<?xml version="1.0" encoding="UTF-8"?>
<!DOCTYPE TEI PUBLIC "-//TEI P5//DTD TEI P5 4.2.2//EN" "tei-4.2.2.dtd">
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">കേരള ഭാഷാസാഹിത്യചരിത്രം ഭാഗം
4</title>
          <title xml:lang="en" type="main">Kēraḷa bhāṣāsāhitya caritṛam Vol.
4</title>
        </title>
        <author>R Narayana Panicker</author>
        <respStmt>
          <resp>Data entered by</resp>
          <name>Staffers at River Valley</name>
        </respStmt>
        <respStmt>
          <resp>Typeset by</resp>
          <name>CVR</name>
        </respStmt>
        <respStmt>
          <resp>Digitized by</resp>
          <name>KB Sujith</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>CVR</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2022">March 24, 2022</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is in the public domain. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under
a <ref target="https://creativecommons.org/licenses/by-sa/4.0/">Creative
Commons Attribution By ShareAlike 4​.0 International License</ref>  (CC BY-SA
4​.0). Any reuse of the material should credit the Sayahna Foundation and must be
shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">കേരള ഭാഷാസാഹിത്യചരിത്രം ഭാഗം
4</title>
              <title xml:lang="en" type="main">Kēraḷa bhāṣāsāhitya caritṛam Vol.
4</title>
            </title>
            <author>R Narayana Panicker</author>
          </titleStmt>
          <editionStmt>
            <edition>Vol. 4</edition>
          </editionStmt>
          <extent>
            <measure unit="pages" quantity="454">454 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Sayahna Foundation</publisher>
            <pubPlace>Trivandrum, Kerala</pubPlace>
            <date>2022</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>History of literature</term>
          <term>R Narayana Panicker</term>
          <term>ആർ നാരായണപണിക്കർ</term>
          <term>കേരള ഭാഷാസാഹിത്യചരിത്രം ഭാഗം 4</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="history of literature">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="literature"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>Trivandrum, Kerala, India</name>
          <time>2022</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/rnp-4-cover.jpg" width="100%"/>
          <figDesc>A girl poses for designs with her face painted depicting traditional Indian
painting forms like, Varli, Madhubani, Maandna., a photograph by Tapas Kumar Halder
 . </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">കേരള ഭാഷാസാഹിത്യചരിത്രം: ഭാഗം 4</titlePart>
        </docTitle>
        <docAuthor>
          <persName>ആർ നാരായണപണിക്കർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div next="2" type="chapter" n="1" xml:id="chp1">
        <head type="chaphead">കുഞ്ചൻ നമ്പിയാർ</head>
        <div type="section" xml:id="sec1.1" n="1.1">
          <head type="sechead"/>
          <p style="noindent">കേരളീയമഹാജനതയുടെ കവി എന്ന പേരിനെ സർവ്വഥാ അർഹിക്കുന്ന
കുഞ്ചൻനമ്പ്യാരുടെ ജീവചരിത്രത്തിലേക്കു കടക്കുമ്പോൾ ആദ്യമായി നമുക്കു് സമ്മുഖമായിത്തീരുന്നതു്
രാമപാണിവാദവാദമാകുന്നു. ഈ വാദത്തിന്റെ ചരിത്രം വളരെ രസാവഹമാണു്.
തുള്ളൽകഥാകർത്താവായ നമ്പിയാർ സീതാരാഘവാദി സംസ്കൃതകൃതികളുടെ നിർമ്മാതാവായ
രാമപാണിവാദനിൽനിന്നു് ഭിന്നനോ അഭിന്നനോ എന്നുള്ള പ്രശ്നത്തിനു് സമഗ്രമായ ഒരു സമാധാനം
നിർദ്ദേശിക്കാൻ ആദ്യമായി ഒരുമ്പെട്ടതു് ഉള്ളൂർ എസ്സ്. പരമേശ്വരയ്യരവർകളാണെന്നു് ൧൧൦൯-ൽ
പ്രസിദ്ധീകൃതമായ ‘കുഞ്ചൻനമ്പ്യാർ’ എന്ന പുസ്തകത്തിന്റെ മുഖവുരയിൽ തൽകർത്താവായ
ബാലകൃഷ്ണവാരിയർ അവർകൾ പറഞ്ഞിരിക്കുന്നതു കണ്ടപ്പോൾ എനിക്കു തെല്ലുപോലും വിസ്മയം
തോന്നിയില്ല. എന്നാൽ ഈ പ്രശ്നം ആദ്യമായി സജ്ജനസമക്ഷം അവതരിപ്പിച്ചതു്
ഞാനാണെന്നുള്ളതിനുവേണ്ട തെളിവുകളുണ്ടു്. ൧൧൦൪-ാമാണ്ടു് കോട്ടയ്ക്കൽ വച്ചു നടന്ന
സാഹിത്യപരിഷത്തിൽ സാഹിത്യചരിത്രം രണ്ടാംഭാഗവും പ്രദർശിപ്പിക്കപ്പെട്ടിരുന്നു. രണ്ടാം ദിവസത്തെ
യോഗം നടന്നുകൊണ്ടിരിക്കേ, കാറ്റുുകൊള്ളാനായി ഞാനും മഹാകവി കുണ്ടൂർ നാരായണമേനോനുംകൂടി
വെളിയിൽ ഇറങ്ങി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കു് ഉള്ളൂർ പരമേശ്വരയ്യരവർകൾ അവിടെ വന്നു്
സാഹിത്യചരിത്രത്തിന്റെ ഒരുപ്രതി എന്നോടു് ആവശ്യപ്പെടുകയും, ഞാൻ കച്ചവടക്കാരുടെ പക്കൽനിന്നും
വാങ്ങിക്കൊടുക്കുകയും ചെയ്തു. ഒന്നു രണ്ടു ആഴ്ചവട്ടത്തിനകം അദ്ദേഹം ഒരു അഭിനന്ദനപത്രം
അയച്ചുുതന്നതിനെ അച്ചടിപ്പിച്ചു് പുസ്തകത്തിന്റെ ബാക്കിപ്രതികളിൽ ഒട്ടിച്ചു ചേർത്തിട്ടുമുണ്ടു്. ഈ
സംഭവങ്ങൾക്കു ശേഷമാണു് വടക്കുംകൂറിന്റെ രാമപാണിവാദലേഖനവും മഹാകവിയുടെ മറുപടിയും
പ്രസിദ്ധീകൃതങ്ങളായതു്. ഇതിനൊക്കെ അപ്രതിഷേധ്യങ്ങളായ തെളിവുകൾ ഹാജരാക്കാൻ
കഴിവുള്ളതുമാണു്.
</p>
          <p style="indent">രണ്ടാംഭാഗത്തിന്റെ ൫൮ മുതല്ക്കു ൬൦—വരെയുള്ള വശങ്ങളിൽ ഈ പ്രശ്നത്തെ
ഞാൻ സജ്ജനസമക്ഷം ആവിർഭവിപ്പിച്ചിരുന്നു. അതു് വായിച്ചിരുന്നില്ല എന്നു പറഞ്ഞൊഴിയാനും
നിവൃത്തിയില്ല. എന്തുകൊണ്ടെന്നാൽ, അദ്ദേഹത്തിന്റെ കത്തിൽ “Allow me to convey to you my most
cordial congratulations on the first and second volumes of your Monumental History of Malayalam
Literature which I have just read through” എന്നു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഏതായിരുന്നാലും
പരമേശരയ്യരവർകളുടെ ലേഖനം ൧൧൦൪-ലെ സാഹിത്യപരിഷത്തിനു ശേഷവും, സാഹിത്യചരിത്രത്തിലെ
പ്രസ്തുതഭാഗം ൧൧൦൩ അവസാനത്തിലും അച്ചടിക്കപ്പെട്ടവ ആയതിനാൽ, ആദ്യമായി ഈ പ്രശ്നം
കേരളീയസമക്ഷം ആവിർഭവിപ്പിച്ചതു് ആരെന്നുള്ളതിനെ സംബന്ധിച്ചു് തർക്കത്തിനവകാശമില്ല. ഇനി
തെളിവിന്റെ സമഗ്രതയാണു് വിവക്ഷിതമെങ്കിൽ ഞാൻ ഹാജരാക്കിയിട്ടുള്ളതിൽ കൂടുതലായി യാതൊരു
തെളിവും അദ്ദേഹം ഹാജരാക്കിയിട്ടില്ലതാനും.
</p>
          <p style="indent">ഞാൻ ഹാജരാക്കിയിരുന്ന തെളിവുകളിൽ ചിലതു് എന്റെ സ്വദേശിയും
സതീർത്ഥ്യനും ആയ കല്യപ്പള്ളി ഗോപാലക്കുറുപ്പവർകളും, ഒന്നുരണ്ടെണ്ണം സുഹൃന്മണിയായ കോങ്ങോട്ടു
കൃഷ്ണൻനായരവർകളും അയച്ചുതന്നതാണു്. ബാക്കിമാത്രമേ ഞാൻ കണ്ടുപിടിച്ചതായിട്ടുള്ളു. പക്ഷേ
ഇത്തരം കണ്ടുപിടിത്തങ്ങളെപ്പറ്റി അഭിമാനിക്കാൻ എന്തിരിക്കുന്നു! അങ്ങനെയാണെങ്കിൽ
അതിഗൂഢങ്ങളായിരുന്ന പ്രകൃതിനിയമങ്ങളും മറ്റും കണ്ടുപിടിച്ചു മനുഷ്യലോകത്തിന്റെ പുരോഗതി
സുകരമാക്കിത്തീർത്തിട്ടുള്ള സർ ഐസക്‍ന്യൂട്ടണ്‍, എഡിസണ്‍ തുടങ്ങിയവർ അഭിമാനംകൊണ്ടു് വീർത്തു
വീർത്തു പൊട്ടിത്തകർന്നുപോകണമായിരുന്നല്ലോ.
</p>
          <p style="indent">ഏതായിരുന്നാലും മി. പരമേശ്വരയ്യരുടെയും എന്റെയും സമാധാനങ്ങൾക്കു്
സമഗ്രത വന്നിട്ടില്ലെന്നുള്ളതിനു് അടുത്തകാലത്തുണ്ടായ വാദകോലാഹലങ്ങൾതന്നെ ഒരു തെളിവാകുന്നു.
അവയ്ക്കു സമഗ്രതയുണ്ടായിരുന്നെങ്കിൽ ഡാക്ടർ ഗോദവർമ്മയേപ്പോലുള്ള ഒരു മാന്യൻ എതിർവാദം
പുറപ്പെടുവിക്കുമായിരുന്നില്ലല്ലോ. കുഞ്ചൻ നമ്പിയാരുടെ സാക്ഷാൽപേരു് കൃഷ്ണൻ എന്നായിരുന്നുവെന്നു
വിശ്വസിക്കുന്നവർ ഇപ്പോഴും കുറവല്ല.
</p>
          <p style="indent">ഇനി നമുക്കു് പ്രസ്തുത വാദത്തിലേക്കു കടക്കാം. കലക്കത്തു കുഞ്ചൻ നമ്പിയാർ
കൃഷ്ണനാമാവായിരുന്നെന്നു് വിദ്യാവിനോദിനി പത്രാധിപരായിരുന്ന സി. പി. അച്യുതമേനോനവർകളും,
പിന്നീടു് സി. ഡി. ഡേവിഡും പ്രസ്താവിച്ചിരുന്നു. ഇങ്ങനെയൊരു ഊഹത്തിനിടകൊടുത്തതു്,
</p>
          <lg xml:id="lg1.1">
            <l> ‘കൊല്ലം തൊള്ളായിരത്താണ്ടിരുപതുമിരുപത്താറുമേവഞ്ച പത്തും</l>
            <l> ചേർന്നീടുന്നോരു കാലം മിഥുന മുപഗതേ ഭാസ്കരേ ധന്യധന്യഃ</l>
            <l> കൃഷ്ണേ പക്ഷേ ചതുർത്ഥീ ചതയയുതദിനേ മാതുലഃ കൃഷ്ണ നാമാ</l>
            <l> വിഷ്ണോസ്സായൂജ്യമാപ്തോ വിഹിതഹരിനമസ്യാദികോ വീതദോഷഃ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നശ്ലോകമാകുന്നു. സാഹിത്യനിരൂപകന്മാരിൽ അഗ്രഗണ്യനായിരുന്ന
സി. പി. അച്യുതമേനോൻ അവർകൾ ഈ ചരമശ്ലോകത്തെ അടിസ്ഥാനപ്പെടുത്തി ചിലതെല്ലാം ഊഹിച്ചു.
ആ ഊഹം തെറ്റിപ്പോയെന്നുവന്നാലും അദ്ദേഹത്തിനെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല.
ഭൂതകാലഗർഭത്തിൽ മറഞ്ഞുകിടക്കുന്ന തത്വങ്ങളെ കണ്ടുപിടിക്കാനായി സ്വസ്വജീവിതങ്ങളെ
സമർപ്പിച്ചിരിക്കുന്ന ഗവേഷകന്മാർക്കു് ഈമാതിരി രേഖകളെല്ലാം ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു
വിധത്തിൽ പ്രയോജകീഭവിക്കുന്നുണ്ടു്. ആ നിലയിൽ അദ്ദേഹത്തിന്റെ ‘കണ്ടുപിടിത്ത’വും അഭിനന്ദനീയം
തന്നെയാണു്.
</p>
          <p style="indent">പ്രസ്തുത ശ്ലോകത്തിൽ നിന്നുതന്നെ കുഞ്ചൻ നമ്പിയാർ
കൃഷ്ണനാമാവായിരുന്നില്ലെന്നു് ഊഹിപ്പാൻ കഴിയും. ഒരു കവി എന്നനിലയിൽ മലയാളികളുടെ
കണ്ണിലുണ്ണിയായിരുന്ന കുഞ്ചന്റെ ഭാഗിനേയൻ അദ്ദേഹത്തിന്റെ കവിത്വത്തെപ്പറ്റി ഒരക്ഷരവും മിണ്ടാതെ
‘വിഹിതഹരിനമസ്യാദികഃ’ എന്നുമാത്രം അദ്ദേഹത്തിനെ വിശേഷിപ്പിക്കുമായിരുന്നോ? ൯൫൬-ൽ ഒരു
കൃഷ്ണൻനമ്പ്യാർ മരിച്ചുവെന്നും, അദ്ദേഹം കലക്കത്തു കുടുംബത്തിൽപ്പെട്ട ആളായിരുന്നെന്നും മാത്രമേ ഈ
ശ്ലോകത്തിൽനിന്നും സിദ്ധിക്കുന്നുള്ളു. എന്നാൽ കുഞ്ചന്റെ യഥാർത്ഥ സാഹിത്യജീവിതം ആരംഭിച്ചതും
അവസാനിപ്പിച്ചതും അവിടെ വച്ചല്ലായിരുന്നു എന്നാണല്ലോ ഐതിഹ്യം. അമ്പലപ്പുഴവച്ചു് അദ്ദേഹത്തിനെ
ഒരു പേപ്പട്ടി കടിച്ചുവെന്നും, മാത്തൂർ താമസിച്ചു് ചികിത്സ നടത്തിവരവേ അമ്പലപ്പുഴ തിരുമുൽപ്പാടിന്റെ
മാസമടിയന്തിരത്തിനായി നെടുമുടിയിൽനിന്നു് അവിടെവന്നു് പുളിശ്ശേരി കൂട്ടി മിഷ്ടാന്നഭോജനം
കഴിക്കയാൽ പേയിളകി മരിച്ചുവെന്നും ഉള്ള ഐതിഹ്യത്തെ അവിശ്വസിക്കാതിരിക്കാൻ യാതൊരു
കാരണവും കാണുന്നില്ല. അതിനുംപുറമേ ൯൫൪-ൽ കാർത്തികതിരുനാൾ തമ്പുരാനും തെക്കേടത്തു
ഭട്ടതിരിയും മറ്റും കൂടിയിരുന്നു് തിട്ടപ്പെടുത്തിയ അമ്പലപ്പുഴെ പാല്പായസക്കണക്കിൽ നമ്പിയാരുടെ പേരു
കാണാത്തതുകൊണ്ടു് അതിനു മുൻപുതന്നെ അദ്ദേഹം മരിച്ചുകാണെണമെന്നുള്ള
പി. കെ. നാരായണപിള്ള അവർകളുടെ വാദം യുക്തിയുക്തവുമായിരിക്കുന്നു.
</p>
          <p style="indent">ഇക്കാലത്തു് രാമപാണിവാദൻ എന്നൊരാൾ അക്കുടുംബത്തിൽ ഉണ്ടായിരുന്നു.
അദ്ദേഹം ചെമ്പകശ്ശേരിരാജാവിനേയും, പിന്നീടു് മാർത്താണ്ഡവർമ്മ, കാർത്തികതിരുനാൾ രാമവർമ്മ
എന്നീ വേണാട്ടുമഹാരാജാക്കന്മാരേയും ആശ്രയിച്ചു ജീവിച്ചിരുന്നു എന്നും അദ്ദേഹം
ഉഭയകവീശ്വരനായിരുന്നെന്നും ഉള്ളതിനു് തെളിവുകൾ ഉണ്ടു്. ആ തെളിവുകളിൽ ചിലതിനെ ഞാൻ
സാഹിത്യചരിത്രം രണ്ടാംഭാഗത്തിൽ ഉദ്ധരിച്ചിട്ടുമുണ്ടല്ലോ.
</p>
          <p style="indent">രാഘവീയം എന്ന അപ്രകാശിതമായ ഗ്രന്ഥം
‘ശ്രീനാരായണഭട്ടപാദഗുരുപാദാനാം പ്രസാദോദയാൽ’ രചിക്കപ്പെട്ടതാണെന്നു് ഗ്രന്ഥകർത്താവുതന്നെ
പ്രസ്താവിച്ചിട്ടുള്ളതുകൊണ്ടു്, അതു് ഒരുപക്ഷേ ‘രാഘവകവി’ നിർമ്മിതമാണെന്നു് പി. കേ. നാരായണപിള്ള
അവർകളും, കുഞ്ചന്റെ മാതുലനായിരുന്ന രാഘവൻനമ്പ്യാരുടെ കൃതിയാണെന്നു്
ബാലകൃഷ്ണവാരിയരവർകളും അഭിപ്രായപ്പെട്ടിരിക്കുന്നു.
</p>
          <lg xml:id="lg1.2">
            <l> യോ ഽസൗ വിഷ്ണുവിലാസനാമ കൃതവാൻ കാവ്യം തഥാ പ്രാകൃതം</l>
            <l> കാവ്യം കംസവധാഭിധം ഗുണയുതം തദ്രാഘവീയം തഥ</l>
            <l> പശ്ചാത്തദ്വദുഷാനിരുദ്ധമപരം വീഥിദ്വയം നാടകം</l>
            <l> സീതാരാഘവമേവ ച പ്രദിശതാന്മഹ്യം ഗുരുർമ്മംഗളം</l>
            <l> പ്രാകൃതവൃത്തിം തദ്വച്ഛ്രീകൃഷ്ണവിലാസകാവ്യവിവൃതിം ച</l>
            <l> കൃതവാനന്യാനപി യഃ സ ജയേച്ഛ്രീരാമപാണിവാദഃ കവിഃ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">വാരിയരവർകൾതന്നെ ഉദ്ധരിച്ചിട്ടുള്ളതും ബാലഭാരതം
താളിയോലഗ്രന്ഥത്തിന്റെ അവസാനത്തിൽ വേറൊരു രാമപാണിവാദൻ എഴുതി വച്ചിരുന്നതും ആയ ഈ
പദ്യങ്ങളിൽനിന്നു് രാഘവീയം നാരായണഭട്ടപാദരുടെ ശിഷ്യനായിരുന്ന രാമൻനമ്പ്യാരുടെ
കൃതിയാണെന്നു തെളിയുന്നുണ്ടല്ലോ. പ്രസ്തുതശ്ലോകങ്ങൾ എഴുതിയ ദിവസം അറിയുന്നതിനും മാർഗ്ഗമുണ്ടു്.
അന്നത്തെ കലിദിനം ‘സുകവിസംസൽ സേവ്യ’ ആയിരുന്നു എന്നു്
</p>
          <lg xml:id="lg1.3">
            <l> ‘കൃഷ്ണേ സോദരരോഹിണീജസഹിതേ തച്ചാരുകാരുണ്യഭാ</l>
            <l> ഗ്രാമോ നഷ്ടസമസ്തകല്മഷ ഇദം സദ്യോഽലിഖന്ന്യസ്തധീഃ</l>
            <l> ആമോദേന പുനർധ്രുവേ സുകവിസംസത്സേവ്യ ഏവം കലൗ</l>
            <l> ക്ഷിപ്രം പ്രീതികരേ ചതുർദ്ദശ ജഗന്നാഥേ രമാവല്ലഭേ.’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ പദ്യത്തിൽനിന്നു ഗ്രഹിക്കാം. അതിനുംപുറമേ, അതേ
താളിയോലഗ്രന്ഥത്തിൽതന്നെ,
</p>
          <lg xml:id="lg1.4">
            <l> “കൊല്ലം തൊള്ളായിരത്തിൽപരമതിലുടനേ നാല്പതും ചെന്ന കാലം</l>
            <l> ചൊല്ലേറും കൃഷ്ണപക്ഷേ പുനരപി ച പതിന്നാലിലുച്ചയ്ക്കു മുമ്പേ-</l>
            <l> യിക്കാവ്യം സൽകവീനാം പ്രിയതരമെഴുതിത്തീർത്തു രാമൻ മുദേവ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് വ്യക്തമായി പറഞ്ഞിട്ടുമുണ്ടു്. സീതാരാഘവീയം മാർത്താണ്ഡവർമ്മ
മഹാരാജാവിന്റെ കാലത്തു് ഇക്കവി തന്നെ രചിച്ചിട്ടുള്ളതാണെന്നുള്ള സംഗതിയിൽ സംശയത്തിനും
അവകാശമില്ല.
</p>
          <lg xml:id="lg1.5">
            <l> ശ്രീനാരായണഭട്ടപാദകരുണാപീയൂഷഗണ്ഡൂഷണാ-</l>
            <l> ദിഷ്ടാം പുഷ്ടിമുപൈതി യസ്യ കവിതാർകല്പദ്രുബീജാങ്കുരാഃ</l>
            <l> രാമോ നാമ സ പാണിവാദകലജസ്തസ്യ പ്രഭൂതം ഫലം</l>
            <l> സീതാരാഘവനാടകം രസമയം സഭ്യാർത്ഥമഭ്യാഗമത്. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നും,
</p>
          <lg xml:id="lg1.6">
            <l> അധിസ്യാനന്ദൂരം ജയതി ജഗതീപാലനപരം</l>
            <l> പരം ജ്യോതിശ്ശീതദ്യുതിധവള ശേഷാഹിശയനം</l>
            <l> യദന്തസ്സന്തസ്തദഖിലനൃപതീനാന്ന തു പരം</l>
            <l> സുരാണാമപ്യുച്ചൈരധിവസതി മാർത്താണ്ഡനൃപതിഃ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നും അതിന്റെ പ്രസ്താവനയിൽതന്നെ കാണ്മാനുണ്ടല്ലോ.
അംബരനദീശസ്തോത്രത്തിൽ,
</p>
          <lg xml:id="lg1.7">
            <l> ഭൂതേഷ്ഠ സർവേഷ്വപി നിർവിശേഷം ഭൂയസ്തരാമാഹിതകാരുണീകം</l>
            <l> ഭൂദേവതാമംബരവാഹിനീശം ശ്രീദേവനാരായണമാശ്രയാമഃ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് അമ്പലപ്പുഴ രാജാവിനേയും,</p>
          <lg xml:id="lg1.8">
            <l> ശ്രീനാരായണഭട്ടപാദരജസാ കാരുണ്യവാരാന്നിധേർ-</l>
            <l> ഗ്ഗർഭാദുത്ഭവിഭിശ്ശുഭൈർമ്മധുരിപുസ്തോത്രാക്ഷരൈർമ്മൗക്തികൈഃ</l>
            <l> രാമേണ ഗ്രഥിതാമിമാമവിരതം യഃ ശ്ലോകസാരസ്രജം</l>
            <l> കണ്ഠേ ലോലയതിപ്രയാസ്യതികൃതീ മർത്ത്യസ്സവിഷ്ണോഃപദം. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ഗുരുവായ നാരായണഭട്ടതിരിയേയും കവി സ്മരിച്ചിട്ടുണ്ടു്. ഗീതരാമം
എന്ന പ്രബന്ധം കോഴിക്കോട്ടുരാജാവിന്റെ കൃഷ്ണഗീതിയേയും ഗീതഗോവിന്ദത്തേയും അനുകരിച്ചു് ഈ
രാമപാണിവാദൻ അമ്പലപ്പുഴരാജാവിന്റെ ആജ്ഞാനുസൃതം രചിച്ചിട്ടുള്ളതാണെന്നു്,
</p>
          <lg xml:id="lg1.9">
            <l> ‘രാമഃ ശ്രീദേവനാരായണധരണിപതേരാജ്ഞയാ പാണിവാദോ</l>
            <l> ഗേയം ലീലാനുകൂലം കലയതി കൃപയാ സൂരയഃ പൂരയന്തു.’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന പദ്യാംശത്തിൽനിന്നു വ്യക്തമാകുന്നു. അതുപോലെ തന്നെ
വിഷ്ണുവിലാസം, കംസവധം പ്രാകൃതകാവ്യം, ഭാഗവതം ചമ്പു <ref xml:id="xfn1.1" target="#fn1.1" type="noteAnchor">[1]</ref> ലീലാവതീവീഥി, <ref xml:id="xfn1.2" target="#fn1.2" type="noteAnchor">[2]</ref> ഉഷാനിരുദ്ധം,
പ്രാകൃതവൃത്തി മുതലായ കൃതികളും ഈ രാമപാണിവാദന്റെ വകയായിട്ടുണ്ടെന്നു തെളിഞ്ഞിരിക്കുന്നു.
എന്നാൽ ൯൪൦-ാമാണ്ടിടയ്ക്കു് ഈ കുടുംബത്തിൽ കൃഷ്ണൻനമ്പിയാർ, രാമൻനമ്പിയാർ, രാഘവൻനമ്പിയാർ,
രാമൻനമ്പിയാർ എന്നു നാലുപേരുണ്ടായിരുന്നു എന്നു കാണാവുന്നതാണു്. അവരിൽ രാഘവൻനമ്പിയാർ
കൃഷ്ണപാണിവാദന്റേയും രാമപാണിവാദന്റേയും മാതുലനും, രണ്ടാമത്തെ രാമൻനമ്പിയാർ ഭാഗിനേയനും
ആയിരുന്നുവെന്നു കാണാം. അതുകൊണ്ടു് കുഞ്ചൻ നമ്പിയാർ കൃഷ്ണപാണിവാദനോ രാമപാണിവാദനോ
ആയിരുന്നിരിക്കണം എന്നു സിദ്ധിക്കുന്നു.
</p>
          <p style="indent">രാമപാണിവാദന്റെ ഭാഷാകൃതികളായിട്ടു് പഞ്ചതന്ത്രം, ശ്രീകൃഷ്ണചരിതം,
രുഗ്മാംഗദചരിതം, ഭാരതം പ്രബന്ധം എന്നിങ്ങനെ നാലെണ്ണമെങ്കിലും ഉള്ളതായി തെളിയുന്നുണ്ടു്.
ഇവയുടെ ലേഖ്യപ്രതികളിൽ ചിലതിന്റെ അവസാനത്തിൽ താഴെ ഉദ്ധരിച്ചിട്ടുള്ള പദ്യങ്ങൾ
കാണുന്നുണ്ടല്ലോ.
</p>
          <lg xml:id="lg1.10">
            <l> ൧. പഞ്ചതന്ത്രം നീതിശാസ്ത്രം ഭാഷയാ സന്നിവേശിതം</l>
            <l> രാമേണ പാണിവാദേന ബാലാനാം ബോധഹേതവേ</l>
            <l> ശ്രീമദംബരവാഹിന്യാം ധാമ്നി സ്ഫുടമുല്ലസൽ</l>
            <l> ശ്രീവാസുദേവോ ഭഗവാൻ ശ്രേയസേ ബോഭവീതു നഃ <ref xml:id="xfn1.3" target="#fn1.3" type="noteAnchor">[3]</ref> <hi style="snum">പഞ്ചതന്ത്രം.</hi></l>
          </lg>
          <lg xml:id="lg1.11">
            <l> ൨. രാമേണ പാണിവാദേന രചിതേ മിശ്രസംസ്കൃതേ</l>
            <l> ശ്രീകൃഷ്ണചരിതേ കാവ്യേ മുതൽ സർഗ്ഗസ്സമാപിതഃ. <hi style="snum">ശ്രീകൃഷ്ണചരിതം.</hi></l>
          </lg>
          <lg xml:id="lg1.12">
            <l> ൩. രാമേണ പാണിവാദേന മംഗലഗ്രാമവാസിനാ</l>
            <l> രുക്‍മാംഗദസുചരിതം രചിതം ഗീരുബന്ധനം. <ref xml:id="xfn1.4" target="#fn1.4" type="noteAnchor">[4]</ref> <hi style="snum">ഏകാദശീമഹാത്മ്യം</hi></l>
          </lg>
          <lg xml:id="lg1.13">
            <l> ൪. സകലഗുണവിശേഷഭാസുരാണാം</l>
            <l> സപതി സഭാം പ്രണിപത്യ ഭൂസുരാണാം</l>
            <l> രസികജനമനോഹരം പ്രബന്ധം</l>
            <l> രചയതി സമ്പ്രതി രാമപാണിവാദഃ.</l>
            <l> “രചിത നടന ലീലോ നീതിമാനേശ്വ വള-</l>
            <l> ക്ഷിതിപതികുലജന്മാ മോഭതേ ഗോദവർമ്മാം”</l>
            <l> “സോയം സമ്പ്രതിമാന വിക്രമ മഹീപാലശ്ചിരം ജീവതു.” <hi style="snum">ഭാരതംപ്രബന്ധം</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇവയിൽ ശ്രീകൃഷ്ണചരിതവും പഞ്ചതന്ത്രവും ഏകാദശീമഹാത്മ്യവും
കുഞ്ചൻനമ്പ്യാരുടെ കൃതികളാണെന്നാണു് പ്രസിദ്ധി. അവ കുഞ്ചന്റേതാണെങ്കിൽ രാമപാണിവാദനും
കുഞ്ചനും അഭിന്നരാണെന്നുള്ളതു് നിശ്ചയം. എന്നാൽ അങ്ങനെ അല്ലെന്നു വരരുതോ? തുള്ളലുകളുടെ
അവസാനത്തിൽ ഇത്തരത്തിലുള്ള ഏതെങ്കിലും പദ്യങ്ങൾ കണ്ടുകിട്ടുന്നതുവരെ ഈ
വാദകോലാഹലത്തിനു് ശമനം ഉണ്ടാകുന്നതല്ല. ഇങ്ങനെ ഒക്കെ ആണെങ്കിലും എന്റെ വിശ്വാസം കുഞ്ചൻ
രാമനാമാവായിരുന്നു എന്നുതന്നെയാണു് ഇനി നമുക്കു് അതെല്ലെന്നു പറയുന്നവരുടെ യുക്തികളെ
പരിശോധിക്കാം.
</p>
          <p style="indent">൯൪൦-ാമാണ്ടിടയ്ക്കു് കലക്കത്തു ജീവിച്ചിരുന്ന രാമകൃഷ്ണപാണിവാദന്മാരിൽ
രാമനെപ്പറ്റി അറിയുന്നുണ്ടെങ്കിലും കൃഷ്ണനെപ്പറ്റി വിവരമില്ലാതിരിക്കുന്നു.
“കൃഷ്ണേസോദരരോഹിണീജസഹിതേ തച്ചാരുകാരുണ്യഭാ–ഗ്രാമോ നഷ്ട സമസ്തകല്മഷ ഇദം
സദ്യോഽലിഖന്ന്യസ്തധീഃ.” ഈ ശ്ലോകാർദ്ധത്തിൽ സംസ്തുതനായ കൃഷ്ണൻ
കൃഷ്ണപാണിവാദനാണെന്നുള്ളതിനു് സംശയമില്ല. ഉൽകൃഷ്ടകുടുംബജാതന്മാരും, ഒരേ പരിതസ്ഥിതിയിൽ
വളർന്നവരും, ഒരേ ഗുരുവിൽനിന്നു് വിദ്യ അഭ്യസിച്ചിരുന്നവരുമായ ജ്യേഷ്ഠാനുജന്മാർ രണ്ടുപേരും
കവികളായിരുന്നിരിക്കാനാണെളുപ്പമുള്ളതു്. വഞ്ചിമഹാരാജാവിന്റെ സമകാലീനന്മാരായി
അറിയപ്പെട്ടിട്ടുള്ളവർ രാമപാണിവാദനും കുഞ്ചൻനമ്പ്യാരും മാത്രമാണു്. അതുകൊണ്ടു് കുഞ്ചൻനമ്പ്യാർ
കൃഷ്ണൻനമ്പ്യാരായിരിക്കണം. ഇതാണു് ഒന്നാമത്തെ വാദമുഖം.
</p>
          <p style="indent">ഒരേ കുടുംബത്തിൽ ഒരേ പരിതഃസ്ഥിതിയിൽ വളർന്നരണ്ടുപേരും
കവികളായിരുന്നിരിക്കണം എന്നു പറയുന്നതു് വലിയ സാഹസമാണു്. അങ്ങനെ വരുമ്പോൾ
സ്വാതിതിരുനാൾതമ്പുരാനെപ്പോലെ തന്നെ തദനുജനായ ഉത്രംതിരുനാളും
സർവകലാവല്ലഭനായിരുന്നിരിക്കണമല്ലോ. പക്ഷേ അങ്ങനെ അല്ല സംഭവിച്ചതു്. ജ്യേഷ്ഠാനുജന്മാർ
ഒരുപോലിരിക്കണമെന്നുള്ള വാദം അബദ്ധമാണെന്നുള്ളതിനു് നമ്മുടെ അനുഭവത്തിൽ നിന്നു് എത്രയോ
ഉദാഹരണങ്ങൾ വേണമെങ്കിലും എടുത്തുകാണിപ്പാൻ കഴിയും. പോരെങ്കിൽ കൃഷ്ണൻനമ്പ്യാരും
വിദ്വാനായിരുന്നു എന്നു തെളിഞ്ഞിട്ടുണ്ടു്. അദ്ദേഹം കുടുംബഭാരത്തിൽ ഏർപ്പെട്ടും സംസ്കൃതഗ്രന്ഥങ്ങൾക്കു
വ്യാഖ്യാനം ചമച്ചും ഈശ്വരധ്യാനത്തിൽ മുഴുകിയും ജീവിച്ചു; രാമപാണിവാദൻ കാവ്യങ്ങൾ രചിച്ചും
രാജാക്കന്മാരെ സേവിച്ചും ജീവിതം കഴിച്ചുകൂട്ടി. ഇതാണു് വാസ്തവം. അതിൽ അസംഭാവ്യതയും ഇല്ല.
കൃഷ്ണൻനമ്പ്യാരുടെ ചരമത്തെപ്പറ്റി തദ്ഭാഗിനേയൻ എഴുതീട്ടുള്ള പദ്യത്തിലും അദ്ദേഹത്തിനെ
‘വിഹിതഹരിനമസ്യാദികഃ’ എന്നു മാത്രമാണല്ലോ വിശേഷിപ്പിച്ചിരിക്കുന്നതു്.
</p>
          <div type="subsection" xml:id="sec1.1.1" n="1.1.1">
            <head type="subsechead">വാദമുഖം ൨</head>
            <p style="noindent">“൧൦൬൬–ലെ വിദ്യാവിനോദിനിയിൽ ഉദ്ധരിച്ചിട്ടുള്ള ‘കൊല്ലം
തൊള്ളായിരത്താണ്ടിരുപതും’ ഇത്യാദി ശ്ലോകത്തിൽ സ്മരിക്കുന്ന ‘കൃഷ്ണനാമാ’ രാമപാണിവാദന്റെ
കനിഷ്ഠസഹോദരനായ കുഞ്ചൻനമ്പ്യാരാവാനാണിടയുള്ളതു്. എന്തെന്നാൽ അതേ പേരോടുകൂടി ആ
വൎഷത്തിൽ മരിച്ചതായ മറ്റൊരു നമ്പ്യാർ കലക്കത്തു് ഉണ്ടായിരുന്നില്ല. കൂടാതെ ‘ധന്യധന്യ’നായ ഈ
കൃഷ്ണനാമാവു് ഒരു കവിയല്ലെങ്കിൽ പിന്നെ ആരാണു്?” ഇതാണു് രണ്ടാമത്തെ വാദമുഖം.
</p>
            <p style="indent">ഈ വാദത്തിന്റെ അൎത്ഥ മേ മനസ്സിലാകുന്നില്ല. കൃഷ്ണനാമാവു്
രാമപാണിവാദന്റെ സഹോദരനായ കുഞ്ചൻ നമ്പ്യാരാവാനാണിടയുള്ളതു് എന്നതിനും അതേ
പേരോടുകൂടി ആ വൎഷത്തിൽ മരിച്ച മറ്റൊരു നമ്പ്യാർ കലക്കത്തു് ഉണ്ടായിരുന്നില്ലെന്നുള്ളതിനും എങ്ങനെ
കാൎയ്യകാരണസംബന്ധമുണ്ടാകും? അതേ പേരോടുകൂടി. ഏതു പേരോടുകൂടി? കൃഷ്ണനെന്ന
പേരോടുകൂടിയോ? കൃഷ്ണൻ എന്നൊരാൾകൂടി അക്കാലത്തുണ്ടായിരുന്നെങ്കിൽ ഈ കൃഷ്ണൻനമ്പ്യാർ കുഞ്ചൻ
നമ്പ്യാരല്ലെന്നുള്ള വാദം അംഗീകരിക്കാമെന്നാണോ വിവക്ഷിതം? ധന്യധന്യനായാൽ
കവിയായിരിക്കണമെന്നും വല്ല നിയമവുമുണ്ടോ? ‘വിഹിതഹരിനമസ്യാദിക’നായി കുടുംബഭാരം
നിറവേറ്റിക്കൊണ്ടിരുന്നാൽ ധന്യധന്യനാവുകയില്ലേ? ആവോ—ആൎക്കറിയാം.
</p>
          </div>
          <!--end of "subsection 1.1.1/.0.0"-->
          <div type="subsection" xml:id="sec1.1.2" n="1.1.2">
            <head type="subsechead">വാദമുഖം ൩</head>
            <p style="noindent">“൯൫൪-ാമാണ്ടു് ചൊക്കട്ടാമണ്ഡപത്തിൽ തിരുവിതാംകൂർ മഹാരാജാവും
തെക്കേടത്തു ഭട്ടതിരിയും മറ്റുംകൂടി വ്യവസ്ഥപ്പെടുത്തിയ കണക്കിൽ നമ്പ്യാരുടെ അടുത്തൂണിനെപ്പറ്റി
പറഞ്ഞു കാണാത്തതുകൊണ്ടു് അപ്പോഴേയ്ക്കും അദ്ദേഹം മരിച്ചിരുന്നതായി ശ്രീമാൻ പി. കേ.
നാരായണപിള്ള ഊഹിക്കുന്നു. ൯൫൪-നു മുമ്പു് നമ്പ്യാർക്കു് പായസവും അപ്പവും അടുത്തൂണും
ഉണ്ടായിരുന്നുവെന്നുള്ളതിനു് രേഖയുണ്ടെങ്കിൽ ഈ അഭിപ്രായം ശരിവയ്ക്കാം. മഹാരാജാവിന്റെ പ്രസ്തുത
വ്യവസ്ഥ കഴിഞ്ഞായിരിക്കാം നമ്പ്യാർ അമ്പലപ്പുഴ വന്നതും അടുത്തൂണ്‍ വാങ്ങിച്ചതുമെന്നു
വിചാരിക്കുന്നതിൽ യാതൊരു അപാകവുമില്ല.”
</p>
            <p style="indent">വളരെ അപാകമുണ്ടു്. പണ്ടു് അമ്പലപ്പുഴ പാല്പായസം വിറ്റു മുതലിൽ കൂട്ടുക
പതിവേയുണ്ടായിരുന്നില്ല. പലേ കുടുംബക്കാർക്കു് പതിച്ചുകൊടുത്തിരുന്നു. ചെമ്പകശ്ശേരി
ദേവനാരായണനെ ആശ്രയിച്ചു ജീവിച്ചിരുന്ന ഒരു കവിയ്ക്കു്–വിശേഷിച്ചു് ക്ഷേത്രത്തോടു ബന്ധപ്പെട്ടിരുന്ന
ഒരു കവിയ്ക്കു്–അമ്പലപ്പുഴെ ദേവസ്വത്തിൽ യാതൊരു പതിവും അനുവദിച്ചിരുന്നില്ലെന്നും, ൯൫൪-നു ശേഷം
കാർത്തികതിരുനാൾ തമ്പുരാനാണു് അതു് അനുവദിച്ചതെന്നും വിചാരിപ്പാൻപോലും നിവൃത്തിയില്ല.
പോരെങ്കിൽ അമ്പലപ്പുഴെ ക്ഷേത്രക്കണക്കുകളിൽ അത്തരം രേഖകൾ ഉണ്ടായിരുന്നെന്നും അവയെ
അടിസ്ഥാനപ്പെടുത്തി പതിവുകൾ പുതുക്കുക മാത്രമേ ചെയ്തുള്ളുവെന്നും നാം ഓർത്തിരിക്കേണ്ടതാണു്.
അന്നു് നമ്പ്യാരുടെ പേരിൽ യാതൊന്നും പുതിയതായി പതിച്ചുകൊടുക്കയും ഉണ്ടായിട്ടില്ല. ൯൫൪-ൽ
തിരുമനസ്സുകൊണ്ടു് രാമേശ്വരത്തേക്കു് എഴുന്നള്ളിയപ്പോൾ കുഞ്ചൻനമ്പ്യാർ
തിരുവനന്തപുരത്തുണ്ടായിരുന്നില്ലെന്നുള്ളതിനും തെളിവുണ്ടു്. അതിനു് എട്ടു പത്തു കൊല്ലങ്ങൾക്കു
മുമ്പുതന്നെ അദ്ദേഹം തിരുവനന്തപുരം വിട്ടു് അമ്പലപ്പുഴെ താമസം തുടങ്ങിക്കഴിഞ്ഞു. ൯൫൪-ലൊ
അതിനുശേഷമോ ഈ കുഞ്ചൻനമ്പ്യാരുടെ പേരിൽ യാതൊരു പതിവും
അമ്പലപ്പുഴക്ഷേത്രത്തിലുണ്ടായിട്ടുമില്ല. അതുകൊണ്ടാണു് മിസ്റ്റർ പി. കെ. മുൻപു പ്രസ്താവിച്ച പ്രകാരം
ഊഹിച്ചതു്.
</p>
          </div>
          <!--end of "subsection 1.1.2/.0.0"-->
          <div type="subsection" xml:id="sec1.1.3" n="1.1.3">
            <head type="subsechead">വാദമുഖം ൪</head>
            <p style="noindent">“രാമപാണിവാദന്റേതെന്നു് അറിയപ്പെടുന്ന സംസ്കൃത കൃതികളിലോ
മലയാളകൃതികളിലോ ൯൭൩-ൽ നാടുനീങ്ങിയ കാർത്തികതിരുനാൾതമ്പുരാനെ പ്രായേണ സ്മരിച്ചിട്ടില്ല.
എന്നാൽ കുഞ്ചൻനമ്പ്യാരാവട്ടെ അദ്ദേഹത്തെ ‘രാമതുല്യൻ മഹാവഞ്ചി രാമവർമ്മേന്ദ്രഭൂപാലൻ’ എന്നു
തുടങ്ങി ഹരിശ്ചന്ദ്രചരിതം മുതലായ തുള്ളലുകളിൽ സ്മരിക്കുന്നു. അതുകൊണ്ടു് രാമവർമ്മമഹാരാജാവിന്റെ
കാലമായപ്പൊഴേക്കും ജ്യേഷ്ഠസഹോദരനായ രാമപാണിവാദൻ മരിച്ചിരിക്കാൻ എളുപ്പമുണ്ടു്.”
</p>
            <p style="indent">‘പ്രായേണ’ എന്ന ശബ്ദംകൊണ്ടു തന്നെ അല്പം സ്മരിച്ചിട്ടുണ്ടെന്നു
വരുന്നുണ്ടല്ലോ. അതു പോകട്ടേ. ബാലഭാരതം താളിയോലഗ്രന്ഥത്തിൽ ഉള്ള ഒരു ഏടിൽ നിന്നു് ശ്രീമാൻ
ബാലകൃഷ്ണവാരിയർ ഉദ്ധരിച്ചിട്ടുള്ള പദ്യങ്ങളുടെ കൂട്ടത്തിൽ,
</p>
            <lg xml:id="lg1.14">
              <l> ‘രാമാഖ്യഃ ക്ഷോണിപാലപ്രണതപദയുഗോ വഞ്ചിരാജോ മഹാത്മാ</l>
              <l> രാകാചന്ദ്രാപരോഽയം സമധിഗതകലശ്ശീതളഃ കോമളാംഗഃ</l>
              <l> ലോകാനാം താപഹാരീ നിഖിലകുവലയാനന്ദകാരീ വിശേഷാൽ</l>
              <l> പൂർണ്ണശ്രീമണ്ഡലസ്സഞ്ജയതു മൃദുകരോ മാനനീയോ ബു ധോ നഃ’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നൊന്നുകൂടി രാമപാണിവാദനെ സംബന്ധിച്ചു കാണുന്നുണ്ടല്ലോ. അതും
വാദത്തിനുവേണ്ടി സാരമില്ലെന്നു വിചാരിക്കാം. എന്നാൽ ൯൩൩-നുശേഷം അദ്ദേഹം രചിച്ചിട്ടുള്ളതായി
തെളിയുന്ന ഒരു സംസ്കൃതകൃതിയും ഇതേവരെ കണ്ടുകിട്ടീട്ടില്ലാത്ത സ്ഥിതിക്കു് ഈ വാദം ദുർബലമാണെന്നു
പറയാതേ തരമുണ്ടോ?
</p>
          </div>
          <!--end of "subsection 1.1.3/.0.0"-->
          <div type="subsection" xml:id="sec1.1.4" n="1.1.4">
            <head type="subsechead">വാദമുഖം ൫</head>
            <p style="noindent">“രാമപാണിവാദന്റെ കൃതിയെന്നു തെളിവുള്ള വിഷ്ണുവിലാസം കാവ്യത്തിന്റെ
ഒരു ഏകദേശ തർജ്ജമയാണു് വിഷ്ണുഗീതഹംസപ്പാട്ടു്. വിഷ്ണുഗീത കുഞ്ചൻനമ്പ്യാരുടെ
ആദ്യകൃതിയായിരുന്നെന്നു് ഇതിനുപരി സ്ഥാപിക്കാൻ ശ്രമിക്കുന്നതാണു്. വിഷ്ണുവിലാസമെഴുതിയ
സംസ്കൃതമഹാകവി രാമപാണിവാദൻ സ്വകൃതിയുടെ ഭാഷാനുവാദത്തിനു സന്നദ്ധനായെന്നു
വിചാരിക്കുന്നതു് വിഷമമായിരിക്കുന്നു. പ്രത്യുത, ജ്യേഷ്ഠന്റെ കൃതിയായ വിഷ്ണുവിലാസം അനുജൻ തർജ്ജമ
ചെയ്തുവെന്നു വിചാരിക്കുന്നതു് സമഞ്ജസമായിരിക്കും.”
</p>
            <p style="indent">സാമഞ്ജസ്യത്തിനു കുറവൊന്നുമില്ല; അനന്തരവനായ ഒരു
രാമൻനമ്പ്യാരുണ്ടായിരുന്നല്ലോ. അദ്ദേഹം എഴുതിയതാണെന്നുവന്നാൽ കുറേക്കൂടി
സമഞ്ജസമായിരിക്കും. മാതുലനായ നമ്പ്യാരുടെ സംസ്കൃതകാവ്യം വായിച്ചു തഴക്കം വന്നിട്ടുള്ള
ഭാഗിനേയന്റേതായതുകൊണ്ടാണു് ചില സാദൃശ്യങ്ങൾ കാണുന്നതെന്നു സമാധാനവും പറയാം. പ്രൗഢത
പോരായ്ക എന്ന ന്യൂനതയ്ക്കു് ഒരു പരിഹാരവും ആകും. എന്നാൽ സ്വകൃതിയുടെ തർജ്ജമ എന്ന
വ്യവസായത്തിനു് ഒരു കവിയും മുതിരുകയില്ലെന്നു പറയാൻ തുടങ്ങിയാൽ. രവീന്ദ്രനാഥടാഗൂർ ഒരു
കവിയല്ലെന്നുകൂടി പറയേണ്ടിവരും. അദ്ദേഹം തന്റെ വംഗഭാഷാകൃതികളിൽ പലതിനേയും ഇംഗ്ലീഷിലേക്കു
ഭാഷാന്തരം ചെയ്തിട്ടുണ്ടല്ലോ. രാമപാണിവാദനും അങ്ങനെ ചെയ്തുവെന്നു വിചാരിക്കുന്നതിൽ എന്തു്
അസാംഗത്യം? പോരെങ്കിൽ ഈ വിഷയത്തിൽ ശ്രീകുബേരാഖ്യനാം പാലിയാധീശന്റെ നിർബന്ധം
ഉണ്ടായിരുന്നു എന്നും വരാമല്ലോ. വിശേഷിച്ചു് വിഷ്ണുഗീത ഒരു തർജ്ജമയാണെന്നും പറയാവുന്നതല്ല.
ഇവയ്ക്കെല്ലാറ്റിനും പുറമേ അതു് കുഞ്ചന്റേകൃതിതന്നെയോ എന്നു നിർണ്ണയിക്കുന്നതിനു് ഉപരിഗവേഷണം
അപേക്ഷിതമായിരിക്കയും ചെയ്യുന്നു.
</p>
          </div>
          <!--end of "subsection 1.1.4/.0.0"-->
          <div type="subsection" xml:id="sec1.1.5" n="1.1.5">
            <head type="subsechead">വാദമുഖം ൬</head>
            <p style="noindent">“രാമപാണിവാദന്റെ ലീലാവീഥിയിലേ ‘ഗോഷ്ഠീ സാവിരളാ’ എന്നു തുടങ്ങുന്ന
ശ്ലോകം ഘോഷയാത്രതുള്ളലിൽ വിശദമായി വിവർത്തനം ചെയ്തിട്ടുണ്ടു്. ഇതുപോലെ തന്നെ
മുദ്രാരാക്ഷസാദി കൃതികളിലെ പദ്യങ്ങളുദ്ധരിച്ചു് നമ്പ്യാർ വ്യാഖ്യാനിച്ചിട്ടുണ്ടു്. സ്വന്തം കൃതികളിൽനിന്നു്
ശ്ലോകങ്ങൾ ഉദ്ധരിച്ചു വിവർത്തനംചെയ്യാൻ പാടില്ലായ്കയില്ലെങ്കിലും അതു്
സാധാരണമായിത്തോന്നുന്നില്ല.”
</p>
            <p style="indent">പാടില്ലായ്കയില്ലെന്നു സമ്മതിച്ചപ്പോൾതന്നെ വാദം ദുർബലമായിത്തീർന്നു.
പിന്നെ ‘അസാധാരണത്വം’ എന്നൊരു ദോഷമാണു് ബാക്കിയുള്ളതു്. കുഞ്ചൻനമ്പ്യാർ ഒരു അസാധാരണ
കവിയായിരുന്നല്ലോ എന്നു് സമാധാനപ്പെട്ടാൽ മതിയാവും. ഒരു കൃതിയിലുള്ള വരികൾതന്നെ
മറ്റൊന്നിലേക്കു പകർത്താമെങ്കിൽ ആ കൃതിയിലുള്ള ശ്ലോകത്തെ എന്തുകൊണ്ടു് ഉദ്ധരിച്ചുകൂടാ?
</p>
          </div>
          <!--end of "subsection 1.1.5/.0.0"-->
          <div type="subsection" xml:id="sec1.1.6" n="1.1.6">
            <head type="subsechead">വാദമുഖം ൭</head>
            <p style="noindent">“രാമപാണിവാദകൃതമായ രാഘവീയകാവ്യത്തിന്റെ വ്യാഖ്യാനമായ
ബാലപാഠ്യ കൃഷ്ണപാണിവാദനായ കുഞ്ചൻനമ്പ്യാരുടേതാകാനല്ലേ എളുപ്പം?”
</p>
            <p style="indent">അല്ല. എന്തുകൊണ്ടെന്നാൽ,
</p>
            <lg xml:id="lg1.15">
              <l> ‘രാമേണ പാണിവാദേന രാഘവീയമിദം കൃതം</l>
              <l> തേനൈവ ബാലപാഠ്യാഖ്യാ വ്യാഖ്യാപ്യാഖ്യായി ധീമതാ’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു് ആ വ്യാഖ്യയുടെ അവസാനത്തിൽ കാണുന്ന ശ്ലോകം ഇങ്ങനെ ഒരു
ഊഹത്തിനു് ബാധകമായിരിക്കുന്നു. ഒരാളുടെ കൃതിയ്ക്കു് അയാൾതന്നെ വ്യാഖ്യാനം എഴുതുന്നതു്
അസാധാരണവുമല്ല. കേശവീയം എന്ന ഭാഷാകാവ്യത്തിന്റെ വ്യാഖ്യാനം തൽകർത്താവുതന്നെയാണല്ലോ
രചിച്ചിരിക്കുന്നതു്.
</p>
          </div>
          <!--end of "subsection 1.1.6/.0.0"-->
          <div type="subsection" xml:id="sec1.1.7" n="1.1.7">
            <head type="subsechead">വാദമുഖം ൮</head>
            <p style="noindent">കുഞ്ചൻനമ്പ്യാർ തുള്ളൽക്കഥകളുടെ പ്രാരംഭങ്ങളിൽ സ്മരിച്ചുകാണുന്നതായ
നന്തിയാട്ടു് ഉണ്ണിരവിക്കുറുപ്പിനേയോ ദ്രോണമ്പള്ളി ആചാര്യനേയോ ഒരു കൃതിയിലും സ്മരിച്ചുകാണുന്നില്ല.
പ്രത്യുത, രാമകൃഷ്ണപാണിവാദന്മാരുടെ ഗുരുവായിരുന്ന ‘ശ്രീമദ്ദക്ഷിണഗേഹവാസനിരത’നെ
രാമപാണിവാദൻ പ്രശംസിക്കുന്നതുപോലെതന്നെ പ്രകടമായിട്ടല്ലെങ്കിലും തുളളൽക്കഥകളുടെ
പ്രാരംഭങ്ങളിൽ സ്മരിച്ചുകാണുന്നു. ഇതിൽനിന്നും രാമനും കുഞ്ചനും ഭിന്നരെന്നു വന്നുകൂടുന്നു.
</p>
            <p style="indent">പ്രഥമദൃഷ്ടിയിൽ ഈ വാദം വളരെ ഗൗരവാവഹമാണെന്നു തോന്നാം.
എന്നാൽ അല്പം ആലോചിച്ചു നോക്കിയാൽ അതിന്റെ ശൈഥില്യം സ്പഷ്ടമാകുന്നതാണു്.
സംസ്കൃതകൃതികളെസ്സംബന്ധിച്ചിടത്തോളം രാമൻനമ്പ്യാർ തന്റെ രൂപകങ്ങളിൽ മാത്രമേ ഗുരുവിനെ
പേരുപറഞ്ഞു സ്മരിച്ചുകാണുന്നുള്ളു. അവയുടെ അവസാനത്തിൽ കാണുന്ന ‘colophon’ നോക്കിയാണു്
അവ രാമപാണിവാദകൃതമാണെന്നുതന്നെ നാം കണ്ടുപിടിച്ചതു്. ആമാതിരി colophon തന്നെയും എല്ലാ
ലേഖ്യപ്രതികളിലും ഇല്ലതാനും. നാടകങ്ങളിൽ തത്തൽകവികൾ തങ്ങളുടെ പേരുകളും മറ്റും
നിർദ്ദേശിക്കുക സാധാരണവുമാണു്. തുള്ളൽക്കഥകളുടെ ലേഖ്യപ്രതികളിലും അത്തരം കുറിപ്പുകൾ
ഗവേഷകന്മാർ ഇനി കണ്ടുപിടിച്ചുവെന്നു വരാം. ശ്രീകൃഷ്ണചരിതാദികൃതികളുടെ അവസാനത്തിൽ ആ
മാതിരി കുറിപ്പുകൾ ഉണ്ടെന്നു കണ്ടുപിടിച്ചിട്ടു് അധികകാലമായിട്ടുമില്ലല്ലോ. നന്തിക്കാട്ടു കുറുപ്പിനേയും
ഓണമ്പള്ളി നായ്ക്കരേയും സംസ്കൃതകൃതികളിൽ സ്മരിക്കുന്നതിനു കാരണം പറയാവുന്നതാണു്.
ഓണമ്പള്ളിനമ്പ്യാർക്കു് ഗുരുസ്ഥാനം വഹിച്ചതു് കേവലം കലാപ്രവർത്തകൻ എന്ന നിലയിൽ
മാത്രമായിരിക്കാം. നന്തിക്കാട്ടു കുറുപ്പിനെ ചില തുള്ളലുകളിലേ കവി സ്മരിച്ചിട്ടുള്ളുവെങ്കിലും അദ്ദേഹം
കേവലം ‘കലാവിദ്യാഗുരു’ ആയിരുന്നുവെന്നു വിചാരിക്കാൻ നിവൃത്തിയില്ലെന്നുള്ളതു വാസ്തവം തന്നെ. ആ
കുടുംബക്കാർക്കു് പാരമ്പര്യമനുസരിച്ചു് ‘വിദ്യാഗുരു’ സ്ഥാനം ഉണ്ടായിരുന്നു. നമ്പ്യാരാൽ സംസ്തുതനായ
കുറുപ്പു് സർവശാസ്ത്രപാരംഗതനായിരുന്നു എന്നാണു് അറിവും. ഒരുപക്ഷേ, തർക്കവേദാന്താദികളോ
ജ്യോതിഷമോ നമ്പ്യാർ അദ്ദേഹത്തിന്റെ അടുക്കൽനിന്നു് അഭ്യസിച്ചിരിക്കാം. എന്നാൽ പ്രധാനഗുരു
നാരായണഭട്ടതിരി തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ അടുക്കൽനിന്നാണു് നമ്പ്യാർ വ്യാകരണവും
സാഹിത്യവും പഠിച്ചതെന്നുള്ളതിനു തെളിവുണ്ടു്. കാവ്യങ്ങളിൽ സാഹിത്യഗുരുവിനെ
സ്മരിക്കുന്നതിനാണല്ലോ ന്യായമുള്ളതു്. ‘ദക്ഷിണഗേഹവാസനിരത’നെന്നു് ഈ ഗുരുവിനെ ഒരിടത്തും കവി
വിശേഷിപ്പിച്ചിട്ടുമില്ല. നാരായണഭട്ടതിരി ദക്ഷിണഗേഹവാസനിരതനായിരിക്കണമെന്നുള്ളതു്
അഭ്യൂഹമാണു്. ആ ഊഹത്തിനു് വഴി നല്കുന്നതു് രണ്ടാമത്തെ രാമപാണിവാദൻ എഴുതീട്ടുള്ള ഒരു ശ്ലോകം
മാത്രവുമാകുന്നു. ഈ ബ്രാഹ്മണഗുരുവിനെ തന്നെയും എല്ലാ കൃതികളിലും സ്മരിച്ചിട്ടുള്ളതായും കാണുന്നില്ല.
</p>
          </div>
          <!--end of "subsection 1.1.7/.0.0"-->
          <div type="subsection" xml:id="sec1.1.8" n="1.1.8">
            <head type="subsechead">വാദമുഖം ൯</head>
            <p style="noindent">“ശംബരവധാദികൃതികളിൽ നിന്നുംമറ്റും കുഞ്ചനു് രാമപാണിവാദനോളം
പാണ്ഡിത്യമില്ലായിരുന്നുവെന്നും സംസ്കൃതകവനകൗശലം ലഘീയസ്സായിരുന്നുവെന്നും സ്പഷ്ടമാകുന്നു.
അനുജനു് ജ്യേഷ്ഠനോളം പാണ്ഡിത്യമില്ലായിരുന്നിരിക്കാം. രണ്ടുപേരുടേയും പ്രാകൃതകവിതകളിൽ
കാണുന്ന വൈജാത്യവും ഇവിടെ സ്മരണീയമാകുന്നു.”
</p>
            <p style="indent">ശംബരവധാദികൾ കുഞ്ചന്റെ കൃതി ആണെന്നുള്ളകാര്യം സ്ഥാപിതമായിട്ടില്ല.
അങ്ങനെ ഒരു ഐതിഹ്യം മാത്രമേയുള്ളു. അതിന്റെ ചില ലേഖ്യപ്രതികളിൽ,
</p>
            <lg xml:id="lg1.16">
              <l> ‘രാമഃ ശ്രീദേവനാരായണധരണിപതേരാജ്ഞയാ പാണിവാദോ</l>
              <l> ഗേയം ലീലാനുകൂലം കലയതു കൃപയാ സൂരയഃ പൂരയന്തു’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നൊരു ശ്ലോകാർദ്ധമുണ്ടെന്നു് ൧൧0൯ വൃശ്ചികമാസം ൧൭-ാം
തീയതിയിലെ ഒരു സുമുഹൂർത്തത്തിൽ മഹാകവി പരമേശ്വരയ്യരവർകൾ ആദ്യമായി കണ്ടുപിടിച്ചു.
</p>
            <p style="indent">“പാലാഴിമഥനം രാമപാണിവാദന്റെ കൃതിയാണെന്നുസ്ഥാപിക്കുവാൻ അതിൽ
പിന്നീടു് എനിക്കു് ഒരു രേഖ കിട്ടീട്ടുണ്ടു്” എന്നു പറഞ്ഞുകൊണ്ടാണു് അദ്ദേഹം ഇതിനെ ഉദ്ധരിച്ചിരിക്കുന്നതു്.
എന്നാൽ രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ ‘ഈ പദ്യം അപ്രകാശിതമായ ഒരു പാലാഴിമഥനം ആട്ടക്കഥയിൽ
ഉള്ളതാണെന്നു് ഞാൻ ശ്രീമാൻ എം. ആർ. ബാലകൃഷ്ണവാര്യരുടെ “കുഞ്ചൻനമ്പ്യാർ” എന്ന പുസ്തകത്തിന്റെ
അവതാരികയിൽ പ്രസ്താവിച്ചിട്ടുള്ളതു് കൈപ്പിശകാണു് ‘ എന്നു് അദ്ദേഹം തന്നെ സമ്മതിക്കയും
ചെയ്തിരിക്കുന്നു. ഐതിഹ്യത്തെ വിശ്വസിച്ചു് ശംബരവധവും പാലാഴിമഥനവും കുഞ്ചൻനമ്പ്യാരുടെ
കൃതികളാണെന്നു സമ്മതിക്കുന്നതായാൽ തന്നെയും, വിഷ്ണുഗീതയിലേയും മറ്റും ഭാഷയേക്കാൾ അവയിലെ
ഭാഷയ്ക്കു ഗാംഭീര്യക്കുറവുണ്ടോ? അവയും ചെറുപ്പകാലത്തിലെ കൃതികളായിരുന്നുവെന്നു്
സമാധാനപ്പെടരുതോ? രാമപാണിവാദന്റെ കൃതികളിൽ കാണുന്ന പാണ്ഡിത്യം തുള്ളലുകളിൽ
കാണുന്നില്ലെന്നു പറയുന്നതു് കുറേ സാഹസമാണു്. തുള്ളൽ എഴുതിയ കവിയുടെ പാണ്ഡിത്യം
ബഹുമുഖമായിരുന്നെന്നു ഏതു തുള്ളൽക്കഥ വായിച്ചു നോക്കിയാലും അറിയാം. എന്നാൽ
പാണ്ഡിത്യപ്രകടനമല്ലായിരുന്നു കവിയുടെ ഉദ്ദേശ്യം. ‘പടജനങ്ങളുടെ നടുവിലുള്ളൊരു പടയണിക്കിഹ
ചേരുവാ’നായി എഴുതപ്പെട്ട തുള്ളൽപാട്ടുകളിൽ പാണ്ഡിത്യപ്രകടനത്തിനു വഴിയുമില്ലല്ലോ.
</p>
          </div>
          <!--end of "subsection 1.1.8/.0.0"-->
          <div type="subsection" xml:id="sec1.1.9" n="1.1.9">
            <head type="subsechead">വാദമുഖം ൧൦</head>
            <p style="noindent">“ഔചിത്യഭംഗവും അശ്ലീലപദപ്രയോഗങ്ങളും പ്രാസത്തിനുവേണ്ടി അർത്ഥം
ബലികഴിക്കലും കുഞ്ചന്റെ കൃതികളെ രാമപാണിവാദന്റെ അർത്ഥഗാംഭീര്യവും ആശയഗാംഭീര്യവും
തികഞ്ഞ പ്രൗഢകൃതികളായി താരതമ്യപ്പെടുത്തുമ്പോളെന്താണു് ഊഹിക്കേണ്ടതു്?”
</p>
            <p style="indent">എന്താണു് ഊഹിക്കേണ്ടതു്? ശാന്തം പാപം! എന്നു പറഞ്ഞു് തൂഷ്ണീംഭാവം
അവലംബിക്കയേ നിർവ്വാഹമുള്ളു. എന്നാൽ ഒരു സംഗതി വക്തവ്യമാണു്. എത്രതന്നെ ബാലിശങ്ങളോ
അന്തസ്സാരവിഹീനങ്ങളോ അശ്ലീലപ്രയോഗപ്രചുരങ്ങളോ ആയിക്കൊള്ളട്ടെ–തുള്ളലുകൾക്കു്
ഭാഷാസാഹിത്യത്തിലുള്ള സ്ഥാനം അദ്വിതീയമായിത്തന്നെ പ്രശോഭിക്കുന്നു. രാമപാണിവാദന്റെ
പ്രൗഢങ്ങളെന്നു പറയപ്പെടുന്ന സംസ്കൃതകവനങ്ങൾ അർദ്ധപ്രാണങ്ങളെന്നോണം ചിതലിനും പാറ്റയ്ക്കും
ഇരയായി ഗ്രന്ഥപ്പുരകളുടെ മൂലകളിൽ ശ്വാസംമുട്ടി വർത്തിക്കുമ്പോൾ തുള്ളൽപ്പാട്ടുകൾ കുടിൽമുതൽ
കൊട്ടാരംവരെയുള്ള കേരളീയജനതയെ—അപൂർവം ചിലരെ ഒഴിച്ചു്—ആഹ്ലാദിപ്പിച്ചുകൊണ്ടു്
സർവോൽക്കർഷേണ ജീവിക്കുന്നു. അവയ്ക്കു പ്രൗഢി പോരെങ്കിൽ ഇരുന്നുകൊള്ളട്ടെ:-മലയാളികൾക്കു്
ഈമാതിരി പ്രൗഢിക്കുറവുള്ള കവനങ്ങളാണു് ഇഷ്ടം. ബാലിശങ്ങളായിപ്പോയെങ്കിൽ—മതി. ഇത്തരം
ബാലിശതയിലാണു് തങ്ങൾ രമിക്കുന്നതു് എന്നു് അവർ പറയും. അശ്ലീലങ്ങളായിപ്പോയെന്നു് ആരെങ്കിലും
വാദിക്കുന്നപക്ഷം, “നിങ്ങൾ നിങ്ങളുടെ സഭ്യതയുംകൊണ്ടു് വല്ല ദിക്കിലും
പോയിരുന്നുകൊള്ളണം—ഞങ്ങൾക്കു് ഈ അശ്ലീലപ്രയോഗങ്ങൾ വളരെ പഥ്യമാണു് ” എന്നേ
മലയാളികൾ പറയൂ. കടുകടപ്പൊട്ടുന്ന സംസ്കൃതപദങ്ങൾ വാരിക്കോരി പ്രയോഗിച്ചാൽ കവിത ഗംഭീരം;
അല്ലെങ്കിൽ ബാലിശം! പ്രാചീനസങ്കേതങ്ങളെ അക്ഷരംപ്രതി അനുഷ്ഠിച്ചും പൂർവകവീശ്വരന്മാരെ
ഉപജീവിച്ചും എഴുതപ്പെടുന്ന സംസ്കൃതകൃതികൾക്കു മാത്രമേ ഗാംഭീര്യമുള്ളുപോലും! <ref xml:id="xfn1.5" target="#fn1.5" type="noteAnchor">[5]</ref>
സംസ്കൃതഭാഷയിൽ അപാരമായ പാണ്ഡിത്യം സമ്പാദിച്ചിരുന്നവരും, നമ്പ്യാർ സംസ്കൃതകവനം
ചെയ്തിട്ടുണ്ടോ എന്നു് അറിഞ്ഞിട്ടില്ലാതിരുന്നവരും ആയ ചില മഹാന്മാർ കുഞ്ചൻനമ്പ്യാരെപ്പറ്റി
പറഞ്ഞിട്ടുള്ള വാക്കുകളെ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ. പണ്ഡിതരാജരാജനായ ഏ. ആർ. തിരുമേനി
നമ്പ്യാരെ കാളിദാസനോടും ഷേക്‍സ്പീയരോടും സാദൃശ്യപ്പെടുത്തിയിരിക്കുന്നു.
</p>
            <p style="indent">ഇതിനെക്കാൾ ഉന്നതമായ ഒരു സ്ഥാനം ഒരു ഭാഷാകവിയ്ക്കു നല്കാനുണ്ടോ?
സംസ്കൃതഭാഷാപക്ഷപാതിയായിരുന്ന സാഹിത്യപഞ്ചാനൻ ഇക്കവിയെ “ഉന്മേഷവത്തായ
പ്രജ്ഞാശക്തികൊണ്ടു് കേരളഭാഷയ്ക്കു വികാസവും വിശാലതയും സാഹിത്യത്തിനു് അസാമാന്യമായ
സമ്പത്തുകളും സമ്പാദിച്ചുകൊടുത്തിട്ടുള്ള” ഒരു മഹാശയനായും, “ഭാഷാകവിതയാകുന്ന
നഭോമണ്ഡലത്തിൽ അതിപ്രകാശമായി നിന്നു് ജനങ്ങളെ ആഹ്ലാദഭരിതന്മാരാക്കിത്തീർക്കുന്ന” ഒരു
ദിവ്യജ്യോതിസ്സായും, “ഭാഷയിൽ പുതുതായൊരു സാഹിത്യപ്രസ്ഥാനം നിർമ്മിച്ചു് അതിന്റെ
അധിപതിയായ് ഇരുന്നു് ഭാഷാഭിമാനികളുടെ മാനസികശ്ലാഘാരൂപമായ കപ്പത്തെ കൈപ്പറ്റിവരുന്ന”
ഒരു സമ്രാട്ടായും ചിത്രണംചെയ്തു കാണുന്നു. “നമ്പ്യാരുടെ നാരായത്തിൽനിന്നും പുറപ്പെട്ടിട്ടുള്ള
കവിതയുടേയോ പൂർണ്ണചന്ദ്രന്റെ മണ്ഡലത്തിൽനിന്നു പുറപ്പെടുന്ന വെണ്ണിലാവിന്റേയോ
രാമണീയകത്തെപ്പറ്റി വർണ്ണിക്കുന്നതു് പുനരുക്തമായിട്ടല്ലാതെ വരാൻ തരമില്ലെ”ന്നാണു്
സരസഗായകകവിമണി കെ. സി. കേശവപ്പിള്ള അവർകൾ പ്രസ്താവിച്ചിരിക്കുന്നതു്. “കുഞ്ചൻനമ്പ്യാരുടെ
ദിവ്യമായ കവിതാചാതുര്യത്തെപ്പറ്റി ഇദാനീന്തനന്മാർ അഭിപ്രായപ്രകടനം ചെയ്യുന്നതിൽ
ദൈവദോഷശങ്ക കൂടിയുണ്ടായേക്കാം” എന്നു് അഭിപ്രായപ്പെട്ടിരിക്കുന്ന സാഹിതീരസൈകവേദിയായ
അപ്പൻതമ്പുരാൻ തിരുമനസ്സുകൊണ്ടു് തുള്ളൽക്കഥാകർത്താവിനു് ദിവ്യത്വം കൂടി കല്പിച്ചിരിക്കുന്നു. ഇങ്ങനെ
എത്ര പണ്ഡിതാഭിപ്രായങ്ങൾ വേണമെങ്കിലും ഉദ്ധരിക്കാൻ കഴിയും. എന്നിട്ടും ‘ദൈവദോഷശങ്കകൂടാതെ’
ഇങ്ങനെയൊക്കെ പറഞ്ഞുകാണുന്നതു് അത്യാശ്ചര്യകരമായിരിക്കുന്നു. നിരർത്ഥകപദങ്ങൾ പോലും!
ഇങ്ങനെയൊരു ‘ശബ്ദശില്പി’യെ ചൈനമുതൽ പെരുവരെ നോക്കിയാൽ കാണ്മാൻ കഴിയുമോ?
രാഘവീയാദികാവ്യങ്ങൾ തൽക്കവിയ്ക്കു് ഒരു പ്രശസ്തിയും ഉണ്ടാക്കിക്കൊടുത്തിട്ടില്ല. അവ ഗവേഷകന്മാരുടെ
കരുണാകടാക്ഷത്തെ പ്രതീക്ഷിച്ചുകൊണ്ടു് ഇപ്പൊഴും ഗ്രന്ഥപ്പുരകളിൽ വർത്തിക്കുന്നതേയുള്ളു. അഥവാ
വല്ല കാലത്തും പ്രസിദ്ധീകൃതങ്ങളായ്‍വന്നാലും വലിയ പ്രചാരം സിദ്ധിക്കുമോ എന്നു്
കണ്ടറിയേണ്ടതായിട്ടാണിരിക്കുന്നതും. തുള്ളലുകളുടെ സ്ഥിതി അതാണോ? അവ മുദ്രണാലയം
കാണുമ്മുമ്പേതന്നെ ബഹുജനങ്ങൾക്കു് മുഖസ്ഥങ്ങളായ്ത്തീർന്നുകഴിഞ്ഞു. നമ്പ്യാർക്കു് ഔചിത്യഭംഗം
ആരോപിച്ചിരിക്കുന്നതു് അദ്ദേഹം തന്റെ പരിതഃസ്ഥിതികളെ പൗരാണികനഗരങ്ങളിലും മറ്റും
പകർത്തിയിരിക്കുന്നതു നിമിത്തമാണെന്നു തോന്നുന്നു. ദ്വാരകയിലെ ദ്വാരപാലന്മാർ നായന്മാരായിരുന്നു
എന്നും മറ്റും വർണ്ണിച്ചിരിക്കുന്നതു് വലിയ കുറവായിപ്പോയത്രേ. അങ്ങനെയാണെങ്കിൽ,
</p>
            <p style="ctstar">***</p>
            <!--end of "tstar"-->
            <p style="noindent">എന്നു് ഉദണ്ഡശാസ്ത്രികളുടെ സർട്ടിഫിക്കറ്റു വാങ്ങിയ പുനത്തിന്റേയും
മഹാകവിയായിരുന്ന മഴമംഗലത്തിന്റേയും കൃതികളിലും ഈ ദോഷം കാണ്മാനുണ്ടല്ലോ. മഹിഷമംഗലം
ദമയന്തീസ്വയംവരത്തിനു് കുറേ നമ്പൂതിരിമാരെ ഹാജരാക്കീട്ടുണ്ടു്. പുനംനമ്പൂരി
ശൈവചാവഭഞ്ജനത്തിനൊരുങ്ങിയവരുടെ കൂട്ടത്തിൽ ചില തുലുക്കന്മാരെയും ഉൾപ്പെടുത്തിക്കാണുന്നു.
സീതാകല്യാണോത്സവത്തിനു് പുനത്തിന്റെ മിഥിലാപുരിയിൽ നായരും നമ്പൂരിയും ഒക്കെ കൂടിയിരുന്നു
എന്നു മാത്രമല്ല, അവരിൽ ഒരാൾ ദാഹം തീർത്തതു ‘കരിക്കു’ കുടിച്ചുമായിരുന്നത്രേ. അതൊക്കെ പോകട്ടേ.
ബോഹേമിയാരാജ്യത്തെ കടൽ തീരത്താക്കിയ ഷേക്‍സ്പീയരുടെ അനൗചിത്യമോ? അശ്ലീലതയെപ്പറ്റി
പറഞ്ഞിരിക്കുന്നതു വായിച്ചപ്പോൾ, ഇടക്കാലത്തു അവിടവിടെ കുത്തിട്ടു പ്രസിദ്ധപ്പെടുത്തിയിരുന്ന ചില
പാഠപുസ്തകങ്ങളുടെ ഓർമ്മ മനസ്സിൽ വന്നു. ‘കൊങ്ക’ കണ്ടാൽ രണ്ടു കുത്തു്. പോരേ| ‘പാലാഴി മങ്കതൻ’
‘കുത്തുപുണരുന്ന’ എന്നുവേണം ചെറുശ്ശേരി വായിപ്പാൻ. കാലക്രമേണ അങ്ങനെ ഒരു അംഗം തന്നെ
ഇല്ലാതെ വന്നേയ്ക്കാൻ ഇടയുണ്ടു്; അത്ര വിരോധം അംഗനാമണികൾക്കു തന്നെ അതിനോടുള്ളതായിട്ടാണു്
കാണുന്നതു്. കഴിഞ്ഞകൊല്ലം തിരുവാതിരക്കളിയ്ക്കു പാടുന്നതിനുവേണ്ടി ‘ചേലൊത്ത കൊങ്ക കുലുങ്ങീടവേ’
എന്നതിലെ ‘കൊങ്ക’ ശബ്ദം മാറ്റുന്നതിനേ സംബന്ധിച്ചു് ഒരു ചെറിയ വനിതാസംഘം ഒരു കൂടിയാലോചന
നടത്തി. ഒടുവിൽ ‘ചേണുറ്റ ഗാത്രമുലഞ്ഞീടവേ’ എന്നാക്കിയതായി എനിക്കറിയാം. ഇങ്ങനെ ഒക്കേ
ആകുമ്പോൾ നമ്മുടെ പുരാണങ്ങളും കാവ്യങ്ങളും ഒക്കേ മാറ്റി എഴുതാതെ തരമില്ലാതെ വരും. നമ്പ്യാർ
മാത്രമല്ല അതിൽ കുറ്റക്കാരൻ. യതീശ്വരനായിരുന്ന എഴുത്തച്ഛനും അപരാധിയാണു്. ഉടുപ്പിലും നടപ്പിലും
യൂറോപ്യന്മാർ വേണ്ടെന്നുവച്ചു് വലിച്ചെറിഞ്ഞുകളഞ്ഞിട്ടുള്ള ആചാരങ്ങളെ പകർത്തുന്നതിൽ
ബദ്ധകൗതുകരായിരുന്ന ഇന്നത്തെ അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ തോതുവച്ചാണോ നമ്മുടെ
പണ്ടത്തെ സമുദായാചാരങ്ങളെ അളക്കേണ്ടതു്? അതും പോകട്ടേ. അത്തരം അശ്ലീലപദപ്രയോഗങ്ങൾ
രാമപാണിവാദന്റെ കൃതികളിൽ പാടില്ല; കൃഷ്ണൻനമ്പ്യാരുടെ–‘വിഹിതഹരിനമസ്യാദിക’നായ ആ
‘ധന്യധന്യ’ന്റെ—കവിതകളിലാകാം എന്നു പറഞ്ഞിരിക്കുന്നതാണു് വിചിത്രമായിരിക്കുന്നതു്.
</p>
          </div>
          <!--end of "subsection 1.1.9/.0.0"-->
          <div type="subsection" xml:id="sec1.1.10" n="1.1.10">
            <head type="subsechead">വാദമുഖം ൧൧</head>
            <p style="noindent">“രാമപാണിവാദന്റെ അഗ്രിമമായ പ്രതിഭാവിലാസവും കുഞ്ചന്റെ
ഫലിതപടുതയും തമ്മിൽ എത്ര അന്തരമുണ്ടു്?”
</p>
            <p style="indent">പ്രതിഭ എന്നാൽ എന്താണു്? “പ്രജ്ഞാ നവനവോന്മേഷശാലിനീ പ്രതിഭാ
മതാ” എന്നാണല്ലോ അതിനെ നിർവചിച്ചു കാണുന്നതു്. ഫലിതം ഉന്മേഷവത്തായ പ്രതിഭയുടെ
ഉത്തമസന്താനവുമാണു് ലീയർ നാടകത്തിലെ വിദൂഷകന്റെ ഫലിതങ്ങൾ വിജ്ഞാനത്തിന്റെ
ഉച്ഛ ്വസിതങ്ങളാണെന്നു് ലെയ്ഹണ്ടു് പറഞ്ഞിരിക്കുന്നതു് പരമാർത്ഥമല്ലേ? ഫലിതം എന്നതു്
പ്രത്യക്ഷത്തിൽ പരസ്പരസംബന്ധമില്ലാത്ത സംഗതികളുടെ മിഥസ്സംഘട്ടനവും സംരഞ്ജനവുമാകുന്നു.
അപ്രതീക്ഷിതമായ സാദൃശ്യമോ സംബന്ധമോ പെട്ടെന്നു സ്ഫുരിപ്പിക്കത്തക്കവണ്ണം ഒരു വസ്തുവിൽനിന്നു്
മറ്റൊന്നിലേയ്ക്കു പ്രതിഭയാകുന്ന വൈദ്യുതദീപത്തിന്റെ ദീപ്തിയെ മിന്നിക്കുന്നതിനെയാണു് നാം
ഫലിതപ്രയോഗമെന്നു പറയുന്നതു്. കണ്ണുകൾക്കും കടുകുവറപ്പിനും തമ്മിൽ വല്ല സംബന്ധമുണ്ടോ?
‘കണ്ണുകൾകൊണ്ടു കടുകുവറക്കുന്ന പെണ്ണിനെ’ എന്നു പ്രയോഗിച്ച കവി തന്റെ പ്രതിഭയാകുന്ന
വൈദ്യുതദീപ്തിയെ കണ്ണുകളിൽനിന്നു പെട്ടെന്നു് കടുകുവറപ്പിലേക്കു് മിന്നിച്ചു് അവയ്ക്കുതമ്മിൽ സംബന്ധം
ഉള്ളതായി ഒരു പ്രതീതി ജനിപ്പിച്ചിരിക്കുന്നു. ആ രണ്ടുമൂന്നു വാക്കുകൾകൊണ്ടു് നമ്പ്യാർ സ്ഫുരിപ്പിക്കുന്ന
ആശയവിശേഷത്തെ ആർക്കു് എത്ര വാക്കുകൾകൊണ്ടു് ഇത്ര ഭംഗിയായി പ്രകാശിപ്പിക്കാൻ കഴിയും?
ഫലിതം വൈഷമ്യത്തിൽ സാമ്യവും വൈധർമ്മ്യത്തിൽ സാധർമ്മ്യവും അനുഭവഗോചരമാക്കിത്തീർക്കുന്നു;
വിരുദ്ധഭാവങ്ങളുടെ പരാകോടികളെ സോല്ലാസം കൂട്ടിയിണക്കുന്നു. മന്ദപ്രജ്ഞന്മാർക്കുണ്ടോ ഫലിതം
പ്രയോഗിപ്പാൻ സാധിക്കുന്നു! കുഞ്ചൻനമ്പ്യാർക്കു് ‘ഫലിത പടുത’ ഉണ്ടെന്നു സമ്മതിച്ചാൽ
അദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തെപ്പറ്റിയുള്ള പ്രശ്നമേ പിന്നെ ഉദിക്കുന്നില്ല. അതു് അവിടെ നില്ക്കട്ടേ.
ഈ ലേഖകൻ രാഘവാഭ്യുദയാദികൃതികൾ വായിച്ചു നോക്കീട്ടുണ്ടോ? ഇല്ലെങ്കിൽ അവയിൽ
ഫലിതമില്ലെന്നു് എങ്ങനെ പറഞ്ഞു? ഈ അപ്രകാശിതഗ്രന്ഥങ്ങളിൽ പലതിനെയും പരിശോധിക്കാൻ
കഴിഞ്ഞിട്ടുള്ള മഹാകവി പരമേശ്വരയ്യർ ചില ഫലിതപ്രയോഗങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ളവയെ ഇവിടെ
ഉദ്ധരിച്ചുകൊള്ളട്ടെ.
</p>
            <p style="indent">ഭൂമിദേവി അസുരാംശജാതന്മാരായ രാജാക്കന്മാരെപ്പറ്റി അറിയിക്കുന്ന
സങ്കടം:- “സജ്ജനേഷ്വനാർജ്ജവശാലിത്വേന നീതിമത്ത്വം പ്രഥയത്ഭിർദ്ദുർജ്ജനമതാനുസാരത്വേന
ധീരത്വം ദർശയത്ഭിർബ്രഹ്മസ്വാപഹാരേണാർത്ഥർജ്ജനസാമർത്ഥ്യം
സമർത്ഥയത്ഭിരദ്ധ്വരാദിധ്വംസനേനാ പ്രതിഹതശാസനത്വം
പ്രഖ്യാപയത്ഭിശ്ശക്രുകൃതാത്മതിരസ്കാരേഷ്വനാകുലത്വേന ക്ഷമാവത്ത്വം വ്യഞ്ജയത്ഭിര ബലകുലാച്ഛേദനേനാ
തീക്ഷ്ണദണ്ഡത്വമുത്ഭാവയത്ഭിർഗ്ഗണികാജന വശംവദത്വേനാഭിഗമ്യതാമാപാദയദ്ഭിരാത്മദാര പരിത്യാഗേന
ജിതേന്ദ്രിയത്വമുദ്ബോധയദ്ഭിർദ്ദുഷ്ടസചിവദുരുപദേശഗ്രഹണേന
സർവാസാധാരണാഭിപ്രായതാപിശുനയദ്ഭിസ്സാധുജനഹിതോപദേശപ്രത്യാഖ്യാനേന
സ്വതന്ത്രതാമുദ്യോതയദ്ഭിരഗമ്യാഗമനേന പണ്ഡിതൈരദണ്ഡ്യദണ്ഡർനേന
ദണ്ഡധാരൈരധർമ്മൈരിവശരീരിഭിരവിനയൈരിവ
സവിഗ്രഹൈരജ്ഞാനൈരിവാകാരവദ്ഭിരവനിപാലസം ജ്ഞയാവതീർണ്ണൈരസുരൈഃ.”
</p>
            <p style="indent">ഇതു് ഫലിതമല്ലെങ്കിൽ പിന്നെ എന്താണു്? രാജാക്കന്മാർ
നീതിമാന്മാരായിരിക്കണമല്ലോ. അവനിപാലസംജ്ഞയാ അവതീർണ്ണരായ ഈ അസുരന്മാർ
സജ്ജനങ്ങളിൽ അനാർജ്ജവശാലിത്വംവഴിക്കാണു് നീതിമത്ത്വം പ്രകാശിപ്പിച്ചതു്. ദാക്ഷിണ്യം
രാജാക്കന്മാർക്കു കൂടിയേ തീരൂ. ഈ അസുരന്മാരും ദുർജ്ജനമതാനുസാരത്വേന ദാക്ഷിണ്യം കാണിച്ചു.
രാജാക്കന്മാർക്കു നല്ല ധൈര്യം ആവശ്യമായിരുന്നതിനാൽ ഇവരും ദുർയശ്ശസിനെ സഹിക്കുന്ന
വിഷയത്തിൽ നല്ല ധീരത പ്രകാശിപ്പിച്ചു. അതുപോലെ ബ്രഹ്മസ്വാപഹരണം വഴിക്കു്
ധനാർജ്ജനസാമർത്ഥ്യവും യാഗാദികർമ്മങ്ങളുടെ ധ്വംസനം വഴിക്കു് അപ്രതിഹതശാസനത്വവും
ശത്രുക്കൾ ചെയ്യുന്ന തിരസ്ക്കാരങ്ങളിൽ ഒരു കുലുക്കവും ഇല്ലാതിരിക്കുന്ന വിഷയത്തിൽ ക്ഷമാവത്വവും
ദുർബലന്മാരുടെ കുലച്ഛേദനത്താൽ തീക്ഷ്ണദണ്ഡത്വവും വേശ്യാസ്ത്രീകളുടെ വശംവദരായിരിക്ക എന്നുള്ള
സംഗതിയാൽ അഭിഗമ്യതയും സ്വന്തധർമ്മദാരങ്ങളുടെ പരിത്യാഗം വഴിക്കു് ജിതേന്ദ്രിയത്വവും
ദുർമ്മന്ത്രികളുടെ ഉപദേശസ്വീകരണംവഴിക്കു് സർവസാധാരണാഭിപ്രായതയും നല്ലവർ പറയുന്ന
ഹിതോപദേശങ്ങളുടെ പ്രത്യാഖ്യാനംമുഖേന സ്വതന്ത്രതയും അഗമ്യാഗമനവിഷയത്തിൽ പാണ്ഡിത്യവും
പ്രകടിപ്പിച്ചുവത്രേ.
</p>
            <p style="indent">ഇതുപോലെ പലേ ഘട്ടങ്ങൾ രാമപാണിവാദന്റെ സംസ്കൃതകൃതികൾ
പരിശോധിച്ചാൽ കണ്ടേയ്ക്കാം.
</p>
            <p style="indent">ഇനി രാമപാണിവാദന്റെ സംസ്കൃതകൃതികൾ പ്രൗഢങ്ങളാണെന്നും
തുള്ളലുകൾക്കു പ്രൗഢത പോരെന്നും വാദത്തിനുവേണ്ടി സമ്മതിച്ചേക്കാം. അതുകൊണ്ടു്
രാമപാണിവാദനും കുഞ്ചനും ഭിന്നരായ്‍വരണമെന്നുണ്ടോ? രാമപാണിവാദന്റേതായി തെളിഞ്ഞു
കഴിഞ്ഞിരിക്കുന്ന ശ്രീകൃഷ്ണചരിതത്തിലും പഞ്ചതന്ത്രത്തിലും ആ പ്രൗഢത കാണാത്തതെന്തുകൊണ്ടു്?
</p>
          </div>
          <!--end of "subsection 1.1.10/.0.0"-->
          <div type="subsection" xml:id="sec1.1.11" n="1.1.11">
            <head type="subsechead">വാദമുഖം ൧൨</head>
            <p style="noindent">“രാമപാണിവാദൻ രാമകഥയായ രാഘവീയവും കൃഷ്ണപാണിവാദൻ പല
ഗ്രന്ഥങ്ങളിലായി കൃഷ്ണന്റെ കഥയും രചിച്ചിരുന്നതായി കാണുന്നതും ഇവിടെ സ്മരണീയമല്ലേ? ഭാഗവതം
ഇരുപത്തിനാലുവൃത്തത്തിനു് കൃഷ്ണലീല എന്ന പേർ കവിതന്നെ കൊടുത്തതാകാം.”
</p>
            <p style="indent">ഇങ്ങനെ ഒരു അധ്വാനവിഭാഗം ജ്യേഷ്ഠാനുജന്മാർ തമ്മിൽ
നടത്തിയിട്ടുള്ളതായി ഒരു ലക്ഷ്യവും കാണുന്നില്ല. രാമപാണിവാദൻ രാമകഥ മാത്രമല്ല തന്റെ കവിതയ്ക്കു
വിഷയമാക്കീട്ടുള്ളതു്. തുള്ളൽക്കഥകൾക്കുള്ള വിഷയങ്ങളോ? രാമായണം, ഭാരതം, ഭാഗവതം,
ശിവപുരാണം, സ്കാന്ദപുരാണം എന്നിങ്ങനെ അനേകം പുരാണങ്ങളിൽനിന്നും ഇതിഹാസങ്ങളിൽനിന്നും
എടുത്തിട്ടുള്ളവയുമാകുന്നു. ഭാഗവതം ഇരുപത്തിനാലുവൃത്തത്തിനു ‘കൃഷ്ണലീല’ എന്നപേർ കവിതന്നെ
കൊടുത്തതാവാം എന്ന വാക്യം വായിക്കുമ്പോൾ, അതിനു് അങ്ങനെ ഒരു പേരുണ്ടെന്നും പേരു് നല്കിയതു്
മറ്റാരുമല്ല കവിതന്നെ ആണെന്നും അല്ലേ അർത്ഥം സ്ഫുരിക്കുന്നതു്? അങ്ങനെ ആ പേരു് ഭാഗവതം
ഇരുപത്തിനാലു വൃത്തത്തിനുള്ളതായി ഞാനറിഞ്ഞിട്ടില്ല. ആ കൃതിയുടെ
ഗ്രന്ഥകർത്താവാരാണെന്നുള്ളതും സ്ഥാപിതമായിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു.
</p>
          </div>
          <!--end of "subsection 1.1.11/.0.0"-->
          <div type="subsection" xml:id="sec1.1.12" n="1.1.12">
            <head type="subsechead">വാദമുഖം ൧൩</head>
            <p style="noindent">“സുപ്രസിദ്ധ മഹാകവി കുഞ്ചൻനമ്പ്യാരുടെ പേർ കൃഷ്ണനെന്നായിരുന്നു
എന്നു് പരമ്പരാഗതമായ അറിവുണ്ടു്.”
</p>
            <p style="indent">ഇല്ല. അങ്ങനെ ഒരറിവുണ്ടായിരുന്നെങ്കിൽ ഈ മാതിരി ഒരു വാദമേ
ഉത്ഭവിക്കയില്ലായിരുന്നു. മാതൃഭൂമിയിലെ മുത്തശ്ശി പല കള്ളങ്ങളുടെ കൂട്ടത്തിൽ ഇതും
പറഞ്ഞതായിരിക്കാം.
</p>
            <p style="indent">ഇത്രയും പറഞ്ഞതിൽനിന്നു് രാമപാണിവാദനും കുഞ്ചനും അഭിന്നരായിരുന്നു
എന്നു വരാം എന്നു മാത്രമേ ഞാൻ പറയുന്നുള്ളു. എന്നാൽ ഈ അഭിപ്രായം സമഗ്രമായി
സ്ഥാപിതമാകണമെങ്കിൽ ഉപരിഗവേഷണം കൂടിയേ തീരൂ. എന്തുകൊണ്ടെന്നാൽ രാമപാണിവാദൻ
രാഘവാഭ്യുദയാദി സംസ്കൃതകൃതികളുടേയും, പഞ്ചതന്ത്രം ശ്രീകൃഷ്ണചരിതം മുതലായ ഭാഷാകൃതികളുടേയും
കർത്താവാണെന്നും, കുഞ്ചൻ ഓട്ടൻതുള്ളലുകൾ മാത്രമേ രചിച്ചിട്ടുള്ളുവെന്നും ഒരു വാദം ചിലർ
പുറപ്പെടുവിച്ചേക്കാം. എന്നുമാത്രമല്ല, ചില ലേഖ്യപ്രതികളിൽ ഉണ്ടെന്നു പറയുന്ന സൂചനകൾ
കൃത്രിമങ്ങളാണെന്നും ചിലർ വാദിക്കാനിടയുണ്ടു്. പ്രാമാണിക വചനങ്ങൾ ഒന്നും ഇന്നത്തേ
കാലത്തുള്ളവർ വിശ്വസിക്കയില്ല. തെളിവു്–കറയറ്റ തെളിവു്–ഹാജരാക്കിയേ മതിയാവൂ. ഈ
ദുർഘടങ്ങൾക്കു പുറമേ വേറെ രണ്ടു് രാമപാണിവാദന്മാരെ കാണുന്നുമുണ്ടു്. ഇക്കാരണങ്ങളാൽ
ഗവേഷണം തുടരുകയേ നിർവാഹമുള്ളു. തുള്ളലുകളുടെ ലേഖ്യപ്രതികൾ കിട്ടാവുന്നിടത്തോളം
ശേഖരിക്കണം. അചിരേണ ഈ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാവുമെന്നു് പ്രത്യാശിക്കാം.
</p>
            <p style="indent">ഇങ്ങനെ ഒരു വാദം ആദ്യം ആവിർഭവിപ്പിച്ചതു് ഞാനായതുകൊണ്ടു്
വിപരീതമായ ലക്ഷ്യങ്ങൾ കിട്ടുംവരെ രാമനും കുഞ്ചനും അഭിന്നരാണെന്നുതന്നേ ഞാൻ വിശ്വസിക്കുന്നു.
</p>
          </div>
          <!--end of "subsection 1.1.12/.0.0"-->
        </div>
        <!--end of "section 1.1/.0"-->
        <div type="lsection">
          <head type="lsechead">II</head>
          <p style="noindent">കേരളീയ മഹാകവികളുടെ ജീവചരിത്രസംഭവങ്ങളെപ്പറ്റി നമുക്കു്
ഖണ്ഡിതമായി യാതൊന്നും അറിവാൻ നിവൃത്തിയാല്ലാതെ വന്നിരിക്കുന്നതു് വളരെ ദയനീയമായിരിക്കുന്നു.
എഴുത്തച്ഛന്റെ പേരും ഊരും നിശ്ചയമില്ലാതിരുന്നതു് ഇപ്പോൾ ഏറെക്കുറെ പരിഹസിക്കപ്പെട്ടു. അദ്ദേഹം
രാമനാമാവായിരുന്നു എന്നു് ആന്തരമായ ലക്ഷ്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഞാൻ ഊഹിച്ചപ്പോൾ ചില
പണ്ഡിതന്മാരും അവരുടെ വായിൽനിന്നും വീഴുന്നതെല്ലാം പെറുക്കിയെടുത്തു വ്യാപാരം നടത്തുന്ന
മുറിക്കുന്തക്കാരും ക്ഷോഭിച്ചുവശായി.എന്നാൽ ഈയിടയ്ക്കു പ്രകാശിതമായ ഒരു തീറാധാരം ഈ
സംശയങ്ങളെ നിശ്ശേഷം അകറ്റിയിരിക്കുന്നു.
</p>
          <p style="indent">“കൊല്ലം ൭൨൪ ധനു ഇരുപതിൽ കീഴ്‍പാലൂരുനാടു ചിറ്റൂർ മുക്കാൽവട്ടത്തു
ഇരുന്നെഴുതിയ അട്ടിപ്പേറോലക്കരണമാവിതു. എഴുനില എഴുനീക്കാരും എമ്പരദേവതമാരും
എമ്പത്തോരുടയക്കാരും എന്തമ്പി തങ്കച്ചിമാരും എപ്പേർപെട്ടുലകത്തോരും എപ്പോതുമറിയവേണ്ടും
അവസ്ഥയാവിതു് ശേകരികോർ ശേവുകരായ ആയിരമരചർക്കരചരായ് അമ്പരപ്പാറയ്ക്കുടയവരായ്
അരമനവീട്ടതിപതിയായ് ചമ്പത്തു വാഴും രാമശ്ശൻ കയ്യാൽ പേരുമർത്ഥവും വാങ്ങിക്കൊണ്ടേൻ.
</p>
          <p style="indent">വെട്ടത്തുനാട്ടു് തിരുക്കണ്ടിയൂർദേശത്തു് മുക്കാൽവട്ടത്തു് തുഞ്ചത്തി രാമനാർക്കു
വേണ്ടി ചൊൽചോഴത്തു ചൂരിയും <ref xml:id="xfn1.6" target="#fn1.6" type="noteAnchor">[6]</ref> കൊണ്ടാരുക്കൊണ്ടു് ഇക്കണ്ടപേരുമർത്ഥത്തിനും
കാരിയം–അതിരു–വാരവും കാരാഴ്മയും നൊരിയും നൊരിയിടപ്പഴുതും ആൾപ്പോകും വഴി, നീർ പോകും.
ചാലും മാൻ ചാടും കുന്നും മീൻ ചാടും ചോലയും കല്ക്കരടു കാഞ്ഞിരക്കുറ്റി മുൾമുരൾ മൂർഖൻപാമ്പു കുളത്തിൽ
കണ്ണനും കിണറ്റിൽ പന്നിയും എപ്പേർപ്പെട്ടതും കൂടി വീരരായർകൊണ്ടു് അട്ടിപ്പേറായ് നീരുമുതലായ്
നീരട്ടിപ്പേറായ് നീരടിച്ചുകൊണ്ടാൻ ചമ്പത്തു രാമശ്ശനും തങ്കച്ചിമാരും” ഇതിനുപുറമേ മുൻപു് ഉദ്ധരിച്ചിട്ടുള്ള
സൂര്യകൃതമായ “ഭാസ്വത്തുഞ്ചാഖ്യ” എന്ന ചരമശ്ലോകവും എന്റെ ഊഹത്തെ ബലപ്പെടുത്തുന്നു.
എന്തുകൊണ്ടെന്നാൽ, കോഴിക്കോട്ടു സാമൂതിരിയുടെ മിത്രമായിരുന്ന കല്യാണസുന്ദരഗുരുവിന്റെ ഒരു
തെലുങ്കുരേഖയിൽ രാമനെഴുത്തച്ഛൻ ൬൬൧-ൽ ജനിച്ചതായി രേഖപ്പെടുത്തിയിട്ടുമുണ്ടത്രേ. ആ രേഖ
എനിക്കു കാണ്മാൻ കഴിഞ്ഞിട്ടില്ല. അപ്പോൾ എഴുത്തച്ഛന്റെ ജീവിതകാലം ൬൬൧ മുതൽക്കു് ൭൩൨ ധനു
൨൪-ാം തീയതിവരെ ആണെന്നു സിദ്ധിക്കുന്നു. അങ്ങനെ വരുമ്പോൾ എഴുത്തച്ഛനും കണ്ണശ്ശനും തമ്മിൽ
ആലുവാ മണൽപ്പുറത്തു വച്ചു് കൂട്ടിമുട്ടി എന്നുള്ള ഐതിഹ്യവും വാസ്തവമായിരിക്കാമെന്നു വരും. ഈ
രേഖകൾ ശേഖരിച്ച പുതുക്കുളങ്ങര രാമചന്ദ്രമേനോനോടു് മലയാളികൾ എത്രമാത്രം കടപ്പെട്ടിരിക്കുന്നു
എന്നു പറഞ്ഞറിയിക്കാൻ പ്രയാസമാണു്.
</p>
          <p style="indent">ഇതുപോലുള്ള തെളിവുകൾ നമ്പ്യാരെ സംബന്ധിച്ചും ലഭിക്കുന്നതുവരെ നമുക്കു്
‘കാടും പടലും’ തല്ലി വല്ലതും പറയുകയേ നിവൃത്തിയുള്ളു.
</p>
          <p style="indent">നമ്പ്യാരുടെ ഭവനം തിരുവില്വാദ്രിക്കു സമീപം കിള്ളിക്കുറിശ്ശിമംഗലത്തുള്ള
കലക്കത്തു് ആയിരുന്നു എന്നുള്ളതിനെപ്പറ്റി സംശയമേ ഇല്ല. അദ്ദേഹത്തിന്റെ ജനനകാലത്തു് ഈ
പ്രദേശം കൊച്ചിയോടു ചേർന്നിരുന്നു എങ്കിലും ൧൦൩൯-ാമാണ്ടു സിംഹാസനാരോഹണം ചെയ്ത കൊച്ചീ
മഹാരാജാവിന്റേയും പ്രസിദ്ധ മന്ത്രീന്ദ്രനായിരുന്ന ശങ്കുണ്ണിമേനോൻ ദിവാൻജിയുടേയും കാലത്തു്
ബ്രിട്ടീഷ്ഗവർമ്മെന്റിൽനിന്നും പോർക്കളം, കോട്ടായി എന്നീ ദേശങ്ങളെ വിട്ടുകൊടുത്തിട്ടു് അതിനെ
ബ്രിട്ടീഷിനോടു ചേർക്കയുണ്ടായി. ഇതു് ൧൮൭൦-ൽ ആയിരുന്നു. ആ സ്ഥലത്തിനു് ലക്കടി
റെയിൽവേസ്റ്റേഷന്റെ സാമീപ്യം എന്നൊരു പ്രാധാന്യമേ ഉണ്ടായിരുന്നുള്ളു എന്നു് ശ്രീമാൻ
ബാലകൃഷ്ണവാരിയർ പ്രസ്താവിക്കുന്നു. എന്നാൽ ആ സ്റ്റേഷൻ നമ്പ്യാരുടെ ജനനകാലത്തു് അവിടെ
ഉണ്ടായിരുന്നില്ലതാനും. കേരളത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളിൽ ഒന്നാണു് തിരുവില്വാമല. നമ്പ്യാരുടെ
ജനനത്താൽ അതു് ദ്വേധാ ഒരു പുണ്യസ്ഥലമായ്‍ത്തീർന്നു എന്നു പറയുന്നതാണു് ശരി.
</p>
          <p style="indent">കുഞ്ചന്റെ ജനനം ൮൮൦-ാമാണ്ടിടയ്ക്കുായിരുന്നെന്നു് ഗോവിന്ദപ്പിള്ള അവർകളും
അതിനെത്തുടർന്നു മറ്റു ചരിത്രകാരന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയാകട്ടെ
൯൦൦-ാമാണ്ടിടയ്ക്കായിരുന്നുവെന്നും പറഞ്ഞുകാണുന്നു. ഇതിൽ ആദ്യത്തെ അഭിപ്രായമാണു് അധികം
ആദരണീയമായി തോന്നുന്നതു്. മാതാപിതാക്കന്മാരെപ്പറ്റി ചില ഐതിഹ്യങ്ങൾ മാത്രമേ അറിയാവൂ.
ശങ്കുണ്ണിഅവർകൾ പറയുന്നതിനെ ഇവിടെ ഉദ്ധരിക്കാം.
</p>
          <p style="indent">“നമ്പ്യാരുടെ അച്ഛൻ ഏറ്റുമാനൂർ താലൂക്കിൽച്ചേർന്ന കിടങ്ങൂർ ഗ്രാമത്തിലുള്ള
കല്ലമ്പള്ളി നമ്പൂരിയാണു്. സ്വദേശത്തുള്ള ഒരു നമ്പൂരിയാണെന്നു ഭാഷാചരിത്രത്തിൽ പറഞ്ഞിരിക്കുന്നതു്
തെറ്റാണു്. കിടങ്ങൂർക്കാർ നമ്പൂരിമാർക്കു് കിള്ളിക്കുറിശ്ശിമംഗലത്തു ക്ഷേത്രത്തിൽ ശാന്തിയുണ്ടു്. ഊഴമുറയ്ക്കു്
അവരിൽ ഓരോരുത്തർ അവിടെപ്പോയി താമസിക്കുക ഇപ്പോഴും പതിവുണ്ടു്. ശാന്തിക്കായി കല്ലംപള്ളി
ഇല്ലത്തെ ഒരു നമ്പൂരി കിള്ളിക്കുറിശ്ശിമംഗലത്തുപോയി താമസിച്ചപ്പോൾ നമ്പ്യാരുടെ ഭവനത്തിൽ ഒരു
സ്ത്രീക്കു സംബന്ധം തുടങ്ങി. അദ്ദേഹത്തിന്റെ ശാന്തിയുടെ കാലാവധി കഴിഞ്ഞപ്പോൾ സ്വദേശമായ
കിടങ്ങൂർക്കു പോന്നു. ആ സമയം തന്റെ ഭാര്യയെക്കൂടെ കിടങ്ങൂർക്കു കൊണ്ടുപോന്നു. ആ നങ്ങ്യാർക്കു്
അപ്പോൾ ഗർഭമുണ്ടായിരുന്നു. കിടങ്ങൂർ വന്നു് അഞ്ചാറുമാസം കഴിഞ്ഞപ്പോൾ അവർ പ്രസവിച്ചു് ഒരു
പുത്രനുണ്ടായി. ആ പുത്രനാണു് സാക്ഷാൽ കുഞ്ചൻനമ്പ്യാർ.”
</p>
          <p style="indent">“കുഞ്ചൻനമ്പ്യാരുടെ ഉത്ഭവത്തെക്കുറിച്ചു് ഒരു ഐതിഹ്യം കേട്ടിട്ടുള്ളതുകൂടി
ഇവിടെ വക്തവ്യമാകുന്നു. വന്നേരി ദേശത്തുകാരനായ ഒരു നമ്പൂരി ദാരിദ്ര്യം നിമിത്തം തന്റെ
പെണ്‍കിടാങ്ങളെ വിവാഹം കഴിച്ചുകൊടുക്കുന്നതിനു നിവൃത്തിയില്ലായ്കയാൽ പല സ്ഥലങ്ങളിൽ
സഞ്ചരിച്ചും കോഴിക്കോടു്, കൊച്ചി, അമ്പലപ്പുഴ, തിരുവിതാംകൂർ മുതലായ രാജ്യങ്ങൾ വാണിരുന്ന
രാജാക്കന്മാർ മുതലായി പലരെ കണ്ടു സങ്കടം പറഞ്ഞും മറ്റും സമ്പാദിച്ച ഏതാനും പണവുംകൊണ്ടു് ഒരു
ദിവസം ഉച്ചയാകാറായപ്പോൾ കിള്ളിക്കുറിശ്ശിമംഗലത്തെത്തി. മടിശ്ശീല കുളക്കടവിൽ വച്ചിട്ടു് അദ്ദേഹം
കുളിയും ജപവുമെല്ലാം കഴിഞ്ഞു നോക്കിയപ്പോൾ മടിശ്ശീല കണ്ടില്ല. പല അന്വേഷണങ്ങൾ നടത്തീട്ടും ഒരു
തുമ്പും ഉണ്ടാകാതെ വ്യസനത്തോടുകൂടി സ്വദേശത്തേക്കു പോവുകയും ചെയ്തു. പിന്നെ നാലഞ്ചുകൊല്ലം
കഴിഞ്ഞതിന്റെ ശേഷം ഒരിക്കൽ ഒരു ദിവസം വൈകുന്നേരം അദ്ദേഹം കിള്ളിക്കുറിശ്ശിമംഗലത്തു
വന്നുചേർന്നു. അമ്പലത്തിൽ അത്താഴവും കഴിച്ചു ശാന്തിക്കാരൻ നമ്പൂരിയൊരുമിച്ചു് അദ്ദേഹം നമ്പ്യാരുടെ
ഗൃഹത്തിലേക്കു പോയി. അന്നു് അവിടെ ശാന്തി കിടങ്ങൂർക്കാരൻ കല്ലമ്പള്ളി നമ്പൂരിക്കായിരുന്നു.
കല്ലമ്പള്ളിനമ്പൂരിക്കു് നമ്പ്യാരുടെ ഭവനത്തിൽ ഒരു സ്ത്രീക്കു് സംബന്ധമുണ്ടായിരുന്നു. നമ്പൂരിമാർ
രണ്ടുപേരുംകൂടി നമ്പ്യാരുടെ ഗൃഹത്തിലെത്തി. മുറുക്കി വെടിയും പറഞ്ഞിരിക്കുന്ന മദ്ധ്യേ
വന്നേരിനാട്ടുകാരൻ നമ്പൂരി തന്റെ മടിശ്ശീല കുളക്കടവിൽ വച്ചു കളവുപോയ കഥകൂടി പ്രസംഗവശാൽ
പ്രസ്താവിക്കുന്നതിനിടയായി. അതുകേട്ടുകൊണ്ടിരുന്ന ഒരു നങ്ങ്യാർ (ശാന്തിക്കാരൻ നമ്പൂരിയുടെ ഭാര്യ)
വേഗം അറ തുറന്നു് ഒരു മടിശ്ശീലയെടുത്തു വന്നേരിക്കാരൻ നമ്പൂരിയുടെ മുമ്പിൽ കൊണ്ടുചെന്നു വച്ചിട്ടു്
‘അവിടുത്തേ മടിശ്ശീല ഇതാണോ എന്നു നോക്കണം’ എന്നു പറഞ്ഞു. നമ്പൂരി മടിശ്ശീല കണ്ടപ്പോൾ തന്നെ
അതു് തന്റേതാണെന്നു മനസ്സിലാക്കുകയും അഴിച്ചെണ്ണിനോക്കിയപ്പോൾ പണം ശരിയായിട്ടു കാണുകയും
ചെയ്തു. നമ്പൂരി മടിശ്ശീല കുളക്കടവിൽവച്ചു കുളിച്ച സമയം അവിടെ പുല്ലു തിന്നുകൊണ്ടു നിന്നിരുന്ന ഒരു
പശു മടിശ്ശീലയുടെ മുകളിൽ ചാണകമിട്ടതിനാലാണു് മടിശ്ശീല കാണാതെയായതു്. നമ്പൂരി പോയതിന്റെ
ശേഷം നമ്പ്യാർ കുളക്കടവിൽ ചെന്നപ്പോൾ നല്ല ചാണകം കിടക്കുന്നതുകണ്ടു് വാരിയെടുത്തതിനാലാണു്
മടിശ്ശീല അവരുടെ പക്കൽ കിട്ടിയതു്. ഉടമസ്ഥനാരെന്നറിഞ്ഞിട്ടു് കൊടുക്കണമെന്നു വിചാരിച്ചു് നങ്ങ്യാർ
മടിശ്ശീല സൂക്ഷിച്ചു വച്ചിരിക്കയായിരുന്നു. മടിശ്ശീല കിട്ടിയപ്പോൾ ആ ദരിദ്രനായ നമ്പൂരിക്കുണ്ടായ
സന്തോഷം ഇത്രമാത്രമെന്നു പറയേണ്ടതില്ലല്ലോ. ഉടനേ ആ നമ്പൂരി എണീറ്റു് രണ്ടു കയ്യും നങ്ങ്യാരുടെ
തലയിൽ വച്ചു് സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ടു് ഗദ്ഗദസ്വരമായിട്ടു്–അടുത്ത ആണ്ടത്തേക്കു്
അതിയോഗ്യനായ ഒരു പുത്രൻ നിനക്കുണ്ടാകട്ടെ എന്നനുഗ്രഹിച്ചു. ആ അനുഗ്രഹത്താൽ
മേല്പറഞ്ഞപ്രകാരം ആ നങ്ങ്യാർക്കുണ്ടായ പുത്രനാണു് കുഞ്ചൻനമ്പ്യാരെന്നാണു് കേട്ടിരിക്കുന്നതു്.”
</p>
          <p style="indent">മി: പി. കെ.നാരായണപിള്ള ഈ ഐതിഹ്യത്തിൽ അല്പമൊരു മാറ്റം വരുത്തി
‘കുഞ്ചൻനമ്പ്യാർ എന്ന പുസ്തകത്തിൽ ചേർത്തിരിക്കുന്നു. എന്നാൽ നാലഞ്ചുകൊല്ലം കഴിഞ്ഞു’ എന്ന ഭാഗം
മാത്രമേ വിട്ടുകളഞ്ഞിട്ടുള്ളുതാനും. മി. ബാലകൃഷ്ണവാരിയരാകട്ടെ മി: പി. കെയുടെ പാഠത്തെ അല്പം ഒന്നു
മിനുക്കിയിട്ടുണ്ടു്. ഈ ഒടുവിൽ പറഞ്ഞ രണ്ടു ചരിത്രകാരന്മാരും നങ്ങ്യാരുടെ ഭർത്താവു് നമ്പൂരിയായിരുന്നു
എന്നുള്ള അംശത്തെ വിട്ടുകളയുകയും ചെയ്തിരിക്കുന്നു.
</p>
          <p style="indent">കുഞ്ചന്റെ പിതാവു് ഒരു നമ്പൂരിയായിരുന്നു എന്നുള്ള ശങ്കുണ്ണിയുടെ അഭിപ്രായം
ശരിയാണെന്നുതന്നെ എനിക്കും തോന്നുന്നു. അതിനുള്ള കാരണങ്ങൾ പിന്നീടു് പ്രസ്താവിക്കാം. പി. കെ.
അവർകൾ ചേർത്തിട്ടുള്ള മറ്റൊരു ഐതിഹ്യത്തിന്റെ ചരിത്രം കുറെ രസകരമാണു്. അദ്ദേഹം പറയുന്നു:-
“ഇനിയൊരു കഥയുള്ളതു് സംസ്കൃതത്തിലാകയാൽ കുറേക്കൂടി ഗൗരവഭാവമുള്ളതാണു്. അതു്
മഹാനുചരിതം എന്നൊരു ഗ്രന്ഥത്തിൽ നമ്പ്യാരെ ഉദ്ദേശിച്ചുള്ളതാണെന്നു പറഞ്ഞു് ഒരാൾ അമ്പലപ്പുഴെ
തലവടിയിൽ നിന്നും എനിക്കു് അയച്ചുതന്നിട്ടുള്ളതാകുന്നു. ‘കദാചിൽ സ സപ്തവാർഷികോ ഗുരുഗൃഹം
പ്രതി ഗച്ഛൻ മധ്യേമാർഗ്ഗം കുത്രചിദ് ഗിരിതടപ്രദേശേ ഗതമൂർച്ഛനേന ഗരിഷ്ഠകാളസർപ്പേണ വാമപാദേ
ദഷ്ടഃ സൻ ഗതചേതനഃ ഛിന്നമൂലസ്തരുരിവ പപാത തദ്വത്വ ഏവ ചിന്തിത സന്താനലതയാ മഹിതയാ
തയാ മഹാദേവതയാ ശരച്ചന്ദ്രചന്ദ്രികാനിന്ദനജഗദാനന്ദ മന്ദഹാസമരന്ദസാന്ദ്രസുന്ദരവദനാരവിന്ദയാ
കന്ദുകശുകകരാരവിന്ദയാഽത്രാഗതിരകാരിഷ്ട. തതശ്ചഅത്ഭുതസുകുമാരീ കുമാരമിവ പ്രേമാതിരേകേണ
കടാക്ഷചന്ദ്രികയാ ശിശിരീകൃത്യ ഹസ്താംബുജേന ഗൃഹീത്വാചാഽലിംഗ്യനിജകനകമണ്ഡലുസ്ഥേന
പയസാഽഭിഷിച്യ ദിവ്യം പയഃ പായയിത്വാഽന്തർദധേ തദാ പ്രഭൃതിഃ’.
</p>
          <p style="indent">‘തലവടിയിൽനിന്നു് ഒരാൾ’ എന്നു് ഇവിടെ പറഞ്ഞിരിക്കുന്നതു്
വിദ്വൽകുലാവതംസമായ കിട്ടായിആശാനെ ഉദ്ദേശിച്ചാണു്. ൧൦൮൭-ൽ ആനപ്രാമ്പാൽ എന്ന
സ്ഥലത്തുവച്ചുനടന്ന ഒരു മഹായോഗത്തിൽ പ്രചീന ഹൈന്ദവ പരിഷ്കാരം എന്ന വിഷയത്തെ അധികരിച്ചു്
ഞാൻ അതിദീർഘമായ ഒരു പ്രസംഗം എഴുതി വായിക്കയുണ്ടായി. പ്രസംഗം കേട്ടുകൊണ്ടിരുന്നവരിൽ
മുക്കാൽഭാഗവും ഉറങ്ങിപ്പോയിരുന്നിരിക്കണം എന്നാണു് എനിക്കു തോന്നുന്നതു്. ഏതായാലും
അദ്ധ്യക്ഷപദം അലംകരിച്ചിരുന്ന മഹാശയൻ എല്ലാവരേയും തട്ടിയുണർത്തി. ചരിത്രാന്വേഷണമൊക്കെ
നാം നിർത്തിവയ്ക്കണമെന്നും വല്ല കൃഷിയോ കച്ചവടമോ—വക്കീൽപണിയായാലും വേണ്ടില്ല—സ്വീകരിച്ചു്
ധാരാളം പണം സമ്പാദിക്കയാണു വേണ്ടതെന്നും അധ്യക്ഷൻ പറഞ്ഞപ്പോൾ സദസ്യരുടെ വായിൽ
വെള്ളമൂറിക്കാണണം. എനിക്കാകട്ടെ ചരിത്രാന്വേഷണം ജീവിതത്തൊഴിലായി സ്വീകരിക്കണമെന്നു് ഒരു
ബലിഷ്ഠമായ അഭിവാഞ്ഛയും ജനിച്ചു. ആ സദസ്യരിൽ ഒരാൾ മാത്രം എന്റെ പ്രസംഗം സശ്രദ്ധം
ശ്രവിച്ചുകൊണ്ടിരുന്നു. അദ്ധ്യക്ഷന്റെ സമ്മാനവും വാങ്ങിക്കൊണ്ടു് ഞാൻ ഹാളിനുവെളിയിൽ വന്നപ്പോൾ
ആ മാന്യൻ എന്നെ കാത്തുനിന്നിരുന്നു. അതു മുൻപറഞ്ഞ കിട്ടായി ആശാനായിരുന്നു. അദ്ദേഹം എന്നെ
സ്വഗൃഹത്തിലേക്കു ക്ഷണിച്ചു. പലേ വിഷയങ്ങളെസ്സംബന്ധിച്ചു് ഞങ്ങൾ സംസാരിച്ചു.
കിട്ടായിആശാനുമായി സംഭാഷണത്തിലേർപ്പെട്ടാൽ സമയം പോകുന്നതു് അറിയുകയേയില്ല. ഇത്ര
ഫലിതമയവും എന്നാൽ വിജ്ഞാനപ്രദവും ആയ സംഭാഷണം ഞാൻ കേട്ടിട്ടില്ല. പ്രസംഗവശാൽ പീ.
കേ-യുടെ കുഞ്ചൻനമ്പ്യാർ എന്ന ഗ്രന്ഥത്തെപ്പറ്റി പ്രസ്താവമുണ്ടായി. നമ്പ്യാരെപ്പറ്റി വല്ല ഐതിഹ്യങ്ങളോ
വിവരങ്ങളോ അറിയാമെങ്കിൽ എഴുതി അയച്ചുകൊടുക്കണമെന്നു് അദ്ദേഹം ആശാനോടു്
ആവശ്യപ്പെട്ടുവെന്നും സംസ്കൃതത്തിൽ ഒരു കെട്ടുകഥ രചിച്ചു് അയച്ചുകൊടുത്തു എന്നും ആശാൻ
പറഞ്ഞപ്പോൾ ഞാൻ അമ്പരന്നുപോയി. ആശാനു് ഇത്തരം വിദ്യകൾ പലതും ഉള്ളതായി എനിക്കു്
അറിയാമായിരുന്നു. പ്രശ്നംകേൾക്കാൻ ആരെങ്കിലും ക്ഷണിച്ചാൽ, പ്രാമാണികവചനങ്ങളെന്ന ഭാവേന
പെട്ടെന്നു് സംസ്കൃതശ്ലോകങ്ങൾ ഉണ്ടാക്കിച്ചൊല്ലി ജ്യോത്സ്യനെ വിഷമിപ്പിക്കുക ഇദ്ദേഹത്തിനു്
വിനോദമായിരുന്നെന്നും അതുകൊണ്ടു് ആശാനുണ്ടെന്നറിഞ്ഞാൽപിന്നെ ജ്യോത്സ്യന്മാരാരും പ്രശ്നത്തിനു
ചെല്ലാറില്ലായിരുന്നു എന്നും ഞാൻ മുമ്പേതന്നെ കേട്ടിരുന്നു. ഏതായിരുന്നാലും പീ. കേ അവർകൾ
ആശാനയച്ചുകൊടുത്ത കഥയെ പുസ്തകത്തിൽ ചേർത്തു് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഇനി ഈ
വ്യതിയാനം ഇവിടെ നില്ക്കട്ടേ.
</p>
          <p style="indent">നമ്പ്യാരുടെ മാതാവിനു് കുറഞ്ഞപക്ഷം രാഘവൻ എന്നൊരു സഹോദരനും
രണ്ടു പുത്രന്മാരും ഒരു സഹോദരിയും ഉണ്ടായിരുന്നതായി നമുക്കറിയാം. ചന്ദ്രികാവീഥിയുടെ
പ്രസ്താവനയിൽ ‘അസ്തി മംഗലഗ്രാമവാസ്തവസ്യ രാഘവപാണിഘസ്യഭാഗിനേയോ രാമാപാണിവാദഃ’
എന്നു രാമാപാണിവാദൻ രാഘവൻനമ്പ്യാരെന്നൊരു മാതുലനെ സ്മരിച്ചിരിക്കുന്നതുകൊണ്ടു്
അദ്ദേഹത്തിന്റെ മാതാവിനു് ഒരു സഹോദരിയുണ്ടായിരുന്നു എന്നു് സിദ്ധിക്കുന്നുണ്ടല്ലോ.
അതുപോലെതന്നെ ൯൪൦-ൽ മറ്റൊരു രാമപാണിവാദൻ സ്വമാതുലനെന്ന നിലയിൽ നമ്മുടെ
മഹാകവിയെ സ്തുതിച്ചുകാണുന്നതുകൊണ്ടു് കുറഞ്ഞപക്ഷം ഒരു സഹോദരിയെങ്കിലും
കുഞ്ചൻനമ്പ്യാർക്കുണ്ടായിരുന്നതായി തെളിയുന്നു. പീ. കേ. നാരായണപിള്ള അവർകളും കുഞ്ചനു്
ദാമോദരൻനമ്പ്യാരെന്നു് ഒരു ഭാഗിനേയൻകൂടി ഉണ്ടായിരുന്നതായി പ്രസ്താവിച്ചിട്ടുണ്ടു്. ൯൫൯-ാമാണ്ടിടയ്ക്കു്
എഴുതപ്പെട്ട രാമേശ്വരയാത്ര എന്ന തുള്ളലിൽ തൽകർത്താവു് ധർമ്മരാജാവിന്റെ ഉദ്യോഗസ്ഥന്മാരിൽ
ഒരാളായ ഒരു ദാമോദരൻനമ്പ്യാരെപ്പറ്റി പറഞ്ഞിട്ടുമുണ്ടു്. അദ്ദേഹം കലക്കത്തു കുടുംബക്കാരനായിരുന്നോ
എന്നു് നിശ്ചയമില്ല.
</p>
          <p style="indent">കൃഷ്ണൻനമ്പ്യാരും രാമൻനമ്പ്യാരുമാണു് ആ സുകൃതിനിയുടെ പുത്രന്മാർ.
അവരിൽ കൃഷ്ണൻ ജ്യേഷ്ഠനായിരുന്നു എന്നാണു് ഞാൻ ഊഹിക്കുന്നതു്. അല്ലെങ്കിൽ ‘കൃഷ്ണേ
സോദരരോഹിണീജസഹിതേ’ എന്ന പദ്യത്തിൽ അവരുടെ രണ്ടുപേരുടേയും ഭാഗിനേയനായ
രാമൻനമ്പ്യാർ കൃഷ്ണന്റെ പേരു് ആദ്യമായി പറയുമായിരുന്നില്ല. രോഹീണീജൻ എന്ന ശബ്ദം ബലരാമന്റെ
പര്യായമാണല്ലോ. സാധാരണ സംജ്ഞാനാമങ്ങളെ ഇങ്ങനെ പര്യായശബ്ദങ്ങളാക്കി നിർദ്ദേശിക്ക
പതിവില്ല. കൃഷ്ണൻനായർ എന്നതിനുപകരം വാസുദേവൻനായർ എന്നു പറഞ്ഞാൽ പോരല്ലോ.
അതുകൊണ്ടു ഇവിടെ രോഹിണീജശബ്ദത്തിനു് രോഹിണീനക്ഷത്രത്തിൽ ജനിച്ചവൻ എന്ന അർത്ഥം
പ്രധാനമായും ‘രാമൻ’ എന്ന അർത്ഥം ഗൗണമായും വിവക്ഷിച്ചിരിക്കുന്നു എന്നാണെനിക്കു തോന്നുന്നതു്.
അതിനാൽ രാമപാണിവാദൻ രോഹിണീനക്ഷത്രജാതനാണെന്നും നമുക്കു് നിശ്ചയിക്കാം.
‘സുകവിസംസത്സേവ്യ’ എന്ന കലിദിനത്തിൽ (൯൪൦-ൽ) ബാലഭാരതം പകർത്തി എഴുതിത്തീർത്ത രാമൻ
നമ്പ്യാരുടെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ കുഞ്ചൻനമ്പ്യാരെപ്പറ്റി പല സംഗതികളും നമുക്കു്
ഗ്രഹിക്കാൻ മാർഗ്ഗമുണ്ടു്. അദ്ദേഹം (രാമപാണിവാദദ്വിതീയൻ) നാരായണഭട്ടപാദരുടെ ശിഷ്യരും
‘ദേവാപഗാധീശ്വരഭജനധീ’ കളും ‘ഉദ്യോതദ്വഞ്ചിഭൂമീശ്വര കരുണാഭാജനങ്ങളും’ ആയ രണ്ടിലധികം
നമ്പ്യാന്മാരെപ്പറ്റി,
</p>
          <lg xml:id="lg1.17">
            <l> ‘ഭദ്യുർന്നാരായണാഖ്യാദധിഗതവിതതവ്യാകൃതാ ഭട്ടപാദാ-</l>
            <l> ദുദ്യദ്ദേവാപഗാധീശ്വര ഭജനധിയസ്സന്തതം ശാന്തചിത്താഃ</l>
            <l> ഉദ്യോതദ്വഞ്ചിഭൂമീശ്വരഗുരുകരുണാഭോജിനോ ദേശികാസ്തേ</l>
            <l> സദ്യശ്ശൂദ്ധിം ദധാനാ ഹൃദി പദരജസാ സർവദാ മങ്ഗലം നഃ.’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന ശ്ലോകത്തിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും,
</p>
          <lg xml:id="lg1.18">
            <l><span style="width:4.5em"> </span>‘യോഽസൗ വിഷ്ണുവിലാസനാമ കൃതവാൻ കാവ്യം
തഥാ പ്രാകൃതം</l>
            <l><span style="width:4.5em"> </span>കാവ്യം കംസവധാഭിധം ഗുണയുതം തദ്രാഘവീയം
തഥാ</l>
            <l><span style="width:4.5em"> </span>പശ്ചാത്തദ്വദുഷാനിരുദ്ധമപരം വീഥീദ്വയം
നാടകം</l>
            <l><span style="width:4.5em"> </span>സീതാരാഘവമേവ ച പ്രദിശതാന്മഹ്യം
ഗുരുർമ്മംഗളം.’</l>
            <l><span style="width:4.5em"> </span>‘പ്രാകൃതവൃത്തിം തദ്വച് ഛ്രീകൃഷ്ണവിലാസകാവ്യ
വിവൃതിംച</l>
            <l><span style="width:4.5em"> </span>കൃതവാന ന്യാന്യപി യഃ സ ജയേച്
ഛ്രീരാമപാണിവാദഃ കവിഃ</l>
            <l><span style="width:4.5em"> </span>താളപ്രസ്താരശാസ്ത്രം ച
സദ്വൃത്തോവൃത്തവാർത്തികാ</l>
            <l><span style="width:4.5em"> </span>തദ്വൽപ്രഹസനം കിഞ്ചിൽ കൃതവാൻ
രാമമാതുലഃ.’</l>
            <l> ‘ക്ഷോണീദേവ ക്ഷിതീശോ നിജമിവ തനയം ദേവനാരായണാഖ്യോ</l>
            <l> ബാല്യേ യം ലാളയിത്വാ വിധിവദഥ പരം ശാസ്ത്രമധ്യാപയിത്വാ</l>
            <l> സംരക്ഷൽ യൽ കുടുംബം ദ്രവിണവിതരണാൽ കാമിതം സാധയിത്വാ</l>
            <l> സ്നേഹേനാപാലയന്മേ ദിനമനു സ ഗുരുഃ ശ്രേയസേ ബോഭവീതു.’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദി പദ്യങ്ങളിൽ കവി എന്ന നിലയിൽ ഒരാളെ മാത്രമേ സ്മരിച്ചിട്ടുള്ളു
എന്നും അദ്ദേഹത്തിനെ ചെമ്പകശ്ശേരി ദേവനാരായണൻ ആയിരുന്നു ബാല്യത്തിലേ എടുത്തു വളർത്തി
വിദ്യ അഭ്യസിപ്പിച്ചതെന്നും ഉള്ള സംഗതികൾ ആലോചിച്ചുനോക്കിയാൽ ഈ രാമൻനമ്പ്യാരും കുഞ്ചനും
ഒരാളായിരുന്നു എന്നു് സംശയം കൂടാതെ നമുക്കു പറയാം. എന്നാൽ ഈ പദ്യങ്ങളെ പ്രമാണത്വേന
അംഗീകരിക്കുന്ന വിഷയത്തിൽ പുരോഭാഗികൾ വിസമ്മതിച്ചേക്കാമെന്നു് മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഈ
പദ്യങ്ങളുടെ ഉല്പത്തിസ്ഥാനം വിശുദ്ധമാണെങ്കിൽ ഇതു് ഒരു വലിയ നേട്ടം തന്നെയാണു്. ആ
വിഷയത്തിൽ ശ്രീമാൻ ബാലകൃഷ്ണവാരിയർ അനുമോദനീയനുമാകുന്നു.
</p>
          <p style="indent">‘കുഞ്ചൻ’ എന്നതു് കുടുംബത്തിലെ കാരണവപ്പാട്ടിലേക്കുള്ള സ്ഥാനമാണെന്ന
അഭിപ്രായത്തോടുയോജിക്കാൻ നിവൃത്തി കാണുന്നില്ല. അമ്പലപ്പുഴ ദേവസ്വത്തിൽ നിന്നുള്ള ൧൦൧൫-ലെ
൨൩൫-ാം നമ്പർ ഉത്തരവിൽ ‘മുമ്പിൽ എഴുന്നള്ളത്തോടു പാർത്തിരുന്ന കലക്കത്തു കുഞ്ചൻനമ്പ്യാരുടെ
അനന്തരവരിൽ ഒരാളായ അമ്പലപ്പുഴെ പാർത്തുവരുന്ന കുഞ്ചൻനമ്പ്യാരുടെ പേർക്കു് ’ എന്നു്
എഴുതിക്കാണുന്നതായിരിക്കണം ഈ അഭ്യൂഹത്തിന്റെ അടിസ്ഥാനം. ൧൦൧൬ മുതൽക്കു് ൧൦൧൯-വരെയുള്ള
അമ്പലപ്പുഴ ദേവസ്വക്കണക്കുകളിൽ കാണുന്നതു് കൃഷ്ണൻനമ്പ്യാർ എന്നൊരാൾ അനുഭവം
പറ്റിക്കൊണ്ടിരുന്നതായിട്ടാണു്. ൧൦൧൯-ൽ ആ കൃഷ്ണൻനമ്പ്യാർ മരിച്ചുപോകയും വസ്തുവകകൾ
അന്യംനില്പായി സർക്കാരിലേക്കുചേർക്കാൻ ഭാവിക്കുകയും ചെയ്തപ്പോഴാണു് പാർവതീനങ്ങ്യാർ എന്നൊരു
സ്ത്രീ അവകാശം ബോധിപ്പിച്ചു് അന്യംനില്പു നടവടികൾ നിർത്തിവയ്പിച്ചതു്. ൧൦൪൫-വരെ ആ നങ്ങിയാർ
അനുഭവം പറ്റിക്കൊണ്ടിരുന്നു. പിന്നീടു് ഒരു രാമൻനമ്പിയാർ അവകാശിയായി. അമ്പലപ്പുഴെയുള്ള
കണക്കുകളിൽ രണ്ടാംകുഞ്ചനെ കാണുന്നതേയില്ല. അഥവാ ഉണ്ടായിരുന്നാൽതന്നെയും അതുകൊണ്ടു്
കുഞ്ചൻ എന്നതു് കാരണവർക്കുള്ള സ്ഥാനമാണെന്നു വരുന്നില്ലതാനും.
</p>
          <p style="indent">കുഞ്ചന്റെ ബാല്യകാലം ജന്മദേശത്തുതന്നെ കഴിച്ചു കൂട്ടിയതായിട്ടാണു് മി:
പി. കെ. നാരായണപിള്ള പറഞ്ഞിരിക്കുന്നതു്. ബാലകൃഷ്ണവാരിയർ അവർകളുടെ ഗ്രന്ഥത്തിൽ കാണുന്ന
‘ബാല്യദശാവർണ്ണന’ യിൽ കുറെ മനോധർമ്മപ്രസരം കൂടികലർന്നിട്ടുണ്ടെന്നുള്ള ഒരു വ്യത്യാസമേയുള്ളു.
വാസ്തവം പറയുന്നതായാൽ ഈ മാതിരി ഒരു മഹാപുരുഷന്റെ ജനയിത്രിപദം നേടുന്നതിനു ഭാഗ്യമുണ്ടായ
ആ നങ്ങിയാർ സ്വപുത്രനെ നിഷ്ക്കർഷിച്ചു വളർത്തിക്കാണണമെന്നുള്ളതിൽ കവിഞ്ഞു് മറ്റൊന്നും നമുക്കു്
അറിയാൻ തരമില്ല.
</p>
          <lg xml:id="lg1.19">
            <l> ‘മക്കളെപ്പുലർകാലേ കൊണ്ടുപോയ് കുളിപ്പിച്ചു</l>
            <l> ചിക്കെന്നു താനുംകൂടി സ്നാനവും ചെയ്തു ചെമ്മേ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദി പ്രദോഷമാഹാത്മ്യത്തിലെ വരികളിൽ കവി തന്റെ മാതാവിനെ
സ്മരിച്ചുകാണണമെന്നും മറ്റും പറയുന്നിടത്തു് മനോധർമ്മം മി. വാരിയരെ അല്പം വഴി തെറ്റിച്ചിട്ടുണ്ടു്.
തുള്ളലുകളിലെ ഉപോദ്ഘാതങ്ങളിൽ നിന്നു കവിയെപ്പറ്റി നമുക്കു് ചിലതൊക്കെ ഊഹിപ്പാൻ
കഴിയുമെങ്കിലും നമ്പ്യാർ പാത്രങ്ങൾവഴിക്കു് സ്വാനുഭവങ്ങളെ പ്രകാശിപ്പിച്ചിട്ടുണ്ടെന്നു വിചാരിക്കാനേ
വയ്യാ. അങ്ങനെ ആയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പാത്രങ്ങൾ ഇത്ര സജീവങ്ങളാകയില്ലായിരുന്നു.
മനുഷ്യപ്രപഞ്ചത്തിനെ അത്യുന്നതസ്ഥാനത്തിരുന്നുകൊണ്ടു് നിസ്സംഗഭാവത്തിൽ നിരീക്ഷിച്ചു് അവരുടെ
ചാപല്യങ്ങളെ ഓർത്തു കുണ്ഠിതപ്പെടുകയാണു് അദ്ദേഹം ചെയ്തിട്ടുള്ളതു്. മനുഷ്യചാപല്യങ്ങളുടെ
ദൂരീകരണത്തിനുള്ള വിവിധ മാർഗ്ഗങ്ങളിൽ ഒന്നു പരിഹാസമാണു്. നമ്പ്യാർ ആ മാർഗ്ഗത്തെ അവലംബിച്ചു.
അദ്ദേഹത്തിന്റെ പരിഹാസത്തിനു പാത്രമാകാത്തതായി ആരെങ്കിലും ഉണ്ടായിരുന്നോ എന്നു
സംശയവുമാകുന്നു. ആ പരിഹാസശരങ്ങൾ എത്രതന്നെ നിശിതങ്ങളായിരുന്നാലും
വിദ്വേഷവിഷലിപ്തങ്ങളായിരുന്നില്ല. മനുഷ്യവർഗ്ഗത്തോടുള്ള നിസ്സീമമായ പ്രേമമാണു് അവരുടെ തെറ്റുകൾ
ചൂണ്ടിക്കാണിച്ചു തിരുത്തുന്ന വിഷയത്തിൽ നമ്പ്യാർക്കു് പ്രേരകമായിരുന്നതു്. ഷേക്‍സ്പീയർ
നാടകങ്ങളിലെന്നപോലെ നമ്പ്യാരുടെ കൃതികളിലും ഗ്രന്ഥകാരന്റെ സ്വഭാവഗതികളും
മാനസികപ്രവണതകളും ദർശിക്കാൻ ശ്രമിക്കുന്നതു് വ്യർത്ഥമാണു്. മനുഷ്യവർഗ്ഗത്തിൽ ഏതെല്ലാം
തരത്തിലുള്ള ജീവികളുണ്ടോ അവരെയൊക്കെ സജീവമായി ചിത്രണം ചെയ്‍വാൻ അദ്ദേഹത്തിനു
സാധിച്ചതു് നവനവോന്മേഷശാലിനിയായ പ്രജ്ഞയുടെ വൈഭവംകൊണ്ടു മാത്രമാണു്; അല്ലാതെ
അത്തരത്തിലുള്ള ജനങ്ങളുമായി ഇടപഴകി ആ വഴിക്കു ഉണ്ടായിട്ടുള്ള രാഗദ്വേഷാദികൾകൊണ്ടല്ലെന്നു്
ഇതിനുപരി ചെയ്യാൻ പോകുന്ന വിമർശംകൊണ്ടു് പ്രത്യക്ഷപ്പെടുമെന്നു വിശ്വസിക്കുന്നു. എഴുത്തച്ഛനെ
ചിലപ്പോഴൊക്കെ തൽകൃതികളിൽ നിഴലിച്ചുകാണാം; എന്നാൽ നമ്പ്യാരുടെ കവിത അത്തരത്തിലേ
അല്ല. ഒരു ബ്രാഹ്മിണി കുട്ടികളെ കുളിപ്പിച്ചു താനും കുളിച്ചു ക്ഷേത്രദർശനത്തിനു പോകുന്നതിനെ കവി
വർണ്ണിച്ചിരിക്കുന്നതു് സ്വമാതാവിനെ സ്മരിച്ചുകൊണ്ടാണെങ്കിൽ, നായർ വിശന്നുവലഞ്ഞു വരുമ്പോഴുള്ള
അവസ്ഥയെ വർണ്ണിച്ചിരിക്കുന്നതു് തന്റെ കാരണവരേയോ പിതാവിനേയോ മനസ്സിൽ വച്ചു
കൊണ്ടാണെന്നു പറഞ്ഞുകൂടെ?
</p>
          <p style="indent">കുഞ്ചൻ ആദ്യം വിദ്യ അഭ്യസിച്ചതു് മാതുലനായ രാഘവൻനമ്പ്യാരുടെ
അടുക്കൽ നിന്നാണെന്നുള്ള അഭ്യൂഹവും പിശകാണെന്നു സ്ഥാപിക്കാൻ വലിയ വിഷമമില്ല.
‘ദദ്യുർന്നാരായണാഖ്യാദധിഗതവിതതവ്യാകൃതാഃ’ എന്ന പദ്യത്തിൽ രണ്ടിലധികം നമ്പിയാരന്മാരെ
പറഞ്ഞിരിക്കുന്നതിനാലും അവരെല്ലാരും ചെമ്പകശ്ശേരിരാജാവിന്റേയും വഞ്ചീശ്വരന്റേയും കൃപയ്ക്കു
പാത്രങ്ങളായിരുന്നു എന്നു വ്യക്തമാക്കീട്ടുള്ളതുകൊണ്ടും കൃഷ്ണൻനമ്പ്യാരെയും രാഘവൻനമ്പ്യാരെയും
രാമൻനമ്പ്യാരെയും ആണു് കവി ഉദ്ദേശിച്ചിട്ടുള്ളതെന്നു വ്യക്തമാകുന്നുണ്ടല്ലോ. അവരിൽ കവിയായി
രാമപാണിവാദരെ മാത്രം സ്തുതിച്ചിരിക്കയും ചെയ്യുന്നു. മറ്റു രണ്ടുപേരിൽ കൃഷ്ണൻനമ്പ്യാർ പ്രൗഢവിദ്വാനും
വിഹിതഹരിനമസ്യാദികനായ യതീശ്വരനും ആയിരുന്നു. രാഘവൻ നമ്പ്യാരുടെ കൃതികളായി ശാകുന്തളം
ആട്ടക്കഥയും നളചരിതം അഞ്ചുദിവസത്തെ കഥയും മാത്രമേ അറിയപ്പെടുന്നുള്ളു. ആ കൃതിയാകട്ടെ
മുൻപുദ്ധരിക്കപ്പെട്ട രാമപാണിവാദപദ്യങ്ങൾക്കു ശേഷം നിർമ്മിക്കപ്പെട്ടതായിരിക്കണമെന്നു
വിചാരിപ്പാനും അവകാശമുണ്ടു്. <ref xml:id="xfn1.7" target="#fn1.7" type="noteAnchor">[7]</ref> എന്തുകൊണ്ടെന്നാൽ അതിന്റെ പ്രാരംഭത്തിൽ ഉള്ളതായി
മഹാകവി ഉള്ളൂർ പരമേശ്വരയ്യർ കണ്ടുപിടിച്ചിട്ടുള്ള പദ്യങ്ങളിൽ ഒന്നു്,
</p>
          <lg xml:id="lg1.20">
            <l> ‘ശ്രീമാനനർഘഗുണരത്ന മഹാപയോധിഃ</l>
            <l> ശ്രീമാടഭൂതിലകമാർത്തജനാനുകമ്പീ</l>
            <l> ശ്രീവഞ്ചിരാജകുലശേഖരബദ്ധസഖ്യഃ</l>
            <l> ശ്രീവീരകേരളനരാധിപതിവിഭാതി’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുള്ള വീരകേരളവർമ്മ പ്രശസ്തി ആണു്. ആ മഹാരാജാവു്
ധർമ്മരാജാവുമായി സന്ധിചെയ്തതു് ൯൩൭-കർക്കടകം ൨൫-ാം തീയതിയാണെന്നു് താഴെ പറയുന്ന
രേഖയിൽനിന്നു കാണാം.
</p>
          <p style="indent">“തൊള്ളായിരത്തിമുപ്പത്തിഏഴാമാണ്ടു് കർക്കടമാസം ൨൫-ാം തീയതി
പെരുമ്പടപ്പുസ്വരൂപത്തിൽ രോഹിണിനക്ഷത്രം പുറന്ന വീരകേരളവർമ്മ തിരുകോവിൽ അധികാരിക്കു്
ശുചീന്ദ്രത്തു സ്ഥാണുമൂർത്തിയുടെ സന്നിധിയിൽ എഴുതിപ്പിടിച്ച മൊഴിഓലയാവിതു്. നാമും നമ്മുടെ
അനന്തിരവരും തൃപ്പാപ്പൂസ്വരൂപത്തിങ്കൽ കാർത്തികനക്ഷത്രം പുറന്ന
ശ്രീപത്മനാഭദാസബാലരാമവർമ്മകുലശേഖരപ്പെരുമാൾക്കും അങ്ങേ അനന്തിരവർക്കും വിപരീതമായുള്ള
കാര്യങ്ങൾ ഒന്നും ചെയ്കയും ഇല്ല. അങ്ങേ ശത്രുക്കളായിട്ടുള്ള ജനങ്ങൾക്കു് ഉള്ളും ചൊല്ലും കൊടുക്കയും
ഓല ഉത്തരം എഴുതുകയും ചെയ്കയും ചെയ്യിപ്പിക്കയും ഇല്ല എന്നു നിശ്ചയം സ്ഥാണുമൂർത്തിപാദത്താണു്.
ഇമ്മൊഴിക്കു് മൊഴിഓല എഴുതിയ പവ്വത്തിൽ അമ്പാടി കയ്യെഴുത്തു്.”
</p>
          <p style="indent">൯൪൦ മിഥുനം ൬-ാം തിയതി സൂര്യവാരവും കൃഷ്ണപക്ഷചതുർദ്ദശിയും
രോഹിണീനക്ഷത്രവും കൂടിയ സമയത്താണു് രാമപാണിവാദദ്വിതീയൻ ബാലഭാരതം
പകർത്തിത്തീർത്തതു്. അതുകൊണ്ടു് ൯൪൧-നും ൯൫൦-നും ഇടയ്ക്കായിരിക്കാം ശാകുന്തളാദികൃതികൾ
രാഘവൻനമ്പ്യാർ രചിച്ചതെന്നു വരുന്നു. ൯൪൧-ൽ കുഞ്ചനുതന്നെ ൬൦-ൽ പരം വയസ്സുണ്ടായിരുന്നു. ആ
സ്ഥിതിക്കു് രാഘവൻനമ്പ്യാർക്കു് കുഞ്ചന്റെ ഗുരുസ്ഥാനം ഉണ്ടായിരുന്നു എന്നു വരികിൽ എന്തു പ്രായം
കല്പിക്കേണ്ടി വരും? അവർ രണ്ടുപേരും ഏകദേശം സമവയസ്കരായിരുന്നു എന്നു വിചാരിക്കാനേ
അതുകൊണ്ടു തരമുള്ളു. വന്നേരി നമ്പൂരിയുടെ അനുഗ്രഹത്തിനുശേഷമേ കലക്കത്തു കുടുംബത്തിൽ
പുരുഷസന്താനങ്ങൾ ഉണ്ടായിട്ടുള്ളു എന്നൊരു ഐതിഹ്യം ഉള്ളതായി ശങ്കുണ്ണിഅവർകൾ
പ്രസ്താവിച്ചുിട്ടുമുണ്ടല്ലോ.
</p>
          <p style="indent">ഇനി നമ്പ്യാരുടെ ബാല്യകാലത്തെപ്പറ്റി കൊട്ടാരത്തിൽ ശങ്കുണ്ണിഅവർകൾ
എന്തു പറഞ്ഞിരിക്കുന്നു എന്നു നമുക്കു നോക്കാം.
</p>
          <p style="indent">“അങ്ങനെയുണ്ടായ ആ പുത്രനോടുകൂടി ആ സ്ത്രീ ഭർത്താവിന്റെ (കല്ലമ്പിള്ളി
നമ്പൂരിയുടെ) ഇല്ലത്തു് ഒരു ഉപഭവനമായിട്ടുണ്ടായിരുന്ന മഠത്തിൽ കുറച്ചുകാലം താമസിച്ചു. അപ്പോൾ അതു്
ആ ഇല്ലത്തെ ശേഷമുണ്ടായിരുന്നവർക്കു നല്ല രസമില്ലാതായിത്തീരുകയാൽ നമ്പൂരി അവരെ അവിടെ
നിന്നു കോട്ടയത്തു വില്വട്ടത്തു നമ്പ്യാരുടെ ഭവനത്തിൽ കൊണ്ടുവന്നു താമസിപ്പിച്ചു. അതിനാൽ
കുഞ്ചൻനമ്പ്യാർ ബാല്യകാലത്തു താമസിച്ചിരുന്നതും വിദ്യാഭ്യാസം ചെയ്തതും കോട്ടയത്താണു്.”
</p>
          <p style="indent">“കുഞ്ചൻനമ്പ്യാർ കോട്ടയത്തു താമസിച്ചിരുന്ന കാലത്തുതന്നെ
ചെമ്പകശ്ശേരിരാജാവിന്റെ സേവകനായ്‍ത്തീർന്നു. അമ്പലപ്പുഴത്തമ്പുരാക്കന്മാരുടെ രാജധാനിയും
സ്ഥിരവാസവും അമ്പലപ്പുഴത്തന്നെ ആയിരുന്നുവെങ്കിലും അവർക്കു കോട്ടയത്തുനിന്നു് മൂന്നു നാഴികയ്ക്കു
വടക്കു് കുടമാളൂർ എന്ന സ്ഥലത്തു് ഒരു മഠമുണ്ടായിരുന്നു. ആ സ്ഥലം ഇപ്പോഴും ഉണ്ടു്.
