നുചോദിച്ചിട്ടുവേണമായിരുന്നു ലൈംഗികഅക്രമിയുടെ ചോരചീന്താൻ എന്ന ദുര്യോധനന്റെ
ആവശ്യവും അതിശയോക്തികലർത്തി കാണുന്നു. നാളെ ദുര്യോധനനെ വധിക്കാൻ ഗദ വീശും മുമ്പു്
“ഞങ്ങൾ ദക്ഷിണാ പഥത്തിലുള്ളവർ”, എന്നു് നിഷ്പക്ഷനാട്യം പാലിക്കുമോ ഈ മ്ലേച്ഛകൗരവൻ?”
</p>
          <p style="indent">“മകളും മരുമക്കളും കാട്ടിൽ കഷ്ടപ്പെടുന്നതു് പാഞ്ചാലൻ അറിഞ്ഞിട്ടില്ലേ?”,
അതോ, “എങ്ങനെയെങ്കിലും അവർ കഴിഞ്ഞു പോട്ടെ”, എന്ന പ്രയോഗികനിലപാടെടുത്തുവോ ദ്രുപദൻ?”
കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. വനവാസക്കാലത്തെ ദുരിതപർവ്വം.
</p>
          <p style="indent">“ഭാര്യയുടെ പിതാവിൽനിന്നെങ്കിലും കായികഇടപെടലോ ആൾ സഹായമോ
ഞങ്ങൾ പ്രതീക്ഷിച്ചാൽ പിന്നെ ലോകം എന്നെ ഭാവിയിൽ ധർമ്മപുത്രർ എന്നുകൊണ്ടാടുമോ? അല്ല,
പാഞ്ചാലൻ എന്തിനു ഇടപെടണം പാണ്ഡവ വനവാസത്തിൽ? ഇന്ദ്രപ്രസ്ഥത്തിൽ ഞാൻ ഒരു
ദശാബ്ദക്കാലം ചക്രവർത്തി ആയിരുന്നപ്പോൾ സാമെന്തനെന്ന നിലയിൽ അവധിചോദിക്കാതെ കപ്പം
തന്നിരുന്നു എന്നാൽ ചക്രവർത്തിനിപദവി വഹിച്ച പാഞ്ചാലി അച്ഛന്റെ വീട്ടിൽ അഞ്ചു മക്കളെ
വളർത്താൻ ഏൽപ്പിച്ചതിനപ്പുറം, വിരുന്നുണ്ണാൻ വരികയോ, “സുഖമല്ലേ കുട്ടികളേ? എന്നു് ആണ്ടുപിറപ്പിൽ
ക്ഷേമാന്വേഷണം ചെയ്യുകയോ ഉണ്ടായില്ല എന്നതാണു് ഞാൻ കാണുന്ന പാഞ്ചാലാമേന്മ. ഭാവിയിൽ
കൗരവർക്കെതിരെ പാണ്ഡവർ യുദ്ധം ചെയ്യേണ്ടിവരികയാണെങ്കിൽ? നിഷ്പക്ഷനിലപാടെടുക്കുമോ,
അതോ സൈനിക പിന്തുണ തരുമോ എന്ന ചോദ്യം സാങ്കൽപ്പികം എന്നുഞാൻ ഇപ്പോൾ തള്ളുന്നു.
ഞങ്ങൾക്കിപ്പോൾ തിരക്കുണ്ടു് നായാടിപ്പിടിച്ച കാട്ടുപോത്തിനെ ഞങ്ങൾ അഞ്ചുപേരും ചേർന്നുവേണം
തൊലിപൊളിച്ചു ഉൾവശം വൃത്തിയാക്കി ശുദ്ധജലത്തിൽ ഒന്നിലധികം പ്രാവശ്യം കഴുകി, തീയിൽ
ചുട്ടെടുക്കാൻ, കഷ്ടം!, മാംസാഹാരം കഴിക്കില്ല എന്നു് മാത്രമല്ല മാംസാഹാരികളെയും പാഞ്ചാലി ഇപ്പോൾ
നിർദ്ദയം കാണുന്നു എന്നതാണു് ഞങ്ങളുടെ പൊതുഹൃദയവേദന.”
</p>
          <p style="indent">
            <pb n="28" ed="2023-01-30"/>
          </p>
          <p style="indent">“അഭിലാഷം പൂവണിയാനുള്ള അശാന്തമായ തയ്യാറെടുപ്പിലാണപ്പോൾ
പാണ്ഡവർ, അല്ലെ!”, ധർമ്മപുത്രർ എന്ന ബഹുമതി ആകാശചാരികളിൽനിന്നും നേടി യ യുധിഷ്ഠിരനോടു്
കൊട്ടാരം ലേഖിക ചോദിച്ചു. ഹസ്തിനപുരി കൊട്ടാരം.
</p>
          <p style="indent">“പതിനെട്ടു ദിവസത്തെ നന്മ–തിന്മ പോരാട്ടത്തിൽ,
കുരുക്ഷേത്രയിലുണ്ടായിരുന്ന നിങ്ങൾക്കു് ഒരു കാര്യം മനസ്സിലായി എന്നു ഞങ്ങൾ കരുതട്ടെ? പാണ്ഡവർ
ഇരയുടെ ഭാഗത്താണു്. സഹനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സമന്വയത്തിൽ, ഹസ്തിനപുരിയുടെ
ഭരണനിർവഹണം ഏറ്റെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വത്തിൽ നിന്നു് ഞങ്ങൾ എന്തുതന്നെ
ആയാലും ഒളിച്ചോടില്ല”, മേലാസകലം ചതവും പരിക്കുമുണ്ടെങ്കിലും കുരുക്ഷേത്രത്തിൽ നിന്നു്
കാൽനടയായി കൊട്ടാരത്തിൽ എത്തി, ധൃതരാഷ്ട്രർക്കു് ആലിംഗനം ചെയ്യാനുള്ള ഭീമപ്രതിമ
ചുമന്നുകൊണ്ടുപോവാൻ പാണ്ഡവർ തയ്യാറാവുന്ന സംഘർഷഭരിതമായ പ്രഭാതം.
</p>
          <p style="indent">“കിടപ്പുരോഗിയെങ്കിലും, പാണ്ഡു, മരണത്തിനു കുറച്ചുദിവസം മുമ്പു്
നാരായംകൊണ്ടു് സ്വയം എഴുതിയതെന്നു സംശയിക്കപ്പെടുന്ന നാലു പനയോലകൾ ഹസ്തിനപുരി
കുതിരപ്പന്തികളിൽ ചർച്ചയായതിൽ അരമനഅധികൃതർ ‘എലിയെ മണക്കു’ന്നല്ലോ.” കൊട്ടാരം ലേഖിക
കുന്തിയോടു് ചോദിച്ചു. “ഔദ്യോഗിക രഹസ്യ മെങ്ങനെ പിന്നെ അങ്ങാടിപ്പാട്ടായി?” പാണ്ഡുമരണത്തിനും
മാദ്രിയുടെ സതിക്കും ശേഷം കൗന്തേയരുമൊത്തവൾ കൊട്ടാരത്തിലഭയം തേടിവന്ന കാലം.
</p>
          <p style="indent">“നിങ്ങളതിൽക്കണ്ടതു് ദുരൂഹതയെങ്കിൽ, പാണ്ഡുവിധവയായ ഞാൻ കാണുക
ആശയവ്യക്തത! ഒന്നാം ഓലയിൽ, സ്ഥാനത്യാഗമല്ല താൽക്കാലിക പദവിമാറ്റമാണു് ധൃതരാഷ്ട്രർക്കു്
ചെങ്കോൽ കൊടുത്തതിലൂടെ, വനവാസത്തിനുപോവുംമുമ്പു് പാണ്ഡു ചെയ്തതു്. പാണ്ഡുവിന്റെ പിൻഗാമി,
യുധിഷ്ഠിരൻ മാത്രം ആയിരിക്കണം അടുത്ത ഹസ്തിനപുരി രാജാവു്, എന്നാൽ യുധിഷ്ടിരനു പ്രായപൂർത്തി
എത്തുംവരെ മുൻമഹാറാണി കുന്തി ഭരണച്ചുമതല സ്വതന്ത്രമായി നിർവ്വഹിക്കും. മൂന്നാം ഓലയിൽ,
സഹനമായിരിക്കും ജീവിതത്തിലുടനീളം പാണ്ഡവ ശാന്തിമന്ത്രം, നാലാമത്തെ ഓലയിൽ, അരമന
അന്തേവാസികൾ സ്ഥാപിതതാൽപ്പര്യസംരക്ഷണത്തിനായി കുന്തിയെയും മക്കളെയും
അപായപ്പെടുത്തുമെന്ന സംശയം ശക്തമായാൽ, കായികബല പരീക്ഷണത്തിലൂടെ
പ്രതിയോഗികൾക്കുമേൽ മേൽക്കോയ്മനേടാൻ പാണ്ഡവർ എത്രയും വേഗം അംഗീകൃത ഗുരുകുല
വിദ്യാഭ്യാസത്തിലൂടെ മുന്തിയ സൈനികപരിശീലനം നേടും. സരളമായ ഈ പ്രസ്താവനകളിൽ
എവിടെയാണു് യുക്തിവാദി ചാർവാകൻ കുതിരപ്പന്തിയിൽ ക്ഷോഭിക്കാൻ മാത്രം അശാസ്ത്രീയ പ്രവചനം!”
</p>
          <p style="indent">ഗുരു ദ്രോണാചാര്യന്റെ നഗരത്തിനുപുറത്തുള്ള പ്രശസ്ത ഗുരുകുലത്തിലേക്കു
ബാലപാണ്ഡവരെ പ്രവേശിപ്പിക്കാനുള്ള കുന്തിയുടെ ശ്രമം കുടിലകൗരവർ ആവുംവിധം തടയുമ്പോൾ,
ഭീഷ്മരുടെ സ്വാധീനം പ്രയോജനപ്പെടുത്താൻ കുന്തി പിതാമഹന്റെ പദയാത്രയിൽ ഒപ്പം നടക്കുന്ന
സേവനദാതാവായി കൂട്ടം ചേരുന്ന ദിവസം.
</p>
          <p style="indent">“പാണ്ഡവരുടെ പിതൃക്കൾ ‘ആകാശചാരിക’ളെന്ന ആദിപർവ്വത്തിലെ
വ്യാസപ്രസ്താവനയിപ്പോൾ യുക്തിവാദി ചാർവാകൻ അശാസ്ത്രീയമെന്നു പരസ്യയോഗങ്ങളിൽ
വെല്ലുവിളിക്കുന്നുണ്ടല്ലോ. തക്ഷശില സർവ്വകലാശാല അതേറ്റുപിടിച്ചു വിവാദമാക്കി. അഭയാർഥികളായി
വന്ന പാണ്ഡവരുടെ അടിസ്ഥാന ജീവിത വിവരങ്ങൾ വ്യാസമാമുനിക്കു് എത്തിച്ചു കൊടുക്കുമ്പോൾ,
ചിരഞ്ജീവിയായ നിങ്ങൾക്കും പറ്റിയോ അക്ഷന്തവ്യമായ കൈപ്പിഴ?” കൊട്ടാരം ലേഖിക കുരുവംശത്തിലെ
ചരിത്രകാരനായ കൃപാചാര്യനോടു് ചോദിച്ചു.
</p>
          <p style="indent">“അരമനസ്ത്രീകളുടെ വിവാഹബാഹ്യ ഗർഭരഹസ്യങ്ങളെക്കുറിച്ചു നിർവ്യാജമായ
അജ്ഞത പുലർത്തിയ മൂല ഗ്രന്ഥകാരനു് വേണ്ട അടിസ്ഥാനവസ്തുതകൾ സംഭരിച്ചുകൊടുക്കുന്ന
അസാധാരണനിയോഗമാണു് കിരീടാവകാശി ദുര്യോധനൻ എനിക്കേൽപ്പിച്ചതു്. മുൻമഹാറാണി
കുന്തിയോടുള്ള മമതയാൽ, ഞാനവളുടെ മൂന്നു ആൺകുട്ടികളുടെയും ജൈവിക പിതൃത്വം പാണ്ഡു
ഉൾപ്പെടെ നിസ്സാര മനുഷ്യർക്കു് വീതിച്ചു കൊടുക്കാൻ മടിതോന്നിയപ്പോൾ, പെട്ടെന്നുമനസ്സിൽവന്ന ചില
ആകാശചാരികളിൽ അടിച്ചേൽപ്പിച്ചു, പനയോല വഴി ദുര്യോധനനു് ആ വിവരം രേഖാമൂലം
കൊടുത്തെങ്കിലും, അവസാനം കൂട്ടിച്ചേർത്തുവച്ച വേറൊരു പനയോലയിൽ ‘കൗന്തേയ പിതൃത്വം
സംശയാസ്പദം’ എന്നു് അടിക്കുറിപ്പെഴുതിയിരുന്നു. എന്തുചെയ്യാം, തിരക്കിനിടയിൽ മാമുനിയതു
ശ്രദ്ധിക്കാതെ പോയി എന്നുഞാൻ ഊഹിക്കുന്നു. വിവരസംഭരണത്തിനു ശേഷം പിന്നീടു് വ്യാസൻ
എഴുതിത്തീർത്ത ആദിപർവ്വത്തിന്റെ ആദ്യകരടു അരമനയിൽ എത്തിയപ്പോൾ എന്നെ തിരുത്തലിനു
ഏൽപ്പിക്കാതെ ദുര്യോധനൻ ദുരൂഹമായ കാരണങ്ങളാൽ അതൊളിപ്പിച്ചുവച്ചതോടെ, കാര്യമറിയാതെ
വ്യാസാശ്രമം രചന തുടർന്നു. ഇനി ഞാൻ ‘സംശയാസ്പദം’ എന്ന വാക്കു വ്യാസനെ ഓർമ്മിപ്പിച്ചാൽ,
അരമനയിൽ എന്റെ ഗുരുസ്ഥാനം തന്നെ സംശയാസ്പദമാവും എന്നു് ദ്രോണാചാര്യർ താക്കീതുനല്കി
ഉപദേശിച്ചു, നിങ്ങളുടെ സഹകരണത്തോടെ ഞാൻ അങ്ങനെ മൗനം പാലിക്കട്ടെ?”
</p>
          <p style="indent">“തൊട്ടുമുമ്പിൽ തരംനോക്കി നിന്ന ശത്രുവിന്റെ അസ്ത്രപ്രയോഗത്തിൽ,
ഗുരുതരമായി മാറിൽ കൂരമ്പേറ്റു ബോധംകെട്ടുവീണ പിതാമഹൻ ഭീഷ്മർക്കു്, ആർക്കും ഉടനടി ചെയ്യാവുന്ന
പ്രഥമ ശുശ്രൂഷ ഉൾപ്പെടെ, അടിയന്തര വൈദ്യസഹായമെത്തിക്കുന്നതിൽ കൗരവർക്കു വീഴ്ചപറ്റിയോ?”
‘ഹസ്തിനപുരി പത്രിക’ ഇന്നു്.
</p>
          <p style="indent">“അരമന അന്തർനാടകങ്ങളിൽ കൗമാരംമുതൽ അഭിരമിച്ച നിങ്ങൾ,
മഹാറാണി പാഞ്ചാലിയെ ‘പുകച്ചുപുറത്തു’ചാടിക്കാൻ ചരടുവലിച്ച വിവാദം കുതിരപ്പന്തികളിൽ
ചർച്ചയാവുമ്പോൾ, നിജസ്ഥിതി പുറംലോകമറിയാൻ എന്തുണ്ടൊരോർമ്മ?”, കൊട്ടാരം ലേഖിക ചോദിച്ചു.
യുധിഷ്ഠിരനിൽനിന്നും സമ്മർദ്ദവും ഭീഷണിയും വഴി തട്ടിയെടുത്ത ചെങ്കോൽ, പരീക്ഷിത്തു്
പൊടിതട്ടിയെടുക്കുന്ന നേരം.
</p>
          <p style="indent">“രാജമാതാവായിരുന്ന സത്യവതി ഉപയോഗിച്ചിരുന്നതും, അംബിക,
അംബാലിക, കുന്തി, ഗാന്ധാരി എന്നിവർ റാണിപദവി നേടിയ കാലത്തുപയോഗിക്കാൻ
പേടിച്ചതുമായൊരു ഒരു ദന്തസിംഹാസനമുണ്ടു് അന്തഃപുരത്തിൽ. സർവ്വാഭണങ്ങളും ധരിച്ചു പാഞ്ചാലി,
വിസ്തരിച്ചിരുന്നു ചിത്രപ്പണി ചെയ്യുമ്പോൾ, ഇഷ്ടംകൂടാൻ, കൊഞ്ചിക്കുഴഞ്ഞു ഞാനോരൊന്നു
പറയുമായിരുന്നു. “എന്നോടു് നീ പ്രായവും ശ്രേണീബന്ധവും നോക്കാതെ പ്രണയാഭ്യർത്ഥന ചെയ്യുന്നതു്
പാപമാണു്”,എന്നുച്ചരിച്ചുകൊണ്ടവൾ എനിക്കു് ‘പിഴ’യിടും: നിലത്തിരുന്നു സുഗന്ധതൈലം തേച്ചവളുടെ
കാൽവണ്ണ ഞാൻ മിനുക്കിക്കൊടുക്കണം. പിഴയും പാരിതോഷികവും അങ്ങനെ മാറിമാറി
പരീക്ഷിക്കുന്നൊരു ആസുരശക്തിയായി പാഞ്ചാലി എത്രവേഗം പാണ്ഡവരെ പേടിപ്പിച്ചു! വയോജനങ്ങളും
പരാശ്രയക്കാരുമായ മൂന്നു കൗന്തേയരെ വടക്കൻ ചുരങ്ങളിലേക്കു സ്ഥാനഭൃഷ്ടരാക്കിയാൽ, ഇളമുറ
മാദ്രിപുത്രന്മാരെ കൂടെനിർത്തി നമുക്കൊരുമിച്ചധികാരം പങ്കിടാമെന്നവൾ എന്നെ രഹസ്യശബ്ദത്തിൽ
പ്രലോഭിപ്പിക്കും. പെണ്ണാധികാര പ്രമത്തതയുടെ പ്രഭവകേന്ദ്രമാവാൻ പാഞ്ചാലിക്കുള്ള നീണ്ടകാല
അഭിലാഷം ഏക കിരീടാവകാശിയായ എന്നിലൂടെ സാക്ഷാത്കരിക്കാനാണവളുടെ
നീണ്ടകാലപദ്ധതിയെന്നു നാൾക്കുനാൾ അവിഹിതബന്ധത്തിൽ വെളിപ്പെട്ടപ്പോൾ ഞാൻ, എന്റെ
പിതാമഹനായ അർജ്ജുനനുമായി കൂടിയാലോചിച്ചു മഹാപ്രസ്ഥാനത്തിന്റെ വിശുദ്ധനാമത്തിൽ
പാഞ്ചാലിയെ പുറത്തുചാടിക്കാൻ വേറൊരു പദ്ധതിയുമായി തയ്യാറായി. കഥയറിയാതെ പടിയിറങ്ങിയ
പാഞ്ചാലി, മലയോരപാതയിൽ മുൻപാണ്ഡവനിശ്ചയമനുസരിച്ചു ‘കാലിടറിവീണു മരിക്കാ’നിടവരും വരെ
അഞ്ചുഭർത്താക്കന്മാരും അവളുടെ കൂടെ ചാരക്കണ്ണുമായി കൂടെയുണ്ടാവും. ശവമടക്കു കഴിഞ്ഞാലവർ
ദുഃഖാചരണത്തോടെ കൊട്ടാരത്തിൽമടങ്ങിവന്നു, വൃദ്ധസദനത്തിൽ വിശ്രമജീവിതം നയിക്കാൻ
പ്രേരിതരുമാവും. ഇതിലൊക്കെ എന്താണു് അസ്വാഭാവികത? അരമനഅധികാരവടംവലിയിൽ ചിലർ
അടിതെറ്റുന്നതു് പതിവു് കാഴ്ചയല്ലേ ഗംഗയാറൊഴുകുന്ന നദീതടസംസ്കാരത്തിൽ? ഇതെല്ലാം കണ്ടു
ഇക്കാലത്തു ആരു നടുങ്ങും എന്നാണു നിങ്ങൾ വിചാരിക്കുന്നതു്?”
</p>
          <p style="indent">
            <pb n="29" ed="2023-01-31"/>
          </p>
          <p style="indent">“ഗുരുദക്ഷിണയായി വിദൂരവിദ്യാർഥികളിൽനിന്നും തള്ളവിരൽ
മുറിച്ചെടുക്കുന്നവനെന്ന കുപ്രസിദ്ധിയുണ്ടെങ്കിലും, ദ്രോണരെ കൊല്ലാൻ കുരുക്ഷേത്രയിൽ തുണയായതു്
കേവലമൊരു ‘യുധിഷ്ഠിരനുണ’യായിരുന്നോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“അതൊരു കാഴ്ചപ്പാടിന്റെ വൈകല്യമാണു്. നിങ്ങൾ പരാമർശിക്കുന്ന
കേവലനുണയും ഞാൻ പോർക്കളത്തിൽ ദ്രോണവധത്തിനായുച്ചരിച്ച അർദ്ധസത്യവും തമ്മിൽ അന്തരം
ഉണ്ടു്. നുണക്കു ബന്ധം സമൂഹധാർമികതയോടാണു്, അർദ്ധസത്യത്തിനു ബന്ധം വ്യക്തിയുടെ
മനഃസാക്ഷിയോടും. ധാർമികതാപ്രശ്നം പൊതുവേദിയിൽ ചർച്ചക്കു വരും, എന്നാൽ അർദ്ധസത്യം
അതുച്ചരിച്ചവന്റെ ഹൃദയത്തിലാണു് കുത്തുക. വ്യക്തമാക്കിത്തരാം, ഒന്നടുത്തുവരൂ, എന്റെ ഇടനെഞ്ഞിൽ
നിങ്ങൾ വലതു കൈവക്കൂ, അതെ, അങ്ങനെ തന്നെ. ഇനി ചെവിയോർക്കൂ എന്നിട്ടു പറയൂ,
അശാന്തമാണോ തിരുഹൃദയം? അല്ല? അതാണു് പറഞ്ഞതു്, യുദ്ധംജയിക്കാൻവേണ്ട വാമൊഴിഉള്ളടക്കം
മാത്രമേ എന്റെ അർദ്ധസത്യത്തിൽ ആ നിർണ്ണായകദിനവും ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു്
ഹൃദയത്തിൽ മനഃസ്സാക്ഷിയുടെ കുത്തില്ല. സംസാരിച്ചുനിൽക്കാൻ നേരമില്ല മാധ്യമസുഹൃത്തേ. ഇന്നു്
തിരക്കുണ്ടു് തേജോമയനായ ഗുരുദ്രോണാചാര്യന്റെ പൂർണകായ കളിമൺപ്രതിമയുടെ ഉൽഘാടനം
ഹസ്തിനപുരി കൊട്ടാരത്തിന്റെ മുമ്പിലുള്ള സേനാപതി മാർഗിൽ, നിങ്ങളും വരുമല്ലോ, പതിവുപോലെ
മുൻനിരയിൽ നിങ്ങൾക്കും യുദ്ധകാര്യലേഖകനും ഇരിപ്പിടമുണ്ടാവും, നാരായമായിരുന്നു കുരുക്ഷേത്രയിൽ
നിങ്ങളുടെ മാരകായുധമെങ്കിലും!”
</p>
          <p style="indent">“ഭാരം തോന്നാറുണ്ടോ?”, ഗദചൂണ്ടിക്കാട്ടി കൊട്ടാരം ലേഖിക ഭീമനോടു്
ചോദിച്ചു.
</p>
          <p style="indent">“അപ്പോളൊക്കെ ആയുധം താഴെവച്ചു് വലതുകൈ ഇങ്ങനെ ഉയർത്തി,
ഇടനെഞ്ഞിൽ ചേർത്തു് വക്കും, പിന്നെ കൈ മുഖത്തു് ചേർത്തു് നെറ്റിയിൽ പതുക്കെ തടവും,
അഭ്യാസിയുടെ അതിരൂക്ഷ ചലനങ്ങൾ സാധ്യമാക്കുന്ന, കയ്യിനകത്തെ അസ്ഥിയെ വീണ്ടും നമിക്കും.
പിന്നീടു് ഗദയെടുക്കും, അതിന്റെ മാരകപ്രഹര ശേഷിക്കു് പറ്റിയ ഇരയെ അതു് തന്നെ കണ്ടെത്തട്ടെ
എന്നുഞാൻ ഉള്ളഴിഞ്ഞു ആശംസിക്കും. നാരായംകൊണ്ടു് ഓലയിൽ അതിസസൂക്ഷ്മവികാരങ്ങൾ ദ്രൗപദി
ആവിഷ്കരിക്കുന്ന പോലൊരു മായികപ്രതിഭാസം ആയുധപ്രയോഗത്തിലും അനുഭവവേദ്യമാകും”,
യുദ്ധാനന്തര ഹസ്തിനപുരിയിൽ ആയോധനവിദ്യ പഠിപ്പിക്കുന്ന ഗുരുകുലത്തിൽ, ക്ഷണിക്കപ്പെട്ട
പരിശീലകനായി വന്ന ഭീമൻ, ഇപ്പോൾ ഉപയോഗരഹിതമായ ഗദനോക്കി ഇടയ്ക്കിടെ വിതുമ്പി.
യുദ്ധഭീഷണി ഇല്ലാത്തവിധം അയൽരാജ്യങ്ങൾ അധോഗതി പ്രാപിച്ചപ്പോൾ ജേതാക്കൾക്കു്
നേരിടാനുള്ളതു് യുദ്ധക്കെടുതി!
</p>
          <p style="indent">“അഞ്ചുഭർത്താക്കന്മാരിൽ ഒരാൾ എന്ന പദവിമാത്രം എനിക്കുമതി എന്നു്,
സ്വാർത്ഥത വെടിഞ്ഞു പാണ്ഡവർ ഓരോരുത്തരും സ്വീകരിക്കാൻ എന്തായിരുന്നു പ്രചോദനം?”,
കൊട്ടാരം ലേഖിക ചോദിച്ചു. ദക്ഷിണാപഥത്തിൽപോയി തേടിപ്പിടിച്ചു കൊണ്ടുവന്ന പനയോലക്കെട്ടുകൾ
ഒതുക്കി വെക്കുകയായിരുന്നു ശിഷ്യന്മാർ.
</p>
          <p style="indent">“അഞ്ചുപേരും വെവ്വേറെ ഭാര്യമാരുമൊത്തു നാട്ടിലും കാട്ടിലും
അലഞ്ഞുപെരുമാറുന്നൊരു ബൃഹത്തായ കഥാപരിസരമാണു് എഴുത്താണിയെടുത്തപ്പോൾ എന്നെ
തുറിച്ചുനോക്കി പ്രകോപനപരമായി നേരിട്ടതു്. അതിന്റെ രചനാപരമായ അപ്രായോഗികത എന്നെ
പരവശനാക്കി. കുന്തിയും അഞ്ചുപുത്രവധുക്കളും കുട്ടികളുമൊക്കെയായി പാണ്ഡുവംശം എന്ന പുതിയൊരു
പർവ്വം വായനക്കാർക്കു് പ്രയോജനപ്പെടില്ലെന്ന മറുവാദമാണു് പനയോലക്ഷാമം വിഭാവനചെയ്തു ഞാൻ
കാഥികന്റെ പണിപ്പുരയിൽ ഉയർത്തിയതു്. പാഞ്ചാലിയുടെ ബഹുഭർതൃത്വംകൊണ്ടു് തീരാവുന്നതല്ലേ,
പാണ്ഡവജീവിതപ്രശ്നങ്ങളുടെ വ്യർത്ഥവ്യാപനം എന്നോരുൾവിളിയിൽ ദ്രൗപദിയെ
ഏകഔദ്യോഗികഭാര്യയെന്ന പദവിയിലേക്കു മെല്ലെ ഉയർത്തി. പങ്കാളിദാമ്പത്യത്തിലെ
ആവർത്തനസ്വഭാവമുള്ള ദൈനംദിനസംഘർഷങ്ങൾ ആ വിധം ഒഴിവാക്കി, കഥ വികസിപ്പിക്കാൻ ഞാൻ
ശ്രമിച്ചതൊക്കെ അങ്ങനെ വായനക്കാർക്കു് സമയം ലാഭിക്കാൻ തുണച്ചു. പരുക്കൻ ദാമ്പത്യയാഥാർഥ്യം
കഥയിൽ നിങ്ങൾ വിഷയമാക്കുമ്പോൾ, വിട്ടുവീഴ്ച ചെയ്യാതെ എങ്ങനെ ഇതിഹാസം പൂർത്തിയാക്കും?
ഭാവിയിൽ ആർക്കും കയറി വിപുലീകരിക്കാനും നവീകരിക്കാനും കഴിയുന്നൊരു അസംസ്കൃത
ഉൽപ്പന്നമായി എന്റെ രചന മാറണമെന്നാണു് മോഹം. അതു പൂവണിയുമോ? അതോ, വിമർശനച്ചൂടിൽ
കൊഴിഞ്ഞുവീഴുമോ ഈ തളിർ?”
</p>
        </div>
        <!--end of "section 1.0/.1"-->
      </div>
      <!--end of "chapter 1/0"-->
      <!--END OF CHAPTER 1/0-->
      <div prev="1" next="3" type="chapter" n="2" xml:id="chp2">
        <head type="chaphead">ഭാഗം എട്ടു്</head>
        <div type="lsection">
          <p style="noindent">“അർജ്ജുനന്റെ മകൻ അഭിമന്യു കുരുക്ഷേത്രയിൽ മരിച്ചതു്
അജ്ഞതകൊണ്ടാണെന്നു നിങ്ങൾക്കുറപ്പാണു്, എന്നാൽ ദുര്യോധനൻ ഭീമഗദയുടെ അധാർമ്മിക
ആക്രമണത്തിൽ മാരകമായി മുറിവേറ്റിട്ടും, അവസാനശ്വാസംവരെ പോരാടി വീരമൃത്യുവരിച്ച
ധീരദേശാഭിമാനി!—ഇതെന്താ നിങ്ങൾക്കു് രണ്ടുമുഴംങ്കോൽ?”, നകുലൻ ദുര്യോധനവിധവയോടു് ചോദിച്ചു.
ഹസ്തിനപുരി അരങ്ങേറ്റമൈതാനിയിൽ സായാഹ്നസംവാദം.
</p>
          <p style="noindent">“വ്യൂഹവിന്യാസം, വ്യൂഹം ഭേദിച്ചു് കൗശലത്തോടെ ഉള്ളിൽ കടക്കൽ,
വ്യൂഹത്തിൽനിന്നും പുറത്തുചാടാനുള്ള കുറുക്കുവഴി രൂപപ്പെടുത്തൽ—ഇതിലൊന്നും അറിവോ,
അനുഭവമോ, പരിശീലനമോ ഇല്ലാതെ, എടുത്തുചാടിയപ്പോൾ കിട്ടിയ തിരിച്ചടിയിൽ സംഭവിച്ചുപോയ
അപകടമരണം എങ്ങനെ പിറന്ന നാടിനുവേണ്ടിയുള്ള ബലിദാനമാവും? ദ്വാരകയിൽ ജനിച്ചു
മാതുലനൊപ്പം വളർന്ന അഭിമന്യു, ഹസ്തിനപുരിയിൽ ഒരു ദിവസമെങ്കിലും ദേശീയപതാകയേന്തി
നടന്നിട്ടുണ്ടോ? എന്നാൽ ദുര്യോധനൻ? കുരുവംശത്തിന്റെ പരമാധികാരം ഉറപ്പുവരുത്താൻ രാഷ്ട്രത്തിന്റെ
നാലതിരുവരെയും പദയാത്രചെയ്തു സാധാരണക്കാർക്കൊപ്പം നിന്ന ജനകീയൻ. പഞ്ചലോഹപ്രതിമ വച്ചു്
യുധിഷ്ഠിരൻ ആ ബലിദാനിയെ ഇപ്പോൾ മഹത്വപ്പെടുത്തുന്നതൊക്കെ ശരി, എന്നാൽ അധാർമ്മികതയുടെ
വിളയാട്ടമല്ലേ ധർമ്മപുത്രർ എന്നു് സ്വയം വിശേഷിപ്പിക്കുന്ന മഹാരാജാവിന്റെ മുഖമുദ്ര!” പ്രേക്ഷകർ ആയി
സദസ്സിൽ ഉണ്ടായിരുന്നതു് കൗരവരാജവിധവകളും പുത്രവിധവകളും.
</p>
          <p style="noindent">“സ്വയംവരം, ബഹുഭർത്തൃത്വം, ഖാണ്ഡവപ്രസ്ഥകുടിയേറ്റം, വസ്ത്രാക്ഷേപം,
വനവാസം, കീചകവധം, കുരുക്ഷേത്രയുദ്ധത്തിൽ പുത്രനഷ്ടം എന്നിങ്ങനെ സംഘർഷഭരിതമായ
ജീവിതാവസ്ഥകളിലൂടെ കടന്നുപോവാനിരിക്കുന്ന സ്ത്രീജന്മത്തെക്കുറിച്ചു പാഞ്ചാലി നിങ്ങൾക്കെന്തെങ്കിലും
നേരിയ സൂചന മധുവിധുക്കാലത്തുതന്ന നേരനുഭവമുണ്ടോ?”, ഭാവി പ്രവചിക്കുന്ന അവിശ്വാസി എന്നു്
യുധിഷ്ഠിരൻ കളിയായും കാര്യമായും സഹദേവനെ പാണ്ഡവർക്കിടയിൽ അടയാളപ്പെടുത്തുന്ന ഹൃദ്യമായ
ഓർമ്മയിൽ കൊട്ടാരം ലേഖിക ഇളമുറമാദ്രീപുത്രൻ സഹദേവനോടു് ചോദിച്ചു. മഹാപ്രസ്ഥാനം.
ആരോരുമറിയാതെ പാഞ്ചാലി അന്നുരാവിലെ കുഴഞ്ഞുവീണു മരിച്ചതോടെ, ഇനി കാലന്റെ കൊലവിളി
ആർക്കെന്നെല്ലാവരും വഴിയോര നീർച്ചാലിന്നരികെ ഭീതിയിൽ വിഭാവനചെയ്യുന്ന സന്ധ്യ.
</p>
          <p style="noindent">“ഭർത്താവു എന്നതിനേക്കാൾ, രഹസ്യകാമുകനോടു് പ്രണയപാശത്താൽ
ബന്ധിതയായ മുതിർന്ന സ്ത്രീ കാണിക്കുന്ന വാത്സല്യം നിറഞ്ഞ ഉടമസ്ഥാവകാശം കിടപ്പറയിലും പുറത്തും
നിർലജ്ജം പിൽക്കാലത്തു പ്രകടിപ്പിച്ചിരുന്ന പാഞ്ചാലി, മറ്റു നാലുപേരില്ലാത്തപ്പോൾ, എന്നെപ്പുണർന്നു,
പാരവശ്യത്തോടെ പറഞ്ഞതോർക്കുന്നു. ആത്മാവെന്നിൽനിന്നും ഉടമയുടെ സമ്മതമില്ലാതെ
മോചിക്കപ്പെട്ടുകഴിഞ്ഞാൽ, സ്ത്രീത്വത്തിന്റെ പിൻബലത്തിൽ നിന്നെയും നേരത്തോടുനേരമെത്തും മുമ്പു്
ഞാൻ കൂടെച്ചേർക്കും. അതിനിടയിൽ ഒരുപാടൊരുപാടു് ചോര നമുക്കുചുറ്റും തെറിക്കുമെങ്കിലും.
കൂടെപ്പോരില്ലേ നീ!”
</p>
          <p style="noindent">“ദ്രോണഗുരുകുലത്തിൽ നിങ്ങളുടെ സഹപാഠിയായിരുന്ന കാലത്തു,
ദുര്യോധനൻ അറിവുനേടുന്നകാര്യത്തിലൊക്കെ ആളെങ്ങനെ?” കൊട്ടാരം ലേഖിക ചോദിച്ചു.
പാണ്ഡവഭരണകാലം. ബലിദാനി കൗരവമുഖ്യന്റെ പഞ്ചലോഹപ്രതിമ നഗരചത്വരത്തിൽ അനാച്ഛാദനം
ചെയ്തു മടങ്ങുകയായിരുന്നു, പാഞ്ചാലിയുമൊത്തു മഹാരാജാവു യുധിഷ്ഠിരൻ.
</p>
          <p style="noindent">“ചൂതാട്ടത്തിൽ എതിരാളിയെ ഒരൊറ്റസന്ധ്യയിൽ പാപ്പരാക്കാൻ തക്ക
കുടിലപ്രാഗൽഭ്യം മാന്ത്രികശക്തിയിലൂടെ നേടിയ ശകുനിയുടെ കഠിനശിക്ഷണത്തിൽ നൂറ്റുവർ ഗാന്ധാര
സംസാരഭാഷയാക്കിയിരുന്നു. അതായിരുന്നു കൗരവ പാണ്ഡവ കൂട്ടുകുടുംബത്തിൽ അവരുടെ ആദ്യത്തെ
വൻമതിൽ. വർഷങ്ങൾ കഴിഞ്ഞിട്ടും ആ വിധം വൈകാരികഅകലം ഭാഷയിലൂടെ പാലിച്ചതിനു പുറമെ,
അമ്മഗാന്ധാരിയുടെ നാട്ടിൽ പോയി മടങ്ങുമ്പോൾ അയൽപക്ക തക്ഷശിലസർവ്വകലാശാലയിൽ നിന്നും
അറിവിന്റെ ഗാന്ധാര താളിയോലകൾ അവനും കൂട്ടരും ചുമന്നുകൊണ്ടു വരും. പ്രായോഗിക
സൈനികശിക്ഷണത്തിൽനിന്നപ്പുറം, പാണ്ഡവർക്കെതിരെ കിടമത്സരം ജയിക്കാൻ ഇതും തുണച്ചു.
കാട്ടിൽ, ഒറ്റപ്പെട്ട ബാല്യകൗമാരങ്ങൾക്കുശേഷം ഞങ്ങൾ ഹസ്തിനപുരിയിൽ എത്തിയിട്ടും, വാമൊഴിയിലും
പെരുമാറ്റത്തിലും കാടത്തം വിട്ടുമാറിയില്ലെന്നറിഞ്ഞ ദുര്യോധനസംഘം, ഗുരുകുലത്തിൽ പുതിയ
അറിവുൾക്കൊള്ളുന്നതനൊപ്പം അതു ഞങ്ങൾക്കെതിരെ ശത്രു ഭാവത്തിൽ പ്രയോഗിച്ചു നേട്ടംകൊയ്തു.
ഒരുദാഹരണം പറയാം: ഈശ്വരസൃഷ്ടിയാണു് ഇക്കാണുന്ന പാരാവാരമെന്നു കുന്തിയിൽ നിന്നും
മറുചോദ്യമില്ലാതെ എന്നോകേട്ടറിഞ്ഞ ഞങ്ങൾക്കു് ഒരു ഗാന്ധാര താളിയോലയിൽനിന്നും ദുര്യോധനൻ
നേടിയ പുതിയ കണ്ടെത്തലിൽ, ഭൂമിയുണ്ടായി ദശലക്ഷക്കണക്കിനു വർഷങ്ങൾ ഇവിടെ ജീവജാലങ്ങൾ
ഒന്നും ഉണ്ടായിരുന്നില്ല എന്ന ധാർഷ്ട്യം നിറഞ്ഞ പ്രഖ്യാപനം ദൈവനിഷേധമായി തോന്നിയപ്പോൾ,
ഞാൻ എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചു. പക്ഷേ, ഗുരുദ്രോണർ അവനെ പ്രശംസിച്ചു. ഞങ്ങൾ ആകെ
തകർന്നുപോയി. ഒന്നേയുള്ളു, എല്ലാ ഭൗതികസാഹചര്യങ്ങളും ആവോളം ദുരുപയോഗം ചെയ്തിട്ടും,
അവസാനം ഭീമഗദകൊണ്ടടിയേറ്റു നടുതകർന്നു ചളിയിൽപുതഞ്ഞു, “അമ്മാ അമ്മാ പോരാട്ടച്ചട്ടം
പാലിക്കാതെ പാണ്ഡവർ എന്നെ തുടയിലടിച്ചുവീഴ്ത്തി” എന്നു് കൊച്ചുകുഞ്ഞിനെപോലെ വാവിട്ടു
നിലവിളിക്കുമ്പോൾ, “എന്തുപറ്റി ഉണ്ണീ!” എന്നുചോദിച്ചു കുടിനീർ ചുണ്ടിൽ നനക്കാൻ ഞാൻ മാത്രമേ
പോർമുഖത്തുണ്ടായിരുന്നുള്ളു. ആർജ്ജിതവിജ്ഞാനത്തിന്റെ നിസ്സഹായത! വിജ്ഞാനിയുടെ ദുരവസ്ഥ.!”
</p>
          <p style="noindent">
            <pb n="2" ed="2023-02-02"/>
          </p>
          <p style="indent">“ഭീമൻ ദുര്യോധനെ വകവരുത്തുന്നതു് നേരിൽകണ്ട സൈനികേതരനല്ലേ
നിങ്ങൾ!”, കൊട്ടാരം ലേഖിക ചോദിച്ചു. ഇപ്പോൾ കുടിയേറ്റശ്രമത്തിലായിരുന്നു, കുരുക്ഷേത്രകാലത്തു
മാധ്യമതാരപദവി നേടി, സമാധാനകാലത്തു തൊഴിൽ നഷ്ടപ്പെട്ട യുദ്ധകാര്യ ലേഖകൻ.
</p>
          <p style="indent">“ഭീമനെ ദുര്യോധനൻ നേരിട്ടതും, പാണ്ഡവചതിയുമായി സഹകരിച്ചതും
പതറാതെ! വസ്ത്രാക്ഷേപത്തിൽ നിനക്കിപ്പോൾ പശ്ചാതാപമുണ്ടോ എന്നു് യുധിഷ്ഠിരൻ ചൊറിഞ്ഞപ്പോൾ,
നിഷേധാർത്ഥത്തിൽ അവൻ തലയാട്ടി. പാണ്ഡവർ വാളോങ്ങി വളഞ്ഞിട്ടും ഭയകണിക ദുര്യോധനമുഖത്തു
കാണാനായില്ല. എന്നിട്ടവൻ ഭീമനെ നോക്കിപുഞ്ചിരിച്ചു, “അലസജീവിയായ അർദ്ധസഹോദരാ, നിന്റെ
കയ്യിൽ ഈ ആയുധം എങ്ങനെ എത്തി? തപസ്സുചെയ്തു നേടാൻ മനക്കരുത്തുള്ള ആണുങ്ങൾക്കുള്ളതല്ലേ
ചതിയായുധങ്ങൾ?” പാണ്ഡവ മേൽക്കോയ്മയാൽ ബന്ധനസ്ഥനായ ആജീവനാന്തശത്രുവിനെ,
തുടയിലടിച്ചു ഭീമൻ വീഴ്ത്തുമ്പോൾ, കൈകൾ മേലോട്ടുയർത്തി ദുര്യോധനൻ താക്കീതിന്റെ സ്വരത്തിൽ
ഓർമ്മിപ്പിച്ചു: “അധികാരത്തിൽ എത്തിയാൽ, പാണ്ഡവർ വംശീയമായി വിഘടിക്കും, മാദ്രേയരും
കൗന്തേയരുമായി ചെങ്കോലിനായി അധികാരമോഹത്തോടെ കലഹിക്കും. യുധിഷ്ഠിരൻ
സമവായരാജാവായാൽ കിരീടം മുൾക്കിരീടമാവും. വസ്ത്രാക്ഷേപം എന്ന ലൈംഗികാരോപണത്തിൽ നീ,
പാഞ്ചാലി, വീണുപോകരുതേ, ആൺപെൺ പെരുമാറ്റശീലുകളുടെ പരുക്കൻപാണ്ഡവരീതികൾ നീ
ഇതിനകം നന്നേ പരിചയപ്പെട്ടിട്ടുണ്ടാവും, ചൂതാട്ടസഭയിലെ വസ്ത്രാക്ഷേപം ആക്ഷേപമല്ല,
അതൊരമിതപ്രണയാവിഷ്കാരമായിരുന്നില്ലേ”. തുട വിവസ്ത്രമാക്കി ഭീമഗദക്കു പ്രഹരിക്കാൻ കുസൃതിയോടെ
നിന്നു കൊടുക്കുമ്പോൾ, ഞങ്ങളെ സ്തബ്ധരാക്കി പാഞ്ചാലി ഏങ്ങലടിച്ചു “പ്രിയപ്പെട്ടവനേ, ഭീമഗദ വീണതു
നിന്റെ അരക്കെട്ടിലാണെങ്കിലും ഞാൻ, ഞാനും, നിന്നോടൊപ്പം അനുഭവിക്കട്ടെ ആ പീഡാനുഭവം.
കൊതിച്ചപെണ്ണിനെ പ്രലോഭിപ്പിക്കുവാനെന്നപോലെ, ഉടൽപരിപാലിക്കുവാനും പരിലാളിക്കുവാനും
സാധിച്ച നീയല്ലാതൊരു മാതൃകാപുരുഷഭാവന എനിക്കില്ല”.”
</p>
          <p style="indent">“‘ചിത്തഭ്രമം ചിത്തഭ്രമം’ എന്നുറക്കെ ഇടപെട്ടു യുധിഷ്ഠിരനും നകുലനും
പാഞ്ചാലിയെ ബന്ധനസ്ഥയാക്കി. യുദ്ധം പരിസമാപ്തിയിലെത്തിയതായി
യുദ്ധനിർവ്വഹണസമിതിയെപോലെ എനിക്കും വെളിപാടുണ്ടായി. എന്നാൽ, പാണ്ഡവപാളയത്തിലെ
പാതിരാമിന്നലാക്രമണത്തിൽ പ്രകൃതി ഒരു ശിക്ഷ പാണ്ഡവർക്കു് ഒരുക്കിവച്ചിരുന്നു. ദുര്യോധനവധം
ചുവരെഴുത്തു പതിപ്പിൽ ചേർക്കാൻ ഹസ്തിനപുരിയിലേക്കു പാഞ്ഞ ഞാൻ ആ വിവരമറിയാൻ
വൈകിയോ!”
</p>
          <p style="indent">“കണ്ണീരുകൊണ്ടാണോ, കുരുക്ഷേത്രവിധവകൾ കൗരവർക്കു പുഷ്പാർച്ചന
ചെയ്യുക? പാണ്ഡവ വംശഹത്യ കുരുക്ഷേത്രയിൽ സാധ്യമാവുന്നൊരു യുദ്ധസാഹചര്യത്തിൽ,
എന്തൊക്കെയായിരുന്നു പ്രിയദുര്യോധനന്റെ മോഹനസങ്കല്പങ്ങൾ?”, കൊട്ടാരം ലേഖിക ചോദിച്ചു.
കുഴിമാടത്തിൽ ദുര്യോധനവിധവ ധ്യാനത്തിലായിരുന്ന സന്ധ്യ.
</p>
          <p style="indent">“ഒരതിലോല ആവാസവ്യവസ്ഥയായിരുന്ന ഖാണ്ഡവ വനം തീയിട്ടു് പാണ്ഡവർ
പണിത ഇന്ദ്രപ്രസ്ഥം പൂർണ്ണമായും കുടിയൊഴിപ്പിച്ചു വിശ്വപ്രകൃതിക്കു വിട്ടുനല്കണമെന്നായിരുന്നു
ദുര്യോധനമോഹം. അതെന്നോടു് പങ്കുവച്ചുകൊണ്ടാണവൻ ആസ്വാദ്യകരമായൊരു
രതിയനുഭവത്തിനുശേഷം അന്തഃപുരത്തിൽ നിന്നു് പോർക്കളത്തിലേക്കു യാത്രയായതു്. കുരുക്ഷേത്രയിൽ
അവൻ രാഷ്ട്രത്തിനായി ബലിദാനം ചെയ്ത സ്ഥിതിക്കു് പുതുതലമുറകൗരവബാലികകൾ വേണം ആ
മോഹം, പാണ്ഡവ ഭരണത്തിൽ, പൂവണിയിക്കാൻ. ഇന്നുരാവിലെ ചേർന്ന രഹസ്യയോഗത്തിൽ പരസ്പരം
വിരൽ കീറി നെറ്റിയിൽ രക്തസിന്ദൂരമിട്ടു സത്യപ്രതിജ്ഞ ചെയ്ത വിവരം ഞാൻ സ്വർഗ്ഗസ്ഥനായ
ദുര്യോധനനെ അറിയിച്ചു. ഭരണകൂടത്തിന്നെതിരെ എന്തെന്തു ഒളിപ്രവർത്തനങ്ങൾക്കും
പരിശീലനത്തിലൂടെ കൗരവരാജ കുമാരികൾ സായുധരാവും. രതിക്ഷാമമനുഭവിക്കുന്ന പാണ്ഡവരെ
തേൻകെണിയിൽ വീഴ്ത്തുന്നതുൾപ്പെടെ വന്യമോഹങ്ങൾ ചൂഷണം ചെയ്യുവാൻ കൗരവപെൺകുട്ടികൾ
പാഞ്ചാലിയുടെ അന്തഃപുരജോലികൾക്കു, വിരാടയിൽ അജ്ഞാതവാസക്കാല സൈരന്ധ്രിയെപോലെ,
സേവനസന്നദ്ധരാവണമെന്നവൻ ഉപദേശിച്ചു. പാഞ്ചാലിയെ പാണ്ഡവർക്കെതിരെ തിരിച്ചു, ഭാവിയിൽ
പരീക്ഷിത്തിനൊപ്പം അധികാരം ആദ്യഘട്ടത്തിൽ പങ്കിടുന്നതും, അങ്ങനെ തുടർആലോചനയിൽ വരും.
പാണ്ഡവരെ ഹിമാലയചുരങ്ങൾക്കു കാവൽനിർത്തുന്ന ഭരണദൗത്യം ഏല്പിച്ചു, ഹസ്തിനപുരിയിലെ
ഭരണസിരാകേന്ദ്രത്തിൽ നിന്നവരെ മാറ്റി നിർത്തും. കൗരവവംശഹത്യ ആഘോഷിക്കുന്ന
പാണ്ഡവർക്കെതിരെ സംഘടിപ്പിക്കുന്ന പെൺസമരമുഖത്തിൽ നിങ്ങളും ഉണ്ടാവില്ലേ നാരായവും
പനയോലയുമായി?” മരക്കൂട്ടത്തിലെ സുരക്ഷിതഒളിയിടത്തുനിന്ന ചാരവകുപ്പുമേധാവി നകുലൻ,
ചെരിഞ്ഞുനോട്ടത്തിലൂടെ ആ രംഗം വിലയിരുത്തി, തൊഴിൽമികവോടെ അതിവേഗം അപ്രത്യക്ഷനായി.
</p>
          <p style="indent">“കൂട്ടുകുടുംബത്തിലെ മൂപ്പിളമതർക്കം തീർക്കാൻ സായുധസംഘട്ടനമാണു്
പ്രയോഗിക പരിഹാരമെന്നുറപ്പിച്ചാൽ, വരും കാലഭീഷണി കുരുവംശത്തിനു മാത്രമാവില്ലെന്ന
താക്കീതുമായി യുക്തിവാദിചാർവാകൻ ഊരുചുറ്റുന്നുണ്ടല്ലോ. പാടത്തും പണിശാലകളിലും നാടിന്റെ
വികസനത്തിനായി ജോലി ചെയ്യുമായിരുന്ന ആയിരക്കണക്കിനു് യുവാക്കൾ പരസ്പരം യുദ്ധത്തിൽ
കൊന്നുകൊലവിളിച്ചാൽ, അത്രയും വിധവകൾ ഹസ്തിനപുരി കോട്ടവാതിലിനു മുമ്പിൽ നാളെ അന്നം
യാചിക്കേണ്ടിവരില്ലേ?”, വിരാടരാജ്യത്തിലെ ഉപപ്ലവ്യ സൈനികപരിശീലന കേന്ദ്രത്തിൽ പോരാട്ട
തന്ത്രങ്ങൾക്കു മൂർച്ചകൂട്ടുകയായിരുന്ന യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധമേഘങ്ങൾ കൂട്ടം
കൂടിയ സന്ധ്യ.
</p>
          <p style="indent">“അനിവാര്യമായ മഹായുദ്ധങ്ങളെ അതിഭാവുകത്വത്തോടെ അടിച്ചമർത്തുന്ന
ഈ രീതി അസ്വീകാര്യമായി ഞാൻ കാണുന്നു. ഗംഗയാറൊഴുകുന്ന ഹസ്തിനപുരി
ഫലഭൂയിഷ്ഠമൊക്കെയാണെങ്കിലും, തിന്നാൻ ആവശ്യത്തിലധികം ആളുകൾ കൈനീട്ടിയാൽ വിശ്വപ്രകൃതി
പല പോംവഴികളും കാണില്ലേ? കലവറക്കു താങ്ങാനാവാത്ത പ്രജകളെ ഉന്മൂലനം ചെയ്യാൻ,
മഹാമാരിയായും വരൾച്ചയായും, അറ്റകൈയ്യിനൊരു മഹാഭാരതയുദ്ധമായും പ്രകൃതി ശാശ്വതപരിഹാരം
കാണുമ്പോൾ, വിരൽചൂണ്ടി അരുതെന്നു പറയാനാവുമോ ചാർവാകനെപോലെ അൽപകാലം മാത്രം
ആയുസ്സുള്ള നാം മനുഷ്യർ?”
</p>
          <p style="indent">“നിർവ്യാജമായ ഭീമപ്രണയം എന്തുകൊണ്ടുനീ നിഷ്കരുണം തിരസ്കരിക്കുന്നു
പ്രിയപാഞ്ചാലീ എന്നവളോടു് ഇനിയും നിങ്ങൾ ചോദിച്ചില്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു.
ഖാണ്ഡവപ്രസ്ഥം കുടിയേറ്റക്കാലം. മഗധയിൽ പോയി ജരാസന്ധവധം ചെയ്തു രാജസൂയയാഗത്തിനു്
യുധിഷ്ഠിരനെ പാണ്ഡവർ അണിയിച്ചൊരുക്കുന്ന പ്രത്യാശയുടെ കാലം.
</p>
          <p style="indent">“അത്തരം കുഴപ്പംപിടിച്ച വാക്കുകൾ ചേരുംപടിചേർത്തു് കൊണ്ടല്ലെങ്കിലും,
ഒരിക്കൽ ഏങ്ങലടിച്ചു ഞാൻ ചോദിച്ചതു മറന്നിട്ടില്ല.”
</p>
          <p style="indent">“ദുർമേദസ്സുള്ള ഉടലും, വേഗത കുറഞ്ഞ മനസ്സുമുള്ളവർക്കു പറ്റിയ
മത്സരഓട്ടമല്ല, ഭീമാ, ദ്രൗപദീപ്രണയം” എന്നവൾ എന്നെ നെറുകയിൽ ലഘുവായി സ്പർശിച്ചശേഷം,
അധികാരഭാവത്തോടെ ഇരുമാദ്രീപുത്രന്മാരെയും അരയിൽ കൈചുറ്റി കിടപ്പുമുറിവാതിൽ എനിക്കുനേരെ
കൊട്ടിയടച്ചു.
</p>
          <p style="indent">
            <pb n="3" ed="2023-02-03"/>
          </p>
          <p style="indent">“ഊഴംകാത്തു കിടപ്പറയിൽ പ്രവേശിക്കാനവസരം കിട്ടിയവരിലൊരാൾ,
പ്രിയപാഞ്ചാലിക്കൊപ്പം പായപങ്കിടുമ്പോൾ, മറ്റുനാലു പാണ്ഡവർ നിങ്ങളിരുവരുടെ രതിസ്വകാര്യത
മാനിച്ചു കുടിലിൽ നിന്നു് പുറത്തുപോവും എന്നതല്ലേ, നിലവിലുള്ള ബഹുഭർത്തൃത്വധാരണ?”, കൊട്ടാരം
ലേഖിക ചോദിച്ചു. വനവാസക്കാലത്തെ ഒറ്റമുറിക്കുടിൽ. പഞ്ചപാണ്ഡവർ നായാട്ടിനു പോയനേരം.
</p>
          <p style="indent">“പരിഷ്കൃത ബഹുഭർതൃത്വ ദാമ്പത്യസംഹിത ഉൾക്കൊള്ളാൻ പറ്റിയ
ബാല്യകൗമാരങ്ങളിലൂടെയാണോ പാണ്ഡവജീവിതത്തിന്റെ സാംസ്കാരികഘടകങ്ങൾ ‘ഹസ്തിനപുരി
പത്രിക’ അടയാളപ്പെടുത്തിയതു്? എന്തൊക്കെ ചെയ്താൽ കിടപ്പുമുറിക്കകത്തെ
ആൺപെൺശാരീരികപാരസ്പര്യത്തെ, പുറത്തുനിൽക്കുന്ന ദാമ്പത്യകൂട്ടാളികൾക്കു
ആണധികാരധാർഷ്ട്യത്തോടെ മലിനപ്പെടുത്താമോ അതൊക്കെ പുറത്തു ഊഴംകാക്കുന്ന നാലുപേരും
ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നതിന്റെ വിശദാംശങ്ങളൊന്നുംകുത്തിക്കുത്തി ചോദിക്കരുതേ.
അപമാനബോധതോടെ ഞാനും, ആ രാത്രി കൂടെക്കിടക്കാൻ ഊഴംകിട്ടിയവനും, മുറിയുടെ
പരുക്കൻതറയിൽ കമഴ്‌ന്നുകിടക്കും. അസ്ത്രം മറന്നുവച്ചതു് എടുക്കാൻ വന്നതാണു് എന്നൊക്കെ
‘നിഷ്കളങ്കമായി’ പറഞ്ഞു പാണ്ഡവരിലൊരാൾ മുറിയിൽ ഇടിച്ചുകയറിയതൊന്നും ഇതുവരെ നിങ്ങളും,
അവനും മറന്നിട്ടില്ല എന്നു് ഞാൻ കരുതുന്നു!”
</p>
          <p style="indent">“ഇന്നലെ അരമന സായാഹ്നവിരുന്നിൽ നിങ്ങളെ ദുര്യോധനൻ ‘ഭാഗ്യവാൻ’
എന്നർഥംവച്ചു പ്രശംസിക്കുന്നതു് കേട്ടു. പാഞ്ചാലിയെ നിങ്ങൾ വിവാഹം കഴിച്ചതിൽ
കുടിലകൗരവനെന്തോ വിമ്മിട്ടം, അങ്ങനെയാണോ, ഒന്നുഞെട്ടിയ നിങ്ങൾക്കും, അപ്പോൾ തോന്നിയതു്?”,
കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. സ്വയംവരം കഴിഞ്ഞു പാണ്ഡവർ നവവധുവുമൊത്തു
ഹസ്തിനപുരിയിൽവന്ന അശാന്തദിനങ്ങൾ.
</p>
          <p style="indent">“വിരുന്നുകിട്ടുമെന്നു കേട്ടാണു് ഏകചക്രഗ്രാമത്തിൽനിന്നും ഞങ്ങൾ, അഞ്ചു
പാണ്ഡവരും പാഞ്ചാലയിൽ എത്തിയതു്. വേഷം മത്സരത്തിനുയോജിച്ച രാജകീയപോരാളിയുടെ
ആയിരുന്നില്ല, തെരുവിൽനടന്നു ഭിക്ഷചോദിക്കുന്ന ബ്രാഹ്മണയാചകന്റേതായിരുന്നു. വാരണാവതം
അരക്കില്ലം ചുട്ടുകരിച്ചു, ആറംഗ ആദിവാസികുടുംബത്തെ കൊന്നു, കത്തിക്കരിഞ്ഞതു് ഞങ്ങളെന്നു
വ്യാജതെളിവുണ്ടാക്കി ഓടിരക്ഷപ്പെടാൻ പ്രേരിപ്പിച്ച കുന്തിയുടെ ശപിക്കപ്പെട്ട സന്തതികൾക്കു,
ചെന്നെത്തിയ ഏകചക്രയിൽ വിധിച്ചതു് യാചന. ഭാവിയെക്കുറിച്ചു പേക്കിനാവുണ്ടായ കാലം.
അങ്ങനെകേട്ടറിഞ്ഞു പാഞ്ചാലയിൽ എത്തിയപ്പോൾ സായുധപരിശീലനം നേടിയവർക്കൊരു
വെല്ലുവിളിപോലെ സ്വയംവരമത്സരമായി ആയുധപരീക്ഷ! അസ്ത്രം ഞാൻ തൊട്ടുനോക്കി. “അർജ്ജുനാ
നിനക്കായി ഞാനിത്രയും കാലം ഇവിടെ കാത്തിരുന്നു” എന്നു് ആ ‘ദിവ്യാസ്ത്രം’ മൃദുവായി
എന്നോടുപറഞ്ഞപ്പോൾ കൗതുകത്തിൽ അതൊന്നുപൊക്കി, ഞാൺവലിച്ചു അമ്പു് ലക്ഷ്യം തൊട്ടു,
പാഞ്ചാലൻ പ്രഖ്യാപിച്ചു. അഴകളവുകൾ ഉള്ള പാഞ്ചാലി എനിക്കു് സ്വന്തം എന്നു സൗന്ദര്യാരാധകനായ
ഞാൻ കരുതിയപ്പോൾ, അതാ എട്ടുപാണ്ഡവക്കണ്ണുകൾ യാചിക്കുന്നു, ഞങ്ങളും പങ്കിടട്ടെ നിനക്കു്
സമ്മാനമായികിട്ടിയ പാഞ്ചാലിയെ? അവിഹിതബന്ധങ്ങളുടെ പരദേവതയായ കുന്തി അവരെ ഉടൻ
അനുഗ്രഹിച്ചു, സ്വകാര്യസ്വത്തെന്നഭിമാനിച്ച സ്ത്രീ അങ്ങനെ പഞ്ചപാണ്ഡവരുടെ പൊതുമുതലായി. ‘ഒരു
ഭർത്താവിനു് ഒരു ഭാര്യ’ എന്ന പരിശുദ്ധദാമ്പത്യതത്വം പാലിക്കുന്ന കൗരവർ അപ്പോൾ ‘ഭാഗ്യവാൻ’
എന്നല്ലേ മുനവച്ചു പറഞ്ഞുള്ളു. പാഞ്ചാലിയോടാണു് പറഞ്ഞതെങ്കിലോ, ‘നീ ഭാഗ്യവതി, കുന്തി പാടുപെട്ടു്
പരപുരുഷന്മാരെ പ്രലോഭിപ്പിച്ചപ്പോൾ, നിനക്കു് സ്വർണത്തളികയിൽ ആദ്യരാത്രിയിൽ അവൾ
വച്ചുനീട്ടിയല്ലോ അഞ്ചു ദേവസന്തതികളെ!’”
</p>
          <p style="indent">
            <pb n="4" ed="2023-02-04"/>
          </p>
          <p style="indent">“ദുര്യോധനനിരീക്ഷണം പൊടിതട്ടിയെടുത്തു യുധിഷ്ഠിരഭരണകൂടം
കൗരവർക്കെതിരെ ഇറങ്ങുമ്പോൾ നിങ്ങൾ എന്തിനാണിത്ര വിറളി പിടിക്കുന്നതു്?”, കൊട്ടാരം ലേഖിക
ദുര്യോധനവിധവയോടു് ചോദിച്ചു. പാണ്ഡവ ഭരണകാലം.
</p>
          <p style="indent">“എന്റെ മക്കൾ കൗരവപൈതൃകത്തിന്റെ മഹനീയപിന്തുടർച്ചക്കു
അവകാശപ്പെട്ടവർ എന്ന ബോധ്യത്തിൽ! കുരുവംശപൈതൃകം ‘അറപ്പുളവാക്കു’ന്നൊരു
സാംസ്കാരികനിർമ്മിതി എന്നു് ദുര്യോധനൻ എന്തുസാഹചര്യത്തിലാണു് ചെയ്തതു്? “എട്ടുപെറ്റതിൽ
ഏഴിനെയും പുഴയിൽ മുക്കിക്കൊന്നവൾ സ്വർഗ്ഗജാതഗംഗ” എന്നു് കൃപാചാര്യൻ കൗരവകുട്ടികളെ
പഠിപ്പിച്ച ഓർമ്മയിൽ ആയിരുന്നു പിൽക്കാലത്തവൻ അതു് രാജസഭ ചർച്ചയിൽ ഓർത്തതു്. അതേ
ദുര്യോധനൻ തുടർന്നു് പ്രമേയം അവതരിപ്പിച്ചു മഹാറാണി സത്യവതിയെ കുരുവംശകുടുംബനാഥയെന്നു
പ്രഖ്യാപിച്ചതൊന്നും യുധിഷ്ഠിരൻ അറിഞ്ഞില്ലേ? വിചിത്രവീര്യൻ ധൃതരാഷ്ട്രർ ഇവരൊന്നും യുധിഷ്ഠിരനു്
മാതൃകാപുരുഷന്മാർ അല്ലായിരിക്കാം, കുഴപ്പമില്ല, എന്നാൽ മുക്കുവവംശത്തിൽ പിറന്ന സത്യവതിക്കു
രാജമാതാപദവികൊടുത്തു് ബഹുമാനിക്കാൻ ദുര്യോധനൻ നന്നേ ചെറുപ്പത്തിൽ തുനിഞ്ഞു എന്നു്
ഇനിയെങ്കിലും അജ്ഞതയുടെ നീരുറവയായ യുധിഷ്ഠിരൻ ചരിത്രം പഠിക്കണം. അരനൂറ്റാണ്ടോളം
ഹസ്തിനപുരികൊട്ടാരത്തിൽ കഴിഞ്ഞ എനിക്കുള്ള കുരുവംശചരിത്രാവബോധം, എങ്ങനെ കാട്ടിൽ പിറന്നു
കാട്ടിൽ വളർന്ന കൗന്തേയർക്കുണ്ടാവും!”




</p>
          <p style="indent">
            <pb n="5" ed="2023-02-05"/>
          </p>
          <p style="indent">“വ്യക്തിപരമായി വീണ്ടും ഉന്നംവച്ചാണല്ലോ ദുര്യോധനവിധവയുടെ ഓരോ
കുത്തുവാക്കും! കുലീനമൗനം വിനയായോ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. യുദ്ധാനന്തര
ഇടവേള, ഹസ്തിനപുരി.
</p>
          <p style="indent">“സുകുമാരകലകളിൽ പരിശീലനം നേടിയ ആ മഹതിയെ ഞാൻ
ആദ്യമൊക്കെ ഉൾപ്പെടുത്തിയിരുന്നതു് ഹസ്തിനപുരിയിലെ അഭിജാത കൗരവവധു എന്ന
നിലയിലായിരുന്നു. ദുര്യോധനനെ തുടയിലടിച്ചുകൊന്നതു് ഞാനെന്നവർ വിഭാവന ചെയ്യുന്നുണ്ടാവാം!
എങ്ങനെ നെഞ്ചിൽ കൈവച്ചു് പറഞ്ഞു സത്യം അവളെ ബോധ്യപ്പെടുത്തും. കുരുക്ഷേത്ര
ജലാശയത്തിന്നരികെ, ഭീമപ്രഹരത്തിൽ അടികൊണ്ടു തുടയൊടിഞ്ഞ ദുര്യോധനൻ ചളിയിൽ
പുതയുമ്പോൾ പാണ്ഡവസംഘം വിജയഭേരിമുഴക്കി പാളയത്തിലേക്കു് പോയിരുന്നു. ഞാൻ മാത്രം
‘എന്തുപറ്റി ഉണ്ണീ’ എന്നനുതപിച്ചു അവനരികെചെന്നു് കൈപിടിച്ചുയർത്തി നീർക്കെട്ടിൽ
മേൽക്കഴുകിയെടുത്തു എന്റെ മേൽവസ്ത്രം ധരിപ്പിച്ചു ഈ ചുമലിൽ, അതെ ഈ ചുമലിൽ,
കിടത്തിയാണവനെ പാളയത്തിൽ എത്തിച്ചതു്.”
</p>
          <p style="indent">“എന്റെ അന്ത്യം അന്തസ്സോടെയാവാൻ നീ ചെയ്ത സേവനം നിന്നെ
അനശ്വരനാക്കുമെന്നു ആശീർവദിച്ചായിരുന്നു അവൻ എനിക്കു് മംഗളം നേർന്നതു്. ആ എന്നെ
ദുര്യോധനവിധവ, കഷ്ടം, ദുഷ്ടകഥാപാത്രമാക്കുന്നു. ദൈവമേ, നല്ലവനായൊരു അർധസഹോദരൻ
ചെയ്യേണ്ട അന്ത്യശുശ്രൂഷ ചെയ്തു അവനെ സ്വർഗ്ഗരാജ്യത്തേക്കു യാത്രയാക്കിയിട്ടും, ഈവിധം വിധവ
താറുമാറാക്കുമോ, ആരോടും നെറികേടുകാട്ടാത്ത ധർമ്മപുത്രരുടെ പട്ടാഭിഷേകം.” കുറച്ചകലെ പാഞ്ചാലി
യുധിഷ്ഠിരനെ ധാർഷ്ട്യത്തോടെ കൈമാടിവിളിക്കുന്നതും, കണ്ടുപിടിക്കപ്പെട്ട ഞെട്ടലോടെ നിയുക്തരാജാവു്
ഞെട്ടിപ്പിടഞ്ഞെണീക്കുന്നതും കൊട്ടാരം ലേഖിക തൊഴിൽമികവോടെ നിരീക്ഷിച്ചു.
</p>
          <p style="indent">“സംശയകരമായ രീതിയിൽ പാഞ്ചാലിയുടെ യമുനാതീര ഹരിതവനത്തിൽ
അലയുകയായിരുന്ന ‘കൗരവചാര’നെ പിടികൂടി രഹസ്യതാവളത്തിൽ ചോദ്യം ചെയ്തുവരികയാണെന്നു
ഇന്ദ്രപ്രസ്ഥം രഹസ്യാന്വേഷണ വകുപ്പു് മേധാവിയും, ഇളമുറ മാദ്രീപുത്രനുമായ നകുലൻ അറിയിക്കുന്നല്ലോ.
ഇത്രവലിയ പ്രകോപനം പാണ്ഡവരോടു് വേണ്ടായിരുന്നു എന്നുതോന്നിയോ?”, കൊട്ടാരം ലേഖിക
ദുര്യോധനനോടു് ചോദിച്ചു. ഹസ്തിനപുരി രാഷ്ട്രീയാന്തരീക്ഷം പെട്ടെന്നു് കലുഷമായ നേരം.
</p>
          <p style="indent">“അവൻ ശരിക്കും ‘ചാര’നാണോ? അതോ, പാഞ്ചാലിയുടെ കറകളഞ്ഞ
ആരാധകനോ? നൂറ്റുവരിൽ മിക്കവാറും എല്ലാവരും അവളെ മനസ്സാവരിച്ചവരെങ്കിലും, അവൻ, അവൻ
മാത്രമേ, ഈ വഴിയത്രയും നടന്നു, ഇന്ദ്രപ്രസ്ഥം അതിർത്തി ഭേദിച്ചു് അതിസുരക്ഷാമേഖലയിൽ
അലസമായി നടക്കാൻ ധൈര്യപ്പെടുകയുള്ളു. നവവധുവായി പാഞ്ചാലി, ഹസ്തിനപുരി അതിഥിമന്ദിരത്തിൽ
പാർക്കുന്ന ഇടവേളയിൽ, നിത്യവുമവൻ ഒരു വെള്ളിപ്പാത്രം നിറയെ പുത്തൻപൂക്കളുമായി അവളെകാത്തു
വരിനിൽക്കും പൂക്കൾ വാങ്ങിമണത്തു, പ്രസന്നമായ പുഞ്ചിരിയോടെ അവൾ അവന്റെ കൈപിടിച്ചു
അകത്തേക്കുപോവും. ഈ അംഗീകൃത ആരാധകനെയാണോ, നകുലൻ ‘ചാരൻ’ എന്നു് ചാപ്പകുത്തി, തല
വെട്ടാൻപോവുന്നതെങ്കിൽ, എന്തായിരിക്കും ഇന്ദ്രപ്രസ്ഥം ഭരണകൂടം വരുംതലമുറക്കുകൊടുക്കുന്ന
പ്രണയസങ്കല്പം!”
</p>
          <p style="indent">“ഭീമകാരുണ്യത്തിൽ ചക്രവർത്തിപദവി ചുളുവിൽ നേടിയ യുധിഷ്ഠിരൻ,
പട്ടാഭിഷേകത്തിനു അടിമപ്പണിചെയ്ത മറ്റുപാണ്ഡവർക്കുനേരെ കുതിരകയറുന്നപോലെ നിങ്ങളെയും
കീഴ്പ്പെടുത്തുവാൻ, ‘ധർമ്മപുത്രർ’ എന്ന നിർമ്മിതപ്രതിച്ഛായ ദുരുപയോഗം ചെയ്തുവോ? അതോ,
വീട്ടിനകത്തും പുറത്തും ഒരുപോലെ സാത്വികവേഷം ആടിയോ”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു്
ചോദിച്ചു. ഇന്ദ്രപ്രസ്ഥം കാലം.
</p>
          <p style="indent">“ചാരിത്ര്യവതി എന്ന വിശേഷണം നിനക്കുചേരില്ലെന്നു നീ ബഹുഭർത്തൃത്വം
അംഗീകരിച്ചതോടെ നഷ്ടപ്പെട്ടു പാഞ്ചാലീ എന്നു പരിദേവനത്തോടെ തുടങ്ങിയ
യുധിഷ്ഠിരവാഗ്ദോരണിയിൽ ഞാൻ ഒന്നുഞെട്ടിയെങ്കിലും, പിന്നീടവൻ, “എന്നാൽ പതിവ്രത എന്ന
വിശേഷണമെങ്കിലും നിനക്കു യോജിക്കാൻ കഴിയുമോ എന്നു് ഞാൻ ഒന്നു നോക്കട്ടെ” എന്നു്
വിലപേശുന്നമട്ടിൽ പറഞ്ഞപ്പോൾ വെല്ലുവിളിയോടെ ഞാൻ നേരിട്ടു. “മുഖ്യഭർത്താവിന്റെ
സന്മനസ്സുനേടാൻ ഈ വേഷംകെട്ടുപോരാ, നീ ആഞ്ഞുശ്രമിക്കണം. ഭൂതകാലത്തു ഞങ്ങൾക്കു നഷ്ടപ്പെട്ട
മാതൃവാത്സല്യവും പെൺപരിലാളനയും നീ എനിക്കു് ഉറപ്പുവരുത്തണം” എന്നവൻ ഉപാധിവെച്ചപ്പോൾ,
അവനെ കിടപ്പറയിൽ നിന്നും ബഹിഷ്കരിച്ചു ചക്രവർത്തിനി എന്ന നിലയിലുള്ള മൗലികാവകാശങ്ങൾ
ഞാൻ പ്രയോഗിച്ചു. മറ്റുനാലുപേർ ‘പരിലാളന’ കിട്ടി കിടപ്പറയിൽ നിന്നും തൃപ്തിയോടെ
പുറത്തുപോവുമ്പോഴും, തിരുവസ്ത്രധാരിയായ യുധിഷ്ഠിരനു അന്തഃപുരത്തിൽ ഇനിയും കൊടുത്തിട്ടില്ല
പുനഃപ്രവേശനം!”
</p>
          <p style="indent">“കൗരവസൈന്യാധിപനായി പാണ്ഡവരെ കുരുക്ഷേത്രയിൽ വിറപ്പിച്ച
ഭീഷ്മർക്കാണല്ലോ മഹാരാജാവു് യുധിഷ്ഠിരൻ ഹസ്തിനപുരിയുടെ രാഷ്ട്രപിതാവെന്ന മരണാനന്തരബഹുമതി
കൊടുത്തു് പൊതുചടങ്ങിൽ ആദരിച്ചതു്! എന്നിട്ടും നിങ്ങൾ ഭീഷ്മരുടെ നീണ്ടകാല കൗരവക്കൂറു
വകവെക്കാതെ ചടങ്ങു് ബഹിഷ്കരിച്ചല്ലോ”, കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു.
പുനരധിവാസകേന്ദ്രത്തിലെ പരുക്കൻതറയിൽ ഉടുതുണി തുന്നുകയായിരുന്നു, അരനൂറ്റാണ്ടോളം കാലം
രാജവധുവായി ഹസ്തിനപുരി അരമനയിൽ ജീവിച്ച ആ കലിംഗദേശരാജകുമാരി.
</p>
          <p style="indent">“കുരുക്ഷേത്രയിലെ പാണ്ഡവ ഗൂഡാലോചനയിൽ, ഇരയുടെ വേഷം മാത്രമായി
ഭീഷ്മർ. മൂന്നാം ലിംഗ പാഞ്ചാലപുത്രിയെ വാളും കൊടുത്തു പാണ്ഡവർ നിർത്തിയപ്പോൾ,
പ്രതിജ്ഞാപാലകനെന്ന നിലയിൽ ശാഠ്യമുള്ള ഭീഷ്മർ, ആയുധം താഴെയിട്ടു അന്തർനാടകത്തിലെ
ദുരന്തകഥാപാത്രമായി നിന്നുകൊടുത്തു. തക്കംനോക്കി അർജ്ജുനൻ കൂരമ്പുകളാൽ ഭീഷ്മരിൽ ‘പുഷ്പാർച്ചന’
ചെയ്തു. പിന്നീടു് ‘യുദ്ധമാലിന്യം’ പോർക്കളപുറമ്പോക്കിൽ ഒരു മൂലയിൽ, ശരശയ്യയിൽ കഷ്ടപ്പെടുത്തി,
മരണത്തിനുവിട്ടുകൊടുത്തു. അന്ത്യശുശ്രൂഷയും അനുസ്മരണവും കഴിഞ്ഞു യുധിഷ്ഠിരൻ എന്ന
കപടനാട്യക്കാരൻ ഇപ്പോൾ ഭീഷ്മരെ ‘രാഷ്ട്രപിതാ’വാക്കിയാൽ, സാന്ത്വനവും ചികിൽസയും കിട്ടാതെ
നരകിച്ച പരേതാത്മാവിനെന്തു പ്രയോജനം? വേണ്ട ഹസ്തിനപുരിക്കൊരു രാഷ്ട്രപിതാവു്, മതി
സത്യവതിയെന്ന കുരുവംശ കുടുംബനാഥ എന്ന നിലപാടു് വ്യക്തമാക്കിയല്ലേ ഞാൻ യോഗം
ബഹിഷ്കരിച്ചതു്!”
</p>
          <p style="indent">
            <pb n="6" ed="2023-02-06"/>
          </p>
          <p style="indent">“ആദ്യചരമവാർഷികത്തിൽ ആളുയരത്തിലുള്ള പ്രതിമ അനാച്ഛാദനം ചെയ്യുന്ന
പ്രൗഢഗംഭീരമായ ചടങ്ങിൽ, പ്രഭുക്കളും ഭൃത്യരും പങ്കെടുത്തു എന്നുനിങ്ങൾക്കറിയാം. യുധിഷ്ഠിരനും
പ്രതിരോധമന്ത്രി ഭീമനും, ഹസ്തിനപുരിയുടെ അഖണ്ഡത സംരക്ഷിക്കാൻ വിഘടനവാദികളോടു്
നേർക്കുനേർ ഏറ്റുമുട്ടി ജീവത്യാഗം ചെയ്ത ദുര്യോധനന്റെ ആവേശകരമായ ജീവിതകഥ അനുസ്മരിച്ചു.
അനാച്ഛാദനം നിർവ്വഹിക്കാൻ പാഞ്ചാലി ദുര്യോധനവിധവയെ ഉപചാരപൂർവ്വം ക്ഷണിക്കുമ്പോൾ,
കൗരവരാജവിധവകൾ എഴുനേറ്റു യോഗം ബഹിഷ്ക്കരിക്കുന്നു! പെരുമാറ്റച്ചട്ടത്തിന്റെ സവിശേഷമാതൃക
എന്നൊരിക്കൽ ‘ഹസ്തിനപുരി പത്രിക’ വിശേഷിപ്പിച്ച നിങ്ങൾ എങ്ങനെ ഈ വിധം ഭർതൃസ്മരണയെ
അവമതിക്കാൻ ധൈര്യപ്പെട്ടു!”, കൊട്ടാരം ലേഖിക ദുര്യോധനവിധവയെ ഏകാന്തമായൊരിടത്തു
കണ്ടെത്തിയപ്പോൾ കൈപിടിച്ചു് ചോദിച്ചു.
</p>
          <p style="indent">“പഞ്ചലോഹത്തിൽപണിത പ്രതിമ എന്നായിരുന്നു നകുലൻ “യോഗത്തിൽ
ആദ്യാവസാനം പങ്കെടുക്കണ”മെന്നു് മുട്ടുകുത്തി ക്ഷണിച്ചപ്പോൾ അറിയിച്ചതു്. എന്നാൽ യോഗം
കൂടുന്നതിനല്പം മുമ്പു് വിവരം കിട്ടി, യുദ്ധമാലിന്യങ്ങൾ കൊണ്ടാണു് പ്രതിമാനിർമ്മിതി. ജീവിതകാലം
കുരുവംശപ്പെരുമ നാടൊട്ടുക്കു് അടയാളപ്പെടുത്താൻ നാലതിരുകളും പദയാത്രചെയ്ത ശാന്തിപ്രിയന്റെ
ഓർമ്മക്കായി പാണ്ഡവഭരണകൂടം എന്തെങ്കിലുമൊക്കെ കുടിലത നിറഞ്ഞ അപമാനനിർമ്മിതി
ചെയ്തിരിക്കും എന്നു് ചിന്തിക്കാൻ, ‘നേരേ വാ നേരെപോ’ തരത്തിൽപെട്ട ഞങ്ങൾക്കായില്ല എന്നതാണു്
ഖേദം. അരുതേ, ഇക്കാര്യത്തിലൊരു വിവാദവുമായി ചുവരെഴുത്തുകൾ നാളെ!”
</p>
          <p style="indent">“ബാല്യസ്മരണകളിൽ നിങ്ങൾ കുന്തിയെ കരുണയില്ലാതെയും, മാദ്രിയെ
മമതയോടെയും ഓർത്തുകാണാറുണ്ടു്. മക്കളെ പൊന്നുപോലെ നോക്കിയ, ആദർശ
വനിതയെന്നംഗീകരിക്കപ്പെട്ട കുന്തി പിന്നെങ്ങനെ നിങ്ങൾക്കിത്ര പ്രയാസമുണ്ടാക്കി?”, കൊട്ടാരം ലേഖിക
യുധിഷ്ഠിരനോടു് ചോദിച്ചു. മഹാപ്രസ്ഥാനത്തിനുമുമ്പു് വയോജനപാണ്ഡവരുടെ ഓർമ്മക്കാലം.
</p>
          <p style="indent">“അതിസുന്ദരനായൊരു ദേവനാണിത്തവണ സൗജന്യമായി ബീജം തന്നതു്
എന്നു് പാണ്ഡുവിനോടു് മേനിപറയുന്ന കിടപ്പറരംഗം ഞാൻ ചെരിഞ്ഞുനോട്ടത്തിലൂടെ കേട്ടു
എന്നതായിരുന്നു കുന്തിയുമായി സംഭവിച്ച അകൽച്ചയുടെ ആദ്യകാരണം. ആകസ്മികമായി തെറ്റു്
സംഭവിച്ചതിൽ ദയവായി ക്ഷമിക്കൂ, എന്നു ഞാൻ മുട്ടുകുത്തി ഖേദം പറഞ്ഞപ്പോൾ അവൾ ഒന്നുകൂടി
ക്രുദ്ധയായി. നീ കപടനാവിന്റെ ഉടമയാണു്, മരണദേവതയുടെ മകനാണു്, നിന്റെ വാമൊഴി ഞാൻ
സ്വാഭാവികമായും അവിശ്വസിക്കും പിന്നെ നീ സ്വയം തെറ്റുതിരുത്തി അടിമപ്പണി മാതൃകാശിക്ഷയെന്ന
നിലയിൽ ഏറ്റെടുക്കുന്നില്ലെങ്കിൽ! എന്നവർ പറഞ്ഞു ഭീഷണനോട്ടത്തോടെ നിർത്തി. കടുത്തനോട്ടവും
ഭാഷാപ്രയോഗവുമായി കുന്തി പിന്നീടു് എന്റെ ബാല്യനൊമ്പരം മുതലെടുത്തു എല്ലാവിധ വൃത്തികെട്ട
പണികളും ചെയ്യിപ്പിക്കുമായിരുന്നു. കുറച്ചുകാലത്തിനുശേഷം, മാദ്രിയും കുന്തിയും ചേർന്നു് കിടപ്പുരോഗി
പാണ്ഡുവിനെ അടിവസ്ത്രം മുഖത്തിട്ടു ശ്വാസം മുട്ടിച്ചു നിശ്ശബ്ദനാക്കുന്നതു ഞാൻ പേടികൂടാതെ
നോക്കിനിൽക്കുന്നതു കണ്ടെങ്കിലും, മരണം ഉറപ്പുവരുത്തുംവരെ കണ്ടെന്നു നടിച്ചില്ല. പിന്നെ മാദ്രിയും
കുന്തിയും എന്നെ വകവരുത്താൻ പിടികൂടുമ്പോൾ, കുതറിമാറി ഞാൻ സമീപത്തുള്ളൊരു ആശ്രമത്തിൽ
അഭയം തേടി.” രാജാവിനുയോജിച്ച ഭാഷയും കുലീനശരീരചലനങ്ങളുമായി സാവധാനം സംസാരിച്ചു
കൊണ്ടിരിക്കെത്തന്നെ യുധിഷ്ഠിരൻ പെട്ടെന്നു് ഏങ്ങലടിച്ചു, ഇരുകൈകളും വിടർത്തി കണ്ണുതുറിച്ചും
വാതുറന്നും ഭയാനകമായി വിലപിക്കാൻ തുടങ്ങിയപ്പോൾ, മാദ്രീ പുത്രനായ നകുലൻ ഓടിവന്നു മുതിർന്ന
സഹോദരനെ കരുതലോടെ ചേർത്തുപിടിച്ചു ആശ്ലേഷിച്ചു “സാരമില്ല പ്രിയപ്പെട്ടവനേ ഈ യക്ഷിക്കുട്ടി
കുറച്ചുകാലമായി നമ്മെ വെറുപ്പിന്റെ കഥകൾക്കായി അഭിമുഖം ചെയ്യുന്നുണ്ടു്. ഞാനിവളെ ഉടൻ
കൈകാര്യം ചെയ്യാം. വകുപ്പുണ്ടു് വൃദ്ധപീഡനത്തിനു പ്രതിയാക്കി തുറുങ്കിലിടാം, ഉറപ്പു്.”
</p>
          <p style="indent">“പരിഭവം എന്ന പരിചിത പെൺആയുധം, പതിവായി ഉപയോഗിക്കുമോ
പാഞ്ചാലി?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥംനഗരം നിലവിൽ വരുംമുമ്പുള്ള
ഖാണ്ഡവക്കാല സംഘർഷദിനങ്ങൾ.
</p>
          <p style="indent">“പ്രവർത്തിയിൽ മാത്രമല്ല, ആലോചനയിലും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്ന
പാഴ്ശ്രമം അവളുടെഭാഗത്തു കാണുമ്പോൾ പാണ്ഡവർ സ്വയംപ്രതിരോധമുറയിൽ ചെറുത്തുനിൽക്കാറുണ്ടു്.
കുഴഞ്ഞുമറിഞ്ഞ ദാമ്പത്യത്തിലും കാണുന്ന ഒരു ആശ്വാസം, പ്രത്യാശ! മാദ്രിയുടെ മക്കൾ രണ്ടുപേരും
ആദ്യമൊക്കെ അവിശ്വസ്തതക്കു് പേരുകേട്ടവരായിരുന്നു. ഈയടുത്തകാലം അതു ഞങ്ങൾ മാറ്റി.
നകുലനെ ചാരനാക്കി പൂട്ടി. എപ്പോൾ കണ്ടാലും, തുറിച്ചനോട്ടത്തോടെ ഞാൻ പാഞ്ചാലിയുടെ
നീക്കങ്ങളെക്കുറിച്ചു പുതുവാർത്ത ചോദിക്കും. വാർത്തക്കൊപ്പം അഭിപ്രായം വേണ്ടെന്നു വിരൽചൂണ്ടും.
അങ്ങനെ ജാഗ്രത കാണിക്കും എന്നാൽ പാഞ്ചാലിയുടെ ഹൃദയരഹസ്യങ്ങൾ? അതവൾ
വെളിപ്പെടുത്താൻ വിസമ്മതിക്കും. പരിഭവം പരിദേവനം എല്ലാം കഴിഞ്ഞു പാഞ്ചാലി പ്രീണനവും
പ്രലോഭനവും വഴി കാര്യംനേടാൻ കൗശലം കാണിക്കുന്നതിൽ എനിക്കെന്നും, തുറന്നുപറയട്ടെ, ഒരു
‘ഇര’വേഷമാണുണ്ടാവുക എന്നറിയുന്ന സഹദേവൻ, പൊള്ളദാർശനികപദാവലി ഉപയോഗിച്ചു്
ആശ്വാസം പകരും. ഇത്രയധികം സസ്യാഹാരികളായ കാട്ടുമൃഗങ്ങളെ നിത്യവും കൊന്നുചുട്ടെടുക്കാൻ
ഇവിടെയൊക്കെ ഉണ്ടെങ്കിലും, ഭീമൻ, മയിൽമുട്ട മോഷ്ടിക്കാനെടുക്കുന്ന കൗശലം, അതൊന്നുവേറെ. ഈ
വിലക്ഷണഭൂമികയിൽ വേണം അർജ്ജുനന്റെ അസ്ത്രപ്രയോഗവുമായി കൊടുംകാടുവളഞ്ഞു,
ആരോരുമറിയാതെ തീയിടാൻ. ഉടമസ്ഥാവകാശത്തോടെ, ആദ്യമായൊരു മായികനഗരി
സ്ഥാപിക്കാനുള്ള മഹായജ്ഞത്തിൽ നേരിട്ടു് നിങ്ങൾ സജീവപങ്കാളിയാവില്ലെങ്കിലും, എഴുതുന്ന
വാർത്തകളിലെങ്കിലും ‘ഹസ്തിനപുരി പത്രിക’, കൗരവഅരമനയിൽ ഒരു സ്വാധീനശക്തിയായി ഞങ്ങളെ
നീ തുണക്കുമോ? അതോ, നീയും പാഞ്ചാലിവലയിൽ കുടുങ്ങുമോ!”
</p>
          <p style="indent">
            <pb n="7" ed="2023-02-07"/>
          </p>
          <p style="indent">“ആളെങ്ങനെ? ചികിത്സയുമായി യോജിച്ചുപോവുന്നുണ്ടോ? അതോ,
മരണംകാത്തുകിടക്കട്ടെ എന്ന ദാർശനികചിന്താഗതിയാണോ?”, കൊട്ടാരം ലേഖിക
പോർക്കളസർവ്വാധികാരിയോടു് ചോദിച്ചു.
</p>
          <p style="indent">“ജീവൻ നഷ്ടപ്പെടാതെ പിടിച്ചുനിർത്തിയതു് പൂർണസജ്ജമായ
ചികിത്സാസൗകര്യം നേരത്തേ കൗരവർ ഒരുക്കിയതുകൊണ്ടല്ലേ. ദുര്യോധനനു് സ്വസ്തി! രോഗിയുടെ
പടച്ചട്ടയഴിച്ചു ഉടൽ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ആശ്വാസമായി, കൂരമ്പുകൾക്കു തൊലിപ്പുറമേ
മാത്രമേ ചോരപൊടിയിക്കാനായുള്ളു. ഹസ്തിനപുരിയിൽനിന്നും നേരത്തേകൊണ്ടുവന്ന
ശയ്യോപകരണങ്ങളിൽ ഒന്നുഞങ്ങൾ പ്രവർത്തനക്ഷമമാക്കി. സന്ദർശകരുടെ തിരക്കൊഴിവാക്കാൻ
ശരശയ്യ എന്നു് അർത്ഥഗർഭമായ പേരിട്ടു് രോഗിയെ കിടത്തി. ഒറ്റനോട്ടത്തിൽ തോന്നും, പറിച്ചുമാറ്റാൻ
ആവാത്തവിധം അമ്പുതറച്ചുകയറിയിരിക്കുന്നു പൊന്നുടലാകെ! അനാവശ്യസന്ദർശകരെ
നിരുത്സാഹപ്പെടുത്താൻ മറ്റെന്തു കുറുക്കുവഴി. വ്യക്തിഗത രോഗീപരിചരണത്തിനു് സന്നദ്ധസേവനവുമായി
മൂന്നു കൗരവരാജവധുക്കൾ രാപ്പകൽ ഇവിടെയുണ്ടാകും. എത്രയും വേഗം പടവാളുമായി പോർക്കളത്തിൽ
പോവാൻ അനുമതി വേണമെന്നു ശഠിക്കുമ്പോൾ കാണാം, സന്നദ്ധസേവകർ രോഗിയെ പരിലാളിച്ചു
സാന്ത്വനപ്പെടുത്തുന്നു. പ്രഖ്യാപിതബ്രഹ്മചാരിയാണെങ്കിലും, അത്യാവശ്യത്തിനുപകരിക്കാൻ
പേരക്കുട്ടികൾ തയ്യാറായി എന്നതാണുകാര്യം. അതാ, രണ്ടാമത്തെ കൗരവസേനാപതി ദ്രോണരുടെ
നിലവിളി! ഇത്തവണ കൊലക്കത്തി ഉന്നംതെറ്റിയിട്ടില്ലെന്നു വിലാപസ്വരം കേട്ടാൽ അറിയാം
ജഡപരിശോധനക്കു പന്തൽ പണിയണം, തിരക്കുണ്ടു് പൊറുക്കുമല്ലോ.”
</p>
          <p style="indent">
            <pb n="8" ed="2023-02-08"/>
          </p>
          <p style="indent">“പാണ്ഡു എന്ന കുലീനകുടുംബനാമം പേറുന്ന ഞാനൊരിക്കൽ
കുരുവംശരാജാവായിരുന്നു എന്നു് നിങ്ങളോടു് അച്ഛൻ അവകാശപ്പെടുന്ന ബാല്യസ്മരണ ഇപ്പോഴും
ഓർമ്മയുണ്ടോ?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. പാണ്ഡുവും ഭാര്യമാരും കുട്ടികളുമൊത്തു
രണ്ടുദശാബ്ദം വനാന്തരത്തിൽ ചെലവഴിച്ച ഇടം കണ്ടെത്താൻ, കൊട്ടാരം ലേഖികയുമൊത്തു
ആദിവാസികളുടെ സഹായത്താൽ വഴിനടക്കുകയായിരുന്നു, പിൽക്കാലത്തു സ്വത്തെല്ലാം പണയംവച്ചു
ചൂതാടി നിസ്വനായ ഇന്ദ്രപ്രസ്ഥം ചക്രവർത്തി.
</p>
          <p style="indent">“രണ്ടാമൻ ഭീമൻ ജനിച്ചിട്ടില്ല. കുന്തി പൂചൂടി പടിയിറങ്ങിപ്പോയ സായാഹ്നം.
ഹസ്തിനപുരി എന്ന ഗംഗാതട നഗരവും, അവിടെ കോട്ടക്കകത്തെ രാജധാനിയും വിഭവസമൃദ്ധമായ
ഊട്ടുപുരയും ജനിതക അന്ധത എന്ന അംഗപരിമിതിയാൽ രാജയോഗ്യത നിഷേധിക്കപ്പെട്ട
ധൃതരാഷ്ട്രരുടെ ദൈനംദിനദൈന്യതയും, പായിൽ മലർന്നുകിടന്നു് പാണ്ഡു എന്നെ ബോധ്യപ്പെടുത്താൻ
ആഞ്ഞുശ്രമിക്കുമ്പോൾ, മാദ്രി മൂലയിലിരുന്നു കീറത്തുണിതുന്നി ഇടയ്ക്കിടെ പരിഹാസത്തിൽ അട്ടഹസിക്കും.
അരമനജീവിതത്തിന്റെ ആഡംബരവും, നുഴഞ്ഞുകയറി ശല്യം ചെയ്യാൻ ശത്രുക്കളില്ലാത്ത നാലയല്പക്കവും,
അന്തഃപുരത്തിലെ നിർലോഭമായ പരസ്ത്രീലഭ്യതയും പാണ്ഡു, ഭൂതാതുരതയോടെ വർണ്ണിച്ചുവർണ്ണിച്ചു
വികാരപരവശനായി എന്നോടു് പെട്ടെന്നു് മുറിവിട്ടു പുറത്തുപോവാൻ പറയും എന്നിട്ടു മാദ്രിയെ വരുത്തി
അരക്കെട്ടിൽ പിടിച്ചു കൂടെകിടത്താൻ ശ്രമിക്കുമ്പോൾ, അവൾ പെൺപുലിയെപോലെ ചീറി അയാളിൽ
നിന്നും ഓടിഒളിക്കും. അപചരിതസുഗന്ധങ്ങളും ഉലഞ്ഞ ഉടയാടകളുമായി കുന്തി രാത്രി മടങ്ങിവരുംവരെ,
കിതച്ചും വിലപിച്ചും അന്തഃപുരത്തിലെ മോഹിനികളെ പറ്റി ഓരോന്നു് സ്വയം പറഞ്ഞു മോഹിപ്പിക്കും. ഈ
പ്രഹസനം ആളും തരവും നോക്കാതെ പാണ്ഡു പലപ്പോഴും പറയാനൊരുങ്ങിയപ്പോൾ, ഒരിക്കൽ മാദ്രി
അയാളുടെ വായിൽ കീറത്തുണി തിരുകി “കുട്ടികളോടു് ഇല്ലാക്കഥ പറഞ്ഞു നിങ്ങൾ ഇനി മോഹിപ്പിച്ചാൽ!”
എന്നൊരു ഭീതിതമായ താക്കീതോടെ പാണ്ഡുശരീരം കാലുകൊണ്ടു് തട്ടി ചുവരിനോടു് തിരിച്ചിട്ടു, എന്നെയും
കൂട്ടി അവൾ പുറത്തുപോവുന്ന ഓർമ്മയുണ്ടു്… ഇതാ! ഈ സ്ഥലത്തായിരുന്നു ഞങ്ങളുടെ മരക്കുടിൽ.
ഇപ്പോൾ എന്തദ്ഭുതം ഇതൊരു ശവപ്പറമ്പാണല്ലോ!”
</p>
          <p style="indent">“പ്രഖ്യാപിതപ്രതിയോഗിയെക്കുറിച്ചു വസ്തുനിഷ്ഠമായ ഒരു അഭിപ്രായം നേരിട്ടു്
ചോദിക്കുന്നതു് അത്ര ശരിയല്ലെന്നറിഞ്ഞു കൊണ്ടുതന്നെ ചോദിക്കട്ടെ അർജ്ജുനവ്യക്തിത്വത്തിൽ
അസ്വീകാര്യമായ ഏതു അനാരോഗ്യഘടകമാണു് നിങ്ങളെ ആവർത്തിച്ചു അലോസരപ്പെടുത്തുന്നതു്?”,
കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു. പാണ്ഡവപക്ഷം ചേരാൻ, സൂതപുത്രൻ പ്രലോഭനങ്ങൾ
നേരിടുന്ന കാലം യുദ്ധമേഘങ്ങൾ നിറഞ്ഞ ആകാശം.
</p>
          <p style="indent">“യുദ്ധജ്ഞാനനിർമ്മിതിയിൽ അവനറിവുണ്ടെന്നതിൽ എനിക്കു്
അവമതിയൊന്നും തോന്നാറില്ല, എന്നാൽ കഠിനപ്രയത്നത്തിലൂടെ അവനറിയാൻ കഴിഞ്ഞ
സൈനികവിജ്ഞാനം മറ്റുള്ളവർക്കും അതേപോലെ, ഒരുപക്ഷേ, ഒരുപണത്തൂക്കം കൂടുതൽ,
ഇച്ഛാശക്തിയിലൂടെ നേടിയെടുക്കാൻ കഴിഞ്ഞിരിക്കാം എന്നു് സന്മനസ്സോടെ അംഗീകരിക്കാനുള്ള
വിവേകമാണു് അർജ്ജുനനു്, പാവം, പ്രകൃതി നിഷേധിച്ചതും, എന്നാൽ എനിക്കു് എനിക്കനുവദിച്ചതും.”
</p>
          <p style="indent">“തിരുവസ്ത്രംധരിച്ചു ചെങ്കോലിനായി യുധിഷ്ഠിരനു മുമ്പിൽ മുട്ടുകുത്തുന്ന
നിയുക്തരാജാവു് പരീക്ഷിത്തിനെ വരിനിന്നു അനുമോദിക്കാൻ നിങ്ങളെയൊന്നും രാവിലെ കണ്ടില്ലല്ലോ!”
കൊട്ടാരം ലേഖിക, യുക്തിവാദി ചാർവാകനോടു് ചോദിച്ചു. ഹസ്തിനപുരിയിൽ മുപ്പത്തിയാറു വർഷത്തെ
തുടർച്ചയായ പാണ്ഡവഭരണത്തിനുശേഷം അഭിമന്യുപുത്രൻപരീക്ഷിത്തു് കിരീടം ധരിച്ച ദിവസം.
</p>
          <p style="indent">“സാഹസികപോരാളിയെന്നു നമുക്കറിവുള്ള അഭിമന്യു എവിടെ,
പാഞ്ചാലിയുടെ പാവാടയിൽ പിടിച്ചു കൊട്ടാരവിപ്ലവത്തിനു കൂട്ടുകൂടിയ ഭീരുപരീക്ഷിത്തു് എവിടെ.
പിന്തിരിഞ്ഞുനോക്കിയാൽ അവന്റെ ജനുസ്സു് ദ്വാരകവാസിയായ പിതാവിൽ നിന്നല്ല, അമ്മ ഉത്തരയുടെ
സഹോദരനിൽനിന്നല്ലെ? ഇവനെ രക്ഷിക്കാൻ കുരുക്ഷേത്രയുടെ അവസാനദിവസം എന്തെല്ലാം
മായികപ്രകടനങ്ങൾ വേണ്ടിവന്നു എന്നാലോചിക്കുമ്പോൾ, നിരാശയോടെ ഹൃദയം നുറുങ്ങുന്നു. ഒന്നും
വേണ്ടായിരുന്നു. മക്കളെല്ലാം കൊല്ലപ്പെട്ട പാണ്ഡവർ യുദ്ധാനന്തഭരണകാലത്തു
കൗരവരാജവിധവകളിൽ ചിലരെ അന്തഃപുരത്തിൽ പാഞ്ചലിയുടെ അറിവോടെ പാർപ്പിച്ചെങ്കിലും,
അനപത്യദുഃഖം പിന്നെയും പിടികൂടിയപ്പോൾ പിടിവിട്ടു് പായവേറെവേറെയായി. പരീക്ഷിത്തിനെ
ഹസ്തിനപുരി അർഹിക്കുന്നുണ്ടോ? ഉണ്ടല്ലോ. ശന്തനുമുതൽ ഓരോരുത്തരും ഒന്നിനൊന്നു അനർഹർ!
പാണ്ഡവർ യുദ്ധംജയിച്ചു വന്നപ്പോൾ എന്റെ വന്ദ്യപിതാവു് മുൻചാർവാകൻ വിവേകം ഉപദേശിച്ചു
നിങ്ങൾക്കിത്രയും കാലം ഊട്ടുപുരയിലും കൂട്ടുകിടപ്പിലും സംതൃപ്തിതന്ന മഹതിയാവട്ടെ ഹസ്തിനപുരിയുടെ
രാജാമാതാവും രാജ്ഞിയും. പുരുഷാധിത്യപ്രവണതയാൽ പരുഷപെരുമാറ്റമുറ പാലിച്ച പാണ്ഡവരുണ്ടോ
അപ്പോൾ അറിയുന്നു വരുംകാലങ്ങളിൽ രാജപത്നി വേണ്ടിവരും, തെരുവിൽ തലപോയ ഭർത്താവിന്റെ
ചെങ്കോലുമായി തുടർഭരണം ചെയുവാൻ” ഒരുനേരത്തെ സമൃദ്ധഭക്ഷണത്തിനായി, പുക ഉയരുന്ന
ഊട്ടുപുരനോക്കി ധനികമേഖലയിൽ ഹസ്തിനപുരിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ!
</p>
          <p style="indent">“കൗരവരെ പ്രതിക്കൂട്ടിൽ നിർത്താൻ കോപ്പുള്ള ഗുരുതര ലൈംഗികാക്രമണ
പരാതിയുമായി, ഭീഷ്മനീതിപീഠത്തിനു് നിവേദനം സമർപ്പിച്ച അതിജീവിതപാഞ്ചാലിക്കു് നിങ്ങൾ,
മയൻനിർമ്മിത മായിക അക്ഷയപാത്രം സമ്മാനിച്ചപ്പോൾ, ഹസ്തിനപുരി ഞെട്ടി.
ആവശ്യത്തിനുപകരിക്കുന്നവൻ ആർക്കും ആത്മമിത്രം എന്നു കൃതജ്ഞതയോടെ പാണ്ഡവർ ഉടൻ
പ്രതികരിച്ചല്ലോ. എങ്ങനെ കാണുന്നു കൗരവവധുക്കൾ ഈ കുടിലനയതന്ത്രം?” കൊട്ടാരം ലേഖിക
ദുര്യോധനനോടു് ചോദിച്ചു. പാണ്ഡവർ പാഞ്ചാലിയുമൊത്തു വനവാസത്തിനുപോവുന്ന നേരം.
</p>
          <p style="indent">“ലൈംഗികാക്രമണമായിരുന്നുവോ അതു് ശരിക്കും? അതോ ഉടലഴകുള്ള
സുരസുന്ദരിയോടു ലൈംഗികമോഹം ഒരു നിമിഷം അതിരുവിട്ടതോ? അതൊക്കെ നീതിപീഠം ഇഴകീറട്ടെ,
അക്ഷയപാത്രം ദ്രൗപദീദേവിക്കു് സമ്മാനിച്ചതു് അക്ഷന്തവ്യമായ അപരാധമെന്നൊന്നും പതിവ്രതകളായ
കൗരവസ്ത്രീകൾ പറഞ്ഞുകാണുന്നില്ല. പശ്ചാത്തലം പരിശോധിച്ചാൽ അവർ പാഞ്ചാലിയുടെ
സൗന്ദര്യപരിശീലനത്താൽ ഇന്നൊരു ‘നൂറ്റുവ മോഹിനി’ കൂട്ടം തന്നെയായില്ലേ. മൃദുവായി നോക്കുമ്പോൾ,
ഞങ്ങൾക്കു് പണ്ടൊരിക്കൽ മയൻ സമ്മാനിച്ച അക്ഷയപാത്രം, ഉപയോഗത്തിൽ തീർത്തുമൊരു
‘എളിമപ്പാത്രം’. ഓരോ ധാന്യമണി കാട്ടുകുടിലിൽ വേവിക്കുമ്പോഴും, ഏതോ നാമമാത്രഹസ്തിനപുരി
കർഷകന്റെയും ധാന്യപ്പെട്ടിയിൽ അത്രയും ധാന്യമണി അപ്രത്യക്ഷമാവും എന്നതാണതിന്റെ
നിർമ്മാണപരിമിതി. അല്ലാതെ, അന്തരീക്ഷത്തിൽനിന്നും ധാന്യം ഉത്പാദിപ്പിക്കാൻ ദിവ്യാനുഭവം
ഒന്നുമില്ലല്ലോ ശില്പിമയനു!”
</p>
          <p style="indent">“ഇന്നലത്തെ പ്രൗഢഗംഭീര അനുസ്മരണവും നിങ്ങൾ ദുഷ്ടലാക്കോടെ
ബഹിഷ്കരിച്ചു അല്ലെ!”, കൊട്ടാരം ലേഖിക ദുര്യോധന വിധവയോടു് ചോദിച്ചു.
</p>
          <p style="indent">“യുദ്ധത്തിൽ പങ്കെടുത്ത ധീരോദാത്തന്മാരെ പൊന്നാട അണിയിക്കുന്നു
എന്നൊക്കെ നകുലൻ നാവിട്ടടിച്ചു ഹസ്തി‘നപുരി പത്രിക’യോടു് പറഞ്ഞാൽ മാത്രം മതിയോ?
യുദ്ധംനയിച്ച ധീരദേശാഭിമാനികളായ കൗരവരെ നേർവഴിയിൽ ആയുധം കൊണ്ടു്
വധിക്കുന്നതിനുപകരം, പോർക്കള പെരുമാറ്റച്ചട്ടം കാറ്റിൽപറത്തി ഞെക്കി കൊലചെയ്ത
പാണ്ഡവരഞ്ചുപേരെയും ‘നവോത്ഥാന നായകർ’ എന്ന പട്ടികയിൽപെടുത്തി, വെണ്ണക്കല്ലിൽ പേർ
ആലേഖനം ചെയ്തപ്പോൾ, ഹസ്തിനപുരി എന്ന പുരാതന പരമാധികാര രാഷ്ട്രത്തിനുവേണ്ടി സ്വജീവൻ
ബലിദാനം ചെയ്ത കൗരവരിൽ നിന്നൊരാൾ പോലുമുണ്ടോ? ധവളപത്രം ഇറക്കണമെന്ന
കൗരവവിധവകൾ ആവശ്യപ്പെട്ടപ്പോൾ എവിടെ ധാർമികത മുഖംമൂടിയാക്കിയ അർദ്ധസത്യവാൻ
യുധിഷ്ഠിരൻ? ഗ്രാമഗ്രാമാന്തരങ്ങളിൽ വെയിലും മഴയും കൊണ്ടു്, താടിയും മുടിയും വളർന്നു കാടുകെട്ടി,
പരുക്കൻ നാട്ടുവഴികളിൽ പദയാത്ര ചെയ്തു, നൂറ്റാണ്ടുകളായി മുഖ്യധാരയിൽ വരാനാവാതെ,
പാർശ്വവൽക്കരിക്കപ്പെട്ടും, പലപ്പോഴും പീഡിപ്പിക്കപ്പെട്ടും, ദുരിതമനുഭവിച്ചിരുന്ന ആയിരമായിരം
ആദിവാസിയുവാക്കൾക്കു് ഹസ്തിനപുരിയുടെ സുവർണ്ണപൗരാവകാശം കൊടുത്തായിരുന്നില്ലേ
കുരുക്ഷേത്രയിൽ പ്രിയദുര്യോധനൻ അവരെ യുദ്ധസജ്ജരാക്കുവാൻ സൈനികപരിശീലനം കൊടുത്തു
സജ്ജരാക്കിയതു്. എന്നാൽ പാപി പാണ്ഡവരോ! കറവമാടുകൾക്കു തീറ്റപ്പുല്ലുമായി വഴിനടക്കുന്ന
ക്ഷീരകർഷകരെ മുമ്പിൽ കണ്ടാൽ ‘നാളെ രാവിലെ മുതൽ പാൽമാത്രം പോരാ, കറവവറ്റിയ
വളർത്തുമൃഗത്തിന്റെ ഇറച്ചിയുംവേണം കാഴ്ചവസ്തുവായി കൊണ്ടു വരാൻ’ എന്നു് കണ്ണുരുട്ടി പേടിപ്പിക്കുന്ന
പാണ്ഡവരെപ്പോലുള്ളവരെയാണോ കുരുവംശനവോത്ഥാനത്തിന്റെ പതാകവാഹകരായി
എഴുന്നെള്ളിക്കേണ്ടതു്? യുദ്ധത്തിനുമുമ്പവർ, കർണ്ണനുമായി ഞാൻ കുലസ്ത്രീക്കു യോജിക്കാത്തവിധം
ചൂതാടുന്ന കെട്ടുകഥപ്രചരിപ്പിച്ചു. ഇപ്പോൾ അവർ പ്രചരിപ്പിക്കുന്നു, ഞാൻ ഒരുതരി സ്വർണ്ണം പോലും
മോഹിക്കാതെതന്നെ അർജ്ജുനന്റെ വെപ്പാട്ടിയാവാൻ തയ്യാറെന്നു! അനാഥവൈധവ്യത്തിലും
സ്വഭാവഹത്യ കണ്ടും കേട്ടും വിമ്മിട്ടമനുഭവിക്കുന്ന ഹൃദയത്തോടെ യോഗം ബഹിഷ്കരിച്ച എന്നെ, ഉത്തരയും
സുഭദ്രയുമടക്കം കുലസ്ത്രീകൾ, അനുഗമിക്കുന്നതും നിങ്ങൾ ഇന്നലെ കണ്ടതല്ലേ!”
</p>
          <p style="indent">
            <pb n="9" ed="2023-02-09"/>
          </p>
          <p style="indent">“നിങ്ങളുമായി പുതിയ ഇന്ദ്രപ്രസ്ഥം ചക്രവർത്തി യുധിഷ്ഠിരന്റെ ദൈനംദിന
ഇടപെടലുകളിൽ എന്തെങ്കിലും വ്യത്യാസംകണ്ട ദുരനുഭവമുണ്ടോ?” കൊട്ടാരം ലേഖിക ദ്രൗപദിയോടു്
ചോദിച്ചു. രാജസൂയയാഗം ചെയ്തു ഹസ്തിനപുരി ഉൾപ്പെടെ ഗാംഗാതടത്തിലെ നാട്ടുരാജ്യങ്ങളെയെല്ലാം
ഇന്ദ്രപ്രസ്ഥം ‘സാമന്ത’ന്മാരാക്കിയ സുവർണ്ണകാലം.
</p>
          <p style="indent">“പ്രായക്കുറവുള്ള അനുജന്മാരുമായി ഭാര്യയെ പങ്കിടേണ്ടിവരുന്ന
വിചിത്രദാമ്പത്യത്തെക്കുറിച്ചു, പായക്കൂട്ടിനു ഊഴംകിട്ടുമ്പോഴൊക്കെ പരിധിവിട്ടു പരിദേവനം ചെയ്യുന്നൊരു
സ്ത്രൈണ ദൗർബല്യം മുൻയുധിഷ്ഠിരനുണ്ടായിരുന്നു. അനുജന്റെ സ്വയംവരഭാര്യയെ കൗശലത്തിൽ
തട്ടിയെടുക്കാൻ, വൈവിധ്യബീജങ്ങളിൽ അഭിരമിച്ച കേമികുന്തിയുടെ ‘അനുമതി’യാണവൻ
നേടിയിരുന്നതു്, അങ്ങനെ ഞാനവർക്കൊരു ക്രയവിക്രയ ഉരുപ്പടിയിൽ കവിഞ്ഞൊന്നുമല്ലെന്നു
പ്രവൃത്തിയാൽ തെളിയിച്ച ‘അധർമ്മ’ പുത്രൻ പക്ഷേ, ഇന്ദ്രപ്രസ്ഥം ചക്രവർത്തിയുടെ
ദന്തസിംഹാസനത്തിൽ ഇരുന്നശേഷം ആളാകെ മാറി! മറ്റുകൗരവരുമായി തൊഴുത്തിൽകുത്തു വഴി,
തന്നെ പായിൽകിടത്താൻ കൂടുതൽ സമയം അനുവദിച്ചുതരുന്നില്ലെന്നു നിർലജ്ജം
പരാതിപറഞ്ഞിരുന്നവൻ അതാ ന്യായാധിപന്റെ ഭാഷ സംസാരിക്കുന്നു! ഭീമൻ മുതൽ സഹദേവൻ
വരെയുള്ളവരുമായി എനിക്കെന്തെങ്കിലും നിസ്സാരഅതൃപ്തി ഞാൻ സാന്ദർഭികമായി സൂചിപ്പിച്ചാലുടൻ ആ
‘നീതിമാൻ’ എനിക്കു് സദ്വാർത്തയുടെ ചില്ലറ കച്ചവടക്കാരനാവും. എന്നെ അവൻ, തിരുവസ്ത്രം ധരിച്ച
ജ്വാലാമുഖീ ക്ഷേത്രപുരോഹിതനെപോലെ വിദൂരതയിലേക്കു നോക്കി ഉപദേശിക്കും അനുജന്മാരോടു്
ലൈംഗികകാര്യങ്ങളിൽ സഹവർത്തിത്വത്തോടെ പെരുമാറണം എന്നാവശ്യപ്പെടും. ഈ നടിപ്പു
സഹിക്കാൻ വയ്യെന്നായപ്പോൾ, അറ്റകൈയ്യിനു് ഞാൻ തിരിച്ചടിച്ചതായി ഓർമ്മിക്കുന്നു. രാജസൂയ
യാഗവേദിയിൽ ദിവസങ്ങളോളം നിങ്ങൾ എന്നെ കൂട്ടിരുത്തിചെയ്യിച്ച മനുഷ്യത്വരഹിതമായ
കാര്യങ്ങളുണ്ടല്ലോ, ലവലേശം അറപ്പില്ലാതെ ഞാനതു ഒന്നൊന്നായി ‘ഹസ്തിനപുരി പത്രിക’യോടു്
വെളിപ്പെടുത്തും. ആ ദുരഭിമാനിയിൽ അതോടെ കാറ്റുപോയതാണു്!”
</p>
          <p style="indent">“പെണ്ണുടലിൽ കാമനയോടെ തൊട്ടാൽ, തൊട്ടവൻ തലപൊട്ടിമരിക്കുമെന്ന
‘മുനിശാപ’ത്തിനു പ്രായശ്ചിത്തമായി, ഹസ്തിനപുരി രാജാവായിരുന്ന ശാപഗ്രസ്തൻ പാണ്ഡു, കുന്തി, മാദ്രി
എന്നീ രണ്ടു ഭാര്യമാരിൽനിന്നും ശാരീരികമായി അകന്നുകഴിയുന്നതിനുപകരം, അവരെയുംകൂട്ടി കാട്ടിൽ
പോയതിന്റെ സാമാന്യയുക്തി ഇനിയും നമുക്കു് വ്യക്തമല്ലായിരിക്കാം, പക്ഷേ, ചെങ്കോൽ അന്ധജ്യേഷ്ഠനു്
കൈമാറുമ്പോൾ, ധാരണ ഉണ്ടായിരുന്നുവോ എന്നാണു്, രണ്ടുദശാബ്ദം മുമ്പുണ്ടായ വനവാസയാത്ര ഇന്നും
വ്യക്തമായി ഓർക്കുന്ന ചില രാജസഭാംഗങ്ങൾ തലപുകഞ്ഞു ചിന്തിക്കുന്നതു. അംഗപരിമിതനെന്ന
വിലയിരുത്തലിൽ സ്ഥിരംരാജഭരണയോഗ്യത ഇല്ലാതെ, ‘രാജപ്രതിനിധി’ മാത്രമായിരുന്ന ധൃതരാഷ്ട്രർ,
പാണ്ഡുവിന്റെ അനന്തര അവകാശിക്കു്, സിംഹാസനം തിരിച്ചേൽപ്പിക്കണം എന്നായിരുന്നു,
യാത്രപറയുമ്പോൾ, ഇരുസഹോദരന്മാർ, നേർസാക്ഷികൾ ഇല്ലാതെയെങ്കിലും, എത്തിയ പരസ്പരധാരണ
എന്നു്, ധർമ്മപുത്രർ എന്നസ്വയം അടയാളപ്പെടുത്തുന്ന യുധിഷ്ഠിരൻ ഊന്നിപ്പറയുന്നതു ഇന്നലെയും
രാജസഭയിൽ കേട്ടല്ലോ. സദസ്സു് എഴുന്നേറ്റുനിന്നു കയ്യടിയോടെ ആ പ്രസ്താവം സ്വാഗതം ചെയ്യുമ്പോൾ
നിങ്ങൾ, കൗരവസഹോദരർ, സംശയത്തോടെ നോക്കുന്നതു കാണാമായിരുന്നു. എല്ലാം
കൂട്ടിവായിക്കുമ്പോൾ, മാധ്യമങ്ങൾ എന്തുവായിച്ചെടുക്കണം?”, കൊട്ടാരം ലേഖിക ദുര്യോധനനോടു്
ചോദിച്ചു. അഞ്ചു മക്കളെയും കൂട്ടി പാണ്ഡുവിധവ കുന്തി അഭയംതേടി ഹസ്തിനപുരിയിൽ എത്തിയ
അശാന്തകാലം.
</p>
          <p style="indent">“എവിടെ നിങ്ങൾ പറയുന്ന പരേതപാണ്ഡുവിന്റെ അനന്തരഅവകാശികൾ?
പ്രത്യുൽപ്പാദന ലൈംഗികക്ഷമത ഇല്ലാത്ത ഷണ്ഡൻ ആയിരുന്നു പാണ്ഡു, എന്നു് കൊട്ടാരത്തിൽ
ആധികാരികമായി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. എന്നിട്ടും രണ്ടുഭാര്യമാരെ പാണ്ഡുവിനു്
എത്തിച്ചുകൊടുത്തതു, തൊട്ടതെല്ലാം അമംഗളകരമാക്കുന്ന ഭീഷ്മർ! പാണ്ഡവർ എന്നു് സ്വയം
വിശേഷിപ്പിക്കുന്ന അഞ്ചു അഭയാർത്ഥികൾ, കുന്തിയുടെയും മാദ്രിയുടെയും വിവാഹബാഹ്യസന്തതികൾ
ആണെന്നു് ആ മഹതികൾ പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ടെന്നു വിശ്വാസയോഗ്യമായ
സാക്ഷിമൊഴികളുണ്ടല്ലോ. യുധിഷ്ഠിരൻ എന്നു് പരിചയപ്പെടുത്തിയ മൂത്തയാൾ സ്വയം വിശേഷിപ്പിക്കുന്നതു്
‘മരണദേവത’യുടെ മകൻ എന്നല്ലേ? എന്തൊരു പ്രഹസനം!”
</p>
          <p style="indent">
            <pb n="10" ed="2023-02-10"/>
          </p>
          <p style="indent">“വംശോൽപ്പാദനത്തിനായി കുന്തി, കൈമെയ് മറന്നു വെളിയിൽപോയി
പരിശ്രമിക്കുമ്പോൾ, കുടിലിൽ ഭർത്താവിനു കൂട്ടുകഴിഞ്ഞ നിങ്ങളെ ചോദ്യം ചെയ്തുവേണോ
ഒന്നാംഭാര്യയുടെ രതിപരീക്ഷണത്തിന്റെ പുതുവിവരം ചോർത്താൻ, അതോ, അയല്പക്കത്തിൽനിന്നു
മറ്റേതെങ്കിലും ചാരൻവഴി നേരിട്ടു് നേടുമോ കുന്തിയുടെ പരപരുഷപരീക്ഷണം?” കൊട്ടാരം ലേഖിക
മാദ്രിയോടു് ചോദിച്ചു. ആദ്യപാണ്ഡവപ്പിറവിക്കു് മുമ്പവരുടെ പ്രവാസക്കാലം.
</p>
          <p style="indent">“കുന്തിയുടെ വിവാഹബാഹ്യരതിവൃത്താന്തം അറിയാനുള്ള ഭർത്താവിന്റെ
‘മൗലികാവകാശം’ നീ ഒരു സാഹചര്യത്തിലും നിഷേധിക്കരുതു് മാദ്രീ, എന്നു് അതിഭാവപ്രകടനത്തോടെ
പാണ്ഡു പേടിപ്പിക്കാൻ പറയും. മറ്റാരുമായും ഹൃദയംതുറന്നു മിണ്ടിപ്പറയാനില്ലാത്തൊരു കാട്ടുമുക്കിൽ,
മരണഭീതിയാൽ ചിത്തഭ്രമം ബാധിച്ച പാണ്ഡു എന്നെ ചോദ്യംചെയ്യലിനു്, അനുദിനം
പരീക്ഷണങ്ങൾക്കായിടയാക്കും. ഇന്നു് നീ വിടാതെ അവളിൽനിന്നും കുത്തിക്കുത്തി ചോദിച്ചറിയണം,
ആരെ അവൾ എങ്ങനെ പ്രലോഭിപ്പിച്ചു, എങ്ങനെ പരപുരുഷനുമായി രഹസ്യസംഭോഗം എവിടെവച്ചു
നിർവ്വഹിച്ചു എന്നിങ്ങനെ, കിതച്ചും ഏങ്ങലടിച്ചും, അസൂയാലുവായ ആ ദുർബലമനുഷ്യൻ
വൈകാരികപീഡനമുറക്കു് വിധേയയാക്കും. തിരുവസ്ത്രവും കിരീടവും ചെങ്കോലുമായി രാജസഭയിൽ
പ്രസന്നമുഖത്തോടെ കണ്ട ആദ്യകാലപാണ്ഡു ആയിരുന്നില്ല, ശപിക്കപ്പെട്ട പാണ്ഡു. എല്ലാം
എന്നിൽനിന്നും ചോർത്തിയശേഷം ഒരു കൊച്ചുകുട്ടിയെ പോലെ പായിൽ ചുരുണ്ടുകിടന്നു, “ബീജദാനി
ആരായാലും, നീ എപ്പോഴെങ്കിലും ഹസ്തിനപുരിയിൽ കുട്ടികളെയും കൂട്ടി അഭയം തേടി
പോവേണ്ടിവരുമ്പോൾ, വിദുരരോടും ഭീഷ്മരോടും പറയണം പതിവ്രതകുന്തി പാണ്ഡുചിതയിൽ ചാടി
സതിയനുഷ്ഠിക്കുമ്പോൾ ചാരിത്രവതിയായിരുന്നതുകൊണ്ടു്, ഒരു നിമിഷം പോലും വേണ്ടിവന്നില്ല
അഗ്നിയിൽ ഉടൽ ചാരമാവാൻ! നെഞ്ചിൽ കൈവച്ചു നീ ‘സത്യം’ തുറന്നു പറയണം. അങ്ങനെ
എന്നിൽനിന്നും വാക്കുനേടിക്കഴിഞ്ഞാൽ ശാന്തമായി കുറച്ചുനേരം മയങ്ങും. ഇതാ പീഡകൻ ഉണരാൻ
സമയമായി!” ജാലകത്തിലൂടെ, കുടിലിന്റെ അകത്തേക്കു് ഇടയ്ക്കിടെ എത്തിനോക്കി, അതിസുന്ദരിയായ
മാദ്രരാജകുമാരി അവളുടെ ശപിക്കപ്പെട്ട ദാമ്പത്യജീവിതത്തിലെ രംഗം വിവരിക്കുമ്പോൾ, പുറത്തു
കാട്ടുവഴിയിലൂടെ കുന്തി അന്നത്തെ ആൺവേട്ട കഴിഞ്ഞു മടങ്ങുന്നതു് കാണാമായിരുന്നു.”
</p>
          <p style="indent">“കാഴ്ചപരിമിതനെങ്കിലും കാര്യങ്ങൾ അപ്പപ്പോൾ അറിയുന്നുണ്ടാവില്ലേ? മക്കൾ
സംഘംചേർന്നു് ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പാഞ്ചാലിയെ ഉടുതുണിവലിച്ചു വിവസ്ത്രയാക്കാൻ
ശ്രമിച്ചതിനെ നിങ്ങൾ അപലപിച്ചില്ലേ?” കൊട്ടാരം ലേഖിക ധൃതരാഷ്ട്രരോടു് ചോദിച്ചു.
</p>
          <p style="indent">“കളിയിൽ തുടരെ തോറ്റ പാണ്ഡവരിലൊരാൾ അവളെ ശാരീരികമായി
പ്രയാസപ്പെടുത്തുന്നു എന്നേ സംശയിച്ചുള്ളു. ദന്തസിംഹാസനത്തിൽ ഇരുന്നാൽ എല്ലാം ശ്രദ്ധയിൽ
പെടുമെന്ന മുൻവിധി ആർക്കും വേണ്ട. ‘എന്നെ വിടൂ എന്നെ വിടൂ’ എന്നതു് ഒരക്രമിയോടു് വേദനയോടെ
ഇരപറയുന്ന പോലെയല്ല, ഭർത്താവിനോടു് പരിഭവിക്കുന്ന പോലെ എനിക്കു് തോന്നിയോ?
കൗരവകയ്യിൽ പിടിവലിയിലൂടെ തടഞ്ഞ ഉടുതുണിയൂരി പാഞ്ചാലിയെ നഗ്നയാക്കുന്നതു ചൂതാട്ട കരാർ
വ്യവസ്ഥയനുസരിച്ചാണെന്നു പിന്നീടു് അംഗരാജാവു് കർണ്ണനോടു് ഞാൻ സ്വതന്ത്രമായി
ചോദിച്ചുറപ്പാക്കേണ്ടിവന്നു. പരിഷ്കൃതരാജ്യമെങ്കിലും, നവോത്ഥാനത്തെ പിറകോട്ടടിക്കുന്ന അടിമത്തം
തുടച്ചുമാറ്റാൻ ആരും കുരുവംശത്തിൽ ശ്രമിച്ചുകാണുന്നില്ല എന്നതു് ഖേദകരം തന്നെ. ഹസ്തിനപുരി
നിയമസംഹിതയിൽ അടിമത്തം നിലവിലുള്ളിടത്തോളം കാലം, വകുപ്പുകൾ നടപ്പിലാക്കിയില്ലെങ്കിൽ,
ശന്തനുവിന്റെ കാലം മുതൽ കെട്ടിപ്പൊക്കിയ നിയമവാഴ്ച തകർന്നു എന്നു് നിങ്ങൾ നാടുനീളെ
ചുവരെഴുത്തുകളിൽ നാളെ പറയില്ലേ? ഒന്നോർക്കണം, ലോകാരാധ്യനായ വ്യാസനാണെന്റെ
ബീജപിതാവു്. മൃഗമാംസഭക്ഷണമോ മദ്യമോ കഴിക്കാത്ത, തീർത്തും സസ്യാഹാരികളായ കൗരവർ
ലഹരിക്കടിമപ്പെട്ടിരുന്നു എന്ന നിങ്ങളുടെ കണ്ടെത്തൽ, കുതിരപ്പന്തികളിലെ ഊഹാപോഹങ്ങളിൽ
അധിഷ്ഠിതമല്ലേ? ഉടുതുണിയൂരുമ്പോൾ കൊഴിഞ്ഞുവീഴുന്നതല്ല പെണ്ണഭിമാനമെന്ന പാഞ്ചാലിയുടെ
പ്രതികരണം ഞാൻ പ്രീതിയോടെ കേട്ടു, കേവലം ലൈംഗികാക്രമണഇരയിൽ നിന്നതിജീവിത,
പെണ്ണവകാശപോരാളിയിലേക്കു വ്യക്തിത്വപരിവർത്തനം ചെയ്യാൻ കുരുവംശരാജസഭ
പശ്ചാത്തലമായതിൽ, നിലവിൽ ചെങ്കോൽധാരിയായ എനിക്കു് അഭിമാനമുണ്ടു്. വ്യാഴവട്ടക്കാല
വനവാസമൊക്കെ ഒന്നുറങ്ങിയെണീക്കുമ്പോഴേക്കും തീരും. ദാർശനികവിരക്തിയോടെ ജീവിതാവസ്ഥ
കാണാൻ ശ്രമിക്കാത്തതിന്റെ ദൂഷ്യഫലമാണു്, കേട്ടറിഞ്ഞിടത്തോളം ഹസ്തിനപുരി പത്രിക!”.
</p>
          <p style="indent">
            <pb n="11" ed="2023-02-11"/>
          </p>
          <p style="indent">“ഇന്നലെ സംഭവിച്ചതിനൊക്കെ നേർസാക്ഷിയല്ലേ? ദുര്യോധനന്റെ
ആത്മസുഹൃത്തെങ്കിലും, നിങ്ങളുടെ ആത്മാവിൽ കളങ്കം കുറവല്ലേ? വസ്ത്രത്തിൽ ഒതുങ്ങുന്ന പോലെ
തോന്നിയോ പാഞ്ചാലീലൈംഗികാക്രമണം?”, കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു. പാണ്ഡവർ
തലമുണ്ഡനം ചെയ്തു കാട്ടിലേക്കു് പോകാൻ തയ്യാറാവുന്ന നേരം.
</p>
          <p style="indent">“അടിമപ്പെണ്ണിനെ നിയമവിധേയമായി വിവസ്ത്രയാക്കുന്നതിനൊപ്പം, ഒന്നുരണ്ടു
വികൃതിവിരലുകൾ, പെണ്ണുടലിൽ പര്യവേഷണം ചെയ്യുന്നതൊക്കെ പുരുഷകാമനയുടെ
ആവിഷ്കാരവഴികളല്ലേ? അതിനിത്ര അപനിർമ്മാണം ആവശ്യമുണ്ടോ? മാധ്യമപ്രവർത്തകർ
കാണുന്നതൊക്കെ നേർകാഴ്ചയാവുമെന്ന മുൻവിധി എന്നോടരുതു്. ഹസ്തിനപുരി നീതിന്യായവ്യവസ്ഥയെ
നിങ്ങൾ അവഹേളിക്കുകയാണു് എന്നെനിക്കു ആരോപിക്കേണ്ടിവരും. ദ്രൗപദീവസ്ത്രാക്ഷേപം കൗരവർക്കു
ഒരശ്ലീലകർമ്മകാണ്ഡമായിരുന്നില്ല, അടിമയുടെമേൽ അവകാശപ്രഖ്യാപനമായിരുന്നു.
കുരുവംശനീതിപീഠത്തിന്റെ തലതൊട്ടപ്പനായ ഭീഷ്മർ അധ്യക്ഷനായ ചൂതാട്ടസഭയിൽ, കൗരവരുടെ
ഓരോ ചൂതാട്ടനീക്കത്തിനും, പെണ്ണുടലിൽ അവരുടെനോട്ടത്തിനും, നീതിപതിയുടെ
അനുമതിയുണ്ടായിരുന്നു, ഒരു നിമിഷം പോലും വിസ്മരിച്ചുകൂടാ! ഇന്ദ്രപ്രസ്ഥം പൗരയായ ഇരയുടെ
പൗരാവകാശങ്ങൾ ഹസ്തിനപുരിയിൽ അസാധുവായതു, പാഞ്ചാലിയെ പണയംവക്കാനുള്ള
ആണധികാരദുർവ്യയം കൊണ്ടായിരുന്നില്ലേ? കള്ളച്ചൂതു എന്നൊരു വെറുംവാക്കിൽ തൂങ്ങി, അഭിമുഖത്തെ
നിങ്ങൾ വളച്ചു. ഭാര്യയെ പണയംവച്ചു് സ്ത്രീവിരുദ്ധനായൊരു ഭർത്താവു് കളിച്ചു തോൽക്കുമ്പോൾ, പുതിയ
ഉടമ നിങ്ങളുടെ ഉടലിൽ നേടുന്ന ആധിപത്യമുണ്ടല്ലോ അതു് നിഷേധിക്കാൻ നിയമവ്യവസ്ഥയെ
അംഗീകരിക്കുന്ന ആർക്കും ആവില്ല. ശന്തനുവിനോളം പൈതൃകബന്ധമുള്ള കൗരവനീതിബോധത്തെ
മലിനപ്പടുത്താൻ ഒരു കൂട്ടം കുനുഷ്ടു് ചോദ്യങ്ങളുമായി, അംഗരാജാവിന്റെ വഴിതടയുന്ന
വിമതമാധ്യമജീവിതം ഇതോടെ നിർത്തൂ. പെറ്റതള്ള പുഴയിലൊഴുക്കിയവനെ പട്ടാഭിഷേകം ചെയ്തു
ഇതിഹാസപുരുഷനായ ദുര്യോധനൻ, യഥാർത്ഥത്തിൽ, എന്റെ രക്ഷകനും ഉടമയുമായെങ്കിലും എന്നെ
അടിമ എന്നല്ല, തോളിൽ കൈവച്ചു വിളിക്കുക സഖാവേ എന്നാണു്!”
</p>
          <p style="indent">
            <pb n="12" ed="2023-02-12"/>
          </p>
          <p style="indent">“കൊട്ടാരഗുരു കൃപാചാര്യരുടെ കീഴിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം
ഒരു ദശാബ്ദത്തോളം നൂറ്റിഅഞ്ചുപേരും ഹസ്തിനപുരിക്കു് പുറത്തു ദ്രോണഗുരുകുലത്തിൽ അന്തേവാസികൾ
ആയിരുന്നു എന്നാണു് വിദുരരുടെ കൈവശമുള്ള അരമനരേഖകളിൽ വായിച്ചതു. മികച്ച ഒരുപിടി
കളിക്കാർ ഒഴികെ ബാക്കിയെല്ലാവർക്കും ദ്രോണബോധനത്തിൽ കിട്ടിയതു് ശരാശരിയിലും താഴെ
സൈനിക പരിശീലനം ആയിരുന്നു എന്നാണോ യാഥാർഥ്യം?” കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
മഹാപ്രസ്ഥാനത്തിനു മുമ്പുള്ള ഭൂതാതുരതയുടെ ആവിഷ്ക്കാരകാലം.
</p>
          <p style="indent">“ഈ ചോദ്യം നിങ്ങൾ യുദ്ധത്തിനുമുമ്പു് നൂറ്റഞ്ചുപേരോടും ഒന്നൊന്നായി
കുരുക്ഷേത്രക്കു ചോദിച്ചിരുന്നെങ്കിൽ ആരെങ്കിലും പഴിപറയുമോ ഐതിഹാസിക ദ്രോണച്ചിട്ടയുടെ
ദേശീയ പ്രശസ്തിയെക്കുറിച്ചു? ദുഷ്പ്രചരണം ചെയ്യാൻ ആർക്കുണ്ടു് അക്കാലത്തു സമനില! എന്നാൽ
വാസ്തവം, കുറച്ചൊക്കെ നിങ്ങൾ പറഞ്ഞതാണു്. പൂണൂൽധാരിയായൊരു മഹാബ്രാഹ്മണൻ എന്ന
സമുന്നത ജാതിശ്രേണിയും, ഉയരവും നിറവും ആകാരഭംഗിയും മൊത്തം ഞാനൊരു കേമൻ എന്ന
രൂപഭാവവും കൂടി ഒരു അമാനുഷഗുരുവായി ദ്രോണരെ കാണാൻ കൃപാചാര്യൻ ഞങ്ങളിൽ നേരത്തേ
ദുഃസ്വാധീനം ചെലുത്തി. നൂറ്റഞ്ചു വിദ്യാർത്ഥികളുടെ പ്രായത്തിലുമുണ്ടായിരുന്നു വർഷങ്ങളുടെ പ്രതികരണ
വ്യത്യാസം. ദ്രോണരുടെ ആയുധശാലയിൽ ദിവ്യാസ്ത്രം കണ്ടാൽപോലും നിങ്ങൾ ഞെട്ടരുതു് എന്ന
ഭീഷ്മതാക്കീതും ശ്രദ്ധാപൂർവ്വം ഞങ്ങളിൽ അരമന ഉദ്യോഗസ്ഥർ ചാർത്തി. നേരിൽകണ്ട ദ്രോണരുടെ
യാഥാർത്ഥമുഖം, ഞെട്ടിക്കൊണ്ടാണെങ്കിലും യുദ്ധകാലത്തു ഞാനും സഹദേവനും ആസ്വദിച്ചു, ഭീഷ്മർ
ശരശയ്യയിൽ കിടന്നശേഷം ദ്രോണർ, കൗരവസേനാപതിപദവി വഹിക്കുമ്പോൾ, മകൻ അശ്വത്ഥാമാവു്
പോരാട്ടത്തിൽ മരിച്ചു എന്ന യുധിഷ്ഠിരൻ സ്രോതസ്സായൊരു പ്രചാരണനിർമ്മിതിയിൽ വിശ്വസിച്ചു
പുത്രമരണത്തിൽ ദുഃഖം സഹിക്കവയ്യാതെ ആയുധംതാഴെയിട്ട ഒരു ദുർബലനിമിഷത്തിൽ,
പാണ്ഡവസേനാപതി ധൃഷ്ടധ്യുമ്നൻ പിന്നിൽ നിന്നും കഴുത്തു വെട്ടിയപ്പോൾ ആയിരുന്നു. “വ്യർത്ഥ ജീവിതം
ഈ ദ്രോണജീവിതം” എന്നുച്ചരിച്ചുകൊണ്ടുഞങ്ങൾ ആഘോഷമായി അന്നുരാത്രി നീന്തിക്കുളിച്ചു മരണം
ആഘോഷിച്ചു. ഗുരുനാഥനെക്കുറിച്ചു വിശേഷാൽപതിപ്പിൽ ഈ ഓർമ്മ ശകലം മതിയോ, അതോ
ഞങ്ങളെക്കൊണ്ടയാൾ ചെയ്യിച്ച അശ്ലീലങ്ങൾ ചിലതും ഇപ്പോൾ വെളിപ്പെടുത്തണോ?”
</p>
          <p style="indent">“ചാരവകുപ്പുമേധാവിയായ നിങ്ങളെന്താണു് വിത്തും കൈക്കോട്ടുമായി മണ്ണിൽ?
കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥത്തിൽ പാണ്ഡവകുടിയേറ്റ കുടുംബം യാഗംചെയ്തു,
ആൾദൈവകൃപയാൽ, പരമാധികാരരാഷ്ട്രം സ്ഥാപിച്ച കാലം.”
</p>
          <p style="indent">“പുത്തൻചക്രവർത്തിനിക്കു നിരക്കാത്ത പരുക്കൻ പെരുമാറ്റമുണ്ടു്,
മറ്റുവിധത്തിൽ എന്നോടെങ്കിലും പ്രീതികരമായി മുട്ടിയുരുമ്മി പ്രണയത്തോടെ പെരുമാറുന്ന പാഞ്ചാലിക്കു്.
ഏറ്റവും പുതിയ ഇര അതാ രണ്ടാമൻ ഭീമൻ, മേലാസകലം മുറിവും ചതവുമായി, വിശ്രമിക്കുന്നു. പാണ്ഡവർ
ആരെങ്കിലും അവളെ അനാവശ്യമായി പ്രലോഭിപ്പിക്കുന്നപോലെ തോന്നിയാൽ, അവൾ നാവിലൂറിയ
പൂവിന്റെ പേരുപറഞ്ഞു ഒരുകൂട നിറയെ കൊണ്ടു വരുവാൻ, മുഖത്തുനോക്കാതെ ആവശ്യപ്പെടും.
നാടായനാടൊക്കെ ഓടിനടന്നുകൊണ്ടുവന്നാൽ മാത്രമേ പീഡകിയുടെ മുഖം പ്രസന്നമാകൂ
എന്നറിയാവുന്ന പാണ്ഡവർ, പരിഹസിച്ചു പാഞ്ചാലിയുടെ വാക്കു തള്ളിക്കളയാറുമില്ല.
ശരാശരിപെൺഹൃദയത്തിൽ ഇടംനേടിയ കുറെ പൂച്ചെടികൾ യമുനാതീരത്തു വളർത്താനാവുമോ
എന്നുഞാൻ പരീക്ഷിച്ചു നോക്കട്ടെ. കാടുകത്തിച്ചും ജരാസന്ധനെ വധിച്ചും യാഗം ചെയ്തും,
അധികാരത്തിൽ കയറിയ പാണ്ഡവർ അങ്ങനെ എളുപ്പമൊന്നും പാഞ്ചാലിയുടെ പൂവടിമത്തം
പിന്തുടരില്ലെന്നവൾ ഇനിയെങ്കിലും അറിയട്ടെ. ചോദിക്കാൻ വിട്ടു, എന്താ ഈ വഴിക്കു? ഹസ്തിനപുരി
രാജകുടുംബങ്ങളിലെ വിഴുപ്പൊന്നും ഇപ്പോൾ തടയാറില്ലേ!”
</p>
          <p style="indent">“അഴിച്ചിട്ടമുടി പാഞ്ചാലി കെട്ടിവച്ചേതീരൂ എന്ന ശാഠ്യമുണ്ടോ?”, കൂർപ്പിച്ച
വിരൽനഖങ്ങളുമായി ഇരയെത്തേടി പോർക്കളത്തിൽ രാവിലെമുതൽ ഓടിനടക്കുകയായിരുന്ന
രൗദ്രഭീമൻ കുടിനീരിനായി കൈനീട്ടിയപ്പോൾ കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“നിർലോപം പ്രകൃതിതന്ന കേശസൗന്ദര്യം, പാണ്ഡവർക്കാസ്വദിക്കാൻ അവൾ
പ്രദർശിപ്പിച്ചുകൂടെ? പാഞ്ചാലിയോടു് ഞങ്ങളുടെ വനവാസക്കാല പരിദേവനം അങ്ങനെയായി.
കിടപ്പറയിൽ ആണുടലിനെ പ്രലോഭിപ്പിക്കുമ്പോൾ മുടികെട്ടഴിച്ചിടാനും, ഉദ്ധിഷ്ടകാര്യത്തിനു
വഴങ്ങിത്തരാത്ത ആണിനെ ഒതുക്കിനിർത്തേണ്ടിവരുമ്പോൾ നിശ്ചയദാർഢ്യത്തോടെ മുടികെട്ടാനും
അറിയുന്ന പാഞ്ചാലിയുടെ പ്രതികരണം സന്ദിഗ്ധമായിരിക്കും. ഉടലഴകിനെക്കുറിച്ചും
ഉടലളവുകളെക്കുറിച്ചുമൊക്കെ പരിചയമുള്ള പാഞ്ചാലി മുനവച്ചെന്നോടൊരിക്കൽ ചെവിയിൽ മന്ത്രിച്ചു, “പൂ
ചോദിച്ചാൽ സൗഗന്ധികപൂന്തോട്ടം പറിച്ചുതരുന്ന ഭീമാ, ‘മുടിയിൽതേക്കാൻ ഒരു കുമ്പിൾ കൗരവചോര
താ’ എന്നു ഞാൻ വിവശയായി പറയുമ്പോൾ, എന്തിനു് നിനക്കു് ഞെട്ടൽ?” എന്നുപറഞ്ഞവൾ
മുടികൊണ്ടെന്റെ മുഖം മൂടി. അപ്പോൾ ഞാനുറച്ചു, പേപ്പട്ടിയെപ്പോലെ നാട്ടിലും കാട്ടിലും
ഓടിനടക്കേണ്ടിവന്നാലും, തലയിൽതേച്ചു നീരൊഴുക്കിൽ ദ്രൗപദിക്കു് നീന്തിക്കുളിക്കാൻ വേണം,
കരൾതുറന്നിത്തിരി കൗരവ ചോര. അതല്ലാതെ മറ്റെന്തിങ്കുലും ആഭിചാരക്രിയ അതിനുണ്ടോ!”
</p>
          <p style="indent">“എത്ര ശാന്തം, ഗംഭീരം യുധിഷ്ഠിരമുഖം! ഈ തേജസ്വിയെക്കുറിച്ചായിരുന്നോ,
ഇതുവരെ നിങ്ങളുടെ കയ്പുനിറഞ്ഞ പരാമർശം, വിട്ടുപോവാത്ത വിദ്വേഷം?”, കൊട്ടാരം ലേഖിക
നിയുക്തചക്രവർത്തിനി പാഞ്ചാലിയോടു് ഉപചാരത്തോടെ പരിഭവിച്ചു. കൊടിവച്ചതേരിൽ ഭാര്യക്കൊപ്പം
യാത്രചെയ്യാതെ, അരമനവീഥിയിൽ അശ്വാരൂഢനായി, വഴിപ്പോക്കർക്കു ഇഷ്ടദർശനം ഒറ്റയ്ക്കു്
നൽകുകയായിരുന്നു നിയുക്തഇന്ദ്രപ്രസ്ഥം രാജസൂയ ചക്രവർത്തി.
</p>
          <p style="indent">“നിങ്ങൾ ആരോപിക്കുന്ന ‘സാത്വികഭാവം’ സാന്ദർഭികമായി ആ
‘മുഖകമല’ത്തിൽ വരുന്ന പതിവു് ചതിക്കുഴിയല്ലേ. പൂ ഇതളുകൾ ദ്രുതചലനത്തിൽ കൂടിച്ചേരുമ്പോൾ, ഒരു
പാവം ഇരയായി നിങ്ങൾ ആ ‘കമല’ത്തിൽ കൂപ്പുകുത്തുന്ന കൗതുകദൃശ്യം കാണാൻപോവുന്നതേയുള്ളു,”
</p>
          <p style="indent">
            <pb n="13" ed="2023-02-13"/>
          </p>
          <p style="indent">“ഭാവിയിലൊരു സുസ്ഥിര ദാമ്പത്യജീവിതം ഉത്തരയുമൊത്തു സ്വപ്നം
കാണുന്നവനെന്ന നിലയിൽ, വേണ്ടിവന്നാൽ കൗരവപക്ഷത്തേക്കു കൂറുമാറാൻ പോലും അഭിമന്യു
തയ്യാറായിരുന്നു എന്ന അവകാശവാദത്തെ എങ്ങനെ വിശദമാക്കാനാണു് നിങ്ങൾക്കാവുക?”, കൊട്ടാരം
ലേഖിക ദുര്യോധനനോടു് ചോദിച്ചു. കുരുക്ഷേത്ര യുദ്ധത്തിന്റെ അവസാനദിനം.
</p>
          <p style="indent">“അങ്ങനെ ഒരു നിലപാടിൽ കാര്യമുണ്ടു്. ഏതുനിമിഷവും പ്രാണൻ
പോകാവുന്നത്ര, ജീവിതവുമായി ബന്ധം മുറിയുന്ന ഈ നേരത്തു എന്തിനു ഞാൻ ആ രഹസ്യം
വെളിപ്പെടുത്താതിരിക്കണം? പോരാട്ടത്തിലെ ഒരു സവിശേഷഘട്ടത്തിൽ, എന്നോടവൻ ആദ്യമായി
ഉള്ളുതുറന്നു. യുധിഷ്ഠിരനും മൂന്നു പാണ്ഡവരും, അർജുനഅസാന്നിധ്യത്തിൽ, പത്മവ്യൂഹത്തിലേക്കു
മനഃപൂർവ്വം എറിയുകയായിരുന്നു എന്നാണു അഭിമന്യു പരാജയകാരണം പറഞ്ഞതു്. പാണ്ഡവർ യുദ്ധം
ജയിച്ചാൽ, അഭിമന്യു കിരീടാവകാശിയാവുമെന്നും, അതോടെ പാഞ്ചാലിയിൽ യുധിഷ്ഠിരനുണ്ടായ മകൻ
മറ്റു പാണ്ഡവപുത്രന്മാർക്കൊപ്പം പടിക്കു പുറത്താവുമെന്നും ഉള്ള അവസ്ഥ, അങ്ങനെ ഒരു തീരുമാനത്തിനു്
പ്രചോദനമായി. കൗരവപക്ഷത്തേക്കു അഭിമന്യുവിന്റെ കൂറുമാറ്റത്തിൽ തീരുമാനമെടുക്കാൻ, പക്ഷേ, ആ
സമയത്തു എനിക്കായില്ല. വൈകിപ്പോയി. ഒരു നിമിഷം പോലും എന്റെ പ്രതികരണത്തിനു്
മുഖമുയർത്താതെ കർണൻ അഭിമന്യുവിന്റെ ഇടനെഞ്ഞിൽ വാൾ കുത്തിയിറക്കിയില്ലായിരുന്നുവെങ്കിൽ,
യുദ്ധം ഇങ്ങനെ പരിപൂർണ്ണ കൗരവതോൽവിയിൽ അവസാനിക്കുമായിരുന്നുവോ?
കൗരവപക്ഷത്തുവന്നാൽ, അഭിമന്യു ആദ്യം തലയറുക്കുക നാലു ചതിയൻപാണ്ഡവരെ ആയിരുന്നില്ലേ?
അഭിമന്യുവിനെ കൊല്ലണമെന്നു് ഞാനും കരുതിയിരുന്നില്ല, കർണൻ കുന്തിയുടെ മകനാണെന്ന
രഹസ്യസത്യം ഇപ്പോൾ എനിക്കു് വ്യക്തമായി. കൗരവപക്ഷത്തു അഭിമന്യു വന്നാൽ, പിൽക്കാലത്തവൻ
കർണ്ണപട്ടാഭിഷേകത്തിൽ ശക്തപ്രതിയോഗിയാവും എന്നു് കർണനും ഭയന്നു. ഇതു് ധീരന്മാരുടെ യുദ്ധമല്ല,
ഭയപ്പാടിന്റെ പ്രദർശനഭൂമിയാണു്”, തുടയൊടിഞ്ഞുവീണു നിസ്സഹായനായ ദുര്യോധനൻ കുടിനീരിനായി
കെഞ്ചി.
</p>
          <p style="indent">“അരുതാത്തതെന്തോ സഭാധ്യക്ഷനായിരുന്നപ്പോൾ കണ്മുന്നിൽ സംഭവിച്ചു
എന്നതിലിപ്പോൾ ഖേദമുണ്ടോ?”, കൊട്ടാരം ലേഖിക ഭീഷ്മരോടു് ചോദിച്ചു. ശരശയ്യ.
</p>
          <p style="indent">“ഖേദമുണ്ടു് കൺമുമ്പിൽ നടന്ന കാര്യങ്ങൾപോലും ഇങ്ങനെ തെറ്റായി നിങ്ങൾ
മാത്രം വായിച്ചെടുത്തതിൽ! ചൂതാട്ടനടപടി ക്രമങ്ങൾ അക്കമിട്ടു ഞാൻ ഓരോ ഘട്ടത്തിലും സദസ്സിൽ
നിരത്തി. സഭാപതിയുടെ നിർദേശത്തിനു കളിക്കാർ സ്വാഭാവികമായും തരേണ്ട അനുമതി മുറുമുറുപ്പില്ലാതെ
തന്നു. എന്നാൽ കേവലമൊരു ചൂതുകളിമാത്രമായിരുന്നോ അവിടെ സംഭവിച്ചതു്.
ഇന്ദ്രപ്രസ്ഥംചക്രവർത്തിയും കുടുംബവും ഒരു സാമന്തരാജ്യത്തിൽവന്നു ചൂതാടുന്നതിന്റെ ഔചിത്യപരമായ
ചട്ടലംഘനം നാം തർക്കത്തിനുവേണ്ടി മാറ്റിവച്ചാലും നിങ്ങൾക്കു് കാണാം, വമ്പിച്ച
സ്ഥാവരജംഗമസ്വത്തുക്കളുടെ അനായാസകൈമാറ്റം. കളിയിൽ തോറ്റവരുടെ നിർഭാഗ്യത്തിന്റെ
ബഹിസ്പുരണങ്ങൾ നാം സംവാദത്തിൽ നിന്നു് ഒരുനിമിഷം മാറ്റിവച്ചാൽ, അവിടെനടന്നതു് ഒരു
സാമ്രാജ്യത്തിന്റെ രക്തരഹിത അധികാരകൈമാറ്റമായിരുന്നു. പരവതാനിപോലും വിരിച്ചിട്ടില്ലായിരുന്ന
നിലത്തു ചമ്രം പടിഞ്ഞിരുന്നാണു് ദുര്യോധനൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയെയും കൂട്ടുസ്വത്തിൽ
പങ്കാളികളായ അഞ്ചുപേരെയും വിളക്കിൽ എണ്ണതീരും മുമ്പു് കൗരവഅടിമകളാക്കിയതു്. അതൊരു
ഐതിഹാസിക ചരിത്ര സംഭവമായിരുന്നില്ലേ! അതിനെ വെറുമൊരു വസ്ത്രാക്ഷേപമായി നിങ്ങൾ
വിലകുറച്ചു കാണരുതു്.”
</p>
          <p style="indent">“നീ, നീ തന്നെയല്ലേ അതിരഥപുത്രനായ കർണ്ണൻ?, എന്റെ കുട്ടിക്കാല
കളിത്തോഴൻ?”, നേരം പുലരേ, വഴിപ്പോക്കർക്കുനേരെ കൈവീശി നഗരവീഥിയിലൂടെ ഹസ്തിനപുരി
കൊട്ടാരത്തിലേക്കു സ്വർണ്ണത്തേരിൽ പോവുകയായിരുന്ന അംഗരാജാവിനോടു്, യുദ്ധകാര്യലേഖകനായി
തലേന്നു് ചുമതലയേറ്റ യുവാവു് ചോദിച്ചു. അല്ല സുഹൃത്തേ, എപ്പോഴാണു് നീ രാജാവായതു?
തക്ഷശിലയിൽ പഠിത്തം കഴിഞ്ഞു ‘ഹസ്തിനപുരി പത്രിക’യിൽ ഞാൻ ഇന്നലെ ജോലിക്കു
പ്രവേശിച്ചതേഉള്ളൂ. കേട്ടറിഞ്ഞിടത്തോളം കൗരവൻ കിരീടാവകാശിയായിരിക്കുമ്പോൾ,
കുരുവംശീയനല്ലാത്തവനെ ‘കിരീടധാരി’യെക്കണ്ടാൽ മുഖ്യവാർത്ത ആക്കേണ്ടതല്ലേ!
</p>
          <p style="indent">“ചുവരെഴുത്തുപതിപ്പിൽ അക്കാലത്തുതന്നെ മുഖ്യവാർത്തയായ കർണ്ണന്റെ
അരങ്ങേറ്റവും, അംഗരാജാവിനായി ധീരദുര്യോധനൻ സ്വയം നിർവ്വഹിച്ച സ്തോഭജനക പട്ടാഭിഷേകവും,
ദൂരെ ദൂരെ തക്ഷശിലയിൽ വിദ്യാർത്ഥിയായ നീ, പാവം, എങ്ങനെ അറിയാനാണു്! വിവരവിനിമയത്തിൽ
എന്തൊക്കെ, വിദൂരഭാവിയിൽ സംഭവിക്കാമെന്നു ആർക്കറിയാം! വിദേശവിദ്യാഭ്യാസം കഴിഞ്ഞു
പുറത്തിറങ്ങുന്ന പുതുപത്രപ്രവർത്തകർക്കു തത്സമയം വാർത്ത ലോകത്തെങ്ങും അറിയാനാവുന്നവിധം
ആകാശചാരികൾ അതിരുവിട്ടു് ഭൂമിയിൽ ഇടപെടട്ടെ എന്നാശംസിക്കുക. നാമമാത്രകിരീടധാരിയെങ്കിലും,
ഭരിക്കാൻ അതിരുകൾക്കുള്ളിലൊരു കൃത്യം ഇടമില്ലെന്ന കൊട്ടാരരഹസ്യം നീ, സുഹൃത്തേ, പൊലിപ്പിച്ചു
വാർത്ത ആക്കരുതേ. മുക്കുപൊന്നാണു് കൊച്ചുകിരീടമെങ്കിലും, ജനാധിപത്യവാദിചാർവാകൻ എന്റെ
ആരാധകനാണു്. സവർണ്ണമാടമ്പികളുടെ വിഹാരഭൂമിയായ കുരുവംശത്തിൽ, പുരോഗമനവാദിയായ
യുവകൗരവൻ വേണ്ടിവന്നു, സൂതപുത്രനെ പട്ടാഭിഷേകം ചെയ്തു മുഖ്യധാരയിൽ എത്തിക്കുവാൻ
എന്നുവേണം നീ പൊലിപ്പിച്ചു, നാളെ എന്റെ ജന്മദിന സമ്മാനമായി എഴുതാൻ!” മഴമേഘങ്ങളാൽ
രാജവീഥിയിൽ ഇരുണ്ട നിഴൽ പരന്നിട്ടും, കർണ്ണരഥത്തിൽ മാത്രം, അത്ഭുതം, പ്രസന്നമായ വെയിൽ
തെളിയുന്നതു് പുതിയ ‘ഹസ്തിനപുരി പത്രിക’ ലേഖകൻ കൗതുകത്തോടെ ശ്രദ്ധിച്ചു. വിസ്മയ വെയിലിന്റെ
യഥാർത്ഥകാരണം തിരക്കി വെളിച്ചങ്ങളുടെ തമ്പുരാനെ കാണാൻ കിഴക്കൻ ആകാശത്തേക്കുദൃഷ്ടി
പായിച്ചു.
</p>
          <p style="indent">
            <pb n="14" ed="2023-02-14"/>
          </p>
          <p style="indent">“ആരുടെ അസാന്നിധ്യം യുധിഷ്ഠിരഹൃദയത്തെ നോവിച്ചു?”, കൊട്ടാരം ലേഖിക
ചോദിച്ചു. കൗരവവംശഹത്യയിൽ പാണ്ഡവഭരണകൂടം ദുഃഖം അടയാളപ്പെടുത്തുന്ന പ്രമേയം അവതരിപ്പിച്ച
രാജസഭയിൽ, ആദ്യദിന ഔദ്യോഗികയോഗത്തിനുശേഷം, ഉച്ചയൂണിനു കൈകഴുകുകയിരുന്നു
പുതുനാടുവാഴി യുധിഷ്ഠിരൻ. കൂട്ടത്തിൽ ചേരാതെ മാറിനിന്ന മഹാറാണി പാഞ്ചാലി അവരെ
സംശയത്തോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു.
</p>
          <p style="indent">“നോവുകയല്ല കരൾ, നീറുകയാണെൻ മനം. എന്നാൽ ഒപ്പം
പതഞ്ഞുപൊന്തുന്ന ധാർമ്മികരോഷം നിയന്ത്രിക്കാനും എനിക്കാവുന്നില്ല. അതുകൊണ്ടാണു് കൈകഴുകി
കുടഞ്ഞവെള്ളം നിങ്ങളുടെ ഉടുതുണിയിൽ തെറിച്ചതു്. സിംഹാസനത്തിൽ ഇരിക്കാൻ എനിക്കവസരം
ഉണ്ടാക്കുന്നതിനുവേണ്ടി, പ്രിയദുര്യോധനൻ എത്രയധികം ധീരോദാത്തന്മാരെ കുരുക്ഷേത്രയിൽ ബലി
കൊടുത്തു! സമാധാനപരമായി ജീവിതാന്ത്യം വേണ്ടപ്പെട്ടവരുടെ സ്നേഹപരിചരണങ്ങളോടെ,
അരമനസമുച്ചയത്തിൽ, ചെലവഴിക്കാൻ അർഹത ഉള്ളവരായിരുന്നു ഭീഷ്മർ ദ്രോണർ കർണ്ണൻ!
അവരെയൊക്കെ പോർക്കളത്തിൽ പാണ്ഡവവാളുകൾക്കു മുമ്പിൽ കഴുത്തു നീട്ടിക്കൊടുത്തു
വേണമായിരുന്നോ ഞങ്ങൾക്കു് ചെങ്കോൽ, പ്രിയദുര്യോധനാ, എനിക്കു് നീട്ടേണ്ടിയിരുന്നതു്? വിശപ്പല്ല
കൊച്ചുഅനുജത്തീ, വല്ലായ്മയാണു് ഇപ്പോൾ എനിക്കു് തോന്നുന്നതു്”.
</p>
          <p style="indent">“നിങ്ങളുടെ ഹൃദയം പ്രണയസാന്ദ്രമാവുന്നതു പ്രിയ അർജ്ജുനനോടൊപ്പം
കിടക്കുമ്പോൾ മാത്രമെന്നു് പാണ്ഡവരിലൊരാൾ പറയുന്നു എന്നു സങ്കൽപ്പിക്കുക. കേവലമൊരു
അസൂയാലുവിന്റെ വെറുംവാക്കായിരിക്കുമോ അതു്? അതോ നേരനുഭവങ്ങളുടെ യാഥാർഥ്യമുണ്ടോ ആ
ഭർത്തൃനിരീക്ഷണത്തിൽ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ആൺപെൺ
ആകർഷകത്വത്തിന്റെ പുതുമമാറാത്ത ഇന്ദ്രപ്രസ്ഥം കാലം.
</p>
          <p style="indent">“സ്വയംവരപ്പന്തലിൽ അർജ്ജുനൻ മത്സരവിജയം അവകാശപ്പെട്ടപ്പോൾ,
എന്റെ ഉടലിലും ഉടമസ്ഥാവകാശം അവകാശപ്പെട്ടു എന്നമട്ടിൽ പരാമർശങ്ങൾ കേൾക്കാൻ
ഒന്നിലധികം ഭർത്താക്കന്മാരിൽനിന്നും അവസരമുണ്ടായി എന്നാൽ കേവലം
സൈനികപരിശീലനത്തിൽ നിന്നും ലഭിക്കാവുന്ന അസ്ത്രപ്രയോഗവൈദഗ്ദത്തിൽത്തിൽ കവിഞ്ഞു,
പെൺഹൃദയത്തെ വശീകരിക്കാനാവുന്ന അമ്പൊന്നും ആ ദുരഭിമാനിയുടെ ആവനാഴിയിൽ ഇല്ല
എന്നതുമാത്രമാണു് അർജ്ജുനനെക്കുറിച്ചെനിക്കു നിലവിലുള്ള പരമാർത്ഥം”.
</p>
          <p style="indent">“ശരിക്കും നിങ്ങൾ പാണ്ഡുവിന്റെ മകനാണോ, അതോ? ഭീമപിതൃത്വം
വെല്ലുവിളിക്കുന്നതു് കുരുവംശകിരീടാവകാശത്തെ കൂട്ടുകുടുംബ തർക്കപദവിയാക്കുന്ന ‘കുടില’ഹൃദയനായ
ദുര്യോധനൻ. ബീജദാനം ചെയ്യാൻ ഭർത്താവിനു് കഴിവില്ലെങ്കിൽ, പരപുരുഷരതി പെണ്ണവകാശമെന്നു
പ്രഖ്യാപിച്ച കുന്തിയിൽ ഏതോ ‘കാട്ടാള’നുണ്ടായ മോഷണവസ്തുവാണു് പാണ്ഡുനാമം തട്ടിയെടുത്ത
നിങ്ങളെന്നു കൗരവർ കുതിരപ്പന്തികളിൽ, തുടരൻകഥകളാൽ കുറച്ചുകാലമായി ദേശാന്തരയാത്രികരെ
രസിപ്പിക്കുന്നുണ്ടല്ലോ. ആരോപണത്തിനു് ബലം നൽകാൻ അരമനരഹസ്യം ഒന്നും കൈവശം ഇല്ലാതെ,
ഉത്തരവാദിത്വമുള്ള ഈ കിരീടാവകാശി അങ്ങനെ വായിട്ടടിക്കുമോ. പിതൃസഹോദരന്റെ
രാജപത്നിയായിരുന്ന കുന്തിയെ കിംവദന്തിക്കു വിട്ടുകൊടുക്കുമോ. വെറുതെ സംശയിക്കുമോ?”, കൊട്ടാരം
ലേഖിക ഭീമനോടു് ചോദിച്ചു. ഏകചക്ര എന്ന വിദൂരഗ്രാമം. പൂണൂൽ ധരിച്ചു ബ്രാഹ്മണ വേഷത്തിൽ
പിച്ചയാചിച്ചു കുന്തിയും കൗന്തേയരും പാടുപെട്ടു് കൗരവനോട്ടപരിധിയിൽനിന്നും ആവുന്നത്ര അകലം
പാലിച്ചു ജീവിക്കുന്ന അശാന്തകാലം. സമാധാനത്തോടെ നാടു് പുലരണമെങ്കിൽ, നിത്യവും ഒരു ‘മാംസള’
മനുഷ്യനെ ബലിയായി വേണമെന്നു് ശഠിക്കുന്ന ബകൻ എന്ന കാട്ടാളനെ, വൻമരം വേരോടെ പിഴുതു
തലങ്ങുംവിലങ്ങും അടിച്ചു കൊന്ന ‘ബ്രാഹ്മണ’ ഭീമനെ, ഗ്രാമീണർ അമാനുഷ രക്ഷകപദവി കൊടുത്തു
ആദരിക്കാൻ വേദിയൊരുക്കുന്ന നേരം.
</p>
          <p style="indent">“ഇതിഹാസം എഴുതുമെന്നു് പ്രഖ്യാപിച്ച വേദവ്യാസനറിയുമോ സ്വന്തം
പിതാവാരെന്നു്? ആരായിരുന്നു ഇപ്പോഴത്തെ രാജാവു് ധൃതരാഷ്ട്രരുടെ പിതാവു്? ദുര്യോധനൻ ഉൾപ്പെടെ
നൂറോളം കൗരവക്കുട്ടികളുടെ യഥാർത്ഥ ജൈവികപിതാവു്? മന്ത്രിവിദുരരുടെ? കർണ്ണപിതാവു്?
കുടുംബനാഥസത്യവതിയുടെ? അസന്ദിഗ്ദ്ധമായി ആരും ഇക്കാലത്തു അറിയണമെന്നില്ല.
സംശയാസ്പദമാണു് ഈ വിശിഷ്ടജന്മങ്ങളുടെ ഔദ്യോഗികപിതൃത്വമെങ്കിലും, അധികാരദണ്ഡു
തട്ടിയെടുക്കാൻ ഏതറ്റംവരെ കൗരവർ പോവുമെന്നു് കുരുവംശചരിത്രം ഭാവിതലമുറകളെ
ബോധ്യപ്പെടുത്തട്ടെ. ‘പിതൃശൂന്യർ’ എന്നതൊരു ജനിതകബഹുമതിയെന്നു പോലും അംഗീകരിക്കും. അല്ല
പത്രപ്രവർത്തകസുഹൃത്തേ, നിങ്ങളുടെ ‘യഥാർത്ഥപിതൃത്വം’ ഇപ്പോഴും സംശയകരമല്ലേ? വരണാവതം
അരക്കില്ലത്തേക്കു ‘സുഖവാസ’ത്തിനു ഞങ്ങൾ പോയശേഷം കിംവദന്തികളുടെ പുതുനാമ്പുകൾ
കുതിരപ്പന്തികളിൽ കിളിർത്തിട്ടില്ലല്ലോ? സ്വയംവരമത്സരംജയിച്ചു സ്വന്തമാക്കിയ വിശ്വസുന്ദരിയോടുള്ള
പ്രണയത്തെ മുന്നോട്ടെടുക്കുന്നതു പാരസ്പര്യത്തിലൂന്നിയ വൈകാരിക ഇഴയടുപ്പമാണോ അതോ
കാമനയിലൂന്നിയ ആസ്വാദനമാണോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. അഞ്ചു
പാണ്ഡവരും ഭാര്യയും ഖാണ്ഡവപ്രസ്ഥത്തിലേക്കു ഭാഗ്യാന്വേഷികളായി പോവാൻ തീരുമാനിച്ചിരുന്ന
കാലം. ഗംഗയാറിൻതീര ഹസ്തിനപുരി. വസന്തം പൂവിട്ട ദിവസം.
</p>
          <p style="indent">“പ്രേമസല്ലാപത്തിന്നിടയിൽ ഞാൻ ചോദിച്ചു,”
</p>
          <p style="indent">“പാവം കുന്തിയെ പോലെ അധ്വാനിച്ചല്ല നീ ഒന്നിലധികം ഇണകളെ
ബഹുഭർത്തൃത്വത്തിൽ നേടിയതു്. എന്നാൽ കുന്തിയുടെ മകനായ എനിക്കു് ഒന്നിലധികം ഇണകളെ
ബഹുഭാര്യാത്വത്തിൽ നേടാൻ യുവത്വം മുഴുവൻ അധ്വാനിച്ചാലും ആവില്ലെന്നു് അന്തഃരംഗം പറയുന്നു.
അന്നിറങ്ങിപ്പോയതാണവൾ, പിന്നെ കിടപ്പറയിൽ അവളെന്നെ വിരുന്നൂട്ടിയിട്ടില്ല.”
</p>
          <p style="indent">
            <pb n="15" ed="2023-02-15"/>
          </p>
          <p style="indent">“സത്യസന്ധൻ വിവേകശാലി മിതഭാഷി: ഉത്തമപുരുഷന്റെ സദ്ഗുണപട്ടിക
നിരത്തി, പുതിയ മഹാരാജാവു് യുധിഷ്ഠിരനെ നിർല്ലജ്ജം പ്രകീർത്തിച്ച കൊട്ടാരഗുരു കൃപാചാര്യൻ,
കുറ്റബോധത്താൽ അവശനായപോലെ, ഇടംവലം നോക്കാതെ, തലകുനിച്ചു മന്ദംമന്ദം
പട്ടാഭിഷേകവേദിയിൽ നിന്നിറങ്ങിപ്പോവുന്നതു് നിങ്ങളുടെ ശ്രദ്ധയിൽപെട്ടുവോ?”, കൊട്ടാരം ലേഖിക
ചോദിച്ചു അരങ്ങേറ്റമൈതാനത്തിൽ പാണ്ഡവഭരണകൂടത്തിനു് പൌരസ്വീകരണം.
</p>
          <p style="indent">“കൃപാചാര്യരെ പോലെ നാവിൽ കാപട്യം പുരട്ടി, വേണ്ടതു് വേണ്ടപോലെ
പറയാൻ വരുംകാലം നിങ്ങൾക്കും സാധിക്കണം! അല്ലെങ്കിൽ, പാണ്ഡവരെ പേടിച്ചു നമുക്കു്
ഹസ്തിനപുരിയിൽ വഴിനടക്കാനാവില്ല എന്നു് മിതമായി ബോധ്യമാവുകയും ചെയ്തു”, പെരുമാറ്റച്ചട്ടം തെറ്റിച്ചു
യോഗവേദിയിൽനിന്നിറങ്ങിപ്പോയ കൃപാചാര്യരെ സഹായിക്കാനെന്നമട്ടിൽ, വാപൊത്തിപ്പിടിച്ചു ഭീമൻ
വേദിയുടെ പിന്നിലേക്കു് വലിച്ചുകൊണ്ടുപോവുന്നതു ഒളിക്കണ്ണിൽ നോക്കി ‘ഹസ്തിനപുരി പത്രിക’യുടെ
മേധാവി ശബ്ദം ഒന്നുകൂടി താഴ്ത്തി.
</p>
          <p style="indent">“ചൂതാട്ടസഭയിൽ നടന്ന ഒറ്റസംഭവമാണോ പീഡനപരാതിയുടെ കാതൽ?
ചോദിക്കാൻ കാരണമുണ്ടു്, ഞാൻ കണ്ടിടത്തോളം ഉടുതുണിദാരിദ്ര്യം അനുഭവിക്കുന്നവന്റെ പിടിവാശി!
അതോ, സാധാരണമനുഷ്യർക്കു് കാണാൻ ആവാത്തതെന്തെങ്കിലും, സഭയിൽ സംഭവിച്ചുവോ?
ചൂതാട്ടസഭവാസ്തുശില്പി ‘പാതാള ഗൃഹ’ത്തിലെ മയൻ ആണല്ലോ”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു്
ചോദിച്ചു. പീഡനപരാതിയുമായി കൊട്ടാരസമുച്ചയത്തിലെ നീതിപീഠത്തിലേക്കു കയറുകയായിരുന്നു,
ഇന്നലെ ഇതേസമയത്തു കൊടിവച്ചതേരിൽ എഴുന്നെള്ളിയ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി.
</p>
          <p style="indent">“ലൈംഗികാതിക്രമത്തിന്റെ തുടക്കം അന്തഃപുരത്തിൽ. കൗരവ
രാജവധുക്കൾക്കു പെണ്ണുടൽശുചിത്വത്തെക്കുറിച്ചു ബോധവൽക്കരണം ചെയ്യുമ്പോൾ,
ദുശ്ശാസനരാജകുമാരൻ വന്നു എന്റെ സേവനഉദ്യമത്തിനു നെഞ്ചിൽ കൈവച്ചു ആശംസഅറിയിച്ചു.
ആരാധകനും അഭ്യുദയകാംക്ഷിയുമായ ആ രണ്ടാം കിരീടാവകാശി, ജ്വാലാമുഖീ ക്ഷേത്രത്തിലെ
മധുരപ്രസാദം തന്ന ഓർമ്മയുണ്ടു്. വെറും നിലത്തു കുഴഞ്ഞുകിടന്ന തോർമ്മയുണ്ടു്. പിന്നെ
കണ്ണുതുറക്കുമ്പോൾ ദുശ്ശാസനൻ എന്നെ തോളിലിട്ടു് ഇരുട്ടിൽ കൊട്ടാരം ഇടനാഴിയിലൂടെ പോവുകയാണു്.
‘എങ്ങോട്ടു്?’ എന്നു് ഒറ്റവാക്കിൽ നീരസത്തോടെ ചോദിക്കുമ്പോൾ, പുരുഷശരീരത്തിന്റെ മാംസരുചി
വായിൽ എനിക്കനുഭവപ്പെട്ടു. ഒന്നിലധികം പുരുഷന്മാരെ അടുത്തു് ഇടപഴകി പരിചയമുള്ള സ്ത്രീ
എന്നനിലയിൽ, എനിക്കതു ആകർഷകവും അതെസമയം ദുരൂഹവും ആയിതോന്നി.
ദുശ്ശാസനതോളിൽനിന്നും പിടിവിട്ടു ഇറങ്ങിയപ്പോഴാണു് മനസ്സിലായതു്, ഉടൽ പീഡകാധിനിവേശത്തിനു
ഇര! നിങ്ങൾ സാക്ഷിയായ ചൂതാട്ടസഭയിൽ പിന്നീടുണ്ടായതു് പീഡനത്തിന്റെ ലഘൂകരണത്തിനായി
കൗരവർ ഒരുക്കിയ വസ്ത്രോത്സവം, മിനുക്കുപണി!”, നീതിപതി ഭീഷ്മർ വരാൻ ആകാംക്ഷയോടെ
കാത്തുനിൽക്കുന്നുണ്ടായിരുന്നു, മുണ്ഡനംചെയ്ത ശിരസ്സുമായി വല്ക്കലധാരി പാണ്ഡവർ.
</p>
          <p style="indent">“നൂറുപേരുടെയും കാരണഭൂതൻ അന്ധധൃതരാഷ്ട്രരോ?” എന്ന
രാഷ്ട്രീയശരിയില്ലാത്ത അശ്ലീലചോദ്യവുമായാണല്ലോ പാണ്ഡവ വക്താവു് നകുലൻ
കുരുക്ഷേത്രകൂട്ടായ്മകളിൽ ആഞ്ഞടിക്കുന്നതു? എങ്ങനെ നേരിടും മഹാറാണിഗാന്ധാരിയുടെ
പരിപാവനമാതൃത്വത്തിൽ, മനഃപൂർവ്വം സംശയത്തിന്റെ വിഷവിത്തെറിയുന്ന ഈ പാണ്ഡവധാർഷ്ട്യം?,
കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. കൗരവപാളയം, യുദ്ധത്തലേന്നു.
</p>
          <p style="indent">“അശ്വനീദേവതകൾ എന്ന ‘ദ്വന്ദ്വവ്യക്തിത്വ’ങ്ങളാണു് മാദ്രിയുമായി
രതിസമ്പർക്കത്തിലേർപ്പെട്ടതെന്ന അരമനരഹസ്യത്തിന്റെ അങ്ങാടിമൂല്യം
ഞങ്ങൾക്കറിയാത്തതുകൊണ്ടല്ല എക്കാലവും, ഇപ്പോഴും, രാഷ്ട്രീയശരിയാൽ അതിനെക്കുറിച്ചു
വിവേകമൗനം പാലിക്കുന്നതു്. ജൈവികപിതാവായ വന്ദ്യധൃതരാഷ്ട്രരുടെ ഷണ്ഡ അനുജൻ പാണ്ഡു
വിവാഹം കഴിച്ച മാദ്രിയെക്കുറിച്ചു ലൈംഗികാപവാദം പ്രചരിപ്പിക്കുന്നതിൽ അധാർമികത
ഉണ്ടെന്നറിയുന്നതു കൊണ്ടാണു്. പ്രത്യേകിച്ചും, ഇപ്പോൾ, ആ മഹതിയുടെ ജ്യേഷ്ഠൻ മാദ്രരാജാവു്
കൗരവസഖ്യസൈന്യത്തിൽ ഉപാധിയില്ലാതെ ചേർന്നസ്ഥിതിക്കു്. പാണ്ഡവസൈന്യാധിപതി
ധൃഷ്ടധ്യുമ്നന്റെ സഹോദരിയാണു് നകുലഭാര്യകൂടിയായ പാഞ്ചാലി. പുരോഗമനവാദിയായ
സ്ത്രീപക്ഷവാദിയെന്ന നിലയിൽ, പെരുമാറ്റമാന്യത അവളോടു് പുലർത്തിയ എനിക്കെങ്ങനെ കുരുക്ഷേത്ര
ഊട്ടുപുരകളിൽ ദ്രൗപദീവസ്ത്രാക്ഷേപ പ്രഹസനം വിവരിക്കാൻ മനസ്സുവരും. തേവിടിശ്ശിയെന്നവളെ
അംഗരാജാവു് കർണ്ണൻ ചൂതാട്ടസഭയിൽ വിരൽചൂണ്ടി വിശേഷിച്ചപ്പോൾ, ഞാൻ അർത്ഥഗർഭമായ
മൗനത്തിലൂടെ ആ പ്രതിസന്ധി അതിജീവിച്ചതെല്ലാം നിങ്ങളും നേരിൽ കണ്ടതല്ലേ!”
</p>
          <p style="indent">“പങ്കാളിദ്രൗപദിയുമായി പൊതുവേദി പങ്കിടുമ്പോൾ, യുധിഷ്ഠിരമുഖഭാവങ്ങളും
ശരീരഭാഷയുമാണു് വാമൊഴിയെക്കാൾ അർഥസൂചകമെന്നു നിങ്ങൾ നിരീക്ഷിക്കുന്ന ഒരു സന്ദർഭം
ഓർക്കുന്നു. ആശ്രയയോഗ്യമായി ആ ‘ദിവ്യ’ ശരീരത്തിൽ എന്തു് കണ്ടെത്തി നിങ്ങളുടെ കഴുകൻ
കണ്ണുകൾ!”, വാർത്താ കാര്യാലയത്തിലെ പ്രഭാതയോഗത്തിൽ യുദ്ധകാര്യലേഖകൻ കൊട്ടാരം
ലേഖികയോടു് ചോദിച്ചു. യുദ്ധാനന്തര പാണ്ഡവ ഭരണകാലം.
</p>
          <p style="indent">“ദ്രൗപദി പതിവുചിട്ടക്കതീതമായി ‘യാചനാഭാവ’ത്തിലാണപ്പോൾ
യുധിഷ്ഠിരനോടു് അടക്കം പറയുന്നതെന്നു് അൽപ്പം ദൂരെയിരുന്ന ഞാനും നിങ്ങളെപ്പോലെ കാണുന്നുണ്ടു്.
അഭിവന്ദ്യവിദുരർ സംസാരിക്കുമ്പോൾ വിവേകത്തിന്റെ മുത്തുമണികളല്ലാതെ ചുടുവാർത്തയായി
കൊടുക്കാൻ ഒന്നും ഉണ്ടാവാറില്ലല്ലോ. വിദുരപ്രഭാഷണം കേൾക്കാതെ യുധിഷ്ഠിരപ്രതികരണങ്ങൾക്കു
നേരെ ‘കഴുകൻ നോട്ട’മെറിഞ്ഞപ്പോൾ, അതാ ജാഗ്രതയോടെ ഞാൻ ശ്രദ്ധിക്കുന്നു, ആളാകെ
പരവശനാണു്. ഇരുകൈകളുംതുടകളും വിടർത്തിയാണു് യുധിഷ്ഠിരൻ അധികാരപ്രദർശനത്തിൽ
അമർന്നിരിക്കുന്നതെങ്കിലും, ചെകിടോർക്കാം വൃദ്ധഹൃദയത്തിന്റെ മിടിപ്പു വേഗത. ദ്രൗപദി അയാളുടെ
നോട്ടമല്ല ശ്രദ്ധി ക്കുന്നതു്, പ്രദർശിക്കാനാവാതെ അടക്കിവെക്കുന്ന നിശബ്ദ പ്രതിഷേധമാണു്. രാജ്യം
പകുതി സമ്മാനമായി അവൾ ചോദിക്കുന്നപോലെ അന്യായമായെന്തോ ആവശ്യപ്പെടുന്നു, അയാൾ
എന്തുവേണമെന്നറിയാതെ, എന്നാൽ പൊതുവേദിയിൽ ഭാര്യയുമായി കശപിശ ഒഴിവാക്കാൻ, വാക്കിനു
പകരം ഉടൽഭാഷ ആശയ വിനിമയത്തിനു് പ്രയോഗിക്കുന്നു. അശേഷം സമ്മതഭാവത്തിലല്ല യുധിഷ്ഠിരൻ,
എന്നാൽ കാണുന്നവർക്കതൊരു കുടുംബ വഴക്കിന്റെ ആരംഭമെന്നുറപ്പിക്കാൻ സൗകര്യം കൊടുക്കാതെ,
യുധിഷ്ഠിരൻ സംഘർഷരംഗത്തിന്റെ അധിപനായിരിക്കാൻ ആഞ്ഞു ശ്രമിക്കുന്നു. വനവാസക്കാലത്തും
അതിനുമുമ്പു് ഇന്ദ്രപ്രസ്ഥം കാലത്തും, അവരുടെ ‘പ്രതികരണശേഷി’യെക്കുറിച്ചൊരു മുൻവിധി
മനസ്സിലുള്ളതിനെ മായ്ചുകളയാൻ നല്ലനടപ്പു നടിപ്പിനു് ആവുമോ എന്നൊന്നുമല്ല അപ്പോഴും ഇപ്പോഴും
എന്റെ ആശങ്ക, ധർമ്മപുത്രരുടെ ധാർമ്മികബോധത്തെ ആകെപിടിച്ചുലക്കുന്ന എന്തു് പുത്തൻ
ആവശ്യമാണു് ദ്രൗപദി, വ്യാജമെന്നു് നിസ്സംശയം തോന്നാവുന്ന വിനീതഭാവത്തിൽ, കപടഹൃദയനോടു്
നാലാൾ കണ്ടാലും കുഴപ്പമില്ലെന്ന ധൈര്യത്തിൽ പറയുന്നതു്! കാത്തിരിക്കുക കൊട്ടാരം ലേഖികയുടെ
അഭിമുഖങ്ങൾ.”
</p>
          <p style="indent">
            <pb n="16" ed="2023-02-16"/>
          </p>
          <p style="indent">“നിങ്ങളുടെതെന്നു കരുതപ്പെടുന്ന അഞ്ചു ആൺമക്കൾക്കുപകരം,
പാണ്ഡുവംശത്തിൽ അടുത്ത കിരീടാവകാശിയാവാനുള്ള സാധ്യത, സുഭദ്രയുടെ മകൻ
അഭിമന്യുവിനാണുണ്ടാവുന്നതെങ്കിൽ, അധികാരവഴിയിൽ പെട്ടെന്നു് മാറി മറിയാവുന്നൊരു
നിലപാടെന്തായിരിക്കും? അഭിമന്യുവിനെയും ഉത്തരയെയും നിസ്വരാക്കി, പന്ത്രണ്ടുവർഷ
വനവാസത്തിനയക്കുമോ, അർജ്ജുനൻ ഒഴികെ മറ്റുനാലു പാണ്ഡവരും നിങ്ങളും ചേർന്നു്?”, കൊട്ടാരം
ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ഒരു പാണ്ഡവതലയും ഇതുവരെ വീഴാതെ, ഭീഷ്മർ മാത്രം മുറിവേറ്റുവീണ
പത്താം ദിവസം.
</p>
          <p style="indent">“അധികാരവടംവലിയിൽ, വേണ്ടിവന്നാൽ വീര അഭിമന്യുവിനെ
എന്നോടൊപ്പം അരമന ഗൂഡാലോചനയിൽ പങ്കാളിയാക്കി, വൃദ്ധപാണ്ഡവരെ മാത്രം
നിർബന്ധിതവിടുതലിലൂടെ വടക്കുപടിഞ്ഞാറൻ ചുരംകാവലിനു് കെട്ടുകെട്ടിക്കുക എന്ന കുറുക്കുവഴിയല്ലേ
യുദ്ധാനന്തരകാലത്തു കൂടുതൽ സ്വാഭാവികം?”
</p>
          <p style="indent">“കഥാവശേഷനായ ചാർവാകനെപോലെ ‘മൗലികവാദി’യാണോ
പട്ടാഭിഷേകം കഴിഞ്ഞ പുതിയ ചാർവാകൻ?, അതോ പുതുതല മുറയുടെ പരിഗണനാവിഷയങ്ങൾ
മാറിമറിഞ്ഞുവോ?” കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“കൂടെപൊറുക്കുന്നവളെയും, കുട്ടികളെയും പട്ടിണിക്കിട്ടുവേണ്ട ഭൗതികവാദം
എന്നു് സുന്ദരിയും വിദ്യാസമ്പന്നയുമായ ഭാര്യ വിവാഹഉടമ്പടിയിൽ ഉറപ്പിച്ചു പറഞ്ഞതോടെ, ജന്മനാ
അവിശ്വാസിയായ ഞാൻ വേറെ തരമില്ലാതെ വിശ്വാസവഴിയിലേക്കു് തിരിഞ്ഞു എന്നതാണു്,
തിരിഞ്ഞുനോക്കുമ്പോൾ ഉണ്ടാവുന്ന തിരിച്ചറിവു്. ആ നിലക്കു് നോക്കുമ്പോൾ, ഈയിടെ മരിച്ചുപോയ
എന്റെ വന്ദ്യപിതാവു് ചാർവാകൻ മ്ലാനവദനൻ ആയിരുന്നു. “ഇങ്ങനെയൊന്നുമല്ല ഞാൻ
വരുംതലമുറയിൽ ഓർക്കപ്പെടാൻ ആഗ്രഹിച്ചതു. കാര്യങ്ങൾ നിന്നോടൊപ്പം മുന്നോട്ടുനീങ്ങാൻ
സാധിക്കട്ടെ എന്നാശംസിക്കാൻ മാത്രമേ ആവൂ. എനിക്കെതിരെ തിരിച്ചടിച്ച പ്രകൃതിക്കു മുമ്പിൽ നീ
അടിയറവു പറയുമെന്നും നിന്റെ പ്രേമവിവാഹം കഴിഞ്ഞതോടെ, എനിക്കു് ബോധ്യമായി.”
എന്നുപറഞ്ഞുകൊണ്ടു ആ ധീരപോരാളി വെറുംനിലത്തു നീണ്ടുനിവർന്നു കിടന്നു. പ്രാണൻ പോവും മുമ്പു്
മരണാനന്തര ജീവിതത്തെക്കുറിച്ചിപ്പോൾ ജിജ്ഞാസയുണ്ടെന്നും പക്ഷേ, “ദുരൂഹത എന്തിനു?” എന്നാണു്
പ്രകൃതിയോടു് തർക്കഭാഷയിൽ ചോദിക്കാനുള്ളതു് എന്നുച്ചരിച്ചശേഷം ആ വ്യർത്ഥജന്മം ശ്വാസം വലിച്ചു
അവസാനിച്ചു. കൈക്കോട്ടു് എടുത്തു പൂണൂൽ ധാരിയായ ഞാൻ സ്വയം കുഴിക്കേണ്ടിവന്നു, കുഴിമാടം!
അത്രമേൽ അനുയായികൾ പ്രസ്ഥാനത്തിൽനിന്നും അകന്നുപോയി!”
</p>
          <p style="indent">“പുതുമണവാളന്മാരെ ഒറ്റക്കും കൂട്ടായും ‘മത്തു പിടിപ്പി’ച്ചതു് മാറ്റി വച്ചാൽ,
മിണ്ടിയും പറഞ്ഞും ദാമ്പത്യം സ്മരണീയമാക്കിയ ഒന്നു രണ്ടോർമ്മകൾ പങ്കുവെക്കാമോ?”, കൊട്ടാരം
ലേഖിക പാണ്ഡവരോടു് ചോദിച്ചു.
</p>
          <p style="indent">“രാജധാനിയിലെ കൗമാരകാല പശ്ചാത്തലം
കിടമത്സരാധിഷ്ഠിതമല്ലാതിരുന്നതു കൊണ്ടാവാം, കൗരവ പാണ്ഡവ ഇടപാടുകളും
നീതിപൂർവ്വമായിരിക്കുമെന്നവൾ സ്വാഭാവികമായി കരുതിയോ? ഞങ്ങളോടവൾ രത്യാസ്വാദനവേളയിൽ
മന്ത്രിക്കുന്ന ഇഷ്ടാനിഷ്ടങ്ങളെല്ലാം, സുഹൃത്വലയത്തില്പെട്ട കൗരവരോടും നിസ്സങ്കോചം വെളിപ്പെടുത്തും.
ഈ ആലോചനക്കുറവു് ഞങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ, പ്രതികരണം ഒച്ചപ്പാടോടെയായി. ദുര്യോധനൻ
ഞങ്ങൾക്കനുവദിച്ച അതിഥിമന്ദിരത്തിൽ, പുതുപൂക്കളുമായി അവളെ കാണാൻ വരുന്ന ആരാധകർ
വരിനിൽക്കുമ്പോൾ അവരെ അവമതിക്കുന്ന ഒന്നും, ഒരു ചെരിഞ്ഞുനോട്ടം പോലും, സമ്മതിച്ചുതരില്ലെന്ന
അവളുടെ കർശനഭാവം, വസ്ത്രാക്ഷേപത്തിനു ശേഷവും, വനവാസക്കാലത്തവൾ നിലനിർത്തി
എന്നതാണു് വിസ്മയം… രഹസ്യദൂതൻവഴി ദുര്യോധനൻ അവൾക്കു കൊടുത്തയക്കുന്ന തുണികൾ,
സുഗന്ധദ്രവ്യങ്ങൾ, അങ്ങനെ പെണ്ണുടൽ പരിപാലനത്തിനുവേണ്ട ഓരോന്നും,
അഭിനന്ദനസൂചകമായല്ലാതെ ഞങ്ങൾ ഒരു വാക്കുച്ചരിച്ചാൽ അതോടെ തീരുമായിരുന്നു ആ ദിവസത്തെ
അവളുമായുള്ള സർഗ്ഗ സംസർഗം! ഇതിൽ കൂടുതലൊന്നും ഓർമ്മിപ്പിക്കരുതേ!”
</p>
          <p style="indent">“പാണ്ഡവഭരണകൂടത്തിനു പിന്തുണ പ്രഖ്യാപിച്ച ഹസ്തിനപുരി
പ്രഭുകുടുംബങ്ങളിൽ അടുപ്പു് കത്തിക്കാനും വെള്ളം കോരാനും അകവും പുറവും ജൈവമാലിന്യം നീക്കി
വൃത്തിയാക്കാനും രാപ്പകൽ പണിക്കു കൗരവ രാജവിധവകളെ പുനരധിവാസ പദ്ധതിയനുസരിച്ചു്
ഭൃത്യപദവിയിൽ പരിഗണിക്കും എന്ന നിങ്ങളുടെ ഉത്തരവു് വിധവകൾ സ്വാഗതം ചെയ്യുമ്പോൾതന്നെ,
പരിപൂർണ ആരോഗ്യപരിശോധനക്കു് അപേക്ഷകർ വിധേയമായിരിക്കണം എന്ന അന്തഃപുര നിബന്ധന,
ദുര്യോധനവിധവ അപലപിച്ചിരിക്കയാണല്ലോ. എങ്ങനെ പ്രതികരിക്കുന്നു?” കൊട്ടാരം ലേഖിക
പാഞ്ചാലിയോടു് ചോദിച്ചു.
</p>
          <p style="indent">“വിവരം മുഴുവൻ പുറത്തു വന്നാൽ അപലപിക്കുക എന്നെ അല്ല. അഞ്ചു
ആണുങ്ങൾ ഒരു അന്യായമായി ഒരു പെണ്ണിനെ വച്ചുകൊണ്ടിരിക്കുന്നു എന്നു് പരിഹസിച്ച
ആൺകൌരവരുടെ ലൈംഗികഅരാജകത്വം ധവള പത്രത്തിലൂടെ, നാളെ ആരംഭിക്കുന്ന രാജസഭയിൽ
ലോകരാജ്യങ്ങളെ അറിയിക്കാൻ ഒരുങ്ങുകയാണു് ഞാൻ. തക്ഷശിലയിൽനിന്നും എത്തിയ നിരീക്ഷകർ
പ്രത്യേക ക്ഷണിതാക്കൾ ആയിരിക്കും. ഒരു പെണ്ണുടലിനു അഞ്ചു ആണുങ്ങൾ എന്ന പാണ്ഡവ
സഹോദരക്കൂട്ടായ്മയിലൂന്നിയ ദാമ്പത്യത്തിനു പകരം, ഓരോ കൗരവരാജവധുവിനും അന്തഃപുരത്തിൽ
നിർബന്ധമായും പായക്കൂട്ടിൽ നേരിടേണ്ടി വന്നതു് എന്തായിരുന്നു? ഒരു ഔദ്യോഗിക ഭർത്താവും,
തൊണ്ണൂറ്റി ഒമ്പതു് കൗരവപങ്കാളികളും! കൽപ്പിതചരിത്രമല്ല, സാക്ഷ്യപ്പെടുത്തിയ ഇര മൊഴി,
പൊട്ടിക്കരഞ്ഞു പീഡനകഥ ഏറ്റുപറയുന്ന കൗരവരാജ വിധവകളുടെ സത്യസാക്ഷ്യം, തിരക്കുണ്ടു് നാളെ
കാണാം”, മഹാറാണി പാഞ്ചാലി പിറ്റേന്നവതരിപ്പിക്കേണ്ട ധവളപത്രത്തിന്റെ മേൽനോട്ടത്തിലായിരുന്നു.
</p>
          <p style="indent">
            <pb n="17" ed="2023-02-17"/>
          </p>
          <p style="indent">“പന്ത്രണ്ടും, പിന്നെ ഒന്നും, പതിമൂന്നു കൊല്ലത്തെ ദുരിതജീവിതത്തിനുശേഷം
ആറുപേർക്കുറങ്ങാൻ ഹസ്തിനപുരി അരമനസമുച്ചയത്തിൽ ഇപ്പോൾ നൂറു രാജമന്ദിരങ്ങൾ! നിത്യവും
ഓരോ ആഡംബര വസതിയിൽ മാറിമാറിയുറങ്ങുമോ? അതോ, വനവാസക്കാലത്തെന്നപോലെ ഒറ്റ
മുറിയിൽ ഒതുങ്ങുമോ ആറംഗപാണ്ഡവകുടുംബത്തിന്റെ കാളരാത്രികൾ” കൊട്ടാരം ലേഖിക
പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തരപാണ്ഡവഭരണകാലം. കൗരവരാജവിധവകളെ ഭീമൻ പാതിരാ
മിന്നലാക്രമണത്തിലൂടെ അന്തഃപുരത്തിൽ നിന്നും കുടിയൊഴിപ്പിച്ചതിന്റെ പ്രത്യാഘാതമായി
പരേതകൗരവരുടെ അശാന്തപ്രേതങ്ങൾ പാണ്ഡവരെ ദുഃസ്വപ്നങ്ങളാൽ പീഡിപ്പിക്കുന്ന സംഘർഷം
നിറഞ്ഞ പകലിരവുകൾ.
</p>
          <p style="indent">“എന്റെ അഞ്ചു മക്കളെ കൗരവകൊലക്കു വിട്ടുകൊടുത്ത ഭീരുപാണ്ഡവർ
എവിടെ അന്തിയുറങ്ങുന്നു എന്നുഞാനിപ്പോൾ ഒരു നിമിഷം പോലും ആശങ്കപ്പെടുന്നില്ല. എന്നാൽ
നൂറുകൗരവരാജ വിധവകൾ പാണ്ഡവാക്രമണത്തിൽ കുടിയൊഴിഞ്ഞുപോയ നൂറിൽ ഒരു വസതിയിലും
ഞാൻ കിടക്കാറുമില്ല. എനിക്കുവേണ്ട പർണ്ണശാല ഞാൻ പണിതെടുത്തു. അതിൽ പാണ്ഡവർക്കു്
പ്രവേശനം പൂർണ്ണമായും നിഷേധിച്ചു.”
</p>
          <p style="indent">“ഭാവി പ്രവചിക്കുന്നതിൽ മികവുനേടിയതെങ്ങനെ?”, കൊട്ടാരം ലേഖിക,
മാദ്രീപുത്രനായ സഹദേവനോടു് ചോദിച്ചു. മഹാപ്രസ്ഥാനം. വടക്കൻ മലഞ്ചെരുവിലെ വിശ്രമഇടം.
പാഞ്ചാലി അന്നുരാവിലെ കുഴഞ്ഞുവീണു നിര്യാതയായ കാര്യം തലേന്നു പാണ്ഡവസഹോദരങ്ങളെ
അറിയിച്ച സഹദേവനുമേൽ ആയിരിക്കും കാലന്റെ കയർ ഇനി വീഴുക എന്നു് അവനൊഴികെ ബാക്കി
നാലുപാണ്ഡവരും അംഗീകരിച്ച നേരം.
</p>
          <p style="indent">“എന്റെ പ്രവചനം ദിവ്യദൃഷ്ടിയൊന്നുമല്ല, സാമാന്യദൃഷ്ടിമാത്രം.
കാണേണ്ടതുകാണുകയെന്നതാണെന്റെ പ്രവചന വഴി. എന്നാൽ ഇഷ്ടം അസന്തുഷ്ടഭാവി നേരത്തേ
വെളിപ്പെടുത്തുന്നതിലല്ല, ആസ്വാദനലക്ഷ്യത്തോടെ ലഘുമാന്ത്രികനാവുന്നതിലാണു്. ഞങ്ങൾക്കു്
നീണ്ടകാലം പരിചയമുള്ളൊരാൾ ഭൂമിയിൽ ഉണ്ടായിരുന്നു. ജാതിയിൽ ക്ഷത്രിയനല്ല പദവിയിൽ
പെരുമയുള്ള രാജവംശവുമല്ല എന്നിട്ടും അവൻ എവിടെയൊക്കെ ക്ഷണിക്കപ്പെടാതേയും ക്ഷണിക്കപ്പെട്ടും
ചെല്ലുന്നുവോ, അവിടെയൊക്കെ വിശിഷ്ടാതിഥി പദവികിട്ടുമായിരുന്നു. രാജസൂയ യാഗകാലത്തവൻ
ബന്ധുവിന്റെ ‘വചനപ്രഘോഷണം’ സഹിക്കവയ്യാതെ ചക്രമെറിഞ്ഞു കഴുത്തുവെട്ടിയ അമംഗളകരമായ
സംഭവത്തിലും ആതിഥേയൻ പക്ഷേ, അവനെ മുഖ്യാതിഥിയായി ആദരവോടെയാണു് സൽക്കരിച്ചതു.
ആരും ഒരുവാക്കുപോലും അന്നും പിന്നെയും എതിരു പറഞ്ഞില്ല. കാരണം? അതൊരു പേടി തോന്നുന്ന
കൊലപാതകമായല്ല, ലഘുമാന്ത്രികവിദ്യപോലെ ആസ്വാദ്യകരമായാണവൻ അവിടെ അവതരിപ്പിച്ചതു്.
സ്വന്തം അന്ത്യം പോലുമവൻ കൗതുകമാക്കി. എന്നുപറഞ്ഞാൽ, അവന്റെ ഹൃദയത്തിലല്ല വേടന്റെ
കൂരമ്പുതറച്ചതു് കണംകാലിലായിരുന്നു. വേടനു് വിശപ്പുകാരണം അമ്പിന്റെ ഉന്നം തെറ്റി. അവന്റെ
ഉച്ചഭക്ഷണത്തിനു നേരത്തേ ഊട്ടുപുരയിൽ ഏർപ്പാടു് ചെയ്തിരുന്നു. തെരുവോരമാന്ത്രികൻ ഒഴിഞ്ഞ
കുപ്പായക്കീശയിൽനിന്നും മുയൽക്കുട്ടികളെയും പളുങ്കുപാത്രങ്ങളെയും ഒന്നൊന്നായി
പുറത്തെടുക്കുന്നപോലെ, ജീവിതകാലം മുഴുവൻ ആ സുഹൃത്തു്, കാണലും പിരിയലും, ഒരു
മാന്ത്രികപ്രകടനമാക്കി. ഒരിക്കൽ അവൻ എന്നോടു് ഗൗരവത്തിൽ ചോദിച്ചു, പ്രവചനസ്വഭാവമുള്ള
നിനക്കറിയാമോ എങ്ങനെ നീ മരിക്കുമെന്നു്? ഒരുപക്ഷേ, അറിഞ്ഞാലും, മരണം ഒഴിവാക്കേണ്ട ആ
കൃത്യംനേരത്തു, നിന്റെ മരണമുഹൂർത്തം കൂടെയുള്ള മറ്റുസഹോദരർ അറിയുമ്പോഴും, നീ മാത്രംഅക്കാര്യം
അശേഷം ഓർക്കാതിരിക്കട്ടെ!” അങ്ങനെ ലഘുമന്ത്രവാദിയെക്കുറിച്ചു ആനന്ദകരമായ ഓർമ്മ
പറഞ്ഞുകൊണ്ടേയിരുന്ന സഹദേവൻ പെട്ടെന്നു് കുഴഞ്ഞുവീണു നിര്യാതനായതും, എന്നാൽ മരണം
കണ്ടില്ലെന്ന മട്ടിൽ മറ്റുനാലുപാണ്ഡവർ എഴുനേറ്റു കാൽ മുന്നോട്ടെടുത്തതും ഒരുമിച്ചായിരുന്നു.
സഹദേവന്റെ ചരമശുശ്രൂഷയും ശവസംസ്കാരവും അങ്ങനെ കൊട്ടാരം ലേഖിക ഏറ്റെടുത്തു.
</p>
          <p style="indent">“സേനാപതിപദവി നിങ്ങൾക്കു് കിട്ടാത്തതിൽ നിരാശയുണ്ടോ?”, കൊട്ടാരം
ലേഖിക ദ്രോണരോടു് ചോദിച്ചു. സഖ്യകക്ഷിസൈന്യമേധാവിയായി ഭീഷ്മർ ചുമതലയേറ്റ വാർത്ത
കുരുക്ഷേത്രയിൽ കോളിളക്കം സൃഷ്ടിച്ച യുദ്ധത്തലേന്നു രാത്രി.
</p>
          <p style="indent">“പിതാമഹനെക്കുറിച്ചെന്തു പരാമർശവും ഭൂതകാലസൂചനയോടെ എക്കാലവും
ചെയ്ത ഞങ്ങളെപ്പോലുള്ള മധ്യവയസ്കർക്കു് കുരുക്ഷേത്രയുദ്ധത്തെക്കുറിച്ചു പ്രേക്ഷകർക്കുള്ള ആശങ്ക
പോലും കൗരവർക്കില്ലെന്നു വ്യക്തമാക്കുന്ന നിയമനം. ധീരോദാത്തനായിരുന്ന ഭീഷ്മർക്കു്
കുരുക്ഷേത്രയിൽ സൈനികമേധാവിയായിക്കൂടെ എന്നു നിങ്ങൾ നിഷ്കളങ്കമായി ചോദിച്ചാൽ,
വേണ്ടതിലധകം സൈനികയോഗ്യതയുണ്ടല്ലോ എന്നായിരിക്കും ആദ്യപ്രതികരണം. എന്നാൽ
ഉദ്ദേശ്യശുദ്ധിയെ മാനിച്ചാൽ അവസാനിക്കുമോ നിയമനവിവാദം? ഈ കൊടുംതണുപ്പിൽ ഇവിടെ
തമ്പടിച്ചു കഷ്ടപ്പെടുന്നതു് എന്തിനുവേണ്ടിയാണു്? ഇനി ഉയരരുതു് ഒരു പാണ്ഡവതലയും എന്നു്
ഓരോതലയും വെട്ടി, തെളിയിക്കാൻ! അല്ലെ? കുന്തിയോടുള്ള പഴയൊരു വാഗ്ദാനത്താൽ ഭീഷ്മർ,
പാണ്ഡവതല വെട്ടാൻ തയ്യാറാവില്ലെന്നതാണു് കാര്യം. സംഗതിവശാൽ ഞാൻ വെട്ടാൻ ശ്രമിച്ചാൽ
പോലും, പിതാമഹൻ ആംഗ്യം കാട്ടി തടയും. പിതാമഹനെ വീഴ്ത്താൻ കുറുക്കുവഴി ഞാൻ അർജ്ജുനനു്
നേരത്തെ ഉപദേശിച്ചുവെങ്കിലും, സാഹചര്യം അനുകൂലമാവാൻ പ്രകൃതി വല്ലാതെ കനിയണം.
ആകാശചാരിയുടെ മകനെന്ന അർജ്ജുനന്റെ അവകാശവാദം മാറ്റുരക്കും അടുത്ത
ദിവസങ്ങളിൽഭീഷ്മവധത്തിനു. ഞാൻ സേനാപതിയാവുമോ എന്നുചോദിക്കാൻ സമയമായിട്ടില്ല
സഹോദരീ, പാഞ്ചാലപുത്രൻ വാൾ രാകിമൂർച്ചകൂട്ടാൻ തുടങ്ങിയതിനൊരു പ്രാചീനപശ്ചാത്തലം ഉണ്ടെന്നു
നിങ്ങൾക്കറിയാമല്ലോ” അച്ഛനെ കഷ്ടപ്പെടുത്തുന്ന കൊട്ടാരം ലേഖികയെ ദ്രോണന്റെ പ്രിയപുത്രൻ
അശ്വത്ഥാമാവു് അസഹിഷ്ണുതയോടെ നോക്കി.
</p>
          <p style="indent">പുക മഞ്ഞുമൂടിയ ഹസ്തിനപുരി: കൊട്ടാരം ലേഖിക.
</p>
          <p style="indent">വസ്ത്രാക്ഷേപ വിവാദം സംബന്ധിച്ചു് ചില മുതിർന്ന കൗരവ
സഹോദരർക്കെതിരെ, പാണ്ഡവർക്കൊപ്പം ചൂതാടാൻ വന്ന വീട്ടമ്മ ഉന്നയിച്ച ലൈംഗിക
ആരോപണങ്ങൾക്കു് കൊട്ടാരവക്താവു് തത്കാലം മറുപടി പറയില്ല. നീതിപീഠം അന്വേഷിച്ചു
തീർപ്പാക്കേണ്ട വിഷയത്തിൽ കൂടുതൽ പ്രതികരിക്കേണ്ടെന്നാണവരുടെ നിലപാടു്. ചൂതാട്ടത്തിൽ
പലകുറി വീഴ്ച നേരിട്ട യുധിഷ്ഠിരൻ, അനധികൃതമായി സഹോദരങ്ങളെയും ഭാര്യയെയും പണയംവച്ചുകളിച്ചു
എന്ന വിവാദമായിരുന്നു സമൂഹമനഃസാക്ഷിയെ ആശങ്കപ്പെടുത്തേണ്ടതു്. എന്നാൽ
ചാരവകുപ്പുമേധാവിയായിരുന്ന നകുലന്റെ രഹസ്യനേതൃത്വത്തിൽ വിവാദമുന ഒടിക്കാനും,
പൊതുശ്രദ്ധയുടെ ഗതി തിരിച്ചുവിടാനും ‘വസ്ത്രാക്ഷേപ’മെന്നൊരു തട്ടിക്കൂട്ടു് ഐതിഹ്യം പുറത്തുവിടുകയും,
ആ വഴി ഹസ്തിനപുരി നഗരത്തിലെ സ്ത്രീസുരക്ഷയെക്കുറിച്ചു തെറ്റായ സന്ദേശം വിദേശനിരീക്ഷകർക്കു
നൽകാനുമാണു് കൗശലപാണ്ഡവരുടെ കുടിലശ്രമം എന്നതിനാൽ, ആ കെണിയിൽ വീഴേണ്ട എന്നു്
അരമനഅധികൃതർ തീരുമാനിക്കുകയായിരുന്നു. നീതിപീഠത്തിൽ നേരിട്ടു് ചെന്നു് വീട്ടമ്മയെക്കൊണ്ടു്
വ്യാജപരാതി കൊടുപ്പിക്കാൻ ദുഷ്പ്രേരണ ചെയ്തതു് ആരെന്നും കൊട്ടാരംചാരവിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ടു്.
വീട്ടമ്മയുടെ വിശദീകരണത്തിൽനിന്നും പരാതിയുടെ വ്യാജസ്ഥിതി മാത്രമല്ല, കളിയിൽ തോറ്റു
പൂർണ്ണമായും നിസ്വരായ പാണ്ഡവസഹോദരന്മാർ ഏതറ്റവും പോയി ചൂതാട്ട പരാജയത്തിന്റെ കാരണം
കൗരവജേതാക്കളുടെ തലയിൽ കെട്ടിവെക്കാനും ഇടയുണ്ടെന്ന സാധ്യത പുറത്തുവന്നിരിക്കുന്നു. തക്കം
നോക്കി സാമൂഹ്യവിരുദ്ധർ ഇന്ദ്രപ്രസ്ഥം കൊട്ടാരത്തിൽ അതിക്രമിച്ചുകയറി, നവരത്നശേഖരം
തട്ടിയെടുക്കുമെന്നറിഞ്ഞ ദുര്യോധനനും കർണ്ണനും, സൈനികസന്നാഹവുമായി ആ മായിക
നഗരത്തിലേക്കു് യാത്ര തിരിച്ചതായും അറിയുന്നു. ആകപ്പാടെ അന്തരീക്ഷത്തിൽ പുകമറ
നിറഞ്ഞുകാണുന്നു.
</p>
          <p style="indent">“ദിവ്യാസ്ത്രങ്ങളെക്കുറിച്ചാണല്ലോ പാണ്ഡവർ, പ്രത്യേകിച്ചു് അർജ്ജുനൻ, ഊറ്റം
കൊള്ളുന്നതു്? അതുപോലെ സൈനിക പാളയത്തിലെ ബന്ദിപ്രേക്ഷകരോടു് മേനിപറയാൻ,
കൗരവആയുധപ്പുരയിൽ വിസ്മയങ്ങൾ ഒന്നുമില്ലേ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
പോരാട്ടവേദിക്കു് ഓരം ചേർന്ന നീരൊഴുക്കിൽ നീന്തിത്തുടിക്കുകയായിരുന്നു കൗരവ സംഘം.
യുദ്ധത്തലേന്നു രാവിലെ.
</p>
          <p style="indent">“അമ്മയുടെ വിശ്വസ്ത സഹോദരനും, ധാർമ്മിക, ഗാർഹിക വിഷയങ്ങളിൽ
പരമോന്നത ഉപദേശകനുമായ ഗാന്ധാരഭൂപതിക്കു നന്ദി! കൗരവതാൽപ്പര്യം സംരക്ഷിക്കാൻ
ദീർഘദൃഷ്ടിയോടെ ഭൂപതി ചെയ്തുവരുന്ന സേവനത്തിനു, കുരുക്ഷേത്ര കഴിഞ്ഞു ഞങ്ങൾ
സമാനതയില്ലാത്ത പദവിയും സൗജന്യങ്ങളും നൽകി ആദരിക്കും. ‘ദിവ്യാ’സ്ത്രമെന്ന ആയുധ നിർമ്മിതി
പ്രകൃതിനിയമവുമായി പൊരുത്തപ്പെടുന്നതല്ലെന്നു ഗാന്ധാരഭൂപതി ഞങ്ങളെ യുക്തിസഹമായി ഇതിനകം
പഠിപ്പിച്ചതൊന്നും, പാവം പാണ്ഡവർ അറിഞ്ഞമട്ടില്ല. അജ്ഞതയിലും, ‘ആകാശചാരി’കളുടെ
പിതൃത്വത്തിലും പാണ്ഡവർ അഭിരമിക്കട്ടെ, എന്നാൽ മാത്രമേ, ‘കൈ’ കൊണ്ടുമാത്രം ശത്രുസംഹാരം
ചെയ്യാൻ ആവൂ.” ജലോപരിതലത്തിലേക്കുയർന്ന ഇരുനൂറോളം കൗരവകൈകൾ പരസ്പരം കൂട്ടിമുട്ടിച്ചു
വിസ്മയശബ്ദമുണ്ടാകുന്നതു് കേട്ട പാണ്ഡവർ, തൊട്ടടുത്ത സ്നാനഘട്ടത്തിൽ, മാറിൽ കൈകൾ പിണച്ചും,
അവിശ്വാസത്തിൽ വാതുറന്നും, പകച്ചുനോക്കുന്നതു കൊട്ടാരം ലേഖിക കണ്ടു.
</p>
          <p style="indent">
            <pb n="18" ed="2023-02-18"/>
          </p>
          <p style="indent">“പാണ്ഡവ പിതൃക്കൾ ‘ആകാശചാരിക’ളെന്ന ആദി പർവ്വത്തിലെ
വ്യാസപ്രസ്താവനയിപ്പോൾ യുക്തിവാദി ചാർവാകൻ അശാസ്ത്രീയമെന്നു വെല്ലുവിളിക്കുന്നല്ലോ. തക്ഷശില
സർവ്വകലാശാല അതേറ്റുപിടിച്ചു, അഭയാർഥികളായി വന്ന പാണ്ഡവരുടെ അടിസ്ഥാനവിവരങ്ങൾ
വ്യാസമാമുനിക്കു് എത്തിക്കുമ്പോൾ, ചിരഞ്ജീവിയായ നിങ്ങൾക്കും പറ്റിയോ അക്ഷന്തവ്യമായ കൈപ്പിഴ?”
കൊട്ടാരം ലേഖിക കുരുവംശ ചരിത്രകാരനായ കൃപാചാര്യനോടു് ചോദിച്ചു.
</p>
          <p style="indent">“അരമനസ്ത്രീകളുടെ വിവാഹബാഹ്യ ഗർഭരഹസ്യങ്ങളെക്കുറിച്ചു നിർവ്യാജമായ
അജ്ഞത പുലർത്തിയ മൂലഗ്രന്ഥകാരനു് വേണ്ട അടിസ്ഥാന വസ്തുതകൾ സംഭരിച്ചുകൊടുക്കുന്ന
അസാധാരണ നിയോഗമാണു് കിരീടടാവകാശി ദുര്യോധനൻ എന്നെ ഏൽപ്പിച്ചതു്.
മുൻമഹാറാണികൂടിയായ കുന്തിയോടുള്ള മമതയാൽ, ഞാനവളുടെ മൂന്നു ആൺകുട്ടികളുടെയും ജൈവിക
പിതൃത്വം പാണ്ഡു ഉൾപ്പെടെ നിസ്സാര മനുഷ്യർക്കു് കൊടുക്കാൻ മടിച്ചപ്പോൾ, പെട്ടെന്നുമനസ്സിൽവന്ന
ആകാശചാരികളിൽ ബീജദാനം അടിച്ചേൽപ്പിച്ചു, പനയോല വഴി ദുര്യോധനനു് ആ വിവരം രേഖാമൂലം
കൊടുത്തെങ്കിലും,അവസാനം കൂട്ടിച്ചേർത്തുവച്ച വേറൊരു പനയോലയിൽ ‘കൗന്തേയ പിതൃത്വം’ എന്നു്
ഞാൻ അടിക്കുറിപ്പെഴുതി. എന്തുചെയ്യാം, തിരക്കിനിടയിൽ മാമുനിയതു ശ്രദ്ധിക്കാതെ പോയി എന്നു
ഊഹിക്കുന്നു. വിവര സംഭരണത്തിനു ശേഷം വ്യാസൻ എഴുതിത്തീർത്ത ആദിപർവ്വത്തിന്റെ കരടു
അരമനയിൽ എത്തിയപ്പോൾ, എന്നെ തിരുത്തലിനു ഏൽപ്പിക്കാതെ ദുര്യോധനൻ, ദുരൂഹമായ
കാരണങ്ങളാൽ അതൊളിപ്പിച്ചുവച്ചതോടെ, കാര്യമറിയാതെ വ്യാസാശ്രമം ഇതിഹാസ രചന തുടർന്നു.
ഇനി ഞാൻ ‘സംശയാസ്പദം’ എന്ന വാക്കു വ്യാസനെ ഓർമ്മിപ്പിച്ചാൽ, അരമനയിൽ എന്റെ ഗുരുസ്ഥാനം
തന്നെ സംശയാസ്പദമാവും എന്നു് ദ്രോണാചാര്യർ താക്കീതുനല്കി. നിങ്ങളുടെ സഹകരണത്തോടെ, ഞാൻ
ആത്മരക്ഷയിൽ അങ്ങനെ മൗനം പാലിക്കട്ടെ? കളിക്കാൻ പറ്റിയ ആളല്ലല്ലോ ദുര്യോധനൻ!”
</p>
          <p style="indent">“ഭാര്യ കുഴഞ്ഞുവീണുമരിക്കുമ്പോൾ തിരിഞ്ഞു നോക്കാതെ കാൽ മുന്നോട്ടു് വച്ച
യുധിഷ്ഠിരൻ ഇതാ, ഇടയ്ക്കിടെ മുട്ടുകുത്തി മണ്ണിൽ സാഷ്ടാംഗം നമസ്കരിക്കുന്നു, മലങ്കാറ്റു നെഞ്ചുവിരിച്ചു
ഉൾവലിക്കുന്നു വഴിയോരദൃശ്യങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞും മുത്തമിട്ടും ഓർമ്മയിൽ പകർത്തുന്നു
വള്ളിപ്പടർപ്പുകളും വൃക്ഷത്തലപ്പുകളും നോക്കി ഹൃദ്യമായി കൈവീശുന്നു, പറവകളോടും ഇഴജീവികളോടും
കാരുണ്യത്തോടെ നോക്കുന്നു, കൂടെകൂടിയ നായയെ ഇടയ്ക്കിടെ തഴുകി കൊണ്ടുനടക്കുന്നു—ആൾക്കു്
കുഴപ്പമൊന്നുമില്ലല്ലോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. മഹാപ്രസ്ഥാനം.
</p>
          <p style="indent">“പാഞ്ചാലിക്കുശേഷം സഹദേവനും കുഴഞ്ഞുവീണു മരിച്ചതോടെ,
മരണദേവതയുടെ അടുത്ത ഇര നകുലൻ ആയിരിക്കുമെന്നാണു് ‘കാലന്റെ മകൻ’ കണക്കുകൂട്ടുന്നതു്.
അതോടെ വ്യാപിച്ചു ശരീരത്തിൽ ആവാസവ്യവസ്ഥയെന്ന ഭൂതാവേശം. മനുഷ്യജന്മത്തിന്റെ
മൂല്യമറിഞ്ഞതു് മഹാപ്രസ്ഥാനത്തിലെന്നവൻ മനസ്സിലാക്കിയ പോലെയാണിപ്പോൾ ശരീരചേഷ്ടയും
നോക്കും മന്ത്രവും. സുന്ദരപുരുഷനായ നീയും കാലന്റെ കയറിൽ കുരുങ്ങുമല്ലോ അർജ്ജുനാ എന്നും
വിലപിച്ചു എന്നെ വാരിപ്പുണർന്നു പരിതപിക്കും. പുതുനേത്രങ്ങളോടെ, ലോകത്തോടു് സൗഹൃദഭാവം
പുലർത്തുകയാണു്. രാഷ്ട്രീയശരിയല്ലാത്ത ഈ പെരുമാറ്റവൈകൃതം, അതിലെ അതിഭാവുകത്വം, നിങ്ങൾ
പൊറുക്കുമല്ലോ.”
</p>
          <p style="indent">“കർണ്ണവധത്തിൽ തൃപ്തനാണോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു്
ചോദിച്ചു. കൊല്ലപ്പെട്ട സൂതപുത്രനുചുറ്റും മക്കളും ഭാര്യമാരും ചരമശുശ്രൂഷയിൽ വാവിട്ടു വിലപിക്കുന്ന നേരം.
</p>
          <p style="indent">“വിചാരിച്ചതിലും കൂടുതൽ രാഷ്ട്രീയമാനങ്ങൾ കർണ്ണവധത്തിൽ
ഉണ്ടെന്നതാണു് കാര്യം. പാടുപെട്ടാണെങ്കിലും, വധം അതിന്റെ യുക്തിസഹ പരിസമാപ്തിയിൽ
എത്തിക്കാൻ അവന്റെ തേരാളിയും എന്റെ തേരാളിയും എന്നെ തുണച്ചു. ഫലശ്രുതിയിൽ മണ്ണും മാനവും
എന്നോടൊപ്പം സഹകരിച്ചതിൽ ഉണ്ടു് ചെറുതല്ലാത്ത തൃപ്തി. എവിടെയെങ്കിലും കണ്ടിട്ടുണ്ടോ, തേർചക്രം
പൂഴ്ത്തുവാൻ തക്ക ചതുപ്പുനിലം, ഈ പരുക്കൻ കുരുക്ഷേത്രപ്രതലത്തിൽ! ചളിമണ്ണിനേക്കാൾ
മർമ്മപ്രധാനം, ഇനിയൊരു പിന്തുടർച്ചാവകാശ പ്രശ്നം, പാണ്ഡുവംശം അധികാരത്തിൽ വരുമ്പോൾ,
കർണ്ണസാന്നിധ്യത്താൽ സംഭവിക്കരുതു്. കുന്തി പറഞ്ഞാണറിഞ്ഞതു്, കൊല്ലപ്പെട്ട കർണ്ണൻ കുന്തിയുടെ
വിവാഹപൂർവ സന്തതി. ഉള്ളിൽ ഉണ്ടായിരുന്ന സംശയം അങ്ങനെ സ്ഥിരീകരിച്ചു. കുന്തിയുടെ
വിവാഹബാഹ്യസന്തതികളെല്ലാവരും കൂടി ഹസ്തിനപുരിയിലേക്കു് പോവേണ്ടതില്ല. അത്യാവശ്യമില്ലാത്ത
കർണ്ണന്റെ തിരോധനത്തോടെ, ഭാവി ഞങ്ങൾഅഞ്ചുപേർക്കു സുരക്ഷിതം. അതാണു് നേരത്തെ പറഞ്ഞതു്
മാനവും തുണച്ചു!”, ആകാശപ്പാതകളിൽ സ്വർഗ്ഗലോകത്തെ തിരഞ്ഞു നോക്കി, “സ്വസ്തി പിതാവേ, എന്നും
എന്നെന്നും ഞങ്ങൾ ആകാശ ചാരികൾക്കൊപ്പം”, എന്നുപറയാൻ മുട്ടുകുത്തി കൈകൂപ്പി.
</p>
          <p style="indent">“ജന്മംനൽകിയ അഞ്ചുകുട്ടികളെയും ഒന്നൊന്നായി നവജാത അവസ്ഥയിൽ
ഇന്ദ്രപ്രസ്ഥയിൽനിന്നു് പാഞ്ചാലയിലെ പിതൃപരിരക്ഷണത്തിൽ എത്തിക്കുവാൻ പാഞ്ചാലി ആഞ്ഞു
പരിശ്രമിച്ച പോലെയാണു് കാലഗണന നോക്കുമ്പോൾ അറിയുന്നതു്. മുലയൂട്ടിയും പരിലാളിച്ചും
വളർത്തുന്നതൊരു രസമായി കാണാൻ പെറ്റ തള്ളക്കു ആവാഞ്ഞതു് എന്തുകൊണ്ടായിരിക്കാം?”,
കൊട്ടാരം ലേഖിക ഇളമുറ മാദ്രീപുത്രൻ നകുലനോടു് ചോദിച്ചു.
</p>
          <p style="indent">“സംഘർഷഭരിതമായ അപൂർവ്വയിനം ബഹുഭർത്തൃത്വ ദാമ്പത്യ ജീവിതത്തിൽ,
ഊഴം വച്ചു് ഞങ്ങളഞ്ചുപേരിൽ നിന്നും ഗർഭം ധരിച്ചു എന്നവൾ കർത്തവ്യബോധത്തോടെ
അവകാശപ്പെടാറുണ്ടു്. അതിന്റെ പ്രയോഗികസാധ്യതയെ കുറിച്ചൊക്കെ ഭീതിയോടെ മാത്രമേ,
അഞ്ചിലൊരു പങ്കാളിയെന്ന നിലയിൽ എനിക്കിന്നും വിഭാവന ചെയ്യാനാവൂ. ദാമ്പത്യജീവിതത്തിന്റെ
വിരസ ദിനചര്യയും, വിവാഹബാഹ്യസൗഹൃദങ്ങളുടെ രഹസ്യാത്മകതയുമായി,
രാജസൂയയാഗത്തിനുശേഷം ചക്രവർത്തിനി പദവിയിൽ ഇന്ദ്രപ്രസ്ഥ ജീവിതം ആഘോഷിക്കുന്ന
പാഞ്ചാലിക്കു് ഒരുപക്ഷേ, തോന്നിയിരിക്കാം, പെരുമാറ്റകാപട്യത്തിന്റെ പ്രായോജകനായ
യുധിഷ്ഠിരനെപോലുള്ളവരുമായി, ദിവസത്തിൽ പല കുറി പല്ലും നഖവുമുപയോഗിച്ചു
ഏറ്റുമുട്ടേണ്ടിവരുമ്പോൾ, നിഷ്കളങ്കത വിട്ടുമാറിയിട്ടില്ലാത്ത കൊച്ചുകുട്ടികളുടെ നിരന്തര സാന്നിധ്യം
അവളുടെ ലോലലോലമായ മനഃസാക്ഷിയെ കുത്തി നോവിക്കുമോ എന്നു്. ആർക്കുറപ്പിച്ചു
പ്രവചിക്കാനാവും പെണ്മനം!”
</p>
          <p style="indent">“യുധിഷ്ഠിരനേതൃത്വത്തിലുള്ള പാണ്ഡവ കുടുംബം ഹസ്തിനപുരി അതിർത്തിയിൽ
ഇന്നലെ രാവിലെ എത്തിയമുതൽ അരമനവരെ തേരോടിച്ചതു നിങ്ങളായിരുന്നല്ലോ. എന്നാലവർ
കുറച്ചുമുമ്പു് വനവാസത്തിനു പോവുമ്പോൾ, നഗരാതിർത്തിവരെ അനുഗമിക്കാൻ പോലും നിങ്ങൾ
തയ്യാറാവാഞ്ഞതു് എന്തുകൊണ്ടാണു്?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
വൽക്കലധാരികളായ ആറംഗ പാണ്ഡവകുടുംബം നഗ്നപാദരായി വടക്കോട്ടു നീങ്ങുന്നതു്
പ്രഭാതവെയിലിൽ കാണാമായിരുന്നു.
</p>
          <p style="indent">“രാജസൂയ ചക്രവർത്തിപദവി വഹിക്കുന്ന യുധിഷ്ഠിരൻ കുടുംബവുമൊത്തു
ധൃതരാഷ്ട്രരുടെ വിശിഷ്ടാതിഥിയായി വരുമ്പോൾ, സാമന്തരാജ്യ കിരീടാവകാശി എന്നനിലയിൽ ചെയ്ത
കേവലമൊരു ആതിഥ്യമര്യാദ ആണോ, ജഗത്തിന്നുത്സവ വേളയായ ഇന്നു് എന്നെ മനഃപൂർവ്വം
വിമർശിക്കാൻ നിങ്ങൾ ആയുധമാക്കുന്നതു? രാജ്യാതിർത്തി മുതൽ ചൂതാട്ടസഭ വരെ, ചക്രവർത്തിയെ
കൂട്ടിക്കൊണ്ടുവരുന്ന ഉത്തരവാദിത്വം കാര്യക്ഷമമായി ചെയ്യേണ്ടതു് ഞങ്ങൾ ചെയ്തു. എന്നാൽ
ആറംഗപാണ്ഡവകുടുംബം വ്യാഴവട്ടക്കാല ശിക്ഷക്കായി കാട്ടിലേക്കു് പദയാത്ര ചെയ്യുന്നതു് കുരുവംശ
നിയമ സംഹിതയനുസരിച്ചു ‘കൗരവ അടിമ’ എന്ന പദവിയിലല്ലേ? പൗരാവകാശങ്ങൾ വ്യവസ്ഥാപിത
നടപടിക്രമത്തിലൂടെ പിൻവലിക്കപ്പെട്ട അടിമകൾക്കു് അകമ്പടി പോവാൻ കിരീടാവകാശി തയ്യാറായി
എന്നറിഞ്ഞാൽ, അരമനനടപടിയിലെ ആചാരലംഘനത്തിനു പരമോന്നതനീതിപതി എന്നെ നീതിപീഠം
പിരിയും വരെ മൂലയിൽഇരുത്തി ശിക്ഷിക്കില്ലേ”, ഇന്ദ്രപ്രസ്ഥത്തിൽ നവരത്നങ്ങൾ ഉൾപ്പെടുന്ന
അമൂല്യസ്വത്തുക്കൾ കണ്ടെടുക്കാൻ വിശ്വസ്തരെ നിയോഗിക്കുന്ന തിരക്കിലായിരുന്നു ദുര്യോധനൻ. ഒരൊറ്റ
സന്ധ്യയിലെ ചൂതാട്ടത്താൽ, ഇന്ദ്രപ്രസ്ഥം കൊട്ടാരവും മറ്റു സ്ഥാവരജംഗമസ്വത്തുക്കളും ഹസ്തിനപുരി
സാമ്രാജ്യത്തിനു മുതൽക്കൂട്ടാക്കിയ കൗരവരെ അനുമോദിക്കാൻ, നഗരചത്വരത്തിൽ ജനം
നിറഞ്ഞുതുടങ്ങിയതു് ദുര്യോധനൻ ഒരു ചെരിഞ്ഞുനോട്ടത്തിലൂടെ വിലയിരുത്തി.
</p>
          <p style="indent">
            <pb n="19" ed="2023-02-19"/>
          </p>
          <p style="indent">“വകക്ക്കൊള്ളാത്ത ചെരിഞ്ഞുനോട്ടത്തോടെ ദുര്യോധനൻ പുറത്തേക്കു
പോകുന്നതുകണ്ടാണു് ഞാനിങ്ങോട്ടുകയറിയതു്, നിങ്ങളുടെ ഐതിഹാസികവിരൽനഷ്ടത്തിൽ ഖേദം
പ്രകടിപ്പിക്കാൻ വന്നതാണോ കുടിലകൗരവൻ?” ആരണ്യ നിവാസു് എന്ന നിഷാദ മന്ദിരത്തിലെ
ജാലകത്തിന്നരികെ ഇരുന്ന വിദൂരവിദ്യാർത്ഥി ഏകലവ്യനോടു് കൊട്ടാരം ലേഖിക ഉപചാരത്തോടെ
ചോദിച്ചു.
</p>
          <p style="indent">“കർണ്ണനെ അംഗരാജാവായി പുനരധിവാസം ചെയ്ത പോലെ, നിന്നെയും ഒരു
വിദൂരരാജ്യത്തിന്റെ നാമമാത്രരാജാവാക്കാം എന്നു് കൗരവൻ വാഗ്ദാനം ചെയ്തു. നിലവിൽ ഞാൻ നിഷാദ
രാജാവിന്റെ മകനായതുകൊണ്ടു് പുതിയ രാജ്യം എന്ന നിർദേശം സ്വീകാര്യമല്ലെങ്കിൽ, കുരുവംശതിന്റെ
ക്ഷേമനിധിയിൽ നിന്നൊരു സംഭാവന തരാൻ ധൃതരാഷ്ട്രരെ പ്രേരിപ്പിക്കാമെന്നു അപ്പോളവൻ
വാക്കുതന്നു. അതും ഹൃദയപൂർവ്വം ഞാൻ തിരസ്കരിച്ചപ്പോൾ, എന്തു് നന്മ ചെയ്തുകൊണ്ടാണു് തള്ളവിരൽ
നഷ്ടപ്പെട്ട ദുർവിധിയുമൊത്തു ഐക്യപ്പെടേണ്ടതെന്നവൻ അനുതാപത്തോടെ ചോദിച്ചു.
ഉണക്കപ്പഴങ്ങളുടെ പൊതിയുമെടുത്തു നിങ്ങൾ വന്നവഴിക്കു തിരിച്ചുപോവുക എന്നു് ഞാൻ കടുത്തു.
വിഷണ്ണനായി ദുര്യോധനൻ യാത്രപറയാതെ ഇറങ്ങിപ്പോയപ്പോൾ ആണു് തള്ളവിരലില്ലാത്ത കയ്യിന്റെ
പുത്തൻ വിശേഷമറിയാൻ നിങ്ങൾ പാത്തും പതുങ്ങിയും വരുന്നതു്!”
</p>
          <p style="indent">“‘കൗരവരാജവിധവകൾക്കൊരു കൈത്താങ്ങു’—കൊട്ടിഘോഷിച്ച പദ്ധതി
ആനുകൂല്യങ്ങൾ പാണ്ഡവർ പിന്നീടു് ഏകപക്ഷീയമായി നിർത്തലാക്കിയതായി പരാതിയുണ്ടല്ലോ?
കൗരവവിധവകൾ യുധിഷ്ഠിരഭരണകൂടത്തിന്റെ കുഴലൂത്തുകാരല്ല എന്ന തിരിച്ചറിയലിന്റെ ബലത്തിലാണോ
അന്നംമുട്ടിക്കൽ?”, മഹാറാണിപാഞ്ചാലിയുടെ കാര്യാലയ ചുമതല വഹിക്കുന്ന സഹദേവനോടു് കൊട്ടാരം
ലേഖിക ചോദിച്ചു
</p>
          <p style="indent">“പരാതിയുണ്ടാവാനിടയുണ്ടു് എന്ന മുന്നറിവിൽ വസ്തുത സംഭരിച്ചു. കൈത്താങ്ങു
കുരുക്ഷേത്രവിധവകൾക്കു് മാത്രമാണല്ലോ. കൗരവരാജവിധവകൾ പിന്നീടു് കഴുത്തിൽ മിന്നു
കെട്ടിയതോടെ ‘വിവാഹിത’ എന്ന പദവി നേടി. ചെലവിനു് കൊടുക്കാൻ ഉത്തരവാദിത്വമുള്ള
നവവരനുമൊപ്പം കഴിക്കുന്ന ഭക്ഷണം, പരേത ഭർത്താവിന്റെ സൈനികസേവനത്തിനു
അർഹതപ്പെട്ടതാണെന്ന ബോധ്യം രുചികരമാവില്ല എന്നു് പുതുഭർത്താക്കന്മാർ രേഖാമൂലം ഭരണകൂടത്തെ
അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി. സ്വന്തം ദാമ്പത്യത്തിൽ പുരോഗമനചിന്താഗതി പുലർത്തുന്ന
പാഞ്ചാലി, യുദ്ധവിധവകളുടെ പുനർവിവാഹത്തോടെ, പഴയ ആനുകൂല്യങ്ങൾക്കു് തടസ്സം
നിൽക്കരുതെന്ന നിലപാടെടുത്തതു് വെറുതെയായി.”
</p>
          <p style="indent">“കൊലക്കു പ്രേരണചെലുത്തിയതിനു കുന്തിക്കെതിരെയും,
ആദിവാസിബകനെ കൊലചെയ്തതിനു ഭീമനെതിരെയും ഔദ്യോഗികപരാതി എത്തിയിട്ടുണ്ടല്ലോ
നീതിപീഠത്തിൽ! ഏകചക്ര ഗ്രാമപ്രമുഖനാണു് ഹസ്തിനപുരിയിൽ വന്നു, തീപ്പെട്ടുവെന്നുകരുതിയ ആറംഗ
ആരോപിതപാണ്ഡവസംഘത്തെ ശാരീരികമായി അടയാളപ്പെടുത്തി, വസ്തുതകൾ, ഇനിയും
മരിച്ചിട്ടില്ലാത്ത പ്രതികളെ പിടികൂടാൻ അധികാരികൾക്കു് എഴുതികൊടുത്തിരിക്കുന്നതു്. എങ്ങനെ നേരിടും
വധശിക്ഷ കിട്ടാവുന്ന സവിശേഷ സാഹചര്യം, നിങ്ങൾ എത്തിയാൽ?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു്
ചോദിച്ചു, ഹസ്തിനപുരിയിലേക്കു യാത്രതിരിക്കാൻ ഒരുക്കങ്ങൾ ചെയ്യുന്ന തിരക്കുപിടിച്ച നേരം.
</p>
          <p style="indent">“പാഞ്ചാലയിൽ ഞങ്ങളെ കണ്ടപ്പോൾ, ദുര്യോധനന്റെ കുശലാന്വേഷണം
തന്നെ ബകവധത്തെക്കുറിച്ചായിരുന്നു. ഗ്രാമപ്രമുഖന്റെ ആവശ്യപ്രകാരം പൊതുനന്മക്കായി ഭീമൻ
ഏറ്റെടുത്ത ഈ സാംസ്കാരികദൗത്യത്തെ അവർ ഈ വിധം തെറ്റായി വ്യാഖ്യാനിക്കുമെന്നാരോർത്തു.
“നിങ്ങൾ പിടികിട്ടാപ്പുള്ളികൾ എങ്ങനെ കൗരവചാരന്മാരെ കബളിപ്പിച്ചു പാഞ്ചാലയിൽ എത്തി?”
എന്നാണു് മത്സരത്തിനു് മുമ്പു് ദുര്യോധനൻ, പേടിപ്പിക്കുന്ന നോട്ടത്തോടെ, ചോദിച്ചതെങ്കിലും, അർജുനൻ
മത്സരം ജയിച്ചു ദ്രൗപദിയെ വിവാഹം കഴിച്ചു എന്നു് കേട്ടപ്പോൾ, നിലപാടു് മാറ്റി എന്നു് മാത്രമല്ല, കുന്തിയും
പാഞ്ചാലിയും പാണ്ഡവരും ഉൾപ്പെടെ ഏഴു പേരും വിശിഷ്ടാതിഥികൾ ആയിരിക്കുമെന്നു് പാഞ്ചാലന്റെ
മുമ്പിൽ ഇടനെഞ്ചിൽ കൈവച്ചു പറഞ്ഞും കഴിഞ്ഞു. ഭാര്യാപിതാവിനു ആജ്ഞാശക്തിയും സൈനിക
ശക്തിയുമുണ്ടെങ്കിൽ അതൊരു നേട്ടമായൊന്നും ഞാൻ കാണുന്നില്ലെങ്കിലും, മധുവിധുസമയത്തു
ദുര്യോധനന്റെ നിലപാടു മാറ്റത്തിൽ ആശ്വാസവും, ഭാവിയിൽ ഭീഷണി ആകാവുന്ന നയതന്ത്രവൈദഗ്ദ്യവും
കാണുന്നു. ഞങ്ങൾ അസ്വസ്ഥർ!”
</p>
          <p style="indent">“അച്ഛൻ കാലനോ, അതോ ധർമ്മരാജനോ? എന്നാണു് അർത്ഥഗർഭമായ
നോട്ടത്തോടെ അതിജീവിത നിങ്ങളുടെ പിതൃത്വം എന്തെന്നു് ചോദിച്ചതു്. പരാതികേട്ടപ്പോൾ
ഞങ്ങൾക്കുമുണ്ടായി ഞെട്ടൽ. അർജ്ജുനഭാര്യയെ കൊല്ലാൻ നിങ്ങൾ ശ്രമിച്ചു എന്ന ആരോപണം വന്നതു്
ദുഷ്ടദുര്യോധനനിൽനിന്നല്ല അഞ്ചുപാണ്ഡവരുടെ അരുമദ്രൗപദിയിൽനിന്നും! എങ്ങനെ പ്രതികരിക്കുന്നു?
നിങ്ങൾ അഞ്ചിലൊരു ഭർത്താവെങ്കിൽ, അവളും പ്രത്യേകപരിഗണന അർഹിക്കുന്ന വിശേഷ
ജീവിവർഗ്ഗമല്ലേ?” കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഖാണ്ഡവപ്രസ്ഥത്തിൽ വന്നതു് വിനോദസഞ്ചാരത്തിനല്ല
കുടിയേറ്റക്കാരായാണു്, വെട്ടുകത്തിയും തുമ്പയുമാണു് ആയുധങ്ങൾ. കൊടുംകാടുവെട്ടാൻ ഇറങ്ങുമ്പോൾ
ഭാവിരാജാക്കന്മാരൊന്നുമല്ല, വേഷമൊക്കെ കണക്കായിരിക്കും. തേനീച്ചക്കൂടിളകി കൂട്ടമായി
പിന്തുടരുമ്പോൾ, അച്ഛൻ കാലനാണോ യമധർമ്മനാണോ എന്നൊന്നും ചോദിച്ചറിയില്ല, മുഖമടച്ചു
കീറത്തുണിമൂടും. അങ്ങനെ നടക്കുമ്പോൾ പാഞ്ചാലി പ്രകോപനപരമായ അസഹിഷ്ണുതയോടെ
അർജ്ജുനനുമായി ‘സംഭവിച്ചുപോയ’ വിവാഹം അവളുടെ ജീവിതത്തെ പ്രതികൂലസാഹചര്യങ്ങളിൽ
എത്രവേഗം എത്തിച്ചു എന്നൊക്കെ കരൾ കീറുന്ന പരാമർശങ്ങൾ ചെയ്തപ്പോൾ, കാലൻ മടവാളിൽ
കുടിയേറി അവളെ പിന്തുടർന്നുവോ? അവൾ ഓടിയപ്പോൾ ഞാനും ഒപ്പം ഓടിയോ? അങ്ങനെ വേണം
ഓർത്തെടുക്കാൻ. ആദിവാസിഇടത്തിൽ എത്തിയ അവൾ അവരുടെ സന്മനസ്സു ചൂഷണം ചെയ്തു.”
</p>
          <p style="indent">“‘ഒരാൾ അവളെ കൊല്ലാൻ വാളോങ്ങി’ എന്ന മട്ടിൽ എന്നെ ചൂണ്ടിക്കാട്ടി
ആഖ്യാനമുണ്ടാക്കി. പെണ്ണൊരുത്തിയുടെ പരിഗണനയോടെ അവളുടെ പരാതിക്കു കൊടുത്ത വിശ്വാസ്യത
എനിക്കെതിരെ തിരിയാൻ സാഹചര്യമൊരുക്കി. ഈശ്വരാ അവർക്കറിയില്ലല്ലോ ആകാശചാരിയുടെ
പ്രിയപുത്രനായ ഞാൻ ഭാവിരാജാവായി ഇന്ദ്രപ്രസ്ഥം ഭരിക്കുമെന്നു്. അത്ഭുതമൊന്നും തോന്നിയില്ല,
എങ്കിലും പറയാതെവയ്യ, ആദ്യരാത്രി മുതൽ പാഞ്ചാലി എന്നെ പ്രതിസ്ഥാനത്തു നിർത്തുക മാത്രമല്ല,
അർഹിക്കാത്ത പ്രായക്കൂടുതൽ ഏകപക്ഷീയമായി കൽപ്പിച്ചു, പരസ്യമായി നിന്ദിക്കാനും തുടങ്ങിയിരുന്നു.
ധർമ്മിഷ്ഠനെങ്കിലും ചിലപ്പോൾ അക്രമാസക്തനാവില്ലേ ആൺഅഹന്തയെ ചവിട്ടിത്തേച്ചാൽ!”
</p>
          <p style="indent">“അർദ്ധസത്യവാനെന്ന പരിഹാസ്യ പുരസ്കാരം നേടിയ യുധിഷ്ഠിരൻ
വാർത്താസ്രോതസ്സായൊരു വ്യാജവിവരം വിശ്വസിച്ച ഗുരുദ്രോണർ, പോർക്കളത്തിൽ കൊല്ലപ്പെട്ടതു്
പ്രിയ അശ്വത്ഥാമാവെന്ന തെറ്റിദ്ധാരണയിൽ, ദുഃഖം സഹിക്കവയ്യാതെ, ആയുധം താഴെയിട്ട തക്കം
നോക്കി, പാഞ്ചാലപുത്രൻ ധൃഷ്ടധ്യുമ്നൻ, കുടിപ്പകയിൽ കഴുത്തുവെട്ടിയപ്പോൾ, നിങ്ങളുടെ നിരീക്ഷണം
കണ്ടുനിന്നവരിൽ സൃഷ്ടിച്ചതു് ‘ബലേ ഭേഷ്’ എന്നായിരുന്നില്ല ധാർമ്മികരോഷമായിരുന്നു.
“വാളെടുത്തവൻ വാളാലേ” എന്ന ആശാപപ്രസ്താവന പഴയ ഗുരുവിനെക്കുറിച്ചു വേണ്ടിയിരുന്നില്ലെന്നു
പിന്നീടു് തോന്നിയോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. ചക്രവ്യൂഹത്തിൽ മകൻ
അഭിമന്യുവിന്റെ ദുർമ്മരണത്തിനു, സേനാപതിദ്രോണർ കൗരവർക്കനുമതിയും പിന്തുണയും നൽകി എന്ന
അഭ്യൂഹത്തിനു പാണ്ഡവർ വൈകാരിക മാനങ്ങൾ കൽപ്പിച്ച ദിവസം.
</p>
          <p style="indent">“കാശിരാജകുമാരിയുടെ സ്വയംവരപ്പന്തലിൽ
പരോക്ഷമത്സരാർത്ഥിയാവുന്നതിനു പകരം, പ്രണയികളെ ആക്രമിക്കാൻ കൂരമ്പു പ്രയോഗിച്ച
പിതാമഹൻ, പ്രതികാരദുർഗയായ കാശിരാജകുമാരിയുടെ വരവോടെ ആയുധം താഴെയിട്ട തക്കം നോക്കി
എയ്ത എന്റെ കൂരമ്പേറ്റു് ഇതാ ശരശയ്യയിൽ”, എന്ന നിരീക്ഷണത്തിൽ അപാകത കാണാത്ത കാഴ്ചക്കാർ
ഇപ്പോൾ ഖേദിക്കേണ്ട കാര്യം?
</p>
          <p style="indent">“പരമാധികാര ഹസ്തിനപുരിക്കെതിരെ പാണ്ഡവർ
‘കലാപ’ത്തിനൊരുങ്ങുമ്പോൾ ഓരോ കുടുംബത്തിൽനിന്നും കായികശേഷിയുള്ള യുവാക്കളെ
സൈന്യത്തിനുവിട്ടുതന്നവരാണു് ഈ നാട്ടിലെ സാധു കർഷകർ. രണ്ടു പുഴകൾ ഉണ്ടെങ്കിലും, പുണ്യനദി
എന്ന മുദ്രകുത്തി ചാലുകീറൽ നിരോധിച്ചു. അങ്ങനെ കാലവർഷം കനിയുംവരെ കർഷകനു
കന്നുപൂട്ടാനാവില്ല. പാണ്ഡവാക്രമണം ചെറുക്കുമ്പോൾ ‘വീരമൃത്യു’വരിക്കുന്ന ഓരോ കർഷക
സൈനികന്റെ വിധവക്കും കുട്ടികൾക്കും ആജീവനാന്ത ധാന്യവിതരണം സൗജന്യമായിരിക്കുമെന്നു്
കുരുവംശം ഉറപ്പു നൽകി. ഇപ്പോൾ വാക്കുമാറ്റി പറയുന്നു, പാണ്ഡവസൈനികരെ തലവെട്ടുന്ന കണക്കു,
ജഡമെണ്ണി പരിശോധിച്ചുമാത്രമേ, ഇളവുകളും സൗജന്യങ്ങളും ദിവസവേതനവും അനുവദിക്കൂ. അതെന്താ
ഭീഷ്മ ശപഥത്തിന്റെ ധാർമ്മികബലമുണ്ടാകേണ്ട പരിപാവന കാര്യത്തിൽ, കൗരവർക്കൊരു കള്ളക്കളി?”
കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
</p>
          <p style="indent">“ശത്രുപാണ്ഡവർ സംഭരിച്ച സഖ്യസൈനിക പിന്തുണയുടെ ആഴവും പരപ്പും,
ചാരസംവിധാനം വഴി, അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. മഴയെത്തും വരെ വിളവിറക്കാൻ ആവില്ലെന്ന
കണക്കു കൂട്ടലിൽ ആയിരുന്നുല്ലോ ഗ്രാമപ്രമുഖർ തൊഴിൽരഹിത കർഷക യുവാക്കളെ വിട്ടുതന്നതു്.
ഭക്ഷണം മദ്യം രതി എന്നീ അടിസ്ഥാന സൗകര്യങ്ങളോടെ പരിശീലനം തുടങ്ങിയപ്പോൾ സൈനിക
മേധാവികൾക്കു മനസ്സിലായി, കലപ്പ പരിചയപ്പെട്ടവനു് കൊലക്കത്തി പിടിക്കാൻ ചങ്കുറപ്പില്ല.
അതുപറ്റില്ലെന്നു ഉപസേനാപതികൾ ഉടൻ ഉത്തരവിറക്കി. കൊലക്കത്തി പിടിച്ചാൽ മാത്രം പോരാ
പാണ്ഡവനെഞ്ചിൽ കുത്തിമലർത്താൻ യുദ്ധവീര്യം വേണം, വേതനം കിട്ടാനെന്നുഞങ്ങൾ
തീരുമാനിച്ചതിൽ ആർക്കാണു് പ്രതിഷേധം? ദുര്യോധനനുവേണ്ടിയല്ലല്ലോ മഹാഭാരത യുദ്ധം,
പരമാധികാര ഹസ്തിനപുരി രാഷ്ട്രത്തിന്റെ അഖണ്ഡത പരിപാലിക്കാനല്ലേ? എവിടെ ഒളിച്ചു
പത്രപ്രവർത്തസുഹൃത്തേ നിങ്ങളുടെ ദേശാഭിമാനം!”
</p>
          <p style="indent">“വാരണാവതത്തിലെ ഭൂരഹിത ആദിവാസികളോടു് നിങ്ങൾക്കെന്താ
പെട്ടെന്നൊരു ഭൂതദയ?”,
</p>
          <p style="indent">‘ഇനിയരുതു് അത്താഴപ്പട്ടിണി’ എന്ന ഭക്ഷ്യസുരക്ഷാപദ്ധതി ഹസ്തിനപുരിയുടെ
മലയോര പ്രവിശ്യയായ വാരണാവതത്തിൽ തുറന്ന ദുര്യോധനനോടു് കൊട്ടാരം ലേഖികചോദിച്ചു.
പാണ്ഡവർ കൗരവർക്കെതിരെ പടയൊരുക്കുന്ന സംഘർഷദിനങ്ങൾ.
</p>
          <p style="indent">“കൌമാരംവരെ കാട്ടിൽ കഴിഞ്ഞ പാണ്ഡവ കുട്ടികൾക്കു് കളിക്കൂട്ടു് ഈ
മലയോരപ്രദേശത്തെ ആദിവാസി കുടുംബങ്ങൾ ആയിരുന്നു. തോന്നുമ്പോൾ തോന്നുമ്പോൾ കയ്യിട്ടു
വാരിത്തിന്നാൻ കുന്തിയുടെ കുടിലിൽ, പിൽക്കാലത്തു പാഞ്ചാലിക്കുണ്ടായപോലെ,
അക്ഷയപാത്രമൊന്നുമില്ലല്ലോ. ഒരുനേരത്തെ അന്നത്തിനു ഊട്ടുപുരയിൽ കുന്തിയും മാദ്രിയും
പാടുപെടുമ്പോൾ, ആദിവാസിക്കുട്ടികൾ മുയലിനെയും മാനിനെയും കെണിവച്ചുപിടിച്ചു പിടിച്ചു പാണ്ഡവ
തീൻശാല സമൃദ്ധമാക്കി. അഭയാർഥികളായി ഹസ്തിനപുരിയിൽ എത്തിയശേഷം, വാരണാവാതം
സുഖവാസ മന്ദിരം, ഒരു നിഗൂഢ പദ്ധതിയിൽ അരക്കും മെഴുകും ചേർത്തു് കുന്തിയും പാണ്ഡവരും കത്തിച്ചു.
ഇതൊക്കെ നഗരകേന്ദ്രിതമായ മാധ്യമങ്ങൾ അറിയുന്നതേയുള്ളു. കത്തിക്കരിഞ്ഞതു് പാണ്ഡവർ എന്ന
വ്യാജആഖ്യാനമുണ്ടാക്കാൻ, ഇരയായി കണ്ടെത്തിയതു്, അന്നം ചോദിച്ചുവന്ന ആറംഗ
ആദിവാസികുടുംബത്തെ! വിഷം കലർത്തിയ അത്താഴം ആദിവാസികുടുംബത്തിനു വിളമ്പി, ആറു പേരും
മരിച്ചെന്നുറപ്പാക്കി മന്ദിരം തീയിട്ടു്, തല മൂടി, കുന്തിയും മക്കളും ഭൂഗർഭ ഇടനാഴിയിലൂടെ സുരക്ഷിത
താവളത്തിലേക്കു് ഒളിച്ചു കടന്നു. വിവരമറിഞ്ഞ ഞങ്ങൾ ഭീഷ്മ അധ്യക്ഷതയിൽ യോഗം ചേർന്നു്
തീരുമാനിച്ചു, കുരുവംശത്തിനു പാണ്ഡുവിധവ വഴി സംഭവിച്ച ഈ കൊടുംപാപത്തിനു പരിഹാരമായി
ആദിവാസികൾക്കു് സൗജന്യഭക്ഷ്യവിതരണം ഉടനടി! യുദ്ധത്തിൽ ഞാൻ മരിച്ചാലും, പാണ്ഡവർ
ആദിവാസികളോടു് ചെയ്ത പാപത്തിനു പരിഹാരമായി എനിക്കിതൊരു പശ്ചാത്താപം.”
</p>
          <p style="indent">
            <pb n="20" ed="2023-02-20"/>
          </p>
          <p style="indent">“കാട്ടിൽ ഇനിയുള്ള കാലം കഴിയാൻ കൊട്ടാരം വിട്ടു പടിയിറങ്ങുന്ന
കുന്തിയോടു് നിങ്ങൾ, ചെവിയിൽ ചുണ്ടനക്കി യാത്ര പറഞ്ഞവിധം, മട്ടുപ്പാവിൽനിന്നും പാണ്ഡവർ
എല്ലാവരും തുറിച്ചുനോക്കിയിരുന്നല്ലോ. എന്തായിരുന്നു പാണ്ഡവനിന്ദ അർഹിക്കാൻ മാത്രം
പുത്രവധുവിന്റെ അന്ത്യ വചനശുശ്രൂഷ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
</p>
          <p style="indent">“ദേവരൂപികളായ അഞ്ചു അരോഗദൃഢഗാത്രരെ നീ എനിക്കു് ആദ്യരാത്രി
പാരിതോഷികമായി തന്നു, അമ്മാ, എക്കാലവും അവർ തികഞ്ഞ ഔചിത്യബോധത്തോടെ എന്നോടു്
ദാമ്പത്യ ഉടമ്പടി പാലിച്ചു. നീയാകട്ടെ ഞങ്ങളിൽനിന്നും ആദ്യം മുതൽ സുരക്ഷാ അകലം പാലിച്ചു
ഗാന്ധാരിയുടെ അന്തഃപുരത്തിൽ തോഴിയായും ജീവിച്ചു. മറ്റുവാക്കുകളിൽ, നീ ഞങ്ങളെ ജീവിക്കാൻ
അനുവദിച്ചു. നിന്റെ കാരുണ്യത്താൽ ഞാൻ നീണ്ടൊരു വിവാഹജീവിതം പൂർത്തിയാക്കിയതിനുള്ള
കടപ്പാടു് പൂർണ്ണമായും നിന്റെ സന്മനസ്സിനോടു്!, ഇതിൽ എന്താണു് പാണ്ഡവർ പുച്ഛത്തോടെ
ആരോപിക്കുന്ന കാപട്യം?”
</p>
          <p style="indent">“മുൻ ഹസ്തിനപുരി മഹാറാണിമാരായിരുന്ന ഗാന്ധാരിയെയും കുന്തിയെയും
‘അമ്മദൈവ’ങ്ങളായാണു് ജനം കണ്ടതു്. അവരുടെ വ്യക്തിത്വം അത്രമേൽ പൊതുബോധത്തിൽ
മാതൃബിംബങ്ങളായി നിലനിൽക്കുന്നു. എന്നാൽ അഞ്ചുപ്രസവിച്ചിട്ടും, അഞ്ചു ഭർത്താക്കന്മാർക്കു്
രതിസേവനദാതാവായിട്ടും നിങ്ങളെ ആരും ‘അമ്മ’യായി കാണാത്തതു എന്തുകൊണ്ടാണു്?
കന്യകാപരിവേഷത്തിലാണിപ്പോഴും പാഞ്ചാലിനാമം ഉച്ചരിക്കപ്പെടുന്നതു്”, കൊട്ടാരം ലേഖിക
പാഞ്ചാലിയോടു് ചോദിച്ചു.
</p>
          <p style="indent">“അജ്ഞാതവാസത്തിനു തയ്യാറെടുക്കുമ്പോൾ സ്ത്രൈണത എത്രയൊക്കെ
മനുഷ്യപ്രയത്നത്താൽ മറച്ചുവക്കാമോ അത്രയൊക്കെ ഞാൻ ചെയ്തിട്ടും, യുവകോമളനായൊരു
സേനാപതിയെന്നിൽ അനിയന്ത്രിതമായ ആരാധനയോടെ പ്രണയാഭ്യർത്ഥന ചെയ്തിരുന്നു.
അഞ്ചുപെറ്റവളാണു്, കൂടെകിടക്കുന്ന ആണുങ്ങളെ ദശാബ്ദങ്ങളായി രമിപ്പിക്കാൻ രാവേറെ ചെല്ലുംവരെ
പ്രയത്നിക്കുന്നവളാണു് ഞാനെന്നും നിരുത്സാഹപ്പെടുത്താൻ പറഞ്ഞുനോക്കി. അപ്പോളവൻ മുട്ടുകുത്തി
ഇരുകൈകളും എന്റെ അരക്കെട്ടിൽചുറ്റി മുഖമമർത്തി കേണു, കെട്ടുകഥകളൊക്കെ ഞാൻ തള്ളിക്കളയുന്നു.
എന്റെ അമ്മയേക്കാൾ പ്രായമുള്ളവളായിരിക്കാം ഒരുപക്ഷേ, നീ, എന്നാൽ, നിന്നെ കണ്ടശേഷം
സങ്കൽപ്പരതിയിൽ നീയെനിക്കിന്നും സ്വയംവരകന്യക. കത്തിപ്പടരുന്ന പുരുഷകാമനയിൽ നീയെനിക്കു
സൗഗന്ധികം അത്രയും പ്രശംസകേട്ടാൽ പിടിച്ചെഴുനേൽപ്പിച്ചു ആ ഉടലിന്റെ ദാഹം ശമിപ്പിക്കുകയല്ലാതെ,
“എന്നെ നീ ‘അമ്മ’ എന്നു് മാത്രം വിളിക്കൂ” എന്നെനിക്കവനോടു് പറഞ്ഞൊഴിയാനാവുമോ.
പ്രിയപ്പെട്ടവനേ, കുടിലപാണ്ഡവരുടെ ചതിയിൽ നിന്നെ ഹോമിക്കാൻ ഞാൻ നിമിത്തമായല്ലോ!”
</p>
          <p style="indent">
            <pb n="21" ed="2023-02-21"/>
          </p>
          <p style="indent">“നിങ്ങളും മാദ്രിയും, അവർക്കഞ്ചു മക്കളും, ഏതാണ്ടത്രതന്നെ
വിവാഹേതരബീജദാതാക്കളും, അവരിൽ ആരെങ്കിലും പിന്നീടു് കൗന്തേയപിതൃത്വം നിഷേധിച്ച
ദുരനുഭവമുണ്ടായിരുന്നോ?”, കൊട്ടാരം ലേഖിക പാണ്ഡവമാതാവായ കുന്തിയെ കൊട്ടാരക്കെട്ടിലെ
ജലാശയത്തിൽ കണ്ടെത്തി. മഹാറാണിഗാന്ധാരിയുടെ തോഴിയെന്ന നിലയിൽ, കൺകെട്ടുതുണി
ശ്രദ്ധാപൂർവ്വം കഴുകിയെടുക്കുകയായിരുന്നു മുൻ ഹസ്തിനപുരി മഹാറാണി. കൗരവഅടിമകളായി
കൗന്തേയർ അഞ്ചുപേരും പാഞ്ചാലിയുമൊത്തു കാട്ടിൽ കഴിയുന്ന വ്യാഴവട്ടക്കാല ശിക്ഷാകാലാവധി
അവസാനിക്കുന്ന ദിനങ്ങൾ.
</p>
          <p style="indent">“ദൃഢനിശ്ചയത്തോടെയുള്ള ഞങ്ങളുടെ രതിപ്രലോഭനത്തിനു വഴങ്ങുകയും,
പെണ്ണുടലാഴങ്ങളുടെ മാംസാനുഭൂതിയിൽ പരിസരം മറന്നു പങ്കുചേരുകയും ചെയ്ത ആകാശചാരികൾ
ആരും പിന്നീടു് ഞങ്ങളുടെ ജീവിതാവസ്ഥകളിൽ ഇടപെടുകയോ, എന്റെയും മാദ്രിയുടെയും
അവകാശമായിരുന്ന മാതൃത്വത്തെ അവഹേളിക്കുകയോ, അവരുടെ ബീജസംഭവന തള്ളിപ്പറയുകയോ
ചെയ്ത അനിഷ്ടസംഭവം, സമീപകാലശ്രദ്ധയിൽപെട്ടിട്ടില്ല. ഒന്നോർക്ക, പ്രായമാവുകയല്ലേ,
വിദൂരഭൂതകാലം ചിലപ്പോഴെങ്കിലും വഴുതിയും നിറം മങ്ങിയും അനുഭവപ്പെടുന്നതൊരു പ്രകൃതിനിയമമല്ലേ.”
</p>
          <p style="indent">“ഇന്നലെ അരങ്ങേറ്റമൈതാനിയിലെ ഗുരുപ്രസാദവേദിയിൽ, താങ്കളെ
ഹൃദയപൂർവ്വം അനുസ്മരിച്ചു കൊണ്ടൊരു കൗരവരാജകുമാരൻ ചെയ്ത ആശംസാപ്രഭാഷണം,
കഠിനഹൃദയരായ ഞങ്ങളെപോലും വൈകാരികമായി അത്രമേൽ സ്വാധീനിച്ചു. ആദ്യാക്ഷരമൊക്കെ
അനുഷ്ടാനമെന്ന നിലയിൽ ഏതു കൊട്ടാരഗുരുവും രാജകുമാരന്മാരെ പഠിപ്പിക്കുക സാധാരണമാണു്,
എന്നാൽ ബഹുസ്വരഹസ്തിനപുരി സമൂഹത്തിൽ, നാം നിത്യവും ഇടപെടുന്നതു പ്രഭുവോ ഭൃത്യനോ സ്ത്രീയോ
പുരുഷനോ എന്ന ഭേദമില്ലാതെ സർവ്വരെയും, കാണാൻ കൃപാചാര്യർ മാതൃകാപരമായി
പഠിപ്പിച്ചതുകൊണ്ടാണു് പിൽക്കാലത്തു ഗാന്ധാരിയുടെ മക്കൾക്കു് സമൂഹത്തിൽ മൂല്യബോധത്തോടെ
പെരുമാറാൻ സാധിക്കുന്നതു് എന്നായി രുന്നു, കൗരവ മൂപ്പിളമശ്രേണിയിൽ രണ്ടാമനായ, ദുശ്ശാസനന്റെ
നന്ദിപ്രകടനം. എങ്ങനെ തോന്നി താങ്കൾക്കു്?”, കൃപാചാര്യരോടു് കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഈ രാജകുമാരൻ തന്നെയാണോ ഇപ്പോൾ, പ്രമാദമായ വസ്ത്രാക്ഷേപ
‘സംഭവ’ത്തിൽ വിചാരണനേരിടുന്ന ഒന്നാംപ്രതി? ആദ്യാക്ഷരം പെരുമാറ്റച്ചട്ടം
സ്ത്രീശാക്തീകരണം—മനഃപൂർവ്വം തട്ടിക്കൂട്ടിയെടുത്ത പൊള്ളപ്രശംസ കേട്ടാൽ ഞാൻ ശരിക്കും
പേടിക്കണം! നീതിപീഠത്തിൽ എന്നെ സാക്ഷിയാക്കി “ദുശ്ശാസനൻ ആളൊരു മാതൃകാ വ്യക്തിത്വം” എന്നു്
ഞാൻ നീതിപതിക്കു മുമ്പിൽ മൊഴികൊടുക്കേണ്ടിവന്നാൽ?!” കൃപാചാര്യൻ ചാടിപ്പിടഞ്ഞു എഴുനേറ്റു്
ആത്മരക്ഷയിൽ ആശ്രമത്തിലേക്കു നടക്കുമ്പോൾ ചുറ്റും നോക്കി.
</p>
          <p style="indent">“ഗംഗയാറൊഴുകുന്ന പരിഷ്കൃതസമൂഹങ്ങളിലും, ദേശീയപാതകളിലെ
കുതിരപ്പന്തികളിലും, ഒരുപോലെ വിവാദമായ വസ്ത്രാക്ഷേപത്തെക്കുറിച്ചു, സംഭവം നടന്നുവെന്നു
സംശയിക്കപ്പെടുന്ന ഹസ്തിനപുരിഅരമനയിൽ നിന്നൊരു പത്രക്കുറിപ്പും ഇതുവരെ കണ്ടില്ലല്ലോ?”,
കൊട്ടാരം ലേഖിക കൗരവവക്താവിനോടു് ചോദിച്ചു, “ഹരിതചട്ടത്തെക്കുറിച്ചും,
സുസ്ഥിരവികസനത്തെക്കുറിച്ചുമൊക്കെ ‘വിവരാധിക്യം’ നിറഞ്ഞ മാധ്യമസമ്മേളനങ്ങൾ നടത്തുന്ന
ഭരണകൂടത്തിനു്, ഈ വിഷയത്തിനു് മാത്രമെന്താ ഒരു അയിത്തം? അതോ, തൊട്ടാൽ ചിലർക്കു്
പൊള്ളുമോ?”
</p>
          <p style="indent">“ഒന്നുകിൽ നിങ്ങൾ നിയമവശം അറിഞ്ഞിട്ടില്ല അല്ലെങ്കിൽ, നീണ്ടഅവധി
കഴിഞ്ഞു മുഖംകാണിക്കുന്ന നിങ്ങൾ ഒരുപാടു ഇനിയും വായിച്ചറിയാനുണ്ടു്.
ആരോപിതലൈംഗികാതിക്രമങ്ങളിൽ ഇരയുടെ പേർ ഒരിക്കലും പരാമർശിക്കപ്പെടരുതെന്നൊരു
പരമോന്നതനീതിപീഠത്തിന്റെ തിട്ടൂരമുണ്ടല്ലോ. അപ്പോൾ, ഇക്കാര്യത്തിൽ എങ്ങനെ നീതിപീഠത്തിന്റെ
വിചാരണകഴിഞ്ഞു വിധിപറയുംവരെ ഇക്കാര്യം ഞങ്ങൾ ഔദ്യോഗികമായി വിനിമയം ചെയ്യുമെന്നാണു്
നിങ്ങൾ കരുതുന്നതു്! ഇതുവരെ രേഖാമൂലം ഒരു പരാതിപോലും അതിജീവിതയിൽനിന്നും നീതിപീഠത്തിൽ
കിട്ടിയിട്ടുമില്ല!”
</p>
          <p style="indent">
            <pb n="22" ed="2023-02-22"/>
          </p>
          <p style="indent">“കുരുവംശനിയമം അനധികൃതമായി ‘കയ്യിലെടുത്തു’ എന്നാണല്ലോ
നിങ്ങൾക്കുനേരെ അന്വേഷണചുമതലയുള്ള കൗരവരാജകുമാരന്റെ ആരോപണം? എന്താണങ്ങനെ
അതിക്രമിച്ചുകയറി നിയമവാഴ്ചയെ വെല്ലുവിളിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചതു്. നിങ്ങൾ ആരാണു്?”
ആരോപണവിധേയനായ യുവാവു് ജാമ്യം നേടി കാരാഗൃഹത്തിൽനിന്നും പുറത്തുവരുമ്പോൾ കൊട്ടാരം
ലേഖിക കുടിക്കാൻ കരിമ്പുനീർ കൊടുത്തു ചോദിച്ചു. പാറാവുകാർ അവരെ നിരീക്ഷിച്ചു.
</p>
          <p style="indent">“നിർണ്ണായക ഇടത്തിൽഞാൻ ചെന്നുപെട്ടതു്, കൊട്ടാരം ഇടനാഴിയിലൊരു
ദീർഘകായൻ ഒരു സ്ത്രീയെ ബലമായി ചുമലിൽ ഇട്ടു് രാത്രിയിൽ ധൃതിയിൽ പോവുമ്പോൾ ആയിരുന്നു.
പിന്നാലെചെന്ന എനിക്കുനേരെ അവളൊരു വളയൂരിഎറിഞ്ഞു. ആ സമയത്തുതന്നെ അയാൾ
അവളെയും കൂട്ടി ഒരു പ്രകാശ പൂർണമായ രാജസഭയിലേക്കു പ്രവേശിക്കുന്നതും കണ്ടു. അപ്പോളാണു്
പന്തംകത്തുന്ന ഇടത്തു ചെന്നു ഞാൻ വള പരിശോധിച്ചതു്. അതിൽ ദ്രൗപദി എന്നു് കുറിച്ചിരുന്നു. ഉടൻ
ആളെ മനസ്സിലായ ഞാൻ സഭയുടെ വാതിൽ തള്ളിത്തുറന്നു അകത്തേക്കു് ഇടിച്ചുകയറി, “അവൾ ദ്രൗപദി
അവൾ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി, അവളെ തട്ടിയെടുത്ത ആ ദീർഘകായനെ ഉടനെബന്ദിയാക്കുക”
എന്നാക്രോശിച്ചു. ദ്രൗപദിയുടെ വള തട്ടിയെടുത്തു എന്ന ആരോപണവുമായി എന്നെ പക്ഷേ, ആ
‘ദീർഘകായൻ’ ബന്ദിയാക്കി! ഇരുട്ടറയിൽ കൊണ്ടുപോയി ചോദ്യം ചെയ്ത ശേഷം അവരെന്നെ ‘നാളെ
നോക്കാം’ എന്നതാക്കീതോടെ കാരാഗൃഹത്തിലിട്ടു. ഞാൻ യുക്തിവാദി ചാർവാകന്റെ മകനാണു്.
വിദേശത്തുനിന്നു് വന്നതേയുള്ളു. കൊട്ടാരത്തിൽ നിയമവിരുദ്ധമായ കളികളും സ്ത്രീവിരുദ്ധമായ
കൊള്ളരുതായ്മകളും അരങ്ങേറും, നിന്റെ പുതുയുഗജാഗ്രത അവിടെ വേണം എന്നാശംസിച്ചു ഇങ്ങോട്ടു
കടത്തിവിട്ടതു് അച്ഛൻ ആയിരുന്നു.”
</p>
          <p style="indent">“തിരിഞ്ഞുംമറിഞ്ഞും കിടക്കാനാവാതെ, കൂരമ്പുകൾ പിന്നിൽ തറച്ചു
ശരശയ്യയിൽ നരകിക്കുന്ന പിതാമഹനെ കാണാൻ ഹസ്തിനപുരിയിൽനിന്നും ഇക്കാണുന്ന ദൂരമൊക്കെ
തേരോടിച്ചു ചെന്നു്, രാജ്യഭരണത്തിനു യോജിച്ച വിവേകത്തിന്റെ എന്തു് മുത്തുമണികൾ യുധിഷ്ഠിരനു
നേടാനായി എന്നായിരുന്നില്ലേ കുറച്ചുദിവസങ്ങളായി കുതിരപ്പന്തിഅന്തിചർച്ച! എന്തു് പറഞ്ഞു അവരുടെ
വായടപ്പിച്ചു?”, കൊട്ടാരം ലേഖിക, നിയുക്തഭാരണാധികാരിയുടെ സഹചാരിയും, മാദ്രീപുത്രനുമായ
ഔദ്യോഗിക വക്താവു് നകുലനോടു് ചോദിച്ചു.
</p>
          <p style="indent">“വൃദ്ധഭീഷ്മരെ നിന്ദ്യഅർജ്ജുനൻ ചതിച്ചുകൊന്നു എന്നൊരു വ്യാജപ്രചാരണം,
യുദ്ധം പത്താംദിവസം മുതൽ ഹസ്തിനപുരികൊട്ടാരത്തിലെ സ്വാധീനശക്തികളായ നൂറോളം
കൗരവരാജസ്ത്രീകൾ, കുരുക്ഷേത്രവിധവകളാവും മുമ്പുതന്നെ, തുടങ്ങിവച്ചിരുന്നു. ഭീഷ്മർ ജീവിച്ചിരിപ്പുണ്ടു്
എന്നു ഞങ്ങൾ തെളിയിച്ചാൽ പോരാ, ‘കൊലയാളി’ പാണ്ഡവരോടു് മരണാസന്നനായി കിടക്കുമ്പോഴും
കൂറുള്ളവൻ ഭീഷ്മർ എന്നുതെളിയിക്കാൻ ഞങ്ങൾക്കു് വേറെ തരമുണ്ടായിരുന്നില്ല. മൂന്നുദിവസം ഞങ്ങൾ
തണുപ്പും പൊടിയും തട്ടി യാത്രയിൽ മുഷിഞ്ഞു എന്നതു് നേരാണു് പക്ഷേ, പതുങ്ങിക്കിടന്ന ഭീഷ്മാരാധകർ
ഒതുങ്ങി. കുതിരപ്പന്തികളിലും സംവാദവിഷയം പ്രതിരോധമന്ത്രി ആരായിരിക്കും, “കൗരവരാജവിധവകളെ
കുടിയൊഴിപ്പിക്കുമോ” തുടങ്ങിയ നിരുപദ്രവ കാര്യങ്ങളിലേക്കു് വഴുതിപ്പോയതും നിങ്ങൾ കാണുന്നതല്ലേ.
കുറച്ചു കൗരവരുടെ തലവെട്ടിയാൽ ഉടൻ കിട്ടിബോധിക്കുമോ, ജേതാക്കൾക്കു് നേരം വെളുക്കുമ്പോൾ
സ്വീകാര്യത! ഇനിയും നിങ്ങൾക്കു് കാണേണ്ടിവരും സമാനചിന്താഗതിയിൽ ജനശ്രദ്ധ വഴിതിരിക്കാനുള്ള
ഏകാങ്കങ്ങൾ. രാജഭരണത്തിൽ വിവേകത്തിന്റെ മുത്തുമണികൾ പെറുക്കുന്ന കാര്യമല്ലേ ഇന്നത്തെ
ചിന്താവിഷയം? നീണ്ടജീവിതത്തിൽ ഒരിക്കലും രാജസിംഹാസനനത്തിൽ ഇരിക്കാൻ
യോഗമില്ലാതിരുന്ന ഭീഷ്മർ എവിടെ, രാജസൂയയാഗം ചെയ്തു ഒരു ദശാബ്ദം ഇന്ദ്രപ്രസ്ഥം ചക്രവർത്തി
ആയിരുന്ന ധർമ്മപുത്രർ എവിടെ!”
</p>
          <p style="indent">“മുതിർന്ന യുധിഷ്ഠിരൻ മുതൽ, ഇളമുറ സഹദേവൻ വരെ പാണ്ഡവരുടെ
പ്രകടമായ പ്രായപ്രശ്നത്തിൽ ആടിയുലയുകയാണോ യുവപാഞ്ചാലിയുടെ ബഹുഭർത്തൃത്വം?
അങ്ങനെയല്ലേ ആദ്യഭർത്താവു് അർജ്ജുനൻ ഒരഭിമുഖത്തിൽ ദുസ്സൂചന നൽകിയതു്?” കൊട്ടാരം ലേഖിക
പാഞ്ചാലിയോടു് ചോദിച്ചു.
</p>
          <p style="indent">“അല്ല! എനിക്കില്ലാത്ത ദാമ്പത്യപ്രശ്നം അർജ്ജുനനെന്തിനാണു്
തർക്കവിഷയമാക്കുന്നതു്? ഉള്ളിൽവേവുന്ന വാക്കുകൾ പോട്ടെ, വാതുറന്നുച്ചരിക്കുന്ന വാക്കുകളിലെങ്കിലും
മര്യാദ കാണിക്കണം. ബഹുഭർത്തൃത്വം തന്നിഷ്ടത്തിൽ തിരഞ്ഞെടുത്തതല്ല. ഞാൻ ഗുണഭോക്താവായി
കുന്തി ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചതാണു്. അതുമായി ഞാനെന്റെ കിടപ്പറ
അണിയിച്ചൊരുക്കിയപ്പോൾ അർജ്ജുനൻ അഞ്ചിൽഒരാളായി ചുരുങ്ങിപ്പോയതിൽ നീരസമുണ്ടല്ലേ!
ആദ്യരാത്രി തന്നെ നകുലൻ കൗമാരമോഹത്തിൽ ചേർന്നു് കിടന്നെങ്കിലും, മുഖം വ്യക്തമായില്ല.
വിരൽസ്പർശമൊക്കെ ആൺപെൺരതിയനുഭവമില്ലാത്തൊരു നിഷ്കളങ്കകൗമാരക്കാരന്റേതു പോലെ
രസകരമാണു്. വെളിച്ചത്തിൽ ഒരു നിമിഷം ഒറ്റക്കായപ്പോൾ, പ്രായംഎത്രയെന്നു ഞാൻ
കവിളിൽതലോടി ചോദിച്ചു. വാത്സല്യത്തോടെ തുടരെത്തുടരെ ചേർത്തുനിർത്തി പ്രലോഭിപ്പിച്ചിട്ടും,
വെളിപ്പെടുത്തിയില്ല. ചുണ്ടിൽചുണ്ടു് ചേർത്തു് ഇഷ്ടപ്രകടനത്തോടെ ഒഴിഞ്ഞുമാറി. നീ രഹസ്യം
ഒളിക്കുന്നപോലെ എന്നുഞാനപ്പോൾ രതിസ്പർശത്തോടെ പരിഭവിച്ചു. എന്തുകാര്യം! അപ്പോഴും
വഴുതിപ്പോയി. ഒന്നിലധികം പാണ്ഡവർ കിടപ്പറവാതിലിൽ, മാത്സര്യത്തോടെ പായക്കൂട്ടിനായി
ഊഴംകാത്തിരിക്കുമ്പോൾ, പ്രിയ നകുലനെ എന്നും കാണാനാവില്ലല്ലോ. എന്തോ മഹത്തായ കാര്യം
അർജ്ജുനൻ പറയുന്ന മട്ടിലുള്ള പ്രായവ്യത്യാസമൊന്നും ഞാനപ്പോൾ അറിഞ്ഞിരുന്നില്ല.
തരംകിട്ടുമ്പോഴൊക്കെ മൃദുവായും സ്വരംകടുപ്പിച്ചും നകുലനെ ഇഷ്ടപ്പെടുത്തി ചോദിച്ചുകൊണ്ടേയിരുന്നു,
എന്താ നിന്റെ പ്രായം? യുധിഷ്ഠിരനും ഭീമനുമൊക്കെ പ്രായം അവരുടെ ജാതകത്തിലല്ല, മുഖചർമ്മത്തിലും
പേശികളിലും പ്രകൃതി സുതാര്യമായി എഴുതിയിട്ടുണ്ടു് എന്നാൽ നീ, പ്രണയ നകുലൻ? വളരെ ചെറുപ്പമായി
ഏതുസമയത്തും എനിക്കവൻ കൂടെകിടന്നുള്ള നേരനുഭവത്തിലൂടെ തോന്നിത്തുടങ്ങിയപ്പോൾ,
വാസ്തവത്തിൽ എനിക്കു് ഭയമായി. പറഞ്ഞുപറഞ്ഞവൻ യഥാർത്ഥത്തിൽ എന്നെക്കാൾ
ഇളയവനായിരിക്കുമോ?കാഴ്ചയിൽ നന്നേ ചെറുപ്പമാണല്ലോ? ഉടമസ്ഥാവകാശത്തോടെ ചേർത്തുനിർത്തി,
മുഖത്തോടുമുഖം ഉരസി പ്രലോഭിപ്പിച്ചു ചോദിക്കും. ‘ഊഹിക്കൂ’ എന്നു് ‘നീ നിങ്ങൾ’ ഒന്നുമില്ലാതെ
തന്നെയായിരുന്നു ഒറ്റവാക്കു് മറുപടി. പിന്നീടാണവൻ വാസ്തവത്തിൽ എത്ര ചെറുപ്പമാണെന്നു
ഞെട്ടലോടെ കുന്തിയിൽനിന്നും അറിഞ്ഞതു്. ശരിതന്നെ, ഇപ്പോൾ ഞാനവനു് പ്രിയ പായക്കൂട്ടുകാരി
മാത്രമല്ല. കൈകുഞ്ഞായിരുന്നപ്പോൾ കുന്തിയുടെ കുടിലതയിൽ നഷ്ടപ്പെട്ട മാദ്രിയുടെ ‘അമ്മ വേഷംകൂടി
ആടാൻ എനിക്കുണ്ടു്. നാടൊട്ടുക്കു് അവിഹിതബന്ധങ്ങളുടെ നാടോടിമന്നനായ അർജ്ജുനനുണ്ടോ,
ഇതൊക്കെ സഹോദരങ്ങൾക്കിടയിൽ ചോദിച്ചറിയാൻ സാവകാശം?’”
</p>
          <p style="indent">“ശില്പമാതൃകയെക്കുറിച്ചു പരിഷ്കൃതപാഞ്ചാലിയുടെ
പ്രത്യേകനിർദേശങ്ങളനുസരിച്ചാണു് പാതാളഗൃഹത്തിലെ വിസ്മയ വാസ്തുശിൽപ്പി മയൻ, ഇന്ദ്രപ്രസ്ഥം
ഔദ്യോഗികനഗരസൗധങ്ങളുടെ സർഗാത്മക ആവിഷ്കാരം ഇത്ര മനോഹരമാക്കിയതെന്നു കേട്ടിരുന്നു
എങ്കിലും, വിസ്തരിച്ചുചുറ്റി നടന്നുകണ്ടു ഹസ്തിനപുരിയിൽ കാൽകുത്തിയ ആദ്യകൌരവനല്ലേ? എന്തുണ്ടു് ആ
മോഹനനഗരിയെ കുറിച്ചു് തേനൂറുന്ന ഓർമ?”, ഗോപുരവാതിലിനുമുമ്പിൽ, തേരിൽ നിന്നും
ലക്ഷ്യകൃത്യതയോടെചാടിയ ദുര്യോധനനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഓർമയിൽനിന്നു് പോകാത്തവിധം കുളിരനുഭവം തരുന്ന
മനോഹരസൌധങ്ങളുടെ അത്യാധുനികവാസ്തുശിൽപ്പസമുച്ചയം പാഞ്ചാലിയുടെ ഉടലഴകുപോലെ
ചേതോഹരമായിരുന്നു. കാഴ്ചയുടെ ഉത്സവംതീർത്ത ഇന്ദ്രപ്രസ്ഥം! സൗന്ദര്യശാസ്ത്രപരമായ കൊച്ചുകൊച്ചു
കൗതുകങ്ങൾ ഒപ്പംനടന്നു പങ്കിടുകയായിരുന്ന ആതിഥേയപാഞ്ചാലിക്കെന്തോ പെട്ടെന്നൊരു
സ്ഥലജലഭ്രമം ഉണ്ടാവുകയും, കാൽതടഞ്ഞു വീഴുകയും ചെയ്തതു് എന്നെയെന്നപോലെ കണ്ടുനിന്നവരെയും
ഞെട്ടിച്ചു. എന്നാൽ ഭാഗ്യമെന്നു പറയട്ടെ, നിരന്തരം കായികപരിശീലനം കൊണ്ടു് നേടിയെടുത്ത
പ്രതികരണജാഗ്രതയിൽ ഞാൻ, ആ മഹതിയെ കോരിയെടുത്തു വീഴ്ചയുടെ ആഘാതഭീഷണിയിൽനിന്നു്
രക്ഷിച്ചതായിരുന്നു ഇരു വശങ്ങളിലും നിറഞ്ഞ വിശിഷ്ടാതിഥികളുടെ കരഘോഷത്തിൽ വ്യക്തമായതു്.
‘ആപത്തിൽനിന്നു് രക്ഷിച്ചവൻ’ എന്നർത്ഥം വരുന്ന പാഞ്ചാലദേശ പ്രാർത്ഥന ഉച്ചരിച്ചു,
ചക്രവർത്തിനിയെന്ന നിലയിലുള്ള അംഗീകൃതപെരുമാറ്റത്തിൽപെടാത്ത വിധം, കോട്ടവാതിലിനു
പുറത്തുവന്നു ആദരവോടെ യാത്രയാക്കി. ഭർത്താക്കന്മാർ സ്തബ്ധരായി ഈ അസാധാരണ കാഴ്ച നോക്കി
വാപൊളിച്ചു നിന്നതാണു് തേനൂറുന്ന ഒരോർമ്മ! വേറെയുമുണ്ടു്, അതുപിന്നെ പങ്കിടാം!”
</p>
          <p style="indent">
            <pb n="23" ed="2023-02-23"/>
          </p>
          <p style="indent">“ചൂതാട്ടനിരോധന നിയമനിർമ്മിതി, ഒരു പശ്ചാത്താപ മാതൃക എന്ന
തിരിച്ചറിവുണ്ടോ?”, കൊട്ടാരം ലേഖിക കൃപാചാര്യനോടു് ചോദിച്ചു. അഭിമന്യുപുത്രനായ
കിരീടാവകാശിപരീക്ഷിത്തിനു് ആദ്യാക്ഷരം പറഞ്ഞുകൊടുക്കാൻ പാടുപെടുകയായിരുന്നു ആ ചിരഞ്ജീവി,
“പ്രത്യുദ്പാദന വിവാഹബാഹ്യരതിബന്ധങ്ങൾ മുൻകാലപ്രാബല്യത്തോടെ കുരുവംശം
നിയമവിധേയമാക്കണം എന്ന സമയോചിത ഓർമ്മപ്പെടുത്തലോടെ മുൻമഹാറാണി കുന്തിയുടെ
നിർദ്ദേശമല്ലേ അതിനുമുമ്പു്, നിയമനിർമാണത്തിനു് പരിഗണിക്കേണ്ടതു്? ‘ഏകാംഗപ്രതിപക്ഷ’മെന്ന
നിലയിൽ ചാർവാകൻ തരംകാത്തിരിക്കയാണു് പാണ്ഡുപിതൃത്വം കുന്തി കെട്ടിച്ചമച്ച ഒരു കെട്ടുകഥ മാത്രം
എന്നു് തെരുവിൽ ആളെക്കൂട്ടി കൊട്ടിഘോഷിക്കാൻ. ആരോപണത്തിനു് കരുത്തുപകരാൻ കൗരവ
രാജവിധവകൾ നൂറുകണക്കിനു് ‘കരിനാവു’കൾ തെരുവിൽ ഇറക്കുമെന്നാണറിയുന്നതു. ‘ദുഃഖപുത്രി’യായ
കുന്തിയുടെ സത്യവാങ്മൂലമല്ലാതെ, “പഞ്ചപാണ്ഡവപിതൃത്വം മുൻമഹാരാജാവു് പാണ്ഡുവിൽ” എന്ന
അവകാശവാദം ഔദ്യോഗികമായി അംഗീകരിക്കപ്പെടാൻ അരമനയിൽ ആധികാരികതയുള്ള
രേഖയൊന്നുമില്ല. മരണപത്രമെഴുതി കൗന്തേയരിൽ രാജപദവിയുടെ ഒസ്യത്തൊന്നും
അയൽപക്കസന്യസ്ഥരുടെ സാന്നിധ്യത്തിൽ പരേതപാണ്ഡു ഒപ്പിട്ടുമില്ല. സ്വത്തും പെണ്ണും പണയംവച്ചു്
ഇനി ചൂതാട്ടത്തിനു ആരും വന്നില്ലെങ്കിലും, യുധിഷ്ഠിരനെ “അനധികൃത മഹാരാജാവു്” എന്നാക്ഷേപിച്ചു
താഴെയിറക്കാൻ ചാർവാകൻ ഒരാൾ മതി.”
</p>
          <p style="indent">“അധാർമ്മികചൂതാട്ടത്തിനായി ഹസ്തിനപുരിയിൽ പെരുമാറ്റച്ചട്ടം
പാലിക്കാതെ വന്ന പാണ്ഡവരുടെ പൗരാവകാശങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നിഷേധിച്ചിട്ടും
അവരുമായി രഹസ്യഒത്തുതീർപ്പിലെത്താൻ ദുര്യോധനൻ വഴിവിട്ടു് ശ്രമിച്ചു എന്നൊരു ഗുരുതര
ആരോപണവുമായി, ഏകാംഗ പ്രതിപക്ഷവും യുക്തി വാദിയുമായ ചാർവാകൻ, മൊത്തം
കൗരവസത്യസന്ധതയെ പ്രതിക്കൂട്ടിൽ ആക്കിയല്ലോ”, കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധമേഘങ്ങൾ
കറുത്തുതുടങ്ങിയ ഗംഗാ സമതലം, പാണ്ഡവർ അജ്ഞാതവാസം കഴിഞ്ഞു വിരാടത്തിൽ
യുദ്ധഒരുക്കത്തിലായ കാലം.
</p>
          <p style="indent">“പാണ്ഡവ പൗരാവകാശങ്ങൾ ഞങ്ങൾ നിഷേധിച്ചിട്ടില്ല, അവരുടെ
ശിക്ഷാകാലാവധിയിൽ മരവിപ്പിച്ചു. വിരാടയിൽ അധാർമ്മികമായി സൈനികസംഭരണം ചെയ്യുന്ന
പാണ്ഡവരുമായി അവസാനശ്രമമെന്നനിലയിൽ ശാന്തിദൂതുമായി ദുര്യോധനൻ ഒത്തുതീർപ്പിലെത്താൻ
ശ്രമിച്ചു എന്നതൊരു വസ്തുത. ജീവിയ്ക്കാനുള്ള പാണ്ഡവരുടെ ആവശ്യത്തിനു് കുരുവംശനിയമപരിരക്ഷ
വേണമെങ്കിൽ, പാണ്ഡവകുടുംബം വടക്കുപടിഞ്ഞാറൻ ഹിമാലയചുരത്തിലേക്കു് കാവൽജോലിക്കായി
സ്ഥിരതാമസം മാറ്റണം എന്നൊരുപാധി വച്ചു് യോഗംപിരിഞ്ഞു. ശ്രമം രഹസ്യമായല്ല. രാജസഭയിൽ
പാണ്ഡവപ്രതിനിധിയുമായി. അന്തഃപുരത്തിലോ ഭൂഗർഭ അറയിലോ അല്ല. മൃഗമാംസപ്രിയനായ
ചാർവാകൻ കുറച്ചുദിവസമായി പരിഭവത്തിലെന്നുവ്യക്തം. ഊട്ടുപുരയിൽ പതിവായി കിട്ടിക്കൊണ്ടിരുന്ന
കാട്ടുപന്നിയിറച്ചിയിൽ നേരിയ കുറവു് വരുത്തേണ്ടിവന്നതിൽ ആ മഹാബ്രാഹ്മണന്റെ അതൃപ്തി ഞങ്ങൾ
ഉൾക്കൊള്ളുന്നു. ഇനി മൃഗവർഗംനോക്കാതെ ഏതു മൃഗവും, തെരുവുപന്നികൂട്ടം ഇൾപ്പെടെ, ഊട്ടുപുരയിൽ
വിളമ്പാൻ അത്യുന്നത തലത്തിൽ തീരുമാനമായി. വേറെ ചോദ്യങ്ങൾ ഒന്നുമില്ലെങ്കിൽ തൽക്കാലം വിട!”
ഒരുമാസം മുമ്പുവരെ തക്ഷശിലയിൽ രാജ്യതന്ത്ര വിദ്യാർത്ഥിയായിരുന്ന യുവാവു്, ദുര്യോധനന്റെ
ഇളയമകൻ, ഭരണകൂടവക്താവായി നിയമനം കിട്ടിയിട്ടു് ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളു.
</p>
          <p style="indent">
            <pb n="24" ed="2023-02-24"/>
          </p>
          <p style="indent">“ഇങ്ങനെ മുറുകെപ്പിടിച്ചു ബലംപ്രയോഗിച്ചുവേണോ മെലിഞ്ഞുണങ്ങിയ
അർജ്ജുനനെ ഒന്നു കുളിപ്പിച്ചെടുക്കാൻ?”, അരമനക്കുപിന്നിലെ ശുദ്ധജലാശയത്തിൽ അരങ്ങേറുന്ന
വിസ്മയക്കാഴ്ചയിൽ മനംനൊന്ത കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
</p>
          <p style="indent">“പാഞ്ചാലിയുമൊത്തവൻ ഇക്കാലവും നീന്തിക്കുളിച്ച ജലാശയം കുറച്ചുനാളായി
അവനെ വല്ലാതെ ഭയപ്പെടുത്തുന്നു. പേടിമാറ്റാൻ ആഴങ്ങളിലേക്കു് ഞാനവനെയൊന്നുന്തിയിട്ടാൽമതി,
“അരുതേ, നാഗരാജ്യത്തിൽ നിന്നെന്നെ വലിച്ചു കൊണ്ടുപോവാൻ ഉലൂപി അതാ വരുന്നു!”, എന്നവൻ
പതർച്ചയോടെ ചുറ്റും നോക്കി വിലപിക്കും. “എന്നാൽ നീ കുളത്തിലിറങ്ങേണ്ട, ഈ
കൽപ്പരപ്പിലിരുന്നാൽ, ഞാൻ കുടംനിറച്ചു ജലധാര ചെയ്യാ”മെന്നു ഞാൻ ഇണങ്ങിപ്പറയുമ്പോൾ,
“എവിടെ എന്നോടൊപ്പം രാവിലെ കടലിൽ നീന്താൻ വന്ന ധീരസുഭദ്ര!” എന്നവൻ ചുറ്റും പ്രത്യാശയോടെ
നോക്കുന്നു. “സ്വദേശമായ ദ്വാരകയിലേക്കവൾ തിരിച്ചുപോയിട്ടു് കാലമെത്രയായി അർജ്ജുനാ” എന്നു
വേദനയോടെ ഞാനോർമ്മിപ്പിക്കുമ്പോൾ, “എന്നെ നീ അനാഥനാക്കിയോ പ്രിയസുഭദ്രാ!” എന്നവൻ
ഏങ്ങലടിക്കുന്നു. നിസ്സംഗതയോടെ രംഗം നോക്കി, “ഇതു് പിടിച്ചാൽ പിടികിട്ടാത്ത വിഷാദരോഗത്തിന്റെ
തുടക്കമെന്നു രംഗം വീക്ഷിച്ചു പാഞ്ചാലി കരുണയില്ലാതെ രോഗനിർണ്ണയം ചെയ്യുന്നു”. “നമുക്കു പിടിവിടും
മുമ്പവനെ എത്രയും വേഗം കാട്ടിലേക്കയക്കാ”മെന്നവൾ പിറുപിറുക്കുമ്പോൾ, “ആദ്യം നിന്നെ ഞങ്ങൾ
വനവാസത്തിനയക്കട്ടെ, ചെന്നായയും കരിമ്പൂച്ചയും തിന്നു നീ എല്ലിൻകൂടു് മാത്രമാവുമ്പോൾ അതു് കണ്ടിട്ടു്
മതി ഇന്ദ്ര പുത്രനായ എന്റെ സ്വർഗ്ഗാരോഹണം”, എന്നർജ്ജുനൻ അവൾക്കുനേരെ ഇരുകൈകളും
കൊണ്ടു് സാങ്കൽപ്പിക അസ്ത്രം പിടിച്ചു വെല്ലുവിളിക്കുന്നു”. അന്തഃപുര മട്ടുപ്പാവിന്റെ വെണ്ണക്കൽ
തൂണിനുപിന്നിൽ മറഞ്ഞിരുന്നു, അഭിമന്യുപുത്രനായ പരീക്ഷിത്തു്, പാണ്ഡവകുടുംബത്തിലെ
അന്തഃഛിദ്രങ്ങൾ നോക്കി ഭാവിയിലേക്കു് എന്തൊക്കെയോ കണക്കുകൂട്ടുന്നതു് കൊട്ടാരം ലേഖിക
ചെരിഞ്ഞുനോട്ടത്തിലൂടെ കണ്ടപ്പോൾ കുളക്കടവിൽനിന്നും പിന്മാറി.
</p>
          <p style="indent">
            <pb n="25" ed="2023-02-25"/>
          </p>
          <p style="indent">“ഭർത്താവു് ചൂതുകളിയിൽ തോറ്റാൽ ഭാര്യ എങ്ങനെ ജേതാവിന്റെ
അടിമയാവും?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വസ്ത്രാക്ഷേപവിവാദം കുതിരപ്പന്തികളിൽ
കത്തിക്കയറുന്ന അശാന്തദിനങ്ങൾ.
</p>
          <p style="indent">“ചൂതാട്ടവുമായി എനിക്കു് എന്തായാലും ബന്ധമില്ല. സംഘടിത
ലൈംഗികാക്രമണവും അവഹേളനവും ചൂതാട്ടസഭയിൽ എനിക്കുനേരെയുണ്ടായി എന്നതിലുമില്ല
അശേഷം സംശയം. പ്രതിക്കൂട്ടിൽ നിൽക്കേണ്ടതു് കൗരവരാണോ പാണ്ഡവരാണോ, ഇരു കൂട്ടരും
ചേർന്നതാണോ, എന്നതിപ്പോൾ വസ്ത്രാക്ഷേപത്തിന്റെ അപനിർമ്മാണത്തിൽ
തർക്കവിഷയമാണെന്നറിയുന്നു. ഞാൻ ഇരുകൂട്ടരോടും പ്രതിഷേധിച്ചപ്പോൾ പ്രതിരോധത്തിലായ
അക്രമികൾ നീതിപതിക്കുമേൽ ഭരണസ്വാധീനമുപയോഗിച്ചു എന്റെ പൗരാവകാശങ്ങൾ
നീക്കംചെയ്തിരിക്കയാണു്. ഫലത്തിൽ ഞാൻ നിയമക്കണ്ണിൽ അടിമ. നൂറ്റാണ്ടുകളായി ഹസ്തിനപുരിയിൽ
കാര്യക്ഷമമായ നീതിന്യായവ്യവസ്ഥ ഉണ്ടെന്ന ബോധ്യത്തിൽ എന്തായാലും കാത്തിരിക്കും.
അതിനിടയിൽ പ്രശ്നമാവുക, മഹാറാണിസത്യവതിയുടെ കാലത്തു കൂട്ടിച്ചേർത്ത വകുപ്പനുസരിച്ചു, ഇരയുടെ
പേരു പൊതുസമൂഹം ഒരിക്കലും അറിയരുതു്. ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പാഞ്ചാലിയാണു് ലൈംഗിക
ഇര എന്നറിയില്ലെങ്കിൽ, പിന്നെ ഐതിഹാസികമാനമുള്ള നീതി ന്യായവിചാരണക്കെന്തു
പൊതുതാൽപ്പര്യം? സത്യവതിയുടെയും ശന്തനുവിന്റെയും മകൻ വിചിത്രവീര്യരാജകുമാരന്റെ
യുവവിധവകളായിരുന്ന അംബികയെയും അംബാലികയെയും, സത്യവതിയുടെ വിവാഹപൂർവ
രഹസ്യപുത്രൻ വ്യാസൻ ബലാൽസംഗം ചെയ്തതിനെക്കുറിച്ചുള്ള ‘വിഴുപ്പു്’ ‘ഹസ്തിനപുരി പത്രിക’യിലൂടെ
അങ്ങാടിപ്പാട്ടാവാതിരിക്കാൻ, സത്യവതിക്കുവേണ്ടി രാജഭരണം നിർവ്വഹിക്കുന്ന ഭീഷ്മർ കൗശലപൂർവ്വം
കൊണ്ടുവന്ന നിയമഭേദഗതി, വ്യഥിതപാഞ്ചാലിയുടെ നീതിവഴിയിൽ തടസ്സമായി. മമതയോടെ
എന്നോടെന്നും കൂടെനിന്ന ‘ഹസ്തിനപുരി പത്രിക’ക്കു് ഏതുവിധത്തിൽ ഈ പ്രതിസന്ധി തരണം ചെയ്യാൻ
എന്നെ തുണക്കാനാവും?”
</p>
          <p style="indent">“നൂറുകൗരവരും വീറോടെ പൊരുതിനിന്നപ്പോൾ, നിങ്ങൾ വല്ലാതായെന്നു
പോർക്കളത്തിൽ ശ്രുതികേട്ടല്ലോ” പാണ്ഡവ സേനാപതിയും, ദ്രൗപദിയുടെ സഹോദരനുമായ
ധൃഷ്ടധ്യുമ്നനോടു് കൊട്ടാരം ലേഖിക, ഊട്ടു പുരയിൽ കണ്ടപ്പോൾ ചോദിച്ചു.
</p>
          <p style="indent">“മുഖ്യകൗരവരെ ഏതുവിധവും യുദ്ധത്തടവുകാരാക്കി, ഹസ്തിനപുരിയിൽ
ധൃതരാഷ്ട്രരുമൊത്തു ഒത്തുതീർപ്പുചർച്ച തുടങ്ങാമല്ലോ എന്നൊരു യുധിഷ്ഠിരനിർദേശം വന്നു. ഏതറ്റംകൗരവ
പാണ്ഡവവാക് പോരാട്ടം പോയാലും, ചോരവീഴുന്ന ജീവഹാനി ഒഴിവാക്കേണ്ടതല്ലേ എന്നായിരുന്നു,
എന്റെ സഹോദരീഭർത്താവു കൂടിയായ ധർമ്മപുത്രരുടെ അഹിംസാത്മകനിലപാടു്. അല്ലെങ്കിൽ,
വിശിഷ്ടാതിഥിയുടെ മടിക്കുത്തിൽ പിടിച്ചു ദുഷ്ടലാക്കോടെ വലിക്കുന്ന കൗരവരും, ഭാര്യയുടെ ശിരസ്സിൽ
ശത്രുചോരതേച്ചു കേശപരിപാലനം ചെയ്യുന്ന പാണ്ഡവരും എന്തു് വ്യത്യാസം? ജാമ്യത്തടവിലാവുന്നതിലും
ഭേദം, ജന്മംതന്നെ അവസാനിപ്പിക്കുന്നതാണെന്ന ബോധ്യത്തിൽ, കൗരവരിൽ അഭിമാനികളായ ചിലർ
അന്യോന്യം ഇടനെഞ്ചിൽ കുത്തി മുറിവേൽപ്പിച്ചു, ഒന്നൊന്നായി മരിച്ചുവീഴുമ്പോൾ, നിങ്ങൾ
കാണണമായിരുന്നു, തരംപോലെ കൈക്കുമ്പിൾ കൗരവചോര കോരി, പ്രണയഭീമൻ പാളയത്തിലുള്ള
പാഞ്ചാലിയുടെ അടുത്തേക്കു് കുലുങ്ങിക്കുലുങ്ങി പായുന്നതു്! സഹോദരിയുടെ പരിഷ്കൃതരൂപത്തെക്കുറിച്ചു
അഭിമാനമുള്ള ഞാനപ്പോൾ വല്ലാതാവില്ലേ!”. മുഖ്യശത്രു ദ്രോണരെ ഇനിയും കൊല്ലാൻ ആവാത്ത
കുടിപ്പകയിൽ പാഞ്ചാലപുത്രൻ ‘കുരച്ചു’ചാടി.
</p>
          <p style="indent">
            <pb n="26" ed="2023-02-26"/>
          </p>
          <p style="indent">“മറന്നുവെച്ച അസ്ത്രം തിരിച്ചെടുക്കാനെന്ന വ്യാജേന, അന്തഃപുരത്തിൽ
അതിക്രമിച്ചുകയറി, നിങ്ങളുമൊത്തു യുധിഷ്ഠിരന്റെ രതിസ്വകാര്യതയെ തടസ്സപ്പെടുത്തിയ
‘അസൂയക്കാരനായ’ അർജുനനെ, നിങ്ങൾ വിരൽചൂണ്ടി ആട്ടിപ്പുറത്താക്കി എന്നു കേട്ടല്ലോ.
അത്രസൂക്ഷ്മതയിൽ പെരുമാറ്റച്ചട്ടം പാലിക്കുമോ, ബഹുഭർത്തൃത്വത്തിന്റെ നിയമാവലി, അഥവാ
പരസ്പരധാരണയിലൂന്നിയ നടപടിക്രമം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവരുടെ
തൊഴുത്തിൽകുത്തിൽ ലൈംഗികപങ്കാളികളുടെ സാഹോദര്യം പരീക്ഷിക്കപ്പെടുന്ന അശാന്തദിനങ്ങൾ.
</p>
          <p style="indent">“ദിവ്യായുധം എന്റെ കട്ടിലിനടിയിൽ തന്നെ ഒളിപ്പിച്ചുവച്ചു ഇങ്ങനെയൊരു
‘നുഴഞ്ഞുകയറ്റ’ത്തിലൂടെ പ്രിയഅർജ്ജുനനെ നിർദ്ദയം നാടുകടത്താൻ കുറുക്കുവഴിയൊരുക്കിയതു്
മറ്റുനാലുപാണ്ഡവരിൽ ആരെന്നുമാത്രം നിങ്ങൾ ഇനി കണ്ടെത്തിയാൽ മതി!”
</p>
          <p style="indent">സമകാലികചരിത്രം വായിച്ചും അരമനരഹസ്യങ്ങൾ കേട്ടും പരിചിതരായ
കൗരവ–പാണ്ഡവ കഥാപാത്രങ്ങളെ നേരിൽ കാണാൻ തൊഴിൽസാഹചര്യമുണ്ടാവുമ്പോൾ,
കേട്ടറിവിലൂന്നിയ സംശയങ്ങൾ നേരെചൊവ്വേ ചോദിക്കുന്നൊരു ജിജ്ഞാസാഭരിതയായ
മഹാഭാരതസമകാലികയാണു് കൊട്ടാരം ലേഖിക. ‘ഹസ്തിനപുരി പത്രിക’യെന്നൊരു
ചുവരെഴുത്തുപതിപ്പിലൂടെ ശാക്തിക ചേരികളുമായി ചെയ്ത അഭിമുഖങ്ങൾ, പ്രഭുക്കളും ഭൃത്യരും
അന്തഃപുരവാസികളും സാക്ഷരതയുടെ ഏറ്റക്കുറച്ചിൽ അനുസരിച്ചു വായിച്ചറിഞ്ഞു. ദക്ഷിണാപഥത്തിൽ
നിന്നും കൊണ്ടുവന്ന പനയോലകളിൽ നാരായം കൊണ്ടെഴുതിയ അഭിമുഖങ്ങൾ പിന്നീടു് ‘പത്രിക’
കാര്യാലയത്തിൽ കാലാതീതമായി സൂക്ഷിച്ചിട്ടുണ്ടാവണം എന്നു ഞാൻ സങ്കൽപ്പിക്കുന്നു. മനുഷ്യബുദ്ധിക്കു്
വഴങ്ങിക്കൊടുക്കാത്ത ഈ വിചിത്രപ്രപഞ്ചത്തിൽ, വിസ്മയജനകമായ എന്തെല്ലാം സംഭവിക്കുന്നു
എന്നൊക്കെ ചിന്താക്കുഴപ്പത്തോടെ അറിയുന്ന നാം, പക്ഷേ, കൊട്ടാരം ലേഖികയുടെ യുക്തിവഴിയിലുള്ള
ചോദ്യങ്ങൾ അമർഷത്തോടെയും കണ്ടെന്നുവരും. യുക്തിക്കതീതമായി വ്യാസദർശനത്താൽ
കാണുന്നതൊക്കെ കേവലം തെരുവോരമായാജാലപ്രകടനമായി മുദ്രകുത്തുന്ന കൊട്ടാരം ലേഖികയുടെ
നിർദ്ദയ ചോദ്യങ്ങളിൽ പ്രകോപിതരാവാത്ത കൗരവ–പാണ്ഡവ കഥാപാത്രങ്ങളില്ല.
വ്യാസഭാഷ്യത്തിലൂന്നിയ രചനാപരമായ സ്വാതന്ത്ര്യങ്ങളും സൗജന്യങ്ങളും കൊട്ടാരം ലേഖിക
നിരാകരിക്കുന്നു. ഉപചാരപൂർണ്ണമായൊരു ഇടപെടലിലൂടെ, ശന്തനു മുതൽ പരീക്ഷിത്തു് വരെയുള്ള
കഥാപാത്രങ്ങളുമായി ചെയ്ത അഭിമുഖങ്ങൾ കാലഗണനാപ്രകാരമല്ല (non-linear) പനയോലകളിൽ
ഇടംപിടിച്ചിരിക്കുന്നതു്. എപ്പോഴെല്ലാം അഭിമുഖസാഹചര്യങ്ങൾ അനുകൂലമായി കൊട്ടാരം ലേഖികയ്ക്കു്
വന്നുചേർന്നുവോ, മിന്നൽപിണർ പോലെ തോന്നിയ ഒരു ചോദ്യം—അതിനുള്ള ഉത്തരം അങ്ങനെയാണു്
ഏറിയും കുറഞ്ഞും ഐറണിയിലൂന്നിയ ഈ രചന.
</p>
          <p style="indent">
            <pb n="27" ed="2023-02-27"/>
          </p>
          <p style="indent">“കൗന്തേയരും മാദ്രേയരും ആയി ആദ്യം ഭിന്നിപ്പിക്കുന്നു, പിന്നീടു് കൗന്തേയരെ,
പ്രായം നോക്കി പോരടിപ്പിക്കുന്നു, മാദ്രേയരിൽ നകുലനെ പരിഗണനയോടെ പരിചരിക്കുന്നു. ഇങ്ങനെ
ബഹുഭർത്തൃത്വത്തിൽ നിങ്ങൾ വിഘടനവാദത്തിലൂടെ അഞ്ചുപേരെയും നാലുതട്ടിലാക്കി എന്നാണു്
അറിയപ്പെടുന്ന ദ്രൗപദീനിരീക്ഷകനായ ചാർവാകൻ പറയുന്നതു്. എങ്ങനെ നേരിടും കുതിരപ്പന്തി
സംവാദത്തിലെ ഈ അപഖ്യാതി?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര
പാണ്ഡവകാലം.
</p>
          <p style="indent">“സംഘർഷഭരിതമായ കുടിയേറ്റക്കാലം, അഭിലാഷങ്ങൾ പൂവണിഞ്ഞ
ഇന്ദ്രപ്രസ്ഥം കാലം, വ്യാഴവട്ടക്കാല ദുരിതമയമായ വനവാസം, അവഹേളനനിറഞ്ഞ
അജ്ഞാതവാസക്കാലം എന്നീ സംഘർഷഭരിതമായ അവസ്ഥകളിലൂടെ ഞാൻ കടന്നുപോവുമ്പോഴും,
അവരിലെ നിയമസാധുതയുള്ള പാണ്ഡവത്വം ഞാൻ അംഗീകരിക്കുകയും, ആ വിധം അർഹതപ്പെട്ട
സ്വത്തവകാശങ്ങൾക്കായി ഒപ്പം നിൽക്കുകയും ചെയ്തിട്ടുണ്ടു്. എന്നാൽ എന്റെ രതിപങ്കാളികൾ
എന്നനിലയിൽ അവരെ കൗന്തേയരും മാദ്രേയരും ആക്കി. പ്രായപരിഗണനയിൽ വ്യത്യാസങ്ങളെ
അറിഞ്ഞു. ചിലരെ വ്യക്തിപരമായി ഇഷ്ടപ്പെട്ടു. ചിലരെ സഹിച്ചു. അതിനിടയിൽ, ഇതിനെയെല്ലാം
കൂട്ടിചേർത്ത നിലപാടുണ്ടു്—പാഞ്ചാലിയുടെ സ്വാർത്ഥത!”
</p>
          <p style="indent">“ശരിക്കും അവൾ പേറ്റുചൂടുപോവാത്ത ആ കൊച്ചുകുഞ്ഞിനെ പുഴവെള്ളത്തിൽ
മുക്കിക്കൊന്നു?”, കൊട്ടാരം ലേഖിക ശന്തനുവിനോടു് ചോദിച്ചു. നവജാതശിശുമരണത്തിനും ഭാര്യ
ഗംഗയുടെ രണ്ടാമത്തെ ഗർഭധാരണത്തിനുമിടയിലെ ദുഃഖാചരണ ഇടവേളയിലായിരുന്നു
കിരീടാവകാശിക്കായി പാടുപെടുന്ന കുരുവംശ മഹാരാജാവു്.
</p>
          <p style="indent">“പെറ്റതള്ളയും വിശ്വപ്രകൃതിയും തമ്മിലുള്ള ഒരപൂർവ്വഇനത്തിലുള്ള
ഉടമ്പടിയാണതെന്നു ഞാൻ ഊഹിച്ചെടുക്കുന്നു. ഈറ്റില്ലത്തിലെ വിശദാംശങ്ങൾ ഒന്നും നിങ്ങൾ പതിവു്
അഭിമുഖങ്ങളിലെന്നപോലെ കുത്തിക്കുത്തി എന്നോടു് ചോദിക്കരുതേ. ഞാൻ ആകെ കുഴഞ്ഞുപോവും.
ആകാശചാരിയാണവളെന്ന പൊതുസങ്കൽപ്പം അരമനയിൽ ശക്തമാണു്. കാരണം, ചുറ്റുമുള്ള
പെൺസഹായികളെ വെട്ടിച്ചെങ്ങനെ കുഞ്ഞുമൊത്തു ഗംഗ പുഴയിലെത്തും? ശിരസ്സിനുപിന്നിൽ കൈകൾ
ഇങ്ങനെ പിണച്ചു വിദൂരതയിലേക്കു് നോട്ടം പായിച്ചു വിഭാവന ചെയ്യുമ്പോഴൊക്കെ എനിക്കും
നിങ്ങളെപ്പോലെ വിസ്മയം തോന്നി. പിന്നെ വിശാലമായി ചിന്തിച്ചപ്പോൾ മനസ്സിലായി ഈ കാണുന്ന
പാരാവാരത്തിൽ, ദൈവമേ, വിസ്മയം തോന്നാത്ത എന്തുണ്ടു്? എന്റെ ഉള്ളിന്റെയുള്ളിൽ രക്തപ്രവാഹം
പഴയപോലെ ഊർജ്വസ്വലമായിരിക്കുന്നു. അന്തഃപുരത്തിൽ പോകാൻ അനുവദിക്കൂ—ഗർഭധാരണത്തിനു്
ദേവസുന്ദരിഗംഗയുടെ പൊന്നുടലിപ്പോൾ ജൈവികവും വൈകാരികവുമായ ബീജസംഭരണത്തിനു
പൂർണ്ണമായും തയ്യാറെടുപ്പിലെന്നു രഹസ്യം വിവരം കിട്ടി.”
</p>
          <p style="indent">“ദുഷ്ടനെന്നു നാടൊട്ടുക്കു് ഖ്യാതിയുള്ള ദുര്യോധനൻ പോലും ചെയ്യാനറച്ച
കുറ്റകൃത്യം കൗരവഭൃത്യനായ നിങ്ങൾ കൂസലില്ലാതെ ഏറ്റെടുത്തു! അങ്ങനെ സംശയിക്കുന്നതു് വേറെ
ആരുമല്ല കൗരവർ! അടിയേറ്റു് മലർന്നുവീണ ആ കൗമാരഇരയുടെ നെഞ്ചിൽ വാൾ കുത്തിയിറക്കാൻ
എന്തായിരുന്നു നിങ്ങൾക്കു് വേറെ പ്രചോദനം?”, കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു. കുരുക്ഷേത്ര
പതിമൂന്നാം ദിവസം.
</p>
          <p style="indent">“മറന്നുവോ നിങ്ങൾ? ഞാനുമൊരു കൗന്തേയനല്ലേ? പാണ്ഡവരെ കണ്ടാൽ
അനിഷ്ടത്തോടെ മുഖംതിരിക്കുമെങ്കിലും, കൗന്തേയ ജനിതകധാര ഞങ്ങളിൽ ഒന്നല്ലേ? ഭീഷ്മർ സൈന്യം
നയിച്ച ആദ്യ ദിവസങ്ങളിൽ, പാണ്ഡവ തലയൊന്നുപോലും ഉരുണ്ടില്ലെങ്കിലും, പോർക്കളത്തിലൊരു
നിർജ്ജീവത വ്യക്തമായതല്ലേ? മൂന്നാംലിംഗപോരാളി ശിഖണ്ഡിയുടെ മുമ്പിൽ, നിരായുധനായ ഭീഷ്മരെ
എളുപ്പം അർജ്ജുനൻ ശരശയ്യയിലേക്കു കൊണ്ടുപോയത്തോടെ, ഞാനും ആദ്യമായി പോർക്കളത്തിൽ
ഇറങ്ങി. ദ്രോണർ സൈന്യം നയിച്ചു. അതൊരു ഭയാനക ആക്രമണനിര തന്നെയായി. പാണ്ഡവർ
അടിയറവുവക്കാൻ കൗരവർ അത്രയൊന്നും പാടുപെടേണ്ട കാര്യമില്ല എന്ന ദ്രോണബോധ്യം
ശക്തമായപ്പോൾ, എന്നിലെ ആ ‘കൗന്തേയരഹസ്യക്കാരൻ’ ഇടപെട്ടു് അഭിമന്യുവധം
മഹാസംഭവമാക്കിയതോടെയല്ലേ പാണ്ഡവർ വാളും കുന്തവുമായി കൗരവർക്കു നേരെ
കുതിച്ചതു് ?കൗരവരുടെ ആട്ടും തുപ്പുമേറ്റു് ജീവരഹിതമായ അഭിമന്യുഉടലിലായിരുന്നു വാൾ
കുത്തിക്കയറിയതെങ്കിലും, ഭൗതികാവശിഷ്ടം ചക്രവ്യൂഹത്തിനു പുറത്തു ഒളിച്ചിരുന്ന ഭീരു പാണ്ഡവർക്കു്
കൃത്യം എറിഞ്ഞു കൊടുത്തതാണോ സ്തോഭജനകമായി നിങ്ങൾ വിമർശിക്കുന്നതു്? അങ്ങനെ ഞാൻ
എറിഞ്ഞുകൊടുത്തില്ലായിരുന്നെങ്കിൽ, ‘അഭിമന്യു അഭിമന്യു’ എന്നു് ഓരോ പാണ്ഡവസഖ്യസൈനികനും
വിരൽകീറി ചോരതൊട്ടു, യുദ്ധപ്രതിജ്ഞ എടുക്കുമായിരുന്നുവോ? ഊട്ടുപുരയിലെ മൃഗമാംസലഭ്യതയെ
കുറിച്ചും, പാളയത്തിൽ മദിരാക്ഷിസേവനം കിട്ടാത്തതിനെ കുറിച്ചും പരാതി പറഞ്ഞിരുന്ന
പാണ്ഡവസഖ്യകക്ഷിമേധാവികൾ, നഖംകൂർത്ത വിരലുകളുമായി ഓടിനടന്നു കൗരവസൈനികരുടെ
കണ്ണുകളിൽ കുത്താൻ ഓടിവന്നതു നിങ്ങൾ കാണുന്നില്ലേ? ദ്വാരകയിൽ പിറന്നുവളർന്ന അഭിമന്യു,
ഹ്രസ്വകാലജീവിതത്തിൽ, പാണ്ഡവർക്കു് തന്നെ ഏറെക്കൂറെ അന്യനായിരുന്നെങ്കിലും,
ദുർമരണത്തിലവൻ കൗന്തേയരെ കൂട്ടുകാരാക്കി. അഭിമന്യുമരണം ഓരോ യുദ്ധ കാലത്തും വിശ്വമാകെ
ഓർക്കപ്പെടും എന്നുഞാൻ പ്രവചിക്കുന്നു. അതാണു് അഭിമന്യുജഡത്തിൽ കർണ്ണൻ നാമമാത്രമായി
വാളിറക്കിയതിന്റെ കൗന്തേയത്വം!”
</p>
          <p style="indent">“നൂറ്റുവരെ ഒറ്റയ്ക്കു് കൈകൊണ്ടു് കാലപുരിയിലേക്കയച്ച നിങ്ങൾക്കെങ്ങനെ
ഉന്നതാധികാരസമിതിയിൽ യുധിഷ്ഠിരൻ, ‘ക്ഷണിതാവു്’ എന്നൊരു നാമമാത്രപദവി മാത്രം തന്നു?”,
കൊട്ടാരം ലേഖിക അനുതാപത്തോടെ ചോദിച്ചു. പാണ്ഡവ ഭരണകാലം.
</p>
          <p style="indent">“കുരുവംശഹത്യയിൽ, പ്രതിഫലത്തിന്റെ കാര്യം പറഞ്ഞാൽ,
ജൈവികപിതാവായ വായുവിന്റെ സഹായത്താൽ ഞാൻ എന്റെ ജന്മനിയോഗം പൂർത്തിയാക്കി എന്നു്
ഭാവിചരിത്രകാരന്മാർ അടയാളപ്പെടുത്തട്ടെ. പോർക്കളത്തിൽ ഞാനൊരു കൗരവഇരയെ കണ്ടാൽ ഉടൻ,
പിതാവൊരു ഇളംകാറ്റായി വന്നെന്നോടു് പറയും “അതാ നിന്റെ കൈത്തരിപ്പുമാറ്റാനൊരു
അർധസഹോദരൻ” എനിക്കു് ഇളംകാറ്റു്, പക്ഷേ, അതു് ഇരയറിയുക കൊടുങ്കാറ്റുപോലെ ആയിരിക്കും
എന്നതാണു് അതിലെ പ്രകൃതിയുടെ പ്രത്യക്ഷ വിളയാട്ടം. എന്റെ വിരൽനഖങ്ങൾക്കുംവരും അപ്പോൾ
കഴുകൻകൊക്കുവേഗം. അതോടെ ഇരയുടെ ഇടംനെഞ്ചു, പടച്ചട്ട വിടർന്നു പുറത്തുകാണുകയായി.
അങ്ങനെ ആകാശചാരികളുടെ സന്ദർഭോചിതമായ ഇടപെടലിലൂടെ നേടിയ എന്റെ
പോരാട്ടനേട്ടങ്ങളോടു് തട്ടിനോക്കുമ്പോൾ, ധർമ്മിഷ്ഠ യുധിഷ്ഠിരന്റെ ‘ഉന്നതാധികാര’ സമിതിയിൽ
എനിക്കെന്തു ‘ക്ഷണിതാവു് മോഹം.’!” ഊട്ടുപുരയിൽ ഭീമൻ എടുത്തുചാടിയൊരു കുഞ്ഞാടിനെ പിടിച്ചു
കഴുത്തിൽ കടിച്ചു ചോര വായിലേക്കൊഴിച്ചു.
</p>
          <p style="indent">“കുരുവംശത്തിന്റെ അരമനവിരുന്നുകളിൽ ആതിഥേയയായി
ആദരിക്കപ്പെട്ടിരുന്ന ദുര്യോധനവധു, യുദ്ധം കഴിഞ്ഞു വിധവയായപ്പോൾ, പൊടുന്നനെ ഭവനരഹിതയായി
എന്നാണല്ലോ, പാവം, വിലാപം! വിവാദം കത്തിപ്പിടിച്ച കുതിരപ്പന്തിചർച്ചകളിൽ എങ്ങനെ
ന്യായീകരിക്കും, നൂറോളം കൗരവരാജവിധവകളുടെ, പാണ്ഡവപ്രേരിത കുടിയൊഴിപ്പിക്കൽ?”, കൊട്ടാരം
ലേഖിക ഔദ്യോഗിക വക്താവു് നകുലനോടു് ചോദിച്ചു.
</p>
          <p style="indent">“കാലാകാലമായി ഹസ്തിനപുരിഭരണകൂടത്തിന്റെ പൊതുഉടമസ്ഥതയിലുള്ള
അരമനവസതികളെല്ലാം, ദുര്യോധനന്റെ സ്വന്തം ഭവനങ്ങൾ എന്നിത്രയും കാലം സങ്കൽപ്പിച്ച ആ
മഹതിയുടെ മോഹനസങ്കൽപ്പത്തിനു് ആനത്തലയോളം നമോവാകം!”
</p>
          <p style="indent">
            <pb n="28" ed="2023-02-28"/>
          </p>
          <p style="indent">“പാണ്ഡവഭരണകൂടത്തിൽ അധികാരപങ്കാളിത്തം ഇല്ലാതെ,
വിമതപ്രതികരണങ്ങളോടെ അകന്നുമാറി നടക്കുന്നതൊരു ശീലമാക്കിയ നിങ്ങളുടെ ഇരട്ടസഹോദരൻ
സഹദേവൻ എന്തു് സന്ദേശമാണു് മറ്റുനാലു പാണ്ഡവർക്കു് കൊടുക്കുന്നതു്?” കൊട്ടാരം ലേഖിക
നകുലനോടു് ചോദിച്ചു.
</p>
          <p style="indent">“മറ്റുള്ളവർക്കു് സന്ദേശം കൊടുക്കുന്നുണ്ടോ? എന്നാൽ സന്മനസ്സു നാം
കൗരവവിധവകളുടെ പിന്തുടർച്ചക്കാർക്കു കൊടുക്കുന്നുണ്ടോ എന്നതല്ലേ നേരായനിരീക്ഷണം? ഭരണമാറ്റം
ഇഷ്ടമില്ലാത്ത കുരുക്ഷേത്രവിധവകൾ തിരിച്ചു അവരവരുടെ നാടുകളിലേക്കു് പോകാൻ ഭീമൻ
ആവശ്യപ്പെട്ടപ്പോൾ അവരിലൊരാൾ എന്ന നിലയിൽ ദുര്യോധനവിധവ മിതമായി പറഞ്ഞു ഈ നാടു്
നിലനിൽക്കുന്നതു് അവരുടെ കുട്ടികൾക്കും കൂടിയാണു്. കൗരവ വംശഹത്യയോടെ കുരുവംശം കുറ്റിയറ്റു
പോവുന്നില്ലെന്നതാണതിന്റെ സാരാംശം. അഭയാർഥികളായി കുന്തിയും അഞ്ചു പാണ്ഡവരുംകൂടി ഇവിടെ
വന്ന കാലത്തു സന്മനസ്സിന്റെ മണൽത്തരി നിങ്ങളുടെ മുഖത്തുകണ്ടാൽ ഉത്സവം പോലെ ഉള്ളിൽ
തോന്നിയിരുന്ന സന്തോഷം നാം കൗരവരുടെ അനാഥക്കുട്ടികൾക്കും പകരേണ്ടേ എന്നാണു് സഹദേവ
വിലാപം. ഭരണകൂടവിരുദ്ധത മണക്കുന്ന ഇത്തരം ചിന്തയോടു് ധർമ്മപുത്രർ പല്ലുഞെരിച്ചു
പ്രതികരിക്കുമ്പോൾ പാണ്ഡവർക്കിടയിലെ പുതിയൊരു വിള്ളൽകണ്ട പാഞ്ചാലിയുടെ പ്രതികരണം
നിങ്ങൾക്കു് ഊഹിക്കാവുന്നതേ ഉള്ളു. തിരക്കുണ്ടു്. പ്രവചനം തൊഴിലാക്കിയ സഹദേവനു് ഊട്ടുപുരയിൽ
നിലവിലുള്ള മൂന്നുനേരം പ്രവേശനം ഒന്നായി പരിമിതപ്പെടുത്തണോ എന്നും നോക്കും. മാദ്രിപുത്രൻ എന്ന
മമത വേറെ, വിമതസഹദേവൻ വേറെ.”
</p>
          <p style="indent">“ദുര്യോധനവിധവയുടെ വംശീയകെണിയിൽ നിങ്ങൾ
എളുപ്പംവീഴുകയായിരുന്നു എന്ന രാഷ്ട്രീയഭീതിയുണ്ടോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
പാണ്ഡവഭരണത്തിന്റെ ആദ്യനാളുകൾ, രാജ്യതന്ത്രത്തിന്റെ ബാലപാഠങ്ങൾക്കായി യുധിഷ്ഠിരൻ
ശരശയ്യയിൽനിന്നും ഭീഷ്മബോധനം നേരിടുന്ന നേരം.
</p>
          <p style="indent">“പതിനെട്ടാംദിവസപോരാട്ടത്തിൽ തലമൂത്ത കുടിലകൗരവനെ പാണ്ഡവർ
കൊല്ലാതെ വിട്ടതിനു ഞാൻ കൊടുത്ത വിലയായിരുന്നില്ലേ, അന്നുരാത്രിയുണ്ടായ പാഞ്ചാലവംശഹത്യ!
എന്റെ അച്ഛനും രണ്ടു സഹോദരങ്ങളും, അഞ്ചുആൺമക്കളും. കുരുക്ഷേത്രപാളയത്തിൽ
കിടന്നുറങ്ങുമ്പോൾ, ദുര്യോധനപ്രേരിതമായ പാതിരാമിന്നലാക്രമണത്തിൽ അശ്വത്ഥാമാവു് ചെയ്ത
കൊലപാതകങ്ങളെക്കാൾ ഹൃദയഭേദകമാണോ, സ്വതന്ത്ര യുദ്ധനിർവ്വഹണ സമിതിയുടെ
മേൽനോട്ടത്തിലുണ്ടായ പതിനെട്ടുനാൾ പോരാട്ടത്തിൽ, ഒരിക്കൽ എന്റെ ആരാധകരായിരുന്ന കൗരവർ
ആരും ഇന്നു് ജീവിച്ചിരിപ്പില്ലെന്ന യുദ്ധയാഥാർഥ്യം!”
</p>
          <p style="indent">“അല്ല! പാലിനിപ്പോൾ ക്ഷാമമുണ്ടോ ഗംഗയാറൊഴുകുന്ന ഹരിതഭൂമിയിൽ?
ഹസ്തിനപുരിയിൽ നിന്നു് ദൂരമത്രയും പാടുപെട്ടു പടയോട്ടംചെയ്തു വിരാടയിൽ വേണമായിരുന്നോ
കറവപ്പശുക്കളെ മോഷ്ടിച്ചു് നാട്ടിലേക്കു് കടത്താൻ?”, വിജയകാഹളം മുഴക്കിവരുന്ന ദുര്യോധനനോടു്
കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“അക്ഷരാർത്ഥത്തിൽതന്നെ എടുക്കുമോ യുദ്ധതന്ത്രത്തിലെ
ആലങ്കാരികങ്ങൾ? ഈ സുസജ്ജ പടയോട്ടത്തിൽ പശു പടം മാത്രം! വനവാസംകഴിഞ്ഞു,
ഇനിയൊരുവർഷം അജ്ഞാത വാസക്കാലത്തു പാണ്ഡവർ ഒളിച്ചുകഴിയുന്നതു വിരാടരാജധാനിയിൽ
ആണെന്നറിഞ്ഞു കൊണ്ടേറ്റെടുത്ത മിന്നലാക്രമണമായിരുന്നില്ലേ പശുക്കടത്തൽ?
പാണ്ഡവരിലൊരാളെങ്കിലും, വിരാട ഗോശാല രക്ഷിക്കാൻ ആയുധമെടുത്തു ഞങ്ങൾക്കു് നേരെ
തിരിഞ്ഞാൽ?, കൗരവരും കർണ്ണനും ചേർന്നു് ആ ‘മൂഢപാണ്ഡവ’നെ തൽക്ഷണം ബന്ദിയാക്കി മുഷിഞ്ഞു
വിലപേശി പല പുതു ഇളവുകളും, പുറത്തുപറയാനാവാത്ത മറ്റുചില കാര്യങ്ങളും പാണ്ഡവരിൽ നിന്നു്
ചുളുവിൽ നേടിയെടുക്കാനായിരുന്നു പരീക്ഷണ പടയോട്ടത്തിന്റെ പ്രാഥമിക ഉന്നം. പക്ഷേ,
വിരാടരാജകുമാരനുമൊത്തു യുദ്ധം ചെയ്യാൻ വന്നതു്, ഒറ്റനോട്ടത്തിൽ, ‘ആൺപെൺ രൂപ’മുള്ളൊരു
യോദ്ധാവായിരുന്നു. എന്നാൽ, അമ്പെയ്യുന്ന സവിശേഷരീതികണ്ടപ്പോൾ ‘അർജ്ജുനൻ!’ എന്നു് കർണ്ണൻ
സംശയിച്ചെങ്കിലും, പെൺവേഷമണിഞ്ഞു് ഒരുവർഷം ഒളിച്ചുജീവിക്കാൻ മാത്രം നമ്മളറിയുന്ന
അർജ്ജുനൻ അത്രവേഗം മൂന്നാംലിംഗമാവാൻ സാധ്യമല്ലെന്നു പരിണതപ്രജ്ഞനായ പിതാമഹൻ
വിധികൽപ്പിച്ചു. വിരാട യോദ്ധാവിന്റെ അർത്ഥശങ്കതോന്നിപ്പിക്കുന്ന ദ്വന്ദലിംഗപദവിയിലും, അവൻ (ൾ)
ഞങ്ങളെ മുട്ടുകുത്തിച്ചു എന്നു് എളിമയോടെ ഞാൻ ഏറ്റുപറയട്ടെ. ആയുധംവച്ചു് വിരാടക്കു കീഴടങ്ങേണ്ടി
വന്നു. എന്നാൽ, അതിലും ദൈവകല്പനപോലെ ‘മിന്നൽപിണർ’ ഇടപെടൽ ആകാശചാരികളിൽ നിന്നും
ഞങ്ങൾക്കനുകൂലമായി സംഭവിച്ചു. വിരാടരാജാവു് വിജയലഹരിയിൽ പൊതുമാപ്പു് തന്നതോടെ ഞങ്ങൾ
നയതന്ത്രവിജയത്തിൽ, ആഘോഷത്തോടെ വഴിയിൽ മോഷ്ടിച്ച നാലഞ്ചു ഗോക്കളുമായി
ഹസ്തിനപുരിയിലേക്കു മടക്കയാത്ര!”
</p>
        </div>
        <!--end of "section 2.0/.2"-->
      </div>
      <!--end of "chapter 2/0"-->
      <!--END OF CHAPTER 2/0-->
      <div prev="2" next="4" type="chapter" n="3" xml:id="chp3">
        <head type="chaphead">ഭാഗം ഒൻപതു്</head>
        <div type="lsection">
          <p style="noindent">“ഇരുമ്പുപ്രതിമ ആലിംഗനംചെയ്തു ‘തവിടുപൊടി’യാക്കിയോ, അതോ?”,
കൊട്ടാരം ലേഖിക മുട്ടുകുത്തി കൈമുത്തി ഉപചാരത്തോടെ ചോദിച്ചു. കുരുക്ഷേത്രയിൽ
കൗരവവംശഹത്യക്കു് മുഖ്യകാർമ്മികനായ ഭീമനെ ആലിംഗനംവഴി വകവരുത്താൻ ആവാതെ ധൃതരാഷ്ട്രർ
നീറിപ്പുകയുന്ന രംഗങ്ങൾ പാണന്മാർ പാടിരസിക്കുന്ന ദിനങ്ങൾ.
</p>
          <p style="noindent">“ഇരുമ്പുപ്രതിമയെന്ന ‘ആലിംഗനആശയം’ തന്നെ എത്ര അബദ്ധജടിലം!
ഞാൻ അന്ധനെങ്കിൽ, സ്പർശനേന്ദ്രീയവും ഉപയോഗരഹിതമാവുമോ? നൂറു വാടകഗർഭങ്ങളിലൂടെ
അത്രയും കുട്ടികൾക്കു് മരണംവരെ അമ്മയായ ഗാന്ധാരി ഓരോ കൗരവനെയും കൃത്യമായി ആളറിഞ്ഞതു്,
പെരുമാറിയതു് ഓരോരുത്തരുടെയും സവിശേഷമായ മണം അറിഞ്ഞായിരുന്നില്ലേ.
ഭീമശരീരഗന്ധമെനിക്കു് ഹൃദിസ്ഥമാണു്. അതുകൊണ്ടുതന്നെ, കുടിലപദ്ധതിയിൽ യുധിഷ്ഠിരൻ എന്റെ
മുമ്പിൽ നിർത്തിയ ഇരുമ്പുപ്രതിമയെ ഞാൻ ഈ പ്രായത്തിലും ആലിംഗനംചെയ്തു പൊട്ടിച്ചതു്
കേവലമൊരു കായികശക്തി പ്രകടനമായി വേണ്ടേ കാണാൻ? പ്രതിമ തകരുന്നതു് നേരിൽ
പഞ്ചപാണ്ഡവർ കണ്ടിട്ടുണ്ടെങ്കിൽ മനസിലാക്കിയിട്ടുണ്ടാവും, മക്കൾ നൂറും കാലപുരിയിൽ പോയിട്ടും ഈ
കൗരവസിംഹത്തിന്റെ ഉൾക്കരുത്തു മാഞ്ഞുപോയിട്ടില്ല.”
</p>
          <p style="noindent">“അംബിക, അംബാലിക എന്നീ രണ്ടു നിർഭാഗ്യവതികളായ
പുത്രവിധവകൾക്കൊപ്പം രാജമാതാ സത്യവതി പടിയിറങ്ങുന്ന ഈ സമയം, ശന്തനുവിന്റെ
‘അഭിജാതപൈതൃകതുടർച്ച’ എന്നു് പറയാൻ, ‘സന്താനഭാഗ്യമില്ലാത്ത ഭീഷ്മ’രൊഴികെ ആരുണ്ടു്,
ഹസ്തിനപുരി അരമനയിലേക്കു് നാം ഒരു ‘ചെരിഞ്ഞുനോട്ടം’ പായിക്കുമ്പോൾ? സത്യവതിയിൽ, പാവം
ശന്തനുവിനുണ്ടായ രണ്ടുആൺമക്കളും കുട്ടികൾ ഇല്ലാതെ നേരത്തെ മരിച്ചുപോയി, ഒരാൾ
അവിവാഹിതനായിരിക്കെ പോരാട്ടത്തിൽ കൊല്ലപ്പെട്ടു, മറ്റെയാൾ ഭോഗത്തിന്റെ കടന്നാക്രമണത്തിലും.
സത്യവതിയുടെ വിവാഹപൂർവരതിയിൽ പരാശരമുനിയുടെ അവിഹിതസന്തതിയായിരുന്നു വ്യാസൻ.
വൈരൂപ്യത്താൽ ഇരകളെ ബോധംകെടുത്തി, വിചിത്രവീര്യവിധവകളിൽ ബീജദാനം ചെയ്തുണ്ടായ
‘കീട’ജന്മങ്ങൾ—ധൃതരാഷ്ട്രരും അനുജൻ പാണ്ഡുവും. അവരുടെതെന്നു പറയപ്പെടുന്ന
നൂറ്റിഅഞ്ചുമക്കളാണിപ്പോൾ ഭൂസ്വത്തു സത്യസന്ധമായി വീതം വെക്കാനറിയാതെ, പരസ്പരം
ചങ്കുവെട്ടുന്നതു്. ശപിക്കപ്പെട്ട കുരുവംശത്തെ, തമ്മിൽകൊല്ലാൻ വിട്ടു സത്യവതി അതാ ആരും യാത്ര
അയക്കാനില്ലാതെ പടിയിറങ്ങുന്നു. “തിരിച്ചുവരരുതേ, ഈ ശപിക്കപ്പെട്ട നാട്ടിൽ ഇനി കാലു കുത്തരുതേ”
“ദൈവദത്തമായ രാജവംശങ്ങളെ നീ വിചാരണ ചെയ്യരുതു്”, പെട്ടെന്നു് പിന്നിൽനിന്നും ദുര്യോധനൻ
ചാർവാകമുതുകിൽ ആഞ്ഞുചവിട്ടി. ‘നിങ്ങൾ കുലീനർ’ എന്നു് അഭിവന്ദ്യവ്യാസൻ കൗരവരെ
കാര്യമാത്രപ്രസക്തമായി പരാമർശിക്കുമ്പോൾ ഇടപെടരുതു് നീ, ചരിത്രത്രരചനയിൽ, വ്യർത്ഥജന്മമേ!”
തെരുവിൽ ആരും പിടിച്ചെഴുനേൽപ്പിക്കാൻ ഇല്ലാതെ വേദനയിലും അപമാനത്തിലും ഞെരങ്ങുന്ന
യുക്തിവാദി ചാർവാകനു കുടിക്കാൻ മൺപാത്രത്തിൽ കരിമ്പുനീരുമായി കൊട്ടാരം ലേഖിക വന്നതു്
അപ്പോളായിരുന്നു.
</p>
          <p style="noindent">“അന്തഃപുരത്തിൽ തോഴിജോലിചെയ്യുന്ന നിങ്ങൾ എങ്ങനെ
സൈനികമേധാവി കീചകനുമായി പരിചയപ്പെട്ടു?”, വിരാടരാജ്ഞിയുടെ കേശാലങ്കാരചുമതല
വഹിച്ചിരുന്ന ‘സൈരന്ധ്രി’യോടു് കൊട്ടാരം ലേഖിക ചോദിച്ചു. അജ്ഞാതവാസക്കാലം.
</p>
          <p style="noindent">“രാജ്ഞി സുദേഷ്ണയുടെ കൊച്ചനിയനു സൈനികമേധാവിയെന്ന നിലയിലും
ഉണ്ടൊരു വിശിഷ്ടമേൽവിലാസം! സുദേഷ്ണയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരിയെന്ന നിലയിൽ അതുഞാൻ
മാനിക്കണമല്ലോ. അത്താഴത്തിനുവേണ്ട മേൽത്തരം ഊട്ടുപുരവിഭവങ്ങൾ അവന്റെ
ഔദ്യോഗികമന്ദിരത്തിൽ ഞാൻ വേണം അണിഞ്ഞൊടുങ്ങി എത്തിക്കാൻ. അന്തഃപുരത്തിൽ
നിന്നുവേണം മദ്യവും മാംസവിഭവങ്ങളും സംഭരിക്കാൻ. ആശ്രമങ്ങളിലെ ഗാർഹികമാലിന്യം
സംസ്കരിക്കുന്ന പ്രേഷിതദൗത്യം കാര്യക്ഷമമായി ഒരു വ്യാഴവട്ടക്കാലം ചെയ്ത എനിക്കുണ്ടോ
കീചകനത്താഴം എത്തിക്കുന്ന അമിതഭാരം! വെറുതെ വിളമ്പിക്കൊടുത്താലൊന്നും വാരിത്തിന്നുന്ന
ആർത്തിപ്രകൃതമായിരുന്നില്ല, വായിൽ കൊടുക്കുമ്പോൾ കഴിച്ചെന്നിരിക്കും. മതിയെന്നു
പറയുന്നതിനുപകരം, എന്റെ കൈ മൃദുവായിപിടിച്ചു ഭാവിരേഖകൾ നോക്കും, “നീണ്ടകാലമായി നീ
പ്രവാസിയാണല്ലേ? ആപത്തിൽ നിന്നെ സഹായിക്കാമെന്നൊരുറപ്പുതരാം, നീ പ്രത്യുപകാരത്തിൽ
സഹകരിക്കുമെങ്കിൽ? ദൂരെദൂരെ നിന്റെ ശത്രു വലവീശിയിട്ടുണ്ടു്. ഒപ്പമുള്ള അഞ്ചുപേരെയും ദുര്യോധനൻ
ബന്ദിയാക്കും ഹസ്തിനപുരിയുടെ ചങ്ങാത്തരാഷ്ട്രമായ വിരാടയുടെ സൈനികമേധാവിയെന്ന നിലയിൽ
നിങ്ങൾ ആറു പേരെയും കൗരവർക്കു കൈമാറാൻ ഞാനപ്പോൾ ഉടമ്പടിയനുസരിച്ചു ബാധ്യസ്ഥനാവും.
നിന്നെമാത്രം തലപോവാത്ത വിധം രക്ഷിക്കാൻ ശ്രമിക്കാം. പകരം ഈ പൊന്നുടൽ എനിക്കു് വിട്ടുതരൂ.
അവിവാഹിതനെങ്കിലും ഞാൻ അശേഷം സ്ത്രീവിരുദ്ധനല്ല. കൂട്ടു് കൂടാമോ? എന്നുപറഞ്ഞുകൊണ്ടവൻ
എന്റെ കൈപ്പത്തിയിൽ മുഖമമർത്തി. എങ്ങനെ നിരാകരിക്കും അത്രയും കരുതൽ കാണിക്കുന്ന
കീചകന്റെ പ്രലോഭനം!” കീചകജഡം ചിതയിലെടുക്കുമ്പോൾ, “സതി ചെയ്യാൻ അവളെയും
കീചകചിതയിലെറിയുക, കീചക–സൈരന്ധ്രി കമിതാക്കളുടെ മരണാനന്തരജീവിതം ആ വിധം എന്നും
എന്നെന്നും മഹത്വപ്പെടട്ടെ”, ഈറനുടുത്ത സൈരന്ധ്രിയുടെ ഉടലിനായി സൈനികർ ബഹളംവച്ചു.
അവളുടെ ഭർത്താക്കന്മാർ എന്നു് രാജധാനിയിൽ സംശയിക്കപ്പെട്ട അഞ്ചുപേരിൽ ‘തടിച്ചുകുറുകിയവൻ’
ഒളിഞ്ഞിരുന്നു ആശങ്കയോടെ രംഗം നിരീക്ഷിച്ചു.”
</p>
          <p style="noindent">
            <pb n="2" ed="2023-03-02"/>
          </p>
          <p style="indent">“അടികൊണ്ടുവീണ ദുര്യോധനന്റെ ചെവിയിൽ നിങ്ങൾ വികാരഭരിതനായി
മന്ത്രിക്കുന്നപോലെ ഞങ്ങൾ ദൂരെനിന്നും കണ്ടു. ഇരയുടെമേൽ നിങ്ങളുടെ ഗദയിൽനിന്നുണ്ടായ
അധാർമികപ്രഹരം തിരിച്ചറിഞ്ഞു സ്വയം അപലപിക്കുകയായിരുന്നോ, മനഃസാക്ഷിക്കുത്തിൽ?”
കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. പതിനെട്ടാം ദിവസം സന്ധ്യ.
</p>
          <p style="indent">“പതിമൂന്നുകൊല്ലമായി കരളിനുള്ളിലൊരു നെരിപ്പോടു് പുകയുന്നുണ്ടായിരുന്നു.
പാണ്ഡവഭാര്യ എന്നതിന്റെ പേരിൽ, പാഞ്ചാലിയെ കൗരവഅടിമയെന്നവൻ പ്രഖ്യാപിച്ചു, പിന്നീടുള്ള
വ്യാഴവട്ടവനവാസക്കാലം സമീപത്തെ സന്യസ്ഥാശ്രമങ്ങളിലെ ജൈവവിസർജ്യങ്ങൾ, തലച്ചുമടായി
ദൂരെകൊണ്ടുപോയി കുഴി കുത്തി മൂടണമെന്ന കൗരവആജ്ഞ ഓരോ ദിവസവും അവൾ
അനുസരിക്കുന്നതും, തിരിച്ചു മലിനവസ്ത്രങ്ങളുമായി തോട്ടിലേക്കു് പോവുന്നതും നിസ്സഹായമായി
നോക്കിനിൽക്കുമ്പോഴെല്ലാം ഞാനുറച്ചു, ഒരു ദിവസം വരും. അന്നു്, ദുര്യോധനാ, നിന്റെ തുടയിടുക്കിൽ
ആഞ്ഞടിച്ചു അന്തരാളങ്ങൾ തകർക്കും. ദുഷിച്ച ജൈവമാലിന്യങ്ങളുമായി നീ അന്ത്യശ്വാസം
വലിക്കുമ്പോൾ, കഴുകനും കുറുനരിയും കൊത്തിവലിക്കുന്നതു കൈകൊട്ടി ഞങ്ങൾ ഭർത്താക്കന്മാർ
ആഘോഷിക്കും. പ്രിയപാഞ്ചാലീ, സൗഗന്ധികം കൊണ്ടു് നിന്നെ പ്രീതിപ്പെടുത്താൻ ഞാൻ
കൊതിച്ചപ്പോൾ, ദുര്യോധനൻ എങ്ങനെ നിന്നെ ഈ വിധം അവമതിച്ചു മലിനപ്പെടുത്തി!”
ഹസ്തിനപുരിയിലേക്കുള്ള യാത്ര. പത്തിനു് താഴെ വരുന്ന പാണ്ഡവസംഘം നീർച്ചോലയിൽ കുളിച്ചു
വൃത്തിയാവുന്ന നേരം.


</p>
          <p style="indent">
            <pb n="3" ed="2023-03-06"/>
          </p>
          <p style="indent">“മഹാഭാരത കഥാപാത്രങ്ങളെ ഞാൻ പക്ഷേ, വായിച്ചെടുക്കുന്നതു്
അസാധാരണ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോയ പരുക്കൻ മനുഷ്യപ്രകൃതങ്ങൾ എന്ന
നിലയിലാണു്… തിരുവസ്ത്രമൂരി കഥാപാത്രങ്ങൾ അവരുടെ ഉള്ളിലുള്ളതു് പറയുന്നു എന്നതാണു്
കാര്യം. ആഭിജാത്യത്തിന്റെയും രാജാധികാരത്തിന്റെയും തിരുവസ്ത്രങ്ങൾ ധരിക്കുന്നതു് കൊണ്ടു് അവർക്കു്
അതിമാനുഷ ജീവികൾ എന്ന പദവി കൊടുക്കാൻ എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ തയ്യാറല്ല.
പുനരാഖ്യാനത്തിൽ അവരുടെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുന്ന സ്വാഭാവിക പ്രതികരണങ്ങൾ
അഭിമുഖ വേളയിൽ കൊട്ടാരം ലേഖികയുടെ കൊച്ചു ചോദ്യങ്ങൾ നേടിയെടുക്കുന്നു എന്നതാണു് കാര്യം.
കഴിഞ്ഞ 12 വർഷങ്ങളായി കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ വഴി ഞാൻ മഹാഭാരത
കഥാപാത്രങ്ങളെ മനുഷ്യപ്രകൃതിയിൽ മനസ്സിലാക്കുന്നു. ജീവിതാവസ്ഥ സൂക്ഷ്മതലത്തിൽ മനസ്സിലാക്കാൻ
ഈ വഴി എന്നെ തുണക്കുന്നു. ഇതിലധികം എന്താണു് രചന എനിക്കായി ചെയ്യേണ്ടതു്”—(കെ. പി.
നിർമ്മൽകുമാർ).
</p>
          <p style="indent">
            <pb n="4" ed="2023-03-08"/>
          </p>
          <p style="indent">“വിശ്വമാകെ വനിത മഹത്വപ്പെടുന്ന ഇന്നു വേദവ്യാസനുമായി നിങ്ങൾക്കെന്താ
വാക്കുതർക്കം? വംശാവലിനോക്കി കൗരവരുടെ ചരിത്രകാരനാവാൻ സത്യവതിയിൽനിന്നും നിയോഗം
നേടിയ ദാർശനികനല്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“അതു് തന്നെയാണു് തർക്കം. ദ്രൗപദിയുടെ ജീവിതം കരൾനോവിക്കുന്ന
കദനകഥയായല്ല, സാംസ്കാരിക പഠനം എന്ന നിലയിൽ വേണം ഇതിഹാസത്തിൽ അവതരിപ്പിക്കാൻ
എന്ന നിലപാടവൾ ആദ്യകരടു് വായിച്ചപ്പോൾ തന്നെ കനപ്പിച്ചിരുന്നു. ഒരൊഴുക്കൻ ജീവിതാനുഭവം എന്ന
പെണ്ണനുകൂല രചനാശൈലി അസ്വീകാര്യമെന്നവൾ അനിഷ്ടം അറിയിച്ചു. വസ്ത്രാക്ഷേപത്തിന്നിടയിൽ
ഊരിപ്പോകുന്നതൊന്നുമല്ല പാഞ്ചാലിയുടെ രണോർജ്ജം എന്നുമവൾ മൃദുവായി ഓർമ്മിപ്പിച്ചു.
മലയടിവാരത്തിലെ വ്യാസാശ്രമത്തിൽ, ഇതിഹാസത്തിന്റെ രണ്ടാം കരടെഴുതാൻ ശിഷ്യന്മാർക്കൊപ്പം
പാടുപെടുകയായിരുന്ന വ്യാസൻ നിലത്തുനിന്നും എഴുനേറ്റുനിന്നാണവൾക്കു ചെവികൊടുത്തതും, “നീ
കാലാതിവർത്തിയായ ഇതിഹാസനായിക” എന്നു തലയിൽ കൈവച്ചനുഗ്രഹിച്ചതും. അഭിമുഖങ്ങളുടെ
പനയോലക്കെട്ടു വ്യാസാശംസകളോടെ പ്രസിദ്ധീകരിക്കാനാവട്ടെ എന്നു പറഞ്ഞു രചനയിലേക്കു
ശ്രദ്ധതിരിക്കുമ്പോഴേക്കും, പാഞ്ചാലി മടക്കയാത്രക്കായി രഥത്തിൽ കയറി. ഇവിടെ എന്നെ കൂട്ടിനുവിളിച്ചു
മത്സരിച്ചുനീന്താൻ ഉടുതുണിയൂരി.”




</p>
          <p style="indent">
            <pb n="5" ed="2023-03-09"/>
          </p>
          <p style="indent">“കൗരവരാജവധുക്കളുടെ പ്രായനിബന്ധനയില്ലാത്ത കൂട്ടായ്മ ‘തീവ്രതകുറഞ്ഞ’
സ്ത്രീവിരുദ്ധതക്കെതിരെപോലും പീഡകമുഖം നോക്കാതെ കാര്യക്ഷമമായി പ്രതികരിച്ച ഓർമ്മയുണ്ടു്.
ഒരിളമുറ കൗരവവധുവിനെ കവിളിൽ തലോടി അശ്ളീലധ്വനിയോടെ കിന്നാരം പറഞ്ഞ ദുശ്ശാസന
രാജകുമാരനു പരസ്യഖേദ പ്രകടനത്തിലൂടെ വേണ്ടിവന്നു തടിയൂരാൻ. ആ കഥ ഞങ്ങൾ
ചുവരെഴുത്തുപതിപ്പിലൂടെ പ്രസിദ്ധീകരിച്ചപ്പോൾ, വിദൂര നാടുവാഴികുടുംബത്തിൽനിന്നും നവവധുവായി
വന്നവൾ എത്രവേഗം എല്ലാവർക്കും പ്രിയപ്പെട്ടവളായി! എന്നിട്ടും, ഹസ്തിനപുരിയിൽ വിരുന്നുവന്ന
ഇന്ദ്രപ്രസ്ഥംരാജ്ഞി പാഞ്ചാലിയെ അതേ ദുശ്ശാസനൻ ഉടുതുണിയൂരി ചൂതാട്ടസഭയിൽ
അപമാനിച്ചപ്പോൾ, പ്രതിഷേധത്തിലൊരു വാക്കു നിങ്ങൾ ആരും മിണ്ടിയില്ല. എന്താകാര്യം?” ദുശ്ശാസന
ലൈംഗികാക്രമണം അതിജീവിച്ച കൗരവ രാജകുമാരിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഓ ആ കൂട്ടായ്മ! ഹസ്തിനപുരിയിലേക്കു നവവധുക്കളായി വന്നുകൊണ്ടിരുന്ന
നൂറോളം കൗരവവധുക്കളുടെ ചാരിത്ര്യസംരക്ഷണം ഉറപ്പാക്കാനായിരുന്നല്ലോ പെൺകൂട്ടായ്മയുടെ
നിർമ്മിതി. പ്രിയദുശ്ശാസനൻ ആൾ ശരിക്കും ആരെന്നറിയാതെയുണ്ടായ നേർസാക്ഷി മൊഴി,
‘അതിജീവിത’ എന്ന നിലയിൽ എന്റെ ആയിരുന്നതു കൊണ്ടു്, കള്ളനെ മുട്ടുകുത്തിച്ചു. പ്രായശ്ചിത്തം ചെയ്തു
ദുശ്ശാസനൻ അരമനയിലും അന്തഃപുരത്തിലും ആദരവും നേടി. ചൂതാട്ടസഭയിൽ ആണുങ്ങൾ
കളിക്കുന്നിടത്തു ഞങ്ങളാരും ഒരിക്കലും പോയില്ലല്ലോ. പാഞ്ചാലി അവിടെ ക്ഷണിക്കപ്പെടാതെ
എന്തിനുപോയെന്നൊന്നും ഞാൻ ഇപ്പോൾ ചോദിക്കുന്നില്ല. ഒരുപിടി സമ്മാനങ്ങളുമായി ദുര്യോധനൻ
ഇന്ദ്രപ്രസ്ഥം കൊട്ടാരത്തിൽ ചതിക്കുഴി പോലുള്ള സ്ഥലജലഭ്രമത്തിൽ വഴുക്കിവീണപ്പോൾ കാണാത്ത
ധാർമ്മികപ്രതിഷേധം എന്താണു് പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തിൽ ഞങ്ങളുടെ
ശ്രദ്ധയാകർഷിക്കുന്നതു്? പാണ്ഡവരുടെ അവിവേകചൂതാട്ടഭ്രമത്താൽ പൗരാവകാശം നഷ്ടപ്പെട്ട
പാഞ്ചാലിയിപ്പോൾ കൗരവഅടിമയല്ലേ? അടിമമൊഴിക്കു് ഹസ്തിനപുരി നിയമവ്യവസ്ഥയിൽ സാധുത
ഉണ്ടോ? അന്യദേശത്തു നിന്നു കൗരവവധുക്കളായി വന്ന ഞങ്ങളൊക്കെ ഗാന്ധാരിയെ പോലെ നിരക്ഷര
എന്നാണോ ധരിച്ചുവച്ചതു്! തിരക്കുണ്ടു്, തക്ഷശില, നാളന്ദ സർവ്വകലാശാലകളിൽനിന്നും വന്ന
അധ്യാപകർ പങ്കെടുക്കുന്ന വിരുന്നിൽ സ്ത്രീവിമോചനത്തെക്കുറിച്ചു ചെയ്യുന്ന സംവാദത്തിൽ,
കൗരവവധുക്കളുടെ പ്രതിനിധി എന്ന നിലയിൽ ചെയ്യുന്ന പ്രഭാഷണം ഞാനാണു് തയ്യാറാക്കിയതു്.
വരുന്നോ? വിഭവസമൃദ്ധമായ അത്താഴം കഴിഞ്ഞാൽ ആൺപെൺ വേർതിരിവില്ലാതെ ‘തൊട്ടും
തലോടിയും’ കിന്നരിക്കാൻ ഉദ്യാനത്തിൽ അവസരം കിട്ടും!”
</p>
          <p style="indent">
            <pb n="6" ed="2023-03-10"/>
          </p>
          <p style="indent">“പെൺപീഡനം ഒച്ചപ്പാടുണ്ടാക്കിയല്ലോ. എന്താണതിലെ വൃത്തികെട്ട
രാഷ്ട്രീയം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
</p>
          <p style="indent">“വിവാഹംവരെ ഓരോ വസന്തകാലത്തും പാഞ്ചാലയിൽ കൂട്ടംചേർന്നുചെയ്യുന്ന
മാലിന്യനിർമ്മാർജ്ജനമുണ്ടു്. കൊട്ടാരസമുച്ചയങ്ങളിലെ സേവനദാതാക്കളായ സ്ത്രീകൾ മാത്രം
പങ്കെടുക്കുന്നൊരു കർമ്മസേന, അകവും പുറവും സ്വയം ചുറ്റിനടന്നു പെറുക്കി മാറ്റി മാലിന്യമുക്ത
അരമനയാക്കുന്നതു അങ്ങനെ നാടുഭരിക്കുന്ന ‘ആൺപിറന്നവർ’ക്കൊരു ആനന്ദക്കാഴ്ചയായി. ഇവിടെ
അതുപോലെ ആശ്രമങ്ങളിലെ നിഷ്ക്രിയ മാലിന്യങ്ങൾ നീക്കുന്നതിനിടയിൽ, ഒന്നോ രണ്ടോ സന്യസ്തരെയും
അതിൽ ഞാൻ കൂട്ടത്തിൽ പെടുത്തി എന്നാരോപിച്ചു, ആശ്രമങ്ങളുടെ കാര്യദർശി യുധിഷ്ഠിരനോടു് പരാതി
പറഞ്ഞു. കുറച്ചു നാളായി ആശ്രമങ്ങളിൽ ദർശനം തരാത്ത സന്യസ്തരെ പാഴ്‌വസ്തുക്കൾക്കൊപ്പം
മാലിന്യക്കുഴിയിൽ മറവുചെയ്തു എന്നായിരുന്നു കാര്യദർശിയുടെ കൗതുകകരമായ കണ്ടെത്തൽ. വാർത്ത
അങ്ങനെ വളഞ്ഞവഴിയിൽ കുതിരപ്പന്തികളിലൂടെ, ദേശീയശ്രദ്ധ ആകർഷിച്ചു എന്നല്ലേ നിങ്ങളുടെ
വാമൊഴി വിശ്വസിക്കാമെങ്കിൽ നാം അനുമാനിക്കേണ്ടതു്?”
</p>
          <p style="indent">“കർണ്ണപ്രണയത്തെ ജാതിയോടു ബന്ധപ്പെടുത്തിയെന്നൊരു
ഗുരുതരആക്ഷേപം ചാർവാകൻ പേർപറഞ്ഞുയർത്തുന്നതു് ഇന്നലെ കണ്ടു. ജാതിമഹിമയെ
കുറിച്ചെന്തെങ്കിലും ഇക്കാലത്തു ഹസ്തിനപുരിയിൽ പറഞ്ഞാൽ, രാഷ്ട്രീയശരിയെമാനിക്കുന്ന കൗരവർ
പരിഭ്രമിക്കും. ദ്രൗപദീപരിണയത്തിനായി കർണ്ണൻ പാഞ്ചാലയിലെ ആയുധമത്സരത്തിൽ പങ്കെടുക്കാൻ
എഴുന്നേറ്റപ്പോൾ, കർണ്ണജാതിയെ കുറിച്ചു് നിങ്ങളുടെ പരാമർശം അവനെ തളർത്തുന്നപോലെ തോന്നി
എന്നായിരുന്നു ദുര്യോധനന്റെ വേദനയോടെയുള്ള നിരീക്ഷണം. ഒരുപക്ഷേ, അർജ്ജുനനെ വെല്ലുന്ന
ആയുധമികവുള്ള ‘സൂത’യോദ്ധാവിനെ നിങ്ങൾ നയപരമായി ഒഴിവാക്കുന്നതിനുപകരം, സൂതജാതിയിൽ
വെറുപ്പു് കേന്ദ്രീകരിക്കുന്ന യാഥാസ്ഥിതികരീതിയാണോ, പരിഷ്കൃതയെന്നു ഒറ്റനോട്ടത്തിൽ തോന്നുന്ന
നിങ്ങൾ അവലംബിക്കേണ്ടതു്?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. നഗരാതിർത്തിയിലെ
അതിഥി മന്ദിരത്തിലായിരുന്നു പാണ്ഡവവധു ആ ദിവസങ്ങളിൽ, ഔദ്യോഗികമായി കോട്ടക്കകത്തൊരു
അരമനവസതി അനുവദിച്ചുകിട്ടും വരെ, താമസം.
</p>
          <p style="indent">“ഈ ജാലകത്തിലൂടെ ഒളികണ്ണിട്ടൊന്നു നിങ്ങൾ നോക്കൂ വരിവരിയായി,
കയ്യിൽ പൂക്കളും കണ്ണിൽ പ്രണയവുമായി നിൽക്കുന്നവർ ഇളമുറകൗരവരാണു്. നിത്യവും ഒരു സംഘം
വരും, ആചാരപരമായി മുട്ടുകുത്തി കൈമുത്തും, ചെറിയൊരു സ്പർശലാളനക്കായി തൊട്ടുരുമ്മി കവിൾ
ഉയർത്തും കിട്ടിക്കഴിഞ്ഞാലവർ സംതൃപ്തിയോടെ കൈകുലുക്കി യാത്രപറയും. എന്നാൽ കർണ്ണൻ?
ആരാധകൻ എന്ന പ്രണയപദവി വിട്ടു പ്രകോപകൻ എന്ന മട്ടിലൊരു നോട്ടപ്പുള്ളിയായപ്പോൾ,
പാഞ്ചാലയിലെ പരിണയപ്പന്തലിൽ അവനെ ഒതുക്കാൻ, ജാതിസൂചനയല്ലാതെ വേറെ തരമില്ലായിരുന്നു.
“അതിസുന്ദരിയായ ക്ഷത്രിയരാജകുമാരിയിൽ, പ്രകാശത്തിന്റെ തമ്പുരാനുണ്ടായ വിവാഹപൂർവ
രഹസ്യസന്തതിയാണു് ഞാൻ” എന്നവൻ പരിണയവേദിയിൽ തൊട്ടടുത്തുനിന്നു മറ്റാരും കേൾക്കാതെ
മേനി പറഞ്ഞപ്പോൾ, നിലവിട്ടു ഞാനൊന്നുറക്കെ ആസ്വദിച്ചു് “പെറ്റതള്ളയേയും ബീജദാനിയെയും
നമുക്കൊരുമിച്ചു വലവിരിച്ചു പിടിക്കാം, പ്രിയപ്പെട്ടവനേ” എന്നു് ഞാനവനെ ആലിംഗനംചെയ്തു
പ്രോത്സാഹിപ്പിക്കും എന്നായിരുന്നോ ദുരഭിമാനിയുടെ ശുഭപ്രതീക്ഷ?”
</p>
          <p style="indent">“വേറെ ആരും കുരുവംശചരിത്രമെഴുതാൻ ഇതുവരെ നിങ്ങളെ
സമീപിച്ചിട്ടില്ലേ?”, അംഗീകൃതചരിത്രകാരനായ സത്യവതീപുത്രനിൽനിന്നും പരേതകൗരവർക്കു
നീതികിട്ടില്ലെന്ന ഉത്തമബോധ്യത്തിൽ ദുര്യോധനവിധവ ഭാവിയെക്കുറിച്ചു ആശങ്കപ്പെടുന്ന ദിനങ്ങൾ.
</p>
          <p style="indent">“തക്ഷശിലയിൽനിന്നുമൊരു ചരിത്ര അദ്ധ്യാപിക കുറച്ചുനാൾ
ഹസ്തിനപുരിയിൽ, എന്റെകൂടെ പരിമിതസൗകര്യങ്ങളിൽ പ്രസന്നതയോടെ താമസിസിച്ചു
ദുര്യോധനജീവിതത്തിലെ പരുക്കൻവശങ്ങൾ ഉൾപ്പെടെ പനയോലയിൽ പകർത്താൻ പാകത്തിൽ
പലവട്ടം അഭിമുഖം ചെയ്തു. കലിംഗദേശത്തിൽ നിന്നും ഹസ്തിനപുരിയിൽ നവവധുവായിവന്ന ഞാൻ കണ്ട
യുവകോമളൻ എങ്ങനെ നാൾക്കുനാൾ കിരീടാവകാശി എന്ന അംഗീകൃതപദവിയിൽനിന്നും തികച്ചുമൊരു
രാഷ്ട്രതന്ത്രജ്ഞൻ ആവുന്നതു് അന്തഃപുരകാഴ്ചപ്പാടിൽ എങ്ങനെ വിലയിരുത്തി എന്നു ഞാൻ
വസ്തുനിഷ്ഠമായി ഓർത്തെടുത്തു. പക്ഷേ, കഷ്ടം, എല്ലാം കേട്ടറിഞ്ഞശേഷം, അവൾ എന്റെ കൈപിടിച്ചു്
പറഞ്ഞു, ചാരവകുപ്പുമേധാവി നകുലൻവഴി ഒരു സന്ദേശവാഹകൻ മുന്നറിയിപ്പു് തന്നു, “നാളന്ദ
തക്ഷശിലയെന്നൊന്നും കേട്ടു് കുരുക്ഷേത്ര ജയിച്ച പാണ്ഡവർ ഭയപ്പെടില്ല ഉടൻ നിങ്ങൾ
പനയോലക്കെട്ടുകൾ സൂതനെ ഏൽപ്പിച്ചു അതിർത്തിവിട്ടു പോയില്ലെങ്കിൽ രണ്ടിലൊരു പുഴകളിൽ
അനാഥശവം ഒഴുകും”. അബലക്കുമില്ലേ കുടുംബം കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ, ഇതാണോ
പാണ്ഡവഭരണകൂടത്തിൽ നേതൃത്വം വഹിക്കുന്ന പാഞ്ചാലിയുടെ സ്ത്രീപക്ഷനയം?”
</p>
          <p style="indent">
            <pb n="7" ed="2023-03-11"/>
          </p>
          <p style="indent">“പതിമൂന്നുവർഷം യുധിഷ്ഠിരൻ രാജഭരണത്തിൽനിന്നു് വിട്ടുനിന്നിട്ടും,
കൈമോശംവരാതെ വ്യക്തിത്വത്തിൽ നിലനിർത്തിയ ഒരേ ഒരു സ്വഭാവഗുണം രാഷ്ട്രീയകാപട്യമാണെന്നു്
ദുര്യോധനവിധവ വാണിജ്യത്തെരുവിലെ പൊതുയോഗത്തിൽ ഇന്നു് തുറന്നടിച്ചല്ലോ. എങ്ങനെ
പ്രതികരിക്കുന്നു”, കൊട്ടാരം ലേഖിക ഭരണകൂടവക്താവിനെ നേരിട്ടു.
</p>
          <p style="indent">“ഊട്ടുപുരയിൽ സൗജന്യഭക്ഷണം ഉറപ്പുവരുത്തുന്ന ക്ഷണിതാവു് പദവിയിൽ
രാജസഭസാന്നിധ്യം അനുവദിച്ചാൽ അതോടെ അപ്രത്യക്ഷമാവും കുരുക്ഷേത്രവിധവയുടെ വിഷപ്പുക!”
</p>
          <p style="indent">“ഒരേഒരു ബീജദാതാവിൽനിന്നും നൂറുമക്കൾക്കു് ജന്മംനൽകി,
പരിലാളനയോടെ പോറ്റിവളർത്തിയ ഗാന്ധാരവംശജയല്ലേ ഹസ്തിനപുരി മഹാറാണി! വനവാസത്തിൽ,
എന്തുകൊണ്ടു് മത്സരക്ഷമതയോടെ നിങ്ങൾക്കും പരിമിതിയില്ലാതെ പുനരുൽപ്പാദനം എന്ന
ബഹുഭർത്തൃത്വദാമ്പത്യനയം പരിഗണിച്ചുകൂടാ? ചുറ്റും നോക്കിയാൽ മാംസഭോജികളെ കാണുന്ന ഈ
കൊടുംകാട്ടിൽതന്നെയല്ലേ, പേടമാനുകൾ ഇണയെ കണ്ടെത്തുന്നതും, കുഞ്ഞുങ്ങളെ
പോറ്റിവലുതാക്കുന്നതും? ഇരയെ കഴുത്തിൽ കടിച്ചുതിന്നുന്ന വന്യമൃഗങ്ങൾ ഒളിഞ്ഞിരുന്നു ചാടാൻ ചുറ്റും
കാട്ടിലുണ്ടായിട്ടും, മാനുകൾക്കതൊന്നും തടസ്സമാവുന്നില്ലല്ലോ” കൊട്ടാരം ലേഖിക പാഞ്ചാലിയോടു്
ചോദിച്ചു.
</p>
          <p style="indent">“വിശപ്പകറ്റാൻ മാത്രമേ വന്യമൃഗങ്ങൾ ഇരയെ പിടിക്കൂ. എന്നാൽ
പ്രജനനക്ഷമതയില്ലാതെ, കേവലം നിശാവിനോദത്തിനു ഇരയെ ബന്ദിയാക്കുന്ന അഞ്ചോളം
മാംസഭോജികൾ പരസ്പരം കുതി കാൽവെട്ടി എന്റെ കീറപ്പായപങ്കിടാൻ രാപ്പകൽ ഈ കാട്ടുകുടിലുണ്ടു്!”
</p>
          <p style="indent">“അഞ്ചുഭർത്താക്കന്മാർ ദ്രൗപദിക്കുണ്ടാവുമെന്നു
പാണ്ഡുവിധവയിൽനിന്നറിഞ്ഞ ദ്രുപദൻ, പാഞ്ചാലയിലേക്കുള്ള മടക്കയാത്രാമൊഴിയായി പ്രിയപുത്രിയുടെ
ചെവിയിലെന്തോ മന്ത്രിക്കുന്നതു് കണ്ടല്ലോ. ദാമ്പത്യത്തിനു സർവ്വമംഗളം ആശംസിക്കുന്നതിൽ
കവിഞ്ഞെന്തേങ്കിലും ഗൂഢസന്ദേശം?”, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“സുസ്ഥിരദാമ്പത്യജീവിതത്തിനായി നീ അഞ്ചിരട്ടി അദ്ധ്വാനിക്കേണ്ടിവരുമല്ലോ
എന്നു് പറഞ്ഞ അച്ഛൻ, പ്രതികരണത്തിനു് കാത്തുനിൽക്കാതെ കാൽമുന്നോട്ടുവച്ചു
പടിയിറങ്ങിയതുകൊണ്ടു് ഭാവിപരിപാടി വിവാഹദിവസംതന്നെ അവൾക്കു വെളിപ്പെടുത്തേണ്ടിവന്നില്ല.”
</p>
          <p style="indent">“കുരുക്ഷേത്രത്തിൽ കുരുതിച്ചോര ഒഴുക്കിത്തന്നെവേണമായിരുന്നു
കൂട്ടുകുടുംബത്തിലെ സ്വത്തുതർക്കം തീർക്കാൻ? കുറ്റിക്കാടുകളും ജലസ്രോതസ്സുകളും ഉൾപ്പെടെ
ആവാസവ്യവസ്ഥ നശിപ്പിച്ചു, പരേതസൈനികരുടെ ജൈവമാലിന്യനിക്ഷേപത്താൽ പുഴനീരൊഴുക്കിനെ
കുപ്പത്തൊട്ടി ആക്കിയില്ലേ എന്നാണു് പ്രവിശ്യാഭരണകൂടത്തെ നേരിൽ കണ്ട പരിസ്ഥിതിവാദി
പരിതപിക്കുന്നതു്”, കൊട്ടാരം ലേഖിക വിലപിച്ചു.
</p>
          <p style="indent">“കൊടിയവേനലിലും ഞങ്ങൾ നനച്ചുപരിപാലിക്കുന്ന കൊട്ടാര ഉദ്യാനങ്ങൾ
കണ്ടവർ കൗരവരുടെ പരിസ്ഥിതിപ്രേമം സംശയിക്കില്ല. പോർക്കളത്തിൽ വീരമൃത്യു പ്രാപിച്ച
പാണ്ഡവരുടെ ജ്വലിക്കുന്ന ത്യാഗസ്മരണക്കു ജൈവവൈവിധ്യ ഉദ്യാനങ്ങൾ കുരുക്ഷേത്രയിൽ നിർമ്മിച്ചു്
പുതിയ രാജാവു് ദുര്യോധനൻ രാഷ്ട്രത്തിനു സമർപ്പിക്കും. ഖാണ്ഡവവനം എന്ന അതിലോല ആവാസ
വ്യവസ്ഥ കത്തിച്ചാമ്പലാക്കിയ പാപഭാരം പാണ്ഡവ ആത്മാവുകൾക്കു് ചുമക്കാനുണ്ടു്.
കുരുവംശപരിസ്ഥിതികാര്യാലയത്തിന്റെ വ്യവസ്ഥ ഉദ്യാനപാലനത്തിൽ ഞങ്ങൾ ഇനിയും
മാതൃകാപരമായി ഉറപ്പുവരുത്തും. ഭൗതികാതീതസമസ്യയെ നെഞ്ചോടു് നെഞ്ചു് പോരിടാൻ ഭൗതികമായി
ചെയ്യേണ്ടതൊക്കെ ബദ്ധശ്രദ്ധയോടെ ചെയ്യും. യുദ്ധക്കെടുതി വിലയിരുത്താൻ ദുര്യോധനൻ
കുരുക്ഷേത്രയിലേക്കു്.”
</p>
          <p style="indent">“ആരുജയിച്ച സന്തോഷത്തിലാണു് നിങ്ങൾ? ജേതാക്കൾ പാണ്ഡവരല്ലേ?
അവരെ നിങ്ങൾ ‘പാതാള’ത്തിലേക്കയച്ചുവോ! എന്നു് വിലപിച്ചുകൊണ്ടു് കൊട്ടാരം ലേഖിക കൈമാടി
ജനശ്രദ്ധ ആകർഷിച്ചതു് അപ്പോഴായിരുന്നു.”
</p>
          <p style="indent">“പതിനെട്ടുദിവസം നീണ്ട രക്തരൂഷിത‘വിപ്ലവ’ത്തിലൂടെ ഹസ്തിനപുരിയുടെ
സിംഹാസനം പിടിച്ചടക്കിയ നിങ്ങൾ മഹാരാജാവായി ആദ്യവാർഷികം ആഘോഷിക്കുന്നു. നല്ലതു!
എന്നാൽ പത്തുവർഷം നിങ്ങൾ രാജസൂയചക്രവർത്തി ആയിരുന്ന ഇന്ദ്രപ്രസ്ഥം ഒന്നുപോയി കണ്ടു
‘എന്തുണ്ടവിടെ വിശേഷം’ എന്നു് തിരക്കിയില്ലേ?”, വേദിയിൽ നിന്നിറങ്ങി കൊട്ടാരത്തിലേക്കു മടങ്ങാൻ
രഥത്തിൽ കയറുകയായിരുന്ന യുധിഷ്ഠിരനെ കൊട്ടാരം ലേഖിക അഭിവാദ്യം ചെയ്തു.
</p>
          <p style="indent">“ഇന്ദ്രപ്രസ്ഥം? രാജസൂയ ചക്രവർത്തി? നിങ്ങൾ പത്രപ്രവർത്തകർ
അതൊന്നും മറന്നില്ലേ. കാലികപ്രസക്തി മാത്രമുള്ള മയൻനിർമിതി മാത്രമായിരുന്നില്ലേ,
വിരുന്നുവന്നവരെ വഴുക്കിവീഴ്ത്തുന്ന ഇന്ദ്രപ്രസ്ഥം? ചക്രവർത്തി എന്ന ആലങ്കാരികപദവിയും.
യമുനതീരനഗരിയിൽ കഴിഞ്ഞ പതിനാലു വർഷങ്ങൾക്കുള്ളിൽ വളർന്ന കുറ്റിക്കാടുകൾ
വെട്ടിനിരപ്പാക്കാനും ജൈവവൈവിധ്യങ്ങൾ നശിപ്പിക്കാനും, ഖാണ്ഡവവനംകുടിയേറ്റക്കാരെ, പരിസ്ഥിതി
സംരക്ഷകരായ ഞങ്ങൾ സമ്മതിക്കില്ല.”
</p>
          <p style="indent">
            <pb n="8" ed="2023-03-12"/>
          </p>
          <p style="indent">“നൂറോളം വ്യത്യസ്തദേശത്തനിമയുള്ള നാടുവാഴികുടുംബങ്ങളിൽനിന്നു
ഇഷ്ടവിഭവപാചകവും ദൂഷണവാർത്താ വിതരണവുമായി കോട്ടക്കകത്തു ദശാബ്ദങ്ങളായി ഒതുങ്ങി
ക്കഴിഞ്ഞ കൗരവരാജവധുക്കൾ എപ്പോഴാണു് പരസ്യവേദിയിൽ തീപ്പൊരിയായതു്?”, കൊട്ടാരം ലേഖിക
കുന്തിയോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി. നെഞ്ഞത്തടിച്ചു വെല്ലുവിളിച്ചു കുരുക്ഷേത്ര വിധവകളും
പുത്രവിധവകളും കോട്ടവാതിലിനുവെളിയിൽ പ്രതിഷേധം നടത്തുന്നതു് കൊട്ടാരം ഊട്ടുപുര
ജാലകത്തിലൂടെ കാണാമായിരുന്നു.
</p>
          <p style="indent">“പാഞ്ചാലിയിൽനിന്നും അഞ്ചിലൊന്നു കിട്ടുന്ന പായക്കൂട്ടിൽ ലിംഗവിശപ്പു
മാറാത്ത പാണ്ഡവർ ഹസ്തിനപുരി കോട്ടപിടിച്ചാൽ, രാജവിധവകളെ ലൈംഗികഅടിമകളാക്കും എന്നു്
യുദ്ധകാലത്തു കൌരവസൈനികരോടു് ദുര്യോധനൻ പറഞ്ഞുപരത്തി. യുദ്ധംജയിച്ചു ജീവനോടെ
ഹസ്തിനപുരിയിൽ എത്തിയതു് പക്ഷേ, വയോജനങ്ങളായ പാണ്ഡവർ! കുരുക്ഷേത്ര സമ്മാനിച്ച ഒടിവും
ചതവും, നിവർന്നുനടക്കാൻ വയ്യാതെ, ആടിയുലഞ്ഞുവന്ന എന്റെ പാവം മക്കൾ എങ്ങനെ കൗരവരുടെ
യുദ്ധകാലഭീഷണി നടപ്പിലാക്കും!”, ഊട്ടുപുരയിലെ ധാന്യപ്പെട്ടി, പാണ്ഡവമാതാവിന്റെ ജീവിതം പോലെ,
ഒഴിഞ്ഞു കിടന്നു.
</p>
          <p style="indent">“വറുതിയിൽ ജനം എരിപൊരികൊള്ളുമ്പോഴും, പാണ്ഡവർക്കു്
അരമനഊട്ടുപുരയിൽ മാംസ(ള)രുചിവിഭവങ്ങൾ മുറയ്ക്കു് കിട്ടുന്നുണ്ടു്. പക്ഷേ, നിങ്ങൾ! ഉണക്കപ്പഴങ്ങളും
ശുദ്ധജലവും. ഇതെന്താ ഇങ്ങനെ?”, കൊട്ടാരം ലേഖിക പാഞ്ചാലിയുടെ മുമ്പിൽ മുട്ടുകുത്തി. യുദ്ധാനന്തര
ഹസ്തിനപുരി.
</p>
          <p style="indent">“ഈ ഉടൽ പാരിതോഷികമായിതരുമ്പോൾ, പ്രകൃതി എനിക്കുനേരെ
താക്കീതോടെ വിരൽചൂണ്ടി,”
</p>
          <p style="indent">“ഉപവാസവും സഹനവും നിറഞ്ഞതായിരിക്കട്ടെ, ആയുഷ്ക്കാലം, അഴകളവുകൾ
പരിപാലിക്കുന്നവളുടെ തീൻശാല!”
</p>
          <p style="indent">
            <pb n="9" ed="2023-03-13"/>
          </p>
          <p style="indent">“കൗരവരാജവധുക്കളുടെ കുടുംബക്കൂട്ടായ്മയിൽ നിങ്ങൾ, സ്ത്രീകൾക്കുനേരെയുള്ള
പുരുഷാധിപത്യത്തെ എങ്ങനെ പ്രതിരോധിക്കാമെന്നു ബോധനം നടത്തുവാൻ സ്ഥിരം
ക്ഷണിതാവായിരുന്നു എന്നു് ദുര്യോധനവധുവിൽനിന്നുമറിഞ്ഞപ്പോൾ അക്കാര്യത്തിൽ ആശയവ്യക്തത
വരുത്തണമെന്നുതോന്നി. സ്ത്രീകൂട്ടായ്മയിൽ ‘ജനകീയഗുരു’വായ നിങ്ങൾ വസ്ത്രാക്ഷേപ വിവാദത്തിൽ
പ്രതിയായ വിചിത്രസാഹചര്യമോർത്തു ഖേദമുണ്ടോ?” കൊട്ടാരം ലേഖിക ചോദിച്ചു. പരമോന്നത
നീതിപീഠത്തിൽ, പേരു് വെളിപ്പെടുത്തിക്കൂടാത്ത അതിജീവിതയുടെ പരാതിയനുസരിച്ചു
കൗരവരാജകുമാരൻ വിചാരണ നേരിടുന്ന സംഘർഷദിനങ്ങൾ.
</p>
          <p style="indent">“ക്ഷണിതാവായി പോവുന്ന പ്രഭാഷണത്തിൽ അവതരിപ്പിക്കാനൊരു
‘പിടയുന്ന ഇര’യെ കണ്ടെത്താൻ എന്റെ ശ്രമം ചൂതാട്ട സഭയിലാണു് ഫലപ്രാപ്തിയായതു്. തുറന്നുപറയട്ടെ,
നൂറോളം ആര്യാവർത്തസുന്ദരികൾ കൗമാരപ്രായത്തിലുള്ള പെണ്മക്കൾ അങ്ങനെ ഒരു വലിയ
പെൺപരിവാരം പകൽമുഴുവൻ നീന്താനും കളിക്കാനും ഇടനാഴികളിലും അരമനക്കുപിന്നിലെ
ജലാശയങ്ങളിലും വെളിമ്പുറങ്ങളിലും അലയുമ്പോൾ, ഒരു കൗരവനെന്ന നിലയിൽ തോന്നും,
ഇവരൊക്കെ ‘ഒളിഞ്ഞിരിക്കുന്ന വന്യമൃഗങ്ങളെ’ക്കുറിച്ചു വേണ്ടത്ര ബോധവതികളാണോ?
ബോധവതികളാക്കാൻ വഴിയെന്തു്? അങ്ങനെ പെണ്ണവകാശപ്പോരാളിയായ പാഞ്ചാലിയെക്കണ്ടപ്പോൾ
ഒരു സാഹസിക പരീക്ഷണത്തിനു് ‘ഇര’യായി നിന്നുതരാമോ എന്നു്, എന്റെ ഭാര്യയുടെ സാന്നിധ്യത്തിൽ
അനുമതി വാങ്ങി ചെയ്ത ‘ബലാൽക്കാര പ്രഹസന’ത്തിലാണു് ഈ ആരോപണത്തിന്റെ അടിസ്ഥാനമായ
വസ്ത്രാക്ഷേപം അംഗീകരിക്കപ്പെട്ടതും, തുടർന്നവൾ പരാതി എഴുതി എന്നെ നിയമക്കുരുക്കിൽ
കുടുക്കിയതും. അനുമതിതരുമ്പോൾ പാഞ്ചലിക്കറിയില്ല പാണ്ഡവർ അവളെ ആൾപണയം വച്ചു
തോറ്റപ്പോൾ, സ്ഥാനഭ്രഷ്ടനായ വിവരം. പിറ്റേന്നുചെയ്യാനുള്ള പ്രഭാഷണം തയ്യാറാക്കുന്ന തിരക്കിൽ
ഞാനും അറിഞ്ഞില്ല ചൂതാട്ടത്തിൽ ദുര്യോധനന്റെ പരോക്ഷവിജയവും പാണ്ഡവപതനവും ഉൾപ്പെടുന്ന
കള്ളച്ചൂതിന്റെ മിന്നലാട്ടങ്ങൾ. ഇതൊക്കെ ഞാൻ ഹൃദയംതുറന്നു വിലപിച്ചാൽ, പിതാമഹൻ
നീതിപതിയായ ഹസ്തിനപുരി നീതിപീഠം സ്വീകരിക്കുമോ? എന്നോടു് ചോദിച്ചാൽ, അവർ പുച്ഛത്തോടെ
തള്ളും ഈ പച്ച പ്പരമാർത്ഥം!”
</p>
          <p style="indent">“മഹാപ്രസ്ഥാനത്തിനു ഇറങ്ങിത്തിരിക്കും മുമ്പു, ഹസ്തിനപുരി
മഹാറാണിപദവിയിൽ ജീവിതം സുരഭിലമായിരുന്നകാലത്തു, പാഞ്ചാലി നിങ്ങളോടു്
ഭാവിയെക്കുറിച്ചെന്തെങ്കിലും പ്രതീക്ഷാ നിർഭരമായി മനസ്സുതുറക്കുന്ന ഓർമ്മവല്ലതുമുണ്ടോ, അവളുടെ
അനുസ്മരണത്തിന്റെ ഭാഗമായി ഞങ്ങൾ ചുവരെഴുത്തുപതിപ്പിൽ കൊടുക്കാൻ?”, കൊട്ടാരം ലേഖിക
യുധിഷ്ഠിരനോടു് ചോദിച്ചു. ദ്രൗപദിയുടെ ചിത കത്തിത്തീരുന്നതവൾ മലയിടുക്കിൽ കണ്ടു. രാത്രി. നാളെ
ഈ സമയത്തു അഞ്ചുപേരിലൊരു പാണ്ഡവജഡവും ചരമശുശ്രൂഷക്കായി ഒരുങ്ങുമെന്നു അകാരണമായി
ഏവരും ഒരുപോലെ ഭയന്നനേരം.
</p>
          <p style="indent">“ഭർത്താവായി എന്നെ പൂർണ്ണമായും ഉൾക്കൊള്ളാൻ ഞങ്ങൾക്കിടയിലെ
പ്രകടമായ പ്രായവ്യത്യാസം അവളെ തടഞ്ഞപോലെ പലപ്പോഴും എനിക്കു് ഖേദംതോന്നും. ഒരിക്കൽ
അവൾ പറഞ്ഞു. നിങ്ങളൊക്കെ ഇന്നല്ലെങ്കിൽ നാളെ കാലംചെന്നാലും എനിക്കു ഇനിയുണ്ടൊരു
ചമൽക്കരഭരിതമായൊരു ഭാവിജീവിതം. അഞ്ചു ആണുങ്ങൾ കയറിയ ദാമ്പത്യ(ഭാര)മൊഴിഞ്ഞിട്ടുവേണം
ശുഭ ഭാവിയുടെ വൈവിധ്യസാധ്യതകൾ ഒന്നൊന്നായെടുത്തു ഓമനിക്കാനും പരീക്ഷിക്കാനും എന്നവൾ
പറയുമ്പോൾ, അവളുടെ നോട്ടം അതിന്റെ പ്രത്യക്ഷ്യത്തിൽ കൈവന്ന അപരിചിതഭാവം അവളിൽ നിന്നും
എന്നെ എന്നെന്നേക്കുമായി അകറ്റി എന്നാണു അവളുടെ മരണം ബഹിഷ്കരിക്കാൻ എന്നെ പ്രേരിപ്പിച്ച
ദുരവസ്ഥ!”
</p>
          <p style="indent">“ഇതെന്താണു് ജ്വാലാമുഖീ ഉദ്യാനത്തിലൊരപൂർവ്വദൃശ്യം! നൂറു
കൗരവരാജസ്ത്രീകളും, ഔദ്യോഗികവിരുന്നുകളിൽമാത്രം പ്രദർശിപ്പിക്കാറുള്ള വിശിഷ്ടവസ്ത്രങ്ങൾ ധരിച്ചു,
യുദ്ധദേവതക്കു ദീപപ്രണാമം? അതിനുമാത്രം എന്തുണ്ടായി അന്തഃപുരത്തിൽ ശത്രുഭീഷണി?”, കൊട്ടാരം
ലേഖിക ചോദിച്ചു. കോട്ടക്കകത്തെ ദേവാലയ മൈതാനം.
</p>
          <p style="indent">“പ്രത്യാശാദിനമായി ആഘോഷിക്കാൻ, വിശ്വപ്രകൃതിയായ ജ്വാലാമുഖീദേവത
ഞങ്ങൾക്കടയാളങ്ങൾ കാണിച്ചുതന്നു. പോരാട്ട വേദിയായി തിരഞ്ഞെടുത്ത കുരുക്ഷേത്രയിലെ
അടിക്കാടുകൾ, നേരംപുലർന്നപ്പോൾ, പൂർണ്ണമായും അപ്രത്യക്ഷമായി! ഓരം ചേർന്നൊഴുകുന്ന
ശുദ്ധജലപ്രവാഹം സന്ധ്യവരെ കുളിക്കാനും തുണികഴുകാനും, അർധരാത്രിയോടെ, പുലർച്ചക്കുമുമ്പായി,
ജൈവമാലിന്യനീക്കത്തിനും. ഇരുസൈന്യങ്ങൾക്കന്തിയുറങ്ങാൻ അടിസ്ഥാനസൗകര്യങ്ങളോടെ
ആഡംബരപാളയങ്ങൾ. ആയിരമായിരം നാൽക്കാലികളെ വെട്ടിമുറിച്ചു മാംസം ശുചിയായി പാകംചെയ്തു
ചൂടോടെ ഊട്ടുപുരകളിലെത്തിക്കാൻ അറവുകാരും പാചകക്കാരും. വധശ്രമങ്ങൾക്കിടയിൽ ഉണ്ടാവുന്ന
ദൈനംദിന സംഘർഷം നീക്കി മനസ്സിനെ യുദ്ധകേന്ദ്രിതമാക്കാൻ പാതിരാസേവനവുമായി
കൗരവപാളയങ്ങളിൽ പോകുന്ന ഞങ്ങൾക്കു പകൽവിശ്രമിക്കാൻ ആരാമങ്ങൾ. ഹസ്തിനപുരിയിൽ
നിന്നും കുരുക്ഷേത്രയിലേക്കു ആളും അർത്ഥവും എത്തിക്കാൻ അതിവേഗപ്പാത—അങ്ങനെ
എവിടെയൊക്കെ നിങ്ങൾ ചുറ്റിത്തിരിഞ്ഞാലും കാണാം, അതീതശക്തികളുടെ അടയാളങ്ങൾ! അഭിവന്ദ്യ
ദുര്യോധനൻ പറഞ്ഞു ഇതു് നാം മുട്ടുകുത്തി അസുരശില്പിമായനു നന്ദിപ്രകടിപ്പിക്കേണ്ട യുദ്ധകാല
പാരിതോഷികം. യുദ്ധ ദേവതയായ ജ്വാലാമുഖി സാക്ഷിയായി നമ്രശിരസ്കരായി പ്രത്യാ ശാദിനം!”
നിയുക്ത സൈനികമേധാവി ഭീഷ്മർ ദുശ്ശകുനംപോലൊരു ഭീതിദനോട്ടവുമായി മട്ടുപ്പാവിൽ നടക്കുന്നതു്
കൊട്ടാരം ലേഖിക കണ്ടു.
</p>
          <p style="indent">“പോരാട്ടത്തിനു് ഇടവും സമയവും പ്രഖ്യാപിച്ചതു് ദുര്യോധനൻ
ആയിരുന്നെങ്കിലും, കാര്യപരിപാടി നിങ്ങൾ ഉടൻ സ്വീകരിച്ചതു് കണ്ടപ്പോൾ ഞങ്ങൾക്കു് വല്ലായ്മതോന്നി.
‘ധർമ്മപുത്രനായ യുധിഷ്ഠിരനും കേവലമൊരു യുദ്ധവെറിയനോ?’ എന്നായിരുന്നു ചാർവാകൻ
നിരീക്ഷിച്ചതു്. എങ്ങനെ ഓർത്തെടുക്കുന്നു വിമ്മിഷ്ടക്കാലം?”, കൊട്ടാരം ലേഖിക പുതിയ ഹസ്തിനപുരി
മഹാരാജാവിനോടു് ഉപചാരത്തോടെ മുട്ടുകുത്തി കൈമുത്തി ചോദിച്ചു.
</p>
          <p style="indent">“എന്താണിത്ര അനുഷഠാനപരമായി ഓർത്തെടുക്കാൻ? വർഷം ഒന്നു്
കഴിഞ്ഞതല്ലെയുള്ളൂ? യുദ്ധവെറിയനല്ല യുധിഷ്ഠിരൻ എന്നു നാസ്തികചാർവാകനെ ബോധ്യപ്പെടുത്തേണ്ട
ഉത്തരവാദിത്വമൊന്നും എനിക്കില്ലെങ്കിലും, ഏറ്റുപറയട്ടെ കൗരവപ്രഖ്യാപനം ഞങ്ങൾ സ്വീകരിച്ചതു്
നിബന്ധനയോടെ. നയതന്ത്രതല നീക്കത്തിന്റെ സ്വാഭാവികതുടർച്ചയായി ബലപ്രയോഗം എന്ന
നിലയിൽ പോരാട്ടത്തെ സ്വാഗതം ചെയ്യുമ്പോൾ തന്നെ, യുദ്ധം പ്രകൃതിസൗഹൃദമാവണമെന്ന
കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന കടുത്ത നിലപാടിനെ തുടർന്നു കൗരവർ, ജൈവമാലിന്യനീക്കത്തിനു്
യോജിച്ച വിധം പോരാട്ടസമയം ക്രമപ്പെടുത്തി. യുദ്ധം കഴിഞ്ഞു ഞാൻ പിതാമഹനെ പ്രണമിക്കാൻ
പോരാട്ടമൂലയിലുള്ള ശരശയ്യയിൽ ചെന്നപ്പോൾ, യുദ്ധത്തിനു് മുമ്പു് എങ്ങനെയായിരുന്നുവോ കുരുക്ഷേത്ര,
ആ സ്ഥിതിയിൽ ആയിത്തീർന്നിരുന്നു പോരാട്ടവേദി! ഈ പ്രപഞ്ചത്തിനൊരു നാഥനുണ്ടു് എന്നു് ബാല്യം
മുതൽ വിശ്വസിക്കുന്ന ചാരിതാർഥ്യം ചെറുതല്ല! ഹിമാലയത്തിൽ നിന്നുത്ഭവിക്കുന്നപുണ്യനദി,
പതിനെട്ടാംനാൾ അർധരാത്രിയോ ടെ പ്രളയജലമൊഴുകി മൊത്തം കുരുക്ഷേത്രയിൽനിന്നും ജൈവ,
അജൈവ മാലിന്യങ്ങൾ പൂർണ്ണമായും കുത്തൊഴുക്കിൽ അനന്തതയിലേക്കു് വലിച്ചുകൊണ്ടുപോയി എന്നു്
വേണ്ടേ വിശ്വാസികൾ വിശദീകരിക്കാൻ!”
</p>
          <p style="indent">“ധാർമ്മികതയിലൂന്നിയ നേതൃത്വം വഴിയോരങ്ങളിൽ അഭിനന്ദനം നേടുന്ന
ജൈത്രയാത്രയാണല്ലോ ഹസ്തിനപുരിയിലേക്കു! എന്താണു് യുദ്ധജേതാക്കളുടെ ആദ്യപ്രതികരണം?”,
കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
</p>
          <p style="indent">“കുരുക്ഷേത്രവിജയം എന്റെ നേതൃത്വനേട്ടമെന്നൊന്നും ആവേശത്തോടെ
കാണരുതു്. തിന്മക്കുമേൽ നന്മയുടെ വിജയമാണു് കുരുക്ഷേത്ര എന്നു ഭാവിയിൽ വേദവ്യാസൻ ഞങ്ങളുടെ
ജീവചരിത്രമെഴുതുമ്പോൾ, വായനക്കാരോടായി തുറന്നു പറയുമെന്നാണു് മനഃസാക്ഷിമൊഴി,
പോർക്കളത്തിൽ ധാർമ്മികത ഓരോ കൗരവ വധനിർവ്വഹണത്തിലും വെല്ലുവിളി നേരിടുമ്പോഴൊക്കെ
നിയമ സാധുതയുള്ള വധത്തിൽനിന്നും നിയമവിധേയമല്ലാത്ത കൊലപാതകത്തിലേക്കു്
തെന്നിവീഴാതിരിക്കാൻ സാഹചര്യജാഗ്രത കാണിക്കുക വഴി ധാർമ്മികതയുടെ സമനില ഉടനീളം കാത്തു
സൂക്ഷിച്ചു എന്നുമാത്രമേ എളിമയോടെ അവകാശപ്പെടാനാവൂ. കൗരവവംശഹത്യക്കു് ഞങ്ങൾ
അർധസഹോദരർ കൂട്ടുനിന്നു എന്ന മാധ്യമനിരീക്ഷണം ഒഴിവാക്കാമായിരുന്നു. അന്തഃപുരത്തിൽ
വധുവെന്ന ദാമ്പത്യനിലയിൽനിന്നും, വിധവ എന്ന നിയമ പദവിയിലേക്കു് പരിവർത്തനം ചെയ്യപ്പെട്ട
കൗരവരാജസ്ത്രീകൾക്കു, നവപാണ്ഡവഭരണകൂടത്തിൽ സേവനദാതാക്കൾ എന്ന തൊഴിൽനിയമനം
നൽകുന്ന ‘ചേർത്തുപിടിക്കൽ’ അതാണു് ഞങ്ങൾ ഈ യാത്രയിലും സ്വപ്നം പങ്കിടുക. അല്ലെ ദ്രൗപദീ?”,
സംഘത്തിൽ കൗരവനുകൂലിയായ കൃപാചാര്യൻ കറുത്തതുണി കൊണ്ടു് ഉടൻ മുഖം മറച്ചു. ദ്രൗപദി
യുധിഷ്ഠിരന്റെ പിടിവിട്ടു പിൻനിരയിലേക്കു ഇരിപ്പു മാറി.
</p>
          <p style="indent">“ദ്രൗപദിയെനിക്കു് സ്വന്തമെന്നഭിമാനിക്കുന്നതു ഓരോ ഇണയുടെയും
സ്വാഭാവികഹൃദയവികാരം, ക്ഷമയോടെ മറ്റുനാലു പാണ്ഡവർ, അവർക്കവൾ അനുവദിച്ച അഞ്ചിലൊന്നു്
ഊഴംകാത്തിരിക്കുമ്പോൾ, അത്തരം നിയന്ത്രണവുമായി പൊരുത്തപ്പെടാനാവാതെ നിങ്ങളുടെ
ഉള്ളംതപിക്കുമ്പോഴാണു്, സ്വന്തമെന്നപദത്തിന്റെ ‘ദുരർത്ഥ’ങ്ങൾ നിങ്ങൾക്കും വ്യക്തമാവുക. രാവിലെ
പാണ്ഡവൻ പാഞ്ചാലിയുടെ കിടപ്പറയിൽനിന്നും പുറത്തുവരുമ്പോൾ, നിശാനുഭവങ്ങൾ
മറ്റുനാലുപാണ്ഡവരുമായി കലവറയില്ലാതെ പങ്കിടണമെന്നു നിങ്ങൾ ദുർവാശിയോടെ ശഠിക്കുമ്പോൾ,
ദ്രൗപദിയുടെ ബഹുഭർത്തൃത്വത്തിൽ സ്വകാര്യത പ്രതിസന്ധിനേരിടുന്നു. ഓരോ പാണ്ഡവനിലും ഞാനൊരു
പീഡകദുശ്ശാസനനെയാണു് കാണുന്നതെന്നു് നിങ്ങൾ വികാരഭരിതനാവുമ്പോൾ, കൗന്തേയരുടെ
ദാമ്പത്യദൗർഭാഗ്യത്തെ ഓർത്തു വത്സലമാതാവു് കുന്തി വിലപിക്കുന്നു. ഇത്രമാത്രം
വ്യഥിതമാനസികപ്രശ്നങ്ങളുണ്ടോ നിങ്ങളുടെ ഇടനെഞ്ചിനകത്തെ ശിശുഹൃദയത്തിനുള്ളിൽ?”,
വഴിയോരമരച്ചുവട്ടിൽ മറ്റു നാലു പാണ്ഡവർക്കൊപ്പം വിശ്രമിക്കുകയായിരുന്ന ഭീമനോടു് കൊട്ടാരം
ലേഖിക ചോദിച്ചു. മഹാപ്രസ്ഥാനത്തിൽ വിജനഹിമാലയ താഴ്‌വര.
</p>
          <p style="indent">“ഇപ്പോളെങ്കിലും നിങ്ങൾ കാര്യം പാണ്ഡവ പരിപ്രേക്ഷ്യത്തിൽ
കണ്ടറിഞ്ഞല്ലോ. ദ്രൗപദി ഇന്നുരാവിലെ കുഴഞ്ഞു വീണു മരിച്ചപ്പോൾ നീണ്ടകാല ദാമ്പത്യത്തിലുടനീളം
സഹയാത്രികരായിരുന്ന ഞങ്ങളഞ്ചുപേർ അവൾക്കു ചരമശുശ്രൂഷ നിഷേധിച്ചതു് എന്തു കൊണ്ടെന്നു്.”
</p>
          <p style="indent">
            <pb n="10" ed="2023-03-14"/>
          </p>
          <p style="indent">“അന്തഃപുരഉദ്യാനത്തിൽ കാറ്റുകൊള്ളുകയായിരുന്ന
മഹാറാണിഗാന്ധാരിയുടെ മുമ്പിൽ മൂത്രമൊഴിച്ച കുട്ടിഭീമനെ രാജാവു് മാതൃകാപരമായി ശിക്ഷിച്ചു എന്നു്
അരമനവാർത്ത കേട്ടല്ലോ”, അരങ്ങേറ്റമൈതാനത്തു് പരിശീലനംനേടുന്ന സൈനികവിദ്യാർത്ഥി
അർജുനനെ കൊട്ടാരം ലേഖിക ചോദ്യം ചെയ്തു.
</p>
          <p style="indent">“വ്യാജമാണു് ഗാന്ധാരിയുടെ കുപ്രസിദ്ധകൺകെട്ടു് എന്നു് സംശയമില്ലാതെ
തെളിയിക്കാൻ ഒരെളുപ്പവഴി ബാലഭീമൻ നിഷ്കളങ്കമായി കണ്ടെത്തിയതല്ലേ. അവനു് നഗ്നതാപ്രദർശനം
അങ്ങനെ വിനോദമൊന്നുമല്ല.”
</p>
          <p style="indent">“അന്ധവിശ്വാസിയാണല്ലേ! മൃതാത്മാക്കളെ ഭീമൻ ഭയപ്പെടുന്നു!
“മരണത്തിനുശേഷം എന്തു്?” എന്ന പ്രഭാഷണപരമ്പരയിലായിരുന്നു ദുശ്ശാസനവിധവയുടെ
ദുരാരോപണം. ഭീമനെ ഉന്നംവെച്ച അവഹേളനമായി നിങ്ങൾക്കും തോന്നിയോ?”, കൊട്ടാരം ലേഖിക
ചോദിച്ചു. അന്തഃപുര ജാലകത്തിനോരം ചേർന്നു ആലോചനയിലായിരുന്നു പാഞ്ചാലി.
</p>
          <p style="indent">“ധർമ്മയുദ്ധത്തിൽ കൊല്ലപ്പെടുന്നവനു സ്വർഗ്ഗരാജ്യം
അവകാശപ്പെടാമെന്നതൊരന്ധവിശ്വാസമൊന്നുമല്ലല്ലോ? പിന്നെന്താ ശാസ്ത്രീയാഭിരുചിയുള്ള
ദുശ്ശാസനവിധവക്കിപ്പോൾ ഭീമനില്ലാത്തതോതിൽ ആശങ്ക? ദുശ്ശാസനൻ ഹസ്തിനപുരിയുടെ
അഖണ്ഡതക്കു വേണ്ടിയല്ല പോരാടിയതെന്നവൾ ഒരുപക്ഷേ, സംശയിക്കുന്നുണ്ടോ? തിരുഹൃദയം
പാരിതോഷികമായാണു ദുശ്ശാസനൻ ഭീമനു് നീട്ടിയതെന്ന കാര്യം ഒരു നിമിഷം പോലും നിങ്ങൾ
മറക്കരുതു്. ‘പ്രിയതമയുടെ കേശപരിചരണത്തിനു നിന്റെ ഇടം നെഞ്ചിൽ നിന്നൊരു കുമ്പിൾ ചുടുചോര
വേണമല്ലോ ദുശ്ശാസനാ’ എന്നു് ഭീമൻ മാറിൽ നഖമിറക്കാൻ ശ്രമിച്ചപ്പോൾ, ദുശ്ശാസനൻ പുഞ്ചിരിയോടെ
പറഞ്ഞു, ‘നവവധുവായി പാഞ്ചാലി ഹസ്തിനപുരിയിൽ വന്ന നാൾ മുതൽ അവളുടെ അഴകളവുകളിൽ
ഭ്രമിച്ച സൗന്ദര്യാരാധകനാണു ഞാൻ. വസ്ത്രാക്ഷേപമെന്ന പ്രതിസന്ധിയിലൂടെ ഞങ്ങളുടെ മമത
കടന്നുപോയിട്ടും, പാഞ്ചാലി എനിക്കൊരു മധുരക്കിനാവായി. അങ്ങനെ ഞാനവൾക്കു
സുഗന്ധതൈലങ്ങളും പരുത്തിത്തുണികളും വിശ്വസ്തൻ വഴി പാണ്ഡവർ അറിയാതെ അയച്ചു
കൊടുക്കുമായിരുന്നു. മുടിയഴകിനു ദുശ്ശാസനന്റെ മാത്രം ചോരയാണു് പാഞ്ചാലി തേടിയതെങ്കിൽ, അതു്
കേശാലങ്കാരബഹുമതിയായി ഞാൻ കാണും’ എന്നു് പറഞ്ഞുകൊണ്ടവൻ കിടന്നകിടപ്പിൽ പടച്ചട്ടയൂരി
മാറിടം നഗ്നമാക്കി, കത്തി ഹൃദയത്തിൽ ഇറക്കുന്നതൊക്കെ കണ്ടു നിൽക്കയായിരുന്ന നകുലൻ,
“രക്തസംഭരണിയിൽ കയ്യിട്ടു, ചുടു ചോര കോരിയെടുക്കേണ്ട ‘ഭൃത്യൻ’ മാത്രമായോ ഭീമൻ?” എന്നായിരുന്നു
സംശയിച്ചതു്. രാജ്യ സുരക്ഷക്കായി ജീവൻവെടിയുമ്പോഴും, ഹൃദയരക്തം പ്രണയപുരസ്സരം വിട്ടുതന്ന
ദുശ്ശാസനൻ എന്തിനു പിന്നെ നരിയായും പിശാചായും ആ പാവം ‘ഭൃത്യ’ന്റെ ഉറക്കംകെടുത്തണം?”
</p>
          <p style="indent">“പാണ്ഡവരിൽനിന്നും ഒരുവനെങ്കിലും ശത്രുപക്ഷത്തേക്കു കൂറുമാറി എന്നു്
കൗരവർക്കു മേനിപറയാനുണ്ടാവില്ലേ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
</p>
          <p style="indent">“കീചകവധത്തിൽ കൊലപ്പുള്ളിയായപ്പോൾ ഭീമൻ, ജീവൻ രക്ഷിക്കാൻ
കൗരവപക്ഷത്തേക്കു കൂറുമാറാൻ തുനിഞ്ഞതാണു്. ‘രൗദ്ര’ഭീമനെ പിടിച്ചുനിർത്താൻ ആ
പരീക്ഷണഘട്ടത്തിൽ സൈരന്ധ്രിവേഷത്തിലുള്ള സാക്ഷാൽ പാഞ്ചാലി വേണ്ടിവന്നു, സൗഗന്ധികത്തിനു
തക്ക പാരിതോഷികം പോരെന്ന ആഖ്യാനവുമായി പാഞ്ചാലിയെ അവൻ, കണക്കുതീർക്കാൻ,
കിടപ്പറയിൽ അവന്റെ ബന്ദിയുമാക്കി. ഭീമനിലപാടു് അത്രയും സുതാര്യമായിരിക്കെ, യുധിഷ്ഠിരൻ
ഹസ്തിനപുരിയിൽ രഹസ്യസന്ദർശനത്തിൽ ദുര്യോധനനെ ആലിംഗനം ചെയ്തു സ്വന്തം കൂറു നിർവ്യാജമായി
പ്രഖ്യാപിക്കുമോ എന്നു് മാത്രമേ ഞങ്ങൾ മോഹിക്കുന്നുള്ളു!”
</p>
          <p style="indent">
            <pb n="11" ed="2023-03-15"/>
          </p>
          <p style="indent">“കൗരവസാനിധ്യമില്ലാത്ത ഉദ്യാനത്തിലൂടെ നടക്കുമ്പോൾ,
ആശ്വാസമാണോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. നിയന്ത്രിതപ്രവേശനത്തിനു
അനുമതിയുള്ള ഔഷധസസ്യത്തോട്ടത്തിൽ വസന്തകാലം.
</p>
          <p style="indent">“തെറ്റുചെയ്തവളുടെയും, ശരിചെയ്യാത്തവളുടെയും നീറിപ്പുകയുന്ന
അശാന്തിയാണിപ്പോൾ, മനഃസാക്ഷി നൂറുമേനി കൊയ്യുന്നതു്. മുട്ടുകുത്തി കൈമുത്തുന്നതിൽ കവിഞ്ഞൊരു
ഹൃദയപാരസ്പര്യത്തിൽ ആരാധനയെ തളക്കാൻ വേണ്ട പ്രണയാവിഷ്കാര കൗശലം കൗരവർക്കുണ്ടായില്ല.
പ്രശംസകളാൽ പൂമൂടുക, രോഷംതോന്നിയാൽ അരക്കെട്ടിൽ പിടിമുറുക്കുക, അങ്ങനെ രണ്ടു
ധ്രുവങ്ങൾക്കിടയിൽ കൗരവകാമന തെന്നിത്തെറിപ്പിച്ചു അടിയറവിനും പേപിടിച്ച
ബലാത്സംഗത്തിനുമിടയിൽ പെൺമനം കുളുർപ്പിക്കുന്ന പ്രണയോത്സവമുണ്ടെന്നറിയാനുള്ള
പരിഷ്കൃതമനസ്സവർക്കുണ്ടായിരുന്നില്ലെന്നതാണു് പ്രകൃതിയോടെന്റെ പരിഭവം. ഹൃദ്യമായി മുഖത്തു നോക്കി
സല്ലപിക്കാനും, പെണ്ണുടലിൽ പര്യവേഷണം ചെയ്യാനും അവർക്കായില്ലെന്നതാണെന്റെ ദൗർഭാഗ്യം.
ഒരിക്കലെങ്കിലും അവർക്കായിരുന്നെങ്കിൽ, വാക്കിലും നോക്കിലും തുളുമ്പുന്ന പ്രണയവിനിമയങ്ങളാൽ
കൗരവർ ഓരോരുത്തരെയും പുത്തൻപാഞ്ചാലീസ്വയംവരത്തിൽ ‘വിജയി’യെന്നു ഞാൻ
ആഘോഷിക്കുമായിരുന്നു!”
</p>
          <p style="indent">“വനനശീകരണത്തിനായി ഖാണ്ഡവപ്രസ്ഥം ചുറ്റിവളഞ്ഞു തീയിടാൻ
ദുരുദ്ദേശ്യമുള്ള പാണ്ഡവരുടെ നല്ലനടപ്പിനു് നിങ്ങളെ കൗശലപൂർവ്വം ജാമ്യതടവുകാരിയാക്കി,
കുടിലദുര്യോധനൻ ഗാന്ധാരിയുടെ തോഴിയായി പാർപ്പിച്ചു എന്നാണു അരമനരഹസ്യം. ഒരിക്കൽ
ഹസ്തിനപുരി രാജാവായിരുന്ന പാണ്ഡുവിന്റെ വധുവെന്ന നിലയിൽ, നിങ്ങൾക്കു്, മാറിയ കരുതൽതടങ്കൽ
വ്യവസ്ഥയിൽ, കൃത്യം എന്തായിരുന്നു അന്തഃപുരത്തിൽ ജോലി?” കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.
</p>
          <p style="indent">“ഞാൻ തന്നെ വേണമായിരുന്നു തീൻശാലയിൽ ഓരോ വിഭവവും
പാചകസവിശേഷത മന്ത്രിച്ചു ധൃതരാഷ്ട്രരുടെ വായിലിട്ടുകൊടുക്കാൻ. കൊച്ചുകുഞ്ഞിനെ പോലെ അവൻ
കുസൃതിയോടെ എന്റെ വിരൽ കടിക്കും അല്ലെങ്കിൽ കുടിക്കും, എന്നിട്ടു പുഞ്ചിരിക്കും. തൊട്ടപ്പുറത്തു
ഗാന്ധാരിയുടെ മറയിട്ട മുഖത്തേക്കൊന്നു ഞാൻ ഉടൻ പരിഭ്രമത്തിൽ നോക്കുമ്പോൾ,
കാഴ്ചനിഷേധിക്കാനൊരു തട്ടിക്കൂട്ടു് കൺകെട്ടുണ്ടെങ്കിലും, കാണേണ്ടതൊക്കെ സൂക്ഷ്മപ്രകൃതി കാണിച്ചു
കൊടുക്കുന്ന പോലെ കൃതാർത്ഥത തോന്നും. പരിമിതസ്വാതന്ത്ര്യത്തിനുള്ളിൽ പുറത്തുപറയാവുന്നതു
ഇത്രമാത്രം, എന്നാൽ കഴിഞ്ഞ ദശാബ്ദങ്ങൾക്കുള്ളിൽ ഹസ്തിനപുരി കൊട്ടാരത്തിലെ അന്തഃപുരത്തിൽ
സംഭവിച്ചതൊക്കെയും പുറത്തുപറയാനുള്ളതല്ല. ഞങ്ങൾ മൂന്നുനാലു വയോജനങ്ങൾ നാളെ കാട്ടിലേക്കു്
പോവുകയാണു്. കാട്ടുതീയോ കുറുനരിയോ ഞങ്ങളെ കീഴ്പ്പെടുത്തുമ്പോൾ, ആ വൃത്തികെട്ട
അരമനകഥകളും ചാമ്പലാവട്ടെ: എന്നോടൊപ്പം!”
</p>
          <p style="indent">
            <pb n="12" ed="2023-03-16"/>
          </p>
          <p style="indent">“കൗമാരം വിട്ടൊഴിഞ്ഞിട്ടില്ലാത്ത അഭിമന്യുവിനെ, ഭീഷണസാഹചര്യം
പരിഗണിക്കാതെ, പത്മവ്യൂഹത്തിലേക്കെറിഞ്ഞു, സ്വയം ഒളിവിൽ പോയ യുധിഷ്ഠിരനെതിരെ, അവസരം
കിട്ടിയാൽ പ്രതികാരനടപടിക്കൊരുങ്ങുമോ നിങ്ങൾ?”, അഭിമന്യുവിന്റെ അമ്മ സുഭദ്രയോടു് കൊട്ടാരം
ലേഖിക ചോദിച്ചു.
</p>
          <p style="indent">“യുധിഷ്ഠിരന്റെ പ്രസ്താവന ശ്രദ്ധയിൽ പെട്ടു. ജീവനോടെ അഭിമന്യു
പത്മവ്യൂഹത്തിൽ നിന്നു് പുറത്തുചാടി പാണ്ഡവപാളയത്തിൽ തിരിച്ചെത്തിയിരുന്നെങ്കിൽ, യുദ്ധവിലക്കിനു
വഴിവച്ചേക്കാവുന്ന സൈനികവിചാരണക്കു വിധേയനാവാൻ സാധ്യതയുണ്ടായിരുന്നു!
പദ്മവ്യൂഹസൈനികതന്ത്രത്തിൽ വേണ്ടത്ര ഗ്രാഹ്യമില്ലാതെയും, മുതിർന്നവരുടെ സദുദ്ദേശ്യതാക്കീതു
അവഗണിച്ചും, കൗരവനിർമ്മിത സൈന്യവ്യൂഹത്തിൽ അവിവേകമായി തലയിട്ടുകൊടുത്ത അഭിമന്യു ‘ഒരു
മോശം സൈനികമാതൃക’ എന്നും യുധിഷ്ഠിരൻ നിരീക്ഷിച്ചതായി കേട്ടു. ദിവ്യായുധങ്ങൾ ഒന്നിലധികം
കൈവശമുണ്ടായിട്ടും, അർജ്ജുനൻ അലസമായാണു് പ്രകോപനപരമായ യുധിഷ്ഠിരപ്രസ്താവനയെ
കൈകാര്യം ചെയ്തതു് എന്നോർക്കുമ്പോൾ, ആയുധമെടുത്തു പാണ്ഡവപാളയത്തിൽ ഇടിച്ചുകയറി രണ്ടു
പാണ്ഡവരുടെയും തലവെട്ടാനാണു്, ഏകപുത്രനെ ബലികൊടുക്കേണ്ടിവന്ന എന്റെ ഉള്ളം തുടിക്കുന്നതു്.”
</p>
          <p style="indent">“യുദ്ധജേതാക്കളെന്നവകാശപ്പെടന്ന ‘പാണ്ഡവ’രെ ഔദ്യോഗികതിരിച്ചറിയൽ
പരിശോധനക്കു് വിധേയമാക്കിയിട്ടുണ്ടോ?” പാണ്ഡവമാതാവു് കുന്തി രാജസഭയിൽ, മഹാരാജാവു്
ധൃതരാഷ്ട്രർക്കു് മുമ്പിൽ.
</p>
          <p style="indent">“‘ഇവർ എന്റെ മക്കൾ പാണ്ഡവർ’ എന്നു് സത്യം ചെയ്തിട്ടുണ്ടോ? അതോ,
സ്വയം പാണ്ഡവരെന്നു പരിചയപ്പെടുത്തിയവർക്കു കൈമാറുമോ കുരുവംശചിഹ്നമായ ചെങ്കോൽ?
കൊല്ലപ്പെട്ടെന്നു് ഈ ‘ജേതാക്കൾ’ പറയുന്ന നൂറോളം കൗരവരുടെ ശവശരീരങ്ങൾ
ഔദ്യോഗികവൈദ്യപരിശോധനക്കു് വിധേയമാക്കിയോ? യഥാർത്ഥത്തിൽ കൗരവർ പോർക്കളത്തിൽ
മരിച്ചുവോ?, അതോ, ഒളിവിൽ പോയോ? ജേതാക്കൾക്കു് അധികാരം കൈമാറണമെന്ന
മുൻധാരണയുണ്ടായിരുന്നുവോ? ഉണ്ടെങ്കിൽ തന്നെ അതു് തള്ളി, വറുതിയിൽവലയുന്ന പാവങ്ങൾക്കു് ഒരു
നേരം സൗജന്യഭക്ഷണമെന്ന പദ്ധതിയല്ലേ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ഭരണകൂടം
തുടങ്ങേണ്ടതു്? എന്തുകൊണ്ടു് ധൃതരാഷ്ട്രർ രാജാധികാരം നീതിനിർവ്വഹണത്തിനായി പ്രയോഗിച്ചു,
ജനപക്ഷത്തു ശക്തമായി നിൽക്കുന്നില്ല?”, കൊട്ടാരം ലേഖിക ധൃതരാഷ്ട്രരോടു് ചോദിച്ചു.
</p>
          <p style="indent">“എന്റെ സിംഹാസനത്തിനു ചുറ്റും പത്തുപാണ്ഡവകൈകൾ വളയുന്ന പോലെ
തോന്നുന്നു. ചെങ്കോൽ തരാമെന്നു ഞാനവർക്കു് ഉറപ്പുകൊടുത്താൽ, ആ കൈവിരലുകൾ നെറ്റിയിൽ
സാന്ത്വനത്തോടെ തടവും, ചെങ്കോൽ തരില്ലെന്നു് ഞാനൊന്നു ശഠിച്ചാൽ, അമ്പതു വിരൽനഖങ്ങൾ
കുന്തമുനകളായി കരൾ പിളർക്കും!”
</p>
          <p style="indent">“ജേതാക്കൾ എന്നതുകൊണ്ടു് മാത്രം മറികടക്കാനാവുമോ, പരാജിതരോടു
കാണിക്കാൻ വിട്ടുപോവുന്ന പ്രാഥമികപരിഗണന?”, കൊട്ടാരം ലേഖിക ചോദിച്ചു. ഭീമഗദയുടെ
മാരകപ്രഹരശേഷിയിൽ തുടയെല്ലൊടിഞ്ഞു ശത്രു നിലംപതിച്ചപ്പോൾ, ശരിക്കും മരിച്ചുവോ എന്നുപോലും
നോക്കാതെ വിജയോന്മാദത്തിൽ ഇടംകാലിയാക്കുന്ന തിരക്കിലായിരുന്നു പാണ്ഡവസംഘം.
</p>
          <p style="indent">“ദുര്യോധനൻ ചാവാൻകിടക്കുമ്പോൾ, ചുണ്ടുനനക്കാനിത്തിരിമുലപ്പാൽ
പാഞ്ചാലി ചൊരിഞ്ഞില്ല എന്നാണോ നിങ്ങളുടെ പരിഭവം? അതോ, ആകാശത്തിലെ പറവകൾക്കും
മണ്ണിലിഴയുന്ന ജീവികൾക്കും ദാഹജലമായി തണ്ണീർക്കുടങ്ങൾ ഓരോ തെരുവിലും ഒരുക്കുന്നദുര്യോധനനു്,
എന്തുകൊണ്ടിത്തിരി കുടിവെള്ളവുമായി ധർമ്മപുത്രർ ചെന്നില്ല എന്നോ? മനസ്സില്ല അതുതന്നെ!”
പതിനെട്ടാം ദിവസത്തെ അന്തിമപോരാട്ടത്തിൽ പരുക്കേറ്റവശനായ ഭീമനെ താങ്ങിപ്പിടിച്ചു
നടക്കുകയായിരുന്നു, പാണ്ഡവരുടെ ‘വെള്ളംകോരികൾ’ എന്നു് കൗരവർ എക്കാലവും നിന്ദിച്ച മാദ്രേയർ.
</p>
          <p style="indent">“നീരാടി, സൂര്യനെ നമിച്ചുവരുന്ന നിങ്ങളെ പാണ്ഡവമാതാവു് വഴിതടഞ്ഞതു
കണ്ടല്ലോ. ആകസ്മികമായിരുന്നോ അഭിമുഖം?”. കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു.
യുദ്ധമേഘങ്ങൾ കനക്കുന്ന ഹസ്തിനപുരി.
</p>
          <p style="indent">“പെറ്റതള്ളയാരെന്ന പാണ്ഡുവിധവയുടെ വാഗ്ധോരണി കേൾക്കേണ്ടിവന്നു!
ജന്മരഹസ്യം എന്ന ബാധ എന്നെ ‘പിടികൂടി’യതു്, കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയാരെന്നറിയാനല്ല,
ബീജദാതാവു് ആരെന്നറിയാനുള്ള നീണ്ടകാലത്വരയായിരുന്നു. വിവാഹപൂർവ്വ ജീവിതത്തിൽ,
പരീക്ഷണാടിസ്ഥാനത്തിൽ സംഭവിച്ച ലൈംഗികബന്ധത്തിൽ പിറന്ന, അസൗകര്യകര സന്തതിയെ
എന്തുചെയ്തു എന്നല്ല എനിക്കറിയേണ്ടിയിരുന്നതു്. ഹസ്തിനപുരിസമൂഹത്തിൽ, നിവർന്നുനിന്നഭിമാനിക്കാൻ
പറ്റിയൊരുന്നതകുലജാതനായ പോരാളിയാണോ ബീജദാതാവു്? ഉദ്ദേശ്യശുദ്ധിയേക്കാൾ കുന്തിയിൽ
കണ്ടതു്, കർണ്ണമാതൃത്വം അവകാശബോധത്തോടെ ഏറ്റെടുക്കാനുള്ള പാഴ്ശ്രമം! മുഷിഞ്ഞ ഉടലും
തുണിക്കെട്ടുമായി അവൾ അപ്പോൾ സ്നാനഘട്ടത്തിലേക്കു പോവുകയായിരുന്നു. ഞാൻ കുളിച്ചു വരികയും.
മാനസിക വ്യത്യാസമുണ്ടാകും ഞങ്ങൾക്കപ്പോൾ വീക്ഷണത്തിൽ. എന്നാൽ അതൊന്നും അറിഞ്ഞമട്ടില്ല
സ്വാർത്ഥകുന്തി. ‘പനംകൊട്ടയിലൊരു പഴംതുണിവിരിച്ചു ഞാൻ ‘സുരക്ഷിതമായി’ നീരൊഴുക്കിൽ
വിടുമ്പോൾ, വിശ്വപ്രകൃതി നിന്നെ തുണക്കട്ടെ!’ എന്നവൾ എന്നെന്നേക്കുമായി പറഞ്ഞതോടെ,
ഞാനവളുടെ വൈകാരികമാതൃത്വത്തിന്റെ ദുസ്വാധീനവലയത്തിൽനിന്നും പുറത്തുചാടി എന്നവൾ
അറിയുന്നില്ല. നവജാതശിശുഅവസ്ഥയിൽ അതൊരുവല്ലാത്ത പലായനമായിരിക്കണം. ഇപ്പോൾ
പുഴവെള്ളത്തിലവൾ ഒരുപാടു് ജൈവമാലിന്യം ഒലുമ്പി കളയുന്നുണ്ടാവും, എന്നാൽ പുണ്യനദിയുടെ
നീരൊഴുക്കിൽ അലിഞ്ഞുപോവാത്ത ഓർമ്മമാലിന്യങ്ങൾ പെറുക്കാൻ എനിക്കിനി അധികം നേരമില്ല!”
</p>
          <p style="indent">
            <pb n="13" ed="2023-03-17"/>
          </p>
          <p style="indent">“ആജീവനാന്തസുഹൃത്തു് എന്നൊക്കെ നിങ്ങൾ അടിമബോധത്തോടെ
വിശേഷിപ്പിച്ച ദുര്യോധനന്റെ തനിനിറം അറിയാൻ, അഭിമന്യുവധംവരെ കാത്തിരിക്കേണ്ടിവന്നു അല്ലെ?”,
കർണ്ണനോടു് കൊട്ടാരം ലേഖിക ചോദിച്ചു. വൈകിയ രാത്രി. യുദ്ധത്തിന്റെ പതിമൂന്നാം ദിവസം.
</p>
          <p style="indent">“ഒടുങ്ങാത്ത സഖ്യം ഇച്ഛിക്കുന്നു എന്നുച്ചരിച്ചു അരങ്ങേറ്റമൈതാനത്തിൽ
ഹൃദയപൂർവ്വം ആലിംഗനം ചെയ്ത ദുര്യോധനൻ സമ്മാനിച്ചതു് ‘പദവി’മാത്രമായിരുന്നില്ല, ഭാവിയെക്കുറിച്ചു
പ്രത്യാശയായിരുന്നു. തലതാഴ്ത്തി നിങ്ങളുടെ മുമ്പിൽ നടക്കേണ്ടിവന്ന വെറുമൊരു ‘സൂതപുത്രൻ’
മാത്രമായിരുന്ന എന്നെ, ഉള്ളതോ ഇല്ലാത്തതോ, ‘അംഗരാജ്യനാടുവാഴി’യായി ദുര്യോധനൻ
തന്നിഷ്ടത്തോടെ അഭിഷേകം ചെയ്തപ്പോൾ, കീഴാളകർണ്ണൻ മുട്ടുകുത്തി ‘രക്ഷക’ന്റെ കൈമുത്തി.
ഒടുങ്ങാത്ത വിധേയത്വമായിരുന്നു എന്നിൽനിന്നും ദുര്യോധനന്റെ ആവശ്യം. എന്റെ
ജൈവികഅമ്മയെന്നവകാശപ്പെട്ട കുന്തിയുടെ പ്രലോഭനങ്ങളെയും, ബ്രാഹ്മണനെന്നവകാശപ്പെട്ടു് എന്റെ
ദാനശീലത്തെ കബളിപ്പിച്ച ‘അർജ്ജുനപിതാവു്’ ദേവേന്ദ്രനെയും, യുദ്ധത്തിനു് മുമ്പു് ഞാൻ
ഇച്ഛാശക്തിയാൽ അതിജീവിച്ചു. ചിതയിൽ ദഹിക്കുന്ന, കൗമാരപോരാളിയെ, ചക്രവ്യൂഹത്തിൽ വളഞ്ഞു
നെഞ്ചിൽ കുത്തി, ശവം പാണ്ഡവർക്കുനേരെ വലിച്ചെറിയണം എന്നു് ‘രക്ഷകൻ’ എന്നോടു്
ആജ്ഞാപിച്ചപ്പോൾ, ആജീവനാന്തവിധേയത്വം ജീവിതദർശനമാക്കിയ ഞാൻ കൃത്യം വിജയകരമായി
നിർവഹിച്ചു എന്നതിൽകവിഞ്ഞെന്തു ധാർമ്മികതയുടെ അപനിർമ്മാണമാണിപ്പോൾ ചെയ്യുന്നതു്?
കൗരവരോടേറ്റുമുട്ടി നിലത്തുവീണ അഭിമന്യുവിന്റെ കരൾ പിളർക്കുമ്പോൾ, ആഘോഷത്തിനു് പകരം
കർണ്ണമുഖത്തു് കനിവു് കണ്ടു എന്നു് പരിഹസിച്ച ദുര്യോധനൻ, ‘ഈ കുലംകുത്തി കൗരവർക്കുതീർത്തും
അവിശ്വസ്തൻ!’ എന്നു് പരസ്യമായി വിധിയെഴുതി കൗരവസൈനികർക്കു് മുമ്പിൽ മാതൃകാപരമായി എന്നെ
ശിക്ഷിക്കുകയും ചെയ്തു. അതൊക്കെയല്ലേ അടിമയോടു് ഉടയോൻ കാണിക്കുന്ന എക്കാലത്തെയും
സമ്പ്രദായം? അതിലെന്താണു് നിങ്ങൾ കുത്തിക്കുത്തിപ്പറയുന്ന ആജീവനാന്തസംരക്ഷണത്തിന്റെ
യുദ്ധകാലസാംഗത്യം?”.
</p>
          <p style="indent">“ഉച്ചഭക്ഷണം പാകംചെയ്യാൻ ധാന്യം മറ്റു കുരുക്ഷേത്രവിധവകളുമായി
എളിമയോടെ പങ്കിടുന്ന നിങ്ങളെ, മുഖംമൂടിധരിച്ചൊരു പാണ്ഡവൻ ചുമലിൽ പിടിച്ചുനിർത്തി
പിറുപിറുക്കുന്ന സ്വരത്തിൽ പേടിപ്പിക്കുന്നതു് കണ്ടല്ലോ? എന്തുകുറ്റം ചെയ്തു പാവംവിധവകൾ?”, കൊട്ടാരം
ലേഖിക ചോദിച്ചു. ഉണക്കഇലകൾ പൂഴിക്കൊപ്പം അന്തരീക്ഷത്തിൽ പറന്നുകളിക്കുന്ന വേനൽക്കാല
സന്ധ്യയിൽ, കൗരവരാജവിധവകളുടെ പുനരധിവാസകേന്ദ്രം.
</p>
          <p style="indent">“ശബ്ദംകൊണ്ടവനെ തിരിച്ചറിയാമെങ്കിലും, ഇപ്പോളവൻ അധികാരത്തിലല്ലേ,
പേർ ഉച്ചരിച്ചുകൂടല്ലോ. വന്നപാടെ എന്റെ അഴിഞ്ഞുകിടക്കുന്ന മുടിക്കെട്ടിൽ പിടിച്ചുലച്ചു, ഗർജ്ജിച്ചു, എന്തു
കൊണ്ടു് നീ ഇനിയും ശിരസ്സു് മുണ്ഡനംചെയ്തു വിധവകൾക്കു മാതൃകയാവുന്നില്ല എന്നു് വിരൽചൂണ്ടി ചോദിച്ചു.
വൈധവ്യത്തോടെ ചിതയിൽ എറിയണോ, വിശ്വപ്രകൃതിയുടെ പാരിതോഷികമായ ഈ ഉടൽ എന്നു
ഞാൻ ശാന്തമായി തിരിച്ചുചോദിച്ചു എന്നതാണു് എനിക്കോർമ്മിച്ചെടുക്കാവുന്ന ഒരേഒരു പ്രകോപനം.
വിധവയായാൽ എന്തിനു നീ പ്രലോഭനമായി ജീവിച്ചിരിക്കണം? ഭരണകൂടം സംഭരിക്കുന്ന ഓരോ
ധാന്യമണിയിലും, ശ്രദ്ധിച്ചോ, ഞങ്ങൾ ഇനിയും ഇതുപോലെ സൂക്ഷിച്ചുനോക്കും കൗരവരാജവിധവകളുടെ
പേരുണ്ടോ? ഇല്ലെങ്കിൽ, കാലപുരിയിലേക്കു പോവാൻ പ്രകൃതിയുടെ നാമത്തിൽ നിന്നോടു്
ആജ്ഞാപിക്കും! അതൊഴിവാക്കണമെങ്കിൽ വഴിയുണ്ടു്, നിങ്ങൾ ‘സേവനദാതാക്കൾ’ ആവണം.
മഹാറാണിപ്പട്ടം കിട്ടിയപ്പോൾ പാഞ്ചാലി പഴയപോലെ ഞങ്ങൾക്കു് പായ വിരിക്കുന്നില്ല”.
</p>
          <p style="indent">
            <pb n="14" ed="2023-03-18"/>
          </p>
          <p style="indent">“കുന്തി താമസം ഇവിടെയല്ലേ? ഇന്ദ്രപ്രസ്ഥ യുധിഷ്ഠിരന്റെ അമ്മ കുന്തിക്കു്,
ഗാന്ധാരിയുടെ അന്തഃപുര സമുച്ചയത്തിൽ അന്തിയുറങ്ങാൻ മാത്രം എന്താണിപ്പോൾ കാര്യം?”,
മുൻപരിചയം തോന്നിയ ഗാന്ധാരവംശജയെ കൊട്ടാരം ലേഖിക അഭിവാദ്യം ചെയ്തു.
</p>
          <p style="indent">“വംശീയമായി രാജതോഴികളെ നിങ്ങൾ അടയാളപ്പെടുത്തിയാൽ,
ഗാന്ധാരഭാഷ സംസാരിക്കുന്ന സ്ത്രീ എന്ന നിലയിൽ മഹാറാണി ഗാന്ധാരിയുടെ വ്യക്തിഗതആവശ്യങ്ങൾ
അറിഞ്ഞു അന്തഃപുരത്തിൽ കാര്യക്ഷമസേവനം ചെയ്യാൻ ഞാൻ ഒരാൾ മാത്രം മതി. എന്നാൽ,
കുടിയേറ്റത്തിനുപോയ പാണ്ഡവരുടെ നല്ലനടപ്പിനായി കൗരവബന്ദിയാക്കപ്പെട്ട കുന്തിയെ (ഇന്ദ്രപ്രസ്ഥ
ചക്രവർത്തി/ മുൻ മഹാറാണി/ പാണ്ഡുവിധവ തുടങ്ങിയ പദവിസംബന്ധമായ കോലാഹലമൊന്നും
കേവലമൊരു അന്യനാട്ടുകാരിയായ ഞാൻ അറിയേണ്ട കാര്യമല്ല) രാപ്പകൽ നിരീക്ഷിക്കുന്ന
പരിപാവനഅരമനജോലിയാണു് പ്രധാനം. അനിഷ്ടകാഴ്ചകൾ അന്തസ്സോടെ ഗാന്ധാരിയുടെ ദൃശ്യപരിധി
യിൽ നിന്നും മറയ്ക്കുന്ന കൺകെട്ടുതുണിക്കെട്ടു് ശുദ്ധജലത്തിൽകഴുകി, നിഴലിൽഉണക്കി, ചുളിവില്ലാതെ
മടക്കുന്ന ‘ശ്രമകരമായ’ മണ്ണാത്തിദൗത്യം ക്ഷമയോടെ ചെയ്യും എന്നു് കുന്തി അവസരം കിട്ടുമ്പോഴൊക്കെ
ഗാന്ധാരിയോടു് അവകാശപ്പെടാറുണ്ടു്. ഗാന്ധാരിയുടെ തിരുവസ്ത്രങ്ങൾ പക്ഷേ, ഞാൻ തന്നെ കഴുകും.
ത്യാഗത്തിന്റെ പ്രതീകമായ കൺകെട്ടുതുണി, ജൈവമാലിന്യമുള്ള തിരുവസ്ത്രങ്ങളുമായി
കൂട്ടിക്കലർത്തരുതെന്നു കുന്തി അമംഗളകരമായി വിരലുയർത്തി നിഷ്കർഷിക്കും. വസ്ത്രങ്ങൾ ശരീരത്തെ
തണുപ്പിൽ നിന്നും ചൂടിൽനിന്നും രക്ഷിക്കുന്നതിനൊപ്പം, ചിലർക്കെങ്കിലും ബാഹ്യസൗന്ദര്യവും
സമ്മാനിക്കുമത്രേ! സത്യം തന്നോടുതന്നെ കൺകെട്ടുതുണി മറച്ചുവെക്കുന്നതിലൂടെ, ഹൃദയഭാഷയുടെ
സ്വാഭാവികവിനിയോഗം നിഷേധിക്കുന്നു എന്നു് കുന്തി കൈ മലർത്തി അപ്പോൾ എന്നോടു് മുനവച്ചു
പരിതപിക്കും. പുറംലോകത്തെ കാണാനാവാത്തതു പോലെ, ഗാന്ധാരിക്കു് കേൾക്കാനുമാവില്ലെന്ന
ധൈര്യത്തിൽ കുന്തി, ഞങ്ങളെ മസ്തിഷ്കപ്രക്ഷാളനം ചെയ്യുന്ന രീതി ദുര്യോധനനെ, കുന്തിക്കറിയാത്ത
ഗാന്ധാരഭാഷയിൽ, ഞാനപ്പോൾ അറിയിക്കും, വ്യാജസൗഹൃദവുമായി നിങ്ങൾ എന്നോടു് കുത്തിക്കുത്തി
അരമനരഹസ്യം ചോർത്തിയെടുക്കുന്നതുൾപ്പെടെ ചാരസന്ദേശങ്ങളിൽ ഞാൻ ഉൾപ്പെടുത്തും!”
</p>
          <p style="indent">“കിരീടാവകാശിയെ തിരുവസ്ത്രം ധരിപ്പിക്കുംമുമ്പു് തന്നെയെന്താ നിങ്ങൾ
ചെങ്കോലും കിരീടവും താഴെ വക്കുന്നതു്?”, കുരുക്ഷേത്രക്കുശേഷം മുപ്പത്തിയാറുവർഷങ്ങളായി
രാജപദവിവഹിച്ച യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“കാടു വിളിക്കുന്നു!”
</p>
          <p style="indent">
            <pb n="15" ed="2023-03-19"/>
          </p>
          <p style="indent">“വേനൽച്ചൂടിൽ ഗംഗയും യമുനയും തിളച്ചുമറിയുമ്പോൾ, വീട്ടകത്തൊതുങ്ങാതെ
നിങ്ങൾ എന്താണു് ഭാരിച്ചൊരു ലോഹഗദയും ഉയർത്തിപിടിച്ചു കല്ലുംമുള്ളും ചവിട്ടി യുദ്ധഭൂമിയിൽ
വഴിനടക്കുന്നതു്?”,കൊട്ടാരം ലേഖിക ചോദിച്ചു. കുറ്റിച്ചെടികൾ വീണ്ടും വളർന്നുപടർന്ന പഴയ
പോരാട്ടഭൂമിയിൽ ആയിരുന്നു ദുര്യോധനവിധവയും പുതുതലമുറ കൗരവബാലികമാരും.
</p>
          <p style="indent">“രൗദ്രഭീമനുമായുള്ള അന്തിമഗദായുദ്ധത്തിൽ ദുര്യോധനൻ
പാണ്ഡവഗൂഡാലോചനയുടെ ഇരയായി, സ്വജീവൻ ബലിദാനം ചെയ്ത ജലാശയതീരത്തു സഹനംനിറഞ്ഞ
ഈ കാൽനടയാത്ര സമാപിക്കും. അവരുടെ പ്രിയപിതാമഹനായ ദുര്യോധനന്റെ ഓർമ്മക്കു
കൗരവബാലികമാരുടെ പ്രതിജ്ഞയായിരുന്നു, പീഡാനുഭവസ്മരണകളുമായൊരു കുരുക്ഷേത്രയാത്ര.
തീർത്ഥാടനത്തിന്റെ സമാപനത്തിനു ഞങ്ങൾ ഒരുക്കുന്ന സ്നേഹവിരുന്നിൽ പങ്കെടുക്കാൻ നിങ്ങളെ
ഞങ്ങൾ സാദരം ക്ഷണിക്കട്ടെ. എത്ര എത്ര കഠിനചോദ്യങ്ങൾ അവനോടു് ചോദിക്കുമ്പോഴും,
പ്രസന്നമുഖത്തോടെ കുരുക്ഷേത്രാനന്തരഹസ്തിനപുരിയുടെ ഭാവിയെക്കുറിച്ചവൻ ഉള്ളുതുറന്നിട്ടുള്ളതു്
നിങ്ങളോടല്ലേ!”
</p>
          <p style="indent">“കൃപാചാര്യന്റെ ‘അവസ്ഥ’യെന്താണു്?”, ഊട്ടുപുരയുടെ മൂലയിൽ, ഒറ്റക്കിരുന്നു
സസ്യാഹാരം നിർവൃതിയോടെ കഴിക്കുന്ന, ‘ചിരഞ്ജീവി’യെ കൺകോണു കൊണ്ടു് യുക്തിവാദി
ചാർവാകന്റെ ശ്രദ്ധയാകർഷിച്ചു കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തരഹസ്തിനപുരിയിൽ
ഏകകൗരവസൈനികൻ എന്ന നിലയിൽ പൊതുശ്രദ്ധപിടിച്ച വൃദ്ധൻ, സമകാലികർ പോർക്കളത്തിൽ
കൊല്ലപ്പെട്ടിട്ടും, സമചിത്തതയോട ഉദ്യാനത്തിലും ഊട്ടുപുരയിലും വിഹരിക്കുന്ന നാളുകൾ.
</p>
          <p style="indent">“മരണമില്ലെനിക്കു് എന്നു് അശ്വത്ഥാമാവിനെപോലെ അഹങ്കരിക്കാൻ
കഴിയുന്നൊരു നിസ്സാരആത്മാവു്. ഇപ്പോൾ പരീക്ഷിത്തിന്റെ പ്രാഥമികഗുരു, എങ്കിലും രക്ഷിതാക്കളായ
പാണ്ഡവർക്കയാളോടു് അശേഷമില്ല ആത്മബന്ധം. ‘മഹാബ്രാഹ്മണ’നാണു് താനെന്ന
അവകാശവാദമുന്നയിക്കുമ്പോഴും, കൗരവകുലഗുരുവായി! ബ്രാഹ്മണസ്വത്വരാഷ്ട്രീയത്തിൽ തൽപ്പരൻ,
അങ്ങനെ ഭാര്യാസഹോദരനായ ദ്രോണരെ, കൊട്ടാരത്തിൽ കൊണ്ടുവന്നു. ഭീഷ്മരെ പറഞ്ഞുപറ്റിച്ചു
കൗരവക്കുട്ടികളെ ദ്രോണഗുരുകുലത്തിലാക്കി കൊട്ടാരബന്ധത്തിൽ പിടിമുറുക്കി. കീഴ്ജാതി ബോധം
കർണ്ണനെ ഇത്രമാത്രം പിടികൂടിയതിനുപിന്നിലെ കുരുട്ടുബുദ്ധിയാണെങ്കിലും കൂട്ടുകൂടിയതോ, ജാതിബോധം
തീരെയില്ലാത്ത ദുര്യോധനന്റെ കൂടെ! യുദ്ധത്തിൽ കൗരവർ തോറ്റതോടെ, പിറ്റേന്നുരാവിലെമുതൽ കൃപർ
വിജയിയെപോലെ പാണ്ഡവപക്ഷത്തായി. പാണ്ഡവർ അഞ്ചുപേരും ജാതിബോധമുള്ളവർ,
ദേവലോകസന്തതികൾ എന്ന വംശീയമഹിമയും! അവർ ഉടലഴകു് കാട്ടി ജനങ്ങളെ ഇന്നും പറ്റിക്കുന്നു.
മൊത്തം ഹസ്തിനപുരി കൊട്ടാരം, ആൾമാറാട്ടങ്ങളുടെ കളിയരങ്ങാണു്. നിങ്ങൾക്കു് രാപ്പകൽ
തിണ്ണനിരങ്ങി വിഴുപ്പു പൊക്കാൻ പറ്റിയ ഇടം അഭിനന്ദനങ്ങൾ!”
</p>
          <p style="indent">“ഹസ്തിനപുരി പത്രികയുടെ ചുവരെഴുത്തു തൂത്തുമാച്ചു കൗരവാനുകൂലചേരുവ
വരച്ചുചേർത്ത അജ്ഞാതചിത്രകാരിക്കു നമോവാകം. എങ്ങനെ നിങ്ങൾ ഇതൊക്കെ സാധിച്ചെടുത്തു?
നകുലചാരന്മാർ ശിരോവസ്ത്രങ്ങൾധരിച്ചു നഗരവീഥികളിൽ നിരീക്ഷണക്കണ്ണുമായി രാപ്പകൽ ചുറ്റുമ്പോൾ!”,
കൊട്ടാരം ലേഖിക ദുര്യോധന വിധവയോടു് ചോദിച്ചു.
</p>
          <p style="indent">“കുരുക്ഷേത്രവാർഷികമായി യുധിഷ്ഠിരഭരണകൂടം ഈ ദിനം
ആഘോഷിക്കുമ്പോൾ, ‘ഹസ്തിനപുരി പത്രിക’ പാണ്ഡവപ്രതിച്ഛായ, പാഞ്ചാലിനവീകരിക്കുമെന്നറിഞ്ഞു.
കൗരവരാജവിധവകൾ രഹസ്യയോഗം ചേർന്നു് ‘മിന്നലാക്രമണ’ത്തിനു പദ്ധതിയിട്ടു.
ചാരനിരീക്ഷണത്തെ ചെറുക്കാൻ രതിപ്രലോഭനം, (അഥവാ ഞങ്ങളുടെ നാട്ടുമൊഴിയിൽ തേൻകെണി)
ലക്ഷ്യവിജയം കണ്ടു. പാണ്ഡവാനുകൂലചുവരെഴുത്തുകൾ തുടച്ചുനീക്കാനും, ദുര്യോധനവധത്തിലെ
അധാർമികതമാത്രം മതി, യുധിഷ്ഠിരകാപട്യം ജനങ്ങൾക്കുമുമ്പിൽ അനാവരണം ചെയ്യാനെന്നു ഞങ്ങൾ
തിരിച്ചറിഞ്ഞു. യുദ്ധനിയമങ്ങൾ അശേഷം പാലിക്കാതെ ദുര്യോധനനെ ഭീമൻ തുടയിലടിച്ചു
കൊലപ്പെടുത്തി എന്ന വിപൽസന്ദേശം വ്യക്തമാക്കുന്ന ഈചിത്രമെഴുത്തിലൂടെ ഞങ്ങൾ കൃത്യമായി
ലക്ഷ്യമിടുന്നതെന്തെന്നോ? കുറ്റവാളിഭീമൻ തെരുവോരപ്രതിക്കൂട്ടിൽ ഞങ്ങളുടെ വിചാരണ നേരിടണം. തീ
അവർ കെടുത്തിയാലും, നീറിപ്പുകയും!”
</p>
          <p style="indent">
            <pb n="16" ed="2023-03-20"/>
          </p>
          <p style="indent">“യുദ്ധവിരാമമായോ? അതോ, ആദ്യദിനം പോലെ അർജ്ജുനൻ പൊടുന്നനെ
വിഷാദരോഗിയായോ?”, കുരുക്ഷേത്ര യുദ്ധനിർവ്വഹണസമിതി അധ്യക്ഷനെ കൊട്ടാരം ലേഖിക
അഭിവാദ്യം ചെയ്തു.
</p>
          <p style="indent">“ആരാണു് വിഷാദരോഗിഅർജ്ജുനൻ, എന്താണു് വിഷാദം എന്നതൊന്നും
എന്റെ ജോലിക്കു പരിഗണനാവിഷയമല്ല. ഇരുകൂട്ടരും വ്യൂഹംചമഞ്ഞു, എറിയാൻ പരസ്പരം കുന്തം
ഉയർത്തുമ്പോഴാണു്, അവർക്കിടയിലൊരു കൂട്ടം വെള്ളപ്രാവുകൾ ചിറകടിക്കുന്നു. പക്ഷിക്കൂട്ടത്തെ
പേടിപ്പിക്കാൻ ഞങ്ങൾ ശംഖനാദം മുഴക്കി, പ്രാവുകൾ പോർക്കളം വിട്ടുപോയില്ല. അപ്പോഴാണു്
ഊട്ടുപുരയിൽ നിന്നു് പാചകസംഘത്തിന്റെ അടിയന്തിരഅറിയിപ്പു് വന്നതു്. മൃഗമാംസക്ഷാമം
പരിഹരിക്കാൻ, ശല്യക്കാരായ വെള്ളരിപ്രാവുകളെ പിടികൂടാനാണവരുടെ പ്രായോഗികനിർദേശം.
ചാരിതാർഥ്യത്തോടെ പറയട്ടെ ഇരുകൂട്ടരും എറിഞ്ഞ കുന്തങ്ങൾ അപ്പോൾ ലക്ഷ്യവേധിയായി! കൃത്യം
തടസ്സപ്പെടുത്തിയ പ്രാവുകളുടെ ചൂടാറാത്ത ‘ഭൗതികശരീര’ങ്ങൾ ഊട്ടുപുരയിലേക്കയച്ചതോടെ,
കൗരവപാണ്ഡവ പോരാട്ടം ആരംഭിച്ചു. ചാർവാകൻ എന്നൊരുയുക്തിവാദിയാണു് പ്രാവുകളെ
പോർക്കളത്തിലേക്കു വിട്ടതെന്ന പാണ്ഡവപരാതി യുദ്ധനിർവ്വഹണസമിതി അന്വേഷിക്കും.
ഔദ്യോഗികകൃത്യനിർവഹണത്തിൽ ഇത്തരം ദുഷ്ടലാക്കോടെയുള്ള ഇടപെടൽ ഉണ്ടെന്നു
അന്വേഷണത്തിൽ കണ്ടാൽ, മാതൃകാപരമായി മുണ്ഡനം ചെയ്തു ശിക്ഷിക്കും. കുരുക്ഷേത്ര വെറുമൊരു
യുദ്ധമല്ല, ഇതു് കാലാതിവർത്തിയായ ഒരു ഇതിഹാസത്തിന്റെ നിർണ്ണായകഘട്ടമാണു് എന്ന നിങ്ങളുടെ
നിരീക്ഷണം ഞങ്ങളുടെ പ്രതികരണം അർഹിക്കുന്നില്ല.”
</p>
          <p style="indent">“ഭാര്യയെ പണയംവെക്കുമ്പോൾ യുധിഷ്ഠിരൻ, സ്വയം നിസ്വനും
കൗരവഅടിമയുമായിരുന്ന സ്ഥിതിക്കു്, പൗരാവകാശയോഗ്യത ഇല്ലെന്നാണല്ലോ കുതിരപ്പന്തിയിൽ
കേൾക്കുന്നതു്. പാഞ്ചാലിയെ വനവാസത്തിൽ അയച്ച നിയമവിരുദ്ധനടപടിക്കെതിരെ, സഹോദരൻ
ധൃഷ്ടധ്യുമ്നൻ പരമോന്നത നീതിപീഠംത്തെ സമീപിച്ചാൽ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
</p>
          <p style="indent">“കൗരവഅടിമ, വസ്ത്രാക്ഷേപം ഇതെല്ലാം അസംബന്ധ ആഖ്യാനമല്ലേ?
ആണുങ്ങൾ ചൂതാടുമ്പോൾ, പാഞ്ചാലി അന്തഃപുരത്തിൽചെന്നു് കൗരവരാജവധുക്കളുമായി പരിചയം
പുതുക്കുന്നു. കുഴപ്പമില്ല. എന്നാൽ പിന്നീടവൾ സമർത്ഥമായൊരു കൂട്ടം ചോദ്യങ്ങളോടെ
പാവംകൗരവവധുക്കളുടെ ഉള്ളംതുറപ്പിക്കുന്നു. “ഭർത്താക്കന്മാരല്ലാത്ത കൗരവരാൽ ഇണചെയ്യാൻ
ഞങ്ങൾനിർബന്ധിതർ” എന്ന ആഖ്യാനനിർമ്മിതി! അന്തഃപുരതോഴികൾവഴി വിവരമറിഞ്ഞ ദുശ്ശാസനൻ,
പാഞ്ചാലിയോടു് വിശദീകരണം ചോദിച്ചു. ആഖ്യാനനിർമ്മിതി അവൾ ആവർത്തിച്ചു. ബലാൽക്കാരവിവരം
ഗാന്ധാരിയെ അറിയിക്കട്ടെ എന്നു് പാഞ്ചാലി കൗരവവധുക്കളോടു് ചോദിച്ചപ്പോൾ, “അരുതേ!
ദുര്യോധനൻ ഞങ്ങളെ വിവസ്ത്രയാക്കി തെരുവിലിറക്കു”മെന്ന മറുപടിയാണു് കൗരവവധുക്കളിൽനിന്നും
കിട്ടിയതെന്നുമവൾ സഭാതലത്തിൽഎല്ലാവരും കേൾക്കെ! അപകീർത്തികരമായ
അസത്യപ്രചാരണത്തിനു ശേഷമായിരുന്നു ഉന്തും തള്ളും, അല്പവസ്ത്ര പാഞ്ചാലി വിവസ്ത്രആവുന്നതും.
കിരീടാവകാശിയുടെ വിവേചനാധികാരമുപയോഗിച്ചു പാഞ്ചാലിയുടെ പൗരാവകാശം പിൻവലിച്ചു
ആഖ്യാനത്തിനു നീതിപീഠത്തിൽ അവതരണാനുമതി നിഷേധിച്ചു. സംഗതി ഇതായിരിക്കെ, പാണ്ഡവർ
മെനഞ്ഞെടുത്ത കഥയായിരുന്നു ‘അജ്ഞാതൻ’ അവൾക്കു അപ്പപ്പോൾ ഉടുതുണി മുകളിൽ നിന്നും
എറിഞ്ഞുകൊടുത്തതു. തിരക്കുണ്ടു് ഇന്ദ്രപ്രസ്ഥത്തിലെ പാണ്ഡവനിധി വീണ്ടെടുത്തു് വേണം
ഹസ്തിനപുരിയിൽ ഹരിതവനം നിർമ്മിക്കുവാൻ. ഖാണ്ഡവ വനം പാണ്ഡവർ കത്തിച്ചതിനു കൗരവർ
ചെയ്യുന്ന പാപപരിഹാരം!”
</p>
          <p style="indent">“ദ്രൗപദിയെ കൗരവർ വഴിവിട്ടു് എങ്ങനെ എക്കാലവും അവമതിച്ചു എന്നാണു്,
പാണ്ഡവസൈന്യാധിപനായി ചുമതലയേറ്റ നിങ്ങൾ വിലയിരുത്തുന്നതു്?”, കൊട്ടാരം ലേഖിക
പാഞ്ചാലകിരീടാവകാശി കൂടിയായ ധൃഷ്ടധ്യുമ്നനോടു് ചോദിച്ചു.
</p>
          <p style="indent">“ആയിരമായിരം ധീരവനിതകൾ അവരുടെ ഭർത്താക്കന്മാർക്കു്
വിജയാശംസനേർന്നു പോർക്കളത്തിലേക്കവരെ യാത്ര പറഞ്ഞിട്ടുണ്ടെങ്കിലും, കഴിഞ്ഞ
പതിമൂന്നുവർഷങ്ങളായി കുഞ്ഞുങ്ങളെയും, പോറ്റിവളർത്തിയ മാതാപിതാക്കളെയും, കൂടപ്പിറപ്പുകളെയും
കാണാനാവാതെ കാട്ടിൽ ദുരിതജീവിതം നയിച്ച സഹോദരിയുടെ ജീവിതം സഹനത്തിന്റെ
പരമോന്നതമാതൃകയായി വരുംകാലങ്ങളിൽ ഓർക്കപ്പെടട്ടെ. പാഞ്ചാലിയെ കുരുവംശത്തിന്റെ
സാംസ്കാരികസ്വത്തു എന്നനിലയിൽ കാത്തുസൂക്ഷിക്കാനുള്ള വംശീയകർത്തവ്യം, അധികാരപദവിവഹിച്ച
കൗരവർ കാറ്റിൽ പറത്തി എന്നതാണു് ദുര്യോധനനോടെനിക്കുള്ള പരിഭവം. എന്നാൽ അതിന്റെപേരിൽ
ഞാനവന്റെ തലവെട്ടാനൊന്നും നാളെ തുടങ്ങുന്ന യുദ്ധത്തിൽ ഉദ്ദേശിക്കുന്നില്ല കാരണം,
പതിമൂന്നുവർഷത്തെ പ്രവാസജീവിതത്തിൽ കുഴിച്ചുമൂടപ്പെട്ട സംസ്കാരങ്ങളുടെ പുനഃസ്ഥാപനത്തിനുവേണ്ടി
പാണ്ഡവർ ആളെക്കൂട്ടി ചെയ്യുന്നൊരു ദൃശ്യശ്രാവ്യ പ്രദർശനനഗരിയൊന്നുമല്ല കുരുക്ഷേത്രം, ആറംഗ
പാണ്ഡവകുടുംബത്തിനു് അന്തിയുറങ്ങാനുള്ള ഭൂമിക്കുവേണ്ടി ജീവന്മരണ പോരാട്ടം എന്ന പരിമിത
ലക്ഷ്യമേ അതിനുള്ളു.”
</p>
          <p style="indent">
            <pb n="17" ed="2023-03-21"/>
          </p>
          <p style="indent">“ചോരയിറ്റുന്ന തള്ളവിരൽ തളിർവെറ്റിലയിൽ നിങ്ങൾ ഗുരുവിനു
കൈമാറുന്നതിനിടക്കെന്തോ പുഞ്ചിരിയോടെ ഉച്ചരിക്കുന്നതുകേട്ടു് ദ്രോണർ തുടയിലടിച്ചു കുലുങ്ങിക്കുലുങ്ങി
ചിരിക്കുന്നു! എന്തു് പറഞ്ഞായിരുന്നു ആ കഠിനഹൃദയനെ ചെറുതായെങ്കിലും രസിപ്പിക്കാൻ, വിരൽമുറിഞ്ഞ
വേദനയിലും നിങ്ങൾക്കായതു്?”, കൊട്ടാരം ലേഖിക ഏകലവ്യനോടു് ചോദിച്ചു.
</p>
          <p style="indent">“ഞങ്ങൾ വേട്ടമാംസം കഴിക്കുന്നവരാണെങ്കിലും, സസ്യാഹാരികളായ
വന്യമൃഗങ്ങളെ സ്വന്തം കൈകൊണ്ടു് കഴുത്തുവെട്ടി മാത്രമേ ഇറച്ചി പൊരിച്ചുകഴിക്കൂ. എന്നാൽ
മഹാബ്രാഹ്മണരായ നിങ്ങൾക്കിഷ്ടം നിഷാദവിദ്യാർത്ഥി ഗുരുദക്ഷിണയായി മുറിച്ചു തരുന്ന
തള്ളവിരലാണല്ലേ എന്നു് വിനയത്തോടെ ചോദിച്ചതിൽ നർമ്മംകാണാൻ മാത്രം
നിങ്ങൾക്കെന്താണപാകത?”
</p>
          <p style="indent">“ഇന്ദ്രപ്രസ്ഥം മോഹനനഗരം ഇനി എന്തുചെയ്യാനാണു് ഭാവം?
വിളിച്ചുവരുത്തിയ അതിഥികളെ അങ്കലാൽപ്പിലാക്കുന്ന വഴുക്കു സഭാതലങ്ങൾ വിനോദസഞ്ചാരികൾക്കു്
തുറന്നുകൊടുക്കുമോ? അതോ, അവമതി ആവർത്തിക്കാതിരിക്കാൻ, അടച്ചിടുമോ?”, കൊട്ടാരം ലേഖിക
ദുര്യോധനനോടു് ചോദിച്ചു. പാണ്ഡവർ വനവാസത്തിനു പദയാത്ര തുടങ്ങിയ നേരം.
</p>
          <p style="indent">“ഞങ്ങളൊരു പരിഷ്കൃതസമൂഹമായിപ്പോയില്ലേ, ഹരിതചട്ടം പാലിക്കേണ്ടേ
വിഖ്യാതകുരുവംശം! പരിസ്ഥിതിലോല പ്രദേശമാണു് ഖാണ്ഡവപ്രസ്ഥമെന്നു ‘അന്ധ’പിതാവിനറിയില്ല.
കിടപ്പാടം പണിയാൻ ഇടംയാചിച്ച യുധിഷ്ഠിരനു് ദുർബല മുഹൂർത്തത്തിൽ വനമേഖലപ്രവിശ്യ ധൃതരാഷ്ട്രർ
ഇഷ്ടദാനം ചെയ്യുമ്പോൾ, ഞാൻ സ്ഥലത്തില്ല. ഭൂമിയിലുള്ള എല്ലാത്തരം സസ്യങ്ങളും വന്യജീവികളും
സമരസപ്പെട്ട ആവാസവ്യവസ്ഥ, കണ്ണിൽ ചോരയില്ലാത്ത പാണ്ഡവർ കത്തിച്ചൊടുക്കി. ആകൊടുംപാപം
ചുമന്നയിടത്തല്ലേ വാസ്തുശിൽപ്പി മയനെക്കൊണ്ടവർ ഇന്ദ്രപ്രസ്ഥം നഗരംനിർമ്മിച്ചു്,
രാജസൂയമെന്നപേരിലൊരു യാഗംചെയ്തു, ഞങ്ങളടക്കം ഗംഗാസമതലത്തിലെ നാടുവാഴികളെയെല്ലാം
സാമന്തന്മാരാക്കി, രത്നശേഖരം ഓരോ ആണ്ടുപിറപ്പിലും കപ്പമായി കൊടുക്കാൻ വിധിയുണ്ടായതു്.
അന്നതൊക്കെ നെടുവീർപ്പോടെ ഞങ്ങൾ പുതുതലമുറരാജകുമാരന്മാർ അംഗീകരിക്കേണ്ടിവന്നെങ്കിലും,
ഉള്ളിലൊരു നെരിപ്പോടുയരുന്നതു് അവരറിഞ്ഞില്ല. ചൂതാടാൻഓടിവന്ന പാണ്ഡവർ അതാ, ഉടുത്ത
തുണിക്കു മറുതുണിയില്ലാതെ, കാട്ടിലേക്കു പോവുന്നു. പതിമൂന്നു വർഷം കഴിഞ്ഞവർ മടങ്ങിവന്നാൽ?
എല്ലാംമുൻകൂട്ടിക്കണ്ടു് ഉടൻ ഇന്ദ്രപ്രസ്ഥത്തിലേക്കു!—പാണ്ഡവർ ഒളിപ്പിച്ചുവച്ച രത്നശേഖരങ്ങൾ
കണ്ടെടുത്തു വേണം അഭിശപ്തനഗരിയെ വന്യപ്രകൃതിക്കു തിരിച്ചു കൈമാറാൻ!”
</p>
          <p style="indent">“ദാമ്പത്യവിശ്വസ്തതവിട്ടു പുരുഷസൗഹൃദം എനിക്കുണ്ടാവില്ല എന്ന
ദൃഢപ്രതിജ്ഞ നിങ്ങൾ ആദ്യകാലത്തു ചെയ്യാത്തതിൽ പാണ്ഡവരിലെ മുതിർന്ന മൂന്നുഅംഗങ്ങളും
അക്കാലത്തു അസംതൃപ്തി പ്രകടിപ്പിച്ചിരുന്നല്ലോ. വഴിവിട്ട
പരപുരുഷബന്ധങ്ങളിൽനിന്നൊഴിഞ്ഞുമാറിയാൽമാത്രം പോരാ, ഇച്ഛാശക്തിയോടെ,
പുനഃസമാഗമങ്ങളിൽ നിന്നും പിന്മാറണമെന്ന ഉദ്ബോധനവും നിങ്ങൾ പിൽക്കാലത്തു
ചെവികൊണ്ടില്ലെന്നതാണവരുടെ പരിദേവനം. ജീവിതസായംസന്ധ്യയിൽ, എങ്ങനെ പ്രതികരിക്കുന്നു?”,
കൊട്ടാരം ലേഖിക ‘മഹാറാണി’ പാഞ്ചാലിയോടു് ചോദിച്ചു. അർജ്ജുനന്റെ പരോക്ഷസഹായത്തിൽ,
കിരീടാവകാശിയും അഭിമന്യുവിന്റെ മകനുമായ പരീക്ഷിത്തു കൊട്ടാരഅട്ടിമറിയിലൂടെ ചെങ്കോൽ
തട്ടിയെടുത്ത സംഘർഷദിനങ്ങൾ. മഹാപ്രസ്ഥാനം സജീവപരിഗണനയിൽ ആയിരുന്ന കാലം.
</p>
          <p style="indent">“തരംകിട്ടിയാൽ പാഞ്ചാലിയോടു് തുടങ്ങും കൗന്തേയർ, ചാരിത്ര്യപ്രസംഗം!
കുന്തിയുടെയോ കൗന്തേയരുടെയോ വിവാഹബാഹ്യബന്ധങ്ങളുടെ സ്ഥിതിവിവരക്കണക്കു ഞാൻ അന്നും
ഇന്നും സൂക്ഷിച്ചിട്ടില്ല. എങ്കിലും, പെണ്ണുടലഴകിൽ പുരുഷപ്രലോഭനസാധ്യത തിരിച്ചറിഞ്ഞവരിൽ
ഓരോരുത്തർക്കുമുണ്ടായിരുന്നു വിവാഹത്തിനു് മുമ്പും പിമ്പും രഹസ്യക്കാരികൾ. കൊട്ടാരംവിഴുപ്പിൽ
നിന്നല്ല ഇതൊക്കെ ഞാൻ പെറുക്കിയെടുത്തതു, പായക്കൂട്ടിൽ ഊഴംകിട്ടിവരുന്ന അഞ്ചുആണുങ്ങളുടെയും
ഉറക്കപ്പേച്ചിലൂടെ! എന്റെ പരപുരുഷസൗഹൃദക്കൂട്ടായ്മയെക്കുറിച്ചു കൗന്തേയഅപവാദങ്ങൾക്കു മറുപടി
പറയുന്നില്ല. എന്നാൽ പച്ചപ്പാവമെന്നു നാമൊക്കെ കരുതിയ ഭീമൻ (അവനിന്നു സ്മൃതിനാശരോഗത്തിന്റെ
പിടിയിലാണു്) താക്കീതു പോലെ വനവാസക്കാലത്തു വികാരഭരിതനായി പറഞ്ഞതോർക്കുന്നു.
“കൗരവരുമായി ഭാവിയിലൊരു യുദ്ധം ഉണ്ടാവുകയാണെങ്കിൽ, അപ്പോൾമാത്രം, നിങ്ങൾക്കറിയാനാവും,
ഏതു പാണ്ഡവന്റെ ഏതു വിവാഹബാഹ്യരഹസ്യപുത്രനാണു്, പാണ്ഡവവംശം നിലനിർത്താൻ,
സ്വയംബലികൊടുത്തു പോർക്കളത്തിൽ നമ്മുടെ ജീവൻ രക്ഷിക്കുക!” ഘടോൽക്കചൻ എന്നോ മറ്റോ
‘രാക്ഷസീയ’മായൊരു വിവാഹബാഹ്യബന്ധത്തെക്കുറിച്ചു കേട്ടനാൾ മുതൽ ഭീമനുമായി പായക്കൂട്ടു ഞാൻ
നിർത്തിയിരുന്നു. വല്ലാത്ത ‘ദേവ’സന്തതികൾ ഈ കാമാവേശകൗന്തേയർ! എന്നക്കാലത്തു തോന്നി.
ഘടോൽക്കചൻ പിന്നീടു് കുരുക്ഷേത്രയിൽ ചെയ്ത വിസ്മയകരമായ പോരാട്ടപ്രകടനവും,
കൗന്തേയരുടെതന്നെ യുദ്ധകുതന്ത്രത്തിൽ ആ കൗമാരക്കാരൻ നേരിട്ട വേദനാനിർഭരമായ അന്ത്യവും
കണ്ടപ്പോൾ തോന്നി ആൾനാശസാധ്യതയുള്ള വിമോചനസമരങ്ങൾ പരിസമാപ്തിയിൽ എത്തിക്കാൻ,
വിവാഹബാഹ്യബന്ധങ്ങളിലെ രഹസ്യസന്തതികൾതന്നെ വേണം മുൻനിരയിൽ! ഞങ്ങളെ നിർദ്ദയം
സ്ഥാനഭ്രഷ്ടരാക്കിയ പരീക്ഷിത്തിനെ വീരഘടോൽക്കചൻ തൂക്കിയെടുത്തു യമുനയിൽ
എറിയുമായിരുന്നില്ലേ!”പാഞ്ചാലി വിതുമ്പി.
</p>
          <p style="indent">
            <pb n="18" ed="2023-03-22"/>
          </p>
          <p style="indent">“പാണ്ഡുവംശഹത്യ, അരക്കില്ലം, എന്തസംബന്ധം! അന്ധനെന്തറിയാം
പിടികിട്ടാപ്പുള്ളി പാണ്ഡവരുടെ അങ്ങാടിവാണിഭം!”, കൊട്ടാരം ലേഖിക ചോദിച്ചു. വാരണാവതം
വനമേഖല. കുന്തിയും മക്കളും ഏകച്ചക്രഗ്രാമത്തിൽ ഒളിച്ചുകഴിയുന്ന കാലം.
</p>
          <p style="indent">“പറഞ്ഞാൽ ഗാന്ധാരി കലാപമുണ്ടാക്കില്ലേ. വാരണാവതം
സുഖവാസമന്ദിരത്തിൽ പാണ്ഡവകുടുംബം വെന്തുചാവണം എന്ന കല്പന ഞാൻ ഏറ്റെടുത്തു. ധൃതരാഷ്ട്രർക്കു്
കണ്ണുകാണില്ലെന്ന കടംകഥ തൊണ്ടനനയാതെ ഞാൻ വിഴുങ്ങിയിട്ടില്ല, കണ്ടെന്നുറപ്പുവരുത്താനും,
കണ്ടില്ലെന്നു നടിക്കാനും കുഞ്ഞുനാളിൽ ഭീഷ്മർ ഉപദേശിച്ചുകൊടുത്ത കാഴ്ചപരിമിതിയെന്ന
കുടിലകാഴ്ചപ്പാടിൽ മനസ്സു് ഉറച്ചു പോയോകുരുവംശനാഥനു്? തൊഴിൽ പരമായി ഞങ്ങൾ
കേവലംകരാറുകാരാണെങ്കിലും, കരൾ മൃദുവായതുകൊണ്ടാവണം ഞാൻ ചോദിച്ചു, “മഹാത്മൻ,
എന്തുതെറ്റു അനാഥവിധവകുന്തിയും പറക്കമുറ്റാത്ത മക്കളും നിങ്ങളോടു് ചെയ്തു്?” ധൃതരാഷ്ട്രർ
കണ്ണിമയിളക്കാതെ പറഞ്ഞു, “ശാപഗ്രസ്തപാണ്ഡു വേണമെങ്കിൽ സ്ഥാനമൊഴിഞ്ഞു പോട്ടെ കാട്ടിൽ,
നീയും മാദ്രിയും എന്റെകൂടെഅന്തഃപുരത്തിൽ നിന്നാൽ, ഗാന്ധാരിയെക്കാൾ ഒരുപണത്തൂക്കം
കുറവല്ലാതെ ഞാൻ നോക്കാം”. വിശ്വസ്തപാണ്ഡുഭാര്യയെന്ന അരമനഖ്യാതി നിലനിർത്തിയ കുന്തി,
ഭർത്താവുമൊത്തു വനവാസത്തിനുപോയപ്പോൾ, കലുഷിതധൃതരാഷ്ട്രഹൃദയം കല്ലിച്ചു. വംശഹത്യ എന്ന
ആശയം രൂപംകൊണ്ടു. ക്ഷമയോടെ വർഷങ്ങൾ കാത്തിരുന്നു. ഹൃദയംപിടക്കുന്നു, ക്ഷമിക്കൂ
അരമനരഹസ്യത്തിന്റെ വിഴുപ്പുകെട്ടഴിക്കാൻ നിങ്ങൾക്കു് അക്ഷമയുണ്ടെന്നറിയാം, കൂടുതൽ
വിചാരണയിൽമാത്രം ഞാൻ പരമസത്യം വെളിപ്പെടുത്തും, പരിഭവമരുതേ, അപ്പോൾ നിങ്ങളും,
ആർക്കറിയാം, ഒരു പക്ഷേ, പ്രതിക്കൂട്ടിൽ വരും!”
</p>
          <p style="indent">“അരമനയിൽനിന്നും പാഞ്ചാലി പതിവായി നിങ്ങൾക്കു് എത്തിക്കുന്നില്ലേ
ധാന്യം, കുടിനീർ, പരുത്തിവസ്ത്രം, പിന്നെ വായിച്ചാസ്വദിക്കാൻ വ്യാസൻ രചിച്ച മഹാഭാരതം, പിന്നെയും
തുടരുന്നുവോ യുദ്ധാനന്തര സൽഭരണത്തിന്നെതിരെ കുരുക്ഷേത്രവിധവകളുടെ കുത്തിത്തിരുപ്പു്?”,
കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു. യുധിഷ്ഠിരനേതൃത്വത്തിന്റെ
ആദ്യവാർഷികആഘോഷദിനങ്ങൾ.
</p>
          <p style="indent">“ധൃതരാഷ്ട്രപിതാവായറിയപ്പെടുന്ന അഭിവന്ദ്യവ്യാസൻ കൊച്ചുമകനായ
ദുര്യോധനനോടു് ആഖ്യാനത്തിൽ ഇത്തിരി കരുണകാണിക്കുമെന്നുകരുതിയ എനിക്കുതെറ്റിയോ!
കുരുവംശത്തിന്റെ അഖണ്ഡത സംരക്ഷിക്കാനായി സ്വജീവൻ കുരുക്ഷേത്രയിൽ ബലികൊടുത്ത എന്റെ
ഭർത്താവിനെ ആദിമധ്യാന്തം വേട്ടക്കാരനായും, എന്നാൽ പിതൃശൂന്യപാണ്ഡവരെ അനുകമ്പാർഹമായ
ഇരകളായും വ്യാസൻ ചിത്രീകരിക്കുന്നതു്, മീൻകാരി സത്യവതിയുടെ പുത്രനായ കവിയുടെ കീഴാളനീതിക്കു
യോജിച്ചതാണോ? കുറെയൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും ഞങ്ങൾ വായനക്കിടെ പൊറുത്തു,
എന്നാൽ ദുര്യോധനവധത്തിൽ വ്യാസൻ എടുത്ത പ്രകോപനപരമായ ഭീമാനുകൂലനിലപാടു് കണ്ടപ്പോൾ,
കൂർത്ത നാരായം കൊണ്ടു് വ്യാസൻ ഈ വിധവയുടെ കരൾ കൊത്തിവലിക്കുന്നപോലെ തോന്നി.
സമ്മതിക്കില്ല സത്യാനന്തരപാണ്ഡവയുഗത്തിന്റെ ചരിത്രനിർമ്മിതിയിൽ കാണുന്ന അനീതി.
മഹാഭാരതം, സത്യകഥനത്തിനു യോജിക്കുന്ന രീതിയിൽ ഉടച്ചു വാർക്കാൻ പാണ്ഡവർ കവിയെ
ദൈവനാമത്തിൽ പ്രേരിപ്പിക്കുന്നില്ലെങ്കിൽ ഹിമാലയഅടിവാരത്തിലുള്ള വ്യാസാശ്രമത്തിനു മുമ്പിൽ
കുരുക്ഷേത്രവിധവകൾ ആത്മാഹൂതിചെയ്യും. വയ്യ ഞങ്ങൾക്കു് രക്തസാക്ഷിദുര്യോധനനെക്കുറിച്ചു
വരുംതലമുറകളുടെ അവമതി കേൾക്കാൻ” യുദ്ധജേതാക്കളായ പാണ്ഡവർ ഹസ്തിനപുരിയിൽ
എത്തുമ്പോൾ ജനം അവരെ ഊക്ഷ്മളമായി സ്വീകരിക്കുന്ന വ്യാസരചനയുടെ പനയോലക്കെട്ടുകളുമായി
നകുലൻ പുനരധിവാസ കേന്ദ്രത്തിൽ ഓടിക്കിതച്ചു എത്തുന്നതു് അപ്പോഴായിരുന്നു.
</p>
          <p style="indent">
            <pb n="19" ed="2023-03-23"/>
          </p>
          <p style="indent">“ചൂതാട്ടസഭയിൽ, ഉടുതുണിയൂരി നിങ്ങളെ കൗരവർ വിവസ്ത്രയാക്കുമ്പോൾ
മൂകസാക്ഷികളായിരുന്നവരെ, യുദ്ധംജയിച്ചു അധികാരത്തിലെത്തിയാലുടൻ
പരസ്യവിചാരണചെയ്യുമെന്നഭിമുഖത്തിൽ അന്നേപറഞ്ഞിരുന്നില്ലേ? എന്തായി”, കൊട്ടാരം ലേഖിക
മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു.
</p>
          <p style="indent">“വസ്ത്രാക്ഷേപം കണ്ടുരസിച്ചവരിൽ, ഇന്നു് ജീവിച്ചിരിപ്പുള്ളതു് എന്റെ
ഭർത്താക്കന്മാർ മാത്രം!”, ചുവർ ചാരിയിരുന്നു ആലോചനയിൽ പാഞ്ചാലി പറഞ്ഞു.
</p>
          <p style="indent">“വിഷാദരോഗിയെ പ്രബോധനത്തിലൂടെ രണോർജ്ജിതനാക്കാൻ തേരാളി
ചെയ്ത പ്രഭാഷണപരമ്പര ലക്ഷക്കണക്കിനു് സായുധസൈനികരെ പൊരിവെയിലത്തു നിർത്തുകവഴി,
ആദ്യദിവസം യുദ്ധക്ഷമതക്കു ഇടിവുണ്ടായെന്ന യുദ്ധസമിതി അധ്യക്ഷന്റെ കണ്ടെത്തലിനോടെങ്ങനെ
പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു. പാഞ്ചാലിയുടെ സഹോദരനും,
പാണ്ഡവസേനാപതിയുമായ ധൃഷ്ടധ്യുമ്നൻ നീരൊഴുക്കിലേക്കു് മുങ്ങിക്കുളിക്കാൻവന്ന രാത്രി.
</p>
          <p style="indent">“വിഷാദം ഭീതിതമായ രോഗാവസ്ഥയല്ലെന്നും, വചനപ്രഘോഷണത്തിലൂടെ
പരിചരിച്ചുമാറ്റാവുന്ന വൈകാരികതയാണെന്നും പുറംലോകമറിഞ്ഞില്ലേ? യുദ്ധഭൂമിയിൽ
അതീതശക്തികളുടെ സാന്നിധ്യമുണ്ടെന്നു് സംശയിക്കേണ്ടിയിരിക്കുന്നു എന്നു് യുക്തിവാദി
ചാർവാകൻപോലും സമ്മതിച്ചില്ലേ? ഇതൊരു നിസ്സാരകൂട്ടുകുടുംബസ്വത്തുതർക്കമെന്ന ദുഷ്പ്രചാരണം
വ്യർത്ഥമെന്നതോടെ തെളിഞ്ഞില്ലേ? മനുഷ്യാവസ്ഥയുടെ അടിയൊഴുക്കുകൾ ഈ മഹായുദ്ധത്തിൽ
ഉണ്ടെന്ന അപനിർമ്മാണവുമായി, തക്ഷശില സർവ്വകലാശാലഗവേഷകർ സന്ദർശനത്തിനു വന്നതോടെ
തീർന്നില്ലേ അപവാദം? ഹിമാലയത്തിൽനിന്നു രാപ്പകൽ വീശുന്ന തണുത്ത കാറ്റിൽ, നട്ടുച്ചക്കും
തണുത്തുവിറക്കുന്ന ഈ ശീതകാലത്തിൽ, സൈനികർ വിയർത്തു എന്നതൊക്കെ കാലാവസ്ഥയെ
കുറിച്ചുള്ള പൊതുബോധത്തെ പരിഹസിക്കലായി സമൂഹം കാണില്ലേ? അത്യാവശ്യം സൈനികപദാവലി
മാത്രമറിയുന്ന കൂലിപ്പട്ടാളത്തിനിപ്പോൾ, പ്രപഞ്ചവിജ്ഞാനീയവും പ്രയോഗികകാഴ്ചപ്പാടും
ആരോഗ്യകരമായ അളവിൽ കിട്ടിയ ‘ഉന്മാദ’മായിരുന്നില്ലേ സാരഥിയുടെ പ്രഭാഷണപരമ്പര?
വരുംയുഗങ്ങളിൽ ഈ പ്രഭാഷണങ്ങൾ മഹാസംഭവമെന്ന നിലയിൽ ഉദ്ധരണികളിലും ടിപ്പണികളിലും
യുദ്ധക്ഷമത വർധിപ്പിക്കാനായി ഉപയോഗിക്കപ്പെടില്ലെന്നാർക്കറിയാം? എനിക്കോ നിങ്ങൾക്കോ
അറിയില്ലെന്നു് വ്യക്തമല്ലേ?” കൊടുംതണുപ്പിലും, അർദ്ധനഗ്ന ധൃഷ്ടധ്യുമ്നൻ പുഴയൊഴുക്കിലേക്കു
കൂപ്പുകുത്തുന്നുതു, മങ്ങിയ നിലാവിൽ പാണ്ഡവരും പാഞ്ചാലിയും പിൻജാലകത്തിലൂടെ നോക്കിനിന്നു.
</p>
          <p style="indent">
            <pb n="20" ed="2023-03-25"/>
          </p>
          <p style="indent">“പന്ത്രണ്ടുവർഷം അന്തിയുറങ്ങിയ ഈ ഓർമകുടീരം ഇനി എന്തു ചെയ്യും?
അക്ഷയപാത്രം ഉൾപ്പെടെ എല്ലാം ഇട്ടെറിഞ്ഞു അജ്ഞാത വാസത്തിലേക്കു അർധരാത്രിയിൽ
അപ്രത്യക്ഷരാവുമോ, അതോ, വിധിയുടെ വിളയാട്ടത്തിൽ നിങ്ങൾ ഹസ്തിനപുരിമഹാറാണിയായാൽ,
പാണ്ഡവപൈതൃകമായി ആളൊഴിഞ്ഞ ആശ്രമം പരിപാലിക്കുമോ?”, പൗരാവകാശവും സ്വത്തും
നഷ്ടപ്പെട്ടു കൗരവ അടിമകളായി സഹനത്തിൽ കഴിഞ്ഞ ആശ്രമം നോക്കി കൊട്ടാരം ലേഖിക
അനുതാപത്തോടെ ചോദിച്ചു.
</p>
          <p style="indent">“പൊള്ളുന്ന ഓർമ്മകളിൽനിന്നും പാതിരാവിൽ ഒളിച്ചോടുമ്പോൾ, അരക്കില്ലം
പോലെ തീയിടട്ടെ പാണ്ഡവർ ഇതും!”
</p>
          <p style="indent">“മൂപ്പിളമ ശ്രേണിയിൽ നിങ്ങൾക്കു് തൊട്ടുതാഴെ കിരീടാവകാശത്തിനു
യോഗ്യതയുണ്ടായിരുന്ന പാണ്ഡവനല്ലേ ചുണ്ടിൽ നീരൊഴിച്ചുകൊടുക്കാൻ നിങ്ങൾ മെനക്കെടാതെ
കാലംചെന്നതു്! എന്തായിരുന്നു ഇത്രമാത്രം വൈകാരിക അകൽച്ച തോന്നാൻ ഇടനെഞ്ഞിൽ
നീറിക്കൊണ്ടിരുന്ന അനിഷ്ടം?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. ആകാശയാത്രക്കായി
കൊടുമുടിയിൽ ഊർന്നിറങ്ങുന്നൊരു സ്വർണ്ണത്തേരിനായി ഒറ്റക്കാലിൽ കാത്തു നിൽക്കുകയായിരുന്നു
ഈയടുത്തദിവസംവരെ ഹസ്തിനപുരിയുടെ പ്രിയങ്കരനായ ധർമ്മപുത്രർ.
</p>
          <p style="indent">“അറിയപ്പെടുന്നൊരു കുലപുരുഷനല്ല ഭീമന്റെ അവിഹിത ബീജധാനി
എന്നതുകൊണ്ടാവാം, അശ്ലീലമെന്നൊറ്റനോട്ടത്തിൽ ആരും നിന്ദിക്കുന്നൊരു വാമൊഴിരീതിയുണ്ടു് ഭീമ
പെരുമാറ്റത്തിൽ. കേട്ടുകേട്ടു് വേറെവഴിയില്ലാതെ സമരസപ്പെടുകയായിരുന്നു എങ്കിലും, ഉള്ളിൽ
പൊരുത്തപ്പെട്ടിരുന്നില്ല ആ പരുക്കൻനാവുമായി നാളിതുവരെ. മുതിർന്ന രാജപത്നിയെന്ന നിലയിൽ
കുന്തി ചാടേണ്ട സതിയിൽ, ഇളമുറ മാദ്രിയെ എറിയാൻ അവൻ രാക്ഷസീയമായ വ്യഗ്രതയിൽ പ്രയത്നിച്ചു,
വാരണാവതം അരക്കില്ലത്തിൽ അത്താഴം ചോദിച്ചുവന്ന ആദിവാസികളെ ചുട്ടുകൊല്ലാൻ അവൻ
കുന്തിക്കൊപ്പം കുറ്റബോധമില്ലാതെ കൂട്ടുനിന്നു, അവന്റെ പെരുമാറ്റത്തിലെ കാടൻരീതിമാത്രം ഞാൻ
വഴിക്കുവഴി പരാമർശിച്ചാൽ പോരാ, ആ വാമൊഴിയുടെ, അശേഷം മനുഷ്യത്വമില്ലാത്ത വിധം
വിലക്ഷണമായ വ്യക്തിമുദ്രയും എന്നെ അവ നിലനിന്നും അകറ്റി. ജഡം നിങ്ങളുടെ ശ്രമദാനത്തിൽ
പൂർണ്ണമായും ദഹിപ്പിച്ചു എന്നുകരുത്തട്ടെ? ഉവ്വു്? ആശ്വാസമായി. ഞാൻ പറുദീസയിൽ പ്രവേശിക്കുമ്പോൾ
മാത്രമല്ല, അവൻ നരകയാതനയിൽ നിലവിളിക്കുന്നതു് സ്വർഗ്ഗസ്ഥനായ എനിക്കു് എന്നും കേൾക്കണം”
വാലാട്ടി നായ വിശ്വസ്തത അറിയിച്ചു.
</p>
          <p style="indent">
            <pb n="21" ed="2023-03-26"/>
          </p>
          <p style="indent">“ഭീഷ്മരുമായി തല്ലിപ്പിരിഞ്ഞെന്ന വാർത്ത പരന്നല്ലോ?”, കൊട്ടാരം ലേഖിക
അഭിവാദ്യം ചെയ്തു.
</p>
          <p style="indent">“ഗാന്ധാരരാജ്യത്തിന്റെ കിരീടാവകാശം ത്യജിച്ചു ഞാൻ ഹസ്തിനപുരിയിൽ
വന്നതു് സഹോദരിക്കൊരു ആൾസഹായം ആവാനായിരുന്നു. ആൾദൈവംഭീഷ്മരെ മുഖംകാണിക്കാൻ
ഉപചാരങ്ങൾ പാലിച്ചു ചെന്നു, കൊട്ടാരഭരണത്തിന്റെ ദൈനംദിന ചുമതല ഏൽപ്പിക്കുമെന്നുകരുതിയ
എനിക്കുതെറ്റിയോ. വരണാവതം പ്രവിശ്യയുടെ സുരക്ഷാ പരിപാലനചുമതല തന്നപ്പോൾ ഞെട്ടി.
കൈമുത്തി കെണിയിൽ കുരുങ്ങാതെ, തങ്കപ്പെട്ട ആ ബ്രഹ്മചാരിയോടു് യാത്ര പറഞ്ഞു പിരിഞ്ഞു.
യഥാർത്ഥത്തിൽ ഇതിലധിലധികം അവിടെ വല്ലതും സംഭവിച്ചുവോ. കുതിരപ്പന്തിയിൽ നിന്നും പുതുവിവരം
കിട്ടാൻ എന്തു് വഴി!” ഗാന്ധാരഭൂപതി എന്നൊരു പുതുവേഷംകെട്ടുമായി, അയഞ്ഞ ഉടയാടകളണിഞ്ഞു
ജ്വാലാമുഖീ ക്ഷേത്രത്തിൽ ആത്മീയ പ്രഭാഷണത്തിനു് തയ്യാറെടുക്കുകയായിരുന്നു മഹാറാണി
ഗാന്ധാരിയുടെ പ്രിയസഹോദരൻ.
</p>
          <p style="indent">“വിവാഹിതയെങ്കിലും ഒരു സ്ത്രീ സ്വതന്ത്രവ്യക്തികൂടിയാണെന്ന പരിഗണന
പാഞ്ചാലിക്കു് നിഷേധിച്ചുകൊണ്ടായിരുന്നില്ലേ, “കിട്ടിയ ദാനം ഒരുപോലെ വീതിക്കൂ” എന്നു്,
ദുഷ്ടലാക്കോടെ നിങ്ങൾ മക്കളോടാജ്ഞാപിച്ചതു്?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.
ഗാന്ധാരിയുമൊപ്പം വനവാസത്തിനായി അന്ത്യപദയാത്രക്കൊരുങ്ങുകയായിരുന്നു, പാണ്ഡവഭരണത്തിൽ
രാജമാതാപദവി പാഞ്ചാലിയാൽ എന്നെന്നും നിഷേധിക്കപ്പെട്ട പാണ്ഡുവിധവ.
</p>
          <p style="indent">“അരക്കില്ലത്തുനിന്നു് പ്രാണനും കൊണ്ടു് ഒളിച്ചോടിയ ഞങ്ങൾ, അഗതികളായി
ദേശാന്തരങ്ങളിൽ കഴിയുമ്പോഴും, നിത്യമെന്നോണം യുവപാണ്ഡവശരീരങ്ങളുടെ ജൈവികാവശ്യങ്ങൾ
എന്നെ ചിന്താകുലയാക്കിയിരുന്നു. രമിക്കാൻ പെൺസാന്നിധ്യം ഇല്ലാത്ത ദൈന്യാവസ്ഥയിലായിരുന്നു
പാണ്ഡവർ. ദേവസന്തതികളെങ്കിലും പിച്ചപ്പാത്രവുമായി ഇച്ചിൽ തേടുന്നവർക്കു എവിടെ വധുക്കളെ
കണ്ടെത്തുമെന്ന ചിന്തയിൽ ഞാൻ കുഴഞ്ഞു. അഞ്ചു ആണുങ്ങൾക്കറിയാവുന്ന ഏകസ്ത്രീസാന്നിധ്യം
ഞാനാണെന്ന തിരിച്ചറിവെന്നെ സദാചാരനിരീക്ഷണത്താൽ അസ്വസ്ഥയാക്കുന്ന ആ കാലത്തു,
യാദൃച്ഛികമെന്നോണം, സ്വയംവരമത്സരാർത്ഥിയായി അർജ്ജുനൻ പാഞ്ചാലിയെ പരിണയിച്ചു.
അഞ്ചുപേർക്കും പായ പങ്കിടാവുന്നരീതിയിൽ, ദാമ്പത്യസാഹചര്യം ആവശ്യപ്പെടുന്ന പരിഹാരവഴി
സ്വാഭാവികമായി തെളിഞ്ഞെന്ന ശുഭപ്രതീക്ഷയിൽ, ഉടനടി ‘രചിക്കപ്പെട്ട’ പ്രഹസനമായിരുന്നു,
‘അഞ്ചുപേരും ഒരുപോലെ ആസ്വദിക്കണം ഈ പെണ്ണുടൽ’ എന്ന ആജ്ഞ. ദൈവമാതാവിന്റെ
കൽപനപോലെ പാണ്ഡവർ എന്റെ വചനം മുഖവിലക്കെടുക്കുമ്പോഴും, രണ്ടുഭാഗങ്ങളിൽനിന്നുമുണ്ടായ
‘പ്രതിഷേധങ്ങളും ആശ്ചര്യ’വുമൊക്കെ എന്റെ പ്രഹസനത്തിനു യോജിച്ച വൈകാരികപ്രതികരണമെന്നു
സംതൃപ്തിയോടെ ഞാൻ വിലയിരുത്തി. ബഹുഭർത്തൃത്വ ദാമ്പത്യത്തിൽ പാഞ്ചാലി പ്രതിഷേധിച്ചു
എന്നുകേട്ടപ്പോൾ പരിഹാസമല്ല പുഞ്ചിരിക്കാനാണു് തോന്നിയതു്. അരക്കെട്ടിൽ കാമനയുള്ള ഏതു സ്ത്രീ
വേണ്ടെന്നു പറയും, ഭർത്താവിനൊപ്പം നാലു പുത്തൻ ഭർത്താക്കന്മാരെ ആദ്യരാത്രി ഭർത്തൃമാതാവിന്റെ
ഭാവുകങ്ങളുമായി വിവാഹസമ്മാനമായി കിട്ടിയാൽ? സുന്ദരിയായ സഹോദരഭാര്യയെ, കിനാവിലെങ്കിലും
ഓമനിക്കാത്ത പരപുരുഷനുണ്ടോ!”
</p>
          <p style="indent">
            <pb n="22" ed="2023-03-27"/>
          </p>
          <p style="indent">“അഞ്ചുഭർത്താക്കന്മാരേയും മാറിമാറി കിടപ്പറക്കകത്തും പുറത്തും
‘അപനിർമ്മിക്കുന്ന’തിൽ പാഞ്ചാലി അപാകത കാണുന്നില്ലെങ്കിലും നിങ്ങൾ ദുര്യോധനനെ
‘പ്രതിചേർക്കു’ന്ന തരത്തിൽ ഒന്നും കേട്ടതായി ഓർമ്മിക്കാനാവുന്നില്ല. ഭർതൃനിന്ദ ചെയ്യില്ല എന്നതൊരു
സവിശേഷ മാനസിക പരിശീലനമാണോ?”, കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു.
കുരുക്ഷേത്രയുടെ ആഘാതത്തിൽ, പുണ്യനദികളിൽ വിധവ സാന്ത്വനം തേടുന്ന അശാന്തകാലം.
</p>
          <p style="indent">“പാണ്ഡവരുടെ ദാമ്പത്യേതര രതിജീവിതത്തിൽ പാവം പാഞ്ചാലി
ജീവിതകാലം മുഴുവൻ നേരിട്ട പോലൊരു സ്വകാര്യദുരന്തം എന്റെ വിവാഹജീവിതത്തിൽ
ഉണ്ടായില്ലെന്നതു്, വാസ്തവത്തിൽ ദുര്യോധനന്റെ മാനസിക പരിശീലനം കൊണ്ടായിരുന്നില്ലേ?
ഉടലഴകുള്ള നൂറോളം സഹോദരഭാര്യമാർ അവനോടു് വിധേയത്വം കാണിക്കുന്ന കൂട്ടുകുടുംബ
സാഹചര്യങ്ങൾ പതിവായി നേരിടുമ്പോഴും, വീവാഹ ബാഹ്യ രതിപരീക്ഷണത്തിനവൻ ഇടക്കൊക്കെ
സ്വാഭാവികമായി വഴിപ്പെട്ടു എന്നാരും മന്ത്രിക്കുന്നതായി എന്റെ അറിവിലില്ല. അന്തഃപുരങ്ങളിലെ
അന്തച്ഛിദ്രങ്ങൾക്കു മാസവേതനത്തിൽ ചെവിയോർക്കുന്ന നിങ്ങൾക്കങ്ങനെ വല്ലപ്പോഴും
തോന്നിയിട്ടുണ്ടോ?”
</p>
          <p style="indent">
            <pb n="23" ed="2023-03-28"/>
          </p>
          <p style="indent">“യുദ്ധാരംഭ ദിനം തുടക്കത്തിൽ നിങ്ങൾ വിഷാദവാനായിരുന്നെങ്കിൽ,
അന്ത്യദിനമായപ്പോഴേക്കും ആളൊരു ദാർശനികനായി എന്നാണോ ഞങ്ങൾ മനസ്സിലാക്കേണ്ടതു്?”,
കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. കുരുക്ഷേത്രയുദ്ധം ജയിച്ചെന്ന അവകാശവാദവുമായി
ആറംഗപാണ്ഡവസംഘം രാജപാതയിലൂടെ നീങ്ങുന്ന നേരം.
</p>
          <p style="indent">“നാളെ ഈ സമയത്തു ഞങ്ങൾ ഹസ്തിനപുരി കോട്ടപിടിച്ചെടുത്തു, പാണ്ഡവ
പതാക ഉയർത്തുമെന്നു് നിങ്ങൾക്കറിയാം, എന്നാൽ ഈ വിറയ്ക്കുന്ന തണുപ്പിൽ ഒരുപാത്രം ചൂടുള്ള
പാനീയം കിട്ടിയാൽ, കുരുവംശഅധികാരം തന്നെ ഞാൻ വേണ്ടെന്നു വക്കാം. മുന്നിൽ നടക്കുന്നതു്
പാഞ്ചാലി, പിന്നിലിപ്പോൾ യുധിഷ്ഠിരൻ. അപ്പോൾ എന്തുസംഭവിച്ചു കഴിഞ്ഞ പതിനെട്ടുദിവസങ്ങളിൽ
എന്നോ? ഓരോ വൈകിയ രാത്രിയും കുളിച്ചു പാളയത്തിലെത്തുമ്പോൾ, മറ്റു പാണ്ഡവർ
കിടന്നുറങ്ങിയിട്ടുണ്ടാവും. ഉറങ്ങാതെ പാഞ്ചാലി കാത്തിരിക്കുന്നതു് യുദ്ധവാർത്ത കേൾക്കാനോ
ക്ഷേമാന്വേഷണത്തിനോ അല്ല, അവളുടെ അഞ്ചുമക്കളെ ഞാൻ കരുതലോടെ രാപാർപ്പിച്ചുവോ
എന്നറിയാനാണു്. അവർ കുളിച്ചു ഭക്ഷണം കഴിച്ചുറങ്ങിയിട്ടാണു് ഞാൻ ഇവിടെ പാളയത്തിൽ വന്നതെന്ന
മറുപടി കേട്ടാൽ, അവളിൽ വരുന്ന രൂപഭാവപരിണാമം എന്നെയെന്നപോലെ നിങ്ങളെയും ഒരുപക്ഷേ,
വിസ്മയിപ്പിക്കും. പിന്നെ അവൾ ആ കൗമാര പോരാളികളുടെ അമ്മയല്ല, എന്റെ ഊഷ്മളആതിഥേയയാണു്
ആസ്വാദന നിശീഥിനിയിലൂടെ പുലർച്ചയിലേക്കു നയിക്കുന്ന വന്യ കാമന! മറ്റു പാണ്ഡവരോടു്
സംസാരിക്കുമ്പോൾ വ്യക്തമായി, ഓരോ പാണ്ഡവനെയും ഒന്നൊന്നായി അവൾ അഞ്ചു കുട്ടികളുടെ
രക്ഷാധികാരിയായി നിയമിച്ചിട്ടുണ്ടു്, അവരെയും കൃതജ്ഞതയോടെ രാവേറെ ചെല്ലുംവരെ,
എന്നെയെന്നപോലെ പരിലാളിച്ചിട്ടുണ്ടു്. അപ്പോഴാണെനിക്കു് സംശയം തോന്നിയതു്, ഞാൻ സ്വയംവരം
ചെയ്ത പാഞ്ചാലി എന്ന സ്ത്രീ എണ്ണത്തിൽ അഞ്ചായിരിക്കുമോ? അങ്ങനെയെങ്കിൽ യഥാർത്ഥ പാഞ്ചാലി
ആരുടെ കൂടെ?”
</p>
          <p style="indent">“വസ്ത്രാക്ഷേപം കണ്ടുരസിച്ചവരിൽ, ഇന്നു് ജീവിച്ചിരിപ്പുള്ളതു് എന്റെ
ഭർത്താക്കന്മാർ മാത്രം”!, ചുവർ ചാരിയിരുന്നു ആലോചനയിൽ പാഞ്ചാലി പറഞ്ഞു…
</p>
          <p style="indent">“അഞ്ചുഭർത്താക്കന്മാരേയും മാറിമാറി കിടപ്പറക്കകത്തും പുറത്തും
‘അപനിർമ്മിക്കുന്ന’തിൽ പാഞ്ചാലി അപാകത കാണുന്നില്ലെങ്കിലും നിങ്ങൾ ദുര്യോധനനെ
‘പ്രതിചേർക്കു’ന്ന തരത്തിൽ ഒന്നും കേട്ടതായി ഓർമ്മിക്കാനാവുന്നില്ല. ഭർതൃനിന്ദ ചെയ്യില്ല എന്നതൊരു
സവിശേഷ മാനസിക പരിശീലനമാണോ?”, കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു.
കുരുക്ഷേത്രയുടെ ആഘാതത്തിൽ, പുണ്യനദികളിൽ വിധവ സാന്ത്വനം തേടുന്ന അശാന്തകാലം.
</p>
          <p style="indent">“പാണ്ഡവരുടെ ദാമ്പത്യേതര രതിജീവിതത്തിൽ പാവം പാഞ്ചാലി
ജീവിതകാലം മുഴുവൻ നേരിട്ട പോലൊരു സ്വകാര്യദുരന്തം എന്റെ വിവാഹജീവിതത്തിൽ
ഉണ്ടായില്ലെന്നതു്, വാസ്തവത്തിൽ ദുര്യോധനന്റെ മാനസിക പരിശീലനം കൊണ്ടായിരുന്നില്ലേ?
ഉടലഴകുള്ള നൂറോളം സഹോദരഭാര്യമാർ അവനോടു് വിധേയത്വം കാണിക്കുന്ന കൂട്ടുകുടുംബ
സാഹചര്യങ്ങൾ പതിവായി നേരിടുമ്പോഴും, വീവാഹബാഹ്യ രതിപരീക്ഷണത്തിനവൻ ഇടക്കൊക്കെ
സ്വാഭാവികമായി വഴിപ്പെട്ടു എന്നാരും മന്ത്രിക്കുന്നതായി എന്റെ അറിവിലില്ല. അന്തഃപുരങ്ങളിലെ
അന്തച്ഛിദ്രങ്ങൾക്കു മാസവേതനത്തിൽ ചെവിയോർക്കുന്ന നിങ്ങൾക്കങ്ങനെ വല്ലപ്പോഴും
തോന്നിയിട്ടുണ്ടോ?”
</p>
          <p style="indent">
            <pb n="24" ed="2023-03-29"/>
          </p>
          <p style="indent">“കനിവു് കാണിച്ചതുകൊണ്ടെന്തു നേട്ടമുണ്ടാക്കി പാഞ്ചാലി എന്നല്ലേ
കാലമിത്രകഴിഞ്ഞിട്ടും, അർജ്ജുനൻ കനിവില്ലാതെ ചോദിക്കുന്നതു്!” കൊട്ടാരം ലേഖിക ചോദിച്ചു.
പാണ്ഡവഭരണത്തിന്റെ അന്ത്യവർഷം, കിരീടാവകാശി പരീക്ഷിത്തു് ചെങ്കോലിനായി അരമന
വിപ്ലവത്തിനു് ആളൊരുക്കുന്ന സംഘർഷദിനങ്ങൾ.
</p>
          <p style="indent">“വിവാഹം കഴിഞ്ഞു ഹസ്തിനപുരിയിൽ എത്തുമ്പോൾ സ്വന്തമെന്നുപറയാൻ
പാണ്ഡവർക്കൊരിടമില്ല. കുരുവംശത്തിന്റെ വാരണാവതം സുഖവാസമന്ദിരം തീയിട്ടെന്ന കുറ്റത്തിനു്
പാണ്ഡവരെ പിടികിട്ടാപ്പുള്ളികൾ ആയി പ്രഖ്യാപിച്ചിരുന്നു. പരിഭ്രാന്തയായ ഒന്നാംപ്രതി കുന്തി,
ഗാന്ധാരിയുടെ മടയിൽ അഭയം നേടി, പരുക്കൻ പാണ്ഡവരെ പായിലും തീൻശാലയിലും പരിചരിക്കേണ്ട
ഗതികേടു് എനിക്കുമാത്രമായ ആ ദുർദിനങ്ങളിൽ, നിത്യവും രാവിലെ കുളിച്ചുവൃത്തിയായി പുതുപൂക്കളുമായി
വന്നുകണ്ടു മുട്ടുകുത്തി വ്യക്തിഗതസേവനം വാഗ്ദാനം ചെയ്തിരുന്ന യുവദുര്യോധനനെ ഓർക്കുന്നു.
വാക്കുമാത്രമായിരുന്നില്ല ആപൽഘട്ടത്തിൽ ഹൃദയഭാഷ എന്നോടവൻ കൈമാറിയതു്, ഇനിയുമെന്തിനു്
ഞാനൊളിപ്പിച്ചുവെക്കണം, ഹൃത്തടത്തിൽ കിടക്കുന്നു പലതും! എന്നാൽ അവനുവേണ്ടി നോവുന്ന
എന്നെ, നെഞ്ചോടുചേർത്തു ഓമനിക്കാൻ അവനാവുംമുമ്പു് ഭീമൻ തുടയിലടിച്ചവനെ എന്നെന്നേക്കുമായി
നിശ്ശബ്ദനാക്കുന്നതു നേരിൽ കാണേണ്ടിവന്ന നിർഭാഗ്യവതി ഞാൻ!”, ഏങ്ങലടിച്ചു കരയുന്ന ഭാര്യയെ
നകുലനും സഹദേവനും, താങ്ങിയെടുത്തു അന്തഃപുരത്തിലേക്കു പോവുംമുമ്പു് തിരിഞു നിന്നൊരു
നിർദയനോട്ടത്താൽ, കൊട്ടാരം ലേഖികയെ ശിക്ഷിച്ചു.
</p>
          <p style="indent">“നെറിയില്ലാത്ത നാഗരീകജീവിതം മടുത്തു ഇനി ജീവിതസായാഹ്നം കാട്ടിൽ
എന്ന നിർമ്മിതലക്ഷ്യത്തോടെ അരമനയുടെ പടിയിറങ്ങുന്ന ഭർത്തൃമാതാവിനെ, തിരിഞ്ഞുനോക്കുമ്പോൾ,
എങ്ങനെ നിങ്ങൾ അടയാളപ്പെടുത്തുന്നു?” കൊട്ടാരം ലേഖിക മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു.
പാണ്ഡവർ ഹസ്തിനപുരി ഭരിക്കുന്ന കാലം.
</p>
          <p style="indent">“ഭീതിയോടെ! യാഗാഗ്നിയിൽനിന്നും അയോനിജയെന്ന നിലയിൽ ഈ
ലോകത്തുവന്ന ജന്മസവിശേഷത അരഞ്ഞാണം പോലെ രഹസ്യമാക്കി വക്കുകയാണു് പതിവെങ്കിലും,
പുറംലോക ചതികളെക്കുറിച്ചു വേണ്ടത്ര ഗ്രാഹ്യമില്ലാതിരുന്ന കൗമാരത്തിലായിരുന്നു സ്വയംവരം.
അർധരാത്രിയോടെ ഞാൻ, സർവ്വാംഗവും ക്ഷീണിച്ചവശയായി ചാരിക്കിടക്കാനൊരു സ്വകാര്യഇടം
തേടുകയായിരുന്നപ്പോൾ, അഞ്ചു ആണുങ്ങൾ വാത്സല്യത്തോടെ എന്നെ അടുത്തുവിളിച്ചിരുത്തി.
എന്തിനാണവർ തൊടുന്നതെന്നോ സ്നേഹത്തോടെ പെരുമാറുന്നതെന്നോ എനിക്കു തിരിച്ചറിയാനായില്ല.
അവർ എന്റെ അടിവസ്ത്രമഴിച്ചപ്പോഴാണു വല്ലായ്മ തോന്നിയതു്. അപ്പോൾ തന്നെ ഞാൻ
പരിഭ്രാന്തിയോടെ ആ മുറിയിൽനിന്നും ഓടിരക്ഷപ്പെട്ടു. അഥവാ രക്ഷപ്പെടാൻ ശ്രമിച്ചു. ഉടൻ എത്തി
ശാസനാരൂപത്തിൽ കുന്തി മുമ്പിൽ. ചൂണ്ടുവിരൽ ചുണ്ടുകൾക്കു് മേലെ വിലങ്ങനെ ഒരായുധംപോലെ
നിർത്തി അവൾ വിധി നിർണ്ണയിച്ചു, “അവർ നിനക്കു് ഭർത്താക്കന്മാർ! നിന്റെ ഉടലിൽ പരമാധികാരമുള്ള
പാണ്ഡവ സഹോദരന്മാർ. അവരെ പാരിതോഷികമായാണു് തന്നതു്, അവരെ സ്വീകരിച്ചു
ആനന്ദിപ്പിക്കുകയാണു് നിന്റെ കർത്തവ്യം.” അങ്ങനെ പറഞ്ഞുകൊണ്ടവൾ എന്നെ മുറിയിൽ
തള്ളിയിട്ടതോർമ്മയുണ്ടു്. ഇന്നും, രാത്രിയായാൽ എന്നിലൊരു കുട്ടി ഭീതിയോടെ ചുറ്റും നോക്കും,
വിവാഹപൂർവ ലൈംഗിക ബന്ധങ്ങളിൽ അനുഭവമുള്ള അഞ്ചുആണുങ്ങളുടെ ലജ്ജയില്ലാ കൈവിരലുകൾ
അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു വസ്ത്രാക്ഷേപം രസിക്കുന്നുണ്ടോ!”
</p>
          <p style="indent">
            <pb n="25" ed="2023-03-30"/>
          </p>
          <p style="indent">“കുന്തിയും മാദ്രിയും പിഴച്ചുപെറ്റവരെന്നു പാണ്ഡു പുലമ്പുമ്പോൾ, അരുതെന്നു
വിരൽചൂണ്ടാൻ രണ്ടുസ്ത്രീകൾക്കും നാവു പൊന്താറില്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഞാൻ കന്യക, ഞാനും സുചരിത, ഞങ്ങളിരുവർ എന്നെന്നും
ദാമ്പത്യവിശ്വസ്തർ എന്നിരുകൈകളും മലർത്തിക്കാട്ടി സത്യം ചെയ്യാൻ പാണ്ഡു ബഹളംവച്ചു ഞങ്ങളോടു്
ആവശ്യപ്പെടും. വിരണ്ടുപോയ ഞങ്ങളെ അഞ്ചു കുട്ടികൾ പകച്ചു നോക്കും, ‘അതെ അതെ’ എന്നു് പതറി
പറയുമ്പോൾ, അർത്ഥമറിയില്ലെങ്കിലും, കുട്ടികൾ സന്തോഷിക്കും. ഞങ്ങളുടെ ‘സത്യപ്രസ്താവന’യാൽ
പാണ്ഡു വിറളി പിടിച്ചു കുട്ടികളുടെ കവിളിൽപിടിച്ചു തിരുമ്മും. ‘മയക്കിക്കിടത്തി എന്നെ ചതിച്ചിട്ടല്ലേ,
കായികക്ഷമതയുള്ള ആണിനെ തേടി രണ്ടു തേവിടിശ്ശികളും പൂ ചൂടി പടിയിറങ്ങിയതു്’ എന്നു്
ശ്വാസംമുട്ടലോടെ സഞ്ചാരപ്പെടും. കയ്യിൽ തടഞ്ഞ എന്തുമെടുത്തു കുട്ടികളുടെ നേരെ ഏറിയും. ഉന്നം
കൊണ്ടാൽ ഉച്ചത്തിൽ പ്രീതിപ്പെടും ഉന്നം തെറ്റിയാൽ, അശ്ളീല ആംഗ്യങ്ങളോടെ ഗർജ്ജിക്കും.
ക്ഷീണത്തോടെ ഞാൻ അന്നൊരുനാൾ മുറിക്കു പുറത്തുവന്നപ്പോൾ, മാദ്രിയും പതുക്കെ കൂടെ വന്നു. “ഇനി
അയാൾ നമുക്കെതിരെ ഒരുവാക്കു് ശബ്ദിച്ചാൽ, വൃത്തികെട്ടവന്റെ വായിൽ തീണ്ടാരിത്തുണി തിരുകി മുൻ
ഹസ്തിനപുരിരാജാവു് പാണ്ഡു നിദ്രയിൽ കാലംചെന്നു” എന്നുറപ്പുവരുത്തിയശേഷം, തുണിനീക്കി
ചുണ്ടുചേർത്തു വക്കുന്ന കൃത്യം കാര്യക്ഷമമായി ചെയ്യുന്നതു് ഞാനേറ്റു. പെണ്ണുടൽ തൊടുന്നതു്
മരണകാരണമാവുമെന്ന മുനിശാപം മറന്നു മാദ്രിയെ കെട്ടിപ്പിടിച്ചപ്പോഴായിരുന്നു കുഴഞ്ഞുവീണു പാണ്ഡു
നാടുനീങ്ങിയതെന്നു നിങ്ങൾ പതിവുപോലെ തന്മയത്വത്തോടെ അയൽപക്കസന്യസ്തരെ
ബോധ്യപ്പെടുത്തുക. നിശ്ചയദാർഢ്യത്തോടെ മാദ്രി പറഞ്ഞതെല്ലാം ചെയ്തു. വടക്കു പടിഞ്ഞാറൻ
പർവ്വതനിരകളോടു് ചേർന്ന മാദ്രദേശക്കാരിയായിരുന്നു, കത്തുന്ന സൗന്ദര്യമുള്ള യുവരണ്ടാംഭാര്യ മാദ്രി.
പൊതുവെ അവൾ നിശബ്ദയെങ്കിലും നിർണ്ണായകദിനത്തിൽ പീഡക പാണ്ഡുവിനെ കൊന്ന രീതി എന്നെ
ആഹ്ലാദിപ്പിച്ചു. പക്ഷേ, കഷ്ടം, എനിക്കവളെ അതേ പാണ്ഡുവിന്റെ ചിതയിൽ, ഭാവി
പ്രയോജനങ്ങൾക്കായി, ബലം പ്രയോഗിപ്പിച്ചു തള്ളി സതിയനുഷ്ഠിപ്പിക്കേണ്ടി വന്നു!” മാതൃത്വം എന്ന
പെണ്ണവകാശസംരക്ഷണത്തിനായി അവിഹിത ബന്ധങ്ങളിൽ ഏർപ്പെട്ട യുവകുന്തിയുടെ
കെട്ടുവിട്ടൊഴുകിയ ഭൂതകാല സ്മരണകളിൽ മുഴുകിയ വൃദ്ധകുന്തി വിറച്ചു വിറച്ചു വിലപിക്കുന്നതു്
സഹിക്കവയ്യാതെ കൊട്ടാരം ലേഖിക.
</p>
          <p style="indent">“പെൺ മനം അറിയാത്ത ഹേ അഭിവന്ദ്യ വ്യാസൻ, എങ്ങനെ
നിങ്ങൾക്കെഴുതാനാവും അകം പൊള്ളുന്ന പെണ്ണിന്റെ സത്യങ്ങൾ!” എന്നുച്ചരിച്ചു ആശ്രമത്തിൽ നിന്നു്
പുറത്തു വന്നു.
</p>
          <p style="indent">“ഒന്നു് നീട്ടിവിളിച്ചാൽ, മരണം പുഞ്ചിരിച്ചു ഓടിവരുന്നൊരപൂർവ്വ സിദ്ധി
നിങ്ങൾക്കുണ്ടെന്നുകേട്ടല്ലോ. പോരാട്ടംജയിച്ച ശത്രു, സൗജന്യമനസ്ഥിതിയോടെ ഒരുക്കിത്തന്ന
ശരശയ്യയിൽ കിടന്നു നരകിക്കുന്നതിനേക്കാൾ നല്ലതല്ലേ ആ അപൂർവ്വ സിദ്ധി! സ്വച്ഛന്ദമൃത്യു?”, കൊട്ടാരം
ലേഖിക ചോദിച്ചു. പോർക്കളത്തിലെ, ഇപ്പോൾ ആളനക്കമില്ലാത്ത മൂലയിൽ, അശാന്തനായി ആകാശം
നോക്കി കിടക്കുകയായിരുന്നു, സ്വർഗ്ഗജാത ഗംഗയുടെയും കുരുവംശ രാജാവിന്റെയും മകനായി
നൂറ്റാണ്ടുമുമ്പു് ജനിച്ച ദേവവ്രതൻ എന്ന ഭീഷ്മ പിതാമഹൻ.
</p>
          <p style="indent">“അമ്മാ, എനിക്കു് ജീവിച്ചു മതിയായി എന്നു് വിശ്വപ്രകൃതിയോടു് ഏറ്റുപറയുന്ന
ഏകാന്തനിമിഷങ്ങൾ ഉണ്ടു്, ഓരോ പുലരിയിലും. പക്ഷേ, ആഗ്രഹം സാധിച്ചുതരാമെന്നു പ്രകൃതി
ആശ്വസിപ്പിക്കുന്ന നേരത്തു, “അരുതേ, നിർദ്ദയമെങ്കിലും, കണ്ടും മിണ്ടിയും പരിചയമുള്ള ഈ ലോകം വിട്ടു്,
അപരിചിതമായൊരു മരണാനന്തര ലോകം നേരിടാൻ, പ്രത്യാശ നഷ്ടപ്പെട്ട അവസ്ഥയിൽ
എനിക്കാവുന്നില്ലല്ലോ”, എന്നു് ഞാൻ രാത്രി വിലപിക്കുമ്പോൾ പ്രകൃതി ആശ്വസിപ്പിക്കും,”
“അങ്ങനെയെങ്കിൽ പ്രാരാബ്ധങ്ങളുടെ ശരശയ്യയിൽ തുടരൂ മകനെ, ഈ രാത്രിയും നീ!”
</p>
          <p style="indent">
            <pb n="26" ed="2023-03-31"/>
          </p>
          <p style="indent">“ചിലപ്പോഴൊക്കെ സ്വേച്ഛാധിപത്യ പ്രവണതയുടെ അപഹാരത്തിലെങ്കിലും,
ആളൊരറിയപ്പെടുന്ന ധർമ്മിഷ്ഠനും ഏകപത്നീ വ്രതക്കാരനുമല്ലേ. എന്നിട്ടും നിങ്ങൾ മാനസികമായും
ശാരീരികമായും സമ്മർദ്ദത്തിലാക്കി മാത്രമേ ഊഴമനുസരിച്ചു ഇണചേരാൻ സമ്മതിക്കൂ എന്നുവച്ചാൽ!”,
കൊട്ടാരം ലേഖിക ദ്രൗപദിയോടു് ചോദിച്ചു. കുടിയേറ്റക്കാരായി പാണ്ഡവ കുടുംബം ഖാണ്ഡവ
പ്രസ്ഥത്തിലേക്കു പോയ സംഘർഷ ദിനങ്ങൾ.
</p>
          <p style="indent">“കരുത്തുള്ള പുതുതലമുറയെ ഉൽപ്പാദിപ്പിക്കാൻ അപ്പോൾ പരിണാമപരമായ
തിരഞ്ഞെടുപ്പു പരീക്ഷണങ്ങൾ ഒന്നും പ്രസവ യോഗ്യയായ ഭാര്യയുടെ ഭാഗത്തു വേണ്ടേ? ശരിക്കും അവൻ
ധർമ്മിഷ്ഠൻ ആണോയെന്നല്ല, കൗന്തേയരിൽ കരുത്തൻ ആരെന്നാണു് സുരതയോഗ്യത
നിർണയിക്കാനുള്ള പ്രഥമ പരിഗണന. നാളിത്രയായിട്ടും ഒരു പാണ്ഡവനെയും അക്കാര്യത്തിൽ ഞാൻ
‘പരമയോഗ്യ’നെന്നടയാളപ്പെടുത്തിയിട്ടില്ല. വിവാഹ ജീവിതം ഈയിടെ തുടങ്ങിയതല്ലേ ഉള്ളു.
ഹസ്തിനപുരി പത്രിക കാത്തിരിക്കൂ ഇനിയും സമയമുണ്ടല്ലോ. അതിനിടയിൽ ധൃതരാഷ്ട്രരിൽനിന്നും
ഇഷ്ടദാനമായി പതിച്ചുകിട്ടിയ ഖാണ്ഡവ വനം പാണ്ഡവർ രഹസ്യമായി തീയിടുമോ, അതോ, അതിലോല
ആവാസവ്യവസ്ഥയുടെ അവസ്ഥാന്തരം അനുകമ്പയോടെ പരിഗണിക്കുമോ എന്നും നോക്കട്ടെ.
പ്രസവിക്കാൻ അഞ്ചു പേരുമായി മാറി മാറി ഇണ ചേരുക മാത്രമല്ലല്ലോ എന്നെ പോലെ
സാമൂഹ്യബോധമുള്ളൊരു വ്യക്തിയുടെ ജീവിതാഭിലാഷം!”
</p>
          <p style="indent">“ചുവരെഴുത്തു പതിപ്പുകളെല്ലാം ശൂന്യമാണല്ലോ. പാണ്ഡവർക്കിടയിലെ
അധികാരകേന്ദ്രിതമായ അന്തഃഛിദ്രം മറനീക്കി കിരീടാവകാശി പരീക്ഷിത്തു് നിത്യവും
പുറത്തുകൊണ്ടുവരുമ്പോൾ, ജനാധിപത്യവാദിയായ യുവകലാപകാരിക്കു് അക്ഷരപിന്തുണ
കൊടുക്കുകയല്ലേ ശരിക്കും വേണ്ടതു്?, പിന്നെ ഇടം ഒഴിച്ചിട്ടതിന്റെ പ്രസക്തി?”, ചാർവാകൻ കൊട്ടാരം
ലേഖികയോടു് ചോദിച്ചു.
</p>
          <p style="indent">“ചുവരെഴുത്തുപതിപ്പുകൾ ‘പറയാതെ പറയു’മെന്നാണു് നിലപാടു്.
ഭരണകൂടവിരുദ്ധവാർത്ത കൊടുത്താൽ പത്രപ്രവർത്തകരെ പാണ്ഡവർ തെരുവിൽ നേരിടുമെന്ന
പ്രചാരണം വിശ്വാസയോഗ്യമല്ല. പുതുതലമുറ കൗരവ രാജകുമാരികളെ പാണ്ഡവർ അടിമപ്പണിക്കായി
ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി ദുര്യോധനവിധവയിൽനിന്നും ഉയർന്നപ്പോൾ
പ്രതിഷേധസൂചകമായി ചുവരെഴുത്തുകൾ ശൂന്യമാക്കിയിരുന്നല്ലോ. ഭരണവർഗ്ഗത്തെ വിറളിപിടിപ്പിച്ച
‘ഹസ്തിനപുരി പത്രിക’യുടെ “വാചാലമായ മൗനം”, വരുംയുഗങ്ങളിൽ പൗരാവകാശം നിഷേധിക്കുന്ന
ഏകാധിപതികളോടുള്ള മാധ്യമവിധേയത്വം ആയി തെറ്റിദ്ധരിക്കാമെന്നറിഞ്ഞിട്ടും, വരുംകാല മാധ്യമങ്ങൾ
സ്വീകരിക്കുമെന്നുതന്നെയാണു് തക്ഷശില സർവ്വകലാശാല പ്രവചിച്ചിരിക്കുന്നതു്!”
</p>
          <p style="indent">“കുരുക്ഷേത്രയിൽ രക്തസാക്ഷികളായ കൗരവരുടെ ജഡങ്ങൾ
എണ്ണിത്തിട്ടപ്പെടുത്തിയശേഷം അധികാര ചിഹ്നമായ ചെങ്കോൽ പാണ്ഡവർക്കു് ഉപചാരപൂർവ്വം
കൈമാറാം എന്ന മഹാരാജാവു് ധൃതരാഷ്ട്രരുടെ നിർദേശം തള്ളി, സ്ഥാനചിഹ്നം തട്ടിപ്പറിച്ചു,
സിംഹാസനത്തിൽ കയറിഇരുന്നു ആദ്യമെടുത്ത തീരുമാനമനുസരിച്ചു് കൗരവരാജവിധവകളെ
അരമനസമുച്ചയത്തിൽനിന്നും അർധരാത്രി കുടിയൊഴിപ്പിച്ചു, വാണിജ്യരതി വീഥിയിൽ പുനരധിവാസം
ചെയ്യിച്ചു. ഞെട്ടലോടുകൂടിയാണു് നവഭരണകൂടത്തിന്റെ ഹൃദയശൂന്യത മനുഷ്യമനഃസാക്ഷി കാണുന്നതു്?”,
കൊട്ടാരം ലേഖിക പൊതുവികാരം പങ്കുവച്ചു.
</p>
          <p style="indent">“ഇതിലെവിടെയാണു് നിങ്ങളുടെ ‘പാവംമാനവഹൃദയ’ത്തിനു ഇത്രമാത്രം
ശൂന്യതയും ഞെട്ടലും അനുഭവപ്പെടാനുള്ളതു്? കൗരവഅടിമ എന്ന നിലയിൽ വ്യാഴവട്ടക്കാലം പാഞ്ചാലി
ചെയ്ത കൗരവശിക്ഷ ഉണ്ടല്ലോ, അയൽപക്ക സന്യസ്ഥരുടെ ജൈവമാലിന്യനീക്കം എന്ന കുപ്രസിദ്ധ
ദിനചര്യ, അതു് വേണോ, അതോ വിനോദ രതിസേവനത്തിലൂടെ ഭൌതികസമൃദ്ധിയിൽ ജീവിക്കണോ
എന്ന ഭീമന്റെ ചോദ്യത്തിനു്, ‘രണ്ടാമത്തേതു് മതി’ എന്നു് ഇടനെഞ്ഞിൽ കൈവച്ചു് നിങ്ങളുടെ മുമ്പിൽ
പരസ്യമായി പറഞ്ഞതു് കൗരവരാജസ്ത്രീകളല്ലേ”, വാണിജ്യരതിയിൽ വ്യക്തിഗത ശരീരശുചിത്വത്തിന്റെ
പ്രസക്തി എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണത്തിനു് പോവുകയായിരുന്ന പാഞ്ചാലിയുടെ സുരക്ഷക്കായി
കൂടെപോവുകയായിരുന്നു, ജോലിത്തിരക്കിനിടയിലും ചാര വകുപ്പു് മേധാവി നകുലൻ.
</p>
        </div>
        <!--end of "section 3.0/.3"-->
      </div>
      <!--end of "chapter 3/0"-->
      <!--END OF CHAPTER 3/0-->
      <div prev="3" next="5" type="chapter" n="4" xml:id="chp4">
        <head type="chaphead">ഭാഗം പത്തു്</head>
        <div type="lsection">
          <p style="noindent">“നിങ്ങൾ ‘കുലസ്ത്രീ’ അല്ലെ? ദുശ്ശാസനൻ നിങ്ങളുടെ ഭർത്താവാണെന്നു
പുറംലോകം അറിയുന്നതൊരു മോശം കാര്യം എന്ന ബോധ്യം വന്നുവോ?” കൊട്ടാരം ലേഖിക
ദുശ്ശാസനവധുവിനോടു് ചോദിച്ചു, വേറൊരു ‘കുലസ്ത്രീ’യെ ബലാൽക്കാരം ചെയ്യാൻ ശ്രമിച്ച ഗുരുതര
കുറ്റത്തിനു്, കുരുവംശമൂപ്പിളമശ്രേണിയിൽ രണ്ടാമനായ ദുശ്ശാസന രാജകുമാരനന്തഃപുരത്തിൽ പ്രവേശനം
നിരോധിക്കാൻ ചാർവാകനേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങിയ പ്രഭാതം.
</p>
          <p style="noindent">“എനിക്കും ഭർത്താവിനും പാഞ്ചാലിയെ നവവധുവെന്ന നിലയിൽതന്നെ
പരിചയമുണ്ടു്. പാഞ്ചാലി ഇവിടെ വന്ന അന്നും സൗഹൃദം തുടർന്നു. രാത്രിയോടെയാണു്, പാണ്ഡവരുടെ
പിടിപ്പുകേടിൽ പാഞ്ചാലിയുടെ രാജപദവി നഷ്ടപ്പെട്ടതും, യുധിഷ്ഠിരൻ എന്നിട്ടും അവളുടെ ഉടൽ പണയം
വച്ചുകളിച്ചു അടിമയായതും. ഹസ്തിനപുരിയിലെ നിയമമനുസരിച്ചു അടിമയായാൽ പിന്നെ നിങ്ങളുടെ
പൂർവ്വാശ്രമം നീതിപീഠം പരിഗണിക്കുകയില്ല. അവൾ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി എന്ന തലേന്നത്തെ
അവസ്ഥ മാറി കൗരവഉടയോന്റെ പെൺഅടിമയായി പരിവർത്തനം ചെയ്തു. ഞാൻ ജനിച്ച
വടക്കുപടിഞ്ഞാറൻ രാജ്യങ്ങളിൽ പക്ഷേ, പെൺ അടിമ എന്നല്ല വിളിക്കുക, ലൈംഗികഅടിമ എന്നാണു്.
കുറെയൊക്കെ നിങ്ങൾക്കറിയാമല്ലോ. പക്ഷേ, സത്യവതി രാജമാതാവായിരുന്ന ഹസ്തിനപുരിയുടെ
സാംസ്കാരിക നവോത്ഥാനത്തിൽ ലൈംഗികഅടിമ എന്ന ഹീനപരാമർശം നിയമാവലിയിൽ നിന്നും
പിൻവലിച്ചു, നിയമത്തിന്റെ ദൃഷ്ടിയിൽ അങ്ങനെ അവൾ ‘അടിമ’യായി. എന്നിട്ടും അതിന്റെ
അർത്ഥാന്തരങ്ങൾ അംഗീകരിക്കാതെ പാഞ്ചാലി പ്രകോപിതയായപ്പോൾ ആയിരുന്നല്ലോ ഉന്തും തള്ളും.
അല്പവസ്ത്ര പാഞ്ചാലി വിവസ്ത്രയാവും മുമ്പു് തന്നെ, മയൻനിർമ്മിത സഭയിലൊരു പെണ്ണനുകൂല കൂരിരുട്ടു്
പടർന്നു, പുതക്കാൻ അംഗവസ്ത്രം എറിഞ്ഞുകൊടുത്തു. പ്രകാശം പരന്നപ്പോൾ അവൾ പരിപൂർണ്ണ
വസ്ത്രാലംകൃത! വസ്തുത ഭീഷ്മ നീതിപീഠത്തിൽ എത്തിച്ചുകഴിഞ്ഞാൽ ദുശ്ശാശാസൻ കുറ്റവിമുക്തനാവും. “ഒരു
ഭാര്യക്കു് ഒരു ഭർത്താവു്” എന്ന സ്ത്രീനീതിമുദ്രാവാക്യം അവനല്ലേ നാടൊട്ടുക്കു് പ്രചരിപ്പിച്ചതു്! പാണ്ഡു
മാദ്രിയെ വിവാഹം ചെയ്യാനുറച്ചപ്പോൾ “അരുതേ അനീതി, കുന്തി മാത്രം മതി നിങ്ങൾക്കും ഭാര്യ,
ധൃതരാഷ്ട്രർക്കു് ഗാന്ധാരി പോലെ” എന്നു് നിലവിളിച്ച ബാല്യ കാലം അവനുണ്ടു്. ഒന്നും മറക്കരുതു്”.
</p>
          <p style="noindent">“പത്തു തുറിച്ച കണ്ണുകൾ ആ കാളരാത്രി മുഴുവൻ എന്നെ പേടിപ്പി ച്ചു.
അങ്ങനെയാണു് നവവധു പാഞ്ചാലി ആദ്യ രാത്രി ഓർമ്മിച്ചതു്. ഒന്നാംപ്രതിക്കൂട്ടിൽ നിൽക്കുന്ന ആദ്യത്തെ
രണ്ടുകണ്ണുകൾ നിങ്ങളുടേതായിരുന്നോ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
ജാലകത്തിന്നപ്പുറത്തു പാഞ്ചാലി കരുതലോടെ പെരുമാറുന്ന നേരം. ഖാണ്ഡവ വനത്തിൽ
പാണ്ഡവകുടുംബം കുടിയേറ്റക്കാരായ സംഘർഷകാലം.
</p>
          <p style="noindent">“ആരോപണത്തെ ഖണ്ഡിക്കാനെങ്കിലും ആദ്യരാത്രി ഞാൻ
ഓർമ്മിച്ചെടുക്കട്ടെ. അവളെ പേടിപ്പിച്ച അഥവാ പീഡിപ്പിച്ച ആ രണ്ടു തുറിച്ച കണ്ണുകൾ എന്റേതല്ല.
മൂപ്പിളമക്രമത്തിൽ തൊട്ടടുത്തവൾ കിടന്നിട്ടും, പീഡിപ്പിക്കുക പോകട്ടെ, കെട്ടിപ്പുണരുക പോലും ചെയ്തില്ല.
മറിച്ചു, കവിളിൽ തലോടി ആശ്വസിപ്പിച്ചു. അനുമതി കൂടാതെ സംയോഗമില്ലെന്നു്, ധർമ്മപുത്രർ എന്ന
ഞാൻ, അവൾക്കു, കിടന്നകിടപ്പിൽ വാക്കുകൊടുത്തു. ഭാവിയിൽ ഖാണ്ഡവ പ്രസ്ഥത്തിൽ ഞാൻ
രാജാവായാൽ, അവൾ, അവൾമാത്രം മഹാറാണിയാവും! അതിനവളെ പ്രോത്സാഹിപ്പിക്കുന്ന
രതിപ്രതിജ്ഞയായിരുന്നു മുൻകൂർ അനുമതിയോടുകൂടിയ ശാരീരികം. വരുംദിവസങ്ങളിൽ ഊഴമനുസരിച്ചു
മറ്റുനാലു പാണ്ഡവർ അവളുടെ ഉടലെങ്ങനെ ദുരുപയോഗം ചെയ്തു എന്നൊന്നും എന്നോടു് നിങ്ങൾ
ചോദിക്കരുതേ. വിഭാവന ചെയ്തു ഹൃദയം പിളരുകയായിരുന്നു, കിടപ്പറയിൽനിന്നവളുടെ രതിമൂർച്ഛ,
തൊട്ടപ്പുറത്തെ നിദ്രാവിഹീനമായ എന്റെ രാത്രിയിൽ, കേൾക്കുമ്പോൾ. പാഞ്ചാലിയല്ല, യഥാർത്ഥത്തിൽ
ഞാനാണനുഭവിച്ചതു് ബഹുഭർത്തൃത്വത്തിലെ യഥാർത്ഥ കാളരാത്രികൾ!”, വൈകാരിക ഏറ്റുപറച്ചിൽ
നാടകീയമായ ശരീരഭാഷയോടെ പൂർത്തിയാക്കിയ യുധിഷ്ഠിരൻ, ഒളികണ്ണിട്ടു ജാലകത്തിലൂടെ
പാഞ്ചാലിയെ സൂക്ഷിച്ചുനോക്കുന്നതു് കൊട്ടാരം ലേഖിക തൊഴിൽപരമായ താൽപ്പര്യത്തോടെ ശ്രദ്ധിച്ചു.
</p>
          <p style="noindent">
            <pb n="2" ed="2023-04-02"/>
          </p>
          <p style="indent">“ഭീമനെ നാണംകെടുത്തി. അർജ്ജുനനും നേരിടുമോ ലൈംഗിക
ആരോപണം?”, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ബലിദാനികളുടെ ഓർമ്മപ്പെരുനാൾ ദിവസം, ക്ഷണിക്കപ്പെട്ട സദസ്സിൽ
ശാസ്ത്രീയസംഗീതവിരുന്നുണ്ടായിരുന്നു. നിങ്ങളും ക്ഷണിതാവായിരുന്നല്ലോ. എന്റെ കൊച്ചുമകൾക്കു ഒന്നാം
സമ്മാനം പ്രഖ്യാപിച്ചതു് മഹാറാണി പാഞ്ചാലിയായിരുന്നെങ്കിലും, വേദിയിലേക്കവളെ ആർഭാടത്തോടെ
ആനയിക്കുന്ന അർജ്ജുനനിൽ നിന്നുണ്ടായ അസ്വാഭാവിക ദേഹസ്പർശമാണിപ്പോൾ ഉയർന്നുവരുന്ന
ജനരോഷത്തിനു കാരണം. അല്ലാതെ ഞാനല്ല. അർജ്ജുനവിരലുകൾ പെണ്ണുടലിൽ അനാവശ്യ
ഉത്സാഹത്തോടെ പെരുമാറിയെന്ന തോന്നലിലാവാം, പ്രശംസനീയമായ മനഃസാന്നിധ്യത്തോടെ,
“അരുതേ” എന്നവൾ പീഢക പാണ്ഡവനുനേരെ വിരൽ ചൂണ്ടിയതു്. ഖേദം പ്രകടിപ്പിക്കുന്നതിനുപകരം,
അവളെ ഒറ്റക്കയ്യിൽ കോരിയെടുത്തുയർത്തി സദസ്സിൽ ഒരു മാംസഉൽപ്പന്നം പോലെ പ്രദർശിപ്പിച്ചതു്
പ്രകോപനപരമായി. “സ്വന്തം നഗ്നതുട ചൂണ്ടിക്കാട്ടി പാഞ്ചാലിയെ പണ്ടു് ചൂതാട്ടസഭയിൽ ഇരിക്കാൻ
ക്ഷണിച്ച അഹങ്കാരിദുര്യോധനന്റെ കൊച്ചുമകളെ, ഒരു സംഗീതജ്ഞൻ കൂടിയായ അർജ്ജുനൻ സ്വന്തം
തുടയിൽ ബലമായി ഇരുത്തുകയല്ല, പിടിച്ചുനിർത്തുകയല്ലേ അർജ്ജുനൻ ചെയ്തുള്ളു?” എന്ന
ഭീമനിരീക്ഷണത്തിൽ സദസ്സു് വിറളിപിടിച്ച പോലെയായി. “ആ വൃത്തികെട്ട കാമക്കഴുതയെ കല്ലെറിഞ്ഞു
കൊല്ലു് ” എന്നു് ക്രുദ്ധരായ കൗരവാനുകൂലികൾ കൂവി. നിങ്ങൾ കണ്ടുകാണും. പാഞ്ചാലി അർജ്ജുനനെയും
ഭീമനെയും തിരുവസ്ത്രങ്ങളിൽ വലിച്ചു വേദിക്കു പിന്നിലൂടെ സ്ഥലം വിട്ടു. നീതിപീഠത്തിൽ അർജ്ജുനനും
ഭീമനും പാഞ്ചാലിക്കുമെതിരെ ബാലികാപീഡനത്തിനു പരാതി കൊടുക്കും. സ്വഭാവശുദ്ധിയുള്ളവരുടെ
ദൃൿസാക്ഷിമൊഴിയുണ്ടു് പിന്തുണക്കാൻ. അച്ഛനും അച്ഛച്ഛനും രാജ്യത്തിന്റെ അഖണ്ഡതക്കായി
ബലിദാനികളായ കൗരവകുടുംബത്തിനു് നേരെ പാണ്ഡവരുടെ കടന്നാക്രമണത്തെ ചെറുക്കാതെ
അനാഥവിധവകൾക്കിനി മുന്നോട്ടു വഴിയില്ല. ‘ഹസ്തിനപുരി പത്രിക’ ബാലനീതിയുടെ ശരി പക്ഷത്തു
നിൽക്കുമോ? അതോ. ഉടലഴകുള്ള പാഞ്ചാലിയുടെ വാമൊഴിമികവിൽ വാർത്താകേന്ദ്രം മയങ്ങുമോ?”
</p>
          <p style="indent">“അധികാരവഴികളിൽ പിടിപാടുള്ള കൗരവകുട്ടികളുടെ ഹൃദയത്തിൽ ഇത്തിരി
ഇടംനേടാൻ സ്വന്തം കുട്ടികളെ അന്യായമായി പ്രതിസ്ഥാനത്തു നിർത്തിയോ കുന്തി?”, കൊട്ടാരം ലേഖിക
ചോദിച്ചു. പാണ്ഡുമരണത്തിനുശേഷം കുന്തിയും കുട്ടികളും ഹസ്തിനപുരി അരമനയിൽ അഭയംതേടിവന്ന
കാലം.
</p>
          <p style="indent">“പിന്നെന്തുവേണം ഞങ്ങൾ ധരിക്കാൻ? നൂറ്റുവരും ഞങ്ങളും ഒരു
പന്തിയിലിരിക്കണം ഊട്ടുപുരയിലെന്നു നിർദേശിച്ച ഭീഷ്മ പിതാമഹനു സ്തുതി, വിളമ്പിക്കിട്ടിയതൊക്കെ
വിശപ്പോടെ ഞങ്ങൾ വാരിത്തിന്നുമ്പോൾ കാണാം, കുന്തിയുടെ എഴുന്നെള്ളത്തും, ഞങ്ങളഞ്ചുപേരെ
തുറിച്ചുനോക്കലും! ദുര്യോധനനെ പുഞ്ചിരിയോടെ ചൂണ്ടിക്കാണിച്ചു ഞങ്ങളെ വിരൽഞൊടിച്ചു
ധിക്കാരത്തോടെ ശ്രദ്ധയാകർഷിക്കും. എത്ര കൃത്യമായി കടിച്ചാണു് കാളക്കാലിൽനിന്നിറച്ചി
വായിലാക്കുന്നതെന്നു ദുര്യോധനനെ നോക്കി പഠിക്കാൻ ഞങ്ങളോടു് പറയും. നഖങ്ങൾ വെട്ടി
വെടിപ്പാക്കിയ ആ കൊച്ചുവിരലറ്റങ്ങൾ കൊണ്ടവൻ ഭക്ഷണം സാവധാനത്തിൽ വായിലാക്കുന്നതിനെന്തു
ചന്തമെന്നു ഞങ്ങളെ ബോധ്യപ്പെടുത്തും. ചുണ്ടുകൾ, നിങ്ങളെ പോലെ, അശ്ലീലമായി ദുര്യോധനൻ
തുറക്കില്ല, നിങ്ങളെപ്പോലെ, നേരത്തെ വായിലേക്കെറിഞ്ഞ ഇറച്ചി ചവച്ചു അണ്ണാക്കിൽ എത്തുംമുമ്പു്
തന്നെ അടുത്ത ഇറച്ചി വായിലേക്കവൻ എറിയില്ല എന്നൊക്കെ കുന്തി പ്രതിയോഗിയെ പുകഴ്ത്തുമ്പോൾ
ഞങ്ങൾ ചൂളിപ്പോവും. അപശബ്ദങ്ങളില്ലാതെ ഭക്ഷണം കഴിക്കുന്നതൊരു ആനന്ദ ദൃശ്യാനുഭവമാക്കുന്ന
കൗരവക്കുട്ടി എവിടെ, കയ്യിൽ കിട്ടിയതെന്തും ഉടൻ വായിലിടുന്ന പാണ്ഡവരെവിടെ. ദുര്യോധനിലൂടെയും
ദുശ്ശാസനിലൂടെയുമായിരിക്കും കുരുവംശ കുലീനതയുടെ കഥ, സമൂഹമറിയുകയെന്നു കുന്തി കണ്ണുരുട്ടി
ഞങ്ങളെ ഒന്നിലധികം തവണ താക്കീതു ചെയ്യും!”
</p>
          <p style="indent">
            <pb n="3" ed="2023-04-04"/>
          </p>
          <p style="indent">“വനവാസത്തിൽ ഇങ്ങനെ ഒതുങ്ങിക്കഴിയുന്നു പാഞ്ചാലി, എന്നാണോ
ഞങ്ങൾ ജിജ്ഞാസാഭരിതരായ ഹസ്തിനപുരി വായനക്കാരെ അറിയിക്കേണ്ടതു്?”, കൊട്ടാരം ലേഖിക
ചോദിച്ചു. പാണ്ഡവർ കള്ളച്ചൂതിൽ നൈപുണ്യപരിശീലനം നേടുന്ന സായാഹ്നം.
</p>
          <p style="indent">“നഗ്നനേത്രങ്ങൾ വഴി നിങ്ങൾ കാണുക, മുഷിഞ്ഞ വേഷവും നിവർത്തിയിട്ട
മുടിയും പകയുള്ള നോട്ടവും ഒക്കെയല്ലേ അതാണു് പരസ്യജീവിതത്തിൽ സ്ഥായിയായ മുഖമുദ്ര എന്നാൽ
അതിനകത്തൊരു രാജകുമാരി, പകിട്ടുള്ള വേഷവിതാനങ്ങളുമായി പാഞ്ചാലയിൽ പുതിയൊരു
സ്വയംവരത്തിൽ അപ്പോൾ പങ്കെടുക്കുന്നുണ്ടാവും നിരവധി യുവആരാധകർ അവരുടെ സാന്നിധ്യവും
താൽപ്പര്യവും അറിയിച്ചുകൊണ്ടെന്റെ വരണമാല്യത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാവും.
പുതിയൊരു ദാമ്പത്യജീവിതക്രമം അങ്ങനെ ഞാൻ ഹൃദയത്തിൽ രൂപപ്പെടുത്തുമ്പോൾ, അതാ ആ
മരച്ചുവട്ടിലിരുന്നു ശത്രുവിനെ തോൽപ്പിക്കാൻ ചൂതാടിക്കളിക്കുന്ന അഞ്ചുപേരും
സ്വയംവരയോഗ്യതയില്ലാതെ പടിക്കു പുറത്തായിട്ടുണ്ടാവും!” പറഞ്ഞുപറഞ്ഞു പാഞ്ചാലി പെട്ടെന്നു്
ഏങ്ങലടിച്ചു. അതൊരു പൊട്ടിക്കരച്ചിലാവും മുമ്പവൾ തികഞ്ഞ രംഗബോധത്തോടെ എഴുനേറ്റു
അകത്തേക്കുപോയി.
</p>
          <p style="indent">“പട്ടത്തിൽ ഓട്ട വീണു എന്ന ഭീതിയുണ്ടോ?”, കൊട്ടാരം ലേഖിക ഭീഷ്മരോടു്
ചോദിച്ചു. ഭീഷ്മവസതിക്കുമുമ്പിൽ അന്തഃപുരവാസികൾ നിരാഹാരമിരിക്കുന്ന അശാന്ത നേരം.
</p>
          <p style="indent">“കരിമ്പാറക്കെട്ടാണെന്റെ നിത്യബ്രഹ്മചര്യമെന്നറിയുന്നവർ ഈ ‘പ്രകടനം’
കണ്ടാലൊന്നും കീഴടങ്ങില്ല. ലൈംഗികാസ്വാദനത്തിന്റെ പേരിൽ എന്നെ ‘അളക്കാനോ ഇളക്കാനോ’
പെണ്ണുടലിനാവില്ല. ഇതൊരവകാശവാദമല്ല, അംഗീകൃത ലോകസത്യമാണു്. കൗമാര രതിയൂർജ്ജം
ഞരമ്പുകളിലോടുന്ന കാലത്തായിരുന്നു രാജമാതാ സത്യവതി പ്രലോഭിച്ചതു്. ജൈവപിതാവു്
ശന്തനുവിന്റെ ഭാര്യ. എന്താണു് സംഭവിച്ചതു്! ഭീഷ്മബ്രഹ്മചര്യം ലൈംഗികപ്രലോഭനത്തെ അതിജീവിച്ചു!
രാജവിധവകളുമായി സഹകരിച്ചു കുരു വംശത്തിനു സന്തതികളെ കൊടുക്കണമെന്ന അവളുടെ ആവശ്യം
ഞാൻ നിസ്സങ്കോചം നിരാകരിച്ചു. അത്തരം സദാചാര നിരാകരണങ്ങളുടെ നിരയായി എക്കാലവും.
പാണ്ഡവാഭിമുഖ്യം സംശയിച്ചു മാനസികമായി തളർത്താൻ കുടില ദുര്യോധനൻ തട്ടിക്കൂട്ടിയ ഈ
ബലാൽക്കാര പ്രഹസനത്തിൽ, പാവം, കൗരവ രാജകുമാരികൾ ഇരകളായി. എന്നെ നമസ്കരിക്കുന്ന
രാജകുമാരികളെ ‘വൃദ്ധരുടെ പാദസ്പർശം എന്ന അനാചാരം നിങ്ങൾ പിന്തുടരരുതേ’ എന്നുച്ചരിച്ചവരെ
ഉയർത്തുമ്പോൾ അവരുടെ തോളിലോ കക്ഷത്തോ അരക്കെട്ടിലോ ബ്രഹ്മചാരിയുടെ ഹസ്തങ്ങൾ
തൊട്ടുതൊട്ടില്ല എന്നു് വരാം എന്നതിൽ കവിഞ്ഞൊരു കെട്ടനോട്ടം, മലിനമനസ്സു എനിക്കില്ലെന്നതാണു്
ലോകം അംഗീകരിച്ച കാര്യം. ‘അസ്വാഭാവികസ്പർശം’ എന്നവർ അടയാളപ്പെടുത്തുകയാണോ ശരി?,
അതോ, ആരുടെ മുമ്പിലും പെണ്ണുടൽ നമസ്കരിക്കരുതു് എന്നാണോ എന്റെ വാക്കുകളിൽ
വായിച്ചെടുക്കേണ്ടതു്? നിങ്ങൾ പറയൂ!”
</p>
          <p style="indent">“കുടിയേറ്റക്കാരായി ഖാണ്ഡവ പ്രസ്ഥത്തിൽ ചെന്ന നിങ്ങൾ, “കാടു് മൊത്തം
വളഞ്ഞു നമുക്കു് തീയിടാം” എന്ന പദ്ധതി തയ്യാറാക്കുമ്പോൾ, അല്ലലില്ലാതെ എക്കാലവും
വളരുകയായിരുന്ന സസ്യ ജാലം സമ്മർദ്ദമറിഞ്ഞു നിലവിളിച്ചിരുന്നു എന്നു്, പാണ്ഡവരിൽ
അമാനുഷകഴിവുകൾ ഉള്ള, സഹദേവൻ ഒരഭിമുഖത്തിൽ ഞങ്ങളോടു് വെളിപ്പെടുത്തി.
സാധാരണമനുഷ്യരുടെ ശ്രാവ്യപരിധിയിൽ വരാത്ത വിലാപം, തനിക്കൊരു സവിശേഷസിദ്ധിയാൽ
വ്യക്തതയോടെ കേൾക്കാനായതു്, മറ്റു പാണ്ഡവരുമായി പാരിസ്ഥിതി പ്രശ്നമായി പങ്കിട്ടപ്പോൾ, അവർ
പൊട്ടിച്ചിരിയോടെ കണ്ടെത്തൽ തള്ളി എന്നു് സഹദേവൻ വേദനയോടെ ഓർക്കുന്നു. വാസ്തവത്തിൽ
എന്തായിരുന്നു ആ വിലാപഗീതം?”, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഭാവിപ്രവചിക്കുന്നവൻ സഹദേവൻ എന്നു് നകുലൻ ഇരട്ടസഹോദരനെ
തരംകിട്ടുമ്പോൾ പരിഹസിക്കുന്നതു് കേൾക്കാറുണ്ടു്. കാര്യമറിയാൻ സഹദേവനോടു് പ്രവചനം
ചോദിച്ചാൽ, “എനിക്കു് വിക്കുണ്ടു് ഉള്ളിൽ വിലക്കുണ്ടു് രാവിലെമുതൽ നാവനങ്ങുന്നില്ല” എന്നൊക്കെ
ഇരയുടെ മുഖഭാവങ്ങളോടെ ഒന്നും മിണ്ടാതെ പിന്മാറും. “ആദ്യമൊക്കെ നീ വേട്ടമൃഗങ്ങളുടെ ഇറച്ചി
എനിക്കു് വേണ്ട, അവയുടെ നിലവിളി അത്ര ഞാൻ കേട്ടു എന്നാണല്ലോ പറഞ്ഞിരുന്നതു്. ഇപ്പോൾ നീ
സസ്യങ്ങളുടെ കരച്ചിലും കേൾക്കാൻ തുടങ്ങിയോ?”, എന്നു് ഞങ്ങൾ മുനവച്ചുചോദിച്ചു.
നായാട്ടിനിടക്കൊക്കെ അമ്പുകുലക്കുന്നതുകാണുന്ന മാനും മുയലും ഓടിമാറും മുമ്പു് നിലവിളിക്കാറുണ്ടല്ലോ,
അതൊക്കെ കേട്ടു് മൃഗസ്നേഹത്തിൽ മനമുരുകി കൂരമ്പുകൾ ആവനാഴിയിൽ ഞങ്ങൾ അപ്പോൾ
നിക്ഷേപിക്കുമോ. അതോ കരുതലോടെ നോക്കി അമ്പെയ്തു ഉച്ചഭക്ഷണത്തിനു ഇറച്ചിയാക്കുമോ?
പിടിച്ചാൽ തിരിച്ചുകടിക്കാത്ത എന്തും ഭൂമിയിൽ നിങ്ങളുടെ ഇഷ്ടഭക്ഷണമായിരിക്കട്ടെ എന്നല്ലേ
ജ്വാലാമുഖീവനദേവത കാട്ടിൽ നമ്മെ കുട്ടിക്കാലം മുതൽ കാരുണ്യപൂർവ്വം അഴിച്ചുവിട്ടതു്. ഇതൊന്നും
ശരിയായി മനസ്സിലാക്കാതെ, തെറ്റായ പ്രവചനം വഴി കുടിയേറ്റക്കാരെ കുറ്റബോധത്തിൽ വീഴ്ത്തുവാൻ
ശ്രമിച്ച സഹദേവനെ, മാതൃകാപരമായ ശിക്ഷ എന്ന നിലയിൽ, “സമ്മതം ചോദിക്കാതെ
സ്വവർഗ്ഗരതിക്രീഡക്കുപയോഗിക്കാൻ ഭീമനു് ഉപാധിയില്ലാത്ത” അനുമതികൊടുത്തു, അതോടെ നിലച്ചു
കുടിയേറ്റക്കാരന്റെ മുമ്പിൽ സസ്യലോകത്തിന്റെ വിലാപം. വനംവളഞ്ഞു തീയിട്ടു. മരങ്ങളും മൃഗങ്ങളും
വെന്തുവെണ്ണീറായി ഖാണ്ഡവ വനം നിന്നയിടത്തൊരു മോഹനനഗരം നിർമ്മിക്കാൻ പാതാളഗൃഹത്തിലെ
അസുരശില്പിയായ മയനുമൊത്തു ഉന്മാദ ചർച്ചയിലായിരുന്നു യുധിഷ്ഠിരനേതൃത്വത്തിൽ മറ്റു പാണ്ഡവർ.
ഭീമന്റെ ബലാൽക്കാരശ്രമത്തിൽ ഇരയാക്കപ്പെടുന്ന സഹദേവന്റെ വിലാപം ഉയർന്നപ്പോൾ കൊട്ടാരം
ലേഖിക മുഖം തിരിച്ചു. പാഞ്ചാലി മാറിനിന്നു പാണ്ഡവരെ നിസ്സംഗതയോടെ നോക്കി.”
</p>
          <p style="indent">
            <pb n="4" ed="2023-04-05"/>
          </p>
          <p style="indent">“ആരാണു് നിങ്ങൾ, എന്താണു് പ്രശ്നം? ദിവസവും ഞാൻ ‘തിണ്ണ നിരങ്ങാൻ’
കൊട്ടാരത്തിലേക്കു കയറുമ്പോൾ, കാണാം പ്രതീക്ഷയോടെ എന്നാൽ ഒരു പാവം പ്രതിമ പോലെ
നിശ്ചലമായി! അതി സുരക്ഷാമേഖയല്ലെ, വാപൊളിച്ചിങ്ങനെ നോക്കിനിൽക്കാൻ വേറെ
പണിയൊന്നുമില്ല? പാറാവുകാർ ‘ചെവിക്കുപിടി’ക്കില്ലേ അരുതാത്ത ചാരനിരീക്ഷണം അവർക്കരികിൽ
ചെയ്താൽ?” കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഞാനൊരു സദാചാരവാദിയായ ഏകപത്നീവ്രതക്കാരനാണു്. പാഞ്ചാലി
അഞ്ചുസഹോദരന്മാരെ കൂട്ടിക്കെട്ടി, ബഹുഭർതൃത്വ പരീക്ഷണം ചെയ്യുകയാണെന്നുകേട്ടപ്പോൾ ചോര
തിളച്ചു. ഇവരെയൊക്കെ അധികാരത്തിൽനിന്നും നീക്കി, അവിവാഹിതനായ കിരീടാവകാശി
പരീക്ഷിത്തിനെ പട്ടാഭിഷേകം ചെയ്യാൻ എന്തു വഴി. എന്റെ ഉടുതുണിയുൾപ്പെടെ എല്ലാ സ്വത്തും ഞാൻ
ഹസ്തിനപുരി പത്രികക്കു് ഇഷ്ടദാനം ചെയ്യാം. യുധിഷ്ഠിരഭരണകൂടത്തെ കെട്ടുപൊട്ടിച്ചു കാട്ടിലേക്കയക്കാൻ
ചുവരെഴുത്തുപതിപ്പുകൾക്കെന്തെങ്കിലും മറിമായം ചെയ്യാൻ ആവുമോ?” പെട്ടെന്നു് പിന്നിൽ നിന്നും
കയർകുരുക്കു അയാളുടെ തലയിലൂടെ താഴേക്കിറങ്ങി അരയിൽ കുടുങ്ങി, ഒന്നു് വലിച്ചപ്പോൾ കെട്ടു മുറുകി,
പെട്ടെന്നു് തേരിൽനിന്നും ചാടിയിറങ്ങിയ ചാരവകുപ്പു മേധാവി മുഖംമൂടിധരിച്ചു അപകടകാരിയായ ആ
വിഘടനവാദിയെ ആട്ടിത്തെളിയിച്ചു തുറുങ്കിലേക്കു രഥം വിട്ടു.




</p>
          <p style="indent">
            <pb n="5" ed="2023-04-07"/>
          </p>
          <p style="indent">“നിങ്ങളും വാങ്ങി സൂക്ഷിക്കുന്നുണ്ടോ, വ്യാസനെഴുതിയ ഭാരതം
പനയോലപ്പതിപ്പു്?” കൊട്ടാരം ലേഖിക ചോദിച്ചു. സൈന്ധവദേശത്തിൽ ജയദ്രഥ മരണത്തിനുശേഷം,
അർജ്ജുനന്റെ സൗജന്യത്തിൽ, നാമമാത്ര രാജാമാതാപദവി വഹിക്കുകയായിരുന്നു, ഒരിക്കൽ
അസാധാരണ രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്ന ഈ ഗാന്ധാരിപുത്രി.
</p>
          <p style="indent">“എഴുത്തുകാരൻ എങ്ങനെ ആവിഷ്കാരത്തിനായി വസ്തുതകളെ വളച്ചൊടിച്ചു
എന്നു് വരുംതലമുറയെ അറിയിക്കാൻ ഈ കെട്ടു് തൊട്ടടുത്തുതന്നെ വേണമെന്നുതോന്നി. അത്രമേൽ
അജ്ഞതകൊണ്ടോ, മനോഭാവത്തിൽ അന്ധകാരം കൊണ്ടോ, കൗരവരെ കറുത്ത ചായംമുക്കി
വികൃതമായി വരച്ചുവച്ചു. ഭാവിയിൽ, പരേതകൗരവരുടെ പിന്തുടർച്ചക്കാർ, ഇതു വായിച്ചും കേട്ടറിഞ്ഞും
തീരുമാനിക്കട്ടെ, വ്യാസസ്പർശമേൽക്കാത്തൊരു കുരുവംശഗാഥ എന്നെങ്കിലും സ്വതന്ത്രമായി
എഴുതപ്പെടാനാവുമോ!”
</p>
          <p style="indent">“ചട്ടപ്രകാരം പരസ്പരം പോരടിക്കേണ്ട കുരുക്ഷേത്രയിൽ നരബലി? ഈ
ചാർവാകനിരീക്ഷണത്തോടെങ്ങനെ നിങ്ങൾ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു.
സൈനികപാളയനിർമ്മിതിയുടെ മിനുക്കുപണിക്കു ഊർജ്ജം പകരുകയായിരുന്നു കൗരവനായകൻ
ദുര്യോധനൻ.
</p>
          <p style="indent">“സൂക്ഷ്മതലങ്ങൾ ഒഴിവാക്കിയ പരുക്കൻ പ്രതിഷേധങ്ങളാണോ ചാർവാകൻ
ഇത്തവണയും ഏറ്റെടുത്തതു്? യുദ്ധം തീരുമ്പോൾ പുറത്തു വരിക മരിച്ചവരുടെ പട്ടികയല്ല, എത്ര വേഗം
നീതിദേവത വിധി പറഞ്ഞു എന്ന മംഗളവാർത്തയാണു്. കുരുവംശ പൈതൃകം കുതന്ത്രങ്ങളിലൂടെ
തട്ടിയെടുക്കാൻ വന്ന കൗന്തേയരെ അകറ്റുവാൻ ഞങ്ങൾക്കു് പ്രചോദനമായതു് പ്രകൃതിയുടെ
ആഹ്വാനമായിരുന്നു. ദൈവവിളി എന്നൊക്കെ ഞങ്ങൾ സ്വകാര്യമായി പറയും. ദൈവവിളിയുടെ
അവസാനഘട്ടമാകുന്നു കുരുക്ഷേത്ര. ഹസ്തിനപുരിയെ പാണ്ഡവചോര മലിനപ്പെടുത്തരുതെന്ന
തീരുമാനമായിരുന്നു, പോർക്കളം, ദൂരേകിടക്കുന്ന കുരുക്ഷേത്രയിലാവട്ടെ! ഇവിടെ കൗരവർ
പോരടിക്കുകയല്ല, ദൈവത്തിനു ഉടലുകൾ സ്വയം വിട്ടുകൊടുക്കുകയാണു്. കുരുവംശകിരീടം നവരത്നങ്ങൾ
പതിച്ചതെന്നായിരിക്കാം നിങ്ങൾ തക്ഷശിലയിൽ പഠിച്ചതു്, എന്നാൽ മുള്ളാണി തലയോട്ടിയിൽ
അടിച്ചിറക്കിയാണതു രാജശിരസ്സിൽ സ്ഥാപിക്കുക. മുൾക്കിരീടമെന്നൊക്കെ കവി പാടുന്നതുകേട്ടിട്ടില്ലേ.
കൗന്തേയർ അഭയാർഥികളായി ഹസ്തിനപുരിയിൽ വന്നപ്പോൾ, ‘നൈപുണ്യമില്ലാത്ത
തൊഴിലന്വേഷകരുടെ കുടിയേറ്റ’മായി കണ്ടാൽ മതിയെന്നൊരു പണ്ഡിതാഭിപ്രായം ഉണ്ടായി. ഞാനതു
തള്ളി, കോട്ടവാതിലിൽ ചെന്നു് കൗന്തേയരെയും പാണ്ഡുവിധവയെയും കൈനീട്ടി ഞാൻ സ്വീകരിച്ചു,
കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു. ആ കൈകളിലാണിപ്പോൾ യുധിഷ്ഠിരൻ കുന്തമെറിയാൻ ഉന്നം
വക്കുന്നതു് ” പരിശീലനക്കളരിയിൽ നിന്നെറിഞ്ഞ പാണ്ഡവത്രിശൂലം, പിടികൂടി അലസമായി
തിരിച്ചെറിഞ്ഞു ദുര്യോധനൻ ശുഭരാത്രി നേർന്നു.
</p>
          <p style="indent">“പേടമാനിനെ കല്ലെറിഞ്ഞുവീഴ്ത്തിയ രസത്തിൽ ഞങ്ങൾ നിൽക്കുമ്പോളാണു്,
പച്ചപ്പുല്ലിനുള്ളിൽ പതുങ്ങുന്ന വെള്ളമുയലിനെ ശ്രദ്ധിച്ചതു്. നെറ്റിക്കുമേൽ കൈവച്ചു മേലോട്ടു്
കണ്ണെറിഞ്ഞപ്പോൾ, അതാ, ലക്ഷ്യം തെറ്റാതെ ഇരയെ കൊത്തിപ്പറക്കാൻ, നീലവാനിൽ നിന്നതിവേഗം
താഴോട്ടിറങ്ങുന്നു കഴുകൻ! പക്ഷേ, ഒറ്റച്ചാട്ടത്തിൽ കഴുകന്റെ കഴുത്തിൽ കൃത്യം കടിമുറുക്കിയ വേട്ടപ്പട്ടി
തന്നെയായി ഇന്നത്തെ മൃഗയാവിനോദത്തിലെ മികച്ച താരം”, തിരിച്ചെത്തി, പാഞ്ചാലിയോടു്
നായാട്ടിലെ ദൃശ്യാനുഭവം വിശദീകരിക്കുകയായിരുന്നു അർജുനൻ. വനവാസക്കാലം.
</p>
          <p style="indent">“വേട്ടപ്പട്ടിയുടെ കടിയിൽ കഴുത്തുമുറിഞ്ഞുവീണ കഴുകനെ
ചെടിക്കൂട്ടങ്ങൾക്കിടയിൽ ഒളിപ്പിപ്പിക്കയും, വെള്ളമുയലിനെ കടിച്ചു തൊലിയുരിക്കയും—രണ്ടും മികച്ച
രീതിയിൽ ചെയ്യുന്ന ‘മാംസകലാകാരൻമാർ’ ഈ വനാശ്രമത്തിൽ തന്നെ ഉണ്ടല്ലോ”, കിടപ്പറമൂലയിൽ,
വെളിച്ചം വീഴാത്ത ഇടത്തു്, ചുവർ ചാരിയിരിക്കയായിരുന്ന പാഞ്ചാലി പറഞ്ഞു.
</p>
          <p style="indent">
            <pb n="6" ed="2023-04-08"/>
          </p>
          <p style="indent">“യമുനക്കുപുറമെ ഗംഗയാറുമൊഴുകുന്നൊരപൂർവ്വനഗരമല്ലേ നമ്മുടെ
ഹസ്തിനപുരി? ഒരു കുടം കുടിവെള്ളത്തിനിങ്ങനെ യുദ്ധവിധവകൾ അധികാരിവർഗ്ഗത്തെ പഴിപറഞ്ഞു
നഗര വീഥികളിൽ പരക്കം പായണോ?” കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“സ്നേഹജലം പദ്ധതിയിൽ കൗരവരാജവിധവകളെ
ഗുണഭോക്താക്കളാക്കാമെന്നു, ശുദ്ധജലസ്രോതസ്സുകളുടെ അധികച്ചുമതല വഹിക്കുന്ന ഭീമൻ,
വേനലാരംഭത്തിൽ പുനരധിവാസ കേന്ദ്രത്തിൽ പോയി വാക്കുകൊടുത്തതല്ലേ. ദുര്യോധനവിധവയുടെ
നേതൃത്വത്തിൽ സമരം ചെയ്യുന്ന കുരുക്ഷേത്രവിധവകൾ ആ വാക്കു മാനിച്ചുവോ? വേനലിൽ
കുടിനീർദുരിതമനുഭവിക്കുന്നവരുടെ കൂടെയാണു് പാണ്ഡവഭരണകൂടം, കുരുക്ഷേത്ര വിധവകളുടെ
നേതൃത്വത്തിനു, ദുശ്ശാസനവിധവയുമായി കൊമ്പു കോർക്കുന്ന ദുര്യോധനവിധവ മറിച്ചൊരു
നിലപാടെടുത്തതല്ലേ കാര്യം. അവിശുദ്ധസൗജന്യമെന്ന പരിഗണനയിൽ “അരുതു ശുദ്ധജല
വിതരണ”മെന്നവൾ കൊട്ടാരമുറ്റത്തു ഭീമനുമായി തർക്കിച്ചു. വ്യക്തികേന്ദ്രിതമല്ലാത്തൊരു ശാശ്വത
പ്രശ്നപരിഹാരത്തിനു് സുസ്ഥിരജലവിതരണപദ്ധതിയാണു് അഭിമാനികളായ കൗരവ വിധവകൾ
പ്രതീക്ഷിക്കുന്നതെന്നവൾ തുടർന്നും ശഠിച്ചാൽ, നീർക്കുടങ്ങൾ ദാഹാർത്തരെ തേടി
പുനരധിവാസകേന്ദ്രങ്ങളിലേക്കു നിത്യവും നീങ്ങുമോ? ദാഹജലം പദ്ധതിയിൽ കൗരവരാജ വിധവകളെ
ഉൾപ്പെടുത്തിയാൽ തന്നെ, നാളെ നിങ്ങൾ ചുവരെഴുത്തുപതിപ്പുകളിൽ പരാതി പറയില്ലേ,
“വിഘടനവാദികളെ ചെറുക്കുമ്പോൾ കുരുവംശഅഖണ്ഡതക്കായി സ്വജീവൻ ബലികൊടുത്ത കൗരവരുടെ
വിധവകളോടു് സ്നേഹപരിലാളനമില്ലാത്തൊരു ജലവിതരണം എത്ര യാന്ത്രികം!””
</p>
          <p style="indent">“കൗരവരാജവധുക്കൾ, പ്രത്യേകിച്ചും പുരോഗമന നാട്യങ്ങളുള്ള ദുര്യോധനവധു,
സുവ്യക്തതക്കായി വീണ്ടും ചോദിച്ച ഓർമ്മയുണ്ടു് സ്ഥലജലഭ്രമത്തിൽ ‘വിശിഷ്ടാതിഥി’ വഴുക്കിവീണപ്പോൾ,
നിങ്ങൾ പൊട്ടിച്ചിരിച്ചില്ല എന്നതാണോ വസ്തുത? അതോ, സ്വയം അറിയാതെ, ഒന്നു് ചിരിച്ചുപോയി
എന്നോ?”, കൊട്ടാരം ലേഖിക ചോദിച്ചു. ആശ്രമത്തിനു സമീപം വൻമരത്തണലിൽ ആയിരുന്നു അവർ.
</p>
          <p style="indent">“വിശിഷ്ടാതിഥി സഭാതലത്തിൽ വഴി നടക്കുമ്പോൾ വഴുക്കി വീണാൽ,
ആതിഥേയയുടെ പണി ആർത്തുചിരിക്കലാണോ? ദുഷ്പ്രചരണമായിരുന്നില്ലേ! ചിരിച്ചു എന്നു്
ഭീമനിൽനിന്നും കേട്ടറിഞ്ഞ ദുര്യോധനൻ പിണങ്ങിയാണു് ഹസ്തിനപുരിയിലേക്കു മടങ്ങിയതെന്നു്
ചാരവകുപ്പു മേധാവി നകുലൻ പറഞ്ഞറിഞ്ഞപ്പോൾ, ഒരു കൊട്ടു് ഞാൻ ഭീമനും തിരിച്ചു കൊടുത്തു. പിന്നെ
അവനെ കിടപ്പറയിൽ ഒരുകൊല്ലത്തോളം കാലുകുത്താൻ അനുവദിച്ചില്ല. എന്നോ ഒരു
കല്യാണസൗഗന്ധികം സമ്മാനിച്ചു എന്നതിന്റെ പേരിൽ കൊള്ളരുതാത്തവനെ എത്ര നാൾ ചുമന്നു
നടക്കണം!” ഉണക്കപ്പൂക്കൾ പ്രതീകാൽമകമായി ചുരുട്ടിക്കൂട്ടി മാലിന്യപ്പെട്ടിയിലേക്കെറിഞ്ഞു പാഞ്ചാലി
കൈകഴുകുമ്പോൾ ആയിരുന്നു, ഇരു കൈനിറയെ പുതുസൗഗന്ധിക പൂക്കളുമായി ആ നിത്യകാമുകൻ
അവളുടെ ‘നിശാനികുഞ്ജ’ത്തിലേക്കു വലതുകാൽവച്ചു പ്രവേശിച്ചതു്!
</p>
          <p style="indent">
            <pb n="7" ed="2023-04-09"/>
          </p>
          <p style="indent">“ഇവരൊക്കെ ആരാ?”, വിരാടയിലെ പാണ്ഡവ പാളയത്തിൽ വിരുന്നിനു വന്ന
അഞ്ചു കൗമാരപ്രായക്കാരെ വിരൽചൂണ്ടി, യുധിഷ്ഠിരൻ പാഞ്ചാലിക്കു് നേരെ നോട്ടമെറിഞ്ഞു.
</p>
          <p style="indent">“എന്റെ മക്കൾ. അല്ലാതാരാ. പാഞ്ചാലയിലാണു് അവർ ഇക്കാലവും
വളർന്നതു്.”
</p>
          <p style="indent">“അതല്ല, ഓരോരുത്തരുടെ പിതൃത്വം ആർക്കെന്നാണു് ചോദിച്ചതു്”, അനിഷ്ടം
കാണിച്ചു യുധിഷ്ഠിരന്റെ ഒച്ച കനത്തു.
</p>
          <p style="indent">“അഞ്ചു് പുരുഷന്മാർ എന്നോടൊപ്പം മത്സരിച്ചുശയിക്കുമ്പോൾ ഞാൻ അവർ
ഒരുത്തരുടേയും നാളും പിതൃത്വവും അന്വേഷിക്കാറുണ്ടോ. അതുപോലെ ഈ കുട്ടികൾ ഓരോരുത്തരെയും
പ്രസവിച്ചു വളർത്താൻ പാഞ്ചാലയിൽ ഞാൻ എത്തിക്കുമ്പോൾ അവരും ചോദിച്ചില്ല ഇവരെല്ലാം ആരുടെ
മക്കൾ”, പാഞ്ചാലി മക്കളെ വാത്സല്യത്തോടെ ഊട്ടുപുരയിലേക്കു നയിച്ചു.
</p>
          <p style="indent">“മത്സരാർത്ഥികളെ കൺമുമ്പിൽ തോൽപ്പിച്ച നിങ്ങളെ സ്വയംവരം ചെയ്ത
ദ്രൗപദി, ഹൃദയംഗമമായി തുടർന്നും ജീവിതകാലം പെരുമാറിയ ഓർമ്മയുണ്ടോ?”, കൊട്ടാരം ലേഖിക
അർജ്ജുനനോടു് ചോദിച്ചു. മഹാപ്രസ്ഥാനയാത്രക്കിടയിൽ കുഴഞ്ഞുവീണു പാഞ്ചാലി മരിച്ച സന്ധ്യ.
</p>
          <p style="indent">“ഹൃദയജാലകം എനിക്കായി മാത്രം പ്രണയപൂർവ്വം പാഞ്ചാലി
തുറന്നിടാറുണ്ടോ എന്നാണോ ചോദിക്കുന്നതു്? വിധിവിളയാട്ടത്തിൽ ഞാൻ ആകുലപ്പെടുമ്പോൾ
സാന്ത്വനിപ്പിച്ചവൾ ചേർത്തു നിർത്തുമോ എന്നാണോ? വിരഹത്തിൻ ഓർത്തു നൊമ്പരപ്പെടാൻമാത്രം
ഈ അനുസ്മരണത്തിലും ഒന്നുമില്ല!”
</p>
          <p style="indent">
            <pb n="8" ed="2023-04-10"/>
          </p>
          <p style="indent">“ഏഴുസുന്ദരരാത്രികൾ കഴിയും മുമ്പു് തന്നെ ദ്രൗപദി അർജ്ജുനനോടു് ധാർഷ്ട്യം
കാണിച്ചുതുടങ്ങി എന്നാണോ പറഞ്ഞുവന്നതു്! സുന്ദരിയും സുന്ദരനും തമ്മിലുണർന്ന ഐതിഹാസിക
പ്രണയം ഉടഞ്ഞുപോവാൻ യാഥാസ്ഥിതിക ഹസ്തിനപുരിയിൽ എന്തുണ്ടായി പ്രകോപനം?”, കൊട്ടാരം
ലേഖിക ചോദിച്ചു. ദേശീയശ്രദ്ധ യാകർഷിച്ച പാഞ്ചാലീ സ്വയംവരത്തിനുശേഷം, പാണ്ഡവർ ഹസ്തിനപുരി
അതിഥി മന്ദിരത്തിൽ, വരാനിരിക്കുന്ന ഖാണ്ഡവ പ്രസ്ഥത്തിനു മുമ്പു, അന്തിയുറങ്ങുന്ന ഇടവേള.
</p>
          <p style="indent">“ഒന്നൊന്നായി എണ്ണിനോക്കിയാൽ നൂറോളം കൗരവരാജവധുക്കളിൽ
ആരുടെയെങ്കിലുമൊക്കെ ജന്മദിനമുണ്ടാവും കോട്ടക്കകത്തെ അരമന അങ്കണത്തിൽ, ആഘോഷിക്കാൻ.
കൗരവകൂട്ടു കുടുംബനാഥനെന്ന മത്സരക്ഷമത നിലനിർത്താൻ ദുര്യോധനൻ അത്താഴവിരുന്നിനു
ഉത്സാഹത്തോടെ വട്ടംകൂട്ടും. അതിഥിമന്ദിരത്തിൽ പോയി ദ്രൗപദിയെയും, കൂട്ടത്തിൽ പാണ്ഡവരെയും,
നേരിട്ടു് ക്ഷണിക്കും. ദ്രൗപദിക്കുമാത്രമായി കൊട്ടാരത്തിൽ നിന്നും ദുര്യോധനന്റെ ആഡംബര രഥം വരും.
മടങ്ങിയാൽ, അർജ്ജുനൻ വിരുന്നിൽ കൂടെയിരുന്ന കൗരവവധുക്കളുടെ കമനീയരൂപം കേശാദിപാദ
വർണ്ണനക്കെടുക്കുന്നതോടെ, പാഞ്ചാലി നിലത്തു ചവിട്ടി അമർഷം പ്രകടിപ്പിക്കാൻ തുടങ്ങും. മറ്റു
പാണ്ഡവർ അപകടം മണത്തു മുറിവിട്ടു പോയാലും ആദ്യഭർത്താവെന്ന സവിശേഷ
അധികാരമുപയോഗിച്ചു അർജ്ജുനൻ പരസ്ത്രീപുകഴ്ത്തൽ വിസ്തരിക്കും. ഓരോ അത്താഴവിരുന്നിനു ശേഷവും
പാഞ്ചാലി, അതിഥിമന്ദിരത്തിൽ ‘ഭദ്രകാളി’യാവുന്നൊരു ഭീതിത രംഗം അനുഭവത്തിലൂടെ
തിരിച്ചറിഞ്ഞതോടെ, ഇരുവരെയും അവരവരുടെ ദാമ്പത്യവിധിക്കുവിട്ടു ഞാനും പുറത്തിറങ്ങും.”
</p>
          <p style="indent">“കൗന്തേയരും മാദ്രെയരും എന്ന വംശീയ വിവേചനമില്ലാതെ ‘ഈ
കൈകളിലൂടെ ഒരുപോലെ വളർന്നവരാണു് അഞ്ചുപേരും’ എന്നുകുന്തി പറയുമ്പോൾ നിങ്ങൾ മുഖം തിരിച്ച
ഓർമ്മ! ചോദിക്കട്ടെ, കുന്തി നിങ്ങൾ രണ്ടു മാദ്രെയരെയും വാത്സല്യത്തോടെ പരിപാലിച്ചുവോ?”,
കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. ധൃതരാഷ്ട്രർ ഗാന്ധാരി വിദുരർ എന്നിവർക്കൊപ്പം കുന്തി
അരമനയുടെ പടിയിറങ്ങി കാട്ടിലേക്കു് പോയ ദിനം.
</p>
          <p style="indent">“പാണ്ഡുവിനെ കൈകാര്യം ചെയ്ത വിധത്തിൽ, അമ്മയില്ലാത്ത ഞങ്ങളെയും
കുന്തി “പരിപാലിച്ചു!”. കുഞ്ഞുന്നാളിൽ തന്നെ അർജ്ജുനനുമൊപ്പം നായാട്ടിനു വിടും. മൃഗവധത്തിനുവേണ്ട
പരുക്കൻ ആയുധങ്ങൾ ഞാൻ ചുമക്കണം, അർജ്ജുനൻ ചോദിക്കുമ്പോൾ കൃത്യമായും അതിവേഗത്തിലും
കൊടുത്തില്ലെങ്കിൽ എന്നെ അവമതിച്ചു അർജ്ജുനൻ കുന്തിയോടു് ‘അലസൻ ഉറക്കം തൂങ്ങി’ എന്നൊക്കെ
പറയും. അസുഖം വന്നുകിടപ്പിലായ എനിക്കു് കുടിക്കാൻ സഹദേവൻ വെള്ളം കൊണ്ടുവരുന്നതു്
ഓർമ്മിക്കുന്നു. അതു് കുന്തി ചോദ്യം ചെയ്തു. എന്നിട്ടു് എന്നെ നിരീക്ഷിച്ചു. ആ പരുഷനോട്ടം എനിക്കു്
പരിചയമുണ്ടു്, കിടപ്പുരോഗിയായിരുന്ന ആർക്കുനേരെയും കുന്തിയുടെ പതിവു് നോട്ടമാണതു്. വേട്ട
ഇറച്ചിവിഭവങ്ങൾ വിളമ്പുമ്പോൾ അർജ്ജുനനു് കൊടുക്കുന്നതിന്റെ പകുതി ഞങ്ങൾക്കുതരും. ഇനിയും തരൂ
എന്നോ മറ്റോ ഞാനും സഹദേവനും പറഞ്ഞാൽ ദിവസങ്ങളോളം അപ്രിയം കാണിക്കും. പാഞ്ചാലിയെ
വിവാഹം കഴിച്ചപ്പോൾ കുന്തി പാഞ്ചാലിയെക്കുറിച്ചു ചാരവാർത്ത സംഭരിക്കാൻ എന്നെ ദുരുപയോഗം
ചെയ്തു. ഞാൻ ആത്മാർഥമായി ആ വൃത്തികെട്ട ഒളിനോട്ടം നിത്യവും ചെയ്തപ്പോൾ കുന്തിക്കു് മനസ്സിലായി
പാഞ്ചാലി അവളെ പുറത്തുനിർത്തും. ഖാണ്ഡവ പ്രസ്ഥത്തിലേക്കു പോവുമ്പോൾ പാഞ്ചാലി പാണ്ഡവരോടു്
പറഞ്ഞു “കുന്തി നിങ്ങൾക്കൊപ്പം ഉണ്ടെങ്കിൽ ഞാൻ പാഞ്ചാലയിലേക്കു മടങ്ങിപ്പോകും.” അവർ
പെറ്റതള്ളയെ ഗാന്ധാരിയുടെ ദാസിയാക്കി ഹസ്തിനപുരി കൊട്ടാരത്തിൽ അടിമവേല ചെയ്യിച്ചു.”
പറഞ്ഞുപറഞ്ഞു നകുലൻ ആലോചനയിലായി. അഭിമുഖം ഒളിഞ്ഞുനോക്കുകയായിരുന്ന പാഞ്ചാലി
നകുലന്റെ പ്രതികരണത്തിൽ അനുകൂലമായി ജാലകത്തിന്നപ്പുറത്തു നിൽക്കുന്നതു് കൊട്ടാരം ലേഖിക
ശ്രദ്ധിച്ചു.
</p>
          <p style="indent">“കൊതിച്ചുസ്വന്തമാക്കിയ അർജ്ജുനൻ നിത്യജീവിത വീട്ടുകാര്യങ്ങളിൽ
മറ്റുപാണ്ഡവരേക്കാൾ തുണക്കുമോ?”, കൊട്ടാരം ലേഖിക ചോദിച്ചു. ഖാണ്ഡവപ്രസ്ഥം കാട്ടിലെ സഹനം
നിറഞ്ഞ കുടിയേറ്റക്കാലം.
</p>
          <p style="indent">“നിസ്സാര ജോലി എനിക്കു വേണ്ടി ചെയ്താലും ഞാൻ എന്നെന്നേക്കും അവനു
കടപ്പെടണം എന്നുവച്ചാൽ? നിന്നു തിരിയാൻ ഇടമില്ലാത്ത ഈ കുടിലിലിന്റെ മേൽക്കൂരയിൽ വീണ മരം
നീക്കം ചെയ്യാൻ, ഉറക്കറയിൽ പായക്കരിക ചുരുണ്ടു് കിടക്കുന്ന വട്ടക്കൂറയെ പിടികൂടി തോടു് കടത്തി
വിടാൻ, ആറുപേർ ഭക്ഷണം കഴിച്ച പാത്രങ്ങൾ തേച്ചുവെളുപ്പിക്കാൻ, ജൈവമാലിന്യ നീക്കത്തിൽ
മുൻകൈഎടുക്കാൻ, വിയർപ്പും മണ്ണും കലർന്ന ഉടുതുണികൾ കഴുകിയുണക്കി വേർതിരിച്ചു ആറായി മടക്കി
വക്കാൻ, ശിരസ്സിനുപിന്നിൽ ഇരുകൈകളും ചേർത്തുവച്ചു പായിൽ മലർന്നുകിടക്കുന്ന നിഷ്ക്രിയ രീതിവിട്ടു്
ആസ്വാദന രതിയിൽ പാരസ്പര്യപങ്കാളിയാവാൻ, ഓരോന്നിലും ആനുപാതികമായല്ലാത്ത രീതിയിൽ
നന്ദിയും വിധേയത്വവും വേണമെന്നവൻ നിർല്ലജ്ജം ആവശ്യപ്പെടുമ്പോൾ, എന്തുചെയ്യാം! ഞാൻ
നിർബന്ധിതയാവും!”
</p>
          <p style="indent">
            <pb n="9" ed="2023-04-11"/>
          </p>
          <p style="indent">“മുലയൂട്ടിയാൽ പെറ്റ തള്ളയുടെ ഉടലഴകിടിയുമോ?”, കൊട്ടാരം ലേഖിക
പാഞ്ചാലിയോടു് ചോദിച്ചു. വിരാടയിലെ താൽക്കാലിക പാളയം. ആസന്നമായ യുദ്ധത്തിനു്
സഖ്യകഷികളെ സംഭരിക്കുന്ന തിരക്കിലായിരുന്നു പാണ്ഡവർ. ഖാണ്ഡവ ദഹനത്തിനും
വസ്ത്രാക്ഷേപത്തിനും ഇടയിലൊരു ദശാബ്ദക്കാലത്തു പാഞ്ചാലി അഞ്ചുകുട്ടികളുടെ അമ്മയായി എന്നു്
കേട്ടറിവുണ്ടെങ്കിലും, അവൾ മുലയൂട്ടുന്ന രംഗം, അഭിമുഖത്തിനു് പല കുറി ഇന്ദ്രപ്രസ്ഥത്തിൽ വന്ന
‘ഹസ്തിനപുരി പത്രിക’ പ്രതിനിധിക്കു് ഓർമ്മിക്കാനായില്ല.
</p>
          <p style="indent">“പൊതുഭാര്യയെന്നു സ്വാർത്ഥതയോടെ മുദ്രകുത്തി, എന്നെ മാറി മാറി പരസ്പരം
കാഴ്ച വച്ചു് പാണ്ഡവർ പീഡിപ്പിച്ചതിൽ പിറന്ന ‘ഉപോൽപ്പന്ന’ങ്ങളെ പരസ്യമായി ഞാൻ
പരിലാളിക്കുന്നതു കുട്ടികളുടെ പാണ്ഡവത്വം അനർഹമായി മഹത്വപ്പെടുത്തുന്നതിനു തുല്യമല്ലേ
എന്നന്തഃരംഗം മന്ത്രിച്ചപ്പോൾ, കുഞ്ഞുങ്ങൾ സുരക്ഷിതമായി വളരാൻ, പാഞ്ചാലയിൽ ഞാൻ എത്തിച്ചു!