അന്തർജ്ജനങ്ങളേയും കിടാങ്ങളേയും കുടമാളൂരാണു് താമസിപ്പിക്കുക പതിവു്. അമ്പലപ്പുഴ രാജാവു്
നമ്പൂരിയായിരുന്നല്ലോ. അമ്പലപ്പുഴ രാജഭവനം ക്ഷേത്രത്തോടടുത്താകയാൽ അവിടെ രാജാവിനു്
ഭാര്യാസമേതം താമസിക്കാൻ പാടില്ലായിരുന്നതിനാലാണു് അന്തർജ്ജനങ്ങളേയും മറ്റും കുടമാളൂർ
താമസിപ്പിച്ചിരുന്നതു്. രാജാവു് കൂടെക്കൂടെ കുടമാളൂരും വന്നു താമസിക്കുമായിരുന്നു. അക്കാലത്തു്
അമ്പലപ്പുഴ രാജാവിന്റെ ഇഷ്ടനും വിദ്വത്സദസ്സിലെ ഒരംഗവുമായിട്ടു് ഒരു ഭട്ടതിരി എഴുന്നളളത്തോടുകൂടി
താമസിച്ചിരുന്നു. ഭട്ടതിരി സകലശാസ്ത്രപാരംഗതനായ ഒരു മഹാവിദ്വാൻതന്നെയായിരുന്നു.
കുഞ്ചൻനമ്പ്യാരുടെ പ്രധാന ഗുരുവും ആ ഭട്ടതിരി തന്നെയായിരുന്നു. ഭട്ടതിരിക്കു് വില്വട്ടത്തുനമ്പ്യാരുടെ
ഭവനത്തിൽ ബന്ധവുമുണ്ടായിരുന്നതിനാലാണു് അങ്ങനെ വരാനിടയായതു്.”
</p>
          <p style="indent">ഇതു് യുക്തിക്കു വളരെ യോജിക്കുന്നതിനു പുറമേ,
</p>
          <lg xml:id="lg1.21">
            <l> ‘ക്ഷോണീദേവക്ഷിതീശോ നിജമിവ തനയം ദേവനാരായണാഖ്യോ</l>
            <l> ബാല്യേ യം ലാളയിത്വാ വിധിവദഥ പരം ശാസ്ത്രമധ്യാപയിത്വാ</l>
            <l> സംരക്ഷൻ യൽ കുടുംബം ദ്രവിണവിതരണാൽ കാമിതം സാധയിത്വാ</l>
            <l> സ്നേഹേനാപാലയന്മേ ദിനമനു സ ഗുരുഃ ശ്രേയസേ ബോഭവീതു’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന രാമപാണിവാദവാക്കുകൾ അതിനു് ഉപോദ്ബലകമായിരിക്കയും
ചെയ്യുന്നു. ഈ കാരണങ്ങളാൽ ഉപരിഗവേഷണംകൊണ്ടു് അന്യഥാ തെളിയുന്നതുവരെ കുഞ്ചൻ
നമ്പ്യാരുടെ പിതാവു് ഒരു കല്ലമ്പിള്ളിനമ്പൂരിയായിരുന്നെന്നും അദ്ദേഹത്തിന്റെ ബാല്യകാലം വില്വട്ടത്തു
മഠത്തിൽ ആയിരുന്നു കഴിച്ചുകൂട്ടിയതെന്നും ആ വഴിക്കായിരിക്കണം നാരാണഭട്ടപാദരുടെ ശിഷ്യസ്ഥാനം
വഹിപ്പാനും ചെമ്പകശ്ശേരിയുടെ ആശ്രിതപദം സമ്പാദിക്കാനും ഇടയായതെന്നും വിചാരിക്കാം. ഈ
ഭട്ടതിരിയെ തേടി കന്യാകുമാരി മുതൽ ഗോകർണ്ണം വരെ നടക്കേണ്ട ആവശ്യമൊന്നുമില്ല.
</p>
          <lg xml:id="lg1.22">
            <l> ‘ശ്രീമദുക്ഷിണഗേഹവാസി നിരതഃ ശ്രീമാൻ സതാം സമ്മതഃ</l>
            <l> ശിക്ഷാരക്ഷണദക്ഷിണോ ഗുണനിധിർഭട്ടോത്തമസ്സത്തമഃ</l>
            <l> ശ്രീവഞ്ചിക്ഷിതിപാലമൗക്തികമണേശ്ചിത്താദ്വിതീയം തഥാ</l>
            <l> തത്വജ്ഞാനനിധിർമ്മദേകശരണം സോഽയം വിജേ ജീയതാം’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന പദ്യം ഏതദ്ദ്വിഷയകമായ നമ്മുടെ സംശയത്തെ
പരിഹരിക്കുന്നുണ്ടെന്നാണു് എനിക്കു തോന്നുന്നതു്. തെക്കേടത്തുഭട്ടതിരിമുഖേനയാണു് കുഞ്ചൻ
ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായിത്തീർന്നതെന്നും അദ്ദേഹത്തിന്റെ അപേക്ഷ അനുസരിച്ചു് ഒരു
രാത്രികൊണ്ടു് എഴുതിത്തീർത്തതാണു് ശ്രീകൃഷ്ണചരിതം മണിപ്രവാളമെന്നും ഒരു ഐതിഹ്യം അമ്പലപ്പുഴെ
ഇപ്പോഴും പ്രചാരത്തിലിരിക്കയും ചെയ്യുന്നു. ശങ്കുണ്ണി അവർകൾ ഈ വിഷയത്തെ സംബന്ധിച്ചു
പ്രസ്താവിച്ചിട്ടുള്ള ഒരു രസകരമായ സംഭവത്തെക്കൂടി ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.
</p>
          <p style="indent">“ഒരിക്കൽ അമ്പലപ്പുഴരാജാവിന്റെ അന്തർജ്ജനം ഒരു കൈകൊട്ടിക്കളിപ്പാട്ടു്
ഉണ്ടാക്കിക്കൊടുക്കണമെന്നു് ഭട്ടതിരിയോടു് ആവശ്യപ്പെട്ടു. ഭട്ടതിരി മഹാവിദ്വാനും നല്ല സംസ്കൃതകവിയും
ആയിരുന്നെങ്കിലും ഭാഷാകവിത ഉണ്ടാക്കാൻ അദ്ദേഹത്തിനു് വളരെ പ്രയാസമായിരുന്നതിനാൽ,
ഭാഷാകവിതയുണ്ടാക്കാൻ തനിക്കു് പരിചയമില്ലെന്നും തന്റെ ശിഷ്യനായി കുഞ്ചൻ എന്നൊരു നമ്പ്യാർ
കോട്ടയത്തു താമസിക്കുന്നുണ്ടെന്നും അയാളെ വരുത്തിയാൽ എത്ര പാട്ടു വേണമെങ്കിലും
ഉണ്ടാക്കിത്തരുമെന്നും അയാൾക്കു് ഭാഷാകവിതയിൽ നല്ലപോലെ വാസനയുണ്ടെന്നും അറിയിച്ചു. ഉടനേ
അന്തർജ്ജനം വിവരം രാജാവിനെ ധരിപ്പിക്കുകയും കല്പിച്ചു് ആളയച്ചു കുഞ്ചൻനമ്പ്യാരെ കുടമാളൂർക്കു്
കൊണ്ടുവരികയും ചെയ്തു. കുഞ്ചൻനമ്പ്യാർ കുടമാളൂർ ചെന്നപ്പോൾ അന്തർജ്ജനത്തിന്റെ ആവശ്യം രാജാവു
കല്പിച്ചു. “കഥയെന്താണു വേണ്ടതെന്നു്” കുഞ്ചൻനമ്പ്യാർ ചോദിച്ചു. ശ്രീകൃഷ്ണന്റെ കഥ എന്തെങ്കിലും
ആയിരിക്കണം എന്നു കല്പിക്കുകയാൽ കുഞ്ചൻനമ്പ്യാർ അവിടെ വച്ചുണ്ടാക്കിയതാണു്
“രുഗ്മിണീസ്വയംവരം പത്തുവൃത്തം.” ഇതിനു ശേഷമാണത്രേ കുഞ്ചൻ അവിടെക്കൂടെ താമസിക്കണമെന്നു
കല്പനയുണ്ടായതും, അദ്ദേഹം ഭർത്തൃമരണം നിമിത്തം ദുഃഖിതയായ മാതാവിനെ കിള്ളിക്കുറിശ്ശിയിൽ
കൊണ്ടുചെന്നാക്കീട്ടു തിരിച്ചു വന്നതും.
</p>
          <p style="indent">കുഞ്ചൻനമ്പ്യാർ അഥവാ രാമപാണിവാദൻ വ്യാകരണപര്യന്തം
നാരായണഭട്ടതിരിയിൽനിന്നു പഠിച്ചു എന്നു് ‘നാരായണാഖ്യാദധിഗതവ്യാകൃതഃ’ എന്നു് മുൻപു ഉദ്ധരിച്ചിട്ടുള്ള
പദ്യത്തിൽ നിന്നു് വിശദമാകുന്നുണ്ടല്ലോ. ഈ ഗുരുവര്യനെ നമ്പ്യാർ തന്റെ എല്ലാ സംസ്കൃതകൃതികളിലും
ഭക്തിപൂർവ്വം സ്മരിച്ചുകാണുന്നതിൽ അത്ഭുതപ്പെടാനുണ്ടോ? ഭാഷാകവിതകളിലാകട്ടെ ഈ
ബ്രാഹ്മണഗുരുവിന്റെ പേരു പറഞ്ഞുകാണുന്നില്ലെങ്കിലും അവയിലും അദ്ദേഹത്തിനെ ഭക്തിപൂർവ്വം
സ്മരിക്കാതിരുന്നിട്ടില്ല. ‘ആശീർന്നമസ്ക്രിയാവസ്തുനിർദ്ദേശോവാപിതന്മുഖം’ എന്ന പ്രമാണമനുസരിച്ചു് പല
കഥകളും വസ്തുനിർദ്ദേശത്തോടുകൂടി മാത്രവും ആരംഭിച്ചിട്ടുണ്ടു്. അവയെ ഒഴിച്ചുള്ള എല്ലാ കഥകളിലും ഈ
ഗുരുവിനെ വന്ദിച്ചുകാണുന്നു.
</p>
          <lg xml:id="lg1.23">
            <l> ‘ധരണീസുരവരമകുടമഹാമണി</l>
            <l> കരണീയങ്ങളിലമിതമഹാമതി</l>
            <l> തരണിസമാനൻ ദുരിതമഹാർണ്ണവ-</l>
            <l> തരണത്തിന്നൊരു തരണീഭൂതൻ</l>
            <l> കരുണാഗുണഗണവരുണാലയനാം</l>
            <l> ഗുരുനാഥൻ മമ വരമരുളേണം’<hi style="snum">പ്രദോഷമാഹാത്മ്യം.</hi> </l>
          </lg>
          <!--end of "verse"-->
          <lg xml:id="lg1.24">
            <l> ‘ധരണിസുരകുലമകുടമഹാമണി</l>
            <l> ഗുരുനാഥൻ മമ വരമരുളേണം’<hi style="snum">ഘോഷയാത്ര.</hi> </l>
          </lg>
          <!--end of "verse"-->
          <lg xml:id="lg1.25">
            <l> ‘ധരണിസുരന്മാർ മകുടമഹാമണി-</l>
            <l> വരനല്ലോ മമ ഗുരുവായ്‍വന്നതു</l>
            <l> സരസഗുണാകരനഖിലനരാണാം</l>
            <l> ദുരിതനിവാരണകാരണഭൂതൻ</l>
            <l> തന്തിരുവടിയുടെ കൃപയുണ്ടെന്നാൽ</l>
            <l> എന്തു നമുക്കിഹ വശമല്ലാത്തു?’<hi style="snum">സ്യമന്തകം.</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇപ്രകാരം സ്തുതിക്കപ്പെട്ടിരിക്കുന്നതു് ശ്രീനാരായണഭട്ടപാദർതന്നെ
എന്നുള്ളതിനെപ്പറ്റി സംശയത്തിനു് അവകാശമില്ല. സംസ്കൃതകാവ്യങ്ങളിൽ പ്രായേണ
അവസാനത്തിലാണു് കവി ഗുരുസ്മരണപൂർവകം തന്റെ പേരു നിർദ്ദേശിച്ചിട്ടുള്ളതു്. അതും എല്ലാ
ലേഖ്യപ്രതികളിലും കാണുന്നുമില്ല. എന്നാൽ തുള്ളൽപ്പാട്ടുകളിൽ പ്രായേണ ഗുരുസ്മരണാപൂർവമാണു് കഥ
ആരംഭിച്ചുകാണുന്നതെന്നൊരു വിശേഷമുണ്ടു്.
</p>
          <p style="indent">ഇനി രണ്ടു ആചാര്യന്മാരെക്കൂടി തുള്ളൽപ്പാട്ടുകളിൽ സ്മരിച്ചുകാണുന്നുണ്ടല്ലോ.
അവരിൽ ഒന്നു് നന്തിക്കാട്ടു് ഉണ്ണിരവിക്കുറുപ്പും മറ്റൊന്നു് ഓണമ്പള്ളി നായ്ക്കരുമാണു്. ഇവരിൽ നന്തിക്കാട്ടു
കുറുപ്പിനെപ്പറ്റി ‘ഈ കുടുംബക്കാർ പുരാതനകാലംമുതൽക്കേ വിദ്യാസമ്പന്നരായിരുന്നെന്നും അവരുടെ
ഈടുവയ്പിൽ വ്യാകരണം, ജ്യോതിഷം, വേദാന്തം, വൈദ്യം എന്നീ വിവിധ ശാസ്ത്രങ്ങളെക്കുറിച്ചു
പ്രതിപാദിക്കുന്ന അനവധി ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നുവെന്നും’ ഉള്ള പീ. കേ. നാരായണപിള്ള
അവർകളുടെ അഭിപ്രായത്തെ ഉദ്ധരിച്ചിട്ടു് ശ്രീമാൻ ബാലകൃഷ്ണവാര്യർ അദ്ദേഹത്തിനെ അല്പം
കളിയാക്കിയിരിക്കുന്നു. പോരെങ്കിൽ ഒടുവിൽ ‘പാണ്ഡിത്യക്കുത്തക അദ്ദേഹത്തിനായിരുന്നു എന്നു
തെളിയുന്നുമില്ല’ എന്നൊരു ശപഥവും കാണുന്നു. ഇതു് കുറേ കഷ്ടമായിപ്പോയി. പി. കേ. നാരായണപിള്ള
അവർകൾ എല്ലായ്പോഴും വളരെ സൂക്ഷിച്ചേ പദങ്ങൾ പ്രയോഗിക്കാറുണ്ടായിരുന്നുള്ളു. ഇങ്ങനെ ഒരു
കുത്തക ആ പാവപ്പെട്ട ഉണ്ണിരവിക്കുറുപ്പിനുണ്ടായിരുന്നതായി അദ്ദേഹം ഒരിടത്തും പറഞ്ഞിട്ടില്ല. തർക്കം,
ജ്യോതിഷം, വേദാന്തം എന്നീ ശാസ്ത്രങ്ങളിൽ ആ കുറുപ്പിനു് പാണ്ഡിത്യമുണ്ടായിരുന്നുവെന്നും, നമ്പ്യാർക്കു്
ആവക ശാസ്ത്രങ്ങളുമായി ദൃഢപരിചയം ഉണ്ടായിരുന്നതായി തുള്ളലുകളിൽനിന്നു തെളിയുന്നതിനാൽ
അദ്ദേഹം കുറുപ്പിന്റെ അടുക്കൽ അവ അഭ്യസിച്ചിരിക്കാമെന്നും അദ്ദേഹം ഊഹിച്ചതിനെ സംബന്ധിച്ചു്
ഇത്രയൊന്നും ക്ഷോഭിക്കാൻ കാരണം കാണുന്നില്ല. ഉണ്ണിരവിക്കുറുപ്പിനു് ഈവക ശാസ്ത്രങ്ങളിൽ
പാണ്ഡിത്യം ഉണ്ടായിരുന്നു എന്നുള്ളതിനും നമ്പ്യാർ അദ്ദേഹത്തിനു ശിഷ്യപ്പെട്ടു എന്നുള്ളതിനും തെളിവു
ഹാജരാക്കാൻ മിസ്റ്റർ വാരിയർ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ കോപം നാണുപിള്ള ആശാന്റെ
പേരിലും പതിഞ്ഞുകാണുന്നുണ്ടു്. ‘പീ. കേ. നാരായണപിള്ള അവർകളും നമ്പ്യാരുടെ
പാണ്ഡിത്യസമ്പാദനം ദ്രോണമ്പള്ളി ആചാര്യൻ മുഖാന്തിരമായിരിക്കാൻ ഇടയില്ലെന്നു്
ഊഹിക്കുന്നതിനോടുകൂടി അതെല്ലാം ഉണ്ണിരവിക്കുറുപ്പിന്റെ തലയിൽ താങ്ങുവാൻ
ഉത്സുകനായിക്കാണുന്നു.’ കോപഹേതു ഈ വരികളിൽനിന്നു് സ്പഷ്ടമാണല്ലോ.
അമ്പലപ്പുഴക്കാരനായിരുന്ന പീ. കേ. അവർകൾക്കു് ഉണ്ണിരവിക്കുറുപ്പിന്റെ വീടു് പരിചിതമായിരുന്നു
എന്നുള്ളതിനെപ്പറ്റി സംശയിക്കാനില്ലല്ലോ. ആ വീടു് എനിക്കും പരിചിതമാണു്. പ്രാചീനകാലം മുതല്ക്കു് ആ
കുടുംബക്കാർ ആയുധവിദ്യയിലെന്നപോലെ അക്ഷരവിദ്യയിലും ഗുരുക്കന്മാരായിരുന്നു. ഇത്തരം
കുടുംബങ്ങൾ പലതും ആ താലൂക്കിൽ വേറെയും ഉണ്ടു്. അങ്ങനെയുള്ള കുടുംബങ്ങളിൽപ്പെട്ട
ഉണ്ണിരവിക്കുറുപ്പിന്റെ ഗൃഹത്തിൽ വിവിധശാസ്ത്രങ്ങളെ സംബന്ധിച്ചു് നിരവധി ഗ്രന്ഥങ്ങൾ കണ്ടിട്ടു് അദ്ദേഹം
മഹാവിദ്വാനായിരുന്നിരിക്കണം എന്നു് മി: പീ. കേ. ഊഹിച്ചു. ഇക്കാലത്തു് കേവലം അലങ്കാരത്തിനായി
ചിലർ മൂട്ടിൽ ‘ഗിൽട്ടു’വേലയുള്ള പുസ്തകങ്ങൾ അടുക്കിവയ്ക്കാറുള്ളതുപോലെ ആ കുറുപ്പും
ചെയ്തുകാണുമായിരിക്കാം എന്നുള്ള വിചാരം അദ്ദേഹത്തിനുണ്ടായില്ല. ഗ്രന്ഥങ്ങൾ പകർത്തി
എഴുതിക്കുന്നതിനുള്ള ചെലവിനെപ്പറ്റി ആലോചിക്കുമ്പോൾ, അങ്ങനെ ഒരു വ്യർത്ഥമായ ചെലവു് ആ
കുറുപ്പോ കുറുപ്പിന്റെ കുടുംബക്കാരോ ചെയ്തുകാണുകയില്ലെന്നും അദ്ദേഹം ഊഹിച്ചു. അതിൽ ഒരു
അപാകവും ഞാൻ കാണുന്നില്ല. “നന്ദിക്കാട്ടു് ഉണ്ണിരവിക്കുറുപ്പു് ഘടദീപം പോലെ അക്കാലത്തു
കഴിഞ്ഞുകൂടിയിരിക്കുമെന്നു വിശ്വസിക്കുവാൻ തരം കാണുന്നില്ല”എന്നു പറയുന്നതിന്റെ യുക്തി
മനസ്സിലാകുന്നില്ല. അമ്പലപ്പുഴ ദേവനാരായണന്റെ സദസ്സിൽ രാമപാണിവാദൻ മാത്രമേ
ഉണ്ടായിരുന്നുള്ളു എന്നാണോ വാരിയരവർകളുടെ ആശയം? ഇങ്ങനെ ഒരു നാരായണഭട്ടപാദർ
ഉണ്ടായിരുന്നു എന്നു് നാം അറിയുന്നതുതന്നെ നമ്പ്യാർ വഴിക്കാണല്ലോ. അതും ഈ അടുത്ത കാലത്തു്,
പത്തുപന്ത്രണ്ടുകൊല്ലങ്ങൾക്കിപ്പുറവുമാണു്. ചില ലേഖ്യപ്രതികളുടെ അവസാനത്തിൽ
‘ശ്രീനാരായണഭട്ടപാദരജസാം’ എന്ന മാതിരിയുള്ള കുറിപ്പുകൾ ഭാഗ്യവശാൽ കണ്ടുകിട്ടാതിരുന്നുവെങ്കിൽ
നാരായണഭട്ടതിരി എന്നൊരു ഗുരു നമ്പ്യാർക്കുണ്ടായിരുന്നു എന്നുപോലും ആരുമറിയുമായിരുന്നില്ല. ആ
ഭട്ടതിരി ആരായിരുന്നു എന്ന സംഗതിയും ഇതേവരെ നിർണ്ണീതമായിട്ടുമില്ല. നേരെ മറിച്ചു്
ഉണ്ണിരവിക്കുറുപ്പെന്നു് ഒരാൾ ഉണ്ടായിരുന്നതായി തുള്ളൽക്കഥകൾ വായിക്കയോ അഭിനയിച്ചു
കാണുകയോ ചെയ്തിട്ടുള്ളവർക്കൊക്കെ അറികയും ചെയ്യാം. ഈ രണ്ടുപേരിൽ ആരാണു് ഘടദീപം?
അതൊക്കെ പോകട്ടെ. ഞാൻ അല്പംമുമ്പു് പ്രസ്താവിച്ച കിട്ടായി ആശാൻതന്നെ ഒരു ഉദാഹരണമാണു്.
അദ്ദേഹത്തിനോളം ബഹുശാസ്ത്രപാണ്ഡിത്യം ഉള്ളവർ ഇന്നു് കേരളത്തിൽ വളരെ ചുരുക്കമാണു്. പക്ഷേ
അദ്ദേഹം ഒച്ചപ്പാടുണ്ടാക്കുന്നില്ല; അദ്ദേഹത്തിനെ ആരും അറിയുന്നുമില്ല. ഈ നന്ദിക്കാട്ടുകുറുപ്പിന്റെ ഒരു
സഹോദരനായ ഉണിച്ചാത്തക്കുറുപ്പു് ൯൨൩-ാമാണ്ടിടയ്ക്കു് കൊച്ചീരാജാവിന്റെ നാലു
വിശ്വസ്തകാര്യക്കാരന്മാരിൽ ഒരുവനായിരുന്നുവെന്നും രേഖയുണ്ടു്. ഏതായിരുന്നാലും നമ്പ്യാരുടെ
ഗുരുസ്ഥാനം ഉണ്ണിരവിക്കുറുപ്പിനുണ്ടായിരുന്നു എന്നു് അക്കവി തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ. ശാസ്ത്രങ്ങളല്ല
അഭ്യസിച്ചതെങ്കിൽ പിന്നെ എന്താണെന്നു് മി. വാരിയർ പറയേണ്ടതാണു്—അതും തെളിവുസഹിതം
ആയിരിക്കേണ്ടതാകുന്നു. ‘മിഴാവു കൊട്ടുന്ന വിദ്യ’ കുറുപ്പിന്റെ അടുക്കൽ പഠിച്ചിരിക്കാനിടയില്ല. തുള്ളലിന്റെ
വല്ല ചടങ്ങും അദ്ദേഹം പഠിപ്പിച്ചിരിക്കുമോ? അന്നു് ഇല്ലാതിരുന്ന ഒരു വസ്തുവിനെപ്പറ്റി അദ്ദേഹം എന്തു
പഠിപ്പിക്കാനാണു്? ‘ആയുധവിദ്യ’ ആയിരിക്കുമോ? നമ്പ്യാർ ആയുധവിദ്യാനിപുണൻ ആയിരുന്നു എന്നു്
ആരും പറഞ്ഞുകേട്ടിട്ടുമില്ല; അതിനുംപുറമേ പരമ്പരാഗതമായി അക്ഷരവിദ്യാഗുരുക്കന്മാരായിരുന്ന ഒരു
കുടുംബത്തിലെ എഴുത്താശാനോടു് ആയുധവിദ്യ പഠിപ്പിക്കാൻ ആവശ്യപ്പെടത്തക്കവണ്ണം കുഞ്ചൻനമ്പ്യാർ
അത്ര ഭോഷനായിരുന്നെന്നു വിശ്വസിക്കാനും കുറേ വിഷമമാണു്. ഇനി നമുക്കു് വല്ല തെളിവും ഉണ്ടോ
എന്നുകൂടി അന്വേഷിച്ചുനോക്കാം.
</p>
          <lg xml:id="lg1.26">
            <l> ‘ചണ്ഡികാദേവിയെ സേവിച്ചു മേവീടും</l>
            <l> ഉണ്ണിരവിയെന്നു പേരായ പൂരുഷൻ,</l>
            <l> പുണ്യപൂരാകാരൻ നമ്മുടെ ദേശികൻ</l>
            <l> കണ്ണിണകൊണ്ടൊന്നനുഗ്രഹിക്കേണമേ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന സുന്ദോപസുന്ദോപാഖ്യാനത്തിലേയും,
</p>
          <lg xml:id="lg1.27">
            <l> ‘പ്രാണപഞ്ചകത്തിന്റെ ത്രാണത്തിന്നനുകൂലൻ</l>
            <l> ആചാര്യോത്തമൻ ബാലരവിയെന്നു പുകഴ്‍ന്നൊരു</l>
            <l> ശ്രീചാരുസ്വരൂപന്റെ ചരണാംഭോരുഹം രണ്ടും</l>
            <l> ആചാരോചിതം കൂപ്പിക്കവിചെയ്‍വാൻ തുടങ്ങിനേൻ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന സഭാപ്രവേശത്തിലേയും വരികൾ വായിക്കുമ്പോൾ ആ ഉണ്ണിരവി
കേവലം ആയുധവിദ്യാഗുരുവോ കലാഗുരുവോ ആയിരുന്നിരിക്കാൻ ഇടയില്ലെന്നും
അധ്യാത്മഗുരുവായിരുന്നുവെന്നു വിചാരിപ്പാനാണു് സാംഗത്യം എന്നും ഒരു പ്രതീതി ജനിക്കുന്നില്ലേ?
</p>
          <lg xml:id="lg1.28">
            <l> ‘മന്ദേതരഗുണമന്ദിരനെൻഗുരു-</l>
            <l> നന്ദിതനാകിയ ബാലരവിക്കു് ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന ഈരടിയിൽ ‘എൻഗുരുനന്ദിതനാകിയ’ എന്നതിനെ
ഒറ്റപ്പദമായെടുക്കുന്നതായാൽ അർത്ഥത്തിനു സ്വാരസ്യം കൂടും. അപ്പോൾ ‘എന്റെ ഗുരുവായ
നാരായണഭട്ടതിരിയാൽ അഭിനന്ദിതനായ ബാലരവി’ എന്ന അർത്ഥം സിദ്ധിക്കയും ചെയ്യുന്നു. അങ്ങനെ
വ്യാഖ്യാനിക്കുന്നപക്ഷം നാരായണഭട്ടതിരിയുടെ ഉപദേശാനുസൃതം നമ്പ്യാർ കുറുപ്പിനെ
അധ്യാത്മഗുരുവായി വരിച്ചു എന്നു വിചാരിക്കാനും വഴി കാണുന്നുണ്ടു്. കുഞ്ചൻനമ്പ്യാരുടെ
ഭാഗിനേയനായിരുന്ന രാമപാണിവാദനെ വിശ്വസിക്കാമെങ്കിൽ കൃഷ്ണപാണിവാദനും രാമപാണിവാദനും
മറ്റും നാരായണഭട്ടതിരിയുടെ അടുക്കൽ ശബ്ദശാസ്ത്രമാണു് പഠിച്ചതെന്നു്,
</p>
          <lg xml:id="lg1.29">
            <l> “ദദ്യുർന്നാരായണാഖ്യാദധിഗതവിതതവ്യാകൃതഃ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് ആ പാണിവാദന്മാരെ വിശേഷിപ്പിച്ചിരിക്കുന്നതിൽ നിന്നു്
നിഷ്പ്രയാസം ഗ്രഹിക്കാവുന്നതുമാണു്. അപ്പോൾ നമ്പ്യാർ മറ്റു ശാസ്ത്രങ്ങൾ അഭ്യസിച്ചതു് ഉണ്ണിരവിയുടെ
അടുക്കൽനിന്നായിരുന്നു എന്നു വരരുതോ? അമ്പലപ്പുഴ താമസത്തിനിടയിൽ നിർമ്മിതങ്ങളായ
തുള്ളൽക്കഥകളൊഴിച്ചുുള്ള കൃതികളിൽ ഉണ്ണിരവിക്കുറുപ്പിനെപ്പറ്റി ഒരക്ഷരവും നമ്പ്യാർ മിണ്ടീട്ടില്ലെന്നു് മി:
വാരിയർ ശപഥം ചെയ്യുന്നു. ഒരക്ഷരമല്ല പതിനഞ്ചു വാക്കുകൾ പറഞ്ഞിട്ടുണ്ടെന്നു തെളിയിക്കാൻ
പ്രയാസമില്ല.
</p>
          <lg xml:id="lg1.30">
            <l> ‘തിരുവനന്തപുരേ വിളങ്ങിന പത്മനാഭനേ’യും</l>
            <l> ‘വഞ്ചിരാജകുലോത്തമൻ കുലശേഖരപ്പെരുമാളഹോ</l>
            <l> വടിവിലടിയനു വിനകളൊഴിവതിനാശ്രയം പരമാശ്രയം’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ വഞ്ചിവാസവനേയും വാഴ്ത്തിക്കൊണ്ടു സമാരംഭിച്ചിരിക്കുന്ന
സഭാപ്രവേശം നമ്പ്യാർ തിരുവനന്തപുരത്തു താമസം തുടങ്ങിയതിനു ശേഷം
നിർമ്മിക്കപ്പെട്ടതാണെന്നുള്ളതിനു സംശയമില്ലല്ലോ. ആ കൃതിയിൽ ആണല്ലോ ‘പ്രാണപഞ്ചകത്തിന്റെ
ത്രാണത്തിന്നനുകൂലൻ’ എന്നു തുടങ്ങുന്നതും മുകളിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും ആയ വരികൾ കാണുന്നതും
അവയിലെല്ലാം കൂടി വള്ളിപുള്ളികൾ ഉൾപ്പെടുത്താതെ തന്നെ എഴുപതിൽപരം അക്ഷരങ്ങളും ഉണ്ടു്.
</p>
          <p style="indent">നമ്പ്യാർ തന്റെ കാവ്യങ്ങളിൽ എല്ലാം നാരായണഭട്ടതിരിയെ പ്രധാനമായി
വാഴ്ത്തിയിരിക്കുന്നതിനു് രണ്ടു കാരണങ്ങൾ ഉണ്ടു്. ഒന്നാമതായി നമ്പ്യാരുടെ സകല ശ്രേയസ്സിനും
കാരണഭൂതൻ ആ ഭൂസുരശ്രേഷ്ഠനായിരുന്നു. രണ്ടാമതായി ശബ്ദശാസ്ത്രം ആരിൽനിന്നു് അഭ്യസിച്ചോ ആ
ഗുരുവിനെ ആണല്ലോ കാവ്യാരംഭത്തിൽ പ്രധാനമായി സ്മരിക്കേണ്ടതും കവികൾ സ്മരിക്കാറുള്ളതും.
</p>
          <p style="indent">ദ്രോണമ്പള്ളി ആചാര്യന്മാർ ആയുധവിദ്യയിൽ മാത്രമല്ല കലാവിദ്യകളിലും
നിപുണന്മാരായിരുന്നു. ആ ഗൃഹം അമ്പലപ്പുഴെ നെടുമുടി എന്ന സ്ഥലത്തു് സ്ഥിതിചെയ്യുന്നു. തുള്ളലിന്റെ
കലാപ്രവർത്തകൻ എന്ന നിലയിലോ മറ്റുവിധത്തിലോ ഓണമ്പള്ളി നായ്ക്കനും നമ്പ്യാരുടെ
ഗുരുവായിരുന്നു എന്നു മാത്രം നമുക്കു തൽക്കാലം വിശ്വസിച്ചാൽ മതി. നമ്പ്യാർ വില്വട്ടത്തു താമസിച്ചിരുന്ന
കാലത്തു് കുമാരപുരേശ്വരീസ്തോത്രവും കുടമാളൂർ വച്ചു് രുഗ്മിണീസ്വയംവരം പത്തുവൃത്തവും, കിരാതം
വഞ്ചിപ്പാട്ടും, ശ്രീകൃഷ്ണചരിതവും രചിച്ചു കാണണം.
</p>
        </div>
        <!--end of "section 1.1/.1"-->
        <div type="lsection">
          <head type="lsechead">III</head>
          <p style="noindent">നമ്പിയാർ വിദ്യാഭ്യാസാനന്തരം ഒരു ദേശസഞ്ചാരം നടത്തിയെന്നു്
ഭാഷാചരിത്രകർത്താവു പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ൯൦൦-ാമാണ്ടോടുകൂടി അമ്പലപ്പുഴെ താമസം
തുടങ്ങിയതായി പറയുന്നു. മി. വാരിയർക്കു് അതുകൊണ്ടു തൃപ്തിയായില്ല. ഒരു വലിയ കാര്യപരിപാടി
അദ്ദേഹം തയ്യാറാക്കിയിരിക്കുന്നു. ഉപജീവനം തേടി ‘ഭിക്ഷാം ദേഹി’യെന്നോണം ചെയ്തു ആ
യാത്രയെപ്പറ്റിയുള്ള കഥയെ വിശ്വസിക്കാൻ മുഖ്യപ്രതിബന്ധമായിരിക്കുന്നതു്, മി. വാരിയർ തന്നെ
പ്രമാണം എന്ന നിലയിൽ ഉദ്ധരിച്ചിട്ടുള്ള ‘ക്ഷോണീദേവക്ഷിതീശ’ എന്നുള്ള പദ്യമാകുന്നു. അക്കാലത്തെ
ചരിത്രസംഭവങ്ങളും ഈ ഊഹത്തെ ദുർബലപ്പെടുത്തുന്നു. മി. വാരിയർ പറഞ്ഞിട്ടുള്ള സംഗതികളെ
നമുക്കു് അല്പമൊന്നു ശ്രദ്ധിച്ചു പരിശോധിക്കാം.
</p>
          <p style="indent">“കാവ്യനാടകാലങ്കാരങ്ങളിലും ശാസ്ത്രങ്ങളിലും സാമാന്യമായ വൈദുഷ്യം
നാരായണഭട്ടതിരിയുടെ പക്കൽ നിന്നും ലഭിച്ചതിനോടുകൂടി ഏതെങ്കിലും രാജധാനിയിലോ
പ്രഭുകുടുംബത്തിലോ പ്രവേശം ലഭിക്കണമെന്നു കരുതി നമ്പ്യാർ ദേശയാത്രയ്ക്കു പുറപ്പെട്ടു. ആദ്യം
കോലത്തുനാട്ടിൽ ചെന്നു.
</p>
          <lg xml:id="lg1.31">
            <l> ‘കോലഭൂപസ്യ നഗരേ വാസരാഃ ഹരിവാസരാഃ</l>
            <l> മശകൈർമക്കുണൈശ്ചാപി രാത്രയഃ ശിവരാത്രയഃ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് നമ്പ്യാർ കോലഭൂപതിനഗരത്തെ വർണ്ണിച്ചിരിക്കുന്നതിൽനിന്നു്
അദ്ദേഹത്തിനു് അവിടെ കൊറ്റിനുപോലും വക ലഭിച്ചില്ലെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ വന്നതു്
൯൦൫-ൽ കർണ്ണാടകശത്രുവിൽനിന്നുണ്ടായ പരാജയത്താലോ മറ്റോ രാജാവു്
ദുഃഖിതനായിരുന്നതുകൊണ്ടായിരിക്കണം. ചെറുശ്ശേരിനമ്പൂരിയെ പ്രോത്സാഹിപ്പിച്ച ഒരു രാജാവിന്റെ
കുടുംബത്തിൽ ജനിച്ച ഒരാൾക്കു് അന്യഥാ സംഭവിക്കാൻ ഇടയുണ്ടോ?”
</p>
          <p style="indent">ഇങ്ങനെയാണു് കോലദേശപര്യടനത്തിന്റെ രത്നച്ചുരുക്കം. ഇവിടെ രണ്ടാം
കർണ്ണാടകയുദ്ധമാണല്ലോ സൂചിതമായിരിക്കുന്നതു്. ആ യുദ്ധം ൯൦൮-മുതല്ക്കു ൯൧൬-വരെ നീണ്ടുനിന്നു.
ബേഡനൂർ രാജാവിന്റെ സേനാപതിയായി രഘുനാഥനാൽ നീതിമായ കർണ്ണാടകസൈന്യം
ഏഴിമലവരെയുള്ള ദേശങ്ങളെ പിടിച്ചടക്കുകയാൽ കോലത്തുനാടു് എളംകൂർ ൯൦൯-ൽ അയാളോടു
സന്ധിചെയ്തു. അപ്പോൾ രാമപാണിവാദൻ ൯൦൯-ലൊ ൯൧൦-ലൊ ആയിരിക്കണം അവിടെ ചെന്നതെന്നു
വിചാരിക്കാം. ൯൦൫-ൽ ആയിരിപ്പാൻ തരമില്ല.
</p>
          <p style="indent">നമ്പ്യാരുടെ അടുത്ത താവളം വെട്ടത്തുനാടായിരുന്നത്രേ. അവിടെ കുറെക്കാലം
പാർത്തിരുന്നതായും അക്കാലത്തു തൃപ്രങ്ങോട്ടു ശിവക്ഷേത്രത്തിൽ ശിവരാത്രിദിവസം
അഭിനയിക്കുന്നതായി രാജാജ്ഞ അനുസരിച്ചു് ‘ചന്ദ്രികാവീഥി’ എന്ന നാടകം രാമപാണിവാദൻ
നിർമ്മിച്ചതായും മി. വാരിയർ പറയുന്നു. ആ രാജധാനിയിൽ സ്വല്പകാലമേ താമസിച്ചിരിക്കാൻ ഇടയുള്ളു
എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ടു്. ശരി. ൯൧൦ കുംഭത്തിലെ ശിവരാത്രിദിവസം ആ രാജാവിന്റെ
സന്നിധിയിൽ നമ്പ്യാർ ഉണ്ടായിരുന്നു എന്നു വിചാരിക്കാം. ഉപജീവികാമാർഗ്ഗം തേടി പുറപ്പെട്ട നമ്പിയാർ
ആ രാജാവിനെ ആശ്രയിച്ചു് അധികകാലം താമസിക്കാത്തതെന്തുകൊണ്ടെന്നു് ഗ്രന്ഥകാരൻ
വിശദമാക്കുന്നില്ല. ‘പ്രതാപവിവേകവിദ്യാവിശേഷശാലി’യായി നമ്പ്യാരാൽ അനുകീർത്തിതനായ ആ
വീരരായമഹാരാജാവു് ചന്ദ്രികാവീഥി എഴുതിയ കവിയ്ക്കു് അഞ്ചാറു തട്ടുകാശു് വലിച്ചെറിഞ്ഞുകൊടുത്തിട്ടു്
പൊയ്ക്കൊള്ളാൻ പറഞ്ഞിരിക്കുമോ? അഥവാ അദ്ദേഹം നല്കിയ പ്രതിഫലം കവിയുടെ ധനതൃഷ്ണയെ
ശമിപ്പിക്കുന്നതിനു് അപര്യാപ്തമായെന്നു വരുമോ? കോലത്തിരിരാജാവിന്റെ അടുക്കൽനിന്നു
ഭഗ്നാശയനായി തിരിച്ചുപോരാൻ ഇടവന്നതിനു് വാരിയരവർകൾ കാരണം പറയുന്നുണ്ടു്.
ചെറുശ്ശേരിനമ്പൂരിയെ പ്രോത്സാഹിപ്പിച്ച രാജാവിന്റെ വംശക്കാർ ഭക്ഷണംപോലും കൊടുക്കാതെ ഈ
മഹാകവിയെ വിട്ടുകളഞ്ഞതിനു മതിയായ കാരണം ഉണ്ടായിരിക്കാതെ തരമില്ലല്ലോ. എന്നാൽ
വെട്ടത്തുനാട്ടിൽ അങ്ങനെ ഒരു പാരമ്പര്യം ഇല്ലാതിരുന്നതുകൊണ്ടായിരിക്കാം അവിടത്തെ
അനുഭവത്തെപ്പറ്റി സമാധാനം പറഞ്ഞുകാണാത്തതു്. ഏതായാലും ൯൧൦ കുംഭമാസാവസാനംവരെ
എങ്കിലും അദ്ദേഹം അവിടെ പാർത്തുവെന്നു വിചാരിക്കാം.
</p>
          <p style="indent">അടുത്തതാവളം തലപ്പള്ളിത്താലൂക്കിൽ മുള്ളൂർക്കരയുള്ള ‘മനക്കോട്ടു വാഴും
മഹാമാനശാലി’ യുടെ ഗൃഹമായിരുന്നത്രേ. അവിടത്തെ പ്രതാപശാലിയായ രാമനച്ഛന്റെ
കാലത്തോടുകൂടി മനക്കോട്ടിന്റെ പ്രതാപം നശിച്ചുവെന്നും, സന്തതിയറ്റുപോകുമല്ലോ എന്നു കണ്ടിട്ടു് ആ
രാമനച്ഛൻ കൊച്ചീരാജാവിനോടു് ദത്തിനു് അനുവാദം ചോദിച്ചതിൽ രാജാവു നിരസിച്ചു കളഞ്ഞുവെന്നും,
മനക്കോട്ടച്ഛൻ അതിനെപ്പറ്റി ലന്തഗവർണ്ണരോടു് പരാതി പറഞ്ഞുവെന്നും, ആ ഗവർണ്ണർ രാജാവിനോടു
ചെയ്ത ഉപദേശം ഫലിച്ചില്ലെന്നും, ൯൧൭-നു് ഏതാനും വർഷങ്ങൾക്കുമുമ്പു് രാമനച്ഛൻ
മരിച്ചുപോയതിനോടുകൂടി വംശച്ഛേദം വന്നുപോയെന്നും, അപ്പോൾ ആ കുടുംബം വക സ്വത്തുക്കളെല്ലാം
പാലിയത്തേക്കു് അടങ്ങിയെന്നും ഉള്ള വിവരങ്ങളേയും വാരിയരവർകൾ നമുക്കു സമ്പാദിച്ചു തന്നിട്ടുണ്ടു്.
അതുകൊണ്ടു വന്നുകൂടുന്നതു് നമ്പ്യാർ ൯൧൦-നും ൯൧൭-നും മദ്ധ്യേ അവിടെ പാർത്തിരുന്നു എന്നാണു്.
</p>
          <p style="indent">എന്നാൽ അടുത്ത വാക്യംകൊണ്ടു് ആ വിഷയത്തിനുള്ള സംശയവും നീങ്ങുന്നു.
അദ്ദേഹം പറയുന്നു:- “നമ്പ്യാർ ബാലരാമനച്ഛന്റെ മരണശേഷമായിരിക്കണം അവിടെ നിന്നു പിരിഞ്ഞു്
പാലിയത്തച്ഛന്റെ ആശ്രിതനായിത്തീർന്നതു്. മനക്കോട്ടച്ഛന്റെ ഭൂസ്വത്തുകളും മറ്റും പാലിയത്തച്ഛനു
ലഭിച്ചകൂട്ടത്തിൽ നമ്പ്യാരെയും തന്റെ ആശ്രിതനായ് സ്വീകരിച്ചു ചേന്നമംഗലത്തേക്കു
കൊണ്ടുപോയിരിക്കണം. പാലിയത്തു് നമ്പ്യാർ എത്രകൊല്ലം ജീവിച്ചിരുന്നു എന്നു നിർണ്ണയിപ്പാൻ
നിവൃത്തിയില്ല. നമ്പ്യാർ തന്റെ വിഷ്ണുവിലാസംകാവ്യം നിർമ്മിച്ചതു് ജയന്തമംഗലത്തു കുബേരൻ എന്ന
ബിരുദത്താൽ പ്രഥിതനായിരുന്ന രാമനച്ഛന്റെ ആജ്ഞ അനുസരിച്ചാണെന്നു് ആ ഗ്രന്ഥാവസാനത്തിൽ
കാണുന്ന,
</p>
          <lg xml:id="lg1.32">
            <l> ‘ശ്രീമദ്രാമകുബേരനാമസുമതി ശ്രീപാലിയശ്രീപതി</l>
            <l> പ്രീതിസ്മീതതമോദ്യമേന കുലിതം കേനാപി നാനാരസം</l>
            <l> കാവ്യം വിഷ്ണുവിലാസനാമ കമലാജാനേഃ കഥാവർണ്ണനം</l>
            <l> പൂർണ്ണം ഹന്ത ജയന്തമംഗല മഹാവിഷ്ണോഃ കൃപാനുഗ്രഹാൽ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന പദ്യത്തിൽനിന്നു സ്പഷ്ടമാകുന്നു.”
</p>
          <p style="indent">അപ്പോൾ ൯൧൭-നു ശേഷം നമ്പ്യാർ ചേന്നമംഗലത്തുവന്നു എന്നു വിചാരിക്കാം.
മനക്കോട്ടു് അപ്പോൾ അദ്ദേഹം കുറേ അധികകാലം താമസിച്ചിരിക്കണമെന്നും വന്നുകൂടുന്നു. എന്നാൽ
അക്കാലത്തു് അദ്ദേഹം ശിവപുരാണമൊഴിച്ചു മറ്റൊരു കാവ്യവും രചിച്ചതായി കാണുന്നില്ല.
</p>
          <p style="indent">ഇനിയാണു് വലിയ കുഴപ്പം നേരിടുന്നതു്. അദ്ദേഹം തുടരുന്നു:-
</p>
          <p style="indent">“ഒരുപക്ഷേ മനക്കോട്ടച്ഛന്റെ മരണത്തിനും ചേന്നമംഗലത്തു
താമസമാക്കിയതിനും ഇടയ്ക്കായിരിക്കാം വടക്കാഞ്ചേരി, ഗുരുവായൂർ മുതലായ സ്ഥലങ്ങളിൽ സഞ്ചരിച്ചതു്.”
ഇതിനിടയ്ക്കു് മുരിയനാട്ടു നമ്പ്യാരുടെ ആശ്രിതനായി ഏതാനും മാസങ്ങൾ താമസിച്ചിട്ടുണ്ടെന്നും, അതു്
ഒടുവിലത്തെ നമ്പ്യാരുടെ കാലത്തായിരിക്കണമെന്നുംകൂടി പ്രസ്താവിച്ചിരിക്കുന്നതാണു് വലിയ കുഴപ്പത്തിനു്
കാരണമായിരിക്കുന്നതു്. എന്തുകൊണ്ടെന്നാൽ ൯൩൧-ലെ ഒരു ഗ്രന്ഥവരിയിൽ ഇങ്ങനെ കാണുന്നു.
</p>
          <p style="indent">“അങ്ങനെ ഇരിക്കുമ്പോൾ പറവൂരു് എളമയും മങ്ങാട്ടു മൂത്തേരിപ്പാട്ടീന്നും
കോടശ്ശേരി മൂത്ത കയ്മളും മുരിയനാട്ടു നമ്പ്യാരും നെടിവിരിപ്പുസ്വരൂപത്തുങ്കൽ ചെന്നു് വേലയും എഴുതിവച്ചു്
൯൩൧-ൽ നെടുവിരിപ്പിനു സ്വരൂപത്തുങ്കലെ പുരുഷാരം ആലങ്ങാട്ടും പറവൂരും കടന്നിരിക്കയും ചെയ്തു.”
൯൪൨-ലെ ഒരു വരിയിൽ ഇങ്ങനെയും കാണുന്നു: “മുരിയനാട്ടു നമ്പ്യാരുടെ പിഴ എട്ടും തിരുമനസ്സുകൊണ്ടു്
കല്പിച്ച തേവാരി ചേറ്റ കള്ളത്തു് വരിക്കശ്ശേരി നമ്പൂരിയെക്കൊണ്ടു് തോട്ടിയും വളറും വയ്പിക്കയും ചെയ്തു.”
</p>
          <p style="indent">ഈ വരികളിൽനിന്നു് ഒരു മുരിയനാട്ടു നമ്പ്യാർ ൯൪൨-വരെയുള്ള രേഖകളിൽ
കാണ്മാനുണ്ടു്. എങ്കിലും ആ നമ്പ്യാരുടെ അടുക്കൽ അധികം താമസിക്കയുണ്ടായില്ലെന്നു് വാരിയരവർകൾ
പറഞ്ഞിരിക്കുന്നതുകൊണ്ടു് ആ യാത്രയൊക്കെ നടന്നതു് ൯൧൭-നു മുമ്പാണെന്നു വിചാരിക്കാം.
അതുകൊണ്ടു് പാലിയത്തു താമസിച്ചിരുന്ന കാലത്തെപ്പറ്റി ചിന്തിച്ചാൽ മതിയെന്നും വയ്ക്കാം. എന്നാൽ
അവിടെ എത്രകാലം താമസിച്ചുവെന്നു് വ്യക്തമാക്കീട്ടില്ലതാനും. “൯൦൭-നോടിടയ്ക്കു് കൊച്ചീരാജ്യത്തെ
മന്ത്രിസ്ഥാനത്തുനിന്നും നീക്കംചെയ്തതായി അറിയപ്പെടുന്ന ഇട്ടി കുമരനച്ഛൻതന്നെയാണോ അതിനു
ശേഷം പാലിയത്തു വലിയച്ചനായിരുന്നതെന്നു നിർണ്ണയിപ്പാൻ നിവൃത്തിയില്ല.” നിവൃത്തിയുണ്ടെന്നാണു
തോന്നുന്നതു്. എന്നാൽ മന്ത്രിസ്ഥാനത്തുനിന്നു നീക്കപ്പെട്ടതു് ഇട്ടി കുമാരനച്ചനല്ലായിരുന്നു എന്നേയുള്ളു.
൮൯൭ മുതൽ ൯൦൬-വരെ നാടു വാണിരുന്ന കൊച്ചീരാജാവിന്റെ കാലത്താണു് പാലിയത്തു കോമിഅച്ചനും
രാജാവും തമ്മിലുള്ള സ്വൈരക്കേടു് അവസാനിച്ചതു്. ഒരു ഗ്രന്ഥവരി ഉദ്ധരിക്കാം:-
</p>
          <p style="indent">“അക്കാലങ്ങളിൽ പാലിയത്തച്ഛനോടുകൂടി തിരുവുള്ളക്കേടായി ഏറിയ
അനർത്ഥങ്ങൾ രാജ്യത്തുണ്ടായി. അച്ചന്മാരും ചേന്ദമംഗലത്തു് ഒതുങ്ങിയിരുന്നു. പുറത്തുള്ള വസ്തു
ഉല്പത്തികൾ കരേറുകയും ആ പക്ഷത്തിൽനിന്നു് ആളുകൾ പലരേയും കൊല്ലുകയും ഉണ്ടായി. അന്നു്
പാലിയത്തച്ഛനായ ദേഹം കോമിഅച്ചൻ. അനന്തരവരിൽ ഇട്ടിക്കേളച്ചൻ മാളപ്പയ്യെ കൊല്ലുകയും
ഏറ്റങ്ങൾ ചെയ്യുകയും കാരണമായിട്ടത്രേ അനർത്ഥങ്ങൾ ഉണ്ടായതു്. തീപ്പെട്ടതിനു മുമ്പുതന്നെ
പ്രായശ്ചിത്തവും ചെയ്തു് തിരുവുള്ളക്കേടും തീർന്നു. ആയതു് ഒക്കെയും ഇട്ടുണ്ണികുമരൻ എന്നു പേരായ
ദേഹവും ഇട്ടുണ്ണാൻ എന്ന ദേഹവും ആകുന്നു.” ഇവിടെ സൂചിതനായിരിക്കുന്ന രാജാവു് ൯൦൬-ൽ തീപ്പെട്ട
രവിവർമ്മതമ്പുരാനാണു്. ഇവരിൽ മൂത്തയാളായ ഇട്ടി കുമരൻ ൯൦൪-ൽ പാലിയത്തു വലിയച്ഛനായി.
൯൧൭-ൽ ഇരിങ്ങാലക്കുടെ വച്ചു തീപ്പെട്ട രാമവർമ്മരാജാവിന്റെ കാലത്തു് ഈ പാലിയത്തച്ഛനാണു്
വാസ്തവത്തിൽ രാജ്യകാര്യങ്ങൾ നിർവഹിച്ചുവന്നതെന്നു് ‘ഗോളനസ്സി’യുടെ വിവരണങ്ങളിൽനിന്നു
തെളിയുന്നു. അദ്ദേഹം ൯൨൦-നു മുമ്പിൽ മരിച്ചുകാണണം. അതിനു ശേഷം വലിയച്ഛനായിരുന്നതു്
കുഞ്ഞിട്ടുണ്ണാനച്ചനായിരുന്നു എന്നും കാണുന്നു. ഈ വലിയച്ഛൻ ൯൩൧-ൽ മരിച്ചപ്പോഴാണു് കോമിഅച്ഛൻ
മൂപ്പേറ്റതു്. അന്നു് കോമിഅച്ഛനു് ൨൦ വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. ഇത്രയും സംഗതികൾ
അപ്രതിഷേധ്യങ്ങളായ തെളിവുകൾ ആണു്.
</p>
          <p style="indent">അതുകൊണ്ടു് മി. വാരിയരുടെ അഭിപ്രായപ്രകാരം നമ്പ്യാർ ൯൧൭-നും ൯൨൦-ം
ഇടയ്ക്കു് ചേന്നമംഗലത്തു താമസിച്ചുകാണണം. അദ്ദേഹം തുടരുന്നു:-
</p>
          <p style="indent">“നമ്പ്യാർ പാലിയാധീശന്റെ കുടുംബത്തിൽ താമസമാക്കിയിരുന്നപ്പോൾ ചില
അവസരങ്ങളിൽ കിടങ്ങൂർ താമസമാക്കിയിരുന്ന സ്വപിതാവിനെ സന്ദർശിക്കുവാൻ വന്നിരുന്നു.
അച്ഛൻനമ്പ്യാർക്കു് കിടങ്ങൂർക്ഷേത്രത്തിൽ ഊരാണ്മക്കാരുടെ കീഴിൽ ജോലിയുണ്ടായിരുന്നു. പ്രായം
വർദ്ധിച്ചതിനാൽ സഹായത്തിനായി കുഞ്ചനെക്കൂടെ താമസിക്കുന്നതിനു പിതാവു് നിർബന്ധിക്കയാൽ
പാലിയത്തെ താമസം മതിയാക്കി കിടങ്ങൂർ തന്നെ സ്ഥിരതാമസമാക്കേണ്ടതായി വന്നു.” ഈ സംഭവം
എന്നായിരുന്നു എന്നു് മി. വാരിയർ വ്യക്തമാക്കുന്നില്ല. ൯൧൭-നും ൯൨൦-നും മദ്ധ്യത്തിലായിരുന്നു എന്നു്
വരുന്നുണ്ടല്ലോ. നമുക്കു് അതിന്റെ മദ്ധ്യകക്ഷ്യയായ ‘൯൧൮–൯൧൯’-നെ സ്വീകരിക്കാം.
</p>
          <p style="indent">മി. വാരിയർ വീണ്ടും പറയുന്നു:- “ഗ്രാമോത്തമന്മാരായ ഭൂസുരന്മാരുടെ
സങ്കേതമായിരുന്ന അപ്രദേശം നമ്പ്യാരെ സ്ഥിരതാമസത്തിനു് ആകർഷിച്ചിരുന്നിരിക്കണം. ഇവിടെ
താമസിക്കുന്ന കാലത്തു് കുമാരനെല്ലൂർ, കുടമാളൂർ മുതലായ പ്രദേശങ്ങളിൽ പോകുകയും പല പ്രധാന
നമ്പൂതിരിമാരുമായി പരിചയത്തിനിടയാകുകയും ചെയ്തു. ഈ വഴിക്കാണു് ചെമ്പകശ്ശേരിരാജാവു്
തെക്കേടത്തുഭട്ടതിരി മുതലായ ബ്രാഹ്മണപ്രഭുക്കന്മാരുമായി സഹവാസത്തിനും സൗഹാർദ്ദത്തിനും
സംഗതി വന്നതു്.”
</p>
          <p style="indent">ഈ സംഭവങ്ങളെല്ലാം നടക്കുന്നതിനു കുറഞ്ഞപക്ഷം ഒരു കൊല്ലമെങ്കിലും
വേണ്ടേ? അതുകൊണ്ടു് ൯൨൦-ൽ നമ്പ്യാർ അമ്പലപ്പുഴ വന്നു താമസം തുടങ്ങിയതായി വരും. അന്നു്
അദ്ദേഹത്തിനു് നാല്പതു വയസ്സു പ്രായവും ഉണ്ടായിരുന്നു. എന്നാൽ അടുത്ത അദ്ധ്യായത്തിന്റെ
പ്രാരംഭത്തിൽ മി. വാരിയർ പറഞ്ഞിരിക്കുന്നതു് ‘നമ്പ്യാർ ൯൧൨-നോടിടയ്ക്കു് അമ്പലപ്പുഴെ
സ്ഥിരതാമസമാക്കിയതായി കാണുന്നു’ എന്നാണു്. ഇതൊക്കെ എങ്ങനെ യോജിക്കും? അപ്പോൾ
നമ്പ്യാർ തന്റെ ‘ഭിക്ഷാംദേഹി’ യാത്രയിൽ മനക്കോട്ടെത്തിയതല്ലേ ഉള്ളു. പിന്നീടു് എവിടെയെല്ലാം
സഞ്ചരിച്ചതിനു ശേഷമാണു് അദ്ദേഹം പാലിയത്തു വന്നുചേർന്നതു്?
</p>
          <p style="indent">൯൨൦-ൽ അമ്പലപ്പുഴ വന്നുചേർന്നു എന്നു വന്നാൽ അമ്പലപ്പുഴെ അദ്ദേഹം
അധികം താമസിച്ചിട്ടില്ലെന്നും വന്നുകൂടും. ഈ അബദ്ധങ്ങളെല്ലാം വന്നുകൂടിയതു് ഐതിഹ്യത്തെ
വകവയ്ക്കാതെ നമ്പ്യാരെക്കൊണ്ടു് ഒരു ദീർഘദേശസഞ്ചാരം ചെയ്യിച്ചതു നിമിത്തമാണു്. മി. വാരിയർ ഒരു
പ്രമാണം എന്ന നിലയിൽ ഉദ്ധരിച്ചിട്ടുള്ളു.
</p>
          <lg xml:id="lg1.33">
            <l> ‘ക്ഷോണീദേവക്ഷിതീശോ നിജമിവ തനയം ദേവനാരായണാഖ്യോ</l>
            <l> ബാല്യേ യം ലാളയിത്വാ വിധിവദഥ പരം ശാസ്ത്രമധ്യാപയിത്വാ</l>
            <l> സംരക്ഷൻ യൽ കുടുംബം ദ്രവിണവിതരണാൽ കാമിതം സാധയിത്വാ</l>
            <l> സ്നേഹേനാപാലയൻ മേ ദിനമനു സ ഗുരുശ്രേയസേ ബോഭവീതു’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുള്ള ശ്ലോകം ഐതിഹ്യത്തിനു് ഉപോദ്ബലകമായിരിക്കയും ചെയ്യുന്നു.
ഈ ശ്ലോകം ൯൪൦-ാമാണ്ടു പ്രസ്തുത മഹാകവിയുടെ ഭാഗിനേയൻ എഴുതിവച്ചതായതുകൊണ്ടു് അതിനെ
അവിശ്വസിക്കാൻ തരവുമില്ലല്ലോ. ദേവനാരായണസ്വാമിയാണു് ഈ രാമപാണിവാദനെ തന്റെ പുത്രനെ
എന്നപോലെ ബാല്യത്തിൽ ലാളിച്ചുവളർത്തുകയും അനന്തരം ശാസ്ത്രങ്ങൾ അഭ്യസിപ്പിക്കുകയും
കുടുംബത്തെ ദ്രവിണവിതരണംവഴിക്കു് പുലർത്തുകയും ചെയ്തതെന്നു് അതിൽ സുവ്യക്തം
പറഞ്ഞിരിക്കുന്നതിനെ വിശ്വസിക്കാൻ പാടില്ലെന്നു വാദിക്കുന്നപക്ഷം അതിനോടുകൂടി മറ്റു
പ്രമാണങ്ങളുടെ വിശ്വാസയോഗ്യതയും തകർന്നുപോകും.
</p>
          <p style="indent">ഈ കാരണങ്ങളാൽ കുഞ്ചൻ തന്റെ ബാല്യകാലം കഴിച്ചുകൂട്ടിയതു് കിടങ്ങൂരും,
കോട്ടയത്തും, കുടമാളൂരും, അമ്പലപ്പുഴയിലും ആണെന്നുള്ള ഐതിഹ്യം വിശ്വാസയോഗ്യമാണെന്നും
‘ദേവനാരായണസ്വാമി’യാകുന്ന കല്പകവൃക്ഷത്തിന്റെ തണലിൽ ജീവിച്ചിരുന്ന അദ്ദേഹത്തിനു്
‘പിച്ചതരണേ’ എന്നു് ആരോടും പറയേണ്ട ആവശ്യം ഉണ്ടായിട്ടില്ലെന്നും, അമ്പലപ്പുഴയും കിടങ്ങൂരും
താമസിക്കുന്ന കാലത്തോ, ചെമ്പകശ്ശേരിയിൽ അസ്വസ്ഥത വർദ്ധിച്ചുതുടങ്ങിയതിനു ശേഷമോ
വടക്കൻദിക്കുകളിൽ സഞ്ചരിച്ചിരിക്കാമെന്നും സിദ്ധിക്കുന്നു. അമ്പലപ്പുഴ അക്കാലത്തു് കൊച്ചീരാജാവിന്റെ
കീഴിലുള്ള ഒരു ദേശമായിരുന്നതിനാൽ പലേ കാരണങ്ങളാൽ നമ്പ്യാർക്കു് കൊച്ചിയിലെ
നാടുവാഴികളായ പ്രഭുക്കന്മാരോടു് പരിചയപ്പെടാൻ ഇട വന്നിരിക്കണം. നന്തിക്കാട്ടു് ഉണ്ണിരവിക്കുറുപ്പിന്റെ
സഹോദരനായിരുന്ന ഉണിച്ചാത്തക്കുറുപ്പു് ൯൨൭-ൽ കൊച്ചീരാജാവിന്റെ വിശ്വസ്ത ബന്ധുക്കളായ് വർത്തിച്ച
അപൂർവം ചിലരിൽ ഒരാളായിരുന്നുവെന്നു് ൯൨൯-ലെ ഒരു ഗ്രന്ഥവരിയിൽ കാണുന്നുമുണ്ടല്ലോ. “അന്നു്
വലിയതമ്പുരാന്റെ കല്പനയ്ക്കു ക്ലേശിക്കുന്ന കാര്യക്കാരന്മാരു് പള്ളിയിൽ ഇടിക്കളമേനോൻ, വെളുക്കറാട്ടു
നമ്പൂരികാര്യക്കാരു്, നന്തിക്കാട്ടു് ഉണിച്ചാത്തക്കുറുപ്പു്.” ഈ ഉണിച്ചാത്തക്കുറുപ്പുവഴിക്കോ പാലിയത്തച്ചൻ
വഴിക്കോ ആയിരിക്കാം നമ്പ്യാർ കൊച്ചിയിൽ കൂടെക്കൂടെ പോകുന്നതിനും ആ സ്ഥലങ്ങളിലുള്ള
പ്രഭുക്കന്മാരുമായി സ്നേഹബന്ധം സമ്പാദിക്കുന്നതിനും ഇടയായതു്. ഡച്ചുകാരുടെ കാലത്തു്
കൊച്ചീരാജാക്കന്മാരുടെ മന്ത്രിസഭയിലെ പ്രധാന അംഗങ്ങൾ പാലിയത്തച്ചൻ, തോട്ടാശ്ശേരി
തലശ്ശെന്നോരു്, മനക്കോട്ടച്ചൻ, ഒരു ഡച്ചുകപ്പിത്താൻ ഇവരായിരുന്നു. ഈ മന്ത്രിമാർക്കു് പലേ
കാരണങ്ങളാൽ ചെമ്പകശ്ശേരിയിലും വടക്കുംകൂറ്റിലും തെക്കുംകൂറ്റിലും വരേണ്ടതായിട്ടിരുന്നതുകൊണ്ടു്,
ചെമ്പകശ്ശേരിരാജാവിന്റെ സദസ്യനായ നമ്പ്യാർക്കു് അവരോടു പരിചയപ്പെടാൻ മറ്റു കാരണങ്ങൾ
അന്വേഷിക്കേണ്ട ആവശ്യവുമില്ല.
</p>
          <p style="indent">൯൦൫ മുതൽ ൯൧൭-നു ശേഷംവരെ അതുകൊണ്ടു് നമ്പ്യാർ ഈമാതിരി ഒരു
യാത്ര നടത്തിയെന്നു വിചാരിക്കുന്നതു് അസംഗതമാണു് ഇക്കാലം ഒക്കെയും കൊച്ചിയിൽ വലിയ
അന്തഃഛിദ്രങ്ങളും കലാപങ്ങളും ഉണ്ടായിക്കൊണ്ടാണിരുന്നതു്. ൯൦൬-ൽ തീപ്പെട്ട രാജാവിന്റെ
കാലത്താണല്ലോ പാലിയം രാജസ്ഥാനത്തോടു വീണ്ടും യോജിച്ചതു്. മറ്റു പ്രഭൂക്കന്മാരും പിണങ്ങിയാണു
നിന്നതു്. അന്നത്തെ ഡച്ചുരേഖകൾ കൊച്ചീരാജാവിനെ ദുഷിച്ചുകാണുന്നുണ്ടു്. ചിലർ ആ വാക്കുകളെ
അക്ഷരംപ്രതി വിശ്വസിക്കയും ചെയ്യുന്നു. എന്നാൽ ഈ അന്തഃഛിദ്രങ്ങൾക്കെല്ലാം കാരണഭൂതന്മാർ
ഡച്ചുകാരായിരുന്നു. അവരായിരുന്നു രാജാവിനേയും നാടുവാഴികളേയും തമ്മിൽ പിണക്കിയതു്. ൮൯൩-ൽ
ലന്തക്കാർ കൊച്ചിയുടെ ആജന്മശത്രുവായ സാമൂതിരിയോടു സഖ്യവും ചെയ്തുകഴിഞ്ഞു. തെക്കുംകൂർ,
വടക്കുംകൂർ എന്നീ ദിക്കുകളിലെ സ്ഥിതിയും വളരെ കഷ്ടമായിട്ടാണിരുന്നതു്.
</p>
          <p style="indent">വലിയ കുഴപ്പമൊന്നും കൂടാതെ ഇരുന്നതു് ചെമ്പകശ്ശേരി രാജ്യത്തു
മാത്രമായിരുന്നു. ആ രാജ്യം കൊച്ചിയിൽനിന്നും ഏറക്കുറെ സ്വതന്ത്രമായിട്ടാണു് വർത്തിച്ചതും.
അതുകൊണ്ടു് നമ്പ്യാരുടെ അവിടുത്തെ താമസം സുഖകരമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.
രാമയ്യന്റെ അഞ്ചാംപട വന്നതിനുശേഷമേ ചെമ്പകനാട്ടിൽ അന്തഃഛിദ്രങ്ങളുടെ ലക്ഷണങ്ങൾ
പൂർണ്ണമായി കണ്ടുതുടങ്ങിയുള്ളു.
</p>
          <lg xml:id="lg1.34">
            <l> ‘നരപതി കുലപതി ധരണീസുരപതി</l>
            <l> നിരവധി ഗുണഗണനിധിപതി സദൃശൻ</l>
            <l> പെരുകിന ചെമ്പകനാടാകുന്നൊരു</l>
            <l> സുരവരനാട്ടിനനാഹതരത്നം</l>
            <l> പരിജനപാലനപരിചയശീലൻ</l>
            <l> പരിപാലിച്ചരുളീടുകധീശൻ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു കിരാതത്തിലും,
</p>
          <lg xml:id="lg1.35">
            <l> ‘ധരണിസുരപ്രഭു ചെമ്പകനാടാമരവിന്ദാകര ദിനകരനരച-</l>
            <l> ധരണീധരവര ചരണാംബുജയുഗശരണീകൃത നിജ കരണീയൻ ഗുരു-</l>
            <l> കരുണാമൃതരസവരുണാലയനതിതരുണാമിതരുചി പരിണാഹംകൊ-</l>
            <l> ണ്ടരുണാമല നവ കിരണാവലിയുടെ പരിണാമായിത കരുണാകാരൻ</l>
            <l> അരുണാംഗുലി നവചരണാംഭോരുഹനരുണാപാംഗസ്ഫുരണാനന്ദേ</l>
            <l> ഹരിണാ;കനകവിതരണാദിഷ്ഠ സുരതരുണാ; നീതിഷ്ഠ ഗുരുണാ ധൈർയ്യേ</l>
            <l> ഗിരിണാ സമഗുണമരുണാ, സുമധുരതരുണീ മാനസഹരണോചിത നിജ</l>
            <l> കരണോന്നതഗുണ ഭരണോദാര വിഹരണോദാത്തൻ, സുരണോദഗ്രൻ</l>
            <l> ശരണോന്മുഖജനശരണോന്നിദ്രൻ ധരണീപാലനശീലൻ നരപതി-</l>
            <l> ചരണം പരിചൊടു വന്ദിക്കുന്നേൻ.’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ഘോഷയാത്രയിലും,
</p>
          <lg xml:id="lg1.36">
            <l> ‘ജംഭാരിപുരത്തിന്റെ സംഭോഗകരമായ</l>
            <l> സംഭാരമെല്ലാംകൂട്ടിസ്സമ്പാദിച്ചുണ്ടായൊരു</l>
            <l> ചെമ്പകശ്ശേരിനാട്ടിലിമ്പമായ് വാണരുളും</l>
            <l> തമ്പുരാനെന്റെ ദേവനാരായണഭൂപാലൻ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു സ്യമന്തകത്തിലും,</p>
          <lg xml:id="lg1.37">
            <l> ‘സേവിച്ചു വേണ്ടുന്നവർക്കുവേണ്ടിത്തന്നെ</l>
            <l> ജീവനെപ്പോലും കൊടുക്കാൻ മടിക്കാത്ത</l>
            <l> ദേവനാരായണസ്വാമി മഹീതലേ</l>
            <l> ജീവിച്ചു മേവുന്ന കാലം ജനങ്ങൾക്കു</l>
            <l> കേവലാനന്ദം സതതം ഭവിക്കുന്നു.’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ഗണപതിപ്രാതലിലും കീർത്തിപ്പെട്ടിരിക്കുന്ന ചെമ്പകശ്ശേരിയുടേയും
തദധിപനായിരിക്കുന്ന ദേവനാരായണന്റേയും ചിത്രം അതിശയോക്തിമയമല്ലെന്നു് അക്കാലത്തെപ്പറ്റി
വിദേശീയസഞ്ചാരികൾ രേഖപ്പെടുത്തീട്ടുള്ള വിവരങ്ങളിൽ നിന്നു് കാണാവുന്നതാണു്.
</p>
          <p style="indent">അമ്പലപ്പുഴ രാജാവും നമ്പിയാരുമായി പരിചയം ഉണ്ടായിരുന്നെങ്കിലും
നമ്പ്യാർ അമ്പലപ്പുഴെ താമസമാക്കാൻ ഇടായക്കിയ സംഗതിയെപ്പറ്റി ഒരു ഐതിഹ്യമുള്ളതിനെ ഇവിടെ
പ്രസ്താവിക്കാം. അന്നു് ചെമ്പകശ്ശേരിരാജാവു് അമ്പലപ്പുഴയും കുടമാളൂരും ആയിട്ടാണു്
താമസമാക്കിയിരുന്നതു്. അന്തർജ്ജനത്തിന്റെ താമസം കുടമാളൂർതന്നെയായിരുന്നു. തമ്പുരാന്റെ
വിദ്വത്സദസ്സിൽ ഗംഭീരങ്ങളായ വാദപ്രതിവാദങ്ങൾ നടക്കുക പതിവായിരുന്നു. ആ പരിഷത്തിന്റെ
നായകപദം നമ്പ്യാരുടെ ഗുരുവായിരുന്ന ഭട്ടതിരിയാണലങ്കരിച്ചിരുന്നതും. ഒരിക്കൽ പാലക്കാട്ടുനിന്നു് ഒരു
ശാസ്ത്രി ദിഗ്വിജയത്തിനായി പുറപ്പെട്ടു. അദ്ദേഹം അമ്പലപ്പുഴ വന്നു് സ്വാമിദർശനം കഴിച്ചിട്ടു് നേരെ
കുടമാളൂരെത്തി. ആ സമയത്തു് നമ്പ്യാർ അവിടെ ഇല്ലായിരുന്നു. ശാസ്ത്രികൾ തമ്പുരാനെ വന്നു കണ്ടു.
രാജാവു് ഒരു സദസ്സിനു് ഏർപ്പാടു ചെയ്തു. ശാസ്ത്രികളോടു വാദപ്രതിവാദത്തിൽ ഏർപ്പെടാൻതക്ക
പാണ്ഡിത്യം ഭട്ടതിരിക്കേ ഉണ്ടായിരുന്നുള്ളു. വാദം മുറയ്ക്കു തുടങ്ങി. ശാസ്ത്രികളുടെ പൂർവപക്ഷമാണെങ്കിൽ
ഭട്ടതിരിയുടെ സിദ്ധാന്തം; ഭട്ടതിരിയുടെ പൂർവപക്ഷത്തിനു ശാസ്ത്രികളുടെ സിദ്ധാന്തം. ഇങ്ങനെ വാദം
കൊണ്ടുപിടിച്ചു ഒടുക്കം ഭട്ടതിരി തോറ്റുപോയേക്കുമോ എന്ന ഘട്ടം വന്നുചേർന്നു. പിറ്റേദിവസം
ചമ്പക്കുളത്തു മൂലംകളി ആയിരുന്നതിനാൽ വാദം തൽക്കാലത്തേക്കു് നിർത്തിവയ്ക്കാൻ രാജാവു്
ആജ്ഞാപിച്ചു. “മൂലംകളിക്കു് അമ്പലപ്പുഴയ്ക്കു പോകാതെ തരമില്ല. നിങ്ങൾതമ്മിൽ ഒട്ടുവളരെ
ദിവസങ്ങളായല്ലോ വാദം തുടങ്ങീട്ടു്. ആരും ജയിക്കുന്ന മട്ടു കാണുന്നില്ല. അതിനാൽ നിങ്ങളുടെ യോഗ്യത
നിർണ്ണയിക്കുന്നതിനു നാം വേറൊരു പരീക്ഷ നിശ്ചയിക്കുന്നു. ഇന്നു രാത്രികൊണ്ടു് പന്ത്രണ്ടു സർഗ്ഗത്തിൽ
കുറയാതെയുള്ള ഓരോ മണിപ്രവാളകാവ്യമുണ്ടാക്കി നാളെക്കാലത്തു് നമ്മുടെ മുമ്പാകെ രണ്ടുപേരും
കൊണ്ടുവയ്ക്കണം. അവയുടെ ഗുണദോഷവിചിന്തനം ചെയ്തു് നിങ്ങളുടെ യോഗ്യതായോഗ്യതകളെ
നിർണ്ണയിച്ചുകൊള്ളാം” എന്നു കല്പിച്ചിട്ടു് അദ്ദേഹം സന്ധ്യാവന്ദനത്തിനു് എഴന്നള്ളിയത്രേ.
</p>
          <p style="indent">ശാസ്ത്രികൾ സുഖമായി കിടന്നുറങ്ങി. അയാൾക്കു് കവിതാവാസനയേ
ഇല്ലായിരുന്നു. വലിയ അഭിമാനിയായിരുന്നതിനാൽ ഭട്ടതിരിക്കു് ഉറക്കം വന്നില്ല. അത്താഴവും കഴിഞ്ഞു്
അദ്ദേഹം ചിന്താമഗ്നനായിരിക്കവേ, ശ്രീകൃഷ്ണഭഗവാന്റെ കാരുണ്യത്താൽ കുഞ്ചൻനമ്പ്യാർ തിരിച്ചു വന്നു.
കുഞ്ചനെ കണ്ടപ്പോൾ ഭട്ടതിരിക്കു് ആശ്വാസമായി. അദ്ദേഹം പറഞ്ഞു: “കുഞ്ചൻ ഇപ്പോൾ വന്നതു്
കുഞ്ചന്റെ ഗുരുത്വത്തിന്റേയും എന്റെ ഭാഗ്യത്തിന്റേയും ശക്തികൊണ്ടുതന്നെ.” അനന്തരം തന്റെ
ദുർഘടാവസ്ഥയെ അദ്ദേഹം ശിഷ്യനെ അറിയിച്ചു. നേരം അർദ്ധരാത്രിയായിരുന്നു. നമ്പ്യാർ പറഞ്ഞു
“പന്ത്രണ്ടുസർഗ്ഗങ്ങളും എഴുതിത്തീർക്കാൻ എന്നെക്കൊണ്ടു സാധിക്കയില്ല. പതിനൊന്നുപേരേ കൂടി
നിയോഗിച്ചാൽ കാര്യം ഒരുവിധം പറ്റിക്കാം.” ഭട്ടതിരി ഉറങ്ങിക്കിടന്നിരുന്ന ശിഷ്യന്മാരെ വിളിച്ചുണർത്തി.
“ഇനി വിഷമിക്കാനൊന്നുമില്ല. സുഖമായി കിടന്നുറങ്ങിക്കൊള്ളാം” എന്നു നമ്പ്യാർ ഗുരുവിനോടു പറഞ്ഞിട്ടു്
ഒന്നാംസർഗ്ഗം താൻതന്നെ എഴുതുകയും മറ്റു പതിനൊന്നുപേർക്കും ഓരോ സർഗ്ഗത്തിലേയും ഓരോ
ശ്ലോകംവീതം ചൊല്ലിക്കൊടുക്കുകയും ചെയ്തുവത്രേ. വെളുപ്പാൻകാലമായപ്പോൾ കാവ്യവും തീർന്നു.
നമ്പ്യാർ മുറയ്ക്കു് ഓലകൾ അടുക്കിക്കെട്ടിയിട്ടു് ഭട്ടതിരിയുടെ ശിഷ്യരോടായി “ഞാൻ ഇവിടെ വന്ന കാര്യം
ആരോടും പറയരുതു്. ഓലക്കെട്ടു് അദ്ദേഹത്തിന്റെ അടുക്കൽ എല്പിക്കണം. ചോദിച്ചാൽ അമ്പലപ്പുഴ വച്ചു്
കാണാം എന്നുമാത്രം അറിയിച്ചേക്കണം” എന്നു പറഞ്ഞിട്ടു് അമ്പലപ്പുഴയ്ക്കു വള്ളം കേറി.
</p>
          <p style="indent">പിറ്റേദിവസം രാവിലെ ശാസ്ത്രി തോൽവി സമ്മതിച്ചു. സമ്മാനം ഭട്ടതിരിക്കും
കിട്ടി. എന്നാൽ ബുദ്ധിമാനും വിദ്വൽകുലഭൂഷണവും ആയ തമ്പുരാൻ ശാസ്ത്രികളെ ഒട്ടു വളരെ
പാരിതോഷികങ്ങൾ നൽകി പ്രീതിപ്പെടുത്തിയശേഷമാണു് അയച്ചതു്. അദ്ദേഹം പുറത്തായി എന്നറിഞ്ഞ
മാത്രയിൽ തമ്പുരാൻ കല്പിച്ചു ചോദിച്ചു “കുഞ്ചൻ എപ്പോൾ വന്നു?” ‘അർദ്ധരാത്രിയായി എന്നു മറുപടി.
“എന്നിട്ടെവിടെ?” ‘അമ്പലപ്പുഴെ വച്ചു കാണാം’ എന്നു പറഞ്ഞിട്ടുണ്ടു്.
</p>
          <p style="indent">തമ്പുരാൻ വളരെ സന്തോഷിച്ചു. പള്ളിബോട്ടു് അമ്പലപ്പുഴെ എത്തിയപ്പോൾ
നമ്പ്യാർ കാത്തു നിന്നിരുന്നു. രാജാവു് അദ്ദേഹത്തിനു് ഒരു മഠം പണിയിച്ചുകൊടുക്കയും ക്ഷേത്രത്തിൽ
പ്രതിദിനം ഒന്നരയിടങ്ങഴി ചോറും ഇരുന്നാഴി പാല്പായസവും രണ്ടപ്പവും പക്കത്തു ചോറും പ്രതിമാസം ൧൫
പണം ശമ്പളവും പതിച്ചുകൊടുപ്പാൻ കല്പനയാവുകയും ചെയ്തുവെന്നും അന്നു മുതൽ നമ്പ്യാർ അമ്പലപ്പുഴെ
താമസമാക്കിയെന്നുമാണു് കഥ.
</p>
          <p style="indent">ഐതിഹ്യത്തെ പൂർണ്ണമായി വിശ്വസിച്ചാലും ഇല്ലെങ്കിലും ശ്രീകൃഷ്ണചരിതം
ഭട്ടതിരിയുടെ ആജ്ഞാനുസരണം നിർമ്മിച്ചതാണെന്നുള്ളതിനു തെളിവുണ്ടു്. അതിലെ സ്ഖലിതങ്ങളുടെ
സംഖ്യകൊണ്ടു് അതു് ദ്രൂതകവിതയാണെന്നും സ്പഷ്ടം.
</p>
          <p style="indent">അമ്പലപ്പുഴെ താമസിക്കുന്ന കാലത്തായിരിക്കണം അദ്ദേഹം
മാത്തൂർപണിക്കരുടേയും ആ വഴിക്കു് ദ്രോണമ്പള്ളി ആചാര്യന്റേയും പരിചയം സമ്പാദിച്ചതു്.
മാത്തൂർകുടുംബക്കാർ ചെമ്പകശ്ശേരി രാജകുടുംബത്തോടു വളരെ ബന്ധപ്പെട്ടിരുന്നു എന്നു
പറയേണ്ടതില്ലല്ലോ. ആ കുടുംബത്തിലേക്കായിരുന്നു ചെമ്പകനാട്ടിലെ സർവസേനാധിപത്യം.
അതുകൊണ്ടു് മാത്തൂർപ്പണിക്കരുടെ ആശ്രിതഭാവം നമ്പ്യാർ നേരത്തേതന്നെ കൈക്കൊണ്ടിരിക്കണം.
</p>
          <lg xml:id="lg1.38">
            <l> ‘മന്ദേതരഗുണമന്ദിരനെൻഗുരു</l>
            <l> നന്ദിതനാകിയ ബാലരവിക്കു’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുള്ള പ്രയോഗത്തിന്റെ സ്വാരസ്യത്താൽ ശ്രീനാരായണഭട്ടപാദരുടെ
അഭിപ്രായം അനുസരിച്ചായിരിക്കാം നമ്പ്യാർ ബാലരവിക്കുറുപ്പിനെ ഗുരുവായി വരിച്ചതെന്നുകൂടി
തോന്നുന്നു. ‘എൻഗുരുനന്ദിതൻ’ എന്നു സമസ്തപദമാക്കിയാൽ കിട്ടുന്നിടത്തോളം സ്വാരസ്യം
വ്യസ്തപദങ്ങളായെടുത്താൽ കിട്ടുന്നതുമില്ല. ഏതായിരുന്നാലും ഉണ്ണിരവിക്കുറുപ്പിന്റെ അടുക്കൽ അദ്ദേഹം
തർക്കം, വ്യാകരണം, വേദാന്തം മുതലായ ശാസ്ത്രങ്ങൾ അഭ്യസിച്ചു കാണണമെന്നാണു് എന്റെ ദൃഢമായ
വിശ്വാസം. നമ്പ്യാർക്കു് ആ ശാസ്ത്രങ്ങളിലെല്ലാം ദൃഢമായ പ്രതിഷ്ഠ ലഭിച്ചിരുന്നുവെന്നുള്ളതിനു്
അദ്ദേഹത്തിന്റെ ഏതു കൃതിയും സാക്ഷ്യം വഹിക്കുന്നുമുണ്ടല്ലോ. പക്ഷേ “ഉണ്ണിരവിക്കുറുപ്പിനെപ്പറ്റി നമ്പ്യാർ
സ്വകൃതികളിൽ ചെയ്തിട്ടുള്ള പ്രസ്താവങ്ങളിൽനിന്നു് അദ്ദേഹത്തിനായിരുന്നു പാണ്ഡിത്യക്കുത്തക എന്നു
തെളിയുന്നുമില്ല” എന്നു് ശ്രീമാൻ ബാലകൃഷ്ണവാരിയരവർകൾ പ്രസ്താവിക്കുന്നിടത്തു് പി. കെ. പ്രഭൃതികൾ
നമ്പ്യാരുടെ ഗുരുസ്ഥാനം ആ സാധുവിനു നല്കിയതിനെപ്പറ്റിയുള്ള ‘കെറുവു’ പ്രസ്പഷ്ടമാകുന്നുണ്ടു്. വേണ്ട, ആ
ഉണ്ണിരവിക്കുറുപ്പു് വല്ലതും ‘നക്കാ പിച്ച’ കൊടുത്തു് നമ്പ്യാരെ പ്രീതിപ്പെടുത്തിക്കാണുമെന്നെങ്കിലും അദ്ദേഹം
സമ്മതിക്കുമല്ലോ. അല്ലെങ്കിൽ ‘മന്ദാരദാരുവാം’ എന്നു് ആ കവി അദ്ദേഹത്തിനെപ്പറ്റി പറയുമായിരുന്നോ?
പക്ഷേ പണത്തിനു വേണ്ടി ആരെയും പ്രീതിപ്പെടുത്തുന്ന സ്വഭാവം ഇന്നത്തെ ചില ബിരുദധാരികളിൽ
കൂടിയും കാണുമ്പോൾ ഒരു ബീ. ഏ. ഡിഗ്രി പോലും ഇല്ലാതിരുന്ന നമ്പ്യാർ ‘ഭിക്ഷാം ദേഹി’ എന്നു
പറഞ്ഞുകൊണ്ടു് ധനവൃദ്ധന്മാരുടെ വാതുക്കലൊക്കെ മുട്ടിക്കൊണ്ടു നടന്നുവെന്നും ഒരിടത്തും ശരിയായ
തുക കിട്ടായ്കയാൽ ഒടുവിൽ അമ്പലപ്പുഴെ വന്നുചേർന്നുവെന്നും, അവിടത്തെ പൊങ്ങച്ചനായ നമ്പൂരി
രാജാവു്, മാത്തൂർപണിക്കർ, ഉണ്ണിരവിക്കുറുപ്പു തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്റെ സ്തുതിയിൽഭൂമിച്ചു് ഒട്ടു
വളരെ നെല്ലും പണവും കൊടുത്തുവെന്നും, ആ രാജാവും കൂട്ടരും അധഃപതിച്ചപ്പോൾ, പതുക്കേ
തിരുവനന്തപുരത്തേക്കു കടന്നുവെന്നും ആയിരിക്കാം വാരിയരവർകളുടെ ആശയം. എന്തിനു
സംശയിക്കുന്നു? “നമ്പ്യാർ അമ്പലപ്പുഴ താമസിച്ചിരുന്ന കാലമത്രയും ചെമ്പകശ്ശേരി രാജാവിന്റെ പ്രീതിക്കു
വേണ്ടി അദ്ദേഹത്തെ പ്രശംസിച്ചിരുന്നു” എന്നു് അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ. അപ്പോൾ,
</p>
          <p style="indent">‘ആജ്ഞാപിതോസ്മി
നിഖിലശാസ്ത്രപുരാണനാടകപ്രപഞ്ചപരിശീലനവിശദാന്തരാത്മനോ നിത്യസന്നിദധദംബരധുനീനാഥ
പരിചരണപരായണസ്യ മഹാരാജദേവനാരായണസ്യ’ എന്നു് ലീലാവതീവീഥീയിൽ നമ്പ്യാർ ഈ
രാജാവിനെ വർണ്ണിച്ചിട്ടുള്ളതു് വെറും മുഖസ്തുതി ആയിരിക്കണം എന്നു വന്നുകൂടുന്നു. ഇങ്ങനെയൊക്കെ
പറകയും എഴുതുകയും ചെയ്യുന്നതു കാണുമ്പോൾ, നമ്പ്യാരെപ്പോലെ, ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും
കിട്ടണം പണം’ എന്നു് ആരും പറഞ്ഞുപോകും.
</p>
          <p style="indent">നമ്പ്യാരുടെ കവിതാസാമർത്ഥ്യവും സംഭാഷണചാതുരിയും നിമിത്തം
സകലർക്കും അദ്ദേഹത്തിന്റെ പേരിൽ പ്രീതിതോന്നിയിരുന്നിരിക്കണം. രാജാവിനു് അദ്ദേഹത്തിന്റെ
പേരിലുണ്ടായിരുന്ന പുത്രനിൎവിശേഷമായ വാത്സല്യം രാജമന്ദിരത്തിൽ അദ്ദേഹത്തിനു്
അസൂയാജനകമായ ഒരു നിലയും വിലയും നല്കി. ദേവനാരായണന്റെ പരിചാരകവർഗ്ഗം പലപ്പൊഴും
അദ്ദേഹത്തിന്റെ സഹായം അപേക്ഷിച്ചിട്ടുണ്ടു്. വല്ല അപകടവും പിണഞ്ഞാൽ അതിൽനിന്നു മോചനം
സമ്പാദിക്കുന്നതിനു് അവർ നമ്പ്യാരെ ആണു് ആശ്രയിച്ചുപോന്നതു്. ഒരു സരസമായ ഐതിഹ്യം
ഉള്ളതിനെ ഇവിടെ ഉദ്ധരിക്കാം. ദേവനാരായണന്റെ വിശ്വാസത്തിനു പാത്രമായി ‘കയ്പിഴ’ എന്നൊരു
നമ്പൂരിയുണ്ടായിരുന്നു. അയാൾ ഏഷണിക്കാരനും ധനലോഭിയും ആയിരുന്നത്രേ. തിരുമുല്ക്കാഴ്ചയായി
വരാറുണ്ടായിരുന്ന ദ്രവ്യങ്ങളെല്ലാം അയാൾ കൊണ്ടുപോവുകയായിരുന്നു പതിവു്. തന്മൂലം
പരിചാരകന്മാർക്കു് ഒന്നും കിട്ടാതെയായി. അവർ ചെന്നു് നമ്പ്യാരോടു പരാതി പറഞ്ഞു. അദ്ദേഹം
ആകട്ടെ “നിങ്ങൾ മിണ്ടാതിരിക്കുക, ഞാൻ ഒരു വഴിയുണ്ടാക്കിത്തരാം” എന്നു പറഞ്ഞു് അവരെ
സമാധാനപ്പെടുത്തി. ഒരിക്കൽ ഈ നമ്പൂരിയും രാജാവും കൂടി ചതുരംഗം വച്ചുകൊണ്ടിരിക്കേ നമ്പ്യാർ ഒരു
ഓട്ടുപാത്രവും കയ്യിലെടുത്തുകൊണ്ടു് ആ വഴിയേ കടന്നുചെന്നിട്ടു് പാത്രം മനഃപൂർവം നിലത്തിട്ടു. ആ ശബ്ദം
കേട്ടു് രാജാവു് ‘അതെന്താണു നമ്പ്യാരേ?’ എന്നു ചോദിച്ചു. ‘കൈപ്പിഴ വന്നതുകൊണ്ടുള്ള ഗ്രഹപ്പിഴയാണേ
തമ്പുരാനേ’ എന്നു് അദ്ദേഹം സവിനയം മറുപടിയും പറഞ്ഞു. ഇംഗിതജ്ഞനായ രാജാവിനും
ബുദ്ധിമാനായ കയ്പിഴയ്ക്കും കാര്യം മനസ്സിലാവുകയും ചെയ്തു. അന്നുമുതല്ക്കു് ആ നമ്പൂരിയുടെ കൃത്രിമങ്ങൾക്കും
ധനലോഭത്തിനും കുറെ ശമനമുണ്ടായത്രേ. ൯൧൦-ാമാണ്ടുവരെ ചെമ്പകശ്ശേരിരാജ്യത്തു് കാര്യങ്ങളെല്ലാം
ഒരുവിധം ഭംഗിയായി നടന്നുവന്നു. രാജാവു് സർവശാസ്ത്രപാരംഗതനും കലാപോഷണതൽപരനും
ആയിരുന്നെങ്കിലും തന്റെ പൂർവികന്മാരെപ്പോലെ ദൃഢനിശ്ചയമോ ഭരണകൗശലമോ
ഉള്ളവനായിരുന്നില്ല. ശുദ്ധഗതിക്കാരനായിരുന്നതിനാൽ അദ്ദേഹം പലപ്പോഴും ഏഷണിക്കാർക്കു
വഴിപ്പെട്ടു കടുംകൈകൾ പ്രവർത്തിച്ചിട്ടു പശ്ചാത്തപിക്കാറുണ്ടായിരുന്നു. എന്റെ കുടുംബത്തിലെ ഒരു
കാരണവരെ സംബന്ധിച്ചു കേട്ടിട്ടുള്ള ഒരു കഥ ഇവിടെ പറയാം. കോവിലിടത്തു പണിക്കർസ്ഥാനം
ഞങ്ങളുടെ കുടുംബത്തിനു് ഈ രാജാവിന്റെ പൂർവികന്മാരിൽ നിന്നു ലഭിച്ചിട്ടുള്ളതാണു്. ഞങ്ങളുടെ
പൂർവികന്മാർ പറവൂർ രാജാവിന്റെ കീഴിൽ കയ്മൾ സ്ഥാനികളായിരുന്നു. അവിടെനിന്നു് ചെമ്പകശ്ശേരി
രാജാവുതന്നെയാണു് അവരിൽ ഒരു ശാഖയെ അമ്പലപ്പുഴെ കൊണ്ടുവന്നു് ഉറപ്പിച്ചതും.
പാരമ്പര്യക്രമമനുസരിച്ചു് ഈ കുടുംബത്തിലെ കാരണവന്മാർ ആയുധവിദ്യാഗുരുക്കന്മാരും ചെമ്പകശ്ശേരി
രാജാവിന്റെ സേനാപതികളും ആയിരുന്നു. രാമയ്യന്റെ ചാരന്മാർ പ്രവർത്തനം തുടങ്ങിയകാലത്തു് ഒരു
മണക്കാട്ടംപള്ളിമേനവന്റെ ഏഷണിയ്ക്കു വശംവദനായി മന്ത്രിയായ കൊച്ചുമേനവന്റെ
അസാന്നിദ്ധ്യത്തിൽ—രാജാവു് അന്നത്തെ സേനാപതികളിൽ ഒരുവനായിരുന്ന കുമരുപ്പണിക്കർക്കു
വധശിക്ഷ വിധിച്ചു.
</p>
          <p style="indent">പ്രദോഷദിവസം പണിക്കർ പൂജാദ്രവ്യങ്ങളുമായി ക്ഷേത്രത്തിലേക്കു പോകുന്നു.
മദ്ധ്യേമാർഗ്ഗം രാജഭടന്മാർ തടഞ്ഞുനിർത്തുന്നു. കാര്യം എന്തെന്നു് അദ്ദേഹം ഭക്തിപൂർവം ചോദിക്കുന്നു.
വധശിക്ഷയെപ്പറ്റിയുള്ള കല്പനകൾ കേൾക്കുന്ന മാത്രയിൽ ശിരസ്സു നമിക്കുന്നു. “ഇത്രയോ ഉള്ളോ?
ഇതിനാണോ ഈ പരിവാരം? അവിടുത്തെ ഇംഗിതം അങ്ങനെ ആണെങ്കിൽ ഇതാ ഈ ശിരസ്സു് ഈ
ഇലയിൽതന്നെ പൊതിഞ്ഞു് അവിടെ എത്തിക്കണം” എന്നു പറഞ്ഞിട്ടു് അദ്ദേഹം തന്നത്താൻ ശിരച്ഛേദം
ചെയ്യുന്നു.
</p>
          <p style="indent">രാജാവു് പിറ്റേദിവസം പശ്ചാത്താപത്തിൽ മുഴുകിയത്രേ. ഈ സംഭവം
നടന്നതു് പതിഗതപ്രാണയായിരുന്നു് ഇപ്പോൾ യശോമാത്രശരീരിണിയായി ഈ ഹൃദയക്ഷേത്രത്തിൽ
പ്രതിഷ്ഠിതയായിരിക്കുന്ന എന്റെ പരേതയായ പത്നിയുടെ മാതുലൻ ശ്രീമാൻ നാണുപിള്ളവക്കീൽ
അവർകൾ തന്റെ രണ്ടാമത്തെ ഭാര്യയ്ക്കായി പണിയിച്ചുകൊടുത്തിട്ടുള്ള രണ്ടു നിലക്കെട്ടിടത്തിനു സമീപമുള്ള
ഒരു കലുങ്കിന്റെ അടുത്തായിരുന്നുവെന്നും, വളരെക്കാലത്തേക്കു് ആ വഴിയേ അർദ്ധരാത്രിയ്ക്കു് ആളുകൾ
സഞ്ചരിക്കാറില്ലായിരുന്നു എന്നും അഭിമാനപൂർവ്വം എന്റെ ബാല്യകാലത്തു പറഞ്ഞുകേട്ടിട്ടുണ്ടു്.
</p>
          <p style="indent">മന്ത്രിമാർ തമ്മിലും സ്വൈരക്കേടുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. തന്നിമിത്തം
രാഷ്ട്രശരീരത്തിനു് അസ്വാസ്ഥ്യവും നേരിട്ടു. എന്നാൽ പ്രധാനമന്ത്രിയും ഊർജ്ജിതാശയനും ആയിരുന്ന
തലവടി കൊച്ചുമേനോന്റെ സാമർത്ഥ്യത്താൽ കാര്യങ്ങൾ ഒക്കെ ഒരുവിധം ഭംഗിയായി
നടന്നുകൊണ്ടിരുന്നു. കായങ്കുളവുമായി തിരുവിതാംകൂർയുദ്ധത്തിൽ ഏർപ്പെട്ടിരുന്നതിനു് സ്വല്പം മുമ്പുതന്നെ
രാമയ്യന്റെ ചാരന്മാർ വടക്കുംകൂർ, തെക്കുംകൂർ എന്നീ രാജ്യങ്ങളിൽ സ്വൈരമായി പ്രവർത്തനം തുടങ്ങി.
കൊച്ചീ രാജ്യത്തും സമാന്തരരാജ്യങ്ങളിലും ഉണ്ടായ കുഴപ്പങ്ങളെപ്പറ്റി മുമ്പു വിവരിച്ചിട്ടുണ്ടല്ലോ. രാമയ്യൻ
ദളവ വടക്കുംകൂർ, തെക്കുംകൂർ, അമ്പലപ്പുഴ എന്നീ ദേശങ്ങളെ കായംകുളത്തിനു എതിരായി
പ്രവർത്തിപ്പിക്കുന്നതിനു പ്രേരിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ കൊച്ചുമേനോന്റെ പ്രേരണാശക്തിയാൽ
രാജാവു് സ്വകാര്യമായി കായങ്കുളത്തെ സഹായിച്ചു. കൊച്ചീരാജാവിനും കായംകുളം
രാജാവിനോടായിരുന്നു അനുകമ്പ. ൯൧൭-ൽ പാലിയത്തു് ഇട്ടിക്കുമരച്ചനും കൊച്ചുമേനോനും ആയി ഒരു
കൂടിക്കാഴ്ചയുണ്ടായി. നമ്പ്യാർ ഇട്ടിക്കുമരച്ചനോടുകൂടി ചേന്നമംഗലത്തേക്കു പോകയും അവിടെ രണ്ടു
കൊല്ലത്തോളം താമസിക്കയും ചെയ്തു. ൯൧൯-ൽ കൊച്ചീരാജാവു നടത്തിയ പറക്കുംകൂത്തിനു് നമ്പ്യാരും
സന്നിഹിതനായിരുന്നു. ആ അവസരത്തിൽ നമ്പ്യാർ മുഖം കാണിപ്പാനായി ചെന്നപ്പോൾ ‘കുഞ്ചൻ
എപ്പോഴാണു വന്നതു്’ എന്നു കല്പിച്ചു ചോദിച്ചതിനു് ‘നനയാൻ പാകത്തിനു് ’ എന്നു് നമ്പ്യാർ ഫലിതമായി
മറുപടി പറഞ്ഞുവെന്നു് ഒരു ഐതിഹ്യമുണ്ടു്. കൂത്തു നടന്ന ദിവസം രാവിലെ അല്പം മഴയുണ്ടായിരുന്നു
എന്നും നമ്പ്യാർക്കു് നനയേണ്ടതായി വന്നു എന്നും ആണു് കേൾവി.
</p>
        </div>
        <!--end of "section 1.1/.2"-->
        <div type="lsection">
          <head type="lsechead">IV</head>
          <p style="noindent">നമ്പ്യാർ അമ്പലപ്പുഴ താമസിക്കുന്ന കാലത്തും അതിനു മുമ്പും പിമ്പും ഒട്ടും
വളരെ സംസ്കൃതകാവ്യങ്ങളും രൂപകങ്ങളും ഒക്കേ രചിച്ചിട്ടുണ്ടല്ലോ. എന്നാൽ അവയെല്ലാം ഇപ്പോഴും
സൂര്യപ്രകാശം ഏൽക്കാൻ കഴിവില്ലാതെ ഗ്രന്ഥപ്പുരകളിൽ ശ്വാസം മുട്ടിക്കൊണ്ടു കിടക്കുന്നതേയുള്ളു.
അവയുടെ കർത്താവെന്ന നിലയിൽ അദ്ദേഹത്തെ അറിയുന്നവരും ചുരുക്കമാകുന്നു. എന്നിട്ടും ആ
സംസ്കൃകവിതകളുടെ കർത്താവു് തുള്ളൽക്കഥാകാരനിൽനിന്നു ഭിന്നനാണെന്നു സ്ഥാപിപ്പാൻ ചിലർ
ആശ്രയിക്കുന്ന യുക്തി, രാഘവീയാദികാവ്യങ്ങൾ വളരെ പ്രൗഢങ്ങളായിരിക്കുന്നു എന്നും തുള്ളൽക്കഥകൾ
തീരെ ബാലിശങ്ങളായിപ്പോയെന്നുമാണു്. കഷ്ടം, ഇങ്ങനെയുണ്ടോ ഒരു അന്ധത! ഇതൊക്കെ
കാണുമ്പോൾ പുനത്തെ അരക്കവിയായി ഗണിച്ചു് അപഹസിച്ച അന്നത്തേ ഗൈർവാണീഭക്തന്മാരോടോ,
</p>
          <lg xml:id="lg1.39">
            <l> ‘ഭാഷാകവിനിവഹോഽയം</l>
            <l> ദോഷാകരവദ്വിഭാതി ഭൂവനതലേ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ജല്പിച്ച ഉദ്ദണ്ഡശാസ്ത്രികളോടോ പരിഭവിക്കേണ്ട ആവശ്യമൊന്നുമില്ല.
പൂർവകവിസങ്കേതങ്ങളേയും നിയമങ്ങളേയും അക്ഷരംപ്രതി അനുഷ്ഠിച്ചും പൂർവമഹാകവികളെ
ഉപജീവിച്ചും എഴുതപ്പെട്ടിരിക്കുന്ന രാഘവീയാദി കാവ്യങ്ങളെവിടെ? സർവതന്ത്രസ്വതന്ത്രയും
സാരസ്യസാരസമ്പൂർണ്ണയും സഹൃദയഹൃദയാനന്ദസന്ദായിനിയും ആയ കവിതാനടിയുടെ കേളീരംഗമായി
വിലസുന്ന തുള്ളൽക്കഥകൾ എവിടെ?
</p>
          <p style="indent">ചെമ്പകനാട്ടിന്റെ പ്രശസ്തി രണ്ടു വസ്തുക്കളെ ആശ്രയിച്ചാണു് നിലനിൽക്കുന്നതു്.
മാധുര്യസാരസർവസ്വമായ ശ്രീവേണുഗോപാലനു നിവേദിക്കപ്പെടുകയാൽ
ആയിരിക്കാം—മുധുരോത്തരമായിത്തീർന്നിരിക്കുന്ന പാൽപായസത്തിന്റേയും ലാവണ്യക്കടൽ
കടഞ്ഞെടുത്തപോലിരിക്കുന്ന ഭഗവദ്രുപപീയൂഷത്തിന്റെ നിരന്തരസേവയാൽ
മധുരിതാന്തഃകരണനായ്തീർന്നിരുന്ന കുഞ്ചൻനമ്പ്യാരുടെ തുള്ളൽപ്പാട്ടുകളുടേയും ഉല്പത്തിസ്ഥാനം
അമ്പലപ്പുഴയാണല്ലോ. ഇവയിൽ ഏതിനാണു് മാധുര്യം കൂടുതലെന്നു നിർണ്ണയിപ്പാൻ
പ്രയാസമായിരിക്കുന്നു.
</p>
          <p style="indent">തുള്ളല്പാട്ടിന്റെ ആവിർഭാവത്തെപ്പറ്റി പറഞ്ഞുവരുന്ന ഐതിഹ്യം
രസാവഹമാണു്. അമ്പലപ്പുഴ ഉത്സവത്തിനു് കൂത്തു് ഒരു പ്രധാന ചടങ്ങാണു്. ഒരിക്കൽ ഉത്സവത്തിൽ
മിഴാവു കൊട്ടാൻ ആളില്ലാതെ വന്നു. പതിവുകാരനു് എന്തോ ആശൗചം നേരിട്ടുവത്രേ. ജാതിയിൽ
പാണിവാദനായിരുന്നെങ്കിലും മിഴാവു കൊട്ടുന്ന തൊഴിലിൽ ഇതേവരെ അദ്ദേഹം ഏർപ്പെട്ടിരുന്നില്ല.
അതുകൊണ്ടു് ചില തെറ്റുകൾ സംഭവിച്ചുപോകയും ചാക്യാർ കഠിനമായി പരിഹസിക്കയും ചെയ്തുവത്രേ. ആ
പകവീട്ടാനായി പിറ്റേദിവസം കൂത്തുസമയത്തു് പടിഞ്ഞാറേ കളിത്തട്ടിൽ കയറാതെ താളമേള പുരസ്സരം
തുള്ളൽ നടത്തി. ആളുകളെല്ലാം കളിത്തട്ടിൽ കൂടി. നാടകശാലയുടെ കിഴക്കേ അറ്റത്താണു് കൂത്തു
നടത്താറുള്ളതു്. അവിടെ കാണികളാരും ഇല്ലാതെ വന്നു. ഇങ്ങനെ എല്ലാദിവസങ്ങളിലും പതിവായി.
ചാക്യാർ വിഷമിച്ചു് രാജാവിന്റെ അടുക്കൽ പരാതി പറഞ്ഞു. മേലാൽ അമ്പലപ്പുഴ ക്ഷേത്രത്തിൽ മാത്രം
തുള്ളൽ പാടില്ലെന്നു കല്പിക്കയാൽ, കരുമാടി, തകഴി, തലവടി തുടങ്ങിയ മറ്റു സ്ഥലങ്ങളിൽ മാത്രം തുള്ളൽ
നടത്തിത്തുടങ്ങി. ഇക്കഥയിൽ എത്രമാത്രം വാസ്തവമുണ്ടെന്നറിയാൻ വിഷമമായിരിക്കുന്നു.
ചാക്യാന്മാരുമായുണ്ടായ എന്തോ നീരസം തന്നെയായിരിക്കണം തുള്ളലിന്റെ നിമിത്തകാരണം എന്നു
തോന്നുന്നു. ഇന്നും അമ്പലമ്പുഴക്ഷേത്രത്തിൽ തുള്ളൽ നടത്താറില്ലെന്ന സംഗതിയും സ്മരണീയമാണു്.
താളപ്രസ്തരത്തിന്റെ കർത്താവായ കുഞ്ചനു് മിഴാവു കൊട്ടാൻ വശമില്ലായിരുന്നു എന്നു വിശ്വസിക്കാനും
പ്രയാസമായിരിക്കുന്നു.
</p>
          <p style="indent">തുള്ളലിനുവേണ്ട സാമഗ്രികളെല്ലാം കേരളത്തിൽ മുമ്പുതന്നെ
സ്ഥിതിചെയ്തിരുന്നു. ബുദ്ധിമാനായ നമ്പ്യാർ അവയെ എല്ലാം ചേർത്തു് ഒരു പുതിയ പ്രസ്ഥാനം
ഏർപ്പെടുത്തി. ഈ വിഷയത്തെപ്പറ്റി പ്രൗഢനിരൂപകനായിരുന്ന പി. കെ. നാരായണപിള്ള അവർകൾ
പറഞ്ഞിട്ടുള്ളതിനെ ഇവിടെ ഉദ്ധരിക്കാം.
</p>
          <p style="indent">“ദക്ഷൻ ആക്ഷേപിച്ചതുകൊണ്ടു് കോപിഷ്ഠനായ ശിവൻ ജട
നിലത്തടിച്ചപ്പോൾ വീരഭദ്രൻ ചാടി വീണതുപോലെ ചാക്യാരാൽ അധിക്ഷിപ്തനായ നമ്പ്യാർ അമ്പലപ്പുഴ
എണ്ണക്കളിത്തട്ടിൽ കയറി നിന്നപ്പോൾ തുള്ളലിനു വേണ്ടതായ സകല സാമഗ്രികളും വന്നുകൂടി എന്നു
ഭാവിക്കുന്നതു് ഭാഷയുടെ പൂർവചരിത്രത്തെക്കുറിച്ചു് ദയനീയമായ അജ്ഞതയെ പ്രദർശിപ്പിക്കയാകുന്നു.”
ഇവിടെ ഒരു സംഗതി പറഞ്ഞുകൊള്ളട്ടെ. നമ്പ്യാരെപ്പറ്റി ഇപ്പോൾ പലേ ഗ്രന്ഥങ്ങൾ
രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും പി. കെ. നാരായണപിള്ള അവർകളുടെ കുഞ്ചൻനമ്പ്യാർ തന്നെയാണു്
അവയുടെ കൂട്ടത്തിൽ പ്രാഥമ്യം വഹിക്കുന്നതു്. ആകൃതിയിൽ ചെറുതെങ്കിലും, നമ്പ്യാരുടെ കൃതികളെ
സംബന്ധിച്ചുള്ള കൂലങ്കഷമായ ഒരു നിരൂപണം നാം അതിൽ കാണുന്നു. ഫലിതം ആസ്വദിക്കുന്നതിനു്
അദ്ദേഹത്തിനുണ്ടായിരുന്ന ശക്തി അന്യാദൃശമായിരുന്നു എന്നു പറയാം.
അഗാധസംസ്കൃതപണ്ഡിതനെങ്കിലും, സംസ്കൃതത്തിൽ എഴുതുന്ന കവിതയ്ക്കേ പ്രൗഢി കാണുകയുള്ളു എന്നു
ശഠിക്കത്തക്കവണ്ണം അദ്ദേഹത്തിന്റെ മനസ്സു് കല്ലിച്ചുപോയിരുന്നില്ല. നിരന്തരസാഹിത്യപരിശീലനത്താൽ
സംസ്കൃതചിത്തനായിത്തീർന്ന ആ പണ്ഡിതശിരോമണിയ്ക്കു് ഏതു രൂപത്തിലുള്ള സാഹിത്യവും
ആസ്വദിക്കാൻ കഴിയുമായിരുന്നു. പുറംപോലെ ഹൃദയവും നിർമ്മലമായിരുന്നതുകൊണ്ടു് തന്റെ
അഭിപ്രായങ്ങളെ ഖണ്ഡിക്കാൻ ഒരുമ്പെടുന്നവരോടു് ആമരണശത്രുത്വം കൈക്കൊള്ളുന്ന സമ്പ്രദായം
അദ്ദേഹത്തിനില്ലായിരുന്നെങ്കിലും, എഴുത്തച്ഛൻ, ചെറുശ്ശേരി, നമ്പ്യാർ ഈ കവികളെപ്പറ്റി
അധിക്ഷേപിക്കുന്നതു കേട്ടുംകൊണ്ടു് ക്ഷമിച്ചിരിക്കാൻ പലപ്പോഴും അദ്ദേഹത്തിനു കഴിയാതെ വന്നിട്ടുണ്ടു്.
ഈ മൂന്നു കവികളേപ്പറ്റിയും അദ്ദേഹം എഴുതീട്ടുള്ള വിമർശനങ്ങൾ അവരേപ്പറ്റി വല്ലതും അറിയണമെന്നു്
ആഗ്രഹമുള്ളവരെല്ലാം വായിച്ചിരിക്കേണ്ടതാണു്. ഈ പണ്ഡിതകേസരി സാഹിത്യവ്യാപാരം നിറുത്തി
വക്കീൽപണിയിലും പിന്നീടു് ഹൈക്കോടതിജഡ്ജി ഉദ്യോഗത്തിലും പ്രവേശിച്ചതു് അദ്ദേഹത്തിന്റെ
സന്താനങ്ങളുടെ ഭാഗ്യാതിരേകംകൊണ്ടായിരിക്കാം. കൈരളിയെ സംബന്ധിച്ചിടത്തോളം അതു് വലിയ
ദൗർഭാഗ്യം ആയിപ്പോയി എന്നു പറയാതിരിപ്പാൻ നിവൃത്തിയില്ല. എന്നാൽ ഒരു സംഗതി തീർച്ചയാണു്.
ഒരു നല്ല സാഹിത്യകാരൻ എന്ന നിലയിൽ അദ്ദേഹം സമാർജ്ജിച്ചിട്ടുള്ള യശസ്സു മാത്രമേ ശാശ്വതമായി
നിലനിൽക്കയുള്ളു.
</p>
          <p style="indent">തുള്ളൽ പ്രസ്ഥാനത്തെപ്പറ്റി ചിന്തിക്കുമ്പോൾ താഴെ പറയുന്ന പ്രശ്നങ്ങൾ
നമ്മുടെ മനസ്സിൽ ഉദക്കുന്നു.
</p>
          <list rend="numbered">
            <item n="(൧)">തുള്ളൽവൃത്തങ്ങൾ എങ്ങനെ ഉണ്ടായി? അവ നമ്പ്യാരുടെ സൃഷ്ടി തന്നെയോ?
</item>
            <item n="(൨)">തുള്ളലിൽ കാണുന്ന കവിതാരീതി എങ്ങനെ ഉത്ഭവിച്ചു? </item>
            <item n="(൩)">ഈ രീതിക്കു പ്രചാരമുണ്ടാവാൻ കാരണമെന്തു്? </item>
          </list>
          <p style="indent">ഈ ചോദ്യങ്ങളിൽ ഓരോന്നിനും നാം മറുപടി പറയേണ്ടിയിരിക്കുന്നു. ഓട്ടൻ,
ശീതങ്കൻ, പറയൻ എന്നു മൂന്നുമാതിരി തുള്ളലുകൾ ഉണ്ടല്ലോ. അവയെല്ലാമോ ഏതെങ്കിലുമോ നമ്പ്യാർ
കണ്ടുപിടിച്ചതാണോ എന്നു നമുക്കു് ആദ്യമായി പരിശോധിക്കേണ്ടിയിരിക്കുന്നു.
ദ്രുതഗതിയിലുള്ളതായതിനാൽ ഓട്ടൻ എന്നും, മന്ദഗതിയിലുള്ളതായതിനാൽ ശീതങ്കൻ എന്നും ആദ്യത്തെ
രണ്ടിനും പേരു നൽകിയതായിരിക്കാമെന്നു തോന്നുന്നു.</p>
          <list rend="numbered">
            <item n="(൧)"> അണിമതി ശകലവുമംബരനദിയും
ഫണിമതിഫണഗണമണികളുമണിയും </item>
          </list>
          <p style="noindent">എന്ന വൃത്തത്തിനു് ഏ. ആർ. തമ്പുരാൻ തരംഗിണി എന്നു പേർ
നല്കിയിരിക്കുന്നു. ഈ വൃത്തം എത്ര പുരാതനമാണെന്നു്,
</p>
          <lg xml:id="lg1.40">
            <l> സം/സ്കൃത/മാ/കിന/ചെ/ങ്ങഴി/നീ/രും</l>
            <l> ന/റ്റമി/ഴാ/കിന/പി/ച്ചക/മല/രും </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുള്ള പാട്ടിനോടു് അതിനെ
താരതമ്യപ്പെടുത്തുമ്പോൾ വ്യക്തമാകും. ഇതേ വൃത്തം തന്നെ,
</p>
          <lg xml:id="lg1.41">
            <l> ‘ആ/യത/ബാ/ഹു ച/തു/ഷ്ടയ/ശോ/ഭിത</l>
            <l> രാ/യതി/നി/ർമ്മല/ഭ/സ്മോ/ദ്ധൂ/ളിത’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ നിരണത്തുകവിയും ഉപയോഗിച്ചിട്ടുണ്ടു്.
ഇരുപത്തിനാലുവൃത്തത്തിലെ പതിന്നാലും പത്തൊൻപതും വൃത്തങ്ങളും ഇതുതന്നെ.
</p>
          <lg xml:id="lg1.42">
            <l> “വ/ഞ്ചിമ/ഹീ/പതി/വര/കുല/ശേ/ഖര-</l>
            <l> ന/ഞ്ചിത/വിമ/ലമ/ഹാ/ഗുണ/സ/ഞ്ചയ-”</l>
            <l> “ഗാ/ത്രം/പാ/തിപ/രി/ഗ്രഹ/മാ/ക്കീ</l>
            <l> ഗോത്രം/ന/ല്ലൊ/രു/വി/ല്ലുമ/താ/ക്കീ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ ഈ വൃത്തത്തെ ഓട്ടൻതുള്ളലിൽ പലേ രൂപത്തിൽ നാം
കാണുന്നു.
</p>
          <p style="indent">ചമ്പുക്കളിലെ ഗദ്യത്തിൽ കാണുന്ന,
</p>
          <lg xml:id="lg1.43">
            <l> ‘ഹര/ഹര/ശിവ/ശിവ/ചി/ത്രം/ചി/ത്രം</l>
            <l> നിഷ/ധനൃ/പാ/ന്വയ/മകു/ടീ/ര/ത്നം’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന വൃത്തവും,
</p>
          <lg xml:id="lg1.44">
            <l> ‘വരു/മിഹ/സം/പ്രതി/ദു/ർയോ/ധന/നും</l>
            <l> പര/മസ/ഖൻ/മമ/പാ/ർത്ഥൻ/താ/നും’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന പതിനാലുവൃത്തത്തിലെ ഒന്നാംവൃത്തവും തരംഗിണി തന്നെയെന്നു
പറയേണ്ടതില്ലല്ലോ. ചൊല്ലുന്ന രീതിയിലേ ഇവയ്ക്കു വ്യത്യാസമുള്ളു.
</p>
          <list rend="numbered">
            <item n="(൧)"><span style="width:1.5em"> </span>ന<span style="width:1.5em"> </span>ര<span style="width:1.5em"> </span>ന<span style="width:1.5em"> </span>ര
</item>
            <item n="(൨)"> ‘ചെറിയ/പൎപ്പടം/വലിയ/പൎപ്പടം
കുറിയ/ചോറുമ/ക്കറിയു/മത്ഭുതം’ </item>
          </list>
          <p style="noindent">ഇതു് സംസ്കൃതത്തിലെ സുഖാവഹവൃത്തമാണു്. ഇതിനെ
മാത്രാവൃത്തമാക്കിയാൽ അന്നനടയാകും.
</p>
          <lg xml:id="lg1.45">
            <l> ‘വിവിധമിത്തരം പറഞ്ഞു കേഴുന്നോ-</l>
            <l> രരചനെത്തൊഴുതുരയെയ്താൻ സുതൻ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന കിളിപ്പാട്ടുവൃത്തത്തോടു താരതമ്യപ്പെടുത്തി നോക്കുക.
</p>
          <p style="noindent">എന്ന കേകാവൃത്തത്തിന്റെ രൂപഭേദമാകുന്നു. നമ്പ്യാർ രണ്ടടികളിലും ൨൪
മാത്രകൾ ഘടിപ്പിച്ചിരിക്കുന്നു എന്നു മാത്രമല്ല, ഓരോ പദത്തേയും മദ്ധ്യത്തിൽ വച്ചു മുറിച്ചിട്ടു് ഓരോ
ഖണ്ഡത്തിലും ദ്വിതീയാക്ഷരപ്രാസവും വച്ചിരിക്കുന്നു. അതിനാൽ ഏ. ആർ. തമ്പുരാൻ അതിനു്
അർദ്ധകേക എന്നു പേർ നൽകിയിരിക്കുന്നു.</p>
          <list rend="numbered">
            <item n="(൪)">‘ഗുണദോ/ഷമറി/യുന്ന/ബുധന്മാ/രിക്കഥ/തന്റെ
ഗുണദോഷം വിചാരിപ്പാനൊരുമ്പെട്ടു വസിക്കേണ്ട’. </item>
          </list>
          <p style="noindent">ഇതു് അമ്പലപ്പുഴ വേലകളിയുടെ താളത്തിനു് ഒപ്പിച്ചു പാടിവരാറുള്ള,
</p>
          <lg xml:id="lg1.46">
            <l> ‘ഒരു വേലയ്ക്കിരുവേല തകഴിലേപ്പകൽവേല’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന പാട്ടിന്റെ വൃത്തംതന്നെയാകുന്നു.
</p>
          <p style="indent">ഇതേ വൃത്തംതന്നെ ശീതങ്കനിലും പറയനിലും ഉപയോഗിച്ചിട്ടുമുണ്ടു്.
</p>
          <lg xml:id="lg1.47">
            <l> ‘കുറവില്ലാതൊരു കിള്ളി-</l>
            <l> ക്കുറിശ്ശി ശ്രീമഹാദേവൻ’ <hi style="snum">പറയൻ</hi></l>
            <l> ‘കവിചൊല്ലി ഫലിപ്പിപ്പാ—</l>
            <l> നെളുതല്ലെങ്കിലും നമ്മേ’ <hi style="snum">ശീതങ്കൻ</hi></l>
            <l> (൫)“പറന്നുചെന്നുടനേകവസ്തു</l>
            <l> നിറഞ്ഞ കുണ്ഡിനവിഭൂതികണ്ടു” <hi style="snum">൧൬ മാത്രകൾ</hi></l>
            <l> ‘ദമനുടെ സോദരി സഖിമാരോടും</l>
            <l> കമലസരസ്സിന്നരികേ നല്ലൊരു’ <hi style="snum">൧൬ മാത്രകൾ</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വൃത്തത്തിനും,</p>
          <lg xml:id="lg1.48">
            <l> ‘തലമുടിതന്നൊടു തോറ്റിട്ടസ്യാ</l>
            <l> ജലധരപടലികൾ മുറയിടുമിന്നും’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന ചമ്പൂവൃത്തത്തിന്നും തമ്മിലുള്ള സാദൃശ്യം കാണുക. വൃത്തമഞ്ജരിയിൽ
ഇതിനു് ‘ശിതാഗ്ര’ എന്നു പേർ നല്കിയിരിക്കുന്നു.
</p>
          <list rend="numbered">
            <item n="(൬)"> ഭടജന/മുടനിള/കിന മദ/മൊടു പടു/തര വര/വുതുട/ങ്ങി നളചരിതം
ഇതേ വൃത്തംതന്നെ പല ചമ്പുക്കളിലും കാണ്മാനുണ്ടു്. </item>
          </list>
          <p style="noindent">പാമ്പിഴയുന്നതുപോലെ മന്ദഗതിയായതിനാൽ അജഗരഗമനാ എന്നു്
ഇതിനു പേർ നല്കിയിരിക്കുന്നു. ഇതിൽ പ്രായേണ ലഘുമയമായ ആറു ചതുർമ്മാത്രഗണങ്ങളും ഒടുവിൽ ഒരു
ഗുരവുമാണു വേണ്ടതു്. ചമ്പുക്കളിലാകട്ടെ,
</p>
          <lg xml:id="lg1.49">
            <l> ‘ഉപരചി/തമരായി/ലൊരു കന/കമയതു/കിൽ തടവി/ </l>
            <l> നിരതിശ/യമധുരി/മനിധാ/നം’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ എട്ടു ചതുർമാത്രഗണങ്ങളും ഒടുവിൽ ഒരു ഗുരുവും കാണുന്നു.
നമ്പ്യാർ രണ്ടു ഗണങ്ങളെ കുറച്ചിരിക്കുന്നു.
</p>
          <list rend="numbered">
            <item n="(൭)"> എന്തിനിത്ര പറഞ്ഞു ദാനവനെന്തു സംഗതിയെന്നു നീ
ചിന്തിയാത്തവനല്ല നിങ്ങടെ ബന്ധു ഞാനസുരൻ മയൻ’ </item>
          </list>
          <p style="noindent">ഇതു് ഇരുപത്തിനാലുവൃത്തത്തിലേ,
</p>
          <lg xml:id="lg1.50">
            <l> ‘മിത്രബാന്ധവലോകരൊക്കയുമത്ര പോന്നു വരുംവിധൗ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന സംസ്കൃതമല്ലികാവൃത്തം തന്നെ. ഇതു ചമ്പുക്കളിലും കാണുന്നുണ്ടു്.
</p>
          <p style="indent">ഇങ്ങനെ നോക്കിയാൽ നമ്പ്യാരുടെ എല്ലാ വൃത്തങ്ങളും പൂർവകവികൾക്കു
പരിചിതങ്ങളായിരുന്നു എന്നു കാണാം.
</p>
          <p style="indent">ഇനി നമുക്കു തുള്ളലിലെ രീതിയെ സംബന്ധിച്ചാണു ചിന്തിപ്പാനുള്ളതു്.
കേരളീയജനതയുടെ ഉപയോഗത്തിനായി രചിക്കപ്പെട്ടിരുന്ന കവിതകൾ വടക്കൻപാട്ടുകൾ
മുതലായവയാണു്; എന്നാൽ അവ അഭ്യസ്തവിദ്യന്മാർക്കു് പൊതുവേ രുചിക്കുന്നവയല്ലായിരുന്നു.
എഴുത്തച്ഛനാണു് ജനങ്ങളിൽ വിപുലമായ ജ്ഞാനതൃഷ്ണ അങ്കുരിപ്പിച്ചതു്. എന്നാൽ രാമായണാദികൃതികൾ
എല്ലാവർക്കും ഒരുപോലെ വായിച്ചുരസിക്കുവാൻ കഴിയുന്നവയല്ലായിരുന്നു. വായനക്കാലങ്ങളിൽ
അർത്ഥം പറയുന്ന ഒരു കൂട്ടരുടെ സഹായം അപേക്ഷിതമായ്‍ത്തീർന്നു. വായന ഒരു വഴിക്കു്; അർത്ഥം
വേറൊരു വഴിക്കു്. ഇങ്ങനെ ആയിരുന്നു അർത്ഥംപറച്ചിൽകാരുടെ രീതി. ഏതായിരുന്നാലും
ശ്രോതാക്കളിൽ ഭക്തിരസം ജനിപ്പിക്കുന്നതിനു് അവർ ശ്രമിക്കാതിരുന്നിട്ടില്ല. എഴുത്തച്ഛന്റെ കാലശേഷം
പല ക്ഷുദ്രകവികളും പൗരാണികഥകളെ കിളിപ്പാട്ടായും ഊഞ്ഞാൽപ്പാട്ടുകളായും
തിരുവാതിരപ്പാട്ടുകളായും കുറത്തിപ്പാട്ടുകളായും രചിച്ചു് സാധാരണക്കാരുടെ
പുരാണകഥാശ്രവണവിഷയകമായ തൃഷ്ണയെ പൂരിപ്പിച്ചുകൊണ്ടിരുന്നു. ഇന്നും ഇത്തരം കൃതികളുടെ എത്ര
എത്ര പ്രതികളാണു് പ്രതിവർഷം വിറ്റുവരുന്നതെന്നോർക്കുമ്പോൾ, ആ ചെറുകവികൾക്കും
കേരളീയസംസ്കാരത്തിന്റെ ജനയിതാക്കളുടെ കൂട്ടത്തിൽ ഒരു സ്ഥാനമുണ്ടെന്നു കാണാവുന്നതാണു്.
</p>
          <p style="indent">പൗരാണികകഥകളെ പണ്ഡിതന്മാർക്കും പാമരന്മാർക്കും ഒരുപോലെ
രസിക്കത്തക്ക വിധത്തിൽ ഫലിതരസപൂർണ്ണമായവിധത്തിൽ ആദ്യമായി വ്യാഖ്യാനിച്ചുകൊടുത്തവർ
ചമ്പൂകാരന്മാരാണു്. എന്നാൽ ചാക്യാർകൂത്തിനും പാഠകത്തിനും ക്ഷേത്രവളപ്പിനു വെളിയിൽ പോവാൻ
അനുവാദമില്ലാതിരുന്നതുകൊണ്ടു് അവ പൊതുജനങ്ങൾക്കു പൊതുവേ പ്രയോജനപ്പെട്ടില്ല. പക്ഷെ ഒരു
സംഗതിയിൽ ചമ്പൂകാരന്മാർ വലിയ സഹായമാണു് ചെയ്തതു്. പ്രാചീനസങ്കേതങ്ങളെയും കൃത്രിമ
നിയമങ്ങളെയും ഗണ്യമാക്കാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനു് അവരാണു് ആദ്യമായി
തുനിഞ്ഞതെന്നു് നിസ്സംശയം പറയാം. സംസ്കൃതവൃത്തങ്ങളിൽ രചിക്കപ്പെട്ടിരുന്ന ശ്ലോകങ്ങളേയും
സംസ്കൃതഗദ്യത്തെത്തന്നെയും സംബന്ധിച്ചിടത്തോളം ചമ്പൂകാരന്മാരും പൂർവകവിസങ്കേതങ്ങളേയും
നിയമങ്ങളേയും അനുകരിക്കാതിരുന്നില്ല. എന്നാൽ ഭാഷാഗദ്യത്തിന്റെ സ്ഥിതി അങ്ങനെയല്ല.
കഴിയുന്നിടത്തോളം ചുറ്റുമുള്ള സംഗതികളുടെ ഒരു ഛായകൂടി അവയിൽ പതിഞ്ഞുകാണുന്നുണ്ടു്.
</p>
          <p style="indent">ആട്ടക്കഥകൾ ദൃശ്യകാവ്യങ്ങളായതിനാൽ അവ ജനങ്ങളെ വിനോദിപ്പിച്ചു
കർത്തവ്യകുതുകികളാക്കാൻ പര്യാപ്തം തന്നെ. പക്ഷേ അവയിൽ സാഹിത്യാംശം സാധാരണ ജനതയെ
സംബന്ധിച്ചിടത്തോളം ദുർഗ്രഹമായിരിക്കുന്നു എന്നു മാത്രമല്ല അവയിലെല്ലാം പ്രാചീനകവികളുടെ
കൃത്രിമസങ്കേതങ്ങളെ വള്ളിപുള്ളിവിസർഗ്ഗം വിടാതെ അനുഷ്ഠിക്കയും ചെയ്തിരിക്കുന്നു.
</p>
          <p style="indent">ഈ ന്യൂനതകളെ പരിഹരിച്ചു് പണ്ഡിതന്മാർക്കും പാമരന്മാർക്കും ഒരുപോലെ
രസിക്കത്തക്കവണ്ണവും എന്നാൽ സാഹിത്യധർമ്മത്തെ വ്യഭിചരിപ്പിക്കാതെയും ഒരു നവീനപ്രസ്ഥാനം
തുടങ്ങുന്നതിനാണു് നമ്പ്യാർ ശ്രമിച്ചതു്. കേവലം വിനോദത്തിനു മാത്രമേ വക ഉള്ളുവെന്നു വന്നാൽ
വിദ്വാന്മാർക്കു രസിക്കയില്ല; വെറും വിജ്ഞാനമയമായിരുന്നാലോ? ജനസാമാന്യത്തിനു് വേഗം
ചെടിയ്ക്കുയും ചെയ്യും. അതുകൊണ്ടു് വിനോദത്തെ വിജ്ഞാനത്തോടു കൂട്ടിയിണക്കി,
</p>
          <p style="indent">‘പടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരു’ മാറു്
ചാരുകേരളഭാഷതന്നെ ഉപയോഗിച്ചു് ഒരു സാഹിത്യസരണി ഉദ്ഘാടനംചെയ്‍വാൻ ധൈര്യമുണ്ടായ
നമ്പ്യാരെ എത്രതന്നെ പ്രശംസിച്ചാലും മതിയാവുകയില്ല. അതിനുള്ള സാമഗ്രികൾ എല്ലാം
അടുത്തുതന്നെയുണ്ടായിരുന്നു താനും. അവയെ എല്ലാം കൂട്ടിച്ചേർത്തു് നമ്പ്യാർ തന്റെ മനോധർമ്മമാകുന്ന
മൂശയിൽ വച്ചു വാർത്തെടുത്തതാണു് തുള്ളൽപ്രസ്ഥാനം. ഈ വിഷയത്തെപ്പറ്റി മി: പീ. കേ.
നാരായണപിള്ള പറഞ്ഞിട്ടുള്ള അഭിപ്രായങ്ങളെ ഇവിടെ ഉദ്ധരിക്കാം. “സംസ്കൃത കവികളുടെ
അനുകരണം ദുസ്സഹമായി വന്നുതുടങ്ങിയപ്പോൾ, വേറെ മാർഗ്ഗത്തിൽ പ്രവർത്തിക്കാം എന്നു
വിചാരിച്ചിരുന്നാൽ കിളിപ്പാട്ടുകൾ എന്നും കഥകളിപ്പാട്ടുകൾ എന്നും രണ്ടു കവിതാദ്വാരങ്ങൾ അല്ലാതെ
തുറന്നിട്ടുണ്ടായിരുന്നില്ല. ഈ രണ്ടു രീതിക്കും ഉള്ള വൈകല്യങ്ങൾ അവയിലേയ്ക്കു നമ്പ്യാരെ
ആകർഷിക്കാതിരുന്നതായിരിക്കണം. മഹാനായ എഴുത്തച്ഛന്റെ കിളിപ്പാട്ടിനു വിഷയീകരിച്ച ദിവ്യങ്ങളും
പരിശുദ്ധങ്ങളും ആയ വിഷയങ്ങളും അദ്ദേഹത്തിന്റെ സരളബന്ധങ്ങളായ വാക്യങ്ങളും പാകവും കാണുന്ന
ഒരു കവിക്കു് ആ പന്ഥാവിൽ പ്രവേശിച്ചു് സ്വാതന്ത്ര്യം കാണിക്കാമെന്നോ എഴുത്തച്ഛനു
തുല്യനായിക്കൊള്ളാമെന്നോ ഒരു ദുർമ്മോഹവും ജനിക്കയില്ല. കാവ്യരചന കഴിഞ്ഞു് നമ്പ്യാർതന്നെ
ചാണക്യസൂത്രം നളചരിതം ഇവ കിളിപ്പാട്ടായി എഴുതിയിട്ടു് അതൃപ്തനെന്നപോലെ ആ രീതിയിൽനിന്നു
വിരമിച്ചതായി തോന്നുന്നു. പഞ്ചതന്ത്രം എഴുതാൻ ഇടയായതു് വല്ല പ്രേരണയാലും ആയിരിക്കും.
കൃഷ്ണഗാഥാകർത്താവിന്റെ വൃത്തത്തിൽ കവിത എഴുതാം എന്നു വിചാരിച്ചു് നമ്പ്യാർ
കുമാരപുരേശ്വരീസ്തോത്രവും ശീലാവതിയും കുറേ എഴുതിയതായി കാണുന്നു. എന്നാൽ ചെറുശ്ശേരിയുടെ
ഇഴഞ്ഞ മട്ടു് ചൊടിപ്പു കൂടുന്ന നമ്പ്യാർക്കു് വളരെ പിടിച്ചിരിക്കാൻ ഇടയില്ല. ഇരുപത്തിനാലുവൃത്തം
മുതലായവയുടെ മുഖ്യവൈഷമ്യം ഓരോ ശ്ലോകത്തിലും ഓരോ ആശയം ഉണ്ടായിരിക്കേണ്ടതാകയാൽ
ക്രമപ്രവൃദ്ധമായും നിരന്തരമായും ഒരു കാര്യത്തെ പ്രതിപാദിക്കുവാൻ ആ രീതിയിൽ ഉള്ള
നിർവാഹശൂന്യതയാകുന്നു. ഇരുപത്തിനാലുവൃത്തം മുതലായവ അനേക മണികൾ ചേർത്തിട്ടുള്ള
മാലപോലെയാണു്. ജപിക്കുമ്പോൾ ഓരോ മണിയിലും എണ്ണേണ്ട ആവശ്യമുള്ളതുപോലെ ഓരോ
ശ്ലോകത്തിലും നാം നില്ക്കേണ്ടതായി വരുന്നു. വെള്ളം ഒഴിക്കുമ്പോഴുള്ള ധാരപോലെ കവിതയ്ക്കു് അതിൽ
അസാധ്യമാകുന്നു. പിന്നെയും കിളിപ്പാട്ടു മുതലായ മുൻ പറഞ്ഞ കവിതകൾക്കുള്ള ഒരു കുറവു് അതിൽ
നാടകാദികളെപ്പോലെ പ്രത്യക്ഷമായും പ്രബലമായും കണ്ടു രസിക്കത്തക്കവിധത്തിൽ രസപുഷ്ടി
വരുത്തുവാൻ പാടില്ല എന്നുള്ളതാണു്. ആട്ടക്കഥ കണ്ടുരസിക്കുവാൻ ആട്ടക്കാരനും കാണാൻ
ചെല്ലുന്നവനും അഭ്യാസം വേണ്ടതാകുന്നു. പോരെങ്കിൽ ആട്ടക്കഥകളുടെ വിഷമങ്ങൾ സ്വർഗ്ഗലോകത്തും,
പാതാളത്തിലും, ഹസ്തിനപുരത്തും, ദ്വാരകയിലും സംഭവിച്ചതായി കവികൾ ഭാവിക്കുന്നതിനു പുറമേ ചുറ്റും
നടക്കുന്ന സംഗതികളുടെ ഒരു ഛായ കൂടി സ്വകൃതികളിൽ പതിക്കുമ്പോൾ ആട്ടക്കഥാകർത്താക്കൾ
സമ്മതിക്കുന്നുമില്ല. നീരസങ്ങളായ സങ്കേതങ്ങളും ആട്ടക്കഥാകവികൾ അനുഷ്ഠിക്കേണ്ടതായിട്ടുണ്ടു്.
സംസ്കൃതകാവ്യങ്ങൾ പഠിച്ചു് ആട്ടക്കഥാകവികളുടെ ബുദ്ധി കല്ലിച്ചുപോയതുകൊണ്ടായിരിക്കാം
മലയാളപദങ്ങൾ ഉപയോഗിക്കുന്നതിൽ അവർ വിരസന്മാരായി കാണപ്പെടുന്നതു്. ചാക്യാർകുത്തു്
പൊതുജനങ്ങളാൽ ഗ്രാഹ്യവും പ്രത്യക്ഷരസമുള്ളതുമാകുന്നു. എന്നാൽ പറഞ്ഞു തീരുന്നതോടുകൂടി അതു
നശിച്ചുപോകുന്നതും ശ്രവണേന്ദ്രിയവിഷയമായ സംഗീതരസം അതിനു ലേശവും ഇല്ലാത്തതും
ആണെന്നുള്ള രണ്ടു മുഖ്യ ആക്ഷേപങ്ങൾ ഇതിലും കാണ്മാനുണ്ടു്. ആകയാൽ കിളിപ്പാട്ടുകളിലെപ്പോലെ
നല്ല വൃത്തനിയമത്തെ അനുസരിച്ചു് സംഗീതരസം കൊടുക്കുന്നതും ആട്ടത്തിലെപ്പോലെ സാമാന്യമായി
അഭിനയമുള്ളതുമായ ഒരു കൂത്തു കണ്ടുപിടിച്ചാൽ അതു് ഒരു പുതിയ സാഹിത്യമാർഗ്ഗമായിരിക്കുമെന്നുള്ള
ബുദ്ധി നമ്പ്യാർക്കു് ഉണ്ടായിരുന്നിരിക്കണം. വാസ്തവത്തിൽ തുള്ളൽക്കഥകൾ വൃത്തനിയമത്തോടുകൂടി
അഭിനയിക്കപ്പെടുന്ന ചാക്യാർകൂത്തുകളാകുന്നു.”
</p>
          <lg xml:id="lg1.51">
            <l> ‘ഭടജനങ്ങടെ നടുവിലുള്ളൊരു</l>
            <l> പടയണിക്കിഹ ചേരുവാൻ</l>
            <l> വടിവിയെന്നൊരു ചാരുകേരള-</l>
            <l> ഭാഷതന്നെ ചിതം വരൂ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പറഞ്ഞിട്ടുള്ളതിൽനിന്നു് നമ്പ്യാരുടെ ഉദ്ദേശ്യം വ്യക്തമാകുന്നുണ്ടു്.
വേലകളി യുദ്ധച്ചടങ്ങുകളെ അനുകരിച്ചുള്ള ഒരു വിനോദമാണു് ‘തീത്തീത്തകത്തെയ് തെയ് തോ’;
‘വെളുത്തേരിൽ പട കേറി, തുണി കീറി മുണ്ടു കീറി’ ഇത്യാദി താളമൊപ്പിച്ചുള്ള വൃത്തങ്ങൾ നമ്പ്യാർ
സ്വീകരിച്ചു. വേലകളിക്കാരുടെ ഉടുത്തുകെട്ടും മറ്റും വേഷവിധാനത്തിൽ നമ്പ്യാർ അനുകരിച്ചിട്ടില്ലയോ
എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പടയണിക്കു് അശ്ലീലങ്ങളായ പാട്ടുകളാണു് സാധാരണ
പാടാറുള്ളതെങ്കിലും, നാട്ടിലെ പ്രധാന സംഭവങ്ങളേയും രാഷ്ട്രീയകാര്യങ്ങളേയും അധികരിച്ചു് പാട്ടുകൾ
നിർമ്മിച്ചു പാടുന്ന പതിവു് ചേർത്തലപ്പൂരത്തിനും മറ്റും സാധാരണമായിരുന്നു. പല്ലവി മാത്രം ‘തെറി’
ആയിരിക്കുമെന്നേയുള്ളു. അശ്ലീലത കലർത്താതെ നാട്ടുകാര്യങ്ങളെ വിമർശിക്കുന്ന സമ്പ്രദായം
ചമ്പുകളിൽനിന്നും പടയണികളിൽനിന്നും നമ്പ്യാർ പകർത്തിയതായിരിക്കണം.
</p>
          <p style="indent">തുള്ളലിനു് ഇത്രമാത്രം പ്രചാരം വരാനുള്ള പ്രധാന കാരണം അതിൽ
ആപാദചൂഡം വ്യാപിച്ചിരിക്കുന്ന ഫലിതം ആകുന്നു. രണ്ടാമതായി ചുറ്റുപാടും നടക്കുന്ന സംഗതികൾ
അതിൽ നിഴലിച്ചുകാണുന്നതുകൊണ്ടു് പൊതുജനങ്ങൾക്കു് അതു സുഗ്രഹമായിരിക്കുന്നു. മൂന്നാമതായി
നമ്പ്യാരുടെ വിപുലമായ ലോകാനുകമ്പ തുള്ളലിന്റെ ഓരോ വരികളിലും കാണുന്നുണ്ടു്. ‘കുറവും കുറ്റവും
നോക്കി പറവാനങ്ങൊരുകൂട്ടം തുറിക്കണ്ണു മിഴിച്ചങ്ങു മറുഭാഗേ വസിക്കുന്നു’–എന്നിങ്ങനെ അദ്ദേഹം തന്നെ
‘കുറ്റമ്പറവാൻ കുറ്റികണക്കേ’ വസിക്കുന്നവരെ കഠിനമായി പരിഹസിച്ചിട്ടുള്ളതാനാൽ അദ്ദേഹത്തിന്റെ
പരിഹാസം കേവലം ഛിദ്രാന്വേഷണബുദ്ധിയിൽ നിന്നു് ജനിച്ചിട്ടുള്ളതല്ലെന്നുകാണാം. എല്ലാവരും
അവരവരുടെ കർത്തവ്യങ്ങളിൽ കുതുകികളായിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർബന്ധം.
അവയിൽ അനാസ്ഥ കാണിച്ചാൽ അദ്ദേഹം പരിഹസിക്കാതെ വിടുകയില്ല. എന്നാൽ ആ പരിഹാസം
മനുഷ്യവിദ്വേഷത്തിൽ നിന്നു ജനിച്ചതേ അല്ല; വിശാലമായ അനുകമ്പയുടെ പരിപക്വഫലമാകുന്നു.
</p>
          <p style="indent">അമ്പലപ്പുഴെ വച്ചു് നമ്പ്യാർ രചിച്ചിട്ടുള്ള കൃതികൾ രാഘവീയം,
അംബരനദീശ്വരസ്തോത്രം, ഭാഗവതചമ്പു, ഗീതാരാമം, ലീലാവതീവീഥി എന്നീ സംസ്കൃതകൃതികളും
ശ്രീകൃഷ്ണചരിതം മണിപ്രവാളവും, ചാണക്യസൂത്രം, പഞ്ചതന്ത്രം, നളചരിതം എന്നീ കിളിപ്പാട്ടുകളും
ഭാഗവതം ഇരുപത്തിനാലുവൃത്തവും, കല്യാണസൗഗന്ധികം, കിരാതം, രുഗ്മിണീസ്വയംവരം,
ഘോഷയാത്ര, സ്യമന്തകം, ലങ്കാമർദ്ദനം, സത്യാസ്വയംവരം, ത്രിപുരദഹനം, പുളിന്ദീമോക്ഷം,
ഗജേന്ദ്രമോക്ഷം, നാളായണീചരിതം, ഗണപതിപ്രാതൽ ഇവ ആകുന്നു. വസ്തുനിർദ്ദേശത്തോടുകൂടി
സമാരംഭിക്കപ്പെടുന്ന കഥകളിൽ ചിലതും അമ്പലപ്പുഴവച്ചുതന്നെ രചിച്ചതായ്‍വരാം. ബാല്യുത്ഭവം,
അഹല്യാമോക്ഷം, ഹിഡിംബവധം, രാമാനുകരണം, നളചരിതം, പാത്രചരിതം, ഐരാവതപൂജ,
കാർത്തവീര്യവിജയം, പ്രഹ്ലാദചരിതം, സുന്ദോപസുന്ദോഹാഖ്യാനം, രാവണോത്ഭവം ഇവയെ ആ
കൂട്ടത്തിൽ മി: പീ. കേ. ഉൾപ്പെടുത്തിയിരിക്കുന്നു.
</p>
          <p style="indent">രാഘവീയം അമ്പലപ്പുഴെ വച്ചു് എഴുതപ്പെട്ടിട്ടുള്ളതാണെന്നുള്ളതിനു്,
</p>
          <lg xml:id="lg1.52">
            <l> ‘സാരസ്യൈകസമാശ്രയോഽബുജധുനീ ലീലാരതസ്സന്തതം</l>
            <l> രാജീവേക്ഷണരാജഹംസപൃഥുകോ യന്മാനസേ ഖേലതി</l>
            <l> തസ്മാഭാശ്രിതനന്ദനാൽ സുമനസാം സംസേവിതാൽ സഞ്ചയൈഃ</l>
            <l> കോവാ കല്പതരോരിവാത്ര ഭവതോ ലോകാനവാപ്തേപ്സിതഃ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന ശ്ലോകത്തിൽ നിന്നു തെളിയുന്നു.
</p>
          <p style="indent">അംബരനദീശ്വരസ്തോത്രത്തിന്റെ അവസാനത്തിൽ,
</p>
          <lg xml:id="lg1.53">
            <l> ‘ഭൂതേഷ്ഠ സർവേഷ്വപി നിർവിശേഷം</l>
            <l> ഭൂയസ്തരാമാഹിതകാരുണീകം</l>
            <l> ഭൂദേവതാമംബരവാഹിനീശം</l>
            <l> ശ്രീദേവനാരായണമാശ്രയാമഃ.’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നും, ഭാഗവതചമ്പുവിന്റെ പ്രാരംഭത്തിൽ,
</p>
          <lg xml:id="lg1.54">
            <l> ‘ശ്രീനാരായണഭട്ടപാദഗുരുപാദാനാം കൃപാനുഗ്രഹഃ</l>
            <l> ശ്രീകൃഷ്ണസ്യ കഥാം കഥാപയതി യം ചമ്പൂ പ്രബന്ധാത്മികാം</l>
            <l> രാമോ നാമ സ പാണിവാദകലജഃ പാണീ ശിരസ്യർപ്പയൻ</l>
            <l> ബ്രഹ്മഭ്യഃ പ്രണതിം കരോതി ഖലു വസ്സഭ്യാസ്സമഭ്യാഗതാഃ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നും, ഗീതരാമത്തിന്റെ ഉപോദ്ഘാതത്തിൽ,
</p>
          <lg xml:id="lg1.55">
            <l> ‘ശ്രീമദ്ബോധായനേന സ്വയമുപരചിതം ചാരുരാമായണം യ-</l>
            <l> ച് ഛ്രുത്വാ ഗുഢം തദേതന്മഹിതജനമഹാമംഗലേ രംഗദേശേ</l>
            <l> രാമഃ ശ്രീദേവനാരായണധരണിപതേരാജ്ഞയാ പാണിവാദോ</l>
            <l> ഗേയം ലീലാനുകൂലം കലയതി കൃപയാ സൂരയഃ പൂരയന്തു’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നും, ലീലാവതീവീഥിയിൽ,
</p>
          <lg xml:id="lg1.56">
            <l> ‘നിത്യം സന്നിദധദംബരധുനീനാഥപരിചരണപരായണസ്യ മഹാരാജ</l>
            <l> ദേവനാരായണസ്യ പാദപത്മോപജീവിനാ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നും പറഞ്ഞുകാണുന്നതിൽ നിന്നു് ഇവയെല്ലാം അമ്പലപ്പുഴെ
താമസിക്കുന്ന കാലത്തു് വിരചിതമാണെന്നു സ്പഷ്ടം. ശ്രീകൃഷ്ണചരിതത്തിന്റെ ചില
താളിയോലപ്പകർപ്പുകളിൽ,
</p>
          <lg xml:id="lg1.57">
            <l> ‘രാമേണ പാണിവാദേന രചിതേ മിശ്രസംസ്കൃതേ</l>
            <l> ശ്രീകൃഷ്ണചരിതേ കാവ്യേ മുതൽസർഗ്ഗഃ സമാപിതഃ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നും, പഞ്ചതന്ത്രത്തിന്റെ അവസാനത്തിൽ,
</p>
          <lg xml:id="lg1.58">
            <l> ‘ശ്രീമദംബരവാഹിന്യാം ധാമനിസ്ഫുടമുല്ലസൻ</l>
            <l> ശ്രീവാസുദേവോ ഭഗവാൻ ശ്രേയസേ ബോഭവീതു നഃ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നും കാണ്മാനുണ്ടു്. തുള്ളലുകളിൽ, കിരാതം</p>
          <lg xml:id="lg1.59">
            <l> ‘ഗുരുനാഥൻ മമ ഗുണഗണമേറിയ ധരണിസുരോത്തമനരുളുകമൂലം’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">അമ്പലപ്പുഴെ വച്ചു് എഴുതിയതാണെന്നുള്ളതിനു് അതിൽത്തന്നെ,
</p>
          <lg xml:id="lg1.60">
            <l> ‘നരപതി കുലപതി ധരണീസുരപതി</l>
            <l> നിരവധി ഗുണഗണനിധിപതിസദൃശൻ</l>
            <l> പെരുകിന ചെമ്പകനാടാകുന്നൊരു</l>
            <l> സുരവരനാട്ടിനനാഹരരത്ന’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">മായ ദേവനാരായണനെ പ്രശംസിച്ചിരിക്കുന്നതുകൊണ്ടു മനസ്സിലാക്കാം.
</p>
          <p style="indent">രുഗ്മിണീസ്വയംവരം അമ്പലപ്പുഴെ കൃഷ്ണനെ സ്തുതിച്ചുകൊണ്ടാണാരംഭിക്കുന്നതു്.
എന്നാൽ അതിൽ ‘ഇന്ദുകാനനസ്ഥലേ വിളങ്ങിന’ അംബികയേയും, കുടമാളൂർ വേട്ടയ്ക്കൊരു മകനേയും കൂടി
വന്ദിച്ചിട്ടുള്ളതിനാൽ, കവി തിരുവനന്തപുരത്തു താമസമാക്കുന്നതിനുമുമ്പു് രചിച്ചതായിരിക്കാം ഇക്കൃതി
എന്നു മാത്രമേ ഊഹിപ്പാൻ തരമുള്ളു. ഘോഷയാത്രയെപ്പറ്റി സംശയിപ്പാനേ ഇല്ല. അതിൽ
‘ധരണിസുരപ്രഭു ചെമ്പകനാടാമരവിന്ദാകരദിനകരനരച’നെ പ്രശംസിച്ചിട്ടുണ്ടല്ലോ.
കാർത്തവീർയ്യാർജ്ജുനവിജയം വസ്തുനിർദ്ദേശത്തോടുകൂടി ആരംഭിച്ചിരിക്കുന്നതിനാൽ അതിനെപ്പറ്റി ഒന്നും
ഖണ്ഡിതമായി പറയാൻ സാധിക്കാതെ ഇരിക്കുന്നു. സ്യമന്തകത്തിൽ,
</p>
          <lg xml:id="lg1.61">
            <l> ‘ചെമ്പകശ്ശേരിനാട്ടിലിമ്പമായ്‍വാണരുളും</l>
            <l> തമ്പുരാനെന്റെ ദേവനാരായണഭൂപാലൻ</l>
            <l> കെല്പോരു കരുണയാലെപ്പേരും കനിഞ്ഞെന്നെ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു കാണുന്നതുനിമിത്തം അതിനെപ്പറ്റിയും സന്ദേഹത്തിനു വഴിയില്ല.
എന്നാൽ നളചരിതത്തിൽ ‘കിള്ളിക്കുറിശ്ശിയിലമരും ഗംഗാധരനെ’ മാത്രം വാഴ്ത്തിയിരിക്കുന്നതുകൊണ്ടും, മറ്റു്
ആന്തരമായ തെളിവുകൾ ഒന്നും കാണാത്തതുകൊണ്ടും അതിന്റെ നിർമ്മിതികാലം ഖണ്ഡിതമായി
നിർണ്ണയിക്കാൻ പ്രയാസമായിരിക്കുന്നു. ഒരുപക്ഷേ, കിള്ളിക്കുറിശ്ശിയിൽ വച്ചുതന്നെ
രചിക്കപ്പെട്ടതാണെന്നു വരാം. ലങ്കാമർദ്ദനത്തിൽ ഗുരുവായൂരപ്പനെയും, ‘സുരതോയാഞ്ചിതപുരവര’
(അമ്പലപ്പുഴകൃഷ്ണൻ) നെയും, ഹരിപ്പാട്ടു സുബ്രഹ്മണ്യനേയും വന്ദിച്ചുകാണുന്നു. അമ്പലപ്പുഴെ വച്ചു്
നിർമ്മിച്ചതായിരിക്കാനാണു് അധികം സാംഗത്യം. അഹല്യാമോക്ഷത്തിലും, ബാണയുദ്ധത്തിലും,
പാത്രചരിതത്തിലും പ്രാരംഭത്തിൽ വസ്തുനിർദ്ദേശം മാത്രമേയുള്ളു. സന്താനഗോപാലത്തിൽ
‘കിള്ളിക്കുറിശ്ശിയമർന്ന ദേവനെ’ മാത്രമേ വന്ദിച്ചുകാണുന്നുള്ളുവെങ്കിലും അതു് അമ്പലപ്പുഴെ വച്ചു്
നിർമ്മിക്കപ്പെട്ടതുതന്നെ ആയിരിക്കണമെന്നു തോന്നുന്നു. സീതാസ്വയംവരം അഹല്യാമോക്ഷത്തിനു
ശേഷമെഴുതിയതാണെന്നു മാത്രം അറിയാൻ മാർഗ്ഗമുണ്ടു്. അതും വസ്തുനിർദ്ദേശപൂർവമാണു്
ആരംഭിച്ചിരിക്കുന്നതു്. ലീലാവതീചരിതവും, രാവണോത്ഭവവും, ബാലിവിജയവും തഥൈവ,
സത്യാസ്വയംവരം അമ്പലപ്പുഴെ വച്ചു് രചിക്കപ്പെട്ടതുതന്നെ എന്നു് അതിൽ മാത്തൂർ ഭഗവതി, അമ്പലപ്പുഴെ
കൃഷ്ണൻ, കള്ളർകോട്ടു ശിവൻ മുതലായി അവിടെ ഉള്ള ദേവന്മാരെ മാത്രം വന്ദിച്ചിരിക്കുന്നതുകൊണ്ടു്
ഊഹിപ്പാൻ വഴിയുണ്ടു്. ചന്ദ്രാംഗതചരിതത്തിന്റേയും ഹിഡിംബവധത്തിന്റേയും കാലം നിർണ്ണയിപ്പാൻ
ഒരു മാർഗ്ഗവും കാണുന്നില്ല. കല്യാണസൗഗന്ധികം നമ്പ്യാരുടെ ആദ്യത്തെ കൃതിയാണെന്നാണല്ലോ
പറഞ്ഞുവരുന്നതു്. അതുകൊണ്ടു് അതു് എവിടെവച്ചു രചിക്കപ്പെട്ടുവെന്നുള്ള പ്രശ്നമേ ഉദിക്കുന്നില്ല.
പോരെങ്കിൽ ചെമ്പകനാട്ടിന്നലങ്കാരഭൂതനായ ദേവനാരായണസ്വാമിയെ അതിൽ വാഴ്ത്തീട്ടുമുണ്ടല്ലോ.
ബാല്യുത്ഭവത്തിൽ കവി യാതൊരു സ്തുതിയും കൂടാതെ നേരെ കഥയിൽ പ്രവേശിച്ചിരിക്കുന്നു.
ത്രിപുരദഹനവും, പുളിന്ദീമോക്ഷവും, ഗണപതിപ്രാതലും ചെമ്പകനാട്ടിൽ വച്ചു്
നിർമ്മിക്കപ്പെട്ടവയാണെന്നു്,
</p>
          <p style="indent">‘ചെമ്പകശ്ശേരിനാടുവാണീടുമെന്നുടെ തമ്പുരാനെ’ ത്രിപുരദഹനത്തിലും,
അമ്പലപ്പുഴതാലൂക്കിലുള്ള ദേവന്മാരെ മാത്രം പുളിന്ദീമോക്ഷത്തിലും,
</p>
          <lg xml:id="lg1.62">
            <l> ‘ചെമ്പകനാട്ടിന്നലങ്കാരരത്നമാം</l>
            <l> ചെമ്പകപ്പൂവൊത്ത തമ്പുരാ’നെ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഗണപതിപ്രാതലിലും വാഴ്ത്തിയിരിക്കുന്നതിൽനിന്നൂഹിക്കാം.
</p>
          <p style="indent">ഇനി നമുക്കു് ഈ തുള്ളൽപ്പാട്ടുകളുടെ നിർമ്മാണകാലം ഏതായിരുന്നു
എന്നാണു് കണ്ടുപിടിക്കേണ്ടതു്. ൯൧൦-നും ൯൨൩-നും മധ്യേ ആയിരിക്കണം എന്നു് മി: പി. കേ.
ഊഹിക്കുന്നു. ‘൯൨൩’ ചെമ്പകശ്ശേരിയെ അമ്പലപ്പുഴയോടു ചേർത്തകാലമായിട്ടാണു് അദ്ദേഹം
പറഞ്ഞിരിക്കുന്നതു്. എന്നാൽ അമ്പലപ്പുഴ തിരുവിതാംകൂറിനോടു ചേർക്കപ്പെട്ടതു് ൯൨൯-ൽ ആയിരുന്നു
എന്നുള്ളതിനു് അപ്രതിഷേധ്യമായ രേഖകൾ ഉണ്ടു്. കൊച്ചിയിലെ ഒരു ഗ്രന്ഥവരിയിൽ ഇങ്ങനെ
പറഞ്ഞിരിക്കുന്നു.
</p>
          <p style="indent">“പെരുമ്പടപ്പിൽസ്വരൂപത്തിങ്കലെ പുരുഷാരം ൯൨൯-ാമതു ധനുമാസം ൧൨-ാം
തീയതി കൊടമാളൂരുമഠത്തിലും അമ്പലപ്പുഴമഠത്തിലും കടന്നിരുന്നു. പുറക്കാട്ടു് ആനന്ദേശ്വരത്തുവച്ചു്
കടലറ്റം കായലറ്റം വാടയും കുറ്റിയും തീർത്തു പാർത്തതിന്റെ ശേഷം ൧൮-ാം തീയതി ശനിയാഴ്ച ഉഷസ്സിന്നു
തൃപ്പാപ്പിസ്വരൂപത്തിങ്കലെ പുരുഷാരം വന്നു് വെടിയും പടയും ഉണ്ടായി. അപ്പുറത്തും ഇപ്പുറത്തും ഏറിയ
ആൾഅപായവും വന്നു. പെരുമ്പടപ്പിൽസ്സ്വരൂപത്തിങ്കലെ പുരുഷാരം വടക്കോട്ടു് ഒഴികയും ചെയ്തു.
അതിന്റെ ശേഷമായിട്ടു് അമ്പലപ്പുഴെ മഠത്തിലോളം പട കയറി മഠത്തിൽവച്ചു് പാലിയത്തു്
കോമിഅച്ചനേയും കോടാശ്ശേരി അഞ്ചാംകയ്മളേയും പനമുക്കത്തു മൂന്നാംകയ്മളേയും ചങ്ങരങ്കോത
മൂത്തകയ്മളേയും ഇട്ടിക്കേളമേനോനേയും തോട്ടാശ്ശേരി തലച്ചെന്നവരുടെ അനന്തിരവൻ ചീരാമൻ
ഉണ്ണിയേയും പിടിച്ചു ബദ്ധപ്പെടുത്തുകയും ചെയ്തു. ചെമ്പകശ്ശേരി വലിയതമ്പുരാനെ അവിടുന്നു് ഒഴിച്ചു്
കൊടമാളൂരു് ആക്കുകയും ചെയ്തു. അതിൽ ഇട്ടിക്കേളമേനോനേയും ചീരാമനുണ്ണിയേയും അപായം
വരുത്തി. ശേഷം നാലുപേരേയും ദ്രവ്യം വാങ്ങിക്കൊണ്ടു് അയയ്ക്കുകയും ചെയ്തു.”
</p>
          <p style="indent">അതുകൊണ്ടു് ൯൧൦-നും ൯൩൦-നും മദ്ധ്യേ ആയിരിക്കണം എന്നു് ആ
അഭിപ്രായത്തെ തിരുത്തി വായിക്കേണ്ടിവരുന്നു. ൯൧൮-ാമാണ്ടത്തെ അല്പശിഉത്സവത്തിനു്
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ഒരു തകഴീക്കുറുപ്പിനെ ചാർത്തിയിരുന്നതായി തിരുവനന്തപുരം Central
vernacular records-ൽ രേഖയുള്ളതായി അറിയുന്നുണ്ടു്. ൯൧൮-നു മുമ്പേ തുള്ളലിനു് തിരുവന്തപുരംവരെ
പ്രചാരം വന്നതായി ആ രേഖയിൽ നിന്നു തെളിയുന്ന സ്ഥിതിക്കു് അതിന്റെ ആവിർഭാവം ൯൧൦-നും
൯൧൮-നും മദ്ധ്യേ ആയിരുന്നു എന്നു് കുറേക്കൂടി നിഷ്കൃഷ്ടമായി പറവാൻ സാധിക്കുന്നുണ്ടു്.
</p>
          <p style="indent">ചെമ്പകശ്ശേരിരാജ്യത്തു് വലിയ അന്തഃഛിദ്രങ്ങൾ ഒന്നും കൂടാതെയും ശത്രുഭയം
ഇല്ലാതെയും ഇരുന്ന ഒരു കാലമാണു് തുള്ളലുകളിൽ വർണ്ണിക്കപ്പെട്ടുകാണുന്നതു്.
</p>
          <lg xml:id="lg1.63">
            <l> ‘സേവിച്ചു വേണ്ടുന്നവർക്കു വേണ്ടിത്തന്നെ</l>
            <l> ജീവനെപ്പോലും കൊടുപ്പാൻ മടിക്കാത്ത</l>
            <l> ദേവനാരായണസ്വാമി മഹീതലേ</l>
            <l> ജീവിച്ചു മേവുന്ന കാലം ജനങ്ങൾക്കു</l>
            <l> ദേവലോകാവാസസൗഖ്യം ലഭിക്കുമേ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് ഗണപതിപ്രാതലിൽ രാജാവിനെ വർണ്ണിച്ചിരിക്കുന്നതു നോക്കുക.
ഈ നിലയ്ക്കു് തെല്ലു വ്യത്യാസം വന്നതു് ൯൦൯-ാമാണ്ടു് തിരുവിതാംകൂർരാജാവു് കൊല്ലവും കായങ്കുളവും ഒരേ
കാലത്തു് ആക്രമിച്ചതിനോടുകൂടിയാണു്. അന്നു് വടക്കൻദേശങ്ങളിലും അസ്വസ്ഥതകൾ തുടങ്ങി എങ്കിലും
ആ യുദ്ധം ചെമ്പകശ്ശേരിയെ ബാധിച്ചില്ല. മാന്നാത്തു വച്ചു നടന്ന ഉടമ്പടിയാൽ അതു് തൽക്കാലം
നിൽക്കുകയും ചെയ്തു. ൯൧൭-മുതൽക്കു് ചെമ്പകശ്ശേരിയിലും ചില അന്തഃഛിദ്രങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
അന്നുതൊട്ടു് കുറേക്കാലം നമ്പ്യാർ വടക്കൻദിക്കുകളിൽ സഞ്ചാരം നടത്തിയിരിക്കുമോ എന്നുകൂടി
സംശയിപ്പാൻ വഴി കാണിക്കുന്നുണ്ടു്. അദ്ദേഹത്തിന്റെ ഉത്തമമിത്രം തെക്കേടത്തു ഭട്ടതിരി ആയിരുന്നല്ലോ.
ആ ഭട്ടതിരിയും മാത്തൂർപണിക്കരും തമ്മിൽ ദൃഢമായ മൈത്രീബന്ധവും ഉണ്ടായിരുന്നു. ഒരുപക്ഷേ
നേരത്തേതന്നെ ഇവർ രാമയ്യൻ ദളവായുമായുള്ള കൂട്ടുകെട്ടിൽ ഉൾപ്പെട്ടുകാണുകയില്ലയോ എന്നുപോലും
ശങ്കിക്കേണ്ടിയിരിക്കുന്നു. നമ്പ്യാർക്കു് ചെമ്പകശ്ശേരിരാജധാനിയിൽ പ്രബലമായ ഒരു എതിരുകക്ഷി
ഉണ്ടായിരുന്നു എന്നുള്ളതിനു് അക്കാലത്തേ കൃതികളിൽനിന്നുതന്നെ ചില ലക്ഷ്യങ്ങൾ കിട്ടുന്നുണ്ടു്.
തലവടിമേനോനുതന്നെയും ഒരുപക്ഷേ അദ്ദേഹത്തിനോടു് നീരസം ഉണ്ടായിരുന്നു എന്നുവരാം. നമ്പ്യാർ
ഒരു സ്ഥലത്തും അദ്ദേഹത്തിനെ സ്തുതിച്ചു കാണുന്നുമില്ല. അതുകൊണ്ടു് ഈ ഉപജാപങ്ങൾ
നടന്നുകൊണ്ടിരുന്ന കാലത്തായിരിക്കാം നമ്പ്യാർ വടക്കൻദിക്കുകളിൽ സഞ്ചരിച്ചതെന്നു
വന്നുകൂടായ്കയില്ല. അമ്പലപ്പുഴനാടു് തിരുവിതാംകൂറിനോടു ചേർക്കുംമുമ്പുതന്നെ നമ്പ്യാർ
മാർത്താണ്ഡവർമ്മരാജാവിന്റെ ആശ്രിതനായിത്തീർന്നുകഴിഞ്ഞു എന്നു് ഇപ്പോൾ തെളിഞ്ഞിരിക്കുന്ന
സ്ഥിതിക്കു് ൯൧൫-നും ൯൧൭-നും മദ്ധ്യേ വല്ല തിരുവുള്ളക്കേടും ചെമ്പകശ്ശേരിരാജാവിനു് നമ്പ്യാരോടു്
തോന്നാനിടയായിരിക്കുമോ? എന്തോ? ഇതെല്ലാം വെറും ഊഹങ്ങൾ മാത്രമാണു്. ഏതായിരുന്നാലും
ചെമ്പകശ്ശേരിയും വേണാടും തമ്മിൽ യുദ്ധം നടന്നുകൊണ്ടിരുന്ന കാലത്തുതന്നെ നമ്പ്യാർ
മാർത്താണ്ഡവർമ്മമഹാരാജാവിന്റെ സേവകകോടിയിൽ ഉൾപ്പെട്ടുകഴിഞ്ഞുവെന്നു ൯൨൨-ലെ ഒരു
രേഖയിൽനിന്നു മനസ്സിലാക്കാം. ആ രേഖയിൽ ‘കുഞ്ചൻനമ്പ്യാരുടെ കൂടെനിന്ന മിതുനപ്പള്ളിവീട്ടിൽ
കുഞ്ചുമായിറ്റിക്കു് ടി ആണ്ടൊന്നുക്കു് നെല്ലു് ൭൨ പറ’ എന്നു് കണക്കു എഴുതിക്കാണുന്നു. മിതുനപ്പള്ളി എന്നതു്
തിരുവനന്തപുരത്തു് പാൽക്കുളങ്ങര അധികാരത്തിൽ ഉള്ള ഒരു നായർ ഗൃഹമാണു്. ആ കണക്കിലാണു്
ഈ ചെലവു് എഴുതിയിരിക്കുന്നതും.
</p>
          <p style="indent">അമ്പലപ്പുഴ വച്ചു് ‘പട്ടാഷ്ടകം’ എന്നൊരു കൃതികൂടി നമ്പ്യാർ രചിച്ചിട്ടുണ്ടു്.
നമ്പ്യാരുടെ സേവകനായി ഒരു പട്ടക്കുട്ടി ഉണ്ടായിരുന്നത്രേ. അയാൾക്കു് നമ്പ്യാർ എട്ടു കാശു
കൊടുപ്പാനുണ്ടായിരുന്നു. യാത്ര പറഞ്ഞു പോയി അരിപ്പാട്ടുവരെ എത്തിയശേഷം അയാൾക്കു് ഈ എട്ടു
കാശിന്റെ ഓർമ്മവരികയാൽ തിരിച്ചുവന്നു് കാശു ചോദിച്ചപ്പോൾ, നമ്പ്യാർ ഓരോ കാശിനു് ഓരോ
ശ്ലോകം വീതം രചിച്ചുവെന്നാണു് ഐതിഹ്യം.
</p>
        </div>
        <!--end of "section 1.1/.3"-->
        <div type="lsection">
          <head type="lsechead">V</head>
          <p style="noindent">൯൨൨-ാമാണ്ടിനു മുമ്പുതന്നെ നമ്പ്യാർ തിരുവനന്തപുരത്തേക്കു താമസം മാറ്റി
എന്നു് മുൻപറഞ്ഞ രേഖയിൽ നിന്നു് ഊഹിപ്പാൻ നിവൃത്തിയില്ല. എന്നാൽ ൯൩൦-നു ശേഷം അദ്ദേഹം
മിക്കവാറും തിരുവനന്തപുരത്തുതന്നെയാണു് കഴിച്ചുകൂട്ടിയതു്. രാമയ്യന്റെ കാലശേഷം ൯൩൧-ൽ ദളവാപദം
അലങ്കരിച്ച അയ്യപ്പൻ മാർത്താണ്ഡപ്പിള്ളയിൽ നിന്നു് ഈ കവിക്കു് വേണ്ടുവോളം പ്രോത്സാഹനം ലഭിച്ചു.
മഹാരാജാവുതിരുമനസ്സുകൊണ്ടും വിദ്വജ്ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിഷയത്തിൽ സദാ
ജാഗരൂകനായിരുന്നുവെന്നു് രാമപുരത്തുവാരിയരോടു് അവിടുന്നു പെരുമാറിയ രീതിയിൽനിന്നു
മനസ്സിലാക്കാം. ൯൨൫-ാമാണ്ടിനു ശേഷം രചിക്കപ്പെട്ട സീതാരാഘവംനാടകത്തിന്റെ പ്രസ്താവനയിൽ,
</p>
          <p style="indent">‘സർവാത്മനാ പത്മനാഭസമർപ്പിത സമസ്ത നിജവിഭവേന,
സർവസാമന്തകുലമകുടമണിമരീചിനീരാജിതചരണകമലേന ഇദാനീന്തനേന രാജ്ഞാ
വഞ്ചിമാർത്താണ്ഡേന സകലദിഗന്തേഭ്യസ്സമാഹുയ സമധിഷ്ഠാപിതാനാം സമധീതവേദശാസ്ത്രാണാം
സരസകാവ്യരസാമജ്ജാവമജ്ജസജ്ജസജ്ജനഭൂയിഷ്ഠാനാം ബ്രാഹ്മണവരിഷ്ഠാനാം
ഗരിഷ്ഠാംഗോഷ്ഠീമപഹായ ക്വനാമേദമഭിനേതവ്യം?’ എന്നു് അദ്ദേഹം ഈ മഹാരാജാവിനെ
പ്രശംസിച്ചിട്ടുള്ളതിൽ അതിശയോക്തിയുടെ സ്പർശം പോലും ഇല്ല.
</p>
          <p style="indent">മഹാരാജാവുതിരുമനസ്സുകൊണ്ടു് നമ്പ്യാർക്കു തിരുവന്തപുരത്തു് ഒരു മഠം
പണിയിച്ചുകൊടുത്തതിനു പുറമേ, നാടുനീങ്ങുന്നതിനു അല്പം മുമ്പായി, അതായതു് ൯൩൩ മകരം ൫-ാം
തീയതി ‘മുകപ്പിൽ ആണിത്തലയ്ക്കൽ ചുകപ്പു കൽവച്ച വീരശങ്ങല’ സമ്മാനിക്കയും ചെയ്തുവെന്നുള്ളതിനു്
രേഖകൾ കാണുന്നുണ്ടു്. രാമയ്യനെപ്പറ്റി തുള്ളലുകളിൽ പ്രസ്താവം കാണാത്തതുകൊണ്ടു് ഒരുപക്ഷേ
൯൩൧-നു ശേഷമായിരിക്കുമോ നമ്പ്യാർ തിരുവനന്തപുരത്തു സ്ഥിരതാമസം തുടങ്ങിയതെന്നുകൂടി
വിചാരിക്കാൻ വഴി കാണുന്നു. പക്ഷേ അങ്ങനെ ആയിരിക്കണമെന്നില്ലതാനും. രാമയ്യൻദളവയ്ക്കു്
കവികളെപ്പറ്റി വലിയ ബഹുമാനം ഒന്നും ഇല്ലായിരുന്നു എന്നു വരാവുന്നതാണല്ലോ.
</p>
          <p style="indent">തെക്കേടത്തു ഭട്ടതിരിമുഖാന്തിരമോ മാത്തൂർപണിക്കർ വഴിക്കോ
ആയിരിക്കണം നമ്പ്യാർക്കു് തിരുവനന്തപുരം രാജമന്ദിരത്തിൽ പ്രവേശം ലഭിച്ചതു്. തിരുവനന്തപുരത്തു
വച്ചു് ഈ കവി പലേ ഫലിതങ്ങളും പ്രയോഗിച്ചിട്ടുള്ളതായി ഐതിഹ്യമുണ്ടു്. ഒരിക്കൽ നമ്പ്യാർ
ശ്രീപത്മനാഭസ്വാമിദർശനത്തിനു ചെന്നിരുന്നപ്പോൾ, ശാന്തിക്കാരൻനമ്പി ‘ആരെന്നു് ’ ചോദിച്ചതിനു്
‘നമ്പിയാർ’ എന്നു് ഉത്തരം പറഞ്ഞുവത്രേ. ഇതിനെ വലിയ ധിക്കാരമായിഗ്ഗണിച്ചു് നമ്പി
മഹാരാജാവിനോടു പരാതിപ്പെട്ടു. മഹാരാജാവാകട്ടെ നമ്പ്യാരെ വരുത്തി വിവരം ചോദിച്ചപ്പോൾ,
</p>
          <lg xml:id="lg1.64">
            <l> ‘നമ്പിയാരെന്നു ചോദിച്ചു</l>
            <l> നമ്പിയാരെന്നു ചൊല്ലിനേൻ</l>
            <l> നമ്പി കേട്ടഥ കോപിച്ചു</l>
            <l> തമ്പുരാനെ പൊറുക്കണേ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു മറുപടി പറഞ്ഞതുകേട്ടു് അവിടുന്നു വളരെ സന്തോഷിച്ചുവത്രേ.
‘ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം’ എന്ന ശ്ലോകത്തിനു കാരണമാക്കിയ സംഭവം
പ്രസിദ്ധമാണല്ലോ. മഹാരാജാവുതിരുമനസ്സുകൊണ്ടു് ശ്രീപത്മനാഭക്ഷേത്രത്തിൽ ഒരു കമ്പവിളക്കു
പണിയിച്ചു. അതു തൃക്കണ്‍ പാർക്കാനായി എഴുന്നള്ളിയ മഹാരാജാവിന്റെ കൂടെ ചില കവികളും
ഉണ്ടായിരുന്നു. അതിനെപ്പറ്റി ഓരോ ശ്ലോകമുണ്ടാക്കാൻ അവിടുന്നു് ആ കവികളോടു് ആജ്ഞാപിച്ചു.
നമ്പ്യാരൊഴിച്ചു് മറ്റെല്ലാരും രാജപ്രീതിക്കു വേണ്ടി പൊടിപ്പും തൊങ്ങലും ഒക്കേ വച്ചു്
നെടുനെടുങ്കൻശ്ലോകങ്ങൾ രചിച്ചു. അതൊക്കെ കേട്ടുകഴിഞ്ഞു് നമ്പ്യാരുടെ ശ്ലോകം എവിടെ എന്നു്
തിരുമനസ്സുകൊണ്ടു കല്പിച്ചു ചോദിച്ചു.
</p>
          <lg xml:id="lg1.65">
            <l> ‘ദീപസ്തംഭം മഹാശ്ചര്യം</l>
            <l> നമുക്കും കിട്ടണം പണം</l>
            <l> ഇത്യർത്ഥ ഏഷാം ശ്ലോകാനാ-</l>
            <l> മല്ലാതൊന്നും ന വിദ്യതേ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നായിരുന്നത്രേ നമ്പ്യാരുടെ മറുപടി. അവിടെ കൂടിയിരുന്ന
കവികളെല്ലാം ലജ്ജിതരായെന്നു പറയേണ്ടതില്ലല്ലോ. അമ്പലപ്പുഴെ താമസിക്കുന്ന കാലത്തും നമ്പ്യാർ
കൂടക്കൂടെ തിരുവനന്തപുരത്തു പോകാറുണ്ടായിരുന്നെന്നും, ഒരിക്കൽ അമ്പലപ്പുഴ രാജാവു് നമ്പ്യാരോടു്
‘എന്താ ഇവിടെ കുഞ്ചനു ഭക്ഷണവും മറ്റും സുഖമാകുന്നുണ്ടോ? ഊണിന്റെ വട്ടമെന്താണു്?’ എന്നു
ചോദിച്ചതിനു്,
</p>
          <lg xml:id="lg1.66">
            <l> ‘പത്രം വിസ്തൃതമത്ര തുമ്പമലർ തോറ്റോടീടിനോരന്നവും</l>
            <l> പുത്തൻനെയ്, കനിയപ്പഴുത്ത പഴവും, കാളിപ്പഴം, കാളനും</l>
            <l> പത്തഞ്ഞൂറു കറിക്കു ദാസ്യമിയലും നാരങ്ങയും, മാങ്ങയും</l>
            <l> നിത്യം ചെമ്പകനാട്ടിലഷ്ടി തയിർ മോർ തട്ടാതെ കിട്ടും സുഖം.’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് അദ്ദേഹം മറുപടി അറിയിച്ചുവെന്നും എന്നാൽ നമ്പ്യാർ
തിരുവനന്തപുരത്തുവന്ന അവസരത്തിൽ മഹാരാജാവു തിരുമനസ്സുകൊണ്ടു് ‘കുഞ്ചൻ അമ്പലപ്പുഴെ
താമസിക്കുമ്പോൾ ഊണിന്റെ വട്ടമെന്തെല്ലാമായിരുന്നു’ എന്നു ചോദിച്ചതിനു്, അതേ ശ്ലോകത്തെത്തന്നെ,
</p>
          <lg xml:id="lg1.67">
            <l> ‘പത്രം വിസ്തൃതമത്ര തുമ്പ; മലർ തോറ്റോടീടിനോരന്നവും</l>
            <l> പുത്തൻനെയ് കനിയെ; പഴുത്ത പഴവും കാളി; പഴംകാളനും</l>
            <l> പത്തഞ്ഞൂറു കറിക്കുദാസ്യമിയലും നാരങ്ങയും മാങ്ങയും</l>
            <l> നിത്യം ചെമ്പകനാട്ടിലഷ്ടി തയിർ മോർ തട്ടാതെ കിട്ടും സുഖം’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് വിപരീതാർത്ഥപ്രതീതി ജനിക്കത്തക്ക വിധത്തിൽ
ചൊല്ലിക്കേൾപ്പിച്ചു സമ്മാനം വാങ്ങിയെന്നും വേറൊരു ഐതിഹ്യവും ഉണ്ടു്.
</p>
          <p style="indent">തിരുവനന്തപുരത്തു താമസിക്കുന്ന കാലത്തു് നമ്പ്യാർക്കു് രണ്ടേകാലും കോപ്പും
അനുവദിച്ചിരുന്നു. ഒരുദിവസം കലവറക്കാരൻ പണ്ടാല അരി രണ്ടേകാലിടങ്ങഴിയെന്നു കല്പനയില്ലെന്നും
രണ്ടെടങ്ങഴിയേ അനുവദിച്ചിട്ടുള്ളുവെന്നും തർക്കം പറഞ്ഞുപോലും. നമ്പ്യാർ വിട്ടില്ല.
</p>
          <lg xml:id="lg1.68">
            <l> ‘രണ്ടേകാലെന്നു കല്പിച്ചു രണ്ടേകാലായി നേരവും</l>
            <l> ഉണ്ടോ കാലെന്നു പണ്ടാല ഉണ്ടില്ലിന്നിത്ര നേരവും’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നൊരു ശ്ലോകം കുറിച്ചു് നമ്പ്യാർ രാജസന്നിധിയിൽ എത്തിച്ചു. ഉടനേ
തന്നെ തമ്പുരാൻ തിരുമനസ്സുകൊണ്ടു് രണ്ടേകാലും കോപ്പും ശരിയായി കൊടുക്കുന്നതിനു പുറമേ,
പതിവായ് രണ്ടു നേരവും ഇടപ്പക്കത്തു ഭക്ഷണവും നല്കാൻ കല്പിച്ചുവത്രേ.
</p>
          <p style="indent">ഒരവസരത്തിൽ എന്തോ കാരണവശാൽ തിരുമനസ്സിലേക്കു് നമ്പ്യാരുടെ
പേരിൽ തിരുവുള്ളക്കേടുണ്ടായത്രേ. കൊട്ടാരത്തിനുള്ളിൽ മേലാൽ കയറിപ്പോകരുതെന്നു കല്പനയുമായി.
തുടർന്നു് അരിയും കോപ്പും കൂടി നിർത്തിക്കളഞ്ഞു. നമ്പ്യാർ വിഷണ്ണനായെന്നു പറയേണ്ടതില്ലല്ലോ. ഒന്നു
രണ്ടു ദിവസങ്ങൾക്കു ശേഷം അദ്ദേഹം,
</p>
          <lg xml:id="lg1.69">
            <l> ‘പൂജ്യസ്ത്വം സുജനൈരഹഞ്ച വടിഭിശ്ശത്രുക്കളാലന്വഹം</l>
            <l> കേറാൻ വാരണമുണ്ടു തേ മമ തഥാ കൊട്ടാരവാതുക്കലും</l>
            <l> ഒട്ടും തന്നരിയില്ല തേ മമ തഥാപ്യഷ്ടിക്കു കുപ്പാട്ടിലും</l>
            <l> സേവിച്ചിട്ടടിയൻ ചിരേണ നൃപതേ തത്തുല്യനായീടിനേൻ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നൊരു ശ്ലോകം എഴുതി തിരുമനസ്സറിയിക്കാൻ കൊടുത്തയച്ചു.
പ്രസന്നനായ മഹാരാജാവു് നിരോധനാജ്ഞകളെല്ലാം ഉടൻ പിൻവലിക്കയും ചെയ്തു.
</p>
          <p style="indent">മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ രാജധാനിയിൽ വച്ചു
രചിക്കപ്പെട്ടവയാണു് ധ്രുവചരിതം, സഭാപ്രവേശം, കൃഷ്ണലീല, കാളിയമർദ്ദനം, നളകൂബരമോക്ഷം,
പ്രദോഷമാഹാത്മ്യം, ഹനുമദുദ്ഭവം, ഹരണീസ്വയംവരം ഇവ. മാർത്താണ്ഡവർമ്മ മഹാരാജാവു്
വരുത്തിയിരുന്ന പരിഷ്കാരങ്ങളെ ഉത്താനപാദന്റെ രാജധാനിയെ വർണ്ണിക്കുന്നു എന്ന ഭാവേന
ധ്രുവചരിതത്തിൽ സവിസ്തരം പ്രതിപാദിച്ചുകാണുന്നു.
</p>
          <lg xml:id="lg1.70">
            <l> പാൎത്ഥ ിവരാദിയാം ശത്രുജനങ്ങളെ—ക്കൂൎത്ത ശരംകൊണ്ടു മൂൎത്ത ിതകൎത്തു ട–</l>
            <l> നാൎത്ത ി പിടിപ്പിച്ചു പാൎത്ത ലേയോട്ടിച്ചു കാൽത്തളിർ കൂപ്പുന്ന പാൎത്ഥ ിവന്മാരിൽ നി</l>
            <l> ന്നൎത്ഥ ങ്ങൾ മേടിച്ചനൎത്ഥ ം ശമിപ്പിച്ചു; അൎത്ഥ ജനത്തിനുമൎത്ഥ ം കൊടുത്തുട–</l>
            <l> നാൎത്ത ിയും തീൎത്തു കൃതാൎത്ഥ ത കല്പിച്ചു; മാൎത്ത ാണ്ഡതുല്യനാം മാൎത്ത ാണ്ഡപുത്രജൻ</l>
            <l> ധാത്രീവരോത്തമൻ ധാത്രീപരിത്രാണമെത്രയും ചിത്രമായത്ര ചെയ്താൻ നല്ല</l>
            <l> ക്ഷേത്രം പണിയിച്ചു പാത്രങ്ങൾ തീൎപ്പിച്ചു് വട്ടത്തിലോരോ കുളങ്ങൾ കഴിപ്പിച്ചു</l>
            <l> വെട്ടിപ്പിടിപ്പിച്ച നാട്ടുവഴികളിൽ—നല്ല കല്ലിട്ടു നടക്കാവൂ വയ്പിച്ചു.</l>
            <l> കാട്ടിലോരോ വഴി വെട്ടിത്തെളിപ്പിച്ചു—ഊട്ടുവാനോരോരോ കൊട്ടിലും കല്പിച്ചു</l>
            <l>
‘നാട്ടിലിരിക്കുന്ന പട്ടന്മാൎക്കും പിന്നെ മുട്ടാതെ നിത്യവുമൂട്ടതും കല്പിച്ചു</l>
            <l> പട്ടണംതോറുമങ്ങാടികൾ കെട്ടിച്ചു ചെട്ടിത്തെരുവുകൾ പട്ടാണിവീടുകൾ</l>
            <l> മുട്ടിപ്പുരകളും തട്ടാക്കുടികളും നാട്ടിൽപ്പതിനെട്ടുകെട്ടുള്ള വീടുക–</l>
            <l> ളൊട്ടല്ലവനൊരു കോടിപണിയിച്ചു.</l>
            <l> ദുഷ്ടരേ ശിക്ഷിച്ചു ശിഷ്ടരെപ്പാലിച്ചു പുഷ്ടിയക്കാലത്തു പുഷ്ടമായുണ്ടായി</l>
            <l> നിഷ്ടയേറും ദ്വിജശ്രേഷ്ഠരെക്കൊണ്ടുടനിഷ്ടിയും ചെയ്യിച്ചു ധൎമ്മത്തിനൊത്തൊരു</l>
            <l> കൎമ്മങ്ങളാകവേ നിൎമ്മിച്ചു ഭൂതലേ ശൎമ്മം വരുത്തുന്നു നിൎമ്മലൻ ഭൂപതി.’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">സഭാപ്രവേശത്തിൽ വഞ്ചിരാജാവിനെ ഇങ്ങനെ സ്തുതിച്ചിരിക്കുന്നു.
</p>
          <lg xml:id="lg1.71">
            <l> ‘വഞ്ചിരാജകുലോത്തമൻ കുലശേഖരപ്പെരുമാളഹോ</l>
            <l> വടിവിലടിയനു വിനകളൊഴിവതിനാശ്രയം പരമാശ്രയം</l>
            <l> സഞ്ചിതാഖിലധൎമ്മകൎമ്മസു നിൎമ്മലാത്ഭുത പൗരുഷൻ</l>
            <l> സകലരിപുകുലശലഭദഹനമഹാനുഭാവ സുപൂരുഷൻ</l>
            <l> വിക്രമാതിശയങ്ങൾകൊണ്ടരി നൃപതിരാജ്യമശേഷമേ–</l>
            <l> യാക്രമിച്ചുടനാകവേ പരിപാലനേന മഹോത്സവം</l>
            <l> ശക്രലോകസമാനമാക്കി വരുത്തി വാണരുളീടിനാൻ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">കൃഷ്ണലീല, ധേനുകവധം, കാളിയമൎദ്ദനം, നളകൂബരമോക്ഷം ഇവ തുടൎന്നു ്
എഴുതപ്പെട്ടതാണു്. കൃഷ്ണലീലയുടെ പ്രാരംഭത്തിൽ,
</p>
          <lg xml:id="lg1.72">
            <l> ‘പാൎത്ത ാലത്ഭുതം ബാലമാൎത്ത ാണ്ഡക്ഷിതീന്ദ്രന്റെ</l>
            <l> വാൎത്ത ാവൈഭവമെല്ലാമോൎത്ത ാലന്തമില്ലേതും’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് മാൎത്ത ാണ്ഡവൎമ്മ മഹാരാജാവിനേയും;
ഹരിണീസ്വയംവരത്തിൽ,</p>
          <lg xml:id="lg1.73">
            <l> ‘വഞ്ചിക്ഷമാപാല ബാലമാൎത്ത ാണ്ഡനാ–</l>
            <l> മഞ്ചിത ശ്രീകുലശേഖരാജ്ഞാകരൻ</l>
            <l> ആൎത്ത ാവനോദാരശീലനാമയ്യപ്പ–</l>
            <l> മാൎത്ത ാണ്ഡമന്ത്രി’ യേയും വാഴ്ത്തിക്കാണുന്നു. </l>
          </lg>
          <!--end of "verse"-->
          <p style="noindent">പൗണ്ഡ്രകവധം, പഞ്ചേന്ദ്രോപാഖ്യാനം, കുംഭകൎണ്ണവധം ഇവയും
അക്കാലത്തു തന്നെ നിൎമ്മിക്കപ്പെട്ടവയാണെന്നു് മി: പി. കെ. നാരായണപിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു.
</p>
          <p style="indent">ഹനുമദുദ്ഭവം മാൎത്ത ാണ്ഡവൎമ്മമഹാരാജാവിന്റെ കല്പന അനുസരിച്ചു
നിൎമ്മിക്കപ്പെട്ടതാണെന്നു്,
</p>
          <lg xml:id="lg1.74">
            <l> ‘ബാലമാൎത്ത ാണ്ഡവൎമ്മേന്ദ്രവീരക്ഷമാ</l>
            <l> ബാലചൂഢാമണിപ്രേരണം കാരണം</l>
            <l> ബാലമന്ത്രിപ്രവീരന്റെ നിൎദ്ദേശാനു–</l>
            <l> കൂലമായുള്ള വിനോദപ്രമേയമി–’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">തെന്ന കവിവാക്യത്തിൽ നിന്നു വ്യക്തമാകുന്നു. കുംഭകൎണ്ണവധം,
ഹരിശ്ചന്ദ്രചരിതം ഇവരണ്ടും ധൎമ്മരാജാവിന്റെ കാലത്തുണ്ടായവയാണു്. ഹരിശ്ചന്ദ്രചരിതത്തിൽ,
</p>
          <lg xml:id="lg1.75">
            <l> രാമതുല്യൻ മഹാവഞ്ചി രാമവൎമ്മേന്ദ്രഭൂപാലൻ</l>
            <l> കാമദൻ കോമളാകാരൻ കാമിനീമാനസേ മാരൻ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ ആ മഹാരാജാവിനെ കവി പ്രശംസിച്ചിട്ടുമുണ്ടു്. ൯൩൪ കന്നി
൩-ാം തീയതി ഈ മഹാരാജാവു് തിരുമനസ്സുകൊണ്ടു നമ്പ്യാൎക്കു് നവരാത്ര്യുത്സവം പ്രമാണിച്ചു് ഒരു
വീരശ്രംഖല കല്പിച്ചു കൊടുത്തതായും രേഖ കാണുന്നു.
</p>
          <p style="indent">കാൎത്ത ികതിരുനാൾ തമ്പുരാനായിരുന്നു നമ്പ്യാൎക്കു ് ഇടപ്പക്കുത്തു് ഊണു്
ഏൎപ്പാടുചെയ്തിരുന്നതു്. അവിടത്തേ ഊണും നമ്പ്യാൎക്കു് പിടിച്ചില്ല. ഒരിക്കൽ മഹാരാജാവു
തിരുമനസ്സുകൊണ്ടു് സേവകന്മാരോടുകൂടി മാളികമുകളിൽ ഇരുന്നു വെടിപറഞ്ഞുകൊണ്ടിരിക്കെ, അതിന്റെ
കീഴിൽകൂടി പോയ ഒരു പശു ഇളകിച്ചാണകമിടുന്നതു് കണ്ടിട്ടു് നമ്പ്യാർ “അയ്യോ പയ്യേ! നിനക്കും
പക്കത്താണോ ചോറു്” എന്നു ചോദിക്കയും ബുദ്ധിമാനായ മഹാരാജാവു് അന്നുമുതല്ക്കു് ഈ മഹാകവിയുടെ
ഊണു് പക്കത്തുനിന്നു് മാറ്റുകയും ചെയ്തുവെന്നു് ഒരു ഐതീഹ്യമുണ്ടൂ്.
</p>
          <p style="indent">നമ്പ്യാൎക്കു് പണത്തിൽ തീരെ മോഹമില്ലായിരുന്നു. എന്തു കിട്ടിയാലും
ചെലവാക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിനുണ്ടായിരുന്നതു്. ഒരിക്കൽ അദ്ദേഹം
കിള്ളിക്കുറിശ്ശിമംഗലത്തിനു പോകാൻ ഭാവിച്ചു. തിരുമനസ്സിലെ അറിയിച്ചപ്പോൾ, അവിടുന്നു് ൧൦൦൦ പണം
കൊടുത്തിട്ടു് അതിനെ ഇളകാത്ത വസ്തുവിൽ സ്ഥാപിക്കണമെന്നു് ആജ്ഞാപിച്ചുവത്രെ. നമ്പ്യാരാകട്ടെ
സ്വദേശത്തു ചെന്നപ്പോൾ കിള്ളിക്കുറിശ്ശി ക്ഷേത്രത്തിലെ ബലിക്കല്പുര ജീൎണ്ണീഭവിച്ചു കിടക്കുന്നതു കണ്ടു് ആ
പണം മുഴുവനും ജീൎണ്ണോദ്ധാരണം ചെയ്വാനുപയോഗിച്ചുവെന്നും ആ ബലിക്കല്പുരയിൽ,
</p>
          <lg xml:id="lg1.76">
            <l> ‘ശ്രീബലിപ്രസ്തരശ്ശംഭോഃ ശ്രീശുകുലായവാസിനഃ</l>
            <l> രാമേണ പാണിവാദേന കാരിതോ ഭൂതയേ ധ്രുവം’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു കൊത്തിച്ചു വച്ചിട്ടു് തിരിച്ചു തിരുവനന്തപുരത്തു വന്നപ്പോൾ
മഹാരാജാവു് ‘കുഞ്ചൻ ആ പണം എന്തു ചെയ്തു?’ എന്നു കല്പിച്ചു ചോദിച്ചതിനു ഇളകാത്ത വസ്തുവിന്മേൽ
ആക്കീട്ടുണ്ടെന്നു് അദ്ദേഹം മറുപടി പറഞ്ഞു എന്നും ൫൭ ദിവസത്തെ തുള്ളൽക്കഥകളുടെ പ്രസാധകൻ
പ്രസ്താവിച്ചു കാണുന്നു. എന്നാൽ ഈ ശ്ലോകം പാലപ്പുറത്തു ഗോവിന്ദൻ നമ്പ്യാരുടെ അനന്തിരവനായ
ഒരു രാമൻനമ്പ്യാരുടെ കൃതിയാണെന്നു് പരമേശ്വയ്യരവർകൾ സൂക്ഷ്മമായി അറിയുന്നുവത്രേ. ഈ
മഹാനുഭാവൻ കാൎയ്യങ്ങൾ എല്ലാം സൂക്ഷ്മമായിട്ടേ അറിയാറുള്ളുവെങ്കിലും ഈ വിഷയത്തിൽ
അദ്ദേഹത്തിന്റെ സൂക്ഷ്മത എത്രത്തോളം ഫലിച്ചിട്ടുണ്ടെന്നു നിൎണ്ണയിക്കാൻ കുറേ പ്രയാസമായിരിക്കുന്നു.
ഒന്നാമതായി കിള്ളിക്കുറിശ്ശിമംഗലത്തുള്ള ജനങ്ങൾ ഇന്നും അതു കലക്കത്തു രാമൻനമ്പ്യാരുടെ
കൃതിയായി വിശ്വസിച്ചുപോരുന്നു. രണ്ടാമതായി ഇങ്ങനെ ഒരു ഐതിഹ്യം ഇന്നാട്ടിലും പ്രചരിച്ചിട്ടുണ്ടു്.
മൂന്നാമതായി പാലപ്പുറത്തു ഗോവിന്ദൻ നമ്പ്യാരുടെ അനന്തരവൻ കിള്ളിക്കുറിശ്ശിമംഗലത്തു
താമസമുറപ്പിക്കുന്നതിനു മുമ്പേ തന്നെ ബലിപീഠത്തിൽ ഈ ശ്ലോകം ലിഖിതമായിരുന്നെന്നു്
അന്വേഷണത്തിൽ അറിയുന്നതായി ശ്രീമാൻ ബാലകൃഷ്ണവാരിയരവർകളും പറയുന്നു. ഇങ്ങനെ രണ്ടു
പ്രൗഢഗവേഷകന്മാർ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിക്കാണുമ്പോൾ ആരുടെ ‘സുക്ഷ്മ’തയെ
ആണു് വിശ്വസിക്കുക? അസ്മാദൃശന്മാരായ സാധുക്കളുടെ കാൎയ്യം പരുങ്ങലിലാവുകയേ ഉള്ളൂ. ‘Both are
right and both are wrong as I allays say’ എന്നു് ജോൎജ്ജു ് എലിയട്ടിന്റെ ഗ്രാമ്യപാത്രത്തിനെ അനുകരിച്ചു
പറയുകയോ, അല്ലെങ്കിൽ മറ്റൊരു ഗവേഷകപ്രൗഢനായ വടക്കുംകൂറിന്റെ ഗവേഷണസരണിയെ
അനുവൎത്ത ിച്ചു് രണ്ടിൽ ഒരാളുടേയോ അഥവാ രണ്ടുപേരുടേയുമോ അഭിപ്രായങ്ങൾ ആദരണീയങ്ങൾ
അല്ലെന്നോ സൎവ്വാബദ്ധമായിരിക്കുന്നു എന്നോ നിസ്സാരഭാവത്തിൽ ശപഥംചെയ്തിട്ടു് തെളിവു ശേഖരിക്കുന്ന
ഭാരം വായനക്കാരിൽ ചുമത്തുകയോ ചെയ്യേണ്ടിയിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ
ഐതിഹ്യത്തെ വിശ്വസിക്കുന്നു.
</p>
          <p style="indent">ഒരിക്കൽ കിടങ്ങൂർ ഗ്രാമക്കാരായ ഏതാനും നമ്പൂരിമാർ ചേൎന്നു ് ത്രിസന്ധ എന്ന
ഒരു കൎമ്മം നടത്തണമെന്നു നിശ്ചയിച്ചു് മഹാരാജാവുതിരുമനസ്സിലെ സഹായമഭ്യൎത്ഥ ിക്കാനായി
തിരുവനന്തപുരത്തു വന്നു. തത്സമയം മഹാരാജാവു് രാമേശ്വരയാത്രയ്ക്കു് ഒരുക്കങ്ങൾ എല്ലാം
ചെയ്തുകഴിഞ്ഞിരുന്ന ഘട്ടമായിരുന്നു. എന്തു നിവൃത്തി? അവർ നമ്പ്യാരെ സമീപിച്ചു് ഒരു നിവൃത്തി
ഉണ്ടാക്കിത്തരണമെന്നപേക്ഷിച്ചു. അദ്ദേഹം ആ അപേക്ഷയെ കൈക്കൊണ്ടു. എഴുന്നള്ളത്തു സമയമായി.
സേവകന്മാരെല്ലാം കരുവേലപ്പുരമാളികത്താഴെ നിരന്നു. തിരുമനസ്സുകൊണ്ടു ക്ഷേത്രദൎശനാനന്തരം
പുറത്തെഴുന്നള്ളി എല്ലാവരെയും തൃക്കൺപാൎത്ത ിട്ടു് “എന്നാൽ ഞാൻ പോയി സേതുസ്നാനം കഴിച്ചു വരാം.
നിങ്ങൾ സുഖമായി ഇവിടെ താമസിക്കുക ഇനി വന്നിട്ടുകാണാം” എന്നു കല്പിച്ചു. അപ്പോൾ നമ്പ്യാർ
“ഇറാൻ, സുഖമായി തിരിച്ചെഴുന്നള്ളിക്കാണാൻ അടിയങ്ങളെല്ലാം‌ ശ്രീപത്മനാഭനെ പ്രാർത്ഥിച്ചുകൊണ്ടു്
ഭഗവത്സന്നിധിയിൽ താമസിക്കാം. എന്നാൽ മുഹൂൎത്ത ം ആയിരിക്കുന്നു. ഈ ശുഭമുഹൂൎത്ത ം തെറ്റാവുന്നതല്ല.
കിടങ്ങൂർ നമ്പൂതിരിമാർ ത്രിസന്ധ നടത്തണമെന്നു നിശ്ചയിച്ചു് വിവരം തിരുമനസ്സറിയിക്കാനായി
കാത്തുനിൽക്കുന്നുണ്ടു്. ഇതും ഒരു ശുഭസൂചകം തന്നെ. ഇങ്ങനെ ഒരു ശുഭകൎമ്മം സമാരംഭിക്കാൻ പോകുന്നു
എന്നുള്ള മംഗളവർത്തമാനം ബ്രാഹ്മണമുഖത്തു നിന്നു കേട്ടുകൊണ്ടു് എഴുന്നള്ളാൻ ഇടയായതു തന്നെ
തിരുമനസ്സിലെയും അടിയങ്ങളേയും പരമഭാഗ്യം ആണു്” എന്നറിയിച്ചു. ഉടനെ ‘നമ്പൂരിമാരെവിടെ?’ എന്നു
കല്പിച്ചു ചോദിച്ചു. അവർ ഹാജരായി. മൂവായിരം പണം തിരുമനസ്സുകൊണ്ടു് അവൎക്കു നൽകുകയും
ചെയ്തുവത്രേ. എന്നാൽ ഈ ഐതിഹ്യത്തിനു ബാധകമായി ഒരു സംഗതി കാണുന്നു. ൯൫൪-ൽ ആയിരുന്നു
രാമേശ്വരയാത്ര. അന്നു് നമ്പ്യാർ ജീവിച്ചിരുന്നോ എന്ന കാര്യമാണു് സന്ദിഗ്ദ്ധം.
</p>
          <p style="indent">അയ്യപ്പൻമാൎത്ത ാണ്ഡപ്പിള്ളയുടെ കാലശേഷം നമ്പ്യാൎക്കു ് തിരുവനന്തപുരത്തെ
താമസം അത്ര സുഖകരമായിരുന്നു എന്നു തോന്നുന്നില്ല. യഥാൎത്ഥ സാഹിത്യകാരന്മാരെ ഒരു സംഗതിയിൽ
പശുക്കളോടു താരതമ്യപ്പെടുത്താം. പശുക്കൾക്കു് നാം നമുക്കുവേണ്ടാത്തതൊക്കെ കൊടുക്കുന്നു. അവ ആ
സാധനങ്ങൾകൊണ്ടു തൃപ്തിപ്പെട്ടിട്ടു് നമുക്കു് മധുരോത്തരമായ പാലു നൽകുന്നു. പ്രഭുജനങ്ങൾ തങ്ങളെ
ആശ്രയിക്കുന്ന കവികൾക്കു് വല്ലതുമൊക്കെ എറിഞ്ഞുകൊടുത്തിട്ടു കൃതകൃത്യത പൂണുന്നു. അവരോ ഈ
പ്രഭുക്കന്മാൎക്കു് അമൃതത്വമാണു് പ്രതിഫലമായി നൽകുന്നതു്. നമ്പ്യാൎക്കു ് സുബ്ബയ്യന്റേയും ഗോപാലയ്യന്റേയും
കാലങ്ങളിൽ ഒരു പ്രോത്സാഹനവും ലഭിച്ചിരുന്നില്ല. ഒടുവിൽ ൯൪൦-ാം മാണ്ടിനിടയ്ക്കു് അദ്ദേഹം മുഖം
കാണിച്ചു്,
</p>
          <lg xml:id="lg1.77">
            <l> നാലഞ്ചക്ഷരവും പഠിച്ച ഗുരുവിൻ പാദം തലോടീ ചിരം</l>
            <l> പാലഞ്ചുംമൊഴിമാരപാംഗവലയിൽ ചാടീട്ടുഴന്നേൻ ചിരം</l>
            <l> കോലംകെട്ടുക കോലകങ്ങളിൽ നടക്കെന്നുള്ള വേലയ്ക്കിനി–</l>
            <l> ക്കാലം വാൎദ്ധകമാകക്കൊണ്ടടിയനെച്ചാടിക്കൊലാ ഭൂപതേ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നൊരു ശ്ലോകമെഴുതി തൃക്കയ്യിൽ കൊടുത്തുവത്രേ. അന്നു് നമ്പ്യാൎക്കു്
ഷഷ്ടിപൂൎത്ത ി കഴിഞ്ഞിരുന്നു. “നമ്പ്യാൎക്കു് ഞാനെന്താണു് തരേണ്ടതു്?” എന്നു കല്പിച്ചു ചോദിച്ചുവത്രേ.
അതിനു് നമ്പ്യാർ “വിശേഷിച്ചൊന്നും കല്പിച്ചു തരണമെന്നില്ല. അടിയനുണ്ടായിരുന്നതൊന്നും ഇവിടെ
എടുക്കാതിരുന്നാൽ മതി” എന്നു മറുപടിയും പറഞ്ഞു. അതിനു ശേഷം ചെമ്പകശ്ശേരി രാജാവിന്റെ
കാലത്തു് അമ്പലപ്പുഴക്ഷേത്രത്തിൽ നമ്പ്യാൎക്കുണ്ടായിരുന്ന പതിവുകളെ എല്ലാം പുതുക്കുകയും നമ്പ്യാർമഠം
വീണ്ടും നമ്പ്യാരുടെ കുടുംബത്തേക്കു് പതിച്ചുകൊടുക്കയും ചെയ്തുവെന്നു് ഇന്നും ആളുകൾ പറഞ്ഞു വരുന്നു.
ഒരു പക്ഷേ “൯൫൪-ാമാണ്ടു് ചൊക്കട്ടാമണ്ഡപത്തിലിരുന്നു് മഹാരാജാവും തെക്കേടത്തു ഭട്ടതിരിയും
മേലെഴുത്തുപിള്ളയും ഋഷിനമ്പൂരിപ്പാടും കൂടി വ്യവസ്ഥപ്പെടുത്തിയ പായസപ്പകൎച്ചക്കണക്കിൽ നമ്പ്യാരുടെ
ഇനം കാണിക്കാതിരിക്കക്കൊണ്ടു് അപ്പൊഴേയ്ക്കും നമ്പ്യാർ മരിച്ചിരിക്കുന്നതായി വിചാരിക്കാമെന്നു
തോന്നുന്നു” എന്നാണു് മി: പീ. കേ. നാരായണപിള്ള അഭിപ്രായപ്പെട്ടിരിക്കുന്നതു്. അതു് യുക്തിയുക്തമായി
തോന്നുകയും ചെയ്യുന്നു.
</p>
          <p style="indent">നമ്പ്യാരുടെ ജീവിതസായാഹ്നം അമ്പലപ്പുഴെ വച്ചു തന്നെയാണു്
കഴിച്ചുകൂട്ടിയതെന്നുള്ളതിനെപ്പറ്റി ആൎക്കു ം രണ്ടുപക്ഷമില്ല. പേപ്പട്ടികടിച്ചുണ്ടായ വിഷം ശമിപ്പിക്കുന്നതിനു്
മാത്തൂർ താമസിക്കുന്ന കാലത്തു് അമ്പലപ്പുഴെ തിരുമുല്പാടിന്റെ മാസം അടിയന്തിരത്തിനു് കാളൻ കൂട്ടി
ഊണുകഴിക്കയാൽ രോഗം വൎദ്ധിച്ചു മരിച്ചുവെന്നു് അമ്പലപ്പുഴെയുള്ള കൊച്ചുകുട്ടികൾ പോലും
പറഞ്ഞുവരുന്നുണ്ടു്. പേപ്പട്ടി കടിച്ചിട്ടോ പട്ടാഷ്ടകമെഴുതിയതിന്റെ ഫലമായി നാവുപുഴുത്തിട്ടോ ആണു്
നമ്പ്യാർ മരിച്ചതെന്നു് സാഹിത്യചരിത്ര സംഗ്രഹകാരനായ നമ്പ്യാരവർകൾ പറഞ്ഞുകണുന്നു. ഇങ്ങനെ
ഒരു ഐതിഹ്യമുണ്ടെന്നുള്ള അബദ്ധപ്പഞ്ചാംഗം ആദ്യമായിക്കണ്ടതു് ഭാഷാചരിത്രത്തിലാണു്. ആ കഥ
അമ്പലപ്പുഴെ എങ്ങും പ്രചരിച്ചുകാണുന്നില്ലെന്നു് അവിടെ ജനിച്ചു് വളർന്നവർക്കൊക്കെ അറിയാം. പ്രസ്തുത
സാഹിത്യചരിത്രത്തിന്റെ ഒരു നിരൂപകൻ ലക്ഷ്മീഭായിയിൽ അതിനു പറഞ്ഞിരിക്കുന്ന മറുപടി ഇവിടെ
ഉദ്ധരിക്കാം.
</p>
          <p style="indent">“ശുദ്ധ പട്ടന്മാർ കൂടി ഈ സംഗതി പറഞ്ഞു കേട്ടിട്ടില്ല. ‘നമ്പ്യാർ മരിക്കുന്നതിനു
മുമ്പു് നായ്ക്കു പുഴുത്തു ചത്തു എന്നു കേൾവിയുണ്ടു് ’ എന്നു ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രത്തിൽ
പ്രസ്താവിച്ചിരിക്കുന്നു. നായ്ക്കു് എന്നതു് നായക്കു് എന്നല്ലാതെ നാക്കു് (നാവു്) എന്നു് ഒരുവിധത്തിലും
വരുവാൻ സംഗതിയില്ല. നമ്പ്യാരെ കടിച്ച നായു് പുഴുത്തു ചത്തു എന്നായിരിക്കാം വിവക്ഷ. അല്ല
നമ്പ്യാരുടെ നാവു പുഴുത്തു എന്നാണു പറയുന്നതെങ്കിൽ അതു് പിള്ളയുടെ അബദ്ധപ്പഞ്ചാംഗത്തിൽ ഒരു
തെറ്റുംകൂടി കൂടിയെന്നേ പറവാനുള്ളു. ഈ സംഗതി ഇതുവരെ ഭാഷാഭിമാനികളാരും പ്രസ്താവിച്ചുകേട്ടിട്ടില്ല.
തന്നെ ആശ്രയിച്ചു താമസിച്ചിരുന്ന കുട്ടിപ്പട്ടരുടെ കൊതിയോ കൃതഘ്നതയോ കണ്ടു കോപിച്ചു്
താഡനക്രിയാദികൾ കഴിയാതെ ശ്ലോകത്തിൽ കഴിച്ചുകൂട്ടിയതു് നമ്പ്യാരുടെ ബുദ്ധിനൈർമ്മല്യമെന്നാണു്
പറയേണ്ടതു്. ഇന്നുള്ളവരാണെങ്കിൽ തീർച്ചയായും കുട്ടിപ്പട്ടർക്കു് സൗജന്യമായി കൊടുത്ത പണവും
സമ്മാനവും തിരിച്ചുവാങ്ങി പറഞ്ഞയയ്ക്കുമായിരുന്നു. പട്ടരെ ശകാരിച്ചാൽ നാവു പുഴുക്കും എന്നുണ്ടെങ്കിൽ
ഇന്നു് കേരളത്തിൽ നാവു പുഴുക്കാതെ മരിക്കാൻ യോഗമുള്ളവർ വളരെ ചുരുങ്ങുമെന്നാണു് ഞങ്ങളുടെ
അഭിപ്രായം.”
</p>
          <p style="indent">ഈ അഭിപ്രായത്തിൽ ലേഖകൻ വല്ലാതെ ക്ഷോഭിച്ചു കാണുന്നു.
പരമാർത്ഥത്തിൽ അതിനു കാരണമൊന്നുമില്ല. നമ്പ്യാർക്കു് പട്ടന്മാരോടോ മറ്റാരൊടെങ്കിലുമോ വിരോധം
ഉണ്ടായിരുന്നു എന്നു പറയുന്നതു് സാഹസമാണു്. നമ്പ്യാർക്കു് ഏതു സംഭവത്തിന്റേയും വിനോദപരമായ
അംശം കാണ്മാൻ കഴിയുമായിരുന്നു. ആ കുട്ടി എട്ടുകാശിനു വേണ്ടി ഇത്ര വളരെ ദൂരം തിരിച്ചു നടന്നതു
കണ്ടപ്പോൾ നമ്പ്യാർക്കു് അതു് ഒരു വലിയ വിനോദമായി തോന്നി. ഓരോ കാശിനു് ഓരോ ശ്ലോകംവീതം
എഴുതിക്കൊടുത്തു. പക്ഷേ നമ്പ്യാർക്കു് വല്ല ഈർഷ്യയും തോന്നിയിരുന്നെങ്കിൽ അതു് ആ ശ്ലോകങ്ങൾ
എഴുതിത്തീർന്നതിനോടെ അവസാനിക്കയും ചെയ്തിരിക്കണം. ആരു തെറ്റു ചെയ്താലും സരസമായി
ചൂണ്ടിക്കാണിക്കാറുണ്ടായിരുന്ന ഈ കവി ഇങ്ങനെ ഒരു സംഭവം കണ്ടാൽ മൗനമവലംബിക്കുകയോ?
വടക്കൻദിക്കുകളിൽ മാന്യമായി ഗണിക്കപ്പെട്ടുപോരുന്ന ഈ പട്ടർസ്ഥാനം തെക്കൻദിക്കുകളിലെ
തമിഴ്ബ്രാഹ്മണർക്കു് കർണ്ണശല്യമായിത്തീരാനുണ്ടായ കാരണങ്ങളിൽ ഒന്നു് നമ്പ്യാരെക്കൊണ്ടു
പട്ടാഷ്ടകമെഴുതിച്ച കുട്ടിപ്പട്ടന്മാരെപ്പോലുള്ള ചിലരുടെ കുചേഷ്ടിതങ്ങളായിരിക്കണം. ഏതായിരുന്നാലും
‘ജാതിനാമാദികൾക്കല്ല ഗുണഗണം’ എന്നുള്ള കവികുലഗുരുവിന്റെ വാക്യത്തെ സംസ്മരിച്ചു്
സാഹിത്യത്തിലെങ്കിലും ജാതിസ്പർദ്ധ കടത്താതിരുന്നാൽ കൊള്ളാം. കേരളത്തിലെ ഇന്നത്തേ നിലയ്ക്കു്
തമിഴ്ബ്രാഹ്മണരും ഏറെക്കുറെ കാരണഭൂതന്മാരായിരുന്നു എന്നു് ആരും സമ്മതിക്കും.
തിരുവിതാംകൂറിനെപ്പറ്റി സ്മരിക്കുമ്പോൾ രാമയ്യന്റെ സ്മരണയും ഉദിക്കാതിരിക്കയില്ലല്ലോ.
</p>
          <p style="indent">നമ്പ്യാരുടെ മരണഹേതു എന്തെന്നു് നാം എന്തിനു് ആലോചിക്കുന്നു? അദ്ദേഹം
മരിച്ചിട്ടേ ഇല്ലല്ലോ. കേരളത്തിലെ ഏകജീവൽകവി നമ്പ്യാരാണു്; തുള്ളൽപ്പാട്ടുകളാണു് യഥാർത്ഥ
ജീവൽസാഹിത്യവും. കുഞ്ചൻനമ്പ്യാർ നമ്മുടെ ‘കാളിദാസൻ അല്ലെങ്കിൽ ഷേക്‍സ്പീയർ ആണു് എന്നു
പറഞ്ഞാൽ ഏറെത്തെറ്റുകയില്ല’ എന്നു് പണ്ഡിതസാർവഭൗമനായിരുന്ന ഏ. ആർ.
രാജരാജവർമ്മകോയിത്തമ്പുരാൻ പ്രസ്താവിച്ചിട്ടുള്ളതു പരമാർത്ഥമല്ലേ?
</p>
        </div>
        <!--end of "section 1.1/.4"-->
        <div type="lsection">
          <head type="lsechead">VI</head>
          <p style="noindent">നമ്പ്യാരുടെ സ്വഭാവവർണ്ണനയ്ക്കായി ബാലകൃഷ്ണവാരിയരവർകൾ ഒരു
അധ്യായം വിനിയോഗിച്ചിരിക്കുന്നു. ഈ മഹാനുഭാവന്റെ സ്വഭാവഗതികളെ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന
ഒരുവൻ—ഒരു ഇംഗ്ലീഷ്ശൈലിയിൽ പറഞ്ഞാൽ—അപകടപൂർണ്ണമായ തറയിലാണു് കാൽ വയ്ക്കുന്നതു്.
നമ്പ്യാർ തന്റെ പാത്രങ്ങളെക്കൊണ്ടു പറയിച്ചിരിക്കുന്നതെല്ലാം അദ്ദേഹത്തിന്റെ മനോഗതികളെ
സൂചിപ്പിക്കുന്നതായി വ്യാഖ്യാനിച്ചാൽ, അദ്ദേഹം ഭക്തന്മാരിൽ വച്ചു ഭക്തനും, പാഷണ്ഡന്മാരിൽ വച്ചു
പാഷണ്ഡനും, ധീരന്മാരിൽ വച്ചു ധീരനും, ഭീരുക്കളിൽ വച്ചു ഭീരുവും, സത്യനിഷ്ഠന്മാരിൽ വച്ചു സത്യനിഷ്ഠനും,
കപടശാലികളിൽ വച്ചു കപടശാലിയും, ദയാലുക്കളിൽ വച്ചു ദയാലുവും, നിർഘൃണന്മാരിൽ വച്ചു
നിർഘൃണനും ഒക്കെ ആണെന്നു പറയേണ്ടി വരും. യഥാർത്ഥ കവികൾ ക്രാന്തദർശികളാണു്; നമ്പ്യാരും
ഒരു ക്രാന്തദർശിയായിരുന്നു. തുഞ്ചനെപ്പോലെ തന്നെ കുഞ്ചനും ഒരു ലോകഗുരുവാണു്. തുഞ്ചൻ
സുഗ്രീവാജ്ഞക്കാരനായ ഒരു ഗംഭീരാശയന്റെ മട്ടിൽ നമുക്കു് മാർഗ്ഗോപദേശം ചെയ്യുന്നു;
സത്യധർമ്മാദികളെ വെടിഞ്ഞു നടക്കുന്നതായ മർത്ത്യനെ ക്രുദ്ധനായ സർപ്പത്തെക്കാളും ഭയങ്കരനായി
ഗണിച്ചു് അദ്ദേഹം അകറ്റി നിർത്തുന്നു. ഈ പ്രപഞ്ചം തന്നെ മിഥ്യയാണെന്നാണു് അദ്ദേഹത്തിന്റെ മതം.
ഭക്തിയെ ജ്ഞാനത്തിലേക്കുള്ള ഒരു കോണിപ്പടിയായിട്ടേ അദ്ദേഹം കാണുന്നുള്ളു. കുഞ്ചന്റെ മട്ടു്
അങ്ങനെയല്ല. തെറ്റു ചെയ്യാറുള്ള ജനങ്ങളുടെ കൂട്ടത്തിൽ താനും ഒരു തെറ്റുകാരൻ തന്നെ എന്നുള്ള
മനോഭാവമാണു് അദ്ദേഹത്തിനെ മനുഷ്യലോകത്തോടു അടുപ്പിക്കുന്നതു്. സാധാരണന്മാർക്കുള്ള
കോപതാപാദികളെല്ലാം അദ്ദേഹത്തിനേയും ബാധിക്കാറുണ്ടു്; അവയ്ക്കെല്ലാം അതീതനാണെന്നു് അദ്ദേഹം
അഭിമാനിക്കാറുമില്ല. എന്നാൽ തുഞ്ചനെപ്പോലെ സർവലോകസമാശ്ലേഷകമായ ഒരു അനുകമ്പ
അദ്ദേഹത്തിനുമുണ്ടു്. ആ അനുകമ്പയാൽ പ്രേരിതനായിട്ടാണു് അദ്ദേഹം തന്റെ സഹജീവികളിൽ
കാണുന്ന തെറ്റുകളെ ചൂണ്ടിക്കാണിക്കുന്നതു്. ആ തെറ്റുകൾ കാണുമ്പോൾ അദ്ദേഹം ചിരിക്കാറുള്ളതു
പരമാർത്ഥമാണു്; എന്നാൽ ആ ചിരി സ്ഥലജലഭ്രാന്തി നേരിട്ട ദുര്യോധനനെ കണ്ട മാത്രയിൽ
പാഞ്ചാലിക്കുണ്ടായ ചിരിയല്ല. പാഞ്ചാലിയുടെ ചിരി എന്തെല്ലാം അനർത്ഥങ്ങൾക്കാണു്
കാരണമാക്കിയതു്! വംശവിനാശകരമായ ഒരു മഹാസമരം അന്നത്തെ ആ
‘പൊട്ടിച്ചിരി’നിമിത്തമുണ്ടായില്ലേ? നമ്പ്യാർ അങ്ങനെ ചിരിക്കാറില്ല. കുറവും കുറ്റവും നോക്കിപ്പറവാനായി
മാത്രം ജീവിക്കുന്നവരെ എറിഞ്ഞു കാലൊടിക്കണമെന്നാണല്ലോ അദ്ദേഹം പറഞ്ഞിട്ടുള്ളതു്. നമ്പ്യാരുടെ
ചിരി അനുകമ്പാമസൃണമാണു്. തുഞ്ചനും ഫലിതം പ്രയോഗിക്കാറുണ്ടു്; എന്നാൽ അദ്ദേഹം ചിരിക്കയില്ല.
പക്ഷേ ഒരു സ്മിതരേഖ മുഖത്തു് കളിയാടിയെങ്കിലായി, അത്രേയുള്ളു. നമ്പ്യാർ ചിരിക്കും; അതിനോടുകൂടി
ശ്രോതാക്കളേയും ചിരിപ്പിക്കും. അത്തരം ചിരി ഇരുകൂട്ടർക്കും—വക്താവിനും ശ്രോതാവിനും തമ്മിൽ ഒരു
സാഹോദര്യബന്ധം ജനിപ്പിക്കുന്നു. ഇതാണു് നമ്പ്യർക്കു് കേരളീയജനതയുടെ ഹൃദയസാമ്രാജ്യത്തിൽ
ഇത്ര വിപുലമായ ഒരു അധികാരശക്തി ലഭിക്കാനുള്ള പ്രധാന ഹേതു.
</p>
          <p style="indent">സംസ്കൃതത്തിൽ ഗംഭീരങ്ങളായ കവിതകൾ എഴുതിശീലിച്ച ആ മഹാകവി,
</p>
          <lg xml:id="lg1.78">
            <l> ‘ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ</l>
            <l> വടിവിയന്നൊരു ചാരുകേരളഭാഷ തന്നെ ചിതം വരൂ.’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു മനസ്സിലാക്കിക്കൊണ്ടു് അവരുടെ നിലയിലേക്കു് സ്വയം താഴുന്ന ആ
കാഴ്ച എത്ര അത്ഭുതകരമായിരിക്കുന്നു! എന്നാൽ താൻ ഒരു വലിയ ഉപകാരമാണു ചെയ്യുന്നതു് എന്നു്
അദ്ദേഹം ഭാവിക്കുന്നുണ്ടോ? ഇല്ലതാനും.
</p>
          <p style="indent">ഇത്രയും പറഞ്ഞതിൽനിന്നു് നമ്പ്യാരുടെ ദൃഷ്ടിപ്രാപഞ്ചികങ്ങളായ
സുഖഭോഗങ്ങൾക്കും പ്രലോഭനങ്ങൾക്കും അപ്പുറം കടന്നിരുന്നില്ല എന്നു് ആരെങ്കിലും
വിചാരിക്കുന്നുണ്ടെങ്കിൽ അതിൽപരം അബദ്ധം മറ്റൊന്നില്ല. കിളിപ്പാട്ടുകൾ വഴിക്കും പാനകൾ വഴിക്കും
മറ്റും കേരളീയർക്കു പരിചിതങ്ങളായിരുന്ന പൗരാണികവിഷയങ്ങളെത്തന്നെ അധികരിച്ചു് അദ്ദേഹം
കാവ്യം രചിച്ചതു്, സാധാരണക്കാർക്കു് സുഗ്രഹമായ വിധത്തിൽ അവയെ പ്രതിപാദിച്ചു് അവരിൽ
ഭക്തിയും ജ്ഞാനവും അങ്കുരിപ്പിക്കണമെന്നു വിചാരിച്ചാണു്. അദ്ദേഹത്തിന്റെ എല്ലാ കഥകളിലും
ആന്തരമായ ഒരു ആശയവിശേഷം—ഒരു സന്മാർഗ്ഗപാഠം—ഘടിപ്പിച്ചിട്ടുണ്ടെന്നു കാണാം.
</p>
          <p style="indent">ഈശ്വരഭക്തി, ഗുരുഭക്തി, സജ്ജനഭക്തി ഇവ നമ്പ്യാരുടെ എല്ലാ കൃതികളിലും
സ്ഫുടമായി പ്രകാശിക്കുന്നുണ്ടു്. മിക്കകഥയുടെയും പ്രാരംഭത്തിൽ ഈശ്വരസ്തുതി കാണുന്നതുകൊണ്ടുമാത്രം
നമ്പ്യാർ ഈശ്വരഭക്തനാണെന്നു പറയാവുന്നതല്ല. ഗ്രന്ഥാരംഭത്തിൽ ഇഷ്ടദേവതാനമസ്കൃതിയോ
വസ്തുനിർദ്ദേശമോ അഥ തുടങ്ങിയ മംഗലവാചകശബ്ദങ്ങളോ ഉണ്ടായിരിക്കണമെന്നു വ്യവസ്ഥയുണ്ടു്. ഈ
കവിയും ചില ദിക്കിൽ ഇഷ്ടദേവതാസ്മരണത്തോടും, ചിലേടത്തു വസ്തുനിർദ്ദേശത്തോടും, മറ്റു ദിക്കുകളിൽ
‘എങ്കിലോ’ എന്ന ശബ്ദത്തോടും കൂടിയാണു് കഥകൾ ആരംഭിച്ചിരിക്കുന്നതു്. ‘അഥ’ ശബ്ദം
മംഗളവാചിയാണെന്നു് ‘അഥോഥ സ്യാതാം സമുച്ചയേ മംഗളേ സംശയാരംഭാധികാരാനന്തരേഷു ച’ എന്ന
കോശത്താൽ സിദ്ധിക്കുന്നു. ആ ശബ്ദത്തിന്റെ തർജ്ജമയാണല്ലോ ‘എങ്കിലോ’ എന്ന പദം. അതിനാൽ
കേവലം മംഗളാചരണം കണ്ടിട്ടു് കവി വലിയ ഭക്തനായിരിക്കണമെന്നു പറയുന്നതിൽ അർത്ഥമില്ല.
എന്നാൽ നമ്പ്യാരുടെ എല്ലാ കൃതികളിലും അദ്ദേഹത്തിന്റെ ഹൃദയാന്തർഭാഗത്തു നിന്നു് ഊറിവരുന്ന
ഭക്തിരസത്തിന്റെ ആസ്വാദ്യത അനുഭവൈകവേദ്യമാണു്.
</p>
          <lg xml:id="lg1.79">
            <l> ‘വാശ്ശതെങ്കിലുമൊന്നു വന്നു സഭാതലങ്ങളിലോതിനാ-</l>
            <l> ലീശ്വരസ്തുതിയായ് വരേണമതെങ്കിലേ ശുഭമായ് വരൂ.’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നാണു് നമ്പ്യാരുടെ മതം.
</p>
          <lg xml:id="lg1.80">
            <l> ‘യാഗവും പല യോഗവും പല മന്ത്രവും ചില തന്ത്രവും</l>
            <l> ആഗമങ്ങളുപാസനങ്ങളുമാസനങ്ങളുമൊന്നുമേ</l>
            <l> രംഗസാഗരവാസികൾക്കു ഫലിക്കയില്ല ധരിക്കണം.</l>
            <l> ഭക്തവത്സലനായ ശിവനുടെ ചരണതാമരസങ്ങളിൽ</l>
            <l> ഭക്തിയുള്ള ജനത്തിനേ ഭൂവി മുക്തിലാഭമുടൻ വരൂ.</l>
            <l> ഭക്തിസൗഖ്യമുടൻ ലഭിച്ചിഹ മുക്തിവരുവതിനീശ്വര-</l>
            <l> ഭക്തിതന്നെ മഹൗഷധം പുനരന്യമില്ലുപദേശവും’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">അതിനാലാണു് ഭഗവന്മാഹാത്മ്യത്തെ ഉദാഹരിക്കുന്ന കഥകൾ അദ്ദേഹം
പ്രത്യേകം തിരഞ്ഞെടുത്തു പ്രതിപാദിച്ചിരിക്കുന്നതു്. സംസ്കൃതകവനം മതിയാക്കീട്ടു മലയാളത്തിൽ
കവിതകൾ രചിക്കാൻ തുടങ്ങിയതുതന്നെ അതിനുവേണ്ടിയാണെന്നു് അദ്ദേഹം വ്യക്തമാക്കീട്ടുണ്ടു്.
സംസ്കൃതത്തിൽ കാവ്യം രചിപ്പാൻ പ്രയാസമില്ലെന്നും, ഭാഷാകവനമാണു് ദുർഘടമായിരിക്കുന്നതെന്നും
അനുഭവസ്ഥന്മാർക്കൊക്കെ അറിയാം,
</p>
          <lg xml:id="lg1.81">
            <l> ‘സജ്ജനത്തിനു സംസ്കൃതക്കവി കേൾക്ക കൗതുകമെങ്കിലും</l>
            <l> ദുർജ്ജനത്തിനതിങ്കലൊരു രസമേശുകില്ലിതു കാരണ</l>
            <l> ഭടജനങ്ങടെ സഭയിലുള്ളൊരു പടയണിക്കിഹ ചേരുവാൻ</l>
            <l> വടിവിയന്നൊരു ചാരുകേരളഭാഷതന്നെ ചിതം വരൂ,</l>
            <l> കടുപടെപ്പടുകഠിനസംസ്കൃതവികടകടുകവി കേറിയാൽ</l>
            <l> ഭടജനങ്ങൾ ധരിക്കയില്ല തിരിക്കുമൊക്കെയുമേറ്റുടൻ</l>
            <l> ഭാഷയേറി വരുന്ന നല്ല മണിപ്രവാളമതെങ്കിലോ</l>
            <l> ദൂഷണം വരുവാനുമില്ല വിശേഷഭൂഷണമായ്പരും</l>
            <l> ‘വഷസങ്ഗതിയോടു ചേർന്നൊരു ഭാഷ വേണമതെങ്കിലേ</l>
            <l> ശേഷമുള്ള ജനത്തിനും പരിതോഷമെന്നു വരൂ ദൃഢം.’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വാക്കുകളിൽനിന്നു് ഒന്നു രണ്ടു സംഗതികൾ വ്യക്തമാകുന്നുണ്ടു്.
അസംസ്കൃതാശയന്മാർക്കു് സംസ്കൃതകവിത ദുർഗ്രഹമായിരിക്കുന്നതിനാൽ അവർക്കു വേണ്ടിയാണു്
ഭാഷാകവിത എഴുതാൻ നമ്പ്യാർ പുറപ്പെട്ടതെന്നു സ്പഷ്ടമാണല്ലോ; എന്നാൽ നല്ല
മണിപ്രവാളമായിരിക്കണമെന്നു വച്ചതു് പണ്ഡിതന്മാരെക്കൂടെ ഉദ്ദേശിച്ചാണു്. വേഷസങ്ങതിയോടു ചേർന്ന
ഭാഷയായി—അതായതു് തുള്ളലിന്റെ രൂപത്തിൽ എഴുതാമെന്നുവച്ചതു്, അതു കൂടുതൽ
പ്രയോജകീഭവിക്കുമെന്നുള്ള വിശ്വാസത്താലുമാണു്.
</p>
          <lg xml:id="lg1.82">
            <l> “തുള്ളലിനാശു തുടങ്ങുമ്പോളൊരു തെള്ളലുമുള്ളിലുദിച്ചീടേണം</l>
            <l> ഉള്ള ജനങ്ങൾക്കെല്ലാമിതുകൊണ്ടുള്ളം ഝടിതി കളുർത്തീടേണം</l>
            <l> വെള്ളസ്ഫടിക വിശുദ്ധ സരസ്വതി വെള്ളത്തിൽ ശശിബിംബംപോലെ</l>
            <l> ഉള്ളത്തിൽ പരിചോടു വിളങ്ങുകിലുള്ള വിധങ്ങളശേഷം തോന്നും</l>
            <l> കള്ളമകന്നു കവിത്വവിശേഷം തള്ളിത്തള്ളി വരുന്ന ദശായാം</l>
            <l> ഉള്ളിൽക്കപടതയുള്ള ജനങ്ങടെ ഭള്ളും വിരുതും നിഷ്ഫലമാകും.”</l>
            <l> കൊള്ളാമിവനുടെ വിദ്യകളെന്നൊരു കോലണിവാർത്ത നടത്തുന്നേരം</l>
            <l> കള്ളന്മാരുടെ കണ്ടണികൊണ്ടുമൊരെള്ളോളം ഫലമില്ലെന്നറിവിൻ.<hi style="snum">സത്യാസ്വയംവരം.</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">സാധാരണ ജനങ്ങളുടെ ഹൃദയങ്ങളിൽ ഉള്ള മാലിന്യങ്ങളെ നീക്കിക്കളഞ്ഞു്
അവരിൽ ഈശ്വരപരമായ ഭക്തിയും വിശ്വാസവും അങ്കുരിപ്പിക്കുകയാണു് തന്റെ ഉദ്ദേശമെന്നും കവി
ഇവിടെ വിശദമാക്കിയിരിക്കുന്നു. സംസ്കൃതകവനമാണു് തനിക്കു് അധികം വശമെന്നും, ഒരു പുതിയ സരണി
തുറക്കുന്നതു് ബഹുജനങ്ങളെ കർത്തവ്യകുതുകികളാക്കിത്തീർക്കാൻ വേണ്ടിയിട്ടാണെന്നും,
</p>
          <lg xml:id="lg1.83">
            <l> ‘ഭാഷയായിട്ടു ചമയ്ക്കുന്ന വാക്കുകൾ</l>
            <l> ദോഷമകന്നു വരുത്തുവാൻ ദുർഘടം’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ അദ്ദേഹം നമുക്കു് അറിവു തന്നിട്ടുണ്ടു്. എന്നിട്ടും
സംസ്കൃതഭാഷാനഭിജ്ഞതകൊണ്ടാണു് നമ്പ്യാർ ഇങ്ങനെ ഭാഷാകവിത എഴുതാൻ പുറപ്പെട്ടതെന്നു
പറയുന്നവരുടെ കഥയില്ലായ്മയെപ്പറ്റി എന്തു പറയേണ്ടൂ? കഷ്ടിച്ചു് മൂന്നാലു കാവ്യങ്ങളുടെ മുക്കും മൂലയും
മാത്രം കണ്ടതിന്റെ ശേഷം പണ്ഡിതനെന്ന ഭാവവും പേറി നടക്കുന്ന ചില ഇദാനീന്തനവിദ്വാന്മാരുടെ ഈ
അഭിപ്രായത്തെ ആരു് ആദരിക്കുന്നു?
</p>
          <p style="indent">ഈശ്വരഭക്തിയിലെന്നപോലെ ഗുരുഭക്തിയിലും നമ്പ്യാർ
അദ്വിതീയനായിരുന്നു. നല്ല ഗുരുകടാക്ഷംകൊണ്ടല്ലാതെ യാതൊന്നും ഫലിക്കയില്ലെന്നായിരുന്നു
നമ്പ്യാരുടെ വിശ്വാസം. ‘വാദ്ധ്യാർക്കിട്ടടി പത്തലുകൊണ്ടു് ’ എന്ന അധുനാതന കവിമല്ലന്റെ മതം
അദ്ദേഹത്തിനു് പരിചിതമായിരുന്നില്ലെന്നു മാത്രമല്ല ‘ഗുരുത്വമില്ലാത്തവരെക്കണ്ടാൽ കുളിക്കണ’
മെന്നുപോലും അദ്ദേഹം പറഞ്ഞിട്ടുണ്ടു്.
</p>
          <lg xml:id="lg1.84">
            <l> ‘ഗാഢസ്നേഹമുള്ളൊരു ഗുരുവിന്റെ കൃപകൊണ്ടേ</l>
            <l> മൂഢത്വമൊഴിഞ്ഞീടു മുനിമാർക്കെങ്കിലും നൂനം</l>
            <l> തന്നുടെ ഗുരുക്കന്മാർ തനിക്കു ദൈവതമെന്നു</l>
            <l> തന്നത്താനറിയുന്ന തനുമാന്മാർ ധരിക്കുന്നു’ <hi style="snum">പൗണ്ഡ്റകവധം.</hi>
</l>
          </lg>
          <!--end of "verse"-->
          <p style="noindent">അധർമ്മത്തോടുള്ള വിദ്വേഷമാണു് നമ്പ്യാരുടെ സ്വഭാവത്തിൽ
പ്രധാനമായി കാണുന്ന മറ്റൊരു ഗുണം. ആരായിരുന്നാലും ധർമ്മത്തിൽനിന്നു വ്യതിചലിച്ചുപോയാൽ
നമ്പ്യാരുടെ കർക്കശമായ പരിഹാസത്തിനു പാത്രമാകാതിരിക്കയില്ല. മാതൃകാരാജാവിന്റെ
ഭരണകാലത്തെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
</p>
          <lg xml:id="lg1.85">
            <l><span style="width:4.5em"> </span>‘സത്തുക്കൾക്കൊക്കവേ സൗഖ്യം വരുത്തി
ശ്രീഹരിശ്ചന്ദ്രൻ</l>
            <l><span style="width:4.5em"> </span>സത്യകീർത്ത്യാഖ്യനായുള്ള
സചിവശ്രേഷ്ഠനോടൊന്നി-</l>
            <l><span style="width:4.5em"> </span>ച്ചത്യുഭാരം ജഗത്ത്രാണം ചെയ്തു വാണീടിന
കാലം’</l>
            <l> ‘കപടമില്ല കലഹമില്ല കലുഷമതികളെങ്ങുമില്ല</l>
            <l> വികടരില്ല; വിശാരില്ല; വികൃതിനികൃതിവിധങ്ങളില്ലാ</l>
            <l> കുസൃതിയില്ലാ; കഗതിയില്ലാ; കുരള പറവതിനാരുമില്ല;</l>
            <l> കള്ളരില്ല; തുള്ളലില്ല; കള്ളു കുടിയന്മാരുമില്ല</l>
            <l> മുള്ളനില്ല; മൂഢനില്ല; മൂർഖമനുജജനങ്ങളില്ലാ</l>
            <l> മടിയനില്ല; മസൃണനില്ല; മന്ദബുദ്ധികളാരുമില്ല</l>
            <l> കരുടനില്ല; കുശഠനില്ല; കുശലവിലയവുമെങ്ങുമില്ലാ</l>
            <l> ചതിയനില്ലാ; കൊതിയനില്ലാ; ചപലഖലമതി കിതവനില്ലാ</l>
            <l> അസുഖമില്ലാ; അശുഭമില്ലാ; അസുരവിജിതരുമാരുമില്ലാ</l>
            <l> അധനനില്ലാ; അധമനില്ലാ; അധികനോടു കലഹമില്ലാ</l>
            <l> ആധിയില്ലാ; വ്യാധിയില്ലാ; അരസവിരസഭയങ്ങളില്ലാ</l>
            <l> പുഷ്ടിയും തുഷ്ടിയും പുനരിഹ വൃഷ്ടിയും കൃഷ്ടിയും ബഹുഗുണ-</l>
            <l> മിഷ്ടിയും വ്യുഷ്ടിയും ശുഭചകമഷ്ടിയും മുഷ്ടിയും ദിശി ദിശി</l>
            <l> സ്നാനവും പാനവും സമുചിതയാനവും ഗാനവും ദ്വിജവര</l>
            <l> ഭാനവും മാനവും മഹിതനിദാനവും സ്ഥാനവും നന്നിഹ.</l>
          </lg>
          <lg xml:id="lg1.86">
            <l> പുരജനങ്ങടെ ഭാഷണം ഗതഭൂഷണം മണിഭൂഷണം</l>
            <l> അരിഭടാവലിഭീഷണം മദശോഷണം ഹയഹേഷണം</l>
            <l> അവനിസുരവരപൂജനം സുഖഭോജനം സുസഭാജനം</l>
            <l> അഖിലഗുണഗണഭാജനം നൃസഭാജനം ശുഭയോജനം</l>
            <l> അനിശമപി നിജഗണ്ഡലംബിതകണ്ഡലം നരമണ്ഡലം</l>
            <l> അനഘമണിമയമണ്ഡനം രിപുദണ്ഡനം മദഖണ്ഡനം</l>
            <l> തൽക്ഷണം രക്ഷണം; പ്രതിഭടതക്ഷണം ശിക്ഷണം ബഹു ശിവ</l>
            <l> ലക്ഷണം ദക്ഷിണം ബഹുരസഭക്ഷണം ഭിക്ഷണം സമുചിത-</l>
            <l> മിത്തരം സത്വരം നരവരചത്വരം ദുസ്തരം സമജനി</l>
            <l> സദ്ധനം പത്തനം ദിനമനുവർദ്ധനം ഗർജ്ജനം ത്രിജഗതി</l>
            <l> ശോഭനം ലോഭനം ധനതതിദോഹനം മോഹനം സുഖമവ-</l>
            <l> ഗാഹനം ഗുഹനം നഹി നഹി സുന്ദരം മന്ദിരം പരിലസ-</l>
            <l> ദിന്ദിരാമന്ദിരം ഗിരി ഇവ ഉന്നതം മന്നവന്മാരിദമന്വഹം വന്ദനംവിദധതി. </l>
          </lg>
          <!--end of "verse"-->
          <p style="noindent">‘മായാവിതന്നുടെ മകനായ മന്നവൻ’ വാണകാലത്തെ വർണ്ണിച്ചിരിക്കുന്നതു
നോക്കുക.
</p>
          <lg xml:id="lg1.87">
            <l> നായന്മാരുടെ വീടുകൾതോറും മായാഭഗവതി വിളയാടുന്നു</l>
            <l> കായസ്ഥന്മാരച്ചന്മാർക്കൊരു കായക്ലേശവുമില്ലിക്കാലം</l>
            <l> അഞ്ചുപറയ്ക്കുള്ളൊരു കണ്ടത്തിൽ പുഞ്ച വിതച്ചു വിളഞ്ഞതു കൊയ്താൽ</l>
            <l> അഞ്ചുജനത്തിനു ചെലവു കഴിക്കാമഞ്ചുമൊരേഴും മാസം മുഴുവൻ</l>
            <l> തഞ്ചിലവുകളും വിത്തും കൂലിയുമഞ്ചാതെ കണ്ടങ്ങു കഴിച്ചാൽ</l>
            <l> അഞ്ചോ പത്തോ വായ്‍പ കൊടുപ്പാൻ വാഞ്ഛിച്ചാലതുമതിലുണ്ടാവം</l>
            <l> കണ്ടങ്ങളിലുഴവെന്നതുകൂടാതുണ്ടാമനവധി നെല്ലതുകാലം</l>
            <l> കണ്ടങ്ങളിലുളവാം വിളവളവേ കണ്ടവരില്ല കൃഷിക്കാരന്മാർ</l>
            <l> പ്രജകളെ രക്ഷിപ്പാൻ വിരുതുള്ളോരെജമാനന്മാരതിസരസന്മാർ</l>
            <l> ദ്വിജവരഭക്തിയുമെത്ര വിശേഷം വിജയസമർത്ഥന്മാരവരെല്ലാം</l>
            <l> നാരികളോടു വിചാരിച്ചിട്ടൊരു കാര്യക്ലേശവു മന്നില്ലേതും</l>
            <l> നേരല്ലാതൊരു സംസാരങ്ങളിലാരംഭങ്ങളുമില്ലക്കാലം</l>
            <l> അപരാധികളോടർത്ഥംവാങ്ങീട്ടപരാധത്തെ മറയ്ക്കയുമില്ല.</l>
            <l> ഉപകാരം ചെയ്തവരെത്തന്നെ കൃപകൂടാതെ ചതിക്കയുമില്ല.</l>
            <l> ദൂഷണമുള്ളതു ധനവാനെങ്കിൽ ഭൂഷണമെന്നൊരു ഭാവവുമില്ല.</l>
            <l> ഏഷണികേട്ടിട്ടെജമാനൻ ചില ഭീഷണി കാട്ടുകയില്ലതുകാലം.</l>
            <l> ജാതിക്കർഹതയില്ലാതുള്ളതു ചെയ്തീടുന്ന ജനങ്ങളുമില്ല.</l>
            <l> കോട്ടക്കച്ചമണപ്പാടൻവക കോട്ടാറൻ പല തുപ്പട്ടികളും</l>
            <l> കട്ടിക്കവണികൾ പട്ടുതരങ്ങളുമെട്ടുമുളം പല സോമൻമുറിയും</l>
            <l> കെട്ടിക്കാച്ചിയമുണ്ടുകളെന്നിവ കെട്ടിയെടുക്കും പട്ടന്മാർ ചിലർ</l>
            <l> നാട്ടിൽനടന്നൊരു വാണിഭമെന്നതു കേട്ടിട്ടില്ലക്കാലത്തിങ്കൽ</l>
            <l> ഏഴുവെളുപ്പിന്നേറ്റുകുളിച്ചൊരു പാഴുവരാതെ കഴിക്കും നിയമം</l>
            <l> താഴുകയില്ലൊരു ദിക്കിലുമെന്നാലൂഴിയിലുള്ള മഹാവിപ്രന്മാർ.’<hi style="snum">ഘോഷയാത്ര.</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">നഗരത്തിലാണെങ്കിൽ,
</p>
          <lg xml:id="lg1.88">
            <l> ‘നാടകനടനം നർമ്മവിനോദം പാഠകപഠനം പാവക്കൂത്തും</l>
            <l> മാടണിമുലമാർ മോഹിനിയാട്ടം പാടവമേറിന പല പല മേളം</l>
            <l> ചന്തംതടവിന ചതുരംഗങ്ങളുമന്തരഹീനം പകിടക്കളിയും</l>
            <l> പന്തടി വീണാവേണു മൃദംഗം ചിന്തും പേരണി പോരണിവിധവും</l>
            <l> അന്തണവരരുടെ ശാസ്ത്രവിചാരം ഗ്രന്ഥികളുടെ മത്സരവാദം</l>
            <l> സന്ധിതുടങ്ങിന നയശാസ്ത്രങ്ങളുമെന്തിതു ചൊന്നാലില്ലവസാനം.</l>
            <l> ദന്തികളനവധി കാലാളുകളും പത്തിനിറഞ്ഞൊരു കുതിരപ്പടയും</l>
            <l> ലന്തത്തോക്കുകൾ പറങ്കിത്തോക്കുകൾ കുന്തം ചവളം വില്ലും ശരവും</l>
            <l> ആയുധവാഹനവിഭവം പറവാനായിരമാനനമുള്ളവനും പണി’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ദുഷ്ടരാജാക്കന്മാരെയും ദുർമ്മന്ത്രിമാരെയും ഇങ്ങന അധിക്ഷേപിക്കുന്നു:-
</p>
          <lg xml:id="lg1.89">
            <l> ‘തന്നത്താനറിയാത്ത ജളന്മാരെ മന്ത്രിയാക്കി-</l>
            <l> ത്തന്വംഗീജനത്തോടു തന്റെ കാര്യം വിചാരിച്ചു</l>
            <l> തന്നുടെ പ്രജകളോടേഴകോഴകൾ വാങ്ങി</l>
            <l> താൻതന്നെ തന്റെ രാജ്യം നശിപ്പിക്കും പ്രഭുക്കന്മാർ</l>
            <l> അല്ലാതെ ധരണിയിലാരുമില്ലെന്നു കേൾപ്പൂ.</l>
            <l> വല്ലാതെ വലയ്ക്കുന്നു ദീനരാം മാനുഷന്മാരെ</l>
            <l> നെല്ലും വിത്തുമെപ്പേരും കണ്ടെഴുതിപ്പാട്ടിലാക്കി-</l>
            <l> ച്ചെല്ലുന്ന ചിലവൊക്കെ ചുരുക്കി ബ്രാഹ്മണർക്കിപ്പോൾ.</l>
            <l> ഇല്ലത്തെക്കുടുംബത്തിന്നഷ്ടി കഷ്ടിച്ചു കല്പിച്ചാ-</l>
            <l> രിന്നത്തേ യജമാനന്മാരുടേ ശീലമീവണ്ണം</l>
            <l> കണ്ടത്തിൽ കൃഷിചെയ്താലുണ്ടാകും വിളവെല്ലാം</l>
            <l> കണ്ടെത്തിപ്പിടിപെട്ടു കശ്മലന്മാർ വാരി വാരി-</l>
            <l> ക്കൊണ്ടെങ്ങും തിരിക്കും കണ്ടിരിക്കുന്നോരെന്തു ചെയ്‍വൂ?</l>
            <l> പണ്ടാരും നടക്കാത്ത കണ്ടങ്ങൾ കൃഷിചെയ്തു</l>
            <l> കണ്ടെങ്കിലതുമെല്ലാം പണ്ടാരംവകയാക്കീ</l>
            <l> മണ്ടപത്തിൻവാതിൽ കാക്കും മനുഷ്യപ്രൗഢിമാന്മാർക്കും</l>
            <l> കൊണ്ടുചെന്നു കൊടുക്കാഞ്ഞാൽ മറിക്കുമസ്സമർത്ഥന്മാർ.</l>
            <l> നാട്ടിലുള്ള പ്രജകൾക്കു നെല്ലുമില്ലാ പണമില്ലാ</l>
            <l> കാട്ടിലുള്ള കായ്കനികൾ തിന്നുതന്നെ പൊറുക്കേണം.</l>
            <l> ഊട്ടിലെങ്ങും ചോറു കിട്ടാ ഭടന്മാർക്കുമച്ചിമാർക്കും</l>
            <l> കൂട്ടിലിട്ട മൃഗംപോലെ പട്ടിണിയായ് കിടക്കുന്നു.</l>
            <l> ഉണ്ണാനുമുടുപ്പാനും തേപ്പാനും വകയില്ലാ;</l>
            <l> തിന്മാൻ വെറ്റപാക്കില്ലാ പുകയില തരിമ്പില്ലാ;</l>
            <l> അമ്മാത്രം മുതലുള്ളതന്നന്നു വിറ്റു തിന്നു</l>
            <l> അമ്മയ്ക്കുമുടപ്പിറന്നവൾക്കും പട്ടിണിതന്നെ.</l>
            <l> ധർമ്മമെന്തധർമ്മമെന്തെന്നൊരു വസ്തു തിരിയാത്ത</l>
            <l> ദുർമ്മന്ത്രിജളന്മാർക്കു പാട്ടിലായി വിശ്വമെല്ലാം’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഓരോ മനുഷ്യനും അവനവന്റെ ചുമതല ശരിയായ വിധത്തിൽ നിർവഹിച്ചു
കാണുന്നതിലാണു് നമ്പ്യാർക്കു മോഹം. ബ്രാഹ്മണരോടു് അദ്ദേഹത്തിനു് അളവറ്റ ബഹുമാനമുണ്ടായിരുന്നു.
എന്നാൽ എങ്ങനെയാണു് ഒരു ബ്രാഹ്മണൻ ജീവിക്കേണ്ടതെന്നു് അദ്ദേഹം പല ദിക്കിലും വ്യക്തമായി
ഉദാഹരിച്ചു കാണിച്ചിട്ടുണ്ടു്.
</p>
          <p style="indent">‘ശീലവും വൃത്തിയും മനോഹരമായിരിക്കണം’; മാനസം സദാ
‘ചിത്സ്വരൂപങ്ക’ലുറച്ചിരിക്കണം; ‘വേദവും ശാസ്ത്രപുരാണങ്ങളെന്നിവ’ ഹൃൽസ്ഥമാക്കി വയ്ക്കണം;
അതിയാമാദ്യം കുളിച്ചു് ‘മന്ത്രതന്ത്രാദി നിയമങ്ങൾ’ ദിനംപ്രതി ചെയ്യണം. അല്ലാതെ,
</p>
          <lg xml:id="lg1.90">
            <l> ‘ഉണ്ണണമെന്നുമുറങ്ങണമെന്നും പെണ്ണുങ്ങളോടു രസിക്കണമെന്നും</l>
            <l> കണ്ണിൽക്കണ്ട ജനങ്ങളെയെല്ലാമെണ്ണിക്കൊണ്ടു ദുഷിക്കണമെന്നും’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">വിചാരിച്ചു നടക്കുന്നവരും ‘ജപഹോമാദികളും’ ‘തപഃസ്നാനാദി’കളും
ഇല്ലാതെ ‘നീലക്കാർകുഴലിമാർ വീടുതോറും നടന്നോരോ ലീലയ്ക്കു തുനിയുന്ന’
ആചാരവികലന്മാരായിരിക്കുന്നവരും നമ്പ്യാരുടെ ആക്ഷേപശരങ്ങൾക്കു് ലക്ഷ്യമാകാതിരിക്കയില്ല.
‘ബ്രാഹ്മണ്യമായ ജന്മം ജനിപ്പിക്കാനുമെളുതല്ലാ—ബ്രാഹ്മണ്യമായ കർമ്മം നടത്താനും പണിതന്നെ’
എന്നു് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.
</p>
          <lg xml:id="lg1.91">
            <l> ‘യദ്യദാചരതി ശ്രേഷ്ഠ-</l>
            <l> സ്തത്ത ദേവേതരോ ജനഃ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നാണല്ലോ പ്രമാണം. ആ തത്വത്തെ നമ്പ്യാർ പല സ്ഥലങ്ങളിൽ
ഭംഗ്യന്തരേണ പ്രകാശിപ്പിച്ചിട്ടുമുണ്ടു്.
</p>
          <lg xml:id="lg1.92">
            <l><span style="width:1.5em"> </span>‘കൊമ്പൻ പോയതു മോഴയ്ക്കും വഴി’</l>
            <l><span style="width:1.5em"> </span>‘എമ്പ്രാനപ്പം കട്ടു ഭുജിച്ചാ-</l>
            <l><span style="width:1.5em"> </span>ലമ്പലവാസികളൊക്കെക്കക്കും’</l>
            <l> ‘നിന്നോതിക്കോൻ മൊള്ളുന്നേരമുണ്ണികൾ മരമേറീട്ടും മൊള്ളും’</l>
            <l> ‘അമരക്കാരനു തല തെറ്റുമ്പോൾ-അണിയക്കാരുടെ തണ്ടുകൾ തെറ്റും’</l>
            <l> ‘കാര്യക്കാരൻ കളവു തുടർന്നാൽ കരമേലുള്ളവർ കട്ടുമുടിക്കും’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">പ്രഭുക്കന്മാരുടെ ധർമ്മം തങ്ങളെ ആശ്രയിക്കുന്നവരെ രക്ഷിക്കയാണു്.
അല്ലാതുള്ളവരെ,
</p>
          <lg xml:id="lg1.93">
            <l> ‘പാലുകുടിച്ചു തടിച്ചൊരു കൂട്ടം</l>
            <l> വാലില്ലാത്ത കുരങ്ങച്ചന്മാർ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നാണു് അദ്ദേഹം വർണ്ണിച്ചിരിക്കുന്നതു്.
</p>
          <p style="indent">നമ്പ്യാർക്കു് കനകകാമിനികളോടുണ്ടായിരുന്ന മനോഭാവത്തെപ്പറ്റി
ഈയിടയ്ക്കാണു് ചിലർ സംശയം പുറപ്പെടുവിച്ചു കാണുന്നതു്. പണം ചെലവാക്കാനുള്ള ഒരു
സാധനമായിട്ടല്ലാതെ ശേഖരിച്ചു വച്ചു് അതു കണ്ടു രസിക്കണമെന്നുള്ള മനോഭാവം അദ്ദേഹത്തിനെ
തീണ്ടീട്ടുപോലുമില്ലായിരുന്നു. ‘കനകംമൂലം കാമിനിമൂലം—കലഹം പലവിധമുലകിൽ സുലഭം’ എന്നു് മിക്ക
കഥകളിലും അദ്ദേഹം വിശദമായി പറഞ്ഞിട്ടുണ്ടു്.
</p>
          <lg xml:id="lg1.94">
            <l> ‘സ്വർണ്ണങ്ങളെന്നൊരു ജാതിയേ സൃഷ്ടിച്ചു;</l>
            <l> പെണ്ണുങ്ങളെന്നൊരു ജാതിയും സൃഷ്ടിച്ചു;</l>
            <l> കർണ്ണങ്ങളും കണ്ണുമീമട്ടു ദേഹമീ-</l>
            <l> വർണ്ണമനർത്ഥങ്ങൾ രണ്ടു നിർമ്മിക്കയാൽ</l>
            <l> ഏന്തുന്ന സംസാരവാരിധിവെള്ളത്തിൽ</l>
            <l> നീന്തുന്ന മർത്ത്യനു കേറാൻ തരം വരാ’<hi style="snum">ഹരിണീസ്വയംവരം.</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നാണു് കവിയുടെ മതം. ലോകത്തിൽ ധനം കൂടാതെ കഴികയില്ലെങ്കിലും,
ധനവിഷയകമായ തൃഷ്ണയ്ക്കു് ഒരു അതിരുവേണമെന്നാണു് അദ്ദേഹം പറയുന്നതു്.
</p>
          <lg xml:id="lg1.95">
            <l> ‘ദ്രവ്യത്തിങ്കലൊരാഗ്രഹമെന്നതു</l>
            <l> ഭവ്യന്മാർക്കുമിളക്കരുതേതും</l>
            <l> വിത്തത്തിൽ കൊതിയുണ്ടാമെന്നാൽ</l>
            <l> ഇത്രയിതെന്നൊരു നിയമം വേണം‘ </l>
          </lg>
          <!--end of "verse"-->
          <p style="noindent">പണം അധികമായാലുള്ള ദോഷത്തെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു:-
</p>
          <lg xml:id="lg1.96">
            <l> ‘പണമെന്നുള്ളതു കയ്യിൽ വരുമ്പോൾ ഗുണമെന്നുള്ളതു ദൂരത്താകും;</l>
            <l> പണവും ഗുണവും കൂടിയിരിപ്പാൻ പണിയെന്നുള്ളതു ബോധിക്കേണം.’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ ആണെങ്കിലും മിതവ്യയം കൂടിയേ തീരൂ എന്നു് അദ്ദേഹത്തിനു
നിർബന്ധമാണു്. ‘Neither a borrower nor a lender be’ എന്ന ഷേക്സ്പീയർവാക്യത്തെ
അനുസ്മരിപ്പിക്കുന്ന വാക്കുകൾ പല കഥകളിലും കാണ്മാനുണ്ടു്.
</p>
          <lg xml:id="lg1.97">
            <l> ‘പണയം മേടിക്കാതൊരു കാശും പണവുമൊരുത്തരു നല്കരുതാരും</l>
            <l> ഋണവും വന്നു മുഴുത്തെന്നാകിൽ തൃണവും പുരുഷനുമില്ലൊരുഭേദം.’<hi style="snum">പ്രദോഷമാഹാത്മ്യം.</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">സ്ത്രീജനങ്ങളെപ്പറ്റി നമ്പ്യാർക്കു നല്ല അഭിപ്രായമുണ്ടായിരുന്നോ എന്നു
സംശയമാണു്. സ്ത്രീധർമ്മങ്ങളെപ്പറ്റി അദ്ദേഹം ഗൗരവപൂർവം ഉപന്യസിക്കുന്നുണ്ടെങ്കിലും,
അവരെപ്പറ്റിയുള്ള പുച്ഛം മിക്ക കഥകളിലും പ്രതിഫലിച്ചുകാണാം. സ്ത്രീജനങ്ങളോടാലോചിച്ചു് കാര്യവിചാരം
നടത്തുന്നവരെ പലേടത്തും ആക്ഷേപിച്ചിട്ടുള്ളതോ പോകട്ടേ; അവർക്കു് ഹൃദയം എന്നൊരു പദാർത്ഥം
ഉള്ളതായിട്ടുപോലും അദ്ദേഹം വിശ്വസിക്കുന്നതായി കാണുന്നില്ല. നമ്പിയാരുടെ മഹത്ത്വത്തിനു് കുറവു
വരുത്തുന്നതായി ഈ ഒരു സംഗതി മാത്രമേ കാണുന്നുള്ളു. വാല്മീകി രാമായണം ചമയ്ക്കാൻ
തുടങ്ങിയപ്പോൾ അദ്ദേഹത്തിനു് സർവഗുണസമ്പന്നനും ദോഷസ്പർശം ഇല്ലാത്തവനും ആയ ഒരു
നായകനെ സൃഷ്ടിക്കണമെന്നായിരുന്നു പ്രധാന ഉദ്ദേശമെന്നു് ആ കാവ്യതല്ലജത്തിന്റെ പ്രാരംഭത്തിൽ
നിന്നു മനസ്സിലാക്കാം. എന്നാൽ അദ്ദേഹത്തിന്റെ പാത്രങ്ങളിൽ വച്ചു് സർവോത്തമമായിത്തീർന്നതു്
സീതാദേവിയാണു്. “രാമന്മാർ ഇനിയും പലരുമുണ്ടായേക്കാം. എന്നാൽ സീതയോ? ഒന്നേ ഒന്നു മാത്രമേ
ഉള്ളു” എന്നു് സ്വാമി വിവേകാനന്ദൻ പ്രസ്താവിച്ചിട്ടുള്ളതു് എത്രയോ പരമാർത്ഥം! സ്ത്രീത്വത്തിന്റെ മഹാത്മ്യം
നമ്പിയാർ ഗ്രഹിച്ചിരുന്നോ എന്നുതന്നെ സംശയിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ വരാനുള്ളകാരണം
അദ്ദേഹത്തിന്റെ അന്നത്തെ പരിതഃസ്ഥിതികളായിരുന്നു.
</p>
          <lg xml:id="lg1.98">
            <l> “പണമുള്ളവനേ പെണ്ണിനു വേണ്ടൂ ഗുണമുള്ളവനിലൊരാദരവില്ല</l>
            <l> പണവുംകൊണ്ടിഹ ചെല്ലാത്തവനും തൃണവുമവൾക്കൊരു ഭേദവുമില്ല</l>
            <l> ധനവാനെങ്കിലകത്തു കരേറ്റിപ്പനിനീർകൊണ്ടിഹ കാൽ കഴുകിക്കും.</l>
            <l> കനിവൊടുവെറ്റ തെറുത്തുകൊടുക്കും കനമൊടു മെത്തകരേറ്റിയിരുത്തും</l>
            <l> ധനമെപ്പേരും വാങ്ങീട്ടവനെ കനമില്ലാത്തൊരു പഞ്ഞികണക്കേ</l>
            <l> മനസാ വാചാ നോക്കുകയില്ലവൾ മനമൊരു കല്ലുകണക്കു കഠോരം”<hi style="snum">പ്രദോഷമാഹാത്മ്യം.</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇതാണു് നമ്പ്യാർക്കു് സ്ത്രീലോകത്തെപ്പറ്റിയുള്ള മതിപ്പു്.
</p>
          <p style="indent">നമ്പ്യാരുടെ മഹത്വത്തിന്റെ പ്രധാന മാനദണ്ഡമായ് വിളങ്ങുന്നതു്
അദ്ദേഹത്തിന്റെ കവിതകളിൽ പ്രകാശിക്കുന്ന ‘സമദൎശിതയാണു്. ഈ സമദർശിതയാണു് യഥാർത്ഥ
പാണ്ഡിത്വത്തിന്റെ നികഷോപലവും. പല തുള്ളലുകളിലും ഒരു പറയനേക്കൊണ്ടു് ലോകത്തിനു
തത്വോപദേശം ചെയ്യിക്കാൻ ഇക്കവി തുനിഞ്ഞതുതന്നെ ആ ഹൃദയവിശാലതയ്ക്കുദാഹരണമാണു്. അവൻ
കേവലം നിരക്ഷരകുക്ഷിയുമല്ല.
</p>
          <lg xml:id="lg1.99">
            <l> ‘ഭാഷയായ് പറവാനുമടിയനു സംസ്കൃതത്തിനുമൊന്നുപോൽ</l>
            <l> ദോഷഹീനപടുത്വമല്പമുദിപ്പതുണ്ടിവിടിന്നതിൽ</l>
            <l> ശേഷിയില്ല ഭടജനങ്ങൾ ധരിച്ചിടാ കടുസംസ്കൃതം</l>
            <l> ഭാഷയായ് പറയാമതിൽ ചില ദൂഷണം വരുമെങ്കിലും’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നാണല്ലോ അവൻ പറയുന്നതു്.
</p>
          <lg xml:id="lg1.100">
            <l> ‘ആരെടാ നീ? പശുമാംസം വച്ചു തിന്നും പറയനോ?</l>
            <l> സാരമാകുന്ന വേദാന്തപ്പൊരുൾ വന്നു പറയുന്നു?” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് വിപ്രവിദ്വജ്ജനം ശണ്ഠയിടുന്നതായാൽ, അതിനു പറയുന്ന
സമാധാനമാണു് കേൾക്കേണ്ടതു്.
</p>
          <lg xml:id="lg1.101">
            <l> ‘വിപ്രനെന്നും ക്ഷത്ര്യനെന്നും വൈശ്യനെന്നും ശൂദ്രനെന്നും</l>
            <l> ഇപ്രപഞ്ചേ നാലുവർണ്ണം നാലുവക്ത്രനുളവാക്കീ.</l>
            <l> തൽപുറത്തു ബൗദ്ധനെന്നും പാണനെന്നും പറയനെന്നും</l>
            <l> കല്പിതം ജാതിഭേദത്തിന്നന്തമില്ല നീരൂപിച്ചാൽ.</l>
            <l> ഏവമുള്ള ശരീരങ്ങൾക്കൊക്കവേ പാർത്തു കാണുമ്പോൾ</l>
            <l> ജീവനായിട്ടൊന്നുതന്നെ ആയതിപ്പോൾ പരബ്രഹ്മം</l>
            <l> നൂലുകൊണ്ടു പിരിച്ചോരു ചരടിൽ പൊന്മണി കോർത്തു</l>
            <l> മാലയാക്കിദ്ധനികന്മാർ ധരിക്കുന്നു ഗളംതന്നിൽ.</l>
            <l> മുത്തുകൊണ്ടും മാല കോർക്കും പവിഴംകൊണ്ടുമുണ്ടാക്കും</l>
            <l> പൂത്തിലഞ്ഞിക്കുരുകൊണ്ടും കുന്നികൊണ്ടും ദരിദ്രന്മാർ.</l>
            <l> എന്നിവണ്ണം സുവർണ്ണാദിക്കൊക്കവേ താൻ ചരടായി-</l>
            <l> ട്ടൊന്നുതന്നെ പൊന്നിനുമക്കുന്നിമഞ്ചാടിമാലയ്ക്കും.</l>
            <l> എന്നപോലെ സർവജാതിപ്രഭുത്വം ഭൗതികം ദേഹം</l>
            <l> ഒന്നുകൊണ്ടു കോർത്തുകെട്ടിക്കളിപ്പിക്കുന്നിതു ദൈവം.</l>
            <l> എന്നതുമൂലമാത്മാവിന്നാർക്കുമാർക്കും ഭേദമില്ല</l>
            <l> ഒന്നുതന്നെ ചരടുള്ളിൽ ഭൂസുരന്നും പറയന്നും.</l>
            <l> ജ്ഞാനമെന്നുള്ളതുതന്നെ സാരമെന്നു ധരിക്കേണം.</l>
            <l> ജ്ഞാനമില്ലാത്ത വിപ്രനും ബൗദ്ധനും ഭേദമില്ലേതും</l>
            <l> ജ്ഞാനിയാകും പറയനും ബ്രഹ്മവാദിദ്വിജന്മാർക്കും</l>
            <l> സ്ഥാനമൊന്നായ്‍വരും ചത്തു പരലോകം പ്രവേശിച്ചാൽ.<hi style="snum">പുളിന്ദീമോക്ഷം</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">നമ്പ്യാരുടെ പാണ്ഡിത്യം ബഹുമുഖമായിരുന്നു. അദ്ദേഹം വായിച്ചിട്ടില്ലാത്ത
കാവ്യങ്ങൾ ചുരുക്കം. അവയിൽനിന്നൊക്കെ ആശയങ്ങൾ എടുത്തിട്ടുമുണ്ടു്. എന്നാൽ ആരുടെ
ആശയമായിരുന്നാലും നമ്പ്യാരുടെ കൈയിൽ കിട്ടുമ്പോൾ അതിനൊരു പുതുമ താനേ വന്നുചേരും.
ഗ്രന്ഥശാലകൾ അപൂർവമായിരുന്ന ആ കാലത്തു് ഇത്ര വളരെ വിലയേറിയ ഗ്രന്ഥങ്ങൾ വായിച്ചുതീർക്കാൻ
സാധിച്ചതിനെപ്പറ്റി ഇന്നുള്ളവർ വിസ്മയിച്ചേക്കും. എന്നാൽ ഗ്രന്ഥങ്ങൾ ശേഖരിക്കുന്നതിലുള്ള ആഗ്രഹം
ഈ ഇടക്കാലത്താണു് നിന്നുപോയതു്. പഴേ കാലങ്ങളിൽ ഉത്തമങ്ങളായ ഗ്രന്ഥങ്ങളെ ഒട്ടു വളരെപ്പണം
ചെലവിട്ടു് പകർത്തിച്ചു വയ്ക്കുന്നതിൽ നമ്മുടെ കാരണവന്മാർ ജാഗരൂകരായിരുന്നു. കേരളത്തിന്റെ
ഒരറ്റത്തുണ്ടായ ഗ്രന്ഥം അല്പകാലത്തിനുള്ളിൽ മറ്റേ അറ്റംവരെ പ്രചരിക്കുമാറു് ജനങ്ങൾക്കു
ഗ്രന്ഥശേഖരവിഷയകമായ തൃഷ്ണ വേണ്ടുവോളമുണ്ടായിരുന്നു. അവയ്ക്കു് ഇത്ര വേഗം പ്രചാരമുണ്ടാകാനുള്ള
മറ്റൊരു കാരണം കേരളീയർക്കു തീർത്ഥാടനത്തിലുണ്ടായിരുന്ന താൽപര്യമായിരുന്നെന്നു തോന്നുന്നു.
കേരളത്തിലെ പുണ്യതീർത്ഥങ്ങൾ എല്ലാം പല തവണ ദർശിച്ചിട്ടുള്ള മഹാന്മാർ പണ്ടുണ്ടായിരുന്നു.
അവർവഴിക്കു് ഉൽകൃഷ്ടഗ്രന്ഥങ്ങളും പ്രചരിക്കാൻ ഇടവന്നു കാണണം.
</p>
          <p style="indent">നമ്പ്യാർ വായിച്ചിട്ടുള്ള ഗ്രന്ഥങ്ങളുടെ പട്ടിക ചില തുള്ളലുകളിൽ കാണ്മാനുണ്ടു്.
അവയിൽ,
</p>
          <lg xml:id="lg1.102">
            <l> ‘പ്രാകൃതമെന്നും സംസ്കൃതമെന്നും വ്യാകരണം പതിനെട്ടു പുരാണം</l>
            <l> സൂത്രം നാടക കാവ്യശ്ലോകം ശാസ്ത്രം പലവക ചമ്പു ബൃഹൽക്കഥാ</l>
            <l> ഗദ്യഗ്രന്ഥം പദ്യഗ്രന്ഥം ഗണികം വൈദ്യം വൈദികശാസ്ത്രം.’<hi style="snum">സ്യമന്തകം.</hi>
</l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇവയൊക്കെ ഉൾപ്പെട്ടിരുന്നു.
</p>
          <lg xml:id="lg1.103">
            <l> ‘മാലതീമാധവം ശാകുന്തളം പിന്നെ ബാലരാമായണം കർപ്പൂരമഞ്ജരി</l>
            <l> മാളവികാഗ്നിയും മിത്രാംബുരാശിയുമ്മേളം കലർന്നൊരു മുദ്ദിരാരാക്ഷസം</l>
            <l> മല്ലികാമാരുതം നല്ല ധനഞ്ജയം കല്യാണസൗഗന്ധികം പ്രിയദർശികം</l>
            <l> വേണിസംഹാരം പ്രബോധചന്ദ്രോദയം ഭാണം പ്രഹസനം പിന്നെ രത്നാവലീ</l>
          </lg>
          <lg xml:id="lg1.104">
            <l> ഉത്തരരാമചരിതം നളോദയം ഇത്തരം നാടകം കൂടെ വായിക്കയും</l>
            <l> മാഘം കിരാതാർജ്ജനീയവും ഭട്ടിയും മേഘസന്ദേശം രഘുവംശവും പിന്നെ</l>
            <l> ചൊല്ക്കൊണ്ട നൈഷധം നീലകണ്ഠോദയം സൽകൃതമാം ബാലഭാരതമെന്നിവ</l>
            <l> കാവ്യങ്ങളും ചില വായിച്ചു കേൾക്കയും കാവ്യപ്രകാരം വിചാരിച്ചിരിക്കയും</l>
            <l> കൗർമ്മപുരാണവും വിഷ്ണുപുരാണവും വാല്മീകിരാമായണം മഹാഭാരതം</l>
            <l> അധ്യാത്മരാമായണം ഹരിവംശവും ശുദ്ധമാം ശ്രീഭാഗവതം വിശേഷിച്ചു</l>
            <l> സ്കന്ദപുരാണവും വായുപുരാണവുമെന്നു തുടങ്ങിപ്പുരാണം പഠിക്കയും</l>
            <l> പ്രക്രിയാകൗമുദി സിദ്ധാന്തകൗമുദീ പ്രക്രിയാമഞ്ജരി കാശികാവൃത്തിയും</l>
            <l> പ്രക്രിയാസാരവും നല്ല മനോരമാ പ്രക്രിയാസർവസ്വവും പദമഞ്ജരി</l>
            <l> ധാതുവൃത്തി ശബ്ദകൗസ്തുഭഭൂഷണം ധാതുപാഠം നല്ല ശുദ്ധാഗ്രവൃത്തിയും</l>
            <l> ദുർഘടവൃത്തിയും വൃത്തിരത്നം പിന്നെ ദുർഘടമായുള്ള വാക്യപദീയവും</l>
            <l> ധർമ്മവൃത്താദിയാം വ്യാകരണത്നളും’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">നമ്പ്യാർ വായിച്ചു പഠിച്ചിരുന്നു എന്നുള്ളതിനെപ്പറ്റി സംശയിപ്പാനേ വഴിയില്ല.
ഇത്രയൊക്കെ പാണ്ഡിത്യമുണ്ടായിരുന്നിട്ടും ഭാഷായോഷയെ സൽകാവ്യരത്നങ്ങൾ അണിയിക്കണമെന്നു്
അദ്ദേഹത്തിനു് തോന്നിയതു് മലയാളികളുടെ ഭാഗ്യമെന്നേ പറയേണ്ടു. ‘കവിത്വ’ത്തെപ്പറ്റി നമ്പ്യാർക്കു് ഒരു
നിസ്സാരഭാവമല്ല ഉണ്ടായിരുന്നതു്. വല്ലതുമെഴുതി ഭടജനങ്ങളെ രസിപ്പിക്കണമെന്നു മാത്രമേ ഈ കവിക്കു്
ഉദ്ദേശമുണ്ടായിരുന്നുള്ളു എന്നും, അതു നിമിത്തം തുള്ളലുകൾക്കു പ്രൗഢത കുറഞ്ഞുപോയെന്നും പറയുന്ന
ചിലരെ ഞാൻ കണ്ടിട്ടുണ്ടു്. എന്നാൽ പരമാർത്ഥം അങ്ങനെ അല്ല.
</p>
          <lg xml:id="lg1.105">
            <l> ‘വാണീഭംഗിവിലാസങ്ങൾ വേണമെങ്കിൽ ബുധജനം</l>
            <l> ഊണുറക്കം നിനയ്ക്കാതെ കാണിനേരമിളയ്ക്കാതെ</l>
            <l> ഏണശാബമിഴിയാളാം വാണിതന്റെ ചരണാന്തേ</l>
            <l> പാണി രണ്ടും കൂപ്പിമെല്ലെത്താണുവീണു വണങ്ങേണം’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു നമ്പ്യാർ ദൃഢമായി വിശ്വസിച്ചിരുന്നു.
</p>
          <lg xml:id="lg1.106">
            <l> ‘നല്ലോരമൃതരസകല്ലോലജാലങ്ങൾക്കു</l>
            <l> തുല്യങ്ങളാം കവികൾ ചൊല്ലും ജനങ്ങളുടെ</l>
            <l> ചൊല്ലുകൾ കേൾക്കതന്നേ നല്ലൂ’<hi style="snum">ഘോഷയാത്ര</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ മാതിരി അന്യൂനമായ കവിത എഴുതാൻ തനിക്കു കെല്പില്ലെന്നു്
അദ്ദേഹം സവിനയം പറയുന്നുണ്ടെങ്കിലും,
</p>
          <lg xml:id="lg1.107">
            <l> ‘ഭാഷയായിട്ടു ചമയ്ക്കുന്ന വാക്കുകൾ ദോഷമകന്നു വരുത്തുവാൻ ദുർഘടം</l>
            <l> ശേഷമുള്ളാളുകൾ കേട്ടു നമ്മെക്കൊണ്ടു ദൂഷണം കെട്ടിച്ചമയ്ക്കാനടുക്കയാൽ</l>
            <l> ഭോഷനായുള്ളൊരെനിക്കു കനക്കവേ ഭൂഷണമെന്നു മനസ്സിലുറയ്ക്കുന്നു.’<hi style="snum">കല്യാണസൗഗന്ധികം</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നും,
</p>
          <lg xml:id="lg1.108">
            <l> ‘കവിചൊല്ലിഫലിപ്പിപ്പാനെളുതല്ലെങ്കിലും നമ്മെ-</l>
            <l> ക്കവിയുന്ന കവിതക്കാർ കവികെട്ടിച്ചമച്ചർത്ഥം ശ്രവിക്കുമ്പോളിവനുള്ളിൽ</l>
            <l> കവിയല്ല വികാരത്തിൽ പികാരം വന്നുകൂടീടും</l>
            <l> അവിവേകമെന്നു തീരും—ഇവൻകൂടി പ്രയോഗിച്ചാൽ</l>
            <l> രവിയോടൊക്കുമോ മിന്നാമിനുങ്ങെന്നുള്ള ജന്തുക്കൾ</l>
            <l> ഭൂവി വന്നു ജനിക്കുന്ന ജനങ്ങൾക്കൊക്കയും മോദം</l>
            <l> ഭവിപ്പാനുള്ള വസ്തുക്കൾ പലതുണ്ടെങ്കിലും നല്ല</l>
            <l> കവിതാചാതുര്യമുള്ള കവിവാണീപ്രയോഗത്തെ</l>
            <l> ശ്രവിക്കുന്ന സുഖംപോലെ ചെവിക്കു പിന്നെയെന്തുള്ളു?</l>
            <l> കുറവും കുറ്റവും നോക്കിപ്പറവാനങ്ങൊരു കൂട്ടം</l>
            <l> തുറുകണ്ണും മിഴിച്ചങ്ങു മറുഭാഗേ വസിക്കുന്നു</l>
            <l> മറിവും മായവുമെല്ലാം മറച്ചു വച്ചുകൊണ്ടെല്ലാ-</l>
            <l> മറിയുന്ന ജനമെന്നു പുറമേ ഭാവവും കാട്ടി-</l>
            <l> ത്തറമേലേറിനിന്നേറ്റം നിറമേറും സഭാതന്നിൽ</l>
            <l> ഇറങ്ങി സല്ക്കഥ ചൊല്ലിത്തുടങ്ങും പൂരുഷൻ തന്റെ </l>
            <l> കുറവറ്റ ഗുണം കണ്ടു നിറഞ്ഞുള്ളിലസൂയകൊ-</l>
            <l> ണ്ടുറഞ്ഞു ചാടിയോരൊന്നു പറഞ്ഞു ഭത്സനം ചെയ്യും</l>
            <l> കുറഞ്ഞൊരു വിശേഷത്തെയറിഞ്ഞോരു ജനം കുറ്റം</l>
            <l> പറഞ്ഞെങ്കിലതുകൊണ്ടു തരിമ്പും കുണ്ഠിതമില്ല</l>
            <l> അറിയാത്ത മഹാമൂഢൻ തെറിവാക്കു പറയുമ്പോൾ</l>
            <l> എറിഞ്ഞു കാലൊടിക്കുമെന്നറിഞ്ഞുകൊൾവിനെല്ലാരും.<hi style="snum">കൃഷ്ണലീല.</hi>
</l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നും,
</p>
          <lg xml:id="lg1.109">
            <l> ‘കുറ്റം പറഞ്ഞു ചിരിക്കുന്നവരോടു ചുറ്റത്തിനാളുകളേറ്റമുണ്ടായ് വരും</l>
            <l> മറ്റും പലരതു കേൾക്കുന്ന നേരത്തു മുറ്റും ഗുണദോഷമെല്ലാം വെളിപ്പെടും.</l>
            <l> ഏറ്റം കവിതയിലൂടുള്ളവർക്കതു പറ്റും മനതാരിലെന്നാലതും മതി</l>
            <l> ഈറ്റനോവിന്റെ പരമാർത്ഥമൊക്കെയും പെറ്റ പെണ്ണുങ്ങൾക്കുതന്നെ അറിയാവു</l>
            <l> കാട്ടുകോവിൽക്കെന്തു സംക്രാന്തിയെന്നതും കൂട്ടം കവിപ്രൗഢരൊക്കെദ്ധരിച്ചിടും’</l>
            <l> ‘ആടിന്നറിയുമോ അങ്ങാടിവാണിഭം? കൂട്ടാക്കയില്ല ഞാൻ ദുഷ്കരഭേഷജം</l>
            <l> ഇഷ്ടമില്ലാത്തവരാരൊരു ദൂഷണം കെട്ടിച്ചമച്ചതു കേട്ടാൽ നമുക്കൊരു</l>
            <l> ഞെട്ടലില്ലേതും മനസ്സിനെന്നുള്ളതീ ശിഷ്ടജനങ്ങൾ ധരിച്ചുകൊള്ളേണമേ’<hi style="snum">ഗണപതിപ്രാതൽ.</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നും കവി പ്രസ്താവിച്ചിട്ടുള്ളതു വായിക്കുമ്പോൾ വിനയത്തെ കവിഞ്ഞല്ലേ
അദ്ദേഹത്തിന്റെ ആത്മപ്രത്യയസ്ഥൈര്യം നിലകൊള്ളുന്നതെന്നുപോലും നമുക്കു് സംശയം
ജനിക്കാതിരിക്കയില്ല.
</p>
          <lg xml:id="lg1.110">
            <l> ‘സൽകവിപ്രവരൻ ചമച്ച കവിപ്രബന്ധനിബന്ധനം</l>
            <l> തസ്കരിച്ചു വലിച്ചു കെട്ടിയ കഷ്ടിപിഷ്ടി കവിത്തരം’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">നമ്പ്യാർക്കു് ഇഷ്ടമായിരുന്നില്ല. ‘വല്ലാത്ത കവി കെട്ടി വഷളാക്കിച്ചമയ്ക്കുന്ന
വല്ലന്തിശ്ശഠന്മാർക്കു വഴിവച്ചു കൊടുക്കൊല്ലാ’ എന്നു് അദ്ദേഹം ഭാരതീദേവിയോടു ശുപാർശയും
ചെയ്തിരിക്കുന്നു.
</p>
          <lg xml:id="lg1.111">
            <l> ‘കോല് ത്തേനോലേണമോരോ പദമതിനെ നറുംപാലിൽ നീരെന്നപോലെ</l>
            <l> ചേർത്തീടേണം വിശേഷിച്ചുടനതിലൊരലങ്കാരമുണ്ടായ്‍വരേണം</l>
            <l> പേർത്തും ചിന്തിക്കിലർത്ഥം നിരുപമരുചി തോന്നേണമെന്നിത്ര വന്നേ</l>
            <l> തീർത്തീടാവൂ ശിളോകം ശിവ ശിവ കവിതാരീതി വൈഷമ്യമത്രേ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന പദ്യം നമ്പ്യാരുടേതായിരുന്നാലും അല്ലെങ്കിലും ഭാഷാകവിതയുടെ
വൈഷമ്യത്തെപ്പറ്റി അദ്ദേഹം പലേ ദിക്കുകളിൽ ഉപന്യസിച്ചുകാണുന്നുണ്ടു്. സൽക്കവിദുഷ്കവിഭേദത്തെ
അദ്ദേഹം ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു.
</p>
          <lg xml:id="lg1.112">
            <l> ‘അക്ഷരമീവക കൂട്ടിച്ചേർത്തതിലക്ഷതമാകിയ രസമുളവാക്കി</l>
            <l> പ്രാസവുമർത്ഥവുമിടചേർത്തതിലുൾഹാസ്യരസങ്ങളുമങ്ങുളവാക്കി</l>
            <l> തീർക്കും നല്ലൊരു കവിയുടെ കവിതകൾ കേൾക്കുംപരിഷകളത്ര രസിക്കും</l>
            <l> കർണ്ണങ്ങൾക്കു സഹിക്കാതുള്ളൊരുവണ്ണമതാക്കിച്ചൊല്ലും ദുഷ്കവി</l>
            <l> ഇത്ഥം സൽക്കവിദുഷ്കവിഭേദം സിദ്ധമതായ്‍വരുമെന്നിതനർത്ഥം</l>
            <l> ശിക്ഷയിലൊരു സാദൃശ്യം ചൊല്ലിത്തൽക്ഷണമിഹ ഞാൻ ബോധിപ്പിക്കാം</l>
            <l> പൃത്ഥ്വിയുമപ്പും വഹ്നി മരുത്തും പ്രഭയാമാകാശമിവയഞ്ചും</l>
            <l> സാധനമഖിലശരീരം തീർപ്പാൻ സാധുവതാകിയ ബ്രഹ്മാവിന്നും</l>
            <l> ചട്ടി കലം കുടമെന്നിവയെല്ലാം കൊട്ടിത്തീർക്കും കുശവന്മാർക്കും</l>
            <l> മണ്ണും വേണം ജലവും വേണം മണ്ണതു ചുടുവാൻ തീയും വേണം</l>
            <l> ആയതു തീർത്താൽ വെള്ളം വലിവാൻ വായുവുമതിലുള്ളാകാശവുമാം</l>
            <l> ഭൂതമതഞ്ചും കുശവനു വേണം ബ്രഹ്മാവിനുമതുതന്നേ സാധനം.’<hi style="snum">സ്യമന്തകം</hi> </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.1/.5"-->
        <div type="lsection">
          <head type="lsechead">VII</head>
          <p style="noindent">ഇനി നമുക്കു് നമ്പ്യാരുടെ ഭാഷാകവിതകളെപ്പറ്റി അല്പമൊന്നു ചിന്തിക്കാം.
അദ്ദേഹത്തിന്റെ ബാല്യകാലത്തിലെ കൃതികൾ പ്രായേണ സ്തോത്രങ്ങളും തിരുവാതിരപ്പാട്ടുകൾ,
വഞ്ചിപ്പാട്ടുകൾ മുതലായവയുമായിരുന്നു.
</p>
          <div type="para">
            <head type="phead">(൧) <hi rend="bold">ശ്രീകുമാരാലയസ്തോത്രം</hi> </head>
            <p style="indent">ഈ കൃതി കവി അമ്പലപ്പുഴെ വരുന്നതിനു മുമ്പു രചിച്ചുിട്ടുള്ളതായിരിക്കണമെന്നു്
മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആറുപാദങ്ങളിലെഴുതീട്ടുള്ളതായ ഈ സ്ത്രോത്രം മുഴുവനും അച്ചടിച്ചിട്ടുള്ളതായി
അറിയുന്നില്ല. കുമാരനല്ലൂർ എന്ന പ്രസിദ്ധ ദേവീക്ഷേത്രം ചെമ്പകശ്ശേരിരാജാക്കന്മാരുടെ പ്രധാന
വാസസ്ഥാനങ്ങളിൽ ഒന്നായ കുടമാളൂരിൽനിന്നു് കഷ്ടിച്ചു് ഒരു മൈൽ അകലെ സ്ഥിതിചെയ്യുന്നു.
നമ്പ്യാരുടെ കവിത്വശക്തിയുടെ ബീജാങ്കുരം ഈ കൃതിയിൽ നല്ലപോലെ തെളിഞ്ഞു കാണുന്നുണ്ടു്.
മാതൃകയ്ക്കായി ഒരു പാട്ടു് ഉദ്ധരിക്കാം.</p>
            <lg xml:id="lg1.113">
              <l> ‘ശ്രീകുമാരാലയംതന്നിൽ വിളങ്ങുന്ന ശ്രീദേവി പാർവതി പാലയ മാം</l>
              <l> പഞ്ചസ്വരൂപിണി പാപവിനാശിനി നിഞ്ചരണാംബുജേ കുമ്പിടുന്നേൻ</l>
              <l> ലക്ഷ്മീ സരസ്വതി ഗൗരീ മഹേശ്വരി ലക്ഷ്മീ കൃതാനേകനാമാധയേ</l>
              <l> മായേ ഭഗവതി മന്മഥവൈരി നൽജായേ ജയ ജയ മന്മാതാവേ</l>
              <l> സർവജഗന്മാതാവാകും ഭഗവതി ശർവാണീ ശങ്കരി പാലയ മാം</l>
              <l> ദേവീ കുമാരനല്ലൂർ മണിമന്ദിരേ മേവീടുമംബികേ കൈതൊഴുന്നേൻ’-<hi style="snum">ഇത്യാദി.</hi> </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "Div maybe an xpara"-->
          <div type="para">
            <head type="phead">(൨) <hi rend="bold">രാസക്രീഡ നാലുവൃത്തം</hi> </head>
            <p style="indent">ഈ പേരിൽ അനേകം കൃതികൾ കാണുന്നുണ്ടു്. എന്നാൽ ‘ശുകപുരി
വാണരുളും ഭഗവാനേ വണങ്ങുന്നേൻ’ എന്ന പാട്ടു് നമ്പ്യാരുടെ ചെറുപ്പത്തിലെ കൃതികളിലൊന്നാണെന്നു
വിചാരിക്കാൻ ന്യായമുണ്ടു്. ഇതു് ചെമ്പകശ്ശേരി രാജാവിന്റെ പത്നി ആവശ്യപ്പെട്ടതനുസരിച്ചു്
എഴുതിയതായിരിക്കാം. കവിതയ്ക്കു പറയത്തക്ക ഗുണമൊന്നുമില്ല. ഒരു ഗാനം താഴെ ചേർക്കുന്നു.</p>
            <lg xml:id="lg1.114">
              <l> ‘സിന്ദുവാരമേ കന്ദജാലമേ സുന്ദരാംഗനെയുണ്ടോ കണ്ടു?</l>
              <l> ചന്ദനങ്ങളേ ചമ്പകങ്ങളേ ചന്ദ്രവക്ത്രനെയുണ്ടോ കണ്ടു?</l>
              <l> മുല്ലേ മല്ലികേ നല്ല മാലതീ മല്ലവൈരിയെയുണ്ടോ കണ്ടു?</l>
              <l> പൈങ്കിളികളേ കോകിലങ്ങളേ പങ്കജാക്ഷനെയുണ്ടോ കണ്ടു?</l>
              <l> വെള്ളിൽപക്ഷിയേ വെണ്മയേറുന്ന വേദമൂർത്തിയെയുണ്ടോ കണ്ടു?</l>
              <l> വള്ളിക്കെട്ടിലേപ്പുള്ളിമാനേ നീ വല്ലവേന്ദ്രനെയുണ്ടോ കണ്ടു?</l>
              <l> കൃഷ്ണസാരമേ കൃഷ്ണഗോക്കളേ കൃഷ്ണനുണ്ണിയെയുണ്ടോ കണ്ടു?</l>
              <l> മത്തമാതംഗക്കൂട്ടമേ നിങ്ങൾ മർത്ത്യരൂപനെയുണ്ടോ കണ്ടു?</l>
              <l> ഗോകുലങ്ങളേ ഗോക്കളേ നിങ്ങൾ ഗോവിന്ദൻതന്നെയുണ്ടോ കണ്ടു?</l>
              <l> ഇങ്ങനെയോരോരോ ചോദ്യംചെയ്തുകൊണ്ടംഗനാജനമങ്ങുമിങ്ങും</l>
              <l> കാനനംതന്നിൽ സഞ്ചരിക്കുമ്പോൾ കാണുമാറായി കാർവർണ്ണൻതന്നെ</l>
              <l> കൊണ്ടേൽനേർവർണ്ണനെ കണ്ടു ഗോപിമാർ കൊണ്ടാടിക്കൂടി മേളത്തോടെ</l>
              <l> രാസക്രീഡകൾ ചെയ്തു പിന്നെയും രാപ്പകൽ വാണു രാഗത്തോടേ.’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ പാട്ടിനെ കൃഷ്ണഗാഥയിൽനിന്നു സാഹിത്യചരിത്രം രണ്ടാം ഭാഗത്തിൽ
ഉദ്ധരിച്ചിട്ടുള്ള,</p>
            <lg xml:id="lg1.115">
              <l> ‘കൈതേ ഞാൻ നിന്നോടു തെല്ലൊന്നു ചോദിച്ചാൽ</l>
              <l> കൈതവം കൈവിട്ടു ചൊല്ലേണം നീ’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന വരികളോടു താരതമ്യപ്പെടുത്തി നോക്കുക.
</p>
          </div>
          <!--end of "Div maybe an xpara"-->
          <div type="para">
            <head type="phead">(൩) <hi rend="bold">രുക്‍മിണീസ്വയംവരം പത്തുവൃത്തം</hi>
</head>
            <p style="indent">‘പത്തുവൃത്തം’ എന്ന പേരിൽ പ്രസിദ്ധമായിരിക്കുന്ന ഈ കൃതി ‘കുടമാളൂർ’
അന്തർജ്ജനത്തിന്റെ ആവശ്യം പ്രമാണിച്ചു നമ്പ്യാർ രചിച്ചതാണെന്നു് ചിലരും ‘ഇങ്കൾക്കാടു് ’ എന്നു്
ഇപ്പോൾ വിളിച്ചുവരുന്ന ‘തിങ്കൾക്കാടു് ’ ഇല്ലത്തേ അന്തർജ്ജനത്തിന്റെ അപേക്ഷ അനുസരിച്ചു
രചിച്ചതാണെന്നു പണ്ഡിതാഗ്രണിയായ ആറ്റൂർ കൃഷ്ണപ്പിഷാരടി അവർകളും അഭിപ്രായപ്പെടുന്നു. ഈ പാട്ടു്
കിളിയെക്കൊണ്ടാണു് പറയിച്ചിരിക്കുന്നതു്. വഞ്ചിപ്പാട്ടുകൾ, തിരുവാതിരപ്പാട്ടുകൾ, ഊഞ്ഞാൽപ്പാട്ടുകൾ
മുതലായവയെല്ലാം ഇക്കാലമായപ്പോഴെക്കും കിളിയെക്കൊണ്ടു പറയിച്ചുതുടങ്ങിയിരുന്നു. നമ്പ്യാരുടെ
കവിത്വശക്തി ഈ പാട്ടിൽ മുകുളാവസ്ഥയിൽ ഇരിക്കുന്നതേയുള്ളു. ഇതിലെ ഗാനങ്ങൾ എല്ലാം
സ്ത്രീജനങ്ങൾ ഇന്നും തിരുവാതിരക്കളിക്കു് ഉപയോഗിച്ചുവരുന്നു.</p>
            <lg xml:id="lg1.116">
              <l> ‘കൊണ്ടൽവേണിയാൾ ചൊന്ന വാക്കുകൾ’</l>
              <l> ‘അത്രനേരം മന്നവന്മാരത്ര വന്നു വസിക്കുന്നു’</l>
              <l> ‘രുക്‍മിണിയോടു ചെന്നു പതുക്കവേ’</l>
              <l> ‘ഗോപകുമാരകനില്ലെടാ നിന്നുടെ’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇത്യാദി പദങ്ങൾ പ്രസിദ്ധങ്ങളാണു്.</p>
            <lg xml:id="lg1.117">
              <l> ‘അഞ്ചിതകേളി മനോഹരഭാഷിണി അരികിൽ വരിക ശുകജായേ</l>
              <l> അഞ്ചാതെ പറക നീ അംബുജനാഭന്റെ അമിതചരിതമഭിരാമം</l>
              <l> ആദരവോടിഹ രുക്‍മിണിതന്നുടെ അഴകിയ പരിണയഘോഷം</l>
              <l> ആദി തുടർന്നുരചെയ്ത നീ വിരവൊടു അഖിലദുരിതഹരമല്ലോ</l>
              <l> ഇങ്ങനെയുള്ളൊരു വരമൊഴിമാരുടെ ഹിതമതറിഞ്ഞൊരുശേഷം</l>
              <l> ഇംഗിതവേദിനി കിളിമകളൻപൊടു ഹിതമുരചെയ്തു സമോദം’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനെ ആദ്യത്തെ പാട്ടു് അകാരാദിക്രമത്തിൽ രചിച്ചിരിക്കുന്നു.
</p>
          </div>
          <!--end of "Div maybe an xpara"-->
          <div type="para">
            <head type="phead">(൪) <hi rend="bold">കിരാതം വഞ്ചിപ്പാട്ടു്</hi> </head>
            <p style="indent">ഇതു് വളരെ പ്രചാരത്തിലിരിക്കുന്ന ഒരു വഞ്ചിപ്പാട്ടാണു്. അതിൽ
‘വാസുദേവപുരംതന്നിൽ വാണരുളും ജഗന്നാഥൻ വാസുദേവൻ കനിവോടു തുണച്ചീടേണം’ എന്നാണു്
പ്രാരംഭം. ‘ദേവരാജാധിപനായ ദേവനാരായണസ്വാമി കേവലം കാത്തരുളേണം കരുണയോടേ’ എന്ന
സ്ഥലത്തു് കവി വിഷ്ണുവിനോടൊപ്പം ദേവനാരായണനെക്കൂടി വാഴ്ത്തിയിരിക്കുന്നതായി തോന്നുന്നു.
ചമ്പക്കുളത്തു വള്ളംകളിയുടെ ആവശ്യത്തിലേക്കു നിർമ്മിക്കപ്പെട്ട ഈ പാട്ടു് ഇപ്പോഴും പാടി വരുന്നുണ്ടു്.
</p>
            <lg xml:id="lg1.118">
              <l> ‘ഗരുഡനും പറക്കുന്നു കാകൻതാനും പറക്കുന്നു</l>
              <l> ഇരുപേരും സമമെന്നു വരുമാറുണ്ടോ?</l>
              <l> എലി വീട്ടിൽ കിടക്കുന്നു; പുലി കാട്ടിൽക്കിടക്കുന്നു;</l>
              <l> വലിപ്പംകൊണ്ടിരുവർക്കും സമത്വമുണ്ടോ?</l>
              <l> എലിപോലെയിരുന്ന നീ പുലിപോലെ പിണങ്ങുന്നു</l>
              <l> ബലവാന്മാരോടു ചെന്നു പിണങ്ങീടാതെ.</l>
              <l> അരവത്തെക്കൊലചെയ്വാനരണയ്ക്കുങ്ങെളുതാമോ?</l>
              <l> പുരുഷരെന്നതുമെല്ലാം പുരുഷരല്ല’</l>
              <l> ‘വേശ്യയാകുമവളുടെ കേശഭാരം പിടിപെട്ടു</l>
              <l> വേഗമോടപ്പുടവയുമഴിച്ചുപോലും</l>
              <l> അന്നുനീയദ്ദിക്കിലെങ്ങും ചെന്നില്ലെന്നു കേട്ടു ഞാനും</l>
              <l> അന്നു നിന്നെപ്പെറ്റില്ലെന്നോ ചൊല്കെടോ ഭോഷാ!</l>
              <l> പൊണ്ണനായ ഭീമസേനനണ്ണനായ ധർമ്മപുത്രർ</l>
              <l> കണ്ണനുടെ സഖിയാകും നീയുമന്നേരം</l>
              <l> കണ്ണു രണ്ടും തുറന്നൊരു മണ്ണുകോലങ്ങളെപ്പോലെ</l>
              <l> പെണ്ണിനെത്തല്ലുന്നതെല്ലാം കണ്ടുനിന്നില്ലേ?</l>
              <l> നാടൊരുത്തൻ കയ്ക്കലാക്കി; വീടൊരുത്തൻ കയ്ക്കലാക്കി</l>
              <l> കാടു നിങ്ങൾ കയ്ക്കലാക്കിയെന്നതും കേട്ടു.’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ വാക്കുകളിൽനിന്നു നിർഗളിക്കുന്ന ഫലിതരസം നമ്പ്യാരുടേതല്ലെന്നു്
ആരും പറയുമെന്നു തോന്നുന്നില്ല.