അഭിമന്യുവിന്റെ വിവാഹത്തിനു് അവർ ഇവിടെ രണ്ടുദിവസത്തിനകം വരുമ്പോൾ എന്നെ
തിരിച്ചറിയുമെന്നാണു് പ്രതീക്ഷ!”
</p>
          <p style="indent">
            <pb n="10" ed="2023-04-12"/>
          </p>
          <p style="indent">“ഭീമൻ പ്രാതലിനു വരുമ്പോൾ, വിളമ്പുന്നതു് ധാന്യഭക്ഷണമാണോ?
പൊരിച്ചതൊന്നുമില്ലേ?”, അരമന സമുച്ചയത്തിലെ ഊട്ടുപുര പാചകമുഖ്യനോടു് കൊട്ടാരം ലേഖിക
ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
</p>
          <p style="indent">“ഞങ്ങളുടെ ഇപ്പോഴത്തെ അന്നദാതാവായ നകുലനു വിളമ്പാൻ
രണ്ടുദിവസമായി ഒരു പോത്തിൻതുടപോലും കിട്ടിയിട്ടില്ല, എന്നിട്ടാണോ സൈനികർ ആരും ഇല്ലാത്ത
പ്രതിരോധമന്ത്രാലയത്തിനു പ്രത്യേക പരിഗണന? ഉപയോഗരഹിതമായ ഉഴവുമൃഗത്തെ
എവിടെനിന്നെങ്കിലും ഉടമസ്ഥനറിയാതെ ഭീമൻ രാത്രി അഴിച്ചു കൊണ്ടുവരട്ടെ. ആരുമറിയാതെ
അറക്കലും തൊലിയുരിക്കലും പൊരിച്ചു ചുടുചൂടായി വിളമ്പുന്നതും, ഈ ഊട്ടുപുര ഏറ്റു. വനവാസക്കാലത്തു
സന്യസ്തരുടെ തൊഴുത്തിൽ നുഴഞ്ഞുകയറി വളർത്തുമൃഗങ്ങളെ മറ്റു പാണ്ഡവരറിയാതെ ഭീമൻ
വെട്ടിത്തിന്നതൊക്കെ ‘ഹസ്തിനപുരി പത്രിക’ അക്കാലത്തു പൊലിപ്പിച്ചെഴുതിയിരുന്നല്ലോ.
എവിടെപ്പോയി മോട്ടിച്ചു തിന്നാനുള്ള ഭീമന്റെ അടങ്ങാത്ത മാംസദാഹം?” ഒരിക്കൽ ദുര്യോധനന്റെ
പ്രിയപ്പെട്ടവനായിരുന്ന പാചകമുഖ്യൻ ഈറയോടെ തിരിഞ്ഞുനടന്നു.
</p>
          <p style="indent">
            <pb n="11" ed="2023-04-13"/>
          </p>
          <p style="indent">“കളിച്ചതു യഥാർത്ഥത്തിൽ നിങ്ങളല്ല മാതൃസഹോദരനായ
ഗാന്ധാരഭൂപതിയാണെന്നു വെളിപ്പെടുത്തിയതുകൊണ്ടു് മര്യാദകേടിനെ മറച്ചുവെക്കാനാവില്ലല്ലോ.
വാക്കിനുവിലയുള്ള കൗരവൻ എന്ന നിങ്ങളുടെ ഖ്യാതി അപ്പോൾ വെറും ഒരു അരമന
നിർമ്മിതിയാണോ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. വസ്ത്രാക്ഷേപപ്പിറ്റേന്നു്.
</p>
          <p style="indent">“വാഗ്ദാനം എന്തുവിലകൊടുത്തും പാലിച്ച സുവർണ്ണ ഭൂതകാലമേ എനിക്കുള്ളൂ.
കളിയിലും കാര്യത്തിലും. നിങ്ങൾ വിശ്വസിക്കുന്നവൻ എന്ന നിലയിൽ ഞാൻ തിരിച്ചു
ചതിക്കില്ലെന്നതൊരു വിശ്വാസപ്രമാണമാണെനിക്കു്. അസത്യം ഞാൻ പറയില്ലെന്നു് മാത്രമല്ല, എന്നോടു്
പറയുന്നവനെ അവമതിക്കാനും എനിക്കൊരു ബലഹീലനതയുണ്ടു്. ധർമ്മപുത്രർ എന്ന പ്രതിച്ഛായ
പളുങ്കുപാത്രം പോലെ പൊട്ടിച്ചിതറുന്ന കാഴ്ചയാണു് നിങ്ങൾ ചൂതാട്ടസഭയിൽ ഇന്നലെ കണ്ടതു്.
സഭാനടപടികളുടെ പരിപൂർണ്ണ നിയന്ത്രണം ഭീഷ്മർ ആയിരുന്നു. സാക്ഷികളായി ദ്രോണരും
കൃപാചാര്യരും. കളിയിൽ തോറ്റതു് പാണ്ഡവർ ആയിരിക്കാം, എന്നാൽ കളിയുടെ ചട്ടം പരിപാലിച്ചതു
കൗരവർ ആയിരുന്നില്ല. ഇനി ഞാൻ സ്വകാര്യം വെളിപ്പെടുത്തട്ടെ. കളിയുടെ ചട്ടം നിയന്ത്രിച്ചതു് ഭീഷ്മർക്കു്
പകരം ഞാൻ ആയിരുന്നെങ്കിൽ എന്തു് സംഭവിക്കാം? തീർച്ചയായും അടിമപ്പെൺപദവിനേടി
പൗരാവകാശങ്ങൾ പിൻവലിക്കപ്പെട്ടിരുന്നെങ്കിലും ദ്രൗപദിയെ വനവാസത്തിൽ അയക്കാതെ
ഇന്ദ്രപ്രസ്ഥം ഭരണകൂടത്തിന്റെ സ്വതന്ത്ര ചുമതതലയുള്ള അടിമരാജകുമാരിയാക്കുമായിരുന്നു.
പാഞ്ചാലയിലെ സ്വയംവര മത്സരം മുതൽ എനിക്കവൾ പ്രിയപ്പെട്ടവൾ. എന്റെ ഭാര്യയും ഈയിടെ
പറഞ്ഞു നിങ്ങളുടെ വിവാഹബാഹ്യപ്രണയം ദ്രൗപദിയെപ്പോലൊരു സുന്ദരിയോടെങ്കിൽ ഞാൻ
ഒഴിഞ്ഞുപോവാം എന്നാൽ നിങ്ങളോടുള്ള മതിപ്പു അപ്പോഴും നിലനിൽക്കും. എന്നിട്ടും പാഞ്ചാലി എങ്ങനെ
കാട്ടിൽ പോവാൻ നിർബന്ധിതയായി? അതാണു് പറഞ്ഞതു് പ്രത്യക്ഷത്തിൽ കളിച്ചതോ ഒളിവിൽ
കളിപ്പിച്ചതോ ഞാനല്ല. അതുകൊണ്ടെന്തുണ്ടായി എന്നോ? ദൂരെ ഖാണ്ഡവ വനം കത്തിച്ചിടത്തു
പാണ്ഡവർ നിർമ്മിച്ച രാജധാനിയുടെ പരിപാലനവും എന്റെ ഭരണചുമതലയായി വാക്കിനു വിലയില്ലാത്ത
വ്യാജവ്യക്തിത്വത്തിന്റെ ഉടമയും കാലന്റെ മകനുമായ യുധിഷ്ഠിരൻ ഒരാളാണു് പാണ്ഡവ പതനത്തിന്റെ
പ്രായോജകർ!”
</p>
          <p style="indent">“നിങ്ങളുടെ അച്ഛൻ അശ്വിനി, ദേവലോകത്തെ ഭിഷഗ്വരന്മാർ ആണെന്നു്
കുന്തിപറഞ്ഞു ഞാൻ കേട്ടിട്ടുണ്ടു്. ഈ പന്ത്രണ്ടു വർഷ വനവാസക്കാലത്തെ ദുരിതജീവിതത്തിന്നിടയിൽ
ആറംഗ പാണ്ഡവകുടുംബം രോഗപീഡയിലും ഹൃദയവ്യഥയിലും ഞെരുങ്ങുമ്പോൾ, ഒന്നുവിളിച്ചാൽ വരില്ല
അശ്വിനിദേവത എങ്കിൽ, അവരിൽ വിശുദ്ധപിതൃത്വം ആരോപിച്ചതു് കൊണ്ടെന്തു നേട്ടം കൊയ്യാനാണു്?”,
കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
</p>
          <p style="indent">“മാദ്രി പറഞ്ഞതാണു് കാതലായ കാര്യം. നിന്റെ അച്ഛൻ പാണ്ഡുവല്ല
എന്നതിനൊരു ബദൽപ്രഖ്യാപനമായി മാത്രം അശ്വിനിദേവത എന്ന, ഒറ്റയോ ഇരട്ടയോ
എന്നിനിയുംവ്യക്തമാക്കാത്ത അടയാളസംജ്ഞയായി നീയും സഹദേവനും എടുത്താൽമതി. നീ
പാണ്ഡുപുത്രൻ ആണെന്നു് നിഷ്കളങ്കമായി പറഞ്ഞാൽ ഹസ്തിനപുരിയിലെ തേരാളികൾ അർഥംവച്ചു
പുഞ്ചിരിക്കും, മകനെ, അതുതാങ്ങാനാവില്ല നിനക്കു് എന്നു ആശ്വസിപ്പിച്ചു കൊണ്ടാണു് മാദ്രി (ആ നാമം
വാഴ്ത്തപ്പെടട്ടെ എന്നും എന്നെന്നും!) ഈ വ്യാജപിതൃത്വത്തിൽ മനഃപൂർവ്വം കയറിപ്പിടിച്ചതു. മനുഷ്യഭാഷ
അറിയാത്ത ദേവലോകത്തെ ഭിഷഗ്വരൻ, ഭാഗ്യം, ഒന്നും അറിഞ്ഞമട്ടില്ല എന്നുപറഞ്ഞ മാദ്രിയെ പിന്നെ
ഞാൻ കണ്ടതു് പാണ്ഡുചിതയിൽ എരിയുന്നതാണു്.” സന്യസ്ത ആശ്രമത്തിൽനിന്നും ഭീമൻ
മോട്ടിച്ചുകൊണ്ടുവന്ന വളർത്തുമൃഗത്തെ വേട്ടയിറച്ചിയാക്കുന്ന ശ്രമകരമായ വീട്ടുപണിയിയിലായിരുന്നു,
അക്ഷയപാത്ര സസ്യാഹാരം മൂന്നുനേരം തിന്നുമടുത്ത കൗന്തേയർ. ഇരട്ടസഹോദരൻ സഹദേവൻ
മരംചാരിയിരുന്നു പാഞ്ചാലിയുമൊത്തു പ്രകാശപൂരിതമായൊരു ദാമ്പത്യഭാവി നിരൂപിച്ചു.
</p>
          <p style="indent">“ജനപിന്തുണ നഷ്ടപ്പെണ്ടെങ്കിൽ, ഭാണ്ഡം തോളിലിട്ടു് ഒറ്റയ്ക്കു് പടിയിറങ്ങിയാൽ
പോരെ? യുവത്വം നഷ്ടപ്പെടാത്ത മാദ്രേയർക്കൊപ്പം മദിച്ചു ജീവിച്ചു ഉടലാനന്ദങ്ങളുടെ കൊതിതീരാത്ത
പാഞ്ചാലിയെയും, സിംഹാസനത്തിനായി ക്ഷമയോടെ ഇക്കാലവും അവസരം പ്രതീക്ഷിച്ച
മറ്റനുജന്മാരെയും എന്തിനു സമ്മർദ്ദം ചെലുത്തി കൂടെ കൂട്ടുന്നു?”, കൊട്ടാരം ലേഖിക ‘ധർമ്മപുത്ര’രോടു്
ചോദിച്ചു. പാഞ്ചാലിയുടെ രഹസ്യ പ്രോത്സാഹനത്തിൽ, യുധിഷ്ഠിരനെതിരെ കൊട്ടാരവിപ്ലവത്തിനു
അങ്കംകുറിച്ച അഭിമന്യുപുത്രൻപരീക്ഷിത്തിനു് ചെങ്കോൽ പെട്ടെന്നൊരുനാൾ നാടകീയമായി കൈമാറി,
‘വടക്കൻ മലകളിൽ ഞങ്ങൾക്കു് ജീവിതാന്ത്യം’ എന്ന മഹാപ്രസ്ഥാനത്തിനായി ആറംഗ പാണ്ഡവസംഘം
ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഇരുവശങ്ങളിലും കൈവീശി യാത്രയയക്കാൻ ആരോരുമില്ലാത്ത സന്ധ്യ.
</p>
          <p style="indent">“കുറുനരികൾ എന്നെ നക്കിക്കൊല്ലുമ്പോൾ ഇളമുറ മാദ്രീപുത്രന്മാരുമായി
ഇനിയും അവൾക്കൊരു നവയുഗം ആർമാദിക്കണം അല്ലേ!”
</p>
          <p style="indent">
            <pb n="12" ed="2023-04-14"/>
          </p>
          <p style="indent">“പറഞ്ഞുവരുന്നതു്, ദുരുദ്ദേശ്യമായിരുന്നോ ഖാണ്ഡവ വനം ഇഷ്ടദാനം?”,
കൊട്ടാരം ലേഖിക ദ്രൗപദിയോടു് ചോദിച്ചു. അന്തഃപുര പരിപാലനവുമായി പെൺ സഹായികൾ
തിരക്കിലായിരുന്ന പ്രഭാതം.
</p>
          <p style="indent">“സദുദ്ദേശ്യം കണ്ടെത്താനൊന്നുമല്ലല്ലോ നിങ്ങൾ ഓടിവന്നതു്.
അമ്മദൈവമായി കൗരവർ ഭയഭക്തിയോടെ കാണുന്ന സത്യവതി തീപ്പെട്ടു എന്നറിഞ്ഞപ്പോൾ,
ദുര്യോധനൻ കാശിയിൽ പോയ തക്കംനോക്കിയായിരുന്നു ധൃതരാഷ്ട്രർ ഖാണ്ഡവപ്രസ്ഥം, കൂട്ടു
കുടുംബസ്വത്തിൽ പാണ്ഡവർക്ക ഓഹരിയായി സമ്മാനിച്ചതു. അന്ധ ധൃതരാഷ്ട്രരുടെ അകക്കണ്ണു്
യുധിഷ്ടരന്റെ പുറംകണ്ണിനേക്കാൾ ഉൾക്കാഴ്ചയോടെ കാര്യങ്ങൾ കാണുന്നു എന്ന
സംശയമെനിക്കുമുണ്ടായി. മേലനങ്ങാതെ കൗരവഅതിഥികളായി ഗംഗാ യമുനകളിൽ കുളിച്ചുണ്ടു്
കഴിയുന്ന പാണ്ഡവരെ അധ്വാനശീലരാക്കാൻ ഘോരവനം തുണച്ചു. ദേവസന്തതികളെന്നു നാഴികക്കു്
നാല്പതുവട്ടം മേനി പറഞ്ഞിരുന്നവർ ദേഹാധ്വാനത്തിലൂടെ ഇതു പോലെ കറുത്തു് കരുവാളിച്ചു എല്ലും
തോലുമായ കാലം, കളിയിൽ തോറ്റു വനവാസത്തിൽ പോയപ്പോൾപോലും കണ്ട ഓർമ്മയില്ല.
വിഷജീവികളും ഹിംസമൃഗങ്ങളും മാത്രമല്ല പാണ്ഡവർക്കെതിരെ ഗൂഡാലോചനയിൽ ഏർപ്പെട്ടതു്,
കുട്ടിക്കാലമൊക്കെ പാണ്ഡുവുമൊത്തു കഴിഞ്ഞ കാടു്, ഇതുനോക്കുമ്പോൾ പറുദീസാ എന്നവർ
വിഷാദത്തോടെ പറയും. ആത്മനിന്ദ സഹിക്കവയ്യാതായപ്പോൾ അർജ്ജുനൻ കൈ മേലോട്ടുയർത്തി,
‘അശരീരി’ കേട്ട പോലെ പറഞ്ഞു, ആകാശങ്ങളിലെ അത്യുന്നതങ്ങളിൽനിന്നും ഇതാ എനിക്കൊരു
രഹസ്യനിർദേശം!, പരിസ്ഥിതിപ്രശ്നം നോക്കാതെ, അതിലോല ആവാസവ്യവസ്ഥയായ ഖാണ്ഡവ വനം
വളഞ്ഞു നാം തീയിടുക. സ്ത്രീധനമായി അച്ഛൻ തന്ന സ്വർണ്ണ ഉരുപ്പടി തട്ടിയെടുത്തു കാടുകത്തിക്കാൻ
ആളും അർത്ഥവും ഭീമൻ അതിവേഗം സംഭരിച്ചു. ഖാണ്ഡവ വനം ചാരമാക്കി ഇന്ദ്രപ്രസ്ഥം, പാണ്ഡവർ
കരാർ വഴി, പണിയുമ്പോൾ, മണ്ണും കട്ടയും ഉൾപ്പെടെ മാലിന്യം അടിച്ചു മാറ്റേണ്ട പണി, ഏതോ ഒരു
കൊള്ളരുതാത്ത പാണ്ഡവന്റെ ഗർഭം ചുമക്കുന്ന എനിക്കു ആകാലത്തു കിട്ടി!” അന്തഃപുരത്തിൽ
പണിയെടുക്കുന്ന തോഴികളിൽ ഒരാൾ ജാലകത്തിന്നപ്പുറത്തുനിന്നു വിരൽ ആംഗ്യങ്ങളിലൂടെ ദ്രൗപദിയുടെ
തലയ്ക്കു സുഖമില്ല എന്ന സന്ദേശം കിട്ടിയപ്പോൾ അഭിമുഖം നിർത്തി യാത്രചോദിക്കാതെ പുറത്തേക്കിറങ്ങി.
</p>
          <p style="indent">“കൗരവഅടിമകൾ എന്നൊരുവശത്തു നിങ്ങൾ പാണ്ഡവരെ പകയോടെ
മുദ്രകുത്തുമ്പോൾ, അടിമഅർജ്ജുനൻ അതാ, ദിവ്യായുധമായ ഗാണ്ഡീവം ആരുംകാണേ
ചുമലിലിട്ടാണല്ലോ പടിയിറങ്ങിയതു്?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. വനവാസത്തിനു
യുധിഷ്ഠിരനും കുടുംബവും പദയാത്ര തുടങ്ങുന്നതു് മട്ടുപ്പാവിൽനിന്നും നിശബ്ദം നിരീക്ഷിക്കുകയായിരുന്നു
മുതിർന്ന കൗരവർ.
</p>
          <p style="indent">“രണ്ടുകാര്യങ്ങൾ നിങ്ങൾ അറിയാതെ പോയി. ഖാണ്ഡവപ്രസ്ഥക്കാലത്തു
ദേവരൂപികൾ സമ്മാനിച്ചതെന്നൊരു ഐതിഹ്യം പ്രചരിപ്പിച്ചു കൊണ്ടാണർജ്ജുനൻ ഇതക്കാലത്തു
രാപ്പകൽ ചുമലിൽ ഇടാൻ തുടങ്ങിയതു്. ദ്രൗപദിയുടെ കിടപ്പറയിലേക്കു് ഊഴമനുസരിച്ചു വിരുന്നിനു
പോകുമ്പോഴും ഉണ്ടായിരുന്നല്ലോ, കട്ടിലിനടിയിൽ മറന്നുവക്കാൻ പാകത്തിൽ “ദിവ്യായുധം”! അതിവിടെ
ഞങ്ങൾ പിടിച്ചു വച്ചു് അവർ പോയാൽ, മാരകായുധത്തിനു ‘ഇര’യായി മനുഷ്യരെയോ മൃഗങ്ങളെയോ
പൂമരങ്ങളെയോ ഞങ്ങൾ വേണ്ടിവരും ഒരുക്കാൻ. അങ്ങനെ ഞങ്ങൾ ചെയ്തില്ലെങ്കിൽ? ആയുധം എന്ന
നിലവിട്ടു അതൊരു ‘ഇരുമ്പുമാലിന്യം’ ആയി കാലാന്തരത്തിൽ രൂപം മാറും. പാണ്ഡവരുടെ ചിതലും
തുരുമ്പും ഒക്കെ എന്തിനു ഓർമ്മവസ്തുവായി അരമനയിൽ സൂക്ഷിച്ചു വക്കണം. ഇനി നിയമകാര്യമുണ്ടു്
പൗരാവകാശമുള്ള സൈനികനുമാത്രമേ ദിവ്യായുധം വഴങ്ങൂ എന്നാണു് കൃപാചാര്യർ പറയുന്നതു്. ഇപ്പോൾ
മനസ്സിലായല്ലോ പൗരാവകാശം പിൻവലിക്കപ്പെട്ട സ്ഥിതിക്കു് അടിമഅർജ്ജുനൻ ചുമലിലിട്ടുനടക്കുന്നതു്
പ്രവർത്തനക്ഷമായ പഴയ ഗാണ്ഡീവമല്ല വഴിപ്പോക്കരെ പേടിപ്പിക്കാനൊരു ശവ‘ഘോഷയാത്ര’!”
</p>
          <p style="indent">“വീട്ടുജോലിയൊന്നും പാഞ്ചാലിയുമായി പങ്കിടാറില്ലേ?”, പാണ്ഡവരോടു്
കൊട്ടാരം ലേഖിക ചോദിച്ചു. വന്മരത്തണലിൽ തോൽവിഭയം ഇല്ലാതെ ചൂതാടി, നേരംപോക്കുന്ന
പ്രഭാതം, വനവാസക്കാലം.
</p>
          <p style="indent">“നവവധുവായി ഞങ്ങൾക്കൊപ്പം ഹസ്തിനപുരിയിൽ കഴിഞ്ഞ ഇടവേളയിൽ,
ആരാധകരുടെ ആതിഥ്യം സ്വീകരിക്കാനും, സംഗീതം ചിത്രമെഴുത്തു നൃത്തം തുടങ്ങിയ ‘കാൽപ്പനിക’
കാര്യങ്ങൾ അവരുമായി സംവദിക്കാനും എടുത്ത അമിതമായ താൽപ്പര്യം കണ്ടപ്പോൾ ഞങ്ങൾക്കു്
സംശയം ഉണ്ടായിരുന്നു. ഈ ധനികസ്ത്രീയുടെ ഔദാര്യത്തിൽ വേണോ ഇനി ഞങ്ങൾക്കു്
ദാമ്പത്യജീവിതം! കുടിയേറ്റക്കാരായി ഞങ്ങൾ ഖാണ്ഡവപ്രസ്ഥത്തിൽ എത്തിയപ്പോൾ മനസ്സിലായി,
എത്രയെളുപ്പം വെട്ടുകത്തിയും അരിവാളുംകൊണ്ടു് സസ്യലോകത്തെ ആക്രമിക്കാൻ പാഞ്ചാലിക്കാവുന്നു.
വസ്ത്രാക്ഷേപത്തിനുശേഷം ഇവിടെ വനവാസത്തിനു വന്നപ്പോൾ ഞങ്ങളുടെ ഇച്ഛാശക്തിയെ
പരിലാളിച്ചുകൊണ്ടവൾ കുടിൽനിർമ്മിതി മുതൽ വിഴുപ്പു കഴുകൽ വരെ, ചെറുതും വലുതുമായ ഓരോ
ഗാർഹികകാര്യത്തിലും, അറിവും അർപ്പണബോധവും ഉള്ള ആദ്യാവസാനക്കാരി! വാസ്തവത്തിൽ ആ
‘ബഹുമുഖ’പ്രതിഭ ഞങ്ങളഞ്ചുപേരെയും പാർശ്വവൽക്കരിച്ചു.” അപകടകരമായ രീതിയിൽ
കുടുംബരഹസ്യങ്ങൾ വെളിപ്പെടുത്തുന്ന നകുലനെ മറ്റുനാലുപാണ്ഡവർ തുറിച്ചു നോക്കിയപ്പോൾ കൊട്ടാരം
ലേഖിക അടുത്ത ‘ഇര’യെ തേടി കുടിലിനകത്തേക്കു പ്രവേശിച്ചു.
</p>
          <p style="indent">
            <pb n="13" ed="2023-04-15"/>
          </p>
          <p style="indent">“നിശാനികുഞ്ജത്തിൽ കണ്ടെത്തിയ കീചകജഡം ചിതയിൽ വക്കണമെങ്കിൽ
സൈരന്ധ്രി സതിയനുഷ്ഠിക്കണമെന്നവന്റെ ബന്ധുക്കൾ ബഹളം വച്ചപ്പോൾ, ഭീമനും മറ്റുനാലുപേരും
എങ്ങനെ നിങ്ങളുടെ ജീവൻ രക്ഷിച്ചു?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വിരാട
സൈനികപാളയത്തിൽ ഉത്തര–അഭിമന്യു വിവാഹം ആഘോഷിക്കുന്ന ദിവസം.
</p>
          <p style="indent">“പ്രിയകീചകന്റെ ആത്മാവിനെങ്കിലും എന്നോടൊപ്പം കഴിയാൻ
തുണക്കുമെങ്കിൽ ഈ പാഴ് ഉടൽ ചിതത്തീയിലെറിയാൻ ഞാൻ സന്നദ്ധ എന്നറിയിച്ചപ്പോൾ തുടങ്ങി
പാണ്ഡവ വിലാപഗീതം. “ഊട്ടുപുരയിൽ ഞാൻ രാപ്പകൽ ജീവിക്കുമ്പോഴും പാഞ്ചാലീ, നീ അരമനയിൽ
‘ചാരിത്ര്യം’ കാത്തുസൂക്ഷിച്ചു എന്ന പകൽക്കിനാവു് നീ തകർത്തല്ലോ. അവനൊരു വിഷയലമ്പടൻ എന്ന
ബോധ്യത്തിൽ ഞാനവനെ കബളിപ്പിച്ചു കൊല്ലുമ്പോൾ അറിയില്ല, നീ ആസ്വാദനരതിയിൽ അവന്റെ
സേവനദാതാവു്! അവനെ പാടുപെട്ടു് കൊന്നതു് മരണാനന്തരം രണ്ടു ആത്മാവുകൾ തമ്മിൽ
സമ്മേളിക്കാനല്ല, എന്നെന്നേക്കുമായി നമുക്കിടയിൽനിന്നും അകറ്റാൻ ആയിരുന്നു” എന്നു്
നിലവിളിച്ചുകൊണ്ടവൻ തുടങ്ങിയ വിലാപം യുധിഷ്ഠിരനും ഏറ്റുപിടിച്ചു. ലിംഗമാറ്റം വന്ന അർജ്ജുനൻ
കാഴ്ചക്കാരനായി. കീചകൻ ലൈംഗിക പങ്കാളി എന്ന നിലയിൽ യാഥാർഥ്യമാണെന്നും, അവനെ
വധിച്ചവനു ഒരു വർഷം എന്റെ കിടപ്പറയിൽ പ്രവേശനം ഇല്ലെന്നും ഞാൻ തുറന്നടിച്ചു. രാത്രി അവർ
എന്നിൽ സമ്മർദ്ദം ചെലുത്തി. നിലപാടിൽ അയവില്ലെന്നറിഞ്ഞപ്പോൾ കീചകബന്ധുക്കളെ ഇരുട്ടടിയിൽ
നിശ്ശബ്ദരാക്കി എന്നറിഞ്ഞു. കൂടുതലൊന്നും വസ്തുതാപരമായി സംസാരിക്കാൻ ആവാത്തവിധം ദുഃഖം
എന്നെ മൂടുന്നു. കടന്നുപോ വൃത്തികെട്ടവളേ, നീ മനുഷ്യസ്ത്രീയല്ല നീ യക്ഷി!” പാഞ്ചാലിയുടെ അനിയന്ത്രിത
ബോധധാര കേട്ടു് നടുക്കമൊന്നും കാണിക്കാതെ, തൊഴിൽമികവിൽ രണ്ടു
ആരോഗ്യപ്രവർത്തകരെപോലെ നകുലനും സഹദേവനും ബലം പ്രയോഗിച്ചു കോരിയെടുത്തു
അകത്തേക്കു് പോയി.
</p>
          <p style="indent">“വലതുകൈ പൊക്കി ആ കൊള്ളരുതാത്തവന്റെ ചെകിട്ടത്തു നിങ്ങൾ
ഒന്നാഞ്ഞടിച്ചിരുന്നെങ്കിൽ”, കൊട്ടാരം ലേഖിക മഹാറാണി പാഞ്ചാലിയെ, പതിമൂന്നു കൊല്ലം മുമ്പു് ഇതേ
രാജസഭയിലെ അമംഗളസന്ധ്യയിലേക്കു കൊണ്ടുപോയതു അങ്ങനെ ആയിരുന്നു. യുദ്ധാനന്തര പാണ്ഡവ
ഭരണകൂടം.
</p>
          <p style="indent">“അതു് ‘പീഡക’നായിരുന്നുവോ? അതു് ഈ രാജസഭയായിരുന്നുവോ?
അന്തഃപുരത്തിൽ പുതുതലമുറ കൗരവരാജകുമാരികൾക്കു് സൌന്ദര്യപരിപാലനത്തിൽ
വ്യക്തിഗതശിക്ഷണം കൊടുക്കയായിരുന്ന എന്നെ, പ്രണയത്താൽ പരവശനായ ഒരു
പരിചിതകൌരവൻ ഇടിച്ചു കയറി വാരിപ്പുണർന്നു പുറത്തേക്കു പാഞ്ഞതോർമ്മിക്കുന്നു.
വേനൽപുഴുക്കത്തിൽ നനഞ്ഞിരുന്ന എന്റെ മേൽവസ്ത്രങ്ങൾ ഒന്നൊന്നായി അവൻ വേർപെടുത്തിയതു്
കൗതുകത്തോടെ ഓർമ്മിക്കുന്നു. എല്ലാം കണ്ടു് പരാജിത പാണ്ഡവർ പരിഭ്രമിച്ചു പതറുന്നതു് ഞാനിപ്പോഴും
ഓർമ്മിക്കുന്നു.” പാഞ്ചാലിയുടെ മിഴികൾ പതുക്കെ ഓർമക്കൊപ്പം വിദൂരതയിലേക്കു് നീങ്ങി.
</p>
          <p style="indent">“എന്തായിരുന്നു ഈ കൊട്ടാരവിപ്ലവത്തിനു പ്രചോദനം, അഥവാ
പ്രകോപനം? പാമ്പുകളെ പേടിയുള്ള പാവം ഒരു കിരീടാവകാശി എന്ന നിലയിൽ നിങ്ങൾ
പേരെടുത്തിരുന്നു എങ്കിലും, പാണ്ഡവർക്കെതിരെ പടപൊരുതി കുരുവംശ ചെങ്കോൽ തട്ടിയെടുക്കാൻ
മാത്രമുള്ള കരുത്തുനിങ്ങൾക്കുണ്ടെന്നു ആരും അംഗീകരിച്ചിരുന്നില്ലല്ലോ!”, കൊട്ടാരം ലേഖിക പുതിയ
മഹാരാജാവു് പരീക്ഷിത്തിനെ വരിനിന്നു മുട്ടുകുത്തി കൈമുത്തി സ്നേഹാഭിവാദ്യം ചെയ്തു.
</p>
          <p style="indent">“അരമന കുടിയൊഴിഞ്ഞു അഞ്ചു കൗന്തേയരും കാട്ടിലേക്കു് പോയി എന്നതു്
ശരിതന്നെ, എന്നാൽ യുധിഷ്ഠിരൻ സ്ഥാനം സ്വയം ഒഴിയുകയിരുന്നു, ഞാൻ പിടിച്ചുമാറ്റിയതല്ല.
ദുര്യോധനന്റെ ജന്മവാർഷികം ആഘോഷിക്കണമെന്നു് ഞാൻ ഇത്തവണയും ശഠിച്ചു എന്നാൽ
ആശംസാപ്രസംഗം ചെയ്യാൻ വേദിയിൽ കയറിയ യുധിഷ്ഠിരൻ പെട്ടെന്നു് കണ്ണുതിരുമ്പി “ആരാ ഞാൻ?
എനിക്കെന്താ കാര്യം? ചോദിച്ചതുകേട്ടില്ലേ?” എന്നു് രണ്ടുപ്രാവശ്യം പാഞ്ചാലിക്കുനേരെ
‘കുരക്കു’ന്നതുകണ്ടപ്പോൾ, അവൾ സ്വന്തം സുരക്ഷാഭടന്മാർക്കു, നേരത്തെ ഉണ്ടായിരുന്ന രഹസ്യ ധാരണ
അനുസരിച്ചു, ആംഗ്യം കാട്ടി. അങ്ങനെ സമ്മർദ്ദത്തിൽ അരമനയിൽ എത്തിയ യുധിഷ്ഠിരൻ,
ഓർമ്മവന്നപ്പോൾ മുട്ടു കുത്തി പാഞ്ചാലിയോടു് യാചിച്ചു, “നീ കൂടെവരാമെങ്കിൽ വനവാസത്തിനു ഞങ്ങൾ
പാണ്ഡവർ തയ്യാർ”. യുധിഷ്ഠിരനെ സ്ഥാനഭ്രഷ്ടനാക്കി എന്റെ രാജപ്രതിനിധിയായി പാഞ്ചാലി രാജ്യം
ഭരിക്കുമെന്നായിരുന്നു, ചാരൻനകുലൻ വഴി യുധിഷ്ഠിരൻ അറിഞ്ഞിരുന്നതു്. ‘കൂടെവരാമല്ലോ’ എന്നു്
പാഞ്ചാലി കുടിലതയോടെ സമ്മതിച്ചു. മഹാപ്രസ്ഥാനത്തിൽ ആദ്യം യുധിഷ്ഠിരൻ കുഴഞ്ഞു
വീഴുമെന്നായിരുന്നു അവളുടെ കണക്കുകൂട്ടൽ. കുഴഞ്ഞുവീഴുന്നില്ലെങ്കിൽ അതിനുള്ള ‘രാസപ്രക്രിയ’
കൈവശമുണ്ടു്. കണക്കുകൂട്ടൽ പാളി. ആദ്യം കുഴഞ്ഞുവീണതു് കൊട്ടാരവിപ്ലവത്തിന്റെ ഉപജ്ഞാതാവായ
സാക്ഷാൽ ദ്രൗപദി! അവളുടെ അനാഥജഡം സംസ്കരിക്കാൻ നിങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നു്
‘ഹസ്തിനപുരി പത്രിക’ കൊട്ടാരം ചുവരെഴുത്തുപതിപ്പിൽ വായിച്ചപ്പോൾ വ്യഥയോടെ ഞാൻ ഓർത്തു,
വ്യർത്ഥം ഈ മാനവമൂല്യങ്ങൾ!” ഫണം വിടർത്തുന്നൊരു നാഗത്താനെക്കണ്ട പരീക്ഷിത്തു് പെട്ടെന്നു്
വാമൂടി സിംഹാസനത്തിൽ ഓരം ചേർന്നിരുന്നു.
</p>
          <p style="indent">
            <pb n="14" ed="2023-04-16"/>
          </p>
          <p style="indent">“പാഞ്ചാലിയുടെ പ്രകോപന വ്യക്തിത്വം അരോചകമായി
പാണ്ഡവർക്കുമൊത്തം അനുഭവപ്പെടുന്നൊരു ദൈനംദിന സന്ദർഭം, അങ്ങനെ ഒന്നുണ്ടെങ്കിൽ,
പെട്ടെന്നോർമ്മിക്കാമോ?”, കൊട്ടാരം ലേഖിക ചോദിച്ചു. ദാർശനികൻ എന്ന ആചാരപരമായ
പരിചയപ്പെടുത്തൽ അവഹേളനമായി കാണുന്നവൻ ആയിരുന്നു ഇളമുറ മാദ്രീപുത്രൻ.
</p>
          <p style="indent">“ഞാനുൾപ്പെടെ അഞ്ചുപാണ്ഡവരുടെയും മുഖം ഏറിയും കുറഞ്ഞും
കറുപ്പിക്കുന്നൊരു കാഴ്ചയുണ്ടു്—ആറുപേരും പരസ്പരം ഉടലാസ്വാദനത്തിൽ മുഴുകാൻ നേരമായല്ലോ എന്നു
കരുതുമ്പോൾ കാണാം അവൾ ഒരു താഴികക്കുടം പോലെ ഒഴുകി ദൂരെ പോയി ഒരുകെട്ടു് പനയോലയിൽ
മുഖമൊളിപ്പിക്കുന്നതു. അതൊരു ദുസ്വാതന്ത്ര്യ പ്രഖ്യാപനമായി ഞാൻ അപ്പോൾ കാണും, കാരണം
ഞങ്ങൾക്കില്ലാത്തതെന്നവൾ മുൻവിധിയോടെ കാണുന്ന സാഹിത്യ സാക്ഷരത അവൾ ഒരലങ്കാരമായി
അണിഞ്ഞു പ്രദർശിപ്പിക്കുകയാണു്. മാത്രമല്ല, അവൾ വായനയെ വേൾക്കുകവഴി
അഞ്ചുഭർത്താക്കന്മാരെയും കുറേനേരത്തേക്കെങ്കിലും അകറ്റി നിർത്തുന്നതിലും വിജയിച്ചിരിക്കുന്നു.
നിങ്ങളെല്ലാം ഒന്നു് ഈ മുറിവിട്ടു് പുറത്തുപോകണം എന്നല്ല അവൾ പ്രഖ്യാപിക്കുന്നതു, ഈ പനയോല
ഞാൻ തുറന്നുവായിക്കാൻ തുടങ്ങുമ്പോൾ നിങ്ങൾ അഞ്ചുപേരും എന്റെ സ്വകാര്യതയിൽ
കടന്നുകയറ്റക്കാരായി മാറുന്നല്ലോ എന്നവൾ ഓർമ്മിപ്പിക്കുകയാണു്. എങ്ങനെ മറക്കും ഈ നിശബ്ദ
അവമതി, മൂപ്പിളമനോക്കാതെ ഞങ്ങൾ മത്സരിച്ചു പ്രണയിക്കുന്നവളിൽനിന്നും!”
</p>
          <p style="indent">“പോരാട്ടം കഴിഞ്ഞു പാളയത്തിൽ തളർന്നുറങ്ങുകയായിരുന്ന
അഞ്ചുപുത്രന്മാരെ, ദുര്യോധനപ്രേരിത പാതിരാമിന്നലാക്രമണത്തിൽ കഴുത്തു് ഞെരിച്ചു കൊന്ന
ദ്രോണപുത്രൻ അശ്വത്ഥാമാവിനെ പിന്തുടർന്നു് പിടികൂടി ശിരോരത്നം തട്ടിയെടുത്തു,
ബ്രാഹ്മണപരിഗണനയിൽ പാണ്ഡവർ കൊല്ലാതെ വിട്ടു എന്നു കേട്ടപ്പോൾ രോഷാകുലരായ ഞങ്ങൾ
നിങ്ങൾക്കനുകൂലമായി പക്ഷംപിടിച്ചു. ക്ഷീണിച്ചുറങ്ങുന്ന മക്കളുടെ ജീവനു സുരക്ഷ ഉറപ്പു വരുത്തേണ്ട
പാണ്ഡവർ യുദ്ധവിജയത്തിൽ മതിമറന്നു തൊട്ടടുത്ത പാളയത്തിൽ മദ്യപിക്കുകയായിരുന്നു
എന്നറിഞ്ഞപ്പോൾ ഞെട്ടി! പെറ്റതള്ള എന്ന നിലയിൽ എന്തു് കൊണ്ടു പാണ്ഡവരെ നിങ്ങൾ
കുറ്റവിചാരണ ചെയ്തുകൂടാ?”, മക്കളുടെ ശവദാഹം കഴിഞ്ഞു പാളയത്തിലേക്കു് ഒറ്റയ്ക്കു് മടങ്ങുന്ന
പാഞ്ചാലിയെ കൊട്ടാരം ലേഖിക നേരിട്ടു.
</p>
          <p style="indent">“മക്കളെ രക്ഷിക്കാത്ത പാണ്ഡവരെ വിചാരണ ചെയ്താൽ തെറിക്കുക
ശിരോരത്നമാവില്ല, ലഹരിവിട്ടുപോവാത്ത തലയാവും!”
</p>
          <p style="indent">
            <pb n="15" ed="2023-04-17"/>
          </p>
          <p style="indent">“ലിംഗസമത്വ പരിഗണനയില്ലാതെ, ഔദ്യോഗികരേഖകളിലും
പ്രഭാഷണങ്ങളിലും ‘പാണ്ഡവർ’ എന്നു് അടച്ചു പരാമർശിക്കുന്ന തിൽ പ്രതിഷേധമുണ്ടെന്ന നിങ്ങളുടെ
പ്രസ്താവന, സ്വയം അടിമയായ നിങ്ങളുടെ ഭാഗത്തു വന്ന ഗുരുതര അച്ചടക്കലംഘനമായി ദുര്യോധന
കാര്യാലയം നേരിടുമെന്നു കേട്ടല്ലോ. ഒറ്റവാക്യത്തിൽ ഒരുദ്ധരണി തരാമോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
ജലാശയത്തിൽ അവർ മാത്രമായിരുന്നു.
</p>
          <p style="indent">“വനവാസത്തിനു പോയ പാണ്ഡവർ എന്ന ഔദ്യോഗിക പ്രസ്താവനയിലെ
ലിംഗനീതിനിഷേധം ചൂണ്ടിക്കാണിച്ച ഞാൻ, ഇനി എല്ലാ അറിയിപ്പുകളിലും രേഖകളിലും,
“വനവാസത്തിനുപോയ പാഞ്ചാലിയും പാണ്ഡവരും” എന്നു് വേണം കൃത്യമായി അടയാളപ്പെടുത്താൻ
എന്ന പെണ്ണവകാശം സാന്ദർഭികമായി മുന്നോട്ടുവച്ചാൽ, അതിൽ ‘ഉടയോൻദുര്യോധനൻ’ കാണുന്ന
‘അച്ചടക്ക ലംഘനം’ എന്താണിത്ര ഗുരുതരമാവാൻ?”, ദുര്യോധനൻ രഹസ്യമായി കൊടുത്തയച്ച
സുഗന്ധതൈലം, കുളിച്ചുനിവർന്ന സ്വശരീരത്തിൽ തേച്ചുപിടിപ്പിച്ചു പാഞ്ചാലി നാടകീയമായി
ഹസ്തിനപുരിസാമ്രാജ്യത്തെ വെല്ലുവിളിച്ചു.
</p>
          <p style="indent">“എന്തുതരം ദുർമരണമാണു് കാത്തിരിക്കുന്നതെന്ന ഭയമാണോ? രാജമാതാ
സത്യവതിയും പുത്രവിധവകളും കുറുനരികൾക്കിരയായി എന്നു് കേട്ടിട്ടുണ്ടു്, കുന്തിയും ഗാന്ധാരിയും
കാട്ടുതീയിൽ വെന്തുമരിച്ചു എന്നറിഞ്ഞു. ഭാവനയിൽ കാണുന്നുണ്ടോ?”, മഹാപ്രസ്ഥാനം എന്ന
അന്ത്യവിധിക്കായി പാണ്ഡവർക്കൊപ്പം കൊട്ടാരത്തിൽ നിന്നു് പടിയിറങ്ങുന്ന പാഞ്ചാലിയോടു് കൊട്ടാരം
ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഈ ഉടലെടുക്കാൻ എന്തിനാണു് വന്യപ്രകൃതി? ‘അഞ്ചംഗ’
മരണവ്യാപാരികൾ പോരെ?”
</p>
          <p style="indent">“മരണംവരെ അധികാരത്തിൽ കടിച്ചുതൂങ്ങും എന്നു് ജനം കരുതിയ
യുധിഷ്ഠിരൻ പെട്ടെന്നു് സ്ഥാനത്യാഗം പ്രഖ്യാപിക്കാൻ മാത്രം എന്തുണ്ടായി, അരുതാത്തതെന്തോ,
കുരുവംശ കുടുംബ രാഷ്ട്രീയത്തിൽ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. കിരീടാവകാശിക്കു
തിരുവസ്ത്രം തുന്നാൻ ഓടിനടക്കുകയായിരുന്നു, പട്ടാഭിഷേക ചുമതല വഹിക്കുന്ന മാദ്രീപുത്രൻ.
</p>
          <p style="indent">“പാണ്ഡവർ കുരുക്ഷേത്രയുദ്ധം പോറലേൽക്കാതെ അതിജീവിച്ചതു് ഭാര്യയുടെ
ഭാഗ്യം കൊണ്ടായിരിക്കാം, എന്നാൽ പാഞ്ചാലിയുടെ അഞ്ചു മക്കളുടെ ജീവൻ പൊലിഞ്ഞതു
പാണ്ഡവരുടെ അശ്രദ്ധ കൊണ്ടും, എന്നു് മഹാഭാരതമെഴുതുന്ന വ്യാസനുമായുള്ള കൂടിക്കാഴ്ചയിൽ
പാഞ്ചാലി പറഞ്ഞെന്നറിഞ്ഞപ്പോൾ, സമനിലതെറ്റിയ യുധിഷ്ഠിരൻ ഉടനെ തിരുവസ്ത്രം ഊരി,
പേടിക്കാനില്ല സമനില ഇനിയും തെറ്റിയിട്ടില്ലാത്ത പരീക്ഷിത്തിനെ ഞങ്ങൾ കണ്ടെത്തിക്കഴിഞ്ഞു!”
</p>
          <p style="indent">
            <pb n="16" ed="2023-04-18"/>
          </p>
          <p style="indent">“നീരാടുമ്പോൾ കർണ്ണൻ നിങ്ങളോടെന്താ പരവശനായി
പിറുപിറുക്കുന്നതുകണ്ടല്ലോ. പാണ്ഡവനിന്ദ പറഞ്ഞു തീർന്നില്ലേ ഇനിയും അയാൾ?”, യുദ്ധകാര്യലേഖകൻ
ഒരു കരിമ്പിൻതണ്ടു കൊട്ടാരം ലേഖികക്കു് നീട്ടി. മിക്കവാറും ആളൊഴിഞ്ഞ പോർക്കളത്തിൽ അവർ
ഇരുവരും കാലിൽ ശവം തട്ടാതെ നടന്നുപോവുകയായിരുന്നു.
</p>
          <p style="indent">“അടുത്ത അരനൂറ്റാണ്ടിലൊന്നും ധൃതരാഷ്ട്രവംശജർ
അധികാരത്തിലെത്തില്ലെന്ന്കർണ്ണൻ അരമനരഹസ്യം പോലെ സ്തോഭജനകമായി അവകാശപ്പെട്ടു
കുമ്പസാരം തുടങ്ങി. കൗരവരെക്കാൾ വിശാലമായ മനസുള്ളതു് യുധിഷ്ഠിരനാണു്. എന്റെ ജൈവ
സഹോദരൻ ആയതുകൊണ്ടല്ല, ശത്രുപക്ഷത്തുള്ളവരോടു് പോലും കാണിക്കുന്ന പെരുമാറ്റത്തിലെ
പരിഗണന! ദുര്യോധനനോടു് വർഷങ്ങളായുള്ള സമർപ്പിത സേവനത്തിനു് ധൃതരാഷ്ട്രരുടെ
രാജസേവകരിൽനിന്നും വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. ഹസ്തിനപുരി പത്രികയുടെ കൊട്ടാരം
ലേഖികയോടു് ഹൃദയം തുറക്കുകയല്ലാതെ രക്ഷയില്ല. ഇന്ദ്രപ്രസ്ഥം ചക്രവർത്തി യുധിഷ്ഠിരന്റെ കൊട്ടാര
വിരുന്നുകളിലെല്ലാം, ദുര്യോധനവിശ്വസ്തൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വ്യക്തിഗത ക്ഷണം
നിരസിക്കുകയാണു് ഞാൻ ചെയ്തതു്. ഓർത്തുനോക്കുമ്പോൾ, എന്റെ ഭാഗത്തുനിന്നുണ്ടായ അനുചിതമായ
പെരുമാറ്റമായിരുന്നു അതു്. വസ്ത്രാക്ഷേപ സമയത്തു പാണ്ഡവർക്കെതിരെയും, സഹോദരപത്നി എന്ന
നിലയിൽ ദ്രൗപദിക്കെതിരെയും ഞാൻ മ്ലേച്ചമായി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ
അതെല്ലാം അവഗണിച്ചു് യുധിഷ്ഠിരൻ വളരെ നല്ല രീതിയിലാണു് എന്നോടു് പെരുമാറിയതു്. ജീവിതത്തിൽ
ഒരു രാഷ്ട്രതന്ത്രജ്ഞനെപ്പോലെ രാജാക്കന്മാർ പെരുമാറേണ്ട സന്ദർഭങ്ങളുണ്ടു്, എന്നു് എന്റെ ഗുരു
പരശുരാമൻ കൗമാരത്തിൽ പഠിപ്പിച്ചപ്പോൾ അതിന്റെ ഗൗരവം അറിയാൻ യുധിഷ്ഠിരനുമായി
ഇടപഴകേണ്ടിവന്നു. കൗരവസൈന്യവ്യൂഹനിർമ്മിതിയിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരാൻ
ഞാൻ ശ്രമിച്ചപ്പോൾ ദുശ്ശാസനൻ, ‘പാണ്ഡവദല്ലാൾ’ എന്നു് അവഹേളിച്ചു. ആ ദുഷ്ട മനോനിലയിൽനിന്നും
ഉയരാൻ പൊതുവെ കൗരവർക്കാവില്ല. അർജ്ജുനന്റെ ആവനാഴിയിൽ വിഷം പുരട്ടിയ കൂരമ്പും, എന്റെ
തേരാളി മദ്രരാജാവിന്റെ ചമ്മട്ടിയിൽ അനിഷ്ടവും നാളെ ഈ സമയത്തുണ്ടെങ്കിൽ ഞാൻ
ജഡമായിട്ടുണ്ടാവും—കഴുകനു കണ്ടറിയാനാവട്ടെ നാളത്തെ അത്താഴം എന്റെ ഉടൽ!”
</p>
          <p style="indent">“നാളെ ഈ സമയം കർണ്ണൻ കാലപുരിയിൽ പോയെന്നറിഞ്ഞാൽ ഈ
അഭിമുഖം മുഖ്യവാർത്ത, അല്ലെങ്കിൽ ചവറ്റുകൊട്ട!” യുദ്ധകാര്യലേഖകൻ കരിമ്പിൻചണ്ടി വലിച്ചെറിഞ്ഞു,
അതുചെന്നുവീണ ശവത്തെനോക്കിയപ്പോൾ, കൊട്ടാരം ലേഖികയുടെ കരൾ നൊന്തു.
</p>
          <p style="indent">“കുരുക്ഷേത്രവിധവകളുടെ പ്രക്ഷോഭം കാണാൻ വന്ന ഞങ്ങൾക്കു് ഇടം
തെറ്റിയോ?, യുധിഷ്ഠിരൻ നേതൃത്വം കൊടുക്കുന്ന പാണ്ഡവ ഭരണകൂടത്തെ നിർത്തിപ്പൊരിപ്പിക്കുവാൻ
നൂറോളം കൗരവരാജ വിധവകൾ തെരുവിൽ ഇറങ്ങിയ വേനൽക്കാല പ്രഭാതത്തിൽ, എന്തിനാണൊരു
‘നിത്യവിശുദ്ധയുടെ കാൽപ്പനിക’ സാന്നിധ്യം? വഴിവിട്ടരതിയുടെ ഉപാസകരായ സത്യവതിയുടെ
കൂട്ടുകുടുംബമല്ലേ, മിക്കവാറും മണ്ണടിഞ്ഞ കുരുവംശം?” കൊട്ടാരം ലേഖിക ചോദിച്ചു. ഹസ്തിനപുരി കോട്ടക്കു്
പുറത്തുള്ള നഗരചത്വരം.
</p>
          <p style="indent">“പെറ്റതള്ളഗാന്ധാരിയെക്കാൾ പ്രിയദുര്യോധനനു മമത രാജമാതാ
സത്യവതിയോടായിരുന്നു. എന്നുപറഞ്ഞാൽ പിതാവു് ധൃതരാഷ്ട്രരുടെ നീലരക്തബന്ധുവൊന്നുമല്ലെങ്കിലും,
മഹാരാജാ ശന്തനുവിന്റെ വിധവ സത്യവതി, പൂർവ്വാശ്രമത്തിൽ മീൻകാരിയായിരുന്നിട്ടും രാജവധുവായി
ഹസ്തിനപുരിയിൽ വന്നപ്പോൾ, വൃദ്ധഭർത്താവടക്കം എല്ലാവരെയും വരച്ചവരയിൽ നിർത്തി.
സത്യവതിക്കൊരു പ്രതേകതയുണ്ടായിരുന്നു, കൊട്ടാരത്തിൽ വിലപേശലിന്റെ ഒരു കൊച്ചുകാറ്റു
വിതച്ചുകൊണ്ടവൾ എക്കാലവും നേട്ടങ്ങളുടെ കൊടുങ്കാറ്റു കൊയ്തു. ‘അവിശുദ്ധ’യെങ്കിലും
ഭരണനിപുണയായിരുന്ന സത്യവതി, നിൻ തിരുനാമം ദേശാന്തരങ്ങളിൽ എന്നെന്നും വാഴ്ത്തപ്പെടട്ടെ എന്നു്
അന്തഃപുരത്തിൽ, എന്റെമുമ്പിൽ മുട്ടുകുത്തുന്ന നേരത്തു ദുര്യോധനൻ മിതമായി മഹത്വപ്പെടുത്തും. എന്നാൽ
ഇപ്പോഴത്തെ റാണി പാഞ്ചാലിയോ? മക്കളഞ്ചുപേരും കൊല്ലപ്പെട്ടു. ഇനി പ്രസവിക്കാനാവാത്ത വിധം,
മാതൃത്വമോഹത്തിൽ മൂല്യശോഷണവും സംഭവിച്ചു. എന്നാലൊരു രാജമാതാവിന്റെ തിരുഹൃദയം ഉണ്ടോ?
സൂക്ഷിച്ചു നോക്കുക ആ കാണുന്ന യുവകിരീടാവകാശി പരീക്ഷിത്തിനെ! കുരുവംശത്തിനൊരു
കാര്യക്ഷമമായ പിന്തുടർച്ചക്കായി വേണമെങ്കിൽ, കായികക്ഷമതയുള്ള കൗരവവിധവകളുമായോ
പുതുതലമുറ കൗരവ യുവതികളുമായോ സംയോഗസാധ്യത പരീക്ഷിത്തിനെക്കൊണ്ടു്
പരീക്ഷിക്കുന്നതിനുപകരം, പാഞ്ചാലി എല്ലാ കൗരവസ്ത്രീകളെയും പടിക്കുപുറത്താക്കി.
ഞങ്ങൾക്കൊരിടയനെ വേണം എന്നു് കൗരവവിധവകൾ ഈ നഗരചത്വരത്തിൽ യാചിക്കുമ്പോൾ
അവളാകട്ടെ കുഞ്ഞാടിൻ പറ്റങ്ങളെ ത്തന്നെ ആട്ടിപ്പുറത്താക്കുന്നു. വൃത്തികെട്ട കുടുംബാരാഷ്ട്രീയം
കളിക്കുന്ന പാഞ്ചാലിക്കു് എങ്ങനെ രാജമാതാപദവി യോഗ്യത നേടാനാവും!”
</p>
          <p style="indent">
            <pb n="17" ed="2023-04-19"/>
          </p>
          <p style="indent">“ഗംഗയാറൊഴുകുന്ന ഈ ഹരിതഭൂമിയിൽ കുടിനീർ നിഷേധിക്കപ്പെട്ട കൗരവ
വിധവകൾ, ഉള്ളിലിരമ്പുന്ന പ്രതിഷേധം അറിയിക്കാൻ അരമനയിൽ വന്നപ്പോൾ, കൂട്ടത്തിലൊരു
കൗരവകുമാരിയുടെ കവിളിൽ ലൈംഗികാതിക്രമമെന്നു തോന്നുംവിധം യുധിഷ്ഠിരൻ തോണ്ടുകയോ
തലോടുകയോ ചെയ്തു എന്നാണു കൊട്ടാരം കുന്നായ്മക്കൂട്ടങ്ങളുടെ ആരോപണനിർമ്മിതി. അത്തരം
അവിഹിത പെണ്ണുടൽ സ്പർശനത്തിൽ, മേൽനടപടിയെക്കുറിച്ചു പെരുമാറ്റച്ചട്ടമൊന്നുമില്ലേ?”, കൊട്ടാരം
ലേഖിക ചോദിച്ചു.
</p>
          <p style="indent">“കുടിനീരും ധാന്യവും ആയിരുന്നോ യഥാർത്ഥത്തിൽ അവരുടെ
ആവശ്യങ്ങൾ? ‘എന്റെ അച്ഛനു ഒരച്ഛൻ മാത്രമേ ഉള്ളു എന്നാൽ പാണ്ഡവരുടെ വൈവിധ്യപിതൃത്വം
കുരുവംശത്തിനു അപമാനം’ എന്നു നാടകീയമായി മന്ത്രിച്ച ശേഷം, ഒച്ചവെച്ചു, “ധാന്യം തരൂ കുരുക്ഷേത്ര
വിധവകളുടെ പട്ടിണിയകറ്റൂ”. ആംഗ്യവിക്ഷേപങ്ങളോടെ നിലവിളിച്ചാൽ ‘കുന്നായ്മക്കൂട്ടങ്ങൾ’
ചെവിതരില്ലേ? അവളുടെ ആവിഷ്കാര സാമർഥ്യം കണ്ടനുമോദിച്ചു കവിളിലൊന്നു യുധിഷ്ഠിരൻ
തലോടിയതാണോ രതിപരീക്ഷണങ്ങളുടെ കൂത്തരങ്ങായ ഹസ്തിനപുരി കൊട്ടാരത്തിൽ
നിന്നുപുറത്തുചാടുന്ന അരമനരഹസ്യം? ആജീവനാന്ത ബ്രഹ്മചാരിയെന്നു നേരം വെളുത്താലുടൻ
മേനിപറഞ്ഞിരുന്ന പിതാമഹൻ (അഭിവന്ദ്യ ഭീഷ്മനാമം തങ്ക ലിപിയിൽ കോറിയിടട്ടെ വേദവ്യാസൻ),
പുതുതലമുറ കൗരവരാജകുമാരികളെ ഇരുവശത്തും കൈത്താങ്ങായി തെരുവുകളിൽ നടക്കുന്നതു്
പത്രപ്രവർത്തകക്കൊന്നും ഇപ്പോൾ ഓർമയില്ല അല്ലേ?”
</p>
          <p style="indent">“ആരുടെ അത്താഴം കൊഴുപ്പിക്കാനാണു് നിങ്ങൾ മാനുകളെ കല്ലെറിഞ്ഞു
വീഴ്ത്തുന്നതു് ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. വനവാസക്കാലം.
</p>
          <p style="indent">“ഇറച്ചി ഇടതുകയ്യിലുള്ളതു് ഉച്ചയൂണിനു ഞങ്ങൾ തീക്കൂട്ടി പൊരിച്ചെടുക്കും.
ദ്വാരകയിലുള്ള സുഭദ്ര പരിലാളന മിഴിയോടെ എനിക്കു് മാത്രം ഭക്ഷണം വിളമ്പിത്തരുന്നതായി
ഞാനപ്പോൾ കിനാവുകാണും. ഇപ്പോൾ കല്ലെറിഞ്ഞു വീഴ്ത്തിയ ഇരയെ ചുമന്നു ക്ഷീണമഭിനയിച്ചു
കുടിലിലെത്തി പാഞ്ചാലിയുടെ മുമ്പിൽ നീരസത്തോടെ ഏറിയും.” ഒരു കയ്യിൽ കഴുത്തൊടിഞ്ഞ മാനും
മറുകയ്യിൽ കൽച്ചീളുമായി ഇനിയും ഉന്നം നോക്കുകയായിരുന്നു അർജ്ജുനൻ. ഇരക്കുപിന്നിൽ
ഓടിത്തളർന്ന പുലിയെ പോലെ അയാൾ കിതക്കുന്നുണ്ടായിരുന്നു.
</p>
          <p style="indent">
            <pb n="18" ed="2023-04-21"/>
          </p>
          <p style="indent">“മെല്ലെ, മെല്ലെയാണല്ലോ രൗദ്രഭീമൻ ആഹാരം കഴിക്കുന്നതു്!
അക്ഷയപാത്രത്തിലെ ഭക്ഷണലഭ്യത കാലികമായി കുറഞ്ഞതാണോ കാര്യം? അതോ, അന്നനാളത്തിൽ
അമ്ലംനീറുന്ന ദഹന പ്രശ്നം വല്ലതും?”, കിടപ്പറജാലകത്തിലൂടെ കാണാവുന്ന ഊട്ടുപുരയിൽ,
ചമ്രംപടിഞ്ഞിരുന്ന ഭീമനെ നോക്കി കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനവാസക്കാലം.
</p>
          <p style="indent">“അക്ഷയപാത്രത്തിൽനിന്നും, അശേഷം ദേഹാധ്വാനം ഇല്ലാതെ
വാരിക്കിട്ടാവുന്ന സൗജന്യ ധാന്യാഹാരം ആനത്തലയോളം ഉരുട്ടി വായിലിട്ടാൽ, അന്നനാളത്തിലൂടെ
അതിറങ്ങും മുമ്പു് രണ്ടാമതൊരു ‘ആനത്തല’ വായിലേക്കെറിയുന്ന പതിവു് നിർത്തണം എന്നു് ഞാൻ
ചെറുതായൊന്നു ഊട്ടുപുരയിൽ കയർത്തു. വാരി വലിച്ചകത്താക്കി, ‘അഗ്നിമാന്ദ്യം, ദീപനക്ഷയം’ എന്നു്
നകുലനെ, പച്ചിലമരുന്നു് തേടി സന്യസ്ഥാശ്രമങ്ങളിലേക്കു് ഓടിക്കുന്ന പരിഹാസ്യ പരിപാടി അതോടെ
നിന്നു! ഇപ്പോൾ, ഊണുകഴിക്കുമ്പോൾ എന്റെ ആഹാരരീതി അനുകരിക്കും, അനുകരണം
അഭിനന്ദനത്തിന്റെ സൂചനയാണെന്നപ്പോൾ സഹദേവൻ സൗജന്യമായി അടയാളപ്പെടുത്തും!”
</p>
          <p style="indent">“‘മനുഷ്യക്കുരുതിയുടെ മാമാങ്കം’ എന്നാണല്ലോ കുരുക്ഷേത്രയെക്കുറിച്ചു
ചാർവാകൻ പറഞ്ഞുനടക്കുന്നതു. “എങ്ങനെ നേരിടും വിമത നിരീക്ഷണം?” കൊട്ടാരം ലേഖിക ചോദിച്ചു.
പത്തൊമ്പതാം ദിവസം അസത്യം വിതച്ചു പത്തുമേനി കൊയ്യുന്ന ചാർവാകനെന്തറിയാം
യുദ്ധനിർവ്വഹണസമിതിയുടെ ഉത്തരവാദിത്വം? ഞങ്ങൾ ഒരുക്കിയതു് പോരാട്ടഭൂമിയാണു്.
പോരടിക്കുന്നവർ ആരെല്ലാമെന്നു പരിശോധിക്കുന്നില്ല. സന്ധ്യക്കു് പോരാട്ടം നിർത്തുമ്പോൾ
പോർക്കളത്തിൽ ഒരറ്റം മുതൽ ഞങ്ങൾ നടന്നുനോക്കും. മുറിവേറ്റവരുടെ അന്ത്യവും മരിച്ചവരുടെ
ശവമടക്കും ഞങ്ങൾ ഏറ്റെടുത്തിട്ടില്ല. യുദ്ധവിജയം അവകാശപ്പെടാൻ ജീവനോടെ ഒരാൾ എങ്കിലും
ബാക്കി ഉണ്ടെങ്കിൽ, ഒന്നുരണ്ടുദിവസം കഴിഞ്ഞു ചുരുക്കം വാക്കുകളിൽ അഭിനന്ദിക്കും. യുദ്ധലക്ഷ്യം
നേടിയോ എന്നതു ഞങ്ങൾക്കൊരു കാര്യമല്ല. കരാർ അനുസരിച്ചു ഞങ്ങളുടെ പ്രതിഫലം യുദ്ധ
പ്രായോജകരിൽനിന്നും നേരത്തേ ഈടാക്കും. ആർ യുദ്ധം ജയിച്ചു തോറ്റു എന്ന അറിയിപ്പൊന്നും
ഔദ്യോഗികമായി കൊടുക്കില്ല, ഒരു പ്രത്യേക കാര്യപരിപാടി നടത്തിക്കൊടുക്കുന്നു എന്ന പരിമിത
നിർവ്വഹണദൗത്യമേ ഞങ്ങൾക്കുള്ളു. കുരുക്ഷേത്ര പ്രവിശ്യ മൊത്തം പോരാട്ടവേദിയൊന്നുമല്ലെന്നു
പത്തിരുപതുദിവസം യുദ്ധകാര്യലേഖകനുമൊത്തു കഴിഞ്ഞ നിങ്ങൾക്കറിയാമല്ലോ. തൊട്ടടുത്ത
ഗ്രാമങ്ങളിൽനിന്നും പാളയത്തിലെ ഊട്ടുപുരകളിലേക്കു മാംസവിഭവങ്ങളും സസ്യഭക്ഷണവും നിരന്തരം
തയ്യാറാക്കി എത്തിക്കുമായിരുന്നു. ആ നിലക്കുനോക്കിയാൽ വിശാല കുരുക്ഷേത്രയുടെ സാമ്പത്തിക
മുരടിപ്പുമാറി, കൈവന്ന വികസനകുതിപ്പു് ശ്രദ്ധേയം. കുരുക്ഷേത്രപോലുള്ള മാമാങ്കങ്ങൾ തുടർന്നും വേണം
ഈ അവികസിത ഭൂമികയുടെ ഭൗതികനേട്ടങ്ങൾക്കു ആക്കം കൂട്ടാൻ. പല്ലുഞെരിക്കാതെ
ധൈര്യമായിരിക്കാൻ പറയൂ ഇടഞ്ഞുനിൽക്കുന്ന ദരിദ്ര യുക്തിവാദിയോടു്. നല്ലൊരു നാളെ ഈ
യുദ്ധത്തിൽനിന്നും അയാൾക്കുമുണ്ടാവട്ടെ! ആർക്കറിയാം യുദ്ധജേതാക്കൾ, അങ്ങനെ ഒരു വിഭാഗം
ഉണ്ടെന്നു യുധിഷ്ഠിരൻ എന്നൊരാൾ അവകാശവാദം ഉന്നയിച്ചു കണ്ടു.”
</p>
          <p style="indent">“ചെങ്കോൽ ധൃതരാഷ്ട്രർക്കുമുമ്പിൽ കൂസലില്ലാതെ വലിച്ചെറിഞ്ഞു,
പരിത്യാഗിയായി കാട്ടിൽ സ്ഥിരതാമസമാക്കിയ പാണ്ഡു എങ്ങനെ കൊലപാതകശ്രമത്തിൽ
സന്യസ്തരുടെ പിടിയിലായി?” കൊട്ടാരം ലേഖിക കാര്യദർശിയോടു് ചോദിച്ചു.
</p>
          <p style="indent">“കുന്തി മാദ്രി എന്നീ രണ്ടു യുവഭാര്യമാർക്കു് അന്യപുരുഷന്മാരുമായി
അവിഹിതരതി ബന്ധമുണ്ടെന്നു് പ്രതിക്കു് സംശയമുണ്ടായിരുന്നുവത്രേ! ഇതിന്റെ പേരിൽ പതിവായി
ഇരുവർക്കുമിടയിൽ വഴക്കുണ്ടാവാറുണ്ടു്. ആ രണ്ടു രാജസ്ത്രീകളെ ദേഹോപദ്രവം ഏൽപ്പിക്കുന്ന സംഭവം
ആദ്യമായാണു് ഞങ്ങളുടെ ശ്രദ്ധയിൽപെടുന്നതു്. സ്ത്രീസുരക്ഷക്കുണ്ടാവുന്ന ഭീഷണി
എതിർക്കപ്പെടണമല്ലോ. സ്വന്തം ലൈംഗിക ക്ഷമതയെക്കുറിച്ചു ഭാര്യമാർക്കിടയിലുള്ള സംശയം സൃഷ്ടിച്ച
പകയാണു് വധശ്രമത്തിലേക്കു് നയിച്ചതെന്നാണു് ഞങ്ങൾക്കുകിട്ടിയ രഹസ്യവിവരം. ഒന്നോർക്ക.
ലൗകികകാര്യങ്ങളിൽ വിരക്തി നടിക്കുന്ന ഞങ്ങൾ സന്യസ്തർ. എത്ര നാൾ പാണ്ഡുപരിവാരത്തിലെ
പാപക്കറ ദൈവനാമത്തിൽ പൊറുക്കും. ഉടയോൻധൃതരാഷ്ട്രരെ വിവരമറിയിച്ചു. വധശ്രമം
കാര്യക്ഷമയില്ലെങ്കിലും ഭീഷണി ലഘൂകരിക്കരുതല്ലോ. അങ്ങനെ ഞങ്ങൾ നാലഞ്ചുപേർ ചേർന്നു്
പ്രതിയുടെ ശരീരചലനം പൂർണ്ണ നിയന്ത്രണത്തിലാക്കി. ദാമ്പത്യ ആരാമത്തിൽ പുഴുക്കുത്തുകൾ
അസാധാരണമല്ലെന്നും അതു് സന്യസ്തർ ഊതിവീർപ്പിക്കരുതെന്നും ഇളമുറഭാര്യ മാദ്രി ഞങ്ങളെ
വന്നുകണ്ടു അറിയിച്ചപ്പോൾ ഞങ്ങൾ ഉടൻ സഹകരിച്ചു. മറ്റെന്തുവഴി, എന്തൊരു തേജസ്സാണു് ആ മുഖത്തു്
എത്ര കമനീയം ആ ഉടൽ!”
</p>
          <p style="indent">“നിങ്ങളുടെ ഭർത്താവായിരുന്ന ശന്തനുവിന്റെ അന്ത്യവും
അസ്വാഭാവികമായിരുന്നോ?”, കൊട്ടാരം ലേഖിക ചോദിച്ചു. റാണിയായും, രാജമാതാപദവിയിലും
ദശാബ്ദങ്ങൾ അരമനയിൽ ജീവിച്ച ശന്തനുവിധവ സത്യവതി, ജീവിതാന്ത്യം ചെലവഴിക്കാൻ കാട്ടിലേക്കു്
പോവുന്നു എന്ന ശ്രുതി പരന്ന ദിനം.
</p>
          <p style="indent">“തീവ്രപ്രണയവും ഭീഷ്മപ്രതിജ്ഞയുമൊക്കെ എത്രനാൾ നാം മനുഷ്യർ മേനി
പറഞ്ഞു നടക്കും! എന്നിൽ ശന്തനു വിനുണ്ടായ രണ്ടു ആണ്മക്കളും ‘പാഴ് വിത്തുകൾ’ ആയെന്ന
വേദനാജനകമായ തിരിച്ചറിവിൽ, “വൃദ്ധശന്തനുവും യുവഭീഷ്മരും വേണ്ടായിരുന്നു, മുക്കുവപെണ്ണായി,
യമുനയിൽ വലയെറിഞ്ഞു ജീവിച്ചാൽ മതിയായിരുന്നില്ലേ”, എന്നുതോന്നി! അധികാരത്തിലെത്തുന്നതിനു
മുമ്പു്, കിരീടാവകാശി മണ്ണടിഞ്ഞു, രണ്ടാമൻ വിചിത്രവീര്യൻ രാജാവാകുംമുമ്പു് ക്ഷയരോഗബാധിതനായി.
എന്നിട്ടും ഭീഷ്മർ ആ ‘ക്ഷയ രോഗി’ക്കായി തട്ടിക്കൊണ്ടുവന്ന കാശിരാജകുമാരികളെ ബലാൽക്കാരം ചെയ്തു
ഉടലും മനസ്സും വിചിത്ര വീര്യൻ എന്ന ദുർബലസന്തതി വൃണപ്പെടുത്തി. സമ്പൂർണ്ണബീജ രഹിതനായ ആ
ഭോഗവീര്യൻ ചോരതുപ്പി അന്ത്യശ്വാസം വലിച്ചപ്പോൾ, വിധവകളായ അംബികയും അംബാലികയും,
അകാല വൈധവ്യം ആർത്തുകൊട്ടിപ്പാടി. ‘ബീജങ്ങൾ പാഴ് വിത്തുകൾ’ എന്ന പെൺപരിഹാസത്തിൽ
പരുക്കേറ്റ വൃദ്ധശന്തനു അതോടെ കിടപ്പുരോഗിയായി. പുത്രവിധവകളെ ചോരയും നീരുമുള്ള
ആണുങ്ങളുമായി ചേർത്തു കുരുവംശ അവകാശികളെ കണ്ടെത്തുന്ന തിരക്കിൽ ശന്തനുവിനെ വേണ്ടത്ര
പരിചരിക്കാനായില്ല. എന്റെ വിവാഹപൂർവബന്ധത്തിലെ രഹസ്യപുത്രനായ വ്യാസൻ കനിഞ്ഞപ്പോൾ,
വിധവകളുടെ ഗർഭധാരണം ‘എങ്ങനെയോ അങ്ങനെ’ എന്ന നിലയിൽ സംഭവിച്ചു. ധൃതരാഷ്ട്രരും
പാണ്ഡുവും, വകക്കു് കൊള്ളരുതാത്തവരായി. വംശവർദ്ധനവിനു വേണ്ട സവിശേഷപുരുഷബീജത്തിനു
പ്രകൃതിദത്തമേന്മയുണ്ടാവണമെന്നും, നിങ്ങൾ തന്നെയാണോ ഇതിഹാസപുരുഷനായ ഭീഷ്മരുടെ
യഥാർത്ഥ ബീജദാതാവെന്നും, രോഗക്കിടക്കുമുമ്പിൽ ഞാൻ വാവിട്ടു് നിലവിളിച്ച രാത്രിയിൽ,
കാലൻകോഴി പ്രവചനാത്മകമായി കൂവി, അശാന്ത ശന്തനു അവസാനം സ്വർഗ്ഗരാജ്യത്തിലേക്കു
യാത്രയായി. തിരിഞ്ഞു നോക്കുമ്പോൾ എന്താണു് കാണുന്നതെന്നോ! വാടകഗർഭങ്ങൾ വഴി നൂറോളം
കുട്ടികളുടെ മാതാവായ ഗാന്ധാരിയും, ആകാശചാരികളെ ആനന്ദിപ്പിച്ചു മൂന്നിലധികം ദേവസന്തതികൾക്കു
പിതാക്കളെ കണ്ടെത്തിയ കുന്തിയും എത്ര മിടുക്കികൾ!”
</p>
          <p style="indent">
            <pb n="19" ed="2023-04-22"/>
          </p>
          <p style="indent">“പാണ്ഡവ പാളയത്തിൽ പാഞ്ചാലി വിളിച്ചുകൂട്ടിയ ഉന്നതയോഗത്തിൽ
പറഞ്ഞു കേട്ടതു് ശരിയെങ്കിൽ, കൗരവപക്ഷത്തിനു ഈ ആയുധമോഷണം നാണക്കേടാവും.
പോർക്കളത്തിൽനിന്നും ഒറ്റയ്ക്കു് മടങ്ങിയ അർജ്ജുനൻ, സന്ധ്യക്കു് നീന്താൻ പുഴയിൽ ഇറങ്ങിയപ്പോൾ
അലക്കുകല്ലിൽ ദിവ്യാസ്ത്രം വച്ചിരുന്നു. ആരോ അതു് വെള്ളത്തിൽ എറിഞ്ഞു എന്നുവ്യക്തം.
ഒഴുക്കിൽപെട്ടതെന്തും ഉടമസ്ഥാവകാശം ഇല്ലാതെയാവുമെന്ന പൊതുബോധത്തിൽ കർണ്ണൻ അതു്
മോഷ്ടിച്ചെടുത്തു സ്വന്തമാക്കി. ഇത്ര അധമനാണോ ആകാശചാരിയുടെ ആരോമലുണ്ണിയെന്നൊക്കെ
പറയപ്പെടുന്ന കർണ്ണൻ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. കുരുക്ഷേത്ര.
</p>
          <p style="indent">“ദൈവകൃപയാൽ ദിവ്യാസ്ത്രം എന്ന ബഹുമതിനേടിയ ഗാണ്ടീവം പുഴക്കരയിൽ
അർജ്ജുനൻ മറന്നുവച്ചതു, തിരയിളകിയപ്പോൾ പെട്ടെന്നു് ഒലിച്ചുപോയിരുന്നു. പിന്നാലെ നീന്തി അസ്ത്രം
പാടുപെട്ടു് കർണ്ണൻ കരക്കണച്ചു. എന്നെ വിവരമറിയിച്ചു. പാണ്ഡവ പാളയത്തിൽ പരിഭ്രാന്തനായിരുന്ന
അർജ്ജുനനെയും ആളെ വിട്ടു് പോർക്കളത്തിലേക്കു വിളിച്ചിറക്കിക്കൊണ്ടുവന്നു ഇരുപക്ഷങ്ങളുടയും
സേനാനായകന്മാരുടെ സാന്നിധ്യത്തിൽ കർണ്ണൻ അസ്ത്രം ഉടമക്കുനല്കി. ദാനശീല കർണ്ണനെ
സംബന്ധിച്ചിടത്തോളം ഇതൊക്കെ സർവ്വസാധാരണം. എങ്ങനെ പ്രതികരിക്കുന്നു എന്നു് ഞാൻ
അവനോടു് ചോദിച്ചപ്പോൾ കർണ്ണൻ എളിമയോടെ പറഞ്ഞു അന്തിമഘട്ടത്തിൽ ഈ അസ്ത്രം വേണം
എന്റെ കഴുത്തൊടിക്കാൻ എന്നറിഞ്ഞു തന്നെ ഞാൻ യുദ്ധധാർമ്മികത ആവശ്യപ്പെട്ടപ്പോൾ, ദിവ്യാസ്ത്രം
ഉടമക്കു് തിരിച്ചുകൊടുത്തു. അല്ല പത്രപ്രവർത്തക സുഹൃത്തേ, ഇതിലൊക്കെ എന്താണു് വാർത്താ
പ്രാധാന്യം? മുഖ്യവാർത്തയായി ഇന്നു് താര ശിരസ്സൊന്നും ഉരുണ്ടില്ലേ?”
</p>
          <p style="indent">
            <pb n="20" ed="2023-04-23"/>
          </p>
          <p style="indent">“നിങ്ങൾ ഏകാംഗപ്രതിപക്ഷമെന്നതെല്ലാം ശരി, എന്നാൽ പറയാതെ വയ്യ,
പാണ്ഡവർ കൗരവരാജ വിധവകളുമായി സന്ധിസംഭാഷണം തുടങ്ങിയാൽ നിങ്ങൾക്കെന്തിനാണു്
ചൊറിച്ചിൽ?” കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു. പാണ്ഡവഭരണത്തിൽ
പാതിരാകുടിയൊഴിപ്പിക്കലിനു് ഇരകളായി ഒരിടുക്കു തൊഴുത്തിൽ പുനരധിവാസം ചെയ്യപ്പെട്ട
കൗരവസ്ത്രീകൾ പാണ്ഡവർക്കെതിരെ ശക്ത പ്രതിപക്ഷമായി മാറാൻ ചാർവാകൻ ആഞ്ഞുശ്രമിക്കുന്ന
ദിനങ്ങൾ.
</p>
          <p style="indent">“എങ്ങനെ എന്നെപ്പോലൊരാൾ കൈനീട്ടി സ്വാഗതം ചെയ്യും
കപടശാന്തിസന്ദേശം? രൗദ്രഭീമനും ചാരൻനകുലനും ചേർന്നാണു് അനുരഞ്ജനത്തിന്റെ ‘പാത’ വെട്ടുന്നതു്
എന്നറിഞ്ഞപ്പോൾ ആശയറ്റിയിരുന്നു. പാണ്ഡവ ലക്ഷ്യം വ്യക്തം സഹനത്തിന്റെ അറ്റം കണ്ട നൂറോളം
കൗരവസ്ത്രീകളെയും അവരുടെ പുത്ര വിധവകളെയും പ്രലോഭിപ്പിച്ചും വ്യാജപ്രത്യാശ നൽകിയും,
‘ചാർവാകപ്രേരിത’ എന്ന മുദ്ര ചാർത്തി, പ്രക്ഷോഭങ്ങളിൽ നിന്നും പിന്തിരിയിപ്പിച്ചു, പാണ്ഡവരുടെ
ആളൊഴിഞ്ഞ അന്തഃപുരത്തിൽ സേവനദാതാക്കളാക്കുക! ദുരോധനവധം കീചകവധം എന്നിവ
അധാർമ്മികമായിരുന്നു എന്ന ബലമായ സംശയത്തിൽ പാഞ്ചാലി പാണ്ഡവരെ കുറച്ചുകാലമായി
അന്തഃപുരത്തിൽ കയറ്റാറില്ല. അപ്പോൾ പാണ്ഡവർക്കു് വേണം ഉടലഴകുള്ള കൗരവസ്ത്രീകളുടെ അർപ്പിത
സേവനം. ധാന്യവും കുടിനീരും കൊടുത്തു അഭിമാനിസ്ത്രീകളെ ഭീമൻ വലിച്ചുകൂടെക്കൂട്ടുമ്പോൾ ഹൃദയമുള്ളവർ
അവർക്കെതിരെ ഹാലിളക്കില്ലേ?”
</p>
          <p style="indent">“ദ്രൗപദിയുടെ വ്യഥ സഹാനുഭൂതിയോടെ അവർ ചോദിച്ചറിയാറില്ലേ?
പറഞ്ഞുവന്നാൽ സന്യസ്ത സമൂഹങ്ങളല്ലേ ചുറ്റുമുള്ള അയൽക്കാർ? സ്വത്തും പൗരാവകാശവും നഷ്ടപ്പെട്ടു
കാട്ടുകുടിലിൽ കഴിയേണ്ടി വരുന്ന ഇന്ദ്രപ്രസ്ഥം ചക്രവർത്തിയുടെ കുടുംബമല്ലേ നിങ്ങൾ?” വസന്തകാല
നിറങ്ങൾ വ്യാപിച്ച കുന്നിൻമുകളിലെ അയൽപക്ക ആശ്രമങ്ങളിലേക്കു് കൊട്ടാരം ലേഖിക വിരൽ ചൂണ്ടി
ചോദിച്ചു.
</p>
          <p style="indent">“കള്ളച്ചൂതു് കളിച്ചിട്ടു രാജകീയസൌഭാഗ്യങ്ങൾ നഷ്ടപ്പെടുത്തിയ പാണ്ഡവർ,
അല്ലെ? എന്ന ചോദ്യം നിന്ദയോടെ ആയിരുന്നു. ഭക്ഷ്യധാന്യം മരുന്നു് വസ്ത്രങ്ങൾ, ഒക്കെ പതിവായി
കൌരവർ ഹസ്തിനപുരിയിൽ നിന്നു് കഴുതപ്പുറത്തു് സന്യസ്തർക്കെത്തിക്കുന്നുണ്ടു്. പകരം കൗരവ
ഭാവിസുരക്ഷയെ ബാധിക്കാവുന്ന പാണ്ഡവ രഹസ്യങ്ങൾ കണ്ടതും നിരൂപിച്ചതും താളിയോലയിൽ എഴുതി
തിരിച്ചു ദുര്യോധനനും അവർ അയക്കും.” ആശ്രമങ്ങളിലെ ജൈവമാലിന്യം ദൂരെ കൊണ്ടു് പോയി
സംസ്കരിച്ചു കുന്നിനു താഴെ ജലാശയത്തിൽ തുണി തിരുമ്മി കുളിച്ചു ഈറൻ മുടിയുമായി പടി കയറി വരുന്ന
പാഞ്ചാലിയുടെ നിഴൽ കുടിലിനു മുമ്പിൽ വീണപ്പോൾ, പാണ്ഡവർ മാരകായുധങ്ങൾ മൂർച്ചകൂട്ടുന്ന പതിവു്
പ്രഹസനം ആരംഭിച്ചു.
</p>
          <p style="indent">“ഒന്നുകൂടി നോക്കട്ടെ, തക്ഷശില വരെ പഠനവിഷയമായ വിശ്വവിഖ്യാത
തള്ളവിരൽ! ‘ഗുരുദക്ഷിണ’യായി, പാവം ഈ വിരൽ ആയിരുന്നില്ലേ പണ്ടു് കുടിലദ്രോണർ
മുറിച്ചെടുത്തതു്?”, കൈ നീട്ടിയ യോദ്ധാവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“മുറിച്ചു നീക്കിയ കൈവിരലിടം, എന്റെ മുഖത്തേക്കാൾ ജനം, ഗുരുദക്ഷിണയുടെ
ജാതികേന്ദ്രിത ചെറുത്തുനിൽപ്പായി പെട്ടെന്നു് തിരിച്ചറിഞ്ഞ കാലമുണ്ടായിരുന്നു. സ്വന്തം അംഗഭംഗം
പോലെ വൈകാരികമായി ജനം വിരൽനഷ്ടം അക്കാലത്തു ഏറ്റെടുത്തു. കീഴാള പരിപ്രേക്ഷ്യത്തിലുള്ള
പുതുആഖ്യാനരീതി ഉപയോഗിച്ചു് മഹാഭാരതരചനയിൽ പ്രത്യേകപരിഗണന തരാമെന്നു വ്യാസനും
ശിഷ്യൻവഴി സമ്മതിച്ചു. വിരൽ ഇല്ലാതെ കാര്യക്ഷമമായി അമ്പെയ്യാനും ഞാൻ സ്വയം പഠിച്ചു.
വിരൽനഷ്ടം ഞാൻ മിക്കവാറും മറന്നു. ഒരു നാൾ ഉറക്കമുണർന്നു നോക്കിയപ്പോൾ കണ്ടതെന്തായിരുന്നു?
വിദൂര വിദ്യാഭ്യാസത്തിന്റെ പ്രതിഫലമായി ഗുരു നിർദ്ദയം കടിച്ചെടുത്ത തള്ളവിരലുണ്ടു്, കയ്യിൽ
തിരിച്ചെത്തിയിരിക്കുന്നു! എന്തോ പരിചയക്കേടു് തോന്നി. അമ്പെയ്യുമ്പോൾ, മറ്റുവിരലുകൾ തിരിച്ചുവന്ന
പഴയവിരലിനെ തിരസ്കരിക്കുന്ന പോലെയും! അപ്പോൾ, പഴംതുണിയെടുത്തു് കൈമൂടിക്കെട്ടി,
മറ്റുവിരലുകളുടെ സംഘടിത അവഗണനയിൽനിന്നും രക്ഷപ്പെടുത്തി!”
</p>
          <p style="indent">
            <pb n="21" ed="2023-04-24"/>
          </p>
          <p style="indent">“കുരുക്ഷേത്ര ഇപ്പോഴും ഹസ്തിനപുരി സാമ്രാജ്യത്തിന്റെ അവിഭാജ്യ
പ്രവിശ്യയല്ലെ? യുദ്ധച്ചെലവു് കരാറനുസരിച്ചു കൊടുക്കാത്തതിൽ പ്രതിഷേധിച്ചു
വിഘടിച്ചുപോയിട്ടൊന്നുമില്ലല്ലോ. ദുര്യോധനൻ നിയമിച്ച ഭരണാധികാരിയെ പാണ്ഡവഭരണകൂടം
അംഗീകരിക്കാത്തതിന്റെ പ്രശ്നമാണോ? കുതിരപ്പന്തിയിൽ ചർച്ച പോവുന്നതു് ആ വിധംമാവുമ്പോൾ
ചോദ്യം ഇതാണു്, മഹാറാണി പാഞ്ചാലിയുടെ കുരുക്ഷേത്ര സന്ദർശനത്തിൽ, ഔപചാരികമായി
സ്വീകരിക്കാൻ ഭരണാധികാരിയെ കാണുന്നില്ല!”, രാജ്ഞിയുടെ വ്യക്തിഗത പ്രതിനിധിയായി
സംഘത്തിൽ കൂടെ വന്ന നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“വിശുദ്ധ ദുര്യോധനന്റെ ഓർമ്മപ്പെരുന്നാൾ ദിവസം,
പ്രാർത്ഥനായോഗങ്ങളിൽ പങ്കെടുക്കാൻ പാഞ്ചാലി ഏറ്റെടുത്ത അനൗദ്യോഗിക സന്ദർശനമല്ലേ?
ഭരണാധികാരിയുടെ ‘വചനസന്ദേശം’ ഞാൻ പാഞ്ചാലിക്കു് വായിച്ചുകൊടുത്തു. പരേതാത്മാവിന്റെ
സ്വർഗാരോഹണത്തിനുവേണ്ടി പ്രാർത്ഥിക്കുന്ന പാഞ്ചാലിക്കു പ്രവിശ്യാഭരണാധികാരിയുടെ സാന്നിധ്യവും
അസാന്നിധ്യവും എന്തു് പ്രശ്നം! കഷ്ടം ഇതൊക്കെ ലജ്ജയില്ലാതെ ചോദിക്കുന്ന പത്രപ്രവർത്തകരുടെ
ബൗദ്ധിക നിസ്സാരത! പിതൃഭൂമിക്കുവേണ്ടി ജീവൻ ബലിദാനം ചെയ്ത തടാകതീരത്തു പൊന്നും വെള്ളിയും
പൂശിയ ദുര്യോധനപ്രതിമകളുമായി മൗനപ്രദക്ഷിണം ചെയ്യാൻ പുതുതലമുറ കൗരവ രാജകുമാരികൾ
പാഞ്ചാലിയുടെ കൂടെയുണ്ടു് എന്നതാണു് കാര്യം. സ്നേഹവിരുന്നിൽ നിങ്ങൾ കൂട്ടുകാരനുമൊത്തു
പങ്കെടുക്കാം, പാഞ്ചാലിയുടെ സമീപ ഭൂതകാലം കുത്തിക്കുത്തി ഓർമ്മപ്പെരുന്നാൾ മലിനപ്പെടുത്തരുതേ!”
</p>
          <p style="indent">“കെട്ടഴിച്ചിടാതെ മുറിച്ചു ചാർവാകനെ ഏൽപ്പിച്ചിരുന്നെങ്കിൽ,
വിഖ്യാതവേദികളിൽ മുടി ഉയർത്തിക്കാട്ടി ആണധികാരപ്രമത്തതക്കുനേരെ സ്ത്രീ പ്രതിരോധത്തിന്റെ
പടച്ചട്ട നിർമ്മിക്കുമായിരുന്നല്ലോ? നഷ്ടപ്പെട്ടല്ലോ സുവർണാവസരം!” കൊട്ടാരം ലേഖിക പാഞ്ചാലിയോടു്
ചോദിച്ചു. വസ്ത്രാക്ഷേപപ്പിറ്റേന്നു് ആറംഗ പാണ്ഡവ സംഘം വനവാസത്തിനായി പടിയിറങ്ങുന്ന നേരം.
</p>
          <p style="indent">“സഹനത്തിന്റെയും പെണ്ണഭിമാനത്തിന്റെയും യുഗാതീതപ്രതീകമായി മുടി
പറ്റെ മുറിച്ചുതരാൻ വിശ്വസ്ത നകുലനോടു് ആവശ്യപ്പെട്ടതല്ലേ, എന്തുചെയ്യാം, ആളാകെ
വികാരവിവശനായി മുമ്പിൽ മുട്ടു കുത്തി കൈകൂപ്പി, “അരുതേ പ്രിയപ്പെട്ടവളെ!” എന്നവൻ കാൽതൊട്ടു
കെഞ്ചി. “നിന്റെ സൗജന്യമധുരമായ ബഹുഭർത്തൃത്വസേവനങ്ങളുടെ അഞ്ചംഗ ഗുണഭോക്താക്കളായ
ഞങ്ങൾ ഊഴം കിട്ടി നിന്നോടൊപ്പം കൂടെ കിടക്കുമ്പോൾ, നാണം മറക്കാനും, സാന്ത്വനം തേടാനും,
മുഖാവരണമാക്കിയ ഈ മുടി നീ മുറിച്ചുമാറ്റരുതേ. വെല്ലുവിളിപോലെ നീണ്ട കേശഭാരം നീ
കൗരവർക്കുനേരെ നിവർത്തിയിടൂ, കുരുവംശ അന്തഃപുരമാകെ അലയടിക്കട്ടെ മുറിവേറ്റ
പെണ്ണഭിമാനത്തിന്റെ പോരാട്ടകാഹളം.” കഴിഞ്ഞ പത്തുവർഷമായി എനിക്കു് പായക്കൂട്ടുള്ളവൻ
അങ്ങനെ കേണുയാചിച്ചാൽ എങ്ങനെ അരുതെന്നു ഞാൻ പറയും! അഴിച്ചിട്ട മുടി കെട്ടാൻ
ചുടുകൗരവചോര തേക്കണം എന്നൊരു നിബന്ധന കൂട്ടിച്ചേർത്തുകൂടെ? എന്ന ഭീമയാചനക്കും ഞാൻ
വഴങ്ങി! പ്രതികാര പ്രതിജ്ഞ എടുക്കുന്ന കാര്യത്തിലവൻ പിതാമഹനെ പിന്നിലാക്കും!”
</p>
          <p style="indent">
            <pb n="22" ed="2023-04-25"/>
          </p>
          <p style="indent">“ലോലലോല! ഈ ലോല വിരലുകൾകൊണ്ടായിരുന്നോ
ഞെക്കിഞെക്കിക്കൊല?”, വിരലുകൾ തൊട്ടുതലോടി കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
</p>
          <p style="indent">“ഞെക്കുകയായിരുന്നുവോ? അതോ ദുഷ്ടാത്മാവിനെ ഉടലുൺമയിൽനിന്നും
വേർപെടുത്തുകയോ? കീചകക്കൊലയാളിയെന്ന കുപ്രസിദ്ധി വേണമെന്നതൊരു ഭീമന്റെ
അതിമോഹമായി. അതു് സാധിച്ചു കിട്ടരുതെന്ന ദൃഢവാശി എനിക്കും. ഔദ്യോഗിക മന്ദിരത്തിൽ
വിരാടചാര സാന്നിധ്യം മണത്തറിഞ്ഞ സൈന്യാധിപൻ കൂടിയായ കീചകൻ, ഞങ്ങളുടെ
‘നിശാവിനോദ’ങ്ങൾ, ഉത്തരയുടെ നൃത്തമണ്ഡപത്തിനോടു് ചേർന്ന വിശ്രമസങ്കേതത്തിലേക്കു മാറ്റിയതു്
വധം എളുപ്പമാക്കി. രതിസേവനദാതാക്കൾക്കു രഹസ്യമായി വന്നുപോവാൻ കുറുക്കുവഴി ഉണ്ടായിരുന്നു.
എന്നെ പായക്കൂട്ടിനു ക്ഷണിച്ച നിർണ്ണായക രാത്രി, ലഹരിപാനീയത്തിൽ ഞാൻ മയക്കുമരുന്നു ചേർത്തു.
സാഹചര്യങ്ങൾ ഒന്നൊന്നായി തുണച്ചപ്പോൾ തോന്നി, പ്രകൃതിയും കീചകവധത്തെ
പ്രോത്സാഹിപ്പിക്കയാണല്ലോ. ലഹരിയിൽ ആടിയാടി എന്നെ ആലിംഗനം ചെയ്യുന്നതും, പ്രാപിക്കുന്നതും,
തളർന്നു കിടക്കുന്നതും, ഉറങ്ങിപ്പോവുന്നതും ശ്രദ്ധിച്ച എനിക്കു്, മൂക്കും വായും അടച്ചു ശ്വാസം മുട്ടിക്കാൻ
അവന്റെ പട്ടുതലയിണ മരകായുധമായി. ആ യുവ കോമളനെ ദേഹാധ്വാനമില്ലാതെ ശവമാക്കിയ ഞാൻ,
മേക്കഴുകി അന്തഃപുരത്തിൽ ചെന്നു് കിടന്നുറങ്ങി. പിറ്റേന്നറിഞ്ഞു, പരിചാരകർ മണ്ഡപത്തിൽ
അടിച്ചുവൃത്തിയാക്കാൻ വന്നപ്പോൾ, ഉറക്കത്തിലെന്നപോലൊരത്യുജ്വലകീചകജഡം!
ജിജ്ഞാസാഭരിതരായ അരമനദാസികൾ തടിച്ചു കൂടുംമുമ്പു്, ഊട്ടുപുരയിൽ നിന്നും ഭീമൻ പുറത്തുവന്നു
പാതിരാ കീചകകൊലയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു. ‘സൈരന്ധ്രി’യെ
മോശവിചാരത്തോടുകൂടി കടന്നുപിടിക്കാൻ ശ്രമിച്ച കുടിലകീചകൻ ഈ പരുക്കൻകൈകളിൽ പിടഞ്ഞു
പിടഞ്ഞാണു് ചത്തെന്നവൻ കണ്ണിമപൂട്ടാതെ അവകാശപ്പെട്ടു. ഞാൻ ഒന്നും നിഷേധിച്ചില്ല. കീചകൻ
തക്കസമയത്തു കാലം ചെന്നു എന്നതാണു് കാര്യം. ഒളിജീവിതം നയിക്കുന്ന പാണ്ഡവരുടെ വിരാട
അരമന സാന്നിധ്യം, ദുര്യോധനനെ അറിയിക്കാൻ കീചകൻ ഏർപ്പാടാക്കുമെന്നറിഞ്ഞ ഞാൻ ചെയ്ത
സുരക്ഷാ വധം എവിടെ! പെൺവിഷയത്തിൽ പ്രതികാരമായി ചെയ്തതാണെന്ന
ഭീമആഖ്യാനനിർമ്മിതിയിൽ സ്ത്രീവിരുദ്ധ മനോഭാവമുണ്ടെന്നൊക്കെ നാളെ വായനക്കാർ അവനെ
സംശയിച്ചാൽ? വിരാടയിലെ പാണ്ഡവസാന്നിധ്യം കീചകദൂതൻ വഴി കൗരവർ അറിഞ്ഞാൽ,
ആവർത്തിക്കേണ്ടിവരില്ലേ വ്യാഴവട്ടക്കാല വനവാസമെന്ന ദുരിതപർവ്വം ഞങ്ങൾ വീണ്ടും? ഭീമൻ
കൊലക്കുറ്റം ഏറ്റെടുത്തു എന്നതപ്പോൾ ചോദ്യചിഹ്നമേയല്ല, രാത്രി മുഴുവൻ പറഞ്ഞാലും തീരാത്ത എന്റെ
പുതിയ ആത്മകഥ “പ്രണയപർവ്വ കീചകൻ” നിങ്ങൾക്കടുത്തുതന്നെ വായിക്കാനാകും, കാത്തിരിക്കൂ.”
</p>
          <p style="indent">“പട്ടാഭിഷേകം കാണാൻ മുൻവരിയിൽ കൗരവരാജവിധവകളെയും
പുത്രവിധവകളെയും പുതുതലമുറ കൗമാരങ്ങളെയും അണിഞ്ഞൊരുങ്ങി കാണാമായിരുന്നല്ലോ. അല്ല,
‘അധിനിവേശ’ക്കാരായ പാണ്ഡവർ എങ്ങനെ ഒപ്പിച്ചെടുത്തു ഈ ആൾക്കൂട്ടം?”, യുധിഷ്ഠിര ഭരണകൂടത്തിൽ
ചാരവകുപ്പുമേധാവിപദവി പ്രതീക്ഷിക്കുന്ന നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു. കഴിഞ്ഞ മാസം
ഇതേദിവസംപോരാട്ട വേദിയുടെ മുന്നൊരുക്കം കാണാൻ യുദ്ധകാര്യലേഖകനുമൊത്തു കുരുക്ഷേത്ര
ഔദ്യോഗികമായി സന്ദർശിക്കുകയായിരുന്നു എന്നവൾ ഓർത്തു.
</p>
          <p style="indent">“പെണ്ണുടലിൽ അനുമതിയില്ലാതെ തൊട്ട കൗരവരുടെ കരൾ പറിക്കാൻ
മാത്രമല്ല, പെണ്ണുടലിൽ തൊടാതെതന്നെ കൗരവ വിധവകളുടെ ഹൃദയം കീഴടക്കാനും
യുധിഷ്ഠിരനേതൃത്വത്തിലുള്ള പാണ്ഡവ ജേതാക്കൾ പൂർണ്ണസജ്ജം എന്നിപ്പോഴെങ്കിലും നിങ്ങൾക്കു്
തിരിച്ചറിവുണ്ടായല്ലോ, സ്വസ്തി! വാടകക്കെടുക്കാവുന്ന ആൾക്കൂട്ടത്തെ എങ്ങനെയാണു് ദുര്യോധനൻ
നേരത്തോടു നേരം ഹസ്തിനപുരിയിൽ ഒരുക്കിയിരുന്നതു് എന്നു് നിങ്ങളും കണ്ടുപരിചയപ്പെട്ടതല്ലേ!”
</p>
          <p style="indent">“പനയോലയും നാരായവും! ഇപ്പോഴും നിങ്ങൾ സർവ്വസൈന്യാധിപനല്ലേ?
നാളത്തെ പോരാട്ടം ആസൂത്രണം ചെയ്യാൻ എവിടെ സഖ്യകക്ഷികളുടെ മേധാവികൾ? അതോ,
കുരുക്ഷേത്രയുദ്ധം സ്വതന്ത്രമായി അടയാളപ്പെടുത്താൻ വ്യാസൻ വേണ്ടാ, ഭീഷ്മർ മതി എന്നു് സ്വയം
ഉറച്ചുവോ?”, പിതാമഹനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ചോരയും നീരും കഴുകി പുഴയിൽ നീന്തിക്കുളിച്ചു് ഇവിടെ വന്നു് പഴച്ചാർ
ചുണ്ടോടടുപ്പിച്ചില്ല, ഇടിച്ചു കയറി വന്ന ദുര്യോധനൻ ചൂണ്ടുവിരൽ കുത്തി നോട്ടം തറപ്പിച്ചു ചോദിക്കുന്നു
എത്ര പാണ്ഡവതല വെട്ടി? ഞാൻ വാതുറന്നില്ല, കയ്യിൽ കയറിപ്പിടിച്ചവൻ കളിയാക്കുന്നു, ഒരു
പാണ്ഡവതല ഉരുട്ടാത്ത നിങ്ങൾക്കെങ്ങനെ ഒരു കുടം പഴച്ചാർ മോന്താൻ കഴിയുന്നു? അപ്പോളുറച്ചു,
പനയോലയിൽ വരും തലമുറയ്ക്കായി രേഖപ്പെടുത്തട്ടെ, ഓമനിച്ചുവളർത്തിയ പാണ്ഡവക്കുട്ടികളുടെ
കഴുത്തുവെട്ടേണ്ട നിയോഗം വാർധക്യത്തിൽ സംയമനത്തോടെ എങ്ങനെ ഞാൻ കൈകാര്യം ചെയ്യുന്നു!”
</p>
          <p style="indent">
            <pb n="23" ed="2023-04-26"/>
          </p>
          <p style="indent">“പാണ്ഡുവും മാദ്രിയും നിങ്ങളെ വിട്ടുപോയശേഷം അഞ്ചു കുട്ടികളുമായി നിങ്ങൾ
കാടിറങ്ങി ഹസ്തിനപുരി കൊട്ടാരവാതിലിൽ തട്ടി അഭയംതേടും വരെ ഏതുമനുഷ്യനാണു് നിങ്ങളെ
ഉടനീളം രക്ഷിച്ചതു്?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.
</p>
          <p style="indent">“പ്രകൃതി! അതിലും വലിയ ശക്തിയുണ്ടോ? നാം മനുഷ്യർക്കൊക്കെ
പരിമിതിയില്ലേ കുഞ്ഞേ. എനിക്കു് കൂട്ടായതു വിശ്വപ്രകൃതി തന്നെ. പാണ്ഡുവുമൊത്തുള്ള ജീവിതം
പീഡാനുഭവം എന്നതൊരു വിരസ വസ്തുതയാണെങ്കിലും, ആ സഹനകാലം ജീവിച്ചു തീർത്തു
എന്നതാണെന്റെ വ്യക്തിഗത നേട്ടം. കുട്ടികൾ മിക്കവാറും ദേവസന്തതികളായതു സൗകര്യമായി.
സാധാരണ മനിതരെ പോലെ അല്ലല്ലോ അവർ. മാദ്രിയെ പാണ്ഡുചിതയിൽ കിടത്താൻ,
മാനസികസമ്മർദ്ദവും ബലപ്രയോഗവും വേണ്ടിവന്നു. നിലവിളിയും ആളെക്കൂട്ടലും ഉണ്ടാവാതിരിക്കാൻ
കൃത്യസമയത്തു ലഹരി എത്തിച്ച സന്യസ്തൻ ധന്യൻ! രണ്ടുജഡങ്ങളും ചാരമായപ്പോൾ ഒന്നേ എനിക്കു്
കരഞ്ഞുകിടക്കാതെ ചെയ്യാൻ ഉണ്ടായുള്ളൂ ഇത്രയും കാലം കഴിച്ചുകൂട്ടിയ കുടിലും ചുട്ടെരിക്കുക
അതിനൊക്കെ ഭീമൻ തന്ന പിന്തുണ വലുതു്. അതവനെ പിൽക്കാലത്തു തുണച്ചു—ഖാണ്ഡവ വനം
വളഞ്ഞു തീയിടാൻ. അപ്പോളവൻ കുടിയേറ്റക്കാരൻ ആയിരുന്നില്ല. പ്രകൃതിയെ കൂട്ടു പ്രതിയാക്കുന്ന
അപൂർവ്വസിദ്ധിയായിരുന്നു!” ധൃതരാഷ്ട്രരും ഗാന്ധാരിയും വിദുരരും കുന്തിയെ കാത്തു ഉദ്യാനത്തിൽ ഇരുന്നു.
അവരുടെ മഹാപ്രസ്ഥാനം പൂർണ്ണമാവാൻ കരുത്തുള്ള കുന്തി കൂടെവേണം എന്ന വാശിയിലായിരുന്നു
മൂന്നു പേരും.
</p>
          <p style="indent">“നഗ്നപാദരായി തുടങ്ങിയോ നിങ്ങൾ ആറുപേരും സഹനത്തിന്റെ മറ്റൊരു
വനവാസം? യുധിഷ്ഠിരന്റേതു ആലോചിച്ചെടുത്ത തീരുമാനം ആയിരുന്നോ, അതോ ഏകപക്ഷീയമായി
അടിച്ചേൽപ്പിച്ചതോ?”, കൊട്ടാരം ലേഖിക ചോദിച്ചു. വൽക്കലം ധരിച്ച മുൻമഹാറാണി പാഞ്ചാലിയുടെ
മുഖം വിവർണ്ണമായിരുന്നു.
</p>
          <p style="indent">“എല്ലാവരുമായി ചർച്ച ചെയ്താൽ ഓരോ തവണയും യോഗം കലങ്ങി
മാറ്റിവക്കേണ്ടിവരില്ലേ! മറിച്ചു, ഈ നീണ്ട ആത്മീയ യാത്രയിൽ സ്വാഭാവിക കാരണങ്ങളാൽ
വൃദ്ധഭർത്താവു് ഒന്നുരണ്ടുദിവസങ്ങൾക്കുള്ളിൽ കാലം ചെയ്യുമെന്നും, ചെങ്കോൽ മഹാറാണിക്കു് വന്നു
ചേരുമെന്നും, പരീക്ഷിത്തു് അധികാരം പങ്കിടുന്നതു് താൽക്കാലിക ക്രമീകരണമെന്നും ഇളമുറനകുലൻ
ധൈര്യം തന്നതു് ഞാൻ മറക്കുന്നില്ല. സ്വത്തും പദവിയും വിധവയ്ക്കു് വന്നുചേർന്നാൽ മാത്രമേ അവളുടെ
യഥാർത്ഥഭരണവ്യക്തിത്വം പുറംലോകത്തിനു വ്യക്തമാവൂ എന്നറിയാത്ത, സരളഹൃദയനായ
യുധിഷ്ഠിരനെ കുറിച്ചു്, മാറിയ ജീവിതാവസ്ഥയിൽ കൂടുതൽ പറയണോ?” ജാലകത്തിന്നപ്പുറത്തു
ഇടനാഴിയിൽ, തിരുവസ്ത്രം ധരിച്ചു ചെങ്കോൽ ഒരു കയ്യിൽനിന്നും മറുകൈയ്യിലെക്കെറിഞ്ഞു അലസമായി
നടക്കുകയായിരുന്ന പുതുഭരണാധികാരി പരീക്ഷിത്തു്, പാഞ്ചാലിയുടെ പ്രതികരണത്തിന്നായി ചെവി
കൂർപ്പിച്ചു.
</p>
          <p style="indent">“ദുര്യോധനവധം കണ്ട ആളല്ലേ? നാടുവിട്ടു് പോവുംമുമ്പു് ആ ദുരനുഭവം
ചരിത്രത്തിനായി ഒന്നോർത്തെടുക്കാമോ?”, കൊട്ടാരം ലേഖിക മുൻയുദ്ധകാര്യ ലേഖകനോടു് ചോദിച്ചു.
</p>
          <p style="indent">“കൊലവിളിച്ചുവരുന്ന ഭീമനെ, മുഖം ഉയർത്തി അവൻ നേരിട്ടു.
വസ്ത്രാക്ഷേപത്തിൽ നിനക്കിപ്പോൾ പശ്ചാതാപമുണ്ടോ എന്നു് യുധിഷ്ഠിരൻ ചോദിച്ചപ്പോൾ,
നിഷേധാർത്ഥത്തിൽ തലയാട്ടി. പാണ്ഡവർ വാളോങ്ങിവളഞ്ഞിട്ടും ഭയകണിക ദുര്യോധനമുഖത്തു
കാണാനായില്ല. അലസജീവിയായ അർദ്ധസഹോദരാ, നിന്റെ കയ്യിൽ എങ്ങനെ ഈ ആയുധമെത്തി?
ആണുങ്ങൾക്കുള്ളതല്ലേ ചതി? എന്നവൻ ഭീമഗദ ചൂണ്ടി ചോദിച്ചു. ആജീവനാന്തശത്രുവിനെ തുടയിലടിച്ചു
ചളിയിൽ വീഴ്ത്തുമ്പോൾ, കൈകൾ മേലോട്ടുയർത്തി ദുര്യോധനൻ താക്കീതിന്റെ സ്വരത്തിൽ എല്ലാവരെയും
ഓർമ്മിപ്പിച്ചു: ‘പാണ്ഡവർ വംശീയമായി വിഘടിക്കും, മാദ്രേയരും കൗന്തേയരുമായി
അധികാരമോഹത്തോടെ കലഹിക്കും. കുരുവംശ കിരീടം യുധിഷ്ഠിരനു് മുൾക്കിരീടമാവും. വസ്ത്രാക്ഷേപം
എന്ന ഭീമാരോപണത്തിൽ നീ, പാഞ്ചാലി, വീണുപോകരുതേ, ആൺപെൺ പെരുമാറ്റശീലുകളുടെ
പരുക്കൻപാണ്ഡവരീതികൾ ഇതിനകം നീ നന്നേ പരിചയപ്പെട്ടിട്ടുണ്ടാവും, ചൂതാട്ടസഭയിലെ ദ്രൗപദീ
വസ്ത്രാക്ഷേപം ലൈംഗികാതിക്രമം ആയിരുന്നില്ല അതൊരമിതപ്രണയാവിഷ്കാരം!’ ഭീമഗദക്കു
പ്രഹരിക്കാൻ പാകത്തിൽ ദുര്യോധനൻ സ്വയം അരക്കെട്ടു വിവസ്ത്രമാക്കുമ്പോൾ, അരികെവന്നു പാഞ്ചാലി
ഏങ്ങലടിച്ചു “പ്രിയപ്പെട്ടവനേ, ഞാൻ, ഞാൻ മാത്രം അനുഭവിക്കട്ടെ ഈ പീഡാനുഭവം! കൊതിച്ച
പെണ്ണിനെ പ്രലോഭിപ്പിക്കുവാനെന്നപോലെ, അവളുടെ ഉടൽപരിപാലിക്കുവാനും, ചിലപ്പോൾ
പരിലാളിക്കുവാനും സാധിച്ച നീയല്ലാതൊരു മാതൃകാപുരുഷ ഭാവന എനിക്കില്ല”. “ചിത്തഭ്രമം ചിത്തഭ്രമം”
എന്നുറക്കെ ഇടപെട്ടു യുധിഷ്ഠിരനും നകുലനും പാഞ്ചാലിയെ ബന്ധനസ്ഥയാക്കി. യുദ്ധം
പരിസമാപ്തിയിലെത്തിയതായി വെളിപാടുണ്ടായി. എന്നാൽ, വരാനിരിക്കുന്ന രാത്രി,
പാണ്ഡവപാളയത്തിലെ മിന്നലാക്രമണത്തിൽ പ്രകൃതിദേവത പാണ്ഡവർക്കു് കടുത്ത ശിക്ഷ
ഒരുക്കിവച്ചിരുന്നു. ഹസ്തിനപുരിയിലേക്കു പാഞ്ഞ ഞാൻ ആ നിർണ്ണായക വിവരമറിയാൻ അൽപ്പം
വൈകിയോ!” കുരുക്ഷേത്രക്കുശേഷം ഹസ്തിനപുരിയിൽ സൈനിക മന്ത്രാലയം യുധിഷ്ഠിരൻ
പിരിച്ചുവിട്ടപ്പോൾ തൊഴിൽരഹിതനായ യുദ്ധകാര്യലേഖകൻ നാടുവിടാൻ ഒരുങ്ങുന്ന നേരം.
</p>
          <p style="indent">
            <pb n="24" ed="2023-04-27"/>
          </p>
          <p style="indent">“പതിനെട്ടുനാൾ പാണ്ഡവർക്കെതിരെ കൗരവപക്ഷത്തു പോരടിച്ചിട്ടും,
പോറലേൽക്കാതെ രക്ഷപ്പെട്ട നിങ്ങൾ, കുരുക്ഷേത്രയുദ്ധ ചരിത്രത്തിൽ ഇടം പിടിക്കുമോ! അറിഞ്ഞുകൂടാ,
പക്ഷേ, ഇടക്കൊന്നു തിരിഞ്ഞു നോക്കുമ്പോൾ, ‘ആ മായക്കാഴ്ച’ ഫലപ്രദമായി വിലയിരുത്താൻ
നിങ്ങൾക്കു് കഴിയുന്നുണ്ടോ?”, പുതിയ കിരീടാവകാശി പരീക്ഷിത്തിന്റെ ഏകാധ്യാപകനായി
കൊട്ടാരത്തിൽ അല്ലലില്ലാതെ കഴിഞ്ഞുകൂടുന്ന കൃപാചാര്യനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
ഇടിവെട്ടിപ്പെയ്ത വേനൽ മഴയിൽ പൊടിയടങ്ങി അന്തരീക്ഷം തെളിഞ്ഞ പ്രഭാതം.
</p>
          <p style="indent">“ഇടയ്ക്കിടെ പോർമുഖത്തെ ‘വിശേഷപ്പെട്ട ദുർമ്മരണ’ങ്ങൾ ഒന്നൊന്നായി
ഞാൻ ഓർമ്മയിൽ വിസ്തരിച്ചു കാണും. ഒരിക്കൽ കൂടി മഹാഭാരതയുദ്ധം ആവർത്തിച്ചിരുന്നെങ്കിൽ
മരിച്ചവർക്കൊരുപക്ഷേ, തിരിച്ചുവരാം എന്നു് ഗൃഹാതുരതയോടെ മോഹിക്കും. സ്വത്തിനും
അധികാരത്തിനും മനുഷ്യമനസ്സിന്റെ സ്വാർത്ഥ ചാഞ്ചാട്ടങ്ങൾ മാറിനിന്നു നോക്കുമ്പോൾ, ഇനിയുമൊരു
യുദ്ധ സാദ്ധ്യതയോർത്തു ഈ വൃദ്ധഹൃദയം ശാന്തമാകും.”
</p>
          <p style="indent">“യുധിഷ്ഠിരന്റെ ‘സ്വർഗാരോഹണ’ത്തെക്കുറിച്ചു സത്യസാക്ഷിയെന്ന നിലയിൽ
വാർത്ത പ്രസിദ്ധീകരിച്ചതു് നിങ്ങളും കേട്ടിരിക്കുമല്ലോ. കൊട്ടാരം ലേഖിക വരിനിന്നു പുതിയ മഹാരാജാവു്
പരീക്ഷിത്തിന്റെ മുമ്പിൽ മുട്ടുകുത്തി കൈമുത്തി. മറ്റുനാലു പാണ്ഡവരുടെയും ദ്രൗപദിയുടെയും ശവസംസ്കാരം
മലയടിവാരത്തിൽ ആചാരപൂർവ്വം നിർവ്വഹിച്ചശേഷമാണു യുധിഷ്ഠിരനു് സ്വർഗ്ഗവാതിൽ തുറന്നുകിട്ടിയതു
എന്നൊരു കുഴപ്പം പിടിച്ച ചോദ്യത്തിനു ഉത്തരം ഇപ്പോഴും കിട്ടാതെ നിങ്ങൾ കാണുന്നുണ്ടോ?”
</p>
          <p style="indent">“മുപ്പത്തിയാറു വർഷം വിമതനീക്കമില്ലാതെ ഭരിക്കാൻ യുധിഷ്ഠിരനു് എങ്ങനെ
സാധിച്ചു എന്നതാണു് എന്നെ വിസ്മയിപ്പിക്കുന്നതു. ദ്വാരകവാസിയായിരുന്ന അഭിമന്യുവിന്റെ മകൻ എന്ന
നിലക്കു് ഞാൻ തുറന്നുപറയട്ടെ, പാണ്ഡവർ എന്നോ പടിയിറങ്ങേണ്ടതായിരുന്നു.
കാലപ്രവാഹത്തെക്കുറിച്ചു കാലികമായ പരികല്പന ഇല്ലാതെ അവർ എന്നെ ഒരു അസ്വീകാര്യനായ
കിരീടാവകാശിയായും, ബുദ്ധിവികാസമില്ലാത്ത മന്ദനായും രാഷ്ട്രവ്യവഹാരത്തിൽ അജ്ഞനായും
അധികാരമോഹിയായ ദ്രൗപദിയുടെ അവിശുദ്ധകൂട്ടുകാരനായും ഒക്കെ ഇകഴ്ത്തുമ്പോൾ, ചുരുങ്ങിയ പക്ഷം
അഭിമന്യുവിന്റെ പിതാവായ അർജ്ജുനൻ എങ്കിലും, എന്നെ പിന്തുണക്കാമായിരുന്നു. കുന്തി എന്നോ
കാട്ടുതീയിൽ മരിച്ചിട്ടും കൗന്തേയർ കുന്തിയുടെ പ്രേതപൂജയിൽ, പിന്നെ ആശയപരമായി വളർന്നില്ല.
ആധുനിക ഹസ്തിനപുരി ചരിത്രത്തിൽ അവരുടെ സാന്നിധ്യം എത്ര വേഗം റദ്ദാക്കാമോ അതായിരിക്കും
എന്റെ നേതൃത്വത്തിലുള്ള പുതുഭരണകൂടത്തിന്റെ ആദ്യ പരിഗണന. പാവം യുധിഷ്ഠിരൻ ആളൊരു
ധർമ്മിഷ്ഠനായിരുന്നു, ഹൃദയകാപട്യത്തിൽ അദ്വിദീയനും!”
</p>
          <p style="indent">“പാണ്ഡവർ പെരുമ്പറകൊട്ടി യുദ്ധകാഹളം മുഴക്കുമ്പോൾ,
പതുങ്ങിപ്പതുങ്ങിയാണല്ലോ കൗരവ പട?”, കൊട്ടാരം ലേഖിക ചോദിച്ചു. പാളയത്തിലെ കുടുസ്സുമുറിയിൽ
കൗരവസഖ്യകക്ഷി സേനാധിപരുമായി ആദ്യദിനയുദ്ധതന്ത്രം ആവിഷ്കരിക്കുകയായിരുന്നു ദുര്യോധനൻ.
സർവ്വ സൈന്യാധിപ പദവിയുള്ള പിതാമഹൻ ഭീഷ്മർ നിശബ്ദം തൊട്ടടുത്തിരുന്നു.
</p>
          <p style="indent">“ഞങ്ങൾ കൂട്ടപ്രാർത്ഥന ചെയ്താൽ പാണ്ഡവപിശാചുക്കളെ
പാളയത്തിൽനിന്നും പുറത്താക്കാൻ കഴിയുമോ! വംശീയവിഭജനത്തിന്റെയും വ്യക്തിവിദ്വേഷത്തിന്റെയും
പൈശാചികശക്തിക്കെതിരെ സമരം തുടരൂ, എന്നാലതു് അഹിംസാത്മകമായി വേണം എന്നായിരുന്നു
ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും ഹൃദയവികാരം. കയ്യിൽ വാളെടുത്ത അനുഭവമില്ല ശാന്തിപ്രിയനായ
ഹസ്തിനപുരി രാജാവിനു്. വിരാടയിലെ പാണ്ഡവ ഒളിത്താവളം ഊഹിച്ചും വിഭാവന ചെയ്തും ഞാൻ
ഒരുവിധം കണ്ടെത്തിയപ്പോൾ, പാണ്ഡവർക്കിടയിലെ കൗന്തേയനേതൃത്വത്തിനായി വീണ്ടുമൊരങ്കം
കുറിക്കുന്ന യുധിഷ്ഠിരനു വിറളി പിടിച്ചുവോ. സംശയിക്കണം. കാരണം മനുഷ്യർ തമ്മിൽ കൊന്നു
തീർക്കേണ്ട പോർക്കളത്തിലേക്കവൻ അതീതശക്തികളെ പ്രലോഭിപ്പിച്ചു ഞങ്ങളെ അവർക്കുമുമ്പിൽ
തള്ളിയിട്ടു! എന്നിട്ടും, പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിൽ ഞാനവനു മൃദുവായ താക്കീതു നൽകി.
പ്രിയമുള്ളവനേ, നിന്നിൽ ബാല്യം മുതൽ കുടികൊള്ളുന്ന ഈ വഞ്ചനയും അസൂയയും ദ്രവ്യാസക്തിയും
വർജ്ജിക്കാൻ, നിന്നെ ചെവിപിടിച്ചു പുറത്താക്കാൻ, അറ്റകൈയ്യിനു് വാളെടുക്കണോ ഞങ്ങൾ? നീ നീ
തന്നെ പറയണം! മനുഷ്യസ്നേഹത്തിലൂന്നിയ കുരുവംശയാചന ആ പരമാധികാരമോഹി പുച്ഛിച്ചു.
ആകാശങ്ങളിലെ ആയുധപ്പുരകളിൽ നിന്നും, ഭൂമിയിലെ ശാശ്വത സമാധാനത്തിനെന്നു പറഞ്ഞു
ദിവ്യായുധരഹസ്യങ്ങൾ അവർ തട്ടിയെടുത്തു ഇപ്പോൾ ഞങ്ങളെയവർ ഇതാ പെരുമ്പറ കൊട്ടി
‘പേടിപ്പി’ക്കുന്നു. പാണ്ഡവർ കുരുക്ഷേത്രയിൽ യുദ്ധം ജയിക്കണോ? സത്യവതി കുടുംബമാതാവായ
കുരുവംശം, പാണ്ഡവകൂരമ്പേറ്റു് നാമാവശേഷമാവണോ? നിങ്ങൾ പറയൂ!”
</p>
          <p style="indent">
            <pb n="25" ed="2023-04-28"/>
          </p>
          <p style="indent">“അസ്തിത്വദുഃഖം തന്നെയായിരുന്നല്ലേ പ്രകോപനം?” മഹാപ്രസ്ഥാനയാത്ര
തുടങ്ങിയ പാണ്ഡവർ കണ്മുന്നിൽനിന്നും അകന്നപ്പോൾ, പുതിയ ഭരണാധികാരി പരീക്ഷിത്തിനോടു്
കൊട്ടാരം ലേഖിക ചോദിച്ചു, “അതോ, വിമത മഹാറാണി പാഞ്ചാലിയുമായി നിങ്ങൾക്കുള്ള
അവിശുദ്ധബന്ധമായിരുന്നുവോ കൊട്ടാര വിപ്ലവത്തിനുപിന്നിൽ?”
</p>
          <p style="indent">“പിതൃക്കളെ ചതിച്ചു കൊന്നധികാരത്തിൽ തൂങ്ങിയ
പാണ്ഡവരെസിംഹാസനത്തിൽനിന്നും വലിച്ചിഴച്ചു, കണ്ണുകെട്ടി തെരുവിൽമുട്ടുകുത്തിനിർത്തി
തലവെട്ടുമെന്നു്, പുതുതലമുറകൗരവർ ദുര്യോധനന്റെ മുപ്പത്തിയാറാം ഓർമ്മപ്പെരുന്നാൾ ദിവസം വിരൽ
കീറി ചോരതൊട്ടു് വിരട്ടി. വയോജനപാണ്ഡവർ ഭീഷണി മണത്തു മഹാപ്രസ്ഥാനം ഏറ്റെടുത്തു തിരുവസ്ത്രം
ഊരി എനിക്കുതന്നു. അതല്ലാതെ മനുഷ്യജീവിതത്തിന്റെ ദാർശനികവ്യർത്ഥതയെ ക്കുറിച്ചു എന്തെങ്കിലും
‘വ്യഥ’ ആ മുഖങ്ങളിൽ കണ്ടില്ല. തിരക്കുണ്ടു്. മുഖ്യധാരയിൽ നിന്നകറ്റിനിർത്തപ്പെട്ട
കൗരവപിൻഗാമികളുടെ വൻനിര ഇക്കഴിഞ്ഞ മൂന്നുദശാബ്ദങ്ങൾക്കുള്ളിൽ നിയമവ്യസ്ഥയെ വെല്ലുവിളിച്ചു
സമാന്തരഭരണകൂടം സ്ഥാപിക്കാൻ ഹീനശ്രമം തുടരുന്നുണ്ടു്. കണ്ടില്ലെന്നുനടിച്ചാൽ
അഭിമന്യുപുത്രനാണെന്ന പരിഗണനയെന്നും എനിക്കിനി കിട്ടില്ല. നേരിട്ടിറങ്ങി കൈപിടിച്ചു
കൂടെനിർത്തുന്നൊരു “വരൂ പ്രിയഅർദ്ധ സഹോദരാ” എന്ന നവനിർമ്മാണ സാമൂഹ്യപദ്ധതി
പ്രഖ്യാപിക്കുകയാണിന്നു അരങ്ങേറ്റമൈതാനിയിൽ. എന്റെഉദ്ദേശ്യശുദ്ധി പൊതുസമൂഹത്തെ
ബോധ്യപ്പെടുത്താൻ ഹസ്തിനപുരി പത്രിക ശ്രമിക്കില്ലേ! ഊട്ടുപുരയിൽ കാളത്തുട ബ്രാഹ്മണ പാചകത്തിൽ
പൊരിച്ചതും കൂട്ടി വിഭവസമൃദ്ധമായ സദ്യ നിത്യവും സൗജന്യമായി കുരുവംശനാമത്തിൽ നിങ്ങൾക്കും
കൂട്ടുകാരനും ഉറപ്പു!”
</p>
          <p style="indent">“പാണ്ഡുരക്തത്തിൽ കൗന്തേയർക്കു പങ്കില്ലെങ്കിൽ, ‘പാണ്ഡവ’ വംശീയമുദ്ര
നിങ്ങൾ സ്വയം ചാർത്തി കൊടുത്തതാണോ?”, കൊട്ടാരം ലേഖിക പാണ്ഡുവിനോടു് ചോദിച്ചു.
കാട്ടുകുടിലിൽ ചൂളിക്കൂടിയിരുന്ന വൃദ്ധൻ, ഒരിക്കൽ ഹസ്തിനപുരി രാജാവായിരുന്നു എന്നു് വിശ്വസിക്കാൻ
എല്ലാ സന്ദർശകർക്കുമെന്നപോലെ അവൾക്കും പ്രയാസം തോന്നി.
</p>
          <p style="indent">“പഠിപ്പിച്ചുകൊടുത്തപോലെ, വിവാഹബാഹ്യസന്തതികൾ അഞ്ചുപേരും
എന്നെ കുളിപ്പിച്ചു്, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുന്നതു ഞാൻ സംശയത്തോടെ ശ്രദ്ധിക്കുകയായിരുന്നു.
യുധിഷ്ഠിരനും ഇളമുറസഹദേവനും പത്തു കൊല്ലത്തെ പ്രായവ്യത്യാസമുണ്ടു്. അവർ ഇതുവരെ എന്റെ ഉടൽ
പരിചരിക്കുകയോ ക്ഷേമാന്വേഷണത്തിനു അരികെ വരുകയോ കണ്ടിട്ടില്ല. ‘അച്ഛാ’ എന്നു്
ഉപചാരത്തോടുകൂടി വിളിച്ചു. “പ്രശസ്തപാണ്ഡുനാമം നിയമ സാധുതയോടെ തന്നു ഞങ്ങളെ
കുരുവംശാധിപരാവാൻ അടിസ്ഥാന യോഗ്യത നേടിത്തരൂ” എന്നവർ ഒരേസ്വരത്തിൽ ഉച്ചരിച്ചു.
അനിശ്ചിതമായ മനുഷ്യജന്മത്തിൽ ചെയ്യേണ്ടതെല്ലാം നിങ്ങൾ ഇപ്പോൾ ചെയ്യണം എന്നു് ഭീമൻ
ചൂണ്ടുവിരലുയർത്തി പറഞ്ഞപ്പോൾ, അതൊരോർമ്മപ്പെടുത്തലല്ല ഭീഷണിയാണു് എന്നു് വ്യക്തമായി.
എനിക്കൊന്നേ ആശംസിക്കാനുണ്ടായിരുന്നുള്ളു—ഞരമ്പിൽ ഓടുന്ന ചോര ഒന്നല്ലെങ്കിലും നിങ്ങൾ
ഇനിമുതൽ ഔദ്യോഗികപാണ്ഡവർ. രാജാധികാരാവകാശത്തിൽ കൗരവർക്കൊപ്പം തുല്യ പങ്കാളികൾ.
എന്റെ മരണശേഷം ഹസ്തിനപുരിയിൽ ചെന്നു് ചെങ്കോലിനു അവകാശം നേടിയെടുക്കേണ്ടവർ. കണ്ണു്
തുറന്നു നോക്കുമ്പോൾ, രണ്ടു സന്യാസിമാർ! സാക്ഷികൾ എന്ന നിലയിൽ ആ രംഗം പനയോലയിൽ
നാരായമുനയാൽ ശ്രദ്ധാപൂർവ്വം എഴുതി എക്കാലത്തേക്കും നിയമബലമുള്ള രേഖയാക്കുന്നു. എല്ലാം
അതീവ ശ്രദ്ധയോടെ, നേരത്തെ പറഞ്ഞുറപ്പിച്ചപോലെ! കുന്തി കുറച്ചു മാറി നിന്നു രംഗം തൃപ്തിയോടെ
അവലോകനം ചെയ്യുന്നുണ്ടു്. അണിഞ്ഞൊരുകിയ മാദ്രി ഞങ്ങൾക്കരികെ വന്നു ആണ്ടറുതിയിലെ
പഴങ്ങൾ ഒരു മംഗളകൃത്യം പോലെ നിലത്തുവക്കുന്നുണ്ടു്. സന്യസ്തർ ഉറക്കെ വായിച്ചു തീരുമ്പോൾ
ഇടനെഞ്ചിൽ കൈവച്ചു ഞാൻ അതെ അതെ എന്നുച്ചരിക്കുന്നുണ്ടു്.”
</p>
          <p style="indent">
            <pb n="26" ed="2023-04-29"/>
          </p>
          <p style="indent">“പരാതി സത്യവാങ്മൂലത്തോടൊപ്പം നീതിപീഠത്തിനു് പാഞ്ചാലി
കൈമാറിയിട്ടും, നിങ്ങൾക്കെതിരെ ഒരു കൗരവൻ പോലും വിമത ശബ്ദമുയർത്തിയില്ല എന്നതൊരു
ദുസ്സൂചന നൽകുന്നുണ്ടെന്നു ചാർവാകൻ. എങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക ദുര്യോധനനോടു്
ചോദിച്ചു.
</p>
          <p style="indent">“സുതാര്യമായിരിക്കണം യോഗങ്ങൾപോലുമെന്ന രാജനീതി ഇന്നലെയും
തുണച്ചു. വനിതകൾക്കു് പ്രവേശനാനുമതി നിഷേധിക്കണം ചൂതാട്ടസഭയിൽ, എന്ന നിബന്ധന വച്ചതു
ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായിരുന്ന യുധിഷ്ഠിരനായിരുന്നു. സഭാധ്യക്ഷന്റെ അനുമതിയില്ലാതെ
അകത്തുകയറിയവർക്കെതിരെ, ജീവഹാനിയിൽ താഴെ മാതൃകാപരമായ ശിക്ഷ കൊടുക്കാമെന്നും സഭ
ഒറ്റശബ്ദത്തിൽ അംഗീകരിച്ചു. അല്പവസ്ത്രയായി സഭയിൽ പ്രത്യക്ഷപ്പെട്ട മുൻ ചക്രവർത്തിനി പാഞ്ചാലിക്കു്,
‘ലൈംഗികമോ അതിക്രമപരമോ മിശ്രിതമോ’ ആയ പരാതിയുണ്ടെങ്കിൽ, നീതിപീഠ
പരസ്യവിചാരണയിൽ ആദ്യം പ്രതിക്കൂട്ടിൽ കയറുക അവളായിരിക്കും. ചൂതാട്ടസഭയിൽ
സംഭവിച്ചതൊക്കെ പനയോലയിൽ നാരായരേഖയാക്കി ഭീഷ്മകയ്യൊപ്പോടുകൂടി കൈവശമുണ്ടു്.
പൗരാവകാശങ്ങൾ തീർത്തും നിഷേധിക്കപ്പെട്ട പാഞ്ചാലിക്കു്, നീതിപീഠത്തിൽ പരാതി പറയാനുള്ള
യോഗ്യതയില്ലെന്നു സഭാരേഖ വായിച്ചാൽ ‘സാക്ഷര ചാർവ്വാക’നും മനസ്സി ലാവും. ഇതൊക്കെ
മനസ്സിലാവുന്ന ഇളമുറകൗരവക്കുട്ടികൾ എനിക്കു് പിന്തുണ തരില്ലേ? ഹസ്തിനപുരി ചോരവീഴ്ത്താതെ നേടിയ
ഇന്ദ്രപ്രസ്ഥം രാജധാനി, ഞങ്ങളുടെ വന്ദ്യമാതാവു് ഗാന്ധാരിക്കു് ഇന്നു് സമർപ്പിക്കും!”
</p>
          <p style="indent">“കുപ്രസിദ്ധ ‘വേട്ട’ക്കാർ മുതൽ പെറ്റതള്ള ഗാന്ധാരിക്കു് പേരോർമ്മയില്ലാത്ത
മറ്റനേകം കിഴങ്ങൻകൗരവരും നിങ്ങളുടെ നീണ്ടകാല ആരാധകർ എന്നു അഭിമുഖങ്ങളിൽ നിങ്ങൾ
അഭിമാനിക്കാറുണ്ടു്. വനവാസക്കാല കഷ്ടപ്പാടു് നേരിൽ കാണാൻ ഒരാളെങ്കിലും പന്ത്രണ്ടു
വർഷക്കാലമായി ഈവഴി വന്ന ഓർമ്മയുണ്ടോ?”, കൊട്ടാരം ലേഖിക ചോദിച്ചു. കിടപ്പറ ജാലകത്തിലൂടെ
വെയിലലകൾ വനമേഖലയിലെ കുന്നിൻ പുറത്തു ഒഴുകുന്നുണ്ടായിരുന്നു. പാണ്ഡവർ
ഇളമാംസരുചിയറിയാൻ നായാട്ടിനു പോയ നേരം.
</p>
          <p style="indent">“ഓരോ വെളുത്തവാവിനും ധാന്യവും വസ്ത്രവും പരിമളലേപനവുമായി
ഹസ്തിനപുരിയിൽ നിന്നും വന്നിരുന്നവർ പിന്നെ ആരെന്നാണു് നിങ്ങൾ അനുമാനിക്കുന്നതു്?” കുളി
കഴിഞ്ഞു ഈറനുടുത്ത പാഞ്ചാലി, കൗരവ സമ്മാനപ്പൊതിയിൽനിന്നു് സുഗന്ധതൈലമെടുത്തു
നഗ്നമേനിയിൽ സാവകാശം പുരട്ടി.
</p>
          <p style="indent">
            <pb n="27" ed="2023-04-30"/>
          </p>
          <p style="indent">“പീഡാനുഭവത്തിന്റെ പിൽക്കാല സ്മൃതി ഹൃദയത്തിനു കൊടും
യാതനയാണെന്നറിയാം, എങ്കിലും ചോദിക്കട്ടെ, ‘എന്തു് പറ്റി ഉണ്ണീ’ എന്നു് വിലപിച്ചു നിങ്ങൾ
ദുര്യോധനന്റെ അടുത്തേക്കോടി ചെല്ലുന്നതിനു ഞങ്ങൾ സാക്ഷി. ഭീമഗദാപ്രഹരത്തിൽ നടുവൊടിഞ്ഞ
അഹങ്കാരിയായ ‘അർധസഹോദര’നപ്പോൾ നിങ്ങളോടെന്താണു് രഹസ്യം പറഞ്ഞതു്?”, കൊട്ടാരം
ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. ദേശരത്ന പുരസ്കാരം പരേത കൗരവ പോരാളികൾക്കു് സമർപ്പിക്കുന്ന
യുദ്ധാനന്തര പൊതുവേദിയിൽ കൗരവരാജവിധവകൾ കറുത്ത ശിരോവസ്ത്രങ്ങൾ ധരിച്ചു നിലത്തിരുന്നു.
</p>
          <p style="indent">“ഗംഗയാറൊഴുകുന്ന നാട്ടിൽ നിങ്ങൾക്കു് ഇനി സമാധാന പർവ്വം.” അവൻ
അനുഗ്രഹിക്കുന്ന കൈചേഷ്ടയോടെ എന്നോടു് മൃദുവായി പറഞ്ഞു. അതോടെ പതിനെട്ടുനാൾപോരാട്ടം റദ്ദു
ചെയ്യപ്പെട്ട പോലെ എനിക്കു് ഉൾവിളി തോന്നി. എളിമയോടെ അവനു ഞാൻ മുട്ടിൽ ഇഴഞ്ഞു
അന്ത്യചുംബനം നൽകി, പാണ്ഡവപക്ഷത്തേക്കു തിരിച്ചുവന്നു, ‘മാരകമായി അവനു മുറിവേറ്റിരിക്കുന്നു.
പാണ്ഡവരുടെ നന്മപക്ഷം മഹാഭാരത യുദ്ധം ജയിച്ചു എന്നു് നാം ഇനി വൈകാതെ ലോകത്തോടു്
പ്രഖ്യാപിക്കാം’ എന്നു് ഞാൻ മറ്റു പാണ്ഡവരോടു് അടക്കം പറഞ്ഞു. ഇതിലെന്താണു് ധർമ്മപുത്രർക്കു്
യോജിക്കാത്ത പദവിന്യസനം? മാധ്യമപ്രവർത്തകർ എന്നുകരുതി എന്തു് മലീമസ ചോദ്യവും
മഹാരാജാവിനോടു് ചോദിക്കാമെന്നോ?
</p>
          <p style="indent">“കൗരവകാലത്തു അന്തഃപുരവാസികളായിരുന്നപ്പോൾ ധാന്യവും മാംസവും,
കൊട്ടാരത്തിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടതോടെ പകുതിയായി. ഇപ്പോൾ കേൾക്കുന്നു ഗുരുകുലത്തിൽ
പുതു കൗരവബാല്യങ്ങളെ ഹസ്തിനപുരിയുടെ ചരിത്രം എത്ര പഠിപ്പിക്കണം എന്നതു മഹാറാണി
പാഞ്ചാലിയുടെ വിവേചനാധികാരം!”, കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവായ നകുലനോടു് ചോദിച്ചു.
ചൂതാട്ടം, ഭാര്യയെ പണയം വക്കൽ, സ്ഥാവര ജംഗമ സ്വത്തുനഷ്ടം, വസ്ത്രാക്ഷേപം വനവാസം കുരുക്ഷേത്ര
കൗരവകരൾകീറി ചോര മുടിയിൽ തേക്കുന്നപാഞ്ചാലിയുടെ കേശപരിപാലനം, അശ്വത്ഥാമാവിന്റെ
മിന്നലാക്രമണത്തിൽ പാഞ്ചാലിയുടെ പിതാവു് സഹോദരൻ അഞ്ചുമക്കൾ ദുർമരണം ഹസ്തിനപുരി
ഗുരുകുലങ്ങളിൽ പഠിപ്പിക്കുന്നതു് ഭരണകൂടം വിലക്കിയതിനുപിന്നിലെ ‘കറുത്ത കൈ’
പാഞ്ചാലിയുടേതെന്ന സംശയം പൊതുസമൂഹത്തിൽ ഞെട്ടൽ ഉണ്ടാക്കിയ ദിനങ്ങൾ.
</p>
          <p style="indent">“യുദ്ധക്കെടുതിയാൽ ഇഷ്ടമാംസവിതരണത്തിൽ കുറവു് നേരിടുന്ന
കൗരവരാജവിധവകളുടെ കൊച്ചുമക്കൾക്കു പാഠശാലയിലെങ്കിലും സമീപഭൂതകാലത്തിന്റെ ചരിത്രഭാരം
ലഘുവാകട്ടെ എന്നേ പാഞ്ചാലി കരുതിയുള്ളൂ. അതിലധികം ഭാവന കാടു് കയറരുതു്!”
</p>
          <p style="indent">“കുന്തിഗർഭങ്ങളുടെ ബീജഉറവിടം അതീതശക്തികളിൽ
ആരോപിക്കപ്പെടുന്നൊരപൂർവ മാതൃത്വ സാഹചര്യം കുരുവംശത്തിൽ കാണുന്നത്തിൽ ആശങ്കക്കു്
അടിസ്ഥാനമുണ്ടോ?”, കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു. രാജയോഗ്യതയുള്ള അഞ്ചു
കുട്ടികളുമായി പാണ്ഡുവിധവ കുന്തി ഹസ്തിനപുരി കൊട്ടാരത്തിൽ കടന്നുകൂടിയ വിവാദ ദിനങ്ങൾ.
</p>
          <p style="indent">“കുന്തി തുടങ്ങിവച്ചതല്ലേ ‘ആകാശചാരി’കളുടെ ആശങ്കാജനകമായ
ബീജദാനം? പാണ്ഡുവിന്റെ കായികക്ഷമതയെക്കുറിച്ചു പൊതുജനത്തെക്കാൾ പരിജ്ഞാനം രാപ്പനി
അറിയുന്ന ഭാര്യക്കായിരിക്കാം എന്ന സാമാന്യബോധത്തിൽ നോക്കുമ്പോൾ, മാതൃത്വം എന്ന മഹത്തായ
അവകാശസംരക്ഷണത്തിനായി കുന്തി വിവാഹബാഹ്യരതിയിലൂടെ ബീജസംഭരണം ചെയ്തു എന്നതിൽ
ഗാന്ധാരിയോ ധൃതരാഷ്ട്രരോ പരാതിപ്പെട്ടിട്ടില്ലല്ലോ. പഞ്ചപാണ്ഡവരുടെ ജൈവികപൈതൃത്വം
ആർക്കെന്നതല്ല കാര്യം, പാണ്ഡവ എന്ന ഈ അഞ്ചുകുട്ടികളുടെ വംശീയനാമം കുരുവംശീയതയുടെ
പിൻതുടർച്ചയായി കാണാമോ എന്നതാണു് കൗരവർക്കുള്ള അവകാശതർക്കം. പാണ്ഡു
നിയമസാധുതക്കായി നടപടിക്രമം ശരിയായി ചെയ്തിട്ടുണ്ടു് എങ്കിൽ, അതു് അയാളുടെ കരുതൽ. എന്നാൽ
ഇതിൽ കുന്തി സ്വീകരിച്ച വഴി അനാവശ്യമായ രഹസ്യാത്മകത നിറഞ്ഞതായി. യുധിഷ്ഠിര പിതൃത്വം
കാലനിൽ അല്ല, വിദുരരിൽ ആണെന്ന കൗരവ കണ്ടെത്തൽ തെളിവിന്റെ ബലത്തിലാണോ?
എനിക്കറിയില്ല. അതുപോലെ ഭീമന്റെ അച്ഛനൊരു കാട്ടാളവംശജൻ എന്നും ഇടക്കാലത്തു കേട്ടിരുന്നു.
വൈകുന്നേരമായാൽ കുളിച്ചുശുദ്ധമായി മുടിയിൽ പൂ ചൂടി കുന്തി പടിയിറങ്ങിപ്പോവുന്ന ഓർമ്മച്ചിത്രം ഭീമൻ
പങ്കിടുന്നതു് കേട്ടവരുണ്ടു്. ബാല്യനിഷ്കളങ്കത നഷ്ടപ്പെട്ടപ്പോൾ ആ കഥ പിന്നെ ആരും കേൾക്കാതായി.
തേച്ചു മാച്ചു കളയാവുന്ന വിധത്തിലൊരു ഐതിഹ്യപ്പെരുമയുടെ ആവശ്യം എന്തായിരുന്നു? ധൃതരാഷ്ട്രർ
എന്നൊരു ‘കുറുമ്പൻ ആന’യുടെ വന്യ രതിപരീക്ഷണങ്ങൾക്കു വഴങ്ങാൻ ഗാന്ധാരാഭിമാനം
സമ്മതിക്കില്ലെന്നു് ഭാര്യ ഗാന്ധാരി തുറന്നു പറഞ്ഞപ്പോൾ, വഴിവിട്ട രതിയുടെ ഉപാസകനായ ധൃതരാഷ്ട്രർ
കൊട്ടാര സേവനദാതാക്കളിൽ പെണ്ണുടലുള്ള ആരുമായും സുരതക്രിയക്കു് തയ്യാറായി. അങ്ങനെ
തിരുപ്പിറവിയെടുത്ത നൂറു ദാമ്പത്യബാഹ്യകുട്ടികൾക്കു കുരുവംശീയമുദ്ര നിയമസാധുതയോടെ സമ്മാനിച്ചു്
ധൃതരാഷ്ട്രർ സാധാരണക്കാർക്കായി ഐതിഹ്യങ്ങൾ സൂതന്മാരെ പഠിപ്പിച്ചു. അതുപോലെ സുതാര്യമായ
പിന്തുടർച്ചക്കായി വസ്തുത കൊട്ടാരത്തിലെങ്കിലും വെളിപ്പെടുത്താൻ കുന്തി തയ്യാറാവുമോ?”
</p>
          <p style="indent">“ഗംഗയിൽ നീന്തിക്കുളിക്കുന്നതിനിടയിൽ, ദുര്യോധനനെ, പതുങ്ങി പിന്നിൽ
ചെന്നുനിങ്ങൾ ചുമലിൽ ഇരുകൈകളും ബലമായമർത്തി പട്ടാപ്പകൽ മുക്കിക്കൊല്ലാൻ ശ്രമിച്ചു എന്ന
കൗരവപരാതി പിതാമഹനു മുമ്പിൽ എത്തിക്കഴിഞ്ഞല്ലോ. ഇത്തവണ നരഹത്യാ പരാതിയിൽനിന്നും
എങ്ങനെ തലയൂരും?” കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
</p>
          <p style="indent">“ഉന്മൂലനാശം എന്നൊരു അസാധാരണ വാക്കുപയോഗിച്ചവൻ,
കുറച്ചുനേരമായി എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. അർത്ഥമറിയാതെ ഞാൻ വിവശനായി. എന്തോ
അപകടം മണത്തു. കയ്യിൽ തടഞ്ഞ അവന്റെ ചുമലിൽ ഞാൻ ഇരുകൈകളും കൊണ്ടാഞ്ഞമർത്തി,
‘നോക്കട്ടെ എത്ര നേരം മുങ്ങിക്കിടന്നു നിനക്കു് ശ്വാസം പിടിച്ചുനിൽക്കാനാവു’മെന്നൊരു പരീക്ഷണം
മാത്രമായിരുന്നില്ലേ? ‘വെള്ളത്തിനടിയിൽ നൂറെണ്ണും വരെ ശ്വാസം പിടിക്കാൻ ഞാൻ പഠിച്ചു’ എന്നുരുവിട്ടു
കൊണ്ടായിരുന്നില്ലേ ആർത്തുവിളിച്ചു ദുര്യോധനൻ കരകയറിയതു്? സുരക്ഷാ സൈനികർ
അഭിനന്ദിച്ചതൊക്കെ അവൻ മറന്നു അല്ലേ? ഞാനും അങ്ങനെ പഠിച്ചു ചെറിയൊരു പാഠം.
വലിയൊരവസരം വീണുകിട്ടിയാൽ, ജലാശയത്തിൽ കഴുത്തറ്റം ഒളിഞ്ഞുകിടക്കുന്ന ദുര്യോധനനെ
മുടിയിൽ വലിച്ചു കരകയറ്റി ഈ കൈകൾ കൊണ്ടു് ‘ഉന്മൂലനാശം’ ഞാൻ ഉറപ്പു വരുത്തും!” മാരകമായ
അഭിലാഷങ്ങളുമായി ബാല ഭീമൻ നെഞ്ചുവിരിച്ചു വിദൂര ഭാവി പ്രവചിച്ചു.
</p>
        </div>
        <!--end of "section 4.0/.4"-->
      </div>
      <!--end of "chapter 4/0"-->
      <!--END OF CHAPTER 4/0-->
      <div prev="4" next="6" type="chapter" n="5" xml:id="chp5">
        <head type="chaphead">ഭാഗം പതിനൊന്നു്</head>
        <div type="lsection">
          <p style="noindent">“രാജസഭവിളിച്ചുകൂട്ടി പെട്ടെന്നൊരു സ്ഥാനത്യാഗ പ്രഖ്യാപനം,
തിരുവസ്ത്രങ്ങൾ ഊരി, കിരീടാവകാശി പരീക്ഷിത്തിനു ദ്രുതഗതിയിലൊരു പട്ടാഭിഷേകം, മുണ്ഡനം ചെയ്ത
ശിരസ്സും വൽക്കലം ധരിച്ച അർദ്ധനഗ്ന ഉടലുകളുമായി മഹാപ്രസ്ഥാനമെന്ന പേരിലൊരു വാനപ്രസ്ഥം!
ഒളിച്ചോട്ടം! നാടകീയമാണല്ലോ ഹസ്തിനപുരിയിലെ അധികാരകൈമാറ്റം!”, കൊട്ടാരം ലേഖിക ചോദിച്ചു.
യാത്ര അയക്കാൻ കൊട്ടാരത്തിൽ ആരോരുമില്ലാതെ ആറംഗ പാണ്ഡവ സംഘം വടക്കൻമലകളിലേക്കു
ഇഴഞ്ഞിഴഞ്ഞു പദയാത്ര ചെയ്യുന്ന നേരം.
</p>
          <p style="noindent">“പരസ്പര സമ്മതമില്ലാതെയായിരുന്നു ദ്രൗപദിയുമൊത്തു അഞ്ചുപേരിൽ
നാലുപേരുടെയും ദാമ്പത്യം. ബന്ധം നിലനിർത്താനും പോഷിപ്പിക്കാനും ഉതകുന്നവിധം കുട്ടികളും
കൂടെയാരുമുണ്ടായില്ല. ഉള്ളവരെല്ലാം കുരുക്ഷേത്രയിൽ കൊല്ലപ്പെടുകയും ചെയ്തു. ദാമ്പത്യമോ,
ഏതെങ്കിലും കല്ലിൽത്തട്ടി ഞങ്ങൾ ആരെങ്കിലുമൊക്കെ എന്നും വീഴും. രാജ്യാതിർത്തികൾ ആരും
അകത്തുനിന്നും പുറത്തുനിന്നും അതിക്രമിച്ചു കയറാതിരിക്കാൻ അഞ്ചാണുങ്ങളും അധ്വാനിച്ചു എന്നാൽ
അതിനിടയിൽ ദ്രൗപദിയുടെ ബഹുഭർത്തൃത്വം ശിഥിലമായതൊന്നും അറിഞ്ഞില്ല. വീണ്ടെടുക്കാനാകാതെ
തകർന്നുവോ പാണ്ഡവകുടുംബന്ധങ്ങൾ എന്നു് വിചിന്തനം ചെയ്തു. സമയപരിധിയില്ലാതെ കൂട്ടു്
അവസാനിപ്പിക്കാമെന്ന മനഃസാക്ഷിമൊഴിയുടെ ബലത്തിൽ ഭൗതിക ജീവിതമായി ഒന്നിടഞ്ഞു.
സിംഹാസനത്തിൽനിന്നും എഴുനേറ്റു. ഇനി ബന്ധം ആകാശചാരികളുമായി!”
</p>
          <p style="noindent">“കൗരവരുടെ സഹോദരിയും, വിവാഹത്തിലൂടെ സൈന്ധവറാണിയുമായ
അഭിവന്ദ്യ ദുശ്ശളയുടെ ഏകഭർത്താവല്ലേ ജയദ്രഥൻ? ‘ഞങ്ങൾക്കില്ലാതെ പോയ കൊച്ചനുജത്തി’യെന്നു
പാണ്ഡവർ ദുശ്ശളയെ എക്കാലവും വിശേഷിപ്പിച്ചതൊക്കെ കാപട്യം എന്നുവേണോ വായിച്ചെടുക്കാൻ?
ഈ വഴി പോവുമ്പോൾ കണ്ട ദ്രൗപദിയോടു്, “സുഖമോ ദേവീ” എന്നു് ജയദ്രഥൻ തേരിൽനിന്നിറങ്ങി
വാത്സല്യപ്പെട്ടതിനാണോ, തല മൊട്ടയടിച്ചു പുള്ളി കുത്തി കഴുതപ്പുറത്തു് കുന്നിറക്കി തള്ളി വിട്ടതു്?
ദുരഭിമാന കൊലക്കു തുല്യം എന്ന വിവേകം നിങ്ങൾക്കെങ്കിലും തോന്നിയോ?”, കൊട്ടാരം ലേഖിക
നകുലനോടു് ചോദിച്ചു.
</p>
          <p style="noindent">“വസ്ത്രാക്ഷേപം രണ്ടാം ഭാഗം എന്ന നിലയിൽ കൗരവ പരിവാറിൽ നിന്നും
‘പ്രിയതമ’ക്കുനേരെ ബലാൽക്കാരശ്രമം എന്നു് തോന്നാവുന്ന വന്യ ക്രോധത്തോടെ ഭീമനാണു്, അതെ
നമ്മുടെ പ്രിയ മന്ദബുദ്ധി, അക്രമാസക്തനായി ജയദ്രഥനെതിരെ ആഞ്ഞടിച്ചതു്. വഴിനീളെ
നായാട്ടുമാംസം വാരിവലിച്ചു ചവച്ചും കടിച്ചും തുപ്പൽ ഒലിക്കുന്ന ചുണ്ടുമായി ദുരൂഹ യാത്ര ചെയ്യുന്ന
ജയദ്രഥൻ വഴിയിൽ കണ്ട പാഞ്ചാലിയെ കെട്ടിപ്പിടിച്ചു മുഖത്തുമ്മ വച്ചെന്നൊരു വ്യാജ വാർത്ത മെനഞ്ഞു
ഞങ്ങൾ നാലു പാണ്ഡവരെയും പ്രകോപിപ്പിച്ച ഭീമൻ, സ്വയം നടപ്പാക്കിയ പ്രാകൃത ശിക്ഷാമുറയിൽ നിന്നു്
‘ഇര’ ദ്രൗപദി അർത്ഥഗർഭമായ അകലം പാലിച്ചല്ലോ”, തിരിച്ചടിയിൽ ജയദ്രഥന്റെ ഭാര്യാ
സഹോദരന്മാരിൽ നിന്നും മിന്നലാക്രമണഭീഷണി നേരിടുന്ന പാണ്ഡവർ “തികച്ചും നിർഭാഗ്യകരം” എന്നു്
പ്രതികരണം മിതമായി വെട്ടിച്ചുരുക്കി.
</p>
          <p style="noindent">
            <pb n="2" ed="2023-05-02"/>
          </p>
          <p style="indent">“ആ ദിനം ഓർക്കാനാവുന്നുണ്ടല്ലേ!? അഞ്ചു് ആൺകുട്ടികളുമായി പാണ്ഡുവിധവ
ഹസ്തിനപുരി കോട്ടവാതിലിൽ മുട്ടിവിളിക്കുമ്പോൾ, “തുറക്കരുതു്” എന്നു് നിങ്ങൾ
പാറാവുകാരോടാജ്ഞാപിക്കാഞ്ഞതു് കഷ്ടമായെന്ന തിരിച്ചറിവുണ്ടോ?”, കൊട്ടാരം ലേഖിക ചോദിച്ചു
യുധിഷ്ഠിരനോടു് ചോദിച്ചു. പതിനെട്ടാം ദിവസം. ഭീമഗദാ പ്രഹരത്തിൽ തുടയെല്ലൊടിഞ്ഞു ചളിയിൽ വീണ
കൗരവമുഖ്യൻ കായികമായി ക്ഷീണിതനെങ്കിലും മാനസികമായി ബോധവാനായിരുന്ന സന്ധ്യ.
</p>
          <p style="indent">“എന്തുചെയ്യാം, ഗാന്ധാരജന്മങ്ങളല്ലേ ഞങ്ങൾ! പ്രതികരണരീതി
വേറൊന്നായിപ്പോയില്ലേ. അടഞ്ഞ വാതിലുകൾ സങ്കടമുണ്ടാക്കുന്നതാണെന്നും, അശരണർക്കും വേദന
അനുഭവിക്കുന്നവർക്കും നേരെ വാതിലുകൾ അടയ്ക്കരുതെന്നും ഗാന്ധാരി ഓർമ്മിപ്പിക്കുന്ന ബാല്യകാലം.
ഇരുകൈകളും നീട്ടി ഞാൻ ‘അർധ സഹോദര’ന്മാർക്കു വരവേൽപ്പു് നൽകി, അവർ പക്ഷേ,
പിൽക്കാലത്തു എന്റെ സന്മനസ്സു് ദുരുപയോഗം ചെയ്തുവോ? ഒന്നും വെട്ടിമുറിച്ചു പറയാൻ ഞാൻ ഇപ്പോൾ
ആളല്ല. കുടിക്കാൻ ഇത്തിരി വെള്ളം വായിൽ ഒഴിക്കാമോ? പാണ്ഡവർ ഇന്നുരാത്രി
എവിടെയായിരിക്കുമെന്നൊരു സൂചന കിട്ടിയിട്ടുണ്ടു്. വിജയ കാഹളം മുഴക്കുന്നവരിൽ
ഭീതിജനിപ്പിക്കുന്നൊരു പാതിരാ മിന്നലാക്രമണം ഞാൻ സ്വസ്ഥമായിരുന്നു വിഭാവന ചെയ്യട്ടെ!”
തിരിഞ്ഞുനോക്കാതെ കൊട്ടാരം ലേഖിക, പോർമുഖത്തുനിന്നു വലിഞ്ഞുനടന്നതു് അപ്പോൾ ആയിരുന്നു.
</p>
          <p style="indent">“ഖാണ്ഡവവനത്തിലെ അഗ്നിബാധ, ഹസ്തിനപുരിയിൽനിന്നും
സഹായംനേടാൻ പറ്റിയവിധത്തിൽ ‘ദേശീയദുരന്ത’മായി പ്രഖ്യാപിക്കണോ? അതോ,
പാണ്ഡവർക്കെതിരെ നടപടി സ്വീകരിക്കാൻ വകുപ്പുള്ള മനുഷ്യനിർമ്മിത ദുരന്തമായി ദുര്യോധന ആഖ്യാനം
സ്വാഗതം ചെയ്യണോ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
</p>
          <p style="indent">“പ്രകൃതിദുരന്തനിവാരണനിധിയിൽ നിന്നു് നിർലോഭസഹായം കിട്ടിയാൽ,
പാഞ്ചാലിയുൽപ്പെടെ ഞങ്ങൾക്കന്തിയുറങ്ങാൻ കൂരമാത്രമല്ല പണിയുക, കത്തിയെരിഞ്ഞ ഈ
കൊടുംകാടിൽ യമുനയെ വഴി തിരിച്ചു വിട്ടു ഇതിഹാസയോഗ്യമായ നഗരം പണിയാൻ കഴിയും. വലിയ
തോതിൽ സഹകരണമനോഭാവത്തോടെ വനം സ്വയം കത്തുമെന്നും അതൊരു ദേശീയ ദുരന്തവാർത്ത
ആക്കി നിങ്ങൾ ‘കുതിരപ്പന്തി’ക്കാർ മാറ്റുമെന്നും അറിയാൻ ഞങ്ങൾ, കഷ്ടം, വിട്ടുപോയി”, നശിക്കപ്പെട്ട
ഖാണ്ഡവ ആവാസ വ്യവസ്ഥയിൽ, ഒരു പക്ഷിയും മൃഗവും ബാക്കിയില്ലെന്നുറപ്പു വരുത്തി, ഇഷ്ടദാനമായി
കിട്ടിയ പ്രവിശ്യയുടെ വികസനസാധ്യത മറ്റു പാണ്ഡവരുമായി അവലോകനയോഗം കഴിഞ്ഞു പുറത്തു
വരികയാണു ഞാൻ!
</p>
          <p style="indent">
            <pb n="3" ed="2023-05-03"/>
          </p>
          <p style="indent">“പ്രതിസന്ധി അതിജീവിക്കാനാവാതെ ചെന്നുചേരുന്ന അന്തിമ താവളം എന്ന
നിലയിൽ ആത്മഹത്യ താലോലിച്ച ഓർമ്മയുണ്ടോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
</p>
          <p style="indent">“പീഡകകൗരവരുടെ അടിമയായി കഴിഞ്ഞ വനവാസക്കാലത്തും,
അവർക്കെതിരെ മുടികെട്ടഴിച്ചിട്ടു് പോരാട്ടവീര്യം ജ്വലിപ്പിച്ചിരുന്നു. അവനവനോടു് ചെയ്യാവുന്നൊരു
പരമഹിംസ എന്ന നിലയിൽ, ആത്മഹത്യ അപ്പോഴൊന്നും പരിഗണിച്ച ഓർമ്മയില്ല. പക്ഷേ, ഞാൻ
ഒരിക്കൽ ഇഷ്ടപ്പെട്ടിരുന്ന അർജ്ജുനൻ, യാത്ര പറയാതെ പടിയിറങ്ങിപ്പോയ ശേഷം, നവവധു
സുഭദ്രയുമൊത്തവൻ ഇന്ദ്രപ്രസ്ഥത്തിൽ വന്നപ്പോൾ, പ്രണയപ്രതികാരമെന്ന നിലയിൽ ആത്മഹത്യയെ
ആ കാലത്തെ ഏകാന്തരാവുകളിൽ താലോലിച്ചു എന്നതൊരു വസ്തുതയാണു്, പിന്നെ മനസ്സിലായി,
സ്വയം ഹിംസക്കു ഇരയായി ‘കഴുത്തുവെട്ടു’ന്നതിനേക്കാൾ എളുപ്പം, ‘പ്രാപ്പിടിയൻ പരുന്തി’നെ പ്രകൃതിക്കു
വിട്ടുകൊടുക്കുകയാണു്. അതോടെ അർജ്ജുനനിൽ നിന്നും, നേരത്തേ മറ്റുനാലു സഹഭർത്താക്കന്മാരിൽ
നിന്നെന്ന പോലെ, ഞാൻ പൂർണ്ണമായും വൈകാരികവിമുക്തി നേടി, വിവാഹമോചനം ഔപചാരികമായി
സംഭവിച്ചില്ലെങ്കിലും!”
</p>
          <p style="indent">“അത്യുൽപ്പാദനശേഷിയുള്ള ധൃതരാഷ്ട്രർക്കു് ദൂരെ ഗാന്ധാരയിൽ നിങ്ങൾ
കണ്ടെത്തിയതു് ഒരേ ഒരു വധു, എന്നാൽ ക്ഷയരോഗി വിചിത്രവീര്യനു മൂന്നു കാശിരാജകുമാരികളെ
ഒരുമിച്ചു നിങ്ങൾ ബന്ദിയാക്കി! ലൈംഗികക്ഷമത സംശയാസ്പദമായ പാണ്ഡുവിനോ, രണ്ടു്! ചിറ്റമ്മയെ
തോൽപ്പിക്കാൻ ആജീവനാന്തബ്രഹ്മചര്യം സ്വീകരിച്ച നിങ്ങൾ, കുരുവംശ രാജകുമാരന്മാർക്കു വധുക്കളെ
തേടിയപ്പോൾ, ദുരന്തമായോ അവരുടെ ദാമ്പത്യം?”, കൊട്ടാരം ലേഖിക ഭീഷ്മരോടു് ചോദിച്ചു. അരമന
സമുച്ചയത്തിൽനിന്നകന്നു, സംരക്ഷിത വനത്തിലെ ആഡംബര ആശ്രമത്തിനു മുമ്പിലായിരുന്നു
അർദ്ധനഗ്ന പിതാമഹൻ. യുദ്ധമേഘങ്ങൾ നിറഞ്ഞ മാനം. കൗരവ സർവ്വസൈന്യാധിപതി
ആരാവുമെന്നു ദുര്യോധനൻ ഇനിയും വെളിപ്പെടുത്താത്തതിനാൽ, അഭ്യൂഹങ്ങൾ നിറഞ്ഞ സായാഹ്നം.
</p>
          <p style="indent">“ശന്തനുവിനെ മാതൃകയാക്കി സ്വയം വധുക്കളെ കണ്ടെത്തുന്നതിനുപകരം,
പെൺമണം അറിയാത്ത എന്നെ എന്തിനേൽപ്പിച്ചു അവരുടെ വധുവേട്ട? ജീവിതസഖിയെ തേടുന്നവർ
അക്കാര്യ ത്തിൽ സ്വാശ്രയശീലരാവട്ടെ!അതല്ലേ ആൺപെൺ പൊറുതിയുടെ നേർവഴി?
കിരീടാവകാശികൾക്കായി രാജകുമാരികളെ തേടി ഗാന്ധാര മുതൽ കാശിവരെ എനിക്കപ്പോൾ
അലയേണ്ടി വരില്ല. ഗംഗാതീരത്തു പോയ ദുർബലഹൃദയനായ ശന്തനുവിനു്, ദേവസ്ത്രീയായ ഗംഗയെ
കൂട്ടുകിട്ടി. ഞാനുൾപ്പെടെ എട്ടു പെറ്റ ഗംഗ, ഈറ്റില്ലത്തിൽ നിന്നവസാനം മടുപ്പോടെ നദിയിലേക്കു
ഊളിയിട്ടിറങ്ങി. കാമം കരഞ്ഞുതീരാതെ വൃദ്ധശന്തനു പിന്നീടു് യമുനാതീരത്തലയുമ്പോൾ, അതാ
പുഴങ്കരയിൽ പൂങ്കാവനം പോലൊരു പരമസുന്ദരി സത്യവതി! അവളുമായി കരാർനിബന്ധന പാലിക്കാൻ
ആയുഷ്ക്കാല ബ്രഹ്മചര്യം ഏറ്റെടുത്ത എനിക്കു്, ഉത്തമസന്താനനിർമ്മിതിയുടെ അന്തഃപുര പ്രയാസങ്ങൾ
എങ്ങനെ കണ്ടും കേട്ടും അറിയാനാവും? ഷണ്ഡപാണ്ഡുവിന്റെ തനിനിറം തിരിച്ചറിഞ്ഞ കുന്തിയും മാദ്രിയും,
പരപുരുഷ വേട്ടക്കു് കൂസലില്ലാതെ പടിയിറങ്ങി. രാജവംശങ്ങളിൽ പിന്തുടർച്ചയോടു് ബന്ധപ്പെട്ട
പ്രത്യുൽപാദനപ്രശ്നങ്ങൾ പതിവെങ്കിലും, ‘സർഗ്ഗാത്മകമായൊരു പരിഹാരം’ കാണാൻ കുരുവംശം
തയ്യാറായിരുന്നോ? പ്രബുദ്ധവായനക്കാർ നിങ്ങളെ രഹസ്യമായി അറിയിക്കട്ടെ!” ചാരക്കണ്ണുകളുള്ള
അരമന സുരക്ഷാഭടന്മാരെ ഒഴിവാക്കി, ഉടലഴകുള്ള കൗരവകുമാരികളുടെ തോളിൽ കൈപ്പത്തികളുമായി
പിതാമഹൻ കാൽമുന്നോട്ടുവച്ചു.
</p>
          <p style="indent">
            <pb n="4" ed="2023-05-04"/>
          </p>
          <p style="indent">“ആജീവനാന്തബ്രഹ്മചര്യം അച്ചടക്കത്തോടെ പരിപാലിക്കുന്നതിലൊന്നും
നിങ്ങളെ ആരും ഇടിച്ചുകയറി ചോദ്യം ചെയ്യുന്നില്ല പക്ഷേ, സ്ത്രീവിരോധി ആവാൻ എന്തു് തെറ്റുചെയ്തു
എന്നാണവരുടെ പരിദേവനം” കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“കിരീടാവകാശി ഇല്ലാതെ മുൻരാജാവു് മരിച്ചപ്പോൾ, അമ്മ മഹാറാണി,
പിന്തുടർച്ചക്കായി കൊട്ടാരത്തിൽ പരക്കം പായുന്നതൊക്കെ ഞാനും ഈ മൂലയിലിരുന്നു
കാണുന്നുണ്ടായിരുന്നു. ഒന്നും ആഗ്രഹിച്ചപോലെ ശരിക്കു സംഭവിക്കുന്നില്ലെങ്കിൽ, ഒരു കുഞ്ഞിനെ
ദത്തെടുക്കുക, പ്രായപൂർത്തി ആവും വരെ രാജപ്രതിനിധിയായി ഞാൻ ചെങ്കോൽ കൈവശം വക്കുക
അത്ര ലഘുവായിരുന്നു എന്റെ നോട്ടത്തിൽ രാജ്യത്തിന്റെ ഭാവി. അഭിപ്രായം ഞാൻ പറഞ്ഞപ്പോൾ
യുവവിധവകൾ രണ്ടുപേരും സമ്മതിച്ചു തരാൻ തയ്യാറായില്ല. മത്സരിച്ചുകൊണ്ടവർ, എന്നാൽ പരസ്പരം
രഹസ്യാത്മകത പുലർത്തി, “എനിക്കു് ഗർഭം ധരിക്കാൻ പാകത്തിൽ നിങ്ങൾ
ബീജദാനിയാവണ”മെന്നെന്നോടാവശ്യപ്പെട്ടു. ഒരു നിബന്ധന! ബീജദാനം പക്ഷേ, രാജമാതാ
അറിയരുതു്. എന്നാൽ, അറിഞ്ഞിടത്തോളം ഗർഭക്ഷമതയുള്ള രാജമാത പറഞ്ഞു ഞാനവൾക്കൊരു
ആൺസന്തതിയെ കൊടുക്കണം. അതിസുന്ദരികളായ ഈ മൂന്നു സ്ത്രീകളുടെയും പ്രലോഭനത്തിനു
അവരർഹിക്കുന്ന രഹസ്യാത്മകതയോടെ ഞാൻ വഴങ്ങുന്നില്ലെങ്കിൽ, അരമനയിൽ എന്റെ
പ്രബലശത്രുക്കളുമായി കൂട്ടുചേർന്നു എനിക്കെതിരെ ലൈംഗികാതിക്രമം അവർ ആരോപിക്കും. ധീരനെന്ന
പോയകാലപ്രതിച്ഛായ ഉണ്ടെങ്കിലും, സമ്മർദ്ദം ചെലുത്തുന്ന രതിപ്രലോഭനങ്ങളെ അതിജീവിക്കാൻ
ബ്രഹ്മചര്യം ഇനിയെങ്കിലും ജൈവികകരുത്തു കാണിക്കുമോ? അതോ ഞാൻ വഴങ്ങുമോ? എന്റെ
ബ്രഹ്മചര്യപ്രതിച്ഛായ, തന്റേടികളായ ഈ മൂന്നു സ്ത്രീകളാൽ അങ്ങനെ എന്നെന്നേക്കുമായി
കളങ്കപ്പെടുമോ? ഇതായിരുന്നു ഞാൻ നേരിട്ട ലൈംഗിക പ്രതിസന്ധി. ഇതെങ്ങനെ ഞാൻ
പരിഹരിച്ചുഎന്നതു കുമ്പസാരിക്കേണ്ട വേദിയല്ല ഇതെന്നു് ഓർക്കുമല്ലോ. എന്നാൽ ആ മൂന്നു പേരെയും
പിൽക്കാലത്തു മാതൃകയാക്കിയാണു് എന്റെ ഐതിഹാസിക സ്ത്രീവിരോധം മുന്നേറിയതു്. ഒന്നും വിലകുറച്ചു
നിങ്ങൾ കാണരുതു്!”
</p>
          <p style="indent">“കൗരവവിലക്കു് മറികടന്നും വരുന്നല്ലോ യുധിഷ്ഠിരനെ കാണാൻ
വിശിഷ്ടവ്യക്തികൾ!”, കൊട്ടാരം ലേഖിക ഇളമുറ മാദ്രീപുത്രനായ നകുലനോടു് ചോദിച്ചു. വനവാസക്കാലം.
</p>
          <p style="indent">“വന്നുകയറിയവർ തിരിച്ചുപോവുംവരെ എനിക്കുശ്വാസം മുട്ടും. ഇപ്പോഴും നാടു്
ഭരിക്കുന്ന രാജാവിനെപ്പോലെ, സന്ദർശകർക്കു് ‘ദർശനം’ കൊടുക്കുന്ന കപടമൂർത്തി യുധിഷ്ഠിരനെക്കുറിച്ചു
കഷ്ടം തോന്നും. ആരാണു് ഈ ‘ഇന്ദ്രപ്രസ്ഥം രാജസൂയ ചക്രവർത്തി’? അത്യാവശ്യം കാടു വെട്ടി
കൃഷിചെയ്യാൻ വിത്തും കൈക്കോട്ടുമായി ഖാണ്ഡവ വനത്തിൽ പോയ പാണ്ഡവർ സംശയകരമായ
വേഗതയിലായിരുന്നില്ലേ രാജസൂയയാഗം ചെയ്തതും, ഇന്ദ്രപ്രസ്ഥമെന്നൊരു ‘സാമ്രാജ്യം’ സൃഷ്ടിച്ചെടുത്തു
സ്വയം ചക്രവർത്തിയായി അഭിഷിക്തനായതും? സ്വാർത്ഥതാല്പര്യത്തിൽ കാടെത്ര തീയിട്ടു. ചുളുവിൽ
നേടിയ ഐശ്വര്യങ്ങൾ, ചൂതാട്ടത്തോടെ കൗരവനിലവറയിലേക്കു ഒലിച്ചുപോയില്ലേ. ഖാണ്ഡവദഹനം
പോലൊരു മനുഷ്യനിർമ്മിത ദുരന്തമായിരുന്നില്ലേ യുധിഷ്ഠിരചൂതാട്ടം! ഒരിറ്റു വിയർക്കാതെ ദുര്യോധനൻ
എല്ലാം പൂ പോലെ നേടി. ‘പെണ്ണിനെ പണയംവച്ച നികൃഷ്ടജന്മം യുധിഷ്ഠിരൻ’ എന്നു് സ്ത്രീസമൂഹത്തിന്റെ
ആട്ടും തുപ്പും പാണ്ഡവർ മൊത്തം കേൾക്കേണ്ടിവന്നില്ലേ. വന്നവരെല്ലാം മൂടുംതട്ടി പോയ സ്ഥിതിക്കു്
ചോദിക്കട്ടെ, യുധിഷ്ഠിരഅഭ്യുദയകാംക്ഷിയെന്നു് കരുതാൻ മാത്രം രാഷ്ട്രീയനിഷ്കളങ്കയാണൊ നിങ്ങൾ?
പടിയിറങ്ങിയവർ ആരെന്നറിയാമോ? കൗരവപ്രശ്ചന്ന വേഷങ്ങൾ! ഹസ്തിനപുരിയുടെ പുതുപ്രവിശ്യയായി
ദുര്യോധനൻ പ്രഖ്യാപിച്ച ഇന്ദ്രപ്രസ്ഥത്തിൽ, പുതുകാല അധികാരികളാവാൻ കൊതിക്കുന്ന ഇടപ്രഭുക്കൾ.
വിരുന്നുവന്ന കൗരവരെ വഴുക്കിവീഴ്ത്തിയ മായികസഭാ തലങ്ങൾ വാസ്തുശിൽപ്പി മയൻ രാത്രിക്കുരാത്രി
ഊരിക്കൊണ്ടുപോയി! ‘കാലാതിവർത്തി’യായ യുധിഷ്ഠിരപ്പെരുമ!” കഴുകിയുണക്കിയ ദൈനംദിന
വസ്ത്രങ്ങൾ മടക്കി ഒരു മൂലയിൽ വക്കുകയായിരുന്ന ദ്രൗപദി മൗനത്താൽ സമ്മതഭാവം പ്രകടിപ്പിക്കുന്നതു്
കൊട്ടാരം ലേഖിക ശ്രദ്ധിച്ചു.
</p>
          <p style="indent">
            <pb n="5" ed="2023-05-05"/>
          </p>
          <p style="indent">“ഉത്തരയുടെ നൃത്താധ്യാപികയെന്ന നിലയിൽ, നിങ്ങൾക്കു് നിർഭയമായും
ലിംഗനീതിപൂർവ്വമായും തൊഴിൽ ചെയ്യാൻ അരമന മേധാവി വിരാടൻ സാഹചര്യമൊരുക്കണമെന്ന
ആവശ്യം തുറന്നുന്നയിക്കുന്നതിന്റെ ലക്ഷ്യമെന്താണു്? എന്തുണ്ടായി പ്രകോപനം?”, കൊട്ടാരം ലേഖിക
ഭിന്നലിംഗ ബൃഹന്നളയോടു് ചോദിച്ചു. വിരാടരാജകുമാരി ഉത്തരയുടെ നൃത്തമണ്ഡപം. പാണ്ഡവരുടെ
അജ്ഞാതവാസം. ഇന്ദ്രപ്രസ്ഥത്തിലെ അർജ്ജുനൻ തന്നെയാണോ ഈ കാണുന്ന ബൃഹന്നള എന്നു്
ഹസ്തിനപുരിയിൽ അടക്കിപ്പിടിച്ചു അഭ്യൂഹം പ്രചരിക്കുന്ന കാലം.
</p>
          <p style="indent">“പെൺവേഷം കെട്ടിയ നൃത്താധ്യാപികയാണു ഞാനെന്ന കീചക ആക്ഷേപം!
അതു് തന്നെയാണു് പ്രകോപനം. പൂർവ്വാശ്രമത്തിൽ ആണുടലായിരുന്നു എന്നു് ലിംഗനീതിസംവാദത്തിൽ
സമ്മതിച്ചാൽ പോലും, മൂന്നാംലിംഗപദവിക്കു് അംഗീകാരവും സാമൂഹ്യമേന്മയും വേണമെന്നു് ഞാൻ വാശി
പിടിക്കില്ലേ? അതെങ്ങനെ കൊട്ടാരത്തിന്നെതിരെ കലാപമുയർത്താനുള്ള ഗൂഡാലോചനയാവും?
പൂർവ്വാശ്രമത്തിൽ വാളും പരിചയും ഞാൻ പിടിച്ചിരുന്നു എന്നു് കരുതി, ഈ കൈകൾക്കു, മാറിയ
ലിംഗസാഹചര്യത്തിൽ, രാജകുമാരിയെ തൊട്ടും തലോടിയും പഠിപ്പിക്കാൻ അവകാശമില്ലേ?
വ്യത്യസ്തതൊഴിലുകളിൽ ഞാൻ നൈപുണ്യം തേടുന് തിൽ ആർക്കെന്തിനാണിത്ര അസഹ്യത? നാളെ
ഗോസമ്പത്തു മോഷ്ടിക്കാൻ ഏതെങ്കിലും ശത്രുസൈന്യം, വിരാടക്കുനേരെ മിന്നലാക്രമണം നടത്തി എന്നു്
സങ്കൽപ്പിക്കൂ, ഉത്തരരാജകുമാരിയെ സുകുമാരകലകൾ പഠിപ്പിക്കുന്ന ഞാൻ, വേണ്ടിവന്നാൽ, അസ്ത്രം
എടുക്കില്ലെന്നാർക്കു പറയാനാവും?” ആരോരുമറിയില്ലെന്ന നാട്യത്തിൽ പാണ്ഡവർ, വിരാടയിലെത്തും
മുമ്പു്, വനവാസത്തിൽ, അയൽപ്പക്കമായിരുന്ന സന്യസ്ഥാശ്രമ അന്തേവാസി, വിശ്വസ്ത കൗരവ ചാരൻ,
മാറിനിന്നു ചുവർചാരി മുഖം മറച്ചു, അഭിമുഖം കേൾക്കുന്നതു കൊട്ടാരം ലേഖിക കണ്ടില്ലെന്നു നടിച്ചു.
</p>
          <p style="indent">“കൊട്ടാര നിലവറയിലെ രഹസ്യനിധി കണ്ടെടുത്തു, നവരത്നങ്ങളും
സ്വർണാഭരണങ്ങളും എണ്ണിത്തിട്ടപ്പെടുത്തി, ഭരണകൂടഖജനാവിൽ സുതാര്യമായി വരവുവച്ചുവോ?
ഹസ്തിനപുരിയിലെ, വിവാഹപ്രായമായ പെൺമക്കളുള്ള ഓരോ ദരിദ്രകുടുംബത്തിനും പത്തുപവൻ
പാരിതോഷികമായി പാഞ്ചാലി കൊടുക്കുമെന്ന ഉറപ്പിൽ തിമിർപ്പിലാണു് ജനം!” കൊട്ടാരം ലേഖിക നവ
പാണ്ഡവ ഭരണകൂടത്തിലെ ഔദ്യോഗിക വക്താവിനോടു് ചോദിച്ചു.
</p>
          <p style="indent">“കൗരവരാജവിധവകളുടെയും പുത്രവിധവകളുടെയും ആയുഷ്കാല
സമ്പാദ്യമായിരുന്നു, വിവാഹത്തിൽ അവർക്കു രക്ഷിതാക്കൾ സമ്മാനിച്ച നവരത്നങ്ങൾ. നിലവറയിൽ
ദുര്യോധനൻ എല്ലാം സുരക്ഷിതമായി ഒളിപ്പിച്ചു എന്ന ചാരവിവരത്തിൽ ഞങ്ങൾ ശ്രദ്ധാപൂർവ്വം പദ്ധതി
തയ്യാറാക്കി, പാടുപെട്ടു് തുറന്നുനോക്കി. ഞെട്ടിപ്പോയി. കരിങ്കൽച്ചുവരുകൾക്കകത്തെ നിലവറ ശൂന്യം.
എല്ലാം ദുര്യോധനവിധവയുടെ പിത്രുരാജ്യത്തിലേക്കു ദുര്യോധനൻ യുദ്ധത്തിനു് കുറച്ചുനാൾ മുമ്പുതന്നെ മാറ്റി
എന്നറിഞ്ഞപ്പോൾ ഞങ്ങളുടെ ശ്വാസഗതി നിന്നു. ഹസ്തിനപുരിയിലെ ആലംബഹീനർക്കു മംഗല്യ
സ്വർണ്ണം കൊടുക്കാമെന്ന യുധിഷ്ഠിരന്റെ ഉറപ്പിനേക്കാൾ ഞങ്ങളെ കുഴക്കുന്നതു്—ആർക്കു
വേണ്ടിയാണപ്പോൾ ദുര്യോധന വിധവ പുനരധിവാസകേന്ദ്രത്തിലെ ദുരിതസാഹചര്യത്തിൽ കഷ്ടപ്പെട്ടു്
കഴിയുന്നതു്! നിങ്ങൾക്കറിയാമോ? എങ്കിൽ, നവരത്നശേഖരം, കുറുക്കുവഴി തേടി തിരിച്ചുപിടിക്കുന്നതിൽ,
ഊജ്ജിത അന്വേഷണം ഒരുകാൽ ഞങ്ങൾ മുന്നോട്ടെടുക്കാം.”
</p>
          <p style="indent">“യുധിഷ്ഠിരന്റെ മാനസികാരോഗ്യം ആശങ്കാജനകമെന്നു കേട്ടല്ലോ?”,
കൊട്ടാരം ലേഖിക പഴയ സഹപ്രവർത്തകനായ യുദ്ധകാര്യ ലേഖകനോടു് ചോദിച്ചു.
പാണ്ഡവഭരണത്തിന്റെ സംഘർഷ ദിനങ്ങൾ.
</p>
          <p style="indent">“ആദ്യദിവസംതന്നെ കുരുക്ഷേത്രയിൽ നിങ്ങൾ കർണ്ണനോടു് മത്സരിച്ചു
മരിച്ചില്ലേ? എന്നു് വിദുരരോടു് യുധിഷ്ഠിരൻ ചോദിച്ചതിലെ പൊരുത്തക്കേടു് കേട്ടുനിന്നവർ അപ്പോൾ
പെരുപ്പിച്ചില്ല. പോർക്കള നർമ്മമായി കുറേപേർ ആസ്വദിച്ചു. കുന്തിയെ കണ്ടപ്പോൾ, ‘രാജവനിതകൾ
കണ്ണുകെട്ടണം എന്ന ഗാന്ധാരിയുടെ പെരുമാറ്റച്ചട്ടം നിങ്ങൾ അനുസരിക്കില്ല അല്ലേ?’ എന്നു്
ചോദിച്ചപ്പോഴും പന്തികേടു് മാത്രമേ തോന്നിയുള്ളൂ. കോട്ടക്കകത്തെ രാജധാനിയിൽ നിന്നു് അർധരാത്രി
കുടിയൊഴിപ്പിക്കപ്പെട്ട കൗരവരാജ വിധവകൾ അന്തസ്സായിവേണം പുനരധിവാസം എന്നാവശ്യപ്പെട്ടു
നിവേദനവുമായി യുധിഷ്ഠിരന്നരികെ വന്നപ്പോൾ, ‘കൊട്ടാരത്തിൽ അനുബന്ധഅന്തഃപുരങ്ങൾ നിർമ്മിച്ചു്
നിങ്ങൾക്കു ഞാൻ രാജോചിതസാന്നിധ്യമുറപ്പിക്കാം. രാജവിധവകളെ വഴിയാധാരമാക്കാതെ
ഇടനെഞ്ചിൽ ചേർത്തു് നിർത്തും’ എന്നു് കവിൾതലോടി ആവർത്തിച്ചു പറഞ്ഞപ്പോൾ, ദുര്യോധനവിധവ
ധൃതരാഷ്ട്രർക്കു് പരാതി കൊടുത്തു, ആവുന്ന പോലെ അർദ്ധ സത്യം പറഞ്ഞു, ലവലേശം
പോറലേൽക്കാതെ, യുദ്ധ ജേതാക്കളായി, ഹസ്തിനപുരിയുടെ സാരഥ്യം ഏറ്റെടുത്തു, പുരോഗമന
ഭരണപരിഷ്കാരങ്ങൾക്കു് തുടക്കം കുറിച്ച മഹാരാജാവു് യുധിഷ്ഠിരൻ, കൂടുതൽ
മാനസികാരോഗ്യനിരീക്ഷണത്തിനിപ്പോൾ വിധേയനാണു്” യുദ്ധം കഴിഞ്ഞതോടെ തൊഴിൽ നഷ്ടപ്പെട്ട
യുദ്ധകാര്യലേഖകൻ പാഞ്ചാലിയുടെ ഊട്ടുപുരയിൽ പാചകവിഭാഗം മേധാവിയായി ചുമതലയേറ്റ ദിനം.
</p>
          <p style="indent">“ദ്രൗപദിയുടെ ബഹുഭർത്തൃത്വത്തിൽ നിങ്ങൾ തുടർച്ചയായി ചെയ്യുന്ന അന്യായ
ഇടപെടലുകളിലൂടെ യഥാർത്ഥസ്ത്രീപീഡകർ എന്ന കുപ്രസിദ്ധി സഹിക്കവയ്യാതെ, ‘പീഡിതപാണ്ഡവർ’
നിന്നെ തൂക്കി ദൂരെഎറിഞ്ഞ വേദനിക്കുന്ന ഓർമ്മയുണ്ടോ,”
</p>
          <p style="indent">“മാധ്യമപ്രവർത്തകർ നേരിടുന്ന തൊഴിൽഭീഷണി എന്ന എന്റെ ലേഖനത്തിൽ
ചേർക്കാൻ?”, യുദ്ധകാര്യലേഖകൻ കൊട്ടാരം ലേഖികയോടു് ചോദിച്ചു. വനവാസക്കാലത്തിൽ കൊട്ടാരം
ലേഖികയുടെ അഭിമുഖങ്ങൾ ‘ഹസ്തിനപുരി പത്രിക’യുടെ ചുവരെഴുത്തുപതിപ്പുകളിൽ തുടരെ
പ്രത്യക്ഷപ്പെടുന്ന കാലം.
</p>
          <p style="indent">“ഊട്ടുപുര പാചകത്തിനായി ദേഹാധ്വാനം അശേഷം വേണ്ടാത്ത സമൃദ്ധ
രുചിഭക്ഷണമാണു് പന്ത്രണ്ടു കൊല്ലകാലമായി അക്ഷയപാത്രം നിങ്ങളെ സൗജന്യമായി തീറ്റിക്കുന്നതു്
എന്ന കൗരവ പ്രചരണം ലജ്ജാകരമായി തോന്നാറുണ്ടോ എന്നു് ഞാൻ ഭീമനോടു് താഴ്‌വരയിൽ ഒരുമിച്ചു
നടക്കുമ്പോൾ ചോദിച്ച നേരിയ ഓർമയുണ്ടു്. നിന്നനിൽപ്പിൽ ഞാൻ അടിതെറ്റുകയൊ അടി
ഏൽക്കുകയോ തെറിച്ചുവീഴുകയോ ചെയ്ത ഓർമ്മയുണ്ടു്. കണ്ണു് തുറന്നപ്പോൾ, അതാ പാഞ്ചാലി എന്നെ
നീർച്ചാലിൽനിന്നും കഷ്ടപ്പെട്ടു് ഉടലോടെ പൊക്കുകയാണു്!”
</p>
          <p style="indent">
            <pb n="6" ed="2023-05-06"/>
          </p>
          <p style="indent">“മഹാറാണി പാഞ്ചാലി രാജസഭയിൽ പ്രവേശിക്കുമ്പോൾ, പാണ്ഡവരും
സഭാംഗങ്ങളും ക്ഷണിതാക്കളും ഉൾപ്പെടെ എല്ലാവരും ആദരപൂർവ്വം എഴുനേറ്റുനിൽക്കണം എന്ന
യുധിഷ്ഠിര ഉത്തരവു് കുതിരപ്പന്തികളിൽ സംവാദമായല്ലോ!” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു,
യുദ്ധാനന്തര പാണ്ഡവഭരണം തുടങ്ങിയ അശാന്ത നാളുകൾ.
</p>
          <p style="indent">“നിലവിൽ എന്റെ ബഹുഭർതൃത്വത്തിലെ പങ്കാളികളെന്നുവച്ചു ഭരണകൂടം
കയ്യാളുന്ന പാണ്ഡവർക്കുമാത്രം ഇളവുനൽകിയാൽ ‘ഹസ്തിനപുരി പത്രിക’യിൽ നാളെ കാണുക
‘മഹാറാണിയുടെ സ്വജനപക്ഷപാതം’ എന്ന മുഖപ്രസംഗമാവില്ലേ.”
</p>
          <p style="indent">“രക്തസാക്ഷിദുര്യോധനനു ദേശരത്നപുരസ്കാരം മരണാനന്തര ബഹുമതിയായി
യുധിഷ്ഠിരൻ സമർപ്പിക്കുന്ന പ്രൗഢ ഗംഭീരമായ കൊട്ടാരചടങ്ങിൽ, തൊട്ടടുത്തിരുന്ന ഭീമന്റെ ചെവിയിൽ
നിങ്ങളെന്തോ മന്ത്രിക്കുന്നതു് കണ്ടല്ലോ. കുരുക്ഷേത്രയുടെ അവസാന ദിനം ചതിയിലൂടെ ഭർത്താവിനെ
കൊലപ്പെടുത്തിയ ഘാതകനോടെന്തായിരുന്നു ഇത്രവലിയൊരു അരോചക വിനിമയം?”, ചടങ്ങുകഴിഞ്ഞു
എല്ലാവരും മട്ടുപ്പാവിൽനിന്നിറങ്ങുമ്പോൾ കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു.
</p>
          <p style="indent">“നിന്റെ കർമ്മഫലം നിന്നെ തേടി വരുന്നുണ്ടു്” എന്നു്
മിതമായൊരോർമ്മപ്പെടുത്തൽ.
</p>
          <p style="indent">“പ്രകോപിതനായി കഴുത്തുഞെരിക്കേണ്ടതു് അവിശ്വസ്തഭാര്യയെ അല്ലേ?
പകരം, വിരാടസേനാപതി കീചകനെ വകവരുത്തിയതോടെ, തേനീച്ചക്കൂടുകൾ ഇളകിയല്ലോ!”,
കൊട്ടാരം ലേഖിക ചോദിച്ചു. വിരാട ഊട്ടുപുരയിൽ പാചകവകുപ്പു മേധാവിയായ രണ്ടാം പാണ്ഡവൻ
പകച്ച നോട്ടത്തോടെ ചുറ്റും നോക്കുന്ന ദിനം. കീചകചിതയിൽ കാമുകിപാഞ്ചാലിയെ വിട്ടുതരണമെന്ന
ആവശ്യവുമായി കീചകബന്ധുക്കൾ അരമനമുറ്റത്തു പ്രക്ഷോഭം തുടങ്ങിയിരുന്നു.
</p>
          <p style="indent">“പ്രിയ പാഞ്ചാലിയുടെ ബഹുഭർതൃത്വ ദാമ്പത്യത്തിൽ അഞ്ചിൽ ഒരംഗമെന്ന
നിലയിൽ എനിക്കതു അസാധ്യമായിരിക്കും. ഉള്ളിൽ തിളയ്ക്കുന്ന രോഷം ഉണ്ടു്, പക്ഷേ, പ്രിയപ്പെട്ടവളുടെ
വിവാഹ ബാഹ്യബന്ധങ്ങൾ പൊറുക്കാൻ തയ്യാറുള്ളൊരു ലോലഹൃദയനായ കാമുകനുമാണുഞാൻ.
കീചകവധത്തിനു വിഴുപ്പുണ്ടാക്കാൻ ആവുമെന്നെനിക്കു പ്രകൃതിശക്തികൾ മുന്നറിയിപ്പു് തന്നിരുന്നു.
വായുദേവതയാണല്ലോ പിതാവു്! യുവ കീചകന്റെ വെപ്പാട്ടിയായി ദ്രൗപദിക്കു് തുടരേണ്ടിവരുമോ എന്ന
ഭീതിയുള്ളിൽ നിറഞ്ഞപ്പോൾ പരപുരുഷകഴുത്തിനായി കൈകൾ തരിച്ചു. പക്ഷേ, ഞാൻ
സത്യസന്ധൻ—പരേതന്റെ കഴുത്തിലും വിരലുകളിലും അരക്കെട്ടിലും ഉണ്ടായിരുന്ന നവരത്നങ്ങൾ
ചേർത്ത സ്വർണ ഉരുപ്പടികൾ ഒന്നുപോലും എടുത്തില്ല. അതുകൊണ്ടെന്തു നേട്ടം അല്ലേ? കൊട്ടാരത്തിൽ
തന്നെ ജഡത്തിൽനിന്നും ആരോ അതൊക്കെ മോഷ്ടിച്ചതിന്റെ കുറ്റഭാരവും എന്റെ ചുമലിൽ. ദൈവമേ
നീണ്ടകാല താൽപ്പര്യങ്ങൾക്കു് വിരുദ്ധമായ പ്രവൃത്തി എന്തിനു് ഞാൻ അജ്ഞാതവാസത്തിലും ഞാൻ
തുടരുന്നു!”
</p>
          <p style="indent">
            <pb n="7" ed="2023-05-07"/>
          </p>
          <p style="indent">“ബലിദാനിദുര്യോധനന്റെ കൊച്ചുമകൾ, അല്ലെ? രക്ഷിക്കൂ എന്നുച്ചത്തിൽ
നിലവിളിക്കുന്ന വളർത്തുമൃഗത്തെ വെട്ടി, മാംസം വരട്ടി വിരുന്നുകാർക്കു് വാരിക്കോരി വിളമ്പി എന്നു് ഭീമൻ
നിങ്ങൾക്കെതിരെ സാക്ഷിമൊഴിയുടെ ബലത്തിൽ ഗുരുതര ആരോപണവുമായി നീതിപീഠത്തിൽ
കയറുന്നതു കണ്ടല്ലോ?” കൊട്ടാരം ലേഖിക ആശങ്കയോടെ ചോദിച്ചു. പാണ്ഡവ ഭരണകാലം.
</p>
          <p style="indent">“എന്റെ പിതാമഹനെ അധാർമ്മികമായി തുടയിലടിച്ചു ഒരിറ്റു വെള്ളം
കുടിക്കാൻ കൂട്ടുപ്രതികളിൽ ആരെയും സമ്മതിക്കാതെ കൊലവിളിച്ച പാപിപാണ്ഡവൻ എന്നു്
ഗുരുകുലത്തിൽ പഠിച്ചതൊഴികെ, ആളെ എനിക്കു് കണ്ടു പരിചയമില്ല എങ്കിലും ആരോപണം അവൻ
കെട്ടിച്ചമച്ചതാണെന്ന ആഖ്യാനനിർമ്മിതിക്കൊന്നും ഞാൻ ഇല്ല. കാരണം, വളർത്തുമൃഗത്തെ
കശാപ്പുചെയ്യരുതു് എന്നൊരു അലിഖിതനിയമം സത്യവതിയുടെ കാലം മുതൽ ഇവിടെയുണ്ടു്. എന്നാൽ
ശരിക്കും സംഭവിച്ചതു് എന്തായിരുന്നു! വിവാഹാലോചനയുമായി എന്നെ കാണാൻ നാലഞ്ചുപേർ
അമ്മയുടെ നാടായ കലിംഗയിൽ നിന്നും വന്നിരുന്നു. തൊഴുത്തിൽ മാംസക്കൊഴുപ്പുള്ള ഒന്നുരണ്ടു
നാൽക്കാലികളെ കണ്ടപ്പോൾ അവരുടെ കൗതുകം നോട്ടം ശ്രദ്ധിച്ച പിതൃമാതാവു് (ദുര്യോധന വിധവ
എന്ന പരിചിത വ്യക്തിത്വം) വിരുന്നുകാരോടു് പറഞ്ഞു ഇവൾക്കു് രുചികരമായി മാംസപാചകം
ചെയ്യാനുള്ള സിദ്ധിയുണ്ടു് നമുക്കൊന്നു് പരീക്ഷിച്ചാലോ? ഞങ്ങളുടെ വർത്തമാനം കേട്ട നാൽക്കാലി
അപ്പോൾ പ്രോത്സാഹിപ്പിച്ചു, കുഞ്ഞേ നിന്റെ വിവാഹത്തിനായുള്ള ഈ സന്ദർശനം
വെറുതെയാവാതിരിക്കട്ടെ, എന്നെ കഴുത്തുവെട്ടി കശാപ്പിറച്ചി വിരുന്നുകാർക്കു് രുചിവിഭവമാക്കൂ. അയ്യോ
ഞാൻ എതിർത്തപ്പോൾ, വളർത്തു മൃഗം പ്രോത്സാഹിപ്പിച്ചു, കറവ വറ്റി ഉപയോഗരഹിതമായ എന്നെ
നന്ദിയില്ലാത്ത നീ കഴുത്തുവെട്ടി എന്നൊരാരോപണം ഞാൻ കാലനുമുമ്പിൽ അവതരിപ്പിക്കില്ല, ഞാൻ
സ്വയം കഴുത്തുനീട്ടിയതാണു്. എന്റെ ജന്മം അതിന്റെ ജീവിതപരിസമാപ്തിയിൽ എത്തി, ഇനി
മാംസഭോജിയായ വേട്ടമൃഗത്തിന്റെ സാധുഇരയാവുന്നതിനേക്കാൾ ഭേദം, നീ എന്റെ ജീവനെടുക്കൂ! വിരുന്നു
മാംസത്തിനായി എന്നെ വധിക്കുകയല്ല ഞാൻ ആത്മഹത്യക്കു നിങ്ങളുടെ കാരുണ്യ സേവനം
ആവശ്യപ്പെടുകയാണു്. ഇത്രയും നീതിപൂർവ്വമായ ഇഷ്ടമാംസനിർമ്മിതിയെ, സസ്യാഹാരിയായ ഭീമൻ
നിയമവിരുദ്ധമായി കണ്ടു എന്നതിലാണെന്റെ വൈമനസ്യം!”
</p>
          <p style="indent">“അന്ത്യയാത്രാമൊഴി ചൊല്ലിയാണോ ദുര്യോധനൻ കുരുക്ഷേത്രയിലേക്കു
പണിയായുധങ്ങളുമായി പടിയിറങ്ങിയതു്?”, കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര
സംഘർഷദിനങ്ങൾ.
</p>
          <p style="indent">“എനിക്കെന്തെങ്കിലും സംഭവിച്ചാൽ ദുര്യോധനവിധവ കൗരവ വിധവ
കുരുക്ഷേത്രവിധവ എന്നിങ്ങനെ അധിക്ഷേപകരമായി ദാമ്പത്യാവസ്ഥ അടയാളപ്പെടുത്താൻ ആരെയും,
പ്രത്യേകിച്ചു് പത്രപ്രവർത്തകരെ, അനുവദിക്കരുതെന്നവൻ ഓർമ്മിപ്പിച്ചു. മരണം കെട്ടുകഥയല്ലെന്നും,
വാളോങ്ങുന്നവനു് വാളാൽ തിരിച്ചടി പ്രതീക്ഷിക്കാമെന്നും വിദൂരതയിലേക്കു് കണ്ണുംനട്ടു് പ്രവചിച്ചു. മരണം
ഉറക്കത്തിൽ സംഭവിച്ചാലും, കരളിൽ ശത്രു കത്തിയിറക്കിയാണെങ്കിലും, വിശാലമായ പരിപ്രേക്ഷ്യത്തിൽ
വേണം പരിഗണിക്കാൻ എന്നവൻ ആശ്വസിപ്പിച്ചു. ഞങ്ങളെ ഭൂമുഖത്തുനിന്നു നിഷ്കാസിതരാക്കി
പാണ്ഡവർ ആണു് അധികാരത്തിൽ വരുന്നതെങ്കിൽ, അന്തഃപുരത്തിൽ അജ്ഞാതവാസക്കാല
സൈരന്ധ്രിയെപോലെ നുഴഞ്ഞുകയറി അധിനിവേശക്കാരുടെ സ്വാസ്ഥ്യം നശിപ്പിക്കണമെന്നും,
ചിതയിൽ ചാടി പാണ്ഡവ അഹന്തക്കു് വഴിപ്പെടരുതെന്നുമവൻ തന്ത്രം പറഞ്ഞുതന്നു.”
കുരുക്ഷേത്രബലിദാനി പട്ടികയിൽ, ഒന്നിൽ കൂടുതൽ കൗരവരെ ഉൾപ്പെടുത്തിയാൽ അതു്
ഹസ്തിനപുരിയുടെ സ്വാതന്ത്ര്യസമര പോരാളിയായ ദുര്യോധനനെ വിലകുറച്ചുകാണാനുള്ള പാണ്ഡവരുടെ
കുടിലശ്രമമായി കാണുമോ എന്ന കൊട്ടാരം ലേഖികയുടെ ചോദ്യത്തിനു് നേരെ ചൊവ്വേ ഉത്തരം
നൽകിയശേഷം, അനുബന്ധമായി ഉദ്യാനത്തിൽ നടന്നു ഹൃദയം തുറക്കുയായിരുന്നു, നിരാലംബയായ
ദുര്യോധവിധവ.
</p>
          <p style="indent">
            <pb n="8" ed="2023-05-08"/>
          </p>
          <p style="indent">“പാണ്ഡവ പാളയത്തിൽ, അശ്വത്ഥാമാവിന്റെ പാതിരാ
മിന്നലാക്രമണത്തിലൂടെ, പാഞ്ചാലിയുടെ അഞ്ചു മക്കൾക്കു് പുറമെ പഞ്ചപാണ്ഡവരും പൂർണ്ണമായി
കൊല്ലപ്പെട്ടിരുന്നെങ്കിൽ, ഹസ്തിനപുരി ഭരണക്രമത്തിൽ എന്തുസംഭവിക്കുമെന്നായിരുന്നു മടക്കയാത്രയിൽ
വിഭാവന ചെയ്തതു്?”, കൊട്ടാരം ലേഖിക കൃപാചാര്യനോടു് ചോദിച്ചു. കൗരവപക്ഷത്തു
പാണ്ഡവർക്കെതിരെ കുരുക്ഷേത്രയിൽ പോരാടിയ കൃപർ ആയിരുന്നു അശ്വത്ഥാമാവിന്റെ
മാതൃസഹോദരൻ.
</p>
          <p style="indent">“കുരുക്ഷേത്ര അതിജീവിച്ച ഞാൻ പിന്നെ കൊട്ടാര പൗരോഹിത്യത്തിൽനിന്നും
രാജകീയപട്ടാഭിഷേകത്തിലേക്കു വഴിമാറണമല്ലോ. ക്ഷദ്രിയേതര ജനവിഭാഗങ്ങളും അധികാരത്തിന്റെ
തിരുവസ്ത്രങ്ങൾക്കു അർഹതപ്പെട്ടവർ എന്നു് എന്റെ ഭരണത്തിലൂടെ ഭാവിയിൽ തെളിയിക്കപ്പെടുമ്പോൾ,
ഒരു പണത്തൂക്കം പോലും ജാതിപരിഗണനയില്ലാത്തൊരു ജനാധിപത്യ നവ ഭരണക്രമത്തിനു വഴി
തെളിയിക്കുമായിരുന്നില്ലേ? ഒന്നും മനസ്സിൽ വക്കരുതേ, ഞാൻ ഒന്നുറക്കെ ആത്മഗതം ചെയ്തു
എന്നുകരുതിയാൽ മതി” മാറിയ ഭരണസാഹചര്യത്തിൽ കൃപർക്കു ആകെ വിഭജിച്ചുകിട്ടിയ നിയോഗം,
യുധിഷ്ഠിര സ്ഥാനാരോഹണത്തിന്റെ ചിട്ടവട്ടങ്ങൾ പാലിക്കുക എന്നു് മാത്രമായി.
</p>
          <p style="indent">“എവിടെ പ്രിയ അംബാലികാ, എന്റെ ഭർത്തൃമാതാവു്!” എന്നു് എങ്ങലടിച്ചു,
വേച്ചുവേച്ചു നടക്കുന്ന ആ വൃദ്ധ ആരാണു്? എന്താണവർക്കിവിടെ കാര്യം?, കുലീനമായ അന്തഃപുര
നിശബ്ദതയ്ക്കു പെരുമ കേട്ട ഹസ്തിനപുരി കൊട്ടാരത്തിൽ രാജ്ഞിയുടെ ക്ഷണം സ്വീകരിച്ചുവന്ന തക്ഷശില
വനിതാ അദ്ധ്യാപിക കൊട്ടാരം ലേഖികയോടു് ചോദിച്ചു.
</p>
          <p style="indent">“പാണ്ഡുവിന്റെ അമ്മയായിരുന്നു അംബാലികതമ്പുരാട്ടി. പാണ്ഡുവിധവ
കുന്തിയാണിപ്പോൾ, മാനസികശൈഥില്യത്തിൽ ചിത്തഭ്രമക്കാരി. അവൾ ഹസ്തിനപുരി മഹാറാണി
ആയിരുന്നു എന്നൊക്കെ നിങ്ങൾക്കറിയാം. ‘ആധുനിക ഹസ്തിനപുരിയുടെ ചരിത്രം ശന്തനുമുതൽ
ധൃതരാഷ്ട്രർ വരെ’ എന്ന പുസ്തകം നിങ്ങൾ എഴുതിയിട്ടുണ്ടല്ലോ. അതിനു ചരിത്ര സാമഗ്രികൾ തേടി
അക്കാലത്തുവന്ന നിങ്ങൾ, യുവകുന്തിയെ കണ്ടും മിണ്ടിയും തീർച്ചയായും കുടുംബ വിവരങ്ങൾ
തേടിയിരിക്കാം. ചരിത്രപുസ്തകത്തിൽ പറയാനാവാത്ത പലതും ആ ധീര വനിതയുടെ ജീവിതത്തിൽ
പിൽക്കാലത്തു സംഭവിച്ചു. മക്കൾ അഞ്ചുപേരും ബഹുഭർത്തൃത്വകരാറിലെ ഇരകൾ ആയതോടെ, കുന്തി,
ഗാന്ധാരിയുടെ തോഴിയായി. മക്കൾ പിന്നീടു് വ്യാജയാഗം ചെയ്തു സ്വയം ഇന്ദ്രപ്രസ്ഥം
ചക്രവർത്തിയായിപ്പോൾ, ‘തോഴി’യെ രാജമാതാവാക്കാൻ ഉത്സാഹവും നഷ്ടപ്പെട്ടു. ഇപ്പോൾ കുന്തി
ഗാന്ധാരിയുടെ വിഴുപ്പലക്കും, പിന്നെ ഇങ്ങനെ പാണ്ഡുമാതാവായ അംബാലികയുടെ സുഖവിവരം
അറിയാൻ അന്തഃപുരത്തിൽ ഓടിനടക്കും. അംബാലികയും ധൃതരാഷ്ട്ര മാതാവായ അംബികയുമൊക്കെ
എന്നോ കാട്ടുതീയിൽ എരിഞ്ഞുതീർന്നു എന്നൊന്നും അംഗീകരിക്കാതെ അവൾ ഏങ്ങലടിക്കും, പിന്നെ
ഒരുമൂലയിൽ ചുരുണ്ടുകൂടും, പറഞ്ഞതിനേക്കാൾ കൂടുതൽ രഹസ്യങ്ങൾ സൂക്ഷിക്കുന്ന കുന്തി, ഉദ്യാനത്തിൽ
ചെന്നിരുന്നു നീർച്ചോലയിൽ നോക്കി സമയം കഴിക്കും”.
</p>
          <p style="indent">“കൊട്ടക്കണക്കിനു അഴുകിയ മീൻ കോട്ടവാതിലിനു മുമ്പിൽ?”, കിരീടാവകാശം
ത്യാഗം ചെയ്തു ഭീഷ്മപദവി നേടിയ ദേവവ്രതൻ അരുതാത്തതെന്തോ കണ്ടപോലെ രോഷാകുലനായി.
</p>
          <p style="indent">“എന്തും ഞങ്ങൾ സഹിക്കും, വൃദ്ധരാജാവു് ശന്തനു സത്യവതിയെ
ഭാര്യയാക്കുന്നതൊഴികെ. വലയെറിയുന്നതിനിടയിൽ വീണ സ്രാവായിരിക്കും എന്നു് കരുതി,
നോക്കിയപ്പോൾ, പടുകിഴവൻ, സത്യവതിയുടെ കൈ പിടിക്കുന്നു. സമ്മതിക്കില്ല ഈ അനീതി.
ശന്തനുമകൻ ദേവവ്രതൻ വേണം സത്യവതിയുടെ ഏക ഭർത്താവാകാൻ. അവൻ ഗംഗയുടെ
പുത്രനെങ്കിൽ, സത്യവതിയുടെ അമ്മ യമുന. കുരുവംശം പുനർനാമകരണം ചെയ്തു സത്യവതിയെ
ഔദ്യോഗിക കുടുംബനാഥയെന്നു പ്രഖ്യാപിക്കണം. സമ്മതിച്ചില്ലെങ്കിൽ എന്നോ? നാളെ മുതൽ
കൊട്ടാരക്കെട്ടിനകത്തു വീഴും മീൻ ചെകിള!”
</p>
          <p style="indent">“പിതാമഹനുമായെന്താ പടലപ്പിണക്കം?”, യുദ്ധകാര്യ ലേഖകൻ കൊട്ടാരം
ലേഖികയോടു് ചോദിച്ചു. യുദ്ധമേഘങ്ങൾ തടിച്ച ആകാശം.
</p>
          <p style="indent">“തക്ഷശിലഗുരുവിന്റെ അഭിമുഖം രാവിലെ തരപ്പെട്ടു. സ്വയം ഉണ്ടായ
പ്രപഞ്ചത്തിനു സ്വയം അവസാനിക്കാനും കെൽപ്പുണ്ടെന്നൊരു ധീരനിരീക്ഷണം കേട്ടപ്പോൾ
കോരിത്തരിപ്പുണ്ടായി. മനുഷ്യൻ അജയ്യൻ എന്നാണാദ്യവും അവസാനവും ഇടക്കിടക്കും പുള്ളിക്കാരൻ
നിർവൃതികൊണ്ടതു്. വരാനിരിക്കുന്ന കുരുക്ഷേത്രയിൽ പ്രപഞ്ചം മിക്കവാറും അവസാനിക്കുമെന്നായിരുന്നു
അതുവരെ എന്റെ പ്രവചനം. അതാ, അപ്പോഴുണ്ടു് പിതാമഹൻ ആകുലഭാവത്തോടെ ആരോരുമില്ലാതെ
അരമനഉദ്യാനത്തിൽ! പടുകിഴവനെ പൂർണ്ണമായും അവഗണിക്കാൻ തോന്നിയില്ല. കുരുക്ഷേത്രയിൽ
നിങ്ങൾ നിരായുധ നിരീക്ഷകൻ മാത്രമാവുമോ, അതോ സൈനികപദവി പ്രതീക്ഷിക്കുന്നുണ്ടോ എന്ന
മുനവച്ച ചോദ്യവുമായി മുട്ടുകുത്തി ഞാൻ കൈമുത്തി. പഴയ പടക്കുതിര ക്രുദ്ധനായി, “സർവ്വസൈന്യാധിപ
പദവിയുമായി ദുര്യോധനൻ നിർബന്ധിക്കുകയാണെങ്കിൽ, സ്വച്ഛന്ദമൃത്യു അറ്റ കൈയ്യിനു് സ്വയം ഞാൻ
പ്രയോഗിക്കും. ഏറിയും കുറഞ്ഞും ആയിരത്തിയഞ്ഞൂറു കോടി കൊല്ലം മുമ്പുണ്ടായ
മഹാസ്ഫോടനത്തിലാണു് പ്രപഞ്ചം തുടങ്ങിയതു്, വ്യാസൻ എന്നെ ഒന്നു് നിസ്സാരനാക്കാൻ ഒരിക്കൽ
പറഞ്ഞതപ്പോൾ ഓർത്തു. ഇത്ര കുറച്ചുകാലമേ ആയുള്ളൂ എന്നപ്പോൾ, മാമുനിയുടെ
കാലഗണനയെക്കുറിച്ചപ്പോൾ നേരിയ നിരാശയും തോന്നി. എണ്ണിയാലൊടുങ്ങാത്ത” എന്ന വിറപ്പിക്കുന്ന
വാക്കുപയോഗിച്ചായിരുന്നു ഗംഗാസമതലത്തിലെ രാജസദസ്സുകൾ അതുവരെ ഞാൻ
നിലക്കുനിർത്തിയതു്. മനുഷ്യജന്മത്തിനുകിട്ടുന്ന കാലയളവിൽ വേണ്ടേ കാലാതിവർത്തിയായെന്തെങ്കിലും
നാം ചെയ്യാൻ. യുദ്ധരഹിത സമാധാനഭൂമിയാണെന്റെ പകൽക്കിനാവെങ്കിൽ, ചോരയൊഴുകുന്ന
ബലിദാനമാണു് ദുര്യോധനൻ എന്നിൽനിന്നും പ്രതീക്ഷിക്കുന്നതു്. ആ വിധം നോക്കിയാൽ എന്റെ
ഉൾത്തടം അസ്ഥിരതയിലാണിപ്പോൾ. അന്നന്നത്തെ അപ്പത്തിനായി ഓടിനടന്നു വാർത്തമെനയുന്ന
മാധ്യമപ്രവർത്തകർക്കെന്തിനറിയണം, പ്രപഞ്ചദുരൂഹതയുടെ മാനുഷിക വിഹ്വലതകളെക്കുറിച്ചു, അല്ലേ?”
ആ നെറികെട്ട ചോദ്യവുമായി. പിതാമഹൻ വായും കണ്ണും എനിക്കുനേരെ അടച്ചപ്പോൾ ഞാൻ വിചാരിച്ചു,
ഇതുതന്നെയായല്ലേ ദ്രോണാചാര്യർ ഇന്നലെ, ഇതുപോലെ, ഇതേ ഇടത്തു, ഇതേ സമയത്തു, ഇതേ
ചോദ്യത്തിനു് മറുപടിയായി ആകുലതയോടെ എന്നോടു് പറഞ്ഞ ആസന്നയുദ്ധഭീതികൾ!
</p>
          <p style="indent">“ധാർമ്മികരോഷത്തിന്റെ കിരാതമൂർത്തിയായിരുന്ന യുധിഷ്ഠിരൻ എപ്പോൾ
മുതലാണു് ‘ഇഴഞ്ഞിഴഞ്ഞു’ പ്രഭാഷണം ചെയ്തു തുടങ്ങിയതു്?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
ബലിദാനി യുധിഷ്ഠിരനു് ദേശരത്ന പുരസ്കാരം മരണാന്തര ബഹുമതിയായി സമർപ്പിക്കുന്ന
പ്രൗഢഗംഭീരമായ ചടങ്ങു കൊട്ടാരം മട്ടുപ്പാവിൽ.
</p>
          <p style="indent">“ഓരോ വാക്കുച്ചരിച്ചശേഷവും, ചുണ്ടുകൾ കൂട്ടിമുട്ടിച്ചു്, അടുത്ത വാക്കിന്നിടം
കൊടുക്കാൻ അൽപ്പം മാത്രം, ഒരു സംശയഭാവത്തോടെ ചുറ്റും നോക്കി പതുക്കെ തുറക്കുന്ന ഈ വാമൊഴി
ശൈലി അജ്ഞാതവാസക്കാലത്തു വിരാടന്റെ സേവകനായിരുന്ന കാലത്താണു് യുധിഷ്ഠിരൻ പരീക്ഷിച്ചു
നൈപുണ്യം നേടിയതു്. രാഷ്ട്രീയശരിക്കു് യോജിച്ച ഈ പുതുകാലപ്രഭാഷണരീതി, ഫലം ശ്രോതാക്കളിൽ
അനുകൂലമെന്നു് നേരിട്ടു് കണ്ടപ്പോൾ, ഇനിയും തുടരാമെന്നു മഹാറാണി പാഞ്ചാലി അനുമതിനൽകി.”
</p>
          <p style="indent">
            <pb n="9" ed="2023-05-09"/>
          </p>
          <p style="indent">“കൗരവ കുടുംബാധിപത്യത്തെ ഉന്മൂലനം ചെയ്താൽ, ജനാധിപത്യത്തെ
ഹൃദയപൂർവ്വം വരവേൽക്കാനാവുമെന്നു കരുതിയ ഹസ്തിനപുരിയിലെ സാധാരണക്കാരെ അപഹസിച്ചു്,
യുധിഷ്ഠിരന്റെ കിരീടധാരണം പൊടിപൊടിച്ചല്ലോ! രാജകീയഘോഷയാത്ര നടക്കവെ “ഇതെന്റെ
രാജാവല്ല” എന്ന മുദ്രാവാക്യമുയർത്തിയവർ, അരമനയിൽനിന്നും കുടിയൊഴിപ്പിക്കപ്പെട്ട
കൗരവവിധവകളായിരുന്നില്ല രാജവംശവുമായി പുലബന്ധമില്ലാത്ത അശരണർ! നൂറുകണക്കിനാളുകൾ
നിന്നും നടന്നും വഴിയിൽ കിടന്നും, പാണ്ഡവ പട്ടാഭിഷേകത്തിന്നെതിരെ പ്രതിഷേധമുയർത്തി.
കിരീടധാരണം നടന്ന ജ്വാലാമുഖീ അങ്കണത്തിലും പ്രതിഷേധക്കാർ തിരുവസ്ത്രധാരിയെ ചൂണ്ടിക്കാട്ടി,
‘അയാൾ വെറും സാധാരണമനുഷ്യൻ മാത്രം’ എന്നു് തുടങ്ങുന്ന ​നാടോടി ഗാനവും ആലപിച്ചു.
ഹസ്തിനപുരിയിൽ ജനം ന്യായമായും പ്രതീക്ഷിച്ചതു വിപ്ലവ ഭരണകൂടമാണു്. എന്നാൽ, യുദ്ധത്തിൽ
സാങ്കേതിക വിജയമുണ്ടായെന്നുവകാശപ്പെട്ടു് ചെങ്കോൽ പിടിച്ചുപറിച്ച, അശേഷം ജനപിന്തുണയില്ലാത്ത
നവ പാണ്ഡവ രാജഭരണത്തിനെതിരെ ആധുനിക ആര്യാവർത്ത ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ
പ്രതിഷേധം, പുതുമന്നൻ യുധിഷ്ഠിരൻ എങ്ങനെ അമർച്ച ചെയ്യും! ഹസ്തിനപുരി പത്രികയുടെ
പതിനഞ്ചോളം ചുവരെഴുത്തുപതിപ്പിൽ നാളെമുതൽ. ആദ്യഖണ്ഡിക വരിസംഖ്യ അടച്ചും നിങ്ങൾക്കു്
വായിക്കാം.”
</p>
          <p style="indent">“മനോഭാവത്തിൽ മാത്രമല്ല, നിങ്ങളുമായി പ്രായത്തിലും കാര്യമായ
വ്യത്യാസമുണ്ടെന്ന പ്രതീതി പാഞ്ചാലി ഒരംഗീകൃത വസ്തുത പോലെ വിശ്വാസയോഗ്യമായി
ജനിപ്പിക്കുന്നല്ലോ ഓരോ അഭിമുഖം കഴിയുമ്പോഴും. യഥാർത്ഥത്തിൽ ഉള്ളതാണോ, അതോ
അതിശയോക്തിയിൽ അധിഷ്ഠിതമാണോ നിങ്ങളുടെ, ഇനിയും കൃത്യമായി അടയാളപ്പെടുത്താത്ത
പ്രായത്തെക്കുറിച്ചു പാഞ്ചാലിയുടെ പരിഭവങ്ങൾ?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
വനവാസക്കാലം.
</p>
          <p style="indent">“പതിവുപോലെ പൊലിപ്പിച്ചു പറയുകയാണോ, അതോ കവിടി നിരത്തി
ഗണിച്ചു പറയുകയാണോ എന്ന അളവിലേക്കു ഞങ്ങളുടെ പ്രായത്തർക്കം എത്തുംമുമ്പവൾ, ഇത്തരം
അന്തഃസാര ശൂന്യമായ വേറൊരു ആരോപണം എനിക്കുനേരെ എറിഞ്ഞു ഇളമുറ മാദ്രേയരുമായി
മമതയോടെ കൂട്ടുകൂടും. സഹവർത്തിത്വ ബോധത്തിൽ മുന്നോട്ടെടുക്കേണ്ട പരിപാവന ബഹുഭർത്തൃത്വ
ജീവിതത്തിൽ നിനക്കെങ്ങനെ നഗ്നമായ വിവേചനം കാണിക്കാനാവുന്നു എന്നൊരിക്കൽ ഞാൻ
അവളോടു് രോഷത്തോടെ തട്ടിക്കയറി എന്നൊരാരോപണവുമായി അവൾ കയറിയിറങ്ങാത്ത
പരിദേവനത്തിന്റെ പളുങ്കുപടവുകൾ ഇല്ല. ആദ്യ ഔദ്യോഗിക ഭാര്യയെ ഹസ്തിനപുരിയിലെ
പൂക്കാരത്തെരുവിൽ നിർദ്ദയം ഉപേക്ഷിച്ച നിങ്ങളെ ഞാൻ എന്തുകണ്ടാണു്
വിശ്വാസത്തിലെടുക്കേണ്ടതെന്നവൾ തിരിച്ചടിച്ചു. അപ്പോൾ എനിക്കു് മനസ്സിലായി, ഇളമുറ മാദ്രേയർ
ഇരുവരും എനിക്കെതിരെ, ദാമ്പത്യത്തിന്റെ ഇരുൾമൂടിയ പശ്ചാത്തലത്തിൽ വിയർത്തു പണിയെടുക്കുന്ന
മുറക്കു് പാഞ്ചാലി എന്റെ ആദ്യകാല വിവാഹരഹസ്യങ്ങളും വയസ്സും ഒന്നൊന്നായി വെളിപ്പെടുത്തുന്നു.
അവളെ ഞാൻ തൊഴുതു മടങ്ങി!”
</p>
          <p style="indent">
            <pb n="10" ed="2023-05-10"/>
          </p>
          <p style="indent">“ഇക്കാണുന്ന പാളയസമുച്ചയത്തിലെ ഊട്ടുപുര ഉറക്കറ ഉൾപ്പെടെ,
അത്യാവശ്യ സേവനമേഖലകളിൽ, കൗരവയുദ്ധനായകൻ നിങ്ങളെപ്പോലുള്ള സൈനികർക്കായി
ഒരുക്കിയ അടിസ്ഥാന ക്രമീകരണങ്ങൾ എങ്ങനെ? തൃപ്തികരമാണോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
ഗുരുതരമായി പരുക്കേറ്റവർക്കിടയിൽ കഴുകനും കുറുനരിയും അന്നം തേടി വട്ടം കറങ്ങിയ മദ്ധ്യാഹ്നം.
</p>
          <p style="indent">“തൊഴിലുടമദുര്യോധനൻ ആവുമ്പോൾ സൗകര്യങ്ങളുടെ വ്യാപ്തി ഞാൻ
വിസ്തരിച്ചു വിശകലം ചെയ്തുകൂടല്ലോ. ഒക്കെ സഹിക്കാം, കരാറുപ്പിച്ച നിരക്കിൽ വേതനം അനുവദിച്ചു
കിട്ടാൻ ഹസ്തിനപുരിയിലെ പുതുഭരണകൂടം എത്രകണ്ടു് ഉത്സാഹം കാണിക്കും! അപ്പോൾ, ഭാവിയെക്കുറിച്ചു
ഒന്നും പറയാനാവാത്ത സ്ഥിതി വരും. പാണ്ഡവസഖ്യസൈനികരുടെ കഴുത്തു വെട്ടിയിടുമ്പോൾ
മനസാക്ഷി ചോദിക്കും, “ഞെട്ടറ്റു വീഴുന്ന ഈ തലയുടെ തിരിച്ചുവരവു കൊച്ചുകുട്ടികൾ
കാത്തിരിക്കുന്നുണ്ടാവില്ലേ?” എന്നാൽ ഭീഷണിയുണ്ടായിട്ടും വാളെടുക്കുവാൻ വന്ന ഞങ്ങൾക്കുമുണ്ടല്ലോ
പൂവണിഞ്ഞിട്ടില്ലാത്ത അഭിലാഷങ്ങൾ. അവ കിടന്നുജീർണ്ണിക്കും മുമ്പു്, കുറുനരികൾ ഞങ്ങളെ
നക്കിത്തുടക്കുമോ. ഞങ്ങൾ ഇപ്പോൾ നേരിടുന്ന പ്രശ്നം ഉച്ചഭക്ഷണം വയർനിറയെ എന്നല്ല,
ഉഴവുമാടുകളുടെ ഇറച്ചിയാണോ, അതോ മുറിവേറ്റുവീണ സൈനികരുടെ ഇളമാംസമാണോ!”
</p>
          <p style="indent">“നിങ്ങൾക്കുണ്ടെന്നുപറയുന്ന ‘പൗരാവകാശം’ കൗരവർ ചൂതാട്ട ശിക്ഷയുടെ
ഭാഗമായി മരവിപ്പിച്ചുട്ടുണ്ടോ എന്നതൊന്നുമല്ലല്ലോ, കൺമുമ്പിൽ നിങ്ങളുടെ നിഷ്ക്രിയത്വം ഞങ്ങൾ നേരിൽ
കണ്ട കാര്യം? പരിശുദ്ധയും മോഹനാംഗിയുമായ ഭാര്യയെ നീചകൗരവൻ ഉടുതുണി വലിച്ചൂരി നാണംകെട്ട
ആണുങ്ങൾക്കു് മുമ്പിൽ വിവസ്ത്രയാക്കുമ്പോൾ, പിന്നിൽ ചെന്നു് നിങ്ങളിലൊരാൾ ആഞ്ഞൊരു
ചവിട്ടുവച്ചുകൊടുത്തു ലൈംഗികാതിക്രമിയുടെ നടുവൊടിക്കേണ്ടതായിരുന്നില്ലേ? ഏതു തരം
ദാമ്പത്യധർമ്മമാണു് ഇനിയുള്ള കാലം നിങ്ങൾക്കവളോടു് പരിപാലിക്കാനാവുക?”, കൊട്ടാരം ലേഖിക
യുധിഷ്ഠിരനോടു ചോദിച്ചു. വസ്ത്രാക്ഷേപപിറ്റെന്നു വൽക്കലം ധരിക്കുന്ന നേരം.
</p>
          <p style="indent">“ഭരണകൂടങ്ങൾ തമ്മിൽ രാജ്യാന്തര കരാറുകളും, നയതന്ത്ര നടപടിക്രമങ്ങളും
ഏതു പ്രതിസന്ധിയിലും വസ്തുനിഷ്ഠമായി വച്ചുപുലർത്താൻ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലെത്തിയ
മുൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയോടാണോ, നിങ്ങൾ, കേവലമൊരു ചുവരെഴുത്തു ലേഖിക,
പെണ്ണവകാശസംരക്ഷണത്തെക്കുറിച്ചു പ്രബോധനം ചെയ്യുന്നതു്. വനവാസമെങ്കിൽ വനവാസം, പ്രക്രിയ
ഒരുപക്ഷേ, നീണ്ടതാണെങ്കിലും കൗരവർ തന്ന കഠിനശിക്ഷാവിധിയുമായി ഞങ്ങൾ നിസ്സംശയം
സഹകരിക്കും. ഇപ്പോഴും, ഇനിയും, എനിക്കു് ഉത്തരവാദിത്വം വേദവ്യാസൻ എഴുതിവരുന്ന
അസ്സൽമഹാഭാരതത്തോടാണു്, അല്ലാതെ ‘ഹസ്തിനപുരി പത്രിക’യോടല്ല.”
</p>
          <p style="indent">“അരക്കില്ലത്തിൽനിന്നും അർധരാത്രി പ്രാണനും കൊണ്ടോടിയൊളിച്ച
നിങ്ങൾ ആറംഗപാണ്ഡവ സംഘം, ഏകചക്ര ഗ്രാമത്തിൽ തലമൊട്ടയടിച്ചു പിച്ചതെണ്ടി നാൾ
കഴിക്കുമ്പോൾ ആയിരുന്നല്ലോ, നടന്നുപോവാവുന്നത്ര ദൂരത്തിൽ ഒരുത്സവസദ്യ തരമാവുമെന്ന
പ്രതീക്ഷയിൽ, പാഞ്ചാല കൊട്ടാരത്തിലേക്കു വച്ചടിച്ചതും, ദ്രൗപദിയുടെ സ്വയംവരമത്സരത്തിൽ
പങ്കെടുത്തു ജയിക്കുന്നതും. എന്നാൽ, അംഗരാജാവിന്റെ തിരുവസ്ത്രവും കിരീടവുമായി, സൂര്യനെപ്പോലെ
തിളങ്ങുന്ന കർണ്ണനോ, ദ്രൗപദി ഏകപക്ഷീയമായി കല്പിച്ചതു അസ്ത്രവിദ്യ മത്സരത്തിൽ ചേരാൻ
വ്യക്തിഗത അയോഗ്യതയും! ഇതുമായി പരിഷ്കൃതസമൂഹം എങ്ങനെ പൊരുത്തപ്പെടും?” കൊട്ടാരം
ലേഖിക അർജ്ജുനനോടു് ചോദിച്ചു. നവവധുവുമൊത്തു പാണ്ഡവകുടുംബം നീണ്ട കാലത്തിനുശേഷം
ഹസ്തിനപുരിയിലേക്കു യാത്ര ചെയ്യുന്ന ദിനങ്ങൾ.
</p>
          <p style="indent">“അതിലല്ലേ ‘പൊരുത്തം’ കണ്ണുതുറന്നു കാണേണ്ടതു്? വീരാളിയായിരിക്കാം
കർണ്ണൻ, പക്ഷേ, അച്ഛനാരെന്നു ചോദിച്ചപ്പോൾ തേരോട്ടക്കാരൻ എന്നു് തൊഴിലിന്റെ മഹത്വം
അഭിമാനത്തോടെ അറിയിക്കാൻ ആവാഞ്ഞ ദുരഭിമാനികർണ്ണൻ എവിടെ, വളർത്തിയതു, മാതൃത്വ
അവകാശസംരക്ഷണത്തിനായി വിവാഹ ബാഹ്യരതി അവലംബിച്ച മുൻ ഹസ്തിനപുരി മഹാറാണിയെ
ന്നടയാളപ്പെടുത്തിയ അർജ്ജുനൻ എവിടെ! അത്രയും ലളിതമായ സ്ത്രീവിഷയവുമായി
പൊരുത്തപ്പെടാനാവാത്തതല്ലേ വിചിത്രം!”
</p>
          <p style="indent">“കളിച്ചുകളിച്ചു തോറ്റു എന്ന കൗരവനിരീക്ഷണത്തോടു എങ്ങനെ
പ്രതികരിക്കും?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. “സ്ഥാവരജംഗമ സ്വത്തുക്കൾ
പണയംവച്ചിട്ടൊന്നുമല്ല കളിച്ചതെന്ന വാദത്തിൽ കഴമ്പുണ്ടോ?”, ഇന്ദ്രപ്രസ്ഥത്തെ ഹസ്തിനപുരിയുടെ
പ്രവിശ്യയായി ധൃതരാഷ്ട്രർ ഏറ്റെടുത്തതിനുശേഷം ഹസ്തിനപുരിയിൽ വിവാദം പുകയുന്ന ദിനങ്ങൾ.
</p>
          <p style="indent">“ഞങ്ങളുമൊത്തു ചൂതാടാൻ കൊതിച്ചിരിക്കാം, എന്നാൽ, പെരുമാറ്റച്ചട്ടം
പാലിക്കേണ്ട ഇന്ദ്രപ്രസ്ഥം ചക്രവർത്തി എങ്ങനെ സാമന്ത കുരുവംശവുമായി ചൂതുകളിക്കും എന്നൊരു
ക്രമപ്രശ്നം, വിവേകവചനത്തിന്റെ ആൾരൂപമായ വിദുരർ സഭയിൽ ഉന്നയിച്ചതിനു, കൗരവ പ്രതികരണം
കിട്ടിയിരുന്നില്ല. നേരിയൊരു സംഘർഷം സന്ദർശകരായ ഞങ്ങൾക്കും ആതിഥേയരായ കൗരവർക്കും
ഇടയിൽ നേരത്തേ കണ്ടിരുന്നു, നിഷേധിക്കുന്നില്ല. അത്താഴവിരുന്നു ആരംഭിക്കും മുമ്പു്, ദുര്യോധനനും
കൂട്ടരും പഴച്ചാർ മാത്രം കുടിക്കുകയും, ഞങ്ങൾക്കാകട്ടെ ലഹരികൂടിയ മദ്യം വിളമ്പുകയും ചെയ്തപ്പോൾ,
വിരുന്നു കുഴഞ്ഞുമറിഞ്ഞു. പാനീയങ്ങളുടെ തിരഞ്ഞെടുപ്പിൽ വന്ന അക്ഷന്തവ്യമായ വിവേചനം
ഇന്ദ്രപ്രസ്ഥം ചക്രവർത്തി ലഘുവായി കാണുന്നില്ല എന്നു് പറഞ്ഞതോടെ, ദുര്യോധനൻ എഴുന്നേറ്റുനിന്നു
നാടകീയമായി, കുരുവംശത്തിന്റെ സൽപ്പേരിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും കളങ്കം വരുത്താൻ
ഒരുതരത്തിലുള്ള വിദേശ ഇടപെടലും ഉണ്ടാവരുതു് എന്നായിരുന്നു ഞെട്ടിപ്പിക്കുന്ന രീതിയിൽ
പ്രഖ്യാപിച്ചതു്. രാജസൂയ യാഗം ചെയ്തു ആര്യാവർത്തത്തിൽ പരമാധികാരം സ്ഥാപിച്ച ഇന്ദ്രപ്രസ്ഥം
എങ്ങനെ ഈ വിഘടന പ്രസ്താവനയെ വെല്ലുവിളിക്കാതെ മുന്നോട്ടുപോകും? അങ്ങനെ ഞാൻ
തെറ്റുതിരുത്താൻ അവരോടു് ആവശ്യപ്പെട്ടു. തെരുവു നാടകമായി നേരത്തെ തയ്യാറാക്കിയ പോലെ
തോന്നി. ബലം പ്രയോഗിച്ചു കൗരവർ നൂറുപേരും, ഞങ്ങൾ അഞ്ചു ആണുങ്ങളെ വസ്ത്രാക്ഷേപം ചെയ്തു
ഹസ്തിനപുരിയുടെ നിയമവാഴ്ചയെ നോക്കുകുത്തിയാക്കി! പാഞ്ചാലി ആ സമയത്തു അന്തഃപുരത്തിൽ
കുന്തിക്കൊപ്പം ആയിരുന്നതുകൊണ്ടാവാം രക്ഷപ്പെട്ടു. അഖണ്ഡതയും പരമാധികാരവും ഒരു
സാമന്തരാജ്യത്തിനെ സംബന്ധിച്ചാണു് ദുര്യോധനൻ ഉപയോഗിക്കുന്നതെന്നും, സാമന്തന്മാർക്കു
പരമാധികാര അവകാശങ്ങളുണ്ടെന്നു് വ്യാജമായി സ്ഥാപിക്കാനും കുരുവംശത്തിൽ വിഘടനവാദ
പ്രവർത്തനങ്ങൾക്കു് പ്രോത്സാഹനം നൽകാനുമാണു് ദുര്യോധനന്റെ, നേരത്തെ തയ്യാറാക്കിയ,
പ്രസ്താവനയെന്നും ബോധ്യപ്പെട്ടതുകൊണ്ടല്ലേ പിതാമഹൻ മുതൽ വിദുരർ വരെ തലതാഴ്ത്തി ലജ്ജിച്ചതു്?
ഇതു് കേവലമൊരു കൗരവ പാണ്ഡവ കൂട്ടുകുടുംബ രാഷ്ട്രീയമായല്ല നിങ്ങൾ കാണേണ്ടതു്, ഇതു്
രാഷ്ട്രമീമാംസയുടെ വ്യാഖ്യാനത്തിൽ വന്ന അപഭ്രമിഷം!” മറ്റുനാലുപാണ്ഡവർ യുധിഷ്ഠിരനെ നിന്ദയോടെ
നോക്കി നോട്ടം വെട്ടിച്ചു.
</p>
          <p style="indent">
            <pb n="11" ed="2023-05-11"/>
          </p>
          <p style="indent">“എന്താ കുട്ടീ മോങ്ങുന്നതു്?”, കൊട്ടാരം ലേഖിക ദുര്യോധനന്റെ മകളോടു്
ചോദിച്ചു. യുദ്ധാനന്തര യുധിഷ്ഠിര ഭരണകൂടം.
</p>
          <p style="indent">“പോരാട്ടത്തിൽ ചതിച്ചുകൊന്നു അച്ഛനെ അവർ, ഞങ്ങൾ ഒന്നും പറഞ്ഞില്ല.
അനുസ്മരണയോഗത്തിൽ ഭീമൻ ദുര്യോധനവധം അഭിനയിച്ചുരസിക്കുമ്പോൾ ഞങ്ങൾ കുട്ടികൾ വാവിട്ടു്
നിലവിളിച്ചു. ഇന്നലെ പൊതുയോഗത്തിൽ പാഞ്ചാലി എന്റെ അമ്മയെ അവമതിക്കുന്നതു നിങ്ങൾ
കേട്ടില്ലേ? കലിംഗദേശക്കാരിയായ അമ്മ പതിനെട്ടുവയസ്സിൽ ഹസ്തിനപുരിയിൽ ദുര്യോധനവധുവായി
വന്നശേഷം, ഗംഗ യമുന കാർഷിക സംസ്കാരത്തെ മാതൃഭൂമിയായി അംഗീകരിച്ചതല്ലേ? തൊണ്ണൂറ്റി ഒമ്പതു
കൗരവരാജ സ്ത്രീകളോടും അമ്മ, ഹസ്തിനപുരിയുടെ നാടൻഭാഷയിൽ ഇടപഴകി. വ്യക്തിഗത ത്യാഗം ചെയ്തു.
രാഷ്ട്രത്തിന്റെ അഖണ്ഡത രക്ഷിക്കാനായി വിശുദ്ധയുദ്ധത്തിൽ ഭർത്താവു് കൊല്ലപ്പെട്ടു. രാജമന്ദിരത്തിൽ
നിന്നു് ഞങ്ങളെ പുതുഭരണകൂടം പുകച്ചു പുറത്തു ചാടിച്ചു. അടിസ്ഥാനസൗകര്യമില്ലാത്ത
പുനരധിവാസകേന്ദ്രത്തിൽ പൊറുക്കാൻ പ്രേരിപ്പിച്ചു. കുടിവെള്ളം ചോദിച്ചു കോട്ടക്കകത്തു ചെന്നപ്പോൾ
വേട്ടപ്പട്ടികളെ വിട്ടു വിരട്ടി. ഇപ്പോൾ മഹാറാണി വേഷമിടുന്ന പാഞ്ചാലി പറയുന്നു, കുരുക്ഷേത്രയുദ്ധത്തിനു്
മുമ്പു് തന്നെ ഭൂഗർഭഅറയിലെ കുരുവംശ രത്നശേഖരം കലിംഗ നാട്ടിലേക്കു് ദുര്യോധനൻ കടത്തി!
ഇതാണോ ദുര്യോധനവിധവയെ കുറിച്ചു് ചുരുങ്ങിയ മാസങ്ങൾ മാത്രം ഈ നാട്ടിൽ താമസിച്ച പാഞ്ചാലി
പറയേണ്ടതു്? ദുഃഖത്തിൽ പങ്കുചേരാതെ ഞങ്ങളുടെ ശത്രുക്കളെ പോലെ ആഹ്ലാദിക്കാൻ എങ്ങനെ
മനസ്സു് വരുന്നു? എന്തെല്ലാം സൗജന്യങ്ങളും പാരിതോഷികങ്ങളും ഞങ്ങളുടെ സുവർണകാലത്തു അച്ഛൻ
തന്നതാണു്! അതുമാത്രമേ ഞങ്ങൾ സുരക്ഷക്കായി അമ്മയുടെ നാട്ടിലേക്കു് കൊണ്ടുപോയിട്ടുള്ളു.”
</p>
          <p style="indent">“വിഭാവന ചെയ്തപോലെത്തന്നെ ആയിരുന്നുവോ പതിനെട്ടു നാൾ
കുരുക്ഷേത്ര? അതോ, അതീതശക്തികളുടെ ഇടപെടലിൽ, നീ അറിയാതെ വന്നുചേർന്നുവോ,
അടിയൊഴുക്കുകൾ?”, ഭീമ ഗദാ പ്രഹരത്തിൽ തുടയെല്ലുപൊട്ടിയ ദുര്യോധനന്റെ അരികെ യുധിഷ്ഠിരൻ
‘ദുഃഖം സ്പുരിക്കുന്ന’ ശബ്ദത്തിൽ ചോദിച്ചു. കഴുകനും കുറുനരിയും കുപ്രസിദ്ധ ഇരയെ കൗതുകത്തോടെ
നിരീക്ഷിച്ചു.
</p>
          <p style="indent">“പാളയനിർമ്മിതിക്കു നേതൃത്വം കൊടുത്ത ഞാൻ രാത്രി
ഏകനായിരുന്നപ്പോൾ, പനയോലയിൽ രേഖപ്പെടുത്തിയപോലെത്തന്നെ, കൃത്യമായി! പോരാട്ടത്തിന്റെ
അവസാനമുഹൂർത്തത്തിലും, എന്നെ തളക്കാനാവാതെ പാണ്ഡവർ കുരുക്ഷേത്രക്കപ്പുറം
ആശയറ്റലഞ്ഞുതിരിയുമ്പോൾ, ജലാശയത്തിൽ കണ്ടെത്തുമെന്നും, പിൻമുടിവലിച്ചു
ചളിനിലത്തിലേക്കിഴച്ചു, പ്രതിരോധിക്കാൻ ആയുധം തരാതെ, അധാർമ്മികപ്രഹരത്തിലൂടെ വീഴ്ത്തുമെന്നും
എഴുതിയതിനിപ്പോൾ പ്രവചനസ്വഭാവം കൈവന്നല്ലോ, അഭിവന്ദ്യ ധർമ്മപുത്രാ! മറ്റു നാലുപാണ്ഡവർ
പരുക്കൻ വിജയാരവങ്ങളുമായി പാളയത്തിലേക്കു് കുതിക്കുമ്പോൾ നീ മാത്രം ‘ക്ഷേമാന്വേഷണം’
ചെയ്യുമെന്നും, സാന്ദർഭികമായി ഞാൻ രേഖപ്പെടുത്തി. എല്ലാം സൂക്ഷ്മതലത്തിൽ സാധ്യമാക്കിയതിനു
വിശ്വപ്രകൃതിക്കു നമോവാകം. ഹസ്തിനപുരിയിലെത്തി അന്ധരാജാവിനെ അർദ്ധസത്യങ്ങൾ പറഞ്ഞു
കീഴ്പ്പെടുത്തി ചെങ്കോൽ തട്ടിയെടുത്തു നിങ്ങൾ നാളെ അധികാരമേൽക്കുമ്പോൾ,
അന്തഃപുരവസതികളിൽനിന്നും ഭീമൻ പ്രതികാരബുദ്ധിയോടെ കുടിയൊഴിപ്പിക്കുന്ന
കൗരവരാജവിധവകൾക്കു്, പുനരധിവാസ കേന്ദ്രത്തിൽ നീ, പാഞ്ചാലിയും മറ്റു പാണ്ഡവരും അറിയാതെ,
അവരാവശ്യപ്പെടുന്ന സഹായം ചെയ്യുമെങ്കിൽ, നീയിപ്പോൾ ചെവി കൂർപ്പിച്ചു ഈ പാതിരാ പദ്ധതി
കേൾക്ക, ഇന്നു അശ്വത്ഥാമാവിന്റെ ആക്രമണത്തിൽ ചാവാതെ എങ്ങനെ നിങ്ങൾ ആറുപേർക്കു് നാളെ
ഹസ്തിനപുരിയിൽ ജീവനോടെ എത്താം! ആ വഴി ഞാൻ പറഞ്ഞുതരാം! പാഞ്ചാലിയുടെ
അഞ്ചുമക്കളെയും, പാഞ്ചാലൻ ധൃഷ്ടധ്യുമ്നൻ എന്നിവരെയും പാണ്ഡവ പാളയത്തിൽ
കിടത്തിയുറക്കിയശേഷം, പാഞ്ചാലിയുമൊത്തു പാണ്ഡവർ അഞ്ചുപേരും, നിങ്ങൾക്കു് ബോധ്യമുള്ളൊരു
രഹസ്യതാവളത്തിലേക്കു നേരത്തേ മാറിക്കിടക്കാൻ ഒരു പദ്ധതി.”
</p>
          <p style="indent">“തുടപൊട്ടി കുഴഞ്ഞുവീണു് കാലം ചെന്ന കൗരവപോരാളി, വടിയായി
നീണ്ടുനിവർന്നു നിശ്ചേതനനായി കിടക്കുമ്പോഴും, സായുധരായി തന്നെ വേണോ, കൊലയാളി പാണ്ഡവർ
ചുറ്റും കാവൽ നിൽക്കാൻ”, കൊട്ടാരം ലേഖിക ചോദിച്ചു. പാടുപെട്ടു് ദുര്യോധന ജഡം കുരുക്ഷേത്രക്കരികെ
ചളിയിൽ നിന്നും ഉയർത്തി, വലിച്ചു പുറത്തെടുത്തു, കേശാദിപാദം നീർച്ചാലിൽ തേച്ചുകഴുകി വൃത്തിയാക്കി,
സൈനികവസ്ത്രങ്ങൾ ധരിപ്പിച്ചു സുഗന്ധലേപനങ്ങൾ പുരട്ടി, ഹസ്തിനപുരി കൊട്ടാരത്തിന്റെ യമുനാതീര
കല്ലറയിൽ, പ്രിയആയുധം ഗദയോടൊപ്പം, അടക്കം ചെയ്യും മുമ്പു്, പുതു ഭരണകൂടത്തിന്റെ
പ്രായോക്താക്കൾ എന്ന നിലയിൽ, രാജകീയ യാത്രാമൊഴി നൽകുകയായിരുന്നു,
വിവാദവംശബന്ധമുള്ള പാണ്ഡവർ. ഓരോ പാണ്ഡവനും അവനവന്റെ മുഖ്യആയുധം ഒരുകയ്യിൽ
ആവുന്നത്ര ഉയർത്തിപ്പിടിച്ചായിരുന്നു, അടിമുടി ആചാരബദ്ധമായ അന്ത്യാഞ്ജലി.
</p>
          <p style="indent">“നശ്വരമായ ഉടലിനോടുമാത്രമല്ലല്ലോ, പരേത ദുര്യോധനന്റെ സ്വർഗീയ
ആത്മാവിനോടല്ലേ ഞങ്ങൾ ഉപചാരപൂർവ്വം യാത്ര പറയുന്നതു്! എന്തിനു ഞങ്ങൾ പിന്നെ ആയുധം
പ്രദർശിപ്പിക്കുന്നു? എള്ളും പൂവും കൈകാര്യം ചെയ്യേണ്ട ബലിയർപ്പണത്തിൽ അതുഞങ്ങൾ
പുണ്യനദിയിൽ നാളെ ശരിക്കും ചെയ്യും, എന്നാൽ കുടുംബകല്ലറയിൽ വക്കാനുള്ള ഈ
ഭൗതികശരീരത്തോടു അന്ത്യമൊഴി ചൊല്ലുമ്പോൾ, ജീവിതകാലം മുഴുവൻ കൊണ്ടുനടന്ന അവരവരുടെ
ആയുധം വേണ്ടേ ഞങ്ങൾ പ്രദർശിപ്പിക്കാൻ! എഴുത്താണിയിൽ കവിഞ്ഞൊരു ദിവ്യായുധമില്ലെന്നറിയുന്ന
നിങ്ങളെപോലുള്ള നിഷ്കളങ്ക പത്രപ്രവർത്തകർ എങ്ങനെ അറിയാനാണു്, അസ്ത്രം, കുന്തം, ഗദ തുടങ്ങിയ
ശാശ്വതമൂല്യമുള്ള യുദ്ധഉരുപ്പടികൾ അർദ്ധസഹോദരരെ വധിക്കാൻ മാത്രമുള്ളതല്ല, പ്രൗഢ ഗംഭീരമായ
അനുഷ്ടാനകർമ്മങ്ങളിൽ അർപ്പണബോധത്തോടെ അവതരിപ്പിക്കാൻ കൂടിയാണു്! യുദ്ധസാമഗ്രികൾ
നിർമ്മിക്കുന്ന കലാകാരന്മാർക്കു ആദരസൂചകമായ ആയുധസമർപ്പണം കൂടിയാകുന്നു ഇതു്.
ദിവ്യാസ്ത്രമെന്നഭിമാനിച്ചിരുന്നഗാണ്ടീവം കുലക്കാൻ അർജ്ജുനൻ അഭിമാനപൂർവ്വം ശ്രമിച്ചതും, വില്ലുമുറിഞ്ഞു
നേർത്ത വിലാപ സ്വരത്തിൽ അപശബ്ദമുയർന്നതും അപ്പോൾ ആയിരുന്നു.”
</p>
          <p style="indent">“ഉടലാക്രമണത്തെ ചെറുത്തുനിൽക്കാറില്ലേ നിങ്ങൾ! അതോ
‘കുന്തിയുടെമോൻ’ ബലം പ്രയോഗിക്കുമോ?” കൈപ്പനുഭവങ്ങളെക്കുറിച്ചു നകുലനും സഹദേവനും മനം
തുറക്കുമ്പോൾ അസ്വസ്ഥത. അരക്കില്ലത്തുനിന്നു പാതിരാവിൽ ഓടിരക്ഷപ്പെട്ടു് ഏക ചക്ര ഗ്രാമത്തിൽ
അജ്ഞാതജീവിതം നയിക്കുന്ന അശാന്തകാലം.
</p>
          <p style="indent">“സാഹചര്യങ്ങൾ അനുകൂലമാവുന്നില്ലെന്നു കണ്ടാൽ, ഭീമൻ അനുതാപത്തിനു
ശ്രമിക്കും. യാചനയുടെ സ്വരത്തിൽ ഏറ്റു പറയും, “എന്റെ രക്തത്തിൽ കാമനയുടെ അളവു്
കൂടുതലാവുമ്പോൾ നിങ്ങൾ തുണക്കണം. മദപ്പാടുണ്ടായാൽ തീർന്നില്ലേ പാണ്ഡവ എന്ന വംശീയ മഹിമ!”
“കുലീന പാണ്ഡവർ ഞങ്ങളാൽ നശിക്കാതെയിരിക്കട്ടെ” എന്നാശ്വസിപ്പിച്ചു കൊണ്ടു് ഞങ്ങളിലൊരാൾ
അവനുവഴങ്ങും. ഒരാളെ ഇരയാക്കുമ്പോൾ തന്നെ, മറ്റേ മാദ്രേയനെ പിടിവിടാൻ സമ്മതിക്കാതെ
പിടിച്ചിരുത്തും, അമ്മയില്ലാത്ത ഞങ്ങൾ രണ്ടുപേർ കുന്തിയെ മാതാവായി സങ്കൽപിപ്പിച്ചതു്
ഇക്കാര്യത്തിൽ, കാമന തൃപ്തിപ്പെടുത്താനൊരു എളുപ്പവഴിയായി അവൻ കണ്ടു. അലഞ്ഞു നടക്കുന്ന
കാലത്തു കാട്ടാളത്തിയുമായവനു് കാമം തോന്നിയപ്പോൾ, പ്രത്യക്ഷത്തിൽ അസ്വസ്ഥയായ കുന്തി അവനു
പക്ഷേ, സമ്മതം മൂളി എന്നിട്ടവൾ ഞങ്ങളെ വിളിച്ചിരുത്തി മധുരം തന്നു ആശ്വസിപ്പിച്ചു,
“അങ്ങനെയെങ്കിലും പിടിച്ചാൽ പിടി കിട്ടാത്ത ഭീമകാമന കൂലംകുത്തിയൊഴുകി നിങ്ങളെ ഭാവിയിൽ
പീഡനത്തിൽനിന്നും അവൻ ഒഴിവാക്കട്ടെ.” ഒഴിവില്ലാതെ തുടർന്ന ഈ മാദ്രേയദുരന്തം കണ്ടിട്ടും, മുതിർന്ന
കൗന്തേയൻ യുധിഷ്ഠിരൻ ഇടപെടാതിരിക്കും, അർജ്ജുനൻ പരിഹസിക്കാനോ പ്രതിരോധിക്കാനോ
വരാതെ, അവനവൻ സ്വാർത്ഥത വ്യക്തിത്വത്തിന്റെ മുഖമുദ്രയാക്കും” കാട്ടുപന്നിയുടെ ആക്രമണത്തിൽ,
അടിവയറ്റിൽ മുറിവേറ്റ ഭീമൻ കീറപ്പായിൽ തൊട്ടരികെ കിടന്നുമോങ്ങുന്നുണ്ടായിരുന്നു. കുന്തിയും രണ്ടു
കൗന്തേയരും വീട്ടകവിഴുപ്പുമായി ഗ്രാമത്തിലെ ശുദ്ധജലസ്രോതസ്സു് തേടി വീട്ടിൽനിന്നും ഇറങ്ങിപ്പോയ
നേരം.
</p>
          <p style="indent">
            <pb n="12" ed="2023-05-12"/>
          </p>
          <p style="indent">“കുരുക്ഷേത്രവിധവകൾ അരമനക്കുമുമ്പിൽ പ്രതിഷേധപ്രകടനം ചെയ്യുന്നല്ലോ.
പഞ്ചപാണ്ഡവരിൽ ഒരാൾ പോലും ചെവികൊടുത്തു കണ്ടില്ല എന്നാണവർ പരിഭവം പറഞ്ഞതു്.
അതെന്താ അങ്ങനെ? മഹാരാജാവു് യുധിഷ്ഠിരൻ ഇന്നവർക്കു കൊടുത്ത ‘വാഗ്ദാനം’ രക്തസാക്ഷി
ദുര്യോധനന്റെ ദീർഘകായലോഹപ്രതിമ കൗരവരുടെ അടുത്ത ആണ്ടുശ്രാദ്ധത്തിനു മുമ്പു്
പൂർത്തിയാക്കുമെന്നും. മരിച്ചുപോയവരുടെ പ്രതിമ കണ്ടാൽ തീരുമോ, ജീവിച്ചിരിക്കുന്നവരുടെ വിശപ്പും
ദാഹവും?”, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“നീണ്ടനീണ്ട വാക്യങ്ങളിൽ ഞങ്ങളെ നിങ്ങൾ പറഞ്ഞുഫലിപ്പിക്കേണ്ട
കാര്യമില്ല. കൗരവരെപോലെ ഒരു വ്യർത്ഥജന്മം കൊണ്ടു് കൊഴിഞ്ഞുപോവുന്ന ധൂമകേതുക്കളല്ല
പാണ്ഡവർ. കൗന്തേയർക്കു ആകാശചാരികളുമായി കൂടിയാലോചനയുണ്ടു്. അതീത ശക്തികളുടെ
അതിവിശിഷ്ട നിയോഗം കിട്ടിയ, അഭിജാതജന്മങ്ങളാണു് പാണ്ഡവർ എന്നു് പറഞ്ഞതു്
കുതിരപ്പന്തികളിലെ താര സംവാദകരല്ല, സാക്ഷാൽ വേദവ്യാസനാണു്. പാണ്ഡവജീവിത പാതയിലൂടെ
രഥമോടിച്ചുനോക്കിയ നിങ്ങൾക്കും കുറച്ചൊക്കെ അറിയാം, എന്തെന്തു പ്രതിസന്ധികളിൽ തളരാതെ
പിടിച്ചുനിന്നാണവർ കൂട്ടുകുടുംബസ്വത്തു തിരിച്ചുപിടിച്ചതെന്നു. യുദ്ധം ജയിച്ചാൽ യുദ്ധക്കെടുതിയുണ്ടാവും,
ക്ഷാമമുണ്ടു്, അത്ഭുതം, ഗംഗയും യമുനയും ഒഴുകുന്ന ഈ നാട്ടിൽ കുടിനീരിനു കടിപിടിയുണ്ടു്. സൗജന്യധാന്യ
വിതരണം, ശുചിമുറിനിർമ്മിതി, അത്യാവശ്യ ഊട്ടുപുര സാധനങ്ങൾ വിലകുറച്ചു വിൽപ്പന, ഇതൊന്നുമല്ല
പാണ്ഡവ രണകൂടം നേരിടുന്ന അടിസ്ഥാനവെല്ലുവിളി. ഇതിഹാസ സമാനമായ പാണ്ഡവജീവിതം,
വരുംയുഗത്തിലും സാക്ഷരലോകം താളിയോലയിൽ വായിച്ചും ദൃശ്യാവിഷ്കാരത്തിൽ കണ്ടും
കാലാതിവർത്തിയായി മാറേണ്ടതിനെ കുറിച്ചു് ഞങ്ങൾ മാറിയിരുന്നു വിലയിരുത്തുമ്പോൾ,
കൗരവവിധവകൾ എന്താണു് ചെയ്യുന്നതു്? ഊട്ടുപുരയിൽ ഞങ്ങളെ തളച്ചിടുന്നു. കഷ്ടമല്ലേ ഇതൊക്കെ?”
</p>
          <p style="indent">“അന്തസ്സുള്ള ആൺപെൺ ദാമ്പത്യ ബന്ധം തീർത്തും അസാധ്യമെന്ന
വ്യഥിതസന്ദേശമാണോ നിങ്ങളുടെ ബഹുഭർത്തൃത്വം കൊടുക്കുന്നതു്?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു്
ചോദിച്ചു. ‘കുപ്രസിദ്ധ’ കൗരവരുടെ ഉന്മൂലനം പതിനെട്ടുനാൾ കൊണ്ടു് കുരുക്ഷേത്രയിൽ നേടിയ ‘ധീര’
പാണ്ഡവരെ അനുമോദിക്കാൻ പൊതുസമൂഹം ഒരുക്കിയ യോഗത്തിൽ പങ്കെടുക്കാതെ പാഞ്ചാലി
പ്രതിഷേധിച്ച നേരം.
</p>
          <p style="indent">“അന്തസ്സുള്ളആൺപെൺസൗഹൃദമൊക്കെ എനിക്കു് വിവാഹത്തിനു് മുമ്പും
പിന്നെയും, ദാമ്പത്യബാഹ്യമായി പരസ്പര്യത്തോടെ സാധിച്ചിരുന്നല്ലോ. അത്തരം ആൺപെൺ
കൊള്ളക്കൊടുക്കയോടു് പാണ്ഡവർ പക്ഷേ, എങ്ങനെ പ്രതികരിച്ചു എന്നു് അവരോടുതന്നെ നിങ്ങൾ
ചോദിക്കുക.”
</p>
          <p style="indent">“നറുക്കു വീണതു് ഭീമനുതന്നെയല്ലേ?”, യുദ്ധ നിർവ്വഹണ കരാർ കിട്ടിയ
പ്രവിശ്യാഭരണാധികാരിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“പ്രവേശന ഗോപുരനട ഊക്കിനു തള്ളിത്തുറന്നു പോർക്കളത്തിലേക്കു
പ്രവേശിക്കാനുള്ള അവസരം ശത്രുസൈന്യത്തിനു കൊടുക്കുക എന്നതൊരു കൗരവആശയമായിരുന്നു.
എന്നാൽ ഭീമന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം കണക്കിലെടുത്തു, വൈദ്യപരിശോധനക്കു്
വിധേയമാക്കണമെന്ന നിർദേശം വച്ചതു ദുര്യോധനനല്ല പാഞ്ചാലി! കൂടെക്കിടക്കുന്നവൾക്കു
രാപ്പനിയറിയാമെന്ന വിശദീകരണം എല്ലാവരും സ്വീകരിച്ചു. ഉയരം പ്രായം തൂക്കം കൈകാലുകളുടെ ബലം
മുഖത്തെ ശിശുഭാവം ഇതൊക്കെ കഴിഞ്ഞ പത്തുപതിമൂന്നു കൊല്ലത്തെ പ്രവാസജീവിത പ്രയാസത്തിലും
പരിപാലിച്ച പാഞ്ചാലിയുടെ ഗൃഹഭരണമൊരുത്തമ ദാമ്പത്യമാതൃകയെന്നും പരക്കെ അംഗീകരിക്കപ്പെട്ടു.
അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന യുധിഷ്ഠിരപ്രസ്താവന
യാഥാർഥ്യബോധത്തോടെയുള്ള ഞങ്ങളുടെ ‘പ്രതീക്ഷ’ക്കൊപ്പം ആയിരുന്നതുകൊണ്ടു്, ആരും വാക്കാൽ
പ്രതികരിച്ചില്ല. എന്നാൽ കൺകോണുകൾ കഥ പറഞ്ഞു. ഗോപുരവാതിൽ തള്ളിത്തുറന്നു ഭീമൻ അകത്തു
പ്രവേശിക്കുമ്പോൾ നാൽപ്പതു ലക്ഷത്തോളം സൈനികരുടെ ഹർഷാരവം ഭീമനുള്ള വ്യക്തിഗത
പിന്തുണയായി കാണില്ലെന്ന ധാരണയായി. നാലു് പാണ്ഡവർ ഭീമനുചുറ്റും സുരക്ഷാവലയം
തീർക്കട്ടെയെന്ന ഭീഷനിർദേശം ചോദ്യം ചെയ്യാതെ സ്വീകരിച്ചു. ഈ ദൃശ്യവിസ്മയത്തിനു സാക്ഷിയാവാൻ
തക്ഷശില സർവ്വകലാശാലയിൽ നിന്നുഗവേഷക, നിരീക്ഷക.”
</p>
          <p style="indent">“കുടിയൊഴിപ്പിക്കൽ?” കൊട്ടാരം ലേഖിക ചോദിച്ചു. കൗരവ
അന്തഃപുരസമുച്ചയം ബലം പ്രയോഗിച്ചു ഭീമൻ കുടിയൊഴിപ്പിക്കുന്നതിനെതിരെ മഹാറാണി വീറോടെ
പ്രതിഷേധിക്കുന്ന പ്രഭാതം, യുദ്ധാനന്തര പാണ്ഡവഭരണകൂടം.
</p>
          <p style="indent">“വിധവകളായിരിക്കാം, എന്നാലവരിപ്പോഴും കുരുവംശകുടുംബ
നാമമുള്ളവരല്ലേ? എനിക്കു് ഹസ്തിനപുരി രാജധാനിയിൽ ഭരണകൂട അനുമതിയോടെ
താമസിക്കാമെങ്കിൽ, രാഷ്ട്രത്തിന്റെ അഖണ്ഡതക്കായി ഭർത്താക്കന്മാർ ബലിദാനം ചെയ്തത വിധവകൾ
പൗരാവകാശം നഷ്ടപ്പെട്ടു് ഇപ്പോഴേ നേരിടണോ കുടിയൊഴിപ്പിക്കൽ? പാഞ്ചാലയിൽ ജനിച്ചു കാട്ടിലും
ഒളിവിലും ജീവിച്ച എനിക്കറിയാനാവും, അന്തിക്കൂരയുടെ മഹത്വം! കൗരവരുടെയോ
കൗരവവിധവകളുടെയോ രക്ഷകയല്ല ഞാൻ, വക്താവുമല്ല, ഏഴു ദിവസങ്ങൾക്കുള്ളിൽ പുനരധിവാസ
കേന്ദ്രത്തിലേക്കു കൗരവവിധവകളും കുടുംബാംഗങ്ങളും കെട്ടു കെട്ടണം എന്നു കാത്തിരിക്കാതെ, ആൺ
സാന്നിധ്യമില്ലാത്ത അന്തഃപുരത്തിൽ ചാടിക്കയറി ചട്ടിയും കലവും പുറത്തേക്കെറിയുന്ന കാടൻരീതി,
സമ്മതിക്കില്ല എന്നു് വിരൽചൂണ്ടി ഓർമ്മപ്പെടുത്തുന്നതെങ്ങനെ ‘പ്രഹസന’മാവും? കുരുക്ഷേത്ര യുദ്ധം
മുൻകൂർ ഞങ്ങളെ അറിയിച്ചല്ലേ ദുര്യോധനൻ എല്ലാം തുടങ്ങിവച്ചതു്? അത്രയും പരിഗണന
പാണ്ഡവഭരണകൂടം വിധവകളോടു കാണിക്കേണ്ടേ?” പ്രതിഷേധ ‘പ്രഹസനം’ കാര്യക്ഷമമായി
അവതരിപ്പിച്ചു എന്നു് നകുലൻ കൺകോണുകളിലെ ദ്രുതചലനത്താൽ അടയാളപ്പെടുത്തുന്ന തുകണ്ട
മഹാറാണിപാഞ്ചാലി, തൃപ്തിയോടെ തിരിച്ചു രാജവസതിയിലേക്കു നടക്കുന്നതു് കൊട്ടാരം ലേഖിക
പനയോലയിൽ നാരായം കൊണ്ടടയാളപ്പെടുത്തി.
</p>
          <p style="indent">
            <pb n="13" ed="2023-05-13"/>
          </p>
          <p style="indent">“ഭീഷ്മർ ശരശയ്യയിൽ! പാണ്ഡവ സൈന്യാധിപൻ ധൃഷ്ടധ്യുമ്നൻ ഓടിനടന്നു
ഉരുട്ടുന്നു കൗരവതലകൾ. യുദ്ധഗതി നിർണ്ണയിക്കുന്നതിൽ കൗരവർക്കുണ്ടെന്നു കരുതിയ ഭീഷ്മമേൽക്കൈ
പൊയ്പ്പോയോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
</p>
          <p style="indent">“വിദ്വേഷത്തെ തോൽപ്പിക്കാനും, സ്നേഹസന്ദേശം പ്രചരിപ്പിക്കാനും
കുരുക്ഷേത്രയുദ്ധഭൂമി ഒരാധനാലയമാവുമെന്നാണു് ഞങ്ങളുടെ വിലയിരുത്തൽ. അതിനിടയിൽ
പാണ്ഡവതല കയ്യിൽ തടഞ്ഞാൽ കാര്യക്ഷമമായി കൈകാര്യം ചെയ്യും. ചതിയിലൂടെയെങ്കിൽ അങ്ങനെ,
അഭിമന്യുവിനെ അരങ്ങത്തുകൊണ്ടു വരാൻ ആഞ്ഞുശ്രമിക്കും. അർജ്ജുനവയറിൽ കുത്തുന്ന പോലെ
കർണ്ണനു ആസ്വാദ്യകരമാവും, കൗമാരപോരാളിയുടെ കരൾ പിളർന്നാൽ. ഈ യുദ്ധത്തോടെ,
ദേവസന്തതികളെ നരകത്തിലേക്കയക്കാൻ മനുഷ്യപുത്രനായ ദുര്യോധനനു കഴിയുമെന്ന കാര്യം
പുറംലോകം അറിയും” തൊട്ടടുത്തിരുന്ന കർണ്ണനോടു് അർത്ഥഗർഭമായെന്തോ മിഴികളിലൂടെ വിനിമയം
ചെയ്തു ദുര്യോധനൻ, പാചകക്കാരൻ നീട്ടിയ മൺപാത്രത്തിലെ കരിമ്പുനീർ ലാഘവത്തോടെ
ചുണ്ടോടടുപ്പിച്ചു.
</p>
          <p style="indent">“വെറുതെ ഇരിക്കാൻപോലും സമ്മതിക്കാതെ നിങ്ങൾ മാനസിക സമ്മർദം
ചെലുത്തുന്നു എന്നാണല്ലോ പാണ്ഡവരുടെ പരാതി!” കൊട്ടാരം ലേഖിക പാഞ്ചാലിയെ അഭിവാദ്യം ചെയ്തു.
അക്ഷയ പാത്രത്തിലെ വൈവിധ്യഭക്ഷണസമൃദ്ധിയിൽ ഉച്ചയൂണു കഴിഞ്ഞു കുടിലിനു പുറത്തെ
ആൽമരചുവട്ടിൽ ജയപരാജയങ്ങൾ വലക്കാതെ ചൂതാടുകയായിരുന്നു പാണ്ഡവർ.
</p>
          <p style="indent">“പ്രതിഫലം പണമായി അപ്പപ്പോൾ ചോദിക്കുന്ന ഇടക്കാല
പായക്കൂട്ടുകാരികളെയാണവർക്കു പ്രിയം, കടപ്പാടില്ലാതെ ഇടപാടു് തീരും. പ്രതിഫലം ചോദിക്കാതെ
വ്യക്തിഗത സേവനം രാപ്പകൽ കൊടുക്കുന്ന ഭാര്യയെ ആണവർക്കു് പേടി, വിരൽ ചൂണ്ടി അവരോടവൾ
പറയേണ്ടതൊക്കെ പേടികൂടാതെ പറയുമോ?”
</p>
          <p style="indent">
            <pb n="14" ed="2023-05-14"/>
          </p>
          <p style="indent">“ദ്രൗപദിയുടെ തിരുവസ്ത്രത്തിൽ ദുശ്ശാസനൻ ദുഷ്ടലാക്കോടെ കൈവക്കുമ്പോൾ,
പാണ്ഡവർ, സഭയിൽ വെറും കാഴ്ചക്കാരായി നിന്നുവോ, അതോ പ്രതിഷേധിച്ചുവോ, അല്ലെങ്കിൽ എങ്ങനെ
തീവ്രമായി പ്രതികരിച്ചു എന്നറിയാൻ എന്തുവഴി? ഉള്ളകാര്യം അവർ തുറന്നുപറയുമോ?”, കൊട്ടാരം
ലേഖിക ചാർവാകനോടു ചോദിച്ചു. “ആ വിവരം കൃത്യമായി അറിയാതെ, നമുക്കൊരടി മുന്നോട്ടെടുക്കാൻ
ആവില്ല എന്നല്ലേ യുദ്ധകാര്യ ലേഖകൻ പറയുന്നതു്!”
</p>
          <p style="indent">“അല്ല, ‘വൈകാരികപരിസര’മുള്ള കാര്യം എങ്ങനെ തുറന്നു പറയും,
ലജ്ജാശീലന്മാരായ പാണ്ഡവർ? വിവാദസംഭവത്തിന്നവർ ദൃൿസാക്ഷികളാവുമ്പോൾ,
ഇന്ദ്രപ്രസ്ഥംഭരണാധികാരികളോ, കുരുവംശത്തിന്റെ വിശിഷ്ടാതിഥികളോ അല്ല, നമ്മെ പോലെ
പ്രക്ഷോഭചിത്തരായ പൗരന്മാർ പോലുമല്ല. സ്വയം പണയംവച്ചു കളിച്ചു യുധിഷ്ഠിരൻ തോറ്റപ്പോൾ,
പണയവസ്തു ഉഭയകക്ഷി ധാരണയനുസരിച്ചു, കൗരവരിൽ നിക്ഷിപ്തമായി. പാണ്ഡവരുടെ
പൗരാവകാശവും, കൗരവർ ശിക്ഷാവിധിക്കാലം മുഴുവൻ മരവിപ്പിച്ചതോടെ, അവർ
നീതിരഹിതനിയമത്തിന്റെ ന്യായക്കണ്ണിൽ, അടിമകൾ എന്ന വിഭാഗത്തിലായി. ഉടമ എന്തവരോടു്
ആജ്ഞാപിച്ചാലും അതനുസരിക്കുന്നതിൽ ഇടപെടൽ ഉണ്ടായാൽ, ധാരണ പിൻകാല
പ്രാബല്യത്തോടെ അസാധുമാവുമെന്ന ഉത്തമബോധ്യം പാണ്ഡവർക്കുണ്ടു്. പൂർണ്ണമായും അവരെ
നിരക്ഷരൻ എന്നു് നമുക്കു് ചാപ്പകുത്താനാവില്ലല്ലോ. അവരും ഇന്ദ്രപ്രസ്ഥത്തിൽ അടിമകളെ ക്രയ
വിക്രയം ചെയ്തിരുന്നു. ‘മെരുങ്ങാത്ത’വരെ ലൈംഗികഅടിമയാക്കും, പാഞ്ചാലി പ്രതിഷേധിക്കും,
അങ്ങനെ പ്രായോഗികമായി നോക്കുമ്പോൾ ദ്രൗപദിയുടെ അവഹേളനം അവർക്കെങ്ങനെ
ജീവന്മരണപ്രശ്നമാവും? ഭീമനെപ്പോലെ മണ്ണും ചാണകവും അറിയാത്തവർ മാത്രം പ്രതിജ്ഞ എടുത്തു
കൗരവതല വെട്ടുമോ എന്നാണു് നിങ്ങളുടെ ചോദ്യമെങ്കിൽ, ആ മറുവാദം എങ്ങനെ ഈ കഥയെ
മുന്നോട്ടെടുക്കും എന്നു് കുതിരപ്പന്തിയിലെ സംവാദകർ പറഞ്ഞു തീർക്കട്ടെ. കൗരവരാജസഭയിൽ
ക്ഷണിതാവായ എനിക്കു് മൂന്നു നേരം ഊട്ടുപുരയിൽ ഭക്ഷണമുണ്ടു് അതിൽനിന്നും പുറത്താക്കാനുള്ള
നിങ്ങളുടെ നീക്കത്തിനൊന്നും ഞാൻ അത്ര എളുപ്പം നിന്നു തരില്ല, കൊച്ചനുജത്തീ!”
</p>
          <p style="indent">“പാഞ്ചാലിയുടെ അഞ്ചുമക്കളും കൊല്ലപ്പെട്ടപ്പോൾ മാത്രമല്ലേ, നിങ്ങളുടെ
മകൻ പരീക്ഷിത്തു് കിരീടാവകാശിയായുള്ളു? അതിൽ കവിഞ്ഞെന്തധികാരമേൽക്കോയ്മയാണു്
യുദ്ധാനന്തര കുരുവംശത്തിൽ നിങ്ങളുടെ ഭർത്താവു അഭിമന്യുവിനുണ്ടായിരുന്നതു്? ധർമ്മപുത്രർ എന്നു്
ജനം അഭിമാനത്തോടെ അഭിസംബോധന ചെയ്യുന്ന യുധിഷ്ഠിരൻ, കുരുക്ഷേത്രയിൽ നിന്നും ഹസ്തിനപുരി
കൊട്ടാരത്തിലെത്തിയപ്പോൾ, ധൃതരാഷ്ട്രർ ഉടൻ കൈമാറിയില്ലേ ചെങ്കോൽ? ജയിച്ചു എന്നവകാശപ്പെട്ടു
പാണ്ഡവർ വന്നാലൊന്നും അധികാരകൈമാറ്റത്തിനു് ഒരുക്കമല്ലെന്നു യുദ്ധകാലത്തു ശഠിച്ച ധൃതരാഷ്ട്രർ,
യുധിഷ്ഠിരനെക്കണ്ടപ്പോൾ ‘വനവാസത്തിനു പോവാൻ ഞാനും ഗാന്ധാരിയും തയ്യാർ’ എന്നു് കൈകൂപ്പി
സമ്മതിച്ചില്ലേ? യുധിഷ്ഠിരനു് അകന്ന ബന്ധമല്ലേ പരീക്ഷിത്തിനോടുളളു? അർജ്ജുനനു വ്യത്യസ്തയിനം
ഭാര്യമാരുണ്ടായിരുന്നതിൽ ഒരാൾ മാത്രമായ സുഭദ്രയുടെ മകൻ അഭിമന്യുവായിരുന്നു നിങ്ങളുടെ ഭർത്താവു
എന്നൊക്കെ വൈകാരികമായ അകൽച്ചയോടെയാണു് പൊതുസമൂഹം കാണുന്നതു്! അഭിമന്യു എന്ന
പരാമർശം കുരുക്ഷേത്രയിൽ ഒന്നോരണ്ടോ ദിവസം സ്തോഭഭജനകമായിരുന്നെങ്കിലും, ഹസ്തിനപുരിയിൽ
ആർക്കറിയാം ചക്രവ്യൂഹസാഹസങ്ങൾ?”, കൊട്ടാരം ലേഖിക അഭിമന്യുവിന്റെ ഭാര്യ ഉത്തരയോടു്
ചോദിച്ചു. പാണ്ഡവർ അജ്ഞാതവാസം ചെലവഴിച്ച വിരാടരാജ്യത്തിലെ രാജകുമാരിയായിരുന്നു,
അഭിമന്യു പരിണയിച്ച ഉത്തര.
</p>
          <p style="indent">“യുധിഷ്ഠിരൻ അഭിമന്യുവിനെ ചക്രവ്യൂഹത്തിലേക്കു തള്ളിയിടുകയായിരുന്നു
എന്നു് യുദ്ധകാലത്തു കണ്ടെത്തിയ നിങ്ങളിപ്പോൾ കൊലയാളിപാണ്ഡവനനുകൂലമായി ഇപ്പോൾ എന്നെ
തള്ളിപ്പറയുന്നല്ലോ മാതൃകാപത്രപ്രവർത്തക നിങ്ങൾ! മരണമൊഴിയിൽ അഭിമന്യു പറഞ്ഞതല്ലേ,
‘ചക്രവ്യൂഹത്തിൽ യുധിഷ്ഠിരൻ എന്നെ മനഃപൂർവ്വം ഇരയാക്കി അമ്മാ!’. ‘ധർമ്മ’പുരാണം അല്ല നിങ്ങൾ
പറയേണ്ടതു്. കിരീടാവകാശിയായി നിലവിൽ ഒരാളല്ലേ ഉള്ളു? എന്റെ മകൻ പരീക്ഷിത്തു്.
ആണധികാരത്തിലൂടെയല്ലേ യുധിഷ്ഠിരൻ സിംഹാസനത്തിൽ കയറിപറ്റിയതു്? കിരീടാവകാശി
പരീക്ഷിത്തിന്റെ അമ്മയായ ഞാൻ വേണ്ടേ മഹാറാണിപദവിയിൽ, അവനുപ്രായപൂർത്തിയാവുംവരെ,
ഭരണനിർവഹണം ചെയ്യാൻ? എന്നെ മഹാറാണിയാക്കുന്നതിൽ നിന്നും പാണ്ഡവർ എന്തിനു പിന്നെ
പിന്നോട്ടടിച്ചു? കുന്തിയെ ഖാണ്ഡവപ്രസ്ഥക്കാലത്തു ഗാന്ധാരിയുടെ അന്തഃപുരത്തിൽ ദാസ്യപ്പണിക്കുവിട്ടു്
“പാഞ്ചാലി മഹാറാണിയായാൽ മതി, രാജമാതാ പദവി കുന്തിക്കു് വേണ്ട” എന്നു് ശഠിച്ച അധികാരമോഹി
പാഞ്ചാലിയെ പോലെ, നിർദ്ദയ ആവാൻ എനിക്കുവയ്യ. എന്നെയും പാഞ്ചാലിയെയും ഒരേ തുലാസിൽ
ഇടരുതേ! ഭർത്താക്കന്മാരെ ലൈംഗികഅടിമകളാക്കി, ബഹുഭർത്തൃത്വരതിജീവിതം മധ്യവയസ്സിലും
ആഘോഷിക്കുന്ന പാഞ്ചാലി എവിടെ, പതിനാറു വയസ്സിൽ പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ട ഉത്തര എവിടെ!”
</p>
          <p style="indent">
            <pb n="15" ed="2023-05-15"/>
          </p>
          <p style="indent">കുറുക്കുവഴി കൊള്ളാം! “വെന്തുമരിച്ചതു കുന്തിയും പാണ്ഡവരുമെന്നു മനഃപൂർവ്വം
വരുത്തിത്തീർക്കാൻ, അത്താഴം ചോദിച്ചു വന്ന ആറംഗ ആദിവാസികുടുംബത്തിനു്, ഭക്ഷണത്തിനൊപ്പം
വിഷം കൊടുത്തു വീഴ്ത്തി, ഭൂഗർഭ ഇടനാഴിയിലൂടെ അർദ്ധരാത്രിയിൽ ഒളിച്ചോടും മുമ്പു്, രാജമന്ദിരത്തിനകത്തു
തീയിടുക. ദൃസാക്ഷി ആരുമില്ലാതെയിരുന്നിട്ടും, സത്യാവസ്ഥ തെളിഞ്ഞ തോടെ, തോന്നിയോ
നിങ്ങൾക്കെല്ലാം ജാള ്യത? കുതിരപ്പന്തി കളിലും വഴിയമ്പലങ്ങളിലും കൗരവർ സംഘടിത പ്രചാരണമാണു്
‘ആദിവാസിഘാതക കുന്തി’ക്കെതിരെ അഴിച്ചുവിട്ടിരിക്കുന്നതു്. എങ്ങനെ നേരിടും അവമതി?”, കൊട്ടാരം
ലേഖിക ചോദിച്ചു ഏകചക്ര ഗ്രാമത്തിൽ മക്കളുമൊത്തവർ ‘മുഖംമൂടി’ ധരിച്ചു കഴിയുന്ന കാലം.
</p>
          <p style="indent">“ദൂരെ നിന്നു് നോക്കുമ്പോൾ നരഹത്യ! പക്ഷേ, കൗന്തേയർ കാണുന്നതു്
ആത്മരക്ഷക്കായി ചെയ്ത ഉപായങ്ങൾ. വ്യാസനും കുന്തിക്കനുകൂലമായിരിക്കും അരക്കില്ലചരിത്രം രചിക്കുക.
അത്താഴം ചോദിച്ചുവന്നവർ നിഷ്കളങ്ക ആദിവാസികളായിരുന്നില്ല. കൗരവ കൂലിപടയാളികളായിരുന്നു.
പാണ്ഡവസംഘത്തെ തീകൊളുത്തി കൊല്ലാനുള്ള ഉപകരാർ ഏറ്റെടുത്ത അവർക്കെതിരെ ആഞ്ഞടിച്ചു
‘കരിക്കട്ട’കളാക്കിയതിൽ തിമിർപ്പിലാണു്. “ഒരൊറ്റ തീക്കൊള്ളികൊണ്ടാണു് അമ്മ ആറുതടിമാടന്മാരെ
അരക്കില്ലത്തിൽ അന്ത്യശ്വാസം വലിപ്പിച്ചതു്” എന്നവർ പ്രശംസിക്കുമ്പോൾ, നന്മയെ പുകഴ്ത്തുന്നവർക്കു
കൃതാർഥത തോന്നും. നിങ്ങൾ പുകഴ്ത്തുക നന്മയെയോ, അതോ?”
</p>
          <p style="indent">“മകളെ അർജ്ജുനനു് കൊടുത്ത ശേഷമാണോ അറിയുന്നതു, വരൻ ഉൾപ്പെടെ
അഞ്ചു പാണ്ഡവരും കുന്തിയും ‘പിടികിട്ടാപ്പുള്ളികൾ’ എന്നു നേരത്തേ ഹസ്തിനപുരി നീതിപീഠം
പ്രഖ്യാപിച്ചവർ! വേണ്ടത്ര മുൻകരുതലും വിവരശേഖരണവും ഇല്ലാതെയായിരുന്നുവോ ഈ ആറംഗ
കുറ്റവാളി കൂട്ടായ്മക്കു് പ്രിയപുത്രിയെ പാഞ്ചാലകുടുംബം വിട്ടുകൊടുത്തതെന്ന വീണ്ടുവിചാരമുണ്ടോ?
അവൾക്കുമുണ്ടോ അച്ഛനോടു് പറഞ്ഞാൽ തീരാത്ത പരിഭവം?”, കൊട്ടാരം ലേഖിക പാഞ്ചാലരാജാവു്
ദ്രുപദനോടു് ചോദിച്ചു. ഏകചക്രഗ്രാമത്തിലെ അഴുക്കുചാലിന്നരികെ, വാടകക്കുടിലിൽ, നിർമ്മിതി
സ്വത്വത്തിൽ, കുരുവംശ നീതിന്യായ വകുപ്പിന്റെ കഴുകൻകണ്ണിൽ നിന്നും ഒളിച്ചുകഴിയുന്ന കുറ്റവാളികളെ
അവസാനമായൊന്നു ഒളികണ്ണിട്ടുനോക്കി, രാജരഥത്തിൽ മടക്ക യാത്രക്കായി കയറുകയായിരുന്നു, മകൻ
ധൃഷ്ടധ്യുമ്നനൊപ്പം, വ്യഥിതപിതാവു് ദ്രുപദൻ.
</p>
          <p style="indent">“സ്വയംവര മത്സരാർത്ഥികളുടെ സ്വത്വം സംശയാതീതമായി, വേണ്ടിവന്നാൽ
രേഖകൾ സഹിതം, ഞങ്ങളോടു് വെളിപ്പെടുത്തണം എന്ന അടിസ്ഥാന ഉപാധിവെക്കാതെ,
പരിണയമത്സരത്തിൽ ആരെയും, സമ്മർദ്ദത്തിൽ പങ്കെടുപ്പിക്കരുതെന്ന ബാലപാഠം അവഗണിച്ചെന്ന
അപരാധബോധത്തിൽ, തലകുനിച്ചു പാഞ്ചാലിയോടു് യാത്ര പറയാൻ കുടിലിൽ ഞാൻ ഇപ്പോൾ ചെന്നു.
അർജ്ജുനൻ ഉൾപ്പെടുന്ന അഞ്ചു ബ്രാഹ്മണവേഷ സംഘാംഗങ്ങളുമായി ബഹുഭർതൃത്വത്തിനു് സന്നദ്ധത
ഏറ്റെടുത്തു, പ്രായോഗിക ദാമ്പത്യപരീക്ഷണങ്ങൾ വിഭാവനചെയ്യാൻ പാഞ്ചാലി ഒരുക്കമായ സ്ഥിതിക്കു്,
ഇനിയൊരുടക്കു്, അഥവാ ഇടപെടൽ, എന്റെ ഭാഗത്തുനിന്നും വേണ്ട എന്ന കൃത്യം താക്കീതുമായി അവൾ,
ഭീമൻ കൊടുത്ത സുഗന്ധപ്പൂക്കൾ മുടിയിൽവച്ചു്, ഉടൽ ഒരുക്കുകയായിരുന്നു. എല്ലാമൊന്നു് മാറിനിന്നു
കണ്ടപ്പോൾ എനിക്കും വ്യക്തമായി, ആരോഗ്യമുള്ള അഞ്ചു സുന്ദരന്മാരെ ആദ്യരാത്രിയിൽ കിട്ടിയ
പാഞ്ചാലപുത്രിക്കു് പാഞ്ചാലൻ ഇനി തിരസ്കരണയോഗ്യൻ!”.
</p>
          <p style="indent">
            <pb n="16" ed="2023-05-16"/>
          </p>
          <p style="indent">“പ്രതിയോഗിയുടെ ഗദ നിങ്ങളുടെ തുടയിലും അടിക്കും എന്ന സംശയം
നിങ്ങൾക്കു് ഒരിക്കലും തോന്നിയില്ലേ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. അധാർമിക ഭീമ
ഗദാപ്രഹരമേറ്റു പൊട്ടിയ തുടയെല്ലുമായി ചതുപ്പു നിലത്തിൽ, വീണു എഴുനേൽക്കാനാവാതെ
വിമ്മിട്ടപ്പെടുകയായിരുന്നു, തിന്മയുടെ അവതാരമൂർത്തി.
</p>
          <p style="indent">“എന്നെ മുടിയിൽ പിടിച്ചു ജലാശയത്തിൽനിന്നും കൊണ്ടുവരുമ്പോൾ നോട്ടവും
ശരീരചലനങ്ങളും അസാധാരണമായി തോന്നി. ഭീതിയും പ്രതികാരവും ഭീമമുഖത്തെ ക്രൂരമൃഗമാക്കിയ
ഓർമ്മയുണ്ടു്. അവൻ എനിക്കുനേരെ ലക്കും ലഗാനുമില്ലാതെ ആയുധമോങ്ങി. ദുശ്ശാസനൻ പാഞ്ചാലിയുടെ
ഉടുതുണിയൂരിയതിലായിരുന്നില്ല ഭീമന്റെ ഹൃദയനൊമ്പരം. എന്റെ നഗ്നതുടയിൽ അവൾക്കിരിക്കാൻ
ഞാൻ ഇടം കൊടുത്തതായിരുന്നു. “രോമം നിറഞ്ഞ വെളുത്ത തുട കാണിച്ചു എന്റെ പെണ്ണിനെ ഈ ജന്മം
നീ മോഹിപ്പിക്കരുതു്”, എന്നു് പറഞ്ഞുകൊണ്ടവൻ ഗദ, അതിന്റെ ലക്ഷ്യത്തിലേക്കെടുത്തതോർമ്മയുണ്ടു്
കുറുനരികളും കഴുകനും കൊത്തിപ്പറിക്കും മുമ്പു് പാണ്ഡവവംശനാശത്തിനു് വേണ്ടി ചെയ്യാവുന്ന
അവസാനതന്ത്രവും മെനഞ്ഞു മാത്രമേ ഈ ലോകത്തിൽ നിന്നു് ഞാൻ പക്ഷേ, യാത്രയാവൂ! ഇതൊക്കെ
അവൻ എങ്ങനെ അറിയാനാണു്!”
</p>
          <p style="indent">
            <pb n="17" ed="2023-05-18"/>
          </p>
          <p style="indent">“വിഴുപ്പുകെട്ടു് കൊട്ടാരരഹസ്യങ്ങളുമായി കൗരവരിൽ ചില പ്രമുഖർ
‘കൂറുമാറാനിടയുണ്ടെന്നു കുതിരപ്പന്തികളി’ൽ അടക്കിപ്പിടിച്ച വർത്തമാനമുണ്ടല്ലോ. യുദ്ധരഹസ്യങ്ങൾ
പുറത്തു പോവാതിരിക്കാൻ പുറംലോകവുമായി ബന്ധം നിഷേധിച്ചു ദുര്യോധനൻ അവരെ
അജ്ഞാതകേന്ദ്രത്തിൽ ബന്ദികളാക്കി എന്നാണു വഴിയമ്പലങ്ങളിൽ കേൾക്കുന്നതു്”, കൊട്ടാരം ലേഖിക
കൗരവ ഭരണകൂടത്തിന്റെ പ്രതിരോധവകുപ്പു് വക്താവിനോടു് ചോദിച്ചു.
</p>
          <p style="indent">“മാനസിക പീഡനവും അപമാനവും സഹിക്കുകയാണെന്നു കൗരവർ
പറഞ്ഞതായി കുതിരപ്പന്തികളിൽ കേട്ടിരുന്നു എന്നു് കൂടി പറയൂ. വിശ്വാസം തോന്നും. തീർത്തും
മനുഷ്യത്വരഹിതമായ രീതിയിലാണു് കൗരവർ സ്വന്തം സഹോദരന്മാരെ ഒളിവിൽ പാർപ്പിച്ചിരിക്കുന്നതു്
എന്നും, ജീവിതപങ്കാളിയെ കാണാൻ സമ്മതിക്കാതെ ദുര്യോധനൻ വിലങ്ങിട്ടിരിക്കയാണെന്നും
പറഞ്ഞുനോക്കൂ. സുഹൃത്തേ, കൗരവർ സുഖചികിത്സയിലാണു്. നീണ്ടതും കഠിനവുമായ സൈനിക
പരിശീലനത്തിനു ശേഷം കുരുക്ഷേത്രയിൽ കൗരവയുദ്ധക്ഷമത ഇരട്ടിയാകും എന്ന പ്രതീക്ഷയാണു്
ഞങ്ങൾക്കുള്ളതു്. പന്ത്രണ്ടു വർഷം പാണ്ഡവർ വനാശ്രമത്തിൽ ‘തിന്നും കളിച്ചും’ കഴിഞ്ഞ പോലെ അല്ല,
ശരീരത്തിന്റെ കായികചലന ശക്തി നാലിരട്ടിയാക്കുന്ന അപൂർവ്വയിനം ഭക്ഷണരീതി. അതും
പൂർണ്ണബ്രഹ്മചര്യത്തോടെ. അവരെ പാർപ്പിച്ചിരിക്കുന്നതു് ശ്വാസം കിട്ടാത്ത ഭൂഗർഭഅറയിലല്ല, സുഖശീതള
ഹിമാലയ താഴ്‌വരയിലെ ആശ്രമങ്ങളിൽ! ചെല്ലൂ പോയി കുതിരപ്പന്തികളിൽ ഉറക്കെ ചൊല്ലൂ ഈ
സദ്വാർത്ത!”
</p>
          <p style="indent">“എല്ലാം ഞാനാണു് എന്നുതുടങ്ങിവച്ചാണല്ലോ ഓരോ അസംബന്ധവും
നിങ്ങൾ തട്ടിമൂളിക്കുന്നതു്!” കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു, “എല്ലാ വകുപ്പുകളും നിങ്ങൾ കൈവശം
വച്ചാൽ, യുധിഷ്ഠിരൻ എങ്ങനെ സമയം ചെലവഴിക്കും?” യുദ്ധാനന്തര ഹസ്തിനപുരിയിൽ പാണ്ഡവർക്കു്
ചെങ്കോൽ കൈവശം വന്ന ദിനങ്ങൾ.