</p>
          </div>
          <!--end of "Div maybe an xpara"-->
          <div type="para">
            <head type="phead">(൫) <hi rend="bold">ഭഗവദ്ദൂതു് പതിനാലുവൃത്തം</hi> </head>
            <p style="indent">ഇതു് മേല്പത്തൂർ നാരായണഭട്ടതിരിയുടെ ദൂതവാക്യത്തെ ഉപജീവിച്ചു
രചിക്കപ്പെട്ട ഒരു കാവ്യതല്ലജമാകുന്നു. പ്രാരംഭത്തിൽ കവി ‘ശുകപുരമമരും പരമേശ്വര’നേ
സ്തുതിച്ചുകാണുന്നതിനാൽ നമ്പ്യാരുടെ കൃതിയാണെന്നുള്ളതിനെപ്പറ്റി സംശയിപ്പാനില്ല. ഈ
ചെറുപുസ്തകത്തിനുള്ളിടത്തോളം പ്രചാരം മലയാളത്തിൽ മറ്റേതെങ്കിലും ഒരു ഗ്രന്ഥത്തിനുണ്ടോ എന്നു
സംശയമാണു്. റഡ്ഢ്യാർതന്നെ നാല്പതോളം പതിപ്പുകൾ അടിച്ചിട്ടുണ്ടെന്നു തോന്നുന്നു. ഇതിലെ ഓരോ
വരിയും അതിസുന്ദരമാണെന്നു പറയുന്നതിൽ എനിക്കു് യാതൊരു കൂസലുമില്ല. ചെറുപ്പകാലത്തിലെ
കൃതിയാണെന്നുവരികിലും, സ്വാരസ്യത്തിനു് ഒരു കുറവും കാണാതിരിക്കുന്നതു് കവിയുടെ
വസനാബലംകൊണ്ടു തന്നെ,
</p>
            <p style="indent">ഒന്നാമത്തെ വൃത്തത്തിൽ,
</p>
            <lg xml:id="lg1.119">
              <l> ‘വരുമിഹ സംപ്രതി ദുർയോധനനും</l>
              <l> പരമസഖൻ മമ പാർത്ഥൻ താനും</l>
              <l> ഇരുവരുമെന്ന വരിപ്പതിനായി-</l>
              <l> ക്കരുതിവരുന്നൂ നാരായണ ജയ’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ വിചാരിച്ചു് കപടനിദ്ര ഭാവിച്ചുകിടന്ന ശ്രീകൃഷ്ണൻ അവർ
രണ്ടുപേരും വന്നതിനു ശേഷം ഉറക്കം ഉണർന്ന ഭാവത്തെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.</p>
            <lg xml:id="lg1.120">
              <l> ‘ശൗരിയുറക്കമുണർന്നൊരു ഭാവാൽ</l>
              <l> മൂരി നിവർന്നു കരങ്ങൾ കുടഞ്ഞു</l>
              <l> മാരുതിസഹജനെ നോക്കി പ്രഥമം</l>
              <l> ചാരു ബഭാഷേ നാരായണ ജയ’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ വൃത്തത്തിൽ ദുര്യോധനൻ ശ്രീകൃഷ്ണന്റെ സൈന്യത്തേയും അർജ്ജുനൻ
നിരസ്രനായ ഭഗവാനേയും വരിച്ചതുവരെയുള്ള ഭാഗത്തെ സംഗ്രഹിച്ചിരിക്കുന്നു.
</p>
            <p style="indent">ശ്രീകൃഷ്ണൻ ‘ധർമ്മപരമാനസനധർമ്മവിഹീന’നായ ധർമ്മപുത്രരുടെ
അടുക്കൽ വരുന്നു; അദ്ദേഹം യഥാവിധി പൂജിക്കുന്നു. തത്സമയം ദ്രുപദരാജാവിന്റെ പുരോഹിതൻ
കൗരവസഭയിൽ ചെന്നിട്ടു് അവിടെയുള്ള വിവരങ്ങളൊക്കെ അറിയിക്കുന്നു.</p>
            <lg xml:id="lg1.121">
              <l> ‘ഹന്ത ധൃതരാഷ്ട്രസുതനോടിഹ നിനച്ചാൽ</l>
              <l> സന്ധിയെളുതല്ല തെളിവില്ലവനു പിന്നെ</l>
              <l> എന്തിനു വൃഥാ ദിവസമാശു കളയുന്നു</l>
              <l> ചന്തമൊടു യുദ്ധമിനി നല്ലു ഹര ശംഭോ’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ ആ ബ്രാഹ്മണൻ ഉപദേശിക്കുന്നു. അങ്ങനെയിരിക്കേ
ഹസ്തിനപുരയിൽ ‘ഹസ്തിതുരഗാദികളുമായുധവുമെല്ലാം’ സംഭരിച്ചിരിക്കുന്നതായി അറിഞ്ഞു്
ധൃതരാഷ്ട്രർ,</p>
            <lg xml:id="lg1.122">
              <l> ‘കഞ്ജനപ്രിയ ധനഞ്ജയനൊടേറ്റാൽ</l>
              <l> ഭഞ്ജനമിവർക്കു വരുമെന്ന നിനവോടെ’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">സഞ്ജയനെ വിളിച്ചു് ‘ധർമ്മസുതനോടു ചില നീതികളുപ്പരാനായി’
പറഞ്ഞയയ്ക്കുന്നു. സഞ്ജയൻ ആ ദൗത്യം ഭംഗിയായി നിർവഹിക്കുന്നു.</p>
            <lg xml:id="lg1.123">
              <l> ‘നമ്മുടെ കുമാരനൊരു തെല്ലുമറിവില്ല</l>
              <l> നന്മ വരുവാനൊരുമനസ്സുമവനില്ല</l>
              <l> മന്മ നമതിങ്കൽ ബഹുമാനമവനില്ല</l>
              <l> കർമ്മമിതു നമ്മുടെ ധരിക്ക ഹരശംഭോ.</l>
              <l> നല്ലഗുണമുള്ളൊരു ഭവാനൊടു പറഞ്ഞാൽ</l>
              <l> വല്ലതുമുപായമുളവാകുമെളുതാകും</l>
              <l> ദുർല്ലഭമതാകിന മനുഷ്യത ലഭിച്ചാൽ</l>
              <l> നല്ലതു നിവൃത്തിപദമേവ ഹരശംഭോ’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു പറഞ്ഞിട്ടു് ധനഞ്ജയൻ ഭൂമിപരിപാലനത്തിന്റെ ക്ലേശത്തേയും
സന്യാസത്തിന്റെ ഉൽകൃഷ്ടതയേയും സരസമായി വർണ്ണിച്ചു കേൾപ്പിക്കുന്നു. അതിനു് ധർമ്മപുത്രർ
ഇങ്ങനെ മറുപടി പറയുന്നു.</p>
            <lg xml:id="lg1.124">
              <l> ‘വൈരതരു ചേതസി മുളച്ചു വളരുന്നു</l>
              <l> സ്വൈരമതു പൂത്തു കുസുമങ്ങളുതിരുന്നു</l>
              <l> വേരഖിലഭൂതലവുമെങ്ങുമിടകൂടി</l>
              <l> ചേരുകയുമില്ല ശമമിന്നു ഹരശംഭോ</l>
              <l> ദ്വേഷതരു പോഷഗുരുഭൂഷണപരാണാം</l>
              <l> ഭീഷണികൾകൊണ്ടു ഫലമില്ലറിക സൂത</l>
              <l> ഏഷണികളെന്തിനു വൃഥാ ഫലമശേഷം</l>
              <l> ശേഷമറിയാമിനി ജവേന…’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ധർമ്മപുത്രർ ഇങ്ങനെ പറഞ്ഞു തീർന്നപ്പോൾ ശ്രീകൃഷ്ണഭഗവാൻ
സഞ്ജയനേ നോക്കി ചിലതു പറവാൻ ആരംഭിക്കുന്നു. ഇവിടെ മൂന്നാം വൃത്തം ആരംഭിക്കുന്നു.
</p>
            <p style="indent">ശ്രീകൃഷ്ണകോപം വർണ്ണിക്കുന്നതായ ഈ വൃത്തം
അതിമനോജ്ഞമായിരിക്കുന്നു.</p>
            <lg xml:id="lg1.125">
              <l> ‘എന്തു സഞ്ജയ ചൊല്ലു ചൊല്ലു പിതാവുതന്നുടെ ശാസനം</l>
              <l> ചന്തമോടു വനത്തിൽ വാഴുക ധർമ്മജാതികളെന്നതോ</l>
              <l> അന്ധഭൂപതി തന്നുടേ കൃപ നന്നുനന്നിതു വിസ്മയം</l>
              <l> ബന്ധുഭാവമിതെത്രയും തവ ചിന്തയേ ഹരശങ്കര</l>
              <l> മാനശാലിസുയോധനൻ നിജ നാടുവാണു സുഖിക്കയും</l>
              <l> ദീനഭാവമിയന്നു പാണ്ഡവർ കാടുവാണു നടക്കുയും</l>
              <l> ഞാനിരിക്കെ വരുന്നതല്ലിതു വൃദ്ധനോടുരചെയ്ത നീ</l>
              <l> മാനസേ കപടം വെടിഞ്ഞു നടക്കടോ…</l>
              <l> ലാക്ഷകൊണ്ടു ചമച്ച കോട്ടയിലിട്ടു ചുട്ടുപൊടിച്ചതും</l>
              <l> രൂക്ഷമായി വൃകോദരന്നു വിഷം കൊടുത്തു വലച്ചതും</l>
              <l> അക്ഷകൈവതഹേതുനാ സകലം പിടിച്ചുപറിച്ചതും</l>
              <l> പക്ഷപാതമിതൊക്കെയും തവ ചിന്തയേ…</l>
            </lg>
            <lg xml:id="lg1.126">
              <l> ഇഷ്ടരായ ജനങ്ങളോടൊരുമിച്ചുകൊണ്ടു രമിക്കയും</l>
              <l> മൃഷ്ടമഷ്ടി കഴിക്കയും പരിപുഷ്ടി പൂണ്ടു വസിക്കയും</l>
              <l> ഇഷ്ടപുത്രകളത്രമിത്രജനങ്ങളോടു കളിക്കയും</l>
              <l> പുഷ്ടമോദമിയന്നു ചെയ്‍വിനശങ്കിതം…</l>
            </lg>
            <lg xml:id="lg1.127">
              <l> ചന്ദനം പനിനീരു കങ്കുമമിത്തരം സുഖസാധധം</l>
              <l> സുന്ദരത്വമിയന്നു നിങ്ങളണിഞ്ഞുകൊൾവിനനാരതം</l>
              <l> കന്ദകേതകി മുല്ലമാലകൾ ചൂടുവിൻ കളിയാടുവിൻ</l>
              <l> സുന്ദരീപരിരംഭനാടകമാടുവിൻ…</l>
            </lg>
            <lg xml:id="lg1.128">
              <l> മദ്യപാനമഹോത്സവങ്ങളുമദ്യതന്നെ തുടങ്ങുവിൻ</l>
              <l> വാദ്യഘോഷവുമംഗനാജനനൃത്തവും മൃദുഗാനവും</l>
              <l> ഗദ്യപദ്യവിനോദവും പല വിദ്യയും സുഖനിദ്രയും</l>
              <l> സത്യമേവ കരുദ്ധ്വമിന്നു കരുക്കളേ…</l>
            </lg>
            <lg xml:id="lg1.129">
              <l> ധാർത്തരാഷ്ട്രവശത്തിലുള്ളൊരു മർത്ത്യജാതികളൊക്കെയും</l>
              <l> പാർത്തലം വെടിവാനടുത്തതുമോർത്തുകൊള്ളുവിനഞ്ജസാ</l>
              <l> മൃത്യുവന്നു ലലാടസീമനി നൃത്തകേളി തുടർന്നതും</l>
              <l> ചിത്തതാരിലറിഞ്ഞുകൊള്ളുവിനെപ്പൊഴും…</l>
            </lg>
            <!--end of "verse"-->
            <p style="noindent">തുള്ളൽക്കഥാകാരനാവാനിരിക്കുന്ന ഭാവികുഞ്ചൻനമ്പ്യാരെ നാം ഈ
വരികളിൽ നല്ലതുപോലെ തെളിഞ്ഞുകാണുന്നു.
</p>
            <p style="indent">സഞ്ജയൻ ‘ഉദഗ്രകോപസമുദ്രനായ ഗദാഗ്രജന്റെ’ വാക്കുകേട്ടു് ‘അപ്രമേയഭയം
കലർന്നു്’ വിറപൂണ്ടുകൊണ്ടു് അവിടെനിന്നു കടന്നു.
</p>
            <p style="indent">വിദുരർ ധൃതരാഷ്ട്രർക്കു ചെയ്യുന്ന സദുപദേശമാണു് നാലാംവൃത്തത്തിന്റെ
വിഷയം. ഭാരതത്തിലെ വിദുരവാക്യത്തിന്റെ ഒരു സംഗ്രഹമാണു് നാം ഇവിടെ കാണുന്നതു്.
‘ബലവാൻതന്നാലഭിയുക്തനായ്‍ച്ചമഞ്ഞൊരു ബലഹീനനും’എന്നിങ്ങനെ എഴുത്തച്ഛൻ തർജ്ജമചെയ്തു
ചേർത്തിട്ടുള്ള ഭാഗത്തെ നമ്പ്യാർ ഇങ്ങനെ അല്പമൊന്നു പരത്തി പറഞ്ഞിരിക്കുന്നതു നോക്കുക.</p>
            <lg xml:id="lg1.130">
              <l> ‘പരധനമടക്കാനതികുതുകികൾക്കും</l>
              <l> പരനൃപതിമാരിൽ ഭയമിയലുവോർക്കും</l>
              <l> പരതരുണിമാരിൽ പ്രണയമുളവോർക്കും</l>
              <l> കറയുമിഹ നിദ്രാ പ്രണമത മുകുന്ദം.</l>
              <l> പ്രണയിനിയെ വേർപെട്ടഴലുടയവർക്കും</l>
              <l> പ്രണയകലഹം പൂണ്ടുഴലുമധമർക്കും</l>
              <l> പണമധികമുള്ളോരബലമനുജർക്കും</l>
              <l> കറയുമിഹ നിദ്രാ…</l>
              <l> വലിയൊരഭിമാനക്ഷയമുടയവർക്കും</l>
              <l> വലിയവനൊടുവിൽ കലഹമുളവോർക്കും</l>
              <l> പല പല വിമോഹം ഹൃദി കരുതുവോർക്കും</l>
              <l> കറയുമിഹ നിദ്രാ…’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">പഞ്ചമവൃത്തത്തിൽ ധർമ്മപുത്രൻ,
</p>
            <lg xml:id="lg1.131">
              <l> ‘വൈരിയാകിയ സുയോധനനോടു പോരിനങ്ങു തുനിയുന്ന ദശായാം</l>
              <l> ഭൂരി ഭൂപമരണങ്ങൾ ഭവിക്കും പാരമുണ്ടു മടി മേ ജയശൗരേ’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നും,</p>
            <lg xml:id="lg1.132">
              <l> ‘പ്രാണിഹിംസ വളരെപ്പലവട്ടം പ്രാണനാശകൃതയാമിതുമൂലം’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നും,</p>
            <lg xml:id="lg1.133">
              <l> ‘ഹിംസകൊണ്ടൊരു പദത്തെ ലഭിച്ചാൽ ധ്വംസമുണ്ടതിനു സംശയമില്ല’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നും തന്റെ യുദ്ധവൈമുഖ്യത്തെ ശ്രീകൃഷ്ണനോടു പ്രകാശിപ്പിക്കുന്നു.
</p>
            <lg xml:id="lg1.134">
              <l> ‘അർദ്ധരാജ്യവുമെനിക്കിനി വേണ്ട വൃദ്ധനാം ജനകനുണ്ടധുനാ മേ</l>
              <l> വൃദ്ധിമാനിഹ സുയോധനനോടും ക്രുദ്ധിയായ്കരുചിതം …</l>
              <l> അഞ്ചുപേർക്കുമൊരുമിച്ചു വസിക്കാനഞ്ചു ദേശമവനിങ്ങു തരേണം</l>
              <l> അഞ്ചു വാസഭവനം തരുവാനോ വാഞ്ഛയെങ്കിലതുമാം…</l>
              <l> നാട്ടിലേകപൂരമെങ്കിലുമിപ്പോൾ കിട്ടിയാലതിലിരുന്നു പൊറുക്കാം’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">അതുകൊണ്ടു് സുയോധനനോടു് തനിക്കു വേണ്ടി സന്ധി പറയാൻ അദ്ദേഹം
ശ്രീകൃഷ്ണനോടു് അപേക്ഷിക്കുന്നു. ഭീമനും തന്റെ ജ്യേഷ്ഠനോടു് അനുകൂലിക്കുന്നു. അതുകേട്ടു് കൃഷ്ണൻ ഭീമനെ
ഒട്ടു വളരെ അധിക്ഷേപിക്കുന്നു.
</p>
            <lg xml:id="lg1.135">
              <l> ‘പൊണ്ണനിങ്ങനെ തടിച്ചുചമഞ്ഞു വണ്ണമേറിയ വാഴകണക്കേ</l>
              <l> പെണ്ണിനോടു സമമായിഹ ഭൂമൗ ഖണ്ഡിതം ബലമഹോ ജയശൗരേ.</l>
              <l> അഷ്ടിയെങ്കിലതിലെത്ര സമർത്ഥൻ കിട്ടിയാലതിനുമില്ലൊരു തൃപ്തി</l>
              <l> കാട്ടിലുള്ള ഫലമൂലമശേഷം ചുട്ടുതിന്നു തടിയൻ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ പരിഹാസവാക്കുകൾ ഭീമന്റെ പൗരുഷത്തെ ഉണർത്തുന്നു. ഇവിടെ
ഷഷ്ഠവൃത്തം തുടങ്ങുന്നു.
</p>
            <lg xml:id="lg1.136">
              <l> ഝടിതികടുകോപിയാം ഗന്ധവാഹാത്മജൻ</l>
              <l> കഠിനമലറിസ്ഫുടം കമ്പിതാശാമുഖൻ</l>
              <l> നിടിലതടമാസുര ദ്രുകടികടുഭീഷണൻ</l>
              <l> പടുതയൊടു ചൊല്ലിനാൻ ചന്ദ്രചൂഡാ ഭജേ.</l>
              <l> മതിമതിജഗൽപതേ മാനഭംഗോദയം</l>
              <l> മതിമതിവൃകോദരാ യോഗ്യമല്ലിത്താം</l>
              <l>
പടനടുവിലുദ്ധതം പാപിദുര്യോധനം</l>
              <l> ഝടിതിപൊടിയാക്കുവാൻ ഭീമസേനൻമതി</l>
              <l> ഘടഘടരവോൽക്കുടം മദ്ഗദാഘട്ടനം</l>
              <l> കമതികൾ സഹിക്കുമോ</l>
              <l>
ജലനിധികലങ്ങണം ചോരകൊണ്ടാഹവേ</l>
              <l> കലഗിരികലുത്തണം ശോണിതേ മുങ്ങണം</l>
              <l> വലിയതടിയുള്ള ഞാനങ്ങുമിങ്ങും രണേ</l>
              <l> നലമൊടു പിണങ്ങണം</l>
              <l> തെളിവിലിഹ കാളിയും കൂളിയും വന്നുടൻ</l>
              <l> വളരുമൊരുചോരയിൽ കേളിയാടീടണം</l>
              <l> കളകളഭയങ്കരം മുങ്ങിയും പൊങ്ങിയും</l>
              <l> കളികളുളവാകണം </l>
            </lg>
            <!--end of "verse"-->
            <p style="noindent">അർജ്ജുനനും നകുലസഹദേവന്മാരും സന്ധിയുടെ
നിഷ്പ്രയോജകതയേപ്പറ്റി പ്രസംഗിക്കുന്നു. എന്നാൽ ശ്രീകൃഷ്ണഭഗവാൻ
</p>
            <lg xml:id="lg1.137">
              <l> “നരപതി സഭാന്തര ചെന്നുചൊല്ലീടുവൻ</l>
              <l> വിരവൊടു ഭവദൃശാം ചിത്തസങ്കല്പിതം</l>
              <l> അരികളുടെ വൃത്തികൾക്കൊത്തപോലെ ഫലം</l>
              <l> വരുവതറിയാമുടൻ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നുപറഞ്ഞിട്ടു കൗരവസഭയിലേക്കു പോകാം എന്നു് അദ്ദേഹം
സമ്മതിക്കുന്നു. ഇവിടെ ഏഴാം വൃത്തം ആരംഭിക്കുന്നു.
</p>
            <lg xml:id="lg1.138">
              <l> “കമലാകാന്തന്റെ കാരുണ്യശീലന്റെ കമനീയാംഗന്റെ കാമസമാനന്റെ</l>
              <l> ഗമനസന്നാഹം കേട്ടു വിഷാദിച്ചു കമനീ പാഞ്ചാലി ദേവനാരായണ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന പദ്യത്തിന്റെ കമനീകാന്തന്റെ ഇത്യാദി പദപ്രയോഗത്തെ
സംസ്കൃതരീതിയിലുള്ള വിശേഷണ വിശേഷ്യ പൊരുത്തത്തിനുള്ള ഉദാഹരണമായി ചിലർ
വ്യാഖ്യാനിച്ചുവരുന്നുണ്ടു്. അതിന്റെ ആവശ്യമേ ഇല്ല.
കമലാകാന്തന്റെ—കാരുണ്യശീലന്റെ—കമനീയാംഗന്റെ—കാമസമാനന്റെ—എന്നിങ്ങനെ ഓരോ
വിശേഷണങ്ങളെ ഭക്തിപരവശനായി കവി ഓർത്തോർത്തു എടുത്തുപറയുകയാണു ചെയ്യുന്നതു്.
</p>
            <p style="indent">ഭഗവാന്റെ ഈ ഉദ്യമം കണ്ടിട്ടു് പാഞ്ചാലി ദുഃഖിക്കുന്നു.
</p>
            <lg xml:id="lg1.139">
              <l> “പരിഭവംതീർന്നു മോദേനവാഴുവാൻ ശിരസിമേ വിധി ലേഖനം ചെയ്തീല</l>
              <l> പരദോഷം വൃഥാ ചിന്തിക്കുന്നെന്തു ഞാൻ? പരമപൂരുഷ ദേവനാരായണ്</l>
              <l> പഴുതിലെന്തിനു ഞാൻ പറഞ്ഞീടുന്നു പഴമയുള്ളവർ നിങ്ങളെല്ലാവരും</l>
              <l> വഴികളെല്ലാം ഗ്രഹിച്ച മഹാജനം പഴുതിൽ ചാടുമോ</l>
              <l><span style="width:4.5em"> </span>അഴകില്ലാതുള്ളോരാരംഭം കാണുമ്പോൾ</l>
              <l><span style="width:4.5em"> </span>അഴൽപിടിച്ചു പറഞ്ഞിടും നാരിമാർ</l>
              <l><span style="width:4.5em"> </span>വഴിയേ ബോധിച്ചു ചൊല്ലേണമെന്നില്ല</l>
              <l><span style="width:4.5em"> </span>പിഴയും വന്നീടും</l>
              <l><span style="width:4.5em"> </span>കിഴിയുന്നാകിലും ശത്രുജനങ്ങൾക്കു</l>
              <l><span style="width:4.5em"> </span>കിഴിയുംവച്ചു നമസ്കരിച്ചീടിലും</l>
              <l><span style="width:4.5em"> </span>പിഴകൾചെയ്തിലും ദുര്യോധനാദിയെ</l>
              <l><span style="width:4.5em"> </span>തൊഴുതുവാഴ്കിലും </l>
            </lg>
            <!--end of "verse"-->
            <p style="noindent">തനിക്കൊന്നുമില്ലെന്നും, എന്നാൽ
</p>
            <lg xml:id="lg1.140">
              <l><span style="width:4.5em"> </span>കരുകലാധിപൻ തന്നൊടു മെല്ലവേ</l>
              <l><span style="width:4.5em"> </span>സരസമാംവണ്ണം ദുതുരചെയ്യുമ്പോൾ</l>
              <l><span style="width:4.5em"> </span>മുരഹരഭവാനെന്റെ തലമുടി</l>
              <l><span style="width:4.5em"> </span>നിരുപിച്ചേക്കണം’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നും അവൾ പ്രാർത്ഥിക്കുന്നു. യാജ്ഞസേനിയെ ഉചിതമായ
വാക്കുകളാൽ സമാശ്വസിപ്പിച്ചിട്ടു് ഭഗവാൻ കൗരവസഭയിലേക്കു പുറപ്പെടുന്നു. ഇവിടെ അഷ്ടമവൃത്തം
ആരംഭിക്കുന്നു. ആ യാത്രാഘോഷം കാണ്മാൻ ആളുകൾ തിക്കിക്കൂടുന്നു.
</p>
            <lg xml:id="lg1.141">
              <l> പീലികളിടചേർന്നൊരു തിരുമുടി നീലഘനാളിസമാനം</l>
              <l> മാലതിവനമല്ലികമാലകൾ ഫാലവിശേഷകജാലം</l>
              <l> ലോലനയനലീലകൾ ഗണ്ഡജകണ്ഡലമണ്ഡലശോഭാ</l>
              <l> ജാലവുമരുണാധരബിംബവുമഴുകൊടു ശരണംശംഭോ</l>
              <l> അംബുജരിപുബിംബസമാനമുഖാംബുജമധികമനോജ്ഞം</l>
              <l> കംബുസദൃശകണ്ഠമകണ്ഠഭുജാന്തരകാന്തികലാപം</l>
              <l> ലംബിതതുളസീവനമാലകളതിരുചികൗസ്തുഭരത്നം</l>
              <l> കമ്രതകലരുന്നകരങ്ങളുമൻപൊടു</l>
              <l> കങ്കണകടകങ്ങളുമംഗദഭംഗിയുമോടക്കുഴലും</l>
              <l> കങ്കുമരസപങ്കിലമാകിന തിരുവുടലതിരമണീയം</l>
              <l> സംകലമണികാഞ്ചനകാഞ്ചിഗുണാഞ്ചിതപീതാംബരവും</l>
              <l> പങ്കജനിഭപദയുഗശോഭയുമതിമൃദു</l>
              <l> … … …</l>
              <l> ഇളകിനവനമാലകൾ പരിമളതരളിതമിളദളിപടലീ</l>
              <l> ഗളതലഗളദവികലകളകളപുളകിതനരസുരജാലം</l>
              <l> തെളിവൊടുവിളയാടിന തിരുമുഖമഖിലവിലോകനശീലം</l>
              <l> നളിനനയനമഖിലജനങ്ങൾനമിച്ചിതു </l>
            </lg>
            <!--end of "verse"-->
            <p style="noindent">നവമവൃത്തത്തിൽ ശ്രീകൃഷ്ണന്റെ കൗരവ ഗൃഹപ്രവേശം വർണ്ണിച്ചിരിക്കുന്നു.
ധൃതരാഷ്ട്രർ ഭഗവാനെ അഭിവന്ദിച്ചിട്ട് ‘ദുഃഖമാകിനരാജ്യപാലന കാരണേനപരസ്പരം ദുൎഘടം
ചിലവൈരമുള്ളതുതീർക്ക’ എന്നപേക്ഷിച്ചതിനു്,
</p>
            <lg xml:id="lg1.142">
              <l> ‘വിസ്തരിച്ചുരചെയ്വതിന്നിഹ നേരമില്ല നമുക്കഹോ</l>
              <l> അസ്തുമംഗലം—അസ്തമിച്ചു ഗഭസ്തിമാലിതദുത്തരം</l>
              <l> വസ്തുസർവമടുത്തനാളുഷസീതി’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">മണിപ്രവാളത്തിൽ പറഞ്ഞൊഴിയുന്നു. സുയോധനൻ ഭഗവാനെ
ഭക്ഷണത്തിനു ക്ഷണിക്കാതിരിക്കുന്നില്ല. എന്നാൽ നമ്പ്യാരെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കൃഷ്ണനും
കാര്യങ്ങളെ തുറന്നുപറയാൻ മടിക്കുന്നില്ല.
</p>
            <lg xml:id="lg1.143">
              <l> “പക്ഷമല്ല നമുക്കു നിന്നൊടുകൂടിയുള്ളൊരു ഭക്ഷണം</l>
              <l> കക്ഷിരക്ഷണമാത്രമല്ല നമുക്കു സമ്പ്രതിസാദ്ധ്യവും</l>
              <l> ഭക്ഷണത്തിനു നല്ല ദിക്കുകളുണ്ടു</l>
              <l> കത്തിവച്ചുവെളുത്തചോറുതരുന്നതാകിലുമിന്നുമേ,</l>
              <l> ഭക്തികൗതുകമില്ലെടോ തവ ദുർമ്മുഖാദികൾ കാണ്മയാൽ</l>
              <l> ഭക്തരായജനംതരുന്നതു ഭക്തയേ മമ യുക്തമാം</l>
              <l> ഭക്തഹീനജനൗദനം വിഷമേവ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നുപറഞ്ഞിട്ടു് അദ്ദേഹം വിദുരനിലയനത്തിൽ ചെന്നു ‘സ്വർണ്ണപാത്ര
നിവേശിതം മൃദുഭോജനം ഇച്ഛയാതരസാഭുജി’ച്ചിട്ടു്, ‘ഫണിതല്പകല്പമനല്പശില്പസുകല്പിതം സ്വച്ഛതല്പ’ത്തിൽ
കേറി സുഖമായി ഉറങ്ങുന്നു. വിദുരരുടെ ഗൃഹത്തിൽ ഈമാതിരി വിശിഷ്ടസാധനസാമഗ്രികൾ
ഉണ്ടായിരുന്നോ എന്നു സംശയിക്കേണ്ടതില്ല. പരമഭക്തനായ രാമപുരത്തുവാരിയർ
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ശില്പവിധാനങ്ങളെ വർണ്ണിച്ചശേഷം അവയെല്ലാം
“പാപിദൃക്കുകൾക്കേ കല്ലുംമരവുമാവൂ” എന്നു പറഞ്ഞിട്ടുള്ളതുപോലെ വിദുരർ തത്താദൃശനായ
പരമ്പുരുഷനു് നൽകിയ വസ്തക്കളെ ഇക്കവിയും ഭക്തിരഞ്ജിതമായ നേത്രങ്ങളാലാണു കണുന്നതു്.
ഭക്തപരായണനായ ഭഗവാന്റെ കാര്യം പറയാനുമില്ലല്ലോ; പാഞ്ചാലിയുടെ അക്ഷയപാത്രത്തിൽ
പറ്റിയിരുന്ന ചീരക്കറിപോലെയോ വിദുരർനൽകിയ കഞ്ഞിപോലെയോ സ്വാദുതരമായ ഭക്ഷണം
അദ്ദേഹം തന്റെ ജീവിതദശയിൽ മറ്റൊരിക്കലും അനുഭവിച്ചിട്ടില്ലെന്നു പ്രസിദ്ധവുമാണു്.
</p>
            <p style="indent">ദശമവൃത്തം ശ്രീകൃഷ്ണന്റെ കൗരവസഭാപ്രാവേശം വർണ്ണിക്കുന്നു.
</p>
            <p style="indent">“ക്ഷത്താവുതൻവീട്ടിലത്താഴമുണ്മാൻ ചിത്തത്തിലക്കൂറവന്നുണ്ടു പണ്ടേ”
എന്നിങ്ങനെ ഓരോന്നുപറഞ്ഞു പരിഹസിച്ചുകൊണ്ടു ദര്യോധനൻ ‘ഭദ്രാസനാഗ്രേഞെളിഞ്ഞങ്ങി’രിക്കവേ,
</p>
            <p style="indent">ഗോപാലരൂപൻ രമാകാന്തനപ്പോൾ ശ്രീപാഞ്ചജന്യം മുഴക്കിപ്പതുക്കെ
</p>
            <p style="indent">രംഗപ്രവേശം ചെയ്യുന്നു. തത്സമയം,
</p>
            <lg xml:id="lg1.144">
              <l> ബാലാർക്കബിംബം പ്രകാശിക്കുമപ്പോൾ ബാലാതപാളീവിളങ്ങുന്നപോലെ</l>
              <l> മൗലിപ്രഭാജാലമാസ്ഥാനദേശേ നീളെപ്പരന്നു മഹാദേവശംഭോ.</l>
              <l> കായാമ്പുതന്നുള്ളിലായാസമേകും കായപ്രകാശം കലർന്നു സഭാന്തേ</l>
              <l> ഭൂയോവിളങ്ങീ സ്മിതപ്രൗഢിയോടേ പീയൂഷപൂരം …</l>
              <l> പീതാംബരംകെട്ടി വാലിട്ടുടത്തും ചേതോഭിരാമം കിരീടം ധരിച്ചും</l>
              <l> ആ താമ്രഹേമാംഗദശ്രീയണിഞ്ഞും കാണായി രൂപം</l>
              <l> ശ്രീവാസുദേവന്റെ വക്ഷഃപ്രദോശ ശ്രീവത്സസൽകൗസ്തുഭശ്രീവിശങ്കം</l>
              <l> ആവേദനംചെയ്തു മുന്നിൽ പ്രവിഷ്ഠം ദേവാവതാരം …</l>
              <l> തൃക്കണ്ണുരണ്ടും മിഴിച്ചാസ്ഥയോടെ നില്ക്കുന്നപേരെക്കടാക്ഷാമൃതത്താൽ</l>
              <l> ഒക്കെത്തണുപ്പിച്ചു മെല്ലെത്തിരിച്ചു സല്ക്കാരപൂർവം </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഭഗവാൻ എഴുന്നരുളുമ്പോൾ ആരും എണീറ്റുപോകരുതെന്നായിരുന്നു
കൗരവസഭയുടെ നിശ്ചയം—എന്നാൽ
</p>
            <lg xml:id="lg1.145">
              <l> ദൂരത്തുനിന്നങ്ങെഴുന്നള്ളുമപ്പോളാരാജലോകം കുലുങ്ങിത്തുടങ്ങീ</l>
              <l> ഭീരുക്കളെല്ലാം നടുങ്ങിത്തുടങ്ങി, ഭാവംപകർന്നു</l>
              <l> ആസ്ഥാനദേശേവസിക്കും നൃപന്മാരുത്ഥാനവുംചെയ്തുകൂപ്പിത്തുടങ്ങി</l>
              <l> ബദ്ധപ്രമോദം മനസ്സും മറന്നു; തത്വംകലർന്നു </l>
            </lg>
            <!--end of "verse"-->
            <p style="noindent">ദുര്യോധനനാകട്ടെ, ‘പീഠാഗ്രതോഽസൗമറിഞ്ഞങ്ങുവീണാൻ കർണ്ണാദികളും
കൂടെപ്പതിക്കുന്നു.’ ഉരുണ്ടുവീഴുന്നതുകണ്ടാൽ ചിരിക്കാത്തവരുണ്ടോ?
‘പൊണ്ണൻമറിഞ്ഞങ്ങുവീഴുന്നകണ്ടാൽ കണ്ണിന്നുസൗഖ്യം’ എന്നു നമ്പ്യാരുപൊട്ടിച്ചിരിച്ചുപോകുന്നു.
</p>
            <p style="indent">അനന്തരം ശ്രീകൃഷ്ണഭഗവാൻ ഒട്ടുവളരെ തത്വോപദേശങ്ങൾ ചെയ്തുനോക്കുന്നു.
പക്ഷേ പ്രയോജനപ്പെടുന്നില്ല.
</p>
            <lg xml:id="lg1.146">
              <l> ‘കുന്തീസുതന്മാർക്കു രാജ്യംകൊടാഞ്ഞാലെന്തിങ്ങുദോഷം വരാനുള്ള ദൂത</l>
              <l> സന്ധിക്കിലെന്തിങ്ങുലാഭംവിശേഷാ ലെന്തിന്നിതെല്ലാം</l>
              <l> താതന്റെ രാജ്യം സൂതന്മാർക്കുവേണ മേതുംമടിക്കേണ്ട വാങ്ങിച്ചുകൊൾവാൻ</l>
              <l> പ്രേതേശവാതാമരേശാദിരാജ്യം സ്വാധീനമാക്കിൻ</l>
              <l> നാട്ടിൽപ്രഭുത്വം ഭുജാവീര്യമോടേ വെട്ടിപ്പിടിക്കുന്ന വീരർക്കടങ്ങും</l>
              <l> പട്ടാങ്ങവുംചൊല്ലി വന്നാലൊരുത്തൻ കൂട്ടാക്കുമോ താൻ</l>
            </lg>
            <lg xml:id="lg1.147">
              <l> പോരെന്നനാമം നിനയ്ക്കാതിരിപ്പിൻ പോരൊന്നുമാറീട്ടു നാമം ജപിപ്പിൻ</l>
              <l> ആരെന്നുമെന്തെന്നുമോർക്കാതിരിപ്പിൻ നേരേ തിരിപ്പിൻ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ദുര്യോധനന്റെ ഇത്തരം വാക്കുകൾകേട്ടിട്ടു ശ്രീകൃഷ്ണഭഗവാൻ കോപം
അടക്കാൻവയ്യാതെ അർജ്ജുനന്റേയും ഭീമന്റേയും മറ്റും യോഗ്യതകളെ വർണ്ണിച്ചു കേൾപ്പിക്കുന്നു. ആ
വാക്കുകൾ കേട്ടു് ദുര്യോധനൻ കോപിച്ചു് പിന്നെയും പാണ്ഡവന്മാരെ അടക്കി ആക്ഷേപിക്കയും
‘തിരിഞ്ഞങ്ങിരിക്ക’യും ചെയ്യുന്നു. ഇവിടെ ഏകാദശവൃത്തം ആരംഭിക്കുന്നു.
</p>
            <p style="indent">നന്ദാത്മജന്റെ വാക്കുകൾകേട്ടു് ഭീതികലർന്ന ധൃതരാഷ്ട്രൻ പുത്രന്റെ
അടുക്കൽവന്നു ഉപദേശിച്ചു നോക്കുന്നു. പക്ഷേ ഫലപ്പെടുന്നില്ല. അതുപോലെ ഭീഷ്മപിതാമഹന്റെയും
വിദുരരുടേയും ഉപദേശങ്ങളും വ്യൎത്ഥ ങ്ങളായി പരിണമിക്കുന്നു.
</p>
            <lg xml:id="lg1.148">
              <l> “ഇതിഭീഷ്മകൃപാദികളാലുദിതം</l>
              <l> മതിയിൽ ഗതിചെയ്തില ദുഷ്മനഹോ</l>
              <l> അതിനാശമടുത്തുവരുന്നവിധൗ</l>
              <l> മതിപോയ്‍മറിയുന്നു മുകന്ദഹരേ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു കവിയും സമാധാനിക്കുന്നു.
</p>
            <p style="indent">പന്ത്രണ്ടാംവൃത്തത്തിൽ കർണ്ണേജപരായ കർണ്ണാദികളുടെ ദുരുപദേശമാണു്
വിഷയം.
</p>
            <lg xml:id="lg1.149">
              <l> സന്ധിക്കു നിരക്കാത്തതുരയ്ക്കാമിവനെങ്കിൽ</l>
              <l> ബന്ധിക്കണമിപ്പോളതിനെന്തിങ്ങു വിവാദം?</l>
              <l> ബന്ധുക്കളുമില്ലിങ്ങിവനാരും വഴിപോലെ</l>
              <l> ചിന്തിച്ചതുപോരും നരമൗലേ ഹരശംഭോ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ ദുരുപദേശത്തിനു വഴിപ്പെട്ട ദുര്യോധനൻ അങ്ങനെതന്നെ
എന്നു നിശ്ചയിക്കുന്നു.
</p>
            <lg xml:id="lg1.150">
              <l> ആനപ്പടതേരാളികളാരൂഢമദന്മാർ</l>
              <l> സേനാപതി കാലാളുകളെല്ലാമൊരുപോലെ</l>
              <l> നാനാവിധസേനാനികളിത്യാദി സമസ്തം</l>
              <l> സ്ഥാനങ്ങളിൽനിന്നൊന്നുകുലുങ്ങീ ഹരശംഭോ.</l>
              <l> ലീലാപശുപാലാകൃതി കൈക്കൊണ്ടുവസിക്കും</l>
              <l> ത്രൈലോക്യമഹാവീരനെ ബന്ധിപ്പതിനായി</l>
              <l> കാലാനലനെച്ചഞ്ചലതുലാഭികൾപോലെ</l>
              <l> കോലാഹലമോരോന്നുതുടങ്ങീ </l>
            </lg>
            <!--end of "verse"-->
            <p style="noindent">അപ്പോൾ പരമഭക്തനായ സാത്യകി ദുര്യോധനന്റെ ഈ ഉദ്യമത്തെ
കഠിനമായി അക്ഷേപിക്കുന്നതിനോടുകൂടി ഈ വൃത്തം അവസാനിക്കുന്നു.
</p>
            <p style="indent">വിശ്വരൂപപ്രദർശനമാണു് പതിമൂന്നാംവൃത്തത്തിൽ
പ്രതിപാദിതമായിരിക്കുന്നതു്. ഇതു് അതിഗംഭീരമായിട്ടുണ്ടു്. ഏതാനും പദ്യങ്ങളെമാത്രം ഉദ്ധരിക്കാം.
</p>
            <lg xml:id="lg1.151">
              <l> ലോകാധിനാഥനുടെ ലോകാതിഭീതികര-</l>
              <l> മാകാരമുഗ്രതരമേകാന്തകാന്തിയൊടു-</l>
              <l> മാകാശവീഥികളിലാകെപ്പരന്നഖില-</l>
              <l> ലോകം നിറഞ്ഞുബത വിശ്വംഭരായനമഃ</l>
              <l> ചണ്ഡങ്ങളായഭുജദണ്ഡങ്ങളാംഭുജഗ</l>
              <l> ഷണ്ഡങ്ങളാശുജഗദണ്ഡം കവിഞ്ഞുപല</l>
              <l> വർണ്ണംകലർന്നിടയിൽ സ്വർണ്ണപ്രഭാവിഭവ</l>
              <l> പൂർണ്ണങ്ങളായിബഹു</l>
              <l> നൂറായിരംവദനമേറെപ്രകാശമൊടു</l>
              <l> വേറായി മേഘതതി കീറീടുമാറവിടെ</l>
              <l> കാറോടിടഞ്ഞ തിരുമാറായ ശൈലമതി-</l>
              <l> ലാറായി ഹാരമപി</l>
              <l> ഈരേഴുലോകമിടപാരാഞ്ഞുതിങ്ങുമതി</l>
              <l> ഘോരാട്ടഹാസമൊടു നാരായണന്റെ തനു</l>
              <l> നേരേ വളർന്നളവിലോരേം വിചിത്രമനു-</l>
              <l> സാരംഭവിച്ചു ബത</l>
              <l> തുംഗങ്ങളാം ഭഗവദംഗങ്ങൾതോറുമുട-</l>
              <l> നംഗരചാരുരുചി തിങ്ങുന്ന ഭംഗിപര-</l>
              <l> മംഗീകരിച്ചുപല മംഗല്യദേവതക-</l>
              <l> ളംഗീഭവിച്ചുബത</l>
              <l> രൂക്ഷാട്ടഹാസമൊടുമക്ഷിസ്ഫുലിംഗമൊടു-</l>
              <l> മക്ഷീണമാമസുരരാക്ഷോഭരപ്രകടം</l>
              <l> യക്ഷപ്രധാനികളുമക്ഷുദ്രപക്ഷികൾത-</l>
              <l> രക്ഷുക്കളും വളരെ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ വിശ്വരൂപംകണ്ടു് ദുശ്ശാസനാദികൾ മോഹിച്ചു നിലംപതിച്ചു.
</p>
            <lg xml:id="lg1.152">
              <l> “പ്രാണൻവെടിഞ്ഞുചിലർ നാണം വെടിഞ്ഞുചിലർ</l>
              <l> കേണ മഹാസഭയിൽ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">പതിന്നാലാംവൃത്തത്തിൻ ഭീഷ്മാദികളുടെ പ്രാർത്ഥനക്കനുസരിച്ചു ശ്രീകൃഷ്ണൻ
തന്റെ വിശ്വരൂപത്തെ സംഹരിച്ചിട്ടു്,
</p>
            <lg xml:id="lg1.153">
              <l> നറുംപീലികോലുന്ന കാർകൂന്തലോടും</l>
              <l> നിറംചേരുമച്ചാരുപൂഞ്ചേലയോടും</l>
              <l> കുറഞ്ഞോരു നൽപ്പുഞ്ചിരിക്കൊഞ്ചലോടും</l>
              <l> തരഞ്ചേർന്നുനിന്നാൻ നമസ്തേ നമസ്തേ </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "Div maybe an xpara"-->
          <div type="para">
            <head type="phead">(൬) <hi rend="bold">ശീലാവതി</hi> </head>
            <p style="indent">ഇതും പ്രസിദ്ധമായ ഒരു കൃതിയാണു്. ഗുണമേറും ഭർത്താവെ മാമുനീന്ദ്രാ എന്ന
പാട്ടു് അറിയാത്ത പെണ്ണുങ്ങൾ ചുരുക്കമാണു്.
</p>
          </div>
          <!--end of "Div maybe an xpara"-->
          <div type="para">
            <head type="phead">(൭) <hi rend="bold">ശ്രീകൃഷ്ണചരിതം മണിപ്രവാളം</hi> </head>
            <p style="indent">ഇതു തെക്കേടത്തുഭട്ടതിരിക്കുവേണ്ടി രചിച്ച ഒരു ദ്രുതകവിതയാണെന്നാണു്
ഐതിഹ്യം. ശ്രീകൃഷ്ണചരിതം മലയാളത്തിലെ ഒന്നാമത്തെ മഹാകാവ്യമാണെന്നു പറയാം.
ശങ്കരകവിയുടെ ശ്രീകൃഷ്ണവിജയം എന്ന സംസ്കൃതകാവ്യത്തെ അവിടവിടെ ഉപജീവിച്ചുകാണുന്നുണ്ടെങ്കിലും,
‘മരന്ദഗർഭവും’ ‘മധുവൈരിചിത്രചരിത്ര സൗരഭ്യമനോജ്ഞ’വും ആയ ആ കാവ്യകുസുമത്തിന്റെ
അടുത്തെങ്ങും നില്ക്കത്തക്ക യോഗ്യത ശ്രീകൃഷ്ണചരിതത്തിനില്ല. ശ്രീകൃഷ്ണവിജയം ഒരു പ്രൗഢകവിയുടെ കൃതി.
ശ്രീകൃഷ്ണചരിതമോ? കവിത്വശക്തിക്കു പൂർണ്ണവികാസം സംഭവിച്ചുകഴിഞ്ഞിട്ടില്ലാത്ത ഒരു ബാലകവിയുടെ
ദ്രുതകവിതയുമാണു്. ഇങ്ങനെയാണെങ്കിലും, അതു് ഒരു നല്ല കവിതയല്ലെന്നു ആരും പറയുമെന്നു
തോന്നുന്നില്ല.
</p>
            <p style="indent">ശ്രീകൃഷ്ണവിജയംപോലെ ശ്രീകൃഷ്ണചരിതവും 12 സർഗ്ഗങ്ങളിൽ
നിബന്ധിക്കപ്പെട്ടിരിക്കുന്നു. ഒന്നാം സർഗ്ഗത്തിൽ ഭൂദേവി ബ്രഹ്മാവിന്റെ അടുക്കൽചെന്നു ആസുരന്മാരായ
രാജാക്കന്മാർനിമിത്തം തനിക്കു നേരിട്ടിരിക്കുന്ന ഭാരത്തെപ്പറ്റി സങ്കടനിവേദനം ചെയ്യുന്നതും അവർ
രണ്ടുപേരുംകൂടി വിഷ്ണുവിനെ ചെന്നു കാണുന്നതും വിഷ്ണു ശ്രീകൃഷ്ണനായ് അവതരിച്ചു് ഭൂഭാരം ശമിപ്പിക്കാമെന്നു
വാഗ്ദാനം ചെയ്യുന്നതും ശ്രീകൃഷ്ണാവതാരം വരെയുള്ള കഥയും ആണു്. ഈ രണ്ടു കാവ്യങ്ങളിലേയും മൂന്നു
നാലു ശ്ലോകങ്ങൾവീതം ഉദ്ധരിക്കാം.</p>
            <lg xml:id="lg1.154">
              <l> ഉദ്ദാമതദ്വാജിഖ രാഭിധാന കദ്ദാലനിർദ്ദാലിതഭൂതലോത്ഥൈഃ</l>
              <l> മുദ്രാ ദരിദ്രൈഃ പൃതനാരജോഭിർ നിദ്രായതേ നീരജബന്ധുബിംബം</l>
              <l> ഭവത്യമീഷാം പടഹപ്രണാഭഃ സുഖായ ദുഃഖായ ച നാ കഭാജാം</l>
              <l> സസംഭ്രമത്രാസസരോരുഹാക്ഷീ സ്വയംഗ്രഹാൽസംഗരസാധ്വസാച്ച.<hi style="snum">ശ്രീകൃഷ്ണവിജയം</hi></l>
              <l> പടഹഘടഘടായിതംമുഴക്കി പ്പടകളിടഞ്ഞുനടക്കുമദ്ദശായാം</l>
              <l> ഇടിലൊടിതകരും ധരാവിഭാഗേ പൊടിപടലത്തിലൊളിച്ചു ഭാനുബിംബം.</l>
              <l> അവരുടെ പടയും പരാക്രമംകൊണ്ടഖിലനിലിമ്പബലം വശംകെടുന്നു</l>
              <l> അവനിപതികളെന്നു ഭാവമാത്രം ഭുവനവിനാശകഠോരകശ്മലാനാം.<hi style="snum">ശ്രീകൃഷ്ണവിജയം</hi></l>
              <l><span style="width:1.5em"> </span>ധൃത്വാ കൃപാണീം ച രുഷാ കൃപാഞ്ച</l>
              <l><span style="width:1.5em"> </span>ത്രപാഞ്ച മുക്ത്വാതരസൈവകം സഃ</l>
              <l><span style="width:1.5em"> </span>അഗ്രേസരോനിഷ്ഠുരമാനസാനാം</l>
              <l><span style="width:1.5em"> </span>ജഗ്രാഹകേശേ യദുവീരപുത്രീം</l>
              <l><span style="width:1.5em"> </span>… … …</l>
              <l> വധൂവധഃ കംസ!വിധീയതേ ചേത്ത്വയായശശ്ചന്ദ്രമസം ത്വദീയം</l>
              <l> അകീർത്തിരൂപഃ കബളീകരിഷ്യത്യസംശയംസമ്പ്രതി സൈംഹികേയഃ</l>
              <l> … … …<hi style="snum">ശ്രീകൃഷ്ണവിജയം</hi></l>
              <l> അതുവിരവൊടുകേട്ടുരുഷ്ടനായാ നതുലപരാക്രമശാലിഭോജരാജൻ</l>
              <l> ഭഗിനിയുടെകരം പിടിച്ചിഴച്ചാ നസിലതകൊണ്ടഥവെട്ടുവാൻ തുനിഞ്ഞാൻ.</l>
              <l> … … …</l>
              <l> അരുതരുതുവധൂവധം മഹാത്മൻ ദുരിതമകപ്പെടുമിപ്രകാരമായാൽ</l>
              <l> യുവതികളെവധിക്കയോഗ്യമോതാ നവരതിദുഷ്ടകളെങ്കിലും നരേന്ദ്ര</l>
              <l>
                <hi style="snum">ശ്രീകൃഷ്ണചരിതം</hi>
              </l>
            </lg>
            <!--end of "verse"-->
            <p style="noindent">രണ്ടു കവികൾക്കും തമ്മിൽ സർഗ്ഗവിഭാഗത്തിലൊഴിച്ചു മറ്റൊന്നിലും
സാമ്യമില്ലെന്നും രണ്ടുപേരുടേയും വർണ്ണനാരീതിതന്നെ രണ്ടു വിധത്തിലാണെന്നും ഈ
ഉദ്ധാരണങ്ങളിൽനിന്നു കാണാം. അവിടവിടെ ചില ചില്ലറ സാദൃശ്യങ്ങൾ കാണുന്നുണ്ടെങ്കിൽ,
അതിൽനിന്നു് നമ്പ്യാർ ശ്രീകൃഷ്ണവിജയം വായിച്ചിട്ടുണ്ടായിരുന്നു എന്നുള്ള ഊഹത്തിനു മാത്രമേ വഴി
നൽകുന്നുള്ളു.
</p>
            <p style="indent">രണ്ടാം സർഗ്ഗത്തിൽ പൂതനാമോക്ഷംവരെയുള്ള കഥ
സംഗ്രഹിച്ചിരിക്കുന്നു.</p>
            <lg xml:id="lg1.155">
              <l> അടിപ്പതിന്നെങ്കിലുമെന്റെ പാദം</l>
              <l> പിടിച്ചുനീയെന്നതു നിൎവ്വിവാദം</l>
              <l> ഹനിക്കയില്ലിന്നതുകൊണ്ടു ഞാനും</l>
              <l> ജനിച്ചുതാനും തവ ദണ്ഡധാരൻ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇത്യാദി ഫലിതങ്ങൾ ശ്രീകൃഷ്ണചരിതത്തിലും അവിടവിടെ കാണ്മാനുണ്ടു്.
മൂന്നാം സർഗ്ഗത്തിൽ നളകൂബരമണിഗ്രീവന്മാരുടെ മോക്ഷംവരെയുള്ള കഥ വിവരിച്ചിരിക്കുന്നു
ശ്രീകൃഷ്ണവിജയകർത്താവു് ഈ സർഗ്ഗത്തെ,
</p>
            <lg xml:id="lg1.156">
              <l> അന്വഹം തദനു നന്ദമന്ദിരേ പുണ്യപൂരപരിപാകതോ നൃണാം</l>
              <l> ഗോപലോകഹൃദയംതരംഗയൻ കോഽപിലോചനമഹോത്സവോ ബഭൗ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന ശ്ലോകംകൊണ്ടു ശ്രീകൃഷ്ണചരിതകർത്താവു്,
</p>
            <lg xml:id="lg1.157">
              <l> ഗോപാലബാലന്റെ ശരീരമപ്പോൾ</l>
              <l> ആപാദചൂഡം നയനാഭിരാമം</l>
              <l> ആപൂർണ്ണമോദം ബത കണ്ടുകണ്ടു്</l>
              <l> ഗോപാലരാനന്ദരസേന വാണാർ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന പദ്യംകൊണ്ടും തുടങ്ങിയിരിക്കുന്നു. മാതൃകയ്ക്കു ഒന്നുരണ്ടു പദ്യങ്ങൾ
ഉദ്ധരിക്കാം.
</p>
            <lg xml:id="lg1.158">
              <l> വരുന്നഗോപാലനിതംബിനീനാം കരം പകർന്നാശു വിളങ്ങി കൃഷ്ണൻ</l>
              <l> വിരിഞ്ഞപുഷ്പങ്ങളിലങ്ങുമിങ്ങും വിരഞ്ഞുമണ്ടുന്നൊരു വണ്ടുപോലെ.</l>
              <l> കാന്തിപ്രകാശേന കുമാരകന്മാർ നീന്തിത്തുടങ്ങീ ധരണീതലാന്തേ</l>
              <l> ചിന്തിക്കിലൂഴിലവരീശ്വരന്മാരെന്തെങ്കിലുംചെയ്കിൽ മനോഭിരാമം</l>
              <l>
നീലാളിവർണ്ണൻ ഭഗവാൻമുകുന്ദൻ താലാങ്കനച്ഛസ്ഫടികപ്രകാശൻ</l>
              <l> കാളിന്ദിയും ഗംഗയുമേകഭാഗേ മേളിച്ചകാന്തിപ്രസരം കലർന്നു.</l>
              <l> പാണിദ്വയം ജാനുയുഗഞ്ചമെല്ലെ ക്ഷോണീതലേവച്ചഥ സഞ്ചരിച്ചാർ</l>
              <l> കാണുന്നവർക്കെത്ര മനോഭിരാമം ചേണാർന്നമന്ദസ്മിതചാരുഭാവം.</l>
              <l> പിടിച്ചുമെല്ലെന്നഥ പിച്ചനിന്നാർ പടുത്വമില്ലാഞ്ഞുമറിഞ്ഞുവീണാർ</l>
              <l> നടന്നു നാലഞ്ചടിമന്ദമന്ദം കിടന്നുരുണ്ടാരവനീവിഭാഗേ.</l>
              <l> ചിലമ്പുമക്കാഞ്ചനകാഞ്ചിയോടും ചിലമ്പുതൻ മഞ്ജുളനാദമോടും</l>
              <l> ചലൽപദംലേലനലാലസന്മാ രലംകരിച്ചാരഥ ഗോപവടേം. </l>
            </lg>
            <!--end of "verse"-->
            <p style="noindent">നാലാംസർഗ്ഗത്തിൽ കാട്ടുതീവരെയുള്ള ഘട്ടം വർണ്ണിച്ചിരിക്കുന്നു.
വനവർണ്ണനയിൽനിന്നു ഒന്നുരണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു.
</p>
            <lg xml:id="lg1.159">
              <l> മധുസൂദനപാദരേണുസംഗാ ലധികം ശോഭിതമായി കാനനാന്തം</l>
              <l> മധുമാരി ചൊരിഞ്ഞ പുഷ്പജാലേ മധുപാളീ മധുപാനവുംതുടങ്ങി</l>
              <l> മയിലും കുയിലും മദം തുടങ്ങീ മുയലും മാനുകളും കളിച്ചുമേവി</l>
              <l> മലയും ശിലയും മരങ്ങൾ പുല്ലും കലയും പന്നിയുമേറ്റമുല്ലസിച്ചു. </l>
            </lg>
            <!--end of "verse"-->
            <div type="subsection" xml:id="sec1.1.13" n="1.1.13">
              <head type="subsechead">ഫണീന്ദ്രനൃത്തം</head>
              <lg xml:id="lg1.160">
                <l> ഫണിതൻ ഫണചക്രമേറിനിന്നങ്ങണിനൃത്തങ്ങൾ തുടങ്ങി ഭംഗിയോടെ</l>
                <l> തളയും വളയും കിലുങ്ങുമാറങ്ങിളകീ തൽപദപാണീതാളമേളം</l>
                <l> ലളിതം വദനം മനോഭിരാമം കളസംഗീതകമംഗലം വിളങ്ങി</l>
                <l> വിറകൊണ്ടിതു കൊണ്ടൽവേണിഭാഗേ നിറകൊണ്ടീടിനകേകിപിഞ്ഛജാലം</l>
                <l> നിറമേറിനപീതമാം ദുകൂലം നിതരാമങ്ങിളകന്നുനിർമ്മലാഭം</l>
                <l> അഴകേറിനചാരുനാദമോടക്കുഴലും പാണിതലേനവക്ത്രപത്മേ</l>
                <l> അധരാധരസീമ്‍നിചേർത്തുചേർത്തങ്ങധികാനന്ദമമന്ദഗീതാഘോഷം</l>
                <l> തുടിതാളമിടക്കയും മുഴക്കിസ്ഫുടഭക്തിപ്രവണം വണങ്ങിനിന്നാർ</l>
                <l> തരസാമിത രാഗഭോഗമോടേ സുരനാടീജനനൃത്തവും തുടങ്ങി</l>
                <l> ഉരഗപ്രഭുകാളിയൻമയങ്ങി ഗുരുഭാരേണഫണങ്ങളും വണങ്ങി. </l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "subsection 1.1.13/.6.0"-->
            <div type="subsection" xml:id="sec1.1.14" n="1.1.14">
              <head type="subsechead">കാട്ടുതീവർണ്ണന</head>
              <lg xml:id="lg1.161">
                <l> തൽക്കാലം നാലുഭാഗങ്ങളിലളിപടലശ്യാമധൂമങ്ങളോടെ</l>
                <l> പൊക്കത്തിൽ കത്തിയെത്തി സ്ഫുടമടവിതടേ കാട്ടുതീ കാറ്റുമായി</l>
                <l> വ്യാഘ്രം സിംഹം വരാഹം മഹിഷമിതിമഹാജന്തുജാലങ്ങൾവെന്തും</l>
                <l> ശീഘ്രം നന്ദാദിഗോപാലക നികടമടുത്തുച്ചകൈരുജ്ജ്വലിച്ചു </l>
              </lg>
              <!--end of "verse"-->
              <p style="noindent">പഞ്ചമസർഗ്ഗത്തിൽ രാസക്രീഡാരംഭംവരെയുള്ള കൃഷ്ണലീലകൾ
സംഗ്രഹിച്ചിരിക്കുന്നു.
</p>
            </div>
            <!--end of "subsection 1.1.14/.6.0"-->
            <div type="subsection" xml:id="sec1.1.15" n="1.1.15">
              <head type="subsechead">ശരദ്വർണ്ണന</head>
              <lg xml:id="lg1.162">
                <l> വന്നൂശരത്സമയമംബുദമൊന്നകന്നു</l>
                <l> നന്നായ്ത്തെളിഞ്ഞു ജലമിന്ദുകരം പരന്നു</l>
                <l> ഇന്ദീവരം കമലമെന്നിവ വന്നുപൊങ്ങി</l>
                <l> വന്ദിച്ചു നന്ദസൂതവൃന്ദമമന്ദമോദം. </l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "subsection 1.1.15/.6.0"-->
            <div type="subsection" xml:id="sec1.1.16" n="1.1.16">
              <head type="subsechead">വർഷാവർണ്ണന</head>
              <lg xml:id="lg1.163">
                <l> കർഷംമുഴുത്തു കരളിൽപ്രളയാന്തകാല-</l>
                <l> വർഷത്തിനുള്ള ജലദങ്ങളെയും വരുത്തി</l>
                <l> വർഷംതുടങ്ങി ദൃഢമങ്ങിടിയും മുഴങ്ങി</l>
                <l> ഹർഷംകലർന്നു ബത മൈലുകൾനൃത്തമാടി</l>
                <l> ആലിപ്പഴം പൊഴിയുമാറതി പുഷ്ടിഘോരം</l>
                <l> മേലിൽപരന്നു ചൊരിയുന്ന ദശാന്തരാളേ</l>
                <l> കാലിക്കുലം കലുഷധാരപൊറഞ്ഞു മണ്ടി-</l>
                <l> പ്പാലിക്കുമച്യുത പദേ പരിതോ നിറഞ്ഞു. </l>
              </lg>
              <!--end of "verse"-->
              <p style="noindent">രാസക്രീഡ ആറാംസർഗ്ഗത്തിലാണു് വർണ്ണിച്ചിരിക്കുന്നതു്.
</p>
            </div>
            <!--end of "subsection 1.1.16/.6.0"-->
            <div type="subsection" xml:id="sec1.1.17" n="1.1.17">
              <head type="subsechead">ഗോപികാവിലാപം</head>
              <lg xml:id="lg1.164">
                <l> എങ്കിൽ ത്വം വദ വദ പൈങ്കിളിക്കിടാവേ</l>
                <l> ശങ്കിച്ചിട്ടിതുപറവാൻ മടിക്കൊലാനി</l>
                <l> എൻകൃഷ്ണൻ സുലളിതനത്ര ദൃഷ്ടനായോ?</l>
                <l> സംക്രീഡാചതുരവിലാസഭാസമാനൻ</l>
                <l> പീലിക്കാറണികുഴലും കളായമാലാ</l>
                <l> നീലത്വം കലരുമൊരംഗകാന്തിയുംകേൾ</l>
                <l> നീലക്കണ്ണിണയുമുദാരഹാ സഭാസ്സും</l>
                <l> ബാലശ്രീപതിയുടെ ലക്ഷണംവിശേഷാൽ</l>
                <l> വണ്ടേനീ വടിവൊടു വാസുദേവരൂപം</l>
                <l> കണ്ടീലെന്നതുനിയതം കളിച്ചുചൊല്ലും</l>
                <l> കണ്ടാകിൽ തിരുമുഖപത്മസൗരഭത്തെ</l>
                <l> ക്കൊണ്ടാടിപ്പുനരവനെ ത്യജിക്കുമോ നീ</l>
                <l> വർണ്ണിപ്പിൻകുയിലുകളേ കുമാരകന്റെ</l>
                <l> വർണ്ണശ്രീ മധുരമതായവേണുനാദം</l>
                <l> കർണ്ണങ്ങൾക്കുമൃതമെന്നതറിഞ്ഞുകൊൾവിൻ</l>
                <l> നിർണ്ണീതം സുകൃതികളേ ശ്രവിപ്പുതാനും</l>
                <l> ആടീടും മയിലുകളേ മനോജ്ഞരാഗം</l>
                <l> പാടീടുമ്മധുരിപു രൂപകാന്തികണ്ടാൽ</l>
                <l> വാടീടും ഗളതലകാന്തിയുഷ്മദീയം</l>
                <l> കൂടീടും മനസി ഭവാദൃശാമസൂയാ. </l>
              </lg>
              <!--end of "verse"-->
              <lg xml:id="lg1.165">
                <l> ‘വന്നാലുംവനഗജമേ വനപ്രദേശേ വന്നാനോവരഗുണനായവാസുദേവൻ?</l>
                <l> മന്ദംതൽഗമനവിലാസഭംഗികണ്ടാൽ മന്ദാക്ഷംമനസിനിനക്കുസംഭവിക്കും…</l>
              </lg>
              <!--end of "verse"-->
              <p style="noindent">ഏഴാംസർഗ്ഗത്തിൽ കംസവധംവരെയുള്ള കഥ ഉൾക്കൊണ്ടിരിക്കുന്നു.
</p>
            </div>
            <!--end of "subsection 1.1.17/.6.0"-->
            <div type="subsection" xml:id="sec1.1.18" n="1.1.18">
              <head type="subsechead">ഗാന്ദിനേയന്റെ ശ്രീകൃഷ്ണഗേഹഗമനം</head>
              <lg xml:id="lg1.166">
                <l> തേരിലേറി വിരവോടുനടന്നാൻ ഭൂരിശൈലവിപിനങ്ങൾകടന്നാൻ</l>
                <l> വാരിജാക്ഷപദസംഗമപൂതം ചാരുവാമനവനം ബത കണ്ടാൻ</l>
                <l> പങ്കജാക്ഷപദപങ്കജമുദ്രാസങ്കുലം പൊടിശിരസ്സിലണിഞ്ഞാൻ</l>
                <l> സങ്കടം കളയുമച്യുതനാമം സംഖ്യയാസഹമുഖേന ജപിച്ചാൻ</l>
                <l> വാസരാന്തസമയേകിലചെന്നാൻ വാസുദേവനുടെ വാസനികേതേ</l>
                <l> ഹാസചാരുമുഖനായമുകുന്ദം ഭാസമാനമചിരാദിഹകണ്ടാൻ</l>
                <l> ക്ഷീരദാഹസമയേ മുകിൽവർണ്ണൻ ക്ഷീരഭാജനമെടുത്തുകരാബ്ജേ.</l>
                <l> പൂരിതംബത കുടിച്ചുുസുഖിച്ചു ഭൂരികേളിവിലസുന്നതുകണ്ടാൻ</l>
                <l> മേഖലാകലിതപീതദുകൂലം ശേഖരീകൃതമയൂരകലാപം</l>
                <l> നീലമേഘനീറമായതനേത്രം ബാലരൂപമവനൻപൊടുകണ്ടാൻ</l>
                <l> രാമണീയകഗുണങ്ങളിണങ്ങും രാമനേയുമഥ മാധവനേയും</l>
                <l> ചെന്നുടൻതൊഴുതുനിന്നുവിനീതൻ. </l>
              </lg>
              <!--end of "verse"-->
              <p style="noindent">എട്ടാംസർഗ്ഗത്തിൽ കൃഷ്ണൻ വിദ്യാഭ്യാസത്തിനായി സാന്ദീപനിമുനിയുടെ
ഗേഹത്തിൽ പോകുന്നതു മുതൽക്കു രുക്മിണീപരിണയനംവരെയുള്ള കഥ ചുരുക്കിപ്പറഞ്ഞിരിക്കുന്നു.
</p>
              <lg xml:id="lg1.167">
                <l> ദുർഗ്ഗാലയേവിളങ്ങുന്ന ദുർഗ്ഗാദേവിംവണങ്ങുവാൻ</l>
                <l> രുക്മഭൂഷിതസർവാംഗീ രുക്മിണീതാനുമായയൗ</l>
                <l> ആളീജനസമൂഹത്തിൽ മേളിച്ചുനൃപകന്യക</l>
                <l> കാളീപ്രണാമവുംചെയ്തു നാളീകാക്ഷിവരുംവിധൗ</l>
                <l> എങ്ങുപോകുന്നുനീയിപ്പോളംഗനാമൗലിരത്നമേ?</l>
                <l> മന്ദമേവംപറഞ്ഞങ്ങുചെന്നു നന്ദകുമാരകൻ</l>
                <l> തൽപാണിപല്ലവം മെല്ലെപ്പിടിച്ചുമധുസൂദനൻ, </l>
              </lg>
              <!--end of "verse"-->
              <p style="noindent">നവമസർഗ്ഗത്തിൽ സത്യാപരിണയനംവരെയുള്ള കഥയടങ്ങിയിരിക്കുന്നു.
</p>
            </div>
            <!--end of "subsection 1.1.18/.6.0"-->
            <div type="subsection" xml:id="sec1.1.19" n="1.1.19">
              <head type="subsechead">ജാംബവാനും ഭഗവാനും തമ്മിലുള്ള യുദ്ധം</head>
              <lg xml:id="lg1.168">
                <l> അടക്കമില്ലാതെകടന്നു വന്നാലടക്കിവയ്പാൻമതിവാനരേന്ദ്രൻ</l>
                <l> നടക്കനീനമ്മുടെ ഗഹ്വരത്തിൽ കടക്കകാലന്നുമസാദ്ധ്യമല്ലോ</l>
                <l> ഇത്ഥംപറഞ്ഞാശു കപീന്ദ്രവൃദ്ധൻ ക്രുദ്ധിച്ചുടൻമുഷ്ടിപിടിച്ചടുത്താൻ</l>
                <l> ദൈത്യാരിതന്റെ തിരുമാറിടത്തിൽ കുത്തീടിനാനുൽക്കടസിംഹനാദീ</l>
                <l> അഞ്ചാറുകുത്തങ്ങുസഹിച്ചുകൃഷ്ണൻ പഞ്ചാസ്യഗംഭീരതരസ്വഭാവൻ</l>
                <l> അഞ്ചാതെകൂടെക്കലഹംതുടങ്ങി കിഞ്ചിന്മിതിൽ പുഞ്ചിരിഭംഗിയോടെ </l>
              </lg>
              <!--end of "verse"-->
              <p style="noindent">നരകാസുരവധം മുതൽക്കുള്ള ബാണയുദ്ധംവരെയുള്ള കഥ
പത്താംസർഗ്ഗത്തിൽ സംക്ഷേപിച്ചിരിക്കുന്നു.
</p>
            </div>
            <!--end of "subsection 1.1.19/.6.0"-->
            <div type="subsection" xml:id="sec1.1.20" n="1.1.20">
              <head type="subsechead">ഉഷയുടെ സ്വപ്നദർശനം</head>
              <lg xml:id="lg1.169">
                <l> ബാണാസുരന്റെ സുതയങ്ങുഷയെന്നുപേരാ-</l>
                <l> മേണാങ്കബിംബമുഖി കന്യകയന്നൊരുന്നാൾ</l>
                <l> കണ്ടാൾകിനാവിലനിരുദ്ധനെ ദൈവഗത്യം</l>
                <l> വണ്ടാറണിക്കുഴലിപിന്നെയുണർന്നു കേണാൾ.</l>
                <l>
ഹാഹന്തകുമേകമനീയമനോജ്ഞമൂർത്തേ</l>
                <l> ലോകൈകസുന്ദരഭവാൻ പുനരെങ്ങുപോയി</l>
                <l> ഏവം വിലാപസമയേ സഖി ചിത്രലേഖാ</l>
                <l> കോവാത്രകാന്തനിതി ചോദ്യമുടൻ തുടർന്നാൾ. </l>
              </lg>
              <!--end of "verse"-->
              <p style="noindent">കൗരവയുദ്ധസമാപ്തിവരെയുള്ള കഥയാണു് പതിനൊന്നാം സർഗ്ഗത്തിന്റെ
വിഷയം.
</p>
            </div>
            <!--end of "subsection 1.1.20/.6.0"-->
            <div type="subsection" xml:id="sec1.1.21" n="1.1.21">
              <head type="subsechead">ബലഭദ്രനും വിവിദനുമായുള്ള യുദ്ധത്തിന്റെ ആരംഭം</head>
              <lg xml:id="lg1.170">
                <l> ചിരേണഗോപീസഹിതൻ ഹലായുധൻ</l>
                <l> പുരേസമാഗമ്യരമിക്കുമന്തരേ</l>
                <l> പുരംപ്രപേദേ നരകസ്യബന്ധുവാം</l>
                <l> വിരോധശാലീ വിവിദപ്ലവംഗമൻ</l>
                <l> സമുദ്രതോയത്തിലിറങ്ങി നിന്നുടൻ</l>
                <l> സമന്തതോവാരിചൊരിഞ്ഞു വാനരൻ</l>
                <l> പുരങ്ങളും നല്ല മരങ്ങളും തദാ</l>
                <l> പുഴക്കിവീഴിച്ചു മുടിച്ചു ഭൂതലം</l>
                <l> … … …</l>
                <l> നതാംഗിമാരോടൊരുമിച്ചുകാനനേ</l>
                <l> കൃതാർത്ഥചേതാമധുപാനലീലയാ</l>
                <l> കളിച്ചുവാണൂ ബലഭദ്രനെന്നറി-</l>
                <l> ഞ്ഞൊളിച്ചുചെന്നു വിവിദൻ മഹാബലൻ. </l>
              </lg>
              <!--end of "verse"-->
              <p style="noindent">പന്ത്രണ്ടാം സർഗ്ഗത്തിൽ സന്താനഗോപാല കഥാവസാനം വരെ
ചേർത്തിരിക്കുന്നു.
</p>
            </div>
            <!--end of "subsection 1.1.21/.6.0"-->
            <div type="subsection" xml:id="sec1.1.22" n="1.1.22">
              <head type="subsechead">വൈകുണ്ഠവർണ്ണന</head>
              <lg xml:id="lg1.171">
                <l> കൂലാന്തഭാഗേ തിരവന്നടിക്കും പാലാഴിതന്നിൽ പരിതോവിളങ്ങും</l>
                <l> ലീലാഗൃഹോദ്യാനസുവർണ്ണസാല ശാലാളികേളീനിലയങ്ങൾ കണ്ടാർ</l>
                <l> നാനാമണീഭാസുരകേതുജാലേ ചീനാംശുകശ്രേണി കളിച്ചുമേവും</l>
                <l> പീനങ്ങളാമുന്നതസൗധശൃംഗ സ്ഥാനങ്ങളും തത്ര സുഖേന കണ്ടാർ</l>
                <l> അനന്തരക്തപ്രഭയാവിചിത്രമനന്തനാഗസ്യഫണാസമൂഹം</l>
                <l> അനന്തരം തത്ര മഹൽസമൂഹമനന്തരായം മരുവുന്ന കണ്ടാർ. </l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "Div maybe an xpara"-->
            <div type="para">
              <head type="phead">(൯) ചാണക്യസൂത്രം കിളിപ്പാട്ടു്. എട്ടുപാദം</head>
              <p style="noindent">മുദ്രാരാക്ഷസം എന്നാണു് കവി നല്കിയ പേർ. “ചാണക്യസൂത്ര”മാക്കിയതു
പ്രസാധകന്മാരുടെ സൂത്രമായിരിക്കും. ഓരോ പാദത്തിന്റേയും അവസാനത്തിൽ ഇതി
മുദ്രാരാക്ഷസേ…ഗാനവിശേഷം സമാപ്തം. എന്നു് കവിതന്നെ എഴുതീട്ടുണ്ടല്ലോ. എന്നാൽ വിശാഖദത്ത
കൃതമായ മുദ്രാരാക്ഷസ നാടകത്തിന്റെ വിവർത്തനമാണോ ഇതെന്നു ചോദിക്കുന്നപക്ഷം അല്ലെന്നുതന്നെ
പറയേണ്ടിയിരിക്കുന്നു. ഇക്കഥയുടെ പകുതിഭാഗവും മുദ്രാരാക്ഷസകഥയ്ക്കു ബാഹ്യമാണു്. കവി
പ്രസ്തുതനാടകത്തിനു് പുറമേ ദണ്ഡിരാജകൃതമായ മുദ്രാരാക്ഷസകഥോപോദ്ഘാതത്തെയും
ചാണക്യകഥാസാരത്തേയും ഉപജീവിച്ചിട്ടുണ്ടു്.
</p>
              <p style="indent">ഇതു നമ്പ്യാരുടെ കൃതിയാണെന്നാണു് ഐതിഹ്യം. അദ്ദേഹത്തിന്റെ കവിതയ്ക്കു്
സാധാരണ കണ്ടുവരാറുള്ള ഒഴുക്കും ഫലിതപ്രയോഗ ചാതുരിയും ഇതിനില്ലെന്നു വരികിലും,
</p>
              <lg xml:id="lg1.172">
                <l> “അന്തണരെന്നപോൽ ദുർബലന്മാരവർ</l>
                <l> ചിന്തിക്കിലെത്രയും ഭീരുക്കളല്ലയോ?</l>
                <l> കയ്യൂക്കുമില്ല, പടയുമില്ല, പാൎത്ത ാൽ</l>
                <l> മെയ്യൂക്കും–ഊട്ടിലുണ്ണാനതിവീരന്മാർ</l>
                <l> പിന്നെച്ചിലരതിലാഭിചാരാദികൾ</l>
                <l> നന്നായ് പഠിപ്പൂ–ദിവസം കഴിപ്പാനായ്”</l>
                <l> “തേരിലേറിപ്പുറപ്പെട്ടു സന്നദ്ധരായ്</l>
                <l> വീരമകുടമണികൾ നൃപന്മാരും</l>
                <l> കുംഭവും കൊമ്പും പൊതിഞ്ഞഥപൊന്നിനാൽ</l>
                <l> കമ്പമിയന്നോരു കുംഭിവർന്മാരും</l>
                <l> കാറ്റിനേക്കാൾ വേഗമോടും രഥങ്ങളും</l>
                <l> തെറ്റുന്നു പായും കുതിരപ്പടകളും</l>
                <l> വാളും പരിചയും വില്ലും ശരങ്ങളും</l>
                <l> ചാലെത്തെളികെക്കടഞ്ഞചക്രങ്ങളും</l>
                <l> കുന്തം ചവളങ്ങൾ വേലുകളീട്ടികൾ</l>
                <l> ചന്തമിയലുന്ന തോമരജാലവും</l>
                <l> പട്ടസം നല്ല ഗദകൾ ശതഘ്നികൾ</l>
                <l> നിഷ്ഠൂരമായ മുസലശൂലങ്ങളും</l>
                <l> ശക്തികൾ വെണ്മഴുവെന്നിത്തരമുള്ള</l>
                <l> ശസ്ത്രങ്ങളൂക്കോടെടുത്തു സന്നദ്ധരായ്</l>
                <l> ചട്ടയും തൊപ്പിയുമിട്ടുകെട്ടിക്കൊണ്ടു</l>
                <l> ധൃഷ്ടരായ് മേവുന്ന പത്തിവരന്മാരും”<hi style="snum">രണ്ടാംപാദം</hi> </l>
              </lg>
              <!--end of "verse"-->
              <p style="noindent">ഇത്യാദി ഭാഗങ്ങളിൽ നമ്പ്യാരുടെ ശൈലി തെല്ലൊന്നു മങ്ങിയെങ്കിലും
കാണ്മാനുണ്ടു്. ഏതായിരുന്നാലും ഖണ്ഡിതമായി ഒരു അഭിപ്രായം പറയണമെങ്കിൽ ഉപരിഗവേഷണം
അപേക്ഷിതമായിരിക്കുന്നു.
</p>
            </div>
            <!--end of "Div maybe an xpara"-->
            <div type="para">
              <head type="phead">(൧൦) ഭാഗവതം ഇരുപത്തിനാലുവൃത്തം.</head>
              <p style="indent">രാമായണം ഇരുപത്തിനാലുവൃത്തത്തെ അനുകരിച്ചു് നമ്പ്യാർ
രചിച്ചതായിരിക്കാം ഭാഗവതം ഇരുപത്തിനാലുവൃത്തമെന്നും ചിലർ പറയുന്നു. എന്നാൽ തലവടിയിൽ
നമ്പ്യാരുടെ കാലത്തു് ജീവിച്ചിരുന്ന ഒരു ഈശ്വരവാരിയർ ഭാഗവതം ഇരുപത്തിനാലുവൃത്തം
രചിച്ചിട്ടുണ്ടെന്നും ആ കൃതി പ്രസിദ്ധപ്പെടുത്തീട്ടില്ലെന്നു ൮൮-ാമാണ്ടിടയ്ക്കു് ഞാൻ തലവടിയിൽ
താമസിച്ചിരുന്ന കാലത്തു് തദ്ദേശീയനായ ഒരു വിദ്വാൻ എന്നോടു പറയുകയുണ്ടായി. അതായിരിക്കുമോ
ഈ ഗ്രന്ഥം. ആരംഭത്തിൽതന്നേ അനുകരണം പ്രകടമായിരിക്കുന്നു രാമായണം
ഇരുപത്തിനാലുവൃത്തത്തിലെ പ്രാരംഭശ്ലോകങ്ങളെ ഇതിലെ ശ്ലോകങ്ങളോടു താരതമ്യപ്പെടുത്തിനോക്കുക.
</p>
            </div>
            <!--end of "subsection 1.1.22/.6.0"-->
            <div type="subsection" xml:id="sec1.1.23" n="1.1.23">
              <head type="subsechead">൧-ാം വൃത്തം ഇന്ദുവദന</head>
              <lg xml:id="lg1.173">
                <l> വെണ്‍മതികലാഭരണനംബികഗണേശൻ</l>
                <l> നിർമ്മലഗുണാകമലവിഷ്ണുഭഗവാനും</l>
                <l> നാൻമുഖനുമാദികവിമാതുഗുരുഭൂതൻ</l>
                <l> നന്മകൾവരുത്തുക നമുക്കു ഹരിരാമ<hi style="snum">രാമായണം
ഇരുപത്തിനാലുവൃത്തം</hi></l>
                <l> അംബുജവിലോചനനുമിന്ദിരമഹേശൻ</l>
                <l> കുംഭിമുഖനും പരിചിനോടു ഗുരുഭൂതൻ</l>
                <l> ജംഭരിപുവാദിസുരവൃന്ദവുമശേഷം</l>
                <l> സമ്പ്രതിതുണയ്ക്കണമെനിക്കു ഹരികൃഷ്ണ<hi style="snum">ഭാഗവതം
ഇരുപത്തിനാലുവൃത്തം</hi></l>
                <l> ഉത്തമപുരാണപുരുഷന്റെ ചരിതാനാ-</l>
                <l> മുത്തമമിതാദിരഘുനായകചരിത്രം</l>
                <l> ഭക്തിയൊടുചൊല്ലുവതിനിന്നുതുനിയുന്നേൻ</l>
                <l> മുക്തിപദമേശുവതിനിന്നു ഹരിരാമ<hi style="snum">രാമായണം
ഇരുപത്തിനാലുവൃത്തം</hi></l>
                <l> വൃഷ്ണിവരവംശമതിൽ വന്നുനളിനാക്ഷൻ</l>
                <l> കൃഷ്ണതനുവായവതരിച്ചൊരുചരിത്രം</l>
                <l> തൃഷ്ണയൊടുചൊല്ലുവതിനിന്നുതനിയുന്നേൻ</l>
                <l> വിഷ്ണുപദമേല്ക്കുവതിനാശു ഹരികൃഷ്ണ. <hi style="snum">ഭാഗവതം
ഇരുപത്തിനാലുവൃത്തം</hi> </l>
              </lg>
              <!--end of "verse"-->
              <p style="noindent">ഇതുപോലെ മറ്റു പലസ്ഥലങ്ങളിലും ഈ മാതിരിസാദൃശ്യങ്ങൾ
കാണ്മാനുണ്ടു്. കാവ്യഗുണം നോക്കിയാൽ രാമായണം ഇരുപത്തിനാലു വൃത്തത്തിന്റെ അടുത്തു
നില്ക്കാൻപോലും ഇതിനു യോഗ്യതയില്ല. മാതൃകയ്ക്കായി ഏതാനും പദ്യങ്ങൾ ഉദ്ധരിക്കാനല്ലാതെ
ദീർഘമായ വിമർശനത്തിനു സ്ഥലച്ചുരുക്കം അനുവദിക്കുന്നില്ല.
</p>
            </div>
            <!--end of "subsection 1.1.23/.6.0"-->
            <div type="subsection" xml:id="sec1.1.24" n="1.1.24">
              <head type="subsechead">(൨-ാം വൃത്തം സർപ്പിണി.)</head>
              <lg xml:id="lg1.174">
                <l> ചക്രപാണിജനിച്ചപ്പോൾ മേദിനി ചക്രംതന്നിൽ വസിക്കും ജനങ്ങൾക്കു</l>
                <l> ഉൾക്കാമ്പിലൊരു മോദവും സൗഖ്യവുമക്കാലമേറിവന്നിതു ഗോവിന്ദ.</l>
                <l> പക്ഷികൾതന്നുടെ മൃദുനാദവുമുക്ഷതരേകപംക്തിക്കുശോഭയും</l>
                <l> ഭിക്ഷുസർവാസു നല്ലതെളിമയും തൽക്ഷണമുളവായിതു ഗോവിന്ദ.</l>
                <l> മന്ദമാരുതസഞ്ചാരമക്കാലം സ്പന്ദമാനമായ്‍വന്നെ ദിഗന്തത്തിൽ</l>
                <l> നന്ദമാനയാം മേദിനിക്കങ്ങുടനാ, ന്മാശ്വാസമായിതു ഗോവിന്ദ.</l>
                <l> മന്ദമെന്നിയേ പാടിയുമാടിയും സുന്ദരീജനമൊക്കെയുമംബരേ</l>
                <l> ദുന്ദുഭികൊട്ടിഗ്ഘോഷിച്ചുമാനകദുന്ദുഭിസുതജന്മനി ഗോവിന്ദ.<hi style="snum">രണ്ടാംവൃത്തം</hi> </l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "subsection 1.1.24/.6.0"-->
            <div type="subsection" xml:id="sec1.1.25" n="1.1.25">
              <head type="subsechead">പൂതനയുടെ മരണം (മൂന്നാംവൃത്തം, കലേന്ദുവദന.)</head>
              <lg xml:id="lg1.175">
                <l> അടുത്തളവുമരണകാലം കറുത്തനിജ വടിവുതേടി-</l>
                <l> യലച്ചുഴറിക്കരഞ്ഞുപാരം മിഴിച്ചു നിജ നയനങ്ങളും</l>
                <l> വമിച്ചുചോരമുഖത്തിലൂടെ മരിച്ചുവീണു നിശിചരിയും</l>
                <l> തടിച്ചപൊണ്ണൻ മലകണക്കെ പരമയദുനാഥജയ </l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "subsection 1.1.25/.6.0"-->
            <div type="subsection" xml:id="sec1.1.26" n="1.1.26">
              <head type="subsechead">തൃണാവർത്തന്റെ വരവു് (നാലാംവൃത്തം സമാസമം.)</head>
              <lg xml:id="lg1.176">
                <l> അതുനേരം കംസപൃഥിവീപാലന്റെയമാത്യനാം തൃണാവർത്തനും</l>
                <l> അരിയൊരുചക്രസമീരണനായിട്ടകംപുക്കു ദൈത്യൻ ഹരിനംബോ.</l>
                <l> ചടുലമാംപൊടിപടലം തൂകിയും വലിയപാഠകൾ വരിഷിച്ചും</l>
                <l> കഠിനമായിട്ടങ്ങലറുമൊച്ചയും കൊടിയവേഗവും</l>
                <l> രജസ്സുചെന്നങ്ങുനിറഞ്ഞപ്പോളൊരു തമസ്സുപോലെയായ് ഭൂവനത്തിൽ</l>
                <l> രഹസ്സിങ്കലങ്ങുകിടക്കും ബാലനെ ഹരിച്ചു ദൈത്യനും </l>
              </lg>
              <!--end of "verse"-->
              <p style="noindent">ഒന്നുമുതൽ നാലുവരെ വൃത്തങ്ങൾ മുറയ്ക്കു രാമായണം
ഇരുപത്തിനാലുവൃത്തത്തിലുള്ളവതന്നെ. എന്നാൽ രാമായണത്തിലെ അഞ്ചാംവൃത്തം ഭാഗവതത്തിലെ
ആറാംവൃത്തവും; രാമായണത്തിലെ ആറാംവൃത്തം ഭാഗവതത്തിലെ അഞ്ചാംവൃത്തവും ആക്കിയിരിക്കുന്നു.
</p>
            </div>
            <!--end of "subsection 1.1.26/.6.0"-->
            <div type="subsection" xml:id="sec1.1.27" n="1.1.27">
              <head type="subsechead">ബകാസുരാക്രമണം (അഞ്ചാംവൃത്തം മല്ലികാ)</head>
              <lg xml:id="lg1.177">
                <l> അഞ്ചിതേ തരുഷണ്ഡമണ്ഡല മണ്ഡിതേ യമുനതേടേ</l>
                <l> സഞ്ചരിച്ചുകളിച്ചുമേവിനകാലമമ്മുരവൈരിയേ</l>
                <l> വഞ്ചനാമയമാം ബകാകൃതിപൂണ്ടുവന്ന ബകാസുരൻ</l>
                <l> ചഞ്ചുകൊണ്ടു ജവേന കൊത്തിവിഴുങ്ങിനാൻ ഹരിഗോവിന്ദ. </l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "subsection 1.1.27/.6.0"-->
            <div type="subsection" xml:id="sec1.1.28" n="1.1.28">
              <head type="subsechead">സർപ്പാസുരമരണം (ആറാംവൃത്തം കല്യാണി)</head>
              <lg xml:id="lg1.178">
                <l> ദണ്ഡംമുഴുത്തിട്ടുരുണ്ടും പിരണ്ടും കണ്ണുംമിഴിച്ചങ്ങു വാലിട്ടടിച്ചും</l>
                <l> തിർണ്ണംപൊഴിച്ചശ്രൂവൃന്ദങ്ങളോടും തുണ്ഡംകഴച്ചും നമോ നന്ദസൂനോ</l>
                <l> മൂർദ്ധാവുപൊട്ടീട്ടവൻതന്റെജീവൻ-ഊർദ്ധ്വം ഗമിച്ചോരുശേഷം മുകുന്ദൻ</l>
                <l> സാർദ്ധം പുറത്തോട്ടിറങ്ങീവയസ്യൈുർദോർദ്ധാമശാലീ
<hi style="snum">ആറാംവൃത്തം</hi> </l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "subsection 1.1.28/.6.0"-->
            <div type="subsection" xml:id="sec1.1.29" n="1.1.29">
              <head type="subsechead">കാളിയവിഷബാധ (ഏഴാം വൃത്തം സ്തിമിത)</head>
              <lg xml:id="lg1.179">
                <l> കാളുംവിഷാഗ്നിയൊടു നീളെപ്പരന്നൊഴുക-</l>
                <l> മോളംതകും പെരിയകാളിന്ദിതൻ സലിലം</l>
                <l> മേളംകലർന്നു നിറവോളം കുടിച്ചളവു</l>
                <l> ചാലേമരിച്ചവരും ഗോവിന്ദരാമജയ. </l>
              </lg>
              <!--end of "verse"-->
              <p style="noindent">രാമായണത്തിലെ ഏഴാംവൃത്തമാണു് ഭാഗവതത്തിലെ എട്ടാംവൃത്തം
ഗോപിമാരോടു ശ്രീകൃഷ്ണന്റെ ഉപദേശം (പഞ്ചചാമരം)
</p>
              <lg xml:id="lg1.180">
                <l> കളത്രമോടുവേർപിരിഞ്ഞനർത്ഥമോടുമേവുമ-</l>
                <l> സ്വഭർത്ത്യദുഃഖമൊട്ടുമേ വരുത്തിടായ്കനിങ്ങളും</l>
                <l> അതർക്ക്യമായൊരാധിപൂണ്ടിരിക്കുമാത്മകാന്തർമാ-</l>
                <l> ലടക്കിയങ്ങുമേവുവിൻ മുകുന്ദരാമപാഹിമാം</l>
                <l> അനർത്ഥകാരിയെങ്കിലും നിരർത്ഥകോപിയെങ്കിലും</l>
                <l> സമർത്ഥനല്ലയെങ്കിലും പ്രമത്തനായിതെങ്കിലും</l>
                <l> കളത്രജാതികൾക്കഹോ പെരുത്തദൈവമായതു</l>
                <l> നിജപ്രിയൻധരിക്കടോ മുകുന്ദരാമപാഹിമാം. </l>
              </lg>
              <!--end of "verse"-->
              <p style="noindent">ഒൻപതാംവൃത്തം രാസക്രീഡാവർണ്ണനമാണു്. രാമായണത്തിലെ
ഏഴാംവൃത്തത്തിൽ രാമൻ സീതയെ കാണാതെ ദുഃഖിക്കുന്നതും, ഭാഗവതം എട്ടാംവൃത്തത്തിൽ ശ്രീകൃഷ്ണൻ
മറഞ്ഞുപോയതുകൊണ്ടു് ഗോപിമാർ ദുഃഖിക്കുന്നതും, വിവരിച്ചിരിക്കുന്നതിനാൽ ഇവയ്ക്കു്
വിഷയസാദൃശ്യത്തിനു പുറമേ വൃത്തസാദൃശ്യവുമുണ്ടു്.
</p>
            </div>
            <!--end of "subsection 1.1.29/.6.0"-->
            <div type="subsection" xml:id="sec1.1.30" n="1.1.30">
              <head type="subsechead">ഒൻപതാംവൃത്തം സംഘടിതം</head>
              <lg xml:id="lg1.181">
                <l> തുളസിനറുമല്ലി മൃദുലതനുവല്ലീ</l>
                <l> പരിലസിതചില്ലീ യുഗചലിതമല്ലീ</l>
                <l> ലതകളുലകെല്ലാമഴകിനൊടുവെല്ലു-</l>
                <l> ന്നവളരികിലില്ലേ പരമശിവശംഭോ…<hi style="snum">രാമാ. ഇരു</hi></l>
              </lg>
              <lg xml:id="lg1.182">
                <l> അയിതുളസിധന്യേ ശൃണുനളിനിവന്യേ</l>
                <l> തവകരുണയെന്യേ ന ഗതിരിതി മന്യേ</l>
                <l> കനിവിനൊടുകൊന്നേ കഥയ മമ പുന്നേ</l>
                <l> ഹൃദയമുരുകുന്നേ മധുമഥനനംബോ. <hi style="snum">ഭാഗ. ഇരു.</hi></l>
              </lg>
              <lg xml:id="lg1.183">
                <l> വനഭുവിനടന്നും ദിശിദിശിതിരഞ്ഞും</l>
                <l> അനുജനെമറന്നും പലവഴിപറഞ്ഞും</l>
                <l> ചിലകുറികരഞ്ഞും നിജതനുമെലിഞ്ഞും</l>
                <l> വിവശതപിണഞ്ഞും പരമശിവശംഭോ. <hi style="snum">രാമാ. ഇരു.</hi></l>
              </lg>
              <lg xml:id="lg1.184">
                <l> പലദിശിതിരഞ്ഞും ഭയമൊടുകരഞ്ഞും</l>
                <l> പലമൊഴിപറഞ്ഞും പടുതകൾകുറഞ്ഞും</l>
                <l> സ്മരകനലെരിഞ്ഞും മനതളിർകരിഞ്ഞും</l>
                <l> പെരുവഴിമറഞ്ഞും മധുമഥുനനംബോ.</l>
                <l> കരളകമെരിഞ്ഞും തനുലതമെലിഞ്ഞും</l>
                <l> ദിശിദിശിമലഞ്ഞും പലവഴിയിലാഞ്ഞും</l>
                <l> അഴലിനൊടുലഞ്ഞും വഴികളിലലഞ്ഞും</l>
                <l> വനിതകൾ വലഞ്ഞു</l>
                <l> രമണനെവിളിക്കും രഭസമൊടടുക്കും</l>
                <l> പെരുവഴിയിൽനിൽക്കും പുനരവിടെനോക്കും</l>
                <l> ഇടയിടയിൽവീർക്കും പലവഴിനിനയ്ക്കും</l>
                <l> പുനരപിനടക്കും</l>
                <l> വഴികളിൽ വിഷണ്ണാവനഭുവിനിഷണ്ണാ</l>
                <l> വിവിധതരുഷണ്ഡാൻ വിവിധബഹുപുണ്ഡ്റാൻ</l>
                <l> ചപലമതികണ്ണന്നുടെ ചതിവു തിണ്ണം</l>
                <l> പറയുമിതിവണ്ണം…<hi style="snum">ഭാഗ. ഇരു.</hi> </l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "subsection 1.1.30/.6.0"-->
            <div type="subsection" xml:id="sec1.1.31" n="1.1.31">
              <head type="subsechead">പത്താംവൃത്തം (രാമായണത്തിലെ
പതിനൊന്നാംവൃത്തം—അതിസമ്മതാ)</head>
              <p style="noindent">കംസന്റെ ദുർന്നിമിത്തദർശനം.
</p>
              <lg xml:id="lg1.185">
                <l> തെളിമകലരുന്ന കണ്ണാടിനോക്കുംവിധൗ</l>
                <l> തലയൊടുടൽ വേറുപെട്ടാ തുകകണ്ടീടിനാൻ</l>
                <l> പലശിഖകളേകടീപത്തിലായ് കാണ്‍കയും</l>
                <l> തളനിഴലിലൊക്കെയും നൗമിനാരായണം</l>
                <l> പരവശതപൂണ്ടു കണ്ടീടിനാൻസ്വപ്നവും</l>
                <l> സരസമൊരുപ്രേതവും തമ്മിലാലിംഗനം</l>
                <l> കഴുതമുതുകേറിനാനെന്നതും ഗോമയേ</l>
                <l> മുഴുകിമുഹൂരെന്നതും. </l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "subsection 1.1.31/.6.0"-->
            <div type="subsection" xml:id="sec1.1.32" n="1.1.32">
              <head type="subsechead">പതിനൊന്നാംവൃത്തം (സർപ്പിണി)</head>
              <p style="noindent">ശ്രീകൃഷ്ണന്റെ ഗുരുദക്ഷിണ
</p>
              <p style="noindent">അന്തകന്റെയനുജ്ഞയാപോന്നൊരു നന്ദനനെയുംകൂട്ടിച്ചുകൊണ്ടുപോയ്
അന്തണന്നഥ ദക്ഷിണയുംചെയ്തു പത്മനാഭവിഭോ.
</p>
            </div>
            <!--end of "subsection 1.1.32/.6.0"-->
            <div type="subsection" xml:id="sec1.1.33" n="1.1.33">
              <head type="subsechead">പന്ത്രണ്ടാംവൃത്തം (കാകളി; സ്രഗ്വിണി)</head>
              <p style="noindent">രുക്‍മിണിയുടെ പ്രേമകഥാനിവേദനം.
</p>
              <lg xml:id="lg1.186">
                <l> പാർത്തലംതന്നിലേ പേർത്തിടുംനിന്നുടെ</l>
                <l> കീർത്തികൾകേട്ടുകേട്ടാസ്ഥയാ രുക്‍മിണീ</l>
                <l> കൂർത്തുമുർത്തുള്ള മാരാസ്ത്രമേറ്റന്വഹ-</l>
                <l> മാർത്തിതേടുന്നഹോ പത്മനാഭാവിഭോ.</l>
                <l> സന്തതം ശാപശാന്തിക്കതൻതോഴിമാർ</l>
                <l> ചന്ദനച്ചാറുടൻ കോരിയാടുംവിധൗ</l>
                <l> എന്തഹോതീ ചൊരിയുന്നു മേലൊക്കെയെ-</l>
                <l> ന്നന്തരാചെല്ലുവോൾ…</l>
                <l> മന്ദവായുക്കളെങ്ങാനുമേറ്റീടിനാൽ</l>
                <l> നിന്നനില്പന്നുമൂർച്ഛിച്ചുവീണീടുമേ</l>
                <l> ചന്ദ്രനും വഹ്നിയും ഭേദമില്ലൊട്ടുമേ</l>
                <l> സുന്ദരാംഗിക്കഹോ…</l>
                <l> ചേണെഴും കോകിലം ചെറ്റുകൂകുംവിധൗ</l>
                <l> പ്രാണസഞ്ചാരമാകുന്നവൾക്കപ്പൊഴേ</l>
                <l> കാണിനേരം മലർക്കാവിൽനിന്നീടിനാൽ</l>
                <l> വീണുമോഹിച്ചുപോം…</l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "subsection 1.1.33/.6.0"-->
            <div type="subsection" xml:id="sec1.1.34" n="1.1.34">
              <head type="subsechead">പതിമൂന്നാംവൃത്തം (മഞ്ജരി)</head>
              <p style="noindent">രുക്‍മിണീപരിണയം</p>
              <lg xml:id="lg1.187">
                <l> പെണ്മണിയായൊരു രുക്‍മിണിതാനങ്ങു</l>
                <l> കണ്‍മുമ്പിൽവന്നിട്ടു നിന്നനേരം</l>
                <l> ഉന്മാദം പൂണ്ടോരോ ഭാവങ്ങൾകാട്ടിനാ-</l>
                <l> രമ്മാനവേന്ദ്രന്മാർ കൃഷ്ണനംബോ...</l>
                <l> ഭൃത്യനോടന്നേരം താംബൂലംവാങ്ങുവാൻ</l>
                <l> ഹസ്തമൊന്നങ്ങോട്ടുനീട്ടിയതും</l>
                <l> പിന്നെമടങ്ങിയില്ലുന്നതനായോരു</l>
                <l> മന്നവവീരനു…</l>
                <l> ചുണ്ണാമ്പെടുത്തങ്ങു തിന്നിട്ടുനാവൊക്കെ</l>
                <l> പുണ്ണായിത്തീർന്നിതൊരു നൃപനു</l>
                <l> പെണ്ണിനെക്കണ്ടുമയങ്ങീട്ടൊരുവൻതാൻ–</l>
                <l> ഭിണ്ണെന്നു വീഴുന്നു…</l>
                <l> പെണ്ണിനെക്കണ്ടുമതിമറന്നെല്ലാരും</l>
                <l> കണ്ണുംമിഴിച്ചങ്ങുനിന്നനേരം</l>
                <l> കണ്ണനെടുത്തിട്ടുകന്യകതന്നെയും</l>
                <l> സ്യന്ദനമേറ്റിനാൻ…</l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "subsection 1.1.34/.6.0"-->
            <div type="subsection" xml:id="sec1.1.35" n="1.1.35">
              <head type="subsechead">പതിനാലാംവൃത്തം (ഊനകാകളി)</head>
              <p style="noindent">സത്രാജിത്തിന്റെ കന്യാദാനം.
</p>
              <lg xml:id="lg1.188">
                <l> സജ്ജനസന്നിധൗവന്നു സത്രാജിത്തും ലജ്ജയാം വാരിയിൽ-നന്നായ്</l>
                <l> മജ്ജനംചെയ്തുമണിയങ്ങുവാങ്ങിനാൻ രാമഹരേശരണം</l>
                <l> കാർമുകിൽവർണ്ണന്നങ്ങപ്രിയം തീർപ്പാനായ് ഭാവിച്ചുസത്രാജിത്തും-സത്യ-</l>
                <l> ഭാമയാംപുത്രിയെ കൃഷ്ണനു നൽകിനാൻ </l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "subsection 1.1.35/.6.0"-->
            <div type="subsection" xml:id="sec1.1.36" n="1.1.36">
              <head type="subsechead">പതിനഞ്ചാംവൃത്തം (നതോന്നത)</head>
              <p style="noindent">പാരിജാതഹരണം.
</p>
              <lg xml:id="lg1.189">
                <l> പാരിലേഴും കേളിപൊങ്ങും പാരിജാതമതുകണ്ടു</l>
                <l> വാരിജാക്ഷി സത്യഭാമ വാഞ്ഛ പൂണ്ടേറ്റം</l>
                <l> വാരിജാക്ഷനതുനേരം വൈകിയാതെ പിഴുതങ്ങു-</l>
                <l> ഭാര്യകയ്യിൽ നൽകിനിന്നാൽ രാമഗോവിന്ദ </l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "subsection 1.1.36/.6.0"-->
            <div type="subsection" xml:id="sec1.1.37" n="1.1.37">
              <head type="subsechead">പതിനാറാംവൃത്തം (ശങ്കരചരിതം)</head>
              <p style="noindent">വിഷ്ണുസ്തുതി
</p>
              <lg xml:id="lg1.190">
                <l> ശരണാഗതശരണാനതകരുണാമയഹരണാ–</l>
                <l> തരുണാരുണകിരണൗഘവദരുണാമലചരണാ</l>
                <l> ധരണീഭരഹരണാ ബഹുരമണീമണിരമണാ</l>
                <l> കരുണാം കുരു മരണേ മമ യദുനായക ശരണം. </l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "subsection 1.1.37/.6.0"-->
            <div type="subsection" xml:id="sec1.1.38" n="1.1.38">
              <head type="subsechead">പതിനേഴാംവൃത്തം (കല്യാണി)</head>
              <p style="noindent">ബാണപുരഭഞ്ജനം
</p>
              <lg xml:id="lg1.191">
                <l> പെട്ടെന്നു കോട്ട കിടങ്ങും നിരത്തി വെട്ടിക്കുറുക്കിച്ചെരിച്ചു മരങ്ങൾ</l>
                <l> തട്ടിപ്പുരട്ടീ മഹാഗോപുരങ്ങൾ ഒട്ടല്ല മുഷ്കങ്ങു ശ്രീകൃഷ്ണ കൃഷ്ണാ. </l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "subsection 1.1.38/.6.0"-->
            <div type="subsection" xml:id="sec1.1.39" n="1.1.39">
              <head type="subsechead">പതിനെട്ടാംവൃത്തം (തരംഗിണി)</head>
              <p style="noindent">വിവിദന്റെ ഭീഷണി.
</p>
              <lg xml:id="lg1.192">
                <l> പൃഷ്ഠം കാട്ടിയുമോടിയടുത്തും വട്ടക്കണ്ണു തുറിച്ചുമിഴിച്ചും</l>
                <l> പെട്ടെന്നവരെപ്പേടിപ്പിച്ചാൻ ദുഷ്ടൻ വിവിദൻ നാരായണജയ. </l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "subsection 1.1.39/.6.0"-->
            <div type="subsection" xml:id="sec1.1.40" n="1.1.40">
              <head type="subsechead">പത്തൊൻപതാം വൃത്തം (ഇന്ദുവദന)</head>
              <p style="noindent">സുദർശനചക്രവർണ്ണന.
</p>
              <lg xml:id="lg1.193">
                <l> സൂര്യശതകോടിരുചി തേടിനൊരുചക്രം</l>
                <l> ഘോരമൊടടുത്തളവു മാരണമഹാഗ്നി</l>
                <l> വായുവശമേറ്റെരിയുമഗ്നിയുടെ മുമ്പിൽ</l>
                <l> ഈയൽവിലസുംപടി ചമഞ്ഞു ഹരികൃഷ്ണാ </l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "subsection 1.1.40/.6.0"-->
            <div type="subsection" xml:id="sec1.1.41" n="1.1.41">
              <head type="subsechead">ഇരുപതാം വൃത്തം (മല്ലിക)</head>
              <p style="noindent">ജരാസന്ധവധം.
</p>
              <lg xml:id="lg1.194">
                <l> മല്ലവൈരിപറഞ്ഞ നല്ലൊരുപായമോർത്തു വൃകോദരൻ</l>
                <l> മഗധനൃപതിയെപ്പിടിച്ചു ധരണിയിലിട്ടുടൻതദനന്തരം</l>
                <l> കാലിലങ്ങു ചവിട്ടിയിട്ടൊരു കാലിലങ്ങു പിടിച്ചുടൻ</l>
                <l> കഠിനബലമൊടു നടുവേകീറി രണ്ടുദിക്കിലാക്കി ഹരേഹരേ. </l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "subsection 1.1.41/.6.0"-->
            <div type="subsection" xml:id="sec1.1.42" n="1.1.42">
              <head type="subsechead">ഇരുപത്തിഒന്നാംവൃത്തം (സർപ്പിണി)</head>
              <p style="noindent">ദുര്യോധനന്റെ സ്ഥലജലഭ്രാന്തി
</p>
              <lg xml:id="lg1.195">
                <l> വസ്ത്രമെല്ലാം തെറുത്തങ്ങു കേറ്റിയു-</l>
                <l> മിത്രവെള്ളമിതെന്തെന്നു ചൊല്ലിയും</l>
                <l> എത്രപാരം പതുക്കെപ്പദം വച്ചു</l>
                <l> തത്ര മെല്ലെ നടന്നവൻ ഗോവിന്ദ.</l>
                <l> നിർമ്മലമായ നീരാഴി കണ്ടവൻ</l>
                <l> രമ്യമായ സ്ഥലമെന്നു ചിന്തിച്ചു</l>
                <l> ചെമ്മേ ചെന്നു സുഖമായിരുന്നപ്പോ-</l>
                <l> ളംബുരാശിയിൽ മുങ്ങിനാൻ-ഗോവിന്ദ. </l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "subsection 1.1.42/.6.0"-->
            <div type="subsection" xml:id="sec1.1.43" n="1.1.43">
              <head type="subsechead">ഇരുപത്തിരണ്ടാംവൃത്തം (അന്നനട)</head>
              <p style="noindent">ശ്രീകൃഷ്ണൻ കുചേലന്റെ പൃഥുകം ഭക്ഷിക്കുന്നതു്.
</p>
              <lg xml:id="lg1.196">
                <l> അഴിച്ചുനോക്കിയിങ്ങനല്പകൗതുകം</l>
                <l> പെരുത്ത ഹർഷാശ്രു പൊഴിച്ചു മാധവൻ</l>
                <l> മനക്കുരുന്നുകൊണ്ടനുഗ്രഹിച്ചുടൻ</l>
                <l> ഭുജിച്ചൊരുപിടി മുകുന്ദപാഹിമാം. </l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "subsection 1.1.43/.6.0"-->
            <div type="subsection" xml:id="sec1.1.44" n="1.1.44">
              <head type="subsechead">ഇരുപത്തിമൂന്നാംവൃത്തം (അതിസ്തിമിത)</head>
              <p style="noindent">ശ്രീകൃഷ്ണൻ മാതാവിനെ ചെന്നു കാണുന്നതു്.
</p>
              <lg xml:id="lg1.197">
                <l> അതുനേരമമ്മയുടെ ഹൃദയാന്തരേ വളരു-</l>
                <l> മതിതോഷമെന്തുപുനരധുനാ പുകഴ്ത്തുവതു!</l>
                <l> അതിസംഭ്രമാൽജനനിതഴുകീട്ടിരുത്തിനിജ-</l>
                <l> മടിതന്നിലങ്ങവരെയരവിന്ദനേത്രജയ </l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "subsection 1.1.44/.6.0"-->
            <div type="subsection" xml:id="sec1.1.45" n="1.1.45">
              <head type="subsechead">ഇരുപത്തിനാലാംവൃത്തം (കാകളി)</head>
              <p style="noindent">അർജ്ജുനൻ ചിതയിൽ പ്രവേശിപ്പാനൊരുങ്ങുന്നതു്.
</p>
              <lg xml:id="lg1.198">
                <l> തിരിച്ചങ്ങു വന്നിട്ടുടൻ മാനഭംഗം</l>
                <l> സ്മരിച്ചാശുഗൗഘത്തെയൊന്നിച്ചു പാർത്ഥൻ</l>
                <l> എരിച്ചാശുതീയിൽ പതിച്ചീടുവാനായ്</l>
                <l> കതിച്ചൊന്നുചാടി ഹരേ കൃഷ്ണ കൃഷ്ണ. </l>
              </lg>
              <!--end of "verse"-->
              <p style="noindent">നമ്പ്യാർ പൂർവകവികളെ വൃത്തബന്ധത്തിലും മറ്റും അനുകരിച്ചിട്ടുണ്ടെങ്കിലും
ആശയങ്ങളെ പകർത്തുവാൻ നോക്കീട്ടില്ല. അത്രത്തോളം പ്രൗഢിയും ഈ കൃതിക്കുണ്ടെന്നു പറഞ്ഞുകൂടാ.
ഇതു നമ്പ്യാരുടെ കൃതി ആണെങ്കിൽ ശ്രീകൃഷ്ണചരിതവും പതിന്നാലുവൃത്തവും
രചിക്കുംമുമ്പുതന്നെയായിരിക്കണം ഭാഗവതം എഴുതാൻ പുറപ്പെട്ടതെന്നു വിചാരിക്കേണ്ടിയിരിക്കുന്നു.
പ്രയോഗവൈകല്യങ്ങളും കുസന്ധിവിസന്ധികളും ശബ്ദപൗനരുക്ത്യങ്ങളും ഇതിൽ ധാരാളം കാണ്മാനുണ്ടു്.
എന്നാൽ അതിസരസങ്ങളായ അർത്ഥകല്പനകളും ഇല്ലെന്നു പറഞ്ഞുകൂടാ.
</p>
            </div>
            <!--end of "Div maybe an xpara"-->
            <div type="para">
              <head type="phead">(൧൦) ശിവപുരാണം കിളിപ്പാട്ടു്.</head>
              <p style="indent">ഇതു കുഞ്ചൻനമ്പ്യാരുടെ കൃതിയായിരിക്കണമെന്നു ഞാൻ സാഹിത്യചരിത്രം
രണ്ടാംഭാഗത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. 373 മുതൽ 377 വരെയുള്ള വശങ്ങൾ വായിച്ചുനോക്കുക. ഇതു
കേവലം ബാല്യകാലത്തിലെ കവിതയാണെന്നു വിചാരിക്കാൻ തരമില്ല. പൂർവകവിസങ്കേതങ്ങളുടെ
പിടിയിൽനിന്നു സ്വതന്ത്രനാവാനുള്ള ശ്രമം ഈ കിളിപ്പാട്ടിൽ തെളിഞ്ഞുകാണുന്നുണ്ടു്.
സാമാന്യവിമർശനം രണ്ടാംഭാഗത്തിൽ കൊടുത്തിരിക്കുന്നതിനാൽ ഇവിടെ വിശേഷിച്ചൊന്നും പറയുന്നില്ല.
</p>
            </div>
            <!--end of "Div maybe an xpara"-->
            <div type="para">
              <head type="phead">(൧൧) നളചരിതം കിളിപ്പാട്ടു് (നാലുപാദം)</head>
              <p style="indent">ഇതു നമ്പ്യാരുടെ കൃതിയാണെന്നുള്ളതിനു സംശയമേ ഇല്ല.
‘ശുകപുരകൃതസ്ഥിത’നായ ശൂലപാണിയെ ഇതിൽ സ്തുതിച്ചിട്ടുമുണ്ടു്. എഴുത്തച്ഛന്റെ കിളിപ്പാട്ടിനുള്ള
ഗാംഭീര്യമൊന്നുമില്ലെങ്കിലും കവിതയ്ക്കു് നല്ല ഒഴുക്കും പ്രസാദവും കാണുന്നു. കവിതാരീതി കാണിപ്പാൻ
നളഗതമായ അയോഗവിപ്രലംഭദശയെ വർണ്ണിക്കുന്ന വരികൾ ഉദ്ധരിക്കാം.
</p>
              <lg xml:id="lg1.199">
                <l> ഭീമജതന്നുടെ രൂപശോഭാധികം ഭൂമിപാലൻനളൻ കേട്ടോരനന്തരം</l>
                <l> കാമബാണങ്ങൾക്കു ലാക്കാക്കി തന്നുടെ കോമളത്വം കലർന്നീടുന്ന വിഗ്രഹം</l>
                <l> ഗാത്രം മെലിഞ്ഞു വിളറി ദിനേദിനേ രാത്രൗ കുറഞ്ഞിതു നിദ്രാപ്രസംഗവും</l>
                <l> നേത്രങ്ങൾ മങ്ങിമയങ്ങിവപുശ്ശോഭ മാത്രംകുറഞ്ഞീല വിശ്ലേഷസങ്കടേ</l>
                <l> മാരമാലേവം സഹിപ്പാനശക്തനായാരാമവീഥിയകംപുക്കു മേവിനാൻ</l>
                <l> ഓരോ ലതാവൃക്ഷപുഷ്പങ്ങൾകാണ്‍കയാൽ പാരംവളർന്നു മനോജന്റെ വിക്രമം</l>
                <l> തണ്ടാർമധുമണം തെണ്ടിനടക്കുന്ന വണ്ടിന്റെഝംകാരമിണ്ടല്ക്കകാരണം</l>
                <l> വണ്ടാർകുഴലിതൻ ചുണ്ടിൻനിറമൊത്ത തൊണ്ടിപ്പഴങ്ങളെക്കണ്ടുസുഖിക്കയും</l>
                <l> തുള്ളിക്കളിക്കുന്ന പുള്ളിമാൻപേടമാരുള്ളൊരുദിക്കിൽപ്പതുക്കെഗ്ഗമിക്കയും</l>
                <l> ഉള്ളിൽക്കലർന്നെഴുന്നല്ലൽസഹിയാഞ്ഞു വള്ളിക്കുടിലകംപുക്കു ശയിക്കയും</l>
                <l> നീരസം സർവമെന്നോർത്തു പതുക്കവേ വീരസേനാത്മജൻ പത്മാകരത്തിന്റെ</l>
                <l> തീരത്തുചെന്നു നടക്കുന്നനേരത്തു ചാരത്തുകാണായി രാജഹംസാവലി </l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "subsection 1.1.45/.6.0"-->
            <div type="subsection" xml:id="sec1.1.46" n="1.1.46">
              <head type="subsechead">ദമയന്തിയുടെ സൗന്ദര്യവർണ്ണന</head>
              <lg xml:id="lg1.200">
                <l> നീണ്ടങ്ങിരുണ്ടുചുരുണ്ടതലമുടി കണ്ടാൽമനോഹരം കാമസംവർദ്ധനം</l>
                <l> മല്ലീശരൻതന്റെ വില്ലിനെ വെല്ലുന്ന ചില്ലീവിലാസവും നല്ലൊരു ഹാസവും</l>
                <l> കല്ലോലതുല്യമാം കണ്‍മുനത്തെല്ലിന്റെ വില്ലാട്ടമുല്ലാസഹല്ലോഹലങ്ങളും</l>
                <l> ചെന്തൊണ്ടി നൽഫലം ചന്തം കുറയ്ക്കുന്ന ദന്തച്ഛദങ്ങളും ദന്തപ്രകാശവും</l>
                <l> ഗണ്ഡസ്ഥലങ്ങളിൽ തിണ്ണം വിളങ്ങുന്ന കുണ്ഡലദ്വന്ദ്വവും വക്ത്രേന്ദുബിംബവും</l>
                <l> പങ്കജമൊട്ടിനോടങ്കംപൊരുന്നൊരു കൊങ്കയുഗളവും തൻകൈവിലാസവും</l>
                <l> സന്ദേഹഗോചരം മദ്ധ്യപ്രദേശവും മന്ദേതരാഭോഗരമ്യംനിതംബവും</l>
                <l> ചാരുപ്രകാത്മാമൂരുകാണ്ഡങ്ങളും ചേരുംപുറവടി പാദപത്മങ്ങളും</l>
                <l> ചിന്തിക്കിലപ്പൊഴേ ചെന്താർശരാശുഗച്ചെന്തീയിൽവെന്തുപോമന്തരംഗംനൃണാം </l>
              </lg>
              <!--end of "verse"-->
              <p style="noindent">തുള്ളലുകളിൽ കാണുമ്പോഴുള്ള നിർഗ്ഗളപദപ്രവാഹം നളചരിതത്തിലും
കാണ്മാനുണ്ടു്; എന്നാൽ ഫലിതരസം തെല്ലുപോലുമില്ല. സ്ത്രീവർണ്ണനയെ സംബന്ധിച്ചിടത്തോളം,
തുള്ളലിലായാലും കിളിപ്പാട്ടിലായാലും സ്ഥിതി ഒന്നുതന്നെ. എല്ലാ സുന്ദരികളും ഒരേ കരുവിൽ
വാർക്കപ്പെട്ടിരിക്കുന്ന പാവകളാണു്; ഒന്നിനും ‘സത്വ’മെന്നതേ കാണ്മാനില്ല.
</p>
            </div>
            <!--end of "Div maybe an xpara"-->
            <div type="para">
              <head type="phead">(൧൨) വിഷ്ണുഗീത ഹംസപ്പാട്ടു്.</head>
              <p style="indent">ഇതു സ്വകൃതിയായ വിഷ്ണുവിലാസം എന്ന സംസ്കൃതകൃതിയെ കവിതന്നെ
തർജ്ജമ ചെയ്തതായിരിക്കണം. സാഹിത്യചരിതം രണ്ടാംഭാഗത്തിന്റെ 65-ആം വശം നോക്കുക. അതിന്റെ
ഒരു ഭാഗമായ പ്രഹ്ളാദചരിതം അച്ചടിച്ചിട്ടുണ്ടു്. സാഹിത്യചരിത്രം ദ്വിതീയഭാഗത്തിന്റെ 63 ഉം 64 -ം
വശങ്ങൾ നോക്കുക.
</p>
            </div>
            <!--end of "Div maybe an xpara"-->
            <div type="para">
              <head type="phead">(൧൩) പഞ്ചതന്ത്രം</head>
              <p style="indent">ഇക്കൃതി നമ്പ്യാരുടേതല്ലെന്നു പറവാൻ ആർക്കും സാധിക്കയില്ല.
</p>
              <lg xml:id="lg1.201">
                <l> അംബരംപഗാപുരേ വാണരുളീടും ദേവ-</l>
                <l> നംബുജവിലോചനൻ പാർത്ഥസാരഥി കൃഷ്ണൻ </l>
              </lg>
              <!--end of "verse"-->
              <p style="noindent">എന്നു് ഇതിൽ അമ്പലപ്പുഴ കൃഷ്ണനെ സ്തുതിച്ചിട്ടുള്ളതുകൊണ്ടുമാത്രം അതു
അദ്ദേഹത്തിന്റെ കൃതിയാണെന്നു പറയാവുന്നതല്ല. തിരുവനന്തപുരം ക്യുറേറ്റർ ആപ്പീസിൽ പകർത്തി
വച്ചിട്ടുള്ള ഒരു ലേഖ്യപ്രതിയുടെ അവസാനത്തിൽ,
</p>
              <lg xml:id="lg1.202">
                <l> പഞ്ചതന്ത്രം നീതിശാസ്ത്രം ഭാഷയാസന്നിവേശിതം</l>
                <l> രാമേന പാണിവാദേന ബാലാനാം ബോധഹേതവേ</l>
                <l> ശ്രീമദംബരവാഹിന്യാം ധാമനിസ്ഫുടമുല്ലസൻ</l>
                <l> ശ്രീവാസുദേവോ ഭഗവാൻ ശ്രേയസേ ബോഭവീതു സഃ </l>
              </lg>
              <!--end of "verse"-->
              <p style="indent">എന്നു കാണുന്നുമുണ്ടു്. ഇതിലെ സദാചാരവാക്യങ്ങളിൽ പലതും
മലയാളികൾക്കു വായ്പാഠമാണു്.</p>
              <list rend="numbered">
                <item n="1">പുല്ലുുകൾകൊണ്ടുപകാരമുണ്ടാകും തന്റെ പല്ലുകൾ തേപ്പാൻകൊള്ളാം
പൈക്കളെത്തീറ്റാൻ കൊള്ളാം </item>
                <item n="2">പല്ലുകളിളകുമ്പോഴേ പറിക്കണം തെല്ലുപേക്ഷിച്ചാൽശേഷമുള്ളതുമിളകിപ്പോം.
</item>
                <item n="3">തക്കത്തിൽ തന്റെ ഭക്തിമാത്രമേ വേണ്ടുവെങ്കിൽ പക്കത്തിൽ ചോറുംതിന്നു
കോയിക്കൽ പാർക്കേണമോ? </item>
              </list>
            </div>
            <!--end of "Div maybe an xpara"-->
            <div type="para">
              <head type="phead">(൧൪) രുഗ്മാംഗദചരിതം കിളിപ്പാട്ടു്.</head>
              <p style="indent">ഈ കിളിപ്പാട്ടു് ഏകാദശിമാഹാത്മ്യം എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
അടുത്തകാലംവരെ ഏകാദശിമാഹാത്മ്യത്തിനു വളരെ പ്രചാരമുണ്ടായിരുന്നു. വ്രതങ്ങളിൽ ഉള്ള നിഷ്ഠ
ജനങ്ങൾക്കു കുറഞ്ഞുകുറഞ്ഞു വരുന്നതിനാൽ, ഈമാതിരി ഗ്രന്ഥങ്ങളുടെ വില്പനയ്ക്കും കുറവുവരാതിരിക്കാൻ
തരമില്ലല്ലോ. രുഗ്മാംഗദന്റെ ചരിത്രത്തെ കിളിപ്പാട്ടുരൂപത്തിൽ നാലു ഖണ്ഡങ്ങളായി ഇതിൽ
പ്രതിപാദിച്ചിരിക്കുന്നു. വസിഷ്ഠൻ മന്ധാതാവിനോടു് ഉപദേശിക്കുന്നതായിട്ടാണു് കഥ.
</p>
              <p style="indent">രുഗ്മാഗദന്റെ ഹരിവാസരവ്രതനിഷ്ഠനിമിത്തം ധർമ്മരാജാവിനെക്കൊണ്ടു്
(ഷണ്ഡനെക്കൊണ്ടു് നാരിമാർക്കെന്നപോലെ) തൽപ്രജകൾക്കൊരുഫലവുമില്ലാതെയായ്ത്തീരുന്നു.
അതുകൊണ്ടു് അദ്ദേഹം ആ വ്രതഭംഗത്തിനു മാർഗ്ഗമെന്താണെന്നു് വിധാതാവിനോടു ചോദിക്കുന്നു.
ഏകാദശീവ്രതഭംഗം ചെയ്യുന്നതു യുക്തമല്ലെന്നു ബ്രഹ്മാവു് പറഞ്ഞിട്ടും അദ്ദേഹം വകവയ്ക്കുന്നില്ല. ഒടുവിൽ
നാരദനും ധർമ്മരാജാവിനെ പിന്താങ്ങിയതനുസരിച്ചു്, ബ്രഹ്മാവു് അതിസുന്ദരിയായി ഒരു സ്ത്രീരത്നത്തെ
സൃഷ്ടിച്ചു്,
</p>
              <lg xml:id="lg1.203">
                <l> സാമ്പ്രതം സാകേതാഖ്യേ മന്ദിരേവസിക്കുന്നു</l>
                <l> സംഭൃതാനന്ദം മഹാവിക്രമി രുക്മാംഗദൻ</l>
                <l> സൂര്യവംശാലങ്കാരൻ സുന്ദരൻസുധാർമ്മികൻ</l>
                <l> വീര്യവാൻവിദ്യാനിധി വിശ്രുതൻ വിശാംപതി</l>
                <l> അങ്ങനെവിളങ്ങുന്ന രുക്‍മഭൂഷൻതന്റെ</l>
                <l> യംഗനാസന്ധ്യാബലിയെന്നുപേരായുള്ളവൾ</l>
                <l> കന്നൽനേർമിഴിയാളേ കാമിനീ!നിന്നെപ്പോലെ-</l>
                <l> യന്യകാമിനിയവൾ ധർമ്മശാലിനിയവൾ</l>
                <l> ആയവൾപ്രസവിച്ചു ജാതനാംധർമ്മാംഗദൻ</l>
                <l> ആയതേക്ഷണൻമഹാഗംഭീരൻ മഹാമതി-</l>
                <l> വീര്യവാനഷ്ടാദശദ്വീപങ്ങൾക്കധിപതി</l>
                <l> ധൈര്യവാൻ ധരാതലേ സാരമാംരത്നംതന്നെ</l>
                <l> നീരസം നാരിസംഗമെന്നൊരുവിയോഗത്താൽ</l>
                <l> ദാരസംഗ്രഹക്രിയചെയ്തീലധർമ്മാംഗദൻ</l>
                <l> … … …</l>
                <l> വിഷ്ണുവാസരംനോറ്റുവിശ്വവാസികളെല്ലാം</l>
                <l> വിഷ്ണുലോകത്തെ പ്രാപിച്ചീടുന്നുസുലോചനേ</l>
                <l> എന്നതുകൊണ്ടുയമൻതന്നുടെനികേതനം</l>
                <l> ശൂന്യമായ്‍വന്നുപാരംഖിന്നനായ്‍വന്നാനവൻ</l>
                <l> ചിത്രഗുപ്തനുപത്രവ്യാപാരമില്ലാതായി</l>
                <l> അത്രവന്നവസ്ഥകളെന്നോടുബോധിപ്പിച്ചു</l>
                <l> ആയതുകൊണ്ടുനിന്നെ സൃഷ്ടിച്ചുവരാനനേ</l>
                <l> ആയതുമുടക്കുവാനായാരംഭിച്ചീടണം </l>
              </lg>
              <!--end of "verse"-->
              <p style="noindent">എന്നിങ്ങിനെ അവളെ വ്രതഭംഗത്തിനായി നിയോഗിക്കുന്നതും ആ ശ്രമം
വ്യർത്ഥമായ്‍ത്തീരുന്നതുമാണു് ഇതിൽ വിവരിച്ചിരിക്കുന്നതു്. രുക്‍മാംഗദൻ വ്രതനിഷ്ഠനിമിത്തം ഒടുവിൽ
വിഷ്ണുരൂപംപൂണ്ടു് വൈകുണ്ഠത്തിലേക്കു പോകുന്നതിനെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
</p>
              <lg xml:id="lg1.204">
                <l> വിഷ്ണുദേവന്താനേവം കല്പിച്ചദശാന്തരേ</l>
                <l> വിഷ്ണുതുല്യന്മാരായിതന്നേരമവർകളും</l>
                <l> എട്ടുതൃക്കൈകൾ ശംഖംചക്രവും ഗദാപത്മം</l>
                <l> സ്പഷ്ടശാർങ്ഗവും വരദാഭയുംകൃപാണവും</l>
                <l> മീനകുണ്ഡലങ്ങളും കൗസ്തുഭശ്രീവത്സവും</l>
                <l> പീനമാംകിരീടവും പീതമാംദുകൂലവും</l>
                <l> ഇങ്ങനെരുക്‍മാംഗദൻ തന്നുടെരൂപംതദാ</l>
                <l> ഭംഗിയിൽ ചതുർഭുജകാരമായ് ശോഭിച്ചിതു</l>
                <l> ഒക്കെവേ ചതുർഭുജന്മാരായി ഭൂവാസികൾ</l>
                <l> മുഖ്യമാമേകാദശീമാഹാത്മ്യമതിൻമൂലം</l>
                <l> തൽപുരംതന്നിലുള്ള ജീവജന്തുക്കളെല്ലാം</l>
                <l> പത്മനാഭന്റെരൂപം ധരിച്ചുപുറപ്പെട്ടു</l>
                <l> വിഷ്ണുദേവനും തന്റെ വൃന്ദവുമൊരുമിച്ചു</l>
                <l> വിഷ്ണുലോകത്തെഗ്ഗമിച്ചാകാശമാർഗ്ഗത്തൂടെ. </l>
              </lg>
              <!--end of "verse"-->
            </div>
            <!--end of "subsection 1.1.46/.6.0"-->
            <div type="subsection" xml:id="sec1.1.47" n="1.1.47">
              <head type="subsechead">പാനകൾ</head>
            </div>
            <!--end of "Div maybe an xpara"-->
            <div type="para">
              <head type="phead">(൧൫) സഭാപ്രവേശം പാന അച്ചടിച്ചിട്ടുണ്ടു്.</head>
              <p style="noindent">നമ്പ്യാരുടെ കൃതി അല്ലെങ്കിൽ, അനുകരണവിദ്യയിൽ ചതുരനായ ഒരു
കവിയുടേതായിരിക്കണം. ദുര്യോധനന്റെ ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള പുറപ്പാടു് പാനയിൽ ഇങ്ങനെ
വർണ്ണിച്ചിരിക്കുന്നു.
</p>
              <lg xml:id="lg1.205">
                <l> എട്ടുരണ്ടു മുഴമുള്ളവീരാളിപ്പട്ടുകൊണ്ടുടൻചുറ്റിവഴിപോലെ</l>
                <l> പൊന്നരഞ്ഞാണമിട്ടിട്ടതിന്മീതെ പൊന്നിൻഖ ?????? രുകിയുറപ്പിച്ചു</l>
                <l> പൊന്മണിമാല വിദ്രമമാലയും വെണ്മയോടെകഴുത്തിൽനിറച്ചിട്ടു്</l>
                <l> വ്യാളംകൊത്തിയമിന്നുംകരവാളം വെക്കംകൈയിലെടുത്തുസുയോധനൻ</l>
                <l> ചന്ദ്രകാവിയുറുമാലതുംകെട്ടിച്ചന്ദനംതേച്ചുമേനിമുഴുക്കവേ</l>
                <l> നെറ്റിയിൽചില ചാന്തുംകറികളും മറ്റുമോരോവിചിത്രങ്ങളുണ്ടാക്കി</l>
                <l> വെറ്റതിന്നുനന്നായിമുഴപ്പിച്ചു മുറ്റത്താമ്മാറിറങ്ങിപുറപ്പെട്ടു</l>
                <l> കണ്ണാടിനോക്കിക്കൈകൊണ്ടുമെല്ലവേ കുണ്ഡലങ്ങളെ നന്നാക്കിനന്നാക്കി</l>
                <l> ചെക്കനെക്കൊണ്ടുസഞ്ചിയെടുപ്പിച്ചു ചിക്കനെനടകൊണ്ടുസുയോധനൻ. </l>
              </lg>
              <!--end of "verse"-->
              <p style="noindent">സഭാപ്രവേശം തുള്ളലിൽ ഈ ഘട്ടത്തെ വർണ്ണിച്ചിരിക്കുന്നതു നോക്കുക.
</p>
              <lg xml:id="lg1.206">
                <l> എട്ടുരണ്ടുമുളത്തിലുള്ളൊരുപട്ടുടുത്തരഞ്ഞാണവും</l>
                <l> ഇട്ടുപട്ടുറുമാലും കെട്ടിമുറുക്കിനല്ലൊരുതൊങ്ങലും</l>
                <l> തട്ടുപുഴുകുമെടുത്തു മുഞ്ഞിമിനുക്കിനൽകുറിയിട്ടുടൻ</l>
                <l> മുട്ടുകുത്തിയിരുന്നുതലമുടി തൂർത്തുകെട്ടിമഹാരഥൻ</l>
                <l> ശില്പമോടഥ ചന്ദ്രകാവിവളച്ചുകെട്ടിവിശിഷ്ടമാം</l>
                <l> ദർപ്പണത്തെയെടുത്തുപാരമിളിച്ചുനോക്കിരസിക്കയും</l>
                <l> ഇപ്രകാരമണിഞ്ഞുകൂത്തിനു ചാക്കിയാരണിയുന്നപോൽ</l>
                <l> ഇപ്രകാരമതൊക്കെവൈരികൾ കാണണംമമ പൗരുഷം</l>
                <l> എന്നുറച്ചുള്ളപ്രഭുത്വവിധങ്ങളഖിലമെടുത്തഹോ </l>
              </lg>
              <!--end of "verse"-->
              <p style="noindent">അതുപോലെതന്നെ മറ്റു പല സാദൃശ്യങ്ങളും കാണ്മാനുണ്ടു്.
</p>
              <lg xml:id="lg1.207">
                <l> പട്ടുകെട്ടുവാനാഗ്രഹമില്ലെടോ വെട്ടുകിട്ടീലെന്നാകിലതുമതി</l>
                <l> പെട്ടതൊക്കെയുംപെട്ടുവൃഥാന്തരാ ഒട്ടുംവൈകാതെപോകുന്നുഞാനിനി</l>
                <l> താമസിക്കേണ്ടനേരമല്ലെന്നതു ഭീമനോടുപറഞ്ഞേക്കുധർമ്മജ. <hi style="snum">സഭ.
പാന</hi></l>
                <l> പട്ടുകെട്ടുകയിൽതരിമ്പുമൊരാശയില്ല നമുക്കെടോ</l>
                <l> വെട്ടുകൊണ്ടുമരിച്ചിലെങ്കിലതീശ്വരന്റെയനുഗ്രഹം</l>
                <l> പാണ്ഡിമേളമുരുട്ടുചെണ്ടകറുങ്കുഴൽതുടിതാളവും</l>
                <l> ആണ്ടിയാട്ടവുമായുധക്കളി പാഠകം പല ചാട്ടവും</l>
                <l> തിത്തിമദ്ദളവേണുവീണയും തിമിലതകിൽമുഖവീണകൾ<hi style="snum">സഭാപ്രവേശം
തുള്ളൽ</hi></l>
                <l> ആണ്ടിയാട്ടം കുഴൽവിളി മറ്റേതും പാണ്ടിമേളവും പാട്ടുംകളികളും</l>
                <l> ചെണ്ടചേങ്ങിലതാളവും മേളവും മുണ്ടൊരേടത്തു നിത്യം മഹോത്സവം<hi style="snum">പാന</hi></l>
                <l> “ആറുമാസമോരാണ്ടുമവിടത്തിൽ പാർത്തുകൊണ്ടാൽ</l>
                <l> ചോറുമെണ്ണയുംകിട്ടുമുടുപ്പാൻ വസ്ത്രവും കിട്ടും”<hi style="snum">തുള്ളൽ</hi> </l>
              </lg>
              <!--end of "verse"-->
              <p style="noindent">ആറുമാസം തികച്ചങ്ങിരുന്നാലും ചോറുമെണ്ണയും കിട്ടാൻതടവില്ല.
</p>
              <p style="indent">ദക്ഷയാഗം തുള്ളലിലെ,
</p>
              <lg xml:id="lg1.208">
                <l> ങസ്സുഹിസ്സുഭിസ്സുകിസ്സുയങ്ങുളുക്കതുണപ്പെനും</l>
                <l> ജപ്പുജിപ്പുതിപ്പുതണമഞ്ഞെന്നുംചമഞ്ഞെന്നും</l>
                <l> ഹല്യഫദ്വിച്ചകിദ്വത്വം വ്യാകരണാഘോഷമേവം. </l>
              </lg>
              <!--end of "verse"-->
              <p style="noindent">എന്നഭാഗത്തിനനുരൂപമായി
</p>
              <lg xml:id="lg1.209">
                <l> ജസ്സുജസ്സെന്നുംഭിസ്സെന്നും കിസ്സെന്നും തിപ്പുലുപ്പെന്നുംഇപ്പെന്നുംങിപ്പെന്നും</l>
                <l> കിന്നുവിന്നെന്നുംമന്നെന്നും ഛിന്നെന്നുംനിച്ചുകച്ചെന്നും ക്യച്ചെന്നുമിച്ചെന്നും</l>
                <l> വ്യാകരണജ്ഞന്മാരുടെഘോഷമേകനെന്നോടുമാത്രംധരിപ്പിച്ചു </l>
              </lg>
              <!--end of "verse"-->
              <p style="noindent">എന്നു പാനയിലും കാണുന്നു.
</p>
              <p style="indent">ഈ സാദൃശ്യങ്ങളും ഭാഷാശൈലിയും സർവ്വത്ര വ്യാപിച്ചുകാണുന്ന ഫലിതവും
ആലോചിക്കുമ്പോൾ പ്രസ്തുത പാന നമ്പ്യാരുടേതാണെന്നു വിചാരിപ്പാനാണു് ന്യായം കാണുന്നതു്.
</p>
            </div>
            <!--end of "Div maybe an xpara"-->
            <div type="para">
              <head type="phead">(൧൬) ശ്രീപാർവതീസ്വയംവരം പാന.</head>
              <p style="indent">‘കാഞ്ഞിരംപാറെ രാമുണ്ണി’ നായരവർകൾ ഈ ഗ്രന്ഥത്തെ ഭംഗിയായി
പ്രസാധനം ചെയ്തിട്ടുണ്ടു്. ഗ്രന്ഥകർത്താവാരെന്നു ഖണ്ഡിതമായി പറയാൻ നിവൃത്തിയില്ലെങ്കിലും
നമ്പ്യാരായിരിക്കണമെന്നു് ഊഹിക്കാൻ ചില യുക്തികൾ അദ്ദേഹം എടുത്തുകാണിച്ചിരിക്കുന്നു.
ഒന്നാമതായി ‘ശ്രീശൂകാലയേ വാണരുളീടുന്ന’ ശ്രീമഹേശനെ ആരംഭത്തിലും ‘ശുകപുറമമരും മമ
പരദൈവത’ത്തെ അവസാനത്തിലും സ്തുതിച്ചുകാണുന്നു. മന്ത്രേടം, പൂന്തോട്ടം എന്നു രണ്ടുകവികൾകൂടി
ശ്രീശൂകാലയേശനെക്കുറിച്ചുള്ള മംഗലാചരണത്തിന്നധികാരികളായിട്ടുണ്ടെങ്കിലും
ആട്ടക്കഥാകർത്താവായ മന്ത്രേടത്തിന്റെ കവിത്വം മറ്റുനിലയിൽ അപ്രസിദ്ധമാകയാലും പൂന്തോട്ടം ഒട്ടു
നവീനനാകയാലും, അതിന്റെ കർത്താവു നമ്പ്യാരായിരിക്കാനാണു് അധികം സാംഗത്യം എന്നു് അദ്ദേഹം
ഊഹിക്കുന്നു. ചില ആന്തരമായ ലക്ഷ്യങ്ങളേയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ടു്.
</p>
              <p style="indent">ഉം.
</p>
              <list rend="numbered">
                <item n="1."> പന്തുവരാടി വരാടി മുഖാരി സുരുട്ടി യെരിക്കില മലഹരി ബലഹരി
പാടിമലർ പന്തുവരാടി മുഖാരി വരാടി സരുട്ടി നാടു മലഹരി ബലഹരി
<hi style="snum">ഹരിണീസ്വയംവരം തുള്ളൽ</hi>
പാടിയുമഥ പന്തുവരാടി മുഖാരി ധനാശി
കോടിയുമിഹ ബലഹരി മലഹരിഭൈരവി നട്ടേ.<hi style="snum">പതിന്നാലുവൃത്തം</hi>
താനുണ്ണാത്തോരു തേവരെസ്സേവിച്ചാൽ
തന്വംഗിതനിക്കഷ്ടിലഭിക്കുമോ?<hi style="snum">പാന</hi>
താനുണ്ണാത്തൊരു തേവർ വരത്തെ-
ദ്ദാനംചെയ്‍വാനെളുതായ് വരുമോ.<hi style="snum">പ്രദോഷമാഹാത്മ്യം</hi>
വാരിജഭവനിന്നഖിലചരാചര സാരമെടുത്തുടനവളെത്തീർത്തു
കൂരിരുൾകൊണ്ടവൾ പുരികുഴൽതീർത്തു വാരിരുഹംകൊണ്ടേക്ഷികൾതീർത്തു
വാരിജസായകചാപംകൊണ്ടു സരോരുഹമിഴിതൻ പുരികംതീർത്തു
കാമശരേണകടാക്ഷംതീർത്തു സോമനെയവളുടെ വദനവുമാക്കി
ബിംബഫലംകൊണ്ടധരംതീർത്തു കംബുവിനാൽ ഗളതലവുംതീർത്തു
കനകപയോരുഹമുകളംകൊണ്ടങ്ങനുപമകുളുർമുലയുഗളംതീർത്തു
അരയാലിലകൊണ്ടുദരംതീർത്തു നവമാലികയാൽ കരവുംതീർത്തു
പുളിനംകൊണ്ടവൾ ജഘനംതീർത്തു.<hi style="snum">നളചരിതം തുള്ളൽ</hi>
തിങ്കൾബിംബത്തിനുള്ളൊരുസാരവും പങ്കജങ്ങളിലുള്ളൊരുസാരവും
മുല്ലമൊട്ടുകൾക്കുള്ളൊരുസാരവും നല്ലപല്ലവങ്ങൾക്കുള്ളസാരവും
നീലമേഘങ്ങൾക്കുള്ളൊരുസാരവും മാലതീകുസുമത്തിന്റെസാരവും
നീലപത്മസുമത്തിന്റെസാരവും ബാലകോകിലംതന്നുടെസാരവും
സാലജാലഫലത്തിന്റെസാരവും ആലിലയ്ക്കുള്ളൊരാകൃതിസാരവും
സ്ഥൂലരംഭായുഗത്തിന്റെസാരവും ചാലവേപുളിനത്തിന്റെസാരവും
സംക്രമം കൂടാതാദാനം ചെയ്തുടൻ പങ്കസങ്കരമില്ലാതെ നല്ലൊരു
പെണ്‍കിടാവിനെ നിർമ്മിച്ചു നാൻമുഖൻ<hi style="snum">പാന</hi>
അഷ്ടിയില്ലാതെയായി നരന്മാർക്കു് തുഷ്ടിയില്ലാതെയായി സുരന്മാർക്കു്
വൃഷ്ടിയില്ലായ്കമൂലം മഹീതലേ പുഷ്ടിയില്ലെന്നുവന്നൂ ദിനേദിനേ.<hi style="snum">പാന</hi>
ഇഷ്ടിയില്ലായ്കയാൽ വൃഷ്ടിയും നാസ്തിയായ്
വൃഷ്ടിയില്ലായ്കയാലിഷ്ടിയും നാസ്തിയായ്
അഷ്ടിയില്ലായ്കയാൽ പുഷ്ടിയും നാസ്തിയായ്
പുഷ്ടിയില്ലായ്കയാലിഷ്ടിയും നാസ്തിയായ്.<hi style="snum">വിഷ്ണുഗീതം</hi>
<span style="width:4.5em"> </span>ഇപ്രകാരം പറഞ്ഞങ്ങുനില്ക്കുമ്പോ-
<span style="width:4.5em"> </span>ളപ്രദേശം പ്രകാശിച്ചു കാണായി
<span style="width:4.5em"> </span>അപ്രമേയമൊരാകൃതി സൗന്ദര്യ-
<span style="width:4.5em"> </span>സൽപ്രഭാജാലമഗ്രേ വിളങ്ങുന്നു.
<span style="width:4.5em"> </span>വെണ്ണിലാവിന്റെ വെണ്മ കണക്കിനെ
<span style="width:4.5em"> </span>കണ്ണിനാനന്ദം നൽകുന്ന കാന്തിയാൽ
<span style="width:4.5em"> </span>സ്ഥാണുകാനനമൊക്കെ വിളങ്ങവേ
കാണുമാറായി കാമനും ഭാര്യയ്ക്കും
പിന്നെയുമങ്ങു സൂക്ഷിച്ചനേരത്തു
കന്യകാമണിരൂപവും കാണായി.
കന്നൽനേർമിഴിയാളായ ഗൗരിയും
തന്നുടെ സഖിമാരുമൊരുമിച്ചു
പന്നഗാകല്പനാകുന്ന ദേവന്റെ
പാദപങ്കജം പൂജിപ്പതിന്നായി
പുഷ്പഗന്ധജലാദിപദാർത്ഥങ്ങൾ
ശില്പമായിക്കരത്തിലെടുത്തുകൊ-
ണ്ടുൽപലാക്ഷി പതുക്കെപ്പതുക്കവേ
തൽപ്രദേശപ്രവേശം തുടങ്ങിനാൾ
കെട്ടഴിഞ്ഞു കിഴിഞ്ഞ പുരികുഴൽ
ഒട്ടുകൈകൊണ്ടു താങ്ങിക്കൊണ്ടങ്ങനെ
മട്ടലർമണംതെണ്ടുന്ന വണ്ടുകൾ
കൂട്ടമോടെ കുസുമവനങ്ങളെ
ഒട്ടുമാദരിക്കാതെ വെടിഞ്ഞുകൊ-
ണ്ടെട്ടുദിക്കീന്നുംവന്നുപരക്കവേ
മട്ടോലുംമൊഴിയാളുടെ പിന്നാലെ
വട്ടമിട്ടു പറന്നുനടക്കുന്നു.
നാളീകാക്ഷിതൻ നിശ്വാസസൗരഭ്യം
ലാളിപ്പാനായ് വരുന്ന്നോരു വണ്ടിനെ
കേളിപങ്കജംകൊണ്ടു പതുക്കവേ
കേവലമങ്ങു വാരണം ചെയ്കയും
നീലപങ്കജപത്രം ജയിച്ചൊരു
ലോലലോചനലീലാവിലാസവും
കന്ദകന്ദളചന്ദ്രപ്രഭകളെ
നിന്ദിച്ചീടിന മന്ദസ്മിതങ്ങളും. </item>
              </list>
              <p style="noindent">ഈ ചിത്രം രചിച്ച കവി സാമാന്യനല്ല. ഏതായിരുന്നാലും ഇതിന്റെ
കർത്താവു് നമ്പ്യാരല്ലെങ്കിൽ തീർച്ചയായും പൂന്തോട്ടമായിരിക്കണം. നമ്പ്യാരുടെ കൃതികൾ നല്ലപോലെ
വായിച്ചു പഠിച്ചിട്ടുള്ള ഒരാൾക്കുമാത്രമേ തുള്ളൽ എഴുതി ഫലിപ്പിക്കാൻ സാധിക്കയുള്ളു. അങ്ങനെ
വിജയപൂർവം കവിത എഴുതീട്ടുള്ള ഒരാളാണു് പൂന്തോട്ടം. അദ്ദേഹത്തിന്റെ നിവാതകവചകാലകേയവധം
വായിച്ചുനോക്കിയാൽ ഈ സംഗതി വ്യക്തമാകും. രണ്ടു കവികളും ഫലിതക്കാരാണു്. നമ്പ്യാരുടെ
ഫലിതം കുറേക്കൂടെ ഉൽക്കടമാണെന്നേ ഉള്ളൂ. ഉദാഹരണാർത്ഥം നമ്പ്യാരുടെ
നിവാതകവചത്തിലെന്നപോലെതന്നെ പൂന്തോട്ടത്തിന്റെ നിവാതകവചകാലകേയവധത്തിലും
അർജ്ജുനന്റെ രൂപ സമ്പത്തുകണ്ടു മോഹിച്ച സുരാംഗനകൾ കാണിച്ച ഗോഷ്ഠികൾ വർണ്ണിച്ചിട്ടുണ്ടു്.
എന്നാൽ നമ്പ്യാരുടെ ഒരു സുരാംഗന ചന്ദനംനോക്കീട്ടു കാണായ്കയാൽ ചന്ദനമുട്ടിയുമായി ചാണ
അന്വേഷിച്ചു പുറപ്പെടുന്നു. അപ്പോൾ ജലദോഷം പിടിപെട്ടുകിടന്നിരുന്ന അവളുടെ ഭർത്താവിന്റെ
കഷണ്ടികണ്ടു ചാണയാണെന്നു വിചാരിച്ചു്, ജലം തളിക്കുന്നു. അയാൾ അവളുടെ തലമുടിക്കുചുറ്റിപ്പിടിച്ചു്
അഞ്ചാറുകൊടുക്കുന്നു. അയാളുടെ ജലദോഷവും ശമിക്കുന്നു. ഇതാണു് നമ്പ്യാരുടെ പോക്കു്. വേറേ
ഒന്നുരണ്ടു സംഗതികളിൽക്കൂടി പൂന്തോട്ടത്തിന്റെ, കവിതാരീതി വിഭിന്നമാണു്.