</p>
          <p style="indent">“രാജസൂയ യാഗം ചെയ്യാൻ ഏക തടസ്സമായിരുന്ന ജരാസന്ധനെ ഞാൻ
മഗധയിൽ പോയി ആ ‘തടസ്സം നീക്കി’യതുകൊണ്ടല്ലേ യുധിഷ്ഠിരൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിപദവി
നേടിയതു് ? ഞാൻ മുറുമുറുത്തുവോ? അഞ്ചിലൊരു പങ്കുമാത്രം പാഞ്ചാലിയിൽ ഉണ്ടായിരുന്ന യുധിഷ്ഠിരൻ
പാഞ്ചാലിയെ മഹാറാണിയാക്കി ഞങ്ങളെ ദാമ്പത്യത്തിലെ ‘അരികുജീവി’കളാക്കിയപ്പോൾ, അടച്ചുവോ
ഞാനയാൾക്കുമുമ്പിൽ ‘ഭീമ’കാരുണ്യത്തിന്റെ ശ്രീകോവിൽ? ചൂതാടി എല്ലാം നഷ്ടപ്പെടുത്തി, ഉടുതുണിക്കു്
മറുതുണിയില്ലാതെ കാട്ടിൽ കുടിൽ പണിതുകഴിയുമ്പോൾ, ഒരക്ഷരം അപമര്യാദയായി ഞാൻ
ഉച്ചരിച്ചുവോ? അജ്ഞാതവാസക്കാലത്തു കീചകനെന്നൊരു ഭീകരൻ പാഞ്ചാലിയെ
കടന്നുപിടിക്കുന്നതൊരു നിശാവിനോദമാക്കിയ കാലം, വിരാടരാജാവുമൊത്തു ചൂതാടി യുധിഷ്ഠിരൻ
രസിക്കുമ്പോൾ ഞാൻ വേണ്ടിവന്നില്ലേ പാതിരാ മിന്നലാക്രമണത്തിൽ പെണ്ണാഭിമാനം കാക്കാൻ? കുരു
ക്ഷേത്രയിൽ നൂറു കൗരവരെയും ഈ കൈകൾകൊണ്ടു് ഞെരിച്ചുകൊല്ലുമ്പോൾ യുധിഷ്ഠിരൻ അർദ്ധസത്യം
പറഞ്ഞു അധ്യാപകനെ ചതിച്ചുകൊല്ലാൻ ചട്ടുകമായില്ലേ? നാളെ ഹസ്തിനപുരിയുടെ
നാലതിരുകൾക്കപ്പുറത്തുനിന്നു വിദേശ ആക്രമണമുണ്ടായാൽ? ഞാൻ, ഈ ഞാൻ വേണ്ടേ, ഗദ വീണ്ടും
പൊടിതട്ടാൻ? കൗരവർ കാലപുരിയിലേക്കു പോയെങ്കിലും, വിധവകളും സന്താന പരമ്പരകളും
ഗ്രഹണസമയത്തുപോലും തല പോക്കാതിരിക്കണമെങ്കിൽ, അപ്പോഴും ഈ ഗദ തന്നെ വേണ്ടേ അവരെ
നിർവീര്യമാക്കാൻ? അപ്പോൾ, നിങ്ങൾ പറയൂ, ആരായിരിക്കണം പുതു നാടുവാഴി? എന്നിട്ടും മൂപ്പിളമ
നോക്കി താഴുമ്പോൾ എനിക്കു് വേണം ഇഷ്ടവകുപ്പുകൾ!—പ്രതിരോധം സാമ്പത്തികം കുറ്റാന്വേഷണം
രഹസ്യാന്വേഷണം വിധവാപുനരധിവാസം ഇവയൊക്കെ ഞാൻ അല്ലാതെ വേറെ ആരു കൈകാര്യം
ചെയ്യും. യുധിഷ്ഠിരൻ? ചൂതാട്ടമൊഴികെ മറ്റെന്തു വകുപ്പും!”
</p>
          <p style="indent">“നിങ്ങളാറംഗ പദയാത്രികരിൽ, ആർക്കു ആരായിട്ടു വരും ഈ
അനാഥപ്രേതം? വഴിയാത്രയിൽ കുഴഞ്ഞുവീണവൾക്കു കുടിനീർ കൊടുക്കാനോ,
ബോധരഹിതയെന്നറിഞ്ഞപ്പോൾ അടിയന്തര ശുശ്രൂഷ ചെയ്യാനോ, മരിച്ചെന്നറിഞ്ഞപ്പോൾ ചരമശുശ്രൂഷ
ചെയ്തു ശവമടക്കിനു തയ്യാറാവാതെയോ, തന്നിഷ്ടത്തോടെ നിങ്ങളെല്ലാവരും കടന്നുകളഞ്ഞപ്പോൾ,
ഞങ്ങളിൽ ചില വാശിക്കാരായ മനുഷ്യാവകാശപ്രവർത്തകർ ഓടിച്ചിട്ടുപിടികൂടി നിങ്ങളെ
കൊണ്ടുവരികയായിരുന്നല്ലോ. ഒരുമിച്ചു യാത്രതുടങ്ങിയവരിൽ, ഏക സ്ത്രീ മരിച്ചിട്ടും, ഒന്നുതിരിഞ്ഞു
നോക്കാതെ, നിങ്ങൾ അഞ്ചു് പേരും കാൽ മുന്നോട്ടുവച്ചുവെന്നു ആദിവാസിവനിതാവകാശ
പ്രവർത്തകയുടെ ഗുരുതരമായ പരാതി ഉയർന്നിട്ടുണ്ടല്ലോ. വയോജനങ്ങൾ എങ്കിലും, പ്രത്യക്ഷത്തിൽ
ആരോഗ്യവാന്മാരായ നിങ്ങളുടെ നഗ്നമായ മനുഷ്യാവകാശ അവഗണനക്കുമെന്തു വിശദീകരണമാണ്
പറയാനുള്ളതു്. പറയുന്നതും, വായടച്ചുപറയാതിരിക്കുന്നതും നിങ്ങൾക്കെതിരെ നടപടിക്കു് കാരണമാവാം
എന്നു് താക്കീതു ചെയ്യുന്നു”, മലഞ്ചെരുവിലെ ജനസഭയിലേക്കു് ബലംപ്രയോഗിച്ചു പിടിച്ചുകൊണ്ടുവന്നു്
പ്രതിക്കൂട്ടിൽ നിർത്തിയ അഞ്ചുപേരോടു് ആദിവാസിമൂപ്പൻ ചോദിച്ചു.
</p>
          <p style="indent">“വയോജന ശാരീരികഅസുഖങ്ങൾ ഉണ്ടായിരുന്നവൾ പരേത.
വഴിനടക്കുമ്പോൾ ഇടക്കൊക്കെ വീഴാറുണ്ടു് എന്നാണറിവു്. കിടന്നകിടപ്പിൽ കുറച്ചുനേരം സ്വസ്ഥമായി
കഴിഞ്ഞാൽ, ഞെട്ടിയെഴുനേറ്റു് ജോലിപൂർത്തിയാക്കുന്ന പതിവുണ്ടായിരുന്നു. പ്രാഥമിക
പ്രേതപരിശോധനയിൽ പരിക്കൊന്നും നിങ്ങൾ തൊലിപ്പുറമേ കണ്ടില്ലല്ലോ. വസ്തുനിഷ്ഠമായി
നോക്കുമ്പോൾ, അസ്വാഭാവികത സംശയിക്കാനാവാത്ത സാധാരണ മരണം എന്നുമാത്രമല്ലേ ആർക്കും
പറയാനാവൂ? ഞങ്ങൾക്കിടയിലൊരു ദാമ്പത്യധാരണയുണ്ടായിരുന്നു. ആരു ബോധംകെട്ടു വഴിയിൽ
കുഴഞ്ഞുവീണാലും, കിടന്നാലും, ഭാവിജീവിതത്തിന്റെ ഉത്തരവാദിത്വം പ്രകൃതിക്കുവിട്ടുകൊടുത്തു,
ബാക്കിയുള്ളവർ സ്വർഗ്ഗരാജ്യയാത്ര തുടരുക. അതു് മാനിക്കാതെ, സംഘാംഗങ്ങളെ വിചാരണ
ചെയ്യുന്നതിൽ ഒറ്റ വാക്കേ പറയാനുള്ളു—നിർഭാഗ്യകരം!” വാൽ പൊക്കിയും മണ്ണിൽ മാന്തിയും
കൂടെയുണ്ടായിരുന്ന അനാഥപ്പട്ടി അക്ഷമകാണിച്ചു.
</p>
          <p style="indent">
            <pb n="18" ed="2023-05-19"/>
          </p>
          <p style="indent">“ദൂരെ നിന്നും നോക്കുമ്പോൾ നിങ്ങൾ പരുഷമായി പ്രതികരിക്കുന്ന പോലെ
തോന്നി. അന്യായമായ ആവശ്യങ്ങൾ വല്ലതും ആളറിയാതെ കുന്തി ഉന്നയച്ചതാണോ പ്രകോപനം?”,
കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു. പുഴയോര പ്രഭാതവെയിൽ വീണ ആ സുന്ദരമുഖം
അശാന്തമായിരുന്നു. ചുണ്ടുകൾ വിറച്ചിരുന്നു. കണ്ണുകൾ ഈറനായിരുന്നു.
</p>
          <p style="indent">“എന്നെ പ്രസവിച്ച സ്ത്രീ എന്നവർ പരിചയപ്പെടുത്തി. നവജാത ശിശുവിനെ
നീരൊഴുക്കിൽ മരിക്കാൻ വിട്ട കഠിനഹൃദയയെ നേർക്കുനേർ കണ്ടു ഞാൻ ഞെട്ടി, തുറിച്ചുനോക്കിയപ്പോൾ
അവർ പ്രതീക്ഷിച്ചുവോ ആകസ്മികമായി വഴിയിൽ കണ്ടെത്തിയ പെറ്റ തള്ളയോടു
നിർവ്യാജസ്നേഹമാണെന്നു? അതിൽ പിടിച്ചവർ സ്വാധീനം ചെലുത്താൻ ശ്രമിച്ചു. എക്കാലവും
ഹസ്തിനപുരി വിദ്യാലയങ്ങളിൽ, കീഴ്ജാതിക്കാരനെന്നു് അവമതിക്കുകയും സാമൂഹ്യമായി
പാർശ്വവൽക്കരക്കയും ചെയ്തിരുന്ന അർജുനനെയും നിങ്ങൾ പെറ്റതാണോ എന്നു് ചോദിക്കാൻ ഞാൻ
മുഖം ഉയർത്തിയപ്പോൾ, അവർ ഒരുപക്ഷേ, കരുതി, നവ സാഹോദര്യം തളിരിട്ടു! കുരുക്ഷേത്രയുദ്ധത്തിൽ
പാണ്ഡവസുരക്ഷ ഞാൻ ഉറപ്പുകൊടുക്കണമെന്നു അനുകൂല സാഹചര്യം ചൂഷണം ചെയ്തു
വൈകാരികതയോടെ ആവശ്യപ്പെട്ടു. നോട്ടം മാറ്റാതെ, മാതൃത്വത്തിന്റെയും സാഹോദര്യത്തിന്റെയും
മൃദുലവികാരമുപയോഗിച്ചവർ, കുളി കഴിഞ്ഞുവരുന്ന എന്റെ ഹൃദയശാന്തത തരപ്പെടുത്താൻ ശ്രമിച്ചപ്പോൾ
ഞാൻ ഇടപെട്ടു—ജീവനൊടുങ്ങുംവരെ സൗഹൃദം നിലനിർത്തുമെന്നു് വാക്കു കൊടുത്താണു് ഞാൻ
ദുര്യോധനന്റെ കൂട്ടാളിയായതു. അതാണെനിക്കഭിമാനം. പെറ്റകുഞ്ഞിനെ പുഴയൊഴുക്കിൽ മരിക്കാൻ വിട്ട
തള്ളയല്ല എന്റെ ‘അമ്മമാതൃക’, അരങ്ങേറ്റമൈതാനത്തിലെ പൊതുവേദിയിൽ പാണ്ഡവവർ എന്നെ
അവഹേളിക്കുകയും നിസ്സാരവൽക്കരിക്കയും ചെയ്യുന്നതു് അവിടെ കൂടിയിരുന്ന അഭിജാതസദസ്സു കണ്ടിട്ടും
കണ്ടില്ലെന്നമട്ടിൽ ഇരുന്നപ്പോൾ, അവസരോചിതമായി ഇടപെട്ടു എന്റെ സ്വാഭിമാനം കാത്തതു, നിങ്ങൾ
കൊല്ലാൻ കരുതി വച്ച ദുര്യോധനനാണു. അവൻ എനിക്കു് സംരക്ഷകൻ, എന്നെന്നും വേണ്ടപ്പെട്ടവൻ,
അവന്റെ ശത്രുക്കൾ എനിക്കു യുദ്ധത്തിൽ പ്രതിയോഗികൾ.”
</p>
          <p style="indent">“ഗാന്ധാരീവിലാപം നേരിട്ടുകണ്ട ഒരമ്മയെന്ന നിലയിൽ എങ്ങനെ നിങ്ങൾ
പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കുരുക്ഷേത്ര.
</p>
          <p style="indent">“ഗാന്ധാരി ഇക്കാലവും തുണികെട്ടി മറയ്ക്കേണ്ടതു് സ്വന്തം കാഴ്ച ആയിരുന്നോ?,
അതോ, ഘനീഭവിച്ച മൗനത്തിന്റെ പ്രഹരമൂല്യം ഉൾക്കൊള്ളാതെ, അതിവൈകാരികതക്കു് ഹൃദയ
ജാലകങ്ങൾ മലർക്കെ തുറന്നുകൊടുത്ത സ്വന്തം ചുണ്ടുകൾ ആയിരുന്നോ?”
</p>
          <p style="indent">“നവവധുവായി അതിഥിമന്ദിരത്തിൽ കഴിഞ്ഞ ഇടവേളയിൽ,
കൈവിരലുകളിൽ പൂച്ചെണ്ടും, കവിളിണകളിൽ ശോണിമയു മായി ‘ദർശനം’ കാത്തുനിൽക്കുന്ന കൗരവരെ
ഞാൻ ഓർക്കുന്നു. ആ പ്രണയഹൃദയമെങ്ങനെ ഈ വിധം പീഡകനായി?”, കൊട്ടാരം ലേഖിക ചോദിച്ചു.
വസ്ത്രാക്ഷേപത്തിന്റെ അലകൾ അടിച്ചുതീർന്നിട്ടില്ലാത്ത ദിനങ്ങൾ.
</p>
          <p style="indent">“ഇന്നും ആരാധകൻ! ഉടലഴകിൽ മാത്രമല്ല ഭ്രമം, കൈവിരലുകളുടെ
കലാപരമായ ചലനങ്ങളും പുഞ്ചിരിയും ഉച്ചാരണശുദ്ധിയുള്ള പദാവലിയും ഒന്നും,
ആരാധനയോടെയല്ലാതെ കണ്ടിട്ടില്ല. അതുകൊണ്ടായില്ലല്ലോ, ഒരിക്കലവളെ വിരുന്നിനു ക്ഷണിക്കാൻ
പോയപ്പോൾ, പച്ചക്കാടിനകത്തെ അതിഥിമന്ദിരം വിരലനക്കത്തിലൂടെ ചൂണ്ടിക്കാട്ടിയവൾ പറഞ്ഞു,
“ഇതെനിക്കിവിടെ സ്ഥിരതാമസത്തിനു ഇഷ്ടദാനമായി ധൃതരാഷ്ട്രർ പതിച്ചുനൽകുമോ?”. ആ മുഖം
നോക്കിയപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. കൗരവരാജവധുക്കളുടെ പിതൃകുടുംബങ്ങൾ സന്ദർശനത്തിനു്
വരുമ്പോൾ ദിവസങ്ങളോളം പാർക്കാൻ സൗകര്യമായ രാജവസതിയാണതു്. എങ്ങനെ പാഞ്ചലിക്കതു്
പാരിതോഷികമായി നൽകും! അവളുടെ മനസ്സു വായിച്ചതോടെ ആരാധകഹൃദയം നൊന്തു.
വിശദീകരിക്കാൻ ഞാൻ ശ്രമിച്ചു. ഓരോന്നുപറഞ്ഞു അവൾ വിരൽചൂണ്ടി എന്നെ പുറത്താക്കി.
പ്രഭാതദർശനത്തിനു സ്വീകരിക്കാതായി. അത്താഴവിരുന്നിനു മഹാറാണി ഗാന്ധാരിയുടെ ക്ഷണം
അറിയിച്ചപ്പോൾ, വേറെ തിരക്കുണ്ടെന്നവൾ നിരാകരിച്ച ദുരനുഭവമുണ്ടു്. ഒന്നുംഞാനാരോടും,
ദുര്യോധനനോടു് പ്രത്യേകിച്ചും, അറിയിച്ചില്ല. എങ്കിലും അവളുടെ കമനീയരൂപം കാണാൻ നിർലജ്ജം
പൂക്കളുമായി അതിഥിമന്ദിരം സന്ദർശിക്കും. ദൂരെ തേജോമയമായ രൂപം കണ്ടാൽ കരൾ തുടിക്കും,
കാണാനാവാതെ മടങ്ങുമ്പോൾ കണ്ണു നിറയും. ആ എന്നെയാണു്, ഉടുതുണിയൂരിയവനെന്നു
നീതിപീഠത്തിൽ പരാതി കൊടുത്തു് കൗരവസ്ത്രീകൾക്കു മുമ്പിൽ അപമാനിച്ചതു്!” കണ്ണുകൾ
സജലങ്ങളായി. ചുണ്ടുകൾ കോടി. മുഖം ഇരുകൈപ്പത്തികൾകൊണ്ടു് മൂടി.
</p>
          <p style="indent">
            <pb n="19" ed="2023-05-21"/>
          </p>
          <p style="indent">“കൂട്ടുകുടുംബസ്വത്തു പങ്കിടുന്നതിൽ ഇരുകൂട്ടരും തമ്മിൽ തല്ലി കുരുക്ഷേത്രത്തിൽ
ചാവുന്നതൊക്കെ ശരി, ഹസ്തിനപുരിയുടെ ആരോഗ്യരംഗത്തു എന്തുണ്ടു് നിങ്ങളുടെ ഭരണകൂടത്തിനു് മേനി
പറയാൻ?”, കൊട്ടാരം ലേഖിക മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു.
</p>
          <p style="indent">“പേറ്റുചൂരു് മാറാത്ത നവജാതശിശുക്കളെ പുഴയൊഴുക്കിൽ
മുക്കിക്കൊല്ലുന്നൊരു യക്ഷിക്കുട്ടി ഈ നാട്ടിൽ മഹാറാണി ഗംഗ ആയിരുന്നു എന്നറിയാമോ?
മനസികരോഗബാധിതയായ ഗംഗാ ദേവിയെ ചികിൽസിക്കാൻ തുടങ്ങിയ ആതുരാലയമാണു് ആദ്യം
ഹസ്തിനപുരി ചരിത്രത്തിൽ ഇടം പിടിച്ചതു്. അവൾക്കോ നാടിനോ ഗുണം ഉണ്ടായില്ല. എട്ടാമത്തെ
ഇളംകുഞ്ഞുമായി അവൾ ഓടിപ്പോയി പിന്നെ ആരും അവളെ കണ്ടവർ ഇല്ല. ശന്തനു കണ്ടു എന്നൊക്കെ
പറഞ്ഞതു് ആരും ഗൗരവത്തിൽ എടുത്തില്ല. സത്യവതിയുടെ മകൻ രാജാവായപ്പോൾ,
ക്ഷയരോഗിയുമായി. അവനു വിശ്രമിക്കാൻ മലനാടിൽ ഒരു അരമന പണിതു. രോഗം മൂർച്ഛിച്ചു
വിചിത്രവീര്യൻ കാലം ചെന്നപ്പോൾ, അതൊരു കുരുവംശ വേനല്ക്കാലവസതിയായി, കുന്തി അതിനെ
അരക്കില്ലം എന്നു പരിഹാസത്തിൽ വിളിച്ചു അർധരാത്രി തീയിട്ടപ്പോൾ, അവളെ പിടികിട്ടാപ്പുള്ളിയായി
രാജാവു് പ്രഖ്യാപിച്ചു. പാഞ്ചാലപുത്രിയായ ഞാനുമൊത്തു കൊട്ടാരത്തിൽ വരുന്നതും കണ്ടു. ധൃതരാഷ്ട്രർ
ഒറ്റ അടിക്കു നൂറുകുട്ടികളുടെ പിതൃസ്ഥാനം നേടിയപ്പോൾ ഗർഭസ്ഥശിശു, നവജാതശിശു, എന്നൊക്കെ
ചികിത്സാരീതികളിൽ മാതൃപരിചരണവിഭാഗം പ്രവർത്തിച്ചുതുടങ്ങി. കുരുക്ഷേത്രകഴിഞ്ഞു, ആരുമാരും
ഇപ്പോൾ പ്രസവത്തെക്കുറിച്ചൊന്നും മിണ്ടാട്ടമില്ല, അപ്പോൾ വേണ്ടിവന്നു പാണ്ഡവർക്കു
വയോജനചികിത്സാകേന്ദ്രവും എനിക്കുള്ള സൗന്ദര്യ പരിലാളനകേന്ദ്രവും. അധികം വൈകാതെ
വിഷവൈദ്യശാലകൂടി വേണ്ടിവരുമെന്നു് ‘പാമ്പുപിടുത്ത’ക്കാരനായ പരീക്ഷിത്തു് എന്ന അഭിമന്യുപുത്രൻ
അർത്ഥഗർഭമായി പറഞ്ഞുതുടങ്ങിയിട്ടുണ്ടു് അതൊരു പ്രവചനമാണു് എന്നു് സഹദേവൻ
അർത്ഥഗർഭമായ സൂചനയും തന്നു!”
</p>
          <p style="indent">
            <pb n="20" ed="2023-05-22"/>
          </p>
          <p style="indent">“സൈനികരുടെ പോരാട്ടം നിന്നാൽ, പോർക്കളത്തിൽ നിങ്ങളുടെ ‘പരാക്രമം’
ഉടൻ തുടങ്ങും അല്ലെ?”, യുദ്ധനിർവ്വഹണസമിതിയുടെ അധ്യക്ഷനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
കുരുക്ഷേത്ര.
</p>
          <p style="indent">“രാവിലെ സൈനികർ പോരാടാൻ വരുമ്പോൾ, ഒരു മുറി മാംസമോ ഒരു തുള്ളി
ചോരയോ ഇല്ലാതെ, പുത്തൻ പുതുഭൂമി പോർക്കളം! ഭാഗ്യം, ഒഴുക്കുള്ള പുഴയുടെ സാന്നിധ്യം, ശുഭ
പ്രതീക്ഷ. അർദ്ധപ്രാണരും പൂർണ്ണജഡങ്ങളും നിറഞ്ഞ ജൈവമാലിന്യം ഒരുപോലെ ഏറ്റെടുക്കും പുഴ.
എന്നാലും ഞങ്ങൾ വേണം ഓരോ ഉടലും പലയിടങ്ങളിൽനിന്നും വാരിക്കോരിയെടുത്തു പാതിരാവിൽ
പുഴയിൽ ഒഴുക്കാൻ. കഠിന അധ്വാനം തന്നെയാണതു്. ജഡഭാരം കുറക്കാൻ, പരേതസൈനികരുടെ
വസ്ത്രാക്ഷേപം ഉണ്ടാവും. ഊരിയെടുത്ത സൈനികവസ്ത്രങ്ങളിൽ നിന്നും വിപണി മൂല്യമുള്ള പലതും കിട്ടും.
നിശാനിയോഗത്തിനു ലഭിക്കാവുന്ന പാരിതോഷികം. ഒഴുക്കിയ ജഡങ്ങൾ പുലർച്ചയോടെ
തെക്കോട്ടൊഴുകി പ്രയാഗിൽ ഗംഗയുമായി ചേർന്നു് സംഗം കടവിൽ എത്തുമ്പോൾ, അന്ത്യകർമ്മങ്ങൾ
ചെയ്തു ആത്മാവുകൾ അർഹിക്കുന്ന ഇടങ്ങളിലേക്കു് യാത്രയാക്കും. പ്രാണൻ പോകാതെ
പരിഭ്രമിക്കുന്നൊരു സൈനികൻ, കേട്ടോ, ഞങ്ങൾക്കുനേരെ ഇരുകൈകളും നീട്ടി യാചിച്ച
ഓർമ്മയുണ്ടു്—“കഴുത്തിൽ ചവിട്ടി എന്റെ പ്രാണനെടുക്കൂ, ഇവിടെ വരുമ്പോൾ എനിക്കറിയാമായിരുന്നില്ല
ഇതൊരു കൂട്ടുകുടുംബ സ്വത്തുതർക്കം മാത്രമാണെന്നു്. വൈദേശികാക്രമണം നേരിടുന്ന ഹസ്തിനപുരിയുടെ
അഖണ്ഡത പരിപാലിക്കാൻ എന്നായിരുന്നു കൗരവ കരാറുകാർ ബോധ്യപ്പെടുത്തിയതു്.” ഞങ്ങൾ
നേരിടുന്നതു് കരാർ തന്ന കൗരവർ ചതിക്കുമോ എന്ന ഭീതിയാണു്. യുദ്ധം കഴിഞ്ഞാൽ ജേതാക്കൾ
വേതനം തരാതെ ഞങ്ങളെ തള്ളിപ്പറയുമോ?”
</p>
          <p style="indent">“സ്ത്രീവിരുദ്ധത ഹസ്തിനപുരിയിൽ ഞങ്ങൾ കണ്ണുനിറയെ കണ്ടിട്ടുണ്ടു്, എന്നാൽ
ഇത്ര ഹീനമായൊരു സ്ത്രീവിരുദ്ധപ്രവൃത്തിക്കു് നിങ്ങൾ എങ്ങനെ കുരുക്ഷേത്രയിൽ പ്രദർശനാനുമതി
കൊടുത്തു എന്നാണു് കുതിരപ്പന്തികളിൽ നിറഞ്ഞുകവിയുന്ന സംവാദം.” കൊട്ടാരം ലേഖിക കുരുക്ഷേത്ര
യുദ്ധനിർവ്വഹണ അധികാരിയോടു് ചോദിച്ചു. പോരാട്ടത്തിന്റെ പതിനെട്ടാം നാൾ അന്ത്യയാമം.
</p>
          <p style="indent">“കാശിരാജകുമാരി അംബയുടെ തിരുവവതാരമെന്നു അന്ധവിശ്വാസികൾ
കരുതുന്ന ശിഖണ്ടിയെക്കുറിച്ചാവില്ല നിങ്ങളുടെ രോഷപ്രകടനമെങ്കിൽ, അതു് കുറച്ചുമുമ്പു് കണ്ട
അശ്വത്ഥാമാവിന്റെ അസ്ത്രപ്രയോഗത്തെക്കുറിച്ചായിരുന്നുവോ? ശരിയാണു്, പ്രതിയോഗിയുടെ കരളിൽ
കൂരമ്പു തറക്കുന്നതെല്ലാം പതിവു കാഴ്ചയെങ്കിലും കൗമാരയോദ്ധാവിന്റെ വിധവയായ പൂർണ്ണ ഗർഭിണിയുടെ
ഗർഭപാത്രം അവളുടെ സമ്മതമില്ലാതെ നീക്കം ചെയ്യുന്നൊരുതരം തരംതാണ അസ്ത്രപ്രയോഗം ഇപ്പോൾ
സംഭവിച്ചു എന്നു് ഞാൻ സമ്മതിക്കുന്നു. എന്തുകൊണ്ടവനെ നാടുകടത്തുന്നതിനപ്പുറം, തലവെട്ടിയില്ല
എന്നുചോദിച്ചാൽ, ജാതിശ്രേണിയെക്കുറിച്ചു ഞാനും ചിലതു പൊട്ടിത്തെറിച്ചു പറഞ്ഞുപോകും.
ദ്രോണപുത്രനായ ബ്രാഹ്മണഅശ്വത്ഥാമാവു് ആയിരുന്നു ദൈവദത്ത അസ്ത്രം ഉപയോഗിച്ചു് ഉത്തര
രാജകുമാരിയുടെ ഗർഭപാത്രം നീക്കിയതു്, അഥവാ നീക്കും മുമ്പു് ഞങ്ങളവനെ നിഷ്ക്രിയനാക്കി വിചാരണ
ചെയ്തു നാടുകടത്തിയതു്. അതിൽകവിഞ്ഞെന്തെങ്കിലും അരുതാത്തതു അവിടെ ഉണ്ടായെങ്കിൽ പട്ടിക തരൂ
ഞങ്ങൾ പരിശോധിക്കാം. യുദ്ധനിര്വഹണത്തിന്റെ കൗരവ കരാർ അനുസരിച്ചു വേതനം, കൗരവർ തന്നെ
തരുമെന്നാണു് പറഞ്ഞിരുന്നതു്, അവസാനത്തെ കൗരവനും ജഡമായ സ്ഥിതിക്കു്, യുധിഷ്ഠിരൻ തരുമോ,
അതോ ‘അർദ്ധസത്യത്തിന്റെ അവതാരം’ ഞങ്ങളുടെ ഹൃദയം തന്നെ പിച്ചിയെടുത്തു പറിച്ചുമാറ്റുമോ!”
</p>
          <p style="indent">
            <pb n="21" ed="2023-05-23"/>
          </p>
          <p style="indent">“കുരുക്ഷേത്ര യുദ്ധഫലം പ്രസിദ്ധീകരിച്ചല്ലോ. പരാജയത്തിന്റെ വെളിച്ചത്തിൽ
നിങ്ങളുടെ സ്ഥാനത്യാഗം പ്രതീക്ഷിക്കാമോ? ജേതാക്കൾ കാണാൻ കാത്തിരിക്കുന്നു!
കൗരവരാജവധുക്കൾ എല്ലാവരും വൈധവ്യത്തിന്റെ വെള്ളവേഷമണിഞ്ഞു ദുഃഖാചരണം ആരംഭിച്ചിട്ടും
രാജാവു് അറിഞ്ഞ മട്ടില്ലല്ലോ.” കൊട്ടാരം ലേഖിക ധൃതരാഷ്ട്രരോടു് ചോദിച്ചു.
</p>
          <p style="indent">“ഞാൻ സിംഹാസനത്തിൽ ഇരിക്കുന്നതു് കുരുവംശ
ഭരണകൂടത്തിനുവേണ്ടിയല്ലേ? ഇക്കഴിഞ്ഞ പതിനെട്ടുനാൾ ഹസ്തിനപുരി കോട്ട ഭേദിക്കാനോ,
കോട്ടവാതിലിൽ ആഞ്ഞൊന്നടിച്ചു സ്ത്രീകളെ ഭീഷണിപ്പെടുത്താനോ ശത്രുപക്ഷത്തുള്ള ആർക്കും
സാധിച്ചില്ല എന്നതാണെന്റെ ഭരണനേട്ടം. അതല്ലാതെ ഞാൻ എങ്ങനെ എവിടെയോ സംഭവിച്ച
കുരുക്ഷേത്ര യുദ്ധദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും? നിങ്ങൾ പറയുന്നതു് എന്റെ മക്കളുടെയും
പ്രിയജനങ്ങളുടെയും ബലിദാനത്തെക്കുറിച്ചാണെങ്കിൽ അവർ മരിച്ചു എന്നു് ആധികാരികമായി
യുദ്ധനിർവ്വഹണസമിതിയുടെ ഔദ്യോഗിക അറിയിപ്പു് കിട്ടട്ടെ. അല്ല ആരാണു് ജേതാക്കൾ എന്നു് നിങ്ങൾ
പറയുന്ന ഈ പാണ്ഡവർ? അവരെ കണ്ടാൽ അവർ ഇന്ന ആളുടെ മക്കൾ, അവർ യുദ്ധം
നിർണ്ണായകവിജയം നേടിയ സ്ഥിതിക്കു് കുരുവംശപിന്തുടർച്ചക്കു ഭരണ യോഗ്യത നേടിയവർ
എന്നുറപ്പിക്കാൻ ഈ കൊട്ടാരത്തിൽ കൃപാചാര്യൻ ഒഴികെ ഗുരു ഉണ്ടോ? എല്ലാം ഞാൻ തന്നെ
നോക്കണം എന്നുവച്ചാൽ! എന്നാൽ കാര്യം പറയാൻ കാഴ്ചപരിമിതി തടസ്സമാവരുതല്ലോ. തിരക്കുണ്ടു്
ഉച്ചഭക്ഷണത്തിനു വിശ്രമത്തിനും സമയമായി.”
</p>
          <p style="indent">“പരിഷ്കൃതലോകം ആദരിക്കുകയും, ധാർമ്മികതയിലൂന്നി പറയുന്നതു്
ശ്രദ്ധിക്കയും ചെയ്യുന്ന യുധിഷ്ഠിരനോടു് നിങ്ങൾക്കു മാത്രമെന്താണൊരു ശീതസമരം?” മുട്ടുകുത്തി
കൈമുത്തി, ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദി ച്ചു. ഹസ്തിനപുരി
ഉൾപ്പെടെ ആര്യാവർത്തനാടുവാഴികളെ തന്ത്രപരമായി പൂർത്തിയാക്കിയ രാജസൂയയാഗത്തിലൂടെ
സാമന്തന്മാരാക്കിയ പാണ്ഡവരുടെ രാജ്യതന്ത്രക്കാലം.
</p>
          <p style="indent">“അങ്ങനെയാണോ നിങ്ങൾ എന്നെ വായിച്ചെടുക്കുന്നതു! യുധിഷ്ഠിരൻ
സംസാരിക്കുന്നതിൽ സത്യം ഉണ്ടോ എന്നതല്ല, ഭാര്യ എന്ന നിലയിൽ എന്റെ പരിഗണനാവിഷയം. നേട്ടം
കൊയ്യാൻ അതെല്ലാം സൗകര്യപൂർവ്വം ചവിട്ടുപടികൾക്കുമാത്രമായി സ്വരൂപിക്കുകയും, ഹൃദയശൂന്യമായി
വാക്കുകൾ ഉച്ചരിക്കുകയും ചെയ്യുന്നതിലാണെന്റെ കരൾനൊമ്പരം. പാരിസ്ഥിതിപ്രശ്നങ്ങളോടുള്ള
പാണ്ഡവരുടെ പ്രഖ്യാപിതനിലപാടു്, “എന്തുവിലകൊടുത്തും വിശ്വപ്രകൃതിയുടെ പരിപാലനം”
എന്നുപറയുക, കുടിയേറ്റത്തിനു ഇഷ്ടദാനമായി നേടിയ ഖാണ്ഡവപ്രസ്ഥം തീയിടുക—ഇരട്ടത്താപ്പു
തുറന്നുകാട്ടിയ ‘ഹസ്തിനപുരി പത്രിക’യിൽ നിന്നും കേൾക്കണം എനിക്കു് പഴി!”, വരിനിൽക്കുകയായിരുന്ന
അടുത്തപടി സന്ദർശകരെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്ന പൊതു സമ്പർക്കത്തിലായിരുന്ന യുധിഷ്ഠിരൻ,
കൊട്ടാരം ലേഖികയെ ഒളിനോട്ടപരിധിയിൽ ചെവിയോർക്കുന്നതവൾ ശ്രദ്ധിച്ചു.
</p>
          <p style="indent">
            <pb n="22" ed="2023-05-24"/>
          </p>
          <p style="indent">“ഈ പൂവിനുവേണ്ടി കാടായ കാടൊക്കെ നിങ്ങൾ അവനെ ഓടിച്ചെന്നോ?”,
കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
</p>
          <p style="indent">“എന്നോടവൻ ശരാശരി ഭർത്താവിൽ കവിഞ്ഞു പ്രണയം നടിക്കുന്ന
പതിവുണ്ടു്. ഗാർഹിക സാഹചര്യങ്ങളിൽ സ്ത്രീക്കു എത്ര തിരക്കിലും അതൊക്കെ ശ്രദ്ധിക്കാനാവും.
എന്നാലൊട്ടു പ്രതിഷേധിക്കാറുമില്ല. വിട്ടുകൊടുക്കാറുമില്ല. വിലപേശാനുള്ള സൗകര്യമായി പ്രണയത്തെ
ഭർത്താക്കന്മാർ ദുരുപയോഗം ചെയ്യുന്നു എന്നതൊരു ലജ്ജാകരമായ പ്രലോഭനമെന്നൊന്നും ഞാൻ
കരുതുന്നുമില്ല. ഭീമപ്രണയം ഞാൻ തിരസ്കരിച്ചില്ല എന്നതു് തന്നെയവൻ ചമൽക്കാരത്തോടെ
പാണ്ഡവർക്കുമുമ്പിൽ പ്രദർശിപ്പിക്കാറുണ്ടു്. കൊതിപ്പിക്കുന്ന പൂമണം, എനിക്കൊരു വിവാഹപൂർവ്വ
പ്രണയാനുഭവമായി. എന്തിനുപൂ മാത്രം, പൂമരം പിഴുതുകൊണ്ടുവരാമല്ലോ എന്ന
കായികബലകേന്ദ്രിതമായൊരു പ്രണയപ്രതികരണത്തിൽ നിന്നൂഹിക്കാം ആ തരളഹൃദയം എത്ര
സരളം. പൂ തേടി വരാമോ എന്നു ഞാൻ ചോദിക്കുംമുമ്പു് തന്നെ പാദരക്ഷയോ ആയുധമോ ഇല്ലാതെയവൻ
പടിയിറങ്ങുന്നതു് കണ്ടപ്പോൾ, ഇവരെയൊക്കെയാണോ കുന്തി ‘ദേവസന്തതികൾ’ എന്നു് മേനിപറയുക
എന്നുഞാൻ വിസ്മയിച്ച ഓർമ്മയുമുണ്ടു്.”
</p>
          <p style="indent">“ഭീഷ്മർ നിയന്ത്രിക്കുന്ന ചൂതാട്ടസഭയിൽ, നിങ്ങൾ അനധികൃതമായി കയറി
ഇടപെടേണ്ട കാര്യം എന്തായിരുന്നു?” കൊട്ടാരം ലേഖിക ചോദിച്ചു. നീതിപീഠത്തിലേക്കു ഇളമുറ
കൗരവർക്കൊപ്പം ഇടിച്ചുകയറുകയായിരുന്നു കുപ്രസിദ്ധ പ്രതി.
</p>
          <p style="indent">“ആണുങ്ങൾക്കു മാത്രമേ ചൂതാട്ടം കാണാൻ പ്രവേശനം അനുവദിക്കൂ എന്നു്
സഭാധ്യക്ഷൻ (അച്ഛൻ അവിടെ ഉണ്ടായിരുന്നു എന്നതൊരു നിസ്സാരകാര്യം) ഭീഷ്മർ നേരത്തെ
പെരുമാറ്റച്ചട്ടത്തിൽ വ്യക്തമാക്കിയ സ്ഥിതിക്കു, സഭാതലത്തിലേക്കു പ്രവേശിക്കാൻ അല്പവസ്ത്ര പാഞ്ചാലി
ശ്രമിക്കുന്നത്പാറാവുകാർ ആംഗ്യഭാഷയിൽ എന്നെ അറിയിച്ചപ്പോൾ, ആചാരപൂർവ്വം അക്കാര്യം
ബോധ്യപ്പെടുത്താൻ ശ്രമിച്ച എന്നെ തട്ടിമാറ്റി. കരൾ നൊന്തു. നവവധുവായിപാഞ്ചാലയിൽ നിന്നവൾ
വന്നതുമുതൽ, കഴിഞ്ഞ ഒരു ദശാബ്ദക്കാലം, ഇന്ദ്രപ്രസ്ഥത്തിൽ ചക്രവർത്തിനി പാഞ്ചാലിയെയും
അവളുടെ പുഷ്പപാദുകത്തെയും ആരാധനയോടെ കണ്ടിരുന്ന കവിയായ എന്നെയവൾ, വെറുമൊരു
പാറാവുകാരനെപോലെ കണ്ടുവോ! അവൾക്കുമുമ്പിൽ അവഗണന നേരിടേണ്ടിവന്നപ്പോൾ, മുറിവേറ്റ
ആൺമനം തേനീച്ചക്കൂടു പോലെ ഒന്നിളകി. അതിൽ കവിഞ്ഞവൾക്കുനേരെ ഞാൻ
ലൈംഗികദാഹത്തോടെ അക്രമാസക്തയായി എന്നതൊക്കെ മാധ്യമങ്ങളുടെ മായക്കാഴ്ച. സ്ത്രീസൗഹൃദ
ഹസ്തിനപുരി നിയമം അതിന്റെ നേർവഴിക്കുപോവട്ടെ. കൗരവഅടിമയായെങ്കിലും അവളെ കൗരവർ,
ലൈംഗികഅടിമയാക്കിയില്ല. ഭർത്താക്കന്മാരുമൊത്തവൾ വനവാസത്തിനുപോയ സ്ഥിതിക്കു്
എനിക്കെതിരെ ചാർവാകൻ കൊടുത്ത പരാതിയുടെ ബലത്തിൽ വിചാരണ എങ്ങനെ നീങ്ങുമെന്നു്
കണ്ടറിയണം. നിയമവാഴ്ചയുള്ള നാടല്ലേ, സ്ത്രീവിരുദ്ധരെ കർശനമായി കൈകാര്യം ചെയ്യുന്ന
ദുശ്ശളനിർമ്മിത പെൺനീതിനിയമം കൗരവർക്കും ബാധകമല്ലേ. അതുകൊണ്ടു് ഞാൻ നീതിപീഠത്തിൽ
വന്നു ഇരു കൈകളും നീട്ടി വിലങ്ങുവെക്കാൻ, നീതിമാനായ ഭീഷ്മർക്കു മുമ്പിൽ തലകുനിക്കും. വെട്ടുകയോ
ചങ്ങലക്കെട്ടഴിക്കുകയോ ചെയ്യട്ടെ!” കുരുവംശദേവതയായ ജ്വാലാമുഖിക്കു് ശരണം വിളിച്ചു ഒരു സംഘം
കൗരവർ നീതിപതിയുടെ മുമ്പിൽ അണിനിരന്നു. ചാർവാകൻ അവർക്കെതിരെ തയ്യാറാക്കിയ
വസ്ത്രാക്ഷേപ പരാതിയുടെയും സാക്ഷിമൊഴികളുടെയും പനയോലക്കെട്ടഴിച്ചു വച്ചു.
</p>
          <p style="indent">
            <pb n="23" ed="2023-05-25"/>
          </p>
          <p style="indent">“നിങ്ങൾക്കിനിയും വയസ്സു് മുപ്പത്തിയാറു കഴിഞ്ഞിട്ടെല്ലെന്നു അരമനരേഖ
പറയുന്നു. പിന്നെ എന്താ ചെങ്കോൽ പിടിക്കാൻ ധൃതി? യുധിഷ്ഠിരനോക്കെ എത്ര കഷ്ടപ്പെട്ടും ത്യാഗം
ചെയ്തുമാണു് ഹസ്തിനപുരി സിംഹാസനം നേടിയെടുത്തതു് എന്നോർ ക്കുമ്പോൾ!” കൊട്ടാരം ലേഖിക,
കിരീടാവകാശിയും ധീരഅഭിമന്യുവിന്റെ ദുർബലപുത്രനുമായ പരീക്ഷിത്തിനെ നേരിട്ടു.
</p>
          <p style="indent">“കിരീടാവകാശി എന്നൊരു നാമമാത്ര പദവിക്കപ്പുറം, ഔദ്യോഗിക
ചുമതലയൊന്നും തരാതെയും, സൈനികശാസ്ത്രത്തിൽ ഉന്നതപരിശീലനം സൗകര്യപ്പെടുത്താതെയും,
കാലമെത്ര യുധിഷ്ഠിരനും കൂട്ടരും എന്നെ അധികാരവഴിയിൽ കൂടെച്ചേർക്കാതെ പാർശ്വവൽക്കരിച്ചു.
സ്വാഭാവികമല്ലേ അപ്പോൾ ഞാൻ അയാളെ സ്ഥാനഭ്രഷ്ടനാക്കാൻ ആരിൽനിന്നും പല്ലും നഖവും
ഉപയോഗിക്കും, വേണ്ടിവന്നാൽ അധികാരമോഹി പാഞ്ചാലിയുമായി ഐക്യം പ്രഖ്യാപിച്ചു അവൾവഴിയും
കൊട്ടാരവിപ്ലവത്തിനു ശ്രമിക്കും, എന്നിട്ടും ‘പടുവൃദ്ധൻ’ പടിയിറങ്ങില്ലെങ്കിൽ, ഒരു ശരശയ്യ അയാൾക്കായി
ഞാൻ നിർമ്മിക്കും!”
</p>
          <p style="indent">“മുറിച്ചുനീക്കിയ വിവാദമുടി ചാർവാകനെ ഏൽപ്പിച്ചിരുന്നെങ്കിൽ,
ഏകാംഗപ്രതിപക്ഷമെന്ന നിലയിൽ ഹസ്തിനപുരിയുടെ വിഖ്യാതവേദികളിൽ അതുയർത്തിക്കാട്ടി, പീഡക
കൗരവരുടെ ആണധികാര പ്രമത്തതക്കുനേരെ പ്രതിരോധത്തിന്റെ പടച്ചട്ട നിർമ്മിക്കുമായിരുന്നില്ലേ?
വെറുതെ അഴിച്ചിട്ടതോടെ അവസാനിച്ചില്ലേ മുടിക്കർഹതപ്പെട്ട അവസരം!” കൊട്ടാരം ലേഖിക
പാഞ്ചാലിയോടു് ചോദിച്ചു. വസ്ത്രാക്ഷേപത്തിന്റെ പിറ്റേന്നു് ആറംഗ പാണ്ഡവസംഘം വനവാസത്തിനായി
പടിയിറങ്ങുന്ന നേരം.
</p>
          <p style="indent">“സഹനത്തിന്റെയും പെണ്ണഭിമാനത്തിന്റെയും യുഗാതീത പ്രതീകമായി മുടി
പറ്റെ മുറിച്ചുനീക്കാൻ ഞാൻ പ്രിയ നകുലനോടു് ആവശ്യപ്പെട്ടതല്ലേ, എന്തുചെയ്യാം, ആളാകെ
വികാരവിവശനായി മുട്ടു കുത്തി കൈകൂപ്പി, “അരുതേ പ്രിയപ്പെട്ടവളെ!” എന്നവൻ കെഞ്ചി. “നിന്റെ
ബഹുഭർത്തൃത്വത്തിന്റെ അഞ്ചംഗ ഗുണഭോക്താക്കളായ ഞങ്ങൾ നിന്നോടൊപ്പം നിർവൃതിയിൽ
കിടക്കുമ്പോൾ നാണം മറക്കാനും, സാന്ത്വനം തേടാനും, മുഖാവരണമാക്കിയ ഐതിഹാസിക മുടി നീ
മുറിച്ചുമാറ്റരുതേ. വെല്ലുവിളിപോലെ നിവർത്തിയിടൂ, കുരുവംശമാകെ അലയടിക്കട്ടെ മുറിവേറ്റ
പെണ്ണഭിമാനത്തിന്റെ പോരാട്ടകാഹളം.” എന്നോടൊപ്പം പത്തുവർഷമായി പായക്കൂട്ടു കിടക്കുന്ന
പാണ്ഡവർ ആവശ്യപ്പെട്ടാൽ എങ്ങനെ ഞാൻ അരുതെന്നു പറയും. അഴിച്ചിട്ട മുടി കെട്ടാൻ
ചുടുകൗരവചോര തേക്കണം എന്നൊരു നിബന്ധന കൂട്ടിച്ചേർത്തുകൂടെ എന്ന ഭീമയാചനക്കും ഞാൻ
ചെവികൊടുത്തു. പ്രതിജ്ഞ എടുക്കുന്ന കാര്യത്തിലവൻ ഭീഷ്മരെയും തോൽപ്പിക്കും!”
</p>
          <p style="indent">“ജ്വലിക്കുന്നല്ലോ കരിനീലക്കണ്ണുകൾ! രോഷമുയരാൻ മാത്രം എന്താണിത്ര
പ്രകോപനം?” കൊട്ടാരം ലേഖിക പാഞ്ചാലിയുടെ കൈമുത്തി.
</p>
          <p style="indent">“ഇപ്പോൾ കേട്ട കാര്യം നോക്കുമ്പോൾ വസ്ത്രാക്ഷേപമൊക്കെ എത്ര
നിസ്സാരമായി തോന്നുന്നു! ഭരണഘടനാബാഹ്യമായ അധികാരദുർവിനിയോഗത്തിൽ ദുര്യോധനയുവത്വം
അന്തഃപുരത്തിൽ നടപ്പാക്കിയ സ്ത്രീവിരുദ്ധനടപടി, തെളിവെടുപ്പിലൂടെ കണ്ടപ്പോൾ ഞെട്ടിപ്പോയി.
സ്ത്രീത്വത്തെ അവഹേളിക്കുന്നതെന്തെല്ലാം പരിഷ്കൃത ഹസ്തിനപുരി നിയമസംഹിതയിൽ പട്ടിക തിരിച്ചു
രേഖയാക്കിയിട്ടുണ്ടോ, അതെല്ലാം ആ കുടിലകൗരവൻ എന്നോ തുടങ്ങിയിരുന്നു. ഇവനാണല്ലോ
ദേശരത്നപുരസ്കാരം കൊടുത്തു പാണ്ഡവഭരണകൂടം ആദരിച്ചതെന്നോർക്കുമ്പോൾ സാമൂഹ്യമായ
അനീതിയോർത്തു ഞാൻ വിയർക്കുന്നു. കൗരവർക്കു വേണ്ടി വിവാഹമാലോചിക്കുന്ന പെൺകുട്ടികൾ
കന്യകമാരായിരിക്കണം എന്ന ദുര്യോധനനിബന്ധന കണ്ടപ്പോൾ ചോര തിളച്ചു. വിവാഹിതകൾ
ചാരിത്ര്യം സംരക്ഷിക്കണമെന്നും അവൻ നിഷ്കർഷിക്കുന്നു. ഇതൊക്കെ പ്രായോഗികതലത്തിൽ ഉറപ്പു
വരുത്തിയിരുന്നതോ ദുര്യോധനവിധവ. ഇപ്പോൾ പ്രതിപക്ഷ നേതാവെന്ന പദവി വഹിക്കുന്ന
സ്ത്രീപക്ഷവാദി ആൾ കൊള്ളാം. കുറച്ചു കാലമായി അവൾ പാണ്ഡവരുടെ പേർ ആരോപണസ്വരത്തിൽ
പറഞ്ഞു എന്നെ സഹതാപപൂർവ്വം പൊതുവേദിയിൽ സൗജന്യമധുരമായി പരാമർശിക്കുന്നുണ്ടു്.
ബഹുഭർതൃത്വം ഞാൻ ചുളിവിൽ നേടിയെടുത്ത ദാമ്പത്യ സൗഭാഗ്യമല്ല. ഭർത്തൃമാതാവു്
സ്വർണ്ണത്തളികയിൽ വച്ചുനീട്ടിയതാണു്. ആദ്യരാത്രി എന്നോടൊപ്പം കിടക്കും മുമ്പു് പാണ്ഡവർ
കന്യകാത്വം തെളിയിക്കണമെന്നു് ഞാൻ ആവശ്യപ്പെട്ടിട്ടില്ലാത്തതു പോലെ, വിവാഹശേഷം
ആരോടൊപ്പം അവർ പായ പങ്കിടുന്നു എന്നോ, സ്വവർഗ്ഗഭോഗികളായിരുന്നോ എന്നതൊന്നും എനിക്കു്
പരിഗണനാവിഷയമല്ല. വ്യത്യസ്ത ശാരീരിക, വൈകാരിക ആവശ്യത്തിനുപയോഗിക്കാവുന്ന
ജൈവികഉരുപ്പടികൾ എന്നതിൽ കവിഞ്ഞൊരു രതിമൂർച്ഛയും പാണ്ഡവരിൽനിന്നും നിന്നു്
പ്രതീക്ഷിക്കുന്നില്ല. കാരണം ഞാൻ ദുര്യോധനവിധവയെ പോലെ ആരോ പ്രസവിച്ച ഏതോ ഹീന
മനുഷ്യജന്മമല്ല, അയോനിജ! യാഗാഗ്നിയിൽ നിന്നുയർന്ന അപൂർവ്വയിനം!”
</p>
          <p style="indent">
            <pb n="24" ed="2023-05-26"/>
          </p>
          <p style="indent">“നിങ്ങളുടെ മരണശേഷം ഭാര്യ പുനർവിവാഹസാധ്യത
വിട്ടുകളയരുതെന്നുപദേശിക്കാൻ, മരിച്ചുപോയ നിങ്ങൾക്കെന്തുകാര്യം, താല്പര്യമുണ്ടെങ്കിൽ അവരതു
ചെയ്യും എന്നല്ലേ സ്ത്രീപക്ഷവാദികൾ കാണേണ്ടതു്?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
കുരുക്ഷേത്രയിൽ യുദ്ധമേഘങ്ങൾ നിറയുന്ന കാലം.
</p>
          <p style="indent">“ഭർത്താവിന്റെ പകരക്കാരനായി ഒരാളെ കിടപ്പറയിൽ പ്രതിഷ്ഠിക്കാനാവില്ല
എന്നവൾ ശാഠ്യ നിലപാടെടുത്തെങ്കിൽ അതു് പുനഃപരിശോധിക്കണം എന്നല്ലേ പറഞ്ഞുള്ളു?
കിടപ്പറയിൽ ആരോഗ്യമുള്ള ആണിന്റെ സാന്നിധ്യം പിന്നീടു് മോഹിച്ചാൽ, അതാണു് സ്വാഭാവികം
എന്നല്ലേ നിലപാടെടുത്തതു്? സാമ്പത്തിക തടസ്സമില്ലെങ്കിൽ ഒന്നോഅതിലധികമോ കൂട്ടുകാരുമായൊരു
ബഹുഭർത്തൃത്വം അത്രമോശമല്ലെന്നു ദ്രൗപദി എന്നോ തെളിയിച്ചില്ലേ. ‘രാജ്യത്തിന്റെ അഖണ്ഡത
സംരക്ഷിക്കാൻ ജീവൻ ബലിദാനം ചെയ്തു അവൻ അവന്റെ പാട്ടിനു പോയി അതോടെ എനിക്കു്
പുനർവിവാഹസാധ്യതയുള്ളൊരു ശോഭനഭാവി സാധ്യമാവട്ടെ’ എന്നവൾ ധീരതയോടെ പ്രഖ്യാപിച്ചാൽ,
നിങ്ങൾക്കും ആശ്വസിക്കാം, വൈധവ്യത്തിലും, രതി അഭിലാഷങ്ങളുടെ ആൺപെൺ
പൂർത്തീകരണത്തിനു് ആണുങ്ങൾ വേണോ എന്നല്ല, എത്ര ആണുങ്ങൾ ആവാം എന്നുമാത്രമേ വിധവ
കണക്കുകൂട്ടേണ്ട തുള്ളൂ. ബാക്കി കാര്യങ്ങൾ യുദ്ധം കഴിയട്ടെ വിശദമാക്കാം”, സൈനിക പാളയ
നിർമ്മിതിയുടെ അവസാനഘട്ട പരിശോധനക്കായി കൗരവ സംഘങ്ങൾക്കൊപ്പം യുദ്ധഭൂമിയിലേക്കു രഥ
യാത്രക്കൊരുങ്ങുകയായിരുന്നു, അച്ഛനെയും അമ്മയെയും രാജ്യസഭയിൽ ചെന്നു് കണ്ടു,
ഏകപത്നീവ്രതകാരനായ ഇതിഹാസകൗരവൻ.
</p>
          <p style="indent">
            <pb n="25" ed="2023-05-27"/>
          </p>
          <p style="indent">“പാണ്ഡവതലയൊന്നും വെട്ടാത്തതിൽ ഭീഷ്മപിതാമഹനോടു് നിങ്ങൾ
കയർത്തു സംസാരിക്കുന്നതൊക്കെ ശരി, എന്നാൽ പോർക്കളത്തിൽ പോരാട്ടമികവു് കാണിക്കാത്ത
ഇളമുറകൗരവരെ അതുപോലെ ശാസിച്ച അനുഭവമുണ്ടോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
മുതിർന്ന സൈനികമേധാവികളുമായി ചർച്ച തുടരുകയായിരുന്നു ധീരകൗരവൻ.
</p>
          <p style="indent">“എന്താ സംശയം? നിത്യവും രാത്രി പോരാട്ടപ്രകടനം വിലയിരുത്തിയേ ഞാൻ
ഒരു പോള കണ്ണടക്കൂ. ഇന്നലെ രാവിലെ ഒരു ‘ഇളമുറ’ സങ്കടം പറഞ്ഞു, കളിക്കൂട്ടുകാരായിരുന്ന
പാണ്ഡവരുടെ ഇടനെഞ്ചിൽ ഞാനെങ്ങനെ വാൾ വീശും! യുദ്ധക്ഷമമല്ലാത്ത അത്തരം മൃദുലവികാരങ്ങൾ
തുടച്ചുനീക്കാൻ, കൗരവമനോഭാവത്തിൽ തിരുത്തലിനായി അവനെ അറവുശാലയിൽ വിട്ടു. കറവ വറ്റിയ
വളർത്തുമൃഗങ്ങളെ തലക്കടിച്ചുകൊന്നു, തൊലി പൊളിച്ചു ഭക്ഷ്യയോഗ്യമായ ഇറച്ചിയാക്കി
ഊട്ടുപുരയിലെത്തിക്കുന്ന പണിയിൽ പ്രശംസ നേടിയാൽ മാത്രമേ, പോർക്കളത്തിൽ ഇനി
സായുധനിയമനം കൊടുക്കൂ. മാതൃകാപരമായി ശിക്ഷയെന്നു തെളിഞ്ഞല്ലോ. ആയുധം മൂർച്ച
കൂട്ടിയാണിപ്പോൾ പോരാട്ടത്തിനു് യാത്രപോവുന്നതു്!”
</p>
          <p style="indent">“ഇത്തവണ യാത്രകളിൽ അച്ഛനെ എവിടെയെങ്കിലും നീ കണ്ടുവോ, മകനേ?”
സുഭദ്ര അഭിമന്യുവിനോടു് ചോദിച്ചു. സന്ധ്യ. കുറെ കാലത്തെ അസാന്നിധ്യത്തിനുശേഷം ദ്വാരകയിൽ
മടങ്ങിയെത്തിയ മകൻ, അമ്മയുമൊത്തു കടൽത്തീരത്തു് നടക്കുകയായിരുന്ന പ്രഭാതം.
</p>
          <p style="indent">“വിരാടത്തിൽ കണ്ടു അമ്മാ. പാഞ്ചാലിയുൾപ്പെടെ ആറുപേരും കരുതലോടെ
വേഷംകെട്ടി കഴിയുന്ന അജ്ഞാതവാസക്കാലം. സ്ത്രീവേഷം ധരിച്ച അച്ഛൻ, നൃത്തം പഠിപ്പിക്കുന്ന
രാജകുമാരി ഉത്തരയെ ‘നിന്റെ ഭാവിവധു’ എന്നു് എനിക്കു് പരിചയപ്പെടുത്തി. ‘മുഖംമൂടി’ ധരിച്ച മറ്റു
പാണ്ഡവരെയും രഹസ്യമായി കണ്ടു ഉപചാരം ചൊല്ലി ഞാൻ പിരിയുമ്പോൾ, അച്ഛൻ ശിരോവസ്ത്രം ധരിച്ചു
നഗരാതിർത്തിവരെ വന്നു എന്നെ യാത്രയാക്കി. “കുരുക്ഷേത്രയിൽ, കൗരവർക്കെതിരെ
പാണ്ഡവസൈന്യത്തെ ജയിപ്പിക്കാൻ നീ സ്തോഭജനകമായ ഒരപൂർവ്വയുദ്ധസാഹചര്യമുണ്ടാക്കുമോ
എന്നവൻ അർത്ഥഗർഭമായി ചോദിച്ചു.” നിനക്കെന്തെങ്കിലും ദൈവഹിതത്താൽ സംഭവിച്ചാലോ,
ഉത്തരയിൽ നിനക്കു് പിറക്കുന്ന മകനെ ഞാൻ ഹസ്തിനപുരിയുടെ ഭാവിരാജാവാക്കാം എന്നു് കൈപിടിച്ചു്
ചേർത്തുനിർത്തി അനുമതി ചോദിച്ചു. പ്രത്യാശാഭരിതമായി കാണാറുള്ള ആ സുന്ദര മുഖത്തെ ദൈന്യത
കണ്ടു ഞാൻ ‘അങ്ങനെ ആവട്ടെ അച്ഛാ’ എന്നു് വാക്കുകൊടുത്തുപോയി, അമ്മാ”.
</p>
          <p style="indent">“ആ ചതിയിൽ നീ വീഴരുതായിരുന്നു മകനേ!” ഭീതി നിറഞ്ഞ മുഖത്തോടെ
അവൾ ആകാശത്തേക്കുനോക്കി.
</p>
          <p style="indent">
            <pb n="26" ed="2023-05-28"/>
          </p>
          <p style="indent">“നവവധുവായി നിങ്ങൾ വന്നകാലം ഞാൻ ഓർത്തെടുക്കട്ടെ! ഹസ്തിനപുരിക്കും,
ഭാവിയിൽ കുടിയേറാനുള്ള ഇന്ദ്രപ്രസ്ഥത്തിനും ഇടക്കൊരു ചുരുങ്ങിയ കാലയളവിൽ, ഒന്നൊന്നായി
പരിചയപ്പെട്ട നൂറു കൌരവരേയും നിങ്ങൾ, പിന്നീടു് കാണുമ്പോൾ പേർപറഞ്ഞു, അതിഥിമന്ദിരത്തിലെ
സ്വീകരണമുറിയിലേക്കു ഊഷ്മളമായി സ്വാഗതം ചെയ്തിരുന്നു. പെറ്റ തള്ള ഗാന്ധാരിക്കാവുമോ, നൂറ്റുവരായ
മക്കളെ തെറ്റാതെ പേർ വിളിക്കാൻ?”, പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“കണ്ണു് കെട്ടി സ്വയം കാഴ്ച നിഷേധിച്ച ഗാന്ധാരിയെ പോലെയാണോ
പ്രവർത്തനക്ഷമമായ പഞ്ചേന്ദ്രിയങ്ങൾ ഉള്ള പ്രണയിനി?”
</p>
          <p style="indent">“നിങ്ങളുടെ ജ്യേഷ്ഠനാണല്ലോ പാഞ്ചാലിയുടെ ക്രൂരപീഡകൻ?
വസ്ത്രാക്ഷേപക്കാര്യങ്ങൾ കണ്ടമട്ടില്ലല്ലോ, നിങ്ങൾ വനിതാവകാശ സമിതിയുടെ അധ്യക്ഷയല്ലേ!”,
കൊട്ടാരം ലേഖിക ദുശ്ശളയോടു് ചോദിച്ചു.
</p>
          <p style="indent">“ആണുങ്ങൾക്കു് മാത്രം സാന്നിധ്യം അനുവദിച്ച ചൂതാട്ടസഭയിൽ,
ഇടിച്ചുകയറിയതൊരു ആചാരലംഘനം എങ്കിൽ, അതിലൂടെ പാഞ്ചാലിക്കു് നവോത്ഥാനം
കൊണ്ടുവരാനാവുമെന്ന തോന്നൽ വേണ്ട. വിവാഹം കഴിച്ച ഒരു പാണ്ഡവനുപുറമെ നാലു പേരെ കൂടി
കുന്തി അവളിൽ അടിച്ചേൽപ്പിച്ചപ്പോൾ, നവവധുവിന്റെ മുൻകൂർ അനുമതി തേടിയില്ല എന്ന ന്യൂനതയാൽ
ഞാൻ ബഹുഭർത്തൃത്വത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. ചൂതാട്ടസഭയിൽ നടപടിക്രമങ്ങളുടെ നഗ്നമായ
ലംഘനം അവളിൽനിന്നും മനഃപൂർവ്വം ഉണ്ടായതോടെ, ഖേദം പ്രകടിപ്പിക്കുന്നതിനു പകരം
അടിമവ്യവസ്ഥിതിയെ പാഞ്ചാലി അധികക്ഷേപിച്ചു എന്നതു കൊണ്ടും സ്ത്രീസ്വാതന്ത്ര്യവാദികളുടെ
ആരാധ്യയാവുന്നില്ല, കാരണം, അവളുടെ അച്ഛനും അടിമപ്പെൺക്രയവിക്രയം ചെയ്തിരുന്നു, പാണ്ഡവരും
അവളറിയാതെ അടിമപ്പെണ്ണുങ്ങളിൽ അധീശത്വം പുലർത്തി. അവളും പാണ്ഡവരെ അടിമകളായി
കണക്കാക്കുന്നു എന്നതൊന്നും ജനം അറിയാത്തതല്ല. സ്വത്തും പദവിയും നഷ്ടപ്പെട്ട പാണ്ഡവർക്കുവേണ്ടി
അവളൊരു പ്രഹസനം അരങ്ങേറി എന്നേയുള്ളു. പത്തുവർഷം കാട്ടിൽ കുറുനരികൾക്കുമൊപ്പം കഴിയട്ടെ,
തിരിച്ചുവരുന്നതൊരു സമ്പൂർണ്ണ പെണ്ണവകാശ പോരാളിയായിട്ടാവും. ക്ഷമിക്കണം തിരക്കുണ്ടു്
സൈന്ധവദേശത്തേക്കു തിരിച്ചുപോവാൻ സന്നാഹങ്ങൾ ആയി.”
</p>
          <p style="indent">
            <pb n="27" ed="2023-05-29"/>
          </p>
          <p style="indent">“അന്തസ്സുള്ള ആൺപെൺ പൊറുതി ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ചാൽ
സാധ്യമാവില്ലെന്ന മുൻവിധിയിലാണോ, ബഹുഭർത്തൃത്വ പരീക്ഷണത്തിനായി പാണ്ഡവരുമൊത്തു
ഖാണ്ഡവപ്രസ്ഥത്തിലേക്കു പടിയിറങ്ങിപ്പോയതു്?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
ഇന്ദ്രപ്രസ്ഥത്തിൽ സജീവദാമ്പത്യക്കാലം.
</p>
          <p style="indent">“അതൊക്കെ വിവാഹത്തിനുമുമ്പും പാഞ്ചാലയിൽ സാധിച്ചിരുന്നല്ലോ.
എന്നാൽ ഏകപക്ഷീയമായി എന്നിൽ അടിച്ചേല്പിക്കപ്പെട്ട ആൺപെൺപൊറുതി മലിനപ്പെടുത്തുന്നതിൽ,
ബഹുഭർത്താക്കന്മാരുടെ ‘ജൈവികപങ്കെ’ന്നു് അവരോടു് നേരിട്ടു് ചോദിച്ചറിഞ്ഞാൽ മതി.”
</p>
          <p style="indent">“ചക്രവ്യൂഹത്തിൽ പനയോലയും എഴുത്താണിയുമായി പ്രവേശിക്കാൻ
അനുമതി കിട്ടിയ ഏക വനിത ഞാനായിരുന്നു. ഹസ്തിനപുരിയിലെ ധൃതരാഷ്ട്രവസതിയിൽ ചാരിക്കിടന്നു
പോരാട്ടം നിങ്ങൾ നേരിൽ കണ്ടു എന്ന അവകാശവാദം ചോദ്യം ചെയ്യാതെ വിടുന്നു. എന്നാൽ
എങ്ങനെയാണു് അഭിമന്യുമരണവാർത്ത നിങ്ങൾ അന്ധരാജാവിനെ അറിയിച്ചതു് എന്നറിയാൻ
വായനക്കാർക്കു് കൗതുകമുണ്ടാക്കും!? ഒന്നോർത്തെടുക്കാമോ?” കൊട്ടാരം ലേഖിക സഞ്ജയനോടു്
ചോദിച്ചു.
</p>
          <p style="indent">“ഏറ്റുപറയട്ടെ, ആ കൗമാര പാണ്ഡവപോരാളി, സംഘടിത
കൗരവാക്രമണത്തിൽ പൂപോലെ ഞെരിയുന്നതു ഞാൻ വിതുമ്പിക്കൊണ്ടറിയിച്ചപ്പോൾ ‘ബലേ ഭേഷ്’
എന്നു് ധൃതരാഷ്ട്രർ പ്രതികരിച്ച ഓർമ്മയുണ്ടു്. സിംഹാസനത്തിൽനിന്നയാൾ ചാടിയെണീറ്റു തുടങ്ങിവച്ച
അശ്ലീലമായ ‘ഇളകിയാട്ടം’ നിലക്കാൻ, വിദുരർ ഇടപെടേണ്ടിവന്നു. അവസാനം കർണ്ണൻ അഭിമന്യുവിന്റെ
ഇടനെഞ്ചിലേക്കു കത്തി കയറ്റിയപ്പോൾ, “ശവത്തിൽ കുത്താതെടാ തന്തക്കു പിറക്കാത്തവനേ” എന്നു്
വിങ്ങിപ്പൊട്ടി ഞാൻ തത്സമയവാർത്താ പ്രക്ഷേപണം നിർത്തി വീട്ടിലേക്കു പോയി.”
</p>
          <p style="indent">“ഭരണകൂടഭീകരതയെന്നു വസ്ത്രാക്ഷേപത്തെക്കുറിച്ചു പൊതു സമൂഹം
കുതിരപ്പന്തികളിൽ വിവാദമുയർത്തുമ്പോഴെല്ലാം, ക്ഷമാപണം ചെയ്യുന്നതിനുപകരം, ദുര്യോധനൻ
അവിടെവച്ചു ‘നിർമ്മിച്ചെ’ടുക്കുന്നൊരു കപടആഖ്യാനമുണ്ടു്—ചൂതാട്ടസഭയിലെ അധ്യക്ഷൻ ഭീഷ്മർ!
കള്ളച്ചൂതെങ്കിൽ കൂട്ടുനിൽക്കുമോ പിതാമഹൻ? എന്നാണു് ദുര്യോധനന്റെ പ്രതിരോധം. അതിലെത്ര
കാര്യമുണ്ടു്?” കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ആജീവനാന്ത ബ്രഹ്മചര്യം പാലിക്കുമെന്നു് ആകാശങ്ങളെ സാക്ഷിയായി
ഭീഷ്മർ പ്രതിജ്ഞ എടുത്തില്ലായിരുന്നു എന്നു് അര നാഴികനേരം സങ്കൽപ്പിക്കുക,
ഭീഷ്മസന്തതിപരമ്പരയുമായി സത്യവതി സന്തതിപരമ്പര എന്നോ പോരാട്ടത്തിൽ തീർക്കുമായിരുന്നു
ഹസ്തിനപുരി സ്വത്തുതർക്കം. ധൃതരാഷ്ട്രരും പാണ്ഡുവും എത്രവധുക്കളെ എവിടെനിന്നും
കൊണ്ടുവരണമെന്നൊക്കെ ഭീഷ്മർക്കുണ്ടായിരുന്നതു് സന്മനസ്സിനെക്കാൻ മുൻവിധി മാത്രം. എന്തുകാര്യവും
ഭീഷ്മർ കൈവീശി സമ്മതിക്കണം. സഭയിൽ സംഭവിച്ചതു് അധാർമ്മിക ചൂതാട്ടമെന്നും,
സത്സംഗമല്ലെന്നും പിതാമഹൻ ഇനിയെങ്കിലും അറിയണം. ചൂതാട്ടസഭാധ്യക്ഷനായി ഭീഷ്മരെ
ധൃതരാഷ്ട്രർ നാമനിർദേശം ചെയുമ്പോൾ വേണ്ടാ എന്നു് ശബ്ദമുയർത്തി പറഞ്ഞുവോ? “ഒരു നീതിമാനെ
പോലെ ഞാൻ നിരീക്ഷിക്കാം” എന്നു് പറഞ്ഞായിരുന്നില്ലേ ദന്ത സിംഹാസനത്തിൽ കയറിപ്പറ്റിയതു്?
എന്നിട്ടിപ്പോൾ പറയുന്നോ, വസ്ത്രാക്ഷേപം കുരുവംശചരിത്രത്തിലെ ഒരു കറുത്ത അധ്യായം!”
</p>
          <p style="indent">“കണ്ടാൽ കുലീന! അവൾക്കെതിരെ പരാതി ഗുരുതരം എന്നാണു്
നീതിപീഠപ്രഖ്യാപനം. എന്തു് ‘ഗുരുതരം’ ആ ‘കുലീന വനിത’ ചെയ്തു എന്നാണു നാം മനസ്സിലാക്കേണ്ടതു്?”
കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു.
</p>
          <p style="indent">“നീരാടാൻ ആകാശചാരികൾ മനുഷ്യരൂപമെടുത്തു ഉച്ചമയങ്ങും നേരത്തു
താഴ്‌വരയിലെ ജലാശയത്തിൽ വരാറുണ്ടെന്നു് നിങ്ങൾക്കറിയാമോ എന്നാണു്, ഞാൻ അന്വേഷിച്ചപ്പോൾ
കുന്തി പറഞ്ഞതു്. സൗഹൃദമത്സരത്തിൽ അവർക്കൊപ്പം പ്രസന്നയായി നീന്തി പ്രശംസനേടുമ്പോൾ,
നീന്തൽക്കാരിലൊരാളെ പ്രീണിപ്പിച്ചവൾ ബീജം യാചിക്കും. ദുർബലനിമിഷത്തിൽ ആകാശചാരികൾ
തയ്യാറാവുമ്പോൾ, ദിവ്യഗർഭത്തിനവൾ വഴങ്ങിക്കൊടുക്കും. മൂന്നു പ്രാവശ്യം ഈ ദുരൂഹ ബീജസംഭരണം
ഫലപ്രാപ്തിയിൽ സുഖപ്രസവത്തിലേക്കു നയിച്ചപ്പോൾ, കുന്തി പിന്നീടു് നീന്താൻ മറ്റൊരു സുന്ദരിയെ
പറഞ്ഞയച്ചു. ഒറ്റത്തവണഗർഭത്തിൽ ഇരട്ടക്കുഞ്ഞുങ്ങൾക്കുവേണ്ട ബീജം
സഹോദരദാതാക്കളിൽനിന്നവൾ സംഭരിച്ചു. ‘മംഗലം ചെയ്ത പുരുഷൻ ആളൊരു ഷണ്ഡൻ’ എന്നു്
മുദ്രകുത്തിയാണവർ മാതൃത്വം എന്ന പെണ്ണവകാശത്തിനു അസാധാരണ ബീജസ്രോതസ്സുകളെ
കണ്ടെത്തിയതു്. സ്വാഭാവികമായും സ്ത്രീ വേറെ വഴി നോക്കും എന്നൊരു അർത്ഥഗർഭമായ പ്രതികരണം
മാത്രമേ കുന്തി, വിചാരണയിൽ പറഞ്ഞുള്ളു. ഇപ്പോൾ അവൾ സ്വതന്ത്ര എന്നാണറിഞ്ഞതു്. നട്ടാൽ
കിളിർക്കാത്ത കെട്ടുകഥകൊണ്ടവർ സ്വർഗ്ഗജാ.”
</p>
          <p style="indent">“കുറ്റവാളികൾ പെരുകിയോ? ആവശ്യത്തിനു് തികയുന്നില്ല കൈ വിലങ്ങുകൾ
എന്നാണല്ലോ ക്രമസമാധാന ചുമതല വഹിക്കുന്ന ഭീമന്റെ പരാതി!”, കൊട്ടാരം ലേഖിക ഭരണകൂട
വക്താവിനോടു് ചോദിച്ചു.
</p>
          <p style="indent">“ആറു വിലങ്ങുകളാണു് ദുര്യോധന കാര്യാലയത്തിൽ ഉണ്ടായിരുന്നതു്.
പാണ്ഡവരും പാഞ്ചാലിയും തിരിച്ചു വന്നാൽ കയ്യോടെ പിടിച്ചു അകത്തിടാൻ. ഇന്നു് സ്ഥിതി അതാണോ?
നിത്യവും കോട്ട വാതിലിനു മുമ്പിൽ കാണാറില്ലേ, കുരുക്ഷേത്രവിധവകളുടെ പ്രക്ഷോഭം
അക്രമാസക്തമാവുന്നതു്? ഒന്നും ഞാൻ വിസ്തരിക്കേണ്ടല്ലോ നിങ്ങൾ സാക്ഷിയല്ലേ. കാരാഗൃഹത്തിൽ
എത്തിക്കും മുമ്പു് പ്രക്ഷോഭകാരികളെ കൂച്ചുവിലങ്ങിടേണ്ടേ? കള്ളച്ചൂതിൽ പൗരാവകാശം നഷ്ടപ്പെട്ടവരെ
കൗരവർ അങ്ങനെ ചെയ്ത കീഴ്‌വഴക്കമില്ലേ? എങ്കിലും, കുരുക്ഷേത്രവിധവകളോടു് ഞങ്ങൾ അങ്ങനെ
ചെയ്യാമോ? ഇപ്പോൾ ഉള്ള ആറു വിലങ്ങുകൾ ഒന്നു് മുറുക്കാൻ ശ്രമിച്ചാൽ കാണാം, അഴിയുന്നതു്.
ഭക്ഷ്യക്ഷാമം കാരണം മെലിഞ്ഞ കൈത്തണ്ടയുള്ള കൗരവവിധവകൾക്കു എളുപ്പം കൈ ഊരിയെടുത്തു
ഓടി രക്ഷപ്പെടാൻ കഴിയുന്നതരം വിലങ്ങുകളും കൊണ്ടു് ഇനി നടക്കുന്നതു് നാണക്കേടല്ലേ. ഈ സ്ഥിതി
നാം മാറ്റണം. കൗരവസ്ത്രീ കളുടെ മൃദുകൈത്തണ്ടയിൽ മുറിവുണ്ടാക്കാത്തതും, ഭാരം കുറഞ്ഞതും,
സ്വർണവളയുടെ നിറമുള്ളതും, ഇരുവശത്തും പൂട്ടിടാവുന്നതുമായ നവതലമുറ വിലങ്ങുകൾക്കു വേണ്ടി ഭീമൻ
കർത്തവ്യബോധത്തോടെ നഗര പണിശാലകളിൽ ഓടിനടക്കുമ്പോൾ, നിങ്ങൾ അതൊരു
പരിഹാസവിഷയമാക്കുന്നതു രാജ്യദ്രോഹത്തിനു സമമല്ലേ? യുദ്ധാനന്തര യുധിഷ്ഠിരഭരണകൂടത്തെ
പ്രതിരോധത്തിലാക്കുന്ന വിധം ക്രമസമാധാന പ്രശ്നം നിങ്ങൾ തുടർന്നും വക്രീകരിച്ചാൽ, കോട്ടക്കകത്തെ
സൗജന്യവസതിയും ഊട്ടുപുരയിൽ ഭക്ഷണവും പുനഃപരിഗണനക്കു വിധേയമാകുമേ!”
</p>
          <p style="indent">
            <pb n="28" ed="2023-05-30"/>
          </p>
          <p style="indent">“അന്നു നിങ്ങളുടെ പ്രണയോർജ്ജം ഞാൻ ഓർക്കുന്നു. സംഘർഷഭരിതമായ
സ്വയംവര മത്സരത്തിൽ തൽപരകക്ഷികളുടെ ഇടപെടലുകൾ അതിജീവിച്ചു അസ്ത്രവിദ്യയിൽ അർജ്ജുനൻ
ജയിച്ചപ്പോൾ! പിന്നെ എപ്പോഴാണു് അയാളെ കാണുമ്പോഴേക്കും നിങ്ങൾ മുഖം തിരിക്കാൻ തുടങ്ങിയതു്?
രാജസൂയ യാഗത്തിൽ യുധിഷ്ഠിരന്റെ ജീവിതപങ്കാളിയായാൽ മാത്രമേ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയാവൂ
എന്ന ആചാരവിധിയിൽ നിങ്ങൾ കുടുങ്ങിയപ്പോൾ, സ്വയംവരജേതാവിനെ നിങ്ങൾ ഏകപക്ഷീയമായി
തിരസ്കരിച്ചുവോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
</p>
          <p style="indent">“ഊഴം വച്ചു് കിടന്ന ദിവസങ്ങളിൽ ഈർഷ്യയോടെ ഞാൻ ഒരു കാര്യം
ശ്രദ്ധിച്ചു, നവവധുവായിരിക്കുമ്പോൾ അവനെനിക്കു് തന്ന കേശാദിപാദപരിലാളന ഇപ്പോൾ ഇല്ല. മറ്റു
നാലു പാണ്ഡവരിൽ നിന്നെന്ന പോലെ പ്രത്യേക പരിഗണനയൊന്നുമില്ലാതെയാണു് ഞാനവനിൽ
നിന്നും ബീജസംഭരണം ചെയ്യുന്നതെന്ന അറിവാണവനെ അവശനാക്കിയതെന്നുണ്ടോ?
‘ദാമ്പത്യവഞ്ചനയാണു് ബഹുഭർത്തൃത്വം’ എന്നവൻ മുനവച്ചു സൂചിപ്പിച്ചപ്പോൾ, കുന്തി കുബുദ്ധിയല്ലേ
അതെന്നു ഞാൻ തിരിച്ചടിച്ചു. ‘ഇണചേരുമ്പോഴും നീ അമ്മയെ വലിച്ചിഴക്കുന്നോ?’ എന്നു് പ്രതിഷേധിച്ചു
ഇരുട്ടിൽ എനിക്കെതിരെ അവൻ ‘വെളിച്ചപ്പെ’ടാൻ തുടങ്ങി. നാവിൽ നിന്നു് അരുതാത്ത കാര്യങ്ങൾ
പുറത്തുവന്നു എന്നറിയാൻ ഞാൻ ഓർമ്മയെ ആശ്രയിക്കണം. അർജ്ജുനപുരുഷത്വത്തെ കണക്കിനു്
പരിഹസിച്ചു എന്നാണോർമ്മ. നിന്നെക്കാൾ സ്പർശനമികവോടെ കിന്നരിക്കാൻ നകുലനും സഹദേവനും
ഉണ്ടെന്ന എന്റെ തിരിച്ചടിയിൽ പാർത്ഥപുരുഷത്വം തകർന്നു. ഊഴമനുസരിച്ചു. പ്രത്യുൽപ്പാദനരതി
പ്രയോജനപ്പെടുത്താതെ, ഒരു പുരുഷനു് ഭാര്യയോടു് ചെയ്യാവുന്ന ഹീനപ്രതികാരത്തിനവൻ പടിയിറങ്ങി,
പിന്നെ കേട്ടതു് കടലോരദ്വാരകയിൽ കൃഷ്ണസഹോദരി സുഭദ്രയെ തരപ്പെടുത്തി! അറിഞ്ഞു എന്നു് നടിച്ചില്ല
ഇന്നും നടിക്കുന്നില്ല. ‘വിഴുപ്പുകെട്ടു’ ചുമന്നു നിങ്ങൾ വശം കെട്ടു എങ്കിൽ, പനയോലക്കെട്ടു മാറ്റി, മണ്ണിളക്കി
ഒന്നു് പിടിക്കൂ. ഇന്നു് പകൽ മുഴുവൻ യമുനയുടെ തീരത്തു എന്റെ ഗർഭകാലശുശ്രൂഷക്കുള്ള പച്ചില മരുന്നു
ചെടികളുടെ മഴക്കാലപരിചരണമാണു്.”
</p>
          <p style="indent">“അപ്പോൾ ശരിക്കും, വഴുക്കി വീണില്ല ദുര്യോധനൻ എന്നാണോ നിങ്ങൾ
പറഞ്ഞുവരുന്നതു്”, ‘കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥം മായികസഭാതലത്തിൽ,
ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥി കൗരവരാജകുമാരൻ കാൽവഴുക്കി വീണ’പ്പോൾ, ആതിഥേയ പാഞ്ചാലി
പൊട്ടിച്ചിരിച്ചു എന്ന വാർത്ത ഹസ്തിനപുരി കുതിരപ്പന്തികളിൽ ചൂടൻ സംവാദമാവുന്ന ദിനങ്ങൾ.
</p>
          <p style="indent">“ഇന്ദ്രപ്രസ്ഥത്തിലേക്കു കാൽവച്ച മുതൽ കൗരവമുഖം ‘കുനുഷ്ടു്’ കൊണ്ടു്
കരുവാളിച്ചിരുന്നു എന്നാണു് ഞങ്ങളുടെ പാറാവുകാർ നൽകിയ രഹസ്യവിവരം. ചുറ്റുംനോക്കി
തേരാളിയോടവൻ ഓരോന്നു് വിളിച്ചു പറയും, തേരാളി ചെവികൊടുക്കാതെ, ആരാധനയോടെ
വിസ്മയക്കാഴ്ച ഓരോന്നും മിഴിച്ചു നോക്കും, തിളയ്ക്കുന്ന അസഹിഷ്ണുതയിൽ ദുര്യോധനൻ തേരാളിക്കുനേരെ
കുരച്ചു അപശബ്ദമുണ്ടാക്കും. പിറ്റേന്നവൻ നൂറുനൂറു വിദേശ രാജ്യ സന്ദർശകർക്കൊപ്പം
മായികസഭാതലങ്ങൾ കണ്ടു സ്തംഭിച്ചപ്പോൾ, ഉണർന്ന ‘കുരുട്ടുമന’ത്തിലാണു് ‘വീഴ്ച’ എന്ന പ്രഹസനം
അരങ്ങേറിയതു്. അതിഥിമന്ദിരത്തിൽ സഹായിയായി ഉണ്ടായിരുന്നൊരു കുടിയേറ്റക്കാരിവനിത, ആ
‘വീഴ്ച’യുടെ ആപാദചൂഡ കൃത്രിമത്തം കണ്ടു ഒന്നു് ചുമച്ചു എന്നേയുള്ളു, കൗരവപ്രമാണി അതു്
പാഞ്ചാലിയായി നിരൂപിച്ചു കഥാനിർമ്മിതി പ്രചരിപ്പിച്ചു. പുത്തൻപുതു ഇന്ദ്രപ്രസ്ഥത്തെക്കുറിച്ചു
നല്ലതൊന്നും പറയില്ലെന്നൊരു ശാഠ്യമുണ്ടായിരുന്ന ദുര്യോധനനു് പിന്തുണ കൊടുക്കാൻ ഹസ്തിനപുരിയിൽ
ആരുണ്ടായിരുന്നു? നിങ്ങൾ പോയി അന്വേഷിക്കേണ്ട കാര്യം തന്നെ.”
</p>
          <p style="indent">
            <pb n="29" ed="2023-05-31"/>
          </p>
          <p style="indent">“നവജാതശിശുക്കളെ മുക്കിക്കൊല്ലുന്നൊരു ഭീകരജലജീവിയായി മഹാരാജാവു്
ശന്തനു നിങ്ങളെ ഹസ്തിനപുരിയിൽ ചിത്രീകരിക്കുന്നതിൽ നീരസമുണ്ടോ? പ്രസവിച്ച ഏഴു കുഞ്ഞുങ്ങളെയും
നിങ്ങൾ സ്വയം വകവരുത്തി എന്നാണു് രാജസഭയിൽ, സ്തോഭജനകമായ ആംഗ്യങ്ങളോടെ
നിലവിളിച്ചുകൊണ്ടദ്ദേഹം പ്രഖ്യാപിച്ചതു്! ആകാശചാരിയെന്നവകാശപ്പെടുന്ന മഹാറാണിയെ
ഗംഗയാറിന്റെ തീരത്തു സംശയകരമായ രീതിൽ കണ്ടപ്പോൾ ചോദിച്ചു.”
</p>
          <p style="indent">“പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നു പോവുന്ന നിർഭാഗ്യവതികളായ
അമ്മമാരുടെ ശാരീരികവും വൈകാരികവുമായ പ്രശ്നങ്ങളെകുറിച്ചെന്തെങ്കിലും ആ മനുഷ്യനു അറിവോ
അനുകമ്പയോ ഉണ്ടോ? പെറ്റകുഞ്ഞിനു പാലൂട്ടാനിഷ്ടപ്പെടുന്നോരമ്മയെങ്ങനെ അയാളുടെ
കരിങ്കണ്ണിലൊരു കൊലയാളിയായി? തീവ്ര വൈകാരികവ്യതിയാനമുണ്ടാകാൻ സാധ്യതയുള്ള
പ്രസവാനന്തരപ്രതിസന്ധിയെ ആ കിരീടധാരി എത്ര കൗശലപൂർവ്വം ഭീകരപ്രവർത്തനത്തിനു
ഭൂമികയായി പ്രഖ്യാപിച്ചു! തൂങ്ങിക്കിടക്കുന്ന വയറും കറുത്തിരുണ്ട കഴുത്തുമൊക്കെ കാണുമ്പോൾ,
കാമാസക്തനുണ്ടാവുന്ന നിരാശയാണു് ആ വാക്കുകളിൽ ഒളിച്ചുകിടക്കുന്നതു്. പെണ്ണുടലിനുമാത്രമല്ല
പെൺമനത്തിനും എന്തെല്ലാം പ്രശ്നങ്ങൾ വരാമെന്നൊക്കെ ഒഴുക്കൻ രീതിയിൽ പറഞ്ഞാൽ ഞാൻ
നേരിട്ട പ്രശ്നത്തിനു് പരിഹാരമാവുമോ? ഗർഭകാലത്തെല്ലാം വാരിവലിച്ചു കഴിച്ച എനിക്കു് പ്രസവം
കഴിഞ്ഞപ്പോൾ വിശപ്പു് തീരേയില്ലെന്ന അവസ്ഥയായി എന്നയാൾ സമ്മതിക്കുന്നുണ്ടല്ലോ. എനിക്കു്
അതിനെക്കാളൊക്കെ വിഷമം, മുലപ്പാൽ കിട്ടുന്നില്ലല്ലോ എന്നോർത്തായിരുന്നു. കുഞ്ഞു
കിടന്നുകരയുമ്പോൾ പെറ്റതള്ളക്കു നോവില്ലേ. ബീജദാതാവു് മാത്രമായ രാജാവിനെ എന്റെ
മുലപ്പാൽപ്രശ്നം ചടുലമായി ഓർമ്മിപ്പിക്കാൻ കുഞ്ഞിനെ പുഴയിൽ എടുത്തെറിയുമെന്നു് ഞാനൊന്നു്
ഭീഷണിപ്പെടുത്തി. അരുതേ അരുതേ എന്നു് വിലപിക്കാനല്ലാതെ, രാജാവു് ചെയ്യേണ്ടതു് പിന്നെ അയാൾ
എന്തു് ചെയ്തു എന്നന്വേഷിക്കൂ. ഓരോ പ്രസവത്തിനു ശേഷവും ഞാൻ ആത്മഹത്യക്കു ശ്രമിച്ചു. അപ്പോൾ
അയാൾ നിസ്സഹായത നടിച്ചു എന്റെ കാലിൽ വീഴും, പകരം കുഞ്ഞിനെ പുഴയിലൊഴുക്കാൻ
പരോക്ഷമായി പ്രേരിപ്പിക്കും. ശാരീരികബന്ധം കഴിഞ്ഞാൽ മാസമുറ തെറ്റിയോ എന്ന
പ്രത്യാശാഭരിതമായ ചോദ്യവുമായി ഇടയ്ക്കിടെ അന്തഃപുരത്തിൽ എന്നെ പിടികൂടും. എല്ലാറ്റിനുമില്ലേ
അതിരു് ? ഏഴു കുഞ്ഞുങ്ങളുടെ കാര്യത്തിലും അതുണ്ടായി എന്നതിൽ കവിഞ്ഞൊരു ക്ഷമാപണവും തരാൻ
ഇപ്പോൾ ഞാനാളല്ല. മാതൃത്വത്തേക്കാൾ വലിയ മാനവസങ്കല്പങ്ങൾ ഉണ്ടു്. അതൊക്കെ മാടമ്പി ശന്തനു
എങ്ങനെ അംഗീകരിക്കാനാണു് അല്ലെ!”
</p>
        </div>
        <!--end of "section 5.0/.5"-->
      </div>
      <!--end of "chapter 5/0"-->
      <!--END OF CHAPTER 5/0-->
      <div prev="5" next="7" type="chapter" n="6" xml:id="chp6">
        <head type="chaphead">ഭാഗം പന്ത്രണ്ടു്</head>
        <div type="lsection">
          <p style="noindent">“അർദ്ധസത്യം എന്ന വാക്കിനു കോമളശരീരം കിട്ടിയ പോലെ
തോന്നുന്നല്ലോ നേരിൽ കാണുമ്പോൾ! എങ്ങനെ പ്രതിരോധിക്കും അപകീർത്തിപരമായ ഇത്തരം
ആരോപണം ഉയർന്നാൽ?”, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="noindent">“ആരോപണമാണോ അതു്? അതൊരഭിപ്രായമല്ലേ?
അപകീർത്തിപരമാണോ? ഒരപനിർമ്മിതി മാത്രമല്ലേ? ‘അർദ്ധസത്യവാൻ’ എന്നതൊരു
അംഗീകാരമായി ഞാൻ കാണേണ്ടേ? ‘അർദ്ധസത്യം’ ഞാനുച്ചരിച്ചതെന്താ ധ്യാനം ചെയ്യുമ്പോഴാണോ?
അതോ കുരുക്ഷേത്രയിൽ കൈമെയ് മറന്നു ശത്രുവിനെ വളഞ്ഞിട്ടു കൊല്ലുമ്പോഴോ? പോരാട്ടത്തിന്നിടക്കു്
ഞാൻ ആർക്കും വ്യാജ ആശംസയർപ്പിക്കുകയായിരുന്നില്ല, മറിച്ചു ശത്രുവിനെ
നിരായുധനാക്കുന്നതിനൊരു പൊടിക്കൈ പ്രയോഗിച്ചുനോക്കിയതായിരുന്നു. അതുച്ചരിക്കുമ്പോൾ
കൗരവരും പാണ്ഡവരും ഒരുപോലെ ശ്രദ്ധിച്ചു കേട്ടു. യുദ്ധം ജയിക്കാനുള്ള ആദ്യ പടി. ചെറിയൊരു പടി.
എന്നാൽ അതവിടെ വേണം എന്നതു് മനഃസാക്ഷിയുടെ പ്രേരണയുമായിരുന്നു” കൗരവ സർവ്വ
സൈന്യാധിപനായിരുന്ന ദ്രോണാചാര്യന്റെ ശവസംസ്കാരത്തിൽ പങ്കുകൊണ്ട യുധിഷ്ഠിരൻ
മുങ്ങിക്കുളിക്കാൻ പുഴയിലേക്കിറങ്ങുകയിരുന്നു.
</p>
          <p style="noindent">“അവിവാഹിത കൗരവരാജകുമാരികളെയും കൗരവരാജവിധവകളെയും
പ്രകൃതിവിരുദ്ധ പരീക്ഷണത്തിനായി ദുഷ്പ്രേരണ ചെലുത്തിയ ഭീമനെ, അരയിൽ കുരുക്കിട്ടു്
നഗരികാണിക്കാൻ, കാപട്യത്തിന്റെ മുഖംമൂടി ഊരിക്കളഞ്ഞു യുധിഷ്ഠിരൻ തയ്യാറാവുന്നില്ലെങ്കിൽ,
പുഴയോര കൗരവ സമാധിയിൽ, പാണ്ഡവർ കഴിഞ്ഞകൊല്ലം സ്ഥാപിച്ച ദുര്യോധനപ്രതിമ ‘വേരോടെ’
പിഴുതു നീരൊഴുക്കിൽ എറിയുമെന്നു, ദുര്യോധനവിധവയും മുൻനിര കുരുക്ഷേത്രവിധവകളും,
ഭീഷണിപ്പെടുത്തുന്നുണ്ടല്ലോ. എങ്ങനെ നേരിടും, കെട്ടുവിട്ടു് പിടിവിട്ടു പോകാവുന്ന ഭരണകൂട പ്രതിസന്ധി?”
കൊട്ടാരം ലേഖിക പാണ്ഡവരുടെ ഔദ്യോഗിക വക്താവിനോടു് ചോദിച്ചു.
</p>
          <p style="noindent">“മുൻനിര കൗരവവിധവകൾ എന്നു് ‘വിശാലമായി’ പറയാനൊന്നുമില്ല.
അവർക്കിടയിലെ അന്തഃഛിദ്രം അങ്ങാടിയിൽ പാട്ടാണു്. ദുര്യോധനപ്രതിമ പുഴയൊഴുക്കിലെറിയുന്നതിൽ
ദുശ്ശാസന വിധവക്കു എതിർപ്പില്ലെന്നാണു് ഞങ്ങൾക്കു് കിട്ടിയ പ്രാഥമിക വിവരം.
കൗരവവിധവകൾക്കിടയിൽ വികസിക്കുന്ന കിട മത്സരം ഏതറ്റവും പോകാൻ പാണ്ഡവർ തുണക്കും.
പ്രതിപക്ഷനേതാവായി സ്വയം ഉയർത്തിക്കാണിക്കാൻ ദുശ്ശാസനവിധവ ദുര്യോധനവിധവക്കൊപ്പം ഉണ്ടു്.
വ്യാജ ലൈംഗികാക്രമണ പരാതിയിൽ, ഭീമൻ അധാർമ്മികമായി ചെയ്തു എന്നവർ ആരോപിക്കുന്ന
ദുര്യോധനവധത്തിനു പ്രതികാരം വീട്ടാൻ ദുര്യോധനവിധവക്കു കിട്ടിയ സുവർണ്ണാവസരം ഞങ്ങൾ എന്തിനു
നിഷേധിക്കണം. പാതിരാ ഇടിച്ചു കയറൽ സംഭവിച്ചെന്നു് ദുര്യോധനവിധവ നിരത്തുന്ന ദിവസങ്ങളിൽ,
ഭീമൻ പുണ്യനദീതീരങ്ങളിലൂടെ കൗരവാത്മാക്കൾക്കുവേണ്ടി തീർത്ഥയാത്ര ചെയ്യുകയായിരുന്നു
എന്നതാണു് വസ്തുത. ഈ വിവരം അറിഞ്ഞാൽ ദുര്യോധനവിധവ ലൈംഗികാക്രമണത്തിന്റെ സ്ഥലവും
തീയതീയും മാസവും മാറ്റിപ്പറയുമോ, അതോ ദുര്യോധനപ്രതിമക്കു് ജലസമാധി ഉറപ്പുവരുത്തുമോ എന്നു്
കണ്ടറിഞ്ഞു, കാര്യം സൗകര്യം പോലെ അറിയിക്കൂ. ഒരുകാളവണ്ടി നിറയെ ധാന്യച്ചാക്കുകളുമായി
കൗരവരാജവിധവകളുടെ പുനരധിവാസകേന്ദ്രത്തിലേക്കുവേണ്ട ഭക്ഷ്യസുരക്ഷ ഞങ്ങൾ
ഏർപ്പാടുചെയ്തിട്ടുണ്ടു്. ധാന്യം അപ്പമാക്കേണ്ട പണി അവർ ചെയ്യട്ടെ. പുഴയോരത്തു ആഴത്തിൽ തറ
പണിതു ആറടി മണ്ണിൽ യുധിഷ്ഠിരൻ സ്ഥാപിച്ച പഞ്ചലോഹ പ്രതിമ പറിച്ചെടുക്കുന്ന ശ്രമകരമായ
ദൗത്യത്തിൽ മനോവീര്യം കിട്ടാൻ പ്രാർത്ഥിക്കുക—പ്രക്ഷോഭകാരികൾക്കു നമോവാകം!”
</p>
          <p style="noindent">
            <pb n="2" ed="2023-06-02"/>
          </p>
          <p style="indent">“പറഞ്ഞു പൊലിപ്പിക്കുന്നത്ര പ്രായവ്യത്യാസം യുധിഷ്ഠിരനുമായി
പാഞ്ചാലിക്കുണ്ടോ? ബഹുഭർത്തൃത്വ ദാമ്പത്യത്തിന്റെ ആണിക്കല്ലു് യുധിഷ്ഠിരവാർധക്യത്തിൽ ഇളകുന്നു
എന്ന ദ്രൗപദീ നിരീക്ഷണം, ഇളമുറക്കാരനായ നിങ്ങൾ എളുപ്പം വകവച്ചു കൊടുക്കുമോ?”, കൊട്ടാരം
ലേഖിക നകുലനോടു് ചോദിച്ചു. യുദ്ധാനന്തര പാണ്ഡവജീവിതം.
</p>
          <p style="indent">“പ്രായത്തെക്കുറിച്ചവൾ വല്ലാതെ ആധിപ്പെടുന്ന സന്ദർഭങ്ങൾ ഞാൻ
അസ്വസ്ഥതയോടെ ഓർക്കുന്നു. പരിചയപ്പെട്ട ഉടൻ അവൾ ചോദിച്ചതു്, “നാലാം ഭർത്താവായ നീ
എന്നെക്കാൾ നന്നേ ചെറുപ്പമാണല്ലോ, അതോ, തോന്നുന്നതോ?” എന്നായിരുന്നു. “യുധിഷ്ഠിരനെ നീ
പിതാവിന്റെ സ്ഥാനത്താണു് കാണുന്നതെങ്കിൽ, രാജസൂയ യാഗവേദിയിൽ നീ എന്തിനയാളുടെ
ഭാര്യയുടെ സ്ഥാനത്തു ഇരുന്നു? ഔദ്യോഗികമായി അർജ്ജുനന്റെ ഭാര്യമാത്രം, ഇന്ദ്രപ്രസ്ഥംചക്രവർത്തിനി
എന്ന പദവിക്കായി നിങ്ങളുടെ ഔദ്യോഗിക വധുവേഷം കെട്ടി യാഗശാലയിൽ ഇരിക്കാൻ വയ്യ” എന്ന
പരസ്യനിലപാടിനുപകരം, യാഗം പൂർത്തിയായാൽ ചക്രവർത്തിനി ആവാമെന്ന മോഹത്തിൽ അവൾ
ഇരിപ്പിടത്തിൽ മൂന്നുദിവസം തീയും പുകയും ശ്വസിച്ചു പല അവമതിക്കും കൂട്ടുനിന്നു. ചൂതാട്ടത്തിൽ എല്ലാം
പോയി പാണ്ഡവർ വനവാസത്തിലായപ്പോൾ അവൾക്കു തോന്നി യുധിഷ്ഠിരൻ ശരിക്കും ആളൊരു
വൃദ്ധൻ! വയോജനങ്ങളുടെ ആരോഗ്യവും മാനസികവുമായ പ്രശ്നങ്ങൾ പിന്തുടർന്നു് യുധിഷ്ഠിരൻ സങ്കടം
പറയുമ്പോൾ പാഞ്ചാലി അതിനു ചെവികൊടുക്കാതെ മാറിപ്പോവുന്നതു ഞങ്ങളെ വേദനിപ്പിച്ചു.
യുധിഷ്ഠിരന്റെയും ഭീമന്റെയും സാന്നിധ്യത്തിൽ അരക്കെട്ടിൽ കൈ ചേർത്തു് എന്നെ കിടപ്പറയിലേക്കു്
കൊണ്ടുപോവുന്നു. യുദ്ധം കഴിഞ്ഞു യുധിഷ്ഠിരൻ വീണ്ടും രാജാവായപ്പോൾ, പാഞ്ചാലി വിഷാദരോഗിയായി.
പകിട്ടുള്ള ആഭരണമാണു് ചെങ്കോൽ എന്ന ധാരണമാറി, നീറുന്ന പ്രശ്നങ്ങളോടുള്ള ഓർമ്മപ്പെടുത്തലാണു്
കുരുവംശത്തിന്റെ അധികാരദണ്ഡു് എന്നറിഞ്ഞതോടെ, ബന്ധം പിന്നെയും അകന്നു. എല്ലാം കണ്ടിട്ടും
കേട്ടിട്ടും എന്റെ ഇരട്ട സഹോദരനായ സഹദേവൻ, ‘ഇതാണു് ജീവിതാവസ്ഥ’ എന്ന തിരിച്ചറിവിൽ
നെറ്റിചുളിക്കാതെ ഇതുവരെയും പഴയപോലെ കാണുന്നു.”
</p>
          <p style="indent">
            <pb n="3" ed="2023-06-03"/>
          </p>
          <p style="indent">“ദുര്യോധനമരണം ഉറപ്പുവരുത്താതെയെങ്കിലും നിങ്ങൾ, ഞെണുങ്ങിയ ഗദയും
ശിരസ്സും തൂക്കി ക്ഷീണിച്ചവശനായി, പാളയത്തിലേക്കു് പതിനെട്ടാംദിവസം സന്ധ്യക്കു് മടങ്ങിയതു്
കണ്ടവരിൽ ഞങ്ങളും ഉണ്ടായിരുന്നു. അന്നു് രാത്രിയിൽ പിന്നെന്തുണ്ടായി എന്ന ആകാംക്ഷയുടെ
ജാലകങ്ങൾ ആരോ ശബ്ദഘോഷത്തോടെ കൊട്ടിയടച്ചപോലെ! നീതിബോധമുള്ള വരുംതലമുറ പക്ഷേ,
ഓർക്കാൻ കൊതിക്കുന്നതു, ദുശ്ശാസനവധത്തിലൂടെയെന്നു കുതിരപ്പന്തി ചർച്ചകളിൽനിന്നറിയുന്നു.
എങ്ങനെയായിരുന്നു, വസ്ത്രാക്ഷേപത്തിലൂടെ കുപ്രസിദ്ധിയാർജ്ജിച്ച ദുശ്ശാസനൻ എന്ന
ലൈംഗികാക്രമിയെ നിങ്ങൾ നിരായുധനായി പോർക്കളത്തിൽ ഓടിച്ചിട്ടു് പിടികൂടി, വിരൽനഖങ്ങൾ
കൊണ്ടു് കരൾതുരന്നു ചുടുചോര കൈക്കുമ്പിളിൽ കോരി പാളയത്തിൽ പ്രത്യാശയോടെ
കാത്തിരിക്കയായിരുന്ന പ്രിയപ്പെട്ടവളുടെ മുടിയിൽ തേച്ചു പതിമൂന്നുകൊല്ലം മുമ്പുണ്ടായ ഐതിഹാസിക
ഭീമപ്രതിജ്ഞ പാലിച്ചതു്? ഒന്നോർത്തെടുക്കാമോ?”, പാണ്ഡവരുടെ സ്മൃതിനാശസാധ്യത
തള്ളിക്കളയാനാവില്ലെന്ന അഭ്യൂഹത്തിൽ ഒന്നൊന്നായി അഭിമുഖം ചെയ്യുന്ന ശ്രമകരമായ പണിയിൽ
ഏർപ്പെട്ട കൊട്ടാരം ലേഖിക ചോദിച്ചു. ഭാരിച്ച ശരീരവും ശിശുമുഖവുമായി അർദ്ധനഗ്നഭീമൻ
അരമനഉദ്യാനത്തിൽ പുതുതലമുറ ജീവനക്കാരുടെ കൊച്ചുകുട്ടികൾക്കു് കൗതുകക്കാഴ്ചവസ്തുവാകുന്ന
അവസാനഘട്ട യുധിഷ്ഠിരഭരണകാലം. കിരീടാവകാശി പരീക്ഷിത്തു് ചെങ്കോൽ
കൈവശപ്പെടുത്തുന്നതിനുവേണ്ടി മഹാറാണി ദ്രൗപദിയുമായി അധികാരം പങ്കിടാനുള്ള
ഗൂഡാലോചനയിൽ ഏർപ്പെട്ടിരിക്കുന്ന അരമനരഹസ്യം ചാര വനിതകളിലൂടെ തോണ്ടിയെടുത്ത
വകുപ്പുമേധാവി നകുലൻ സ്വാർഥതാല്പര്യത്തിൽ ആ വിമതനീക്കത്തെ കരുതലോടെ പിന്തുടരുന്ന നേരം.
</p>
          <p style="indent">“ഭർത്തൃമാതാവിനാൽ ഏകപക്ഷീയമായി അടിച്ചേല്പിക്കപ്പെട്ട
ബഹുഭർത്തൃത്വത്തോടു് നവവധു എങ്ങനെ പ്രതികരിച്ചു എന്നാണു് നിങ്ങൾ കാര്യാലയത്തിലിരുന്നു
കണ്ടെത്തുന്നതു്?”, കൊട്ടാരം ലേഖിക പത്രാധിപരോടു് ചോദിച്ചു. മത്സരവിജയിയെ പരിണയം ചെയ്തു
ഹസ്തിനപുരിയിൽ എത്തിയ പാഞ്ചാലി, വന്ദ്യ ധൃതരാഷ്ട്രരുടെ അതിഥിമന്ദിരത്തിൽ കഴിയുന്ന
അശാന്തകാലം.
</p>
          <p style="indent">“അതിനു നിങ്ങളുടെ അഭിമുഖങ്ങൾ വായിച്ചാൽ വസ്തുതകൾ പലതും പിടിവിട്ടു്
പോവും. ചുറ്റും ഞാൻ കണ്ണോടിച്ചു. നേരിട്ടവൾ എന്നോടിതുവരെ കുമ്പസരിച്ചിട്ടില്ലാത്തതു കൊണ്ടു്
ദ്രൗപദിയുടെ ഹൃദയാന്തരങ്ങളിൽ മറഞ്ഞു കിടക്കുന്ന ലൈംഗിക രഹസ്യങ്ങളിൽ എനിക്കു് വലിയ
പിടിപാടില്ല. എങ്കിലും അവസരം കിട്ടിയാൽ, അന്തസ്സില്ലാതെ ഇരവാദം ചമയുന്ന പാണ്ഡവരുടെ
പരാമർശങ്ങൾ പരിഗണിക്കുമ്പോൾ, നാം പത്രപ്രവർത്തകർ കൂട്ടിവായിക്കേണ്ടൊരു ഹൃദയഭേദകമായ
കുടുംബക്കാര്യമുണ്ടു്—പാണ്ഡവരുടെ ലിംഗവിശപ്പു്! ഭർത്താക്കന്മാർക്കെതിരെ ദ്രൗപദി പ്രതീകാത്മകമായി
കൊട്ടിയടക്കുകയായിരുന്നില്ല കിടപ്പറ വാതിൽ, അടച്ചുറപ്പു ഭദ്രമാക്കിയ
കോട്ടവാതിലെന്നപോലെയാണവൾ പാണ്ഡവർക്കു്, പരിപാവന പെണ്ണുടലിലേക്കു പ്രവേശനം
നിഷേധിച്ചതു്. പൊതുവെ നിശബ്ദം ആണവളുടെ നീക്കം, എന്നാൽ ദൃഢനിശ്ചയമുണ്ടു്
പ്രതിരോധപ്രവർത്തനത്തിൽ. പാണ്ഡവരെ ഒതുക്കുക മാത്രമല്ല ഉന്നം, മക്കൾക്കു് കഠിനഹൃദയ
രതിനിരാസത്തിലൂടെ പെറ്റതള്ള കുന്തിയെയും മെരുക്കണം. മക്കളുടെ ലൈംഗികദൈന്യത കണ്ടു മനം
തകർന്ന കുന്തിയോ, ഒറ്റക്കിരുന്നും കൗന്തേയരോടു് കൂട്ടം കൂടിയും, ഒരൊറ്റവ്യക്തിയെ കുടിലകൂരമ്പിനു
ലക്ഷ്യമായി കാണുന്നു—എങ്ങനെ ഒരുമ്പെട്ടവളുടെ ഉടുതുണിയൂരാൻ മക്കളെ ലൈംഗികമായി
പ്രാപ്തരാക്കണം.”
</p>
          <p style="indent">
            <pb n="4" ed="2023-06-04"/>
          </p>
          <p style="indent">“അനീതി ചോദ്യം ചെയ്യുന്നവന്റെ കഴുത്തിലേക്കു്
വാരിക്കുന്തമെറിയുന്നവനെന്താണു് കന്നുപൂട്ടി വിത്തെറിയേണ്ട കൃഷിഭൂമിയിൽ കാര്യം?”, കൊട്ടാരം ലേഖിക
ദുര്യോധനനോടു് ചോദിച്ചു. ഗംഗയാറിൻ കൈവഴികളിലൊന്നിൽ, സൂക്ഷ്മതയോടെ നീരൊഴുക്കു് തടസ്സം
നീക്കി, ഗ്രാമീണർക്കു് വേനലിൽ കുടിനീർലഭ്യത എളുപ്പമാക്കുകയിരുന്നു, ഉച്ചവെയിലിൽ ഒരു സംഘം
കൗരവർ.
</p>
          <p style="indent">“തൂമ്പ മാരകായുധമാക്കിയ കൊലയാളികളാണോ ഞങ്ങൾ! ഇലപ്പച്ചകളുടെ
ഉൾത്തുടിപ്പായിരുന്നല്ലോ കൊച്ചുനാൾ മുതൽ ഞങ്ങളുടെ കരൾനിറയെ! ഖാണ്ഡവപ്രസ്ഥമെന്ന
അതിലോല ആവാസവ്യവസ്ഥയെ പാണ്ഡവർ കത്തിച്ചാമ്പലാക്കിയെന്നറിഞ്ഞപ്പോൾ, വെന്തുനശിച്ച
ജീവജാലങ്ങൾക്കായി ബലിഘട്ടങ്ങളിൽ തർപ്പണം ചെയ്ത ഞങ്ങൾ ജലപ്രതിജ്ഞയുമെടുത്തു.
രാജവസതിക്കു പിന്നിലെ സംരക്ഷിതവനത്തിൽ ചുറ്റിക്കറങ്ങിയാൽ നിങ്ങൾക്കിന്നും കാണാം, ഓരോ
കൗരവവധുവും സ്വന്തം നാട്ടിൽ നിന്നും വേരുമുറിയാതെ പറിച്ചുകൊണ്ടുവന്നു നട്ടുപരിപാലിച്ചു
വളർത്തിയെടുത്ത ഫലവൃക്ഷങ്ങൾ. ഹസ്തിനപുരി അരമന അന്തേവാസികൾ ഊട്ടുപുര
ഭക്ഷണനിർമ്മിതിയിൽ സ്വാശ്രയശീലർ. അതാണു് ഗാന്ധാരസ്വാധീനത്തിൽ തെളിഞ്ഞ
കുരുവംശത്തനിമ! പച്ചിലപ്പടർപ്പുകളുടെ രോഗശാന്തിശുശ്രൂഷയിലാണു് കൗരവർ കരുത്തുനേടിയതു്. ‘നീ,
നീയാണു് മക്കളെ വിശ്വപ്രകൃതി’ എന്നു് ഗാന്ധാരി വികാരാധീനയായി ഗാന്ധാര മലഞ്ചെരുവുകളിൽ
പറയുമ്പോൾ, അതൊരു സാംസ്കാരിക ചുമതലയാണെന്നു കരുതി, കുട്ടിക്കാലത്തൊക്കെ മാതൃഭൂമിയിൽ
പോവാൻ ഞങ്ങൾക്കു് ഉൾഭീതിയായിരുന്നു. അക്ഷരാഭ്യാസമുണ്ടായപ്പോൾ അന്തഃസത്ത വ്യക്തമായി,
അമ്മ പറഞ്ഞതിന്റെ അകംപൊരുൾ ആയിരുന്നു അതു്. കാട്ടിൽ പിറന്ന കൗന്തേയർ വന്യപ്രകൃതിയോടു്
മാന്യത കാണിച്ചുവോ എന്നു് ഇന്ദ്രപ്രസ്ഥം തുടർന്നും പറയട്ടെ!”
</p>
          <p style="indent">“ചൂതാട്ടവിദഗ്ദരോടേറ്റുമുട്ടാൻ, അരമനയിലെത്തിയ വിശിഷ്ടാതിഥി യുധിഷ്ഠിരൻ,
ഓരോ കൗരവനെയും, മുഖത്തുനോക്കി ഹസ്തദാനം ചെയ്യുന്നതിനുപകരം, ചേർത്തുനിർത്തി പുറം
തലോടുന്നൊരു പുതു ആശംസാരീതി താങ്കളുടെ കഴുകാൻ നോട്ടത്തിൽപെട്ടിരുന്നോ?
ഔപചാരികതയുടെ ആൾരൂപമായ ഇന്ദ്രപ്രസ്ഥം ചക്രവർത്തി പെട്ടെന്നു് കുടിലകൗരവർക്കൊരു
ജ്യേഷ്ടസഹോദരനുമായോ? എന്താ ഈ മറിമായം?” കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു.
</p>
          <p style="indent">“മുഖത്തുനോക്കി ആശീർവദിക്കാൻ പറ്റിയ ആത്മാർത്ഥ കൗരവർ ആരും
ഇല്ലെന്നു ഇന്ദ്രപ്രസ്ഥം ചക്രവർത്തിക്കു് പൊടുന്നനെ തോന്നിയിട്ടുണ്ടാവും? അല്ലെങ്കിൽ നാളെ സന്ധ്യക്കു്
ചൂതാട്ടത്തിൽ എന്നെ കബളിപ്പിച്ചു നിസ്വനാക്കാൻ, ഒരുമ്പെട്ട അവിശുദ്ധ കൂട്ടുകെട്ടാണല്ലോ ഈശ്വരാ ഈ
കൗരവനൂറ്റുവർ എന്നു് തോന്നിയിട്ടുണ്ടാവുമോ? പുറംതലോടുന്നതിൽകവിഞ്ഞേതു് കൗരവാവയത്തെ
തലോടിയാലും, ചുഴിഞ്ഞിറങ്ങുന്ന കൗരവക്കണ്ണിലേക്കുമാത്രം എന്റെ കണ്ണു് നോക്കരുതേ എന്നൊരു
പുതിയ കാഴ്ചപ്പാടിലെത്തിയിട്ടുണ്ടാവും. ഇന്നുവൈകുന്നേരമാണല്ലോ ചൂതാട്ടം. അർധരാത്രിയോടെ ഫലം
അറിയാമെന്നാണു് പ്രതീക്ഷ!” ഊട്ടുപുരയിൽ പ്രാതൽ കഴിക്കാൻ കാത്തിരിക്കുന്ന നേരം.
</p>
          <p style="indent">“സഭാതലത്തിലെ സ്തോഭജനകമായ സംഭവവികാസത്തിനു ശേഷം,
‘സുരക്ഷാകാരണ’ങ്ങളാൽ രണ്ടുദിവസം അരമന പാറാവിന്റെ കരുതൽതടങ്ങലിൽ വച്ചിരുന്ന രണ്ടാം
കൗരവ സഹോദരനെ, ‘രാജാവിന്റെ രണ്ടാമത്തെ പ്രിയപുത്രൻ’ എന്ന കുരുവംശ ഇടപെടലിലൂടെ
വിട്ടയച്ചപ്പോൾ, പുറത്തു പൂമാലകളുമായി നൂറ്റുവരും അവരുടെ രാജവധുക്കളും ഊഷ്മളസ്വീകരണത്തിനായി
കാത്തുനിൽക്കുന്നതു് കണ്ട നിങ്ങൾക്കെന്തു തോന്നി?”, നീതിമാൻ എന്ന സുസ്ഥിരപ്രതിച്ഛായ
ദശാബ്ദങ്ങളായി പരിപാലിക്കുന്ന ഭീഷ്മരോടു് കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“അതു് അവരുടെ അമ്മ പ്രിയഗാന്ധാരിയുടെ തനതു വംശീയ
സ്വാധീനത്തിനൊരു എളിയ ദൃഷ്ടാന്തമായി വേണം നിങ്ങൾ വിശാലമായി കണക്കിലെടുക്കാൻ. കൗരവ
കുട്ടികളുടെ, എന്തു ചെറിയതോ വലുതോ ആയ വീഴ്ചയിലും, ഒറ്റക്കെട്ടായി വേണം ഐക്യദാർഢ്യം
പ്രദർശിപ്പിക്കാൻ എന്നു് അവൾ ‘കുഞ്ഞു’ങ്ങളെ ഉദ്ബോധിപ്പിച്ചതു് നിങ്ങൾ ഇന്നു് ഫലത്തിൽ കണ്ടു.
ഭാര്യയെ അനുമതികൂടാതെ പണയം വച്ച വസ്ത്രാക്ഷേപ വിവാദത്തിലെ സ്ത്രീപീഡകരെ വനവാസത്തിനു
കിരീടാവകാശി ദുര്യോധനൻ അയച്ചതു് കണ്ടപോലെ, അത്തരം കൗരവപാരസ്പര്യങ്ങൾക്കു പറ്റിയ
സാഹോദര്യപ്രത്യക്ഷങ്ങൾ ഇനിയും സാക്ഷ്യപ്പെടുത്താൻ ഹസ്തിനപുരി കൊട്ടാരം ലേഖികക്കു്
തൊഴിലവസരങ്ങൾ ഉണ്ടാവട്ടെ!”
</p>
          <p style="indent">
            <pb n="5" ed="2023-06-05"/>
          </p>
          <p style="indent">“ഭീതിയുണർത്തുന്ന നിശാകാമിനിയാണോ നവവധു ദ്രൗപദി എന്ന സംശയം
പിന്നെ എപ്പോഴാണു് നിങ്ങൾക്കൊക്കെ തോന്നിയതു്?”, കൊട്ടാരം ലേഖിക ചോദിച്ചു. പത്തു
പാണ്ഡവക്കണ്ണുകൾ ജാലകത്തിലൂടെ ഇടവഴിയിലേക്കു് നീങ്ങി. താഴ്‌വരയിലെ ജലാശയത്തിൽ നിന്നു്
പാഞ്ചാലി കുളികഴിഞ്ഞു ഇനിയും എത്താറായിട്ടില്ല എന്നു നിഴൽ നോക്കി ഉറപ്പു വരുത്തി.
</p>
          <p style="indent">“പാഞ്ചാലിയുമൊത്തു ഹസ്തിനപുരിയിൽ ഞങ്ങൾ എത്തുമ്പോൾ,
കാമനയെക്കാൾ പേടിയായിരുന്നു. അരക്കില്ലം കത്തിച്ചു പൊതുമുതൽ നശിപ്പിച്ചതിനു്
‘പിടികിട്ടാപ്പുള്ളികൾ’ എന്നു് വഴിയമ്പലങ്ങളിലും കുതിരപ്പന്തികളിലും ദുര്യോധനൻ ചുവരെഴുത്തു
പരസ്യങ്ങൾ കൊടുത്തതറിഞ്ഞിരുന്നു. എന്നാൽ പാഞ്ചാലിയെ ഒരുനോക്കു കണ്ട കൗരവർ,
അതിഥിമന്ദിരം ഉടൻ വിട്ടുതന്നു. അന്നു് രാത്രി ആറുപേരും (കുന്തിയെ വിദുരർ സ്വന്തം വസതിയിലേക്കു് കൂട്ടി
കൊണ്ടുപോയി) സംസാരിക്കുമ്പോൾ, യുധിഷ്ഠിരൻ പന്തം കെടുത്തി, ഇരുട്ടിൽ മുഖം കാണാതെ പരസ്പരം
ഇരിപ്പിടം മാറാൻ മറ്റുനാലുപേരോടു് ആജ്ഞാപിച്ചു. ഞങ്ങൾക്കിടയിൽ വന്നു പാഞ്ചാലി ആരെ ആദ്യം
തൊടുന്നുവോ, അയാൾ അതിഥി മന്ദിരത്തിലെ ആഡംബരകിടപ്പറയിൽ അവളെ ഇന്നു സന്തോഷിക്കാം.
ആ നിർദ്ദേശം കേൾക്കേണ്ട താമസം, നവവധു ഇടിച്ചു കയറി ശബ്ദമുയർത്തി. നിങ്ങൾ കുറച്ചുപേരുടെ
സൗജന്യത്തിലും പരസ്പര്യത്തിലും അനുവദിച്ചു കിട്ടേണ്ട ഒന്നല്ല എനിക്കു് ആൺപെൺ രതി. ബഹുഭർതൃത്വ
ദാമ്പത്യത്തിന്റെ ചുക്കാൻ പിടിക്കുന്ന എനിക്കു് നീതിപൂർവ്വം പ്രതീക്ഷിക്കാവുന്ന വ്യക്തിഗത, ശാരീരിക,
ആസ്വാദനസേവനമെന്ന നിലയിൽ രതി നിങ്ങൾ മത്സരത്തിനും പരസ്യചർച്ചക്കും വിഷയമാക്കരുതു്.
അവിവേകമായി ഇക്കാര്യം നിർദേശിച്ച മുതിർന്ന പാണ്ഡവൻ യുധിഷ്ഠിരൻ ഒരുവിധത്തിലും ഇന്നു് എനിക്കു്
പായ പങ്കിടാനുള്ള കൂട്ടാളിയാവില്ല.”
</p>
          <p style="indent">“വയോജനങ്ങൾ എന്ന പ്രായപരിഗണനാ വിഭാഗത്തിൽ വന്ന പാണ്ഡവരിൽ
നിങ്ങൾ കണ്ട വ്യക്തിത്വപരിമിതികളും പ്രത്യക്ഷ ന്യൂനതകളും എന്തൊക്കെയാണു്?”, കൊട്ടാരം ലേഖിക
പാഞ്ചാലി യോടു് ചോദിച്ചു. മഹാപ്രസ്ഥാനത്തിനു മുമ്പുള്ള സംഘർഷദിനങ്ങൾ.
</p>
          <p style="indent">“അവരഞ്ചുപേരും അപ്പോൾ കിടമത്സരിക്കുന്നതു്, പ്രായം മുപ്പതുകളിൽ ഓടുന്ന
കിരീടാവകാശി പരീക്ഷിത്തിനോടാണു്! അഭിമന്യുപുത്രനായ പരീക്ഷിത്തു് അത്രയൊന്നും
പാണ്ഡവർക്കഭിമത നല്ല എന്നറിഞ്ഞതോടെ അവൻ, ‘അമ്മ ഉത്തരയുടെ മകൻ’ എന്നവർ
പരിഹാസത്തോടെ പരാമർശിക്കാൻ തുടങ്ങി. ചെങ്കോലിനായി അക്ഷമ കാണിക്കുന്ന ഈ
ഏകകിരീടാവകാശിയെ അവർ ഊട്ടുപുരയിൽ കണ്ടാൽ പോലും മിണ്ടാതായി. അവൻ പതിവായി
കാണുന്നവരെയൊക്കെ നകുലചാരക്കണ്ണുകളുടെ ഒളിനോട്ടപരിധിയിൽ ഉൾപ്പെടുത്തി. ഹസ്തിനപുരി എന്ന
ഗംഗാതട സംസ്കാരത്തെ മലിനപ്പെടുത്താൻ തുനിയുന്നൊരു ദുരധികാരമോഹിയെന്നവരിൽ ചിലർ തുറന്നു
വിശേഷിപ്പിച്ചു. പരീക്ഷിത്തിന്റെ നവവധുക്കളെ വയോജനപാണ്ഡവർ
അനുഗ്രഹാശിസ്സുകൾക്കെന്നപോലെ ‘സ്പർശചികിത്സ’ക്കു് എന്നും വിധേയയാക്കി. ഞെട്ടി അവർ
പിൻവലിഞ്ഞപ്പോൾ, ഇതിഹാസനായകന്മാരായ പാണ്ഡവരെ അധിക്ഷേപം ചെയ്യുകയാണെന്നവർ
പ്രചരിപ്പിച്ചു. ഇന്നലെ ബഹുഭർത്തൃത്വ കുടുംബത്തിന്റെ നേതൃത്വം വഹിക്കുന്ന മഹാറാണി എന്ന നിലയിൽ
പാണ്ഡവർ അഞ്ചുപേർക്കും മുന്നറിയിപ്പു് കൊടുത്തു.”
</p>
          <p style="indent">“പാദരക്ഷയും തിരുവസ്ത്രങ്ങളും ഊരി മഹാപ്രസ്ഥാനത്തിനു പടിയിറങ്ങേണ്ട
നേരമായി. രാജഭരണം പരീക്ഷിത്തുമായി ഞാൻ പങ്കിട്ടുകൊള്ളാം” അപ്പോൾ മുങ്ങിയതാണവർ പിന്നെ
പൊങ്ങിയിട്ടില്ല.
</p>
          <p style="indent">“യുദ്ധം നയിച്ചതു് നിങ്ങളുടെ ഭർത്താവല്ലേ? പോരാട്ട പരാജയത്തിലപ്പോൾ
നിരാശയുണ്ടോ?”, കൊട്ടാരം ലേഖിക ദുര്യോധന വിധവയോടു് ചോദിച്ചു.
</p>
          <p style="indent">“പദവിയൊന്നും വഹിക്കാത്ത ദുര്യോധനന്റെ തലയിൽ കുറ്റം കെട്ടി വക്കുമോ
വ്യാസൻ! സർവ്വസൈന്യാധിപനെന്ന നിലയിൽ ആദ്യപത്തുദിവസം യുദ്ധം നയിച്ച പിതാമഹനപ്പോൾ
ഈ രക്തത്തിലപ്പോൾ പങ്കില്ലേ? പാണ്ഡവതല കൊയ്യാനാവാതെ, ഭീഷ്മർ ശരശയ്യയിൽ വീണശേഷം
പടനയിച്ച ദ്രോണർ, മകൻമരിച്ചെന്ന യുധിഷ്ഠിരമൊഴി മുഖവിലക്കെടുത്തു പുത്രദുഃഖത്തിൽ ആയുധം
വലിച്ചെറിഞ്ഞതാണോ മഹായുദ്ധം ജയിപ്പിക്കാൻ ഊർജ്ജിത വീര്യം? പരസ്പരം പരസ്യമായി കലഹിച്ച
ശല്യനും കർണ്ണനും ഈ കൗരവകൂട്ടത്തോൽവിയിൽ അശേഷം പങ്കില്ലേ? അഴകിയ
രാവണന്മാരെപോലെ സൈന്യാധി പവേഷം ധരിച്ചപ്പോഴെങ്കിലും ദുര്യോധനനെ കണ്ട ഓർമ്മയുണ്ടോ?
അവനവിടെ ജോലി പാണ്ഡവരെ ഓടിനടന്നു കുത്തിമലർത്തുകയായിരുന്നുവോ? അതോ, രാജ്യത്തിന്റെ
അഖണ്ഡതക്കു് ഭീഷണി ഉയർത്തുന്നവർക്കെതിരെ ദേശീയതലത്തിൽ സൈനിക ശക്തികളെ
സംഘടിപ്പിക്കുകയും പോർക്കളത്തിൽ അണിനിരത്തുകയുമായിരുന്നില്ലേ! സൈനികസേവനങ്ങളുടെ
കാര്യക്ഷമമായ ഏകോപനം—പാണ്ഡവ കൗരവപാളയങ്ങളുടെയും ഊട്ടുപുരകളുടെയും, തിരശീലക്കു
പിന്നിൽ എന്തെല്ലാം കർത്തവ്യബോധത്തോടെ ചെയ്താൽ പോരാട്ടത്തിലേർപ്പെട്ടവർക്കവരുടെ ജോലി
സുഗമമായി ചെയ്യാമോ അതെല്ലാം, ദുര്യോധനൻ, ആരുമറിയാതെ ചെയ്തു എന്നതല്ലേ കാര്യം? അവസാന
ദിവസം അധാർമ്മികഭീമഗദാ പ്രഹരത്തിൽ തുടയെല്ലൊടിഞ്ഞവൻ വീണപ്പോഴും, ഇരുട്ടിന്റെ മറവിൽ
ചെയ്യാവുന്ന വിധ്വംസനത്തിനവൻ രൂപം കൊടുത്തില്ലേ? അശ്വത്ഥാമാവിനു സൈന്യാധിപ പദവി
കൊടുത്തു പാണ്ഡവപാളയത്തിൽ പാതിരാമിന്നലാക്രമണത്തിന്റെ ഐതിഹാസിക നിയോഗം വിശ്വ
സ്തതയോടെ ഏൽപ്പിച്ച ശേഷമല്ലേ എന്നെന്നേക്കുമായി എന്റെ പ്രിയപ്പെട്ടവൻ കണ്ണടച്ചതു്.
പാഞ്ചാലിയുടെ അഞ്ചുമക്കളെയും അച്ഛനെയും രണ്ടു സഹോദരന്മാരെയും അശ്വത്ഥാമാവു് രാത്രിയിൽ
ചവിട്ടിക്കൊന്നപ്പോൾ പതറി നിലവിട്ടവൾ വിലപിക്കുന്നതും നിങ്ങൾ കണ്ടതല്ലേ? എന്നിട്ടും നിങ്ങൾ
ഹൃദയശൂന്യമായി ചോദിക്കുന്നു പോരാട്ട തോൽവിയിൽ ദുര്യോധനവിധവക്കു നിരാശയുണ്ടോ!”
</p>
          <p style="indent">“നീ വിധവ എന്നറിയപ്പെടും മുമ്പു് പുനർവിവാഹത്തിനു് ശ്രമിക്കണം”
എന്നന്ത്യയാത്രാമൊഴിയോടെ പോയവനാണു് ദുര്യോധനൻ.
</p>
          <p style="indent">
            <pb n="6" ed="2023-06-06"/>
          </p>
          <p style="indent">“വസ്ത്രാക്ഷേപത്തിൽ രണ്ടാം പ്രതി, കുരുക്ഷേത്ര കഴിഞ്ഞതോടെ
ബലിദാനിയായി. ദുര്യോധനനെ കുറിച്ചു സാമൂഹ്യനന്മയുള്ളൊരു ഓർമ്മ പങ്കിടാമോ ആദ്യവർഷ
ചരമദിനത്തിൽ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. അരികെ കുരുക്ഷേത്ര വിധവകൾ
രാജദമ്പതികൾക്കുചുറ്റും കൂട്ടംകൂടിനിന്നപുനരധിവാസകേന്ദ്രം.
</p>
          <p style="indent">“ഹസ്തിനപുരിയുടെ ഉൾനാടുകളിൽ വരണ്ടു കിടന്ന കുളങ്ങളും കിണറുകളും
വൃത്തിയാക്കി ശുദ്ധജലസംഭരണി തയ്യാറാക്കുകയായിരുന്നു കൗമാരം മുതൽ അവന്റെ
വേനൽക്കാലവിനോദം. കിളക്കാനും ചളികോരി നീക്കാനും അറിയാത്തവന്റെ കയ്യിൽ ചെങ്കോൽ
കൊടുക്കരുതേ എന്നവൻ ഹൃദ്യമായി രാജാവിനെ താക്കീതു് ചെയ്യുമായിരുന്നു. യുദ്ധത്തലേന്നു് കൊട്ടാരം
വക കൃഷിയിടത്തിൽ ജലസേചനം ചെയ്തു പ്രകൃതിയോടു കരുണ യാചിച്ചാണവൻ, രാജ്യസ്വാതന്ത്ര്യം
പരിരക്ഷിക്കാൻ, കുരുക്ഷേത്ര രണാങ്കണത്തിൽ ഇറങ്ങിയത് എന്നു് എന്നോടു് പറഞ്ഞതു് വിദുരർ. ഭീമ
ഗദക്കു മുമ്പിൽ ജീവത്യാഗം ചെയ്യുമ്പോൾ തടാകതീരത്തായിരുന്നു എന്നോർക്കണം. നിണമണിഞ്ഞ
ഭൌതികാവശിഷ്ടം തടാകജലത്തെ മലിനപ്പെടുത്തരുതു്, അതുകൊണ്ടു് മുടിയിൽ വലിച്ചു കരകയറ്റി
തുടയിൽ അടിച്ചു, വേണ്ടിവന്നാൽ അധാർമ്മികമായി പോലും എത്രയും വേഗം കൊല ചെയ്യൂ എന്നു് പ്രിയ
പിതൃസഹോദരപുത്രൻ ഞങ്ങളെ പ്രേരിപ്പിച്ചു” ഓർമ്മയുടെ ദുഃഖം തടയണപൊട്ടി.
</p>
          <p style="indent">“അർജ്ജുനോർവ്വശീയം?”, പാഞ്ചാലി ചോദിച്ചു. അജ്ഞാതവാസക്കാലത്തു
തിരിച്ചറിയപ്പെടാതിരിക്കാനൊരുപായമായി ഉർവ്വശി തന്ന ‘ഭിന്നലിംഗവേഷം’ അണിഞ്ഞു
നോക്കുകയായിരുന്നു അയാൾ.
</p>
          <p style="indent">“പടക്കുതിരയെപോലെ കുതിക്കുന്ന എന്റെ പുരുഷത്വം ഓരോ വേഷം
മാറ്റത്തിനിടയിലും നിന്നെ ഞാൻ ബോധ്യപ്പെടുത്തണം എന്നതൊരു വല്ലാത്ത ദാമ്പത്യനിബന്ധന തന്നെ,
ദ്രൗപദീ. ഇന്ദ്രന്റെ അതിഥിയായി സ്വർഗ്ഗരാജ്യത്തിൽ വിരുന്നുണ്ടു് താമസിക്കുന്ന ആ സ്മരണീയ കാലം.
ദേവനൃത്തമണ്ഡപത്തിലേക്കായി ഒരുങ്ങിക്കഴിഞ്ഞാൽ ഉർവ്വശി നൃത്തപങ്കാളിയായി ക്ഷണിക്കുന്നതൊരു
നിത്യസംഭവമായി. ഇന്ദ്രന്റെ രഹസ്യ കിടപ്പറക്കൂട്ടായിരുന്നവളേ കർത്തവ്യബോധത്തോടെ
മാതൃസ്ഥാനത്തിൽ കണ്ട ഞാൻ, ‘അഗമ്യഗമനത്തിനു ക്ഷണിക്കുന്നതൊരു പാപമല്ലേ’ എന്ന
ചെറുത്തുനിൽപ്പിനു വിലകല്പിക്കാത്തവൾക്കു മുമ്പിൽ പലപ്പോഴും വഴങ്ങി. മനമുരുകിയ എന്റെ കാമനയെ
പാഞ്ചാലിയുടെ സദാചാരഭ്രമത്താൽ പാതിമനസ്സോടെ ചെറുത്ത നീ, പാണ്ഡുവിനെ പോലെ മൂന്നാം
ലിംഗക്കാരനായി മാറിയാലും, ആപൽഘട്ടത്തിൽ പെൺവേഷപ്പകർച്ചയിലൂടെ പ്രതിസന്ധികളെ നീ
അതിജീവിക്കും എന്നവൾ ഉപാധികളോടെ അനുഗ്രഹിച്ചു. പ്രിയഉർവ്വശിയുടെ ശാപം
അജ്ഞാതവാസത്തിൽ തുണയാവുമോ, ആൺപെൺ അല്ലാത്ത ലിംഗാവസ്ഥയെനിക്കൊരു
നൃത്താധ്യാപകയായി ആരോരുമറിയാതെ അജ്ഞാതവാസം കഴിയാൻ ഒളിജീവിതത്തിൽ പ്രകൃതി
അവസരം തരുമോ. അതോ, എന്റെ സ്വർഗ്ഗരാജ്യ സന്ദർശനവും ഉർവ്വശീശാപവും അശ്വിനീ ദേവതകളാൽ
ചികിൽസിച്ചു മാറ്റേണ്ട അർജ്ജുനവിഷാദയോഗമെന്നു ഇളമുറ സഹദേവൻ അന്തിമമായി രോഗനിർണ്ണയം
ചെയ്യുമോ!”
</p>
          <p style="indent">“ഗുരുവിനെ ചതിച്ചുകൊല്ലാൻ നിങ്ങൾ “ദ്രോണപുത്രൻ അശ്വത്ഥാമാവു്
കൊല്ലപ്പെട്ടു” എന്നൊരു നുണ വ്യാപകമായി പറഞ്ഞു എന്നു് കൌരവർ സംഘടിച്ചു നിങ്ങൾക്കെതിരെ
ഊട്ടുപുരയിൽ ഒച്ചവക്കുന്നുണ്ടല്ലോ”, കൊട്ടാരം ലേഖിക ചോദിച്ചു, “നാവെടുത്താൽ സത്യമേ പറയൂ എന്ന
നിങ്ങളുടെ ദുർവാശി കുരുക്ഷേത്രയിൽ മാത്രമാണോ, അതോ മറ്റെവിടെയെങ്കിലും ധാർമ്മികഭാരമായി
തോന്നിയിരുന്നോ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനെ പുഴക്കടവിൽ കണ്ടെത്തി.
</p>
          <p style="indent">“നിറം പിടിപ്പിച്ച അർദ്ധസത്യങ്ങൾ യുദ്ധം ജയിക്കാൻ പറയും.
പൂർണ്ണഅസത്യങ്ങൾ പറഞ്ഞതു്, യുധിഷ്ഠിരൻ എന്ന അറിയപ്പെടുന്ന സദാചാരവ്യക്തിയായി അല്ല,
അജ്ഞാതവാസക്കാലത്തു വിരാടയിൽ ഒളിവുജീവിതം നയിക്കുന്ന വിദഗ്ദൻ എന്ന നിലയിൽ,
വിരാടരാജാവിന്റെ ചൂതാട്ടഗുരുവും കളിക്കൂട്ടുകാരനുമായി കഴിയുന്ന കാലത്താണു്. കൗരവർ ഒച്ചവെച്ചു
പറയുന്നതിൽ അർദ്ധസത്യമുണ്ടെന്നൊരു പൂർണസത്യം ഇപ്പോഴെങ്കിലും നിങ്ങൾക്കു് വായിച്ചെടുക്കാൻ
ആവുന്നുണ്ടല്ലോ?”
</p>
          <p style="indent">
            <pb n="7" ed="2023-06-07"/>
          </p>
          <p style="indent">“വിദേശ പഠനസംഘം അരുതാത്തതെന്തോ പാണ്ഡവരെക്കുറിച്ചു പറഞ്ഞെന്ന
പരാതിയിൽ, അവരുടെ സഞ്ചാരസ്വാതന്ത്ര്യം നിങ്ങൾ മരവിപ്പിച്ചു എന്നുകേട്ടല്ലോ. ആഗോളതലത്തിൽ
അംഗീകാരമുള്ളൊരു വിശ്വവിദ്യാലയമല്ലേ തക്ഷശില, അവരെ പിണക്കിയാൽ!” കൊട്ടാരം ലേഖിക
ഇളമുറ മാദ്രീപുത്രനായ നകുലനോടു് ചോദിച്ചു. പാണ്ഡവഭരണത്തിന്റെ അവസാന വർഷങ്ങളിൽ
കിരീടാവകാശി പരീക്ഷിത്തു് തിരുവസ്ത്രത്തിനായി തിരക്കുകൂട്ടുന്ന സംഘർഷ ദിനങ്ങൾ.
</p>
          <p style="indent">“അരുതാത്തതെന്തോ? അങ്ങനെയാണോ വകുപ്പുതലമേധാവിയുടെ
അനവസരത്തിലുള്ള പ്രസ്താവനയെ നിങ്ങൾ ലഘൂകരിക്കുന്നതു്? വിമർശനം ഞങ്ങൾ വിലക്കില്ല എന്നാൽ
പ്രായം പരാമർശിച്ചുള്ള ‘പ്രാക്കു്’ ഞങ്ങൾ പൊറുക്കുകയുമില്ല. അരമനയിൽ നിന്നും
ആരാധനയത്തിലേക്കുള്ള ഞങ്ങൾആറുപേരുടെ സായാഹ്നയാത്ര ജനങ്ങൾക്കൊരു
പുതുകാഴ്ചയൊന്നുമല്ലെങ്കിലും ധാരാളം പേർ മട്ടുപ്പാവിൽനിന്നും മത്സരിച്ചു ഞങ്ങൾക്കുനേരെ പൂക്കൾ
എറിയും. പെട്ടെന്നാരോ വൈദേശിക ഉച്ചാരണത്തോടെ ആ നിശബ്ദതയിൽ മന്ത്രിക്കുന്നപോലെ,
“കോമളരൂപിയായ റാണിയൊഴികെ കൂടെനടക്കുന്ന ബാക്കിയഞ്ചു ആണുങ്ങളും, ആധുനിക
ഹസ്തിനപുരിയിൽ കാലഹരണപ്പെട്ടവർ!” രാജാവിനെ സ്ഥാനഭ്രഷ്ടനാക്കാൻ ക്ഷുദ്രശക്തികളുമായി മൈത്രി
പുലർത്തുന്ന കിരീടാവകാശി പരീക്ഷിത്തിനു്, ഇതിലധികം എന്തുവേണം ചെങ്കോൽ തട്ടിയെടുക്കാനൊരു
‘കൗരവ’ പ്രക്ഷോഭം നയിക്കാൻ. അതൊരു നിഷ്കളങ്ക നിരീക്ഷണമായല്ല തോന്നിയതു്, രാജ്യത്തിന്റെ
അഖണ്ഡതക്കുനേരെ വിദേശസർവ്വകലാശാലയുടെ വിഷലിപ്തമായ ഇടപെടലായിരുന്നു. സന്ദർഭം ഞാൻ
സൂചിപ്പിച്ചു. അർഥം വിശദീകരിക്കേണ്ട പണി നിങ്ങളുടെ വാർത്താ കാര്യാലയം ഏറ്റെടുക്കട്ടെ.”
</p>
          <p style="indent">
            <pb n="8" ed="2023-06-08"/>
          </p>
          <p style="indent">“പ്രിയ അനുജത്തി മാദ്രിയുടെ പുത്രന്മാർക്കു ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ
സൈന്യവുമായി വന്ന മാദ്രരാജാവു് ശല്യനെ എത്ര അനായാസമായി നിങ്ങൾ കൗരവസഖ്യ കക്ഷിയാക്കി!
എങ്ങനെ ഒപ്പിച്ചെടുത്തു ഈ നയതന്ത്രവിജയം?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
യുദ്ധമേഘങ്ങൾ നിറഞ്ഞ ആകാശം.
</p>
          <p style="indent">“അനായാസമായി? അതോ മനഃസാന്നിധ്യത്തോടുകൂടിയോ? മാദ്രിയെ
നിർദ്ദയം പാണ്ഡുചിതയിൽ തള്ളിയ കുന്തിയോടയാൾക്കു നീണ്ടകാല പകയുണ്ടു് എന്നു് ഞാൻ
ഊഹിച്ചിരുന്നു. മാദ്രി പുത്രന്മാരായ നകുലനെയും സഹദേവനെയും കുരുക്ഷേത്ര യുദ്ധത്തിൽ
സഹായിക്കാൻ കുടുംബപരമായ ചുമതലയുമുണ്ടു്. എന്നാൽ, പറയാതെ വയ്യ, ആളൊരു ‘മന്ദ’നുമാണു്.
ആദ്യസന്ദർശനത്തിൽ ഞാൻ യുധിഷ്ഠിരനാണെന്ന അയാളുടെ മുൻവിധി തിരുത്തിയില്ലെന്നതാണെന്റെ
പിടിവള്ളി. ‘യുദ്ധത്തിൽ നിങ്ങൾക്കൊപ്പം’ എന്ന അയാളുടെ വാക്കു ഒരുടമ്പടി പോലെ ഞാൻ
ഇരുകൈകളും നീട്ടി ഔപചാരികമായി സ്വീകരിച്ചു. കൗരവസഹോദരർ എല്ലാവരും അതിനു
സാക്ഷികളായി. അന്തരീക്ഷത്തിനു ഇതിഹാസമാനം നൽകാൻ ഉപചാരപൂർവ്വമായ അവരുടെ
പെരുമാറ്റം തുണച്ചു. പ്രതീകാത്മകമായി ഞങ്ങളിരുവർ ആലിംഗനം ചെയ്തു കൈകൊടുത്തശേഷം, ഇനി
വാക്കുമാറ്റിയാൽ അപ്പോൾ അറിയും കുരുവംശസംസ്കാരത്തിന്റെ തനി നിറം എന്നുഞാനുറപ്പിച്ചു. ഒന്നേ
അയാൾ വിചിത്രമായ മുഖഭാവത്തോടെ സ്വരം താഴ്ത്തി എന്നോടു് ചോദിച്ചുള്ളൂ—പോർക്കളത്തിൽ
അയാൾക്കു് കർണസാരഥിയാവണം. സൂതപുത്രന്റെ തേരോടിക്കാൻ മാദ്ര രാജാവു് അവസരം
ചോദിക്കുകയാണു്! മഹാരാജാവു് സാരഥിയാവുന്നതിൽ പാർശ്വവത്കൃതകർണ്ണൻ ആഹ്ലാദിക്കുമെന്ന
പൊതു മോഹവും അങ്ങനെ പൂവണിയട്ടെ എന്നു് ഞാൻ സന്തോഷിക്കുന്നു. മാദ്രിപുത്രന്മാരായ നകുലനും
സഹദേവനും ശല്യന്റെ മുമ്പിൽ വരാത്ത വിധം വേണം യുദ്ധഭൂമിയിൽ സൈനിക വിന്യാസം എന്നൊരു
കഠിനപരീക്ഷണം കൂടിയുണ്ടു്. നോക്കട്ടെ.” പെട്ടെന്നു് വിരാടയിലെ പാണ്ഡവരുടെ ഭാഗത്തുനിന്നും
രഹസ്യവുമായി വരുന്ന ചാരനെ കണ്ടതോടെ അഭിമുഖം മുറിഞ്ഞു.
</p>
          <p style="indent">“ദാമ്പത്യ‘ഭാര’മായിരുന്നില്ലേ നിങ്ങൾ ചൊരിഞ്ഞതു്? ലജ്ജാകരമല്ലേ
അടിച്ചേൽപ്പിക്കുന്ന ബഹുഭർത്തൃത്വം?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. ഹസ്തിനപുരി
അന്തഃപുരത്തിലെ ജീവിത സായാഹ്നം.
</p>
          <p style="indent">“വിവാഹപൂർവ്വജീവിതത്തിലെ വീണ്ടുവിചാരമില്ലാത്ത അവിഹിത രതിയും,
അനാവശ്യ ഗർഭധാരണവും, ചോരക്കുഞ്ഞിനെ പുഴയിലൊഴുക്കലും, കുറ്റബോധത്താൽ നീറുന്ന മനസും
ഉള്ളപ്പോഴും, വിവാഹജീവിതാനുഭവം പരിഗണിക്കുമ്പോൾ ഉള്ളിൽ എനിക്കു് മതിപ്പു തോന്നി: ഞാൻ
വന്ധ്യയല്ല. പാണ്ഡുവിനു കായികക്ഷമതയില്ലെങ്കിലും, എനിക്കമ്മയാവാം. അങ്ങനെ ഔദ്യോഗിക
അംഗീകാരമുള്ള ആൺമക്കൾ എന്ന ലക്ഷ്യം തേടി ഞാൻ പരപുരുഷന്മാരെ പ്രലോഭിപ്പിക്കാൻ പൂ ചൂടി
പടിയിറങ്ങിയ ജീവിതാവസ്ഥ പാഞ്ചാലിക്കുണ്ടാവാതിരിക്കാൻ അഞ്ചു പുത്രന്മാരെ അവൾക്കൊപ്പം
കിടത്തിയ ചേതോവികാരം കൃതജ്ഞതയോടെ തിരിച്ചറിയുന്നില്ലെങ്കിൽ, ആ കഠിനഹൃദയയെ പ്രകൃതി
പാഠം പഠിപ്പിച്ചു എന്നതിന്റെ പ്രത്യക്ഷ തെളിവല്ലേ, അവൾ പെറ്റ അഞ്ചു മക്കളും ഇന്നു് ജീവിച്ചിരിപ്പില്ല
എന്നതു് ? എന്റെ അഞ്ചുമക്കൾ ജീവിച്ചിരിക്കുന്നു എന്നതും?”
</p>
          <p style="indent">
            <pb n="9" ed="2023-06-09"/>
          </p>
          <p style="indent">“തക്ഷശിലയിൽ ആദ്യപതിപ്പിറങ്ങി ആഴ്ചയൊന്നു കഴിഞ്ഞില്ല
പനയോലപ്പകർപ്പെടുക്കുന്ന തിരക്കിലാണല്ലോ ഹസ്തിനപുരിയിലെ അറിയപ്പെടുന്ന സാക്ഷരരെല്ലാം.
വഴിയിൽ കണ്ടപ്പോൾ ചാർവാകനും പറഞ്ഞു, ആസ്വാദനം എഴുതുന്ന തിരക്കിലാണെന്നു. എങ്ങനെ
വായിച്ചെടുത്തു കുരുവംശഗാഥ? വസ്ത്രാക്ഷേപം വിവരിച്ചതൊക്കെ നോക്കിയപ്പോൾ ഇടനെഞ്ഞു
കലങ്ങിയോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
</p>
          <p style="indent">“സംഭവബഹുലമായ മൂപ്പിളമത്തർക്കം പച്ചജീവിതത്തിന്റെ നേര
റിവില്ലാത്തൊരു ‘ഗുഹാജീവി’ അവതരിപ്പിച്ചതിൽ ശിശുസഹജമായൊരജ്ഞത കണ്ടപ്പോളാണു് നെഞ്ചു്
വിങ്ങിയതു്. എന്നെ മഹത്വവൽക്കരിക്കാൻ വ്യാസൻ പെടാപാടു പെടുന്നതു കൗരവരെ കറുത്ത
ചായത്തിൽ തേക്കാൻ വേണ്ടിയായിരുന്നു. മനുഷ്യ മനസ്സിനെ വെളുപ്പിലും കറുപ്പിലും പ്രദർശിപ്പിക്കുന്ന
ഇവരൊക്കെ എന്തു് പരിത്യാഗികൾ! യുദ്ധരംഗങ്ങൾ വർണിച്ചതു വായിച്ചപ്പോൾ, പതിനെട്ടുനാളും
കുരുക്ഷേത്ര പാളയത്തിൽ കഴിഞ്ഞ ഞാൻ സ്വയമറിയാതെ പൊട്ടിച്ചിരിച്ചുപോയി. വികലരചന
മനസ്സിലാക്കാം എന്നാൽ അറിവില്ലാത്ത കാര്യങ്ങൾ ആധികാരികതയോടെ നെഞ്ചുവിരിച്ചു പറയുമ്പോൾ
ഓർത്തു, ഒരിക്കലെങ്കിലും വ്യാസൻ കുരുക്ഷേത്രയുദ്ധം കണ്ടിരുന്നെങ്കിൽ. വൈകുന്നേരം ചോരയും
ജൈവമാലിന്യവും നിറഞ്ഞ ശരീരങ്ങളും ഇടിഞ്ഞ മനസുമായി കൂടാരത്തിന്നകത്തേക്കു അഞ്ചു
ഭർത്താക്കന്മാരും അഞ്ചു ആണ്മക്കളും വരുമ്പോൾ അവർക്കു സാന്ത്വനം നൽകേണ്ട സ്ത്രീയുടെ
നിസ്സഹായത വ്യാസൻ കണ്ടിരുന്നെങ്കിൽ. ധൃതരാഷ്ട്രഭൃത്യനു് കൊടുത്തു എന്നു് മഹാഭാരതം
അവകാശപ്പെടുന്ന ‘ദിവ്യദൃഷ്ടി’കൊണ്ടു് യുദ്ധം മുഴുവൻ കാണാൻ വ്യാസൻ സംയമനം കാച്ചൊന്നുമല്ല,
ഭാവിയിൽ, ഈ വിലക്ഷണഭാഷ്യം വായിക്കേണ്ടി വരുന്നവരെ ഓർത്താണു്. ആർക്കറിയാം, ഒരു
പത്രപ്രവർത്തകയെന്ന നിലയിൽ ഹസ്തിനപുരിയും വനമേഖലകളും പോരാട്ടഭൂമിയും സന്ദർശിച്ചു
ചോദ്യങ്ങളാൽ ഞങ്ങളെ വീർപ്പു മുട്ടിച്ച നിങ്ങളുടെ അഭിമുഖങ്ങൾക്കു തന്നെയായിരിക്കും സൂക്ഷ്മ
വായനക്കാരുണ്ടാവുക എന്നുഞാൻ പ്രവചിക്കുന്നു.”
</p>
          <p style="indent">“കാമനയോടെ പെണ്ണുടലിൽ തൊട്ടാൽ നിന്റെ തലപൊട്ടിപ്പോട്ടെ എന്നൊരു
രതിവിരുദ്ധശാപം എറ്റേണ്ടിവന്ന ഷണ്ഡൻ ആയിരുന്നല്ലോ പരേതഭർത്താവു് പാണ്ഡു. “നിങ്ങൾ രാജ്യം
തുടർന്നും ഭരിക്കൂ ഞാനും മാദ്രിയും കൊട്ടാരം വിട്ടു് പുനർവിവാഹം ചെയ്തു എവിടെയെങ്കിലും തൊഴിൽചെയ്തു
ജീവിക്കാം” എന്നു് മൃദുവായി പറഞ്ഞു അയാൾക്കൊപ്പമുള്ള വനവാസത്തിൽനിന്നും പിന്തിരിയുകയല്ലേ
സാമാന്യബുദ്ധിക്കു് ഖ്യാതികേട്ട നിങ്ങൾ ചെയ്യേണ്ടിയിരുന്നതു്?” കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.
</p>
          <p style="indent">“ഗാന്ധാരിയെ ധൃതരാഷ്ട്രർ വിവാഹം കഴിച്ചു, കുരുവംശപിന്തുടർച്ചക്കായി
നൂറോളം സന്തതികളെ ഉൽപ്പാദിപ്പിക്കാനവൾ ആഞ്ഞുപരിശ്രമിക്കുന്ന നാളുകൾ. മത്സരം
വിട്ടുകൊടുക്കാൻ എനിക്കും മനസ്സുവന്നില്ല. പാണ്ഡു ഷണ്ഡനെന്നതൊരു അരമന രഹസ്യമൊന്നും
അല്ലായിരുന്നു. സമയം കളയാതെ ഞാൻ പരപുരുക്ഷപ്രീണനം തുടങ്ങിവച്ചു. വിശ്വസിച്ചു സ്വയം
സമർപ്പിക്കാൻ കണ്ട ഏക വ്യക്തി വിദുരർ. വ്യാസൻ തന്നെ അയാൾക്കും പിതൃത്വം എന്നാൽ ജാതിയിൽ
സൂതനും. ഗർഭധാരണം സദാചാര സംരക്ഷകനായ വിദുരരിൽനിന്നും ഒന്നുരണ്ടുമാസങ്ങൾക്കകം ഞാൻ
പരിശ്രമിച്ചുനേടി. മാസമുറതെറ്റിയ വേളയിൽ ഞാൻ പാണ്ഡുവിനെവിട്ടെങ്ങനെ പുനർവിവാഹം ചെയ്യും.
പിന്തുടർച്ചക്കായി എന്റെ കുഞ്ഞുങ്ങൾ യോഗ്യതനേടണമെങ്കിൽ പാണ്ഡവകുടുംബനാമം
ഔദ്യോഗികഅംഗീകാരമുള്ള പാരിതോഷികമായി പാണ്ഡു എനിക്കു് നൽകി വിശ്വാസ്യതയുള്ള
സാക്ഷിമൊഴി പനയോലകളിൽ രേഖപ്പെടുത്തണം. അങ്ങനെ വിദുരർ ബീജദാതാവായി ഞാൻ പ്രസവിച്ച
മകൻ തന്നെയായിരിക്കും, ഗാന്ധാരി കൗരവർക്കു ജന്മം നൽകുംമുമ്പുതന്നെ യോഗ്യത നേടുക എന്നു്
ഉറപ്പുവരുത്തിയപ്പോൾ, പിന്തുടർച്ചക്കൊരു തീർപ്പുണ്ടായി. ഞാനും മാദ്രിയും വനവാസത്തിനു
പാണ്ഡുവുമൊത്തു പോയി.” ഭൂതകാലക്കുളിരിൽ കുന്തിയുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു.
ജീവിതസായാഹ്നത്തിലും ആ മുഖത്തിന്റെ ആകർഷകത്വം അസാധാരണമായിരുന്നു.
</p>
          <p style="indent">“എന്തു് പാഠം പഠിച്ചു പതിനെട്ടുനാൾ ചത്തും കൊന്നും? നയതന്ത്രം ഒട്ടും
തുണച്ചില്ലേ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു.
</p>
          <p style="indent">“ചാവലും കൊല്ലലും പോരാട്ടത്തിൽ പതിവല്ലേ? യുദ്ധലക്ഷ്യങ്ങൾ ‘ചത്തും
കൊന്നും’ എന്ന പദപ്രയോഗങ്ങളാൽ നിങ്ങൾ കളങ്കപ്പെടുത്തരുതേ. നമ്മുടെ ആൾനാശം
ചുരുക്കിപ്പറയണം, ശത്രു നഷ്ടങ്ങൾ അത്യുക്തിയിൽ അഭിരമിക്കണം. പ്രതികാര കൊലയും പോരാട്ടവധവും
കൂട്ടിക്കുഴക്കരുതു്. പകയുടെ സ്വരത്തിലല്ല ഞങ്ങൾ പോർക്കളത്തിൽ സംസാരിക്കുക. കർണ്ണൻ മരിക്കുന്ന
അന്നു് രാവിലെ ഞാനും അവനും കൂടിയാണു് പ്രാതലിനു കാളയെ വെട്ടിമുറിച്ചു തോലും കുടലും നീക്കി
കഷണങ്ങളാക്കി കഴുകി ഉപ്പും മുളകും തേച്ചു എണ്ണയിൽ പൊരിച്ചു ഒരു പാത്രത്തിൽ നിന്നു് തിന്നതു്. ‘ഇന്നു്
സന്ധ്യയോടെ ഗാണ്ഡീവം നിന്റെ കഴുത്തു വെട്ടും’ എന്നൊക്കെ ഭീമൻ അപ്പോൾ പറയുമ്പോൾ ഞങ്ങൾ
പൊട്ടിച്ചിരിക്കും. ചുരുക്കിപ്പറയാം, യുദ്ധഭൂമിയിലെ പ്രശസ്തവധങ്ങൾ മനുഷ്യനിർമ്മിതമല്ല അതിലൊക്കെ
അതീതശക്തികളുടെ കൈ കടത്തലുകൾ ഉണ്ടു്. ഞങ്ങൾക്കു് പാഞ്ചാലിയിൽ ഉണ്ടായ കുട്ടികൾ
കൗമാരസഹജമായ പ്രത്യാശയോടെയാണു് ജേതാക്കളായി മടക്കയാത്രക്കു തയ്യാറായതു്. പക്ഷേ,
പാതിരാമിന്നലാക്രമണത്തിൽ അശ്വത്ഥാമാവു് അവരെ ചവിട്ടിക്കൊന്നു. അതിനുടൻ പ്രതികാരം ചെയ്യാൻ
ഞങ്ങൾ വാളെടുത്തപ്പോൾ സാരഥി പറഞ്ഞു “ഇതു് യുദ്ധം. ഇതിൽ വ്യക്തിഗത പ്രതികാരമില്ല”. അപ്പോൾ
കൗരവരെ കൊന്നു കരൾ പറിച്ചു ഭീമൻ പാഞ്ചാലിക്കു് കൊടുത്തതു്? അതു് യുദ്ധവിരോധികൾ കൂട്ടിച്ചേർത്ത
കഥ ഇപ്പോൾ ‘പ്രക്ഷിപ്തം’. ഓരോ കൗരവനെയും അഭിജാത പെരുമാറ്റമുറയോടെയാണു് ഭീമൻ
ഗദാപ്രഹരത്തോടെ യാത്രയയച്ചതു് എന്നു് വേണം വ്യാസൻ എഴുതാൻ. ജേതാക്കളാണു് ചരിത്രം
എഴുതുക, വേണ്ടിവന്നാൽ പിന്നീടു് തിരുത്തുക എന്നതു് നാം ആചാരമായി തുടർന്നും നിലനിർത്തണം.”
</p>
          <p style="indent">
            <pb n="10" ed="2023-06-11"/>
          </p>
          <p style="indent">“സത്യവതി എന്റെ അമ്മയെന്ന പ്രത്യേക സ്നേഹപരിചരണത്തിലാണോ
രഹസ്യപുത്രൻ വ്യാസൻ നിങ്ങളുടെ ഉടൽ സവിശേഷമായൊരനുഗ്രഹത്താൽ സുഗന്ധിയാക്കി മാറ്റിയതു്?,
അതോ വരം നേരിട്ടു് ചെയ്യാതെ, ഋഷിയായ അച്ഛന്റെ പാരിതോഷികമായി മാറ്റിപ്പറഞ്ഞതു്?”, കൊട്ടാരം
ലേഖിക പുതിയ മഹാറാണി സത്യവതിയോടു് ചോദിച്ചു. ആദ്യഭാര്യ ഗംഗയാൽ തിരസ്കരിക്കപ്പെട്ട വൃദ്ധ
രാജാവു് ശന്തനു പിന്നീടവളുടെ പ്രണയബന്ദിയായി സത്യവതിയെന്ന മീൻകാരിയെ കേട്ടുകേൾവിയില്ലാത്ത
വിധം പരിണയം ചെയ്ത കാലം.
</p>
          <p style="indent">“അത്തരം ശാരീരിക സൗജന്യങ്ങൾ തന്നാലൊന്നും ഞാൻ
സ്വീകരിക്കുകയില്ലെന്നറിയുന്ന ബീജദാനി പരാശരനും, വിവാഹപൂർവ സന്താനമായ വ്യാസനും പിന്നീടു്
കെട്ടിപ്പൊക്കിയൊരു ഐതിഹ്യത്തിൽ കവിഞ്ഞെന്തു വാർത്താപ്രാധാന്യമാണു് സുഗന്ധപ്പെരുമയിൽ?
മീൻമണമുള്ള ഉടൽ കണ്ടുഭ്രമിച്ചാണല്ലോ, ദേവസുന്ദരി ഗംഗയുടെ മുൻ പായക്കൂട്ടുകാരനായ ശന്തനു, എന്നെ
മുക്കുവക്കുടിലിൽനിന്നും കുരുവംശ കൊട്ടാരത്തിലേക്കു പുനരധിവാസം ചെയ്തതു്. ഗംഗയാറൊഴുകുന്ന
മണ്ണിന്റെ മണമില്ലാത്ത രാജാവിനു് മീൻമണമുള്ള ഭാര്യ ഭാവിയിൽ ഒരു പ്രായോഗിക ജീവിത
പാഠമായിരിക്കട്ടെ. തോണി തുഴഞ്ഞും വലയെറിഞ്ഞും അച്ഛനമ്മമാർ പട്ടിണി കിടക്കാതിരിക്കാൻ
അന്തിയാവും വരെ യമുനയിൽ പണിയെടുത്തു അന്നം സമ്പാദിച്ചു. അനുരാഗകഥയിൽ
വലയെറിയുന്നവളുടെ വളകിലുങ്ങി, വൃദ്ധശന്തനുവിന്റെ കരൾ സത്യവതിയുടെ വലയിൽ കുരുങ്ങി!”



</p>
          <p style="indent">
            <pb n="11" ed="2023-06-12"/>
          </p>
          <p style="indent">“ഈ ഗദയാണോ കൗരവരുടെ ഉയിരെടുത്തതു്?”, കൊട്ടാരം ലേഖിക
ഭീമനോടു് ചോദിച്ചു.
</p>
          <p style="indent">“ഇതോ! ഇതൊരലങ്കാരം മാത്രം. ശത്രുവിന്റെ നട്ടെല്ലു് പൊട്ടിക്കാൻ എനിക്കു്
ആയുധമൊന്നും വേണ്ട. കണ്ടവരൊക്കെ കൗതുകത്തോടെ ഇന്നും നോക്കുന്ന ഈ മുല്ലപ്പൂ പല്ലുകൾ
പുഞ്ചിരിക്കാത്തപ്പോൾ മാരകായുധമാവില്ലേ? അതൊക്കെ ഇരകൾക്കറിയാം. ശിശുമുഖമാണെനിക്കെന്നു
ആരാധകർ പറയുന്നതു് ഉള്ളിൽ തട്ടിയാണെങ്കിൽ, അവർക്കുറപ്പു ഞാൻ നൽകട്ടെ, ശത്രുസംഹാരത്തിൽ
എന്റെ കീഴ്താടിയുടെ ബലപിന്തുണയും നിങ്ങൾ ലവലേശം കുറച്ചു കാണരുതു്. ‘ഭീമാകൃതി’ എന്നാണു
ശരീരഭാരം ചുമക്കുന്ന പാഞ്ചാലി കിടപ്പറയിൽ എന്നെ നിന്ദിക്കുക. എങ്കിലും, ചെന്നായയുടെ വയറുള്ളവൻ
എന്നാണു കുന്തി തീൻശാലയിൽ മാംസാഹാരം വിളമ്പുമ്പോൾ പ്രകീർത്തിക്കുക. ഒളിഞ്ഞിരുന്നു ഇരയെ
ചാടിപ്പിടിക്കുന്ന സാമ്പ്രദായിക കാട്ടുനീതി, അതെനിക്കു്, എത്രയോ കാലം വ്യത്യസ്തയിനം കാട്ടിൽ
കഴിഞ്ഞിട്ടും, വശമില്ല. ഓടുന്ന ഇരയെ കണ്ടെത്തിയാൽ, ഞാൻ വച്ചുപിടിക്കും. ദുർമേദസ്സുള്ള ഈ ശരീരം
ഓട്ടത്തിനു് തടസ്സമല്ല. പോർക്കളത്തിലെ എന്റെ ‘കളി’ കണ്ടാൽ നിങ്ങൾ ആദ്യം ഒന്നു് ചിരിക്കുമെങ്കിലും,
പിന്നെ നോട്ടം കാര്യമാവും. ശത്രുകൗരവന്റെ വയറിലാണുകടിക്കുക. നൂലാമാലകൾ വയറിൽനിന്നു്
പുറത്തു ചാടി ഒരടി മുന്നോട്ടുവക്കാനാവാതെ മണ്ണിലവൻ മലർന്നു വീഴുമ്പോൾ, എനിക്കവനെ പച്ചക്കു
തിന്നാനാണുതോന്നുക, പക്ഷേ, രാവിലെ പേടമാനിനെ ജീവനോടെ കടിച്ചു പൊളിച്ചു തിന്ന കുരുക്ഷേത്ര
ദിവസങ്ങളിൽ കൗരവമാംസം വാത്സല്യത്തോടെ കഴുകനു് വലിച്ചെറിഞ്ഞു കൊടുക്കും, ചുടുചോര കോരി
പ്രിയപാഞ്ചാലിയുടെ മുടി തേച്ചു മിനുക്കും,അതു് കേശപരിചരണമല്ല, പ്രണയപ്രകടനമാണു്”,
കൗരവവംശഹത്യക്കു യുധിഷ്ഠിരഭരണകൂടത്തിന്റെ അതിവിശിഷ്ട സൈനിക പുരസ്കാരം നേടിയ ഭീമൻ
ആനന്ദനൃത്തത്തിലായിരുന്നു. ഇഷ്ടക്കേടു് മറച്ചുവയ്ക്കാതെ പാഞ്ചാലി മുഖം തിരിച്ചു.
</p>
          <p style="indent">
            <pb n="12" ed="2023-06-13"/>
          </p>
          <p style="indent">“യുദ്ധകാലത്തു് സംയമനം കാണിക്കേണ്ട രാജാവു് ഒച്ചവെച്ചു ആഭാസകരമായി
നൃത്തം ചെയ്യുകയും, ഗാന്ധാരഭാഷയിലൊരുത്സവഗീതം, മഹാറാണി കൺകെട്ടഴിച്ചാലപിക്കയും
ചെയ്യുന്നതു് കണ്ടു എന്നാണു നിങ്ങൾ പറഞ്ഞു നിർത്തിയതു്. ശ്രദ്ധിച്ചു കേൾക്കാത്തതു് കൊണ്ടാണോ,
പറഞ്ഞതിൽ അവ്യക്തത ഉള്ളതു കൊണ്ടാണോ, അഭിമുഖവാർത്ത വായിച്ചപ്പോൾ ഇവിടെ വന്നു
വിശദീകരണം ചോദിക്കണമെന്നു് തോന്നി. സന്ദർഭം കൃത്യമായി ഒന്നോർത്തെടുക്കാമോ?
യുദ്ധകാര്യലേഖകൻ ധൃതരാഷ്ട്രഭൃത്യനോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരിയിൽ പാണ്ഡവ ഭരണകൂടം
അധികാരത്തിൽ വന്നപ്പോൾ കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ഒരാളായിരുന്നു, സ്ഥാനമൊഴിഞ്ഞ
ധൃതരാഷ്ട്രരിൽ ദുസ്വാധീനം ചുമത്തിയ സൂതഭൃത്യൻ സഞ്ജയൻ.”
</p>
          <p style="indent">“കൗരവ കുത്തും ചവിട്ടുമേറ്റു അഭിമന്യു പിടഞ്ഞു നിലത്തു വീണപ്പോൾ, ഇരയുടെ
കഴുത്തിൽ ചവുട്ടി കർണൻ, വിജയചിഹ്നമായി തള്ളവിരലടയാളം കാണിച്ചു് ‘ശത്രു മരിച്ചു’ എന്നു്
ദുര്യോധനനെ അറിയിച്ച വിവരം തത്സമയം കണ്ട ഞാൻ ശബ്ദം താഴ്ത്തി അറിയിച്ചപ്പോൾ, അതുവരെ
കൂനിപ്പിടിച്ചിരിക്കയായിരുന്ന ധൃതരാഷ്ട്രർ, സഹിക്കവയ്യാത്ത ആഹ്ലാദം കൊണ്ടു് ഗാന്ധാരിയെ
വലിച്ചടുപ്പിച്ചു ‘തിരുവായിൽ തിരുവാ’ ചേർക്കുന്ന ജുഹുപ്സാവഹമായ കാഴ്ച—അതാണോ നിങ്ങൾ
പരാമർശിക്കുന്ന രാജകീയനൃത്തവും ഗാനാലാപവും? വനിതാ പത്രപ്രവർത്തകയായതുകൊണ്ടു്
വാമൊഴിയിൽ അശ്ലീലം വരാതിരിക്കാൻ നേരിയതോതിൽ ഭാഷ ഞാൻ മാറ്റി എന്നും സംശയമുണ്ടു്.
അരമനയിൽ കണ്ടതു് കൃത്യമായി പരസ്യമായി പറയാൻ മുൻവിധി സമ്മതിക്കുകയില്ലല്ലോ”
ഇതിഹാസരചനക്കു് പനയോലക്കെട്ടുമായി കൊട്ടാരത്തിൽ തമ്പടിച്ചിരുന്ന വ്യാസനു മഹാഭാരതയുദ്ധകഥ
തത്സമയം കണ്ടതും കേട്ടതും പറഞ്ഞു കൊടുക്കാൻ, ഇടയ്ക്കിടെ ഇരുചെന്നികളിലും മുഷ്ടികൊണ്ടു് ഇടിച്ചു
ഓർമപ്പേടകം തുറക്കുകയായിരുന്നു ജീവിതസായാഹ്നത്തിൽ വൃദ്ധഭൃത്യൻ.
</p>
          <p style="indent">“ഊതിവീർപ്പിച്ചുവോ കൗരവപാണ്ഡവ സൈന്യസംഖ്യ?”, കൊട്ടാരം ലേഖിക
ദുര്യോധനനോടു് ചോദിച്ചു “മൊത്തം നാൽപ്പതുലക്ഷം സൈനികർ ഇരുപക്ഷത്തുമായുണ്ടു് എന്നതൊക്കെ
തട്ടിപ്പെന്നു ചാർവാകൻ!”
</p>
          <p style="indent">“ആദ്യദിവസം തന്നെ എല്ലാ സൈനികരെയും പോർക്കളത്തിൽ ഇറക്കുമോ
‘സർവ്വസൈന്യാധിപൻ’ ചാർവാകൻ? സായുധ പോരാളികളെ മാത്രമേ ‘സൈനികർ’ എന്ന വകുപ്പിൽ
അയാൾ ചേർക്കൂ എന്നുണ്ടോ? ഒരു പോർക്കളപോരാളിക്കു് വേണ്ടേ പാളയങ്ങളിൽ
പിൻസേവനദാതാക്കളായി ചുരുങ്ങിയതു് രണ്ടുപേർ? ഊട്ടുപുരയും, സൈനികരുടെ തൊഴിൽവസ്ത്രങ്ങൾ
കഴുകിയുണക്കലും ഉല്ലാസ ഉറക്കറ ഒരുക്കുലും—അതിനൊക്കെ സൈനികർ എന്ന വിഭാഗം അല്ലാതെ
ചാർവാകൻ ഉൾപ്പെടുന്ന പൊതുസമൂഹം അംഗസംഖ്യ തികക്കുമോ? രാത്രി പോരാളികൾക്കും വേണ്ടേ
ആസ്വാദനരതിക്കു പായക്കൂട്ടു്? ശ്ലോകം ചെല്ലിക്കിടന്നാൽ കിട്ടുമോ സുഖനിദ്ര? കുലസ്ത്രീകൾ
സേവനദാതാക്കൾ എന്ന മുദ്രചാർത്തി ഗർഭധാരണത്തിനു പാളയങ്ങളിൽ സ്വന്തം ചെലവിൽ
സാന്നിധ്യമുറപ്പിച്ചിട്ടുണ്ടു്. അവരെയൊക്കെ ഞങ്ങൾ പുറത്തേക്കെറിയണോ? കുരുക്ഷേത്രയിലെ
ഒഴിവാക്കാനാവാത്ത ജീവഹാനിക്കു് പകരം വക്കാൻ, ജനസംഖ്യയിൽ ഞങ്ങൾ യുദ്ധാസൂത്രകർ,
ആവുന്നത്ര വർധനവുണ്ടാക്കണ്ടേ? ഞാൻ ഉറപ്പു തരുന്നു അവരുടെ നിസ്വാർത്ഥ നിശാസേവനം
യുദ്ധചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെടും. ചാർവാകൻ ചവറ്റുകൊട്ടയിലും!”
</p>
          <p style="indent">“മേനിയിൽ കൊഴുപ്പുണ്ടെങ്കിലും, കണ്ണിൽ കാരുണ്യമില്ലാത്തവൻ എന്നു്
ദുര്യോധനൻ നിങ്ങളെ വിശേഷിപ്പിക്കുന്നതിൽ രോഷമുണ്ടോ? അഥവാ അവൻ പറയുന്നതിൽ
കാര്യമുണ്ടോ?” കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“നയതന്ത്രചാതുരി പ്രകൃതിയെന്നിൽ ചൊരിഞ്ഞില്ലെന്നതു് ആരും
കാര്യമായെടുത്തിട്ടില്ല കാരണം, ഏറ്റെടുക്കുന്ന ദൗത്യം കാര്യക്ഷമമായി ചെയ്യുന്നവൻ ഞാനെന്നു,
കെട്ടിപ്പുണർന്നാദ്യം പ്രശംസിച്ചതു് പെറ്റതള്ള. അതാണെനിക്കു് കാര്യം. പാണ്ഡുചിതയിൽ മാദ്രി വേണം
സതിചെയ്യാനെന്ന കുന്തിയുടെ ആജ്ഞ, ബലംപ്രയോഗിച്ചു ഞാൻ ഒറ്റക്കു് ചെയ്തുകാണിച്ചപ്പോഴായിരുന്നു
പ്രശംസ. അന്നു് ഞാൻ വെറുമൊരു കുട്ടിഭീമൻ. ഇന്നെന്ന പോലെ തുടയിലും അരക്കെട്ടിലും
ദുർമേദസ്സുള്ളവൻ. “എനിക്കു് ജീവിക്കണം എനിക്കിനി പുതുജീവിതം ജീവിക്കണം” എന്നു് വാവിട്ടു
നിലവിളിച്ച മാദ്രി കത്തിക്കരിക്കട്ടയാവുംവരെ ചിതക്കരികെ ഉണക്ക വിറകുമായി ഞാൻ നിൽക്കുന്നതു
കണ്ടു മാദ്രിമക്കൾ നകുലനും സഹദേവനും ഭയന്നുവിറച്ചു ഓടിപ്പോയിട്ടും, എന്റെ ക്ഷാത്രവീര്യം
അടങ്ങിയില്ല. ഇന്നു് കുരുക്ഷേത്ര പതിനേഴാം ദിവസം കർണ്ണനെ അർജ്ജുനൻ ‘ചുരുട്ടിക്കൂട്ടി’. എപ്പോഴാണു്
ദുര്യോധനനെ അതു പോലെ കൈകാര്യം ചെയ്യാൻ കിട്ടുക എന്നു് തരം നോക്കി നടക്കുകയാണു് ഞാൻ.
കിട്ടിയാൽ അവൻ തിരിച്ചറിയും, രൗദ്രഭീമന്റെ കണ്ണിൽ എരിയുന്നതു കനലുള്ള തീയാണോ വെറും നയതന്ത്ര
പുകയാണോ ഭീമഗദക്കു മാരകപ്രഹരശേഷിയുണ്ടോ!”, കൊന്നുകൂട്ടിയ നൂറിൽ താഴെ കൗരവരുടെ
പേരുകൾ കൊച്ചു കുട്ടിയെ പോലെ തെറ്റിപ്പറഞ്ഞും സ്വയം തിരുത്തിയും പോരാട്ട തിമിർപ്പിലായിരുന്നു
പാളയത്തിൽ ഭീമൻ.
</p>
          <p style="indent">
            <pb n="13" ed="2023-06-14"/>
          </p>
          <p style="indent">“മുഖമടച്ചു നിങ്ങൾ കൗരവനെ രഥത്തിൽനിന്നും, പോരാട്ടച്ചട്ടം പാലിക്കാതെ
മറിച്ചിടുന്നതിനു പുറമെ, സൈനികവസ്ത്രം വലിച്ചുകീറി നഗ്നമാക്കിയ ഇടനെഞ്ചിൽ നഖങ്ങൾ താഴ്ത്തി,
കോരിയെടുത്ത ദ്രവീകൃത ഹൃദയം പാളയത്തിൽ ഓടിക്കിതച്ചെത്തി വേണമായിരുന്നോ, പ്രിയ
പാഞ്ചാലിയുടെ മുടി തേച്ചു മിനുക്കാൻ? പറഞ്ഞുവന്നാൽ അവളൊരു പരിഷ്കൃത വനിതയല്ലേ?”, കൊട്ടാരം
ലേഖിക രൗദ്രഭീമനോടു് ചോദിച്ചു. കുരുക്ഷേത്ര.
</p>
          <p style="indent">“കാര്യമറിയാതെ നിങ്ങൾ വീണ്ടും പാണ്ഡവമഹത്വത്തെ വിലകുറച്ചു പറയുന്നു!
പോർക്കളത്തിൽ മുഖമടച്ചുവീണു മരിക്കുമെന്നുറപ്പായപ്പോൾ, പതിമൂന്നുകൊല്ലം മുമ്പു് വസ്ത്രാക്ഷേപ
വിചാരണയിൽ പ്രതിസ്ഥാനത്തായിരുന്ന കൗരവനു ആദ്യമായി കുറ്റബോധമുണ്ടായി എന്നാണു്
കരുതേണ്ടതു്. പാഞ്ചാലിയുടെ മുടിയഴകിനു തേച്ചുപിടിപ്പിക്കാൻ, അന്ത്യാഭിലാഷമെന്ന നിലയിൽ,
അങ്ങനെ ദുശ്ശാസനൻ രക്തദാനം ചെയ്തു എന്നതാണു കാര്യം. പീഡകകൗരവരുടെ പ്രതിച്ഛായ ഏറിയും
കുറഞ്ഞും മോശമായിരിക്കാം, പക്ഷേ, ചത്തവന്റെ ഉദ്ദേശ്യശുദ്ധി! അതെങ്കിലും കളങ്കരഹിതമായി
കണ്ടുകൂടെ?”
</p>
          <p style="indent">
            <pb n="14" ed="2023-06-15"/>
          </p>
          <p style="indent">“പാണ്ഡവർ നായാട്ടിനുപോയ തക്കം നോക്കി പാഞ്ചാലിയെ
ലൈംഗികാക്രമണം ചെയ്യാൻ മാത്രം മന്ദബുദ്ധിയാണോ നിങ്ങൾ?”, കൗരവസഹോദരി ദുശ്ശളയുടെ
ഭർത്താവും സൈന്ധവ നാടുവാഴിയുമായ ജയദ്രഥനോടു് കൊട്ടാരം ലേഖിക ചോദിച്ചു. ഹസ്തിനപുരി.
പാണ്ഡവരുടെ വനവാസക്കാലം.
</p>
          <p style="indent">“പരമോന്നത നീതിപതിയുടെ നിർദേശമനുസരിച്ചോരന്വേഷണ
ദൗത്യവുമായാണു് കാട്ടിൽപോയതു. സന്മനസ്സോടെ അത്തരം ദൗത്യം ഏറ്റെടുക്കുക സുതാര്യ
പൊതുജീവിതത്തിൽ അസാധാരണമല്ല. വിചാരണയിൽ സത്യം
കണ്ടെത്താനൊരവസാനശ്രമമെന്നനിലയിൽ, നീതിപതി പറഞ്ഞു, സ്വതന്ത്രമെന്ന അംഗീകൃത
പദവിയുള്ള സൈന്ധവരാജാവാണല്ലോ നിങ്ങൾ. വനവാസത്തിൽ പോയ പാണ്ഡവരുടെ ആശ്രമത്തിൽ
ചെന്നു് ദ്രൗപദീ വസ്ത്രാക്ഷേപം ‘ലൈംഗികാക്രമണം’ സൂക്ഷ്മാംശങ്ങളിൽ ഊന്നി പുനഃസൃഷ്ടിക്കാമോ?
പ്രയോഗിക വിധിതീർപ്പിനായിരുന്നു ആ നിർദേശം. വസ്ത്രാക്ഷേപം ഇരയുടെ പൂർണ്ണ സഹകരണമില്ലാതെ
അസാധ്യമെന്നൊരു വാദം ദുശ്ശാസനനുവേണ്ടി അംഗരാജാവായ കർണ്ണൻ നീതിപീഠത്തിൽ
ഉന്നയിച്ചതിനൊരു യുക്തിസഹമായ സമാപ്തിവരുത്തണം. അതിനു് കർത്തവ്യബോധത്തോടെ ഞാൻ
ദ്രൗപദിയുടെ വസതിയിൽ ചെന്നു് തുറന്ന മനസ്സോടെ അവളെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചപ്പോൾ
പിന്തുടർന്നു വന്ന രൗദ്ര ഭീമനുമുമ്പിൽ ഞാനൊരു ‘ലൈംഗികാക്രമി’യായി. അവനെന്നെ രഥത്തിൽനിന്നും
വീഴ്ത്തി മരത്തിൽ കെട്ടിയിട്ടു. ചോരപൊടിയുന്നവിധം തല മുണ്ഡനം ചെയ്തു. കഴുതപ്പുറത്തിരുത്തി തിരിച്ചയച്ചു.
എന്റെ രാജരഥവും അതിലെ മികച്ച ഭൗതികസൗകര്യങ്ങളും തീവച്ചു. വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത
കുതിരകളെ കണ്ടുകെട്ടി. മനസ്താപത്തോടെ ഹസ്തിനപുരിയിലെത്തിയ ഞാൻ അശേഷം
വിട്ടുകൊടുക്കാതെ പാണ്ഡവരുടെ നിയമവിരുദ്ധ നടപടി നീതിപീഠത്തിൽ അവതരിപ്പിക്കും. പാണ്ഡവരും
പാഞ്ചാലിയും പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ട കേവലം അടിമകൾ ആണെന്ന വസ്തുത അവരെ
നീതിപീഠം തന്നെ ഓർമ്മിപ്പിക്കട്ടെ!” സംസാരിക്കുമ്പോൾ, നീറുന്ന ശിരസ്സിൽ സ്വയം സാന്ത്വന സ്പർശം
ചെയ്തുകൊണ്ടിരുന്ന അർദ്ധനഗ്ന ജയദ്രഥനെ പുറത്തുനിന്നു ശാസനാഭാവത്തോടെ കൗരവസഹോദരിയും
ഭാര്യയുമായ ദുശ്ശള കൈമാടി വിളിക്കുന്നതു് കാണാമായിരുന്നു. കൊട്ടാരം ലേഖിക ആ കാഴ്ച
സൗകര്യപൂർവ്വം കണ്ടില്ലെന്നു നടിച്ചു.
</p>
          <p style="indent">
            <pb n="15" ed="2023-06-16"/>
          </p>
          <p style="indent">“പെറ്റ കുട്ടികളെ പാഞ്ചാലി മര്യാദക്കു് പോറ്റി വളർത്താത്തതു കണ്ടു മനം
തപിച്ചാണവരെ പാഞ്ചാലയിൽ വളർത്താൻ നിങ്ങൾ ഏൽപ്പിച്ചതു് എന്നാണോ നിങ്ങൾ
പറഞ്ഞുവരുന്നതു്? അപ്പോൾ പാണ്ഡവരുടെ പണിയെന്താ?”, അവിശ്വാസം നിഴലിക്കുന്ന ശബ്ദത്തിൽ
കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“നേരത്തിനു ഭക്ഷണം കൊടുക്കാതെയും കുളിപ്പിച്ചു് വസ്ത്രം മാറ്റാതെയും
എന്തിനാണു് നീ കൊച്ചുകുഞ്ഞുങ്ങളെ കഷ്ടപ്പെടുത്തുന്നതു് എന്നു ഞങ്ങൾ ആരെങ്കിലും വിമ്മിഷ്ടത്തോടെ
ചോദിച്ചാൽ “ഇതു് നിങ്ങളുടെ കുട്ടിയല്ലല്ലോ, പിന്നെന്താ?”, എന്നവൾ അഞ്ചു പേരോടും ഊഴം വച്ചു
തുറിച്ചുനോക്കി തിരിച്ചടിക്കും. കുട്ടികൾ ആരുടെ ആയാലും വിശന്നു വാവിട്ടു നിലവിളിക്കുന്നതു് കാണാൻ
ആവാതെ അവസാനം അവളറിയാതെ ഞങ്ങൾ സുരക്ഷിതസ്ഥാനത്തു ഏൽപ്പിച്ചു” പറഞ്ഞു തീരുമ്പോൾ
നകുലന്റെ കണ്ണുകൾ നിറഞ്ഞു ശബ്ദം ഇടറി. യുധിഷ്ഠിരൻ മുഖം താഴ്ത്തി. ജാലകത്തിന്നപ്പുറത്തു രണ്ടു
പെൺകണ്ണുകൾ ഇമതല്ലാതെ ആ രംഗം നിരീക്ഷിച്ചുകൊണ്ടിരുന്നു.
</p>
          <p style="indent">
            <pb n="16" ed="2023-06-17"/>
          </p>
          <p style="indent">“മനുഷ്യാവസ്ഥയെ കുറിച്ചെന്തെങ്കിലും വെളിപാടു് കുരുക്ഷേത്രാനുഭവം
നൽകിയോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരിയിലെ
അന്തഃപുരത്തിനു പിന്നിലെ ജലാശയത്തിൽ നീന്തിക്കുളിക്കുകയായിരുന്നു സായാഹ്നവെയിലിൽ
അവരിരുവരും.
</p>
          <p style="indent">“യുദ്ധാവസാനദിനം അഞ്ചുമക്കൾ പാതിരാതിയാക്രമണത്തിൽ കൊല്ലപ്പെടുക,
പഞ്ചപാണ്ഡവർ പോറലേൽക്കാതെ പോരാട്ട ഭൂമിയിൽ നിന്നു് ജേതാക്കളായി പുറത്തു
ചാടുക—മറിച്ചായിരുന്നു യുദ്ധഫലം എന്നാണപ്പോഴും, ഇപ്പോഴും, മോഹിച്ചതു്. ആ മാതൃമോഹം
പൂവണിഞ്ഞിരുന്നെങ്കിൽ, പ്രപഞ്ചം ദൈവസൃഷ്ടി എന്നു് പോലും ഞാൻ ഇരുകൈകളും ഉയർത്തി
ആകാശത്തേക്കു് നോക്കി മഹത്വപ്പെടുത്തുമായിരുന്നു. എന്നാൽ ഇന്നു് ഞാൻ ആൺവേദിയിൽ ഉടുതുണി
വലിക്കപ്പെട്ട അടിമ. പെറ്റകുഞ്ഞുങ്ങളുടെ ശവമടക്കിനു സാക്ഷിയാവേണ്ടി വന്ന അമ്മ.
അഞ്ചുപുരുഷന്മാരുടെ ഭാരം ചുമക്കേണ്ടി വന്ന പതിത. എന്റെ കുരുക്ഷേത്ര ഇനിയും തുടങ്ങിയിട്ടില്ലെന്നു
കരുതുന്നൊരു പെൺ പോരിമ!”
</p>
          <p style="indent">“അഭിമാനപോരാട്ടത്തിനു വേദിയെന്നുകരുതി ആദ്യാവസാനം കാണാൻ
ഹസ്തിനപുരിയിൽനിന്നും കുരുക്ഷേത്രയിൽ ഓടിക്കിതച്ചുവന്നപ്പോൾ ഞെട്ടിപ്പിക്കുന്ന
കാഴ്ച—സംഹാരതാണ്ഡവമാടേണ്ട ഇരുഭാഗസൈനികർ താടിക്കു കൈവച്ചു നിൽക്കുന്നു, ഭാരം ഒരു
കാലിൽനിന്നും മറ്റേതിലേക്കു മാറ്റുന്നു. എന്തുസംഭവിച്ചു?” കൊട്ടാരം ലേഖിക യുദ്ധനിർവ്വഹണസമിതിയുടെ
കാര്യദർശിയായ പ്രാദേശികഭരണകർത്താവിനോടു് ചോദിച്ചു. ഗോപുര വാതിലിനു മേലെ രഹസ്യമായി
ഒരുക്കിയ നിരീക്ഷണമുറിയിലായിരുന്നു പ്രത്യേക സൈനികവേഷം ധരിച്ച ഉദ്യോഗസ്ഥർ.
</p>
          <p style="indent">“ഒന്നാദ്യം അന്തംവിട്ടു എങ്കിലും കൗശലത്തിൽ ആളെവിട്ടു് കാര്യമറിഞ്ഞപ്പോൾ
സംശയം കൂടുകയാണുണ്ടായതു്. തേരാളിയും യോദ്ധാവും തമ്മിലാണു് മന്ത്രോച്ചാരണം പോലുള്ള
വാമൊഴിയിൽ എന്തൊക്കെയോ അതിവേഗം പറഞ്ഞുതീർക്കുന്നതു എന്നറിയുന്നു. രസം എന്തെന്നു്
ചോദിച്ചാൽ, അധികം സംസാരിക്കുന്നതു തേരാളി!, മനസ്സിനു് തീരെ വയ്യെന്ന ശരീരഭാഷാസൂചന
നൽകുന്നതു് യോദ്ധാവു്. തേരാളിയിൽനിന്നും ഇത്രയധികം വാചകക്കസർത്തു നേരിടാൻ മാത്രം എന്തു്
കടപ്പാടാണു് അയാളോടു് യോദ്ധാവിനുള്ളതു് എന്നറിയുന്നില്ല. യോദ്ധാവു് കൗരവർക്കെതിരെ
മത്സരിക്കുന്ന വംശീയവിഭാഗത്തിൽ മുതിർന്ന പോരാളിയാണെന്നറിഞ്ഞു. വിഘടനവാദികൾ എന്ന
നിലയിൽ ഹസ്തിനപുരിയിൽ വന്നു കൗരവരുമായി കള്ളചൂതു കളിച്ചപ്പോൾ പിടികൂടി അവരെ ധൃതരാഷ്ട്രർ
മാതൃകാപരമായി ശിക്ഷിച്ചു. നീണ്ട കാലം വനവാസം കഴിഞ്ഞതേ ഉള്ളു. യുദ്ധനിർവ്വഹണത്തിന്റെ
അഭിമാനകരാർ ഞങ്ങൾക്കു് തന്ന കിരീടാവകാശി ദുര്യോധനൻ പക്ഷേ, പരിചയപ്പെടുത്തിയവരിൽ
തേരാളിയും വിഷാദരോഗിയും ഇല്ലായിരുന്നു എന്നാണോർമ്മ. അന്വേഷിച്ചു കൂടുതൽ കിട്ടിയാൽ
അറിയിക്കാം. എല്ലാവരെയും പോലെ ഞങ്ങളും നിരാശയിലാണു്. മികച്ച പോരാട്ടപ്രകടനം
കാഴ്ചവെക്കാൻ കൗരവർക്കാവുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. അപശകുനം പോലൊരു
വിഷാദരോഗി എല്ലാ പ്രതീക്ഷകളും തകർക്കുമോ!”
</p>
          <p style="indent">
            <pb n="17" ed="2023-06-18"/>
          </p>
          <p style="indent">“നിയമക്കുരുക്കിൽ നിന്നു ആരോരുമറിയാതെ രക്ഷപ്പെട്ടുവോ പീഡക
ദുശ്ശാസനൻ? രാജസഭയിൽ നിങ്ങളുടെ പ്രസ്താവന കണ്ടില്ല!?” കൊട്ടാരം ലേഖിക ദുര്യോധനനോടു്
ചോദിച്ചു. പാണ്ഡവർ വനവാസത്തിനു പോയ കാലം.
</p>
          <p style="indent">“അതിജീവിതയുടെ അസാന്നിധ്യത്തിലും, ന്യായാധിപൻ പരാതി
പരിശോധിച്ചു. പ്രതിയെയും സാക്ഷികളെയും വിസ്തരിച്ചു വസ്തുതകൾ തേടി. നീതിദേവതയുടെ നിരന്തര
സാന്നിധ്യം വിചാരണയിൽ അനുഭവപ്പെട്ടു. ഇരയുടെ അടിവസ്ത്രത്തിൽ പ്രതി കൈവച്ചതുകൊണ്ടു
സ്ത്രീത്വത്തിന്നെതിരായ ലൈംഗിക അതിക്രമം ഉണ്ടായി എന്ന നിഗമനത്തിനു സാധുതയില്ലെന്നു
തിരിച്ചറിഞ്ഞു. ആണുങ്ങൾക്കു് ഇരിപ്പിടാനുമതിയുള്ള ചൂതാട്ടസഭയിൽ അല്പവസ്ത്രയായി വന്ന ഇര,
ചൂതാട്ടത്തിന്റെ ഏകാഗ്രതയിൽ അയവു വരുത്തുവാൻ ഇടവരരുതെന്നു ഊന്നിപ്പറയാൻ പ്രതി
അപേക്ഷിച്ചപ്പോൾ, കെട്ടുവിട്ടു ഇരയുടെ ഉടലിൽ നിന്നു ഉടുതുണി വേർപെടുകമാത്രമാണുണ്ടായതെന്ന
പ്രതിവാദത്തിൽ നീതിപീഠം കഴമ്പു കണ്ടു. ഇരയുടെ മാനം തകർക്കുകയെന്ന ഉദ്ദേശ്യം
പ്രതിക്കുണ്ടായിരുന്നില്ലെന്നും ന്യായാധിപനു് ബോധ്യമായി. പ്രതിയെ വെറുതെ വിട്ടു. കൗരവ
കിരീടാവകാശത്തിനു രണ്ടാമനായ പ്രതിയെ സമൂഹത്തിന്റെ മുമ്പിൽ താഴ്ത്തി ക്കെട്ടാൻ
ഇരനെയ്തെടുത്തൊരു വ്യാജപരാതിയാണിതെന്ന ന്യായാധിപകണ്ടെത്തലിൽ പരാതിക്കാരിക്കു്
വനവാസക്കാലത്തു, സന്യസ്ഥ ആശ്രമങ്ങളിലെ മാലിന്യം സംഭരിച്ചു സംസ്കരിക്കാനുള്ള ദൗത്യം
ഏൽപ്പിച്ചുത്തരവായി.”
</p>
          <p style="indent">“ആളൊരു കുപ്രസിദ്ധ കുറുക്കനെന്നറിഞ്ഞിട്ടും, കോഴിയായി നിങ്ങൾ കൂടെ
പോയോ?”, കൊട്ടാരം ലേഖിക ചോദിച്ചു. വിരാട റാണിയുടെ സൗന്ദര്യപരിശീലകയായി പാഞ്ചാലി
അജ്ഞാത വാസം ചെയ്യുന്ന സംഘർഷദിനങ്ങൾ.
</p>
          <p style="indent">“യുവസൈനികമേധാവി, അവിവാഹിതൻ, സുന്ദരൻ, പച്ചപ്പരിഷ്കാരി,
അധികാരവും ആകർഷകത്വവുമുള്ള കീചകനെ അക്കാരണങ്ങൾ കൊണ്ടു് അകറ്റിനിർത്തേണ്ട
കാര്യമില്ലല്ലോ. എന്റെ തൊഴിലുടമ റാണി സുദേഷ്ണയുടെ കൊച്ചനിയനല്ലേ, ആ നിലയിൽ, ഏൽക്കുന്ന
ജോലി ഞാൻ ചെയ്തല്ലേ പറ്റൂ. പടയോട്ടങ്ങൾക്കു ശേഷം ഔദ്യോഗിക വസതിയിലവൻ വിശ്രമത്തിനും
വിനോദത്തിനും വന്നപ്പോൾ, ഒന്നുചെന്നു കാണാൻ തോന്നി. നേരിൽ കണ്ടപ്പോൾ കൗതുകവും.
രൂപഭാവങ്ങളൊക്കെ സഹോദരിയിൽനിന്നും പാടെ വിഭിന്നം. സൈനികവേഷവും, വാളുമായൊരു
ഔദ്യോഗികരൂപമൊക്കെയാണെങ്കിലും, ആ വിനീത മുഖത്തുകാണുക സംഗീതം നൃത്തം മാന്ത്രികവിദ്യ,
സുകുമാര കലകളിൽ താൽപ്പര്യം! വിശേഷ വിഭവങ്ങളും മദ്യവും വസതിയിൽ രാത്രി കൊണ്ടുപോകാമോ
എന്നു് സുദേഷ്ണ ചോദിച്ചപ്പോൾ, ആ ജോലി സന്തോഷത്തോടെ സ്വീകരിച്ചു. മദ്യലഹരിയിൽ കെട്ടുവിട്ടു
പെണ്ണിന്റെ അരക്കെട്ടിൽ പിടിക്കുന്ന വിധമൊരു വിഷയലമ്പടനായിരുന്നില്ല കീചകൻ. പക്ഷിത്തൂവൽ
സ്പർശമുള്ളൊരു പരിലാളനയോടെ എന്നെയവൻ എഴുന്നേറ്റു നിന്നു അഭിസംബോധന ചെയ്തു. എന്റെ
മൂത്ത മകനാവാനുള്ള പ്രായമല്ലേ നിനക്കു എന്നു് ഞാൻ അകറ്റാൻവേണ്ടി അവനെയൊന്നു
പരീക്ഷിച്ചപ്പോൾ ‘ആൺപെൺ പ്രണയത്തിനെത്ര വയസ്സായി’ എന്ന അവന്റെ ശിശുഭാവങ്ങൾ നിറഞ്ഞ
പുഞ്ചിരി, സദാചാരപ്രതിബന്ധങ്ങളെ അകറ്റി. ഉഭയകക്ഷിസമ്മതത്തോടെ മുന്നേറിയ
സ്വാഭാവികശാരീരികത പിന്നീടു്, തെറ്റായ ഭീമവായനയിലൂടെ ദുരഭിമാനകൊലയായി രൂപാന്തരം ചെയ്തു.
പ്രിയപ്പെട്ടവനേ, അഞ്ചാണുങ്ങൾ വർഷങ്ങളോളം തിരിച്ചും മറിച്ചും അധ്വാനിച്ചിട്ടും ഉണരാത്ത ഈ
ഉടലിനെ എത്ര നൈസർഗികമായ രതി നൈപുണ്യത്തോടെ തന്ത്രിവാദ്യമാക്കി നീ മാറ്റി!”.
സൈരന്ധ്രിയുടെ മുഖം വിവർണ്ണമായി. ചുണ്ടു വിറച്ചു. കൺപീലികൾ നനഞ്ഞു.
</p>
          <p style="indent">
            <pb n="18" ed="2023-06-20"/>
          </p>
          <p style="indent">“ഇങ്ങനെ ദുരിതത്തിൽ കഴിയേണ്ടതാണോ നിങ്ങളുടെ ജീവിത സായാഹ്നം?”,
ധൃതരാഷ്ട്രർ, ഗാന്ധാരി, വിദുരർ എന്നിവർക്കൊപ്പം നാളെണ്ണിക്കഴിയുന്ന വിദൂര വനാശ്രമത്തിൽ
വഴിനടന്നെത്തിയ കൊട്ടാരം ലേഖിക മനഃസാന്നിധ്യമുള്ള കുന്തിയോടു് ചോദിച്ചു. പാണ്ഡവർ ഭരിക്കുന്ന
ഹസ്തിനപുരി കൊട്ടാരത്തിലെ സൗകര്യങ്ങൾ ത്യജിച്ചു വനവാസത്തിനുവന്നതായിരുന്നു അവർ.
</p>
          <p style="indent">“എല്ലും തൊലിയുമായ ഈ ശരീരങ്ങൾ കണ്ടു മാംസഭോജികൾ മടുപ്പോടെ
മടങ്ങുന്നു. അങ്ങനെ അസ്തിത്വ പ്രതിസന്ധി നേരിടുകയാണിപ്പോൾ. പരസ്പരം ജീവനൊടുക്കാൻ
ആഗ്രഹമുണ്ടു് എന്നാൽ ആയുധമോ കരുത്തോ ഇല്ല. നേരം പുലരുമ്പോൾ പ്രത്യാശയോടെ മാനത്തേക്കു്
ഉറ്റു നോക്കും—ആകസ്മിക കാട്ടുതീ, അതിനാണു് ഞങ്ങൾ പ്രാർത്ഥിക്കുന്നതു്. ഉറങ്ങുന്ന നേരത്തു
നിങ്ങളുടെ ഉത്സാഹത്തിൽ മനുഷ്യനിർമ്മിതമെങ്കിലുമായ അഗ്നിബാധ, അതു് പ്രകൃതിയുടെ ‘ദാന’മായി
തന്നെ ഞങ്ങൾ കാണും!”
</p>
          <p style="indent">“ഗാർഹികപീഡനത്തിനു പാഞ്ചാലി ‘ഇര’യെന്ന ഗുരുതര ആരോപണവുമായി
പാഞ്ചാലരാജാവു് പരസ്യമായി നിങ്ങളെ വെല്ലുവിളിക്കുന്നല്ലോ. വേണ്ടിവന്നാൽ, സ്ത്രീ പീഡകർക്കെതിരെ
പടവാൾ ഉയർത്തുമെന്ന ഭാര്യാപിതാവിന്റെ ആയുധഭീഷണിയിൽ ഭയന്നുപോയോ വില്ലാളി അർജ്ജുനൻ!”,
കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. വനവാസക്കാലം.
</p>
          <p style="indent">“ദക്ഷിണയായി തള്ളവിരൽ കടിച്ചുമുറിച്ചെടുക്കുന്നൊരു ഗുരുദ്രോണർ
പണ്ടെനിക്കു് ശിക്ഷ തന്നു—ദ്രോണസഹപാഠി പാഞ്ചാലനെ വരിഞ്ഞുകെട്ടി ദക്ഷിണയായി മുമ്പിൽ
വക്കണം. കൗമാരവിദ്യാർത്ഥിയാണപ്പോൾ ഞാൻ. ജോലി കാര്യക്ഷമമായി ചെയ്തു. പക്ഷേ,
ദ്രൗപദീപരിണയത്തിൽ ബ്രാഹ്മണവേഷംകെട്ടി ഞാൻ മത്സരാർഥിയായപ്പോഴും എന്നെ തിരിച്ചറിഞ്ഞ
പാഞ്ചാലൻ ചെവിയിൽ മന്ത്രിച്ചു “അന്നു് ബന്ദിയായി ഞാൻ നിനക്കു് വഴങ്ങിത്തന്നതു്, ഗുരുശാപം
നിനക്കുണ്ടാവാതിരിക്കാനായിരുന്നു.” എന്നോടന്നു പ്രത്യേകമായി കരുണകാണിച്ച പാഞ്ചാലനിപ്പോൾ
ചൂടാവണമെങ്കിൽ, ഞങ്ങളെക്കുറിച്ചു പൊള്ളുന്ന എന്തോ സത്യം ആരോ പ്രചരിപ്പിക്കുന്നുണ്ടാവും.
സന്യസ്തർക്കു് സേവനം നൽകാൻ കൗരവാജ്ഞയുള്ളപ്പോൾ, യുധിഷ്ഠിരൻ, പാഞ്ചാലിയെ തള്ളിവിടുന്നതു്
കണ്ടു ഞാനും മുഷ്ടിചുരുട്ടി പ്രതിഷേധിച്ചിട്ടുണ്ടു്. ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായ ഞാൻ തന്നെ വേണം
പ്രവാസസഹനത്തിൽ ആശ്രമമാലിന്യങ്ങൾ സംസ്കരിക്കാൻ അല്ലേ?, എന്നയാൾ എന്നോടു്
തിരിച്ചടിച്ചപ്പോൾ, മറ്റു പാണ്ഡവർ അയാളെ പിന്തുണച്ചു. ഞാൻ ചൂളി. എന്തെല്ലാം പ്രകോപനങ്ങൾ
പാഞ്ചാലദേശത്തുനിന്നുണ്ടായാലും ഭാര്യാപിതാവിനെതിരെ ഞാൻ അസ്ത്രമെടുക്കില്ല. പീഡകയുധിഷ്ഠിരനെ
ഗാർഹിക സ്ത്രീനീതിയിൽ ബാലപാഠം പഠിപ്പിക്കട്ടെ, പ്രിയപാഞ്ചാലൻ. അതൊക്കെ വിഭാവന
ചെയ്യുന്നതിൽ പോലുമുണ്ടൊരു കാവ്യനീതി!”
</p>
          <p style="indent">
            <pb n="19" ed="2023-06-21"/>
          </p>
          <p style="indent">“അഭയാർത്ഥികളോടെന്താ നിങ്ങൾക്കിത്ര വെറുപ്പു്? നിങ്ങളുടെ അച്ഛന്റെ
അനുജനല്ലേ കുന്തിയുടെ ഭർത്താവു്? പാണ്ഡു ഹസ്തിനപുരിയുടെ രാജാവായിരുന്നു എന്നും, മുനിശാപം
കിട്ടിയപ്പോൾ മതിഭ്രമത്തിൽ ചെങ്കോൽ ജ്യേഷ്ടനുനേരെ വലിച്ചെറിഞ്ഞു, പരിത്യാഗിയായി കാട്ടിൽ
പോയതാണെന്നും പറഞ്ഞുകേട്ടിട്ടുമുണ്ടു്. അഞ്ചുകുട്ടികളെയും കൂട്ടി പാണ്ഡുവിധവ ഒരന്തിക്കൂരക്കായി
കോട്ടവാതിലിൽ മുട്ടുമ്പോൾ, “കടക്കു പുറത്തു” എന്നു പറയുന്നതാണോ കുരുവംശസംസ്കാരം?” കൊട്ടാരം
ലേഖിക ദുര്യോധനനോടു് ചോദിച്ചു.
</p>
          <p style="indent">“അനധികൃതമായി ഹസ്തിനപുരിയിൽ കഴിയുന്നതു കൊണ്ടല്ല ആറംഗ
കുന്തികുടുംബത്തെ പാറാവുകാർ വിരട്ടിയതു. തിരിച്ചറിയൽ രേഖയോ സാക്ഷിമൊഴിയോ മറ്റു ഔദ്യോഗിക
പിൻബലമോ ഇല്ലാതെ അരമനയിൽ കയറി കാഴ്ചപരിമിതിയുള്ള ധൃതരാഷ്ട്രരോടു്, “ഞാൻ കുന്തി ഇവർ
അഞ്ചുപേർ പാണ്ഡവർ” എന്നു് ബഹളം വച്ചാൽ, വകവച്ചുകൊടുക്കുമോ കൗരവർ?
പരപുരുഷാതിക്രമത്തിനു ഇരയായി കുന്തി മൂന്നും, മാദ്രി രണ്ടും പ്രസവിച്ച കുട്ടികളെ പാണ്ഡു
ഔദ്യോഗികമായി അംഗീകരിച്ചു എന്നു് കുന്തി വാക്കാൽ പറഞ്ഞാൽ കുരുവംശീയപിന്തുടർച്ചയുടെ കുരുക്കു്
അഴിയുമോ? പാണ്ഡുവിധവ എന്ന തർക്കപദവിക്കു് ഏക പരിഹാരം ഹസ്തിനപുരി നീതിപീഠത്തിനു് മുമ്പിൽ
തെളിവു് നിരത്തലാണു്. ധൃതരാഷ്ട്രരും ഗാന്ധാരിയും രണ്ടു ദശാബ്ദം മുമ്പു് കുന്തിയെ വ്യക്തിപരമായി
അറിഞ്ഞിരുന്നു എന്ന പരിചയം മാത്രം മതിയോ, പാണ്ഡുപിന്തുടർച്ച കൗന്തേയർക്കു പതിച്ചുനൽകാൻ?
അഭയാർത്ഥികൾ എന്നല്ല, അഭിജാത പിതൃത്വമില്ലാത്തവരോടും കൗരവർ കരുണകാണിക്കുമെന്നതിനു
സാക്ഷ്യമല്ലേ, കർണനു ദാനംചെയ്ത അംഗരാജ പദവി? സൂതപുത്രനെന്നനിലയിൽ കുലത്തൊഴിലായി
രഥമോടിക്കേണ്ടവൻ നവരത്നം പതിച്ച കിരീടം വച്ചല്ലേ എന്റെ മുമ്പിൽ നടക്കുന്നതു്? രണ്ടു് ഇളമുറ
കൗന്തേയരെ ശിശുകേന്ദ്രത്തിൽ ഞങ്ങൾ ബലം പ്രയോഗിച്ചു മാറ്റിപ്പാർപ്പിച്ചു എന്ന കുന്തിയുടെ
ആരോപണവും വസ്തുതയുടെ ബലമില്ലാത്തതല്ലേ. ഇരട്ടകളുടെ അമ്മ മാദ്രിയെ പാണ്ഡുചിതയിലേക്കു കുന്തി
കുറ്റകരമായ ലക്ഷ്യത്തോടെ തള്ളിയിട്ടുകൊന്നു എന്ന ആരോപണം വ്യവസ്ഥാപിതഭരണകൂടം
അന്വേഷിക്കേണ്ടതിന്റെ ഭാഗമായി ആ കൊച്ചുകുട്ടികൾക്കു് സംരക്ഷണം കൊടുത്തതാണോ ഞങ്ങളുടെ
അപരാധം? കൊടുംകുറ്റവാളിക്കുചുവന്ന പരവതാനി വിരിച്ചാണു് കൗരവർ സ്വീകരണം കൊടുത്തതെന്നു
നിങ്ങൾ തന്നെ ചുവരെഴുത്തുകളിൽ നാളെ കരിവാരി എഴുതില്ലേ?” ഗംഗാ യമുനാ നദികളിൽ നീരോട്ടം
ഉയർന്നതോടെ ഇരുവശങ്ങളിലും കഴിയുന്നവരുടെ കൃഷിസ്ഥലങ്ങൾ സന്ദർശിക്കുവാൻ ഊർജ്ജസ്വലരായ
ഇളമുറകൗരവരുമായി ഇറങ്ങാൻ ഒരുങ്ങുകയായിരുന്നു കൗമാരം വിട്ടിട്ടില്ലാത്ത കൗരവരാജകുമാരൻ.
</p>
          <p style="indent">“കൊള്ളിവാക്കു പറഞ്ഞു ഭർത്താക്കന്മാരെ വേദനിപ്പിക്കുക,
സുഗന്ധതൈലങ്ങൾ സമ്മാനിക്കുന്ന പരപുരുഷന്മാരെ പ്രശംസി ക്കുക—ബഹുപുരുഷദാമ്പത്യത്തിലെ
ഈ ദുഷ്പ്രവണത ജനിതകവൈകല്യമാണോ?, അതോ, വളക്കൂറുള്ള പാഞ്ചാലയോ?”, കൊട്ടാരം ലേഖിക
ചോദിച്ചു. വനവാസക്കാലം.
</p>
          <p style="indent">“വളർച്ചയെത്തിയ സ്ത്രീശരീരവുമായി യാഗാഗ്നിയിൽ നിന്നുയർന്ന
എനിക്കെങ്ങനെ ജനിതകം അവകാശപ്പെടാനാവും? കണ്ണുതുറന്നു ചുറ്റും നടന്നു പുറംലോകം
പരിചയപ്പെടും മുമ്പു് സ്വയംവരം കഴിഞ്ഞ എനിക്കെങ്ങനെ പാഞ്ചാലയിൽ നിന്നു് പ്രായോഗിക
ദാമ്പത്യപാഠം സ്വീകരിക്കാനാവും? വേണം സ്വകാര്യത എന്നു് കൊതിക്കുന്ന നേരത്തു, അതിക്രമിച്ചു
‘ദാമ്പത്യനിയമവിധേയ’ വസ്ത്രാക്ഷേപം ചെയ്യുന്ന പഞ്ചപാണ്ഡവരെ ചെറുക്കാൻ ഈ
പെണ്ണുടലിനാവേണ്ടതല്ലേ? അപ്പോൾ എന്റെ വാക്കിൽ മുള്ളുണ്ടെന്നവർ വിലപിക്കുക സ്വാഭാവികം.
എന്നോടു് കരുണകാണിക്കുന്ന കൗരവരെ പാണ്ഡവർ ഇകഴ്ത്തുന്നു. ഇടക്കൊന്നു ഭർത്താക്കന്മാരോടു്
മുള്ളുവാക്കു പറഞ്ഞില്ലെങ്കിൽ ആരാധകകൗരവർ എന്ന അഭിവന്ദ്യപദത്തിനെന്തർത്ഥം?
നിലവാണെങ്കിലും കൂരിരുട്ടാണെങ്കിലും എന്റെ നിശാജീവിതം ആർത്തിയുള്ള അഞ്ചു ലൈംഗിക
ഉപഭോക്താക്കൾ ഒരേസമയം കയ്യടക്കിയിട്ടു കാലമെത്രയായി. കിടപ്പറക്കു വെളിയിൽ ഒഴിവുകാത്തു
കാത്തുറങ്ങിപ്പോയെന്നു പാണ്ഡവർ വിലപിക്കാറുണ്ടു്. ഊഴം വച്ചു് അച്ചടക്കത്തോടെ കിടപ്പറക്കുമുമ്പിൽ
കാത്തിരിക്കും എന്നു് പറയുന്ന പാണ്ഡവർ പക്ഷേ, ഇതുവരെ പറയാത്ത വേറൊരു കാര്യം ഇതാ:
മുള്ളുവാക്കു പറയുന്ന ഞാൻ തന്നെ വേണം ഈ ബഹുഭർത്തൃത്വവൈവിധ്യത്തിലും, ഉത്തരവാദിത്വത്തോടെ
ഓരോരുത്തരെയും ക്ഷണിച്ചു അകത്തുകൊണ്ടുവന്നു മടിയിൽ കിടത്തി പരിചരിച്ചും ലാളിച്ചും
അല്പനേരത്തേക്കു ഊർജ്ജസ്വലരാക്കാൻ.”
</p>
          <p style="indent">
            <pb n="20" ed="2023-06-22"/>
          </p>
          <p style="indent">“കുരുക്ഷേത്രവിജയത്തിന്റെ ആദ്യവാർഷികം പൊടിപൊടിക്കുമ്പോൾ,
യുദ്ധനേട്ടത്തിൽ മതിമറന്നുവോ പാണ്ഡവർ? പഴയ ലാവണമായ ഇന്ദ്രപ്രസ്ഥത്തുപോയി ‘എന്തുണ്ടു്
വിശേഷം?’ എന്നിതുവരെ നിങ്ങൾ തിരക്കിയില്ലേ?”, അരങ്ങേറ്റ മൈതാനത്തിലെ വാർഷിക
ആഘോഷവേദിയിൽ നിന്നിറങ്ങി രാജരഥത്തിൽ കയറുകയായിരുന്ന മഹാറാണി പാഞ്ചാലിയോടു്
കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“കാലികപ്രസക്തി മാത്രമുള്ള താൽക്കാലിക മയൻനിർമിതി
മാത്രമായിരുന്നില്ലേ, വിശിഷ്ടവിരുന്നുവന്നവരെ വഴുക്കിവീഴ്ത്തുന്ന ആ ചതിയൻ മന്ദിരസമുച്ചയം? കഴിഞ്ഞ
പത്തുപതിനാലുവർഷങ്ങൾക്കുള്ളിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രകൃതിയുടെ സ്വാഭാവിക പരിഗണനയിൽ
വളർന്ന പുഴയോര കുറ്റിക്കാടുകളുണ്ടു് എന്നു് പ്രിയ നകുലൻ കേട്ടറിഞ്ഞപ്പോൾ, അതു് വെട്ടിനിരപ്പാക്കാനും,
ജൈവവൈവിധ്യങ്ങൾ നശിപ്പിക്കാനും ആരെയും സമ്മതിക്കില്ല എന്ന തീരുമാനമെടുത്തു. പാണ്ഡവ
കുടിയേറ്റത്തിനു മുമ്പു് ഖാണ്ഡവ ആവാസവ്യവസ്ഥ എങ്ങനെ ആയിരുന്നുവോ ആ നില
പുനഃസ്ഥാപിച്ചുകിട്ടാൻ വിശ്വപ്രകൃതിയോടു് ആവശ്യപ്പെടും. അത്രയും പാരിസ്ഥിതികപ്രതിബദ്ധത
ഹസ്തിനപുരിയിലെ പൊതു സമൂഹം എന്നിൽ നിന്നു് പ്രതീക്ഷിക്കുന്നുണ്ടു് എന്നും നിങ്ങൾക്കറിയാം.”
</p>
          <p style="indent">
            <pb n="21" ed="2023-06-23"/>
          </p>
          <p style="indent">“കാര്യം മുഴുവൻ മനസ്സിലായപ്പോൾ പാണ്ഡവർക്കാശ്വാസമായി എന്നാണല്ലോ
ഭീമൻ ആശ്വസിച്ചതു്. അങ്ങനെ തോന്നാൻ, എന്താ ലൈംഗികകുറ്റവാളി ജയദ്രഥനെ നിങ്ങൾ ഒറ്റയ്ക്കു്
കൈകാര്യം ചെയ്തു എന്നാണോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനാശ്രമത്തിനു ചുറ്റും
നിരീക്ഷണഗോപുരങ്ങൾ പണിതു അന്തേവാസികളുടെ സുരക്ഷ ഉറപ്പുവരുത്താൻ അഞ്ചാണുങ്ങളും
തിരക്കിലായിരുന്ന നേരം.
</p>
          <p style="indent">“സമാഗമം എനിക്കു് പീഡാനുഭവം ആയി എന്നോ? പാണ്ഡവരിൽ ചിലർ
അടഞ്ഞ മനസ്സോടെ അങ്ങനെയൊക്കെ പറഞ്ഞെന്നിരിക്കും. ജയദ്രഥ സന്ദർശനം ഒരു
‘വനമഹോത്സവം’ എന്നാണെനിക്കു തോന്നിയതു്. മുട്ടുകുത്തി കൈമുത്തിയുള്ള അവന്റെ സ്വയം
പരിചയപ്പെടുത്തലും, പിരിയുമ്പോൾ ഉപചാരം ചൊല്ലലും ഓർക്കുമ്പോൾ, എത്ര കുലീനമായിരുന്നു ജയദ്രഥ
പെരുമാറ്റമെന്നോ! ബലാൽക്കാരശ്രമത്തിൽ പോലും കാണാമായി ആ പ്രശസ്ത
സൈന്ധവവൈകാരികത. ആതിഥ്യമര്യാദയോടെ ഞാൻ പായിൽ ഇരുത്തി സൽക്കരിച്ചശേഷം
പെട്ടെന്നുണ്ടായ കായിക കടന്നുകയറ്റം പ്രത്യേകിച്ചൊരു പരിഭ്രമവും കൂടാതെ ഞാൻ ചെറുത്തു തോൽപ്പിച്ചു
എന്ന വസ്തുത അയാൾക്കെതിരായി ഒന്നും തെളിയിക്കാനല്ല. ചെയ്യേണ്ടതു് ചെയ്തു എന്നു് മാത്രം
പറയാനാണു്. ഏതുവിധം നോക്കുമ്പോഴും ജയദ്രഥൻ പ്രതിക്കൂട്ടിലല്ല. വേണമെങ്കിൽ
‘ആനന്ദമാർഗ’ത്തിലൂടെ എനിക്കയാളെ ബന്ദിയാക്കി, അരയിൽ കുടുക്കിട്ടു മരയഴിക്കൂടിൽ കുന്തിച്ചിരുത്തി,
ഭാര്യാസഹോദരനായ ദുര്യോധനനോടു് വിലപേശി വനവാസത്തിൽ ഞങ്ങൾക്കു് ഇളവു
നേടാമായിരുന്നില്ലേ? അതൊന്നും ഞാൻ ചെയ്തില്ല, പാണ്ഡവർ എന്റെ ചെലവിൽ അങ്ങനെ സുഖിക്കേണ്ട
എന്നു തോന്നി. ഭാര്യയെ പണയം വച്ചു് കളിച്ചു തോറ്റ കൊള്ളരുതാത്ത ഭർത്താവും കിങ്കരന്മാരും
കൊടുംകാട്ടിൽ കഴിയട്ടെ വ്യാഴവട്ടക്കാലം എന്നെനിക്കപ്പോൾ തോന്നിയാൽ, എന്നെയും കയറ്റുമോ
നിങ്ങൾ ജയദ്രഥനൊപ്പം പ്രതിക്കൂട്ടിൽ?”
</p>
          <p style="indent">“കീഴാള കുടുംബപശ്ചാത്തലത്തിൽനിന്നും, തോണി തുഴഞ്ഞും മീൻപിടിച്ചും
സ്വാശ്രയശീലയായ വിവാഹപൂർവ ജീവിതമുണ്ടായിരുന്ന രാജമാതാ സത്യവതിയെപോലുള്ള
സ്ത്രീസാന്നിധ്യം ഒരു പെൺകരുത്തായിരുന്ന കൊട്ടാരത്തിൽ നിങ്ങൾ, അർദ്ധസഹോദരരുടെ ഭാര്യഎന്ന
പരിഗണന കൊടുക്കാതെ, ഇന്ദ്രപ്രസ്ഥം മഹാറാണി പാഞ്ചാലിയെ, കൗരവ അന്തഃപുരത്തിൽ നിന്നു്
തോളിലിട്ടു് തട്ടിക്കൊണ്ടുപോയി, ചൂതാട്ടസഭയിൽ വേശ്യ എന്നു് അവഹേളിക്കുകയും, അടിവസ്ത്രം വലിച്ചു
വിവസ്ത്രയാക്കുന്നതുമൊക്കെ കണ്ടും കേട്ടും പൗരസമൂഹം ഭയന്നു വിറക്കുന്നുണ്ടല്ലോ. ലോക
മനഃസാക്ഷിയുടെ മുമ്പിൽ പരിഷ്കൃത ഹസ്തിനപുരിയെ പ്രതിക്കൂട്ടിലാക്കിയ ആഭാസത്തരം എങ്ങനെ
പ്രതിരോധിക്കുന്നു?” കൊട്ടാരം ലേഖിക ചോദിച്ചു. പൗരാവകാശം നഷ്ടപ്പെട്ട ആറംഗ പാണ്ഡവസംഘം
വടക്കൻ മലനിരകളിലേക്കു് പദയാത്ര ചെയ്യുന്നതു് മാളികപ്പുറത്തുനിന്നു നോക്കി രസിക്കുകയായിരുന്നു
ഇളമുറ.
</p>
          <p style="indent">“രസകരമായി കളി മുന്നോട്ടു നീങ്ങുമ്പോൾ, ഒഴുക്കു് തടസ്സപ്പെടുത്തുവാൻ
ഒരുമ്പെട്ടവൾ മനഃപൂർവ്വം ശ്രമിച്ച ഓർമ്മയിൽ വ്യക്തതയുണ്ടു്. ഒന്നൊന്നായി കളിയുടെ തുടക്കം മുതൽ
ബന്ധപ്പെടുത്തി ആലോചിക്കുമ്പോൾ, കള്ളച്ചൂതിൽ കൗന്തേയരുടെ കാലിടറുന്നതിൽ കൗതുകവുമുണ്ടു്.
എങ്ങനെ യുധിഷ്ഠിരൻ ആവർത്തിച്ചു് തോൽക്കുന്നു എന്ന ഓർമ്മയ്ക്കു് വ്യക്തതയൊട്ടില്ല താനും.
ചൂതാട്ടത്തിൽ അഭിവന്ദ്യ ദുര്യോധനൻ വച്ചടിവച്ചു് ജയിച്ചു മുന്നേറുമ്പോൾ ഞങ്ങൾ ഇളമുറക്കാർ,
ആഘോഷാവസരത്തിൽ പതിവുള്ള പോലെ ലഹരിയിലായിരുന്നു എന്നതായിരിക്കുമോ കാരണം?”,
കണ്ണു് തിരുമ്മി കൗരവർ സ്ഥലകാല വിഭ്രമത്തിൽ പകച്ചു ചുറ്റും നോക്കി, യാത്ര പറയാതെ പിൻവലിഞ്ഞു.
അമ്മയുടെ സഹോദരൻ, അർത്ഥഗർഭമായ ആജ്ഞാസൂചന, ചുണ്ടുകളിൽ.
</p>
          <p style="indent">
            <pb n="22" ed="2023-06-24"/>
          </p>
          <p style="indent">“തക്ഷശിലയിൽനിന്നും വന്ന മുതിർന്ന അധ്യാപകരുടെ പഠനസംഘം
അരുതാത്തതെന്തോ പറഞ്ഞെന്ന പരാതിയിൽ, സഞ്ചാരസ്വാതന്ത്ര്യം
മരവിപ്പിച്ചിരിക്കയാണെന്നുകേട്ടല്ലോ. ആഗോളതലത്തിൽ തക്ഷശിലയുടെ ബൗദ്ധികസംഭാവന
അകമഴിഞ്ഞു് ആദരിക്കപ്പെടുന്നൊരു വർത്തമാനകാല അവസ്ഥയിൽ, നിങ്ങളുടെ നടപടി
ഹസ്തിനപുരിയുടെ നീണ്ടകാല താൽപ്പര്യങ്ങളെ ഹനിച്ചാൽ?”, കൊട്ടാരം ലേഖിക
പുതുപാണ്ഡവഭരണകൂടത്തിലെ ചാരവകുപ്പുമേധാവി നകുലനോടു് ചോദിച്ചു.
</p>
          <p style="indent">“പുരോഗമന ചിന്തയിൽനിന്നുള്ള വിമർശനമായിരുന്നുവോ? അതോ
കുരുക്ഷേത്രജേതാക്കളെ കണ്ണിൽക്കുത്തി അവഹേളിക്കലോ. അരമനയിൽനിന്നും
ആരാധനാലയത്തിലേക്കു സന്ധ്യയിൽ വഴിനടക്കുകയായിരുന്ന ആറംഗ പാണ്ഡവകുടുംബത്തെ
കോട്ടകൊത്തളത്തിൽനിന്നും നോക്കി സുന്ദരിയായൊരു വനിത ഒഴികെ പിന്നിൽ കാണുന്ന അഞ്ചു
മധ്യവയസ്കർ ആധുനിക സമൂഹത്തിൽ അസാധുവായപോലെ! എന്നു് നിരുത്തരവാദപരമായി
നിരീക്ഷിച്ചാൽ, ഒളിച്ചെവിയിൽ കേട്ട ചാരൻ പോലും ഉടൻ ധാർമ്മികരോഷത്തിൽ തട്ടിക്കേറിയില്ലേ.
ഇതാണു് സന്ദർഭം. അർഥം വിശദീകരിക്കുന്ന പണി പത്രപ്രവർത്തകർക്കു്. രാത്രി വെളുക്കുമ്പോഴേക്കും,
കോഴികൂവുമ്പോഴേക്കും അറിയാം ആരാണു് അസാധു ആരാണു് സാധു!”
</p>
          <p style="indent">“പത്തുകൊല്ലം നിങ്ങൾ ആറുപേരെ ഒരു മാനുഷികപരിഗണനയും കൂടാതെ
കാട്ടിൽ പറഞ്ഞയച്ചു കഷ്ടപ്പെടുത്തിയ കുടിലകൗരവർക്കെതിരെ മാദ്രീപുത്രന്മാർ പോലും ഒളിപ്പോർ ചെയ്ത
വാർത്ത കേട്ടില്ലല്ലോ? പാഞ്ചാലീവസ്ത്രാക്ഷേപത്തിന്റെ പതിനൊന്നാം വാർഷികദിനം രഹസ്യമായി
ആചരിക്കുമ്പോൾ, ചാർവാകൻ അനുയായികളുമായി ദുഃഖംപങ്കുവച്ചു, ഒരു ധീര പോരാളിയെങ്കിലും
മന്തൻപാണ്ഡവർക്കിടയിലുണ്ടെന്ന മുൻവിധി നാം ഇനി മാറ്റണം, പ്രതികരണശേഷിയും
പ്രതികാരബോധവും അവരിൽ നിന്നും ഒലിച്ചുപോയെന്നു വ്യക്തം! അങ്ങനെയാണു് ഹസ്തിനപുരിയുടെ
വിമത നായകൻ വിലപിച്ചതു്. എങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
അജ്ഞാതവാസം കഴിഞ്ഞു വിരാടരാജ്യത്തിലെ സൈനികപാളയത്തിൽ പാണ്ഡവർ
ഭാവിനയതന്ത്രപദ്ധതി തയ്യാറാക്കുന്ന കാലം.
</p>
          <p style="indent">“ഒളിയുദ്ധം ചെയ്താൽ നഷ്ടപ്പെടുക നാട്ടുകാരുടെ സന്മനസ്സായിരിക്കുമെന്നു
‘ധർമ്മപുത്ര’രെന്ന ദേശീയഖ്യാതിക്കായി പരിശ്രമിക്കുന്ന യുധിഷ്ഠിരൻ മുന്നറിയിപ്പുതന്നു, കൗരവകടുവകളെ
മടയിൽ കയറി വേട്ടയാടാൻ ഞങ്ങൾ രണ്ടു മാദ്രിമക്കൾ മതി എന്ന ഉത്തമബോധ്യത്തിൽ അതുകൊണ്ടു്
മിന്നലാക്രമണം ചെയ്തു ഗാന്ധാരിയെ എളുപ്പം ബന്ദിയാക്കാമെന്നു ഞാൻ കുടുംബയോഗത്തിൽ മുതിർന്ന
മൂന്നു കൗന്തേയരെ സമാശ്വസിപ്പിച്ചു. ഖാണ്ഡവത്തിലേക്കു കുടിയേറുന്ന കാലത്തു തന്നെ ദുര്യോധനൻ
എടുത്തൊരു മുൻകരുതൽ അപ്പോൾ അർജ്ജുനൻ എന്നെ വേദനയോടെ ഓർമ്മിപ്പിച്ചു. പാണ്ഡവരുടെ
നല്ലനടപ്പിനു് കുന്തിയെ കൗരവബന്ദിയാക്കിയിരിക്കയാണു് അന്നുമുതൽ ദുര്യോധനൻ. കൗരവർക്കെതിരെ
ഞങ്ങൾ ഇടം തിരിഞ്ഞാൽ, കുന്തിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു് കൗരവർക്കറിയാം. അതു
കേട്ടതോടെ ഞങ്ങൾ പത്തിതാഴ്ത്തി!”
</p>
          <p style="indent">
            <pb n="23" ed="2023-06-25"/>
          </p>
          <p style="indent">“വൈകാരികപരിസരമുള്ള ഈ പ്രഹസനം വർഷങ്ങൾക്കുമുമ്പു് തന്നെ
ഗാന്ധാരിയെ നിങ്ങൾ പരിശീലിപ്പിച്ചിരുന്നു എന്നാണോ ഞങ്ങൾ സൂചനകളിൽനിന്നും
വായിച്ചെടുക്കേണ്ടതു്?”, കൊട്ടാരം ലേഖിക ചോദിച്ചു. മക്കളുടെ ജഡങ്ങളാണു് ചുറ്റും
ചിതറിക്കിടക്കുന്നതെന്നറിഞ്ഞ ഗാന്ധാരി വീണ്ടും കൺകെട്ടു് കെട്ടി പൊട്ടിക്കരഞ്ഞു ഒച്ചവെച്ചു ശപിച്ച
വിലാപത്തിൽ പാണ്ഡവർ ആകെ പകച്ചുപോയ നേരം.
</p>
          <p style="indent">“യുദ്ധമേഘങ്ങൾ കറുത്ത ഒരു സന്ധ്യയിൽ, പിതൃസഹോദരിയായ കുന്തിയെ
കണ്ടശേഷം, ഹസ്തിനപുരി കൊട്ടാരത്തിൽ നിന്നു് ഞാൻ പുറത്തു കടക്കുമ്പോൾ മന്ത്രി വിദുരർ പറഞ്ഞു,
ഗാന്ധാരിക്കെന്നെ കാണണമെന്നു്. അങ്ങനെ അവരെ കണ്ടു, സംസാരിച്ചു. അവിശ്വസനീയമെന്നിപ്പോൾ
കരുതാവുന്ന പലതും നാളെ സംഭവിക്കാമെന്നും, മക്കളെ ചോരപ്പുഴ ഒഴുക്കുന്ന പോരാട്ടത്തിൽ നിന്നും
പിന്തിരിയിപ്പിക്കാൻ നിങ്ങൾ കൺകെട്ടഴിച്ചുണർന്നില്ലെങ്കിൽ, പിന്നീടു് വിലപിക്കേണ്ടിവരുമെന്നും ഞാൻ
ഗാന്ധാരിയെ മൃദുവചനങ്ങളാൽ ഓർമ്മിപ്പിച്ചു. മാതൃപ്രേരണക്കു വഴങ്ങുന്നവരല്ല കൗരവർ എന്നു ഗാന്ധാരി
പറഞ്ഞപ്പോൾ, ‘കൗരവവംശഹത്യ ഭാവിയിലുണ്ടായാൽ, എന്നെ പ്രതിസ്ഥാനത്തുനിർത്തി ശപിക്കാനായി
ഒരു വിലാപഗീതം രഹസ്യമായി പഠിപ്പിച്ചു തരാ’മെന്നു ആ വൃണിത മാതൃമനസ്സിനെ ഞാൻ ആശ്വസിപ്പിച്ചു.
യുദ്ധാനന്തര ശോകമുഹൂർത്തത്തിൽ, വാക്കുകൾ കൃത്യമായി ഓർമ്മിക്കാൻ, നിത്യവും നാമജപത്തിനൊപ്പം
ഇതും ചൊല്ലണം എന്നുപദേശിച്ചതവർ ഉത്തരവാദിത്വത്തോടെ ചെയ്തു എന്നു് വേണം നാം കാണാൻ.
എന്നെ ഗാന്ധാരി ‘ശപിച്ച’പ്പോൾ, ഒന്നേ എനിക്കു് തിരിച്ചു പ്രശംസിച്ചു പറയേണ്ടിവന്നുള്ളൂ. അമ്മാ, ഞാൻ
പണ്ടു് ചൊല്ലിത്തന്നതെല്ലാം, ഒരു വാക്കു പോലും തെറ്റാതെ, ഗാന്ധാരീ ശാപം എന്നു്
പിൽക്കാലത്തറിയപ്പെടാവുന്നതായിരുന്നു നിങ്ങളിപ്പോൾ ഉച്ചരിച്ചതു്. അതിനു നന്ദി. ഈ നീണ്ട
ജീവിതത്തിലെ കെട്ടുപാടുകളിൽ നിന്നു് വിട്ടുമാറാൻ അതു് എന്നെ തുണക്കട്ടെ!”
</p>
          <p style="indent">
            <pb n="24" ed="2023-06-26"/>
          </p>
          <p style="indent">“വല്ലാത്തൊരു കാഴ്ച! നിങ്ങളോടു് സംസാരിക്കുന്ന അർജ്ജുനന്റെ പിന്നിൽ
പതുങ്ങിനിന്നു ചക്രവർത്തിനി പാഞ്ചാലി നകുലനോടെന്തോ രഹസ്യസന്ദേശം വിനിമയം ചെയ്യുന്നതു
കണ്ടല്ലോ” കൊട്ടാരം ലേഖിക, പാണ്ഡവർക്കിടയിൽ ‘ഭാവിപ്രവചിക്കുന്നവൻ’ എന്ന ഖ്യാതി നേടിയ
സഹദേവനോടു് മന്ത്രിച്ചു. ഇന്ദ്രപ്രസ്ഥക്കാലം.
</p>
          <p style="indent">“ജൈവികപിതാവിന്റെ അതിഥിയായി സ്വർഗ്ഗരാജ്യത്തിൽ വിരുന്നിനു പോയി
മടങ്ങിവന്ന അർജ്ജുനൻ, ഞാനുൾപ്പെടെ മറ്റുപാണ്ഡവരോടു് ആകാശയാത്രാനുഭവങ്ങൾ
വർണ്ണിക്കുമ്പോൾ, അതിൽ ചേരാതെ മാറിനിന്നു പാഞ്ചാലി പ്രിയനകുലനു സാന്ദർഭികമായി ആംഗ്യം
കാണിച്ചതാണു്, പാഞ്ചാലിയോടു് ഇടഞ്ഞു അർജ്ജുനൻ നാടൊട്ടുക്കു് അലഞ്ഞുതിരിഞ്ഞു, തിരിച്ചുവന്നു
മതിഭ്രമം കാണിക്കുന്നു ചികിൽസിക്കണം! എത്രവർഷം ഇനി അവൾ കാത്തിരിക്കണം
സ്വർഗ്ഗരാജ്യത്തിലെ ദുരനുഭവമായ ഉർവ്വശീശാപം ഭാവി ജീവിതത്തിലൊരിക്കൽ അർജ്ജുനനു്
ഉപകാരമായി മാറാനും അതെങ്ങനെ സംഭവിച്ചു എന്നറിയാനും!”
</p>
          <p style="indent">“ആദ്യരാത്രിയിൽ പായക്കൂട്ടിനെത്തിയ ഒന്നാംഊഴക്കാരനെ എങ്ങനെ,
സേവനദാതാവെന്ന നിലയിൽ നിങ്ങൾ നേരിട്ടു?”, കൊട്ടാരം ലേഖിക ദ്രൗപദിയോടു് ചോദിച്ചു.
അടിച്ചേല്പിക്കപ്പെട്ട ബഹുഭർത്തൃത്വത്തിൽ പാഞ്ചാലപുത്രി പതിത്വം നേരിടുന്ന ആദ്യ ദിനങ്ങൾ. കുരുവംശ
കൊട്ടാരത്തിന്റെ അതിഥിമന്ദിരത്തിൽ കഴിയുന്ന ഇടവേള.
</p>
          <p style="indent">“അനുജന്റെ ഭാര്യയെ നിർലജ്ജം തട്ടിയെടുത്തവൻ കിടപ്പറയിൽ
എന്നോടൊപ്പമായപ്പോൾ വാചാലനായ ന്യായീകരണ ധർമ്മിഷ്ഠനായി.
ബഹുഭർത്തൃത്വത്തെക്കുറിച്ചയാളുടെ പുത്തനാഖ്യാനം കേട്ടപ്പോൾ, നിന്ദമറച്ചു വെക്കാനാവാതെ ഞാൻ
ചോദിച്ചു, “ആദ്യവിവാഹമാണോ?”. അല്ലെന്നയാൾ പറഞ്ഞപ്പോൾ, “വിവാഹമോചിതനാണോ?, അതോ
വിഭാര്യനോ?”. വാമൊഴി നിർത്തി രണ്ടുമല്ലെന്നയാൾ ആംഗ്യം കാണിച്ചപ്പോൾ ഞാൻ പിന്തുടർന്നു
ചോദിച്ചു, “നിങ്ങളെ അവൾ ഉപേക്ഷിച്ചുപോയോ, അതോ നിങ്ങൾ അവളെ വഴിയിൽ തള്ളിയോ?”
പൂക്കാരത്തെരുവിൽ മാലകെട്ടി അന്നന്നത്തെ ധാന്യം വാങ്ങുന്ന, അനാഥ രാജകുമാരിതന്നെയാണോ
നിങ്ങളുടെ ആദ്യഭാര്യ?, അരമനവിഴുപ്പു് ഞാൻ പുറത്തിട്ടപ്പോൾ, കട്ടിലിൽനിന്നും ഇറങ്ങി യുധിഷ്ഠിരൻ
മുട്ടുകുത്തി. “അരുതേ, ഭവതീ! ഈ പ്രായത്തിൽ അതൊന്നും എന്നെ ഓർമ്മിപ്പിക്കരുതേ.
നിനക്കുഞാനൊരു വിശ്വസ്തവിധേയനായിരിക്കും. മൂപ്പിളമ തർക്കം നീങ്ങി ഞാൻ രാജപദവി നേടിയാൽ
നീ ഏക റാണി”. വിളക്കൂതി, മൃദുവായി കൈ കൊടുത്തു ഞാനയാളെ കർമ്മനിരതനാക്കാൻ
എഴുന്നേൽപ്പിച്ചതോർമ്മയുണ്ടു്. എന്റെ മടിക്കുത്തിൽ പിടിച്ചു വിവസ്ത്രയാക്കുന്നതിനു പകരം,
പുറത്തുപോവുന്നതുകണ്ടു ഞാൻ സമാധാനത്തോടെ. ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ, അതാ!
നിലത്തൊരു പായവിരിച്ചുറങ്ങുന്നു ആദ്യരാത്രിയിൽ തന്നെ വിധേയവിശ്വസ്തൻ!” ജാലകത്തിനു വെളിയിൽ
പത്തു പാണ്ഡവക്കണ്ണുകൾ ദുസ്സംശയത്തോടെ പാഞ്ചാലിയെ നിരീക്ഷിച്ചുകൊണ്ടിരുന്നു.
</p>
          <p style="indent">“അഴിമതി ‘തുടച്ചു’നീക്കി അരമന അടിമുടി നവീകരിക്കുമെന്നു താങ്കൾ
ആദ്യദിനം അവകാശപ്പെട്ടല്ലോ. എന്തായി?”, കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
കായികക്ഷമതയുള്ള ആണുങ്ങളെല്ലാം കൊല്ലപ്പെട്ടിരുന്നു. കോട്ടയ്ക്കുള്ളിൽ ആൾചലനം
സാവധാനത്തിലായിരുന്നു.
</p>
          <p style="indent">“ഭരണകൂടം എന്നുറപ്പിച്ചു പറയാൻ നിലവിൽ ഞങ്ങൾ നാലഞ്ചു് പാണ്ഡവർ
മാത്രമല്ലേ ഉള്ളൂ. സിംഹാസനം പൊടിതട്ടി വൃത്തിയാക്കുന്നതു് പോലും ഞങ്ങളാണു്. പതിമൂന്നുവയസ്സിനു
മേലെ ഉള്ളവരെയെല്ലാം ദുഷ്ടദുര്യോധനൻ കുരുക്ഷേത്രയിൽ ബലികൊടുത്തില്ലേ? പതിമൂന്നിനു് താഴെയുള്ള
ജനസംഖ്യയിലാണു് ഭാവിതൊഴിലാളിമണ്ഡലം അണിയിച്ചൊരുക്കേണ്ടതു്. ഞങ്ങൾക്കും പ്രായത്തിന്റെ
പ്രശ്നമുണ്ടല്ലോ. ആരോഗ്യമുണ്ടായിരുന്ന കാലത്തു കാട്ടിൽ സാഹസികമായി അലഞ്ഞുജീവിച്ചതൊക്കെ
നിങ്ങളും വായിച്ചറിഞ്ഞിട്ടുണ്ടാവും. ആയുസ്സിന്റെ ബലത്താൽ നടന്നു വന്നു. രക്തച്ചൊരിച്ചിൽ ഇല്ലാതെ
ചെങ്കോൽ ധൃതരാഷ്ട്രരിൽ നിന്നും കൈവശപ്പെടുത്താൻ കഴിഞ്ഞതാണെന്റെ ആദ്യ നയതന്ത്ര നേട്ടം.
പോരാട്ടഭൂമിയിൽ ജയിക്കാൻ പെട്ടപാടൊന്നും ഹസ്തിനപുരി കോട്ട പിടിച്ചെടുക്കാൻ ഞങ്ങൾക്കു്
വേണ്ടിവന്നില്ല. ‘ഞങ്ങളെ കൊല്ലരുതു്, പാണ്ഡവരുടെ എന്തു് ദാസ്യവൃത്തിക്കും ഞങ്ങൾ തയ്യാർ’ എന്നു്
ധൃതരാഷ്ട്രരുടെ വ്യക്തിഗതസേവനദാതാക്കൾ ഇരുകൈകളും മലർത്തി പറഞ്ഞതു് മൊത്തം അരമനയുടെ
അനുമതിയായി. നിലവിൽ ഭരണകൂടം നേരിടുന്ന വെല്ലുവിളി ഭാര്യയുടേതാണു്. കുന്തിയെയും
ഗാന്ധാരിയെയും വനവാസത്തിനയച്ചുവേണം അവൾക്കു രാജമാതാപദവി ആവശ്യപ്പെടാൻ.
പാഞ്ചാലിക്കെതിരെ അഭിമന്യു വിധവ എത്തിയതാണു് കഷ്ടം. കൈക്കുഞ്ഞായ പരീക്ഷിത്തിനെ
കിരീടാവകാശിയായി പ്രഖ്യാപിച്ചുവേണം ഉത്തരക്കു് കൊട്ടാരത്തിൽ അവകാശത്തോടെ കാലുകുത്താൻ.
പ്രശ്നങ്ങളുടെ നടുക്കടലിലും വെള്ളിവെളിച്ചം എന്താണെന്നുവച്ചാൽ പാഞ്ചാലിയുടെ അഞ്ചു മക്കൾ
മരിച്ചതുകൊണ്ടു, ഭാവിയിൽ പരീക്ഷിത്തും അവരും തമ്മിൽ സംഘട്ടനസാധ്യത ഒഴിഞ്ഞുപോയി.
ഒരാലോചനയുമില്ലാതെയല്ലേ ഭീഷ്മർ കുരുവംശത്തിൽ ഓരോരോ കാര്യങ്ങൾ ആദ്യകാലത്തു ചെയ്തതു്.
ഇനി ശരശയ്യയിൽ ചെന്നുകണ്ടു രാജഭരണ ‘ബാലപാഠങ്ങൾ’ ഞാൻ ഭിഷ്മമുഖത്തുനിന്നു നേരിട്ടു
പടിക്കണമെന്നു കൃപാചാര്യർ! രഥമോടിക്കാനുള്ളവരെല്ലാം കൊല്ലപ്പെട്ടതുകൊണ്ടു ഭീമൻ ആയിരിക്കും
സാരഥി!” യുധിഷ്ഠിരൻ കൊട്ടാരം ലേഖികയോടല്ല സംസാരിച്ചു കൊണ്ടിരുന്നതു്. ചെന്നിയിൽ തല്ലിയും,
കാലുകൾ മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചും, സ്വയം സംസാരിക്കുകയായിരുന്നു. ജാലകത്തിന്നപ്പുറത്തു
അയാളുടെ ചേഷ്ടകൾ മറ്റു പാണ്ഡവർ നീരസത്തോടെ നോക്കി, പാഞ്ചാലി അനിഷ്ടത്തോടെ
യുധിഷ്ഠിരചേഷ്ടകളിൽ നിന്നും മുഖം തിരിച്ചു.
</p>
          <p style="indent">
            <pb n="25" ed="2023-06-27"/>
          </p>
          <p style="indent">“സ്ഥിതപ്രജ്ഞനെന്നു് മുൻവിധിയോടെ നാം കണ്ടിരുന്ന പിതാമഹനു
മാനസികപ്രശ്നം വല്ലതുമുണ്ടോ? ഭീഷ്മരുടെ ‘ആത്മഭാഷണം’ നേരിൽ കണ്ടു ഞാൻ ശരിക്കും പതറി.
ഏങ്ങലടിച്ചു കൈവീശി, ഇരുൾവീഴുമ്പോൾ ഭീഷ്മർ സ്വയം തേരോടിച്ചു പോവുന്നതു് എങ്ങോട്ടാണു്?”,
കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു. യുദ്ധമേഘങ്ങൾ തിങ്ങുന്ന സായാഹ്നം.
</p>
          <p style="indent">“അവിവാഹിതന്റെ നേരനുഭവം നിങ്ങൾ വെറുമൊരു ‘അമിത
ഭാവാഭിനയ’മായി മാത്രം വായിച്ചെടുത്തുവോ! സ്നേഹവാത്സല്യങ്ങൾ കൊതിക്കുന്ന ആ മകൻ,
പെറ്റതള്ളയോടു് ഹൃദയം തുറന്നു മിണ്ടിപ്പറയുകയല്ലേ? എട്ടുവയസ്സുവരെ വളർത്തിയശേഷമല്ലേ
കിരീടാവകാശിയാവാൻ ദേവവ്രതനെന്ന ഈ ബാലനെ ഗംഗാദേവി ഏൽപ്പിച്ചതു്. നിങ്ങളെ പോലെ
ഞാനും കണ്ടു ‘മാതൃ പുത്രസമാഗമം’ നേരിൽ. കാര്യം ചോദിക്കാനുള്ള ലഹരിയപ്പോൾ എന്റെ
ഉള്ളിലുണ്ടായിരുന്നു. അപ്പോൾ ദേവവ്രതൻ എന്ന പിതാമഹൻ പറഞ്ഞു: “ഭൂവാസിയായ നിങ്ങൾ
യുക്തിവാദിക്കു പിടികിട്ടാത്തൊരതീതലോകത്തിൽനിന്നാണു് ഞാൻ!” ഇടക്കൊക്കെ കാത്തുനിൽക്കും.
ഭഗീരഥകരാർ അനുസരിച്ചു ഭൂമിയിൽ അപ്പോൾ ഗംഗ വരും. നീരൊഴുക്കിന്റെ തിരക്കൊഴിഞ്ഞാൽ എന്നെ
കാണാൻ അവൾ സാവകാശം കണ്ടെത്തും. ഞാൻ അപ്പോൾ ആ പഴയ എട്ടു വയസ്സുകാരനാവും.
മഞ്ഞുമല ഉരുകി നദിയിൽ ജലപാതം വർധിപ്പിക്കുന്ന ഛിദ്രശക്തികളെ ചെറുക്കാനാവാതെ ഗംഗ
മടങ്ങുമ്പോൾ, ആ എട്ടുവയസുകാരൻ ഹസ്തിനപുരി ഭൂമികയിലേക്കു തിരിച്ചുവരും. സമയമെടുക്കും ‘താടിയും
തലയും നരച്ച പിതാമഹവേഷപ്പകർച്ച’ പൂർത്തിയാവാൻ! ഭൂമിയിൽ ചില ജന്മങ്ങൾ നമ്മെ പോലെയല്ല
എന്നു് മനസ്സിലാക്കിയാൽ മതി.”
</p>
          <p style="indent">
            <pb n="26" ed="2023-06-28"/>
          </p>
          <p style="indent">“പാണ്ഡു പിറന്ന കുരുവംശത്തിലെ നാറുന്ന കിടപ്പറക്കഥകൾ ‘ഹസ്തിനപുരി
പത്രിക’യുടെ മുമ്പിൽ നിങ്ങൾ കഴുകിയിട്ടു എന്തു് കാര്യം?”, മാദ്രീപുത്രനായ നകുലനോടു് ഒന്നും രണ്ടും
പറഞ്ഞു കൊട്ടാരം ലേഖികയുടെ സ്വരം കനത്തു. വിരാടയിലെ സൈനിക പാളയം.
</p>
          <p style="indent">“കഴുകിയതല്ലേ ഉള്ളു! കഴുകിയ വിഴുപ്പു ഉണക്കിമടക്കുന്ന കാര്യത്തിലേക്കു ഇനി
കടക്കാം. പന്ത്രണ്ടു കൊല്ലം കാട്ടിൽ അന്യായ ശിക്ഷ നേരിട്ടെങ്കിലും, പാണ്ഡവർ നിസ്സാരന്മാരല്ല എന്നു്
നിങ്ങൾ ധൃതരാഷ്ട്ര അരമനയിൽ ചെന്നു് അഭിപ്രായസ്വാധീനം ഉള്ളവരോടെല്ലാം പറയണം. ചുവരെഴുത്തു
പത്രപ്രവർത്തകരെ രാജധർമത്തിൽ മധ്യവർത്തി ആക്കുന്ന രീതി അടുത്ത യുഗത്തിൽ
സാർവർത്രികമാവും, ഉത്തരയുമായുള്ള വിവാഹത്തിനു് സുഭദ്രയുമൊത്തു വന്ന അഭിമന്യു പറയുന്നതു് കേട്ടു.
കുറഞ്ഞ ചെലവിൽ വലിയ കാര്യങ്ങൾ നടത്തിക്കിട്ടാൻ നയതന്ത്രവിദഗ്ദരെ ദ്വാരകയിൽനിന്നും
എഴുന്നെള്ളിച്ചുകൊണ്ടുവരുന്നതിനേക്കാൾ എളുപ്പവും ലാഭവും, മദ്യവും മദിരാക്ഷിയും കിട്ടിയാൽ
എന്തുപോക്രിത്തരത്തിനും പിന്തുണതരുന്ന നിങ്ങളെപോലുള്ളവരാണു്!”
</p>
          <p style="indent">
            <pb n="27" ed="2023-06-29"/>
          </p>
          <p style="indent">“പടിഞ്ഞാറു ദ്വാരക മുതൽ കിഴക്കു അംഗരാജ്യം വരെ, വടക്കു ഹസ്തിനപുരി
മുതൽ ദക്ഷിണാപഥം വരെ, മനുഷ്യർ മുതൽ അതിമാനുഷർ വരെ, നിങ്ങളുടെ നീണ്ടകാല വൈവിധ്യ
ആരാധകർ ഇന്നും കേൾക്കാൻ കൊതിക്കുന്ന സ്വകാര്യവാർത്ത വല്ലതുമുണ്ടോ, ഞങ്ങളുടെ ചുവരെഴുത്തു
വായനക്കാരുമായി പങ്കുവെക്കാൻ?”, പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
വസ്ത്രാക്ഷേപത്തിനുശേഷമുള്ള വേദനിപ്പിക്കുന്ന വനവാസക്കാലം.
</p>
          <p style="indent">“ഇന്നു് മുതൽ നീ പീഡകപുരുഷന്റെ അമിതാധികാരപരിധിയിൽ വരുന്ന
കേവലമൊരു പെണ്ണടിമയല്ല, നീ ഇപ്പോൾ ഉടലിലും മനസ്സിലും ആർക്കും അധിനിവേശ ഇടമില്ലാത്ത
വിധം പൂർണ സ്വതന്ത്ര എന്ന ഒരു നിശാഭാവന, ജലാശയത്തിൽ ഉച്ചക്കു് നീന്തിത്തുടിക്കുമ്പോൾ എന്നിൽ
ഉന്മാദം പടർത്തും. അതോടെ, ഈ കാരാഗൃഹത്തിൽ നിന്നു് ആരോരുമറിയാതെ ഞാൻ പുറത്തുചാടി,
കാട്ടരുവിയിൽ സ്വർണമത്സ്യമായി, പീഡകപാണ്ഡവരില്ലാത്ത വിദൂരലോകത്തിലേക്കു ഒറ്റക്കൊഴുകി
പോവും. കൂടെപോരുന്നോ നീയും!”
</p>
          <p style="indent">“നിയുക്ത രാജാവു് യുധിഷ്ഠിരനോടു് നിങ്ങൾ അപമര്യാദയായി പെരുമാറി
എന്ന ഗുരുതര പരാതി ഉയർന്നിട്ടുണ്ടല്ലോ. അരമന മാധ്യമപ്രവർത്തകക്കു് പെരുമാറ്റച്ചട്ടം ബാധകമല്ലേ?”,
കൊട്ടാരം ലേഖികയോടു് പാണ്ഡവ ഭരണകൂടത്തിലെ ചാരവകുപ്പുമേധാവി നകുലൻ ചോദിച്ചു. യുദ്ധാനന്തര
ഹസ്തിനപുരി.
</p>
          <p style="indent">“വനവാസക്കാല പാണ്ഡവരെ അഭിമുഖം ചെയ്ത പരിചയത്തിൽ ചോദിച്ചു, “ഒരു
ദശാബ്ദക്കാലം ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായിരുന്ന ഭരണപരിചയം പോരാതെ തോന്നിയതു
കൊണ്ടാണോ, ഒരിക്കലും ചെങ്കോൽ പിടിച്ചിട്ടില്ലാത്ത ഭീഷ്മരെ ശരശയ്യയിൽ കണ്ടു രാജ്യഭരണത്തിന്റെ
ബാലപാഠങ്ങൾ പഠിക്കാൻ പോവുന്നതു്?” അങ്ങനെ ഞാൻ ‘പെരുമാറ്റ ലംഘനം’ ചെയ്തെങ്കിൽ അതു്
മുഖത്തുനോക്കി പറഞ്ഞാൽ പോരെ, “ആളറിഞ്ഞുവേണം നിയുക്ത രാജാവിനോടു് സംസാരിക്കാൻ?,
ഒന്നുമില്ലാത്ത അവസ്ഥയിലും ആളും അർത്ഥവും സംഭരിച്ചു കൗരവ ഉൻമൂലനം ചെയ്തു ഹസ്തിനപുരി
പിടിച്ചെടുത്ത ‘ധർമ്മപുത്ര’രാണു് ഞാൻ എന്ന യാഥാർഥ്യം മറക്കരുതു്,” എന്നൊക്കെ എന്നോടു്
പരിഭവിക്കണോ?”
</p>
          <p style="indent">“നിങ്ങൾ എന്തു് മറുപടി പറഞ്ഞു, പ്രകോപിപ്പിക്കാൻ?” നകുലൻ ചോദിച്ചു.
</p>
          <p style="indent">“മാധ്യമപ്രവർത്തകക്കു് മാറ്റിമറിക്കാനുള്ളതല്ല ഹസ്തിനപുരി എന്ന മുൻവിധിയെ
എന്നോ മറികടന്നവളാണു് ഞാൻ എന്നു് പ്രതികരിച്ചു മുട്ടുകുത്തി. കൈമുത്തി,
പ്രസന്നമുഖത്തോടെയാണല്ലോ യുധിഷ്ഠിരൻ പിന്തിരിഞ്ഞതു്?”
</p>
          <p style="indent">
            <pb n="28" ed="2023-06-30"/>
          </p>
          <p style="indent">“പാരിതോഷികമായി ഓരോ ജന്മദിനത്തിലും കിട്ടുന്ന എഴുത്താണികളൊന്നും
ഉപയോഗിക്കാനാവില്ലെന്നു എന്തോ ദുരൂഹമായി മഹാകവി ആവർത്തിക്കുന്നുണ്ടല്ലോ. എന്താണതിന്റെ
ഉള്ളറ രഹ സ്യം? ഇപ്പോൾ കവി എഴുതുന്നതു് കുരുവംശത്തിന്റെ നൂറ്റാണ്ടുകൾ വരുന്ന ജീവചരിത്രവും,
അതിൽത്തന്നെ നാലിൽ ഒരു ഭാഗം മഹാഭാരതയുദ്ധവുമല്ലേ. അപ്പോൾ എഴുത്താണി ഒന്നുമതിയോ?”
കൊട്ടാരം ലേഖിക ചാർവകനോടു് ചോദിച്ചു. മലയടിവാരത്തിൽ മഹാകവിയുടെ തിരക്കുപിടിച്ച ആശ്രമം
സന്ദർശിച്ചു മടങ്ങിവരികയായിരുന്നു ഇരുവരും. ശിഷ്യന്മാർ കാര്യം വിശദീകരിക്കാതെ അവരേറ്റെടുത്ത
ജോലി തുടരുകയായിരുന്നു.
</p>
          <p style="indent">“യുദ്ധം കഴിഞ്ഞു ഹസ്തിനപുരിയിൽ വംശീയഭരണം കൗരവരിൽനിന്നും
പാണ്ഡവരിലേക്കു മാറിയപ്പോൾ ഞങ്ങൾ ചരിത്ര രചന നേരിടാവുന്ന പാണ്ഡവ ഇടപെടലുകൾ
എന്തൊക്കെ പ്രതീക്ഷിക്കണമെന്നു ചർച്ചചെയ്തു. അപ്പോഴും, പിന്നീടും ഉയർന്ന പ്രതികരണങ്ങളിൽ
ഒന്നായിരുന്നു ഇപ്പോൾ ഇതിഹാസകവി ഉപയോഗിക്കുന്ന എഴുത്താണിയുടെ സവിശേഷ പിൻബലം
ഇനിയും കവിക്കു് കിട്ടേണ്ടിവരും പുതുപാണ്ഡവ ഭരണകൂടം, കവിയുടെ കുരുവംശആഖ്യാനത്തിൽ
പാണ്ഡവാഭിമുഖ്യം ശക്തിപ്പെടുത്താൻ പാഞ്ചാലിയിലൂടെ കവിയിൽ സമ്മർദ്ദം ചെലുത്തുമ്പോൾ,
ഒരുപാടൊരുപാടു് നിർണ്ണായക വാക്കുകളും ഖണ്ഡികകളും, എന്തിനു മൊത്തം ആഖ്യാനരീതി തന്നെ
പാണ്ഡവർക്കു് അനുകൂലമായി മാറ്റേണ്ടിവരും എന്നാണു് ഞങ്ങൾ സംശയിക്കുന്നതു്. നിലവിൽ കവി
ഉപയോഗിക്കുന്ന മയൻ നിർമ്മിത എഴുത്താണിക്കൊരു സാങ്കേതിക മികവു് നേരത്തേ
കിട്ടിയിട്ടുണ്ടു്—ഇതുവരെ എഴുതിയ ഭാഗങ്ങൾ പാണ്ഡവസമ്മർദ്ദത്തിൽ മാറ്റാൻ നേരം, ഇതിഹാസത്തിന്റെ
ഓലക്കെട്ടുകൾ മുഴുവൻ നശിപ്പിക്കാതെ തന്നെ വിവാദഭാഗം മാത്രം മായ്ച്ചുകളയാൻ അങ്ങനെ സാധ്യ
തയുണ്ടെന്നതാണു് മയൻ നിർമ്മിത എഴുത്താണിയുടെ സവിശേഷത. വരുംകാലത്തിൽ,
നിങ്ങളെപ്പോലുള്ള മാധ്യമപ്രവർത്തകർക്കും വേണ്ടിവരും, എഴുതിയതു് എളുപ്പം മായ്ച്ചു പുതുആഖ്യാന
നിർമ്മിതി എളുപ്പമാക്കാൻ തുണക്കുന്നൊരു എഴുത്താണി—മയൻ നിർമ്മിച്ചാലും മനുഷ്യൻ നിർമ്മിച്ചാലും,
പുതുഭരണകൂടങ്ങളെ പേടിക്കുമ്പോൾ പ്രത്യേകിച്ചും.”
</p>
        </div>
        <!--end of "section 6.0/.6"-->
      </div>
      <!--end of "chapter 6/0"-->
      <!--END OF CHAPTER 6/0-->
      <div prev="6" next="8" type="chapter" n="7" xml:id="chp7">
        <head type="chaphead">ഭാഗം പതിമൂന്നു്</head>
        <div type="lsection">
          <p style="noindent">“പാണ്ഡവരുടെ തർക്കപിതൃത്വം ഇനിയും തീർപ്പായില്ലെ?”, കൊട്ടാരം
ലേഖിക സംശയത്തോടെ മുൻമഹാറാണി കുന്തീദേവിയെ നോക്കി. പാണ്ഡവർ ഹസ്തിനപുരി അരമനയിൽ
അധിനിവേശം ചെയ്ത കുരുക്ഷേത്രാനന്തരകാലം.
</p>
          <p style="noindent">“വാനപ്രസ്ഥത്തിനു് ഞാൻ പടിയിറങ്ങും മുമ്പു് മനഃസാക്ഷിയെ ഒന്നു്
സ്വസ്ഥമായി ഉറങ്ങാൻ അനുവദിക്കണം എന്ന തോന്നലിലാണു്, സത്യം വെളിപ്പെടുത്താൻ ഈ അഭിമുഖം
തരുന്നതു്. ഷണ്ഡപാണ്ഡുവുമൊത്തു ഞാനും മാദ്രിയും അയാൾ വരുത്തിവച്ച ദുരിതജീവിതത്തിൽ കാട്ടിൽ
യാതന അനുഭവിക്കുന്ന കാലം. കായികക്ഷമതയോ ഇച്ഛാശക്തിയോ ഇല്ലാത്ത ദുർബലനായ പാണ്ഡു,
തറയിൽ പായ വിരിച്ചുകിടന്ന ഓർമ്മ. ഞങ്ങൾ രണ്ടു യുവതികൾ മാതൃത്വം എന്ന പെണ്ണവകാശത്തിനു
വഴിവിട്ട രതി നോക്കുകയാണു്. സമീപത്തെ സന്യസ്ഥാശ്രമങ്ങളിൽ സേവനമുണ്ടായിരുന്നതുകൊണ്ടു്
ആശ്രമാചാര്യനുമായി അടുത്തു. സഹായം ആശ്രമത്തിൽ നിന്നു് കിട്ടി. അവിടെ പതിവായി
പോവുന്നതിനിടയിൽ അരുതാത്തതെന്തോ ഉടലിൽ സംഭവിച്ചു എന്ന തിരിച്ചറിവിൽ, പിറ്റേന്നു് പോവാതെ
ഇരിക്കുമ്പോൾ ആശ്രമത്തിൽ നിന്നൊരു ‘ഹംസം’ “ഉടൻ വരൂ” എന്ന അടിയന്തിരസന്ദേശം കൈമാറി.
വഴങ്ങിയില്ലെങ്കിൽ ‘ആചാര്യസംയോഗം’ പൊതു സമൂഹം അറിയുമെന്ന ഭീഷണിയിൽ പോയി വീണ്ടും
വഴങ്ങി. ആശ്രമത്തിൽ വിശ്വസ്തഅനുയായികൾക്കും ഞങ്ങൾക്കുമേൽ ഉടലധിനിവേശം ഉണ്ടായി
എന്നതൊരു അനുബന്ധവസ്തുത. ഒന്നും ഞങ്ങൾ ഈ ഘട്ടത്തിൽ മറച്ചുപിടിക്കുന്നില്ല. മാദ്രിയും ഞാനും
ഈ പീഡനപർവ്വം പാണ്ഡുവിനെ അറിയിച്ചതു് വേറൊരു വിധത്തിലായി. കുട്ടികളില്ലാതെ പാണ്ഡു
മരിച്ചുപോയാൽ കുരു വംശചരിത്രത്തിൽ നിന്നു് നാം എന്നെന്നേക്കുമായി തുടച്ചുമാറ്റപ്പെടുമെന്ന ഭീതിത
ഓർമ്മപ്പെടുത്തലിൽ, വിവാഹബാഹ്യ സ്രോതസ്സുകൾ വഴി ബീജസംഭരണത്തിലൂടെ മാതൃത്വം സാധ്യമാക്കൂ
എന്നു ഞങ്ങളോടു് ആ ദുർബലനിമിഷത്തിൽ പാണ്ഡു കെഞ്ചുന്ന അവസ്ഥയുണ്ടായി. ഗർഭപാത്രത്തിന്റെ
നിലവിളി പാണ്ഡു കേൾക്കുന്നില്ലെങ്കിൽ, വായിൽ തുണിതിരുകി കൊല്ലാൻ പദ്ധതിയുണ്ടായിരുന്നു. അതു്
വേണ്ടിവന്നില്ല. കാര്യം രതിനയതന്ത്രത്തിലൂടെ തന്നെനേടി. ഞങ്ങൾ കുളിച്ചു പൂചൂടി
സന്യസ്ഥആശ്രമങ്ങളിൽ നിത്യസന്ദർശകരായി ആചാര്യനെയും അനുയായികളെയും നിയന്ത്രിത
ഉടലാനന്ദംവഴി കീഴ്പ്പെടുത്തി വരച്ചവരയിൽ അവരെ വീഴ്ത്തി. അങ്ങനെ ഞാൻ മൂന്നു പ്രസവിച്ചു. മാദ്രി കുറച്ചു
വൈകി, എന്നിട്ടും ഇരട്ട പെറ്റു. ആചാര്യന്റെ ആത്മീയ പിന്തുണയോടെ, മനുഷ്യനേത്രങ്ങൾക്കു
പിടികിട്ടാത്ത അതീത ശക്തികളാണു് പാണ്ഡവ പിതാക്കൾ എന്നൊരു കെട്ടുകഥ സമർത്ഥമായി
പൊതുമണ്ഡലത്തിൽ ഞങ്ങൾ എത്തിച്ചു. ആശ്രമാചാര്യന്റെ ആദ്യപീഡനശ്രമത്തെ ഞങ്ങൾ,
ആസ്വാദനരതിയിലേക്കും, പാവനമാതൃത്വത്തിലേക്കും പറിച്ചുനട്ടശേഷം പാണ്ഡുവിനു് അധികം കിടന്നു
നരകിക്കാതെ മരിക്കാൻ നേരിയതോതിൽ ബലപ്രയോഗവും ഞങ്ങൾ ഏറ്റെടുത്തു. ഭൂതകാലസത്യം
കുമ്പസാരത്തിലൂടെ ആരാധകരെ അറിയിക്കുന്നതിൽ ഇപ്പോൾ ആ ശ്വാസമുണ്ടു്. ഇനിയെനിക്കു്
തലമുണ്ഡനം ചെയ്തു വനവാസത്തിനു തയ്യാറെടുക്കണം. വിട!”
</p>
          <p style="noindent">
            <pb n="2" ed="2023-07-03"/>
          </p>
          <p style="indent">“ശുചിമുറിമാലിന്യമൊക്കെ അടിച്ചുവാരി തലച്ചുമടായി കൊണ്ടുപോവുന്ന ആ
ഭംഗിയുള്ള സ്ത്രീ ആരാണമ്മാ?”, വിടർന്ന കണ്ണുകളുള്ള കുട്ടി ചോദിച്ചു.
</p>
          <p style="indent">“അതൊരടിമയാണു് മോനേ. യുവരാജാവു് ദുര്യോധനൻ ശിക്ഷ
കൊടുത്തിരിക്കയാണു്”, അമ്മ ആശ്വസിപ്പിച്ചു.
</p>
          <p style="indent">“മാലിന്യം ചുമക്കുന്ന അടിമയാവാൻ മാത്രം എന്തു് തെറ്റു് ആ സ്ത്രീ ചെയ്തു,
അമ്മാ?”.
</p>
          <p style="indent">“മദ്യ ലഹരിയിൽ ഭർത്താക്കന്മാർ അവളെ കൗരവരുമായി
പ്രകൃതിവിരുദ്ധരതിക്കു് നിർബന്ധിച്ചപ്പോൾ, എതിർക്കാതെ വഴങ്ങി. അതുകണ്ട യുവരാജാ ദുര്യോധനൻ
അവൾക്കു കൊടുത്ത മാതൃകാപരമായ ശിക്ഷ.”
</p>
          <p style="indent">
            <pb n="3" ed="2023-07-04"/>
          </p>
          <p style="indent">“നിങ്ങൾ ചൂതാട്ടസഭയിൽ വസ്ത്രാക്ഷേപം ചെയ്യപ്പെടുമ്പോൾ, മൂകസാക്ഷി
ആയിരുന്ന രാജപ്രമുഖരെ, അധികാരത്തിൽ വരാൻ അവസരം കിട്ടുന്നകാലത്തു പരസ്യവിചാരണ
ചെയ്യുമെന്നക്കാലത്തൊരഭിമുഖത്തിൽ നിങ്ങൾ വിങ്ങിപ്പൊട്ടി പറഞ്ഞിരുന്നില്ലേ? എന്തായി?”, കൊട്ടാരം
ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കുരുക്ഷേത്ര കഴിഞ്ഞു പുതുപാണ്ഡവ ഭരണകൂടം അധികാരത്തിൽ
കയറിയ നാളുകൾ ആ “കാഴ്ച കണ്ടു മുഖംതാഴ്ത്തി ഇരുന്നവരിൽ ഇന്നു് ജീവിച്ചിരിപ്പുള്ളതു് എന്റെ
ഭർത്താക്കന്മാർ മാത്രം!”
</p>
          <p style="indent">“ഹസ്തിനപുരി കർഷകരുടെ ധാന്യപ്പെട്ടിയിൽനിന്നും മോഷ്ടിച്ചിട്ടാണു് പ്രകൃതി,
അക്ഷയപാത്രം നിറക്കുന്നതെന്നു പാഞ്ചാലി പ്രാക്കു് പറയുന്നതിൽ കാര്യമുണ്ടോ? അക്ഷയപാത്രം എന്ന
‘പാപക്കനി’യിൽ പങ്കു വേണ്ടെന്ന നിലപാടിൽ, അത്താഴപ്പട്ടിണിയുമായി അവൾ അന്തിയുറങ്ങുന്നതിൽ
ഖേദമില്ലേ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
</p>
          <p style="indent">“ഈ ‘അക്ഷയപാത്രം’ ശരിക്കും പറഞ്ഞാൽ ഒരു വിസ്മയമാണു്. നിങ്ങൾ ഒന്നു
കയ്യിട്ടു നോക്കൂ: ഒഴിഞ്ഞ ഒരു ‘പാത്രം’ അല്ലേ? ഇനി ഞാൻ കയ്യിട്ടാൽ? അപ്പവും വീഞ്ഞും! ഇപ്പോൾ
മനസ്സിലായല്ലോ എന്താണു് മനുഷ്യൻ സത്യസാക്ഷിയാവുന്ന ദിവ്യാത്ഭുതമെന്നു? പാഞ്ചലിക്കതു്
വ്യക്തമാവാത്തതിനു് വേറെ കാരണമുണ്ടു്—കൗരവ സ്ത്രീകൾക്കു കഴിക്കാൻ ധൃതരാഷ്ട്രർ,
ഹിമാലയതാഴ്‌വരയിലെ തോട്ടങ്ങളിൽനിന്നും വാങ്ങിക്കൊടുത്ത ഉണക്കപ്പഴങ്ങൾ ദുര്യോധനൻ, ദൂതൻ വഴി
പതിവായി പ്രിയപാഞ്ചാലിക്കെത്തിച്ചു കൊടുക്കുന്നുണ്ടു്. അതു് കഴിക്കുന്നവൾ ‘അക്ഷയപാത്ര’ത്തിലെ
അപ്പവും വീഞ്ഞും എന്തിനു ഞങ്ങളോടൊപ്പം, അല്ലേ?” ഊട്ടുപുരയിൽ വട്ടംചുറ്റിയിരുന്നു വനവാസക്കാല
ജീവിതം ആസ്വദിക്കുകയായിരുന്നു പാണ്ഡവർ. ഉച്ചനേരത്തു ജലാശയത്തിൽ അപ്സരസ്ത്രീകൾക്കൊപ്പം
നീന്തിത്തുടിക്കാൻ പാഞ്ചാലി പോയനേരം.
</p>
          <p style="indent">
            <pb n="4" ed="2023-07-05"/>
          </p>
          <p style="indent">“ചിതയിലെ ചാരത്തിൽ വെക്കാൻ ഈ പൂക്കൾ സ്വീകരിക്കൂ. മറ്റു പാണ്ഡവർ
പക്ഷേ, അറിയരുതു്!”, വാടിയ ഇലയിലൊരു പൊതി, തോളിലെ ഭാണ്ഡത്തിൽനിന്നെടുത്തു ഭീമൻ, ഒരു
കൊച്ചുകുട്ടിയുടെ മുഖഭാവത്തോടെ കൊട്ടാരം ലേഖികക്കു് കൈമാറി. മലനിരകളിലേക്കുള്ള ചെങ്കുത്തായ
നടവഴിയിൽ കുഴഞ്ഞുവീണു നിര്യാതയായ പാഞ്ചാലിയുടെ ശവസംസ്കാരം ബഹിഷ്കരിച്ച പാണ്ഡവരെ
പിന്തുടർന്നെത്തിയതായിരുന്നു കൊട്ടാരം ലേഖിക. സന്ധ്യ മയങ്ങുന്ന നേരം.
</p>
          <p style="indent">“മലഞ്ചെരുവിലെ ആദിവാസിസ്ത്രീകൾ തുണച്ചപ്പോൾ, ഓരോ കുടിലിൽനിന്നും
ഉണക്കവിറകു സംഭരിക്കാൻ എളുപ്പമായി. കല്യാണസൗഗന്ധികം നിങ്ങളുടെ ഓർമ്മസഞ്ചിയിൽ തന്നെ
ഇരിക്കട്ടെ പാഞ്ചാലിക്കിനി പ്രണയപുഷ്പങ്ങൾ ആവശ്യമില്ല അവൾ സ്വയം ഒരു ചെമ്പകപ്പൂവായി
ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ടാവും! അത്ര വിചിത്രമല്ലേ നാമൊക്കെ ജീവിച്ചുപോരുന്ന ഈ ലോകം!”
</p>
          <p style="indent">“ആരാണവർ!” ആരോരും കൂടെയില്ലാതെ പടിയിറങ്ങുന്നവരെ നോക്കി
കൊട്ടാരം ലേഖിക, കാഴ്ചകണ്ടു വിശ്വസിക്കാനാവാതെ അരമനയുടെ യുവവക്താവിനോടു് ചോദിച്ചു.
“അവരെ യാത്രയാക്കാൻ പാണ്ഡവർ ആരെയും പിന്നിൽ കാണുന്നില്ലല്ലോ”. യുധിഷ്ഠിര ഭരണകാലം.
</p>
          <p style="indent">“ഓ അതോ! ഭിന്നശേഷിക്കാരും വയോജനങ്ങളും ആയി നാലുപേർ.
അരമനവാസം സ്വയം ഉപേക്ഷിച്ചു ജീവിതസായാഹ്നം സമാധാനത്തോടെ കഴിയാൻ കാട്ടിലേക്കു്
പോവുകയാണവർ. അങ്ങനെ വനവാസ കീഴ്‌വഴക്കം കുരുവംശത്തിൽ ഉണ്ടെന്നു കൊട്ടാരം ലേഖികയായ
നിങ്ങൾക്കറിയാമല്ലോ. സത്യവതി, അംബിക, അംബാലിക എന്നിവരൊക്കെ ഇതുപോലെ
പോയവരാണു്. ഈ നാലുപേർ, ഗാന്ധാരി, ധൃതരാഷ്ട്രർ, കുന്തി, വിദുരർ, അരമനജീവിതത്തിന്റെ
കാലാവധി പൂർത്തിയായതായി രാജാവിനെ കണ്ടു അറിയിച്ചു. കൂടുതൽ ഒന്നും ഞങ്ങൾ ചെയ്യേണ്ട
കാര്യമില്ല. വനവാസത്തിനു പോകുവാൻ തീരുമാനം എടുത്തതോടെ അവരുടെ ദിനചര്യയിൽ ഭരണകൂടം
പിടിവിട്ടു. ഇനി അവരായി അവരുടെ പാടായി. വന്യമൃഗ ആക്രമണത്തിലോ കാട്ടുതീയിലോ അവർ
മരണപ്പെട്ടു എന്നു് വിശ്വാസയോഗ്യമായ വിവരം കിട്ടിയാൽ, ബന്ധുക്കൾ ശ്രാദ്ധം ചെയ്യും അതോടെ അവർ
ഹസ്തിനപുരി ചരിത്രത്തിന്റെ ഭാഗമായി. നിങ്ങളെന്താ ഒരു പുതുകൊട്ടാരം ലേഖികയുടെ ആദ്യ ജോലിദിനം
പോലെ പകച്ചനോട്ടം! പുതിയ നിയമനം? അപ്പോൾ ഇതിനുമുമ്പുണ്ടായിരുന്ന കൊട്ടാരം ലേഖിക
ഞങ്ങളോടു് യാത്ര പോലും പറയാതെ നാട്ടിലേക്കു് തിരിച്ചുപോയോ?” കുരുക്ഷേത്ര യുദ്ധവിജയത്തിന്റെ
വാർഷിക ആഘോഷം ഇത്തവണ കേമമാക്കാൻ പൊതുസമൂഹത്തിന്റെ അസാധാരണ യോഗം
വിളിച്ചിരിക്കയായിരുന്നു പുതിയ വക്താവു്.
</p>
          <p style="indent">“പരിത്യാഗികളെന്നു സ്വയം വിശേഷിപ്പിച്ചു, ഈ മിതശീതോഷ്ണ താഴ്‌വരയിൽ
നിങ്ങൾക്കെല്ലാം സുഖവാസം! അവനവന്റെ ജൈവമാലിന്യം സംസ്കരിക്കുന്ന കെട്ടപണി
അടിമപ്പെണ്ണിനെക്കൊണ്ടു് ചെയ്യിക്കുന്നു. ഇതൊക്കെ എവിടെ കേട്ട ന്യായമാണു്?” കൊട്ടാരം ലേഖിക
ആശ്രമ കാര്യദർശിയോടു് ചോദിച്ചു.
</p>
          <p style="indent">“തൃഷ്ണ ത്യജിച്ചവരല്ലേ ഞങ്ങൾ? പരസ്ത്രീകളെ മാതാവായി കരുതുന്നില്ലേ?
അസത്യം പറയാൻ ഞങ്ങൾക്കു് നാവു് ചലിക്കുമോ? ധനം ആഗ്രഹിക്കുമോ? ഭൌതിക വസ്തുക്കളോടുളള
മോഹമാകുന്ന ‘മായ’യിൽ ഞങ്ങൾ അകപ്പെടുമോ? അതാണു് സർവ്വസംഗ പരിത്യാഗി. സന്യസ്തആശ്രമ
സമുച്ചയത്തിലെ ശുചിമുറിമാലിന്യങ്ങൾ നീക്കാൻ നിയോഗം അടിമപ്പെണ്ണിനാണു് കൗരവരാജകുമാരൻ
കല്പിച്ചുകൊടുത്തിരിക്കുന്നതു. ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി എന്ന പൂർവ്വാശ്രമം അടയാളപ്പെടുത്തലൊന്നും
കേട്ടു് പരിത്യാഗികൾ കുലുങ്ങില്ല. തോളിൽ മാറാപ്പു വീഴാൻ മാളിക തടസ്സമല്ല! പ്രപഞ്ചദുരൂഹതയെക്കുറിച്ചു
പേക്കിനാവു് കാണുന്ന ഞങ്ങൾക്കൊരു നീണ്ടകാല കരാറുണ്ടു്—സംരക്ഷകനായ ദുര്യോധനനുമായി.
മർത്യജന്മത്തിന്റെ വ്യർത്ഥതയെ കുറിച്ചു് ഞങ്ങൾ ചിന്തിക്കുമ്പോഴും, ഒരു മൂന്നാംകണ്ണു് പാണ്ഡവ
വസതിയിലേക്കായിരിക്കണം. ജാഗ്രതാ നോട്ടം തെറ്റിയാലവർ, കുരുവംശത്തിന്റെ തൽസ്ഥിതിയെ
ഒറ്റുകൊടുക്കും—അതാണവൻ മുന്നറിയിപ്പായി ഞങ്ങളോടു് പറഞ്ഞതു്. അതു് ഞങ്ങൾ പാലിക്കും!”
</p>
          <p style="indent">
            <pb n="5" ed="2023-07-06"/>
          </p>
          <p style="indent">കുരുവംശപ്പെരുമയിൽ കിരീടാവകാശി ദുര്യോധനൻ എക്കാലത്തേക്കുമായി
കൗരവ രാജസഭയിൽ നിങ്ങളെ അടയാളപ്പെടുത്തിയതു് അടിമകൾ എന്നല്ലേ. അതൊക്കെ
ഓർക്കുമ്പോൾ ഇപ്പോഴും വേദന തോന്നുന്നുണ്ടോ?”, മഹാറാണി പാഞ്ചാലിയോടു് കൊട്ടാരം ലേഖിക
ചോദിച്ചു. ഭരണമാറ്റത്തിന്റെ ഒച്ചയും ബഹളവും നിലക്കാത്ത അന്തഃപുരം.
</p>
          <p style="indent">“സ്വസ്ഥതയില്ലായിരുന്ന ഇന്ദ്രപ്രസ്ഥക്കാലത്തു അഞ്ചു കുട്ടികൾക്കു് എന്റെ
ബഹുഭർത്തൃത്വ ദാമ്പത്യം ജന്മം നൽകി. പക്ഷേ, വ്യാഴവട്ടക്കാല വനവാസത്തിൽ കുട്ടികൾ
ഉണ്ടാവാഞ്ഞതിനു പ്രകൃതിയോടു നന്ദിയുണ്ടു്. അല്ലെങ്കിൽ, ആ കുട്ടികൾ കഥാവശേഷനായ ദുര്യോധനന്റെ
‘വ്യക്തിമുദ്ര’ പതിഞ്ഞ ഹസ്തിനപുരിയിൽ അവർ ‘അടിമവംശം’ എന്നറിയപ്പെടുമായിരുന്നുവോ!’
</p>
          <p style="indent">“കേട്ടപ്പോൾ ഉള്ളം പൊള്ളി. എങ്ങനെ പൊളിച്ചടുക്കും നൂറ്റുവരുടെ നുണ?”,
കൊട്ടാരം ലേഖിക ചോദിച്ചു. ‘പാണ്ഡവർ’ എന്ന അരമന അംഗീകാരം പ്രതീക്ഷിച്ചു ഹസ്തിനപുരി കൊട്ടാര
സമുച്ചയത്തിൽ എളിമയോടെ കഴിയുന്ന സംഘർഷദിനങ്ങൾ.
</p>
          <p style="indent">“കൗരവർ കരുതിക്കൂട്ടി കുന്തിയുടെ കുട്ടികളെക്കുറിച്ചു നുണ പറയുകയാണെന്നു
ഞാൻ കരുതിയിട്ടില്ല. സ്ത്രീക്കു് മാതൃത്വം ഒരവകാശമെന്നു തോന്നുന്നെങ്കിൽ പ്രത്യുൽപ്പാദനം
കാര്യക്ഷമമായി സംഭവിക്കുന്ന ദാമ്പത്യം ഉണ്ടായേ തീരൂ എന്നും ഇല്ല. കായികവെല്ലുവിളി നേരിടുന്ന
ഭർത്താവിനു് പ്രത്യുൽപ്പാദനം ചെയ്യാനുള്ള ശേഷിയില്ലെന്നറിഞ്ഞ ഭാര്യ, ബദൽ പുരുഷബീജ ലഭ്യത
തേടേണ്ടേ? പ്രകൃതി സമ്മാനിച്ച ഗർഭപാത്രത്തിന്റെ വിലാപം അവൾ അവഗണിക്കാമോ? പൂചൂടി
ആൺവേട്ടക്കിറങ്ങുക എന്നതല്ലേ പ്രായോഗികപരിഹാരം? വൈവിധ്യ പുരുഷസ്രോതസ്സുകളിൽനിന്നും
ഉത്തമബീജസമ്പാദനം കുന്തിയും മാദ്രിയും (അവളുടെ നാമം എന്നെന്നും വാഴ്ത്തപ്പെടട്ടെ) ഉറപ്പാക്കിയെന്നു
കൗരവർ നേരത്തേ തിരിച്ചറിഞ്ഞുവെങ്കിൽ അതൊരു പ്രതിഷേധാർഹമായ സംഭവമാണോ?
വളർന്നുവലുതായി വിവാഹം കഴിക്കുമ്പോൾ നൂറ്റുവരിലും ചിലർ നേരിടാവുന്നതല്ലേ ഷണ്ഡത്വം?”
</p>
          <p style="indent">“ചൂതാട്ടം നിയമവിധേയമാക്കുമെന്നോ? പതിമൂന്നുകൊല്ലം മുമ്പു് ആനപ്പുറത്തു
ആട്ടം കാണാൻ വന്ന നിങ്ങൾ, രാത്രി കഴിഞ്ഞപ്പോൾ അടിമകളായി കാട്ടിലേക്കു് പോവേണ്ടിവന്ന
ശപിക്കപ്പെട്ട ആ കളി, ദുര്യോധനഉത്സാഹത്തിൽ പിൽക്കാലത്തു നിരോധിച്ചതു് അന്നെത്ര
പ്രശംസിച്ചതാണു് ചാർവാകനുൾപ്പെടുന്ന പ്രബുദ്ധപൊതു സമൂഹം?” കൊട്ടാരം ലേഖിക
പാണ്ഡവവക്താവിനെ നേരിട്ടു.
</p>
          <p style="indent">“അതിവൈകാരികത! ഇതാണു് മാധ്യമ തകരാറു. ഉചിതമല്ല ചൂതാട്ടം
എന്നതൊരു പുതുനിരീക്ഷണമൊന്നുമല്ല—പരിഷ്കൃതസമൂഹം ചൂതാട്ടത്തെ കാണേണ്ടതു്, ഇന്ദ്രപ്രസ്ഥം
ചക്രവർത്തിനിക്കു് ഉടുതുണി നഷ്ടപ്പെട്ടുവോ, നഗ്നപാദനായി യുധിഷ്ഠിരൻ വനവാസത്തിനു
പോവേണ്ടിവന്നുവോ എന്നൊന്നും കൊട്ടാരകഥകൾ നോക്കിയല്ല. ഉള്ളതു് പണയം വച്ചു,
സ്വത്തുപോയാൽ ഭാര്യയെ പണയം വച്ചു കളിക്കും. ഇല്ലാത്തവർ രക്തരഹിതസ്വത്തു കൈമാറ്റം
കണ്ടാസ്വദിക്കും. ഭരണകൂട സൗകര്യങ്ങൾ വരിനിന്നും അവകാശമായും വേതനമായും കൈപ്പറ്റുന്നവർക്കു
ചൂതാട്ടത്തിനു യോഗ്യതയില്ല എന്നു് നിബന്ധനവക്കുന്നതോടെ ഒഴിവാവില്ലേ ചൂഷകമുദ്രയിൽനിന്നും
ഞാനും നിങ്ങളും ഉൾപ്പെടുന്ന വൻകൊള്ള സംഘം?”
</p>
          <p style="indent">
            <pb n="6" ed="2023-07-07"/>
          </p>
          <p style="indent">“അധിനിവേശകൗരവർക്കു നഗരകവാടത്തിൽ പ്രവേശനം നിഷേധിച്ച
പ്രബുദ്ധ ഇന്ദ്രപ്രസ്ഥംവാസികൾ, ഇപ്പോഴും നിങ്ങൾക്കെതിരെ ചാർവാകനേതൃത്വത്തിൽ പ്രക്ഷോഭം
തുടരുന്നല്ലോ. പിഴച്ചുവോ ദുര്യോധനന്റെ ചൂതാട്ടം?”, കൊട്ടാരം ലേഖിക ഭരണകൂടവക്താവിനോടു് ചോദിച്ചു.
പാണ്ഡവർ വനവാസത്തിനുപോയ അശാന്ത ദിനങ്ങൾ.
</p>
          <p style="indent">“ഇന്ദ്രപ്രസ്ഥക്കാരുടെ തെറ്റിദ്ധാരണ നീക്കും. പാണ്ഡവരെ കാട്ടിലേക്കയച്ചതു്
സ്വത്തു പണയംവച്ചു കളിച്ചതിനൊന്നുമല്ലെന്നു തുറന്നുപറയും. വസ്ത്രാക്ഷേപം പെൺതട്ടിപ്പെന്നു
ലോകമനഃസാക്ഷിക്കു മുമ്പിൽ ദുര്യോധനൻ അറിയിക്കും. ബഹുഭാര്യാത്വം സമ്മതിക്കുന്ന ഹസ്തിനപുരി
നിയമസംഹിത, ബഹുഭർത്തൃത്വം ശിക്ഷാർഹമായി കാണുന്നുണ്ടു്. അപ്പോൾ നിങ്ങൾ ചൊടിച്ചു ചോദിക്കും,
പത്തുവർഷമായി ലോകം മുഴുവൻ സ്വാഭാവികമായി സ്വീകരിച്ച പാഞ്ചാലിയുടെ ബഹുഭർതൃത്വം
എന്തുകൊണ്ടു് കൗരവർ ഇതുവരെ അറിഞ്ഞില്ല? അറിയാമായിരുന്നു, പക്ഷേ, വധുവുമൊത്തവർ
ഹസ്തിനപുരിയിൽ കഴിഞ്ഞ ഇടവേളയിൽ അവൾ പരസ്യമായി പറഞ്ഞില്ല! ചൂതാട്ടസഭയിൽ
അല്പവസ്ത്രയായി, ക്ഷണിക്കപ്പെടാതെ ഇടിച്ചുകയറിവന്ന ഉടൻ അവൾ ദുര്യോധനനോടു് തട്ടിക്കയറി,
“നിലത്തു കുന്തിച്ചിരിക്കുന്ന അഞ്ചു അർദ്ധനഗ്നർ എന്റെ ഭർത്താക്കന്മാർ! അവർ എന്തു് തെറ്റു് ചെയ്തു
ഇങ്ങനെ അപമാനിക്കപ്പെടാൻ? അഭിജാത ചൂതാട്ട സദസ്സു് അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു. ഇന്ദ്രപ്രസ്ഥം
മഹാറാണിപട്ടം നഷ്ടപ്പെട്ടു സാധാരണ പൗരയായി മാറിയ പാഞ്ചാലി ഇതാ, ഞങ്ങൾക്കു് മുമ്പിൽ
കുറ്റസമ്മതം ചെയ്യുന്നു, ഇവർ എന്റെ ഭർത്താക്കന്മാർ! വ്യക്തതക്കായി ചോദ്യം ആവർത്തിച്ചപ്പോൾ
അവൾ അതാ നെഞ്ചിൽ കൈവച്ചുപറയുന്നു ഓരോരുത്തരിൽനിന്നും എനിക്കു് കുട്ടി ഉണ്ടു്. ബഹുഭർതൃത്വം
ഹസ്തിനപുരിയിൽ നിയമവിരുദ്ധമെന്നു് നിനക്കറിയാമോ എന്നു് കൃപാചാര്യൻ ഇടപെട്ടപ്പോൾ,
“അതിനെന്താ ഞങ്ങൾ ഇന്ദ്രപ്രസ്ഥം രാജസൂയ ചക്രവർത്തികുടുംബം”. ഇത്രയും പോരെ അവൾക്കു നേരെ
തിരിയാൻ. “കല്ലെറിയൂ ആ പാപിയെ” എന്നട്ടഹസിക്കാൻ. എന്നാൽ സമാധാനപ്രിയനായ ദുര്യോധനൻ
പുഞ്ചിരിയോടെ പറഞ്ഞു, പ്രകോപനമരുതു് സ്ത്രീസുരക്ഷ നാം പാലിക്കും മാതൃകാപരമായി അവളെയും
പാണ്ഡവരെയും വ്യാഴവട്ടക്കാലം കാട്ടിലേക്കയക്കും. അർജ്ജുനൻ ഒഴികെ നാലുപേർ ഭർത്താക്കന്മാർ
അല്ലെന്നും, വെറും അംഗരക്ഷകർ മാത്രമെന്നും അവൾ സത്യവാങ്മൂലം തരുമ്പോൾ പൗരാവകാശം
തിരിച്ചു കൊടുക്കും, പണയവസ്തു തിരിച്ചുനൽകാൻ അതിൽ ഇടമില്ല.”