‘പൂമെത്തേലെഴുനേറ്റിരുന്നി’ത്യാദി ശ്ലോകം രചിച്ച പൂന്തോട്ടത്തിന്റെ ശൃംഗാരകവിതയ്ക്കു പ്രത്യേകം
ആസ്വാദ്യതയുണ്ടായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. നേരെ മറിച്ചു് നമ്പ്യാരുടെ ശൃംഗാരം കേവലം
മൂരിക്കുട്ടന്മാരുടെ ശൃംഗാരമാണു്. ഭാഷാശബ്ദങ്ങളെ കടഞ്ഞെടുത്തു പ്രയോഗിക്കുന്നതിൽ പൂന്തോട്ടത്തിനു
വിരുതുകൂടും. വാസ്തവത്തിൽ അധുനാതന മലയാളത്തിന്റെ ജനയിതാക്കൾ പൂന്തോട്ടവും
വെണ്മണിനമ്പൂരിപ്പാടന്മാരുമായിരുന്നു. നമ്പ്യാർക്കാകട്ടെ ശബ്ദപ്രയോഗത്തെപ്പറ്റി ആ മാതിരിയൊരു
നിഷ്ഠയും ഉണ്ടായിരുന്നില്ല.
</p>
              <lg xml:id="lg1.210">
                <l> ‘ഭൂസുരോത്തമനെന്റെ ഗുരുനാഥൻ</l>
                <l> ഭാസുരപ്രീതി ദാനം തരേണമേ </l>
              </lg>
              <!--end of "verse"-->
              <p style="noindent">എന്നിങ്ങനെ തന്റെ ഗുരുനാഥൻ ഒരു ഭൂസുരോത്തമനാണെന്നു കവി
പറഞ്ഞുകാണുന്നതിനാലും, ‘ശുദ്രമക്ഷരസംയുക്തം ദൂരതഃപരിവർജ്ജയേൽ’ എന്ന പ്രമാണത്തെ
മുറുകെപ്പിടിച്ചിരുന്ന പണ്ടത്തെക്കാലത്തു് ഒരു ഭൂസുരോത്തമനെ അന്യജാതിക്കാർക്കു ലഭിപ്പാൻ
പ്രയാസമായിരുന്നതിനാലും ഇതിന്റെ കർത്താവു് ഒരു ബ്രാഹ്മണനായിരുന്നിരിക്കണം” എന്നുള്ള
അനുമാനം സ്വീകരിപ്പാൻ കുറേ വിഷമമാണു്. എന്തുകൊണ്ടെന്നാൽ കേരളബ്രാഹ്മണർ മുകളിൽ ഉദ്ധരിച്ച
പ്രമാണത്തെ ഒരുകാലത്തും മുറുകിപ്പിടിച്ചിരുന്നില്ല. ഭാരതഖണ്ഡം മുഴുവനും തേടിയാലും ഇത്ര
വിശാലഹൃദയന്മാരും ഋജുമതികളും ആയ മറ്റൊരു ബ്രാഹ്മണവർഗ്ഗക്കാരെ കാണ്മാൻ പ്രയാസമാകുന്നു.
അവർ അങ്ങനെ ഒരു പ്രമാണത്തെ മുറുകിപ്പിടിച്ചിരുന്നുവെങ്കിൽ കേരളത്തിലെ അബ്രാഹ്മണരുടെ ഇടയ്ക്കു
ഒരു കണ്ണശ്ശനും, എഴുത്തച്ഛനും ഉണ്ടാകുമായിരുന്നില്ല. ബ്രാഹ്മണകല്പന്മാർ എന്നു പറഞ്ഞിരിക്കുന്നതു്
ആരെപ്പറ്റിയാണോ എന്തോ? കേരളത്തിലെ പഴയ ജാതിവിഭാഗത്തിൽ ബ്രാഹ്മണകല്പർ എന്നു
ഗണിക്കപ്പെട്ടിരിന്നവർ എളയന്മാരും മൂത്തതും മാത്രമാണു്. വാസ്തവത്തിൽ അവർ
ബ്രാഹ്മണർതന്നെയാകുന്നു. പിന്നെ അതാതു ജാതിക്കാരായി പന്ത്രണ്ടു വർഗ്ഗക്കാരെ പറഞ്ഞുകാണുന്നുണ്ടു്.
അവരാരും ബ്രാഹ്മണകല്പരെന്നു് അഭിമാനിക്കാറില്ല. മാരാന്മാരെ പതിനെട്ടുജാതി ശൂദ്രരുടെ കൂട്ടത്തിലാണു്
ഉൾപ്പെടുത്തിയിരിക്കുന്നതു്. ഒരു മലയാളബ്രാഹ്മണന്റെ കൃതിയായ ക്ഷിതിരത്നമാലയിൽപ്പോലും ഇങ്ങനെ
പറഞ്ഞിരിക്കുന്നു.
</p>
              <lg xml:id="lg1.211">
                <l> “കേചിഛസ്ത്രഭൂതാം വൎയ്യാ സ്സർവശാസ്ത്രഭൃതാംവരാഃ</l>
                <l> തേഷാം വൈ ശസ്ത്രകലാസുവർത്തന്തേഽഖിലദേവതാഃ</l>
                <l> വിപ്രൈരപി ച തേ മാന്യ പാണിപാദഭവാ അപി</l>
                <l> ഉത്ഥാനമാചരേന്തേഭ്യ സ്സാർവഭൗമോപ്യസംശയഃ” </l>
              </lg>
              <!--end of "verse"-->
              <p style="noindent">ഇങ്ങനെ സർവശാസ്ത്രങ്ങളിലും വിശാരദന്മാരായ ശൂദ്രർ ഉണ്ടായിരുന്നെന്നും
അവർ വിപ്രന്മാരാൽപോലും പൂജ്യരായിരുന്നെന്നും ഇവിടെ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. അവർ ഈ
ബ്രാഹ്മണരുടെ അടുക്കൽനിന്നല്ലെങ്കിൽ വേറെ ആരുടെ അടുക്കൽനിന്നാണു് സംസ്കൃതം പഠിച്ചതു്?
</p>
              <p style="indent">‘അഞ്ഞൂറിൽപരം വർഷങ്ങൾക്കുമുമ്പു് ജീവിച്ചിരുന്ന ആളും കോലത്തുനാടു
നാട്ടുരാജാവിന്റെ ആശ്രിതനും ശ്രീകൃഷ്ണവിജയം സംസ്കൃതകാവ്യത്തിന്റെ കർത്താവും ആയ
ശങ്കരമാരാരെപ്പറ്റി കേട്ടിട്ടില്ലാത്തവരുണ്ടോ? അദ്ദേഹവും തദ്ഗുരുവായിരുന്ന
‘ശ്രീകോലഭൂപാലകഹർഷസിന്ധു രാകാശശീ രാഘവനാമധേയ’നും ബ്രാഹ്മണകല്പരായിരുന്നില്ല.
മഹാജ്യൗതിഷികനും പ്രൗഢവിദ്വാനുമായിരുന്ന വാഴുമാവേലിപ്പോറ്റിയുടെ അടുക്കൽനിന്നായിരുന്നല്ലോ
കൃഷ്ണപിള്ള എന്ന വിദ്വാനും മഴമംഗലവും ജ്യൗതിഷം പഠിച്ചതു്. എഴുത്തച്ഛന്റെ ഗുരുക്കന്മാരിൽ പ്രധാനി
‘ശ്രീനീലകണ്ഠൻ’ എന്ന പിതാവുതന്നെ ആയിരുന്നില്ലെ? പ്രസിദ്ധ പണ്ഡിതനും ആറന്മുള
സ്ഥലപുരാണത്തിൽ സംസ്തുതനും ആയ രാമനാശാന്റെ ഗുരു ദൈവജ്ഞന്മാരിൽ അഗ്രഗണ്യനായിരുന്ന
പുലിമുഖത്തുപോറ്റി ആയിരുന്നു എന്നുള്ളതിനു തെളിവുണ്ടു്. അദ്വൈതാനന്ദം കിളിപ്പാട്ടു മുതലായവയുടെ
കർത്താവും കാർത്തികതിരുനാൾ തമ്പുരാന്റെ സദസ്യനും ആയിരുന്ന വിദ്വാൻകുറുപ്പിന്റെ ഗുരുക്കന്മാരിൽ
ഒരാൾ കേശവനാമാവായ ഒരു ഭൂസുരനായിരുന്നുവെന്നു് കവി പ്രസ്താവിച്ചിരിക്കുന്നു. ഇതുപോലെ എത്ര
തെളിവുകൾ വേണമെങ്കിലും ഹാജരാക്കാം. അതുകൊണ്ടു് ഈമാതിരി അനുമാനങ്ങൾ ചെയ്യുന്നതു്
പലരെയും വഴിതെറ്റിക്കാനിടവരുത്തിയേക്കാമെന്നുള്ളതിനാൽ അനുചിതമാണെന്നു പറയാതെ തരമില്ല.
‘സുഭദ്രാഹർണം എന്ന പ്രകൃതഗ്രന്ഥം കവളപ്പാറക്കൊട്ടാരംവക ഗ്രന്ഥപ്പുരയിൽനിന്നു
കണ്ടുകിട്ടിയതാണെന്ന സംഗതിയെ അവംലംബിച്ചു നോക്കുമ്പോൾ ഗ്രന്ഥകർത്താവിന്റെ
ജന്മദേശത്തെക്കുറിച്ചും ഒരു അഭ്യൂഹം ചെയ്യാവുന്നതാണു.’ ഈ ഊഹം കുറെ കടന്നുപോയി.
ഭാസകൃതികൾ ആദ്യമായി കണ്ടുകിട്ടിയതു് കേരളത്തിലൊരിടത്തായതുകൊണ്ടു് ഭാസൻ
കേരളീയനായിരുന്നു എന്നൂഹിക്കാവുന്നതാണോ? തൃശ്ശിവപേരൂരിൽ നിന്നു പ്രസാധനം ചെയ്യപ്പെട്ട
സുഭദ്രാഹരണം പാനയുടേയും ലേഖ്യപ്രതി കവളപ്പാറയിൽനിന്നു കിട്ടിയതായിരുന്നോ? അല്ല.
കൊച്ചിയിലെവിടെയെങ്കിലും ഉള്ള ഒരു ഗ്രന്ഥപ്പുരയിൽനിന്നു ലഭിച്ചതാണെങ്കിൽ ഗ്രന്ഥകാരൻ
കൊച്ചീക്കാരനായിരുന്നെന്നും വരണ്ടേ? പലേ ദിക്കുകളിലുള്ള ഗ്രന്ഥപ്പുരകളിൽ കാണുന്നതായാൽ
അവയെല്ലാം അയാളുടെ സ്വദേശങ്ങളാണെന്നും പറയേണ്ടതായ്‍വരുന്നു.
</p>
              <p style="indent">കാലത്തെപ്പറ്റിയുള്ള അഭ്യൂഹവും ഏതാണ്ടു് ഇതേമാതിരിതന്നെ നായരേയും
ഇട്ടിപ്പെണ്ണിനേയും ഒക്കെ കാണുന്നതുകൊണ്ടുമാത്രം ഈ കൃതി നമ്പ്യാരുടെ കാലത്തിനുശേഷം
ഉണ്ടായിരുന്നതായി വിചാരിക്കാൻവയ്യ. ചമ്പൂകാരന്മാരാണു് വാസ്തവത്തിൽ പരിതഃസ്ഥിതികളെ കലർത്തി
വർണ്ണനകൾക്കു തന്മയത്വം വരുത്താൻ ആദ്യമായി ശ്രമിച്ചുകാണുന്നതു്.
</p>
              <p style="indent">കവിതാഗുണം നോക്കിയാൽ സുഭദ്രാഹരണം പാനയ്ക്കു്
പാർവതീസ്വയംവരത്തെക്കാൾ മെച്ചമുണ്ടു്. അടിമുതൽ മുടിവരെ ഒരു ഫലിതരസം വ്യാപിച്ചിരിക്കുന്നു. ആ
ഫലിതം തുള്ളലുകളിലെപ്പോലെ ഉൽക്കടമായിട്ടില്ലാത്തതു്, അതു പാനയായതുകൊണ്ടു മാത്രമാണു്.
പാനകൾ വായിച്ചു രസിക്കാനായിട്ടല്ല, പാനകൊട്ടി പാടുന്നതിനായിട്ടാണു് രചിക്കപ്പെട്ടിരുന്നതു്.
അതുകൊണ്ടു് അവയിൽ ഉൽക്കടമായ ഫലിതത്തിനു പ്രസക്തിയേ ഇല്ല.
</p>
            </div>
            <!--end of "Div maybe an xpara"-->
          </div>
          <!--end of "subsection 1.1.47/.6.0"-->
        </div>
        <!--end of "section 1.1/.6"-->
        <div type="section" xml:id="sec1.2" n="1.2">
          <head type="sechead">കൃഷ്ണവിലാസം പാന</head>
          <p style="noindent">ഗ്രന്ഥകർത്താവാരെന്നു നിശ്ചയമില്ല.
</p>
          <p style="indent">ആട്ടക്കഥകൾക്കു പ്രചാരംവന്ന കാലത്താണു് കവി ജീവിച്ചിരുന്നതെന്നു
കഥകളിയേപ്പറ്റിയുള്ള പ്രസ്താവത്തിൽനിന്നു ഊഹിപ്പാൻ വഴിയുണ്ടു്. എന്നാൽ,
</p>
          <lg xml:id="lg1.212">
            <l> ശാസ്ത്രജ്ഞാനവുമില്ലാജ്ജനങ്ങൾക്കു ഗോരസംവിറ്റു കൊറ്റുകഴിക്കുന്ന</l>
            <l> നാരിമാരും വലഞ്ഞുവെന്നംബികേ മോരുംതൈരുംതിരടിത്തുടങ്ങിയാൽ</l>
            <l> ആരുംജീവിക്കയില്ലെന്നതുംവരും പട്ടിയെപ്പോലെപട്ടിണിയുമിട്ടു</l>
            <l> പട്ടണംതോറുംമണ്ടിനടക്കയോ പെട്ടവണ്ണം നൃപന്മാരെസ്സേവിച്ചു</l>
            <l> കൊട്ടണച്ചോറുംതിന്നുകിടക്കയോ കാളപോലെ ചുമടു ചുമക്കയോ?</l>
            <l> ആട്ടക്കാരുടെപെട്ടിചുമക്കയോ? കോട്ടവാതിലും കാത്തുകിടക്കയോ?</l>
            <l> പേക്കോലംകെട്ടിച്ചാടിനടക്കയോ? പാടത്തെങ്ങാനുംവിത്തുവിതയ്ക്കുമ്പോൾ</l>
            <l> മാടവുംവച്ചുകാത്തുകിടക്കയോ? മാടണിക്കൊങ്കമാരുടെ പിന്നാലെ</l>
            <l> ചേടിയായിട്ടുമുറ്റമടിക്കയോ? എന്തുകൊണ്ടിനി ഞങ്ങൾ പൊറുക്കണം. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വരികൾ വായിക്കുമ്പോൾ കവി നമ്പ്യാരോ, നമ്പ്യാരെ ഭംഗിയായി
അനുകരിക്കാൻ കഴിവുണ്ടായിരുന്ന ഒരാളോ ആയിരുന്നു എന്നൂഹിപ്പാൻ വഴികാണുന്നു.
</p>
        </div>
        <!--end of "section 1.2/.6"-->
        <div type="section" xml:id="sec1.3" n="1.3">
          <head type="sechead">ആട്ടക്കഥകൾ</head>
          <p style="noindent">ശംബരവധം, പാലാഴിമഥനം മുതലായി ഏതാനും ആട്ടക്കഥകൾ
നമ്പ്യാരുടെ കൃതികളായിട്ടുണ്ടെന്നു പറഞ്ഞുവരാറുണ്ടു്. എന്നാൽ പാലാഴിമഥനത്തിന്റെ കർത്താവു്
രവീശ്വരത്തുവാര്യരാണെന്നു ഗോവിന്ദപ്പിള്ള അവർകൾതന്നെ ഒടുവിൽ സമ്മതിച്ചിട്ടുണ്ടു്. പാലാഴിമഥനം
രവീശ്വരത്തുവാര്യരുടേതാണെങ്കിൽ, ശംബരവധവും അദ്ദേഹത്തിന്റേതുതന്നെ. എന്തുകൊണ്ടെന്നാൽ
അവരണ്ടും ഒരാളുടെ കൃതികളാണെന്നു മുൻപു തെളിയിച്ചിട്ടുണ്ടല്ലോ.
</p>
        </div>
        <!--end of "section 1.3/.6"-->
        <div type="section" xml:id="sec1.4" n="1.4">
          <head type="sechead">തുള്ളക്കഥകൾ</head>
          <p style="noindent">നമ്പ്യാരുടെ പേരു് ഭാഷാസാഹിത്യത്തിൽ നിലനില്ക്കുന്നതു
തുള്ളലുകൾവഴിക്കാകുന്നു. പ്രൗഢന്മാരെ രസിപ്പിക്കുന്നതിനോടുകൂടി ‘ഭടജനങ്ങടെയിടയിലുള്ളൊരു
പടയണിക്കിഹ’ ചേരത്തക്കവണ്ണം രചിക്കപ്പെട്ടതാണു തുള്ളലുകൾ. സാധാരണജനങ്ങളുടെ ഇടയ്ക്കു
കടന്നുകൂടീട്ടുള്ള സാമുദായിക ദൂഷ്യങ്ങളെ സരസമായി ചൂണ്ടിക്കാണിച്ചു തിരുത്തുക എന്നൊരു മഹത്തായ
ഉദ്ദേശം അദ്ദേഹത്തിനുണ്ടായിരുന്നു. അന്നത്തെ സമുദായസ്ഥിതികൾ ആലോചിക്കുമ്പോൾ നമ്പ്യാരുടെ
ആവിർഭാവം അവസരോചിതമായിരുന്നു എന്നു കാണാം. ജനങ്ങളുടെ അഹങ്കാരശക്തി മിക്കവാറും
നശിച്ചു. നായന്മാർ സൈനികവൃത്തി കൈവെടിയാൻ നിർബന്ധിതരായി. കൊച്ചിയിലും
തിരുവിതാംകൂറിലും മലയാളനാട്ടിലും സ്ഥിരസേനയെ നിർത്തുന്നതിനു തത്തദ്രാജാക്കന്മാർ
ഏർപ്പാടുചെയ്തു. നാട്ടുക്കൂട്ടങ്ങളുടേയും മറ്റും പ്രാബല്യം നശിച്ചതിനോടുകൂടി സർക്കാരുദ്യോഗസ്ഥന്മാർ
ജനങ്ങളെ പീഡിപ്പിച്ചു പണം ഉണ്ടാക്കാനും തുടങ്ങി. പല ഖണ്ഡരാജ്യങ്ങൾ ചേർന്നു തിരുവിതാംകൂർ
രാജ്യം സ്ഥാപിതമായയതിനോടുകൂടി കായംകുളം, അമ്പലപ്പുഴ, കരപ്പുറം, വടക്കുംകൂർ, തെക്കുംകൂർ
മുതലായ സ്ഥലങ്ങളിലെ സൈനികന്മാർക്കു തൊഴിൽമുട്ടി. അവർ പൂർവാചാരങ്ങളെ മുറുകെപ്പിടിച്ചു്
ആഭിജാത്യം പുലർത്തിയും, മറ്റു തൊഴിലുകളിൽ പ്രവേശിക്കാതെ മുറയ്ക്കു കടം മേടിച്ചു ഓണം ഘോഷിച്ചും
ജീവിപ്പാൻ തുടങ്ങി. വിദേശബ്രാഹ്മണർ ഈ അവസരം വേണ്ടപോലെ ഉപയോഗിച്ചു് പണം
കടംകൊടുത്തു് വസ്തുക്കൾ ഓരോന്നായി കൈയ്ക്കലാക്കാനും ആരംഭിച്ചു. നമ്പ്യാർ ഈവക
സമുദായദൂഷ്യങ്ങളെ അന്നത്തെ മലയാളികൾക്കു മനസ്സിലാക്കിക്കൊടുപ്പാനാണു് ശ്രമിച്ചതു്. ആ ശ്രമം
തീരെ നിഷ്പ്രയോജനമായിത്തീർന്നു എന്നും പറഞ്ഞുകൂടാ. ഇക്കാലത്തു വർത്തമാനക്കടലാസ്സുകൾ
നിർവഹിച്ചുവരുന്ന ജോലികളിൽ–സമുദായവിദ്വേഷം ജനിപ്പിക്കുക–എന്നന്നുള്ളതൊഴിച്ചു മറ്റുള്ളവയെല്ലാം
നമ്പ്യാർ തള്ളലുകൾവഴിക്കു സാധിച്ചു.
</p>
          <p style="indent">നമ്പ്യാർ ഈ ഉദ്ദേശ്യം സാധിക്കുന്നതിനു നല്ലപോലെ പറ്റിയ ഒരു മാർഗ്ഗമാണു
കണ്ടുപിടിച്ചതു്. സമുദായദൂഷ്യപരിഹരണത്തിനുള്ള ഉത്തമമാർഗ്ഗം പരിഹാസം ആണെന്നു ഗ്രീക്കുകാരും
റോമൻകാരും ഗ്രഹിച്ചിരുന്നു. ഇംഗ്ലണ്ടിൽതന്നെയും ‘ചാസർ’ മഹാകവി ഏറക്കുറെ ആ മാർഗ്ഗത്തെയാണു്
അവലംബിച്ചതു്. പിൽക്കാലത്തു് ഡ്രൈഡൻ, സ്വിഫ്റ്റ്, അഡിസണ്‍, പോപ്പു് എന്നീ ആംഗലകവികളും
പരിഹാസകവനമാർഗ്ഗത്തെത്തന്നെ പിന്തുടർന്നു. ഡിക്കൻസിന്റെ നോവലുകൾ എത്ര എത്ര
സാമുദായികന്യൂനതകളെ പരിഹരിപ്പാൻ പ്രേരകങ്ങളായി ഭവിച്ചിരുന്നു എന്നു അക്കാലത്തെ ചരിത്രം
സൂക്ഷിച്ചുവായിച്ചാൽ അറിയാം. ‘പരിഹാസകവി മൂർദ്ധന്യനായ’ വാൾട്ടയറാണു് പരമാർത്ഥത്തിൽ
ഫ്രാൻസിലെ വിപ്ലവത്തിനു ബീജാവാപം ചെയ്തതു്. വാൾട്ടയിർ മരിച്ചു് അല്പകാലം കഴിയുന്നതിനുള്ളിൽ ആ
മഹാവിപ്ലവവും നടന്നു.
</p>
          <p style="indent">നമ്പ്യാർ കരുതിക്കൂട്ടിയാണു് ഈ മാർഗ്ഗത്തെ അവലംബിച്ചതെന്നു്,
</p>
          <lg xml:id="lg1.213">
            <l> ‘സമസ്തവുമമ്പത്തൊന്നിലടങ്ങും</l>
            <l> അക്ഷരമീവകകൂട്ടിച്ചേർത്തതി ലക്ഷതമാകിയ രസമുളവാക്കി</l>
            <l> പ്രാസവുമർത്ഥവുമിടചേർന്നതിലുൾ ഹാസ്യരസങ്ങളുമങ്ങുളവാക്കി</l>
            <l> തീർക്കുംനല്ലൊരു കവിയുടെ കവിതകൾ കേൾക്കുംപരിഷകളെത്ര രസിക്കും! </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന വാക്കുളിൽ നിന്നു സ്പഷ്ടമാണു്.
“രമണീയാർത്ഥപ്രതിപാദകശ്ശബ്ദഃകാവ്യം”എന്നുള്ള ജഗന്നാഥപണ്ഡിതരുടെ
കാവ്യനിർവചനത്തെത്തന്നെ ഇക്കവിയും സ്വീകരിച്ചിരിക്കുന്നു. എന്നാൽ ‘ഹാസ്യ’രസത്തിനു
പ്രാധാന്യംകൊടുക്കാൻ അദ്ദേഹത്തിനെ പ്രധാനമായി പ്രേരിപ്പിച്ചതു് അന്നത്തെ
പരിതഃസ്ഥിതികളാണെന്നു വ്യക്തമാകുന്നു.
</p>
          <lg xml:id="lg1.214">
            <l> കവിയുംവ്യാഴവുംകൂടിവിചാരിക്കും നയത്തേക്കാൾ</l>
            <l> കവിയും വാക് പ്രവാഹത്തെ വരിഷിച്ചു രസിപ്പിപ്പാൻ</l>
            <l> കവിയുംകെട്ടിയുണ്ടാക്കാമെങ്കിലോകേട്ടുകൊണ്ടാലും. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വാക്കുകളാൽ ഹാസ്യകാവ്യത്തിന്റെ പ്രയോജനത്തേയും കവി
വെളിവാക്കിയിരിക്കുന്നു. നമ്പ്യാരുടെ ഓരോ കഥയും സന്മാർഗ്ഗപാഠത്തെ ഉദാഹരിക്കുന്നു; രസിപ്പിച്ചു
സന്മാർഗ്ഗബോധം ജനിപ്പിക്കുക എന്ന സാഹിത്യധർമ്മത്തെ അദ്ദേഹം ഒരിടത്തും വിസ്മരിച്ചിട്ടില്ല.
സാമാന്യജനങ്ങളെ സംബന്ധിച്ചിടത്തോളം പരിഹാസകവനമാണു് നല്ലതെന്നു കവിതന്നെ
പറഞ്ഞിരിക്കുന്നതു നോക്കുക.
</p>
          <lg xml:id="lg1.215">
            <l> ചിരിക്കുന്നകഥകേട്ടാലിരിയ്ക്കും—ആയതല്ലെങ്കിൽ</l>
            <l> തിരിക്കും—അങ്ങനെഭാവിച്ചിരിക്കുന്ന ഭടന്മാരെ</l>
            <l> ചിരിക്കാതെ രസിപ്പിപ്പാനൊരിക്കലുമെളുതല്ല </l>
          </lg>
          <!--end of "verse"-->
          <p style="noindent">അങ്ങനെയുള്ള കവിതകേട്ടാൽ അവർ രസിക്കും. ആയതുകൂടെ ശ്രമിക്കും
നന്മയുണ്ടാവാൻ’ എന്നു് അദ്ദേഹം ഗ്രഹിച്ചിരുന്നു. എന്നാൽ ഈ പരിഹാസകവിതയുടെ ഇടയ്ക്കു ചില
കുത്തുവാക്കുകൾ വന്നുപോയേക്കാം എന്നും അദ്ദേഹം അറിയാതിരുന്നിട്ടില്ല.
</p>
          <lg xml:id="lg1.216">
            <l> “കഥയിൽസംഗതിചേർത്തുകഥിക്കയോളതിൽകൂടി</l>
            <l> കഥിക്കേണ്ടിവരും കുത്തുകവീകളുംചിലദിക്കിൽ</l>
            <l> അതുകൊണ്ടുഭവാന്മാർക്കു വൈരമാർക്കുംഭവിക്കൊല്ല</l>
            <l> ഹിതജ്ഞന്മാരടിഞ്ഞെല്ലാം സഹിക്കേണം വണങ്ങുന്നേൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് പ്രാർത്ഥിച്ചിരിക്കുന്നതു് കാണുക. രാജപ്രീതിക്കുവേണ്ടിയോ ധനം
മോഹിച്ചോ അല്ല അദ്ദേഹം കാവ്യം രചിച്ചിട്ടുള്ളതു്. ആരെയും ദുഷിക്കണമെന്നും ഉദ്ദേശമുണ്ടായിരുന്നില്ല.
</p>
          <lg xml:id="lg1.217">
            <l> “ഒരുത്തർക്കും ലഘുത്വത്തെവരുത്തുവാൻമോഹമില്ല</l>
            <l> ഒരുത്തന്നുപ്രിയമായിപ്പറവാനും ഭാവമില്ല” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ മനോഭാവത്തോടുകൂടിയ മഹാകവിയേയാണു് ഒരു
അവസരസേവകനായി ചിലർ ചിത്രണം ചെയ്തിരിക്കുന്നതു്. ഈ ലോകം ഈശ്വരനാകുന്ന
വലിയകാരണവരുടെ ഇച്ഛാധീനമായ ഒരു വലിയകുടുംബം. നാമെല്ലാം സഹോദരങ്ങൾ. അവനവനു
ചെയ്യേണ്ടതിനെ യഥാശക്തി ചെയ്തുകൊണ്ടിരുന്നാൽ, ഈ കുടുംബത്തിൽ ശ്രേയസ്സും അഭിവൃദ്ധിയും
ഉണ്ടാകും; അല്ലെങ്കിൽ കാര്യങ്ങൾ എല്ലാം തകരാറാകും. ഈ സംഗതിഗ്രഹിക്കാതെ കുപഥസഞ്ചാരം
ചെയ്യുന്ന സഹോദരീ സഹോദരന്മാരെക്കണ്ടു് മനസ്സലിഞ്ഞു് അവരെ സത്പഥത്തിലേക്കു
തിരിച്ചുകൊണ്ടുവരുന്ന വലിയ ചുമതലയാണു് നമ്പ്യാർ സ്വയം കൈയ്യേറ്റതു്. അതിനാൽ “മുത്തശ്ശിമാർ
പറയും പ്രകാരം നാരദനുണ്ടായിരുന്ന വയറ്റിൽവേദനപോലെ തന്നെ നമ്പ്യാർക്കും ഒരു
സുഖക്കേടുണ്ടായിരുന്നു എന്നാണു തോന്നുന്നതു്. അന്യന്മാരെ കടിപിടികൂട്ടിയിരുന്നതുകൊണ്ടാണു്
നാരദന്റെ സുഖക്കേടു ശമിച്ചിരുന്നതു്. നമ്പ്യാർ പക്ഷേ പിത്തപ്രകൃതിയായിരുന്നതുകൊണ്ടായിരിക്കും
അദ്ദേഹം ശകാരംകൊണ്ടു സുഖക്കേടു നിവൃത്തിച്ചിരുന്നതു്” എന്നിങ്ങനെ മി. കേ. നാരായണമേനോൻ
അദ്ദേഹത്തെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതു് കുറെ കഠിനമായിപ്പോയി. നായന്മാരെ നായ്ക്കളോടു
സാദൃശ്യപ്പെടുത്തുകയും അവരുടെ ദുരാചാരങ്ങളെപ്പറ്റി ദുഷിക്കയും ചെയ്തിരിക്കുന്നതാണു് മി. മേനോനു
പിത്തകോപം ഉണ്ടാക്കിയതെന്നു തോന്നുന്നു. നമ്പ്യാർ നായന്മാരെ മാത്രമല്ല പട്ടരേയും നമ്പൂരിയേയും
പ്രഭുക്കന്മാരെയും രാജാക്കന്മാരെത്തന്നെയും ആക്ഷേപിച്ചിട്ടുണ്ടല്ലോ. ആ നിലയിൽ അദ്ദേഹം ഒരു
മനുഷ്യവിദ്വേഷിയായിരുന്നു എന്നുവരണ്ടേ? അതിനാൽ മി. മേനോൻ പറയുന്നു:- “നമ്പ്യാർ
പുരോഭാഗികൾക്കു സഹജമായ ദോഷൈകവീക്ഷണശീലം നിമിത്തം ലോകത്തിലെ ദൂഷ്യങ്ങൾ മാത്രം
ഗ്രഹിച്ചിരുന്നതുകൊണ്ടായിരിക്കാം മനുഷ്യപ്രകൃതിയുടെ ദോഷഭാഗത്തെക്കുറിച്ചു് ഇത്രമാത്രം വിസ്തരിക്കാൻ
സംഗതിയായതു്. ഈ ദൂഷ്യപ്രഖ്യാപനം പരപുച്ഛമായി പരിണമിക്കയും ചെയ്തു.” ഈ അഭിപ്രായം
ശരിയാണെന്നു തോന്നുന്നില്ല. നായന്മാരായിരുന്നാലും പട്ടരായിരുന്നാലും രാജാവായിരുന്നാലും
പ്രജയായിരുന്നാലും ഉത്തമപാത്രങ്ങളെ പ്രശംസിക്കുന്ന വിഷയത്തിൽ ഒരിക്കലും അദ്ദേഹം വൈമനസ്യം
പ്രകാശിപ്പിച്ചിട്ടില്ല.
</p>
          <lg xml:id="lg1.218">
            <l> നാലുദിഗന്തരവാസികളാം ക്ഷിതി-</l>
            <l> പാലന്മാരുടെ തൊഴിലീവണ്ണം</l>
            <l> സംഗരമെന്നതു ഭൂമിയിലെങ്ങും</l>
            <l> സംഗതിവരുവാനിനിയെളുതല്ല.</l>
            <l> എടുക്കുംതലയിൽ പുലിവീണാലും</l>
            <l> പൊഴുകോടാലി വച്ചെന്നാലും</l>
            <l> പിഴയുള്ളവനെക്കണ്ടെന്നാലും</l>
            <l> വഴിയിൽ വിരോധം ചെയ്തെന്നാലും</l>
            <l> നാടൊരുദിക്കു തകർത്തെന്നാലും</l>
            <l> വാടയിടിച്ചു മുടിച്ചെന്നാലും</l>
            <l> മൂഢന്മാർക്കൊരിളക്കവുമില്ല</l>
            <l> കൂടലരോടു പിണക്കവുമില്ല </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് ഒരിടത്തു നമ്പ്യാർ രാജാക്കന്മാരെപ്പറ്റി പറഞ്ഞിരിക്കുന്നതിൽ നിന്നു
അദ്ദേഹത്തിനു രാജാക്കന്മാരെപ്പറ്റി പൊതുവേ അവജ്ഞയാണുണ്ടായിരുന്നതെന്നു പറയാമോ? ഈ
വാക്കുകളെ പ്രകരണത്തോടു ചേർത്തുവച്ചു വ്യാഖ്യാനിക്കുമ്പോഴെ സ്വാരസ്യം വെളിപ്പെടുകയുള്ളു.
ദമയന്തിയുടെ ലോകോത്തര രൂപസമ്പത്തിനെപ്പറ്റി കേട്ടുകേട്ടു രാജാക്കന്മാരെല്ലാം അവളിൽ
ലീനചിത്തരായിത്തീർന്നുപോയി; ആയോധനകലഹാദികളും കേൾക്കാതായ്ത്തീർന്നു. ഈ സംഗതികൾ
പടജനങ്ങളെ സ്ഫുടമായിഗ്രഹിക്കാൻവേണ്ടി അവർക്കു എളുപ്പം മനസ്സിലാകുന്ന ഭാഷയിൽ
സ്ഥിതിഗതികളെ ഒട്ടുപരത്തി അതിശയോക്തിമയമായി പറഞ്ഞിരിക്കയാണു് ഇവിടെ ചെയ്തിട്ടുള്ളതു്.
</p>
          <p style="indent">“രുക്‍മിണീസ്വയംബരത്തിൽ കന്യകയുടെ ബഹുമാനം സമ്പാദിക്കുവാൻവേണ്ടി
ഓരോ രാജാക്കന്മാർ മതിമറന്നു സദസ്സിൽ പ്രകാശിപ്പിച്ച വിടത്വം കണ്ടാൽ ഏവംവിധമായ
ബ്രഹ്മാണ്ഡവങ്കന്മാരായിരുന്നോ അന്നത്തെ രാജാക്കന്മാർ എന്നു് ഏവനും സംശയം
ജനിക്കാതിരിക്കുന്നതല്ല.”
</p>
          <list rend="numbered">
            <item n="1"> മറ്റൊരു നരപതി മഞ്ചത്തിൽനിന്നേറ്റുപതുക്കെപ്പലരും കാൺകെ
ഏറ്റംഭോഷൻ കാതുപിടിച്ചുടനേത്തംവിട്ടുതുടൻന്നാനപ്പോൾ
</item>
            <item n="2"> മദ്ദളമൊത്താൻ വിരുതനൊരുത്തൻ മദനഭ്രാന്തുപിടിച്ചൊരുഭോഷൻ
കുട്ടിപ്പട്ടരെ മദ്ദളമാക്കി കൊട്ടിദ്ധതികണത്തോം ഘോഷിച്ചു
</item>
            <item n="3"> തപ്പിനുവിരുതുള്ളൊരുധരണീശൻ തപ്പില്ലാഞ്ഞഥതപ്പിത്തന്നുടെ
മുന്നിലിരിക്കും മുതുവിപ്രന്റെ കഷണ്ടിത്തലയിൽ തടവിക്കൊട്ടി. </item>
          </list>
          <p style="noindent">“ഈ പരിഹാസത്തിൽനിന്നു നമ്പ്യാർ ഉദ്ദേശിച്ചിരിക്കുന്നതു രുക്മിണിയുടെ
ലാവണ്യാതിശയവും രാജാക്കന്മാർക്കു് അവളിൽ ജനിച്ച അത്യാശയും പ്രത്യക്ഷപ്പെടുത്തേണമെന്നു
മാത്രമായിരുന്നെങ്കിൽ ഇവിടെ അദ്ദേഹത്തിന്റെ ഉന്നം കുന്തപ്പാടു തെറ്റിപ്പോയെന്നു പറയാതെ
നിവൃത്തിയില്ല. അന്നത്തെ രാജാക്കന്മാർ മദനബ്ഭ്രാന്തുനിമിത്തം ലജ്ജാവഹമായ ചേഷ്ടകൾ
പ്രദർശിപ്പിക്കത്തക്ക ഗോശാലക്കൂറ്റന്മാരായിരുന്നു എന്നല്ലേ ഇതിൽനിന്നു പ്രത്യക്ഷപ്പെടുന്നതു്?” അല്ല.
സുന്ദരിമാരായ സ്ത്രീകളുടെ മുമ്പിൽവച്ചു് ഇത്തരം ഗോഷ്ഠികാണിക്കുന്ന ഭോഷന്മാരെ പരിഹസിച്ചു് സദസ്യരെ
ഒന്നു ചിരിപ്പിക്കുന്നതിനോടുകൂടി അവർക്കു് രുക്മിണിയുടെ സൗന്ദര്യാതിരേകത്തേ
പ്രത്യക്ഷപ്പെടുത്തണമെന്നു കവി ഉദ്ദേശിച്ചു. അതു സഫലമാകുകയും ചെയ്തിട്ടുണ്ടു്. അതെങ്ങനെയും
പോകട്ടെ. ഈമാതിരി ഫലിതങ്ങൾക്കു നമ്പ്യാർ മാത്രമായിരുന്നോ ഉത്തരവാദി? സുഭദ്രയുടെ മുമ്പിൽവച്ചു്
അർജ്ജുനസന്യാസി പഴം ദൂരത്തുകളഞ്ഞിട്ടു് തൊലി, വിഴുങ്ങിയതായി വർണ്ണിച്ചിരിക്കുന്ന ചെറുശ്ശേരിയും
മിസ്റ്റർ നാരായണമേനോന്റെ അഭിപ്രായം നോക്കിയാൽ അബദ്ധനല്ലേ? സീതാസ്വയംവരത്തിനു
വന്നിരുന്ന രാജാക്കന്മാരുടെ കൂട്ടത്തിൽ,
</p>
          <lg xml:id="lg1.219">
            <l> ജാതോന്മാദംതദാനീമൊരുസരസനളുക്കീന്നുനല്ലോരു ചവ്വാ</l>
            <l> താദായാദായമേളിച്ചതിമണമിളകും നാഗവല്ലീദലാന്തേ</l>
            <l> മോദംപൂണ്ടാസ്വദിച്ചാനിടയിടയിൽനറുംചൂർണ്ണമുച്ചൈരുടുത്തു</l>
            <l> വാർതോണ്ടീടും കരണ്ഡാദ്വദനമലർമിനുക്കീതുലോം ഭംഗിശാലീ.</l>
            <l> അന്നേരം മറ്റൊരുത്തൻ ചെറിയൊരുപനിനീർക്കപ്പിമെല്ലെന്നെടുത്ത-</l>
            <l> ത്തന്വംഗീമൗലിതന്മേദുരജഘനഭരം നോക്കിനോക്കിപ്രസാദീ</l>
            <l> തണ്ണീർപോലേകുടിച്ചാനൊരുതടിയനിരുന്നാഗളം മദ്ധ്യമദ്ധ്യേ</l>
            <l> തന്നംഗംതാപശാന്ത്യൈതെളിവെഴുമിളനീർകൊണ്ടുസിഞ്ചന്നശങ്കം. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ ചില രാജാക്കന്മാരെ ഗോഷ്ഠികാട്ടുന്നവരായി വർണ്ണിച്ച പുനവും
തെറ്റുകാരനല്ലേ? പരമാർത്ഥം പറയുന്നതായാൽ പ്രൗഢസംസ്കൃതകവികളും ഈ വിഷയത്തിൽ
തെറ്റുകാർതന്നെയായിട്ടാണു് കാണുന്നതു്. അതിനു നമ്പ്യാരെമാത്രം എന്തിനു പഴിക്കുന്നു?
</p>
          <p style="indent">മദനപീഡിതാവസ്ഥ പരമാർത്ഥത്തിൽ ഉന്മാദത്തിന്റെ ഒരു പര്യായം
തന്നെയാണു്. ദേവന്മാർപോലും സുന്ദരിമാരുടെ മുമ്പിൽ ഈവിധം പരിഹാസ്യമായ നിലയെ
പ്രാപിച്ചുപോയിട്ടുള്ളതായി പുരാണങ്ങൾ നമ്മെ പഠിപ്പിക്കുന്നു. എഴുത്തച്ഛൻ പാട്ടിൽനിന്നുതന്നെ ഒരുഭാഗം
ഉദ്ധരിക്കാം.
</p>
          <lg xml:id="lg1.220">
            <l> വിണ്ണവരതുകാലപോരിനു കോപ്പിട്ടൊക്കെ-</l>
            <l> ച്ചെന്നിതു വൃഷപൎവാ തന്നുടെ രാജ്യത്തിങ്കൽ</l>
            <l> കോട്ടതന്നുടെ പുറത്തടുത്തു വലിയൊരു</l>
            <l> കാട്ടിൽചെന്നിരുന്നപ്പോൾ കാണായിതെല്ലാവർക്കും.</l>
            <l> കണ്ടാലെത്രയും നല്ല കന്യകാജനമൊക്കെ-</l>
            <l> ത്തണ്ടലർപൊയ്കതന്നിൽ കുളിച്ചീടുന്നതെല്ലാം.</l>
            <l> കണ്ടിവാർകുഴലിമാരപ്സരസ്ത്രീകളേക്കാൾ</l>
            <l> കണ്ടാൽനല്ലവരിങ്ങുമുണ്ടോ മറ്റെന്നുതോന്നി.</l>
            <l> വസ്ത്രങ്ങളഴിച്ചതിൻതീരത്തുവച്ചുംകള-</l>
            <l> ഞ്ഞത്യന്തം മതിമറന്നങ്ങിനെ കുളിക്കുമ്പോൾ</l>
            <l> ചൂതസായകമേറ്റ വാസവനതുകണ്ടു</l>
            <l> ചൂതവാർമുലമാരിൽ കൗതുകമുണ്ടായ്‍വന്നു.</l>
            <l> കാണണമിവരുടെ മന്മഥഗൃഹമെല്ലാം</l>
            <l> നാണിച്ചുപോകുമല്ലോ നാമങ്ങുചെല്ലുന്നേരം.</l>
            <l> വായുവായ് ചമഞ്ഞവൻ പൊയ്കതൻ കരേചെന്നു</l>
            <l> മായയാ പുടവകൾ വാരിയങ്ങോടിങ്ങോടു്</l>
            <l> ധൂളിപ്പിച്ചതുകണ്ടു വേഗത്തിൽ കന്യകമാർ</l>
            <l> ഓളത്തോടൊരുമിച്ചു വേഗത്തിൽ കരേറിനാർ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇന്ദ്രൻ കാമപീഡിതനായ് യുദ്ധത്തിനുള്ള പുറപ്പാടും മാറ്റിവച്ചുവത്രേ.
മോഹിനീ വേഷംപൂണ്ട മഹാവിഷ്ണുവിനെക്കണ്ട മാത്രയിൽ, കാമദേവനെ കനൽക്കണ്ണിൽ ചുട്ടെരിച്ച
പരമശിവൻപോലും മതിമറന്നു് അദ്ദേഹത്തിനെ പുല്കിയതായി പുരാണങ്ങളിൽ വർണ്ണിച്ചിട്ടില്ലേ?
പരാശരൻ ഋഷീശ്വരനായിരുന്നിട്ടും കടത്തുവള്ളക്കാരിയായ മുക്കോത്തിയെക്കണ്ടു്, ലേശംപോലും
നാണംകൂടാതെ,
</p>
          <lg xml:id="lg1.221">
            <l> ചോരിച്ചോർവായും നിന്റെ ചീരൊത്തമുലകളും</l>
            <l> വേരിച്ചൊല്ലാളേ! ഞാൻ വിചാരിച്ചു കണ്ടനേരം</l>
            <l> കാറൊത്തകുഴലാളേ! മാരത്തീയാറുമാറെ-</l>
            <l> ന്മാറത്തു ചേർത്തീടുവാൻ യോഗമുണ്ടിപ്പോൾതന്നെ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുപറഞ്ഞു് അവളിൽ വ്യാസനെ ഉൽപാദിപ്പിച്ചില്ലേ? എഴുത്തച്ഛൻ
പറഞ്ഞിട്ടുളളതുപോലെ,
</p>
          <lg xml:id="lg1.222">
            <l> ‘ആശുകന്ദർപ്പനപഹരച്ചീടുന്നുനാണം’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ആസ്ഥിതിക്കു് കേവലം രജോഗുണസമ്പന്നരായ രാജാക്കന്മാർ ചില
ഗോഷ്ഠികൾ കാട്ടിയതായി വർണ്ണിക്കുന്ന കവിയെ ദുഷിക്കുന്നതു യുക്തമല്ല. നമ്പ്യാരുടെ ഉന്നം രുക്‍മിണീ
സ്വയംവരത്തിനു വന്നിരുന്ന രാജാക്കന്മാരുടെ ഹൃദയത്തിൽ കാമാസ്ത്രം എന്നപോലെ കുറിക്കുതന്നെ
കൊണ്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ പ്രധാന ഉന്നം സ്ത്രീജനങ്ങളുടെ മുമ്പിൽ മതിമറന്നു
ഗോഷ്ഠികാണിക്കുന്നവരുടെ പേരിൽ പുച്ഛം ജനിപ്പിക്കണമെന്നായിരുന്നു.—അതു് ലക്ഷ്യത്തിൽതന്നെ
കൊണ്ടു. മറ്റൊരുദ്ദേശം രുക്‍മിണിയുടെ ലാവണ്യാതിശയത്തേപ്പറ്റി സദസ്യർക്കു ബോധം ജനിപ്പിക്ക
എന്നുള്ളതായിരുന്നു—അതും ഫലിച്ചു.
</p>
          <p style="indent">“വായനക്കാരൻതന്നെ പച്ചയാകുന്ന ഒരുതരം വർണ്ണനയിൽ നമ്പ്യാർക്കുള്ള
താൽപര്യം അനന്യസാധാരണമാകുന്നു. ‘ഏറിപ്പോംപറയുമ്പോളിക്കഴുവേറിക്കിട്ടുതൊഴിക്കാൻതോന്നും’
എന്നു് ദുര്യോധനനാണു പറയുന്നതു് മഹാപ്രതാപിയും സ്വാഭിമാനിയുമായ ഒരു മഹാരാജാവിന്റെ
വായിൽനിന്നു് ഇങ്ങനെ ഒരു അസഭ്യവാക്കു പുറപ്പെടുമോ?” ഇതു സ്ഥലകാലങ്ങളെ മറന്നു പറയുന്ന ഒരു
കുറ്റമാണു്. മഹാപ്രതാപിയും സ്വാഭിമാനിയും ആയിരുന്നിട്ടാണോ പാഞ്ചാലിയെ—സജ്ജനസദസ്സിൽവച്ചു്
വസ്ത്രാക്ഷേപം ചെയ്തതു്? അയാളുടെ സ്വാഭിമാനത്തേപ്പറ്റി ഒന്നും പറയാതിരിക്കയാണു് ഭേദം. അതു
നില്ക്കട്ടേ, ഇംഗ്ലീഷുപഠിച്ചു് പാശ്ചാത്യരുടെ മര്യാദയെ അക്ഷരംപ്രതി പിന്തുടർന്നു് ‘അകത്തു പാഷാണവും
പുറത്തു പീയൂഷവും’ എന്ന മട്ടിൽ പെരുമാറുന്ന അധുനാതന ബിരുദധാരികളെപ്പോലെ
ഇരുനൂറുകൊല്ലങ്ങൾക്കുമുമ്പു് ജീവിച്ചിരുന്ന കവിയും പെരുമാറണമെന്നു ശഠിക്കുന്നതു് കഷ്ടമല്ലേ? ‘കഴുവേറി’
ശബ്ദം പ്രയോഗിച്ചതു കുറെ അസഭ്യമായിപ്പോയെങ്കിൽ ‘-ടിമകൻ’ എന്നർത്ഥം വരത്തക്ക ഒരുവാക്കു
കാളിദാസൻ പ്രയോഗിക്കയും അതിനെ സഭ്യമല്ലാത്ത വിധത്തിൽ ഒരു പണ്ഡിതൻ തർജ്ജിമചെയ്കയും
ചെയ്തിട്ടുള്ളതു് മി. മേനോൻ കണ്ടിട്ടില്ലായിരിക്കുമോ? എഴുത്തച്ഛൻ സഭ്യേതരമായ് നമുക്കു തോന്നുന്ന
വാക്കുകൾ ഉപയോഗിച്ചിട്ടില്ലേ? വേണമെങ്കിൽ ഉദ്ധരിക്കാം. സ്ത്രീകൾ മാറുമറയ്ക്കാതെ നടന്നകാലം;
മനുഷ്യർ തങ്ങളുടെ ഉള്ളിലുള്ളതിനെ തുറന്നു പറഞ്ഞുവന്നകാലം: പുറമേ സഭ്യത പ്രകടിപ്പിച്ചും എന്നാൽ
ആരും കാണാത്ത വിധത്തിൽ ഏതു നിന്ദ്യകർമ്മങ്ങളും ചെയ്യാൻ മടിക്കാതെയും ഉള്ള ഒരുമാതിരി
ദ്വന്ദ്വജീവിതം അവലംബിക്കുന്ന അധുനാതനലോകം ഏർപ്പെടുത്തീട്ടുള്ള ചിട്ടകളെ പണ്ടുണ്ടായിരുന്നവരും
അനുസരിക്കണമെന്നു ശഠിച്ചാൽ വല്ല പ്രയോജനവുമുണ്ടോ?
</p>
          <lg xml:id="lg1.223">
            <l> “ചണ്ടിത്തമോരോന്നുമാണ്ടിത്തുടങ്ങിയാ-</l>
            <l> ലണ്ടിചപ്പിക്കുന്നതുണ്ടിന്നുനിർണ്ണയം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ഹരിണീസ്വയംവരത്തിൽ പിംഗാക്ഷൻ ശൃംഗാരചേഷ്ടകളോടു
പറയുന്നതാണു്. ഇവിടെ അണ്ടിചപ്പിക്കുന്നതിനു നമ്പ്യാർ ദുഷ്ടമായ അർത്ഥം വിചാരിച്ചിട്ടില്ലെങ്കിലും ആ
പദപ്രയോഗത്തിന്റെ അനൗചിത്യം പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ” ശുദ്ധമലയാളശബ്ദങ്ങൾ ഓരോ തലമുറ
ചെല്ലുന്തോറും സംസ്കൃതത്തിന്റെ ആക്രമണത്താൽ ഹീനാർത്ഥകങ്ങളായി ചമഞ്ഞുകൊണ്ടാണിരിക്കുന്നതു്.
മുഖം കണ്ടാൽ സന്തോഷിക്കുന്നവർക്കും മോന്തകണ്ടാൽ ചവിട്ടാനേ തോന്നു. ഇങ്ങനെ വന്നുപോയതു
കവികളുടെ ദോഷമല്ല. ചമ്പൂകാരന്മാരും ചെറുശ്ശേരിയും പ്രയോഗിച്ചിട്ടുള്ള രണ്ടു പദങ്ങൾ—അവയെ
ഇവിടെ ഉദ്ധരിക്കുന്നില്ല–ശുദ്ധ അശ്ലീലശബ്ദങ്ങളായി ഇപ്പോൾ തീർന്നിരിക്കുന്നു. അന്നു അവയ്ക്കു നിന്ദ്യമായ
അർത്ഥമേ ഉണ്ടായിരുന്നില്ല. ഇപ്പൊഴും തമിഴിൽ അവ പ്രയോഗാർഹങ്ങളായിരിക്കയും ചെയ്യുന്നു.
പോരെങ്കിൽ അണ്ടിചപ്പിക്കുക എന്നതിനു എന്തു ദുരർത്ഥമാണുള്ളതു്? മാങ്ങയുടെ മാംസളവും ഹൃദ്യവും
ആയ അംശം പോയാൽ കിട്ടുന്നതാണു് അണ്ടി, അതു ചപ്പുന്നതു വ്യർത്ഥവും നീരസജനകവുമായ
ജോലിയുമാകുന്നു. അണ്ടി, ചപ്പുക എന്നീ പദങ്ങൾക്കു അർത്ഥഹാനി വന്നുപോയിട്ടുണ്ടെങ്കിൽ അതിനു
പ്രാചീനകവികൾ ഉത്തരവാദികളുമല്ല. പാശ്ചാത്യന്മാരെ അനുകരിച്ചു് ഷർട്ടും കാളറും ശരായിയും
ബൂട്ടീസുമൊക്കേ ധരിച്ചു സായ്പുമല്ല നാടനുമല്ലെന്നമട്ടിൽ നടക്കുന്നവർ ശരീരം കഷ്ടിച്ചുമാത്രം മറച്ചു്
നടന്നിരുന്ന പ്രാചീനരെ ‘ശുദ്ധകണ്ട്ട്രീസ്’ എന്നു പറഞ്ഞു പരിഹസിക്കുമ്പോലെയാണു്
സംസ്കൃതവാക്കുകളും ശൈലിയും കടംവാങ്ങിച്ചു് സാഹിത്യവ്യവസായം ചെയ്യുന്ന ഇന്നത്തേ ആളുകൾ
പ്രാചീനരുടെ ശുദ്ധ ദ്രാവിഡ പദപ്രയോഗങ്ങളെ ആക്ഷേപിക്കുന്നതു്.
</p>
          <lg xml:id="lg1.224">
            <l> “…സുന്ദരിമാരുടെ ഗാത്രംശിവശിവ ചിന്തിച്ചാലതു</l>
            <l> മാത്രമെനിക്കൊരുകൗതുകമില്ല നേത്രങ്ങളിലെപ്പീളയുമവരുടെ</l>
            <l> വക്ത്രങ്ങളിലേദുർഗ്ഗന്ധങ്ങളുമത്രയുമല്ല വിയർത്തുശരീരമ-</l>
            <l> തെത്രയുമങ്ങനെവിളവിളവഷൾവഷൾ</l>
            <l> കക്ഷങ്ങളിൽനിന്നൊഴുകുംജലമൊരു ലക്ഷത്തിൽപുറമീച്ചകളാർത്തും </l>
          </lg>
          <!--end of "verse"-->
          <p style="noindent">നമ്പ്യാർ സ്ത്രീകളുടെ സൗന്ദര്യത്തിന്റെ നിഷ്പ്രയോജനതയെ കാണിക്കുവാൻ
മാത്രമാണു് ഇങ്ങനെ പറഞ്ഞതെങ്കിൽ സാധാരണന്മാർ അദ്ദേഹത്തിന്റെ ആശയം ശരിയായി
ധരിക്കയില്ലെന്നു മാത്രമല്ല ഇതു കേവലം ഒരു ശകാരമാണെന്നു ധരിക്കയും ചെയ്യും.”
</p>
          <p style="indent">ഈ വാക്കുകൾ ‘ഇഷ്ടമില്ലാത്തച്ചി തൊട്ടതൊക്കെക്കുറ്റം’ എന്ന പഴമൊഴിയെ
അനുസ്മരിപ്പിക്കുന്നു. ഒന്നാമതായി നമ്പ്യാരുടെ അഭിപ്രായം അല്ല ഇതു്. ഒരു വിരക്തനെക്കൊണ്ടു് നമ്പ്യാർ
പറയിച്ചിരിക്കുന്ന ഈ സ്ത്രീ വിഡംബനം സ്ത്രീജനങ്ങളെക്കുറിച്ചു് കവിയ്ക്കുള്ള ദുരഭിപ്രായമായി
വ്യാഖ്യാനിക്കുന്നതു യുക്തമാണോ? ഇതിനേക്കാൾ ബീഭത്സമായ വർണ്ണനകൾ ഭർത്തൃഹരിയുടെ
വൈരാഗ്യശതകത്തിലും പട്ടണത്തുപിള്ളയാരുടെ പാടലുകളിലും എഴുത്തച്ഛൻ പാട്ടുകളിൽപോലും
കാണ്മാൻ കഴിയും. പട്ടണത്തുപിള്ളയാരുടെ പാട്ടു് ഇവിടെ ഉദ്ധരിക്കാം.
</p>
          <lg xml:id="lg1.225">
            <l> വായ്‍നാറുമൂഴന്മയിർപാക്കനാറിമൈയിടുംകണ്‍</l>
            <l> പീനാറുമങ്കം പിണവെടിനാറുംപെരുങ്കഴിവായ്</l>
            <l> ചീനാറുംയോനിയഴനാറുമിന്തിരയച്ചേറുചിന്തി</l>
            <l> പ്പായ്‍നാറുമ്മങ്കുയർകോവിങ്ങന മനം പറ്റിയതേ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഒന്നു രണ്ടു സംസ്കൃതശ്ലോകംകൂടി താഴെച്ചേർക്കുന്നു.
</p>
          <lg xml:id="lg1.226">
            <l> ആസ്യം യസ്യാഃ സുധാംശുഃ കലയതിനയനാഭ്യാംജിതാ പുംസമോഹോ</l>
            <l> കാന്ത്യാവിദ്യുൽകചാഭ്യാം തരുണജലരുഹേ നിജ്ജിതോസ്യാഃസുധാംശുഃ</l>
            <l> കഷ്ടം ദുർഗ്ഗന്ധയുക്തം ലഘുകൃമിവികൃതം പൂയമജ്ജാസ്രവാഹി</l>
            <l> വ്യാപ്തം തന്മക്ഷികാഭിർഗതിരിതിവപുഷഃ കുത്സിതാ നാസ്തിലോകേ.</l>
            <l> സ്തനൗമാംസഗ്രന്ഥീകനകകലശാവിത്യൂപമിതൗ</l>
            <l> മുഖംശ്ലേഷ്മാകാരം തദപിച ശശാങ്കേനതുലിതം</l>
            <l> സ്രവന്മൂത്രക്ലിന്നം കരിവരകരസ്പർദ്ധിജഘനം</l>
            <l> പരംനിന്ദ്യംരൂപം കവിജനവിശേഷൈർഗുരുകൃതം <hi style="snum">ഭർത്തൃഹരി</hi>
</l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ ഒരുത്തിയേ ലോകത്തിലെവിടെയെങ്കിലും കാണ്മാനുണ്ടോ? എന്നു
മി. മേനോൻ ചോദിക്കുക ഇല്ലായിരിക്കാം. എന്നാൽ അങ്ങിനെ വന്നുകൂടിയതു ലോകത്തിൽ വിരക്തന്മാർ
വിരളമായതുകൊണ്ടുമാത്രമാണു്. വിരക്തന്റെ ദൃഷ്ടിയിൽ കാണപ്പെടും പോലെയാണു് ഇവിടെ സ്ത്രീകളെ
വർണ്ണിച്ചിട്ടുള്ളതു്. സുന്ദരമായ ശരീരത്തെ എഴുത്തച്ഛൻ വർണ്ണിച്ചിട്ടുള്ളതുപോലെ ‘ത്വങ്മാംസരക്താസ്ഥി
വിണ്‍മൂത്രസമ്മേളനം പഞ്ചഭൂതാത്മക’മായി കാണുന്നവർ എത്രയുണ്ടു്? എന്നാൽ അതുകൊണ്ടു
വേദാന്തികളുടെ ഏതാദൃശമായ വാക്കുകൾ അസംബന്ധങ്ങളാണെന്നുവരുന്നില്ല.
</p>
          <p style="indent">രാജാവാകട്ടെ പ്രജയാകട്ടെ, ഇന്ദ്രനാകട്ടെ ചന്ദ്രനാകട്ടെ –
ആരുതെറ്റുകാണിച്ചാലും നമ്പ്യാർ പരിഹസിക്കും.
</p>
          <lg xml:id="lg1.227">
            <l> “ഒരുത്തർക്കും ലഘുത്വത്തെ വരുത്തുവാൻ മോഹമില്ല</l>
            <l> ഒരുത്തനും പ്രിയമായി പറവാനും ഭാവമില്ല” </l>
          </lg>
          <!--end of "verse"-->
          <p style="noindent">സമുദായ ബന്ധത്തിന്റെ ശിഥിലീകരണത്തിനു ഹേതുകങ്ങളായ
പരിതഃസ്ഥിതികളാണു് നമ്പ്യാരുടെ ശകാരത്തിനു മൂർച്ച കൂട്ടിയതു്. ലോകത്തിൽ എല്ലായിടത്തും
ഏതാദൃശമായ സാമൂഹ്യസ്ഥിതികൾ പരിഹാസകവികളെ സൃഷ്ടിച്ചിട്ടുണ്ടു്. ഫ്രാൻസിൽ ലൂയി
പതിനാറാമനോടുകൂടി അവസാനിക്കുന്ന ദുഷിച്ച രാജവംശത്തിന്റെ കുചേഷ്ടിതങ്ങളേയും അതുവഴിക്കു
സമുദായ ശരീരത്തിനു പിടിപെട്ട അനാരോഗ്യത്തേയും ഏറെക്കുറെ വാസ്തവികമായിട്ടല്ലേ ഡൂമാസ്
വർണ്ണിച്ചിട്ടുള്ളതു്. ബോൾസാക്കിന്റെ ‘ഡ്രോൾസ്റ്റോറീസി’ൽ ചിത്രിതമായിരിക്കുന്ന ഫ്രഞ്ചുജീവിതം എത്ര
ജുഗുപ്സാവഹമായിരിക്കുന്നു! വെണ്മണി മകൻ നമ്പൂരിയുടെ തെറിശ്ലോകങ്ങൾ ബോൾസാക്കിന്റെ ‘തെറി’
കളുടെ സമീപത്തിൽ സുഭാഷിതരത്നങ്ങളായ്ച്ചമഞ്ഞുപോകുന്നു. എന്നിട്ടും ആകഥകളെ യൂറോപ്പിലെ
എല്ലാ ഭാഷകളിലും തർജ്ജമചെയ്തു കഴിഞ്ഞിട്ടുണ്ടു്. ഇബ്സൻ എന്ന നോർവീജയൻ നാട്യകാരൻ
സന്മാർഗ്ഗപഥത്തിൽനിന്നു് ഒരു തെല്ലുപോലും ഭൃംശിക്കാത്ത ഒരു മഹാനുഭാവനായിരുന്നു. എന്നിട്ടും ‘Doll’s
House’ മുതലായ ചില നാടകങ്ങളിൽ സാമുദായിക ന്യൂനതകളെ ഏറെക്കുറെ പച്ചയായിട്ടു ചിത്രണം
ചെയ്തുകാണുന്നു. ഒരു പ്രസിദ്ധ ജർമ്മൻ ആഖ്യായികാകാരനാൽ നിർമ്മിക്കപ്പെട്ട ‘ഭ്രാന്തനായ ആചാര്യൻ’
എന്ന ഗ്രന്ഥത്തിൽ ബിസ്മാർക്കിന്റെ ഭരണകാലത്തെ സാമുദായിക വൈകല്യങ്ങളെ തുറന്നുപറഞ്ഞിട്ടുണ്ടു്.
സാമുദായ ശരീരത്തെ ബാധിച്ചിരിക്കുന്ന അധർമ്മവ്യാധിയുടെ ശമനത്തിനു ശസ്ത്രപ്രയോഗം
വേണ്ടിവന്നാൽ ധീമാന്മാരായ ഗ്രന്ഥകാരന്മാർ സ്വയം സുശ്രുതഭാവം കൈയ്യേല്ക്കുന്നു. അവരെ
കല്ലെറിഞ്ഞവർ പ്രായേണ അവരാൽ ഉപവർണ്ണിതമായ രോഗത്താൽ ഗ്രസ്തന്മാരായിരുന്നുതാനും.
വേശ്യാവൃത്തി അവലംബിച്ച മഗ്ദലനമറിയത്തിനെ കല്ലെറിയാൻ ഭാവിച്ചവരാരായിരുന്നു?
വ്യഭിചാരത്തിൽ മുഴുകിയിരുന്നവർ തന്നെ.
</p>
          <p style="indent">“ചാക്യാരുടെ ദ്വേഷ്യം മുഴുവൻ കൂത്തിൽ നമ്പൂരിമാരുടെ നേരേയാണു്
പോക്കിയിരുന്നതു്. അതിനു മതിയായ കാരണവുമുണ്ടല്ലോ” ശരി. എന്നിട്ടും ചാക്യാരെ
പ്രോത്സാഹിപ്പിച്ചതാരു്? അവർക്കു കൂത്തിനുവേണ്ട പ്രബന്ധങ്ങൾ എഴുതിക്കൊടുത്തതുപോലും
നമ്പൂരിമാരായിരുന്നു. എന്താണു് ഇതിന്റെ രഹസ്യം?ചാക്യാർക്കു് ആരോടും വിരോധമുണ്ടായിരുന്നില്ല
എന്നുള്ളതു് ഒരു കാരണം. ഫലിതം കേട്ടു് ആസ്വദിക്കാനുള്ള ശക്തി നമ്പൂരിമാർക്കുണ്ടായിരുന്നു എന്നുള്ളതു്
മറ്റൊരു കാരണം. നമ്പൂരിമാരെ ആക്ഷേപിക്കാൻ മതിയായ കാരണം ചാക്യാർക്കുണ്ടായിരുന്നെന്നു
പറഞ്ഞതിന്റെ അർത്ഥം വ്യക്തമാകുന്നില്ല. ഏതായിരുന്നാലും സകാരണം ശകാരിക്കുന്നതിൽ
തരക്കേടില്ലെന്നു മി: മേനോൻ സമ്മതിക്കുന്നുണ്ടല്ലോ. ഇനി നമുക്കു് അടുത്ത വാക്യത്തിലേക്കു കടക്കാം.
“നമ്പ്യാർക്കു അമ്പലവാസികളോടൊഴികെ എല്ലാ വർഗ്ഗക്കാരോടും ദേഷ്യമായിരുന്നു. ചാക്യാരുടെ
സദസ്യന്മാർ മുഖ്യമായി ബ്രാഹ്മണരാണല്ലോ. നമ്പ്യാരുടെ സഭ്യന്മാർ മിക്കവാറും നായന്മാരായിരുന്നു
എന്നാണു തോന്നുന്നതു്. അതുകൊണ്ടു് നമ്പ്യാർക്കു മനുഷ്യരോടുണ്ടായിരുന്ന വൈരസ്യം മുഴുവൻ
അസഭ്യമായിട്ടും ഈ സദസ്യരിലാണു് പ്രയോഗിച്ചിരുന്നതു്,” ചാക്യാർ പ്രബലന്മാരായ നമ്പൂരിമാരെ
അധിക്ഷേപിച്ചിട്ടും അവർ കേട്ടുകൊണ്ടിരുന്നതു എന്തുകൊണ്ടു്? അയാൾ അധിക്ഷേപിക്കയല്ല
ചെയ്യാറുണ്ടായിരുന്നതു്. അതുകൊണ്ടുതന്നെ. അതുപോലെതന്നെ നമ്പ്യാർ നായന്മാരുടെ ഇടയ്ക്കു
സംക്രമിച്ചുതുടങ്ങിയ ദോഷങ്ങളെ സകാരണം തെളിവുകൾസഹിതം ചൂണ്ടിക്കാണിച്ചുു തിരുത്താൻ
നോക്കിയതിൽ അവർക്കാർക്കും നീരസം തോന്നിയില്ല. അദ്ദേഹം അമ്പലവാസികളെ
പരിഹസിച്ചിട്ടില്ലെന്നു പറഞ്ഞതു് ശരിയല്ല. ഒട്ടുവളരെ പരിഹാസശരങ്ങൾ അവരുടെ ദേഹത്തിലും
കൊണ്ടിട്ടുണ്ടു്. പരമാർത്ഥത്തിൽ ആരുംതന്നെ ആ വിഷയത്തിൽ വിമുക്തരല്ല. ബ്രാഹ്മണഭക്തിയെപ്പറ്റി
ഒട്ടുവളരെ പുകഴ്ത്തിയ നമ്പ്യാർതന്നെ ധനതൃഷ്ണയാൽ ചാപല്യം കാട്ടുന്ന മലയാള ബ്രാഹ്മണരെ ഇങ്ങനെ
ആക്ഷേപിക്കുന്നു.
</p>
          <lg xml:id="lg1.228">
            <l> മുതുവിപ്രന്മാർപണമെന്നോർത്താൽ പുതുവിപ്രന്താനെന്നൊരുഭാവം.</l>
            <l> കാശിക്കപ്പുറമെങ്കിലുമിന്നൊരു കാശിനുവകയുണ്ടെന്നാൽമണ്ടും</l>
            <l> എഴുപത്തെട്ടുവയസ്സുതികഞ്ഞൊരു കിഴവബ്രാഹ്മണനിതപോകുന്നു!</l>
            <l> കൊടുവെയിൽതട്ടിച്ചുട്ടകഷണ്ടിയിൽ ഒരുപിടിനെല്ലാൽമലരുപൊരിക്കാം</l>
            <l> കുടയും നാസ്തിചുമച്ചുചുമച്ചൊരു വടിയുംകുത്തികൂന്നുകുനിഞ്ഞിഹ</l>
            <l> പൊടിയുമണിങ്ങിഹവന്നാലിങ്ങൊരു കാശുംകിട്ടാതങ്ങുഗമിച്ചാൽ</l>
            <l> മുടിയുംചുട്ടവനൊന്നുശപിച്ചാൽ മുടിയും കോസലരാജ്യവുമതിനാൽ</l>
            <l> അപ്പൻനമ്പൂരിക്കുപണത്തിനൊരല്പവുമാശകുറഞ്ഞില്ലേതും</l>
            <l> ഇപ്പോഴുമൊരുപുത്തൻപണമോർത്താൽ മുപ്പതുവഴിമണ്ടാൻതടവില്ല.<hi style="snum">സത്യാസ്വയംവരം</hi></l>
            <l><span style="width:1.5em"> </span>നമ്പൂരാർക്കു പ്രതിഗ്രഹമെന്നാ-</l>
            <l><span style="width:1.5em"> </span>ലമ്പതുവഴിയൊരഹസ്സിൽനടക്കാം</l>
            <l><span style="width:1.5em"> </span>വാരമൊളിച്ചൊരു കലശമുഹൂർത്ത-</l>
            <l><span style="width:1.5em"> </span>മതാരംഭിക്കാൻ ഭാവിക്കുമ്പോൾ</l>
            <l><span style="width:1.5em"> </span>കുടയും സഞ്ചിയുമായിക്കാണാ-</l>
            <l><span style="width:1.5em"> </span>മുടനൊരു മുന്നൂറവനിസുരന്മാർ.<hi style="snum">രുക്മിണീസ്വയംവരം</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">രാജാക്കന്മാരായിരുന്നാലും വിഡ്ഢിത്തം കാണിച്ചാൽ നമ്പ്യാർ പിടികൂടുമെന്നു
മുമ്പുദ്ധരിച്ച ചില വരികളിൽ നിന്നും വ്യക്തമാകുന്നുണ്ടല്ലോ.
</p>
          <p style="indent">പട്ടന്മാരെപ്പറ്റി,</p>
          <lg xml:id="lg1.229">
            <l> “കിട്ടിയതൊന്നും മതിയാകില്ല</l>
            <l> പട്ടന്മാർക്കതു ബോധിക്കേണം</l>
            <l> ഹടബടവാവുടുവിണ്ടകണക്കോ</l>
            <l> പോടടമത്തക്കറികിറിസാതം” <hi style="snum">രുക്മിണീസ്വയംവരം</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">അമ്പലവാസികളേപ്പറ്റി,
</p>
          <lg xml:id="lg1.230">
            <l> കാരിയക്കാരൻ നമ്പൂതിരിയച്ചൻ</l>
            <l> വാരിയപ്പെണ്ണിന്നുടുപ്പാൻകൊടുത്തു</l>
            <l> കാരിയക്കാരന്റെ മുഷ്കുകൊണ്ടന്തിക്കു</l>
            <l> വാരിയത്തേക്കാരും ചെല്ലാതെയായി</l>
            <l> ഉണ്ണിനമ്പൂതിരിമാരിലൊരുത്തൻ</l>
            <l> പെണ്ണിനെസ്സേവിച്ചുകൂടീപതുക്കെ</l>
            <l> പൊണ്ണബ്രാഹ്മണനില്ലത്തുപോയപ്പോൾ</l>
            <l> ഉണ്ണിബ്രാഹ്മണനകത്തുകടന്നു</l>
            <l> … … …</l>
            <l> വാരിയപ്പെണ്ണുമബ്ബാലദ്വിജനും</l>
            <l> സ്വൈരമാംവണ്ണം സുഖിച്ചിരിക്കുന്നു</l>
            <l> പാരിലുശേഷമപ്പെണ്ണിനെക്കൊണ്ടു</l>
            <l> പരിഹാസമല്ലാതെ കേൾപ്പാനുമില്ല. </l>
          </lg>
          <!--end of "verse"-->
          <p style="noindent">മാപ്പിളയേപ്പറ്റി,
</p>
          <lg xml:id="lg1.231">
            <l> പത്തുനൂറുവയസ്സായിട്ടൊരുവസ്തുതിരിയാത്ത</l>
            <l> മൂത്തമാപ്പിളയ്ക്കു ചാകാൻമനസ്സിലാത്തതുകഷ്ടം </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെനോക്കിയാൽ നമ്പ്യാരുടെ ശകാരമേല്ക്കാത്ത ഒരുജാതിക്കാരുമില്ല.
എന്നാൽ പ്രകരണത്തോടു ചേർത്തുനോക്കുമ്പോൾ ഈ പരിഹാസങ്ങൾ മനുഷ്യവിദ്വേഷത്തിൽ
നിന്നുണ്ടായതെല്ലെന്നും അദ്ദേഹം തന്റെ പാത്രങ്ങളേക്കൊണ്ടു് അവസരോചിതമായി
ചൂണ്ടിക്കാണിച്ചിരിക്കുന്ന ദോഷങ്ങൾ അതാതുസമുദായത്തെ പൊതുവേ സ്പർശിക്കുന്നതായി
വർണ്ണിക്കപ്പെട്ടിട്ടില്ലെന്നും കാണാവുന്നതാണു്. മി. മേനോന്റെ കോപത്തെ വർദ്ധിപ്പിച്ചതു്. എന്നാൽ
നായന്മാരുടെ തൊഴിൽ കൃഷിയും സൈനികസേവനവുമാണെന്നും അവർ ആ തൊഴിലുകളെവിട്ടു
അപഥസഞ്ചാരം ചെയ്യുന്നതു ഭംഗിയല്ലെന്നും ധിരിച്ചിരുന്ന നമ്പ്യാർ അവരുടെ ഇടയ്ക്കു കടന്നുകൂടിയ
ദുരാചാരങ്ങളെ അല്പം നിർദ്ദയമായി ചൂണ്ടിക്കാണിച്ചതു നായർ വിദ്വേഷംകൊണ്ടായിരുന്നില്ല.
വാസ്തവത്തിൽ മാത്തൂർപ്പണിക്കർ അയ്യപ്പൻമാർത്താണ്ഡപിള്ള, പാലിയത്തച്ഛൻ, മനക്കോട്ടച്ഛൻ
തുടങ്ങിയ എത്രയോ നായർ പ്രഭുക്കന്മാരെ ആശ്രയിച്ചു ജീവിച്ച നമ്പ്യാർക്കു നായന്മാരോടു വിദ്വേഷം
ജനിക്കുന്നതെങ്ങനെ? ഏതുജാതിയിൽ പെട്ടവനായിരുന്നാലും അഭിവന്ദ്യന്മാരെ അദ്ദേഹം
വാഴ്ത്താതിരുന്നിട്ടില്ല. ഭീരുക്കളായും രണ്ടാംവാക്കിനു കേറിയടിക്കുന്നവരായും ‘മൂക്കോളംബത
കള്ളുകുടിച്ചുകുടിച്ചുമയങ്ങി’ത്തൊള്ളതുറന്നു മലർന്നുകിടക്കുന്നവരായും ‘നെല്ലുകൊടുത്തു കറുപ്പുംതിന്നൊരു
കല്ലുകണക്കു കുത്തിയിരിക്കുന്ന’വരായും ‘പണമില്ലാഞ്ഞിട്ടെന്നുടെകുന്തം പണയംവച്ചു പലിശകൊടുപ്പാൻ’
തുനിയുന്നവരായും ഉള്ള കൊള്ളരുതാത്ത നായന്മാരെ അദ്ദേഹം വർണ്ണിച്ചിട്ടുണ്ടെങ്കിൽ, നല്ല
ധൈര്യശാലികളും സ്വാമിഭക്തന്മാരും ആയ ആളുകളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു എന്നു അദ്ദേഹം
മറന്നിട്ടില്ല.
</p>
          <lg xml:id="lg1.232">
            <l> ചങ്കരച്ചാരുടെ വീട്ടിൽ ത്രിപുരകിങ്കരന്മാർ വന്നുകേറി;-അവർ,</l>
            <l> മങ്കമാരെപ്പിടിച്ചങ്ങു കൊണ്ടുപോവാൻ തുനിഞ്ഞപ്പോൾ</l>
            <l> എങ്കിൽവാടാ കഴുവേറി നിൻകഴുത്തുപിളർപ്പൻഞാൻ</l>
            <l> അങ്കമൊന്നു പൊരുതേണം ശങ്കകൂടാതുരചെയ്തു</l>
            <l> ചങ്കരച്ചാരെഴുന്നേറ്റു തൊങ്കൽവാളും പരിചയും</l>
            <l> തങ്കരത്തിലെടുത്തുംകൊണ്ടങ്കണത്തിൽച്ചാടിനിന്നു</l>
            <l> മുറ്റുംനിന്നങ്ങൊരുപോലെ പറ്റത്താണുകളിച്ചപ്പോൾ</l>
            <l> അറ്റമില്ലാതസുരന്മാർ തോറ്റുമണ്ടിക്കാടുപുക്കു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അതുകണ്ടിട്ടു് അനുജൻ പറയുന്നു:- “തിടുക്കംവന്നടുക്കുമ്പോൾ മിടുക്കൻ
നമ്മുടെ ജ്യേഷ്ഠൻ.”</p>
          <lg xml:id="lg1.233">
            <l> “പെമ്പിറന്നോരങ്ങു കഞ്ഞികുടിക്കാതെ കിടക്കുന്നു</l>
            <l> കള്ളുതെണ്ടിനടപ്പാനേ കാലമുള്ളു തന്റെ കയ്യി-</l>
            <l> ലുള്ളതെല്ലാം വകയാക്കി കൈകുടഞ്ഞു പുറപ്പെട്ടു</l>
            <l> കള്ളമെന്നുള്ളതിനേതും കുറവില്ലാ തനിക്കുള്ള</l>
            <l> പിള്ളയെക്കൂടവേ വിറ്റു തിന്നില്ലായ്കിലതുംകൊള്ളാം.</l>
            <l> തള്ളമാരെപ്പൊറുപ്പിക്കാതുള്ള കള്ളക്കശ്മലന്റെ</l>
            <l> ഭള്ളുകണ്ടാലൊന്നുരണ്ടു തൊഴിപ്പാനാരുമില്ലല്ലോ</l>
            <l> അച്ചിവീട്ടിലിരുന്നോരോ വീരവാദം പറഞ്ഞുംകൊ-</l>
            <l> ണ്ടച്ചിമാരെ ഫലിപ്പിക്കും നമുക്കുള്ള സമർത്ഥന്മാർ</l>
            <l> മൂർച്ചയുള്ളവാളെടുത്തങ്ങൊരുത്തൻവന്നെതിർത്തെങ്കിൽ</l>
            <l> പൂച്ചയെക്കണ്ടെലിപോലെ വിറച്ചെങ്ങാനൊളിച്ചീടും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈമാതിരി വർണ്ണനകൾ ധാരാളം കാണാം. പക്ഷേ ഇവയെ
സന്ദർഭത്തോടു ചേർത്തു വ്യാഖ്യാനിച്ചു നോക്കുക. രാജാജ്ഞയെ കാര്യക്കാരന്മാർ ഭടന്മാരോടു
അറിയിക്കയാണു ഇവിടെ ചെയ്യുന്നതു്. ‘നിങ്ങൾ നിങ്ങളുടെ കർത്തവ്യങ്ങൾ വേണ്ടപോലെ
അനുഷ്ഠിക്കണം. കർത്തവ്യലോപം വരുത്തുന്നവരെ രാജാവു ശിക്ഷിക്കും. നാട്ടിനും
വീട്ടികൊള്ളരുത്താത്തവിധത്തിൽ ജീവിക്കുന്നതു നിന്ദ്യമാണു്” എന്നൊക്കെ അവരെ ധരിപ്പിക്കാൻവേണ്ടി
‘അച്ചിവീട്ടിലിരുന്നോരോ വീരവാദം’ പറയുന്നവരേയും
</p>
          <lg xml:id="lg1.234">
            <l> ‘പടയ്ക്കു ചെന്നങ്ങടുക്കുമപ്പോൾ</l>
            <l> പടയും കുടയും വടിയും പൊടിയും</l>
            <l> പൊടുപൊടെവടിയും ചാക്കും മുറിവും</l>
            <l> വാക്കും തെറിയും ചോരപ്പുഴയും</l>
            <l> തീരാപ്പഴിയും കണ്ടൊരുനേരം</l>
            <l> … … …</l>
          </lg>
          <!--end of "verse"-->
          <p style="noindent">‘കിടുകിടനെന്നുവിറച്ചുവിറച്ചും ഉടലുതളർന്നുംപേടിവളർന്നും
പടലുതടഞ്ഞിട്ടവിടെമറിഞ്ഞു വെക്കംവീട്ടിലടുക്കളതന്നിൽ’ പുക്കു കതകടച്ചിരിക്കുന്ന ഭീരുക്കളേയും
അധിക്ഷേപിച്ചു സംസാരിക്കുന്നു. ഈ വാക്കുകളെ നമ്പ്യാർക്കു നായന്മാരോടുണ്ടായിരുന്ന വിദ്വേഷത്തിന്റെ
പ്രതിഫലനമായി വ്യാഖ്യാനിക്കുന്നതു ഒരിക്കലും ശരിയല്ല. മി. പീ. കേ. നാരായണപിള്ള
പറഞ്ഞിട്ടുള്ളതുപോലെ നായന്മാരുടെ ഭീരുത്വത്തിനെന്നപോലെ ധീരത്വത്തിനും നമ്പ്യാർതന്നെ സാക്ഷി.
</p>
          <p style="indent">നമ്പ്യാരുടെ തുള്ളലുകളിൽ അന്നത്തെ സമുദായസ്ഥിതി നല്ലപോലെ
പ്രതിഫലിച്ചിട്ടുണ്ടു്. അക്കാലത്തെ ദുഷ്പ്രഭുക്കന്മാരെയും അല്പരാജാക്കന്മാരെയും അദ്ദേഹം ജനസമക്ഷം
നിർത്തി ‘തൊലിയുരിച്ചു’വിടുന്നു.
</p>
          <lg xml:id="lg1.235">
            <l> “കൊട്ടാരത്തിൽ കൊച്ചുപണിക്കരു</l>
            <l> വേട്ടയ്ക്കായി പോകണമെന്നാൽ</l>
            <l> മുമ്പിലൊരമ്പതകമ്പടിവേണം</l>
            <l> പിന്നെച്ചിലവക വേറേവേണം;</l>
            <l> പെട്ടിയെടുപ്പാൻ പട്ടരുവേണം</l>
            <l> കാലുതിരുമ്മപ്പൻ നായരുവേണം</l>
            <l> വേലുക്കോരനുമരികേവേണം</l>
            <l> സഞ്ചിയെടുപ്പാൻ പൊതുവാൾവേണം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ ‘ചന്തംകൂട്ടി വനത്തിൽ ചെന്നാൽ എന്തൊരുകാര്യം ചിന്തിക്കുന്നു?
എന്നാണു് നമ്പ്യാരു ചോദിക്കുന്നതു്? പരമാർത്ഥമല്ലേ? സ്ഥിരസൈന്യം ഇല്ലാതിരുന്ന അക്കാലത്തു്
ഓരോ സേനാപതിയും ഇത്രഇത്ര ആളുകളെ കൊണ്ടുവരണമെന്നായിരുന്നു വ്യവസ്ഥ.
പടപുറപ്പാടുണ്ടാകുമ്പോൾ, അവർ കൃഷിക്കാരിൽനിന്നും മറ്റും കുറേ ആളുകളെ ചേർത്തു് എണ്ണംതികച്ചുവന്നു.
അങ്ങനെ ഉള്ള സൈന്യത്തെക്കൊണ്ടു യുദ്ധംജയിപ്പാൻ സാധിക്കുമോ? അതിനെയാണു നമ്പ്യാർ
ഇങ്ങനെ ഉപഹസിച്ചിരിക്കുന്നതു്.
</p>
          <lg xml:id="lg1.236">
            <l> “വെളുക്കുമപ്പോൾ കളിച്ചുനല്ല വെളുത്തമുണ്ടും ഞൊറിഞ്ഞുടുത്തു</l>
            <l> വെളുത്തവെണ്ണീറെടുത്തണിഞ്ഞു കുളുൎത്ത ചോറും ചെലുത്തിനന്നായ്</l>
            <l> തളത്തിലേറിച്ചരിഞ്ഞുറങ്ങും ജളത്വമേറിന തനിച്ചനായർ</l>
            <l> പടയ്ക്കുചെന്നങ്ങടുക്കുമപ്പോൾ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഓടി വീടുപ്രാപിക്കയല്ലാതെന്തുചെയ്യും?
</p>
          <p style="indent">ഇങ്ങനെയൊക്കെയാണെങ്കിലും പടയ്ക്കുവിരുതന്മാരായ പലരും അക്കൂട്ടത്തിൽ
തന്നെ ഉണ്ടായിരിക്കും. അവരെ നമ്പ്യാർ പ്രശംസിക്കാതെ വിടുന്നില്ല.
</p>
          <lg xml:id="lg1.237">
            <l> “പഞ്ഞികണക്കെനരച്ചൊരുവൃദ്ധനു കഞ്ഞികുടിപ്പാനൊരുവകയില്ല</l>
            <l> മുഞ്ഞിയതങ്ങനെമൂക്കുംതാടിയുമൊന്നിച്ചച്ചതുവരിഷമതായി</l>
            <l> അക്കിഴവന്മാർക്കന്നുംപടകളിൽ വക്കാണിപ്പാനൊരുകുറവില്ല</l>
            <l> തോക്കുമെടുത്തുനടക്കുമതിന്നും ചാക്കെന്നുള്ളതുമായാൾക്കില്ല” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ കൂട്ടിച്ചേർക്കുന്ന പടയാളികൾക്കു യജനമാനന്മാർ കൊടുക്കുന്ന
പ്രതിഫലമോ? വളരെ തുച്ഛം. അല്പം ചോറെങ്കിലും കൊടുക്കുമോ? അതുമില്ല.
</p>
          <lg xml:id="lg1.238">
            <l> “നായന്മാർക്കുചോറുകൊടുപ്പാൻ കോയിമ്മയ്ക്കതുസമ്മതമല്ല</l>
            <l> പട്ടന്മാരുടെസദ്യകഴിഞ്ഞാൽ കിട്ടുംഭക്ഷണമെന്നങ്ങൊരുവക.</l>
            <l> പട്ടിണിയിട്ടുപതിറ്റടിയോളം പാർത്തുഭടന്മാർപാടുപെടുന്നു</l>
            <l> അച്ചികൾചെന്നുവിളിച്ചെന്നാകിലൊളിച്ചുകൊടുക്കുംചോറുംകറിയും</l>
            <l> വച്ചതുമിക്കതുമെത്തുമ്പോളിലവച്ചുതുടങ്ങും നായന്മാർക്കു്</l>
            <l> കഞ്ഞിയൊഴിച്ചൊരുകറിയുണ്ടാക്കും വെള്ളമൊഴിച്ചൊരു മോരുണ്ടാക്കും</l>
            <l> ചട്ടമിവണ്ണമടുക്കളവയ്ക്കും പട്ടന്മാർക്കതു മാറുകയില്ല.</l>
            <l> പൊട്ടന്മാരെയെടുത്തുമറിപ്പാൻ പട്ടന്മാർക്കെതിരാരുംപോരാ</l>
            <l> പിള്ളേർകൂടെപ്പോന്നാലവരുടെ പള്ളവിശന്നുനടക്കേയുള്ളു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വാക്കുകളിൽ നായർ വിദ്വേഷമാണോ പ്രതിഫലിച്ചുകാണുന്നതു്.
ആവശ്യം നേരിടുമ്പോൾ ‘നായന്മാരെ വരുത്താൻ’ രാജാക്കന്മാരുടെ ആജ്ഞ പുറപ്പെടും. എന്നാൽ
ആവശ്യം നീങ്ങുന്നമാത്രയിൽ ‘പുകഞ്ഞകൊള്ളി പുറത്തു്’ എന്നാകുംമട്ടു്. വല്ലതും സങ്കടം
പറഞ്ഞുപോയാൽ വീടുകൾ കുളങ്ങളാക്കും. വസ്തുക്കൾ സർക്കാരിലടങ്ങുകയും ചെയ്യും. ഈമാതിരി ഒരു
ദുരവസ്ഥ അവർക്കു നേരിട്ടിരുന്നു എന്നു നമ്പ്യാർ പല കഥകളിൽ ഭംഗിയായി പ്രകാശിപ്പിച്ചിട്ടുണ്ടു്.
</p>
          <lg xml:id="lg1.239">
            <l> “രായുംപകലുംകല്പനകേൾക്കും നായന്മാർക്കൊരുകാശുകൊടുപ്പാ-</l>
            <l> നീയജമാനന്മാർക്കുമനസ്സില്ലായതുചൊന്നാൽകുറ്റവുമുണ്ടാം</l>
            <l> ഒട്ടുംമടിയില്ലാത്തസമർത്ഥനു കിട്ടുംപലകുറിപട്ടുംവളയും</l>
            <l> വെട്ടുംകൂടുമനിഷ്ടമുരത്താൽ” <hi style="snum">ഘോഷയാത്ര</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">പ്രഭുക്കന്മാരുടെ കൂട്ടത്തിൽ ഇന്നലെപ്പെയ്തമഴയ്ക്കു
ഇന്നുകുരുത്തതകരകളുമുണ്ടായിരുന്നു. അങ്ങനെ ഒരു ആളിന്റെ കഥയാണു് ഹരിണീസ്വയംവരത്തിൽ
വർണ്ണിക്കപ്പെട്ടിരിക്കുന്നതു്.
</p>
          <lg xml:id="lg1.240">
            <l> കണ്ടർമേനോനെന്നുപേരുംകൊടുത്തുതമ്പുരാനപ്പോൾ</l>
            <l> രണ്ടുപുള്ളികൊണ്ടുമാനസ്ഥാനവും മാനവുംകിട്ടി</l>
            <l> കണ്ടസാധുക്കളെ ദ്രോഹിച്ചർത്ഥമേറെ കൈക്കലാക്കി</l>
            <l> കണ്ടർമേനോനെന്നു നീളേക്കേളിപൊങ്ങിയതുമല്ലാ;</l>
            <l> കണ്ടവർക്കും കേട്ടവർക്കും പേടിപാരമതുകാലം</l>
            <l> കണ്ടപെണ്ണുങ്ങളെയെല്ലാമങ്ങുമിങ്ങുമാളയച്ചു</l>
            <l> കൊണ്ടുപോന്നു നശിപ്പിക്കുമങ്ങനെശീലമായാടെ.</l>
            <l> കണ്ടകന്മാർക്കൊരുമുമ്പൻ കാമദേവനെന്നുഭാവം</l>
            <l> വേണ്ടുവോളംദ്രവ്യമുണ്ടു് കൊടുപ്പാനുമ്മടിയില്ല.</l>
            <l> രണ്ടുമൂന്നുദിവങ്ങൾകൂടെനില്ക്കുന്നപെണ്ണിന്നു്</l>
            <l> കണ്ടുകൂടാതാമതിന്നു മാത്രമുണ്ടുദുസ്സ്വഭാവം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ ദുഷ്പ്രഭുവിനു പറ്റിയ കിണ്ടത്തെയും നമ്പ്യാർ സരസമായി
വർണ്ണിച്ചിരിക്കുന്നു. വെറുതേയല്ല ഇക്കൂട്ടരെ അദ്ദേഹം ‘പാലുകുടിച്ചുതടിച്ചൊരുകൂട്ടം വാലില്ലാത്ത
കുരങ്ങച്ചന്മാർ’ എന്നു വർണ്ണിച്ചിരിക്കുന്നതു്. കാര്യക്കാരന്മാർ പ്രായേണ നായന്മാരായിരുന്നെങ്കിലും
സൈനികവൃത്തിക്കു് എല്ലാജാതിക്കാരെയും സ്വീകരിച്ചുവന്നു.
</p>
          <lg xml:id="lg1.241">
            <l> നാട്ടിലിരിക്കുംനായന്മാരെ കൂട്ടിസ്വരൂപിച്ചീടുകവിരവൊടു</l>
            <l> കൊട്ടിഗ്ഘോഷിച്ചാർത്തുവിളിച്ചു കൂട്ടിക്കൊണ്ടുവരേണമിദാനീം.</l>
            <l> ആയുധപാണികളായിട്ടനവധി നായന്മാരുമമാത്യന്മാരും</l>
            <l> കാര്യസ്ഥന്മാരെജമാനന്മാർ ആയിരമായിരമാൾക്കധിപന്മാർ</l>
            <l> പട്ടാണികൾപലകുതിരക്കാരും കോട്ടപ്പടിയ്ക്കൽകാവൽക്കാരും</l>
            <l> കാട്ടാളന്മാർമുക്കോപ്പരിഷകൾ കോട്ടക്കാരന്മാരുംപലവക</l>
            <l> നസ്രാണികളും ജോനകർപത്തുസഹസ്രാധികമിഹവന്നീടേണം…</l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇപ്രകാരം ഒരുക്കിനിറുത്തുന്ന സൈന്യത്തിൽ വീരന്മാരെപ്പോലെതന്നെ
ഭീരുക്കളും കാണാതിരിക്കാൻ തരമില്ലല്ലൊ. രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും നില അങ്ങനെ
ആയിരുന്നെങ്കിൽ കാര്യക്കാരുടേയും മറ്റുദ്യോഗസ്ഥന്മാരുടേയും നില കുറേക്കൂടി ഭയങ്കരമായിരുന്നു.
</p>
          <lg xml:id="lg1.242">
            <l> ‘ചൊല്ലുന്നനൃപതിക്കു തല്ലുന്നസചിവന്മാർ</l>
            <l> തല്ലുന്നനൃപതിക്കു കൊല്ലുന്നസചിവന്മാർ</l>
            <l> കൊല്ലുന്നനൃപതിക്കു തിന്നുന്നസചിവന്മാർ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നാണല്ലോ പ്രമാണം. ഇവരുടെ കൊള്ള, കൈക്കൂലി, പൊതുജനഹിംസ
മുതലായവയെ കവി അവിടവിടെ വർണ്ണിച്ചിട്ടുണ്ടു്. കാര്യക്കാരന്മാർ ‘പള്ളിശ്രാമ്പിമേലേറി തിരുമുമ്പിൽ
ചെന്നുനിന്നു; പള്ളിക്കട്ടിലിൻതാഴെനിന്നു മൂക്കിൽ വിരൽതള്ളി’ ഓരോരോ ഏഷണി പറഞ്ഞു
പിടിപ്പിക്കുന്നതും ‘കോലകത്തു മാളികമേൽ നാരിയെ കൊണ്ടുപോയി വച്ചു്’ സുഖിച്ചുവാഴുന്നതും ജനങ്ങളെ
ഹിംസിച്ചു് അവർക്കു ഉണ്ണാനുമുടുപ്പാനും തേക്കാനും വകയില്ലാതാക്കി വിടുന്നതും, പാർവത്യകാരന്മാർ,</p>
          <lg xml:id="lg1.243">
            <l> ‘അക്കരക്കാരെപ്പിഴപ്പിച്ചുരാശിയും</l>
            <l> ചക്രവും നെല്ലും കരസ്ഥമാക്കിക്കൊണ്ടു്’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">പ്രജകളെ ‘പൊക്കണം കെട്ടിക്കുന്നതും’</p>
          <lg xml:id="lg1.244">
            <l> ‘രണ്ടുപണം കയ്യിലുള്ള പുരുഷനെ-</l>
            <l> ക്കൊണ്ടുപലതരം ശിങ്കുകളിപ്പിക്കു’ന്നതും</l>
            <l> “കണ്ടങ്ങളൊക്കവെ കണ്ടെഴുതിക്കൊണ്ടു</l>
            <l> പണ്ടാരമാക്കിക്കൃഷിയും തുടങ്ങിച്ചു</l>
            <l> പണ്ടാരുമോർക്കാത്ത പാട്ടമര്യാദയെ</l>
            <l> യുണ്ടാക്കിനെല്ലളപ്പിച്ചു സ്വരൂപിച്ചു</l>
            <l> തമ്പുരാന്മാർക്കൊരുകാശും കൊടുക്കാതെ</l>
            <l> തമ്പുരംതന്നിലാക്കിച്ചുപതുക്കവേ</l>
            <l> വിറ്റുപിരിച്ചുകൊണ്ടച്ചിവീട്ടിൽച്ചെന്നു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">പറ്റുന്നതും ചുങ്കപ്പിള്ളമാർ,
</p>
          <lg xml:id="lg1.245">
            <l> “ചുങ്കസ്ഥലങ്ങളിൽച്ചെന്നുപഥികരെ</l>
            <l> കിങ്കരന്മാർകളെക്കൊണ്ടുമടിപ്പിച്ചു</l>
            <l> സങ്കടപ്പെട്ടുകിടന്നപണംകൊണ്ടു</l>
            <l> മങ്കമാർവീടുപുലർത്തുന്നതും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കാര്യസ്ഥന്മാർ ‘വൎയ്യോലകളൊരുവക കൈയിലെടുത്തും’കൊണ്ടു്,</p>
          <lg xml:id="lg1.246">
            <l> ‘ഉള്ളതരത്തിൽ തങ്ങടെമുട്ടുകളെല്ലാംതീർക്കാമെന്നുമുറച്ചു്</l>
            <l> ഉള്ളതിലെട്ടും പത്തുംകൂട്ടിക്കള്ളക്കുത്തുകണക്കുകളെഴുതി</l>
            <l> ഉള്ളിലെമോഹംപോലെദ്രവ്യം കള്ളവഴിക്കുകരസ്ഥവുമാക്കു’ന്നതു</l>
            <l> തുള്ളലുകളിൽ ചിത്രണം ചെയ്തിരിക്കുന്നു. </l>
          </lg>
          <!--end of "verse"-->
          <p style="noindent">മാർത്താണ്ഡവർമ്മ മഹാരാജാവു് തിരുമനസ്സുകൊണ്ടു് അല്പരാജാക്കന്മാരെ
കീഴടക്കി രാജ്യവിസ്തൃതി വർദ്ധിപ്പിച്ചപ്പോൾ സൈനികവൃത്തിയിൽ ഏർപ്പെട്ടിരുന്ന നായന്മാർക്കു
പൊറുതിമുട്ടി. അവർ, ‘കോപ്പുകളെല്ലാം പണയംവച്ചു കറുപ്പും കള്ളുംകൊണ്ടു’ മുടിപ്പാൻതുടങ്ങി.
‘പടയണിനടുവിലടവുപിടിപ്പാൻ പടുത’യുള്ളവരുടെ സംഖ്യയും കുറവായി ഭവിച്ചു. ഈ ദുരവസ്ഥയേയാണു്
നായർ ഭടന്മാർ നാലുപേർകൂടുന്ന സ്ഥലങ്ങളിൽ,
</p>
          <lg xml:id="lg1.247">
            <l> “കാക്കരന്മാരെങ്ങുപോയിതനിക്കുള്ള</l>
            <l> തോക്കുനമുക്കുതരാമോ?…</l>
            <l> തോക്കുഞാനങ്ങൊരു കൊങ്ങിണിച്ചെട്ടിക്കു</l>
            <l> തൂക്കുപുകയിലയ്ക്കായിട്ടുവിറ്റുപോയ്…” എന്നും</l>
            <l> “ആർക്കുംതെല്ലുണർച്ചയില്ലയോ?എന്തൊരുകഷ്ടം</l>
            <l> തോക്കുള്ളജനംതന്നെ ചുരുക്കംനമ്മുടെനാട്ടിൽ</l>
            <l> പാർക്കുന്നഭടന്മാരിൽ പത്തിലൊന്നില്ലവീരന്മാർ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുംമറ്റും പരസ്പരം സംസാരിച്ചുവരുന്നതായി വർണ്ണിച്ചുകാണുന്നതു്.
തൊഴിലില്ലാതെ വന്നപ്പോൾ കടം ബാധിച്ചുതുടങ്ങി. ഒരു നായർ ആയുധംകൂടാതെ വേട്ടയ്ക്കായി പുറപ്പെട്ടതു
കണ്ടിട്ടു മറ്റൊരാൾ ചോദിക്കുന്നു:-
</p>
          <lg xml:id="lg1.248">
            <l> ആയുധംകൂടാതെതാനെന്തെടോകാട്ടിൽ</l>
            <l> നായാട്ടിനായ് പുറപ്പെട്ടതുനായരേ? </l>
          </lg>
          <!--end of "verse"-->
          <p style="noindent">അതിനു മറുപടി:-</p>
          <lg xml:id="lg1.249">
            <l> വായുംപിളർന്നു കടുവാവരുന്നേരം…</l>
            <l> ആയുധമുണ്ടെങ്കിലോടുവാൻദുർഘടം</l>
            <l> വീട്ടിലിരുന്നുപൊറുപ്പുതാനിക്കടം</l>
            <l> വീട്ടിയല്ലാതെ ചിതം വരത്തില്ലെടോ.</l>
            <l> പട്ടരച്ചൻവന്നു പാടുപാർക്കുംപണം</l>
            <l> കിട്ടാതെപോകയില്ലദ്ദേഹമിന്നുഞാൻ</l>
            <l> വേട്ടയ്ക്കുപോവാനൊരുങ്ങുന്നനേരത്തു</l>
            <l> പട്ടരച്ചൻമരിപ്പാൻവരുമപ്പൊഴേ</l>
            <l> എട്ടുരാശിപ്പണമിപ്പോളിരട്ടിച്ചു</l>
            <l> മുട്ടിച്ചുപാർക്കുന്നതു കുറ്റമല്ലെടോ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">തൊഴിലില്ലാതെ വന്നപ്പോൾ, എങ്ങനെ ജീവിക്കേണ്ടു എന്നായി
ഓരോരുത്തന്റേയും ഉള്ളിലുള്ള വിചാരം. കച്ചവടത്തിലോ കൈത്തൊഴിലിലോ ഏർപ്പെടുന്നതിനു് അവന്റെ
ആഭിജാത്യം അനുവദിച്ചില്ല.
</p>
          <lg xml:id="lg1.250">
            <l> കേട്ടാലുമിജ്ജനമെന്തോന്നുചെയ്യേണ്ടു</l>
            <l> നാട്ടാർക്കുദാസ്യപ്രവൃത്തികൾ ചെയ്കയോ?</l>
            <l> ആട്ടംപഠിച്ചുപലേടം നടക്കയോ?</l>
            <l> ചാട്ടം പഠിക്കയോ? ചാവേറ്റുചാകയോ?</l>
            <l> പട്ടിണിയിട്ടു പരവശരാകയാൽ</l>
            <l> പട്ടണംതോറുമിരന്നുനടക്കയോ?</l>
            <l> പെട്ടെന്നു രാജസേവയ്ക്കുപുറപ്പെട്ടു</l>
            <l> കൊട്ടണച്ചോറും കഴിച്ചുകിടക്കയോ.... </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെയുള്ള വാക്കുകളിൽനിന്നു രാജസേവയേപ്പറ്റി നമ്പ്യാർക്കു എത്ര
തുച്ഛമായ അഭിപ്രായമാണുണ്ടായിരുന്നതെന്നു വ്യക്തമാണു്. ഇരന്നു നടക്കുന്നതിനേക്കാൾ കഷ്ടമാണത്രേ
രാജസേവ.
</p>
          <p style="indent">തൊഴിൽ ഇല്ലായ്മയുടെ ഫലമായി നായന്മാരുടെ ഇടയ്ക്കു വന്നുകൂടിയ
ദോഷങ്ങളെ നമ്പ്യാരെപ്പോലെ ചമൽക്കാരപൂർവം വർണ്ണിച്ചിട്ടുള്ള കവികളോ ചരിത്രകാരന്മാരോ ഇല്ല.
അവർക്കു് ‘അച്ചിവീട്ടിലിരുന്നു വീരവാദംപറക’, ‘സുന്ദരനെന്നൊരു ഭാവത്തൊടുകൂടെ
സിന്ദൂരക്കുറിയിട്ടുംകൊണ്ടു്’ നടക്കുക, ചെന്നുകളത്രംതന്നുടെ പിള്ളയെയെടുത്തു കുളിപ്പിക്കുക, ‘തൂമ്പ കിളച്ചും
ചേമ്പുകൾനട്ടും തുവരകൾ പിഴുതും വാഴകൾവച്ചും നമ്പൂരാരുടെ പുറകേനടന്നിട്ടിമ്മിണിമുതൽ’ ഉണ്ടാക്കുക,
ഓരോരോദിക്കിൽനടന്നു വഴക്കുകൾ ഉണ്ടാക്കുക, കൂട്ടത്തിൽ കുത്തുക-ഇവയായി പ്രധാനജോലി. നമ്പ്യാർ
നായന്മാർക്കുണ്ടായിരുന്നതായി ചൂണ്ടിക്കാണിച്ചിട്ടുള്ള ദോഷങ്ങളിൽ ഒന്നെങ്കിലും ഏതൽക്കാലപര്യന്തം
മാറീട്ടുണ്ടെന്നു തോന്നുന്നില്ല. വ്യവസായത്തിലുള്ള അനാസ്ഥ ഇപ്പോഴും കാണുന്നു. വീരവാദംപറയുന്നതിൽ
അവരെ ജയിപ്പാൻ ആരുണ്ടു്?. നായർമഹാജനയോഗമെന്നപേരിൽ നടന്നുവരുന്ന ഉത്സവങ്ങളിൽ ഓരോ
പ്രാസംഗികന്മാർ തട്ടിവിടുന്ന വീരവാദങ്ങൾ കേട്ടാൽ നായർസമുദായത്തിന്റെ ഭാവി
ബഹുശോഭനമാണെന്നു് ആർക്കും തോന്നാതിരിക്കയില്ല. എന്നാൽ ഓരോ പ്രസംഗവും നായർ
വംശത്തിൽ പ്രബലന്മാരായ ഏതാനും ശത്രുക്കളെ ഉണ്ടാക്കുക എന്നതിൽ കവിഞ്ഞ ഒരു ഫലവും
ഉണ്ടാക്കാറില്ലെന്നു് അനുഭവത്തിൽ നിന്നു കാണാൻ കഴിയും. യോജിപ്പില്ലായ്മയെന്നതോ പോകട്ടെ, ഒരു
നായർക്കു മറ്റൊരു നായർ നന്നായ്‍വരുന്നെന്നുകേട്ടാൽപിന്നെ സുഖമായി ഉറക്കം വരാറില്ല. അയാൾ
തുലഞ്ഞുകണ്ടിട്ടു മരിക്കാൻ ഇടവരണേ എന്നായിരിക്കും മറ്റെല്ലാവരുടേയും നിത്യപ്രാർത്ഥന. ഈ
സ്വഭാവഗുണങ്ങളെല്ലാം നമ്പ്യാരുടെ വർണ്ണനകളിൽ കണ്ണാടിയിലെന്നപോലെ സ്ഫുടമായിക്കാണാം.
</p>
          <p style="indent">നമ്പൂരിമാരും പോറ്റിമാരും അവരുടെ കുലാചാരം പരിരക്ഷിക്കുന്നതിൽ
പൂർവ്വവൽ ശ്രദ്ധയുള്ളവരായിക്കണ്ടില്ല. അതുകണ്ടിട്ടു് നമ്പ്യാർക്കു വളരെ മനസ്താപമുണ്ടായി. ആ
മനസ്താപമാണു് അവിടവിടെ പരിഹാസരൂപമായി പൊട്ടിപ്പുറപ്പെട്ടുകാണുന്നതു്. നമ്പൂരി കാര്യക്കാരുടെ
തണ്ടുതപ്പിത്തവും അയാളെ ഉണ്ണിനമ്പൂരി പറ്റിച്ചതും എത്ര ഫലിതമായി വർണ്ണിച്ചിരിക്കുന്നു എന്നു
വായിച്ചുനോക്കുക. രണ്ടു ദൂഷ്യങ്ങളാണു് മലയാളബ്രാഹ്മണരിൽ അന്നു നമ്പ്യാർ പ്രധാനമായി കണ്ടതു്. ആ
ദൂഷ്യങ്ങളെ പുനം തുടങ്ങിയ നമ്പൂരിക്കവികൾതന്നെ ഉജ്ജ്വലവർണ്ണത്തിൽ ചിത്രണം ചെയ്തിരുന്നുതാനും.
ആ ദൂഷ്യങ്ങളിൽ ഒന്നു് ധനതൃഷ്ണയും മറ്റൊന്നു സ്ത്രീജിതത്വവും ആകുന്നു. ഈ ദോഷങ്ങൾ പൊതുവേ
എല്ലാപേരെയും ബാധിച്ചിരുന്നു എന്നു അദ്ദേഹം വിദൂരമായിട്ടുപോലും സൂചിപ്പിച്ചിട്ടുമില്ല. ബ്രാഹ്മണധർമ്മം
വിട്ടുനടന്ന ‘വികലാചാര’ന്മാരെ മാത്രമേ നമ്പ്യാർ ആക്ഷേപിച്ചിട്ടുള്ളു. പ്രദോഷമാഹാത്മ്യത്തിൽ ഒരു
അംബോപദേശംകൂടി ചേർത്തിരിക്കുന്നതിനെ മി. മേനോൻ അധിക്ഷേപിക്കുന്നു. ആ കഥ
ചേർത്തിരിക്കുന്ന സന്ദർഭത്തെപ്പറ്റി ഒന്നു ക്ഷമാപൂർവ്വം ആലോചിച്ചിരുന്നെങ്കിൽ ഇങ്ങനെ
പറയുമായിരുന്നില്ല. പ്രദോഷവ്രതത്തിൽ നിഷ്ഠയുള്ളവനും ഐഹികസുഖവിരക്തനുമായ
ബ്രാഹ്മണകുമാരനെ ഒരു ഗന്ധർവകന്യകയേ കണ്ടു് കാമപരവശനായ്തീർന്ന അനുജൻ ‘കണ്ടാലുമഗ്രേ
നല്ലൊരു വണ്ടാർകുഴലീമണി’ എന്നു ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു. അവർ രണ്ടുപേരും
സഹോദരന്മാരായിരിക്കയും രണ്ടുപേരും പ്രദോഷവ്രതം മുടങ്ങാതെ അനുഷ്ഠിക്കയും
ചെയ്തുകൊണ്ടിരിക്കവേയാണു് ഈ സംഭവം നടക്കുന്നതു്. തത്സന്ദർഭത്തിൽ ബ്രാഹ്മണകുമാരൻ തന്റെ
അനുജന്റെ ശിവഭജനത്തിനുഭംഗം വരാതിരിപ്പാൻവേണ്ടി സ്ത്രീജനോപാലംഭനം ചെയ്യുന്നു. തന്റെ
അഭിപ്രായത്തെ ബലപ്പെടുത്താൻവേണ്ടി ശിവശർമ്മാവെന്ന ബ്രാഹ്മണനുപറ്റിയ അപകടത്തെ വർണ്ണിച്ചു
കേൾപ്പിക്കയും ചെയ്യുന്നു. ഇതിലെന്താണു് അസാംഗത്യം? ഒരു നമ്പൂരി ഇല്ലത്തുള്ള
</p>
          <lg xml:id="lg1.251">
            <l> “പണ്ടമശേഷം വിറ്റുമുടിച്ചും</l>
            <l> കണ്ടജനത്തൊടിരന്നു ലഭിച്ചൊരു</l>
            <l> മുണ്ടുമെടുത്തൊരു കുടയും ചൂടി-</l>
            <l> പ്പെരുവഴിയൂട്ടിൽ ചെന്നുസ്ഥലം വ-</l>
            <l> ച്ചൊരുനേരത്തവനഷ്ടികഴിക്കും;</l>
            <l> കടയിൽച്ചെന്നു പുകേലയിരന്നൊരു</l>
            <l> കടയിൽ തിരുകിക്കൊണ്ടുനടക്കും;</l>
            <l> ഇടയിലൊരിക്കൽ പരദേവതയുടെ</l>
            <l> നടയിൽച്ചെന്നു വണങ്ങിപ്പോരും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">വയസ്സു് ഇരുപത്തിഅഞ്ചേ ആയിട്ടുള്ളു. വേദമൊക്കെ മുഖസ്ഥമാണു്.
ശിവപൂജയ്ക്കു മുടക്കവുമില്ല. അങ്ങനെയിരിക്കെ “ധനമുണ്ടാവാനെന്തൊരു കർമ്മം മനസാവാചാ
ചെയ്യേണ്ടതു ഞാൻ?”എന്നായി അയാൾക്കു ചിന്ത. ഒരു കണിയാനേക്കൊണ്ടു് പ്രശ്നംവയ്പിച്ചു
നോക്കിയപ്പോൾ
</p>
          <lg xml:id="lg1.252">
            <l> ദ്രവ്യമിതൊക്കെ നശിപ്പാനിന്നൊരു</l>
            <l> ചൊവ്വാദോഷം കാണ്മാനുണ്ടു്.</l>
            <l> കണ്ടൻകാവിൽ ഭഗവതി നിങ്ങടെ</l>
            <l> പണ്ടേയുള്ളൊരു പരദൈവമതു-</l>
            <l> കൊണ്ടുവിചാരിച്ചപ്പോളടിയൻ</l>
            <l> കണ്ടുവിരോധമതവിടെത്തന്നെ</l>
            <l> അവിടെത്തന്നെ നിങ്ങൾ ഭജിച്ചാൽ</l>
            <l> അനവധി ധനമുണ്ടായ് വരുമുടനേ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു അയാൾ പറഞ്ഞതനുസരിച്ചു നമ്പൂരി ഭജനമിരിക്കുന്നു. ദേവി
പ്രത്യക്ഷമായി ഒരു ചെപ്പും ചെരിപ്പും കൊടുക്കുന്നു. ചെരിപ്പിൽ കയറിനിന്നുകൊണ്ടു് വിചാരിക്കുന്ന
സ്ഥലത്തെത്തും. ചെപ്പു് അയാൾ വിചാരിക്കുന്ന വസ്തുക്കളെല്ലാം നല്കയും ചെയ്യും. അങ്ങനെ ഇരിക്കേ ഒരു
വഴിപോക്കൻ ബ്രാഹ്മണനെ അയാൾ കണ്ടെത്തുന്നു.
</p>
          <lg xml:id="lg1.253">
            <l> കണ്ടാൽ നല്ലൊരു വേശ്യാസ്ത്രീജന-</l>
            <l> മുണ്ടോ വിപ്രാ തന്നുടെ ദിക്കിൽ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് ആ വിഡ്ഢി വഴിപോക്കനോടു ചോദിക്കുന്നു. കാശിക്കപ്പുറത്തു്
‘ഉണ്ണിഉണിച്ചിരാ’യെന്നൊരു വേശ്യ ഉണ്ടെന്നു പറഞ്ഞതുകേട്ടു് അയാൾ ചെരിപ്പിന്റെ സഹായത്തോടുകൂടി
അവിടെ എത്തുന്നു. അവളോടുകൂടി ചിരകാലം രമിച്ചപ്പോൾ, തന്റെ അമ്മയുടെ ഉപദേശം അനുസരിച്ചു്
അവൾ ഉണിച്ചിരിനമ്പൂരിയുടെ ചെപ്പും ചെരിപ്പും കയ്ക്കലാക്കീട്ടു വഴിയാധാരമാക്കീട്ടു വിടുന്നു.
</p>
          <lg xml:id="lg1.254">
            <l> പട്ടിണിയിട്ടുംകൊണ്ടു പാരം പരവശനായ്</l>
            <l> പട്ടിയെപ്പോലെ വിപ്രൻ പാഞ്ഞുനടന്നീടുന്നു </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇതാണുകഥ. ഇത്തരം നംപൂരിമാരെക്കണ്ടാൽ നമ്പ്യാർ വെറുതേ വിടുമോ?
</p>
          <p style="indent">തമിഴ് ബ്രാഹ്മണരെ പലേടത്തും ആക്ഷേപിച്ചിരിക്കുന്നതുകണ്ടാൽ, കവിക്കു
അവരോടുള്ള വിദ്വേഷത്തിനു് അതിരില്ലായിരുന്നെന്നു തോന്നാം. കുലാചാരങ്ങൾ കൈവിട്ടു്,
കച്ചവടംചെയ്തും പ്രഭുക്കന്മാർക്കു് ദാസ്യം വഹിച്ചും അന്യായമായ പലിശയ്ക്കു പണം കടം കൊടുത്തും
ജീവിച്ചുവന്ന തമിഴ് ബ്രാഹ്മണരെ മാത്രമാണു് തന്റെ പരിഹാസശയങ്ങൾക്കു് അദ്ദേഹം ലാക്കാക്കിയതു്.
തന്നെക്കൊണ്ടു ‘പട്ടാഷ്ടകം’ എഴുതിച്ച ആ കൃതഘ്നനായ പട്ടക്കുട്ടിയെ അദ്ദേഹം ഒരിക്കലും
വിസ്മരിച്ചുകാണുകയില്ല.
</p>
          <lg xml:id="lg1.255">
            <l> “പട്ടന്മാരൊടു വസ്ത്രമെടുത്താൽ</l>
            <l> പൊട്ടന്മാരിഹ തോല്ക്കേയുള്ളു;</l>
            <l> എട്ടുപണം മുതലുള്ളതിനവർ പതി-</l>
            <l> നെട്ടുപണം വിലവച്ചു കൊടുക്കും;</l>
            <l> അവരൊടുചെന്നുകടംകൊണ്ടെങ്കിൽ</l>
            <l> ഭവനംകൂടെ നശിപ്പാറാകും;</l>
            <l> പത്തിനുകാലുകൊടുക്കണമപ്പോൾ</l>
            <l> പത്തിനു രണ്ടര പലിശയുമായി</l>
            <l> വീട്ടുവതിന്നു തരംകൂടാഞ്ഞാൽ</l>
            <l> വീട്ടിൽക്കേറിപ്പാടുകിടക്കും”<hi style="snum">പ്രദോഷമാഹാത്മ്യം</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇതായിരുന്നു അവരുടെ അന്നത്തേമട്ടു്. ഇന്നും അത്തരക്കാർ കുറവല്ലല്ലോ.
അവരുടെ ഭക്ഷണപ്രിയതയോ?
</p>
          <lg xml:id="lg1.256">
            <l> രണ്ടുവല്ലംനിറച്ചുള്ള പർപ്പടത്തെപ്പൊടിച്ചിട്ടു</l>
            <l> രണ്ടുകൊട്ടപ്പഴംകൂട്ടിത്തൊലിച്ചിട്ടൊന്നമർത്തീട്ടു</l>
            <l> അഷ്ടഗന്ധംപോലെയാക്കിയൊട്ടുശേഷിച്ചൊട്ടുതിന്നും</l>
            <l> പട്ടരുണ്ണുന്നതുകണ്ടാൽ ഗോഷ്ഠിയല്ലാതൊന്നുമില്ല. </l>
          </lg>
          <!--end of "verse"-->
          <p style="noindent">വിളമ്പുന്നതിനു അല്പം വല്ലതും കുറവുവന്നാൽ ശണ്ഠപിടിക്കാനും തുടങ്ങും.
അതുകൊണ്ടു ഭരിപ്പുകാരൻ,
</p>
          <lg xml:id="lg1.257">
            <l> കിട്ടിയതൊന്നും മതിയാകില്ല</l>
            <l> പട്ടന്മാർക്കതുബോധിക്കേണം—എന്നുപ്രത്യേകം ചട്ടംകെട്ടുന്നു.</l>
            <l> പാട്ടാൻതേടിന മുതലാനാൽ നീ</l>
            <l> കിട്ടാമൽകൊണ്ടോടിപ്പോലാം;</l>
            <l> നാട്ടാരെപ്പരിപാലിക്കിന്റവി-</l>
            <l> രാട്ടാകിയവൻ തേടിനതെന്റ് </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു വിളമ്പുകാരോടു കയർപ്പാൻ അവർക്കു കൂസലില്ല. ഉത്സവം എവിടെ
എങ്കിലും ഉണ്ടെങ്കിൽ
</p>
          <lg xml:id="lg1.258">
            <l> “പട്ടും പൊന്നും പണവുമിതെല്ലാം</l>
            <l> രട്ടുകൾകൊണ്ടങ്ങിരുമുടിയാക്കി</l>
            <l> കെട്ടിത്തലയിലെടുത്തുംകൊണ്ടൊരു</l>
            <l> കൂട്ടം”-അവിടെ എത്തും </l>
          </lg>
          <!--end of "verse"-->
          <p style="noindent">അവർ-“ചേറുപുരണ്ടു നാറക്കീറത്തുണിയും ചുറ്റി-
</p>
          <p style="indent">ചോറുമ്മാനങ്ങുകേറി”ച്ചെല്ലുമ്പോൾ പാചകന്മാരുടെ മുഖം കറുക്കുമത്രേ.
അവരിൽ ചിലർക്കു ഒരുമാതിരി മൂരിശൃംഗാരവുമുണ്ടു്. കാക്കരനായരുടെ വീട്ടിൽ കുറെ കച്ച
കടംകൊടുത്തിരുന്നു. പണം കിട്ടാൻ താമസിച്ചുപോയി. പട്ടർ ഒരുദിവസം പുരുഷന്മാരില്ലാത്ത
തക്കംനോക്കി കടന്നുചെന്നു് നായരുടെ പെണ്ണിനോടു്
</p>
          <lg xml:id="lg1.259">
            <l> ‘കച്ചയെടുത്തപണംതാരും പണമില്ലാട്ടാൽ പണയംതാരും</l>
            <l> പട്ടരുകിട്ടേ വാരുംപെണ്ണേ ഒമ്മേത്താനൊരുപണയംതന്നാ-</l>
            <l> ലൊരുകുറിപാർത്തുതു വാങ്കിക്കൊൾവേൻ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പറഞ്ഞുവത്രേ. സ്ത്രീജനങ്ങളിൽ ചിലർക്കു പട്ടന്മാരോടായിരുന്നു
അധികം പ്രീതി.
</p>
          <lg xml:id="lg1.260">
            <l> നമ്പൂരാരിവർനമ്മേക്കണ്ടാൽ അമ്പതുദൂഷണമൊരുവൻചൊല്ലും</l>
            <l> വീട്ടിൽവരുമ്പോൾസരസന്മാരു്—പാട്ടിൽവരുമ്പോൾവിരസന്മാരു്;</l>
            <l> കൂട്ടിക്കൊണ്ടൊരുസഭയിൽചെന്നാൽ കോട്ടമറിഞ്ഞുപറഞ്ഞുചിരിക്കും;</l>
            <l> പട്ടന്മാരുടെകൂടെപ്പോയാൽ ഒട്ടൊരുറപ്പുണ്ടെന്നൊരുപക്ഷം</l>
            <l> ഗോഷ്ഠികളാരാൻ ഭാവിച്ചാലവർകൂട്ടത്തോടെവടിയുമെടുക്കും</l>
            <l> പോടാഘടുവാ പീത്തായോളികൂടാകുസൃതികളെന്നുകയർക്കും </l>
          </lg>
          <!--end of "verse"-->
          <p style="noindent">നംപൂരിമാരുടേയും പട്ടന്മാരുടേയും സംബന്ധം നായർവീടുകളിൽ
സർവസാധാരണമായിത്തീർന്നിരിക്കണം.
</p>
          <lg xml:id="lg1.261">
            <l> “ഇപ്പോളൊരുചെറുചക്കിപ്പെണ്ണിനുടുപ്പാൻപാതിപ്പുടവകൊടുപ്പാൻ</l>
            <l> ഭാവിച്ചൻപതുചക്രം തുപ്പൻനമ്പൂതിരിയൊടുവാങ്ങിച്ചപ്പോൾ</l>
            <l> അപ്പരമാർത്ഥം കേട്ടുകലമ്പീട്ടപ്പൻനമ്പൂര്യച്ചൻതന്നെയ</l>
            <l> ടിപ്പാൻവരവുണ്ടെന്നതുകേട്ടുഭയപ്പെട്ടോടിയൊളിച്ചില്ലേതാൻ</l>
            <l> പിന്നെപ്പലരും സംസാരിച്ചൊരുവണ്ണം മൂപ്പിലെയരിശമൊഴിച്ചു</l>
            <l> പെണ്ണിനുപുടവകൊടുത്തെന്നുള്ളതുമുണ്ണിക്കിട്ടൻപോറ്റിപറഞ്ഞു. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഒരു നംപൂരിക്കുപറ്റിയ അബദ്ധത്തെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
</p>
          <lg xml:id="lg1.262">
            <l> ചേട്ടനൊരച്ചിയെകൂട്ടിച്ചുകൊണ്ടന്നു കെട്ടിനകത്തേപ്പുരയിലിരുത്തി</l>
            <l> ചേട്ടത്തിവന്നുകലമ്പിത്തുടങ്ങി; ചേട്ടയ്ക്കു ചോറുകൊടുക്കയില്ലെന്നായ്</l>
            <l> ചേട്ടൻകയർത്തങ്ങടുക്കളയിൽചെന്നു ചട്ടികലങ്ങളും തല്ലിത്തകർത്തു</l>
            <l> അന്നേരംചേട്ടത്തികോപിച്ചുവന്നിട്ടച്ചീടെ മുഞ്ഞിക്കുകരണ്ടുതൊഴിച്ചു</l>
            <l> ചെന്നൊരുചേട്ടനുംചേട്ടത്തിയുംതമ്മിൽ താഡനംകൂട്ടിക്കയർത്തുപറഞ്ഞു</l>
            <l> ചക്കിപ്പെണ്ണേയും വിളിച്ചുവരുത്തിച്ചെറുക്കന്റെതോളിൽമാറാപ്പുമങ്ങേന്തി</l>
            <l> വെക്കംകുടയുമെടുത്തങ്ങുനചേട്ടത്തിതന്റേപിറന്നില്ലംനോക്കിത്തിരിച്ചു. </l>
          </lg>
          <!--end of "verse"-->
          <p style="noindent">പ്രഭുജനങ്ങളുടെ മടപ്പള്ളിജോലി പട്ടന്മാർ കരസ്ഥമാക്കിക്കഴിഞ്ഞിരുന്നു.
എന്നാൽ “അച്ചികൾവന്നു വിളിച്ചെന്നാകിൽ—ഒളിച്ചുകൊടുക്കും ചോറും കറിയും.”
</p>
          <p style="indent">എമ്പ്രാൻമാരായിരുന്നു മിക്ക സ്ഥലങ്ങളിലും ശാന്തിനടത്തിയിരുന്നതെന്നു
തോന്നുന്നു. അവർ അപ്പം കട്ടുഭുജിക്കുന്നതിനെ കവി പലസ്ഥലങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ടു്.
ക്ഷേത്രകർമ്മങ്ങൾ നിറവേറ്റിയിട്ടു അയാൾ കൊറ്റുകഴിഞ്ഞുവരുമ്പോൾ,
</p>
          <lg xml:id="lg1.263">
            <l> “വെറ്റിലപുകയിലകൊണ്ടുവരാഞ്ഞാൽ മുറ്റുംനമ്മുടെചന്ത്രക്കാരനു്</l>
            <l> കുറ്റംവല്ലതുമൊന്നുണ്ടാക്കും—മറ്റുള്ളവരുടെസങ്കടമെന്നതു</l>
            <l> മുറ്റുംതങ്ങൾവിചാരിക്കില്ല; പോറ്റികളെന്നൊരുപേരറിയേണം</l>
            <l> മാറ്റികളായതു കാരണമറിവിൻ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അവർക്കു്,
</p>
          <lg xml:id="lg1.264">
            <l> “ഉണ്ണണമെന്നുമുറങ്ങണമെന്നും പെണ്ണുങ്ങളൊടുരസിക്കണമെന്നും</l>
            <l> കണ്ണിൽകണ്ടജനങ്ങളെയെല്ലാമെണ്ണിക്കൊണ്ടുദുഷിക്കണമെന്നും,” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഒരുജോലിയേ ഉണ്ടായിരുന്നുള്ളുവത്രേ.
</p>
          <p style="indent">മാരാന്മാരേയും പൊതുവാളന്മാരെയും നമ്പ്യാർ അവിടവിടെ
ഹാജരാക്കിനിർത്തീട്ടു് പരിഹാസവർഷം ചൊരിഞ്ഞിട്ടുണ്ടു്.
</p>
          <lg xml:id="lg1.265">
            <l> “താളമെടുത്തുവിളിക്കണമെന്നാൽ കേളനെവച്ചിട്ടൊരുവനുമില്ല</l>
            <l> മേളംകൂട്ടുകിലങ്ങവനല്പംതാളംതെറ്റുമതുണ്ടൊരുദോഷം”</l>
            <l> “പുതുവാളെന്നൊരുവിദ്വാനുണ്ടു് പുതുതായുള്ളവിധങ്ങളെടുപ്പാൻ</l>
            <l> പുതുവന്മാരുടെയാളായതിനാൽ പുതുവാളെന്നൊരുപേരവനുളവായ്</l>
            <l> അതിയായിട്ടിവനിവിടെവരേണ്ട മതിയാമവനുടെവിരുതുകളെല്ലാം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങളിൽ പ്രധാനം കൃഷിയായിരുന്നു.
കച്ചവടത്തിൽ ഏർപ്പെടുന്നതു് ആഭിജാത്യത്തിനു കുറവുവരുത്തുമെന്നായിരുന്നു നായരുടെ വിശ്വാസം.
വ്യാപാരം പ്രായേണ ചെട്ടികളുടേയും നംപൂരിമാരുടേയും കൊങ്ങിണികളുടെയും കയ്യിൽ ആയിരുന്നു.
ഏതുത്സവസ്ഥലത്തും ചെട്ടികൾ “കെട്ടും ചുമടുകളുമൊട്ടും കുറകൂടാതെ —
കെട്ടിച്ചുമന്നുകൊണ്ടു്”എത്താതിരിക്കില്ല. ലാഭത്തിൽ ഒരംശം പ്രഭുക്കന്മാർക്കു ചുങ്കമായി
കൊടുക്കണമെന്നേ വ്യവസ്ഥ ഉണ്ടായിരുന്നുള്ളുവെങ്കിലും പലപ്പൊഴും കാര്യക്കാരന്മാർ അവരുടെ
അടുക്കൽ നിന്നും പണം പിടുങ്ങിവന്നതായി നമ്പ്യാർ പ്രസ്താവിച്ചിട്ടുണ്ടു്. ലന്തയും പറങ്കിയും ഇങ്കിരിയേസും
പ്രവേശിച്ചുകഴിഞ്ഞിരുന്നു. ഭരണം അവ്യവസ്ഥിതമായിരുന്നതിനാൽ കൃഷിക്കാരുടെ നിലയും
ശോഭനമായിരുന്നെന്നു പറയാവുന്നതല്ല. ഒന്നാമതായി അനുഭവവിരുത്തിയേർപ്പാടിന്മേൽ ലഭിച്ചിരുന്ന
വസ്തുക്കളായിരുന്നതിനാൽ, അവയിൽനിന്നു നികുതി അങ്കം ചുങ്കം മൂലംകാഴ്ചകൾ മുതലായവ
കൊടുത്തതിനുശേഷം ബാക്കി ആദായം വളരെ തുച്ഛമായിരുന്നുവെന്നു തോന്നുന്നു. കള്ളന്മാരുടെ
ശല്യമായിരുന്നു ഭയങ്കരം.
</p>
          <lg xml:id="lg1.266">
            <l> “കട്ടുനടക്കുംദുഷ്ടജനത്തിനു കിട്ടിയതെല്ലാംകൊള്ളാംതാനും.</l>
            <l> തൂമ്പകിളച്ചുംചേമ്പുകൾനട്ടും തുവരകൾപിഴുതുംവാഴകൾവച്ചും</l>
            <l> നമ്പൂരാരുടെപുറകേനടന്നിട്ടിമ്മിണിമുതലുനമുക്കുണ്ടായതു</l>
            <l> പാടേകട്ടുമുടിച്ചെന്നാകിൽ പാളപിടിച്ചുനടക്കേയുള്ളു.</l>
            <l> നെല്ലേതാനും പൊലികടമുള്ളതു മെല്ലാമിങ്ങുവശത്തായില്ല.</l>
            <l> ഒരുമേനികളും പലമേനികളും സ്വരൂപിച്ചൊട്ടുകളത്തിലുമായി.</l>
            <l> പലിശകൊടുപ്പാനുള്ളൊരുനെല്ലും പലതരമാക്കിയളന്നുംവച്ചു</l>
            <l> ഇപ്പോൾനമ്മുടെവീട്ടിൽക്കള്ളനുകപ്പാൻനല്ലൊരുതരമായ്‍വന്നു.</l>
            <l> ഏതാനുംചിലകാളകളുള്ളതു കള്ളനുകപ്പാൻവിരുതേറീടും</l>
            <l> എള്ളുവിതച്ചിട്ടുള്ളതുമെല്ലാം കള്ളന്മാരുടെവായിൽതന്നേ.”<hi style="snum">സ്യമന്തകം</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">നായാട്ടായിരുന്നു നായരുടെ മറ്റൊരു തൊഴിൽ. അക്കാലത്തു് എല്ലാ
ദേശങ്ങളിലും വലിയവലിയ വനങ്ങൾ ഉണ്ടായിരുന്നു.
</p>
          <lg xml:id="lg1.267">
            <l> നായാട്ടെന്നതു കേൾക്കുന്നേരം</l>
            <l> നായന്മാർക്കതൊരുത്സവമല്ലോ…</l>
          </lg>
          <!--end of "verse"-->
          <p style="noindent">പടയാളികൾ പൊതുവേ മാംസഭുക്കുകളായിരുന്നു. സദ്യയ്ക്കുകൂടി അവർക്കു
മാംസക്കറികൾ ഉണ്ടാക്കിച്ചുകൊടുത്തു വന്നിരുന്നതായി തോന്നുന്നു.
</p>
          <lg xml:id="lg1.268">
            <l> അത്താഴത്തിനുനായന്മാർക്കു പുറത്തൊരുകൊട്ടിലിലിലവയ്ക്കേണം</l>
            <l> മറ്റൊരുകൂട്ടംകറികൂടാതെ കൊറ്റിനുമോടിവരുത്തിക്കൂടാ</l>
            <l> അതുകാട്ടിലുമുണ്ടുകടലിലുമുണ്ടക്കായലിലുണ്ടുകളത്തിലുമുണ്ടു്</l>
            <l> കൂട്ടംനല്ക്കറികൂട്ടാഞ്ഞാലൊരു കൂട്ടക്കാർക്കുകണക്കിനുകൂടാ</l>
            <l>
              <hi style="snum">സീതാസ്വയംവരം</hi>
            </l>
          </lg>
          <!--end of "verse"-->
          <p style="noindent">വൈദ്യം, മന്ത്രവാദം, ജ്യോത്സ്യം ഇവ തൊഴിലായി സ്വീകരിച്ചിരുന്നവരും
അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഒന്നും പഠിക്കാതെ ഈ വേഷംകെട്ടി നടന്നിരുന്നവരെ നമ്പ്യാർ
കഠിനമായീ ആക്ഷേപിച്ചുകാണുന്നു.
</p>
          <lg xml:id="lg1.269">
            <l> രസികന്മാരെന്നഭാവംനടിച്ചു സഞ്ചിയുമായി-</l>
            <l> ട്ടസുരന്മാരെന്നപോലെ രോഗിവീട്ടിൽചെന്നുകൂടി</l>
            <l> ഗുളികയും കഷായവുംകൊടുത്തു ചാക്കടുക്കുമ്പോൾ</l>
            <l> കളവുവല്ലതും ചൊല്ലിത്തിരിക്കും വൈദ്യനിക്കാലം.<hi style="snum">പഞ്ചേന്ദ്രോപാഖ്യാനം</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ചിലർ വല്ലതുമൊക്കെ വായിച്ചിരിക്കും; മനോധർമ്മം
കാണുകയില്ലെന്നേയുള്ളു. അവർ,
</p>
          <lg xml:id="lg1.270">
            <l> കല്ക്കത്തിനുംകഷായത്തിനും കാനനേ</l>
            <l> നില്ക്കുന്നവേരുകളൊക്കെപ്പറിപ്പിച്ചു</l>
            <l> തക്കത്തിലെണ്ണയും നെയ്യുംപൊടികളും</l>
            <l> മിക്കവാറും തന്റെപുസ്തകത്തിൽകണ്ട-</l>
            <l> തൊക്കെപ്രയോഗിച്ചു പട്ടുംപണങ്ങളും </l>
          </lg>
          <!--end of "verse"-->
          <p style="noindent">വാങ്ങിക്കൊണ്ടു കടക്കുമായിരുന്നു. ‘ജാതകംനോക്കി കൈതവംപറയുന്ന’
ജ്യോത്സ്യന്മാരോടും ദുർമ്മന്ത്രവാദികളോടും നമ്പ്യാർക്കു വലിയ പുച്ഛമായിരുന്നു. ഒരു ഗണിതക്കാരൻ
നംപൂരിയെ കവി വർണ്ണിച്ചിരിക്കുന്നതു നോക്കുക.
</p>
          <lg xml:id="lg1.271">
            <l> “ചാലേകവടിയെടുക്കുന്നവരതിനാലേ ഗണകരുമെന്നുവരാമോ</l>
            <l> ധാർഷ്ട്യംകാട്ടുകയെന്നതൊഴിഞ്ഞൊരു കൂട്ടം പോലുമവന്നറിവില്ല</l>
            <l> പാട്ടുകൾകൊണ്ടുപണം പലരോടും തട്ടുകയാണവനുള്ളൊരുവിദ്യ</l>
            <l> ജാതകഫലമവനിന്നുപറഞ്ഞതു യാതൊന്നുംനേരല്ലറിയേണം”<hi style="snum">ചന്ദ്രാംഗദചരിതം</hi></l>
            <l> “ജ്യോതിഷക്കാരനും മന്ത്രവാദിക്കുമച്ചാതുര്യമേറുന്നവൈദ്യനുംവേശ്യയ്ക്കും</l>
            <l> ഏതുംമടിക്കാതെവേണ്ടതുനൽകുവാൻഭൂതലവാസികൾക്കില്ലൊരുസംശയം<hi style="snum">ധ്രുവചരിതം</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">അക്കാലത്തേ ഭരണരീതി തുള്ളലുകളിൽ നല്ലപോലെ പ്രതിഫലിച്ചു
കാണുന്നുണ്ടു്. ആരെങ്കിലും കാര്യക്കാർക്കോ മറ്റോ അപ്രീതി ജനിപ്പിച്ചാൽ, സർക്കാരിൽനിന്നു അയാളുടെ
വസ്തു വില്ക്കുക സാധാരണമായിരുന്നു.
</p>
          <lg xml:id="lg1.272">
            <l> കല്പിച്ചതിലൊരുപത്തുമടങ്ങുകവിഞ്ഞുനടക്കും കാര്യക്കാരും</l>
            <l> വമ്പുപറഞ്ഞുപിടിച്ചുപറിച്ചുത—രിമ്പുമടിക്കാതൊരുസാധുവൊട-</l>
            <l> അമ്പതുരാശിപിടിച്ചുപറിച്ചതി—ലൊമ്പതുരാശിനൃപന്നുകൊടുക്കും;</l>
            <l> ഇത്ഥംനൃപനൊടുഭോഷ്കറിയിക്കും ശുദ്ധൻ നൃപനതുബോധിച്ചീടും;</l>
            <l> രണ്ടുജനങ്ങളുതമ്മിൽക്കാര്യം കൊണ്ടുവിവാദിച്ചരമനപുക്കാൽ</l>
            <l> രണ്ടുജനത്തിനുമരചനെയെത്തി—ക്കണ്ടറിയിപ്പാൻസംഗതികൂടാ.</l>
            <l> കാര്യക്കാരുടെമുമ്പിൽച്ചെന്നവർ കാര്യമതെല്ലാമങ്ങറിയിച്ചു;</l>
            <l> കയ്ക്കാണത്തിനുകുറവുവരുമ്പോൾ—വക്കാണത്തിനുവട്ടംകൂട്ടും;</l>
            <l> നേരല്ലാത്തോൻകാര്യക്കാരനു—പേരുംദ്രവ്യമെടുത്തുകൊടുത്താൽ</l>
            <l> നേരുള്ളവനെശഠനെന്നുള്ളൊരു പേരുംനൽകിപിഴുകിയയയ്ക്കും</l>
            <l> അക്കഥയൊന്നും നൃപനെബോധിപ്പിക്കയുമില്ലവനങ്ങനെചട്ടം </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഏതെങ്കിലും കാര്യത്തെസംബന്ധിച്ചു വിവാദം ഉണ്ടായാൽ രണ്ടുപേർക്കും
രാജാവിനെ കാണ്മാൻ സംഗതിവരാറില്ലായിരുന്നെന്നും കാര്യക്കാർ പലപ്പൊഴും കോഴവാങ്ങിക്കൊണ്ടു്
അപരാധിയെ നിരപരാധിയാക്കി വിട്ടിട്ടു നിരപരാധിയെ ശിക്ഷിക്കാറുണ്ടായിരുന്നെന്നും ഇതിൽനിന്നു
വിശദമാകുന്നില്ലേ? വസ്തു കണ്ടുകെട്ടാൻ രാജാവിനേ അധികാരമുണ്ടായിരുന്നുള്ളുവെങ്കിലും കാര്യക്കാരന്മാർ
രാജാവിനെ തെറ്റിധരിപ്പിച്ചു രാജകല്പന വാങ്ങുക പതിവായിരുന്നു. ഇതിനു വസ്തുവില്ക്കുക എന്നുപേരു്.
സത്യാസ്വയംവരത്തിനു അനേകം രാജാക്കന്മാർ വന്നിരുന്നു. അവരേ മുന്നിട്ടു് ഒരു വിപ്രൻ പറയുന്നു;-
</p>
          <lg xml:id="lg1.273">
            <l> “കണ്ടുരസിച്ചുനമുക്കുവസിക്കാം</l>
            <l> കണ്ടാൽപറവാൻകുറവില്ലെന്നുടെ</l>
            <l> കണ്ടമിവർക്കുവിലക്കിക്കൂടാ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">രാജാക്കന്മാർക്കു സ്ഥിരസൈന്യം ഉണ്ടായിരുന്നില്ലെന്നു മുമ്പു
പറഞ്ഞിട്ടുണ്ടല്ലോ. കാര്യക്കാരന്മാർ സേനാപതികൾ കൂടെയായിരുന്നു. യജമാനന്മാർ ആഞ്ഞൂറും
ആയിരവും ഒക്കേ ഭടന്മാരെ യുദ്ധത്തിനു ഒരുക്കികൊണ്ടുവരാൻ ചുമതലപ്പെട്ടിരുന്നു. ഈ യജമാനന്മാർക്കു
അതിലേക്കു വസ്തുവകകളും വിട്ടുകൊടുത്തുവന്നു. ഭടന്മാർക്കും ശമ്പളമുണ്ടായിരുന്നില്ല. നിലവും
പുരയിടങ്ങളും അവർക്കും വിട്ടു കൊടുത്തിരുന്നു. യജമാനന്മാർ കളരികൾകെട്ടി നായന്മാരെയും മറ്റും വെട്ടും
തടയും, ഓതിര കടകം മുതലായ അടവുകളും പഠിപ്പിച്ചു വന്നു കാലക്രമേണ യജമാനന്മാർ
സൈന്യസജ്ജീകരണത്തിൽ അനാസ്ഥ കാണിച്ചുതുടങ്ങി. അവർ തന്റെ കീഴിലുള്ള ഭടന്മാരെ രക്ഷിക്കുന്ന
വിഷയത്തിലും ഉദാസീനരായി അങ്ങനെയുള്ള നിന്ദ്യന്മാരായ യജമാനന്മാരെയാണു നമ്പ്യാർ
നളചരിതത്തിൽ ഇപ്രകാരം അധിക്ഷേപിച്ചിരിക്കുന്നതു്.
</p>
          <lg xml:id="lg1.274">
            <l> “യജമാനന്നുപിശുക്കുണ്ടായാൽ പ്രജകൾപൊറുപ്പാനെളുതല്ലേതും;</l>
            <l> സ്വജനങ്ങൾക്കുകൊടുത്തതുകൊണ്ടും സുജനങ്ങൾക്കിഹമതിയാകില്ല;</l>
            <l> കൂറുള്ളവരെവിളിച്ചുവരുത്തിച്ചോറുകൊടുത്തുപുലർത്തീടുകയും</l>
            <l> വേറുതിരിക്കയുമന്യജനത്തൊടു മാറീടുകയുംചിലവിദ്വാന്മാ-</l>
            <l> രോടുകടന്നൊരുസൂയാദികളും കേടുവരുന്നോർക്കനുഭാവതയും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അവരിൽ ചിലർക്കു പതിവായിരുന്നത്രേ.
</p>
          <p style="indent">യുദ്ധസാമഗ്രികളിൽ വില്ലു്, അമ്പു്, വാളു്, ചരിച, കുന്തം, കർക്കട, കടുത്തില,
മുസൃണ്ഠി, വേലു്, വടി മുതലായവ പ്രധാനമായിരുന്നെങ്കിലും തോക്കുകളും പ്രചാരത്തിൽ വന്നുകഴിഞ്ഞു.
പടയ്ക്കു പോകുമ്പോൾ, തകിൽ, പടഹം, മുരശു, തമ്പേർ കുഴൽ, കൊമ്പു്, ലന്തക്കുഴൽ ഈ സാമഗ്രികളും
അപരിത്യാജ്യമായിരുന്നു.
</p>
          <lg xml:id="lg1.275">
            <l> വാളുംപരിചയും വില്ലുംശരങ്ങളും</l>
            <l> നീളംപെരുത്ത ചവളങ്ങളുംഭിണ്ഡി-</l>
            <l> പാലങ്ങളും കത്തിവാളുംകടുത്തില</l>
            <l> ശൂലങ്ങളും മുസലങ്ങളുംമുൾത്തടി</l>
            <l> വേലുംചുരികയും കുന്തങ്ങളന്നീട്ടു</l>
            <l> കോലുംപരിഘം മുസൃണ്ഠിചക്രങ്ങളും</l>
            <l> ഈട്ടിയുംതോട്ടിയും ചാട്ടുകുന്തങ്ങളും</l>
            <l> ചാട്ടകോലൊറ്റവാളുരുഖഡ്ഗങ്ങളും</l>
            <l> ലന്തക്കുഴൽകൾ പറങ്കിക്കുഴൽകളും</l>
            <l> ചന്തത്തിലുള്ളകറും കുഴൽതോക്കുകൾ</l>
            <l> കർക്കടികല്ലുംകവിണയുമായുധ-</l>
            <l> മൊക്കവേ കൊണ്ടുതുടങ്ങി മഹാരണം. <hi style="snum">ഹരിണീസ്വയംവരം</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">അക്കാലത്തെ ശിക്ഷകൾ കുറേ കഠിനങ്ങളായിരുന്നു.
മോഷണക്കാർക്കുപോലും വധശിക്ഷ വിധിക്കാറുണ്ടായിരുന്നത്രേ. ഭടന്മാർതന്നെ ആദ്യം അവനെ
‘എല്ലുനുറുങ്ങെത്തല്ലുകയും’ ‘പല്ലുകൾതച്ചു തകർക്കയും’ ചെയ്തശേഷമാണു് രാജസന്നിധിയിൽ
ഹാജരാക്കാറുണ്ടായിരുന്നതു്.</p>
          <lg xml:id="lg1.276">
            <l> “ചോരന്മാരെക്കഴുവേറ്റാനുടനാരച്ചാരിൽ കയ്യാളിപ്പാൻ</l>
            <l> പാരാതിങ്ങിനെകല്പിച്ചു നൃപനാരോഹണവുംതീർത്തുഭടന്മാർ”</l>
            <l>
              <hi style="snum">ശീലാവതിചരിതം</hi>
            </l>
          </lg>
          <!--end of "verse"-->
          <p style="noindent">തെളിവുശേഖരിക്കുന്ന ഏർപ്പാടുകളൊന്നും ഉണ്ടായിരുന്നില്ല. മോഷ്ടാക്കളേ
പിടിക്കാൻ ചുമതലപ്പെട്ടവർ അവരുടെ ജോലിയിൽ അമാന്തംകാണിച്ചാൽ,
</p>
          <p style="indent">‘അഷ്ടിമുടക്കുംചന്ദ്രക്കാരൻ വീട്ടിലുമുള്ളതു കത്തിക്കവരും’
</p>
          <p style="indent">അതുകൊണ്ടു് തസ്കരന്മാരെ പിടികിട്ടാതെ വരുന്നപക്ഷം അവർ
ആരെയെങ്കിലും പിടിച്ചുകൊണ്ടു് ഹാജരാക്കാറുണ്ടായിരുന്നത്രേ.
</p>
          <p style="indent">സർക്കാരുദ്യോഗസ്ഥന്മാരിൽ പലരും സ്വാർത്ഥതൽപരന്മാരായി ജനപീഡനം
ചെയ്തുവന്നു.
</p>
          <lg xml:id="lg1.277">
            <l> രാജകാര്യങ്ങളെക്ലേശിക്കയെന്നൊരു</l>
            <l> വ്യാജംനടിച്ചു സമസ്തസാധുക്കളെ</l>
            <l> തേജോവധംചെയ്തു വിത്തമാർജ്ജിച്ചുകൊ-</l>
            <l> ണ്ടാജീവനാന്തം ഭ്രമിക്കുന്നിതുചിലർ </l>
          </lg>
          <!--end of "verse"-->
          <p style="noindent">രാജസേവയേപ്പറ്റി നമ്പ്യാർക്കു ബഹുപുച്ഛമായിരുന്നു എന്നു തോന്നുന്നു.
പലേസ്ഥലങ്ങളിൽ രാജസേവകന്മാരെ കഠിനമായി ആക്ഷേപിച്ചു കാണുന്നുണ്ടു്.