</p>
          <p style="indent">
            <pb n="7" ed="2023-07-08"/>
          </p>
          <p style="indent">“നിന്നു് തിരിയാൻ ഇടമില്ലാത്ത ഈ വനാശ്രമത്തിൽ, ഇവരഞ്ചുപേർ
രാവുപകൽ മുറിക്കകത്തു പൊയ്പോയ വസന്തകാലം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ചു പുതിയ
ആഖ്യാനനിർമ്മിതിയുമായി ചടഞ്ഞുകൂടുമ്പോൾ, എങ്ങനെ കൈകാര്യം ചെയ്യും നിങ്ങൾ ഓരോനിമിഷവും
നേരിടുന്ന ഗാർഹിക വിരസത?”, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഒരു പൂവിന്റെ പേർ ഞാൻ പെട്ടെന്നു് പറയും. അതോടെ എന്നെ
പ്രീതിപ്പെടുത്തിയെ ഇനി യുദ്ധമുള്ളു എന്നമട്ടിൽ പോവും, കാടിളക്കി വേരോടെ ചെടിയടക്കം പറിച്ചു
വരുമ്പോഴേക്കും ദിവസങ്ങൾ കഴിയും!”
</p>
          <p style="indent">“വനവാസദുരിതം ഒഴിവാക്കാൻ വഴിവിട്ടൊരു കുറുക്കുവഴിയും നിങ്ങൾ
കണ്ടില്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു. പാഞ്ചാലി കുടിലിൽ ഒറ്റക്കായിരുന്നു. നരനായാട്ടിനു്
വഴികാണാതെ പാണ്ഡവർ മൃഗനായാട്ടിനു പോയനേരം.
</p>
          <p style="indent">“വിവസ്ത്ര ഉടലുമായി അന്തഃപുരത്തിൽ ഉടുതുണിതേടി ഞാൻ കയറിയപ്പോൾ,
അതാ തലയിൽ മുണ്ടിട്ടു മുഖംമറച്ച പീഡകൻ ദുര്യോധനൻ! നീണ്ടകാല ആരാധകനെങ്കിലും, ഇപ്പോൾ
അടിമയുടലിന്റെ ഉടയോൻ എന്ന നിലയിൽ ഞാൻ അവനു മുമ്പിൽ തലകുനിച്ചു മുട്ടുകുത്തി. എന്നെ അവൻ
കൈപിടിച്ചെഴുനേൽപ്പിച്ചു പട്ടുടുപ്പിച്ചു. ഖാണ്ഡവ വനത്തിൽ കുടിയേറുമ്പോൾ കാടുവെട്ടി അതിശയവീടു
വെക്കാൻ പാണ്ഡവർക്കായി എങ്കിലും നാളെ നിങ്ങൾ ആറുപേരും കാട്ടിൽ പോവുമ്പോൾ ഒരു
കൊച്ചുകുടിൽ കെട്ടാൻ മാത്രമേ അനുമതിയുണ്ടാവൂ എന്നവൻ അനുകമ്പയോടെ ഓർമ്മിപ്പിച്ചു. വനവാസം
ദുരിതമായിരിക്കും എന്നർത്ഥം. നീ മാത്രം എന്നോടൊപ്പം നിന്നാൽ, എന്റെ മുൻഭാര്യമാരിൽ നിന്നും
വിവാഹമോചനം നേടി ഞാൻ നിന്നെ ഭാവിറാണിയാക്കാം. ദുര്യോധനപ്രലോഭനത്തെ നീ ധാർമ്മിക
ഔദ്ധത്യത്തോടെ തിരസ്കരിച്ചില്ലേ എന്നു് പിന്നീടു് യുധിഷ്ഠിരൻ ആശങ്കപ്പെട്ടപ്പോൾ, തിളയ്ക്കുന്ന മൗനം
കൊണ്ടയാളെ ഞാൻ നിശ്ശബ്ദനാക്കി പിന്നീടു് ഒറ്റക്കുറങ്ങുമ്പോൾ എനിക്കു് ദർശനമുണ്ടായി. വനവാസം
പരീക്ഷണമായിരിക്കും. സഹനം നിനക്കു വിധിച്ചതു പ്രകൃതിയാണു്. ഭാവിയിൽ മഹാഭാരതം ഞാൻ
എഴുതാൻ ശ്രമിക്കുന്നെങ്കിൽ, മുഖ്യകഥാപാത്രം ഒരുപക്ഷേ, നീ! പീഡാനുഭവത്തിലൂടെ മാത്രമേ നിന്റെ
അനശ്വരകഥ പൂർണ്ണമാവൂ. പാണ്ഡവർക്കതിൽ പ്രതികാരക്കൊലയാളികളുടെ ഭാഗമേ
അഭിനയിക്കാനുണ്ടാവൂ. ഇത്രയും വ്യാസൻ എന്നോടു് ദർശനത്തിൽ പറഞ്ഞതോടെ, ദുര്യോധന
പ്രലോഭനത്തിനു തൽക്കാലം ഞാൻ തടയിട്ടു.”
</p>
          <p style="indent">
            <pb n="8" ed="2023-07-09"/>
          </p>
          <p style="indent">“യുദ്ധജേതാക്കൾക്കായി ക്ഷണിക്കപ്പെട്ട അനുമോദന സദസ്സിൽ
ആരുടെയൊക്കെ സാന്നിധ്യം ശ്രദ്ധേയമായി?”, കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു.
യുദ്ധാനന്തര ഹസ്തിനപുരി.
</p>
          <p style="indent">“ഞാൻ തലയെണ്ണി. അഞ്ചു പാണ്ഡവരും ഉണ്ടായിരുന്നു. എന്നാൽ
ശ്രദ്ധിക്കപ്പെട്ടതു് പാഞ്ചാലിയുടെ അസാന്നിധ്യമായിരുന്നു ശുഷ്കസദസ്സിനെക്കാൾ!”
</p>
          <p style="indent">“നൂറോളം കൗരവരാജവിധവകളെ പാതിരാകുടിയൊഴിപ്പിക്കലിലൂടെ അരമന
അന്തഃപുരത്തിൽനിന്നും പുകച്ചുപുറത്തുചാടിച്ചു നേടിയ അത്രയും ആഡംബര വസതികളെ എന്തു്
ചെയ്യാനാണു് നിങ്ങൾ ഭാവം?”, കൊട്ടാരം ലേഖിക മിക്കവാറും വിജനമായ അരമനയിലേക്കു നോക്കി
ഔദ്യോഗിക വക്താവിനോടു് ചോദിച്ചു. യുദ്ധാനന്തര ഭരണകൂടം അധികാരത്തിൽ കയറിയ നാളുകൾ.
</p>
          <p style="indent">“നമുക്കതു ഐതിഹാസിക യുദ്ധസ്മാരകം ആക്കണ്ടേ? ഭാവിയോടു പലതും
അതിന്നപ്പോൾ പ്രവചനസ്വരത്തിൽ പറയാനുണ്ടാവില്ലേ? ബ്രഹ്മചാരിയെങ്കിലും, കുരുവംശത്തിൽ
നിക്ഷിപ്ത കുടുംബതാൽപ്പര്യമുള്ള കവി വ്യാസനു എല്ലാം ആത്മകഥയിലെന്നപോലെ തുറന്നു പറയാൻ
ആവുമോ?”, നകുലന്റെ ശബ്ദത്തിൽ അക്ഷമ കലർന്നു.
</p>
          <p style="indent">“കീചകനെക്കുറിച്ചു അഭിമുഖങ്ങളിൽ പറഞ്ഞുകേട്ടതൊക്കെ ‘പരസ്ത്രീപീഡകൻ’
എന്നാണല്ലോ. അവന്റെ ലൈംഗികഇരയോ പ്രതികാരകൊലപ്പുള്ളിയോ ആയ നിങ്ങൾ അവനെ
യഥാർത്ഥത്തിൽ എങ്ങനെ കണ്ടു എന്നോർത്തെടുക്കാമോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു്
ചോദിച്ചു. മഹാപ്രസ്ഥാനത്തിനു യാത്രതിരിക്കുന്ന ദിനങ്ങൾ.
</p>
          <p style="indent">“അജ്ഞാതവാസത്തിനു അഭയം തന്ന വിരാടന്റെ രാജ്ഞി സുദേഷ്ണയുടെ
അനുജൻ എന്ന നിലയിലാണു്, അപ്പവും വീഞ്ഞുമായി കീചകവസതിയിൽ രാത്രി എനിക്കു്
പോവേണ്ടിയിരുന്നതു്. എല്ലാം കഴിഞ്ഞു മടങ്ങിവരാൻ പുലർച്ചയാവും. യുവാവെങ്കിലും, അവൻ
അവിവാഹിതൻ. ചെറുപ്പത്തിലേ വിരാടസേനാപതിയായി. അയൽരാജ്യങ്ങളുമായി വ്യക്തിഗത
നയതന്ത്രബന്ധം പുലർത്തി. വിരാടരാജാവു് കുറച്ചുകാലമായി കീചകനിൽ ഭീഷണി മണത്തിരുന്നു.
സുദേഷ്ണയും അനുജൻ കീചകനും, കൊട്ടാരവിപ്ലവത്തിലൂടെ വിരാടനെ സ്ഥാനഭൃഷ്ടനാക്കുമോ എന്ന
ഭീതിയായിരുന്നു കീചകവധഗൂഡാലോചനയുടെ പ്രേരകശക്തി. ഭാവിയിലൊരു ശത്രുവെന്നങ്ങനെ
മനസാവരിച്ച കീചകനെ, സേവകർ വഴി, ‘മദ്യപാനിയും പെൺവേട്ടക്കാരനും ദുരഭിമാനിയും
അധികാരമോഹി’യുമെന്നു ഊട്ടുപുര മുതൽ കുതിരപ്പന്തിവരെ ഇല്ലാക്കഥകൾ എത്തിക്കാൻ വിരാടനു്
കഴിഞ്ഞു എന്നതാണയാളുടെ പ്രതികരണതന്ത്രം. തരംകിട്ടിയപ്പോൾ കീചകനെ കൊല്ലാൻ വിരാടൻ
കൗശലപൂർവ്വം ഭീമനെ ഉപയോഗിച്ചു, കൊലക്കു കാരണം പറഞ്ഞതു്, സൈരന്ധ്രിയെന്ന പാഞ്ചാലിയെ
കീചകൻ അന്നു് രാത്രി പീഡനഇരയാക്കാൻ നൃത്തമണ്ഡപത്തിലെ സ്വകാര്യമുറി ഉപയോഗിക്കുമെന്നു
രഹസ്യവിവരം പറഞ്ഞായിരുന്നു. കൊട്ടാരത്തിൽ അജ്ഞാതവാസക്കാല തൊഴിലിനു ആറംഗ
പാണ്ഡവസംഘത്തെ നേരിട്ടഭിമുഖം ചെയ്ത വിരാടനു്, ‘മുഖംമൂടി’ ധരിച്ച ഞങ്ങൾ യഥാർത്ഥത്തിൽ
ആരെന്നറിയാമായിരുന്നിട്ടും, സൗകര്യപൂർവ്വം അറിഞ്ഞില്ലെന്നഭിനയിച്ചതാണയാളുടെ പ്രായോഗിക
രാജധർമ്മം. പിറ്റേന്നു് രാവിലെ ഞെട്ടലോടെ ഞാൻ അറിഞ്ഞു, പ്രിയപ്പെട്ട കീചകനെ ക്രൂരകൊലയാളി
ശ്വാസംമുട്ടിച്ചു കൊന്നു. “ചേച്ചി സുദേഷ്ണയുടെ പ്രായമുള്ളവളെങ്കിലും നീ എനിക്കു് ആയുഷ്ക്കാല പ്രണയിനി”
എന്നു് ഉടൽ ചേർത്തുനിർത്തി മധുരപദങ്ങൾ പറഞ്ഞിരുന്ന യുവകീചകന്റെ അകാലമരണത്തോടെ,
ഭീമനെ ഞാൻ അവഹേളിക്കുവാൻ തുടങ്ങി. പലപ്പോഴും നിങ്ങൾ അഭിമുഖങ്ങളിൽ ചോദിച്ചതോർക്കുന്നു,
നിങ്ങൾക്കുമുമ്പിൽ താണുകേഴുന്ന ഭീമനെ എന്തിനിങ്ങനെ കഠിനമായി നിങ്ങൾ പരീക്ഷിക്കുന്നു. ഓരോ
തവണ ഭീമൻ മുട്ടിൽ ഇഴഞ്ഞു കൈകൾ കൂപ്പി എന്നോടു് മാപ്പുചോദിച്ചു വിലപിക്കുമ്പോഴും, ഞാനവനെ
നിന്ദിച്ചു, അങ്ങനെ കീചകാത്മാവിനെ മഹത്വപ്പെടുത്തി!” ദൂരെ ദൂരെ, വിരാടരാജധാനി പെട്ടെന്നു് കാഴ്ചയിൽ
തെളിഞ്ഞപോലെ പാഞ്ചാലി എഴുന്നേറ്റുനിന്നു, കീചകനോടെന്ന പോലെ മധുരമധുരമായ വേദനയോടെ
പറഞ്ഞു, ‘സ്വർഗ്ഗസ്ഥനായ പ്രിയപ്പെട്ടവനേ, ദിവസങ്ങൾക്കുള്ളിൽ ഞാനും നിന്നോടൊപ്പം ചേരുകയായി.”
</p>
          <p style="indent">
            <pb n="9" ed="2023-07-11"/>
          </p>
          <p style="indent">“അഭിമുഖങ്ങളിൽ വായിച്ചെടുത്തതൊക്കെ തിരുത്താൻ ഉതകുമോ
പുതുവിശദീകരണം? പ്രീണിപ്പിക്കാനും പ്രലോഭിപ്പിക്കാനും നിങ്ങളഞ്ചുപേർ ശ്രമിച്ചിട്ടും,
അടിമപ്പണിചെയ്യിക്കുന്നു എന്ന ഖേദമുണ്ടോ മനസ്സിൽ?”, കൊട്ടാരം ലേഖിക ചോദിച്ചു. നായാട്ടിൽ
തലക്കടിച്ചു വീഴ്ത്തിയ കാട്ടുപോത്തിന്റെ തലവെട്ടി തോലുരിക്കയായിരുന്നു മൃഗമാംസപ്രിയരായ പാണ്ഡവർ.
</p>
          <p style="indent">“വനവാസക്കാലത്തു പൊട്ടിമുളച്ച വിഷബീജമല്ല പാണ്ഡവരുടെ
പെണ്ണാഭിമുഖ്യം. ഓരോ വഴിയിൽ സ്വാഭാവികമായി പരസ്ത്രീ ബന്ധം പുലർത്തിയ ഭൂതകാലം
വസ്തുതയാണെങ്കിലും, സന്ധ്യക്കു് കൂടണയുക പതിവാണു്. ഇതൊരു ദൗർബല്യമായി ഹസ്തിനപുരിയിലെ
പ്രബുദ്ധസമൂഹം കാണുന്നു എന്നാണോ നിങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുവരുന്നതു്? എന്നാൽ
ഞങ്ങൾക്കതൊരു ഹരവും കൂടിയാണു്. ഇനി എന്നെക്കുറിച്ചു പറഞ്ഞാൽ, ഒരു കയ്യിൽ ഗദയും മറുകയ്യിൽ
കല്യാണസൗഗന്ധികവുമായി പ്രിയപ്പെട്ടവളെ കാണാൻ ഓടിക്കിതച്ചു വരുന്നതിലൊരു
സമാനതയില്ലാത്ത കാൽപ്പനിക പ്രണയതീവ്രതയുണ്ടു്. ആവശ്യത്തിലധികം
പുരുഷവൈവിധ്യലഭ്യതയാൽ, ആസ്വാദനരതിയിൽ പാഞ്ചാലി ചിലപ്പോഴെങ്കിലും നിസ്സംഗത
കാണിച്ചിട്ടുണ്ടാവാം എന്നതാണോ ഇത്രദൂരം ഹസ്തിനപുരിയിൽ നിന്നു് നിങ്ങൾ പലകുറി പദയാത്ര
ചെയ്തുവന്നു ചൂഴ്‌ന്നെടുത്ത പാഞ്ചാലീദാമ്പത്യരഹസ്യം?” പിടഞ്ഞുകൊണ്ടിരുന്ന കാട്ടുപോത്തിൽ നിന്നു് ഭീമൻ
ആഞ്ഞുവലിച്ചപ്പോൾ മാത്രമേ തോൽവേറിട്ടുള്ളു. മറ്റു പാണ്ഡവർ ഇറച്ചി, കഷണങ്ങളാക്കുന്നതിനു
മടവാളുകൾക്കായി പാഞ്ചാലിയെ നോക്കി. അവൾ കനിയണം, ഇറച്ചി ഭക്ഷ്യയോഗ്യമാക്കാൻ.
</p>
          <p style="indent">“ആയുഷ്ക്കാലബ്രഹ്മചര്യമെന്ന പരസ്യപ്രതിജ്ഞയിലൂടെ
വിശ്വവിഖ്യാതനായൊരു പിതാമഹൻ ഇപ്പോഴും ഹസ്തിനപുരിയിലുണ്ടു്, കൂടുതലൊന്നും
ഭീഷ്മപ്രതിജ്ഞയെക്കുറിച്ചു ഇപ്പോൾ പറയാത്തതു്, അഭിമുഖവിഷയം മറ്റൊരു
പ്രതിജ്ഞയാണല്ലോ—പാഞ്ചാലിയുടെ കേശപ്രതിജ്ഞ! നിങ്ങളുടെ പ്രിയഭാര്യയുടെ പ്രതിജ്ഞ!
കൗരവച്ചോര തേക്കാതെ മുടികെട്ടില്ലെന്നതിനു പുറമെ, ചീകില്ലെന്നും പറഞ്ഞിരുന്നു രൗദ്രപാഞ്ചാലി?
വസ്ത്രാക്ഷേപക്കാലത്തു പാണ്ഡവരുടെ ചോര തിളപ്പിച്ച രക്തപ്രതിജ്ഞ വനവാസജീവിതത്തിലെ
ഭൗതികപരിമിതിക്കുള്ളിലും വർഷം തോറും പുതുക്കപ്പെടുന്നു എന്നു നിങ്ങൾക്കവകാശപ്പെടാനാവുമോ,
ആൾരൂപം നേരിൽ കണ്ടാൽ?”, കൊട്ടാരം ലേഖിക ചോദിച്ചു. ജാലകത്തിന്നപ്പുറത്തു പ്രഭാതവെയിലിൽ
നീന്തിക്കുളിച്ചു ഈറൻതുണി അയയിൽ ഉണക്കാനിടുന്നു ശാലീനരൂപത്തിലൊരു പാഞ്ചാലി!
</p>
          <p style="indent">“ബ്രഹ്മചര്യം എങ്ങനെ അണുവിടതെറ്റാതെ പരിപാലിക്കുന്നു ഭീഷ്മർ! അതു്
വസ്തുനിഷ്ഠമായി വിലയിരുത്താനുള്ള അരമനവാർത്ത കൈവശമുണ്ടോ? എന്നാൽ
നേർസാക്ഷിയെന്നനിലയിൽ അടിവരയിട്ടു് പറയട്ടെ മുടിയടക്കം സമ്പൂർണ്ണ ഉടൽപരിപാലനം എങ്ങനെ
ആയിരുന്നോ ഇന്ദ്രപ്രസ്ഥത്തിൽ, അതിൽ കുറവല്ലാത്ത ഗുണമേന്മയോടെ ഈ കൊടുംകാട്ടിലും
ആവുന്നുണ്ടെന്നതാണു് ഞങ്ങൾക്കഞ്ചുപേർക്കും നിലക്കാത്ത വിസ്മയം. ഹസ്തിനപുരി
കൊട്ടാരവിരുന്നുകളിൽ കാണുന്ന പരിഷ്കൃത വനിതകൾക്കാവുമോ, ക്ലേശകരമായ ഈ കേശപരിപാലനം,
ഉടലഴകുകളുടെ ദൃശ്യപ്പൊലിമ?—ഞങ്ങളുടെ ബലമായ സംശയം ദ്രൗപദിക്കു് ആകാശചാരികളുടെ
അകമഴിഞ്ഞ സഹായമുണ്ടു്, എന്നാൽ പ്രതിയോഗിദുര്യോധനൻ രഹസ്യദൂതൻ വഴിയവളുടെ ഉടലഴകിന്റെ
സംരക്ഷണത്തിനു, സ്വന്തം ഭാര്യ ഉപയോഗിക്കുന്നതെന്തെല്ലാമോ അതൊക്കെ, മിന്നുന്ന
സമ്മാനപ്പെട്ടിയിൽ പാരിതോഷികമായി പാഞ്ചാലിക്കെത്തിക്കും, ഞങ്ങൾ കണ്ടാലും കുഴപ്പമില്ലെന്ന
നാട്യത്തിൽ അവൾ അതൊക്കെ കിടപ്പറയിൽ സൂക്ഷിക്കുന്നുണ്ടു്. കൂടുതൽ എന്തെങ്കിലും ഞാൻ
പറഞ്ഞാൽ ഒളിക്കണ്ണുള്ള ആകാശചാരികൾ മാത്രമല്ല അസൂയക്കാരായ മറ്റുപാണ്ഡവരും
അസ്വസ്ഥരാവും!”
</p>
          <p style="indent">
            <pb n="10" ed="2023-07-12"/>
          </p>
          <p style="indent">“ഭാര്യയും നാലു സഹോദരന്മാരും ഒന്നൊന്നായി വഴിയിൽ കുഴഞ്ഞുവീണു
മരിച്ചിട്ടും തിരിഞ്ഞുനോക്കാതെ, കാൽ മുന്നോട്ടു് വച്ച നിങ്ങൾക്കിപ്പോൾ ഈ നാൽക്കാലി മാത്രമായോ
കൂട്ടു് ?” നിന്ദ മറച്ചുവയ്ക്കാതെ കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. മഹാപ്രസ്ഥാനം.
</p>
          <p style="indent">“നിങ്ങൾക്കിതു് അനിഷ്ടക്കാഴ്ച, അനാഥനായ, സഹോദരങ്ങളും ഭാര്യയും
നഷ്ടപ്പെട്ട എനിക്കോ, അത്യുന്നതങ്ങളിൽ സ്ഥിതി ചെയ്യുന്ന സ്വർഗ്ഗരാജ്യത്തിലേക്കൊരു വഴികാട്ടി.
സ്വാർത്ഥ പാഞ്ചാലിയുടെ പരിദേവനങ്ങളോ, ദുർബല പാണ്ഡവരുടെ മദമാത്സര്യമോ
തൊട്ടുതീണ്ടാത്തൊരു സംതൃപ്തജീവി, പാവം നാൽക്കാലി. കുന്നിൻമുകളിൽ ഞാൻ ഈ കൂട്ടുനായക്കൊപ്പം
സന്ധ്യ ചെലവഴിക്കുമ്പോൾ മലഞ്ചെരിവാകെ പുഷ്പിച്ചു മനോഹരതീരമാവും. നിങ്ങൾ വലിഞ്ഞുകയറിവന്നു
എന്റെ ഹൃദയന്തരാളത്തിലേക്കു എത്തിനോക്കുംവരെ ഞാൻ ഇരുകൈകളും മേലോട്ടുയർത്തി, “സ്വാഗതം,
ആരാധകരായ ആകാശചാരികളേ” എന്നു് ക്ഷണിച്ചുകൊണ്ടിരുന്നു. ഉള്ളിൽ നിറഞ്ഞിരുന്ന ശാന്തി
ഒഴുകിപ്പോയതു് നിങ്ങൾ വലിഞ്ഞുകയറിവന്നപ്പോൾ. ഇനിയും എന്നെ വിട്ടു വന്നിടത്തിലേക്കു നീ
മടങ്ങിപ്പോവുക, നായ അതിന്റെ തനിനിറം നിന്നെ കാണിക്കും!” ആകാശത്തുനിന്നൊരു കോണി
ഇറങ്ങിവരുന്നതുകണ്ട യുധിഷ്ഠിരൻ അതില്പിടിച്ചു കയറാനായി നാൽക്കാലിയുടെ ശിരസ്സിൽ വലതുകാൽ
ബലംപിടിച്ചു വച്ചു.
</p>
          <p style="indent">“അത്യാധുനിക നഗരനിർമ്മിതിയായ ഇന്ദ്രപ്രസ്ഥത്തിൽ ഇല്ലാത്ത എന്തു്
അത്യുന്നത വിദ്യാസ്ഥാപനങ്ങൾ അന്വേഷിച്ചാണു് അഞ്ചു ആൺകുട്ടികളെയും ഇത്ര ദൂരെ പാഞ്ചാലയിൽ
കൊണ്ടുപോയി പാർപ്പിക്കാൻ പാണ്ഡവതീരുമാനം എന്നാണു് കൗരവർ പരിഹസിക്കുന്നതു്!
എന്തായിരുന്നു പ്രകോപനം, അഥവാ പ്രചോദനം?”, അതിഥികളെ വഴുക്കിവീഴ്ത്തുന്ന ഇന്ദ്രപ്രസ്ഥം
സഭാതലങ്ങളെ ഓർത്തു കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. കൗരവക്ഷണമനുസരിച്ചു
ഹസ്തിനപുരിയിലേക്കു ചൂതു് കളിക്കാൻ തയ്യാറെടുക്കുകയിരുന്നു ഇന്ദ്രപ്രസ്ഥത്തിൽ പാണ്ഡവർ.
</p>
          <p style="indent">“ബീജപിതാവാരെന്നറിയാത്ത അനാഥകുട്ടികൾ എന്നു വിളിച്ചു പാഞ്ചാലി ആ
കൊച്ചു കുട്ടികളെ ഞങ്ങൾക്കു് മുമ്പിൽ നിർത്തി മാനസികമായി ദ്രോഹിക്കും. ആ നിർദ്ദയപെരുമാറ്റം
അശേഷം സഹിക്കാനാവാതെ ഞങ്ങൾ മാന്യമായി ഇടപെട്ടാൽ, ചോദിച്ചതു് ഞാനാണെങ്കില്പോലും
ചക്രവർത്തിയെന്ന പരിഗണനയില്ലാതെ തുറിച്ചുനോക്കി, ചൂണ്ടുവിരൽ കണ്ണിനുനേരെ നിർത്തി അവൾ
ഞങ്ങളെ നിശ്ശബ്ദരാക്കും.”
</p>
          <p style="indent">“ഇരക്കുമേൽ കൗരവസഹോദരന്മാർ ചാടിവീണു എന്നുനിങ്ങൾ
നിരീക്ഷിച്ചതായി കേട്ടപ്പോൾ തോന്നി, നിങ്ങളുടെ നിയന്ത്രണത്തിൽ ആയിരുന്നില്ലേ കള്ളച്ചൂതും,
കുലസ്ത്രീയുടെ തുണിയഴിക്കലും വഴി കൗരവർ രഹസ്യലക്ഷ്യങ്ങൾ നേടിയെടുത്തതു്? നിങ്ങളുടെ
വന്യമൃഗങ്ങൾ എങ്ങനെ ‘ആശ്രമമൃഗങ്ങൾ’ എന്ന നിരുപദ്രവ പദവി നേടി! ചൂതാട്ടസഭയുടെ
സിംഹാസനത്തിൽ നിവർന്നിരിക്കുമ്പോഴൊന്നും തോന്നാത്ത പൊള്ളുന്ന നീതിബോധം എങ്ങനെ
ശരശയ്യയിൽ കിടക്കുമ്പോൾ ഉണ്ടായി?”, കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡവസംഘം ഭീഷ്മരിൽ നിന്നു്
രാഷ്ട്രതന്ത്രത്തിൽ ബാലപാഠങ്ങൾനേടി ഹസ്തിനപുരിയിലേക്കു മടങ്ങാൻ മൈതാനത്തു തയ്യാറെടുക്കുന്ന
ഇടവേള.
</p>
          <p style="indent">“ചട്ടപരിപാലനത്തിന്റെ പരിമിതമായ സഭാഉത്തരവാദിത്വം ധൃതരാഷ്ട്രർ
തന്നപ്പോൾ, ഭീഷ്മനീതിബോധത്തിന്നു് എന്തു് സമ്മർദ്ദപ്രസക്തി? സഭയിൽ അധ്യക്ഷഅനുമതിയില്ലാതെ
ഇടിച്ചു കയറിയ ദ്രൗപദിയുടെ അല്പവസ്ത്രം, ലൈംഗിക പ്രലോഭനമായെടുത്ത കൗരവരുടെ
പ്രതികരണത്തിൽ ഞാൻ കണ്ടതു് പരിഷ്കൃത ഹസ്തിനപുരിസമൂഹത്തെയല്ലവന്യപ്രകൃതിയുടെ
ബലതന്ത്രത്തെ ആയിരുന്നു എന്ന അർത്ഥത്തിൽ വന്യമൃഗപ്രയോഗം ആലങ്കാരികമായി പറഞ്ഞതു്
നിങ്ങൾ, കഷ്ടം, പ്രത്യക്ഷത്തിൽ മുഖവിലക്കെടുത്തല്ലോ! ഇത്രയൊക്കെ ഭാഷ ഉപയോഗിച്ചിട്ടും,
മാധ്യമപ്രവർത്തകരുടെ ആശയവിനിമയസാമഗ്രി എത്ര അപര്യാപ്തം? നിങ്ങൾക്കാണു് യുധിഷ്ഠിരനല്ല
ബാലപാഠങ്ങൾ വേണ്ടതു്. അതൊക്കെ നോക്കുമ്പോൾ ഒന്നു പറഞ്ഞുരണ്ടാമതു മാത്രം ശത്രുവിനുനേരെ
ആയുധം പ്രയോഗിക്കുന്ന ഞങ്ങൾ എത്ര ലളിതജീവികൾ!”
</p>
          <p style="indent">
            <pb n="11" ed="2023-07-13"/>
          </p>
          <p style="indent">“അർദ്ധസത്യങ്ങൾ മനഃസാക്ഷിക്കുനേരെ അട്ടഹസിക്കുന്ന പോർക്കളം വിട്ടു്
പാളയത്തിൽ നിങ്ങൾ അവശനായി എത്തുമ്പോൾ പ്രചോദനം തരുന്ന വാക്കുകളുമായി ‘ഭാവി
ഹസ്തിനപുരിരാജാ’വിനെ ‘ഭാവി മഹാറാണി’ പാഞ്ചാലി പരിചരിക്കുമോ?”, കൊട്ടാരം ലേഖിക
യുധിഷ്ഠിരനോടു് ചോദിച്ചു.
</p>
          <p style="indent">“പ്രായം പട്ടാഭിഷേകസാധ്യതയെ പ്രതികൂലമായി ബാധിക്കുമോ
എന്നൊരവ്യക്തഭീതി, അവൾ ആശങ്കയോടെ പങ്കുവച്ചതോർക്കുന്നുണ്ടു്. പിതാമഹൻ ശരശയ്യയിൽ
മലർന്നടിച്ചുവീണ ആ ദിവസം. ബാല്യം മുതൽ സൈനികാഭ്യാസം ചെയ്തുവരുന്ന നിങ്ങൾക്കെവിടെ
പ്രായപ്രശ്നം എന്നു് പരിലാളനസ്പർശത്തോടെ അവളെന്റെ ഉൾഭീതിയകറ്റുമെന്നു ഞാൻ പ്രതീക്ഷിച്ചു.
ശരീരത്തെയും മനസ്സിനെയും പ്രായം തളർത്തുന്നതൊക്കെ പ്രകൃതിനിയമമല്ലേ അതിലെന്താണിത്ര
പരിദേവനം, ഇളമുറ മാദ്രിക്കുട്ടികൾ യുവഊർജ്ജത്തിൽ തുള്ളിച്ചാടി കൗരവതലവെട്ടാൻ വാളുമായി
ഓടിനടക്കുന്നുണ്ടല്ലോ. അവർ തന്നെ ഏറ്റെടുക്കട്ടെ കുരുവംശ ചെങ്കോൽ എന്നാണവൾ നകുലന്റെ
അരക്കെട്ടിൽ കൈചുറ്റി കിടപ്പറയിലേക്കു് പോവുമ്പോൾ അപ്പോൾ പ്രതികരിച്ചതു്. അന്നു് രാത്രി ഞാൻ
കണ്ടതെല്ലാം പേക്കിനാവുകളായിരുന്നു!”
</p>
          <p style="indent">“വനവാസക്കാലത്തും, അതിനുമുമ്പു് ഇന്ദ്രപ്രസ്ഥം കാലത്തും മഹാറാണി
പാഞ്ചാലിയുമായുള്ള നേർമൊഴിഅഭിമുഖങ്ങളിൽ, അവൾ ഇടക്കൊക്കെ മുനവച്ചുനിരീക്ഷിക്കുന്ന
സംഘർഷ ദാമ്പത്യവിനിമയങ്ങൾ ഉണ്ടു്. അങ്ങനെ, തൊഴിലിന്റെ ഭാഗമായികേട്ട ഒരു വെളിപ്പെടുത്തൽ
എന്നെ അപ്പോൾ വിസ്മയപ്പെടുത്തുക മാത്രമല്ല, ദാമ്പത്യജീവിതങ്ങളെക്കുറിച്ചു പിന്നീടു് നിരാശ
ഉണർത്തുകയും ചെയ്തു. നിങ്ങൾ അവൾക്കുമുമ്പിൽ മുട്ടുകുത്തിയിട്ടുണ്ടു് എന്നതപ്പോൾ ശരിക്കും
വാസ്തവമാണോ, അതോ കേവലമൊരു അലങ്കാരപ്രയോഗമോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
മഹാരാജാവു് എന്ന നിലയിൽ യുധിഷ്ഠിരൻ ഹസ്തിനപുരിയിൽ അഭിഷിക്തനായ നാളുകൾ.
</p>
          <p style="indent">“ശിരസ്സിൽ കുരുവംശത്തിന്റെ കിരീടമാണെങ്കിലും, ഈ ഹൃദയത്തിൽ
ആർജ്ജവം ഇനിയും നിലച്ചിട്ടില്ലാത്തൊരു ധാർമ്മികവ്യക്തിത്വം എനിക്കുണ്ടെന്നു നിങ്ങൾക്കുമറിയാം.
അതുകൊണ്ടു് ഞാൻ കുമ്പസരിക്കട്ടെ, ഉവ്വു് ഞാൻ മുട്ടുകുത്തിയിട്ടുണ്ടു്, എന്നാലതു് പാഞ്ചാലിയുടെ മുമ്പിൽ
അല്ല, കുരുക്ഷേത്രയിൽ ശത്രുമിത്ര സേനകൾ നോക്കാതെ, മുഴുവൻ മനുഷ്യസഹനത്തിനും മുമ്പിൽ ആണു്
എന്നുമാത്രം. കൂടുതലൊന്നും ഇപ്പോൾ ചോദിക്കരുതേ, പൊട്ടിച്ചിതറും എന്റെ ഹൃദയം ഒരു പളുങ്കുപാത്രം
പോലെ!”
</p>
          <p style="indent">“ഇന്നു് രാജസഭയിൽ അവതരിപ്പിക്കുന്നതു് നിർദ്ധിഷ്ടചൂതാട്ട നിരോധന
നിയമമാണല്ലോ. ഈ തെറ്റുതിരുത്തൽ ഒരു നല്ല മാതൃക എന്ന തിരിച്ചറിവുണ്ടോ?” കൊട്ടാരം ലേഖിക
കൃപാചാര്യനോടു് ചോദിച്ചു. അടുത്ത കിരീടാവകാശിയായ പരീക്ഷിത്തിനു് ആദ്യാക്ഷരം
പറഞ്ഞുകൊടുക്കാൻ പാടുപെടുകയായിരുന്നു ആ ചിരഞ്ജീവി.
</p>
          <p style="indent">“അതിനു മുമ്പു് വേണ്ടിയിരുന്നതു് വിവാഹബാഹ്യരതിബന്ധങ്ങൾ
മുൻകാലപ്രാബല്യത്തോടെ നിയമവിധേയമാക്കണം എന്ന മുൻ മഹാറാണി കൂടിയായ കുന്തിയുടെ
നിർദ്ദേശമല്ലേ? ചാർവാകൻ തരം കാത്തിരിക്കയാണു് കൗന്തേയരുടെ പാണ്ഡുപിതൃത്വം എന്നതു് കുന്തി
കെട്ടിച്ചമച്ച ഒരു കഥ മാത്രം എന്നു് തെരുവിൽ ആളെക്കൂട്ടി കൊട്ടിഘോഷിക്കാൻ. ആരോപണത്തിനു്
കരുത്തുപകരാൻ കൗരവരാജവിധവകൾ നൂറുകണക്കിനു് ‘കരിനാവു’കൾ തെരുവിൽ ഇറക്കുമെന്നാണു്
കേട്ടതു്. കുന്തിയുടെ വാക്കല്ലാതെ പാണ്ഡവപിതൃത്വം ഔദ്യോഗികമാക്കാൻ ആധികാരികതയുള്ള
രേഖയൊന്നുമില്ല. പാണ്ഡു, രാജപദവിയുടെ ഒസ്യത്തൊന്നും അയൽപക്കസന്യസ്ഥരുടെ സാന്നിധ്യത്തിൽ
ഒപ്പിട്ടുമില്ല. ചൂതാട്ടത്തിനു ആരും വന്നില്ലെങ്കിലും യുധിഷ്ഠിരനെ “അനധികൃതമഹാരാജാവു്”
എന്നാക്ഷേപിച്ചു താഴെയിറക്കാൻ ചാർവാകൻ ഒരാൾ മതി എന്നർത്ഥം!”
</p>
          <p style="indent">
            <pb n="12" ed="2023-07-14"/>
          </p>
          <p style="indent">“ഞാനും യുദ്ധകാര്യലേഖകനും രാവിലെ മുതൽ കുരുക്ഷേത്ര ചുറ്റിനടന്നുകണ്ടു.
എത്ര സൂക്ഷ്മമായ അടിസ്ഥാനസൗകര്യ നിർമ്മിതി എന്നു് വിസ്മയിക്കാതെ നിങ്ങൾക്കു് മടങ്ങിവരാനാവില്ല.
അപ്പോൾ നിങ്ങൾ യുദ്ധം ചെയ്യാൻ തന്നെ ഉറച്ചു? അക്ഷരാർത്ഥത്തിൽ ഒരു മഹാഭാരതയുദ്ധം തന്നെ
അല്ലേ, എത്രയെത്ര ആയുധങ്ങൾ, ഭാഷകൾ സംസ്കാരങ്ങൾ?”, കൊട്ടാരം ലേഖിക യുദ്ധഭൂമിയിലേക്കു ഒന്നു്
കൂടി വിശാലമായി കണ്ണോടിച്ചുനോക്കി ദുര്യോധനനോടു് ചോദിച്ചു. ഇരുവശത്തും നേരത്തെ വന്നു ചേർന്ന
സഖ്യകക്ഷി സൈന്യങ്ങളുടെ പാളയങ്ങളിൽ ഗ്രാമീണ ഉത്സവത്തിന്റെ ശമിക്കാത്ത ആരവം
നിറഞ്ഞിരുന്നു. ഹേമന്ത സൂര്യൻ പുകമറക്കുള്ളിൽ ഒളിഞ്ഞു.
</p>
          <p style="indent">“ഉദ്ദേശ്യലക്ഷ്യങ്ങൾ നേടിത്തരുന്നവിധം പാണ്ഡവർക്കുമേൽ ഫലപ്രദമായ
യുദ്ധവിജയത്തോടെ, ഹസ്തിനപുരിയിൽ വരുന്ന സമാധാനകാലം—ആ സാധ്യതയാണെന്നെ
അസ്വസ്ഥനാക്കുന്നതു്”
</p>
          <p style="indent">“നിങ്ങളെ കണ്ട ഉടൻ വിരാടരാജാവിനു ആളെ മനസ്സിലായി എന്നു് കീചകൻ
നിങ്ങളെ ഭീഷണിപ്പെടുത്തിയപ്പോൾ ആയിരുന്നോ, ഭീഷണി മണത്തു കീചകനെ കാലപുരിയിലേക്കു
അയക്കാൻ നിങ്ങൾ ഭീമനെ തന്നെ ഏർപ്പാടാക്കിയതു്? അങ്ങനെ ഒരു നിർമ്മിതികഥയുമായി
ചാർവാകൻ വഴിയമ്പലങ്ങളിൽ അന്തിയുറങ്ങുന്നുണ്ടല്ലോ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു,
കീചകവധത്തിൽ വിരാടനഗരം കലങ്ങിയ നാളുകൾ.
</p>
          <p style="indent">“അങ്ങനെ ചിന്തിക്കാൻ മാത്രം രാജ്യതന്ത്രം വിരാടനുണ്ടോ? നിങ്ങൾ അയാളെ
അഭിമുഖം ചെയ്തില്ലേ? എന്തു് വെളിപാടു് കിട്ടി? ഒന്നും കിട്ടിയില്ല! അത്രയേ അപ്പോൾ ഉള്ളൂ വിരാടൻ!
അജ്ഞാതവാസത്തിനു ആരോരുമറിയാത്തൊരു ഇടം നോക്കിവന്ന ഞങ്ങൾ ആറുപേരെയും, ഒരേ
ദിവസമാണു് വിരാടൻ ഒറ്റയ്ക്കു് അഭിമുഖം ചെയ്തതു്. ഓരോരുത്തരോടും ആരാ എന്താ എന്നൊക്കെ
മുഖത്തുനോക്കാതെ ചോദിച്ചതിനുകിട്ടിയ വാലും തലയുമില്ലാത്ത ഉത്തരങ്ങളും താങ്ങി അയാൾ
പാഞ്ചാലിയുടെ മുടി നോക്കിമിഴിച്ചിരുന്നു. പിന്നീടെങ്കിലും അയാൾ ആലോചിക്കില്ലേ ഇന്നു്
പണിയന്വേഷിച്ചുവന്ന ദേവരൂപികൾ, ഇവരൊക്കെ ശരിക്കും ആരാ? അതോ, ഞങ്ങളെക്കുറിച്ചുള്ള വിരാട
ചാരവാർത്ത ഞാൻ ആ ദിവസങ്ങളിൽ കാണാതെപോയോ, അതോ കീചകൻ എന്നെ ചാരവാർത്തകൾ
കാണിക്കാതെ ഒളിപ്പിച്ചുവോ, ഇങ്ങനെ തലച്ചോറിനു് പണികൊടുക്കുന്ന പതിവില്ലാത്തതുകൊണ്ടല്ലേ, ഭാര്യ
സുദേഷ്ണയുടെ അനുജനായ കീചകൻ വിരാട സേനാപതിയായതും, സുദേഷ്ണക്കൊപ്പം അവിശുദ്ധകൂട്ടു
ചേർന്നു, വിരാടനെതിരെ കൊട്ടാരവിപ്ലവത്തിനു രൂപം കൊടുക്കുകയും ചെയ്തതു്.
തിരനാടകനിർമ്മിതിയിൽ കീചകവധം ചെയ്താലുള്ള നേട്ടങ്ങൾ വിരാടനോടും പാണ്ഡവരോടും വേറെ
വേറെ യോഗം കൂടി വിവരിച്ചപ്പോൾ പ്രസന്നമുഖത്തോടെ എല്ലാവരും പ്രതികരിക്കുന്നതു് ഞാൻ കണ്ടല്ലോ.
സദ്വാർത്ത ഇതാ: കീചക ശവദാഹം കഴിഞ്ഞു, ഇന്നു് അനുസ്മരണത്തിൽ ആ യുവ അവിവാഹിതന്റെ
ദാരുണമരത്തിൽ ഞാനും പ്രണാമം അർപ്പിക്കും!”
</p>
          <p style="indent">“മരം മുറിക്കുന്ന പണി ഉണ്ടോ?”, തലചായ്ക്കാൻ വഴിയമ്പലം തേടുകയായിരുന്ന
കൊട്ടാരം ലേഖിക, ചൂടിക്കട്ടിലിലിരുന്ന വൃദ്ധ കർഷകന്റെ തിരക്കിട്ടപണിയിൽ പന്തികേടു് തോന്നി,
നടത്തം നിർത്തി. ഹസ്തിനപുരി നഗരാതിർത്തിയിലെ ഗ്രാമത്തിൽ, വാതിലുകൾ അടഞ്ഞുകിടന്ന വസതി
അമംഗളകരമായ വിധത്തിൽ നിശബ്ദമായിരുന്നു.
</p>
          <p style="indent">“നിങ്ങൾ ആരാണു് എന്നെനിക്കറിഞ്ഞുകൂടാ, കണ്ടാൽ ഒരു യക്ഷിക്കുട്ടിയുടെ
സൗന്ദര്യമുണ്ടു്. കയർ ഞാൻ ബലം നോക്കുന്നതു് എന്തിനാണെന്നോ? മുറിക്കാനുള്ള മരത്തിൽ കെട്ടാനല്ല,
ജീവനൊടുക്കാൻ മക്കൾ തന്നതാണു്. അന്ത്യയാത്രാമൊഴി പറഞ്ഞു വിളക്കണച്ചവർ കിടന്നു.
കർഷകാത്മഹത്യക്കു നഷ്ടപരിഹാരമായി വിധവക്കും മക്കൾക്കും കൗരവഭരണകൂടം കയ്യയച്ചു
ധനസഹായം നൽകും എന്നു യുവരാജാ ദുര്യോധനൻ പറഞ്ഞിരുന്നു. വരുമാനം കുറഞ്ഞ
കൂട്ടുകുടുംബത്തിലെ ആവർത്തനച്ചെലവിനു കടുത്ത നാണ്യക്ഷാമം നേരിടുന്ന കൊച്ചുമക്കൾ എന്നിൽ ഒരു
സാധ്യതകണ്ടു. അവർ പറയുന്ന രീതിയിൽ ഞാൻ ജീവനൊടുക്കാൻ പോവുകയാണു്. ഭരണകൂട
സഹായത്തിനു തടസ്സം ഉണ്ടാക്കുന്ന ഒന്നും നിങ്ങൾ, പ്രിയ യക്ഷിക്കുട്ടീ, നാളെ ഗ്രാമപ്രധാനുമുമ്പിൽ മൊഴി
കൊടുക്കരുതേ!” കുരുക്കിട്ട കയർ വരണമാലയായി കഴുത്തിലണിഞ്ഞു കർഷകൻ ദൃഢനിശ്ചയത്തോടെ
എഴുനേറ്റു് വീടിനു പിന്നിലെ മരത്തിലേക്കു് കാൽവച്ചു.
</p>
          <p style="indent">
            <pb n="13" ed="2023-07-15"/>
          </p>
          <p style="indent">“ഹസ്തിനപുരി സന്ദർശിച്ച നിങ്ങൾ നിരാശനായി മടങ്ങിപ്പോയെന്നതൊരു
കൗരവകഥയാണോ, അതോ നിങ്ങൾക്കതൊരു നീറുന്ന നേരനുഭവമാണോ?” കൊട്ടാരം ലേഖിക
അർജ്ജുനപുത്രനായ അഭിമന്യുവിനെ വിരാടയിലെ പാണ്ഡവപാളയത്തിൽ കണ്ടപ്പോൾ ചോദിച്ചു.
വിരാടപുത്രി ഉത്തരയെ വിവാഹം കഴിക്കാൻ പ്രബലബന്ധുക്കൾക്കൊപ്പം വന്ന അഭിമന്യു,
സൈനികവേഷത്തിൽ പരിശീലനം തുടരുന്ന ഉല്ലാസവേള.
</p>
          <p style="indent">“അച്ഛനും മറ്റു പാണ്ഡവരും വനവാസത്തിലായിരുന്നപ്പോൾ, ഞാൻ
ഹസ്തിനപുരിയിൽ മുഖംമൂടിയില്ലാതെ പോയി. ഓരോ കുതിരപ്പന്തിയിലും വഴിയമ്പലത്തിലും എന്റെ
തേരാളി, സ്വത്വം അധികാരികൾക്കു് വെളിപ്പെടുത്തും. ആരും എന്നെ വഴിയിൽ തടഞ്ഞില്ല എന്നതൊരു
അപ്രധാനവാർത്തയാണു് എന്നാൽ ആരെങ്കിലുമൊക്കെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ എന്ന മോഹം
പൂവണിഞ്ഞില്ല. ഞാൻ കർമ്മനിരതനായി നഗരാതിർത്തിയിലെ ഗ്രാമത്തിൽ ജലസംഭരണി പണിതു.
മുതിർന്ന സ്ത്രീകൾ ചോദിച്ചു, ദ്രൗപദിയുടെ മകനാണോ? സുഭദ്രയുടെ എന്നുപറഞ്ഞപ്പോൾ അവരുടെ മുഖം
പ്രസന്നമായി. സംഭരണിയുടെ നിർമ്മാണം കഴിഞ്ഞു ഞാൻ ശുദ്ധജലം കോരി ആദ്യകർഷകനു് ഒഴിച്ചു
കൊടുക്കുമ്പോൾ പെട്ടെന്നവിടെ പ്രത്യക്ഷപ്പെട്ടു ദുര്യോധനൻ എന്ന കൗരവൻ. പണികഴിഞ്ഞോ എന്ന
ചോദ്യത്തോടെ അയാൾ സംഭരണി മണ്ണിട്ടു് തൂർക്കാൻ കൂടെവന്നവരോടു് ആജ്ഞാപിച്ചു എന്നിട്ടെന്നെ
നോക്കി ഒന്നു് പുഞ്ചിരിച്ചു, ഹസ്തിനപുരിയിൽ വന്ന നിങ്ങൾ അതിഥിയോ തൊഴിലാളിയോ അല്ല എന്നു
കണ്ടാൽ അറിയാം, ശേഷം നമുക്കു പോരാട്ടവേദിയിൽ വച്ചു് കണക്കു പറയാം എന്നു് മന്ത്രിച്ചു
കുതിരപ്പുറത്തു പാഞ്ഞുപോയി.”
</p>
          <p style="indent">
            <pb n="14" ed="2023-07-16"/>
          </p>
          <p style="indent">“വിവാഹബാഹ്യബന്ധങ്ങളുടെ ദേശാന്തരരൂപഭാവങ്ങളിൽ അർജ്ജുനനു
ഭ്രമമുണ്ടെന്നാരും സമ്മതിച്ചുതരുന്ന രതികേന്ദ്രിത സമൂഹത്തിൽ ജീവിക്കുന്ന നിങ്ങൾ, എങ്ങനെ
മൂക്കുകയറൊന്നുമില്ലാതെ അവനെ വരച്ചവരയിൽ നിർത്തി?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു്
ചോദിച്ചു. മഹാപ്രസ്ഥാനത്തിനുമുമ്പ്, പാണ്ഡവ ഭരണത്തിന്റെ അവസാനദിനങ്ങൾ.
</p>
          <p style="indent">“സുഭദ്രയുമായി അർജ്ജുനൻ ഇന്ദ്രപ്രസ്ഥത്തിൽ വന്നപ്പോൾ, ഞാൻ അനിഷ്ടം
കടിച്ചിറക്കി പൊതുമാപ്പുകൊടുത്തു. ഒപ്പം താക്കീതും. ഇനിയിതാവർത്തിച്ചാൽ നിർബന്ധിതരതിക്കായി
എന്നെ നീ ബലാത്സംഗം ചെയ്തു എന്നു് ആരോപിച്ചു വിവാഹമോചനം തേടും. ഞാൻ, അർജ്ജുനനൊപ്പം
വർഷങ്ങൾ കഴിഞ്ഞതും, ദാമ്പത്യബന്ധം നിലനിർത്തിയതും, സ്വന്തം ഇഷ്ടപ്രകാരമാണെന്നു് അർജ്ജുനൻ
തർക്കിച്ചാലും, എന്റെ വാദം നിയമപരമായി അംഗീകരിക്കപ്പെടും. കാരണം അർജ്ജുനനെതിരെ
വിവാഹമോചനപരാതിക്കായി കാത്തിരിക്കയാണല്ലോ, യുധിഷ്ഠിരൻ. വാക്കാലുള്ള താക്കീതോടെ
അർജ്ജുനൻ ‘വയസറി’യിച്ചു! താമസം സുഭദ്രയുടെ നാട്ടിലേക്കു് മാറ്റി, ചൂതാട്ടത്തിൽ പങ്കെടുക്കാൻ മാത്രമേ
വന്നുള്ളൂ. പിന്നെ കേൾക്കേണ്ടിവന്നില്ല പെൺവേട്ടക്കാരന്റെ അവിഹിതരതി സാഹസകഥകൾ!
വനവാസക്കാലത്തവൻ വലഞ്ഞു, സഹനത്തിലും അതെനിക്കൊരു ആഹ്ലാദദൃശ്യമായി.
അജ്ഞാതവാസക്കാലത്തവൻ ആണല്ലാതായതും തുണച്ചു!”




</p>
          <p style="indent">
            <pb n="15" ed="2023-07-17"/>
          </p>
          <p style="indent">“താരപരിവേഷമുള്ളവരുടെ തലയുരുളുന്ന വാർത്തയൊന്നും
കേൾക്കുന്നില്ലല്ലോ”, കുരുക്ഷേത്ര പ്രവിശ്യാഭരണാധികാരിയും യുദ്ധനിർവഹണ സ്വതന്ത്രസമിതിയുടെ
അധ്യക്ഷനും ആയ കൗരവബന്ധുവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു. വൈകിയ രാത്രിയിലും അയാൾ
ഗോപുരമേടയിലെ കാര്യാലയത്തിൽ, പിറ്റേന്നു് രാവിലെ തുടങ്ങേണ്ട യുദ്ധത്തിനുള്ള ആചാരസൗകര്യങ്ങൾ
ക്രമീകരിക്കുന്ന തന്ത്രജ്ഞരുടെ കൂടെ തിരക്കിലായിരുന്നു. ശബ്ദമുഖരിതമായ പകൽപോരാട്ടത്തിനു്
ശേഷം, അന്തരീക്ഷത്തിൽ കേൾക്കുന്നതു് പുഴയിൽ ചാടിക്കളിക്കുന്നവരുടെ ഉല്ലാസആരവം മാത്രം.
</p>
          <p style="indent">“ഉന്നം തെറ്റുന്ന യുധിഷ്ഠിരകുന്തങ്ങൾ, പൊള്ളയായ ഭീമഗദകൾ, വിനിമയഭാഷ
വ്യക്തമാവാതെ ആയുധം വച്ചു് കീഴടങ്ങുന്ന പാണ്ഡവസഖ്യകക്ഷിസൈനികർ, പുലർച്ചെ ഒഴിഞ്ഞുകാണുന്ന
പോർക്കളം വെളിയിടവിസർജ്ജനത്തിനുപയോഗിക്കുന്ന പഞ്ചപാണ്ഡവർ—ഇത്തരം കൗതുകക്കാഴ്ചകൾ
ഇല്ലാതെ നിങ്ങൾ എങ്ങനെ ചുവരെഴുത്തുപത്രങ്ങൾ ഹസ്തിനപുരിയിലെ പ്രബുദ്ധ നഗരവാസികൾക്കു
യുദ്ധം വായനായോഗ്യമാക്കും?”
</p>
          <p style="indent">“ഈ കുഞ്ഞിന്റെ ബീജപിതാവു്! നിങ്ങൾ തന്നെ അല്ലെ?”, ഇളമുറ
മാദ്രീപുത്രനും, പാഞ്ചാലിയുടെ ബഹുഭർത്തൃത്വത്തിലെ അഞ്ചാം അംഗവുമായ സഹദേവനോടു് കൊട്ടാരം
ലേഖിക ചോദിച്ചു, നവജാതശിശുവിനെ വളർത്താൻ പിതൃഭൂമിയായ പാഞ്ചാലയിലേക്കു
കൊണ്ടുപോകുകയായിരുന്നു, അംഗരക്ഷകരുമൊത്തു ഇന്ദ്രപ്രസ്ഥം മഹാറാണി. പാണ്ഡവർ ആരും,
അത്ഭുതം, യാത്രാസംഘത്തിൽ ഉൾപ്പെട്ടിരുന്നില്ല.
</p>
          <p style="indent">“എന്നാണു സങ്കൽപ്പം, അഞ്ചുഭർത്താക്കന്മാരും ഒരേ മേൽവിലാസമുള്ള
വസതിയിൽ അവൾക്കൊപ്പം അന്തഃപുരത്തിൽ കഴിയുമ്പോൾ, ആൺപെൺ സംയോഗത്തിൽ
ഉറപ്പുണ്ടാവുമോ, ബീജദാനികൾക്കു്? പാഞ്ചാലിയുമൊത്തു ഊഴം വച്ചൊരു സംയോഗ ‘പഞ്ചാംഗം’ ഒരു
അഭ്യുദയകാംക്ഷി തയ്യാറാക്കിയതനുസരിച്ചു ഞാൻ പട്ടികയിൽ അഞ്ചാമൻ തന്നെയെങ്കിലും, അവളുടെ
ചാഞ്ചാടുന്ന മനോനിലയനുസരിച്ചു അന്നന്നത്തെ പായക്കൂട്ടിനു പരിഗണന, പൊതുധാരണ
‘ഊഴ’മായിരുന്നില്ല, തന്നിഷ്ടമായിരുന്നു. എനിക്കും നകുലനും അവസരങ്ങൾ എത്ര കൂടുന്നുവോ, അത്രയും
കുറയും യുധിഷ്ഠിരനും ഭീമനും. ഉടലവകാശം വീതംവെക്കലിൽ അർജ്ജുനൻ അനുഭവിച്ച വ്യഥ അത്രമേൽ
വലുതായതുകൊണ്ടു്, അവന്റെ സംയോഗം വിനിയോഗിച്ചു കഴിഞ്ഞാൽ, പടിയിറങ്ങിപ്പോവും. “ഇളമുറ
മാദ്രീപുത്രന്മാർ കൊടുങ്കാറ്റിലും കൊടുംകാട്ടിലും എന്നെ രക്ഷിക്കുന്നവർ” എന്നു് പാഞ്ചാലി നിങ്ങളോടു്
അഭിമുഖത്തിൽ പറഞ്ഞതിൽകൂടുതലോ കുറവോ പറയാൻ എനിക്കില്ല ഇനിയെങ്കിലും പേറ്റുമുറിയുടെ
വിവരാവകാശവുമായി നിങ്ങൾ എന്നിൽ ഭീതിനിറക്കരുതു്. അവൾ മടങ്ങിവന്നാൽ ഊഴം വീണ്ടും
ആരംഭിക്കുകയായി.”
</p>
          <p style="indent">“കുന്തിയുടെ രതിപ്രലോഭനത്തിനുവഴങ്ങി വിത്തെറിഞ്ഞതു് ആകാശചാരികൾ
ആണെങ്കിലും, പാണ്ഡവർ തളിരിട്ടതു് ഭൂമിയിലല്ലേ! കിടപ്പറയിലെ സ്വകാര്യതയിൽ, അവരുടെ
അസൂയാഭരിതമായ ആണ്‍കോയ്മ പായക്കൂട്ടുകളുമായി കിടമത്സരത്തിലാവുമ്പോൾ, എളുപ്പം
തീപിടിക്കാവുന്ന ദാമ്പത്യസാഹചര്യം നിങ്ങൾ എങ്ങനെ പൂപോലെ കൈകാര്യം ചെയ്തു?”,
ഇരവാദത്തോടെയെങ്കിലും ബഹുഭർത്തൃത്വം സ്വീകരിച്ച പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
ഖാണ്ഡവ പ്രസ്ഥക്കാലം.
</p>
          <p style="indent">“നിന്നെപ്പറ്റി മറ്റു് നാലുപേരോടു് ഞാൻ ഒന്നും സംസാരിക്കാറില്ലാത്തതു്
പോലെ, അവരെപറ്റി നിന്നോടും ഞാൻ സംസാരിക്കുകയില്ല എന്നു് രതിലീലക്കിടയിൽ ചെവിയിൽ
ഓരോരുത്തരോടും താക്കീതു് പോലെ ഞാൻ മന്ത്രിച്ചു. അവർ അന്നു് വെട്ടിവീഴ്ത്തി കൗന്തേയജിജ്ഞാസയുടെ
വളർന്നുപന്തലിച്ച നാവുമരം.” കാര്യക്ഷമതയുള്ള ദാമ്പത്യ സേവനദാതാവിനെ പോലെ,
അന്തിയുറക്കത്തിനായി കിടപ്പറ തുടച്ചുവൃത്തിയാക്കുകയായിരുന്നു പാഞ്ചാലി.
</p>
          <p style="indent">“അരങ്ങേറ്റദിനത്തിൽ തന്നെ അഭിജാത ഹസ്തിനപുരി സദസ്സിനു മുമ്പിൽ,
അംഗരാജാപദവി നേടിയ അഭിവന്ദ്യകർണ്ണനെ നിങ്ങൾ മനഃപൂർവ്വം അനുമോദിക്കാതിരുന്നതു്, അവൻ
സൂതപുത്രനെന്ന കീഴാളനായതുകൊണ്ടാണെന്നു, കൗരവർ വഴിയമ്പലങ്ങളിൽ കൗശലത്തോടെ,
പാണ്ഡവരെ കരിവേഷമാക്കാൻ കഥ പ്രചരിപ്പിക്കുന്നുണ്ടല്ലോ. എങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം
ലേഖിക അർജ്ജുനനോടു് ചോദിച്ചു.
</p>
          <p style="indent">“ആരുടെ അരങ്ങേറ്റം? ഗാന്ധാരയിലെ തക്ഷശില നടത്തിയ പഠനത്തിൽ
ശ്രേഷ്ഠപദവിനേടിയ ദ്രോണഗുരുകുലത്തിലെ മികച്ച സൈനികവിദ്യാർത്ഥി എന്നു് ഗുരുദ്രോണർ സ്വയം
മുദ്രചാർത്തിയ എന്നെ അനുമോദിക്കാൻ സന്മനസ്സില്ലാതെ, ദുര്യോധനൻ കൽപ്പിച്ചുകൂട്ടിയുണ്ടാക്കിയ
വെറുമൊരു നേരംപോക്കു് പ്രഹസനമായിരുന്നില്ലേ, ‘അംഗരാജാ’വായി കർണ്ണ തട്ടിക്കൂട്ടു് പട്ടാഭിഷേകം!
ആ കൗരവനിർമ്മിത വിനോദനാടകം കർണ്ണൻ, പാവം, അതിഭാവുകത്വത്തോടെ അഭിനയിച്ചപ്പോൾ
ഞങ്ങൾ അന്തസ്സായി മൗനം പാലിച്ചതാണോ കുലസിത കൗരവപ്രചരണത്തിന്റെ കാതൽ?
മടിശീലയിൽ, കളിപ്പാട്ടം വാങ്ങാൻ പോലും കാൽപണമില്ലാത്ത കൗരവർക്കെവിടെയോ കിടക്കുന്ന
ആരുടെയോ അംഗരാജ്യം സമ്മാനിക്കാൻ നാണമില്ലെങ്കിൽ ബുദ്ധിമാനായ കർണനെങ്കിലും
ദുര്യോധനനോടു് ചോദിക്കേണ്ടേ, “അല്ല ആജീവനാന്തമിത്രമേ, നീ എനിക്കു് സൗജന്യമായി സമ്മാനിച്ച
ഈ അംഗരാജ്യത്തിന്റെ അടിയാധാരം കൊട്ടാരത്തിൽ ഉണ്ടെങ്കിൽ ഒന്നു് കാണട്ടെ, ഭൂപടം ഉണ്ടെങ്കിൽ
അതും!”
</p>
          <p style="indent">
            <pb n="16" ed="2023-07-18"/>
          </p>
          <p style="indent">“അന്ത്യനിമിഷങ്ങളിലെങ്കിലും അവൾ എന്നെ ഓർത്തുവോ?”, ഇടംകണ്ണാൽ
ഒളിഞ്ഞുനോക്കി യുധിഷ്ഠിരൻ കേൾവിപരിധിയിലില്ലെന്നുറപ്പു് വരുത്തിയ അർജ്ജുനൻ കൊട്ടാരം
ലേഖികയോടു്, മന്ത്രിക്കുന്നപോലെ മൃദുവായി ചോദിച്ചു. ശവസംസ്കാരം കഴിഞ്ഞു കൊട്ടാരം ലേഖിക,
പിന്തുടർന്നു് പാണ്ഡവരെ പിടികൂടിയിരുന്നു. വിലാപഗീതം പോലെ മലഞ്ചെരുവിൽ കാറ്റു് വീശിയ
അപരാഹ്നം.
</p>
          <p style="indent">“ആരെയോ പ്രതീക്ഷിക്കുന്നപോലെ ആകാശനീലിമയിലേക്കു നോക്കി അവൾ
കണ്ണടക്കുന്നതു ഞാൻ തൊട്ടടുത്തിരുന്നു ശ്രദ്ധിച്ചു. “പിടിവിട്ടു് പോയോ നീ പാഞ്ചാലീ?”, പരിഭ്രാന്തിയോടെ
ഞാൻ ചോദിച്ചു, ചൂതാട്ടസഭയിലെ ആണധികാരധാർഷ്ട്യത്തിനു മുമ്പിലും ബഹുഭർത്തൃത്വത്തിലെ
സ്വാർത്ഥബന്ധനങ്ങളോടും വിട്ടു വീഴ്ചയില്ലാതെ പ്രതിരോധിച്ചവനിതയെന്നു യുഗാന്തരങ്ങളിലും
അറിയപെടേണ്ട അസാധാരണവ്യക്തിത്വമേ, എന്തുണ്ടെന്നോടു് നിനക്കവസാനമായി ഏറ്റുപറയാൻ?”,
എന്നു ഞാൻ അവളുടെ മുഖം തലോടി ചോദിച്ചപ്പോൾ, മൃദുവായി അവളുടെ ചുണ്ടനങ്ങിയോ,
‘വിജയസാരഥേ, വിട!’. അപ്പോൾ ഞാൻ ആ യാഥാർഥ്യം തിരിച്ചറിഞ്ഞു, ഒരിതിഹാസ കഥാപാത്രം
കൂടിയിതാ മുടിക്കെട്ടഴിഞ്ഞപോലെ കൊഴിഞ്ഞുവീഴുന്നു.”
</p>
          <p style="indent">“വിവാദപരാമർശം നീക്കാൻ യുധിഷ്ഠിരൻ വ്യാസനോടു് ആവശ്യപ്പെട്ടു!
അചിന്ത്യം”, കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവായ നകുലനോടു് ചോദിച്ചു, “ആഖ്യാനത്തിന്റെ ഏതു
ഭാഗമാണു് പാണ്ഡവപിതാമഹൻ കൂടിയായ വേദവ്യാസൻ നിങ്ങളെ ഇത്രമാത്രം മുറിപ്പെടത്തുന്ന വിധം
വിവാദമായി എഴുതിയതു്?”
</p>
          <p style="indent">“അർദ്ധനഗ്നരാക്കി കൗരവർ ഞങ്ങളെ ചൂതാട്ടസഭയിൽ നിലത്തിരുത്തി
എന്നതൊരവഹേളനമായി ഞങ്ങൾ എടുത്തിട്ടില്ല എന്നു് നിങ്ങൾ ഓർക്കണം. കാരണം, അതു്
ചൂതാട്ടഭ്രമപുരുഷന്മാർക്കുള്ള കൊട്ടാണു് എന്നു് സൗജന്യമനസ്ഥിതിയോടെ നാം കരുതുക. എന്നാൽ
വസ്ത്രാക്ഷേപം പൊലിപ്പിക്കാൻ മാന്യതക്കു് നിരക്കാതെ വ്യാസൻ ചെയ്ത പരാമർശം അടുത്ത പതിപ്പിൽ
നിന്നുനീക്കണം എന്നാണു യുധിഷ്ഠിരൻ വ്യാസനോടു് രേഖാമൂലം ആവശ്യപ്പെട്ടതു്. ചൂതാട്ടസഭയിലേക്കു
പാഞ്ചാലി വലിച്ചിഴക്കപ്പെട്ടു എന്ന വിവരണം അടിസ്ഥാനരഹിതമാണെങ്കിൽ, “ഞാൻ രജസ്വല ഞാൻ
അൽപ്പവസ്ത്ര” എന്ന പാഞ്ചാലിയുടേതായി കണ്ട പരാമാർശം നിന്ദിക്കപ്പെടണം എന്നാണു പാണ്ഡവരും
പാഞ്ചാലിയും സംയുക്തമായി കൊടുത്ത നിർദേശം. പെരുമാറ്റത്തിലും വാമൊഴിയിലും, മിതത്വവും
അച്ചടക്കവും പാലിക്കുന്ന പാഞ്ചാലിയെ ഈ വിധം ഗ്രാമീണമായി തോന്നുന്ന ഉടൽപ്രഖ്യാപനം ചെയ്യിച്ച
വ്യാസരചനയെ പാണ്ഡവർ അപലപിക്കുന്നതോടൊപ്പം, വ്യാസൻ പശ്ചാത്തപിച്ചില്ലെങ്കിൽ,
പിതാമഹനെന്നൊന്നും നോക്കാതെ, കയർത്തുസംസാരിക്കേണ്ടിവരുമെന്നു യുധിഷ്ഠിരൻ
വ്യാസാശ്രമത്തെ അറിയിച്ചിട്ടുണ്ടു്. പാണ്ഡവർ അർദ്ധ സാക്ഷരർമാത്രമെന്ന പൊതുബോധത്തിനും
യുധിഷ്ഠിരന്റെ ഈ ശക്തമായ നിലപാടു് പ്രഹരമായിരിക്കും എന്നാണു് ഞങ്ങളുടെ വിലയിരുത്തൽ. അല്ല,
നിങ്ങൾക്കിന്നു വലിച്ചുമുറുക്കാൻ വേറൊന്നും തടഞ്ഞില്ലേ?”
</p>
          <p style="indent">‘കൺകെട്ടഴിച്ചു പെറ്റതള്ള സ്വയം, മക്കളുടെ ഭൗതികാവശിഷ്ടങ്ങൾ
ഒന്നൊന്നായിനുള്ളിപ്പെറുക്കി പരിശോധിച്ചു് തിരിച്ചറിഞ്ഞല്ലോ നൂറു കൗരവ ജഡങ്ങളും?
ഗാന്ധാരീവിലാപവും കണ്ടുനിന്നവരുടെ കണ്ണുനിറച്ചു.”, അരമന വക്താവിനോടു് കൊട്ടാരം ലേഖിക
ചോദിച്ചു, “എന്നിട്ടും മാറിയില്ലേ ധൃതരാഷ്ട്രരുടെ മുറുമുറുപ്പു്?
</p>
          <p style="indent">
            <pb n="17" ed="2023-07-19"/>
          </p>
          <p style="indent">“അരക്കില്ലത്തിൽ കത്തിക്കരിഞ്ഞതു പാണ്ഡവരെന്നു വ്യാജ
തെളിവുണ്ടാക്കാൻ, അന്നം ചോദിച്ചുവന്ന ആദിവാസികളെ മനഃപൂർവ്വം ഇരകളാക്കിയ കുന്തിയെ കുറിച്ചു്
മനഃസാക്ഷി ഇപ്പോഴും നിങ്ങളെ കുത്തുന്നുണണ്ടോ?”, വാനപ്രസ്ഥത്തിനു പടിയിറങ്ങുന്ന യുധിഷ്ഠിരനോടു്
കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“മനഃസാക്ഷി? ഏറെ കാലം മുഖംമൂടിയായി ഞാനതു ഗാന്ധാരിയുടെ
കൺകെട്ടു പോലെ നിർലജ്ജം പ്രദർശിപ്പിച്ചു ഒരുപാടു് പ്രതിസന്ധികെള അതിജീവിച്ചു. പക്ഷേ, വലിയ
വില കൊടുത്തു. ഇന്നു് ഞാൻ ‘വധശിക്ഷ’ക്കു് വിധേയനായ പരിത്യാഗി! പാണ്ഡവകഥ എഴുതുന്ന
ഇതിഹാസകാരൻ വ്യാസൻ എല്ലാം ഒന്നൊന്നായി ഓർക്കട്ടെ. അതല്ലെങ്കിൽ നിങ്ങളെപോലുള്ള വിമത
എഴുത്തുകാർ വ്യാസാശ്രമത്തിൽനിന്നും പനയോലക്കെട്ടു തട്ടിയെടുത്തു വരുംയുഗത്തിൽ പരിപൂർണ്ണസത്യം
വായനക്കാരോടു് തുറന്നു പറയട്ടെ.”
</p>
          <p style="indent">“പാണ്ഡവഅവഗണനയിൽ നീറിയെരിഞ്ഞുവോ പരീക്ഷിത്തിന്റെ ബാല്യം?”,
അഭിമന്യുപുത്രനായ കിരീടാവകാശിയോടു് കൊട്ടാരം ലേഖിക ചോദിച്ചു. മാദ്രേയനായ നകുലനും,
അധികാരമോഹിയായ ദ്രൗപദിയും, അക്ഷമനായ പരീക്ഷിത്തും ഉൾപ്പെടുന്ന ഒരു കൂറുമുന്നണി അരമന
വിപ്ലവത്തിലൂടെ മഹാരാജാവു് യുധിഷ്ഠിരനെ ഏതു ദിവസവും വനവാസത്തിനയക്കുമെന്ന അഭ്യൂഹങ്ങൾ
നിറഞ്ഞ കോട്ടയ്ക്കകം.
</p>
          <p style="indent">“പതിനാറുവയസ്സിൽ പിതാവു് അഭിമന്യു ദാരുണമായി കൊല്ലപ്പെട്ടു
എന്നതിനേക്കാൾ, ‘മുറിവൈദ്യൻ ആളെക്കൊല്ലു’മെന്ന കർണ്ണമൊഴി, ഗുരുകൃപരിൽനിന്നും പിൽക്കാലത്തു
കേട്ടറിഞ്ഞപ്പോൾ ഖേദം തോന്നി. ചക്രവ്യൂഹനിർമ്മിതിയെക്കുറിച്ചു സാങ്കേതികഗ്രാഹ്യമില്ലാതെ, കേവലം
കൗമാരസാഹസികതക്കായി പോർക്കളത്തിൽ എടുത്തുചാടുന്നവർക്കൊരു പാഠമാകട്ടെ അഭിമന്യുവധം
എന്നാണെന്റെ ആശ്വാസം! മുപ്പത്തിയാറുവയസ്സു് എനിക്കു് തികയാറായിട്ടും, കിരീടപ്രലോഭനത്തിലൂടെ
എന്നെ എക്കാലവും നിരായുധനാക്കിയ യുധിഷ്ഠിരനെ ഒരു പാഠം ഞങ്ങൾ ഇത്തവണ പഠിപ്പിക്കും.
ആർക്കറിയാം നിങ്ങൾ പടിയിറങ്ങും മുമ്പതു നടന്നിരിക്കും. സ്തോഭജനകമായ സംഭവവികാസങ്ങൾക്കു
സാക്ഷ്യം വഹിക്കാൻ പോവുന്ന ഹസ്തിനപുരി പ്രബുദ്ധസമൂഹത്തിനു, പരിഗണനയും പരിലാളനയും
ഓർത്തു മിടിക്കാൻ എവിടെ ഒരു തിരുഹൃദയം!”
</p>
          <p style="indent">“ശന്തനു സത്യവതിക്കായി പണിത വാരണാവതം സുഖവാസ കൊട്ടാരം
കത്തിച്ചതു പോകട്ടെ, അന്നം ചോദിച്ചു വന്ന ആറംഗ ആദിവാസി കുടുംബത്തെ വിഷം കൊടുത്തു തീയിൽ
ചുട്ടുകൊന്നു്, മരിച്ചതു് പാണ്ഡവർ ആണെന്നു് വ്യാജ തെളിവുണ്ടാക്കാൻ ശ്രമിച്ച ഗുരുതരമായ
ആരോപണത്തിനു് നാടുകടത്തൽ ശിക്ഷയാക്കാമെങ്കിലും അരമനയിൽ താമസിക്കാൻ അനുമതി
കൊടുത്ത ധൃതരാഷ്ട്രർ എവിടെ, ഷണ്ഡപാണ്ഡുവിന്റെ മക്കളാണു് ഞങ്ങൾ എന്ന അവകാശവാദവുമായി
നാട്ടുകാരെ പറ്റിച്ചു് അനുകമ്പ നേടുന്ന ഈ അഞ്ചു വയോജനങ്ങൾ എവിടെ!” പുതിയ മാധ്യമം
ആഴ്ചപ്പതിപ്പിൽ വന്ന കെ പി നിർമൽകുമാറിന്റെ Kp Nirmalkumar കഥയിലെ ഒറ്റവരിയാണു്. ഈ
ഒറ്റവരിയിൽ വ്യാസൻ പറഞ്ഞു ഗണപതിയെഴുതിയതാണെങ്കിലും ബ്രഹദ് ഇതിഹാസം മുഴുവൻ
ഇല്ലാതായി. അതേച്ചൊല്ലി രണ്ടു സഹസ്രാബ്ദങ്ങൾക്കു ശേഷവും തുടരുന്ന തർക്കങ്ങളും അവസാനിച്ചു.
ഖാണ്ഡവ പ്രസ്ഥത്തിൽ അതിലോല ആവാസ വ്യവസ്ഥയെ കത്തിച്ചുകളഞ്ഞു് ആറു് ആദിവാസികളെ
കൊന്നു് അതിലിട്ടു് ചുട്ടു് കടന്നുപോകുന്നവരുടെ ചരിത്രം ധീരന്മാരുടേതായി വാഴ്ത്തപ്പെടുന്നതു്
അധികാരയുദ്ധം ജയിക്കുന്നതുകൊണ്ടു മാത്രമാണു് എന്ന തിരിച്ചറിവു വരുന്നതോടെ ഭാരതകഥ
ഇല്ലാതാവുകയാണു്. ഇതുപോലെ ഒറ്റവരിയിൽ രാമായാണം ഇല്ലാതാതാകുന്നതു് വായിച്ചു് വിസ്മയിച്ചതു്
വിജയലക്ഷ്മിയുടെ കവിതയിലെ ഒറ്റവരിയിലാണു്: “കൂട്ടുകാരാ ഞെരിയുന്ന കൈവിരൽ കോർത്തു ഞാൻ
നിന്റെ തേരുരുൾ കാക്കിലും ഓർത്തുവയ്ക്കില്ലൊരിക്കലും ആ കടം.” ദശരഥന്റെ തേരുകാത്ത കടം
ഓർത്തുവച്ചിരുന്നില്ലെങ്കിൽ രാമായണം എന്ന ഇതിഹാസവും രാമൻ എന്ന ഇതിഹാസപുരുഷനും
ഉണ്ടാകുമായിരുന്നില്ല. നിർമൽകുമാറിലും വിജയലക്ഷ്മിയിലും വലിയ വ്യത്യാസമുണ്ടു്. വിജയലക്ഷ്മി
ആശ്രമമൃഗത്തിന്റെ അനുസരണയും ഭയപ്പാടും കൊണ്ടു് എഴുതുന്നതാണു് ആ വരികൾ. നിർമൽകുമാർ
വ്യാസന്റെ പൂർവമുക്കുവ ജീവിതത്തിലെ പങ്കായം പിടിച്ച കൈക്കരുത്തുകൊണ്ടാണു് ഈ പുതിയ കഥയുടെ
ആദ്യ വരിപോലും എഴുതിയിരിക്കുന്നതു്. “കൺകെട്ടഴിച്ചു പെറ്റതള്ള സ്വയം, മക്കളുടെ
ഭൗതികാവശിഷ്ടങ്ങൾ ഒന്നൊന്നായി നുള്ളിപ്പെറുക്കി പരിശോധിച്ചു് തിരിച്ചറിഞ്ഞല്ലോ നൂറു കൗരവ
ജഡങ്ങളും?” ഇക്കഥ വായിച്ചുകഴിഞ്ഞപ്പോൾ പതിറ്റാണ്ടു മുൻപു് വായിച്ച “ഇന്നത്തെ അതിഥി അതീത
ശക്തി ഓർമയിലേക്കു വന്നു.” അതെടുത്തു മറിച്ചു നോക്കി: “ഇരതേടാനാകാതെ വന്നാൽ,”
ഗാന്ധാരഭൂപതി ഇടതുകൈവിരൽ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ ഗാന്ധാരദേശത്തേക്കു നീട്ടി.
“ഹിംസ്രജന്തുക്കൾ, ദൃഢനിശ്ചത്തോടെ, കൂർത്തകരിമ്പാറക്കെട്ടിൽ തല ആഞ്ഞടിച്ചു് പ്രാണൻ കളയും.
പ്രകൃതി അനുശാസിക്കുന്നതു സൃഷ്ടിചെയ്യുന്നു. എന്നാൽ ആ സമൃദ്ധ ഗംഗാതീരത്തു്
കാർഷികഹസ്തിനപുരിയിൽ, അരോഗദൃഢഗാത്രരായ അഞ്ചു് അഭ്യാസികൾ, ബീജം
അമാനുഷരുടേതാണെന്നു പരക്കെ സംശയിക്കപ്പെടുന്നവർ, ഇരുന്നു യാചിച്ചു വാങ്ങിച്ചില്ലേ
അക്ഷയപാത്രം? അധ്വാനത്തിന്റെ മഹത്വം അതോടെ അവർ ഇടിച്ചുതാഴ്ത്തിയില്ലേ?” കെ പി നിർമൽ
കുമാറിന്റെ ഇന്നത്തെ അതിഥി അതീതശക്തിയിൽ പറയുന്ന ഈ പ്രയോഗത്തെ തീവ്രവും മധ്യമവുമായ
ഇടതുപക്ഷം മാത്രമല്ല സെക്കുലർ എന്നും യുണൈറ്റഡ് എന്നുമൊക്കെ ബ്രാക്കറ്റിലിട്ടു് സോഷ്യലിസം
പറയുന്നവർ പോലും കടുത്ത ഭാഷയിൽ വിമർശിച്ചു കളയും. ഇതു റേഷൻ പോലെയും സ്കൂളുകളിലെ
ഉച്ചഭക്ഷണം പോലെയുമുള്ള എല്ലാ സങ്കൽപങ്ങളേയും അപ്രസക്തമാക്കുന്ന പ്രസ്താവനയാണു്.
എല്ലാവരും അധ്വാനിച്ചു് തുല്യമായി കിട്ടുന്ന പ്രതിഫലം കൊണ്ടു മാത്രം ജീവിക്കുന്ന ഒരു ലോകമാണെങ്കിൽ
മാത്രമാണു് ഈ ചോദ്യത്തിനു് പ്രസക്തി. ഇത്തരം ചോദ്യങ്ങളിലെല്ലാം കെ പി നിർമൽകുമാർ കൊണ്ടു
നടക്കുന്ന ഒരു രാഷ്ട്രീയമുണ്ടു്. അച്ഛൻ അരചനായാൽ മക്കൾക്കും അരചനായല്ലാതെ ജീവിക്കാൻ
കഴിയില്ലേ എന്ന ചോദ്യം. പഞ്ചപാണ്ഡവൻമാരോടുചോദിക്കുന്ന മട്ടിൽ അതു് മുതുമുതുമുത്തച്ഛൻ മുതൽ
തുടങ്ങുന്ന രാഷ്ട്രീയ പാരമ്പര്യത്തിന്റെ തഴമ്പുമായി ഭരിക്കാൻ വരുന്നവരോടെല്ലാം ചോദിക്കും. ഇത്തരം ഒരു
ചോദ്യം എന്റെ ഇൻബോക്സിലും സംഭവിച്ചു പോയവാരം. മിലൻ കുന്ദേരയെക്കുറിച്ചുള്ള കുറിപ്പിനു് വന്ന
ചോദ്യമാണു് “നാൽപത്തിയഞ്ചു വയസ്സുവരെ നാട്ടിലും, പിന്നെ പ്രവാസിയായി ഫ്രാൻസിലും.
എവിടെയാണു് പുള്ളിക്കാരൻ കഷ്ടപ്പെട്ടതു്?” പ്രാഗിൽ സ്വപ്നം കണ്ട വസന്തം പാരീസിൽ പൂത്തു എന്നു്
മറുപടി നൽകി രക്ഷപെട്ടു. ചേലക്കരയുടെ അതീത സ്വപ്നമാണു് ആദ്യം വായിച്ച കെ പി നിർമൽ കുമാർ
കഥ. അന്നു് കാണാതെ പഠിച്ച നാലുവരി സുഹൃദ് സദസ്സുകളിൽ പറഞ്ഞു് അർത്ഥം ചോദിച്ചു്
കേട്ടിരിക്കുന്നവരെ കുഴക്കിയിട്ടുണ്ടു്.
</p>
          <p style="indent">“ബുദ്ധിവൈകല്യം വീണ അങ്ങാടിക്കുരുവികൾ ആൽമരച്ചില്ലയിൽ നിന്നു
പറന്നു. ചെമ്മരിയാടുകളെ മേച്ചു പരദേശികൾ പാലസ് റോഡിലേക്കു പ്രവേശിക്കുകയായിരുന്നു.
വെങ്ങാനല്ലൂർ റബർ എസ്റ്റേറ്റിൽ ഒട്ടകപ്പക്ഷികൾ കഴുത്തുകളാട്ടി അങ്ങാടിത്തെരുവിൽ കരഞ്ഞു.
ഓവുചാലുകളുടെ തീവ്രഗന്ധം ചേലക്കരയിലേക്കു പൊങ്ങി.”
</p>
          <p style="indent">“രാജ്യത്തിന്റെ അഖണ്ഡതക്കായി കുരുക്ഷേത്രയിൽ
വിഘടനവാദികൾക്കെതിരെ പൊരുതി സ്വജീവൻ ബലിദാനം ചെയ്ത ധീരദേശാഭിമാനിയാണെന്റെ ‘ഏക’
ജീവിതപങ്കാളിയെന്നു ദുര്യോധനവിധവ, പോർക്കളത്തിൽ പാഞ്ചാലിയെ നോക്കി അർത്ഥഗർഭമായി
അവകാശപ്പെടുമ്പോഴൊന്നും അത്തരം അതിശയോക്തികൾ തിരസ്കരിച്ച നിങ്ങൾ എങ്ങനെ
ഹസ്തിനപുരിയുടെ യമുനാതീര ദുര്യോധന ശവസംസ്കാരത്തിൽ പങ്കെടുത്തപ്പോഴേക്കും മട്ടും മൊഴിയും പാടേ
മാറി?” കൊട്ടാരം ലേഖിക പുതിയ മഹാരാജാവു് യുധിഷ്ഠിരനോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിന പുരിയുടെ
ആദ്യ ദിനങ്ങൾ.
</p>
          <p style="indent">“അന്തിമോചാരമർപ്പിക്കാൻ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വരിനിന്ന
ഹസ്തിനപുരിയിലെ ജനത മാത്രമല്ല, പോരാട്ടത്തിൽ എതിർഭാഗത്തു നിൽക്കേണ്ടി വന്ന ഞാനും ഇപ്പോൾ
വിശ്വസ്ത ദുര്യോധനഭക്തൻ! തിരക്കുണ്ടു്, മഹാഭാരത യുദ്ധനായകന്റെ ആളുയരത്തിലുള്ള
പഞ്ചലോഹപ്രതിമ ഹസ്തിനപുരി കോട്ടക്കു് മുമ്പിലെ നഗരചത്വരത്തിൽ എത്രയും വേഗം സ്ഥാപിക്കുക
എന്നതാണെന്റെ പട്ടാഭിഷേകപ്രതിജ്ഞ, അതു് നിറവേറ്റാൻ കുറച്ചുകൂടി പരിശ്രമം വേണം. ഒരു കൈ
‘ഹസ്തിനപുരി പത്രിക’യും എന്നെ തുണക്കാമോ? പാഞ്ചാലിയെ അതുവരെ നീ അഭിമുഖം ചെയ്യരുതു്!”
</p>
          <p style="indent">
            <pb n="18" ed="2023-07-20"/>
          </p>
          <p style="indent">“കിരീടാവകാശി പരീക്ഷിത്തിനെ നേരിടാനാവാകാതെ ഒതുങ്ങിക്കഴിയുന്ന
പാണ്ഡവരെ ഒന്നൊന്നായഭിമുഖം ചെയ്തപ്പോൾ തോന്നി—ബഹുഭർത്തൃത്വദാമ്പത്യത്തിൽ നിങ്ങൾ
പുരുഷാധിപത്യത്തിനടിയറവുവെച്ചതിലവർ സന്തുഷ്ടർ. എന്തെല്ലാം നിങ്ങൾ വാശിയോടെ
നിഷേധിച്ചുവോ, അതെല്ലാം പരിമിതിയില്ലാതെ കിട്ടുന്നതിലാണവരുടെ ചാരിതാർഥ്യം. എന്താണിതിന്റെ
പൊരുൾ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവഭരണത്തിന്റെ അവസാനവർഷങ്ങൾ.
</p>
          <p style="indent">“വിശിഷ്ടാതിഥികളെ വഴുക്കിവീഴ്ത്തുന്ന മായികസഭാതലം ഇന്ദ്രപ്രസ്ഥത്തിൽ
പണിതു സമ്മാനിച്ച വാസ്തുഗുരു മയൻ വിരുന്നു വന്നപ്പോൾ ഞാനവനോടു് ചോദിച്ചു, ഉടൽലാളനക്കായി
ജീവൻ തുടിക്കുന്ന ദ്രൗപദീപാവ നിർമ്മിച്ചുതരാമോ? “ഉദ്ദേശ്യലക്ഷ്യം നേരിടാവുന്നത്ര പണിമികവോടെ
ഞാൻ സമ്മാനിക്കട്ടെ” എന്നവൻ വാക്കുതന്നു. ദ്രൗപദീപാവകളെ രഹസ്യമായി ഓരോ
പാണ്ഡവവസതിയിലും എത്തിക്കാനവനു കഴിഞ്ഞതു് കൊണ്ടാവാം, തുറന്നുപാണ്ഡവർ നിങ്ങളോടു
പ്രീതിപ്പെട്ടതു്. എന്തെല്ലാം രതിലീലാമോഹങ്ങൾ പാണ്ഡവകരളിൽ പൂവണിയാതെ കിടന്നിരുന്നുവോ,
മയൻനിർമ്മിത ‘മായാദ്രൗപദി’ മറയില്ലാത്ത സേവനസന്നദ്ധതയോടെ രാപ്പകൽ ചെയ്തു കൊടുക്കുമ്പോൾ,
ആർമാദിക്കില്ലേ, ആൺ മനം!”
</p>
          <p style="indent">
            <pb n="19" ed="2023-07-21"/>
          </p>
          <p style="indent">“ശന്തനു സത്യവതിക്കായി പണിത വാരണാവതം സുഖവാസ കൊട്ടാരം
കത്തിച്ചതു പോകട്ടെ, അന്നം ചോദിച്ചുവന്ന ആറംഗ ആദിവാസി കുടുംബത്തെ വിഷം കൊടുത്തു തീയിൽ
ചുട്ടുകൊന്നു്, മരിച്ചതു് പാണ്ഡവർ ആണെന്നു് വ്യാജ തെളിവുണ്ടാക്കാൻ ശ്രമിച്ച ഗുരുതരമായ
ആരോപണത്തിനു് നാടുകടത്തൽ ശിക്ഷയാക്കാമെങ്കിലും അരമനയിൽ താമസിക്കാൻ
അനുമതികൊടുത്ത ധൃതരാഷ്ട്രർ എവിടെ, ഷണ്ഡപാണ്ഡുവിന്റെ മക്കളാണു് ഞങ്ങൾ എന്ന
അവകാശവാദവുമായി നാട്ടുകാരെ പറ്റിച്ചു് അനുകമ്പനേടുന്ന ഈ അഞ്ചു വയോജനങ്ങൾ എവിടെ!”
</p>
          <p style="indent">“രാജമാതാ സത്യവതി കാട്ടിൽ തീപ്പെട്ടിട്ടും, നാട്ടിൽ ദുഃഖാചരണന്നും
കാണുന്നില്ലല്ലോ.” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
</p>
          <p style="indent">“സത്യവതിയുടെ മരണം ‘അനുശോചിക്കാ’നുള്ളതല്ല. ആദരാഞ്ജലികളും
പ്രണാമവും കൊണ്ടു് അവസാനിപ്പിക്കുവാവുകയുമില്ല, ആ മരണം ‘ആഘോഷിക്ക’പ്പെടണം.
മത്സ്യബന്ധനം ചെയ്താണവൾ വിവാഹത്തിനുമുമ്പു് അന്നന്നത്തെ അന്നം സമ്പാദിച്ചതു്. ‘മീൻനാറുന്ന
സത്യവതി’യെ മഹാരാജാവു് ശന്തനു വിവാഹം കഴിച്ചു. അല്ല, ആരാണു് ഈ ശന്തനു? ദേവനർത്തകി
ഗംഗയെ ഉപേക്ഷിച്ചവൻ എന്നുറക്കെ പറയണം ഈ ‘മഹനീയവ്യക്തിത്വ’ത്തെ അടയാളപ്പെടുത്തുവാൻ.
അപ്പോൾ ‘വെപ്പാട്ടി’ മാത്രമായി കൊട്ടാരത്തിൽ തുടങ്ങിയ സത്യവതിയെങ്ങനെ ഹസ്തിനപുരിയുടെ
ഭരണനിർവഹണം ഏറ്റെടുത്ത മഹാറാണിയും, രാജമാതാവുമായി? കുരുവംശപ്പൊലിമ നിലനിർത്തുവാൻ
വേണ്ട ജനസ്വാധീനമുള്ള ചാലകശക്തിയായി? അങ്ങനെ വേണം നിങ്ങൾ വിലയിരുത്താൻ. ഒന്നേ
എനിക്കറിയൂ, കുലീനതയുടെ ജാടകളിൽനിന്നു് രാജവംശത്തെ സത്യവതി രക്ഷിച്ചു. അതല്ലേ
നൂറുനൂറായിരം നാടുവാഴികൾ ഉള്ള ആര്യാവർത്തത്തിൽ ഹസ്തിനപുരി മാത്രം ഐതിഹാസികമാനം
കൈവരിച്ചതു്? ‘സത്യവതി സാമൂഹ്യവിപ്ലവത്തിന്റെ കാഹളം’ എന്നുച്ചരിച്ചതു വേറെ ആരുമല്ലല്ലോ
സാംസ്കാരികനായകനായ ചാർവാകൻ. മൽസ്യബന്ധനത്തെ ഹസ്തിനപുരിയുടെ നിത്യവരുമാനമുള്ള
ദേശീയഉത്സവമായി പ്രഖ്യാപിക്കാൻ രാജസഭയിൽ പ്രമേയം ഞാൻ അവതരിപ്പിക്കും. അതോടെ ഈ
നദീതടസംസ്കാരത്തിന്റെ ഔദ്യോഗികതൊഴിൽ ജലകേന്ദ്രിതമാവും സത്യവതിയിന്നൊരു കരിക്കട്ടയായി
മാറി എന്നതൊരു ഭൗതിക യാഥാർഥ്യമായിരിക്കാം, എന്നാലവൾ ഞങ്ങൾക്കെന്നും നവോത്ഥാന
നായിക! ആയിടം തട്ടിയെടുക്കാനാണു് പാഞ്ചാലിയുടെ നേതൃത്വത്തിൽ പാണ്ഡവർ ഇപ്പോൾ
ഇന്ദ്രപ്രസ്ഥത്തിൽ ആഞ്ഞു കളിക്കുന്നതു്. അതിനു തടയിടാൻ നീ തരില്ലേ ചുവരെഴുത്തുപതിപ്പിന്റെ
തലവാചക ഇടം?”
</p>
          <p style="indent">“പാണ്ഡവപക്ഷത്തേക്കു കർണ്ണൻ സ്വാർത്ഥമോഹത്തോടെ കൂറു മാറിയാൽ,
‘ആജീവനാന്തസുഹൃത്തെ’ന്നുനോക്കാതെ, അവനെ ഓടിച്ചിട്ടുപിടികൂടി ദുര്യോധനൻ
കുത്തിമലർത്തുമെന്നറിയാതെയാണോ, കുന്തി ‘ആദ്യപുത്ര’നെ വീണ്ടും പാണ്ഡവപക്ഷത്തേക്കു
പ്രലോഭിപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചതു്?”, കൊട്ടാരം ലേഖികയോടു് യുദ്ധകാര്യ ലേഖകൻ ചോദിച്ചു,
കുരുക്ഷേത്ര അവസാനദിനങ്ങൾ.
</p>
          <p style="indent">“അർജ്ജുനനെ കർണ്ണൻ വധിക്കുന്നതെങ്ങനെ ഒഴിവാക്കണമെന്നാണു്
കുന്തിയുടെ ഉള്ളിലിരുപ്പെങ്കിലും, വാതുറന്നുച്ചരിക്കാൻ പുറത്തെടുത്തതു്, ‘പാണ്ഡവപക്ഷത്തേക്കു
കൂറുമാറിവന്നാൽ നീയാവും ഒരുപക്ഷേ, കുരുവംശകിരീടത്തിനു ആദ്യഅവകാശി. നാമമാത്ര
അംഗരാജാവെന്ന വ്യാജപദവി തന്നു ദുര്യോധനൻ നിന്നെ ഏറെക്കാലം കബളിപ്പിച്ചപോലെയാണോ
ദേശീയപ്രശസ്തിനേടിയ ഹസ്തിനപുരം? അതായിരുന്നു ദുരഭിമാനിയായ കർണ്ണനെ വീഴ്ത്താൻ കുന്തിയുടെ
ആദ്യചൂണ്ട. അതിൽ കർണ്ണൻ കൊത്താതെ, നീണ്ടകാല ദുര്യോധനസൗഹൃദത്തിന്റെ കാണാച്ചരടുമായി
കൗരവർ എന്നെ എന്നെന്നേക്കുമായി കെട്ടിയിട്ടല്ലോ അമ്മാ, എന്നുപരിതപിച്ചു. അപ്പോൾ കുന്തി
ചുവടൊന്നു മാറ്റിപ്പിടിച്ചു വേറെ ചൂണ്ടയിട്ടു. നിനക്കു് ദ്രൗപദിയോടുള്ള പ്രത്യക്ഷ ശത്രുതക്കുപിന്നിൽ
ഒടുങ്ങാത്ത രതിതൃഷ്ണയുണ്ടെന്നറിയാം. നീ ഞങ്ങൾക്കൊപ്പം വന്നാൽ പാഞ്ചാലി നിനക്കുവേണ്ടിയാവും
ആദ്യപായ വിരിക്കുക. രതിയിൽ കൊത്തിയില്ലെങ്കിലും, കർണ്ണൻ ഇപ്പോൾ അർത്ഥഗർഭമായ
മൗനത്തിലാണു്. ഇന്നറിയാം അർജ്ജുനനെ കൊല്ലാൻ കർണ്ണൻ ആത്മാർത്ഥമായും ശ്രമിക്കുമോ,
പ്രണയിനിയുടെ പായക്കൂട്ടിൽ ഭ്രമിച്ചു പാണ്ഡവനാവുമോ!”
</p>
          <p style="indent">
            <pb n="20" ed="2023-07-22"/>
          </p>
          <p style="indent">“ലൈംഗികാതിക്രമം കഴിഞ്ഞിട്ടു് കാലമെത്രയായി! ചെയ്തതാരെന്നു
പരാതിയിൽ പരാമർശവുമില്ല. എവിടെനിന്നു, എങ്ങനെ നീതി കിട്ടുമെന്നാണു് നിങ്ങൾ വിചാരിക്കുന്നതു്?”,
കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. വിവാഹപൂർവരതിയിൽ ജനിച്ച കർണ്ണൻ, അർജ്ജുനനെ
പ്രതിയോഗിയായി വിഭാവനചെയ്യുന്ന കാലം.
</p>
          <p style="indent">“പണസംബന്ധമായ കൊടുക്കൽ വാങ്ങലുകൾ മാത്രമല്ലെ കാലഹരണപ്പെടൂ?
ഇതിൽ നാണയത്തിനെന്തു സാംഗത്യം? സ്ത്രീത്വത്തിനു നേരെയുണ്ടായ കടന്നാക്രമണം, ആൾമാറാട്ടം
തുടങ്ങി, വധശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാവുമ്പോൾ തുടർനടപടി വൈകരുതെന്നു ഞാൻ ആവശ്യപ്പെട്ടു.
വ്യവസ്ഥാപിത നിയമവാഴ്ചയുണ്ടോ കുരുവംശത്തിൽ എന്നു് ഇരയെന്ന നിലയിൽ എനിക്കു് നേരിട്ടു്
കണ്ടെത്തുകയും ചെയ്യാം. വിവാഹപൂർവ്വകാലത്തെ നിഷ്കളങ്കാവസ്ഥയിൽ,
ശാരീരികവളർച്ചയോടുബന്ധപ്പെട്ട അനിയന്ത്രിത ചോരയോട്ടത്തിൽ ഞാൻ, അപരിചിതപുരുഷ
പ്രലോഭനത്തിനു വഴങ്ങി എന്ന യാഥാർഥ്യം നീതിപീഠം അംഗീകരിച്ചാൽ പോലും, വേഷംമാറി വന്നു
എന്റെ ശരീരത്തിൽ അധീശത്വം പുലർത്തി, ആസ്വാദനരതിയിലൂടെ ഉദ്ദേശ്യലക്ഷ്യം നേടി
ഒളിച്ചോടിയവനെ പ്രതിക്കൂട്ടിൽ പൊരിപ്പിക്കാൻ എനിക്കുമുണ്ടാവില്ലേ പ്രേരണ, മനസാക്ഷിസമ്മർദ്ദം?
അസാധാരണ പുരുഷശരീരത്തിനു കീഴ്പ്പെടുമ്പോൾ സംസാരശേഷി നഷ്ടപ്പെട്ടതുകൊണ്ടു്, “ആരാണു്
നിങ്ങൾ?” എന്നു് മുഖത്തു് നോക്കി ചോദിക്കാൻ കഴിഞ്ഞില്ലെങ്കിലും, ‘വെളിച്ചങ്ങളുടെ തമ്പുരാൻ’
എന്നാണയാളുടെ പകൽപദവി എന്നറിയാൻ സൗകര്യമായി സാഹചര്യം. കാര്യം നടന്നയാൾ തിരുവസ്ത്രം
ധരിച്ചു ആയിരം വെള്ളക്കുതിരകളെ പൂട്ടിയ രഥത്തിൽ കയറുംമുമ്പെന്റെ ചെവിയിൽ മന്ത്രിച്ചു,
പ്രസവിക്കുന്നെങ്കിൽ ചോരക്കുഞ്ഞിനെ മുലപ്പാൽ കൊടുക്കാതെ പനംകുട്ടയിലിട്ടു നീ പുഴയിലൊഴുക്കണം.
പ്രകുതി ഉറപ്പുവരുത്തട്ടെ നവജാതശിശുപരിപാലനവും പരിരക്ഷയും. കന്യകയല്ലെന്നുമനഃസാക്ഷിയോടു
കുമ്പസാരിക്കാതെ വേണം യുവഹസ്തിനപുരിരാജാവു് പാണ്ഡുവുമായി വിവാഹത്തിനു് വസ്ത്രങ്ങൾ ധരിക്കാൻ.
അങ്ങനെ മധുരപദങ്ങൾ പറഞ്ഞു, ഒരു പെണ്ണുടൽ ചതിച്ചുകീഴ്പ്പെടുത്തിയവൻ ഹസ്തിനപുരി
നിയമസംഹിതയുടെ മുമ്പിൽ കൈകെട്ടി തലകുനിച്ചു നിന്നു് വേണ്ടേ ശിക്ഷ സ്വീകരിക്കാൻ?” പെട്ടെന്നൊരു
വൻയുദ്ധമേഘത്തിനു വഴിമാറിക്കൊടുക്കാനാവതെ വെളിച്ചങ്ങളുടെ തമ്പുരാൻ പൊടുന്നനെ
അപ്രത്യക്ഷനായി, അവിടം ഇരുൾ നിറഞ്ഞു.
</p>
          <p style="indent">“ദ്രോണശിക്ഷയിൽ കടന്നുപോയിട്ടും, നിവർന്നുനടന്നു തിരിച്ചു വന്നല്ലോ
ബാലഭീമൻ!” കൊട്ടാരം ലേഖിക ചോദിച്ചു, “ദ്രോണന്റെ മുമ്പിൽ മാപ്പപേക്ഷിച്ചു അല്ലേ.”
</p>
          <p style="indent">“തിരിച്ചുവിളിപ്പിച്ചതു് ഭീഷ്മആജ്ഞയിൽ ഗുരുദ്രോണർ തന്നെ. അഭയം
തേടിവന്ന പാണ്ഡവർ ദ്രോണന്റെ സ്വകാര്യഅടിമകൾ അല്ലെന്നും, മുൻ മഹാരാജാവു് പാണ്ഡുവിന്റെ
പിന്തുടർച്ച അവകാശം ഔദ്യോഗികമായി നേടിയ പാണ്ഡവർ ആണെന്നും ദ്രോണർക്കു ഭീഷ്മർ
നയചാതുര്യമൊന്നും കലർത്താതെ വ്യക്തമാക്കിക്കൊടുത്തു. ജാതിമേന്മ കാണിക്കുന്ന ചിഹ്നങ്ങൾ
വേഷത്തിലും ഭാഷയിലും കാണിക്കുന്നതിനു് ദ്രോണർക്കിപ്പോൾ പുതിയ വിലക്കുണ്ടു്. കൗരവരും
പാണ്ഡവരും തമ്മിലുള്ളതു് സമാന കൗമാരപ്രായക്കാരുടെ സൗഹൃദമത്സരമാണെന്നും, നാളെ
ഹസ്തിനപുരിക്കൊരു പൊതുശത്രുവുണ്ടായാൽ, അവരെ സംയുക്തമായി നേരിടാൻ വേണ്ട
കുരുവംശീയതയിലൂന്നിയ പോരാട്ടഊർജ്ജം അവരിൽ ഉണ്ടെന്നും ഭീഷ്മർ ചൂണ്ടിക്കാട്ടി. അധ്യാപകൻ
എന്നതൊരു വെറുക്കപ്പെട്ട വ്യക്തി ആവാതിരിക്കാൻ അധികാരപ്രകടനങ്ങൾ പെരുമാറ്റത്തിൽ വേണ്ട
എന്നും ഉപദേശിച്ചു. രാവിലെ പഠനം തുടങ്ങാനായി വിദ്യാർത്ഥികളും ദ്രോണസഹപ്രവർത്തകരും ഉള്ള
സദസ്സിൽ ആയിരുന്നു ഭീഷ്മർ ദ്രോണരെ ഗുണദോഷിച്ചതു്. ഭീഷ്മർക്കു് മുമ്പിൽ ദ്രോണർ സാഷ്ടംഗം
നമസ്കരിക്കാൻ തുടങ്ങിയപ്പോൾ ഭീഷ്മർ എന്നെ വാത്സല്യത്തോടെ ചൂണ്ടിക്കാട്ടി, കുഞ്ഞിന്റെ പിതൃത്വം
ശരീരവലുപ്പം ഭക്ഷണരീതി മന്ദബുദ്ധി ശിശുപ്രകൃതം ഇവയെക്കുറിച്ചൊന്നും പരിഷ്കൃതപെരുമാറ്റമുറവിട്ടൊരു
വാക്കോ മുഖഭാവമോ ദ്രോണമുഖത്തു കണ്ടുകൂടെന്നും ഓർമ്മിപ്പിച്ചു. ഞാനും അപ്പോൾ വിട്ടുവീഴ്ചയോടെ
ദ്രോണരെ ഇടതു കൈകൊടുത്തുയർത്തി.”
</p>
          <p style="indent">“കുന്തിയിൽ ബീജം വിതച്ചതു് പാവം പാണ്ഡുവല്ല, ദേവത വായുവാണെന്നു
ഐതിഹ്യമുണ്ടു് എന്നാൽ വായുപുത്രൻ ഭീമൻ ഇപ്പോൾ കൊയ്യുന്നതു് കൊടുംകാറ്റാണല്ലോ. വാർത്ത കേട്ടു,
മാലിന്യം പരത്തുന്ന വായുപുത്രനെ ദ്രോണർ, നഗരാതിർത്തിയിലെ ഗുരുകുലത്തിൽനിന്നും
മാതൃകാപരമായി നാടുകടത്തി!” കൊട്ടാരം ലേഖിക കൗരവ അരമനവക്താവിനോടു് ചോദിച്ചു,
പാണ്ഡവരും കൗരവരും ദ്രോണഗുരുകുലത്തിൽ സൈനിക പരിശീലനം നേടുന്ന മത്സരകാലം.
</p>
          <p style="indent">“പിന്നെ വാർത്ത കേൾക്കില്ലേ! ഗുരുകുല സൈനിക പരിശീലനത്തിൽ ഇരു
അർദ്ധസഹോദരരും ഉത്സാഹത്തോടെ പങ്കെടുക്കുമ്പോൾ, മത്സരവഴിയിൽ അന്യായമായി തടസ്സം
സൃഷ്ടിക്കുക, ലജ്ജാശീലരായ കൗരവക്കുട്ടികളിൽ ദേഹോപദ്രവം ഏൽപ്പിക്കുക, കുറ്റകരമായി
ഗുരുകുലവസ്തുക്കൾ കയ്യേറ്റം ചെയ്യുക, ദ്രോണപുത്രിമാരെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ
കയ്യേറ്റവും ബലപ്രയോഗവും ചെയ്യുക അപകീർത്തി വരുത്തുന്ന രീതിയിൽ ദ്രോണരുടെ ധനമോഹത്തെ
പരസ്യമായി പരിഹസിക്കുക എന്നിവയൊക്കെ, താക്കീതിനുശേഷവും തുടർന്നാൽ, പിന്നെ
അനാഥകൗന്തേയരെന്ന പേരിൽ കരുണ നഷ്ടപ്പെട്ടു, നാടുകടത്തലിനു സാഹചര്യമുണ്ടാവില്ലേ.
വെറുതെയാണോ ബീജദാനം വായു ഭഗവാനിൽനിന്നല്ല കാട്ടാളനിൽനിന്നായിരിക്കാമെന്നു കൊട്ടാരഗുരു
കൃപർ, കുന്തിയുടെ സാന്നിധ്യത്തിൽ നിരീക്ഷിച്ചതു്. അന്നം കിട്ടാതെ അലയട്ടെ അപ്പോൾ പാഠം പഠിച്ചു
തിരിച്ചുവരും മുടിയനായ പുത്രൻ.”
</p>
          <p style="indent">“ആൾക്കൂട്ടവിധി’യുണ്ടായല്ലോ, രണ്ടു പർവ്വങ്ങൾ പ്രസിദ്ധീകരിച്ചപ്പോഴേക്കും!
ഭയന്നോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“കൗരവരും പാണ്ഡവരും വാളോങ്ങുമെന്നാരോർത്തു? വിചിത്ര വീര്യന്റെ രണ്ടു
വിധവകളിൽ എനിക്കുണ്ടായ വിലക്ഷണസന്തതികളാണു് ധൃതരാഷ്ട്രരും പാണ്ഡുവുമെന്ന ചരിത്രരചന
ഉടച്ചുവാർത്തില്ലെങ്കിൽ, സുരക്ഷ ഏറ്റെടുക്കില്ലെന്ന ഔദ്യോഗിക പ്രസ്താവന ‘വന്നതോടെ, ചാർവാകൻ
ഈ കുടിലിലേക്കു് എന്നെ സ്വാഗതം ചെയ്തു. താടിയും മുടിയും വടിച്ചുവരുത്തിയ രൂപമാറ്റരഹസ്യം
അങ്ങനെത്തന്നെ നിൽക്കട്ടെ, നിങ്ങളും അക്ഷരം കൊണ്ടു അന്നം തേടുന്ന വ്യക്തിയല്ലേ. കൗരവരും
പാണ്ഡവരും കൂട്ടുകൂടി ഒരൊറ്റ വഞ്ചിയിൽ ഇരുന്നാണു് എന്നെ ‘വലവീശി’പിടിക്കാൻ ശ്രമിക്കുന്നതു്.
ആദിപർവ്വം പിൻവലിച്ചു തീയിലിട്ടു എന്നു് നിങ്ങൾ സാക്ഷ്യപത്രം പ്രസിദ്ധീകരിച്ചാൽ ഞാൻ ധന്യൻ!
അധികാരവഴിയിൽ പോരടിച്ചു ഇവരുടെയൊക്കെ ദുരന്തം സംഭവിക്കുന്ന സാഹചര്യമുണ്ടായാൽ,
പതിനെട്ടു പർവ്വങ്ങളിൽ മഹാഭാരതം എഴുതുമ്പോൾ, നിങ്ങൾ വേണം യഥാർത്ഥകഥ വെളിച്ചം
കാണിക്കാൻ” ദക്ഷിണാപഥത്തിൽ നിന്നു് യുക്തിവാദി ചാർവാകൻ കൊണ്ടു വന്നു സൂക്ഷിച്ച
ആനത്തലയോളം പനയോലക്കെട്ടുകളിലേക്കു പ്രത്യാശയോടെ തിരിഞ്ഞു. നാരായം വിരലുകൾക്കിടയിൽ
കവിപരിലാളിച്ചു.
</p>
          <p style="indent">
            <pb n="21" ed="2023-07-23"/>
          </p>
          <p style="indent">“ഗൂഢലക്ഷ്യത്തോടെയാണുചൂതാട്ടത്തിനു നിങ്ങൾ പാണ്ഡവരെ
ഹസ്തിനപുരിയിലേക്കു ക്ഷണിച്ചതെന്നൊക്കെ ഇന്നു് കൊട്ടാര രഹസ്യമൊന്നുമല്ലെങ്കിലും, എന്തായിരുന്നു
ചൂതാട്ടത്തിലൂടെ ‘രാജസൂയചക്രവർത്തി’ യുധിഷ്ഠിരനെ കൗരവ അടിമയാക്കണമെന്ന ദൃഢനിശ്ചയത്തിനു
പിന്നിൽ?” കൊട്ടാരം ലേഖിക ചോദിച്ചു. തെളിഞ്ഞ പ്രഭാതവെയിലിൽ കോട്ടക്കപ്പുറത്തെ
രാജവീഥിയിലൂടെ മരവുരി ധരിച്ചും, മുഖം മറച്ചും, തലതാഴ്ത്തി കാട്ടിലേക്കു് നഗ്നപാദരായി നടന്നിരുന്ന ആറംഗ
പാണ്ഡവസംഘത്തെ മട്ടുപ്പാവിൽ നിന്നു് അവർക്കു കാണാമായിരുന്നു.
</p>
          <p style="indent">“ഇന്ദ്രപ്രസ്ഥം കൊട്ടാരത്തിലെ സഭാതലത്തിൽ സ്ഥലജലഭ്രമത്തിൽ
വഴുക്കിവീണതൊക്കെ പൊറുക്കാൻ, സാമന്തപദവിയിലേക്കു താഴ്ത്തപ്പെട്ടിരുന്ന ഞങ്ങൾക്കായി. പക്ഷേ,
പിന്നീടുള്ള കഴിഞ്ഞ എട്ടൊമ്പതു വർഷങ്ങളിൽ പാഞ്ചാലി ഞങ്ങളെ പ്രകോപിച്ചിരുന്നതു കേട്ടാൽ നിങ്ങൾ
ഞെട്ടും. കുറെ ഭരണകൂട മണിമന്ദിരങ്ങൾ അല്ലാതെ വ്യവസ്ഥാപിതരാഷ്ട്രം ആയിരുന്നില്ലല്ലോ ഇന്ദ്രപ്രസ്ഥം.
നിങ്ങളും അവിടെയൊക്കെ ചുറ്റിക്കറങ്ങിയതല്ലേ. രാഷ്ട്രതന്ത്ര വിദ്യാഭാസമോ ധനസമാഹരണമോ ഇല്ല.
ഭാരിച്ച നിത്യച്ചെലവൊക്കെ ഹസ്തിനപുരി വഹിക്കണം എന്നൊരു പരുക്കൻ തീരുമാനത്തിലവർ
ഇന്ദ്രപ്രസ്ഥം ഊട്ടുപുര ദൈനംദിന ആഘോഷമാക്കാനും, വിദേശത്തുനിന്നു കുതിരകളെ വാങ്ങാനും,
ഗോശാല നിറക്കാനും പുത്തൻ ആവശ്യങ്ങളുടെ നീണ്ട പനയോലപട്ടികയുമായി രാജദൂതൻ വന്നു എന്റെ
കാര്യാലയത്തിൽ ഇടിച്ചുകയറി ഞങ്ങളോടു് തട്ടിക്കയറും. പല്ലു ഞെരിക്കുന്ന ഇരമ്പൽ പുറത്തു വരാതെ
ഞങ്ങളതൊക്കെ എളിമയോടെ ഏറ്റെടുത്തു ചെയ്തു. എന്നിട്ടും അവർ ഞങ്ങളെ വിട്ടില്ല. അഞ്ചോളം വരുന്ന
പാഞ്ചാലിക്കുട്ടികളെ ഇന്ദ്രപ്രസ്ഥത്തിൽ നിന്നു് പാഞ്ചാലയിലേക്കു കൊണ്ടുപോകാൻ കൗരവരാജസ്ത്രീകൾ
പത്തുപേർ എങ്കിലും പാഞ്ചാലിക്കൊപ്പം ദാസികളായി കൂടെ പോണം എന്ന ആവശ്യവുമായി ഭീമൻ ആളെ
അയച്ചു. അനുസരിക്കേണ്ടിവന്നു. ഒരു മാസം പിടിച്ചു, പത്തു കൗരവ രാജസ്ത്രീകൾ, ആദ്യം
ഇന്ദ്രപ്രസ്ഥത്തിൽ പോയി കുട്ടികളുടെ പരിപാലന ചുമതയേറ്റെടുത്തു, പാഞ്ചാലിയുടെ ദാസിപദവിയിൽ
പാഞ്ചാലയിൽ എത്തി, കുട്ടികളെ കൊട്ടാരത്തിൽ ഏൽപ്പിച്ചു മടങ്ങി, വീണ്ടും ഇന്ദ്രപ്രസ്ഥത്തിൽ
പാഞ്ചാലിയെ എത്തിച്ചു, ഉപചാരത്തോടെ യാത്ര പറഞ്ഞു ഹസ്തിനപുരിയിൽ എത്താൻ. എന്റെ ഭാര്യ
പൊട്ടിക്കരഞ്ഞു—ഇതിനാണോ കലിംഗദേശത്തിൽ നിന്നു് എന്റെ അച്ഛൻ നിങ്ങളുടെ വധുവായി എന്നെ
കുരുവംശത്തിലേക്കയച്ചതു്? കൗരവരാജസഭയിലെത്തിയാണവൾ കൈകൾ നീട്ടി ധൃതരാഷ്ട്രർക്കു് മുമ്പിൽ
വാവിട്ടു വിലപിച്ചതു. അന്നു് ഞാൻ എഴുനേറ്റുനിന്നു് മഹാരാജാവിനു വാക്കുകൊടുത്തു—അനുമതി തന്നാൽ,
അടുത്ത വാവിനു് മുമ്പു് ഞാൻ പാണ്ഡവരെ അടിമകളാക്കി ഈ കോട്ടക്കകത്തുനിന്നു് തലമൊട്ടയടിച്ചു,
പുള്ളികുത്തി, കഴുതപ്പുറത്തിരുത്തി കാട്ടിലേക്കു് എന്നെന്നേക്കുമായി യാത്രയാക്കും നിങ്ങൾ അഭിമുഖത്തിനു്
വരുന്നതിനു അൽപ്പം മുമ്പു് ഭാര്യ എന്നോടു് പ്രകോപനപരമായി ചോദിച്ചു.”
</p>
          <p style="indent">“വാക്കു പാലിച്ചില്ലല്ലോ ഭീരൂ, എവിടെ നിങ്ങൾ പറഞ്ഞ കഴുതപ്പുറസവാരി?
പാഞ്ചാലിയോടുള്ള പ്രണയം കാരണം ആ അവമതി നിങ്ങൾ ഒഴിവാക്കിയോ?”
</p>
          <p style="indent">“നിങ്ങൾ കുളിച്ചു ഉടുത്തൊരുങ്ങുമ്പോൾ മറ്റുനാലു പാണ്ഡവർക്കുള്ളം
നീറുകയാണു് എന്നോ? എന്തുണ്ടായി?”, കൊട്ടാരം ലേഖിക ഇളമുറ മാദ്രിപുത്രൻ സഹദേവനോടു് ചോദിച്ചു.
പാണ്ഡവരും പാഞ്ചാലിയും ഇന്ദ്രപ്രസ്ഥത്തിൽ വെപ്പും പൊറുതിയും തുടങ്ങിയ കാലം.
ജാലകത്തിന്നപ്പുറത്തു പുതുകുടിയേറ്റ കുടുംബങ്ങൾ വെള്ളവുമായി പോവുന്നതു് കാണാമായിരുന്നു.
</p>
          <p style="indent">“ഇന്നു് രാത്രിയും, പ്രിയപാഞ്ചാലി ഊഴ ക്രമം തെറ്റിച്ചു എന്നോടൊപ്പം
പായപങ്കിടുന്നു എന്നറിഞ്ഞാൽ ആരുടെ ഉള്ളവും നീറില്ലേ!”
</p>
          <p style="indent">“നിങ്ങൾ അധികാരശ്രേണിയിലൊരു സാമന്തരാജകുടുംബമല്ലേ, എങ്ങനെ
രാജസൂയഇന്ദ്രപ്രസ്ഥത്തിൽ കയറി അധികാരം പിടിച്ചു? വസ്ത്രാക്ഷേപവിവാദം കുതിരപ്പന്തിചർച്ചകളിൽ
സഹിക്കവയ്യാതെ, ജനശ്രദ്ധതിരിക്കാനൊരു മിന്നൽ ആക്രമണം, അങ്ങനെയാണോ ഞങ്ങൾ
വായിച്ചെടുക്കേണ്ടതു്?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. കൂടുതൽ ആയുധങ്ങളും
സന്നാഹവുമായി രണ്ടാംഘട്ട കൗരവസൈന്യം ഇന്ദ്രപ്രസ്ഥത്തിലേക്കു തിരിക്കുന്ന സംഘർഷ ദിനം.
</p>
          <p style="indent">“അർദ്ധനഗ്നഅടിമപ്പെൺ ചൂതാട്ടസഭയിൽ ഇടിച്ചുകയറി ബഹളം വച്ചപ്പോൾ,
ഉന്തുംതള്ളിലും തുണിയൂരിപ്പോയപോലെയാണോ, ഇന്ദ്രപ്രസ്ഥത്തിൽ അധികാരം കയ്യാളിയ അഞ്ചു
സ്വേച്ഛാധിപതികൾ, ഉന്മത്തരായി, വഴിയിൽ കാണുന്ന കുലീനസ്ത്രീകളെ കടന്നുപിടിക്കുന്നതും, പാതിവ്രത്യം
കളങ്കപ്പെടുത്തുന്നതും? ഇന്ദ്രപ്രസ്ഥം എന്ന കുടിയേറ്റനാട്ടിൽ ഒതുങ്ങിയില്ല പാണ്ഡവരുടെ സ്ത്രീ
വിരുദ്ധപരാക്രമങ്ങൾ എന്നോർക്കണം. ദ്വാരകയിൽ എനിക്കായി ഗുരുനാഥൻ ബലരാമൻ ഒരുക്കിയ
വിവാഹത്തെ തടസ്സപ്പെടുത്തി, അർജ്ജുനൻ സുഭദ്രയെതട്ടിക്കൊണ്ടുപോയപ്പോൾ ഞാൻ ഉറച്ചു, വൈകില്ല
അഞ്ചോളം വരുന്ന പാണ്ഡവഅക്രമികൾക്കുള്ള സദാചാര ബോധവൽക്കരണം. ചൂതാടാൻ ക്ഷണിച്ചു ആ
കെണിയിൽ അവർ വീണു. അഭിജാതസ്ത്രീകൾക്കു നേരെ അക്രമമുണ്ടാ യാൽ, ഗാന്ധാരിയുടെ നൂറുമക്കൾ
കയ്യും കെട്ടി നിൽക്കില്ല എന്നു് ബോധ്യം വന്നു, ഞങ്ങളുടെ പിതാമഹനും കുടുംബചരിത്രകാരനുമായ
വ്യാസനു. നന്മ ഞങ്ങൾക്കൊപ്പം എന്നുതെളിഞ്ഞല്ലോ, ആഘോഷിക്കൂ ജഗത്തിന്നുത്സവവേള,യിന്നു, വേല
നാളെ മതി!”
</p>
          <p style="indent">
            <pb n="22" ed="2023-07-24"/>
          </p>
          <p style="indent">അരമനവക്താവു്, തക്ഷശിലയിലെ പൂർവ വിദ്യാർത്ഥി, യുദ്ധത്തിൽ നിന്നും,
അധികാര സംഘർഷങ്ങളിൽ നിന്നും അകന്നു നടന്നു കൊണ്ടു് മറഞ്ഞുനിന്ന ആൾ സിംഹാസനത്തിൽ
കണ്ണു് വെച്ചിരിക്കുന്നു? പാണ്ഡവരുടെ അവകാശവാദത്തിന്റെ മർമ്മത്തിൽ തന്നെയാണയാൾ
തക്ഷശിലയിൽ പഠിച്ച രാഷ്ട്രതന്ത്രപാഠങ്ങൾ പരീക്ഷിക്കുന്നതു്. ഹസ്തിനപുരിയിൽ D N A ലാബുകൾ
ഇല്ലാത്തതു് ഒരു അനുകൂല ദൃക്സാക്ഷിയുടെ സാധ്യത അവശേഷിപ്പിക്കുന്നു. മാതൃവാക്യത്തിലും വലിയ
തെളിവെന്തുണ്ടു് എന്നു് അവസാനശ്രമം നടത്തുന്ന വിദുരരുടെ സ്വത്വപ്രതിസന്ധി ലേഖികയുണ്ടോ
അറിയുന്നു! സംഭവബഹുലമായ യുദ്ധത്തിനു് ശേഷവും ഹസ്തിനപുരി അശാന്തമാണു് കെ പി നിർമൽ
കുമാറിന്റെ കഥ മാധ്യമം വാരികയിൽ.
</p>
          <p style="indent">“ചതിച്ചുകൊന്ന കർണ്ണനു ബലിയിടുമോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു്
ചോദിച്ചു. കുളിച്ചു ഈറനുടുത്ത പാണ്ഡവർ കുന്തിയുടെ സാന്നിധ്യത്തിൽ, പുരോഹിതാജ്ഞക്കായി കാത്തു
നിൽക്കുന്നനേരം. പുണ്യനദിയിലെ ബലിയിടം.
</p>
          <p style="indent">“നിങ്ങൾക്കു ഭൗതികമായി മാത്രമേ ഈ ലോകത്തിൽ ചിന്തിക്കാനാവൂ
എന്നുണ്ടോ? പോരാട്ടത്തിൽ സംഭവിക്കാവുന്ന ജീവഹാനി കർണ്ണശരീരത്തിനല്ലേ? രണ്ടിലൊരാൾ
വധിക്കപ്പെടുന്നതൊക്കെ യുദ്ധത്തിൽ നാം കണ്ടുപരിചയിച്ചതല്ലേ? കൗന്തേയരെന്ന നിലയിൽ എനിക്കും
കർണ്ണനും പ്രകൃതി തന്നതു് ഒരേ മാതാവിന്റെ ജീവകോശമല്ലേ? പോരാട്ടവധത്തിൽ ഒതുങ്ങുമോ
മനുഷ്യനേത്രങ്ങൾക്കു വഴങ്ങാത്ത സൂക്ഷ്മലോകം? കേവലമൊരു അധികാരതർക്കത്തിൽ
അവസാനിക്കുമോ കർണ്ണനുമായുള്ള ജനിതകബന്ധം? മാരകായുധങ്ങൾ കൊണ്ടു് ഉന്മൂലനം
ചെയ്യാനാവുമോ അന്തമില്ലാപ്രപഞ്ചത്തിൽ എന്നെന്നും ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കാൻ
വിധിക്കപ്പെട്ട നാം മനുഷ്യാത്മാക്കൾ!”
</p>
          <p style="indent">“വിഘടനവാദികളെ നേരിടുന്നതിനിടയിൽ സ്വജീവൻ ബലിദാനം ചെയ്ത
ധീരദേശാഭിമാനി ദുര്യോധനന്റെ വിധവയല്ലേ നിങ്ങൾ?” ഹസ്തിനപുരി കൊട്ടാരത്തിലെ അന്തഃപുരത്തിൽ
കണ്ടു മിണ്ടി പരിചയിച്ചിരുന്ന സ്ത്രീയെ ആകസ്മികമായി വൃദ്ധസദനത്തിൽ കണ്ട ഞെട്ടലിൽ കൊട്ടാരം
ലേഖിക കൈപിടിച്ചു് ചോദിച്ചു. പാണ്ഡവർ അധികാരത്തിൽവന്ന അന്ധകാര യുഗം.
</p>
          <p style="indent">“ഒരു കുരുക്ഷേത്രവിധവ!”
</p>
          <p style="indent">“പണയം എന്ന പദം കേട്ടാലുടൻ ക്ഷോഭിക്കുന്ന ഭാര്യയെ എങ്ങനെ
സഹിക്കുന്നു ഭർത്താക്കളായ നിങ്ങളഞ്ചുപേരും?”, പാണ്ഡവർ നിറനിലാവിൽ അലയുന്നതു് കണ്ട
കൊട്ടാരം ലേഖിക പരിതാപത്തോടെ അന്വേഷിച്ചു. വനവാസക്കാലം.
</p>
          <p style="indent">“ആരെ കുറിച്ചാണു് നിങ്ങൾ കാര്യമറിയാതെ അഭിപ്രായം ചോദിക്കുന്നതു്?
പ്രതിഷേധവും ഹർഷോന്മാദവും മിതമായ കൗശലത്തോടെ ബഹുഭർതൃത്വവേദിയിൽ ആവിഷ്കരിക്കുന്ന
അഭിനേത്രി പാഞ്ചാലി എവിടെ, അന്തഃപുര മട്ടുപ്പാവിൽ നിലാവു് പെയ്യുന്ന വേനൽക്കാല രാത്രികളിൽ,
വസ്ത്രരഹിതശരീരങ്ങൾ ഇളക്കിയും ആടിയും, വടക്കൻ നിരകളെ നോക്കി ഉന്മാദത്തിൽ പൊട്ടിച്ചിരിക്കയും,
ഭീതിതമായി നിലവിളിക്കയും ചെയ്യുന്ന കൗരവരാജവധുക്കൾ എവിടെ!”
</p>
          <p style="indent">
            <pb n="23" ed="2023-07-25"/>
          </p>
          <p style="indent">“ആകെയുള്ള കിരീടാവകാശിയെ ആദ്യാക്ഷരം പഠിപ്പിക്കുന്ന
വിടുപണിയാണപ്പോൾ ‘ചിരഞ്ജീവി കൃപാചാര്യ’നു് വകുപ്പുമേധാവി നകുലൻ വീതിച്ചു തന്നതു് അല്ലെ”,
യുദ്ധകാര്യ ലേഖകൻ അർത്ഥം വച്ചു അന്വേഷിച്ചു.
</p>
          <p style="indent">“അങ്ങനെയാണോ ‘ഹസ്തിനപുരി പത്രിക’ യുദ്ധാനന്തര ഭരണകൂടത്തിൽ
എന്റെ കൊട്ടാരപദവി നിർവചിക്കുന്നതു്? സ്ഥാനമൊഴിയുന്ന ധൃതരാഷ്ട്രർക്കും മഹാറാണിക്കും
കഴിയുന്നത്ര രാജകീയ സൗകര്യങ്ങൾ മുമ്പെന്നപോലെ നിലനിർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വം
വിലപേശലിലൂടെ യുധിഷ്ഠിര ഭരണകൂടത്തിൽ നിന്നു നേടിയെടുക്കാൻ എനിക്കാണു് നിയോഗം. കൂട്ടത്തിൽ
അഭിമന്യുമകൻ പരീക്ഷിത്തിനെ രണ്ടക്ഷരം പഠിപ്പിക്കും, ഭാവിരാജാവല്ലേ!” മുറിപ്പെട്ട അഹന്ത താലോലിച്ചു
മുഖം നോക്കാതെ കൃപാചാര്യൻ പറഞ്ഞു.
</p>
          <p style="indent">“എന്തു് പറ്റി? പാഞ്ചാലിയെ പോലെ ഭർത്താക്കന്മാർക്കു് പാളയത്തിൽ
സേവനം ചെയ്യാൻ പോയി, പെട്ടെന്നു് പോർക്കളത്തിൽ നിന്നും മടങ്ങിയല്ലോ.” കൊട്ടാരം ലേഖിക
ചോദിച്ചു.
</p>
          <p style="indent">“നിക്ഷിപ്തതാല്പര്യമുള്ള പാണ്ഡവർ ആണെന്നു് പിന്നീടു് മനസ്സിലായി, സന്ധ്യക്കു്
പതുങ്ങിവന്നു ഞങ്ങളെ റാഞ്ചി. വിവസ്ത്രരാക്കിയും അവമതിച്ചും ഭീഷണിപ്പെടുത്തിയാൽ, ജീവനും കൊണ്ടു്
മടങ്ങുകയല്ലാതെ, വാളെടുത്തവരുടെ നേരെ ഞങ്ങൾ അബലകൾക്കു വെളിച്ചപ്പെടാനാവുമോ.”
</p>
          <p style="indent">“അർജ്ജുനൻ കർണ്ണനെ കൊല്ലുന്നതും, ഭീമൻ ദുര്യോധനനെ കൊല്ലുന്നതും
ഞാൻ വാർത്തകളാക്കി. എന്നാൽ ‘ഗാന്ധാര ഭൂപതി’ശകുനിയെ കൊല്ലാൻ അവസരം കിട്ടിയ നിങ്ങൾ
ആ കുരുട്ടുബുദ്ധിയുടെ നെഞ്ഞുപിളർത്താൻ ആഞ്ഞുവെട്ടണം എന്നായിരുന്നുവോ നിയോഗം? എങ്ങനെ
ഓർക്കുന്നു ഐതിഹാസിക കൊല?” കൊട്ടാരം ലേഖിക സഹദേവനോടു് ചോദിച്ചു. പാണ്ഡവർ
ഹസ്തിനപുരി കീഴടക്കാൻ പദയാത്ര ചെയ്യുന്ന നേരം.
</p>
          <p style="indent">“അറവുശാലയിൽ ഉഴവുമാടിനെ വെട്ടുന്ന മഴുവായി ശകുനിവധത്തിനു ആയുധം.
ഞാനതയാൾക്കുനേരെ എറിഞ്ഞപ്പോൾ അറിയുമായിരുന്നില്ല, ഉന്നം അത്രമേൽ കൃത്യമാവും. പതിനെട്ടാം
ദിവസമായപ്പോഴേക്കും പോരാട്ടവേദിയിൽ സൈനികസാന്നിധ്യം നന്നേകുറവായിരുന്നു. മഴു കരൾ
പിളർന്നു. അതൊക്കെ പിന്നീടു് ജഡം പരിശോധിക്കുമ്പോഴാണു് വ്യക്തമാവുന്നതു്. സാഹചര്യം
വിലയിരുത്തുമ്പോൾ, പാണ്ഡവ തന്ത്രമികവിനല്ല, ആകസ്മികതക്കായി സാധ്യത. ഞാൻ അയാളുടെ തല
തകർക്കും എന്നാരും കുരുക്ഷേത്രയിൽ വിശ്വസിക്കില്ല. അയാളെ ഞങ്ങൾക്കു് പേടിയായിരുന്നു. ശകുനി
കാണാൻ കോമളനെങ്കിലും, അവനു ചെയ്യാനാവുന്ന ഭീകരത, അതായിരുന്നു ദൂരെ ദൂരെ
വനവാസക്കാലത്തും ഞങ്ങൾ ഭയന്നതു. മാറിടം മഴുവിനു് ലക്ഷ്യമായി മാറ്റിയതു് പ്രകൃതിയുടെ
വിളയാട്ടമായിരുന്നു. അങ്ങനെ നോക്കിയാൽ, കുരുക്ഷേത്ര ആകസ്മികതകളുടെ കർമ്മഭൂമിയല്ലേ!”
</p>
          <p style="indent">“യുധിഷ്ഠിര ഭരണനേട്ടത്തെ കുറിച്ചൊന്നും തൽക്കാലം ചോദിക്കുന്നില്ല.
എന്നാൽ, നിങ്ങളഞ്ചുപേരുടെ നീണ്ട വ്യക്തിജീവിതത്തിൽ വല്ലതുമുണ്ടോ പൊതുസമൂഹവുമായി
ഹൃദയരഹസ്യം പങ്കിടാൻ?”, കൊട്ടാരവിപ്ലവത്തിലൂടെ ഭരണപദവികൾ നഷ്ടപ്പെട്ടു്, വാനപ്രസ്ഥത്തിനു
പടിയിറങ്ങുന്ന വൃദ്ധപാണ്ഡവരോടു് കൊട്ടാരം ലേഖിക ചോദിച്ചു. നഗരാതിർത്തിവരെ കൂടെ നടക്കാൻ
വിസമ്മതിച്ച പുതിയ ഭരണാധികാരി പരീക്ഷിത്തു്, മട്ടുപ്പാവിൽ നിന്നവരെ പുരികം വളച്ചു നോക്കി
</p>
          <p style="indent">“ആയിരം പൂർണചന്ദ്രന്മാരെ ഏറിയും കുറഞ്ഞും കണ്ടശേഷവും ഞങ്ങൾ
സുന്ദരരൂപികളായി നിങ്ങൾക്കു് തോന്നുന്നെണ്ടെങ്കിൽ എന്തായിരുന്നിരിക്കണം,
പാഞ്ചാലിയെപ്പോലൊരു വിശ്വമോഹിനിക്കു ആകർഷകമായി തോന്നിയ ഞങ്ങളുടെ തീപിടിച്ച യുവത്വം!
കാറും മിന്നലും വെണ്ണിലാവും പെരുമാറ്റത്തിൽ കലർന്നതെങ്കിലും, ആ സവിശേഷവ്യക്തിത്വത്തെ നാട്ടിലും
കാട്ടിലും പായക്കൂട്ടായി സ്വീകരിച്ചു ഒരായുഷ്ക്കാലം സഹവർത്തിത്തത്തോടെ, ശിശുപരിപാലനത്തിന്റെ
വൈഷമ്യങ്ങൾ അശേഷം അറിയാതെ, അവളുമൊത്തു ആസ്വാദനരതി ഞങ്ങൾ ആർമാദിച്ചു എന്നതു്,
പാണ്ഡവദാമ്പത്യം പാരസ്പര്യത്തിന്റെ ലക്ഷണമൊത്ത ഇതിഹാസമെന്നതിനുകൂടി പ്രത്യക്ഷമല്ലേ? ഇനി
അവളായി അവളുടെ പാടായി.”
</p>
          <p style="indent">
            <pb n="24" ed="2023-07-26"/>
          </p>
          <p style="indent">“കളങ്കപ്പെടാത്ത ദാമ്പത്യവിശ്വസ്തത എന്നൊരു പുതുആശയം
കൗരവരാജവധുക്കൾ ഈയിടെയായി മുന്നോട്ടു വക്കുന്നുണ്ടു്. ഹസ്തിനപുരി പോലൊരു യാഥാസ്ഥിതിക
സമൂഹത്തിൽ കൌരവപ്രോൽസാഹനത്തിലൂടെ, പാണ്ഡവരെ ആക്രമിക്കാനും വിലകുറച്ചു് കാണാനും
പൊതുസംവാദങ്ങളിൽ അതവർ മറയില്ലാതെ ആയുധമാക്കുന്നതു നിങ്ങളും കേട്ടറിഞ്ഞിട്ടുണ്ടാവും. ഇത്തരം
സദാചാര ‘സമസ്യ’കളെ ഒരു പരിഷ്കൃതവനിത എന്ന നിലയിൽ നിങ്ങൾ സ്വജീവിതത്തിൽ എങ്ങനെ
കൈകാര്യം ചെയ്യുന്നു?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു, പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥക്കാലം.
</p>
          <p style="indent">“ഒരാളെ ഞാൻ സ്വയംവരത്തിലൂടെ പരിണയിച്ചപ്പോൾ, നാലു പേരെ
കൂട്ടത്തിൽ വെറുതെ കിട്ടി. എന്നാൽ അവരഞ്ചുപേർക്കും വ്യക്തിഗത വിശ്വസ്തത, എന്റെ ബഹുഭർത്തൃത്വ
ദാമ്പത്യത്തിൽ ഞാൻ ഉറപ്പുകൊടുത്തിട്ടില്ല. പാണ്ഡവരുടെ വിവാഹേതര ആനന്ദസ്രോതസ്സുകൾ
കളങ്കപ്പെടുത്താൻ ഞാൻ മിക്കപ്പോഴും ശ്രമിക്കാത്തതു് പോലെ, അവരും എന്റെ അന്തർമണ്ഡലങ്ങളിൽ
അതിക്രമിച്ചു കയറാൻ ധൈര്യപ്പെടുകയില്ല എന്നതു് മാത്രമാണു് ഞങ്ങൾക്കിടയിലെ ഈ അസാധാരണ
ദാമ്പത്യത്തിൽ നിലനിൽക്കുന്ന പരസ്പരധാരണ” ദൂരെ ദൂരെ പടിഞ്ഞാറു, കടലോരനഗരത്തിലെ
ആത്മസുഹൃത്തിനു പ്രണയസന്ദേശം എഴുതി, വളർത്തുപക്ഷിയുടെ കാലിൽ കെട്ടി സ്നേഹപൂർവ്വം
യാത്രയാക്കുകയായിരുന്നു ഇന്ദ്രപ്രസ്ഥം ചക്രവർത്തിനികൂടിയായ പാഞ്ചാലി.
</p>
          <p style="indent">“പാഞ്ചാലിയുടെ ശവമടക്കിനു നിങ്ങൾ മനഃപൂർവ്വം വന്നില്ലെങ്കിലും,
വികാരാധീനനായി അനുസ്മരണ യോഗത്തിൽ എന്തൊക്കെയോ അസ്പഷ്ടമായി മന്ത്രിച്ചല്ലോ. ഇതു്,
ഇതുതന്നെയായിരുന്നുവോ നിങ്ങൾ വിശുദ്ധിയോടെ പരാമർശിച്ച പാഞ്ചാലിയുടെ തിരുശേഷിപ്പു്?”,
കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. പാഞ്ചാലി കുഴഞ്ഞുവീണു മരിച്ച ദിവസം. മഹാപ്രസ്ഥാനം.
</p>
          <p style="indent">“അതെ, ഇതുതന്നെ രക്തക്കറയുള്ള ആ പരുത്തിത്തുണി! വനവാസക്കാലത്തു
ദുര്യോധനൻ പതിവായി അവൾക്കെത്തിക്കുമായിരുന്നു, പെണ്ണുടൽപരിരക്ഷക്കു തുണിയും കോപ്പുമെന്നു
നകുലൻ ഒരിക്കൽ സാന്ദർഭികമായി പറഞ്ഞറിയുമ്പോൾ ആദ്യം ഞാൻ ഒന്നു ക്ഷോഭിച്ചെങ്കിലും, ആ
പരിഷ്കൃതവനിതയുടെ ആർത്തവശുചിത്വം ദുര്യോധനൻ എത്ര കരുതലോടെ എന്നും കാത്തു! എന്നിട്ടും
ചോരക്കറ ആദ്യം കണ്ടപ്പോൾ ഞെട്ടി. ദേവലോകചികിത്സകരായ അശ്വിനീദേവതകളുടെ മകനായ
നകുലൻ, ഗർഭപാത്രത്തിന്റെ വിലാപരഹസ്യം സരളമായി പറഞ്ഞുതന്നു. അജ്ഞാതവാസത്തിനു
പോവുമ്പോൾ, ഉപേക്ഷിക്കപ്പെട്ടുപോവുമായിരുന്ന പാഴ്‌വസ്തുക്കൾക്കിടയിലായിരുന്നു, ഈ തുണി.
ഉടമസ്ഥാവകാശത്തോടെ, ആരും കാണാതെ ഞാനതു കൈവശം വച്ചു! ‘ജൈവമാലിന്യ’മെന്നനിലയിൽ,
കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്യാതിരുന്നതിലും നിങ്ങൾ കാണണം, ഭീമന്റെ പ്രണയ പ്രതിബദ്ധത.
കുഴഞ്ഞുവീണവൾ മരിക്കുമ്പോൾ, അവളുടെ കൈപിടിച്ചുയുർത്താൻ എനിക്കു്
യുധിഷ്ഠിരവിലക്കുണ്ടായിരുന്നെങ്കിലും, ഈ പവിത്ര തിരുശേഷിപ്പു് സ്വകാര്യഭാണ്ഡത്തിൽ ഞാൻ ഒളിപ്പിച്ചു.
ആരാധനാർഹമായ ഭൗതികഅവശിഷ്ടങ്ങളെ പൈതൃകസ്വത്തായി പ്രഖ്യാപിക്കാൻ ഞാൻ കൊതിച്ചു.
“ആ ജൈവമാലിന്യം കത്തിച്ചുകളയൂ പ്രിയഭീമാ” എന്നു് പാഞ്ചാലി അജ്ഞാതവാസക്കാലത്തു ശഠിച്ചു.
ഞാൻ വഴങ്ങിയില്ല. ചിതത്തീയിൽ പാഞ്ചാലിയുടെ ഭൗതികശരീരം ചാരമായാലും, പ്രഖ്യാപിത ‘മാലിന്യം’
ഭീമചരമത്തിനുശേഷം ‘ഹസ്തിനപുരി പത്രിക’ വഴി ബാഹ്യലോകം കണ്ടറിയട്ടെ! വെറുമൊരു
വ്യാസഭാവനാസൃഷ്ടിയല്ല പാഞ്ചാലി. പല്ലും നഖവും മുടിയും പോലെ, മാംസവും മാസമുറയും
ചുടുചോരയുമുള്ളൊരു ധീരവനിത പ്രണയപാഞ്ചാലി!”
</p>
          <p style="indent">“ഒന്നും ചെയ്യാനില്ലെങ്കിൽ പാണ്ഡവർ ഒരു കാടു കത്തിക്കും!” ഖാണ്ഡവ വനം
ചാമ്പലായി എന്നു് കേട്ടപ്പോൾ കർണ്ണൻ.
</p>
          <p style="indent">“ഖാണ്ഡവപ്രസ്ഥം കാടായിരിക്കാം, കൗന്തേയർക്കതൊരു പുത്തരിയൊന്നുമല്ല,
ജനിച്ചതും വളർന്നതും കൊടുംകാട്ടിൽ, എന്നാൽ നിങ്ങൾ! പാഞ്ചാലയിൽ വളർന്ന നിങ്ങൾ
ഖാണ്ഡവപ്രസ്ഥത്തിൽ കുടിയേറ്റക്കാരായി ചെന്നപ്പോൾ, ഭയന്നു് വനദേവതമാരെ ശരണം വിളിച്ചു
എന്നാണോ പറയുന്നതു്?”, കൊട്ടാരം ലേഖിക ദ്രൗപദിയോടു് ചോദിച്ചു. മഹാപ്രസ്ഥാനത്തിനു മുമ്പു്.
</p>
          <p style="indent">“ഖാണ്ഡവപ്രസ്ഥം കാടാണോ മേടാണോ എന്നൊന്നുമല്ല എന്നെ സ്പർശിച്ചതു്,
യമുന ഒഴുകുന്ന ആ മഹാവിപിനം ആണ്ടുപിറപ്പിനുമുമ്പു് “കൗമാരം വരെ കാട്ടിൽ വളർന്ന പാണ്ഡവർ”
ചാമ്പലാക്കുമെന്ന വ്യാസപ്രവചനമായിരുന്നു ഭയപ്പെടുത്തിയതു്. “പ്രകൃതി അതിൽ നിന്നൊക്കെ
വൈകാരികമുക്തി നേടി, മക്കളെ” എന്നൊക്കെ മഹാമുനിയായിഅഭിനയിക്കുന്ന കൗതുകവേഷമാണു്
വ്യാസൻ ഞങ്ങൾക്കു് മുമ്പിൽ, അന്നും പിന്നെയും ആടിയതു, രാജവിധവകളായ അംബിക, അംബാലിക
എന്നിവരെ അവരുടെ മനഃസമ്മതം കൂടാതെ, പിച്ചിച്ചീന്തിയ ശേഷം, “എന്തുചെയ്യാം കുട്ടികളെ,
സുരതക്രിയയിൽ സഹകരിക്കാത്ത നിങ്ങൾക്കു് പിറക്കുന്ന കുട്ടികൾ അംഗപരിമിതരാവട്ടെ” എന്നു്
ശപിച്ചതിനു പിന്നിലെ സ്ത്രീവിരുദ്ധത, അതുമതിയായി വ്യാസപ്രവചനത്തോടു് പ്രതികരിക്കാതെ മുഖം
തിരിക്കാൻ. ഞാൻ വ്യാസപ്രഭാഷണവുമായി സഹകരിച്ചില്ലെന്ന പരിഭവമാണു്, പിന്നീടു് ഹസ്തിനപുരി
ചൂതാട്ടത്തിൽ എന്നെ നഗ്നയാക്കാനുള്ള തീരുമാനം. കൂട്ടിച്ചേർക്കൽ അസ്വീകാര്യമെന്നു ഞാൻ
ശബ്ദമുയർത്തിയപ്പോൾ, വസ്ത്രാക്ഷേപം കാലഘട്ടത്തിന്റെ ആവശ്യം, വേണ്ടിവന്നാൽ നിന്റെ
അനാഥമരണത്തിൽ സന്തോഷിക്കുന്ന ഭർത്താക്കന്മാരേയും ഞാൻ ഭാരതകഥയിൽ ചേർക്കും എന്നു
ശപിച്ചു!””
</p>
          <p style="indent">“നവജാതശിശുക്കളെ കരുതലോടെ കൈകാര്യം ചെയ്യുന്നതിൽ
മാപ്പർഹിക്കാത്ത വിധം അശ്രദ്ധ ഏഴുതവണ ആവർത്തിച്ച പെറ്റതള്ളയല്ലേ നിങ്ങൾ! ഓരോ
കുഞ്ഞിനേയും മനഃപൂർവ്വം നീരൊഴുക്കിൽ മുക്കിക്കൊല്ലുന്നതു കണ്ട സത്യസാക്ഷിമൊഴിയുണ്ടല്ലോ, നിങ്ങളെ
ആ സമയം കർത്തവ്യനിർവ്വഹണത്തോടെ പിന്തുടർന്ന അന്തഃപുരം സേവനദാതാക്കളുടെ?”, ശിശുഹത്യ
ആരോപണം നേരിടുന്ന ഗംഗയോടു് ഹസ്തിനപുരി മഹാരാജാവു് ശന്തനു ചോദിച്ചു. എട്ടാമത്തെ കുഞ്ഞിനെ
മുക്കിക്കൊല്ലാൻ ഗംഗ ശ്രമിക്കുമ്പോൾ, അരുതു് എന്ന വാമൊഴി വിലക്കോടെ ഇടപെട്ടതായിരുന്നു
കുരുവംശനായകൻ.
</p>
          <p style="indent">“നവജാതശിശുപരിചരണത്തിന്റെ ഭാഗമായി പുണ്യനദിയിൽ
ആചാരമനുസരിച്ചു വിശുദ്ധസ്നാനം ചെയ്യാൻ ഞാൻ അതിരാവിലെ വന്നപ്പോൾ, കൈവഴുതി,
യാദൃച്ഛികമായി ദുർമരണമുണ്ടായ ഏഴോളം ദുഃഖസംഭവങ്ങൾ നേരിൽ കണ്ടു എന്നു് പറയുന്ന അവിശ്വസ്ത
തോഴികളുടെ സാക്ഷിമൊഴി തെളിവായി സ്വീകരിച്ചു കൊണ്ടാണോ, ഹസ്തിനപുരി മഹാറാണിപദവിയിൽ
നിന്നെന്നെ പുകച്ചുപുറത്തു ചാടിക്കാൻ പുതിയൊരാഖ്യാനനിർമ്മിതിയിൽ ഈ വാർധക്യത്തിലും നിങ്ങൾ
പിടിച്ചുകയറുന്നതു്?”
</p>
          <p style="indent">
            <pb n="25" ed="2023-07-27"/>
          </p>
          <p style="indent">“നിങ്ങളുടെ സഹോദരീ ഭർത്താവും സൈന്ധവരാജാവുമായ ജയദ്രഥനെ
പാണ്ഡവർ ലൈംഗികാക്രമി എന്നു് വ്യാജമുദ്രകുത്തി കൈകൾകെട്ടി തലമൊട്ടയടിച്ച കഴുതപ്പുറത്തു
കുന്നിന്മുകളിൽനിന്നും ഇറക്കിവിട്ടു എന്നൊരു കഥ പുറത്തുവന്നിട്ടുണ്ടു്. ആശങ്ക തോന്നുന്നില്ലേ?”, കൊട്ടാരം
ലേഖിക ദുര്യോധനനോടു് ചോദിച്ചു. പാണ്ഡവരുടെ വാവാസക്കാലം.
</p>
          <p style="indent">“സംശയകരമായി എന്തോ ഉണ്ടു്! പ്രിയ സഹോദരിയും ജയദ്രഥ ഭാര്യയുമായ
ദുശ്ശള ഞങ്ങളെ അറിയിച്ചതു്, പെൺവേട്ടയിൽ കമ്പം കാണിക്കുന്ന ജയദ്രഥനെ പാഞ്ചാലി
തേൻകെണിയിൽ വീഴ്ത്തി എന്നതാണു്. അത്രയും വിശ്വാസ്യതയുള്ള കാര്യങ്ങൾ. അതുകൊണ്ടായില്ല.
സംശയരോഗിയായ ഭീമൻ ഇടപെട്ടു ജയദ്രഥനെ സ്ത്രീ പീഡകനാനായി അവതരിപ്പിക്കുന്നതിൽ വിജയം
കണ്ടിരിക്കുന്നു എന്നുവേണം നാം മനസ്സിലാക്കാൻ. പാണ്ഡവ വനവാസം നേരിട്ടു് കണ്ടറിയാൻ ഞങ്ങൾ
ജയദ്രഥനെ പറയച്ചതായിരുന്നു. അവൻ പാണ്ഡവാശ്രമത്തിന്നരികെ എത്തിയപ്പോൾ, കെണിയിൽ
വീഴ്ത്താൻ പാഞ്ചാലി, തേൻകുടുക്കയായി എന്നതാണു് ഞെട്ടിപ്പിയ്ക്കുന്നകാര്യം അവൾ ജയദ്രഥനെ ക്ഷണിച്ചു
അകത്തേക്കുകൊണ്ടുവന്നു അക്ഷയപാത്രത്തിൽനിന്നും ഭക്ഷണം വിളമ്പുമ്പോൾ തന്നെ സ്വയം
വസ്ത്രാക്ഷേപം ചെയ്തു ജയദ്രഥനെ പ്രലോഭിപ്പിച്ചു. പാവം ജയദ്രഥൻ പാഞ്ചാലിയുടെ ആതിഥേയത്വത്തിലും
ഉടലഴകിലും ഭ്രമിച്ചു പാണ്ഡവകെണിയിൽ വീണു. ശരിയാണു്, വീഴ്ച വീഴ്ച തന്നെ. കൂട്ടുപലിശയടക്കം ഈ
ബാധ്യത തീർക്കുന്ന നിയോഗം ഞാൻ ഏറ്റെടുത്തുകഴിഞ്ഞു!”
</p>
          <p style="indent">“കൂരമ്പുമുറിവുകളിൽ പച്ചിലമരുന്നു ഫലിച്ചു, എല്ലാം ഉണങ്ങി, ഇനി നമുക്കു്
ഹസ്തിനപുരിയിലേക്കു പോകാം”, നിയുക്ത രാജാവു് യുധിഷ്ഠിരൻ പിതാമഹനെ ക്ഷണിച്ചു. അർജ്ജുനൻ
രോഗീപരിചരണത്തിനു പണിത ശരശയ്യ അഴിച്ചുമാറ്റുന്ന തിരക്കിലായിരുന്നു ഭീമനും രണ്ടു മാദ്രെയരും.
കുരുക്ഷേത്രയിൽ കൊല്ലപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങൾ അടിച്ചുവാരി ആരു് നീക്കം
ചെയ്യുമെന്നതിനെക്കുറിച്ചു യുദ്ധനിർവ്വഹണസമിതി ഉദ്യോഗസ്ഥരുമായി അർജ്ജുനൻ
തർക്കത്തിലായിരുന്നു.
</p>
          <p style="indent">“ധൃതരാഷ്ട്രരും ഗാന്ധാരിയും കുന്തിയുമൊക്കെ അരമനയിൽ
അത്യാവശ്യങ്ങൾക്കുപോലും കഷ്ടപ്പെടുന്ന ഹസ്തിനപുരി കൊട്ടാരത്തിലേക്കു ഇനി ഞാൻ ഇല്ല.
വയോജനസൗഹൃദരല്ല കുരുവംശീയർ എന്നുവ്യക്തം. മനംമടുത്തല്ലേ സത്യവതി മുതൽ പല രാജപ്രമുഖരും
വയസ്സായപ്പോൾ വനവാസത്തിനു പോവേണ്ടിവന്നതു്. ഞാനോ അവിവാഹിതൻ. പുതുതലമുറയിൽ
ആരെങ്കിലും ‘പിതാമഹാ നിങ്ങളും യുധിഷ്ഠിരനും തമ്മിലെന്തുബന്ധം?’ എന്നോമറ്റോ ചോദിച്ചാൽ
തീർന്നില്ലേ എന്റെ അഹന്ത. ഹസ്തിനപുരിയിൽ എന്തിനും ഏതിനും ഞാൻ പാഞ്ചാലിയെ
ആശ്രയിക്കേണ്ടിവരും. സ്വേച്ഛാധിപതിയായ അവളാകട്ടെ പണ്ടു് വസ്ത്രാക്ഷേപത്തിൽ എന്റെ
മൗനത്തെക്കുറിച്ചു നീതിപീഠത്തിൽ പരാതി കൊടുത്തവളുമാണു്. ഞാൻ കുരുക്ഷേത്രയിൽ കൂര കെട്ടി
ശിഷ്ടകാലം ദാർശനികസമസ്യക്കൊരു ലളിത പരിഹാരം തേടാൻ ഇവിടെത്തന്നെ വെപ്പും ഉറക്കവുമായി
ഉണ്ടാവും. കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും യുദ്ധജേതാക്കളുടെയും “മണമൊന്നും എനിക്കു്
ഇനി പ്രശ്നമല്ല. പത്താം ദിവസം വീണ ഞാനിന്നും ഉയിരോടെ ഇരിക്കുന്നതിൽ തന്നെയുണ്ടു്
അവിശ്വസനീയത അല്ലേ! എന്നാൽ അതിജീവിതൻ എന്ന നിലയിൽ ഞാൻ ഇനി പഴയ
ഭീഷ്മപ്രതിച്ഛായയിൽ തുടർന്നുകൂടാ. ആജീവനാന്ത ബ്രഹ്മചര്യം എന്ന അനാവശ്യ പ്രതിജ്ഞയാണെന്റെ
ജീവി തപരാജയത്തിനു കാരണം എന്നു് വ്യാസനെ കണ്ടാൽ പറയൂ.”
</p>
          <p style="indent">“ദാമ്പത്യബാഹ്യസ്രോതസ്സുകളിൽ നിന്നാണു് പാണ്ഡവ കുടുംബ
നാമധാരികളുടെ ബീജസമ്പാദനമെന്ന കൗരവ പ്രചാരണം നിങ്ങൾ നിഷേധിച്ചതായി കാണുന്നില്ല.
മക്കളുടെ ‘പാണ്ഡവത്വ’ത്തെ കുറിച്ചു കൗരവആരോപണം അടിസ്ഥാനരഹിതമാണോ? അതോ,
വസ്തുതാപരമോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“മാതൃത്വമായിരുന്നു മഹനീയ ലക്ഷ്യം. ബീജഉറവിടം ദാമ്പത്യത്തിന്റെ
വ്യവസ്ഥാപിത അതിർത്തി കടക്കുന്നുവോ എന്ന ചോദ്യത്തിനു്, അത്ര മതി ശരിയുത്തരം. ഭർത്താവിന്റെ
ലൈംഗികക്ഷമതയെ കുറിച്ചു് ആദ്യരാത്രി മുതൽ സംശയം ഉണ്ടായെങ്കിലും, പാണ്ഡു, മഹാരാജാപദവി
വഹിക്കുമ്പോൾ, ഷണ്ഡനെന്നു മുദ്രകുത്തി വിവാഹമോചനം നേടാവുന്ന ഭൗതികസാഹചര്യം ഉണ്ടായില്ല.
ചെങ്കോൽ ധൃതരാഷ്ട്രർക്കു് എറിഞ്ഞു കൊടുത്തു, കാട്ടിലേക്കെന്നു പറഞ്ഞു പാണ്ഡു പടിയിറങ്ങി
പോവുമ്പോൾ, എന്നെ കൂടെ വലിച്ചു കൊണ്ടു് പോയി. കഠിന വനവാസത്തിൽ വന്യഭാവന തുണച്ചു.
ലാവണ്യശാരീരികതയുടെ ലൈംഗികാകർഷകത്വം പ്രയോജനപ്പെടുത്തി, പ്രലോഭനത്തിലൂടെ
ഗഹനചാരികളെ ക്ഷണിച്ചു, എന്തുകൊണ്ടു് അപൂർവ്വയിനം സന്താനഭാഗ്യത്തിനു ശ്രമിച്ചുകൂടാ? അഭിലാഷം
ആ വിധം പൂവണിഞ്ഞു, പാണ്ഡു മരിച്ചു, ചിതയിൽ മാദ്രിയെ എറിഞ്ഞു, മൊത്തം അഞ്ചു ആൺകുട്ടികളുമായി
ഹസ്തിനപുരി കോട്ടവാതിലിനു മുമ്പിൽ നിരാഹാരം കിടന്നു ലോകശ്രദ്ധയാകർഷിച്ചു. ഒരു കുട്ടിക്കും
പാണ്ഡുമുഖഛായ ഇല്ലെന്ന ക്ഷുദ്രആരോപണം കൗരവഅന്തഃപുരത്തിൽ നിറഞ്ഞു. വഴിവിട്ട കുന്തിരതിയുടെ
സാഹസികകഥകൾ ‘സർഗാത്മക’ കൗരവർ മെനയുമ്പോഴും, ധൃതരാഷ്ട്രർ ഔദ്യോഗികമായി
പാണ്ഡവക്കുട്ടികളെ കുരുവംശകൂട്ടുകുടുംബത്തിൽ ഉൾപ്പെടുത്തും വരെ, ശ്രമകരമായെങ്കിലും ഞാൻ,
നയപരമായ മൗനം പാലിച്ചു. പാണ്ഡവർ ഖാണ്ഡവപ്രസ്ഥത്തിലേക്കു പോയി കാടു് വെട്ടി സ്വന്തം നാടു
സ്ഥാപിച്ചതോടെ, ഇതാ, വാ ഞാൻ തുറക്കുന്നു. ഇനി നിങ്ങൾ രാജമാതാക്കളുടെ ഈറ്റില്ലത്തിൽ തെളിവു്
പെറുക്കാൻ ചുറ്റിക്കറങ്ങുന്നതു് കണ്ടാൽ…” നഖമുള്ള ചൂണ്ടുവിരൽ കൊട്ടാരം ലേഖികയുടെ കണ്ണിനു
നേരെ നേരെ കുന്തി നീട്ടി!
</p>
          <p style="indent">“തീറ്റപ്പുൽ വെട്ടിഎടുത്തു അടുത്തുള്ള ക്ഷീരകർഷകർക്കു് കൊണ്ടുപോയി
വിറ്റാലും, സൗജന്യ ധാന്യവിതരണമെന്ന ഭരണകൂടഔദാര്യത്തിനു കൈനീട്ടില്ലെന്നു ശഠിക്കുന്ന പുതുതലമുറ
കൗരവബാലിക അതിവേഗം കുതിരപ്പന്തി ചർച്ചകളിൽ താരമായല്ലോ”, കൊട്ടാരം ലേഖിക ചോദിച്ചു.
പുൽമേട്ടിൽ ദശപുഷ്പപ്രദർശനത്തിനു ഒരുക്കങ്ങൾ പരിശോധിക്കുകയായിരുന്നു
പാണ്ഡവഭരണകൂടത്തിലെ രാജ്ഞി പാഞ്ചാലി.
</p>
          <p style="indent">“ഗംഗയാറൊഴുകുന്ന ഈ നാട്ടിൽ, കുറച്ചു പണിയെടുത്തു വളർത്തിയാലെങ്കിലും,
തീറ്റപ്പുൽ ധാരാളം വളരുമെന്നറിഞ്ഞിരുന്നെങ്കിൽ, ആ ‘താര’ത്തിന്റെ മുൻഗാമി കൗരവർ, കുരുക്ഷേത്രയിൽ
തലപോയും നെഞ്ചു് കലങ്ങിയും അനാഥ ജഡങ്ങൾ ആവാതെ തന്നെ, ഹസ്തിനപുരി തെരുവുകളിൽ പാലും
തേനും ഒഴുക്കുമായിരുന്നില്ലേ?”
</p>
          <p style="indent">“കാര്യമറിയാതെയാണല്ലോ തൊഴിൽചെയ്തു ജീവിക്കുന്ന പെൺ
പത്രപ്രവർത്തക്കു നേരെ നിങ്ങൾ പൊതുനിരത്തിൽ ഒച്ചവെച്ചുമെക്കട്ടു് കയറുന്നതു്”, കൊട്ടാരം ലേഖിക
അടിയറവുപോലെ ഒന്നു നാടകീയമായി തലകുനിച്ചു.
</p>
          <p style="indent">“പാണ്ഡവർ ഭിന്നശേഷിക്കാരെന്നു നിങ്ങൾ എഴുതിയോ? ഒന്നോർക്കണം,
എനിക്കു് ‘ഹസ്തിനപുരി പത്രിക’ പോലുള്ള അരമന വിഴുപ്പുകൾ വായിക്കാനറിയില്ലെങ്കിലും, എന്റെ ഭാര്യ
സാക്ഷര!”, പ്രതിരോധവകുപ്പു് മേധാവി ‘ഹസ്തിനപുരി പത്രിക’ ചുവരെഴുത്തിലേക്കു വിരൽ ചൂണ്ടി. കണ്ണു്
തുറിച്ചു. ശബ്ദം ഉയർന്നു.
</p>
          <p style="indent">“പാണ്ഡവർ പൂർണ്ണമായും ഭിന്നശേഷിക്കാരാണെന്നുഞാൻ തുറന്നു പറഞ്ഞോ?
വിഭിന്നപിതൃത്വമായിട്ടും നിങ്ങളിലൊരാൾ മാത്രമേ ഷണ്ഡപാണ്ഡുവേ പോലെ പ്രത്യക്ഷമല്ലാത്ത
രീതിയിലുള്ള ഭിന്നശേഷി പരിഗണന അർഹിക്കുന്നുള്ളൂ എന്നിരിക്കെ, മറ്റു നാലുപാണ്ഡവർക്കു് കിട്ടിവരുന്ന
ഭിന്നശേഷി ആനുകൂല്യ പരിഗണനയെങ്കിലും ഉടൻ പിൻവലിക്കണം എന്നൊരു ആവശ്യം
പൊതുസമൂഹത്തിൽ ഉയർന്നുകേട്ട വിവരമല്ലേ ഞങ്ങൾ വാർത്തയിൽ സൂചിപ്പിച്ചതു്? ഇതിലെന്താണു്
സ്വയം പ്രഖ്യാപിത നിരക്ഷകർക്കിത്ര പ്രത്യക്ഷനീരസം തോന്നാൻ? ഭിന്നശേഷിയൊക്കെ
വിശ്വപ്രകൃതിയുടെകൈതെറ്റല്ലേ?”
</p>
          <p style="indent">
            <pb n="26" ed="2023-07-28"/>
          </p>
          <p style="indent">“കൗരവ ചെവികളുടെ ശ്രവണപരിധിക്കപ്പുറം, ഈ വനാന്തരത്തിൽ
കഴിയുമ്പോഴും, നിങ്ങളെന്താ, ദുര്യോധനനെ ‘ഉടയോൻ’ എന്നു് പരാമർശിക്കുന്നതു്? മറച്ചുവക്കാത്ത
വെറുപ്പോടെ വേണ്ടേ, ലൈംഗികാതിക്രമിയുടെ പേരുച്ചരിക്കാൻ?”, കൊട്ടാരംലേഖിക ചോദിച്ചു.
കാട്ടുകുടിലിൽ പാഞ്ചാലിയുടെ പീഡനപർവ്വം.
</p>
          <p style="indent">“കുടിലിനു ചുറ്റും നമ്മൾ കണ്ടു വണങ്ങിയ സന്യസ്ഥാശ്രമങ്ങളിൽ വേവുന്നതു്
‘ശുദ്ധആത്മീയത’ ആണെന്നു് നിങ്ങൾ കരുതിയോ? അവരൊക്കെ ഗൂഢവ്യക്തിത്വങ്ങളല്ലേ?
ഹസ്തിനപുരിയിൽ നിന്നു് കൗരവചാരൻ അവർക്കു് ഭക്ഷ്യവസ്തുക്കളും പൂജാസാമഗ്രികളും കൊണ്ടു് വരും, ഈ
പാണ്ഡവ വസതിയിലെ ബഹുഭർത്തൃത്വ അന്തർനാടകങ്ങൾ എന്തെന്നവരിൽനിന്നും വിശദമായി
ചുഴിഞ്ഞറിയാൻ”.
</p>
          <p style="indent">“ദിവ്യാസ്ത്രങ്ങൾ തേടി പാണ്ഡവർ ‘ഗോളാന്തര’യാത്ര ചെയ്യുമ്പോൾ,
ഇരുമ്പുപണിക്കാരുടെ ആലയിൽ നിങ്ങളിങ്ങനെ കൂനിപ്പിടിച്ചിരുന്നാൽ, കൗരവർ ജയിക്കുമോ
കുരുക്ഷേത്ര?’,’ കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
</p>
          <p style="indent">“സ്വത്തുതർക്കം പരിഹരിക്കാൻ പാണ്ഡവർ ആകാശചാരികളെ
ആശ്രയിക്കുന്നതിലെന്തോ ആത്മവിശ്വാസത്തിന്റെ അഭാവമുണ്ടു് എന്നുവ്യക്തമായില്ലേ? എന്നാൽ
ഞങ്ങളോ! പ്രകൃതിദത്ത ലോഹവിഭവങ്ങൾ, നഗ്നഹസ്തങ്ങളിലൂടെ, അഗ്നിയിൽ രൂപം മാറി വരുന്ന അമ്പും
കൊലക്കത്തിയും കുന്തമുനയുമാണു് കൗരവ സൈന്യം ആശ്രയിക്കുക, ആനയും കുതിരയും ഞങ്ങളെ ഈ
യുദ്ധത്തിൽ ഏതറ്റവും തുണക്കും!”
</p>
          <p style="indent">
            <pb n="27" ed="2023-07-29"/>
          </p>
          <p style="indent">“മായക്കാഴ്ച!” അഭിമന്യുവധം പേക്കിനാവിൽ കണ്ടു എന്നവകാശപ്പെടുന്ന
പാഞ്ചാലിയോടു്, കൊട്ടാരം ലേഖിക ചോദിച്ചു. ചക്രവ്യൂഹത്തിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ
ചിതയെരിയുന്ന രാത്രി.
</p>
          <p style="indent">“അവിശ്വസിക്കാനുള്ള ഒന്നും നിശാദർശനത്തിനുണ്ടായിരുന്നില്ലെങ്കിലും,
ചിതയിലിപ്പോൾ കത്തിച്ചാമ്പലാവുന്ന കൗമാരപോരാളിയുടെ വധം സ്വപ്നത്തിൽ കണ്ടവിവരം
ഇന്നതിരാവിലെ ഉണർന്നപ്പോൾ ഞാൻ പനയോലയിൽ അടയാളപ്പെടുത്തി. യാഥാർഥ്യമേതു്
ഭാവനയേതു് എന്ന ചിന്താക്കുഴപ്പം ഭൗതികവാദികളിലും ഉണ്ടാക്കാവുന്ന സൂക്ഷ്മദൃശ്യസമാനതകളാൽ
പരസ്പരം ബന്ധപ്പെട്ടിരിക്കയാണിന്നത്തെ കുരുക്ഷേത്രപോർക്കളവും പേക്കിനാവും. അഭിമന്യുവിന്റെ
ദുർമരണവാർത്തയറിഞ്ഞർജ്ജുനൻ പരിഭ്രാന്തനായി പാളയത്തിൽ മടങ്ങിയെത്തിയപ്പോൾ,
യുധിഷ്ഠിരനിൽ നിന്നും മരണസാഹചര്യത്തെക്കുറിച്ചു കേട്ടറിയാൻ, കഴിഞ്ഞ പോരാട്ടവിവരങ്ങളിൽ,
അസത്യങ്ങളും അർദ്ധസത്യങ്ങളും വളച്ചൊടിക്കലുകളും കണ്ടതപ്പപ്പോൾ വിരൽചൂണ്ടി തിരുത്തലോടെ
ഞാൻ പൂരിപ്പിച്ചു. മറ്റുനാലുപാണ്ഡവർക്കൊന്നേ അപ്പോൾ
ചെയ്യാനുണ്ടായിരുന്നുള്ളു—വരുംവരായ്കകളെക്കുറിച്ചു ഭീഷണഭാവത്തോടെ എന്നെ നോക്കിപ്പേടിപ്പിക്കുക.
മുൻകാലങ്ങളിൽ ചൂതാട്ടത്തെക്കുറിച്ചും വസ്ത്രാക്ഷേപത്തെക്കുറിച്ചും എന്റെ പകൽക്കിനാവുകളെ പാണ്ഡവർ
കൂട്ടംചേർന്നു പരിഹാസവിഷയമാക്കിയിരുന്നെങ്കിലും, കുരുക്ഷേത്രയിൽ ‘പാഞ്ചാലിയുടെ സ്വപ്നദർശനം’
കുറ്റബോധത്താൽ യുധിഷ്ഠിരനെ വിറളി പിടിപ്പിക്കുന്ന പാണ്ഡവരഹസ്യമാണു് തുറന്നു കാട്ടേണ്ടതു്!”
</p>
          <p style="indent">“നകുലനും സഹദേവനുമായി മുതിർന്ന കൗന്തേയർക്കു് എന്തോ കുടിപ്പക
ഉണ്ടെന്നു തോന്നുന്നല്ലോ പെരുമാറ്റം അടുത്തുനിന്നും കാണുമ്പോൾ? ഇളമുറയെങ്കിലും അവർ നിങ്ങളുടെ
അർധസഹോദരർ അല്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“അർധസഹോദരർ? പെറ്റതള്ളയും ബീജദാനിയും വെവ്വെറെ ആയ ഞങ്ങൾ
എങ്ങനെ അർദ്ധരും പൂർണരും ആവും? ബഹുഭർത്തൃത്വം ആചരിക്കുന്ന പാഞ്ചാലിയുടെ പായക്കൂട്ടിൽ
ഊഴപ്പങ്കാളികൾ എന്ന നിലയിൽ ഞങ്ങൾ നിശാബന്ധിതരായി എന്നതല്ലേ കൂടുതൽ ശരി? ഒരു ദിവസം
ഊഴമനുസരിച്ചു ഞാൻ കിടപ്പറയിൽ കയറിയപ്പോളുണ്ടു്, നകുലനും സഹദേവനും അവൾക്കൊപ്പം
ഇരുവശങ്ങളിലും ചേർന്നു് കിടന്നു ആർമാദിക്കുന്നു. എന്തുണ്ടു് വിശേഷം എന്നു് വെപ്രാളം മറച്ചു ഞാൻ
കുശലം ചോദിച്ചപ്പോൾ, “ഈ രണ്ടു മാദ്രിക്കുട്ടികളുടെ ഓരോ കുസൃതി” എന്നു് മധുരമധുരമായി പരാതി
പറഞ്ഞു, അലസമായി ഉടുതുണി വാരിയുടുത്തു പാഞ്ചാലി മുറിവിട്ടിറങ്ങി. ആ നീണ്ട രാത്രി, മാദ്രേയരുടെ
മത്സരപ്രകടനത്താൽ തകർന്നുടഞ്ഞതു് എക്കാലവും ഞാൻ നിങ്ങളുടെയൊക്കെ പിന്തുണയിൽ
കെട്ടിപ്പൊക്കി നിർത്തിയ ദുരഭിമാനമായിരുന്നു”, യുധിഷ്ഠിരൻ ഇരുകൈകളും കൊണ്ടു് മുഖം പൊത്തി.
</p>
          <p style="indent">
            <pb n="28" ed="2023-07-30"/>
          </p>
          <p style="indent">“ചെങ്കോൽ എവിടെ? യുദ്ധം ജയിച്ചെന്ന അവകാശവാദവുമായി ഹസ്തിനപുരി
കോട്ടവാതിലിൽ, ധൃതരാഷ്ടരിൽനിന്നും കുരുവംശ ചെങ്കോൽ കിട്ടും വരെ, രാപ്പകൽ ജനപിന്തുണയോടെ
പ്രക്ഷോഭം തുടർന്ന നിങ്ങളുടെ കയ്യിൽ ഇപ്പോൾ, പരമാധികാരത്തിന്റെ ചിഹ്നമായ ആ ‘വിശുദ്ധദണ്ഡ്’
കാണുന്നില്ലല്ലോ”, കൊട്ടാരം ലേഖിക പുതിയ മഹാരാജാവിനെ കണ്ടപ്പോൾ ആചാരപൂർവ്വം മുട്ടുകുത്തി
കൈമുത്തി. നഗരപ്രാന്തത്തിലുള്ള അഭയാർത്ഥി പുനരധിവാസകേന്ദ്രത്തിൽ ദുരിതമനുഭവിക്കുന്ന
കൗരവരാജസ്ത്രീകൾക്കു കുരുക്ഷേത്രവിധവാനുകൂല്യം പ്രഖ്യാപിക്കാൻ, പാഞ്ചാലിയുമൊത്തു
എത്തിയതായിരുന്നു യുധിഷ്ഠിരൻ.
</p>
          <p style="indent">“കുരുവംശത്തിന്റെ ദുഷിച്ച ശേഷിപ്പുകൾ ചിലതൊക്കെ ഉപേക്ഷിക്കേണ്ട
സമയമായി എന്നുചാർവാകൻ ഞങ്ങളെ കാണാൻ വരുമ്പോൾ പറയുമായിരുന്നു. അതിലൊന്നാണു്
അധികാരദണ്ഡ്. വലിച്ചെറിയില്ല. കാര്യാലയത്തിൽ സൂക്ഷിക്കും. അധികാരകൈ മാറ്റത്തിൽ ചെങ്കോൽ,
പുതിയ രാജാവിനു് പഴയപോലെ പട്ടാഭിഷേകത്തിൽ കൈമാറും, ചെങ്കോലിനു പകരം
വെള്ളരിപ്രാവുകളെ കാൽകെട്ടി തേരിൽ കൊണ്ടുനടത്തുന്നതു് രാജകീയ ആചാരമായി തുടങ്ങാൻ
മഹാറാണി പാഞ്ചാലിയുടെ കൽപ്പനയുണ്ടു്. കുടുംബസ്വത്തു തിരിച്ചുപിടിക്കാൻ പൊതുജനം ചോര
ഒഴുക്കണമെന്ന കുരുവംശരീതി അതോടെ എന്നെന്നേക്കുമായി അവസാനിക്കും. നാടിന്റെ
യുദ്ധാനന്തരവികസനം ചർച്ചചെയ്യാൻ വാതുറക്കാനിരുന്ന എന്റെ ചുണ്ടിൽ, തേനീച്ച കുത്തിയപോലെ
തിക്താനുഭവമായല്ലോ തടഞ്ഞുനിർത്തിയുള്ള അഭിമുഖം!”, മുറിപ്പെട്ട മഹാരാജാവു് മുഖം തിരിച്ചു.
</p>
          <p style="indent">“മൂത്ത ജ്യേഷ്ഠനാണെന്നറിഞ്ഞിട്ടും തലവെട്ടാൻ കിട്ടിയ അവസരം അർജ്ജുനൻ
ശരിക്കും മുതലെടുത്തു എന്നാണോ?”, കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു. കഴുത്തിൽ കൂരമ്പു
തറച്ചു പോർക്കളത്തിൽ കൊല്ലപ്പെട്ട കർണ്ണൻ പുഴയോരചിതയിൽ കത്തിത്തീരുന്ന വൈകിയ രാത്രി.
കുരുക്ഷേത്ര.
</p>
          <p style="indent">“കർണ്ണവധം ചെയ്യാൻ മാത്രം മറ്റു പാണ്ഡവർക്കു് അയാളോടു് നീണ്ടകാല
സ്പർദ്ധയൊന്നും ഉണ്ടായിരുന്നില്ല എന്നാൽ അർജ്ജുനനു് അതൊരു ദുരഭിമാന കൊലയായിരുന്നു!”
</p>
          <p style="indent">“രഹസ്യസ്വഭാവമുള്ള പാണ്ഡവദാമ്പത്യപ്രശ്നങ്ങൾ നീ കരുതൽ കൂടാതെ
കൊട്ടാരം ലേഖികയുടെ ഓരോ സന്ദർശനത്തിലും നിർല്ലജ്ജം പങ്കുവെക്കുന്നതു് ഞങ്ങളുടെ ശ്രദ്ധയിൽ
പെട്ടു. വീണ്ടുവിചാരമില്ലാത്ത ഇത്തരം അഭിമുഖങ്ങൾ എങ്ങനെ നീ സാധൂകരിക്കുന്നു, പാഞ്ചാലീ?
നീതിപീഠത്തിന്റെ പ്രത്യേക പ്രതിനിധിയൊന്നുമല്ലല്ലോ ഈ ചുവരെഴുത്തു പത്രപ്രവർത്തക? എങ്കിൽ
മനസ്സിലാക്കാം, വിവാഹമോചനത്തിനാണു് നീ അവൾക്കുമുമ്പിൽ ഉള്ളുതുറക്കുന്നതെന്നു. എന്നാൽ
ജിജ്ഞാസാഭരിതരായ ഹസ്തിനപുരി പൊതുസമൂഹത്തിനുവേണ്ടി പാണ്ഡവ ദാമ്പത്യ രഹസ്യം ചോർത്തുന്ന
കൊട്ടാരം ലേഖികയോടു് സംസാരിച്ചാൽ വിവാഹമോചനം പോകട്ടെ, നേരിയതോതിൽ ഹൃദയ
വിശുദ്ധീകരണം തരമാവുമെന്നു മോഹിക്കാൻ മാത്രം സരളഹൃദയുമല്ല നീ. ആ ‘ഒരുമ്പെട്ടവ’ളുടെ
നിത്യവൃത്തി ‘കുലസ്ത്രീകളുടെ വിഴുപ്പുകെ’ട്ടഴിച്ചുനോക്കുകയല്ലേ. പനയോലകളിൽ നാരായം കൊണ്ടെഴുതി,
എല്ലാം മാധ്യമപ്രവർത്തനത്തിന്റെ ഔദ്യോഗിക രേഖയാക്കിയാണവൾ ഹസ്തിനപുരിയിലേക്കു മടങ്ങി,
പതിനഞ്ചോളം ചുവരെഴുത്തുപതിപ്പുകളിലൂടെ, ‘കൊട്ടാരവിഴുപ്പിൽ’, രോഗാതുര സാക്ഷരരെ അവൾ നിന്റെ
അതിശയോക്തി കലർന്ന ബഹുഭർത്തൃത്വവിശേഷങ്ങൾ കൗതുകവാർത്തയാക്കി അറിയിക്കുന്നതു്.
വനവാസം ഇന്നല്ലെങ്കിൽ നാളെ കഴിയും ഹസ്തിനപുരിയിൽ പാണ്ഡുവംശം അധികാരം പിടിച്ചടക്കും,
മഹാറാണിയാവാൻ മോഹമുണ്ടു് എങ്കിൽ ആ മോഹം പൂവണിയാൻ നീ പാണ്ഡവസ്തുതി വേണം
തുടങ്ങാൻ, ഇതൊരു മുന്നറിയിപ്പു്!” യുധിഷ്ഠിരന്റെ ശബ്ദത്തിൽ രോഷത്തെക്കാൾ ഖേദമായിരുന്നു.
വനജീവിതത്തിലെ ദുരിത പർവ്വം.
</p>
          <p style="indent">“ഇരയെന്ന നിലയിൽ വസ്തുതകളും കാഴ്ചപ്പാടുകളുമാണു് ഞാൻ അവളുമായി
പങ്കുവെക്കുന്നതു്. നിങ്ങൾ സാക്ഷരത നേടി പനയോലയും നാരായവുമായി ബഹുഭർത്തൃത്വം മറിച്ചെങ്ങനെ
രേഖപ്പെടുത്തിയാലും, എന്റെ പ്രതികരണം അതായിരിക്കും. തൽപ്പരകക്ഷിയെന്ന നിലയിൽ വസ്തുതകൾ
നിങ്ങൾ കുഴികുത്തി ആഴത്തിൽ കുഴിച്ചിട്ടാലും, കെട്ടഴിച്ചു പറക്കാൻ വിട്ടാലും!”
</p>
          <p style="indent">
            <pb n="29" ed="2023-07-31"/>
          </p>
          <p style="indent">“പാണ്ഡവർക്കുപോലും വയർനിറയെ കഴിക്കാൻ കാളത്തുടയില്ലത്ത
വറുതിയിലാണോ നിങ്ങൾ, മാംസദാഹികളായ അഞ്ചു പോക്കിരി സിംഹങ്ങളെ കോട്ടക്കകത്തു
മാൻകുട്ടികളെ പോലെ വളർത്തുന്നതു്?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
</p>
          <p style="indent">“അവരുടെ പ്രണയലീല കാണാനൊക്കെ രസമുണ്ടു്, പക്ഷേ, കൂട്ടംകൂടി
നിങ്ങൾക്കുനേരെ അവരിൽ ആരെങ്കിലും ഗർജ്ജിച്ചാൽ, കൈവശം തുടയും കുടലുമുണ്ടോ അവക്കെറിഞ്ഞു
കൊടുക്കാൻ?” നവപാണ്ഡവഭരണകൂടത്തിന്റെ ആദ്യതീരുമാനമായി ഗോവധം നിരോധിച്ചതു്
ഉർവ്വശീശാപം പോലെ ഉപകാരമായി. ക്ഷീരകർഷകർ ആദ്യമൊക്കെ പരിഭവിച്ചു, എന്നാൽ സിംഹങ്ങളെ
കണ്ടപ്പോൾ, അവർക്കുത്സാഹമായി. കറവവറ്റിയ മാടുകളുമായി അതിരാവിലെ കോട്ടവാതിലിനു മുമ്പിൽ
അവരിപ്പോൾ വരിനിൽക്കും. പുല്ലും വക്കോലുമില്ലാതെ കർഷകകുടുംബത്തെ പെടാപാടിലെത്തിച്ച
നാൽക്കാലികളെ എന്തു് തീറ്റ കൊടുത്തു പരിപാലിക്കും എന്ന ഭയം ഇനിയവർക്കു വേണ്ട. ഒരു സൗജന്യം
മാത്രമേ ഗ്രാമീണർ കാലിൽ വീണു ചോദിക്കൂ, സിംഹങ്ങൾ നൽക്കാലിയെ പിന്നിൽ നിന്നു കടിച്ചും,
കഴുത്തിൽ തൂങ്ങിയും തിന്നുതുടിച്ചു വീണ്ടും ഇണയുമായി കളിക്കാൻ പോവുംവരെ, ദൃശ്യാനുഭവം
അടുത്തുനിന്നു കാണാൻ പാറാവുകാർ കർഷകരെ അനുവദിക്കണം. നിങ്ങൾ നാളെ പുലർച്ചക്കുവരാമോ,
മനക്കരുത്തുണ്ടെങ്കിൽ പച്ചമാംസക്കാഴ്ച തൊട്ടുമുന്നിൽ കാണാം!”
</p>
          <p style="indent">“ജീവിതകാലം മുതൽ കൂടെനിന്ന കുടുംബാംഗങ്ങൾ ഒന്നൊന്നായി
കൊഴിഞ്ഞുവീണിട്ടും, തിരിഞ്ഞുനോക്കാതെ സ്വർഗ്ഗരാജ്യത്തിലേക്കു രഥം വരുമെന്ന മോഹനപ്രതീക്ഷയിൽ
കാൽ മുന്നോട്ടുവച്ച യുധിഷ്ഠിരനെയൊക്കെ ഒരു പാഠം പഠിപ്പിക്കാൻ നമുക്കിടയിൽ ആരുമില്ലേ?”, ഭീമന്റെ
ശവസംസ്കാരം കഴിഞ്ഞു മടങ്ങിവന്ന കൊട്ടാരം ലേഖിക, കഴിഞ്ഞ ദിവസങ്ങളിൽ കണ്ടകാര്യങ്ങൾ
‘ഹസ്തിനപുരി പത്രിക’യിൽ വാർത്തയാക്കും മുമ്പു് എന്തുകൊണ്ടങ്ങനെ സംഭവിച്ചു എന്നു ചാർവാകനുമായി
ചിന്തിക്കുകയായിരുന്നു. പുതിയ രാജാവു് പരീക്ഷിത്തിന്റെ രാജരഥം ആ വഴി കടന്നുപോവാൻ
ഇരുവശത്തും സുരക്ഷാഭടന്മാർ ക്രമീകരണം ചെയ്യുന്ന നേരം.
</p>
          <p style="indent">“വാ തുറന്നാൽ അർദ്ധസത്യം മാത്രം പറയുക, പറയുന്ന അർദ്ധസത്യം
മറ്റുള്ളവർ കുതിരപ്പന്തികളിൽ പ്രചരിപ്പിക്കണം എന്നു് നിഷ്കർഷിക്കുക, അർദ്ധസത്യവും സത്യവും തമ്മിൽ
വേർതിരിച്ചറിയാൻ ചിന്താശേഷി നഷ്ടപ്പെടുക, എങ്ങനെ ഈ വിധം ഒരാൾ ഇന്ദ്രപ്രസ്ഥത്തിലും
ഹസ്തിനപുരിയിലും ഇതുവരെ ഭരിച്ചു എന്നതാണു് ഭാവിയിൽ തക്ഷശില രാജ്യതന്ത്രജ്ഞന്മാർ
കണ്ടെത്താനുള്ളതു്. നമ്മളൊക്കെ അന്നന്നത്തെ ഭരണകൂടഅനീതി ചൂണ്ടിക്കാണിക്കുന്നതിനു അപ്പപ്പോൾ
‘വധശിക്ഷ’ നേടാൻ സാധ്യതയുള്ളവർ” രാജാക്കന്മാർക്കെതിരെ അസത്യം പ്രചരിപ്പിക്കുന്നു എന്ന
ഗുരുതര ആരോപണത്തോടെ, യുക്തിവാദിചാർവാകനു് നേരെ പുതിയ രാജാവു് പരീക്ഷിത്തിന്റെ
ചാരന്മാർ, “കിട്ടിപ്പോയി നിന്നെ!” എന്നാക്രോശിച്ചു, ചുറ്റും വളഞ്ഞു, അരയിൽ കയറിട്ടുമുറുക്കി
വലിച്ചുകൊണ്ടുപോയതു അപ്പോളായിരുന്നു.
</p>
          <p style="indent">“നൂറുപേരെ കൊല്ലാൻ അവർ അഞ്ചുപേർ, എന്തു് കണക്കാണിതു്!”, കൊട്ടാരം
ലേഖിക അവസാന കൗരവനോടു് അന്തംവിട്ടു് ചോദിച്ചു, പതിനെട്ടാം ദിനം സന്ധ്യ കുരുക്ഷേത്രം.
</p>
          <p style="indent">“വിഘടനവാദിപാണ്ഡവരെ വഴിയാധാരമാക്കാൻ ജീവിതകാലം കൂട്ടിയും
കിഴിച്ചും എത്ര സൂക്ഷ്മതയോടെ ഞാനും ധീര ദേശാഭിമാനികളായ കൂട്ടാളികളും അച്ചടക്കത്തോടെ
ശ്രമിച്ചുവോ, അത്രയും കുടിലതയോടെ വിമതപാണ്ഡവർ വനവാസക്കാലത്തു് ഞങ്ങൾക്കെതിരെ
കളംവരച്ചിരുന്നു എന്നു് കണ്ടെത്താൻ ഞങ്ങളുടെ ചാരസംവിധാനത്തിനു ഒത്തില്ലെന്നതാണെന്റെ
പാളിച്ച”, തുടയിൽ മാരക ഭീമഗദപ്രഹരമേറ്റു് ചളിയിൽ വീണ ദുര്യോധനൻ ഒരു നിമിഷം ഹസ്തിനപുരി
സിംഹാസനത്തിൽ നിവർന്നു ഇരിക്കുന്നപോലെ ആയാസത്തോടെ അഭിനയിച്ചു. അപ്പൊഴാണു്
ദ്രോണപുത്രനും കൗരവവിശ്വസ്തനുമായ അശ്വത്ഥാമാവു്, സുഹൃത്തിനെ തേടി ആ വഴിവന്നതും,
പാണ്ഡവർക്കെതിരെ അവസാന മിന്നലാക്രമണത്തിനവർ ഇരുവരും രൂപം കൊടുത്തതും.
</p>
        </div>
        <!--end of "section 7.0/.7"-->
      </div>
      <!--end of "chapter 7/0"-->
      <!--END OF CHAPTER 7/0-->
      <div prev="7" next="9" type="chapter" n="8" xml:id="chp8">
        <head type="chaphead">ഭാഗം പതിനാലു്</head>
        <div type="lsection">
          <p style="noindent">“ഭർത്താവിന്റെ ജഡം ചിതയിലേക്കെടുത്തിട്ടില്ല, അതിനുമുമ്പു് പൂ ചൂടി
സുന്ദരിയായി സതിയനുഷ്ഠിക്കാൻ തയ്യാറായല്ലോ! കൊട്ടാരം ലേഖിക മാദ്രിയോടു് ചോദിച്ചു.
</p>
          <p style="noindent">“കുന്തി നിർബന്ധിച്ചതുകൊണ്ടു് പാണ്ഡുചിതയിൽ ഞാൻ സതി
അനുഷ്ഠിക്കയാണെന്ന മുൻവിധിയുണ്ടെങ്കിൽ ഇതാ: ചിതയിലല്ല, കാട്ടുതീയിലാണു് ഈ ജന്മം ഞാൻ
ഒതുക്കുന്നതു്. പ്രകൃതിയോടുള്ള പ്രതിഷേധമാണു്, പാണ്ഡുവിനോടു വിശ്വസ്തതയോ,
ആചാരങ്ങളോടനുസരണയോ. കുന്തിയോടു കീഴടങ്ങലോ അല്ല. എന്നോടുള്ള അതൃപ്തിയാണു് കാര്യം.
ഭർത്താവു പാണ്ഡുവിനു് കായികക്ഷമതയില്ലാത്തതുകൊണ്ടു് ആദ്യഭാര്യ കുന്തിയെങ്ങനെയൊക്കെ
പ്രലോഭനങ്ങളിലൂടെ പരപുരുഷന്മാരെ ആനന്ദിപ്പിച്ചു മൂന്നു കുട്ടികളെ നേടിയതെന്നു് ഞാൻ കേട്ടിരുന്നു.
എനിക്കും വേണ്ടിവന്നു സന്ധ്യക്കു് പൂചൂടി പുറത്തുപോയി ആണിനെ തേടാൻ. അഭിമാനം അടിയറവു
വച്ചുനേടിയ രണ്ടു കുട്ടികളെയും, കുന്തിയുടെ മൂന്നു മക്കളെയും കൂട്ടി ഹസ്തിനപുരിയിൽ അഭയാർഥികളായി
ചെല്ലാൻ എനിക്കു് ആവില്ലെനിക്കെന്ന ഉത്തമബോധ്യത്തിലാണു്, വധുവിനെപോലെ വേഷം കെട്ടി
അണിഞ്ഞൊരുങ്ങി കാട്ടുതീയിൽ ജീവനൊടുക്കുക!”
</p>
          <p style="noindent">“മൃത്യുചിഹ്നങ്ങൾ നിങ്ങൾ കണ്ടുവോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="noindent">“എപ്പോഴെങ്കിലും ഉള്ളിൽഉള്ളതവൾ തുറന്നു പറഞ്ഞിരുന്നോ?
എനിക്കുറപ്പില്ല. ബഹുഭർത്തൃത്വസേവനം, ഊഴത്തിനപ്പുറം പരമാനന്ദം തന്നപ്പോഴും, ദൂരെ ദൂരെ
കടലോരനഗരിയിലെ ശ്യാമസുന്ദരനെ അവൾ സ്വപ്നം കണ്ടിരുന്നോ? അങ്ങനെ സംശയം വന്നാൽ, ഭീതി
തോന്നും. ഉടയാടയൂരി കിടക്കുമ്പോഴും, അവളുടെ മനസ്സു്, അങ്ങനെയൊന്നവൾക്കുണ്ടെങ്കിൽ,
ഇടനെഞ്ചിൽനിന്നും അകലെയകലെ! ഇന്നവളുടെ വീഴ്ച മാരകമായിരിക്കാമെന്നറിഞ്ഞിരുന്നു.
വിലാപസ്വരം എന്നിൽ നിന്നു് ഞാനറിയാതെ വീണെങ്കിലും, മുന്നിൽ നടന്നവർ വച്ചകാൽ
പിന്നോട്ടെടുത്തില്ലെന്നതെനിക്കൊരു നിശബ്ദതാക്കീതായി. പദയാത്ര തുടർന്നു. വനവാസക്കാലത്തു
നിങ്ങളോടവൾക്കു സംസാരിക്കാൻ അവസരം കിട്ടിയതുകൊണ്ടാവാം, വിഷാദരോഗഭീഷണി
നേരിടാനായതെന്ന പരാമർശങ്ങൾ അവളിൽ നിന്നക്കാലത്തു കേട്ടു. ആദിവാസികളുടെ
സഹായത്തോടെ ജഡം ചിതയിലെടുക്കാനുള്ള നിങ്ങളുടെ ശ്രമം ഫലിച്ചു എന്നു് കരുതട്ടെ?
ഞങ്ങളഞ്ചുപേർ എത്രകാലം ആ ഉടൽ കണ്ടുമോഹിച്ചു, ഉടലിൽ കൈവക്കാൻ ഭ്രമിച്ചു! കഴുകൻ
കൊത്താതെ, കത്തിത്തീർന്നവൾ എന്നെന്നേക്കുമായി ചാമ്പലായി എങ്കിൽ, അതായിരിക്കും
നന്ദിപ്രകടനം!” പറഞ്ഞുപറഞ്ഞു ഇളമുറ പാണ്ഡവൻ സഹദേവൻ കാലിടറി, കുഴഞ്ഞുവീഴുന്നതും, അവന്റെ
ശരീരം പ്രകൃതിയുടെ താണ്ഡവത്തിൽ നിശ്ചലമാവുന്നതും, അതു് ശ്രദ്ധിക്കാതെ മറ്റു പാണ്ഡവർ കാൽ
മുന്നോട്ടു വക്കുന്നതും കൊട്ടാരം ലേഖിക ശ്രദ്ധിച്ചു.
</p>
          <p style="noindent">
            <pb n="2" ed="2023-08-03"/>
          </p>
          <p style="indent">“പൊതുവേദിയിൽ പ്രസംഗിക്കുമ്പോൾ മഹാരാജാവു് യുധിഷ്ഠിരൻ വിതുമ്പി
മുഖംതാഴ്ത്തുന്നു. കണ്ണു് തുടക്കുന്നു ശബ്ദം ഇടറുന്നു എന്തു് പറ്റി ‘ധർമ്മിഷ്ഠ’നെ നൊമ്പരപ്പെടുത്താൻ മാത്രം?”,
യുദ്ധകാര്യലേഖകൻ, പിൻവരിയിൽ അലസമായി കിടന്ന ചാർവാകനോടു് ചോദിച്ചു.
</p>
          <p style="indent">“സ്വാഭാവിക കാരണത്താൽ വീട്ടിൽ കിടന്നു മരിച്ചവരുടെ വിധവകൾ,
കുരുക്ഷേത്രവിധവകൾക്കുള്ള പ്രത്യേക സാമ്പത്തിക സഹായം വ്യാജസത്യവാങ്മൂലങ്ങൾ നൽകി
തട്ടിയെടുക്കുന്നു എന്നറിഞ്ഞ സത്യസന്ധനായ ഭരണാധികാരിയുടെ മനോവേദന! അതൊക്കെ ഇനിയും
നാം പരിചയപ്പെടും.”
</p>
          <p style="indent">“പൂവണിയാത്ത അഭിലാഷങ്ങൾ വല്ലതും ഉണ്ടോ?”, കൊട്ടാരം ലേഖിക
പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവഭരണത്തിന്റെ മുപ്പത്തിയഞ്ചാം വർഷം. കിരീടാവകാശി പരീക്ഷിത്തു്
കൊട്ടാരവിപ്ലവത്തിനായി പാണ്ഡവരെ വംശീയമായി പിളർത്താൻ ശ്രമിക്കുന്ന സംഘർഷ കാലം.
</p>
          <p style="indent">“മഹാറാണിപദവി കിട്ടിയിട്ടു് മൂന്നുദശാബ്ദങ്ങൾ കഴിഞ്ഞു. അല്ലലില്ലാതെ
കഴിഞ്ഞു എന്നാണോ സങ്കല്പം! പരീക്ഷിത്തിനെ പട്ടാഭിഷേകം ചെയ്യിക്കണം. സ്മൃതിനാശം സംഭവിച്ച
യുധിഷ്ടിരനുൾപ്പെടെ രോഗാതുര പാണ്ഡവരെ മഹാപ്രസ്ഥാനത്തിൽ വടക്കൻ മലകളിലേക്കയക്കുന്ന
നിർണ്ണായകദൗത്യവും ഫലപ്രദമായി പൂർത്തിയാക്കാനുണ്ടു്. അധികാരവഴിയിൽ ഞാൻ രാജമാതാപദവി
തുടരണ മെന്നും, മരണംവരെ മഹാറാണിപദവി തന്റെ ഭാര്യക്കു് കൊടുക്കാതെ ഒഴിച്ചിടുമെന്നും, മുട്ടുകുത്തി
പരീക്ഷിത്തു് എനിക്കു് വാക്കുതന്നിട്ടുണ്ടു്. പാണ്ഡവരില്ലാത്തൊരു സ്വതന്ത്ര സ്വകാര്യ ജീവിതത്തിലാണു് ഈ
ലോകത്തിൽ നിന്നു് യാത്ര പറയുന്നതായി ഞാൻ പകൽകിനാവു് കാണുക. ഭൗതികശരീരം രാജസഭയിൽ
പൊതുദർശനത്തിനു വെക്കുന്നതും, ഹസ്തിനപുരിയാകെ വിങ്ങിപ്പൊട്ടി വരിനിന്നു
അന്ത്യോപചാരമർപ്പിക്കുന്നതും, മേഘരഹിതമായൊരാകാശത്തിനു താഴെ ഗംഗയുടെ തീരത്തൊരുക്കിയ
ചിതയിൽ അതിവേഗം ചാരമായി ഞാൻ മാറുന്നതും ആ വിശുദ്ധകിനാവിന്റെ കാരുണ്യങ്ങളാണു്.”
</p>
          <p style="indent">
            <pb n="3" ed="2023-08-05"/>
          </p>
          <p style="indent">“അഞ്ചുകുട്ടികളുമായി അഭയം യാചിച്ചു വന്ന കുന്തി ഇപ്പോൾ, രാജഭരണത്തിൽ
മഹാറാണിപദവി അവകാശപ്പെടുന്നുണ്ടല്ലോ. എങ്ങനെ നേരിടും കുരുവംശ ഭൂപടത്തിൽ ഈ
അസാധാരണ വനിതയെ?”, കൊട്ടാരം ലേഖിക വിദുരരോടു് ചോദിച്ചു.
</p>
          <p style="indent">“അടയാളപ്പെടുത്തണമല്ലോ. മഹാരാജാവു് പാണ്ഡു പരപ്രേരണ ഇല്ലാതെ
സ്വയം സ്ഥാനം ത്യജിച്ചു വനവാസത്തിനുപോയി എന്നാണു് കൊട്ടാരംരേഖകളിൽ ഇപ്പോഴും കാണുന്നതു്.
ചെങ്കോൽ സ്വയം ത്യജിച്ചാൽ, ഒപ്പം ഊരിപ്പോവില്ലേ ചെങ്കോലിൽ പിന്തുടർച്ചക്കാരുടെ അവകാശം?
അപ്പോൾ കുന്തി മഹാറാണിപദവിക്കു് എങ്ങനെ യോഗ്യയാവും? കാഴ്ചപരിമിതനെന്ന പരിഗണയിൽ,
ധൃതരാഷ്ട്രർ അധികാരത്തിൽനിന്നും നേരത്തെ ഒഴിഞ്ഞുപോയിരുന്നെങ്കിലും, പാണ്ഡു
ബദൽക്രമീകരണമില്ലാതെ സ്ഥാനത്യാഗം ചെയ്താൽ, രാജ്യംഭരിക്കുക എന്നല്ലാതെ, ‘എനിക്കു് കാഴ്ചയില്ല’
എന്നു് ആവർത്തിക്കാൻ ആവുമോ? ഞാൻ മന്ത്രിയായി, മഹാരാജാവു് ധൃതരാഷ്ട്രർ നന്നായി ഭരിച്ചു,
സാമ്രാജ്യത്തിൽ ജനം ഇപ്പോൾ സന്തുഷ്ടർ. കുന്തിയുടെ അവകാശസംരക്ഷണത്തേക്കാൾ വലുതല്ലേ
സദ്ഭരണത്തിനായി ധൃതരാഷ്ട്രഭരണത്തിന്റെ തുടർച്ച? സാഹചര്യം അറിഞ്ഞു കുന്തി സ്വയം കുട്ടികളെ
വളർത്തി എടുക്കുന്ന കാര്യത്തിൽ മാതാവിന്റെ ശ്രദ്ധ ചെലുത്തട്ടെ. ഇട്ടെറിഞ്ഞുപോയവന്റെ വിധവ
കുന്തിയുടെ പ്രതിച്ഛായ നിലവിൽ അത്ര മികവുള്ളതല്ല. കുന്തിയുടെ മക്കളുടെ പിതൃത്വത്തെക്കുറിച്ചു പറയാൻ
ഞാൻ ആളല്ല. എങ്കിലും ഞാൻ കൊട്ടാരകാര്യങ്ങൾ ചുരുക്കിപ്പറഞ്ഞു എന്നു് മാത്രം. സിംഹാസനത്തിൽ
അവകാശവുമായി കുന്തി വാശിപിടിച്ചാൽ, ഇടപെടുക ഗാനധാര ഭൂപതിയായിരിക്കും. അവന്റെ
പൂർവ്വാശ്രമം ഗാന്ധാരരാജകുമാരൻ ശകുനി! പേർ കേട്ടപ്പോൾ തന്നെ നിങ്ങൾ പകച്ചുപോയി അല്ലെ,
അപ്പോളവനെ നിത്യവും അരമനയിൽ ഇടപഴകുന്ന എന്നെപോലുള്ളവരുടെ കാര്യമോ?”
</p>
          <p style="indent">
            <pb n="4" ed="2023-08-07"/>
          </p>
          <p style="indent">ഹസ്തിനപുരിയിൽ ഭരണഘടനാ പ്രതിസന്ധി. ധൃതരാഷ്ട്രർ സ്ഥാനം ഒഴിയാൻ
വയ്ക്കുന്ന ഉപാധികൾ!
</p>
          <p style="indent">
            <pb n="5" ed="2023-08-09"/>
          </p>
          <p style="indent">“നിങ്ങൾ യുധിഷ്ഠിരനെ വാമൊഴിയിൽ നിസ്സാരവൽക്കരിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടു്. വ്യക്തിപരമായ ദുരനുഭവങ്ങളാലാണോ ദുഷിക്കുന്നതു്?”,കൊട്ടാരം ലേഖിക, മുൻ
മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു, മഹാപ്രസ്ഥാനക്കാലം, വടക്കൻ മലഞ്ചെരുവിൽ
പാണ്ഡവകുടുംബം ‘ഛിന്നഭിന്ന’മായി ആറു പേരും വെവ്വേറെ തീ കത്തിച്ചു ഹിമാലയതണുപ്പകറ്റുന്ന സന്ധ്യ.
</p>
          <p style="indent">“ഉച്ചരിക്കുന്ന വാക്കിലല്ല, മറ്റുള്ളർവർക്കുവേണ്ടി ചെയ്യുന്ന പ്രവൃത്തിയിലാണു്
ഒരാൾ സത്യവാനാവേണ്ടതു് എന്നയാൾ ആവർത്തിക്കുമ്പോഴും, ആ വെറുംവാക്കിൽ
സത്യംപുലർത്താനാവാതെ അയാൾ കിതക്കുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. നിങ്ങൾ തൊലിപ്പുറമേ കാണുന്ന
സുന്ദരരൂപൻ ‘ധർമ്മപുത്രർ’ ഉണ്ടല്ലോ, അതു് മിത്താണെന്നൊന്നും ഞാൻ സ്ഥാപിച്ചെടുക്കാൻ
ശ്രമിക്കുന്നില്ല. എന്നാൽ വ്യാസൻ മഹാഭാരതമെഴുതുമ്പോൾ യുധിഷ്ഠിരന്റെ സാത്വിക ഭാവവും
സംഭാഷണമികവും കണ്ടു ആളൊരു ധർമ്മിഷ്ഠൻ എന്ന മിഥ്യാധാരണയിൽ പതിക്കരുതു് എന്നെനിക്കു
താൽപ്പര്യമുണ്ടു്. കാരണം, എന്റെ കർത്തവ്യം അയാളോടല്ല, അയാളുടെ ഭാവിഇരകളായ
നിങ്ങളെപോലുള്ളവരോടാണു്!”
</p>
          <p style="indent">
            <pb n="6" ed="2023-08-10"/>
          </p>
          <p style="indent">“തോൽപ്പിച്ചാൽ പോരാ, കൗരവരെ ഭൂമുഖത്തുനിന്നും നിഷ്കാസനം ചെയ്യണം
എന്ന ആത്യന്തികയുദ്ധലക്ഷ്യം നേടിയാണോ കുരുക്ഷേത്രയിൽനിന്നും ഹസ്തിനപുരിയിലേക്കു മടക്കം?”
കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. യുധിഷ്ഠിരനിൽനിന്നും നടിപ്പുനിറഞ്ഞ പ്രഭാഷണം
കേൾക്കാനുള്ള മാനസികാവസ്ഥയിൽ അല്ലാതെ, മുമ്പിലായിരുന്നു യുദ്ധത്തിൽ അഭിമന്യുവിനെ നഷ്ടപ്പെട്ട
ആ പിതാവു്.
</p>
          <p style="indent">“നൂറുകൗരവരുടെയും ജഡങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി
യുദ്ധനിർവഹണസമിതി അവയെ പ്രദർശനയോഗ്യമാക്കുമ്പോൾ ഞാൻ ഇടപെട്ടു് ആശ്വസിപ്പിച്ചു
ഗാന്ധാരിയുടെ കണ്ണീർ കാണാൻ എനിക്കിനി ആവില്ല അതുകൊണ്ടു് ഭൗതികാവശിഷ്ടങ്ങൾ എങ്ങനെയോ
അങ്ങനെ എന്ന നിലയിൽ ഉടൻ പുഴയിൽ തള്ളൂ ഇന്നാർധരാത്രിയോടെ ഹിമാലയത്തിൽനിന്നും
മഞ്ഞുരുകി വരുന്ന പ്രളയജലകുത്തൊഴുക്കിൽ നാളെ ഉച്ചയോടെ ജഡങ്ങൾ പ്രയാഗിലെത്തും. അതോടെ
അവ ഗംഗ വഴി കാശിയിൽ ചേരുന്നതോടെ കൗരവാത്മാക്കൾ സ്വർഗ്ഗരാജ്യപ്രവേശനത്തിനു
ആത്മീയയോഗ്യരാകും. എന്റെ വിശദീകരണം യുദ്ധനിർവഹണസമിതി, യോഗം ചേർന്നു് സ്വീകരിച്ചു
അതുപോലെ ചെയ്തു എന്നാണറിവു്. ഇനി ഹസ്തിപുരി കോട്ടപിടിച്ചാൽ, കൊട്ടാരത്തിൽ നിന്നും കൗരവരാജ
വിധവകുടുംബങ്ങളെ ഭീമൻ കാര്യക്ഷമതയോടെ കുടിയൊഴിപ്പിക്കും. അതു് രണ്ടാം ഘട്ടം. ധൃതരാഷ്ട്രരും
ഗാന്ധാരിയും ഉൾപ്പെടുന്ന വയോജനസംഘത്തെ വനവാസത്തിനയക്കേണ്ട ഉത്തരവാദിത്വം മിതഭാഷി
സഹദേവനാണു്. അവന്റെ ദാർശനികമാനങ്ങൾ കൊച്ചുപ്രഭാഷണത്തിലൂടെ വനവാസത്തെ
ആകർഷകമാക്കും. വ്യാസനെക്കണ്ടു നകുലൻ കർശനമായി താക്കീതു നൽകും കൗരവരെ ‘കൃമികീട’ങ്ങൾ
പോലെ കൈകാര്യം ചെയ്യാൻ അറപ്പു കാണിക്കരുതു്. പാഞ്ചാലിയെ കൗരവർ ലൈംഗികാക്രമണം
ചെയ്യാൻ വസ്ത്രാക്ഷേപം സ്തോഭജനകരംഗം കൂട്ടിച്ചേർക്കാമോ എന്നു് ‘കേണപേ’ക്ഷിക്കും. മഹാഭാരത
ആദ്യകരടുവെട്ടിമാറ്റുന്നതും വളച്ചൊടിക്കുന്നതും മാത്രമല്ല ഞങ്ങളുടെ കുടുംബചിത്രം, ചില
കൂട്ടിച്ചേർക്കലുകളും ആണെന്നു്, വരുംതലമുറയിൽ ചിലരൊക്കെ തിരിച്ചറിഞ്ഞാലും പൊതുസമൂഹം
അവയെല്ലാം ‘സത്യം സത്യമല്ലാതെ മറ്റൊന്നുമല്ല’ എന്ന നിഗമനത്തിൽ തുടർന്നും വായിച്ചുകൊണ്ടിരിക്കും!”
</p>
          <p style="indent">“വംശീയമഹിമ പറഞ്ഞു ദുര്യോധനൻ പാണ്ഡവർക്കുമേൽ കുരുവംശ
അധിനിവേശത്തിനു കിണഞ്ഞുശ്രമിക്കുന്നു എന്ന യുധിഷ്ഠിര ആരോപണത്തോടെങ്ങനെ നിങ്ങൾ
പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. പാഞ്ചാലിയുമായി ഹസ്തിനപുരിയിൽ
എത്തിയശേഷം, ഒരന്തിക്കൂര നേടിയെടുക്കാൻ സാഹോദര്യരാഷ്ട്രീയത്തിലൂടെ ശ്രമിക്കുന്ന പാണ്ഡവർ
ഹസ്തിനപുരി കൊട്ടാരത്തിൽ പാഞ്ഞുനടക്കുന്ന സംഘർഷദിനങ്ങൾ.
</p>
          <p style="indent">“മൂന്നു് പാണ്ഡവർ, കൗന്തേയർ എന്ന വംശീയമഹിമ അവകാശപ്പെട്ടു്,
മാദ്രേയരായ ഞങ്ങൾ രണ്ടുപേരെ, തരം കിട്ടുമ്പോഴെല്ലാം കീഴ്പ്പെടുത്തുന്നതൊരു നിത്യക്കാഴ്ചയല്ലേ,
അപ്പോൾ, പഞ്ചപാണ്ഡവർക്കുമേൽ നൂറ്റുവരായ കൗരവർ കിണഞ്ഞു ശ്രമിക്കുന്ന
ഭൂരിപക്ഷഅധിനിവേശശ്രമത്തെ അപലപിക്കാൻ ധാർമ്മികതയുടെ മഹാപുരോഹിതനായ യുധിഷ്ഠിരനു്
എന്തവകാശം?”
</p>
          <p style="indent">“ശാന്തസുന്ദരമായ പുൽമേടിലെ ഈ ആശ്രമത്തിലാണു് നിങ്ങൾ ആറുപേരും,
പന്ത്രണ്ടുകൊല്ല അടിമജീവിതം, പക്ഷേ, ആശ്രമമൃഗങ്ങൾ?, മാൻ മുയൽ ഒന്നും മുറ്റത്തു് കാണുന്നുമില്ല”
കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
</p>
          <p style="indent">“ഞാനില്ലേ”, അറവു കത്തിക്കു് മുമ്പിൽ ബലിമൃഗത്തെ പോലെ പാഞ്ചാലി മുട്ടു്
മടക്കി കുനിഞ്ഞു ഇരുകൈകൾ ഉയർത്തി നീട്ടി, “പട്ടിണിയിടാനും ഭാരം ചുമക്കാനും അഞ്ചു
കാളകൂറ്റൻമാർക്കു് കീഴ്പ്പെടുത്താനും.”
</p>
          <p style="indent">
            <pb n="7" ed="2023-08-11"/>
          </p>
          <p style="indent">“ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി ആയിരുന്നപ്പോൾ ദാസിപ്പണിക്കു്
കൊട്ടാരത്തിൽ വേണ്ടത്ര ആളുണ്ടായിരുന്നു എന്നാൽ വനവാസത്തിൽ എത്തിയപ്പോൾ? വീട്ടുജോലി
‘നരക’മായി കണ്ടുവോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
</p>
          <p style="indent">“വീട്ടുജോലിയല്ല വീട്ടുകാരെ! അമർച്ച ചെയ്യാൻ ഞാനൊന്നു നോക്കിയാൽ മതി
എന്നാൽ അഞ്ചു ആണുടലുകളുടെ നിരന്തരസാമീപ്യം, വീട്ടകത്തവരുടെ അലസസാന്നിധ്യം,
ഇത്രയൊക്കെ എന്നും പരിചയപ്പെട്ടിട്ടും, എന്നെ തകർക്കാൻ ആവാത്തതു്, ഭാവിയെക്കുറിച്ചു ആറുപേരും
ഒരുപോലെ പുലർത്തുന്ന ആശങ്കയാണു്. കുടിയേറ്റക്കാരായി ഖാണ്ഡവപ്രസ്ഥത്തിലേക്കുപോയി,
ഒന്നുമാവാതെ മുഷിയുമ്പോൾ നേർവഴി നയിച്ചതു് രാജസൂയ യാഗം ചെയ്യാൻ പ്രേരണനൽകിയല്ലേ. അവർ
ഇന്നതൊക്കെ നിഷേധിക്കും, സ്വാധീനശക്തി അതീതശക്തിയാണെന്നു അടയാളപ്പെടുത്തണം.
യാഗത്തിലെ സ്ത്രീവിരുദ്ധ ആചാരങ്ങൾ സംയമനത്തോടെ സഹിച്ചുവേണമായിരുന്നു യുധിഷ്ടിരഭാര്യായി
യാഗശാലയിൽ രണ്ടുനാൾ പുകയും പട്ടിണിയും സഹിച്ചുകഴിയാൻ. പിന്നീടു് ചക്രവർത്തിനി എന്ന
അലങ്കാരപദവി കിട്ടിയതോടെ പാണ്ഡവർക്കതെല്ലാം കൗരവരെ ക്ഷണിച്ചുവരുത്തി മതിപ്പുനേടണം.
അതിനിടയിൽ എനിക്കഞ്ചു പ്രാവശ്യം ഓരോരുത്തരുടെയും ഗർഭവും സഹിച്ചുപ്രസവിക്കണം കുഞ്ഞിനെ
പോറ്റാൻ പാഞ്ചാലയിൽ എത്തിക്കണം ശരിയാണു് നിങ്ങൾ പരാമർശിച്ച നരകം. അതു് തന്നെയായി
പാഞ്ചാലിയുടെ ബഹുഭർതൃത്വ ജീവിതം!”
</p>
          <p style="indent">“പാഞ്ചാലപോലൊരു ആണധികാര പ്രമത്തതയുള്ള രാജ്യത്തിൽ
നിന്നുവരുന്ന നിങ്ങൾക്കെങ്ങനെ ‘സ്ത്രീസമത്വം’ എന്ന വാക്കു പോലും പേടികൂടാതെ ഉച്ചരിക്കാനാവും
എന്നായിരുന്നു, കൗരവ സഹോദരിയും ഹസ്തിനപുരി പെണ്ണവകാശ പോരാളിയുമായ ദുശ്ശള ഒരിക്കൽ
എന്നോടു് പറഞ്ഞതു്. ഇന്ദ്രപ്രസ്ഥക്കാലത്തും, വനവാസക്കാലത്തും, അജ്ഞാതവാസക്കാലത്തും നിങ്ങൾ
പുരുഷാധിപത്യപ്രവണതക്കെതിരെ മൂർച്ചയുള്ള വാക്കുകൊണ്ടെങ്കിലും ഇടപെട്ട സംഭവങ്ങൾ
ഓർത്തെടുക്കാൻ എനിക്കു കഴിയും. എന്താണു് നിങ്ങളുടെ പ്രതിരോധഗാഥയുടെ ഊർജ്ജ സ്രോതസ്സു്?”,
കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരിയിൽ പാഞ്ചാലി മഹാറാണിപദവി വഹിക്കുന്ന
കാലം.
</p>
          <p style="indent">“കവിപാടിയപോലെ, ജനിച്ചതുതന്നെ മുതിർന്നസ്ത്രീ ആയിട്ടല്ലേ. കുഞ്ഞായാണു്
വളർന്നുവലുതായെങ്കിൽ സ്വഭാവരൂപീകരണകാലത്തെ പരാശ്രയബോധത്തിൽ അധികാരപുരഷനു
വിധേയപ്പെടാൻ സ്വാഭാവിക അവസരങ്ങൾ ഉണ്ടാവും എന്നാൽ പ്രകൃതി അതെനിക്കു് ‘നിഷേധി’ച്ചു.
സ്വയംപര്യാപ്തരീതിയിൽ വളർച്ചയെത്തിയ സ്ത്രീശരീരവുമായി, യാഗാഗ്നിയിൽ നിന്നുയർന്നുവന്ന എനിക്കു്
ബാല്യകൗമാരങ്ങളിൽ ആൺആശ്രയത്വം ഇല്ലാതെ പോയതു പ്രകൃതിയുടെ ലീലയല്ലേ, അതോ നിങ്ങളുടെ
പുതിയ പത്രഭാഷയിൽ ഞാനൊരു മിത്താണോ!”
</p>
          <p style="indent">“ഹസ്തിനപുരിയിലെ വഴിയമ്പലങ്ങളിലും കുതിരപ്പന്തികളിലുമൊക്കെ കഴിഞ്ഞ
ദിവസങ്ങളായി പതിവില്ലാത്തതോതിൽ ആൾത്തിരക്കുകാണുന്നല്ലോ, എന്താണു് കാര്യം, മൊത്തം
ജനതയുടെ കണക്കെടുക്കാൻ തീരുമാനിച്ചുവോ?”, യുദ്ധക്കെടുതി നേരിട്ടറിയാൻ വന്ന ദേശാന്തര
പഠനസംഘത്തിലെ തക്ഷശില അധ്യാപകൻ, വക്താവു് നകുലനോടു് ചോദിച്ചു. കൊട്ടാരം ലേഖിക
ചെവിയോർത്തു.
</p>
          <p style="indent">“യുദ്ധം ഒരുവർഷം മുമ്പു് കഴിഞ്ഞതല്ലേ, പുരുഷജനസംഖ്യയിൽ കുറവു്
കാണുമല്ലോ, എന്നാൽ ഇതതല്ല, തീർത്ഥാടനകേന്ദ്രമായി എത്രക്ഷണം ഹസ്തിനപുരി
വികസിച്ചുഎന്നോർക്കുമ്പോൾ അല്ലേ ഈ തിരക്കു് നമുക്കെത്ര ആത്മവിശ്വാസം തരുന്നു എന്നു ഞങ്ങൾ
അഭിമാനത്തോടെ അറിയുന്നതു്! കുരുക്ഷേത്രനായകൻ ദുര്യോധനൻ അന്ത്യവിശ്രമം ചെയ്യുന്ന യമുനാതീര
ശക്തിസ്ഥലത്തിലേക്കു് പ്രവേശനം പ്രതീക്ഷിക്കുന്ന ദേശവിദേശ തീർത്ഥാടകരുടെ പ്രവാഹം. ഞങ്ങളുടെ
ചാരിതാർഥ്യം ചെറുതല്ല, തിരുമേനീ, ഓരോ വെളുത്തവാവിനും, ആത്മീയയാത്രാ പദ്ധതിക്കു്
പാഞ്ചാലിരൂപം കൊടുക്കുന്നു. സ്വതന്ത്ര പത്രപ്രവർത്തകയും യുക്തിവാദിയുമായ കൊട്ടാരം ലേഖികയെ
ഞങ്ങൾ പഠനസംഘത്തിലേക്കു നാമനിർദേശം ചെയ്യുന്നു!”
</p>
          <p style="indent">
            <pb n="8" ed="2023-08-12"/>
          </p>
          <p style="indent">“വേനൽക്കാല സുഖവാസത്തിനുപയോഗിച്ചിരുന്ന വാരണാവതം കൊട്ടാരം
സുഖചികിത്സക്കായി കുന്തിക്കും കൗന്തേയർക്കും വിട്ടുകൊടുത്തതു് രാജാവിന്റെ വിവേചനാധികാരത്തിൽ
ആയിരുന്നല്ലോ. എന്നിട്ടും അതിഥികൾ സൗകര്യം ദുരുപയോഗം ചെയ്തു തീയിട്ടുനശിപ്പിച്ചു എന്നാണു്
കണ്ടതു്. മാത്രമോ, അത്താഴം ചോദിച്ചുവന്ന ആറംഗ ആദിവസകുടുംബത്തെ ഇരകളാക്കി.
കത്തിക്കരിഞ്ഞതു് കുന്തിയും മക്കളുമാണെന്ന വ്യാജതെളിവുമുണ്ടാക്കി. അഗ്നിബാധ വിവാദമായിട്ടും
കുറ്റാന്വേഷണമില്ലാതെ കണ്ടപ്പോൾ ചാർവാകൻ നീതിപീഠത്തിൽ പരാതികൊടുത്തു. ധൃതരാഷ്ട്രർ
അന്വേഷണത്തിനു് ഉത്തരവിടേണ്ടിവന്നു. പ്രതി ഒളിവിൽ എന്ന രണ്ടുവാക്കു് മറുപടിയോടെ,
അന്വേഷണവും നിലച്ചു. പ്രതി ഒളിവിലായാൽ അവരുടെ അഭാവത്തിലും നീതിപീഠം
ഹസ്തിനപുരിനീതിസംഹിത അനുസരിച്ചു ശിക്ഷ വിധിക്കാമായിരുന്നു എന്നു് നിയമജ്ഞർ
നിരീക്ഷിച്ചപ്പോൾ, അവരുടെ നേരെ ഭരണകൂടം കുതിര കയറുന്നു. ഈ നാട്ടിൽ കുന്തിക്കു് മാത്രമായുണ്ടോ
ശിക്ഷാനിയമത്തിൽ ഇളവു്?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
</p>
          <p style="indent">“മുൻരാജാവും മുൻ രാജ്ഞിയും ശിക്ഷയിൽനിന്നും മുൻകാല പ്രാബല്യത്തോടെ
ഒഴിവാക്കപ്പെടും എന്നു് നിയമസംഹിതയിൽ എഴുതിവച്ചതു കുരുവംശാധിപനായ ശന്തനുവല്ലേ?
അല്ലെങ്കിൽ, ഭാര്യ ഗംഗ ശിശുഹത്യയുടെ പേരിൽ കൊലപാതക പ്രതിയാവുമായിരുന്നില്ലേ? ആ ഇളവു്
മുൻ മഹാറാണി കുന്തിക്കു് മാത്രം കിട്ടാതിരുന്നാൽ നാളെ നിങ്ങൾ പറയില്ലേ കൗരവർ കുന്തിയെ
നിയമവിരുദ്ധമായി പീഡിപ്പിക്കുന്നു?”
</p>
          <p style="indent">“പാണ്ഡവക്കുട്ടികളെ വിഷം തീറ്റിക്കാൻ പോലും ധൃതരാഷ്ട്രരുടെ
പണപ്പെട്ടിയിൽ കയ്യിട്ടുവാരണമെന്ന പണസംബന്ധമായ ദുസ്ഥിതി നിലവിലുണ്ടായിരുന്ന നിങ്ങളുടെ
വിദ്യാർഥി ജീവിതത്തിൽ, അരങ്ങേറ്റ ദിവസം പാണ്ഡവർ ജാതീയമായി അവമതിച്ച കർണ്ണനെ
“അംഗരാജാവായി” പ്രഖ്യാപിക്കാൻ വേണ്ട സാഹസികത നിങ്ങൾ പ്രദർശിപ്പിച്ചു. ഈ അസാധാരണ
നടപടിക്കു, മുൻകാല പ്രാബല്യത്തോടെ രാജകീയഅനുമതി പിന്നീടു് കിട്ടിയോ?”, കൊട്ടാരം ലേഖിക
ദുര്യോധനനോടു് ചോദിച്ചു.
</p>
          <p style="indent">“സാഹചര്യത്തിനൊന്നുയർന്നു. സാഹസികമായി ഞാനും ഇടപെടേണ്ടി വന്നു.
പാണ്ഡവവിരുദ്ധമനോഭാവമുള്ള ഒരു അധഃകൃത യോദ്ധാവിനെ ആജീവനാന്ത അടിമയായി
നേടിയെടുക്കാൻ, അംഗരാജ്യം എന്ന സാങ്കല്പ്പികദേശനാമം ആധികാരികമായി ഞാൻ ഉച്ചരിച്ചു.
അതിനു ഭീഷ്മരുടെയോ വിദുരരുടെയോ മനഃസമ്മതം ചോദിക്കാതിരിക്കാനുള്ള ഗാന്ധാരധാർഷ്ട്യം അന്നേ
എന്റെ പെരുമാറ്റത്തിലുണ്ടു്. അതിൽ കവിഞ്ഞെന്തു മുൻകാല പ്രാബല്യവും രാജകീയഅനുമതിയും?”
</p>
          <p style="indent">
            <pb n="9" ed="2023-08-13"/>
          </p>
          <p style="indent">“യുധിഷ്ഠിരൻ, എല്ലാം ഇട്ടെറിഞ്ഞു നഗ്നപാദനാവുമ്പോൾ, ഒപ്പം നിങ്ങളും
പടിയിറങ്ങുന്നു?, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. മഹാപ്രസ്ഥാനം തുടങ്ങിയ നേരം.
</p>
          <p style="indent">“അയാൾ പടിയിറങ്ങുന്നതിന്റെ കാര്യം അയാളോടുതന്നെ ചോദിക്കണം,
ഞാൻ ഇറങ്ങിത്തിരിക്കുന്ന ലക്ഷ്യം, അതുവേറെ!”
</p>
          <p style="indent">
            <pb n="10" ed="2023-08-14"/>
          </p>
          <p style="indent">“അരമന ഊട്ടുപുര തന്നെ അന്നമൊടുങ്ങാത്ത അക്ഷയപാത്രമല്ലേ? അപ്പോൾ
പാവപ്പെട്ടവനുകിട്ടേണ്ട സൗജന്യധാന്യം വരിനിന്നു വാങ്ങുകയോ മഹാറാണി?”, കൊട്ടാരം ലേഖിക
ചോദിച്ചു. ശിരസ്സും മുഖവും മറച്ച പാഞ്ചാലി വിതരണകേന്ദ്രത്തിനു മുമ്പിൽ ക്ഷമയോടെ.
</p>
          <p style="indent">“ഹസ്തിനപുരി റാണിയാണെങ്കിലും, കുരുക്ഷേത്രവിധവയാണെങ്കിലും
പൗരാവകാശം പൊതുവല്ലേ?”
</p>
          <p style="indent">“ഭാവിയെക്കുറിച്ചൊരു ആശങ്കയൊന്നുമില്ലാതെ ഇങ്ങനെ സ്വതന്ത്രയായി
കാട്ടിൽ നടക്കുമ്പോൾ, പൊന്മാൻ പ്രലോഭിപ്പിക്കുന്നപോലെ തോന്നാറുണ്ടോ?”, കൊട്ടാരം ലേഖിക
പാഞ്ചാലിയോടു് ചോദിച്ചു. വനവാസക്കാലം. കാട്ടരുവികളുടെ ഇരമ്പൽ ഒഴികെ നിശബ്ദമായ താഴ്‌വര.
</p>
          <p style="indent">“ഏതുനിമിഷവും ഉരുൾപൊട്ടുമെന്നു അഞ്ചു ‘ധീരോദാത്ത’ന്മാർ മാറി മാറി
‘ലക്ഷ്മണരേഖ’ വരക്കുമ്പോഴോ?”
</p>
          <p style="indent">“അമ്മാ, ഈ യുവയോദ്ധാവു് എന്റെ അച്ഛനായിരുന്നെങ്കിൽ! വൃദ്ധനും
രോഗിയുമായ ശന്തനു എന്തിനു എന്റെ അച്ഛനായി”, അമ്മയെക്കാൾ പ്രായം കുറഞ്ഞ ‘ദേവവ്രതൻ’ എന്ന
ഭീഷ്മരേയും, അമ്മയുടെ അച്ഛനെക്കാൾ പ്രായമുള്ള മഹാരാജാവു് ശന്തനുവിനെയും മാറി മാറി ചൂണ്ടിക്കാട്ടി,
കിരീടാവകാശിയായ വിചിത്ര വീര്യൻ, മഹാറാണി സത്യവതിയോടു ചോദിച്ചു, ഹസ്തിനപുരി അരമനയിൽ
ഭീഷ്മർ ദീർഘയാത്രക്കു് തയ്യാറെടുക്കുന്ന സമയം.
</p>
          <p style="indent">“കൊച്ചുകുട്ടിയാണെങ്കിലും ഇപ്പോഴേ വ്യക്തമായില്ലേ മകനെ, എത്രമാത്രം
സ്ത്രീവിരുദ്ധരാണു് ഞങ്ങളുടെ ഭാഗധേയം നിർണയിക്കുന്ന അതീതശക്തികൾ? നിന്റെ പ്രശംസ കേട്ടു്
സുന്ദരയോദ്ധാവു് ഭീഷ്മർ പ്രസാദിച്ച പോലെ തോന്നുന്നു. നിനക്കവൻ ഒന്നിലധികം സുന്ദരിക്കുട്ടികളെ
കിടക്കക്കൂട്ടിനായി, സ്വയംവരത്തിൽ ബലം പ്രയോഗിച്ചും തട്ടിയെടുത്തു കൊണ്ടു് വരും” ക്ഷയരോഗിയായ
കിരീടാവകാശി വിചിത്രവീര്യനെ, അമ്മ മഹാറാണി സത്യവതി ചുമലിൽ കൈവച്ചു് ആശ്വസിപ്പിച്ചു.
അകലെ കാശിരാജ്യത്തിലേക്കു കിരീടാവകാശിക്കുവേണ്ടി വധുവിനെത്തേടി
ഇറങ്ങിത്തിരിക്കുകയായിരുന്നു സായുധഭീഷ്മർ.
</p>
          <p style="indent">
            <pb n="11" ed="2023-08-16"/>
          </p>
          <p style="indent">“കീചകൻ പാഞ്ചാലിയോടു് പ്രണയാഭ്യർത്ഥന ചെയ്തു എന്ന അപവാദം
വസ്തുതയെന്നു തർക്കത്തിനു് സമ്മതിച്ചാലും, കഴുത്തു ഞെരിച്ചവനെ കൊലപ്പെടുത്താൻ മാത്രം വലിയ
അപരാധമാണോ നിങ്ങൾ അവനിൽക്കണ്ടതു്? പരസ്യമായി അരക്കെട്ടിൽ കൈവച്ചു ദ്രൗപദിയെ
വിവസ്ത്രയാക്കിയ ദുശ്ശാസനൻ പോലും പോറലേൽക്കാതെ ചൂതാട്ടസഭയിൽ അഞ്ചു ആണുങ്ങളെ
വെല്ലുവിളിയോടെ നേരിട്ടൊരു ഭൂതകാലം നിങ്ങൾക്കുണ്ടു്!” കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
</p>
          <p style="indent">“നിത്യവും രാത്രിയായാൽ സൈരന്ധ്രിയെന്ന പാഞ്ചാലി, മദ്യവും
മാംസാഹാരവുമായി റാണി സുദേഷ്ണയുടെ അനുഗ്രഹാശിസ്സുകളോടെ കീചകവസതിയിൽ പതുങ്ങിച്ചെന്നു
അർധരാത്രി വരെ ആസ്വാദനക്കൂട്ടു് കൊടുക്കുന്നുണ്ടു് എന്നറിഞ്ഞപ്പോൾ, യുവസൈനികമേധാവിയിൽ
കാമന കാണുന്ന അവൾക്കും, അവളിൽ രതിയുടെ അമിതാധികാരം പ്രയോഗിക്കുന്ന അവനും നേരെ ഈ
കൈത്തരിച്ചു. അരമനഊട്ടുപുരയിൽ മാംസപാചകം ചെയ്യുന്ന എന്നെ കരുവാക്കി, വിരാടരാജാവു്,
ഭീഷണി നേരിടാൻ നെയ്തെടുത്തൊരു വധമായിരുന്നു അതെന്നു തിരിച്ചറിയാൻ ഞാൻ വൈകി.
നൃത്തമണ്ഡപത്തിലെ രഹസ്യമുറിയിൽ കാത്തു കിടക്കുന്നതു പാഞ്ചാലിയെന്ന മോഹത്തിൽ അവൻ, കുളിച്ചു
സുഗന്ധം മേലാസകലം പുരട്ടിയതുകൊണ്ടു്, കൊല രസകരമായിരുന്നു എന്നുമാത്രം ഈ കൊലപ്പുള്ളി,
ഔദാര്യത്തോടെ ഓർക്കട്ടെ. നിയമവ്യവസ്ഥ പാലിക്കാനല്ലല്ലോ ഞങ്ങൾ ആകാശചാരികളുടെ മക്കളായി
ഭൂമിയിൽ താരോദയം ചെയ്തതു്. ഞങ്ങളെ സാദാമനുഷ്യരായി നിങ്ങൾ തരംതാഴ്ത്തി ചോദ്യം ചെയ്യരുതു്!”
</p>
          <p style="indent">“ആൽമരച്ചുവട്ടിലിരുന്നു ആറുപേരും ‘ചൂതാട്ടപരിശീലനം’ ചെയ്യുന്നതു്,
വനാശ്രമജാലകത്തിലൂടെ നോക്കുമ്പോൾ, പരസ്പരം ചൂണ്ടുവിരലുയർത്തി കയർക്കുന്നതു കാണാം. അതും
കൗരവരോടു് പോരാടാനുള്ള നൈപുണ്യവികസനത്തിന്റെ ഭാഗമാണോ?” കൊട്ടാരം ലേഖിക ചോദിച്ചു.
മഴപെയ്തു തെളിഞ്ഞ ഹിമാലയ താഴ്‌വര.
</p>
          <p style="indent">“കള്ളച്ചൂതിൽ ഭർത്താക്കന്മാരാൽ കബളിക്കപ്പെട്ട പാഞ്ചാലി
കളിബഹിഷ്കരിക്കുമ്പോൾ, വിരൽചൂണ്ടി ആണുങ്ങൾ പഴിചാരും, നിന്നെയാണു് നിന്നെമാത്രമാണു്
പാഞ്ചാലിയിന്നു കോപത്താൽ ഉന്നംവച്ചതു. മറ്റു മൂന്നുപേരപ്പോൾ ‘അല്ല, നിന്നെ നിന്നെ’ എന്നു്
വിറയലോടെ തിരിച്ചു ഒച്ചവക്കും. എനിക്കു് പ്രശ്നമില്ല! ഞാൻ അവൾക്കു ഇടയ്ക്കിടെ മറ്റുഭർത്താക്കന്മർ
അറിയാതെ കിടപ്പറയിൽ തലയിണ പങ്കിടുന്ന നേരത്തു കല്യാണസൗഗന്ധികം കാഴ്ചവെക്കും!”,
ഭീമശബ്ദത്തിൽ, കളിജയിച്ച കുഞ്ഞിന്റേതുപോലെ കൊഞ്ചൽ കലർന്നു.
</p>
          <p style="indent">“പരാതി പറയുന്നല്ലോ? എന്താണവളുടെ യഥാർത്ഥപ്രശ്നം!”, അഞ്ചാമത്തെ
കുഞ്ഞിനെയും വളർത്താൻ പാഞ്ചാലയിൽ അമ്മയെ ഏൽപ്പിച്ചു, ഇന്ദ്രപ്രസ്ഥത്തിൽ തിരിച്ചെത്തിയ
ചക്രവർത്തിനിയുടെ പുതിയ അഭിമുഖം ‘ഹസ്തിനപുരി പത്രിക’യുടെ കോട്ടയ്ക്കകം ചുവരെഴുത്തുപതിപ്പിൽ
വായിച്ച ചാർവാകൻ, കൊട്ടാരം ലേഖികയോടു് ചോദിച്ചു.
</p>
          <p style="indent">“നാലുപേരെ കുന്തിയിൽനിന്നും പാരിതോഷികമായി, അർജ്ജുനനുമൊപ്പം,
പായക്കൂട്ടിനു കിട്ടിയപ്പോൾ, പാഞ്ചാലിയതൊരു ‘പരാതി’യായി തുറന്നുപറഞ്ഞതു് കുന്തിക്കെതിരെ
ആയിരുന്നു, ഊഴംവച്ചു അഞ്ചു കുഞ്ഞുങ്ങളെ പിന്നീടു് പ്രസവിച്ചുകഴിഞ്ഞപ്പോഴേക്കും അവൾക്കു
തിരിച്ചറിവുണ്ടായി, നാമമാത്ര ചക്രവർത്തിനീ പദവികൊടുത്തു അവളുടെ ചിറകു രണ്ടും പാണ്ഡവർ
മുറിച്ചിട്ടിരിക്കുന്നു!”
</p>
          <p style="indent">“അപ്പോൾ നിങ്ങൾ പാഞ്ചാലിയുമായി കൂടിയാലോചിച്ചെടുത്തതല്ല, മറിച്ചു
യുധിഷ്ഠിരന്റെ തീർത്തും വൈകാരികമായ തീരുമാനമായിരുന്നുവോ വാനപ്രസ്ഥം? അതോ, കുതിരപ്പന്തി
ചർച്ചയിൽ ഇപ്പോൾ കേട്ടപോലെ, ആത്മനിന്ദയാൽ നിങ്ങൾക്കു് വെളിപ്പെടുത്താനാവാത്തവിധം
അരമനപ്രകോപനം, അഭിമന്യുപുത്രനും കിരീടാവകാശിയുമായ പരീക്ഷിത്തിൽ നിന്നുണ്ടായോ?”,
അധികാരത്തിന്റെ അകത്തളത്തിൽ നിന്നു് പുറത്തുചാടി വടക്കൻ മലകളിലേക്കു യാത്രയായ പാണ്ഡവരെ
നോക്കി കൊട്ടാരം ലേഖിക, മുൻഔദ്യോഗിക വക്താവു നകുലനോടു് ചോദിച്ചു.
</p>
          <p style="indent">“കൌരവരുടെ കിരാതഭരണത്തിൽ നിന്നു് കുരുവംശത്തെ കുരുക്ഷേത്രയിലൂടെ
രക്ഷിച്ച പാണ്ഡവരുടെ ഐതിഹാസിക യുദ്ധവിജയത്തിന്റെ മുപ്പത്തിആറാം വാർഷികം ആയിരുന്നല്ലോ
ഇക്കഴിഞ്ഞ ദിവസം. ഈ ദേശീയ സ്വാതന്ത്ര്യദിന ആഘോഷത്തിൽ പങ്കെടുക്കാൻ പക്ഷേ,
കോട്ടമൈതാനയോഗത്തിൽ പങ്കെടുക്കാൻ വന്നതു് അഞ്ചു വൃദ്ധപാണ്ഡവർ മാത്രം. ചെങ്കോലും
തിരുവസ്ത്രവും, അക്ഷമനായ കിരീടാവകാശിക്കു ഉടനടി കൈമാറാൻ, കാലഘട്ടത്തിന്റെ
നൊമ്പരപ്പെടുത്തുന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയായി, ലക്ഷണമൊത്ത കൊട്ടാരവിപ്ലവമൊന്നു
മായിരുന്നില്ല, ഒരിറ്റു് രക്തച്ചൊരിച്ചിൽ പോലും ഇല്ലാത്ത, അധികാരകൈമാറ്റം മാത്രം!”
</p>
          <p style="indent">
            <pb n="12" ed="2023-08-17"/>
          </p>
          <p style="indent">“പാഞ്ചാലിയെ നിത്യവും അതിഥിമന്ദിരത്തിൽ പൂകൊടുത്തു നിങ്ങൾ
ആദരിക്കുന്നതു്, അഭിമാനികൗരവരുടെ അന്തസ്സിനു യോജിച്ചതല്ലെന്നും, സൂക്ഷിച്ചില്ലെങ്കിൽ അവളുടെ
തേൻകെണിയിൽ വീഴുമെന്നോർമ്മിക്കണമെന്നും ഗാന്ധാരഭൂപതി ഉപദേശിച്ചെന്നുകേട്ടല്ലോ.
നവവധുപാഞ്ചാലി ഇത്രക്ഷണം പേടിപ്പിക്കുന്നൊരു യക്ഷിസാന്നിധ്യമായോ?” കൊട്ടാരം ലേഖിക ഇളമുറ
കൗരവനോടു് ചോദിച്ചു. പാഞ്ചാലിയും പാണ്ഡവരും സ്വന്തമെന്നു പറയാൻ ഒരിടമില്ലാതെ ദുര്യോധനന്റെ
ഔദാര്യത്തിൽ അരമന അതിഥിമന്ദിരത്തിൽ കഴിയുന്ന സംഘർഷദിനങ്ങൾ.
</p>
          <p style="indent">“ആദ്യം ഭൂപതി പാഞ്ചാലിയുടെ ഉടൽ വർണ്ണിക്കാൻ ആവശ്യപ്പെട്ടു.
ചെറുപ്പമല്ലേ ഉള്ളിൽ ഉള്ളതു് തീവ്ര ആരാധനയെന്നറിഞ്ഞപ്പോൾ, ഭീഷണിപ്പെടുത്താൻ തുനിഞ്ഞു. പിന്നെ
പാഞ്ചാലിയെ പേടിപ്പെടുത്തൊരു പ്രതിച്ഛായയിൽ കെട്ടാൻ തുനിഞ്ഞു. ഒരു കൊട്ടാരവസതി
അനുവദിച്ചുകിട്ടാൻ ശ്രമിക്കുന്ന പാഞ്ചാലി, തിരിച്ചു നിങ്ങൾക്കു് മാന്ത്രിക കണ്ണാടി തരാമെന്നു പറയും
ഉടലവസരങ്ങൾ പ്രദർശിപ്പിക്കുക വഴി, പ്രലോഭിപ്പിക്കും തേൻകെണിയിൽ ഞങ്ങൾ വീണാൽ, മുതിർന്ന
കൗരവരുമായി അവൾ സ്വയം വിലപേശും. ഗാന്ധാരിയുടെ സഹോദരൻകൂടിയായ ഭൂപതിക്കു ഞങ്ങളിൽ
നിയന്ത്രണമുണ്ടെന്നാണു് അരമനവൃത്താന്തം. അവളിൽ ഭ്രമിച്ചുപോയ ഞങ്ങൾക്കുണ്ടോ അരക്കഴഞ്ചു
ഭാവിയെക്കുറിച്ചു അരക്ഷിതാവസ്ഥ! പൂക്കൾ കൈമാറി ഞങ്ങൾ അവളുടെ കാൽക്കൽ തൊട്ടു
എഴുന്നേൽക്കുമ്പോൾ, അവൾ ഉപചാര ആലിംഗനത്താൽ ഞങ്ങളെ കോരിത്തരിപ്പിക്കുന്നതു എങ്ങനെ
ഗാന്ധാരഭൂപതിയെ അറിയിക്കും. എന്തുകെണിയിൽ വീണാലും അതൊരു ദർശന, സ്പർശന സായൂജ്യം
എന്ന നിലയിൽ വിശ്വപ്രകൃതിക്കപ്പോൾ നന്ദിചൊല്ലും.”
</p>
          <p style="indent">“പാണ്ഡവ സഖ്യകക്ഷി ആവേണ്ടിയിരുന്ന മദ്ര രാജവു് (എന്നെന്നും
പരേതമാദ്രിയുടെ ഓർമ്മ നമുക്കു് പവിത്രം) ദുര്യോധനനുമായി കൂട്ടുചേർന്നു കർണ്ണന്റെ തേരാളിയായി
മാറിയല്ലോ. എങ്ങനെ നേരിടും ഈ ‘അപശകുനം’?”, കൊട്ടാരം ലേഖിക പാണ്ഡവ സൈന്യത്തിന്റെ
നേതാവും, പാഞ്ചാലിയുടെ സഹോദരനുമായ ധൃഷ്ടധ്യുമ്നനോടു് ചോദിച്ചു. കുരുക്ഷേത്ര താരയുദ്ധം
അർജ്ജുനനും കർണ്ണനും തമ്മിലെന്നു് യുദ്ധനിർവഹണസമിതി അധ്യക്ഷൻ വെളിപ്പെടുത്തിയ നേരം.
</p>
          <p style="indent">“നകുലനും സഹദേവനും ഞാനും പ്രഭാതഭക്ഷണം കഴിച്ചതു് ഒപ്പം. ഒരു
അസ്വാരസ്യവും എവിടെയും പുകയുന്നതായി ഞങ്ങളാരും കണ്ടില്ല. ചാഞ്ചാട്ടം എന്നൊക്കെ
മദ്രചക്രവർത്തിയുടെ നിലപാടിനെ കാണാനും ഞങ്ങൾ തയ്യാറല്ല. സഹോദരിയോടു് വാത്സല്യവും
മാദ്രേയരായ നകുല സഹദേവനു നേരെ ഉത്തരവാദിത്വബോധവും ഉള്ള മദ്രചക്രവർത്തിയെ,
തെറ്റിദ്ധാരണയുടെ പേരിൽ ദുര്യോധനൻ തട്ടിയെടുത്തു എന്നതായിരിക്കും കൂറുമാറ്റത്തിൽ കാര്യം.
തൽക്കാലം ഞങ്ങൾ നയതന്ത്രത്തേക്കാൾ ആശ്രയിക്കുക മാരകായുധത്തെ! നാളെ മദ്രഹൃദയം
വെട്ടിപ്പൊളിക്കാൻ ഉതകുന്നൊരു വേലുമായി രംഗത്തിറങ്ങുക സാക്ഷാൽ ധർമ്മപുത്രർ! ഇനി
ഗോപുരനടയിൽ പോയി കർണ്ണഅർജുന ഐതിഹാസിക പോരാട്ടം കൺകുളിരെ കാണൂ!”
</p>
          <p style="indent">“പരമാധികാര രാഷ്ട്രത്തിന്റെ രാജാവല്ലേ? ദൈവദാനമായ
മനുഷ്യജീവിതത്തിനുള്ള അവകാശം അനിഷേധ്യമായ ഒന്നാണെന്നും, അതിനെ ഇല്ലാതാക്കി
നവജാതശിശുക്കളുടെ ഹത്യക്കായി നമ്മുടെ പുഴകളെ ആരും ദുരുപയോഗം ചെയ്യാൻ
അനുവദിക്കരുതെന്നും, സാമാന്യമായെങ്കിലും നിങ്ങൾ അറിയേണ്ടതല്ലേ. ഏഴു കുഞ്ഞുങ്ങളെ ഗംഗയിൽ
മുക്കിക്കൊന്ന ക്രൂര എന്നു് സ്ത്രീസമൂഹം ശപിക്കുന്ന ഗംഗയെ, ‘വത്സലമാതാ പുരസ്കാരം’ കൊടുത്തു നിങ്ങൾ
ആദരിക്കുന്നതിൽ നീതിയുടെ നിഷേധം തോന്നിയില്ലേ?”, കൊട്ടാരം ലേഖിക മഹാരാജാവു്
ശന്തനുവിനോടു് ചോദിച്ചു.
</p>
          <p style="indent">“വിവാഹകരാർ അനുസരിച്ചു ഭാര്യചെയ്യുന്നതൊന്നും തടയാനോ
വിമർശിക്കാനോ പാടില്ല എന്ന നിബന്ധന പാലിച്ചു എന്നല്ലേ ഉള്ളൂ. ആദ്യ ഏഴു പ്രസവങ്ങളിലെ
നവജാതശിശുക്കളെ പുഴയിൽ ഒഴുക്കി എന്നതു് ആ കാരണത്താൽ, ചോദ്യം ചെയ്യാൻ അധികാരം
ഉണ്ടായിരുന്നില്ല. എന്നാൽ എട്ടാമത്തെ കുഞ്ഞിനെ പുഴയിൽ ഒഴുകുമ്പോൾ, ‘അരുതേ’
എന്നാക്രോശിക്കാൻ എന്നിലെ വൃദ്ധരാജാവു് മുതിർന്നു. കരാർ ലംഘനത്തെക്കാൾ പിന്തുടർച്ചക്കൊരു
കിരീടാവകാശിവേണം എന്ന യാഥാർഥ്യബോധമായിരുന്നു. അതുകൊണ്ടെന്താ പ്രശ്നം, ദേവവ്രതൻ
എന്നൊരുത്തമ ദേവസന്തതിയെ യുവരാജാവായി അഭിഷിക്തനാക്കാൻ അവസരവുമായി. കുത്തിക്കുത്തി
അരമനപ്പേറ്റുവിവരങ്ങൾ ചോദിക്കാതെ, പുണ്യനദികളായ യമുനയും ഗംഗയും ഒഴുകുന്ന ഈ ഹരിത ഭൂമി
ഹസ്തിനപുരിയുടെ, ആഗോള പെരുമ നിലനിർത്തൂ, കൊച്ചനുജത്തീ!”
</p>
          <p style="indent">“അടിമപ്പെൺപദവി നൽകി ഔദ്യോഗികമായി കുടിലകൗരവർ പാഞ്ചാലിയെ
ഇന്നലെ രാത്രി ചൂതാട്ടസഭയിൽ അന്താരാഷ്ട്ര പെരുമാറ്റച്ചട്ടം ലംഘിച്ചു അപമാനിക്കുമ്പോൾ,
സത്യസന്ധനെന്നു് പേരെടുത്ത നിങ്ങൾ അക്ഷോഭ്യനായിരുന്നു എന്നാണോർമ. എങ്ങനെ നേടി,
പരീക്ഷണഘട്ടത്തിലും പതറാതെ നിലനിർത്തിയ മനോനിയന്ത്രണം? ചൂതാട്ടഭ്രമക്കാരായ
ഞങ്ങളഞ്ചുപേരെ പച്ചക്കു കത്തിക്കുവിൻ, എന്നാൽ നിഷ്കളങ്കപാഞ്ചാലിയെ വെറുതെ വിടൂ, എന്നൊക്കെ
വൈകാരികമാവേണ്ട രംഗമായിരുന്നില്ലേ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
</p>
          <p style="indent">“ഇന്ദ്രപ്രസ്ഥത്തിൽ ചക്രവർത്തിപദവി വഹിക്കുന്ന കാലം.
ശ്വാസകോശരോഗം ബാധിച്ചു അവശനായി കുറച്ചുനാൾ കിടപ്പിലായപ്പോൾ, പാഞ്ചാലി,
ഇളമുറപാണ്ഡവരുമായി ഒത്തുകളിച്ചു, വേണ്ടത്ര വൈദ്യസഹായം എത്തിക്കാതെ ദിവസങ്ങളോളം
കളിപ്പിച്ചു എന്ന പരുക്കൻ ഓർമ എന്നെ ചൂതാട്ട സഭയിൽ സ്വാധീനിച്ചുവോ?”, ദിക്കറിയാത്ത മട്ടിൽ
വനവാസ യാത്രക്കിറങ്ങിയ യുധിഷ്ഠിരൻ, വടക്കോട്ടു കാൽവെക്കുന്നതിനു പകരം തെക്കോട്ടു തിരിഞ്ഞു.
</p>
          <p style="indent">“അർഹിക്കുന്ന അനുപാതത്തിൽ കവിഞ്ഞ അളവിൽ പാഞ്ചാലി
നിങ്ങളഞ്ചുപേരിൽ ആരെയോ രഹസ്യമായി പരിലാളിക്കുന്നുണ്ടു് എന്ന ദുസ്സംശയം നിങ്ങളിൽ
ആദ്യമുയർത്തിയതാരായിരുന്നു?”, കൊട്ടാരം ലേഖിക മാദ്രീപുത്രനായ നകുലനോടു് ചോദിച്ചു.
</p>
          <p style="indent">“അഞ്ചുപേരും ആരോപണനിർമ്മിതിയുടെ ആസ്ഥാനകലാകാരന്മാർ
എന്നോർക്ക നീ! ഒരു പണത്തൂക്കമെങ്കിലും മറ്റുനാലുപേരേക്കാൾ പ്രണയപരിഗണനക്കായി ഒറ്റക്കൊറ്റയ്ക്കും
കുറുമുന്നണിയുണ്ടാക്കിയും ഞങ്ങൾ നിർലജ്ജം ഒറ്റുകൊടുത്തു എന്നതല്ലേ ബഹുഭർത്തൃത്വത്തിലെ
കിടപ്പറയാഥാർഥ്യം? ആ നിലക്കു് നോക്കിയാൽ പാഞ്ചാലിയുടെ ഉടലടിമകൾ ഞങ്ങൾ, ആറടി ഉയരമുള്ള
ഈ ദേവസന്തതികൾ!”
</p>
          <p style="indent">
            <pb n="13" ed="2023-08-18"/>
          </p>
          <p style="indent">“ഇങ്ങനെയൊന്നുമല്ല അല്ലെ നിങ്ങൾ കുരുക്ഷേത്രയുദ്ധഫലം വിഭാവന
ചെയ്തതു് ?”, നൂറു മക്കളെയും, ഇപ്പോൾ പുത്രവിധവകളെയും, കൊട്ടാരത്തിൽനിന്നും നഷ്ടപ്പെട്ട
ഗാന്ധാരിയോടു് കൊട്ടാരം ലേഖിക ചോദിച്ചു, യുദ്ധാനന്തര പാണ്ഡവ ഭരണകൂടം ഹസ്തിനപുരിയിൽ
കൗരവരാജവിധവകളെ പാതിരാവിൽ കുടിയൊഴിപ്പിച്ച ദിനങ്ങൾ.
</p>
          <p style="indent">“അമ്മാ, ഇന്നു് ഞാൻ കുട്ടിഭീമനു് ചുടുമാൻചോരയിൽ കുറച്ചു വിഷം കൊടുത്തു
എന്നു് ദുര്യോധനൻ എന്നോടു് രഹസ്യമായി പറഞ്ഞപ്പോൾ, അവനെ ഞാൻ ശാസനയോടെ
അഹിംസയിലേക്കു കൈപിടിച്ചു് നടത്തി. നാളെ മറ്റുനാലു പാണ്ഡവർക്കും അതു പോലെ നല്ലവണ്ണം
കലക്കി കൊടുക്കൂ” എന്നു് അമ്മയെന്ന നിലയിൽ ദീർഘദൃഷ്ടിയോടെ ദുര്യോധനനിൽ ഹിംസ
പ്രോത്സാഹിപ്പിക്കാഞ്ഞതാണെന്റെ വൻവീഴ്ച”, കൺകെട്ടു് അൽപ്പം നീക്കി പാണ്ഡവചാരൻ
ഇല്ലെന്നുറപ്പിച്ച ഗാന്ധാരി പിറുപിറുത്തു.
</p>
          <p style="indent">“അഭിമന്യുവിന്റെ ചരമശ്രുശ്രൂഷയിൽ ഞാനും ‘ഹസ്തിനപുരി പത്രിക’യുടെ
ഉടമയും പങ്കെടുത്തിരുന്നു, എന്നാൽ ‘അകംപൊരുൾ’ പൂർണ്ണമായും വ്യക്തമായില്ല. ചിതക്കരികിലേക്കു
കയറി കുന്തി ആരോടോ കയർക്കുന്നു! ഞാൻ ആ വഴി ചെന്നപ്പോഴേക്കും, കുന്തി പാളയത്തിലേക്കു് മടങ്ങി.
ആരോടു് അവരെന്താണു് ശാസിച്ചു പറഞ്ഞതെന്നു് അടുത്തു് നിന്ന നിങ്ങൾ കണ്ടിരുന്നോ?”, യുദ്ധകാര്യ
ലേഖകൻ കൊട്ടാരം ലേഖികയോടു ചോദിച്ചു.
</p>
          <p style="indent">“യുധിഷ്ഠിരന്റെ ചുമലുകളിൽ ഇരുകൈപ്പത്തിവച്ചു കുന്തി പറഞ്ഞ വാക്കുകളിൽ
മാതൃഹൃദയത്തിന്റെ നീറ്റലുണ്ടായിരുന്നു. കുന്തിരിക്കപ്പന്തം പോലെ അർജ്ജുനപുത്രൻ ജ്വലിച്ചു, ചാരമാവുന്നു.
എന്നാൽ, ഷഷ്ടിപൂർത്തിയെത്താറായ നീയോ? ജീവനിൽ കൊതി തീരാതെ, ഉമിത്തീപോലെ മൂന്നു നാലു
പതിറ്റാണ്ടുകൾ പാഞ്ചാലിയുടെ ആട്ടും തുപ്പുമേറ്റു് ഭീരുവായി, നീ ഇനിയും ദശാബ്ദങ്ങളോളം ജീവിക്കട്ടെ,”
കരളിലെ കൊടുംകാറ്റു് ശമിക്കാത്ത കുന്തിയെ, ഭീമൻ പാളയത്തിനകത്തേക്കു വലിച്ചു കൊണ്ടു പോയി.
കൗമാരപോരാളിയുടെ ഭൗതികശരീരം കത്തിപ്പടരുന്ന വൈകിയ രാത്രിയിൽ, ‘അകംപൊരുൾ’ തേടേണ്ട
വിലാപമായി എനിക്കപ്പോൾ തോന്നിയില്ല. ചിലപ്പോഴെങ്കിലും നേരിൽ കണ്ട അധാർമ്മികതക്കെതിരെ
പൊട്ടിത്തെറിക്കുമ്പോഴല്ലേ പെണ്ണു് അമ്മയും അച്ഛമ്മയുമൊക്കെയാവുന്നതു്!”
</p>
          <p style="indent">“എന്തുപറ്റി അർജ്ജുനന്റെ കണ്ണിനു താഴെ കലങ്ങിയ ചോര?”, മൂലയിൽ
ഇരുന്നു ജാലകത്തിലൂടെ പുറത്തേക്കുനോക്കി നെടുവീർപ്പിടുന്ന അർജ്ജുനനെചൂണ്ടി കൊട്ടാരം ലേഖിക
നകുലനോടു് തൊഴിൽപരമായ കരുതലോടെ ചോദിച്ചു. പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥ കുടിയേറ്റക്കാലം.
</p>
          <p style="indent">“ഇന്ദ്രവെപ്പാട്ടിയെന്നറിയപ്പെടുന്ന ദേവനർത്തകിഉർവശിയുമായി അർജ്ജുനൻ
അവിഹിതബന്ധം സ്ഥാപിച്ചു എന്ന ദുരാരോപണം, അച്ഛന്റെ അതിഥിയായി സ്വർഗ്ഗരാജ്യത്തിൽ
നേരിടുന്നതിനിടെ, ആരൊക്കെയോ മർദിച്ചവശനാക്കി ഭൂമിയിലേക്കു് തള്ളിയിട്ടു എന്നാണറിയുന്നതു്.
‘ആയിരം കണ്ണുള്ള’ ഇന്ദ്രൻ തന്നെയാണോ ഇരുട്ടടിയുടെ പിന്നിൽ എന്നുപോലും ശ്രുതിയുണ്ടു്.
അർജ്ജുനന്റെ സ്വർഗ്ഗരാജ്യസന്ദർശനം മനോരോഗിയുടെ കെട്ടുകഥയെന്നു സംശയിക്കുന്ന പാഞ്ചാലിയുടെ
അർത്ഥഗർഭമായ മൗനമാണു്, യോദ്ധാവിനേറ്റ മുറിപ്പാടിനെക്കാൾ നോവിക്കുന്നതും.
അർജ്ജുനനെതിരായി ഈ സംഭവം വ്യാസൻ കുടുംബകഥയിൽ എഴുതുമോ? അതോ ‘ഉർവ്വശീ’ശാപം
ഉപകാരമെന്നു പ്രത്യക്ഷം വഴി വിവിധോദ്ദേശ്യഅർജ്ജുനൻ വരുംകാലങ്ങളിൽ തെളിയിക്കുമോ? ഞങ്ങൾ
ദേവസന്തതികളുടെ ഒരു കാര്യം!”
</p>
          <p style="indent">
            <pb n="14" ed="2023-08-23"/>
          </p>
          <p style="indent">“ദ്രോണവധത്തിൽ പറയേണ്ടിവന്ന അർദ്ധസത്യം, അതിന്റെ അനന്തര
ഫലത്താൽ നൊമ്പരപ്പെടുത്തുന്നുവോ യുധിഷ്ഠിര മനഃസാക്ഷിയെ?”, കൊട്ടാരം ലേഖിക ചോദിച്ചു. ഗുരു
ദ്രോണരുടെ ഒന്നാം ചരമദിനത്തിൽ അനുസ്മരണപ്രഭാഷണം ചെയ്തു വേദിയിൽനിന്നിറങ്ങി
പാഞ്ചാലിയുടെ തേരിൽ കയറുകയായിരുന്നു ഹസ്തിനപുരി മഹാരാജാവു്.
</p>
          <p style="indent">“എന്റെ കുരുക്ഷേത്രമനഃസാക്ഷിയെ, സമാധാനകാലത്തെ അനുസ്മരണ
പ്രഭാഷണത്തിലൊന്നും നിങ്ങൾ വലിച്ചിഴക്കരുതേ. വാമൊഴി അർദ്ധസത്യം സ്വന്തം പ്രതിച്ഛായ നേരിടുന്ന
മാധ്യമ ഭീഷണിയെ പ്രതിരോധിക്കാൻ മാത്രമേ ഉപയോഗിക്കാവൂ എന്ന ഉപാധി ഞാൻ വെച്ചു!”
</p>
          <p style="indent">
            <pb n="15" ed="2023-08-27"/>
          </p>
          <p style="indent">“ലൈംഗികാതിക്രമികളെന്ന കുപ്രസിദ്ധിയുള്ള നൂറോളം കൗരവരും
ആരാധകരാണെന്നു നിങ്ങൾ അവകാശപ്പെടുന്നു!”, കൊട്ടാരം ലേഖിക ആക്ഷേപം പോലെ
പാഞ്ചാലിയോടു് ചോദിച്ചു. നവവധുവും പാണ്ഡവരും പാഞ്ചാലയിൽനിന്നെത്തി അന്തിയുറങ്ങാൻ
കൗരവകരുണതേടുന്ന അശാന്തകാലം.
</p>
          <p style="indent">“പ്രണയത്തോടെ എന്നെ നോക്കുന്നതു് അപരാധമൊന്നുമല്ല. വാർത്തതേടി
നടക്കുന്നതിനിടയിൽ, കാണാൻ കൊള്ളാവുന്ന നിങ്ങളും കണ്ടുപോവാവുന്നതല്ലേ
വഴിയോരവായനക്കാരുടെ കടാക്ഷങ്ങൾ! എന്നാൽ അതു് ഞാൻ പെട്ടെന്നൊന്നും
അംഗീകരിക്കാറൊന്നുമില്ല. പ്രണയമിഴികളിൽ കാണാം, രതിജന്യ ആവേശവും, പെൺമനം
കീഴ്പ്പെടുത്താൻ തിമിർപ്പുള്ള പ്രശംസയും, പെണ്ണുടലിൽ ഉടമസ്ഥാവകാശം ലക്ഷ്യമിടുന്ന വേട്ടനോട്ടവും!”
</p>
          <p style="indent">
            <pb n="16" ed="2023-08-28"/>
          </p>
          <p style="indent">“ഉരുട്ടാനുണ്ടോ ഇനിയും ‘ധർമ്മസംസ്ഥാപന’തലകൾ?”, കൊട്ടാരം ലേഖിക
നകുലനോടു് ചോദിച്ചു.
</p>
          <p style="indent">“വീണ്ടും പോയതു്, പൂർണ്ണ കുരുവംശീയഉൽമൂലനം ഉന്നമാക്കി വാളെടുക്കാനല്ല,
പരേതകൗരവരോടു് അന്തിമയാത്ര ചോദിക്കാനായിരുന്നു. കുരുവംശഅഖണ്ഡതക്കായി ജീവത്യാഗം ചെയ്ത
കൗരവസഖ്യകക്ഷിസൈനികർക്കു ഉപചാരപൂർവ്വം കൈകൂപ്പി പുതിയ രാജാവു് എളിമയോടെ
വിടചൊല്ലുന്നതിനു ആകാശച്ചെരുവിൽ അതീതശക്തി സാക്ഷി! ധൃതരാഷ്ട്രരിൽനിന്നു് ചെങ്കോൽ
ഏറ്റുവാങ്ങുമ്പോഴും മുഖത്തുകണ്ടില്ലേ, കുലീന കുരുവംശ ഉപചാരങ്ങൾ? ജീവിച്ചിരുന്നകാലത്തു
‘ധർമ്മപുത്രർ’ എന്നവനെ പൊതുസമൂഹം മഹത്വപ്പെടുത്തുന്നതിന്റെ പൊരുൾ ഇപ്പോഴെങ്കി ലും,
സംശയരോഗിയായ കൊട്ടാരം ലേഖികക്കു് വ്യക്തമായോ?”
</p>
          <p style="indent">
            <pb n="17" ed="2023-08-30"/>
          </p>
          <p style="indent">“കുടിയൊഴിപ്പിക്കപ്പെട്ട കൗരവരാജവിധവകൾക്കു നിങ്ങളുടെ
ഐഖ്യദാർഢ്യമൊന്നും ഇതുവരെ കണ്ടില്ലല്ലോ. സൈന്ധവദേശത്തു നിന്നും നിങ്ങൾ മടങ്ങിയെത്താൻ
വൈകിയോ, അതോ, യുദ്ധജേതാക്കളെ അരമനയിൽ കണ്ടപ്പോൾ മനം മാറിയോ?”, കുരുക്ഷേത്രക്കു
ശേഷം ആദ്യമായി ഹസ്തിനപുരിയിൽ എത്തിയ കൗരവസഹോദരി ദുശ്ശളയോടു് കൊട്ടാരം ലേഖിക
ചോദിച്ചു.
</p>
          <p style="indent">“ഭർത്താവു് ജയദ്രഥൻ കുരുക്ഷേത്രയിൽ ബലിദാനിയായതോടെ എനിക്കു്
സൈന്ധവരാജമാതാ പദവിയേറ്റെടുക്കേണ്ടിവന്നു എന്നുവെച്ചു ഞാൻ നൂറോളം സഹോദരവിധവകളോടു്
സാഹോദര്യം നിലനിർത്തിയില്ല എന്നുനിങ്ങൾ അന്യായനിഗമനത്തിൽ എത്തിയാൽ ഞങ്ങൾ സ്ത്രീകൾ
എന്തുചെയ്യും! സ്വത്തു് തിരിച്ചുപിടിക്കുക എന്നതായിരുന്നു പാണ്ഡവരുടെ യഥാർത്ഥലക്ഷ്യം എന്നു
തോന്നുന്നില്ല കാരണം, അങ്ങനെയെങ്കിൽ പാണ്ഡവർ സ്വന്തം നാടായ ഇന്ദ്രപ്രസ്ഥത്തിലേക്കല്ലേ
പോവേണ്ടതു്? പകരം ഹസ്തിനപുരിയിലെത്തി അന്ധനും വൃദ്ധനുമായ ധൃതരാഷ്ട്രർക്കു് മനുഷ്യാവകാശം
നിഷേധിച്ചു. ഇരുമ്പുമുള്ളു പിടിപ്പിച്ച പ്രതിമയെ ധൃതരാഷ്ട്രർക്കു് ആലിംഗനം ചെയ്യാൻ ഏർപ്പാടാക്കിയ
മൗലിക പ്രതിഭക്കു കൊടുക്കണം ‘അഹിംസാപുരസ്കാരം’! പടിഞ്ഞാറൻ കടലോരദേശമായ
സൈന്ധവദേശത്തെ ജനതക്കു എന്നെ അവരുടെ രാജമാതാവായി സ്വീകരിക്കാമെങ്കിൽ
കലിംഗദേശക്കാരിയായ ദുര്യോധനവിധവക്കു എന്തുകൊണ്ടു് ഹസ്തിനപുരി ആ പദവികൊടുത്തുകൂടാ?
അപ്പോൾ നിങ്ങൾ പറയും, മരിക്കുംവരെ ദുര്യോധനൻ, അഭിഷിക്തനാവാത്ത വെറുമൊരു കിരീടാവകാശി
മാത്രം! ഞാൻ ഇവിടെ വന്നതു് ഹസ്തിനപുരി വനിതാവകാശ സമിതിയുടെ അധ്യക്ഷ എന്ന നിലയിലാണു്.
സ്വതന്ത്ര നീതിപീഠമാണെന്നെ നിയമിച്ചതു് അതുകൊണ്ടു് ഭരണമാറ്റത്തിൽ അസാധുവാകുന്ന പദവിയല്ല
എന്റേതെന്നു പാണ്ഡവരും പാഞ്ചാലിയും ഓർത്താൽ നന്നു്!” താക്കീതുപോലെ ദുശ്ശള, വിരൽ
ഹസ്തിനപുരിയുടെ അധികാര ഇടമായ കോട്ടക്കുനേരെ ഭീഷണനോട്ടത്തോടെ ചൂണ്ടി. നകുലനേത്രങ്ങൾ
അവളെ പിന്തുടർന്നു.
</p>
        </div>
        <!--end of "section 8.0/.8"-->
      </div>
      <!--end of "chapter 8/0"-->
      <!--END OF CHAPTER 8/0-->
      <div prev="8" next="10" type="chapter" n="9" xml:id="chp9">
        <head type="chaphead">ഭാഗം പതിനഞ്ചു്</head>
        <div type="lsection">
          <p style="noindent">“വധു സുന്ദരിയും അഭ്യസ്തവിദ്യയുമായിരിക്കുക, സ്വയംവര പ്രതിയോഗികളുടെ
‘ഭീഷണ’സാന്നിധ്യം കണ്മുന്നിൽ അറിയുക, മത്സരജേതാവെന്നനിലയിൽ അവളിൽ ഭ്രമിച്ചും,
ഭർത്താവെന്ന നിലയിൽ അവളെക്കണ്ടു പരിഭ്രമിച്ചും വിവാഹം കഴിക്കുക—‘വികാരജീവി’ അർജ്ജുനനു
എപ്പോഴാണു് ഈ വിശ്വമോഹിനിയിൽ കൗതുകം നഷ്ടപ്പെട്ടതു്?”. ആരോരുമറിയാതെ ദ്വാരകവധു
സുഭദ്രയുമൊത്തു ഇന്ദ്രപ്രസ്ഥത്തിൽ വന്ന അർജ്ജുനനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="noindent">“മത്സരിച്ചുനേടിയെടുത്ത പെണ്ണുടലിൽ ‘പരമാധികാരം’ നിങ്ങൾ
സ്ഥാപിച്ചുകഴിഞ്ഞാൽ, പ്രണയാവേശം അണയുമെന്നതൊരു സാമാന്യബോധമല്ലേ! അർജ്ജുനൻ എന്ന
കാമുകൻ പുതിയ മേച്ചിൽ പുറങ്ങളിൽ പുതുപെണ്ണുടൽ നേടി വന്നപ്പോൾ, പാഞ്ചാലി ഞങ്ങളുടെ വിരുന്നു
ബഹിഷ്കരിച്ചതു നിങ്ങൾ കണ്ടില്ലേ? അതിൽനിന്നു് വ്യക്തമായല്ലോ പ്രണയം ഉടമസ്ഥാവകാശവുമായി
അവളെങ്ങനെ എക്കാലവും കൂട്ടിവായിച്ചു!”
</p>
          <p style="noindent">“ഇത്രയും അസന്തുഷ്ടമാണു് ദ്രൗപദിയുമൊത്തുള്ള ദാമ്പത്യജീവിതമെങ്കിൽ,
ഇനിയും വച്ചുനീട്ടാതെ ആ കെട്ടുപൊട്ടിച്ചുകൂടെ?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
വനവാസക്കാലം. കുളികഴിഞ്ഞു വന്ന പാഞ്ചാലി ഈറൻ തുണി വെയിലത്തിടുന്നതു് ജാലകത്തിലൂടെ
കാണാമായിരുന്നു. അക്ഷയപാത്രത്തിൽ നിന്നും വിശപ്പടക്കിയ മറ്റുപാണ്ഡവർ ചൂതാട്ടത്തിൽ നൈപുണ്യ
വികസനം നേടുന്ന മദ്ധ്യാഹ്നം.
</p>
          <p style="noindent">“ഊഴം തെറ്റിച്ചും ഉടൽസേവനം നേടാൻ, പാഞ്ചാലിയുമായി അതിരുവിട്ടു്
ഇഷ്ടംകൂടുന്ന ആദ്യകാലങ്ങളിൽ ഞങ്ങൾ അഞ്ചുപേർക്കും അബദ്ധം പറ്റി. ഹൃദയം തുറന്ന
ഏറ്റുപറച്ചിലുകൾക്കിടയിൽ, പാണ്ഡു/കുന്തി/മാദ്രി കുടുംബരഹസ്യങ്ങൾ ഞങ്ങളുടെ
ഓർമപ്രകാശനത്തിലൂടെ അവളുടെ പക്കൽ ഉണ്ടു്. കാലാന്തരത്തിൽ കുമിഞ്ഞുകൂടിയ
അസ്വാരസ്യമുണ്ടെങ്കിലും, വിവാഹബന്ധം വേർപെട്ടു പാഞ്ചാലി സ്വതന്ത്രയായി പോയാൽ,
പൗരാവകാശത്തോടൊപ്പം രാജസ്ത്രീപദവിയും കൊടുത്തു ദുര്യോധനൻ ആ “വിഴുപ്പു” തട്ടിയെടുക്കും
എന്നതാണു് ഞങ്ങളുടെ ഭീതി.”
</p>
          <p style="noindent">
            <pb n="2" ed="2023-09-03"/>
          </p>
          <p style="indent">“പാണ്ഡവർക്കെതിരെ വന്യജീവിസംരക്ഷണ നിയമ നടപടി! കൃഷിഭൂമിക്കായി
പാഴ്മരങ്ങൾ മുറിക്കുന്നതിനിടെ പക്ഷികൾചത്തുപോയ സംഭവത്തിലവരെ പ്രതിചേർക്കാൻ
നിങ്ങൾക്കെന്തവകാശം എന്നാണു് നകുലൻ ചോദിക്കുന്നതു്? മഹാരാജാപദവി സ്ഥാനത്യാഗം
ചെയ്തിട്ടില്ലാത്ത ധൃതരാഷ്ട്രർ, കുരുവംശ രാജമുദ്രയിൽ, പാണ്ഡവർക്കു് ഔദ്യോഗികമായി
ചാർത്തിക്കൊടുത്ത ഇഷ്ടദാനമല്ലേ ഖാണ്ഡവ പ്രസ്ഥം? അതിലിനി എന്തുമേൽ നടപടിക്കാണു്
നിയമസാധുത? കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. ഒരിക്കൽ ഗംഗാതടത്തിന്റെ ശ്വാസകോശം
എന്നറിയപ്പെട്ട കൊടുംകാടു്, പാണ്ഡവർ തീ വയ്ക്കുന്ന സംഘർഷ ദിനങ്ങൾ.”
</p>
          <p style="indent">“അമ്പതിലേറെ നീർക്കാക്ക കുഞ്ഞുങ്ങൾക്കു പാണ്ഡവരുടെ ആദ്യഘട്ട
മരംവെട്ടലിൽ ജീവൻനഷ്ടമായെന്നാണു് പ്രാഥമിക നിഗമനം. ഹസ്തിനപുരി വന്യജീവി സംരക്ഷണ
നിയമപ്രകാരം തന്നെയാണു് നടപടി. മുട്ടവിരിഞ്ഞശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്കു് പറക്കാനായ ശേഷമേ
ഖാണ്ഡവ പ്രസ്ഥത്തിൽ മരം മുറിക്കാവൂ എന്ന കർശന നിബന്ധന ഇഷ്ടദാനരേഖയിൽ നിലനിൽക്കുന്നു!
ഒരിക്കൽ ഖാണ്ഡവ വനമേഖല, ഹസ്തിനപുരിയുടെ അവിഭാജ്യ ഘടകമായിരുന്നു എന്ന വസ്തുതയുടെ
പിൻബലം ഈ നടപടിയെ സാധൂകരിക്കും. നിയന്ത്രിത മരംമുറിക്കൽ എന്ന കർശന നിബന്ധന
പാണ്ഡവർ മനഃപൂർവ്വം ലംഘിച്ചെന്നു് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു് ഹസ്തിനപുരി വനം
വകുപ്പിന്റെ നടപടി. ഉദ്യോഗസ്ഥർ പ്രദേശവാസികളിൽനിന്നും വിശദമൊഴി എടുത്തു വരുമ്പോൾ
നകുലനേതൃത്വത്തിൽ ഒരു സംഘം സാമൂഹ്യവിരുദ്ധർ വഴിതടഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്ന
വാർത്ത നിങ്ങൾ തമസ്കരിച്ചെങ്കിലും ഞങ്ങൾക്കതു നിസ്സാരമായി കാണാനാവില്ല. കാടുവളഞ്ഞു
മാരകായുധങ്ങൾ ഉപയോഗിച്ചു് അർജ്ജുനനേതൃത്വത്തിൽ വനം അഗ്നിക്കിരയാക്കാനുള്ള
പദ്ധതിയുണ്ടെന്നു് തദ്ദേശവാസികളുടെ സാക്ഷിമൊഴിയുണ്ടു്. സുരക്ഷാകാരണങ്ങളാൽ പേരൊന്നും
നിങ്ങൾ ചാടിക്കയറി വെളിപ്പെടുത്തരുതേ. ധർമ്മപുത്രർ എന്നറിയപ്പെടുന്ന കപടനാട്യ യുധിഷ്ഠിരനെ
അഴിയെണ്ണിക്കാൻ ഇതൊക്കെ ധാരാളം. ഖാണ്ഡവപ്രസ്ഥം സ്വന്തം പതാകയും ഭരണഘടനനയുമുള്ള
പരമാധികാരരാജ്യമാക്കാൻ പാണ്ഡവർ യാഗം നടത്തുമെന്നറിയുന്നു. അതിലോല
ആവാസവ്യവസ്ഥയോടുള്ള അക്രമിപാണ്ഡവരുടെ ഏതു നീക്കവും സംശയത്തോടെ കാണാൻ കൊട്ടാരം
ലേഖികയെപ്പോലുള്ളവർ ഒരു നിമിഷം പോലും സംശയിക്കരുതേ!”
</p>
          <p style="indent">
            <pb n="3" ed="2023-09-04"/>
          </p>
          <p style="indent">“വിവാദമാവാൻമാത്രമെന്തുണ്ടായി അനുസ്മരണ പ്രഭാഷണത്തിൽ?
വസ്ത്രാക്ഷേപ‘വിങ്ങൽ’ തീർന്നില്ലേ?”, മടക്കയാത്ര, രഥത്തിൽ കയറിയ പാഞ്ചാലിയോടു് കൊട്ടാരം
ലേഖിക ‘ആശങ്ക’യോടെ ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി കൗരവവംശഹത്യയുമായി
പൊരുത്തപ്പെടാത്ത കാലം.
</p>
          <p style="indent">“ദുര്യോധനഅനുസ്മരണയോഗത്തിൽ വിധവയുടെ വ്യക്തിഗത
ആവശ്യമായിരുന്നു: ബലിദാനിയെക്കുറിച്ചു ഞാൻ ‘ഉള്ളിലുള്ളതു്’ തുറന്നുപറയണം”. പുതുതലമുറ
കൗരവകൗമാരങ്ങളായിരുന്നു അധികവും സദസ്സിൽ. ചൂതാട്ടസഭയിലെ
ഉടുതുണിക്ഷാമമൊന്നുമായിരുന്നില്ല അപ്പോൾ എന്റെ നാവിൽ. കാട്ടിലെ അടിമജീവിതത്തിൽ
നിലാവെളിച്ചം തന്ന കൊച്ചുകൊച്ചു കൗതുകങ്ങൾ ഞാനപ്പോൾ പുഞ്ചിരിയോടെ ഓർത്തെടുത്തു.
വൃത്തിയുള്ള പരുത്തിത്തുണി മുതൽ സുഗന്ധതൈലങ്ങൾവരെ ദുര്യോധനൻ പ്രണയപരിപാലനത്തോടെ
ദൂതൻ വഴി എനിക്കയച്ചുതന്നതെല്ലാം അതർഹിക്കുന്ന ഓമനത്തത്തോടെ ഞാൻ കൗരവകുമാരികളോടു്
പങ്കുവച്ചു. പാണ്ഡവ സ്വത്തുതർക്കത്തിൽ ഞാൻ കൗരവർക്കനുകൂലമായി നിലപാടെടുക്കുമെന്നു
ഭയന്നഭീമൻ, ചുടുകൗരവ ചോര എന്റെ മുടിയിൽ പുരട്ടും എന്നു് പേടിപ്പിച്ചപ്പോൾ, ഇടപെടാൻ തക്ക
പ്രതികാരത്തിനു് സമയമായി എന്നു് ദുര്യോധനൻ എനിക്കുറപ്പുതന്നു. അധാർമിക ഭീമഗദാപ്രഹരത്തിൽ
വീണ പ്രിയപ്പെട്ടവനെ കോരിയെടുത്തു സാന്ത്വനിപ്പിക്കുന്നതിനു പകരം, ഉന്മത്ത പാണ്ഡവർക്കൊപ്പം
ഹസ്തിനപുരിയിലേക്കു കാൽമുന്നോട്ടു വച്ചപ്പോൾ, സ്ത്രീത്വത്തെയും മാതൃത്വത്തെയും ഞാൻ വാസ്തവത്തിൽ
അവഹേളിക്കുകയായിരുന്നു! പ്രകൃതി നമുക്കായി പങ്കുവച്ചതിൽ ദുര്യോധനനുകിട്ടിയ നായകപ്രതിച്ഛായ
ഇന്നത്തെ പ്രഭാഷണത്തോടെ, പുതുതലമുറ പ്രസന്നരായി, അതെങ്ങനെ വിവാദമാവണം?”
</p>
          <p style="indent">
            <pb n="4" ed="2023-09-05"/>
          </p>
          <p style="indent">“പ്രിയഅധ്യാപകൻ എന്നോർമ്മിക്കാൻ നിങ്ങൾക്കാരുണ്ടു്? അതിനുശേഷം
ഞാൻ തക്ഷശില രാജ്യതന്ത്ര വകുപ്പിലെ പ്രഗൽഭരെ അനുസ്മരിക്കാം!”, കൊട്ടാരം ലേഖിക കർണ്ണനോടു്
ചോദിച്ചു. ഗുരുകുലവിദ്യാഭ്യാസത്തിന്റെ ദേശീയമാതൃകയെന്നറിയപ്പെടുന്ന ദ്രോണാചാര്യരെ ആദരിക്കുന്ന
വാർഷികോത്സവത്തിൽ പങ്കെടുക്കാൻ കിരീടാവകാശി ദുര്യോധനനുമൊപ്പം അരങ്ങേറ്റ മൈതാനിയിൽ
എത്തിയതായിരുന്നു, അംഗരാജ്യത്തിന്റെ നാമമാത്ര രാജാവെന്ന വ്യാജകിരീടം ധരിക്കുന്ന കർണ്ണൻ.
</p>
          <p style="indent">“അധ്യാപകനായിരുന്ന രണ്ടു മഹാബ്രാഹ്മണരെ വ്യത്യസ്തരീതികളിൽ ഞാൻ
ഈ അവസരത്തിൽ ഓർക്കുന്നു, ഒരാളെ നീരസത്തോടേ, മറ്റെയാളെ അസഹിഷ്ണുതയോടെ.
സൈനികശാസ്ത്രം പഠിക്കാൻ ഞാൻ ആദ്യം ചെന്നതു് ദ്രോണഗുരുകുലത്തിലാണു്. മുഖതേജസ്സും
ആരോഗ്യവും കാണുമ്പോൾ, സൂര്യനെപ്പോലെ ശോഭിക്കുന്ന നീ അഭിജാത”നെന്ന മുൻവിധിയോടെ
ദ്രോണർ പ്രവേശനം നൽകാനിരിക്കുമ്പോഴാണു്, ഞാൻ ജനിച്ചുവെന്നു സങ്കല്പിക്കപ്പെടുന്ന
സൂതവംശത്തെക്കുറിച്ചു ഗുരുവിനു, മത്സരബുദ്ധിയായ അർജ്ജുനൻ രഹസ്യവിവരം കൈമാറിയതു്.
“ജാതിയിൽതാണ നിന്നെ ഗുരുകുലത്തിൽ ചേർത്തു് കൗരവ പാണ്ഡവർക്കൊപ്പം പഠിപ്പിച്ചാൽ ഞാൻ
ധൃതരാഷ്ട്ര കോപത്തിനു ഇരയാവുമെന്നു പറഞ്ഞു അപ്പോൾത്തന്നെ പടിക്കു പുറത്താക്കിയ
ദ്രോണരോടുള്ളതു്, ഭീരുവിനോടുള്ള സഹതാപം മാത്രം. എന്നാൽ, പിന്നീടു് ഞാൻ കയറി ചെന്നതു്
പരശുരാമശിഷ്യനാവാൻ! നീണ്ടകാല സൈനികവിദ്യാഭ്യാസം കഴിഞ്ഞു ദിവ്യായുധ മന്ത്രങ്ങളുമായി
പുറത്തുവരുമ്പോളായിരുന്നു, കേവലം അശ്രദ്ധ കൊണ്ടെന്റെ സൂതവംശം പരശുരാമനു് വെളിപ്പെട്ടതും,
“കബളിപ്പിക്കാൻ ശ്രമിച്ച നിന്റെ വിദ്യ, ജീവന്മരണപോരാട്ടത്തിൽ ഫലിക്കാതെ പോട്ടെ” എന്നു്
ശപിച്ചതും. ദശാബ്ദം നീണ്ട സൈനിക വിദ്യാഭ്യാസം, ഒരൊറ്റ ശാപവാക്കുകൊണ്ടയാൾ റദ്ദു ചെയ്തു.
ജാതിക്കോമരമായ ബ്രാഹ്മണനുമുമ്പിൽ നിസ്സഹായയായ വിദ്യാ ദേവി അവഹേളിക്കപ്പെട്ട ആ
ദുർദിനമാണു് ഇപ്പോഴും കയ്ക്കുന്ന ഓർമ്മ!”
</p>
          <p style="indent">
            <pb n="5" ed="2023-09-06"/>
          </p>
          <p style="indent">“ചെറുക്കാനുള്ളതാണു് വാക്കു്, പാടി പുകഴ്ത്താനുള്ളതല്ല” പാഞ്ചാലി
യുധിഷ്ഠിരനോടു്.
</p>
          <p style="indent">
            <pb n="6" ed="2023-09-07"/>
          </p>
          <p style="indent">പ്രണയം അറിയിക്കാൻ വാടാത്ത സൗഗന്ധികങ്ങൾ മാത്രം മതി, ഇനി വാക്കു
വേണ്ട: പാഞ്ചാലി ആരാധകരോടു്.
</p>
          <p style="indent">
            <pb n="7" ed="2023-09-08"/>
          </p>
          <p style="indent">“മഹാപ്രസ്ഥാനത്തിന്നിടയിൽ കുഴഞ്ഞുവീണു
എന്നുഞാനൊന്നഭിനയിക്കേണ്ടിവന്നു സ്വാർത്ഥർപാണ്ഡവർ എന്നവരെ ബോധ്യപ്പെടുത്താൻ!”
</p>
          <p style="indent">“കന്യാപുത്രനായ കർണ്ണനു ശ്രാദ്ധം ചെയ്യാൻ കൗന്തേയർക്കൊപ്പം
പോയതൊഴിച്ചാൽ, ഇല്ല, എനിക്കു പാണ്ഡവരുമായി സമ്പർക്കമില്ല.”
</p>
          <p style="indent">
            <pb n="8" ed="2023-09-09"/>
          </p>
          <p style="indent">“എന്താ മുഖത്തു കലങ്ങിമറിഞ്ഞൊരു വിഷാദഭാവം? ഹസ്തിനപുരിയുടെ
അതിർത്തിക്കപ്പുറത്തുനിന്നു് നുഴഞ്ഞുകയറ്റ ഭീഷണിയുണ്ടോ?”, ഗംഗയാറിലേക്കു നോക്കുന്ന മഹാരാജാവു്
ശന്തനുവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ദൂരവ്യാപക പ്രത്യാഘാതങ്ങൾ പാടേ അവഗണിച്ചായിരുന്നില്ലേ ഞങ്ങളുടെ
വിവാഹഉടമ്പടി? ഹൃദയശൂന്യമായ കരാർ വ്യവസ്ഥകളിലായിരുന്നില്ലേ ദേവസ്ത്രീഗംഗയെ ഞാൻ
മഹാറാണിയാക്കിയതു്? എന്തനിഷ്ടം അവൾ ആരോടു് കാട്ടിയാലും ഒരക്ഷരം ഞാൻ എതിർക്കരുതു് എന്ന
കുഞ്ഞക്ഷരങ്ങൾ നിറഞ്ഞ പനയോല നീട്ടിയപ്പോൾ, പ്രണയാന്ധനായ ഞാൻ നീട്ടിവലിച്ചു ഒപ്പിട്ടു.
നവജാത ശിശുക്കളെ നദിയിൽ മുക്കിക്കൊല്ലുന്നതാണു് മാതൃത്വത്തിനു ഒരു പണത്തൂക്കം മൂല്യം
കൊടുക്കാത്ത ഒരുമ്പെട്ടവളുടെ പ്രസവാനന്തര പ്രഭാതവിനോദം എന്നപ്പോൾ അശേഷം ഞാൻ
പ്രതീക്ഷിച്ചില്ല. “അരുതേ ഇനിയും!” എന്നു് എട്ടാം ശിശുഹത്യക്കവൾ ശ്രമിക്കുമ്പോൾ ഞാൻ, ഉള്ളം
പൊള്ളിപ്പറഞ്ഞതോടെ ഉടമ്പടിയിൽ വിള്ളൽ വീണു എന്നവൾ വിരൽചൂണ്ടി. എന്താണു്
അതിന്റെയൊക്കെ ഗുണപാഠമെന്നോ?: ശിശുഹത്യ ആയാലും തൊഴിലിടവേതനപ്രശ്നമായാലും,
കരാർകുഞ്ഞക്ഷരങ്ങൾ വായിച്ചു തിരുത്തൽ വരുത്തിയില്ലെങ്കിൽ ഇത്തരം ദാമ്പത്യ വിഷാദദൃശ്യങ്ങൾ
ഇനിയും കാണേണ്ടിവരും. ദൈവമേ! ആരെയാണു് ഞാനിപ്പോൾ കൺമുമ്പിൽ ഈ കാണുന്നതു്!
ഗംഗാനദിയിൽ നിന്നും ഉയർന്നുവരുന്ന തേജോമയയായ ദേവസ്ത്രീയെനോക്കി ശന്തനു നദിയിലേക്കു
അതിവേഗം ഇറങ്ങിച്ചെന്നു, കൂടെയുണ്ടായിരുന്ന ബാലനാരെന്നറിയാൻ കൊട്ടാരം ലേഖിക പിടയുന്ന
മൽസ്യം പോലെ നോക്കിനിന്നുരുന്ന തേജോമയയായ ദേവസ്ത്രീയെനോക്കി ശന്തനു നദിയിലേക്കു
അതിവേഗം ഇറങ്ങിച്ചെന്നു, കൂടെയുണ്ടായിരുന്ന ബാലനാരെന്നറിയാൻ കൊട്ടാരം ലേഖിക പിടയുന്ന
മൽസ്യം പോലെ നോക്കിനിന്നു.”
</p>
          <p style="indent">
            <pb n="9" ed="2023-09-10"/>
          </p>
          <p style="indent">“ഹസ്തിനപുരിയുടെ വടക്കുപടിഞ്ഞാറൻ മലമ്പ്രദേശത്തേക്കിപ്പോൾ
ദേശീയപാതയിൽ കനത്ത വാഹനനീക്കമാണല്ലോ. എന്താണിതിന്റെ പിന്നിലെകച്ചവടരഹസ്യം?”,
കൊട്ടാരം ലേഖികയും യുദ്ധകാര്യലേഖകനും ഒരുമിച്ചെത്തി, മാംസഭക്ഷണശാല ഉടമയോടു് ശബ്ദം താഴ്ത്തി
ചോദിച്ചു.
</p>
          <p style="indent">“വൈവാഹികമാണു് കാര്യം. യുവരാജാ ധൃതരാഷ്ട്രർ വിവാഹം കഴിച്ച ഗാന്ധാര
എന്ന ഉൾപ്രദേശത്തെക്കാണിപ്പോൾ ഈ കാണുന്ന തിരക്കായ തിരക്കൊക്കെ. ഓരോ കാളവണ്ടിയിലും
ഒരു മാസത്തേക്കുള്ള ധാന്യവും വിറകും വെള്ളവും സഹായികളും കാണും. ആരോ കുതിരപ്പന്തികളിൽ
വിചിത്രവിവരം എത്തിച്ചു ഗാന്ധാരദേശക്കാരിയായ ധൃതരാഷ്ട്രവധു ഒരൊറ്റ പ്രസവത്തിൽ നൂറു
ആൺകുട്ടികൾക്കു് ജന്മംനൽകി നൂറും ഒന്നിനൊന്നു ആരോഗ്യവും സൗന്ദര്യവും ഉള്ളവർ,
ഗാന്ധാരദേശത്തിനായി പെരുമ! എന്തുകൊണ്ടു് ഗാന്ധാരയിൽനിന്നായിക്കൂടാ നമ്മുടെ മകനു വധു? കൃഷി
ആയാലും കന്നുകാലി വളർത്തൽ ആയാലും കച്ചവടമായാലും, നിലവിൽ നേരിടുന്ന കടുത്ത ആൾക്ഷാമം
പരിഹരിക്കാൻ മറ്റുദേശങ്ങളിൽനിന്നും അതിഥി തൊഴിലാളികളെ ഇറക്കുമതി ചെയ്താണു് കാര്യങ്ങൾ
നടത്തിയതെങ്കിലും, വരുംകാലങ്ങളിൽ അതൊന്നും പോരെന്നായി, കടന്നുചിന്തിക്കുന്ന ഗ്രാമസഭകൾ.
ഓരോ ഗ്രാമത്തിൽനിന്നും രണ്ടോ മൂന്നോ സാമ്പത്തികശേഷിയുള്ള ആണുങ്ങൾക്കു് വധു,
ഗാന്ധാരയിൽനിന്നാവട്ടെ എന്ന ഗ്രാമസഭയുടെ അനുമതിയോടെ ബന്ധുക്കൾ ഈ വഴി
കടന്നുപോവുമ്പോൾ, ഞങ്ങൾ അതിലൊരവസരം കണ്ടു: കറവ വറ്റിയ മാടുകളെ ഞങ്ങൾ ഇറച്ചിവിലയ്ക്കു
വിട്ടുകൊടുക്കും, കൊന്നു പാചകം ചെയ്താൽ അവർക്കു ഭക്ഷണരുചി ഉറപ്പിക്കാം, ഞങ്ങൾക്കതൊരു
അധിക വരുമാനവുമായി. അല്ല, വിശപ്പില്ലെ?, നിങ്ങൾക്കെന്താണു് കഴിക്കാൻ വേണ്ടതു്, മേനിക്കൊഴുപ്പുള്ള
വളർത്തുപക്ഷിയെ വേണോ, വിലക്കുറവിൽ കറവ വറ്റിയ നാൽക്കാലിയെത്തന്നെ മതിയോ?”
</p>
          <p style="indent">
            <pb n="10" ed="2023-09-11"/>
          </p>
          <p style="indent">“എന്റെ തുടയിൽ ഇരിക്കൂ പ്രിയപാഞ്ചാലീ എന്നു് ചൂതാട്ടസഭയിൽ ദുര്യോധനൻ
പ്രലോഭിപ്പിക്കുമ്പോൾ, നിങ്ങളുടെ ചോര തിളച്ചില്ലേ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
പാണ്ഡവരും പാഞ്ചാലിയും ചൂതാട്ടപ്പിറ്റേന്നു് കാട്ടുവഴിയിലൂടെ വടക്കൻമല കളിലേക്കു നടക്കുന്ന നേരം.
</p>
          <p style="indent">“ഖാണ്ഡവ വനം കത്തിച്ചും മണ്ണു് ചുരന്നും സമ്പാദിച്ചതെല്ലാം ചൂതാടി നഷ്ടപ്പെട്ട
ഞങ്ങൾക്കു് ദുരഭിമാനത്തിലൊഴുക്കാൻ ചോര സ്വൽപ്പം കുറവുണ്ടു്. ‘അടിമ’പാഞ്ചാലിക്കു വഴിതെറ്റിയ
ബന്ധം ‘ഉടയോൻ’ ദുര്യോധനനോടുണ്ടോ എന്നു് എന്തിനു തല പുണ്ണാക്കണം, പാഞ്ചാലിക്കു
ഭർത്താക്കന്മാരോടു് നേർവഴി ബന്ധം ഉണ്ടെന്നു ദുര്യോധനൻ വല്ലപ്പോഴും അംഗീകരിക്കാറുണ്ടോ?”,
വന്മരങ്ങൾ കടപുഴക്കുന്ന പോലെ ഭീമൻ ശ്രമപ്പെട്ടുച്ചരിച്ചു.
</p>
          <p style="indent">“ഇന്നെന്താ മൗനം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു “അതോ,
ഉള്ളിൽ കെട്ടുപൊട്ടുന്നൊരു കൊടുംകാറ്റുണ്ടോ?”
</p>
          <p style="indent">“ദുര്യോധനനു നിങ്ങൾ, ഉള്ളിന്റെ ഉള്ളിലൊരു ആരാധ്യദേവത, എന്നാൽ ഈ
കാട്ടിൽ? വെറുമൊരു കൗരവഅടിമ! എന്താ ഈ വൈരുധ്യം?” കൊട്ടാരം ലേഖിക ചോദിച്ചു.
വനവാസക്കാലം.
</p>
          <p style="indent">“അന്നന്നത്തെ അപ്പത്തിന്നായി നായാട്ടിൽ ഇരതേടി പോവേണ്ടതില്ലാത്ത
അഞ്ചു മടിയൻഭർത്താക്കൻമാർക്കൊപ്പം, സമനില തെറ്റാതെ അടിമയുടെ തടവനുഭവിക്കാൻ എനിക്കു്,
കൗരവ പ്രാർത്ഥനയാൽ കഴിയുന്നു എന്നതല്ലേ കൗതുകകരമായി കാണേണ്ടതു്?” പുറംജോലി കഴിഞ്ഞു,
താഴെ നീരൊഴുക്കിൽ മലർന്നു കിടന്നു നീന്തുകയായിരുന്നു പാഞ്ചാലി. ഒച്ചവയ്ക്കുന്ന നിശബ്ദതയിൽ
ഉച്ചവെയിൽ!
</p>
          <p style="indent">“പ്രിയ പാഞ്ചാലി ഇതാ കുഴഞ്ഞുവീണെന്നു പ്രണയഭീമൻ
നിങ്ങൾക്കരികിലേക്കൊരു കൊച്ചുകുട്ടിയെ പോലെ വാവിട്ടു വന്നു വിലപിച്ചപ്പോൾ, ‘അർജുനനുമായി
അഞ്ചിലൊന്നിലധികം അനർഹമായി അഭിരമിച്ചതുകൊണ്ടെ’ന്നു നിങ്ങൾ ‘ദാർശനികമായ’
നോട്ടത്തോടെ നിരീക്ഷിച്ചതിൽനിന്നെന്താണു് പൊതുസമൂഹം വായിച്ചെടുക്കേണ്ടതു്?,
മഹാപ്രസ്ഥാനത്തിലും പരിത്യാഗികളാവാതെ പാണ്ഡവ ‘തിരുഹൃദയ’ങ്ങൾ കുഴഞ്ഞുമറിയുന്നതു്
ദ്രൗപദിയുടെ ബഹുഭർത്തൃത്വരതിമാത്സര്യത്തിലെന്നോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ജീവിതകാലം അവൾ ഞങ്ങളെ നിഷ്ടൂരമായി മോഹിപ്പിച്ചതൊന്നും നിങ്ങൾ
അംഗീകരിച്ചമട്ടില്ലല്ലോ. എല്ലാം മറന്നു ഞാൻ അവൾക്കു നേരെ ഇരുകൈകളും നീട്ടിയപ്പോളവനെന്നെ
‘കപടനാട്യക്കാരൻ’ എന്നവമതിച്ചു. ഇതാ, യാത്ര പറയാതെ പൊടുന്നനെ ആ ജീവിതം
അവസാനിക്കുമ്പോൾ, ഞങ്ങൾക്കങ്ങനെ തിരിച്ചടിക്കാൻ വിശ്വപ്രകൃതിയിൽനിന്നും ഒരു പിടിവള്ളി കിട്ടി.
അർജുനനുമായി മറ്റുനാലുപാണ്ഡവരറിയാതെ അവൾ എക്കാലവും പുലർത്തിയ അവിഹിതബന്ധം
ഉച്ചത്തിൽ പരസ്യമാക്കുക!, അത്രയല്ലേ ‘ധർമ്മപുത്രർ’ക്കിപ്പോൾ ചെയ്യാനാവൂ!”
</p>
          <p style="indent">“അരമനസമുച്ചയത്തിൽ കൊട്ടാരംലേഖികക്കു് സൗജന്യവസതി അനുവദിച്ചതു്
എന്തു് പരിഗണനയിലാണു്?”, ഏകാംഗ പ്രതിപക്ഷമായ ചാർവാകൻ കൗരവ വക്താവിനെ ചോദ്യം
ചെയ്തു.
</p>
          <p style="indent">“ദൈവദത്തമെന്നു കരുതപ്പെടുന്ന കുരുവംശ രാജാവാകാശത്തെ
അപമാനിക്കുന്നതു്, ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ പൊറുക്കാം, പക്ഷേ, ഗംഗയാറൊഴുകുന്ന ഈ
ഹരിതഭൂമി വെട്ടി, പാതിഭാഗം തരണമെന്നു് ശഠിച്ചു യുദ്ധത്തിനു് കോപ്പുകൂട്ടുന്ന വിഘടനവാദി
പാണ്ഡവർക്കു് ഒത്താശ ചെയ്തുകൊടുക്കുന്ന ഈ രാജ്യദ്രോഹിയെ രാപ്പകൽ
കൗരവചാരനേത്രങ്ങൾക്കുള്ളിൽ തളക്കാൻ ഞങ്ങൾക്കു് വേറെന്തു പോംവഴി?”
</p>
          <p style="indent">“സ്വകാര്യദുഃഖം ആണോ മഹാപ്രസ്ഥാനത്തിനു പ്രേരകം?” കൊട്ടാരം ലേഖിക
പാഞ്ചാലിയോടു് ചോദിച്ചു. “യുധിഷ്ഠിരൻ കാരണമായി പറയുന്നതെല്ലാം അതിഭൗതികമാണു്, എന്നു്
പറഞ്ഞാൽ അവിശ്വസനീയം!”, നഗ്നപാദരായിരുന്നു പാണ്ഡവർ എല്ലാവരും. കൗരവ ചോര
കുരുക്ഷേത്രയിൽ പുരട്ടിയശേഷം കറുത്തു് തഴച്ചുവളർന്ന മുടി എണ്ണമയമില്ലാതെ പാഞ്ചാലി
വിടർത്തിയിട്ടിരുന്നു. മട്ടുപ്പാവിൽ മഹാരാജാവു് പരീക്ഷിത്തു് അവരെ ഒളിഞ്ഞുനോക്കുന്നു എന്നവൾക്കു
ബലമായ സംശയം തോന്നിയപ്പോൾ ശബ്ദം താഴ്ത്തി.
</p>
          <p style="indent">“സുഖജീവിതക്കാരിൽ അറിയപ്പെടുന്ന രോഗങ്ങൾ ഒന്നും വരാത്തവിധം ഞാൻ
യുധിഷ്ഠിരന്റെ ആരോഗ്യം പരിപാലിച്ചതിന്റെ തിക്തഫലമാണു്, ഒരു ദിവസമെങ്കിലും അധികാരത്തിൽ
നിന്നൊഴിഞ്ഞുനിൽക്കാതെ അവൻ ഏകാധിപതിയായ യുദ്ധാനന്തര ഹസ്തിനപുരി. പാണ്ഡുവിനെപോലെ
ചെങ്കോൽ എനിക്കുനേരെ എറിഞ്ഞു, അഞ്ചു ഷണ്ഡന്മാരും പടിയിറങ്ങിപ്പോവുന്നതൊരു പകൽക്കിനാവു്
മാത്രമായി ചുരുങ്ങി. മരണാനന്തര ജീവിതത്തെക്കുറിച്ചും വരാനിരിക്കുന്ന പുനരപിജനനത്തെക്കുറിച്ചും
യുധിഷ്ഠിരൻ, യമപുത്രനെന്നനിലയിലായിരുന്നു, തന്റെ ശ്രേഷ്ഠത
രാജാവാകാശനിലനിൽപ്പിനുമറ്റുപാണ്ഡവരിൽ അവകാശപ്പെട്ടതു്. കൊല്ലപ്പെടാനൊരു യുദ്ധമോ
അപകടപ്പെടാനൊരു നായാട്ടോ ഇല്ലാതെ, അരമനയിൽ അപ്രമാദിത്വം അവൻ തുടർന്നപ്പോൾ എനിക്കു്
ബോധ്യമായി ഈ അന്തമില്ലാത്ത അധികാര വടംവലിയിൽ അവനെ ഒതുക്കണമെങ്കിൽ ഞാനും
എടുക്കണം തീരുമാനം:” മുടി അറ്റം വരെ സ്വയം മുറിച്ചു പാഞ്ചാലി ദിവ്യബലിചെയ്യുന്ന
മഹാപുരോഹിതനെപോലെ പോലെ പെട്ടെന്നു് ‘ദൈവ’രൂപം ആർജ്ജിച്ചു.
</p>
          <p style="indent">“പടിഞ്ഞാറു ഗാന്ധാരം മുതൽ കിഴക്കു കലിംഗം വരെ, ഇത്രയധികം പ്രശസ്ത
രാജവംശങ്ങളിൽനിന്നും അരമന പ്രതിനിധികൾ ഹസ്തിനപുരിയിൽ വന്നിട്ടും, നിങ്ങളെ അഭിനന്ദിക്കാൻ
ആരും എത്തിയില്ല?”, കൊട്ടാരം ലേഖിക നിയുക്ത മഹാരാജാവു് പരീക്ഷിത്തിനോടു് ചോദിച്ചു. അമ്മ
ഉത്തരയും, അച്ഛൻഅഭിമന്യുവിന്റെ അമ്മ സുഭദ്രയും, അവനരികെ ഉണ്ടായിരുന്ന അന്തഃപുരം.
</p>
          <p style="indent">“അവരുടെ സന്ദർശനം എന്റെ പട്ടാഭിഷേകം കാണാൻ ആയിരുന്നോ,
അതോ മഹാപ്രസ്ഥാനത്തിൽ പടിയിറങ്ങുന്ന പാഞ്ചാലിയെ കണ്ണീരോടെ യാത്ര അയക്കാനോ?”
</p>
          <p style="indent">“എത്ര ധാന്യം മുതിർന്നവർ ഇന്നു വിളവെടുത്തു എന്നല്ല എത്ര പുതുനാമ്പുകൾ
നട്ടുവളർത്തി എന്ന സംസ്കാരം ഹസ്തിനപുരി ഗ്രാമഗ്രാമാന്തരങ്ങളിൽ ജീവിതക്രമമാക്കിയ കൗരവർക്കു
സ്വൈരജീവിതം നിഷേധിക്കുന്ന പ്രവാസി പാണ്ഡവവിഘടനവാദികളെ ഖാണ്ഡവവനം
കത്തിക്കുന്നതിൽനിന്നും പിന്തിരിപ്പിക്കാൻ വേണ്ട പാരിസ്ഥിതി അവബോധമില്ലാത്ത പിതാമഹൻ,
ഹസ്തിനപുരി കൊട്ടാരത്തിൽ ഇങ്ങനെ ദശാബ്ദങ്ങളായി ചടഞ്ഞുകൂടി പുതുതലമുറക്കു് ശകുനം മുടക്കാതെ,
തെക്കറ്റംവരെ നീണ്ട ഹരിതോത്സവ തീർഥയാത്രക്കു് പോകണമെന്നു് നിങ്ങൾ വാണിജ്യത്തെരുവിൽ
കൊട്ടിപ്പാടി വിമർശിച്ചതാണിപ്പോൾ കുതിരപ്പന്തി സംവാദം!” കൊട്ടാരം ലേഖിക കർണ്ണനെ നേരിട്ടു.
കുടിയേറ്റക്കാരായ പാണ്ഡവർ ഖാണ്ഡവപ്രസ്ഥം എന്ന അതിലോല ആവാസവ്യവസ്ഥയെ
വളഞ്ഞുതീയിടുന്ന ഹൃദയഭേദകമായ വിവരം നഗരവീഥികളിൽ പുകയുന്ന ദിനങ്ങൾ.
</p>
          <p style="indent">“കാർഷികവിളകൾക്കു ഭരണകൂടം താങ്ങുവില നിശ്ചയിക്കണമെന്ന
സ്ഥിതിസമത്വവാദി ചാർവാകന്റെ പ്രക്ഷോഭത്തിൽ എന്റെ കർഷകാനുകൂല അഭിപ്രായത്തെ
അടർത്തിമാറ്റി തെറ്റിദ്ധരിപ്പിക്കുന്നതിൽ നിങ്ങൾ ഇത്തവണയും വിജയിച്ചു! സഭാഷ്! തെരുവോര
പ്രഭാഷണങ്ങളിൽ കത്തിക്കയറുന്ന അഭിനയപരിശീലനമില്ലാത്ത എനിക്കു് ഹൃദയമറിയാതെ വന്ന
വായബദ്ധം ഇത്രവേഗം അങ്ങാടിപ്പാട്ടായോ? ഞാനൊരു വികാരജീവി ആയതുകൊണ്ടു് പാപപരിഹാരം
ചെയ്യാം. പാണ്ഡവരുമായി കൗരവയുദ്ധം നാളെ വനസംരക്ഷണത്തിനായി സംഭവിക്കുന്നു എങ്കിൽ, ഭീഷ്മർ
മുറിവേറ്റു വീണശേഷം മാത്രമേ, ഞാൻ ഖാണ്ഡവവനം കത്തിച്ച അർജ്ജുനനു നേരെ കൂരമ്പെയ്യൂ!”
</p>
          <p style="indent">
            <pb n="11" ed="2023-09-12"/>
          </p>
          <p style="indent">“കുരുവംശ ഭരണത്തിൽ രാജ്യസ്നേഹികൾക്കും ‘കാർക്കോടക’ന്മാർക്കും
‘സ്വതന്ത്രജീവി’ പദവി കിട്ടുമ്പോൾ, നിങ്ങൾ ഒരു നിസ്സാരപ്രക്ഷോഭകാരിയെന്തിനവരുടെ പതനം കിനാവു
കാണണം?”, കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു. പ്രഖ്യാപിതയുദ്ധത്തിൽ ദുര്യോധനനോടു്
ഐക്യദാർഢ്യം പ്രഖ്യാപിക്കാതെ ചാർവാകൻ ഒഴിഞ്ഞുനടക്കുന്ന ദിനങ്ങൾ.
</p>
          <p style="indent">“മരണക്കിടക്കയിൽ കിടന്നു അച്ഛൻ എനിക്കു് ചാർവാകപദവി തരുമ്പോൾ
ഓർമ്മിപ്പിച്ചു, മകനെ, യുവത്വം വിടും മുമ്പു് നിനക്കു് സൗജന്യവസതിയും ഊട്ടുപുരയിൽ മൂന്നുനേരം
ഭക്ഷണവും ഭരണകൂടം തരുന്നില്ലെങ്കിൽ, ഓർക്ക, അവർ നിന്റെ ശത്രുപട്ടികയിലെന്നുറപ്പായി എന്നുവേണം
നീ കാണാൻ. വാമൊഴികൊണ്ടു തൊഴിച്ചാൽ പോരാ, ശത്രുപക്ഷം ചേർന്നു് നീ ആഞ്ഞടിക്കണം,
നിർദ്ദയം! യുദ്ധം കഴിഞ്ഞു പുതിയൊരു ഭരണകൂടം വരുമ്പോൾ ചോദിച്ചതിനപ്പുറം അവർ
പാരിതോഷികമായി നിനക്കു് തരുമ്പോൾ, എളിമ വേണ്ട!”
</p>
          <p style="indent">“അരമനയിൽ മഹാറാണി ഗാന്ധാരിയുടെ കൺകെട്ടു വിഴുപ്പലക്കുന്ന
വിടുപണിയാണു് മുൻ മഹാറാണി കുന്തിക്കു് സ്വയം പ്രഖ്യാപിത കിരീടാവകാശി ദുര്യോധനൻ
ഏൽപ്പിച്ചതെന്നു യുക്തിവാദി ചാർവാകൻ അഭിമുഖത്തിൽ ഖേദത്തോടെ
പറഞ്ഞല്ലോ—പ്രകോപിതയായോ ‘കൊട്ടു’കൊണ്ടപ്പോൾ?” കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.
മക്കൾ കുടിയേറ്റക്കാരായി ഖാണ്ഡവപ്രസ്ഥത്തിൽ കാടു കത്തിക്കുന്ന കാലം.
</p>
          <p style="indent">“വെള്ളത്തിൽനിൽക്കുന്ന ഗാന്ധാരിയോടു് ഞാൻ പറയും, നീന്തുമ്പോഴെങ്കിലും
നീ കണ്ണുകെട്ടിയ കീറത്തുണി കഴുകാൻ എനിക്കു തരൂ, മലർന്നുകിടന്നു എല്ലാം മറന്നൊന്നു നീന്തൂ—മേലെ
നീല മാനവും താഴെ കുളിരുള്ള വെള്ളവും തുറന്ന കണ്ണുകളിലൂടെ നീ ആസ്വദിക്കൂ. കാഴ്ചപരിമിതിയുള്ള
ഭർത്താവിനു് ജൈവികമായ ഐക്യപ്പെടാൻ, സ്വയം കൺകെട്ടി കാഴ്ചനിഷേധിക്കുന്ന
ആണധികാരകോയ്മയെ ധിക്കരിച്ചു അടിമത്തത്തിൽ നിന്നു് ഒന്നുനീന്തി അക്കര പറ്റൂ, ഓടി രക്ഷപ്പെടൂ.
കൺകെട്ടു് നീക്കി ഗാന്ധാരി തുടിച്ചു നീന്തിക്കുളിക്കുമ്പോൾ ഗാന്ധാരയിൽ വളർന്ന സുന്ദരി പെൺകുട്ടിയെ
ഞാൻ സങ്കൽപ്പിക്കും.
</p>
          <p style="indent">“കുന്തീ നീ എത്ര സ്വതന്ത്ര”, ഗാന്ധാരി കിതച്ചു പടവിൽ ഇരുന്നു നെടുവീർപ്പിടും,
“വിവാഹത്തിനു് മുമ്പു് നീ രതിയനുഭവം പരീക്ഷിച്ചറിഞ്ഞു. വിവാഹത്തിനു് ശേഷം പാണ്ഡുവിനെ
കിടപ്പറയിൽ നിന്നു് നീക്കി, ഭാവനാസമ്പന്നമായ ദാമ്പത്യേതര രതി പരീക്ഷണങ്ങളിലൂടെ അമ്മയായി.,
പുത്രവധു പാഞ്ചാലി പാണ്ഡവരെ കായികമായും മാനസികമായും കീഴ്പ്പെടുത്തി എന്നറിഞ്ഞപ്പോൾ,
അവരെ ഖാണ്ഡവപ്രസ്ഥത്തിൽ കുടിയേറ്റത്തിനയച്ചു, എനിക്കു് നീയിപ്പോൾ കൂട്ടുകാരിയും
വഴികാട്ടിയുമാവുന്നു. നീ തന്നെ എനിക്കു് മാതൃകാ സ്വതന്ത്രവനിത! നൂറു മക്കളിൽ ദുശ്ശളയെ മാത്രമേ ഞാൻ
പ്രസവിച്ചുള്ളു. ആൺകൗരവർ ധൃതരാഷ്ട്രരുടെ വിവാഹബാഹ്യസൃഷ്ടികൾ എന്നറിഞ്ഞിട്ടും, കുടില
കൗരവരെ സ്വന്തം മക്കൾ എന്നു് അംഗീകരിക്കേണ്ടി വരുന്ന ഭീരു ഞാൻ! ഗാന്ധാരി പൊട്ടിക്കരയുന്നു.”
</p>
          <p style="indent">“അല്ല, നിങ്ങളും തുടങ്ങിയോ ചിത്രരചന?”, കൊട്ടാരം ലേഖിക
പാണ്ഡവഭരണകൂടത്തിലെ ചാരവകുപ്പുമേധാവി നകുലനോടു് ചോദിച്ചു.
</p>
          <p style="indent">“ഭീമൻ സ്മൃതിനാശരോഗി എന്നുനിങ്ങൾ അരമനവാർത്ത പൊലിപ്പിച്ചശേഷം,
ഞാനും സഹദേവനും, ഞങ്ങളുടെ ജൈവപിതൃക്കളും സ്വർഗ്ഗരാജ്യത്തിലെ ആസ്ഥാനവൈദ്യന്മാരുമായ
അശ്വിനിദേവതകളെക്കണ്ടു ഇനിയെന്തു തുടർചികിത്സ വേണമെന്നു ചോദിച്ചിരുന്നു. ഭീമന്റെ
ഭൂതകാലജീവിതവുമായി ബന്ധപ്പെട്ടവരുടെ ഛായാചിത്രങ്ങൾ നിറക്കൂട്ടോടെ വരക്കാൻ
പരീക്ഷണാടിസ്ഥാനത്തിൽ അവരുപദേശിച്ചു. പിതാമഹന്റെയും ദ്രോണരുടെയും വിദുരരുടെയും
കുരുക്ഷേത്രസൈനികപാളയ ചിത്രങ്ങൾ കാണിച്ചു, ഭീമൻ ആരെയും തിരിച്ചറിഞ്ഞില്ല. പോരാട്ടഭൂമി
പശ്ചാത്തലത്തിലുള്ള മുഖ്യകഥാപാത്രങ്ങളുടെ ചിത്രരചന പിൻവലിക്കും മുമ്പു്, ഘടോൽക്കചന്റെ ചിത്രം
ഒരുൾപ്രേരണയിൽ, ഞങ്ങൾക്കിടയിലെ ദാർശനികൻ കൂടിയായ സഹദേവൻ വരച്ചു കാണിച്ചു. അതിൽ
തറച്ച ഭീമനേത്രങ്ങൾ പെട്ടെന്നു് ജലാർദ്രങ്ങളായി. മുഖം ചുവന്നുതുടുത്തു, “മകനെ, പ്രിയപ്പെട്ടവനെ,
അർജ്ജുനനെ കർണ്ണന്റെ കൂരമ്പിൽ നിന്നും രക്ഷിക്കാൻ നിന്നെ ഇരയായി പോർക്കളത്തിൽ
തന്ത്രശാലികൾ കൊണ്ടുവന്നു. ചതിക്കപ്പെടുകയാണെന്നറിഞ്ഞിട്ടും നീ എന്റെ സഹോദരന്റെ
സുരക്ഷക്കായി സ്വയം ബലിദാനിയാവാൻ ശത്രുകർണ്ണനു മുമ്പിൽ വീറോടെ പോരാടി, കർണ്ണൻ എയ്ത
അപൂർവ്വ ദിവ്യാസ്ത്രത്തിൽ നീ അങ്ങനെ ഞങ്ങളുടെ കൺമുമ്പിൽ കത്തിയമർന്നു.” എന്നുവിലപിച്ചു
കൊണ്ടവൻ കൊട്ടാരത്തിനുപിന്നിലെ സംരക്ഷിതവനത്തിലൂടെ ‘മകനേ എന്റെ പ്രിയപ്പെട്ടവനേ’ എന്ന
തോരാത്ത നിലവിളിയോടെ ഓർമ്മയുടെ താളം വീണ്ടും തെറ്റിയിരിക്കയാണു്. അറ്റകൈയ്യിനു് വരക്കാൻ
ഇനിയുള്ളതു് ദുശ്ശാസനമുഖവും ദ്രൗപദീവസ്ത്രാക്ഷേപവും. ഭീമന്റെ സ്മൃതിനാശചികിത്സക്കായി, സ്ത്രീവിരുദ്ധ
ദുശ്ശാസനനെ പാണ്ഡവർ ചിത്രകഥാപാത്രമാക്കുന്നതിൽ മഹാറാണി പാഞ്ചാലിക്കെതിർപ്പുണ്ടെങ്കിലും
ഈ പരീക്ഷണവരയെങ്കിലും തുണക്കുമോ, ഉണർത്തു പാട്ടാക്കാൻ!”
</p>
          <p style="indent">“നൂറോളം കൗരവരിൽ, യുദ്ധം കഷ്ടിച്ചു് അതിജീവിച്ചവർ,
അടിയന്തിരചികിത്സക്കുശേഷം ഹസ്തിനപുരിയിൽ ഓടിക്കിതച്ചെത്തിയപ്പോൾ, അധികാരത്തിൽ
തുടരാനാവാതെ പാണ്ഡവഅടിമകളായി തടവിലാക്കപ്പെട്ടാൽ, രാജവധുക്കളിൽ പലരും
വിവാഹമോചനം നേടി നിലവറയിലെ രത്നഹാരങ്ങളുമായി പിതൃഗൃഹങ്ങളിലേക്കുപോകാൻ
തീരുമാനിച്ചിരുന്നു എന്ന അന്തഃപുര രഹസ്യം പുറത്തുവിട്ടതു് ‘അധാർമ്മിക’ പാണ്ഡവ ഭരണകൂടമാണെന്ന
നിങ്ങളുടെ ഇന്നലത്തെ ആരോപണം വസ്തുതാപരമായി നിലനിൽക്കുന്നതല്ലെന്നു ചാരവകുപ്പുമേധാവി
നകുലൻ പരിഹസിക്കുന്നുണ്ടല്ലോ. എങ്ങനെ പ്രതികരിക്കുന്നു?” കൊട്ടാരം ലേഖിക ദുര്യോധന
വിധവയോടു് ചോദിച്ചു.
</p>
          <p style="indent">“യുദ്ധകാര്യ ലേഖകനോടു് നകുലൻ വിവരാവകാശമനുസരിച്ചു അപേക്ഷ
കൊടുക്കാൻ രഹസ്യധാരണയുണ്ടാക്കിയതു് കൊണ്ടാണു്, സ്ഥിരീകരിക്കപ്പെടാത്ത അന്തഃപുര
പിന്നാമ്പുറങ്ങളിലേക്കു ‘ഹസ്തിനപുരി പത്രിക’ക്കു് കടന്നു ചെല്ലാനായതു് എന്നു് ഇപ്പോൾ വ്യക്തമായില്ലേ?
കൗരവരാജവിധവകളുടെ ഏകപക്ഷീയമായ കുടിയൊഴിപ്പിക്കലിനെതിരെ, വേണ്ടിവന്നാൽ മരണംവരെ
പ്രക്ഷോഭവുമായി ഞങ്ങൾ മുന്നോട്ടു പോവുമെന്നു് പാപിപാണ്ഡവർക്കു് മനസ്സിലായപ്പോൾ,
യുധിഷ്ഠിരഭരണകൂടം വിറളിപിടിച്ചു പറയുന്നതിനൊക്കെ ഉടനടി ഓടിവന്നു പ്രതികരണം തേടുന്ന നിങ്ങളെ
പോലുള്ള പത്രപ്രവർത്തകരാണു് പുരാതന കുരുവംശ സംസ്കാരത്തിന്റെ അടിത്തറമാന്തുന്ന
പെരുച്ചാഴികൾ!”
</p>
          <p style="indent">
            <pb n="12" ed="2023-09-13"/>
          </p>
          <p style="indent">“അയല്പക്കത്തെ സന്യസ്ഥാശ്രമങ്ങളിലെ സമർപ്പിത ജീവിതങ്ങളെ നിങ്ങൾ
സത്യമായും മഹത്വപ്പെടുത്താറില്ലേ?”, വിരൽചൂണ്ടി ശ്രദ്ധയാകർഷിച്ചു യുധിഷ്ടിരനോടു് കൊട്ടാരം ലേഖിക
ചോദിച്ചു പാണ്ഡവരുടെ വനവാസക്കാലം.
</p>
          <p style="indent">“പാഞ്ചാലീപരിണയകാലത്തെ പഴയകഥകൾ ചികഞ്ഞെടുത്തവളെന്നെ ഒരു
ദിവസം നിർദ്ദയം കുടഞ്ഞപ്പോൾ പതിവുപോലെ തലതാഴ്ത്തി ഞാൻ സന്ദർഭോചിതമായ മൌനം പാലിച്ചു.
ആർത്തവകാല ബന്ധിതമായ ആ ‘ഇടിവെട്ടു്’ അങ്ങനെ നീങ്ങിയപ്പോൾ, പരുങ്ങിയും പതുങ്ങിയും
ആശ്രമത്തിൽനിന്നും പുറത്തേക്കിറങ്ങി. മാംസദാഹികളായ മറ്റുനാലുപേർ നായാട്ടിനുപോയ നേരം.
അങ്ങനെ നീങ്ങുമ്പോൾ, അയൽപക്ക ആശ്രമാതിർത്തിയിലെ വളർന്നുയർന്ന പൂമരത്തിനു പിന്നിൽ,
അതാ കോമളരൂപനായ ഒരു യുവസന്യാസി! കണ്ണടച്ചു് എന്തോ രഹസ്യ സന്ദേശത്തിന്നായി അവൻ
ചെവിയോർക്കുന്നു! എന്നെ അടുത്തു് കണ്ടപ്പോൾ, “അപ്പോൾ ഇങ്ങനെയൊക്കെയാണു് നിങ്ങളുടെ
പൂർവാശ്രമം, അല്ലേ!” എന്നു് അർത്ഥഗർഭമായി പിറുപിറുത്തു, വേറെന്തോ ചെയ്യുന്ന മട്ടിൽ, കയ്യെത്തുന്ന
കൊമ്പിൽ നിന്നു് പൂക്കൾ പൊട്ടിച്ചു, പ്രത്യേകിച്ചു് കൂടുതൽ ഉപചാരമൊന്നും ചൊല്ലാതെ
ആശ്രമക്കൂട്ടത്തിലേക്കു തിരിച്ചു കടന്നുപോയതാണു്, പിന്നെ ആ സന്യസ്തരുമായി എനിക്കു് നേർക്കുനേർ
മിണ്ടാട്ടം ഒന്നും ഉണ്ടായില്ല”, ഉടുതുണി അഴിച്ചു ആഞ്ഞുകുടഞ്ഞു വീണ്ടും കൃത്യമായി ഉടുത്തു, കൊട്ടാരം
ലേഖികയെ മുൻപു് കണ്ട പരിചയം തുടരാതെ. മുതിർന്ന പാണ്ഡവസഹോദരനു് വഴി മാറിപോയി.
</p>
          <p style="indent">“അംഗരാജാവായ കർണനെ നീ ഇന്നലെ രാത്രി കോട്ടക്കകത്തെ
രാജവസതിയിൽ, ഞങ്ങളെയൊന്നും അറിയിക്കാതെ, അഭിമുഖം ചെയ്തെന്നോ, അതോ നിന്നെ
പിടിച്ചുനിർത്തി ചെയ്തുവോ അഭിമുഖം?”, യുദ്ധകാര്യ ലേഖകൻ അവിശ്വാസത്തോടെ കൊട്ടാരം
ലേഖികയോടു് ചോദിച്ചു. കൊട്ടാരം ഊട്ടുപുരയിൽ പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നു ഇരുവരും.
</p>
          <p style="indent">“കാലിന്മേൽ കാൽകയറ്റിവച്ചു് കൈകൾ വിറപ്പിച്ചു തിരുവസ്ത്രധാരി കർണ്ണൻ
എനിക്കുനേരെ, അത്രയൊന്നും രാഷ്ട്രീയശരിയല്ലാത്തവിധം കണ്ണുതുറിച്ചു. “നീ ഏതു സൂതന്റെ മകൾ”?
എന്നായിരുന്നു വിരൽ ചൂണ്ടി ആദ്യ ചോദ്യം, സൂതകുടുംബമല്ലെന്നു വിനയത്തോടെ പറഞ്ഞപ്പോൾ,
മറച്ചുവെക്കാത്ത ആകാംക്ഷയോടെ, “എന്നാൽ നീ ഏതു കൗരവരാജകുമാരന്റെ മകൾ?” എന്നായി.
കൌരവകുടുംബാംഗമല്ലെന്നു അനിഷ്ടത്തോടെ പറഞ്ഞപ്പോൾ, “പിന്നെ നീ?” എന്നു് കാൽ ഇറക്കിവച്ചു്
എനിക്കുനേരെ അക്ഷമയോടെ വിരൽ ചൂണ്ടി. ഹസ്തിനപുരി ജ്വാലാമുഖീ ക്ഷേത്രത്തിലെ മഹാപുരോഹിതനു
ദേവനർത്തകിയിൽ ജനിച്ചവൾ ആയിരുന്നു, ആദ്യ കൊട്ടാരം ലേഖിക കൂടിയായ എന്റെ അമ്മ എന്നു്
ഞാൻ കുടുംബവൃക്ഷം വിസ്തരിച്ചപ്പോൾ, ചാടി എഴുന്നേറ്റു കർണൻ കെട്ടിപ്പിടിച്ചു ചുണ്ടിൽ മുത്തമിട്ടു.
“എങ്കിൽ പ്രിയേ, നാം ഇരുവർക്കും അതീതശക്തികളുടെ അതിവിശിഷ്ട ജനിതകം! ദിവ്യകവചങ്ങൾ
വലിച്ചൂരി അപരിചിതനു് എന്നോ ദാനം ചെയ്തിട്ടും, ആഭിജാത്യത്തിന്റെ അടിവസ്ത്രം അഴിച്ചുമാറ്റാത്ത, മറ്റൊരു
ശുമ്പൻ സഭാപതി!” കുടുംബപുരാണം കേട്ടു് വലഞ്ഞ യുദ്ധകാര്യ ലേഖകൻ പനയോലയും
എഴുത്താണിയുമായി തൊഴിലിടത്തേക്കു നീങ്ങി.”
</p>
          <p style="indent">
            <pb n="13" ed="2023-09-14"/>
          </p>
          <p style="indent">“മുടിചൂടിയ മന്നനല്ലേ നിങ്ങൾ? മദ്ര രാജാവു്! എന്നിട്ടുമെന്താ വെറുമൊരു
‘സൂതപുത്ര’നായ കർണ്ണന്റെ തേരാളിയായതു എന്നു ചോദിക്കുന്നു ഗോപുരത്തിലിരുന്നു പോരാട്ടം കാണുന്ന
കുലീന കുരുക്ഷേത്രവാസികൾ? യുദ്ധരംഗത്തിലുമില്ലേ, രാജവംശങ്ങളുമായി ബന്ധപ്പെട്ട
ശ്രേണീബന്ധങ്ങളിലെ വലുപ്പച്ചെറുപ്പങ്ങൾ? അതോ, കിരീടാവകാശി മാത്രമായ ദുര്യോധനൻ നിങ്ങളെ
കുരുക്കിയോ?” മാദ്രിയുടെ സഹോദരനായ ശല്യനോടു് കൊട്ടാരം ലേഖിക ചോദിച്ചു. വൈകിയ രാത്രി.
</p>
          <p style="indent">“എന്റെ പരേതസഹോദരി മാദ്രിയുടെ പുത്രന്മാരായ നകുലനെയും
സഹദേവനെയും മറന്നിട്ടൊന്നുമല്ല, കൗരവസഖ്യ കക്ഷിയായി കുരുക്ഷേത്രത്തിൽ, എന്തു് ജോലി
ചെയ്യാനും, ഞാൻ സൈന്യത്തോടൊപ്പം ഇറങ്ങിയതു്. യുവമാദ്രിയെ പാണ്ഡുവിന്റെ ചിതയിലെറിഞ്ഞ
കൗശലക്കാരിയായ കുന്തിയോടെനിക്കുള്ള നീരസം മറച്ചുവക്കുന്നില്ലെങ്കിലും, മാദ്രിപുത്രന്മാർ യുദ്ധാനന്തരം
നേരിടാവുന്ന അധികാരപർവ്വഭീഷണി ഞാൻ കണക്കിലെടുക്കേണ്ടേ? കർണ്ണൻ യുദ്ധത്തിൽ
പരുക്കേൽക്കാതെ രക്ഷപ്പെട്ടാൽ, പാണ്ഡവർക്കുമേലെ മൂപ്പിളമഅവകാശം ഉന്നയിച്ചു, നകുലനെയും
സഹദേവനെയും പാർശ്വവൽക്കരിക്കുമെന്നതാണു് സാധ്യത. പ്രിയ മാദ്രിപുത്രന്മാർ ഈ
കഥയൊന്നുമറിയാതെ എന്നെ പോർക്കളത്തിൽ നാളെ വധിച്ചാലും, കുരുക്ഷേത്രക്കുശേഷം അവരുടെ
ദീർഘകാല രാജാധികാരതാൽപ്പര്യം സംരക്ഷിക്കുകയെന്നതല്ലേ മാദ്രിസഹോദരൻ എന്ന നിലയിൽ
ഞാൻ ഏറ്റെടുക്കേണ്ട നിയോഗം? അതു് സൂക്ഷ്മതയോടെ ചെയ്യുമ്പോൾ, ചില ‘യുദ്ധമുറ’കൾ
കർണനുനേരെ, തേരാളിയെന്ന നിലയിൽ, ഞാൻ പ്രയോഗിക്കും. സർവ്വസൈന്യാധിപനാണവൻ എന്ന
ശ്രേഷ്ഠപരിഗണന കൊടുക്കാതെ, ഞാനവനെ പരിഹസിക്കും അവന്റെ ആജ്ഞ ഞാൻ തിരസ്കരിക്കും,
ആപത്തിൽ അവനെ പിന്തുണക്കാതെ ഞാൻ മാറിനിൽക്കും, കൊലചെയ്യപ്പെടുന്നതു് കൗതുകത്തോടെ
ഞാൻ നോക്കി നിൽക്കും. മാദ്രരക്തം ഗംഗാജലത്തേക്കാൾ സാന്ദ്രത കൂടിയതാണെന്നപ്പോൾ
പുറംലോകം അറിയും!”
</p>
          <p style="indent">“പരമാധികാരം ഏതു പവിത്ര അധികാരപദവിയേയും ദുഷിപ്പിക്കുന്നു എന്നു്
നിങ്ങൾ ഇപ്പോൾ വിദൂരതയിലേക്കു് നോക്കി നിരീക്ഷിച്ചതുകൊണ്ടു് മാത്രം ചോദിക്കട്ടെ,
മഹാറാണിപദവിയുടെ അധികാരം പോരാ എന്നു് തോന്നിയതുകൊണ്ടാണോ സത്യവതി തീരുമാനിച്ചതു്,
മഹാരാജാവു് ശന്തനുവിനു് അന്ത്യരഥയാത്രക്കു് സമയമായി!”, കൊട്ടാരം ലേഖിക ഭീഷ്മരോടു് ചോദിച്ചു.
രാജമാതാ സത്യവതി, പുത്രവിധവകളായ അംബിക, അംബാലിക എന്നിവർക്കൊപ്പം വനവാസത്തിനു
പടിയിറങ്ങുന്നതു കൊട്ടാരം മട്ടുപ്പാവിൽനിന്നും കാണുന്ന പ്രഭാതം.
</p>
          <p style="indent">“അതുകൊണ്ടല്ലേ എന്റെ അച്ഛൻ ശന്തനുവിന്റെ മരണത്തിൽ തോന്നിയ
ദുരൂഹത ഇതുവരെ അന്വേഷിക്കാൻ എനിക്കാവാതെ പോയതും? സത്യവതി എന്റെ ചിറ്റമ്മയാണെങ്കിലും
(എന്റെ അമ്മ ഗംഗയെ ഇതിൽ നിങ്ങൾ കൂട്ടിപ്പറയരുതു്!) പ്രായത്തിൽ ഇളമുറ. അധികാരമോഹി
അവളെന്നു ഞാൻ വിളിക്കുന്നതു് അവഹേളനപരമായിട്ടൊന്നുമല്ല അവളുടെ അഭിലാഷം സൂചിപ്പിക്കാൻ.
പരിഭവം അതൊന്നുകൊണ്ടുമല്ല. പവിത്രമെന്നു ഞാൻ അതുവരെ സ്വകാര്യഅഹങ്കാരമായി മേനിനടിച്ച
ആജീവനാന്ത ബ്രഹ്മചര്യത്തിൽ അവൾ എത്ര നിഷ്പ്രയാസം വിള്ളൽ വീഴ്ത്തി. നോട്ടം സ്പർശം വാമൊഴി
ഓരോന്നിലും കത്തുന്ന സ്വാധീനമായിരുന്നു മധ്യവയസ്സിലും. പാണ്ഡുചിതയിൽ ബലിയായ
മാദ്രിയെയൊക്കെ നിങ്ങൾ മഹത്വപ്പെടുത്തുമ്പോൾ, ഉള്ളിൽ ഞാൻ ചോദിക്കും സഹോദരീ എത്ര
നിസ്സാരമായാണു് വിധവയായപ്പോൾ അവൾ ചിതയിലൊന്നും ചാടാതെ എന്നെ അവളുടെ
അന്തഃപുരത്തിൽ സ്ഥിരം ക്ഷണിതാവാക്കി വരുതിയിലാക്കിയതും അങ്ങനെ ഹസ്തിനപുരിയുടെ
ഭരണചക്രം തിരിക്കുന്ന റാണിയായതും, ഗംഗയാറൊഴുകുന്ന ഈ നാട്ടിലെ ഏകാധിപതിയായതും.
കൂടുതൽ ഒന്നും ഓർമ്മിപ്പിക്കരുതേ ഞാൻ പൊട്ടിച്ചിതറും!”
</p>
          <p style="indent">“ഒരുമാസം മുമ്പുവരെ, അജ്ഞാതവാസക്കാല വിരാട രാജധാനിയിൽ
പാചകക്കാരൻ ആയിരുന്നയാൾ ഇപ്പോൾ യുദ്ധാനന്തര ഹസ്തിനപുരി ഭരണകൂടത്തിൽ പ്രതിരോധ വകുപ്പു്
മേധാവി! എങ്ങനെ വിലയിരുത്തുന്നു ഊട്ടുപുരയിൽ തിളച്ചുമറിയുന്ന ആ കാലഘട്ടം?” കൊട്ടാരം ലേഖിക
ചോദിച്ചു.
</p>
          <p style="indent">“വിയർത്തദ്ധ്വാനിച്ചു വേണം നീ മൂന്നുനേരവും വിശപ്പടക്കാൻ എന്നതോടെ
ബോധോധയമുണ്ടായി. പന്ത്രണ്ടുകൊല്ല വനവാസക്കാലത്തു, അക്ഷയപാത്രം വഴി രാപ്പകൽ കിട്ടിയ
സൗജന്യ ഭക്ഷണത്തിന്റെ വിപണിവില, വിരാട ഊട്ടുപുരയിൽ വിശ്രമമില്ലാതെ ദേഹാദ്ധ്വാനം ചെയ്തു,
കൂട്ടുപലിശയടക്കം ഞാൻ പ്രകൃതിക്കു തിരിച്ചടച്ചു.”
</p>
          <p style="indent">“ആവിഷ്കാരസ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു, നേരം വെളുത്താൽ അരമന
ഊട്ടുപുരയിൽ സൗജന്യഭക്ഷണവും കഴിച്ചു അന്തഃപുരത്തിണ്ണ നിരങ്ങി കൊട്ടാരം ലേഖിക നാണമില്ലാതെ
ചോദിക്കുന്ന ഓരോ തലതിരിഞ്ഞ ചോദ്യത്തിനും നീ വസ്തുതക്കു് ചേരാത്ത മറുപടി പറയുന്നു എന്നു്
മൊത്തം ഞങ്ങൾ അഞ്ചു പേർക്കും കുറച്ചുകാലമായി പരിഭവമുണ്ടു്. കൗരവരാജവധുക്കൾക്കു്
ഹസ്തിനപുരിയിൽ വായിച്ചു രസിക്കാൻ മാത്രം ഉപകരിക്കുന്ന അരമനവിഴുപ്പു് ഞങ്ങളുടെ ചെലവിൽ
നിർമ്മിക്കാൻ നീ പാണ്ഡവരെ ഇങ്ങനെ ദുഷിക്കണോ?”, യുധിഷ്ഠിരൻ പാഞ്ചാലിയോടു് ചോദിച്ചു. മറ്റുനാലു
പാണ്ഡവർ സന്ദർഭത്തിനു് യോജിച്ച ഗൗരവമുഖഭാവങ്ങളോടെ ജ്യേഷ്ഠനെ പിന്തുണച്ചു.
</p>
          <p style="indent">“സന്തുഷ്ട ദാമ്പത്യമാണിവിടെയെന്നു ‘വസ്തുത’ക്കു ചേരുന്ന വിധം ഓരോ
അഭിമുഖത്തിലും ഉദാഹരണങ്ങൾ നിരത്തി ഞാൻ തറപ്പിച്ചു പറഞ്ഞാൽ, പാണ്ഡവർക്കു് തിരിച്ചുകിട്ടുമോ,
ചൂതുകളിയിൽ നഷ്ടപ്പെട്ട സ്വത്തും പൗരാവകാശവും?”
</p>
          <p style="indent">
            <pb n="14" ed="2023-09-15"/>
          </p>
          <p style="indent">“പാഞ്ചാലയിൽനിന്നും നവവധുയായി നിങ്ങൾ ഹസ്തിനപുരി അരമന
വിരുന്നുകളിൽ പങ്കെടുത്ത ആദ്യദിനങ്ങൾ ഞങ്ങളുടെ നഗര വായനക്കാരുമായി ഈ
ആഘോഷവേളയിൽ ഒന്നു പങ്കിടാമോ? കൗരവകുറുനരികൾ രാവുപകൽ പാണ്ഡവർക്കെതിരെ
അധ്വാനിക്കുന്ന ഇടമാണല്ലോ അന്തഃപുരം”. കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഊഷ്മളമായ ആരാധനയിൽ കുറഞ്ഞൊന്നും സന്ദർശകരിൽ ഞാൻ കണ്ടില്ല.
ഗാന്ധാരം മുതൽ കലിംഗംവരെ ചെറുതും വലുതുമായി നൂറോളം രാജവംശങ്ങളിൽ നിന്നു് വന്ന
മനോഹരികളായ കൗരവരാജവധുക്കൾ എന്റെ ആഭരണങ്ങളിലും ഉടയാടകളിലും മുടിയിലും, എന്തിനു
ഉടലിലും തൊട്ടു ഉപചാരപൂർവ്വം കൌതുകം കാണിച്ചെങ്കിൽ, നിങ്ങൾ പറഞ്ഞ ആ ‘നൂറു ആൺ
കുറുനരികൾ’ കമ്പം കാണിച്ചതു് എന്റെ അഴകളവുകളിൽ! ഇരുനൂറു കൊതിപ്പിക്കുന്ന കുരുവംശ
കാമാക്ഷികൾ നീന്തൽ കുളത്തിലും ഊഞ്ഞാലിലും ഗംഗയാറിൻ തീരത്തും ആരാധനയോടെ നിങ്ങളെ
പിന്തുടരുക, കോരിത്തരിപ്പിക്കുന്ന സ്മരണകളുടെ പൊന്നിൻ ചെപ്പു തന്നെ ആ ദിനങ്ങൾ. പക്ഷേ, ആ
ഉൽസവാന്തരീക്ഷതിനു യോജിക്കാത്ത പന്ത്രണ്ടു കഴുകൻ കണ്ണുകൾ എന്നെയപ്പോൾ വേട്ടയാടി:
പാണ്ഡവരും കുന്തിയും.”
</p>
          <p style="indent">“തിരുവസ്ത്രം അണിയാൻ വരട്ടെ! പരമോന്നത നീതിപീഠത്തിൽ
കൗരവരാജവിധവയുടെ പരാതി പരിഗണിക്കുന്ന ദിവസമല്ലേ! ധൃതരാഷ്ട്രരുടെ അതിഥിയായി
കുടുംബസമേതം വന്നു, പദവിശ്രേണിയിൽ നന്നേ താഴ്‌ന്ന ദുര്യോധനനോടൊപ്പം, ചൂതാട്ടത്തിൽ ഏർപ്പെട്ടു
പുതുതലമുറയിൽ സദാചാരവിരുദ്ധ സന്ദേശം നൽകിയ ആൾ, നിയുക്തരാജാവു് യുധിഷ്ഠിരൻ, ലോകത്തിനു
മാതൃകയായിരിക്കേണ്ട ഹസ്തിനപുരിയുടെ ഭരണചക്രം തിരിക്കാൻ ധർമ്മികമായി അയോഗ്യൻ എന്നാണു്
പരാതി. എല്ലാ വിധത്തിലുള്ള ധനനഷ്ടത്തിനും, ഒരു സ്ത്രീക്കെതിരെ ചൂതാട്ടസഭയിൽ അന്നുണ്ടായ
ലൈംഗികാക്രമണത്തിനും ഉത്തരവാദി യുധിഷ്ഠിരൻ ആണെന്നു് അക്കമിട്ടു, നടന്ന സംഭവങ്ങൾ
വസ്തുതാപരമായി ചേർത്ത ഗുരുതരമായ ആക്ഷേപമല്ലേ. വിവേകത്തോടെ പാണ്ഡവർ മാറ്റിവക്കുമോ
പട്ടാഭിഷേകം? നീതിപീഠത്തിന്റെ വിധിവരുംവരെയെങ്കിലും?” കൊട്ടാരം ലേഖിക ചാർവാകനോടു്
ചോദിച്ചു.
</p>
          <p style="indent">“വിധി യുധിഷ്ഠിരനു് അനുകൂലമല്ലെങ്കിൽ, നീതിപതിയെ പിരിച്ചുവിട്ടു്
പാണ്ഡവരിൽ ഒരാളെ നിയമിക്കാൻ കുരുക്ഷേത്ര ജയിച്ച ‘അർദ്ധസത്യവാൻ’ മടിക്കില്ല എന്നുവേണ്ട നാം,
സാഹചര്യങ്ങൾ ഒറ്റനോട്ടത്തിൽ ചുരുക്കുമ്പോൾ വായിച്ചെടുക്കേണ്ടതു്? അതോ ഇന്നു് നീതിപീഠം തന്നെ
അപ്രത്യക്ഷമാകുമോ? ഇന്നലെ കൊട്ടാരം അന്തഃപുരത്തിൽ നടന്ന പാതിരാ കുടിയൊഴിപ്പിക്കലിൽ
നൂറോളം വിധവകളെയല്ലേ പുനരധിവാസത്തിലേക്കു മാറ്റിപ്പാർപ്പിച്ചതു്. നീതിപീഠം അപ്രത്യക്ഷമാക്കാൻ
വേണ്ട സാങ്കേതിക സഹായം ചെയ്യാൻ മയൻ എത്തിക്കഴിഞ്ഞു എന്നർത്ഥം!”
</p>
          <p style="indent">
            <pb n="15" ed="2023-09-16"/>
          </p>
          <p style="indent">“അച്ഛനും അമ്മയും ഇല്ലാതെ, യാഗാഗ്നിയിൽ നിന്നുയർന്ന അപൂർവ്വയിനം
മനുഷ്യജീവിയാണു് നിങ്ങളെന്നറിവുള്ളവർ പറഞ്ഞു ഞങ്ങൾ കേട്ടിട്ടുണ്ടു്. നിങ്ങൾ ആർക്കുവേണ്ടിയാണു്,
പരികർമിയില്ലാതെ ശ്രാദ്ധം ചെയ്യുന്നതു്?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കുരുക്ഷേത്ര
പാണ്ഡവപാളയത്തിൽ പാതിരാ നീക്കത്തിലൂടെ അശ്വത്ഥാമാവു് എന്ന കൗരവ സേനാപതി നാശം
വിതച്ച ദിനം.
</p>
          <p style="indent">“യുദ്ധജേതാക്കളായി ഹസ്തിനപുരിയിൽ എത്തുമ്പോൾ പാണ്ഡവർ
അഞ്ചുപേർക്കും വേണ്ടത്ര അധികാരം വീതിച്ചെടുക്കാൻ സ്വയം അശ്വത്ഥാമാവിനുമുമ്പിൽ അപമൃത്യുവരിച്ച
എന്റെ അഞ്ചു മക്കൾക്കു്!” പൂവും എള്ളും ചന്ദനവും വെള്ളം താലിച്ചവൾ നെഞ്ചിൽ വച്ചു് പ്രാർത്ഥനയോടെ
ബലിച്ചോറിലേക്കിട്ടു.
</p>
          <p style="indent">“വടക്കു ഗാന്ധാരം, മാദ്ര, പടിഞ്ഞാറു ദ്വാരക മുതൽ കിഴക്കു കലിംഗ
വരെ—നാടുവാഴികളും സൈനികരും കുരുക്ഷേത്ര പോർക്കളത്തിലിറങ്ങിയാൽ, ഒരു പൊതുഭാഷ വേണ്ടേ
പരസ്പരം യുദ്ധതന്ത്രം വിനിമയം ചെയ്യാൻ?”, കൊട്ടാരം ലേഖിക പാണ്ഡവ സൈന്യാധിപനോടു് ചോദിച്ചു.
</p>
          <p style="indent">“ആയുധധാരികൾക്കെന്താണിത്ര ആശയവിനിമയം ചെയ്യാനുള്ളതു്?
സൂര്യനസ്തമിക്കും മുമ്പു് ആവുന്നത്ര ശത്രുതല ഉരുട്ടുന്നതിൽ കവിഞ്ഞെന്തു പൊതുവിനിമയഭാഷ,
കൊല്ലുന്നവനും ചാവുന്നവനും മരണദേവതയെ കൺമുമ്പിൽ കണ്ടും മിണ്ടിയും പിരിയുമ്പോൾ!”
</p>
          <p style="indent">“സമാനതയില്ലാത്തൊരഭിമുഖം! അങ്ങനെ ഒന്നു് ഇത്തവണ പ്രതീക്ഷിക്കുന്നു,
തരാമോ?,” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു, “ഞങ്ങൾ ഉടനെയൊന്നും
പ്രസിദ്ധീകരിക്കില്ലെങ്കിലും, തയ്യാറാക്കിയ ഒരു അഭിമുഖം പനയോലയിൽ രേഖയായി വേണം എന്നു്
പുതിയ പത്രാധിപർ.” “ചരമക്കുറിപ്പല്ലേ നിങ്ങൾക്കിപ്പോൾ ‘സമാനതയില്ലാത്ത’ എന്ന വിശേഷണം
നേടിയതു് ! വരുംയുഗത്തിൽ സർവ്വർത്രികമാകാവുന്ന ഇത്തരം ‘തയ്യാറെടുപ്പു’ പുതിയ പത്രാധിപർ
ചെയ്തതിൽ ‘ഹസ്തിനപുരി പത്രിക’യുടെ ദീർഘവീക്ഷണവും മുന്നൊരുക്കവും പ്രശംസനീയം! വരൂ.
അവസാനത്തെ അത്താഴം എന്ന അഭിമുഖം നമുക്കൊരുമിച്ചു അന്തഃപുരത്തിൽ കഴിക്കാം. പാഞ്ചാലിയുടെ
തീൻശാലയിൽ വച്ചു തന്നെയാവട്ടെ ഹസ്തിനപുരി രാജാവിന്റെ അന്ത്യമൊഴിയും!”
</p>
          <p style="indent">“ആത്മനിന്ദയോടെ പരിഭവിക്കാൻ അവസരം കിട്ടുമ്പോഴെല്ലാം നിങ്ങൾ
ആർദ്രമായി പരിഭവിക്കുന്നുണ്ടല്ലോ, ഞാൻ പാർശ്വവത്കൃതൻ! എന്നിട്ടും, നിങ്ങളെ, സ്വന്തം
കിരീടാവകാശം പോലും തർക്കവിഷയമായ കുരുവംശത്തിൽ, ദുര്യോധനൻ അംഗരാജ്യത്തിന്റെ
നാടുവാഴിയായി നിങ്ങളെ അഭിഷേകം ചെയ്തു എന്നും ഓർക്കുന്നു, എങ്ങനെ കൈകോർക്കും ഈ
വൈരുധ്യങ്ങൾ?”, കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു. പാണ്ഡവർ ഖാണ്ഡവ പ്രസ്ഥത്തിൽ
കാടുകത്തിക്കുന്ന കാലം.
</p>
          <p style="indent">“എവിടെയാണു് ഈ ‘അംഗരാജ്യ’മെന്നു ചോദിച്ചറിയാൻ അന്നും പിന്നെയും
ഞാൻ വിട്ടുപോയി. മണ്ണും മരവും അടിമകളും ഉള്ള ഇടമാണതെങ്കിൽ, പാണ്ഡവർ ഇന്ദ്രപ്രസ്ഥം കൊട്ടാരം
പണിയുന്നപോലെ അംഗരാജാവായ എനിക്കും സ്ഥാപിക്കാമായിരുന്നു ഒരു പുതുയുഗ സൂര്യവംശം!”
</p>
          <p style="indent">
            <pb n="16" ed="2023-09-17"/>
          </p>
          <p style="indent">“സസ്യാഹാരിയാണോ യുധിഷ്ഠിരൻ? ഊട്ടുപുരയിൽ ഉച്ചഭക്ഷണത്തിനുചെന്ന
നിങ്ങളുടെ അരികെ വന്നിരുന്നു എന്തൊക്കെയോ ‘ഉള്ളുതുറക്കു’ന്നതു കണ്ടല്ലോ. എനിക്കവിടെ നിക്കാൻ
അനുവാദമില്ലായിരുന്നു.” കൊട്ടാരം ലേഖിക ചാർവകനോടു് ചോദിച്ചു, “ധാർമ്മികതയുടെ ‘അപ്പസ്തോലൻ’
ഇന്നും അരങ്ങുനിറഞ്ഞുവോ?”
</p>
          <p style="indent">“തൊട്ടടുത്തിരുന്നു ഞാൻ യുധിഷ്ഠിര‘പ്രകടനം’ ആദ്യമായി കാണുകയല്ലേ!
ഒന്നുവ്യക്തമായി. യുധിഷ്ഠിരനു് കാപട്യം വാമൊഴിയിൽ മാത്രമേ ഉള്ളു എന്നു് ഈ ഊട്ടുപുര അനുഭവം
എന്നെ ബോധ്യപ്പെടുത്തി. എന്റെ സാന്നിധ്യത്തിലും പുള്ളിക്കാരൻ മാംസാഹാരിയായിരുന്നു, എന്നു്
മാത്രമല്ല പുഴമൽസ്യം വളർത്തുപക്ഷി കറവവറ്റിയ നാൽക്കാലി അങ്ങനെ വിവിധ ഇനം
ഇഷ്ടമാംസവിഭവങ്ങൾ പാചകക്കാരോടു് വീണ്ടും വീണ്ടും ചോദിച്ചു വാങ്ങികഴിക്കുന്നതിൽ കാപട്യത്തിന്റെ
ഒരു ചെകിള പോലുമില്ല. സത്യസന്ധൻ!”
</p>
          <p style="indent">“നായാടാൻ പറ്റിയ മൃദുമാംസമൃഗങ്ങളൊന്നും പുറത്തു
വരാതെയൊളിച്ചിരിക്കുന്ന ഈ മരവിച്ച മഴക്കാലദിനങ്ങളിൽ, നേരം പോവാൻ നിങ്ങളഞ്ചാണുങ്ങളെന്തു
ചെയ്യും?”, കൊട്ടാരം ലേഖിക, പാഞ്ചാലി കൊടുത്ത മധുരക്കിഴങ്ങു് തൊലിനീക്കി പച്ചക്കു് കടിക്കുമ്പോൾ
ചോദിച്ചു, വനവാസക്കാലം.
</p>
          <p style="indent">“യുധിഷ്ഠിരൻ ദുശ്ശാസനവേഷം കെട്ടി പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാൻ
ആഞ്ഞു ശ്രമിക്കും. അതിജീവിതയുടെ ‘ആട്ടും തുപ്പും’ സഹിക്കാനാവാതെ അവശനായി ആ ‘വേഷം’
കുഴഞ്ഞു നിലത്തുവീഴുമ്പോൾ, തൂക്കി എടുത്തുമാറ്റി ഭീമൻ കൗരവവേഷം ഊരിയണിഞ്ഞു സ്വയം
വസ്ത്രാക്ഷേപത്തിനു് ഒരു കൈ സ്വന്തമായി നോക്കും. ഊഴം വച്ചു് വസ്ത്രാക്ഷേപ അവസരം കാത്തിരിക്കുന്ന
മറ്റു മൂന്നു പേർ കൂടി അങ്ങനെ ഒന്നൊന്നായി കുഴഞ്ഞു നിലത്തുവീഴുമ്പോൾ കാണാം, തൊട്ടുമുമ്പിൽ
ഊട്ടുപുരയിലിരിക്കുന്ന അക്ഷയപാത്രത്തിൽ അത്താഴം വേവുന്നതു്, നകുലൻ കാലവർഷത്തിലെ ആ പ്രിയ
തീറ്റമത്സരം അഭിനയിച്ചു.”
</p>
          <p style="indent">
            <pb n="17" ed="2023-09-18"/>
          </p>
          <p style="indent">“ഇതിഹാസത്തിന്റെ ആദ്യകരടു ശ്രദ്ധയിൽപെട്ടുവോ?”, കൊട്ടാരം ലേഖിക
വരിനിന്നു നേടിയ ഒരു നിമിഷത്തിൽ മഹാറാണിയോടു് ചോദിച്ചു.
</p>
          <p style="indent">“വ്യാസൻ കൊടുത്തയച്ച പനയോലക്കെട്ടു ഞാനൊന്നോടിച്ചു നോക്കി.
ആകസ്മികമായുണ്ടായ വസ്ത്രാക്ഷേപത്തെ മുൾമുനയിൽ നിർത്തി, ഒരു വനിത എന്ന നിലയിൽ എന്റെ
സ്വതന്ത്രവ്യക്തിത്വത്തെ പാണ്ഡവരുടെ ദുരിതജീവിതാവസ്ഥയുമായി ഈ വിധം വ്യാസൻ ഒരു
സഹനമാതൃകയാക്കാൻ ശ്രമിക്കുന്നതു് എനിക്കു് അസ്വീകാര്യവും അവഹേളനപരവുമാണെന്നു പറഞ്ഞു.
പെണ്ണുടലിന്റെ അഴകളവുകളിൽ ആകൃഷ്ടരായ കൗരവർ, നിർണ്ണായകദിവസം എന്റെ വിവസ്ത്ര ശരീരത്തെ
മുൻനിർത്തി പാണ്ഡവരെ അടിമപദവിയിലേക്കു, (ഭീഷ്മർ സഭാനടി ചൂതാട്ട വേദിയിൽ
നടപടിക്രമമനുസരിച്ചു) നയിക്കുകയായിരുന്നപ്പോൾ, വിദുരരും ദ്രോണരും ലജ്ജിച്ചു തലതാഴ്ത്തിയോ, കഴുത്തു
വെട്ടിയോ, ചെവി പൊത്തിയോ എന്നതൊന്നും എന്നെ അലട്ടുന്ന കാര്യമേ അല്ല. ആരുടേയും
മുഖത്തുനോക്കി നേരെചൊവ്വേ സംസാരിക്കാൻ എക്കാലവും മെനക്കെടാത്ത വ്യാസൻ,
ആധിബാധിച്ചൊരു ആണധികാരഭാവനയിൽ, പെണ്ണിനെ അനുകമ്പയുടെ തേൻകെണിയിൽ
വീഴ്ത്തിയതിൽ പ്രതിഷേധമുണ്ടെന്നു ഞാൻ അല്ലാതെ ആരാണു് ഈ ലോകത്തിൽ എനിക്കുവേണ്ടി
പറയാനുള്ളതു്? മഹാഭാരതകഥാനിർമ്മിതിയിൽ വ്യാസനെടുത്ത ദുസ്സ്വാതന്ത്ര്യത്തിൽ എതിർപ്പു
പ്രകടിപ്പിച്ചതിനു ശിക്ഷയായി.”
</p>
          <p style="indent">“നിന്റെ മരണം മലഞ്ചെരുവിൽ പ്രകൃതി ഏകാന്തഭീകരമാക്കും എന്നു്
വ്യാസശിഷ്യന്മാർ എനിക്കുനേരെ ഭീഷണി മുഴക്കിയതു് ഞാൻ പുച്ഛത്തോടെ തള്ളുന്നു” കൊട്ടാരം
ലേഖികയുടെ പിടിവിട്ട പാഞ്ചാലി, ചാർവാകനെ കൈകൊടുത്തു ഊഷ്മളമായി സ്വീകരിച്ചു.
</p>
          <p style="indent">“സതിയനുഷ്ഠിക്കാൻ ഔദ്യോഗികഭാര്യയില്ലാത്ത കീചകന്റെ ശവസംസ്കാരവും
അങ്ങനെ വീണ്ടുമൊരു സ്ത്രീപീഡനമൊന്നുമില്ലാതെ കഴിഞ്ഞുപോയി, കൊലയാളി തൊട്ടടുത്ത
ഊട്ടുപുരയിലുണ്ടായിട്ടും കയ്യോടെ പിടികൂടി കീചകവധത്തിന്റെ പിന്നിൽ ഉണ്ടെന്നു കരുതപ്പെടുന്ന
ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരാൻ, കഷ്ടം തന്നെ, വിരാടരാജാവിനു് ഊർജ്ജസ്വലതയുണ്ടായില്ല,
പരേതകീചകൻ വിരാടസൈനികമേധാവിയും, യുവാവും അവിവാഹിതനും സർവ്വോപരി
വിരാടരാജ്ഞിയുടെ കൊച്ചനുജനുമല്ലേ?, കൊലയാളിയുടെ കൈകളാൽ ശ്വാസംമുട്ടി മരിച്ച അനുജന്റെ
പരേതാത്മാവു് പൊറുക്കുമോ മഹാറാണികൂടിയായ ജ്യേഷ്ഠത്തിയുടെ ഈ അവഗണന?”, കൊട്ടാരം
ലേഖിക വിരാടരാജ്ഞി സുദേഷ്ണയോടു് ചോദിച്ചു. ഉറ്റതോഴി സൈരന്ധ്രി വാതിലിപ്പുറത്തു നിന്നവരെ
അസാധാരണമായ കരുതലോടെ നോക്കി.
</p>
          <p style="indent">“അനുജനെ കൊന്നതാരെന്നു ദൂരെ ഹസ്തിനപുരി കൊട്ടാരത്തിലിരുന്നു
ആയുഷ്കാലബ്രഹ്മചാരി ഭീഷ്മർ തുടയിലടിച്ചു രാജസഭയിൽ നേരത്തേ പ്രഖ്യാപിച്ച വിവരം നിങ്ങളല്ലേ
കഴിഞ്ഞതവണ പറഞ്ഞതു്? വിരാട കുറ്റാന്വേഷണ മേധാവിക്കറിയാത്ത കൊട്ടാര രഹസ്യം അങ്ങനെ
ഫലിതോക്തിയോടെ വെളിപ്പെടുത്തിയ പിതാമഹൻ, ഒന്നു് കൂടി സാന്ദർഭികമായി
പ്രവചിക്കാമായിരുന്നില്ലേ, ചത്ത കീചകന്റെ അനന്തരവൾ ഉത്തര രാജകുമാരി ഭാവിയിൽ വിവാഹം
കഴിക്കുക, കൊലയാളിഭീമന്റെ സഹോദരപുത്രനായ അഭിമന്യുവിനെ ആയിരിക്കും?”
</p>
          <p style="indent">“നിങ്ങളുടെ വിലപ്പെട്ട ജീവനും സ്വത്തിനും മതിയായ സുരക്ഷ ഉറപ്പു
വരുത്താൻ, കൌരവർ പന്ത്രണ്ടുകൊല്ലത്തേക്കു നിയോഗിച്ച പഞ്ചപാണ്ഡവർ, ഏറ്റെടുത്ത ചുമതല
ശരിക്കും ചെയ്യുന്നില്ലേ?, അതോ?”, കൊട്ടാരം ലേഖിക മുഖ്യസന്യസ്ഥനോടു് ചോദിച്ചു. ഉച്ചമയങ്ങിയ
ഇടവേള. താഴ്‌വരയിലെ നീരൊഴുക്കിൽ കുളിക്കാൻ വിഴുപ്പുമായി പോവുകയായിരുന്നു, വനവാസക്കാല
പാണ്ഡവരുടെ അയൽക്കാർ കൂടിയായ ഒരു സംഘം പരിത്യാഗികൾ.
</p>
          <p style="indent">“സുരക്ഷയെ കുറിച്ചു് ഒന്നും പറയുന്നില്ല. എന്നാൽ, പാടുപെട്ടു ഞങ്ങൾ
പോറ്റിവളർത്തുന്ന മൃദുമാംസമൃഗങ്ങൾ, മുയലും മാനും, രാത്രി കൂടണയുമ്പോൾ ഞങ്ങൾ എണ്ണി
തിട്ടപ്പെടുത്തിയതും, പിറ്റേന്നു് രാവിലെ തുറന്നുവിടുമ്പോൾ കാണുന്നതും പൊരുത്തപ്പെടുന്നില്ല. എങ്ങനെ
പൊരുത്തപ്പെടും, അല്ലേ?, കുറുക്കന്റെ മുഖം വരച്ച ശിരോവസ്ത്രവുമായി പാണ്ഡവർ ഇളമാംസപ്രിയർ,
സന്ധ്യ മയങ്ങിയാൽ ഇര തേടി ഇങ്ങോട്ടിറങ്ങുകയല്ലേ!”
</p>
          <p style="indent">“കൗരവസർവ്വസൈന്യാധിപ പദവി മാറ്റിവച്ചാലും, ആദരവോടെ ആരും
കാണേണ്ട വിശിഷ്ടഗുരുവല്ലേ ദ്രോണർ! എന്നിട്ടും ആ ജ്ഞാനവൃദ്ധന്റെ പിന്നിൽനിന്നും വാളോങ്ങി
ചതിയിൽ കഴുത്തു വെട്ടിയോ നിങ്ങൾ?”, കൊട്ടാരം ലേഖിക പാണ്ഡവ സർവ്വസൈന്യാധിപനും
പാഞ്ചാലപുത്രനുമായ ധൃഷ്ടധ്യുമ്നനോടു് ചോദിച്ചു. കുരുക്ഷേത്ര പതിനഞ്ചാം ദിവസം രാത്രി ദ്രോണരുടെ
ചരമശുശ്രൂഷ.
</p>
          <p style="indent">“ആരുടെ ഗുരു ആരുടെ ആചാര്യൻ? അർജ്ജുനനു് അയാൾ
ആരാധ്യഗുരുനാഥനായിരിക്കാം പാണ്ഡവർക്കും കൗരവർക്കും സൈനികവിദ്യാഭ്യാസം നൽകിയ
പരിശീലകനും, എന്നാൽ എനിക്കയാൾ പ്രതികാരനിർവഹണത്തിനു് എന്നോ മനസ്സിൽ പ്രതിജ്ഞ
എടുത്തടയാളപ്പെടുത്തിയ കുടുംബശത്രു. എന്റെ അച്ഛന്റെ ഗുരുകുലവിദ്യാർത്ഥിജീവിതകാലത്തെ
സഹപാഠി എന്ന താൽക്കാലികസൗഹൃദം ദുരുപയോഗം ചെയ്തു പിൽക്കാലത്തൊരവകാശം പോലെ
പാതി പാഞ്ചാലഭൂമി ഇഷ്ടദാനം വേണം തുടങ്ങി അന്യായമായ ആവശ്യങ്ങൾ ഉയർത്തുകയും, അതു്
നിരാകരിക്കപ്പെട്ടപ്പോൾ അച്ഛനെ ബന്ദിയാക്കാൻ, ശിഷ്യൻ അർജ്ജുനനെ നിയോഗിക്കുകയും ചെയ്ത
‘നാണയദുര’യുടെ ഇര! ദ്രോണർക്കു കഴുത്തു ഒന്നേ ഉണ്ടായിരുന്നുള്ളു എന്നാണെന്റെ ഖേദം ഒറ്റവെട്ടിനു
തല ഉരുണ്ടു എന്നതാണെന്റെ വാളിന്റെ നിരാശ. എന്റെ അച്ഛനെ കൊന്നവനെന്ന നിലയിൽ അവനെ
ഒന്നുകൂടി വെട്ടാൻ രക്തദാഹിയായ വാളിനു് അവസരം ഉണ്ടായിരുന്നെങ്കിൽ!” ചരമശുശ്രൂഷയിൽ തുടർന്നു്
പങ്കെടുക്കാതെ ദ്രോണകൊലയാളി നീരാടാൻ പുഴയിലേക്കു് കുതിച്ചുചാടി.
</p>
          <p style="indent">
            <pb n="18" ed="2023-09-19"/>
          </p>
          <p style="indent">“വിരുന്നുവന്നവരെ വഴുക്കിവീഴ്ത്തുന്ന മായികസഭാതലങ്ങൾ ഒഴികെ,
മനുഷ്യപ്രയത്നത്തിന്റെ മഹിമയൊന്നും കാണാനില്ലാത്ത ഇന്ദ്രപ്രസ്ഥത്തിൽ, ഭരണചക്രം തിരിക്കേണ്ട
പണി പൊതുവെ കുറവായതു് കൊണ്ടു്, പാണ്ഡവരിൽ നാലു പേരും കാലാവസ്ഥ അനുകൂലമെങ്കിൽ ഓരോ
വഴിക്കിറങ്ങുകയാണെന്നു ആശങ്കയോടെ നാട്ടുകാർ പറയുന്നല്ലോ. നിങ്ങൾ അന്തഃപുരത്തിൽ ശരാശരി
മഹാറാണിയുടെ അലസജീവിതം നയിച്ചാൽ, അവരുടെ സാഹസികയാത്രകളിൽ എന്തും സംഭവിക്കാം
എന്നു് പിന്നെ നിങ്ങൾ എങ്ങനെ കൃത്യമായി അറിയും?” കൊട്ടാരം ലേഖിക ചോദിച്ചു.
കിടപ്പറക്കുവെളിയിൽ ചുറ്റിക്കറങ്ങാൻ ഭർത്താക്കന്മാർ ആരും ഇല്ലാത്തൊരു ശുഭരാത്രി.
</p>
          <p style="indent">“താടിയും തലയും വളർത്തിയ കുട്ടിക്കുറുമ്പൻ അർജ്ജുനൻ, ഞാനറിയാതെ
സുഭദ്രയെ ദ്വാരകയിൽ രഹസ്യവിവാഹം ചെയ്ത ദുരനുഭവമാണോ, ആഗോളയാത്രകളിൽ എന്തും
സംഭവിക്കാം എന്ന മുന്നറിയിപ്പായി ഉദ്ദേശിച്ചതു്? അത്തരം കരുതലിനു നന്ദി.
വിവാഹബാഹ്യബന്ധങ്ങളെക്കുറിച്ചു ചാരസേവനത്തിന്റെ നിലക്കാത്ത വിവരലഭ്യത ഉറപ്പുവരുത്താതെ
ഇക്കാലത്തു ഒരു സ്ത്രീക്കു് ബഹുഭർത്തൃത്വം സാധ്യമാണോ? സുഭദ്ര ഇനി ഇന്ദ്രപ്രസ്ഥത്തിൽ വരാതെ
നോക്കാൻ ക്രമീകരണം നിലവിലവിൽ വന്നു കഴിഞ്ഞല്ലോ.”
</p>
          <p style="indent">“പിതൃത്വം അവകാശപ്പെടാൻ അഞ്ചുപേരുണ്ടെങ്കിലും പാഞ്ചാലിയുടെ
കടുംപിടിത്തത്തിൽ കലങ്ങിയോ പാണ്ഡവഹൃദയങ്ങൾ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
</p>
          <p style="indent">“ഇഷ്ടക്കേടുണ്ടെങ്കിൽ ആദ്യരാത്രിയിൽ തന്നെ അംഗീകൃത ഭർത്താവായ
അർജ്ജുനനെ പായിൽ കൂടെകിടത്തി, കിടപ്പറവാതിൽ മറ്റു നാലു് ഗുണഭോക്താക്കൾക്കുനേരെ
കൊട്ടിയടക്കാമായിരുന്നില്ലേ? പകരം, തരം കിട്ടുമ്പോഴൊക്കെ ഭർത്തൃമാതാവു് കുന്തിയെ കുറ്റം
പറയുന്നതൊരു ഹരമാണവൾക്കു. ഞാനും ഭീമനും കൈക്കുഞ്ഞുങ്ങളായിരിക്കുമ്പോൾ, കുന്തി പൂചൂടി
സന്ധ്യക്കു് പുരുഷപ്രലോഭനത്തിനായി പടിയിറങ്ങുന്നതു് മാദ്രി പറഞ്ഞു കേട്ടിട്ടുണ്ടു്. അതു് മഹനീയമായ
മാതൃത്വത്തിനുവേണ്ടിയായിരുന്നു. ആദ്യഗർഭം കുന്തിക്കു് കാലനിൽ നിന്നായിരുന്നു എന്നറിഞ്ഞപ്പോൾ
ഞെട്ടിയ പാണ്ഡു, സന്യസ്തർ വഴി നേടിയ പച്ചിലമരുന്നുകൾ കൊടുത്തു അലസിപ്പിക്കാൻ പ്രേരിപ്പിച്ചു.
ഗർഭം സ്ത്രീക്കു് ജൈവികശിക്ഷയല്ല, വിശിഷ്ടമാതൃത്വത്തിലേക്കുള്ള തീർത്ഥയാത്രയാണെന്നു പറഞ്ഞു,
പച്ചില തട്ടിയെറിഞ്ഞ സ്ത്രീരത്നമായ കുന്തിയെവിടെ, ബീജദാനിയെ മുൾമുനയിൽ നിർത്തുന്ന
പാഞ്ചാലിയെവിടെ? ആണുങ്ങളോടു് ഔദാര്യം ചെയ്യുന്നപോലെയാണവൾ ഗർഭധാരണത്തിൽ
ഏർപ്പെട്ടതു്. ഞങ്ങളോടു് വിവേചനമോ അർജ്ജുനനോടു് പക്ഷപാതമോ കണ്ടില്ല. കുഞ്ഞുങ്ങൾ ഭാവിയിൽ
കിരീടാവകാശികൾ ആവുമെന്ന പ്രത്യാശയില്ലാതെയാണവൾ ഗർഭധാരണത്തെ അലസൽ ഭീഷണിക്കു
മുമ്പിൽ മുട്ടുകുത്തിച്ചതു്. ഒന്നും മറക്കില്ല ഞങ്ങൾ”, യുധിഷ്ഠിരൻ പതിവില്ലാത്തവിധം സത്യം
സംസാരിക്കുന്നപോലെ ഇടനെഞ്ചിൽ കൈപ്പത്തിച്ചേർത്തു.
</p>
          <p style="indent">“ഹൃദയം ‘പൊട്ടിച്ചിതറി’യാണു് പാണ്ഡു കാലംചെന്നതെന്നൊരു വ്യാഖ്യാനം
സന്യസ്തരിൽ നിന്നുണ്ടായല്ലോ. മുനിശാപം കൂട്ടുപലിശയോടെ ഇരയെ കണ്ടെത്തി! മരണവൃത്താന്തം
അംഗീകൃത വസ്തുതയുമായി ബന്ധപ്പെടുത്തി എങ്ങനെ ബോധ്യപ്പെടുത്തും, അരമന സംശയരോഗികളെ?”,
കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡുചിതയിൽ മാദ്രി വെന്തുതീർന്നപ്പോൾ, പാണ്ഡവരുമൊത്തു കുന്തി
കുടിലിലേക്കു് മടങ്ങുന്ന നേരം.
</p>
          <p style="indent">“ഒരു അവയവമെന്ന നിലയിൽ ഹൃദയത്തിന്റെ ശക്തിദൗർബല്യങ്ങൾ
രതിവികാരങ്ങൾക്കു് വിധേയമെന്ന നവീനകാഴ്ചപ്പാടിൽ നിങ്ങൾക്കു് വേണ്ടതു് രണ്ടു സ്ത്രീകളെ
അപകീർത്തിപ്പെടുത്തുന്ന ഒരു മലിന ആഖ്യാനമാണെന്നു വ്യക്തം. ഭാര്യമാർ പരപുരുഷരതി
ആസ്വദിക്കുന്നതു് കണ്ട പാണ്ഡുഹൃദയം നുറുങ്ങുകളായി എന്നു് വെട്ടിമാറ്റാതെ എഴുതിപ്പിടിപ്പിക്കൂ.
ഹസ്തിനപുരിയിൽ അഭയാർഥികളായി ചെല്ലുമ്പോൾ, സദാചാരസംരക്ഷകരായ നാട്ടുകാർ ഞങ്ങളെ
തെരുവോരങ്ങളിൽ കൂട്ടം കൂടി കൂക്കിവിളിക്കട്ടെ. മാദ്രി മഹതി, അവൾ ഭാഗ്യവതി, സതി അനുഷ്ടിച്ചവൾ,
ചാരിത്ര്യവതിയായി ലോകമെങ്ങും അവളുടെ ജീവത്യാഗം മഹത്വപ്പെടും. അഞ്ചു ആൺകുട്ടികളുടെ
പരിപാലനചുമതലയുള്ള ഞാനോ? പരിഷ്കൃതയെന്നു മേനിനടിക്കുന്ന നിങ്ങളുടെ മുമ്പിൽ ശപിക്കപ്പെട്ട
വ്യഭിചാരിണി!”
</p>
          <p style="indent">“വൈകാരികപരിസരത്തിൽ സവിശേഷമായൊരു പൂതേടിയ വിദൂരഭൂതകാലം
സൂതന്മാർ പാടിപ്പുകഴ്ത്തി. പ്രിയപ്പെട്ടവളെത്ര മേൽ അന്നു പ്രസന്ന! മറ്റുപാണ്ഡവരപ്പോൾ
അസഹിഷ്ണുതയോടെ വിഭാവന ചെയ്തിട്ടുണ്ടാവും, ഉപാധികളില്ലാതെ അവൾ നിങ്ങൾക്കു പൂർണ്ണമായും
വിധേയ! ജീവിതസായാഹ്നത്തിൽ ഒന്നോർത്തെടുക്കാമോ, ആ സുരഭിലസ്മരണ?”, കൊട്ടാരം ലേഖിക
ഭീമനോടു് ചോദിച്ചു. മഹാപ്രസ്ഥാനത്തിൽ പാഞ്ചാലിയുടെ പ്രാണൻ നഷ്ടപ്പെട്ട ദിനം.
</p>
          <p style="indent">“സവിശേഷാധികാരങ്ങൾ അവൾ പാരിതോഷികമായി വാരിക്കോരി എനിക്കു്
തന്നതോർമ്മയുണ്ടു്, അതെന്നും ഊഷ്മളതയോടെ നിലനിൽക്കണേയെന്നു് ഞാൻ വിധാതാവിനോടു്
യാചിച്ചുകൊണ്ടാണുറങ്ങിയതു്. പക്ഷേ, തുടർന്നും, പൂവഴിയിൽ എനിക്കവകാശപ്പെട്ട ഊഴം പിറ്റേന്നു
തെറ്റിച്ചവൾ ഇളമുറ മാദ്രിപുത്രനെ കൈമാടി പായക്കൂട്ടിനു ക്ഷണിച്ചപ്പോൾ എനിക്കു് തിരിച്ചറിവുണ്ടായി,
കല്യാണസൗഗന്ധികം, ഒരുരാത്രി കഴിഞ്ഞാൽ, വെറുമൊരു വീണപൂവു്!”
</p>
          <p style="indent">
            <pb n="19" ed="2023-09-20"/>
          </p>
          <p style="indent">“ദാമ്പത്യബാഹ്യസ്രോതസ്സുകളിൽ നിന്നാണു്, പാണ്ഡവ കുടുംബ
നാമധാരികളുടെ ബീജസമ്പാദനമെന്ന കൗരവപ്രചാരണം നിങ്ങൾ നിഷേധിച്ചതായി കാണുന്നില്ല.
കുന്തിമാദ്രീ മക്കളുടെ ‘പാണ്ഡവത്വ’ത്തെ കുറിച്ചുള്ള കൗരവആരോപണം അടിസ്ഥാനരഹിതമാണോ?
അതോ, വസ്തുതാപരമോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“മാതൃത്വമായിരുന്നു ഞങ്ങളുടെ മഹനീയ ലക്ഷ്യം. ബീജഉറവിടം
ദാമ്പത്യത്തിന്റെ വ്യവസ്ഥാപിത അതിർത്തി കടക്കുന്നുവോ എന്ന ചോദ്യത്തിനു്, അത്ര മതി ശരിയുത്തരം.
ഭർത്താവിന്റെ ലൈംഗിക ക്ഷമതയെ കുറിച്ചു് ആദ്യരാത്രി മുതൽ എനിക്കു് സംശയം ഉണ്ടായെങ്കിലും,
പാണ്ഡു, മഹാരാജാപദവി വഹിക്കുമ്പോൾ, ഷണ്ഡനെന്നു മുദ്രകുത്തി വിവാഹമോചനം നേടാവുന്ന
ഭൗതികസാഹചര്യം എനിക്കുണ്ടായില്ല. ചെങ്കോൽ അന്ധധൃതരാഷ്ട്രർക്കു് എറിഞ്ഞു കൊടുത്തു,
കാട്ടിലേക്കെന്നു പറഞ്ഞു പാണ്ഡു പോവുമ്പോൾ, എന്നെ വലിച്ചുകൊണ്ടു് പോയി. കഠിന വനവാസത്തിൽ
വന്യഭാവന എന്നെ തുണച്ചു. ലാവണ്യശാരീരികതയുടെ ലൈംഗികാകർഷകത്വം പരമാവധി
പ്രയോജനപ്പെടുത്തി, രതി പ്രലോഭനത്തിലൂടെ ഗഹനചാരികളെ ഞാൻ ക്ഷണിച്ചു, എന്തുകൊണ്ടു്
അപൂർവ്വയിനം വൈവിധ്യ സന്താനഭാഗ്യത്തിനു ഞങ്ങൾ രഹസ്യമായി ശ്രമിച്ചുകൂടാ? അഭിലാഷം
പൂവണിഞ്ഞു, പാണ്ഡു മരിച്ചു, ചിതയിൽ മാദ്രിയെ എറിഞ്ഞു, മൊത്തം അഞ്ചു ആൺകുട്ടികളുമായി
ഹസ്തിനപുരി കോട്ടവാതിലിനു മുമ്പിൽ നിരാഹാരം കിടന്നു ലോകശ്രദ്ധയാകർഷിച്ചു. ഒരു കുട്ടിക്കും
പാണ്ഡുമുഖഛായ ഇല്ലെന്ന ക്ഷുദ്രആരോപണം കൗരവഅന്തഃപുരത്തിൽ നിറഞ്ഞു. വഴിവിട്ട കുന്തിരതിയുടെ
സാഹസികകഥകൾ ‘സർഗാത്മക’ കൗരവർ ആ വിധം മെനയുമ്പോഴും, ധൃതരാഷ്ട്രർ ഔദ്യോഗികമായി
പാണ്ഡവക്കുട്ടികളെ കുരുവംശകൂട്ടുകുടുംബത്തിൽ ഉൾപ്പെടുത്തും വരെ, ശ്രമകരമായെങ്കിലും ഞാൻ,
നയപരമായ മൗനം പാലിച്ചു. പാണ്ഡവർ ഖാണ്ഡവപ്രസ്ഥത്തിലേക്കു പോയി കാടു് വെട്ടി സ്വന്തം നാടു
സ്ഥാപിച്ചതോടെ, ഇതാ വാ തുറക്കുന്നു. ഇനി നിങ്ങൾ രാജമാതാക്കളുടെ ഈറ്റില്ലത്തിൽ തെളിവു്
പെറുക്കാൻ ചുറ്റിക്കറങ്ങുന്നതു് കണ്ടാൽ…” നഖമുള്ള ചൂണ്ടു വിരൽ കൊട്ടാരം ലേഖികയുടെ കണ്ണിനു
നേരെ കൃത്യം നേരെ കുന്തി കുറ്റകൃത്യത്തിനെന്നപോലെ നീട്ടി!
</p>
          <p style="indent">“ഭർത്തൃമാതാവിനെ പ്രകീർത്തിക്കുന്നൊരു പരിപാടി ചെയ്യാൻ മാത്രം കുന്തി
നിങ്ങൾക്കു് ഇപ്പോഴും അത്രമേൽ പ്രിയങ്കരിയാണോ, അതോ?” കൊട്ടാരം ലേഖിക മഹാറാണി
പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
</p>
          <p style="indent">“വൈകാരികവും ഭൗതികവുമായ അകലം പാലിച്ചു ആവുന്നത്ര ഞങ്ങളിൽ
നിന്നും മാറി നില്ക്കാൻ വിവേകം കാണിച്ച വനിതയാണവർ എന്നതിൽ അഭിപ്രായസമന്വയമുണ്ടു്. പക്ഷേ,
ഇന്നു് അരങ്ങേറ്റ മൈതാനത്തിൽ എന്റെ അവതരണത്തിൽ വരുന്ന നൃത്ത സംഗീത നാടകം അവരെ
പറ്റിയല്ല. കാലാതിവർത്തിയാവാൻ കാരണമുള്ള ഗാന്ധാരീ വിലാപമാണു്, സദസ്സിൽ നിങ്ങളും
ഉണ്ടാവില്ലേ?”, പുത്തൻ നൃത്ത വസ്ത്രങ്ങളുമായി തയ്യൽക്കാർ ശ്രദ്ധയാകർഷിച്ചപ്പോൾ അഭിമുഖം നിലച്ചു.
</p>
          <p style="indent">“അശ്വത്ഥാമാവു് മരിച്ചു എന്ന നിങ്ങളുടെ കല്ലുവച്ച നുണ വിശ്വസിച്ച പാവം
ദ്രോണർ, കൊല്ലപ്പെട്ടതു് ഏകപുത്രനെന്നറിഞ്ഞ ദുഃഖം സഹിക്കാൻ മേലാതെ ഹതാശനായി അമ്പും
വില്ലും താഴെ യിട്ടതോടെ, കൗരവ സർവ്വസൈന്യാധിപനായ ദ്രോണരുടെ വധം പാണ്ഡവ
സർവ്വസൈന്യാധിപനായ ധൃഷ്ടധ്യുമ്നനു് എളുപ്പമായി എന്നു് പാണ്ഡവസാക്ഷിമൊഴി കേട്ടല്ലോ”, കൊട്ടാരം
ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. കുരുക്ഷേത്ര.
</p>
          <p style="indent">“നുണ? അതൊരു പരിപൂർണ്ണ നുണയാണോ? ആ വിധം നട്ടാൽ
കിളിർക്കാത്ത അസത്യം പറഞ്ഞില്ല എന്നാണറിവു്. അശ്വത്ഥാമാവു് എന്നൊരു കൗരവആനയെ
പാണ്ഡവരിൽ ചിലർ ആ വിധം വിളിക്കാറുണ്ടായിരുന്നു. ആന പോർക്കളത്തിൽ ഇന്നു് സാന്ദർഭികമായി
കൊല്ലപ്പെട്ടപ്പോൾ, “ആന അശ്വത്ഥാമാവു് ചെരിഞ്ഞു” എന്നുച്ചരിക്കുന്നതിനു പകരം, “അശ്വത്ഥാമാവു്
മരിച്ചു” എന്നു് ഉള്ളറിയാതെ ഉച്ചരിക്കുമ്പോൾ, അഭിവന്ദ്യ ദ്രോണർ അടുത്തുണ്ടായിരുന്നു! കൗതുകകരമായി
തോന്നാവുന്നൊരു ആകസ്മികത എന്നതിൽ കവിഞ്ഞെന്തേങ്കിലും ദുരർത്ഥം അതിനുണ്ടെന്നു
വ്യാഖ്യാനിക്കുന്നതിനോടു് എനിക്കെന്തായാലും യോജിപ്പില്ല. സർവജീവജാലങ്ങൾക്കും ജീവിക്കാൻ ഒരു
പോലെ അവകാശം കൊടുക്കുന്ന ഒരാവാസവ്യവസ്ഥ കിനാവുകാണുന്ന എന്നെ പോലൊരു
പ്രകൃതിസ്നേഹിക്കു പ്രത്യകിച്ചും!, യുധിഷ്ഠിരൻ കളവുപറഞ്ഞു കുരുക്ഷേത്രയിൽ കാര്യം നേടി എന്നോ,
വിശദീകരണം ചോദിച്ചപ്പോൾ അർദ്ധസത്യങ്ങളുടെ അകമ്പടിയുമായി വന്നു എന്നൊക്കെ നിങ്ങൾ നാളെ
എഴുതിപ്പിടിക്കുക്കുവാൻ എന്തെളുപ്പം!”
</p>
          <p style="indent">
            <pb n="20" ed="2023-09-21"/>
          </p>
          <p style="indent">“ഇതാണോ യുദ്ധാന്തര ഹസ്തിനപുരി ചക്രവർത്തിനിക്കുള്ള
ഔദ്യോഗികവസതി?”, നിലവിലുള്ള ധൃതരാഷ്ട്ര ഭരണകൂടത്തിലെ കൊട്ടാരം സർവാധികാരിക്കു് നേരെ
പാഞ്ചാലി ക്രോധം മറച്ചുവച്ചു വിരൽ ചൂണ്ടി.
</p>
          <p style="indent">“രാജകീയ പദവി സംബന്ധിച്ചു് നിങ്ങൾക്കു് പറ്റിയ തെറ്റു് ആദ്യം ഞാൻ
തിരുത്തട്ടെ. പാണ്ഡവർ യുദ്ധം ജയിച്ചു എന്നു് യുദ്ധ നിർവഹണ സമിതിയുടെ അധ്യക്ഷൻ രേഖാമൂലം
കൊടുക്കേണ്ട സാക്ഷ്യപത്രം കിട്ടിയിട്ടില്ല. കിട്ടിയാൽ, ‘എല്ലാം’ പരിശോധിച്ചു് ധൃതരാഷ്ട്രരിൽ നിന്നു്
ചെങ്കോൽ ഏറ്റുവാങ്ങാൻയുധിഷ്ഠിരനു് യോഗ്യതാവിലക്കൊന്നും ഇല്ലെങ്കിൽ, (വനവാസ ശിക്ഷകാലാവധി
കഴിഞ്ഞാലും, പൗരാവകാശം സംബന്ധിച്ചു വ്യക്തത വരണം) നിങ്ങൾക്കു അർഹതപ്പെട്ട പട്ടം
‘മഹാറാണി’ എന്നു് മാത്രമാണു്. അതും, വേറെ ഭാര്യ ഇല്ലെന്നു നിയുക്തരാജാവു് യുധിഷ്ഠിരൻ
സത്യവാങ്മൂലം തരണം. ഇന്ദ്രപ്രസ്ഥത്തിൽ നിങ്ങൾ സ്വയം ചക്രവർത്തിനി എന്നു് വിളിച്ചിരുന്നു എന്നു്
ഞങ്ങൾ പറഞ്ഞുകേട്ടിട്ടുണ്ടു്. ‘വിരൽ ചൂണ്ടി’യുള്ള ചോദ്യത്തിലേക്കു് വന്നാൽ, നിങ്ങൾക്കായി കരുതിവച്ച
ഔദ്യോഗിക വസതിക്കെന്താ ഒരു കുഴപ്പം? സൂക്ഷിക്കുക, എന്റെ നേരെ നിങ്ങൾ കുതിരകയറണ്ട. ഞാൻ
അംഗപരിമിതൻ, അതുകൊണ്ടു പാണ്ഡവവിഘടനവാദികൾക്കെതിരെ കുരുക്ഷേത്രയിൽ
യുദ്ധസേവനത്തിനു ശാരീരികയോഗ്യത യില്ലാതെ ഇപ്പോൾ കൊട്ടാര ഭരണം ചെയ്യുന്നു. ഈ കാണുന്ന
രാജവസതിയിലാണു് എന്റെ അച്ഛനും, കൗരവ രാജകുമാരനുമായിരുന്ന ദുര്യോധനൻ കഴിഞ്ഞ അമ്പതു
കൊല്ലം ഭാര്യയുമൊത്തു് അന്തിയുറങ്ങിയതു്. അറിയാമല്ലോ ഏകഭാര്യ ഏക ഭർത്താവു. കൌതുകം
തോന്നുന്നുണ്ടല്ലേ? ശത്രുനാശത്തിനു കാളിപ്രീതിക്കായി ഈ വസതിയിൽ മൃഗബലി ചെയ്തിരുന്നെങ്കിലും,
സ്ഥിരം ശുചീകരണ തൊഴിലാളിക്കു് കുരുക്ഷേത്രയിൽ നിർബന്ധിത സേവനം ആയിരുന്നതുകൊണ്ടു്, ഒരു
മാസമായി അടിച്ചുകഴുകൽ ഉണ്ടായില്ല, അതു് കൊണ്ടെന്താ? പന്ത്രണ്ടുവർഷം സന്യസ്ഥാശ്രമങ്ങളിലെ
ജൈവമാലിന്യം സ്വയം കോരിനീക്കി നിങ്ങൾ വിസർജ്ജ ശുചീകരണതൊഴിലിൽ നൈപുണ്യവികസനം
നേടിയ പരിചയസമ്പന്നയല്ലെ? ആഞ്ഞുപിടിച്ചാൽ നിങ്ങൾക്കും ഭർത്താക്കന്മാർക്കും
സുഖവാസയോഗ്യമാക്കിക്കൂടെ ചരിത്രപ്രാധാന്യമുള്ള ദുര്യോധനവസതി? ഇതു് ഔദ്യോഗികമായി
എന്നെന്നും അറിയപ്പെടെണ്ടതും ‘ദുര്യോധന നിവാസ്’ എന്ന ആ പേരിൽ തന്നെ”, കൊട്ടാര
താക്കോൽസൂക്ഷിപ്പുകാരന്റെ വാക്കുകൾ പുരോഹിത മന്ത്രോച്ചാരണം പോലെ ആചാരസമ്പുഷ്ടമായിരുന്നു.
</p>
          <p style="indent">“ഭീമനല്ല കീചകകൊലയാളി എന്നു പറയാൻ തെളിവുണ്ടോ?”
പത്രപ്രവർത്തകരുടെ പെരുമാറ്റച്ചിട്ട പാലിച്ചു കൊട്ടാരം ലേഖിക ചോദിച്ചു. ‘ചത്തതു് കീചകനെങ്കിൽ
കൊന്നതു് ഭീമൻ തന്നെ’ എന്ന ഭീഷ്മ വായ്ത്താരി ഹസ്തിനപുരി നഗരവാസികൾ ആവേശത്തോടെ
ആവർത്തിക്കുന്ന അശാന്തദിനങ്ങൾ.
</p>
          <p style="indent">“കീചകമണ്ഡപം ചുറ്റിനടന്ന പത്രപ്രവർത്തകയല്ലേ നിങ്ങൾ? നേരിൽ
കണ്ടതൊക്കെ മനസ്സിന്റെ മുൻനിരയിലേക്കു് കൊണ്ടു വരൂ. ഉണ്ടെണീറ്റാൽ നിലത്തു വറ്റും ചാറും, എല്ലും
മുള്ളും, ചിതറിക്കിടക്കുന്ന ഒന്നല്ലേ ഭീമന്റെ തീൻമുറിമര്യാദ? ഒരു മാലിന്യപ്രിയനെങ്ങനെ ശുചിയായി
നിർവഹിച്ച കീചകക്കൊലയുടെ കാർമികത്വം മികവോടെ ചെയ്യാനാവും? കൊട്ടാരം വൈദ്യൻ ജഡം
വെട്ടിമുറിച്ചൊന്നും നോക്കിയില്ലെങ്കിലും വിവസ്ത്രഉടൽ തിരിച്ചും മറിച്ചും വെളിച്ചത്തിൽ പരിശോധിച്ചു.
ഗാഢമായി ഉറങ്ങുന്നവനെ പോലെ ആ പച്ചപ്പരിഷ്ക്കാരി ജീവൻമുക്തിയിൽ. കങ്ങിയ കഴുത്തോ, ചുണ്ടിൽ
കട്ടകെട്ടിയ ചോരയോ, തുറിച്ച കണ്ണുകളോ പൊട്ടിയ നെഞ്ചിൻകൂടോ, മാത്രമോ, അവന്റെ അടിവസ്ത്രത്തിൽ
വിസർജ്ജ്യം പണത്തൂക്കം പോലുമില്ല, എന്നല്ലേ ശരീരപരിശോധകൻ അഭിമാനത്തോടെ
അവകാശപ്പെട്ടതു്. എന്നുപറഞ്ഞാൽ, പരപീഡനമേറ്റപാടു് ഒന്നുമില്ല. കൊലയാളി വേറെ ആരായാലും,
ഞങ്ങളുടെ ഊട്ടുപുരപാചകക്കാരൻ കൂടിയായ നിങ്ങളുടെ ഭീമനല്ല എന്നു് ലോകത്തോടു് വിളിച്ചു പറയുന്ന
പോലെ! അറക്കാൻ ഒരു കാളക്കുട്ടിയെ കിട്ടിയാൽ പോലും കാട്ടുപോത്തിനെ കൊല്ലാനുള്ളത്ര ബലം
ഉപയോഗിക്കുന്നൊരു പരുക്കൻ പോരാളിയുടെ ഭീഷണസാന്നിധ്യം കീചകജഡത്തിൽ ഇല്ല എന്നു ഞാൻ
പറഞ്ഞാൽ കാണികൾ എന്തുകരുതണം? കൊലയുടെ ഉദ്ദേശ്യ ലക്ഷ്യം ദേശീയസുരക്ഷയിൽ ഞങ്ങൾ
പുറത്തുവിടുന്നില്ല, എന്നാൽ കൊലയുടെ നാഥൻ ഭീമനല്ല എന്നതൊരു സാമാന്യയുക്തി, വേറെ
തെളിവൊന്നും മനഃസ്സാക്ഷി ചോദിച്ചില്ല”, കീചകസഹോദരിയും മഹാറാണിയുമായ സുദേഷ്ണയുടെ
ഭർത്താവു് വിരാടരാജാവു് ഒഴുകുന്ന വെള്ളത്തിൽ കൈകൾ വീണ്ടും കഴുകി കുടഞ്ഞു.
</p>
          <p style="indent">“യുദ്ധം മുഴുവൻ മെനക്കെട്ടു് കണ്ടപ്പോൾ ഒരുകാര്യം ഞങ്ങൾക്കു്
വ്യക്തമായിരുന്നു. നിങ്ങളഞ്ചുപേരും നൈപുണ്യവികസനം നേടിയതു ദ്രോണ
സൈനികപരിശീലനകേന്ദ്രത്തിലെങ്കിലും പ്രിയ മാരകായുധങ്ങൾ വേറെ വേറെ. ഗദ കൊണ്ടു്
ശത്രുതുടയെല്ലു് പൊട്ടിക്കുന്ന ഭീമനും, ചതിയിൽ കൂരമ്പെയ്തു കർണ്ണന്റെ കരൾ പൊളിക്കുന്ന അർജുനനും,
കുന്തംകൊണ്ടു് ശത്രുഹൃദയം തുളയ്ക്കുന്ന നിങ്ങളും. ദ്രോണ കർണ ദുര്യോധന, ഇവരോടൊക്കെ ഏറ്റുമുട്ടി
ഉയിർ പോകാതെ രക്ഷപ്പെട്ടെങ്കിലും, കുപ്രസിദ്ധ യുധിഷ്ഠിരശൂലം കൊന്നു കൊലവിളിച്ചതു കൗരവരെയല്ല,
കർണ്ണ തേരാളി ശല്യനെ ആണെന്നറിഞ്ഞപ്പോൾ നിരാശയും തോന്നി. കൗരവവധം നിങ്ങൾ ശരിക്കും
ചെയ്തെങ്കിൽ, ഉദ്ധരണിയായി ‘ഹസ്തിനപുരി പത്രിക’യിൽ ഉപയോഗിക്കാൻ കുരുക്ഷേത്ര സ്മരണ
പങ്കിടാമോ?”, കൊട്ടാരം ലേഖിക ചോദിച്ചു. പോരാട്ട വിജയത്തിന്റെ വാർഷികാഘോഷം.
</p>
          <p style="indent">“യുദ്ധമികവിനു ആഗോളതല പ്രശംസനേടിയ മഹാരാജാവിനെ
കനിവില്ലാതെ ഇനി അഭിമുഖം ചെയ്യരുതേ. രാത്രി വിളക്കു് കെടുത്തിയാൽ, ചത്തു് പോയ കൗരവരുടെ
ഗതികിട്ടാത്ത ആത്മാക്കൾ, “കണ്ണിൽ നഖം ആഴ്ത്തിയും, കഴുത്തു ഞെരിച്ചും എന്നെ വേദനിപ്പിക്കുന്നല്ലോ”
എന്നു് യുധിഷ്ഠിരൻ പച്ചക്കു നിലവിളിക്കും. മുഖത്തു് വെള്ളം തളിച്ചു് ബോധം വരും വരെ ക്ഷമയോടെ
കാത്തിരിക്കാൻ ഞാൻ മാത്രമേ അപ്പോൾ പാതിരാവിൽ കൂട്ടു് കാണൂ”, പാഞ്ചാലി ഒരു കൈ കൊണ്ടു്
കൊട്ടാരം ലേഖികയെ തടയുന്നപോലെ പ്രതീകാത്മകമായി വാപൊത്തി. കണ്ണുതുറന്നു കിടന്നു
മഹാരാജാവു് യുധിഷ്ഠിരൻ ഉച്ചയുറക്കത്തിലായിരുന്നു.
</p>
          <p style="indent">
            <pb n="21" ed="2023-09-22"/>
          </p>
          <p style="indent">“അജ്ഞാതവാസത്തിനായി ഇറങ്ങിയ പാണ്ഡവർക്കു് നിങ്ങൾ അരമനയിൽ
അഭയം കൊടുക്കുന്നു എന്ന സ്തോഭജനക വിവരം, ദുര്യോധനൻ കീചകനു് കൈമാറിയതോടെയാണു്
നിങ്ങൾ, ഭാവിയിൽ അത്തരം വഞ്ചന ഉണ്ടാവാതിരിക്കാൻ, ഭാര്യാസഹോദരൻ കൂടിയായ സേനാപതിയെ
വകവരുത്താൻ, ഭീമനെ നിയോഗിച്ചതു് എന്നാണു് പ്രാദേശിക സ്രോതസ്സു് വഴി കിട്ടിയ പുത്തനറിവു്.
അരമന പാചകക്കാരനായി ഒളിച്ചുതാമസിക്കുന്നഭീമനെ നിങ്ങൾ വിളിച്ചുവരുത്തി ഭയപ്പെടുത്തി, ആറംഗ
പാണ്ഡവ അഭയാർത്ഥികളെ ശത്രുകൗരവിൽനിന്നും വർഷം മുഴുവൻ മറച്ചുവെക്കാൻ നിങ്ങൾ
സഹായിക്കണമെങ്കിൽ, ഭീമൻ ആരുമറിയാതെ കീചകനെ ഒളിച്ചിരുന്നു് കൊല്ലണം. സ്ത്രീപീഡന പരാതി
സൃഷ്ടിക്കാൻ, റാണി സുദേഷ്ണയുടെ തോഴിയായി അന്തഃപുരത്തിൽ ഒളിവിൽ കഴിയുന്ന ‘അതിജീവിത’
പാഞ്ചാലിയുടെ സഹകരണവും നേടണം. ഭാര്യയെന്ന നിലയിൽ അനുജനെ കൊല്ലാൻ സുദേഷ്ണ
നിങ്ങളുടെ പദ്ധതിയുമായി സഹകരിക്കുന്നുണ്ടു്, മദ്യവും മാംസ ഭക്ഷണവുമായി രാത്രി
കീചകവസതിയിലേക്കു അണിഞ്ഞൊരുങ്ങിപ്പോവാൻ പാഞ്ചാലിയും സന്നദ്ധ. വ്യത്യസ്ത
ശാക്തികചേരികളെ കൂടെനിർത്തി വധവുമായി സഹകരിപ്പിക്കാൻ മാത്രം, യുവകീചകൻ നിങ്ങളോടു്
എന്തിനു ശത്രുത?” കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“സിംഹാസനത്തിനു ഭീഷണി ഉണ്ടു് ഭാര്യാസഹോദരനിൽ നിന്നും! പ്രതിവിധി
കണ്ടല്ലേ പറ്റൂ. കുതിരപ്പന്തിയിൽ നിർമ്മിക്കപ്പെടുന്ന വാർത്താവിഴുപ്പു് തോണ്ടിയെടുത്ത നീ, വിരാടരാജ്യം
വിട്ടുപുറത്തു ചാടാതിരിക്കാൻ ഏർപ്പാടു് നേരത്തെ ചെയ്തുകഴിഞ്ഞു. ദൈവത്തിന്റെ ഇടപെടൽ
നിനക്കനുകൂലമായില്ലെങ്കിൽ, തേവിടിശ്ശികൾ കൂട്ടുള്ള തുറുങ്കിൽ നീ കിടക്കും. വച്ചതും തിന്നതുമൊക്കെ
വാർത്തയാകുന്ന ദിനചര്യ വിട്ടു്, രാജ്യതന്ത്രത്തിൽ കയറിയോ നീ, മാധ്യമകീടമേ?”
</p>
          <p style="indent">“പതിനെട്ടു ദിവസവും മരണത്തെ കുരുക്ഷേത്രയിൽ മുഖാമുഖം കണ്ടതു്
കൊണ്ടാണോ ദാർശനികവ്യഥ നിഴലിക്കുന്ന വിദൂര നോട്ടം?” ആശംസയർപ്പിക്കാൻ വരിനിന്ന കൊട്ടാരം
ലേഖിക യുധിഷ്ഠിരന്റെ മുമ്പിൽ എത്തിയപ്പോൾ ഉപചാരപൂർവം മുട്ടു് കുത്തി കൈമുത്തി.
</p>
          <p style="indent">“വിശ്വപ്രകൃതിയിൽനിന്നും അനുവദിച്ചുകിട്ടുന്ന ഓരോ പുതുദിനത്തിലും
വിധാതാവിനു കൃതജ്ഞതയുടെ പൂച്ചെണ്ടു് എന്നു് ശിരസ്സു് കുനിച്ചു വിനീതവാനാണു് മനഃസാക്ഷി എന്നെ
എക്കാലവും പ്രേരിപ്പിക്കുന്നതെങ്കിലും, യുദ്ധാനന്തരഭരണകൂടം നേരിടുന്ന ജീവന്മരണപോരാട്ടം ഞങ്ങൾ
നേരിടാൻ പോവുന്നു! കൗരവരാജവിധവകളെ അരമനയിൽനിന്നും, വേണ്ടിവന്നാൽ ബലപ്രയോഗത്തിൽ,
കുടിയൊഴിപ്പിച്ചു വേണം, പത്തുപതിമൂന്നു കൊല്ലമായി സ്വന്തമായൊരു മേൽക്കൂരയില്ലാത്ത ഞങ്ങൾ
അഞ്ചു സഹോദരർക്കും നീണ്ടുനിവർന്നു കിടന്നൊന്നു അന്തിയുറങ്ങാൻ. കുടിയൊഴിപ്പിക്കപ്പെട്ട വിധവകൾ
ഞങ്ങൾക്കെതിരെ പ്രക്ഷോഭം തുടങ്ങുമ്പോൾ, മാദ്രി അന്നുചെയ്ത സതി അനുഷ്ഠിക്കാൻ അവരെ നീ
പ്രേരിപ്പിക്കണം. നീ തുണക്കില്ലേ? അത്താഴവിരുന്നിനു ക്ഷണിക്കുമ്പോൾ യുദ്ധകാര്യ ലേഖകനും
പത്രാധിപരും നിന്നോടൊപ്പം വരുമെന്നുറപ്പിക്കുമല്ലോ.”
</p>
          <p style="indent">
            <pb n="22" ed="2023-09-23"/>
          </p>
          <p style="indent">“സ്ത്രീവിരുദ്ധ ആശ്രമങ്ങളിലെ മാലിന്യസംസ്കരണത്തിനു, മുൻ ഇന്ദ്രപ്രസ്ഥം
ചക്രവർത്തിനി പാഞ്ചാലിയെ നിങ്ങൾ, വെറുപ്പിന്റെ കൺകണ്ട കുത്തക, നിയോഗിച്ചു എന്ന പാണ്ഡവ
ആരോപണത്തോടു് എങ്ങനെ പ്രതികരിക്കുന്നു? വിരാട സൈനിക പാളയത്തിൽ ഈ വിഷയമാണു്
നിങ്ങൾക്കെതിരെ പ്രചരണആയുധമാക്കുന്നതു”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
</p>
          <p style="indent">“സഹവർത്തിത്വത്തോടെ ജീവിച്ച നൂറോളം കൗരവരാജവധുക്കൾക്കു
‘സൗന്ദര്യപരിശീലന’മെന്ന പേരിൽ സംഘടിപ്പിച്ച രഹസ്യയോഗത്തിലൂടെ ‘ഭർത്താക്കന്മാരെ എങ്ങനെ
മനഃശാസ്ത്ര പരമായ വരുതിയിലാക്കാം?’ എന്ന നൈപുണ്യവികസനത്തിൽ വിഷം കുത്തിവച്ച പാഞ്ചാലി,
പാണ്ഡവരുടെ നവവധു എന്ന അതിഥി പദവി, ചൂഷണം ചെയ്യുകയായിരുന്നു. നിങ്ങൾ ഓർക്കുന്നുണ്ടാവും.
“ഇനി കൗരവവധു എന്ന നാമരഹിത വിശേഷണം സ്വീകാര്യമല്ലെ”ന്നു, അതുവരെയുണ്ടായിരുന്ന
പാരസ്പര്യം വിട്ടു, കൗരവസ്ത്രീകൾ ധിക്കാരത്തോടെ കൗരവരോടു് തുറന്നടിച്ചു. ദേശം വേഷം നാട്ടുമൊഴി
സംസ്കാരം എന്നിവയുമായി നൂറോളം സ്ത്രീകൾ ഹസ്തിനപുരി കൊട്ടാരജീവിതത്തിൽ നിന്നു് കുരുവംശ
കൊടിക്കൂറ തൂത്തുവാരി. ഞങ്ങൾ ഞെട്ടിത്തെറിച്ചു. കൗരവവധുക്കൾ സമരമുഖത്തു എന്നതൊരു പതിവു്
കാഴ്ചയായി. രാജ്യം ഭരിക്കേണ്ട കൗരവർ, ഗാർഹികപീഡകരെന്നവർ ആക്ഷേപിച്ചു. സംയമനത്തോടെ
ഞാൻ അവസാനം ഇടപെട്ടു. നേതൃത്വം വഹിക്കുന്ന രണ്ടുമൂന്നുപേരെ മാറ്റിനിർത്തി പ്രക്ഷോഭം അമർച്ച
ചെയ്യാൻ, വൈദ്യപരിശോധനവഴി ചിത്തഭ്രമമുദ്ര ചാർത്തി, ദൂരെ ഹിമാലയ താഴ്‌വരയിലെ കൊട്ടാരംവക
സുഖവാസകേന്ദ്രങ്ങളിലേക്കയക്കേണ്ടി വന്നു. ഖാണ്ഡവ വനത്തിലേക്കു് കുടിയേറ്റക്കാരായി
പാണ്ഡവർക്കൊപ്പം ഭാഗ്യാന്വേഷണത്തിനു പാഞ്ചാലി പോവുമ്പോൾ ഞാനുറച്ചു, നീ ഹസ്തിനപുരിയിലെ
ഇടവേളയിൽ വിതച്ച വിഷവിത്തുകൾ വളർന്നു വലുതായതൊക്കെ നിന്നെകൊണ്ടു തന്നെ ഞങ്ങൾ
കൊയ്യിക്കും. ഒരുനാൾ നിന്നെ കൗരവഅടിമയാക്കി, നഗ്നപാദയാക്കി പകരം വീട്ടും. ഇപ്പോൾ തുറന്നു
പറയട്ടെ, ആ പകരംവീട്ടൽ കഴിഞ്ഞു. പാഞ്ചാലിയിപ്പോൾ വിരാടദേശത്തു വിശ്രമിക്കുന്നു എന്നറിഞ്ഞു
സന്തോഷം. ഇനി നിങ്ങൾ അവളെ കാണുമ്പൊൾ ഈ ആരാധകന്റെ ആശംസകൾ അറിയിക്കൂ.”
ശത്രുക്കളെ തന്ത്രപരമായി നേരിടാൻ തദ്ദേശവാസികൾക്കു സൈനികപരിശീലനം പ്രഖ്യാപിക്കുന്ന
പുഴയോരസംഗമത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു മിതഭാഷിയായി ആ ധീരപോരാളി.
</p>
          <p style="indent">
            <pb n="23" ed="2023-09-24"/>
          </p>
          <p style="indent">“പോരാട്ടഭൂമിയിൽ ഉരുളുന്ന കൗരവതലകൾ തത്സമയം ധൃതരാഷ്ട്രരെ
അറിയിക്കുന്നില്ലേ?”, വിദുരർ ഔദ്യോഗിക തിരക്കിനിടയിലും, തന്നെപ്പോലെ സൂതവംശജനും, രാജാവിന്റെ
സേവനദാതാവുമായ സഞ്ജയനോടു് രഹസ്യമായി ചോദിച്ചു.
</p>
          <p style="indent">“ഓരോ കൗരവനെയും കൊല്ലുമ്പോഴും ഭീമൻ, മദയാനയെ പോലെ ചിന്നം
വിളിക്കുന്നതു് അരോചകമായി തോന്നിയിരുന്ന എനിക്കു് ഈ ‘ശിക്ഷ’ നിർത്താൻ മോഹമുണ്ടായിരുന്നു.
അതിനിടയിലാണു് തത്സമയവാർത്താവതരണം വ്യാജപരിപാടിയാണെന്നു രാജാവിനു് രഹസ്യവിവരം
കിട്ടി. ഓരോ ദിവസവും പുലർച്ചക്കു ‘ഹസ്തിനപുരി പത്രിക’യുടെ കൊട്ടാരം ചുവരെഴുത്തുപതിപ്പിൽ, തലേന്നു്
സന്ധ്യവരെ ഉരുണ്ട മൊത്തം തലകളുടെ പേർവിവരം, യുദ്ധകാര്യലേഖകൻ, കുരുക്ഷേത്രയിൽനിന്നും
അർധരാത്രിയോടെ ഹസ്തിനപുരിയിൽ എത്തി, പുലർച്ചയോടെ ചുവരെഴുത്തു പൂർത്തിയാക്കി വായനക്കു
തുറന്നുകൊടുക്കുന്നപുത്തൻ പതിപ്പിൽ ചേർക്കുകയായിരുന്നു പതിവു്. കൊച്ചുവിളക്കും മുഖം മൂടിയുമായി
ഞാൻ ആദ്യവായനക്കാരനാവും. ‘തത്സമയ’ വാർത്തയായി, രാജാവിനു് ഹിതകരമായ രീതിയിൽ
നാടകീയമായി അവതരിപ്പിക്കും. എന്നാൽ തത്സമയംഎന്ന വാക്കിനു വിലയില്ലാത്ത ആസുരകാലം
എന്നുപറഞ്ഞു രാജാവതു് നിർത്താൻ എന്നോടു് പറഞ്ഞു. കൗരവരുടെ ആയുധമികവിൽ തെറിച്ചുരുണ്ട
പാണ്ഡവരുടെ തലയെണ്ണി പറഞ്ഞാൽ മതി എന്നു ആജ്ഞാപിച്ചതോടെ ഒന്നെങ്കിൽ ഒന്നു് ഉരുളൻ
പ്രാർഥിക്കുകയാണുഞാൻ.”


</p>
          <p style="indent">
            <pb n="24" ed="2023-09-25"/>
          </p>
          <p style="indent">“ഒരു പ്രമുഖ പാണ്ഡവന്റെ സംസാരശേഷി നഷ്ടപ്പെട്ട വാർത്ത പുകയുന്നല്ലോ!
വിശദീകരിക്കാമോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ആശങ്കയോടെ ചോദിച്ചു.
</p>
          <p style="indent">“ദുര്യോധനൻ മായികസഭാതലത്തിൽ വഴുക്കി വീണ അന്നു് തുടങ്ങി,
അർജുനൻ ദുരർഥം വച്ചു് ഓരോന്നു് പറയാൻ. എന്തിനു ശത്രുദുര്യോധനനെ ഇന്ദ്രപ്രസ്ഥത്തിലേക്കു
ക്ഷണിക്കാൻ ഞാൻ അത്യുത്സാഹം കാട്ടി? അന്തഃപുര വസതിക്കരികെയുള്ള മന്ദിരം ദുര്യോധനനു്
അനുവദിച്ചതിലായി പിന്നെ കുത്തൽ. സഹിച്ചു. ദുര്യോധനൻ വഴുക്കി വീണതു്, അർജ്ജുനൻ
സഭാതലത്തിൽ അശ്രദ്ധമായി മെഴുക്കൊഴുക്കിയതുകൊണ്ടാണെന്ന കാര്യം വിശ്വസ്തചാരൻ നകുലൻ
പിന്നീടറിയിച്ചിട്ടും അലമ്പുണ്ടാക്കാതെ ഞാൻ മിണ്ടാതിരുന്നു. മുറിപ്പെട്ട വികാരങ്ങളോടെ വിശിഷ്ടാതിഥി
ദുര്യോധനൻ ഹസ്തിനപുരിയിലേക്കു മടങ്ങിപ്പോയ ദിവസം, അർജ്ജുനൻ ഊഴം തെറ്റിച്ചു കിടപ്പറയിൽ
അതിക്രമിച്ചു കയറി ‘വിശിഷ്ടാതിഥി’ എന്ന അനർഹപരികൽപ്പന കുടിലകൗരവനു കൊടുക്കുക വഴി
അസ്വീകാര്യമായ കീഴ്‌വഴക്കം ഞാൻ സൃഷ്ടിച്ചു എന്നു് ഒച്ചവെച്ചു. കുറെ ചെന്നപ്പോൾ, പവിത്രദാമ്പത്യ
വിശ്വസ്തത കൗരവനു് ഞാൻ അടിയറവു് വച്ചുവെന്ന ദുസ്സൂചന സഹിക്കാനാവാതെ, തിരിച്ചടിക്കു് ഞാൻ
തയ്യാറായി. പെണ്ണിന്റെ അന്തസ്സു് ഹനിക്കുന്ന നാവു പിഴുതുകളായാൻ കിടപ്പറയുടെ ഇരുട്ടിൽ പറ്റാത്തതു്
കൊണ്ടു്, ശരീരസംഗമത്തിനു മുമ്പുള്ള ചുണ്ടുകോർക്കലിൽ, തരം കിട്ടിയപ്പോൾ അർജ്ജുനനാവു
കടിച്ചെടുത്തു. ആൺപെൺ ആസ്വാദനരതിയുടെ ഗുണഭോക്താവായി പരമാനന്ദമനുഭവിക്കുമ്പോൾ
തന്നെ, ഭാര്യയുടെ ആത്മാഭിമാനത്തെ അവഹേളിക്കുന്ന ഭാഷ ഉപയോഗിക്കുന്നവർക്കുള്ള താക്കീതായി
കാണണം ഈ പ്രതീകാത്മക നടപടി. വാ തുറന്നു നിലവിളിച്ച അർജ്ജുനനെ മുറിക്കു പുറത്തേക്കുഞാൻ
തള്ളി. പായക്കൂട്ടിനു വരി നിന്ന മറ്റുചില പാണ്ഡവർ, ‘മാരകായുധമായ പെൺപല്ലുപയോഗിച്ചു മനഃപൂർവ്വം
ഞാൻ ഇണയെ മുറി വേൽപ്പിച്ചു എന്ന കുറ്റത്തിനു് ഇന്ദ്രപ്രസ്ഥം ശിക്ഷാനിയമം വകുപ്പനുസരിച്ചു നീ
പ്രതിസ്ഥാനത്തു നിൽക്കേണ്ടി വരു’മെന്നവർ പേടിപ്പിക്കാൻ ശ്രമിച്ചെങ്കിലും, പുലരും മുമ്പു് ഞാനവരെ
വ്യക്തിഗത സേവനമികവിൽ പിന്തുണക്കാരാക്കി. കുറച്ചുനാൾ, മുറിഞ്ഞ നാവുമായി അർജ്ജുനൻ മൗനം
പാലിച്ചപ്പോൾ അവനു മനസ്സിലായി എന്താണു് കരളിൽ മുറിവേറ്റ പെണ്ണിനു പ്രണയകേളിയിൽ
പുരുഷനോടു് അറ്റകൈയ്യിനു് ചെയ്യാനാവുക. ഇപ്പോൾ ഒന്നോ രണ്ടോ വാക്കുകളൊക്കെ മുക്കിയും മൂളിയും
അവ്യക്തമായെങ്കിലും സംസാരിക്കുന്നുണ്ടു് എന്നാണു നകുലൻ കുറച്ചുമുമ്പു പറഞ്ഞതു്. ഇതാണു് യഥാർത്ഥ
സംഭവം. നിങ്ങൾ ഇതൊക്കെ എങ്ങനെ തലതിരിച്ചു എഴുതിയാലും ഹസ്തിനപുരി അന്തഃപുരങ്ങളിൽ ആരും
അന്തം വിടില്ല എന്നെനിക്കറിയാം, കാരണം, നൂറോളം കൗരവരിൽ എത്ര പേർ ഒന്നിലധികം
നാവുണ്ടായിട്ടും വാ തുറക്കുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടു്? പായിൽ കൂടെ കിടക്കുന്നവരോടു് കൂറ്
കാണിക്കുന്നവർ കുടില കൗരവർ.”
</p>
          <p style="indent">“കായികബലമുള്ള നിങ്ങളെ അർജ്ജുനൻ ഗുരുദക്ഷിണയായി
ദ്രോണാചാര്യന്റെ മുമ്പിൽ എറിഞ്ഞുകൊടുത്തു!”, കൊട്ടാരം ലേഖിക പാഞ്ചാലരാജാവിനോടു് ചോദിച്ചു,
“അങ്ങനെയാണോ അന്നുണ്ടായ ബന്ദിപുരാണം?”
</p>
          <p style="indent">“ഏവർക്കുമറിയാം, കുറച്ചൊക്കെ രൂപസാദൃശ്യമുള്ളരെ പാഞ്ചാല
രഹസ്യസങ്കേതത്തിൽ തീറ്റിപ്പോറ്റി നിർത്തുമെന്നും, ആപത്തുകാലത്തവരെ തരം പോലെ
കളിക്കളത്തിലിറക്കുമെന്നും. പ്രതികാരദാഹിദ്രോണർ എന്നെ കുരുക്കിട്ടു് പിടിക്കാൻ വിശ്വസ്ത
അർജ്ജുനനെ വിടുമെന്നു് രഹസ്യ ചാരവിവരം കിട്ടിയപ്പോൾ ഞാനും കരുതലോടെ എതിർനീക്കത്തിനു
തയ്യാറെടുത്തു, കൃത്യസമയത്തു രൂപസാദൃശ്യമുള്ളവരിൽ, ഒരുവനെ, അർജ്ജുനനു് മുമ്പിലേക്കു് എറിഞ്ഞു.
കിട്ടിയവനെ കൂട്ടി പാവം പാണ്ഡവക്കുട്ടി ഹസ്തിനപുരിയിൽ എത്തി. വിദ്യാർത്ഥിക്കുമുമ്പിൽ ‘കീഴടങ്ങി’യ
‘പാഞ്ചാലവേഷംകെട്ടുകാ’രനെ കണ്ടു മന്ദൻദ്രോണരും സംപ്രീതനായി. ഞാനപ്പോൾ അരമനയുടെ
ഭൂഗർഭഅറയിൽ അപ്പപ്പോൾ വിവരം അറിഞ്ഞു ഭാവി തന്ത്രങ്ങൾ മെനഞ്ഞു. അല്ല, നിങ്ങൾ
പത്രപ്രവർത്തകരിലും ഉണ്ടല്ലോ ഉടമ നേരിടുന്ന അടിയന്തരാവസ്ഥ നേരിടാൻ പറ്റിയ ‘മുഖംമൂടികളും
പൊയ്ക്കാലുകളും’?”
</p>
          <p style="indent">“ഗംഗയും സത്യവതിയും! ആ രണ്ടു മാതൃബിംബങ്ങളെ വ്യത്യസ്തരീതികളിൽ
നേരിട്ടറിഞ്ഞ നിങ്ങൾ, തിരിഞ്ഞു നോക്കുമ്പോൾ, എങ്ങനെ അവരുടെ അന്തഃപുരസാന്നിധ്യവും,
രാജാവിലുള്ള ദുസ്വാധീനവും വിലയിരുത്തുന്നു?, ശന്തനുവുമൊത്തവരുടെ അസാധാരണ ദാമ്പത്യം
നിങ്ങളോടല്ലാതെ വേറെ ആരോടു് ഞാൻ ചോദിച്ചറിയും!?”, രാജ്യതന്ത്രത്തിൽ നിയുക്ത രാജാവു്
യുധിഷ്ഠിരനു് ധാർമ്മികബോധനം ചെയ്തശേഷം, ശരശയ്യയിൽ മാനം നോക്കിക്കിടന്ന പിതാമഹനോടു്
കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“കർശന ഉപാധിവച്ചാണവർ ശന്തനുവുമൊത്തുറങ്ങിയ തെങ്കിലും ഗംഗക്കു്
ദാമ്പത്യനിയോഗം ശിശുഹത്യയായി. ഓരോ പ്രസവത്തിനുശേഷവും വിഷാദരോഗബാധ നേരിട്ട ഗംഗ,
ആരോരുമറിയാതെ നവജാതശിശുവിനെ പുഴയിൽ ഒഴുക്കുമ്പോൾ, ശന്തനു,
വിവാഹനിബന്ധനയനുസരിച്ചു മൗനം പാലിച്ചു. ഗംഗ പെറ്റ എട്ടാമനായ എന്നെ മുക്കിക്കൊല്ലാൻ ശ്രമിച്ച
അവളുടെ കൈകളിൽ നിന്നു് ശന്തനു നിലവിളിച്ചു തട്ടിയെടുത്തതോടെ, ദാമ്പത്യചട്ടം തെറ്റിച്ചെന്ന
പരാതിയിൽ ഗംഗ, അവിശ്വാസം രേഖപ്പെടുത്തി സ്വർഗ്ഗരാജ്യത്തിലേക്കു യാത്രയായി. സ്വന്തം മകനെ
രാജാവാക്കണം എന്ന ഒറ്റക്കാര്യത്തിൽ എക്കാലവുംപിടിച്ചുനിന്ന സത്യവതിയോ? ശന്തനുവിന്റെ എന്തു്
രതിദൗർബല്യത്തിനും സമ്മതം മൂളി, അന്തഃപുര രാഷ്ട്രീയത്തിനു പുതിയ ദിശാബോധം നൽകി.
അവകാശിയില്ലാതെ മകൻ വിചിത്രവീര്യൻ അകാലത്തിൽ മരിച്ചപ്പോൾ, “കന്യകാത്വം നഷ്ടപ്പെടാത്ത
വിധവകൾക്കു് നീ, ഗാംഗേയാ, പായക്കൂട്ടിൽ മാതൃത്വം നൽകി കുരുവംശത്തെ കൂടെ നിർത്തൂ”,
എന്നുകെട്ടിപ്പിടിച്ചു കെഞ്ചി. ദുരഭിമാനിയായ ഞാൻ ആജീവനാന്ത ബ്രഹ്മചര്യം ഒരു പതാക പോലെ
ഉയർത്തിക്കാട്ടി രാജവിധവകളായ അംബികയെയും അംബാലികയെയും അവർക്കിഷ്ടമില്ലാത്ത വ്യാസനു
കിടപ്പറവാതിൽ തുറന്നുകൊടുത്തന്നു തുടങ്ങി എന്റെ പതനം! ഇനി ഏകാന്തമായി വിലപിക്കാൻ എന്നെ
അനുവദിക്കൂ, ഈ വ്യർഥജന്മത്തെക്കുറിച്ചു കൂടുതൽ രഹസ്യങ്ങൾ പുറത്താരും അറിയാതിരിക്കട്ടെ!”
</p>
          <p style="indent">“എന്നോ വഴുക്കിവീണ മുള്ളോർമ്മ ഇന്നും കുത്തിനോവിക്കുന്നൊരു നൊമ്പരം,
അല്ലെ!” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. പാഞ്ചാലിയും ഭർത്താക്കന്മാരും
വനവാസത്തിനായി വടക്കൻ മലമ്പാതയിലൂടെ നീങ്ങുന്ന പ്രഭാതം. ഇന്നലെ ഈ സമയത്തവർ
ഹസ്തിനപുരിയിലേക്കു ഇന്ദ്രപ്രസ്ഥത്തിൽനിന്നും ആനപ്പുറത്തും പല്ലക്കിലുമൊക്കെയായി യാത്ര
തുടങ്ങിയിട്ടേ ഉള്ളു എന്നവൾ ഓർത്തു.
</p>
          <p style="indent">“നടക്കുമ്പോൾ വഴിയിൽ ചളി വഴുക്കിയും കൂർത്ത കല്ലിൽതട്ടിയും വീണു
കാലുളുക്കുന്നതൊന്നും പുറംജീവിതത്തിൽ ഞങ്ങൾക്കു് പുതുഅനുഭവമൊന്നും അല്ലല്ലോ. എന്നാൽ അന്നു്
സഭാതലത്തിൽ സംഭവിച്ചതു് അതുപോലൊരു നിഷ്കളങ്ക വഴുക്കലായിരുന്നോ? സഭാതലനിർമ്മിതിതന്നെ
ആതിഥ്യമര്യാദയുടെ നികൃഷ്ടലംഘനമല്ലേ? വിളിച്ചുവരുത്തി കബളിപ്പിക്കുന്നൊരു
കുതികാൽവെട്ടലായിരുന്നില്ലേ മായികഭാവം പൂണ്ട സഭാതലം. അടുത്തുണ്ടായിരുന്ന പാണ്ഡവരിൽ ചിലർ
വാമൂടിയും, ചിലർ വാതുറന്നും ദുരനുഭവത്തിൽ അന്ധാളിപ്പുകാണിച്ചെങ്കിൽ, നേരെ മുകളിൽ
മട്ടുപ്പാവിൽനിന്നൊരു കരളിൽ കുത്തുന്നൊരു കാഴ്ച ഞാൻ ഒറ്റനോട്ടത്തിൽ കണ്ടു. ചില്ലുമേടയിലിരുന്നു
പ്രണയിനി പാഞ്ചാലി എനിക്കുനേരെ കൂർത്ത കല്ലെറിയുന്നപോലെ പൊട്ടിപ്പൊട്ടി ചിരിക്കുന്നു.
വിവശനായി ഞാൻ വെറുംനിലത്തിരുന്നുപോയി. കൈപിടിക്കാൻ അവൾ ചാടിയിറങ്ങിവരുമെന്നു ഞാൻ
ഒരു നിമിഷം വിഭവനചെയ്തുവൊ. ഇല്ല യക്ഷിച്ചിരിക്കുശേഷം അപ്രത്യക്ഷയായി. ഒരുവിധം എഴുനേറ്റു
ഞാൻ ഇന്ദ്രപ്രസ്ഥം കൊട്ടാരത്തിൽ നിന്നു് യാത്ര ചോദിക്കാൻ അന്തപുരത്തിൽ പോയപ്പോൾ, അവൾ
മുഖം കഴുകി മിനുക്കി വാതിൽക്കൽ! ഗൂഢപരിഹാസത്തിന്റെ ധൂമകേതുക്കൾ മിന്നിപ്പായുന്ന ആ
സുന്ദരമുഖത്തേക്കുനോക്കി ഞാൻ അപ്പോൾ പുഞ്ചിരിയോടെ പറഞ്ഞു, മികച്ച ആതിഥ്യത്തിനു നന്ദി.
ആർക്കറിയാം ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയുടെ പട്ടുപുതച്ച ഈ തോളിൽ മാറാപ്പുകേറുമോ? ആ
മാറാപ്പുമായാണു് പാഞ്ചാലി വഴിനടക്കുന്നതു് ഇപ്പോൾ നിങ്ങൾ കാണുന്നതു്!”
</p>
          <p style="indent">
            <pb n="25" ed="2023-09-26"/>
          </p>
          <p style="indent">“ആസ്വദിച്ചു കൊല്ലുമോ ധൃതരാഷ്ട്രരുടെ മക്കളെ?”, കൊട്ടാരം ലേഖിക ഭീമനോടു്
ചോദിച്ചു. നിറഞ്ഞ വയറും ആളിപ്പുകയുന്ന ഹൃദയവുമായി കുരുക്ഷേത്രയിൽ കുലുങ്ങിക്കുലുങ്ങിയോടി,
ആയുഷ്ക്കാല വൈരാഗ്യത്തോടെ അർധസഹോദരരെ ഒന്നൊന്നായി പിടികൂടി നഗ്നഹസ്തങ്ങളാൽ
വകവരുത്തുകയായിരുന്നു രൗദ്രഭാവത്തിൽ അഭിരമിക്കുന്ന പാണ്ഡവൻ.
</p>
          <p style="indent">“നിങ്ങൾക്കറിഞ്ഞുകൂടാ, ഇരയും ഞാനും തമ്മിലുള്ള സരസ വാമൊഴിലീല!
മലർത്തിക്കിടത്തി നെഞ്ചിൽ ഇരുകാലുകളും കവച്ചുവച്ചു പതുക്കെ ഇരിക്കുമ്പോൾ തന്നെ, കീഴ്പ്പെട്ടു
തുടങ്ങിയ ഇരക്കുമനസ്സിലാവും, ഇതു് മാരകായുധം കൊണ്ടുള്ള തീക്കളിയല്ല. ഒന്നും രണ്ടും
കുടുംബവിശേഷങ്ങൾ ചോദിച്ചറിഞ്ഞു ഞാൻ തുടക്കത്തിലൊന്നു പരിഭവിക്കും. “ഇനിയെങ്കിലും ഞാൻ
എന്റെ ജോലിചെയ്യെട്ടെടാ” എന്നുപറഞ്ഞുകൊണ്ടവന്റെ കഴുത്തിൽ ആഞ്ഞുപിടിക്കും. ഞെട്ടലുണ്ടാവും
മുഖത്തപ്പോൾ. പരിഭ്രമത്തോടെ ആ ഉടലൊന്നു ഇളകും എന്നെ കുടഞ്ഞുമാറ്റാൻ അവൻ ശ്രമിക്കുമ്പോൾ
ഓമനമുഖം മറുകൈപ്പത്തികൊണ്ടു ഞാൻ അള്ളിപ്പിടിക്കും. “ഭീമാ അവനെ വിടൂ, മകൻ യുദ്ധത്തിൽ മരിച്ചു
ശവസംസ്കാരം ഇന്നുരാത്രി കഴിഞ്ഞിട്ടു് നീ വേണമെങ്കിൽ ധാർമ്മികമായി വധം ചെയ്യൂ”, എന്നു് കൃപാചാര്യർ
കൗരവനു വേണ്ടി കേഴുമ്പോൾ പിടി ഞാൻ വിടും. കൗരവമുഖമപ്പോൾ തുറിച്ചുനോക്കി ഉടൽകുടഞ്ഞു ചാടി
എണീക്കുമ്പോൾ കർശനമായ നോട്ടത്തോടെ ഞാൻ ഇടപെടും. വളർത്തിപ്പരിപാലിക്കുന്ന വലതുകൈ
വിരൽനഖങ്ങൾ അവന്റെ കരൾഭാഗം നോക്കി, ഒരു നരസിംഹത്തെപ്പോലെ അവതാരലക്ഷ്യം
നിർവ്വഹിക്കും. വധലീലകളിൽ സമയം പോയതറിയാതെ ചുറ്റും പകച്ചു ഞാൻ നോക്കുമ്പോൾ,
ശരിയാണല്ലോ പോർക്കളി നിർത്തി കൂലിപ്പടയാളികൾ ആയുധങ്ങളും ചുമന്നു പാളയത്തിലേക്കു് അപ്പോൾ
മടങ്ങിപ്പോവുന്നുണ്ടാവും. കുളിക്കണം ഉടൽ ശുദ്ധമല്ലെങ്കിൽ പാഞ്ചാലി എന്നെ പായക്കൂട്ടിൽ നിന്നും
ബഹിഷ്കരിക്കും വരുന്നോ ഒപ്പം നീന്താൻ?”
</p>
          <p style="indent">
            <pb n="26" ed="2023-09-27"/>
          </p>
          <p style="indent">“കൊള്ളസംഘമായി കുതിരപ്പന്തികളിലും വഴിയോര ഭക്ഷണ ശാലകളിലും
ചിത്രീകരിക്കപ്പെടുന്നുണ്ടല്ലോ. അറിയാറില്ലേ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
</p>
          <p style="indent">“ചൂതാട്ടമായിരുന്നില്ല പാണ്ഡവ പതനത്തിനു കാരണം. സദാചാര
ബോധത്തെ വേദനിപ്പിച്ച കാര്യങ്ങൾ ആയിരുന്നു. അർജ്ജുന ഭാര്യയുമായി മറ്റു നാലു പാണ്ഡവർ
പുലർത്തിയ അവിഹിത ബന്ധം ഹസ്തിനപുരി ശിക്ഷാനിയമമനുസരിച്ചു നടപടി നേരിടണമെന്നു്
ബോധ്യപ്പെട്ടപ്പോൾ, പെരുമാറ്റച്ചട്ടത്തിന്റെ കാവൽക്കാരായ ഭീഷ്മരും വിദുരരും അംഗീകരിച്ചു.
ചൂതാട്ടത്തിൽ യുധിഷ്ഠിരൻ ഒന്നിനൊന്നു മോശം മാതൃകയായിരുന്നപ്പോളും പണയ വസ്തുക്കൾ തിരിച്ചു
കൊടുത്തു ഞങ്ങൾ അവരെ യാത്രയാക്കി. പോവാനൊരുങ്ങുമ്പോഴാണു്, ശിക്ഷാനിയമത്തിലെ
ദാമ്പത്യേതര രതിബന്ധവകുപ്പു അവരെ തിരിഞ്ഞുകുത്തിയതു്. അർജുനൻ എന്തിനു ശിക്ഷിക്കപ്പെട്ടു അല്ലെ?
സഹോദരന്മാരുടെ ലൈംഗികാതിക്രമത്തിൽ നിന്നു് ഭാര്യപാഞ്ചാലിയെ രക്ഷിക്കാനാവാത്ത
ഭർത്താവിന്റെ തലവെട്ടാൻ വകുപ്പില്ലാതിരുന്നതുകൊണ്ടാണയാളുടെ കഴുത്തിനുമേൽ ഇപ്പോഴും ശിരസ്സു്.
യുദ്ധമുണ്ടായാൽ, അർജ്ജുനകഴുത്തു തനിക്കു തരണമെന്ന കർണ്ണന്റെ ആവശ്യം പരിഗണനയിലുണ്ടു്.
എന്തു അപരാധവും ഞങ്ങൾ പൊറുക്കും—ദാമ്പത്യഅവിശ്വസ്തത ഒഴികെ. കൗരവർ കൊലപ്പുള്ളികളെന്നു
പ്രചരിപ്പിക്കുന്ന പാണ്ഡവരോടു് ആത്മാർത്ഥമായി പറയട്ടെ, കൗരവർ ഓരോരുത്തരും മറ്റു
സഹോദരന്മാരുടെ ഭാര്യമാരെ അഭിസംബോധന ചെയ്യുന്നതു് ‘അമ്മ’ എന്നാണു. എന്നാൽ ഇളമുറ
മാദ്രിപുത്രൻ സഹദേവൻ വയസ്സുമൂത്ത പാഞ്ചാലിയെ അധികാരത്തോടെ നീ എന്നു് വിളിക്കുന്നതു്
കേട്ടപ്പോൾ കൗരവ ചോര തിളച്ചു. തിരക്കുണ്ടു്, യമുനയിൽ നിന്നു് നീർച്ചാലുകൾ വലിച്ചു പരിഹാരം
കാണുന്നൊരു ജലസാക്ഷരത സംരംഭത്തിലാണു് ഞങ്ങൾ. കൂടെ വരുന്നോ? അതോ, ദൂഷണകഥകൾ
തേടി നിരങ്ങാനുണ്ടോ അന്തഃപുര തിണ്ണകൾ?”
</p>
          <p style="indent">“പോർക്കളത്തിൽ പടവാളുയർത്തുമ്പോഴും യുധിഷ്ഠിരൻ, പോരാട്ടധാർമ്മികത
അശേഷം വിടാത്ത കുരുക്ഷേത്രഓർമ വല്ലതുമുണ്ടോ, വായനക്കാരുമായി പങ്കുവക്കാൻ?”, പാണ്ഡവ
വക്താവും, ഇളമുറ മാദ്രീപുത്രനുമായ നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
</p>
          <p style="indent">“ഉടലും താങ്ങി ഭീമൻ കൗരവർക്കുപിന്നാലെ ഓടിയോടി തളർന്നിരുന്നെങ്കിലും,
വീര്യം വിടാതെ, ഒരു പ്രമുഖകൌരവനെ ഓടിച്ചിട്ടു് പിടിച്ചു്, ഞെക്കിക്കൊല്ലാനുള്ള മോഹം കരളിൽ
തിളക്കുമ്പോൾ, ഇരയുടെ അരക്കെട്ടിലാരോ ഊരാകുടുക്കിട്ടു, കയർ പിന്നിലേക്കു് വലിക്കുന്നു!
വിസ്മയത്തിൽ തിരിഞ്ഞു നോക്കിയപ്പോൾ, ‘അതാ, ഒളിവിൽ പോയ സാക്ഷാൽ യുധിഷ്ഠിരൻ!’
വാളുള്ളപ്പോൾ നീ നഗ്നഹസ്തങ്ങൾ കൊണ്ടു് പ്രതിയോഗിയെ ‘അധാർമ്മികമായി’ ഞെക്കിക്കൊല്ലാമോ?”
എന്നു് ഒരു നേതൃപാടവമുള്ള ജ്യേഷ്ഠനെപ്പോലെ ശാസനയുടെ സ്വരത്തിൽ ചോദിച്ച യുധിഷ്ഠിരൻ, ബന്ദി
കൌരവനെ തട്ടിപ്പറിച്ചെടുത്തു, മലർത്തിക്കിടത്തി കഴുത്തറത്തു ചോര കലർന്ന വാൾ ചുഴറ്റി, വെല്ലുവിളിച്ചു.
</p>
          <p style="indent">“ഭീമാ ഇന്നു് കൌരവമാറു നീ എത്ര പിളർത്തി?”
</p>
          <p style="indent">“ബഹുഭർത്തൃത്വമെന്നൊരു സ്ത്രീവിരുദ്ധസംരംഭത്തിൽ ദുഷ്ടലാക്കോടെ
ഇടിച്ചുകയറി, മൂപ്പിളമആധിപത്യത്തിനായി വളഞ്ഞവഴി തേടുന്നതിനിടക്കു് യുധിഷ്ഠിരൻ,
പാഞ്ചാലരാജാവിനോടു് സ്ത്രീധനം ചോദിച്ചു എന്നു് കുടിലകൗരവർ കുതിരപ്പന്തികളിൽ
പ്രചരിപ്പിക്കുന്നല്ലോ?”, നവവധു പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഹസ്തിനപുരിയിൽ ഞങ്ങൾ കഴിയുന്നതിനിടക്കു്, കൌരവരോടു് കടം
ചോദിക്കേണ്ടിവരാവുന്ന മാനഹാനി ഒഴിവാക്കാൻ, സ്ത്രീധനമായി കിട്ടിയ ആഭരണങ്ങളിൽ ചിലതു്
വിൽക്കട്ടെ എന്നു് യുധിഷ്ഠിരൻ മറ്റുപാണ്ഡവരുടെ അനുമതിയില്ലാതെ അച്ഛനോടു് ചോദിച്ചതൊക്കെ
വാസ്തവം. ‘ഓ അതോ,’ അതു് ഞാൻ അവൾക്കു വാങ്ങിച്ചു കൊടുത്തതൊന്നുമല്ല, അംഗരാജാവു് കർണന്റെ
ദിവ്യങ്ങളായ കവചകുണ്ഡലങ്ങൾ പോലെ, അഴിച്ചു മാറ്റാനാവാത്ത രണ്ടാംചർമ്മമാണല്ലോ മകളുടെ
ആഭരണങ്ങൾ. യാഗാഗ്നിയിൽ നിന്നു് വളർച്ചയെത്തിയ ഉടലുമായി ഉയർന്നുവന്നപ്പോഴേ
ഉണ്ടായിരുന്നതാണു്”, അച്ഛൻ ലോലലോലമായി സ്ത്രീധന വിൽപ്പന കൈകാര്യം ചെയ്തു.
യാഗാഗ്നിയില്നിന്നും ഉയർന്ന ഉടൽ എന്നൊക്കെ കേട്ടപ്പോൾ തന്നെ വിരണ്ടുപോയ യുധിഷ്ടിരൻ പിന്നെ
പൊന്നിൽ ദുഷ്ടലാക്കോടെ തൊട്ടിട്ടില്ല!
</p>
          <p style="indent">
            <pb n="27" ed="2023-09-28"/>
          </p>
          <p style="indent">“ഭീമൻ എന്നെ കണ്ടാൽ ഈയിടെയായി മുറുമുറുക്കുന്നു, ഇങ്ങോട്ടു് വിളിച്ചാൽ
എതിർദിശയിൽ പോവുന്നു, ഇടഞ്ഞു സംസാരിക്കുന്നു, എന്താ കാര്യം?”, ഖാണ്ഡവ വനം തെളിയിച്ച
കുടിയേറ്റകുടുംബത്തിലെ നേതാവു് ചമയുന്ന യുധിഷ്ഠിരൻ പാഞ്ചാലിയോടു് ധാർഷ്ട്യത്തോടെ ചൊടിച്ചു.
</p>
          <p style="indent">“നേരിട്ടു് നിങ്ങൾ തന്നെ അവനോടു് ചോദിക്കൂ. എന്നോടു് കുതിര കയറുന്നതിൽ
എന്തു് കാര്യം? നവ പാണ്ഡവ ഭരണകൂടം ഇനി സസ്യാഹാരമായിരിക്കും കൊട്ടാരവിരുന്നുകളിൽ വിളമ്പുക
വളർത്തുമൃഗമാംസമല്ല, എന്നൊക്കെ നിങ്ങൾ രാജമുദ്രവെച്ചു മാംസഭോജ്യം നിർത്തുമെന്നറിയിച്ചാൽ,
വൃകോദരവയർ വ്യസനിക്കില്ലേ? ഇഷ്ടമാംസഭക്ഷണം നിങ്ങൾ തിരിച്ചുകൊണ്ടുവന്നാൽ അവന്റെ
പെരുമാറ്റത്തിലും കാണും ഇഷ്ടം”, വളർത്തു മൃഗങ്ങൾക്കു ഭക്ഷണം ഒരുക്കുകയായിരുന്നു പാഞ്ചാലി.
</p>
          <p style="indent">“ആയുഷ്കാലബ്രഹ്മചര്യത്തെ പ്രകീർത്തിക്കുന്നൊരു ‘ബഹുമതി’യല്ലേ
‘ഭീഷ്മ’പദവി? പിന്നെന്താ, ബ്രഹ്മചര്യം കഠിനമുറയിൽ ഇങ്ങനെ പരീക്ഷണത്തിനു വിധേയമാക്കുന്നതു്?”,
അരമനയിൽനിന്നും വിട്ടുമാറി മരക്കൂട്ടങ്ങൾക്കിടയിലെ ആഡംബരആശ്രമത്തിൽ, നിലത്തു വിരിച്ച
മെത്തയിൽ പെണ്ണുടലുകൾക്കിടയിൽ കിടന്ന പിതാമഹനോടു് കൊട്ടാരം ലേഖിക ചോദിച്ചു. ചെറുതിരി
പ്രകാശം.
</p>
          <p style="indent">“സമപ്രായക്കാരിയും ചിറ്റമ്മയും ആയ രാജമാതാ സത്യവതിയുടെ പ്രലോഭനം
ചെറുക്കാനായിരുന്നു ബ്രഹ്മചര്യം എന്ന ഈ ബ്രഹ്മാസ്ത്രം ഞാൻ ആദ്യം എയ്തതു്. രോഗപീഡയിൽ കഴിഞ്ഞ
യുവരാജാവു് വിചിത്രവീര്യൻ ചെങ്കോൽ നിലനിർത്താൻ, ഈ ‘ആയുധം’ ഞാൻ പ്രയോഗിച്ചിട്ടുണ്ടു്.
ഗർഭധാരണത്തിനു് മുമ്പുതന്നെ അംബികയും അംബാലികയും രാജവിധവകളായപ്പോൾ, അവരുമായി
ശാരീരികമായി ഞാൻ ബന്ധപ്പെടാനുള്ള സത്യവതിയുടെ പ്രോത്സാഹനം ചെറുത്തുകൊണ്ടായിരുന്നു
ബ്രഹ്മചര്യം വീണ്ടും തൊടുത്തതു്. വെറുമൊരു പ്രതീകമല്ല ഭീഷ്മരുടെ ആജീവനാന്ത ബ്രഹ്മചര്യം, വ്യക്തിഗത
അച്ചടക്കമാണു് എന്നു് പൊതുസമൂഹത്തെ ഞാൻ ബോധ്യപ്പെടുത്തി. മധ്യവയസ്സു കഴിഞ്ഞതോടെ,
കൈകാലുകൾക്കു സംഭവിക്കാവുന്ന തേയ്മാനം മറികടക്കുവാൻ, വിശ്വസ്തരാജകുമാരികൾ എനിക്കു്
കൈത്താങ്ങായി കൂടെ വന്നു. ഒപ്പം നടക്കാൻ അവസരം കിട്ടാത്തവർ, ആശ്രമത്തിന്നകത്തു ‘കൂട്ടായ്മ’
കാണിച്ചു. രാത്രി കിടക്കുമ്പോൾ ഞാൻ എന്നോടു് മന്ത്രിച്ചു: ഇരുവശത്തും വിവസ്ത്ര പെണ്ണുടലുകൾ രാവേറെ
കൂട്ടു് കിടന്നാൽ സാധ്യമാവുമോ എനിക്കു് പാലിക്കാൻ, ഈ കഠിനപ്രതിജ്ഞ? അതു് നിത്യവും
സംശയാതീതമായി തെളിയിക്കപ്പെടണമെങ്കിൽ, രതിപ്രലോഭനമികവുള്ള പെൺശരീരലഭ്യത
ഉറപ്പാവണം. നിങ്ങൾ കാണുന്ന ഈ രാജകുമാരികൾ എന്റെ ബ്രഹ്മചര്യം പൊള്ള എന്നുതെളിയിക്കാൻ
ആവുന്നത്ര ശ്രമിക്കും. പോരാ. അവർ എന്നെ ഉടൽ പരിചരണത്താൽ പ്രലോഭിപ്പിക്കുകയാണു്.
ബ്രഹ്മചര്യത്തിൽ നിന്നു് എന്നെ പുറത്തു ചാടിക്കാൻ ആഞ്ഞു പ്രവർത്തിക്കുകയാണു്. പരപ്രീണനയില്ലാതെ
സ്വയം ഈ കായികപരീക്ഷണത്തിൽ അവർ സജീവപങ്കാളികളാണു്. ബ്രഹ്മചര്യം
തകർക്കാനാവില്ലെന്നവരെ ഞാൻ തെളിയിക്കണം. ശരിക്കും പറഞ്ഞാൽ, ഇതൊരു വൃദ്ധന്റെ
കിടപ്പറയല്ല, രതിയും രതിനിഷേധവും ബലാബലത്തിൽ പോരടിക്കുന്ന കൗമാരകാമനയുടെ
രണഭൂമിയാണു്. പങ്കെടുക്കണമെന്നുണ്ടോ നിനക്കും?”
</p>
          <p style="indent">“അഞ്ചു വെളുത്ത ആണുങ്ങളും ഒരു കറുത്ത സ്ത്രീയും കഴുത പ്പുറത്തു!
ആരാണിതു്?”, പുതുതായി അറവുശാലയിൽ തൊഴിൽ പരിശീലകനായി ചേർന്ന ഗ്രാമീണയുവാവു്
കോപിഷ്ഠനായ തൊഴിലുടമയുടെ ചെവിവട്ടത്തിൽ പിറുപിറുത്തു.
</p>
          <p style="indent">“അഭിവന്ദ്യദുര്യോധനൻ ഒരുനേരം മുഴുവൻ ചൂതാടി നേടിയ ആറു് അടിമകളെ,
ആചാരമനുസരിച്ചു് ഹസ്തിനപുരി നഗരികാണിക്കയാണു്, അതു് കഴിഞ്ഞാൽ നാടുകടത്തി
കാട്ടിലെക്കയക്കും. തെരുവോരക്കാഴ്ച നോക്കി സമയം കളയാതെ ആ വെള്ളമുയലുകളെ തൊലിയുരിച്ചു
കഷണങ്ങളാക്കി വേഗം ഒരുക്കിവക്കു്, ദുര്യോധനന്റെ ചൂതാട്ടവിജയത്തിൽ ഭക്ഷണത്തിനു വരുന്ന
വിശിഷ്ടാതിഥികൾക്കു വിളമ്പാൻ ആവട്ടെ മൃദു മാംസസംസ്കരണം.”
</p>
          <p style="indent">“ആളിക്കത്തുന്ന ജനരോഷമൊന്നും അരമനയിൽ കഴിയുന്ന നിങ്ങൾ
അറിയുന്നില്ലേ? ലൈംഗികാക്രമണത്തിൽ പ്രതി ചേർക്കപ്പെട്ട ദുര്യോധനനെ, നിയമവാഴ്ചയുള്ള നാട്ടിലെ
ശിക്ഷാനിയമം അനുസരിച്ചു എന്തു് തുടർനടപടിക്കു് വിധേയമാക്കി എന്നാണു മനസ്സിലാക്കേണ്ടതു്?”,
കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവിനോടു് ചോദിച്ചു.
</p>
          <p style="indent">“നീതിപീഠത്തിൽ ഭരണകൂടം സമർപ്പിച്ച സത്യവാങ്മൂലം വായിച്ചില്ലേ?
ആരോപിതപ്രതിക്കു് മാരകരോഗം പിടിപെട്ടിട്ടുണ്ടോയെന്ന പ്രാഥമികപരിശോധന പൂർത്തിയാക്കി.
അരോഗദൃഢഗാത്രൻ! പ്രതിയുടെ ശരീരവളർച്ച പ്രായത്തിനു് ആനുപാതികമാണോ? അന്തർഗ്രന്ഥി
സ്രവവ്യതിയാനം അവയവവളർച്ചയെ പ്രതികൂലമായി ബാധിച്ചട്ടുണ്ടോ? ശ്രമകരമായ ആ
പരീക്ഷണദൗത്യവും കഴിഞ്ഞു. കായികക്ഷമതയെ സംശയത്തിലാക്കുന്ന ഒന്നും ഇതുവരെ കണ്ടെത്തിയില്ല.
മനസ്സുകൊണ്ടും ശരീരം കൊണ്ടും പ്രതി ഒരു പുരുഷൻ തന്നെയാണോ? ദേഹപ്രകൃതിയിൽ എന്തെങ്കിലും
പ്രകടമായ വ്യതിയാനമുണ്ടോ? പ്രതിയുടെ ശരീരത്തിൽ നടത്തുന്ന സൂക്ഷ്മ വൈദ്യപരിശോധനയും
വിജയകരമായി. അടുത്തതു്, ഒരു കൊലയാളിയെക്കുറിച്ചു തുടർ സൂചനകണ്ടെത്താൻ, ഇരയുടെ
മൃതദേഹത്തെ എങ്ങനെയാണോ പരിശോധിക്കുന്നതു്, സമാനമായ ബാഹ്യപരിശോധനകളാണു
പ്രതിയുടെ ജീവനുള്ള ശരീരത്തിലും ഞങ്ങൾ നടത്തുന്നതു്. പ്രതി കുറ്റം ചെയ്തതിന്റെ തെളിവുകൾ
ശരീരത്തിൽ തന്നെ കണ്ടെത്താനുള്ള പരിശോധന, താമസമില്ലാതെ സാധിക്കണം എന്നുള്ളതു കൊണ്ടു്,
ചൂതാട്ടസഭയിൽ നിന്നു് നേരിട്ടു് ദുര്യോധനനെ പരിശോധനാമുറിയിലേക്കു അന്വേഷകസംഘം നയിച്ചു.
പാണ്ഡവരും പാഞ്ചാലിയും ഇതൊക്കെ സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒന്നു് കൂടി: പ്രതിയുടെ
പ്രസക്തഅവയവങ്ങളിലേക്കുള്ള രക്തയോട്ടതോതറിയാനുള്ള പരിശോധന ഒരു രാത്രി മുഴുവൻ
പ്രതിയുടെ ശാരീരിക പെരുമാറ്റങ്ങൾ ഉറക്കത്തിൽ നിരീക്ഷിക്കാനും പരിശോധിക്കാനുമുള്ള, മാർഗങ്ങളും
ഞങ്ങൾ സ്വീകരിച്ചു. എന്നാൽ മാധ്യമങ്ങൾ തേടുന്നതു് ഇവയൊന്നുമല്ലെന്നു ഞങ്ങൾക്കറിയാം. പ്രതിയിൽ
കൃത്രിമഉത്തേജനമുണ്ടാക്കുന്ന മരുന്നു പ്രയോഗിക്കുക, ലൈംഗിക ചിത്രങ്ങൾ കാണിക്കുക, അശ്ലീല
കവിതകൾ വായിപ്പിക്കുക, സ്ത്രീകളെ ഉപയോഗിച്ചു പോലും പരിശോധന നടത്തുക തുടങ്ങിയ
തെറ്റിദ്ധാരണകൾ ഇതു സംബന്ധിച്ചു പ്രചരിപ്പിക്കാനുള്ള നിങ്ങളുടെ നടപടിക്കു് പിന്തുണ തരാൻ
ഞങ്ങളുടെ കയ്യിൽ ഒന്നുമില്ലല്ലോ ഈ നടപടിയിൽ. ദുര്യോധനൻ സാർഥകമായി സഹകരിച്ചു. മാത്രമല്ല
ഹസ്തിനപുരി ശരിക്കും ഒരു നിയമവാഴ്ച നിലവിലുള്ള പരിഷ്കൃതസമൂഹമെന്നു അന്വേഷണ സംഘത്തെ
അനുമോദിക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞു ദുര്യോധനൻ നൂറോളം കൗരവരാജ വധുക്കളുടെ
പിതൃഗൃഹങ്ങളിലേക്കു മാസങ്ങൾ നീണ്ടേക്കാവുന്ന സൗഹൃദസന്ദർശനത്തിനു് പോയി.” വാതിൽ
കൊട്ടിയടക്കുന്ന പോലെ കൊട്ടാരം ലേഖികക്കു് നേരെ വക്താവു് പുറം തിരിഞ്ഞു.
</p>
          <p style="indent">“ഈ ശത്രു എന്നോ കൊല്ലപ്പെട്ടതല്ലേ? ചരമശുശ്രൂഷയിലും ശവമടക്കിലും
അനുസ്മരണയോഗത്തിലും സ്മൃതിമണ്ഡപനിർമ്മിതിയിലും സജീവസാന്നിധ്യമായിരുന്ന ‘ശാന്ത’ഭീമനെ
ഓർക്കുന്നു. എന്നിട്ടിപ്പോൾ, പണിപൂർത്തിയായി വരുന്ന ദുര്യോധനപ്രതിമയെ ചാട്ടവർകൊണ്ടടിച്ചു ‘രൗദ്ര’
വൈകാരികതയോടെ ഇങ്ങനെ വിചാരണ ചെയ്യുന്നതു്?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
കുരുക്ഷേത്രയുടെ പാർശ്വഫലങ്ങൾ പാണ്ഡവർ അനുഭവിക്കുന്ന കാലം.
</p>
          <p style="indent">“ദുര്യോധനവധം പൂർണ്ണമാവും മുമ്പു് പാണ്ഡവജേതാക്കൾക്കു പോർക്കളം
വിടേണ്ടിവന്നതു നിങ്ങളും കണ്ടതല്ലേ. ഉള്ളിൽ ഉള്ള ക്ഷോഭം വേണ്ടത്ര ആവിഷ്കരിക്കാനായില്ലെന്നു ഭീമൻ
അന്നേ ഖേദിച്ചിരുന്നു. വയോജനവിഭാഗത്തിൽ വീണ ഭീമൻ ഈയിടെ വിഷാദരോഗികൂടിയായപ്പോൾ,
സ്ഥിതിമാറി.ഇപ്പോഴാണു് വധിക്കാൻ അവസരം കിട്ടുന്നതെങ്കിൽ, ജീവനെടുക്കുംമുമ്പു് ഉച്ചരിക്കാൻ ഉള്ളിൽ
കൊതിക്കുന്ന പ്രതികാരവചനങ്ങൾ അവനോടു് എണ്ണിയെണ്ണിപ്പറയൂ എന്ന ഉദ്ദേശ്യശുദ്ധിയോടെ ഈ
അപൂർണ്ണ പ്രതിമ ഞാൻ അന്തഃപുരത്തിൽ തന്നെ ഒരുക്കിക്കൊടുത്തു. കുരുക്ഷേത്ര പോരാട്ടങ്ങൾ ഭീമ
പരിപ്രേക്ഷ്യത്തിലൂടെ നിങ്ങൾക്കും നേരിൽ കാണാം, സർഗാത്മക പുനരാവിഷ്കാരം വ്യാസഭാരത
സഭാചിട്ടയിൽ മുന്നോട്ടു പോകുന്നതോടെ, രോഗവിമുക്തി ഉണ്ടാവും എന്നാണു ഇക്കാര്യങ്ങളിലൊക്കെ
താത്വികബോധ്യമുള്ള സഹദേവൻ ഉറപ്പുതരുന്നതു. ആ കാഴ്ചപ്പാടിൽവേണം നിങ്ങളും
വാർത്തയൊരുക്കാൻ!”
</p>
          <p style="indent">
            <pb n="28" ed="2023-09-29"/>
          </p>
          <p style="indent">“സ്വയംവരത്തിനും ഖാണ്ഡവകുടിയേറ്റത്തിനും ഇടക്കൊരിടവേളയിലെ
അന്തഃപുര പരിചയം കൊണ്ടു് നിങ്ങൾ നൂറോളം കൗരവരാജവധുക്കളെ കയ്യിലെടുത്തു! കൗരവപാണ്ഡവ
സംഘർഷം നിറഞ്ഞ സ്വത്തുതർക്കത്തെപറ്റി അത്ര നിഷ്കളങ്കരാണോ അവർ?”, കൊട്ടാരം ലേഖിക
പാഞ്ചാലിയോടു് ചോദിച്ചു. വനവാസക്കാലം.
</p>
          <p style="indent">“കുരുവംശസ്വത്തിൽ പാണ്ഡവർക്കു് ഓഹരി മേടിച്ചുതരാൻ, കൗരവരെ
തലയിണമന്ത്രത്തിലൂടെ നിങ്ങൾ ദയവായി പ്രേരിപ്പിക്കൂ എന്നല്ല ഞാനവരോടു് ചെവിയിൽ മന്ത്രിച്ചതു്,
മറിച്ചു, പെണ്ണുടൽ കരുതലോടെ രാഷ്ട്രീയആയുധമായി പരിപാലിച്ചാൽ എങ്ങനെ ഏകപത്നീവ്രതക്കാരായ
ഭർത്താക്കന്മാർ നിങ്ങൾക്കടിമപ്പെടും എന്നായിരുന്നു.”
</p>
          <p style="indent">“ആട്ടിപ്പുറത്താക്കിയോ?”, കൊട്ടാരം ലേഖിക ചോദിച്ചു ഭാര്യയും
കുന്തിയുമൊത്തു ഹസ്തിനപുരി കൊട്ടാരം വിട്ടിറങ്ങുകയായിരുന്നു ധൃതരാഷ്ട്രർ.
</p>
          <p style="indent">“പരിത്യാഗികളായി കാട്ടിൽ കുരുവംശപാളയം സ്ഥാപിച്ചു അന്നന്നത്തെ
അപ്പത്തിനുവേണ്ട ധാന്യം കൃഷിചെയ്തുണ്ടാക്കി ഇപ്പോഴും കൗരവർ(!) നൂറു പേരും ഭൂമിയിൽ ജീവിക്കുന്നുണ്ടു്
എന്നറിഞ്ഞപ്പോൾ എനിക്കുത്സാഹമായി. തത്സമയ യുദ്ധവാർത്തയിൽ സഞ്ജയൻവഴി ഞാൻ കേട്ടതു്,
അവരെയെല്ലാം ഭീമൻ കുരുക്ഷേത്രയിൽ ജീവൻ പോവുംവരെ ദ്രോഹിച്ചുകൊന്നു. മരിച്ചതു് പക്ഷേ, ‘മായാ
കൗരവ’രാണെന്നിപ്പോൾ വിവരം കിട്ടിയതോടെ, കൊലയാളി ഭീമൻ വിഷാദരോഗിയായി. പാണ്ഡവർക്കു്
അന്തഃപുരത്തിൽ പ്രവേശനാനുമതി നിഷേധിച്ചു പാഞ്ചാലിയിപ്പോൾ ‘ഭദ്രകാളി വേഷ’മാടുന്നു. ഒരു
നേരത്തെ ഭക്ഷണത്തിനായി ഞങ്ങൾ പൊരിവെയിലത്തു വരിനിൽക്കണം, കാട്ടിലേക്കു് അങ്ങനെ
പടിയിറങ്ങാൻ പ്രേരണയായി. ഭൗതികനേട്ടങ്ങളിൽ കുടുങ്ങിയ പാണ്ഡവർ എവിടെ, അതീതലോകത്തെ
കുറിച്ചു് ഇപ്പോഴേ വിഭാവന ചെയ്യുന്ന കൗരവരെവിടെ!”
</p>
          <p style="indent">“യുധിഷ്ഠിരന്റെ പട്ടാഭിഷേക ദിവസം താങ്കൾ, നാലു പ്രാവശ്യം തിരുവസ്ത്രം മാറി
ഇന്ദ്രപ്രസ്ഥത്തിലെ രാജസഭയിൽ പാഞ്ചാലിയുടെ മുമ്പിൽ ‘പ്രദർശനവസ്തു’ ആയി എന്നല്ലേ ചേദിരാജാവു്
ശിശുപാലൻ മുനവച്ചു പറഞ്ഞതു്? എങ്ങനെ പ്രതികരിക്കുന്നു?”, ഒരു ഗോപികയുടെ
ആകർഷകസ്വരത്തിൽ കൊട്ടാരം ലേഖിക ദ്വാരക നാടുവാഴിയോടു് ചോദിച്ചു.
</p>
          <p style="indent">“ആജീവനാന്ത ശത്രു മാത്രമേ നിങ്ങളെ അസഹിഷ്ണുതയോടെ കാഴ്ചപരിധിയിൽ
നിലനിർത്തി സൂക്ഷിച്ചുനോക്കിയും കേട്ടും പ്രതിലോമ നിരീക്ഷണങ്ങൾ പുറത്തു വിടൂ. എന്നാൽ ജന്മാന്തര
സുഹൃത്തു? അവൻ നിങ്ങളെ നിങ്ങളുടെ പാട്ടിനു തുറന്നു വിടും. എന്റെ രക്തബന്ധുവും
അകാരണശത്രുവുമായ ശിശുപാലൻ നമ്മുടെ പ്രതീക്ഷക്കപുറം അന്നു് പ്രവർത്തിച്ചപ്പോൾ, ന്യായമായും
കിട്ടേണ്ട മുഴുവൻ വേതനവും വിശ്വപ്രകൃതി വരമ്പത്തു തന്നെ കൊടുത്തതും നിങ്ങൾ അന്നു കണ്ടതല്ലേ!”
</p>
          <p style="indent">“നവവധു ഉൾപ്പെടെ നിങ്ങൾ ആകെ ആറുപേരല്ലേ ഖാണ്ഡവ പ്രസ്ഥത്തിൽ
ആദ്യകാലകുടിയേറ്റക്കാരായി ഉണ്ടായിരുന്നുള്ളു? ‘അഞ്ചു വീടു് ഒരു വീടു് സൂചി കുത്താൻ ഇടം’ എന്നിങ്ങനെ
പടി പടിയായി ഭൗതിക അഭിലാഷങ്ങൾ പരിമിതപ്പെടുത്താൻ പരിശീലിച്ച നിങ്ങൾ, എങ്ങനെ മൊത്തം
ഖാണ്ഡവവനം എന്ന അതിലോല ആവാസവ്യവസ്ഥയെ വളഞ്ഞു തീയിട്ടു കത്തിക്കാൻ ധൈര്യപ്പെട്ടു?”,
കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. യുദ്ധാനന്തര പാണ്ഡവ ഭരണകാലം.
</p>
          <p style="indent">“ദീർഘദൃഷ്ടിയോടെ വേണ്ടേ ദേവസന്തതികൾ മേൽത്തരം
തീരുമാനമെടുക്കാൻ? ഖാണ്ഡവവനം പരിപാലിച്ചു ആറുപേർ കിളച്ചും കന്നുപൂട്ടിയും മരണംവരെ
കഴിയണോ? അതോ വനമേഖല മൊത്തം വെട്ടിതെളിയിച്ചു യമുനയുടെ തീരത്തു അത്യാധുനിക മോഹന
നഗരി പണിയാണോ? മറക്കരുതേ, ഞങ്ങൾ ഓരോ കല്ലും ഈ കൈകൾ കൊണ്ടു് വെട്ടി, പണിത
ഇന്ദ്രപ്രസ്ഥം, കൗരവദുർഭരണത്തിൽ പാടെ തകർന്നെങ്കിലും, ഇനിയുള്ള കാലത്തു എന്തുവിലകൊടുത്തും
പുനർനിർമ്മിക്കും. ഞങ്ങളുടെ ജീവിതകാലത്തു മാത്രം തിളങ്ങുന്നൊരു ഐതിഹ്യനഗരിയല്ല, ഇന്ദ്രപ്രസ്ഥം!
വരാനിരിക്കുന്ന യുഗത്തിലും ദേശവിദേശ പടയോട്ടങ്ങൾക്കും അധികാരവഴികൾക്കും ആഗോള ശ്രദ്ധക്കും
ഇന്ദ്രപ്രസ്ഥം ഭൂമികയാവും”, ഭാവിയിലേക്കു് കണ്ണെറിഞ്ഞു അർജുനൻ ശബ്ദം താഴ്ത്തി.
</p>
          <p style="indent">
            <pb n="29" ed="2023-09-30"/>
          </p>
          <p style="indent">“ഇന്നും ഞാൻ ആ ‘ഓമനമുഖം’ ഓർക്കുന്നു, നവവധുവായിരിക്കെ,
പാണ്ഡവർക്കൊപ്പം വന്ന പാഞ്ചാലിയെ ഹസ്തിനപുരിയിൽ വരവേൽക്കാൻ, ആരാധകനെപോലെ
ദുര്യോധനൻ കൊട്ടാര മൈതാനത്തൊരുക്കിയ അത്താഴവിരുന്നിൽ എന്തൊരു വിനയവും പ്രസന്നതയും
ആയിരുന്നു യുധിഷ്ഠിരനോടവൾ ചേർന്നിരിക്കുമ്പോൾ കാണിച്ചിരുന്നതു്. ഖാണ്ഡവപ്രസ്ഥത്തിലേക്കു
കുടിയേറ്റക്കാരായി പോവേണ്ടിവന്നതുകൊണ്ടു രാപ്പകൽ ദേഹാധ്വാനം വന്നതാണോ
പിൽക്കാലത്തവളുടെ പരുക്കൻ മനോഭാവത്തിനു് കാരണം?”, വനവാസക്കാലത്തു പാണ്ഡവരോടും,
പ്രത്യേകിച്ചു് യുധിഷ്ഠിരനോടും, ഒരുമറയും ഇല്ലാതെ ഇടഞ്ഞുപെരുമാറുന്നൊരു പതിവു്
അഭിമുഖവിഷയമായപ്പോൾ, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഈ കാണുന്ന ‘ഇടഞ്ഞുപെരുമാറുന്ന’വളെ കാണാൻ സൈന്ധവ റാണി
ദുശ്ശളയുടെ ഭർത്താവും നാടുവാഴിയുമായ ജയദ്രഥൻ ഇവിടെ പാത്തും പതുങ്ങിയും അതിക്രമിച്ചു വരുമ്പോൾ
എന്തായിരുന്നു പാഞ്ചാലിയുടെ ഉടുത്തൊരുങ്ങലും ആതിഥ്യമര്യാദയും. ഞങ്ങൾ അഞ്ചുപേരും നായാടാൻ
പോയ ദിവസമാണു് അവളുടെ കള്ളി വെളിച്ചത്തായതു്. അവർ വിനോദയാത്രക്കെന്നും പറഞ്ഞു
നാടുവിടാൻ ശ്രമിക്കുമ്പോൾ സംശയം തോന്നിയ അയൽക്കാരൻ പരിത്യാഗി, ഞങ്ങളെ ഉടൻ വിവരം
അറിയിക്കാനുള്ള ജാഗ്രത കാട്ടി. ഓടിവന്നപ്പോൾ ജയദ്രഥരഥം അതാ മുന്നോട്ടു പോവുന്നു.
പിന്തുടർന്നുണ്ടായ സംഘടിത പാണ്ഡവശ്രമത്തിൽ ജയദ്രഥനെ കീഴ്പ്പെടുത്തി അവന്റെ ഉടലിൽ
പ്രതികാരം ചെയ്യുമ്പോൾ, “വിട്ടയക്കൂ അവനെ, അവന്റെ ഭാര്യ ദുശ്ശള വനിതാവകാശസമിതിയുടെ
അധ്യക്ഷ, നിങ്ങൾക്കെതിരെ ദുര്യോധനനെ സ്വാധീനിക്കാൻ അവൾ മതി” എന്നു്
നിരുത്സാഹപ്പെടുത്തുന്നതു ഞങ്ങളെ പ്രകോപിതരാക്കി. വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയേണ്ട ഭാര്യ,
ആറാമതൊരു പുരുഷനെ പ്രലോഭിപ്പിക്കുന്ന ഭീഷണ യാഥാർഥ്യം നിസ്സംഗതയോടെ
കണ്ടുനിൽക്കാനാവില്ലെന്നുറപ്പിച്ച ഞങ്ങൾ ജയദ്രഥനെ തലമൊട്ടയടിച്ചു പുള്ളികുത്തി കെട്ടിയിട്ടു്
പാഞ്ചാലിയുടെ മുമ്പിൽ നിർത്തി ചോദ്യം ചെയ്തു, പിന്നെയും അപമാനിച്ചു. മാസങ്ങൾ വേണ്ടിവന്നു
അക്കാര്യത്തിൽ ഞങ്ങളോടു് പാഞ്ചാലിയുടെ അമർഷവും ക്ഷോഭവും മാറാൻ. അവളെപ്പറ്റി ഒന്നേ
പറയാനാവൂ ഇന്നു് നിങ്ങളെ ഊഷ്മളമായി കാണുന്നവൾ നാളെ നിങ്ങളെ കണ്ടാൽ കണ്ടു എന്നു് നടിക്കില്ല.
നമ്മെ പോലെ ‘അമ്മ പ്രസവിച്ചു വളർത്താത്തതിന്റെ കുഴപ്പം. യാഗാഗ്നിയിൽനിന്നും വളർച്ചപ്രാപിച്ച
പെണ്ണുടലുമായി ഉയർന്നുവന്നവൾ എന്ന ഐതിഹ്യ പ്രതിച്ഛായയ്ക്കൊത്ത യക്ഷി!’”
</p>
          <p style="indent">“എവിടെ അർജ്ജുനൻ? സൂര്യപുത്രനെ ചതിച്ചുകൊന്നതിൽ ധർമ്മിഷ്ഠനായ
നിങ്ങൾക്കിപ്പോൾ നൊമ്പരമുണ്ടോ?”, കുന്തിയുടെ കന്യാപുത്രനെന്നു അംഗീകരിക്കപ്പെടുകയും,
കുരുക്ഷേത്രയിൽ കൗരവ സർവ്വസൈന്യാധിപനുമായിരുന്ന കർണ്ണന്റെ മകളുടെ
വിവാഹസൽക്കാരത്തിൽ പങ്കെടുത്തു, തിരിച്ചുപോവാൻ ആനപ്പുറത്തുകയറാൻ ഒരുങ്ങുന്ന
മഹാരാജാവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര പാണ്ഡവ ഭരണകാലം.
</p>
          <p style="indent">“കാറുമൂടിയ കുരുക്ഷേത്രസന്ധ്യയിൽ പ്രിയഅർജ്ജുനനും പ്രതിയോഗി
കർണ്ണനും നേർക്കുനേർ അമ്പെയ്യാൻ ഒരുങ്ങി പോർക്കളത്തിൽ പരസ്പരം നേരിട്ടു എന്നതു് നേരു തന്നെ.
ദുരൂഹ സാഹചര്യത്തിൽ ചളിയിൽ താണ രഥചക്രങ്ങൾ ഉയർത്താൻ കർണ്ണതേരാളി ശല്യൻ
വിസമ്മതിച്ചതും കൗതുകകരമായി കണ്ട കാര്യം. നിവൃത്തിയില്ലാതെ സ്വയം മണ്ണിലിറങ്ങിനിന്നു് രഥചക്രം
ഉയർത്താൻ പാടുപെടുന്ന കർണ്ണനെ അനുകമ്പയോടെ ഞങ്ങൾ നോക്കുമ്പോൾ ആയിരുന്നില്ലേ, മാനം
വിണ്ടുകീറിയ ഇടിമിന്നലിൽ ആ ധീരസൈ നികമേധാവി തൽക്ഷണം മരണമടഞ്ഞതു്? അതു് കണ്ടു
മനമിടിഞ്ഞ ഞാൻ നോക്കുമ്പോൾ തലകുനിച്ചു ഭവ്യതയോടെ അഭിവാദ്യം ചെയ്തു ആവനാഴിയിലേക്കു
അർജ്ജുനൻ, പാഴായ അമ്പു തിരിച്ചിടുന്നു. വേദനാകരമായി തോന്നി കർണ്ണ ജീവിതത്തിന്റെ ദുരന്തം.
ജന്മരഹസ്യം ചരമശുശ്രൂഷയിൽ കുന്തിമുഖത്തുനിന്നറിഞ്ഞപ്പോൾ പരേതാത്മാവിനു സ്വർഗ്ഗരാജ്യം
അനുവദിച്ചുകിട്ടാൻ അഞ്ചു പാണ്ഡവരും ശ്രാദ്ധം ചെയ്തതും സ്മരണീയമായ വസ്തുത. അതുകൊണ്ടു തന്നെ
അവന്റെ കൊച്ചുമകളുടെ വിവാഹം കൗന്തേയർ ഏറ്റെടുത്തു. മാത്രമല്ല അവൾക്കു കൊട്ടാരത്തിൽ
പാഞ്ചാലിയുടെ കേശപരിലാളനത്തിന്റെ പ്രത്യേക ശുശ്രൂഷക എന്ന ജോലിയും സമ്മാനമായി നൽകി.
അതാണു് പാണ്ഡവ മാതൃക. സത്യാവസ്ഥ അതായിരിക്കെ, കഥയറിയാതെ നിങ്ങൾ
അർജ്ജുനസ്വഭാവഹത്യക്കു ഇനി കൂട്ടുനിന്നാൽ, നിന്റെ അഴകളവുകളിൽനിന്നും ഒരുപക്ഷേ, തെറിക്കുക
ആ തലയായിരിക്കും.”
</p>
        </div>
        <!--end of "section 9.0/.9"-->
      </div>
      <!--end of "chapter 9/0"-->
      <!--END OF CHAPTER 9/0-->
      <div prev="9" next="11" type="chapter" n="10" xml:id="chp10">
        <head type="chaphead">ഭാഗം പതിനാറു്</head>
        <div type="lsection">
          <p style="noindent">“രണ്ടു അമ്മമാരുടെയും രഹസ്യകാമുകന്മാരെ കണ്ടും മിണ്ടിയ ഓർമ
‘ഹസ്തിനപുരി പത്രിക’യുമായി പങ്കുവെക്കാമോ?”
</p>
          <p style="noindent">“കുരുവംശത്തിലെ ദാമ്പത്യേതര സന്തതികൾ” എന്ന പ്രത്യേക
പതിപ്പിനായി യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="noindent">“എന്റെ അംഗീകൃത ബീജദാതാവു് കാലനെ കാണുകയോ, ഇനി കാണാൻ
ആഗ്രഹിക്കയോ ചെയ്യുന്നില്ലെങ്കിലും, മറ്റു മാതൃകമിതാക്കൾ വരുമെന്നറിഞ്ഞാൽ വീടാകെ
വസന്തകാലമാവും. കിടപ്പു രോഗി പാണ്ഡുവിനെ തൂക്കി ഞങ്ങൾ ചാച്ചുകെട്ടിയിൽ കിടത്തി കിടപ്പറകഴുകി
ശുദ്ധി ചെയ്തു, ചെമ്പകപ്പൂക്കൾ എറിഞ്ഞലങ്കരിക്കും. വായു ഇന്ദ്രൻ അശ്വനിദേവതകൾ ഇവരൊക്കെ
പതിവായി വരുമ്പോഴും പോവുമ്പോഴും, മിണ്ടിപ്പറയാൻ കൂടെ ഞാനുണ്ടാവുമെങ്കിലും, അണിഞ്ഞൊരുങ്ങിയ
പെണ്ണുങ്ങൾക്കൊപ്പം അവർ കിടപ്പറയിൽ പ്രവേശിച്ചാൽ, പുറത്തു ആശ്രമപ്പടിയിൽ ജാഗ്രതയോടെ
ഞാൻ കാവൽ നിൽക്കണമെന്നു കുന്തി ആജ്ഞാപിക്കും. പ്രണയപർവ്വം കഴിഞ്ഞു വിഷ്ടാതിഥികൾ വീടു്
വിട്ടിറങ്ങുമ്പോൾ കാമുകർ പതിവായി ചോദിക്കുന്ന കുസൃതിചോദ്യമുണ്ടു്, “പോരുന്നോ കൂടെ, നിന്റെ
അച്ഛനായ കാലന്റെ വീട്ടിലേക്കു?””
</p>
          <p style="noindent">“നൂറോളം വിവാഹിതകൗരവർ കൊട്ടാരസമുച്ചയത്തിൽ ദശാബ്ദങ്ങളായി
കൂട്ടം ചേർന്നു് ജീവിതം ആസ്വദിക്കുമ്പോഴും, അവർക്കിടയിൽ വ്യാപകമായോ ഒറ്റപ്പെട്ടതോ ആയ
പ്രകൃതിവിരുദ്ധരതിയെ കുറിച്ചൊരു ഊഹവും വാർത്തയും പൊലിപ്പിക്കാത്ത നിങ്ങൾ, എന്തുകൊണ്ടു്
ബഹുഭർതൃത്വത്തിലേക്കു സാധാരണ കുടുംബ സാഹചര്യങ്ങളാൽ ഇരചേർക്കപ്പെട്ട എന്റെ ദാമ്പത്യത്തിലെ
ലൈംഗികരഹസ്യങ്ങൾ ചൂഴ്‌ന്നെടുക്കാൻ, ഹസ്തിനപുരിയിൽ നിന്നു് കല്ലും മുള്ളും ചവിട്ടി ഇവിടെ വനവാസ
ഇടത്തിലേക്കു് വരുന്നു എന്നതെനിക്കു് ദുരൂഹമായി തോന്നുന്നു. അനുബന്ധ പാണ്ഡവർ ഭർത്താക്കൾ
അല്ല എന്നു് സങ്കല്പികമായി കരുതിയാലും, അവരാരെങ്കിലുമായി ഞാൻ വിവാഹബാഹ്യ ലൈംഗികതയ്ക്കു്
ഉന്മേഷം കാണിക്കുമോ എന്നാണു് നിങ്ങളുടെ രോഗാതുര ചോദ്യമെങ്കിൽ, ഉത്തരം പറയാനുള്ള മനോനില
എനിക്കില്ല. കാരണം, കൂടെ കിടന്നു രാപ്പനിയറിഞ്ഞവരെ ആരാണു് സങ്കൽപ്പരതിയിൽ
ഇഷ്ടപങ്കാളിയാക്കുക?”
</p>
          <p style="noindent">“പാഞ്ചാലയിൽ ആയുധമത്സരം ജയിച്ചു, സ്വയംവരം ചെയ്ത വധു, പിന്നീടു്
നിങ്ങളുടെ അനുമതിയില്ലാതെ, മറ്റു പാണ്ഡവർക്കൊപ്പം ബഹുഭർത്തൃത്വം ആസ്വദിച്ചപ്പോൾ,
തകർന്നുപോയോ പാർത്ഥന്റെ സ്വാർത്ഥഹൃദയം?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു.
ഹസ്തിനപുരിയിൽ ദുര്യോധനന്റെ ഔദാര്യത്തിൽ പാണ്ഡവർ നവവധുവുമൊത്തു അതിഥി മന്ദിരത്തിൽ
കഴിയുന്ന ഇടവേള.
</p>
          <p style="noindent">“വിസ്തൃതമായ ഫലവൃക്ഷ തോട്ടത്തിനു നടുവിൽ കുരുവംശത്തിന്റെ ഈ
മനോഹര മന്ദിരം, പിന്നീടു് അതിഥി മന്ദിരമായപ്പോൾ മുതൽ, ഞങ്ങൾക്കു പരിചയമുണ്ടു്. ഇതു്
ഇഷ്ടദാനമായി കിട്ടിയാൽ കൊട്ടാരസമുച്ചയത്തിൽ വേറെ വസതി കൗരവർ കണ്ടെത്തേണ്ടെന്നു്
പാഞ്ചാലി നിർദേശിച്ചപ്പോൾ, ദുര്യോധനൻ ആരോടും ചോദിക്കാതെ അനുകൂലമറുപടി പറഞ്ഞതിന്റെ
രഹസ്യം ഇപ്പോൾ പിടികിട്ടി. ബഹുഭർതൃത്വ കൂട്ടായ്മയിൽ അവനെ, പ്രത്യുപകാരമായി പാഞ്ചാലി, പ്രത്യേക
അവകാശമുള്ള അംഗമാക്കണം. അതിനു പാഞ്ചാലിയും അനുകൂല മുഖഭാവത്തോടെ പ്രതികരിച്ചു
എന്നാണു് തോഴി, വിവരം തന്നതു്!, കൂടുതൽ എന്നെക്കൊണ്ടു് പറയിച്ചാൽ പൊട്ടിത്തകരുക ഒരു
ഹൃദയമാവില്ല!”
</p>
          <p style="noindent">“കാഴ്ചവസ്തുവായിരുന്ന കൺകെട്ടു്, കാട്ടിലെത്തിയിട്ടും ഗാന്ധാരി അഴിച്ചിട്ടില്ല,
ഉറച്ച കാൽവയ്പ്പുകളോടെ ഒരു കൈ അന്ധധൃതരാഷ്ട്രരെ മുറുകെ പിടിക്കുമ്പോൾ, മറുകൈ നിങ്ങളെ! മതി
അരമന ആഡംബരജീവിതം, ഇനിയുള്ള കാലം വനവാസമെന്ന തീരുമാനത്തിൽ, അന്തിമപദയാത്ര
ചെയ്തവശയായിട്ടും, കൈപിടിക്കാനൊരു ആൺതുണ വന്നില്ലേ, ആകാശങ്ങളിൽ ജീവിക്കുന്ന ആ പഴയ
ലൈംഗിക പങ്കാളികൾ?” കാലൻ മുതൽ അശ്വിനിദേവതകൾ വരെ, വ്യത്യസ്ത പാണ്ഡവ പിതൃക്കളെ
ഓർത്തു കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. വിവേകവചനത്തിന്റെ ആൾരൂപമായ വിദുരർ മൗനം
പാലിച്ചു എങ്കിലും, സംഭാഷണം ശ്രദ്ധിച്ചു.
</p>
          <p style="noindent">“പടിയിറങ്ങും മുമ്പു് സൂര്യൻ ധർമ്മദേവൻ വായു ഇന്ദ്രൻ തുടങ്ങി പ്രിയ
ദേവതകൾ അൽപ്പനേരം പ്രത്യക്ഷം തന്നു. കായികക്ഷമതയില്ലാത്ത പാണ്ഡു നിസ്സഹായനായി
കേണപേക്ഷിച്ചപ്പോൾ പരപുരുഷനിൽനിന്നും ബീജസംഭരണം വഴി മാത്രമേ മാതൃത്വം എന്ന
പെണ്ണവകാശം സ്ഥാപിച്ചുകിട്ടു എന്നുഞാൻ അക്കാലത്തറിഞ്ഞു. പ്രലോഭനമന്ത്രങ്ങൾ മാദ്രിയുടെ
അറിവോടെ ഉച്ചരിച്ചപ്പോൾ, ഓരോ ദേവതയും അടിവസ്ത്രങ്ങൾ ഇല്ലാതെ കാര്യമാത്രപ്രസക്തമായി വന്നു
ഉടനടി ശരീരബന്ധത്തിനു വഴിപ്പെട്ടു, അതു വരെ അനുഭവിക്കാത്ത രതിമൂർച്ഛ, ആസ്വദിച്ചശേഷം
ബീജധാനികൾക്കു കൃതജ്ഞത പ്രകടിപ്പിച്ചു പിരിഞ്ഞുപോയതാണു്. ഇപ്പോൾ എനിക്കു് വീണ്ടും പ്രത്യക്ഷം
തന്നപ്പോൾ അവർ തിരുവസ്ത്രധാരികൾ. മാതൃത്വത്തിനുവേണ്ടി നീ യുവത്വത്തിൽ ഞങ്ങളെ പ്രലോഭിപ്പിച്ചു,
സന്തതികൾക്കായി നിന്നിൽ ഞങ്ങൾ പ്രസാദിച്ചു. അതിലപ്പുറം എന്തു് ആൾതുണയാണു് നിന്റെ മർത്യ
ജീവിതത്തിൽ ഇപ്പോൾ പ്രതീക്ഷിക്കുന്നതു് എന്നു് ചോദിച്ചവർ വഴിമാറി പോയി.”
</p>
          <p style="noindent">
            <pb n="2" ed="2023-10-02"/>
          </p>
          <p style="indent">“കുരുക്ഷേത്രയുദ്ധം ജയിച്ചെന്ന അവകാശവാദവുമായി അന്ധരാജാവിൽനിന്നും
ചെങ്കോൽ പിടിച്ചുവാങ്ങി മുപ്പത്തിആറു് വർഷം ഹസ്തിനപുരി നിങ്ങൾ തികച്ചു ഭരിച്ചു എന്നു് ഔദ്യോഗിക
രേഖകളിൽ കാണുന്നു. രാഷ്ട്രമീമാംസയിലും ദ്രൗപദീ ദാമ്പത്യത്തിലും വിരുദ്ധ നിലപാടുകളുള്ള നാലു
അധികാരമോഹികൾ സഹോദരന്മാരായി ഉണ്ടായിട്ടും, ഒളിഞ്ഞും തെളിഞ്ഞും, സിംഹാസനത്തിനുവേണ്ടി
അരമനയിൽ വിമതശല്യം ഉണ്ടാക്കിയില്ല എന്നോ? അതോ, യുധിഷ്ഠിരൻ മുളയിലേ എല്ലാം നുള്ളി
‘അമർച്ച’ ചെയ്തു എന്നോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“അഞ്ചുപേരുടെ വ്യക്തിഗത ലൈംഗിക രഹസ്യങ്ങൾ ദശാബ്ദങ്ങളായി
സംഭരിച്ച പാഞ്ചാലിയുടെ മുമ്പിൽ അവസരം കിട്ടുമ്പോളെല്ലാം അടിയറവിൽ മുട്ടുകുത്തി ശീലിച്ച ഞങ്ങൾ
പക്ഷേ, അവളുടെ സമഗ്രാധിപത്യ പ്രവണതക്കെതിരെ രഹസ്യ ചെറുത്തുനിൽപ്പിനു് ‘ഐക്യമുന്നണി’
ആയി പ്രവർത്തിച്ചിരുന്നു എന്നുനിങ്ങൾക്കറിയാമോ?, എന്നിട്ടും ഇത്രകാലവും അവളുടെ
ബഹുഭർത്തൃത്വവുമായി സഹകരിച്ചു എങ്കിൽ, പരിശുദ്ധ പാഞ്ചാലിക്കു് പറയണ്ടേ നിങ്ങൾ ആദ്യം നന്ദി?”
</p>
          <p style="indent">“അവൾ കരുതലോടെ നിങ്ങൾക്കുവേണ്ടി ചെയ്ത ഒരു കാര്യം
പെട്ടെന്നൊർക്കാമൊ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
</p>
          <p style="indent">“പരീക്ഷിത്തിനു് ചെങ്കോൽ കൈമാറി, ഇനി പടിയിറങ്ങാമെന്ന
തിരിച്ചറിവിലെക്കെന്നെ അവൾ നയിച്ച കാര്യം: കുരുവംശ വയോജനങ്ങൾ വനവാസത്തിനു
പോവേണ്ടവരല്ല എന്ന സംവാദത്തിൽ പങ്കെടുത്തു അന്തഃപുരത്തിലേക്കു നടക്കുമ്പോൾ, ഉദ്യാനത്തിന്റെ
അറ്റത്തൊരു പന്തലിൽ, നിലയിൽ വിറകുകെട്ടു ആട്ടിയായി സൂക്ഷിച്ചിരിക്കുന്നതു് കണ്ടു. പുകയുംചൂടും
എത്താത്ത ദൂരത്താണു് ഊട്ടുപുര, “ഇതെന്താ വിറകൊക്കെ പതിവില്ലാതെ ഇവിടെ”? എന്നു് ഞാനവൾക്കു
നേരെ വിരൽചൂണ്ടിയപ്പോൾ, “മഴക്കാലമല്ലേ വരുന്നതു്, പെട്ടെന്നു് നിങ്ങളിൽ ഒരാൾ കുഴഞ്ഞുവീണു കാലം
ചെന്നാൽ, പുക ഉയരാതെ ശവദാഹം നടക്കാൻ വെയിലത്തുണക്കിയ വിറകിരിക്കട്ടെ എന്നുകരുതി”,
അവൾ അകത്തേക്കു് കയറി. ആ നിമിഷം ഞാൻ തീരുമാനിച്ചു, ഇനിയൊരു ദിവസമെങ്കിൽ ഒരു ദിവസം
വൈകാതെ ഈ മരണക്കെണിയിൽനിന്നും രക്ഷപ്പെടണം!”
</p>
          <p style="indent">
            <pb n="3" ed="2023-10-03"/>
          </p>
          <p style="indent">“പാഞ്ചാലി ഞങ്ങൾക്കനുവദിച്ച പഴയ അഭിമുഖങ്ങളുടെ
പനയോലക്കെട്ടെടുത്തു പൊടിതട്ടി വീണ്ടും വായിച്ചു. ഭർത്താക്കന്മാർ കൊള്ളാം എന്ന ധ്വനിയുണ്ടു്.
എന്നാൽ ചൂതുകളിയിൽ തോറ്റു കാട്ടിൽ കൗരവഅടിമകളായ ശേഷം തന്ന അഭിമുഖങ്ങളിൽ പതഞ്ഞു
പൊങ്ങുന്നതോ ഭർത്തൃനിന്ദ, അതെന്താ അങ്ങനെ?”, യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
വനവാസക്കാലം.
</p>
          <p style="indent">“കുടിയേറ്റക്കാലത്തു ഞങ്ങൾ ചെയ്ത രാജസൂയ യാഗത്തിൽ,
ചക്രവർത്തിനിപദവിയെ കുറിച്ചു് പാഞ്ചാലിക്കു് പ്രത്യാശ നൽകുന്ന ഉദയസൂര്യനായിരുന്ന ഞാൻ. ഇന്നു്,
കൗരവഅടിമയെന്ന നിലയിൽ, വരുംകാലത്തെക്കുറിച്ചു ഭീതിനൽകുന്ന ധൂമകേതു!”
</p>
          <p style="indent">
            <pb n="4" ed="2023-10-04"/>
          </p>
          <p style="indent">“ഒരു ദുരൂഹമരണം പോലും ജനശ്രദ്ധ നേടിയ മഹാനഗരത്തിൽ, അഞ്ചു
മരണങ്ങളും ഒരു തിരോധാനവും ഭരണകൂടശ്രദ്ധയിൽ ഞാൻ പെടുത്തിയിട്ടും, അനങ്ങുന്നില്ലല്ലോ ആരും?”,
കൊട്ടാരം ലേഖിക പുതിയ ഹസ്തിനപുരി രാജാവു് പരീക്ഷിത്തിന്റെ അരമന സർവ്വാധികാരിയോടു് ചോദിച്ചു,
“പ്രതിഷേധജ്വാലയുമായി കോട്ട വാതിലിൽ സംഘടിച്ചുവന്നു തട്ടണോ പൊതുസമൂഹം?”
</p>
          <p style="indent">“സമാനരീതിയിൽ അഞ്ചുപേർ ഒന്നൊന്നായി കുഴഞ്ഞു വീണു മരിച്ചു എന്ന
നിങ്ങളുടെ കണ്ടെത്തലിൽ തുടർഅന്വേഷണത്തിനു് രാജാവു് ഇന്നലെ രാത്രി തന്നെ ഉത്തരവിട്ടു.
പരേതരുടെ ഭൗതികാവശിഷ്ടങ്ങൾ മലഞ്ചെരുവിൽനിന്നും നിന്നു് ഹസ്തിനപുരിയിലേക്കു് കഴുതപ്പുറത്തു
കൊണ്ടുവരേണ്ട പ്രായോഗിക അസൗകര്യം കണക്കിലെടുത്തു, രണ്ടു ജഡവിദഗ്ദർ നാളെ രാവിലെ
യാത്രതിരിക്കും. മറവു ചെയ്ത ഇടം കാണിച്ചുകൊടുക്കാനും മണ്ണു് മാന്തി പുറത്തെടുക്കാനും, വഴി നയിക്കാനും
നിങ്ങൾ, കൊട്ടാരം ലേഖിക, തന്നെ യോഗ്യ എന്നു് രാജാവിനു് ബോധ്യമുണ്ടു്. അഞ്ചുപേരെയും വിടാതെ
പിന്തുടർന്നു് അഭിമുഖം ചെയ്യുകയും, മരണമെത്തുന്ന നേരത്തു അരികിലുണ്ടാവുകയും ചെയ്ത അതേ നിങ്ങൾ!
ആറാമത്തെയാളുടെ തിരോധാനവും അന്വേഷണത്തിനു് വിധേയമാകും. ഓരോരുത്തരും
കുഴഞ്ഞുവീഴുമ്പോൾ, തിരിഞ്ഞു നോക്കാതെ കാൽ മുന്നോട്ടുവച്ചയാൾ എന്ന നിങ്ങളുടെ വാർത്ത
അതർഹിക്കുന്ന കാഴ്ചപ്പാടിലൂടെ വിദഗ്ധസംഘം പരിഗണിക്കും. അരമനവാർത്ത അതിശയോക്തിയിൽ
അവതരിപ്പിക്കുന്ന കൊട്ടാരം ലേഖിക, ഉടൻ വിദഗ്ധസംഘത്തിനു മുമ്പിലെത്തി പൂർണ്ണസഹകരണം
കൊടുക്കാനും രാജകൽപ്പന ആവശ്യപ്പെടുന്നു. അനുസരിക്കുക—വഴിയിൽ നിങ്ങൾ ‘കുഴഞ്ഞു
വീഴാ’തിരിക്കാൻ. പടിയിറങ്ങിപ്പോയവർ ഭാവിജീവിതം മാത്രമല്ല അവരുടെ മരണവും ശവസംസ്കാരവും
പ്രകൃതിക്കു വിട്ടുകൊടുക്കുക എന്നതാണിവിടെ സത്യവതിയുടെ കാലം മുതൽ ചിട്ട, നിങ്ങൾ
ഇടപെട്ടതുകൊണ്ടു് അവസാനം വരെ നിങ്ങൾ വിദഗ്ധർക്കു് സേവനദാതാവായിരിക്കട്ടെ.”
</p>
          <p style="indent">“പെണ്ണുടൽ കാമനയോടെ തൊട്ടാൽ നീ മരിക്കട്ടെ” എന്ന ‘മുനിശാപം’,
നാട്ടിലല്ല കാട്ടിലായാലും ഫലിക്കില്ലേ? ഔപചാരിക സ്ഥാനത്യാഗത്തിനു മെനക്കെടാതെ ചെങ്കോലും
തിരുവസ്ത്രവും അന്ധസഹോദരനു നേരെ എറിഞ്ഞു, പാണ്ഡുവും നിങ്ങളും ഇത്ര ധൃതിയിൽ നാടുവിട്ടതെന്തു
കൊണ്ടായിരുന്നു?, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. കായികക്ഷമതയില്ലാത്ത പാണ്ഡുവിനെ
നോക്കുകുത്തിയാക്കി കുന്തി, പ്രലോഭനത്തിലൂടെ പുതു പുരുഷബന്ധം സ്ഥാപിച്ചെടുക്കുന്ന
സംഘർഷകാലം. കാട്ടിൽ ഒരു കൊച്ചുകുടിലിൽ ഇളമുറ മാദ്രിയുമൊത്തായിരുന്നു മുൻ മഹാറാണിയുടെ
താമസം.
</p>
          <p style="indent">“ബ്രഹ്മചര്യം ആജീവനാന്തം ‘ഉറപ്പുവരുത്താ’നുള്ള പിതാമഹന്റെ നീണ്ടകാല
രതിപരീക്ഷണത്തിൽ, “എന്റെ ഉറക്കറയിൽ നിനക്കു് പങ്കാളിയാവാമോ?”, എന്ന ഭീഷ്മനിർദേശം
വന്നപ്പോൾ ഞാൻ ഞെട്ടി. മഹാറാണിയെ ആണു് ഭീഷ്മർ നിർല്ലജ്ജം ക്ഷണിക്കുന്നതു്! ചാരിത്ര്യമൂല്യങ്ങൾ
ഉൾപ്പെടെ പലതിലും പുനഃപരിശോധന വേണ്ടിവരുന്ന പ്രതിസന്ധി. വിവാദ കാശിരാജകുമാരികളായ
അംബികയും അംബാലികയും, അകാലത്തിൽ വിധവകളായപ്പോൾ, ഭീഷ്മരുടെ ബ്രഹ്മചര്യപരീക്ഷണങ്ങൾ
സഹിക്കാനാവാതെ പടിവിട്ടിറങ്ങിയതു് കാട്ടിലേക്കല്ലേ? ശന്തനു മരിച്ചപ്പോൾ, വിധവ സത്യവതി,
ഭീഷ്മരുടെ കിടപ്പറക്കൂട്ടു എന്ന നിർദേശത്തിനെത്രകാലം വഴങ്ങിക്കൊടുത്തു എന്നറിയാൻ
അരമനചുവരുകൾക്കു ചെവിയുണ്ടായിരുന്നു. ഉറക്കറയിലെ സഹവർത്തിത്വമാണു് ഉന്നമെന്നു പിതാമഹൻ
ഇരുകൈകളും ഉയർത്തി രാജകീയ ഭാവങ്ങളോടെ വിസ്തരിച്ചു പറയുമെങ്കിലും, ഉറക്കത്തിലെന്നപോലെ
ഇടയ്ക്കിടെ ഞങ്ങളുടെ മേനി തൊടും, തലോടും, തരം കിട്ടിയാൽ വിവസ്ത്രയുമാക്കും. ഒരുമിച്ചു വേണം നാം
നിത്യവും കുളിക്കാനെന്നുകൂടി നിർദേശിക്കും. അടിയറവുള്ള അനുസരണയിൽ കവിഞ്ഞൊരു
നിഷേധപ്രതികരണവും പിതാമഹനു സ്വീകാര്യമല്ലെന്നറിയിക്കും. കല്ലേപ്പിളർക്കുന്ന കൽപ്പന
പുറപ്പെടുവിക്കുന്ന ‘വലിയ തമ്പുരാൻ’ എന്നൊരു അരമനപ്രതിച്ഛായ നിലനിർത്തി, സ്വയം
ബ്രഹ്മചാരിയെന്നു ഇടയ്ക്കിടെ വിശേഷിപ്പിച്ചിരുന്നെങ്കിലും, കരൾ നിറയെ പുകഞ്ഞുയർന്നതു വന്യരതി.
നിസ്സഹായരായ ഞങ്ങളിലൂടെ ആ ‘പരീക്ഷണകുതുകി’ സാക്ഷാത്ക്കരിച്ചിരുന്നതു് കാരിരുമ്പിന്റെ
കരുത്തുള്ള ബ്രഹ്മചര്യം. കൂടുതൽ ഞാനെന്തെങ്കിലും ഈ സമയത്തു പറഞ്ഞാൽ കുരുവംശ ചരിത്രത്തിന്റെ
താളം തെറ്റും. പ്രലോഭനമന്ത്രം പ്രയോഗിക്കാനുണ്ടു് തടസ്സപ്പെടുത്തരുതു്.”
</p>
          <p style="indent">
            <pb n="5" ed="2023-10-05"/>
          </p>
          <p style="indent">“ഗാന്ധാരി നിങ്ങളെക്കുറിച്ചെന്തോ അപമാനകരമായി സംസാരിച്ചല്ലോ?”.
കുടിയൊഴിപ്പിക്കലിനുശേഷം പുനരധിവാസകേന്ദ്രത്തിൽ കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു്
ചോദിച്ചു.
</p>
          <p style="indent">“എന്തായിരുന്നു അമ്മ ഗാന്ധാരി ദുഃഖത്തിൽ എന്നെക്കുറിച്ചു പറഞ്ഞതു്!
എന്നാൽ, ഞാൻ ചോദിച്ചു യുധിഷ്ഠിരൻ ശരിക്കും യുദ്ധം ജയിച്ചുവോ? അക്കാര്യത്തിൽ എനിക്കു് ന്യായമായ
സംശയമുണ്ടു്. ദുര്യോധനന്റെ മാതൃരാജ്യമായ ഗാന്ധാരയിൽ നവവിവാഹിതരെന്ന നിലയിൽ ഞങ്ങൾ
വിരുന്നുതാമസിക്കുമ്പോൾ, ചെങ്കുത്തായ മലഞ്ചെരുവിലൂടെ സാഹസികയാത്ര ചെയ്യാൻ ഇഷ്ടപ്പെട്ട എന്റെ
ഭർത്താവു്, കുരുക്ഷേത്രയിലെ ചതുപ്പുനിലത്തിൽ കാലുകൾതാണു് മേലനങ്ങാനാവാതെ
മാംസഭുക്കുകൾക്കു തീറ്റയാവേണ്ട ആളായിരുന്നില്ല. അധികാരമോഹത്തിന്റെ മലമടക്കുകളിൽ ഏതു
നിമിഷവും വീഴാവുന്ന കരിമ്പാറക്കെട്ടുകളെ കുറിച്ചു് അശേഷം ഭീതിയില്ലാതെ, തലയുയർത്തിപ്പിടിച്ചു
പ്രതിയോഗികളെ ശിക്ഷിച്ച ദുര്യോധനൻ, ഭീമഗദയുടെ പ്രഹരശേഷിയിൽ തുടയെല്ലു് പൊട്ടി കുഴഞ്ഞു വീണു
‘അമ്മാ അമ്മാ’ എന്നു് കരളലിയിക്കുന്ന വിധം നിലവിളി ച്ചു എന്ന യുധിഷ്ഠിരന്റെ അവകാശവാദം
അംഗീകരി ക്കാൻ ആവുകയില്ല എന്നു് രാജസഭയിൽ ഞാൻ പറഞ്ഞു കരയുമ്പോഴാണു്
സദസ്സിലുണ്ടായിരുന്ന ഗാന്ധാരി എന്നോടാജ്ഞാപിച്ചതു.”
</p>
          <p style="indent">“നീ വിധവ, നീ സൂക്ഷിച്ചു വാക്കുപയോഗിക്കണം നീ ഹസ്തിനപുരിയിൽ നിലക്കു്
നിൽക്കണം, അല്ലെങ്കിൽ നിർത്തേണ്ടയിടത്തു ഞാൻ നിർത്തും, വിശ്വപ്രസിദ്ധമാവുമെന്നു
ആഗോളതലത്തിൽ വിശ്വസിക്കപ്പെടുമെന്ന ഗാന്ധാരീവിലാപത്തെക്കാൾ ഉയരരുതു്
ദുര്യോധനവിധവയുടെ വിലാപം!”
</p>
          <p style="indent">“പതിമൂന്നുവർഷത്തെ കഠിനപരീക്ഷണകാലം കഴിഞ്ഞു, ഹസ്തിനപുരി
മഹാറാണിപട്ടം കിട്ടി. പദവി പങ്കിടാൻ മത്സരാർത്ഥികൾ ആരുമില്ലാതെ, അന്തഃപുരത്തിൽ നിങ്ങൾ
ആധിപത്യം നേടി, എന്നിട്ടും തിരയടങ്ങുന്നില്ലേ കരളിൽ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
കുരുക്ഷേത്രക്കുശേഷം പാണ്ഡവ ഭരണകാലം.
</p>
          <p style="indent">“ദശാബ്ദങ്ങളായി ബഹുഭർത്തൃത്വത്തിൽ പീഡിപ്പിക്കപ്പെടുന്നവൾ, അതൊക്കെ
സത്യാവസ്ഥയിൽ നോക്കുമ്പോൾ പതിമൂന്നു വർഷം മുമ്പൊരു സായംസന്ധ്യയിൽ കൗരവർ എന്നെ
കോരിയെടുത്തു ചുമലിൽ ഇട്ടു സഭയിൽ കൊണ്ടുപോയി അരക്കെട്ടിൽ കൈവച്ചു് വിവസ്ത്രയാക്കാൻ
ശ്രമിച്ചതൊക്കെ മൃദു ബാലവേല. അസംതൃപ്ത ലൈംഗികതയെ കൗരവർ ദുരുപയോഗം ചെയ്തതിനേക്കാൾ,
പാണ്ഡവർ ചൂഷണം ചെയ്യാൻ ഞാൻ സമ്മതിച്ചിട്ടുണ്ടു് എങ്കിൽ അതു് ഇരവാദത്തിലല്ല, രതി
ഞാനവർക്കുനേരെ ആയുധമാക്കിയ ഗൂഢ സന്തോഷത്തിലാണു്. ആണധികാരത്തിന്റെ
മ്ലേച്ഛരൂപമായിരുന്നു പാഞ്ചാല രാജാവായ എന്റെ വളർത്തച്ഛൻ ദ്രുപദൻ. സ്വയംവരം എന്നൊക്കെ
പറഞ്ഞാൽ നിങ്ങൾ ധരിക്കും, പ്രിയപ്പെട്ടവനെ വരിച്ചതു് ഞാൻ ആണെന്നു്. എന്നാൽ അതൊരു
ആയുധമത്സരമായിരുന്നു. മത്സരം ജയിച്ചവനോടു് ഊരും പേരും ചോദിച്ചറിയാനുള്ള ഭരണകൂട
ക്രമീകരണം പോലും ഇല്ലാത്ത പാഞ്ചാലൻ, എന്നെ കെട്ടിച്ചയച്ചതു അധ്വാനശീലരല്ലാത്ത ഒരു സംഘം
അഭയാർഥികൾക്കും. വിവശയായ ഞാനപ്പോൾ പിടിച്ചുനിന്നതു് സൗന്ദര്യം കൊണ്ടുമാത്രം. ഏതു
സമയത്തും ഏതു ‘നില’യിലും നീ വന്നാൽ പുതുമന്ദിരത്തിൽ പരിപാലിക്കും എന്നായിരുന്നു, നിങ്ങൾ
പെട്ടെന്നു് തിരിച്ചറിയുന്ന നാടുവാഴി എന്നോടു് പറഞ്ഞതു്. “നിന്റെ അന്തഃപുരത്തിലെ ആൾക്കൂട്ടം
ഒന്നൊഴിയട്ടെ” എന്നുപറഞ്ഞു ഞാനവന്റെ പിടിയിൽനിന്നും ഊർന്നുപോയിട്ടും, വസ്ത്രാക്ഷേപ സഭയിൽ
ഭൗതികമായി ഇല്ലാതിരുന്ന അവൻ, വിലാപം കേട്ടു് എനിക്കു് ദൂരെ ദൂരെ നിന്നും ഊരി എറിഞ്ഞതു് അവന്റെ
പട്ടുടയാട ആയിരുന്നു!”
</p>
          <p style="indent">“അഭയാർഥികളായി വന്ന മുതൽ കൗരവസഹോദരന്മാരെ
ശത്രുപക്ഷത്തുനിർത്തി, പതുങ്ങിയും പൊരുതിയുമല്ലേ നിങ്ങളഞ്ചുപേരുടെ സാഹസികജീവിതം മുന്നോട്ടു്
പോയതും, കുരുക്ഷേത്രയിൽ യുദ്ധം ചെയ്തു, ഹസ്തിനപുരി പിടിച്ചെടുത്തതും? ആജീവനാന്തശത്രുവിന്റെ
ഭൗതികസാന്നിധ്യം ഏതുവിധവും ഇനിയുള്ള കാലം നിലനിർത്തുന്നതിൽ നിക്ഷിപ്തതാൽപ്പര്യം
ഉണ്ടാവുന്നതിനു പകരം, പോർക്കളത്തിൽ അവരെ ഓടിച്ചിട്ടു് പിടിച്ചു ഉൽമൂലനം ചെയ്തു, ഭൂമുഖത്തുനിന്നു
തുടച്ചുമായ്ച്ചല്ലോ നിങ്ങൾ! യുദ്ധതന്ത്രം മെനയുമ്പോൾ ഇതൊന്നും കൗന്തേയർ ഓർത്തില്ല എന്നതു്
മനസ്സിലാക്കാം, മാദ്രിയുടെ മകൻ നകുലൻ എങ്കിലും ഓർമ്മിപ്പിച്ചില്ലേ?”, കൊട്ടാരം ലേഖിക ഭീമനോടു്
ചോദിച്ചു.
</p>
          <p style="indent">“കൗരവരെ നാനാവിധം കൊന്നു ഉയിരെടുത്തുകാണിച്ചാൽ പാഞ്ചാലി
പ്രീതികാട്ടുമെന്നായിരുന്നു ധാരണ. ഓരോ കൗരവനെയും കഴുത്തറത്തു ചുടുചോര കൈക്കുമ്പിളിൽ കോരി
കാണിച്ചപ്പോൾ, നോക്കിയില്ലെന്നു് മാത്രമല്ല, ക്രുദ്ധയായി മിണ്ടാട്ടം നിർത്തിയതാണു്. മുഴുവൻ
കൗരവരെയും ഒരുമിച്ചു കശാപ്പു ചെയ്യരുതു്, തളർത്തിയും വളർത്തിയും ശത്രുനിര സജീവമാക്കിയും,
അവരുടെ ശിഷ്ടകാലം സുരക്ഷിതമാക്കുന്നതാണു് വിവേകം: മാദ്രിപുത്രൻ രഹസ്യമായി എനിക്കു് തന്ന ഈ
ഓർമ്മപ്പെടുത്തൽ, പാഞ്ചാലിയെ പ്രലോഭിപ്പിക്കാനുള്ള ആവേശത്തിൽ ഞാൻ അവഗണിച്ചുവോ!
ഭരണകൂടത്തിലെ മറ്റുനാലുപേരും, പാഞ്ചാലിയും കിരീടാവകാശി പരീക്ഷിത്തും, അവന്റെ അമ്മയും എല്ലാം
കൂടിച്ചേർന്ന ആവാസവ്യവസ്ഥയിൽ ആയുസ്സോടെ എല്ലാവരും ഇരിക്കുന്നിടത്തോളംകാലം പരസ്പരം
ശത്രുക്ഷാമം അനുഭവപ്പെടുകയില്ല എന്നാണു് നകുലൻ ആശ്വസിപ്പിക്കുന്നതു്!”
</p>
          <p style="indent">
            <pb n="6" ed="2023-10-06"/>
          </p>
          <p style="indent">“പരസ്ത്രീകാമന എന്ന ചെടിപ്പുണ്ടാക്കുന്ന പദമുപയോഗിച്ചു നിങ്ങൾ
പാണ്ഡവരെ പ്രതിക്കൂട്ടിൽ പൊരിക്കുന്നു എന്ന പരാതിയിൽ കഴമ്പുണ്ടോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
പാഞ്ചാലിയുടെ ഇന്ദ്രപ്രസ്ഥം കൊട്ടാരജീവിതത്തിന്റെ അന്ത്യനാളുകൾ. ചൂതാട്ടത്തിനു ക്ഷണപത്രവുമായി
സന്ദേശവാഹകൻ ഹസ്തിനപുരിയിൽനിന്നും യാത്ര പുറപ്പെട്ട ദിനം.
</p>
          <p style="indent">“രതിവേളയിലെ ചുണ്ടുകോർക്കലുകൾക്കിടയിൽ സ്വയമറിയാതെ പാണ്ഡവ
അധരങ്ങൾ വെളിപ്പെടുത്തുന്ന പെൺപേരുകൾ മാത്രമേ എനിക്കറിയാവൂ. മൊത്തം ഭർത്താക്കന്മാരുടെ,
ഇരുൾമൂടിയ അന്തർമണ്ഡലത്തിൽ വിഹരിക്കുന്നവർ എനിക്കജ്ഞാതർ!”
</p>
          <p style="indent">“ഒരു ദിവ്യായുധം കിട്ടിയാൽ യുദ്ധം ജയിക്കാമായിരുന്നു എന്നു് നിങ്ങൾ
മോഹിക്കുമ്പോൾ, കൗരവരോ! ചെറുകൂട്ടങ്ങളായി ഗ്രാമ ഗ്രാമാന്തരങ്ങളിൽ
കന്നുപൂട്ടുന്നവരെയുംഇറച്ചിവെട്ടുന്നവരെയും സൈന്യത്തിൽ കൂലിപ്പടയാളികളായി ചേർക്കുകയാണു്”,
കൊട്ടാരം ലേഖിക അർജ്ജുനനോടു് പറഞ്ഞു. വിരാടരാജ്യത്തിലെ ഉപപ്ലവ്യ സൈനിക പാളയം.
</p>
          <p style="indent">“കൗരവസൈന്യത്തിൽ ചേരാൻ മടിക്കുന്ന കൊച്ചുകുട്ടികളെ ബലം പ്രയോഗിച്ചു
കുരുക്ഷേത്രയിലേക്കു കടത്തുവാൻ കൗരവർ എന്തു് പിഴച്ചവഴിയാണു് തേടുന്നതെന്നറിയുംമുമ്പു് നിങ്ങൾ
‘ഗ്രാമങ്ങളിൽനിന്നും’ ഹസ്തിനപുരിയിലേക്കു മടങ്ങിയതാണു് കഷ്ടം!”
</p>
          <p style="indent">“ഒന്നിനൊന്നു വ്യത്യാസപ്പെട്ട അഞ്ചു വ്യത്യസ്ത ജന്മദിനസമ്മാനങ്ങൾ ഓരോ
വർഷവും ഭർത്താക്കന്മാർക്കായി കണ്ടെത്തണം, അപ്പോൾ സംഘർഷം തോന്നാറുണ്ടോ?”, കൊട്ടാരം
ലേഖിക പാഞ്ചാലിയോടു് ചോദിച്ചു, ഇന്ദ്രപ്രസ്ഥത്തിലെ കുടിയേറ്റക്കാലം.
</p>
          <p style="indent">“എന്നാൽ, എന്റെ ജന്മദിനത്തെകുറിച്ചു് പാണ്ഡവരുടെ തീരുമാനം
സംഘർഷരഹിതമായിരുന്നു. വളർച്ചയെത്തിയ ശരീരത്തോടെ യാഗാഗ്നിയിൽനിന്നുയർന്ന നിനക്കു്
പറയത്തക്ക ജന്മദിനമൊന്നുമില്ലെന്നവർ വിധി പ്രസ്താവിച്ചതോടെ, എന്തു് ജന്മദിന സമ്മാനം
വാങ്ങണമെന്ന ബാധ്യതയില്ലെന്നവർ കണ്ടെത്തി ആർമാദിക്കുന്നു.”
</p>
          <p style="indent">“അത്താഴവിരുന്നു ബഹിഷ്കരിക്കാൻ മാത്രം അരമനയിൽ എന്തുണ്ടായി?
നിങ്ങളുടെ ഭർത്തൃമാതാവായ മഹാറാണി സത്യവതിയുടെ ജന്മദിനാഘോഷമല്ലേ? മഹാറാണി സ്വയം
വിളമ്പിത്തന്ന മധുരം തൊട്ടുനോക്കാതെയാണല്ലോ നിങ്ങൾ തീൻശാലയില്നിന്നും എഴുനേറ്റുപോയതു?”,
പാണ്ഡുവിന്റെ മാതാവായ അംബാലികയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഇതേ സത്യവതി കൊടുത്ത പാൽ കുടിച്ചായിരുന്നില്ലേ മഹാരാജാവു് ശന്തനു
അന്ത്യശ്വാസം വലിച്ചതെന്നു തോഴികൾ പറഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല.അവരുടെ രണ്ടു മക്കൾ
ചിത്രാംഗദനും, എന്റെ ഭർത്താവു വിചിത്രവീര്യനും, ജീവൻ വെടിഞ്ഞതു് അസ്വാഭാവിക കാരണങ്ങളാൽ!
അന്തഃപുരം ഊട്ടുപുരയിൽ എന്നെയും അംബികയെയും സത്യവതി അടുപ്പിക്കാറില്ല. വൃദ്ധശന്തനു വാക്കാൽ
കൊടുത്ത ഉറപ്പു പാലിക്കാതെ വന്നപ്പോൾ, സത്യവതി, വിഷത്തുള്ളി പാലിൽ കലക്കി കുടിപ്പിച്ചായിരുന്നു
ആ ദുർമരണങ്ങൾ. വെള്ളത്തിൽ മുങ്ങിമരിക്കേണ്ടിയിരുന്ന ഭീഷ്മർ, അസ്വാഭാവികമരണത്തിൽ നിന്നു്
ശന്തനുവിന്റെ ഇടപെടലിൽ രക്ഷപ്പെട്ടയാളല്ലേ? കൃപാചാര്യൻ പറയും, സ്വച്ഛന്ദമൃത്യുവാണു്
പിതാമഹനെന്നു. അത്തരം അതീതസൗഭാഗ്യങ്ങളെ കുറിച്ചൊന്നും, വെറുമൊരു മനുഷ്യപുത്രിയായ
എനിക്കറിയാൻ വയ്യ. എന്നാൽ ഒന്നറിയുന്നു. ശന്തനുവിധവ സത്യവതിയുടെ നിഴൽ ഹസ്തിനപുരി
കൊട്ടാരത്തിൽ കണ്ടാൽ, അന്നവിടെഒരസ്വഭാവികസംഭവം ഉറപ്പു” ഒരിക്കൽ കാശിരാജസുന്ദരി
എന്നറിയപ്പെട്ട അംബാലിക, പകച്ചുനോക്കിയും പിറുപിറുത്തും, ചുറ്റും സംശയത്തോടെ പരതി.
ജാലകത്തിന്നപ്പുറത്തു രാജമാതാ സത്യവതി, പുത്രവിധവയെ ശിരോവസ്ത്രത്താൽ മുഖം മറച്ചു,
നിരീക്ഷിക്കുന്നതു് കൊട്ടാരം ലേഖികക്കു് ഒളിനോട്ടത്തിലൂടെ ഒരുനോക്കു കാണാമായി.
</p>
          <p style="indent">
            <pb n="7" ed="2023-10-07"/>
          </p>
          <p style="indent">“കൊതിച്ചു കൂടെ പൊറുത്ത കൗന്തേയർ നിങ്ങളെ അന്ത്യനിമിഷത്തിൽ
എങ്ങനെ കനിവില്ലാതെ കൈവിട്ടു എന്നു് ഞാൻ ഇപ്പോൾ കണ്ണുകൊണ്ടു കണ്ടു”, മഹാപ്രസ്ഥാനത്തിൽ
വഴിയിൽ കുഴഞ്ഞു വീണു മരണം കാത്തുകിടക്കുന്ന പാഞ്ചാലിയെ പിടിച്ചുയർത്തി മുഖത്തു് വെള്ളം തളിച്ച
കൊട്ടാരം ലേഖിക, അവഗണാമനോഭാവത്തോടെ മുന്നോട്ടു വച്ചടി നടന്നുപോവുന്ന പാണ്ഡവരെ
ഒളിക്കണ്ണിൽ നോക്കി.
</p>
          <p style="indent">“അരനൂറ്റാണ്ടോളം ലൈംഗിക അടിമയാക്കി ഊഴം നോക്കാതെ കയറിപ്പിടിച്ചു
കായികമായി ദുരുപയോഗം ചെയ്ത ഓരോ പാണ്ഡവനും, ഈ വിജന മലമ്പാതയിൽ ഇനി ഒരടി മുന്നോട്ടു
വക്കാനാവാതെ കുഴഞ്ഞുവീഴുമ്പോൾ, കൈ കൊട്ടി ആർമാദിക്കണം എന്നു് മോഹിച്ച എന്നെ, ഈ
വന്യപ്രകൃതിയും ഇപ്പോൾ കൈവിടുന്നുവോ!”
</p>
          <p style="indent">“കുരുവംശത്തിന്റെ പരമാധികാരത്തിന്നെതിരെ കടന്നാക്രമണത്തിനു മുതിർന്ന
ദേശദ്രോഹികളെ ചെറുക്കാൻ സൈനിക മേധാവിത്വത്തിനു ധീരനേതൃത്വം നൽകിയ ദുര്യോധനന
രാജകുമാരനെ ‘കുരുവംശദാസൻ’ എന്ന വിശിഷ്ടപദവിയിലേക്കുയർത്തുവാൻ, യുധിഷ്ഠിരനേതൃത്വത്തിലുള്ള
ഉന്നതാധികാര സമിതി തീരുമാനിച്ചു എന്നു് കേട്ടല്ലോ.”, കൊട്ടാരം ലേഖിക പ്രതിരോധമന്ത്രാലയത്തിന്റെ
സ്വതന്ത്ര ചുമതല വഹിക്കുന്ന ഭീമനോടു് ചോദിച്ചു. കൗരവരാജവിധവകൾക്കുള്ള സൗജന്യ ധാന്യവും
വസ്ത്രവും നേരിട്ടെത്തിച്ചു മടങ്ങി വരികയായിരുന്നു ഭരണകൂട അധികാരശ്രേണിയിലെ രണ്ടാമൻ.
</p>
          <p style="indent">“പൊതുജീവിതത്തിലെ അഭിമാന നിമിഷം! ഒരാഴ്ചമുമ്പു് ഞാൻ ദുര്യോധനന്റെ
അന്ത്യവിശ്രമസ്ഥലിയിൽ ഏകനായി ശ്രമദാനം ചെയ്തു. കല്ലും കരടുമൊക്കെ നീക്കി തിരികത്തിച്ചു.
കുലദ്രോഹികളിൽ നിന്നു് കുരുവംശത്തെ രക്ഷിക്കാൻ കുരുക്ഷേത്രയിൽ സ്വയം കുരുതികൊടുത്ത
വീരനായകൻ ആരോരുമറിയാതെ കിടക്കുന്നതെന്റെ കരൾ നോവിച്ചു. അടുത്ത ഭരണസമിതി
യോഗത്തിൽ അവതരിപ്പിച്ച നിർദ്ദേശങ്ങൾ പൂർണ്ണമായും യുധിഷ്ഠിരൻ അംഗീകരിച്ചു. ബലിദാനി
ദുര്യോധനന്റെ വിശുദ്ധ പദവിയിലേക്കുള്ള ആദ്യഘട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാവും.
കുരുവംശദാസൻ എന്ന സംജ്ഞ അർത്ഥമാക്കുന്നതു് എന്താണെന്നോ? പരേത ഐതിഹാസിക
പോരാളിയുടെ എളിമയും സ്വഭാവ പരിശുദ്ധിയും അല്ലാതെ മറ്റെന്തു? അടുത്ത ഘട്ടത്തിൽ
കൗരവരാജവിധവകളെയും ഉൾപ്പെടുത്തി കുടുംബയോഗത്തിൽ “അവൻ ഞങ്ങൾക്കു് അഭിവന്ദ്യൻ” എന്ന
അപൂർവ്വ പട്ടം നൽകുമെന്നു നിങ്ങൾ കേട്ടതും ഒരനുബന്ധ വസ്തുത. പൊതുവേദിയിൽ,
രാഷ്ട്രത്തലവൻമാരുടെ കുലീന സാന്നിധ്യത്തിൽ, എല്ലാവരും എഴുനേറ്റു നിന്നു് കൈകൊട്ടി
“പോർക്കളത്തിൽ നീ ഞങ്ങൾക്കു് വഴികാട്ടി, ഹൃദയത്തിൽ നീ ഞങ്ങൾക്കു് വാഴ്ത്തപ്പെട്ടവൻ” എന്ന
ആശംസ നൽകി ആദരിക്കും. കോട്ട വാതിലിനു പുറത്തു ദുര്യോധനന്റെ പഞ്ചലോഹ പൂർണ്ണകായ പ്രതിമ
പാഞ്ചാലി അനാശ്ചാദനം ചെയ്യും. ദുര്യോധനദാസൻ എന്നു് രാഷ്ട്രത്തിനു മുന്നിൽ പഞ്ചപാണ്ഡവർ
ഓരോരുത്തരും സ്വയം സമർപ്പിക്കുന്നതോടെ, കൃതജ്ഞതയുടെ ഒരു പണത്തൂക്കം എന്ന നിലയിൽ ഈ
കൊല്ലത്തെയും ആഘോഷങ്ങൾക്കു് തിരശീല വീഴും, നീണ്ട ആഘോഷപരിപാടിയുടെ ഔദ്യോഗിക
ഏകോപനം സ്വാഭാവികമായും മഹാറാണി പാഞ്ചാലിയുടെ അധികാരപരിധിയിൽ ആയിരിക്കും.
സാധുക്കൾക്കു് അന്നദാനം ചെയ്യുന്നുണ്ടു്, ഊണുകഴിച്ചിട്ടേ പോകാവൂ, ഇനി എന്നെ പോകാൻ
അനുവദിക്കൂ!”
</p>
          <p style="indent">
            <pb n="8" ed="2023-10-08"/>
          </p>
          <p style="indent">“പതിവായി നിങ്ങൾ നീണ്ട യാത്ര ചെയ്തു ഹിമാലയ താഴ്‌വരയിലെ
വനാശ്രമത്തിൽ, പാഞ്ചാലിയെ അഭിമുഖം ചെയ്തുവരുന്നതായി ഭരണകൂടത്തിന്റെ ശ്രദ്ധയിൽ
പെട്ടിരിക്കുന്നു. എങ്ങനെയുണ്ടവരുടെ ശിക്ഷാജീവിതം?”, ദുര്യോധനൻ കൊട്ടാരം ലേഖികയെ
കാര്യാലയത്തിൽ വിളിച്ചു വിസ്തരിച്ചു.
</p>
          <p style="indent">“നരകയാതന! നിത്യവും സന്യസ്ഥാശ്രമങ്ങളിൽ നിന്നു് തലച്ചുമടായി
ജൈവവിസർജ്യങ്ങൾ കൊണ്ടുപോയി കുഴിവെട്ടി സംസ്കരിക്കേണ്ട പണി ചെയ്തവൾ വലഞ്ഞു. ഒരിക്കൽ
സുന്ദരിയായിരുന്ന ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി, ഇന്നു് കണ്ടാൽ ശരിക്കും ഒരു മലിനവസ്തു”, കൊട്ടാരം
ലേഖിക മുട്ടുകുത്തി യാചനാഭാവത്തിൽ കൗരവനുനേരെ കൈ കൂപ്പി, “അവൾക്കു മോചനം കൊടുക്കൂ.
ഞാൻ വേണമെങ്കിൽ നിങ്ങളുടെ ലൈംഗിക അടിമയാവാം.”
</p>
          <p style="indent">“ഏകശിലാദാമ്പത്യജീവിതം നയിക്കുന്ന എന്നെ ആ വിധം നീ പ്രലോഭിപ്പിച്ചതു്
തൽക്കാലം വിടുന്നു. പരിഷ്കൃതസമൂഹമെങ്കിലും ഹസ്തിനപുരിയുടെ വ്യവസ്ഥാപിത അടിമവ്യവഹാര
നിയമത്തിന്റെ അന്തഃസത്തയെ അധിക്ഷേപിക്കുന്ന അഭിമുഖങ്ങൾ ഇനി നിന്റെ ചുവരെഴുത്തുപതിപ്പുകളിൽ
അരുതു് എന്നു് ഇതിനാൽ താക്കീതു തരുന്നു. ആവർത്തിച്ചാൽ, മുന്നറിയിപ്പിനു് സാധ്യത ഇല്ലാതെ,
അന്തഃപുരത്തിനുപിന്നിലെ വെളിയിട വിസർജ്ജന ഇടങ്ങളിൽ ജൈവമാലിന്യം നീക്കുന്ന പണി
എല്പ്പിക്കുക ഹസ്തിനപുരി പത്രികയെ!”
</p>
          <p style="indent">“അതു വൈകാരിക അഭിനിവേശം മാത്രമായിരുന്നുവോ? അതോ,
കഠിനഹൃദയനായ രതിവേട്ടക്കാരനോ?”. കൊട്ടാരം ലേഖിക ചോദിച്ചു. പ്രതിനായകന്റെ അന്ത്യവിശ്രമ
സ്ഥലിയിൽ പുഷ്പാർച്ചന ചെയ്തു പാഞ്ചാലി കൊട്ടാരത്തിലേക്കു മടങ്ങുന്ന സന്ധ്യ, യുദ്ധാനന്തര
പാണ്ഡവഭരണകൂടം നിരന്തരം പ്രതികൂല സാഹചര്യങ്ങൾ നേരിടുന്ന അശാന്തദിനങ്ങൾ.
</p>
          <p style="indent">“ദുരനുഭവപട്ടികയിൽ ഇനിയുമുണ്ടോ എണ്ണിയെണ്ണി ഓർമ്മിക്കുവാൻ എന്നു്
നിങ്ങൾ ചോദിച്ചാൽ, പഴയ വസ്ത്രാക്ഷേപം ആവർത്തിക്കാൻ മാത്രം നിഷ്കളങ്കയല്ലല്ലോ, സഹനങ്ങളിലൂടെ
കടന്നുപോയ ഞാൻ! നവവധുവെന്ന നിലയിൽ പാണ്ഡവരുമൊത്തു ഹസ്തിനപുരിയിൽ താമസിക്കാൻ
കൗരവർ എനിക്കു് അനുവദിച്ചതു് നഗരാതിർത്തിയിലെ അതിഥി മന്ദിരമായിരുന്നു. കുന്തി, താമസം
വിദുരർക്കൊപ്പം കൂടി. പ്രഭാതഭക്ഷണം കഴിച്ചാൽ പാണ്ഡവർ അരമനയിലേക്കെന്നു പറഞ്ഞു
പടിയിറങ്ങിപ്പോവും. അപ്പോൾ കാണാം, രാജവസ്ത്രങ്ങൾ ധരിച്ചു ദുര്യോധനൻ ഒരു കുടന്ന
പുതുപുഷ്പങ്ങളുമായി സ്വീകരണമുറിയിൽ. എവിടെ നിന്നോ എങ്ങോട്ടോ ഔദ്യോഗികാവശ്യങ്ങൾക്കായി
രാജരഥത്തിൽ പോവുന്നതിനിടയിൽ, അതിഥിയുടെ ‘ആജ്ഞ’ സ്വീകരിക്കാൻ ആതിഥേയൻ എന്ന
നിലയിൽ, എന്റെ തൊട്ടരികെ ഉപചാരം നിറഞ്ഞശരീരഭാഷയോടെ നിൽക്കും. ആസ്വാദ്യകരമായി
എന്നെ കൈകൾ കൂട്ടിച്ചേർത്തു ആലിംഗനം ചെയ്യും. മുടി നീക്കി പിൻകഴുത്തിൽ ചുണ്ടുകൾ
അമർത്തിപ്പിടിക്കും. നിന്റെ ഗന്ധം ഇഷ്ടമാണെന്നു പറയും. അവന്റെ നഖമില്ലാത്ത മൃദുവിരലുകൾക്കപ്പോൾ
പര്യവേഷണത്തിനു ഈ പെണ്ണുടൽ ഉപാധിയില്ലാതെ ഞാൻ കൺകോണുകളിലൂടെ
അനുമതിനല്കിയിട്ടുണ്ടാവും. അതിഥിമന്ദിരത്തിന്റെ ആഡംബരവും സ്വകാര്യതയും മരക്കൂട്ടങ്ങളുടെ നിഴലും,
അതു് പോലെ തനിമയോടെ ഞാൻ ഇതിനുമുമ്പു് കണ്ടിട്ടുണ്ടെങ്കിൽ, അജ്ഞാതവാസക്കാലത്തു
വിരാടസേനാപതി കീചകനിലായിരുന്നു. എന്നെ കൊതിച്ചുവന്ന ആ യുവകോമളന്റെ വായും മൂക്കും
കുത്തിപ്പിടിച്ചു ശ്വാസംമുട്ടിച്ചുകൊന്നതു് എന്റെ മുമ്പിൽവച്ചായിരുന്നു. പാപം ചെയ്ത ഭീമഹസ്തങ്ങൾക്കെന്റെ
ശരീരം സ്പർശനാനുമതി എന്നെന്നേക്കുമായി നിഷേധിച്ചു. എന്നിട്ടും അവനു് ഞാൻ കൊടുത്ത ശിക്ഷ
പോരാ പോരാ എന്നെനിക്കു പിന്നെയും പിന്നെയും തോന്നി!” തേരോടിക്കാൻ അപ്പോൾ അവിടേക്കു വന്ന
ഭീമനെ അവൾ വിരൽ ചൂണ്ടി അകറ്റിനിർത്തി.
</p>
          <p style="indent">
            <pb n="9" ed="2023-10-09"/>
          </p>
          <p style="indent">“നിങ്ങൾ, നിങ്ങളായിരുന്നോ, ശന്തനുവിനു് ഗംഗാദേവിയിൽ പിറന്ന
ഭാഗ്യഹീനരായ ഏഴുകുഞ്ഞുങ്ങളുടെ ഏക ആരാച്ചാർ?”, രാജതോഴിയുടെ പദവി എന്നോ ഒഴിഞ്ഞ
മധ്യവയസ്സുകാരിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“പ്രസവിക്കാൻ ഭൂമിയിൽ വന്ന മറ്റൊരു ദേവസ്ത്രീ എന്നേ എനിക്കക്കാലത്തു
ഗംഗയുടെ നിയോഗത്തെക്കുറിച്ചു തോന്നിയുള്ളൂ. ഗംഗ (ശന്തനുഭാര്യ, മഹാറാണിപദവി സ്വീകരിച്ചിരുന്നില്ല)
വിശ്വാസമർപ്പിച്ച ദൗത്യങ്ങൾ കാര്യക്ഷമമായി ചെയ്തു എന്നതിനു് തെളിവല്ലേ, നീരൊഴുക്കിൽ മുക്കിക്കൊന്ന
ഒരൊറ്റ നവജാതശിശുവിന്റെയും ജഡം, മീൻവലയിൽ കുടുങ്ങിയ ദുരനുഭവം മുക്കുവർ പങ്കിട്ടില്ലെന്നതു്?
തുണിയിൽ പൊതിഞ്ഞ കുഞ്ഞുമായി പ്രസവമുറിയിൽ നിന്നു് ഗംഗ എന്നെ പുഴയിലേക്കു് പറഞ്ഞുവിടും, ആ
ജോലി വൃത്തിയായി ചെയ്തു, നീന്തിക്കുളിച്ചു പാപം കഴുകി, ഈറനുടുത്തു അന്തഃപുരത്തിലേക്കു മടങ്ങിവരും.
വിവരം പറയാൻ ഗംഗയുടെ അന്തഃപുരത്തിൽ കയറുമ്പോൾ, ശന്തനുവിന്റെ അടക്കിപ്പിടിച്ച നിലവിളി
കേൾക്കും, “എന്റെ ബീജത്തിൽ ജനിച്ച കുഞ്ഞിനെ ഞാനൊന്നു കാണും മുമ്പു് ഇത്രവേഗം എന്തു് ചെയ്തു നീ
ഗംഗാ? നമുക്കു് പിറന്ന പ്രിയപ്പെട്ട കുഞ്ഞിനെ?” വിതുമ്പി വിതുമ്പി, ശന്തനു കുഴഞ്ഞു വീണു മരിക്കുമെന്നു്
കണ്ടുനിന്ന ഞാൻ ഭയന്നെങ്കിൽ തെറ്റി—തിരക്കുപിടിച്ചൊരു ‘ശാരീരികത’ക്കായി ആ ദൈന്യതയിലും
മഹാരാജാവു് വീണ്ടുമൊരു വട്ടം കൂട്ടുകയാണു്.”, കൊട്ടാരം ലേഖിക തിരിഞ്ഞു നടന്നിട്ടും, ചിത്തഭ്രമത്തിന്റെ
പിടിയിലായിരുന്ന തോഴി ഭൂതകാലക്കുളിരിൽ ഓർത്തെടുത്തു.
</p>
          <p style="indent">“ഇവരഞ്ചുപേരും നിലവിൽ എന്റെ ഭർത്താക്കന്മാരാണു്: അങ്ങനെ പാഞ്ചാലി
വിശിഷ്ടവ്യക്തികൾക്കു് പാണ്ഡവരെ പരിചയപ്പെടുത്തിയ ഓർമ്മയുണ്ടോ?”, കൊട്ടാരം ലേഖിക ഭീമനോടു്
ചോദിച്ചു.
</p>
          <p style="indent">“സ്ഥലത്തെ ‘ദിവ്യന്മാ’ർ പാരിതോഷികങ്ങളും പാൽപ്പുഞ്ചിരിയുമായി
അവൾക്കരികെയെത്തിയാൽ, ഇളമുറ നകുലന്റെ അരക്കെട്ടിൽ കൈചേർത്തവൾ നിൽക്കും,
ആവേശത്തോടെ ‘ഇവൻ എന്റെ പ്രിയ കൂട്ടുകാരൻ’ എന്നു് തിളങ്ങുന്ന കണ്ണുകളോടെ പരിചയപ്പെടുത്തും.
നാലുപേർ, ദരിദ്രബന്ധുക്കളെപോലെ അവളുടെ പല്ലക്കു് ചുമക്കാനും അകമ്പടിക്കും ദേഹസുരക്ഷക്കും
ഓരോയിടങ്ങളിൽ ഉടുതുണി മടക്കിക്കുത്തി ഓടിനടക്കും” പറഞ്ഞു പറഞ്ഞു, പെട്ടെന്നു് ദൂരെ
തിരുവസ്ത്രധാരിയായ മഹാറാണി പാഞ്ചാലിയെ ഒരു നോക്കു് കണ്ടപ്പോൾ, ആരാധകഭീമൻ മുട്ടിൽ
ഇഴഞ്ഞു, കൈകൾ കൂപ്പി, ചുണ്ടുകൾ വിറച്ചു.
</p>
          <p style="indent">“ദുരഭിമാനി ദ്രോണാചാര്യനുമായി എങ്ങനെ ആയിരുന്നു
അഭയാർത്ഥിപാണ്ഡവരുടെ ഗുരു ശിഷ്യപാരസ്പര്യം”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
</p>
          <p style="indent">“ഉടുതുണിക്കു് മറുതുണിയില്ലാതെ ഹസ്തിനപുരി കൊട്ടാരത്തിൽ വരുമ്പോൾ,
കൗരവകുട്ടികൾ ആധിപത്യം സ്ഥാപിക്കാത്ത ഇടമില്ലായിരുന്നു. നേരത്തെ ദുര്യോധനനെ കയ്യിലെടുത്തു
കൊട്ടാരസമുച്ചയത്തിൽ അരമന പോലൊരു ആഡംബരവസതി ദ്രോണർ തട്ടിയെടുത്തു,
പൊടിക്കയ്യുകളുമായി താമസിക്കുന്ന കാലം. പാണ്ഡവർ കാട്ടുമൃഗങ്ങളുടെ ചുടുചോര
ഊറ്റികുടിക്കുമെന്നൊക്കെ കൌരവർ അധികാരകേന്ദ്രങ്ങളിൽ പൊലിപ്പിച്ചിരുന്നതു് ദ്രോണർ
മുഖവിലക്കെടുത്തു്, പിൽക്കാലത്തു് ഏകലവ്യനോടെന്ന പോലെ, ഞങ്ങളുടെ തള്ളവിരലും ദക്ഷിണയായി
മുറിച്ചു മേടിക്കുമെന്നായപ്പോൾ, രണ്ടും കല്പ്പിച്ചു ദ്രോണചെവിയിൽ യുധിഷ്ഠിരന്റെ ജനനരഹസ്യം ഒരുനാൾ
വെളിപ്പെടുത്തി. യുധിഷ്ഠിരൻ മരണദേവതയുടെ അരുമ കിടാവാണെന്നറിഞ്ഞപ്പോൾ കാണണമായിരുന്നു
ആ ഭീരുഗുരുവിന്റെ മുഖം. അതോടെ കഥമാറി. കൗന്തേയരെ കണ്ടാൽ പുഞ്ചിരിയും ആലിംഗനവും
പാരസ്പര്യവുമായി”, ഭീമൻ ഒരു കൊച്ചുകുട്ടിയുടെ തിമിർപ്പിൽ ആ കാലം ആസ്വദിച്ചു.
</p>
          <p style="indent">
            <pb n="10" ed="2023-10-10"/>
          </p>
          <p style="indent">“കുരുക്ഷേത്രവിധവകൾ വലയുമ്പോഴും, ‘രാജധർമ്മത്തിന്റെ ബാലപാഠങ്ങൾ’
ഭീഷ്മമുഖത്തുനിന്നറിയാൻ, ഹസ്തിനപുരിയിൽ നിന്നും ഓടിക്കിതച്ചുവരുന്ന നിയുക്ത ഭരണാധികാരി
യുധിഷ്ഠിരൻ, ക്ഷമയോടെ പിതാമഹനെ കാത്തു വെളിയിൽ ഓച്ഛാനിച്ചു നിൽക്കുമ്പോൾ, നിങ്ങൾ
എന്താണു് നിഗൂഢ ഭീഷ്മ വചനങ്ങൾക്കിരു ചെവിയും കൊടുത്തു കുത്തിക്കുറിക്കുന്ന!?”, മഹാറാണിപദവി
മറ്റാരുമായും പങ്കിടാനില്ലെന്ന സാധ്യതയിൽ യുധിഷ്ഠിരനോപ്പം വന്ന പാഞ്ചാലിയോടു് കൊട്ടാരം ലേഖിക
പല്ലക്കിനരികെ ചെന്നു് ഉപചാരത്തോടെ ചോദിച്ചു.
</p>
          <p style="indent">“എന്റെ ആജീവനാന്ത ബ്രഹ്മചര്യപരീക്ഷണങ്ങൾ എന്ന പേരിൽ, നീണ്ട
ഭീഷ്മജീവിതത്തെ അടയാളപ്പെടുത്തുന്നൊരു മുഴുനീള ഏറ്റുപറച്ചിൽ, അഥവാ കുമ്പസാരം, വേണമെന്നു്
ഭീഷ്മർ അറിയിച്ചപ്പോൾ, മറ്റെല്ലാ ചുമതലകളും മറന്നു പനയോലക്കെട്ടും എഴുത്താണിയുമായി
അടുത്തിരിക്കാൻ തുടങ്ങി. അൽപ്പായുസ്സല്ലല്ലോ, നീണ്ട ജീവിതമല്ലേ. ജനനനവും ബാല്യവും വച്ചു് വാമൊഴി
തുടങ്ങുമ്പോൾ ഭൂതാതുരതയിൽ ആകസ്മിതകളും അസംഭവ്യതകളും പാടമൂടി. കുമ്പസാരങ്ങൾ പൂർണ്ണമായും
അടയാളപ്പെടുത്താതെ എങ്ങനെ എഴുത്താണി താഴെവക്കും? ഒരു ചോദ്യം അതിനൊരുത്തരം എന്ന
നിങ്ങളുടെ അഭിമുഖങ്ങളുടെ ലളിത ആവിഷ്കാരരീതി ബ്രഹ്മചര്യപരീക്ഷണങ്ങളിൽ പിന്തുടരാനാവുമോ,
മഹാഭാരത വ്യാസനെ വെല്ലുവിളിച്ചു സ്വയമൊരു കുരുവംശഗാഥക്കായി, ഗംഗാപുത്രനായ പിതാമഹൻ
പ്രയത്നിക്കുമ്പോൾ! രാജതന്ത്രത്തിൽ കാത്തുനിൽപ്പിനുള്ള ഇടം യുധിഷ്ഠിരൻ ക്ഷമയോടെ പഠിക്കട്ടെ!”



</p>
          <p style="indent">
            <pb n="11" ed="2023-10-11"/>
          </p>
          <p style="indent">“കളിയുടെ പിന്നിലെ ചതിയറിയാതെ, എല്ലാം പണയംവച്ചു തോറ്റു
അടിമകളായ പാണ്ഡവരെ വഴിനീളെ പഴിപറയാൻ ഔദ്യോഗിക ഭാര്യ പാഞ്ചാലിക്കു്
അവകാശമില്ലെന്നോ? അഭിമാനിയായ ഏതു വനിതയും വിറളിപിടിക്കില്ലേ പെണ്ണുടൽ പണയവസ്തുവാക്കി
ഭർത്താൻക്കന്മാർ കളിച്ചു ഉടുതുണി ഊരിക്കൊടുക്കേണ്ടി വന്നാൽ?”, കൊട്ടാരം ലേഖികയുടെ ശബ്ദത്തിൽ
ധാർമികരോഷം തിളച്ചു. വനാശ്രമത്തിലെ ഏകാന്തതയിൽ നകുലൻ മാത്രം.
</p>
          <p style="indent">“ചൂതാട്ടത്തിനു കൗരവരുടെ കുൽസിതക്ഷണം കിട്ടിയപ്പോൾ തന്നെ ഞങ്ങൾ
കരുതലോടെയായിരുന്നില്ലേ പ്രതികരിച്ചതു്?, എന്നാൽ അന്തഃപുരത്തിൽ പാഞ്ചാലിയെങ്ങനെ ആ
നിർദേശം ഞങ്ങളിൽ അടിച്ചേൽപ്പിച്ചു എന്നൊക്കെ തുറന്നു പറയാൻ ദാമ്പത്യവിശ്വസ്തതക്കു് മൂല്യം
കൊടുക്കുന്ന ഞാൻ ആളല്ല. ഇന്ദ്രപ്രസ്ഥം ചക്രവർത്തിപദവിവഹിക്കുന്ന പാണ്ഡവർ, സാമന്ത പദവിയുള്ള
കുരുവംശത്തിന്റെ ഹസ്തിനപുരി രാജധാനിയിൽ പോയി ചൂതാടുന്നതിലെ അനൗചിത്യം നിങ്ങൾ
പത്രപ്രവർത്തകർക്കു ബോധ്യമാവില്ലേ. കളിക്കനുകൂലമായി, എന്നാൽ ഭാഷാപരമായ അവ്യക്തതയോടെ,
പാഞ്ചാലി ഇടപെട്ടു എന്നതൊരു വസ്തുത മാത്രം. അതംഗീകരിച്ചു ഞങ്ങൾ ഹസ്തിനപുരിയിൽ പോയികളിച്ചു
എന്നതു പൊതുമണ്ഡലത്തിൽ വിവാദരഹിതമായി സ്വീകരിക്കപ്പെട്ട വാർത്ത.” പ്രതിരോധിക്കാനാവാതെ
പാഞ്ചാലിയുടെ ദുഷ്പ്രേരണക്കു വഴങ്ങിയതിനു വില കൊടുക്കേണ്ടിവന്നതിന്റെ വലിവിൽ നകുലൻ തേങ്ങി.
</p>
          <p style="indent">“പരേതപിതാവു് പാണ്ഡുവിനു് കുരുവംശകുടുംബത്തിലുള്ള പാതി ഓഹരി
തരാതെ നിങ്ങളെ ദശാബ്ദങ്ങളായി കുരങ്ങുകളിപ്പിക്കുന്ന കൗരവരോടു് പരസ്പരവിരുദ്ധമായ
വൈകാരികനിലപാടു പ്രദർശിപ്പിക്കുന്ന പാഞ്ചാലി നിങ്ങൾക്കൊരു ഭീഷണിയായോ?” കൊട്ടാരം ലേഖിക
ചോദിച്ചു. വിഴുപ്പുതുണികൾ നനച്ചു പാറക്കല്ലിൽ അടിച്ചു, അഴുക്കു നീക്കുകയായിരുന്നു താഴ്‌വരയിലെ
ജലാശയത്തിൽ പാണ്ഡവർ, വനവാസക്കാലം.
</p>
          <p style="indent">“ഞങ്ങളുടെ ചങ്കുകീറുന്ന ദാമ്പത്യഅവിശ്വസ്തതയാണവൾ ഇപ്പോൾ
വിരുദ്ധനിലപാടിലൂടെ കാണിക്കുന്നതെങ്കിലും കടിച്ചു പിടിച്ചു ഞങ്ങൾ നിയന്ത്രിക്കട്ടെ, കെട്ടുപൊട്ടിച്ചാടാൻ
വെമ്പുന്ന പാണ്ഡവ നാവു്!”
</p>
          <p style="indent">“പാഞ്ചാലി നിങ്ങളുടെ രഹസ്യനിരീക്ഷണത്തിനു വിധേയ? ആരും
പ്രതിഷേധിച്ചില്ലേ? ഒന്നുമല്ലെങ്കിലും, പരിത്യാഗികളല്ലേ നിങ്ങൾ? അതോ, എരിയുന്നുണ്ടോ നിങ്ങളിലും
അവളെ ഓർത്തൊരു പ്രണയഹൃദയം?”, വനവാസക്കാല പാണ്ഡവകുടിലിനരികെ മഠത്തിൽ
ചെന്നതായിരുന്നു കൊട്ടാരം ലേഖിക.
</p>
          <p style="indent">“ഞാനൊരംഗപരിമിതനെന്ന കാര്യം ഓരോ അക്ഷരം
വാതുറന്നുച്ചരിക്കുമ്പോഴും നീ ഓർക്ക. ഇരുന്നുചെയ്യാവുന്ന ജോലിയാണു് ആശ്രമഗുരു എനിക്കു് തന്നതു്.
ജാലകത്തിലൂടെ എന്റെ അലസനോട്ടം പുറത്തേക്കുതിരിയും. കാഴ്ച തടസ്സപ്പെടാത്ത പാണ്ഡവാശ്രമത്തിൽ
പാഞ്ചാലിയുടെ ചലനത്തിനായി തിരുഹൃദയം തുടിക്കും. കുളികഴിഞ്ഞു പാഞ്ചാലി ഈറൻ തുണി
ഉണക്കാൻ ഇടുന്നതോടെ എനിക്കവളുടെ കാഴ്ചമറയും. അപ്പോൾ കരൾ പിടയും ഞാൻ പ്രത്യക്ഷത്തിൽ
അസ്വസ്ഥനാവും. വൈകുന്നേരം ഉണങ്ങിയ തുണി എടുക്കാൻ പാഞ്ചാലി വരുമ്പോൾ, തുടിക്കുന്ന
നെഞ്ഞുമായി ഞാനവളെ തുറിച്ചു നോക്കും. അവൾ എന്നെ കാണാറുണ്ടോ? ഉണ്ടെന്നു ആരാധനയോടെ
സങ്കൽപ്പിക്കും. പാണ്ഡവരിലൊരാൾ സംശയത്തോടെ വന്നു ആശ്രമങ്ങൾക്കിടയിലെ വേലിക്കെട്ടു
സന്ധ്യയോടെ കൂട്ടിയിടുമ്പോൾ, ഞാനാകെ തളരും. അഞ്ചു ബലിഷ്ഠകായന്മാർ അവളിൽ
ശാരീരികാധിപത്യം പുലർത്തുന്നതു് എന്നെ രാത്രി മുഴുവൻ വേട്ടയാടും. ഈശ്വരാ എന്തെല്ലാം
സഹനപരീക്ഷകൾ നീ പാഞ്ചാലിക്കു് കൊടുത്തിട്ടും, വ്യക്തിത്വം ചിന്നിച്ചിതറാതെ അവൾ
പിടിച്ചുനിൽക്കാൻ, അപാരതയോടു ഞാനപ്പോൾ മനമുരുകി പ്രാർത്ഥിക്കും!”
</p>
          <p style="indent">“വരുമാനമുള്ള തൊഴിൽചെയ്തു ജീവിക്കാൻ അവർക്കവസരം കൊടുത്തുകൂടെ?
പൗരാവകാശങ്ങളില്ലെങ്കിലും, പാഞ്ചാലിയെ വനവാസത്തിനയക്കേണ്ട കാര്യമെന്താണു്?”, കൊട്ടാരം
ലേഖിക ചോദിച്ചു.
</p>
          <p style="indent">“അവർക്കെതിരെ ജനരോഷം അസഹ്യമായാൽ ഞങ്ങൾ നിസ്സഹായർ!?
നഗരമുണരും മുമ്പവർ കാട്ടിലേക്കു് ഒളിച്ചോടുന്നതു് പ്രഭാതസവാരിക്കൂപോയ ഞങ്ങൾ കണ്ടതല്ലേ?
ഉത്തരവാദിത്തം മറന്നു, ഇന്ദ്രപ്രസ്ഥത്തിലെ പൊതു മുതൽ പണയംവെച്ചവർ ചൂതാടിയതു ആദ്യകുറ്റം,
കൂടെപൊറുക്കുന്നവളെ പണയംവച്ചതു സ്ത്രീത്വത്തോടുള്ള അവഹേളനം. പാഞ്ചാലിയുടെ പെരുമാറ്റവും
കൗരവസദസ്സിനെ വിറളി പിടിപ്പിച്ചു. ആണുങ്ങൾക്കുമാത്രം പ്രവേശനം അനുവദിച്ചിരുന്ന ചൂതാട്ടസഭയിൽ,
അല്പവസ്ത്രയായി വന്നു പ്രകോപനപരമായ അംഗചലനങ്ങളോടെ പൂർണ്ണവിവസ്ത്രയായതുവഴി പാഞ്ചാലി
പ്രകടിപ്പിച്ച ലൈംഗികഅരാജകത്വം ഉണ്ടല്ലോ, പരിഷ്കൃത ഹസ്തിനപുരിക്കതു അപമാനമെന്നു്
തെരുവോരങ്ങളിൽ പ്രതിഷേധജ്വാല നിങ്ങൾ കണ്ടില്ലേ? കുറ്റവാളികൾക്കു് ഒളിച്ചോടാൻ
കൗരവഅർധസഹോദരന്മാർ മത്സരിച്ചു എന്നു് ചാർവാകൻ അവിടെ ഞങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി
പ്രസംഗിച്ചതും?” ഇന്ദ്രപ്രസ്ഥത്തിലെ നിലവറകളിൽ ഒളിപ്പിച്ച കൊള്ളമുതൽ സുരക്ഷിതമായി
ഹസ്തിനപുരിയിലേക്കു കൊണ്ടുവരാനുള്ളൊരു രഹസ്യപദ്ധതി അവസാനഘട്ടത്തിൽ മിനുക്കുകയായിരുന്നു
ഒറ്റക്കിരുന്നു ദുര്യോധനൻ.
</p>
          <p style="indent">
            <pb n="12" ed="2023-10-12"/>
          </p>
          <p style="indent">“താരപദവികളൊക്കെ സ്വന്തക്കാർക്കു് വീതിച്ചു അല്ലേ? പ്രബുദ്ധ
ഹസ്തിനപുരിയിലപ്പോൾ അരാഷ്ട്രീയപ്രജകൾക്കു് തൊഴിലവസരമില്ല!” കൊട്ടാരം ലേഖിക പുതിയ
ഭരണാധികാരി യുധിഷ്ഠിരനെ മുട്ടുകുത്തി കൈമുത്തി.
</p>
          <p style="indent">“നഗ്നഹസ്തങ്ങൾ കൊണ്ടു് നൂറോളം കുടിലകൗരവരെ വകവരുത്തിയ
പ്രിയഭീമനു് കൊടുക്കേണ്ടേ പ്രതിരോധ മന്ത്രാലയം? ആഭ്യന്തരസുരക്ഷ അർജുനനു എന്ന നിയമനം,
നൃത്താധ്യാപിക ബൃഹന്നള എന്ന മൂന്നാംലിംഗ വേഷധാരിയായി ഒറ്റക്കവ(ൾ)ൻ കൗരവഅക്രമികളെ
തുരത്തി വിരാടഗോക്കളെ സംരക്ഷിച്ചപ്പോൾ ഉയർന്ന പൊതുസമ്മതിയല്ലേ? ഇന്ദ്രപ്രസ്ഥം മുതൽ, രണ്ടു
കണ്ണുകളിൽ ഒന്നു് ചാരനോട്ടത്തിനു ഉഴിഞ്ഞുവച്ച നകുലനു തന്നെ വേണ്ടേ രഹസ്യാന്വേഷണ വകുപ്പു്?,
വരാനിരിക്കുന്ന കലിയുഗത്തിൽ പാണ്ഡവരാജഭരണത്തിന്റെ ഭാവിയെന്തു എന്നു് കണ്ടെത്തണമെങ്കിൽ
ആ ദൗത്യം നിറവേറ്റാൻ പ്രവചനസിദ്ധിയുള്ള സഹദേവൻ തന്നെ വേണ്ടേ? ലിംഗനീതി മന്ത്രാലയം
എന്നുച്ചരിക്കുമ്പോൾ തന്നെ നാവിൽ വരുന്ന പേരു് പാഞ്ചാലിയല്ലേ?, സ്ത്രീകൾക്കു് നേരെയുള്ള
ഗാർഹികപീഡനത്തിനു നീതിന്യായ വിചാരണാധികാരമുള്ള മന്ത്രിതലപദവി കുന്തിക്കുവേണ്ടേ
കൊടുക്കാൻ? ഇതിൽ പിന്നെ ഏതു വകുപ്പാണു് ‘പ്രജ’ക്കു് കൊടുക്കാനാവുക”?
</p>
          <p style="indent">
            <pb n="13" ed="2023-10-13"/>
          </p>
          <p style="indent">“സഹോദരിമാർക്കൊപ്പം പുറത്തു കാറ്റുകൊള്ളാൻ പോവാതെ വീട്ടിൽ
ഇങ്ങനെ നീ അടച്ചിരിക്കുന്നതെന്തു കൊണ്ടാണു്?” ദുര്യോധനൻ മകളെ വിസ്തരിച്ചു.
</p>
          <p style="indent">“ആൾക്കൂട്ടത്തിൽ അലയാൻ ഇഷ്ടപ്പെട്ട ഞാനിന്നു അകമ്പടി
സൈനികർക്കൊപ്പംപോലും പുറത്തിറങ്ങാൻ പേടിക്കുന്നു. മുഖം മറച്ച, ഒരു തടിച്ചു കുറുകിയ ഒരാൾ എന്റെ
മുമ്പിൽ പെട്ടെന്നു് ചാടിയിറങ്ങും. ഒരുകൈപ്പത്തി എന്റെ വായടക്കും, മറു കയ്യിൽ തടഞ്ഞ
ആഭരണങ്ങളുമായി മുങ്ങും”,
</p>
          <p style="indent">“അപ്പോൾ അരക്കില്ലത്തിൽ കണ്ട കരിഞ്ഞ ആറു ജഡങ്ങളിൽ ഇവൻ,
ഇവൻമാത്രം പെടില്ലേ?”, ദുര്യോധനൻ ദുരൂഹമായ വാരണാവതത്തെക്കുറിച്ചപ്പോൾ വിവശനായി.
</p>
          <p style="indent">“രാജവാഴ്ചക്കെതിരെ ഹസ്തിനപുര തെരുവുകളിൽ വെല്ലുവിളിയോടെ നടന്ന
നിങ്ങളുടെ മുഖത്തെന്താ ഇപ്പോളൊരു വാട്ടം?” കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു. ചുവരെഴുത്തു
പതിപ്പിലെ ‘മുഖംമൂടിധാരി’യുടെ ചിത്രം നോക്കുകയായിരുന്ന യുക്തിവാദിയുടെ മുഖം മാത്രമല്ല ഉടലും
ക്ഷീണിച്ചിരുന്നു.
</p>
          <p style="indent">“ഹസ്തിനപുരിക്കു വേണം ജനാധിപത്യഭരണകൂടം എന്നു്
പൊതുസമ്മേളനങ്ങൾ നഗരത്തിൽ ശക്തമാക്കാൻ ഇറങ്ങിയ ഉടൻ ചാർവാകൻ, പാണ്ഡവർക്കു
കൊള്ളാത്തവനായി. ജനാധിപത്യത്തിൽ അധികാരവഴി കൗരവകുടുംബത്തിൽ ഒതുങ്ങില്ല, ഇനി
സിംഹാസനത്തിൽ വരുന്ന പാണ്ഡവരുടെ താളത്തിനൊത്തു് തുള്ളാൻ ചാർവാകനെ
കിട്ടില്ലെന്നുറപ്പായപ്പോൾ, കള്ളനും കൊലപാതകിയുമാക്കാനായി നവഭരണകൂടശ്രമം. മുഖത്തെ
താൽക്കാലിക നൈരാശ്യമോ ശോഷിച്ച ശരീരമോ ഒന്നുമല്ല കാര്യം. രാജവാഴ്ച ചോരവീഴാതെ
അവസാനിപ്പിക്കും, യുക്തി ബോധം ഊട്ടി വളർത്തും, രാജവാഴ്ചയിൽ ഇപ്പോൾ ദുരിതമനുഭവിക്കുന്ന കൗരവ
വിധവകളുടെ പുതുതലമുറ, നിലവിൽ അധിനിവേശ പാണ്ഡവരുടെ ‘വെള്ളംകോരികളും വിറകുവെട്ടികളും’
നാളെ രാജസഭയിൽ ജനാധിപത്യത്തിന്റെ അധികാരദണ്ഡ് പിടിക്കും.” പറഞ്ഞുപറഞ്ഞു ശ്വാസം
മുട്ടുന്നതിനിടെ, പാണ്ഡവ കുരുക്കു് ചാർവാകന്റെ അരക്കെട്ടിൽ കുടുങ്ങി. ഇരുട്ടുവീണ പൊതു
വാണിജ്യനിരത്തിലൂടെ ആ ദരിദ്രബ്രാഹ്മണയുക്തിവാദിയേയും വലിച്ചു മുഖംമൂടിധാരി പാണ്ഡവൻ
ധിക്കാരത്തോടെ നീങ്ങുന്നതു് കൊട്ടാരം ലേഖിക പനയോലയിൽ എഴുത്താണികൊണ്ടു്
ദൃൿസാക്ഷിവിവരണം കുറിച്ചു.
</p>
          <p style="indent">“ഉടലഴകെന്നൊക്കെ കണ്ടും പറഞ്ഞും ശീലിച്ച ഞങ്ങൾ എങ്ങനെ
വായിക്കാവുന്ന വർത്തയാക്കും ആരുടെയൊക്കെയോ ശരീരമാലിന്യങ്ങളുടെ ഈ കെട്ടുകാഴ്ചപ്പെട്ടിയെ?”;
പല്ലു നഖം മുടി പഴംതുണി ഇവയൊക്കെ വെള്ളിപ്പാത്രങ്ങളിൽ പ്രദർശനത്തിനു് വച്ച പുതുസ്മാരക
മന്ദിരത്തിനു മുമ്പിൽ കൊട്ടാരം ലേഖിക ഒന്നു പകച്ചു.
</p>
          <p style="indent">“ജീർണിക്കുമോ സ്വന്തന്ത്ര്യ പോരാളികളുടെ മുടിയും പല്ലും നഖവും? ആണ്ടുബലി
പോലെ പരിപാവനമായ ഈ ഭൗതികാവശിഷ്ട പ്രദർശനം കുരുവംശത്തിന്റെ ജ്വലിക്കുന്ന പൈതൃക
സ്മരണയല്ലേ? വൈകാരിക ഉള്ളടക്കമുള്ള ഈ തിരുശേഷിപ്പുകൾ ഹസ്തിനപുരിയുടെ അഖണ്ഡതക്കായി
വീരമൃത്യു വരിച്ച കൗരവസഹോദരരന്മാരുടേതാണെന്നു നിങ്ങൾ പത്രപ്രവർത്തകർ ഒരു നിമിഷം പോലും
വിസ്മരിച്ചുകൂടാ. ദൈവനിന്ദയിൽ കുറയാത്ത അപരാധമായി യുധിഷ്ഠിരഭരണകൂടം അത്തരം
ആലോചനയില്ലാത്ത പരാമർശങ്ങളെ നേരിടും കേട്ടോ”, കൊട്ടാരം ലേഖികയുടെ ധിക്കാരത്തിനു മുമ്പിൽ
കിതക്കുകയായിരുന്നു, സ്മാരകത്തിന്റെ അധികച്ചുമതല വഹിക്കുന്ന അർജ്ജുനൻ.
</p>
          <p style="indent">“കൗരവരുടെയും പാണ്ഡവരുടെയും ശാശ്വത സമാധാനത്തിനായി
പ്രാർഥിക്കുകയാണിനി മരണംവരെ ലക്ഷ്യം എന്നു് നിങ്ങൾ പറഞ്ഞെന്നറിഞ്ഞു. ശിഖണ്ഡി വാളുമായി
മുന്നിൽ ഇന്നലെ വരുംവരെ, തീവിതറുന്ന അമ്പും വില്ലുമായി മരണദേവതയുടെ പ്രത്യക്ഷ
പ്രതിനിധിയായിരുന്ന നിങ്ങൾ പാണ്ഡവസഖ്യകക്ഷിസൈനികരുടെ തലകളെത്ര ഉരുട്ടി, ഈ വിധം
നിങ്ങളെ അർജ്ജുനൻ നിരായുധനാക്കി വീഴ്ത്തുംവരെ! എന്നിട്ടും തീർന്നില്ലേ സമാധാന ആശംസ?”,
കൊട്ടാരം ലേഖിക പിതാമഹനോടു് ചോദിച്ചു. കുരുക്ഷേത്ര പോർക്കളത്തിൽ, വിജനമൂലയിലൊരുക്കിയ
ശരശയ്യയിൽ നീണ്ടുനിവർന്നുകിടന്ന ഭീഷ്മർ, അഭിനയ മികവോടെ ഞരങ്ങുമ്പോഴും,
കുരുവംശഭാവിയെക്കുറിച്ചു വിലപിച്ചു.
</p>
          <p style="indent">“പാണ്ഡവതല ഒഴികെ, ആരുടെ കഴുത്തു വേണമെങ്കിലും ഞാൻ ഒറ്റവെട്ടിനു
വെട്ടിവീഴ്ത്താം എന്ന എന്റെ ഒത്തുതീർപ്പുനിർദേശം ദുര്യോധനൻ തള്ളി. പാണ്ഡവതല ലക്ഷ്യവേദിയായി
മാത്രം നിങ്ങളുടെ കുപ്രസിദ്ധകൂരമ്പുകൾ അയച്ചാൽ മതി എന്നവൻ ഖണ്ഡിച്ചൊരു നിലപാടെടുത്തു. കുന്തി
പെറ്റതള്ളയാണെങ്കിലും, അഞ്ചു കൗന്തേയരുടെയും ജൈവികപിതൃത്വത്തിൽനിന്നും എനിക്കു്
ഒഴിഞ്ഞുമാറാൻ ആവില്ലെന്ന രഹസ്യം എങ്ങനെ, പോരാട്ടത്തിൽ നിന്നൊഴിഞ്ഞു
മാറാനുള്ളൊരുപായമായി, പുറത്തെടുക്കും.! അതുകൊണ്ടു്, അർജ്ജുനനെ രഹസ്യമായി പാളയത്തിലേക്കു്
വിളിച്ചു ഒരു പോംവഴി പറഞ്ഞുകൊടുത്തു. മാരകായുധം താഴെ വെക്കാനൊരു കാരണം നീ കണ്ടെത്തണം.
മൂന്നാംലിംഗക്കാർ വാളുംകൊണ്ടെന്റെ മുമ്പിൽ വന്നാൽ ഞാനുടൻ അമ്പും വില്ലും താഴെയിടും. പിന്നെ നീ
എനിക്കു് പറ്റിയ ഐതിഹാസിക വീഴ്ചയൊരുക്കാൻ പാകത്തിൽ, ശരശയ്യ നിർമ്മിക്കണം. അക്ഷരം പ്രതി
അവൻ അനുസരിച്ചപ്പോൾ ശരശയ്യനിർമ്മിതിയിൽ എനിക്കൊരു പൂമെത്ത കാണാനായി!”
</p>
          <p style="indent">“പരിപൂർണ്ണ കൗരവവംശനാശം വേണ്ടിവന്നു അല്ലേ, കൂട്ടുകുടുംബത്തിലെ
പാണ്ഡവകാശം തിരിച്ചുകിട്ടാൻ?”, കൊട്ടാരം ലേഖിക ചോദിച്ചു. ഗാന്ധാരീവിലാപം ദുഖഃഗീതി,
സൂതഗായകർ അഭിനയമികവോടെ തെരുവോരങ്ങളിൽ പാടുന്ന ദിനങ്ങൾ.
</p>
          <p style="indent">“ഏതു വിശുദ്ധനും ഒരു കളങ്കിതഭൂതകാലം ഉള്ള പോലെ, ഏതു പാപിക്കും
വേണ്ടേ പ്രതീക്ഷാനിർഭരമായ ഭാവി? തെറ്റിദ്ധാരണ ആദ്യമേ നീക്കട്ടെ—പുരുഷകൗരവർ മാത്രമേ
പോരാട്ടത്തിൽ നാടിന്റെ അഖണ്ഡത രക്ഷിക്കാൻ ജീവൻ ത്യജിക്കേണ്ടിവന്നുള്ളൂ. അന്തഃപുരത്തിൽ
മിന്നലാക്രമണത്തിലൂടെ മുതിർന്ന അഞ്ചാറു പേരെ ബന്ദിയാക്കി ഒളിപ്പിച്ചിച്ചുവച്ചു ദുര്യോധനനുമായി
മുഷിഞ്ഞു വിലപേശാം എന്ന സഹദേവന്റെ നിർദേശം ഞങ്ങൾ സ്വീകരിച്ചില്ലല്ലോ. കൗരവ വിധവകളുടെ
കൂട്ടുകുടുംബം ഇപ്പോൾ പുനരധിവാസകേന്ദ്രത്തിൽ സഹവർത്തിത്തത്തോടെ കഴിയുന്നതു് ജേതാക്കളായ
പാണ്ഡവരുടെ പരിരക്ഷയിൽ!!” ധാന്യവും കാളയിറച്ചിയുമായി പുനരധിവാസകേന്ദ്രത്തിലേക്കു
സൗജന്യഭക്ഷണം അയക്കുന്നതിനു് മേൽനോട്ടം വഹിക്കുകയായിരുന്നു മഹാരാജാവു്.
</p>
          <p style="indent">
            <pb n="14" ed="2023-10-14"/>
          </p>
          <p style="indent">“എന്തു് കണ്ടിട്ടാണു് നിങ്ങൾ ശല്യക്കാരികുന്തിയെ ധൃതരാഷ്ട്രരുടെ ദാസിയായി
നിയമിച്ചതു്, വിവാഹേതര രതിയനുഭവങ്ങളുടെ മഹാറാണിയാണവൾ എന്നറിയില്ല? അന്ധനെങ്കിലും,
ധൃതരാഷ്ട്രർ പിടിച്ചാൽ പിടികിട്ടാത്ത മദയാന! നിങ്ങൾ മറന്നോ?”, ദുര്യോധനൻ ഗുണദോഷിച്ചു.
കുടിയേറ്റഭൂമിയിലേക്കു ഭാഗ്യാന്വേഷകരായി തിരിച്ച പാണ്ഡവരെ പിന്തുടരാൻ മടിച്ച കുന്തിയുടെ പുതിയ
ലാവണം അന്തഃപുരത്തിൽ വ്യക്തിഗത പരിചരണമായിരുന്നു.
</p>
          <p style="indent">“എന്തുകണ്ടിട്ടെന്നോ? കാഴ്ചക്കും കണ്ണിനും ഇടയിൽ കീറത്തുണി മാത്രമല്ലേ
തടസ്സം?, കാണേണ്ടതെല്ലാം ഗാന്ധാരി കാണും” കാഴ്ചയുടെ പ്രതിബന്ധമകറ്റി മകനെ അവൾ
സാന്ത്വനത്തിൽ നോക്കി.
</p>
          <p style="indent">“വനവാസം നിങ്ങളിൽ വരുത്തിയ തിരിച്ചറിവെന്താണു്?” കൊട്ടാരം ലേഖിക
ചോദിച്ചു. മഴക്കാലം മാറി പ്രസന്നമായ വെയിൽ വീഴുന്ന ഹരിതതാഴ്‌വര. ഒളിവിൽ പോകാൻ
തയ്യാറെടുക്കുന്ന നേരം സംഘർഷം നിറഞ്ഞ അന്തരീക്ഷം.
</p>
          <p style="indent">“ഞങ്ങൾ യദാർത്ഥത്തിൽ എന്താണോ അതാവാൻ ഈയിടം ഞങ്ങളെ
അനുവദിക്കുന്നില്ല. ഇവിടെ ഞങ്ങൾ പരസ്പരം പറയുന്നതും ചെയ്യുന്നതും ഒന്നും ഞങ്ങളല്ലല്ലോ എന്നു്
തോന്നും. ആകാശചാരികളുടെ മക്കളാണെന്നോ, ഭൂമിയിൽ സമാധാനം സ്ഥാപിക്കാൻ വിണ്ണിൽ നിന്നു്
ഞങ്ങൾക്കൊരു ജന്മനിയോഗമുണ്ടെന്നോ ആരെങ്കിലും പ്രവചിച്ചാൽ ഞങ്ങൾ അന്ധാളിക്കും!”
</p>
          <p style="indent">“മുഖംതെളിഞ്ഞില്ലല്ലോ”, കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര
ഹസ്തിനപുരി.
</p>
          <p style="indent">“ന്യായമായും കിട്ടേണ്ടതൊന്നും കിട്ടിയില്ല. കുരുവംശത്തിന്റെ
അപൂർവ്വരത്നശേഖരം ഇനി തിരയാൻ ഭൂമിയിലും ഭൂഗർഭത്തിലും ഇടമില്ല. ദുര്യോധനൻ അതെവിടെ
ഒളിപ്പിച്ചു വച്ചു എന്നതാണു് ഞങ്ങളെ കുഴയ്ക്കുന്നതു്; കൗരവർ കൊല്ലപ്പെട്ടതോടെ അന്തഃപുരത്തിലെ
രാജസ്ത്രീകളും, വിവാഹിതപുത്രവിധവകളും, അവിവാഹിത പുത്രിമാരും സ്വാഭാവികമായി ഞങ്ങളുടെ
ലൈംഗികഅടിമകൾ ആവേണ്ടതായിരുന്നു. എന്നാൽ സ്ത്രീ വിമോചകയെന്ന പാഞ്ചാലിയുടെ ദുസ്വാധീനം
കൊണ്ടായിരിക്കുമോ, കുരുക്ഷേത്രവിധവകൾ എന്ന നിലയിൽ പാണ്ഡവർക്കു് വഴങ്ങാൻ തയ്യാറല്ല.
അർദ്ധരാത്രി കുടിയൊഴിപ്പിച്ചു പുനരധിവാസകേന്ദ്രത്തിൽ താമസിപ്പിച്ചു. സൗജന്യഭക്ഷണം വാഗ്ദാനം
ചെയ്തു. വഴങ്ങുന്നില്ല. ഇങ്ങനെ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു നവപാണ്ഡവ ഭരണകൂടത്തെ യുദ്ധാനന്തര
സാഹചര്യങ്ങൾ നിർജ്ജീവമാക്കിയാൽ മുഖം തെളിയുമോ?”
</p>
          <p style="indent">“തിരുശേഷിപ്പിൽ ധൂപാർച്ചന ചെയ്യാൻ നിയോഗം നിങ്ങൾക്കായിരുന്നല്ലേ?
എങ്ങനെ കാണുന്നു പരേതയോദ്ധാവിനെ ധീരനായക പദവിയിലേക്കുയർത്തിയ പരിപാവനചടങ്ങിൽ,
ആദ്യാവസാനം പങ്കെടുത്ത നിങ്ങളുടെ നേരനുഭവം?”. കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.
യുദ്ധാനന്തര ഹസ്തിനപുരി.
</p>
          <p style="indent">“യുദ്ധത്തിൽ അവൻ കൊല്ലപ്പെട്ടു എന്നതൊരു കെട്ടുകഥയെന്നു തെളിഞ്ഞ
ദിനം. ആദ്യമൊക്കെ ഞാനും അന്ധാളിച്ചു. ഗാന്ധാരിക്കു് മുമ്പിൽ, കുരുക്ഷേത്രക്കുശേഷം, ഭീമൻ
ദുര്യോധനവധം അത്രമാത്രം ഇളകിയാടിയിരുന്നു. അവന്റെ തിരുശേഷിപ്പുകൾ നോക്കിയോ? ജീവൻ
തുടിക്കുന്നപോലെ! അതുകൊണ്ടെന്തുണ്ടായി എന്നോ, ധാന്യമണി മുതൽ കരിംപാറക്കെട്ടു വരെ,
വ്യത്യസ്തമാധ്യമങ്ങളിൽ, ഹസ്തിനപുരിയാകെ വീരനായകപദവി ആലേഖനം ചെയ്യാൻ
കരകൗശലവിദഗ്ധർക്കു് വർഷം മുഴുവൻ അവസരം നൽകുന്ന തൊഴിലുറപ്പു പദ്ധതി മഹാറാണി
പാഞ്ചാലി പ്രഖ്യാപിച്ചു. ഞാൻ ശിരസ്സുനമിച്ചു. അവൻ ഞങ്ങൾക്കു് പ്രിയൻ എന്നും എന്നെന്നും!”
</p>
          <p style="indent">
            <pb n="15" ed="2023-10-15"/>
          </p>
          <p style="indent">“ഇതെന്താ ശിരസ്സിൽ ചോരപ്പാടു്?”, വനാശ്രമത്തിലെ മൂലയിൽ, തലയിൽ
കൈവച്ചു എരിപൊരികൊള്ളുന്ന യുധിഷ്ഠിരനെ നോക്കി, ദീനാനുകമ്പയോടെ കൊട്ടാരം ലേഖിക
പാഞ്ചാലിയോടു് ചോദിച്ചു.
</p>
          <p style="indent">“പൗരാവകാശം നഷ്ടപ്പെട്ടു്, നിലവിൽ പദവി അടിമ എന്നാണെങ്കിലും, മുൻ
രാജശിരസ്സു് കാട്ടിലും നഗ്നമായിക്കൂട എന്നു് ഉടയോൻദുര്യോധനൻ അറിയിച്ചപ്പോൾ, ഞങ്ങൾ ഉടനടി
തട്ടിക്കൂട്ടിയ മുൾക്കിരീടം. ഇരുമ്പാണി കൊണ്ടു കിരീടനിർമ്മിതി ഹസ്തിനപുരിയിൽ നിന്നു് കിട്ടിയാൽ,
ചോരയൊലിപ്പിക്കുന്ന ഈ മുൾക്കിരീടം മാറ്റും, അതുവരെ മുൻരാജാവു് ഇങ്ങനെ ഞെരങ്ങി മൂലയിൽ
ഇരിക്കും.”
</p>
          <p style="indent">“ഇതാണോ മുഖ്യ വാർത്ത? ഇതിൽ അതിജീവിത പാഞ്ചലിക്കനുകൂലമായ
പ്രതിരോധ ഭാഷ എവിടെ? ആകെ കാണുന്നതു് അവൾക്കുനേരെ കൗരവലൈംഗികാതിക്രമത്തിനു
പരോക്ഷ പ്രോൽസാഹനമല്ലേ?”, ഹസ്തിനപുരി പത്രിക മേധാവി കൊട്ടാരം ലേഖികയോടു് ക്ഷോഭിച്ചു.
വസ്ത്രാക്ഷേപപ്പിറ്റേന്നു്.
</p>
          <p style="indent">“ഒരു ചൂതാട്ടസന്ധ്യയിൽ അധികാര സമവാക്യം പൂർണമായി മാറിയാൽ
പിന്നെ കൊട്ടാരം ലേഖികയുടെ മനോഭാവവും കൂട്ടത്തിൽ സ്വാഭാവികമായി മാറില്ലേ? വേതനം
പരിഷ്കരിക്കാതെ കൊട്ടാരത്തിണ്ണ നിരങ്ങാൻ ഞങ്ങളെ നിങ്ങൾ കയറൂരിവിടുമ്പോൾ അറിയണ്ടേ, ഇങ്ങനെ
ഭരണകൂടത്തോടു് കൂറുമാറ്റം ഞങ്ങൾക്കും ഉണ്ടാവും?”, കൊട്ടാരം ലേഖികയുടെ സുഹൃത്തായ യുദ്ധകാര്യ
ലേഖകൻ ഇടപെട്ടു് വിരൽ ചൂണ്ടി.
</p>
          <p style="indent">“വിജനവഴിയിൽ കുഴഞ്ഞുവീഴുന്ന മരണമാണോ ഒരിതിഹാസ
കഥാപാത്രമാവാൻ നിയോഗമുള്ള നിങ്ങൾക്കു് പ്രകൃതി തന്നതു്?”, അവശപാഞ്ചാലിയെ മൃദുവായി
പിടിച്ചിരുത്തി കൊട്ടാരം ലേഖിക വായിൽ ഒരിറ്റു വെള്ളം ഒഴിച്ചു് കൊടുത്തു. സായാഹ്നവെയിൽ
താണുതുടങ്ങിയ മലഞ്ചെരുവിൽ, അവസാനത്തെ പാണ്ഡവനും അപ്രത്യക്ഷമായി.
</p>
          <p style="indent">“അന്ത്യവിധിയിൽ തളർന്നു വീഴുമ്പോൾ, തിരിഞ്ഞു നോക്കാതെ
അവരഞ്ചുപേരും കാൽ മുന്നോട്ടുതന്നെ വച്ചതാണെന്റെ കൊച്ചു നേട്ടം. വിവാഹരാത്രിയിലെന്നപോലെ,
അവസാന നിമിഷത്തിലും പത്തു തുറിച്ച പാണ്ഡവക്കണ്ണുകൾ എന്റെ മുഖത്തു് വീഴുമെന്ന ആ പേടിസ്വപ്നം
അങ്ങനെ ഒഴിഞ്ഞു പോയില്ലേ!”
</p>
          <p style="indent">“കൗരവരെ തെരുവിൽ കണ്ടാൽ കാലുതല്ലിയൊടിക്കുമെന്ന ചാർവാകന്റെ
ഭീഷണി എങ്ങനെ നിങ്ങൾ നേരിടും?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
ആണധികാരഹുങ്കിൽ കുലസ്ത്രീയെ പരുക്കൻ തെമ്മാടികൗരവ സഹോദരന്മാർ സംഘടിതമായി
വസ്ത്രാക്ഷേപം ചെയ്ത വിവാദം ദേശീയപാത വഴിയമ്പലങ്ങളിലും കുതിരപ്പന്തികളിലും നീറിപ്പുകയുന്ന
സംഘർഷദിനങ്ങൾ.
</p>
          <p style="indent">“പാഴ്‌വസ്തുക്കളുണ്ടല്ലോ യുക്തിവാദി ചാർവാകന്റെ പരസ്യ പ്രസ്താവനയിൽ!