</p>
        </div>
        <!--end of "section 1.4/.6"-->
        <div type="lsection">
          <head type="lsechead">VIII</head>
          <p style="noindent">നമ്പ്യാരുടെ വർണ്ണനകൾക്കുള്ള പ്രധാന ഗുണങ്ങൾ അവയിൽ സർവത്ര
വ്യാപിച്ചിരിക്കുന്ന ഫലിതവും, വാസ്തവികത്വവും ആകുന്നു. ഫലിതം എന്നതു് പരിഹാസമാണെന്നു പലരും
തെറ്റിദ്ധരിച്ചുട്ടുണ്ടു്. അതു ശരിയല്ല. പരസ്പരം യാതൊരു സംബന്ധവും ഇല്ലാത്ത വസ്തുക്കളിൽ കവിയുടെ
ഭാവനാശക്തി ചില സംബന്ധങ്ങളെ ദർശിക്കുന്നു; അയാൾ അവയെ നമുക്കെല്ലാവർക്കും
സുഗ്രഹമായവിധത്തിൽ വാഗ്രൂപേണ പ്രത്യക്ഷപ്പെടുത്തിത്തരുന്നു. ഇങ്ങനെ
അപ്രതീക്ഷിതമായവിധത്തിൽ “സംബന്ധമില്ലാത്തവതമ്മിൽ സംബന്ധം ഉത്ഭാവനം ചെയ്യു”ന്നതാണു്
ഫലിതം. അതും വെറും നേരംപോക്കല്ല. പരിഹാസവുമല്ല. നമ്പ്യാരുടെ ഫലിതങ്ങൾക്കു പലേ
ഉദാഹരണങ്ങൾ മുമ്പു് എടുത്തുകാണിച്ചുിട്ടുണ്ടു്.
</p>
          <p style="indent">ഐരാവതപൂജയിൽ പാർത്ഥശിലീമുഖങ്ങൾ പാഞ്ഞുവരുന്നതു കണ്ടിട്ടു്
ദേവസ്ത്രീകൾ ഓടിത്തുടങ്ങി. രംഭയ്ക്കു് ആ അവസരത്തിൽ “ഒരമിളിപിണഞ്ഞു”വത്രെ.
</p>
          <lg xml:id="lg1.278">
            <l> “കുംഭീശ്വരകരഡംഭപ്രതിമസുസംഭോഗോരുഗഭീരനിതംബാ-</l>
            <l> ഡംബരസംവൃതഭാരംകൊണ്ടും കുംഭസ്തനയുഗളങ്ങളുതങ്ങടെ</l>
            <l> സംഭാരങ്ങടെ ഭാരംകൊണ്ടും കമ്പപ്പെട്ടു വിറച്ചുവിറച്ചവൾ</l>
            <l> കുംഭീശ്വരഗമനാപായുമ്പോൾ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അവൾ കല്ലിൽത്തട്ടി മറിഞ്ഞുവീണു, അപ്പോൾ,
</p>
          <lg xml:id="lg1.279">
            <l> പല്ലൊന്നും പോയീലവൾ തന്നുടെ പല്ലവതുല്യാധരമതസാരം</l>
            <l> എല്ലാവരെയും ചുംബിച്ചിട്ടവൾ പൊല്ലാതുള്ള തഴമ്പുകളപ്പോൾ</l>
            <l> നല്ലതുപല്ലിനുനല്കിയമൂലം മെല്ലേമാനിച്ചുപല്ലതിനെ</l>
            <l> എന്നുപമിക്കാമവൾവീണപ്പോൾ തന്നുടെപല്ലുകിറിക്കിണകണ്ടാൽ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഒരു സംഗതി സഭ്യമോ അസഭ്യമോ എന്നു നിർണ്ണയിക്കേണ്ടതു് അന്നത്തേ
തോതുവച്ചു നോക്കീട്ടായിരിക്കണം. ഇന്നു് അസഭ്യമായി നാം വിചാരിക്കുന്ന പല വാക്കുകളും ആശയങ്ങളും
നമ്പ്യാരുടെ കാലത്തു് സഭ്യമായി ഗണിക്കപ്പെട്ടുപോന്നിരുന്നു. നമ്പ്യാരുടെ സന്മാർഗ്ഗബോധം
അത്യുച്ചസ്ഥിതിയിലാണിരുന്നതു്. ഈ വിഷയത്തെപ്പറ്റി മി: പി. കെ. നാരായണപിള്ള പറഞ്ഞിട്ടുള്ള
വാക്കുകൾ ഇവിടെ ഉദ്ധരിക്കാം. “ജനസമുദായാവസ്ഥയെ കൂലംകഷമായി പ്രതിഫലിപ്പിക്കാൻ
ശ്രമിച്ചതിൽ ഇതു ഹേതുവായിട്ടു നമ്പ്യാരുടെ കവിതയിൽ പല ഭാഗങ്ങൾ ഇപ്പോൾ അസഭ്യങ്ങളായി
തീർന്നിട്ടുണ്ടു്. എന്നാൽ അതു പരിഹാസാസികനായ കവിയുടെ അപരാധമല്ലെന്നുള്ളതു് ഇംഗ്ലീഷിൽ
ബൈറന്റെ ഡാണ്‍ ജുവാൻ മുതലായ കൃതികൾ വായിച്ചിട്ടുള്ളവരോടു് പ്രത്യേകം പറയേണ്ടതില്ല. സഭ്യതയ്ക്കു
ഹാനികരമായ സംഗതികൾ വർണ്ണിക്കുന്നതിൽ അസാമാന്യമായ വൈമനസ്യം കവിയ്ക്കുണ്ടായിരുന്നു
എന്നുള്ളതും പ്രസ്താവയോഗ്യമാകുന്നു. കീചകവധത്തിൽ കീചകൻ പാഞ്ചാലിയാൽ നിർദ്ദിഷ്ടമായ
സങ്കേതരംഗത്തിൽ പ്രവേശിച്ചതിൽപിന്നെയുള്ള കഥയേപ്പറ്റി കവി പറയുന്നു:-
</p>
          <lg xml:id="lg1.280">
            <l> “ഭോഷമായ ശകുനത്തെ ശകലം ഗണ്യമാക്കാതെ</l>
            <l> ശേഷമുള്ള വഴിതപ്പി നടന്നു കൂത്തരങ്ങെത്തി</l>
            <l> ശേഷമുള്ള കഥയൊന്നു വിസ്തരിച്ചു പറയുമ്പോൾ</l>
            <l> ദൂഷണം വന്നിടുമെന്നു ശങ്കകൊണ്ടു ചുരുക്കുന്നു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ സന്മാർഗ്ഗബുദ്ധികൊണ്ടു കവി നിബദ്ധനായിക്കാണുന്നു.
</p>
          <p style="indent">മറ്റൊരു സംഗതി ഓർക്കാനുള്ളതു് ‘നമ്പ്യാരുടെ തുള്ളലുകൾ’ എന്ന പേരിൽ
പ്രസിദ്ധീകരിച്ചിട്ടുള്ള പല കൃതികളിലും തുള്ളൽക്കാർ ഗ്രാമ്യജനങ്ങളുടെ പ്രീത്യർത്ഥം വല്ലവരേയുംകൊണ്ടു്
എഴുതിച്ചു ചേർത്തിട്ടുള്ള പല അംശങ്ങളും ഉണ്ടെന്നുള്ളതാണു്. ഇതു തെളിയിപ്പാൻ പ്രയാസമുള്ള കാര്യമല്ല.
ഇവരെയൊക്കെ ഓരോരോ ഘട്ടങ്ങളിൽ അദ്ദേഹം ചിത്രണം ചെയ്തിട്ടുണ്ടു്. ഒരു നല്ല മനുഷ്യനായാൽ
എന്തെല്ലാം വേണമെന്നു താഴെ പറയുന്ന വരികളിൽ സൂചിപ്പിച്ചിരിക്കുന്നു.
</p>
          <lg xml:id="lg1.281">
            <l> മനമതിൽ നല്ലൊരടക്കംവേണം</l>
            <l> കനിവൊടുചേർന്നമിടുക്കുംവേണം ധനികളിലൊട്ടുവണക്കംവേണം</l>
            <l> കനിവൊടുതമ്മിലിണക്കംവേണം സരസതവേണംധീരതവേണം</l>
            <l> തരസാസമയോചിതവുംവേണം കളമൊഴിമാരെത്തേടിനടന്നൊരു</l>
            <l> കളിചിരിജളതതുടങ്ങുന്നവനെ കളവാൻകറവില്ലെന്നതുമറിക. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഒരു മാതൃകാരാജ്യം എങ്ങനെ ഇരിക്കണമെന്നു് ഉലകുടപെരുമാളുടെ
ഭരണകാലത്തെ ഉജ്ജ്വലവർണ്ണങ്ങളിൽ ചിത്രണംചെയ്തു് കവി നമുക്കു കാണിച്ചിരിക്കുന്നു. ഇപ്രകാരം
നോക്കിയാൽ നമ്പ്യാരുടെ വിമർശനം വിധ്വംസകം മാത്രമല്ല, വിനിർമ്മാതൃകംകൂടി ആയിരുന്നെന്നു
തെളിയുന്നു.
</p>
          <p style="indent">പി. കെ. നാരായണപിള്ള അവർകളുടെ വാക്കുകളെത്തന്നെ ഉദ്ധരിച്ചുകൊണ്ടു്
നമുക്കു വിഷയാന്തരത്തിലേക്കു കടക്കാം.
</p>
          <p style="indent">“സമുദായത്തെ, വിശിഷ്യ അതിലുള്ള ചെണ്ടക്കാരെയും തണ്ടുതപ്പികളേയും
തൊണ്ടന്മാരെയും പോറകളേയും മാറ്റികളേയും മരഞ്ചാടികളേയും രസികന്മാരെയും പാഴന്മാരെയും
കുഴിയന്മാരെയും തുടതുള്ളുന്നവരെയും ആണത്തമില്ലാത്തവരേയും ദുഷ്കവികണ്ടകന്മാരെയും അശാന്തമായ
പുച്ഛരസത്തോടെ കടാക്ഷിച്ചുകൊണ്ടു നില്ക്കുന്ന ഊർജ്ജിതാശയനായ കവി തുള്ളൽക്കഥകളിൽ
നിന്നുകൊണ്ടു് ഒന്നരശതവർഷകാലമാകുന്ന യവനികയുടെ ഇടയിൽകൂടി നമ്മെ നോക്കുന്നതുപോലെ
തോന്നുന്നു.”
</p>
          <p style="indent">നമ്പ്യാർക്കു് സഭ്യേതരമായ വിഷയങ്ങളെപ്പറ്റി സംസാരിക്കാൻ മടിയില്ലെന്നു
ചില സരസന്മാർ പറഞ്ഞിരിക്കുന്നതു ശരിയല്ല. നമ്പ്യാരുടെ കഠിനമായ വിമർശനത്തിനു പാത്രമായവർ
നീതിവിട്ടുനടക്കുന്നവർ, കൃതഘ്നന്മാർ, ആചാരവികലന്മാർ, അലസന്മാർ, തണ്ടന്മാർ, രസികക്കുട്ടന്മാർ,
വിശ്വാസഘാതകന്മാർ മുതലായവർ മാത്രമാണു്. ചുരുക്കിപ്പറഞ്ഞാൽ,
</p>
          <lg xml:id="lg1.282">
            <l> “ഇങ്ങൊരുകൂട്ടം വന്നുരചെയ്യു-</l>
            <l> മങ്ങുരചെയ്യും മറ്റൊരുകൂട്ടം</l>
            <l> ഇരുവരുതമ്മിൽ കടിപിടികൂട്ടി</l>
            <l> പരിചൊടുകണ്ടു രസിക്കു”ന്നവരായ ഏഷണിക്കാരേയും </l>
          </lg>
          <!--end of "verse"-->
          <p style="noindent">“ചോറുകൊടുത്തൊരുകയ്ക്കു കടിക്കു”ന്നോരായ കൃതഘ്നരേയും
‘സന്ധിച്ചവനെത്തന്നെപിടിച്ചഥ ബന്ധിപ്പാനായ് നോക്കുന്ന വിശ്വാസഘാതകന്മാരെയും
പടയെന്നുകേൾക്കുമ്പോൾ ‘പടലിൽച്ചാടിയൊളിച്ചുകിടക്കു’ന്ന ഭീരുക്കളേയും ‘ഭടത്വം പറഞ്ഞു’
നടക്കുന്നവരേയും ‘രണ്ടാംവാക്കിനു കേറിയടിക്കു’ന്ന അടക്കമില്ലാത്തവരേയും ‘കണ്ണിൽക്കണ്ട
ജനങ്ങളെയെല്ലാം എണ്ണിക്കൊണ്ടുദുഷിച്ചു’ നടക്കുന്നവരേയും ‘ഭക്ഷണത്തിനുവക’യില്ലാതെയും
‘വിരുന്നുചോറെങ്ങുമില്ലാ’തെയും ഇരന്നു നടക്കുന്നവരേയും “ചാരുശൃംഗാരിയായ് തന്റെ കളത്രത്തെ
ഫലിപ്പിപ്പാൻ” വേണ്ടി ഞെളിഞ്ഞുകൊണ്ടിരിക്കുന്ന പടുവങ്കന്മാരെയും “കള്ളുകുടിപ്പാനല്ലാതൊന്നിനും
കൊള്ളരുതാത്ത” ജളന്മാരെയും തള്ളമാരെപ്പൊറുപ്പിക്കാതുള്ള കശ്മലന്മാരെയും “നെല്ലുകൊടുത്തു
കറുപ്പുംതിന്നൊരു കല്ലുകണക്കു കുത്തിയിരിക്കും” പൊണ്ണന്മാരെയും “കണ്ടഗൃഹത്തിൽ കലവും തവിയും
കേറിയെടുക്കും അക്രമി”കളേയും അല്ലാതെ മറ്റാരെയും അദ്ദേഹം ദുഷിച്ചിട്ടില്ല.
</p>
          <p style="indent">അദ്ദേഹത്തിന്റെ വിമർശനങ്ങൾ കേവലം വിദ്ധ്വംസകമായിരുന്നെങ്കിൽ
അദ്ദേഹത്തിനെ മനുഷ്യവിദ്വേഷി എന്നു പറയാമായിരുന്നു. ഉത്തമനായ രാജാവു്, ഉത്തമനായ പിതാവു്
ഉത്തമനായ ഭടൻ, ഉത്തമനായ കൃഷിവലൻ, ഉത്തമപത്നി ഇവരെ ഒക്കെ കവി അവിടവിടെ ചിത്രണം
ചെയ്തിരിക്കുന്നതു നോക്കുക.
</p>
          <lg xml:id="lg1.283">
            <l> “അതിയായിട്ടൊരുവീടുപുലർത്താൻ മതിയായിട്ടൊരുനായരെനിർത്താൻ</l>
            <l> അമ്മയ്ക്കാഗ്രഹമുണ്ടായപ്പോൾ അമ്മാവിക്കതു സമ്മതമല്ല</l>
            <l> അമ്മാവന്റെ മനസ്സുമറിപ്പാൻ അമ്മാപാപിക്കെത്രവിശേഷം</l>
            <l> വല്ലാതൊരു ഭോഷച്ചാർ നമ്മെ ഇല്ലത്തേക്കും കൊണ്ടുതിരിച്ചാൻ</l>
            <l> നെല്ലുകൊടുത്തു കറുപ്പും തിന്നൊരു കല്ലുകണക്കിനുകുത്തിയിരിക്കും</l>
            <l> കണ്ണുതുറക്കെന്നുള്ളതുമില്ലിപ്പൊണ്ണച്ചാർക്കൊരു ബോധവുമില്ലാ</l>
            <l> കിണ്ണംകിണ്ടിയുമിത്യാദികളിലൊരെണ്ണം കണികാണ്മാനില്ലാതായ്”<hi style="snum">ഘോഷയാത്ര</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ നോക്കിയാൽ നമ്പ്യാരുടെ തുള്ളലുകളിൽ അക്കാലത്തെ
പരിതഃസ്ഥിതികൾ നല്ലപോലെ പ്രതിഫലിച്ചിരിക്കുന്നുവെന്നു കാണാം. എല്ലാം വിവരിക്കുന്നതിനു സ്ഥലം
അനുവദിക്കുന്നില്ല. എന്നാൽ അദ്ദേഹത്തിനു ഏതെങ്കിലും വ്യക്തിയോടോ സമുദായത്തോടോ
വിദ്വേഷമുണ്ടായിരുന്നു എന്നു പറയുന്നതു ശരിയല്ല. ഒന്നാമതായി കവി നേരിട്ടു്
സാമുദായികകാര്യങ്ങളെപ്പറ്റി വിമർശിക്കുന്നില്ലെന്നു നാം ഓർക്കേണ്ടതാണു്. ഭടജനങ്ങളോ
അല്ലാത്തവരോ ആയി നാലഞ്ചുപേർ കൂടുമ്പോൾ പ്രാസംഗികമായി ഓരോ സംഗതികളെപ്പറ്റി
വിമർശിക്കുന്നതായിക്കാണുന്നു. ആ അഭിപ്രായങ്ങൾ ശരിയോ തെറ്റോ എന്നു് കവി പറയുന്നുമില്ല. ഓരോ
പാത്രവും അവന്റെ നിലയ്ക്കും വിലയ്ക്കും അനുസരിച്ച രീതിയിലും ഭാഷയിലും ആണു് സംസാരിക്കുന്നതും. ആ
വാക്കുകളിൽ പല പരമാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു എന്നു വരാം.
</p>
          <lg xml:id="lg1.284">
            <l> അമ്മാത്രം ചില തീർപ്പാനും</l>
            <l> അമ്മുതലെല്ലാം ചിലവിട്ടിപ്പോൾ</l>
            <l> ഉമ്മാനും വകയില്ലാതാക്കി</l>
            <l> അമ്മാപാപി കടംകൊണ്ടതുമിഹ</l>
            <l> നമ്മാലോർത്താൽ പോക്കുകവിഷമം.<hi style="snum">നളചരിതം</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">അമ്മായിമാരെയും മക്കളെയും വീട്ടിൽവരുത്തി പാർപ്പിക്കയായിരുന്നല്ലോ
പതിവു്.
</p>
          <lg xml:id="lg1.285">
            <l> നമ്മുടെവീട്ടിൽപണ്ടൊരുമാതാവമ്മാത്രംമുതൽതേടിയതെല്ലാം</l>
            <l> അമ്മാവിക്കുകൊടുത്തുകൊടുത്തുടനമ്മാവൻതാനൊക്കെമുടിച്ചു</l>
            <l> അമ്മാമക്കളൊരഞ്ചെട്ടുണ്ടവരുമ്മാനല്ലാതൊന്നിനുപോരാ.</l>
            <l> അമ്മാപാപികൾ രാവുംപകലും ഉമ്മാനിലയുംവച്ചു നിരക്കേ</l>
            <l> കോലെറയത്തുമടുക്കളയിലുമൊരു കോലാഹലമേ കേൾക്കാനുള്ളു</l>
            <l> ചോറുവിളമ്പെടി കോതേചിരുതേ മോരുവിളമ്പെടി മാധവിനിങ്ങടെ</l>
            <l> വെയ്പെല്ലാംചിതമയ്യോ കറികളിലുപ്പും മുളകും ചേർത്തിട്ടില്ലാ</l>
            <l> കയ്പുണ്യംചിത!മെരുപുളിയെങ്ങനെ കയ്പുണ്ടാവാൻ സംഗതിവന്നു</l>
            <l> കട്ടികളിങ്ങനെപിശകിപ്പിശകി കിട്ടിയതൊന്നും മതിയില്ലിനിയും</l>
            <l> ചട്ടിയിലുള്ളൊരു ചോറുംകറിയും കൊട്ടിവിളമ്പണമല്ലെന്നാകിൽ</l>
            <l> പട്ടികൾപോലവർ പാഞ്ഞുകരേറിച്ചട്ടികലങ്ങളുടപ്പാനുംമതി</l>
            <l> മുട്ടിനമുക്കു മനസ്സും പലപല മുട്ടികണക്കിനുതിന്നു തടിച്ചൊരു</l>
            <l> കൂട്ടക്കാരുടെമൂലംനമ്മുടെ വീട്ടിലിരുന്നു പൊറുപ്പാൻമേലാ</l>
            <l> ചേട്ടക്കാർക്കരിവച്ചുവിളമ്പിച്ചേട്ടത്തിക്കുമിനിക്കുംഭാരം</l>
            <l> കോട്ടമൊരിക്കൽ കഞ്ഞികുടിപ്പാൻ കൂടുകയില്ലൊരുനേരംപോലും</l>
            <l>
              <hi style="snum">സീതാസ്വയംവരം</hi>
            </l>
          </lg>
          <!--end of "verse"-->
          <p style="noindent">വിവാഹബന്ധത്തിന്റെ ശൈഥില്യംനിമിത്തം ഉണ്ടായ ദോഷങ്ങളെയും
നമ്പ്യാർ അതിസരസമായി ചിത്രണം ചെയ്തിട്ടുണ്ടു്.</p>
          <lg xml:id="lg1.286">
            <l> “മാക്കോച്ചാരുടെമകളൊടുകൂടെ</l>
            <l> കാക്കാനായരുചേർച്ചതുടങ്ങീ”ട്ടു</l>
          </lg>
          <!--end of "verse"-->
          <p style="noindent">പത്തുപണത്തിനു പാതിപ്പുടവയെടുത്തു കൊടുത്തു പടയ്ക്കുപോയതും
പട്ടരച്ചൻവന്നു പാടുകിടന്നതും “കൊച്ചനുജത്തിയൊളിച്ചു പതുക്കെ കച്ചയെടുത്തു പുതച്ചും കൊണ്ടു്
താച്ചൻനായരെ മുന്നിൽ നടത്തി” കാഴ്ചകാണാൻ തിരിച്ചതും ഒരുദിക്കിൽ വർണ്ണിച്ചിരിക്കുന്നു.
</p>
          <lg xml:id="lg1.287">
            <l> കാണിനേരമിളക്കിലഗ്ഗുരുതാഡനങ്ങൾകൊടുക്കയും</l>
            <l> ഇങ്ങനെ ഒരു ശിഷ്യനും ഗുരുവും പെരുത്തൊരുകൈതവാലങ്ങുവാണു…</l>
            <l>
              <hi style="snum">ത്രിപുരദഹനം</hi>
            </l>
          </lg>
          <!--end of "verse"-->
          <p style="noindent">ആയുധവിദ്യയ്ക്കുള്ള പ്രാധാന്യം നശിച്ചിരുന്നില്ലെങ്കിലും “വായനകൊണ്ടേ
ഫലിപ്പൂ”വിക്കാലമെന്നുള്ള വിശ്വാസം ക്രമേണവ്യാപിച്ചു തുടങ്ങിയതിനാൽ കളരികെട്ടി അക്ഷരാഭ്യാസം
ചെയ്യിച്ചു വന്ന ആശാന്മാർ ഓരോ ദേശത്തുമുണ്ടായിരുന്നു. കന്യകയ്ക്കു വരനായ്‍ വരുന്നതിനു എങ്ങനെയുള്ള
ഒരുവനാണു് വേണ്ടതെന്നു കുണ്ഡിനപതി പറയുന്നതുനോക്കുക.
</p>
          <lg xml:id="lg1.288">
            <l> “ജാതിശ്രേഷ്ഠതമുമ്പിൽവരേണം ജാതിഗുണങ്ങളിണങ്ങീടേണം</l>
            <l> ശില്പവിധങ്ങളിൽനിപുണതവേണം കല്പനതങ്കലുറപ്പുംവേണം</l>
            <l> കണ്ടാൽനല്ലൊരുരൂപഗുണംപുനരുണ്ടായ്‍വരികയവശ്യാവശ്യം</l>
            <l> ധനസമ്പത്തും ഗുണസമ്പത്തും ജനസമ്പത്തും ജയസമ്പത്തും</l>
            <l> കനിവേറീടിനശാസ്ത്രജ്ഞാനവുമനുപമമായുധവിദ്യാവിധവും</l>
            <l> കനിയുംകാന്തിയുമതിസരസത്വവുമിനിയും പലഗുണമുണ്ടായ്‍വരണം</l>
            <l> കീർത്തികൾവേണംകുശലതവേണം പൂർത്തികൾവേണം പൂജ്യതവേണം</l>
            <l> ശത്രുജനത്തെയമർപ്പാനുള്ളൊരു ശക്തിവിശേഷിച്ചുണ്ടായ്‍വരണം</l>
            <l> നാടകകാവ്യപുരാണാഭികളിൽ പാടവമവനുണ്ടായിവരേണം</l>
            <l> തർക്കവ്യാകരണാദികളിൽപടു കർക്കശബുദ്ധിവിചാരംവേണം</l>
            <l> കവിതകൾകേൾക്കുന്നേരം തന്നെ കവിയുമ്മാറാനന്ദംവേണം</l>
            <l> കവിടിക്രിയയിൽവിദഗ്ദ്ധതവേണം കവിയണമീവകമറ്റുള്ളവരും</l>
            <l> സംഗീതംപുനരധികംവേണം ഭംഗിയിലോരോകുശലതവേണം</l>
            <l> വൈദ്യംവേണം ഗണിതംവേണം വൈദികവിധിബഹുമാനിക്കേണം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">വിദ്യാഭ്യാസ വിഷയത്തിൽ നമ്പ്യാർക്കുണ്ടായിരുന്ന ആദർശം ഇവിടെ
സ്പഷ്ടമാക്കിയിട്ടുണ്ടു്.
</p>
          <p style="indent">മരുമക്കത്തായം കൊണ്ടുള്ള ദോഷങ്ങൾ അതിനു പ്രത്യക്ഷപ്പെട്ടു
തുടങ്ങിയിരുന്നു.
</p>
          <lg xml:id="lg1.289">
            <l> നമ്മുടെ വീട്ടിൽ പത്തുപണത്തിനു ചൊവ്വുള്ളതുമില്ലൊക്കെനശിച്ചു</l>
            <l> അമ്മമരിച്ചേപ്പിന്നെകാര്യമമ്മാവൻക്ലേശിച്ചുതുടങ്ങി</l>
            <l> അമ്മായിക്കുംമക്കൾക്കുംപുന രുമ്മാനുമുടുപ്പാനും വെറ്റില-</l>
            <l> തിമ്മാനുംതേപ്പാനും. പുനരങ്ങനെയുള്ളവരെല്ലാം വിരവിനൊ-</l>
            <l> ടങ്ങൊരുനാട്ടിൽമാറിക്കൊൾവിൻ തങ്ങടെകോപ്പുകൾപാത്രങ്ങളുമിവ</l>
            <l> തങ്ങടെ കൈക്കലിരിക്കേവേണ്ടു നമ്മുടെവീട്ടിൽകിണ്ടികൾനാലും</l>
            <l> നാല്പതുനാഴിച്ചെമ്പുംപോയി നമ്മുടെയില്ലത്താത്തന്മാരുടെ</l>
            <l> ചിറ്റുംചെറുതാലികളുംപോയി ഇല്ലത്തമ്പതുഗ്രന്ഥംപോയി</l>
            <l> നെല്ലുകിടന്നതശേഷംപോയി എന്നുടെവീട്ടിലൊരോട്ടക്കിണ്ടിയു-</l>
            <l> മൊന്നരവയ്ക്കുംകലവുംപോയി അയ്യോനമ്മുടെകന്നുകളോടും</l>
            <l> പയ്യൊരുപത്തുമതൊക്കെപ്പോയി അപ്പംവിറ്റുംശർക്കരവിറ്റും</l>
            <l> അപ്പനൊരല്പംമുതലുണ്ടാക്കിയതിപ്പോൾനമ്മുടെനിർഭാഗ്യതകൊ-</l>
            <l> ണ്ടെപ്പേരുംപടതന്നിൽനശിച്ചു. ചിരുതപ്പെണ്ണവൾമിന്നുമിഴുക്കും</l>
            <l> കരുതിപ്പോകാഞ്ഞിട്ടുകളഞ്ഞു ഇളയിച്ചിക്കുള്ളാഭരണത്തെ-</l>
            <l> ക്കളയിച്ചതുമപ്പട്ടരുതന്നെ കോതപ്പെണ്ണിനു കാതിലപോയി</l>
            <l> നീലിപ്പെണ്ണിനുതാലികൾപോയി<hi style="snum">പ്രദോഷമാഹാത്മ്യം</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">വിദ്യാഭ്യാസം സാധാരണ ജനങ്ങളുടെ ഇടയിലും പ്രചരിച്ചു തുടങ്ങിയിരുന്നു.
എന്നാൽ ഭടജനങ്ങളിൽ അധികഭാഗത്തിനും അക്ഷരവിദ്യ വശമായിരുന്നില്ല. പ്രഭുജനങ്ങൾക്കു
ഉയർന്നതരം വിദ്യാഭ്യാസം കൂടിയേതീരു എന്നാണു വച്ചിരുന്നതു്. ഗുരു ശിഷ്യനു ഉപദേശിക്കുന്ന രീതിയെ
കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
</p>
          <lg xml:id="lg1.290">
            <l> ഗ്രന്ഥമൊന്നുകരത്തിലാക്കിയഴിച്ചുനോക്കിയിരിക്കയും</l>
            <l> എന്തിനിങ്ങനെവായനയ്ക്കുനടപ്പുമില്ലനിനക്കെടോ</l>
            <l> ചിന്തയില്ലപഠിച്ചീലെങ്കിലടിക്കുമെന്നൊരുഭാവവും</l>
            <l> വീണയങ്ങരികത്തുവച്ചുപഠിച്ചുമൊട്ടുനടിക്കയും</l>
            <l><span style="width:4.5em"> </span>ചുങ്കസ്ഥലങ്ങളിൽചെന്നുപഥികരെ</l>
            <l><span style="width:4.5em"> </span>കിങ്കരന്മാർകളെക്കൊണ്ടുമറിപ്പിച്ചു</l>
            <l><span style="width:4.5em"> </span>സങ്കടപ്പെട്ടുകിട്ടുന്നപണംകൊണ്ടു</l>
            <l><span style="width:4.5em"> </span>മങ്കമാർവീടുപുലർത്തുന്നിതു ചിലർ<hi style="snum">ഹരിണീസ്വയംവരം</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ സർക്കാരുദ്യോഗസ്ഥന്മാർക്കു പുറമെ രാജസേവകന്മാരെന്നൊരു
കൂട്ടരുണ്ടായിരുന്നു.
</p>
          <lg xml:id="lg1.291">
            <l> രാജസേവയ്ക്കു ദുരാഗ്രഹം ലോകർക്കു</l>
            <l> രാജാവിനെച്ചെന്നുസേവിച്ചുനില്ക്കയും</l>
            <l> വ്യാജംപറഞ്ഞുപലരെച്ചതിക്കയും</l>
            <l> കൈക്കൂലിമെല്ലെപ്പിടുങ്ങുവാനല്ലാതെ</l>
            <l> ഇക്കാരിയക്കാരവർക്കില്ലവാഞ്ഛിതം</l>
            <l> മൂക്കിൽവിരൽതള്ളിനില്ക്കുന്നവരെയും</l>
            <l> നോക്കുവാൻപോലുമവസരമില്ലപോൽ. <hi style="snum">ധ്രുവചരിതം</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">വർത്തമാനപ്പത്രങ്ങളിൽ പോലും പ്രസ്താവിക്കാൻ പാടില്ലാത്ത ഇത്തരം
കാര്യങ്ങളെ പത്രങ്ങൾ ഇല്ലാതിരുന്ന കാലത്തു് നമ്പ്യാർ അഗസതലങ്ങളിൽ വച്ചു് നിർഭയം വെളിപ്പെടുത്തി
രാജാക്കന്മാരുടെ ദൃഷ്ടികളിൽപ്പെടുകയും ആ വഴിക്കു ജനങ്ങൾക്കു രക്ഷനല്കുകയും ചെയ്തുവന്നു.
അസാന്മാർഗ്ഗികമായ നടപടികൾക്കു പ്രായശ്ചിത്തമാണു് വിധിച്ചിരുന്നതു്. ഈ ഏർപ്പാടിനെ നമ്പ്യാർ
അതികഠിനമായി ആക്ഷേപിച്ചുകാണുന്നു. ശീലാവതി ചരിതത്തിൽ മുനി പറയുന്നതാണിതു്:-
</p>
          <lg xml:id="lg1.292">
            <l> “കായത്തിന്നൊരുദോഷംവന്നാൽ പ്രായശ്ചിത്തംകൊണ്ടതുതീർക്കാം</l>
            <l> ആയതുമെളുതല്ലെന്നാലെന്തിൻ പ്രായശ്ചിത്തസ്മൃതിയുണ്ടാക്കി</l>
            <l> ആയിരമക്ഷികളുള്ളമഹേന്ദ്രനു മായതമിഴിയാളാകുമഹല്യയെ</l>
            <l> മായംകൊണ്ടുലഭിച്ചുരസിച്ചൊരപായം വളരെവരാതെരമിച്ചു</l>
            <l> മിത്രാവരുണന്മാരുർവശിയെ കുത്രചിൽനിന്നുപുണർന്നുനിഗൂഢം</l>
            <l> പ്രായശ്ചിത്തംചെയ്തുതെളിഞ്ഞു ആയതുപോലെനമുക്കുംപിന്നെ</l>
            <l> പ്രായശ്ചിത്തംചെയ്യാമുടനേ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അസംഖ്യം അല്പരാജാക്കന്മാരുണ്ടായിരുന്ന അക്കാലത്തു പടയേറ്റം
സർവസാധാരണമായിരുന്നു. അതുകൊണ്ടുണ്ടാകുന്ന ദോഷങ്ങളെ കവി പല ദിക്കുകളിൽ ഭംഗിയായി
വർണ്ണിച്ചിട്ടുണ്ടു്.
</p>
          <p style="indent">അമ്പലവാസികളെമ്പ്രാന്തിരിമാരമ്പുകളില്ലാത്തൊരുനായന്മാർ
</p>
          <p style="indent">ദേവന്മാരുടെതായിരുന്നാലും ഗോഷ്ഠികൾ കണ്ടാൽ നമ്പ്യാർ വർണ്ണിക്കാതെ
വിടുകയില്ല. ബാണയുദ്ധത്തിൽ “വേലായുധനും പ്രദ്യുമ്‍നനുമായ്” സംഗരമുണ്ടായി വേലായുധനാകട്ടേ,
</p>
          <lg xml:id="lg1.293">
            <l> വേലുമുറിഞ്ഞതുനേരംസരസംമേലാസംഗരമെന്നഥവാങ്ങി</l>
            <l> ചോറ്റിനുവേലയെടുത്തിതുഞാനും കൂറ്റാനല്ലിവനെന്നതുതന്നെ</l>
            <l> കൂറ്റാനാം ശ്രീനാരായണനോടേറ്റുപിണങ്ങാനെന്താവശ്യം</l>
            <l> അച്ഛനുമാനസതാരതിലിപ്പോളിച്ഛാഭംഗംവന്നിട്ടെന്നെ</l>
            <l> സ്വച്ഛമതാംമമ ദേഹംകീറിട്ടച്ചോവേദനസഹിയായല്ലോ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുവിചാരിച്ചു പിൻവാങ്ങിക്കളഞ്ഞു. ഗണപതിയാകട്ടെ,
</p>
          <p style="indent">“കുടവയറുംകോണ്ടോടിയണഞ്ഞു
അടലിടപുക്കുശരങ്ങൾതറച്ചി—ട്ടരുതരുതെന്നുനിനച്ചുനടന്നു”—കളഞ്ഞുവത്രേ.
</p>
          <p style="indent">ഐരാവതപൂജയിൽ ‘അർജ്ജുന’ന്റെ ശരങ്ങൾ തെരുതെരെ ഏറ്റ കുബേരന്റെ
അവസ്ഥ വർണ്ണിച്ചിരിക്കുന്നതു നോക്കുക.
</p>
          <lg xml:id="lg1.294">
            <l> വൈശ്രവണന്നൊരു ചെണ്ട പിണഞ്ഞു</l>
            <l> ചട്ടറ്റൊരുമുടിയും കടകാംഗുലി</l>
            <l> പെട്ടകൈവള ഖട്ടപ്പാവും</l>
            <l> വെട്ടുമിടി പ്രഭപോൽ വിലസുന്നൊരു</l>
            <l> പട്ടുടഞാണുകളൊക്കയുമറ്റുതൊട്ടിലിലെപ്പോൽ നഗ്നനതായി</l>
            <l> വഡ്ഡീംതുള്ളിച്ചോടുന്നേരം എട്ടൊൻപതുബാണംധനദന്റെ</l>
            <l> വിഡ്ഡിക്കിട്ടഥ ഭിണ്ഡന്നങ്ങനെ മിട്ടേൽകൊണ്ടു തുടങ്ങികുബേരൻ</l>
            <l> മുട്ടുംകുത്തി നടന്നുതുടങ്ങി. </l>
          </lg>
          <!--end of "verse"-->
          <p style="noindent">കാർത്തവീര്യനാൽ ബന്ധനസ്ഥനാക്കപ്പെട്ട രാവണനോടു
“പിണ്ഡമുരുട്ടിയോരോ കിണ്ണത്തിൽ വച്ചുംകൊണ്ടു പെണ്ണുങ്ങൾ വന്നുനിന്നീവണ്ണം പറഞ്ഞീടുന്നു:-”
</p>
          <lg xml:id="lg1.295">
            <l> “ലങ്കാധിപതേനിന്റെ കാൽമേൽകിടക്കുംനല്ല</l>
            <l> ശൃംഖലകിലുങ്ങാതൊരു ചിങ്കകളിച്ചെന്നാകിൽ</l>
            <l> പാക്കുവെറ്റിലനല്ലതൂക്കുപുകയിലയും</l>
            <l> പാർക്കാതെതരുന്നുണ്ടു ഭോഷ്കല്ലപംക്തികണ്ഠ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">പടവന്നപ്പോൾ അതിനിടയിൽ പെടാനിടവന്ന ഒരു പട്ടർ
“കുട്ടികളെപ്പിടിച്ചോരോ കുട്ടകത്തിനകത്താക്കി രട്ടുകൊണ്ടുപൊതിഞ്ഞട്ടു”പതുക്കെപ്പുറപ്പെട്ടു.
</p>
          <p style="indent">അപ്പോൾ ഒരു ഭടൻവന്നു്,
</p>
          <p style="indent">പട്ടരച്ചാതനിക്കുള്ള കെട്ടിലെന്തെന്നുരയ്ക്കുമ്പോൾ കെട്ടിലെന്ന?
</p>
          <lg xml:id="lg1.296">
            <l> “കച്ചകിച്ചൈഉമക്കേന്നമലയാളി!</l>
            <l> കിട്ടവാരും; നാടുശേഷം കെട്ടുപോച്ചേ എന്നചെയ്‍വേൽ?</l>
            <l> ശത്തുപോനാലെന്നകാര്യം ശത്തദൂരംവഴിവന്നോ</l>
            <l> പടയിൽപട്ടരുക്കെന്നാ ശോദ്യമെന്നതറിയാമൽ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് അയാൾ മറുപടി പറഞ്ഞത്രേ.
</p>
          <p style="indent">നമ്പ്യാരുടെ വർണ്ണനകൾക്കുള്ള വിശേഷം അവയുടെ സമഗ്രതയാണു്. വലിയ
അലങ്കാരപ്പകിട്ടുകളൊന്നും അവയ്ക്കില്ല. ഉപമകൾ മിക്കവയും പ്രകൃതിയിൽനിന്നും
കടഞ്ഞെടുത്തവയായിരിക്കും.
</p>
          <lg xml:id="lg1.297">
            <l> ഉച്ചണ്ഡമാം ഫണാമണ്ഡലമാകവേ</l>
            <l> യുച്ചത്തിലങ്ങുയർത്തിപ്പിടിച്ചങ്ങനെ</l>
            <l> മെച്ചത്തിലോടുന്ന വഞ്ചികണക്കിനെ</l>
            <l> കൊച്ചുഗോവിന്ദനെപ്പാഞ്ഞടുത്തീടിനാൻ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഭീമൻ ‘വണ്ണൻവാഴകണക്കുതടിച്ച’ ആളാണു്; പുരോചനനെ ഭീമൻ
ചവിട്ടിയപ്പോൾ ‘പഞ്ഞികണക്കേ മുഞ്ഞിയരഞ്ഞു’വത്രേ.
</p>
          <lg xml:id="lg1.298">
            <l> ഊറ്റമതായൊരുവില്ലുകുലച്ചഥ കാറ്റിൽജവലിതബാണവരങ്ങളെ</l>
            <l> മുറ്റുംതെളികടയിച്ചുവെളുപ്പിച്ചറ്റംകൂടാതുള്ളൊരു പകഴിയിൽ</l>
            <l> ഒറ്റാൽകത്തുംപോലേതന്നെ മുറ്റുംകുത്തിനിറുത്തികിരീടി</l>
            <l> തള്ളിവരുന്നൊരുവെള്ളിത്തിരയിൽ തുള്ളിയലഞ്ഞുവലഞ്ഞുദശാസ്യൻ</l>
            <l> വെള്ളവുമൊട്ടുകുടിച്ചുതടിച്ചു പള്ളയുമൻപൊടുവീർത്തുതുടങ്ങി</l>
            <l> ഇരുപതുകൈകൊണ്ടൊന്നുതുഴഞ്ഞു കരപറ്റാഞ്ഞുകരങ്ങൾകുഴഞ്ഞു</l>
            <l> ഇരുപതുതണ്ടുകൾവച്ചുമുറുക്കിയ പെരിയൊരുവഞ്ചികണക്കേരാവണ</l>
            <l> നൊരുവണ്ണ കരപറ്റിക്കയറി” </l>
          </lg>
          <!--end of "verse"-->
          <p style="noindent">രാവണനെകാർത്തവീര്യാർജ്ജുനൻ പിടിച്ചു ബന്ധനസ്ഥനാക്കി.
</p>
          <lg xml:id="lg1.299">
            <l> “പലരുംകണ്ട നകളിച്ചു വലയിൽപെട്ടകരങ്ങുകണക്കേ</l>
            <l> വലയണമെന്നേമതിയാവുള്ളു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുവിചാരിച്ചാണത്രേ അവനെ കൊന്നുകളയാഞ്ഞതു്. യുദ്ധം
പരാജയംപറ്റുന്നവർ ‘ചാട്ടംപിഴച്ച കപിക്കൂട്ടംകണക്കാ’ണു് ഓടുന്നതു്. ബലവീര്യപരാക്രമശൂന്യരായ
ആളുകളുടെ കൈകൾ ‘പേരാൽതന്നുടെ വേരുകണക്കാ’ണു്.
</p>
          <lg xml:id="lg1.300">
            <l> “സുരവധുമാരുടെനടുവിലാദാനീം നരവധുചേരുകയില്ലാ</l>
            <l> ഉച്ഛ്റയകാഞ്ചനവളയുടെനടുവിൽ പിച്ചളവളയതുപോലെ</l>
            <l> പൊന്മയഹംസികൾതന്നുടെഇടയിൽ പൊന്മാൻപിടയതുപോലെ</l>
            <l> മറിമാൻപേടകൾതന്നുടെയിടയിൽ കുറുനരിതൻപിടപോലെ</l>
            <l> അഴകിയഹരിണികളരികിൽചെല്ലും കഴുതപ്പെങ്കൊടിപോലെ”</l>
            <l> “മാറ്റികളെല്ലാംതോറ്റുശരങ്ങളുമേറ്റുമറിഞ്ഞങ്ങേറ്റംഭയമൊടു</l>
            <l> കാറ്റത്തിളകിനപാറ്റകൾപോലെ തെറ്റെന്നടവികൾപറ്റീടുന്നു”</l>
            <l> “ആമാമെന്നുപറഞ്ഞവരെല്ലാമൂമൻമൂളീടുന്നതുപോലെ</l>
            <l> ഭീമശരാവലികണ്ടുഭയപ്പെട്ടാമയമോടഥ മണ്ടിനടന്നു”</l>
            <l> “മംഗലശീലേനീയുംനളനും തങ്ങളിലൊട്ടും ചേരുകയില്ല</l>
            <l> നല്ലമിനുത്തകഷണ്ടിക്കാരൻ മുല്ലപ്പൂമലർചൂടിയപോലെ</l>
            <l> കുന്നിക്കുരുവും പവിഴവുമിടചേർത്തുന്നതമുലകളിലണിയുംപോലെ</l>
            <l> കൊന്നപ്പൂവും മാറ്റുള്ളോരുപൊന്നുംതമ്മിൽചേരുംപോലെ</l>
            <l> കാഞ്ചനമുടുകിൻനടുവിലണിഞ്ഞൊരു മഞ്ചാടിക്കുരുവെന്നതുപോലെ”</l>
            <l> “വളരുംകോപമടക്കരുതാഞ്ഞകതളിരുംകൂടിവിറച്ചുതുടങ്ങി</l>
            <l> വളറുംതോട്ടിയുമാദരിയാത്തൊരു കളഭംനിന്നുമദിക്കുംപോലെ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈമാതിരി നിത്യപരിചയക്കോടിയിൽപെട്ട വസ്തുക്കളാണു് നമ്പ്യാരുടെ
ഉപമാനങ്ങൾ.
</p>
          <p style="indent">സ്വഭാവേക്തി, അപ്രസ്തുത പ്രശംസ, ദൃഷ്ടാന്തം അർത്ഥാന്തരന്യാസം
മുതലായവയാണു കവിക്കു പ്രിയപ്പെട്ട മറ്റലങ്കാരങ്ങൾ.
</p>
          <lg xml:id="lg1.301">
            <l> കവലയമലരുടെപരിമളസാരം തവളകളറിവാൻസംഗതിവരുമോ?</l>
            <l> പെണ്ണിൻഭാവവിശേഷമശേഷം കണ്ണില്ലാത്തവനനുഭവമുണ്ടോ?</l>
            <l> നല്ലൊരുപാട്ടുംകൊട്ടുംകേട്ടാൽ കല്ലിനുഭാവവികാരമതുണ്ടോ?</l>
            <l> ശ്ലോകംചൊല്ലിപ്പൊരുൾപറയുമ്പോൾ കാകനതിങ്കലുണറുണ്ടാമോ?</l>
            <l> മാടണിമുലമാർമധുരതയറിവാൻ മാടപ്രാവിനുസംഗതിവരുമോ?</l>
            <l> “മണ്ണുതുരന്നുകിണറ്റിൽകിടക്കുന്നമണ്ഡുകമെന്തോന്നുകണ്ടറിയുന്നതു?”</l>
            <l> “കൊമ്പൻപോയതുമോഴയ്ക്കുംവഴി; ആശാനക്ഷരമൊന്നുപിഴച്ചാൽ</l>
            <l> അമ്പത്തൊന്നുപിഴയ്ക്കും ശിഷ്യനു; കളരിക്കാരനുചോടുപിഴച്ചാൽ</l>
            <l> കാണികളൊക്കെപ്പഴുതിൽചാടും; ഓതിക്കോനൊരുമന്ത്രമിളച്ചാൽ</l>
            <l> ഒരുപതിക്കാരൊക്കെയിളയ്ക്കും; എമ്പ്രാനപ്പം കട്ടുഭുജിച്ചാൽ</l>
            <l> അമ്പലവാസികളൊക്കെക്കക്കും; അമരക്കാരനുതലതെറ്റുമ്പോൾ</l>
            <l> അണിയക്കാരുടെതണ്ടുകൾതെറ്റും; പാരംവന്നുപഴുത്തൊരൊടുകിനു</l>
            <l> നീരുംകട്ടിയുറച്ചുമചഞ്ഞാൽ ക്ഷാരംവച്ചുപഴുപ്പിച്ചവിടെ</l>
            <l> ദ്വാരംവച്ചുമൃദുത്വംവന്നാൽ വ്യാധിയെടുത്തുകളഞ്ഞതിനകമേ</l>
            <l> ശോധനവന്നാലുടനേതന്നെ വരളാനുള്ളകുഴമ്പുമതിന്മേൽ</l>
            <l> പിരളുംനേരംതാനേവരളും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദ്യുദാഹരണങ്ങളിലും കവി പരിചിതവസ്തുക്കളെക്കൊണ്ടാണു്
പെരുമാറിയിരിക്കുന്നതു്.
</p>
          <p style="indent">പ്രകൃതിവർണ്ണനയിലും പൂർവകവി സങ്കേതങ്ങളെ വളരെ അപൂർവമായിട്ടേ
പ്രയോഗിച്ചിട്ടുള്ളു.
</p>
        </div>
        <!--end of "section 1.4/.7"-->
        <div type="section" xml:id="sec1.5" n="1.5">
          <head type="sechead">കദളീവനവർണ്ണന</head>
          <lg xml:id="lg1.302">
            <l> പച്ചക്കദളിക്കുലകൾക്കിടയ്ക്കിടെ മെച്ചത്തിൽനന്നായ് പഴുത്തപഴങ്ങളും</l>
            <l> ഉച്ചത്തിലങ്ങനെകണ്ടാൽപവിഴവും പച്ചരത്നക്കല്ലുമൊന്നിച്ചുകോർത്തുള്ള</l>
            <l> മാലകൾകൊണ്ടുവിതാനിച്ചദിക്കെന്നു മാലോകരൊക്കയുംശങ്കിക്കുമാറുള്ള</l>
            <l> ലീലാവിലാസേനനില്ക്കുന്നുവാഴകൾ നാലുഭാഗങ്ങളിൽതിങ്ങിവിങ്ങിത്തദാ</l>
            <l> ബാലാനിലൻവന്നുതട്ടുന്നനേരത്തു കോലാഹലംനൃത്തമാടും ദലങ്ങളും</l>
            <l> ആലോകനംചെയ്തുവിസ്മയിച്ചീടിനാൻ കാലാത്മജാനുജൻവീരൻവൃകോദരൻ</l>
            <l> താഴത്തുഭാഗത്തുവീണുകിടക്കുന്ന വാഴപ്പഴംകൊണ്ടുമൂടീമഹീതലം</l>
            <l> പാഴറ്റപട്ടുവിരിച്ചകണക്കിനേ വാഴയ്ക്കു ചുറ്റും പ്രകാശമുണ്ടെപ്പൊഴും</l>
            <l> വാവലും കാക്കയും പച്ചക്കിളികളും പ്രാവും പരുന്തും പറന്നുനടക്കുന്ന</l>
            <l> പക്ഷികൾവന്നിപ്പഴുത്തപഴങ്ങളെ ഭക്ഷിക്കുമാറില്ലപേടികൊണ്ടാരുമേ.<hi style="snum">കല്യാണസൗഗന്ധികം</hi> </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.5/.7"-->
        <div type="section" xml:id="sec1.6" n="1.6">
          <head type="sechead">സന്ധ്യാവർണ്ണന</head>
          <lg xml:id="lg1.303">
            <l> കനലിൽച്ചുട്ടെടുത്തോരു കനകച്ചങ്ങലപോലെ</l>
            <l> ദിനകരനുടെബിംബം തുടുതുടെനിറംതേടി</l>
            <l> ചരമപർവതത്തിന്റെ മുകളിലേയ്ക്കെഴുന്നള്ളി</l>
            <l> പരിചോടസ്തമിപ്പാനുമടുത്തുകാണായിവന്നു</l>
            <l> വിരിഞ്ഞതാമരപ്പൂക്കൾ പിരിഞ്ഞങ്ങനെകൂമ്പുന്നു</l>
            <l> വിരണ്ടുചക്രവാകങ്ങൾ കരഞ്ഞങ്ങനെനടക്കുന്നു</l>
            <l> നിറഞ്ഞാശുവിളക്കുകളെരിഞ്ഞങ്ങനെവിളങ്ങുന്നു</l>
            <l> തരുണിമാർവീടുതോറും തരംനോക്കീട്ടൊരുകൂട്ടം</l>
            <l> തരുണന്മാർനടക്കുന്നു തരമല്ലെന്നൊഴിക്കുന്നു</l>
            <l> തനിച്ചവേശ്യമാരെല്ലാം കുറിച്ചനായരെത്തന്നെ</l>
            <l> നിനച്ചുംകൊണ്ടകച്ചൂടും തികച്ചങ്ങനെവസിക്കുന്നു</l>
            <l> കുളുർമുലത്തടങ്ങളിൽ കളഭങ്ങൾ തഴുകുന്നു</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg1.304">
            <l/>
            <l> കുസുമങ്ങളറുക്കുന്നു കറുനിരനറുക്കുന്നു</l>
            <l> കറിക്കൂട്ടുമരയ്ക്കുന്നു കാറ്റുതട്ടിവെറിക്കുന്നു</l>
            <l> പെട്ടകങ്ങൾതുറക്കുന്നു വെട്ടുടയ്ക്കുമുറിക്കുന്നു</l>
            <l> കുട്ടികളെയുറക്കുന്നു പാട്ടിൽവന്നങ്ങുറയ്ക്കുന്നു</l>
            <l> കാമുകന്മാർനടക്കുന്നു കാമനെന്നുനടിക്കുന്നു</l>
            <l> കാമിനിമാർപടിക്കൽപോയ് കാവലായികിടക്കുന്നു</l>
            <l> മണിമച്ചിൽകടക്കുന്നു പണഞ്ചെന്നങ്ങെടുക്കുന്നു</l>
            <l> പിണക്കത്തെനടിക്കുന്ന പെണ്ണിനായികൊടുക്കുന്നു</l>
            <l> പടിക്കൽചെന്നൊരുധൂളി നടക്കുന്നഭടന്മാരെ</l>
            <l> കടക്കണ്ണിൻമുനകൊണ്ടു കടക്കാമെന്നുരയ്ക്കുന്നു<hi style="snum">കൃഷ്ണലീല</hi> </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.6/.7"-->
        <div type="section" xml:id="sec1.7" n="1.7">
          <head type="sechead">ശിശുക്രീഡ</head>
          <lg xml:id="lg1.305">
            <l> അച്ഛൻമക്കളെയെന്നകണക്കേ യാശ്ചരിയംബഹുമായാസഹിതം</l>
            <l> വാഞ്ഛാസാകമൊരുണ്ണിയെഭഗവാൻ ചാഞ്ചാടിച്ചുകളിയാക്കുന്നു</l>
            <l> പൊക്കാക്കെക്കേയെന്നുപറഞ്ഞും വിരലുപിടിച്ചുനിവിർത്തികുമാരൻ</l>
            <l> ഇതിലിതിലതിലതിലെന്നുപറഞ്ഞും വിരലുകൾചെന്നുപിടിച്ചുനിവർത്തും.<hi style="snum">ഇത്യാദി—സന്താനഗോപാലം.</hi> </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.7/.7"-->
        <div type="section" xml:id="sec1.8" n="1.8">
          <head type="sechead">കാട്ടാളരാജന്റെ വർണ്ണന</head>
          <lg xml:id="lg1.306">
            <l> ചെമ്പിച്ച താടിയും കേശവും മീശയും</l>
            <l> വൻപിച്ച കൈകളിൽ വില്ലും ശരങ്ങളും</l>
            <l> ചെമ്പരത്തിപ്പൂകണക്കെ നേത്രങ്ങളു-</l>
            <l> മമ്പിളിപോലെ വളഞ്ഞുള്ള പല്ലുകൾ</l>
            <l> അഞ്ജനപർവതംപോലെ ശരീരവും</l>
            <l> ഗുഞ്ജാഫലംകൊണ്ടു കോർത്തുള്ള മാലകൾ</l>
            <l> കുഞ്ജരന്മാരുടെ കുംഭത്തടങ്ങളെ-</l>
            <l> ബ്ഭഞ്ജനംചെയ്തങ്ങതിൽപ്പെട്ട മുത്തുകൾ</l>
            <l> അഞ്ജസാ കുത്തിത്തുളച്ചുകോർത്തങ്ങനെ</l>
            <l> സഞ്ജാതമായുള്ള മാലാകലാപവും</l>
            <l> മഞ്ഞക്കറികളും മായൂരപിഞ്ഛവും</l>
            <l> മഞ്ചാടിമാലയും മാറിൽപ്പലതരം</l>
            <l> ഉച്ചത്തിലുള്ളോരു കണ്ഠനാദങ്ങളും</l>
            <l> മെച്ചത്തിലുള്ളോരു വീര്യഭാവങ്ങളും</l>
            <l> കച്ചകെട്ടിച്ചിലതൊങ്ങലും വാലുമി-</l>
            <l> ട്ടത്യന്തഘോഷമാം വേഷം ഭയങ്കരം.<hi style="snum">കൃഷ്ണലീല</hi> </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.8/.7"-->
        <div type="section" xml:id="sec1.9" n="1.9">
          <head type="sechead">ബാലകപിചാപല്യം</head>
          <lg xml:id="lg1.307">
            <l> അങ്ങോട്ടുപാടിയു മിങ്ങോട്ടുചാടിയു മംഗനമാരോടു പല്ലിളിച്ചങ്ങിനെ</l>
            <l> ഗോഷ്ഠികൾകാട്ടി മരക്കൊമ്പിലേറിയും കാഷ്ഠിക്കയും വാലുപൊക്കി നടക്കയും</l>
            <l> കാഞ്ഞിരക്കായും കടിച്ചുതിന്നങ്ങനെ പാഞ്ഞുനടക്കുന്നു കൊച്ചുകുരങ്ങുകൾ</l>
            <l> തങ്ങളിൽക്കേറിക്കടിച്ചുംപിടിച്ചുമാ സംഗതികണ്ടിട്ടഹല്യയ്ക്കു കുണ്ഠിതം.<hi style="snum">ബാല്യുത്സവം</hi> </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.9/.7"-->
        <div type="section" xml:id="sec1.10" n="1.10">
          <head type="sechead">മൂത്തകുരങ്ങൻ</head>
          <lg xml:id="lg1.308">
            <l> ഒരുമൂത്ത</l>
            <l> കുരങ്ങിന്റെ വടിവായിച്ചമഞ്ഞു കൈകളും കാലും</l>
            <l> കുഴഞ്ഞുവാലുമക്കാലും മെലിഞ്ഞ കൈകളെക്കൊണ്ടു</l>
            <l> ചൊറിഞ്ഞു രോമമെപ്പേരും കൊഴിഞ്ഞുമേനിയും ചുക്കി-</l>
            <l> ച്ചുളിഞ്ഞു കണ്ണിനു കാഴ്ചകുറഞ്ഞു പീളയുംവന്നു</l>
            <l> നിറഞ്ഞുതാൻവഴിയിൽച്ചെന്നുറച്ചു നേത്രവും ചിമ്മി-</l>
            <l> ശ്ശയിച്ചു മൂന്നുലോകങ്ങൾ ജയിച്ചുള്ള മഹാവീരൻ.<hi style="snum">കല്യാണസൗഗന്ധികം</hi> </l>
          </lg>
          <!--end of "verse"-->
          <lg xml:id="lg1.309">
            <l> വർണ്ണ്യവസ്തുവിന്റെ സ്ഫുടപ്രതീതിക്കു് ഏതേതംശങ്ങൾ വർണ്ണിച്ചേതീരു; ഏതംശങ്ങൾ വിട്ടുകളയണം
എന്നു നമ്പ്യാർക്കു് നല്ലപോലെ അറിയാമായിരുന്നു. അന്തകവധത്തിൽ മാർക്കണ്ഡേയന്റെ
ജാതകക്കുറിപ്പനുസരിച്ചു് മരണദിവസം വന്നുചേർന്നു. ആ വസ്തുതയൊന്നും ജനനി തന്റെ പുത്രനെ
അറിയിച്ചിരുന്നില്ല. 16-ാമത്തെ ജന്മദിനം തികയുന്ന അന്നു് മാതാവു് മകനെ ഉണ്ണാൻ ക്ഷണിക്കുന്നതിനെ
വർണ്ണിച്ചിരിക്കുന്നതു് ഇങ്ങനെ ആണു്. </l>
          </lg>
          <!--end of "verse"-->
          <lg xml:id="lg1.310">
            <l> ജന്മനക്ഷത്രമിന്നല്ലോ കുമാരക വന്നിരുന്നാലും ഭുജിപ്പതിന്നാശുനീ</l>
            <l> എന്നുമാതാവു പറഞ്ഞോരനന്തരം നന്നായിതിന്നെന്നറിഞ്ഞീലഞാനിങ്ങു</l>
            <l> സന്ദേഹമെന്തു വിളമ്പുകെന്നാനവൻ; പത്രവുമിട്ടിരിപ്പാനുമങ്ങാദരാൽ</l>
            <l> ഭദ്രദീപത്തെക്കൊളുത്തിവച്ചീടിനാൾ; ചിത്രമായോരു നിറപറയുംവച്ചു</l>
            <l> പുത്രനും വന്നിരുന്നു ഭോജനത്തിനായ്; ഭക്ഷണത്തിന്നുടനന്നവുംകൈക്കൊണ്ടു</l>
            <l> ദക്ഷിണഭാഗേന ചെന്നുവിളമ്പുവാൻ; പത്രത്തിലന്നം വിളമ്പിയനേരത്തു</l>
            <l> നേത്രങ്ങളിൽനിന്നു വീണു ജലകണം </l>
          </lg>
          <!--end of "verse"-->
          <p style="noindent">ആ ബാഷ്പജലം ബാലന്റെ ദക്ഷിണഭാഗത്തുവീണു. അപ്പോൾ അവൻ
കരയുവാൻ കാരണമെന്തെന്നു ചോദിച്ചു. അതിനു മറുപടി:-
</p>
          <lg xml:id="lg1.311">
            <l> “താതൻവരാഞ്ഞതോർത്തേറ്റവുംസങ്കടം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ മറുപടികേട്ടിട്ടു് ബാലനു സമാധാനമായില്ല.
</p>
          <p style="indent">“മല്പിതാവിങ്ങുവരാഞ്ഞുണ്ടുസങ്കടമിപ്പോളതല്ലകരഞ്ഞതുനിർണ്ണയം” എന്നിട്ടും
മാതാവു തുറന്നുപറയാതെ “സത്യമത്രേഞാൻ പറഞ്ഞതെന്നാത്മജ ചിത്തേനിനക്കെന്തു
സന്ദേഹമിങ്ങനെ?” എന്നു ഒഴിഞ്ഞു കളഞ്ഞു. അപ്പോൾ ബാലൻ ‘ഉണ്മാനുരുട്ടിയ പിണ്ഡവും കൈയിൽ
പിടിച്ചുകൊണ്ടു്,
</p>
          <lg xml:id="lg1.312">
            <l> എന്താണുസത്യം കഥിക്കേണമംബികേ ശങ്കരൻതന്നാണപങ്കജനേത്രനാ-</l>
            <l> ണെങ്കിൽ കൃപയുണ്ടു മാതാവിനെങ്കിലോ സങ്കടംവേണ്ട സത്യമിന്നുചൊല്ലുക” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു നിർബന്ധിച്ചപ്പോഴാണു് അവൾ വാസ്തവം തുറന്നുപറഞ്ഞതു്. വർണ്ണന
എത്ര സ്വാഭാവികമായിരിക്കുന്നു! നമ്പ്യാരുടേ ശൃംഗാരവർണ്ണനകൾ കേവലം
മൂരിശൃംഗാരമായിത്തീർന്നിട്ടുണ്ടെങ്കിലും അദ്ദേഹം സ്ത്രീഹൃദയത്തിന്റെ ആഴം
അറിയാത്തവനായിരുന്നില്ലെന്നു ഈ വർണ്ണനയിൽനിന്നു തെളിയുന്നു.
</p>
          <p style="indent">സഭാപ്രവേശത്തിൽ ദുര്യോധനനു പറ്റിയ അമളി വർണ്ണിപ്പാൻ ഒരുമ്പെടുന്ന
കവി ആദ്യമായി അയാളുടെ പുറപ്പാടു് ഭംഗിയായി ചിത്രണം ചെയ്തിരിക്കുന്നു. പിന്നീടാണു് സ്ഥലജലഭ്രാന്തി
വർണ്ണിച്ചിരിക്കുന്നതു്. ജലമില്ലാത്ത ദിക്കിൽ ജലശങ്കയാ ദുര്യോധനൻ,</p>
          <lg xml:id="lg1.313">
            <l> ‘നീന്തുവാനുള്ളവട്ടങ്ങൾകൂട്ടി വീരാളിപ്പട്ടുമുരച്ചുകയറ്റി</l>
            <l> വീരൻപതുക്കെപ്പദംകൊണ്ടുതപ്പി’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">നീരുള്ളിടത്തു സ്ഥലഭ്രാന്തിയും ഉണ്ടായത്രേ.
</p>
          <lg xml:id="lg1.314">
            <l> ജലമേന്തി നില്ക്കുന്നൊരാറ്റിന്റെമദ്ധ്യേ ജലമില്ലെന്നുള്ളത്തിലോർത്തു പതുക്കെ</l>
            <l> നലമോടുപൊണ്ണൻ കുതിച്ചങ്ങുചാടി നിലവിട്ടിട്ടാശു വെള്ളത്തിൽമുങ്ങി</l>
            <l> പുഴുകും കളഭവും ചാന്തും കുറിയും കഴുകിജ്ജലത്തിൽകിടന്നങ്ങുഴച്ചു</l>
            <l> മുഴുകിയുംപൊങ്ങിയുമങ്ങൊരു ദിക്കിലൊഴുകിത്തിരിഞ്ഞുതനിച്ചോരുവീരൻ</l>
            <l> വെള്ളംകുടിച്ചും കിതച്ചും പതച്ചും ഉള്ളംപൊടിച്ചുമുരുണ്ടും പിരണ്ടും</l>
            <l> തള്ളിയലച്ചും വിറച്ചും വിയച്ചും തുള്ളിപ്പിടലും മറിഞ്ഞും തിരിഞ്ഞും-</l>
            <l> പാരംവലഞ്ഞും പതുക്കെപ്പതുക്കെ തീരമണഞ്ഞോരു ദിക്കിൽ കരേറി</l>
            <l> കണ്ടു വസിക്കും വൃകോദരനപ്പോൾ രണ്ടുകരങ്ങളും കൊട്ടിച്ചിരിച്ചു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ചിലപ്പോൾ നമ്പ്യാരുടെ കല്പനാശക്തി കടിഞ്ഞാണ്‍വിട്ട കുതിരയുടെ
നിലയേ പ്രാപിക്കുന്നതു കാണാം. രുക്‍മിണീസ്വയംവരത്തിൽ ഭീഷ്മകൻ തന്റെ പുത്രിക്കു് യോജിച്ച വരനു്
ഇന്നഇന്നഗുണങ്ങൾ വേണമെന്നു് ദീർഘമായി പുരവാസികളോടു പ്രസംഗിച്ചു. അപ്പോൾ രുഗ്മിണി
പറയാൻ തുടങ്ങി:-
</p>
          <lg xml:id="lg1.315">
            <l> കുറ്റംകൂടാതുള്ള നരന്മാർ കുറയും ഭൂമിയിലെന്നുടെ താത!</l>
            <l> ലക്ഷം മാനുഷർ കൂടുമ്പോളതിൽ ലക്ഷണമുള്ളവരൊന്നോ രണ്ടോ</l>
            <l> ഉടലതിരമ്യമൊരുത്തനു കാല്ക്കൊരു മുടവുണ്ടവനു നടക്കുന്നേരം;</l>
            <l> മറ്റൊരുപുരുഷൻ സുന്തരനെങ്കിലു മൊറ്റക്കണ്ണനതായതുദോഷം;</l>
            <l> ചേർച്ചകൾപലതുരണ്ടാരുവനുകിഞ്ചിൽ പൂച്ചക്കണ്ണുണ്ടെന്നൊരുദോഷം;</l>
            <l> ചാർച്ചക്കാരുചിരിച്ചു തുടങ്ങുംചേർച്ചയ്ക്കുവനും ചിതമല്ലല്ലോ</l>
            <l> നല്ലൊരുവിദ്വാവനുടെ വായിൽ പല്ലുകളൊന്നും കാണ്‍മാനില്ല;</l>
            <l> പലഗുണമുള്ളൊരു പുരുഷനവന്റെ തലമുടിയൊക്കെ നരച്ചുവെളുത്തു;</l>
            <l> തിലകക്കുറിയും ചൊടിയുംകൊള്ളാം തലയിലവന്നൊരു രോമവുമില്ല;</l>
            <l> ശാസ്ത്രമശേഷം വശമൊരു പുരുഷനു ഗാത്രംകണ്ടാലയ്യോ വികൃതം;</l>
            <l> ശ്രോത്രംരണ്ടും വെടിവച്ചാലൊരു മാത്രംപോലും കേൾപ്പാൻ വഹിയാ</l>
            <l> വ്യാകരണങ്ങടെ വ്യാഖ്യാനങ്ങളുമാകെത്തന്നെ മുഖസ്ഥമൊരുത്തനു്</l>
            <l> വാക്കിനുഫലിതവുമുണ്ടവനല്പം കാക്കക്കണ്ണുണ്ടെന്നൊരു ദോഷം</l>
            <l> തർക്കം പലതും കണ്ടനൊരുവനു വർക്കത്തില്ല ശരീരം കണ്ടാൽ.</l>
            <l> മിക്കതുമൊരുവനുലക്ഷം ശ്ലോകമൊരിക്കൽകേട്ടാലങ്ങു ഗ്രഹിക്കും</l>
            <l> വാക്കുകൾകൊണ്ടതു പറവാൻവയ്യാ സല്ക്കഥവളരെയറിഞ്ഞൊരുദേഹം</l>
            <l> കകകകകംസൻ കികികികികൃഷ്ണൻ പുപുപുപുപൂതനയെന്നാംസഭയിൽ</l>
            <l> നല്ലൊരു ജാതിയിൽ വന്നുപിറന്നു നല്ലൊരു രൂപഗുണങ്ങളുമുണ്ടു്</l>
            <l> ഹരിയെന്നാദിയൊരക്ഷരമവനുടെ യരികേകൂടെപ്പോയിട്ടില്ല. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ അവസാനിക്കാതെ പോകുന്നു.
</p>
          <p style="indent">ഹനുമദുത്ഭവത്തിൽ വായുവില്ലാത്തകാലം വർണ്ണിച്ചിരിക്കുന്നതു നോക്കുക.
</p>
          <lg xml:id="lg1.316">
            <l> “ധാത്രിയിലുള്ളൊരു ജന്തുക്കളാകവേ ചിത്രമെഴുതിയപോലെ ചമഞ്ഞിതു</l>
            <l> നില്ക്കുന്നജന്തുക്കളപ്പാടെനിന്നു കിടക്കുന്നജന്തുക്കളപ്രകാരംതന്നെ</l>
            <l> ഉണ്ടിരിക്കുന്നവൻ കയ്യിലുരുളയും വച്ചങ്ങുവായുംപിളർന്നിരുന്നീടുന്നു</l>
            <l> കണ്ടിരിക്കുന്നവൻ കണ്ണുംതുറന്നൊരു കല്പാവപോലെയനങ്ങാതെ നില്ക്കുന്നു</l>
            <l> മുങ്ങുന്നചങ്ങാതി മുങ്ങിക്കിടക്കുന്നു തെങ്ങുകേറുന്നവൻ തെങ്ങേലിരിക്കുന്നു</l>
            <l> ഉഴക്കുനഭൂസുരൻ കൈകളിൽ വെള്ളവു മാക്കിപ്പിടിച്ചനങ്ങാതെ നില്ക്കുന്നു</l>
            <l> നാരിയെക്കെട്ടിപുണരും പുരുഷനും നാരിയും കെട്ടിപ്പിണഞ്ഞങ്ങിരിക്കുന്നു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അതുപോലെതന്നെ പഞ്ചേന്ദ്രോപാഖ്യാനത്തിലെ
അന്തകനില്ലാക്കാലത്തിന്റെ വർണ്ണനയും പ്രസ്താവയോഗ്യമാകുന്നു.
</p>
          <lg xml:id="lg1.317">
            <l> വൃദ്ധന്മാരൊരുകൂട്ടം നിറഞ്ഞു ഭൂതലം തന്നിൽ</l>
            <l> ചത്തുകൊൾവിനേതും കഴിവില്ല കാലനില്ല</l>
            <l> മുത്തച്ഛൻമുതുക്കന്റെ മുത്തച്ഛനിരിക്കുന്നു</l>
            <l> മുത്തച്ഛനവനുള്ള മുത്തച്ഛൻ മരിച്ചീല;</l>
            <l> അഞ്ഞൂറുവയസ്സുള്ളോരപ്പൂപ്പന്മാരിപ്പോൾ</l>
            <l> കുഞ്ഞായിട്ടിരിക്കുന്നു അപ്പൂപ്പനവർക്കുണ്ടു്</l>
            <l> കഞ്ഞിക്കുവകയില്ല വീടുകളിലൊരേടത്തും</l>
            <l> കുഞ്ഞുങ്ങൾക്കെട്ടുപത്തുപറയരി കൊണ്ടുപോരാ</l>
            <l> പത്തുനൂറുപറവച്ചാൽ മുതുക്കന്മാർക്കതുകൊണ്ട-</l>
            <l> ങ്ങത്രമാത്രം രണ്ടുവറ്റുവിളമ്പുമ്പോളെത്തുമെല്ലാം.</l>
            <l> പത്തുകോടിജ്ജനമുണ്ടു പല്ലുപോയിട്ടൊരുവീട്ടിൽ</l>
            <l> കുത്തിവച്ചപാവപോലെ തിങ്ങിവിങ്ങിക്കിടക്കുന്നു. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ ഒട്ടുവളരെ ദീർഘമായി വർണ്ണിച്ചിട്ടുള്ളതിനെ മുഴുവൻ ഇവിടെ
ഉദ്ധരിക്കാൻ സാധിക്കയില്ല.
</p>
          <p style="indent">ദീർഘമായ വർണ്ണനകൾക്കുമാത്രമല്ല നമ്പ്യാർക്കു് ചാതുര്യമുണ്ടായിരുന്നതു്.
ഒന്നുരണ്ടു പദങ്ങൾകൊണ്ടു് ഒട്ടുവളരെ അർത്ഥം സ്ഫുരിപ്പിക്കുന്നതിനും അദ്ദേഹത്തിനു കഴിയുമായിരുന്നു.
അന്തകവധത്തിൽ മാർക്കണ്ഡൻ തിരിച്ചുവന്നപ്പോൾ ‘മകനെ! അന്തകൻ എവിടെ?” എന്നു മാതാവു
ചോദിച്ചതിനു അയാൾ പറഞ്ഞ മറുപടി നോക്കുക.
</p>
          <lg xml:id="lg1.318">
            <l> “അന്തകനന്തകൻ തന്നുടെമന്ദിരേ</l>
            <l> ചിന്തവെടിഞ്ഞു വസിച്ചിതമ്മേസുഖം </l>
          </lg>
          <!--end of "verse"-->
          <p style="noindent">അതുപോലെ,
</p>
          <lg xml:id="lg1.319">
            <l> ‘കണ്ണുകൾകൊണ്ടു കടുകുവറുക്കുന്ന</l>
            <l> പെണ്ണിനെക്കണ്ടാലടങ്ങുമോ പൂരുഷൻ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന വർണ്ണനയിലെ അർത്ഥം മുഴുവനും എത്ര വാക്യങ്ങൾകൊണ്ടു
പറഞ്ഞുതീർക്കാൻ കഴിയും? ദുര്യോധനനും കൂട്ടുകാരും പിതാവിനെ കാണാൻചെന്നിട്ടു് ഒന്നു ചുമയ്ക്കുന്നു.
“ചുമയ്ക്കുന്നതാരടോ” എന്ന “ ധൃതരാഷ്ട്രഗിരംകേട്ടു്” അവർ പറയുന്നു “ചുമയ്ക്കുന്നതടിയങ്ങൾ”. അപ്പോൾ
പിതാവു് ചോദിക്കുന്നു. “ഉണ്ണികൾക്കൊക്കെ എന്താരുദ്യോഗം?” അതിനു മറുപടി “കണ്ണുരണ്ടും
സഫലമാക്കീടുവാനായിത്തുടങ്ങുന്നു”. എത്ര സരസമായ കൂടിക്കാഴ്ച.
</p>
          <p style="indent">ശൃംഗാരം ഒഴിച്ചു് ഏതു രസങ്ങളുടേയും പ്രതിപാദനത്തിൽ നമ്പ്യാർക്കു്
അസാമാന്യ പാടവമുണ്ടായിരുന്നു. ഒരു നായരുടെ കോപം വർണ്ണിച്ചിരിക്കുന്നതു നോക്കുക.
</p>
          <lg xml:id="lg1.320">
            <l> നായർവിശന്നു വലഞ്ഞുവരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല</l>
            <l> ആയതുകൊണ്ടു കലമ്പിച്ചെന്നങ്ങായുധമുടനെ കാട്ടിലെറിഞ്ഞു</l>
            <l> ചുട്ടുതിളയ്ക്കുംവെള്ളമശേഷം കുട്ടികൾതന്നുടെ തലയിലൊഴിച്ചു</l>
            <l> കെട്ടിയപെണ്ണിനെ മടികൂടാതെ കിട്ടിയവടികൊണ്ടൊന്നു കിടച്ചു</l>
            <l> ഉരുളികൾകിണ്ടികളൊക്കെയുടച്ചു ഉരലുവലിച്ചു കിണറ്റിൽമറിച്ചു</l>
            <l> ചിരവയെടുത്തഥ തീയിലെരിച്ചു അരകല്ലങ്ങക്കുളത്തിലെറിഞ്ഞു</l>
            <l> അതുകൊണ്ടരിശംതീരാഞ്ഞവനപ്പുരയുടെചുറ്റും മണ്ടിനടന്നു. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ചിത്രമെല്ലാം വരച്ചുകഴിഞ്ഞു് ജീവചൈതന്യം വരുത്തുവാൻ മുഖത്തും മറ്റും
ചിത്രകാരന്മാർ ചില മിനുക്കുവേലകൾ ചെയ്യാറുള്ളതുപോലെ നമ്പ്യാർക്കു് ചില പൊടിക്കൈകൾ ഉണ്ടു്
അതുപോലൊരുപൊടിക്കൈയ്യാണു് ഒടുവിലത്തേ വരിയിൽ നാം കാണുന്നതു്.
</p>
        </div>
        <!--end of "section 1.10/.7"-->
        <div type="section" xml:id="sec1.11" n="1.11">
          <head type="sechead">വീരാസം</head>
          <lg xml:id="lg1.321">
            <l> കലഗിരിസമാനനായ് സിംഹനാദംപൊഴി-</l>
            <l> ച്ചുലകിടമശേഷവും കേട്ടുഞെട്ടിത്തദാ</l>
            <l> ഉടയമമ തമ്പുരാൻ രാഘവസ്വാമിത-</l>
            <l> ന്നുടയകരുണാബലംകൊണ്ടുഞാനിക്ഷണം</l>
            <l> ജലധിയിതു ചാടുവേൻ ലങ്കപുക്കീടുവേൻ</l>
            <l> രഘുകലവരപ്രിയാ ദേവിയെത്തേടുവേൻ</l>
            <l> അറിവിനടിപങ്കജംകണ്ടുകൂപ്പീടുവേൻ</l>
            <l> വിരവിലടയാളവും മുദ്രയും നൽകുവേൻ</l>
            <l> അവനിസുതാചോരനെത്തച്ചുകൊന്നീടുവേൻ</l>
            <l> അവനുടെ പുരത്തെയും ഭസ്മമാക്കീടുവേൻ</l>
            <l> രജനിവരവംശവും നഷ്ടമാക്കീടുവേൻ</l>
            <l> ജനകസുതതന്നെയും കൊണ്ടുപോന്നീടുവേൻ</l>
          </lg>
          <lg xml:id="lg1.322">
            <l> സ്മരിച്ചു രാഘവപാദം പ്രതിഷ്ഠ ചേതസിചെയ്തു</l>
            <l> ധിരിച്ചുകൂടവേയുള്ളിൽ ധരിത്രീനന്ദിനീപാദം</l>
            <l> ശിരസ്സിൽ സ്വാമിതൻനാമം വരച്ചു മുദ്രയുംചേർത്തു</l>
            <l> കുരുത്തൻമാരുതിലങ്കാപുരത്തിൽ പിത്തവും ചേർത്തു</l>
            <l> പരത്തി പാണികൾരണ്ടുമുയർത്തി ദീർഘമാംവലും</l>
            <l> കനത്തകൈവെടിഞ്ഞുനിന്നമർത്ത കാലുകൾരണ്ടും</l>
            <l> ചിറയ്ക്കുകൈകണക്കിട്ടകണക്കേ മാരുതിലങ്കാ-</l>
            <l> പുരിക്കുനേത്രമാം നൂലുംപിടിച്ചു സൂത്രവുംപാർത്തു</l>
            <l> നിനച്ചുമാരുതംഭക്ത്യാ നിനച്ചോരാശുഗൻവന്നു</l>
            <l> വിധിച്ചുകൂടിനാൻകൂടക്കുതിച്ചുചാടിനാൻ തെക്കേ</l>
            <l> ദിശയ്ക്കു ദൃഷ്ടിയുംചേർത്തു<hi style="snum">ലങ്കാമർദ്ദനം</hi></l>
            <l> ഗമിച്ചുകൊൾകയോവേണ്ടൂ നടപ്പിൻ ഭൂപാലന്മാരേ</l>
            <l> നടപ്പിൻ കുണ്ഡിനംതന്നിൽ കടപ്പിൻ ഭീമനെച്ചെന്നു</l>
            <l> പിടിപ്പിൻ കന്യകേപ്പാഞ്ഞങ്ങടുപ്പിൻ കാർമ്മുകം കയ്യി-</l>
            <l> ലെടുപ്പിൻ ഘോരബാണങ്ങൾ തൊടുപ്പിനോർത്തുകൊണ്ടെല്ലാ-</l>
            <l> മടുപ്പിൻ പത്തനം കുത്തിത്തകർപ്പിൻ സർവത്രചെന്നു</l>
            <l> ഹരിപ്പിൻ പേടിയുള്ളോരങ്ങിരിപ്പിൻ പെണ്ണിനെച്ചൊല്ലി</l>
            <l> മരിപ്പിൻ മന്നവന്മാരെ സ്മരിപ്പിൻ നാണക്കേടെല്ലാം</l>
          </lg>
          <lg xml:id="lg1.323">
            <l><span style="width:1.5em"> </span>പടഹമെങ്ങു പടകളെങ്ങു നമ്മുടെ</l>
            <l><span style="width:1.5em"> </span>കൊടികളെങ്ങു കുടകളെന്നു സംഗര</l>
            <l><span style="width:1.5em"> </span>ഘടനഘോഷമുടനേവേണമരികുല-</l>
            <l><span style="width:1.5em"> </span>മടിപെടുക്ക പൊടിപൊടിക്ക നല്ലൊരു</l>
            <l><span style="width:1.5em"> </span>മിടുമിടുക്കനുടനടുക്ക വിരവൊടു”<hi style="snum">നളചരിതം</hi> </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.11/.7"-->
        <div type="section" xml:id="sec1.12" n="1.12">
          <head type="sechead">രൗദ്രരസം</head>
          <lg xml:id="lg1.324">
            <l><span style="width:4.5em"> </span>നാരദന്റെ വചനങ്ങൾ കേട്ടനേരം
ഘോരഘോരം</l>
            <l><span style="width:4.5em"> </span>മാരഹന്താവുടെഭാവം
പകർന്നുകാണായിവന്നു</l>
          </lg>
          <lg xml:id="lg1.325">
            <l> വികടനിടിലതടത്തിലേറ്റം—ഭൂകുടിവടിവിലുയർന്നുവന്നു</l>
            <l> ചടുലമുടലുമുടൻവളർന്നു;-ഝടിതി നയനമുടൻ ചുവന്നു</l>
            <l> ജടയിൽ സുരനുദിതന്നിലേന്തും തിരകളിളകിമറിഞ്ഞുലഞ്ഞു</l>
            <l> കടകഭുജഗമുണർന്നിരുന്നു കഠിനവിഷനികരം ചൊരിഞ്ഞു</l>
            <l> തുടകളിടയുമുടൻകുലുങ്ങീ മടിയിൽ ഗിരിമകളും നടുങ്ങീ</l>
            <l> അന്ധരാമസുരത്രയത്തെയെരിച്ചുഭസ്മമതാക്കുവാൻ</l>
            <l> ചിന്തതന്നിലുറച്ചുകൊണ്ടു കഠോരമായ കഠാരവും</l>
            <l> ചന്തമേറിനശൂലവും കരതാരിലാക്കി മഹേശ്വരൻ.<hi style="snum">ത്രിപുരദഹനം</hi>
</l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.12/.7"-->
        <div type="section" xml:id="sec1.13" n="1.13">
          <head type="sechead">ബീഭത്സരസം</head>
          <lg xml:id="lg1.326">
            <l> ‘പാണ്ടുപിടിച്ചു വെളുത്തുശരീരം</l>
            <l> നീണ്ടകഴുത്തും മുഞ്ഞി ചുളിഞ്ഞും</l>
            <l> കോലുകൾപോലെ മെലിഞ്ഞുകുഴഞ്ഞൊരു</l>
            <l> കാലുംകയ്യും കണ്ടാൽ വികൃതം</l>
            <l> എല്ലുമികച്ചു പല്ലുവമിച്ചു</l>
            <l> കണ്ണുകുഴിഞ്ഞു കാഴ്ചകുറഞ്ഞു</l>
            <l> കണ്ണുമടച്ചു കാലുപിടച്ചു;</l>
            <l> മൂക്കുംതാടിയുമൊന്നിച്ചിട്ടും’ <hi style="snum">ശീലാവതിചരിതം</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">അർത്ഥത്തിനു് അനുരൂപമായി ശബ്ദങ്ങൾ പ്രയോഗിക്കുന്ന വിഷയത്തിലും
നമ്പ്യാർക്കു് അന്യാദൃശമായ പാടവമുണ്ടായിരുന്നതായിക്കാണുന്നു.
</p>
          <lg xml:id="lg1.327">
            <l> “ഇടിയുമുടനടലിടിയുമളവൊരു വെടിയുമൊരുവിധമടികളും</l>
            <l> തടിയനുടെതടിയൊടിയുമിടിപൊടിഝടിതികടുതരകടികളും”</l>
            <l> “പടുതയൊടെപടപൊരുമായുധചടചടരടിതവുമുടലിൽ</l>
            <l> ഝടിതിമഹാപ്രഹരണവിരുതുകൾ സിംഹദ്ധ്വനികളുമടലിൽ</l>
            <l> കടുതരമിടയിടയിൽചാടിയടച്ചും പോർക്കുപിടിച്ചും</l>
            <l> വടിവോടുകുതിച്ചുതറിബ്ബതിതച്ചും ചാടിയടിച്ചും</l>
            <l> ഉടലിടയവരടിയിടികൊണ്ടങ്ങൊക്കെ നുറുങ്ങീ രുധിരം</l>
            <l> ഉടനുടനവിടവിടെപ്പൊട്ടിയൊലിച്ചീടുന്നു ഗഭീരം.<hi style="snum">ദുര്യോധനവധം</hi>
</l>
          </lg>
          <!--end of "verse"-->
          <p style="noindent">നമ്പ്യാരുടെ വർണ്ണനകൾക്കുള്ള വേറൊരു വിശേഷം പാത്രങ്ങളെക്കൊണ്ടു്
അവരവരുടെ ഭാഷയിൽ സംസാരിപ്പിച്ചിരിക്കുക എന്നുള്ളതാകുന്നു.
</p>
          <lg xml:id="lg1.328">
            <l> “കേട്ടീലയോനിങ്ങളുത്താനപാദന്റെ</l>
            <l> വീട്ടിലെ കോലാഹങ്ങളിതൊക്കെയും</l>
            <l> ജ്യേഷ്ഠത്തിയുമനുജത്തിയും തങ്ങളിൽ</l>
            <l> ചട്ടികലങ്ങളുംകൂടെ പകുത്തുപോൽ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇതു് ഉത്താനപാദന്റെ ഗൃഹത്തിലെ രണ്ടു രാജ്ഞിമാർതമ്മിലുണ്ടായ
സൗഭാഗ്യമത്സരത്തെപ്പറ്റി നാട്ടുകാർ പറയുന്ന വാക്കാണു്. രാജഗൃഹത്തിനെപ്പറ്റി സംസാരിക്കുമ്പോൾ
‘ചട്ടികലങ്ങൾ’ എന്നൊക്കെപ്പറയുന്നതു് അനുചിതമാണെന്നു മി. കേ. നാരായണമേനോൻ
അധിക്ഷേപിക്കുന്നു. എന്നാൽ ഈ വാക്കുകൾ പ്രാകൃതജനങ്ങൾ പറയുന്നതാണെന്നു ഓർക്കാൻ
അദ്ദേഹത്തിനു ക്ഷമയുണ്ടായില്ല. ഏതായിരുന്നാലും ആ മത്സരത്തെ പത്തോ ഇരുപതോ വരികൾകൊണ്ടു
വർണ്ണിച്ചാലും, ഇത്രത്തോളം വേഗത്തിലും സ്ഫുടമായും ഹൃദയത്തിൽ പതിയുകയില്ലെന്നു തീർച്ചയാണു്.
</p>
          <p style="indent">നാളായണിയും ഭർത്തായവായ മുനിയുംകൂടി പുറപ്പെട്ടു് ആദ്യമായി പാണ്ടിയിൽ
ചെന്നുചേരുന്നു. അവിടെ മുനി പട്ടരുടെ വേഷത്തിൽ
</p>
          <lg xml:id="lg1.329">
            <l> ‘നീങ്കളിങ്കെവാരും സാപ്പാടെങ്കയാനാൽകിടയാതാ</l>
            <l> നാങ്കൾരണ്ടുപേർക്കു ശാതം കൊണ്ടുവാരും ശീഘ്രമയ്യാ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു തമിഴിലാണു് സംസാരിക്കുന്നതു്. അനന്തരം തെലുങ്കുരാജ്യത്തു ഒരു
ഗൃഹസ്ഥന്റെ അടുക്കൽ ചെന്നുചേരുന്നു. അപ്പോൾ ആ ബ്രാഹ്മണൻ തെലുങ്കിൽ ചോദിക്കുന്നു:-
</p>
          <lg xml:id="lg1.330">
            <l> “ഇല്ലിസ്നാനമാഡിബാഹു ഹല്ലാഹുല്ലാഹുദമുമുണ്ടോ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അതുപോലെ കൊങ്കണദേശത്തു് കൊങ്കിണിഭാഷയും വാടദേശത്തു്
ലാടഭാഷയും അവരെക്കൊണ്ടു കവി സംസാരിപ്പിക്കുന്നു.
</p>
          <p style="indent">സ്യമന്തകംതുള്ളലിൽ സന്ധ്യാവന്ദനസമയത്തു് ബ്രാഹ്മണർ തമ്മിൽ ഓരോന്നു
സംസാരിക്കുന്നു. എന്നാൽ അതു് ദേവഭാഷയിലാക്കിയിരിക്കുന്നതു് ഭക്തിക്കും പൂജയുടെ ശുദ്ധിക്കും,
ഹാനിവരാതിരിക്കാൻവേണ്ടി മാത്രമല്ല, മറ്റാരും അറിയരുതെന്നുകൂടി വിചാരിച്ചാണു്.
</p>
          <lg xml:id="lg1.331">
            <l> സത്രാജിതഃകിലമിത്രവരാദതി ചിത്രതരം മണിമത്ര സ ലേഭേ</l>
            <l> യത്രഗൃഹീതേ പുത്രഫലഞ്ച കളത്രഫലഞ്ച സു മിത്രഫലഞ്ച പ-</l>
            <l> വിത്രഫലഞ്ച ജഗത്ത്രയമംഗല പാത്രമയംഖലു തത്രസുഖാദതി</l>
            <l> മാത്രമുവാച ചരിത്രമുദാരം</l>
            <l> കഷ്ടതരംകിലശിഷ്ടതരം പരിപുഷ്ടഗുണം ശിശുശിഷ്ടതരാന്മണി</l>
            <l> ഘൃഷ്ടിസമൂഹവിശിഷ്ടരുചോ </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.13/.7"-->
        <div type="lsection">
          <head type="lsechead">IX</head>
          <p style="noindent">ഇനി കുഞ്ചൻനമ്പ്യാരുടെ തുള്ളൽക്കഥകൊണ്ടു് കവി ഉദ്ദേശിച്ചിട്ടുള്ള
പരമമായ പ്രയോജനത്തേപ്പറ്റിയാണു് ചിന്തിപ്പാനുള്ളതു്. ഇതിനെപ്പറ്റി അന്യത്ര സൂചിപ്പിച്ചിട്ടുണ്ടെങ്കിലും
നമ്പ്യാർ അന്തസ്സാരവിഹീനനായിരുന്നുവെന്നു പറയുന്ന ചിലർ ഇപ്പോഴും ഉള്ളതിനാൽ ഈ
വിഷയത്തെക്കുറിച്ചു ഗാഢമായി ചിന്തിക്കാതെ വിടുന്നതു ശരിയല്ല. നമ്പ്യാരുടെ തുള്ളലുകൾ
വായിച്ചുനോക്കിയാൽ പ്രപഞ്ചത്തോടു അദ്ദേഹത്തിനുണ്ടായിരുന്ന മനോഭാവം എന്തെന്നു
കണ്ടുപിടിക്കാൻ പ്രയാസമില്ലെന്നാണു തോന്നുന്നതു്. കലികാലവിജൃംഭണംകൊണ്ടു് മനുഷ്യലോകം
വഴിപിഴച്ചു പോയതായി കവി പല ദിക്കിലും വിലപിച്ചുകാണുന്നു.
</p>
          <lg xml:id="lg1.332">
            <l> “ വിളവുകളൊന്നു കുറഞ്ഞു തുടങ്ങും കളവുകളൊന്നുമുഴുത്തുതുടങ്ങും</l>
            <l> വിലയുംപാരമിടിഞ്ഞുതുടങ്ങും മലയുംകാടുമുരത്തുതുടങ്ങും”</l>
            <l> “കളമൊഴിമാരുടെതലയുംമുലയും വളയുംതളയുംകളിയുംചിരിയും</l>
            <l> വളയുംപുരികക്കൊടിയുംകണ്ടിഹ വലയുംവലയതിൽമാനുഷരെല്ലാം.”</l>
            <l> “യജമാനന്നൊരുചെകതിപിണപ്പാൻ</l>
            <l> പ്രജകൾക്കൊക്കെ മനസ്സുംതുടങ്ങും”</l>
            <l> “രാജസമീപേചെന്നൊരുകൂട്ടമേഷണിപറവാനാളുകളേറും</l>
            <l> ഭോജനമാത്രം കിട്ടുന്നവനൊരു രാജാവെന്നു നടിച്ചുതുടങ്ങും”</l>
            <l> “വല്ലഭമാരുടെ വീടുപുലർത്താൻ ഇല്ലം പണയംവച്ചുതുടങ്ങും</l>
            <l> നെല്ലുംപണവും പൊന്നും പാത്രവുമില്ലെന്നാമിനി ദിവസേദിവസേ</l>
            <l> ചൊല്ലുംപലവിധമപരാധം പലർ കൊല്ലും പശുവിനെ മടികൂടാതെ</l>
            <l> പുല്ലുംപുഴുവും ഭൂമിയിലിങ്ങതു മെല്ലെന്നങ്ങുനടന്നുതുടങ്ങും</l>
            <l> മൂത്തുതുടങ്ങും കപടതയിന്മേൽ”</l>
            <l> “ചീർത്തുതുടങ്ങും ദുഷ്കവികെട്ടിത്തീർത്തുതുടങ്ങും ദുഷ്ടജനങ്ങൾ”</l>
            <l> “വിശ്വജനത്തിനുമീശ്വരനെന്നൊരു വിശ്വാസത്തിനുകുറവുതുടങ്ങും”</l>
            <l> “കുടിലന്മാരുംജടിലന്മാരും കുരുടന്മാരുംജരഠന്മാരും</l>
            <l> കുരയന്മാരുംകുനയന്മാരും പലവിധമുണ്ടായ്‍വരുമിനിമേലിൽ”</l>
            <l> “ലന്തപറങ്കിയുമിങ്കിരിയേസും ബന്ധുവതാമിനിയരചന്മാർക്കും</l>
            <l> ഗ്രന്ഥികളൊന്നുകുറഞ്ഞുതുടങ്ങും ഗ്രന്ഥമെഴുത്തുംനാസ്തിയതാമേ</l>
            <l> ശാസ്ത്രികളെന്നൊരുഭാവത്തോടെ ശാസ്ത്രമെടുക്കുംപകൽകഴിവോളം</l>
            <l> രാത്രിയടുത്താലവരെപ്പിന്നെ ക്ഷേത്രംതന്നിലൊരേടംകാണാം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">നമ്പ്യാരുടെ ഈ പ്രവചനങ്ങളിലൊന്നെങ്കിലും തെറ്റിപ്പോയിട്ടുണ്ടോ?
മനുഷ്യരെല്ലാവരും ആത്മരക്ഷണാർത്ഥമായും കളത്രപുത്രാദികളുടെ പരിപോഷണത്തിനു വേണ്ടിയും
ചാപല്യങ്ങൾ പലതും കാണിച്ചു തുടങ്ങി. പണ്ഡിതന്മാർ അപണ്ഡിതന്മാരായി; അപണ്ഡിതന്മാർ
പണ്ഡിതസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടു. ലോകോത്തരങ്ങളായ കാവ്യങ്ങൾ എഴുതുന്നവർക്കു പ്രതിഫലം
നാസ്തി; മുറുക്കിത്തുപ്പുന്നതിനിടയ്ക്കു് മോഷ്ടിച്ചും അന്യന്റെ കൃതികളെ രൂപാന്തരപ്പെടുത്തിയും മുപ്പത്തിആറു
പുസ്തകങ്ങൾ എഴുതുന്നവരെ സഹായിപ്പാൻ ആളുകൾ അസംഖ്യം. സാധുക്കൾ അഷ്ടിക്കു വകയില്ലാതെ
കഷ്ടപ്പെടുന്നു; ധനികന്മാർ അവരുടെ മേൽക്കുതിരകേറുന്നു. നമ്പ്യാർ ഈ മാതിരി പ്രപഞ്ചഗതിയേക്കണ്ടിട്ടു്
അതിനൊക്കെ കാരണം കനകവും കാമിനിയുമാണെന്നു് ഊഹിക്കുന്നു. “സ്വർണ്ണങ്ങളെന്നൊരുജാതിയും
സൃഷ്ടിച്ചു; പെണ്ണുങ്ങളെന്നൊരു ജാതിയും സൃഷ്ടിച്ചു” മനുഷ്യന്റെ എല്ലാവിധ കുചേഷ്ടിതങ്ങളുടേയും
ഉൽപത്തിസ്ഥാനം ഈ സൃഷ്ടിദ്വയമാണെന്നാണു് അദ്ദേഹത്തിന്റെ വാദം. ഈ രണ്ടു വസ്തുക്കളുടേയും
അസ്ഥിത്വത്തേയും അർത്ഥശൂന്യതയേയും പറ്റി ഒരു ബോധം സാധാരണ മനുഷ്യരിൽ ജനിപ്പിച്ചു അവരെ
സത്പഥത്തിലേക്കു്–അചഞ്ചലമായ ആസ്തിക്യത്തിലേക്കു–നയിക്കുന്നതിനു വേണ്ടിയാണു് അദ്ദേഹം
തന്റെ കഥകളിൽ സ്ഥാനത്തും അസ്ഥാനത്തും പരിതഃസ്ഥിതിഗതികളെപ്പറ്റിയുള്ള രൂക്ഷവും പരുഷവുമായ
വിമർശങ്ങൾ നടത്തിയിരിക്കുന്നതു. ഓരോ കഥയുടേയും ആരംഭംനോക്കിയാൽ തന്നെ ഇങ്ങനെ ഒരു
ഉദ്ദേശം കവിക്കുണ്ടായിരുന്നു എന്നു വ്യക്തമായികാണാൻ കഴിയും. നമുക്കു് ഉദാഹരണാർത്ഥം ചില
കഥകളെ എടുത്തുനോക്കാം. പ്രദോഷമാഹാത്മ്യം തുടങ്ങുന്നതു ഒരു മാതൃകാരാജ്യത്തിന്റെ വർണ്ണനത്തോടു
കൂടിയാണു്. കുണ്ഡിനപതി “ചണ്ഡത പെരുകിന വിമതന്മാരുടെ ഖണ്ഡനവിധികളി”ലധിക വിദഗ്ദ്ധനാണു്.
“നാടുകൾതോറും നായന്മാരുടെ വീടുകൾകണ്ടാലറിയാം നൃപനുടെ കേടുകൾകൂടാതെള്ളൊരുസമ്പൽ”
പ്രൗഢികൾ. “പീടിക മാളിക മണിമാടവു മങ്ങാടികൾ തെരുവുകൾ പെരുവഴിതോറും” ഉണ്ടു്.
സകലകലകൾക്കും അഭിവൃദ്ധികാണുന്നു. പ്രജകൾക്കു വരവിൽ കവിഞ്ഞു് ചെലവില്ലാത്തതിനാൽ
‘കടമില്ലൊരുവനു മതുകാരണമൊരുതടവില്ലിവിടെ വസിച്ചു സുഖിപ്പാൻ’. “ദേവബ്രാഹ്മണ വിശ്വാസം
പുനരേവം മറ്റൊരുനാട്ടിലുമില്ല” ദേവസ്വത്തെ ഹരിക്കണമെന്നുള്ള വിചാരമേ ആർക്കുമില്ല; ക്ഷേത്രങ്ങളിൽ
പൂജാദികൾ മുറയ്ക്കുനടക്കുന്നു. ‘ഉണ്മാൻവകയില്ലാത്ത ജനത്തിനു ധർമ്മക്കഞ്ഞി കൊടുത്തുതുടങ്ങി”
</p>
          <lg xml:id="lg1.333">
            <l> അറുപതുലക്ഷംഗോദാനങ്ങളു മനവരതംബഹുഭൂദാനങ്ങളു-</l>
            <l> മനവധിമണികനകാഭരണാദികൾ ഘനതരദാനവിശേഷമ- </l>
          </lg>
          <!--end of "verse"-->
          <p style="noindent">ശേഷം. കനിവൊടുചെയ്തുമഹീപതി; പത്തുമൊരെട്ടും കന്യകമാരെ
പാണിഗ്രഹണവും” ചെയ്തു. എന്നിട്ടും സന്താനമുണ്ടാകുന്നില്ല. ഒടുവിൽ ഭഗവൽപ്രീത്യർത്ഥം
പുണ്യകർമ്മങ്ങൾ പലതും ചെയ്തതിന്റെ ഫലമായിട്ടാണു് കുലമഹിഷിക്കു ഗർഭമുണ്ടാകുന്നതു്. ഗർഭം
പൂർത്തിയാകാറായതിനോടുകൂടി, സാല്വൻ അദ്ദേഹത്തിന്റെ രാജ്യം ആക്രമിക്കുന്നു. അയാൾ ഒരു ഹിറ്റ്ലർ
മനോഭാവക്കാരനാണു്.
</p>
          <lg xml:id="lg1.334">
            <l> “കേട്ടില്ലയോ നീ മറുനാട്ടിൽ ദുഷ്പ്രഭുക്കന്മാർ</l>
            <l> കാട്ടിയോരപരാധം കേട്ടുഞാൻ സഹിക്കാഞ്ഞു</l>
            <l> നാട്ടിൽനിന്നവരെയങ്ങാട്ടിക്കളഞ്ഞുനമ്മുടെ</l>
            <l> പാട്ടിലാക്കിരാജ്യങ്ങൾ കാട്ടിലുമങ്ങു മല-</l>
            <l> മൂട്ടിലും മരത്തിന്റെചോട്ടിലും നീചന്മാരുടെ</l>
            <l> വീട്ടിലും പലപല കോട്ടിലും നടന്നോരോ</l>
            <l> ഗോഷ്ഠികാട്ടുന്നു വൈരിക്കൂട്ടരങ്ങുമിങ്ങും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ ഒരു നവവിധാനം (New order) സൃഷ്ടിക്കാനാണു് അവന്റെ
പുറപ്പാടു്. “മേല്ക്കോയ്മ സ്വീകരിച്ചുകൊള്ളണം അല്ലെങ്കിൽ മരണം വരിച്ചുകൊള്ളണം. എന്നാണു് അവന്റെ
ആജ്ഞ. ധർമ്മവും അധർമ്മവും തമ്മിൽ പോരാട്ടം നടക്കുന്നു. എന്നാൽ കുണ്ഡിനപതി ധീരധീരം
പോരാടി “വീര്യസ്വർഗ്ഗവുമാശുലഭിച്ചു സ്വൈരമതായിസ്സുരതരുണീമണിമാരൊടുകൂടി രമിച്ച വസിച്ചു.”
സൈന്യം കയറി നാടുമുഴുവനും കൊള്ള ചെയ്യുന്നു. രാജ്ഞിമാർ കാടുപൂകുന്നു. ഗർഭിണിയായ ഒരുറാണി,
</p>
          <lg xml:id="lg1.335">
            <l> കാട്ടിൽക്കൂടെ നടന്നുനടന്നൊരു തോട്ടിന്നരികേ ചെന്നവൾപറ്റി</l>
            <l> പെട്ടെന്നവിടെപ്പെറ്റൊരുപുരുഷക്കുട്ടിപിറന്നുനിലത്തുപതിച്ചു”</l>
            <l> പിള്ളപിറന്നതുനേരം ജനനിക്കുള്ളമെരിഞ്ഞൊരുദാഹംമൂലം</l>
            <l> വെള്ളംതെല്ലുകുടിക്കണമെന്നവളുള്ളംതന്നിലുറച്ചുപതുക്കെ</l>
            <l> തോട്ടിലിറങ്ങീ ജലപാനത്തിനു പാട്ടിലിരുന്നുതുടർന്നൊരുനേരം</l>
            <l> പോട്ടിലൊളിച്ചുകിടക്കും മുതലക്കൂട്ടങ്ങളിലൊരുപൊണ്ണൻവന്നു</l>
            <l> തണ്ണീരങ്ങുകുടിച്ചുതുടങ്ങിയ പെണ്ണിനെവന്നുപിടിച്ചുവിഴുങ്ങി. </l>
          </lg>
          <!--end of "verse"-->
          <p style="noindent">തത്സമയം ആ വഴിക്കു ഒരു ഭൂസുരപത്നി വന്നു് ‘കാലുകുടഞ്ഞു
കരഞ്ഞുകിടക്കും’ ശിശുവിനെ കാണുന്നു. അവളുടെ മാതൃത്വം കുട്ടിയെ എടുത്തു
വളർത്തുന്നതിനുപദേശിക്കുന്നു-എന്നാൽ ജാതിനിഷ്ഠ ചില സംശയങ്ങളെ ഉദിപ്പിക്കുന്നു. ഒടുവിൽ മാതൃത്വം
തന്നെ ജയിക്കുന്നു. “മുലകുടി യെന്നതിൽ മുൻപേ കുഞ്ഞിനു കുലസംബന്ധമതില്ലതുനൂനം”
എന്നുറച്ചുകൊണ്ടു് അവൾ സ്വന്തം കുട്ടിയെ താഴെഇറക്കിയിരുത്തിയിട്ടു്,
</p>
          <p style="indent">“കുഞ്ഞിനെ വെക്കമെടുത്തു കളുപ്പിച്ചാദരവോടെ മുലയും” നല്കുന്നു. അപ്പോൾ
ഒരു സന്യാസി ആ വഴിക്കു കടന്നുവന്നു് അവളോടു ആ ശിശുവിനെപ്പറ്റിയുള്ള പരമാർത്ഥം ധരിപ്പിക്കുന്നു.
ആ ബ്രാഹ്മണി ആ കുമാരന്മാരെ രണ്ടുപേരെയും ഭിക്ഷയെടുത്തു വളർത്തിക്കൊണ്ടുവരവേ, ഒരുദിവസം
ശിവാർച്ചനം ചെയ്യാനായി കോവിലിൽ ചെന്നപ്പോൾ, ഒരു ജ്യോതിശ്ശാസ്ത്രപണ്ഡിതൻ അവളെ വിളിച്ചു്
പ്രദോഷവ്രതം കുട്ടികളെക്കൊണ്ടു് നോല്പിക്കണമെന്നുപദേശിക്കുന്നു. അങ്ങനെ രണ്ടുകുട്ടികളും
പ്രദോഷവ്രതം അനുഷ്ഠിച്ചുവാഴവേ ഒരുദിവസം പ്രഭാതത്തിനു മുൻപു് ബ്രാഹ്മണകുമാരൻ കുളിച്ചു് ആറ്റിന്റെ
കരയിൽ തെല്ലുനേരം നില്പാനിടയാകുന്നു.
</p>
          <p style="indent">അപ്പോൾ;
</p>
          <lg xml:id="lg1.336">
            <l> പെരുകിനകാറ്റും മഴയുംമിന്നലു-</l>
            <l> മുരുതരമിടിയുമിയന്നൊരു സമയേ</l>
            <l> തിരകളടിച്ചുപിളർന്നൊരു കരമേൽ</l>
            <l> ഒരുവിവരംബത കാണ്മാറായി </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഒരുകുട്ടകം പ്രത്യക്ഷപ്പെടുന്നു; അതുനിറയേ കനകവും അതിനെ അവർ,
തട്ടിയുരുട്ടിക്കൊണ്ടു തിരിച്ചൊരു
</p>
          <lg xml:id="lg1.337">
            <l> ‘കാട്ടിൽകൂടെക്കഥമപിചെന്നൊരു</l>
            <l> കോട്ടിലൊളിച്ചഥവച്ചുകുളി’ക്കുന്നു. </l>
          </lg>
          <!--end of "verse"-->
          <p style="noindent">പിറ്റേദിവസം അവർ അമ്മയെ വിളിച്ചു ആ നിധി കാണിച്ചുകൊടുത്തപ്പോൾ,
അവൾ സന്തോഷിക്കാതിരുന്നില്ലെങ്കിലും ഉപദേശിക്കുന്നതിങ്ങനെയാണു്,
</p>
          <p style="indent">“അർദ്ധമൊരുത്തനുമറ്റവനുംപുനരർദ്ധമതിങ്ങനെ വീതിക്കുന്നു”
</p>
          <p style="indent">എന്നാൽ അർത്ഥം അനർത്ഥകരമാണു്. ഒരു തള്ളയ്ക്കു പിറന്നവർ പോലും ഒരു
കള്ളപ്പണത്തിനുവേണ്ടി കലശൽകൂട്ടുക പതിവാണു്. കുട്ടികളായ നിങ്ങൾക്കു അതുവരരുതു വിശേഷിച്ചും,.
</p>
          <lg xml:id="lg1.338">
            <l> പണമെന്നുള്ളതു കയ്യിൽവരുമ്പോൾ ഗുണമെന്നുള്ളതു ദൂരത്താകും</l>
            <l> പണവുംഗുണവു കൂടിയിരിപ്പാൻ പണിയെന്നുള്ളതുബോധിക്കേണം</l>
            <l> പണയംമേടിക്കാതൊരുകാശും പണവുമൊരുത്തനുനല്കരുതാരും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അതിനിടയ്ക്കു്
</p>
          <lg xml:id="lg1.339">
            <l> ‘പട്ടന്മാരൊടുവസ്ത്രമെടുത്താൽ പൊട്ടന്മാരിഹ തോല്ക്കേയുള്ളു</l>
            <l> എട്ടുപണംമുതലുള്ളതിനവർപതിനെട്ടുപണം വിലവച്ചുകൊടുക്കും</l>
            <l> അവരൊടുചെന്നുകടംകൊണ്ടെങ്കിൽ ഭവനംകൂടി നശിപ്പാറാകും’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുകൂടി അവൾ ഉപദേശിക്കാൻ മറന്നുപോകുന്നില്ല. ഈ ഉപദേശം
കേട്ടിട്ടു ബ്രാഹ്മണകുമാരൻ പറയുന്നു:-
</p>
          <lg xml:id="lg1.340">
            <l> “ഞാനുമെന്നുടെചേട്ടനുമേക പ്രാണനെന്നുധരിച്ചരുളേണം</l>
            <l> രണ്ടുഗാത്രമതുമാത്രമിദാനീമുണ്ടുഭേദമതുകൊണ്ടുകിമ്മേ</l>
            <l> പാതിപാതിവിഭജിച്ചതുകൊണ്ടിങ്ങേതുമില്ലഫലമെന്നറിയേണം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ ധനികന്മാരായിത്തീർന്നിട്ടും കുമാരന്മാർ പ്രദോഷവ്രതം
മുടക്കുന്നില്ല. കാലക്രമേണ അവർ യൗവ്വനം പ്രാപിക്കുന്നു. ഒരുദിവസം രാജകുമാരൻ തനിച്ചു്
വിമലവസന്തവിഭൂഷിതമാകിനവപിനേചെന്നു് ചേരുവാനിടയാകുന്നു.
</p>
          <lg xml:id="lg1.341">
            <l> “പുതുമലർകുലമൊക്കെവിരിഞ്ഞു, മധുരസമയമാരിചൊരിഞ്ഞു</l>
            <l> മധുകരനികരങ്ങൾവിരിഞ്ഞു മണമുടയകുസുമങ്ങൾതിരഞ്ഞു</l>
            <l> മൃദുമദകളമിളദളിഗളതലകളകളമിളക നകിളികളുമവിടെനിറഞ്ഞു</l>
            <l> നറുകരവകവല്ലികൾപൂത്തു കുറുമിഴികളുമാശുതെഴുത്തു</l>
            <l> ചെറുതരദലപുഷ്പമിതർത്തു നറുമലർമണമൊന്നുമുതിർത്തു</l>
            <l> വനതടമതിലുടയൊരു പടുതരുപടലികളുടെമടുമലർകുലമുടമപെരുത്തു</l>
            <l> മലകാടുകളൊന്നുപകർന്നൂ കലമാനുകളോടിനടന്നൂ</l>
            <l> പുലിപന്നികളൊന്നുനിവർന്നൂ കലികാലവിലാസമുയർന്നു</l>
            <l> മദമീയലും മുയലും മയിലും കുയിലും മലകളിലൊരുകളിതെളിവിലിയന്നു</l>
            <l> കുളുർമതിയുമുദിച്ചുവിളങ്ങി, കളമൊഴികളുടെകേളിതുടങ്ങി</l>
            <l> തളവളകളുമാശുകിലുങ്ങീ തടമുലകളുമൊന്നുകുലുങ്ങീ</l>
            <l> ചിലർകളിച്ചുപുളച്ചുവിളിച്ചുതെളിച്ചുമൊളിച്ചുമധികരസം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ചുരുക്കിപ്പറഞ്ഞാൽ ‘ഒരു വണ്ടാർകുഴലിമണി’യെക്കണ്ടു് രാജകുമാരൻ
മദനപരവശനായിത്തീരുന്നു. അവൻ തന്റെ അഭിനിവേശത്തെ അനുജനോടു അറിവിച്ചപ്പോൾ, ആ
ബ്രാഹ്മണകുമാരൻ സ്ത്രീജനോപാലംഭത്തിനു തുടങ്ങുന്നു. തനിക്കു കിട്ടിയ ഈ അവസരത്തെ നമ്പ്യാർ
വെറുതെ കളയുമോ? ലോകത്തിലുണ്ടാകുന്ന സകല ദുരിതങ്ങൾക്കും കാരണഭൂതർ അവരാണെന്നു
അദ്ദേഹം ബ്രാഹ്മണകുമാരൻ വഴിക്കു സ്ഥാപിക്കുന്നു. പോരാഞ്ഞിട്ടു് ഉണ്ണി ഉണിച്ചിരിയുടെ കഥയും
എടുത്തുപറയുന്നു. പക്ഷേ അതുകൊണ്ടൊന്നും രാജകുമാരന്റെ മനസ്സിനു ഇളക്കം വരുന്നില്ല. അവൻ
നേരേചെന്നു് ഗന്ധർവകുമാരിയോടു തന്റെ പ്രേമത്തെ അറിയിക്കുന്നു. എന്നാൽ അവളാകട്ടെ
ഗാന്ധർവവിവാഹത്തിനൊന്നും വഴിപ്പെടാതെ,
</p>
          <lg xml:id="lg1.342">
            <l> ‘എന്നുടെതാതൻഗന്ധർവേന്ദ്രൻദ്രമിളാഖ്യൻപരമേശ്വരഭക്തൻ</l>
            <l> സുമതിസുശീലൻസുരപതിതുല്യൻഅംശുമതീതിനമുക്കിഹനാമം</l>
            <l><span style="width:1.5em"> </span>……</l>
            <l> സകലഗുണോന്നതനെന്നുടെതാതൻസപദിഭവാനെക്കണ്ടെന്നാകിൽ</l>
            <l> സഫലംനിന്നഭിലാഷംനമ്മുടെസർവമനോരഥമപിസാധിക്കും.’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുപറഞ്ഞതനുസരിച്ചു് അവർ രണ്ടുപേരുംകൂടി ഗന്ധർവരാജാവിനെ
ചെന്നുകാണുന്നു. മുറയ്ക്കു വിവാഹവും നടക്കുന്നു. അനന്തരം അവൻ,
</p>
          <lg xml:id="lg1.343">
            <l> “ആനപ്പടകളോടും സേനാഭടന്മാരോടും</l>
            <l> നാനാവൃന്ദങ്ങളോടുംകൂടിമേളിച്ചുനല്ല</l>
            <l> മോടികലർന്നു വനവാടികടന്നു്” </l>
          </lg>
          <!--end of "verse"-->
          <p style="noindent">തന്റെ വളർത്തമ്മയെ ചെന്നുകണ്ടു് വന്ദിച്ചിട്ടു് അവളുടെ അനുമതി
വാങ്ങിയശേഷം യുദ്ധത്തിനു പുറപ്പെടുന്നു. വിദർഭദേശത്തിൽച്ചെന്നിട്ടു്
</p>
          <lg xml:id="lg1.344">
            <l> മാടുകളാടുകൾവിപ്രന്മാരും മാടണിമുലമാർബാലന്മാരും</l>
            <l> മറ്റൊരുദിക്കിനുമാറിക്കൊൾവിൻ മറ്റന്നാളിഹവന്നുപൊറുക്കാം. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് അദ്ദേഹം വിളിച്ചുപറയുന്നു. എന്തുകൊണ്ടെന്നാൽ
</p>
          <lg xml:id="lg1.345">
            <l> പടയിൽവരുന്നഭടന്മാരിൽചിലരിടയില്ലാതെയുമുണ്ടാമായവർ</l>
            <l> ഝടിതികടന്നുകലമ്പിക്കലശലിലടിയോപിടിയോഒന്നുപിണയ്ക്കും</l>
            <l> അരുതരുതെന്നുവിലക്കാനുള്ളേരെജമാനന്മാരറിയുംമുമ്പേ</l>
            <l> തെരുതെരുബഹുപുരുഷാരമടുത്തുടനുരുതരമാപത്തുളവാക്കീടും</l>
            <l> പിന്നെനിനച്ചാൽഫലമില്ലീവകമുന്നേതന്നെകരുതീടേണം. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇവിടെ
</p>
          <lg xml:id="lg1.346">
            <l> “ഞായംനോക്കിനടപ്പാൻനമ്മുടെ</l>
            <l> നായന്മാരുപഠിച്ചിട്ടില്ലാ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ ഭടന്മാരുടെ ചാപല്യങ്ങളെപ്പറ്റി സംസാരിപ്പാൻ ഒരു
അവസരം ലഭിക്കുന്നു. നമ്പ്യാർ ‘ഭടജനങ്ങളുടെ നടുവിലുള്ളൊരു പടയണിക്കു ചേരുവാ’നായിട്ടാണല്ലോ
തുള്ളലുകൾ രചിച്ചിരിക്കുന്നതു്.
</p>
          <p style="indent">സാല്വൻ ധർമ്മഗുപ്തകുമാരനോടു യുദ്ധത്തിനുതന്നെ പുറപ്പെടുന്നില്ല.
“തന്നേക്കാൾ വലിയോനെ താണു സേവിച്ചീടാഞ്ഞാൽ പിന്നത്താന്തുർദ്ധ്വമായി പിന്നോക്കം
പോകേയുള്ളു” എന്ന തത്വത്തെ മുൻനിറുത്തി, അദ്ദേഹം വെള്ളക്കൊടിയുമായിട്ടാണു് ശത്രുവിനെ ചെന്നു
കാണുന്നതു്. എന്നാൽ വൃദ്ധനായ സാല്വൻ വന്ദിക്കാൻ ഭാവിക്കവേ കുമാരൻ പറയുന്നു.
</p>
          <lg xml:id="lg1.347">
            <l> വന്ദിക്കരുതരുതയ്യോശിവശിവ</l>
            <l> വളരെവയസ്സേറുന്നഭവാനിഹ</l>
            <l> നിന്ദിക്കാതെയിരുന്നാലതുമതി</l>
            <l> നിഖിലംപിഴകളുമിങ്ങുപൊറുക്കാം </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇപ്രകാരം പറഞ്ഞിട്ടു് ആ വീരക്ഷത്രിയൻ വൃദ്ധനെങ്കിലും തന്റെ പിതാവിനെ
ഹനിച്ചവനായ സാല്വനെ,
</p>
          <lg xml:id="lg1.348">
            <l> ചെന്നുപിടിച്ചു പുണർന്നുപതുക്കെ-</l>
            <l> ത്തന്നുടെയരികിലിരുത്തിക്കഥകളു-</l>
            <l> മൊന്നൊഴിയാതെപറഞ്ഞറിയിച്ചു. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ ധർമ്മം ഒടുവിൽ ജയിക്കുന്നു. ഇക്കഥ വഴിക്കു് ഭക്തിയുടെ
മാഹാത്മ്യത്തെ പ്രകാശിപ്പിക്കുന്നതിനോടുകൂടി അധർമ്മത്തിന്റെ വിജയം ക്ഷണികമാണെന്നും ധർമ്മമേ
ഒടുവിൽ ജയിക്കയുള്ളുവെന്നും കവി സ്ഫടികസ്ഫുടമായി കാണിച്ചുതന്നിരിക്കുന്നു. കഥപറയുന്നതിനിടയ്ക്കു
കനകകാമിനികൾ മൂലം ഉലകിന്നു നേരിടുന്ന അപകടങ്ങളെപ്പറ്റിയും അതിദീർഘമായി ഉപന്യസിച്ചിട്ടുണ്ടു്.
ഇതുപോലെതന്നെയാണു് മറ്റുകഥകളുടേയും സ്ഥിതം. കല്യാണ സൗഗന്ധികത്തിന്റെ പ്രാരംഭത്തിൽ
തന്നെ അതിലെ സന്മാർഗ്ഗപാഠം സൂചിപ്പിച്ചിട്ടുണ്ടു്.
</p>
          <p style="indent">‘മങ്കമാർമൗലിയാം പാഞ്ചാലപുത്രിയും’ ഭർത്താക്കന്മാരുംകൂടി ‘അദ്രിവനാന്തേ’
സഞ്ചരിക്കുന്നു. ‘ഗന്ധദ്വിപപ്രൗഢ മന്ദസഞ്ചാരിണി’യായ അവൾ ‘ഗന്ധവാഹത്താൽ സമാഹൃതമായ’
ഒരു സൗഗന്ധികം കണ്ടിട്ടു്,
</p>
          <lg xml:id="lg1.349">
            <l> ഉത്തരാശാമുഖംതന്നിൽനിന്നെത്രയും</l>
            <l> ഉത്തമമായോരുസൗരഭ്യമിങ്ങനെ</l>
            <l> സത്വരംവന്നതുസൂക്ഷിച്ചറികകേൾ.</l>
            <l> സത്വവാനല്ലോസമീരസൂനോ! ഭവാൻ</l>
            <l> തത്രചെന്നാശു ഹരിക്കഭവാനെങ്കി-</l>
            <l> ലത്രനിന്നാശു ഗമിച്ചാലുമാദരാൽ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ഭീമനോടു പറയുന്നു. ഇത്ര എന്തു പുഷ്പം? എവിടെ കിട്ടും? ഇതൊന്നും
നിശ്ചയമില്ല. എന്നിട്ടും ഭീമൻ പുഷ്പാഹരണത്തിനായി ചാടി പുറപ്പെടുന്നു.
</p>
          <lg xml:id="lg1.350">
            <l> ‘പെണ്ണിന്റെ ചോൽകേട്ടുചാടിപ്പുറപ്പെട്ട</l>
            <l> പൊണ്ണൻമഹാഭോഷനയ്യോമഹാജളൻ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു കവി ഭീമനെ പരുഷമായി ഉപഹസിക്കുന്നു. ‘കാഞ്ചനപുഷ്പം
വിരഞ്ഞുകൊണ്ടുപോരുമ്പോൾ’ സുരന്മാരോ ദാനവന്മാരോ നരന്മാരോ പന്നഗന്മാരോ വന്നു തടുത്താൽ,
</p>
          <lg xml:id="lg1.351">
            <l> ‘പാഞ്ഞങ്ങടുക്കും ഞാൻഗദകയ്യിലെടുക്കുംസംഗരേനല്ല</l>
            <l> മിടുക്കുംവീര്യശൗര്യങ്ങൾനടിക്കുംകശ്മലന്മാർക്കി-</l>
            <l> ട്ടിടിക്കുംകൈകളുംകാലുമൊടിക്കുംദേഹമെപ്പോരുംപൊടിക്കും’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു അഹങ്കരിച്ചുകൊണ്ടു് ‘സത്വരാഹങ്കാരഗംഭീരപൂരുഷ’നായി പുറപ്പെട്ട
ഭീമനു എന്തെല്ലാം അപകടങ്ങൾ പറ്റുന്നു.
</p>
          <p style="indent">ഇങ്ങനെ ബുദ്ധിമാന്മാർക്കു് ഓരോ കഥയുടേയും ആന്തരമായ ഉദ്ദേശങ്ങൾ
കണ്ടുപിടിക്കാൻ കഴിയുമെന്നുള്ളതിനാൽ ഇവിടെ വിസ്തരിക്കുന്നില്ല. അഭിവന്ദ്യനീരൂപകനായ പീ. കേ.
നാരായണപിള്ള അവർകൾ പ്രസ്താവിച്ചിട്ടുള്ളതുപോലെ പ്രായേണ ദുരഹങ്കാരികളേയും നിന്ദ്യന്മാരെയും
കുറിച്ചു് ഉദ്വേജനം ജനിപ്പിക്കുന്നതിനും ഹാസ്യരസം പോഷിപ്പിക്കുന്നതിനുമാണു് കവിയുടെ പ്രധാന നോട്ടം.
</p>
          <p style="indent">‘കിരാതത്തിൽ ശ്രീപാർവതീദേവി ചെന്നു് ഗിരീശൻ മുമ്പിൽ വന്ദനം
ചെയ്തുനിന്നു’കൊണ്ടു് മന്ദഹാസപൂർവം ചോദിക്കുന്നു:-
</p>
          <lg xml:id="lg1.352">
            <l> “നിരുപമഗുണവസതേ ശ്രീനീലകണ്ഠ! നിശമയ മേ വചനം</l>
            <l> സുരവരസുതനെന്തേ? വരമരുളീടാത്തു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">‘ബാണന്റെ വാതിൽകാത്തവനെ’ എന്ന സാർത്ഥകമായ
സംബോധനകൂടെ ദേവി ഈ അവസരത്തിൽ ഉപയോഗിച്ചിരിക്കുന്നു. അതിനുള്ള മറുപടി നോക്കുക:-
</p>
          <lg xml:id="lg1.353">
            <l> “സരസിജായതദളചലനയനേ സുരവരസുതനുടെമനസ്സിൽമദം</l>
            <l> പെരുതതുകരുതുകഗിരിതനയേ പരവശമവനൊരുതരിമ്പുമില്ല</l>
            <l> കരളിലഹമ്മതികുറവുമില്ല;സുരകുലവരനുടെതനയനെന്നും</l>
            <l> സരസിജശരനൊടുസദൃശനെന്നുംസരസചരിതങ്ങളിൽപടുത്വമെന്നും</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg1.354">
            <l/>
            <l> ഇത്തരമുള്ളൊരുഗർവുശമിപ്പാൻ ഇത്തിരിപാകം വന്നേതീരു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഘോഷയാത്രയിൽ,
</p>
          <lg xml:id="lg1.355">
            <l> കാട്ടിലിരിക്കുംപാർത്ഥന്മാർക്കിഹകാട്ടീടേണംനമ്മുടെവിഭവം</l>
            <l> കൂട്ടീടേണംബഹുപുരുഷാരംകേട്ടീടേണമിതെല്ലാജ്ജനവും</l>
            <l> കൊട്ടീടേണംഭേരീഢമരംഞെട്ടീടേണംഭുവനമശേഷം </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുള്ള അഹങ്കാരത്തോടുകൂടി പുറപ്പെട്ട ദുര്യോധനനും കൂട്ടരും
ബന്ധിക്കപ്പെട്ടു് ഒടുവിൽ ധർമ്മപുത്രരുടെ ഉപദേശപ്രകാരം ഭീമനാൽ
</p>
          <lg xml:id="lg1.356">
            <l> “സ്യന്ദനമേറിച്ചെന്നുപതുക്കെ</l>
            <l> കെട്ടുകളൊക്കെയഴിപ്പാൻരഥമതിലിട്ടുപിരട്ടിയുരുട്ടിച്ചിലരുടെ</l>
            <l> കട്ടമപിടിച്ചവലിച്ചുംചിലരുടെപിടരിപിടിച്ചുതിരിച്ചുംചിലരുടെ</l>
            <l> താടിപറിച്ചുംമീശമുറിച്ചുംമോടികുറച്ചുംതട്ടിമറിച്ചും,</l>
            <l> കെട്ടഴിയാഞ്ഞതുപൊട്ടിച്ചുംപണിപ്പെട്ടുരഥത്തേൽനിന്നുംനിലത്തേ”
ക്കു് എറിയപ്പെട്ടപ്പോൾ, അവർക്കുണ്ടായ നാണക്കേടു് എങ്ങനെ വർണ്ണിക്കും. ഭീമനാകട്ടെ,</l>
            <l> ദുര്യോധന! ശൃണുവചനംനിന്നുടെദുര്യോഗംകൊണ്ടിങ്ങനെസംഗതി-</l>
            <l> വന്നുഭവിച്ചതുനന്നായ്‍വരുമിനിനിന്നുടെദുർമ്മദമൊട്ടുശമിക്കും. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുപറയാതെ വിടുന്നുമില്ല. കാർത്തവീര്യാർജ്ജുനവിജയം
ആരംഭിക്കുന്നതു് ‘അക്കാലങ്ങളിലതിഭുജുവിക്രമധിക്കൃതശക്രപരാക്രമനാകിയ’ നക്തഞ്ചരാധിപതിയുടെ
ദുരഹങ്കാരപ്രപഞ്ചനത്തോടുകൂടിയാണു്.
</p>
          <lg xml:id="lg1.357">
            <l> ഇന്ദ്രജിദാഖ്യൻനമ്മുടെനന്ദനനിന്ദ്രനെയുദ്ധംചെയ്തുജയിച്ചു</l>
            <l> എന്നല്ലവനെബന്ധിച്ചുംകൊണ്ടെന്നുടെമുമ്പിൽകൊണ്ടിഹവന്നു</l>
            <l> ലങ്കാപുരിയുടെതോരണമൂലേശൃംഖലകൊണ്ടുതളച്ചേച്ചാലും</l>
            <l> ഇങ്ങനെനമ്മുടെകല്പനകേട്ടവനങ്ങനെചെയ്താനുണ്ണിസമർത്ഥൻ</l>
            <l> കണ്ണുകളായിരമുള്ളവനവിടെക്കണ്ണീർകൊണ്ടൊരുനദിയുണ്ടാക്കി</l>
            <l> വിണ്ണവർനാടുവെടിഞ്ഞുവരുന്നൊരുപെണ്ണുങ്ങൾക്കുകുളിപ്പാൻകൊള്ളാം, </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ പൊങ്ങച്ചംപറഞ്ഞ ആ നക്തഞ്ചരാധിപതി,-
</p>
          <lg xml:id="lg1.358">
            <l> ‘അർജ്ജുനന്റെഭുജദണ്ഡസഹസ്രരജ്ജൂകൊണ്ടഥവരിഞ്ഞുമുറുക്കി</l>
            <l> പുഷ്പകക്കൊടിമരത്തൊടുകെട്ടിദുഷ്പ്രഭുത്വമുടയോരവനെദ്രുതം</l>
            <l> അത്രകൊണ്ടുവരേണം’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുള്ള വീരവാദത്തോടുകൂടി ചന്ദ്രഹാസവുമെടുത്തു തിരിച്ച ആ
പ്രചണ്ഡപ്രതാപശാലി—ഒടുവിൽ കാർത്തവീര്യന്റെ ഭുജദണ്ഡസഹസ്രത്താൽ തടഞ്ഞുനിർത്തപ്പെട്ട
നർമ്മദാനദി പെരുകി അതിൽ ‘തള്ളിവരുന്നൊരു വെള്ളത്തിരയിൽ തുള്ളിയലഞ്ഞുവലഞ്ഞ’തും പിന്നീടു്
ആ രാജാവിനാൽ ബന്ധിതനായശേഷം പെണ്ണുങ്ങൾ ചുറ്റുംകൂടീട്ടു്,
</p>
          <lg xml:id="lg1.359">
            <l> ‘പത്തുമുഖങ്ങൾകൊണ്ടുപത്തുപദങ്ങൾപാടി</l>
            <l> തിത്തിത്തൈഎന്നുചാടിനൃത്തംവയ്ക്കരാവണ’<span style="width:1.5em">
</span>എന്നു്</l>
            <l> ‘ഏണമിഴിമാരുടെപാണിപിടിച്ചിഴിക്കും</l>
            <l> പാണികൾകൊണ്ടുനമ്മേതാണുതൊഴുതുകൊണ്ടു</l>
            <l> കേണുകിടന്നിടാതെവാണുനീയെങ്കിൽനല്ല</l>
            <l> ചോറുംകറിയുംപുളിഞ്ചാറുംകാച്ചിയമോരും</l>
            <l> ആറുന്നതിനുമുൻപേകൂറുള്ളഞാൻതരുവൻ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നും മറ്റും പറഞ്ഞതുകേട്ടു് നാണംപൂണ്ടു കിടന്നതും എത്ര സരസമായി
വർണ്ണിച്ചിരിക്കുന്നു.
</p>
          <p style="indent">രാമചരിതത്തിൽ രുക്‍മിണിയുടേയും ഗരുഡന്റേയും മദശമനമാണു വിഷയം.
ഐരാവതപൂജയുടെ പ്രാരംഭത്തിൽതന്നെ കവി തന്റെ ഉദ്ദേശം സൂചിപ്പിച്ചിട്ടുണ്ടു്.
</p>
          <p style="indent">‘ഉള്ളിലഹമ്മതിതള്ളിനിറഞ്ഞഥ ഭള്ളുനടിച്ചു’
</p>
          <p style="indent">ധനേശൻ ശ്രീപരമേശ്വരനെയും കുടുംബത്തേയും വിരുന്നിനു ക്ഷണിക്കുന്നു.
</p>
          <lg xml:id="lg1.360">
            <l> ‘ഉണ്ണിഗണേശനുവയർനിറവോളംകണ്ണുമടച്ചമൃതേത്തുകഴിക്കാം’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നും അയാൾ തട്ടിവിടുന്നു. ശിവനാകട്ടെ,
</p>
          <lg xml:id="lg1.361">
            <l> “കനിവൊടിവന്റെയഹമ്മതിതീർപ്പാൻ</l>
            <l> പണിചെയ്യേണമിതെന്നുമുറച്ചു.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഒടുവിൽ ഒരുക്കൂട്ടിയിരുന്ന വിഭവങ്ങളെല്ലാം തിന്നിട്ടു് ഗണപതി,
</p>
          <lg xml:id="lg1.362">
            <l> മുൻപിലിരുന്നവിളക്കുവിഴുങ്ങിചെമ്പുകളങ്ങമൃതേത്തുതുടങ്ങി</l>
            <l> ചട്ടുകവുംപലകുട്ടുകവും ചിലവട്ടികളെന്നിവയൊക്കെവിഴുങ്ങി</l>
            <l> മുരളിനടന്നങ്ങുരുളിവിഴുങ്ങീട്ടതിരുചിയോടരകല്ലുവിഴുങ്ങി</l>
            <l> കുട്ടോടങ്ങളുലക്കയുമീവകപാത്രംശാലയുമൊക്കെ വിഴുങ്ങി</l>
            <l> ആർത്തിപെരുത്തുസഹിക്കരുതാഞ്ഞിട്ടൻപിനോടൊത്തൊരു തൂണുവിഴുങ്ങി. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇതുകൊണ്ടൊന്നും തൃപ്തിയാകാതെ ‘കൊണ്ടാ കൊണ്ടായെന്നരുൾ
ചെയ്തു’കൊണ്ടു് അദ്ദേഹം ചാടിവീണപ്പോൾ ധനപതി കുഴങ്ങി, പരമശിവന്റെ പാദത്തിൽ വീണു. ഇങ്ങനെ
കുബേരന്റെ മദംതീർത്ത ഗണപതിയെ അഭിവന്ദനം ചെയ്തുകൊണ്ടു് ആരംഭിച്ചിരിക്കുന്ന കഥയുടെ ഉദ്ദേശവും
സ്പഷ്ടമാണല്ലോ.
</p>
          <p style="indent">ഗാന്ധാരി പൊടിപൊടിയായി ഐരാവതപൂജ നടത്തി. അടുത്തദിവസം
കുന്തിയുടെ കണക്കായും ഒന്നു നടത്താതിരിക്കയില്ലെന്നും മറ്റും ബ്രാഹ്മണർ പറഞ്ഞതുകേട്ടു്, കുന്തി
ദുഃഖിക്കുന്നു. ‘മരുത്തൻമകനായ കരുത്തൻ ഭീമൻ’ അമ്മയെ ഉണ്ണാൻക്ഷണിച്ചപ്പോൾ ആ ദേവി
</p>
          <lg xml:id="lg1.363">
            <l> “അശ്രുപൊഴിച്ചഥമൂക്കുപിഴിഞ്ഞു</l>
            <l> അമ്മുഴുമതിമുഖവുംബന്ധൂകം</l>
            <l> ചെമ്മേകുമ്പിടുമധരോഷ്ഠങ്ങളു-</l>
            <l> മാച്ഛാദിച്ചിതുകരകമലത്താൽ</l>
            <l> ദീർഘശ്വാസത്തോടുംകൂടെ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അമ്മയെ ഈ ഭാവത്തിൽ കണ്ടപ്പോൾ ഭീമൻ പറയുന്നു:
</p>
          <lg xml:id="lg1.364">
            <l> അച്ഛന്റെശീലംനന്നല്ലാ അജ്ജന്തുഗാന്ധാരിവഷള്</l>
            <l> ഇച്ഛിച്ചതുസാധിക്കട്ടിപ്പോളിജ്ജനമിശ്ശിപ്രായംവരുവോളം</l>
            <l> നൂറ്റിനെയുംകൊട്ടിക്കൊന്നെന്റെയൂറ്റമതാംകരകരിശനതീർത്തു</l>
            <l> കാറ്റിന്മകനാംഞാനുംജ്യേഷ്ഠനെവെറ്റിയൊടെരാജ്യംവാഴിപ്പൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അർജ്ജുനനു് അമ്മയുടെ ആഗ്രഹപൂർത്തിക്കായി അത്രയൊന്നും
കാത്തിരിക്കാൻ മനസ്സുവരുന്നില്ല.
</p>
          <lg xml:id="lg1.365">
            <l> അക്കരീശനെയിവിടെയിക്കിരീടികൊണ്ട-</l>
            <l> ന്നിക്രിയകഴിപ്പനഹംമദ്ഗിരീശനാണേ</l>
            <l> പുഷ്കരലോചനനുടെയുൾകൃപയാൽവ്യോമ</l>
            <l> പുഷ്കരചാരികളോടുംശക്രനെവരുത്തി</l>
            <l> സ്വർഗ്ഗവിലാസിനികളാലിഗ്ഗൃഹമലംകൃ-</l>
            <l> ത്യാഗ്രഭുക്കുകൾക്കുമൃതഭുക്കുകളെയാക്കി</l>
            <l> സ്വർഗ്ഗവാസികളെക്കൊണ്ടുഭക്തവുമുണ്ടാക്കി</l>
            <l> ഇഗ്ഗൃഹേകഴിപ്പൻസദ്യയിക്കിരീടിനാളെ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ശപഥംചെയ്തിട്ടു് വിവരങ്ങൾക്കു് പിതാവായ ഇന്ദ്രനു് ഒരു
കത്തയയ്ക്കുന്നു. കത്തിന്റെ അവസാനത്തിൽ ‘ഇപ്പടി കൈയെഴുതിയയപ്പൻ
പാലിന്ദുകുലേശൻപാർത്ഥനെഴുത്തു്’-എന്നുചേർത്തു ഒപ്പിടാൻ വിട്ടുപോകുന്നില്ല. ഇന്ദ്രൻ മന്ത്രസഭയ്ക്കായി
ഇക്കാര്യം ആലോചനയ്ക്കു വിടുന്നു. അവരിൽ ചിലർ
</p>
          <lg xml:id="lg1.366">
            <l> ഇന്നേതിൻകീഴിൽഭൂലോകേചെന്നൊരുമർത്ത്യനുമായിസ്സഖ്യം</l>
            <l> വന്നിട്ടില്ലതുബോധിച്ചാലും. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു തടസ്സംപറയുന്നു. അതിനു് ഇന്ദ്രൻ തക്ക സമാധാനം പറഞ്ഞപ്പോൾ,
</p>
          <lg xml:id="lg1.367">
            <l> “ഇതുഞങ്ങൾക്കൊട്ടുംചേർന്നില്ല</l>
            <l> കണ്ടവരുടെകുറികണ്ടീടുമ്പോൾമണ്ടീടത്തക്കവരല്ലല്ലോ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു തങ്ങളുടെ മനോഭാവത്തെ വെളിപ്പെടുത്തിയെങ്കിലും,
</p>
          <p style="indent">‘കല്പിക്കുന്നതു കേൾക്കാമിന്നും കല്പിക്കുംവേലകളുംചെയ്യും.’ എന്നു അവർ
സമ്മതിക്കുന്നു. ശചിദേവി ഇതിനിടയിൽ പുഞ്ചിരി തൂകിക്കൊണ്ടു്,
</p>
          <lg xml:id="lg1.368">
            <l> വല്ലായ്മകൾപറയായ്‍വിൻനിങ്ങൾ</l>
            <l> വല്ലായ്മക്കാരായ്‍വന്നീടും;</l>
            <l> സ്വർല്ലോകാധിപനുടെയന്തർഗ്ഗത-</l>
            <l> മല്ലോയിക്കുറിവന്നതുമിവിടെ</l>
            <l> എല്ലാരുംവിപരീതിച്ചാലും</l>
            <l> വല്ലഭനിതിനായങ്ങുഗമിക്കും;</l>
            <l> കുന്തികുന്തീയെന്നുനിശായാം</l>
            <l> ഹന്തകിനാവിൽവിളിച്ചീടുന്നു. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നൊരു കുത്തുവാക്കും തട്ടിവിടുന്നു. അങ്ങനെയാണെങ്കിൽ പോകുകയേ
വേണ്ട എന്നു് ഇന്ദ്രനും പറയുന്നു. തത്സമയം,
</p>
          <lg xml:id="lg1.369">
            <l> ഇന്ദ്രനുമർജ്ജുനനും തങ്ങളിലൊരു ശണ്ഠ</l>
            <l> കുറഞ്ഞൊന്നുണ്ടാവാനൊരു സംഗതിയുണ്ടാമോ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ കരുതി നാരദൻ ഹസ്തിനപുരത്തിൽ എത്തുന്നു. ധർമ്മാത്മജൻ
ആദരിച്ചിരുത്തീട്ടു് വിശേഷങ്ങൾ ചോദിക്കുന്നു. മുനിയാകട്ടെ,
</p>
          <lg xml:id="lg1.370">
            <l> ‘സ്വസ്ത്യസ്തുയുഷ്മാകം സുഖസംസിദ്ധിർഭവതു’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു സംസ്കൃതത്തിൽ ആശീർവദിച്ചശേഷം ഇന്ദ്രാദികളുടെ വരവു
കാത്തിരിക്കേണ്ടെന്നും മറ്റും ധരിപ്പിക്കുന്നു. ഇടയിൽ ചില ഏഷണികളും കലർത്തുന്നു. സാത്വികനായ
ധർമ്മാത്മജൻ പന്തീരാണ്ടു തപസ്സുചെയ്തു ഇന്ദ്രനെ പ്രസാദിപ്പിച്ചു് അവിടെ വരുത്താമെന്നു പറയുന്നു.
ഭീമനാകട്ടെ,
</p>
          <lg xml:id="lg1.371">
            <l> ക്രുദ്ധിച്ചബ്ധിയിൽവരുമൂർമ്മികളെസ്തംഭിച്ചദ്ധാലജ്ജിപ്പിക്കും</l>
            <l> ക്രുദ്ധിതഭാവംകാട്ടിദ്ദൃഷ്ടികൾവട്ടത്തിൽചുറ്റിച്ചരുൾചെയ്തു</l>
            <l> മത്തേഭത്തലവന്മാർതങ്ങടെമസ്തകമസ്തായാസമടിച്ചു</l>
            <l> ഭിത്ത്വാ രക്തംപാനംചെയ്തതിക്രുദ്ധിച്ചലറുംകേസരിതന്നുടെ</l>
            <l> മസ്തകപാടനപടുവാംമദ്ഗദഹസ്തേ ധൃത്വാ ഞാൻസുരലോകേ</l>
            <l> ഗത്വാതത്രസ്ഥാമമരാവതിംസുത്രമ്‍ണമൈരാവതസഹിതം</l>
            <l> ഹൃത്ത്വാത്രാനേതുംശക്തോഹം”എന്നലറുന്നു. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നാൽ ഒരു വൈഷമ്യമുള്ളതു് അദ്ദേഹം മറന്നുകളയുന്നില്ല.
</p>
          <p style="indent">‘അത്രഗമിപ്പതുമാത്രമസാദ്ധ്യം,’
</p>
          <p style="indent">ആ പൊങ്ങച്ചാരെ നമ്പ്യാർ കളിയാക്കിയിരിക്കുന്നതു നോക്കുക.
</p>
          <lg xml:id="lg1.372">
            <l> “എന്നെയെടുത്താരാനുംവാസവ</l>
            <l> വാസേവെച്ചേച്ചൂ എന്നാകിൽ</l>
            <l> ഇന്ദ്രൻതന്നെക്കൊണ്ടിക്കാര്യം</l>
            <l> ഇന്നേദിവസംസാധിക്കുംഞാൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അർജ്ജുനനാകട്ടെ,
</p>
          <lg xml:id="lg1.373">
            <l> “ചതുർദ്ദന്തിയേയുംകൊണ്ടിഹവന്നിക്‍ക്രിയ</l>
            <l> തരത്തിൽകഴിപ്പിക്ക തരമെന്നറിഞ്ഞാലും</l>
            <l> കരുത്തനാകുമെന്റെ ഉത്തരബാണംകൊണ്ടു</l>
            <l> കരുത്തുകേടുനന്നായ് വരുത്തുമമരർക്കും</l>
            <l> കനക്കേടുകൾവരുംമരുത്വാനതുനേര</l>
            <l> മിനിക്കണ്ടപമാനംകനക്കേയതുകൊണ്ടു്.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ഇന്ദ്രനോടു പറവാനായി നാരദനെ സ്വർഗ്ഗത്തിലേക്കയച്ചിട്ടു
പിറ്റേദിവസം രാവിലെ നിയമാനുഷ്ഠാനങ്ങൾ യഥാവിധി നിർവഹിച്ചശേഷം സുരലോകത്തിലേക്കു
തെരുതെരെ ശരവർഷം തുടങ്ങുന്നു. “അഭ്രമുവല്ലഭനുൾഭ്രമമുൾക്കൊണ്ടഭ്രതലേ പരവശനാ”യ്മണ്ടുന്നു.
“അമരന്മാർക്കെല്ലാർക്കും ശരനിര ധിമിധിമിനെന്നുകൊണ്ടു തുടങ്ങു”ന്നു. ‘വിഡ്ഡിക്കുടവയറച്ചാരാകിയ”
വൈശ്രവണനു ഒരു ചെണ്ടപിണയുന്നു. ‘ഉണ്ണിത്തമ്പുരാനുടെ ഗണ്ഡത്തിലമ്പുചെന്നു’ ഭിണ്ഡെന്നുകൊള്ളുന്നു.
അഗ്നന്തകനിം, തിവരുണാദികൾ ഭഗ്നഹൃദാനന്ദന്മാരായ് ചമയുന്നു. ഒടുവിൽ ദേവന്മാരാൽ
അനുഗതനായിട്ടു് ദേവേന്ദ്രൻ വന്നിരുന്നു് കുന്തിയുടെ ഐരാവതപൂജ പൊടിപൂരമായിനടത്തുന്നു.
</p>
          <p style="indent">പാത്രചരിതത്തിൽ ഇതുപോലെ ദുര്യോധനന്റെ ദുർമ്മദശമനം സരസമായി
വർണ്ണിച്ചിരിക്കുന്നു.
</p>
          <p style="indent">നാളായണീചരിതത്തിൽ ‘കാമത്തിനൊരുനാളും തൃപ്തിയില്ലെന്നു’ള്ള തത്വത്തെ
ചമൽക്കാരപൂർവം പ്രകാശിപ്പിച്ചിരിക്കുന്നു. അടുത്ത കഥയായ പഞ്ചേന്ദ്രോപാഖ്യാനത്തിൽ
കാമപാരവശ്യംനിമിത്തം ഇന്ദ്രനു പിണഞ്ഞ ജാള ്യത്തെ അതിചാതുര്യത്തോടും പരിഹാസരസികതയോടും
കവി പ്രതിപാദിച്ചിരിക്കുന്നതു എല്ലാവരും വായിച്ചിരിക്കേണ്ടതാണു്. കഥ ചുരുക്കിപ്പറയാം.
</p>
          <p style="indent">മൗദ്ഗല്യശാപത്താൽ സങ്കടപ്പെട്ടു് നാളായണി ശിവനെ തപംചെയ്തു
പ്രസാദിപ്പിക്കുന്നു. ഭഗവാൻ അവളെ അനുഗ്രഹിച്ചശേഷം.</p>
          <lg xml:id="lg1.374">
            <l> “ഒന്നുചെയ്കവേണം നീ ഇന്നു നൈമിശാരണ്യം-</l>
            <l> തന്നിലുണ്ടൊരുയാഗമെന്നുകേട്ടിതുഞാനും</l>
            <l> ഇന്ദ്രനും സുരന്മാരും വന്നീടുമവിടത്തിൽ</l>
            <l> എന്നാൽനീയവിടത്തിൽ ചെന്നാലും വിരവോടെ</l>
            <l> മന്ദാകിനിയിൽച്ചെന്നുനിന്നുകൊണ്ടതിയായി-</l>
            <l> ട്ടിന്ദ്രന്റെമനക്കാമ്പൊന്നിളക്കിമെല്ലവേയിങ്ങു</l>
            <l> കൊണ്ടുപോരിക” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് അവളോടുപദേശിക്കുന്നു. അവൾ അതനുസരിച്ചു് ഗംഗാനദിയിൽ,
</p>
          <lg xml:id="lg1.375">
            <l> മുട്ടോളം ജലംതന്നിലിറങ്ങി നിന്നതുനേരം</l>
            <l> മുട്ടാതെ ജലംതന്നിൽ പതിക്കും കണ്ണുനീരെല്ലാം</l>
            <l> ചട്ടറ്റകനകത്താമരപ്പൂവായിഭവിക്കുന്നു. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇന്ദ്രൻ അതുകണ്ടു് വിസ്മയംപൂണ്ടു് ഇന്ദ്രസേനയോടു ചോദിക്കുന്നു
</p>
          <lg xml:id="lg1.376">
            <l> “ആരുടെകുമാരി നീ? പേരുമെന്തെതുചൊൽക</l>
            <l> വാരിയിൽവന്നുനിന്നു കരയുന്നെന്തിനിപ്പോൾ?” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഒരു അജ്ഞാതബാലിക—പോരെങ്കിൽ ദുഃഖിതയും ആയ അവൾ കുളിച്ചു
ധ്യാനനിഷ്ഠയിൽ നില്ക്കേ അടുത്തുചെന്നു പേരും നാളുമൊക്കെ ചോദിക്കുന്നതോ പോകട്ടെ,
</p>
          <lg xml:id="lg1.377">
            <l> ‘മാരന്റെശരമേറ്റു പാരം സങ്കടം ബാലേ</l>
            <l> പാരാതെപരമാർത്ഥം പറഞ്ഞെന്നെ സുഖിപ്പിക്കു’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ ഒരപേക്ഷകൂടി പുറപ്പെടുമ്പോൾ, ആ വങ്കപ്രഭുവിനോടു
ആർക്കും ജുഗുപ്സ ജനിക്കാതിരിക്കയില്ല,
</p>
          <p style="indent">ഇന്ദ്രസേന അതാരാണെന്നു പറയാതെ,
</p>
          <lg xml:id="lg1.378">
            <l> ‘എന്നുടെവാർത്തകളെല്ലാമുരചെയ്യാം വഴിപോലെ</l>
            <l> ഭാഗ്യവാനാം ഭവാനാരെന്നരുൾചെയ്യേണമേമുന്നം’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു നിർബന്ധപൂർവ്വം പറയുന്നു.
</p>
          <lg xml:id="lg1.379">
            <l> ‘ആഗ്രഹമെൻമനക്കാമ്പിലേറ്റമിപ്പോളുളവായ് നിൻ</l>
            <l> വിഗ്രഹശ്രീവിശേഷത്തെ കാണ്കയാലെന്നറിഞ്ഞാലും’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുകൂടി അവൾ പറഞ്ഞപ്പോൾ ഇന്ദ്രന്റെ വങ്കത്തനം ഒന്നു വർദ്ധിക്കുന്നു.
</p>
          <lg xml:id="lg1.380">
            <l> ‘ഇന്ദ്രനെന്നൊരുവനെക്കേട്ടറിയുന്നീലയോ നീ?</l>
            <l> ഇന്ദ്രനിന്ദ്രനെന്നു ലോകപ്രസിദ്ധൻഞാൻ മഹാവീരൻ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന വാക്കുകളിൽ ഇന്ദ്രന്റെ പടുവങ്കത്തനത്തെ കവി എത്ര ഭംഗിയായി
അഭിവ്യഞ്ജിപ്പിച്ചിരിക്കുന്നു. ഇന്ദ്രസേന ഇതുകേട്ടിട്ടും താനാരെന്നു അറിവിക്കാതെ ‘പുറംമാറി
പുറംമാറിത്തിരിച്ചു’കളയുന്നു. ‘പറഞ്ഞാലും പറഞ്ഞാലുമെന്നു ചൊല്ലി സഹസ്രാക്ഷൻ’പുറകേകൂടുന്നു.
നായിക ‘അണ്ടർകോനെ ചെണ്ടകൊട്ടിപ്പതിനായി’ ‘പറഞ്ഞീടാം പറഞ്ഞീടാം’ എന്നു പറഞ്ഞുകൊണ്ടു്
കൊണ്ടുപിടിച്ചുനടക്കയും ചെയ്യുന്നു. ഇങ്ങനെ അവൾ “കുറഞ്ഞോന്നല്ല, എട്ടുപത്തുകാതം അങ്ങു
കൊണ്ടു്”പോകുന്നു. ഇങ്ങിനെ അവർ പോകവേ ‘അചലതനയയുമഖിലപതി പുരവൈരിയും
ഹിമവന്നികടത്തിൽ മനുഷ്യരൂപാവലംബികളായിരുന്നു് ‘പകിടയും പടവുംവരുത്തി
നിരത്തിവച്ചുകളിക്കുന്ന’തു് ഇന്ദ്രൻ കാണുന്നു. അതുകണ്ടു് ഇന്ദ്രന്റെ ഭാവമൊന്നുപകരുന്നു.
</p>
          <lg xml:id="lg1.381">
            <l> “ആരെടോ നമ്മുടെമുമ്പിൽ ഞെളിഞ്ഞുകൊണ്ടിരിക്കുന്നു?</l>
            <l> ചാരുശൃംഗാരിയായി തന്റെ കളത്രത്തെ ഫലിപ്പിപ്പാൻ”</l>
            <l> ദൂരെമാറിക്കൊണ്ടീലായ്കിൽ കൊണ്ടുപോം താഡനം മൂഢ!</l>
            <l> പാരമേറുംമദം പച്ചക്കാമദേവനെന്നുഭാവം</l>
            <l> എന്നുടെആഗമംകണ്ടാലെഴുന്നേല്ക്കാതിരിക്കുന്ന</l>
            <l> നിന്നുടെ ദുർമ്മദമിന്നു ശമിപ്പിപ്പൻ വഴിപോലെ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ ഒട്ടധികം ആത്മപ്രശംസ അദ്ദേഹം നടത്തുന്നു.
</p>
          <lg xml:id="lg1.382">
            <l> “ഉമ്പർകോൻഞാൻവരുന്നേരം സംഭ്രമിക്കാതിരിക്കുന്ന</l>
            <l> ഡംഭനാം പൂരുഷാ നിന്റെ ഡംഭുപാരം കടുക്കുന്നു</l>
            <l> ശംഭുദേവൻപോലുമെന്നെബ്ബഹുമാനിച്ചിരിക്കുന്നു</l>
            <l> ശംഭളിക്കു മകനായ നിനക്കുണ്ടോ പരമാർത്ഥം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന വാക്കുകൾ നാവിൽനിന്നു പുറപ്പെട്ടപ്പോൾ,
കപടമാനുഷവേഷാവലംബികളായ ദേവനും ദേവിയും ഉള്ളുകൊണ്ടു ചിരിച്ചു കാണണം. എന്നാൽ അവർ
അനങ്ങാതെ ഇരുന്നു കളി തുടരുന്നതേയുള്ളു.
</p>
          <lg xml:id="lg1.383">
            <l> പെണ്ണിനെത്താൻ ഭ്രമിപ്പിപ്പാൻ പൊണ്ണനെത്ര പണിചെയ്തു</l>
            <l> കണ്ണെഴുത്തും കുറികളും കുണ്ഡലം തോൾ വളകളും</l>
            <l> വിണ്ണവർനാട്ടിലെ നാഥൻ ഞാൻ വരുമ്പോളെഴുനേറ്റാൽ</l>
            <l> പെണ്ണിനുനിന്ദയുണ്ടാകുമെന്നു നിന്നുള്ളിലുണ്ടിപ്പോൾ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ ദുഷിവാക്കു കടുത്തുതുടങ്ങുമ്പോൾ, ഭഗവാൻ
</p>
          <lg xml:id="lg1.384">
            <l> ‘ബദ്ധഹാസം മറിഞ്ഞൊന്നു കടാക്ഷിച്ചു ലീലയോടേ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ജാഭവൈരിയുടെ പൗരുഷമെല്ലാം അസ്തമിക്കുന്നു; വജ്രം താനേ
ഭൂതലത്തിൽ വീണുപോകുന്നു. നന്ദികേശ്വരൻ വന്നു് അദ്ദേഹത്തെ ബന്ധിച്ചു് ഒരു ഗുഹയ്ക്കകത്തു
കൊണ്ടുപോയിടുന്നു. ആ ഗുഹയുടെ വാതിൽ തുറന്നപ്പോൾ,
</p>
          <lg xml:id="lg1.385">
            <l> തത്ര കാണ്മാറായി നാലു വാസവന്മാർ കിടക്കുന്നു</l>
            <l> രണ്ടുകാല്ക്കും രണ്ടുകൈക്കും തുടലിട്ടുപൂട്ടിമെല്ലെ.</l>
            <l> രണ്ടുതോളിൽതടിയേറ്റിത്തടിയെല്ലാം കൃശമായി</l>
            <l> രണ്ടുകണ്ണും കുണ്ടിലായിക്കണ്ണുനീറ്റിൽക്കുളിച്ചേറ്റം</l>
            <l> ദണ്ഡമോടുകിടക്കുന്നു നാലുദേവാധിരാജന്മാർ.</l>
            <l> സ്നാനമില്ല പാനമില്ല, ദീനമില്ലാതേതുമില്ല</l>
            <l> മാനഭംഗംകൊണ്ടുതാനേ തലയും താണുപോയല്ലോ</l>
            <l> ജ്ഞാനമില്ലായ്കകൊണ്ടല്ലോ നമുക്കീസങ്കടംവന്നു</l>
            <l> താനൊഴിച്ചാലൊഴിക്കാവൊന്നല്ലിതെന്നു നിനയ്ക്കുന്നു. </l>
          </lg>
          <!--end of "verse"-->
          <p style="noindent">പിന്നീടു് ശങ്കരകിങ്കരന്മാർ നാലുവാസവന്മാരെയും കെട്ടഴിച്ചു
ഭഗവത്സന്നിധിയിൽ കൊണ്ടുപോയി തൊഴീക്കുന്നു. ‘പുത്തനാമിന്ദ്രനെ’ ഗുഹയ്ക്കുള്ളിൽ കെട്ടിയിടാനും
ഭാവിക്കുന്നു. അതുകൊണ്ടു്
</p>
          <lg xml:id="lg1.386">
            <l> അഹങ്കാരംകൊണ്ടുദോഷം ചില കാലംവന്നുപോകും</l>
            <l> അഹംതന്നെതിരുമുമ്പിൽ വന്നുവീഴുമതുനേരം</l>
            <l> ക്ഷമിക്കും തമ്പുരാനെല്ലാമബദ്ധം കാട്ടിയെന്നാലും</l>
            <l> രമിക്കുമ്പോൾ തീരുമെന്റെ കുറ്റമെല്ലാമിത്രനാളും</l>
            <l> ഉമയ്ക്കു നാഥനാം ദേവ ക്ഷമിയ്ക്കെന്നങ്ങുണർത്തിച്ചു</l>
            <l> നമിച്ചുമാനവുമാശു നശിച്ചു നിന്നിതു ശക്രൻ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഭഗവാനാകട്ടെ, വാസവന്മാരഞ്ചുപേരോടും ചഞ്ചലാക്ഷീമണിയായ
ഇന്ദ്രസേനയുടെ ഭർത്താക്കന്മാരായിത്തീരത്തക്കവണ്ണം പാണ്ഡുസുതന്മാരായി ചെന്നു ജനിക്കാൻ
ആജ്ഞാപിച്ചിട്ടു് അവരെ അനുഗ്രഹിച്ചയയ്ക്കുന്നു.
</p>
          <p style="indent">ഓരോ കഥയും സന്മാർഗ്ഗതത്വബോധകമായ ഓരോ സാധനപാഠമാണു്.
അദ്ദേഹത്തിന്റെ തൂലികാഗ്രത്തിൽനിന്നു പുറപ്പെട്ടിട്ടുള്ളിടത്തോളം സൂക്തിരത്നങ്ങൾ മറ്റുകവികളുടെ
കൃതികളിലെല്ലാംകൂടി തിരഞ്ഞുപെറുക്കിയെടുത്താലും കിട്ടുമോ എന്നു സംശയമാണു്.
“പരിഹാസരസത്താൽ പരിതപ്തമായുരുകിയൊഴുകുന്ന ഭാഷാസ്വർണ്ണപിണ്ഡം” ചിലദിക്കിൽ ചുഴന്നു
കട്ടിപിടിച്ച ലോകോക്തിരൂപത്തിൽ സർവദാ കാലപുരുഷന്റെ കൈവിരലിലെ കനകമോതിരം പോലെ
പരിശോഭിക്കുന്നതാണു്” <ref xml:id="xfn1.8" target="#fn1.8" type="noteAnchor">[8]</ref> നമ്പ്യാരുടെ ഓരോ തുള്ളലിൽനിന്നും ഏതാനും ലോകോക്തികൾ
ഉദ്ധരിക്കാം.
</p>
          <list rend="numbered">
            <item n="1."> പണമെന്നുള്ളതു കയ്യിൽവരുമ്പോൾ
ഗുണമെന്നുള്ളതു ദൂരത്താകും <hi style="snum">പ്രദോഷമാഹാത്മ്യം</hi> </item>
            <item n="2."> “മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരുസൗരഭ്യം”
“എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെവരുന്നതുകാണാം.<hi style="snum">കിരാതം</hi> </item>
            <item n="3."> “വിദ്വാന്മാരെസമ്മാനിപ്പാൻ വിദ്വാന്മാർക്കേയെളുതാവുള്ളു”
“വീട്ടിൽവരുന്നവർകാട്ടിയദോഷം വീട്ടിലെനായർക്കെന്നുവരാമോ”
“ഉപ്പു ചുമന്നുനടക്കുമവന്നൊരു കപ്പലുകടലിലിറക്കാൻമോഹം”
“കുണ്ടുകിണറ്റിൽതവളക്കുഞ്ഞിനു കുന്നിനുമീതേപറക്കാൻമോഹം”
<hi style="snum">രുക്‍മിണീസ്വയംവരം</hi> </item>
            <item n="4."> “കുറ്റംനോക്കിപ്പറവാൻവലിയൊരു കുറ്റികണക്കിനെനില്ക്കുംചിലരിഹ”
“നാണംകെട്ടൊരുകോണിലിരിപ്പാൻ ആണുങ്ങൾക്കതുഗുണമായ്‍വരുമോ”
“തോണികടന്നാൽതുഴകൊണ്ടെന്നൊരു നാണിയമുണ്ടതുഭോഷ്കല്ലേതും”
“പണമെന്നുള്ളതിനോടിടപെട്ടാൽ പ്രണയംകൊണ്ടൊരു ഫലമില്ലേതും”
“ഗുണവാന്മാരൊരബദ്ധംചെയ്താൽ തുണചെയ്തവനുമബദ്ധക്കാരൻ”
“കണ്ടാലറിയാതുള്ളശഠന്മാർകൊണ്ടാലറിയും”
“പുള്ളിപ്പുലിയുടെ മുന്നിൽച്ചെന്നിഹതുള്ളിനടക്കും കുറുനരിയെപ്പോൽ”<hi style="snum">ഘോഷയാത്ര</hi> </item>
            <item n="5."> “എമ്പ്രാനപ്പംകട്ടുഭുജിച്ചാലമ്പലവാസികളൊക്കെക്കക്കും”
“ആയിരവർഷംകുഴലിലിരുന്നൊരു നായുടെവാലുവളഞ്ഞേതീരൂ”
“പാമ്പിനുപാലുകൊടുത്തെന്നാകിൽകമ്പിരിയേറിവരികേയുള്ളു”<hi style="snum">സ്യമന്തകം</hi> </item>
            <item n="6."> “ചന്തംകാണ്മാനല്ലെജമാനൻ ചോറുംതന്നുപൊറുപ്പിക്കുന്നു”
“കടിയാപ്പട്ടികുരയ്ക്കുമ്പോളൊരുവടിയാൽനില്ക്കുമതല്ലാതെന്തിഹ”<hi style="snum">രാമാനുചരിതം</hi> </item>
            <item n="7."> “വിധിക്കുംനേരില്ല്ലാതെയിരിക്കും കാലത്തിങ്കൽ
ഇരിക്കേകാളുംനല്ലു മരിക്കസകലൎക്കു ം <hi style="snum">ഐരാവതപൂജ</hi> </item>
            <item n="8."> “കൊന്നാൽപാപംതിന്നാൽപോമുടൻ”
“ഇരുവരുതമ്മിൽചേർന്നുവരുമ്പോൾ പരമാനന്ദമവർക്കുലഭിക്കും” </item>
            <item n="9."> “അരയോജനവഴി ചാടുന്നവനും അരയുംതൊണ്ണൂറ്റൊമ്പതുമവനും
ഒപ്പംസ്വല്പംവികല്പംനാസ്തി.”
“മാണിക്കംമണി കയ്യിലിരിക്കേ വീശത്തിന്നുംവിലപിടിയാതൊരു
കാചത്തെപരികാമിക്കാമോ?”<hi style="snum">ലങ്കാമർദ്ദനം</hi> </item>
            <item n="10."> അങ്ങാടീന്നൊരുതോലിപിണഞ്ഞാൽ തങ്ങടെ അമ്മയോടെന്നുണ്ടല്ലോ
<hi style="snum">അഹല്യാമോക്ഷം</hi> </item>
            <item n="11."> ആനപിടിച്ചാലിളകാത്തൊരുതടി ശ്വാവിനുകൊണ്ടുഗമിക്കായ്‍വരുമോ?
<hi style="snum">സന്താനഗോപാലം</hi> </item>
            <item n="12."> “ഉമ്മാൻവകയില്ലാത്തൊരുതൊമ്മൻ സമ്മാനിപ്പാനാളായ്‍വരുമോ?”
“കുഞ്ഞുതനിക്കില്ലാഞ്ഞാൽമറ്റുകിഴിഞ്ഞൊരു ജാതിയിലു-
ള്ളൊരുശിശുവെക്കുഴിയിൽവച്ചുമെടുക്കാം”
“ആനവലിക്കാതുള്ളമരത്തടിപൂനവലിപ്പാനാളായ്‍വരുമോ?”<hi style="snum">സീതാസ്വയംവരം</hi> </item>
            <item n="13."> “കുറുനരിലക്ഷംവന്നാലിന്നൊരുചെറുപുലിയോടുപിണങ്ങാനെളുതോ?”
“പ്രാണങ്ങൾപോയെങ്കിലും പ്രാഭവംപോകയില്ലാ
ആണല്ലാതവർക്കുണ്ടോ ആയതുസാധിക്കുന്നു?”<hi style="snum">സത്യാസ്വയംവരം</hi>
</item>
            <item n="14."> ഉമിയൊടുവേർപെട്ടാലരിതാനേ
ഉഴവിൽവിതച്ചാൽ മുളയുണ്ടാമോ?<hi style="snum">സുന്ദരീസ്വയംവരം</hi> </item>
            <item n="15."> ഗതികെട്ടാൽപുലിപുല്ലുംതിന്നും<hi style="snum">ബകവധം</hi> </item>
            <item n="16."> മദമൊടുമരുവും സിംഹത്തിനെയൊരുമശകംചെന്നുപിടിപ്പാനെളുതോ?
പിടിയാത്തവരുടെവാക്കുകൾകേട്ടാൽ പിടിപാടായിക്കരുതീടാമോ?
<hi style="snum">ഐരാവണവധം</hi> </item>
            <item n="17."> “കാട്ടിൽക്കിടന്നു പൊറുക്കുന്നതേക്കാളും
വീട്ടിലിരന്നു നടക്കുന്നതേഗുണം”
“വീട്ടിലുണ്ടെങ്കിൽവിരുന്നുചോറുംകിട്ടും”
“പെണ്ണിന്റെചൊൽകേട്ടു ചാടിപ്പുറപ്പെട്ട
പൊണ്ണൻമഹാഭോഷനയ്യോമഹാജളൻ
അച്ചിക്കുദാസ്യപ്രവൃത്തിചെയ്യുന്നവൻ
കൊച്ചിക്കുപോയങ്ങു തൊപ്പിയിട്ടീടണം.”<hi style="snum">കല്യാണസൗഗന്ധികം</hi>
</item>
            <item n="18."> “അംബുജനാളമൊഴിഞ്ഞിഹ ശൈവലു-
മന്നത്തരുണികൾമോഹിക്കുന്നോ?
അംബുജമധുരസമുണ്ണുംവണ്ടുകൾ
നിംബരസത്തിനു വാഞ്ഛിക്കുന്നോ?<hi style="snum">നിവാതകവചകാലകേയവധം</hi>
</item>
            <item n="19."> “കുരയ്ക്കുംപട്ടികളുണ്ടോകടിക്കുന്നു; നിജസ്തോത്ര
മുരയ്ക്കുന്നോരുടെവിദ്യക്കിരിക്കംദൂഷണമെല്ലാം
രവിയോടൊക്കുമോമിന്നാമിനുങ്ങെന്നുള്ളജന്തുക്കൾ <hi style="snum">ഹരിണീസ്വയംവരം</hi>
</item>
            <item n="20."> “രണ്ടുകളത്രത്തെയുണ്ടാക്കിവയ്ക്കുന്നതണ്ടുതപ്പിക്കുസുഖമില്ലൊരിക്കലും”<hi style="snum">ധ്രുവചരിതം</hi> </item>
            <item n="21."> “സ്വർണ്ണങ്ങളെന്നൊരുജാതിയുംസൃഷ്ടിച്ചു
പെണ്ണുങ്ങളെന്നൊരുജാതിയുംസൃഷ്ടിച്ചു
വർണ്ണങ്ങളുംകണ്ണുമൊട്ടുള്ളദേഹമീ
ഏന്തുന്നസംസാരവാരിധിയിൽചാടി
നീന്തുന്നമർത്ത്യന്നുകേറാൻതരംവരാ. <hi style="snum">കൃഷ്ണലീല</hi> </item>
            <item n="22."> “ഈറ്റുനോവിന്റെപരമാർത്ഥമൊക്കെയും
പെറ്റപെണ്ണുങ്ങൾക്കുതന്നേയറിയാവൂ”
“കാട്ടുകോവില്ക്കെന്തുസംക്രാന്തിയെന്നതു്”
“ആടിന്നറിയുമോ അങ്ങാടിവാണിഭം?”
പൊട്ടക്കുളത്തിൽ കളിച്ചീടുമട്ടകൾ. <hi style="snum">ഗണപതിപ്രാതൽ</hi> </item>
            <item n="23."> “വിളവില്ലാത്തകണ്ടത്തിൽ വിത്തുവാരിവിതയ്ക്കുന്ന
ജളന്മാർക്കുകെടുകാര്യമെന്നിമറ്റൊന്നുമില്ല.” <hi style="snum">ഹനുമദുത്ഭവം</hi> </item>
            <item n="24."> “നാടുവാഴികളെണ്ണമേറുമ്പോളവർ തന്റെ
നാടുപാഴിലാക്കീടുമന്യോന്യംകലഹിക്കും”
“കണ്ടാലുമറിയാത്തകള്ളന്മാർതലയ്ക്കിട്ടു-
കൊണ്ടാലുമറികയില്ലുണ്ടാകുമബദ്ധങ്ങൾ.”<hi style="snum">സഭാപ്രവേശം</hi> </item>
          </list>
          <p style="noindent">ഈ 24 തുള്ളൽക്കഥകൾക്കു പുറമേ കാർത്തവീര്യാർജ്ജുനവിജയം,
ബാണയുദ്ധം, പാത്രചരിതം, ശീലാവതിചരിതം, രാവണോത്ഭവം, ബാലിവിജയം, ചന്ദ്രാംഗദചരിതം,
അംബരീഷചരിതം, നളചരിതം രണ്ടാംസ്വയംവരം, ഹിഡിംബവധം, ബകവധം, ഗാവർദ്ധനചരിതം,
കിർമ്മീരവധം, ബാല്യുത്ഭവം, കാളിയമർദ്ദനം, അന്തകവധം, പൌണ്‍ഡ്രകവധം, നൃഗമോക്ഷം,
പ്രഹ്ലാദചരിതം, ധേനുകവധം, ദുര്യോധനവധം, ത്രിപുരദഹനം, കുംഭകർണ്ണവധം, ഹരിശ്ചന്ദ്രചരിതം,
പുളിന്ദീമോക്ഷം, ഗജേന്ദ്രമോക്ഷം, പാഞ്ചാലീസ്വയംവരം, നാളായണീചരിതം, പഞ്ചേന്ദ്രോപാഖ്യാനം,
ദക്ഷയാഗം, കീചകവധം എന്നിങ്ങനെ വേറെയും അനേകം കഥകൾ എഴുതീട്ടുണ്ടു്. അവയിലും ഈമാതിരി
സൂക്തിരത്നങ്ങൾ അനവധി കാണാം. നമ്പ്യാരുടെ പേരിൽ പ്രസിദ്ധപ്പെടുത്തീട്ടുള്ള കഥകളിൽ പലതും
അദ്ദേഹത്തിന്റെതല്ലെന്നും തൽകൃതികളിൽ ചിലേടത്തുകാണുന്ന അശ്ലീലമായ ഉപകഥകൾക്കും
ആവർത്തനങ്ങൾക്കും ഉത്തരവാദികൾ തുള്ളൽക്കാർ ആയിരിക്കണമെന്നും ഒന്നുകൂടി വായനക്കാരെ
ഓർമ്മിപ്പിച്ചുകൊള്ളുന്നു.
</p>
          <p style="indent">നമ്പ്യാരെപ്പറ്റിയുള്ള ഈ വിമർശം അവസാനിക്കുംമുമ്പു്
ഭാഷാന്തരീകരണവിഷയത്തിൽ അദ്ദേഹത്തിനുള്ള പാടവത്തെപ്പറ്റിയും രണ്ടുവാക്കു പറഞ്ഞുകൊള്ളട്ടേ.
മറ്റു മഹാകവികളെപ്പോലെതന്നെ നമ്പ്യാരും പൂർവകവികളെ ഉപജീവിച്ചിട്ടുണ്ടു്. എന്നാൽ അങ്ങനെ
ആശയങ്ങൾ സ്വീകരിച്ചിട്ടുള്ള ദിക്കുകളിലും, കവിത സ്വതന്ത്രം എന്നപോലെ തോന്നുന്നു. ഉദാഹരണങ്ങൾ
ഇവിടെ എടുത്തുകാണിക്കുന്നില്ല. ‘ചില കവിതാപ്രതിദ്ധ്വനികൾ’ എന്ന പുസ്തകത്തിന്റെ 42 മുതൽ 47
വരെയുള്ള വശങ്ങളിൽ പീ. കേ. നാരായണപിള്ള അവർകൾ ഉദ്ധരിച്ചിട്ടുള്ള ശ്ലോകങ്ങളും തർജ്ജമകളും
നോക്കുക. ഞാൻ ഇവിടെ പറയാൻപോകുന്നതു് കവി മൂലശ്ലോകങ്ങളെ ഉദ്ധരിച്ചിട്ടു വ്യാഖ്യാനിച്ചിരിക്കുന്ന
രീതിയെപ്പറ്റിയാണു്. ഒന്നുരണ്ടുദാഹരണങ്ങൾ കൊണ്ടു് വ്യാഖ്യാനരീതിവിശദമാകും.
</p>
          <lg xml:id="lg1.387">
            <l> ഗോഷ്ഠീ സാ വിരളാ ന യത്ര ഘടതേ സത്താ പുരോഭാഗിനാം</l>
            <l> നാരീ സാ ഖലു ദുർല്ലഭാ ന കുസൃതിശ്ലിഷ്ടം യദീയം മനഃ</l>
            <l> ദുഷ്പ്രാപഞ്ച തടംബുതീരജരാജാരാജിന്നയദ് ദൂഷയേൽ</l>
            <l> ദുസ്സാധഞ്ച സുഖം തദാ വിലയതേ ദുഃഖാനുവൃത്തിർന്ന യത് </l>
          </lg>
          <!--end of "verse"-->
          <p style="noindent">പുരോഭാഗികളുടെ സത്തഇല്ലാത്തതായ സഭയും കുസൃതിശ്ലിഷ്ടമായ
മനസ്സോടുകൂടാത്ത നാരിയും തീരപ്രദേശത്തിലെ രജോരാജികലർന്നു മലിനമാകാത്ത ജലവും
സുദുർല്ലഭമായിരിക്കുമ്പോലെ ദുഃഖാനുവൃത്തിയില്ലാത്ത സുഖവും ദുസ്സാധമായിരിക്കുന്നു എന്നാണല്ലോ
ഇതിന്റെ അർത്ഥം. അതിനെ നമ്പ്യാർ തർജ്ജമചെയ്തിരിക്കുന്നതെങ്ങനെ എന്നു നോക്കാം.
</p>
          <lg xml:id="lg1.388">
            <l> മുറ്റുംനല്ലമഹാജനമെല്ലാംചുറ്റുംവന്നുനിറഞ്ഞസഭായാം</l>
            <l> കുറ്റംനോക്കിപ്പറവാൻവലിയൊരുകുറ്റികണക്കേനില്ക്കുംചിലരിഹ.</l>
            <l> ദോഷഗ്രാഹികളില്ലാതുള്ളൊരുദോഷജ്ഞന്മാരുടെ സഭതുച്ഛം</l>
            <l> വേഷമനോഹരിയാകിയപെണ്ണിനുദൂഷണമൊന്നുണ്ടതുമുരചെയ്യാം.</l>
            <l> പല്ലവമെന്നതുപോലേദേഹംപല്ലുംചുണ്ടുമതെത്രമനോജ്ഞം?</l>
            <l> നല്ലകടാക്ഷംനല്ലൊരുഭാവംസല്ലാപങ്ങളുമാനന്ദകരം</l>
            <l> എല്ലാമിങ്ങനെമംഗലമെങ്കിലുമല്ലാതുണ്ടൊരുദോഷമവൾക്കും</l>
            <l> കല്ലുകണക്കേകഠിനംഹൃദയമതല്ലാതുള്ളവർദുർല്ലഭമല്ലോ</l>
            <l> ചാരുതയുള്ളൊരുസലിലത്തിന്നൊരുനീരസമുണ്ടതുബോധിക്കേണം</l>
            <l> തീരത്തുള്ളൊരുപൊടിപടലംബതചേരുന്നേരമതൊന്നുകലങ്ങും</l>
            <l> എന്നതുപോലെനല്ലസുഖത്തിനുമൊന്നുവിരുദ്ധംദുഃഖാഗമനം</l>
            <l> അന്നന്നോരോദുഃഖാനുഭവംവന്നിടകൂടാതുള്ളസുഖംബഹു-</l>
            <l> ദുർല്ലഭമെന്നുധരിച്ചീടേണം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അതുപോലെതന്നെ,
</p>
          <lg xml:id="lg1.389">
            <l> ചീയതേബാലിശസ്യാപി സുക്ഷേരൂപതിതാ കൃഷിഃ</l>
            <l> ന ശാലേസ്തംബകരിതാ വപ്തുർഗുണമപേക്ഷതേ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന ശ്ലോകത്തിന്റെ തർജ്ജമനോക്കുക.
</p>
          <lg xml:id="lg1.390">
            <l> കറവില്ലാതുള്ളക്ഷരവിദ്യകളറിവാൻമാത്രംബുദ്ധിയുമില്ല</l>
            <l> അറിവുള്ളതിനെസ്സഭയിൽചെന്നാൽപറവാൻവാക്കിനു കൗശലമില്ല.</l>
            <l> ചിലവക നാടകകാവ്യാദികളിൽചിലവുംകവിതാമാർഗ്ഗവുമില്ല</l>
            <l> ചിലവസ്തുക്കൾചമയ്ക്കാമതിനൊരുവിലപിടിയാചിലർകേൾക്കുന്നേരം</l>
            <l> അങ്ങനെയുള്ളൊരു മാനുഷനാകിലുമിങ്ങനെയുള്ള മഹാജനസഭയിൽ</l>
            <l> ചെന്നൊരുവിദ്യപ്രയോഗിച്ചാലതുനന്നെന്നുള്ളതുവന്നുഭവിപ്പതു</l>
            <l> സജ്ജനസഭയുടെസൽഗുണഗണ്യതയിജ്ജനമതിനാളായിട്ടല്ല. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുള്ള പ്രസ്തുതത്തെ പറഞ്ഞിട്ടാണു് തർജ്ജമയ്ക്കു തുടങ്ങുന്നതു്.
</p>
          <lg xml:id="lg1.391">
            <l> വളമേറിനുകണ്ടത്തിൽവിതച്ചാൽ വിളവൊരുപത്തിനു സംശയമില്ലാ</l>
            <l> വളമില്ലാത്തപറമ്പിൽവിതച്ചാൽ അളവേവിത്തുംകിട്ടുകയില്ലാ</l>
            <l> കണ്ടത്തിന്റെഗുണംകൊണ്ടേവിളവുണ്ടാവുള്ളുവിതച്ചതിലധികം</l>
            <l> കൊണ്ടിഹചെന്നുവിതയ്ക്കുന്നവനെങ്ങാണ്ടൊരുകാര്യംവരുവാനില്ല. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇതാണു് ആ ശ്ലോകത്തിന്റെ ശരിയായ അർത്ഥം. എന്നാൽ കവി അവിടെ
നിർത്താതെ ആശയത്തെ ഒന്നുകൂടി വ്യക്തമാക്കാൻ നോക്കുന്നു.
</p>
          <lg xml:id="lg1.392">
            <l> നല്ലകൃഷിക്കാരൻതാൻവിത്തൊരുകല്ലിൽവിതച്ചാൽകരികേയുള്ളു</l>
            <l> നല്ലൊരുവയലിലതുഴുതുവിതച്ചാൽനെല്ലൊരുനാഴിക്കൊരുപറവിളയും.</l>
            <l> എന്നകണക്കേകേൾക്കുന്നവരറിയുന്നജനങ്ങൾമഹത്തുകളെങ്കിൽ</l>
            <l> ഇന്നവനെന്നില്ലവനുടെവാക്കുകൾനന്നെന്നുംവരുമിതിനുടെയർത്ഥം. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ചില ശ്ലോകങ്ങൾക്കു യഥാസ്ഥിതമായ അർത്ഥം പറഞ്ഞിട്ടു കവി
വിരമിക്കുന്നതായും കാണുന്നുണ്ടു്.
</p>
          <p style="indent">ഈ ലഘുവായ വിമർശനത്തിൽ നിന്നും മനസ്സില്ലാമനസ്സോടെ
വിരമിക്കേണ്ടിവന്നിരിക്കുന്നു. പുരോഭാഗികൾ എന്തെല്ലാം പറഞ്ഞാലും—എന്തെല്ലാം നവനവങ്ങളായ
പ്രസ്ഥാനങ്ങൾ ഉദിക്കയും അസ്തമിക്കയും ചെയ്താലും—കേരളഭാഷാസാഹിത്യ നഭോമണ്ഡലത്തിലെ ഈ
ഉജ്ജ്വലതാരം ഉദയാസ്തമയങ്ങൾ കൂടാതെ മലയാളികളുടെ നിരന്തരവും നിർവ്യാജവുമായ മാനസപൂജയ്ക്കു
പാത്രമായി ലോകാവസാനം വരെ പ്രശോഭിച്ചുകൊണ്ടേ ഇരിക്കും. ഷേക്‍സ്പീയർ മഹാകവിയുടെ മഹത്ത്വം
ആദ്യമായി കണ്ടുപിടിച്ചതു് ജർമ്മൻകാരാകുന്നു; ഭാരതഖണ്ഡത്തിന്റെ പേരും പെരുമയും പുലർത്തിയ
സ്വാമീ വിവേകാന്ദന്റെ മാഹാത്മ്യം കണ്ടുപിടിച്ചതു് അമേരിക്കക്കാരുമാണു്. കുഞ്ചന്റെ മാഹാത്മ്യം
കണ്ടുപിടിക്കുന്നതിനു് അന്യന്മാരുടെ സഹായം വേണ്ടിവന്നിട്ടില്ലെന്നുള്ളതു് കേരളീയർക്കൊക്കെ
അഭിമാനകരമായിരിക്കുന്നു. ഈ പുണ്യശ്ലോകന്റെ—പ്രാപഞ്ചികവേഷത്തിൽ ലോകയാത്ര നിർവഹിച്ച
ഈ യതീശ്വരന്റെ—ഭൂതവർത്തമാനഭവിഷ്യത്തുകളെ കരതലാമലകംപോലെ സ്ഫുടമായി ദർശിച്ചു്
നമുക്കുവേണ്ടി ചിത്രണം ചെയ്തുതന്നിട്ടുള്ള ഈ ത്രികാലജ്ഞന്റെ—കവിതകളെ ദൂഷണംചെയ്യുന്നവർക്കു
‘ഇഹംനാസ്തി; പരംനാസ്തി’ എന്നുമാത്രമേ പറവാനുള്ളൂ.
</p>
          <noteGrp>
            <note xml:id="fn1.1" n="1.1" style="end"><ref target="#xfn1.1">[1]</ref> അതിന്റെ പ്രാരംഭത്തിൽ
<lg xml:id="lg1.393"><l> ശ്രീനാരായണഭട്ടപാദഗുരുപാദാനാം കൃപാനുഗ്രഹാൽ</l><l> ശ്രീകൃഷ്ണസ്യകഥാം കഥാപയതി യശ്ചമ്പൂ പ്രബന്ധാത്മികാ</l><l> രാമോ നാമസ്സ പാണിവാദകലജഃ പാണീ ശിരസ്യർപ്പയൻ</l><l> ബ്രഹ്മഭ്യഃ പ്രണതിം കരോതി ഖലു വസ്സഭ്യാസ്സമഭ്യാഗതാഃ. </l></lg><!--end of "verse"-->
എന്നൊരു ശ്ലോകം കാണുന്നുണ്ടു്.</note>
            <note xml:id="fn1.2" n="1.2" style="end">
              <ref target="#xfn1.2">[2]</ref>
              <lg xml:id="lg1.394">
                <l> നിത്യം സന്നിദധദംബരധുനീനാഥ പരിചരണ</l>
                <l> പാരായണസ്യ മഹാരാജ ദേവനാരായണസ്യ പാദ-</l>
                <l> പൂത്തോപജീവനാം. രാമപാണിവാദേന <hi style="snum">ലീലാവതീവീഥി.</hi> </l>
              </lg>
              <!--end of "verse"-->
            </note>
            <note xml:id="fn1.3" n="1.3" style="end"><ref target="#xfn1.3">[3]</ref> ഈ ഗ്രന്ഥം തിരുവനന്തപുരം ക്യൂറേറ്റർ ആഫീസിൽ
പകർത്തിവച്ചിട്ടുണ്ടു്.</note>
            <note xml:id="fn1.4" n="1.4" style="end"><ref target="#xfn1.4">[4]</ref> കോങ്ങാട്ടു കൃഷ്ണൻനായരവർകൾ പകർത്തി
അയച്ചുതന്നിട്ടുള്ളതാണു്.</note>
            <note xml:id="fn1.5" n="1.5" style="end"><ref target="#xfn1.5">[5]</ref><lg xml:id="lg1.395"><l> ‘ഭാഷയായ് പറയാനുമടിയനു സംസ്കൃതത്തിലുമൊന്നുപോൽ</l><l> ദോഷഹീനപടുത്വമല്പമുദിപ്പതുണ്ടിവിടിന്നതിൽ</l><l> ശേഷിയില്ല ഭടജ്ജനങ്ങൾ ധരിച്ചിടാം കടുസംസ്കൃതം.’ </l></lg><!--end of "verse"-->
എന്നു കവിതന്നെ പ്രസ്താവിച്ചിട്ടുള്ളതിനെ എന്തിനു അവിശ്വസിക്കുന്നു?</note>
            <note xml:id="fn1.6" n="1.6" style="end"><ref target="#xfn1.6">[6]</ref> സൂര്യനാരായണൻ എഴുത്തച്ഛൻ.</note>
            <note xml:id="fn1.7" n="1.7" style="end"><ref target="#xfn1.7">[7]</ref> രാഘവൻനമ്പ്യാർ കൊച്ചീരാജാവിന്റെ ആശ്രിതനായി
തൃപ്പൂണിത്തുറ താമസം തുടങ്ങിയതും ൯൪൦-നു ശേഷമായിരിക്കാം.</note>
            <note xml:id="fn1.8" n="1.8" style="end"><ref target="#xfn1.8">[8]</ref> പി. കെ. നാരായണപിള്ള</note>
          </noteGrp>
        </div>
        <!--end of "section 1.13/.8"-->
      </div>
      <!--end of "chapter 1/0"-->
      <!--END OF CHAPTER 1/0-->
      <div prev="1" next="3" type="chapter" n="2" xml:id="chp2">
        <head type="chaphead">വിവിധഗാനങ്ങൾ</head>
        <div type="lsection">
          <p style="noindent">കുഞ്ചൻനമ്പ്യാരുടെ കാലശേഷം സാഹിതീദേവി കുറേക്കാലത്തേയ്ക്കു്
നിദ്രിതാവസ്ഥയിൽ കഴിച്ചുകൂട്ടിയെന്നു പറയാം. കിളിപ്പാട്ടു്, തുള്ളൽപാട്ടു്, പാന, വഞ്ചിപ്പാട്ടു്, മാരൻപാട്ടു്,
കമ്പിടികളിപ്പാട്ടു്, ഊഞ്ഞോൽപാട്ടു്, അമ്മാനപ്പാട്ടു്, തിരുവാതിരകളിപ്പാട്ടു് എന്നിങ്ങനെ പല
വകുപ്പുകളിലായി നിരവധി കൃതികൾ ഉണ്ടായെങ്കിലും അവയിൽ ലക്ഷണമൊത്തവ തുലോം
ചുരുക്കമായിരുന്നു. കേരളീയർ ഒരു പരിവർത്തനഘട്ടത്തിലേക്കു കാലൂന്നിക്കഴിഞ്ഞു. അവരുടെ
അധഃപതനചിഹ്നങ്ങൾ നമ്പ്യാരുടെ കൃതികളിൽ ധാരാളം കാണാം. സമുദായം ദുഷിക്കുമ്പോൾ
സാഹിത്യവും ദുഷിക്കാതിരിക്കയില്ല. ഇക്കാലത്തുണ്ടായ പാട്ടുകളിൽ ഏറിയകൂറും സ്ത്രീജനങ്ങളെ ഉദ്ദേശിച്ചു്
രചിക്കപ്പെട്ടവയായിരുന്നു. എന്നാൽ അവയിൽ മിക്കതും ഈ പരിഷ്കൃതദശയിലും
പ്രചരിച്ചുകൊണ്ടിരിക്കുന്നു എന്നു മാത്രമല്ല; അവയെക്കൊണ്ടു മാത്രം ധനാർജ്ജനം സാധിച്ചുവരുന്ന
അനേകം പ്രസാധകന്മാരും ഇപ്പോൾ ഉണ്ടു്. പരമാർത്ഥം പറയുന്നതായാൽ രാമായണാദി
ഉത്തമഗ്രന്ഥങ്ങളേക്കാൾ ഈ ക്ഷുദ്രകൃതികൾക്കാണു് നമ്മുടെ നാട്ടിൽ അധികം പ്രചാരം. കഷ്ടിച്ചു്
എഴുത്തും വായനയും വശമാക്കീട്ടുള്ള കളവാണികളാണു് ഈ പ്രസാധകന്മാരെ
പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നതു്. സന്താനഗോപാലം കിളിപ്പാട്ടു്, ഞായറാഴ്ചമാഹാത്മ്യം,
സുന്ദരീസ്വയംവരം പാട്ടു്, പുത്തൻഭാരതം എന്നിങ്ങനെയുള്ള ഗാനങ്ങൾക്കു നാല്പതും അമ്പതുംവീതം
പതിപ്പുകൾ ആയിരിക്കുന്നു. ഇരയിമ്മൻതമ്പി, മൂലൂർ എസ്സ്, പത്മനാഭപ്പണിക്കർ, കേ. സീ. കേശവപിള്ള
തുടങ്ങിയ നല്ല നല്ല കവികൾപോലും ഇത്തരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളതോർക്കുമ്പോൾ അവയെല്ലാം
കേവലം അപണ്ഡിതന്മാരുടെ കൈക്കുറ്റപ്പാടുകൾ അല്ലെന്നും സമുദായത്തിന്റെ യഥാർത്ഥമായ
ആവശ്യത്തെ പുരസ്കരിച്ചു് തമിഴർ പറയുംപോലെ ‘എളിയനട’യിൽ രചിക്കപ്പെട്ടിട്ടുള്ളവയാണെന്നും നമുക്കു
എളുപ്പത്തിൽ മനസ്സിലാകും. ഏതായിരുന്നാലും അത്തരം പാട്ടുകളിൽ പലതിനും ഈ
സാഹിത്യചരിത്രത്തിൽ സ്ഥലം അനുവദിക്കുവാൻ തല്ക്കാലം നിവൃത്തിയില്ല.
</p>
        </div>
        <!--end of "section 2.0/.9"-->
        <div type="section" xml:id="sec2.1" n="2.1">
          <head type="sechead">കിളിപ്പാട്ടുകൾ</head>
          <p style="noindent">ഈ വകുപ്പിൽ കാവ്യങ്ങൾ രചിച്ചു് പ്രശസ്തിനേടീട്ടുള്ള കവികൾ വളരെ
ചുരുക്കമാണു് അവരിൽതന്നെയും ഭൂരിഭാഗവും എഴുത്തച്ഛന്റെ പാദപാംസുക്കൾകൊണ്ടു പരിപൂരിതമായി
തീർന്നിട്ടുള്ള പ്രദേശങ്ങളിൽ ജീവിച്ചിരുന്നവരുമാകുന്നു. ആ ഗുരുപാദരുടെ അന്തേവാസികളിൽ
പ്രഥമഗണനീയനായിരുന്ന സൂര്യനാരായണൻ എഴുത്തച്ഛൻ ചിറ്റൂരിൽ ഒരു ഗുരുമഠം സ്ഥാപിച്ചിരുന്നതായി
അന്യത്ര വിവരിച്ചിട്ടുണ്ടല്ലോ; അങ്ങനെയുള്ള ഒരു വിശുദ്ധ സ്ഥാപനംകൊണ്ടു്
പരിശുദ്ധമായിത്തീർന്നിരിക്കുന്ന ചിറ്റൂർ ദേശത്താണു് എഴുപത്തു നാണുക്കുട്ടിമേനോൻ,
ചാത്തുക്കുട്ടിമന്നാടിയാർ, മാക്കോത്തു കൃഷ്ണമേനോൻ, വരവൂർ ശാമുമേനോൻ എന്നീ മഹാകവികൾ
ജനിച്ചുവളർന്നതും. ഈ കവികളെപ്പറ്റി യഥാവസരം പറഞ്ഞുകൊള്ളാം.
</p>
        </div>
        <!--end of "section 2.1/.9"-->
        <div type="section" xml:id="sec2.2" n="2.2">
          <head type="sechead">കല്ലായ്‍ക്കുളങ്ങര രാഘവപ്പിഷാരടി</head>
          <p style="noindent">വേതാളചരിതം, സേതുമാഹാത്മ്യം, പഞ്ചതന്ത്രം എന്നീ മൂന്നു
കിളിപ്പാട്ടുകളുടെ കർത്തൃത്വം കൊണ്ടു് ആദരണീയനായിത്തീർന്ന ഒരു വിശിഷ്ട കവിയായിരുന്നു
കല്ലായ്ക്കുളങ്ങര രാഘവപ്പിഷാരടി. പാലക്കാട്ടുതാലൂക്കിൽ അകത്തേത്തറ അംശത്തിൽപ്പെട്ട ഒലവക്കോട്ടു്
റയിൽവേസ്റ്റേഷനിൽനിന്നു് കഷ്ടിച്ചു അരമൈൽ വടക്കു കിഴക്കായി, ശിലാമയമായ ഒരു കുന്നിൻപുറത്തു്
കല്ലേക്കുളങ്ങര ക്ഷേത്രം സ്ഥിതിചെയ്യുന്നു.
</p>
          <lg xml:id="lg2.1">
            <l> കല്യാണം കലയത്വനന്തമഹിമാ കല്യാണപത്മാലയാ</l>
            <l> കല്യാണാചലവര്യചാപമഹിഷീ കല്യാമയധ്വംസിനീ</l>
            <l> കല്യാ മൽപരദേവതാ ഭഗവതീ കല്ലായ്ക്കുളം വാണെഴും</l>
            <l> കല്യാണീ മമ സർവദാപി കരുണാ കല്ലോലലോലേക്ഷണാ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് കടിയംകുളം ശുപ്പുമേനോനാൽ സംസ്തുതയായ
ശ്രീപാർവതീദേവിയുടെ വിഗ്രഹമാണു് അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതു്. ആ ക്ഷേത്രത്തിൽനിന്നു് അല്പം
തെക്കുമാറി ഒരു ശിവക്ഷേത്രവും ഉണ്ടു്. അതിന്റെ വടക്കേമതിലിനെതിരായിരിക്കുന്ന പിഷാരത്താണു്
നമ്മുടെ കവി ജനിച്ചതു്. ആ കുടുംബക്കാർ ഇപ്പോൾ അവിടെത്താമസിക്കുന്നില്ലെന്നാണു് അറിവു്.
</p>
          <p style="indent">പിഷാരടിയുടെ ജനനകാലം 900-ാമാണ്ടിനും 1000-ാമാണ്ടിനും ഇടയ്ക്കായിരുന്നു
എന്നല്ലാതെ ഖണ്ഡിച്ചു പറവാൻ നിവൃത്തിയില്ല.
</p>
          <lg xml:id="lg2.2">
            <l> അതിപാമരനഹം മതിപോലിട്ടിക്കൊയി</l>
            <l> ക്ഷിതിപാജ്ഞയാ പുനരിതു ഭാഷയാക്കുവൻ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ വേതാളചിത്രത്തിന്റെ പ്രാരംഭത്തിലും,
</p>
          <lg xml:id="lg2.3">
            <l> ഹരിചരണസരസിജമധൂളീമധുവ്രതൻ</l>
            <l> ഹാരിദ്രവർണ്ണപ്രഭഞ്ജനാംഗപ്രഭൻ</l>
            <l> വിമതവനദവദഹനബാഹാപ്രതാപവാൻ</l>
            <l> വീര്യാഭിരാമനിട്ടിക്കോമ്പിമന്നവൻ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ തദവസാനത്തിലും, പാലക്കാട്ടു ഇട്ടി കൊമ്പിയച്ഛനെ
വർണ്ണിച്ചു കാണുന്നതിനാൽ അതു് കൊമ്പിയച്ഛന്റെ ആജ്ഞാനുസാരം നിർമ്മിക്കപ്പെട്ടതാണെന്നു്
നിസ്സംശയം പറയാം. ഈ കൊമ്പിഅച്ഛൻ 935-ൽ ഹൈദരാലിയോടു സംഖ്യംചെയ്ത
പാലക്കാട്ടുരാജാവുതന്നെ എന്നുള്ളതിലും സംശയത്തിനു വഴികാണുന്നില്ല. എന്തുകൊണ്ടെന്നാൽ 984-നു
ശേഷം കുറേക്കാലം രാഘവപ്പിഷാരടി, കൊച്ചീ വീരകേരളവർമ്മരാജാവിന്റെ ആശ്രിതനായി കഴിഞ്ഞുകൂടി
എന്നുള്ളതിനു രേഖകൾ ഉണ്ടു്.
</p>
          <p style="indent">കൊമ്പിയച്ഛൻ ജീവിച്ചിരുന്നിടത്തോളംകാലം രാഘവപ്പിഷാരടി
പാലക്കാട്ടുതന്നെ ജീവിച്ചിരുന്നു. ഹൈദർ നായ്‍ക്കന്റെ പടവെട്ടുകാലത്തു് പാലക്കാട്ടു ദുർഗ്ഗത്തിനു
കല്ലിടുന്നതിനുള്ള മുഹൂർത്തം നിശ്ചയിച്ചതു അദ്ദേഹമായിരുന്നു എന്നാണറിവു്. കൊമ്പിയച്ഛൻ മഹാ
പ്രബലനായിരുന്നു എന്നു മാത്രമല്ല കോഴിക്കോട്ടു സാമൂതിരിയെ ഒന്നുരണ്ടു പ്രാവശ്യം യുദ്ധത്തിൽ
തോല്പിക്കയും സാമൂതിരിക്കോവിലകത്തെ അടിച്ചുനിരത്തുകയും ചെയ്തിട്ടുമുണ്ടു്. ഹൈദർനായിക്കൻ
ജീവിച്ചിരുന്ന കാലമത്രയും കൊമ്പിഅച്ഛൻ മൈസൂറിനോടു സൗഹാർദ്ദപൂർവ്വം പെരുമാറി. ടിപ്പുവിന്റെ
സിംഹാസനാരോഹണത്തിനുശേഷം സ്ഥിതിഗതികൾ ആകപ്പാടെ ഒന്നുമാറി. അദ്ദേഹം ദേവാലയങ്ങൾ
നശിപ്പിക്കുന്നതായും ബ്രാഹ്മണരെ ഹിംസിക്കുന്നതായും ഒരു കിംവദന്തി പരക്കയും രാജാവു അതു
വിശ്വസിക്കയും ചെയ്തു. ഈ വിശ്വാസം അവർ തമ്മിൽ ശത്രുത്വത്തിനു ഇടയാക്കി. അചിരേണ
കൊമ്പിയച്ഛൻ ബന്ധനസ്ഥനാക്കപ്പെട്ടു. ടിപ്പു സിംഹാസനാരൂഢനായതു് 957-ൽ ആയിരുന്നതിനാൽ ഈ
സംഭവം അതിനു ശേഷമായിരിക്കണം.
</p>
          <p style="indent">പിന്നീടു് പാലക്കാട്ടുവാണതു് ഇട്ടിപ്പങ്ങി അച്ഛനായിരുന്നു. അദ്ദേഹം 964-ൽ
തിരുവിതാംകൂർ വാണിരുന്ന ധർമ്മരാജാവിനെ സന്ദർശിച്ചു് ടിപ്പുവിനു എതിരായി സഹായം
അഭ്യർത്ഥിക്കയും ഈസ്റ്റിൻഡ്യാകമ്പനിയുമായി സഖ്യബന്ധം സ്ഥാപിക്കയും ചെയ്തു. ഈ രാജാവു്
തിരുവനന്തപുരത്തേയ്ക്കു പുറപ്പെടും മുമ്പേ രാഘവപ്പിഷാരടിയോടു ദേവസ്വംവക ഒരു പട്ടുചോദിച്ചുവെന്നും
തിരുവാഭരണങ്ങൾ കഴകക്കാരുടെ കൈയ്യിൽ ഇരിപ്പാകയാൽ തരുവാൻ പാടില്ലെന്നു അദ്ദേഹം
നിഷേധിച്ചു പറഞ്ഞുവെന്നും രാജാവു് തിരിച്ചുവന്ന ഉടനേ പിഷാരടിയെ ദീപസ്തംഭത്തിൽ പിടിച്ചുകെട്ടിച്ചു്
അടിശിക്ഷ നടത്തിയെന്നും, തത്സമയം അദ്ദേഹം,
</p>
          <lg xml:id="lg2.4">
            <l> ധരാധരരാജകന്യേ പാഹിമാം കലിമലദോഷമോചനേ</l>
            <l> കൊടുമതേടിന പാപപടലം പൊടിപെടുമാറരുളേണം.</l>
            <l> മമ കൂടലരും മുടിയേണം; കാത്തിടേണം ധരാധരരാജകന്യേ</l>
            <l> മന്നവനെങ്കിലുമെന്നിൽപ്പകപ്പവൻ പിന്നെയില്ലെന്നുവരേണം</l>
            <l> അതിനിന്നു വരം നീ തരേണം <hi style="snum">ധരാധര</hi></l>
            <l> മുപ്പുരവൈരിതിരുക്കണ്ണിൽ നീറായ കാമനെ വീണ്ടതും നീയേ</l>
            <l> ചിൽപ്പൊരുളാം ഹര ജായേ <hi style="snum">ധരാധര</hi></l>
            <l> ലോകമീരേഴും ചമപ്പതും കാത്തതഴിപ്പതും നിന്റെവിലാസം</l>
            <l> എന്നെകൈവെടികിൽ പരിഹാസം കരുമയിവാസം <hi style="snum">ധരാധര</hi>
</l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് ഹരം പാടിയതായും ഭാഷാചിരിത്രകാരൻ പ്രസ്താവിച്ചിട്ടുള്ളതു
പരമാർത്ഥമായിരിക്കണം. അല്ലെങ്കിൽ തന്റെ ജീവിതശേഷം അദ്ദേഹം കൊച്ചിയിൽ
കഴിച്ചുകൂട്ടുമായിരുന്നുവെന്നു വിചാരിപ്പാൻ പ്രയാസം.
</p>
          <p style="indent">രാഘവപ്പിഷാരടിയുടെ ഗുരുനാഥൻ കൃഷ്ണനാമാവായ
ജ്യേഷ്ഠൻതന്നെയായിരുന്നുവെന്നു ഖണ്ഡിതമായിപ്പറയാം. എന്തുകൊണ്ടെന്നാൽ കവിതന്നെ,
</p>
          <lg xml:id="lg2.5">
            <l> വിഷ്ണുപാദാനുഷക്തൻ കൃഷ്ണനാംഗുരുവിന്റെ</l>
            <l> ധൃഷ്ണുവാം കൃപയ്ക്കെന്നിൽ തൃഷ്ണചെറ്റുണ്ടാകണ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു വേതാളചരിത്രത്തിലും,</p>
          <lg xml:id="lg2.6">
            <l> കൃഷ്ണനാമഗ്രജന്റെ കാരുണ്യമുണ്ടാകണം </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു സേതുമാഹാത്മ്യത്തിലും സംശയത്തിനിടവരാത്തവിധത്തിൽ
പ്രസ്താവിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ ഗുരു മണലൂർ എഴുത്തച്ഛനായിരുന്നു എന്നു ഗോവിന്ദപ്പിള്ള അവർകൾ
പറഞ്ഞിരിക്കുന്നതിൽ തെറ്റില്ല. മണലൂർ എഴുത്തച്ഛൻ എന്നതു് കല്ലേക്കുളങ്ങരപ്പിഷാരത്തിനു ചേർന്ന ഒരു
സ്ഥാനമായിരുന്നു.
</p>
          <p style="indent">പിഷാരടി പ്രൗഢവിദ്വാനും ജ്യൗതിഷികനും ആയിരുന്നു. ശിഷ്യസമ്പത്തും
ധാരാളമുണ്ടായിരുന്നു. അവരിൽ പ്രമാണിയായ കടിയംകുളം ശുപ്പുമേനോനെപ്പറ്റി വഴിയേ
പ്രസ്താവിക്കുന്നതാണു്.
</p>
          <p style="indent">പിഷാരടിയുടെ ആട്ടക്കഥകളെപ്പറ്റി മൂന്നാംപുസ്തകത്തിൽ വിവരിച്ചിട്ടുണ്ടു്.
കിളിപ്പാട്ടുകളിൽ പ്രധാനമായ വേതാളചരിത്രം ഗുണാഢ്യവിരചിതമായ ബൃഹൽക്കഥയുടെ
സംക്ഷേപമാണു്. ഇതു് 964-നുമുമ്പു് രചിക്കപ്പെട്ടിരിക്കണം. ഒരുലക്ഷം ശ്ലോകങ്ങളോടുകൂടിയ
ബൃഹൽകഥാമൂലം ഇപ്പോൾ ലുപ്തപ്രചാരമാണു് ക്ഷേമേന്ദ്രൻ എന്ന പ്രസിദ്ധകവി ബൃഹൽകഥാമഞ്ജരി
എന്ന പേരിൽ അതിനെ സംക്ഷേപിക്കയുണ്ടായെങ്കിലും അതിനും പറയത്തക്ക പ്രചാരം ലഭിച്ചിട്ടില്ല.
സോമദേവന്റെ കഥാസരിൽസാഗരം ബൃഹൽക്കഥയുടെ നാതിസംക്ഷിപ്തവിസ്തരമായ ഒരു
വിവർത്തനമാണു്. പിഷാരടി ഇവയിൽ ഏതിനെ ആശ്രയിച്ചിട്ടാണു് ഗ്രന്ഥനിർമ്മാണം
ചെയ്തിരിക്കുന്നതെന്നു ഖണ്ഡിച്ചുപറവാൻ വിഷമമാകുന്നു.
</p>
          <p style="indent">പിഷാരടിയുടെ വിപുലമായ പാണ്ഡിത്യം വേതാളചരിത്രത്തിൽ
തെളിഞ്ഞുകാണാം. ഗിരിജാകല്യാണത്തിലെന്നപോലെ ഇതിലും കവിത്വത്തെക്കാൾ പാണ്ഡിത്യം
മുഴച്ചുനില്ക്കുന്നു. എഴുത്തച്ഛന്റെ കൃതികൾക്കുള്ള അകൃത്രിമരാമണീയകം ഇതിനില്ലെങ്കിലും അനുവാചകന്മാരെ
രസിപ്പിക്കുന്നതിനു പര്യാപ്തമായ പലേ വർണ്ണനകൾ ഗിരിജാകല്ല്യാണത്തിലെന്നപോലെ ഇതിലും ഉണ്ടു്.
</p>
          <p style="indent">‘നട’യെ സംബന്ധിച്ചിടത്തോളം ഗിരിജാകല്ല്യാണത്തിനോടു ഇതിനുള്ള
സാദൃശ്യം പ്രകടമാണു്. ഓരോ അടിയേയും മധ്യത്തിൽ വച്ചു മുറിച്ചു്, ദ്വിതീയാക്ഷരപ്രാസവും
തൃതീയാക്ഷരപ്രാസവും നിഷ്കർഷിച്ചു ഘടിപ്പിച്ചിരിക്കുന്നു.


<table><row><cell rend="left"><span style="width:4.5em"> </span><hi rend="bold">ഗിരിജാകല്യാണം</hi></cell><cell rend="left"><span style="width:4.5em"> </span><hi rend="bold">വേതാളചരിത്രം</hi></cell></row><row><cell rend="left">കനകനിറംപൂണ്ടഘനകാരുണ്യമൂൎത്തേ                   മനക്കാമ്പിങ്കൽവാണീടനഘകരിമുഖ
  വിഷ്ടപവാസികൾക്കു പെട്ടപാടെന്തു ചൊല്ലൂ    കഷ്ടമായ് ലോകതന്ത്രം ഭ്രഷ്ടമായ്

കാമതന്ത്രം     ആൎക്കു മേകാമാസമോൎക്കിലുമില്ലാതെയായ   വാർക്കുഴലിമാരെല്ലാം ചീൎക്കു മാധിയിൽമോഹം</cell><cell rend="left">            കനകനിറംപൂണ്ടോരനഘാമഹാലക്ഷ്മീ         ഘനകാരുണ്യശീലാവിനകൾ
തീൎത്ത ീടേണം    ഗണികാജനങ്ങളും മണികാഞ്ചികളണി-        ഞ്ഞണികാർ കുഴലിൽ പൂരണിയും ധരിച്ചുടൻ    തരുണജനങ്ങളിൽ
കരണവിവശതാ          കരണത്തോടുംനാട്യാചരണംചെയ്യുന്നതും     ആപണങ്ങളിൽ ക്രയനൈപുണ്യങ്ങളും ജയ         പ്രാപണങ്ങളും

ഗുണരോപണപ്രവാദവും </cell></row></table>
രണ്ടുകൃതികളും ഇങ്ങനെ ഒരേ രചനാപ്രണാളിയെത്തന്നെ അവലംബിച്ചിരിക്കുന്നു.
</p>
          <p style="indent">ഈ പ്രാസനിഷ്കർഷകാവ്യത്തിനു ഗുണത്തെക്കാൾ ദോഷമാണു്
വരുത്തിവച്ചിരിക്കുന്നതു്. ഏതലങ്കാരവും മിതമായി പ്രയോഗിച്ചാൽ ഉൽകൎഷജനകമാണു്; നേരേമറിച്ചു്
താങ്ങാൻവഹിയാത്ത അലങ്കാരഭാരം കവിതാകാമിനിക്കു ശോഭാജനകമേ അല്ല. ശബ്ദാലങ്കാരം
മഹാകവികൾക്കെല്ലാം പഥ്യമാണു്; എന്നാൽ വൈചിത്ര്യത്തിനു ഹാനിവരത്തക്കവണ്ണം ഒരേമാതിരി
പ്രാസം സാർവത്രികമായി പ്രയോഗിക്കുന്നതു ശ്രവണസുഖപ്രദമേയല്ല. ചെറുശ്ശേരിയും
അലങ്കാരപ്രയോഗത്തിൽ നിഷ്ഠയുള്ള ആളായിരുന്നെങ്കിലും, അതിൽ ഔപമ്യമൂലകമായ
അർത്ഥാലങ്കാരങ്ങളാണു് അധികമായി പ്രയോഗിച്ചിട്ടുള്ളതു്. ‘ഉപമാകാളിദാസസ്യ’ എന്നു പറയാറുള്ളതു
പോലെ ‘ഉൽപ്രേക്ഷാ ശങ്കരകവേഃ’ എന്നുപറഞ്ഞാൽ വലിയ തെറ്റില്ല. ശ്ലിഷ്ടശബ്ദപ്രയോഗങ്ങളെക്കൊണ്ടു്
സാധർമ്മ്യം കല്പിച്ചു് ഔപമ്യം സമ്പാദിച്ചു് അലങ്കാരനിർമ്മാണം ചെയ്യുന്ന കാര്യത്തിൽ ചെറുശ്ശേരി
അപരാധിയേയല്ല.
</p>
          <p style="indent">ഗിരിജാകല്ല്യാണകർത്താവിനെപ്പോലെ ഇല്ലെങ്കിലും രാഘവപ്പിഷാരടിക്കും
സംസ്കൃതപക്ഷപാതം കുറേ കലശലായിരുന്നു. എന്നാൽ അതുകൊണ്ടു് കാവ്യശോഭയ്ക്കു
ഹാനിവന്നിട്ടുണ്ടെന്നു പറഞ്ഞുകൂടാ.
</p>
          <p style="indent">വേതാളചരിത്രത്തിൽ ഇരുപത്തിയഞ്ചു കഥകൾ അടങ്ങിയിരിക്കുന്നു.
മാതൃകയ്ക്കായി ഒന്നുരണ്ടു കഥകൾ ഇവിടെ ഉദ്ധരിക്കാം.
</p>
          <p style="indent">“ഭുവനാലങ്കാരമായവനീതലേ ലക്ഷ്മീ ഭവനം”
</p>
          <p style="indent">എന്നപോലെ വിളങ്ങുന്ന പ്രതിഷ്ഠാനഗരത്തിന്റെ വർണ്ണനകൊണ്ടു് ഒന്നാംകഥ
ആരംഭിക്കുന്നു. ആ നഗരത്തിലെ ‘അതിമാതൃക’മായ അതിശയത്തെ വർണ്ണിക്കുന്നതിനു
മതിമാന്മാർക്കുപോലും സാധിക്കയില്ലത്രേ.
</p>
          <lg xml:id="lg2.7">
            <l> മതികൗശലമതിലതിസഞ്ചിതം വിധി-</l>
            <l> ക്കിതി തോന്നീടുമോരോവിധി കൗശലം കണ്ടാൽ</l>
            <l> പുരനാഥനും പാരമരിമപ്പെടുമോരോ</l>
            <l> വരമന്ദിരങ്ങളിൽ പുരുമഞ്ജിമകണ്ടാൽ.</l>
            <l> അപലാപമല്ലേതു മബലാലകാര ശ്രീ</l>
            <l> ശബലായിതമോരോ രബലാമന്ദിരഴഘം.</l>
            <l> കനകനിറമഞ്ചും തനുകാന്തിയും പൂണ്ടു</l>
            <l> കനുകാർ ചില്ലിമാരും ധനികപ്പരിഷയും</l>
            <l> ധുനികളിടെയിടെ മുനികളോതും വേദ-</l>
            <l> ധ്വനികൾകൊണ്ടു പുരാധ്വനികർണ്ണംതഴച്ചും</l>
            <l> പവനജവംപൂണും ജവനാശ്വേഷു രാജ-</l>
            <l> സ്തവനംചെയ്യുന്നോരു ഭുവനവീരന്മാരും</l>
            <l> അമരനാരിമാരോടമരിന്നൊരുമ പൂ-</l>
            <l> ണ്ടമരാവതീംപ്രതി ഭൂമരാളകേശിമാർ</l>
            <l> തരസാ ഗമിക്കയെന്നൊരു സംശയംതോന്നും.</l>
            <l> വരസൗധാഗ്രവാസാദരസംഭ്രമമോർത്താൽ</l>
            <l> താർവാണാമയംപൂണ്ടു ഗീർവാണന്മാർക്കു പുര-</l>
            <l> പാർവണശശിമുഖി ഗീർവാണാംഗനമാരും</l>
            <l> മഹർദ്ധം സൗധം മണിനിബദ്ധം വിമാനവും</l>
            <l> സ്വമദ്ധാ തിരിഞ്ഞിട്ടങ്ങബദ്ധം പിണയുന്നു.</l>
            <l> രാത്രിയിൽനക്ഷത്രൗഘ പാത്രിയാം ദ്യോവും മണി-</l>
            <l> ഗാത്രിയായ്‍വിളങ്ങിന ധാത്രിയും ഭേദമില്ല.</l>
            <l> ഭുവനതതികളിൽ പവനജവംകൊണ്ടു</l>
            <l> ധുവനംചെയ്യപ്പെടുമവനമ്രാഗ്രഭാഗം</l>
            <l> മഹിതംധ്വജപടം വിഹിതാവേശംദിവി</l>
            <l> പ്രഹിതം തതോ ജവസഹിതം നഭസ്വതാം</l>
            <l> സുരലോകാന്തർഗൃഹപരിലാളിതമതി-</l>
            <l> ന്നുരുലാസ്യക്രമത്തിൽ പുരുലാഘവം പരം.</l>
            <l> ഗണികാജനങ്ങളും മണികാഞ്ചികളണി</l>
            <l> ഞ്ഞണികാർകുഴലിൽ പൂരണിയുംധരിച്ചുടൻ</l>
            <l> തരുണജനങ്ങളിൽ കരണവിവശതാ-</l>
            <l> കരണത്തോടും നാട്യാചരണം ചെയ്യുന്നതും</l>
            <l> ആപണങ്ങളിൽ ക്രയനൈപുണങ്ങളും ജയ</l>
            <l> പ്രാപണങ്ങളും ഗുണാരോപണപ്രവാദവും</l>
            <l> ഹസ്തികൾ മദോദക സ്വസ്തിധാരയാ നിജ</l>
            <l> മസ്തകങ്ങളിൽ പരിദ്ധ്വസ്തകങ്കമങ്ങളായ്</l>
            <l> ചത്വരതലങ്ങളിൽ സത്വരം ഘനാഘന</l>
            <l> ജിത്വരങ്ങളായ ലം ചിത്തരമ്യങ്ങളോർത്താൽ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇപ്രകാരം ‘ഹരിതല്പഭൂതാഹീന്ദ്രനു’പോലും വർണ്ണിക്കാൻ സാധിക്കാത്ത
പ്രതിഷ്ഠാനഗരത്തിൽ വിക്രമാദിത്യൻ എന്നൊരു രാജാവു ജീവിച്ചിരുന്നു. ‘വാമാംഗീമനോമഹൽ
പ്രേമഭാജന’മായ ആ രാജശ്രേഷ്ഠനെ കാണ്മാനായി ഒരുദിവസം ക്ഷാന്തിശീലൻ എന്നൊരു യതിവരൻ
</p>
          <lg xml:id="lg2.8">
            <l> “ശാന്തവേഷാഭിരാമൻ സ്വാന്ത കാപട്യശാലി</l>
            <l> സീതയെക്കാണ്മാൻ ലങ്കാനാഥനെന്നതുപോലെ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ചെന്നുചേർന്നു. രാജാവു് അയാളുടെ കാപട്യം അറിയാതെ യഥായോഗ്യം
സൽക്കരിച്ചിരുത്തി. മുനിയാകട്ടേ, അദ്ദേഹത്തിനു ‘വികചാംബുജേക്ഷണാ സുകുചോപമ’വും
‘ശുകചഞ്ച്വാഭവും’ ആയ ഒരു അയിനിപ്പഴം നല്കിയിട്ടു് തിരിച്ചുപോയി. ഇങ്ങനെ ആ സന്യാസി ദിവസേന
രാജഗൃഹത്തിൽ ചെന്നു് ഓരോ ലകുചഫലം സമ്മാനിച്ചിട്ടു പോകുക പതിവായിത്തീർന്നു. ഒരു ദിവസം
രാജാവു തിന്നുന്നതിലേക്കായി ഒന്നു പൊളിച്ചുനോക്കി. അഹൊ! അത്ഭുതം. ആ ഫലത്തിനുള്ളിൽ നിന്നു്
</p>
          <lg xml:id="lg2.9">
            <l> അല്പമെന്നിയേയതി കല്പിതം രത്നജാതം</l>
            <l> നിർഗ്ഗതമായനേരം തദ്ഗതപ്രഭകളാൽ</l>
            <l> സ്വർഗ്ഗതാസ്ഥാനംപോലെ വൽഗുതൽപ്രദേശവും </l>
          </lg>
          <!--end of "verse"-->
          <p style="noindent">കണ്ടു രാജാവു് അത്ഭുതപൂർവ്വം ഭണ്ഡാഗാരാധ്യക്ഷനെ വിളിച്ചു്
എല്ലാപ്പഴങ്ങളും തന്റെ മുമ്പിൽ കൊണ്ടുചെന്നു വയ്ക്കാൻ ആജ്ഞാപിച്ചു. അയാൾ
‘ഫലമൊക്കയുമെടുത്തലമോർത്തു് ഇളമാനണിമിഴികുലമോഹൻ’ മുമ്പിൽ വച്ചു. നോക്കണം!
പ്രാസനിഷ്കർഷ നിമിത്തം കവിക്കു നേരിട്ടിരിക്കുന്ന ദുർഘടം. രണ്ടു‘ലകാ’രത്തിനുവേണ്ടി സാധുവായ
വിക്രമനൃവരനെ ‘ഇളമാനണിമിഴികുലമോഹൻ’ എന്നു വലിച്ചുവീട്ടേണ്ടതായി വന്നുകൂടി. ഈ
വിശേഷണംകൊണ്ടു് അർത്ഥത്തിനു വിശേഷിച്ചു വല്ല ചമൽക്കാരവുമുണ്ടോ? ഇല്ലതാനും.
</p>
          <p style="indent">രാജാവു് രത്നങ്ങളെല്ലാം നോക്കി ‘തൽക്രയം തിരിയാഞ്ഞു
വില്കയില്ലെന്നോർത്തു’ അവയെ ഭണ്ഡാരത്തിനുള്ളിൽ വയ്പിച്ചിട്ടു് യതിവര്യന്റെ വരവും കാത്തിരുന്നു.
അയാൾ പതിവുപോലെ വന്നു ചേർന്നപ്പോൾ,
</p>
          <lg xml:id="lg2.10">
            <l> എന്തഹോനിരൂപിച്ചിട്ടന്തികേദിനന്തോറും</l>
            <l> ശാന്തമാകൃതേ! ഭവാൻസന്തതം നടപ്പതും? </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു രാജാവുചോദിച്ചു. കാപട്യശാലിയായ യതിയാകട്ടേ ഇങ്ങനെ
മറുപടിപറഞ്ഞു.
</p>
          <lg xml:id="lg2.11">
            <l> സ്വൎയ്യ ാതജനങ്ങൾക്കുംമൎയ്യാദാബലാൽപരി</l>
            <l> ചൎയ്യാദായകന്മാരായ്‍ധൈൎയ്യോദാരന്മാരുമായ്</l>
            <l> പരന്മാർക്കുപകാരപരന്മാരുമായ് ഗുണം-</l>
            <l> കരന്മാരായനിങ്ങൾചിരമ്മാർഗ്ഗണംകൊണ്ടു</l>
            <l> സമ്മാനമൊഴിയല്ലകാണ്‍മാനെന്നിരിക്കിലും</l>
            <l> ധർമ്മനന്ദനപരമെങ്ങാനുംലഭിക്കുമോ?</l>
            <l> വിത്രസ്താരാതെ! പുനരത്ര ത്വം സാർവഭൗമ</l>
            <l> മിത്രത്വംകാമിച്ചുഞാനത്രത്വാമാശ്രയിച്ചു</l>
            <l> എന്തുരചെയ്‍വനൊരുമന്ത്രസിദ്ധ്യർത്ഥംഞാനും</l>
            <l> സന്തതംപ്രായാസംപൂണ്ടന്ധനായനുദിനം</l>
            <l> രാപ്പകലൊഴിയാതെകാപ്പിതുശ്മശാനേഞാൻ</l>
            <l> ശൂർപ്പകാരാതിതുല്യ! കേൾപ്പതിന്നുണ്ടുബന്ധം</l>
            <l> ഈവരുംചതുർദ്ദശ്യാമേവരുമറിയാതെ</l>
            <l> നീ വരികടോ തത്ര പീവരയശോനിധേ!</l>
            <l> വാളുമായർദ്ധരാത്രൗ നീളുമാധിയുംവെടി-</l>
            <l> ഞ്ഞാളുമായുധങ്ങളുംതാളമേളവും വിനാ.</l>
            <l> പിന്നെഞാൻപറഞ്ഞീടാമെന്നുടെകാര്യമെല്ലാ</l>
            <l> മുന്നതപരാക്രമ!നിന്നനുവാദംവേണം. </l>
          </lg>
          <!--end of "verse"-->
          <p style="noindent">യതിയുടെ വാക്കനുസരിച്ചു് രാജാവു് ചതുർദ്ദശിനാൾ അർദ്ധരാത്രിയിൽ
ആരും അറിയാതെ ‘ഘോരമാംവാളുമോങ്ങി സുസ്മേരവദനനാ’യി ശ്മശാനത്തിലേക്കു പുറപ്പെട്ടു. കുറേദൂരം
നടന്നപ്പൊഴേക്കു ഘോരമായ ശ്മശാനവും ചിതാഗ്നിയും കണ്ടുതുടങ്ങി.
</p>
          <lg xml:id="lg2.12">
            <l> മസ്തിഷ്കലീഢമായോരസ്ഥിക്കൂട്ടവുംപാപ</l>
            <l> ശുദ്ധിക്കർഗ്ഗളാഭമായ് വർദ്ധിക്കുംരക്തൗഘവും</l>
            <l> അഴകെന്നിയേയുള്ളവഴുകംകപാലത്തി-</l>
            <l> ലിഴുകുംചിലഭാഗത്തൊഴുകുംമഷികളും</l>
            <l> വീരേന്ദ്രാട്ടഹാസമാംഘോരഗർജ്ജിതത്തോടും</l>
            <l> ഭൂരിധൂമാന്ധകാരകാരമായനാരതം</l>
            <l> നീളെ മേദുരിച്ചേറെ ക്കാളിമേവുംചിതാഗ്നി</l>
            <l> കേളിമിന്നലുംകണ്ടാൽകാളമേഘത്തോടൊക്കും.</l>
            <l> ഭൈരവതരമായഫേരവസമൂഹത്തി-</l>
            <l> ന്നാരവവിജൃംഭിതം ദൂരവേകേൾക്കുന്നേരം</l>
            <l> അന്തകൻത്രിലോകിതന്നന്തകാരണംചൊല്ലും</l>
            <l> മന്ത്രകാണ്ഡാരവമെന്നന്തരം വിനാ തോന്നും</l>
            <l> ദാരിതരക്തംകൊണ്ടാപൂരിതവൃകോദരം</l>
            <l> മാരിതജനാകുലംപാരതിൽഭയങ്കരം.</l>
            <l> കർണ്ണശല്യോൽഭൂതമാംദണ്ഡിതാരാവപൂർണ്ണം</l>
            <l> മുണ്ഡഖണ്ഡാതിഭീമശകുനീക്രൂരാലാപം.</l>
            <l> സംഗ്രഹദുശ്ശാസനനിഗ്രഹസമാകുലം</l>
            <l> ദുർഗ്രഹംകൗരവാണാംവിഗ്രഹമെന്നപോലെ</l>
            <l> ഭൂരിവഞ്ചകപരിപൂരിതഭ്യുതംപോലെ</l>
            <l> നാരിമാനസംപോലെദാരുണമശോഭനം</l>
            <l> അവിവേകംപോലവേവിവിധാതങ്കാലയം</l>
            <l> സവിധേകണ്ടീടിനാൻ ഭൂവിവാസവൻനൃപൻ</l>
            <l> അഴകിൽപിഴുകിയ കഴുകിൻ കൂട്ടങ്ങളു-</l>
            <l> മൊഴുകുംരുധിരത്തിൽകഴുകുംശവങ്ങളും</l>
            <l> കൊടർമാലയെക്കൊണ്ടുകൃതമാലയുംപൂണ്ടു</l>
            <l> കടുമാനസംപിടിപെടുമാബ്ഭൂതങ്ങളും</l>
            <l> ജീർണ്ണാസ്ഥിഛിദ്രങ്ങളിൽപൂർണ്ണനാംമാരുതന്റെ</l>
            <l> കർണ്ണാതിപ്രിയങ്ങളായ്‍വർണ്ണിതഗീതങ്ങളും </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഒക്കെ രാജാവു് കണ്ടും കേട്ടും ഇരിക്കവേ ക്ഷാന്തിശിവൻ ദൃഷ്ടിയിൽപ്പെട്ടു.
അയാൾ രാജാവിന്റെ ധൈര്യത്തെ പ്രശംസിച്ചിട്ടു്,
</p>
          <lg xml:id="lg2.13">
            <l> “ഇക്ഷണംനീയുമിനിദ്ദക്ഷിണദിക്കുനേരെ</l>
            <l> വീക്ഷണംചെയ്തുപോക കാൽക്ഷണംവൈകീടാതെ</l>
            <l> ഒരുനാഴികദൂരംകരുണാനിധേപോയാൽ</l>
            <l> നരനായക!കാണാംതരുനായകമേകം</l>
            <l> അതിലുണ്ടൊരുപുമാനതിലംബനവുംചെ-</l>
            <l> യ്തതിലംഘിതാചാരനതുലപരാക്രമൻ</l>
            <l> പെരികെപ്രലംഭിച്ചുത്തരകാമുകമേനം</l>
            <l> വിരയെക്കൊണ്ടുവന്നെന്നഴികെവച്ചിടേണം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് അപേക്ഷിച്ചു. രാജാവു് ഉടൻതന്നെ പുറപ്പെട്ടു.
</p>
          <lg xml:id="lg2.14">
            <l> ‘ദുർഗ്ഗതനെന്നപോലെനിർഗ്ഗതംവിച്ഛായമായ്</l>
            <l> സ്വർഗ്ഗതമത്രേശാഖാവർഗ്ഗത്തിന്നുന്നകത്വം</l>
            <l> പൈശാചാകാരംപോലെവൈശസകോരംപര-</l>
            <l> മാശാന്തഖഗങ്ങൾക്കുംനൈശാവാസാനുകൂലം</l>
            <l> കൊമ്പുകൾവിശാലതാവമ്പുകൊണ്ടരണ്യവും</l>
            <l> തൻപദഭൂവി വന്നു കുമ്പിടുമെന്നുതോന്നും’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">മട്ടിലുള്ള ഒരു ശിംശപാവൃക്ഷത്തിന്റെ അരികിൽ ചെന്നുനിന്നു. ആ
വൃക്ഷത്തിൽ പരിശുഷ്കനായ ഒരു പുരുഷൻ,
</p>
          <lg xml:id="lg2.15">
            <l> രണ്ടുപാദങ്ങളേയുംകൊണ്ടുകൊമ്പിന്മേൽക്കെട്ടി</l>
            <l> കണ്ഠനായ്‍തലകീഴായ് രണ്ടുകൈകളും നീട്ടി</l>
            <l> പൊയ്യല്ലമുന്നംപുണ്യംചെയ്യാതജനങ്ങൾക്കു</l>
            <l> പയ്യവേ വരുംഫലപയ്യവസാനമേവം</l>
            <l> എന്നുതോന്നിക്കുംവണ്ണംഭഗ്നവക്ത്രനായ്‍പക്ഷ-</l>
            <l> മഗ്നകക്ഷിയായ്‍മഹോദ്വിഗ്നനായ്‍ലംബിപ്പതു് </l>
          </lg>
          <!--end of "verse"-->
          <p style="noindent">കണ്ടിട്ടു്, അദ്ദേഹം മരത്തിൽ കയറി, ആ വികൃതരൂപത്തെ അറുത്തു
നിലത്തിട്ടു. ആ രൂപമാകട്ടെ,
</p>
          <lg xml:id="lg2.16">
            <l> ‘നിലത്തുവീണനേരംഛലത്തിൻമഹിമയാ</l>
            <l> ബലത്തോടവൻഹാഹാരവത്തോടലറിനാൻ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">രാജാവാകട്ടെ കൃപയോടും കൗതുകത്തോടുംകൂടി നിലത്തുവീണു കിടന്ന ആ
പരിശുഷ്കാംഗന്റെ അടുത്തുചെന്നു. അയാൾ ശവമെന്നപോലെ വിവശാംഗനായ്
കിടക്കുന്നതുകണ്ടപ്പോൾ,</p>
          <lg xml:id="lg2.17">
            <l> കഷ്ടമെത്രയുംപരിപുഷ്ടമെൻസാഹസിക്യം</l>
            <l> ദുഷ്ടനായതിവരൻശിഷ്ടനോതോന്നീലേതും. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുള്ള സംശയം രാജാവിന്റെ ഹൃദയത്തിൽ ഉദിച്ചു. അദ്ദേഹം ഇപ്രകാരം
ഓരോന്നു വിചാരിച്ചുകൊണ്ടു നില്ക്കവേ വേതാളമാകട്ടെ മന്നിടം നടുങ്ങുമാറു് അട്ടഹസിച്ചുകൊണ്ടു് വീണ്ടും
മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്നതായി കാണപ്പെട്ടു. അതിമാനുഷനായ രാജാവു് ഉടൻതന്നെ മരത്തിൽ
കയറി അവനെ പിടിച്ചു തന്റെ തോളിൽ വച്ചുകൊണ്ടു് പതുക്കെ ഇറങ്ങി. തത്സമയം അവൻ രാജാവിനോടു
തന്റെ ചരിത്രത്തെ പറഞ്ഞുകേൾപ്പിച്ചു. ഇത്രയും കഥയുടെ മുഖവുരയാണു് കഥ ഇങ്ങനെയാണു്:-
</p>
          <p style="indent">ഭൂമിയിൽ ‘പന്നഗവിഭൂഷണനുന്നതപ്രേമാസ്പദ’മായി വാരാണസി എന്നൊരു
പ്രഖ്യാത നഗരമുണ്ടായിരുന്നു. അവിടെ പ്രതാപമകുടൻ എന്നൊരു രാജാവു് സോമപ്രഭ എന്ന
രാജ്ഞിയോടുംകൂടി രാജ്യഭാരം ചെയ്തുകൊണ്ടിരിക്കെ, വജ്രമകുടൻ എന്നൊരു പുത്രൻ ജനിച്ചു. ആ
രാജകുമാരന്റെ കോമളാംഗത്തെ കണ്ടാൽ കാമദേവൻപോലും വാമദേവന്റെ നേത്രോഡ്ഢാമരത്തെ
പുകൾത്തുമായിരുന്നു. ആ കുമാരൻ ബുദ്ധിശരീരാഖ്യൻ എന്ന മന്ത്രികുമാരനുമായി ഒരിക്കൽ വേട്ടയ്ക്കു
പുറപ്പെട്ടു. അവർ,
</p>
          <lg xml:id="lg2.18">
            <l> “പൊടുക്കന്നരണ്യത്തിൽകിടക്കുംദുസ്സത്വങ്ങൾ-</l>
            <l> ക്കൊടുക്കംവരുത്തി” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ക്കൊണ്ടു് സഞ്ചരിക്കുന്നകാലത്തു് ഉൽപലസമ്പൂർണ്ണമായ ഒരു സരസ്സ്
അവരുടെ അക്ഷികൾക്കു് ലക്ഷീഭവിച്ചു.
</p>
          <lg xml:id="lg2.19">
            <l> വിണ്ണോർനാഥന്റെ കന്നൽക്കണ്ണിമാർക്കനുദിനം</l>
            <l> തിണ്ണംനോക്കുവാനുള്ളകണ്ണാടിയെന്നപോലെ </l>
          </lg>
          <!--end of "verse"-->
          <p style="noindent">വിളങ്ങുന്ന സരസ്സിന്റെതീരത്തുള്ള
</p>
          <lg xml:id="lg2.20">
            <l> മരത്തിൻപടലവും പെരുത്തപുഷ്പങ്ങളും</l>
            <l> നിറഞ്ഞാശ്രമംകണ്ടാദരിച്ചു നില്ക്കുന്നനേരം, </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഒരു യുവതി കുളിപ്പാനായി അവിടെ വന്നുചേർന്നു. രാജകുമാരൻ
പ്രഥമവീക്ഷണത്തിൽതന്നെ അവളിൽ അനുരക്തനായ് ചമഞ്ഞു.
</p>
          <lg xml:id="lg2.21">
            <l> ഇരുളിലുദിച്ചൊരു സരളശശിലേഖാ</l>
            <l> വിരളാഭമായ്‍വരും രരളാക്ഷിയേക്കണ്ടാൽ.</l>
            <l> കരിംകൂവളപ്പൂവെപ്പൊരും കാന്തിയേപ്പൂണ്ടു</l>
            <l> ചിരംകാർകുഴലിതൻ പെരുങ്കണ്ണിണകളിൽ</l>
            <l> ഇരിക്കുംകടാക്ഷങ്ങളൊരിക്കലേന്തിയേ സ-</l>
            <l> ഞ്ചരിക്കമൂലം പരന്നിരിക്കുംവനസ്ഥലി</l>
            <l> ആടീടും ശിഖികളാൽതേടീടുംവടിവുകൊ-</l>
            <l> ണ്ടാടീടും പരിചിരുപാടറ്റിട്ടിളകുന്നു</l>
            <l> വിധുരീകൃതബിംബമധുരബന്ധ കങ്ങ-</l>
            <l> ളേധരാംശുക്കളെങ്ങുമുതിരുന്നതുകണ്ടാൽ</l>
            <l> കാന്തരൂപയാമവൾകാന്തിയാംജലധിയിൽ</l>
            <l> നീന്തുംവിദ്രുമങ്ങളെന്നന്തരംവിനാതോന്നും.</l>
            <l> പുളച്ച ലാവണ്യമാംകുളത്തിലനാകുലം</l>
            <l> മുളച്ചുപരം പരിമളിച്ചു പൊങ്ങുന്നൊരു</l>
            <l> കമലമൊട്ടിനുള്ളോരമലാഭയെത്തേടും</l>
            <l> കമലായതാക്ഷിതൻ വിമലംമുലത്തടം</l>
            <l> കാമരാജന്റെ കളിത്താമരത്തണ്ടെന്നതും</l>
            <l> പാമരന്മാർക്കുമുറയ്ക്കാമരാളാക്ഷികൈകൾ</l>
            <l> വാർകുഴൽകണ്ടാൽതോന്നും കൂരിരുളെന്നുതന്നെ</l>
            <l> പോർമുലയാളെക്കണ്ടാൽകാമനുംകാമിച്ചീടും</l>
            <l> അന്നത്തിൻനടകൊണ്ടും കുന്നൊത്തമുലകളിൻ</l>
            <l> ധന്യത്വംകൊണ്ടും കണ്ടാൽഖിന്നത്വംനല്കുമാർക്കും</l>
            <l> കലമ്പുന്നൊരുപൊന്നിൻചിലമ്പുമണിഞ്ഞവൾ</l>
            <l> തുളുമ്പും താരുണ്യവുമലമ്പുഞ്ചിരിപ്പുമായ്</l>
            <l> അടുത്തനേരം കാമനെടുത്തുവില്ലുമമ്പും</l>
            <l> തൊടുത്തുനൃപനോടു കടുത്തുനിന്നീടിനാൻ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ ‘റഗുലേഷൻ’ അനുസരിച്ചുള്ള സ്ത്രീവർണ്ണനയാണു നാം ഇവിടെ
കാണുന്നതു്. ആധുനികന്മാർക്കു ഇത്തരം വർണ്ണനകൾ രസിക്കാതെവന്നാൽ അത്ഭുതപ്പെടാനില്ല. കവി
ഉജ്ജ്വലവർണ്ണങ്ങൾ ഉപയോഗിച്ചു ചിത്രമെഴുതിയിട്ടു് സത്വംകൊടുപ്പാൻ മാത്രം മറന്നുപോയി. സ്ത്രീകൾ
കേവലം അംഗങ്ങളുടെ സമവായം മാത്രമല്ലെന്നും അവർക്കു ഹൃദയം എന്നൊരു വസ്തുകൂടി ഉണ്ടെന്നും മിക്ക
ഭാഷാകവികളും മറന്നു കളഞ്ഞിരിക്കുന്നു. എഴുത്തച്ഛൻമാത്രം ഈ വിഷയത്തിൽ അപരാധിയല്ലെന്നു
പറയാം.
</p>
          <p style="indent">കണ്ണിനാനന്ദകരമായ ആ പെണ്ണിനെ കണ്ടമാത്രയിൽ
“എണ്ണിനാൻനൃപനെമെനുണ്ണിഞാനന്നുതന്നെ.” നൃപകുമാരന്റെ അംഗലാവണ്യത്തെ കണ്ടു് ആ
ഇളമാൻകണ്ണിയും,
</p>
          <div type="subsection" xml:id="sec2.2.1" n="2.2.1">
            <head type="subsechead">കായും കളമാംകുരംപോലെ</head>
            <p style="noindent">“തെളിമാഞ്ഞനംഗന്റെ തളയിലകപ്പെട്ടു”പോയി. ആദ്ദേഹത്തിനെ
ലഭിക്കാത്തപക്ഷം തന്റെ ജീവിതം വ്യർത്ഥമെന്നു കരുതിക്കൊണ്ടു്, അവൾ മൗലിയിൽ തിരുകിയിരുന്ന
പത്മത്തെ കൈയിൽ എടുത്തിട്ടു് “ലോചനഭ്യസ്യത്തിന്റെ മോചനത്തിന്നുപായ”ലോചന തുടങ്ങി,
</p>
          </div>
          <!--end of "subsection 2.2.1/.9.0"-->
          <div type="subsection" xml:id="sec2.2.2" n="2.2.2">
            <head type="subsechead">ശോചനീയമാം പത്മം</head>
            <lg xml:id="lg2.22">
              <l> കർണ്ണാന്തേവച്ചുമുന്നം കന്നൽനേർമിഴിയാളും</l>
              <l> ദണ്ഡിച്ചുദന്തങ്ങളാൽ ഖണ്ഡിച്ചുദളമേകം</l>
              <l> തൻപദം തന്നിലിട്ടുവമ്പനാമനംഗന്റെ</l>
              <l> സംഭ്രമംനിമിത്തമായ് കുംഭസങ്കാശസ്തനി.</l>
              <l> മാറിടംതന്നിലഴലേറീടും മാറുചേർത്തു</l>
              <l> പാരിടമെങ്ങും ജയം കുറീടും ഗുണശീലാ</l>
              <l> എടുത്തിട്ടുടൻമുലത്തടത്തിൽവച്ചീടിനാൾ</l>
              <l> മടുത്തേൻമൊഴി മാരൻതൊടുത്തോരസ്ത്രാമയാൽ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനെ തന്റെ ഇംഗിതത്തെ സൂചിപ്പിച്ചിട്ടു് അവൾ,
</p>
            <lg xml:id="lg2.23">
              <l> തോഴിമാരാലും മറ്റുശേഷമുള്ളവരാലും</l>
              <l> ദൂഷണത്തിലുംജനഭാഷണത്തിലുംഭയാൽ </l>
            </lg>
            <!--end of "verse"-->
            <p style="noindent">അവിടെനിന്നു നടകൊണ്ടു. അനംഗതാപത്താൽ അവളുടെ ശരീരം
ശോഷിച്ചുതുടങ്ങി. രാജകുമാരനോ?
</p>
            <lg xml:id="lg2.24">
              <l> ‘അരുണാധരിതന്റെ കരുണയില്ലെന്നാകിൽ</l>
              <l> മരണമൊഴിഞ്ഞൊരുശരണമില്ലെന്നോർത്തു</l>
              <l> തളിരുംവിരിച്ചകമലരുമെരിച്ചശ്രു</l>
              <l> ജലരംഹസ്സോടഴൽ’കലർന്നു </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഗൃഹത്തിനുള്ളിൽതന്നെ കഴിച്ചുകൂട്ടി. അങ്ങനെ ഇരിക്കെ മന്ത്രികുമാരൻ
പരമാർത്ഥമൊക്കയും ഗ്രഹിച്ചിട്ടു് തന്റെ തോഴനെ ഇങ്ങനെ ആശ്വസിപ്പിച്ചു:-
</p>
            <lg xml:id="lg2.25">
              <l> പണ്ടുനാംവനാന്തരേകണ്ടകാമിനീമണി</l>
              <l> ക്കിണ്ടലുണ്ടേറ്റംനിന്നെ കണ്ടതും ഞാനറിഞ്ഞു</l>
              <l> ഒക്കെയുംവർത്തമാനം നല്ക്കുഴലാളാമവൾ</l>
              <l> സൽക്കരിച്ചറിയിച്ചതോർക്കെടോനൃപാത്മജാ</l>
              <l> ഉല്പലമെടുത്തുടനുല്പലവിലോചന</l>
              <l> നിഷ്ഫലമല്ലകർണ്ണാകല്പലക്ഷ്മിയിൽചേർത്തു.</l>
              <l> തരത്തിൽകർണ്ണോല്പലൻഭരിക്കുംപുരംതന്നി-</l>
              <l> ലിരിക്കുന്നവളെന്നുധരിക്കാമതുകണ്ടാൽ.</l>
              <l> കലിംഗദേശങ്ങളിൽവിളങ്ങുമവനുണ്ടു</l>
              <l> കലങ്ങാതൊരു ഗംഗാജലങ്ങൾപോലെകീർത്തി.</l>
              <l> അവനൊണ്ടൊരുമന്ത്രി ഭുവനപ്രസിദ്ധനായ്</l>
              <l> അവനുസമാനനായവനൗ മറ്റില്ലാരും</l>
              <l> ഊഢപൗരുഷൻ ദന്തഘാടകനെന്നുനാമം</l>
              <l> പീഡകൈവെടിഞ്ഞു നീ തേടുകധൈര്യസാരം.</l>
              <l> തൽപുത്രിതാനെന്നേവം ശില്പത്തോടറിയിപ്പാൻ</l>
              <l> തൽപത്രംകടിച്ചതും ചെപ്പൊത്തസ്തനീ ബാലാ</l>
              <l> അതിസുന്ദരിപത്മാവതിയെന്നവൾക്കുപേ-</l>
              <l> രതുകാരണം പാദപതിതമപ്രസൂനം.</l>
              <l> ഉൾപ്പൂവിൽഭവാനവൾക്കെപ്പൊഴുംപ്രിയനെന്നു</l>
              <l> ശില്പമോടറിയിപ്പാനപ്പൂവും മാറിൽവച്ചു</l>
              <l> കോമളാംഗിയാമവൾകോമളപുഷ്പംതന്നെ</l>
              <l> പോർമുലക്കുന്നിന്മേലാരോമലായ് ചേർത്തതോർത്താൽ</l>
              <l> ധാത്രീവല്ലഭ ഭവാൻ ധാത്രീമന്ദിരേവന്നാൽ</l>
              <l> ചേർത്തീടാംമുലയ്ക്കുഞാനാർത്തിയുംതീരുമെന്നാൽ</l>
              <l> എന്നത്രേസൂചിപ്പിച്ചു മന്നിൽത്താർമാതാവിഹ</l>
              <l> ഖിന്നത്വംവെടിഞ്ഞുനീ സന്നദ്ധനായീടുക” </l>
            </lg>
            <!--end of "verse"-->
            <p style="noindent">മന്ത്രികുമാരന്റെ ഉപദേശാനുസാരം, രാജകുമാരൻ
</p>
            <lg xml:id="lg2.26">
              <l> കാടുകളിടയിടെതോടുകൾപുഴകളും</l>
              <l> മേടുകൾപലതരം നാടുകളെന്നിതെല്ലാം </l>
            </lg>
            <!--end of "verse"-->
            <p style="noindent">കടന്നു് കലിംഗദേശത്തെത്തി.
</p>
            <lg xml:id="lg2.27">
              <l> ഭൂമിയെക്കടപ്പതിന്നാമയം ത്യാഗിക്കുണ്ടോ?</l>
              <l> സ്വാമിയേ ധിക്കരിപ്പാൻസീമയും ദ്രോഹിക്കുണ്ടോ </l>
            </lg>
            <!--end of "verse"-->
            <p style="noindent">അനന്തരം അദ്ദേഹം തോഴനോടു കൂടിതിരഞ്ഞു തിരഞ്ഞു് ധാത്രീഗേഹം
ഒരുവിധം കണ്ടുപിടിച്ചിട്ടു്, അതിനുള്ളിൽ കടന്നു.
</p>
            <lg xml:id="lg2.28">
              <l> ശുഭമാനസംപൂണ്ടോരഭിമാനികളിവ</l>
              <l> രുപമാനഹീനന്മാരുപമാതാവെക്കണ്ടു്</l>
              <l> കബളമായിട്ടോരോന്നവളോടുരചെയ്തി-</l>
              <l> ട്ടവളുംബതതദാ ധവളമാനസന്മാർ</l>
              <l> മാനിനീമണിയുടെ മാനനീയാഭചേരു-</l>
              <l> മാനനമോർത്തുപാരം ദീനതപൂണ്ടിരുന്നു. </l>
            </lg>
            <!--end of "verse"-->
            <p style="noindent">അടുത്തദിവസം നായകൻ പരമാർത്ഥമൊക്കയും ഉപമാതാവിനെ
ധരിപ്പിച്ചിട്ടു്,
</p>
            <lg xml:id="lg2.29">
              <l> ഒക്കെയുമറിയിച്ചു വെക്കംപോയ്‍ഭവതിയു-</l>
              <l> മക്കുമാരികതന്നോടിക്കഥചൊല്ലീടണം </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന് അപേക്ഷിച്ചു. സമർത്ഥയായ ധാത്രിയാകട്ടെ,
</p>
            <lg xml:id="lg2.30">
              <l> ‘എന്നതിപ്പരിചവർ ചൊന്നതെപ്പേരുംകേട്ടു</l>
              <l> നന്നിതങ്ങനെവന്നാലെന്നു’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഉള്ളിൽ വിചാരിച്ചുംകൊണ്ടു് കുമാരിയുടെ അടുക്കൽ ചെന്നു വിവരം ധരിപ്പിച്ചു.
പത്മാവതി കപടകോപം കൈക്കൊണ്ടു് ഇങ്ങനെ പറഞ്ഞു:-
</p>
            <lg xml:id="lg2.31">
              <l> ബാലയാമെന്നെ ദുഷ്ടശീലയാംനിനക്കിന്നു</l>
              <l> ഹേലയാധിക്കരിപ്പാൻകാലമെന്നതുംവന്നു.</l>
              <l> ചേതനാവാനായോരുതാതനോടിതുചൊന്നാൽ</l>
              <l> യാതനപ്പെടുമതും നൂതനപ്പിഴയാകും. </l>
            </lg>
            <!--end of "verse"-->
            <p style="noindent">അവൾ രണ്ടുകൈകളെക്കൊണ്ടും വളർത്തമ്മയുടെ ഗണ്ഡങ്ങളിൽ ഓരോ
താഡനവുമേൽപ്പിച്ചു. ആ ഗണ്ഡങ്ങളിൽ അവളുടെ കർപ്പൂരാഞ്ചിതമായ വിരലുകൾ ശില്പാകൃതിയിൽ
പതിഞ്ഞുകിടന്നിരുന്നു. ധാത്രിയിൽനിന്നു വിവരം അറിഞ്ഞപ്പോൾ രാജകുമാരൻ ലോകപരിത്യാഗം
ചെയ്‍വാൻതന്നെ ഉറച്ചു. എന്നാൽ ബുദ്ധിമാനായ മന്ത്രികുമാരൻ പറഞ്ഞു:-
</p>
            <lg xml:id="lg2.32">
              <l> വിര്യത്തെക്കൊണ്ടാടുംനീ ധൈര്യത്തെ ഭജിക്കെടോ</l>
              <l> ശൗര്യത്തിൻബലംകൊണ്ടു കാര്യത്തെസാധിച്ചീടാം</l>
              <l> അത്രയുമല്ലപുനരെത്രയുംമതി മന്ത്രി-</l>
              <l> പുത്രിയിലുണ്ടെന്നതുമത്രഞാൻബോധിപ്പിക്കാം.</l>
              <l> കരഭത്തുടയാളിൻവിരൽപത്തൊരുമിച്ചു</l>
              <l> വരപത്തിട്ടമൂലം നരസത്തമനേ നീ</l>
              <l> പത്തുനാളുണ്ടുശേഷമെത്തുവാൻകൃഷ്ണപക്ഷ</l>
              <l> മത്രനാൾക്ഷമിക്കേണം ചിത്തജാഹവംചെയ്‍വാൻ</l>
              <l> എന്നറിയിപ്പാനത്രേ സുന്ദരിചെയ്താളേവ-</l>
              <l> മെന്നറിയേണം ഭവാനിന്നു രഞ്ജിച്ചുകാര്യം. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ ഉപദേശമനുസരിച്ചു് രാജകുമാരൻ പത്തുദിവസങ്ങൾ, “കാമാഗ്നിനാ
ദഹിച്ചും” “കാമോദ്രേകം” സഹിച്ചും “മനോരഥം വഹിച്ചും” കഴിച്ചുകൂട്ടി. അനന്തരം ധാത്രിയെത്തന്നെ
കന്യാഗേഹത്തിലേക്കു അയച്ചു. എന്നാൽ അവൾ തിരിച്ചുവന്നപ്പോൾ പുറത്തു രക്തവർണ്ണമായ മൂന്നു
രേഖകൾ തെളിഞ്ഞുകിടക്കുന്നതായി കണ്ടു് അദ്ദേഹം ഖിന്നനായി. ഒടുവിൽ മന്ത്രികുമാരൻ പറഞ്ഞു:-
</p>
            <lg xml:id="lg2.33">
              <l> വരികനൃപാത്മജ പെരികേഭാഗ്യംനമു-</l>
              <l> ക്കരികേസമാഗതമരികർശന!നൂനം</l>
              <l> ആലക്തരസമൊട്ടൊട്ടൊലിക്കും മാറുചോർന്നു-</l>
              <l> ച്ചലിക്കുംരേഖാത്രയം ജ്വലിക്കുന്നതുംകാണ്‍ക</l>
              <l> ആർത്തവസമാഗമം പാർത്ഥിവ ദിനത്രയം</l>
              <l> പാർത്തുവന്നാലും സ്മരപ്പോർസ്തവംപിന്നെച്ചെയ്യാം</l>
              <l> എന്നതുസൂചിപ്പിപ്പാനിന്നിതീവണ്ണംചെയ്താ-</l>
              <l> ളുന്നതസ്തനീബാലാ നന്ദി തേടീടണംനീ </l>
            </lg>
            <!--end of "verse"-->
            <p style="noindent">അടുത്ത മൂന്നുദിവസങ്ങൾ ആയിരം ദിവസങ്ങൾപോലെ യുവാവിന്നു
തോന്നി.
</p>
            <p style="indent">ബാലിക ഋതുസ്നാനം കഴിഞ്ഞു ധാത്രിയെ അരികിൽ വിളിച്ചീട്ടു തന്റെ
ഇംഗിതത്തെ മറച്ചുംകൊണ്ടു് കളിവാക്കുകൾപറഞ്ഞു.
</p>
            <lg xml:id="lg2.34">
              <l> അന്നേരമൊരുഗജം വന്നോരുമദംപൂണ്ടി-</l>
              <l> ട്ടന്നാരീസൗധാന്തികേവന്നേറെസ്സഞ്ചരിച്ചു. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഉപമാതാവു് ഭയാകുലയായി ഓടിച്ചാടാൻ തുടങ്ങി. ബാലിക ഒരു നൂലേണി
ഇട്ടുകൊടുത്തിട്ടു്,
</p>
            <lg xml:id="lg2.35">
              <l> ചൊല്ലിനാളവളോടു മെല്ലവേപോയീടുക-</l>
              <l> നല്ലതീവഴിയതിലില്ലെടോഭയമൊന്നും. </l>
            </lg>
            <!--end of "verse"-->
            <p style="noindent">വൃദ്ധ ആ വഴിയെ പോയി കുമാരന്മാരോടു വിവരം ധരിപ്പിച്ചു. അതു
മന്ത്രികുമാരൻ കാമുകനോടു പറഞ്ഞു-
</p>
            <lg xml:id="lg2.36">
              <l> നമുക്കിനിവല്ലതെന്നാലുംനൂനം</l>
              <l> നല്ലതുവന്നുകൂടാംകില്ലിതിനില്ലതെല്ലും</l>
              <l> സന്മാർഗ്ഗംതേടും ഭവാനമ്മാർഗ്ഗത്തൂടെചെന്നാൽ</l>
              <l> ദുർമ്മാർഗ്ഗമെന്നാകിലുമമ്മാരശ്രീദേവതാം</l>
              <l> ലഭിച്ചുരമിച്ചീടാം രസിച്ചുഗമിക്കനീ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">അതനുസരിച്ചു് യുവാവു് നൂലേണിവഴിക്കു കന്യകയുടെ അന്തഃപുരത്തിൽ
പ്രവേശിച്ചു.
</p>
            <lg xml:id="lg2.37">
              <l> പുളച്ചോരാനന്ദമാം കുളത്തിൽപതിച്ചവർ</l>
              <l> കുളിച്ചുമനോരതം കളിച്ചുംസസംഭ്രമം</l>
              <l> ദിവസംവരുന്നതും തരസാപോകുന്നതും</l>
              <l> വിവശൻരമിക്കയാലേതുമേയറിയാതെ </l>
            </lg>
            <!--end of "verse"-->
            <p style="noindent">അവർ ഒരുമാസം അങ്ങനെ കഴിച്ചുകൂട്ടി. അങ്ങനേയിരിക്കേ രാജകുമാരനു
തന്റെ തോഴനേപ്പറ്റി ഓർമ്മയുണ്ടായി.
</p>
            <lg xml:id="lg2.38">
              <l> കഷ്ടംഞാനിത്രനാളുമിഷ്ടനാം വയസ്യനെ</l>
              <l> ദുഷ്ടനെപ്പോലെ കാമാവിഷ്ടനായ്‍നിനച്ചീല</l>
              <l> അന്യദേശത്തുവന്നിട്ടന്യസാഹായ്യംവിനാ</l>
              <l> ധന്യനാമവനതി ദൈന്യമുൾക്കൊള്ളുംനൂനം</l>
              <l> ഇവളെപ്പിരിഞ്ഞാൽ ഞാനവിളംബിതംമൃത്യു</l>
              <l> കബളമാകുംപുനരിവളുമതുപോലെ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനെ അദ്ദേഹം ഇതികർത്തവ്യതാമൂഢനായിരക്കവേ പത്മാവതി
ചോദിച്ചു:-
</p>
            <lg xml:id="lg2.39">
              <l> എന്തെടോനിരൂപണംകാന്ത!തേ മനോഗതം</l>
              <l> ഹന്തഞാനറിയുകിൽ കിന്തു തേ ഭയമുണ്ടോ?</l>
              <l> വല്ലതെന്നാലുമതുതെല്ലും വൈകാതെ തന്നെ</l>
              <l> ചൊല്ലുകവേണം പരിചല്ലകേളവിശ്വാസം </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ നിർബന്ധം കേട്ടിട്ടു് രാജകുമാരൻ പറഞ്ഞു:-
</p>
            <lg xml:id="lg2.40">
              <l> ഇനിക്കുണ്ടൊരുസഖി നിനയ്ക്കുമ്പൊഴുതവൻ</l>
              <l> തനിക്കുംബൃഹസ്പതിതനിക്കുംഭേദമില്ല</l>
              <l> അവന്റെമതിബലം ശിവന്റെവിലാസംകേൾ</l>
              <l> അവന്റെവിയോഗത്താൽ യമന്റെവശത്താക്കും</l>
              <l> നിന്നെയുംപൂണ്ടിരിപ്പാനെന്നെയുംനിയോഗിച്ചു</l>
              <l> നിർണ്ണയംപുനരവൻതന്നെയെന്നറികെടോ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ വാക്കുകൾ കേട്ടിട്ടു പത്മാവതി,
</p>
            <lg xml:id="lg2.41">
              <l> ഇത്രനാളെന്തെടോനിൻമിത്രമാമവനെ നീ</l>
              <l> ക്ഷത്രിയകുമാരകനിസ്തൂപം മറച്ചതും?</l>
              <l> അതുകൊണ്ടെനിക്കുമുണ്ടധികംലഘുത്വമെ-</l>
              <l> ന്നതുകാണാത നിന്റെ മതികൊണ്ടെന്തുകാര്യം?</l>
              <l> വൈകരുതിനിത്തെല്ലും ചെയ്തരുതുപേക്ഷണം</l>
              <l> പൊയ്കരുതുകിൽപാരം കൈവരുംമഹാപാപം </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു ഉപദേശിച്ചിട്ടു് അവൾതന്നെ തയ്യാറാക്കിയ ഭക്ഷണസാമഗ്രികളോടും
ഗന്ധമാല്യാദികളോടുംകൂടി അദ്ദേഹത്തിനെ മന്ത്രികുമാരന്റെ സവിധത്തിലേക്കയച്ചു.
</p>
            <lg xml:id="lg2.42">
              <l> കൊണ്ടൽവേണിയെച്ചെന്നുകണ്ടതുംരസിച്ചതും</l>
              <l> തണ്ടലർശരൻകുടികൊണ്ടതുംചൊന്നനേരം </l>
            </lg>
            <!--end of "verse"-->
            <p style="noindent">‘ചഞ്ചലമിഴിയാളിൻ പഞ്ചനമോർത്തു മന്ത്രി പുഞ്ചിരിപൂണ്ടുകൊണ്ടു’ പറഞ്ഞു:-
</p>
            <lg xml:id="lg2.43">
              <l> എത്രയുംകഷ്ടംഭവാൻമിത്രമാമെന്നുദന്തം</l>
              <l> തത്രചൊന്നതും പുനരെത്രയുമബദ്ധമായ്</l>
              <l> മത്തകാശിനീജനം ഭർത്താവിന്നിഷ്ടന്മാരിൽ</l>
              <l> ചിത്രവൈഷമ്യംതേടും തത്രകാരണംരാഗം.</l>
              <l> വിഷമുണ്ടിതിലെല്ലാം പഴുതേശങ്കിക്കേണ്ട</l>
              <l> വിഷവൈഭവത്തെക്കാൾ വിഷമംനാരീചിത്തം </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നുപറഞ്ഞിട്ടു് അദ്ദേഹം പലഹാരത്തിൽ ഒന്നിനെ ഒരു ശുനകനു
കൊടുത്തു. നായ് ഉടൻതന്നെ മരിച്ചുവീണു. അതുകണ്ടു അവർ രണ്ടുപേരും കോപത്താൽ
അതിതാമ്രാക്ഷരായ് ഭവിച്ചു. അക്കാലത്തു് കർണ്ണോല്പലരാജാവിന്റെ ദുഷ്കാലവൈഭവത്താൽ പ്രിയപുത്രൻ
മരിച്ചുപോയി. മന്ത്രികുമാരൻ വയസ്യനോടായിട്ടു രഹസ്യമായി പറഞ്ഞു:-
</p>
            <lg xml:id="lg2.44">
              <l> “പാർത്ഥിവശിരോമണേ കീർത്തിവർദ്ധന ഭവാ-</l>
              <l> നോർത്തുവൈകാതെ താർത്തേൻചേർത്തവാണിയെക്കാണ്‍ക.</l>
              <l> കാരണംചൊല്ലാം മാരധോരണിതന്റെകക്ഷി</l>
              <l> പൂരണംവരുവോളം വാരുണീംസേവിപ്പിക്കു</l>
              <l> അതിമത്തയായവൾ മതിചിത്രംമറന്നി</l>
              <l> ട്ടതിമാത്രാനന്ദയായ് രതിമാത്ര തുനിഞ്ഞാൽ</l>
              <l> താമരകുഡ്മളത്തിൻഡാമരംപോക്കീടുമാ-</l>
              <l> രോമലാമവളുടെപോർമുലത്തടത്തിൽനീ</l>
              <l> ബാലതന്വിക്കുചെറ്റും മാലെത്തീടാതെ രതി</l>
              <l> ക്കാലത്തുനഖങ്ങളാൽ ശൂലത്തെച്ചമയ്ക്കണം</l>
              <l> തളകൾതാലിക്കൂട്ടം വളകൾ മാല മാരൻ</l>
              <l> കളിയിൽകലമ്പുന്ന കളകാഞ്ചനകാഞ്ചി</l>
              <l> ഒക്കയുംകയ്ക്കലാക്കിത്തക്കത്തിൽപോന്നീടുക</l>
              <l> നല്ക്കുഴൽമണിയെ വഞ്ചിക്കയിൽവേദിക്കൊലാ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ ഉപദേശാനുസാരം അദ്ദേഹം,
</p>
            <lg xml:id="lg2.45">
              <l> താമസിവന്നനേരം താമസിയാതേതന്നെ</l>
              <l> കാമസീമയെന്നിയേ താമരസായതാക്ഷീം</l>
              <l> കണ്ടുകൗതുകംപൂണ്ടു രണ്ടുനാഴികനേരം</l>
              <l> കണ്ടസാരസ്യാലാപംകൊണ്ടുമേളിച്ചിരുന്നു</l>
              <l> കബളംചെയ്കമൂലം വിവശാമന്ത്രീവൃത്ത-</l>
              <l> മവളും ചോദിച്ചീലെന്നവനുംപറഞ്ഞീല. </l>
            </lg>
            <!--end of "verse"-->
            <p style="noindent">അനന്തരം ക്ഷീണിച്ചുതളർന്നതായ യുവതിയുടെ സ്തനത്തിൽ
ത്രിശൂലംചേർത്തു് അവളുടെ ഭൂഷാധനത്തേയും അപഹരിച്ചുകൊണ്ടു് അദ്ദേഹം തോഴന്റെ അടുക്കലേക്കു
ചെന്നു. മന്ത്രിയാകട്ടെ ആനന്ദപൂർവ്വം ഭിക്ഷുവേഷം ധരിച്ചുകൊണ്ടു് വയസ്യനോടു പറഞ്ഞു:-</p>
            <lg xml:id="lg2.46">
              <l> വേഷവുംമറയ്ക്കൊലാ ഭൂഷയുംമാറീടൊലാ</l>
              <l> ദ്വേഷവുംതോന്നീടൊലാശേഷമൊന്നുണ്ടാകാര്യം?</l>
              <l> ഉത്തമാമണിതന്റെ മുത്തുമാലയുമെടു-</l>
              <l> ത്തുത്തമമതേഭവാൻ ചിത്തമോദേനസാകം</l>
              <l> പരന്നവിപണിയിലിരുന്നുജനത്തോടു</l>
              <l> നിരന്നുചോദിക്കനീ തരുന്നോരിതിന്മൂല്യം</l>
              <l> അടുത്തുവന്നോർക്കെല്ലാമെടുത്തുകാട്ടീടുക</l>
              <l> കൊടുത്തീടരുതാർക്കും ജഡത്വംവരുമെന്നാൽ</l>
              <l> ആരിതിനിന്നുടയതെന്നാരുചോദിച്ചാകിലും</l>
              <l> നേരുചൊല്ലരുതെടോ സാരനല്ലയോഭവാൻ</l>
              <l> ആഴിയെക്കാളുംമതിക്കാഴമേറെയുള്ളൊരു </l>
            </lg>
            <!--end of "verse"-->
            <p style="noindent">തോഴരുച്ചരിച്ചതായ വാക്കുകേട്ടിട്ടു്, രാജകുമാരൻ പത്മാവതി ധരിച്ചിരുന്ന
മാലയും എടുത്തുകൊണ്ടു് വീടുതോറും ചെന്നു്,
</p>
            <lg xml:id="lg2.47">
              <l> മാലയെക്കാട്ടുന്നേരം ബാലയെസ്മരിച്ചോരോ</l>
              <l> ലീലയേനിനച്ചുടൻ മാലിയന്നുഴൽകയും</l>
              <l> വിലയില്ലാത്തമുക്താ വലയമാല്യത്തിന്റെ</l>
              <l> വിലയുംചോദിച്ചുതാനലയും ദശാന്തരേ, </l>
            </lg>
            <!--end of "verse"-->
            <p style="noindent">രാജപുരുഷന്മാർ ആ ഷണ്മാഷമുക്താപരിഷമാല്യം കണ്ടിട്ടു് പരുഷമായി
ഇങ്ങനെ ചോദിച്ചു:-
</p>
            <lg xml:id="lg2.48">
              <l> ആരുടെമാല്യമിതു നേരുടൻചൊല്ലീടായ്കിൽ</l>
              <l> പാരിടംതന്നിൽവാഴുമാറുടൻ കഴിവരാ </l>
            </lg>
            <!--end of "verse"-->
            <p style="noindent">രാജകിങ്കരന്മാരിൽ വ്യാജഭീതി പൂണ്ടരാജകുമാരൻ അവരോടായി മറുപടി
പറഞ്ഞു.
</p>
            <lg xml:id="lg2.49">
              <l> “നമ്മുടെഗുരുഭൂതൻ തന്മതമറിയാഞ്ഞാൽ</l>
              <l> നിർമ്മരിയാദമാകും മന്മനോരഥമെല്ലാം</l>
              <l> ഏകനാലെന്തുകാര്യം? പോക നാമെല്ലാംപരി</l>
              <l> പാകമോടങ്ങുചെന്നാലാകവേകേൾക്കാംകാര്യം </l>
            </lg>
            <!--end of "verse"-->
            <p style="noindent">രാജകിങ്കരന്മാരോടുകൂടി യുവാവു് ഭിക്ഷുവേഷധാരിയായ മന്ത്രികുമാരന്റെ
അടുക്കൽ ചെന്നിട്ടു് ചോദിച്ചു:-
</p>
            <lg xml:id="lg2.50">
              <l> “ചൊല്ലേറുംമഹാമുനേ ചൊല്ലേണം പരമാർത്ഥം</l>
              <l> നല്ലോരിമ്മാല്യത്തോടൊത്തില്ലൊന്നും മഹീതലേ</l>
              <l> എങ്ങനെലഭിച്ചതുമങ്ങിതെന്നറിവതി-</l>
              <l> നിങ്ങുകൗതുകംപാരം സംഗതംമഹാമതേ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">അതുകേട്ടിട്ടു ഭിക്ഷുകൻ അരുളിച്ചെയ്തു:-
</p>
            <lg xml:id="lg2.51">
              <l> രക്ഷിതാവായിട്ടാരുമിക്ഷിതിക്കില്ലയോവാൻ</l>
              <l> ഉണ്ടാകിലവനെയുംകൊണ്ടുവന്നാലിനിക്കും</l>
              <l> കണ്ടുചൊല്ലുവാൻ പുനരുണ്ടനേകംപ്രബന്ധം </l>
            </lg>
            <!--end of "verse"-->
            <p style="noindent">രാജപുരുഷൻ ഉടനേതന്നെ രാജാവിനെ അവിടെ വരുത്തി. അദ്ദേഹം,
</p>
            <lg xml:id="lg2.52">
              <l> “മതിയിൽപാരം പരഗതിയെക്കാമിച്ചീടും</l>
              <l> വ്രതിയെക്കണ്ടു”നമസ്കരിച്ചിട്ടു്</l>
              <l> ആമ്‍നായനിലയമേ നാമ്‍നാഞാൻകർണ്ണോല്പലൻ</l>
              <l> സാമ്‍നാമാലൊഴിക്കഞാൻകാണ്മാനായിഹവന്നേൻ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു സവിനയം പറഞ്ഞു. അതിനു മറുപടിയായി ഭിക്ഷുകൻ,
</p>
            <lg xml:id="lg2.53">
              <l> നിന്നുടെമഹാമന്ത്രിതന്നുടെതനയയായ്</l>
              <l> മന്നിടംമുടിപ്പതിനിന്നു ഡാകിനീഘോരാ</l>
              <l> രാത്രികാലങ്ങൾതോറും ധാത്രിയിൽഭൂമിക്കുന്നു</l>
              <l> ഗാത്രവുംഭയങ്കരം വസ്ത്രവുംധരിപ്പീലാ</l>
              <l> സുന്ദരവേഷംപൂണ്ടു വന്നവൾപകലെങ്ങും</l>
              <l> ഇന്ദിരാസമാനയായ് മന്ദിരേവാണീടുന്നു</l>
              <l> മത്സമക്ഷമായതിവത്സലാകാരനായ</l>
              <l> ത്വൽസുതനേയുമവൾ ഭത്സനംചെയ്തുനിന്നു</l>
              <l> ഒന്നേറെക്കോപിച്ചു ഞാനന്നേരംശുലത്തിനാ-</l>
              <l> ലന്നാരിമാറത്തുറയീന്നൂരിക്കുത്തീടിനേൻ</l>
              <l> തെറിച്ചുമാറീന്നവൾ ധരിച്ചമാല്യംഞാനും</l>
              <l> ഗ്രഹിച്ചുഭവാനിതു മറിച്ചൂഹിച്ചീടൊല്ലാ.</l>
              <l> ധർമ്മപാലക തവ നന്മവേണമെന്നാകി-</l>
              <l> ലമ്മഹീതലത്തിൽ നിന്നമ്മഹാപാപിതന്നെ</l>
              <l> ചാരത്തുവെച്ചീടാതെ ദൂരത്തുകളയണം</l>
              <l> ക്രൂരത്വംനാരീവധം വീരത്വത്തിന്നുപോരാ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ വാക്കുകൾകേട്ടു് രാജാവു് പത്മാവതിയെ ആട്ടിപ്പുറത്താക്കി.
രാജഭൃത്യന്മാർ അവളെ ഒരു വൻകാട്ടിൽ കൊണ്ടുചെന്നു വിടുന്നതു ഈ രണ്ടുയുവാക്കന്മാരും മറഞ്ഞുനിന്നു
കണ്ടു. പത്മാവതിയാകട്ടെ,
</p>
            <lg xml:id="lg2.54">
              <l> “തൊഴിച്ചുമേറ്റം കണ്ണീരൊലിച്ചുംപാരംമുറ-</l>
              <l> വിളിച്ചും ദൈവത്തിനെപ്പഴിച്ചുംകേഴുംവിധൗ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">വജ്രമകുടൻ സഖിയോടുകൂടി അടുത്തുചെന്നു അവളുടെ ദുഃഖത്തെ ശമിപ്പിച്ച
ശേഷം അവളോടുകൂടിത്തന്നെ വാരാണസിയിൽ ചെന്നു സുഖമായി പാർത്തു.
</p>
            <p style="indent">അവളുടെ പിതാവായ ദന്തഘാടകനും, തൽപത്നിയും ദുഃഖം നിമിത്തം
പരലോകം പ്രാപിക്കയും ചെയ്തു. ഇക്കഥപറഞ്ഞിട്ടു് വേതാളം ചോദിച്ചു:-
</p>
            <lg xml:id="lg2.55">
              <l> തനയാദുഃഖമാകും വിനയാലഹോമന്ത്രി</l>
              <l> ഘനയാതനാംപൂണ്ടിട്ടനുയാതകാന്തനായ്</l>
              <l> മരിച്ചമൂലംപാപം ധരിച്ചതാരെന്നുനീ</l>
              <l> യുറച്ചുപറയേണം മടിച്ചിടരുതെടോ.</l>
              <l> അറിഞ്ഞുപറയായ്കിൽ വളർന്നോരെൻവൈഭവാ-</l>
              <l> ലറിഞ്ഞീടേണം നൂറായ്‍പിളർന്നീടുംനിൻതല. </l>
            </lg>
            <!--end of "verse"-->
            <p style="noindent">രാജാവു് മറുപടിപറഞ്ഞു:-</p>
            <lg xml:id="lg2.56">
              <l> ചൊല്ലെഴും രാജപുത്രനില്ലെടോപാപലേശം</l>
              <l> മല്ലലോചനയ്ക്കുമില്ലില്ലപാതകമതിൽ</l>
              <l> ധർമ്മവിദ്വേഷംവന്നാൽ കന്മഷമവർക്കുണ്ടോ?</l>
              <l> ബുദ്ധിമാൻ മന്ത്രിപുത്രനെത്തുകയില്ലപാപ-</l>
              <l> മൂത്തമൻ സ്വാമികാര്യമോർത്തവൻചെയ്തതെല്ലാം</l>
              <l> നിനയ്ക്കിൽ കർണ്ണോല്പലൻ തനിക്കായ്‍വരുംപാപ.</l>
              <l> മനക്കമില്ലപുനരനല്പമവൻദോഷം. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ മറുപടികേട്ടു് സംതൃപ്തനായ വേതാളം ‘പണ്ടുതാനിരുന്നോരു
കണ്ടകതരുവിന്മേൽ’ ചാടിക്കേറി പൂർവവൽ തൂങ്ങിക്കിടന്നു.
</p>
          </div>
          <!--end of "subsection 2.2.2/.9.0"-->
        </div>
        <!--end of "section 2.2/.9"-->
        <div type="section" xml:id="sec2.3" n="2.3">
          <head type="sechead">മന്ദാരവതി</head>
          <p style="noindent">യതിയുടെ വാക്കിന്റെ ഗൗരവമോർത്തു, രാജാവു് പിന്നെയും വേതാളത്തെ
പിടികൂടി. അപ്പോഴും അവൻ ഒരു കഥ പറഞ്ഞു കേൾപ്പിച്ചു. യമുനാതീരത്തിൽ അഗ്നിസ്വാമിയെന്നൊരു
ബ്രാഹ്മണൻ ജീവിച്ചിരുന്നു.
</p>
          <lg xml:id="lg2.57">
            <l> ശ്രുതിമന്ദിരനവനതി ദാനൈകശീലൻ</l>
            <l> മതിമാൻ നിജാലയേ സുഖമായ്‍വാഴുംകാലം </l>
          </lg>
          <!--end of "verse"-->
          <p style="noindent">അയാൾക്കു് ‘കമലാദേവിപോലും നാണു’മാറു് മന്ദാരവതി എന്നൊരു
പുത്രിയുണ്ടായി. അവൾക്കു്,
</p>
          <lg xml:id="lg2.58">
            <l> യൌവ്വനംവന്നുവന്നുതർവ്വടങ്ങുകമൂലം</l>
            <l> സുവ്യഥനായിനൂനം മന്മഥദേവൻതാനും. </l>
          </lg>
          <!--end of "verse"-->
          <p style="noindent">അവളെ കല്യാണംകഴിപ്പാൻ മോഹിച്ചു പലരും കന്യാജനകനോടു
അപേക്ഷിച്ചുനോക്കി. എന്നാൽ,
</p>
          <lg xml:id="lg2.59">
            <l> സുദൃശനായ വരൻ വരുവോളവുമിവ-</l>
            <l> ളരികേവസിക്കയെന്നുറച്ചു ഭൂദേവനും, </l>
          </lg>
          <!--end of "verse"-->
          <p style="noindent">അവളെ ആർക്കും കൊടുക്കാതെ വീട്ടിൽതന്നെ താമസിപ്പിച്ചു.
അങ്ങനെഇരിക്കെ മൂന്നു യുവാക്കന്മാർ ഒരുമിച്ചു അവിടെ ചെന്നുചേർന്നു.
</p>
          <lg xml:id="lg2.60">
            <l> മന്മഥൻതന്നെമൂന്നുരൂപമായ്‍വരികയെ-</l>
            <l> ന്നമ്മഹാ പുരുഷരെക്കണ്ടവർക്കെല്ലാംതോന്നും</l>
            <l> രൂപഭംഗിയുമാഭിജാത്യവുംവിദ്യാബല</l>
            <l> ശോഭയുമിവയൊന്നുമാർക്കുമേ കുറവില്ല. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ബ്രാഹ്മണൻ വിഷമിച്ചു. അവരിൽ ആർക്കാണു കൊടുക്കേണ്ടതു്! ആ
യുവാക്കന്മാർക്കോ? കന്യകാരൂപം സേവിച്ചു സേവിച്ചു്,
</p>
          <lg xml:id="lg2.61">
            <l> എനിക്കുവേണമിവളെനിക്കുവേണമിവ-</l>
            <l> ളെനിക്കുവേണമെന്നോർത്തവിടെവാണിടിനാർ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">അങ്ങനെ
</p>
          <lg xml:id="lg2.62">
            <l> സൗന്ദര്യമാകുംജലമൊഴുകും തരംഗിണി</l>
            <l> സുന്ദരരൂപംകാട്ടിമന്മഥൻകലഹിച്ചു</l>
            <l> ആളികളോടും ഗൃഹപാളികളിടയിടെ</l>
            <l> കാളകുന്തളചില കേളികളാടുന്നതും</l>
            <l> ചില്ലിയിലെഴുമോരോരത്ഭുതവിലാസവും</l>
            <l> മെല്ലവേചരിപ്പതും മല്ലലോചനശ്രീയും</l>
            <l> കണ്ടുകണ്ടനാരതം തണ്ടലർവാണമേറ്റു</l>
            <l> കണ്ഠതപിണഞ്ഞുമറ്റാകുവേമറന്നവർ </l>
          </lg>
          <!--end of "verse"-->
          <p style="noindent">സങ്കടപ്പെട്ടു വസിക്കുംകാലത്തു് ആ യുവതി പെട്ടെന്നു പഞ്ചത്വം
പ്രാപിച്ചുപോയി.
</p>
          <lg xml:id="lg2.63">
            <l> എരിഞ്ഞചിത്തത്തോടും ദ്വിജബാലകന്മാരും</l>
            <l> കരഞ്ഞുകരഞ്ഞുടൻ പൊരിഞ്ഞുചിരംനേരം. </l>
          </lg>
          <!--end of "verse"-->
          <p style="noindent">അവരിൽ ഒരുത്തൻ,
</p>
          <p style="indent">‘പെരുത്ത’ ദുഃഖമുള്ളിൽ ധരിച്ചുകൂടയായ്കിൽ’ ജടാഭാരംധരിച്ചു്,
‘ഭസ്മദിഗ്ദ്ധാംഗനായിക്കശ്മലചേതസ്സോടും’ ദിഗന്തരാളങ്ങളിൽ സഞ്ചരിച്ചു. മറ്റൊരുത്തൻ
‘താർത്തേനിൻമൊഴിയാളിന്നസ്ഥികളെടുത്തും’കൊണ്ടു തീർത്ഥയാത്ര പുറപ്പെട്ടു. മൂന്നാമനാകട്ടേ,
</p>
          <lg xml:id="lg2.64">
            <l> മുറ്റുമാധിയുംപൂണ്ടു</l>
            <l> കറ്റവാർകുഴലിയെച്ചുട്ടഭസ്മത്തിൽതന്നെ</l>
            <l> രാപ്പകലൊഴിയാതെകിടന്നാനെന്നേവേണ്ടു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ജടാധാരി പുടഭേദനങ്ങളും നഗരഗ്രാമങ്ങളും ഒക്കെ കടന്നുകടന്നു്
രുദ്രശർമ്മാവെന്ന ഒരു ബ്രാഹ്മണന്റെ ഗൃഹത്തിൽ ചെന്നുചേർന്നു. ഗൃഹസ്ഥൻ യുവാവിനെ ഉണ്ണാൻ
ക്ഷണിച്ചു. അയാൾ ഉണ്ണാൻ ഇരുന്നപ്പൊഴേക്കു്, കുട്ടി കരഞ്ഞുതുടങ്ങി. മന്ദിര കാര്യങ്ങളിൽ വ്യഗ്രമായ
ബ്രാഹ്മണ പത്നിയാകട്ടേ പുത്രനെ സകോപം എരിയുന്നതീയിൽ നിക്ഷേപിച്ചിട്ടു് ഗൃഹകാര്യങ്ങൾ
നിർവഹിച്ചു ചോറു വിളമ്പിക്കൊടുത്തു ബാലൻ വെന്തുവെണ്ണീറായ്ച്ചമഞ്ഞു; ജടാധരന്റെ ഹൃദയവും
തഥൈവ. അയാൾ,
</p>
          <lg xml:id="lg2.65">
            <l> സത്വരമെഴുന്നേറ്റു ഹസ്തവും കുടഞ്ഞവൻ</l>
            <l> ചിത്തസന്താപവുംപൂണ്ടിത്തരമുരചെയ്തു.</l>
            <l> പെരുകം ക്ഷുധാ ഞാനും സ്മരിക്കിൽചണ്ഡാലമാ-</l>
            <l> രിരിക്കുംപുരംപുരസ്കരിച്ചേനഹോകഷ്ടം!</l>
            <l> കത്തിക്കാളുന്നൊരുഗ്നൗപുത്രനേഹോമിച്ചൊരു</l>
            <l> മത്തകാശിനിതന്റെ ചിത്തമെത്രയുംക്രൂരം.</l>
            <l> ഇക്കർമ്മം കണ്ടുസഹിച്ചീടിനോരെന്റെനേത്ര-</l>
            <l> ദുഷ്ക്കർമ്മമൊടുങ്ങുവാനെന്തിനിച്ചെയ്യേണ്ടതും? </l>
          </lg>
          <!--end of "verse"-->
          <p style="noindent">ജടാധരൻ ഇങ്ങനെ കേഴുന്നതുകൊണ്ടു് രുദ്രശർമ്മാ തന്റെ പുസ്തകമെടുത്തു്
സിദ്ധമന്ത്രങ്ങൾ നോക്കി ജപിച്ചിട്ടു് അഗ്നിയിൽ ജലപ്രോക്ഷണം ചെയ്തു.
</p>
          <lg xml:id="lg2.66">
            <l> ബാലകനതുനേരം മാലകന്നെഴുന്നേറ്റു</l>
            <l> ചാലവേമാതാവിന്നു ലീലകളാശുകാട്ടി </l>
          </lg>
          <!--end of "verse"-->
          <p style="noindent">അതു കണ്ടപ്പോൾ, ജടാധരന്നു തന്റെ പ്രേമപാത്രമായിരുന്ന യുവതിയുടെ
സ്മരണ ഉദിച്ചു. അയാൾ സിദ്ധമന്ത്രങ്ങളുള്ള പുസ്തകം കൈക്കലാക്കിക്കൊണ്ടു് അവിടെനിന്നു കടന്നു.
</p>
          <lg xml:id="lg2.67">
            <l> ഒരുത്തനാരെങ്കിലുമറിഞ്ഞീടുമോവാനെ-</l>
            <l> നുരത്തഭയമുള്ളിൽക്കടക്കനിമിത്തമായ്</l>
            <l> രാപ്പകലൊഴിയാതെ നടന്നുനടന്നുടൻ</l>
            <l> കാടുകൾപുഴകളും മേടുകൾ തോടെന്നിവ</l>
            <l> കടന്നുകടന്നുള്ളിലെഴുന്നോരാശയോടും </l>
          </lg>
          <!--end of "verse"-->
          <p style="noindent">അയാൾ, ബ്രഹ്മസ്ഥലത്തിൽ എത്തി. പുസ്തകം കൈക്കൽ
വന്നുചേർന്നശേഷം അയാൾ ആഹാരം കഴിച്ചിട്ടേ ഇല്ല. ചിതാദേശത്തിൽ എത്തിയപ്പൊഴേക്കും
തീർത്ഥവാസിയും വന്നുചേർന്നു. ജടാധാരി പുസ്തകത്തിലെ വിധിയനുസരിച്ചുള്ള മന്ത്രപ്രയോഗത്താൽ
യുവതിക്കു വീണ്ടും പ്രാണപ്രതിഷ്ഠചെയ്തു.
</p>
          <lg xml:id="lg2.68">
            <l> ലാവണ്യത്തിന്നു മേളിച്ചിരിപ്പാനൊരുപാത്ര-</l>
            <l> മാവണ്ണം യത്നംചെയ്തു ചമച്ചുവിധാതാവും.</l>
            <l> എന്നിയേമറ്റൊന്നുചൊല്ലീടുവാൻ കണ്ടില്ലെങ്ങു</l>
            <l> കന്നൽനേർമിഴിയാളിൻ മഞ്ജുളരൂപമൊന്നിൽ</l>
            <l> മന്മഥനാകുമഗ്നിജ്വാലയെവളർക്കുവാൻ</l>
            <l> സമ്മതമായൊരു ദിവ്യൗഷധമവൾനൂനം</l>
            <l> അമൃതസമുദ്രത്തിലലയും തിരമാലാ</l>
            <l> കമലവിലോചനാ നഹി സംശയമേതും. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ യുവതി,
</p>
          <lg xml:id="lg2.69">
            <l> നൂപുരങ്ങളുമരഞ്ഞാണ്‍മണിമാലമറ്റു-</l>
            <l> ള്ളാഭരണങ്ങളണിഞ്ഞാനനം താഴ്ത്തിമെല്ലെ</l>
            <l> നിൽക്കുന്നനേരമവൾ വെക്കംചെന്നടുക്കവേ</l>
            <l> സല്ക്കരിച്ചിതുപീയൂഷാബ്ധിമജ്ജനത്തിങ്കൽ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">മൂന്നു യുവാക്കന്മാരും പഴേപോലെ അവകാശവാദം തുടങ്ങി. പ്രാണപ്രതിഷ്ഠ
നല്കിയ താനാണു് അവൾക്കു അവകാശി എന്നു ജടാധാനും, തന്റെ തീർത്ഥസേവകൊണ്ടാണു് അവൾ
ജീവിച്ചതെന്നു തീർത്ഥവാസിയും, ഊണുമുറക്കവും വെടിഞ്ഞു് ഭസ്മരക്ഷണംചെയ്തതാനാണു് അവകാശി
എന്നു മൂന്നാമനും വാദിച്ചു. കഥ പറഞ്ഞുകേൾപ്പിച്ചിട്ടു് വേതാളം ചോദിച്ചു.
</p>
          <lg xml:id="lg2.70">
            <l> പാരിടംപുകൾപൊങ്ങും വീരന്മാർമുടിപ്പൂവെ!</l>
            <l> നേരുടൻപറഞ്ഞാലും ആരുടെകാന്തയിവൾ? </l>
          </lg>
          <!--end of "verse"-->
          <p style="noindent">അതുകേട്ടു് രാജാവു പറഞ്ഞു:-</p>
          <lg xml:id="lg2.71">
            <l> പാവനമന്ത്രംകൊണ്ടു കേവലമവളുടെ</l>
            <l> ജീവനെസൃഷ്ടിച്ചവൻ താതനെന്നെന്റെമതം.</l>
            <l> പാർത്തലംതന്നിലുള്ളതീർത്ഥസഞ്ചാരംകൊണ്ടു</l>
            <l> പുത്രകർമ്മങ്ങളത്രെ തീർത്ഥവാസിയുംചെയ്തു.</l>
            <l> ധർമ്മത്തിൽപിഴയാതെചൊല്ലെഴുമെന്നാകിലോ</l>
            <l> ഭസ്മത്തിൽശയിച്ചവൻ തൽകാന്തനെന്നേവരൂ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">വേതാളം ശരിയെന്നു സമ്മതിച്ചിട്ടു്,
</p>
          <lg xml:id="lg2.72">
            <l> മുന്നമെന്നതുപോലെ പിന്നെയുംചെന്നുപര-</l>
            <l> മുന്നതമായതരുമുകളിൽതൂങ്ങീടിനാൻ. </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 2.3/.9"-->
        <div type="section" xml:id="sec2.4" n="2.4">
          <head type="sechead">സേതുമാഹാത്മ്യം</head>
          <p style="noindent">വേതാളചരിത്രത്തിലെന്നപോലെ ഇതിലും കവി കിളിയെക്കൊണ്ടല്ല
പാടിച്ചിരിക്കുന്നതു്. കിളിപ്പാട്ടുവൃത്തങ്ങൾ ഉപയാഗിച്ചിരിക്കുന്നുവെന്നേയുള്ളു. പിഷാരടിയുടെ
കവിതാകാമിനിയ്ക്കു് പ്രൗഢതവന്നതിനുശേഷമുള്ള ഒരു കൃതിയാണിതു്. ശബ്ദാഡംബരത്തിലെന്നപോലെ
അർത്ഥാലങ്കാരത്തിലും വലിയ ഭ്രമമൊന്നും കവി പ്രകടിപ്പിച്ചു കാണുന്നില്ല; നേരേമറിച്ചു്
രസപോഷണത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിച്ചും കാണുന്നുണ്ടു്. ഭക്തിയാണു് സ്ഥായിയായ രസമെങ്കിലും
ഇതാ രസഭാവങ്ങളേയും യാഥായോഗ്യം സന്നിവേശിപ്പിച്ചിട്ടുള്ളതിനാൽ മുഷിച്ചിൽ കൂടാതെ
വായനക്കാർക്കു മുഴുവനും വായിച്ചുതീർപ്പാൻ കഴിയും. അതുകൊണ്ടുതന്നെയായിരിക്കണം അതിനു
കൂടുതൽ പ്രചാരം സിദ്ധിച്ചിരിക്കുന്നതു്.
</p>
          <p style="indent">രാമായണത്തിലെപ്പോലെ സേതുമാഹാത്മ്യത്തിലും ആറുകാണ്ഡങ്ങൾ ഉണ്ടു്.
ചക്രകാണ്ഡം, വേതാളകാണ്ഡം, ശ്രീരാമകാണ്ഡം, സാധ്യകാണ്ഡം, കല്യാണകാണ്ഡം, രാമനാഥകാണ്ഡം
എന്നിങ്ങനെയാണു അവയുടെ പേരുകൾ. ചക്രകാണ്ഡത്തിൽ ആദ്യമായി,
</p>
          <lg xml:id="lg2.73">
            <l> ആയുസ്സുമാരോഗ്യവും സമ്പത്തും സൗന്ദര്യവു-</l>
            <l> മായതഗുണങ്ങളും വേദാദിവിജ്ഞാനവും</l>
            <l> സർവശാസ്ത്രാധികാരമന്ത്രവിജ്ഞാനമേവം</l>
            <l> സർവവുമുണ്ടായീടും സേതുമജ്ജനംകൊണ്ടേ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ സേതുസ്നാനമാഹാത്മ്യത്തെ ദിങ്മാത്രമായി പ്രദർശിപ്പിച്ചിട്ടു്
സേതുബന്ധനത്തിന്റെ കാരണത്തെ സംക്ഷേപിച്ചു പറയുന്നു. സീതയെ കാണാതെ ദുഃഖിതനായ്‍ത്തീർന്ന
രാമചന്ദ്രൻ സുഗ്രീവസഖ്യം ചെയ്യുന്നതും ബാലിയെ നിഗ്രഹിച്ചു് സുഗ്രീവനെ കിഷ്കിന്ധാധിപതിയായ്
വാഴിക്കുന്നതും ഭംഗിയായി ഇതിൽ വിവരിക്കപ്പെട്ടിരിക്കുന്നു.
</p>
          <lg xml:id="lg2.74">
            <l> കിഷ്കിന്ധാഗോപുരാന്തേചെന്നുസുഗ്രീവൻതാനും</l>
            <l> മുഷ്കരമാകുംവണ്ണമട്ടഹാസവുംചെയ്തു</l>
            <l> ബാലിയുമട്ടഹാസംകേട്ടുകോപവുംപൂണ്ടു</l>
            <l> കാലനെപ്പോലെപുറപ്പെട്ടിതുയുദ്ധത്തിനായ്</l>
            <l> അക്കാലമവർതമ്മിലുണ്ടായ യുദ്ധംചൊൽവാ-</l>
            <l> നിക്കാലമാർക്കുമെളുതല്ലെന്നുമറിയേണം</l>
            <l> വിഖ്യാതപൗരുഷന്മാർ മുഷ്ടികൾകൊണ്ടുദേഹ-</l>
            <l> മൊക്കവേപൊടിപെടുമാറുടൻകുത്തീടിനാർ.</l>
            <l> കൈത്തലംപരത്തിക്കൊണ്ടടിച്ചുമത്രയല്ല</l>
            <l> നിസ്തുലദന്തങ്ങളാൽ കടിച്ചും പരസ്പരം</l>
            <l> വൃക്ഷൾകൊണ്ടും മലകൊണ്ടുമിത്തരംനല്ല-</l>
            <l> ശിക്ഷയായീടും രണം ചെയ്തുകൊണ്ടിരിക്കവേ-</l>
            <l> പുഷ്കരദളനേത്രൻ യോഗിമാനസവാസൻ</l>
            <l> പുഷ്കലശുഭപ്രദൻ വേദവേദാന്തവേദ്യൻ</l>
            <l> ഭക്തസഞ്ചയത്തിനു മുക്തിയേനല്കുന്നവൻ</l>
            <l> വ്യക്തനവ്യക്തനായിട്ടിരിക്കും നാഥനപ്പോൾ</l>
            <l> വേഗത്തിലൊരുബാണമെയ്തതുകൊണ്ടുബാലി</l>
            <l> തക്കത്തിൽസ്വർഗ്ഗലോകം പ്രാപിച്ചാനെന്നേവേണ്ടു. </l>
          </lg>
          <!--end of "verse"-->
          <p style="noindent">അനന്തരം സുഗ്രീവൻ സീതാന്വേഷണത്തിനായി വാനരന്മാരെ
പലദിക്കുകളിലേക്കും നയിക്കുന്നതുംമറ്റും ചുരുക്കിപ്പറഞ്ഞിട്ടു് കവി രാമചന്ദ്രന്റെ
സേതുബന്ധനോദ്യോഗത്തിലേക്കു കടക്കുന്നു.
</p>
          <lg xml:id="lg2.75">
            <l> “പടുത തടവിന തോണികൾകൊണ്ടുംപൊങ്ങു-</l>
            <l> തടികൾകൊണ്ടുംമുളകൊണ്ടും പാണികൾകൊണ്ടും </l>
          </lg>
          <!--end of "verse"-->
          <p style="noindent">കൊടുതാം കടൽകടന്നീടുന്നതിനു തങ്ങൾക്കു പടുതയില്ലായ്കയില്ലെ”ന്നു
വാനരന്മാർ പറഞ്ഞുവെങ്കിലും വിഭീഷണന്റെ ഉപദേശപ്രകാരം രാമചന്ദ്രൻ വരുണനെ പ്രീതിപ്പെടുത്താൻ
നോക്കി. എന്നാൽ,
</p>
          <lg xml:id="lg2.76">
            <l> കഴിഞ്ഞുദിനത്രയം മുഷിഞ്ഞുഭഗവാനും</l>
            <l> മറിഞ്ഞുചിത്തമൊന്നു കുറഞ്ഞുകരുണയും. </l>
          </lg>
          <!--end of "verse"-->
          <p style="noindent">അതിനാൽ ഭഗവാൻ ലക്ഷ്മണനോടു് അരുളിച്ചെയ്തു:-</p>
          <lg xml:id="lg2.77">
            <l> കുറഞ്ഞൊന്നല്ലഗർവം നിറഞ്ഞുവരുണനും</l>
            <l> കാണ്‍കെടോകുമാരക മൽബാണരണംകൊണ്ടു</l>
            <l> പങ്കവുമില്ലാതെധൂളിപ്പനിസ്സമുദ്രത്തെ</l>
            <l> അവധിയില്ലാതുള്ളജലജന്തുക്കളോടു-</l>
            <l> മവധൂനനംചെയ്‍വനിന്നുഞാൻ വരുണനെ.</l>
            <l> അല്പബുദ്ധിമാന്മാരെ സേവിച്ചീടുകിലവ-</l>
            <l> രല്പമല്ലാതെയുള്ള സൽഭാവംനടിച്ചീടും</l>
            <l> വില്ലിങ്ങുകൊണ്ടന്നാലും ലക്ഷ്മണ ശരങ്ങളും</l>
            <l> കില്ലില്ല സമുദ്രത്തെ ശോഷണംചെയ്തീടുന്നേൻ</l>
            <l> അല്ലലെന്നിയേതെല്ലുംനമ്മുടെവാനരന്മാ-</l>
            <l> രുല്ലാസമോചുനടന്നക്കാരച്ചെന്നീടേണം. </l>
          </lg>
          <!--end of "verse"-->
          <p style="noindent">രാമചന്ദ്രൻ വില്ലുകുലച്ചു ശരങ്ങൾ തൊടുത്തപ്പോഴേയ്ക്കും,
</p>
          <lg xml:id="lg2.78">
            <l> തടിച്ചജലധിക്കു പിടിച്ചോരനർത്ഥങ്ങ-</l>
            <l> ളുപ്പൊൻനമുക്കില്ല പടുത്വമെന്നേവേണ്ടു</l>
            <l> ആധിയുംനിജമനോവ്യാധിയുംപെരുതായ</l>
            <l> ഭീതിയുംശരപരിഭൂതിയുംപൂണ്ടുപാരം</l>
            <l> ആമയമോടുംതൊഴുതപ്പൊഴുതപ്പതിയും’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">രാമപാദാംഭോജത്തെ നമസ്കരിച്ചുവത്രെ. ഭാവസ്ഫുരണത്തിനു
യോജിച്ചവിധത്തിൽ വൃത്തവൈചിത്ര്യം വരുത്തിയിരിക്കുന്നതു നോക്കുക. വേതാളചരിത്രത്തിലേയ്ക്കുള്ള
കൃത്രിമത്വം ഇവിടെ സ്ഫുരിക്കുന്നതേ ഇല്ല. ഈ മാതിരിഘട്ടങ്ങളിൽ കവി ഏതാണ്ടു് എഴുത്തച്ഛനെ
സമീപിക്കുംപോലെ നമുക്കു തോന്നുന്നു.