ചൂതാട്ടസഭയിൽ നടന്നതു് സാന്ദർഭിക ആൺ പ്രതികരണമായിരുന്നു എന്നു അരമന നിഷ്പക്ഷനിരീക്ഷകൻ
ഒരു ‘പക്ഷേ’യുമില്ലാതെ കാണുന്നുണ്ടല്ലോ. ‘ഞാൻ അൽപ്പവസ്ത്ര’ എന്നുച്ചരിച്ചു ആകർഷക ഉടലുള്ളൊരു
പാഞ്ചാലവനിത ചൂതാട്ടസഭയിൽ അതിക്രമിച്ചു കയറിയപ്പോൾ, അതൊരു ലൈംഗിക പ്രലോഭനമായി
ഏറ്റെടുത്ത നിഷ്കളങ്കകൗരവന്റെ വിരൽസ്പർശം അവളുടെ ഉടലുമായുണ്ടായി എന്നതിൽ അസ്വാഭാവികത
അശേഷമില്ല. ഒന്നുനിങ്ങൾ മറന്നുവോ? നൂറുകൗരവർ അത്രയും രാജവധുക്കളുമായി അന്തഃപുരത്തിൽ
നിത്യവും ഇടപഴകുന്നുണ്ടു്, മുഖപരിചയം കുറവായ മധുവിധുനാളുകളിൽ, രാത്രി കിടപ്പറയിൽ കയറിയ
ആളേതെറ്റും, യഥാർത്ഥവരൻ വേറൊരു പുതുകൗരവരാജ വധുവുമായി രതിക്രീഡയിലാവും. ആരും ഒന്നും
കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ പിറ്റേന്നു് ബഹുമാനത്തോടെ പരസ്പരം ഉപചാരം ചൊരിഞ്ഞു
ആരാധനാലയത്തിൽ പൂക്കളുമായി സംബന്ധിക്കും. ഇതൊക്കെ എങ്ങനെ യുക്തിവാദി ചാർവാകൻ
കണ്ടർത്ഥമറിയാൻ! ഇന്നു് രാവിലെ ദ്രൗപദി മരവുരി ധരിക്കുമ്പോൾ ഉപചാരപൂർവ്വം അവളുടെ കൈമുത്തി,
നിലത്തിരുന്നു ഞാനാണല്ലോ അവളുടെ വലതുകണങ്കാലിൽ തങ്കവള കെട്ടിക്കൊടുത്തതു.
അഞ്ചോളംവരുന്ന ഭർത്താക്കന്മാരിൽ അസൂയാലുവായ ഒരാൾ ഒഴികെ മറ്റുനാലുപേരും എന്റെ സൂക്ഷ്മതയും
കരുതലും കണ്ടു് കോൾമയിർ കൊണ്ടല്ലോ. അതാണു് ഞാൻ പറഞ്ഞതു് ചാർവാകൻ ചവയ്ക്കുന്നതു്
വെറുപ്പിന്റെ കുതിരപ്പന്തിരാഷ്ട്രീയം!”
</p>
          <p style="indent">
            <pb n="16" ed="2023-10-16"/>
          </p>
          <p style="indent">“പൌരസ്വീകരണത്തിനു അരങ്ങേറ്റമൈതാനത്തു് വന്ന മഹാരാജാവു്
യുധിഷ്ഠിരന്റെ കാൽകഴുകൽ ശുശ്രൂഷ മുതിർന്ന കൗരവ രാജവിധവയെ കൊണ്ടു് പാണ്ഡവർ സമ്മർദ്ദം
ചെലുത്തിചെയ്യിക്കുന്നു. കുരുക്ഷേത്രവിധവകൾ രാജധാനിക്കു മുമ്പിൽ നടത്തിയ പ്രതിഷേധയോഗത്തിൽ
പാഞ്ചാലി പങ്കെടുക്കുന്നു. രാജഭരണം വിട്ടു ജനാധിപത്യത്തിൽ കയറിയോ ഇത്ര വേഗം കുരുവംശം?”,
കൊട്ടാരം ലേഖിക നവരാത്രി ആഘോഷത്തിന്റെ തയ്യാറെടുപ്പിൽ തിരക്കിലായിരുന്ന ഭരണകൂട
ഔദ്യോഗികവക്താവിനെ കണ്ടെത്തി.
</p>
          <p style="indent">“കണ്ടുമടുത്ത ധൃതരാഷ്ട്ര കുടുംബവാഴ്ചക്കു് പകരം ഇന്ദ്രപ്രസ്ഥ ജനാധിപത്യം
ഞങ്ങൾ ഹസ്തിനപുരിയിലും പുനഃസ്ഥാപിച്ചു എന്നു് ഇനിയെങ്കിലും പൊതുസമൂഹം അംഗീകരിക്കില്ലേ?
ചക്രവർത്തി വേറെ ചക്രവർത്തിനി വേറെ”, വക്താവു് നകുലൻ ഇരുകൈപ്പത്തികളും നാടകീയമായി
വിസ്തരിച്ചുയർത്തി.
</p>
          <p style="indent">“കിടന്നകിടപ്പിലാണല്ലോ മുൻകൗരവ സർവ്വസൈന്യാധിപൻ! മേലനങ്ങാൻ
വയ്യാത്ത ശരശയ്യയിൽനിന്നാരാധ്യപുരുഷനെന്നുണ്ടാവും മോചനം? യുദ്ധംകഴിഞ്ഞു നാളെത്രയായ്,
ഇടമൊന്നൊഴിഞ്ഞുകിട്ടി വേണ്ടേ ജൈവമാലിന്യമുക്തിയിലൂടെ കുരുക്ഷേത്രയിൽ നിബിഡ
വനനിർമ്മിതി?”, നിയുക്തമഹാരാജാവു് യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“വിമുക്തഭടനെന്നല്ല, പിതാമഹൻ എന്നുതന്നെ വേണം ഗംഗാതട
ഗ്രാമഗ്രാമാന്തരങ്ങളിലും ആരാധ്യപുരുഷനറിയപ്പെടാൻ. ഓർമ്മയിരിക്കട്ടെ. ശൗര്യസ്ഥൽ
എന്നൊരന്ത്യവിശ്രമ പൂങ്കാവനനിർമ്മിതിക്കായി കരടു് തയ്യാറാക്കുകയാണു് ഞങ്ങളിപ്പോൾ ഗംഗയുടെ
തീരത്തിൽ. സ്വച്ഛന്ദമൃത്യു എന്നതൊരു വെറുമൊരു കാവ്യസങ്കല്പമെന്ന നിലയിൽ കാണാൻമാത്രം
ആധുനികശാസ്ത്രബോധമുള്ള പാണ്ഡവർക്കു് പരിശീലനമുണ്ടു്, ഭീഷ്മഭൗതികശരീരം, എങ്ങനെയോ
അങ്ങനെ എന്ന സ്ഥിതിയിൽ, വിലാപയാത്രയായി ഗംഗാതീരത്തേക്കു ഞങ്ങൾ കൊണ്ടു പോവും.
മഹാഭാരതയുദ്ധത്തിലാരുടെ കൂടെ പിതാമഹൻ പോരാടി എന്നല്ല, ജീവിതത്തിലാരെയൊക്കെ
തിരുഹൃദയത്തിൽ പിന്തുണച്ചു എന്നതല്ലേ കാര്യം.”, രാജസിംഹാസനത്തിൽ ഒരിക്കലും ഇരുന്നിട്ടില്ലാത്ത
ഭീഷ്മരിൽനിന്നും രണ്ടുനാൾകൊണ്ടു് നേടിയ രാഷ്ട്രമീമാംസാപാഠങ്ങളാൽ ബൗദ്ധികവികസനം നേടിയ
യുധിഷ്ഠിരൻ സംസാരിക്കുമ്പോൾ തന്നെ വിദൂരതയിലേക്കു് ഇടക്കിടെ ദാർശനിക നോട്ടമെറിഞ്ഞു.
</p>
          <p style="indent">“പരിശ്രമിയായ ഏതു കൗരവസഹോദരനാണു് തക്ക സമയത്തു ഇവിടെ വന്നു
ഈ കെട്ടുറപ്പുള്ള തടയണ കെട്ടി, വേനൽവരൾച്ചയിൽ ഇത്ര ശുദ്ധജലസമൃദ്ധി നിങ്ങൾക്കു്
സമ്മാനിച്ചതു്?”, ഒരു മൺകുടം കുടിനീർ മുക്കിയെടുത്തു മുഖവും കൈകളും കഴുകി കുറെ വായിലൊഴിച്ചു
ദുര്യോധനൻ ഗ്രാമസഭ യോഗത്തിൽ വിസ്മയിച്ചു. ഹസ്തിനപുരിയുടെ നഗരാതിർത്തി.
കുരുക്ഷേത്രയുദ്ധമേഘങ്ങൾ കാണാവുന്ന സംഘർഷദിനങ്ങൾ. കരിമ്പുകഷണം അലസമായി ചവച്ചു
കൊട്ടാരം ലേഖിക ഗ്രാമസഭ അവലോകനം ചെയ്യുകയായിരുന്നു.
</p>
          <p style="indent">“പത്തുപതിനാറുവയസ്സുള്ള, തേജസ്വിയായ സായുധപോരാളി ഒറ്റയ്ക്കു് ഇവിടെ
വന്നു, സ്വന്തം പരിശ്രമത്തിൽ ഇതു് പണിതു എല്ലാവരോടും കൈകൂപ്പി സന്ധ്യയിൽ ഞങ്ങളോടു്
യാത്രപറയുമ്പോൾ, ‘ആരാണു് നീ? ആരുടെ മകനാണുനീ?’ എന്നു് വാത്സല്യത്തോടെ ഞങ്ങൾ ചോദിച്ചു.
“അമ്മയുടെ പേർ സുഭദ്ര”, എന്നവൻ വിനയത്തോടെ പറഞ്ഞു. താങ്കളുടെ ഏതെങ്കിലും
കൗരവസഹോദരനു് ആ പേരുള്ള രാജവധുവുണ്ടോ? അവൻ ചെയ്ത നന്മക്കു ഞങ്ങൾ സ്ത്രീകൾ അത്രമേൽ
കടപ്പെട്ടവർ!” ഗ്രാമത്തലവന്റെ ഭാര്യ എഴുന്നേറ്റുനിന്നു് ഇടനെഞ്ചിൽ കൈവച്ചു പ്രാർത്ഥനയുടെ സ്വരത്തിൽ
ദുര്യോധനനോടു് ശിരസ്സുകുനിച്ചു ചോദിച്ചു.
</p>
          <p style="indent">
            <pb n="17" ed="2023-10-17"/>
          </p>
          <p style="indent">“ഒരാരാധകനെപോലെ അകന്നുനിന്നു് നോക്കിയാൽ, പാഞ്ചാലി നിങ്ങളിൽ
കാണാവുന്ന ‘പുരുഷാകർഷകത്വം’, വസന്തകാല പ്രണയപതിപ്പിൽ ചേർക്കാൻ ‘ഹസ്തിനപുരി
പത്രിക’യുമായി പങ്കിടാമോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു, ഇന്ദ്രപ്രസ്ഥക്കാലം. യാഗം
കഴിഞ്ഞു യുധിഷ്ഠിരന്റെ ഔദ്യോഗിക ഭാര്യ എന്ന പ്രഖ്യാപനത്തോടെ, ചക്രവർത്തിനിപദവിക്കു് പാഞ്ചാലി
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആഘോഷദിനങ്ങൾ.
</p>
          <p style="indent">“അകന്നു മാത്രമല്ല, തൊട്ടടുത്തു നോക്കാനും ആരാധകപദവി മാത്രമല്ലേ
എനിക്കവൾ തന്നിട്ടുള്ളു!”
</p>
          <p style="indent">“തൊട്ടയല്പക്കത്തെ സന്യസ്ഥാശ്രമങ്ങളിലെ സമർപ്പിത ജീവിതങ്ങളെ
സത്യമായും നിങ്ങൾ മഹത്വപ്പെടുത്താറില്ലേ?”, വിരൽ ചൂണ്ടി ശ്രദ്ധയാകർഷിച്ചു യുധിഷ്ഠിരനോടു് കൊട്ടാരം
ലേഖിക ചോദിച്ചു. പാണ്ഡവരുടെ വനവാസക്കാലം.
</p>
          <p style="indent">“പരിണയകാലത്തെ പഴയ കഥകൾ ചികഞ്ഞെടുത്തു പാഞ്ചാലി ഒരു ദിവസം
എന്നെ പതിവുപോലെ നിർദ്ദയം കുടഞ്ഞപ്പോൾ, ലജ്ജയിൽ തലതാഴ്ത്തി ഞാൻ സന്ദർഭോചിതമൌനം
പാലിച്ചു. ആർത്തവബന്ധിതമായ വൈകാരിക ‘ഇടിവെട്ടു്’ നീങ്ങിയപ്പോൾ, പരുങ്ങിയും പതുങ്ങിയും
ആശ്രമത്തിൽനിന്നും ശുദ്ധവായുവിനായി പുറത്തേക്കിറങ്ങി. മറ്റുനാലുപേർ നായാട്ടിനുപോയ നേരം.
അയൽപക്കആശ്രമാതിർത്തിയിലെ വളർന്നുയർന്ന പൂമരത്തിനു പിന്നിൽ അതാ കോമളരൂപനായ
യുവസന്യാസി എന്തോ രഹസ്യ സന്ദേശത്തിന്നായി ചെവിയോർക്കുന്നു. പെട്ടെന്നെന്നെ അടുത്തു്
കണ്ടപ്പോൾ, “നിങ്ങളുടെ പൂർവാശ്രമം അങ്ങനെയൊക്കെയാണല്ലെ!” എന്നു് പിറുപിറുത്തു, കയ്യെത്തുന്ന
കൊമ്പിൽനിന്നു് പൂപൊട്ടിച്ചു ഉപചാരമൊന്നും കൂടുതൽ ചൊല്ലാതെ ആശ്രമക്കൂട്ടത്തിലേക്കു
കടന്നുപോയതാണു്, പിന്നെ സന്യസ്തരുമായി നേർക്കുനേർ മിണ്ടാട്ടംഉണ്ടായില്ല”, ഉടുതുണി ആഞ്ഞു
കുടഞ്ഞു വീണ്ടും കൃത്യമായി ഉടുത്തു, കൊട്ടാരം ലേഖികയെ മുൻപു് കണ്ട പരിചയം തുടരാതെ. മുതിർന്ന
പാണ്ഡവസഹോദരൻ വഴി മാറി പോയി.
</p>
          <p style="indent">“പദ്മവ്യൂഹംതകർത്തു കൗരവരെ മുഴുവൻ ബന്ദികളാക്കുമെന്നു തള്ളിയ
അഭിമന്യുവിനു കൂലി വരമ്പത്തു തന്നെ! പോരാട്ടഫലത്തെക്കുറിച്ചിപ്പൊൾ ‘കൗരവവിഷാദം’
മാറിക്കിട്ടിയോ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
</p>
          <p style="indent">“വിഘടനവാദികളെ വലയിൽ വീഴ്ത്തുന്ന കൗരവപദ്ധതിയുടെ തുടക്കം
മാത്രമല്ലെ അഭിമന്യുവധം? പാണ്ഡവരെ പൂർണ്ണമായും ഇല്ലാതാക്കുന്നതുവരെ യുദ്ധം തുടരുമെന്നു് ഞങ്ങൾ
ആവർത്തിക്കേണ്ട കാര്യമില്ല, ചെയ്തിരിക്കും എന്നതൊരു ഭീഷ്മപ്രതിജ്ഞ. ശത്രുപാണ്ഡവർ ചെയ്തുകൂട്ടിയ
അരനൂറ്റാണ്ടുകാലത്തെ പാപകർമ്മങ്ങളൊന്നും ഞങ്ങൾ മറക്കില്ല. കുറെയൊക്കെ നിങ്ങൾക്കറിയാം
എന്നാൽ അറിയാത്തതുമുണ്ടു് നിങ്ങൾ. സമാനതകളില്ലാത്ത ശക്തിയോടെ ശത്രുപാണ്ഡവർക്കെതിരെ
ആഞ്ഞടിക്കുകയാണു് ലക്ഷ്യം. സംയമനത്തോടെ പ്രതിരോധമാണു് പ്രസക്തം അതിനിടയിൽ
പാണ്ഡവവിഷബീജങ്ങൾ നശിക്കുകയാണെങ്കിൽ ഒന്നേ എനിക്കുറപ്പുവരുത്തേണ്ടതുള്ളൂ ഒരു
പാണ്ഡവതലയും ഇനി ഭൂമിയിൽ ബാക്കി അരുതു്. യുദ്ധം തുടങ്ങുംമുമ്പു് ഒരുവനു് വിഷാദരോഗചികിത്സ
വേണ്ടിവന്നു ഇപ്പോൾ അവന്റെ അഭിമാനപുത്രൻ, കർണ്ണന്റെ വാൾച്ചീറ്റലിൽ തലതെറിച്ചതാ ചിതയിൽ
കത്തുന്നു. ഞങ്ങൾ ഏകപത്നീവ്രതക്കാരായിരിക്കാം എന്നാൽ പോർക്കളത്തിൽ പോവുമ്പോൾ
അഭിവന്ദ്യഭാര്യ ഉപവസിക്കും പ്രാർത്ഥിക്കും വിശ്വപ്രകൃതിയുമായി സമരസപ്പെടും. പാഞ്ചാലിയോ?
കേശപരിപാലനത്തിനു ഒരു കൈ കൗരവചോര വേണമെന്ന ശാഠ്യവുമായി പാണ്ഡവസൈന്യത്തിന്റെ
മൊത്തം ഇച്ഛാശക്തിയെ കളങ്കപ്പെടുത്തുമ്പോൾ ആരുടെ കരൾ ആരു് തുറന്നാണു് വരുംദിവസങ്ങളിൽ
ചോര വീഴ്ത്തുക എന്നു് നിങ്ങൾക്കു കാണാം!”
</p>
          <p style="indent">“ശ്രേണീഘടനയിൽ സാമന്തരാജ്യം മാത്രമായ ഹസ്തിനപുരിയിൽപോയി ചൂതു്
കളിക്കുന്നതു്, രാജസൂയ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയുടെ അത്യുന്നത പദവിക്കു് യോജിച്ചതല്ലായിരുന്നു
എന്ന തിരിച്ചറിവു് പിൽക്കാല വനവാസശിക്ഷയിൽ യുധിഷ്ഠിരനുണ്ടായിരുന്നോ?”, കൊട്ടാരം ലേഖിക
ഇളമുറ നകുലനോടു് ചോദിച്ചു.
</p>
          <p style="indent">“ഒരിക്കൽ സാന്ദർഭികമായി ചെറുതായൊന്നു പരാമർശിച്ചു, ഇല്ല, ഞാൻ
ചുണ്ടൊന്നു തുറന്നപ്പോഴേക്കും, ധാർമികതയുടെ ആ മൊത്തക്കച്ചവടക്കാരൻ കുറ്റബോധത്തിന്റെ തലച്ചുമടു്
എന്റെ മുതുകിൽതന്നെ ഇറക്കി. വസ്ത്രാക്ഷേപതലേന്നുണ്ടായ ഹസ്തിനപുരി കൊട്ടാരസന്ദർശനം,
പെരുമാറ്റമുറയിൽ ഒരു ‘സൗജന്യ’മായിരുന്നു. ആ ‘ഉദാരത’ പൊതുസമൂഹം പ്രകീർത്തിച്ചു. ചൂതു് കളിയിൽ
പിന്നെ ജയിക്കില്ലേ തോൽക്കില്ലേ എന്നായിരുന്നു ‘ഇര’യെ കണ്ടെത്തിയ രസത്തിൽ ദുരഭിമാനിയുടെ
വാചാല വിശദീകരണം. നിശബ്ദമായി നിന്നുകേട്ടു!”
</p>
          <p style="indent">“വനവാസശിക്ഷ ദശാബ്ദം ഒന്നു് കഴിഞ്ഞല്ലോ. അതോ പതിനൊന്നോ?
ഇന്ദ്രപ്രസ്ഥ ചക്രവർത്തിനിയായിരുന്നപ്പോൾ, പാണ്ഡവർക്കു് നിങ്ങളിൽ ഉണ്ടായി എന്നു് പറയപ്പെടുന്ന
ആണ്‍കുട്ടികൾ, പാഞ്ചാലയിൽനിന്നവരിനിയും അച്ഛനമ്മമാരെ കാണാൻ വന്നില്ലേ?”, കൊട്ടാരം ലേഖിക
ചോദിച്ചു.
</p>
          <p style="indent">“ക്ഷണിച്ചു എന്നു് കരുതുക. അക്ഷയപാത്രത്തിൽ നിന്നവർക്കു
സൗജന്യഭക്ഷണം വിളമ്പുന്നതൊക്കെ കുറച്ചിലല്ലേ. പാചകം ചെയ്യാനും വിളമ്പാനും ഇച്ചിലില
വാരികളയാനും ഊട്ടുപുര കഴുകാനും രാത്രിയുറക്കത്തിനു്, നിന്നുതിരിയാനിടം ഇല്ലാത്ത ഈ പരുക്കൻ
കിടപ്പറയിൽ വിശിഷ്ടാതിഥികൾക്കു് ഇടമൊരുക്കാനും ഞാൻ തന്നെ വേണ്ടേ”, പുറത്തു തണലിൽ ചമ്രം
പടിഞ്ഞിരുന്നു ചൂതാട്ടക്കഥകൾ പറഞ്ഞു രസിക്കുന്ന പാണ്ഡവരെ നോക്കി പാഞ്ചാലി പിറുപിറുത്തു.
</p>
          <p style="indent">“ഭൂതാതുരതയോടെ ഓർക്കുന്നു, ഇന്ദ്രപ്രസ്ഥത്തിൽ അഭിമുഖങ്ങൾക്കു
പോവുമ്പോൾ, രാജസഭയിൽ സന്ദർശകക്കൊപ്പം ഞാൻ ഇടം പിടിക്കും. ആരെന്തു ജനകീയപ്രശ്നം
ചോദിച്ചാലും, ധാർമ്മികതയുടെ കുത്തകയെന്ന മട്ടിൽ ദാർശനികപ്രഭാഷണം ചെയ്തു സദസ്സിനെ
മരവിപ്പിച്ചിരുന്ന പഴയ കുടിയേറ്റകർഷകൻ യുധിഷ്ഠിരൻ, യുദ്ധം ജയിച്ചു ഇവിടെ ചെങ്കോൽ നേടിയപ്പോൾ,
അസൗകര്യം സൃഷ്ടിക്കുന്ന ചോദ്യകർത്താവിന്റെ തലയിൽ ‘കൊട്ടുകൊടുത്തു’ തിരുത്തുന്നു. താങ്കളുടെ
ശ്രദ്ധയിലും പെട്ടല്ലോ. എന്താണിതിന്റെ പിന്നിലെ പാണ്ഡവപ്രയത്നം, അങ്ങനെ ഒന്നുണ്ടെങ്കിൽ?”
കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു പാണ്ഡവ ഭരണകാലം.
</p>
          <p style="indent">“കുടിയേറ്റഭൂമികയായ ഇന്ദ്രപ്രസ്ഥത്തിൽനിന്നും വ്യത്യസ്തമായി നീണ്ട
വംശവൃക്ഷങ്ങൾ ഉള്ള കുടുംബങ്ങളുടെ നാടാണ്ഹസ്തിന പുരി എന്നുനിങ്ങൾക്കറിയാം. ധാർമ്മികത
ആയുധമാക്കാനാവില്ല, ചെലവാകില്ല! പ്രശ്നങ്ങൾക്കുമേലുള്ള വെല്ലുവിളി യുധിഷ്ഠിരൻ കാര്യക്ഷമമായി
നേരിടാൻ, പണച്ചെലവുള്ളൊരു വയോജന വിദ്യാഭ്യാസത്തിനു പാഞ്ചാലി മുൻകൈ എടുത്തു.
എനിക്കാവുന്ന സേവനം ഞാനും ചെയ്തു. തക്ഷശില സർവ്വകലാശാലയിലെ രാഷ്ട്രതന്ത്രം,
പൊതുജനസമ്പർക്കം വകുപ്പുകളിൽനിന്നും യുവഅധ്യാപകർക്കു് യുധിഷ്ഠിരനെ ‘ഒന്നുടച്ചു വാർക്കേണ്ട’
ഉത്തരവാദിത്വം രഹസ്യമായി മഹാറാണി കൈമാറി. സാധാരണ പൗരന്മാരെ പോലെ രാജസഭയിൽ
അവർ ഇരിക്കും എന്നാൽ ശരീരഭാഷയും വാമൊഴിയുമൊക്കെ സൂക്ഷ്മമായി ശ്രദ്ധിക്കും എവിടെയൊക്കെ
അക്ഷോഭ്യനായും എവിടെയൊക്കെ പൊട്ടിത്തെറിച്ചും സമർത്ഥമായി ഇടപെടാനും, കുഴപ്പംപിടിച്ച കുലീന
പ്രതിയോഗികളുടെ ജനകീയചോദ്യങ്ങളോടു് ലഘുവായി പ്രതികരിക്കാനുമുള്ള സംഭാഷണപദാവലിയും
അനുകൂല കൈആംഗ്യങ്ങളും നോട്ടവും പുഞ്ചിരിയും രഹസ്യസങ്കേതത്തിൽ അഭിനയിച്ചുകാണിക്കും.
കാര്യങ്ങൾ മുന്നോട്ടുനീങ്ങി പിന്നെ ഞങ്ങൾ ‘ധർമ്മപുത്രർ’ എന്ന യാഥാസ്ഥിതികദാർശനികനിൽ കണ്ടതു്
മിന്നിത്തിളങ്ങുന്നൊരു വ്യക്തിത്വത്തിന്റെ കാലികപ്രതിരൂപം. ഞങ്ങളെപ്പോലുള്ള സഹോദരങ്ങൾ
ഉണ്ടായതൊക്കെ ‘വിധാതാവിന്റെ ഇടപെടൽ’ എന്നഭിനന്ദിക്കാനും ‘അത്യാകർഷക’ വ്യക്തി കനിവോടെ
തയ്യാറായി.” അരികെ നിന്ന പാഞ്ചാലി, ഈ പറയുന്നതൊന്നും തനിക്കു മനസ്സിലായില്ലെന്നു് മട്ടിൽ
അജ്ഞത നടിച്ചു.
</p>
          <p style="indent">
            <pb n="18" ed="2023-10-18"/>
          </p>
          <p style="indent">“സ്മരണീയമായൊരു പ്രണയമൂല്യവും അപ്പോൾ ഇതുവരെ നിങ്ങൾ
പരുക്കൻഭീമനിൽ കണ്ടെത്തിയിട്ടില്ല എന്നാണോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
വനവാസക്കാലം.
</p>
          <p style="indent">“പരിപൂർണ ആശ്രിതത്വം ഏതർദ്ധരാത്രിയിലും പ്രതീക്ഷിക്കാം,
കല്യാണസൗഗന്ധികം പോലെ ഐതിഹാസിക പ്രണയപുഷ്പങ്ങൾ തേടി ഉൾക്കാടിലലയാൻ അവനെ
പ്രേരിപ്പിക്കുന്ന ഉൾക്കിടിലം, അതൊന്നു പോരെ പ്രണയാഭിലാഷങ്ങളിനിയും പൂവണിഞ്ഞിട്ടില്ലെന്ന
ഭീമപരിദേവനത്തിലും, ഉപചാരപൂർവ്വം എന്റെ മുമ്പിൽ മുട്ടുകുത്തി കൈമുത്തി, ഇടക്കെങ്കിലും പരമാനന്ദം
യാചിക്കുന്ന ഭീമനെ ഞാൻ മഹത്വപ്പെടുത്താൻ!”
</p>
          <p style="indent">“അടച്ചുറപ്പില്ലാത്ത ഒറ്റമുറി കാട്ടുകുടിലിൽ, പകലൊക്കെ മിക്കവാറും കഴിയുന്ന
പാവം പെണ്ണിനെ, മാംസഭോജികളായ വന്യമൃഗങ്ങളിൽ നിന്നു് രക്ഷിക്കാൻ നിങ്ങൾ നാലഞ്ചു അരോഗ
ദൃഢഗാത്രർക്കാവുന്നില്ലല്ലോ”, എപ്പോൾ ഞാൻ അഭിമുഖങ്ങൾക്കു വരുമ്പോഴും കൊടുമുടിയിൽ
കൊടുംതപസ്സിലാണു് എന്നു് കേൾക്കാറുള്ള അർജുനൻ ഇന്നു് മുമ്പിൽ വന്നുപെട്ട ആഹ്ലാദത്തിൽ
കൊട്ടാരം ലേഖിക ആശംസിച്ചു കൈ മുത്തി. സൈന്ധവ നാടുവാഴി ജയദ്രഥൻ കാട്ടുകുടിലിൽവന്നു
പാഞ്ചാലിയുടെ അഭിമാനം തട്ടിയെടുത്തെന്ന പരാതി അയൽപക്ക സന്യസ്ഥർ പരസ്യമാക്കിയ
വിവാദദിനങ്ങൾ.
</p>
          <p style="indent">“പരാതിയുടെ പതിവു് ഊന്നൽ പാണ്ഡവരിൽ നിന്നു് കാട്ടുമൃഗശല്യത്തിലേക്കു
പാഞ്ചാലി ഇത്തവണയെങ്കിലും മാറ്റി, അല്ലെ? രണ്ടു കണ്ണും തുറന്നു എല്ലാം ശ്രദ്ധിക്കുന്ന കൊട്ടാരം
ലേഖികയോടു് പാഞ്ചാലി ഈ വിധം പെരുപ്പിച്ചു പറഞ്ഞാൽ, കേട്ട പാതി ഇരട്ടിയാക്കുന്ന ‘ഹസ്തിനപുരി
പത്രിക’ എങ്ങനെയാവും പാണ്ഡവപ്രതിസന്ധി അന്തഃപുരത്തിലെ കൗരവരാജ സ്ത്രീകളോടു്
പറഞ്ഞൊപ്പിക്കുക”, പുതുതായി കിട്ടിയ ദിവ്യാസ്ത്രം വളർത്തുമൃഗങ്ങളിൽ പരീക്ഷിക്കുകയായിരുന്ന
അർജ്ജുനൻ പറഞ്ഞു.
</p>
          <p style="indent">
            <pb n="19" ed="2023-10-19"/>
          </p>
          <p style="indent">“കൗമാരപോരാളിയെ, വട്ടംചുറ്റി പീഡിപ്പിച്ചു ജഡം വലിച്ചെറിയാമെന്നു
കരുതിയ കുടിലകൌരവനീക്കത്തെ കടപുഴക്കാനായിരുന്നു വാൾ അഭിമന്യുവിന്റെ ഇടനെഞ്ഞിലിറക്കി
പ്രാണനെടുത്തതെന്നു് കഴുത്തിൽ അർജ്ജുനകൂരമ്പുതറച്ചു മരിക്കുംമുമ്പു് കർണ്ണൻ എറ്റുപറയുന്നതു ഞാനും
കേട്ടു. എന്തു് തോന്നുന്നു കർണന്റെ അന്ത്യമൊഴിയെ കുറിച്ചു്?” ഭീമപ്രഹരത്തിൽ തുടയെല്ലു് പൊട്ടി
ചളിയിൽ പുതഞ്ഞ ദുര്യോധനനോടു് യുദ്ധകാര്യ ലേഖകൻ ചോദിച്ചു.
</p>
          <p style="indent">“ഞാൻ സൂതപുത്രനല്ല, ഞാൻ കുന്തിയുടെ കന്യാപുത്രനാണു്, ആ വിധം
അഭിമന്യുവിന്റെ പിതൃസഹോദരനും കൂടിയാണു് എന്നു് നാവുപിഴയില്ലാതെ നമ്മെ അവൻ
ബോധ്യപ്പെടുത്തി! ചോരക്കു സൌഹൃദത്തെക്കാൾ മൂല്യമുണ്ടെന്നു കർണൻ മരണമുഹൂർത്തത്തിലും
തെളിയിച്ചു. വ്യാസൻ എഴുതാൻ പോവുന്ന മഹാഭാരത ഇതിഹാസത്തിൽ ‘ഉത്തമപുരുഷ’നെന്ന
ഇടംനേടാൻ എന്റെ ആജീവനാന്തസുഹൃത്തു് കർണനു സാധിക്കട്ടെ!” ഒരിറ്റു വെള്ളത്തിനു് നാവു പുറത്തിട്ടു
ദുര്യോധനൻ കെഞ്ചി. അതുകണ്ടില്ലെന്നു നടിച്ചു യുദ്ധകാര്യ ലേഖകൻ സ്ഥലം വിട്ടു.
</p>
          <p style="indent">“പതിനെട്ടുനാൾ മരണപോരാട്ടത്തിൽ കേവലമൊരു അർദ്ധസത്യത്തിൽ
ഒതുങ്ങിയോ പാണ്ഡവർ ചെയ്തുകൂട്ടിയ വിവരമലിനീകരണം?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
യുദ്ധജേതാക്കളുടെ കൊച്ചുനിര കുരുവംശ കോട്ടപിടിക്കാൻ വലിഞ്ഞുനടക്കുന്ന കുരുക്ഷേത്ര ഹസ്തിനപുരി
ദേശീയ പാത.
</p>
          <p style="indent">“പാണ്ഡവസഖ്യകക്ഷി സൈന്യത്തിലെ അസത്യവ്യാപാരികളെക്കുറിച്ചാണു്
നിഷ്കളങ്കചോദ്യമെങ്കിൽ, തുറന്നടിക്കട്ടെ, അവരുടെ വക്താവല്ല യുധിഷ്ഠിരൻ! എന്നിട്ടും എന്നിൽ
ആരോപണം അടിച്ചേല്പിക്കപ്പെട്ടിട്ടുണ്ടു്. അർദ്ധസത്യം കൗരവ സൈന്യാധിപപദവി വഹിച്ച
ദ്രോണർക്കുമുമ്പിൽ ഉച്ചരിച്ചതു കൊണ്ടായിരുന്നു അഭിവന്ദ്യഗുരു ആയുധം താഴെയിട്ടതും, പാണ്ഡവ
സൈന്യാധിപ പദവി വഹിച്ച ധൃഷ്ടധ്യുമ്നൻ (പാഞ്ചാലിയുടെ സഹോദരൻ കൂടിയായ അവന്റെ ആത്മാവിനു
ആദരാഞ്ജലികൾ) പാഞ്ചാലശത്രുവായ ദ്രോണരുടെ കഴുത്തുവെട്ടി തലയുരുട്ടിയതും. ദ്രോണഹത്യ
ലക്ഷ്യമായിരുന്നില്ല ദ്രോണർ നിരായുധനായപ്പോൾ തരംപോലെ ശത്രുവിനെ കൊന്നു എന്നേയുള്ളു;
യുദ്ധത്തിൽ ആദ്യം മരിക്കുന്നതു സത്യമാണെന്നു, തുടക്കത്തിൽ അരങ്ങേറിയ അർജ്ജുനവിഷാദം
കണ്ടപ്പോഴേ സംശയം തോന്നിയതല്ലേ. സത്യവും അസത്യവും പോർക്കളത്തിൽ അലഞ്ഞുനടക്കുന്നതു
കണ്ടാൽ ആരും ‘ഉപചാരം ചൊല്ലിപ്പിരി’യാറില്ല. എന്തു കൊണ്ടു് ചെങ്കോൽ തരാനാവില്ല എന്നു്
ധൃതരാഷ്ട്രർ ന്യായം പറയുന്നൊരു രാജസഭയാണിപ്പോൾ എന്റെ പേക്കിനാവു്!”
</p>
          <p style="indent">“ജീവിച്ചിരിക്കെ ധർമ്മപുത്രർ എന്നറിയപ്പെട്ട നിങ്ങൾക്കെന്തെങ്കിലും
സത്യവചനമായി പറയാനുണ്ടോ വായനക്കാരോടു്?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
നാലുപാണ്ഡവ സഹോദരന്മാരുടെയും ഭാര്യ പാഞ്ചാലിയുടെയും ചരമശുശ്രൂഷയും ശവമടക്കും മനഃപൂർവ്വം
ബഹിഷ്കരിച്ചു മലമുകളിൽ സഹചാരി തെരുവുപട്ടിയുമായി സ്വർഗവാഹനത്തിനായി ഒറ്റക്കാലിൽ
അക്ഷമയോടെ കാത്തുനിൽക്കുന്ന ത്രിസന്ധ്യ.
</p>
          <p style="indent">“ചൂതുകളിയിൽ ഞാൻ സത്യം മാത്രം പരസ്യമായി പറഞ്ഞപ്പോൾ,
ഇന്ദ്രപ്രസ്ഥംരാജ്യവും പൗരാവകാശവും എനിക്കു് നഷ്ടപ്പെട്ടു, കുരുക്ഷേത്രത്തിൽ ഞാൻ
നിർണ്ണായകദ്രോണവധം സാധ്യമാക്കാൻ അർദ്ധസത്യം പറഞ്ഞപ്പോൾ, ലോകമഹായുദ്ധം ജയിച്ചു.
എല്ലാം ഇട്ടെറിഞ്ഞു തുടങ്ങിയ മഹാപ്രസ്ഥാനത്തിൽ, പാഞ്ചാലിയും നാലു സഹോദരങ്ങളും
കുഴഞ്ഞുവീണപ്പോൾ ഞാൻ അവരെക്കുറിച്ചു ഉള്ളകാര്യം തുറന്നു പറഞ്ഞത്തോടെ, സന്തുഷ്ടരായ
ദേവതകൾ സ്വർഗരാജ്യത്തിലേക്കെന്നെ ഉടലോടെ കൊണ്ടുപോവാൻ ഇതാ ആകാശരഥവുമായി
താഴേക്കിറങ്ങുന്നു. നിങ്ങൾ മടങ്ങി പോകണം, ബാക്കിയൊക്കെ വരുംയുഗങ്ങളിൽ ഭാരത കഥയുടെ
അപനിർമാണംവഴി പൊതുസമൂഹം വായിച്ചറിയും.”
</p>
          <p style="indent">
            <pb n="20" ed="2023-10-20"/>
          </p>
          <p style="indent">“ദാമ്പത്യവിശ്വസ്തത എന്നൊരു പുതുസ്ത്രീവിരുദ്ധ ആശയം കൗരവരാജവധുക്കൾ
തന്നെ ഈയിടെയായി മുന്നോട്ടുവക്കുന്നുണ്ടു്. ഹസ്തിനപുരി പോലൊരു യാഥാസ്ഥിതികസമൂഹത്തിൽ,
പുരുഷപ്രോൽസാഹനത്തിലൂടെ, പാണ്ഡവദാമ്പത്യത്തെ വാമൊഴിയിൽ ആക്രമിക്കാനും,
സമൂഹത്തിനുമുമ്പിൽ വിലകുറച്ചു് കാണിക്കാനും രൂപകൽപ്പന ചെയ്ത കുൽസിതനിർമ്മിതി മറയില്ലാതെ
കൗരവർ ആയുധമാക്കുന്നതൊക്കെ നിങ്ങളും, ഒരു നിരീക്ഷകയെന്നനിലയിൽ, ശ്രദ്ധിച്ചിട്ടുണ്ടാവും. ഇത്തരം
യാഥാസ്ഥിതികസമസ്യകളെ ഒരു പരിഷ്കൃതവനിത എന്ന നിലയിൽ നിങ്ങൾ എങ്ങനെ കൈകാര്യം
ചെയ്യുന്നു?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
</p>
          <p style="indent">“രാജാവൊരുക്കിയ മത്സരത്തിലെ ആകസ്മികവിജയിയെയാണു്, എന്റെ
ഹൃദയം കവർന്ന പ്രണയിയെയല്ല ഞാൻ വിവാഹം കഴിച്ചതു്. കൂട്ടത്തിൽ നാലു പാണ്ഡവരെ വെറുതെയും
കിട്ടി. അവരഞ്ചുപേർക്കും ഞാൻ ദാമ്പത്യവിശ്വസ്തത ഉറപ്പുകൊടുത്തിട്ടില്ല. പാണ്ഡവരുടെ വിവാഹേതര
ആനന്ദസ്രോതസ്സുകൾ കളങ്കപ്പെടുത്താൻ ഞാൻ ശ്രമിക്കാത്തതു് പോലെ, എന്റെ അന്തർമണ്ഡലങ്ങളിൽ
അതിക്രമിച്ചു കയറാൻ അവരും ധൈര്യപ്പെടുകയില്ല എന്നതു് മാത്രമാണു് ഇടക്കാലത്തുരുത്തിരിഞ്ഞ
ദാമ്പത്യ ധാരണ!” (ദൂരെ ദൂരെ സുഹൃത്തിനു സന്ദേശം എഴുതി പ്രാവിന്റെ കാലിൽ കെട്ടി സ്നേഹപൂർവ്വം
യാത്രയാക്കുകയായിരുന്നു പാഞ്ചാലി.)
</p>
          <p style="indent">“ആരുടെ പവിത്രസ്മരണയിലാണു് മൺചെരാതുകളിൽ സ്വയം തിരികൊളുത്തി
പ്രാർത്ഥിക്കുന്നതു്?”, യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
</p>
          <p style="indent">“ജന്മനാടിന്റെ അഖണ്ഡതക്കു് വെല്ലുവിളിയായി, വലിഞ്ഞുകയറി വന്ന
അർധസഹോദരർക്കെതിരെ ജീവകാലം പ്രതിരോധിച്ചും, സമരമുഖം തുറന്നും, നയതന്ത്രചർച്ചകൾ
പരാജയപ്പെട്ടപ്പോൾ മാത്രം കായികബലത്തിലൂടെ അവസാനചോരത്തുള്ളി വീഴുംവരെ പോരാടി
ജീവത്യാഗം ചെയ്ത ധീരദേശാഭിമാനി ദുര്യോധനന്റെ ജ്വലിക്കുന്ന ഓർമ്മക്കു്”. നകുലനും സഹദേവനും
യുധിഷ്ഠിരന്റെ തോളിൽ കൈകൾ അമർത്തിപ്പിടിച്ചുയർത്തി കൊണ്ടുപോവുമ്പോൾ തിരിഞ്ഞുനോക്കി,
ഖേദസ്വരത്തിൽ മന്ത്രിച്ചു, “ഇടയ്ക്കിടെ ഇങ്ങനെ വിങ്ങിപ്പൊട്ടും, പരിസരബോധവും കുറഞ്ഞു.
മറവിരോഗമെന്നൊക്കെ ‘ഹസ്തിനപുരി പത്രിക’യിൽ പൊലിപ്പിച്ചെഴുതി യുദ്ധാനന്തര പാണ്ഡവഭരണത്തെ
വരുംതലമുറകൾക്കുമുമ്പിൽ പ്രതീക്ഷ ശൂന്യമാക്കരുതേ!”
</p>
          <p style="indent">“ജ്യേഷ്ഠനെ പടിക്കുപുറത്താക്കാൻ പാണ്ഡവർ പ്രയത്നിച്ചില്ലേ?”,
അധികാരമോഹിയായ ഭീമനോടു് കൊട്ടാരം ലേഖിക ചോദിച്ചു. ജനകീയപ്രശ്നങ്ങൾ നേരിടാനാവാതെ
പാണ്ഡവമുഖ്യൻ ആകെ പതറിപ്പോവുന്ന കാലം.
</p>
          <p style="indent">“ഇളമുറമാദ്രെയരും കിരീടാവകാശി പരീക്ഷിത്തുമായി പാഞ്ചാലി
കുറുമുന്നണിക്കായി പ്രയത്നിച്ചിട്ടും ചെങ്കോൽ കൈമാറാതെ അധികാരത്തിൽ പിടിമുറുക്കിയ യുധിഷ്ഠിരൻ
നാടുനീങ്ങിയിട്ടു് വേണം, ‘അധർമ്മപുത്രർ’ എന്ന പരമോന്നത ബഹുമതിക്കു് അംഗീകാരം കൊടുക്കാൻ”,
അമർഷം ഭീമൻ കടിച്ചൊതുക്കി കാര്യാലയത്തിൽനിന്നും വിങ്ങലോടെ എഴുനേറ്റുപോയി.
</p>
          <p style="indent">“യുദ്ധക്കെടുതിയിൽ കൗരവരാജവിധവകളും കൊച്ചുകുട്ടികളും
നട്ടംതിരിയുമ്പോൾ, തിരിഞ്ഞുനോക്കുന്നില്ലല്ലോ പുതുനാടുവാഴി യുധിഷ്ഠിരൻ!”, കൊട്ടാരം ലേഖിക അരമന
ഔദ്യോഗിക വക്താവിനോടു് ചോദിച്ചു. കോട്ടവാതിലിനു മുമ്പിലെ നഗരചത്വരത്തിൽ, കറുത്ത
ശിരോവസ്ത്രങ്ങൾ ധരിച്ച കുരുക്ഷേത്ര വിധവകൾ നെഞ്ചത്തടിച്ചു വിലപിച്ച ശീതകാല പ്രഭാതം.
</p>
          <p style="indent">“നട്ടം തിരിയുന്നതു് ഒരു വിഭാഗം രാജവിധവകൾ മാത്രമാണോ, അതോ,
പരമാധികാര ഹസ്തിനപുരിയുടെ അഖണ്ഡത വിഘടനവാദികളിൽനിന്നും സംരക്ഷിക്കാൻ സ്വജീവൻ
ബലികൊടുത്ത മൊത്തം ധീരദേശാഭിമാനികളുടെ ആശ്രിതരോ? യുധിഷ്ഠിരനുമുണ്ടൊരു ഇതുവരെ
വെളിപ്പെടുത്താത്തൊരു യുദ്ധാനന്തരകെടുതി എന്നറിയാമോ? പതിമൂന്നു വർഷം മുമ്പു്, ഒരു
ദശാബ്ദക്കാലം, ഇന്ദ്രപ്രസ്ഥം പരിപാലിച്ച ഭരണപരിചയം, പതിനെട്ടുനാൾ വാളും കുന്തവുമായി
പോരാടിയതോടെ, പാടെ മറന്നുപോയി. എന്നുപറഞ്ഞാൽ, സിംഹാസനത്തിൽ ഇരുന്നു, പക്ഷേ, എന്തു്
ഭരണം എപ്പോൾ തുടങ്ങണം എന്നാജ്ഞാപിക്കാൻ ആവാത്തതരം ബൗദ്ധിക മരവിപ്പു്! ഉള്ളിൽ
തുള്ളിമറിയുന്ന വൈകാരികതയുണ്ടു്, വിശന്നു വിലപിക്കുന്നവരുടെ പെടാപ്പാടു കണ്ടാൽ പെട്ടെന്നു് കരൾ
അലിയും, എന്നാൽ കരൾ കൊണ്ടറിഞ്ഞാൽ മാത്രം പട്ടിണിക്കും പരിഹാരം ആവില്ലല്ലോ. അതുകൊണ്ടു്
അങ്ങുദൂരെ കുരുക്ഷേത്രയിൽ ശരശയ്യയിൽ മരണം കാത്തുകിടക്കുന്ന പിതാമഹാനിൽനിന്നും
രാജ്യഭരണത്തിന്റെ ബാലപാഠങ്ങൾ കുറിച്ചെടുക്കാൻ ഒരു കെട്ടു് പനയോലയും എഴുത്താണിയുമായി
കുരുക്ഷേത്രയിൽ പോയിരിക്കുകയാണു്. വരട്ടെ എല്ലാം ശരിയാവും!”
</p>
          <p style="indent">
            <pb n="21" ed="2023-10-21"/>
          </p>
          <p style="indent">“ധൃതരാഷ്ട്രരിൽനിന്നും കുരുവംശവടിയും ചെങ്കോലും സ്വീകരിച്ച പുതിയ
തിരുവസ്ത്രധാരി യുധിഷ്ഠിരന്റെ വായിൽ ഭീമൻ മധുരം വച്ചുകൊടുക്കാൻ തുനിഞ്ഞപ്പോൾ, പാഞ്ചാലി
ചൂണ്ടുവിരൽ കൊണ്ടരുതെന്നു് ആജ്ഞാപിച്ചതു് കണ്ട പലരുടെയും നെറ്റി ചുളിഞ്ഞല്ലോ”, കൊട്ടാരം
ലേഖിക നവപാണ്ഡവ ഭരണകൂടത്തിന്റെ മുഖ്യവക്താവിനോടു് ചോദിച്ചു., “ഇനി, ചുളിവു നീക്കിയാലും,
അസന്തുഷ്ടനായി ഭീമൻ വേദിയിൽ നിന്നു് ധൃതിയിൽ ഇറങ്ങിപ്പോയതും പേപിടിച്ച ഊഹാപോഹങ്ങൾക്കു്
മരുന്നിട്ടു!”
</p>
          <p style="indent">“പാണ്ഡവർ അധികാരത്തിൽ! ആ നിമിഷം ചിന്താസ്വാതന്ത്ര്യം
പൊതുസമൂഹത്തിനു പ്രിയപ്പെട്ടതായി, എന്നാലതൊരു വെടിക്കെട്ടോ, അധികാരവടംവലിയോ,
ദാമ്പത്യഅസന്തുലനമോ, മധുരപ്രതികാരമോ ആണെന്നു് പാണ്ഡവഭരണകൂടം കരുതുന്നില്ല.
ശരീരശുചിത്വത്തിൽ ഭീമൻ അശ്രദ്ധനാണെന്നു് ആരെക്കാളും കൂടുതൽ അറിയുക പാഞ്ചാലിയല്ലേ.
അനുസരണയുള്ള ഒരു ഭർത്താവു് എന്ന നിലയിൽ ഭീമൻ ഇറങ്ങിയതു് ഇടഞ്ഞിട്ടല്ല,
തേച്ചുകുളിക്കാനായിരുന്നില്ലേ? മഹാറാണിയുടെ അഞ്ചാംഗ ബഹുർതൃത്വത്തിൽ
രണ്ടാമനോക്കെയാണെങ്കിലും, പട്ടാഭിഷേകത്തോടെ മാറപ്പോയ അധികാര സമവാക്യത്തിൽ
ആരുമല്ലാതായ വിഷാദം ഭീമനുണ്ടു് എന്നുകരുതു!”
</p>
          <p style="indent">“പൊന്നും പട്ടുമൊന്നുമല്ല പ്രിയതമയുടെ ജന്മദിനത്തിൽ സമ്മാനമായി
വേണ്ടതു്, ഭർത്താവിനു പ്രവേശനം പരിമിതപ്പെടുത്തുന്ന കിടപ്പറവേണം സ്വന്തമായി, എന്ന
ആവശ്യവുമായി കൌരവരാജവധുക്കൾ സമരമുഖത്തു്! പാഞ്ചാലിയാണവരെ പിരികേറ്റിയതു് എന്നു്
നിങ്ങൾ കരുതുന്നുണ്ടോ?” കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“വിരുന്നു വരുന്നവരെ വഴുക്കിവീഴ്ത്താൻ ഇന്ദ്രപ്രസ്ഥത്തിൽ രമ്യഹർമ്യങ്ങൾ
പണിത പാഞ്ചാലിയുടെ ശില്പനിർമ്മിതി ഇതിനകം അവളെ പ്രതിസ്ഥാനത്തുനിർത്താൻ ഇരവേഷമാടുന്ന
ദുര്യോധനൻ വിജയിച്ചിട്ടുണ്ടു്. എന്നാൽ വഴിയമ്പലം പോലെ വലുപ്പമുള്ള അവളുടെ കിടപ്പറയിൽ
അഞ്ചിലധികം ആണുങ്ങൾ പരിമിതിയില്ലാതെ കയറിയിറങ്ങുന്നില്ലേ, അതിലും മോശമാണോ നൂറോളം
കൗരവഭാര്യമാരുടെ കിടപ്പറ സ്വകാര്യത?”
</p>
          <p style="indent">“മുള്ളാണിപ്പലകയിൽ കിടത്തി ദിവസങ്ങളായി ചിത്രവധം ചെയ്യുന്നല്ലോ?
വിവിധരൂപഭാവങ്ങളിൽ നിങ്ങളഞ്ചു പേർക്കുമില്ലേ മാരകായുധങ്ങൾ? ആലയിൽ മനുഷ്യർ
വികസിപ്പിച്ചതും, വിണ്ണിൽ നിന്നു നേടിയതും! ആസന്നമരണനായി കിടക്കുന്ന പിതാമഹന്റെ ദൈന്യത
ഒന്നവസാനിപ്പിച്ചുകൂടെ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. അമ്പുംവില്ലും കഴുകി കറകളഞ്ഞു
തേച്ചുമിനുക്കുകയായിരുന്നു മുൻനിരപോരാളി.
</p>
          <p style="indent">“സാവകാശം കൊടുക്കണം മരിക്കാൻ! യുധിഷ്ഠിരന്റെ പട്ടാഭിഷേകം നേരിടുന്ന
അരമനതടസ്സം നീങ്ങണമെങ്കിൽ, നിത്യവും കുരുക്ഷേത്രയിൽ പോയി ഭീഷ്മഉപദേശം തേടുന്നുണ്ടു് എന്നു്
കൊട്ടാരഅധികാരികൾക്കു് പ്രത്യാശാഭരിതമായ തിരിച്ചറിവുണ്ടാവണം. പാണ്ഡവവിരുദ്ധമായൊരു കെട്ട
അന്തരീക്ഷം, അഭയാർഥികളായി വന്ന ഞങ്ങൾ അന്തഃപുരത്തിൽ കണ്ടുവന്നതല്ലേ. പട്ടാഭിഷേകം
കഴിഞ്ഞു അധികാരദണ്ഡ് കയ്യിൽ വന്നാൽ, പിന്നെ പാണ്ഡവർ സ്ഥാനത്യാഗംവരെ സുശക്തർ, അതോടെ
ഭീഷ്മർക്കൊരു സമുചിതമായ ദയാവധം ഞാൻ ചെയ്തുകൊടുക്കും, ചരമശുശ്രൂഷയിൽ, ‘സ്വച്ഛന്ദമൃത്യു’ ഭീഷ്മർ
സ്വർഗാരോഹണത്തിനു പറ്റിയ മുഹൂർത്തമറിഞ്ഞു യാത്രയായി എന്ന ദുഖഃഗീതികളുമായി
ശവഘോഷയാത്രയുണ്ടാവും. നിങ്ങളും അപ്പോൾ ഞങ്ങൾക്കു് അനുകൂല ജനവികാരം ഉറപ്പുവരുത്തണം!”
</p>
          <p style="indent">“പ്രകൃതിദത്തമായ അസ്ത്രാഭ്യാസ മികവിനാൽ മറ്റു മത്സരാർത്ഥി
കൾക്കാവാത്തവിധം എളുപ്പത്തിൽ, പാഞ്ചാലിയെ പരിണയിക്കാനായി. വാസ്തവത്തിൽ നിങ്ങൾ
ഭിക്ഷയാചിച്ചു ജീവിക്കുകയായിരുന്നു ഏകചക്ര എന്ന ദരിദ്രഗ്രാമത്തിൽ. പോരാത്തതിനു്, അരക്കില്ലത്തിൽ
ആറംഗ ആദിവാസികുടുംബത്തെ കത്തിച്ചു കൊന്ന ഗുരുതരകുറ്റം പുറത്തായപ്പോൾ കൗരവഭരണകൂടം
പ്രതിപ്പട്ടികയിൽ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിച്ചിരുന്ന സംഘർഷകാലം. അങ്ങനെ
ഒരുസാഹചര്യത്തിൽ ഭാര്യയായിവന്ന പാഞ്ചാലിയുമൊത്തു ആദ്യരാത്രിപങ്കിടാൻ കുളിച്ചുവൃത്തിയായി
ഒരുങ്ങുമ്പോൾ, കിടപ്പറയിലേക്കു് കുതിച്ചെത്തിയ മറ്റുനാലു പാണ്ഡവർ, “ഞങ്ങളും പാഞ്ചാലിയുടെ
ഭർത്താക്കന്മാർ” എന്നുച്ചരിച്ചതു എങ്ങനെ കണ്ടു?” കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു.
</p>
          <p style="indent">“സ്വാർത്ഥപ്രണയങ്ങൾ അവിടെയും ഇവിടെയുമൊക്കെ
ഭൂതകാലഅനുഭവപരമ്പരയിൽ ഉണ്ടെങ്കിലും, അഴകളവുകളുടെ സ്വകാര്യഖനി എന്നറിയപ്പെട്ടിരുന്ന
പാഞ്ചാലിയെ സ്വയംവരമണ്ഡപത്തിൽ കണ്ടപ്പോൾ എല്ലാ സൗന്ദര്യോപകാസകരെയും പോലെ ഞാനും
ഒന്നുവിറച്ചുപോയി. എന്നാൽ ആദ്യരതിയിൽ അവളെ പങ്കിടാൻ എന്റെ നാലു സഹോദരന്മാരും
ആർത്തിയോടെ അവളുടെ ഉടലിൽ അവകാശം സ്ഥാപിച്ചപ്പോൾ, എന്നെ വിടൂ എന്നെ അതൊന്നും
ഇപ്പോൾ ഓർമ്മിപ്പിക്കരുതേ അഭിശപ്തകാലം, അതോർത്തുപറയാൻ എനിക്കാവതില്ല.”
</p>
          <p style="indent">“ഞങ്ങൾക്കവൾ ധീരവനിത നിങ്ങൾക്കു് ദുരന്തനായിക!” കൊട്ടാരം ലേഖിക
ഉപചാരം പറയാതെ തിരിഞ്ഞുനടക്കുമ്പോൾ പിറുപിറുത്തു.
</p>
          <p style="indent">“പാണ്ഡവരുടെ കൗമാരകാല കായികസാഹസങ്ങളെ ഹാസ്യാത്മകമായി
ഇളമുറകൗരവർ ഇന്നലെ കോട്ടക്കകത്തെ നാട്യഗൃഹത്തിൽ അവതരിപ്പിച്ചപ്പോൾ, അഭിജാത സദസ്സിന്റെ
മുൻവരിയിലിരുന്ന നിങ്ങൾ പൊട്ടിച്ചിരിച്ചു! ഹൃദയവേദനയുണ്ടായെന്ന യുധിഷ്ഠിരനിരീക്ഷണമാണു് ഈ
അഭിമുഖത്തിനു് വിഷയം. നഗരവാസികളെങ്കിലും, പരുക്കൻ പെരുമാറ്റത്തിൽ കുപ്രസിദ്ധിനേടിയ
കൗരവരുടെ തെരുവുമാലിന്യം മണക്കുന്ന അശ്ലീലഭാഷയിൽ, പരിഷ്കൃതപാഞ്ചാലി ആനന്ദം അനുഭവിച്ചതു്
ഭീമനും വല്ലായ്മയോടെ ഓർക്കുന്നു. പാണ്ഡവരെ പരസ്യമായി പിണക്കിയാലും, കുടിലകൗരവരോടു് ദ്രൗപദി
വേണ്ടിവന്നാൽ കൂട്ടുകൂടും എന്ന ബോധ്യം അർജ്ജുനൻ ചുണ്ടുവിടർത്താതെ അമർത്തി അമർത്തി
വല്ലായ്മയോടെ പറയുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു. ദ്രൗപദീ സ്വയംവരത്തിനു ശേഷം പാണ്ഡവരും
പാഞ്ചാലിയും ഹസ്തിനപുരി നഗരാതിർത്തിയിലെ കുരുവംശ അതിഥിമന്ദിരത്തിൽ കഴിയുന്ന ഇടവേള.
</p>
          <p style="indent">“എന്നോടുള്ള പ്രതികൂല പ്രതികരണങ്ങൾ ‘ഹസ്തിനപുരി പത്രിക’ മൂന്നു
പാണ്ഡവരിൽ പരിമിതപ്പെടുത്തിയോ! നകുലനും സഹദേവനും അഭിപ്രായം പറഞ്ഞില്ലേ? അതോ,
രസികൻമാദ്രിക്കുട്ടികൾ വായടപ്പിക്കുന്ന മറുപടി പറഞ്ഞുവോ? അധികാരമോഹികളായ കൗന്തേയരുടെ
പ്രതിയോഗികളായിരിക്കാം കൗരവർ, ആണെങ്കിൽ തന്നെ എന്താകുഴപ്പം?, എന്നോടാരാധന
പുലർത്തുന്ന കൗരവരെ ഞാൻ വെറുത്തു ശീലിക്കണോ? വിരലൊന്നു മീട്ടിയാൽ കൗരവർ വാലാട്ടി അടുത്തു്
വരും, എന്നാൽ ഉപാധികളില്ലാതെ പ്രണയിക്കുന്ന നകുലനും സഹദേവനും ഒഴികെ, മറ്റു മൂന്നു
യാഥാസ്ഥിതിക പാണ്ഡവരും എന്നോടു് കാര്യം തിരക്കാൻ ഒത്തിരി സമയം പിടിക്കും!”
സന്ദർശകമുറിയിൽ വരിനിൽക്കുന്നുണ്ടായിരുന്നു ഒരു പറ്റം കൗരവർ കൈനിറയെ വാസനദ്രവ്യങ്ങളുമായി.
</p>
          <p style="indent">“പുതുതായെന്തു രാജ്യതന്ത്രപാഠങ്ങൾ പിതാമഹനിൽ നിന്നു് നേരിട്ടു്
ചൊല്ലിക്കേൾക്കാനാണു്, നിയുക്ത മഹാരാജാവു് യുധിഷ്ഠിരൻ നിത്യവും രാവിലെ കുരുക്ഷേത്രയിലെ
ശരശയ്യയിലേക്കു ഈ മിന്നൽ സന്ദർശനം?”, കൊട്ടാരം ലേഖിക ചോദിച്ചു. “ഒരു വയർ അന്നം തരൂ”
എന്നു് കൗരവരാജവിധവകൾ വിലപിച്ചു കൊണ്ടിരുന്ന പ്രഭാതം. യുദ്ധാനന്തര ഹസ്തിനപുരി.
</p>
          <p style="indent">“ദശാബ്ദത്തോളം ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായിരുന്നപ്പോൾ, ഭരണാധികാരി
പിന്തുടരേണ്ട രാജ്യതന്ത്രത്തിന്റെ ബാലപാഠങ്ങൾ അറിയാത്തതുകൊണ്ടായിരുന്നു, കൂടെ പൊറുക്കുന്നവളെ
പ്രതിയോഗിക്കു പണയംവച്ചു ചൂതാടാൻ യുധിഷ്ഠിരനു് കഴിഞ്ഞതെന്നു്, പൊതു സ്വീകരണയോഗത്തിൽ
പാഞ്ചാലി പറഞ്ഞതു് യുധിഷ്ഠിരനെ മുറിപ്പെടുത്തി. യുദ്ധക്കെടുതിയിൽ കുരുക്ഷേത്രവിധവകൾ
പെടാപ്പാടുപെടുമ്പോഴും, സ്ത്രീനീതിയുടെ ബാലപാഠമെങ്കിലും ഗുരുമുഖത്തുനിന്നും നേരിട്ടു് പഠിച്ചിട്ടുമതി
അധികാരദണ്ഡ് കൈവശപ്പെടുത്തുക എന്നു് പാഞ്ചാലി ചൂണ്ടുവിരൽ ഉയർത്തിയപ്പോളാണു്, മരണംകാത്തു്
ശരശയ്യയിൽ നീണ്ടുനിവർന്നു കിടക്കുന്ന സ്ത്രീവിരുദ്ധനിൽ നിന്നു് സദ്ഭരണത്തിന്റെ “വിവേകചൂഢാമണി”
പെറുക്കാൻ പോർക്കളത്തിലേക്കു ‘ധർമ്മപുത്രർ’ കുതിച്ചുപായുന്നതു. കാഴ്ചകൾ തുടങ്ങിയിട്ടേ ഉള്ളൂ!”
</p>
          <p style="indent">
            <pb n="22" ed="2023-10-22"/>
          </p>
          <p style="indent">“യുദ്ധത്തിനു് പുറപ്പെടും മുമ്പു് അമ്മയുടെയും അച്ഛന്റെയും അനുഗ്രഹമൊന്നും
വാങ്ങിച്ചില്ലേ?”, ഭീമഗദയുടെ പ്രഹരശേഷിയിൽ തുടയൊടിഞ്ഞ ദുര്യോധനനോടു് കൊട്ടാരം ലേഖിക
ചോദിച്ചു.
</p>
          <p style="indent">“എന്തിനു ആചാരബദ്ധമായ ‘അനുഗ്രഹ’ത്തിൽ ഒതുക്കുന്നു ധാർമ്മിക
കൗരവരുടെ വിജയസാധ്യത? രണ്ടു പ്രാവശ്യം ‘അന്ധപിതാവു്’ ചെങ്കോൽ എനിക്കു് നീട്ടുന്നതും, ഞാനതു
കടന്നു പിടിക്കുംമുമ്പു് മിന്നൽവേഗത്തിൽ പിൻവലിക്കുന്നതും കൺകെട്ടിയ ഗാന്ധാരി, തത്സമയം
കൗതുകത്തോടെ ചിരിക്കുകയായിരുന്നില്ലേ? ആയുഷ്കാലം അന്ധതനടിച്ചു നൂറു മക്കളെ തരം പോലെ
കബളിപ്പിച്ച അച്ഛനമ്മമാർ എന്ന തിരിച്ചറിവോടെ, രണ്ടും കൽപ്പിച്ചാണു് ഞാൻ പടിയിറങ്ങിയതു്. യുദ്ധം
ജയിച്ചിരുന്നെങ്കിൽ ഞാനവരെ വനവാസത്തിനയക്കുമായിരുന്നു ഇനിയാ പണി യുധിഷ്ഠിരൻ ചെയ്യട്ടെ,
ഉയിരോടെ അവൻ ഹസ്തിനപുരിയിൽ എത്തുമെങ്കിൽ!” ദൂരെ നിന്നു് അവർക്കു കാണാമായിരുന്നു അടുത്ത
കൗരവ സൈനിക മേധാവിയായി ചുമതല ഏറ്റെടുക്കാൻ നിയോഗം കിട്ടിയ ദ്രോണപുത്രൻ
അശ്വത്ഥാമാവ്.
</p>
          <p style="indent">“ഇതെന്താണു് മിക്ക കൗരവവീടുകൾക്കകത്തും ഗർത്തങ്ങളും അവയിൽ
കെട്ടിപ്പടുത്ത കൊച്ചുകൊച്ചുമുറികളും?”, കൊട്ടാരം ലേഖിക ദുര്യോധനവധുവിനോടു് ചോദിച്ചു.
കുരുക്ഷേത്രയുദ്ധത്തിന്റെ അവസാനദിവസം, കൗരവരാജസ്ത്രീകളുടെ യുദ്ധകാല ജീവിതമറിയാൻ
ഹസ്തിനപുരി അരമനയിൽ മുന്നറിയിപ്പില്ലാതെ മിന്നൽസന്ദർശനത്തിനു വന്നതായിരുന്നു
ജിജ്ഞാസാഭരിതയായ പത്രപ്രവർത്തക.
</p>
          <p style="indent">“ഓരോ മുൻനിര കൗരവൻ മരിക്കുമ്പോഴും പുതുവിധവയുടെ അന്തഃപുരത്തിൽ
പാതാളഗൃഹം നിർമ്മിക്കും. എന്റെ ഭർത്താവൊഴികെ ബാക്കി എല്ലാവരുടെയും അന്തഃപുരങ്ങളിൽ ഭൂഗർഭ
കിടപ്പാടങ്ങൾ പണിതെങ്കിലും എനിക്കതുവേണ്ടിവരില്ലെന്ന ആത്മധൈര്യത്തിലാണു് ‘ഒരു മുന്നൊരുക്കവും
ഇല്ലാതെ എങ്ങനെയോ യുദ്ധത്തിനുമുമ്പു് അതുപോലെ ഇപ്പോഴും’ എന്ന നിലയിൽ രാപാർക്കുന്നതു്.”
</p>
          <p style="indent">“ധർമ്മസംസ്ഥാപനത്തിനായി കുരുക്ഷേത്രയിൽ മാരകപ്രഹരശേഷിയുള്ള
ഗദയോങ്ങിയ ഭീമഹസ്തത്തിൽ, യുദ്ധം ജയിച്ചപ്പോൾ ആശാരിയുടെ പണിയായുധം, ഉളി!”, കൊട്ടാരം
ലേഖിക ഭീമനോടു് ചോദിച്ചു. പാണ്ഡവർ യുധിഷ്ഠിരനേതൃത്വത്തിൽ അധികാരം പിടിച്ച സംഘർഷ
ദിനങ്ങൾ.
</p>
          <p style="indent">“ഔപചാരിക ആദ്യയോഗം ചേർന്ന ഉന്നതാധികാര ഭരണസമിതിയുടെ
ആദ്യതീരുമാനം കൗരവരാജവിധവകളെ അരമനസമുച്ചയത്തിലെ അന്തഃപുരത്തിൽനിന്നും
കുടിയൊഴിപ്പിക്കുന്ന ശ്രമകരമായ ദൗത്യമായിരുന്നു. കുരുക്ഷേത്രവൈധവ്യം ഒരു രാഷ്ട്രീയ യാഥാർഥ്യമായി
അംഗീകരിക്കാതെ, കൊല്ലപ്പെട്ടവരെക്കുറിച്ചു യുദ്ധ നിർവ്വഹണസമിതിയുടെ ഔദ്യോഗിക സ്ഥിരീകരണം
കാണണമെന്നവർ ശഠിച്ചപ്പോൾ ഞങ്ങൾ പാതിരാ മിന്നലാക്രമണത്തിലൂടെ, ‘ചട്ടിയും കല’വുമായി ഓരോ
വിധവാകുടുംബത്തെയും രക്തച്ചൊരിച്ചിൽ ഇല്ലാതെ പുറത്താക്കി, ഭരണകൂട നിയന്ത്രണത്തിലുള്ള
രഹസ്യപീഡനകേന്ദ്രത്തിൽ പുനരധിവസിപ്പിച്ചു. നിത്യവും സൗജന്യധാന്യവിതരണവുമായി സൂത്രത്തിൽ
ഞങ്ങളവിടെ ഒരു നേരം കയറിയിറങ്ങും. അപ്പോഴാണു് കണ്ണിൽ ചോരയില്ലാത്ത പാണ്ഡവക്രൂരത
ബോധ്യമായതു്. പീഡനകേന്ദ്രത്തിലെ ഇരുൾമുറികൾ അടിച്ചുവാരി കഴുകുക പോലും ചെയ്യാതെ
ആയിരുന്നു, നൂറോളം രാജകുടുംബങ്ങളിൽ നിന്നും ഹസ്തിനപുരിയിൽ കൗരവവധുക്കളായി വന്നവരുടെ
അന്തിയുറക്കം. ഭീമകരൾ നൊന്തു. ഉയിരുണ്ടെങ്കിൽ നിങ്ങൾക്കു് വാസയോഗ്യവീടുകൾ പണിയുമെന്നൊരു
പ്രഖ്യാപനത്തിൽ ‘കാരുണ്യമന്ദിരം’ എന്നൊരു ഭവന നിർമ്മാണ പദ്ധതി അനുവദിച്ചെടുത്തു.
കുരുക്ഷേത്രവിധവകൾക്കു കിടപ്പാടം പൂർത്തിയാക്കാതെ കൊട്ടാരത്തിൽ പ്രവേശിക്കില്ലെന്നൊരു
ഭീമപ്രതിജ്ഞയുമെടുത്തു ഭീഷ്മപ്രതിജ്ഞ പോലെ തന്നെ സുശക്തം സുതാര്യം കാലാതിവർത്തി
എന്നതാണെന്റെയും ഉന്നം! വീടിന്റെ താക്കോൽ കൊടുക്കുംമുമ്പു് ദുര്യോധനവിധവ ഞങ്ങൾക്കൊരു
സൗജന്യം ചെയ്യണം. യുദ്ധത്തിനുമുമ്പു് ഭൂഗർഭ അറകളിൽ ഒളിപ്പിച്ച കൊട്ടാരംനിധിയുടെ താക്കോൽ
ഞങ്ങൾക്കവർ കണ്ടെത്തണം!”
</p>
          <p style="indent">“പാണ്ഡവരിലും നിങ്ങൾക്കൊരു ‘പ്രിയപ്പെട്ടവൻ’?”, പാഞ്ചാലിയോടു്
കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഇടയ്ക്കിടെ ബഹുഭർത്തൃത്വ ദാമ്പത്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചു
അവിഹിതങ്ങൾ തേടി മറ്റുള്ളവർ പടിവിട്ടിറങ്ങിയപ്പോൾ, ഭാവി ‘പ്രവചിക്കുന്ന’ സഹദേവനോ? അവൻ
എന്നോടൊപ്പം മധ്യാഹ്നങ്ങളിൽ ഈ ജലാശയത്തിൽ, ഒപ്പംനീന്തി, യമുനാതടത്തിലെ രൂക്ഷവേനൽ
അതിജീവിക്കാൻ തുണച്ചു. മൂത്തമകനാവാനുള്ള പ്രായമേ അവനുണ്ടായിരുന്നുള്ളു. എന്നാൽ എനിക്കെന്നും
ഊഴം പാലിച്ചു സമ്മാനിച്ച ഉടൽപരിലാളന, അതെന്നെ പായക്കൂട്ടിൽ വിസ്മയിപ്പിച്ചു. തിരയിളക്കമുള്ള ആ
കണ്ണുകളിൽ നോക്കാൻ ചിലപ്പോൾ ഭയമായി, കാരണം അതിൽ നിഴലിച്ച വർണ്ണദൃശ്യങ്ങൾ
അശാന്തമായൊരു ഭാവിയെ കുറിച്ചായിരുന്നു. എന്നാൽ മറ്റു നാലു പാണ്ഡവർ?
അവരെനിക്കോർമ്മിക്കാൻ തന്നതു് അഭിശപ്തമായ ഭൂതകാലവും!” ഹസ്തിനപുരിയിലേക്കു ചൂതാടാൻ
പോവുന്ന രാജകീയയാത്രയുടെ ആൾതിരക്കിലായിരുന്നു ഇന്ദ്രപ്രസ്ഥം രാജാവും സംഘവും.
</p>
          <p style="indent">
            <pb n="23" ed="2023-10-23"/>
          </p>
          <p style="indent">“പ്രത്യേകമായി രാജമാതാ സത്യവതിയിൽനിന്നും രഹസ്യപുത്രൻ വ്യാസൻ
ഏറ്റെടുത്ത രതിനിയോഗം വിചിത്രവീര്യവിധവകൾ, അംബികയും അംബാലികയുമാണെങ്കിലും,
പൂർണ്ണസംയോഗ തൃപ്തികൊടുത്ത രാജതോഴിയിൽ ആയിരുന്നു നിങ്ങളുടെ തിരുപ്പിറവി എന്നു്,
അരമനത്തിണ്ണ നിരങ്ങുന്ന മുൻ കൊട്ടാരം ലേഖികമാർ എഴുതിയ പനയോല കുറിപ്പുകളിൽ വായിച്ചിട്ടുണ്ടു്.
വിദുരനീതി എന്ന വിശിഷ്ടഗ്രന്ഥവും എഴുതിഎന്നറിഞ്ഞു. രക്തച്ചൊരിച്ചിൽ ഉണ്ടാവും എന്നറിഞ്ഞിട്ടും,
കുരുക്ഷേത്ര എന്ന ദുരന്തം ഒഴിവാക്കാൻ, കുരുവംശത്തിൽ മുന്തിയ മന്ത്രിപദവി വഹിച്ച
നിങ്ങൾക്കാവേണ്ടതല്ലേ? കഠിനപ്രയത്നം ഒന്നുമുണ്ടായില്ല എന്നാണോ പൊതുസമൂഹം
മനസ്സിലാക്കേണ്ടതു്?”, കൊട്ടാരം ലേഖിക ചോദിച്ചു. വിദുരർ വാനപ്രസ്ഥത്തിനൊരുങ്ങുന്ന നേരം,
യുദ്ധക്കെടുതി നേരിട്ട ഹസ്തിനപുരിയിൽ സംഘർഷകാലം.
</p>
          <p style="indent">“ഇരുവിഭാഗങ്ങളിൽ യുദ്ധം സൃഷ്ടിക്കുക ഇരകളെ മാത്രമെന്നു് അവരോടു്
പറഞ്ഞപ്പോൾ, വിശ്വപ്രസിദ്ധി നേടിയ വിദുരനീതി വലിച്ചു ചവറ്റുകൊട്ടയിലിടും എന്ന ഘട്ടം വന്നു. ഞാൻ
കണ്ണടച്ചു് ധ്യാനത്തിലിരുന്നു. ഉണർത്തിയതു് അന്ധധൃതരാഷ്ട്രർ, എന്റെ അർധസഹോദരൻ.! അപ്പോൾ
വിരൽ ഉയർത്തി കൗരവരോടു് പറഞ്ഞു, ആക്രമിക്കപ്പെടുമ്പോൾ പ്രതിരോധിക്കാൻ ആർക്കും
അവകാശമുണ്ടു് എന്നാൽ സൂചികുത്താനിത്തിരി മണ്ണുചോദിച്ച പാണ്ഡവരോടു് നിങ്ങൾ പറഞ്ഞു,
ഗംഗാതടത്തിൽ പാണ്ഡവർക്കു് വേണ്ടതു് സൂചികുത്താനുള്ള മണ്ണല്ല, അടക്കം ചെയ്യാനുള്ള
ആറടിമണ്ണാകുന്നു, അതു് നിങ്ങൾ കുരുക്ഷേത്രയിൽ വന്നു നേടുക.” ഞാൻ ഭാവിയിലേക്കുറ്റു നോക്കി.
ആയിരമായിരം വർഷങ്ങൾക്കു ശേഷം ഗംഗയാറൊഴുകുന്ന ഈ നാട്ടിൽ ഹിമാലയത്തിന്നപ്പുറത്തുനിന്നും
‘വെളുത്ത തൊലിയും കറുത്ത ഹൃദയവുമുള്ള ഒരു സംഘം അക്രമികൾ’ വാണിജ്യത്തിനെന്നും പറഞ്ഞു,
പ്രകൃതിയെയും മനുഷ്യരെയും ബന്ദിയാക്കി ചൂഷണം ചെയ്യുമ്പോൾ, ദ്വാരകക്കടുത്തൊരു പോർബന്ധറിൽ
ജനിച്ച, ബ്രാഹ്മണനോ ക്ഷത്രിയനോ അല്ലാത്ത, സാധാരണക്കാരൻ അവരെ തുരത്താനൊരു ആയുധം
വികസിപ്പിച്ചു. അഹിംസ! സമയം കൂടുതൽ എടുത്തു ഫലപ്രാപ്തിയിൽ എങ്കിലും, അക്രമികൾ തുച്ഛവിലക്കു
വിറ്റുപെറുക്കി പടിഞ്ഞാറൻ കടൽ വഴി മടങ്ങിപ്പോയതാണു് ഇത്ര നേരം കണ്ട സ്വപ്നം. അതു് നിങ്ങളും
അനുവർത്തിക്കൂ. ഭാവി നിങ്ങളെ ആ നിലയിലും മൂല്യത്തിലും വിലയിരുത്തട്ടെ. എന്നെ വിട്ടു് അവർ
അപ്പോൾ പോർബന്ദറിലെ അഹിംസാവാദിയെ അവഹേളിക്കാൻ തുടങ്ങിയപ്പോൾ, ഞാനുറച്ചു
യുദ്ധത്തിൽ കൊല്ലപ്പെടുന്ന കൗരവരുടെ അന്ത്യസ്ഥലിയൊരുക്കാൻ ഇടം പോരാതെ വരുമോ?
</p>
          <p style="indent">“എന്താണു് പ്രശ്നം?”, കൊട്ടാരം ലേഖിക ദുശ്ശളയോടു് ചോദിച്ചു.
</p>
          <p style="indent">“കൗരവരുടെ ഏകസഹോദരിയായ ഞാൻ പൊതുസമൂഹത്തിനു മുമ്പിൽ
ചോദ്യചിഹ്നമായതുകൊണ്ടാണല്ലോ എന്താണു് പ്രശ്നം എന്ന ആദ്യചോദ്യവുമായി നിങ്ങൾ എന്നെ
സ്വാഗതം ചെയ്തതു്? കൗരവസഹോദരി എന്നാൽ, എല്ലാവരെയും ഉൾക്കൊള്ളാനാവാത്തവിധം
വംശീയമേന്മ വച്ചുപുലർത്തുന്നൊരു അടഞ്ഞ നിലപാടുള്ള ഗാന്ധാരപുത്രി എന്ന പേരുദോഷം
മാറ്റിയെടുക്കാൻ പൊതു സമ്പർക്കത്തിലൂടെയും ശുഭദിനആശംസകളിലൂടെയും
പാണ്ഡവർക്കില്ലാതെപോയ കൊച്ചനുജത്തി എന്ന ഓമനപ്രതിച്ഛായ നിർമ്മിച്ചെടുത്തു എന്നതല്ലേ നിങ്ങൾ
സമ്മതിച്ചുതരാത്തതും, ഞാൻ ഓർമ്മിപ്പിക്കുന്നതും? ഓരോ പാണ്ഡവനുമുണ്ടല്ലോ സഹോദരീ
വാത്സല്യത്തിനൊരു ഇടം, കരളിൽ! ഞാനവിടെ നിറഞ്ഞു എന്നതാണു് കാര്യം. അവർ നാളെ
സായുധരായാലും എന്നെ ഈ ജന്മം കയ്യൊഴിയില്ല എന്ന സാധ്യത കൗരവർക്കും ഉയർത്തി വെല്ലുവിളി.
എന്നെനൂറോളം കൗരവരാജസ്ത്രീകൾ ഇന്നു് കാണുന്നതു് വിഷം പുരണ്ട ഭർതൃസഹോദരിയെയല്ല
സ്നേഹമയിയായ ഭർത്തൃമാതാവായാണു്. കൊച്ചനുജത്തി എങ്ങനെ അപ്പോൾ രാജമാതാവായി?
അതാണു് തക്ഷശിലവിദ്യാർത്ഥിനിയായ നിങ്ങൾ ഗവേഷണം ചെയ്തു പൊതുസമൂഹത്തെ
അറിയിക്കേണ്ടതു്. ഇന്നു് ഞാൻ സംവിധായകയായ പുതിയ ഏകാങ്കനാടകം വസ്ത്രാക്ഷേപം.
യഥാർത്ഥപീഡകൻ ഒന്നുപുറത്തുവരുമോ?”
</p>
          <p style="indent">“അല്ല, നിങ്ങൾ പാണ്ഡുവിധവ മാദ്രിയുടെ ജ്യേഷ്ഠനല്ലേ? മാദ്ര രാജ്യത്തിന്റെ
അധിപൻ! എങ്ങനെ നിങ്ങൾ പാണ്ഡവ സഖ്യത്തിൽ ചേരാതെ ശത്രുകൗരവരുടെ സൈന്യാധിപനായി?”,
കൊട്ടാരം ലേഖിക മാദ്രരാജാവു് ശല്യനോടു് ചോദിച്ചു. കുരുക്ഷേത്ര.
</p>
          <p style="indent">“പ്രിയസഹോദരി മാദ്രിയുടെ മക്കളായ നകുലനും സഹദേവനും
ചോദിച്ചപ്പോൾ വെളിപ്പെടുത്താത്ത ആ രഹസ്യം നിങ്ങളോടും, ലോകമനഃസാക്ഷിയോടും, ഞാൻ
ഇപ്പോൾ പറയട്ടെ!—പാണ്ഡു ദുരൂഹസാഹചര്യത്തിൽ മരിച്ചപ്പോൾ, ചിതയിൽ സതിയനുഷ്ടിക്കില്ലെന്ന
നിലപാടിൽ ഒഴിഞ്ഞുമാറിയ കുന്തി, എന്റെ കൊച്ചനുജത്തിയെ ചിതയിൽ തള്ളി എന്നറിഞ്ഞപ്പോൾ
മാദ്രദേശം നെഞ്ചത്തടിച്ചു വിലപിച്ചു. ഇടനെഞ്ചിൽ ആയുധമമർത്തി ചോരയെടുത്തു ഞാനവർക്കപ്പോൾ
വാക്കുകൊടുത്തു. പ്രതികാരത്തിനവസരം എനിക്കു് കിട്ടിയാൽ, കൊലയാളികുന്തിക്കു, യുധിഷ്ഠിര
ഭരണത്തിൽ രാജമാതാപദവി നിഷേധിക്കുന്ന ഏതു സഖ്യത്തിലും ഞാൻ ചേരും. മാദ്രിമക്കളെ
കൊല്ലില്ലെങ്കിലും കുന്തിമക്കൾ ജയിക്കാതിരിക്കാൻ ആവുന്നത്ര ശ്രമിക്കും.” യുദ്ധത്തിന്റെ അവസാനദിനം.
സതിയനുഷ്ഠിക്കേണ്ടിവന്ന അനുജത്തിയുടെ നിലവിളി കേട്ടപോലെ അയാളുടെ മുഖം വിറച്ചു കണ്ണുകൾ
കലങ്ങി. ആയുധം താഴെവീണ തക്കംനോക്കി യുധിഷ്ഠിരൻ ശല്യന്റെ നെഞ്ചിലേക്കു കുന്തം എറിഞ്ഞു.
‘രാജ്യതാൽപ്പര്യത്തിനു കൗശലത്തോടെ കൂട്ടു് നിന്ന കൊട്ടാരം ലേഖികക്കു് പുതിയ
പാണ്ഡവഭരണകൂടത്തിൽ മാധ്യമ പദവിവാഗ്ദാനവും!’
</p>
          <p style="indent">“വൈകാരികദൗർബല്യമുള്ള ‘പാവത്താ’നായി നിങ്ങളെ അവമതിക്കുന്ന
അതിഭാവുകത്വപ്രകടനം അരങ്ങേറ്റമൈതാനിയിൽ ഇന്നലെ പത്രാധിപർക്കൊപ്പം കാണാനിടയായി.”
</p>
          <p style="indent">“ഹാ ദൈവമേ, യെൻ ജന്മദാതാക്കളാരോ? കാണുമോ ഞാനവരെ?” എന്നു്,
പൂർണ്ണശരീരവളർച്ചയെത്തിയ പുരുഷൻ മുട്ടുകുത്തി സൂര്യനിലേക്കു നോക്കി വിലപിക്കുന്ന കാഴ്ച
കദനഭാരത്താൽ വീർപ്പുമുട്ടിച്ചല്ലോ! കരുത്തൻസൈനികപ്രതിച്ഛായ പൊളിച്ചടുക്കാൻ, ആരോ കരുതിക്കൂട്ടി
ചെയ്തതാണെന്ന തോന്നലുണ്ടു്. കർണ്ണനായി വേഷമിട്ട നടനു്, പറഞ്ഞുവന്നാൽ, നിങ്ങളുമായി എന്തൊരു
രൂപസാദൃശ്യം!, ഇരട്ടസഹോദരനോ മറ്റോ ആണോ ആ നടൻ?, കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു
“എന്തിഹ മന്മാനസേ സന്ദേഹം വളരുന്നൂ എന്ന പദം അരങ്ങിൽ ചൊല്ലുന്ന രൂപസാദൃശ്യമുള്ള ആ
അഭിനേതാവിനെ കുറിച്ചാണു് നിങ്ങളിങ്ങനെ പരവശപ്പെടുന്നതെങ്കിൽ, രഹസ്യം അറിയുന്ന ഞാൻ,
ആശ്വസിപ്പിക്കാൻ തുറന്നുപറയട്ടെ ആ ‘പ്രതി’ ഇരട്ട സഹോദരനൊന്നുമല്ല, ഞാൻതന്നെ! പിതൃശൂന്യൻ
എന്ന അവമതി പാണ്ഡവരെപോലെ ഞാനും കേൾക്കേണ്ടിവന്നിട്ടുണ്ടു് എങ്കിലും, ‘പിഴച്ചുപെറ്റ’ ആ
‘അവൾ’ ആരെന്ന ആകാംക്ഷ അസഹനീയമായി തോന്നിയപ്പോളാണു്, സ്വയം എഴുതി കർണ്ണവിലാപം,
കൗരവരെപോലും അറിയിക്കാതെ, അഭിനയിച്ചതു്. ഞാൻ പൊതുവേദിയിൽ ഹൃദയം പൊട്ടി വിലപിക്കുന്ന
ദൃശ്യം അന്തഃപുരത്തിലെ ലോലഹൃദയർക്കു് താങ്ങാനാവില്ലെന്നു, നാടകസംവിധായകയും
സൈന്ധവറാണിയുമായ ദുശ്ശളരാജകുമാരി സ്നേഹപൂർവ്വം മുന്നറിയിപ്പുതന്നെങ്കിലും, നിങ്ങളെപ്പോലുള്ള
‘കഠിനഹൃദയ’രെ ഉലച്ചു കർണ്ണജന്മരഹസ്യമെന്നതു് ഭീതിതമായി തോന്നുന്നു! ഹസ്തിനപുരിയിൽ
സ്നേഹാദരങ്ങളോടെ അറിയപ്പെടുന്ന മുൻരാജസ്ത്രീയാണു് കർണ്ണമാതാവെന്നു നാളെ പുറംലോകം
അറിയാനിടവന്നാൽ, ആ മഹതി നേരിട്ടേക്കാവുന്ന മാനഹാനിയോർക്കുമ്പോൾ, ഈശ്വരാ, ശപിക്കപ്പെട്ട
കർണ്ണന്റെ ജന്മരഹസ്യം ഒരിക്കലും വെളിപ്പെടാതിരിക്കട്ടെ!” പ്രഭാതവെയിൽ മാഞ്ഞു കൊട്ടാരം
മട്ടുപ്പാവിൽ ഇരുൾ പടർന്നു!
</p>
          <p style="indent">
            <pb n="24" ed="2023-10-24"/>
          </p>
          <p style="indent">“ശിരോവസ്ത്രത്താൽ മുഖം മറച്ചു അർദ്ധരാത്രി, സമീപത്തെ സന്യസ്ത
മഠത്തിൽനിന്നു് മറ്റാരുമറിയാതെ കടത്തി, നീരൊഴുക്കിന്നരികിൽ കെട്ടി, കഴുത്തുവെട്ടി തോലുരിച്ചു കൊമ്പും
കുടലും നീക്കി ഭക്ഷ്യയോഗ്യമാക്കിയ കാളക്കുട്ടനെ എന്തു് സ്വാഗതഗീതം പാടിയാണു് പ്രിയപത്നിയുടെ
അടുത്തേക്കു് പുലർച്ചയോടെ തലച്ചുമടായി കൊണ്ടുപോയതു്”?, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഇഷ്ടമൃഗമാംസഭക്ഷണം, വേണ്ടിവന്നാൽ മോഷ്ടിച്ചും കഴിക്കാൻ
കൗരവഅടിമകൾക്കുമുണ്ടു് അവകാശമെന്ന ഐതിഹാസിക പ്രഖ്യാപനമായിരുന്നില്ലേ
പ്രതീകാത്മകമായി ചെയ്തതു്? ഗോമാംസത്തെ നാം ആറുപേരും അത്യുത്തമ പോഷകാഹാരമെന്നു
മഹത്വപ്പെടുത്തുക, ഗോമാംസത്താൽ നാം ആറുപേർ എന്നെന്നും മാംസളമായി ഐക്യപ്പെടുക
എന്നുച്ചരിച്ചുകൊണ്ടു് സസ്യാഹാരിയായ പാഞ്ചാലിയുടെ മുമ്പിൽ യുധിഷ്ഠിരൻ ആചാരപൂർവ്വം മുട്ടുകുത്തിയ
തോർമ്മയുണ്ടു്. കണ്ണുതുറന്നപ്പോൾ പാഞ്ചാലി അപ്രത്യക്ഷമായിരുന്നു!”
</p>
          <p style="indent">“അന്ധഭർത്താവിനോടു് ഐക്യദാർഢ്യം പ്രദർശിപ്പിക്കാൻ സ്വയം
കാഴ്ചപരിമിതയായ ഗാന്ധാരിയുടെ മകൻ എങ്ങനെ പീഡകനെന്ന നിലയിൽ കുപ്രസിദ്ധനായി?”,
കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“പാഞ്ചാലിയുടെ വസ്ത്രാക്ഷേപമാണോ നിങ്ങൾ തൊട്ടും തലോടിയും
ഗാന്ധാരയുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുന്നതു്? എത്ര ലളിതഹൃദയർ ഹസ്തിനപുരിയിലെ മാപ്രകൾ!
അതു അരമനചൂതാട്ടവേദിയിലെ വിനോദനാടകമായിരുന്നില്ലേ? ‘അതിജീവിത’യായി അഭിനയിച്ചവൾ
അറിയപ്പെടുന്നൊരു രാജസ്ത്രീ, തുടക്കത്തിൽ ഉടുതുണിയാലവളും മൂടിയല്ലോ ഓമനമുഖം. അറച്ചും
പതുങ്ങിയും നിങ്ങൾ പാടുപെട്ടാരോപിക്കുന്ന ‘വസ്ത്രാക്ഷേപം’ ഭീതിതമായില്ല, സംഭ്രമജനകമായ ‘ആകാശ
ഇടപെടലുകൾ’ ഉണ്ടായി, അതു് ജനം പ്രകൃതിനിയമവിരുദ്ധം എന്നുതള്ളി. ഇന്ദ്രപ്രസ്ഥം ‘നാടുവാഴി’
(കളിയാക്കാൻ പോലും ‘രാജസൂയ ചക്രവർത്തി’ എന്നു നാം പാണ്ഡവമുഖ്യനെ വിളിച്ചുകൂട) യുധിഷ്ഠിരൻ
പരിപൂർണ്ണനിസ്വനായ ചൂതാട്ടസഭവാർത്തയേക്കാൾ കുരുവംശ സദസ്സിനെ ഞെട്ടിപ്പിച്ചില്ലേ ഈ
ഹാസ്യനാടകാന്ത്യം? ഇരയുടെ ഉടുതുണി ഭദ്രം, വസ്ത്രാക്ഷേപമോ, ദൃശ്യമിഥ്യ, അതാണു് ഒഴിവുകാലത്തു
അമ്മയുടെ നാട്ടിൽ പഠിച്ച ഗാന്ധാര തനതുകലയുടെ തന്മയത്വം, സ്വയമൊരു വീരഗാന്ധാരനായ ഞാനതു
‘ഇന്ദ്രപ്രസ്ഥം സാമ്രാജ്യം കീഴടക്കാൻ’ പരസ്യമായി തെളിയിച്ചു. മനോധർമ്മമനുസരിച്ചു മാറ്റംവരുത്തിയ
ഉടുതുണിയൂരൽ, വരുംകാല പരിഷ്കൃതസമൂഹങ്ങളിലും പ്രസിദ്ധിനേടുമെന്നതാണെന്റെ നടന നേട്ടം.
അതിജീവിത മുഖംമൂടിയതു കൊണ്ടെന്താണവൾക്കുണ്ടായ കോട്ടമെന്നല്ലേ? അവൾ ആരെന്നു നിങ്ങൾക്കും
കൃത്യമായി പറയാനാവില്ല! വിനോദനാടകസംവിധായനായ എന്നെ പരമോന്നത നീതിപീഠം
പ്രതിസ്ഥാനത്തു നിർത്തുമെങ്കിൽ, പരസ്യവിചാരണ നേരിടാൻ തയ്യാർ, പ്രിയപേരക്കുട്ടികളായ ഞങ്ങളെ
വ്യാസൻ ഇതിഹാസരചനയിൽ പരിലാളിക്കുമോ, അതോ വിപണിക്കുവേണ്ടി ചവിട്ടിത്തേക്കുമോ?”
</p>
          <p style="indent">
            <pb n="25" ed="2023-10-25"/>
          </p>
          <p style="indent">“നട്ടാൽ കിളിർക്കാവുന്ന അവകാശവാദമുണ്ടോ പാണ്ഡവ
ഭരണവാർഷികത്തിൽ?”, ഒറ്റയ്ക്കു് ഊഞ്ഞാലാടി ആഘോഷിക്കുന്ന പാഞ്ചാലിയോടു് കൊട്ടാരം
ലേഖികചോദിച്ചു.
</p>
          <p style="indent">“യുധിഷ്ഠിരൻ രാജാവായ ശേഷം, കിടപ്പുരോഗികളൊഴികെ നാട്ടിലാരും
മരിക്കുന്നില്ലെന്ന വസ്തുത നിങ്ങൾ ശ്രദ്ധിച്ചില്ലേ? പരിസ്ഥിതി മന്ത്രാലയത്തിന്റെ അധിക ചുമതല ഭീമൻ
ഏറ്റെടുത്തതോടെ, എക്കാലവും തീരാശാപമായിരുന്ന പുകമഞ്ഞു നീങ്ങി അന്തരീക്ഷം തെളിഞ്ഞു,
ഇളംകാറ്റു് വീശുന്നതു് നാട്ടിലൊക്കെ ഓടിനടക്കുന്ന നിങ്ങൾ അറിയാറില്ലേ? നഗരവികസനം അർജുനൻ
ഏറ്റെടുത്തതോടെ, തക്ഷശിലയിൽ നിന്നു വിദഗ്ധ പഠനസംഘം ഹസ്തിനപുരി നഗരവീഥികൾ ചുറ്റി നടന്നു,
തലയിൽ കൈവച്ചു് ‘ഭൂമിയിലെ സ്വർഗം’ എന്നു് വിസ്മയിക്കുന്നതും നിങ്ങൾ കണ്ടതല്ലേ. നകുലനും
സഹദേവനും പൊതുജനാരോഗ്യവകുപ്പു പകുത്തെടുത്തതോടെ, രാജ്യത്തു സാംക്രമികരോഗ ബാധിതർ
ഇല്ലാതായില്ലേ. കൂട്ടിവായിക്കുമ്പോൾ എന്താണു് സൂചന? പാണ്ഡവരും, സ്വർഗ്ഗസ്ഥരായ വന്ദ്യപിതാക്കളും
തമ്മിൽ പാരസ്പര്യം! കാലനും വായുവും ഇന്ദ്രനും അശ്വിനി ദേവതകളും ഒരുമിച്ചു ഞങ്ങളെ അനുമോദിക്കാൻ
വന്നു.—നിങ്ങളിൽ ഞങ്ങൾ പ്രസാദിച്ചിരിക്കുന്നു, അതിന്റെ പ്രയോജനം ജനങ്ങൾക്കു് കിട്ടിത്തുടങ്ങും.
ഇതൊക്കെ അല്ലാതെ, ദേവസന്തതികൾ ചെങ്കോൽ പിടിക്കുന്ന കുരുവംശത്തിൽ വേറെ എന്തു് നേട്ടപ്പട്ടിക
ഉണ്ടാക്കണം പാണ്ഡവർ?” ഊക്കോടെ പാഞ്ചാലിയുടെ ഊഞ്ഞാൽ ആകാശത്തിലേക്കുയർന്നു.
</p>
          <p style="indent">“പാണ്ഡവകൊടുങ്കാറ്റു വീശുന്നല്ലോ. ഭയമുണ്ടോ?”, കൊട്ടാരം ലേഖിക
ധൃതരാഷ്ട്രരോടു് ചോദിച്ചു.
</p>
          <p style="indent">“ജനിതകവൈകല്യത്താൽ ഭിന്നശേഷിക്കാരനായി വളരാൻ ആയിരിക്കണം
പ്രകൃതി നിനക്കു് തന്ന വെല്ലുവിളി. എന്റെ അമ്മ അംബിക (കാശിരാജകുമാരികളിൽ അംബയെ നിങ്ങൾ
ഓർക്കും), എന്നിലൊരു അസാധാരണ പ്രതിഭയുണ്ടെന്നു നേരത്തെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു.
കാഴ്ചസൂക്ഷ്മത ആവശ്യപ്പെടുന്ന അസ്ത്രവിദ്യയെക്കാൾ അന്ധനു് ചേരുക കൈപ്പത്തി ആയുധമാക്കുന്ന
നൈപുണ്യമാണെന്നവൾ ഓർമ്മിപ്പിക്കും. വ്യത്യസ്തതരം അഞ്ചുവിരലുള്ളൊരു സാധാരണ കൈപ്പത്തി!
എന്നാലവ നീ ദൃഢതയോടെ ചുരുട്ടുമ്പോൾ കാണാം, കാരിരുമ്പിന്റെ കരുത്തുള്ള മാരകായുധം!
ജ്വാലാമുഖീക്ഷേത്രത്തിലേക്കു പോവുന്ന അംബികക്കു നേരെ ചീറിയടുത്ത ആനയെ ഞാൻ തളച്ച കഥ
സൂതന്മാർ പാടാൻതുടങ്ങി. ക്രമംതെറ്റാതെ കയറി മസ്തകത്തിൽ മുഷ്ടികൊണ്ടടിച്ചപ്പോൾ,
“അംബികക്കുമുമ്പിൽ നമസ്കരിക്കുന്ന പോലെ ആനഇരുന്നു” എന്നു ഭീഷ്മർ ആധികാരികതയോടെ
പറഞ്ഞുവച്ചതു എന്റെ പ്രതിച്ഛായക്കു തുണയായി. അംബികത്തമ്പുരാട്ടിയെ ആക്രമിക്കാൻ വന്ന മദയാന
പിന്നെ എഴുന്നേറ്റില്ല എന്നറിഞ്ഞപ്പോൾ മൃഗസ്നേഹിയായ എന്റെ ഹൃദയം നൊന്തു. കുരുക്ഷേത്രയിൽ
ഇന്നെന്നെ ആക്രമിക്കാൻ തയ്യാറായി വരുന്നതു് ‘ഇരുമ്പുപ്രതിമ’ കൗന്തേയനാണെന്നറിഞ്ഞു. ഞാൻ
അവനു നേരെ ‘ചാടിക്കയറേണ്ട’ കാര്യമില്ല, കൈമുഷ്ടി വേണ്ട, കൈപ്പത്തി നിവർത്തി ആഞ്ഞടിച്ചാൽ
തകരും ഭീമന്റെ ദന്തനിര! തീരും യുദ്ധം ജയിച്ചെന്ന പാണ്ഡവ പ്രചാരണം!”
</p>
          <p style="indent">
            <pb n="26" ed="2023-10-26"/>
          </p>
          <p style="indent">“മാലിന്യസംഭരണത്തിനു് വന്നപ്പോൾ, തൊഴുത്തിൽ ഒരു
കാളക്കുട്ടനുണ്ടായിരുന്നു. ഇന്നു് കയറിയപ്പോൾ കാണാനില്ല”, നിത്യപരിചയഭാവത്തിൽ പാഞ്ചാലി
സന്യസ്ഥാശ്രമ അന്തേവാസിയോടു പറഞ്ഞു. പാണ്ഡവരുടെ വനവാസക്കാലം. കഠിനതടവിന്റെ
വ്യാഴവട്ടക്കാലം. പാഞ്ചാലിയുടെ പീഡനകാലം.
</p>
          <p style="indent">“അക്ഷയപാത്രത്തിലെ സ്ഥിരം സസ്യഭക്ഷണലഭ്യതയിൽ
പോഷകാഹാരക്കുറവു പ്രകടമായി കണ്ടെത്തിയ ഭർത്താക്കന്മാർ മിനിഞ്ഞാന്നു രാത്രി വിലപിച്ചു് അനുമതി
വാങ്ങി കാളക്കുട്ടനെ കയറഴിച്ചു കൊണ്ടുപോയി. തോലും കൊമ്പും എല്ലും അതാ ആ മൂലയിൽ.
ജൈവമാലിന്യം കൊണ്ടുപ്പോവുമ്പോൾ കുഴിച്ചുമൂടൂ, കൗരവചാരന്മാർ വരുമ്പോൾ അതു് കാണണ്ട.”
അന്തേവാസി പ്രഭാതപൂജക്കു് പൂപറിക്കാൻ മുറ്റത്തെക്കിറങ്ങുകയായിരുന്നു തയ്യാറാവുകയായിരുന്നു.
</p>
          <p style="indent">“പണിയായുധങ്ങൾ മൂർച്ചകൂട്ടേണ്ട പാണ്ഡവർ പുറംതിരിഞ്ഞിരിക്കുന്നുവോ,
യുദ്ധമേഘങ്ങൾ നിറഞ്ഞ കുരുക്ഷേത്രയിൽ?”, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“അഞ്ചുപേരിലൊരാൾ ഇന്നർദ്ധരാത്രിയോടെ കൗരവപക്ഷത്തേക്കു്
കൂറുമാറുമെന്നു വാർത്ത കേട്ട മുതൽ, അഞ്ചുപേരും പരസ്പരം ഒളികണ്ണിട്ടു സംശയിക്കയാണു്!”
</p>
          <p style="indent">“പെരുമാറ്റച്ചട്ടങ്ങളുടെ പഠനസംഹിത ഭാവിരാജാക്കന്മാർക്കായി എഴുതാൻ
താത്വികബോധമുള്ള താങ്കൾക്കന്ത്യപദയാത്രയിൽ ജീവനോടെ കൂടെകിട്ടിയതു തെരുവുനായ!”
പരിതാപത്തോടെ കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. മഹാപ്രസ്ഥാനത്തിൽ പാഞ്ചാലിയും
മറ്റുനാലു പാണ്ഡവരും ഒന്നൊന്നായി കുഴഞ്ഞുവീണു മരിച്ചു, പറുദീസയിലേക്കു മുതിർന്ന പാണ്ഡവൻ
വാഹനം കാത്തുനിൽക്കുന്ന നേരം.
</p>
          <p style="indent">“അതുവായിച്ചെടുക്കുന്നതിലും പറ്റിയോ നിങ്ങൾക്കു് പാളിച്ച?
വെളിയിടവിസർജ്ജന ഇടങ്ങളിൽ അലഞ്ഞുനടക്കുന്ന അഗതിയല്ല, ഇതുശരിക്കും കാലൻ,
പറഞ്ഞുവന്നാലെനിക്കു ജൈവിക പിതാവായി നിങ്ങൾ കാണണം. പാണ്ഡുപുത്രനെന്ന നിലയിൽ
ഹസ്തിനപുരി രാജാവായ എനിക്കെങ്ങനെ കാലൻ അച്ഛനായിട്ടു് വരുമെന്നല്ലേ നിങ്ങളുടെ കൗതുകം,
അങ്ങനെ നിരവധി ദ്വാപരയുഗ വിസ്മയങ്ങളിലൂടെയാണു് യുധിഷ്ഠിരൻ അഗതിയായും
ഖാണ്ഡവപ്രസ്ഥത്തിൽ കുടിയേറ്റക്കാരനായും ഇന്ദ്രപ്രസ്ഥത്തിൽ ചക്രവർത്തിയായും വനവാസത്തിൽ
കൗരവഅടിമയായും യാത്രചെയ്തു ഇതാ സ്വർഗ്ഗരാജ്യത്തിലേക്കൊരു വാതിൽ തുറന്നുകിട്ടിയതും. കാലൻ
ഉറപ്പുതന്ന, ശ്രേണീബദ്ധ നടപടിക്രമമനുസരിച്ചു, കുഴഞ്ഞുവീണുമരിക്കൽ പാഞ്ചാലിയിൽനിന്നു തുടങ്ങി
ഭീമനിൽ അവസാനിക്കുന്നതും. പിന്നെ വിശ്വപ്രകൃതിക്കുമുമ്പിൽ മുട്ടുമടക്കിയും മുട്ടുകുത്തിയും ഒരു ചോദ്യം
ചോദിക്ക—എക്കാലവും വെല്ലുവിളിയും അവമതിയും തന്ന മോശംസഹോദരങ്ങളും പരിവേദനക്കാരി
പാഞ്ചാലിയും മണ്മറഞ്ഞതോടെ നീ സ്വാതന്ത്രൻ, ഹസ്തിനപുരിയിലേക്കു തിരിച്ചുപോയി, നിലവിൽ
രാജാവായ പരീക്ഷിത്തിൽനിന്നും പിടിച്ചുവാങ്ങിക്കുമോ നീ ചെങ്കോൽ? ആ ചോദ്യത്തിനുത്തരം
തേടുകയാണെൻ മനം. നിശ്ശബ്ദത പാലിക്കുക, കപടമെന്നു നീ കരുതുന്ന എന്റെ മനസാക്ഷി ഇതാ
ഉണർന്നിരിക്കുന്നു!”
</p>
          <p style="indent">
            <pb n="27" ed="2023-10-27"/>
          </p>
          <p style="indent">“ഇതെന്താ കുരുവംശ രാജമുദ്രയുള്ള സമ്മാനപ്പെട്ടികൾ തീയിടാൻ
ശ്രമിക്കുന്നതു്?”, ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി രോഷം നിയന്ത്രിച്ചു ഭീമനോടു് ചോദിച്ചു.
</p>
          <p style="indent">“നിന്റെ ജന്മദിനത്തിനു കൌരവർ കൊടുത്തയച്ച നൂറു സമ്മാനപ്പെട്ടികൾ
യുധിഷ്ഠിരൻ കാണാമറയത്തു ഒളിപ്പിച്ചിരുന്നു. ‘അതൊന്നും ആരും തുറക്കരുതു്, അതിനകത്തു്
വിഷജീവികളെ കൌരവർ വച്ചിട്ടുണ്ടു്’ എന്നു് ഞാൻ താക്കീതു് കൊടുത്തപ്പോൾ, ‘എന്നാൽ നീയതു
പാഞ്ചാലി കാണും മുമ്പു് തന്നെ വാരിക്കൂട്ടി തീയിടൂ’ എന്നു് യുധിഷ്ഠിരൻ തിരക്കുപിടിച്ച കല്പ്പിച്ചു!
അധാർമ്മികമെങ്കിലും ധർമ്മപുത്രരുടെ ഹിതം നോക്കിയല്ലേ പറ്റൂ.”
</p>
          <p style="indent">“ഈ ഭാഗത്തൊക്കെ വരുന്നതു് ആദ്യമായാണോ?”, അന്യദേശക്കാരനെന്നു
വ്യക്തമായും തോന്നിയ യുവസൈനികനോടു് കൊട്ടാരം ലേഖിക അതിശയോക്തി കലർന്ന
ആംഗ്യചലനങ്ങളോടെ ആഹ്ലാദ ഭാവത്തിൽ ചോദിച്ചു, “പാളയത്തിലും പോർക്കളത്തിലും നിങ്ങളുടെ
പദവിക്കനുസൃതമായ തോതിൽ സൗകര്യങ്ങളൊക്കെ കിട്ടുന്നുണ്ടോ?”
</p>
          <p style="indent">“നിങ്ങളുടെ പ്രിയരാജകുമാരൻ ദുര്യോധനന്റെ സംഘാടകമികവു്
പോർക്കളത്തിൽ നേരിട്ടു് കണ്ടപ്പോൾ ‘ഞെട്ടിത്തെറിച്ചു’. ഏതിനം പോരാട്ടവേദിയിൽ പോയാലും,
മാരകായുധങ്ങൾ അമ്പു, കുന്തം, വാൾ, ഗദ കാര്യക്ഷമമായ ശത്രുസംഹാരത്തിനവിടെ ക്രമീകരണം
കാണും. അതുകൊണ്ടു് വധോർജ്ജം ഊക്കിൽ ഞങ്ങൾ ഉള്ളനേരമൊക്കെ പ്രയോഗിക്കും. കിടക്കാൻ
വൃത്തിയുള്ള പായ, ഉണ്ണാൻ കാള ഇറച്ചി പൊരിച്ചതു്, നീന്താൻ ശുദ്ധജല കുളിക്കടവുകൾ, രാത്രി
ഉടുതുണിയാൽ കണ്ണു് രണ്ടും കെട്ടുമ്പോൾ, ആസ്വാദനരതി. തുറന്നു പറയട്ടെ, സൈന്യത്തിൽ
ചേർന്നശേഷം ഇപ്പോഴാണു് കാലനു കുടപിടിക്കുന്ന പണി ശരിക്കും ആർമാദിക്കലാണെന്നു അന്തഃരംഗം
പറയുന്നതു്. ധൃതിയുണ്ടു് ഇന്നു് കൊയ്ത തലകളുടെ കണക്കുബോധിപ്പിച്ചു വേണം, നെഞ്ചിൽ പറ്റിപ്പിടിച്ച
ശത്രുചോര, യമുനയിൽ ഒന്നു് മനംനിറയെ നീന്തി തേച്ചുമാച്ചുകളയാൻ, ആസ്വാദനരതിചെയ്യാൻ
വരുന്നവൾക്കെന്തോ, ചോരപ്പാടുകണ്ടാൽ ഒരു വിറങ്ങലിപ്പു്!”
</p>
          <p style="indent">“ആരോപണ വിധേയരായ തെമ്മാടിക്കൂട്ടത്തെ ഗാന്ധാരി വഴിവിട്ടു്
സംരക്ഷിക്കുന്നു! മുഖപ്രസംഗം ശ്രദ്ധയിൽ പെട്ടുവോ?”, യുദ്ധകാര്യ ലേഖകൻ ഹസ്തിനപുരി നീതിപതിയോടു്
ചോദിച്ചു.
</p>
          <p style="indent">“ആണുങ്ങൾക്കു് പ്രവേശനം പരിമിതപ്പെടുത്തിയ ചൂതാട്ടസഭയിൽ
ഇടിച്ചുകയറി, അഭിജാതപുരുഷസാന്നിധ്യത്തെ പ്രലോഭിപ്പിച്ച ലൈംഗികആരോപണം നേരിട്ട ‘അല്പവസ്ത്ര
ദ്രൗപദി’യെ കുറിച്ചാണോ സംസാരിക്കുന്നതു? പെരുമാറ്റദൂഷ്യത്താൽ പൗരാവകാശം നഷ്ടപ്പെട്ടു
വനവാസത്തിനുപോയ, അവളും ഭർത്താക്കന്മാരും നിലവിൽ അടിമകളായതുകൊണ്ടു്
നീതിന്യായപരിധിയിൽ വരുന്നവരല്ല. നിങ്ങളുടെ മാധ്യമസ്ഥാപനത്തിൽ ‘സ്വഭാവദൂഷ്യ’മുള്ള ആൺ
പത്രപ്രവർത്തകർ ഉണ്ടെങ്കിൽ, പരാതി അയക്കൂ. പരിശോധിക്കാം. സുരക്ഷിതതൊഴിലിടം കൊട്ടാരം
ലേഖികക്കു് ആണധികാരികൾ നിഷേധിക്കുന്നതു് കൊണ്ടല്ലേ ആ പാവം, പകൽ മുഴുവൻ ഹസ്തിനപുരി
കൊട്ടാരസമുച്ചയത്തിൽ തിണ്ണനിരങ്ങി കുലീനരാജസ്ത്രീകളെ കുറിച്ചു് അപവാദങ്ങൾ നിത്യവും
നഗരവീഥികളിലെ. ആൾത്തിരക്കിനെ സന്തുഷ്ടരാക്കാൻ ചുവരെഴുത്തുപത്രത്തിൽ എഴുതിവക്കുന്നതു?”
</p>
          <p style="indent">“സദസ്സു് ശുഷ്കമെന്നു തോന്നിയപ്പോൾ പ്രഭാഷണവേദിയിൽ കയറാൻ
പ്രതിരോധവകുപ്പുമേധാവി തയാറായില്ല? കണ്ണുരുട്ടിയും യാചിച്ചും കൗരവരാജവിധവകളെ സദസ്സിൽ
എത്തിച്ചശേഷമേ ഭീമൻ ചടങ്ങു തുടങ്ങിയുള്ളൂ എന്നൊക്കെ ശരിയെങ്കിൽ എങ്ങനെ വായിച്ചെടുക്കണം?”,
കൊട്ടാരം ലേഖിക ചാരവകുപ്പുമേധാവി നകുലനോടു് ചോദിച്ചു.
</p>
          <p style="indent">“ദുര്യോധന ജീവത്യാഗത്തിന്റെ വികാരനിർഭര അനുസ്മരണമായിരുന്നല്ലോ.
പാഞ്ചാലി അധ്യക്ഷ എന്നു് കേട്ടപ്പോൾ ധാരാളം പേരെത്തി. ഭീമനാണു് മുഖ്യപ്രഭാഷകനെന്നറിഞ്ഞപ്പോൾ
കുരുക്ഷേത്രവിധവകൾ പാത്തും പതുങ്ങിയും ഇറങ്ങിപ്പോയി. സൗജന്യധാന്യം വാഗ്ദാനം ചെയ്താണു്
അമ്പതോളം കൗരവരാജ വിധവകളെ കൊണ്ടുവന്നതു്. കൗരവരെ ഒന്നൊന്നായി കൊന്നുകൊലവിളിച്ച
പോരാട്ടസ്മരണകൾ ഗദ ഉയർത്തിപിടിച്ചു നാടൻ ചേരുവകളോടെ വർണ്ണിച്ചപ്പോൾ, യുദ്ധവിധവകൾ
ബോധം കെട്ടു എന്നുപറയുന്നുണ്ടു് ചിലർ. അതൊന്നും ശ്രദ്ധിക്കാതെ കത്തിക്കയറിയതോടെ, പാഞ്ചാലി
ഇറങ്ങിപ്പോയി, യുദ്ധസ്മരണയിൽ പരിസരബോധം നഷ്ടപ്പെട്ട ഭീമനു് ശ്രോതാവായി ഈ മാദ്രിപുത്രനും!”
യുധിഷ്ഠിര ഭരണകൂടത്തിന്റെ ഭാഗമല്ല ഭീമൻ എന്ന അപായകരമായ ധ്വനിയായിരുന്നു
നകുലപ്രതികരണത്തിന്റെ കാതൽ.
</p>
          <p style="indent">
            <pb n="28" ed="2023-10-28"/>
          </p>
          <p style="indent">ഗംഭീരമായൊരു കഥയുണ്ടു് എന്നു് നാടകീയമായി അവകാശപ്പെട്ടതുകൊണ്ടു്
ഒരു കാര്യവുമില്ല, ഉള്ളിൽ ഉള്ളതു് എഴുതി തുടങ്ങുമ്പോൾ, ഓരോ നിമിഷവും ഞെട്ടലോടെ, ഒരു
കാഴ്ചക്കാരനെ പോലെ, അറിയുകയാണു്, എനിക്കിത്രയുംനാൾ നന്നേ പരിചിതരായിരുന്ന ഓരോ
കഥാപാത്രവും, ഇപ്പോൾ പുതുതായി നിർമ്മിക്കപ്പെടുന്നതിനൊപ്പം, കുതറിയും ദിശമാറിയും, എന്റെ
പിടിവിട്ടുപോവുന്നല്ലോ. കഥ ആദ്യകരടു എഴുതിത്തീരുമ്പോൾ ഞാൻ വിസ്മയത്തോടെ മനസ്സിലാക്കുന്നു,
പുകമൂടിയ കഥാപാത്രങ്ങളല്ല, ഇവർ, സ്വയംഭരണാവകാശമുള്ള സ്വതന്ത്രജീവികൾ!
</p>
          <p style="indent">“എല്ലാവർക്കും ഒരുപോലെ കിട്ടാവുന്നതല്ലേ ധാന്യാഹാരം? ഭീമനു മാത്രം
എന്താ മൃഗമാംസം?”, കൊട്ടാരം ലേഖിക ചോദിച്ചു. വനവാസക്കാലത്തെ ഊട്ടുപുര.
</p>
          <p style="indent">“ഹസ്തിനപുരിയിലെ കാർഷികഭവനങ്ങളിൽ ധാന്യശേഖരം കുറയുമ്പോൾ,
പാണ്ഡവരുടെ അക്ഷയപാത്ര ഭക്ഷണലഭ്യതയിൽ കാണുന്ന കാലികമായ പ്രതിഭാസം എന്നതിൽ
കവിഞ്ഞൊരു ‘മായികപ്രദർശനം’ ഭീമൻ അതിലൂടെ നടത്തി എന്നൊന്നും നിങ്ങൾ കൗരവരുടെ മുമ്പിൽ
പ്രചരിപ്പിക്കരുതതേ. വിത്തു് തിന്നിട്ടും പട്ടിണി മാറാതെ, കർഷകർ, മൃഗങ്ങളെ വെട്ടി ഇറച്ചി
വേവിക്കുമ്പോൾ. ഒരു ഭാഗം ഈ അക്ഷയപാത്രത്തിൽ പ്രകൃതി നിയമമനുസരിച്ചു സ്വാഭാവികമായും വന്നു
ചേരും”, മറ്റുള്ളവരുമായി പങ്കിടാൻ മെനക്കിടാതെ മാട്ടിറച്ചി ആർത്തിയോടെ ചവക്കുന്നഭീമനു് വേണ്ടി
നകുലൻ മാംസളമായൊരു ദർശനം വിശദീകരിച്ചു.
</p>
          <p style="indent">“പ്രിയപ്പെട്ടവൻ കൊല്ലപ്പെട്ട രീതിയിൽ പരാതിയുണ്ടോ? ഇപ്പോഴും?”,
ദുഖമാചരിക്കുന്ന ദുര്യോധനവിധവയോടു കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഭീമൻ ദുര്യോധനവധം പാടിനടന്നരീതിയിൽ രോഷമുണ്ടു്. ധീരയുദ്ധനായകൻ
ഭീമഗദാപ്രഹരത്തിൽ നടുവൊടിഞ്ഞുവീണു എന്ന പാണ്ഡവരുടെ അവകാശവാദം
അതിശയോക്തികലർന്നതായി. ചതുപ്പുനിലത്തു പുതഞ്ഞുവീണു ഉടൽ ചലിക്കാനാവാതെ, ദുര്യോധനൻ
പാഞ്ചാലിയുടെ സാന്നിധ്യത്തിൽ വാവിട്ടുനിലവിളിച്ചു എന്ന വെളിപ്പെടുത്തലിനുമുണ്ടൊരധാർമികത.
വിഷവസ്തു സൈനികവസ്ത്രത്തിൽ കരുതിമാത്രമേ ദുര്യോധനൻ സമാധാനകാലത്തുപോലും
വീടുവിട്ടുപുറത്തേക്കിറങ്ങാറുള്ളു. വിട്ടുവീഴ്ചയില്ലാത്ത ആത്മാഭിമാനത്തോടെ വേണം മരണവുമെന്ന
നിശ്ചയദാർഢ്യത്തോടെയുള്ള ആ സാഹസിക ജീവിതത്തെ കേവലമൊരു ഭീരുമരണമായി
പൊതുയോഗങ്ങളിൽ കൊലയാളിഭീമൻ ആടിപ്പാടി ആസ്വദിക്കുന്നു എന്നതാണു് കുരുക്ഷേത്ര
വിധവകളുടെ യാതന!”
</p>
          <p style="indent">
            <pb n="29" ed="2023-10-29"/>
          </p>
          <p style="indent">“മഹാറാണി പാഞ്ചാലിയെന്നുപചാരപൂർവ്വം കൊട്ടാരഭാഷയിൽ
പരാമർശിക്കേണ്ട നിങ്ങൾ ‘മുത്തശ്ശി’ എന്ന സാധാരണക്കാരുടെ ഗാർഹികപദമുപയോഗിച്ചു പരസ്യമായി
അപമാനിച്ചു എന്ന പരാതിയുമായി പുകയുകയാണല്ലോ പാവം പാണ്ഡവഹൃദയങ്ങൾ. കുരുവംശ
കൊട്ടാരത്തിൽ വളർന്നു ഇത്രമാത്രം വലുതായിട്ടും, കറതീർന്ന കുലീന പെരുമാറ്റക്രമം കൃപാചാര്യനിൽ
നിന്നു് നിങ്ങൾ പഠിച്ചില്ലേ?”, കൊട്ടാരം ലേഖിക പരീക്ഷിത്തിനോടു് ചോദിച്ചു.
</p>
          <p style="indent">“കൊച്ചനുജത്തി എന്നെനിക്കു വിളിക്കാനാവുമോ, അച്ഛന്റെ അച്ഛൻ
അർജ്ജുനന്റെ ആദ്യഭാര്യയെ? കാലമൊക്കെ എല്ലാവർക്കും കുതിച്ചു മുന്നേറി. ഞാനിപ്പോൾ
കൃപാചാര്യന്റെ ശിഷ്യനൊന്നുമല്ല വയസ്സു് മുപ്പത്തിയഞ്ചു കഴിഞ്ഞില്ലേ. അന്നന്നത്തെ അപ്പത്തിനു്
നിങ്ങളുടെ നെട്ടോട്ടത്തിൽ കൊല്ലങ്ങൾ പറക്കുന്നതു് ശ്രദ്ധയിൽപെട്ടില്ല അല്ലെ? എന്നാൽ മുത്തശ്ശി എന്ന
പരുക്കൻ പരാമർശമൊന്നുമല്ല പാഞ്ചാലീപരിഭവത്തിനു പിന്നിൽ. പ്രായക്കൂടുതൽ കാരണം നീണ്ട
സുഖചികിത്സക്കു് മലഞ്ചെരുവിൽ പോവേണ്ടിവരുന്ന യുധിഷ്ഠിരനെ, അധികാരത്തിൽ നിന്നു് വലിച്ചു
താഴെയിടാൻ മറ്റു പാണ്ഡവരുടെ രഹസ്യസഹായം തേടുകയാണു് പാഞ്ചാലി. കിരീടാവകാശി എന്ന
പദവി ഞാൻ സ്ഥാന ത്യാഗം ചെയ്തു കിട്ടിയാൽ, പാഞ്ചാലിപട്ടാഭിഷേകം എളുപ്പത്തിലാവും എന്നറിയുന്നു.
രാജസ്നേഹിയായ എന്റെ അമ്മ വിരാടരാജകുമാരി ഉത്തര, പക്ഷേ, ഈ കുടിലനീക്കം യുധിഷ്ഠിരനെ
രഹസ്യമായി അറിയിച്ചപ്പോൾ, പാഞ്ചാലിയെ തൽക്ഷണം വീട്ടു തടങ്കലിൽ ആക്കിഎന്നതാണു്
ആശ്വാസം. ‘പുകയുന്ന’ മറ്റു പാണ്ഡവഹൃദയങ്ങളെ യുധിഷ്ഠിരൻ ഹിമാലയ ചുരംകാവൽക്കാരാക്കി
അയക്കാനും പദ്ധതിയിട്ടിട്ടുണ്ടു്. അതോടെ കൗന്തേയ ഹൃദയങ്ങളുടെ പുകച്ചിൽ മാറും ഞാൻ
അധികാരത്തിലും വരും!”
</p>
          <p style="indent">“കൊട്ടാരവിരുന്നിൽ ലിംഗനീതിയെ കുറിച്ചു് നിങ്ങൾ സംസാരിക്കുന്നതു്
ഇന്നലെ കേട്ടു. ലിംഗനീതിനിർവഹണത്തിൽ, സ്വന്തം കാര്യം എങ്ങനെ? പാണ്ഡവർ അഞ്ചുപേരും ‘ദേഹി
ദേഹം വിടും വരെ’ വിരൽനഖംകടിച്ചു കാത്തിരിക്കേണ്ടേ, സ്വയം മഹാറാണിയാവാൻ? അതോ,
കിരീടാവകാശി പരീക്ഷിത്തിന്റെ പിന്നിൽ വേണോ ഒതുങ്ങിനിൽക്കാൻ?”, കൊട്ടാരം ലേഖിക
പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവർ രാജഭരണസേവനം നാടിനു പുനർസമർപ്പിച്ച ദിവസം.
</p>
          <p style="indent">“വാർധക്യസഹജമായ വല്ലായ്മയില്ലാത്തവർ വാനപ്രസ്ഥത്തിനു് പോയ
കീഴ്‌വഴക്കം ഇല്ലേ? പാണ്ഡു എങ്ങനെയാണു് സിംഹാസനം ഉപേക്ഷിച്ചു വനത്തിൽ പോയതു്?
കിരീടാവകാശി ദേവവൃതനു് ചെങ്കോൽ കൊടുക്കാൻ മഹാരാജാവു് ശന്തനുവിനു് സാധിച്ചോ? അധികാരം
ഏറ്റെടുക്കാൻ തക്ക അവസരം വരുമ്പോൾ, രാജപാരമ്പര്യത്തിനു് വഴങ്ങിക്കൊടുക്കാതെ, പുതുസാധ്യത
പരിശോധിച്ചു് മുന്നോട്ടു പോയ മീൻകാരി സത്യവതിയാണു്, പ്രതിജ്ഞ പാലിച്ച ഭീഷ്മരല്ല, ആധുനിക
രാജ്യതന്ത്രത്തിന്റെ ഉദാത്തമാതൃക എന്നേ തക്ഷശിലയിൽ നിന്നു് വന്ന വിദ്യാർത്ഥികളോടു് സാന്ദർഭി
കമായി പറഞ്ഞുള്ളു. പാണ്ഡവർക്കിടയിൽ കിരീടത്തിനായി വടംവലിയുള്ളപ്പോൾ, പാഞ്ചാലി
അധികാരമോഹി എന്ന നിങ്ങളുടെ പ്രതീതിനിർമിതി വേണ്ട!”
</p>
          <p style="indent">“കാഴ്ചപരിമിതിയുള്ളവർക്കെതിരെ ആരോപണം! കൗരവരാജ കുമാരികളിൽ
നിന്നും ചാരവകുപ്പുമേധാവി നകുലൻ ‘നിർമ്മിച്ചെ’ടുത്തുവോ പരാതി?”, അരനൂറ്റാണ്ടുകാലം ഹസ്തിനപുരിയെ
നയിച്ചു് വാർധക്യത്തിൽ കാട്ടിലേക്കു് അന്തിമയാത്രക്കൊരുങ്ങുന്ന മുൻമഹാരാജാവിനോടു് കൊട്ടാരം
ലേഖിക ചോദിച്ചു.
</p>
          <p style="indent">“അന്ധനെന്ന നിലയിൽ അർഹതയില്ലാത്ത ആനുകൂല്യമൊന്നും
ധർമ്മപുത്രരുടെ ഭരണകൂടത്തിൽനിന്നും പ്രതീക്ഷിക്കുന്നില്ല. വയോജനസൗഹൃദമായിരിക്കട്ടെ
പാണ്ഡവഅന്വേഷണം എന്നും പറയുന്നില്ല. രാഷ്ട്രത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കാൻ നൂറു
മക്കളെ ബലികൊടുത്ത അച്ഛൻ എന്നു് യുദ്ധമേനിയും പറയുന്നില്ല. ജന്മദിനത്തിൽ ഗാന്ധാരി ഒരുക്കിയ
സ്നേഹവിരുന്നിനു കൊട്ടാരത്തിൽ വന്നു ഓടിച്ചാടി കുറെ കുട്ടികൾ കൂട്ടം കൂടി ചുറ്റും നൃത്തം ചെയ്തു മധുരം
നുള്ളിത്തരുമ്പോൾ, അരുതാത്തയിടങ്ങളിൽ വിരലുകൾ സ്പർശിച്ചെങ്കിൽ മനഃപൂർവ്വമായിരുന്നില്ല.
വാനപ്രസ്ഥത്തിൽ പോവുന്ന ഞാൻ പ്രബുദ്ധവായനക്കാർക്കുറപ്പു തരുന്നു—പാണ്ഡവഭരണകൂടത്തിലെ
കുബുദ്ധികൾ കെട്ടിച്ചമച്ച ആരോപണം സത്യമെങ്കിൽ, അഭിശപ്തവ്യാസപുത്രൻ കരിക്കട്ടയാവട്ടെ!”,
ഗാന്ധാരി കുന്തി വിദുരർ എന്നിവർക്കൊപ്പം പടിയിറങ്ങുമ്പോൾ, മട്ടുപ്പാവിൽ ഒരാൾ നാലുവൃദ്ധരുടെയും
വനവാസയാത്ര കരുതലോടെ നിരീക്ഷിച്ചു. വയസ്സായവരിൽനിന്നും കൊട്ടാരം ഒഴിഞ്ഞു കിട്ടി
എന്നുമാത്രമല്ല, ശവമടക്കിനു വരാവുന്ന പണച്ചെലവും സമയനഷ്ടവും ഒഴിവാക്കിക്കിട്ടിയതിൽ
സന്തുഷ്ടനായിരുന്നു മാദ്രിപുത്രൻ!
</p>
          <p style="indent">
            <pb n="30" ed="2023-10-30"/>
          </p>
          <p style="indent">“രാജാവിനെ മുഖംകാണിക്കാൻ എളിമയോടെ വരിനിന്ന കർഷക
പെൺകുട്ടികളോടെന്താ ധർമ്മപ്രഭാഷണം?”, മുട്ടുകുത്തി കൈമുത്തി കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു്
ചോദിച്ചു. യുദ്ധാനന്തര പാണ്ഡവ ഭരണകൂടത്തിന്റെ ആദ്യദിനങ്ങൾ.
</p>
          <p style="indent">“കഷ്ടപ്പാടു് കേട്ടു് കദനഭാരത്താൽ ഞാനൊന്നു് കണ്ണുവെട്ടിച്ചതിൽ ആ
പാവങ്ങൾ എന്തുപിഴച്ചു! കർഷകകുടുംബം നേരിട്ട ദൗർഭാഗ്യത്തെക്കുറിച്ചവർ പറയുന്നതുകേട്ടു് ഞാൻ
ഞെട്ടി. ആകെ വരുമാനസ്രോതസ്സായിരുന്നു കരിമ്പുകൃഷിയിടങ്ങൾ, ആലോചനയില്ലാതെ, ദുന്മാർഗിയായ
അച്ഛൻ പണയംവച്ചു് ചൂതാടി തോറ്റപ്പോൾ, രക്തബന്ധുകൂടിയായ വിജയി ആവശ്യപ്പെടുന്നു
പണയഭൂമിയുടെ അവകാശം കൈമാറി കുടുംബം നാടുവിടണം! കുടുംബനാഥനെന്ന
ഉത്തരവാദിത്വബോധമില്ലാതെ ഭൂസ്വത്തു പണയംവച്ചു് ചൂതാടി, ഭാര്യയെയും മക്കളെയും
വഴിയാധാരമാക്കുന്ന കൊള്ളരുതാത്തവർക്കു മേയാനുള്ളതല്ല ധർമ്മപുത്രരുടെ ഹസ്തിനപുരി സാമ്രാജ്യം
എന്നവരെ ബോധ്യപ്പെടുത്തി കുട്ടികളെ വീട്ടിലേക്കയച്ചു. എന്താ, ഇത്രയൊക്കെ വിശദീകരിച്ചിട്ടും
ചോദ്യഭാവം, അവിശ്വാസത്തിന്റെ കരിനിഴലാട്ടം? ചൂതാട്ടം അപലപനീയമായ സാമൂഹ്യതിന്മ എന്നു്
ഞാൻ ഇടനെഞ്ചിൽ പ്രഖ്യാപിക്കുമ്പോൾ, ‘ഹസ്തിനപുരി പത്രിക’യുടെ ചോര തിളക്കേണ്ടതല്ലേ?”
</p>
          <p style="indent">“വീരമൃത്യുവരിച്ച സൈനികരുടെ അവകാശികൾക്കു് കൊട്ടാരവരുമാനത്തിന്റെ
ആദ്യപങ്കു കൃതജ്ഞതയോടെ വീതിച്ചുകൊടുക്കുന്നൊരു വിശിഷ്ട സമ്പ്രദായം നിലവിലുള്ള ഗംഗാതടത്തിൽ,
പാണ്ഡവർ എന്താണു് കൗരവരാജവിധവകളോടു് ചെയ്തതു്? പാതിരാമിന്നലാക്രമണത്തിലൂടെ സ്ത്രീകളെയും
കുട്ടികളെയും കുടിയൊഴിപ്പിച്ചു, കാരാഗൃഹത്തിൽ പുനരധിവാസം! വെള്ളവും വെളിച്ചവും ഇല്ലാതെ
നൂറോളം വിധവകളും പുത്രവിധവകളും അവിവാഹിതപുത്രിമാരും ചക്രശ്വാസം വലിക്കുക! കണ്ണിൽ
ചോരയില്ലാത്ത ക്രൂരത പാണ്ഡവർ ചെയ്യുന്നതിൽ കുഴപ്പമില്ല എന്നാൽ നിങ്ങളെപ്പോലൊരു
സംസ്കാരസമ്പന്നയായ സ്ത്രീ എങ്ങനെ വച്ചുപൊറുപ്പിക്കുന്നു?” കൊട്ടാരം ലേഖിക നിയുക്തറാണി
പാഞ്ചാലിയോടു് ചോദിച്ചു. രാജ്യഭരണത്തിൽ ഉന്നത വിദ്യാഭ്യാസം നേടാൻ കുരുക്ഷേത്രജേതാക്കൾ,
യുധിഷ്ഠിരനും സംഘവും, ഭീഷ്മ ശരശയ്യയിൽ തമ്പടിക്കുന്ന സംഘർഷദിനങ്ങൾ.
</p>
          <p style="indent">“അഞ്ചു മക്കളെയും പിതാവിനെയും സഹോദരനെയും പാതിരാവിൽ
പാളയത്തിലെ കിടപ്പറയിൽ ഇടിച്ചുകയറി കൊല്ലാൻ ആജ്ഞകൊടുത്തല്ലേ അവസാനത്തെ കൗരവനായ
ദുര്യോധനൻ അന്ത്യശ്വാസം വലിച്ചതു്? ഞങ്ങളെ പോർക്കളത്തിൽ ബന്ദികളാക്കി ജീവിതാന്ത്യംവരെ
പാർപ്പിക്കാൻ വേണ്ടിയായിരുന്നില്ലേ വെള്ളവും വെളിച്ചവുമില്ലാത്ത കാരാഗൃഹം അതിവേഗം
നിർമ്മിച്ചെടുത്തതും, ഇരുളറ ഓരോ പാണ്ഡവനു നാമകരണം ചെയ്തതും? മൊത്തം ഹസ്തിനപുരിയുടെ
ഭണ്ഡാരം കൊള്ളയടിച്ചായിരുന്നില്ലേ കൗരവഭാര്യമാരുടെ നാടുകളിലേക്കു, കുരുക്ഷേത്രയുദ്ധം തുടങ്ങുംമുമ്പു്
തന്നെ, സുരക്ഷിതമായി എത്തിച്ചതു്? ഞങ്ങൾ വന്നു അരമനയിൽ കറങ്ങിനോക്കുമ്പോൾ എന്താണു്
കണ്ടതു് ? ഞെണുങ്ങിയ ചോർച്ചപ്പാത്രങ്ങളും ആർക്കും വേണ്ടാത്ത വൃദ്ധജനങ്ങളും. എന്നിട്ടും,
ആചാരംപാലിച്ചു യുധിഷ്ഠിരൻ ധൃതരാഷ്ടർ ഉൾപ്പെടെ വൃദ്ധജനങ്ങൾക്കു മുമ്പിൽ സാഷ്ടാംഗം
നമസ്കരിക്കുമ്പോൾ, കൺകെട്ടുനീക്കി ഗാന്ധാരി ഞങ്ങളോടു് പരുക്കൻഭാഷയിൽ കാര്യം പറയുന്നു:
കൗരവവംശഹത്യചെയ്ത ഭീമനെ നാടുകടത്തും വരെ അധികാരദണ്ഡ് യുധിഷ്ഠിരനു് ധൃതരാഷ്ട്രർ കൈമാറില്ല!
ജേതാക്കളായ പാണ്ഡവരെ തോൽപ്പിക്കാനാവുന്നതെല്ലാം നേരത്തെ ചെയ്തിട്ടും, ഞങ്ങൾ
കുലീനമൗനത്തോടെ നിന്നാൽ പോരാ, കുരുക്ഷേത്രവിധവകൾക്കു, (അതാ ഭീമൻ ധാന്യവും
ശുദ്ധജലവുമായി പുനരധിവാസകേന്ദ്രത്തിൽ പോകുന്നു), അങ്ങനെ നിത്യവും എത്തുകയും വേണം!”
മനസ്സില്ലാമസ്സോടെ മഹാരാജാവു് ഊരിക്കൊടുത്ത തിരുവസ്ത്രങ്ങൾ കഴുകിയുണക്കുന്ന ശ്രമകരമായ
വിടുപണിയിലായിരുന്നു നിയുക്തമഹാറാണി പാഞ്ചാലി. തികഞ്ഞ നിസ്സഹകരണ മനോഭാവത്തിൽ
മാറിനിന്നു, അവളെ നോക്കിക്കൊണ്ടിരുന്ന കുന്തി, കൊട്ടാരം ലേഖികയുടെ ഉപചാരപ്രകടനം
ഉപേക്ഷയോടെ തള്ളി.
</p>
          <p style="indent">
            <pb n="31" ed="2023-10-31"/>
          </p>
          <p style="indent">“എന്തു് പറ്റി മകനേ, ഇന്നും ഗുരുകുലത്തിൽ കൃപാചാര്യർ നിന്നെ
കാരണമില്ലാതെ ശിക്ഷിച്ചുവോ?”, വിങ്ങിപ്പൊട്ടി അന്തഃപുരത്തിൽ ഓടിവരുന്ന മകനെ ചേർത്തു് പിടിച്ചു
അഭിമന്യുവിധവ, ഉത്തര, കിരീടാവകാശി പരീക്ഷിത്തിനോടു് ചോദിച്ചു. യുദ്ധാനന്തര
പാണ്ഡവഭരണകൂടത്തിൽ, ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന അർജുനന്റെ
പേരക്കുട്ടികൂട്ടിയായിരുന്നു പഞ്ചപാവമെന്നുകരുതപ്പെടുന്ന പരീക്ഷിത്തു്.
</p>
          <p style="indent">“നിന്റെ അമ്മ ഉത്തര, സ്വന്തം കൈ കൊണ്ടു് ഓമന വളർത്തുമൃഗത്തെ
കഴുത്തുവെട്ടി മാംസം വരട്ടി ഇലയിൽ പൊതിഞ്ഞു നീ എനിക്കു് നാളെ രാവിലെ മറ്റാരും കാണാതെ
കൊണ്ടുവന്നില്ലെങ്കിൽ, നീ രാജാവായ ശേഷം വിഷപ്പാമ്പു് കടിച്ചു നീ മരിക്കട്ടെ എന്നു് കൃപാചാര്യൻ
എന്നെ ഭീഷണിപ്പെടുത്തി അമ്മാ!”
</p>
          <p style="indent">“മറ്റു പാണ്ഡവർ പരസ്യമായി ബഹിഷ്കരിക്കുന്ന യുധിഷ്ഠിര പ്രഭാഷണങ്ങളിൽ,
പക്ഷേ, നിങ്ങൾ പതിവു് സാന്നിധ്യമാണല്ലോ. അത്രക്കിഷ്ടമാണോ ധർമ്മപുത്രരുടെ ‘പെരുമ’യാർന്ന
അർദ്ധസത്യങ്ങൾ?”, അഭിമന്യുവിന്റെ വിധവയും, കിരീടാവകാശി പരീക്ഷിത്തിന്റെ അമ്മയുമായ
വിരാടരാജകുമാരി ഉത്തരയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഓരോ വാക്കിനുശേഷവും ഒരു മുഴം നിശബ്ദത പതിവുള്ള യുധിഷ്ഠിര
പ്രസംഗങ്ങൾ കേട്ടു പൊതുവേദിയിൽ തലകുനിച്ചു ഇരിക്കേണ്ടിവരുന്നതു ‘പെൺസൗഹൃദ’
പ്രഖ്യാപനത്തിനു ശേഷമല്ലേ? വേദിയിൽ പുരുഷാധിപത്യം വേണ്ട എന്നു് യുധിഷ്ഠിരൻ നിഷ്കർഷിച്ചപ്പോൾ,
സ്ത്രീപ്രാതിനിധ്യ സംരക്ഷണത്തിനു് വേദിയിൽ ഇനി ഇരുന്നു കൊടുക്കാൻ ആവില്ലെന്നു് പാഞ്ചാലി
കയ്യൊഴിഞ്ഞു. രാജാവിനെ പിണക്കരുതെന്ന കരുതലോടെ, പരീക്ഷിത്തു് പറഞ്ഞു, അമ്മാ, വേദിയിൽ
‘വെറുതെ’ ഇരുന്നാൽ മതി, യുധിഷ്ഠിരപ്രഭാഷണത്തെ കുറിച്ചു് ആസ്വാദനമൊന്നും അമ്മ
ആവിഷ്കരിക്കേണ്ടിവരില്ല.” പെൺസൗഹൃദപ്രസംഗവേദിയിൽ ഞാൻ സ്ഥിരം സാന്നിധ്യമായതോടെ
തുടങ്ങിയതല്ലേ മഹാറാണി പാഞ്ചാലി മുറുമുറുപ്പു്, “പരീക്ഷിത്തു് ചെങ്കോൽ നേടും മുമ്പു് തന്നെ
രാജമാതാവായി ഉത്തര അഭിനയിച്ചുതുടങ്ങിയോ!”
</p>
          <p style="indent">“വനവാസത്തിൽപോയ പാണ്ഡവർ “നുഴഞ്ഞുകയറ്റ”ത്തിനും ശ്രമിക്കാറുണ്ടോ?
അതോ, അഞ്ചുപേരും കൂട്ടംചേർന്നിരുന്നു ഉൾത്തടം നീറിപ്പുകയുകയാണോ, പൊയ്പോയകാലത്തെ
നഷ്ടസൗഭാഗ്യമോർത്തു?”, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“മാദ്രിപുത്രനായ നകുലൻ, ‘ചാരമേധാവി’ എന്നു് സ്വയം അവരോധിച്ചെങ്കിലും,
വനാതിർത്തികടന്ന ‘സാഹസികനീക്കം’ ഭീമനിൽ നിന്നായിരുന്നു. മലയോര ഗ്രാമങ്ങളിൽ ഭീമൻ
‘ജീവകാരുണ്യപ്രവർത്തനം’ ചെയ്യന്നു! കിടപ്പുരോഗികളെ ചുമന്നു ബന്ധുക്കളെ സഹായിക്കുന്നു, മൂർക്കൻ
പാമ്പുകളെ പിടികൂടി വളർത്തുപക്ഷികളെ രക്ഷിക്കുന്നു. എന്നാൽ ഇതൊക്കെ കഴിഞ്ഞു ‘കൗരവർ’ എന്ന
പദം പ്രീതിയില്ലാതെ പാണ്ഡവരിൽ ആരെങ്കിലും ഉച്ചരിച്ചാൽ, ഗ്രാമത്തിലെ ആണുങ്ങൾ ഭീമനുനേരെ
ഫണമുയർത്തും.”
</p>
          <p style="indent">“ദുര്യോധനൻ ഞങ്ങൾക്കു് രക്ഷകൻ, അവൻ കുരുവംശ കിരീടാവകാശി, എന്നും
എന്നെന്നും”, എന്നൊരു മുദ്രാവാക്യം ഭീമനെ ക്കൊണ്ടു് വിളിപ്പിക്കും!
</p>
          <p style="indent">“രോഷം വരാൻ മാത്രമെന്തായിരുന്നു വീഴ്ച? ‘തിന്മയുടെ ഇതിഹാസം’ എന്നതു്
പ്രശ്നമായോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഞാനൊരംഗീകൃത പരിത്യാഗിയെന്നോർക്ക. ഒരവിഹിതരതിയിൽ ജന്മംതന്ന
സത്യവതി, വിധിയുടെ വിളയാട്ടത്തിൽ, കുരുവംശ രാജമാതാവായപ്പോൾ, പിന്തുടർച്ചയുടെ
നിർണ്ണായകഘട്ടത്തിൽ എന്നോടാവശ്യപ്പെട്ടു, “എന്റെ പുത്രവിധവകൾക്കു നീ ബീജദാനം ചെയ്യാമോ?”.
കർത്തവ്യബോധത്തോടെ ബീജദാനം ചെയ്തു കൊട്ടാരം വിട്ടു എന്നതിൽ കവിഞ്ഞു, ‘ധൃതരാഷ്ട്രർ’, ‘പാണ്ഡു’
തുടങ്ങിയ ജൈവികസന്തതികളിൽ അവകാശമോ വൈകാരിക നിക്ഷേപമോ ഇല്ല എന്നിരിക്കെ,
അവരിരുവരും ജനസംഖ്യയിൽ അക്കം. കുരുക്ഷേത്രയുദ്ധം ഞാൻ ദൂരക്കാഴ്ചപോലും കണ്ടിട്ടില്ല
എന്നപോലെ രാജമന്ദിരങ്ങളിലെ കൗരവജീവിതവും എനിക്കന്യമാകുന്നു. കഥകൾ കുറെ വാമൊഴിയായി
കേട്ടു, അറിയാത്തതെല്ലാം ഭാവനയിൽ പൊതിഞ്ഞു. ഈ കഥാപാത്രങ്ങൾ വരുംയുഗത്തിലും
പ്രത്യക്ഷപ്പെടും! ഒരാൾക്കതു അക്ഷര‘മാലിന്യ’മെന്നു തോന്നും. വേറൊരാൾക്കതു മനുഷ്യപ്രകൃതിയുടെ
‘ഖനി’യായും. സൂതന്മാർ വഴിനീളെ പാടിത്തുടങ്ങിയതോടെ, ‘പൊതുമുതൽ’ എന്നു് ബോധ്യമായി.
വിസ്തൃതമഹാഭാരതം മത്സരിച്ചു സ്വയം നിലനിൽപ്പിനു സാധുതതേടണം. തിരക്കുണ്ടു്. മനസ്സിനെ
ഈയിടെയായി മഥിക്കുന്നതു് കൗരവരാജവിധവകളുടെ കഷ്ടപ്പാടുകളല്ല ഈ കാണുന്ന
അനാഥപ്രപഞ്ചത്തിന്റെ ആവശ്യമെന്തെന്നാണു്!”
</p>
        </div>
        <!--end of "section 10.0/.10"-->
      </div>
      <!--end of "chapter 10/0"-->
      <!--END OF CHAPTER 10/0-->
      <div prev="10" next="12" type="chapter" n="11" xml:id="chp11">
        <head type="chaphead">ഭാഗം പതിനേഴു്</head>
        <div type="lsection">
          <p style="noindent">“നിഷാദനു് മുഖാമുഖ വിദ്യാഭ്യാസം നിഷേധിച്ച ദ്രോണർ, ലോക
മനഃസാക്ഷിയുടെ മുമ്പിൽ ജാതിവെറിയുടെ പ്രായോജകനെന്നറിയപ്പെടും! ചാർവാകനിരീക്ഷണം
ശ്രദ്ധയിൽ പെട്ടുവോ? ഏകലവ്യനു് പ്രവേശനം നൽകിയാൽ ദ്രോണഗുരുകുലം ബഹിഷ്കരിക്കുമെന്ന
അർജ്ജുനഭീഷണി മുഖവിലക്കെടുത്തതു ഭീരുത്വമായോ?”, കൊട്ടാരം ലേഖിക ദ്രോണരോടു് ചോദിച്ചു.
</p>
          <p style="noindent">“കണ്ടപ്പോൾ അഭിജാതകുടുംബാംഗമെന്ന തോന്നലുണ്ടായി. അർജ്ജുനനു
ആളെ മുൻപരിചയമുണ്ടു്. പരിശീലനത്തിനു പ്രവേശനം അനുവദിച്ചാൽ പാണ്ഡവൻ പിണങ്ങും,
ഏകലവ്യൻ ഗുരുകുലത്തിൽ പ്രശ്നമുണ്ടാക്കും. ഗുരുദക്ഷിണ മുൻകൂറായി ചോദിച്ചുവാങ്ങി. സ്വയംവെട്ടിമുറിച്ച
വലതുതള്ളവിരൽ താമരയിലയിൽ പൊതിഞ്ഞു കിട്ടിയപ്പോൾ, കാണാമറയത്തു വിദൂര വിദ്യാർത്ഥിയായി
അസ്ത്രവിദ്യ പഠിക്കാൻ ആവശ്യപ്പെട്ടു. അല്ല ഇതിലെന്താണു് നിങ്ങൾ ആരോപിക്കുന്ന ഭീരുത്വം?
ഒത്തുതീർപ്പല്ലേ? മുറിച്ചെടുത്ത തള്ളവിരൽ തിരിച്ചുവച്ചു പഴയ പോലെയാക്കാമെന്ന ഉറപ്പിൽ
നകുലസഹദേവന്മാർ താമരയിലപ്പൊതി ഇതിനകം ഏറ്റെടുത്തിട്ടുണ്ടു്. ദേവ വൈദ്യന്മാരായ
അശ്വനീദേവതകളാണു് ജൈവികപിതാക്കൾ എന്നു് സംശയിക്കപ്പെടുന്ന മാദ്രീ പുത്രരിലാണു്
പ്രതിസന്ധികളിൽ തുണ! മാദ്രീ നിനക്കു് സ്വസ്തി!”
</p>
          <p style="noindent">“ഗാന്ധാരിയുടെ വിഴുപ്പലക്കുന്ന പണിയാണു് കുന്തിക്കു് ഏൽപ്പിച്ചതെന്നു
അരമനസ്രോതസ്സുകളെ ഉദ്ധരിച്ചു ദുര്യോധനൻ അഭിമുഖത്തിൽ പറഞ്ഞപ്പോൾ നിങ്ങൾ
പ്രകോപിതയായോ?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. പാണ്ഡവർ കുടിയേറ്റക്കാരായി ഖാണ്ഡവ
പ്രസ്ഥത്തിൽ കാടുകത്തിക്കുന്ന കാലം.
</p>
          <p style="noindent">“അരമനക്കുപിന്നിലെ അന്തഃപുരം ജലാശയത്തിൽ ഉച്ചക്കു്
കുളിക്കാനിറങ്ങുന്ന ഗാന്ധാരിയോടു് ഞാൻ പറയും, കുളിക്കുമ്പോഴെങ്കിലും കണ്ണുകെട്ടിയ കീറത്തുണി
അഴിച്ചിട്ടു, മലർന്നു കിടന്നു തുടിച്ചുനീന്തൂ—നീലമാനവും കുളിരുള്ള വെള്ളവും ഒരുമിച്ചു ആസ്വദിക്കൂ.
കാഴ്ചപരിമിതിയുള്ള ഭർത്താവിനു് ഐക്യപ്പെടാൻ എന്ന നൊടുഞായം പറഞ്ഞു സ്വയം കാഴ്ച
നിഷേധിക്കുന്ന പെണ്ണടിമത്തത്തിൽനിന്നു് രക്ഷപ്പെടൂ. കൺകെട്ടുനീക്കി വിവസ്ത്രഗാന്ധാരി മലർന്നുകിടന്നു
തുടിച്ചു നീന്തിക്കുളിക്കുമ്പോൾ ഞാനവളുടെ കൺകെട്ടുതുണി കഴുകുന്നതു് ആണധികാരപ്രമത്തതയിൽ
അഭിരമിക്കുന്ന ദുര്യോധനൻ ഒളികണ്ണിട്ടപ്പോൾ നോക്കുന്നുണ്ടാവും!”
</p>
          <p style="noindent">
            <pb n="2" ed="2023-11-02"/>
          </p>
          <p style="indent">“കാട്ടുകുടിലിലെ പരിമിതസൗകര്യങ്ങളിൽ കഴിഞ്ഞ നിങ്ങളുടെ
കുട്ടിക്കാലത്തെങ്ങനെയായിരുന്നു, ശാപഗ്രസ്തനായ അച്ഛൻ? കഥ പറഞ്ഞും കവിത ചൊല്ലിയും
രസിപ്പിക്കുമോ, അതോ മുനിശാപം ഫലിക്കുമെന്ന ഭീതിയിൽ ആരോടും മിണ്ടാതെ ഒഴിഞ്ഞുമാറി
കഴിഞ്ഞുവോ പാണ്ഡു?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. മലയടിവാരത്തിലെ
ജലാശയത്തിൽ പാണ്ഡവർ പിതൃക്കൾക്കു് ബലിചെയ്തു നടുനിവർത്തുന്ന നേരം വനവാസക്കാലം.
</p>
          <p style="indent">“ഓരോന്നു് ചോദിച്ചു ഞങ്ങളെ ഇങ്ങനെ ഗോഷ്ടി കാട്ടി പരിഹസി ക്കും.”
</p>
          <p style="indent">“കാലന്റെ മകനാണെങ്കിലും യുധിഷ്ഠിരനെന്തൊരു കാപട്യം!, വായുവിന്റെ
മകനെന്താ ഭാരിച്ച ശരീരം, ഇന്ദ്രന്റെ മകനായിട്ടും സ്വർഗരാജ്യത്തിൽ നിന്നൊരു സമ്മാനപ്പൊതിയും ഇതു്
വരെ ദേവദൂതന്മാർ കൊണ്ടു് വന്നില്ലല്ലോ, മാദ്രിയാണു് മിടുക്കി, ഒരൊറ്റ വരം കൊണ്ടവൾ ഇരട്ടപെറ്റു.
നിലത്തു ചുവരോരം ചേർന്നു് പായിൽ ചുരുണ്ടുകിടന്നയാൾ, “പന്നിയെ കല്ലെറിഞ്ഞുകൊന്നു മാംസം
ചുട്ടുകൊണ്ടു് വാ” എന്നു് വിശന്നു നിലവിളിക്കുന്ന കുട്ടിയെ പോലെ ആജ്ഞാപിക്കും. ഞങ്ങൾ ആ
മാംസദാഹം കണ്ടു് പൊട്ടിച്ചിരിക്കും, അന്നു് കൃത്യമായി ഞങ്ങൾക്കറിയില്ല, ഒരിക്കൽ കുരുവംശത്തിന്റെ
രാജാവായിരുന്നു, ഇപ്പോൾ മരണഭയത്താൽ സ്വബോധം പോയ ചിത്തഭ്രമക്കാരൻ!”
</p>
          <p style="indent">“സന്തതി നിഷേധിക്കുന്ന മുനിശാപത്തിൽനിന്നു് പാണ്ഡുവിനെ രക്ഷിക്കാൻ
പറ്റിയ പോംവഴി ആരും അരമനയിൽ നിർദേശിച്ചു കണ്ടില്ലേ? വിവാഹപൂർവ രഹസ്യരതിയിൽ ജനിച്ച
നവജാത ശിശുവിനെ പനംകുട്ടയിലാക്കി പുഴയിൽ ആരോരുമറിയാതെ ഒഴുക്കിയ സാഹസികയുവത്വം
ഗംഗാതടത്തിലെ അന്തഃപുരങ്ങളിൽ ഇന്നും ഒരാവേശമാണല്ലോ”, കൊട്ടാരം ലേഖിക കുന്തിയോടു്
ചോദിച്ചു. കുരുക്ഷേത്ര സൈനികപാളയത്തിൽ കുന്തിയുടെ കിടപ്പറ. പോർക്കളത്തിൽ നിശബ്ദത പടർന്ന
നേരം.
</p>
          <p style="indent">“ആയുസ്സിന്റെ നീളം കൂട്ടാൻ സ്ത്രീസംസർഗം പൂർണ്ണമായി ഉപേക്ഷിച്ചു
ഹസ്തിനപുരി ഭരിക്കു, ഞാനും മാദ്രിയും ജന്മനാടുകളിലേക്കു് മടങ്ങി പുനർവിവാഹം ചെയ്യാൻ വഴി തേടട്ടെ
എന്ന പ്രായോഗികനിർദേശം പാണ്ഡു നിർദ്ദയം തള്ളി. “ശാപഗ്രസ്തനായ ഞാൻ മരിച്ചാലും, കുന്തിക്കും
മാദ്രിക്കും പുനർവിവാഹം അരുതു. സതി ചെയ്യണം!” എന്നായിരുന്നു അഭിശപ്തഷണ്ഡന്റെ ആജ്ഞ. വേറെ
തരമില്ലാതെ സ്ത്രീവിരുദ്ധ അന്തിമാഭിലാഷമനുസരിച്ചു. ഞാനൊരുപായത്തിനു മുതിർന്നു. യുധിഷ്ഠിരനും
ഭീമനും ചേർന്നു് മാദ്രിയെ വാപൊത്തിപ്പിടിച്ചു ശിരസ്സു് മൂടി പാണ്ഡുചിതയിൽ കൗശലത്തോടെ തള്ളി.
അഞ്ചുകുട്ടികളുമൊത്തു ഹസ്തിനപുരി കൊട്ടാരവാതിലിലിനുമുമ്പിൽ ഞാൻ അഭയാർഥികളുടെ സമരമുഖം
തുറക്കുമ്പോൾ വന്നു ദുര്യോധനനും ദുശ്ശാസനന്മാരും, “ഹസ്തിനപുരി ഞങ്ങൾക്കു് മാത്രം അവകാശപ്പെട്ടതു്
പാണ്ഡവരുടെ അധിനിവേശം കൗരവർ വകവച്ചുകൊടുക്കില്ല”. പാണ്ഡവരും കൗരവരും പരസ്പരം
കൊന്നും കൊണ്ടും തുടരുന്ന കുരുക്ഷേത്രം കഴിയട്ടെ നന്മതിന്മ ദന്ദ്വയുദ്ധത്തിൽ പ്രകൃതി ആരുടെ
കൂടെയെന്നപ്പോൾ നിങ്ങൾ ഭൗതികവാദികൾ അറിയും.”
</p>
          <p style="indent">“അഞ്ചിൽ ഒരു പാണ്ഡവതല പോലും വെട്ടാനാവാതെ,
കൗരവസൈനികമേധാവി ഭീഷ്മർ, പത്താം ദിവസം, ഇതാ ശരശയ്യയിൽ മരണദേവതയെകാത്തു
നീണ്ടുനിവർന്നു കിടക്കുമ്പോൾ, ഒരു പോർക്കളപ്രതിസന്ധി പത്തിവിടർത്തുന്നതു് നിങ്ങൾ ആശങ്കയോടെ
കാണുന്നുണ്ടോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
</p>
          <p style="indent">“ഇപ്പോൾ ഞങ്ങൾക്കു് പ്രതിസന്ധി, ഭീഷ്മർ മാത്രം! കഴിഞ്ഞ പത്തുദിവസവും
പോർക്കളത്തിൽ ഭീഷ്മസാന്നിധ്യം ആലങ്കാരികമായിരുന്നില്ലേ! കർണ്ണൻ ഭീഷ്മരെക്കുറിച്ചു നേരത്തെ തന്ന
അർത്ഥഗർഭമായ മുന്നറിയിപ്പു് തള്ളിയതാണെന്റെ കുരുക്ഷേത്ര വീഴ്ച്ച. ചുറ്റും നോക്കി ‘ഒരു
വിഭിന്നലിംഗപോരാളി മുമ്പിൽ വന്നിരുന്നെങ്കിൽ ആയുധം താഴെയിട്ടു യുദ്ധം ബഹിഷ്കരിക്കാമായിരുന്നു’
എന്നാണു് പിതാമഹൻ പിറുപിറുത്തിരുന്നതു്. പാണ്ഡവ ഗൂഢാലോചനയിൽ പെട്ടെന്നു് ശിഖണ്ഡി മുമ്പിൽ
വന്നതും, ഭീഷ്മർ അടിതെറ്റിവീണതും കണ്ടപ്പോൾ ഇതൊരു പാണ്ഡവ ഭീഷ്മധാരണയാണല്ലോ എന്ന
മടുപ്പോടെ ഞങ്ങൾ മുഖം തിരിച്ചു. യുദ്ധത്തലേന്നു സേനാധിപത്യം ഏറ്റെടുക്കാൻ ആചാരമനുസരിച്ചു
ഭീഷ്മരെ ആദരപൂർവ്വം ക്ഷണിച്ചപ്പോൾ, “സേനാനായക പദവി പുതുതലമുറയ്ക്കു് കൊടുക്കൂ” എന്ന
പ്രതികരണം പ്രതീക്ഷിച്ച ഞങ്ങൾ നിരാശരായി. ഉടനെയുണ്ടു്, നേരത്തെ കൊണ്ടു വന്ന സൈനികവേഷം
വാരിവലിച്ചുടുത്തു പിതാമഹൻ, ഇടതും വലതും നിൽക്കുന്നവരോടെല്ലാം കല്ലേപ്പിളർക്കുന്ന ആജ്ഞയുമായി,
സംയുക്ത സഖ്യകക്ഷിയോഗം വിളിക്കുന്നു. പതഞ്ഞുയർന്ന രോഷം നിയന്ത്രിക്കാൻ പാടുപെട്ടു എങ്കിലും
അനുസരിച്ചു. ശരശയ്യയിൽ മലർന്നുവീണതോടെ എല്ലാം കഴിഞ്ഞു. കർണ്ണനെ സേനാപതിയാക്കാൻ
എനിക്കു് സാധിക്കുമോ? ദ്രോണർ തടസ്സവാദവുമായി നായകപദവിക്കായി ഇടപെടുമോ? വെളുക്കും വരെ
കാത്തിരിക്കൂ” നഗ്നശരീരം നിറയെ വെട്ടും ചതവുമായിരുന്നിട്ടും, ആ ധീരസേനാനി ഒരു വട്ടം നീന്തി, വീണ്ടും
കയത്തിൽ ചാടാൻ തയ്യാറെടുക്കുന്ന സന്ധ്യ.
</p>
          <p style="indent">
            <pb n="3" ed="2023-11-03"/>
          </p>
          <p style="indent">“സ്വർണ്ണത്തേരിൽ കുതിച്ചുയർന്ന നിങ്ങളെങ്ങനെ കരിമ്പാറക്കെട്ടിൽ
വീണവശനായി?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. മഹാപ്രസ്ഥാനത്തിന്റെ അവസാന
നിമിഷങ്ങൾ.
</p>
          <p style="indent">“സ്വർഗ്ഗരാജ്യത്തിലെ പ്രവേശനകവാടത്തിലെത്തിയപ്പോൾ, ദേവദൂതന്മാർ
ചോദിച്ചു, എവിടെ കൂടപ്പിറപ്പുകളും, ഇത്രയും കാലം കൂടെപൊറുത്തവളും? വീഴ്ച വിവരിച്ചപ്പോൾ അതൊന്നും
ഏശുന്നില്ലെന്നു വ്യക്തമായി. പാണ്ഡവരുടെയും ദ്രൗപദിയുടെയും കുഴിമാടങ്ങളിൽ മുട്ടുകുത്തി
മാപ്പുചോദിക്കാൻ എന്നോടവർ ദൈവനാമത്തിൽ ആജ്ഞാപിച്ചു. ദുരിതത്തിലും ഐശ്വര്യത്തിലും
കണ്ടുമിണ്ടിയ നിങ്ങൾക്കെന്നെ തുണക്കാമോ, എന്റെ മരണാനന്തര അഭിലാഷങ്ങൾ മനോഹരമാക്കാൻ
ഞാനവരുടെ അന്ത്യസമയങ്ങളിൽ അന്യഥാത്വത്തോടെ അന്നു പെരുമാറിയെങ്കിൽ, ഇനി ഞാൻ
ഒറ്റക്കൊറ്റക്കവരുടെ അന്ത്യവിശ്രമസ്ഥലികളിൽ, ദൈവത്താൽ തിരസ്കൃതപ്പെടാതിരിക്കാൻ, എന്നെ
കൈവിടരുതെന്നു മുട്ടുകുത്തി അപേക്ഷിക്കട്ടെ. എന്നെ കൈപിടിച്ചു് ഈ കുടുക്കിൽനിന്നും ഉയർത്തുമോ?
നായക്കു് പക്ഷേ, ദേവത അനുവദിച്ചു സ്വർഗ്ഗരാജ്യപ്രവേശനം!, സ്വസ്തി!”
</p>
          <p style="indent">“കാടുവളഞ്ഞുതീയിടാനവർക്കു രഹസ്യപദ്ധതിയുണ്ടു്., ആകാശചാരികളുടെ
പിന്തുണയുമുണ്ടു്. കത്തിക്കാൻ അഗ്നിദേവനും, തീ കാടാകെ അതിവേഗം പടർത്താൻ വായുദേവനും
തയ്യാറാണു്. പ്രപഞ്ചം ആരുടെ സൃഷ്ടി എന്ന തർക്കത്തിലൊരു സമവായത്തിലെത്താതെ,
ഖാണ്ഡവപ്രസ്ഥത്തിന്റെ ആചന്ദ്രതാര പരിപാലനം പാണ്ഡവർ പൂർണ്ണമായും ഏറ്റെടുക്കണം എന്നു
കൗരവരിപ്പോൾ പറയുന്നതിന്റെ യുക്തി എന്താണെന്നു ചോദിക്കുന്നു അക്ഷമയോടെ അർജ്ജുനൻ!”
കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. മുതിർന്ന കൗരവർ ആരും ഹസ്തിനപുരിയിലില്ലാത്ത തക്കം
നോക്കി, ധൃതരഷ്ട്രർ, യമുനാനദീതീര ഹസ്തിനപുരി പ്രവിശ്യ ഇഷ്ടദാനമായി കിട്ടിയപ്പോൾ, അതൊരു
നേട്ടമെന്ന നിലയിൽ കുടിയേറിയ കൗന്തേയരുടെ ആയുധം, മടവാൾ ആയിരുന്നില്ല, തീ ആയിരുന്നു.
</p>
          <p style="indent">“പാണ്ഡവരുടെ ബാല്യകാലം കഴിഞ്ഞ കാട്ടിൽ, അവർക്കഞ്ചുപേർക്കും വച്ചും
വിളമ്പിയും തുണി കഴുകിയും പായവിരിച്ചും കുടുംബം പരിപാലിച്ച ഒരു സാധുസ്ത്രീ ഉണ്ടായിരുന്നു. മദ്ര രാജാവു്
ശല്യന്റെ കൊച്ചനുജത്തി മാദ്രി. ഒരു ഘട്ടത്തിൽ മുതിർന്ന റാണി കുന്തി
സതിയനുഷ്ഠിക്കേണ്ടിവരുമെന്നുറപ്പായപ്പോൾ മാദ്രിയെ പാണ്ഡുചിതയിൽ തള്ളാൻ കുന്തിക്കു് കൂട്ടുനിന്ന
കുടില കൗന്തേയർക്കെന്തറിയാം, പ്രകൃതിയനുഗ്രഹിച്ച ഖാണ്ഡവപ്രസ്ഥത്തിന്റെ അതിലോല
ആവാസവ്യവസ്ഥ നേരിടുന്ന അസ്തിത്വ ഭീഷണിയും, ഷണ്ഡപാണ്ഡുവിനാൽ കബളിക്കപ്പെട്ട
അതൃപ്തദാമ്പത്യത്തിൽ കരൾനൊന്തു മരിച്ച മാദ്രി മാതാവിന്റെ വേദനയും!”
</p>
          <p style="indent">“ആയുധങ്ങൾ വേണ്ടത്ര ഇല്ല, ഊട്ടുപുരയിൽ ഭക്ഷണം നേരത്തിനു കിട്ടുന്നില്ല
പാളയത്തിനുചുറ്റും കൗരവ ജൈവമാലിന്യം—എങ്ങനെ പാണ്ഡവസൈന്യം കൗരവരെ നേരിട്ടു എന്നാണു
യുദ്ധനിരീക്ഷകർ വിസ്മയിക്കുന്നതു!” കൊട്ടാരം ലേഖിക സൈനികമേധാവി ധൃഷ്ടധ്യുമ്നനോടു് ചോദിച്ചു,
കുരുക്ഷേത്രയുടെ രണ്ടാം പകുതി.
</p>
          <p style="indent">“യുദ്ധപ്രഖ്യാപനം ചെയ്യുന്നവരുടെ ചുമതലയല്ല ശത്രുവിനു്
അടിസ്ഥാനസൗകര്യമൊരുക്കൽ എന്നും പറഞ്ഞു ദുര്യോധനൻ പാട്ടിനുപോയപ്പോൾ ആണു് ഞങ്ങളിൽ
പാതിയോളം പേർ നിരായുധരായി കൗരവരെ ആക്രമിക്കാൻ, കയ്യിൽ കിട്ടിയതെന്തുംകൊണ്ടു് രാത്രി
പാളയം വിട്ടിറങ്ങിയതു്. അതൊരു ജീവൻ മരണ നിയോഗമായിരുന്നു. പ്രമുഖ കൗരവരുടെ
പാളയത്തിനുള്ളിലേക്കു ജൈവമാലിന്യം ഞങ്ങൾ സൂക്ഷ്മതയോടെ എറിയും, ഉന്നം കണ്ടുവെന്നറിഞ്ഞാൽ
അതിവേഗം മുങ്ങി രക്ഷപ്പെടും, നേരം വെളുക്കുമ്പോഴേക്കും, തലച്ചുമടിൽ കരുതിയിരുന്ന മാലിന്യം
കൗരവതാരങ്ങളുടെ പാളയത്തിലേക്കു് എറിഞ്ഞുതീർത്തിരിക്കും. ആയിരക്കണക്കിനു്
പാണ്ഡവസൈനികർ നിലനില്പിനുവേണ്ടി ജൈവമാലിന്യം ആ വിധം എറിഞ്ഞപ്പോൾ,
നിശാനിയോഗത്തിനു ഫലം കണ്ടു. ഇടഞ്ഞ മുഖത്തോടെയെങ്കിലും, ദുര്യോധനൻ ഇണങ്ങാൻ തയ്യാറായി.
യുദ്ധനിര്വഹണസമിതിയുടെ മധ്യസ്ഥതയിൽ അതൊരു കരാറായപ്പോൾ, ജൈവമാലിന്യം
ആയുധവുമല്ലാതായി, ഊട്ടുപുരയിൽ, ഒരേ പന്തിയിൽ, ഞങ്ങളുടെ സൈനികർക്കു ഭക്ഷണവും
കിട്ടിത്തുടങ്ങി. യുധിഷ്ഠിരന്റെ കുപ്രസിദ്ധ ധാർമികതയെ നിരായുധ സമരവഴി പ്രകോപിപ്പിച്ചെങ്കിലും,
പാണ്ഡവ സൈനികരുടെ മനോവീര്യം പിന്നെ ക്ഷയിച്ചിട്ടില്ല. ഭീഷ്മരുടെ പതനം ഉടൻ ഉണ്ടാവും,
മാധ്യമശ്രദ്ധ അങ്ങോട്ടു്. എന്റെ കൂടപ്പിറപ്പു, ഭീഷ്മരുടെ മുമ്പിൽ പ്രത്യക്ഷപ്പെടുമെന്നു ആകാശചാരികൾ
അറിയിക്കുന്നു. ആകാശചാരികളെ വിശ്വസിക്കാമോ?”
</p>
          <p style="indent">
            <pb n="4" ed="2023-11-04"/>
          </p>
          <p style="indent">“മുപ്പത്തിയാറു കൊല്ലം മുമ്പു് അധികാരം പിടിച്ച കുരുക്ഷേത്ര പോരാളികളല്ല
നിങ്ങൾ ഇപ്പോൾ. ജരാനരയുടെ സാന്നിധ്യം ഒറ്റനോട്ടത്തിൽ നിങ്ങളിലും അറിയാം.
അധികാരപദവിയൊഴിഞ്ഞു സ്വാതന്ത്രരായാൽ, തീരുമാനമനുസരിച്ചുള്ള വാനപ്രസ്ഥത്തിനു് ഏന്തിയേന്തി
കല്ലും മുള്ളും ചവിട്ടി, വഴി നടക്കണോ, ചില മുൻയുഗ മഹാത്മാക്കൾ വിജയകരമായി ചെയ്ത പോലെ
പവിത്ര യമുനയിലോ പുണ്യ ഗംഗയിലൊ ഇറങ്ങിച്ചെന്നു ജലസമാധിയിലൂടെ പ്രകൃതിയിൽ ലയിക്കണോ?”,
കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. തിരുവസ്ത്രങ്ങളൂരി മരവുരി ധരിക്കുകയായിരുന്നു, മുൻ
മഹാരാജാവും അഞ്ചംഗ കുടുംബവും. പാതി തുറന്നുകിടന്ന ജാലകത്തിലൂടെ കാണാമായിരുന്നു പുതിയ
മഹാരാജാവു് പരീക്ഷിത്തു് അവരുടെ യാത്രതുടങ്ങാൻ അക്ഷമയിൽ കാത്തിരിക്കുന്നതു്.
</p>
          <p style="indent">“മലഞ്ചെരുവിലൂടെ നടന്നുതന്നെ പോകണം. ചിലതൊക്കെ പ്രകൃതി
ഞങ്ങൾക്കായി കണ്ടുവച്ചിട്ടുണ്ടു്”, സ്വർഗ്ഗരാജ്യത്തിലേക്കു ഒരാൾക്കു് മാത്രം സൗജന്യപ്രവേശനം വാഗ്ദാനം
ചെയ്യുന്ന ദേവദൂതസന്ദർശനം സ്വപ്നത്തിൽ കണ്ടതു് പ്രത്യാശയോടെ അനുസ്മരിച്ച ‘ധർമ്മപുത്രർ’ മൃദുവായി
പറഞ്ഞു.
</p>
          <p style="indent">“ധർമ്മപുത്രർ എന്ന വ്യാസകല്പിത പ്രതിച്ഛായ പോലെ ‘പവിത്ര’മാണോ
‘ധർമ്മക്ഷേത്ര’മായ കുരുക്ഷേത്രയിൽ ശത്രുസംഹാരം ചെയ്യാൻ നിങ്ങൾ പിന്തുടരുന്ന രീതി?”, കൊട്ടാരം
ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. ഒരർദ്ധസത്യം ഉച്ചരിച്ചു കൗരവസൈന്യാധിപൻദ്രോണരെ
പാണ്ഡവർക്കു വധിക്കാൻ സാധിച്ച സംതൃപ്തിയിലായിരുന്നു, നീരാടിക്കൊണ്ടിരുന്ന ധർമ്മപുത്രർ.
</p>
          <p style="indent">“പ്രതിസന്ധിയിലും ശാന്തമായിരിക്കും നിന്റെ മുഖഭാവങ്ങൾ എന്നു് പാഞ്ചാലി
എന്നെ കലവറയില്ലാതെ പ്രശംസിച്ചിട്ടുണ്ടു്. ഞാൻ ആർമാദിക്കില്ല. മന്ത്രബലം ആവശ്യമില്ലാത്ത
കുന്തമാണെന്റെ ഏകആയുധം. ശത്രുനെഞ്ഞുനോക്കി ഞാനതു ആഞ്ഞെറിഞ്ഞാൽ, സാവധാനം
നടന്നുചെന്നു് ആയുധം കരളിൽനിന്നും വലിച്ചൂരിയെടുക്കുമ്പോൾ, ഇരയുടെ ശ്വാസം നിലക്കുന്നതു
കരുണയോടെ ഞാൻ കാണും. അടയുന്ന ആ കണ്ണുകൾ നോക്കി പിന്നെ മന്ത്രിക്കും, “എന്റെ കൈകളാൽ
വീരമൃത്യുവരിച്ച നിനക്കു് സ്വർഗ്ഗരാജ്യം എത്ര എളുപ്പം!”. ആ നിലയിൽ നോക്കിയാൽ, ചോരക്കറയുള്ള
കുന്തവുമായി അടുത്ത ശത്രുസംഹാരത്തിനായി തിരിഞ്ഞു ഞാൻ നടക്കുമ്പോൾ, യാത്രികനു ശുഭയാത്ര
പറഞ്ഞുപിരിഞ്ഞ പോലെ ഞങ്ങൾക്കിടയിൽ ദൈവസാന്നിധ്യം തോന്നും!”
</p>
          <p style="indent">“മുതിർന്ന ഭാര്യ എന്ന നിലയിൽ നിങ്ങൾക്കുള്ള സതിഅവകാശം, രണ്ടാംഭാര്യ
മാദ്രി എങ്ങനെ തട്ടിയെടുത്തു?”, കൊട്ടാരം ലേഖിക ചോദിച്ചു. ഹസ്തിനപുരി കൊട്ടാരത്തിൽ കുന്തിയും
മക്കളും അഭയാർഥികളായി വന്ന അശാന്തദിനങ്ങൾ.
</p>
          <p style="indent">“സന്യസ്ത ആശ്രമങ്ങൾ നിറഞ്ഞ മലഞ്ചെരുവിൽ മലിനീകരണം ഒഴിവാക്കാൻ,
പാണ്ഡുജഡം തീക്കത്തിക്കുന്നതിനു പകരം രഹസ്യമായി കുഴിച്ചിടാം എന്ന സാത്വികനീക്കത്തിൽ ഞാൻ
ശ്രമിക്കുമ്പോൾ, ഇടിച്ചു കയറി വന്ന സന്യാസികൾ, “കുരുവംശത്തിന്റെ യമുനാതീര അന്ത്യവിശ്രമഘട്ടിൽ
വേണ്ടേ ഔദ്യോഗിക ബഹുമതികളോടെ മുൻ ഹസ്തിനപുരി രാജാവിന്റെ ഭൗതികശരീരത്തിൽ തീ
വക്കാൻ?” എന്നു് ആചാരപരമായി ചോദിച്ചു. എവിടെവേണമെങ്കിലും ജഡം ഇഷ്ടമുള്ളപോലെ ചെയ്യൂ
എന്നെ തീയിൽ എറിയരുതേ, പുനർവിവാഹം ചെയ്തു ആനന്ദിച്ചു ഇനിയുമെനിക്കു് ജീവിതം
കായികക്ഷമതയുള്ളൊരു പുരുഷനുമൊത്തു തുടരണം” എന്നു് നിലവിളിച്ച മാദ്രി
നിയന്ത്രണാതീതയായപ്പോൾ, യമുനാതീര ചുടലയിൽ പരസ്യമായി ചിതയൊരുക്കാൻ ആരും പിന്നെ
ശ്രമിച്ചില്ല. മറവുചെയ്യാൻ കിടക്കുന്ന ശവത്തിൽ ആയിരുന്നില്ല എന്റെ നോട്ടം, വളരാൻ വെമ്പുന്ന
പാണ്ഡവക്കുട്ടികളിലായിരുന്നു. അതു് നേരെചൊവ്വേ നടക്കണമെങ്കിൽ വളർത്തമ്മയായി അഞ്ചുപേരെയും
ഞാൻ പോറ്റണം. അങ്ങനെ കൗശലത്തോടെ, മാദ്രിയെ ചിതയിൽ എറിഞ്ഞു ഞാൻ കുട്ടികളുമൊത്തു
പാണ്ഡുവിധവയെന്ന നിയമബലത്തിൽ ധൃതരാഷ്ട്രരുടെ അരമനയിൽ അഭയം തേടി.
</p>
          <p style="indent">
            <pb n="5" ed="2023-11-05"/>
          </p>
          <p style="indent">“ഇനിയും ഒരു യുദ്ധത്തിനു് തയ്യാറെടുക്കുകയാണോ നിങ്ങൾ?”, കൊട്ടാരം
ലേഖിക പാണ്ഡവ ഔദ്യോഗിക വക്താവിനോടു് ചോദിച്ചു, “എവിടെ തിരിഞ്ഞൊന്നു നോക്കിയാലും വാടിയ
മുഖവും ഒട്ടിയ വയറും! രണ്ടാമതൊരു യുദ്ധക്കെടുതി സഹിക്കാനാവുമോ?”
</p>
          <p style="indent">“അടിച്ചേൽപ്പിക്കുകയല്ലേ യുദ്ധം? കുരുക്ഷേത്രയിൽ കൗരവർക്കൊപ്പം യുദ്ധം
ചെയ്ത നാട്ടുരാജ്യങ്ങൾ ഞങ്ങൾക്കെതിരെ സംഘടിച്ചിരിക്കയാണു്. കൊല്ലപ്പെട്ട കൗരവസൈനികരുടെ
വിധവകൾക്കു ആയുഷ്കാല ചെലവു് ഹസ്തിനപുരി ഏറ്റെടുക്കുമെന്നു് വാഗ്ദാനം കൊടുത്താണു് ദുര്യോധനൻ
ഓടി നടന്നു സൈനികരെ കൂടെകൂട്ടിയതു്. നഷ്ടപരിഹാരഅവകാശങ്ങളുമായി ഓരോ നാട്ടിൽ നിന്നു്
പ്രതിനിധികൾ ഇവിടെ കുതിരപ്പന്തികളിൽ പ്രചരിപ്പിക്കുന്ന കഥകളൊന്നും നിങ്ങൾ, തിണ്ണനിരങ്ങുന്ന
പത്രപ്രവർത്തകർ കേൾക്കാറില്ല? അതോ, കൊട്ടാരം ഊട്ടുപുരയിൽ ഗോമാസം പൊരിച്ചതു തിന്നു സ്വയം
കഥ മെനയുകയാണോ? ഹസ്തിനപുരിയുടെ അഖണ്ഡതക്കുവേണ്ടി ജീവത്യാഗം ചെയ്തവർ! യുദ്ധത്തിൽ
തോറ്റ രാജ്യത്തിൽനിന്നു് ജേതാക്കൾ കപ്പം നേടുന്നതു് പതിവായിരിക്കാം, പക്ഷേ, തോറ്റ രാജ്യങ്ങൾ
സംഘടിച്ചു ജേതാക്കളിൽ നിന്നു് നഷ്ടപരിഹാരം തേടുമ്പോൾ, അഹിംസ ഉപദേശിച്ചു, താടിക്കുകയ്യും
വച്ചിരിക്കണോ പാണ്ഡവർ!”
</p>
          <p style="indent">“അജ്ഞാതവാസം കഴിഞ്ഞു വിരാടരാജ്യത്തിലെ സൗകര്യങ്ങളുള്ള
സൈനികപാളയത്തിൽ ആറുപേരും പ്രവാസി പാണ്ഡവകുടുംബമായി യുദ്ധത്തിനുമുമ്പു് കഴിയുമ്പോൾ,
രാവേറെച്ചെന്നും, രഹസ്യഅറയിൽ, വരാനിരിക്കുന്ന കൗരവപാണ്ഡവ മഹായുദ്ധം ചർച്ച ചെയ്യുമ്പോൾ,
അവിടെ ഇടിച്ചു കയറിയും ഇടപെട്ടും പഴയപോലെ കലിതുള്ളുമോ പ്രിയപത്നി പാഞ്ചാലി?”, കൊട്ടാരം
ലേഖിക നകുലനോടു് ചോദിച്ചു. യുദ്ധത്തിന്റെ മുൻവാക്കായ നയതന്ത്രത്തിനായി, പാണ്ഡവദൂതൻ
ഹസ്തിനപുരിയിൽ പോയ സംഘർഷദിനങ്ങൾ.
</p>
          <p style="indent">“ദ്രോണഗുരുകുലത്തിൽ പഠിച്ച അംഗീകൃതപദാവലിയിൽ അഭിരമിക്കുന്ന
ഞങ്ങൾ വിരാട യുദ്ധസാധ്യത എങ്ങനെ വികസിക്കുമെന്നു സംവദിക്കുമ്പോൾ, ഒരുന്മാദിയിനിയെപോലെ
ബഹളം വച്ചു് മുറിയിൽ അതിക്രമിച്ചു കയറി, വ്യാഴവട്ടക്കാലമായി അഴിഞ്ഞുകിടക്കുന്ന മുടിയാകെയൊന്നു
ഞങ്ങളഞ്ചുപേരുടെ മുഖമടച്ചു പ്രതീകാൽമകമായി വീശും. അതോടെ, പാണ്ഡവ വിരൽനഖങ്ങൾ,
പ്രണയിനിയുടെ മുടിയിൽപുരട്ടുവാൻ കൌരവരക്തത്തിനായി പരസ്പരം മാന്തി, കീറും, “ഇന്നു് കൂടെ
കിടക്കാൻ ഊഴം നിനക്കു്” എന്നു് പറഞ്ഞവൾ ഞങ്ങളിൽ നിന്നു് ഒരാളെ അരയിൽ കൈചുറ്റി
ശാന്തയായി അവളുടെ കിടപ്പറയിലേക്കു് ഒഴുകി പോവും.”
</p>
          <p style="indent">
            <pb n="6" ed="2023-11-06"/>
          </p>
          <p style="indent">“എത്ര കൊല്ലപ്പെട്ടു പരുക്കേറ്റു, ഇരുവിഭാഗങ്ങളിലെ സംഖ്യ നിത്യവും നിങ്ങൾ
തയ്യാറാക്കുന്നതും, ദുര്യോധന പക്ഷം തരുന്ന കണക്കും ഒത്തുപോകാറുണ്ടോ?”, കൊട്ടാരം ലേഖിക
യുദ്ധനിർവ്വഹണ സമിതി കാര്യദർശിയോടു് ചോദിച്ചു.
</p>
          <p style="indent">“ഞങ്ങളുടെ വേതനമെല്ലാം വഹിക്കുന്നതു് കൗരവർ!, വസ്തുതാപരമായി
സംസാരിക്കാൻ പ്രയാസമുണ്ടു്. ദുര്യോധനൻ തരുന്ന കണക്കിൽ സ്ത്രീ മരണസംഖ്യ വലുതായിരിക്കും.
എന്തുകൊണ്ടു് എന്നു് ചോദിച്ചപ്പോൾ അതികായൻ പറഞ്ഞു, ഓരോ രാത്രിയിലും പായക്കൂട്ടിനു ഊഴം
കിട്ടാത്ത മറ്റു സേവനകാംക്ഷികൾ അർധരാത്രിയോടെ കൗരവപാളയങ്ങളിൽ നുഴഞ്ഞുകയറി
ലൈംഗികാതിക്രമം പതിവാണു്. യുദ്ധസേവനത്തിനു പോവുന്ന ഭർത്താക്കന്മാർക്കു് സാന്ത്വനസേവനം
നൽകാൻ, കൊച്ചുകുട്ടികളുമായി വന്ന കൗരവസ്ത്രീകളെ, പാണ്ഡവർ ബലാത്സംഗം ചെയ്യുന്നതു്
മനുഷ്യനന്മയെക്കുറിച്ചു പ്രത്യാശ നഷ്ടപ്പെടുത്തി എന്നാണു് ദുര്യോധനൻ ഖേദിച്ചതു. കൂടുതൽ നിങ്ങൾ
ലൈംഗികാതിക്രമ കണക്കു ചോദിച്ചാൽ സത്യം വെളിപ്പെടുത്താൻ നിർബന്ധിതരാവും. യുദ്ധക്കരാർ
നൽകിയ കൗരവരെ കുറ്റപ്പെടുത്താൻ ആവില്ല. പകൽ കൊല്ലപ്പെട്ടവരുടെ വിധവകളെയാണു് രാത്രി
പാണ്ഡവർ പീഡനത്തിനു് ഉന്നം വക്കുക, യുദ്ധം തീരട്ടെ. കരാർ സേവനത്തിന്നെന്തു പ്രതിഫലം
ആരുതരും എന്നറിയട്ടെ. തക്ഷശിലസർവ്വകലാശാലയുടെ ഉറപ്പുണ്ടു്, സംഭരിച്ച കണക്കെല്ലാം
പനയോലരേഖകളാക്കി അഭിമുഖങ്ങൾക്കൊപ്പം സമർപ്പിച്ചാൽ, കൗരവർ പറഞ്ഞതിനേക്കാൾ
കൂടുതൽഅവർ സ്വർണ്ണമായി തരും.”
</p>
          <p style="indent">“ആയിരമായിരങ്ങൾ അണിനിരന്നു പരസ്പരം വാളോങ്ങിയ ത്യാഗഭൂമിയെ
അകക്കാമ്പിന്റെ വിശുദ്ധവികാരമുൾക്കൊള്ളാതെ, ശ്മശാനഭൂമി ചോരക്കളം തുടങ്ങിയ പരുക്കൻ
പദപ്രയോഗങ്ങളാൽ മലിനപ്പെടുത്താനുള്ളതല്ല കുരുക്ഷേത്രമെന്നൊരു വികാരഭരിതമായ പ്രഖ്യാപനം
താങ്കൾ മുൻ മാധ്യമസമ്മേളനത്തിൽ നടത്തിയതായി യുദ്ധകാര്യലേഖകൻ പറഞ്ഞു. ഞാൻ അവധി
കഴിഞ്ഞു ഗാന്ധാരയിൽനിന്നും വന്നതേയുള്ളു. എന്തു് വിളിക്കാം ശ്മശാനത്തെ? ഈറ്റില്ലം?”, കൊട്ടാരം
ലേഖിക ചോദിച്ചു.
</p>
          <p style="indent">“അതുപറഞ്ഞപ്പോഴാണു്, ഹസ്തിനപുരി പത്രിക ‘പാണ്ഡവ ഭരണകൂടം’
എന്നൊരു പദസങ്കലനത്തിലൂടെ, ഭരണം നിർവ്വഹിക്കുന്നതു് ‘പാണ്ഡവർ’ എന്ന
തെറ്റിദ്ധാരണാജനകമായ പ്രതീതി ജനിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടു്. ഇതു് സ്വീകാര്യമല്ല.
പഞ്ചപാണ്ഡവർ ചേർന്ന സർവ്വകക്ഷി കൂട്ടുഭരണമല്ല ഹസ്തിനപുരി! ധർമ്മിഷ്ഠനായ ഒരു രാജാവിന്റെ
കൽപ്പന മാത്രമേ സാമ്രാജ്യത്തിൽ യുദ്ധാനന്തരകാലത്തു കേൾക്കാൻ പാടൂ. കുരുവംശം
പാണ്ഡവഭരണകൂടം തുടങ്ങിയ പദാവലി പിൻവലിക്കുകയും, ഭരണനിർവ്വഹണത്തിന്റെ
ഏകശിലാരൂപത്തെ ശരിയായ പദവ്യവഹാരത്തിൽ ‘പരിശുദ്ധ സിംഹാസനം’ എന്നു് വേണം
വാർത്തകളിലും ചോദ്യങ്ങളിലും അടയാളപ്പെടുത്താൻ എന്നും, ഇതിനാൽ പ്രഖ്യാപിക്കുന്നു. അടുത്ത
മാധ്യമസമ്മേളനത്തിനു തീയതിയും സമയവും ഇനിയൊരവസരത്തിൽ അറിയിക്കും. ഊട്ടുപുരയിൽ ചെന്നു്
വരിനിന്നാൽ, മാനിറച്ചി പൊരിച്ചതും അപ്പവും കഴിക്കാം. പാഞ്ചാലിയുടെ സ്ഥിരം ക്ഷണം
നിലനിൽക്കുന്നുണ്ടു്!”
</p>
          <p style="indent">
            <pb n="7" ed="2023-11-07"/>
          </p>
          <p style="indent">“കുട്ടികൾ വേണ്ടെന്നുവക്കാൻ തക്ക അപൂർവ്വ ദാമ്പത്യ
സാഹചര്യമെന്തായിരുന്നു?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു വനവാസക്കാലം, “അപ്പോൾ,
പാഞ്ചാലയിൽ അവർ സൈനിക പരിശീലനം നേടി വളരുന്നുണ്ടു് എന്ന യുധിഷ്ഠിരപ്രചാരണം
അർദ്ധസത്യം?”
</p>
          <p style="indent">“ഞാൻ പ്രസവിച്ചില്ല എന്നേയുള്ളു, കൗന്തേയ കായികക്ഷമതയുമായി,
തീരുമാനത്തിൽ കാര്യമൊന്നുമില്ല, കാരണം ഖാണ്ഡവപ്രസ്ഥത്തിലെ ഊട്ടുപുര! പാചകത്തിൽ
സഹായിക്കാൻ കുന്തി കൂടെയില്ല, കൗന്തേയർ മൂന്നുപേരും അതുവരെ പെരുവയർ നിറച്ചതു് അടുക്കളയിൽ
കുന്തിയുടെ കരവിരുതു കൊണ്ടായിരുന്നു. മാദ്രിയുടെ മക്കൾ കുന്തിയെ സഹായിക്കും.
ഖാണ്ഡവപ്രസ്ഥത്തിൽ കൂരയൊരുങ്ങി ഇനി അടുപ്പുകത്തണമെങ്കിൽ ഞാൻ വേണമെന്ന ഘട്ടം വന്നു,
അതോടെ ഭാര്യയുടെ ‘വിപണിമൂല്യം’ പാണ്ഡവർ വകവച്ചുതന്നു. അത്രമാത്രം പരാശ്രയശീലം അവർ
എക്കാലവും പുലർത്തി എന്നതാണു് ശ്രദ്ധേയം. ഞാൻ നേരത്തെ എഴുനേറ്റു തീ കത്തിക്കുമ്പോഴേക്കും,
തലേന്നു് കൊണ്ടുവന്ന സസ്യാഹാരിമൃഗങ്ങളെ കൊന്നു തൊലിപൊളിക്കാൻ പാണ്ഡവർ
ഇറങ്ങിയില്ലെങ്കിൽ, പകൽ കാടുകത്തിക്കുന്ന പണി വെറുംവയറ്റിൽ ചെയ്യേണ്ടിവരും എന്നതായി
അവർക്കപ്പോൾ സഹായിക്കാനുള്ള പ്രചോദനം. എത്രമാത്രം അവർ ഭക്ഷണത്തിനു ആർത്തി കാട്ടിയോ
അത്രയും ഞാനവർക്കുമേൽ ആധിപത്യം നേടി. കുട്ടികൾ വേണ്ടേ എന്നു് കബളിപ്പിക്കുന്ന രീതിയിൽ
അർജ്ജുനൻ മൃദുവായി ഒരിക്കൽ ചോദിച്ചപ്പോൾ, വേണ്ട, അത്യാവശ്യമെങ്കിൽ കുന്തിയുടെ രഹസ്യമന്ത്രം
ചോദിച്ചു വാങ്ങാം, വയ്യ എനിക്കു് നിങ്ങളഞ്ചുപേരിൽനിന്നും ക്ഷമയോടെ ബീജം സംഭരിച്ചു ഗർഭം
ധരിക്കാനും പ്രസവിക്കാനും ശുശ്രൂഷിച്ചു വളർത്തി അടുത്ത പാണ്ഡവ രാജവംശത്തിനു
അവകാശികളാക്കാനും, അവർ പൊരിഞ്ഞുതല്ലി മരിച്ചുപോവാനും എന്ന എന്റെ പ്രത്യുൽപാദന നിലപാടു്
അചഞ്ചലമായി പിൽക്കാലത്തും തുടർന്നപ്പോൾ, ധൃതരാഷ്ട്രർ പണ്ടുചെയ്ത ‘വാടകക്കൊരു ഗർഭപാത്രം’
എന്ന പദ്ധതിയിൽ വിശ്വസ്ത കുടിയേറ്റകുടുംബങ്ങളിലെ സ്ത്രീകൾ ബീജസമ്പാദനത്തിനു തയ്യാറായി എന്നെ
സമീപിച്ചു. അങ്ങനെ പിറന്ന അഞ്ചു പാണ്ഡവനാമധാരികൾ പാഞ്ചാലയിൽ വളരുന്നുണ്ടു്, അവരുടെ
പിതൃത്വം പാണ്ഡവർ നിയമപരമായി ഏറ്റെടുത്തിട്ടുണ്ടു് ബീജദാനം അവർ സന്തോഷത്തോടെ
നിർവ്വഹിച്ചിട്ടുണ്ടു്, എന്നാൽ രഹസ്യാത്മകത നിലനിർത്താനുള്ള മേൽനോട്ടം മാത്രമേ ഞാൻ
ഏറ്റെടുത്തുള്ളൂ.”
</p>
          <p style="indent">“ഭർത്താവിന്റെ പ്രേമഭാജനത്തെ തൂക്കിനോക്കാൻ ദ്വാരകയിൽ നിന്നു്
ഇന്ദ്രപ്രസ്ഥത്തിലേക്കു രഹസ്യസന്ദർശനത്തിനു വന്ന സത്യഭാമയെ നിങ്ങൾ കൈകാര്യം ചെയ്ത വിധം
കേട്ടറിഞ്ഞിട്ടുണ്ടു്. എന്നാൽ അർജ്ജുന ഭാര്യ സുഭദ്ര, ആദ്യസമാഗമത്തിൽ തന്നെ നിങ്ങളുടെ
വായടച്ചുവോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനവാസക്കാലം.
</p>
          <p style="indent">“കാഞ്ഞപുള്ളിയായ ഭർത്താവിന്റെ മറ്റുഭാര്യമാരോടു് നാവടവു
പയറ്റിത്തെളിഞ്ഞ അസൂയക്കാരിയായ സത്യഭാമയെവിടെ, പാവം പാവം ശിശുഹൃദയ സുഭദ്രയെവിടെ?
എങ്കിലും എന്നെ ഒന്നടിതെറ്റിക്കാൻ സുഭദ്രക്കായി എന്നു് സന്മനസ്സോടെ സമ്മതിക്കുന്നു. ഇന്ദ്രപ്രസ്ഥം
ചക്രവർത്തിനി കൂടിയായ എന്നെ കൈ മുത്തി മുട്ടുകുത്തി ഉപചാരം ചൊല്ലുന്നതിനുപകരം കേശാദി പാദം
ജിജ്ഞാസയോടെ സൂക്ഷിച്ചു നോക്കി, സുഭദ്ര എന്നെ പുരികം ഉയർത്തി അഭിനന്ദിച്ചു, “കൊച്ചുസുന്ദരീ,
അഞ്ചു പ്രസവിച്ച ഉടലാണോ ഇതു്!” സുഭദ്രയുടെ ഏകമകൻ ആയിരുന്നു യുഗാന്തരങ്ങളിലും ധീരതയുടെ
ദേശീയ പ്രതീകമാകാൻ നറുക്കുവീണ അഭിമന്യു.”
</p>
          <p style="indent">
            <pb n="8" ed="2023-11-08"/>
          </p>
          <p style="indent">“ശരിക്കും നിങ്ങൾ പ്രസവിച്ചതാണോ, കഥാവശേഷരായ കൗരവർ
നൂറുപേരെ?”, കൊട്ടാരം ലേഖിക ചോദിച്ചു. ഹസ്തിനപുരി വിട്ടു് വനവാസത്തിനു പോവുകയായിരുന്നു മുൻ
മഹാറാണി ഗാന്ധാരി.
</p>
          <p style="indent">“ആ രഹസ്യം ആജീവനാന്തം നീ പരിപാലിക്ക എന്ന ആജ്ഞ വ്യാസൻ
എനിക്കു് രഹസ്യമായി തന്നപ്പോൾ, അന്നത്തെ മനഃപ്രയാസത്തിൽ ഞാൻ മനസ്സില്ലാമനസ്സോടെ
സമ്മതിച്ചു. കാഴ്ചപരിമിതനെങ്കിലും, എനിക്കു തകർക്കാനാവാത്ത കായികക്ഷമതയുള്ള ധൃതരാഷ്ട്രരുടെ,
വിവാഹബാഹ്യബന്ധങ്ങളിൽ ജനിച്ച നൂറോളം കുട്ടികൾക്കു്, കൗരവവംശനാമം നിയമപരമായി
കൊടുക്കുന്ന അരമനഗൂഢാലോചനയിൽ ഞാൻ പങ്കാളിയായി. എന്റെ സഹോദരൻ ശകുനി അന്നേ
പറഞ്ഞു, പ്രകൃതിതന്ന ആരോഗ്യം ഇനിയും രക്ഷിക്കണമെങ്കിൽ, മദയാനയുടെ രതിവേഗമുള്ള ഭർത്താവിൽ
നിന്നും ഒഴിഞ്ഞുമാറാൻ ഇതൊരു സുവർണ്ണാവസരം കൂടിയാവട്ടെ. നൂറ്റുപേർ എന്നറിയപ്പെട്ടവരുടെ മൂപ്പും
ഇളമുറയും പത്തുവയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു, അവരെ ഗന്ധം കൊണ്ടു് തിരിച്ചറിയാൻ ആവാതെ
ഞാൻ നേരത്തെ കൈ ഒഴിഞ്ഞെങ്കിലും മഹാറാണിയുടെ ഗരിമ നിലനിർത്താൻ അരമന ഉദ്യോഗസ്ഥർ
തുണച്ചു. ദുര്യോധനനുമായി ഞാൻ മുജ്ജന്മ ബന്ധം പുലർത്തി. ചതിയിൽ കൊല്ലപ്പെട്ടപ്പോൾ
ഗാന്ധാരീവിലാപത്തിലൂടെ ഞാൻ വിശ്വപ്രശസ്തിനേടി. ഉടുതുണിക്കു് മറുതുണിയില്ലാതെ
വനവാസത്തിനുപോവുമ്പോൾ, നിങ്ങൾ ഇക്കാര്യം വ്യക്തമാക്കാൻ എന്നോടു് ശാഠ്യത്തോടെ പറഞ്ഞതു്
നന്നായി, കുറ്റബോധമില്ലാത്ത മനഃസാക്ഷിയുമായി മരണദേവതയെ കാണാൻ ആവുന്നതിനെക്കുറിച്ചു
ഭീഷ്മർ പറഞ്ഞതിന്റെ പൊരുൾ വ്യക്തം!”
</p>
          <p style="indent">“ദ്വാരകനാടുവാഴിയുടെ കൊച്ചനുജത്തിസുഭദ്രയെ അർജ്ജുനൻ,
രഹസ്യവിവാഹം ചെയ്തു ഇന്ദ്രപ്രസ്ഥത്തിൽ കൊണ്ടുവന്നപ്പോൾ, തണുത്ത കൊട്ടാരസ്വീകരണത്തിലൂടെ
നവവധുവിന്റെ താമസം വെട്ടിച്ചുരുക്കി അർജ്ജുൻ അവളുടെ സ്വന്തം നാട്ടിലേക്കു സ്ഥിരതാമസം മാറ്റി
എന്നൊരു ‘കൊള്ളിയാൻ’ മിന്നുന്നല്ലോ വഴിയോര കുതിരപ്പന്തിയിൽ?, രാജസൂയയത്തിന്റെ
പരിസമാപ്തിക്കു ശേഷം പാണ്ഡവർ ആശ്രയിക്കുന്ന ദ്വാരകനാടുവാഴിയുടെ പ്രീതി നഷ്ടപ്പെടുമെന്ന ഉൾഭീതി
നിങ്ങൾക്കുണ്ടായില്ലേ, അതോ പാണ്ഡവർക്കു് പൊതുഭാര്യ മതി എന്ന ദാമ്പത്യനയത്തിൽ വെള്ളം
ചേർക്കാൻ സുഭദ്രയുടെ തുടർസഹവാസം തുണക്കുമെന്നായിരുന്നോ അന്തർപ്രേരണ?”, കൊട്ടാരം
ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥക്കാലം.
</p>
          <p style="indent">“അതിൽ എന്താണിത്ര കൊള്ളിയാൻ മിന്നാനുള്ള വഴിയോര ഇടിവെട്ടു്?
എന്റെ അധികാരതാൽപ്പര്യങ്ങൾക്കു് നിലവിലോ ഭാവിയിലോ വ്യക്തിഗതഭീഷണി ഉയർത്താവുന്നവരെ
പ്രോത്സാഹിപ്പിക്കാനുള്ള എന്തു് ധാർമ്മികബാധ്യതയാണു് എനിക്കുള്ളതു്? മുതിർന്ന റാണിയോ ഇളമുറ
റാണിയോ അല്ല ഞാൻ, പാണ്ഡവരുടെ ഏകറാണി! ധർമ്മപുത്രരെപോലെ കപടമുഖപരിപാലനം
എനിക്കുണ്ടാവില്ലെന്നു, മുമ്പു് അഭിമുഖം ചെയ്തപ്പോൾ നിങ്ങൾക്കു് തോന്നിഎങ്കിൽ, അതാണു് ശരി?
വ്യക്തിഗതമായി സ്വാധീനമുള്ള ദ്വാരകനാടുവാഴിയുടെ പ്രീതിയോ അപ്രീതിയോ അല്ലല്ലോ ഞാൻ
നേരിടുന്ന ഭീഷണി. സുഭദ്ര ഇളമുറ റാണി എന്ന നിസ്സാരപദവിയിൽപോലും, ഇന്ദ്രപ്രസ്ഥത്തിൽ തുടരേണ്ട
എന്നതായിരുന്നല്ലോ പഞ്ചപാണ്ഡവരുടെയും മൊത്തം അന്തിമനിലപാടു്? അവളുടേതു്
പരസ്യവിവാഹമൊന്നുമായിരുന്നില്ല, ബലരാമൻ ഉറപ്പിച്ച വേറെ വിഖ്യാത വരനെ തഴഞ്ഞു സുഭദ്രയെ
അർജ്ജുനനുമൊത്തു നാടുവിടാൻ അവസരം കൊടുത്തു എന്നതല്ലേ വാസ്തവം? വിവാദപർവ്വത്തിൽ
തട്ടിക്കൊണ്ടുവന്നവളെ, ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കുമോ പാഞ്ചാലി! ഒരു പെൺ
അന്തഃപുരത്തിൽ പാണ്ഡവരിൽ ഉണ്ടാക്കിയ ഭിന്നിപ്പു് നിങ്ങൾ പതിവായി കാണുന്നുണ്ടല്ലോ. അപ്പോൾ
ഓരോ പാണ്ഡവന്റെയും അനൗദ്യോഗിക ഭാര്യമാരെ ഇവിടെ ഞാൻ പാർപ്പിച്ചാൽ, പിന്നെ
പ്രഖ്യാപിതശത്രുക്കളായി കൗരവരെ അല്ല കാണുക, സ്വാർത്ഥമുഖമുള്ള പാണ്ഡവരെ!”
</p>
          <p style="indent">“കുടുംബസ്വത്തു ഭാഗംവക്കുന്നതിലെ പരുക്കൻ വാക്കുതർക്കത്തിന്നതീതമായി,
പാണ്ഡവർക്കും കൗരവർക്കുമിടയിൽ നീണ്ടകാലമായൊരു സംഘർഷഭൂമികയുണ്ടെന്നു
നേരനുഭവത്തിലൂടെ തിരിച്ചറിഞ്ഞതെപ്പോഴായിരുന്നു?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു,
വനവാസക്കാലം. മാംസഭോജികളായ ഭർത്താക്കന്മാർ മൃദു മാനിറച്ചി തേടി കല്ലും കവണയുമായി
കാടിളക്കാൻ പോയ ഉച്ചസമയം.
</p>
          <p style="indent">“സ്വയംവരമെന്ന പ്രഹസനം കഴിഞ്ഞു ബ്രാഹ്മണവേഷധാരികളായ
പാണ്ഡവർക്കൊപ്പം, ആറടിമണ്ണു് സ്വന്തമായില്ലാതെ, ഗതികെട്ടു് ഹസ്തിനപുരി കൊട്ടാരത്തിലെത്തി,
ഭരണചുക്കാൻ പിടിക്കുന്ന രാജകുമാരൻദുര്യോധനനെ ഞാൻ പോയി കണ്ടതു് ഗുണം ചെയ്തു,
നഗരാതിർത്തിയിലെ കുരുവംശ അതിഥിമന്ദിരത്തിൽ കിട്ടി താമസസൗകര്യം. മാത്രമോ! നിത്യവും
പുത്തൻ പൂക്കളുമായി ഞങ്ങൾക്കനുവദിക്കാൻ പോവുന്ന രാജവസതിയിൽ നിർമ്മിക്കേണ്ട
ആഡംബരങ്ങളെ കുറിച്ചു് അറിവോടെയും, എന്നാൽ സരസമായും, എന്നോടായി മാത്രം
പരിഗണനയോടെ ചോദിക്കും. ആധുനിക നഗരജീവിതത്തെക്കുറിച്ചു പിടിപാടില്ലാത്ത പാണ്ഡവർ,
(വേനൽക്കാല സുഖവാസമന്ദിരമായിരുന്ന വരണാവതം കൊട്ടാരം, അരക്കില്ലമെന്നു ധരിച്ചു
ഒളിച്ചോടിയവർ ഭീരുകുന്തിയും മക്കളും!) അപ്പോൾ ഒളിഞ്ഞുനിന്നു് ഞങ്ങളെ കാപട്യത്തോടെ നിരീക്ഷിക്കും.
പുതുനാഗരിക സൌകര്യങ്ങളെ കുറിച്ചു് ഞാൻ മുന്നോട്ടുവയ്ക്കുന്ന പ്രായോഗിക നിർദേശങ്ങൾ, വിടർന്ന
കണ്ണുകളോടെ കേട്ടു് സമ്മതഭാവത്തിലപ്പോൾ ദുര്യോധനൻ തലയാട്ടി പുഞ്ചിരിക്കും. ആഹ്ലാദവും
അഭിമാനവും തോന്നുന്നത്ര ഹൃദ്യമായ പെരുമാറ്റമായിരുന്നു അതെന്നതിൽ എനിക്കപ്പോൾ തോന്നുന്ന
വൈകാരിക ഊഷ്മളത, ഉപചാരപൂർവ്വം അവൻ മുട്ടുകുത്തി കൈമുത്തി എന്നോടു് യാത്ര പറയുന്നതുവരെ
നീളും. തേരിൽ അവനെ യാത്രയാക്കി ഞാൻ മടങ്ങി വന്നാൽ, പത്തു കണ്ണുകൾ തുറിച്ചും മറിച്ചും നോക്കി
എന്റെ പകലുകൾ രാത്രികൾ ഭീതിതമാക്കും”, അഞ്ചു കാട്ടുപ്രകൃതികൾ ഒരു കുരുന്നുമേനിയിൽ
അധിനിവേശം ചെയ്തു പരുക്കേൽപ്പിക്കുന്നപോലെ വനവാസക്കാല പാഞ്ചാലിയുടെ ഉടൽ പുളഞ്ഞു.
അപ്പോഴായിരുന്നു കവണയേറിൽ തല പൊട്ടിവീണ മാനിനെ തൂക്കി ഭീമനും കൂട്ടരും തിമിർപ്പിൽ
ആശ്രമത്തിലേക്കു ആഞ്ഞുകയറിയതു.
</p>
          <p style="indent">“അധികാരകേന്ദ്രങ്ങളിൽ നെഞ്ചുയർത്തി അപശബ്ദമുയർത്തുന്നൊരു
ആയുഷ്കാലവിമതനെയാണു് ‘ബാല’ കർണ്ണനിൽ കണ്ടിരുന്നതെന്നു, അരമനയിലെ
നീണ്ടകാലസാന്നിധ്യമായ വിദുരർ ഓർക്കുന്നുണ്ടല്ലോ. വളർന്നു ‘പരുക്ക’നാവേണ്ടിയിരുന്ന ആ വ്യക്തി
എങ്ങനെ വിദ്യാർത്ഥിജീവിതത്തോടെ മാറിമറിഞ്ഞു? ജാതിയെന്തെന്നു അരങ്ങേറ്റമൈതാനിയിൽ കൃപർ
സാന്ദർഭികമായി ചോദിച്ചപ്പോൾ, നിങ്ങളുടെ പരിതാപാവസ്ഥ കണ്ടു് ദുര്യോധനൻ, നാമമാത്ര
അംഗരാജ്യത്തിലെ രാജാവായി, ഉടനടി ഒരു പ്രഹസനം തട്ടിക്കൂട്ടി. ‘ഇല്ലാത്ത രാജ്യ’ത്തിലെ
വ്യാജരാജാവായപ്പോൾ മതിമറന്നുവോ, പിൽക്കാലകർണ്ണൻ?”, കൊട്ടാരം ലേഖിക ചോദിച്ചു.
യുദ്ധമേഘങ്ങൾ തിങ്ങിക്കൂടിയ ആകാശം.
</p>
          <p style="indent">“മേലാള കീഴാള ബന്ധമായിരിരുന്നു ദുര്യോധനനു് ഞാനുമായി എന്നു്
തെളിയിച്ചെടുക്കാൻ വിദുരരേയും കൃപാചാര്യനെയും സാക്ഷികളാക്കേണ്ട കാര്യമില്ല. മനഃസാക്ഷിയെ
മൃദുവായി തുടർ ചോദ്യം ചെയ്താൽ മതി. ഇല്ലാത്ത രാജ്യമാണു് അംഗരാജ്യമെന്നെ നിക്കറിയാത്തതല്ല
കാര്യം. ജാതി വെളിപ്പെടുത്തേണ്ടിവരാവുന്ന ആപൽഘട്ടത്തിൽ തുണക്കാൻ വഴികണ്ടെത്തിയ
ദുര്യോധനനു് കൃതജ്ഞതയോടെ ഞാനൊന്നേ പിൽക്കാലത്തു പാലിക്കേണ്ടിയിരുന്നുള്ളു—ആപത്തിൽ
അവനോടു ഒപ്പം നിൽക്കുക, ശത്രു വീഴുംവരെ വാൾ തുടർന്നും വീശുക, അതു് ചെയ്തിട്ടുണ്ടു് എന്ന
ഉറപ്പുകൊണ്ടാണല്ലോ കൗരവസഖ്യകക്ഷികളുടെ സർവ്വസൈന്യാധിപൻ എന്ന പ്രത്യാശ!”
</p>
          <p style="indent">
            <pb n="9" ed="2023-11-09"/>
          </p>
          <p style="indent">“പതിനെട്ടുദിവസത്തെ പോരാട്ടപ്പൊരിച്ചിലിനുശേഷം തൊലിപ്പുറമേ പോറൽ
പോലുമേൽക്കാതെ പഞ്ചപാണ്ഡവർ രക്ഷപ്പെട്ടതു് പെറ്റതള്ളയുടെ ‘പുണ്യം’ കൊണ്ടാണെന്നു വിദുരർ
ഇന്നലെ മാതൃദിനത്തിൽ പറയുന്നതു കേട്ടല്ലോ. മിതഭാഷിയെന്നു പേരുകേട്ടയാൾ കുന്തിയെക്കുറിച്ചു
അത്യുക്തിയിൽ അഭിരമിക്കുന്നു എന്ന തോന്നലുണ്ടോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
യുദ്ധാനന്തര നാളുകൾ.
</p>
          <p style="indent">“പാണ്ഡവരഞ്ചുപേരും വിഷാദരോഗത്തിനു് വരണാവതം
സുഖവാസമന്ദിരത്തിൽ രഹസ്യചികിത്സ നേടുന്നവരാണെന്ന അരമന രഹസ്യം ‘മിതഭാഷി’ വഴി
“പുണ്യവതി” അറിയാതിരിക്കട്ടെ!”
</p>
          <p style="indent">“ആണുങ്ങളുടെ ലൈംഗികക്ഷമത അന്വേഷിക്കാതെയാണോ
വധുവന്വേഷിക്കുക?”, കൊട്ടാരം ലേഖിക ഭീഷ്മർക്കു് മുമ്പിൽ മുട്ടുകുത്തി.
</p>
          <p style="indent">“എന്റെ പിതാവെന്നു് കരുതപ്പെടുന്ന രാജാവു് ശന്തനു, വൃദ്ധനായിരുന്ന കാലം
സൂതന്മാർ പറഞ്ഞു നിങ്ങൾ കേട്ടിട്ടുണ്ടാവും. ആരെങ്കിലും വധുവന്വേഷിച്ചിട്ടാണോ, നദീതീരത്തു
അപ്സരസ്സുകളെ വലവീശിപ്പിടിച്ചതു്? ഗംഗയിൽ പോവുന്നവർക്കറിയാം, നിങ്ങൾ മുങ്ങിനിവരുന്നതു്
കബന്ധങ്ങളുടെ ഇടയിൽ ആയിരിക്കുമെന്നു്. പക്ഷേ, കാൽപ്പനികശന്തനുവിനു് സായാഹ്നയാത്രയിൽ
തടഞ്ഞതു് ദേവനർത്തകി ഗംഗാദേവിയെ! അസാധ്യ നിബന്ധന, അവൾ മുന്നോട്ടുവച്ചതെല്ലാം ഉടനടി
ശന്തനു വകവച്ചുകൊടുക്കുക വഴി, ഏഴു നവജാതശിശുക്കളെ അവൾ നദിയിൽ മുക്കിക്കൊല്ലുന്നതിനയാൾ
നിസ്സഹായസാക്ഷിയായി. എട്ടാമനായ ഞാൻ, കുതറി മാറി. വർഷങ്ങൾക്കുശേഷം യമുനയിലെ
മീൻകാരിസത്യവതിയുടെ ഉടലഴകിൽ, ശന്തനു ഭ്രമിച്ചപ്പോൾ കർശന നിബന്ധന വച്ചു. അവർക്കു പിറന്ന
മകൻ വിചിത്രവീര്യൻ, ക്ഷയരോഗബാധിതനെങ്കിലും, കാമാതുരനായിരുന്നതുകൊണ്ടു് രണ്ടു വധുക്കളെ
ബന്ദിയാക്കി എറിഞ്ഞുകൊടുത്തു. മക്കളില്ലാതെ അവൻ മരിച്ചപ്പോൾ, വിധവകളുമായി
രതിസംയോഗത്തിനു മാമുനിയെ സത്യവതി ക്ഷണിച്ചു. ധൃതരാഷ്ട്രർക്കു് കാഴ്ചകുറവായിരുന്നു, ഗാന്ധാരിയും
ഭർത്താവിന്റെ രൂപം കാണാതെ ജീവിച്ചു. രണ്ടാമൻ രോഗിക്കു കിട്ടി രണ്ടു ഭാര്യമാർ. കുന്തിയും മാദ്രിയും.
പാണ്ഡവരുടെ കാര്യമാണു് കഷ്ടം. കണ്ടാൽ നന്നു് ആരോഗ്യമുണ്ടു് പ്രണയസുരഭിലമായ ഹൃദയങ്ങളുണ്ടു്
എന്നാൽ അംഗീകൃതഭാര്യയായി പാഞ്ചാലയിൽ നിന്നും കിട്ടി കറുത്തുമെലിഞ്ഞൊരു വഴക്കാളി. അതാണു്
പരിത്യാഗികൾ പറഞ്ഞതു് കാണുമ്പോഴൊക്കെ ശുഭാശംസകൾ നേർന്നതുകൊണ്ടു ആരുടെ
വിവാഹജീവിതവും ശുഭപര്യവസായി ആവുന്നില്ല”. കണ്ടാൽ പരമസുന്ദരനും ആരോഗ്യവാനുമായ
ആജീവനാന്ത ‘ബ്രഹ്മചാരി’ ആഡംബര ആശ്രമത്തിൽ കർമ്മനിരതനായി. ലൈംഗിക പ്രലോഭനങ്ങളെ
പ്രതിരോധിക്കുന്ന യഥാർത്ഥബ്രഹ്മചാരിയെന്നുറപ്പിക്കാൻ, നിത്യവും രാത്രി ഏർപ്പെടുന്ന
രതിപരീക്ഷണത്തിനു തിരഞ്ഞെടുക്കപ്പെട്ട കൗരവരാജകുമാരികൾ വന്നുതുടങ്ങി.
</p>
          <p style="indent">
            <pb n="10" ed="2023-11-10"/>
          </p>
          <p style="indent">“പാടുപെട്ടു കഴുതപ്പുറത്തും കാൽനടയിലും വഴിയൊക്കെ നടന്നു
പനയോലക്കെട്ടുകളിൽ അഭിമുഖങ്ങളുമായി ഹസ്തിനപുരിയിലേക്കു തിരിച്ചുപോവുന്നതിന്റെ
അകംപൊരുളെന്താണു്?”, കൊട്ടാരം ലേഖികയോടു് ഭീമൻ ചോദിച്ചു. മറ്റു പാണ്ഡവർ നായാട്ടിനു പോയ
നേരം.
</p>
          <p style="indent">“ഹസ്തിനപുരി പത്രികയുടെ പതിനഞ്ചോളം ചുവരെഴുത്തു് പതിപ്പുകളിൽ, ഒന്നു്
കൃത്യമായും കൗരവരാജസ്ത്രീകളെ ലക്ഷ്യമാക്കുന്നു. അവർക്കു് ഗംഗയോ ഹിമാലയമോ കൗതുക ദൃശ്യ
വാർത്തയല്ല, ജിജ്ഞാസാഭരിതരായ അവർക്കറിയേണ്ടതു്, ഒരിക്കൽ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയും,
ഇപ്പോൾ കൗരമ അടിമയുമായ പാഞ്ചാലിയുടെ ബഹുഭർത്തൃത്വ ദാമ്പത്യത്തിലെ പ്രയാസങ്ങൾ,
ജീവിതപാതയിലെ കരിനിഴൽപാടുകൾ! സമീപഭാവിയിൽ സംഭവിക്കാവുന്ന മഹായുദ്ധം,
കുടുംബചരിത്രകാരനു് ഇഷ്ടവിഷയമാവുമെങ്കിൽ, അഭിമുഖങ്ങളിലൂടെ വ്യക്തമാവുന്ന
പെണ്ണവകാശപോരാട്ടങ്ങൾക്കു്, കൗരവ പാണ്ഡവ സ്വത്തവകാശത്തർക്കത്തെക്കാൾ ഗാർഹികശ്രദ്ധ
കിട്ടുമെന്നാണവരിലെ പ്രബുദ്ധറാണികളിൽ ചിലരുടെ പ്രത്യാശ. അതാ, പ്രഭാതവെയിലിൽ കുളികഴിഞ്ഞു
ഒരു കെട്ടു് ഈറനുമായി വരുന്നു മുൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പാഞ്ചാലി! ഇത്തരം കാഴ്ചപ്പൊലിമകൾ
‘ഛായാചിത്ര’മാക്കാനുള്ളൊരു വരുംയുഗ ഉപകരണം ഈ ജന്മത്തിൽ തൊഴിൽചെയ്യാൻ
എനിക്കുണ്ടായിരുന്നെങ്കിൽ!”




</p>
          <p style="indent">
            <pb n="11" ed="2023-11-11"/>
          </p>
          <p style="indent">“വിശപ്പിന്റെ വലിവു് മാറ്റാൻ, വിലപിച്ചും യാചിച്ചും ആരോഗ്യവാന്മാരായ അഞ്ചു
പാണ്ഡവർ പ്രകൃതിനിയമത്തെ വെല്ലുവിളിക്കുന്നൊരു വിചിത്ര അക്ഷയപാത്രം ആദ്യമേ സംഘടിപ്പിച്ചല്ലോ,
നിശബ്ദമായി സഹിക്കേണ്ടിവരുന്ന നിങ്ങൾക്കൊന്നും കിട്ടിയില്ലേ, ഈ കൊടുംകാട്ടിൽ, ഇത്തിരി കനിവു്
സ്വന്തമായി നേടാൻ?”, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഞാൻ വിളമ്പിക്കൊടുക്കണമെന്നവർ ശഠിക്കും. കൂട്ടംകൂടിയിരുന്നു
വായിട്ടടിക്കലവർ മൂന്നുനേരവും ആവർത്തിക്കുമ്പോൾ, സഹികെട്ടു ഈ രഹസ്യമന്ത്രം; ഞാൻ മുഖം
തിരിച്ചൊന്നുച്ചരിക്കും. അതോടെ, പാണ്ഡവർക്കു് നാവു കുഴയും മൗനം പാലിക്കും, സൗജന്യമായി
‘വായു’വിൽ നിന്നു് കിട്ടുന്ന സസ്യഭക്ഷണത്തെക്കാൾ, ഉടനടി പ്രതികരണശേഷിയുണ്ടു്, തീൻശാലയിലെ
പാണ്ഡവബഹളത്തിനു് തടയിടാൻ കിട്ടിയ ദിവ്യമന്ത്രത്തിനു!”
</p>
          <p style="indent">“നാമമാത്രമായിപോലും രാജാവിനോടു് കൂടിയാലോചിച്ചു അനുവാദം നേടാതെ,
സ്വയം എടുത്ത തീരുമാനമാണോ കുരുക്ഷേത്ര?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു
സൈനികമേധാവികളുമായി തന്ത്രം ആവിഷ്കരിക്കുന്ന അർധരാത്രി.
</p>
          <p style="indent">“എന്താ ഞാൻ ഒറ്റക്കെടുത്ത ഈ തീരുമാനത്തിൽ നിങ്ങൾ കാണുന്ന കുഴപ്പം?
അജ്ഞാതവാസം പൊളിഞ്ഞ സ്ഥിതിക്കു് പാണ്ഡവർ ഒളിയാക്രമണത്തിലൂടെ ഹസ്തിനപുരി
കോട്ടപിടിക്കാൻ കെട്ടബുദ്ധികാണിക്കുമെന്നു അന്തരംഗം മുന്നറിയിപ്പു് തന്നപ്പോൾ ഞാൻ
ജാഗ്രതകാണിച്ചതാണോ തകരാറു? അതു് അലംഘനീയ ദൈവകല്പന! ഉത്തമ രാജ്യതാൽപ്പര്യത്തിൽ
ഉടനടി യുക്തതീരുമാനമെടുക്കാനല്ലേ, ഞാൻ ഏകാംഗമായ ഉന്നതാധികാര സമിതി
ചുമതലപ്പെടുത്തിയതു്? അതു് കർത്തവ്യബോധത്തോടെ ചെയ്തപ്പോൾ ശുഭാശംസകൾക്കുപകരം എതിർ
വിസ്താരം?” ദുര്യോധനൻ ഇടക്കൊന്നു കണ്ണു് വെട്ടിച്ചു ലേഖികയെ നീരസത്തോടെ നോക്കി.
</p>
          <p style="indent">“കാഴ്ചപരിമിതനായ ഭർത്താവിനു് ഐക്യദാർഢ്യം പ്രകടിപ്പിച്ചു സ്വയം കാഴ്ച
നിഷേധിക്കാൻ രാപ്പകൽ കണ്ണുകെട്ടിയ നിങ്ങൾ പിൽക്കാലത്തു ആ പതിവു് തിരുത്തിയോ?”, കൊട്ടാരം
ലേഖിക ഗാന്ധാരിയോടു് ചോദിച്ചു.
</p>
          <p style="indent">“വൈകാരിക ദുർബലനും അന്ധനും ആണു് ആളെന്നറിഞ്ഞപ്പോൾ എനിക്കു്
തോന്നിയ കോപം പക്ഷേ, ധൃതരാഷ്ട്രരോടായിരുന്നില്ല, തെറ്റായ വിവാഹമാലോചിച്ചു ഗാന്ധാരയിൽ
എന്നെ കബളിപ്പിച്ച ഭീഷ്മരോടായിരുന്നു. പിന്നെ പിന്നെ അതൊരു സൗകര്യകരമായ മുഖാവരണവുമായി
മാറി. അർദ്ധസുതാര്യമായ ഇത്തരം പരുത്തികൊണ്ടു് കണ്ണു് ഞാൻ കെട്ടിത്തുടങ്ങിയപ്പോൾ, ശരിക്കും
കാണേണ്ടതൊന്നും അപ്രാപ്യമല്ലാതെയുമായി. അകക്കണ്ണുള്ള ഭർത്താവിനു് ഇനി ഞാനായിരിക്കും
പുറംകണ്ണുകളെന്ന പരസ്യനിലപാടെടുക്കാൻ സമ്മർദ്ദം ചെലുത്തിയ അന്നത്തെ മഹാറാണി
കുന്തിയാണിപ്പോൾ, അന്തഃപുരതോഴിയെന്ന നിലയിൽ, നിത്യവും ഒരുകെട്ടു് കൺകെട്ടുതുണി
കരുതലോടെ കഴുകി നിഴലിൽ ഉണക്കി കെട്ടിത്തരുന്നതു എന്നതിൽ തികഞ്ഞ ആനന്ദമുണ്ടു്”.
</p>
          <p style="indent">
            <pb n="12" ed="2023-11-12"/>
          </p>
          <p style="indent">“ഈറ്റില്ലത്തിൽനിന്നും ഓരോ കുഞ്ഞിനേയും പാഞ്ചാലയിലേക്കു് അപ്പപ്പോൾ
കൊണ്ടുപോയ നിങ്ങൾ, പക്ഷേ, പോവുന്ന വഴിയിൽ ഹസ്തിനപുരിയിലൊന്നിറങ്ങി കുന്തിയെ കണ്ടില്ല
എന്നാണു പാണ്ഡവരുടെ ഇപ്പോഴത്തെ പരിഭവം. ചക്രവർത്തി യുധിഷ്ഠിരന്റെ അമ്മയെന്ന നിലയിൽ
രാജമാതാപദവിയർഹിച്ചിട്ടും, പുത്രഭാര്യയുടെ സാമീപ്യത്തിനു ശ്രമിക്കാതെ, ഗാന്ധാരിക്കൊപ്പം
ഹസ്തിനപുരി അന്തഃപുരത്തിൽ ഒതുങ്ങിക്കഴിയുന്ന കുന്തിക്കുമുണ്ടാവില്ലേ നൊന്തുപെറ്റ കൗന്തേയരുടെ
കുഞ്ഞുങ്ങളെ കാണാൻ മോഹം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ക്രമബദ്ധമായ
പ്രസവനിയോഗത്തിനുശേഷം, ഉടലഴകിൽ ശ്രദ്ധകൊടുക്കുകയായിരുന്നു നീന്തൽകുളത്തിൽ ഇന്ദ്രപ്രസ്ഥം
ചക്രവർത്തിനി. വന്മരങ്ങളുടെ ശാഖകളിൽ ഒളിഞ്ഞിരുന്നു ഗന്ധർവ്വന്മാരും വിദ്യാധരൻമാരന്മാരും
ദൂരക്കാഴ്ചയിൽ വിവസ്ത്ര പാഞ്ചാലിയുടെ ദിവ്യദർശനത്തിൽ അഭിരമിച്ച ഉച്ച.
</p>
          <p style="indent">“പനംകുട്ടയിൽ നവജാതശിശുക്കളെ പുഴയിലൊഴുക്കിയും, ഗംഗയിൽ
മുക്കിക്കൊന്നും, പേറ്റുചൂരുപോകാത്ത കുഞ്ഞുങ്ങളെ ‘പരിചരണം’ ചെയ്യുന്ന വിശിഷ്ട മാതൃബിംബങ്ങൾ
വസിച്ചിരുന്ന കുരുവംശകൊട്ടാരത്തിൽ, വഴിതെറ്റിപോലും ഒന്നു് കയറാതിരിക്കുന്നതല്ലേ, പാവം
പാണ്ഡവപുത്രന്മാർക്കു നല്ലതു്?”
</p>
          <p style="indent">“ധീരോദാത്തനായ കൗരവസൈന്യാധിപനെ പാളയത്തിൽ കയറി നിങ്ങൾ
പതിവായി പൊരിപ്പിച്ചിരുന്നു എന്നാണല്ലോ പാറാവുകാർ പിറുപിറുക്കുന്നതു? കിരീടാവകാശം
തീർപ്പാകാതെ ഒരു തർക്കവിഷയമായിട്ടും, പൊതുഭരണത്തിൽ അനധികൃതമായി ഇടപെട്ടിരുന്നു എന്നതു്
പോകട്ടെ, കുരുക്ഷേത്ര പോർക്കളത്തിലും തുടങ്ങിയോ നിങ്ങൾ ചട്ടം വിട്ട പരാക്രമം?” കൊട്ടാരം ലേഖിക
ദുര്യോധനനോടു് ചോദിച്ചു. കുരുക്ഷേത്ര പോരാട്ട ദിനങ്ങൾ.
</p>
          <p style="indent">“രാജ്യതന്ത്രമര്യാദ പാലിക്കാത്ത പാണ്ഡവരോടല്ലേ നിങ്ങൾ ഇങ്ങനെ
ചന്ദ്രഹാസമിളക്കേണ്ടതു്? കഥാവശേഷനായ കർണ്ണൻ സൂതപുത്രനെന്നു പരസ്യമായി പാണ്ഡവർ
പരിഹസിച്ചിട്ടും, കൗരവ സർവ്വസൈന്യാധിപനായതു് ആരുടെ ഉത്സാഹത്തിലായിരുന്നു? എന്നാൽ,
പൂർവ്വസൂരികളെ ഞങ്ങൾ പാർശ്വവൽക്കരിച്ചുവോ? പത്തുദിവസം കൗരവപട നയിച്ചതു് വയോവൃദ്ധനായ
ഭീഷ്മരല്ലേ? ഒരു പാണ്ഡവതല പോലും ഉരുട്ടാനാവാത്ത പാവം പിതാമഹൻ, സൈന്യാധിപപദവിയിൽ
നിന്നു് ഒഴിഞ്ഞതു് ഞാൻ പുറത്താക്കിയതുകൊണ്ടോ, ഭിന്നലിംഗപോരാളി ശിഖണ്ഡിയെ മുന്നിൽ നിർത്തി
അർജ്ജുനൻ ഭീഷ്മർക്കുനേരെ കൂരമ്പെയ്തതുകൊണ്ടോ? ഞാൻ ബ്രാഹ്മണവിരോധിയാണെന്നു പാണ്ഡവർ
വലിയവായിൽ ആക്ഷേപിക്കുന്നതിൽ കാര്യമുണ്ടെങ്കിൽ, ഭീഷ്മർക്കുശേഷം ദ്രോണാചാര്യരെ ആരാണു്
സർവ്വസൈന്യാധിപനാക്കിയതു്? കർണ്ണനെയല്ലേ പകരം കാവലേൽപ്പിക്കേണ്ടതു്? മാദ്രിയുടെ
സഹോദരൻ ശല്യൻ കൗരവ പക്ഷത്തു വന്നപ്പോൾ അയാൾക്കു് കൗരവരോടുള്ള ആത്മാർത്ഥത
അളക്കാൻ ആദ്യം “സൂതപുത്രനായ” കർണ്ണന്റെ സാരഥിയാക്കിയ ശേഷമല്ലേ ഞാൻ സർവ്വസൈന്യാധിപ
പദവി കൊടുത്തതു്? എന്നാൽ പാണ്ഡവർ? പോയി ചോദിക്കൂ യുധിഷ്ഠിരനോടു്,
സൈനികമികവിനെക്കുറിച്ചു കേട്ടുകേൾവിയില്ലാത്ത ഒരു ധൃഷ്ടധ്യുമ്നനെ എങ്ങനെ അവർ
അത്യുന്നതപദവിയിൽ പരിപാലിച്ചു അഥവാ സഹിച്ചു! അയാൾ പാഞ്ചാലിയുടെ സഹോദരൻ. അതിൽ
പോറലേറ്റാൽ പാഞ്ചാലിയില്നിന്നും പാണ്ഡവർ വിവരമറിയും!”
</p>
          <p style="indent">
            <pb n="13" ed="2023-11-13"/>
          </p>
          <p style="indent">“വായിക്കാറുണ്ടു് ഹസ്തിനപുരി പത്രിക, യുദ്ധത്തെ നിന്ദിക്കുന്ന ഒന്നും, ഒരു
വരിപോലും, നിങ്ങളുടെ കുരുക്ഷേത്രവാർത്തകളിൽ കാണുന്നില്ലല്ലോ, കൗരവ പക്ഷം പിടിക്കുന്ന
യുദ്ധകാര്യലേഖകനെ പഴിക്കുന്നില്ല എന്നാൽ ശാന്തി ശാന്തി മന്ത്രം മാത്രം ഉച്ചരിക്കുന്ന, സമരമുഖത്തു
വീറുള്ള ഒരു വിദ്യാർത്ഥിനിയെ തക്ഷശിലസന്ദർശനത്തിൽ പരിചയപ്പെട്ട പഴയ ഓർമ്മയുമുണ്ടു്”,
യുദ്ധത്തിനിടയിൽ ചുടുവാർത്തയുമായി ചുവരെഴുത്തു പുതുക്കാൻ പോർക്കളത്തിൽനിന്നും
ഓടിക്കിതച്ചെത്തിയതായിരുന്നു കൊട്ടാരം ലേഖിക. തിരിച്ചെത്തിയാലുടൻ യാത്രതിരിക്കണം
യുദ്ധകാര്യലേഖകൻ.
</p>
          <p style="indent">“തേരാളിചമ്മട്ടിയെടുത്തതോടെ ആദ്യകൂരമ്പു കൗരവസൈന്യാധിപന്റെ
അസ്ത്രത്തിൽനിന്നും പാണ്ഡവപക്ഷത്തേക്കു് പോവുന്നതു ഞങ്ങൾ കണ്ടു. പോർക്കളം ശബ്ദമുഖരിതമായി.
ഏതു പാണ്ഡവന്റെ കഴുത്തിലായിരിക്കാം ഭീക്ഷ്മകൂരമ്പു തറച്ചതെന്നു ഇരുപക്ഷവും ആകാക്ഷയോടെ,
ആശങ്കയോടെ ജിജ്ഞാസയോടെ മൊത്തം യുദ്ധഭൂമിയെ ദൃശ്യപരിധിയിൽ കൊണ്ടുവന്നെങ്കിലും, ഉന്നം
എവിടെ എന്നു് പറയാൻ യുധനിർവ്വഹണസമിതിയുടെ നിരീക്ഷകർക്കും ആയില്ല. അമ്പു പാണ്ടവനെഞ്ചിൽ
ആണെങ്കിൽ, നാലാളെകൂട്ടി ഭീഷ്മർക്കു് സമ്മാനിക്കും, യുദ്ധരത്ന പുരസ്കാരം എന്നു് ബഹളം വച്ചു് കിതച്ചു
വന്ന ദുര്യോധനൻ പക്ഷേ, കണ്ടതു്, പിതാമഹന്റെ നോട്ടം! ഞങ്ങൾ പക്ഷം പിടിച്ചപ്പോൾ അന്തരീക്ഷം
ചൂടുപിടിച്ചതാണു്. കുരുക്ഷേത്രയിൽ പോരാട്ടചൂടിറങ്ങാൻ ഇരുപക്ഷത്തിലും ഇനി ജീവനുള്ള
സൈനികരില്ലെന്നു സമിതിഅധ്യക്ഷൻ ഉറപ്പാക്കി യുദ്ധാവസാനം ഔദ്യോഗികമായി പ്രഖ്യാപിക്കണം,
അതിനിടയിൽ അന്നന്നത്തെ തല ഉരുളുന്നവരുടെ പട്ടിക തയ്യാറാക്കി അതിൽ താരപദവി ഉള്ളവർ
ഉണ്ടോ എന്നറിയാൻ വെപ്രാളപ്പെടുന്ന ഞങ്ങൾക്കു് ശാന്തി ശാന്തിയെന്ന പദത്തിനെന്തർത്ഥം!”
</p>
          <p style="indent">“എന്തു് സമ്മാനിക്കാനായിരുന്നു യുധിഷ്ഠിരൻ മുൻമഹാറാണി ഗാന്ധാരിയെ
രാജസഭയിൽ വിളിച്ചിരുത്തിയതു്?” കൊട്ടാരം ലേഖിക കൗരവകാലത്തെ ഏകാംഗ പ്രതിപക്ഷമായിരുന്ന
യുക്തിവാദി ചാർവാകനോടു് ചോദിച്ചു. യുദ്ധാനന്തര പാണ്ഡവ ഭരണത്തിന്റെ അശാന്തദിനങ്ങൾ.
</p>
          <p style="indent">“അർദ്ധസുതാര്യമായ കൺകെട്ടുതുണിയിലൂടെ ഗാന്ധാരി, കാണേണ്ടതെല്ലാം
കാണുന്നുണ്ടു് എന്ന ധൈര്യത്തിൽ, യുധിഷ്ഠിരൻ സമൃദ്ധമായ കൈകാൽ, മുഖ ചലനങ്ങൾ ഉൾക്കൊള്ളുന്ന
വാചാല ശരീരഭാഷയുടെ പ്രഭാഷണമികവു പ്രയോഗിച്ചാണു് തുടങ്ങിയതും. പതുക്കെ അവസാനിപ്പിച്ചതും.
ആര്യാവർത്തത്തിൽ ഒരിടത്തും ഇതുപോലൊരു ത്യാഗം ഉണ്ടായിട്ടില്ലെന്നു് ചരിത്രത്തിലേക്കു് വിരൽചൂണ്ടി.
ഹസ്തിനപുരി സാമ്രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും അർധസഹോദര
വിമതകുടംബാംഗങ്ങൾ, സായുധ ഭീഷണി ഉയർത്തി, പോർക്കളത്തിൽ യുദ്ധോദ്യുക്തരായി
ശംഖുമുഴക്കിയപ്പോൾ, ജന്മദേശത്തിന്റെ അടിസ്ഥാനസുരക്ഷക്കായി, പെറ്റുവളർത്തിയ
നൂറുമക്കളെയാണവർ വിമതരെ നേരിടാൻ പോരാട്ടത്തിന്നയച്ചതു്. നൂറുമക്കളും
“കുരുക്ഷേത്രബലിദാനികൾ” എന്ന ബഹുമതി നേടി, “വരാനിരിക്കുന്ന കലിയുഗത്തിലെ ഒരു സമാധാന
പ്രേരകശക്തിയായി വർത്തിക്കാൻ, പ്രിയപ്പെട്ടവരേ എഴുന്നേറ്റു നിന്നു നാം ആദരം അർപ്പിക്ക”, എന്നു്
ഗദ്ഗദത്തോടെ പറയുമ്പോൾ, ഊട്ടുപുരയിൽ നിന്നൊരു വയർനിറയെ മാംസഭക്ഷണം പ്രതീക്ഷിച്ചുവന്ന.
ഞാനടങ്ങുന്ന ‘പൊതുസമൂഹം’.”
</p>
          <p style="indent">“എന്നും എന്നെന്നും മന്ത്രിച്ചു ഗാന്ധാരിക്കുചുറ്റും കൂടിനിന്നു അഭിനയമികവന്റെ
അന്ത്യം എത്തി എന്നറിഞ്ഞപ്പോൾ, വിശപ്പു് സഹിക്കവയ്യാതെ ഞാൻ എഴുനേറ്റു ഊട്ടുപുരയിലേക്കു നടന്നു.”
</p>
          <p style="indent">“നിങ്ങൾ കണ്ടിട്ടുപോലുമില്ലാത്ത ഉത്തരയുടെയും സുഭദ്രയുടെയും കരച്ചിൽ,
“ഹൃദയഭേദക”മാണെന്നു നിങ്ങൾ നിലവിളിയോടെ പറയുന്നതുകേട്ടു. അഭിമന്യുവിധവ ഉത്തരയെയും,
ഭർത്തൃമാതാവായ സുഭദ്രയെയും സ്മരിച്ചതിനു നന്ദി. നേരിട്ടറിയുന്ന പാഞ്ചാലിയുടെ ദുഃഖത്തെക്കുറിച്ചൊന്നും
നിങ്ങൾ മിണ്ടിയില്ലല്ലോ. അവളുടെ കൗമാരക്കാരായ അഞ്ചു മക്കളും, ദുര്യോധനന്റെ ആജ്ഞയനുസരിച്ചു
പാണ്ഡവപാളയത്തിൽ അശ്വത്ഥാമാവു് ചെയ്ത പാതിരാമിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടതല്ലേ?
നിങ്ങളുടെ ഹൃദയവും കല്ലുകൊണ്ടാണോ? പെറ്റതള്ളക്കു കരൾ നോവില്ലേ അഞ്ചുമക്കൾ ചതിയിൽ
കൊല്ലപ്പെട്ടാൽ?”, കുരുക്ഷേത്രയിൽ ചിതറിക്കിടക്കുന്ന കൗരവ ജഡങ്ങൾനോക്കി വിധാതാവിനു നേരെ
വിങ്ങിപ്പൊട്ടിയ ഗാന്ധാരിവിലാപത്തിനു് മൂകസാക്ഷിയായ കൊട്ടാരം ലേഖിക അവസരം കിട്ടിയപ്പോൾ
ചോദിച്ചു.
</p>
          <p style="indent">“ദുർമരണങ്ങൾക്കു ഒരുപോലെ വിലാപഗീതം പാടാൻ എനിക്കാവുമോ?
നിങ്ങൾ ശ്രദ്ധയിൽ പെടുത്തുന്ന ഹൃദയഭേദകമായ പോർക്കളമരണങ്ങൾക്കു് വിലാപഗീതം ഞാൻ തന്നെ
ചൊല്ലിത്തീർക്കണം എന്നുവച്ചാൽ! എല്ലാം ആചാരപരമായി ചെയ്തുതീർത്തുവേണം എന്റെ സ്വന്തം
മക്കളുടെ മരണത്തെക്കുറിച്ചു ഞാനൊന്നു് വിലപിക്കാൻ എന്ന കൗരവവിരുദ്ധകാഴ്ചപ്പാടു്
അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ഞാൻ ചെറുത്തെക്കും. യുദ്ധത്തിന്നെതിരെ അഭിപ്രായപൊതുസമ്മതി
രൂപപ്പെടുത്തുകയൊന്നും അല്ലല്ലോ ഗാന്ധാരിയുടെവിലാപം ലക്ഷ്യം കാണുന്നതു്. കൺകെട്ടു തുറന്നു
കുരുക്ഷേത്ര, എങ്ങനെയോ അങ്ങനെ, ഞാൻ കണ്ടപ്പോൾ, അപ്പോഴത്തെ മനോനിലയിൽ,
ഹൃദയാവിഷ്കാരം ചെയ്തു. കേട്ടറിവിന്റെ ബലത്തിൽ നാവിൻതുമ്പിൽ പേരുകൾ ഞാൻ, എന്റെ
സ്വകാര്യദുഃഖമെന്ന നിലയിൽ അടയാളപ്പെടുത്തി. എല്ലാം ഗാന്ധാരീവിലാപത്തിൽ ഉൾപ്പെടുത്തിയാൽ
അതു് വ്യാസഭാരതംപോലെ അവസാനം, പാണ്ഡവരെ പ്രീതിപ്പെടുത്തേണ്ടി വരും.”
കൺകെട്ടുതുണികൊണ്ടു് കണ്ണിണകൾ മറച്ചുവച്ചു ഗാന്ധാരി, ഹസ്തിനപുരി പാതയിലൂടെ മുന്നോട്ടു്
കാൽവച്ചു.
</p>
          <p style="indent">“കബളിപ്പിക്കപ്പെട്ടു എന്ന തോന്നലുണ്ടായോ?”, ഇല്ലാത്ത അംഗരാജ്യത്തിന്റെ
മുക്കുപൊന്നിൻകിരീടവും തിരുവസ്ത്രവുമായി അരമനയിൽ ദുര്യോധനനെ കാത്തുനിൽക്കുന്ന കർണ്ണനോടു്
കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“പ്രച്ഛഹ്നവേഷമെന്നറിഞ്ഞുതന്നെ, അരങ്ങേറ്റമൈതാനത്തിലെ
‘പട്ടാഭിഷേക’ത്തിനു ഞാൻ വഴങ്ങികൊടുത്തു. ദുര്യോധനന്റെ ആജ്ഞയനുസരിച്ചു കിരീടധാരണം
വിജയകരമായ പരിസമാപ്തിയിലെത്തിച്ച തട്ടിപ്പു പക്ഷേ, തൊട്ടപ്പുറത്തുനിന്ന പാണ്ഡവർ മുഖവിലക്കെടുത്തു
എന്നതാണു് പ്രഹസനവിജയം. അരങ്ങേറ്റ മൈതാനിയിൽ ഇടിച്ചുകയറിയ ഞാൻ, അർജ്ജുനനുമായി
നേരത്തേ ആയുധമത്സരത്തിനു വെല്ലുവിളിച്ചപ്പോൾ, കൃപാചാര്യരെക്കൊണ്ടു് എന്റെ ജാതി
ചോദിക്കാനല്ലാതെ, കാട്ടിൽ ജനിച്ചു കാട്ടുപ്രകൃതിയായി വളർന്ന ഭീമനുണ്ടോ, ആര്യാവർത്തത്തിന്റെ
ഭൂപടത്തിൽ, ഇങ്ങനെ ഇഷ്ടദാനം ചെയ്യാൻ സാധിക്കുന്ന അംഗരാജ്യം ശരിക്കും എവിടെയാണെന്നു്
നെഞ്ചുവിരിച്ചു ദുര്യോധനനെ വെല്ലുവിളിക്കാൻ, ആർജ്ജിതവിജ്ഞാനത്തിന്റെ ധൈര്യം? ഒരു പണത്തൂക്കം
യഥാർത്ഥപൊന്നില്ലാത്ത വ്യാജകിരീടം ധരിച്ചു വഴിനടക്കുമ്പോൾ, ഓച്ചാനിച്ചു നിൽക്കുന്ന ഭീമനെ ഇന്നലെ
സന്ധ്യക്കും കാണാമായിരുന്നു!”.
</p>
          <p style="indent">
            <pb n="14" ed="2023-11-14"/>
          </p>
          <p style="indent">“അന്ധഭർത്താവുമായി ഐക്യപ്പെടാൻ കണ്ണുകെട്ടി സ്വന്തം കാഴ്ച
നിഷേധിക്കുന്നതൊരു കൗതുകക്കാഴ്ചയാക്കിയ നിങ്ങളെ, കൗരവർ, ലാളന തന്നില്ലെന്നു കുന്നായ്മ
പറയാറുണ്ടോ?”, കൊട്ടാരം ലേഖിക സ്പർശപരിലാളനയോടെ ചോദിച്ചു.
</p>
          <p style="indent">“കൗരവരിൽ എണ്‍പത്തിഎഴാമനാണോ, അതോ നാൽപ്പത്തിഎട്ടാമനൊ
മറ്റോ ആണെന്നു് തോന്നുന്നു, പിറന്നാൾ ദിവസം പട്ടുടുപ്പിച്ചതു് പോരെന്ന പരിഭവത്തിൽ, നിങ്ങൾ പറഞ്ഞ
വാക്കു പരുഷമായി ഉച്ചരിച്ച ഓർമ്മയുണ്ടു്. നൂറു കുട്ടികൾ ഉണ്ടായിട്ടും, ഒന്നിനെങ്കിലും കണ്ണോ കാലോ,
കൂടുതലും കുറവും ഒന്നും ഇല്ലാതെ, മനുഷ്യകുലത്തിൽ പ്രദർശനയോഗ്യമാക്കിയതാണു് എന്റെ
ഗാന്ധാരസാധന എന്നു് എളിമയോടെ പറഞ്ഞപ്പോൾ, നൂറു ശിരസ്സുകൾ നമസ്കരിച്ചു എന്നല്ലേ കണ്ടുനിന്ന
കുന്തി പിന്നീടെന്നോടു് പറഞ്ഞതു?” കൺകെട്ടു് പതുക്കെയൊന്നു താഴ്ത്തി കൊട്ടാരം ലേഖികയെ ഗാന്ധാരി
ചുഴിഞ്ഞു നോക്കി വീണ്ടും സ്വയം കാഴ്ച നിഷേധിച്ചു.
</p>
          <p style="indent">“ഭീഷ്മർ, ദ്രോണർ, കർണ്ണൻ, ശല്യർ, മഹാരഥൻമാർക്കൊന്നും കിനാവു്
കാണാനാവാത്ത വൻപോരാട്ടനേട്ടം പാതിരാ മിന്നലാക്രമണത്തിലൂടെ
അവസാനകൗരവസൈന്യാധിപൻ അശ്വത്ഥാമാവു് നേടിയല്ലോ. ‘അശ്വത്ഥാമാവു് മരിച്ചു’ എന്നു്
പാതിനുണ പരസ്യമായി പ്രഖ്യാപിച്ച പാണ്ഡവർക്കു് കിട്ടിയ പോർക്കള ‘പാരിതോഷിക’മായിരുന്നോ,
അശ്വത്ഥാമാവിന്റെ പാതിരാനേട്ടം?”, കൗരവപക്ഷത്തു പോരാടി യുദ്ധം അതിജീവിച്ച കൃപാചാര്യനോടു്
കൊട്ടാരം ലേഖിക ചോദിച്ചു പാണ്ഡവഭരണത്തിന്റെ പിടിപ്പുകേടു് പുറത്തായിക്കൊണ്ടിരുന്ന ദിനങ്ങൾ.
</p>
          <p style="indent">“എന്റെ സഹോദരീപുത്രനും, ദ്രോണരുടെ മകനുമായ അശ്വത്ഥാമാവു്
മഹാരഥൻ ആയിരുന്നോ? സംശയമുണ്ടു്. ഭീമഗദാപ്രഹരത്തിൽ തുടയെല്ലുപൊട്ടി ചളിയിൽപുതഞ്ഞ
ദുര്യോധനനെ മാംസാഹാരികളായ ജീവികൾ കൊത്തുന്നതു് തടഞ്ഞു വൈദ്യപരിശോധനക്കു് തൂക്കി
ചുമലിലിട്ടു് കൊണ്ടുപോവുന്നതിനു പകരം അവൻ, ദുര്യോധനന്റെ ‘അന്ത്യആജ്ഞ’യനുസരിച്ചു
പാണ്ഡവരോടു് പ്രതികാരം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടു എങ്കിൽ, അതു് തുടർഭരണത്തിൽ പദവി
നേടിയെടുക്കാൻ ആയിരുന്നില്ല, കൗരവ പ്രമാണിക്കു കൊടുത്തുതീർക്കാനുള്ള കൊള്ളമുതലും
വട്ടിപ്പലിശയുമായിരുന്നു. അങ്ങനെ അർദ്ധരാത്രിയിൽ പാണ്ഡവർക്കു് പാഞ്ചാലിയിൽ ഉണ്ടായെന്നു
കരുതപ്പെടുന്ന അഞ്ചു പുത്രന്മാരെയും, സൈനികമേധാവി ധൃഷ്ടധ്യുമ്നനെയും കൊന്നില്ലെങ്കിൽ അവൻ
അധമർണ്ണൻ ആവും, എന്നാൽ ആജ്ഞ അനുസരിച്ചതുകൊണ്ടു് അധമൻ മാത്രമായി.
‘ധർമ്മസംസ്ഥാപന’ത്തിനായി പ്രകൃതിശക്തികൾ ഒരുക്കിയ കുരുക്ഷേത്രയുദ്ധത്തിന്റെ അന്ത്യം ഈ വിധം
മലിനരക്തമൊഴുക്കിയ പാപിഅശ്വത്ഥാമാവിനു് നീതിമാനായ ദ്വാരകനാടുവാഴിയിൽ നിന്നും കിട്ടിയ
ശാപം പോരാ എന്നാണു് സാക്ഷിയായ എനിക്കുതോന്നിയതു”. യുദ്ധത്തിനുശേഷം അഭിമന്യുവിന്റെ മകൻ
പരീക്ഷിത്തിന്റെ പ്രാഥമികഗുരുപദവി കിട്ടിയ കൃപാചാര്യർ, കൈകൾ വെടിപ്പായി ശുദ്ധജലത്തിൽ
തേച്ചുകഴുകി ചോരക്കറ വിരൽനഖങ്ങളിൽ നിന്നും പൂർണ്ണമായി നീക്കം ചെയ്തു.
</p>
          <p style="indent">“പാഞ്ചാലീപ്രലോഭനത്തിൽ കൗരവർ ഇതിനകം നേടിയ കുപ്രസിദ്ധി
പാണ്ഡവർക്കും ഉണ്ടു് എന്നാണോ സ്വാനുഭവം? അതോ, പരിമിത അളവിൽ?”, ഇന്ദ്രപ്രസ്ഥം
ചക്രവർത്തിനിയോടു് കൊട്ടാരം ലേഖിക വ്യക്തത ആവശ്യപ്പെട്ടു. പായക്കൂട്ടിനു ഊഴമനുസരിച്ചു
പ്രവേശനം, വിശദീകരണമില്ലാതെ നിഷേധിക്കപ്പെട്ടാൽ, പാണ്ഡവർ പരുക്കൻരീതിയിൽ പെരുമാറുമെന്ന
പാഞ്ചാലിയുടെ മുൻഅഭിമുഖം ‘ഹസ്തിനപുരി പത്രിക’യുടെ അന്തഃപുര പതിപ്പിൽ നൂറോളം
കൗരവരാജസ്ത്രീകളുടെ ആവർത്തന വായനക്കായി പകൽ ചുവരെഴുത്തുപതിപ്പിനുമുമ്പിൽ
തിരക്കനുഭവപ്പെടുന്ന ദിനങ്ങൾ.
</p>
          <p style="indent">“അഴകളവുള്ള പെണ്ണുടലിന്റെ ലൈംഗികആസ്വാദ്യതയും, രതി
പ്രലോഭനത്തിന്റെ വൈവിധ്യആവിഷ്കാരങ്ങളും നേരത്തേ പരിചയിച്ച നാഗരികജീവികളായ കൗരവരോടു്
നീ, വനബാലന്മാരായിരുന്ന ഞങ്ങളുടെ വന്യപെരുമാറ്റമുറ, താരതമ്യം ചെയ്യരുതേ എന്ന ദീനാനുകമ്പ
തേടിയ യുധിഷ്ഠിരശ്രമം, മറ്റുനാലുപേരും തരംപോലെ പ്രതിരോധത്തിനായി ഇപ്പോഴും
പ്രയോഗിച്ചുവരുന്നുണ്ടു്. ഒറ്റനോട്ടത്തിൽ മതിപ്പു തോന്നുന്ന ഈ ‘ദേവസന്തതി’കളുടെ ആകർഷകരൂപമല്ല,
അവരുടെ ലൈംഗിക പരാക്രമത്തിനു വഴങ്ങേണ്ടിവരുന്ന സ്ത്രീ കാണുക എന്നർത്ഥം. “ബഹുഭർത്തൃത്വം
മോഹിക്കുന്ന കൗരവരാജ സ്ത്രീകൾക്കെന്തറിയാം പാഞ്ചാലിയുടെ കിടപ്പറസ്വാതന്ത്ര്യം!”, എന്നപ്പോൾ
അർജ്ജുനൻ, മറ്റുനാലു അനർഹപാണ്ഡവരെ ഉന്നംവച്ചു് തലയിണയിൽ മുഖമമർത്തി പരിഭവിക്കും.
കൗരവരെ ഒരു ഘട്ടത്തിൽ ഞങ്ങൾ വധിക്കേണ്ടിവന്നാൽ, അന്തഃപുരവാസികളെ അഞ്ചായി
വീതിച്ചെടുക്കുമെന്നപ്പോൾ ഭീമൻ നേരത്തേ അവകാശമുന്നയിക്കും. തീരെ സഹിക്കാൻ വയ്യാതായാൽ,
ഞാൻ അന്തഃപുരം പൂട്ടി പാഞ്ചാലയിലേക്കു വിരുന്നിനു പോകും!”
</p>
          <p style="indent">
            <pb n="15" ed="2023-11-15"/>
          </p>
          <p style="indent">“ആദിവാസിഹത്യക്കു ശിക്ഷ വധമെന്നുറപ്പിച്ചു പരമോന്നത നീതിപീഠം
ആവർത്തിച്ചു പ്രഖ്യാപിക്കുമ്പോഴും, ആരാച്ചാർ ഇല്ലാതെ എങ്ങനെ വിധി നടത്തും?” കൊട്ടാരം ലേഖിക
ദുര്യോധനനോടു് ചോദിച്ചു. ആദിവാസികളെ കത്തിച്ചുകൊന്ന പാണ്ഡവകുടുംബത്തെ പിടികൂടിയാൽ
നീതിപീഠം വധശിക്ഷക്കു് വിധിക്കുമെന്ന അഭ്യൂഹം കുതിരപ്പന്തിയിൽ വിവാദമായ ദിനങ്ങൾ.
</p>
          <p style="indent">“വാരണാവതം അതിഥിമന്ദിരത്തിലേക്കു അതിഥികളായി മഹാരാജാവു്
ധൃതരാഷ്ട്രർ സ്നേഹപൂർവ്വം അയച്ച സഹോദരവിധവ കുന്തിയും മക്കളും ആ പ്രശസ്തരാജമന്ദിരം കത്തിച്ചു
കളഞ്ഞതിനായിരുന്നില്ല വധശിക്ഷ! തീപ്പെട്ടതു് കുന്തിയും മക്കളുമാണെന്ന വ്യാജതെളിവുണ്ടാക്കാൻ,
അത്താഴം ചോദിച്ചു അവിടെ വന്ന ആറംഗ ആദിവാസികുടുംബത്തെ പച്ചക്കു കത്തിച്ചതിനായിരുന്നു.
പിടികിട്ടാപ്പുള്ളികളായി കുന്തിയെയും മക്കളെയും പ്രഖ്യാപിച്ചശേഷം അരങ്ങേറ്റ മൈതാനിയിൽ
ആത്മഹത്യക്കു കുറ്റവാളികളെ പ്രോത്സാഹിപ്പിച്ചു, വിശുദ്ധകർമ്മം കാര്യക്ഷമമായി ചെയ്യിപ്പിക്കുക എന്ന
അഹിംസാത്മകരീതിക്കാണു് ഞങ്ങൾ, ചാരന്മാരെ വിനിയോഗിച്ചു ഇപ്പോഴും നിരീക്ഷിക്കുന്നതു്. കൗരവ
വലയിൽ ഉടൻ വീഴും. കൊലചെയ്യാൻ ആരാച്ചാർ ഇല്ലാത്തൊരു ആസുരകാലത്താണു് കുരുവംശം ഈ
ബദൽ വധരീതി. വരും യുഗങ്ങളിൽ ഈ സാത്വിക വധരീതി ആഗോളതലത്തിൽ പ്രചാരം നേടുമെന്നു്
മന്ത്രി വിദുരർ പറഞ്ഞല്ലോ. അതിൽ കവിഞ്ഞെന്തു വിവേകവചനമാണു് തക്ഷശിലയിൽ കിട്ടുക!”
</p>
          <p style="indent">“ശിക്ഷ ഇളവിനൊന്നും ശ്രമിച്ചില്ല?”, കൊട്ടാരം ലേഖിക ചോദിച്ചു.
വസ്ത്രാക്ഷേപത്തിനുശേഷം നിസ്വരായി വനവാസത്തിൽ പോവാൻ നിർബന്ധിതരായ ഇന്ദ്രപ്രസ്ഥം
രാജകുടുംബാംഗങ്ങൾ, തിരുവസ്ത്രം ഊരി വൽക്കലം ധരിക്കാനുള്ള ധൃതിയിലായിരുന്നു, “വധശിക്ഷക്കു
ഇളവനുവദിക്കുന്ന പരിഷ്കൃതനിയമ വ്യവസ്ഥ പിന്തുടരുന്ന സമൂഹമല്ലേ ഹസ്തിനപുരി!”
</p>
          <p style="indent">“ആദ്യവട്ട അനുനയചർച്ചക്കായി നിയോഗിച്ചതു് മാദ്രിപുത്രനായ സഹദേവനെ.
ജനിച്ചുവളർന്നതു കാട്ടിലെങ്കിലും ഇനിയുമൊരു വനവാസം കഠിനമാണെന്നും, കാലാവധിയിലും
നിബന്ധനകളിലും ഇളവു് പാണ്ഡവർക്കത്യാവശ്യമാണെന്നും, ദാർശനികസ്വാധീനമുള്ള സഹദേവൻ വാദം
പറഞ്ഞുനോക്കി. കൗരവർ അതിനെതിരല്ല, പക്ഷേ, പകരമെന്തുതരും? ഉഭയകക്ഷി സമ്മതത്തോടുകൂടി,
ശാരീരികാനുഭവങ്ങൾക്കായി പാഞ്ചാലി എത്ര കൗരവരെ ബഹുഭർത്തൃത്വത്തിൽ പരിഗണിക്കുമെന്നു്
ദുശ്ശാസനൻ പ്രാരംഭഘട്ടത്തിൽ ചോദിച്ചു. മറ്റുകൗരവർ അനുകൂല പ്രതികരണത്തിനായി കാത്തു.
കൗരവഅടിമയാണെങ്കിലും, എന്തു സ്വതന്ത്രനിലപാടു് പാഞ്ചാലി എടുത്താലും പാണ്ഡവർ
പ്രതിഷേധിക്കില്ല. ഭയപ്പെടുത്തിയാലും, ഉഭയസമ്മതത്തോടെ ആയാലും, ബഹുഭർത്തൃത്വവിശ്വാസിയായ
ദ്രൗപദിക്കു് ഉടയോൻകൗരവരുമായി ഒരുടമ്പടി സാധ്യമാണു്. അത്രത്തോളം അഭിപ്രായസമന്വയം
ചെന്നാൽ, വനവാസത്തിൽ സൗജന്യ ഭക്ഷണലഭ്യത ഉറപ്പു വരുത്താനുള്ളൊരു മയൻനിർമ്മിത
അക്ഷയപാത്രം സമ്മാനിക്കാമെന്നു ധാരണയായ ആശ്വാസത്തിലാണു് പാണ്ഡവർ പടിയിറങ്ങുക.
ഖാണ്ഡവവനം കത്തിച്ചശേഷം വനദേവതകൾ പാണ്ഡവർക്കെതിരെ തിരിഞ്ഞിരിക്കുകയാണു്. കാട്ടിൽ
പോയാൽ, കാലാവധികഴിഞ്ഞു ഹസ്തിനപുരിയിലേക്കു മടങ്ങിവരാൻ വനദേവത സമ്മതിക്കുമോ? പ്രശ്നം
കൈവിട്ടുപോവുമോ? എന്തുവിട്ടുവീഴ്ചക്കും യുധിഷ്ഠിരൻ യോജിക്കും. സ്വയംവരം ചെയ്ത അർജ്ജുനൻ
വിവാഹജീവിതത്തിൽ ‘അഞ്ചുപേരിൽ ഒരാളാ’യ പോലെ, വിനീതമായി വേണം കൗരവനിർദേശങ്ങൾ
പാണ്ഡവർ പരിഗണിക്കാൻ എന്നു, ജീവിതയാഥാർഥ്യങ്ങൾ പരിശോധിക്കുമ്പോൾ പാഞ്ചാലിക്കു്,
തുറന്നുപറഞ്ഞില്ലെങ്കിലും, ശാഠ്യമുണ്ടു്. കലങ്ങിമറിഞ്ഞുവോ പാണ്ഡവരുടെ കാലം!”
</p>
          <p style="indent">“ഉച്ചഭക്ഷണം കഴിഞ്ഞ ഉടൻ മറ്റു മൂന്നു പാണ്ഡവർ വിശ്രമിക്കാനൊന്നും സമയം
കളയാതെ അവരുടെ ഉത്തരവാദിത്വത്തിൽ പെടുന്ന മന്ത്രാലയങ്ങളിലേക്കുപോവുമ്പോൾ, ഭീമനും
നകുലനും മാത്രമെന്താ അന്തഃപുരം ആട്ടുകട്ടിലിലൊരു സ്വൈരസല്ലാപം?”, കൊട്ടാരം ലേഖിക മഹാറാണി
പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര പാണ്ഡവ ഭരണകാലം.
</p>
          <p style="indent">“ദുര്യോധനവധം നേർസാക്ഷിമൊഴി നകുലനിൽ നിന്നു് പൊടിപ്പും തൊങ്ങലും
വച്ചു് ഭീമനു് എന്നും ഉച്ചമയങ്ങും മുമ്പു് കേൾക്കണം. തുടയിലടികൊണ്ടു വീണ കൗരവമുഖ്യന്റെ നിലവിളി
നകുലൻ മികവോടെ അനുകരിക്കുമ്പോൾ, ഒരു കൊച്ചുകുട്ടിയെ പോലെ കൈകൊട്ടി ഭീമൻ ആർത്തു
ചിരിക്കും. അന്തഃപുരത്തിലേക്കു മുൻകൂർ അനുമതിയില്ലാതെ കയറി, ബഹുസ്വര ദാമ്പത്യരഹസ്യങ്ങൾ
കാലങ്ങളായി ചോർത്തുന്ന, നിങ്ങൾ ഒരിക്കലും മറന്നുപോവരുതേ, ആയിരം പൂർണചന്ദ്രന്മാരെ
കണ്ടുകഴിഞ്ഞ ഭീമനിപ്പോൾ ഹസ്തിനപുരിയുടെ രാജ്യസുരക്ഷയെക്കാൾ കൗതുകം, വർണോജ്ജ്വലമായ
കുരുക്ഷേത്രമാണു്!”
</p>
          <p style="indent">
            <pb n="16" ed="2023-11-16"/>
          </p>
          <p style="indent">“മഹാപ്രസ്ഥാനത്തിലേക്കു പടിയിറങ്ങിപ്പോയ പാണ്ഡവർ ആറുപേരിൽ,
യുധിഷ്ഠിരനൊഴികെ അഞ്ചുപേരും ഒന്നൊന്നായി മലഞ്ചെരുവിൽ കുഴഞ്ഞുവീണു നിര്യാതരായതിനു
നേർസാക്ഷി നിങ്ങൾ മാത്രമല്ലേ? പരേതപാണ്ഡവരുടെ ഭൌതികശരീരം എവിടെ നിങ്ങൾ സംസ്കരിച്ചു
എന്നാണിപ്പോൾ പരീക്ഷിത്തു് ഭരണകൂടത്തിന്റെ വിവരാവകാശ ചോദ്യം. പുതിയ ഭരണക്രമത്തിൽ
ഭരണകൂടത്തോടു് പൊതുജനമല്ല, മറിച്ചാണു് വിവരാവകാശം.”
</p>
          <p style="indent">“ഹസ്തിനപുരി പത്രിക”യുടെ ഉടമ കൊട്ടാരം ലേഖികയോടു് ചോദിച്ചു.
</p>
          <p style="indent">“ഉറ്റവർ കൂടെ ഇല്ലാതെ ഞാനും നിങ്ങളും നാളെ കാലം ചെന്നാലും
അനാഥജഡത്തിനുമേൽ അവകാശം കഴുകനും കുറുനരിക്കും മാത്രമായിരിക്കുമല്ലോ. പാമ്പിനെ അല്ലാതെ
വേറെ ആരെയും പേടിയില്ലാത്ത പരീക്ഷിത്തിനോടു് അങ്ങനെ ‘വിവരം’ പറയൂ.”
</p>
          <p style="indent">“അജ്ഞാതവാസം കഴിഞ്ഞ സ്ഥിതിക്കു് ഇനി യുദ്ധകാഹളത്തിന്റെ
ബഹളമായിരിക്കും. മരംചാരിയിരുന്നു അടുക്കും ചിട്ടയും നോക്കാതെ ബോധധാരാരീതിയിൽ
ഭൂതകാലത്തിലേക്കു് നിങ്ങളൊന്നു ഊളിയിട്ടാൽ വരുംയുഗത്തിലേക്കു് ഔദ്യോഗിക ആത്മകഥ
ആധികാരികതയോടെ ഞാൻ തക്കസമയത്തു കൈമാറാം, രാജ്യതാൽപ്പര്യത്തിൽ സഹകരിച്ചുകൂടെ?”,
വിരാട സൈനിക മേധാവിയായിരിക്കെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട യുവകീചകന്റെ
അന്ത്യവിശ്രമസ്ഥലിയിൽ പുഷ്പാർച്ചന ചെയ്യുകയായിരുന്ന പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഇന്ദ്രപ്രസ്ഥത്തിലും വനവാസത്തിലും നിങ്ങൾക്കു് കിട്ടിയതു് ജീവിതകഥയുടെ
നാഴികക്കല്ലുകൾ! അവക്കടിയിലെ കരിക്കുന്നൻമാരെയും പഴുതാരകളെയും ഞാൻ വേണോ
പുറത്തെടുക്കാൻ?”
</p>
          <p style="indent">“താൻപോരിമയുള്ള പുതുയുഗവനിതയെന്ന ദേശീയപ്രതിച്ഛായ
പാഞ്ചാലീസ്വയംവരം മുതൽ കെട്ടിപ്പൊക്കിയ നിങ്ങൾ പക്ഷേ, എന്തുകൊണ്ടു്, ചൂതാട്ടസഭയിൽ
അവമതിക്കപ്പെടുന്ന രീതിയിൽ കൗരവരാൽ വിവസ്ത്രയാവുന്ന ദയനീയസാഹചര്യമുണ്ടായിട്ടും, അക്രമികളെ
ചെറുക്കാതെ, അവരുടെ ഇംഗിതത്തിനു് വഴങ്ങിയെന്നൊരു തോന്നൽ ഞങ്ങൾക്കുണ്ടായി? എങ്ങനെ
പ്രതികരിക്കുന്നു നിർണ്ണായകമുഹൂർത്തത്തിലെ നിർജ്ജീവപ്രതികരണശേഷിയെ കുറിച്ചിപ്പോൾ?”,
കൊട്ടാരം ലേഖിക ചോദിച്ചു. വനവാസക്കാലം.
</p>
          <p style="indent">“ലൈംഗികാതിക്രമത്തിനവസരം കാത്ത ഭൂപ്രഭുക്കളെ സദസ്സിൽ
കാണാതെയല്ല. എന്നിട്ടും ഞാനവിടെ നേരിട്ട നൈതിക‘തിരഞ്ഞെടുപ്പു്’
ഇതായിരുന്നു—രതിപ്രലോഭനത്തിന്റെയും പ്രണയ പദങ്ങളുടെയും അകമ്പടിയോടെ എന്റെ കുത്തഴിഞ്ഞ
ഉടുതുണിയിൽ വിറയലോടെ കൈവക്കുന്ന യുവകൗരവർക്കുനേരെ ഞാൻ ഗർജ്ജിക്കണോ, അതോ
സദാചാരസംരക്ഷകരുടെ ആട്ടിൻതോലണിഞ്ഞ വയോജനങ്ങൾക്കു സാഷ്ടാംഗം നമസ്കരിക്കണോ?
കൂടെ പൊറുക്കൂന്നവളുടെ അനുമതി കൂടാതെ പണയം വച്ചു് ചൂതാടാൻ ധൈര്യപ്പെട്ട ഭർത്താവിനെ
പ്രതിചേർത്തു് ഞാൻ നീതിപീഠത്തിൽ ഉടനെ പരാതി കൊടുത്തു. അർധരാത്രിയോടെ തീർപ്പായപ്പോൾ,
ദാമ്പത്യകരാർലംഘനം ചെയ്ത പാണ്ഡവർ വനവാസത്തിൽ പോവാൻ നീതിപീഠം ശിക്ഷ വിധിച്ചു.”
</p>
          <p style="indent">
            <pb n="17" ed="2023-11-17"/>
          </p>
          <p style="indent">“അന്തഃപുരത്തിനു താഴെ ഒളിച്ചിരിക്കുന്നവരെയെല്ലാം പിടികൂടി ചോദ്യംചെയ്തു
വെറുതെ വിട്ടുവോ, അതോ ഒറ്റയാൾ വിചാരണ ചെയ്തു അപ്പപ്പോൾ വധിച്ചുവോ?”, പുതിയ ജനനായകൻ
യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു ഭീമഗദയുടെ മാരക പ്രഹരത്തിൽ തുടയെല്ലൊടിഞ്ഞു
ചളിയിൽ വീണ ദുര്യോധനൻ വാവിട്ടു് നിലവിളവിക്കുന്ന നേരം, പതിനെട്ടാം ദിവസം സന്ധ്യ.
</p>
          <p style="indent">“കുരുക്ഷേത്രയുടെ ഉദ്ദേശ്യലക്ഷ്യം പൂർത്തിയായി, എന്തുകൊണ്ടു് ദുര്യോധനന്റെ
കഴുത്തുവെട്ടാതെ ഞങ്ങൾ അവനെ വെറുതെ വിട്ടു എന്നുചോദിച്ചാൽ, അതാണു് ധർമ്മയുദ്ധം. ശത്രു
മുറിവേറ്റു നിലത്തുവീണാൽ പിന്നെ കഴുത്തുവെട്ടുന്നതിൽ എനിക്കു് വൈമനസ്യമുണ്ടു്. മുറിവേറ്റവൻ സ്വയം
മരണം കണ്ടെത്തട്ടെ. ആവശ്യത്തിലധികം മരണം എന്നല്ല ഞങ്ങളുടെ മുദ്രാവാക്യം ആവശ്യത്തിനുമാത്രം
വധം. ഇനി ഞങ്ങൾ ഹസ്തിനപുരിയിൽ പോയി ധൃതരാഷ്ട്രരുടെ ഭരണച്ചുമതല ഏറ്റെടുക്കണം.
അരനൂറ്റാണ്ടിലേറെ കാലമായി ഞങ്ങൾക്കായി ചെങ്കോൽ തുടച്ചുമിനുക്കി കരുതി വെക്കുകയായിരുന്നു.
ദുര്യോധനനു് ചുമതല കൊടുത്തു, അച്ഛൻ അധികാരം ഒഴിഞ്ഞില്ല. അതുഞങ്ങൾക്കായി മാറ്റിവച്ചു.
അല്ലെങ്കിൽ എന്തു് സംഭവിക്കുമെന്നു അല്ലെ? ദുര്യോധനന്റെ പ്രായപൂർത്തി എത്താത്ത മകനോ
കൊച്ചുമകനോ ഹസ്തിനപുരിയുടെ കിരീടാവകാശിയാവുമായിരുന്നു. അതൊഴിവാക്കിയ ധൃതരാഷ്ട്രരുടെ
മഹാമനസ്കതക്കു് കൂപ്പുകൈ എത്രയുംവേഗം അദ്ദേഹത്തിനു് വാനപ്രസ്ഥത്തിൽപോവാൻ ഞാൻ അനുമതി
കൊടുക്കും!”
</p>
          <p style="indent">“ജൈവപിതാക്കൾ ആരെന്നുറപ്പില്ലെങ്കിലും, പാണ്ഡവർ എന്ന
വംശീയമുദ്രയിൽ വിഘടനവാദികളായി ഹസ്തിനപുരിയിൽ അറിയപ്പെടുന്ന അഞ്ചുകുട്ടികൾ
വളർന്നുവലുതാവുന്നതിൽ, മൂന്നുപേരുടെ പെറ്റമ്മയും, മൊത്തം അഞ്ചുപേർക്കും പോറ്റമ്മയുമായ കുന്തിക്കു്
മാത്രമേ കരുതലും നേതൃത്വപാടവും ഉള്ളു എന്നു് പാണ്ഡവജീവിതം, കാട്ടിൽനിന്നും കൊട്ടാരം വരെ
പിന്തുടർന്നവർക്കറിയാം. അത്രയും ശ്രമകരമായിരുന്നല്ലോ ആ സംഘർഷകാല കുടുംബജീവിതം.
വാരണാവതം അരക്കില്ലത്തിൽനിന്നും നിങ്ങൾ പാണ്ഡവരെ ഭൂഗർഭങ്ങളിലൂടെ രാത്രി മുഴുവൻ
നയിച്ചായിരുന്നു ഏകചക്ര ഗ്രാമത്തിൽ പാഞ്ചാലീസ്വയംവരം വരെ ആരോരുമറിയാതെ കഴിഞ്ഞതെന്നും
അറിയാൻ ഇടയായി. സഹനത്തിലൂടെയും സംവേദനത്തിലൂടെയും മക്കൾക്കു് കൂട്ടായ നിങ്ങളെ പിന്നെ
ഞങ്ങൾ കാണുന്നതു് മഹാറാണിഗാന്ധാരിയുടെ തോഴിയായി ഹസ്തിനപുരിയിൽ. “വരില്ല ഞാൻ
ഇന്ദ്രപ്രസ്ഥത്തിൽ, പാണ്ഡവർ ഇന്ദ്രപ്രസ്ഥം ഭരിക്കുമ്പോഴും” എന്ന കടുത്ത നിലപാടെടുക്കാൻ മാത്രം
എന്തുണ്ടായി പാണ്ഡവർക്കിടയിൽ?”, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“പാഞ്ചാലി ഒന്നു കടുപ്പിച്ചു പറഞ്ഞാൽ, പെറ്റതള്ളയെ പാണ്ഡവർ മർദിച്ചു
കൊല്ലും! വിധാതാവു് അവൾക്കു ശിക്ഷയായി വിധിക്കട്ടെ വ്യാഴവട്ടക്കാല അടിമജീവിതം!”
</p>
          <p style="indent">“വിരണ്ടുവോ സ്ത്രീഹൃദയം?”, കൊട്ടാരം ലേഖിക ദുര്യോധന വിധവയോടു്
ചോദിച്ചു.
</p>
          <p style="indent">“ദശാബ്ദങ്ങളായി രാജവധുക്കളും കൗരവകുടുംബങ്ങളും അന്തിയുറങ്ങിയ
വസതികളിൽ നിന്നു് മുടികുത്തിപ്പിടിച്ചന്തേവാസികളെ പുറത്തേക്കെറിഞ്ഞപ്പോൾ, ചമ്രംപടിഞ്ഞിരുന്നവർ
ദുര്യോധനനാമം ജപിച്ചതാണു് ഭരണകൂടകിങ്കരന്മാരെ ചൊടിപ്പിച്ചതു്. നാമജപം നിർത്തി
പാണ്ഡവസുവിശേഷത്തിനു ചെവിയോർക്കാൻ ചാരമേധാവിയെന്ന പദവിയിൽ ഞങ്ങളിലേക്കു്
പാലംപണിയുന്ന നകുലൻ നിർദ്ദേശിച്ചു. വാക്കുകളിൽ തേനൂറുന്നുണ്ടെങ്കിലും ഉള്ളിൽ
വിഷമാണെന്നറിയുന്ന കൗരവഅനാഥകൾ, ദുര്യോധന ജപശബ്ദം നിലനിർത്താത്തതവരെ ക്രുദ്ധരാക്കി.
ഭരണകൂടത്തെ പ്രകോപിപ്പിച്ചാൽ എന്നു് മുരണ്ടുകൊണ്ടവർ ഒരു പാവം കൗരവ കുമാരിയുടെ മടിക്കുത്തിൽ
കടന്നുപിടിച്ചപ്പോൾ കേട്ടു, ആകാശത്തുനിന്നു ശബ്ദം, തുടർന്നതാ, അടികൊണ്ടു ചളിവെള്ളത്തിലേക്കു
തെറിച്ചുവീഴുന്ന ഭീമനും—അപ്പോൾ മനസ്സിലായി, ശരീരം കുരുക്ഷേത്രയിൽ എന്നോ ദുര്യോധനൻ
ഉപേക്ഷിച്ചെങ്കിലും, ആശ്രിതരോടു കരുണയും കരുതലും സൂക്ഷ്മലോകത്തിൽ തുടരുന്നു! ആപത്തിൽ
അനാഥകളെ കാപ്പാത്തിയ പരിശുദ്ധാത്മാവേ, നീ എന്നെന്നും കൂട്ടായിരിക്കേണമേ!”
</p>
          <p style="indent">
            <pb n="18" ed="2023-11-18"/>
          </p>
          <p style="indent">“നിർണ്ണായകദിനം, പോർക്കളത്തിൽ അർജ്ജുനന്റെയും സാരഥിയുടെയും
ഭൗതികഅസാന്നിധ്യം മുതലെടുത്തായിരുന്നു സാഹസികസൈനികദൗത്യത്തിനു് അഭിമന്യു
മുതിർന്നതെന്നൊക്കെ പറഞ്ഞു കൈകഴുകാനാവുമോ നിങ്ങൾക്കു് ? പ്രായപൂർത്തിയെത്താത്ത
കൗമാരപോരാളിയുടെ രക്ഷാകർത്താവല്ലേ നിങ്ങൾ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
</p>
          <p style="indent">“ദ്വാരകയിലെ സൈനികപരിശീലനകാലത്തു ചക്രവ്യൂഹരഹസ്യം നീ ശരിക്കും
അഭ്യസിച്ചിട്ടുണ്ടോ എന്നു് ആശയവ്യക്തതയോടെ അഭിമന്യുവിനോടു് ഞങ്ങൾ ചോദിച്ചിരുന്നു.
ഗർഭസ്ഥശിശുയായിരിക്കുമ്പോൾ, അമ്മ സുഭദ്രയോടു് അർജ്ജുനൻ പറയുന്നതു് കേട്ട
പരിചയമാണെന്നവൻ നിഷ്കളങ്കമായി പറഞ്ഞപ്പോൾ ബോധ്യമായി, ആ കൗമാരമനസ്സിന്റെ
ദുരഭിമാനവ്യാപ്തി. ചുഴലിയായി പാഞ്ഞുചെന്നു് കൗരവരിൽ വമ്പിച്ച ആൾനാശം വിതക്കാനുള്ള
ഇച്ഛശക്തിയുണ്ടെന്നവകാശപ്പെട്ടു പടിയിറങ്ങുമ്പോൾ, മുതിർന്നവരുടെ അനുഗ്രഹം തേടാനൊന്നും അവൻ
മുതിർന്നില്ല. അമ്മസുഭദ്രയോടു യാത്ര പറയുന്നതു് നകുലൻ കണ്ടു. അകാലമരണം അവൻ ചോദിച്ചു വാങ്ങി
എന്നതാണു് ഞങ്ങളുടെ നിഗമനം. ഒന്നേ കുഴയ്ക്കുന്നുള്ളു എവിടെ അവന്റെ അച്ഛൻ? സാരഥിയും മുങ്ങി!
പൊങ്ങുന്നതു് അഭിമന്യു മരണം ആകാശചാരികൾ മുഖ്യവാർത്തയാക്കിയപ്പോൾ. യുദ്ധം ജയിച്ചാൽ
അടുത്ത കിരീടാവകാശിയായി അഭിമന്യു അവകാശമുയർത്തുമെന്ന ആശങ്കയിൽ,
അധികാരമോഹിപാഞ്ചാലിയുടെ കുടിലനീക്കമാണോ അപകടസാധ്യതയുള്ള ചക്രവ്യൂഹദൗത്യം?
ചോദിക്കരുതേ! ഇന്നലെ മുതൽ പാഞ്ചാലി താമസം ഇവിടെയല്ല. ഞങ്ങൾക്കു് അവളിൽ ഉണ്ടായി
എന്നൊക്കെ പറഞ്ഞു ശീലിച്ച അഞ്ചുമക്കളെ പരിചരിച്ചു അടുത്തൊരു പാളയത്തിലാണു്. അഭിമന്യു
മരിച്ചതോടെ അവരിൽ മൂത്തവൻ കിരീടാവകാശത്തിനു യോഗ്യൻ. പറഞ്ഞുവന്നാൽ അവൻ എനിക്കു്
പുത്രൻ!”
</p>
          <p style="indent">“എന്നെ അംഗരാജ്യത്തിലെ രാജാവാക്കി ദുര്യോധനൻ വാഴിച്ചതിനു പിന്നിലെ
വൃത്തികെട്ട ജാതിരാഷ്ട്രീയം നിന്നോടു് ഞാൻ അന്നേ സൂചിപ്പിച്ചു. ഹസ്തിനപുരി കൊട്ടാരത്തിലെ
യാഥാസ്ഥിതികർക്കു പക്ഷേ, ദഹിക്കുന്ന കാര്യമല്ല അതൊന്നും. അച്ഛൻ അതിരഥനെപ്പോലെ ചമ്മട്ടി
പിടിക്കേണ്ടവൻ ചെങ്കോൽ പിടിക്കുകയോ? ജാതിക്കോമരമായ ഭീഷ്മർ രാജസഭയിൽ ചോദിച്ചതു്
അങ്ങനെയായിരുന്നു. ഭരണനടപടിക്രമം അറിയുന്ന വിദുരർ ഉൾപ്പെടെ ആരും, ഔപചാരികമായി ഞാൻ
എങ്ങനെ ഈ പറയുന്ന അംഗരാജ്യത്തിൽ അധികാരമേൽക്കും എന്നുപദേശിച്ചില്ല. അന്വേഷണം
നടത്താനാവാതെ ഞാനും പരുങ്ങി. പാണ്ഡവരിപ്പോൾ കുടിയേറ്റക്കാരായി ഖാണ്ഡവപ്രസ്ഥത്തിൽ
കാടുവെട്ടി പുതുനഗരം പണിതു യാഗം ചെയ്തു സർവ്വാധികാരിയാകുമ്പോൾ എന്തുകൊണ്ടു് ഞാൻ
അംഗരാജ്യത്തിലേക്കു കുടിയേറിക്കൂടാ? ഞാനില്ലാത്തപ്പോൾ ഇവിടെ അതിക്രമിച്ചുകയറിവന്നു
ദുര്യോധനൻ അരുതാത്തയിടത്തു നിന്നെ തൊട്ടശേഷം വീണ്ടും പുതിയൊരു യാഥാർഥ്യത്തിൽ
അംഗരാജകുടിയേറ്റത്തെകുറിച്ചു് ആലോചിച്ചു. അവിടത്തെ സ്നേഹസമ്പന്നരായ ജനങ്ങളോടു്
സംസാരിക്കാനവസരം കിട്ടുന്നതു് റാണിയെന്ന നിലയിൽ നിനക്കും നല്ലതല്ലേ?”, കിണറ്റിൽനിന്നും
വെള്ളം കോരുകയായിരുന്ന ഭാര്യയോടു് കർണ്ണൻ പറഞ്ഞു. കുതിരച്ചാണകം മണക്കുന്ന ആ
കൊച്ചുവസതി നഗരതിർത്തിയിൽ നിന്നകലെയായിരുന്നു. വെളിയിടവിസർജ്ജനത്തിലായിരുന്ന
കുട്ടികൾക്കു് പിന്നിൽ തെരുവു് പന്നികൾ ഭക്ഷണം അക്ഷമയോടെ കാത്തു.
</p>
          <p style="indent">“വളർന്ന ഈ ഹസ്തിനപുരിയുമായി ജാതീയമായി സമരസപ്പെടാതെ,
വിമതവ്യക്തിത്വംവളർത്തിയെടുത്ത നിങ്ങളാണോ കണ്ടും കേട്ടും പരിചയമില്ലാത്ത ഏതോ രാജ്യത്തിൽ
കുടിയേറ്റപട്ടാഭിഷേ കത്തിനുത്സാഹിക്കുന്നതു? ദുര്യോധനൻ എന്നെ തൊട്ടതു രഹസ്യമായിട്ടൊന്നുമല്ലല്ലോ.
കണ്ടിട്ടും കണ്ടില്ലെന്ന മട്ടിൽ നിങ്ങൾ തിരക്കുപിടിച്ചു പുറത്തുപോയപ്പോൾ ആയിരുന്നില്ലേ അവന്റെ
സ്നേഹസ്പർശം? പ്രണയപൂർവ്വം ഭാര്യയെ ഒന്നുനോക്കാൻ മെനക്കെടാത്ത നിങ്ങളാണോ ദുര്യോധനന്റെ
“ലൈംഗികാതിക്രമത്തിൽ” നിന്നെന്നെ രക്ഷിക്കുക?, കാപട്യത്തിന്റെ മനുഷ്യരൂപമെന്നു ചാർവാകൻ
വിശേഷിപ്പിക്കാറുള്ള യുധിഷ്ഠിരനെക്കാൾ കഷ്ടമാണല്ലോ, പാവം അതിരഥൻ വളർത്തിയ നിങ്ങളുടെ,
ജൈവികപിതാവു് ആകാശചാരിയാണെന്ന, വിലക്ഷണവാദം?”
</p>
          <p style="indent">“വാർത്താപരിചരണത്തിൽ വരാവുന്ന ഒരശ്രദ്ധ എന്നു്
പറഞ്ഞൊഴുക്കിവിടാനാവുമോ, പ്രത്യക്ഷത്തിൽ അപകീർത്തിപരമായ ഈ ആരോപണം?
ചോരതിളയ്ക്കുന്ന യുവത്വത്തിൽ, പായക്കൂട്ടിനൊരു പെൺതുണയില്ലാതെ പാണ്ഡവർ, ദേശവിദേശങ്ങളിൽ
ഒരുമിച്ചുകഴിഞ്ഞിരുന്നു എന്നതൊരു പുത്തനറിവൊന്നുമല്ല. അജ്ഞാതവാസക്കാലത്തു,
പെൺവേഷംകെട്ടി വിരാടരാജകുമാരിയുടെ നൃത്താധ്യാപികജോലി അർജ്ജുനൻ നേടി എന്നതും
ചരിത്രവസ്തുത. അപ്പോളൊന്നും ഭീമനിൽ നിന്നിങ്ങനെ, ഉടലാനന്ദത്തിൽ സ്വവർഗ്ഗാഭിരുചിയുടെ
അനിയന്ത്രിതനീക്കം ഉണ്ടായിട്ടില്ല എന്നതാണു് കേവലസത്യമെന്നിരിക്കെ, ‘ഹസ്തിനപുരി പത്രിക’യുടെ
തെരുവോര ചുവരെഴുത്തുപതിപ്പുകൾക്കു മുമ്പിൽ രണ്ടുദിവസമായി വന്നുചേരുന്ന അലസസാക്ഷരർക്കു
തെറ്റായ സന്ദേശം നൽകുകയല്ലേ, ദുരുപദിഷ്ടമെന്നുപോലും വ്യാഖ്യാനിക്കാവുന്ന വാർത്ത
പ്രസിദ്ധീകരിക്കുന്നതിലൂടെ?”, ചാരവകുപ്പുമേധാവി കൊട്ടാരം ലേഖികയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
</p>
          <p style="indent">“നിങ്ങൾക്കറിയാഞ്ഞിട്ടാണു്.” ഈ പദം നാളെ പൊതുസമൂഹം
രതിസഹിഷ്ണുതയുടെ പരസ്യദൃഷ്ടാന്തമായി ഉയർത്തിപ്പിടിക്കും.
</p>
          <p style="indent">“എനിക്കൊരു സ്വവർഗരതി സുഹൃത്തുണ്ടു്” എന്നു് അഭിമാനത്തോടെ
പറയുന്നൊരു കാലത്തു, ഈ വാർത്താപരിചരണം പ്രവചനസ്വഭാവമുൾക്കൊള്ളുമെന്നാണു് വിശ്വാസം.
ആൺ പെൺരതിയിലാണു് കുലീനത എന്നു് കരുതുന്ന പിന്തിരിപ്പൻ രതിസങ്കൽപ്പങ്ങൾക്കപ്പോൾ
തിരശീലവീഴും. അല്ല, ആരോപിതഭീമനില്ലാത്ത സ്വവർഗ്ഗഅങ്കലാപ്പു് നിങ്ങൾക്കെന്തിനാണു്
യാഥാസ്ഥിതിക ആൺപെൺ ഭരണകൂടമേ!
</p>
          <p style="indent">“ആർക്കെതിരെ എത്ര ചെറിയ അനീതി കണ്മുന്നിൽ കണ്ടാലും, ഉടൻ
അപലപിക്കുന്ന പ്രകൃതം കൊണ്ടു ഞാൻ ഇപ്പോൾ നിന്നോടു് ചോദിക്കട്ടെ, ഇന്നു് നീയും കർണ്ണനും നമ്മുടെ
കിടപ്പറയിലിരുന്നു ചൂതാടുന്നതു് ആകസ്മികമായി കണ്ടപ്പോൾ, ഹൃദയചലനം നിലച്ചപോലെ തോന്നി.
അന്തഃപുരത്തിൽ രാജവധുക്കളുമായി ചൂതാടുന്നതിനോ, തോളിൽത്തട്ടി അവരെ അഭിനന്ദിക്കുന്നതിനോ
ഞാൻ എതിരല്ല, എന്നാൽ ഇന്നത്തെ ചൂതാട്ടത്തിൽ ഞാനൊരു അകറ്റിനിർത്തപ്പെട്ട ദൃൿസാക്ഷി! അരുതു
എന്നു് അവനു അനുമതി നിഷേധിച്ചിട്ടും, ഉടുതുണിയിൽ പിടിച്ചവൻ പ്രണയത്താൽ വലിച്ചു എന്നാണോ,
ആ കാഴ്ച കൂട്ടിവായിക്കേണ്ടതു്, അതോ നീ കാമന ഉൾക്കുളിരോടെ സ്വാഗതം ചെയ്തു എന്നോ?”, കർണ്ണന്റെ
കരസ്പശം എന്ന പുതിയ അരമനവിഴുപ്പിൽ, കൊട്ടാരം ലേഖിക ദുര്യോധനന്റെ ചോദ്യം ഭാര്യ
ഭാനുമതിയോടു് ആവർത്തിച്ചു. ഹസ്തിനപുരി കൊട്ടാരം, യുദ്ധമേഘങ്ങൾ നിറഞ്ഞു തുടങ്ങിയ നാളുകൾ.
</p>
          <p style="indent">“വരാനിരിക്കുന്ന മഹായുദ്ധത്തിൽ അവനെ പലവിധത്തിൽ പോരാട്ടത്തിൽ
ഇരയായും പോരാളിയായും ഉപയോഗിക്കാനുള്ള തന്ത്രപരമായ സാഹചര്യങ്ങൾ വരുമ്പോൾ നിങ്ങൾ
ദുഖിക്കുമോ, കർണ്ണനെതിരെ ലൈംഗികാതിക്രമപരാതി കാരണം യുദ്ധത്തിൽ കൗരവർക്കു പ്രതികൂല
പാണ്ഡവനീക്കങ്ങൾ ചെറുക്കാൻ ആവാതെ പോയതുകൊണ്ടാണു് കൗരവർ തോൽക്കുന്നതു്? അതു്
ബോധ്യപ്പെട്ടു നിങ്ങൾ തിരിച്ചുവരുംവരെ കർണ്ണൻ നമുക്കിടയിൽ ഒരു വിവാദവിഷയം ആവാതെ ഞാൻ
നോക്കാം എന്നു് പറഞ്ഞു ഞാൻ കിടപ്പറയുടെ വാതിൽ, ഇതാ ഇതുപോലെ കൊട്ടിയടച്ചു! ഭാര്യയുടെ
‘ചാരിത്ര്യം’ സംരക്ഷിക്കുന്നതിൽ രോഗാതുര താൽപ്പര്യം കാണിക്കുന്ന ദുര്യോധനനെ പിന്നെ ഞാൻ
കണ്ടിട്ടില്ല.”
</p>
          <p style="indent">“നിലത്തുവീണ അഭിമന്യുവിന്റെ ഇടനെഞ്ചിൽ അവസാനവെട്ടു നിങ്ങളല്ലേ
വാളൂരിവെട്ടിയതു്? കാഞ്ചൻജംഗയുടെ നെറുകയിൽ കാൽവച്ച ചേതോവികാരമായിരുന്നു അപ്പോൾ
തോന്നിയതെന്നു് കൗരവർക്കുമുമ്പിൽ ആർമാദിച്ചുവോ നിങ്ങൾ?”, കൊട്ടാരം ലേഖിക കർണ്ണനോടു്
ചോദിച്ചു. കൗമാരയോദ്ധാവിന്റെ ശവദാഹം, പുഴക്കരയിൽ, ദൂരെ കാണാവുന്ന കുരുക്ഷേത്രയിലെ
ശീതകാല രാത്രി.
</p>
          <p style="indent">“പാണ്ഡവർ അഞ്ചുപേരെയും ഒരുമിച്ചു കുനിഞ്ഞുനിർത്തി തലയറുത്ത
ഉന്മാദമാണപ്പോൾ യഥാർത്ഥത്തിൽ അനുഭവപ്പെട്ടതു്. എന്നാൽ ഹൃദയവികാരം യുദ്ധഭൂമിയിൽ
തുറന്നടിച്ചാൽ, കുന്തിയുടെ കരൾ പിരളുമെന്നന്തഃരംഗം താക്കീതു ചെയ്തു. നിരുപദ്രവമായൊരു
ഹിമാലയരൂപകത്തിലേക്കു് ആഹ്ലാദം ചുരുക്കി. അഭിമന്യുവധം കേവലമൊരു കൗമാരകൊലയല്ല,
പരിപൂർണ്ണ പാണ്ഡവവംശഹത്യക്കുള്ള ആദ്യ മുന്നറിയിപ്പു് തന്നെയാണു്, ദുര്യോധനൻ യുദ്ധവിജയം
ആഘോഷിക്കുമ്പോൾ കൂടുതൽ എനിക്കു് വെളിപ്പെടുത്താനുണ്ടാവും, പനയോലയും എഴുത്താണിയും
വേണ്ടത്ര കരുതുക!”
</p>
          <p style="indent">
            <pb n="19" ed="2023-11-19"/>
          </p>
          <p style="indent">“കുരുക്ഷേത്ര യുദ്ധമാലിന്യം നീക്കുന്ന സന്നദ്ധസമിതി അംഗമാണു് ഞാൻ,
ആരാരോടാണു് പോരാട്ടമെന്നറിയില്ലെങ്കിലും. ഇന്നു ഒരു കാഴ്ചകണ്ടു, വെളുത്തുനീണ്ട താടിയും മുടിയുമായി
ഋഷിതുല്യനായ പടുവൃദ്ധൻ, ഉടലിൽ തൈലം തേച്ചു സാവധാനം പുഴവെള്ളത്തിൽ നീരാടുന്നു.
ഞാനിങ്ങനെ മിഴിച്ചുനോക്കി ആ വിചിത്രകാഴ്ച! പോരാളികൾ തിരക്കു് കൂട്ടുന്ന നീരൊഴുക്കിൽ എന്താണു്
ഈ ‘പരിത്യാഗി’ക്കു് പ്രസക്തി?, നേരിട്ടു് ചോദിക്കണമെന്നു് ഉള്ളം പിടച്ചു, സൂക്ഷ്മതയോടെ കുളിച്ചു
ഈറനുടുത്തയാൾ പാളയത്തിലേക്കു് പോവുമ്പോൾ, മന്ത്രിക്കുന്നതുകേട്ടു ഞാൻ നടുങ്ങി, “അമ്മാ
എപ്പോഴാണു് ആഴക്കയങ്ങളിലേക്കു എന്നെ നീ വലിച്ചെടുക്കുക, ഈ തടവിൽ നിന്നു് എനിക്കു് സ്വാതന്ത്ര്യം
ലഭിക്കുക!” രാത്രിവരെ ജോലിചെയ്തു തളർന്ന യുദ്ധനിർവ്വഹണസമിതി അംഗം കുരുക്ഷേത്ര
പ്രവിശ്യാഭരണാധികാരിയോടു് മൃദുവായി ചോദിച്ചു യുദ്ധമാലിന്യനീക്കം ചെയ്യുന്ന
സന്നദ്ധസമിതിഅംഗമെന്ന നിലയിൽ നീ അയാളെ തിരിച്ചറിയാത്തതിൽ ലവലേശം അത്ഭുതമില്ല.
പരിത്യാഗി എന്നു് നീ അനുതാപത്തോടെ പരാമർശിച്ച വൃദ്ധൻ രാവിലെ മുതൽ വൈകുന്നേരംവരെ
പോർക്കളപരാക്രമങ്ങളിൽ പാണ്ഡവ സഖ്യസൈനികമേധാവികളുടെ കരളെത്ര പിളർന്നിട്ടും
മതിയാവാതെ, കൗരവനേതാവു് ദുര്യോധനൻ നീരസത്തിൽ വൃദ്ധനോടു് ഇന്നും വിരൽ ചൂണ്ടി ചോദിച്ചു,
“നിലപാടു് നിങ്ങൾ വ്യക്തമാക്കണം, ഒത്തുകളിക്കയാണോ, പാണ്ഡവരുമായി? ഒരു പാണ്ഡവതല
പോലും ഉരുട്ടാൻ, ഒമ്പതു ദിവസങ്ങളായി സർവ്വസൈന്യാധിപനായ നിങ്ങൾക്കു് സാധിച്ചുവോ? നാളെ
പത്താം ദിവസം നിങ്ങളുടെ വിധി നിർണ്ണയിക്കുന്ന അന്ത്യപോരാട്ടദിനമായിരിക്കും. ഒന്നുകിൽ
എന്നെന്നേക്കും ലോകം മാനിക്കുന്ന കുരുക്ഷേത്ര നായകൻ, അല്ലെങ്കിൽ രാത്രിയോടെ
ആരാരാണെന്നറിയാത്ത അതിഥി തൊഴിലാളികൾ നീക്കം ചെയ്യേണ്ട യുദ്ധമാലിന്യം!””
</p>
          <p style="indent">“കാട്ടുകുടിലിൽ പന്ത്രണ്ടുവർഷം നിലത്തു പായവിരിച്ചുകിടന്നുറങ്ങിയ നിങ്ങൾ
അഞ്ചുപേർക്കു്, കയ്യും കാലും നിവർത്തി പെരുമാറാൻ അരമനയിൽ ഇടം പോരേ?” കൊട്ടാരം ലേഖിക
ചോദിച്ചു കൊട്ടാരസമുച്ചയത്തിൽ നൂറോളം അന്തഃപുരവസതികളിൽനിന്നും കൗരവരാജവിധവകളെ
കുടിയൊഴിപ്പിക്കാനുള്ള ബദ്ധപ്പാടിലായിരുന്നു പാണ്ഡവർ.
</p>
          <p style="indent">“ഭൂഗർഭ തുറങ്കലിലാണു് ഞങ്ങൾ ഉറ്റുനോക്കുന്നതു്. വനവാസത്തിൽ
പറഞ്ഞയച്ചശേഷം, ദുര്യോധനനും വിശ്വസ്തരും ഇന്ദ്രപ്രസ്ഥത്തിൽ പോയി, രാജസൂയയാഗത്തിനുശേഷം
യുധിഷ്ഠിരൻ ഇന്ദ്രപ്രസ്ഥംചക്രവർത്തി പദവിക്കായി പട്ടാഭിഷേകം ചെയ്യു മ്പോൾ കാണാൻ എത്തിയ,
നൂറുകണക്കിനു് സാമന്ത നാടുവാഴികൾ കപ്പമായി നൽകിയ സ്വർണ്ണം വെള്ളി നവരത്നങ്ങൾ
ഹസ്തിനപുരിയിലേക്കു കടത്തി, ഭൂഗർഭ അറകൾ സൃഷ്ടിച്ചു സുരക്ഷിതമാക്കിയിരുന്നു. ഇതു് തിരിച്ചു
പിടിക്കാൻ കൗരവവിധവകളെ പൂർണ്ണമായും കുടിയൊഴിപ്പിക്കേണ്ടിവരും. അന്തേവാസികളെ
മനുഷ്യകവചമാക്കുന്നൊരു ഭീരുത്വം, നിങ്ങൾ ധീരനെന്നു പുകഴ്ത്തുന്ന ദുര്യോധനനിൽ ഞങ്ങൾ കണ്ടതും,
ആധികാരികമായി പറഞ്ഞുകേട്ടതുമാണു്. ഇതൊരു വിവാദമാക്കിയാൽ നിങ്ങളെ ഭൂഗർഭഅറകളിൽ
ബന്ദിയാക്കാൻ ഞങ്ങൾക്കറിയാം, അതോ പാണ്ഡവഭരണകൂടത്തിനു് പിന്തുണ കൊടുക്കാൻ
ചുവരെഴുത്തുപതിപ്പുകളിൽ നിങ്ങൾ പരോക്ഷ ആഹ്വനം നൽകുമോ?”
</p>
          <p style="indent">“കാണാൻ കൊള്ളാം, അഭ്യസ്തവിദ്യ, കുലസ്ത്രീയും, പ്രകൃതി കനിഞ്ഞ നിങ്ങളെ,
മത്സരം ജയിച്ചു വിവാഹം കഴിച്ചവൻ ഭാര്യയുടെ ബഹുഭർത്തൃത്വത്തിൽ മനമിടിഞ്ഞു പടിയിറങ്ങിപ്പോയി
തിരിച്ചുവരുമ്പോൾ, ദ്വാരകയിൽനിന്നും കൊച്ചുസുന്ദരി കൂടെ!” കൊട്ടാരം ലേഖിക പാഞ്ചാലിയോടു്
ചോദിച്ചു. പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥം പ്രതാപകാലം.
</p>
          <p style="indent">“പാണ്ഡവദാമ്പത്യമെന്ന ബഹുസ്വര ആണിടപാടുകളിൽ ഞാൻ
ബന്ധനസ്ഥയാണെങ്കിലും, ആദ്യഭർത്താവായ അർജ്ജുനന്റെ അപഥസഞ്ചാരവും അവിശ്വസ്തതയും
എനിക്കുനേരെയുള്ള വ്യക്തിഗത മുന്നറിയിപ്പാണെന്നു് നിങ്ങൾ തിരിച്ചറിഞ്ഞതിനു നന്ദി. ആവുന്നത്ര
ഞാനവനെ ആദ്യരാത്രിമുതൽ ഊഴമനുസരിച്ചു ആനന്ദിപ്പിച്ചു. അവനതൊന്നും പോരാ.
രതിമൂർച്ഛയടുക്കുമ്പോൾ തീകൊണ്ടുള്ള കളിയാണു്. എനിക്കു നീ തരുന്ന ഈ ഉടലാനന്ദം മറ്റുനാലുപേർക്കും
അതേ അളവിൽ നീ കൊടുക്കാറുണ്ടോ? അസഹിഷ്ണുതയാണു് ആ ശബ്ദത്തിൽ! എന്റെ മൗനം മത്തു
പിടിപ്പിച്ച പോലെ അവൻ കിടന്നുപുളക്കും. അങ്ങനെ അശാന്തമായ കിടപ്പറയിൽനിന്നവൻ ഒരുനാൾ
എന്റെ അടിവസ്ത്രവും വാരിഉടുത്തു ഇറങ്ങിപ്പോവുന്നതു കണ്ടു, ഞാൻ തടഞ്ഞില്ല. ദ്വാരകാധിപതിയുടെ
അർദ്ധസഹോദരി സുഭദ്രയുമായി രണ്ടുദിവസം മുമ്പു് മടങ്ങിവന്നു എന്നറിയാം. പുതുമണവാട്ടിയുടെ
അഴകളവു കാട്ടി അവൻ എന്റെ മുമ്പിൽ ആളാവാൻ ശ്രമിക്കും എന്നറിഞ്ഞുകൊണ്ടെന്തിനവൾക്കു
അഭിമുഖത്തിനു് ഞാൻ അനുമതി കൊടുക്കും! മണവാളനും ഭാര്യയും കാത്തുനിൽക്കട്ടെ
അന്തഃപുരത്തിനുവെളിയിൽ” കൊച്ചുനാൾ മുതൽ ചാരാഭിമുഖ്യമുള്ള മാദ്രിപുത്രൻ നകുലൻ, ഒന്നും
അറിയാത്ത മട്ടിൽ, എന്നാൽ എല്ലാം കൂട്ടിവായിച്ചു ജാലകത്തിനുമുമ്പിൽ കരുതലോടെ ചെവിയോർത്തു.
</p>
          <p style="indent">
            <pb n="20" ed="2023-11-20"/>
          </p>
          <p style="indent">“പാണ്ഡുവിനു് കായികക്ഷമത ശരിക്കും ഇല്ലാത്തതുകൊണ്ടായിരുന്നുവോ,
പെണ്ണവകാശമാതൃത്വത്തിനു് നിങ്ങളും മാദ്രിയും ‘മറുവഴി’ തേടിയതു്? ക്ഷമിക്കണം, ഇങ്ങനെ തുറന്നു
ചോദിയ്ക്കാൻ രാഷ്ട്രീയകാരണമുണ്ടു്. നിങ്ങളെ പാണ്ഡുവധുവായി ഭീഷ്മർ കണ്ടെത്തും മുമ്പു്, യുവപാണ്ഡുവിന്റെ
ഉടൽപരിചരണത്തിനു് നിയോഗിക്കപ്പെട്ട സൂതദാസിയിൽ പാണ്ഡുവിനു് മകനുണ്ടായിരുന്നു എന്ന കാര്യം,
സ്വയം ഒരു സൂതവംശജനായ വിദുരർ സാന്ദർഭികമായി ഒരഭിമുഖത്തിൽ ഈയിടെ ഓർത്തെടുത്തിരുന്നു.
“ഇനി വൈകിക്കൂടാ ക്ഷത്രിയയുവതിയുമായി പാണ്ഡു വിവാഹ”മെന്നു് പറഞ്ഞു വിദുരരും ഭീഷ്മരും, തിരച്ചിൽ
വഴി ജാതിയിൽ താണ യാദവവനിതയായ നിങ്ങളെ വധുവായി കൊണ്ടു വന്നു. എങ്ങനെ നിങ്ങളിപ്പോൾ
തിരിഞ്ഞുനോക്കുമ്പോൾ വേർതിരിക്കുന്നു, വസ്തുതയും നിർമ്മിതകഥയും?”, കൊട്ടാരം ലേഖിക ചോദിച്ചു.
ജീവിത സായാഹ്നത്തിൽ പാണ്ഡവരിൽ നിന്നകന്നു കുന്തി ഗാന്ധാരിക്കൊപ്പം കഴിഞ്ഞ കാലം.
</p>
          <p style="indent">“ലൈംഗികക്ഷമത ‘കൂടിയഅളവിൽ’ പരിശോധിക്കാതെതന്നെ, വേറൊരു
നാട്ടുവഴി ഞാൻ തേടിപിടിച്ചിരുന്നു. മനുഷ്യസ്ത്രീകളിൽ കൗതുകമുള്ള ഗഗനചാരികളെ പ്രലോഭിപ്പിക്കാനുള്ള
കുറുക്കുവഴി. ബീജദാനം മഹാദാനമെന്നു കരുതിയ ബഹുസ്വരദേവതകളെ പ്രത്യുൽപ്പാദനത്തിനു ഞാൻ
പിൽക്കാലത്തു പ്രാപ്തരാക്കി. അവസാനം, മാദ്രിക്കു ബീജദാനം ചെയ്ത ഇരട്ടഭിഷഗ്വരർ
അശ്വിനിദേവതകൾ, നിർണ്ണായകമായി ഇടപെട്ടു. ഭാവിയിൽ വേറൊരു രാജസ്ത്രീയിൽ പാണ്ഡു സ്വയം
പിതാവാകുന്ന അപൂർവ്വസാഹചര്യമുണ്ടായാൽ, കുരുവംശത്തിൽ പൈതൃകതർക്കം ഉണ്ടാവാതിരിക്കാൻ,
പുരുഷവന്ധീകരണത്തിനു ശുക്ലനാളിയെ നിർവ്വീര്യമാക്കുന്ന, അഥവാ ഉപയോഗരഹിതമാക്കുന്ന
പച്ചിലമരുന്നുപയോഗം, ഉദ്ദേശിച്ച ഫലം ചെയ്യുമെന്നവർ ആവർത്തിച്ചു ഞങ്ങളെ ആശ്വസിപ്പിച്ചു.
അപ്രതീക്ഷിതമായി, പാർശ്വഫലമുണ്ടായി, അതായിരുന്നല്ലോ പാണ്ഡുവിന്റെ അകാലമരണം!
വാമൊഴിയിൽ ജീവചരിത്രകാരൻ കേട്ടറിഞ്ഞ വസ്തുത ഉപയോഗിക്കുമ്പോൾ, ഒരുപക്ഷേ,
ശാസ്ത്രബോധമില്ലാത്തുകൊണ്ടുമാവാം തർക്കവിഷയം കൽപ്പിതമുനിശാപത്തിലൊതുക്കി, വ്യാസരചന
മുന്നോട്ടു പോയി.”
</p>
          <p style="indent">“തൊട്ടുമുമ്പിൽ നിൽക്കുന്ന കർണ്ണനെ നിങ്ങൾ അമ്പെയ്തു മാരകമായി
കഴുത്തിൽ മുറിവേൽപ്പിക്കുന്നതു ഞാൻ കണ്ടു. നായാട്ടിൽ, ദൂരെ പാഞ്ഞുപോകുന്ന മാനിനെ വീഴ്ത്താൻ,
ഒളിഞ്ഞുനിന്നു കൂരമ്പു ആയുധമാക്കുന്നതു മനസ്സിലാക്കാം, മുഖത്തോടുമുഖം കുരുക്ഷേത്രയിൽ
പോരടിക്കുന്നവർ എന്തിനു വില്ലുകുലക്കണം, ശത്രുജീവനെടുക്കാൻ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു്
ചോദിച്ചു. നിലവിൽ കൗരവ സർവ്വസൈന്യാധിപനും, കുന്തിയുടെ കന്യാപുത്രനെന്നു
കരുതപ്പെടുന്നവനുമായ അംഗരാജാവു് കർണ്ണനെ കൊന്നു കൊലവിളിച്ചാർമ്മാദിക്കുകയായിരുന്നു
പഞ്ചപാണ്ഡവർ. പാഞ്ചാലി നിസ്സഹകരിച്ചു മാറിനിന്നു.
</p>
          <p style="indent">“ചുമലിലൊരു ഭാരമെങ്കിലും, ആവനാഴിയിൽനിന്നും അമ്പെടുത്തു കൃത്യം ഉന്നം
നോക്കി നിങ്ങൾ വില്ലിന്റെ ഞാൺ വലിക്കുമ്പോൾ, പോരാട്ടപൂർത്തീകരണത്തിൽ എന്റെ
ആയുധപ്രയോഗം ഞാൻ നിർവ്വഹിച്ചു കഴിഞ്ഞു, അമ്പു അതിനു വിധിച്ച ലക്ഷ്യം കണ്ടു പ്രതിയോഗിയുടെ
ഇടനെഞ്ചിൽ കുത്തിത്തറച്ചുകയറി മരണകാരകമാകുന്നതൊന്നും നോക്കി സൈനികമേധാവികൾ
അപ്പോൾ സമയം കളയേണ്ടതില്ല. പ്രകൃതിക്കതു വിട്ടുകൊടുക്കും. മുഖാമുഖ പോരാട്ടത്തിൽ, നിങ്ങൾ
വാൾവീശി ഇരയെ വെട്ടി പരുക്കേൽപ്പിക്കുന്നതിലൊക്കെ, ചുറ്റും ചോരചീന്തുന്നതിന്റെ
വൈകാരികതക്കൊപ്പം ശുചിത്വപ്രശ്നവുമുണ്ടു്. അതൊക്കെ ഒഴിവാക്കാനല്ലേ ധർമ്മിഷ്ഠരായ ഞങ്ങൾ ആദ്യം
നോക്കൂ. ഈ കൈകൾ ഇന്നുരാത്രി എന്റെ കാമുകിമാരുടെ മുഖം പ്രണയത്തിൽ തലോടി ഉടലിൽ
കാമനയോടെ പെരുമാറുമ്പോൾ, ചോരമണക്കുന്നു എന്നവൾ പരിഭവിക്കുമോ? അതോ, ശക്തനായൊരു
എതിരാളിയുടെ ജീവനെടുക്കാൻ നിയോഗമുണ്ടായ കൈ, ഒന്നുമ്മവെക്കട്ടെ ഞാൻ! കാണാൻ എത്ര
വൃത്തി!”
</p>
          <p style="indent">“പാണ്ഡു നിങ്ങളെ പരിണയിക്കുമ്പോൾ, കുന്തി മുതിർന്ന റാണിയായിരുന്നല്ലോ.
ഇളമുറക്കാരിയെന്ന നിലയിൽ, നിങ്ങൾ അവളെ വരുതിയിലാക്കാൻ, ആദ്യം ഹസ്തിനപുരിയിലും, പിന്നീടു്
വനവാസക്കാലത്തും പാടുപെട്ടിട്ടും, അവസാനം, തോറ്റു ഇരവാദമുന്നയിക്കുന്നതിൽ എന്തർത്ഥം?”,
കൊട്ടാരം ലേഖിക മാദ്രിയോടു് ചോദിച്ചു. പൂചൂടി ഉടുത്തൊരുങ്ങി മുറുക്കിചുവപ്പിച്ച ചുണ്ടുകളുമായി കുന്തി,
ആൺവേട്ടക്കിറങ്ങിപ്പോയ സന്ധ്യ. നിലത്തുവിരിച്ച കീറപ്പായിൽ, ഒരു വർഷം മുമ്പുവരെ ഹസ്തിനപുരി
രാജാവായിരുന്ന പാണ്ഡു, മുനിശാപത്തിനുശേഷം, മരണഭീതിയിൽ ഏങ്ങലടിച്ചുകിടന്നു.
</p>
          <p style="indent">“ഭർത്താവിനെ കാഴ്ചക്കാരനാക്കി വഞ്ചിക്കുന്നതിൽ രോഗാതുരമായ
ആഹ്ലാദമുണ്ടു് കുന്തിക്കു് എന്നുതോന്നും, കണ്മുൻപിൽ പരപുരുഷരതിക്കായി നിശ്ചയദാർഢ്യത്തോടെ
അവൾ പോവുന്നതുകണ്ടാൽ. ഈ മുറിയിൽ തന്നെ അവൾ സേവനദാതാവായി സന്ദർശകനെ
പരിലാളിക്കുന്നതു പാണ്ഡുവിനോടൊപ്പം ഞാനും സാക്ഷിയാവണം. തീർത്തും അസ്വീകാര്യമായൊരു
ആധിപത്യ മനോഭാവമുണ്ടു്, ഇടക്കൊക്കെ എന്നെ പ്രീണിപ്പിക്കാൻ കുന്തി ശ്രമിക്കുന്ന അപൂർവ്വം
അവസരങ്ങളിലും. പ്രാണൻ കൊടുക്കാൻ തയ്യാറായ മദ്രരാജാവിന്റെ കൊച്ചനുജത്തി എന്ന നിലയിൽ ‘നീ
കുലസ്ത്രീയും, ഇതിലുമെത്രയോ ഉയർന്ന വിവാഹം അർഹിക്കുന്നവളു’മാണെന്നു അയൽക്കാരായ സന്യസ്തർ
എന്നെ മഹത്വപ്പെടുത്തുക പതിവാണു്. ആത്മാർത്ഥമാണോ എന്നതിനേക്കാൾ പരിത്യാഗികൾ അല്ലാതെ
മനുഷ്യവർഗ്ഗത്തിൽ വേറെ ആരെങ്കിലും നഗരജീവിതം വെടിഞ്ഞു കാമനയുടെ ഉൾപ്രേരണ അമർച്ച
ചെയ്തതിങ്ങനെ ദൈവനാമം മന്ത്രിച്ചു ജീവിതം തുലക്കുമോ, ഈശ്വരാ, എന്തൊരു ദുര്യോഗം! ഒരു രാത്രി
ഉടുതുണിക്കൊരു മറുതുണിപോലും എടുക്കാതെ പടിയിറങ്ങാൻ, എവിടെ പോവും ഞാൻ, കഴുകൻ
കണ്ണുകളുമായി അയൽക്കാർ എന്നെ നിരീക്ഷണപരിധിയിൽനിന്നും പുറത്തുചാടാൻ സമ്മതിക്കാതെ
പിടിച്ചുനിർത്തിയിരിക്കയല്ലേ, ഭീഷണി ഉയർത്തുന്ന ആരെയും ഇല്ലായ്മ ചെയ്യാൻ ഒരുമ്പെട്ട ഗാന്ധാരി!”
ഇരുണ്ട സന്ധ്യയുടെ മറവിൽ കുന്തി, വലയെറിഞ്ഞുകിട്ടിയ ഒരു വിചിത്രപുരുഷനെയും കൂട്ടി രതി
ആഘോഷിക്കാൻ ആശ്രമത്തിലേക്കുവരുന്നതു് കണ്ട മാദ്രി വിറയലോടെ പറഞ്ഞുനിർത്തി പെട്ടെന്നു് മുഖം
കഴുകി, തളികയിൽ പഴങ്ങളുമായി അതിഥിയെ സ്വീകരിക്കാൻ ഒരുങ്ങി.
</p>
          <p style="indent">
            <pb n="21" ed="2023-11-21"/>
          </p>
          <p style="indent">“ബലിദാനിക്കു പൂർണകായപ്രതിമ? കുരുക്ഷേത്രയിൽ, ആർക്കു
വേണ്ടിയെന്നറിയാതെ, പതിനെട്ടു നാൾപോരാട്ടത്തിൽ ജീവത്യാഗം ചെയ്ത അജ്ഞാതസൈനികരുടെ
പാവനസ്മരണക്കൊന്നുമല്ലല്ലോ, ഇത്ര ചെലവുവരുന്ന യുദ്ധസ്മരണിക?”, അവധി കഴിഞ്ഞു
മടങ്ങിയെത്തിയ കൊട്ടാരം ലേഖിക, വഴിയിൽ കണ്ട വിമത ചാർവാകനോടു് ചോദിച്ചു.
</p>
          <p style="indent">“കൂട്ടുഭർത്താക്കൾ എന്ന നിലയിൽ പാഞ്ചാലിയാൽ സഹിക്കവയ്യാതെ
തല്ലിപ്പിരിയേണ്ട പഞ്ചപാണ്ഡവരെ, കള്ളച്ചൂതുകളിയിൽ നിസ്വരാക്കി, ജീവകാലം മുട്ടുകുത്തിച്ച
ധീരസേനാനികളായ കൗരവർക്കു, കുരുക്ഷേത്രവിധവകളുടെ മംഗല്യസൂത്രങ്ങൾ ലേലം ചെയ്തുകിട്ടിയ
പണം കൊണ്ടു് മഹാരാജാവു് യുധിഷ്ഠിരൻ രണ്ടുദിവസം മുമ്പു് രാഷ്ട്രത്തിനു സമർപ്പിച്ച ഉപകാരസ്മരണ!”,
പറഞ്ഞു വായടക്കും മുമ്പു്, ചാരവകുപ്പുമേധാവി നകുലൻ എറിഞ്ഞ കയർകുരുക്കിൽ കുടുങ്ങിയ
യുക്തിവാദിയെ സൈനികർ കഴുത്തിൽ അള്ളിപ്പിടിച്ചു കഴുതപ്പുറത്തിരുത്തി, കാരാഗൃഹത്തിലേക്കു
തൊഴിച്ചും വലിച്ചും കൊണ്ടു് പോവുന്നതു് കൊട്ടാരം ലേഖിക നോക്കിനിന്നു.
</p>
          <p style="indent">“നാടിന്റെ യഥാർത്ഥസാരഥിയായിരുന്ന ബലിദാനി ദുര്യോധനൻ എക്കാലവും
താമസിച്ച രാജമന്ദിരം, ‘ചട്ടിയും കലവുമായി’ രാജവിധവ കുടിയൊഴിഞ്ഞിട്ടും, ഔദ്യോഗികവസതിയായി
നിങ്ങൾക്കു വേണ്ടെന്നു കേട്ടല്ലോ. എന്താ പ്രശ്നം? അടിസ്ഥാനസൗകര്യം കുറവാണോ?”, പന്ത്രണ്ടു വർഷം
ഒറ്റമുറി കാട്ടുകുടിലിൽ പാർത്ത ഭീമനോടു് കൊട്ടാരം ലേഖിക ചോദിച്ചു, യുദ്ധാനന്തര ഹസ്തിനപുരിയിൽ
പാണ്ഡവർ തിരുവസ്ത്രം സ്വീകരിച്ച ദിനങ്ങൾ.
</p>
          <p style="indent">“പാഞ്ചാലി പറഞ്ഞതനുസരിച്ചു രാത്രി ഞാൻ പരീക്ഷണാടിസ്ഥാനത്തിൽ
ഒറ്റക്കവിടെ കിടന്നു. “ഭീമൻ എന്റെ തുടയെല്ലൊടിച്ചു അമ്മാ” എന്ന നിലവിളി വ്യക്തമായി കേട്ടു് ഞാൻ
തരിച്ചിരുന്നു. എങ്ങനെ നിത്യവും ഈ വിലാപം കേൾക്കും.! അതുകൊണ്ടു് ആലോചിച്ചുറച്ചൊരു
തീരുമാനമെടുത്തു. കുരുക്ഷേത്ര യുദ്ധത്തിൽ ഉപയോഗരഹിതമായ എല്ലാവിധ ആയുധങ്ങളും,
(ദുര്യോധനതുടയിൽ ഞാൻ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം ഓർത്തു ആഞ്ഞുതല്ലിയപ്പോൾ ഞെണുങ്ങിയ
ഭീമഗദയുൾപ്പെടെ) എല്ലാം, ഭാവിതലമുറക്കു് വേണ്ടി കാത്തുസൂക്ഷിക്കുന്ന പ്രദർശനശാലയായി ആ
വസതിവികസിപ്പിക്കും. ഞങ്ങളുടെ കൂട്ടുകുടുംബകഥയെ മഹാഭാരത ഇതിഹാസമാക്കി മാറ്റുന്ന കവി
വേദവ്യാസനും അറിയട്ടെ, എന്താണു് കൂരമ്പു എന്താണു് ത്രിശൂലം എന്താണു് ഗദ എന്താണു് പദ്മവ്യൂഹം
എന്താണു് യുദ്ധവിജയം. വരുംയുഗത്തിലെ സാക്ഷരജനതക്കും മഹാഭാരത ഇതിഹാസം കേട്ടും
വായിച്ചുമറിയണമല്ലോ, പാണ്ഡവർ യുദ്ധവിജയം ആഘോഷിക്കുമ്പോഴും, കൊല്ലപ്പെടുന്നവന്റെയും
കൊല്ലുന്നവന്റെയും ഹൃദയവേദന!” ജാലകത്തിലൂടെ കാണാമായിരുന്നു ജാഗ്രതയോടെ ചെവിയോർക്കുന്ന
മഹാറാണി പാഞ്ചാലിയുടെ തേജോമയമായ മുഖം.
</p>
          <p style="indent">“നിയമവ്യവസ്ഥ നിലവിലുള്ള നാട്ടിൽ നിങ്ങൾ, ആരോപണവിധേയരല്ലേ?
എന്നിട്ടും വിചാരണ നേരിട്ടില്ലേ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. പാഞ്ചാലിയും
ഭർത്താക്കന്മാരും വനവാസത്തിനു പോയ കാലം.
</p>
          <p style="indent">“പരിഷ്കൃതസമൂഹത്തിന്റെ ചിട്ടവട്ടങ്ങൾ ഞങ്ങൾക്കും ബാധകമല്ലേ!
നീതിമാനായ ഭീഷ്മർ സത്യസാക്ഷിയായതുകൊണ്ടു് കളങ്കമേൽക്കാതെ ഞാൻ രക്ഷപ്പെട്ടു.
ലൈംഗികാതിക്രമത്തിനു് കൗരവർ മുതിർന്നു എന്നതു് സമ്മതിക്കാൻ സാക്ഷിമൊഴി അനുവദിക്കുന്നില്ലെന്നു്
നീതിപതി വിധിച്ചു. ആരോപിതകൗരവർ അന്തസ്സായി വസ്ത്രധാരണം ചെയ്തിരുന്നു എന്നും, അങ്ങനെ ഒരു
ശാരീരിക‘സാഹചര്യ’ത്തിൽ, ആരോപിതബലാത്സംഗം അപ്രായോഗികമായിരിക്കുമെന്നും നീതിപതി
കണ്ടെത്തി. പാണ്ഡവപരാതി തള്ളി. കൗരവർക്കുണ്ടായ മാനഹാനിക്കു് ആരുനഷ്ടപരിഹാരം
തരുമെന്നായിരുന്നു, പൊതുസമൂഹത്തിന്റെ പ്രതിനിധികൂടിയായ യുക്തിവാദിചാർവാകന്റെ ചോദ്യം.
അപ്പോഴാണു്, കൂടുതൽ അനുകൂലസാക്ഷിമൊഴിക്കവസരമുണ്ടായതു്. എങ്ങനെയാണോ ദശാബ്ദങ്ങൾക്കു
മുമ്പു് അരമനയിലെ യാഥാസ്ഥിതിക ‘മാടമ്പി’കളിൽ നിന്നു് സൂതപുത്രനായ കർണ്ണൻ
ജാതീയഅവഹേളനം നേരിട്ടപ്പോൾ,അംഗരാജാവായി ഞാൻ വാഴിച്ചു, കീഴാ അഭിമാനം സംരക്ഷിച്ചതു്,
അതിലും വലിയൊരത്ഭുതമാണു് പാഞ്ചലിക്കനുകൂലമായി ദുര്യോധനൻ ചെയ്തതെന്നു് ‘സാക്ഷി’ അറിയിച്ചു.
ദുര്യോധനൻ കൈ ഉയർത്തി പാഞ്ചാലിയുടെ ശരീരത്തെ വസ്ത്രാക്ഷേപത്തിൽ നിന്നു് രക്ഷിക്കുകവഴി
കൈകൂപ്പിയായിരുന്നു ‘രക്ഷക’നെ പാഞ്ചാലി അഭിവാദ്യം ചെയ്തതെന്നു് സാക്ഷി വെളിപ്പെടുത്തി.
പെരുമാറ്റച്ചട്ടം മറന്നു സദസ്സു് കയ്യടിച്ചായിരുന്നല്ലോ ജനം എന്നെ അഭിനന്ദിച്ചതു്. ഒന്നും നിങ്ങൾ
മറക്കരുതു്. ചരിത്രം മാറ്റിയെഴുതാൻ ആരെങ്കിലും നാളെ മുതിർന്നാൽ നിങ്ങൾ, നിങ്ങൾ തന്നെ വേണം
തിരുത്താൻ!”
</p>
          <p style="indent">“മറ്റൊരു രാജ്യത്തിലെ റാണിയെന്ന നിലയിൽ ഹസ്തിനപുരിയിലേക്കു
നോക്കുമ്പോൾ, അർധസഹോദരന്മാരായ പാണ്ഡവരെ എങ്ങനെ നിങ്ങൾ ഓർത്തെടുക്കുന്നു?”, കൊട്ടാരം
ലേഖിക ചോദിച്ചു.
</p>
          <p style="indent">“ദ്രോണഗുരുകുലത്തിൽ രാജകുമാരികൾക്കവിടെ പ്രവേശനം ഉണ്ടായിരുന്നില്ല
എന്നു് നിങ്ങൾ ഓർക്കണം! മാനവികവിഷയങ്ങളും സുകുമാരകലകളും പഠിപ്പിക്കുമ്പോൾ,
അർധസഹോദരിയോടുള്ള വാത്സല്യത്തിൽ പരിചയപ്പെട്ടിട്ടുണ്ടു്. പാണ്ഡുഭരണകാലം പഠിക്കുമ്പോൾ
അഭിമാനബോധത്താലവർ വികാരാധീനരാവും. സന്ധ്യക്കു് യമുനയിൽ ഒറ്റയ്ക്കു് തോണിതുഴയുന്ന
യുവസത്യവതിയെ പരാശരമഹർഷി കാമക്കണ്ണുകളോടെ നോക്കുന്നതൊക്കെ നകുലൻ
തന്മയത്വത്തോടെ അഭിനയിച്ചുകാണിക്കും. പരാശരനെ തോണിയിൽ നിന്നു് ആഴങ്ങളിലേക്കു്
കൗശലത്തിൽ ഭീമൻ തള്ളിയിടുമ്പോൾ, കൈകൊട്ടി, പെൺപീഡകനെ പാഠം പഠിപ്പിച്ചതിൽ ഞാൻ
ആനന്ദിക്കും. എങ്ങനെ വേണം യുവതലമുറ ഇതിഹാസങ്ങൾ വായിച്ചാസ്വദിക്കാൻ എന്നു പഠിപ്പിക്കാൻ
അതിഥിഅധ്യാപകനായി വന്ന വേദവ്യാസൻ, ക്ഷുഭിതനായി ഗുരുകുലം ബഹിഷ്കരിച്ച ദുരനുഭവം ഉണ്ടായി.
ഭീമനാൽ ‘ശിക്ഷിക്ക’പ്പെട്ട പരിത്യാഗിപരാശരന്റെ അവിഹിതപുത്രനാണു്, മഹാറാണി സത്യവതി ജന്മം
നൽകിയ വ്യാസൻ എന്നറിയാൻ ഉന്നത വിദ്യാഭ്യാസത്തിനു ഞാൻ വിദൂരദേശത്തു പോവേണ്ടിവന്നു.
അർദ്ധസത്യങ്ങളില്ലാത്ത അരമനരഹസ്യങ്ങളുടെ വിജ്ഞാനഖനിയായിരുന്നല്ലോ അക്കാലത്തു തക്ഷശില
സർവ്വകലാശാല. വഴിനടക്കുമ്പോൾ ഒടിയൻകടമ്പകളും, കെണികളും, ചാവുനിലത്തിനു താഴെ പാമ്പിൻ
മാളങ്ങളുമുള്ള ആവാസവ്യവസ്ഥയാണു് പൈതൃക ഹസ്തിനപുരിയെന്നറിഞ്ഞതു് അങ്ങനെയായിരുന്നു”.
ദുശ്ശള, ഇപ്പോൾ സൈന്ധവ റാണി, ഒരു രാജഹംസത്തെപ്പോലെ അഹങ്കരിച്ചു. സൈന്ധവരാജാവു്
ജയദ്രഥനെ വനവാസക്കാല പാണ്ഡവർ തലമൊട്ടയടിച്ചു പുള്ളികുത്തി കഴുതപ്പുറത്തിരുത്തി നിന്ദിച്ച
സ്തോഭജനകമായ സംഭവം ‘ഹസ്തിനപുരി പത്രിക’യിൽ പിറ്റേന്നു് മുഖ്യവാർത്തയാവാൻ പോവുന്ന നേരം!
</p>
          <p style="indent">
            <pb n="22" ed="2023-11-22"/>
          </p>
          <p style="indent">“എന്റെ മടിയിൽ ഇരിക്കൂ എന്നു് ദുര്യോധനൻ പാഞ്ചാലിയെ ചൂതാട്ടസഭയിൽ
ക്ഷണിക്കുമ്പോൾ, ‘കൗരവഅടിമ’കളായി കുന്തിരിച്ചിരുന്ന പാണ്ഡവരുടെ ചോരപ്രതിഷേധത്തിൽ
തിളച്ചില്ലേ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. പാണ്ഡവരും പാഞ്ചാലിയും ചൂതാട്ടപ്പിറ്റേന്നു്
കാട്ടുവഴിയിലൂടെ നടക്കുന്ന നേരം.
</p>
          <p style="indent">“പാഞ്ചാലിക്കു വഴിതെറ്റിയ ബന്ധം ദുര്യോധനനോടുണ്ടോ എന്നു്
തലപുണ്ണാക്കുന്ന നിങ്ങളോടു് ഒരു ലളിതചോദ്യം ഞങ്ങൾ ചോദിക്കട്ടെ, പാഞ്ചാലിക്കു അഞ്ചു
ഭർത്താക്കന്മാരോടു് നേർവഴി ബന്ധം ഉണ്ടോ എന്നു് ദുര്യോധനൻ വല്ലപ്പോഴും ചോദിക്കുന്നതു നിങ്ങൾ
കേട്ടിട്ടുണ്ടോ?”
</p>
          <p style="indent">“സത്യം അർദ്ധസത്യം അസത്യം—ഈ കുഴപ്പം പിടിച്ച വാക്കുകളെക്കുറിച്ചു
ഹസ്തിനപുരിവിദ്യാലയങ്ങളിലെ നഗ്നപാദ അധ്യാപകരെയും പുതുതലമുറ കുട്ടികളെയും
ബോധവൽക്കരിക്കുവാൻ, പുറത്തുവിടാമോ.”
</p>
          <p style="indent">“യുധിഷ്ഠിരന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ, നേരനുഭവങ്ങൾ?” കൊട്ടാരം
ലേഖിക ചോദിച്ചു. മഹാപ്രസ്ഥാനത്തിന്റെ അവസാനനിമിഷം.
</p>
          <p style="indent">“ചൂതാട്ടത്തിൽ സത്യം പറഞ്ഞപ്പോൾ, പെണ്ണും സാമ്രാജ്യവും എനിക്കു്
നഷ്ടപ്പെട്ടു, കുരുക്ഷേത്രത്തിൽ ദ്രോണരുടെ മകൻ അശ്വത്ഥാമാവിനെകുറിച്ചു് അർദ്ധസത്യം
പറഞ്ഞപ്പോൾ, കൗരവസർവ്വസൈന്യാധിനെ വധിച്ചു യുദ്ധവിജയത്തിന്റെ പടി വേഗം കയറി. പാഞ്ചാലി
കുഴഞ്ഞുവീണു മരിച്ചതിനെകുറിച്ചു് അസത്യം പറഞ്ഞപ്പോൾ, സ്വർഗരാജ്യത്തിലേക്കെന്നെ ഉടലോടെ
കൊണ്ടുപോവാൻ ആകാശചാരികൾ സ്വർണ്ണത്തേരുമായി ഇതാ കാത്തുനില്ക്കുന്നു! ബാക്കിയൊക്കെ
വ്യാസഭാരതകഥയുടെ വൈവിധ്യ അപനിർമാണം വഴി വായിച്ചറിയട്ടെ!”
</p>
          <p style="indent">“പ്രണയിനിയുടെ വേർപാടിൽ പെട്ടെന്നുതോന്നിയ ഓർമ്മ പങ്കിടാൻ
പറയുമ്പോൾ നിങ്ങൾ മുഖം കറുപ്പിക്കുന്നതെന്തിനാണു്?” പാഞ്ചാലിയുടെ ഭൗതികശരീരം മറവുചെയ്തു
കുളിച്ചു പാണ്ഡവരെ വിടാതെ പിന്തുടർന്നെത്തിയ കൊട്ടാരം ലേഖിക, വഴിയിൽ ഒറ്റക്കുമാറിയിരുന്നു
വിശ്രമിക്കുകയായിരുന്ന ഭീമനോടു് ചോദിച്ചു.
</p>
          <p style="indent">“വിപൽസൂചകമായിരുന്നു അവളുടെ വിവാഹം. എന്നിട്ടും വധുവിന്റെ
ആകാരഭംഗി കണ്ടു സ്വന്തമാക്കാൻ കൊതിച്ചു എന്നതാണു് ദാമ്പത്യത്തിലെ ആദ്യദുരന്തം.
അഞ്ചുപാണ്ഡവർ പായക്കൂട്ടിൽ പങ്കിടാൻ കുന്തി നിർദേശിച്ചതായിരുന്നു രണ്ടാമത്തെ ദുരന്തം.
അഞ്ചുപേരും പാഞ്ചാലിയെ ഊഴം കാത്തു കിടപ്പറക്കുവെളിയിൽ ഒറ്റക്കാലിൽ നിൽക്കണമെന്നവൾ
പെണ്ണാധികാരപ്രവണതയിൽ വിചിത്ര നടപടിക്രമം ഉണ്ടാക്കിയപ്പോൾ അപമാനമാണിതെന്നു
വെട്ടിത്തുറന്നു പറയാൻ ദുരഭിമാനികളായ പാണ്ഡവരിൽ ആരും മുതിർന്നില്ല. ഒരു ദശാബ്ദത്തിനുശേഷം
കൗരവരുമൊത്തു ചൂതാടുമ്പോൾ ‘ഞാൻ രജസ്വല ഞാൻ അല്പവസ്ത്ര’ എന്നു് നിർല്ലജ്ജം പ്രഖ്യാപിച്ചു
കൗരവചൂതാട്ടസഭയിൽ അനധികൃതമായി ഇടിച്ചുകയറി, ദുര്യോധനന്റെ രതി പ്രലോഭനത്തിനു വഴങ്ങി
നഗ്നതുടയിൽ കയറിയിരിക്കാൻ മുതിർന്ന പാഞ്ചാലി പിന്നീടു്, വനവാസക്കാല
കൗരവഅടിമജീവിതത്തിൽ, കൗരവരുടെ വിശ്വസ്തചാരയായി പന്ത്രണ്ടുവർഷ വനപർവ്വത്തിൽ ദൈനംദിന
മാനസികപീഡനത്താൽ നിത്യോപദ്രവ പീഡകയായി എന്നതാണു് പാണ്ഡവസഹോദരർക്കേറ്റ യാതന.
പാപഭാരത്താൽ, വഴിനടക്കുമ്പോൾ കുഴഞ്ഞു വീണു മരിച്ചു എന്നതാണു്, മുകളിലൊരു
നീതിമാനുണ്ടെന്നതിന്റെ ദൃഷ്ടാന്തം. വ്യക്തി എന്ന നിലയിൽ നിങ്ങൾ ശവം കുഴികുത്തി മറവു ചെയ്തു. ഇനി
വെറുതെ വിടൂ. ഞങ്ങളും ഒന്നൊന്നായി ഈ വിചിത്രഭൂമിയുമായുള്ള ജൈവികബന്ധം വിച്ഛേദിക്കട്ടെ”
അപമാനബോധത്താൽ ഭീമൻ മുഖം പൊത്തി. മറ്റുനാലു പാണ്ഡവർ സുരക്ഷാദൂരം പാലിച്ചു.
</p>
          <p style="indent">
            <pb n="23" ed="2023-11-23"/>
          </p>
          <p style="indent">“ആറംഗആദിവാസികുടുംബത്തെ മലയോരകൊട്ടാരത്തിൽ ‘പച്ചക്കു
തീകൊളുത്തിക്കൊന്ന’ കുന്തിയെയും പാണ്ഡവരെയും വാരണാവതംവിട്ടു നിങ്ങൾ പോവാൻ അനുവദിച്ചു.
അവർ ഏകചക്ര ഗ്രാമത്തിൽ ബ്രാഹ്മണഅഭയാർഥികളായി മാസങ്ങളോളം താമസിച്ചിട്ടും,
പ്രഖ്യാപിതപിടികിട്ടാപ്പുള്ളികളെ പിടികൂടാനോ, കൗരവചാരസംഘടനയെ ഉപയോഗിച്ചു്
‘നിർവീര്യ’മാക്കാനോ ശ്രമിച്ചതായി ഞങ്ങൾ കുതിരപ്പന്തികളിൽ പോലും കേട്ടിട്ടില്ല. പാഞ്ചാലിയെ
അർജ്ജുനൻ മത്സരം ജയിച്ചു സ്വന്തമാക്കി ഹസ്തിനപുരിയിൽ ഏഴുപേരും എത്തുമ്പോൾ, പിടികൂടി
വിചാരണ കഴിയുംവരെ തടവിൽ പാർപ്പിക്കുന്നതിനുപകരം, കുരുവംശത്തിന്റെ വേണ്ടപ്പെട്ടവർക്കു് മാത്രം
താമസിക്കാൻ അവകാശമുള്ള ആഡംബരഅതിഥിമന്ദിരത്തിൽ പാർപ്പിക്കുന്നു. ഇതൊക്കെ കണ്ടുംകേട്ടും
കൂട്ടിവായിക്കുന്ന പൊതുസമൂഹം എന്തു് മനസ്സിലാക്കണം?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
യുദ്ധമേഘങ്ങൾ നിറഞ്ഞ ആകാശം സൈനികപരിശീലനത്തിനിടയിൽ വീണു കിട്ടിയ ഒരു നിമിഷം
അവർ, മൺപാത്രത്തിൽ കർഷകൻ കൊടുത്ത കരിമ്പുനീർ കഴിക്കുകയായിരുന്നു.
</p>
          <p style="indent">“കവി പാടിയപോലെ, ഗംഗാജലത്തേക്കാൾ കട്ടിയുണ്ടാവില്ലേ
വംശീയരക്തത്തിനു?, ആ നിലയിൽ ഞങ്ങൾ ചെയ്തതു് ഒറ്റത്തവണ തീർപ്പാക്കൽ എന്ന കുരുവംശ
നയരൂപീകരണത്തിനു ശേഷമായിരുന്നു. അല്ലാതെ പാഞ്ചാലയിൽനിന്നും വന്ന ഭൂലോകരംഭയെ
ലൈംഗികമായി പ്രീണിപ്പിക്കാനൊന്നും ആയിരുന്നില്ല. അതിഥിമര്യാദ കാണിക്കുന്നതിൽ
കൗരവർക്കൊരു സംസ്കാരമുണ്ടു്, ഒരിക്കൽ ഞങ്ങൾ ഇന്ദ്രപ്രസ്ഥം സഭാതലത്തിൽ ഇരകളായി വഴുകിവീണു
എന്നു് കരുതി, അതേ നാണയത്തിൽ തിരിച്ചടിക്കാനൊന്നും സംസ്കാരം സമ്മതിക്കുകയില്ലല്ലോ.”
</p>
          <p style="indent">“ഇതെന്താ ‘അടിമസ്ത്രീ’യുടെ കണങ്കാലിലൊരു മിന്നുന്ന തങ്കവള? തിരുവസ്ത്രം
ഉടയോൻകൗരവർ വലിച്ചൂരുമ്പോൾ, ഇതു മാത്രം അഴിച്ചു മാറ്റിയില്ലേ?”, ആറംഗപാണ്ഡവകുടുംബം
വനവാസത്തിനായി തയ്യാറെടുക്കുന്ന സംഘർഷ മുഹൂർത്തം, കുന്തി മട്ടുപ്പാവിൽനിന്നും പക്ഷേ, അവരെ
നിസ്സംഗതയോടെ നിരീക്ഷിച്ചു.
</p>
          <p style="indent">“കഴുകൻകണ്ണുകൾ ഉടൽപരിശോധനയിൽ കാണാത്തതൊന്നുമില്ല,
രഹസ്യമുറിയിൽ ബലം പ്രയോഗിച്ചു ദുര്യോധനൻ എന്നെ അണിയിക്കുകയായിരുന്നു, ‘ഇതൊക്കെ
എന്തിനു’ എന്നുഞാൻ എതിർത്തപ്പോൾ, ‘നീ എനിക്കു് അടിമ!’ എന്നവൻ നിയമവശം ചെവിയിൽ
മന്ത്രിച്ചു: ഇന്ദ്രപ്രസ്ഥത്തിൽ വിശിഷ്ടാതിഥികളെ വഴുക്കി വീഴ്ത്തിയ സഭാതലം പണിയാൻ കരാർ ഏൽപ്പിച്ച
അസുരശില്പി മയൻ തന്നെയാണു്, കാട്ടിൽ പന്ത്രണ്ടുവർഷം നിന്നെ രാപ്പകൽ നിരീക്ഷിക്കാൻ ഈ തങ്കവള
നിർമ്മിച്ചതു്. പുരുഷാധിപത്യത്തിന്റെ ആവേശത്തിൽ ഭാര്യയെ പണയംവച്ചു് ചൂതാടിയ പാണ്ഡവർ
തിരിച്ചറിയട്ടെ, ഇതു് നിനക്കു് വാത്സല്യത്തോടെ ഗാന്ധാരി തന്ന പാരിതോഷികം! എന്നാൽ പാവം ജനം
വിചാരിക്കട്ടെ, ഉടുതുണിയൂരൽ എന്നതൊരു പാണ്ഡവകെട്ടുകഥ: എന്താണു് വാസ്തവം? ഞാനിനി അവന്റെ
നിരീക്ഷണവലയത്തിലായിരിക്കും. എന്നു് പറഞ്ഞാൽ, ദൂരെ ദൂരെ ഹസ്തിനപുരി കൊട്ടാരത്തിലെ
ഭൂഗർഭഅറയിൽ, രാപ്പകൽ നേരിൽ കണ്ട പ്രതീ തിയിൽ!!”
</p>
          <p style="indent">“അഭിമന്യുവധത്തിൽ ഇത്രയധികം വേണോ ആഹ്ലാദം!” ധൃതരാഷ്ട്രരുടെ
അരമനയിൽ, തത്സമയ യുദ്ധവാർത്താവതാരകനായ സഞ്ജയനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
കുരുക്ഷേത്ര യുദ്ധഭൂമിയിൽനിന്നും ഹസ്തിനപുരി ചുവരെഴുത്തുകൾ പുതുക്കി എഴുതാൻ,
ഓടിപ്പിടഞ്ഞെത്തിയതായിരുന്നു ഒരു കെട്ടു് വാർത്തകളുമായി കൊട്ടാരം ലേഖിക.
</p>
          <p style="indent">“കഠിന സൈനിക പരിശീലനത്തിലൂടെ പാടുപെട്ടു നേടിയ നേട്ടമായി വേണ്ടേ
അഭിമന്യുവധം അടയാളപ്പെടുത്താൻ! ദിവസങ്ങളായി പാണ്ഡവതലയൊന്നും ഉരുളാത്തതിൽ
മ്ലാനവദനനായി കാണപ്പെട്ട ധൃതരാഷ്ട്രർ, തത്സമയ വാമൊഴി കേട്ട ഉടൻ, ജാതിയിൽ താണ എന്നെ
ആശ്ലേഷിച്ചു, സദ്വാർത്ത കൈമാറിയതിനു് സന്തോഷം പ്രകിടിപ്പിച്ച ശേഷം, പരദേവത ജ്വാലാമുഖിക്കു്
മുട്ടുകുത്തി കുരുവംശാധിപൻ കൈകൂപ്പിനന്ദി പറഞ്ഞു. ഹസ്തിനപുരിക്കു് പൊതുഅവധി പ്രഖ്യാപിച്ചു.
അഗതികൾക്കു് പെരുവഴിയിൽ അന്നദാനവും. നിങ്ങൾ ഒരുപക്ഷേ, കേട്ടിട്ടില്ലാത്ത കൗതുകകരമായൊരു
വസ്തുതയുണ്ടു്—ചക്രവ്യൂഹത്തിന്റെ സൈനിക വ്യൂഹനിർമ്മിതിയുടെ സാങ്കേതികഘടന എന്തെന്നു്
കൗരവർക്കു കേട്ടറിവുണ്ടായതു് ദ്വാരകസന്ദർശനത്തിൽ ദുര്യോധനൻ അഭിമന്യുവുമായി
മത്സരക്ഷമതയോടെസംസാരിക്കുമ്പോൾ ആയിരുന്നു. ധീരകൗരവൻ അന്നുറച്ചു, ഭാവിയിൽ അവസരം
കിട്ടിയാൽ, പുലിയെ പുലിമടയിൽകയറി വേണം കൊല്ലാൻ, പരമാധികാരരാജ്യത്തിന്റെ അഖണ്ഡതക്കു്
കൗന്തേയർ നാളെ യുദ്ധഭീഷണി ഉയർത്തിയാൽ! അതാണുപറഞ്ഞതു അഭിമന്യുവിന്റെ മരണം
വെറുമൊരു സൈനികന്റെ മരണമല്ല പാണ്ഡവ താരപരിവേഷത്തിനേറ്റ പ്രഹരമാണു്.”
</p>
          <p style="indent">“നീറുന്ന ജനകീയപ്രശ്നങ്ങളിൽ പൊതുവികാരം നേരിട്ടറിയാൻ മഹാരാജാവു്
മുഖംമൂടി ധരിച്ചു നഗരവീഥികളിൽ യാത്ര ചെയ്യാറുണ്ടോ? ഭരണകൂടവീഴ്ച വെളിപ്പെടുന്ന പരുക്കൻ
ഭൗതികയാഥാർഥ്യങ്ങൾ അപ്പപ്പോൾ രാജകുടുംബത്തിനു് ബോധ്യപ്പെടണമല്ലോ. പത്തുപന്ത്രണ്ടു
വർഷങ്ങളായി കാട്ടിലാണല്ലോ നിങ്ങൾ ജീവീതം അതോ, പനയോലയിൽ കുനുകുനെ എഴുതിക്കൊടുത്ത
പ്രഭാഷണങ്ങൾ പൊതുവേദിയിൽ തപ്പിത്തടഞ്ഞു യുധിഷ്ഠിരൻ വായിക്കുന്നപോലെ, രാജസഭയിലെ
പതിവു ഇരിപ്പുസാന്നിധ്യങ്ങളെ ഇക്കാര്യത്തിലും ഇനിയും ആശ്രയിക്കുമോ?”, കൊട്ടാരം ലേഖിക
പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരിയിൽ പിടിപ്പുകേടിന്റെ ആസുരകാലം.
</p>
          <p style="indent">“യുധിഷ്ഠിരനെ തിരിച്ചറിയാതിരിക്കാൻ എന്തിനു ധരിക്കണം ഇനിയൊരു
മുഖംമൂടി? തിരുഹൃദയം ഭാര്യയിൽനിന്നുപോലും ഒളിപ്പിച്ചു വയ്ക്കുന്ന, ആ ‘സ്ഥിരം മുഖാവരണം’
ഇടക്കെന്നൊന്നഴിച്ചുവച്ചാൽ പോരെ?”
</p>
          <p style="indent">“കുന്തിയും അഞ്ചു മക്കളും വാരണാവതത്തിൽ ദുരൂഹമായി വെന്തുമരിച്ചു എന്ന
വ്യാജതെളിവുണ്ടാക്കാൻ, നിർണ്ണായക ദിവസം സന്ധ്യക്കു് അന്നം ചോദിച്ചുവന്ന കീഴാളസ്ത്രീയെയും
അഞ്ചുമക്കളെയും തരത്തിനു് ഇരസാധ്യതകളായി കിട്ടിയപ്പോൾ, മദ്യം കുടിപ്പിച്ചു മയക്കിക്കിടത്തി,
അരക്കില്ലം തീ കൊളുത്തി, ‘പുനർജനിഗുഹ’യിലൂടെ നുഴഞ്ഞു പൊള്ളലേൽക്കാതെ ആറു പേരും
സൂത്രത്തിൽ രക്ഷപ്പെട്ടു എന്നാണു് കൗരവർ നിയോഗിച്ച അന്വേഷണസമിതിയുടെ ഏകകണ്ഠമായ
കണ്ടെത്തൽ. വസ്തുതാപരമായി ശരിയാണു് അല്ലെ?”, പാഞ്ചാലീ സ്വയംവരത്തിനു ശേഷം
ഹസ്തിനപുരിയിൽ എത്തിയ കുന്തിയോടു് കൊട്ടാരം ലേഖിക അഭിമുഖത്തിന്റെ ഒരു ഘട്ടത്തിൽ ചോദിച്ചു.
പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചവരെ ഇപ്പോൾ കൗരവർ അതിഥിമന്ദിരത്തിൽ താമസിപ്പിക്കുന്ന
കാലം. കഥയറിയാതെ പാഞ്ചാലി വിസ്മയത്തിലും, പാണ്ഡവർ ഒളിഞ്ഞും അഭിമുഖം നോക്കി.
</p>
          <p style="indent">“ഉച്ചരിക്കുന്ന വാക്കു് ഒരിക്കലും മാറിപ്പോവരുതു്, ആ കുപ്രസിദ്ധ
മലയോരസുഖവാസകേന്ദ്രത്തിൽ നിങ്ങൾ ആരോപിക്കുന്ന ആൾമാറാട്ടശ്രമമൊന്നും ഉണ്ടായില്ല.
പതിവുപോലെ അന്നം തേടി വന്ന ആദിവാസികളുടെതൊരു സാന്ദർഭികആത്മത്യാഗം!
ശത്രുക്കളിൽനിന്നും അപായം നേരിടുന്ന രാജകുടുംബങ്ങളുടെ രക്ഷക്കായി, സ്വജീവൻ സമർപ്പിക്കുന്നതിൽ
ആനന്ദം കാണുന്ന ഒരു വിശ്വസ്തജനതയുണ്ടായിരുന്ന ഹിമാലയ വനമേഖലയായിരുന്നു വാരണാവതം
എന്നതാണു്, നഗരവാസിയായ നിങ്ങൾ അറിയാതെപോയ മഹനീയകാര്യം. വിശപ്പുസഹിക്കാനാവാത്ത
ഭീമനുൾപ്പെടെ ഞങ്ങൾ ആറുപേരും അന്നു് അത്താഴപട്ടിണിയായെങ്കിലും രുചിഭക്ഷണം ചോദിച്ചുവന്ന
ആദിവാസികുടുംബത്തിനു് വയർ നിറയെ മദ്യവും മാംസവും ഞങ്ങൾ വിളമ്പി. ഞങ്ങളോടവർ കൃതജ്ഞത
പ്രകടിപ്പിക്കാൻ ഉറച്ചു. അരക്കില്ലം അപകടത്തിൽ അർധരാത്രിയോടെ കത്തിപ്പിടിക്കുമ്പോൾ, പരസ്പരം
പുണർന്നവർ നിമിഷനേരംകൊണ്ടു് കരിക്കട്ടകളായി മാറി. മരിച്ചതു് കുന്തിയും കൗന്തേയരും എന്നു്
ഞങ്ങൾക്കനുകൂലമായി തെളിവു് നിർമ്മിച്ചതു് വിശ്വപ്രകൃതിയോ, വിധവ കുന്തിയോ?”
</p>
          <p style="indent">
            <pb n="24" ed="2023-11-24"/>
          </p>
          <p style="indent">“കുപ്രസിദ്ധകുലംകുത്തികൾ ഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങൾക്കും പരിപൂർണ്ണ
വ്യക്തിസ്വാതന്ത്ര്യം ഹസ്തിനപുരിയിൽ ഉറപ്പാക്കിയ പാണ്ഡവസഹോദരന്മാർ, പകൽ മുഴുവൻ നീളുന്ന
വിവിധ പൗരസ്വീകരണങ്ങൾ ഏറ്റുവാങ്ങാൻ പുറപ്പെടേണ്ട ഈ സമയത്തു എവിടെ കൂട്ടുകാരി പാഞ്ചാലി?”,
കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഇന്നലെ എനിക്കായിരുന്നു പായക്കൂട്ടിൽ ഊഴം. വൃതമുണ്ടെന്നു സൂചിപ്പിച്ചു
മാറിക്കിടന്ന അവളുടെ നിലപാടിൽ അനിഷ്ടം തോന്നിയെങ്കിലും, പ്രായത്തിന്റെ ക്ഷീണം കാരണം
അന്തംവിട്ടുറങ്ങിയ ഞാൻ ഉണർന്നെഴുന്നേൽക്കുമ്പോൾ കണ്ടു—കുളികഴിഞ്ഞു വെള്ളധരിച്ചു ഉദ്യാനത്തിൽ
പൂക്കൾ പറിക്കുന്നു. “സ്വീകരണത്തിൽ പങ്കെടുക്കാൻ പാഞ്ചാലി വരുമല്ലോ” എന്നു് ഞാൻ ധൃതിയിൽ
യാത്ര ചോദിച്ചപ്പോൾ, ‘വ്യാകുലദിനമാണി’ന്നു എന്നവൾ മന്ത്രോച്ചാരണം പോലെ പറഞ്ഞു. കണ്ടതും
കേട്ടതും കൂട്ടിവായിക്കുന്നതിൽ സാക്ഷരത നേടിയ സഹദേവനുമായി രഹസ്യമായി
പിന്നീടാലോചിച്ചപ്പോൾ പിടികിട്ടി, അജ്ഞാതവാസക്കാലത്തു കീചകൻ എന്നൊരു വിരാടസൈനികൻ
ദുരൂഹ സാഹചര്യത്തിൽ ഇതേ ദിവസം കൊല്ലപ്പെട്ടിരുന്നു എന്നോ, ഇന്നുപ്രണയികീചകന്റെ
അനുസ്മരണദിനമായി ആചരിക്കുന്നതുകൊണ്ടു പൗരസ്വീകരണങ്ങൾ ബഹിഷ്ക്കരിക്കുന്നുഎന്നോ മറ്റോ
പറഞ്ഞു! പൗരസ്വാതന്ത്ര്യത്തിന്റെ പേരിൽ സ്വീകരണം കിട്ടുന്ന ഞാൻ എങ്ങനെ ഭാര്യയുടെ
പ്രണയത്തിന്റെ കാര്യം വരുമ്പോൾ മുഖം കറുപ്പിക്കും!”
</p>
          <p style="indent">“പരിഷ്കൃത പെരുമാറ്റച്ചിട്ട പാലിക്കേണ്ട നിങ്ങൾ വിവാദപരാമർശം ചെയ്താൽ
പിന്നെ, കേട്ടിരിക്കുമോ പാണ്ഡവർ?”, യുദ്ധനിർവ്വഹ ണസമിതി അധ്യക്ഷനായ
കുരുക്ഷേത്രഭരണാധികാരിയോടു് കൊട്ടാരം ലേഖിക ചോദിച്ചു, “ഗോപുരകവാടത്തിൽ സന്ദർഭത്തിന്റെ
അന്തഃസത്തക്കു് യോജിക്കാതെ ചെയ്ത നിരീക്ഷണം പിൻവലിക്കണമെന്നാണു് പാണ്ഡവവക്താവു്
ആവശ്യപ്പെടുന്നതു്. എങ്ങനെ നിങ്ങൾ പ്രതികരിക്കുന്നു?”
</p>
          <p style="indent">“പാർത്ഥൻ തൊടുത്ത ആദ്യ അമ്പു ചെന്നു് തറച്ചതു് കൗരവസൈനികന്റെ
ഇടനെഞ്ചിലായിപ്പോയി. വിവാഹപ്പന്തലിൽ നിന്നായിരുന്നല്ലോ കുരുക്ഷേത്രയിലേക്കു ദുര്യോധനൻ
അഭിമാനപൂർവ്വം അവനെ കൊണ്ടുവന്നതു്. യുവാവു് ഇടനെഞ്ചിൽ ചോരചീന്തുന്നതു് കണ്ടു, പൂർണ്ണമായും
വിഷാദമുക്തനായ അർജ്ജുനനെ നോക്കി അരുതേ കാട്ടാളാ എന്നർത്ഥം വരുന്ന ‘മാ നിഷാദാ’,
വിഷാദഭാവത്തിൽ വിലപിച്ചതാണോ, നിങ്ങൾക്കിപ്പോൾ സ്തോഭജനകവാർത്ത? ജോലി നിഷ്പക്ഷമായി
ചെയ്യുമ്പോൾ തന്നെ, ഉള്ളിൽ തട്ടുന്ന വികാരങ്ങൾ, ആരുടേയും മുഖം നോക്കാതെ അപ്പപ്പോൾ
ആവിഷ്കരിക്കയും ചെയ്യും. അതിലെന്താണിത്ര വാൽചുരുട്ടേണ്ട കാര്യം?”
</p>
          <p style="indent">
            <pb n="25" ed="2023-11-25"/>
          </p>
          <p style="indent">“അർജ്ജുനൻ സ്വയംവരമത്സരത്തിൽ ജയിച്ചു പാഞ്ചാലിയെ
പരിണയിച്ചതൊക്കെ ഞാനുൾപ്പെടെ നിരവധിപേർ സദസ്സിലിരുന്നു കണ്ടതായിരുന്നു. എന്നാലിപ്പോൾ
യുധിഷ്ഠിരൻ പൊതുവേദിയിൽ അവകാശപ്പെടുന്നു, മത്സരവിജയി അർജ്ജുനൻ മാത്രമല്ല, മൊത്തം അഞ്ചു
പാണ്ഡവരും കൂടിയാണു്. എങ്ങനെ താങ്കൾ പ്രതികരിക്കുന്നു.”, കൊട്ടാരം ലേഖിക പിതാമഹനോടു്
ചോദിച്ചു. നവവധുവുമൊത്തു പാണ്ഡവർ ഹസ്തിനപുരി അതിഥിമന്ദിരത്തിൽ കഴിയുന്ന ഇടവേള.
</p>
          <p style="indent">“എന്റെ അർധസഹോദരനായ വിചിത്രവീര്യന്റെ മരണത്തിനു ശേഷം,
പിന്തുടർച്ചക്കു കിരീടാവകാശിയില്ലെന്ന ഭയത്തിൽ, രാജമാതാ സത്യവതി എന്നോടാണു് ആദ്യം
ആവശ്യപ്പെട്ടതു്, “നീ വിചിത്രവീര്യന്റെ യുവവിധവകളുമായി ശാരീരികമായി ബന്ധപ്പെട്ടു്
കുരുവംശഅവകാശികൾക്കു് ജന്മം നൽകണം.” സത്യവതിയെ ശന്തനു വിവാഹം കഴിക്കണമെങ്കിൽ,
അപ്പോൾ കിരീടാവകാശിയായിരുന്ന ഞാൻ ദേവവ്രതൻ, ആജീവനാന്ത ബ്രഹ്മചര്യം പാലിക്കണമെന്ന
സത്യവതിയുടെ ഉപാധി ഞാൻ വിശ്വപ്രകൃതിസാക്ഷിയായി സ്വീകരിച്ചിരുന്ന കാര്യം ഞാനപ്പോൾ,
ഇപ്പോൾ രാജാമാതാവായ സത്യവതിയെ ഓർമ്മിപ്പിച്ചു.”
</p>
          <p style="indent">“മകനെ”, എന്നെക്കാൾ പ്രായം കുറഞ്ഞ സത്യവതി മുട്ടുകുത്തി, “ഞാൻ
അതിൽ ഇളവു് അനുവദിക്കുന്നു, എത്രയും വേഗം നീ ആ രണ്ടു സുന്ദരികൾക്കൊപ്പം സുഖവാസകേന്ദ്രത്തിൽ
പോയി രതിയാഘോഷിച്ചു അവരെ ഗർഭവതികളാക്കൂ.” ഇനി, എന്റെ സ്ഥാനത്തു യുധിഷ്ഠിരൻ
ആയിരുന്നെങ്കിൽ?, വിചിത്രവീര്യന്റെ യുവവിധവകളായ അംബികക്കും അംബാലികക്കും ബീജദാനം
ചെയ്യാൻ വേദവ്യാസനെയോ, എന്നെയോ, സത്യവതി ‘സാദരം’ ക്ഷണിക്കേണ്ടിവരുമായിരുന്നില്ല, അവൻ
ആ ക്ഷണം ഹൃദയപൂർവ്വം സ്വീകരിക്കുമായിരുന്നു. അത്രയേ ധാർമ്മികത ഉള്ളൂ, യമധർമ്മന്റെ ബീജത്തിൽ
ജനിച്ചു എന്നു് മേനി പറയുന്ന ധർമ്മപുത്രർ ഇപ്പോൾ അർജ്ജുനഭാര്യ പാഞ്ചാലിയുടെ ഭർത്താവായതിലും.
</p>
          <p style="indent">“നിങ്ങൾക്കയാൾ ‘തിന്മയുടെ മാലിന്യക്കുഴി’യായിരിക്കാം, എന്നാൽ
കുരുക്ഷേത്രവിധവകൾക്കവൻ നന്മ. പുഷ്പാർച്ചനക്കായി യമുനാതീര സ്മാരകമണ്ഡപത്തിലേക്കു പോകാൻ
നിരോധനാജ്ഞയിൽ ഇളവു് ചോദിക്കുമ്പോൾ, പിടിച്ചഴിക്കകത്താക്കുമെന്നു പേടിപ്പിക്കുന്നതിൽനിന്നും
വ്യക്തമാവുന്നില്ലേ പാണ്ഡവഭരണകൂടത്തിന്റെ സങ്കുചിത മനസ്ഥിതി?”, നകുലനോടു് കൊട്ടാരം ലേഖിക
ചോദിച്ചു.
</p>
          <p style="indent">“എവിടെ, ആരുടെ ശവകുടീരം? എവിടെ, കൗരവവിധവകളുടെ
പ്രഖ്യാപിതപുഷ്പാർച്ചന? ഇതൊക്കെയല്ലേ യുദ്ധാനന്തര ഹസ്തിനപുരിയുടെ പുനർനിർമ്മിതിയെ
തടസ്സപ്പെടുത്തുന്ന ‘വിധ്വംസനം’? ശക്തിപ്രകടനമാണു് കുരുക്ഷേത്രവിധവകൾ ലക്ഷ്യമിടുന്നതു്.
നഗരപരിധിയിൽ നിരോധനാജ്ഞയുണ്ടു്, അതു് മറികടന്നവർക്കു പൊതുസമൂഹത്തെ കയ്യിലെടുക്കണം.
ദുര്യോധനനെന്ന ‘വിശുദ്ധയോദ്ധാവി’ന്റെ ഓർമ്മപ്പെരുന്നാൾ നിശബ്ദ പ്രാർഥനയിലൂടെ ആചരിച്ചാൽ
പോരേ? പോരാ, മുഷ്ടിചുരുട്ടി നെഞ്ചത്തടിച്ചു വലിയവായിൽ വിലാപത്തിലൂടെ ആഘോഷിക്കണം.
പിന്നിലതിനു ‘ആത്മീയ’പ്രചോദനം കൊടുക്കുന്നതു് ‘യുക്തിവാദി ചാർവാകൻ’. കയ്യും കെട്ടി
കുരുവംശത്തിന്റെ ഈ പതനത്തിനു ഞങ്ങൾ മൂകസാക്ഷിയാവണോ? അതോ
നവോത്ഥാനസംരക്ഷകരായി നേരിയ തോതിൽ ചാട്ട വീശണോ?”
</p>
          <p style="indent">“കൌരവർ സ്വൈരം തരുന്നില്ലെന്നാണോ പരാതി? ആരാധകർ എന്നല്ലേ
നേരത്തെ വിശേഷിപ്പിച്ചിരുന്നതു്?”, കൊട്ടാരം ലേഖിക ചോദിച്ചു. പാഞ്ചാലയിൽ നിന്നു് നവവധുവായി
പാഞ്ചാലി ഹസ്തിനപുരിയിൽ പാണ്ഡവർക്കൊപ്പം കഴിയുന്ന ഇടവേള.
</p>
          <p style="indent">“കാഴ്ചപരിമിതിയുള്ള ഗാന്ധാരിക്കു് പോലും സ്വന്തമായി ശുചിമുറിയില്ലാത്ത ഈ
പ്രശസ്ത കൊട്ടാരസമുച്ചയത്തിൽ, ഞാനുൾപ്പെടെ കൗരവരാജവധുക്കൾ നൂറുപേരും വെളിക്കിറങ്ങാൻ
അന്തഃപുരത്തിനു പിന്നിലെ പൊന്തക്കാടുകളിലേക്കു് പതുങ്ങി പതുങ്ങി സന്ധ്യക്കു് പോയി മടങ്ങുമ്പോൾ
കാണാം, ആളെ തിരിച്ചറിയാതിരിക്കാൻ വ്യാജകിരീടങ്ങൾ ധരിച്ച നൂറോളം കൗരവതലകൾ, ഞങ്ങളെ
തുറിച്ചുനോക്കുന്നു.! ഇവരൊക്കെ ശുദ്ധസൗന്ദര്യാരാധകരാണെന്നു് എത്രനാൾ പ്രചരിപ്പിക്കാൻ ഒരു
നവവധുവിനാവും?”
</p>
          <p style="indent">കൗരവർക്കു സഹോദരഭാര്യ, അമ്മയെ പോലെ വന്ദിക്കപ്പെടേണ്ടവൾ
പാണ്ഡവർക്കു് സഹോദരഭാര്യ ഊഴം വച്ചു് പായക്കൂട്ടാവേണ്ടവൾ—ദുശ്ശള.
</p>
          <p style="indent">“ഭർത്തൃഘാതകനല്ലേ ഭീമൻ? സദസ്സിന്റെ മുൻനിരയിൽ നിങ്ങളെ കണ്ടല്ലോ.
ദുര്യോധനചിതയിൽ തീകെടുമ്പോഴേക്കും കൂട്ടുകൂടി യോ?”, കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു്
ചോദിച്ചു.
</p>
          <p style="indent">“യുദ്ധാനന്തര ഹസ്തിനപുരിയുടെ സുസ്ഥിരപ്രതിരോധത്തിനു് തക്ഷശിലയെ
വെല്ലുന്ന ദുര്യോധനസ്മാരക സൈനികശാസ്ത്ര സർവകലാശാലക്കു് തറക്കല്ലിടുന്നതിനാണു് എന്റെ
സാന്നിധ്യം മഹാറാണി പാഞ്ചാലി തൊഴുകൈയ്യോടെ യാചിച്ചതു!”.
</p>
          <p style="indent">“വനിതാവകാശ സംരക്ഷണസമിതി, ഹസ്തിനപുരി പൗരന്മാർക്കു്
മാത്രമാണോ? അതോ, ഹസ്തിനപുരി സന്ദർശിക്കുന്ന അതിഥികൾക്കു് നിങ്ങളുടെ സേവനം
നിഷേധിച്ചുവോ? നിങ്ങൾക്കേറ്റ പ്രഹരമാണോ, ഇന്ദ്രപ്രസ്ഥം അതിഥിക്കു് നേരെ ഉണ്ടായ
വസ്ത്രാക്ഷേപം?”, ദുശ്ശളയോടു് കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡവരും പാഞ്ചാലിയും വടക്കൻ
മലകളിലേക്കു യാത്ര തുടങ്ങിയ നേരം.
</p>
          <p style="indent">“സ്ത്രീത്വത്തിനു നേരെ ഉണ്ടാകാവുന്ന അതിക്രമം പ്രഹരമായോ
പാരിതോഷികമായോ കണ്ടുവളർന്നവളല്ല ദുശ്ശള എന്നുനിങ്ങൾക്കറിയാം, അതുകണ്ടല്ലേ ഭർത്താവിന്റെ
നാടായ സൈന്ധവദേശത്തും എന്നെ വനിതാവകാശങ്ങളുടെ സംരക്ഷണ ചുമതല ഏൽപ്പിച്ചതു്.
പ്രകോപനപരമായ ശരീരചലനങ്ങളോടെ ചൂതാട്ടസഭയിൽ, അതിജീവിത അതിക്രമിച്ചു പ്രവേശിച്ചപ്പോൾ,
“വ്യവസ്ഥാപിതരീതിയിൽ കൗരവഅടിമയാക്കപ്പെട്ടവൾ നീ” എന്നവളെ അറിയിക്കുന്നതിനിടക്കുണ്ടായ
സാന്ദർഭിക അനിഷ്ടസംഭവത്തിൽ കവിഞ്ഞ എന്തു് അധാർമ്മിക ഉള്ളടക്കം? പൗരാവകാശം
നഷ്ടപ്പെടുന്നവിധമൊരു വിധി പിതാമഹാനിൽ നിന്നുണ്ടായി, അതോടെ മനുഷ്യാവകാശങ്ങൾ
പുനഃസ്ഥാപിച്ചു കിട്ടാൻ നീതിപീഠം തന്നെ ഇനി ശരണം. നിയമവാഴ്ചയുള്ള സാമ്രാജ്യമല്ലേ, വിരുന്നുപോയ
ദുര്യോധനരാജകുമാരൻ ഇന്ദ്രപ്രസ്ഥം സഭാതലത്തിൽ വഴുക്കിവീണു കാലുളുക്കിയപ്പോൾ,
ചിത്തഭ്രമക്കാരിയെ പോലെ പൊട്ടിച്ചിരിച്ച മഹിളാമണിയല്ലേ പരാതിക്കാരി. നിയമം അതിന്റെ വഴിക്കു
പോകട്ടെ, എനിക്കു് സൈന്ധവദേശത്തേക്കു മടങ്ങിപ്പോവാൻ സമയമായി!”
</p>
          <p style="indent">“അമേരിക്കയിൽ നിന്നെ പ്രഫസർമാർ തൊട്ടുനോക്കിയോ?” അവളെ
തൊട്ടുനോക്കിത്തന്നെ അന്വേഷിക്കുന്നു, ഏകാധ്യാപക വിദ്യാലയത്തെ ‘വഴിയമ്പല’മാക്കിയ പഴയ
സഹപാഠി, ഏഴു കൊല്ലത്തെ ഇടവേളയ്ക്കുശേഷം പഴയ കാമുകിയെ വീണ്ടും കാണുമ്പൊൾ.
</p>
          <p style="indent">“ഖസാക്കിൽ ആരെയൊക്കെ തൊടാതെ വെറുതെവിട്ടു, രവീ?” എന്ന
നിഷ്കളങ്കമറുചോദ്യത്തോടെ, ഒരുപക്ഷേ, വെളിപ്പെടുമായിരുന്നു, കുപ്രസിദ്ധ പെൺപിടിയന്റെ ഇരപ്പട്ടിക!
ചിറ്റമ്മയുമായി പതിനാറാം വയസ്സിൽ തുടങ്ങിയ അഗമ്യഗമനം മുതൽ, പ്രായപൂർത്തി എത്താത്ത
ഞാറ്റുപുരവിദ്യാർത്ഥിനി വരെ, എത്രയെത്ര അനുകൂല പീഡനസാഹചര്യങ്ങൾ ചാരുതയോടെ പ്രയോജന
പ്പെടുത്തിയാണവൻ അതിജീവിതകളെ കാലാതിവർത്തിയായ കഥാപത്രങ്ങളാക്കി സൃഷ്ടിച്ചെടുത്തതു!
ഗൗരവവായനക്കാർ ഒന്നും വിസ്മരിച്ചിട്ടില്ല, പടയോട്ടത്തിലെ എല്ലാം ലൈംഗിക അധിനിവേശങ്ങളും
ഇതിനകം ഏറിയും കുറഞ്ഞും അടയാളപ്പെടുത്തി! കഥാകൃത്തു എൻ എസ് മാധവന്റെ രസകരമായ
ഖസാക്കു് പഠനത്തിൽ ഒരിക്കൽ കണ്ടതോർക്കുന്നു, ഇരുകൈവിരലുകൾ കൊണ്ടു് എണ്ണിത്തീരാത്ത
അത്രയായിരുന്നു കീഴടങ്ങിപ്പോയവർ.! പത്തിൽ കൂടുതൽ എന്നാണദ്ദേഹം കൈവിരലുകൾ കൊണ്ടു്
ഉദ്ദേശിച്ചതെങ്കിൽ, അതിശയോക്തിയുണ്ടു് എന്നുഞാൻ മാധവപുസ്തകത്തെക്കുറിച്ചു
മാതൃഭൂമിആസ്വാദനത്തിൽ പറഞ്ഞുവച്ചെങ്കിലും കൃത്യം പത്തുതികയും മുമ്പു് തന്നെ കാൽപ്പനികപീഡകനെ
കാവ്യാത്മകമായി ഒരു കൂമൻകാവു് പാമ്പു് കടിച്ചു! അപ്പോഴും, അവൻ കാത്തുകിടന്നതു, ചാടിക്കയറി
രക്ഷപ്പെടാനൊരു വണ്ടി!
</p>
          <p style="indent">“ഏകാംഗപ്രതിപക്ഷമായ യുക്തിവാദിചാർവാകനെ കരുതൽതടങ്കലിൽ
പാർപ്പിച്ചുവോ ഭീമൻ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരിയിൽ
ദുര്യോധനവിധവ, സൗജന്യ ധാന്യത്തിനായി കോട്ടക്കുമുമ്പിൽ പ്രക്ഷോഭം തുടങ്ങിയ നാളുകൾ.
</p>
          <p style="indent">“ഹസ്തിനപുരിയുടെ പരമാധികാരത്തെ വെല്ലുവിളിച്ച
വിഘടനവാദികൾക്കെതിരെ കുരുക്ഷേത്രയിൽ പ്രതിരോധം ശക്തപ്പെടുത്തുന്നതിനിടയിൽ പതിനെട്ടാം
നാൾ സ്വജീവൻ ബലിയർപ്പിച്ച ധീരകൗരവനു് പരമോന്നത ദേശരത്ന പുരസ്കാരം പാണ്ഡവഭരണകൂടം
പ്രഖ്യാപിക്കണമെന്നു്, പ്രക്ഷോഭത്തിൽ ആവശ്യപ്പെടട്ടെ ദുര്യോധനവിധവ, ഞങ്ങളും പങ്കെടുക്കാം
എന്നൊരു യുക്തിവാദി പ്രകോപനപരമായി പ്രലോഭിപ്പിച്ചാൽ, പുരോഗമന പാണ്ഡവഭരണകൂടം
‘അതുവെറുമൊരു ആവിഷ്കാരസ്വാതന്ത്ര്യമല്ലേ’ എന്നു് ചുമൽകുലുക്കി തള്ളിക്കളയണോ?”
</p>
          <p style="indent">“ഇതെന്താ കുറിതൊട്ടലങ്കരിച്ച ഉഴവുകാളയെ മുന്നിൽനിർത്തി
‘വയോജനപാണ്ഡവ’രുടെ വടംവലി?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര
പാണ്ഡവഭരണകൂടം ഹസ്തിനപുരി.
</p>
          <p style="indent">“മുപ്പത്തിഅഞ്ചാം യുദ്ധവാർഷികത്തിനു് അരമനഊട്ടുപുരയിൽ
വിശിഷ്ടാതിഥികൾക്കുള്ള പതിവു് സദ്യ കൊഴുപ്പിക്കാൻ അറുക്കേണ്ട ബലിമൃഗത്തെ ആരാദ്യം
വെട്ടണമെന്നൊരു ശക്തിപരീക്ഷണമെന്നതിൽ കവിഞ്ഞൊരു ദുരർത്ഥവും, വയസ്സുചെന്നവരുടെ ഈ
വടംവലിക്കു നിങ്ങൾ കൊടുക്കരുതേ!, കൈകാൽ മാംസപേശികൾ പാണ്ഡവർ പരസ്പരം കീറുന്നുണ്ടോ
എന്നു് ഇമവെട്ടാതെ നിരീക്ഷിക്കുന്ന അഭിമന്യുവധു ഉത്തരയുണ്ടു് ജാലകത്തിന്നപ്പുറത്തു! സംശയാസ്പദമാണു്
പാണ്ഡവാരോഗ്യമെന്ന പരാതിയിൽ അധികാരത്തിൽനിന്നും നീക്കി, പരീക്ഷിത്തിനെ തിരുവസ്ത്രം
ധരിപ്പിക്കാനാവുമോ എന്നാണവളും, ആർക്കറിയാം, ഒരുപക്ഷേ, ഉറ്റുനോക്കുന്നതു്! ചൂണ്ടുവിരൽ
ചുണ്ടുകളിൽ വിലങ്ങനെ നിർത്തി പാഞ്ചാലി കൊട്ടാരം ലേഖികയെ മൃദുവായി നിശ്ശബ്ദയാക്കി.”
</p>
          <p style="indent">
            <pb n="26" ed="2023-11-26"/>
          </p>
          <p style="indent">“ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ പാണ്ഡവർ ഒരു കാടുകത്തിക്കും!” ഇഷ്ടദാനമായി
ധൃതരാഷ്ട്രരിൽനിന്നും കിട്ടിയ ഖാണ്ഡവ വനം അർജ്ജുനൻ, കറുത്തശക്തികളെ കൂടെക്കൂട്ടി, വളഞ്ഞുതീയിട്ടു
എന്നറിഞ്ഞപ്പോൾ കർണ്ണൻ ഹസ്തിനപുരി രാജസഭയിൽ.
</p>
          <p style="indent">“എന്തു്, നിങ്ങൾക്കുണ്ടോ അച്ഛനോർമ്മ?”, കൊട്ടാരം ലേഖിക ചോദിച്ചു. ‘ഭാവി
പ്രവചിക്കുന്നവൻ മാദ്രിപുത്രൻ സഹദേവൻ’ എന്ന ദൈനംദിന ഭീതി മറ്റു പാണ്ഡവരുമായി പോറ്റമ്മ കുന്തി
പങ്കിടുന്ന കാലം.
</p>
          <p style="indent">“അന്ത്യനാളിൽ ഞാൻ അയാൾക്കു് കൂട്ടുണ്ടായിരുന്നു. കുന്തിയും നാലു
പാണ്ഡവരും ഇരപിടിക്കാൻ കാട്ടിലേക്കു് രാവിലെ കയറി. നീരൊഴുക്കിൽ കുളി കഴിഞ്ഞു മാദ്രി, മുറ്റത്തെ
അയയിൽ ഈറനുണക്കാനിടുകയായിരുന്നു. “ആരാണു് നിന്റെ അച്ഛ”നെന്നു ഭീഷണമായി പാണ്ഡു
ചോദിച്ചു. “അശ്വിനിദേവതകൾ” എന്നു് മാദ്രിയിൽനിന്നും കേട്ടറിവിൽ, മേലോട്ടു് കൈകൂപ്പി ഞാൻ
പിതൃക്കളെ സ്മരിച്ചു പറഞ്ഞപ്പോൾ, ‘നകുലനെ പോലെ നിനക്കും രണ്ടു ദുർദേവതകൾ വേണ്ടി വന്നോ,
ഭൂമിയിൽ ഇങ്ങനെ ഒരു ശാപജന്മം തരാൻ?’ എന്നു് നിന്ദിച്ചതോർമ്മ. ഭയന്നു് മുറിക്കു പുറത്തു ഞാൻ
കടക്കുമ്പോൾ, ചെമ്പകപ്പൂ പോലെ വരികയായിരുന്ന മാദ്രിയോടു് ‘അരുതേ അമ്മാ അയാൾക്കരികെ ഈ
സമയത്തു നീ പോവരുതേ, മരണദേവതയുടെ സാന്നിധ്യം അവനരികിൽ ഞാനറിയുന്നു’ എന്നു്
ഇരുകൈകളും അവൾക്കുനേരെ ഞാൻ വീശി. അൽപ്പം കഴിഞ്ഞപ്പോൾ ഭീതിയിൽ നിലവിളിച്ചു മാദ്രി
പുറത്തേക്കു വന്നു. “വാരിപ്പുണർന്നെന്നെ പാണ്ഡു വിവസ്ത്രയാക്കുമ്പോൾ, പ്രിയപ്പെട്ട മകനെ, കുഴഞ്ഞു
വീണവൻ മരിച്ചു” എന്നു് ചേർത്തു ദൈവത്തിനു നന്ദിപറഞ്ഞു എന്നെ ചേർത്തു് പിടിക്കുന്നതോർമ്മ!”
</p>
          <p style="indent">“കുന്നിൻചെരുവിലെ ഉണക്കപ്പുല്ലുകൾക്കിടയിൽ പതുങ്ങിയിരുന്ന
വെള്ളമുയലിനെ കൊത്തിപ്പറക്കാൻ, ലക്ഷ്യം തെറ്റാതെ ആകാശത്തു് നിന്നു് ഒഴുകിയിറങ്ങിയ ചാരനിറ
കഴുകനെ, കൃത്യം കഴുത്തിൽ ചാടി,ക്കടിച്ചു മന്ദം മന്ദം നീങ്ങിയ വേട്ടപ്പട്ടി ആയിരുന്നു ഇന്നു് ഞങ്ങളുടെ
മനംകവർന്ന മൃഗയാവിനോദത്തിലെ മുഖ്യതാരം”, അർജുനൻ നായാട്ടിനിടയിൽ കണ്ട കൗതുകക്കാഴ്ച്ച
പാഞ്ചാലിയോടു് അധികാരഭാവത്തിൽ വിശദീകരിച്ചു. ഖാണ്ഡവപ്രസ്ഥത്തിൽ കൗന്തേയർ
കുടിയേറ്റക്കാരായ കാലം.
</p>
          <p style="indent">“കഴുത്തുമുറിഞ്ഞ കഴുകനെ ചെടിക്കൂട്ടങ്ങൾക്കിടയിൽ ഒളിപ്പിച്ചു,
പതുങ്ങിപ്പതുങ്ങി വെള്ളമുയലിനെയും പിന്നിൽ നിന്നു് കടിച്ചു മലർത്തി തൊലിയുരിക്കുന്നവരെ ഈ
വനാശ്രമത്തിൽ നിത്യവും കാണാറുണ്ടല്ലോ!”
</p>
          <p style="indent">“വെറുതെയാണോ പാർത്ഥൻ നിങ്ങളെ പാതിവഴിയിൽ ഉപേക്ഷിച്ചു് സാധു
സുഭദ്രയെ പരിണയിച്ചതു്, കൊട്ടാരം ലേഖിക ചുണ്ടുകൾ കൂട്ടിപ്പിടിച്ചു മൗനം പാലിച്ചു പുറത്തിറങ്ങി.”
</p>
          <p style="indent">“കിരീടാവകാശിയായ പരീക്ഷിത്തിനെ പട്ടാഭിഷേകം ചെയ്യുംമുമ്പുതന്നെ,
എങ്ങോട്ടാണു് യാത്ര?” ഹസ്തിനപുരി രാജാവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“കാടു് വിളിക്കുന്നു!”
</p>
          <p style="indent">“തിന്മയുടെ മേൽ നന്മയുടെ വിജയമാണു് കുരുക്ഷേത്രം എന്നു് മഹാരാജാവു്
യുധിഷ്ഠിരൻ ഹസ്തിനപുരി രാജസഭയിൽ നിരീക്ഷിച്ചപ്പോൾ, അംഗങ്ങൾ എഴുനേറ്റു കയ്യടിക്കുന്നതൊക്കെ
കണ്ടു. പക്ഷേ, വേദിയിൽ ഇരുന്ന പാഞ്ചാലി, മുഖംതാഴ്ത്തി. എന്തായിരുന്നു സംഗതി?”, രാജസഭയിൽ
കൂനിപ്പിടിച്ചിരുന്ന കൃപാചാര്യരെ കൊട്ടാരം ലേഖിക പിറ്റേന്നു് കണ്ടപ്പോൾ ചോദിച്ചു.
</p>
          <p style="indent">“തിന്മക്കു മേൽ തിന്മയുടെ വിജയം എന്നു് മഹാറാണി പാഞ്ചാലി
പനയോലയിൽ നേരത്തേ എഴുതിക്കൊടുത്തതു്, യുധിഷ്ഠിരൻ തപ്പിത്തടഞ്ഞു് വായിച്ചപ്പോൾ ഒരക്ഷരം
തെറ്റിയോ?”
</p>
          <p style="indent">
            <pb n="27" ed="2023-11-27"/>
          </p>
          <p style="indent">“അഞ്ചുപേർക്കുമുണ്ടോ തനതുരീതിയിൽ പരിപാലിക്കപ്പെടുന്ന
രതിപൂർവ്വവിനോദങ്ങൾ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥം എന്ന
നവനഗരനിർമ്മിതി കഴിഞ്ഞു, രാജസൂയയാഗത്തെക്കുറിച്ചു കുടിയേറ്റ കൗന്തേയരുടെ
പ്രതീക്ഷാനിർഭരമായ ദിനങ്ങൾ.
</p>
          <p style="indent">“മുതിർന്ന യുധിഷ്ഠിരൻ മുതൽ, ഇളമുറ സഹദേവൻ വരെ, ദൈവത്താൽ
അനുഗ്രഹീതർ എന്നൊന്നും പ്രശംസിക്കാൻ തക്ക അനുഭവപാഠങ്ങൾ ആയിട്ടില്ല. കഴുത്തിനു് പിന്നിൽ
ചുണ്ടമർത്തി മാദ്രിപുത്രന്മാരുടെ മൃദുസ്പർശത്തിലൂന്നിയ രതിപൂർവ്വ അധിനിവേശം എത്ര
കോരിത്തരിപ്പിക്കുന്നത്ര ആസ്വാദ്യകരമാണോ, അത്രയും അസഹനീയവുമാണു് യുധിഷ്ഠിരൻ ഭീമൻ എന്നീ
മുതിർന്നവർ ഏകപക്ഷീയമായി തപ്പിത്തടഞ്ഞു പരിശീലിക്കുന്ന പരുക്കൻ സുരതം.
പെണ്ണുടൽവിവരണത്തോടെ ഞാൻ കെട്ടുവിട്ടു് പറഞ്ഞാൽ, ബഹുഭർത്തൃത്വമോഹികളായ കൗരവ
വധുക്കളുടെ പകൽക്കിനാവുകൾ പൊലിയും. കൂടെ കിടക്കാൻ ഭർത്താവുണ്ടാവുക, അവൻ
യുധിഷ്ഠിരനെപോലെ ആസ്വാദനരതിയുടെ പെണ്ണനുകൂല രതിപാഠങ്ങൾ പരിശീലിക്കാതെ ‘വസ്ത്രാക്ഷേപം’
ചെയ്യുക, ആൺപെൺരതി പാതിരാ പരമയാതനയാവുക, അങ്ങനെ ഒന്നു് എന്റെ അവിവേകമായ
വാക്കുകൊണ്ടു് ആർക്കും ഉണ്ടാവരുതല്ലോ.”
</p>
          <p style="indent">“പെരുമഴയിൽ ഒന്നു് പുറത്തിറങ്ങാൻ ആവാതെ കൂനിപ്പിടിച്ചു ഈ കൂരയിൽ
രാവിലെമുതൽ ഇരിക്കുമ്പോഴും, നിങ്ങൾ ആറു പേരും ഒന്നും പരസ്പരം മിണ്ടിപ്പറയുന്നില്ലല്ലോ”.
ആശ്രമത്തിനു മുമ്പിലുള്ള കാട്ടുവഴിയിലൂടെ കാലവർഷം കുതിച്ചു ചാടിക്കൊണ്ടിരുന്ന ഇരുണ്ട സായാഹ്നം.
വനവാസക്കാലത്തിന്റെ ആദ്യവർഷം.
</p>
          <p style="indent">“ഖാണ്ഡവപ്രസ്ഥത്തിൽ കുടിയേറ്റക്കാരായിരുന്നപ്പോഴും, ഇന്ദ്രപ്രസ്ഥത്തിൽ
അധികാരമോഹമുദിച്ചപ്പോഴും അവർ എന്നോടു് വാതോരാതെ വിങ്ങിപ്പൊട്ടി മാറി മാറി നേരമിരുട്ടുംവരെ
സംസാരിക്കുമായിരുന്നു. കൂടെ പൊറുക്കുന്നവളെ പണയം വച്ചു് സ്വത്തെല്ലാം നഷ്ടപ്പെട്ടു,
അടിമജീവിതത്തിനു കാട്ടിൽവന്നതോടെ അവർക്കു പരസ്പരം ആളെ മനസ്സിലായി. അപ്പോൾ ഞാനുമായി
ആശയവിനിമയവും അവസാനിച്ചു. ആത്മകഥ എഴുതാൻ നിങ്ങളുടെ ക്ഷണം ഞാൻ നിരസിച്ചതു് എന്തു്
കൊണ്ടാണു് എന്നു് ഇപ്പോൾ നിങ്ങൾക്കു് വ്യക്തമായില്ലേ”, മുറിയുടെ മുക്കും മൂലയും ചൂലു കൊണ്ടടിച്ചു
പൊടിയും പ്രാണിയും നീക്കി കൊട്ടാരം ലേഖികക്കു് കിടക്കാൻ പായവിരിക്കുകയായിരുന്ന പാഞ്ചാലി
പറഞ്ഞു.
</p>
          <p style="indent">“ചടങ്ങുകൾ രാജാവും റാണിയും പങ്കെടുക്കുമോ, അതോ രണ്ടു പേരെയും ആ
ചുമതല പേടിപ്പിക്കാറുണ്ടോ?”, കൊട്ടാരം ലേഖിക കൃപാചാര്യരോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥം,
മൂപ്പിളമശ്രേണിയിൽ ഹസ്തിനപുരിയെ കവച്ചുവെക്കുമെങ്കിലും, സാമൂഹ്യജീവിതത്തിന്റെ വൈവിധ്യ
സാന്നിധ്യം, കുടിയേറ്റ ഇടമായ ഇന്ദ്രപ്രസ്ഥത്തെക്കാൾ പ്രകടം, നൂറ്റാണ്ടുകളുടെ ചരിത്രമുള്ള
ഹസ്തിനപുരിയാണല്ലോ!
</p>
          <p style="indent">“തുടക്കത്തിൽ സായാഹ്നവിരുന്നുകളിലും അനുസ്മരണയോഗങ്ങളിലും അവർ
പങ്കെടുത്തു. കൗരവർ തോൽക്കുകയല്ല പാണ്ഡവർ ജയിക്കുക മാത്രമാണുണ്ടായതു് എന്നവർ
എളിമയോടെ പറഞ്ഞുവെച്ചു. കൗരവരാജവധുക്കളെ കുടിയൊഴിപ്പിച്ചു പഴയ കാരാഗൃഹത്തിൽ
പുനരധിവാസം ചെയ്തെങ്കിലും, അവിടെ, ജന്മദിനം വിവാഹം പ്രസവം, അവർ സജീവമായി. കൗരവസ്ത്രീ
കുടുംബകൂട്ടായ്മയുടെ ഏകരക്ഷാധികാരി ചമയാൻ മറ്റുനാലു പാണ്ഡവരെ യുധിഷ്ഠിരൻ അനുവദിക്കുകയില്ല.
എല്ലാ ചടങ്ങും പാഞ്ചാലി ബഹിഷ്കരിച്ചില്ല, നട്ടാൽ കിളിർക്കുന്ന കാരണങ്ങൾ നകുലൻ
പറഞ്ഞുകൊടുത്താൽ ഹംസസന്ദേശം അയക്കും. മൊത്തം ഹസ്തിനപുരിയുടെ പൊള്ളയായ
സാമൂഹ്യജീവിതം പാണ്ഡവഭരണത്തിലും വളർന്നു വികസിക്കുന്നുണ്ടു്, പത്രലേഖകർക്കു മൂന്നുനേരം
ഊട്ടുപുര ഭക്ഷണവും അനുവദിച്ചല്ലോ പിന്നെന്താ നിങ്ങൾക്കൊരു മുറുമുറുപ്പു്!”
</p>
          <p style="indent">“പ്രകൃതി നിങ്ങളോടു് എക്കാലവും വാത്സല്യം കാണിച്ചു എന്നു ഇപ്പോൾ
നിങ്ങൾക്കു് വ്യക്തമായില്ലേ? പോർക്കളത്തിൽ പ്രതിയോഗിയുടെ കടുംവെട്ടേറ്റു വെള്ളം കിട്ടാതെ
മരിച്ചുപോവാൻ വിധിക്കപ്പെട്ട സൈനികവംശത്തിൽ പിറന്ന നിങ്ങൾ, അരമന ജീവിതം മടുത്തിട്ടല്ലേ
വാർദ്ധക്യം വനവാസത്തിലേക്കു നയിക്കുന്നതു്!”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു.
യുദ്ധാനന്തര ഹസ്തിനപുരിയിൽ, മുപ്പത്തിയാറുവർഷത്തെ ഭരണത്തിനു് ശേഷം ചെങ്കോൽ,
അഭിമന്യുപുത്രനായ പരീക്ഷിത്തിനെ ഏൽപ്പിച്ചു അന്തിമപദയാത്രക്കു് വേഷം മാറുകയായിരുന്നു
പാണ്ഡവർ.
</p>
          <p style="indent">“സ്വയംവരമത്സരം ജയിച്ചു സ്വന്തമാക്കിയ പെണ്ണിനെ ഒറ്റക്കാലിൽ
വിവാഹജീവിതം മുഴുവൻ, ഊഴംകാത്തു കിടപ്പറവാതിലിൽ നിൽക്കേണ്ടി വന്ന എത്ര പോരാളികളെകുറിച്ചു്
തക്ഷശിലയിൽ നിങ്ങൾ, ഇവിടെ വരും മുമ്പു്, വായിച്ചറിഞ്ഞിട്ടുണ്ടു്? എന്നാൽ, ഒന്നിലധികം പാണ്ഡവരെ
മനഃപൂർവം ഊഴം തെറ്റിച്ചു കൂടെ കിടത്തിയും, എത്ര സ്ത്രീകൾ അരനൂറ്റാണ്ടോളം കാലം ഇഷ്ടരതി
വൈവിധ്യജീവിതം ആസ്വദിച്ചു? പാഞ്ചാലി മാത്രം?, അല്ലേ! അല്ലെന്നവൾ പ്രതിഷേധിക്കുമ്പോൾ,
നിങ്ങൾവേണം അവളെ ഓർമ്മിപ്പിക്കാൻ എങ്ങനെയായിരുന്നു കാശിരാജകുമാരികളായി
ഹസ്തിനപുരിയിൽ വന്ന അംബികയും അംബാലികയും, വിചിത്രവീര്യന്റെ ഭാര്യകളായി നരകിച്ചു
ജീവിച്ചതെന്നു? എങ്ങനെയാണു മാതൃത്വത്തിനു വേണ്ടി പാണ്ഡുവധുക്കൾ, കുന്തിയും മാദ്രിയും,
ബീജദായകരെ തേടി വീടുവിട്ടിറങ്ങിയതെന്നു? എങ്ങനെയാണു് ആദ്യപ്രസവത്തിനു മുമ്പു് തന്നെ,
അഭിവന്യുവധു ഉത്തര എന്നെന്നേക്കുമായി അന്തഃപുരത്തിൽ ഒതുങ്ങിയതെന്നു? എന്നിട്ടും ഞങ്ങളുടെ,
ഇനിയൊരു തിരിച്ചുവരവില്ലാത്ത, ഈ യാത്രാവേളയിൽ, ദയാരഹിതമായി നിങ്ങൾ ചോദിക്കുന്നു,
പാഞ്ചാലിയെ എന്തിനുഅഞ്ചു ആണുങ്ങൾ ജീവകാലം മുഴുവൻ ലൈംഗികഅടിമയാക്കി?”
</p>
          <p style="indent">“കറ കലരാത്ത ഏകപത്നീവ്രതക്കാരല്ലേ കൗരവർ? ആദ്യരാത്രി മുതൽ
ബഹുഭർത്തൃത്വം നേടിയ നിങ്ങൾ കൗരവ അന്തഃപുരത്തിൽ വിരുന്നിനു പോവുമ്പോൾ, ഓർമ്മയിൽ
തങ്ങുന്ന കാഴ്ചയുണ്ടോ വായനക്കാരുമായിപങ്കിടാൻ?” കൊട്ടാരം ലേഖിക ചോദിച്ചു. സ്വയംവരം കഴിഞ്ഞു
ഹസ്തിനപുരിയിൽ പാണ്ഡവർക്കൊപ്പം എത്തിയ പാഞ്ചാലി, ഭർത്താക്കന്മാർക്കവിടെ ഒരുതുണ്ടു ഭൂമി
സ്വന്തമായില്ലെന്നറിഞ്ഞു കുരുവംശ അതിഥി മന്ദിരത്തിൽ കഴിയുന്ന ഇടവേള.
</p>
          <p style="indent">“ഭർത്താക്കന്മാർ ഭരണനിർവഹണ ചുമതലയുമായി പ്രവിശ്യകളിൽ
ഔദ്യോഗിക സന്ദർശനം ചെയ്യുമ്പോൾ, കൗരവരാജവധുക്കൾ അവർക്കനുവദിച്ച ഒറ്റമുറികളിൽ
അനുഭവിക്കുന്ന വൈകാരികഏകാന്തത എന്നെ വല്ലാതെ സ്പർശിച്ചു. ഞെട്ടിത്തെറിച്ചു എന്നൊന്നും
അത്യുക്തിയിൽ പറഞ്ഞുകൂടെങ്കിലും ‘ഒരു വനിതക്കു് ഒരു ഭർത്താവു്’ എന്ന യാഥാസ്ഥിതികകൗരവരീതി
നൂറോളം വരുന്ന, ആ മറുനാടൻ രാജസ്ത്രീകളെ, ഭർത്താവിന്റെ ലൈംഗിക അടിമയാക്കുന്നു എന്ന
പ്രതീതിയാണു് ആദ്യാനുഭവം. വെളുത്തവാവായിരുന്നല്ലോ ഇന്നലെ. കാറൊഴിഞ്ഞ ആകാശം
വിസ്തരിച്ചൊന്നു കാണാൻ ഞങ്ങളെല്ലാവരും ദുര്യോധനവധുവിന്റെ ക്ഷണമനുസരിച്ചു അന്തഃപുര
മട്ടുപ്പാവിൽ പോയി. കൗരവരാജ വധുക്കൾ വിവസ്ത്രശരീരങ്ങളുമായി നൃത്തം ചവിട്ടി, അവരനുഭവിക്കുന്ന
കടുത്ത ഭർതൃപരിമിതി സഹനത്തിനും അപ്പുറമെന്നു അലമുറയിടുമ്പോൾ, ദുര്യോധനൻ ഉൾപ്പെടെ
കാര്യശേഷിയുള്ള മുതിർന്ന കൗരവർ നിലത്തു, നിസ്സഹായരായി നിൽക്കുന്ന ദീനദീനമായ ആ ദൃശ്യം
എങ്ങനെ ഞാൻ അതർഹിക്കുന്ന ഗൗരവത്തിൽ വിവരിക്കും! ഏകപത്നീവ്രതം ആണുങ്ങൾക്കു്
പരസ്യമേനിപറച്ചിലൊക്കെ ആയിരിക്കാം, പക്ഷേ, അന്തഃപുരത്തിൽ ഭാര്യ അനുഭവിക്കുന്നതു് ദാമ്പത്യ
കടുത്ത അരക്ഷിതാവസ്ഥയെ ന്നുവ്യക്തമല്ലേ. അതിർത്തിതർക്കങ്ങളിൽ ജീവൻ പോകാവുന്ന ഹ്രസ്വകാല
യുദ്ധാവസരങ്ങൾ ഏതുനിമിഷവും കാത്തിരിക്കുന്ന സായുധകൗരവർക്കെങ്ങനെ, ഭാര്യക്കു ഒരു ഭർത്താവു്
മതി എന്ന സ്ത്രീവിരുദ്ധ നിലപാടെടുക്കാൻ ആവും? വെറുതെയല്ല ബഹുഭർത്തൃത്വം നിഷേധിക്കപ്പെട്ട ആ
പാവം സ്ത്രീകൾക്കു് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന എന്നെ എന്നെന്നേക്കുമായി പ്രവാസിയാക്കാൻ,
ഏകപത്നീവ്രതക്കാരനായ ദുര്യോധനൻ ഖാണ്ഡവവനം കാട്ടി കുറച്ചുദിവസമായി പാണ്ഡവരെ
പ്രലോഭിപ്പിക്കുന്നുണ്ടു്. യുധിഷ്ഠിരനെപ്പോലുള്ള വൃക്ഷസ്നേഹികൾ ആ പ്രലോഭനത്തിനു ഇരകളാവുമോ!
കണ്ടറിയാം!”
</p>
          <p style="indent">
            <pb n="28" ed="2023-11-28"/>
          </p>
          <p style="indent">“ഗാർഹികപീഡനം പ്രിയപാണ്ഡവരിൽ നിന്നുണ്ടായാലും, രേഖാമൂലം പരാതി
ആദ്യം കൊടുക്കുക ദുര്യോധനനാണെന്ന നിങ്ങളുടെ അഭിമുഖം ഹസ്തിനപുരി ചുവരെഴുത്തുപതിപ്പിൽ
പ്രസിദ്ധീകരിച്ച ഉടൻ, അന്തഃപുരത്തിലും രാജസദസ്സിലും വിവാദമായല്ലോ. ഭർത്താവു ഒന്നുമാത്രം എന്ന
ഏകശിലാദാമ്പത്യത്തിന്റെ വർത്തമാനകാലപ്രതീകങ്ങളായ കൗരവരാജസ്ത്രീകൾ, ഈ
‘പ്രകോപന’ത്തിന്നെതിരെ പ്രതികരിക്കുമെന്നു് ദുര്യോധനവധു! പാണ്ഡവദാമ്പത്യം കൗരവരാജസഭയിൽ
വിവാദചർച്ചാവിഷയമാക്കിയതിന്റെ അകംപൊരുളെന്തായിരുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു.
വനവാസക്കാലം.
</p>
          <p style="indent">“കൗരവഅടിമക്കു് ഭൗതിക പരിരക്ഷ ഉടയോനിൽ നിന്നല്ലേ,
അടിമപരിപാലന നിയമമനുസരിച്ചു ഞങ്ങൾക്കു് പ്രതീക്ഷിക്കാനാവൂ? അപ്പോൾ, പാണ്ഡവർ
വനവാസക്കാലത്തു, ഗാർഹികവും ലൈംഗികവുമായ അതിക്രമം എന്നിൽ നടത്തിയാൽ ആർക്കു ഞാൻ
പരാതി കൊടുക്കണം? പെണ്ണഭിമാനസംരക്ഷണം ഉടയോന്റെ നീതിപീഠത്തിൽ ഞാൻ
നടപടിക്രമമനുസരിച്ചു അർപ്പിക്കുന്നെങ്കിൽ, ദുര്യോധനവധുവെന്തിനു് വെളിച്ചപ്പെടണം? ഹസ്തിനപുരി
ശിക്ഷാനിയമമനുസരിച്ചു എന്റെ പൗരാവകാശങ്ങൾ പന്ത്രണ്ടു കൊല്ലത്തേക്കു്, നീതിമാനെന്നറിയപ്പെടുന്ന
ഭീഷ്മർ, പരാതിക്കാരിയായ എന്റെ വശം മാത്രം കേൾക്കാൻ മെനക്കെടാതെ, ഏകപക്ഷീയമായി
നിഷേധിച്ചതു് പാണ്ഡവപിടിപ്പുകേടു് അത്രമേൽ വ്യക്തമായതുകൊണ്ടല്ലേ? അതിൽ ഉടയോൻ
ദുര്യോധനൻ എന്തു് പിഴച്ചു?”
</p>
          <p style="indent">“ചെങ്കോൽ കൈപ്പിടിയിൽ എത്തിയപ്പോൾ, കിടപ്പിലായല്ലോ പാവം
യുധിഷ്ഠിരൻ?”, ദിവസങ്ങളായി അടഞ്ഞുകിടന്ന രാജസഭ ഗോപുരത്തിലേക്കുനോക്കി കൊട്ടാരം ലേഖിക,
കൃപാചാര്യനോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
</p>
          <p style="indent">“സൂക്ഷ്മാണുക്കളുടെ കാര്യമൊക്കെ പ്രകൃതിയുടെ ഗൂഢാത്മകതയല്ലേ, ഭാവിയിൽ
അതൊക്കെ മനുഷ്യബുദ്ധിയിൽ തെളിയട്ടെ, ഇപ്പോൾ ഊഹം വച്ചു് നാം പറഞ്ഞുകൂടല്ലോ, എന്നാൽ
നഗ്നനേത്രങ്ങൾ കണ്ട ഒരു കാര്യം ഞാൻ മതിപ്പോടെ ഓർക്കുന്നു, ദശാബ്ദങ്ങളായി ധൃതരാഷ്ട്രർ
രാജസഭാധ്യക്ഷനെന്നനിലയിൽ ഉപയോഗിച്ചിരുന്ന തിരുവസ്ത്രങ്ങൾ ചുരുട്ടിക്കൂട്ടി, “ഇതു് വേണ്ട ഇനി
എനിക്കെ”ന്നു പറഞ്ഞു സ്ഥാനാരോഹണച്ചടങ്ങിൽ ഒഴിവാക്കാൻ നിയുക്തരാജാവു് യുധിഷ്ഠിരൻ
പട്ടാഭിഷേകത്തിനു തൊട്ടുമുമ്പു് കാണിച്ച ധീരപ്രഖ്യാപനം, അതു് നിയുക്ത മഹാറാണി പാഞ്ചാലിയുടെ
പരോക്ഷപ്രേരണയിൽ ആയാൽ പോലും, അതൊന്നു വേറെ! എന്നാൽ സ്തോഭജനകമായി
‘ചുരുട്ടിക്കൂട്ടുമ്പോൾ’, തിരുവസ്ത്രത്തിൽനിന്നും യുധിഷ്ഠിരനിലേക്കു പകർന്നുവോ ഒരു അക്ഷൗഹണി
രോഗാണുക്കൾ!”
</p>
          <p style="indent">
            <pb n="29" ed="2023-11-29"/>
          </p>
          <p style="indent">“കൊട്ടാരവിപ്ലവത്തിനു ശ്രമം? അഭിമന്യുമകൻ പരീക്ഷിത്തിനെ കൂട്ടുപിടിച്ചു?
അരമനയിൽ ഈ ഗൂഢാലോചനയെ കുറിച്ചു് വിവരമൊന്നും നിങ്ങൾ യുധിഷ്ഠിരനുകൊടുത്തില്ലേ?”,
കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
</p>
          <p style="indent">“യുധിഷ്ഠിരനെയും എന്നെയും ‘വയോജനങ്ങൾ’ എന്ന വിഭാഗത്തിൽപെടുത്തി
ഞങ്ങൾക്കനുകൂലമല്ലാത്ത ആജ്ഞ ഊട്ടുപുരയിലും അന്തഃപുരത്തിലും കൊടുക്കുന്ന പ്രവണത കുറച്ചു
കാലമായി പാഞ്ചാലിക്കുണ്ടെങ്കിലും, മരണം ഉന്നംവച്ചു ആസൂത്രിത നീക്കങ്ങൾ, പരീക്ഷിത്തിനൊപ്പമവൾ
ആലോചിച്ചുറപ്പിക്കുന്നതു നേരിൽ കണ്ട ഞാൻ, രഹസ്യം പുറത്തു പറയാൻ ഭയന്നു എന്നതാണു് നേരു്.
യുധിഷ്ഠിരൻ ഉറക്കമുണരാൻ വൈകിയാൽ, ഉണർത്താനൊന്നും മെനക്കെടാതെ, “രാജാവു് ഉറക്കത്തിൽ
കാലം ചെയ്തു” എന്നു് വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിൽ, കിരീടാവകാശി പരീക്ഷിത്തിന്റെ
അധികാരമോഹം പാഞ്ചാലി സ്വന്തം നേട്ടത്തിനായി ദുരുപയോഗം ചെയ്തു. നിങ്ങൾക്കറിയാമോ,
യുധിഷ്ഠിരനെ കൊട്ടാരവാസികൾ അവിശ്വാസത്തോടെ നോക്കുന്ന അനുഭവം തന്നെ ഉണ്ടായി! അതു്
യുധിഷ്ഠിരനെ വല്ലാതെ നോവിച്ചു. എണ്ണതേച്ചു ശിരസ്സിൽ ജലധാര ചെയ്തു ശ്വാസംമുട്ടിപ്പിക്കുന്നൊരു
ചികിത്സാരീതി, പാഞ്ചാലി യുധിഷ്ഠിരനിൽ പ്രയോഗിച്ചപ്പോൾ, കണ്ടുനിന്ന എനിക്കു
പിടിച്ചുനിൽക്കാനായില്ല. പാണ്ഡുവിനെ നിശ്ശബ്ദനാക്കാൻ, കുന്തിയും മാദ്രിയും നടപ്പിലാക്കിയ ‘കുളിപ്പിച്ചു്
കുളിപ്പിച്ചു് ആളെകൊല്ലുന്ന കളി’ കുട്ടിക്കാലത്തു ഞങ്ങൾ നേരിൽ കണ്ടതാണു്. ശത്രുസംഹാരക്ഷമതയുടെ
ആഴവും കുടിലതയും എണ്ണക്കൂളിയിൽ വ്യക്തമാവാൻ കാലം കുറെ വേണ്ടിവന്നു. നിർത്തൂ പേക്കൂത്തു എന്നു്
നെഞ്ചത്തടിച്ചു പാഞ്ചാലിയോടു് ഞാൻ നിസ്സഹായതയോടെ പൊട്ടിത്തെറിച്ചതോർമ്മയുണ്ടു്.
ഉണരുമ്പോൾ, ഭൂഗർഭ കൽത്തുറുങ്കിൽ, അടിവസ്ത്രത്തിൽ മരവിച്ചുകിടക്കുകയാണു്. മനോരോഗിയെന്നു്
പാഞ്ചാലിയെന്നെ പരസ്യമായി മുദ്രകുത്തി. സ്വാധീനവും ഇച്ഛാശക്തിയും ഉപയോഗിച്ചു് എന്നെ മാരകമായ
എണ്ണക്കുളിയിൽ തളച്ചിട്ടു. ബീജദാതാവു് അതീതശക്തിയെന്ന ഉത്തമബോധ്യം ഉള്ളതു് മാത്രമാണു് ജീവൻ
പോവാതെ പിടിച്ചു നിൽക്കാനായതു്. ഹസ്തിനപുരിയിൽ ജീവിതം തുടരുക അസാധ്യം”
വിങ്ങിപ്പൊട്ടുകയായിരുന്ന ഭീമനുമേൽ യുവപരീക്ഷിത്തിന്റെ കരുത്തുള്ള കൈകൾ പെട്ടെന്നു് വീണു.
</p>
          <p style="indent">“എണ്ണചികിത്സയുമായി നിങ്ങൾ സഹകരിക്കണം. ഭീമാകൃതിയുണ്ടെങ്കിലും
നിങ്ങൾ, ആളൊരു ശുദ്ധൻ എന്നു് ഞങ്ങൾ വിലയിരുത്തിക്കഴിഞ്ഞു പത്രപ്രവർത്തകരെ കണ്ടാൽ മുഖം
തിരിക്കണം ശുദ്ധൻ എന്ന സംശുദ്ധമുദ്ര കളയരുതു്!”
</p>
          <p style="indent">“ദ്വാരകയിലേക്കപ്പോൾ മടങ്ങാൻതന്നെ ഉറച്ചു?”, കൊട്ടാരം ലേഖിക ചോദിച്ചു.
അർജ്ജുനന്റെ ഭാര്യമാരിൽ ഒരാളും, പോരാളിഅഭിമന്യുവിന്റെ അമ്മയുമായ സുഭദ്രയുടെ മടക്കയാത്രക്കു്,
കൂട്ടിനായി പാണ്ഡവർ ആരും പോവേണ്ടതില്ലെന്നു മഹാറാണി പാഞ്ചാലി ആജ്ഞാപിച്ച,
സംഘർഷഭരിതമായ അരമന അന്തരീക്ഷം. യുദ്ധക്ഷീണം നോക്കാതെ അർജ്ജുനൻ മറ്റൊരു
പെൺവേട്ടക്കായി പടിയിറങ്ങിയ ദിനങ്ങൾ.
</p>
          <p style="indent">“ഭാവിയിലൊരു യുദ്ധം ജയിച്ചാൽ ഉറപ്പായും അഭിമന്യു
അധികാരത്തിൽവരുമെന്ന പ്രത്യാശയിൽ അവനെ ഞാൻ വളർത്തി വലുതാക്കി. നേരത്തേ, വിരാടയിൽ
ഭിന്നലിംഗ ‘ബൃഹന്നള’യുടെ ശിഷ്യയും കാമുകിയുമായ ഉത്തരയെ, അഭിമന്യുവിനെക്കൊണ്ടു് വിവാഹം
കഴിപ്പിക്കാൻ പാതിമനസ്സോടെ ഞാൻ തയ്യാറായി. കുരുക്ഷേത്രയിൽ കൗരവർ ഒരുക്കിയ
ചക്രവ്യൂഹത്തിൽ അഭിമന്യു കൊല്ലപ്പെട്ടതു് പാണ്ഡവ നാൽവർസംഘത്തിന്റെ
ഗൂഢാലോചനയെന്നറിയാൻ വൈകിയോ! അർജ്ജുനനുമൊത്തു അഭിമന്യുവിനെ രാജാവാക്കാൻ മറ്റുനാലു
പാണ്ഡവരും ഉത്സാഹിക്കും എന്നൊക്കെ ദിവാസ്വപ്നംകണ്ട ഞാനെത്ര നിഷ്കളങ്ക! പാഞ്ചാലിക്കു് പ്രിയം
അവളുടെ അഞ്ചുമക്കളിൽ മൂത്തവൻ രാജാവാകാണം, എന്നാൽ അഞ്ചുപേരിൽ മൂത്തമകൻ സ്വന്തം
ബീജപുത്രൻ തന്നെയാണോ എന്നുറപ്പില്ലാതെ യുധിഷ്ഠിരൻ കുഴങ്ങുന്ന കാഴ്ച എനിക്കപ്പോൾ വിചിത്രമായി
തോന്നി. പാഞ്ചാലിയുടെ അഞ്ചുമക്കളും അശ്വത്ഥാമാവിനാൽ കൊല്ലപ്പെട്ടതോടെ, ചെങ്കോൽനറുക്കു
വീണതു് ഉത്തരയുടെ മകൻ, എന്റെ കൊച്ചുമകൻ പരീക്ഷിത്തിനു്. എന്നാൽ, പരീക്ഷിത്തു് അർജ്ജുനന്റെ
കുഞ്ഞാണോ, അഭിമന്യുവിന്റെ കുഞ്ഞാണോ എന്ന ജൈവികസത്യം പുറത്തു പറയാതെ അഭിമന്യുവിധവ
ഉത്തര. പരീക്ഷിത്തിന്റെ പട്ടാഭിഷേകം എപ്പോൾ എന്നതൊന്നും ഇപ്പോൾ ചിന്തയിൽ വന്നിട്ടില്ലെന്നു്
യുധിഷ്ഠിരൻ. കലുഷിതമായ യുദ്ധാനന്തര അരമനയിൽ, എനിക്കാടാൻ ഒരു
അമ്മവേഷമില്ലെന്നറിഞ്ഞപ്പോൾ, ഉടുതുണിക്കു് മറുതുണി എടുക്കാതെ ഞാൻ കഴുതപ്പുറത്തു
യാത്രയാവുന്നു!”
</p>
          <p style="indent">
            <pb n="30" ed="2023-11-30"/>
          </p>
          <p style="indent">“പെറ്റതള്ളയെ കഴുത്തു ഞെരിച്ചു കൊല്ലുന്ന മക്കളെ ഹസ്തിനപുരി കണ്ടിട്ടുണ്ടു്
എന്നാൽ പത്തുമാസം ചുമന്നുപ്രസവിച്ച പുത്രനെ കൊല്ലുന്ന മഹാറാണി എന്ന കുപ്രസിദ്ധി
നിങ്ങൾക്കുള്ളതാണോ?” കൊട്ടാരം ലേഖിക, മുൻരാജമാതാ സത്യവതിയോടു് ചോദിച്ചു. ബാലപാണ്ഡവർ
അരമനയിൽ അഭയാർഥികളായി വന്നശേഷം, കൗരവക്കുട്ടികളുമായി നിരന്തരം പോരടിക്കുന്നതു
കാണാൻ മനക്കരുത്തില്ലാതെ, പുത്രവിധവകളായ അംബിക അംബാലിക എന്നീ മുൻ
കാശിരാജകുമാരികളുമൊത്തു വാനപ്രസ്ഥത്തിൽ പോവാൻ തയ്യാറാവുന്ന, കുരുവംശത്തിലെ മറ്റൊരു
കറുത്ത ദിനം.
</p>
          <p style="indent">“പേറ്റുചൂരു് മാറാത്ത ഏഴുകുഞ്ഞുങ്ങളെ സ്വയം പുഴയൊഴുക്കിൽ
ശ്വാസംമുട്ടിച്ചുകൊന്ന ഗംഗാദേവിയുടെ പേരോർമിക്കാഞ്ഞതു്, അവൾ സവർണ്ണകുടുംബാംഗം
ആയതുകൊണ്ടാണോ എന്നു് പൂർവ്വാശ്രമത്തിൽ ഒരു മീങ്കാരിയായിരുന്ന ഞാൻ ചോദിക്കുന്നില്ല. ഷണ്ഡൻ
എന്റെ മകൻ വിചിത്രവീര്യൻ, എന്നു് യുവഭാര്യമാർ, അംബികയും, അംബാലികയും, രഹസ്യമായി
അറിയിച്ചപ്പോൾ, ഞാൻ ഇടപെട്ടതു് കുരുവംശ പിന്തുടർച്ച ഉറപ്പുവരുത്താൻ ആയിരുന്നു. വൃദ്ധഭർത്താവു്
ശന്തനു മരിച്ചു രാജവിധവയായപ്പോൾ സതി ഉപേക്ഷിച്ച ഞാൻ, കൊലയാളിഗംഗക്കു കൊല്ലാൻ
കഴിയാതെപോയ എട്ടാമത്തെ മകൻ ഭീഷ്മരെ സമീപിച്ചു, “ബ്രഹ്മചര്യം പിൻവലിച്ചു എന്നിൽ നീ
പ്രസാദിക്കൂ പ്രിയ ദേവവൃതാ” എന്നു് മുട്ടുകുത്തി യാചിച്ചു. ആജീവനാന്ത ബ്രഹ്മചര്യം ഒരു മാണിക്യക്കല്ലു്
പോലെ നെറുകയിൽ പ്രദർശിപ്പിച്ച ഭീഷ്മർ, “നീ എനിക്കു് എങ്ങനെ പായക്കൂട്ടാവും, നിന്റെ ഉടലും
പൂമണവും അടുത്തുനാം ഇടപഴകുമ്പോൾ കോരിത്തരിപ്പിക്കാറുണ്ടെങ്കിലും” എന്നുപറഞ്ഞു കൈ ഒഴിഞ്ഞു.
അങ്ങനെ ഞാൻ ഷണ്ഡപുത്രൻ വിചിത്രവീര്യനെ കാലപുരിയിലേക്കയക്കാൻ കുറഞ്ഞതോതിൽ വിഷം
നൽകുന്ന ദൗത്യം ഏറ്റെടുത്തു ഫലിച്ചപ്പോൾ, എന്റെ കന്യാപുത്രനായ വ്യാസനെ ക്ഷണിച്ചുവരുത്തി,
യുവസുന്ദരികളായ അംബികക്കും അംബാലികക്കും രതിക്കൂട്ടാവാൻ പ്രാർത്ഥിച്ചു. ധൃതരാഷ്ട്രർ പാണ്ഡു
എന്നീ രണ്ടു അംഗപരിമിതരും ഹസ്തിനപുരിയുടെ ഭാഗദേയം ഏറ്റെടുക്കാൻ ആയി. അല്ല, ഇങ്ങനെ ഓരോ
അരമനയിലും കാണില്ലേ കുടുംബവാഴ്ച നിലനിർത്താൻ വേണ്ട പൊടിക്കൈപ്രയോഗം?” പുത്രവധുക്കളെ
സ്വയം ആട്ടിത്തെളിയിച്ചു, മുൻമഹാറാണിയും നിലവിൽ രാജമാതാവുമായ സത്യവതി, ആരുടേയും
അകമ്പടിയില്ലാതെ പടിയിറങ്ങി. മട്ടുപ്പാവിൽ ഒളിഞ്ഞുനിന്നു ഗാന്ധാരി കൺകെട്ടുതുണി അല്പംനീക്കി ആ
കാഴ്ച കുളിർമ്മയോടെ നോക്കി. ഇനി രാജമാതാ ഞാൻ.
</p>
        </div>
        <!--end of "section 11.0/.11"-->
      </div>
      <!--end of "chapter 11/0"-->
      <!--END OF CHAPTER 11/0-->
      <div prev="11" type="chapter" n="12" xml:id="chp12">
        <head type="chaphead">ഭാഗം പതിനെട്ടു്</head>
        <div type="lsection">
          <p style="noindent">“താങ്കളുടെ ‘ഭാരിച്ച’ രചനയിൽ പറയുന്ന പലരെയും നേരിൽ കണ്ട
ഒരാളെന്ന നിലയിൽ ചോദിക്കട്ടെ, നഗരജീവിതത്തിൽനിന്നകന്നു ആശ്രമംകെട്ടി മലഞ്ചെരുവിൽ
ജീവിക്കുന്ന പരിത്യാഗിക്കെങ്ങനെ അറിയാം, ‘വിഴുപ്പു’വാർത്തകൾ?”, കൊട്ടാരം ലേഖിക വ്യാസനോടു്
ചോദിച്ചു.
</p>
          <p style="noindent">“ജന്മനാ ജനസമ്പർക്കം കുറവാണു, അന്തഃപുരജീവിതം അടുത്തറിയാൻ
വയ്യ. വിചിത്രവീര്യവിധവകൾക്കു ബീജദാനം ചെയ്യാൻ സത്യവതി യാചിച്ചപ്പോൾ, യഥാർത്ഥത്തിൽ
പോയതു് ഞാനായിരുന്നില്ല, ആൾമാറാട്ടക്കാരായിരുന്നു. ആളൊരു സ്വാധീനമുള്ള സവർണ്ണൻ
ആയതുകൊണ്ടു് പേരുവിവരം പറയുന്നില്ല. പനയോലരേഖകൾ വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നു്
ശിഷ്യന്മാർ സംഭരിച്ചതെല്ലാം, നേരിട്ടു് കണ്ടറിഞ്ഞ വിവരങ്ങൾ പോലെ, സമൃദ്ധമായി ഉപയോഗിച്ചു.
വസ്തുതാപരമായ വിട്ടുവീഴ്ചകൾക്കു് വഴങ്ങി. ദക്ഷിണാപഥത്തിൽ നിന്നു് കഴുതച്ചുമടായി കൊണ്ടുവന്ന
പനയോലയിൽ ആഖ്യാനം എഴുതി എന്നതാണു്, ആഘോഷിക്കേണ്ടതു്. മറിച്ചുള്ള കുപ്രചാരണത്തിനു
വഴിമരുന്നിടുകയല്ല. തിരക്കുണ്ടു്. നിങ്ങൾ പൂർണ്ണമായി വായിക്കുമ്പോഴേക്കു് ഞങ്ങൾ പത്തുനൂറുപേർ
മഹാഭാരതം നാടൊട്ടുക്കു് വിപുലീകരിച്ചു രചിക്കുകയാണു്. സ്വാഭാവികമായും കഥാപാത്രങ്ങൾ കൂടുതൽ
കരുത്തു പ്രാപിക്കും, ഇതിഹാസതുല്യമായ ആഖ്യാനകല പൂർണതയിലേക്കു് നീങ്ങും. പ്രാദേശികവാമൊഴി
ഉപയോഗിക്കുന്ന കാലംവരും. ആശ്വസിക്കൂ എനിക്കു് പകർപ്പകാവകാശമില്ല. ആർക്കും കയറി രചനയിൽ
ഇടപെടാം. വ്യാസൻ എന്ന ഞാനെന്നൊരാൾ ‘ഭാവനാസൃഷ്ടി’യെന്നു് നാളെ ജനം പറയും. ചിലർ
കാവുകെട്ടി കൈകൂപ്പും. കൂട്ടുകുടുംബസ്വത്തുതർക്കത്തെ ‘നെറ്റിപ്പട്ടവും വെഞ്ചാമരയു’മായി
എഴുനെള്ളിക്കുന്നതു പരിഹാസ്യമാണെന്നു യുക്തിവാദി ചാർവാകൻ പറയുമ്പോൾ, ഏകാംഗ പ്രതിപക്ഷം
വേണമല്ലോ, പൂത്തിരി കത്തിക്കാനും ചിലപ്പോൾ പുകക്കാനും!”
</p>
          <p style="noindent">“പാണ്ഡവർ എന്റെ ഭർത്താക്കന്മാർ എന്നഭിമാനം തോന്നുന്ന നിമിഷം
അല്ലെ!”, കൊട്ടാരം ലേഖിക പാഞ്ചാലിയെ വരിനിന്നു അനുമോദിച്ചു. രാജസൂയയാഗം ചെയ്തു
‘ചക്രവർത്തി’പദവി നേടിയെടുത്ത യുധിഷ്ഠിരനും മറ്റുനാലുപേരും, തിരുവസ്ത്രങ്ങൾ ധരിച്ചു വേദിയിൽ
നിറഞ്ഞ ഇന്ദ്രപ്രസ്ഥം അരമന.
</p>
          <p style="noindent">“ഇവരെ, ഈ അഞ്ചുപേരെയാണുഞാൻ വിവാഹം കഴിച്ചതെന്നാണോ
നിങ്ങൾ ഇപ്പോഴും കരുതുന്നതു്! വാരണാവതം കൊട്ടാരം തീക്കത്തിച്ചു ആറംഗആദിവാസി കുടുംബത്തെ
കൊലചെയ്ത കുന്തിയും “പറക്കമുറ്റാത്ത” അഞ്ചുകുട്ടികളും, ഭൂഗർഭഇടനാഴിയിലൂടെ രാത്രി പലായനം
ചെയ്തെത്തിച്ചേർന്ന ഏകചക്രഗ്രാമത്തിൽ കൗരവചാരന്മാർ തിരിച്ചറിയാതിരിക്കാൻ താടിയും തലയും
വളർത്തി, വ്യാജബ്രാഹ്മണ സ്വത്വത്തിൽ ഭിക്ഷാപാത്രവുമായി ഊരുതെണ്ടിജീവിച്ച അഗതികളായിരുന്നു
ഭർത്താക്കന്മാർ ആയതും, മൊത്തം സ്വയംവരവിവാഹവ്യവസ്ഥയെ ഞാൻ അപലപിച്ചതും.
പാഞ്ചാലരാജകുമാരിയായ എന്നെ വിവാഹം കഴിച്ച അർജ്ജുനനും നാലുപാണ്ഡവരും,
പിടികിട്ടാപ്പുള്ളികളയായി കൗരവ ഭരണകൂടം എന്നോ പ്രഖ്യാപിച്ചിട്ടും ഹസ്തിനപുരിയിൽ എത്തിയപ്പോൾ
തടവിൽകിടക്കാതെ ധൃതരാഷ്ട്രരുടെ അതിഥിമന്ദിരത്തിൽ ഇടക്കാലസുഖവാസം ചെയ്തതു്, ദുര്യോധനൻ,
പാഞ്ചാലരാജാവിനെ പിണക്കരുതു് എന്ന കരുതൽനടപടിയിൽ എത്തിയതുകൊണ്ടല്ലേ.
ഖാണ്ഡവപ്രസ്ഥത്തിൽ കുടിയേറ്റക്കാരായി വന്നശേഷം, തിരിച്ചുകടിക്കാത്ത എന്തും വേട്ടയാടി തിന്നുന്ന
മൃഗമാംസാഭിമുഖ്യം പാണ്ഡവർക്കു് ഗുണം ചെയ്തു. പഴം മാത്രം കഴിച്ചു ഞാൻ തടിക്കാതെ നോക്കിയപ്പോൾ,
പാണ്ഡവർ കൊഴുത്തുമിനുങ്ങി. അപ്പോൾ ‘ദേവസന്തതികൾ’ എന്നു് നിങ്ങൾക്കു മായക്കാഴ്ച!
പ്രത്യുൽപ്പാദനത്തിനു അവരെ ഊഴമനുസരിച്ചു രതികർമ്മനിയോഗത്തിൽ കൈപിടിച്ചു് എത്തിക്കാൻ
സമയമായ എനിക്കേ അറിയൂ അതിന്റെ പ്രായോഗികപ്രശ്നങ്ങൾ!”
</p>
          <p style="noindent">
            <pb n="2" ed="2023-12-02"/>
          </p>
          <p style="indent">“യുധിഷ്ഠിരൻ, വ്യക്തിപരമായി പ്രത്യേകം അനുകൂലിച്ച മുൻഗണനാ
പദ്ധതിയായിട്ടും കുരുക്ഷേത്രവിധവാ പുനരധിവാസത്തെ നിങ്ങൾ പിന്തുണക്കില്ലെന്നു വച്ചാൽ?”,
കൊട്ടാരം ലേഖിക മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു. ദുര്യോധനവിധവയുടെ നേതൃത്വത്തിൽ,
കോട്ടവാതിലിനു മുമ്പിൽ കൗരവരാജസ്ത്രീകൾ സമരമുഖം തുറന്നു നിരാഹാരം തുടങ്ങിയ പ്രഭാതം.
</p>
          <p style="indent">“ഈ കുഴപ്പം പിടിച്ച പദ്ധതി ഞാൻ നേരിട്ടു് ഇഴകീറി പരിഗണിക്കും മുമ്പു്
തന്നെ അതിലെ മലീമസമായ ആണധികാര രാഷ്ട്രീയപരിസരം പാണ്ഡവരുടെ ഉറക്കപ്പേച്ചിൽ
മണത്തറിഞ്ഞു. പദ്ധതിനടപ്പിനു് യുധിഷ്ഠിരൻ നിരുപാധികപിന്തുണ തരുന്നതു് മഹാരാജാപദവിക്കു്
ആശാസ്യമല്ല. മറിച്ചു, ആശാസ്യമായ കാര്യം, ഞാൻ രാജസഭയിൽ അവതരിപ്പിക്കുന്ന ഭേദഗതി
നിർദേശം, തർക്കമില്ലാതെ പാണ്ഡവ ഭരണകൂടതീരുമാനമായി ഉടൻ നടപ്പിലാക്കാൻ യുധിഷ്ഠിര
കാര്യാലയം ഉത്സാഹിക്കുകയാണു്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഹസ്തിനപുരി മഹാറാണിയുടെ
സവിശേഷ അധികാരയിടങ്ങളിൽ വന്നു പഞ്ചപാണ്ഡവരിൽ ഒരാൾ മാത്രമായ യുധിഷ്ഠിരൻ ഊഴം തെറ്റിച്ചു
നിരങ്ങേണ്ട കാര്യമില്ല, നിലവിൽ മഹാരാജാപദവി കൈവശമുണ്ടെങ്കിലും നാളെ മറ്റുനാലുപാണ്ഡവരിൽ
ആർക്കു മഹാരാജാപദവി കിട്ടുകയാണെങ്കിലും മഹാറാണി പദവി എനിക്കുതന്നെയായിരിക്കും.”




</p>
          <p style="indent">
            <pb n="3" ed="2023-12-03"/>
          </p>
          <p style="indent">“നിങ്ങളെ ദുര്യോധനവിധവ ‘പിച്ചിച്ചീന്തി’ എന്നുകേട്ടല്ലോ. വംശഹത്യയെ
പാഞ്ചാലിയുടെ അരഞ്ഞാണത്തിൽകൊളുത്തി അനാവശ്യ ലൈംഗികമാനങ്ങൾ ചേർത്തതാണു്
പ്രശ്നമെന്നു തോന്നുന്നുണ്ടോ?” കുരുവംശ കുടുംബയോഗം കഴിഞ്ഞു പുറത്തേക്കിറങ്ങുന്ന ഭീമനോടു്
കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“യുധിഷ്ഠിരനെ പോലെ ഉള്ളിൽ ഒന്നു, എന്നാൽ നാവിൽ വേറൊന്നു എന്ന
പെരുമാറ്റകാപട്യമൊന്നും, ഉച്ചരിക്കുന്ന വാക്കുകളിൽ ഞാൻ പുരട്ടിയില്ല എന്നുനിങ്ങൾക്കറിയാം.
അർജ്ജുനനെ പോലെ വർണ്ണശബളമായ ആശംസാപദാവലി, നിരക്ഷരനായ എനിക്കറിയില്ലല്ലോ.
എന്നാൽ ഉള്ള കാര്യം നെറികേടില്ലാതെ ഞാനാരോടും പറഞ്ഞു. കാട്ടുപ്രകൃതികളായി കൗമാരകാലത്തു
കോട്ടവാതിലിൽ മുട്ടി, കുന്തിയും കുട്ടികളും അഭയം തേടിയപ്പോൾ, ഗാന്ധാരിയുടെ നൂറോളം മക്കൾ
ഇരുകൈകളും നീട്ടി ഞങ്ങളഞ്ചുപേർക്കു സ്വാഗതം പറഞ്ഞ വൈകാരികപരിസരമുള്ള ബാല്യസ്മരണ
കൗരവരാജവധുക്കളുമായി പങ്കുവച്ചു. നാഗരികപെരുമാറ്റച്ചട്ടം അക്കാലത്തു കൗരവക്കുട്ടികളെ കണ്ടാണു്
ഞങ്ങൾ പഠിച്ചതു്. കാണാൻ സുന്ദരന്മാരായിരുന്നിട്ടും, രതിപ്രലോഭനങ്ങളെ ചെറുത്തു
ഏകപത്നീവ്രതക്കാരായി അവർ ജീവിച്ചു. വിവാഹത്തിലും പുറത്തും, ‘ആൺപെൺവേട്ട’ക്കാർ നായാടി
നടക്കുന്ന, ഈ നാശംപിടിച്ച ലോകത്തിൽ, തങ്കലിപികളിൽ വേണ്ടേ കൗരവദാമ്പത്യത്തെ
പൊതുസമൂഹം അടയാളപ്പെടുത്തേണ്ടതു്? എന്നു് ഞാൻ നെഞ്ചിൽകൈവച്ചു നിലവിട്ടു് പറഞ്ഞപ്പോൾ
എല്ലാവരും എഴുന്നേറ്റുനിന്നു കരഘോഷം മുഴക്കി. സ്വതവേയുള്ള എന്റെ ലജ്ജാശീലം കൗരവ
രാജകുമാരികൾക്കിഷ്ടപ്പെട്ടു എന്നു വേണം മനസ്സിലാക്കാൻ. തിരക്കുണ്ടു്. പഞ്ചലോഹത്തിൽ പണിത
ദുര്യോധനപ്രതിമയുടെ നിർമ്മിതി അന്ത്യഘട്ടത്തിലാണു്. ശിൽപ്പിയെ ആദരിച്ചു വേണമല്ലോ അടുത്ത
ഘട്ടം!”, സ്വയം ഓടിക്കുന്ന രഥത്തിൽ ഭീമൻ അതിവേഗം കയറി കുതിരകൾക്കു ആജ്ഞകൊടുക്കുന്നതു
കൊട്ടാരം ലേഖിക കൗതുകത്തോടെ നോക്കി.
</p>
          <p style="indent">
            <pb n="4" ed="2023-12-04"/>
          </p>
          <p style="indent">“അമ്മ നിങ്ങൾക്കൊപ്പം വന്നില്ലേ”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
ഖാണ്ഡവപ്രസ്ഥത്തിൽ പാണ്ഡവർ കുടിയേറ്റക്കാരായി പോയ കാലം.
</p>
          <p style="indent">“എങ്ങനെ വരും അഭിമാനിയായ ആ സ്ത്രീ! പാഞ്ചാലീസ്വയംവരം കഴിഞ്ഞു
ഞങ്ങൾ നവവധുവുമൊത്തു ഹസ്തിനപുരിയിൽ കഴിയുന്ന ഇടവേള, അതിഥിമന്ദിരത്തിന്റെ
പുൽത്തകിടിയിൽ വർത്തമാനം പറഞ്ഞിരിക്കുകയാണു് ഞങ്ങൾ. പെട്ടെന്നു് പാഞ്ചാലി, “ആരാ നിങ്ങളുടെ
അച്ഛൻ?” എന്നു് വിരൽ ചൂണ്ടി പൊട്ടിച്ചിരിച്ചു ചോദിച്ചു. ധിക്കാരം നിറഞ്ഞ ഓരോ ചോദ്യവും
വിവാഹബാഹ്യരതിയെ അവഹേളിക്കുന്നപോലെ കുന്തിയുടെ മകൻ അല്ലാത്ത എനിക്കും സഹദേവനും
തോന്നി. സുന്ദരിയായ ഒരു രാജകുമാരിയുമായി സംഭവിച്ച ആകസ്മിക നവദാമ്പത്യത്തിന്റെ
മാസ്മരികതയിൽ ഒന്നും ഞങ്ങൾ അഞ്ചുപേരും മിണ്ടിയില്ല. കാലൻ, വായു, ഇന്ദ്രൻ, അശ്വനിദേവതകൾ,
കുത്തിക്കുത്തിയുള്ള അവളുടെ ഓരോ ചോദ്യത്തിനു കുന്തിയിൽ നിന്നും കിട്ടിയ നേരെചൊവ്വേ
ഉത്തരത്തിലും, പാഞ്ചാലി മെയ് കുലുക്കി, കൈകൾ വിടർത്തി, ആർത്തുല്ലസിച്ചു. അന്നു് പാഞ്ചാലിക്കു
മുമ്പിൽ തലതാഴ്ത്തിയതാണു് കുന്തി!”
</p>
          <p style="indent">
            <pb n="5" ed="2023-12-05"/>
          </p>
          <p style="indent">“കൗരവഅടിമ! ഭർത്താക്കന്മാർ ചൂതുകളിച്ചു തോറ്റാൽ ഭാര്യയുടെ
പൗരാവകാശം നിങ്ങൾ പിൻവലിക്കുമോ? മുൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പാഞ്ചാലി എങ്ങനെ
സാമന്തഹസ്തിനപുരിയുടെ നിയമപരിധിയിൽ വരും?! പരുക്കൻ നീതിനിഷേധമല്ലേ?” കൊട്ടാരം ലേഖിക
ദുര്യോധനനോടു് ചോദിച്ചു. പാണ്ഡവർ വനവാസത്തിനായി പടിവിട്ടിറങ്ങിയ ശേഷം ഇന്ദ്രപ്രസ്ഥത്തിൽ
പോയി കൊട്ടാരം കൊള്ളയടിക്കാൻ കൗരവർ രഹസ്യമായി സംഘടിക്കുന്ന നേരം.
</p>
          <p style="indent">“യഥാർത്ഥവസ്തുത നിങ്ങൾ അവഗണിക്കുന്നു. ഭർത്താക്കന്മാർ
ചൂതുകളിക്കുമ്പോൾ, “ഞാൻ കൗരവരാജസ്ത്രീകൾക്കു ആർത്തവശുചിത്വത്തെക്കുറിച്ചു ബോധവൽക്കരണം
ചെയ്യട്ടെ” എന്നു് ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പറഞ്ഞപ്പോൾ, ഞാൻ മറയില്ലാതെ സ്വാഗതം ചെയ്തതല്ലേ?
പരിഷ്കൃത ശുചിത്വരീതി കൗരവവധുക്കൾക്കില്ല എന്നതു് അവർക്കിടയിൽതന്നെ അറിവുള്ളതുമാണു്.
അന്തഃപുരത്തിൽ പ്രവേശനം നേടിയ പാഞ്ചാലി പിന്നെ ചെയ്തതെന്തായിരുന്നു! കുരുവംശകിരീടത്തിൽ
സ്ത്രീക്കും പുരുഷനും തുല്യഅവകാശം വേണമെന്നു കൗരവരാജവധുക്കൾ പരസ്യമായി
ലിംഗസമത്വപ്രതിജ്ഞ എടുക്കണം എന്നവൾ ആ സാധുസ്ത്രീകളെ പിരികേറ്റി. കുരുവംശഭരണത്തിൽ
കൈകടത്തുക: ചാർവാകൻ തെരുവിൽ പറയുന്നതു് പാഞ്ചാലി കൊട്ടാരത്തിൽ പയറ്റുക.
വിരുന്നുകാരിയായി വന്ന പാഞ്ചാലി വിഘടനവാദിയാവുന്നതു് കണ്ടപ്പോൾ കിരീടാവകാശിയായ എന്റെ
നീലരക്തം തിളച്ചു. ചൂതാട്ടസഭ പാഞ്ചാലിയുടെ പൗരാവകാശം മരവിപ്പിച്ചിരുന്നു. പോരാ എന്നെനിക്കു
ന്യായമായും തോന്നി. മാതൃകാപരമായി ശിക്ഷിക്കണം.അങ്ങനെ കൗരവഅടിമ എന്നു് പ്രഖ്യാപിച്ചു.
രാജസഭ പിന്നീടതു് അംഗീകരിച്ചു. ഇതിലെന്താണു് പൊള്ളാൻ?, നിങ്ങൾ പാഞ്ചാലിയുടെ
രാജദ്രോഹത്തിൽ കൂട്ടുപ്രതിയാണോ?”
</p>
          <p style="indent">
            <pb n="6" ed="2023-12-06"/>
          </p>
          <p style="indent">“എന്തു്, നിങ്ങൾ, നിങ്ങളായിരുന്നോ ആ ‘ഏഴുകുഞ്ഞുങ്ങ’ളുടെ ആരാച്ചാർ?,
ഹസ്തിനപുരിയുടെ ഭാവികിരീടാവകാശികൾ ആയിരുന്നില്ലേ അവർ!”, അന്നുകണ്ടുമുട്ടിയ വൃദ്ധസ്ത്രീയോടു്
കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ശന്തനുഭാര്യയായിരുന്നിട്ടും, മഹാറാണിപദവിയുടെ ചിട്ടവട്ടങ്ങൾ ഗംഗ
സ്വീകരിച്ചിരുന്നില്ല. വിശ്വാസമർപ്പിച്ച ദൗത്യങ്ങൾ കാര്യക്ഷമമായി ഞാൻ മുറുമുറുപ്പില്ലാതെ ചെയ്തു
എന്നതിനു് തെളിവല്ലേ, നീരൊഴുക്കിൽ മുക്കിക്കൊന്ന ഒരൊറ്റ നവജാതശിശുവിന്റെയും ജഡം, അഥവാ
ഭൗതികശരീരം, മീൻവലയിൽ കുടുങ്ങിയ ദുരനുഭവം ഗംഗാനദിയിലെ മുക്കുവർ ഇതുവരെ പങ്കിട്ടില്ലെന്നതു്?
കോടിത്തുണിയിൽ മുഖംമൂടി, നവജാതശിശുവുമായി പ്രസവമുറിയിൽ നിന്നു് മഹാറാണി ഗംഗാദേവി
എന്നെ പുഴയിലേക്കു് ഒറ്റയ്ക്കു് പറഞ്ഞുവിടും, ഗംഗയിൽ ചെയ്ത ‘പാപം’, അതിൽത്തന്നെ മുങ്ങിനിവർന്നു,
ഈറനുടുത്തു ഞാൻ ശന്തനുവിന്റെ അരമനയിലേക്കു മടങ്ങിവരും. ‘വിവരം’ പറയാൻ അന്തഃപുരത്തിൽ
കയറുമ്പോൾ, രാജാവിന്റെ അടക്കിപ്പിടിച്ച നിലവിളി കേൾക്കും, “ഞാൻ കാണുംമുമ്പുതന്നെ എന്തു് ആ
കുഞ്ഞിനെ ചെയ്തു നീ ഗംഗാ, നമുക്കു് പിറന്ന പാവം കുഞ്ഞിനെ?”, വിതുമ്പി വിതുമ്പി, ശന്തനു കുഴഞ്ഞുവീണു
മരിക്കുമെന്നു് നിങ്ങൾ ഭയന്നെങ്കിൽ തെറ്റി—തിരക്കുപിടിച്ചൊരു ‘ശാരീരികത’ക്കായി ആ ദൈന്യതയിലും
ഗംഗയെയും കൂട്ടി വട്ടംകൂട്ടുകയാണു് വൃദ്ധശന്തനു മഹാരാജാവു്. ഗംഗയുടെ എട്ടാമത്തെ ശിശുഹത്യാശ്രമം
കയ്യോടെപിടികൂടിയ ശന്തനു അവളുമായി എന്നെന്നേക്കുമായി തെറ്റിപ്പിരിഞ്ഞപ്പോൾ,
അരമനചരിത്രകാരന്മാർ പുതിയൊരാഖ്യാനനിർമ്മിതിയിൽ എന്നെ ‘ആരാച്ചാർ’ പരാമർശത്തിൽ
നിന്നൊഴിവാക്കി, ഗംഗയെ ഏഴുകുട്ടികളുടെയും കൊലയാളിയാക്കി, ശിശുഹത്യ അതിജീവിച്ച
എട്ടാമനാണിപ്പോൾ സൈനികവേഷം ധരിച്ചു മഹാരാജാവു് ധൃതരാഷ്ട്രരുടെ അരികെ സിംഹാസനത്തിൽ
ഇരിക്കുന്ന പാണ്ഡവസ്നേഹി പിതാമഹൻ!” കൊട്ടാരം ലേഖിക തിരിഞ്ഞു നടന്നിട്ടും, ചിത്തഭ്രമത്തിന്റെ
പിടിയിലായിരുന്ന രാജതോഴി ഭൂതകാലക്കുളിരിൽ രസിച്ചുകൊണ്ടിരുന്നു.
</p>
          <p style="indent">
            <pb n="7" ed="2023-12-07"/>
          </p>
          <p style="indent">“കണ്ടാലൊരു ദൈവമാതാവു്! കേട്ടിടത്തോളം, ശിശുഹത്യ ആസ്വദിക്കുന്ന
രാക്ഷസി, കുരുവംശരാജാവു് ശന്തനുവിനെ ഇങ്ങനെ സന്താപത്തിലാക്കുവാൻ എന്തു് ‘മുൻജന്മപാപ’മാണു്
ആ മനുഷ്യൻ ചെയ്തതു്”, കൊട്ടാരം ലേഖിക ഗംഗാദേവിയുടെ കൈമുത്തി. എട്ടാം പ്രസവത്തിനവൾ
തയ്യാറെടുക്കുന്ന ദിനങ്ങൾ.
</p>
          <p style="indent">“ഏഴു ശിശുഹത്യകൾക്കു നേരിട്ടു് മേൽനോട്ടം നൽകി. പകരക്കാരെ
ഏൽപ്പിക്കാൻ പറ്റുന്നതായിരുന്നില്ല ‘അമ്മേ’ നിലവിളിക്കുന്ന കുഞ്ഞുങ്ങൾ. രാക്ഷസിയോളമില്ലെങ്കിലും
മനുഷ്യസ്ത്രീയുടെ ഹൃദയകാഠിന്യം എനിക്കനുവദിച്ച പ്രകൃതിക്കു നന്ദി. പരസഹായമില്ലാതെ
പരമരഹസ്യമായി പാതകം നിർവ്വഹിച്ചു നീരൊഴുക്കിൽ കുളിച്ചു ഈറൻ ധരിച്ചു
അന്തഃപുരത്തിലെത്തുമ്പോൾ ‘നീയെത്ര സുന്ദരി’ എന്നു് പറഞ്ഞു ശന്തനു ആനന്ദരതിക്കായി ഉടൽ
തുറന്നിടും. ഓരോ ഗർഭവും കബളിപ്പിക്കുന്നപോലെ തോന്നിയപ്പോൾ പ്രകൃതിയെ ഞാൻ സമീപിച്ചു.
എത്രയും വേഗം ഗർഭഛിദ്രം ചെയ്യാൻ ആജ്ഞയുണ്ടായെങ്കിലും, സാഹചര്യം എനിക്കെതിരെ
ഗൂഡാലോചന ചെയ്യുന്നതായി തോന്നി. പിന്നെ ഒന്നേ വഴിയായി കണ്ടുള്ളു. പേറ്റുചൂടാറും മുമ്പു് കുഞ്ഞിനെ
നദിയിൽ കമഴ്ത്തിക്കിടത്തി ഒഴുക്കുക. ദൗത്യം, മുറതെറ്റാതെ ചെയ്തുവരുന്നു. എട്ടും ഒഴുകിപ്പോയാൽ ഞാൻ
വിവാഹമോചനം നേടും. ആർക്കു കഴിയും വൃദ്ധശന്തനുവിനെ രോഗക്കിടക്കയിൽ പരിചരിക്കാൻ!!”
</p>
          <p style="indent">“വിജയപ്രതീക്ഷയോടെ കൗരവപക്ഷത്തു്, യുധിഷ്ഠിരൻ നയിക്കുന്ന
പാണ്ഡവസൈന്യത്തോടു പോരാടി, ജീവനോടെ ഹസ്തിനപുരി കൊട്ടാരത്തിൽതിരിച്ചെത്തി, തുറുങ്കിൽ
പോവാതെ ആചാര്യപദവി നേടിയെടുത്ത മിടുക്കനല്ലേ നിങ്ങൾ!, പുതിയ മഹാരാജാവു് യുധിഷ്ഠിരൻ
ആളെങ്ങനെ?”, കൃപാചാര്യനെ കൊട്ടാരം ലേഖിക അഭിവാദ്യം ചെയ്തു.
</p>
          <p style="indent">“സിംഹാസനത്തിൽ നിവർന്നിരുന്നാൽ ചുവരിലെ രഹസ്യ ജാലകം വഴി
ഗോപുരവാതിൽ വരെ വിസ്തൃത കൊട്ടാരഭൂമിക നിഷ്പ്രയാസം കാണാവുന്നതേയുള്ളൂ, എന്നാൽ ഒളിക്കാഴ്ച
വേണം. ഇടതുചുവരിൽ നകുലൻ ഒഴികെ വേറെ ആരും അറിയാതെ മയൻ നിർമിത
രഹസ്യനോട്ടവഴിയുണ്ടാക്കി. രാജസഭയിൽ ഞങ്ങൾ യുദ്ധവറുതിയുടെ ദുരിതജീവിതപ്രശ്നങ്ങൾ
അവതരിപ്പിക്കുമ്പോൾ, ഒളിനോട്ടസുഷിരത്തിലൂടെ സൂക്ഷ്മലോക കാഴ്ച്ചകളുമായി രസിച്ചു ജീവിച്ചു
യുദ്ധാനന്തര സമാധാനകാല ജീവിതം മുന്നേറുന്നു”, പെട്ടെന്നു് ചുറ്റും നോക്കി ചാരന്മാരെ ഭയന്നു്, മേലാകെ
അമ്പു് കൊണ്ടു് വിണ്ടു കീറിയ കൈകൾ മാറിൽപിണച്ചു കെട്ടി നാമജപം തുടങ്ങി.
</p>
          <p style="indent">“കുതിരപ്പന്തിയിൽ പറഞ്ഞു കേട്ടിരുന്നത്ര കുടിലമനസ്സുകളാണോ ശരിക്കും ഈ
കൗരവർ?”, പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു. പാഞ്ചാലയിൽ നിന്നെത്തിയ
നവവധൂവരന്മാർക്കനുവദിച്ച അരമന അതിഥിമന്ദിരത്തിലെ സ്വീകരണമുറി.
</p>
          <p style="indent">“മൃഗയാവിനോദങ്ങൾ എന്ന ചെല്ലപ്പേരിട്ടവർ ഹസ്തിനപുരി പെണ്ണുടലുകളെ
കൗമാരം മുതൽ വേട്ടയാടിയിരുന്നതായി ഭീമൻ യാത്രക്കിടെ തന്ന മുന്നറിയിപ്പുകൾ മുഖവിലക്കെടുക്കാൻ,
എന്തോ, അന്തഃരംഗം മടിച്ചു. സുഖമല്ലേ എന്നൊരു ഇളമുറ കൗരവയുവാവു് നിഷ്കളങ്കമായി തോന്നുന്നവിധം
പൂക്കൾ തന്നു ഉടലിൽ മുട്ടിയുരുമ്മി ചോദിക്കുമെന്നും, അപ്പോൾ വേട്ടക്കണ്ണു നീയറിയാതെ തറക്കുക
മാറിലായിരിക്കുമെന്നും അർജ്ജുനൻ നേരത്തേ താക്കീതു നൽകി. ദേവസന്തതികളായ
നിങ്ങൾക്കുമുണ്ടാവില്ലേ അതുപോലെ സ്ത്രീവിരുദ്ധവേട്ടയനുഭവങ്ങൾ എന്നു് തിരിച്ചു ഞാനവരോടു്
ചോദിച്ചപ്പോൾ, യുധിഷ്ഠിരൻ ധാർമ്മികരോഷത്താൽ തുള്ളുന്നുണ്ടായിരുന്നു. അതെന്നെ നേരിയതോതിൽ
ചൊടിപ്പിച്ചു. “കാമാതുര കൗരവക്കണ്ണുകൾ വീഴാതിരിക്കാൻ പ്രകൃതി തന്ന ഈ മാറിടം പറിച്ചെറിയണോ
എന്നുതിരിച്ചു ഞാൻ ചോദിച്ചപ്പോൾ, വില്ലും ഗദയും വാരിയെടുത്തവരഞ്ചുപേരും
സംരക്ഷിതാവനത്തിലേക്കു യാത്രയായി.” അഭിമുഖം കഴിഞ്ഞു കൊട്ടാരം ലേഖിക പുറത്തുകടക്കുമ്പോൾ,
പരിമളവാഹികളായ പൂച്ചെണ്ടുകളുമായി, പ്രണയം നിറഞ്ഞ മിഴികളോടെ, നാലഞ്ചു ഇളമുറ കൗരവർ
അതാ, പാഞ്ചാലിയെ കാത്തു സ്വീകരണമുറിയിൽ!”
</p>
          <p style="indent">
            <pb n="8" ed="2023-12-08"/>
          </p>
          <p style="indent">“ഇനിയും കൗരവചോര ഭീമൻ കൊണ്ടുവന്നില്ലേ?”, കൊട്ടാരം ലേഖിക
പാഞ്ചാലിയോടു് ചോദിച്ചു പാണ്ഡവപാളയത്തിൽ, അഴിഞ്ഞുവീണ മുടിയുമായി പാഞ്ചാലി.
</p>
          <p style="indent">“ഭീമനെവിടെയോ മനോവീര്യം നഷ്ടപ്പെട്ടു എന്നാണു നകുലൻ
പറഞ്ഞറിഞ്ഞതു്. അന്വേഷിച്ചപ്പോൾ ഒരുകാര്യം വ്യക്തമായി. കൗരവനെ കീഴ്പ്പെടുത്തി ഓരോ തവണ
നഖങ്ങൾ കരളിൽ താഴ്ത്തുമ്പോഴും, പിന്നിൽ നിന്നൊരു ‘തിരുത്തൽ ശബ്ദ’മുയരും, “ബലം പ്രയോഗിച്ചു
കൗരവകരൾ നീ പറിച്ചെടുത്താൽ, സ്ത്രീനീതി പാലിച്ചുകിട്ടില്ല കുഞ്ഞേ!” എന്നു് യുധിഷ്ഠിരൻ
ഭീമശിരസ്സിലുഴിഞ്ഞു ഓർമ്മിപ്പിക്കും. “നീയിപ്പോൾ നഖം താഴ്ത്തുന്നതു് പെൺനീതിനിർവ്വഹണമല്ല,
വ്യക്തിവൈരാഗ്യത്തിലൂന്നിയ പ്രതികാരനടപടിയാകുന്നു. കൗരവർ പാഞ്ചാലിയോടു് ചെയ്തതെന്നു
ആരോപിക്കപ്പെടുന്ന ലൈംഗികാതിക്രമത്തിനവൾ നീതിപതിയുടെ മുമ്പിൽ പരാതികൊടുക്കുന്നതോടെ
തുടങ്ങുന്ന വ്യവസ്ഥാപിത നടപടിക്രമമുണ്ടു് പരിഷ്കൃത ഹസ്തിനപുരിയിൽ. അതു് മറികടന്നു കൗരവകുടൽ
കീറി ചുടുചോര കൈക്കുമ്പിളിൽ വീഴ്ത്തി പ്രിയതമയുടെ കേശപരിലാളനത്തിനു നൽകാനുള്ള ഉദ്യമം
നിന്നെപ്പോലെ വികാരജീവിക്കു ചേർന്നതെങ്കിലും ധാർമ്മികമല്ല പ്രിയഭീമാ. വാൾ വീശിയും ഗദചുഴറ്റിയും
അമ്പെയ്തും പ്രതിയോഗിയെ കാലപുരിയിലേക്കയക്കുന്ന തൊഴിൽമികവാണിവിടെ നീ പ്രകടിപ്പിക്കേണ്ടതു്”
എന്നു പറഞ്ഞു അവനെ യുധിഷ്ഠിരൻ പിന്തിരിപ്പിച്ചാൽ പാവം ഭീമൻ പിന്നെന്തുചെയ്യും!”
</p>
          <p style="indent">“കൗരവതലയോരോന്നുമുരുട്ടിയതപ്പപ്പോൾ എണ്ണി, വസ്ത്രാക്ഷേപത്തിന്റെ
കണക്കു, മുതലും പലിശയും ചേർത്തു്, കൊടുത്തുതീർത്തതല്ലേ? പാണ്ഡവർ അധികാരത്തിൽ കയറി, ഇനി
ആർക്കെന്തു പരാതികൊടുത്താലാണു് നിങ്ങൾക്കു് പ്രയോജനം?”, കൊട്ടാരം ലേഖിക
നിയുക്തമഹാറാണി പാഞ്ചാലിയോടു് ചോദിച്ചു.
</p>
          <p style="indent">“പീഡകൻ ജീവിച്ചിരിപ്പുണ്ടോ എന്നറിഞ്ഞിട്ടുവേണോ ലൈംഗികഇര
നീതിതേടാൻ? പെണ്ണുടൽ മലിനപ്പെടുത്തിയ പീഢകനുനേരെ ഭരണകൂടത്തിനു് പരാതി
കൊടുക്കാനുമുണ്ടോ കാലാവധി? പതിമൂന്നുവർഷം കഴിഞ്ഞതുകൊണ്ടു പരാതി കാലഹരണപ്പെടുമോ?
പീഡകകൗരവർ ജീവിച്ചിരിപ്പുണ്ടോ എന്നതൊരു സാങ്കേതികപ്രശ്നമല്ലേ? അടിമത്തം അസാധുവായപ്പോൾ
പൗരാവകാശം തിരിച്ചുകിട്ടിയ ഞാൻ, പരാതി കൊടുത്താൽ, രാജാവു് ഭർത്താവാണെന്നതൊരു
‘ക്രമപ്രശ്ന’മായി ചൂണ്ടിക്കാട്ടുമോ നിങ്ങൾ? കൗരവർ ശരിക്കും മരിച്ചുപോയെങ്കിൽ, പ്രതിസ്ഥാനത്തു
നിൽക്കേണ്ടതു് പൈതൃകാവശികളല്ലേ? അതോ, വിധവകൾക്കു് കൗരവസ്വത്തുമാത്രം മതി എന്നാണോ
വാദം? ഇനി നിങ്ങൾ പറയും കൗരവരാജസ്ത്രീകളെ കുഴിയൊഴിപ്പിക്കാനുള്ള വിലകുറഞ്ഞ തന്ത്രം
മാത്രമാണു് വസ്ത്രാക്ഷേപത്തിൽ അന്വേഷണം വേണമെന്ന പാഞ്ചാലിയുടെ പരാതി!”
</p>
          <p style="indent">
            <pb n="9" ed="2023-12-09"/>
          </p>
          <p style="indent">“യുധിഷ്ഠിരനെ കാത്തിരിക്കാൻ തുടങ്ങിയിട്ടു് നേരം കുറച്ചായി.
പാറാവുകാരനോടു് ചോദിച്ചപ്പോൾ കേട്ടു, രാജാവുൾപ്പെടെ മുതിർന്ന മൂന്നു പാണ്ഡവരും, കുറച്ചുകാലമായി
താമസം ഇവിടെ നിങ്ങൾക്കൊപ്പമല്ല. എന്താ കാരണം?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
</p>
          <p style="indent">“ധൃതരാഷ്ട്രരും ഗാന്ധാരിയും വനവാസം തിരഞ്ഞെടുത്തു
രാജവസതിയൊഴിഞ്ഞപ്പോൾ, കുരുവംശാധിപന്റെ പരമ്പരാഗത ഔദ്യോഗികമന്ദിരം ഒരു
നൂറ്റാണ്ടിനുശേഷം അങ്ങനെ ഒഴിവുവന്നു. അതു് കുരുക്ഷേത്ര ‘രണനായകൻ’ ദുര്യോധനന്റെ
സ്മൃതിയിടമാക്കണമെന്നു കൗരവരാജവിധവകൾ നിവേദനവും തന്നു. പൈതൃകകൊട്ടാരത്തിൽനിന്നു്
കൈവശാവകാശം പിടിവിടും മുമ്പു്, ഞാനൊരു സമവായപരിഹാരം നിർദേശിച്ചു യുധിഷ്ഠിരനും മുതിർന്ന
മറ്റു രണ്ടുപാണ്ഡവരും ഉടൻ താമസം അങ്ങോട്ടു മാറ്റുക. നരച്ചുനീണ്ട മുടിയും താടിയുമായി ആ മൂന്നു
പാണ്ഡവർ എനിക്കൊപ്പം അന്തഃപുരത്തിൽ കാണപ്പെടുന്നതു് ഞാൻ സ്വാഗതം ചെയ്തിരുന്നില്ല
എന്നമട്ടിൽ, ദുഷ്ടലാക്കോടെ ‘തൽപ്പരകക്ഷികൾ’ നിർമ്മിതവാർത്ത പ്രചരിപ്പിക്കാനിടയുണ്ടു്. നിങ്ങൾ
മാധ്യമപ്രവർത്തകർ അതിലൊന്നും വീണുപോവരുതു്. ‘പാഞ്ചാലിയുടെ അന്തഃപുരം കണ്ടാലൊരു
വൃദ്ധസദനം പോലുണ്ടല്ലോ’ എന്നു് ദ്വാരകയിൽനിന്നു് വന്ന സത്യഭാമ നിരീക്ഷിച്ചപ്പോൾ, എന്റെ കരളിൽ
ആരോ കൊത്തി, അതൊന്നും നിഷേധിക്കുന്നില്ല. ഇളമുറമാദ്രീമക്കൾ നകുലനും സഹദേവനും രാപ്പകൽ
എനിക്കിപ്പോൾ കിടപ്പറയിൽ കൂട്ടുണ്ടു്. സ്വർഗ്ഗരാജ്യത്തിലെ ആരോഗ്യശുശ്രൂഷകരായ
അശ്വിനിദേവതകളുടെ മനുഷ്യസന്തതികൾ, ഇന്നും യുവത്വം പ്രസരിപ്പിക്കുന്നുണ്ടെന്നറിയാമല്ലോ. ഞാൻ
ചോദിക്കാതെ തന്നെ കല്യാണസൗഗന്ധികം കൊണ്ടുവരാൻ അവർ ഇരുവരും രണ്ടുവഴിക്കു
പുറപ്പെട്ടിറങ്ങി! പൂക്കളുംചുമന്നു അവർ ഓടിക്കിതച്ചെത്തും മുമ്പു്, ഞാനൊന്നു കുളിച്ചൊരുങ്ങട്ടെ.
വയസ്സുചെന്ന കുന്തിപുത്രന്മാർ കൗശലത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടതോടെ യുവനകുലനും സഹദേവനും
എനിക്കു് കളിക്കൂട്ടുകാരായി!”
</p>
          <p style="indent">“അരമനസമുച്ചയം ദുര്യോധനഭാര്യക്കു് ഭർത്താവു തന്നിഷ്ടപ്രകാരം ഇഷ്ടദാനം
കൊടുത്തപ്പോൾ, മറ്റു കൌരവവധുക്കൾ അനിഷ്ടസൂചകമായി വസ്തുകൈമാറ്റത്തിന്നെതിരെ ഒന്നും
മിണ്ടിയില്ലേ?”, കൊട്ടാരം ലേഖിക കൃപാചാര്യനോടു് ചോദിച്ചു.
</p>
          <p style="indent">“ആണുങ്ങൾ യുദ്ധത്തിൽ മരിച്ചാലും, വിധവകൾ അനാഥരാവാതിരിക്കാൻ
വേറെ നിയമവഴിയില്ലെന്നു കൂട്ടുകുടുംബരഹസ്യ യോഗത്തിൽ ബോധ്യപ്പെടുത്താൻ ദുര്യോധനനു് കഴിഞ്ഞു
എന്നതാണു് ആശയവിനിമയമികവിൽ ശ്രദ്ധേയമായ ദൃഷ്ടാന്തം. കൊച്ചുനാൾ മുതൽ ഞാൻ ഭാഷ
പഠിപ്പിച്ചതിന്റെ സദ്ഫലം. ബലരാമനും ദ്രോണരും ദുര്യോധനന്റെ
സൈനികതന്ത്രനൈപുണ്യവികസനത്തിനു കൂടുതൽ പരിശ്രമിച്ചിട്ടുണ്ടാവാം എന്നാൽ, നൂറു കൗരവരെയും
നൂറുനൂറായിരം എതിർപ്പുകളെയും നിർവീര്യമാക്കി തന്നിഷ്ടം നടപ്പിലാക്കാനുള്ള
ആശയവിനിമയസർഗ്ഗവൈഭവം—അതാണവന്റെ പെരുമ!”
</p>
          <p style="indent">
            <pb n="10" ed="2023-12-15"/>
          </p>
          <p style="indent">“പാഞ്ചാലിയുടെ ഉടൽ നാടകവേദിയിൽ ദുരുപയോഗംചെയ്തെന്ന
അപകീർത്തികരമായ ആരോപണം വന്നിട്ടുണ്ടല്ലോ. അരമനരഹസ്യങ്ങൾ അങ്ങാടിപ്പാട്ടാക്കുന്നതിൽ
ദേശീയപാതകളിലെ കുതിരപ്പന്തികൾ രണ്ടുദിവസമായി തിമിർപ്പിലാണു്. നിങ്ങൾ അഞ്ചുപേർ സദസ്സിൽ
ഉണ്ടായിട്ടും, അരങ്ങിൽ ദുര്യോധനൻ അതിരുവിട്ടെന്നോ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു
നവവധു പാഞ്ചാലിയും പാണ്ഡവരും ഹസ്തിനപുരി അതിഥിമന്ദിരത്തിൽ, രാജാവിന്റെ വിശിഷ്ടാതിഥികൾ
ആയിരുന്ന ഇടവേള.
</p>
          <p style="indent">“പുതുപുഷ്പങ്ങളുമായി പാഞ്ചാലിയെ രാവിലെ ചെന്നു കാണുന്ന പരിഷ്കൃത
പെരുമാറ്റരീതി ആതിഥേയനായ ദുര്യോധനൻ പതിവാക്കിയപ്പോൾ, ദുശ്ശകുനമായി കണ്ടില്ല എന്നതാണു്
ഞങ്ങളുടെ വീഴ്ച. സ്വയം തേരോടിച്ചുവന്നു ഞങ്ങളുടെ ഒളിനോട്ടങ്ങൾക്കു മന്ദസ്മിതത്തോടെ വിധേയനായി
നിൽക്കും, കുടിലം ആ കൗരവഹൃദയം എന്നുറപ്പിക്കാൻ വാക്കോ നോട്ടമോ പ്രവൃത്തിയോ കണ്ടെത്താൻ
ആയില്ല! ശരീരഭാഷ വായിച്ചെടുക്കുന്നതിൽ ഞങ്ങൾക്കുള്ള നിരക്ഷരത അല്ലെ? ഇതിനിടെ ഒരു നീക്കം
ഇളമുറകൗരവനിൽനിന്നും ഉണ്ടായി. ആദിവാസികുടുംബത്തെ അരക്കില്ലത്തിൽ ചുട്ടുകൊല്ലേണ്ടിവന്ന
നിർഭാഗ്യകരമായ സംഭവത്തിൽ, കൗരവഭരണകൂടം കുന്തിയെയും ഞങ്ങളെയും പിടികിട്ടാപ്പുള്ളികൾ
ആയി പ്രഖ്യാപിച്ചവിവരമൊന്നും, ഏകചക്ര ഗ്രാമത്തിൽ ഒളിവിൽ കഴിയുമ്പോൾ അറിഞ്ഞില്ലെങ്കിലും,
ഹസ്തിനപുരിയിൽ പാഞ്ചാലിയുമൊത്തു എത്തിയപ്പോൾ ഞെട്ടലോടെ കേട്ടറിഞ്ഞിരുന്നു. ദുര്യോധനൻ
ഇപ്പോൾ ഒരു ത്രേതായുഗകഥയുടെ നാടകാവിഷ്കാരത്തിലാണു്. അരങ്ങേറിയാൽ
പിടികിട്ടാപ്പുള്ളിപ്രഖ്യാപനം പിൻവലിപ്പിക്കാൻ കുറ്റാന്വേഷണവിഭാഗം തലവനോടു് നേരിട്ടു് ശുപാർശ
ചെയ്യും. ഇതറിഞ്ഞപ്പോൾ സന്മനസ്സോടെയല്ലാതെ ദുര്യോധനനെ കാണാൻ, പ്രതിപ്പട്ടികയിലുള്ള
ഞങ്ങൾക്കാവുമോ. ഇതിനിടെ ദുര്യോധനൻ പാഞ്ചാലിയോടു്, സീതയായി നാടകത്തിൽ അഭിനയിക്കാൻ
തയ്യാറുണ്ടോ എന്നു് ഞങ്ങളുടെ സാന്നിധ്യത്തിൽ നേരെചൊവ്വേ ചോദിച്ചു. ദുര്യോധനൻ രാവണനായും,
കർണ്ണൻ രാമനെയും അഭിനയിക്കുന്ന പുണ്യപുരാണകഥ. അഭിനയത്തിൽ പാഞ്ചാലിക്കു് കമ്പം
തോന്നിയാൽ വേണ്ടെന്നു പറയാൻ പാണ്ഡവർക്കെങ്ങനെ നാവുപൊന്തും! ശരിയാണു്, മുൻനിര
പ്രഭുസദസ്സിൽ ഞങ്ങൾ അഞ്ചുപേരും എരിപൊരികൊള്ളുന്നുണ്ടു്. അഭിനയരാവണൻ മായാസീതയെ
ഉടലിൽതൊടില്ലെന്നായിരുന്നു പൊതുസങ്കല്പം, എന്നാൽ ഏവരുടെയും മുമ്പിൽ അവളെ കോരിയെടുത്തു
‘വിമാന’ത്തിൽ ഇരുത്താതെ ലങ്ക എത്തുംവര തൊട്ടും തലോടിയും, വിമാനം ഇളകുമ്പോൾ
കൂട്ടിച്ചേർത്തുപിടിച്ചും, നിൽക്കുന്നതു് ഞെട്ടലോടെ കണ്ടുനിൽക്കിക്കേണ്ടിവന്നു. കുതിരപ്പന്തികളിൽ
ഞങ്ങളെ അവമതിക്കാൻ നാട്യശാസ്തമാവുമ്പോൾ അതാ പാഞ്ചാലിയെ നോക്കൂ, പൂക്കളുമായി
പടികടന്നുവരുന്ന രാവണനെ സ്വീകരിക്കാൻ സ്വീകരണമുറിയിൽ ഉടുത്തൊരുങ്ങി ഇരിക്കുന്ന അവളെത്ര
ആഹ്ലാദഭരിത!”
</p>
          <p style="indent">
            <pb n="11" ed="2023-12-17"/>
          </p>
          <p style="indent">“അനുജന്റെ ഭാര്യയെ അപഹരിക്കാൻ, കുറുക്കുവഴി തേടിയ യുധിഷ്ഠിരൻ,
തന്ത്രപരമായ സമവായനീക്കത്തിൽ എത്തിയപ്പോൾ, പാഞ്ചാലിയെ ഇന്ദ്രപ്രസ്ഥംറാണിപദവി കൊടുത്തു
കൂടെക്കൂട്ടി. മറ്റുനാലുസഹോദരന്മാരോടു് കൂട്ടുദാമ്പത്യത്തിന്റെ ചട്ടം പാലിക്കാതെ ‘ശല്യക്കാരനായ
വ്യവഹാരി’യായി എന്നറിയപ്പെട്ടിരുന്നല്ലോ. ഹസ്തിനപുരി രാജാവായശേഷം രാജസഭയിൽ,
ആളെങ്ങനെ? സ്വയം തിരുത്തിയ മാന്യൻ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
</p>
          <p style="indent">“സിംഹാസനത്തിന്നരികെ എനിക്കു ഒരിരിപ്പിടമൊക്കെ തയ്യാറാക്കിയിരുന്നു.
സഭാനടപടി നിരീക്ഷിക്കാൻ സാവകാശം തരാതെ നിസ്സാര ചോദ്യങ്ങൾ ചാർവാകനോടെറിഞ്ഞു എന്റെ
സുഗമചിന്താനീക്കത്തെ തടസ്സപ്പെടുത്തും. സഭനിയന്ത്രിക്കുന്ന വിദുരർ കുറെയൊക്കെ കൃത്രിമമെന്നു
തോന്നിപ്പിക്കുന്ന ഔപചാരികതയോടെയെങ്കിലും അംഗങ്ങളെ സംസാരിക്കാൻ ക്ഷണിക്കും.
പരിഭ്രമത്തോടെ ക്ഷണിതാക്കൾ പ്രഭാഷണം തുടങ്ങുമ്പോൾ, നിർമ്മര്യാദകരമായ അവഗണനയോടെ
കഴുത്തുനീട്ടി, നിസ്സാരവും സന്ദർഭത്തിനു യോജിക്കാത്തതുമായ ചോദ്യങ്ങൾകൊണ്ടെന്നെ
വിറളിപിടിപ്പിക്കും. കൂർത്തനോട്ടം കൊണ്ടൊക്കെ ഞാൻ യുധിഷ്ഠിരനെ വനവാസക്കാലത്തു
നിശ്ശബ്ദനാക്കിയിരുന്നുഎങ്കിൽ, കുരുവംശചെങ്കോൽ കിട്ടിയതോടെ എളുപ്പത്തിലൊന്നും
പിൻവാങ്ങുകയില്ല. പിറ്റേന്നു് ഉന്നതാധികാരസമിതിയിൽ മറ്റുനാലു പാണ്ഡവർ എന്തൊക്കെ
എതിർനിർദേശങ്ങൾ കൊണ്ടുവരാനിടയുണ്ടെന്നൊക്കെ ആലോചിച്ചുണ്ടാക്കി എന്റെ പിന്തുണ
ഒരവകാശംപോലെ ആവശ്യപ്പെടും. മൗനം സമ്മതമെന്ന നിലയിൽ യോഗസാന്നിധ്യം ഹീനമായി
ദുരുപയോഗം ചെയ്തു മറ്റു നാലുപാണ്ഡവർക്കെതിരെ വൻമതിലുകൾ തീർക്കും!”
</p>
          <p style="indent">“ഇതെന്നു് തുടങ്ങി, ലിംഗവിവേചനമില്ലാത്ത സായാഹ്നയാത്ര? ആസന്നമായ
കുരുക്ഷേത്രയിൽ, കൗരവ സർവ്വസൈന്യാധിപനാവുമെന്നു കുതിരപ്പന്തികളിൽ ഊഹാപോഹങ്ങൾ
പ്രചരിക്കുമ്പോഴും, വഴിനടക്കുമ്പോൾ ഭീഷ്മപിതാമഹനു കൈത്താങ്ങായി പെണ്‍ചുമൽ?”, സായാഹ്നയാത്ര
ക്രമീകരിക്കുന്ന ദുര്യോധനവധുവിനോടു് ഉപചാരപൂർവ്വം കൊട്ടരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“പിതാമഹാന്റെ പിറന്നാൾ (വയസ്സ് പറയരുതേ!) ആഘോഷിച്ചപ്പോൾ,
ഒറ്റക്കിനി വഴിനടക്കരുതെന്നു കരുതലോടെ ദുര്യോധനൻ നിർദേശിച്ചു. കേട്ടപാതി കേൾക്കാത്തപാതി,
ഞങ്ങളുടെയൊക്കെ പുതുതലമുറ രാജകന്യകകൾ ‘ആജീവനാന്തബ്രഹ്മചാരി’ക്കു സന്നദ്ധതോളുകളുമായി
കൂടെനടക്കാൻ പ്രേരണയില്ലാതെ തന്നെ സ്വയം മുന്നോട്ടുവന്നു. ഉഷ്ണമുള്ളപ്പോൾ പനയോലവിശറികൊണ്ടു്
വീശാൻ, കൊട്ടാരം ഊട്ടുപുരയിൽ തൊട്ടുരുമ്മിയിരുന്നു സ്നേഹവിരുന്നു് വിളമ്പാൻ, കിടപ്പറയിൽ
വ്യക്തിഗതസൌകര്യങ്ങൾ ഒരുക്കാൻ, നൈഷ്ഠികബ്രഹ്മചാരിയുടെ വിശ്വവിഖ്യാതി നേടിയ
മനോനിയന്ത്രണം തുടർന്നും ഉറപ്പുവരുത്താൻ സഹശയനത്തിനും! എന്നതാണു് ചാരിതാർഥ്യം.
ഗംഗേയദേവദത്തന്റെ യുദ്ധകാലസഹകരണത്തിനു് കൌരവപരിവാരം ഒന്നടങ്കം രാവുപകൽ
വ്യക്തിഗതപരിലാളന കൊടുക്കുന്നു എന്നു് ചാർവാകൻ വാത്സല്യത്തോടെ നന്ദി പറഞ്ഞു
പിരിഞ്ഞതേയുള്ളു. വേണ്ടിവന്നാൽ സമാനസാഹചര്യത്തിൽ പാഞ്ചാലിക്കാവുമോ, പിതാമഹനെ
പരിപാലിക്കാൻ? അഥവാ യുദ്ധകാലാടിസ്ഥാനത്തിൽ പരിലാളിക്കാൻ!” ഭീഷ്മചലനങ്ങൾ
കൌതുകത്തോടെ കൊട്ടാരം ലേഖിക നോക്കുമ്പോൾ ദുര്യോധനവധു വസ്തുതാപരമായ കൃത്യതയോടെ
പറഞ്ഞു.
</p>
          <p style="indent">“ആരോഗ്യമുള്ള സ്ത്രീയെന്ന നിലയിലാണു് മഹാറാണിയായിരുന്നപ്പോഴും,
പിന്നീടു് മഹാവിപിനത്തിൽ നിന്നും അഞ്ചുകുട്ടികളുമായി അഭയാർഥികളായി ഹസ്തിനപുരി
അരമനവാതിലിൽ മുട്ടുമ്പോഴും മാധ്യമപ്രവർത്തകർ നിങ്ങളെ കണ്ടുവരുന്നതെങ്കിലും, വ്യക്തതക്കായി
ചോദിക്കട്ടെ, പാഞ്ചാലിയുമായി പാണ്ഡവരുടെ വിവാഹശേഷം നിങ്ങൾ, മക്കളിൽനിന്നും
പാർശ്വവൽക്കരിക്കപ്പെട്ടതിന്റെ അന്തർനാടകമെന്താണു്? അങ്ങനെ ഒന്നുണ്ടെങ്കിൽ?
രോഗബാധിതയായപ്പോളോ മറ്റോ കടിഞ്ഞാൺ കൊടുക്കുകയായിരുന്നുവോ?”, കൊട്ടാരം ലേഖിക
ചോദിച്ചു. ജീവിതസായാഹ്നം കുന്തി സഹനമായി കാണുന്ന അശാന്തകാലം.
</p>
          <p style="indent">“അവൾ മറ്റൊരു രീതിയിലാണു് അധികാരം നേടിയതു്. ഞാൻ അങ്ങനെ
പുറമ്പോക്കിലാക്കിയതും. അർജ്ജുനനെ മാത്രം സ്വയംവരിച്ച പാഞ്ചാലിക്കു് വെള്ളിത്തളികയിൽ വേറെ
നാലു സുന്ദരപുരുഷന്മാരെ പാരിതോഷികം കൊടുത്തു എന്നു് നിങ്ങളെപ്പോലെയുള്ളവർ പ്രചരിപ്പിച്ചതിൽ
ഭാഷാപരമായ അതിശയോക്തി ഉണ്ടാവാം എന്നാൽ അവൾ അതിനെ കണ്ടതു്,
കുൽസിതഭാവനയിലായിരുന്നു. ബഹുപുരുഷാസക്തിയുള്ള ‘ഒരുമ്പെട്ടവൾമുദ്ര’ കുത്താൻ എന്നവൾ
അർത്ഥം നിരൂപിച്ചെടുത്തു. നിത്യവും രാവിലെ ഉറക്കച്ചടവിൽ, ഊട്ടുപുരയിൽ ഭക്ഷണം തയ്യാറാക്കുന്ന
എന്റെ അരികെവന്നു “രാത്രി ഒരു പോള കണ്ണടക്കാൻ കഴിഞ്ഞില്ല, ഓരോ പാണ്ഡവനും
കുതിരകയറിയിറങ്ങി അരക്കെട്ടു നോവുന്നു” എന്നു് കിതക്കും ഏങ്ങലടിക്കും വിട്ടുവിട്ടു അന്തരീക്ഷം
ശോകശബ്ദമുഖരിതമാക്കും. “നിനക്കു ഓരോ പാണ്ഡവനും ഓരോ രാത്രി രതിസേവനം കൊടുത്തുകൂടെ?”,
എന്നു ഞാൻ നിഷ്കളങ്കമായി പറഞ്ഞതിൽ കയറിപ്പിടിച്ചു എന്നെ കുടഞ്ഞുതുടങ്ങി. ലൈംഗികജീവിതത്തിൽ
ആരോടൊപ്പം എപ്പോൾ എന്ന ആജ്ഞയൊന്നും വേണ്ട എന്നുച്ചത്തിൽ പറഞ്ഞവൾ കുളിക്കാൻ പോവും.
വളരെ നേരം നീന്തിക്കുളിച്ചവൾ മടങ്ങിവരുമ്പോൾ ഒരിക്കൽ “പ്രഭാതഭക്ഷണം തണുത്തല്ലോ, എന്താ
ഇത്ര വൈകാൻ?” എന്നു് ചോദിച്ചതിനവൾ ദുഷ്ടലാക്കോടെ പറഞ്ഞ മറുപടി, എന്തെല്ലാം
പ്രകൃതിവിരുദ്ധരതിക്കെന്നെ നിങ്ങളുടെ മക്കൾ ദുരുപയോഗം ചെയ്തു അകവും പുറവും മലിനപ്പെടുത്തുന്നു
എന്നുകൂടി ഞാൻ അക്കമിട്ടു പറയണോ? എന്നു് തിരിച്ചടിച്ചു. എനിക്കു് പിടിച്ചുനിൽക്കാനായില്ല.
“പാണ്ഡുവിനെ കബളിപ്പിച്ചായിരുന്നില്ല എന്റെ വിവാഹബാഹ്യരതി.” ഞാനവളെ മൃദുവായി ഓർമ്മിപ്പിച്ചു.
ഓരോ പാണ്ഡവനുവഴങ്ങുമ്പോളും മറ്റുനാലുപേരെക്കുറിച്ചവൻ എന്തു് എങ്ങനെയൊക്കെ വിപരീതമായി
ചിന്തിക്കുന്നുണ്ടു് എന്നതിന്റെ തത്സമയകണക്കെടുക്കും. ഒരിക്കൽ ഭീമൻ നകുലനോടു് സങ്കടം പറയുന്നതു്
കേട്ടപ്പോൾ എന്റെ ഹൃദയം നടുങ്ങി “രാക്ഷസി സ്ത്രീകളുമായി ഞാൻ ഉഭയകക്ഷിസമ്മതത്തോടെ രതിയിൽ
ഏർപ്പെട്ടിട്ടുണ്ടു് എന്നാൽ ദ്രൗപദി! അവൾ നിങ്ങളെ പരമാനന്ദത്തിന്റെ മിക്കവാറും തൊട്ടടുത്തെത്തിച്ചു,
പിടിച്ചുവലിച്ചു താഴെയിടും. അവൾക്കു തരപ്പെടുന്ന രീതിയിൽ ഞാൻ പാണ്ഡുമാദ്രികുടുംബരരഹസ്യങ്ങൾ
കുനുകുനെ ചെവിയിൽ വെളിപ്പെടുത്തണം. എല്ലാം പറഞ്ഞുകഴിയുമ്പോൾ കായികക്ഷമത
സംശയാസ്പദമായല്ലോ എന്നുംപറഞ്ഞവൾ എന്റെ ഉടൽ ഉന്തിമാറ്റും” ഞാൻ പടിയിറങ്ങിയില്ലെങ്കിൽ
പാവം പാണ്ഡവരെ അവൾ പാവകളിപ്പിക്കുന്നതെല്ലാം എനിക്കു് പൊള്ളുന്ന നിത്യക്കാഴ്ചയാവില്ലേ.”
</p>
          <p style="indent">“നിവേദനവുമായി വരുന്നവരെ, കബളിപ്പിക്കുന്ന കൗശലത്തോടെ,
ദുർബലശബ്ദത്തിൽ അപ്പപ്പോൾ പ്രതികരിക്കുന്നതിൽ അപ്പുറം, ധൃതരാഷ്ട്രർ സചേതനമായി
ഇടപെടേണ്ടിയിരുന്നപ്പോൾ കാഴ്ചപരിമിതിയെ സൗകര്യപൂർവ്വം ഒരു മറയാക്കി മണ്ണിൽ തലതാഴ്ത്തി എന്ന
തോന്നലുണ്ടോ?”, കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു.
</p>
          <p style="indent">“പട്ടാഭിഷേകത്തിൽ യുധിഷ്ഠിരന്റെ പ്രായത്തേക്കാൾ പഴക്കമില്ലേ
ധൃതരാഷ്ട്രരുടെ ആദ്യതിരുവസ്ത്രത്തിനു? അപ്പോൾ കൊല്ലമെത്രയായി കാണും? ‘കാഴ്ചപരിമിതൻ’ ഭരണം
കൊണ്ടുനടക്കുന്നു, നാലതിരുകളിൽനിന്നും നുഴഞ്ഞുകയറ്റങ്ങൾ തടയുന്നു, മക്കൾ അനിഷ്ടം
കാണിക്കുമെന്നറിഞ്ഞിട്ടും പാണ്ഡവരോടു് അനുതാപം കാണിക്കുന്നു, ദുര്യോധനൻ ജീവകാലം മുഴുവൻ
അത്യധ്വാനം ചെയ്തിട്ടും, ചെങ്കോൽ വിട്ടുകൊടുക്കാതെ ഭരണം തുടരുന്നു. അവസാനം ഇരിമ്പുപ്രതിമ
എന്നറിഞ്ഞുകൊണ്ടുതന്നെ ഗാഢമായി ആലിംഗനം ചെയ്തു തവിടുപൊടിയാക്കിയ ശേഷം, നെഞ്ചിൻകൂടു്
കലങ്ങി ചോരതുപ്പിയപ്പോൾ കുരുവംശസിംഹാസനം യുധിഷ്ഠിരനു് ഒഴിഞ്ഞുകൊടുക്കുന്നു. എന്നാൽ
ഇതിലധികം ശ്രദ്ധേയമായി കണ്ടതു് മറ്റൊന്നാണു്. പാഞ്ചാലിയെ വിവാഹം കഴിച്ച അർജ്ജുനനും
മറ്റുനാലുപാണ്ഡവരും ഹസ്തിനപുരിയിൽ കൊട്ടാരംവക അതിഥിമന്ദിരത്തിൽ കഴിയുന്ന ഇടവേളയിൽ,
മൊത്തം കൗരവർ പാഞ്ചാലിയുടെ ആരാധകരായി, അന്തഃപുര അന്തേവാസികൗരവരാജവധുക്കളെ
അവഗണിക്കുന്നതു ചാരവഴിയിൽ അറിഞ്ഞപ്പോൾ, ദുര്യോധനനോടു് ഒന്നു് ചോദിക്കാതെ, വന്യമൃഗങ്ങളും
ഇഴജീവികളും ഇരതേടുന്ന യമുനാതീര ചതുപ്പുനിലങ്ങൾ പാണ്ഡവർക്കു് ഇഷ്ടദാനമായി നൽകാൻ
സാധിക്കുന്നു. അതൊരു വലിയനേട്ടമെന്ന മട്ടിൽ പാണ്ഡവർ, ‘വിത്തും കൈക്കോട്ടു’മായി
ഖാണ്ഡവപ്രസ്ഥത്തിൽ കുടിയേറ്റക്കാരാവുന്നു. അവിടെയും അവർ പ്രകൃതിശക്തികളെ കൂട്ടുപിടിച്ചു
ഇന്ദ്രപ്രസ്ഥം എന്ന പരമോന്നതപദവി നേടി ഭരിക്കുമ്പോൾ, ചൂതാട്ടത്തിനു ക്ഷണിപ്പിച്ചു നിസ്വരാക്കി
നാടുകടത്തുന്നു. ഇതൊക്കെ ‘അത്ഭുത’മല്ലെങ്കിൽ പിന്നെ എന്താണു് മാപ്ര സുഹൃത്തെ അത്ഭുതം!”
</p>
          <p style="indent">
            <pb n="12" ed="2023-12-18"/>
          </p>
          <p style="indent">“ഏറ്റുമുട്ടാൻ ശത്രു വരണമെന്നില്ല, തിരഞ്ഞുപിടിച്ചവരുടെ കരൾപറിച്ചു
തിന്നുമെന്ന ഭീഷണി മുഴക്കിയാണല്ലോ കുരുക്ഷേത്രയിൽ ഭീതിപരക്കുന്നതു?” കൊട്ടാരം ലേഖിക
യുധിഷ്ഠിരനോടു് ചോദിച്ചു. “പെരുമാറ്റച്ചട്ടം കാറ്റിൽ പറത്തി യോ പാണ്ഡവർ?”.
</p>
          <p style="indent">“ഭീമഭീഷണിയുടെ ധാർമ്മികഭാരം മൊത്തം പാണ്ഡവർ ചുമക്കണമെന്നു
രൗദ്രഭീമൻ നിഷ്കർഷിച്ചിട്ടില്ലല്ലോ, കൗരവകരൾതുറന്നു മാംസവിഭവമാക്കും എന്നും ഭീമൻ അവകാശവാദം
പറഞ്ഞിട്ടുമില്ല. ചൂതാട്ടസഭയിലെ വസ്ത്രാക്ഷേപത്തിൽ, അതിജീവിതക്കില്ലാത്ത തോതിൽ പ്രതികാരദാഹം
ഭീമനുണ്ടെന്നതാണു് നാം കാണാതെപോവുന്ന പ്രതികരണപ്രത്യേകത. പ്രണയത്തിലും പ്രതികാരത്തിലും
ഭീമൻ തീവ്രത പ്രകടിപ്പിക്കുക അപൂർവ്വമൊന്നുമല്ല. സസ്യാഹാരികളായ കൂറ്റൻകാട്ടുപോത്തുകളെ
നായാട്ടിൽ വീഴ്ത്തുമ്പോഴും, മൃഗമരണം എളുപ്പമാക്കുന്ന മാരകപ്രഹരം നെറ്റിയിൽ ഏൽപ്പിക്കാനല്ല
ശ്രമിക്കുക. പകരം ഇരയുടെ സഹനം അളക്കുവാനാണു്. അതാണു് ഭീമന്റെ കേമത്തം”!
</p>
          <p style="indent">“പാണ്ഡുവിന്റെ മരണത്തിനുശേഷം, അഭയാർഥികളായി വന്ന
അഞ്ചുപാണ്ഡവക്കുട്ടികളുടെ പൗരത്വഅപേക്ഷ പരിഗണിക്കുമ്പോൾ, ധൃതരാഷ്ട്രർ അശേഷം
പെരുമാറ്റമര്യാദയില്ലാതെ, ഓരോ കുട്ടിയുടെയും മുഖംതലോടി ‘ഈ കുഞ്ഞിന്റെ അച്ഛൻ ആരാ?’ എന്നു്
അടുത്തു നിൽക്കുന്ന കുന്തിയോടു് പിറുപിറുക്കുന്നു. പരിഷ്കൃതപെരുമാറ്റമുറ രാജാവിൽനിന്നും ഉണ്ടാകേണ്ട
വ്യവസ്ഥാപിതഭരണകൂടം, ഇങ്ങനെയാണോ മുൻരാജാവു് കൂടിയായ പാണ്ഡുവിന്റെ പിൻഗാമികൾക്കു്
പൗരത്വം പരിഗണിക്കേണ്ടതു്? ചോദിക്കുന്നതു് യുക്തിവാദി ചാർവാകൻ! എങ്ങനെ പ്രതികരിക്കുന്നു?”
പൊതുഭരണവകുപ്പിന്റെ നാമമാത്ര ചുമതല വഹിക്കുന്ന വിദുരരോടു് കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഏകപത്നീവൃതക്കാരനായ ധൃതരാഷ്ട്രർ, പാണ്ഡവപിതൃത്വത്തെ കുറിച്ചു്
സഹോദരവിധവയോടു വസ്തുതാപരമായ വിശദീകരണം മൃദുവായി തേടിയിട്ടുണ്ടാവാം എന്നല്ലേ
വിമർശകർക്കു് പറയാനാവൂ? അതോ, പാണ്ഡവപിതൃത്വവിവരം കുന്തിയുടെ ലൈംഗികാവകാശമെന്ന
നിലയിൽ രഹസ്യമായി പാലിക്കാൻ അവൾക്കു നിയമപരമായ അവകാശമുണ്ടു്, അതിൽ നിങ്ങൾ
കൈവക്കേണ്ട എന്നു് ധൃതരാഷ്ട്രരുടെ തോളിൽ തട്ടി, അർധസഹോദരനെങ്കിലും സൂതവംശജനായ ഞാൻ,
ഇപ്പോഴുംനാടുവാഴുന്ന തമ്പുരാനു് താക്കീതു നൽകണം എന്നാണോ യുക്തിവാദി ചാർവാകൻ
ചോദിക്കുന്നതു്!”
</p>
          <p style="indent">
            <pb n="13" ed="2023-12-19"/>
          </p>
          <p style="indent">“അകമ്പടിയായി പാണ്ഡവരോ സുരക്ഷാഭടന്മാരോ കൂടെയില്ലാതെ, ഇതെന്താ
ഒറ്റയ്ക്ക്, കാടുമൂടിയ ശവക്കോട്ടയിൽ, അതിരാവിലെ?”, കൊട്ടാരം ലേഖിക ചോദിച്ചു. മൂടൽമഞ്ഞും തണുപ്പും
നിറഞ്ഞ ശിശിരകാലം, യുദ്ധാനന്തര ഹസ്തിനപുരി.
</p>
          <p style="indent">“കുറ്റബോധം സഹിക്കാനാവാതെ ഉറക്കം നഷ്ടപ്പെടുന്ന രാവിനു ശേഷം,
ശിരോവസ്ത്രം ധരിച്ചു ആരോരുമറിയാതെ നടന്നുഞാൻ ഇവിടെയെത്തും. ആദ്യസമാഗമം മുതൽ
ആഴത്തിൽ പ്രണയിക്കയും, പാണ്ഡവർ എന്നെ അർഹിക്കുന്നില്ല എന്നു് ഉറച്ചുവിശ്വസിക്കയും, വന്യവും,
എന്നാൽ തീർത്തും മനുഷ്യസഹജമായ വികാരാവിഷ്കാരത്തിനു് വേണ്ടി കായികശക്തി ഉപയോഗിച്ചു്
എന്നിൽ ആധിപത്യം പുലർത്തുകയും ചെയ്ത ധീരകൌരവരുടെ അന്ത്യവിശ്രമസ്ഥലിയിൽ ഹൃദയപൂർവ്വം
സമർപ്പിക്കട്ടെ, ഞാൻ വെള്ളം നനച്ചു പരിപാലിക്കുന്ന ഉദ്യാനത്തിൽ വിരിഞ്ഞ ഈ പൂക്കൾ.”
അന്തരീക്ഷത്തിൽ മൂടൽമഞ്ഞു നീങ്ങി തെളിവെയിൽ വീണു. വസന്തകാലത്തിന്റെ ആവേശകരമായ
സുഗന്ധം ചിതറി, കഥാവശേഷരായ കൌരവർക്കു നേരെ മഹാറാണി പൂക്കൾ എറിഞ്ഞു. ശവക്കോട്ടക്കു്
പുറത്തു, ശിരസ്സു് ഭാഗികമായി മൂടിയ ചാരവകുപ്പുമേധാവി നകുലൻ, ശ്വാസം അടക്കിപ്പിടിച്ചു ചെവിയോർത്തു.
</p>
          <p style="indent">യുധിഷ്ഠിര പട്ടാഭിഷേകം ആദ്യവാർഷികത്തിൽ ഇന്നത്തെ ‘ഹസ്തിനപുരി
പത്രിക’യിൽ ഏകാംഗപ്രതിപക്ഷമായ ചാർവാകൻ:
</p>
          <p style="indent">“എത്രനാൾ കൗരവരെ അന്യായമായി അക്കാലത്തു നിസ്സാര
സൗന്ദര്യപ്പിണക്കത്തിൽ കഷ്ടപ്പെടുത്തി! ഭരണതന്ത്രജ്ഞനായ ദുര്യോധനന്റെ ഹസ്തിനപുരിയിൽ ഈ
കൊട്ടാരംഊട്ടുപുര, നമുക്കെല്ലാം ഓടിവന്നു സസ്യ, സസ്യേതരഭക്ഷണം വാരിക്കോരി വായിലിടാൻ മാത്രം
വെറുമൊരു തീൻശാല മാത്രമായിരുന്നുവോ, അതോ, പ്രകൃതിസൌഹൃദജീവനത്തിന്റെ ബഹുരുചിഭക്ഷണ
പ്രദർശനശാലയോ? കരിമ്പിൻനീരും പേരക്കയും കഴിച്ചു സസ്യാഹാരികളായ കൌരവർ,
പുരാതനകുരുവംശത്തെ നവപാണ്ഡവഅധിനിവേശത്തിൽനിന്നു് രക്ഷിക്കാൻ സംഘടിത, സമസ്തഭാരത,
പ്രതിരോധമുറ ഒരുക്കണമെന്നു് ആലോചിച്ചിരുന്ന, ദേശസ്നേഹത്തിന്റെ ജ്വാല ആളിക്കത്തിയ ആ
സുവർണനാളുകൾ എവിടെ, വളർത്തുമൃഗങ്ങളുടെ കഴുത്തറത്തു് ചോരയൂറ്റിക്കുടിച്ചു ചുട്ടുതിന്നാൻ ഒരുക്കിയ
പാണ്ഡവരുടെ അറവുശാല എവിടെ!”
</p>
          <p style="indent">“അധിക്ഷേപിക്കുന്ന കാര്യത്തിൽ, അവസരം കിട്ടുമ്പോൾ ആരും അത്ര
മോശമൊന്നുമല്ല എന്നു് ആറുപേരും തെളിയിച്ചിട്ടുണ്ടെങ്കിലും, ഉള്ളിൽതട്ടുംവിധം അവഹേളനപരമായ
പരാമർശത്തോടെ പാണ്ഡവരിൽ ആരെങ്കിലും നിങ്ങളോടു് മനഃപൂർവ്വം പെരുമാറിയ സംഭവം
ഒന്നോർത്തെടുക്കാമോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു വനവാസക്കാല ദൈന്യതയിൽ
പാഞ്ചാലി പലപ്പോഴും ഹൃദയം തുറക്കുന്ന ദിനങ്ങൾ.
</p>
          <p style="indent">“തനിക്കുമാത്രം സ്വന്തമെന്നർജ്ജുനൻ കരുതിയ എന്റെ ഉടലിൽ, മറ്റുനാലു
പാണ്ഡവർക്കു തുല്യ ലൈംഗികഅവകാശം ഞാൻ, അവന്റെ അനുമതി തേടാതെ, അനുവദിച്ചപ്പോൾ
തുടങ്ങിയ മോഹഭംഗമാണു് എന്നറിയാമെങ്കിലും, ഓർമ്മയിൽ കിടന്നുപുളയുന്ന വേറെ ഒന്നുണ്ടു്.
ഇളമുറസഹദേവനോടു് ആളോഹരിയിൽ കവിഞ്ഞു ഉടൽപരിലാളന ഞാൻ കാണിക്കുന്നു എന്നു്
പരിദേവനം ചെയ്യുന്ന ആ ശപിക്കപ്പെട്ട ദിനങ്ങളിൽ, അർജ്ജുനൻ എനിക്കുനേരെ വിരൽ ചൂണ്ടി
മറ്റുനാലുപേരോടു് പറഞ്ഞു,” ആരോഗ്യമുള്ള എന്റെ ശരീരം പാഞ്ചാലിക്കു് ഞാൻ എന്നോ നിരുപാധികം
വിട്ടുകൊടുത്തതാണു്. ആനന്ദസ്രോതസ്സായി, അതുപ്രയോജനപ്പെടുത്തേണ്ടതു് അവളുടെ താൽപ്പര്യം! “ആ
ഒരു പരാമർശം മതിയായി, അർജ്ജുനന്റെ പൊങ്ങച്ചശരീരം എന്നെന്നേക്കുമായി എനിക്കു് മതിയാവാൻ!”
</p>
          <p style="indent">
            <pb n="14" ed="2023-12-20"/>
          </p>
          <p style="indent">“പദവിയെത്ര പരമോന്നതമെങ്കിലും നാം, മനുഷ്യാവസ്ഥ മറന്നുകൂടല്ലോ.
മഹാരാജാവു് യുധിഷ്ഠിരൻ ഇന്നു് കുഴഞ്ഞുവീണു കാലംചെയ്യുകയാണെങ്കിൽ, പിന്തുടർച്ച ആർക്കാണു്,
മൂപ്പിൽരണ്ടാമൻ?”. കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഇന്ദ്രപ്രസ്ഥത്തിൽ ഒരു ദശാബ്ദത്തോളം എന്റെ പദവി ‘ചക്രവർത്തിനി’
എന്നായിരുന്നു എന്നോർക്കുമല്ലോ, അല്ലാതെ ഗാന്ധാരിയെ പോലെ മഹാറാണി എന്നല്ല. രാജസൂയ
യാഗത്തിൽ അനുഷ്ടാനപരമായി പങ്കെടുത്തു ചക്രവർത്തിനിപദവി കിട്ടിയതു്, ഭർത്താവിന്റെ ചിതയിൽ
ജീവിതം ഹോമിക്കാനല്ല. പാഞ്ചാലയുടെ യാഗാഗ്നിയിൽ നിന്നുയർന്ന എന്റെ പ്രജ്ഞ, ഹസ്ഥിനപുരിയുടെ
പൂർണ ഭരണയന്ത്രം തിരിക്കാനും സജ്ജ”, ഗംഗയിൽ പണിപ്പെട്ടു നീന്തിക്കൊണ്ടിരുന്ന യുധിഷ്ഠിരനു്
പാഞ്ചാലി കാര്യക്ഷമമായ ചടുലനീക്കത്തിൽ പിടിച്ചുകയറാൻ കയർ കൃത്യമായി എറിഞ്ഞുകൊടുത്തു.
</p>
          <p style="indent">“ദുര്യോധനന്റെ ആദ്യചരമവാർഷികത്തിനു്, കൗരവരാജവിധവകൾ ഒരുക്കുന്ന
സ്നേഹവിരുന്നിൽ, നാലുപാണ്ഡവർക്കും ദ്രൗപദിക്കും ദുര്യോധനവിധവയുടെ പ്രത്യേക ക്ഷണമുണ്ടു്,
എന്നാൽ ഭീമനെ ഒഴിവാക്കി! എന്താണു് കാരണം?”, കൊട്ടാരം ലേഖിക ഔദ്യോഗികവക്താവിനോടു്
ചോദിച്ചു. യുദ്ധാനന്തര ഹേസ്റ്റിനപുരി.
</p>
          <p style="indent">“ആണ്ടറുതിയിലെ പുതുവിളവെടുപ്പിൽ കിട്ടിയ, വിശേഷപ്പെട്ടപഴങ്ങൾ
കൗരവരാജവിധവകളുടെ പുനരധിവാസകേന്ദ്രത്തിൽ നേരിട്ടെത്തിക്കുകയും, ദുര്യോധനന്റെ വെങ്കലപ്രതിമ
അരങ്ങേറ്റമൈതാനിയിൽ നാലാൾകാണുന്നയിടത്തു പ്രദർശിപ്പിക്കുകയും ചെയ്യാൻ ഇക്കഴിഞ്ഞ
ദിവസങ്ങളിൽ ഓടിനടക്കുകയായിരുന്ന ഭീമനു് കിട്ടേണ്ടതു് കിട്ടി!”
</p>
          <p style="indent">
            <pb n="15" ed="2023-12-22"/>
          </p>
          <p style="indent">“മഹാഭാരതകഥാപാത്രങ്ങൾക്കുനന്ദി. സ്വതന്ത്രമായി അവരെ
പുനരാവിഷ്കരിക്കാൻ പൂർണ്ണസ്വാതന്ത്ര്യം തന്നവർ. നന്മതിന്മദ്വന്ദ്വത്തിൽനിന്നും, മുൻവിധികളിൽനിന്നും,
അവരെ ഞാൻ അഭിമുഖങ്ങളിലൂടെ മോചിപ്പിക്കുന്നു”: ‘ഹസ്തിനപുരിപത്രിക’യുടെ കൊട്ടാരം ലേഖിക:
“<ref target="https://books.sayahna.org/html/sfn-kpn-bharatham- toc.html?fbclid=IwZXh0bgNhZW0CMTAAAR1HX2cXbNCNyZSiiY6IdDDdSqdTs1jWmYghftBRsjdI2G3b2i5NioTZf8o_aem_Ae6A8cUzlr_gKbb68pV_8HdIxy9zvJW8VZIUKxMjs x2XmMJ-zwG5ZG8e2nQNA">കൊ​ട്ടാ​രം ലേ​ഖി​ക​യു​ടെ അഭി​മു​ഖ​ങ്ങൾ</ref>.”
</p>
          <p style="indent">
            <pb n="16" ed="2023-12-23"/>
          </p>
          <p style="indent">“അമ്മ കുന്തി, അച്ഛൻ പാണ്ഡു, അവർക്കു് അഞ്ചു മക്കളും, എന്നതൊരു
പരിപാവന ഹസ്തിനപുരികുടുംബമൊന്നുമല്ലല്ലോ! കായികക്ഷമതയില്ലാത്ത ഷണ്ഡൻഭർത്താവിനെ
മൂകസാക്ഷിയാക്കി, രണ്ടു കേമിഭാര്യമാർ അജ്ഞാതപുരുഷന്മാരുമായി അവിഹിതബന്ധത്തിൽ
അഭിരമിച്ചുണ്ടായ വ്യത്യസ്തയിനം സന്തതികൾ, സ്വാർത്ഥലാഭത്തിനു വേണ്ടി സംഘടിച്ച കുറ്റവാളി
കൂട്ടായ്മയാണു് പാണ്ഡവർ എന്ന ദുര്യോധന നിരീക്ഷണമാണല്ലോ ഹസ്തിനപുരി പൊതുസമൂഹംവും
പരസ്യമായി അടയാളപ്പെടുത്തുന്നതു്. എങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“നിർവ്വചനമൊക്കെ കൊള്ളാം, പക്ഷേ, ഒറ്റശ്വാസത്തിൽ ചോദ്യം ചോദിച്ചു,
പാണ്ഡവ പിതൃത്വത്തിന്റെ ആണിവേരിൽ, ഇല്ലാത്തആരോപണത്തിന്റെ കുന്തമുന എറിയരുതു്.
ആവർത്തിച്ചുപറഞ്ഞു വാചികപരിശീലനം തുടരൂ. നാളെ പൊതുവേദിയിൽ നാടകീയമായി കൈകൾ
ഉയർത്തി, ഇനിയും അതുപോലെ ചോദിച്ചാലും, അങ്ങനെ വഴിവിട്ടു് പറഞ്ഞിട്ടില്ലെന്നു് എടുത്തുചാടി
വ്യക്തമാക്കാൻ മാത്രം പ്രകോപിതനാവില്ല, നാം അറിയുന്ന കൌരവരാജകുമാരൻ.”
</p>
          <p style="indent">“കൗരവരും പാണ്ഡവരും തമ്മിലെന്തു് വ്യത്യാസം? രണ്ടും
പതിതകുരുവംശത്തിലെ ഇരുതല പാഴ്സന്തതികൾ! എന്നാണു് ഏകാംഗ പ്രതിപക്ഷനേതാവു് ചാർവാകൻ
രാജസഭയിൽ ഭരണപക്ഷത്തിന്റെ തടസ്സം അവഗണിച്ചു ചോദിക്കുന്നതു്, ദൈവദത്ത രാജവാഴ്ചയോടുള്ള
പരസ്യ അവമതിയോടു് എങ്ങനെ നിങ്ങൾ, ഒരു പാണ്ഡവാനുകൂലിയെന്ന നിലയിൽ, പ്രതികരിക്കുന്നു?”.
കൊട്ടാരം ലേഖിക ഇളമുറമാദ്രീപുത്രനായ നകുലനോടു് ചോദിച്ചു. യുധിഷ്ഠിരഭരണത്തിൽ ഒരുനേരം അന്നം
കിട്ടാതെ കുഞ്ഞുങ്ങൾ മരിച്ചുപോവുന്ന ദിനങ്ങൾ.
</p>
          <p style="indent">“ആഡംബരം നിറഞ്ഞ അരമനയിലല്ലേ കൗരവജനനം?, എന്നാൽ കാലന്റെ
മകനായ യുധിഷ്ഠിരൻ? കൊടുംകാടിലെ, ചോർന്നൊലിക്കുന്ന പുൽക്കുടിലിൽ! അതാണവരുടെ
ജനിതകവ്യത്യാസം. കൗമാരം വരെ കാട്ടിൽ വളർന്നു, പിന്നെ വനമേഖലയിൽ ആ ‘ധർമ്മിഷ്ഠൻ’
ഇതിഹാസനായകന്മാരെ പോലെ അരിഷ്ടിച്ചുജീവിച്ചു. ദാമ്പത്യത്തിൽ, സ്വന്തമെന്ന നിലവിട്ടു,
എളിമയോടെ അവൻ, പാഞ്ചാലിയുടെ ബഹുഭർത്തൃത്വത്തിലെ ‘പങ്കുപറ്റുന്ന അഞ്ചിൽ’ ഒരാളായി
ഊഴംകാത്തുകഴിഞ്ഞു. മരണവ്യാപാരികളായ ധൃതരാഷ്ട്രസന്തതികൾ എവിടെ, അർദ്ധസത്യം ഒരിക്കൽ
പോർമുഖത്തു പറഞ്ഞ ധാർമ്മികകുറ്റബോധത്താൽ, ധർമ്മപുത്രപദവി ഊരി പുഴയിലൊഴുക്കിയ
പാണ്ഡവപ്രമുഖൻ എവിടെ. മുതിർന്ന പാണ്ഡവനെ കേവലയുക്തിയുടെ ചെറുമുഴം കൊണ്ടളക്കരുതേ
ചാർവാകൻ, ഇതു് വരാനിരിക്കുന്ന കലിയുഗ സംശയരോഗികളെപോലും തീവ്രആരാധകരാക്കുന്ന
ഇതിഹാസജന്മം!” കൂടണയാൻ മേൽക്കൂരയില്ലാത്ത അനാഥക്കുട്ടികൾക്കു “ഒഴിഞ്ഞ വയറരുതു് ഉറങ്ങാൻ
കിടക്കുമ്പോൾ” എന്ന പദ്ധതിയിൽ നാടൊട്ടുക്കു് അക്ഷയപാത്രങ്ങൾ സംഘടിപ്പിക്കുന്ന
നിയോഗത്തിലായിരുന്നു നകുലൻ. കുറച്ചകലെ മഹാറാണി പാഞ്ചാലി അഭിമുഖം ഒന്നു നോക്കി പെട്ടെന്നു്
അനിഷ്ടത്തോടെ മുഖം തിരിച്ചു.
</p>
          <p style="indent">
            <pb n="17" ed="2023-12-24"/>
          </p>
          <p style="indent">“നിങ്ങളെ സൈനികമായി സഹായിക്കാൻ തയ്യാറായ രാജവംശങ്ങൾ,
യുധിഷ്ഠിരനോടു വ്യക്തിപരആദരവുകൊണ്ടാണോ പിന്തുണ? അതോ, പാഞ്ചാലിയോടു
ആരാധനയാണോ കാര്യം?” കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. വിരാടസൈനികപാളയത്തിൽ,
പ്രത്യേകദൂതന്മാരെ നിത്യവും ‘നാവടച്ചു’ പുറത്തേക്കയക്കുകയും, പിന്തുണയുമായി വരുന്നവരെ
ഇരുചെവികൊടുത്തു സ്വീകരിക്കുകയും ആയിരുന്നു മുതിർന്ന മൂന്നുകൗന്തേയർ.
</p>
          <p style="indent">“പിന്തുണ തന്നവർക്കു നിക്ഷിപ്തതാൽപ്പര്യങ്ങൾ കാണുമല്ലോ. വിരാട
ഉദാഹരണം. രാജാവിനെതിരെ അരമനഅട്ടിമറിക്കു ഗൂഢമായി ശ്രമിക്കുകയായിരുന്നു പട്ടാളത്തിൽ
കീചകൻ. എക്കാലവും അവനോടു് വ്യക്തിഗതവിശ്വസ്തതയുള്ളവരെ മാത്രം താക്കോൽസ്ഥാനങ്ങളിൽ
പ്രതിഷ്ഠിച്ചു. ‘ഇര’യാവേണ്ട വിരാടരാജാവു്, കീചകന്റെ ‘ദുരൂഹ’മരണത്തിനുശേഷം പട്ടാളത്തെ
‘ഒന്നുടച്ചുവാർക്കാൻ’ മോഹിക്കുന്നുണ്ടു്. ആ വിധം കുരുക്ഷേത്ര, അനാവശ്യസൈനിക ഉന്മൂലലനം ഒരു
സൗകര്യമായി കാണുന്നു. യുദ്ധംകഴിയുമ്പോൾ പിന്തുണ തന്നവരുടെ മാത്രമല്ല, പിന്തുണനേടിയ
പാണ്ഡവരിലും “ചെമ്പു തെളിയും”. ആരുടെ ഗൂഢതാൽപ്പര്യമാണു് യുദ്ധത്തിൽ പൂവണിഞ്ഞതു്!”
</p>
          <p style="indent">“സായുധ അർജ്ജുനനെ കുടുക്കാൻ കഴിയാത്തതുകൊണ്ടായിരുന്നോ,
നിരായുധഅഭിമന്യുവിനെ കണ്ണിൽചോരയില്ലാത്ത നിങ്ങൾ കുത്തിമലർത്തിയതു്?”
അതിസുരക്ഷാവലയത്തിനുള്ളിൽ, ഏതുനിമിഷവും പാണ്ഡവ തിരിച്ചടി പ്രതീക്ഷിക്കയായിരുന്ന
കൗരവപോരാളികർണ്ണനോടു് കൊട്ടാരം ലേഖിക ചോദിച്ചു. കുരുക്ഷേത്ര. രാത്രി.
</p>
          <p style="indent">“കുരുന്നുപോരാളിയായിരുന്നില്ലേ അഭിമന്യു? പത്മവ്യൂഹത്തെക്കുറിച്ചു
‘മുറിവൈദ്യ’നായിരുന്നു! അറിവില്ലാത്തവന്റെ സാഹസികതയിൽ കൂടുതൽ കുഴപ്പം ഉണ്ടാക്കുംമുമ്പു് തന്നെ
വേണ്ടപോലെ ‘കൈകാര്യം’ ചെയ്തു് ഭൌതികാവശിഷ്ടം, ചക്രവ്യൂഹത്തിന്നപ്പുറത്തേക്കു
എറിഞ്ഞുകൊടുക്കുകയെന്ന കർത്തവ്യം ഞാൻ കാര്യക്ഷമതയോടെ നിർവ്വഹിച്ചല്ലോ. നേരിട്ടുവന്നു
പോരാടാതെ രാവിലെമുതൽ പാതാളഗുഹയിൽ ഒളിഞ്ഞിരിക്കയായിരുന്ന പാണ്ഡവർ, വീണുകിട്ടിയ
ഭൗതികാവശിഷ്ടങ്ങൾ പെറുക്കിക്കൊണ്ടുപോയി എന്നതു്, അതാ കത്തിത്തുടങ്ങിയ പുഴയോരചിത
കണ്ടാൽ അറിയില്ലേ? ആദ്യ‘പാഠം’ പഠിക്കാൻ യുധിഷ്ഠിരൻ അൽപ്പം വൈകിയെങ്കിലും, മീശമുളച്ചിട്ടില്ലാത്ത
കുഞ്ഞുങ്ങളെ മുമ്പിൽനിർത്തി പോർക്കളത്തിൽ സ്വന്തം സുരക്ഷാകവചം സൃഷ്ടിക്കുന്ന ഭീരുപാണ്ഡവർ
ഇനി അത്തരം വിടുപണി ശ്രമിക്കരുതു് എന്നദുര്യോധനതാക്കീതു് ആരും മറക്കരുതു്!!” പാളയത്തിനുള്ളിൽ
നാലു പാണ്ഡവർ, എവിടെ അർജ്ജുനനസാന്നിധ്യം എന്നു ഭയന്നു് വിറയ്ക്കുന്ന ശീതകാലരാത്രി.
</p>
          <p style="indent">
            <pb n="18" ed="2023-12-25"/>
          </p>
          <p style="indent">“ഇതിനകം കുപ്രസിദ്ധമായ യുധിഷ്ഠിര എളിമയിൽ എത്രയൊക്കെ മുട്ടുകുത്തി
വാദിച്ചിട്ടും, ഒരു തരി വിശ്വാസം പോലും ദുര്യോധനമുഖത്തു തെളിഞ്ഞുകാണുന്നില്ലല്ലോ, എങ്ങനെ പിന്നെ
നാലഞ്ചുപാണ്ഡവർ തെളിയിക്കും, ചെങ്കോലിനുള്ള മൂപ്പിളമ ഒന്നാംസ്ഥാനം?”, കൊട്ടാരം ലേഖിക ചോദിച്ചു.
അനുജന്റെ ഭാര്യ പാഞ്ചാലിയെ സ്വന്തമെന്നു പ്രഖ്യാപിക്കാൻ കുന്തിയെ കരുവാക്കിയശേഷം,
പാഞ്ചാലയിൽനിന്നും ഹസ്തിനപുരിയിലെത്തിയ യുധിഷ്ഠിരൻ കിരീടാവകാശവുമായി കൗരവരുടെ
അരമനമുറികളിൽ ചുറ്റിക്കറങ്ങുന്ന അശാന്തദിനങ്ങൾ.
</p>
          <p style="indent">“പിതാമഹൻ, ധൃതരഷ്ട്രർ, ഗാന്ധാരി, കൃപാചാര്യർ, വായപോകാത്ത ഈ
‘കൊട്ടാരം കോടാലി’കൾക്കു് നേരത്തേ അറിയാമായിരുന്നല്ലോ, മുനിശാപഭീതിയിൽ രാജപദവി
‘താൽക്കാലികമായി സ്ഥാനത്യാഗം’ ചെയ്ത പാണ്ഡു, സ്വയംതിരഞ്ഞെടുത്ത വനവാസക്കാലത്തു
കെട്ടിപ്പൊക്കിയ കാട്ടുകുടിലിൽ എന്റെ പിറവി. കുന്തി പ്രവചനസ്വഭാവത്തോടെ, പരപുരുഷസംഗമത്തിൽ
എനിക്കു് നേരത്തെ ഭാഗ്യജന്മം തന്നു എന്നതിൽ, തിരിഞ്ഞുനോക്കുമ്പോൾ, നേരിയതോതിലെങ്കിലും
ഇപ്പോൾ അഭിമാനിക്കുന്നു. ആരാണാ ഭാഗ്യപ്പിറവിയുടെ ബീജദാതാവു്? കാലൻ എന്നു്
പരുക്കൻമൊഴിയിൽ കുടിലകൗരവരും, ധർമ്മദേവൻ എന്നു് ‘ഗ്യാനി’കളും പരാമർശിക്കുന്ന
പ്രശസ്തആകാശചാരി! കുന്തിയുടെ ഈറ്റില്ലത്തിനപ്പോൾ കാവൽനിന്ന ദൈവദൂതന്മാർ
അയൽപക്കസന്യസ്തർക്കു മുമ്പിൽ കൊണ്ടാടിയതു.”
</p>
          <p style="indent">“ഇവൻ ത്രേതായുഗത്തിന്റെ അന്ത്യരക്ഷകൻ, ഇവൻ ഹസ്തിനപുരിയിൽ
വരാനിരിക്കുന്ന പാണ്ഡുവംശത്തിന്റെ സ്ഥാപകൻ”. എന്നു് മൃദുവായി! ഇതൊക്കെ അറിയാനും
അടയാളപ്പെടുത്താനും വേണം പ്രപഞ്ചബോധമുള്ള ഉൾക്കാഴ്ച, എന്നാൽ ലവലേശം അതുണ്ടോ
അധികാരമോഹിമാത്രമായ ദുര്യോധനൻ? കുരുവംശത്തിന്റെ അനുബന്ധ പ്രവിശ്യ, ഖാണ്ഡവപ്രസ്ഥം
എന്ന അതിലോല ആവാസവ്യവസ്ഥ, ഇഷ്ടദാനം വഴി സ്വന്തമാക്കാൻ പാണ്ഡവർ ശ്രമിക്കുന്ന നേരം.
</p>
          <p style="indent">
            <pb n="19" ed="2023-12-26"/>
          </p>
          <p style="indent">“പാണ്ഡവരുമൊത്തു നിങ്ങളുടെ ബഹുഭർത്തൃത്വദാമ്പത്യത്തിൽ
പാണ്ഡവമാതാവൊരു ഒഴിവാക്കപ്പെടേണ്ട ബാധ്യതയെന്നു തിരിച്ചറിഞ്ഞതു് എപ്പോഴായിരുന്നു?”,
കൊട്ടാരം ലേഖിക ചോദിച്ചു, “സ്വയംവരം കഴിഞ്ഞു നിങ്ങൾ ഏഴുപേരും ഹസ്തിനപുരി
നഗരാതിർത്തിയിലുള്ള കുരുവംശ അതിഥിമന്ദിരത്തിൽ കഴിഞ്ഞ ആഘോഷദിനങ്ങൾ എനിക്കു്
അഭിമുഖങ്ങളിലൂടെ കുറെയൊക്കെ വ്യക്തമാണെങ്കിലും, ഇഷ്ടദാനം കിട്ടിയ ഖാണ്ഡവപ്രസ്ഥത്തിലേക്കു
കുടിയേറ്റക്കാരായി നിങ്ങൾ പോവുമ്പോൾ, ആറുപേരേയുള്ളു കുന്തിയില്ല, എങ്ങനെ നിങ്ങൾ
വിശദീകരിക്കും?”, ഇന്ദ്രപ്രസ്ഥത്തിൽ പാഞ്ചാലി, ചക്രവർത്തിനീപദവി തട്ടിയെടുത്ത സംഘർഷദിനങ്ങൾ.
</p>
          <p style="indent">“ആ ഇടക്കാലകാലത്തുണ്ടായ പ്രശ്നം, തുടങ്ങിവച്ചതും, അതിവേഗം പരിണമിച്ചു
പരസ്പരം ഞങ്ങൾ കണ്ടാൽ മിണ്ടാതാവുന്ന സ്ഥിതിയിലെത്തിച്ചതും ആരെന്നു നിങ്ങൾ തന്നെ
കണ്ടുപിടിക്കൂ. പാഞ്ചാലിയുടെ ലൈംഗികദാഹം ശമിപ്പിക്കാൻ നാലുപാണ്ഡവരെ ഞാനവൾക്കു
വെള്ളിത്തളികയിൽ സമ്മാനിച്ചതാനെന്റെ തെറ്റു് എന്നർത്ഥം വരുന്നൊരു ശാപപ്രസ്താവന
ശ്രദ്ധയിൽപെട്ടപ്പോൾ ഞാൻ, ഇനിയവളെ പറ്റില്ല എന്ന തിരിച്ചറിവിൽ ഒറ്റക്കുകിട്ടിയപ്പോൾ നേരിട്ടു.
അവളുടെ പ്രതികരണം പതിവുപോലെ മുന വച്ചതും ശുഷ്കവുമായി തോന്നി. സന്മനസ്സില്ലാത്ത ഈ
അവസ്ഥയിൽ എന്തിനു കഠിനസാഹചര്യങ്ങൾ നേരിടാനിരിക്കുന്ന കുടിയേറ്റത്തിനു കുന്തി
ഞങ്ങൾക്കൊപ്പം വരണം എന്നൊരു മറുചോദ്യം അവൾക്കുമുമ്പിൽ എറിഞ്ഞുപിടിപ്പിക്കാൻ
എനിക്കപ്പോൾ സാധിച്ചു എന്നതിൽ ആയിരുന്നു, ഞങ്ങൾ പടിയിറങ്ങും മുമ്പു് അവൾ പിന്നീടു്
എനിക്കെതിരെ അന്തഃപുരത്തിൽ ആക്രമണമുറ ഒരുക്കിയതു്. ശന്തനുഭാര്യ ഗംഗയെപോലെ,
പാണ്ഡവബീജങ്ങളിൽ ജനിച്ച എന്റെ നവജാതശിശുക്കളെ പാഞ്ചാലി പുഴയിലൊഴുക്കുന്നതും ഹസ്തിനപുരി
അന്തഃപുരവാസികൾക്കു ഇനിയുള്ള വർഷങ്ങളിൽ കാണാനാവും എന്നൊരു പ്രവചനം കൂടി അവൾ
നടത്തിയതായി ഞാൻ അറിഞ്ഞു. അപ്പോഴാണു്, തരംകിട്ടിയാൽ യമുനയിൽ മുക്കിക്കൊല്ലേണ്ടതു്
ആരെയായിരിക്കണം എന്നു് ഞാൻ കടന്നുചിന്തിച്ചതും!”
</p>
          <p style="indent">“ഗുരുവന്ദനദിനം ഹസ്തിനപുരിയിൽ തലങ്ങും വിലങ്ങും
ഇന്നാഘോഷിക്കപ്പെടുമ്പോൾ, എങ്ങനെ ഓർമ്മിച്ചെടുക്കുന്നു പ്രാഥമിക വിദ്യാഭ്യാസത്തിന്റെ
പ്രതീക്ഷാനിർഭരമായ ആദ്യദിനം?”, കൊട്ടാരം ലേഖിക മാദ്രീപുത്രനായ നകുലനോടു് ചോദിച്ചു.
</p>
          <p style="indent">“വലിയൊരാൾക്കൂട്ടമായിരുന്നു കൊട്ടാര ഗുരുകുലത്തിൽ. നൂറുകൗരവരും,
അത്രതന്നെ പെൺസഹായികളും, പിന്നെ, അണിഞ്ഞൊരുങ്ങാൻ അനുമതിയില്ലാത്ത,
അഭയാർഥികളായ ഞങ്ങൾഅഞ്ചു കൗന്തേയരും! ബാല്യകൗമാരങ്ങൾ വളർന്നതു
കൊടുംകാട്ടിലായതുകൊണ്ടാവാം, നഗരജീവികൗരവരിൽനിന്നു കായികഭീഷണിസാധ്യത നേരിട്ടിരുന്നു.
ഇക്കിളിപ്പെടുത്തിയും തോണ്ടിയും കണ്ണുരുട്ടിയും ഓരോന്നവർ കുത്തിക്കുത്തി ചോദിച്ചറിയാൻ ശ്രമിക്കും.
വന്ദ്യമാതാവു് കുന്തി, ദിവസങ്ങളായി മുന്നറിയിപ്പു് തന്നിരുന്നു. കൗരവസാന്നിധ്യത്തിൽ, ഗുരുവിന്റെ എന്തു്
നിർദോഷ വിവരാന്വേഷണവും കരുതലോടെവേണം നേരിടാൻ. ഞങ്ങൾക്കവൾ നിർദ്ദയവളർത്തമ്മ
മാത്രമായിരുന്നില്ല, മുൻ ഹസ്തിനപുരിമഹാറാണി കൂടിയാണു്. (അവളുടെ പരിശുദ്ധനാമം എന്നെന്നും,
മഹത്വപ്പെടട്ടെ!) എന്തു നിസ്സാരകാര്യം ആരുചോദിച്ചാലും, അർഥശങ്കതോന്നാവുന്നവിധം പാതിവിവരമേ
കൊടുക്കാവൂ എന്നതായിരുന്നു കുന്തി ആവർത്തിച്ച മുന്നറിയിപ്പു്. കൃപാചാര്യൻ ആദ്യം വിരൽ ചൂണ്ടിയതു്,
മൂപ്പിളമയിൽ മത്സരിക്കുന്ന യുധിഷ്ഠിരനുനേരെ.”
</p>
          <p style="indent">“ആരുടെ മകനാണു് നീ?” എന്ന ധാർഷ്ട്യം നിറഞ്ഞ കൃപചോദ്യം കേട്ടപ്പോൾ
ഞങ്ങൾ നടുങ്ങി എങ്കിലും, കൈകൾ പിന്നിലൊളിപ്പിക്കാതെയും, നോട്ടം ഗുരുമുഖത്തുറപ്പിച്ചും യുധിഷ്ഠിരൻ
(അവൻ വിശ്വമാകെ ധർമ്മപുത്രർ എന്നറിയപ്പെടട്ടെ!) പറഞ്ഞു:
</p>
          <p style="indent">“കാലൻ! ഞെട്ടിത്തെറിച്ച കൗരവക്കുട്ടികൾ ബഹളംവച്ചു് ഉടൻ
അവനരികിൽനിന്നും ഇരിപ്പിടം മാറി. പിന്നെ ഭീമനും അർജ്ജുനനും, കുന്തി നേരത്തെ പഠിപ്പിച്ചവിധം,
അവരവരുടെ വൈവിധ്യ പിതൃത്വത്തെക്കുറിച്ചു വ്യത്യസ്ത വ്യാജവിവരങ്ങൾ കൃപരെ ബോധിപ്പിച്ചു. ‘അശ്വിനി
ദേവതകൾ’ എന്നു് ഞാനും സഹദേവനും ഞങ്ങളുടെ ബീജസത്യം പറഞ്ഞ അന്നുതുടങ്ങി, കരയിലും
വെള്ളത്തിലും ആകാശത്തും, കൗന്തേയർക്കെതിരെ ധൃതരാഷ്ട്രപുത്രന്മാരായ കുലീനകൗരവരുടെ
ഒടുങ്ങാത്ത പടനീക്കം!”
</p>
          <p style="indent">“അനുജന്റെ ഭാര്യയുൾപ്പെടെ അനധികൃതമായി അധികാരവും കയ്യടക്കി
നിങ്ങൾ, കുരുക്ഷേത്രാനന്തര രാജകീയജീവിതം കുറച്ചുകാലമൊന്നുമല്ല ആസ്വദിച്ചതു്! കിരീടാവകാശി
പരീക്ഷിത്ത് ദുർമന്ത്രവാദം ചെയ്തു നിങ്ങളെ പട്ടിയാക്കുമെന്നു ഭീഷണിപ്പെടുത്തിയപ്പോൾ, ചെങ്കോൽ
അവനുകൈമാറാൻ നിങ്ങൾ നിർബന്ധിതനായി. പാഞ്ചാലിയും നാലു പാണ്ഡവരും വഴിയോരങ്ങളിൽ
ഒന്നൊന്നായി മരിച്ചുവീണപ്പോൾ, ശവംകുഴിച്ചിടാൻ സഹായിക്കാതെ, നിങ്ങൾ കാൽമുന്നോട്ടുവച്ചു.
എന്നിട്ടിപ്പോൾ സ്വർഗ്ഗരാജ്യത്തിലേക്കു അവസാനം, കൂടെ കൊണ്ടുനടക്കാൻ കിട്ടിയതു് തെണ്ടിപ്പട്ടി!
അങ്ങനെയാണു് ഹസ്തിനപുരിയുടെ ഏകാംഗപ്രതിപക്ഷമായ ജനാധിപത്യവാദി ചാർവാകൻ ഈ
കഥകേട്ടാൽ പരിഹസിക്കുക! പട്ടിയെ കൂടെകൂട്ടേണ്ടിയിരുന്നില്ല എന്നുതോന്നുന്നുണ്ടോ?”, കൊട്ടാരം
ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. മഹാപ്രസ്ഥാനത്തിന്റെ നിർണ്ണായക അന്ത്യദിനം.
</p>
          <p style="indent">“എല്ലിൻകഷണം പട്ടിക്കു് എറിഞ്ഞുകൊടുത്ത വൃദ്ധകർഷകൻ മരിക്കുമ്പോൾ,
ശവത്തോടൊപ്പം ചുടുകാട്ടിലേക്കു നിശബ്ദമായി പോവുന്ന ‘യുധിഷ്ഠിര പട്ടി’ എവിടെ, വീട്ടുടമ മരിക്കുമ്പോൾ
പുതിയ താമസക്കാരനെ ഒളികണ്ണിട്ടു് പ്രത്യാശയോടെ നോക്കുന്ന ‘ചാർവാക പൂച്ച’ എവിടെ!”,
ആകാശക്കോണിൽ നിന്നും ഊർന്നിറങ്ങുന്ന കയറിൽ മുറുകെ പിടിച്ചു മേലോട്ടുയരുമ്പോഴും,
വിശ്വസ്തപട്ടിയെ കൂടകൂട്ടാൻ ‘ദൈവദൂതൻ’ സമ്മതിക്കില്ലെങ്കിൽ, ഈ ഹിമാലയ മലഞ്ചെരുവിൽ തന്നെ
ഞാൻ പ്രവാസംതുടരുമെന്ന സമരപ്രഖ്യാപനവുമായി ദൃഢനിശ്ചയത്തിലായിരുന്നു, കിരീടാവകാശി
പരീക്ഷിത്തിന്റെ സമ്മർദ്ദരാഷ്ട്രീയത്തിനു് ഗതിയില്ലാതെ വഴങ്ങി ചെങ്കോൽ നഷ്ടപ്പെട്ട ധർമ്മപുത്രർ!
</p>
          <p style="indent">“അക്ഷരാർത്ഥത്തിൽ അതിലോലആവാസവ്യവസ്ഥക്കു നിങ്ങൾ തീയിട്ടു?”
കൊട്ടാരം ലേഖിക ചോദിച്ചു, “കുടിയേറ്റക്കാരുടെ കുടിലത എന്നാണു ദുര്യോധനൻ
ഖാണ്ഡവപ്രസ്ഥത്തിന്റെ ദുരവസ്ഥയെ വിശേഷിപ്പിക്കുന്നതു്.”
</p>
          <p style="indent">“കാടുവളഞ്ഞു തീയിട്ടു ജീവജാലങ്ങളെ കൊന്നു ഞങ്ങൾ കൊലവിളിച്ചു
എന്നാണോ ശരിക്കും കൗരവർ പറഞ്ഞുനടക്കുന്നതു്? അങ്ങനെയാണു് എങ്കിൽ,
വ്യത്യസ്തദേശങ്ങളിൽനിന്നു് ഇന്ദ്രപ്രസ്ഥത്തിൽ കുടിയേറിയവർ മാപ്പുതരുമോ? എത്ര പരിമിതമായ
തോതിലാണു് ഞങ്ങൾ ഖാണ്ഡവ പ്രസ്ഥത്തിലെ മൃഗമാംസലഭ്യത ദൈനംദിന ജീവിതത്തിനായി
പ്രയോജനപ്പെടുത്തിയതു് എന്നന്വേഷിക്കൂ, എന്നിട്ടു ഹസ്തിനപുരിയിലെ ചുവരെഴുത്തുപതിപ്പുകളിൽ,
‘കണ്ടതും കേട്ടതും നേർസാക്ഷിമൊഴി’യായി അവതരിപ്പിക്കൂ. സസ്യാഹാരിമൃഗങ്ങളെ തീൻശാലയിലേക്കു
വിശിഷ്ടമാംസരുചിക്കായി ഞങ്ങളും മറ്റു അംഗീകൃതകുടിയേറ്റക്കാരും കൈവച്ചപ്പോൾ, കൃഷികേന്ദ്രിതമായ
സാമ്പ്രദായികഗ്രാമീണജീവിതത്തിനൊരു പുത്തൻ മാനം, അതായിരുന്നില്ലേ കാർഷികവിപ്ലവം എന്നു്
പറയുന്നതു്? മാംസാഹാരികളായ വന്യമൃഗങ്ങൾക്കു മുമ്പിൽ സസ്യാഹാരിജീവികൾ ‘ഞങ്ങളെ തിന്നൂ’
എന്ന യാചനയോടെ തലകുനിച്ച കാലമുണ്ടായിരുന്നു. മാംസഭോജികളായ വന്യമൃഗങ്ങൾ ഞങ്ങളെ
കണ്ടതോടെ യമുനയിൽ ചാടി. ഖാണ്ഡവപ്രസ്ഥം മൃഗമാംസകലവറയായി. കന്നുപൂട്ടിയും കൃഷിചെയ്തും
നടുവൊടിഞ്ഞ രാജ്യരാജ്യാന്തരങ്ങളിലെ, വ്യത്യസ്തഭാഷകളും ജീവിതരീതികളുമുള്ള കൃഷിക്കാർ ഈ
മാംസ‘ഖനി’കളിലേക്കു ഇടിച്ചുകയറി, ഇരമൃഗങ്ങളുടെ മാംസോൽപ്പാദനത്തിൽ സജീവപങ്കാളികളായി.
എന്നു് പറഞ്ഞാൽ, ഓടിച്ചുകൊല്ലേണ്ട കാര്യമില്ല നിത്യവും അറക്കാൻ മൃഗങ്ങൾ അറവുകാരനുമുമ്പിൽ
തലകുനിക്കും. മൂന്നു നേരം ആഹാരം എന്നതു് വെറും സ്വപ്നമല്ല യാഥാർഥ്യമാണെന്നറിഞ്ഞപ്പോൾ ‘ഇനി
ലക്ഷ്യം അന്തിയുറങ്ങാൻ വീടു്’ എന്ന ഉറപ്പിൽ രമ്യഹർമ്മ്യങ്ങളുടെ നിർമ്മിതിക്കായി വാസ്തുശില്പികളെ തേടി
ചെല്ലുകയാണിപ്പോൾ. ഖാണ്ഡവവനം അഗ്നിയുടെ താണ്ഡവമല്ല യമുനാതടസംസ്കാരത്തിന്റെ
ആരംഭമാണു് എന്നു് കൗരവരോടു് പറയൂ!”
</p>
          <p style="indent">
            <pb n="20" ed="2023-12-27"/>
          </p>
          <p style="indent">“ഇന്ദ്രപ്രസ്ഥം രാജസൂയചക്രവർത്തിപദവി ചെറുപ്പത്തിൽ വഹിച്ച യുധിഷ്ഠിരൻ
കാൽനൂറ്റാണ്ടിനുശേഷം ഹസ്തിനപുരി മഹാരാജാപദവിയിലെത്തിയപ്പോൾ, ആളാകെ ചുരുങ്ങിപ്പോയോ?”
കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
</p>
          <p style="indent">“പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു പദവികൾ നേടിയെടുത്തതൊക്കെ
ഒറ്റയ്ക്കു് എന്ന മട്ടിൽ, ആദ്യദിനങ്ങളിൽ ചെയ്ത പ്രഭാഷണം ആവർത്തിക്കാതിരിക്കാൻ, സഹികെട്ടു ഗദചൂണ്ടി
രൗദ്രഭീമൻ ഇടപെട്ടപ്പോൾ, എളിമയിൽ യുധിഷ്ഠിരൻ നീങ്ങും എന്നു് ഞങ്ങളൊക്കെ കരുതിയോ!
ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുമ്പോൾ, മുടന്തുന്യായങ്ങൾ പറഞ്ഞു
പാഞ്ചാലഭാഗത്തുള്ളവർക്കു അനുമതിനിഷേധിക്കുന്നതു് ആവർത്തിച്ചു ഞാൻ കണ്ടിട്ടും, ഒന്നു് രണ്ടു തവണ
ചുണ്ടുകൂട്ടിപ്പിടിച്ചു ഞാൻ മറ്റൊന്നും പ്രതികരിക്കാതിരുന്നു. അപേക്ഷവെട്ടൽ അതേവിധം തുടർന്നപ്പോൾ,
അന്തഃപുരത്തിൽ ഞാനവനെ പായിൽ നേരിട്ടു. പാഞ്ചാലയിൽ നിന്നുള്ള കുടിയേറ്റക്കാർ ആരെങ്കിലും
എന്നെ പരാതിയുമായി സമീപിക്കേണ്ട ഗതികേടിൽ നിങ്ങൾ കാര്യങ്ങൾ എത്തിച്ചാൽ,
രാജസൂയയാഗത്തിൽ എന്നെക്കൊണ്ടു് നിങ്ങൾ ചെയ്യിച്ച മനുഷ്യത്വരഹിതമായ ‘കർമ്മങ്ങളും ക്രിയകളും’
ഉണ്ടല്ലോ അതെല്ലാം ഭീമന്റെ മുമ്പിൽ എണ്ണിയെണ്ണി ഞാൻ പറയുമെന്നു് വിരൽചൂണ്ടിയപ്പോൾ,
‘രാജസൂയചക്രവർത്തി’, ആൾ ഒന്നു് ഒതുങ്ങി. പുരുഷാധിപത്യത്തിന്റെ ആ കൊമ്പുപിന്നെ കുലുക്കിയിട്ടില്ല.
പിന്നെ യുധിഷ്ഠിരൻ ആട്ടിയതു വാൽ! ഇപ്പോൾ, വിരുന്നുവരുന്ന പഴയ സന്യസ്തരോടു്, കൈപ്പത്തി
മലർത്തി വിനയപ്പെടുന്നതു് കേൾക്കാം, ഭൂമിയിൽ പരപ്രേരണയില്ലാതെ ദുരഭിമാനത്തെ നിയന്ത്രിക്കാൻ
കഴിഞ്ഞതാണു് കാലപുത്രനെന്ന നിലയിൽ തന്റെ നേട്ടമെന്നയാൾ നാണമില്ലാതെ മേനിപറയുമ്പോൾ,
ഗൗരവപ്രകൃതിക്കാരായ പരിത്യാഗികൾ പോലും പൊട്ടിച്ചിരിക്കും!”
</p>
          <p style="indent">“അതിമാനുഷകൃത്യങ്ങൾക്കെല്ലാം നിങ്ങൾ ദൃക്സാക്ഷിയല്ലേ?
തിരിഞ്ഞുനോക്കുമ്പോൾ, ദുര്യോധനവധം, ദ്വന്ദയുദ്ധമെന്ന കലയിൽ, ദൃശ്യാനുഭൂതി തന്നോ?”, കൊട്ടാരം
ലേഖിക നകുലനോടു് ചോദിച്ചു.
</p>
          <p style="indent">“വിശന്നുവലഞ്ഞ ബകനെ മരം പിഴുതു അടിച്ചുകൊന്നു എന്നതും,
പ്രണയിനിയെ പ്രതീക്ഷിച്ചു പരിമളം പുരട്ടി രാത്രി വന്ന കീചകനെ ആൾമാറാട്ടം വഴി ശ്വാസം
മുട്ടിച്ചുകൊന്നു എന്നതും ഐതിഹ്യപ്പെരുമയിൽ പറഞ്ഞുശീലിച്ച ഞാൻ, ദുര്യോധനനെ ഭീമൻ
ആക്രമിക്കുന്നതു് കണ്ടു പക്ഷേ, ഞെട്ടി. ഒരു സാമ്യവും ഇല്ലായിരുന്നു അർദ്ധസഹോദരരുടെ
പോരാട്ടമികവിനു. ഓരോ ഭീമഗദാപ്രഹരവും ഉന്നം തെറ്റി മരക്കുറ്റികളിലും ചളിക്കുഴിയിലും പതിച്ചു.
ദുര്യോധനഗദയുടെ പ്രഹരവേദന സഹിക്കാനാവാതെ ഭീമൻ ചളിയിൽ വീണുരുണ്ടു. ഞാനുൾപ്പെടെ
‘പ്രമുഖപൗരന്മാർ’ തൊട്ടരികെ കണ്ടുനിൽക്കുകയാണപ്പോൾ. അതിനിടയിലൊരു മിന്നൽപിണർ
രൂപത്തിൽ രഹസ്യസന്ദേശം ആകാശചാരികളിൽ നിന്നു് ആംഗ്യഭാഷയിൽ ഭീമൻ സ്വീകരിക്കുന്ന പോലെ
തോന്നിയോ! ഉവ്വു് എന്നുറപ്പിച്ചുപറയാനാവുന്നവിധത്തിൽ ഉടനൊരു ഭീമഗദാപ്രഹരം ദുര്യോധനന്റെ
അരക്കുതാഴെ തുടകൾക്കിടയിൽ പൊട്ടുന്നതും. കണ്ണു് തിരുമ്മി ഞാൻ അവിശ്വാസത്തിൽ മിഴിച്ചു
നോക്കിയപ്പോൾ, അതാ ദുര്യോധനൻ അവശനിലയിൽ കുഴഞ്ഞുവീണു വാവിട്ടു “അമ്മാ, അമ്മാ” എന്നു്
നിലവിളിക്കുന്നു. ആ രംഗം തുടർന്നു് കാണാനാവാതെ, കാണികളായി അവിടെനിന്ന അഞ്ചാറുപേർ
ഭീമനെ വാരിപ്പെറുക്കി കിതച്ചു പാളയത്തിലേക്കു് പാഞ്ഞു. പണ്ടു് വസ്ത്രാക്ഷേപത്തിൽ ദ്രൗപദിയെ എന്ന
പോലെ, ഒരു ‘പ്രത്യക്ഷം നിർണായകമുഹൂർത്തത്തിൽ’ ഭീമനെ തുണച്ചു എന്നാണെന്റെ സംശയം!”
പറഞ്ഞു പറഞ്ഞു ഐതിഹ്യലഹരിയിൽ നകുലനും പരവശനായി.
</p>
          <p style="indent">“അരമനയിലെ ആഡംബര അന്തഃപുരങ്ങളിൽനിന്നും അർദ്ധരാത്രിയിൽ
ചട്ടിയും കലവുമായി ആട്ടിയോടിപ്പിക്കപ്പെട്ടതിലുള്ള അമർഷമാകുന്നു, യുദ്ധാനന്തര
പാണ്ഡവഭരണകൂടത്തിന്നെതിരെ നിങ്ങളുടെ തെരുവുപോരാട്ടത്തിനു് ‘ഗൂഢപ്രേരണ’ എന്നാണല്ലോ
നകുലന്റെ നിരീക്ഷണം?”, കൊട്ടാരം ലേഖിക ദുര്യോധനവിധവയുടെ സമരപ്പന്തലിൽ മുട്ടുകുത്തി കൈമുത്തി
ഐക്യദാർഢ്യം അർപ്പിച്ചു.
</p>
          <p style="indent">“കുരുക്ഷേത്രവിധവകൾ എന്ന പ്രാഥമികപരിഗണനയില്ലാതെ,
കൗരവരാജസ്ത്രീകളെ കൊലയാളിഭീമൻ നാളെ ഗദയോങ്ങി ആട്ടിത്തെളിയിച്ചു തെരുവിലേക്കെറിഞ്ഞാലും,
പാപിപാണ്ഡവർക്കടിയറവു നിങ്ങൾ പറയില്ലെന്നെനിക്കു് ഇടനെഞ്ചിൽ കൈവച്ചു വാക്കുതരൂ
പ്രിയപ്പെട്ടവരേ!, അന്തഃപുരത്തിൽ യാത്രാതലേന്നു് ചെയ്ത പാതിരാ യാചനക്കു് ശേഷം
ചാരിതാർഥ്യത്തോടെ അന്തിമയാത്ര പറഞ്ഞാണു് പ്രിയദുര്യോധനൻ പടച്ചട്ടയണിഞ്ഞു,
പാണ്ഡവാക്രമണം ചെറുക്കാൻ കുരുക്ഷേത്രപോരാട്ടത്തിൽ പ്രതിരോധിക്കേ, ബലിയായതു.
ധൃതരാഷ്ട്രരുടെ പരിശുദ്ധമാതാവായ അംബികത്തമ്പുരാട്ടിയുടെ ഓർമ്മപ്പെരുന്നാൾ ഞങ്ങൾ
നൂറുകൗരവവധുക്കൾ കാലങ്ങളായി ആണ്ടുശ്രാദ്ധം പോലെ വിശുദ്ധമായി ആചരിക്കുക പതിവായിരുന്നു.
പൊതുജനം പുഴക്കരയിൽ ഞങ്ങൾക്കൊപ്പം മന്ത്രോച്ചാരണത്തിൽ പങ്കുചേരും. ഇപ്പോൾ അനധികൃത
യുധിഷ്ഠിരഭരണകൂടം കൽപ്പന ഇറക്കിയിരിക്കുന്നു, പാണ്ഡുവിന്റെ മാതാവായ അംബാലിക
തമ്പുരാട്ടിയുടെതായിരിക്കും ഇനി ഔദ്യോഗികഅംഗീകാരമുള്ള ഓർമ്മപ്പെരുന്നാൾ. എങ്ങനെ സഹിക്കും
അംബികയോടു പാണ്ഡവ അവഹേളനം! ചെങ്കോൽ വലിച്ചെറിഞ്ഞു മരണഭീതിയിൽ ഹസ്തിനപുരി
ഉപേക്ഷിച്ചുപോയ ഭീരുപാണ്ഡു എവിടെ, കാഴ്ചപരിമിതനായിട്ടുപോലും കുരുവംശഅഭിമാനം
കാത്തുസൂക്ഷിച്ച ധൃതരാഷ്ട്രർ എവിടെ! ‘ഹസ്തിനപുരിക്കൊരു പരിശുദ്ധമാതാവു് മാത്രം മതി,
അംബികാത്തമ്പുരാട്ടി!’ സ്വർഗ്ഗസ്ഥനായ ദുര്യോധനാ, അങ്ങനെ നീ ഞങ്ങളോടു് വിശ്വാസ്യതയോടെ
പറയുമ്പോൾ അതുഞങ്ങൾക്കു തിരുവചനം!”
</p>
          <p style="indent">“കുടിയേറ്റക്കാരുടെ കൂടെ നിങ്ങൾക്കും കൂട്ടുപോവാമായിരുന്നില്ലേ?”,
ഖാണ്ഡവവനത്തിൽ കുടിവക്കാൻ പാണ്ഡവരും പാഞ്ചാലിയും ഹസ്തിനപുരിയിൽനിന്നും
നീണ്ടയാത്രപോവുന്നതു് കണ്ട കൊട്ടാരം ലേഖിക, കുന്തിയോടു് ചോദിച്ചു. പാഞ്ചാലിയുടെ അനിഷ്ടം
കാരണമാണു് പാണ്ഡവർ കുന്തിയെ കൂടെ കൊണ്ടുപോകാഞ്ഞതെന്ന അരമനശ്രുതി പരക്കുന്ന നേരം.
</p>
          <p style="indent">“പടിയിറങ്ങും മുമ്പു് രഹസ്യമായി യാത്രപറയാൻവന്ന യുധിഷ്ഠിരനോടു് ഞാൻ
വിവരം ചോദിച്ചു. മുട്ടുകുത്തി, എന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ചവൻ തേങ്ങി: അമ്മാ, നേരും നെറിയുമുള്ള
നിനക്കു് സമാധാനപരമായി ജീവിതസായാഹ്നം ചെലവഴിക്കാൻ പറ്റിയ ഇടമായിരിക്കില്ല,
ദുഷ്ടലാക്കോടെ ധൃതരാഷ്ട്രർ ഞങ്ങൾക്കനുവദിച്ച ഖാണ്ഡവപ്രസ്ഥം. കൃഷിഭൂമിക്കായി ഇത്തിരി
കാട്കത്തിക്കാൻ തീ തുണക്കുമെന്നു ഞങ്ങൾ സമാധാനിച്ചാലും തീരുന്നില്ല പ്രശ്നം. ഭർത്തൃമാതാവുമായി
ഇണങ്ങിജീവിക്കുന്ന വിധേയപ്രകൃതമല്ല പാഞ്ചാലിയുടെ. കൂടെപൊറുത്തവർക്കേ അവളുടെ തനിനിറം
അറിയൂ. അവളുടെ അധിക്ഷേപം നിറഞ്ഞ മൗനത്തിനുമുമ്പിൽ പിടിച്ചുനിൽക്കാനാവാതെ
ആത്മാഭിമാനമുള്ളവർ ആത്മഹത്യക്കൊരുങ്ങും. സ്വയംഭരണാവകാശം മാത്രമുള്ള ഖാണ്ഡവപ്രവിശ്യ,
ബാഹ്യശക്തികളുടെ അനുഗ്രഹത്താൽ ഞങ്ങൾ, പരമാധികാര രാജ്യമാക്കുമെന്നു കൗരവർക്കാധിയുമുണ്ടു്.
‘സാമ്രാജ്യമോഹമുള്ള പാണ്ഡവരെ വരുതിയിൽ നിർത്താൻ’, ആൾജാമ്യമെന്നനിലയിൽ, നിന്നെ
ഗാന്ധാരിയുടെ അന്തഃപുരത്തിലൊരു ആലങ്കാരികതോഴിപദവി തന്നു, ജീവിതാന്ത്യംവരെ ബന്ദിയായി
ദുര്യോധനൻ പാർപ്പിക്കുമെന്നാണറിയുന്നതു. എതിർശക്തികളെ സംഘടിച്ചു അമർച്ചചെയ്യാൻ
കഴിയുമായിരുന്ന വിവാഹപൂർവകാലത്തെ പാണ്ഡവസാഹോദര്യം, ഞങ്ങൾ അഞ്ചുപേർക്കിടയിൽ
ഇപ്പോൾ ഇല്ല. നീ ഞങ്ങളെ ഏതു പ്രതിസന്ധിയിലും മനഃസാന്നിധ്യത്തോടെ ഒരുമിപ്പിച്ചപ്പോൾ,
പാഞ്ചാലി, ഞങ്ങൾക്കിടയിൽ ഭീതിജനിപ്പിക്കുന്നവിധം ‘കൗന്തേയ മാദ്രേയ’ വിഭജനശക്തിയാണമ്മാ!”
</p>
          <p style="indent">
            <pb n="21" ed="2023-12-28"/>
          </p>
          <p style="indent">“ഓരോ കൗന്തേയനിൽ നിന്നും ഓരോ മകൻ! അങ്ങനെ
അഞ്ചുപാണ്ഡവമക്കൾ: അതുതന്നെയായിരുന്നുവോ, ഇന്ദ്രപ്രസ്ഥത്തിനുശേഷം, വനവാസക്കാല
അടിമജീവിതത്തിലും കിടപ്പറനയം?, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
‘ഹസ്തിനപുരിപത്രിക’യുടെ പുതുവർഷപ്രത്യേക ചുവരെഴുത്തുപതിപ്പായി പത്രാധിപർ ഇത്തവണ
ആവശ്യപ്പെട്ടതു് “പാഞ്ചാലിയുടെ പിറക്കാതെ പോയ അടിമപുത്രന്മാർ”!”
</p>
          <p style="indent">“കാട്ടിൽ അടിമജീവിതം ഉറപ്പായപ്പോൾ, ഉടയോൻദുര്യോധനനു ഞാൻ
രഹസ്യമായി അപേക്ഷ അയച്ചു. ‘മക്കളെത്രയാവാം’? ഓരോ ഭർത്താവിനും രണ്ടുകുട്ടികൾവീതമെങ്കിലും
ഉണ്ടാവാൻ സംയോഗകാലാനുമതി ദീർഘിപ്പിച്ചു തരാൻ.”
</p>
          <p style="indent">“പ്രിയ പാഞ്ചാലീ നീ ഇപ്പോൾ നിയമപരമായി കൗരവഅടിമ എന്ന വകുപ്പിൽ
അല്ലെ, അതുകൊണ്ടു് ഭാവിയിൽ കൗരവരാജസന്തതികളുടെ കിരീടാവകാശതാൽപ്പര്യസംരക്ഷണത്തിനു്
ഭീഷണിസാധ്യത ഏതളവിലും ഉയർത്തുന്ന ‘ഇരട്ടസന്തതി’ നിർദേശം നീ എന്നെന്നേക്കുമായി
ഉപേക്ഷിക്കണം എന്നുഞാൻ കരുതുന്നു”, കല്ലേപ്പിളർക്കുന്ന രാജകല്പന മനസ്സുകൊണ്ടും ശരീരം കൊണ്ടും
പരിപാലിച്ചു. വനവാസക്കാലത്തവരഞ്ചുപേരെയും പ്രത്യുൽപ്പാദന രതിവേഴ്ചകളിൽനിന്നും പാടെ ഞാൻ
മാറ്റിക്കിടത്തി. അല്ല, ഇതിലെന്താ നിങ്ങൾക്കിത്ര വാർത്താ താൽപ്പര്യം തോന്നാൻമാത്രമൊരു
വിഷയപ്രാധാന്യം? ഇതു് കേവലം ഒരു സ്വകാര്യവ്യക്തിയുടെ ഉടലവകാശപരിധിയിൽ വരാവുന്ന
ലൈംഗികഅടിമപ്രശ്നമല്ലേ?




</p>
          <p style="indent">
            <pb n="22" ed="2023-12-29"/>
          </p>
          <p style="indent">“കുരുവംശത്തിന്റെ ആയിരം വർഷങ്ങൾ ആഘോഷതലേന്നു് തന്നെ
വേണമായിരുന്നോ ശന്തനുഭാര്യസത്യവതിയെ കുറിച്ചു് ഇല്ലാക്കഥകൾ ‘ഹസ്തിനപുരിപത്രിക’യിൽ
എഴുതാൻ? വിവാഹപൂർവഗർഭവും, ശന്തനുവുമായി കണ്ണിൽ ചോരയില്ലാതെ വിലപേശി രാജാവകാശി
ദേവദത്തനെ നിത്യബ്രഹ്മചാരിയാക്കലും ക്ഷയരോഗിയായ മകൻവിചിത്രവീര്യൻ മരിച്ചപ്പോൾ, വിധവ
മുനിവ്യാസനെ കൂടെ കിടത്തി സന്തതികളെ ഉണ്ടാക്കലും, പനിപിടിച്ച ഭാവനയിൽ കൊട്ടാരം ലേഖിക
എഴുതിയുണ്ടാക്കിയ ഓരോകെട്ടുകഥയും “ഭാവനാസൃഷ്ടി” എന്നു് ഉടൻ തെളിയിക്കും”,: യുധിഷ്ഠിരൻ.
</p>
          <p style="indent">“യുദ്ധമൊഴിവാക്കാൻ, കുരുവംശനാഥനായ ധൃതരാഷ്ട്രർ,
ബദൽനിർദേശങ്ങളൊന്നും ഉന്നതാധികാരസമിതി യോഗത്തിൽ മുന്നോട്ടു് വച്ചില്ലേ?”, കൊട്ടാരം ലേഖിക
ദുര്യോധനനോടു് ചോദിച്ചു. “കഴിഞ്ഞ അരനൂറ്റാണ്ടിൽ ഒരയൽരാജ്യവും അതിർത്തിതർക്കത്തിനു
ധൈര്യപ്പെട്ടിട്ടില്ല എന്നോർക്കണ്ടേ?” കുരുക്ഷേത്ര പാളയനിർമ്മിതിയുടെ പുരോഗതി വിലയിരുത്തി
ലഘുപാനീയവുമായി മരത്തണലിൽ വിശ്രമിക്കുകയായിരുന്നു കുറു കൗരവസംഘം.
</p>
          <p style="indent">“കൂട്ടുകുടുംബസ്വത്തുതർക്കം തീർക്കാൻ ഹസ്തിനപുരിയിൽ എന്തിനൊഴുക്കണം
മനുഷ്യച്ചോര എന്നായിരുന്നു യോഗത്തിൽ ധൃതരാഷ്ട്രവാദം. “വരൂ ഭീമാ, നമുക്കു് ആലിംഗന
‘സമര’ത്തിലേർപ്പെടാം” എന്നൊരു നിർദോഷവെല്ലുവിളിയിൽ ഒതുക്കിക്കൂടെ യുദ്ധകാഹളമെന്നായിരുന്നു
തുടർന്നു് കൃത്യമായി കർമ്മകാണ്ഡം നിർദേശിച്ചതും. ആളുയരത്തിലുള്ള ലോഹപ്രതിമകൾ ആലിംഗനം
ചെയ്തു ‘തവിടുപൊടി’യാക്കുന്നതാണിപ്പോഴും വാർധക്യത്തിൽ അന്ധപിതാവിന്റെ പരസ്യവിനോദം!
എന്തുചെയ്യാം, മന്ദബുദ്ധിയെങ്കിലും ഭീമൻ, ആ ചൂണ്ടയിൽ വീണില്ല. ഏതോ കുടിലബുദ്ധി, ഇരുമ്പുപ്രതിമ
വച്ചു് ഇതാ ആലിംഗനത്തിനു എത്തിയ ഭീമൻ എന്നുച്ചരിച്ചു പിന്മാറി. പിതാവും ആ കെണിയിൽ വീണില്ല,
തുടർന്നു് ഞാൻ നിസ്സഹായനായി യുദ്ധതീയതി പ്രഖ്യാപിച്ചു” ഭാഗ്യംകെട്ട പാണ്ഡവരിലെ വമ്പിച്ച
ആൾനാശസാധ്യതയോർത്തു ദുഖിതനായി കൗരവൻ.
</p>
          <p style="indent">“ധാന്യം വാങ്ങാൻ പണം തരുമോ ചാർവാകൻ?” വഴിയോര മരത്തണലിലെ
കുടിലിൽ, ചാർവാകവധുവിനു സമ്മാനപ്പൊതിനീട്ടി കൊട്ടാരം ലേഖിക ചോദിച്ചു.
</p>
          <p style="indent">“ഇന്നലെ രാത്രിവന്നതു് തലച്ചുമടു് പനയോലക്കെട്ടുകളുമായായി!
എന്താണിതൊക്കെയെന്നു ഒരുപിടിയും കിട്ടാതെ ക്ഷോഭിച്ചു ചോദിച്ചപ്പോൾ, നാടു് ഭരിക്കുന്നവരുടെ
കൂട്ടുകുടുംബകഥ പൊടിപ്പും തൊങ്ങലും വച്ചു് വ്യാസമുനി എഴുതിയ ‘മഹാഭാരത’മെന്നവൻ പറഞ്ഞു.
കൗരവരെ പിന്തുണക്കുന്ന വ്യാസരചന പാണ്ഡവർക്കനുകൂലമായി ഞാൻ തിരുത്തിക്കൊടുത്താൽ,
കുടുംബം പുലർത്താൻ ആയുഷ്കാലവേതനം തരാമെന്നു മന്ത്രിഭീമൻ വാക്കു തന്നിട്ടുണ്ടു്.
പാണ്ഡവവിരുദ്ധഓലകൾ ഒന്നൊന്നായി നീക്കണം, പാണ്ഡവാനുകൂലമായി കഥാഗതിമാറ്റിയെഴുതി,
വീണ്ടും ക്രമം തെറ്റാതെ കെട്ടിൽ വക്കണം, എല്ലാറ്റിനും നീ സഹകരിക്കണം എന്നുപരിഭ്രാന്തിയോടെ
ചുറ്റുംനോക്കി അവൻ പറഞ്ഞു. ആകെയുള്ള എണ്ണയും വിളക്കും കിടപ്പുമുറിയും അവനു കൈമാറി. നിങ്ങൾ
തന്ന ഉണക്ക പഴങ്ങളും രാത്രിജോലിക്കിടയിൽ അവനു തിന്നാൻ വെക്കണം. ആരാണു് കൗരവർ
ആരാണു് പാണ്ഡവർ വ്യാസൻ എന്നൊന്നും എനിക്കുറപ്പില്ലെങ്കിലും, ഈ അക്ഷരകളവിനു് ഞങ്ങൾ
കൂട്ടുനിന്നാൽ കുട്ടികൾക്കു് മൂന്നു നേരം ഭക്ഷണം കൊടുക്കാനാവും.”
</p>
          <p style="indent">“ഹേ മനുഷ്യരൂപത്തിലുള്ള മറുതപിശാചേ നിങ്ങൾ എന്തു് അന്യായമാണു് ഈ
ചെയ്യുന്നതു്!”, കൊട്ടാരം ലേഖിക പൊട്ടിത്തെറിച്ചു, “മുറിവേറ്റു പ്രാണൻ പോകാത്തവരുടെയും
മരിച്ചുപോയവരുടെയും നെഞ്ചിൽ ചവിട്ടി കൂരമ്പുവലിച്ചെടുക്കുകയോ!”. കുരുക്ഷേത്ര യുദ്ധഭൂമി ഉച്ചയൂണിനു
പോരാട്ടംനിർത്തിയ ഇടവേള.
</p>
          <p style="indent">“ഇതു് രണഭൂമിയാണു് വികാരപ്രദർശനത്തിനുപറ്റിയ വിളനിലമല്ല, ഇതു
പാണ്ഡവആയുധപ്പുരയുടെ പരിമിതിയായി ചിത്രീകരിക്കരുതേ! പ്രതീക്ഷിച്ചത്ര അമ്പും കുന്തവും
വിരാടപണിശാലകളിൽനിന്നും കുരുക്ഷേത്രയിൽ എത്തിയില്ല. അപ്പോൾ സഖ്യകക്ഷി
ഉപസേനാപതികളുടെ രഹസ്യയോഗം വിളിച്ചുചേർത്ത സർവ്വസൈന്യാധിപൻ ധൃഷ്ടധ്യുമ്നൻ
സമവായത്തിൽ പറഞ്ഞു, നാളേക്കുവേണ്ടി കരുതൽ ആയുധശേഖരതിൽ ശ്രദ്ധിക്ക. പരുക്കേറ്റവരും
മൃതപ്രായരും പരേതരുമായ എല്ലാവിധ‘ദേഹ’ങ്ങളിൽനിന്നും കൂരമ്പുകൾ കഴിയുന്നത്ര വേഗം
വലിച്ചൂരിയെടുക്കാൻ നാം സൈനികരെ പ്രേരിപ്പിക്കുക, അതുകൊണ്ടന്താണെന്നോ? പോരാട്ടത്തിൽ
കൊല്ലപ്പെടുന്ന നാൽക്കാലികളിൽ നിന്നും ഊട്ടുപുരമാംസനിർമ്മിതി, അപ്പപ്പോൾ സേവനദാതാക്കൾ
ചെയ്യുന്നപോലെ പോർക്കളത്തിൽ അടിയന്തിരാവസ്ഥ നേരിടാനൊരുപായം, മറിച്ചൊന്നും എഴുതി,
അന്തിമപോരാട്ടവിജയം പ്രതീക്ഷിക്കുന്ന പാണ്ഡവരുടെ അമാനുഷപ്രതിച്ഛായയിൽ നിങ്ങൾ കണ്ണിൽ
ചോരയില്ലാത്ത ലേഖകർ കരിവാരിത്തേക്കരുതേ!”
</p>
          <p style="indent">“അഭിമന്യു ദുരൂഹസാഹചര്യത്തിൽ മരിച്ചദിവസം നിങ്ങൾ ശിരോവസ്ത്രം ധരിച്ചു
മുട്ടുകുത്തി ചരമശുശ്രൂഷയിൽ പങ്കെടുത്തപ്പോൾ, “അവൾ ദുഃഖം നടിക്കാൻ അതിസമർത്ഥ!” എന്നായിരുന്നു
പരേതന്റെ അച്ഛൻ ഇടഞ്ഞസ്വരത്തിൽ പറഞ്ഞതു്. അതിരുകടന്നുവോ അർജ്ജുനൻ?” കൊട്ടാരം ലേഖിക
പാഞ്ചാലിയോടു് ചോദിച്ചു. കുരുക്ഷേത്ര.
</p>
          <p style="indent">“ഊട്ടുപുരയിലും കിടപ്പറയിലും അവൻ ഇളമാംസത്തിൽ തൽപ്പരൻ. എന്റെ
ബഹുഭർത്തൃത്വഉടൽ ഊഴമനുസരിച്ചു കൊടുക്കുന്ന ആളോഹരി അഞ്ചിലൊന്നു് ആനന്ദത്തിൽ
മടുപ്പുണ്ടായതുകൊണ്ടല്ലേ, പടിയിറങ്ങിപ്പോയി സുഭദ്രയെ ദ്വാരകയിൽനിന്നും തട്ടിയെടുത്തുകൊണ്ടുവന്നതു?
പരസ്ത്രീബന്ധത്തിനു അനുമതികിട്ടാതെ തിരിച്ചവളുടെ നാട്ടിലേക്കു മടങ്ങേണ്ടിവന്നതവനെ
അലോസരപ്പെടുത്തിക്കാണും. ജാരസന്തതിയെന്നതിൽ കവിഞ്ഞു, കൗമാരപോരാളിയെന്ന നിലയിൽ ആ
മരണം ഞാനും ആചരിച്ചു. അതിലപ്പുറം അഭിമന്യുമരണത്തിന്റെ യുദ്ധാനന്തരസാധ്യത അവനും
മനസ്സിലാക്കിയിട്ടുണ്ടാവും. എന്റെ അഞ്ചുമക്കളിൽ മൂത്തവനെ കിരീടാവകാശിയാക്കേണ്ടിവരും
എന്നതായിരിക്കാം അവന്റെ ഇളംമനസ്സു് നോവിക്കാൻ ഇടയായിട്ടുണ്ടാവുക, പിൻഗാമി നഷ്ടപ്പെട്ട പാവം
പാർത്ഥൻ!”
</p>
          <p style="indent">
            <pb n="23" ed="2023-12-30"/>
          </p>
          <p style="indent">“ഇതെന്താ കരിന്തിരി കത്തിച്ചു പുതുഭരണാധികാരികളുടെ
പാതിരാസമ്മേളനം?”, യുദ്ധം ജയിച്ച പാണ്ഡവരെ കൊട്ടാരം ലേഖിക കൊട്ടാര സമുച്ചയത്തിന്നരികെ
വിറകുപുരക്കുപിന്നിൽ കണ്ടെത്തി.
</p>
          <p style="indent">“വനവാസക്കാലത്തുപോലും അനുഭവപ്പെടാത്തൊരു മാംസക്ഷാമം! മൊത്തം
ഈ ദരിദ്രദേശത്തെ നാൽക്കാലികൾ ഞങ്ങൾക്കെതിരെ ഗൂഡാലോചനയിലെന്നുതോന്നുന്ന ക്ഷാമം.
ഞങ്ങളഞ്ചുപേരും അരമനതൊഴുത്തു പരിശോധിച്ചപ്പോൾ കിട്ടി, കഥാവശേഷനായ ദുര്യോധനന്റെ
പരിമിതിയില്ലാത്ത മൃഗസമ്പത്തിൽ, കുരുക്ഷേത്രയിലേക്കു കൊണ്ടുപോവാതെ ബാക്കിയായ ഉഴവുമൃഗം!
തണുപ്പിൽ ഞങ്ങൾ അതൊരു വരദാനമായി കണ്ടു. ഭീമൻ വാക്കത്തിയുമായി
ഒന്നാഞ്ഞധ്വാനിക്കേണ്ടിവന്നു, മൃഗത്തെ അടിച്ചുവീഴ്ത്തി കഴുത്തറത്തു തൊലിപൊളിക്കാൻ. കരവിരുതോടെ
കുടലും പണ്ടവും നീക്കി ഞങ്ങൾ കനലിൽ വച്ചു. പാകമാകാൻ ഇലയും വച്ചു് കാത്തിരിക്കയാണു്. നീട്ടുന്നോ
നിങ്ങളും ഒരില?”
</p>
          <p style="indent">“നിങ്ങൾ അധ്വാനിക്കാറുണ്ടോ?” തക്ഷശില സർവ്വകലാശാലയിലെ
അധ്യാപകസംഘംമേധാവി പാണ്ഡവരോടു് ചോദിച്ചു. മട്ടുപ്പാവിൽ ശീതകാലവെയിൽ
ആസ്വദിക്കുകയായിരുന്നു അവർ. ഹസ്തിനപുരിയിൽ യുധിഷ്ഠിരഭരണകാലം. “അതോ, യുദ്ധക്കെടുതിയുടെ
അമിതജീവിതഭാരം തുടർന്നും ചുമക്കണോ ജനം?”, കൊട്ടാരം ലേഖികയും ‘ഹസ്തിനപുരി പത്രിക’
ചുവരെഴുത്തുപതിപ്പിന്റെ ഉടമയും പിന്നിൽ.
</p>
          <p style="indent">“കള്ളചൂതുകളിച്ചെന്ന കുറ്റത്തിൽ ഞങ്ങൾ പതിമൂന്നുവർഷം മുമ്പു്
പരസ്യവിചാരണനേരിട്ടു, പന്ത്രണ്ടുവർഷം കൗരവഅടിമകളായി ശിക്ഷകാലാവധി
കാട്ടിൽകഴിയേണ്ടിവന്നപ്പോൾ, ഞങ്ങൾ വിരൽകീറി രക്തം നെറ്റിയിൽ തൊട്ടു് സത്യം ചെയ്തു,
കൗരവരുമായി പോരാട്ടത്തിൽ വേണ്ടപ്പെട്ടവർ കൊല്ലപ്പെട്ടാലും, ചെങ്കോൽ ഞങ്ങൾക്കു് കിട്ടിയാൽ,
ആദ്യഔദ്യോഗികനടപടി, ചൂതാട്ടം വധശിക്ഷയർഹിക്കുന്ന രാജ്യദ്രോഹകുറ്റമായി ഹസ്തിനപുരി
നിയമസംഹിത ഞങ്ങൾ ഭേദഗതിവരുത്തും, തൊഴിൽനിയമങ്ങളും പരിഷ്കരിക്കും. മുൻഗണനാക്രമത്തിൽ
ഞങ്ങൾ അതുപൂർത്തിയാക്കി, അതോടെ നാടൊട്ടുക്കു് ആയിരക്കണക്കിനു് ചൂതാട്ടകേന്ദ്രങ്ങൾ അടഞ്ഞു.
കളിക്കാർക്കു് വേണ്ടത്ര ഒഴിവുസമയം കിട്ടി, അവർ നിത്യവും തൊഴിൽനേടി നഗരത്തെരുവുകളിലും
ഗ്രാമച്ചന്തകളിലും സന്നദ്ധതൊഴിലാളികളായി ഇപ്പോൾ നിൽക്കുന്നുണ്ടു്. ആൾലഭ്യത കൂടിയപ്പോൾ
സ്വാഭാവികമായും ദിവസക്കൂലിയും കുറഞ്ഞു, യുദ്ധത്തിൽ മക്കളെ നഷ്ടപ്പെട്ട കൃഷിക്കാർ കന്നുപൂട്ടാനും
കിളക്കാനും, കുരുക്ഷേത്രവിധവകളെ പാടങ്ങളിൽ ഇറക്കി, അവരുടെ കായികസേവനം ദുരുപയോഗം
ചെയ്തിരുന്ന കഷ്ടകാലം അതോടെ അസ്തമിച്ചു, വീട്ടുഭരണം, തിരിച്ചവർക്കു വിട്ടുകിട്ടിയപ്പോൾ, ഊട്ടുപുരയിലും
തീൻശാലയിലും അവർ തിളങ്ങി. മൊത്തം വിശാലമായി നിങ്ങൾ നോക്കിയാൽ, യുദ്ധക്കെടുതിയിൽ
വലഞ്ഞ ഹസ്തിനപുരി.”
</p>
          <p style="indent">
            <pb n="24" ed="2023-12-31"/>
          </p>
          <p style="indent">“പോരാട്ടലക്ഷ്യം നേടിയ വ്യക്തിഗതചാരിതാർഥ്യമുണ്ടോ, അതോ,
അവിചാരിതമായി ദ്രോണവധത്തിനു സുവർണ്ണാവസരം വീണുകിട്ടിയോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
നിരാശയിൽ മുഖംതാഴ്ത്തിയിരിക്കുകയായിരുന്നു, പാണ്ഡവസൈന്യാധിപനും പാഞ്ചാലനുമായ ധൃഷ്ടധ്യുമ്നൻ.
പതിനഞ്ചാം ദിവസം, സന്ധ്യ.
</p>
          <p style="indent">“പാഞ്ചാലനെ പണ്ടു് അപമാനിച്ച ദ്രോണർ ഇവിടെ
കൗരവസർവ്വസൈന്യാധിപനായപ്പോൾ എനിക്കു് തോന്നിയ മോഹമായിരുന്നു, ഇപ്പോൾ നിങ്ങൾ കണ്ട
ദ്രോണതലവെട്ടൽ എന്ന നിസ്സാരനടപടിക്രമം. ദ്രോണരെ കൊന്നുകൊലവിളിക്കാനുള്ള
പോരാട്ടകൗതുകം ഉണ്ടാവാൻ ഒരു സങ്കൽപ്പവധം കരളിൽ പണ്ടൊക്കെ കാത്തുസൂക്ഷിച്ചിരുന്നു.
കെട്ടുകുതിരയിൽ കൗരവർ കുരുക്ഷേത്രയിൽ എഴുന്നെള്ളിച്ച ദ്രോണരെ ഞങ്ങളൊരു
നിസ്സാരയുധിഷ്ഠിരനുണയാൽ കീഴ്പ്പെടുത്തി, എന്നാൽ ആചാര്യവിരൽ ശിഷ്യൻഏകലവ്യൻ മുറിച്ചെടുക്കുന്ന
ഒരു രംഗം ഞാൻ വിഭാവനചെയ്തിരുന്നു, അതുണ്ടായില്ല എന്ന ഖേദം, ആഹ്ലാദിക്കേണ്ട ഈ ദിവസം,
ശിരസ്സുയർത്താൻ എന്നെ അനുവദിക്കുന്നില്ലല്ലോ!”
</p>
          <p style="indent">“നിങ്ങളഞ്ചുപേരുടെയും, പ്രത്യേകിച്ചു് അർജ്ജുനന്റെ, സ്വകാര്യജീവിതം,
പാഞ്ചാലി തർക്കഭാഷയിലാണെപ്പോഴും അഭിമുഖങ്ങളിൽ തരംതിരിക്കുക. വിവാഹത്തിനു് മുമ്പുള്ള
അജ്ഞാതപരസ്ത്രീബന്ധങ്ങളും, വിവാഹത്തിനുശേഷമുള്ളതും. എന്നാൽ പാഞ്ചാലിയുടെ
പരപുരുഷാഭിമുഖ്യത്തേക്കുറിച്ചു എന്റെ നിസ്സാരചോദ്യങ്ങൾക്കു സൗമനസ്യത്തോടെ സംസാരിക്കാൻ
അവൾ അഭിമുഖങ്ങളിൽ വിസമ്മതിക്കുന്നു. എന്താണങ്ങനെ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
രാജസൂയ യാഗവേദിയിലെ അത്യന്തം സ്ത്രീവിരുദ്ധമായ ദുരാചാരങ്ങൾ യുധിഷ്ഠിരൻ എങ്ങനെ
പാഞ്ചാലിയെക്കൊണ്ടു് പരസ്യവേദിയിൽ സാധിച്ചെടുത്തു എന്നു മറ്റുനാലുപാണ്ഡവർ
വിമ്മിട്ടത്തോടെയെങ്കിലും വെട്ടിത്തുറന്നു പറയുന്ന ഇന്ദ്രപ്രസ്ഥം ദിനങ്ങൾ.
</p>
          <p style="indent">“പെൺകോന്തനായ ഇന്ദ്രന്റെ അവിഹിതമകനായതുകൊണ്ടാകാം,
അർജ്ജുനൻ അന്യസ്ത്രീകളിൽ നേരവും തരവും നോക്കാതെ ലൈംഗികആസക്തികാണിക്കും.
“വിവാഹത്തിനു് മുമ്പു് നിങ്ങളെല്ലാവരും പെണ്ണുടലിൽ രതിപരീക്ഷണം പതിവായി ചെയ്തിരുന്നവർ
എന്നെനിക്കറിയാം”, എന്നുപേടിപ്പിക്കുന്ന നോട്ടത്തോടെ രഹസ്യം പാഞ്ചാലി വെളിപ്പെടുത്താൻ മാത്രം
ഉൾക്കാമ്പുള്ളതായിരുന്നോ പരസ്ത്രീകൾ യഥാർത്ഥത്തിൽ?, അങ്ങനെ ഞാൻ സംശയിക്കും?”
</p>
          <p style="indent">“പാണ്ഡവർ എന്ന പൊതുനാമത്തിൽ നിങ്ങളെ കുന്തി പരസ്പരം
കോർത്തിണക്കിയിട്ടുണ്ടെങ്കിലും, ഒന്നൊന്നായെടുത്താൽ ഞാൻ കാണുക ഒളിവിദ്യ!,” അങ്ങനെ
സംശയനോട്ടത്തോടെ പറഞ്ഞു ഞങ്ങളെ പാഞ്ചാലി പ്രതിരോധത്തിലാക്കും. “അപ്പോൾ
പാഞ്ചാലിയോ?” എന്നു ഞങ്ങൾ നിഷ്കളങ്കമായി ചോദിച്ചാൽ.
</p>
          <p style="indent">“അതല്ല വിഷയം, എന്റെ ബഹുഭർത്തൃത്വം പരസ്ത്രീകിനാവുകളാൽ
മലിനപ്പെടുന്നതു് ഞാൻ സഹിക്കില്ല” എന്നവൾ താക്കീതിന്റെ ഭാഷയിൽ പറഞ്ഞുനിർത്തും.
എന്താണപ്പോൾ എന്റെ നിഗമനം? വിവാഹബാഹ്യരതിയാൽ മലിനപ്പെടാത്ത ഉടലിന്റെ
ഉടമക്കുമാത്രമല്ലേ അങ്ങനെ ധാർമ്മികനിലപാടെടുക്കാൻ ആവൂ? ഈ സന്ദിഗ്ദാവസ്ഥയിലാണു്
പാഞ്ചാലിയുടെ വിവാഹപൂർവലൈംഗികതകൾ ഒളിനോട്ടത്തിനു വിധേയമാക്കിയതു്. അതവൾ
‘പരപുരുഷ’നിൽനിന്നറിഞ്ഞപ്പോൾ മുതൽ ഞാൻ മാത്രം അവളുടെ “പരിലാളനക്കു ഇരയായി!”
ജാലകത്തിനപ്പുറം ‘പാദസ്പർശം’ കേട്ട നകുലൻ പാഞ്ചാലിയുടെ ഉദ്യാനപരിപാലത്തെക്കുറിച്ചു
ഉപചാരപൂർവ്വം കൊട്ടാരം ലേഖികയോടു് ഉപന്യസിക്കാൻ തുടങ്ങി.
</p>
        </div>
        <!--end of "section 12.0/.12"-->
      </div>
      <!--end of "chapter 12/0"-->
      <!--END OF CHAPTER 12/0-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Koṭṭāram lēkhikayuṭe
abhimukhaṇgaḷ (ml: കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ).</p>
        <p style="hang"><hi rend="bold">Author(s):</hi>  K P Nirmalkumar.</p>
        <p style="hang"><hi rend="bold">First publication details:</hi>  Facebook
as daily posts; Internet; 2023. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml,
Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Mahabharata retold, K
P Nirmalkumar, Kottaram lekhikayude abhimughangal, കെ പി നിർമ്മൽകുമാർ, കൊട്ടാരം
ലേഖികയുടെ അഭിമുഖങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free
Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  January 3, 2025.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original
item is copyrighted to K P Nirmalkumar. The text encoding and editorial notes were
created and​/or prepared by the Sayahna Foundation and are licensed under a <ref target="https​://creativecommons​.org​/licenses​/by​-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material
should credit the copyright holder and Sayahna Foundation and must be shared under
the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://sayahna.net/kpn-bharatham-cover">The Pandavas in King
Drupad’s Court, </ref> a watercolor painting on gold paper from Kangra by anonymous
(na) The image is taken from <ref target="https://commons.wikimedia.org">Wikimedia
Commons</ref>  and is gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Data entry:</hi>  K P Nirmalkumar; <hi rend="bold">Proofing:</hi>  JN Jamuna; <hi rend="bold">Typesetter:</hi>  Sayahna Foundation; <hi rend="bold">Encoding:</hi>  CVR.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The
entire document processing has been done in a computer running GNU/Linux operating
system and TeX and friends. The PDF has been generated using XeLaTeX from TeXLive
distribution 2021 using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online
framework for text formatting. The <ref target="https://tei-c.org">TEI</ref>
 (P5) encoded XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF
and HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux Libertine</ref>
 developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/kpn-bharatham-2023.xml">Download
document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/kpn-bharatham-2023.pdf">Download
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