</p>
          <p style="indent">അനന്തരം രാമചന്ദ്രൻ നളനെക്കൊണ്ടു് സേതു നിർമ്മിപ്പിച്ച കഥയെ കവി
ചുരുക്കിപ്പറഞ്ഞിട്ടു്, ആ വഴിയിലുള്ള വല്ല പുണ്യതീർത്ഥങ്ങളെയും അവയുടെ മാഹാത്മ്യങ്ങളെയും
വർണ്ണിക്കുന്നു. ഒടുവിൽ ഈ കാണ്ഡത്തിൽ വർണ്ണിതമായിരിക്കുന്ന ചക്രതീർത്ഥത്തിന്റെ
മാഹാത്മ്യത്തെയും അതിന്മൂലത്തെയും നാതിവിസ്തരം വിവരിക്കുന്നു.
</p>
          <p style="indent">പണ്ടു് ഗാലവൻ എന്നൊരു മുനി ദക്ഷിണാംബുധിയുടെ തീരത്തിൽ ഒരിടത്തു്
വിഷ്ണുവിനെ ധ്യാനിച്ചുകൊണ്ടു് അയ്യായിരംവർഷം തപസ്സുചെയ്തുവത്രെ. ഒടുവിൽ ഭഗവാൻ,
</p>
          <lg xml:id="lg2.79">
            <l> ശംഖചക്രാബ്ജഗദാധരനായ്ദിനകരാ</l>
            <l> സംഖ്യമാംതേജസ്സോടുമത്ഭുതാകാരനായി</l>
            <l> പീതവസ്ത്രവുംപൂണ്ടുകാളമേഘത്തിനുടെ</l>
            <l> കാതലാംനിറമുള്ളോരാഗമസാക്ഷിദേവൻ</l>
            <l> ഗരുഡാരൂഢനായിഛത്രചാമരങ്ങളാൽ</l>
            <l> പെരികേശ്ശോഭിച്ചഖിലാലങ്കാരങ്ങളോടും</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.80">
            <l/>
            <l> മന്ദഹാസവുംപൂണ്ടോരിന്ദിരാദേവിതന്റെ</l>
            <l> സുന്ദരമുഖാംബുജംകണ്ടുപുഞ്ചിരിയോടും </l>
          </lg>
          <!--end of "verse"-->
          <p style="noindent">മുനിയുടെ മുമ്പിൽ പ്രത്യക്ഷനായിട്ടു് അദ്ദേഹത്തിന്റെ അപേക്ഷയനുസരിച്ചു്,
</p>
          <lg xml:id="lg2.81">
            <l> പരമഭവൽപദ സ്നേഹരൂപിണിയായ</l>
            <l> പരമഭക്തിവരം നൽകിയശേഷം </l>
          </lg>
          <!--end of "verse"-->
          <p style="noindent">ആ സ്ഥലത്തിന്റെ മാഹാത്മ്യത്തെ വർണ്ണിച്ചു കേൾപ്പിച്ചു. ധർമ്മദേവൻ
പണ്ടു് ഇവിടെവച്ചാണത്രെ ശിവനെ തപംചെയ്തു പ്രത്യക്ഷപ്പെടുത്തിയതു്. ആ ധർമ്മദേവൻ തന്റെ
നിയമസ്നാനാർത്ഥമായി നിർമ്മിച്ച ധർമ്മപുഷ്കരണി സ്ഥിതിചെയ്യുന്നതു് ഇവിടെ ആയതുകൊണ്ടു് അതിനു
ധർമ്മതീർത്ഥമെന്ന പേരും സിദ്ധിച്ചു. ധർമ്മദേവന്റെ ശിവസ്തുതി വളരെ ഹൃദ്യവും
ഭക്ത്യുദ്ദീപകവുമായിരിക്കുന്നു.
</p>
          <lg xml:id="lg2.82">
            <l> പ്രണവാത്മകമായജഗതാംനാഥ!തവ</l>
            <l> ചരണസരസിജമനിശംവന്ദിക്കുന്നേൻ</l>
            <l> ഒട്ടൊഴിയാതെയുള്ളദേവതാരൂപംകൈക്കൊ-</l>
            <l> ണ്ടിഷ്ടരൂപനായാദിമധ്യാന്തരഹിതനായ്</l>
            <l> ഊർദ്ധ്വരേതസ്സായ്‍നിടിലാക്ഷിയുംധരിച്ചൊരു</l>
            <l> ദഗ്ദ്ധചൂതസായകനിൻപാദംകൈതൊഴുന്നേൻ.</l>
            <l> സമസ്തജഗത്തിനുമാധാരഭൂതനായി</l>
            <l> സമസ്തകർമ്മങ്ങൾക്കുംസാക്ഷിയായ്‍വിശ്വാത്മാവായ്</l>
            <l> സമസ്തവൃന്ദാരകവിന്ദിതചരണനാം</l>
            <l> സമസ്തേശ്വര!ദേവനിൻപാദംകൈതൊഴുന്നേൻ</l>
            <l> ജനനമതുമില്ലമരണമതുമില്ല</l>
            <l> മുനിമാനസങ്ങളിൽവസതിസദാഭവാൻ</l>
            <l> മനസാനിരൂപിക്കും ജനാനാംപോഷംനൽകം</l>
            <l> ദനുജാന്തകശംഭോനിൻപാദംകൈതൊഴുന്നേൻ</l>
            <l> കറുത്തനിറത്തോടുചെറുത്തഗളംതന്നിൽ</l>
            <l> തരത്തിൽപെരുത്തോരുഫണിമാലയുംപൂണ്ടു</l>
            <l> മറുത്തദുരിതംവേരറുത്തുകളയുന്ന</l>
            <l> കരത്താൽനിരുത്തമനിൽപാദംകൈതൊഴുന്നേൻ</l>
            <l> ശൂലവുംപിനാകവുംധരിച്ചതൃക്കൈകളും</l>
            <l> കാലനുംഭയപ്പെടുംരുദ്രവേഷവുംപൂണ്ടു്</l>
            <l> പുഷ്പസായകരൂപസംഹാരനയനനാം</l>
            <l> വിശ്വനായകപോറ്റിനിൻപാദംകൈതൊഴുന്നേൻ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇപ്രകാരം ഒക്കെ ധർമ്മതീർത്ഥത്തിന്റെ മാഹാത്മ്യം പറഞ്ഞു കേൾപ്പിച്ചിട്ടു
മഹാവിഷ്ണു ഗാലവനോടു് അരുളിച്ചെയ്തു.
</p>
          <lg xml:id="lg2.83">
            <l> ഗാലവാനീയുമ്മുനിധർമ്മതീർത്ഥാന്തേസദാ-</l>
            <l> കാലവുംതപസ്സുചെയ്തിരിക്കയഥാസുഖം</l>
            <l> ഇടയിലോരോഭയംവരുകിൽപാലനാർത്ഥം</l>
            <l> പടുവാംമൽചക്രംനിന്നരികേവസിച്ചീടും </l>
          </lg>
          <!--end of "verse"-->
          <p style="noindent">വിഷ്ണുവിന്റെ ഉപദേശമനുസരിച്ചു ഗാലവൻ ഈശ്വരധ്യാനത്തിൽ മുഴുകി
കാലം കഴിച്ചുകൊണ്ടിരിക്കെ, ഒരുദിവസം പീനാകാരനായ ഒരു രാക്ഷസൻവന്നു് അദ്ദേഹത്തിനെ പിടിച്ചു
തെല്ലുനേരം അമ്മാനയാടിയിട്ടു്, കടിച്ചു തിന്നാനായി ഭാവിച്ചു. എന്നാൽ വിഷ്ണുചക്രം പെട്ടെന്നു ആവിർഭവിച്ചു്
ആ രാക്ഷസനെ നിഗ്രഹിച്ചുകളഞ്ഞു. അങ്ങനെയാണു് ധർമ്മതീർത്ഥത്തിനു ചക്രതീർത്ഥമെന്നും
പേരുസിദ്ധിച്ചതു്.
</p>
          <p style="indent">ഗാലവനെ നിഗ്രഹിക്കാൻ ഭാവിച്ച രാക്ഷസന്റെ കഥയും ഈ കാണ്ഡത്തിൽ
വിവരിച്ചിരിക്കുന്നു.
</p>
          <lg xml:id="lg2.84">
            <l> ഭൂതലേഹാലാസ്യമെന്നുണ്ടൊരുപുണ്യക്ഷേത്രം</l>
            <l> ഭൂതനായകപരമാസ്പദംമോക്ഷപ്രഭം </l>
          </lg>
          <!--end of "verse"-->
          <p style="noindent">അവിടെ വിഖ്യാതന്മാരായ അസംഖ്യം തപോധനന്മാർ
</p>
          <lg xml:id="lg2.85">
            <l> ഇന്ദുചൂഡനെസേവിച്ചന്വഹംജടാഭര</l>
            <l> നന്ദിതശീർഷന്മാരായ് ഭസ്മധൂളിതന്മാരായ്</l>
            <l> രുദ്രാക്ഷാഭരണവുംത്രിപുണ്ഡറാങ്കിതഫാലമുദ്രയും </l>
          </lg>
          <!--end of "verse"-->
          <p style="noindent">പൂണ്ടു്, രുദ്രധ്യാനതൽപരന്മാരായി വസിക്കുന്നകാലത്തു് വിശ്വാവസു എന്ന
ഗന്ധർവന്റെ പുത്രനായ ദുർദമൻ അപ്സരസ്സുകളോടുകൂടി ഹാലാസ്യതീർത്ഥത്തിൽ ജലക്രീഡയ്ക്കായി
തുനിഞ്ഞു. അവർ,
</p>
          <lg xml:id="lg2.86">
            <l> വസ്ത്രങ്ങളഴിച്ചതിൻകരമേലിട്ടുകാമ-</l>
            <l> ന്നസ്ത്രങ്ങൾധരിച്ചതിലിറങ്ങിക്കുളിക്കുമ്പോൾ</l>
            <l> വരിഷ്ഠതപോനിധി ചില താപസന്മാരും</l>
            <l> ഗരിഷ്ഠമഹിമാവാം വസിഷ്ഠമുനീന്ദ്രനും </l>
          </lg>
          <!--end of "verse"-->
          <p style="noindent">സൂര്യോപസ്നാനം ചെയ്‍വാൻ അവിടെ എഴുന്നള്ളി.
</p>
          <p style="indent">അതുകണ്ടു് അതിമാത്ര ലജ്ജയും പേടിയുംപൂണ്ടു ചാർവാംഗിമാരായ
മധുവാണിമാരെല്ലാം പെട്ടെന്നു വസ്ത്രങ്ങളെടുത്തുടുത്തു. അവരുടെ വസ്ത്രധാരണത്തിന്റെ തിടുക്കത്തെ,
</p>
          <lg xml:id="lg2.87">
            <l> അടുത്തുകരംതന്നിലെടുത്തുവസ്ത്രങ്ങളു-</l>
            <l> മുടുത്തുനിന്നീടിനാർപൊടുക്കെന്നവർകളും </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന രണ്ടുവരികൾ എത്ര ഭംഗിയായി പ്രകാശിപ്പിച്ചിരിക്കുന്നു എന്നു
നോക്കുക.
</p>
          <p style="indent">ദുർദമൻ മാത്രം ആ ഋഷിമാരെ ആദരിച്ചില്ല. അതിനാൽ വസിഷ്ഠൻ,
ഗരിഷ്ഠകോപപൂർവ്വം,
</p>
          <lg xml:id="lg2.88">
            <l> രാക്ഷസധർമ്മംനിനക്കിഷ്ടമായതുമൂലം</l>
            <l> രാക്ഷസനായിഭവിച്ചീടുകനീയുംവേഗാൽ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ശപിച്ചു. എന്നാൽ അപ്സരസ്സുളാകട്ടെ,
</p>
          <lg xml:id="lg2.89">
            <l> ബ്രഹ്മനന്ദനകരുണാനിധേരപോനിധേ</l>
            <l> നിർമ്മലഭവാനുകാരുണ്യമുണ്ടായീടേണം</l>
            <l> അംഗനാജനത്തിനുജീവനയേതുമുനി</l>
            <l> പുംഗവ ഭർത്താവല്ലോ ഭൂഷണമാകുന്നതും</l>
            <l> പതിയില്ലാരുനാരിക്കതിയായിരിപ്പൊരു</l>
            <l> നിധിയുംനൂറുപുത്രന്മാരുമുണ്ടെന്നാകിലും</l>
            <l> വിധവയെന്നല്ലയോലോകവിഖ്യാതിപുന-</l>
            <l> രതുസംഗതിവരുത്തീടൊല്ല ദയാനിധേ</l>
            <l> ഒരിക്കലപരാധംപിണഞ്ഞാൽക്ഷമിക്കേണം</l>
            <l> തരക്കേടില്ല മഹാപുരുഷന്നതുമൂലം </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പ്രാർത്ഥിക്കയും, അദ്ദേഹം കൃപാവിഷ്ടചേതസ്സായിട്ടു്,
</p>
          <lg xml:id="lg2.90">
            <l> പതിനാറാണ്ടുരക്ഷോവരനായീടുംയുഷ്മൽ</l>
            <l> പതിയാമിവൻപിന്നെദൈവകല്പിതബലാൽ</l>
            <l> മഹിമാലയമായചക്രതീർത്ഥാന്തേമേവും</l>
            <l> മഹിതചരിത്രനാം ഗാലവമുനീന്ദ്രനെ</l>
            <l> ക്ഷുത്തുകൊണ്ടെടുത്തുഭക്ഷിപ്പാനായ്‍തുടങ്ങുമ്പോൾ</l>
            <l> ക്രുദ്ധനായവിടെക്കാണായ്‍വരുംസുദർശനം</l>
            <l> വന്നടുത്തവനേയുംകൊന്നീടുമെന്നാലുടൻ</l>
            <l> നന്നായ്‍വന്നീടുംശാപമോക്ഷവുമിവനെടോ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ശാപമോക്ഷം നല്കയും ചെയ്തു.
</p>
          <lg xml:id="lg2.91">
            <l> പത്തുയോജന ദൈർഘ്യം ഉള്ള ഈ ചക്രതീർത്ഥം,</l>
            <l><span style="width:1.5em"> </span>ദർഭശയനത്തിൽചെറ്റും</l>
            <l> ദേവീപത്തനത്തിലുംകുറഞ്ഞൊന്നുണ്ടുകാണ്‍മാ-</l>
            <l> നേവമാവതിനെന്തുകാരണം?പറകടോ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ ഭക്തന്മാർ ചോദിച്ച ചോദ്യത്തിനുത്തരമായി ആഗതൻ ആ
കഥയും പ്രപഞ്ചിച്ചിരിക്കുന്നു.
</p>
          <p style="indent">പണ്ടു് പർവതശ്രേഷ്ഠന്മാർക്കു ചിറകുകളുണ്ടായിരുന്നത്രേ.</p>
          <lg xml:id="lg2.92">
            <l> ഉദ്ധതന്മാരായവരങ്ങോട്ടുമിങ്ങോട്ടുമാ</l>
            <l> ബദ്ധപൗരുഷം വിയന്മാർഗ്ഗേ സഞ്ചരിക്കുമ്പോൾ</l>
            <l> കാനനക്ഷേത്രഗ്രാമനഗരാദികളിലും</l>
            <l> ന്യൂനകാരുണ്യമവർ പതിക്കമൂലമായി</l>
            <l> തരുക്കൾ പശുക്കളും മാനുഷന്മാരുമെല്ലാം </l>
          </lg>
          <!--end of "verse"-->
          <p style="noindent">മരിക്കുക നിമിത്തമായി വലിയ കഷ്ടപ്പാടുകൾ നേരിട്ടു. യാഗാദി
കർമ്മങ്ങളെല്ലാം മുടങ്ങി. ദേവതമാരെല്ലാം സങ്കടംപൂണ്ടു. ദേവേന്ദ്രൻ വജ്രവും എടുത്തുകൊണ്ടു പുറപ്പെട്ടു
പലേ പർവ്വതങ്ങളുടെ ചിറകുകൾ അറുത്തു; എന്നാൽ ചില പർവ്വതങ്ങൾ ജലധിയെന്നോർത്തു
ചക്രതീർത്ഥത്തിൽ ചെന്നൊളിച്ചു.
</p>
          <p style="indent">ചക്രതീർത്ഥത്തിന്റെ മാഹാത്മ്യത്തെക്കുറിക്കുന്ന ഒന്നുരണ്ടു കഥകൾകൂടി ഈ
കാണ്ഡത്തിൽ ചേർത്തിട്ടുണ്ടു്. അതിൽ അലംബുസയുടെ കഥ ശൃംഗാരവർണ്ണനത്തിനും
ഇടകൊടുത്തിരിക്കുന്നു.
</p>
          <p style="indent">നാന്മറയ്ക്കിരിപ്പിടമായിരിക്കുന്ന നാന്മുഖൻ സാവിത്രീദേവിയോടുകൂടി
സ്വൈരമായി സത്യലോകത്തു വസിക്കവേ, ഒരുദിവസം ദേവേന്ദ്രനും കൂട്ടരും അദ്ദേഹത്തിനെ സന്ദർശിച്ചു.
ഉർവശിതുടങ്ങിയ ദേവനാരിമാർ ഭഗവൽപ്രീണനാർത്ഥം പൊടിപൊടിച്ചു് ഒരു നൃത്തവും നടത്തി.
</p>
          <lg xml:id="lg2.93">
            <l> വാദിത്രഘോഷങ്ങളും തുടർന്നനേർപാരം</l>
            <l> മോദമാർന്നൊരു പവമാനനും വീയീടിനാൻ.</l>
            <l> മത്സരം കലർന്നോരോ ഹാവഭാവങ്ങളോടു-</l>
            <l> മപ്സരഃസ്ത്രീമണ്ഡലം കളിച്ചു തളർന്നപ്പോൾ</l>
            <l> രൂപയൗവനമദവിമഭ്രമം പൂണ്ടുള്ളോരു</l>
            <l> കോപനാ സുശോഭനം മന്ദമായലംബുസാ</l>
            <l> കണ്ടവർ മനമപഹരിക്കും കടാക്ഷവും</l>
            <l> തണ്ടലർശരചാപം പഴിക്കും ഭൂവല്ലിയും</l>
            <l> കൊണ്ടൽതൻനിറമുടയോരു കുന്തളം തന്നി</l>
            <l> ലണ്ടർകോൻതരൂത്തമജാലമാലയുംപൂണ്ടു</l>
            <l> തണ്ടയും ചിലമ്പുമിട്ടന്യദേവനാരിമാർ</l>
            <l> കണ്ടകമിയലുമാറമ്പിനോടാടീടിനാൾ</l>
            <l> ആപ്പുരികുഴലാൾതന്നത്ഭുതനൃത്തംകണ്ടു</l>
            <l> ചിൽപ്പുമാൻമുതലായോരെപ്പേരുമാനന്ദിച്ചു</l>
            <l> കുറ്റമല്ലവൾതന്നെ മറന്നുകളിക്കുമ്പോൾ</l>
            <l> കാറ്റുകൊണ്ടടുത്തപൂവാടയുമഴിഞ്ഞുപോയ്. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ബ്രാഹ്മാദിദേവന്മാർ അപ്പോൾ കണ്ണുകൾ നന്നായിച്ചിമ്മി ലജ്ജിച്ചുമുഖം
തിരിച്ചുകളഞ്ഞു. വിധൂമൻ എന്നൊരു വസുപ്രവരൻമാത്രം മദനശരപരവശനായിട്ടു് അവളുടെ
ജഘനാദികൾനോക്കി രസിച്ചു. അതുകണ്ടു് ചതുരാനനൻ ‘നീ മർത്ത്യനായി ജനിക്ക’ എന്നു ശപിച്ചുവത്രെ.
എന്നാൽ,
</p>
          <lg xml:id="lg2.94">
            <l> വാമലോചനേ നീയും കേളിദമലംബുസേ</l>
            <l> കാമപൂരണമിവന്നേകുവാൻ മഹീതലേ</l>
            <l> മാനുഷാംഗനയായിജ്ജനിച്ചു പിരകാല</l>
            <l> മാനസസുഖമോടും രമിച്ചു വസിക്കെടോ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് അദ്ദേഹം അരുളിച്ചെയ്തപ്പോൾ വിധൂമനു്
തെല്ലൊരാശ്വാസമുണ്ടായിക്കാണണം—എന്നാൽ അമരത്വമെവിടെ? മാനുഷത്വമെവിടെ? അയാൾ
ഇങ്ങനെ പ്രാർത്ഥിച്ചു:-
</p>
          <lg xml:id="lg2.95">
            <l> ഞാനറിയാതെ ചില പാപങ്ങൾ ചെയ്തീടിലും</l>
            <l> മാനസേ ദയാനിധേ സഹിച്ചീടണം വിഭോ</l>
            <l> കിങ്കരനായോരടിയന്നു മാനുഷജന്മം</l>
            <l> സങ്കടമല്ലോ ജഗന്നായക ഭഗവാരന്</l>
            <l> “ഭൂമിപാലനായി ജനിച്ചമേയം വെടിഞ്ഞു നീ</l>
            <l> ഭൂമിപാലനവും ചെയ്താമോദപുരസ്സരം</l>
            <l> മോഹനാംഗിയായീടുമിവളിലുള്ളകാമ</l>
            <l> മോഹങ്ങൾതീർത്തു മഹാഭാഗനായ് വാഴുംകാലം</l>
            <l> എത്രയും പ്രസിദ്ധനായ് ശത്രുസൂദനനായ്</l>
            <l> പുത്രനുമുണ്ടായ്‍വരുമവന്റെ ശൈശവാന്തേ</l>
            <l> രാജ്യഭാരവുമവന്നേകി നീ ഭാര്യയോടും</l>
            <l> പൂജ്യമാം ചക്രതീർത്ഥ സ്നാനമമ്പോടുചെയ്ക.</l>
            <l> അന്നുനീ മാനുഷത്വം വെടിഞ്ഞു ദേവലോകം</l>
            <l> ചെന്നുപുക്കീടുമതു സത്യമെന്നറിഞ്ഞാലും </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ ശാപമോക്ഷവും നൽകി.
</p>
          <p style="indent">വിധൂമനാകട്ടേ സോമവംശാലങ്കാരഭൂതനും ജനമേജയപുത്രനും ആയ
ശഥാനീകന്റെ പത്നിയായ വിഷ്ണുമതിയുടെ ഗർഭം പൂകി മനുഷ്യത്വംകൈക്കൊണ്ടു. ആ രാജാവു്
പുത്രനില്ലാതെ ദുഃഖിതനായിരിക്കുന്ന കാലഘട്ടമായിരുന്നു. ബ്രഹ്മാവു് വിധൂമനെ ശപിച്ചതു് ആ രാജർഷിക്കു
അനുഗ്രഹമായിത്തീർന്നു. വിധൂമൻ മനുഷ്യലോകത്തേക്കു പുറപ്പെടുംമുമ്പു് തന്റെ പ്രിയസഖികളായ
മാല്യവാൻ, പുഷ്പദന്തൻ, ബലോൽക്കടൻ എന്നിവരോടു തന്റെ സങ്കടവാർത്ത അറിയിച്ചിരുന്നു. അവരും
ശതാനീകമന്ത്രിപ്രവരനായ യുഗന്ഥരന്റെയും സേനാപതിയായ പ്രത്യനീകന്റേയും, ധർമ്മസചിവനായ
വല്ലഭന്റേയും പുത്രന്മാരായി ജനിച്ചു. സഹസ്രാനീകൻ, യൗഗന്ധരായണൻ, രുമണ്വാൻ, വസന്തകൻ ഈ
പേരുകളിൽ ആ നാലുപേരും പ്രസിദ്ധരായി.
</p>
          <p style="indent">“സ്വർവേശ്യാജനഗർവമെപ്പേരുംകളയുന്ന
ദുർവഹശ്രോണിഭാരാസാദരമലംബുസ”യും
</p>
          <p style="indent">മൃഗാവതിയെന്ന പേരോടുകൂടി അയോദ്ധ്യാധിപതിയായ കൃതവർമ്മാവിന്റെ
പുത്രിയായി ജനിച്ചു. ഇങ്ങനെ ഇരിക്കെ അഹിദംഷ്ട്രൻ എന്നൊരു അസുരൻ അസുരപ്പടയോടുകൂടി
ദേവലോകം ആക്രമിച്ചു. ഇന്ദ്രൻ ശതാനീകനെ വരുത്താനായി മാതലിയെ നിയോഗിക്കയും ആ രാജർഷി
അസുരനെ യുദ്ധത്തിൽ നിഗ്രഹിക്കയും ചെയ്തു. എന്നാൽ അദ്ദേഹവും മരിച്ചുപോയി. ഇന്ദ്രാജ്ഞയനുസരിച്ചു്
മാതലി രാജശാരത്തെ കൗശാംബിയിലേക്കു അയച്ചുകൊടുത്തു. സഹസ്രാനീകൻ ഈ
ദുഃഖവാർത്തയറിഞ്ഞു് മൂർഛിതനായി നിലംപതിച്ചു.
</p>
          <lg xml:id="lg2.96">
            <l> കുറ്റമല്ലവൻപിന്നെച്ചെറ്റുടനെഴുന്നേറ്റി-</l>
            <l> ട്ടറ്റമില്ലാത വിലാപങ്ങളും തുടങ്ങിനാൻ.</l>
            <l> പാർത്തലത്തിന്നു നാർഥനാക യ ശതാനീകൻ</l>
            <l> കീർത്തിശേഷനാം പ്രാപിച്ചീടിനോരനന്തരം</l>
            <l> അപ്പുരംതന്നിലുള്ളേരെപ്പേരുമല്പേതര-</l>
            <l> മപ്പെഴുത്ത്യുൽക്കട സങ്കടം തേടീടിനാർ</l>
            <l> പിപ്പാടുമന്ത്രിമുഖ്യന്മാരൊടുമൊരുമിച്ചു</l>
            <l> ശില്പത്തിൽപ്രേതകാര്യം മന്ത്രപൂർവമായ്‍ചെയ്തു</l>
            <l> മഹിളാജനമണി മകുടഭ്രഷാനൃപ</l>
            <l> ????? മരണം ചെയ്തീടിനാൾ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">നല്ല മുഹൂർത്തത്തിൽ സഹസ്രാനീകൻ അഭിഷിക്തനായി.
യോഗന്ധരായണാദികളുടെ സഹായത്തോടുകൂടി അദ്ദേഹം യഥാവിധി രാജ്യപരിപാലനം
നിർവഹിച്ചുവരവേ, ദേവേന്ദ്രൻ നന്ദനോത്സവമാരംഭിച്ചു. സസ്രഹാനീകനും ക്ഷണിക്കപ്പെട്ടു. അവിടെവച്ചു്
ദേവേന്ദ്രൻ പൂർവകഥയെ പറഞ്ഞുകേൾപ്പിച്ചിട്ടു കൃതവർമ്മാവിന്റെ പുത്രിയായ മൃഗാവതിയെ കല്യാണം
കഴിപ്പാൻ രാജാവിനോടു ഉപദേശിച്ചു.
</p>
          <lg xml:id="lg2.97">
            <l> തനിക്കും മൃഗാപതിതനിക്കുമൊരുമിച്ചു</l>
            <l> കനത്തസുഖമനുഭവിച്ചീടുവാനുള്ളിൽ</l>
            <l> പെരുത്തമോഹംപൂണ്ടുനടക്കും വഴിതന്നിൽ </l>
          </lg>
          <!--end of "verse"-->
          <p style="noindent">രാജാവിനെ തിലോത്തമ എന്ന അപ്സരസ്ത്രീ എതിരിട്ടു.
</p>
          <lg xml:id="lg2.98">
            <l> “സരസമൊഴിപലവുരചെയ്തടുത്തിട്ടും</l>
            <l> തരളാക്ഷിയേ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കണ്ടില്ലെന്നു ഭാവിച്ചു രാജാവു നടന്നുകളഞ്ഞു. അവളാകട്ടെ,
</p>
          <lg xml:id="lg2.99">
            <l> ഒരുനാരിയേച്ചിന്തിച്ചൊരുനാരിയിലേവം</l>
            <l> നരപാലകഭവാനാദരമില്ലായ്കയാൽ</l>
            <l> അവളോടൊരു പതിന്നാലുവത്സരംകാല-</l>
            <l> മവനീപതേ വിയോഗംവരുമഹേതുകം </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ശാപവുമിട്ടു.
</p>
          <p style="indent">ഭൂമിയിൽ തിരിച്ചുവന്നയുടനേ, രാജാവു് കൃതവർമ്മാവിനെ ചെന്നുകണ്ടിട്ടു്,
</p>
          <lg xml:id="lg2.100">
            <l> “തനയാമരുമിനിക്കുപജീവനം ചെയ്‍വാൻ</l>
            <l> വിനയാംബുധേ തരിക” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് പ്രാർത്ഥിക്കയും ആ രാജാവു് അവളെ വിവാഹം കഴിച്ചുകൊടുക്കയും
ചെയ്തു.
</p>
          <p style="indent">സഹസ്രാനീകൻ “കല്യാണഘോഷത്തോടും മല്ലലോചനയോടുംകൂടി” തന്റെ
സ്വർല്ലോകസമമായ പുരിയിൽ ചെന്നിട്ടു്,
</p>
          <lg xml:id="lg2.101">
            <l> പുഷ്പചാപന്റെ ജീവസർവസ്വ നിധാനമാ-</l>
            <l> യത്ഭുതവിലാസഭൂരുഹപ്പൂങ്കുലയായി</l>
            <l> സൗന്ദര്യസമുദ്രത്തിലെഴുന്ന കല്ലോലമാം</l>
            <l> സുന്ദരിതന്നെക്കണ്ടാനന്ദിച്ചുനരപതി</l>
            <l> കാർകുഴലാദ്യംതാനുമൊരുമിച്ചനംഗന്റെ</l>
            <l> കാർമുകമൊടിച്ചു ബാണങ്ങളുമൊടുക്കുവാൻ </l>
          </lg>
          <!--end of "verse"-->
          <p style="noindent">സൗഹൃദപൂർവ്വം പ്രയത്നം ചെയ്തുകൊണ്ടിരിക്കെ മൃഗാവതിക്കു ദൗഹൃദം
അങ്കുരിച്ചു.
</p>
          <lg xml:id="lg2.102">
            <l> എന്തൊരുപദാർത്ഥത്തിലാഗ്രഹമവൾക്കഹോ</l>
            <l> എന്തുചെയ്തിട്ടുമതു തരസാ നൽകും നൃപൻ.</l>
            <l> ദുർല്ലഭമെന്നാകിലും സുലഭമെന്നാകിലും</l>
            <l> ദുർല്ലഭമവൾക്കൊന്നുമില്ലെന്നുവന്നുകൂടി.</l>
            <l> അർഭകൻ ദിനേ ദിനേ വർദ്ധിക്ക നിമിത്തമായ്</l>
            <l> ഗർഭവുമതിരേ ദുർവഹമായ് ചമഞ്ഞു.</l>
            <l> അതുകണ്ടവനീശൻ തനിക്കുമതിവേലം</l>
            <l> മതിയിൽ സന്താപവും മോദവുമുണ്ടായ്‍വന്നു</l>
            <l> ഒരുനാളിരുവരും രമിച്ചു വസിക്കുമ്പോൾ</l>
            <l> തരളാക്ഷിയും നിജ രമണനോടു ചൊന്നാൾ</l>
            <l> മധുരാകൃതേ മമ മതിയിലിതുകാലം</l>
            <l> രുധിരജലംതന്നിൽ വിളയാടുവാനായി</l>
            <l> അതിയായിരുപ്പൊരു കുതുകം പെരുകുന്നു</l>
            <l> കിതവമൊഴിയല്ല കരുണാംബുധേ കാന്ത!</l>
            <l> അതിനുണ്ടുപായമെന്നുറച്ചു നരവീരൻ</l>
            <l> മതിമാൻ കസുംഭജകസുമ തോയത്തിനാൽ</l>
            <l> ഒരുവാപിയെച്ചമച്ചരുണാധരിയുടെ</l>
            <l> പെരുതാമഭിലാഷപൂരണം ചെയ്തീടിനാൻ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ലോഹിതോടവസ്നാനം ചെയ്കയാൽ മൃഗാവതിയുടെ ദേഹവും
ലോഹിതവർണ്ണമായി. അതുകണ്ടു വികടൻ എന്ന വിഹംഗാധിപതി, മാംസമെന്നു വിചാരിച്ചു് അവളെ
കൊത്തിയെടുത്തുകൊണ്ടു പറന്നുകളഞ്ഞു.
</p>
          <p style="indent">കുറെ അധികം ദൂരംചെന്നപ്പോൾ മാംസമല്ലെന്നു ബോധംവരികയാൽ അവൻ
അവളെ നിലത്തു ഇട്ടിട്ടു് എങ്ങോട്ടോ പോയി.
</p>
          <lg xml:id="lg2.103">
            <l> ഉദയാചലവരവിവരംതന്നിലവ-</l>
            <l> ളുദിതമൂർഛാപരവശയായ് വീണീടിനാൾ.</l>
            <l> ചെറുതുനേരമേവം കഴിഞ്ഞോരനന്തരം</l>
            <l> ദുരിതബലമൂലം ബോധവുമുണ്ടായ്‍വന്നു.</l>
            <l> കണ്ണുകൾമിഴിച്ചരണ്യാന്തരേ നോക്കും വിധൗ</l>
            <l> ദണ്ഡമുണ്ടായ്വന്നതിനില്ലൊരുമറുകര.</l>
            <l> കണ്ണുനീർവാർത്തുപുനരെണ്ണമില്ലാതവണ്ണം</l>
            <l> പുണ്ഡരീകാക്ഷി വിലാപങ്ങളും തുടങ്ങിനാൾ</l>
            <l> എന്നിനിക്കാണുന്നതു നിന്നുടെ മുഖാംബുജം</l>
            <l> മന്നവ മനോഹര സുന്ദര ജീവനാഥ!</l>
            <l> ആരിനിക്കടവയവരീവനാന്തരം തന്നിൽ</l>
            <l> ഭൂരിപൗരുഷ കന്തേ പേടിയാകുന്നു പാരം”</l>
            <l> ഇത്തരമൊരുതരത്തെൽപൂണ്ടവളിനി</l>
            <l> സത്വരം മരിപ്പതു നല്ലതെന്നുറച്ചഹോ</l>
            <l> ആനകൾകൊമ്പുപിടിച്ചൂനമാനസഭയം</l>
            <l> മാനിനിയൊരുമ്പെട്ടൂ ജീവനാശനത്തിനായ്</l>
            <l> മലമേൽ കരയേറിപ്പുലികൾനേരേചെല്ലു-</l>
            <l> മലസവിലോചനഭുജഗങ്ങളെത്തൊടും</l>
            <l> കേസരിവരന്മാരിലാദരലേശമെന്നീ</l>
            <l> ഭാസും ഗുണഗണാ ചാരവേ ചെന്നുനില്ക്കും</l>
            <l> ഇക്കണ്ടതൊക്കെചെയ്തുമക്കണ്ടമൃഗങ്ങൾക്കു-</l>
            <l> മക്കരിങ്കുഴലാളിലുൾക്കനിവത്രേ വരൂ.</l>
            <l> തീയിൽപോയ് ചാടീടിനാളാടാലാടത്രയല്ല</l>
            <l> പായുന്നജലംതന്നിൽ പരിച്ചാൾമരിക്കുവാൻ</l>
            <l> ഒന്നുകൊണ്ടുമേ ജീവന്നന്തരമുണ്ടായീല</l>
            <l> സുന്ദരാംഗിയാം മൃഗാവതിക്കെന്നറിഞ്ഞാലും. </l>
          </lg>
          <!--end of "verse"-->
          <p style="noindent">അങ്ങനെയിരിക്കേ ജമദഗ്നിമുനി അവളെ കണ്ടുമുട്ടി,
</p>
          <lg xml:id="lg2.104">
            <l> ആരെടോ വരോരു നിൻപേരുമെന്തെടോ പുന-</l>
            <l> രാരുമില്ലാതെനീയും ഘോരമാം വനാന്തരേ</l>
            <l> സഞ്ചരിപ്പതിനെന്തുകാരണമെടോ നാരീ</l>
            <l> കാഞ്ചനമകുടമേ! നിൻ പതിയാരാകുന്നു </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുചോദിക്കയും അവൾ വിവരങ്ങൾ ധരിപ്പിക്കയും ചെയ്തു. മുനിയാകട്ടെ,
</p>
          <lg xml:id="lg2.105">
            <l> അഴകിൽ പഴകിനമൊഴിയും പറഞ്ഞവ-</l>
            <l> ളഴലെല്ലാമേയൊഴിച്ചാശ്രമേയിരുത്തിനാൾ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">യഥാകാലം അവൾ ഒരു കുമാരനെ പ്രസവിച്ചു. സൂതികാഗാരത്തിലെ
കൃത്യങ്ങളെല്ലാം താപസനാരിമാർ ചാതുര്യപൂർവ്വം നിർവ്വഹിച്ചു.
</p>
          <lg xml:id="lg2.106">
            <l> ശോഭനദിനംതന്നിൽ ബാലപത്മിനീകാന്ത</l>
            <l> ശോഭതേടീടും ബാലൻ ജാതനായതുനേരം </l>
          </lg>
          <!--end of "verse"-->
          <p style="noindent">ദേവന്മാർ ആനന്ദപൂർവ്വം പുഷ്പവർഷം ചെയ്തു.
</p>
          <lg xml:id="lg2.107">
            <l> ജാതകർമ്മാദികർമ്മമാകവേചെയ്തുമുനി</l>
            <l> മാതാവിന്നതുമൂലമാധിയുമൊട്ടുതീർന്നു. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ബാലനു ക്രമേണ പതിമൂന്നുവയസ്സു തികഞ്ഞു. ഒരുദിവസം ഒരു പാമ്പാട്ടി
വലുതായ ഒരു സർപ്പത്തെ പിടിച്ചു പെട്ടകത്തിലാക്കിക്കൊണ്ടുപോകാൻ ഭാവിക്കുന്നതു കണ്ടു് ആ കുമാരൻ
അതിനെ വിട്ടുകളയാൻ അവനോടു പറഞ്ഞു.
</p>
          <lg xml:id="lg2.108">
            <l> ‘വിടുകയില്ല ഞങ്ങളാരുമേ സർപ്പങ്ങളെ</l>
            <l> പടുത ഞങ്ങൾക്കഹി ജാതിയിലത്രേനൂനം</l>
            <l> ഇതിനെക്കൊണ്ടുനഗരങ്ങളിൽനടന്നാകിൽ</l>
            <l> മതിമൻപലപലസമ്മാനങ്ങളുംകിട്ടും</l>
            <l> ഈവണ്ണമല്ലോഞങ്ങൾ ജീവധാരണമതു</l>
            <l> ദൈവകല്പിതം’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു അവൻ മറുപടി പറകയാൽ, കുമാരൻ മാതാവിന്റെ അടുക്കൽനിന്നും
ഒരു കങ്കണം വാങ്ങിക്കൊടുത്തിട്ടു പാമ്പിനെ വിടുവിച്ചു. സർപ്പമാകട്ടെ ഉടൻതന്നെ മനുഷ്യാകൃതിപൂണ്ടു്
ഇങ്ങനെ പറഞ്ഞുതുടങ്ങി.
</p>
          <lg xml:id="lg2.109">
            <l> കിന്നരനെന്നുനാമമിനിക്കു ധൃതരാഷ്ട്ര</l>
            <l> നന്ദനനെടോഞാനുംനാഗജാതിയിലേകൻ</l>
            <l> നിന്നുടെഗുണംകണ്ടുസന്തോഷംപൂണ്ടുപാര-</l>
            <l> മൊന്നങ്ങുയാചിക്കുന്നേനെന്നതുകേൾക്കനീയും</l>
            <l> പാതാളലോകംതന്നിലെന്നുടെനിലയനേ</l>
            <l> ഭ്രാതാക്കന്മാരുംമമജനകൻജനനിയും</l>
            <l> എന്നല്ലമറ്റുപലമിത്രഭൂതന്മാരുമു-</l>
            <l> ണ്ടിന്നവർക്കെല്ലാംനിന്നെകാട്ടണമിനിക്കെടോ</l>
            <l> അതിനായ്‍പോകനാം </l>
          </lg>
          <!--end of "verse"-->
          <p style="noindent">ജമദഗ്നിയുടേയും മാതാവിന്റേയും അനുവാദത്തോടുകൂടി രാജകുമാരൻ
ഉരഗജനനാഥനെ അനുഗമിച്ചു. ഇങ്ങനെ കുറേക്കാലം കിന്നരാലയത്തിൽ സുഖമായി പാർക്കവേ,
</p>
          <lg xml:id="lg2.110">
            <l> ലളിതഗുണങ്ങളിലിളകിക്കളിച്ചൊരു</l>
            <l> ലളിതയെന്നുപേരാംകിന്നരഭഗിനിയേ </l>
          </lg>
          <!--end of "verse"-->
          <p style="noindent">കരപീഡനം ചെയ്തിട്ടു്, അവൻ ‘സ്മരസായകലീലാലളിതം’വാണു ക്രമേണ
ലളിത ഗർഭംധരിച്ചു. അപ്പോൾ അവൾ-
</p>
          <lg xml:id="lg2.111">
            <l> സജ്ജനത്തിനുംമനുജന്മാർക്കംധരണിക്കു-</l>
            <l> മിജ്ജനത്തിനുംപതിയായനീകേട്ടീടേണം</l>
            <l> ഞാനൊരുവിദ്യാധരകാമിനിമുന്നംകാന്ത!</l>
            <l> മാനുഷവരശാപംകൊണ്ടുവന്നഹിജന്മം</l>
            <l> ദൗഹൃദംവധിപരികല്പിതമതുംമമ</l>
            <l> സൗഹൃദനിധേഞാനുംപൂകുന്നേൻദേവലോകം</l>
            <l> അറ്റമില്ലാതഗുണമുള്ളൊരുപുത്രൻതന്നെ</l>
            <l> കുറ്റമെന്നിയേ പരിഗ്രഹിക്കധരംപതേ</l>
            <l> നാടകപ്രസിദ്ധനായീടുന്നഭവാനെന്നും</l>
            <l> വാടാതതാംബുലികാമാലികാംഗ്രഹിച്ചാലും</l>
            <l> കൈക്കൊണ്ടുജീവനാഥവല്ലകീമേനാംനിന-</l>
            <l> ക്കൊക്കവേകൈവന്നീടുംസൗഖ്യങ്ങൾനിരന്തരം </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുപറഞ്ഞിട്ടു് ദേവലോകം പ്രാപിച്ചു. ഉദയനനാകട്ടെ യാത്രപറഞ്ഞിട്ടു്
വീണ്ടും ജാമദഗ്ന്യാശ്രമം പ്രാപിച്ചു.
</p>
          <p style="indent">പമ്പാട്ടിയാകട്ടെ, മൃഗാവരിയിൽനിന്നു ലഭിച്ച കങ്കണവുമായി കൗശാംബിയിൽ
ചെന്നു. അവൻ അതിനെ,
</p>
          <lg xml:id="lg2.112">
            <l> ‘വാണീചതേയ്യംകൊണ്ടുജീവനംധരിപ്പൊരു വാണിജ്യവരന്മാർ.’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">പലരെയും കാട്ടി. അവരിൽ ഒരുവൻ ആ കങ്കണത്തിന്മേൽ രാജനാമം
അങ്കിതമായി കാണുകയാൽ അവനെ സഹസ്രാനീകന്റെ സമീപത്തേക്കു കൂട്ടിക്കൊണ്ടുപോയി,
</p>
          <lg xml:id="lg2.113">
            <l> കങ്കണംകൈയ്യിലെടുത്തഞ്ജസാനോക്കുന്നേരം</l>
            <l> കങ്കണംരാജാവിന്നുകണ്ണിലുമുണ്ടായ്‍വന്നു</l>
            <l> രമണീകരംതന്നിലനിശംകിടന്നൊരു</l>
            <l> രമണീയമാംമണിവലയംകണ്ടനേരം</l>
            <l> ധരണീപാലമണിപരിതാപവുംപൂണ്ടു</l>
            <l> ധരണിതന്നിൽമറിഞ്ഞുടനേ വീണീടിനാൻ </l>
          </lg>
          <!--end of "verse"-->
          <p style="noindent">അല്പം ബോധംവീണ മാത്രയിൽ അദ്ദേഹം പാമ്പാട്ടിയോടു വിവരങ്ങൾ
ചോദിച്ചറിഞ്ഞു. ഉടൻതന്നെ ശംബരനാൽ നീതനായിട്ടു് ജാമദഗ്ന്യാശ്രമത്തിലേക്കു സപരിവാരം
പുറപ്പെടുകയും ചെയ്തു.
</p>
          <lg xml:id="lg2.114">
            <l> ഉടനേജമദഗ്നിമരുവുമുദയാദ്രി</l>
            <l> കടകാശ്രമപുടനികടമകംപുക്കു</l>
            <l> മുനിയേക്കണ്ടുനമസ്കാരവുംചെയ്തുനൃപൻ</l>
            <l> ജനിതാനന്ദംമുനിനൽകിനാനാശീർവാദം</l>
            <l> അർഘ്യപാദ്യാദികളെക്കൊണ്ടുപൂജയുംചെയ്തു</l>
            <l> മുഖ്യനാംമുനിവരനീവണ്ണമരുൾചെയ്തു</l>
            <l> ‘ഭൂമിപാലക! യശോവരിധേ! വിഭോ! നിന്റെ</l>
            <l> കാമിനിയിവൾമൃഗാവതിയെന്നറിഞ്ഞാലും</l>
            <l> തനയനിവൻനല്ലഗുണവാൻയശോനിധി</l>
            <l> മനുജേശ്വരസിംഹവിക്രമൻദിശാംജേതാ</l>
            <l> സദയനുദയനെന്നിവനുനാമമഹോ</l>
            <l> ഉദയാചലേജാതനാകയാൽദേവോദിതം</l>
            <l> അവന്റെതനയനാം ബാലകനതിദിവ്യ</l>
            <l> നിവനെന്നറിഞ്ഞാലുംഭൂമിപശിഖാമണെ</l>
            <l> കല്യാണമെല്ലാംനിനക്കിനിമേൽവന്നുകൂടും</l>
            <l> തെല്ലുമില്ലിവൾക്കുപാതിവ്രത്യഭംഗംനൂനം </l>
          </lg>
          <!--end of "verse"-->
          <p style="noindent">സഹസ്രാനീകൻ പുത്രപൗത്രന്മാരോടും പത്നിയോടുംകൂടി നാട്ടിൽ വന്നു
ചിരകാലം സുഖമായ് വാണു. അപ്പോൾ,
</p>
          <p style="indent">“മാനുഷജന്മം കഷ്ടമെന്നേവം നിരൂപിച്ചു” രാജ്യഭാരത്തെ ഉദയനിൽ
അർപ്പിച്ചിട്ടു് അദ്ദേഹം ചക്രതീർത്ഥസ്നാനത്തിനായി മഹിഷിസമേതം പുറപ്പെട്ടു. യൗഗന്ധരായണാദി
മന്ത്രിമാരും അവരെ അനുഗമിച്ചു. എല്ലാവരും,
</p>
          <lg xml:id="lg2.115">
            <l> ദുരിതഗണങ്ങളെസ്സകലംകളയുന്ന</l>
            <l> പെരുതാംഗുണമുള്ളോരമൃതതീർത്ഥംതന്നിൽ</l>
            <l> കലിനാശനംദേവംമനസാനിരൂപിച്ചു </l>
          </lg>
          <!--end of "verse"-->
          <p style="noindent">പലതവണ തീർത്ഥജലത്തിൽ മുഴുകി. തത്സമയം,
</p>
          <lg xml:id="lg2.116">
            <l> ഹവ്യവാഹനസമതേജസാ കാണായ്‍വന്നു</l>
            <l> ദിവ്യരൂപവുംധരിച്ചപ്പൊഴേഗഗനാന്തേ</l>
            <l> സ്വർണ്ണമാല്യങ്ങളോടും ശാപമോക്ഷംകൊണ്ടുള്ള</l>
            <l> പൂർണ്ണമാംമോദത്തോടും വ്യോമയാനവുമേറി</l>
            <l> ചക്രതീർത്ഥത്തെപ്രശംസിച്ചവരെല്ലാവരു-</l>
            <l> മൊക്കത്തക്കൊരുമിച്ചുസ്വർഗ്ഗലോകവുംപുക്കു. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ചക്രതീർത്ഥത്തിനു ദേവീപുരമെന്നൊരു പേരുകൂടിയുണ്ടു്. ആ
പേരുവരാനുള്ള കാരണത്തെ കഥാരൂപമായി ഈ കാണ്ഡത്തിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു.
</p>
          <p style="indent">പണ്ടൊരുകാലത്തു് രണ്ടുവത്സരത്തോളംകാലം നിലനിന്നിരുന്ന ഒരു
ദേവാസുരയുദ്ധമുണ്ടായി. അന്നു ദേവന്മാരാൽ തന്റെ പുത്രന്മാർ പലരും ഹനിക്കപ്പെട്ടുപോയതിനാൽ
ദുഃഖിതയായ ദിതി തന്റെ മകളേ വിളിച്ചു ഇപ്രകാരം പറഞ്ഞു:-
</p>
          <lg xml:id="lg2.117">
            <l> ബാലികേ! നാരീകുലമാലികേ!മനോഹരീ</l>
            <l> ചാലവേ വരികെടോ നീലകുന്തളഭാരെ</l>
            <l> നമ്മുടെകുലമെല്ലാംകൊന്നുടൻമുടിപ്പതി</l>
            <l> ന്നിമ്മഹാപാപിദേവനായകനൊരുമ്പട്ടു</l>
            <l> ഇന്നതിന്നെടോനീയുമൊന്നുണ്ടുചെയ്യേണ്ടുന്ന-</l>
            <l> തൊന്നിനുംവിഷാദമുണ്ട കൊലാബാലേതവ</l>
            <l> ചന്ദ്രശേഖരൻതന്നെത്തപസാസേവിക്കണ-</l>
            <l> മിന്ദ്രനെജയിപ്പൊരുനന്ദനനുണ്ടാവാനായ്. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ജനനീവാക്യംകേട്ട ‘ദിതിനന്ദി’നി മാഹിഷരൂപംപൂണ്ടു്
ഘോരവനാന്തരത്തിൽ ചെന്നു്,
</p>
          <lg xml:id="lg2.118">
            <l> “വാഞ്ജിതപ്രാപ്ത്യർത്ഥമായ് പാഞ്ചാസ്യംധ്യാനിച്ചുള്ളിൽ</l>
            <l> പഞ്ചാഗ്നിമധ്യസ്ഥയായ്‍ത്തപസ്സുചെയ്യുംകാലം</l>
            <l> അവനീതലംപാരമിളകിമറിഞ്ഞുട-</l>
            <l> നവനീശന്മാർക്കുള്ളിൽഖേദവുംപെരുതായി</l>
            <l> ഇന്ദ്രാദിദേവന്മാരുംതത്തപോബലംകൊണ്ടു</l>
            <l> സാന്ദ്രമാംഭയംപൂണ്ടു.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">താപസജനശിരോഭൂഷണനായ സുപാർശ്വൻ അവളുടെ
തപോഗുണംകൊണ്ടു പ്രസന്നനായിട്ടു്,
</p>
          <lg xml:id="lg2.119">
            <l> എത്രയുംവീര്യവാനായ്‍ദേവതാവിജയനായ്</l>
            <l> പുത്രനുംനിനക്കുണ്ടാമില്ലസംശയംഭദ്രേ!</l>
            <l> മാഹിഷവേഷത്തെനീധരിച്ചീടുകമൂലം</l>
            <l> മഹിഷമുഖവാനായധികംബലവാനായ്</l>
            <l> മഹിഷനെന്നുനാമധേയവുംപൂണ്ടിട്ടവ-</l>
            <l> നഹിതന്മാരെയെല്ലാംജയിക്കുംസത്യംബാലേ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് അനുഗ്രഹിച്ചു.
</p>
          <lg xml:id="lg2.120">
            <l> ഇങ്ങനെസുപാർശ്വനുംവരദാനവുംചെയ്തു</l>
            <l> മംഗലനിലയനംപ്രാപിച്ചോരനന്തരം</l>
            <l> ജനിച്ചുതനയനുംവിറച്ചുഭുവനങ്ങ-</l>
            <l> ളുറച്ചുദേവേന്ദ്രനുമുരത്തമഹാഭയം</l>
            <l> ഇന്ദ്രവൈരിയാംമഹിഷാസുരൻദിനംതോറും</l>
            <l> ചന്ദ്രനേപ്പോലെവർദ്ധിച്ചുന്നതശരീരനായ് </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ മഹിഷാസുരൻ തപസ്സാൽ വിരിഞ്ചനെ പരിതോഷിപ്പിച്ചു
‘അപരനില്ലാതവരങ്ങൾ’ വാങ്ങിയിട്ടു് ദേവന്മാരോടു യുദ്ധത്തിനായി പുറപ്പെട്ടു.
</p>
          <lg xml:id="lg2.121">
            <l> ചാരുതതടവിനഘോരമാംസമരവും</l>
            <l> നൂറുവത്സരക്കാലമുണ്ടായോരനന്തരം</l>
            <l> ദേവന്മാരെല്ലാവരുംദേവനായകൻതാനു</l>
            <l> മാവുതല്ലെന്നുറച്ചുകേവലംവാങ്ങീടിനാർ</l>
            <l> താപവുംപൂണ്ടുപാരംവേപഥുഗാത്രന്മാരായ്</l>
            <l> ശോഭതേടീടുംസത്യലോകത്തിലകംപുക്കു</l>
            <l> സാരസമവനോടു സങ്കടംചൊന്നനേരം. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ദിനപാലന്മാരായ ശ്രീനാരായണനും ശ്രീമഹാദേവനും ഇരുന്നരുളുന്നതായ
ദേശങ്ങളിൽച്ചെന്നു് ദേവന്മാർക്കുണ്ടായതായ ദുഃഖത്തെ അറിയിച്ചു.
</p>
          <lg xml:id="lg2.122">
            <l> ബ്രഹ്മഭാഷിതംകേട്ടുപരമേശ്വരൻദേവൻ</l>
            <l> നിർമ്മലൻജനാർദ്ദനൻതാനുമന്നേരംതന്നെ</l>
            <l> പ്രകടതരകോപകലുഷന്മാരായിതു</l>
            <l> പ്രകടിപൂണ്ടുദുരാലോകന്മാരായിവന്നു</l>
            <l> അന്നേരംവിഷ്ണുമുഖാംഭോരുഹത്തിങ്കൽനിന്നി</l>
            <l> ട്ടൊന്നിച്ചുമഹാതേജസ്സംഘാതംപുറപ്പെട്ടു.</l>
            <l> ശ്രീമഹാദേവൻമുഖാംഭോരുഹംതന്നിൽനിന്നും</l>
            <l> ബ്രഹ്മാവിൻവദനത്തിൽനിന്നുമങ്ങതുപോലെ</l>
            <l> ഇന്ദ്രാദിസുരജനദേഹത്തിൽനിന്നുംമഹാ</l>
            <l> സാന്ദ്രമാംതേജസ്സുണ്ടായ്‍വന്നതൊന്നിച്ചുകൂടി</l>
            <l> “ജ്വാലാമാലകൾകൊണ്ടുംദിക്കുകളെല്ലാംവ്യാപി-</l>
            <l> ച്ചാലോലതരമുയർന്നീടുന്നതേജോരാശി</l>
            <l> അത്ഭുതമത്രേദേവസഞ്ചയംകണ്ടുനില്ക്കേ</l>
            <l> അത്ഭുതമഹിളയായ്‍ചമഞ്ഞുമനോഹരം.</l>
            <l> പാർവതീകാന്തൻതേജസ്സവൾക്കവദനമ-</l>
            <l> ച്ചാർവംഗീഭുജങ്ങളായ്‍വൈഷ്ണവതേജസ്സെല്ലാം</l>
            <l> ബ്രഹ്മതേജസ്സുംചരണങ്ങളായ്‍വന്നുപിന്നെ</l>
            <l> നിർമ്മലമിന്ദ്രതേജസ്സായിതുമധ്യഭാഗം</l>
            <l> യമതേജസ്സുകൊണ്ടുകേശങ്ങളുണ്ടായ്‍വന്നു</l>
            <l> വിമലനിശാകരതേജസാകചങ്ങളും</l>
            <l> നാസത്യതേജോരാശികൊണ്ടുതീർന്നുണ്ടായ്‍വന്നു</l>
            <l> നാസികംഭാഗംദേവനായികയ്ക്കതുകാലം</l>
            <l> പൃഥുവായിരിപ്പൊരു നിതംബദ്വയംചാരു</l>
            <l> പൃഥിവീതേജസ്സല്ലോ പൃഥിവീദേവന്മാരെ</l>
            <l> അർക്കതേജസാ പാദാംഗുലികൾചില്ലീലതാ</l>
            <l> യുഗ്മമായതുസന്ധ്യാദ്വയമെന്നറിഞ്ഞാലും</l>
            <l> വായുതേജസാ കർണ്ണരന്ധ്രങ്ങളെന്നുവേണ്ട</l>
            <l> കായമെപ്പേരുമോരോദേവന്മാർതേജസ്സല്ലോ</l>
            <l> സർവ്വദേവതാതേജസ്സംഘാതംകൊണ്ടീവണ്ണം</l>
            <l> സർവാംഗസമേതയായുണ്ടായിദുർഗ്ഗാദേവി. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ മഹാദേവി അസുരന്മാരെ തെരുതെരെ കൊന്നൊടുക്കിത്തുടങ്ങി.
</p>
          <lg xml:id="lg2.123">
            <l> ആത്മസൈന്യങ്ങളെല്ലാം മരിച്ചോരനന്തരം</l>
            <l> മാത്മാവാമ്മഹിഷനും മാഹിഷവേഷംപൂണ്ടു</l>
            <l> തൽക്ഷണം ഭൂതവേതാളാദിയാം ഗണങ്ങളെ</l>
            <l> ഭക്ഷണംതുടങ്ങിനാനെത്രയും മഹാഘോരൻ</l>
            <l> കൊമ്പുകൾകൊണ്ടു താഡിച്ചൊട്ടൊടുക്കിനാൻപിന്നെ</l>
            <l> വമ്പുള്ളകോളമ്പുകൾകൊണ്ടപരന്മാരെയും</l>
            <l> നിശ്വാസവാതംകൊണ്ടു ചിലരെമണ്ടിപ്പിച്ചു</l>
            <l> വിശ്വങ്ങൾനടുങ്ങുമാറട്ടഹാസങ്ങൾചെയ്തു </l>
          </lg>
          <!--end of "verse"-->
          <p style="noindent">ദേവി ഏറിയിരുന്ന സിംഹത്തെ സംഹരിപ്പാനായി അവൻ
സംഹാരകാലാനലതുല്യം അണഞ്ഞ മാത്രയിൽ,
</p>
          <lg xml:id="lg2.124">
            <l> ചണ്ഡികാദേവിതാനും കൊൽവതിനൊരുമ്പെട്ട</l>
            <l> ചണ്ഡനാംമഹിഷനെബ്ബന്ധിച്ചുപാശങ്ങളാൽ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നാൽ ആ മഹാപാപി പാശബന്ധം ഛേദിച്ചുകളഞ്ഞിട്ടു് സിംഹവേഷം
ധരിച്ചു.
</p>
          <lg xml:id="lg2.125">
            <l> ലോകമാതാവു സിംഹകന്ധരംമുറിപ്പാനായ്</l>
            <l> ശോകനാശിനി വജ്രംധരിക്കുംദശാന്തരേ</l>
            <l> പുരുഷവേഷംപൂണ്ടു ഖഡ്ഗചർമ്മങ്ങളോടും</l>
            <l> പരുഷതരമവനട്ടഹാസവുംചെയ്താൻ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ദുർഗ്ഗാദേവി ബാണങ്ങളാൽ അവന്റെ തലയറുക്കുന്നതിനു് ഭാവിക്കവേ,</p>
          <lg xml:id="lg2.126">
            <l> കൊമ്പുകൾതുമ്പിക്കൈയ്യും ഭീമമസ്തകവുംപൂ</l>
            <l> ണ്ടമ്പുള്ളഗജരൂപംകൈക്കൊണ്ടുമഹാസുരൻ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നാൽ
</p>
          <lg xml:id="lg2.127">
            <l> വമ്പനാംകേസരീന്ദ്രൻതന്നെയുംപിടിപെട്ടു</l>
            <l> കൊമ്പുകൾകൊണ്ടുകുത്തിയിഴച്ചോരനന്തരം</l>
            <l> ഭീഷണങ്ങളാംനഖരങ്ങളെക്കൊണ്ടുസിംഹ</l>
            <l> മീഷലെന്നിയേകരമർദ്ദനംചെയ്തീടിനാൻ </l>
          </lg>
          <!--end of "verse"-->
          <p style="noindent">മഹിഷാസുരൻ പിന്നെയും മാഹിഷവേഷംപൂണ്ടു് യുദ്ധാർത്ഥം അടുത്തപ്പോൾ
ദേവി
</p>
          <lg xml:id="lg2.128">
            <l> ഗർജ്ജിക്കകുറഞ്ഞോരുനേരംനീ ഗർജ്ജിക്കെടോ</l>
            <l> മർദ്ദിപ്പാനൊരുമ്പെട്ടുനിന്നെഞാനിന്നുനൂനം</l>
            <l> എന്നുടെമധുപാനംകഴിഞ്ഞാലന്തരം</l>
            <l> നിന്നുടെജീവൻയമൻതന്നുടെപൂരംപൂകും </l>
          </lg>
          <!--end of "verse"-->
          <p style="noindent">ദേവിയോടും എതിരിട്ടുനില്ക്കാൻ കഴിയാതെ മഹിഷാസുരൻ
ദക്ഷിണാംഭോധിയുടെ തീരത്തേയ്ക്കു ഓടി, ധർമ്മതീർത്ഥത്തിൽ ചെന്നു് ഒളിച്ചിരുന്നു. ദേവി അതറിഞ്ഞു്
തന്റെ വാഹനത്തോടുപറഞ്ഞു:-
</p>
          <lg xml:id="lg2.129">
            <l> ചക്രതീർത്ഥത്തിലുള്ളസലിലമിതുനേര-</l>
            <l> മൊക്കവേകുടിച്ചറുത്തീടുകമൃഗേശ്വര</l>
            <l> പില്പാടുകിതവനാമസുരഹതകനെ</l>
            <l> കെല്പോടുഞാനും വധിച്ചീടുന്നേനസംശയം </l>
          </lg>
          <!--end of "verse"-->
          <p style="noindent">പഞ്ചാസ്യൻ ദേവിയുടെ ആജ്ഞാനുസാരം ആ ജലം മുഴുവനും
കുടിച്ചുവറ്റിച്ചപ്പോൾ മഹീഷാസുരനു നിവൃത്തിയില്ലാതെവന്നു. ദേവി അവന്റെമേൽ
ചാടിക്കയറിമസ്തകത്തിന്മേൽ പലവിധം.
</p>
          <lg xml:id="lg2.130">
            <l> ‘പാവനനടനഭേദങ്ങളാ’രംഭിച്ചത്രേ</l>
            <l> വിസ്തരിച്ചെന്തിനേറെപ്പറഞ്ഞീടുന്നുദേവി</l>
            <l> സത്വരംകരാളമാം കരവാളംകൊണ്ടവൻ</l>
            <l> മസ്തകമറുത്തുഭ്രമണ്ഡലംതന്നിലിട്ടു</l>
            <l> നിസ്തുലാനന്ദമോടുമവിടെവാണീടിനാൾ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">അനന്തരം ധർമ്മതീർത്ഥത്തെ അമൃതതോയംകൊണ്ടു് നിറച്ചിട്ടു്
ഉത്തരതീരത്തിൽ ഒരു പത്തനവും നിർമ്മിച്ചു. ഇങ്ങനെയാണു് അതിനു ദേവീപുരമെന്നു പേർസിദ്ധിച്ചതു്.
</p>
          <p style="indent">ഇതിനോടുകൂടി ചക്രകാണ്ഡം അവസാനിക്കുന്നു. ഇവിടെ ഉദ്ധരിച്ചിട്ടുള്ള
ഭാഗങ്ങിൽനിന്നു് കവിതയുടെ സ്വഭാവവും, ശൃംഗാരം, വീരം, കരുണം, ഭയാനകം മുതലായ രസങ്ങളെ
പ്രതിപാദിക്കാൻ കവിക്കുള്ള പാടവവും വായനക്കാർക്കുതന്നെ ഏറക്കുറെ ഊഹിക്കാമല്ലൊ.
അതിശയചമൽക്കാരത്തോടുകൂടിയ ചില ഭാഗങ്ങൾ ഇതരകാണ്ഡങ്ങളിലുണ്ടു്. അവയെ ഉദ്ധരിച്ചു്
ഗ്രന്ഥവിസ്തൃതി വർദ്ധിപ്പിക്കാൻ ഞാൻ മുതിരുന്നില്ല.
</p>
        </div>
        <!--end of "section 2.4/.9"-->
        <div type="section" xml:id="sec2.5" n="2.5">
          <head type="sechead">‘പഞ്ചതന്ത്രം.’</head>
          <p style="noindent">ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന പഞ്ചതന്ത്രം കുഞ്ചൻനമ്പ്യാരുടെ
കൃതിയാണു്. രാഘവപ്പിഷാരടിയുടെ പഞ്ചതന്ത്രത്തിൽ പലേഭാഗങ്ങളും ഗുണ്ടർട്ടു് തന്റെ നിഘണ്ടുവിൽ
ഉദ്ധരിച്ചിട്ടുണ്ടു്. അതു് ഇട്ടിക്കൊമ്പി മന്നന്റെ പഞ്ചതന്ത്രം എന്നാണു് അപ്പോൾ അറിയപ്പെട്ടിരുന്നതും.
എന്നാൽ
</p>
          <lg xml:id="lg2.131">
            <l> കൂടലർകാലനിട്ടിക്കൊമ്പിമന്നവൻ</l>
            <l> ഗുഢമാംപഞ്ചതന്ത്രം ഭാഷയാക്കുവാൻ</l>
            <l> മൂഢനാമെന്നോടു ശാസനംചെയ്കയാൽ</l>
            <l> തേടുന്നുഞാനിതിന്നാഗ്രഹം മാനസേ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് അതിന്റെ പ്രാരംഭത്തിൽ കാണുന്ന പ്രസ്താവവും ആന്തരമായ മറ്റു
ലക്ഷ്യങ്ങളും നമ്മുടെ സംശയങ്ങൾ നിശ്ശേഷം നീക്കുന്നു.
</p>
          <p style="indent">‘പാഠമാല’ എന്ന പുസ്തകത്തിൽ ചേർത്തിരിക്കുന്നതും
മലയാളികൾക്കൊക്കെയും സുപരിചിതവും ആയ പലേ വരികൾ പിഷാരടിയുടെ പഞ്ചതന്ത്രത്തിൽ
നിന്നെടുത്തിട്ടുള്ളവയാണു്.
</p>
          <lg xml:id="lg2.132">
            <l> ‘ശത്രുവശനായ്‍ച്ചമഞ്ഞോരുപുരുഷൻ</l>
            <l> ചത്തതിനൊക്കുമേജീവിച്ചിരിക്കിലും’</l>
            <l> ‘മേല്പോട്ടുപോവാൻപ്രയാസമുണ്ടേവനും</l>
            <l> കീഴ്‍പോട്ടുപോരുവാനേതുംപണിയില്ല’</l>
            <l> “കാലത്തെജയിപ്പതിന്നാരുമേനിനയ്ക്കേണ്ട</l>
            <l> ചാരത്തുംദൂരത്തെന്നുംകാലത്തിനില്ലഭേദം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ചാണക്യസൂത്രവും പിഷാരടിയുടെ കൃതിയാണെന്നു മി: ഗോവിന്ദപ്പിള്ള
വിചാരിക്കുന്നു. ഈ അഭിപ്രായത്തെ അക്കാലത്തുതന്നെ പ്രസിദ്ധ പണ്ഡിതനായിരുന്ന രാമക്കുറുപ്പവർകൾ
എതിർത്തിരുന്നു. ആന്തരമായ സാദൃശ്യങ്ങൾ നോക്കിയാൽ അതു് നമ്പ്യാരുടെതാണെന്നു കാണാം.
എന്നാൽ പിഷാരടിയുടെ വകയായി വേറൊരു ചാണക്യസൂത്രം ഉണ്ടായിരുന്നു എന്നു വന്നുകൂടായ്കയില്ല.
</p>
        </div>
        <!--end of "section 2.5/.9"-->
        <div type="section" xml:id="sec2.6" n="2.6">
          <head type="sechead">കടിയംകുളം ശൂപ്പുമേനോൻ</head>
          <p style="noindent">പാലയ്ക്കാട്ടുതാലൂക്കിൽ പൊൽപള്ളിയിൽ കടിയംകുളത്തുവീട്ടിലായിരുന്നു
ശൂപ്പുമേനോന്റെ ജനനം. അദ്ദേഹം ജനിച്ചതു് 940-ാമാണ്ടിടയ്ക്കായിരുന്നു എന്നും പിതാവു് ചമ്പത്തുവീട്ടിൽ
ഒരു മന്നാടിയാരായിരുന്നു എന്നും ഭാഷാചരിത്രകാരൻ പറഞ്ഞിട്ടുള്ളതു് വിശ്വാസയോഗ്യമാണു്.
കാവേരിമാഹാത്മ്യത്തിൽനിന്നും തേനാരിമാഹാത്മ്യത്തിൽനിന്നും നമുക്കു് അദ്ദേഹത്തിനെപ്പറ്റി ചില
വിവരങ്ങൾകൂടി ഗ്രഹിക്കാം.
</p>
          <lg xml:id="lg2.133">
            <l> “ഗോവൃന്ദാരകന്മാരും രാഘവാചാര്യേന്ദ്രനും</l>
            <l> ഗോവിന്ദാചാര്യൻതാനും തുണപ്പാൻവന്ദിക്കുന്നേൻ”</l>
            <l> ശ്രീഗുരുശ്രീപാദാരവിന്ദകാരുണ്യാമൃത</l>
            <l> സാഗരമധ്യത്തിങ്കൽ സാനന്ദംവാഴുന്നുഞാൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ കാവേരിമാഹാത്മ്യത്തിന്റെ പ്രാരംഭത്തിലും,
</p>
          <lg xml:id="lg2.134">
            <l> ജനിതാദരംപെരും കുറിശ്ശിതന്നിൽവാഴും</l>
            <l> വനിതാർദ്ധാംഗമീനാക്ഷീശ്വരപാദഭക്തൻ</l>
            <l> ഹേമാംബുജന്മാലയാവാക്‍പ്രസാദാധായിശ്രീ</l>
            <l> ഹേമാംബാപാദാംബുജാലംബലോലംബസ്വാന്തൻ</l>
            <l> ധീമന്മാനസഹംസമണലൂരാചാര്യേന്ദ്ര</l>
            <l> ശ്രീമൽപാരമ്പര്യക്ഷീരാബ്ധിശീകരഭൂതൻ</l>
            <l> മനസാവാചാതന്വാഗുരുസേവയാതീർണ്ണ</l>
            <l> ജനിസാഗരനായസുബ്രഹ്മണ്യോഹംമുദാ</l>
            <l> ഘനസാരാർത്ഥയാമിക്കഥയെസ്സാധുസംവി</l>
            <l> ദനുസാരേണചൊന്നേനേവർക്കുമറിവാനായ്</l>
            <l> പേരായിരത്തിലേറ്റം പേരാളുംതിരുനാമം</l>
            <l> പേരായധീരോദാത്തൻസർവദാജയിക്കേണം. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് തദവസാനത്തിലും
</p>
          <lg xml:id="lg2.135">
            <l> രാഘവനായഗുരുനാഥന്റെകൃപാബലം</l>
            <l> ലാഘവമെന്നിയേസമ്പൂർണ്ണമായുണ്ടാകേണം</l>
            <l> ഗോവിന്ദാചാര്യപാദാംഭോരുഹരജസ്സുക-</l>
            <l> ളാവോളംമമ മനോമുകരംവിളക്കണം</l>
            <l> സമ്പദാലയഭൂതൻ ശംഭുസേവകന്മാരിൽ</l>
            <l> മുമ്പനാമെൻപിതാവൻപോടനുഗ്രഹിക്കേണം</l>
            <l> സൂര്യജ്ഞാനാന്ധകാര സൂര്യനായീടുംശ്രീമത്</l>
            <l> സൂര്യനാരായണാചാര്യന്തേവാസീന്ദ്രന്മാരിൽ</l>
            <l> പേരായിരത്തിലേറ്റം പേരിയന്നീടുംശ്രീമൽ</l>
            <l> മേരുവെന്നുലകിങ്കൽ പെരിയന്നരുളീടും</l>
            <l> സച്ചിദാനന്ദാത്മകനദ്വയനനാമയൻ</l>
            <l> നിശ്ചലൻനിരാകുലനെന്നുടെഗുരുനാഥൻ</l>
            <l> ശ്രീരാമാദികളായ മുഖ്യശിഷ്യന്മാരോടും</l>
            <l> സ്വൈരമെന്നകക്കാമ്പിൽവാണീടവേണംസദാ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് തേനാരിമാഹാത്മ്യത്തിന്റെ അവസാനത്തിലും കവി തന്നെപ്പറ്റി ചില
വിവരങ്ങൾ നമുക്കു നല്കിയിരിക്കുന്നു.
</p>
          <p style="indent">അതിനാൽ കവി ചമ്പത്തു മന്നാടിയാരുടെ പുത്രനായിരുന്നു എന്ന സംഗതി
വ്യക്തമാണു്. ചമ്പത്തുവീടു് ചിറ്റൂരിലാകുന്നു. തുഞ്ചത്തു ഗുരുവിന്റെ പാദപൂജനത്തിൽ ഈ കുടുംബക്കാർ
മുന്നിട്ടു നിന്നിരുന്നു. ഗുരുക്കന്മാരിൽ ഒരാളായ ‘രാഘവൻ’ കല്ലേക്കുളങ്ങര രാഘവപ്പിഷാരടി എന്ന
മണലൂരെഴുത്തച്ഛനാണു്. മറ്റൊരു ഗുരുവായ ഗോവിന്ദനെഴുത്തച്ഛൻ എഴുത്തച്ഛപരമ്പരയിൽപെട്ട
ആളായിരിക്കുമോ എന്തോ നിശ്ചയമില്ല. അദ്ധ്യാത്മഗുരു തുഞ്ചത്തു ഗുരുപാദരുടെ പ്രധാനാന്തേവാസിയായ
സൂര്യനാരായണാചാര്യരുടെ ശിഷ്യന്മാരിൽ ഒരുവനായ മേരുസ്വാമികളായിരുന്നു. പെരുംകുറിശ്ശി എന്നു
പറഞ്ഞിരിക്കുന്നതു് ശൂപ്പുമേനോന്റെ ജന്മദേശമായ പൊൻപള്ളിതന്നെ. പെരുംകുറിശ്യപ്പനായിരുന്നത്രേ
ചുപ്പുമേനോന്റെ കുലദൈവം. ‘ചുപ്പു’വെന്നതു് സുബ്രഹ്മണ്യൻ എന്നതിന്റെ തത്ഭവമാണെന്നു
പറയേണ്ടതില്ലല്ലോ. ‘മനസാവാചാതന്വാ ഗുരുസേവയാതീർണ്ണ ജനിസാഗരൻ’ എന്നു കവി തന്നെ
വിശേഷിപ്പിച്ചിരിക്കുന്നതിനാൽ, അദ്ദേഹം വേദാന്തിയായിരുന്നു എന്നുകൂടി ഊഹിക്കാം. ‘ശ്രീഗുരു’ എന്നു
പറഞ്ഞിരിക്കുന്നതു് എഴുത്തച്ഛനെ ഉദ്ദേശിച്ചാണെന്നു ഞാൻ വിശ്വസിക്കുന്നു.
</p>
          <p style="indent">ഈ തെളിവുകളൊക്കെ ഇരുന്നിട്ടും സാക്ഷാൽ എഴുത്തച്ഛന്റെ പേരു്
സൂൎയ്യനാരായണൻ എന്നായിരുന്നു എന്നു സംശയിക്കുന്ന ചിലരെ കാണുന്നതു് അത്ഭുതംതന്നെ.
എഴുത്തച്ഛന്റെകാലം നിൎണ്ണയിക്കുന്ന വിഷയത്തിലും ഈ വരികൾ അത്യന്തം ഉപകരിക്കുന്നുണ്ടു്.
</p>
          <p style="indent">ശൂപ്പുമേനോൻ നല്ല സംസ്കൃതവ്യുൽപന്നനും ഗണിതശാസ്ത്രമൎമ്മജ്ഞനും
വേദാന്തിയും ആയിരുന്നു. അദ്ദേഹം ഒരിക്കൽ കല്ലേക്കുളങ്ങരെ ഭഗവതിയെ ഭജിപ്പാനായി
പോയിരുന്നപ്പോൾ വെട്ടി ശുചിയാക്കിയിട്ടിരുന്ന കുളം കാണുന്നതിനു പിഷാരടി അദ്ദേഹത്തിനെക്കൂടി
കൂട്ടിക്കൊണ്ടുപോയത്രേ. നടന്നുകൊണ്ടുപോകവേ അന്നത്തേ സൂര്യസ്ഫുടം ഗണിക്കുന്നതിനു ഗുരു
ശിഷ്യനോടു ആവശ്യപ്പെട്ടു. കുറച്ചുകഴിഞ്ഞു് “കണ്ടുവോ കുളം?” എന്നു ഗുരു ചോദിച്ചു “പടവുകൊള്ളാം”
എന്നു ശിഷ്യൻ മറുപടിയും പറഞ്ഞു. ചോദ്യവും ഉത്തരവും സ്ഫുടങ്ങളായിരുന്നു. രണ്ടും, ‘9-14-11’ എന്നു
വരുന്നതിനാൽ പിഷാരടി സന്തുഷ്ടനായി.
</p>
          <p style="indent">അദ്ദേഹം തിരുവനന്തപുരത്തുവന്നു മഹാരാജാവിനെ മുഖംകാണിച്ചു് ഏതാനും
പ്രശസ്തിപദ്യങ്ങൾ സമർപ്പിക്കയും മഹാരാജാവു് അദ്ദേഹത്തിനെക്കൊണ്ടു നഷ്ടജാതകം എഴുതിച്ചു
സന്തുഷ്ടനായിട്ടു് ശംഖുമുദ്രയുള്ള ഒരു വെള്ളിതാട്ടം സമ്മാനിക്കയും ചെയ്തതായി മി. ഗോവിന്ദപ്പിള്ള
പ്രസ്താവിക്കുന്നു.
</p>
          <p style="indent">ശൂപ്പുമേനോന്റെ കൃതികൾ സേതുമാഹാത്മ്യം, തേനാരിമാഹാത്മ്യം,
കേദാരമാഹാത്മ്യം, കൈവല്യനവനീതം കിളിപ്പാട്ടു് ഇവയാണെന്നു ഗോവിന്ദപ്പിള്ള അവർകൾ പറയുന്നു.
ഇവയിൽ ആദ്യത്തേ രണ്ടു കൃതികളേപ്പറ്റിയും സംശയമേ ഇല്ല. കേദാരമാഹാത്മ്യം മാതാവിന്റെ
ആജ്ഞയനുസരിച്ചു് എഴുതപ്പെട്ടതാണെന്നു അദ്ദേഹം പറയുന്നു. എനിക്കു നിശ്ചയമില്ല.
കൈവല്യനവനീതം സാമൂതിരിയുടെ കൃതിയാണെന്നു ആദ്യവും, ചുപ്പുമേനോന്റേതാണെന്നു പുതിയ
പതിപ്പിലും പറഞ്ഞിട്ടുണ്ടെങ്കിലും, തെളിവുകളേപ്പറ്റി ഒന്നും മിണ്ടീട്ടില്ല.
</p>
          <lg xml:id="lg2.136">
            <l> സാനന്ദരൂപം സകലപ്രബോധമാനന്ദദാനാമൃതപാരിജാതം</l>
            <l> മനുഷ്യപത്മേഷു രവിസ്വരൂപം പ്രണൗമി തുഞ്ചത്തെഴുമാൎയ്യപാദം </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു അവസാനത്തിൽ കാണുന്നതിനാലും ചമ്പത്തുകുടുംബവുമായുള്ള
ബന്ധവും ആലോചിച്ചാൽ, അദ്ദേഹം ആ ഗുരുപരമ്പരയിൽപെട്ട ആളായിരുന്നു എന്നു വിചാരിക്കാം.
</p>
          <lg xml:id="lg2.137">
            <l> വിദ്വന്മാണിക്യം ശ്രീനാരായണാചാൎയ്യവൎയ്യ</l>
            <l> നദ്വൈതസർവസ്വമാം കൈവല്യനവനീതം</l>
            <l> വിദ്യാനന്ദത്തോളവുമരുളിവിദേഹാഖ്യ-</l>
            <l> മുക്തിയും പ്രാപിച്ചോരുശേഷം തൻശിഷ്യനോടും</l>
            <l> നിദ്രയിലെഴുന്നള്ളിയരുളിച്ചെയ്കയാലെ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദിവരികളിൽ കാണുന്ന ശ്രീനാരായണാചാര്യർ
സൂര്യനാരായണനായിരിക്കാമെന്നു പി. കേ. അവർകൾപോലും ശങ്കിച്ചിരിക്കുന്ന സ്ഥിതിക്കു്
ഭാഷാചരിത്രകാരൻ അങ്ങനെ ശങ്കിച്ചെങ്കിൽ അത്ഭുതപ്പെടാനില്ല. കൈവല്യനവനീതത്തിൽ
സംസ്തുതനായ നാരായണാചാര്യർ ജാതിയിൽ ബ്രാഹ്മണനും ആ തമിഴ്‍കൃതിയുടെ കർത്താവായ
തടിത്താണ്ഡവാചാൎയ്യരുടെ ഗുരുവുമായിരുന്നു. തമിഴ്‍കൃതിയുടെ ‘ഉരൈച്ചിറപ്പൂപ്പായിര’ത്തിൽ
പറഞ്ഞിട്ടുള്ളതു നോക്കുക.
</p>
          <lg xml:id="lg2.138">
            <l> അന്തണർകുലത്തിനവതരിത്തരുളിയ</l>
            <l> നാരായണകുരു നാണ്‍മലർപതത്തൈ</l>
            <l> പ്പേരിതവനരുൾപെറ്റിടുമതനാൽ</l>
            <l> മുറ്റുണർതാണ്ടവമൂർത്തിയനുപവ-</l>
            <l> പ്പെറ്റിയിനുലകോർ പേരിൻപടൈയ</l>
            <l> കിളരും വേതാന്തകീരോതിയൈ                                           ഇത്യാദി </l>
          </lg>
          <!--end of "verse"-->
          <p style="noindent">‘തടിത്താണ്ഡവാചാൎയ്യൻ’ എന്നതിനെയാണു് അച്ചുകൂടക്കാർ
സുശ്രീമാർത്താണ്ഡാചാരിയർ എന്നാക്കിയിരിക്കുന്നതു്. ഈ പേരിനെപ്പറ്റി കവിതന്നെ ഇങ്ങനെ
പാടിയിരിക്കുന്നു.
</p>
          <lg xml:id="lg2.139">
            <l> “തത്തുവഞാനംവന്തചന്തോഷമതിചയത്താൽ</l>
            <l> നിത്തമാടുവൻകാണെന്റ നിലൈ മുന്നമേയിന്ത</l>
            <l> ചത്തിയമകനാലന്റോ താണ്ടവാവെന്റഴൈത്താർ</l>
            <l> അത്തനൈ മകിമയുള്ളോരന്നൈയും പിതാവുംതാമേ <hi style="snum">മൂലം</hi></l>
          </lg>
          <lg xml:id="lg2.140">
            <l><span style="width:4.5em"> </span>“തത്വജ്ഞാനോടയാനന്ദാനുഭൂതിയാലിവൻ</l>
            <l><span style="width:4.5em"> </span>നർത്തനംചെയ്തീടുമെന്നറിഞ്ഞു മുമ്പേതന്നെ</l>
            <l><span style="width:4.5em"> </span>സത്യമാകയാലല്ലോ താണ്ഡവനാമമിട്ടോ-</l>
            <l><span style="width:4.5em"> </span>രുത്തമപിതാക്കന്മാർ മാഹാത്മ്യമത്യത്ഭുതം. </l>
          </lg>
          <!--end of "verse"-->
          <div type="subsection" xml:id="sec2.6.1" n="2.6.1">
            <head type="subsechead">താണ്ഡവാചാര്യർ തന്റെ ഗുരുവിനെ ഇങ്ങനെ
വാഴ്ത്തിയിരിക്കുന്നു</head>
            <lg xml:id="lg2.141">
              <l> വന്തവോരിവ്വാനന്തമകിഴ്‍ന്തനാരോടേ ചൊൽവേൻ</l>
              <l> ചിന്തൈയിലെഴുന്തുപൊങ്കിച്ചകമെലാ നിറൈന്തേങ്കി</l>
              <l> അന്തമില്ലാതതായിറ്റപ്പടിക്കരുവേ തന്ത</l>
              <l> മന്തിരമരുളുമീചൻ മലരടിവണങ്കിനേനേ <hi style="snum">മൂലം</hi></l>
            </lg>
            <lg xml:id="lg2.142">
              <l><span style="width:4.5em"> </span>വന്നൊരാനന്ദംമകിഴ്‍ന്നാരോടു
ചൊൽവതുള്ളിൽ</l>
              <l><span style="width:4.5em"> </span>നിന്നെഴുന്നുലകെങ്ങും നിറഞ്ഞു കവിഞ്ഞത്രേ</l>
              <l><span style="width:4.5em"> </span>എന്നുമില്ലന്തമെന്നായങ്ങനെയനുഗ്രഹം</l>
              <l><span style="width:4.5em"> </span>തന്നസദ്ഗുരുശ്രീ പാദാംബുജം വണങ്ങുന്നേൻ.
<hi style="snum">തർജ്ജിമ</hi></l>
            </lg>
            <lg xml:id="lg2.143">
              <l> വിത്തിയാനന്തമിന്ത വിരുമെന വിളമ്പിനോമേ</l>
              <l> പത്തിയായിന്ത നൂലൈ പാർത്തനുപവിത്ത പേർകൾ</l>
              <l> നിത്തിയകരുമനിട്ടൈനിലൈതളൈയറിന്തുചീവൻ</l>
              <l> മുത്തിയൈയടൈന്തിരുന്ത മുനീസ്വരരാകുവാരേ. <hi style="snum">മൂലം</hi></l>
            </lg>
            <lg xml:id="lg2.144">
              <l><span style="width:4.5em"> </span>വിദ്യാനന്ദവുമേവം ചൊല്ലിനേനിശ്ശാസ്ത്രത്തെ</l>
              <l><span style="width:4.5em"> </span>ശ്രദ്ധയാ പഠിച്ചനുഭൂക്തിയാൽ മഹത്തുക്കൾ</l>
              <l><span style="width:4.5em"> </span>നിത്യം ഭൂമധ്യയോനജ്ഞാനനിഷ്ഠയാ
ജീവൻ-</l>
              <l><span style="width:4.5em"> </span>മുക്തരാം മുനീശ്വരന്മാരായ്‍വന്നീടും ധ്രുവം.</l>
            </lg>
            <lg xml:id="lg2.145">
              <l> ആരണപ്പൊരുളാംവിത്തൈ യാനന്തം വിളങ്കവേതും</l>
              <l> കാരണം കരുവില്ലാമർ കൈവല്യുനവനീതത്തൈ-</l>
              <l> പ്പൂരണമാകവേണ്ടി പ്പൂർവമാനന്നിലത്തിൻ</l>
              <l> നാരണകരു നമുക്കു നവിന്റനർ കനവിൽവന്തേ.</l>
            </lg>
            <lg xml:id="lg2.146">
              <l><span style="width:4.5em"> </span>വിദ്വന്മാണിക്യം ശ്രീനാരായണാചാര്യവര്യ-</l>
              <l><span style="width:4.5em"> </span>നദ്വൈതസർവസ്വമാം കൈവല്യനവനീതം</l>
              <l><span style="width:4.5em"> </span>വിദ്യാനന്ദത്തോളവുമരുളി വിദേഹാഖ്യ</l>
              <l><span style="width:4.5em"> </span>മുക്തിയും പ്രാപിച്ചോരുശേഷം തൻ
ശിഷ്യനോടും</l>
              <l><span style="width:4.5em"> </span>നിദ്രയിലെഴുന്നള്ളിയരുളിച്ചെയ്കയാലേ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ ഭാഗങ്ങളിൽനിന്നു കൈവല്യനവനീതത്തിൽ സംസ്തുതനായ
നാരായണദേശികൻ മൂലകവിയുടെ—തർജ്ജമക്കാരന്റെയല്ല—ഗുരുവായിരുന്നു എന്നു വ്യക്തമാണല്ലോ.
</p>
            <p style="indent">ഭാഷാ രീതി നോക്കിയാൽ തർജ്ജമക്കാരൻ കിളിപ്പാട്ടുകൊണ്ടു കൈകാര്യം
ചെയ്തു നല്ല തഴക്കം സമ്പാദിച്ചിട്ടുള്ള ആളാണെന്നു കാണാം. കവിതാരീതീയ്ക്കു യാതൊരു ദൂഷ്യവും
പറവാനില്ല. തർജ്ജമ ചില ദിക്കുകളിൽ മൂലാതിശായിയായിട്ടുണ്ടെന്നുകൂടി പറയാം.
കാവേരിമാഹാത്മ്യത്തിന്റെ ഭാഷാരീതിയും നിരാക്ഷേപമാണു്. എന്നു മാത്രമല്ല-എഴുത്തച്ഛന്റെ കാലശേഷം
ഉണ്ടായിട്ടുള്ള കിളിപ്പാട്ടുകളിൽവച്ചു് ഉത്തമമാണെന്നുപോലും പറയാം. എന്നാൽ ഇതുകൊണ്ടുമാത്രം ഇവ
രണ്ടും ഒരാളുടേതെന്നു പറയാമോ? രാഘവാചാര്യരേയോ ഗോവിന്ദാചാര്യരേയോ
കൈവല്യനവനീതത്തിൽ പ്രശംസിച്ചിട്ടില്ലെന്നുള്ളതോ പോകട്ടേ; വേദാന്തപ്രതിപാദകമായ ഇതിൽ
‘പേരായിരത്തിലേറ്റം പേരിയന്നീടുംശ്രീമൽമേരു’ എന്ന ആധ്യാത്മികഗുരുവിനെ സംസ്മരിച്ചുകാണാത്തതു
സംശയജനകമായുമിരിക്കുന്നു.
</p>
            <lg xml:id="lg2.147">
              <l> ഗുരുക്കന്മാരുമാദിഗുരുവാം ഗണേശനും</l>
              <l> വരത്തേത്തരും വാഗീശ്വരിയും ശ്രീകൃഷ്ണനും</l>
              <l> വരനാം വേദവ്യാസൻ താനും ശ്രീ വാൽമീകിയും</l>
              <l> ധരിത്രീസുരന്മാരും തുണപ്പാൻ വണങ്ങുന്നേൻ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന വരികളിൽ മേൽ പറയപ്പെട്ട ഗുരുക്കന്മാരെയായിരിക്കാം
സംസ്മരിച്ചിരിക്കുന്നതെന്നു വേണമെങ്കിൽ പറയാം.
</p>
            <lg xml:id="lg2.148">
              <l> ശ്രീഗുരുപാദാംബുജം മനസ്സിൽ സദാകാലം</l>
              <l> ശിരസ്സിലാദേശവും ധരിച്ചു വാഴും നമ്മെ</l>
              <l> ഗുരുശ്രീകടാക്ഷമിന്നുണ്മയാം ശ്രേയസ്സിനു</l>
              <l> ശരിക്കെന്നതേവേണ്ടൂ ഗുരവേ നമോനമഃ</l>
              <l> ഗുരുശ്രീകരശ്രീമൽ ഗുരുകീർത്തനം സമു-</l>
              <l> ച്ചരിച്ചു സുഖേന സഞ്ചരിക്കും കിളിപ്പെണ്ണേ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നും,
</p>
            <lg xml:id="lg2.149">
              <l> “ശ്രീഗുരുതൃപ്പാദപങ്കേരുഹം പുണ്യതീർത്ഥ</l>
              <l> ശ്രീകരശക്ത്യാചൊന്ന കൈവല്യനവനീതം”</l>
              <l> “സാനന്ദമറിയിച്ചു നിശ്ചലഗുരുപദ</l>
              <l> ധ്യാനേന മേവീടിനാൾ പൈങ്കിളിപ്പൈതലന്നേ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നും നവനീതത്തിന്റെ ആദിയിലും അവസാനത്തിലും,
</p>
            <lg xml:id="lg2.150">
              <l> ശ്രീഗുരുശ്രീപാദാരവിന്ദകാരുണ്യാമൃത</l>
              <l> സാഗരമദ്ധ്യത്തിങ്കൽ സാനന്ദം വാഴുന്നു ഞാൻ</l>
              <l> ശ്രീകരം ദീർഘായുഷ്യം യശസ്യം സുകൃതങ്ങൾ-</l>
              <l> ക്കാകരം ധർമ്മസാരം ചൊല്ലുവൻ കേട്ടുകൊൾവിൻ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നും
</p>
            <lg xml:id="lg2.151">
              <l> നിശ്ചലശ്രീമൽ ഗുരുകാരുണ്യാമൃതംതന്നെ</l>
              <l> നിശ്ചയം പാലിപ്പതു സർവദാ സാർവാത്മനാ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നും
</p>
            <p style="indent">കാവേരി മാഹാത്മ്യത്തിന്റെ ആദ്യവസാനങ്ങളിലും കാണുന്നതു് അവയുടെ
ഏക കൎത്തൃ കത്വത്തിനുള്ള ലക്ഷ്യങ്ങളാണെങ്കിൽ അങ്ങനെ വിശ്വസിച്ചുകൊള്ളുക. അതിൽ കൂടുതലായി
ഇവിടെ എനിക്കു പറവാനൊന്നുമില്ല.
</p>
            <p style="indent">കാവേരിമാഹാത്മ്യം കറതീർന്നതു് 970-ാമാണ്ടാണെന്നു്,
</p>
            <p style="indent">‘മുനി വേദാദിസേവ്യൻ’ കലിയാമിക്കലത്തിൽ എന്ന ഭാഗത്തിൽ കാണുന്ന
കലിസംഖ്യയെ ആധാരമാക്കി ഞാൻ ഊഹിക്കുന്നു. ഈ കൃതി സംസ്കൃതത്തിൽനിന്നു
തൎജ്ജ മചെയ്യപ്പെട്ടതാണെന്നു പറയേണ്ടതില്ലല്ലോ. ഭാഷയിൽ രണ്ടു വിവർത്തനങ്ങൾ ഉണ്ടായിട്ടുള്ളവയിൽ
ഒന്നു് ആധുനികവും മരുന്തൂർ കരുണാകരമേനോൻ അവർകളാൽ ഭാഷാന്തരീകൃതവുമാണു്.
</p>
            <p style="indent">മുപ്പതു അധ്യായമായ് രചിക്കപ്പെട്ടിരിക്കുന്ന ഈ കിളിപ്പാട്ടു് ആദ്യന്തം
മനോഹരമായിരിക്കുന്നു. മാതൃകയ്ക്കായി പതിന്നാലാമധ്യായത്തിലെ കഥമാത്രം ഇവിടെ ചുരുക്കിപ്പറയുന്നു.
</p>
            <p style="indent">പണ്ടു് ശന്തനു എന്ന ചന്ദ്രവംശരാജാവു് ഗംഗാദത്തനായ പുത്രനോടുകൂടി
വാഴുന്നകാലത്തു് ഒരിക്കൽ നായാട്ടിനു പോയി. കാളിന്ദീതീരത്തുവച്ചു് യോജനാഗന്ധിയെന്ന
കന്യകയെക്കണ്ടു.
</p>
            <lg xml:id="lg2.152">
              <l> കൊണ്ടലിൻമദ്ധ്യേമിന്നും മിന്നലെന്നതുപോലെ</l>
              <l> കണ്ടോളം കണ്ണിനാസേചനകാകാരത്തോടും</l>
              <l> കണ്ടിക്കാർകുഴലാളെക്കണ്ടുംമെയ്യിലെഗ്ഗന്ധം</l>
              <l> കൊണ്ടുമത്യാശ്ചര്യമുൾക്കൊണ്ടുമേദിനീനാഥൻ</l>
              <l> തണ്ടാരമ്പന്നുവശനായവളോടുചൊന്നാൻ:- </l>
              <l> “തണ്ടാർമാനിനി നാണം തരുണീമാണിക്യമേ</l>
              <l> മണ്ടുംമാന്മിഴിയാളേ യത്രവാഴുന്നതെന്തു</l>
              <l> കൊണ്ടെന്നുംനിന്റെകാന്തനാരെന്നുംചൊല്ലീടെടോ.”</l>
              <l> വണ്ടാർപൂങ്കുഴലാളും കന്യഞാനെന്നറിഞ്ഞു-</l>
              <l> കൊണ്ടാലുംഭാശന്മകൾനാവികയെന്നുചൊന്നാൾ</l>
              <l> അണ്ടർകോനൊത്തമന്നൻ “എന്നാലോതന്നാലുംനീ</l>
              <l> തൊണ്ടിവായ്‍മലർത്തേനെ”ന്നവളോടപേക്ഷിച്ചാൻ</l>
              <l> വണ്ടിണ്ടകണ്ടുമണ്ടും ഇണ്ടലുംപൂണ്ടുകുണ്ടിൽ</l>
              <l> കെണ്ടയുംവിരണ്ടോടുംചാരുലോചനയാളും</l>
              <l> സ്വതന്ത്രയല്ലഞാനെന്നാന്തരംചൊന്നനേര-</l>
              <l> മതന്ദ്രൻനൃപേന്ദ്രനുംദാശേന്ദ്രാന്തികേചെന്നു</l>
              <l> മധുനേർമൊഴിയാളെത്തരികെന്നപേക്ഷിച്ചാൻ </l>
            </lg>
            <!--end of "verse"-->
            <p style="noindent">അതുകേട്ടു്, ദാശൻ പറഞ്ഞു:-
</p>
            <lg xml:id="lg2.153">
              <l> “എന്നുടെമകളായതന്വംഗീരത്നത്തിങ്കൽ</l>
              <l> നിന്നുടെമകനായിജ്ജനിക്കുംകുമാരനെ</l>
              <l> മന്നവനാക്കിവാഴിച്ചീടാമെന്നിരിക്കിലോ</l>
              <l> തന്നീടുന്നുണ്ടു്” </l>
            </lg>
            <!--end of "verse"-->
            <p style="noindent">രാജാവാകട്ടെ:-
</p>
            <lg xml:id="lg2.154">
              <l> ഉത്തമനായഗംഗാദത്തനെവെടിഞ്ഞുക്താ-</l>
              <l> നിത്തരുണിയിലുണ്ടാംപുത്രനെവാഴിപ്പതു</l>
              <l> യുക്തമല്ലീവംശവുമെത്രയുംനിന്ദ്യമെന്നാ-</l>
              <l> ലിത്തരംനീരൂപിച്ചുപത്തനംപുക്കീടിനാൻ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നാൽ,
</p>
            <lg xml:id="lg2.155">
              <l> ശുദ്ധാന്തഭോഗത്തിലുംപൃത്ഥ്വീപാലനത്തിലും</l>
              <l> നിത്യകർമ്മത്തിൽസാധുസത്തമാർച്ചനത്തിലും</l>
              <l> ഇത്തിരിപോലുംചിത്തംസക്തിമത്തായീലേതും</l>
              <l> ചിത്തജശരങ്ങളേറ്റത്തലുൾക്കൊൾകയാലേ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">അങ്ങനെ ഇരിക്കെ ധൗമ്യമുനി ഒരുദിവസം മധ്യാഹ്നത്തിൽ അവിടെ
ചെന്നുചേർന്നു. രാജാവു് എണീറ്റു് യഥായോഗ്യം മുനിയെ സ്വീകരിച്ചെങ്കിലും വീണ്ടും
സ്വസ്ഥനായിരുന്നുകളഞ്ഞതുകണ്ടു് മുനി,
</p>
            <lg xml:id="lg2.156">
              <l> “ബദ്ധസന്ദേഹംചൊന്നാൽബുദ്ധിമാനായോരുനീ</l>
              <l> സ്തബ്ധനായിരുന്നതെന്തിത്ഥമാതിഥ്യഹീനം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">രാജാവു് വീണ്ടും എണീറ്റു് സാഷ്ടാംഗപ്രണാമശേഷം ഇരുന്നു. മുനിക്കു കാര്യം
മനസ്സിലായി. അദ്ദേഹം ഉപദേശിച്ചു:-
</p>
            <lg xml:id="lg2.157">
              <l> വൃത്തമല്ലാമേ യഥാതത്വം ഞാനറിഞ്ഞുകൈ-</l>
              <l> വർത്തകന്യയാ പരിതപ്തനായിതുഭാവാൻ</l>
              <l> മത്തകാശിനീരത്നലബ്ധിക്കുണ്ടുപായവു-</l>
              <l> മബ്ധിമേഖലാപതേ സിദ്ധിക്കുംമനോരഥം</l>
              <l> പ്രത്യുഷേതുലാമാസികാവേരീജലേകളി</l>
              <l> ച്ചത്യന്തഭക്ത്യാ ശേഷശായിയാംരംഗേശനേ</l>
              <l> ഇസ്തോത്രംഹരിനാമാഷ്ടോത്തരഗീതംചൊല്ലി</l>
              <l> സദ്യോവന്ദിച്ചീടുനീസാധിക്കുമഭീപ്സിതം. </l>
            </lg>
            <!--end of "verse"-->
            <p style="noindent">മുനിയുടെ ഉപദേശമനുസരിച്ചു് രാജാവു് അനുഷ്ഠിക്കയും അദ്ദേഹത്തിന്റെ
അഭീഷ്ടം സാധിക്കയും ചെയ്തു. എങ്ങനെയെന്നാൽ ഗംഗാദത്തൻ “ജനകൻമനസ്സിങ്കൽനിറഞ്ഞ
പരിതാപ”മൊക്കെ ഊഹിച്ചറിഞ്ഞു് നേരേ കൈവർത്തന്റെ അടുക്കൽ ചെന്നു്,
</p>
            <lg xml:id="lg2.158">
              <l> ‘കന്യകാരത്നത്തെനീയെന്നുടെപിതാവിനു</l>
              <l> തന്നീടെന്നു’ പ്രാർത്ഥിച്ചു. </l>
            </lg>
            <!--end of "verse"-->
            <p style="noindent">അപ്പോൾ, അയാൾ,
</p>
            <lg xml:id="lg2.159">
              <l> നിന്ദ്യജാതീയനാംഞാനെന്നുടെദൗഹിത്രനും</l>
              <l> നിന്ദ്യജാതീയനെന്നുവന്നീടുമല്ലോതാനും</l>
              <l> മൽപുത്രീപുത്രന്നുസിംഹാസനംനൽകാമെന്നാ-</l>
              <l> ലല്പംസന്ദേഹമില്ലകന്യയെത്തരാമല്ലോ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു സമ്മതിച്ചു; അസമയം ഗംഗാദത്തൻ പ്രസിദ്ധമായ ആ
ഭീഷ്മപ്രതിജ്ഞ ചെയ്കയാൽ,
</p>
            <lg xml:id="lg2.160">
              <l> ജംഭാരിമുമ്പാമുമ്പരമ്പോടുസസംഭ്രമം</l>
              <l> ഭീഷ്മഭീഷ്മേതിചൊല്ലിപ്പുഷ്പവൃഷ്ടിയുംചെയ്താർ</l>
              <l> ഭീഷ്മരെന്നന്നുതൊട്ടുചൊല്ലുന്നുമഹാജനം </l>
            </lg>
            <!--end of "verse"-->
            <p style="noindent">അനന്തരം ശന്തനു യോജനഗന്ധിയെ വിവാഹം കഴിച്ചു സുഖമായി പാർത്തു.
</p>
            <p style="indent">ഇവിടെ ഉദ്ധരിച്ചിട്ടുള്ള വരികളിൽനിന്നു് കവിയുടെ ഭാഷാകവനകൗശലം
വായനക്കാർക്കു ഏതാണ്ടു് ഊഹിക്കാമല്ലോ. വാക്കുകൾ എല്ലാം കടഞ്ഞെടുത്തു ചേൎത്ത പോലിരിക്കുന്നു.
</p>
            <lg xml:id="lg2.161">
              <l> ശ്രീകാന്തപ്രിയൻപാർത്ഥനേകാന്തചിത്താകുല-</l>
              <l> മേകാന്തത്തിങ്കലിരുന്നിങ്ങനെനിരൂപിച്ചാൻ</l>
              <l> മംഗലാപാംഗിയായോരംഗനാരത്നംലഭി-</l>
              <l> ച്ചിങ്ങുള്ളിൽകൃതാർത്ഥനായെങ്ങനേവരുന്നുഞാൻ</l>
              <l> തിങ്ങിനമോദംപൂണ്ടുഗൗതമനായമുനി</l>
              <l> പുംഗവനഫല്യയെപ്പണ്ടണഞ്ഞെന്നപോലെ.</l>
              <l> അരുണബിംബാധരീതരുണീമണിതന്നെ</l>
              <l> ക്കരുണാവശാലെന്നെ വരണംചെയ്തീടുമോ?</l>
              <l> ചെന്താരമ്പനാലതിസന്തപൂനായിങ്ങനെ</l>
              <l> യന്തരാപലവിധംചിന്തിച്ചുചിന്തിച്ചവൻ</l>
              <l> സന്തതംസാധുക്കൾക്കുസന്താപംപോക്കുവാനും</l>
              <l> ചിന്തിതംനൽകുവാനും സന്താനകല്പനായ</l>
              <l> ചെന്താർമാനിനീകാന്തൻതന്തിരുവടിയല്ലാ-</l>
              <l> തെന്തൊരാശ്രയംപാർത്താലന്ധനാമിനിക്കുഹോ!</l>
              <l> ഹന്തഹന്തേതിദീനബന്ധുവാംശ്രീകൃഷ്ണനെ</l>
              <l> കുന്തീനന്ദനൻതാനുമന്തസ്സംധ്യാനംചെയ്തു</l>
              <l> ചിന്തിതചിന്താമണിജന്തുവർഗ്ഗങ്ങളുടെ</l>
              <l> ചിന്തയിൽവാഴുംദയാസിന്ധുവാംമുകിൽവർണ്ണൻ</l>
              <l> ദന്തീന്ദ്രൻതന്റെതാപഹന്താവാംവാസുദേവൻ</l>
              <l> ബന്ധുരരഥത്തിലാമ്മാറെഴുന്നള്ളീടിനാൻ </l>
            </lg>
            <!--end of "verse"-->
            <p style="noindent">നോക്കുക! ഒരിടത്തും ഒരു തട്ടോ മുട്ടോ തടവോ ഇല്ലാതെ പദങ്ങൾ
ഇണക്കിച്ചേൎത്ത ിരിക്കുന്നതു്. ആശയത്തിനു പ്രൗഢത പോരെന്നു പറയുന്നപക്ഷം അതിനുത്തരവാദി
മൂലഗ്രന്ഥവും അതിലെ വിഷയവുമാണു്. സരസമായ ഘട്ടങ്ങൾ വന്നാൽ കവി മനോധൎമ്മപ്രകാശനാർത്ഥം
മൂലകൃതിയെ വിട്ടു് ബഹുദൂരം ഗമിക്കാൻ മടിച്ചിട്ടില്ല. ഇരുപത്തി ഒന്നാം അധ്യായത്തിലെ സുഭദ്രാവൎണ്ണനയും
മറ്റും പല ഭാഗങ്ങളും കവിയുടെ സ്വന്തമാണു്.
</p>
            <p style="indent">ഒരു വർണ്ണന ഇവിടെ ഉദ്ധരിക്കാം.
</p>
            <lg xml:id="lg2.162">
              <l> “പൊന്മണികിരീടകുണ്ഡലകങ്കണാംഗദ</l>
              <l> നിർമ്മലഹാരപട്ടാംബരശൃംഖലാദിയാൽ</l>
              <l> വെണ്മതികുലമലങ്കരിക്കുംവിജയനേ</l>
              <l> വെണ്മയോടലങ്കരിപ്പിച്ചിതുപുരന്ദരൻ.</l>
              <l> വെണ്‍മതിമുഖിയരുന്ധതിയുമിന്ദ്രാണിയും</l>
              <l> വെണ്‍മതിമുഖിമാണിക്യക്കല്ലാംസുഭദ്രയെ</l>
              <l> മന്മഥൻതഴതൊഴും കേശപാശവുംകെട്ടി</l>
              <l> നന്മലർമാലമേലേചുറ്റിമഞ്ജുളതരം</l>
              <l> അംബുവുണ്ടിരുണ്ടിടുമംബുദവർണ്ണമവ–</l>
              <l> ലംബിക്കുംതൊടുകുറിനെറ്റിയിലിട്ടത്ഭുതം.</l>
              <l> അംബുജദളംപോലെനീണ്ടിടംപെട്ടീടിനോ</l>
              <l> രംബകങ്ങളിലങ്ങിഞ്ഞഞ്ജനഹൃദഞ്ജനം.</l>
              <l> രമ്യമായ്‍വിളങ്ങീടുംരത്നകുണ്ഡലംകാതിൽ</l>
              <l> കംബുകണ്ഠത്തിൽമുത്തുമാലശൃംഖലാദിയും</l>
              <l> സമ്യങ്മോഹനങ്ങളാംകൈകളിലംഗളങ്ങൾ</l>
              <l> കംബുകൾമണികടകങ്ങൾകങ്കണങ്ങളും</l>
              <l> നന്മണംകോലുന്നകസ്തൂരികുങ്കമാദികൾ</l>
              <l> സമ്മൃദുമെയ്യിലാലേപനവുംചെയ്തുനന്നായ്</l>
              <l> ശംബരാരാതിരാജധാനിയെച്ചുഴന്നൊരു</l>
              <l> വന്മതിലെന്നപോലെ കാഞ്ചിയുംദുകൂലവും</l>
              <l> പൊന്മയത്തണ്ടതളപാടകംനൂപുരംകാൽ</l>
              <l> തന്മീതിലണിയിച്ചാരാപാദചൂഡമെല്ലാം.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇതിനെ മൂലത്തിന്റെ ശരിവിവർത്തനമായ,
</p>
            <lg xml:id="lg2.163">
              <l> പ്രാർത്ഥനീയശ്രീയായ ഭഗവാൻഭക്തപ്രിയൻ</l>
              <l> ദേവനായകൻദിവ്യാഭരണങ്ങളെക്കൊണ്ടു</l>
              <l> പാവനമണിയിച്ചുപാർത്ഥനെപ്പുത്രസ്നേഹാൽ</l>
              <l> കല്പകവൃക്ഷപുഷ്പസഞ്ചയംകൊണ്ടുംനല്ല</l>
              <l> കസ്തൂരികുങ്കുമാദിലേപനംകൊണ്ടുംതഥാ</l>
              <l> ഭദ്രവസ്ത്രാഭരണശ്രേണികൾകൊണ്ടുംപാരം</l>
              <l> ഭദ്രയെയരുന്ധതിദേവിതാനണിയിച്ചു. </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന വരികളോടു സാദൃശ്യപ്പെടുത്തുക. അതുപോലെതന്നെ,
</p>
            <lg xml:id="lg2.164">
              <l> പിറ്റന്നാളുഷകോലേചട്ടയുംവില്ലുമമ്പും</l>
              <l> മറ്റുംനാനായുധത്തെ ധരിച്ചുസന്നർദ്ധനായ്</l>
              <l> കറ്റവാർകുഴലാളാംപത്നിയേത്തേരിലേറ്റി</l>
              <l> ത്തെറ്റെന്നുപുറപ്പെട്ടുവിജയനതിരഥൻ.</l>
              <l> ചുറ്റുംകോലുന്നഹരിസോദരീസുഭദ്രയും</l>
              <l> കുറ്റമെന്നിയേമുദാസാരത്ഥ്യംചെയ്തീടിനാൾ.</l>
              <l> പറ്റലർകലകാലൻവീരനാംസവൃസാചി</l>
              <l> മുറ്റീടുംധൈര്യത്തോടുംചെറുഞാണൊലിയിട്ടു</l>
              <l> തെറ്റാതെവീഥിയുടേ നടകൊണ്ടപ്പോളറി-</l>
              <l> ഞ്ഞറ്റമില്ലാതപുരപാലകന്മാരുംക്രുധാ</l>
              <l> ഉറ്റനാലംഗപ്പടയോടുംവന്നെതിരിട്ടു</l>
              <l> കറ്റുപൈതങ്ങളൊത്തുപുലിയോടെന്നപോലെ</l>
              <l> ചുറ്റുംനിന്നസ്ത്രശസ്ത്രനിരകൾതുകുന്നവ</l>
              <l> കൊറ്റവനായപാർത്ഥനെയ്യുന്നശരങ്ങളാൽ</l>
              <l> അറ്ററ്റുതെറിച്ചിതുകയ്യാലായുധങ്ങളും</l>
              <l> മുറ്റു????? തേരുഷ്ണീഷവുംകവചംതൂണീരവും</l>
              <l> ചുറ്റിയവസ്ത്രങ്ങളുംവില്ലാളിമുമ്പൻജിഷ്ണു</l>
              <l> ചെറ്റുനേരംകൊണ്ടൊക്കെശ്ശതധാ നറുക്കിനാൻ</l>
              <l> പറ്റുകയില്ലെന്നുറച്ചൊഴിച്ചുനാണിച്ചുപേർ</l>
              <l> പെറ്റസങ്കേതഭേരിമുഴക്കിഭടന്മാരും </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നഭാഗം സ്വതന്ത്രമായ തർജ്ജമയാണു്. കാവേരിനദിയുടെ
മനോഹരവർണ്ണനകൂടെ ഉദ്ധരിച്ചിട്ടു വിരമിക്കാമെന്നു വിചാരിക്കുന്നു.
</p>
            <lg xml:id="lg2.165">
              <l> മേളത്തിൽമേല്ക്കുമേലേതിരക്കിയെഴുന്നുള്ളോ</l>
              <l> രോളത്തിൻഝംകാരമാമാമ്‍നായഘോഷത്തോടും</l>
              <l> മത്സ്യകച്ഛപപരിപൂർണ്ണയായ്‍ശിശുമാര</l>
              <l> വത്സസ്ത്രീയുപവൃത്തസംഘഭീഷണയായേ</l>
              <l> കേവലംഫേനപൂരമണിഞ്ഞുചിലേടത്തും</l>
              <l> ശൈവാലങ്ങളെക്കൊണ്ടുസങ്കുലംചിലേടത്തു്</l>
              <l> സാരസസമുദായസംപൂർണ്ണംചിലേടത്തു്</l>
              <l> സാരസചക്രവാകസങ്കീർണ്ണംചിലേടത്തു്</l>
              <l> ഇളകുന്നീലജലമൊന്നുതോന്നീടുംക്വചിൽ</l>
              <l> ഝളഝജ്ഝളാരവംപൂണ്ടുപാഞ്ഞീടുംക്വചിൽ</l>
              <l> സർവത്രചുഴിഞ്ഞൊഴുകീടുന്നുചിലേടത്തു</l>
              <l> ചോവ്വോടേചീളെന്നൊഴുകീടുന്നുചിലദിക്കിൽ</l>
              <l> കേതകീപുഷ്പമുണ്ടുവളരെച്ചിലേടത്തു</l>
              <l> ചേതോമോഹനമഹോൽപലങ്ങൾചിലേടത്തു</l>
              <l> കമലനിരയെങ്ങും നിരന്നുചിലേടത്തു</l>
              <l> വിമലകല്ഹാരങ്ങൾനിറഞ്ഞുചിലേടത്തു</l>
              <l> കഴിഞ്ഞത്യന്തമഗാധംതൂലംചിലേടത്തു</l>
              <l> വഴിഞ്ഞീടിലുംനിലയുണ്ടല്ലോചിലേടത്തു</l>
              <l> വിസ്താരമേറ്റംക്വചിൽച്ചുരുങ്ങിച്ചിലേടത്തു</l>
              <l> മത്യർത്ഥവേഗംചിലേടത്തുമരങൗഘംക്വചിൽ</l>
              <l> ഓടിഘോഷിച്ചുകുണ്ടിൽച്ചാടുന്നുചിലദിക്കി-</l>
              <l> ലിടെഴുന്തടമുടച്ചീടുന്നുചിലദിക്കിൽ</l>
              <l> വൃക്ഷഗുല്മാദ്യങ്ങളെവേരോടെപറിച്ചുകൊ-</l>
              <l> ണ്ടക്ഷീണവേഗം നടകൊണ്ടുകാവേരിനദി.</l>
              <l> ഇക്ഷിതിക്കലങ്കാരഭൂതയായ്ക്കാണായ്‍വന്നു</l>
              <l> ദക്ഷിണദിക്കിന്നൊരുഹാരമെന്നതുപോലെ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">പതിനഞ്ചും പതിനാറും അധ്യായങ്ങളിലെ നൂറ്റിൽപരം ശ്ലോകങ്ങളുടെ
തർജ്ജമ കാണുന്നില്ല. ഒരുപക്ഷേ നഷ്ടപ്പെട്ടു പോയതായിരിക്കാം. അച്ചടിച്ച പുസ്തകത്തിൽ,
</p>
            <p style="indent">വിശുദ്ധിക്കീരാറു ഗണ്ഡൂഷവും വേണമല്ലോ എന്നുതുടങ്ങി—ദീർഘമായുസ്സും
ബ്രഹ്മതേജോവൃദ്ധിയും ഹരിഭക്തിയും സ്വദേഹാന്തേ മുക്തിയും ലഭിച്ചീടും എന്നുവരെയുള്ള വരികൾ
കിഴക്കേമേലേടം വിദ്വാൻ കൊമ്പിയച്ഛൻ ഭാഷയാക്കീട്ടുള്ളതാകുന്നു.
</p>
            <p style="indent">തേനാരിമാഹാത്മ്യവും ഭക്തിവിഷയകമാണെന്നു പേരുകൊണ്ടു
ഊഹിക്കാമല്ലോ. പാലക്കാട്ടിനു സമീപമുള്ള തേനാരീക്ഷേത്രത്തിന്റെ മാഹാത്മ്യത്തെയാണു് ഇതിൽ
വിവരിച്ചിരിക്കുന്നതു്. അതിൽനിന്നു ചില വരികൾ മുകളിൽ ചേർത്തിട്ടുള്ളതിനാൽ കൂടുതലായി ഒന്നും
ചേർക്കണമെന്നു വിചാരിക്കുന്നില്ല.
</p>
            <p style="indent">കൈവല്യനവനീതം തത്വമസ്യാദി മഹാവാക്യത്തിന്റെ വ്യാഖ്യാനരൂപമായ ഒരു
പ്രൗഢകൃതിയാണു്. മലയാളത്തിൽ ഏറ്റവും അധികം പ്രചാരമുള്ള ഗ്രന്ഥങ്ങളിലൊന്നാണിതു്.
തർജ്ജമയുടെ സ്വഭാവം കാണിപ്പാനായി മൂലത്തിലേയും അതിലേയും ഏതാനും വരികളെ ഉദ്ധരിക്കുന്നു.
</p>
            <lg xml:id="lg2.166">
              <l> മൂ.<span style="width:1.5em">
</span>അന്തമുനടുവുമിന്റിയാതിയുമിന്റിവാൻപോൽ</l>
              <l><span style="width:1.5em"> </span>ചന്തരുമൊളിരുഞാനചർക്കരുപാതംപോറ്റി</l>
              <l><span style="width:1.5em"> </span>പതമുംവീടും കാട്ടപ്പരന്തനൂൽപാർക്കുമാട്ടാ</l>
              <l><span style="width:1.5em">
</span>മൈന്തരുമുണരുമാറുവസ്തുതത്വഞ്ചൊൽവേനെ</l>
            </lg>
            <lg xml:id="lg2.167">
              <l> ത.<span style="width:1.5em">
</span>അന്തമധ്യാദികളുമെന്നിയാകാശംപോലെ</l>
              <l><span style="width:1.5em"> </span>സന്തതോദിതാ ജ്ഞാനസദ്ഗുരുപാദം
പോറ്റി</l>
              <l><span style="width:1.5em"> </span>ബന്ധമോക്ഷങ്ങളകറ്റീടുവാനിദംശാസ്ത്രം</l>
              <l><span style="width:1.5em"> </span>ചിന്തനംചെയ്തുകൊൾവിനേതൊരു
മന്ദന്മാരും</l>
            </lg>
            <lg xml:id="lg2.168">
              <l> മൂ.<span style="width:1.5em"> </span>പടരന്താവേദാന്തമെന്നും
പാർകടൻമൊണ്ടുമുന്നൂൽ</l>
              <l><span style="width:1.5em"> </span>കടങ്കളിനിറൈത്തുവൈത്താർ കരവർകളല്ലാങ്
കാച്ചി-</l>
              <l><span style="width:1.5em"> </span>കടെടന്തെടുത്തളിത്തേനിന്ത
കൈവല്യനവനീതത്തൈ</l>
              <l><span style="width:1.5em">
</span>അടൈന്തവർവിചയമങ്ങിന്റലൈവതേപചിയിലാരേ</l>
            </lg>
            <lg xml:id="lg2.169">
              <l><span style="width:1.5em"> </span>പരന്നവേദാന്തമാം പാല്ക്കടലീന്നു കോരി</l>
              <l><span style="width:1.5em"> </span>നിറച്ച ശാസ്ത്രങ്ങളാം കടങ്ങൾ നിറച്ചെങ്ങും</l>
              <l><span style="width:1.5em"> </span>പരിചിൽ
പാനംചെയ്തുകൊള്ളുവാൻവച്ചുമുന്നം</l>
              <l><span style="width:1.5em"> </span>പരമകൃപാലുക്കളാകിയ ഗുരുക്കന്മാർ</l>
              <l><span style="width:1.5em"> </span>അതിനെക്കാച്ചിക്കടഞ്ഞെടുത്തു തന്നീടുന്നു</l>
              <l><span style="width:1.5em"> </span>മധുരതരമായ കൈവല്യനവനീതം</l>
            </lg>
            <lg xml:id="lg2.170">
              <l> മൂ.<span style="width:1.5em"> </span>തൊടർപവന്തൊലൈയുമെന്റു
ചൊന്നതൈക്കേട്ടപോതു</l>
              <l><span style="width:4.5em"> </span>തടമടുമൂഴ്‍കിനാൻപോർ ചരീരമും
കളിർന്തുള്ളാറി</l>
              <l><span style="width:4.5em">
</span>അടരുമൻപൊഴുകുമാപോലാനന്തപാപ്പങ്കാട്ടി</l>
              <l><span style="width:4.5em"> </span>മടന്മലർപാദമീണ്ടും വണങ്ങി നിന്റീ
ചൊൽവാൻ</l>
            </lg>
            <lg xml:id="lg2.171">
              <l> ത.<span style="width:1.5em"> </span>ജനനമരണങ്ങളറുമെന്നതുകേട്ടു</l>
              <l><span style="width:1.5em"> </span>ജനിതാനന്ദഹ്രദംതന്നിൽ മുങ്ങിയപോലെ</l>
              <l><span style="width:1.5em"> </span>തനുവുംകളിർത്തുള്ളംകുളുർന്നമുദാ പുനഃ</l>
              <l><span style="width:1.5em"> </span>പുനരൻപോലുംവണ്ണമാനന്ദബാഷ്പംതൂകി</l>
              <l><span style="width:1.5em"> </span>അനന്താചാര്യശ്രീപാദങ്ങൾ വന്ദിച്ചു വീണ്ടും</l>
              <l><span style="width:1.5em"> </span>നിനയസമന്വിതമിങ്ങനെയപേക്ഷിച്ചാൻ. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.6.1/.9.0"-->
        </div>
        <!--end of "section 2.6/.9"-->
        <div type="section" xml:id="sec2.7" n="2.7">
          <head type="sechead">പുന്നശ്ശേരി ശ്രീധരൻനമ്പി</head>
          <p style="noindent">വള്ളുവനാട്ടുതാലൂക്കിൽ പെരുമുടിയൂരംശത്തിൽ ആയിരുന്നു പുന്നശ്ശേരി
ശ്രീധരൻതമ്പിയുടെ ജനനം. 949-ൽ ജനിച്ചു. ഭാരതപ്പിഷാരടിയായിരുന്നു അദ്ദേഹത്തിന്റെ ഗുരു.
വിക്രമാദിത്യചരിതം എന്ന സംസ്കൃതകൃതിയിൽ കവിതന്നെ,
</p>
          <lg xml:id="lg2.172">
            <l> പുന്നശ്ശേരീതികശ്ചിൽ പരിചിതിനിഹിതാത്മാ ശിവബ്രാഹ്മണോ യഃ</l>
            <l> ശൈലാബ്ധീശസ്യ മന്ത്രീ തദുപരി യുവരാജസ്യ യോ മുഖ്യമന്ത്രീ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പ്രസ്താവിച്ചിട്ടുള്ളതിനാൽ അദ്ദേഹം സാമൂതിരിയുടെ
മന്ത്രികളിലൊരുവനും യുവരാജാവിന്റെ മുഖ്യമന്ത്രിയും ആയിരുന്നുവേന്നു കാണാം. ഈ കൃതി
മൂകാംബികയെ ഭക്തിപൂർവം ഭജിച്ചതിന്റെ ഫലമായുണ്ടായ ദേവീകടാക്ഷത്താൽ രചിക്കപ്പെട്ടതാണെന്നും
അതു കറതീർന്നതു് 1003 മകരം 13-ാം നു തിങ്കളാഴ്ച ആയിരുന്നുവെന്നും,
</p>
          <lg xml:id="lg2.173">
            <l> ‘ശബ്ദപ്രജ്ഞാദീപേ! കലിയുഗസമയേ ഹന്ത മൂകാംബികായാ</l>
            <l> പാദാംഭോജാതയുഗ്മേ സമധിഗതമഹാ ഭക്തിപൂർവം പ്രണമ്യ</l>
            <l> തൽക്കാരുണ്യാപ്തബുദ്ധ്യാ രചിതമിഹമയാ വിക്രമാദിത്യവൃത്തം</l>
            <l> നാമ്‍നൈതച്ചാരുകാവ്യം ഭവതു ച വിദുഷാം ശൃണ്വതാം മംഗളായ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന പദ്യത്തിൽനിന്നു ഗ്രഹിക്കാം. ‘ശബ്ദപ്രജ്ഞാനദീപേ’ എന്നതു
അന്നത്തെ കലിസംഖ്യ ആയിരുന്നു.
</p>
          <p style="indent">ഈ കവി അനേകം സംസ്കൃതകാവ്യങ്ങളുടെ കർത്തൃത്വം വഹിച്ചിട്ടുണ്ടെങ്കിലും,
അവയേപ്പറ്റി പ്രസ്താവിക്കേണ്ട കാര്യം ഇവിടെ ഇല്ല. ഭാഗവതം ഏകാദശത്തെ അദ്ദേഹം കിളിപ്പാട്ടായി
രചിച്ചിട്ടുണ്ടു്. ഈ ഗ്രന്ഥത്തിനു ഇപ്പോൾ പ്രചാരമില്ലെങ്കിലും, ചരിത്രവിഷയകമായി അതിനു വളരെ
പ്രാധാന്യം ഉണ്ടു്.
</p>
          <lg xml:id="lg2.174">
            <l> “ബാദരായണമുഖനിർഗ്ഗതം ഭാഗവതം</l>
            <l> സ്കന്ധങ്ങളിതിലേഴുമഞ്ചുമുള്ളതിലിഹ</l>
            <l> തുഞ്ചത്തുമേവും രാമദാസനാമെഴുത്തച്ഛൻ</l>
            <l> അച്യുതൻ തങ്കൽ ഭക്തിമുഴുക്കനിമിത്തമായ്</l>
            <l> നവമസ്കന്ധത്തോളമുള്ളൊരു കഥയെല്ലാം</l>
            <l> ഭാഷയിലൊരുഗീതമായുരചെയ്തീടിനാൻ</l>
            <l> അതുകൊണ്ടിന്നു സാക്ഷാലീശ്വരതത്വമൊട്ടി</l>
            <l> പ്രാകൃതന്മാരായുള്ളോർക്കറിവാനായിതല്ലോ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രാരംഭത്തിലുള്ള ഈ വരികളിൽനിന്നു
എഴുത്തച്ഛന്റെ പേർ ‘രാമദാസൻ’ എന്നാണെന്നും അദ്ദേഹമാണു് ഇപ്പോൾ നടപ്പിലിരിക്കുന്ന
ഭാഗവതത്തിന്റെ കർത്താവെന്നും സ്പടികസ്ഫുടമായിത്തെളിയുന്നു. ‘ദാസൻ’ എന്നതു
ശൂദ്രത്വത്തെക്കുറിക്കുന്ന വാക്കാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. എഴുത്തച്ഛന്റെ
ഭാഗവതംകൊണ്ടാണു് ‘ഈശ്വരതത്വം’ സാക്ഷാൽ പ്രാകൃതന്മാർക്കു് അറിവാറായതു് എന്നു് വ്യക്തമായി
പറഞ്ഞിരിക്കുന്നതിനാൽ, ഭാഗവതത്തിനു് പ്രചാരമുണ്ടായിരുന്നു എന്നും തെളിയുന്നു. ഈ മാതിരി
തെളിവുകളെ ഒക്കേ നിഷേധിച്ചിട്ടു്, ഭാഗവതം എഴുത്തച്ഛന്റെ കൃതിയല്ലെന്നും അദ്ദേഹത്തിന്റെ പേരു
രാമനെന്നായിരുന്നില്ലെന്നും ചിലർ ശഠിച്ചുവരുന്നതാണു് അത്ഭുതം…അതുപോലെതന്നെ,
</p>
          <lg xml:id="lg2.175">
            <l> ‘ധാത്രീദേവേന്ദ്രശ്രേഷ്ഠനാകിയ തപോനിധി</l>
            <l> നേത്രനാരായണൻതന്നാജ്ഞയാ വിരചിതം</l>
            <l> രാമഭക്താഢ്യനായ രാമശിഷ്യനാലിദം.’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് ബ്രഹ്മാണ്ഡപുരാണത്തിൽ കാണുന്ന ‘രാമഭക്താഢ്യനായ രാമന്റെ
ശിഷ്യൻ’ കരുണാകരപ്രഭൃതികളിലൊരുവനായിരിക്കാനേ തരമുള്ളു എന്നു സിദ്ധിക്കുന്നു.
</p>
          <lg xml:id="lg2.176">
            <l> “വന്ദേഹം ഗുരുസമ്പ്രദായമനിശം തുഞ്ചത്തെഴും ശ്രീഗുരും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന സാംപ്രദായികശ്ലോകത്തിലെ ‘ശ്രീഗുരു’ എഴുത്തച്ഛനാണെന്നും
അദ്ദേഹത്തിന്റെ ജ്യേഷ്ഠനല്ലെന്നും, ഈ ‘ശ്രീഗുരു’ ശബ്ദംതന്നെ കടിയംകുളം ശൂപ്പുമേനോനും
കൈവല്യനവനീതകർത്താവും എഴുത്തച്ഛനെ സംബന്ധിച്ചു് പലേ ദിക്കുകളിൽ പ്രയോഗിച്ചിട്ടുണ്ടെന്നും
ഓർക്കുമ്പോൾ, കല്യാണസുന്ദരാദിരേഖകളെ കൂടാതെതന്നെ എഴുത്തച്ഛന്റെ പേരു നിർണ്ണയിക്കാൻ
നമുക്കു കഴിയുമെന്നു വരുന്നു.
</p>
          <p style="indent">ഇനി നമുക്കു് ആലോചിപ്പാനുള്ളതു് ദശമസ്കന്ധത്തേപ്പറ്റിയാണു് എഴുത്തച്ഛന്റെ
ദശമവും ഏകാദശവും കിളിപ്പാട്ടാക്കിയിരുന്നു എന്നും ആ ഗ്രന്ഥങ്ങൾ ശ്രീധരൻനമ്പിക്കു
കിട്ടിയിരുന്നില്ലെന്നും വരരുതോ?
</p>
          <p style="indent">നമ്പിയുടെ തർജ്ജമ അതിലളിതമായതിനാൽ ഏവർക്കും വായിച്ചു കഥ
മനസ്സിലാക്കുവാൻ കഴിയും.
</p>
          <lg xml:id="lg2.177">
            <l> “പണ്ടൊരു വനപ്രദേശത്തിങ്കലൊരുവൃക്ഷ</l>
            <l> കോടരമതിലൊരു കൂട്ടിലങ്ങനുദിനം</l>
            <l> ഇണ്ടലെന്നിയേയൊരു മാടപ്രാവവനുടെ</l>
            <l> പത്നിയാം കപോതിയുമൊന്നിച്ചു വാണീടിനാൻ</l>
            <l> അന്യോന്യം വളർന്നൊരു രംഗവാത്സല്യത്തോട-</l>
            <l> ങ്ങന്യൂനസുഖമേവം കളിച്ചു മരുവിനാൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെയാണു് പാട്ടിന്റെ പോക്കു്.
</p>
          <p style="indent">ശ്രീധരൻനമ്പി 1006-ാമാണ്ടു് ദിവംഗതനായി.
</p>
        </div>
        <!--end of "section 2.7/.9"-->
        <div type="section" xml:id="sec2.8" n="2.8">
          <head type="sechead">എഴുപത്തു നാണുക്കുട്ടിമേനോൻ</head>
          <p style="noindent">പാലക്കാട്ടു താലൂക്കിൽ എടപ്പിള്ളിദേശത്തു് ‘യക്കണത്തു്’ എന്നൊരു
പ്രസിദ്ധ നായർ കുടുംബം പണ്ടേക്കാലംമുതല്ക്കേ വിദ്വാന്മാരുടെ വിളനിലമായി പ്രശോഭിച്ചിരുന്നു. ബ്രാഹ്മണ
വിവാഹവും ബ്രാഹ്മണാചാരവും ചിരകാലമായി നിലനിന്നുപോന്നതിനാൽ ആ കുടുംബക്കാർ
സാത്വികഗുണസമ്പന്നരായും സത്യധർമ്മാദിനിഷ്ഠയുള്ളവരായും നാടെല്ലാം അറിയപ്പെട്ടു. മലയാളികളുടെ
ഗുരുവായ തുഞ്ചത്തു തിരുവടികൾ ആ കുടുംബത്തിൽച്ചെന്നു കുറേക്കാലം താമസിച്ചിരുന്നു എന്നു
പ്രസിദ്ധമാണു്. യക്കണത്തു ശങ്കുണ്ണികയ്മൾ (946–996 വരെ) പ്രസ്തുത ഗൃഹത്തിലെ ഒരു അംഗമായിരുന്നു.
അദ്ദേഹം ബ്രിട്ടീഷ് കൊച്ചിയിൽ മുൻസീഫുദ്യോഗം വഹിച്ചിരുന്നകാലത്തു് ചിറ്റൂർ എഴുപത്തു ബാന്ധവം
തുടങ്ങി. ആ വിവാഹത്തിൽ ഉണ്ടായ ഒരു പുത്രിയാണു് ‘ഇട്ടിച്ചിരിഅമ്മ’. ഇട്ടിച്ചിരിയമ്മയേ ‘യക്കണ’ത്തു
ഗോവിന്ദനുണ്ണിക്കയ്മൾ വിവാഹം ചെയ്തു. അതിൽ ജനിച്ച പുണ്യസന്താനമത്രേ
എഴുപത്തുനാണിക്കുട്ടിമേനോൻ. ജനനം1000-ാമാണ്ടു് വൃശ്ചികം ചിത്തിരനക്ഷത്രത്തിലായിരുന്നു.
മാതാമഹനായ ശങ്കുണ്ണിക്കൈയ്മൾ ലോകവ്യവഹാരത്തിലും നിയമപരിജ്ഞാനത്തിലും
അദ്വിതീയനായിരുന്നതുപോലെതന്നെ കവിതാശക്തിസമ്പന്നനുമായിരുന്നു. ഗോഗ്രഹണം തുള്ളൽ,
ശിവകർണ്ണാമൃതം ഭാഷ, ശ്രീരാമകർണ്ണാമൃതം, സുന്ദരീസ്വയംവരം കിളിപ്പാട്ടു് എന്നിങ്ങനെ അനവധി
കൃതികൾ അദ്ദേഹം ഭാഷാദേവിയ്ക്കു സമ്മാനിച്ചിട്ടുണ്ടു്.
</p>
          <p style="indent">ചിറ്റൂർദേശം കിളിപ്പാട്ടുദേവതയുടെ വിലാസരംഗമാണല്ലോ.
സൂര്യനാരായണനെഴുത്തച്ഛനാൽ സ്ഥാപിതമായ ഗുരുമഠത്തിൽനിന്നും ശ്രീഗുരുവിന്റെ പൂജ അഭംഗമായി
നടന്നുവരുന്നതോർക്കുമ്പോൾ, അന്നാട്ടുകാരായ ഭാഷാകവികൾ, കിളിപ്പാട്ടു രചനയിൽ അദ്വിതീയരായ്
കാണപ്പെടുന്നതിൽ അത്ഭുതപ്പെടാനില്ല.
</p>
          <p style="indent">യഥാകാലം ഈ ബാലൻ ദേശഗുരുവായ രാമനെഴുത്തച്ഛന്റെ അടുക്കൽ
വിദ്യാഭ്യാസം തുടങ്ങി. നല്ലപോലെ എഴുത്തും വായനയും അഭ്യസിച്ചശേഷം കാവ്യപരിശീലനം ആരംഭിച്ചു.
പിതൃഗൃഹത്തിൽവച്ചു് ശങ്കരനുണ്ണി എന്ന വിദ്വാനും മാതൃഗൃഹത്തിൽവച്ചു് സ്വമാതുലനും
പ്രൗഢവിദ്വാനുമായിരുന്ന കുഞ്ഞിക്കൃഷ്ണമേനോനും ആയിരുന്നു അദ്ദേഹത്തിനെ പഠിപ്പിച്ചുവന്നതു്. ഈ
ഗുരുക്കന്മാരെ ഭാഗവതസാരസംക്ഷേപത്തിൽ കവി,
</p>
          <lg xml:id="lg2.178">
            <l> സുരശ്രീപ്രദകല്പതരുശ്രീകളേക്കാളു-</l>
            <l> മുരുശ്രീയുള്ളസർവഗുരുശ്രീപാദങ്ങളും</l>
            <l> ശങ്കരഗുരോഃ പാദപങ്കജദ്വയം താനു</l>
            <l> മെൻകുലഭൂതൻഗുണസങ്കലൻ ബാലകൃഷ്ണ</l>
            <l> ദേശികൻ മാതുലനുമാശയേ വിളങ്ങണം</l>
            <l> ക്ലേശപാശങ്ങളോരോന്നാശയത്തേശീടായ്‍വാൻ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ വാഴ്ത്തിയിരിക്കുന്നു.
</p>
          <p style="indent">സാമാന്യം ദൃഢമായ സംസ്കൃതവ്യുൽപത്തി സമ്പാദിച്ചശേഷം അദ്ദേഹം
ജ്യോതിഷം പഠിക്കാൻ തുടങ്ങി. ജ്യൗതിഷ വിഷയകമായി അദ്ദേഹത്തിനുണ്ടായിരുന്ന പാടവം
അന്യാദൃശമായിരുന്നു.
</p>
          <p style="indent">പ്രകൃത്യാ സുഭഗഗാത്രനായിരുന്ന ഇദ്ദേഹം ചെറുപ്പകാലത്തു് ഒരു
‘ശൃംഗാരി’യായിരുന്നുവെന്നാണറിവു്. നേരത്തേതന്നെ കാരണവസ്ഥാനം ലഭിച്ചതു് അദ്ദേഹത്തിന്റെ
വിഷയവാസനകളെ പോഷിപ്പിക്കുന്നതിനു കാരണമായ്‍ത്തീർന്നു. വ്യവഹാരകാര്യസ്ഥത,
ആധാരമെഴുത്തു്, മാധ്യസ്ഥംവഹിക്കൽ—എന്നീ മാർഗ്ഗങ്ങളിലൂടെ ധനാർജ്ജനവും വിഷയോപസേവനവും
നിർവഹിച്ചു് അദ്ദേഹം മുപ്പത്തഞ്ചു വയസ്സുവരെ കഴിച്ചുകൂട്ടി. 1038–ൽ പ്രമേഹരോഗം ബാധിക്കയാൽ തന്റെ
ആയുർഭാവം ഗണിച്ചു നോക്കാൻ അദ്ദേഹം നിർബന്ധിതനായി. 48–ാം വയസ്സിൽ മൃത്യുലക്ഷണം
കാണ്കയാൽ, ആറുമാസത്തിനുശേഷം രോഗം വിട്ടുമാറിയ ഉടനേതന്നെ അദ്ദേഹം കുടുംബഭാരം
ശിവശങ്കരമേനോൻ എന്ന അനന്തിരവനെ ഏല്പിച്ചിട്ടു് ഈശ്വരഭജനത്തിൽ ഏർപ്പെട്ടു. അക്കാലത്തു്
ചിറ്റൂർചിറ്റേടത്തു അച്യുതമേനോൻ എന്നൊരു വിശിഷ്ടപുരുഷൻ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ
അടുക്കൽനിന്നു് നാണുക്കുട്ടിമേനോൻ അധ്യാത്മപ്രതിപാദകങ്ങളായ ഗ്രന്ഥങ്ങൾ പഠിച്ചുതുടങ്ങി.
അതിനുംപുറമേ മേനോന്റെ ഭാര്യാഗൃഹമായ എരെക്കത്തുവീട്ടിനു സമീപം ‘പുഷ്പകത്തു സ്വാമിയാരു്’ എന്നു
വിഖ്യാതനായ ദാമോദരനമ്പീശൻ വേദാന്തരഹസ്യങ്ങളെ ശിഷ്യന്മാർക്കു ഉപദേശിച്ചുകൊടുത്തുകൊണ്ടു്
ജീവിച്ചിരുന്നു. അദ്ദേഹത്തിനേയും മേനോൻ ഗുരുവായ്‍വരിച്ചു. ഈ രണ്ടു ഗുരുക്കന്മാരേയും ആണു്,
</p>
          <lg xml:id="lg2.179">
            <l> കരുത്തിന്നജ്ഞാനത്തെത്തുരത്തിച്ചിത്തശുദ്ധി</l>
            <l> വരുത്തിച്ചിന്മാത്രമായിരുന്നിക്കാത്തുകൊണ്ടു</l>
            <l> പരമകാരുണികൻ പരിതാപോന്മൂലനൻ</l>
            <l> ഗുരുവാം ദാമോദരചരണാംബുജങ്ങളും</l>
            <l> അച്ഛമാനസനായോരച്യുതഗുരുവിന്റെ</l>
            <l> സ്വച്ഛപാദാബ്ജങ്ങളും നിശ്ചലമുറപ്പിച്ചു </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദി വരികളിൽ ഭക്തിപൂർവം സംസ്മരിച്ചുകാണുന്നതു്.
</p>
          <p style="indent">ഇതിനുശേഷമാണു് അദ്ദേഹം ഈശ്വരസ്തുതിപരങ്ങളായ അനേകം
അഷ്ടകങ്ങൾ, പാനകൾ, ഭാഗവതം, ശ്രുതിഗീതം, തുള്ളലുകൾ, ആട്ടക്കഥകൾ മുതലായവ രചിച്ചതു്.
</p>
          <p style="indent">1048 ചിങ്ങത്തിൽ തന്റെ നിര്യാണം സംഭവിക്കുമെന്നു അദ്ദേഹം നേരത്തേ
ഗണിച്ചു തീർച്ചപ്പെടുത്തിയിരുന്നല്ലോ. അതിനാൽ 1047 കുംഭത്തിൽ അദ്ദേഹം ഗംഗാസ്നാനത്തിനു പുറപ്പെട്ടു.
യാത്രാമദ്ധ്യേ ദണ്ഡകാരണ്യം, കിഷ്കിന്ധ, പഞ്ചവടി മുതലായ പുണ്യസ്ഥലങ്ങളേ സന്ദർശിച്ചു് അദ്ദേഹം
നിരവധി പുണ്യം സമാർജ്ജിച്ചു. ഭാഗവതവും ഭഗവദ്ഗീതയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ
സഹചാരികൾ. ചിദംബരത്തുവച്ചു് ഒരു അത്ഭുതമുണ്ടായതായി പറയപ്പെടുന്നു. ആ പുണ്യക്ഷേത്രത്തിൽ
തലശ്ശേരിക്കാരായ ചില ഭക്തന്മാർ താമസിച്ചുിരുന്നത്രേ. അവർ നടയിൽ തൊഴുതുകൊണ്ടു നില്ക്കവേ,
അവിടുത്തെ ദീക്ഷിതരിൽ ഒരാൾ ‘ഇതാ എഴുപത്തുനാണുമേനോൻ വരുന്നു; വിലങ്ങിനില്പിൻ’ എന്നു
പറഞ്ഞതായും കാഷായഭസ്മരുദ്രാക്ഷധാരിയായ അദ്ദേഹം ഉള്ളിൽകടന്നു് നടേശവിഗ്രഹത്തെ
ആശ്ലേഷിക്കുന്നതു കണ്ടതായും അവർ ഒരു സ്വപ്നം കണ്ടുവത്രേ.
</p>
          <p style="indent">1047 മിഥുനത്തിൽ കാശിയിൽനിന്നു മടങ്ങിവന്നു് വീട്ടിൽ ഒരുദിവസം മാത്രം
താമസിച്ചിട്ടു് കർക്കടകവാവിനു രാമേശ്വരത്തെത്തത്തക്കവണ്ണം അങ്ങോട്ടുതിരിച്ചു. അവിടെനിന്നു്
യഥാകാലം നാട്ടിൽ മടങ്ങിയെത്തി. 1048 ചിങ്ങത്തിൽ മൂന്നുനാലുദിവസത്തേക്കു ജലദോഷവും
പനിയുമായിക്കിടന്നു. അഞ്ചാംദിവസം കറുത്തവാവായിരുന്നു. അമാവാസി കഴിഞ്ഞാൽ തന്റെ നിര്യാണം
സംഭവിക്കുമെന്നും അതിനാൽ ഗുരുനാഥനായ ചിറ്റേടത്തു് അച്യുതമേനോനെ കാണ്മാൻ താൻ
ഇച്ഛിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതനുസരിച്ചു്—അന്നു അർദ്ധരാത്രിതന്നെ വീട്ടുകാർ ഗുരുവിനെ
ആളയച്ചുവരുത്തി. ആ അധ്യാത്മഗുരു ആത്മസ്വരൂപവർണ്ണം ചെയ്തുകൊണ്ടിരിക്കവേ
നാണുക്കുട്ടിമേനോന്റെ ദേഹി ശരീരത്തിൽ നിന്നു് വേർപെട്ടു.
</p>
          <p style="indent">നാണുക്കുട്ടിമേനോന്റെ പുത്രനായ അച്യുതമേനോൻ ചാവക്കാട്ടു
മുൻസിപ്പുകോടതി വക്കീലായി കുറേക്കാലം ഇരുന്നു.
</p>
        </div>
        <!--end of "section 2.8/.9"-->
        <div type="section" xml:id="sec2.9" n="2.9">
          <head type="sechead">ശ്രീമഹാഭാഗവതം ഭാഷ</head>
          <p style="noindent">ഭാഗവതം ശ്രുതിഗീത, ഏകാദശസ്കന്ധം, ദ്വാദശസ്കന്ധം എന്നീ ഭാഗങ്ങളെ
മാത്രമേ അദ്ദേഹം ആദ്യം തർജ്ജമ ചെയ്തിരുന്നുള്ളു. നാണിക്കുട്ടിമേനോന്റെ സതീർത്ഥ്യന്മാർ തർജ്ജിമയെ
അപ്പൊഴപ്പോൾതന്നെ പുഷ്പേത്തു സ്വാമിയാരെ വായിച്ചു കേൾപ്പിച്ചു വന്നതായും പൊൽപ്പുള്ളിമാരാത്തെ
ശങ്കരൻനായർ എന്നൊരാൾ തർജ്ജമയിൽ പല കോട്ടങ്ങളുണ്ടെന്നു വാദിച്ചതായും സ്വാമിയാർ ആ
ആക്ഷേപങ്ങൾക്കൊക്കെ സമാധാനം പറഞ്ഞിട്ടു്, ‘ശങ്കരൻനായരുടെ വിഭക്തി ജ്ഞാനത്തേക്കാൾ
നാണുക്കുട്ടിമേനോന്റെ ഭക്തിജ്ഞാനങ്ങൾ ശ്ലാഘ്യതരങ്ങളാണെന്നു അരുളിച്ചെയ്തതായും ഒരു
ഐതിഹ്യമുണ്ടു്. ഗുരുവിന്റെ ആജ്ഞാനുസാരമാണു് ഭാഗവത സംക്ഷേപംകൂടി കവി എഴുതിച്ചേർത്തതു്.
</p>
          <p style="indent">മാതൃക കാണിപ്പാനായി പാലാഴിമഥനകഥയുടെ സംക്ഷേപം ഇവിടെ
ഉദ്ധരിക്കാം.
</p>
          <p style="indent">അപർണ്ണാദേവി ഏതോ വിദ്യാധരിമാർക്കു് ഒരു മാല സമ്മാനിച്ചു.
സർവമോഹനമായ ആ മാലയുംകൊണ്ടു് അവർ നടക്കവേ, യദൃച്ഛയാ ദുർവാസാവുനെ കണ്ടുമുട്ടി.
മുനിയേപ്പേടിച്ചു് അവർ ആ മാല്യത്തെ അദ്ദേഹത്തിനു നല്കി. ഈ ചിത്രമാല്യം ആർക്കു നല്കേണ്ടു എന്നായി
അദ്ദേഹത്തിന്റെ ആലോചന. സുത്രാമാവിനു നൽകിയാൽ അതിനു ഭംഗം നേരിടുകയില്ലെന്നു വിചാരിച്ചു്
അദ്ദേഹം അങ്ങനെ ചെയ്തു.
</p>
          <p style="indent">ഇന്ദ്രനാകട്ടെ,</p>
          <lg xml:id="lg2.180">
            <l> കംഭീന്ദ്രകംഭത്തിങ്കൽ ജംഭാരിമാല്യംവച്ചു</l>
            <l> സംഭൃതമോദം കലം സമ്പ്രതി ചിക്കുന്നേരം</l>
            <l> കളമാംമാല്യപരിമളമാഘ്രായ വന്നി</l>
            <l> തളികൾകളകളലളിതം മിളിതമായ്</l>
            <l> കളഭപ്രവരന്റെ കംഭഗണ്ഡാസ്യങ്ങളി</l>
            <l> ലളികൾ മിളിതമായതിനാലസഹ്യത</l>
            <l> കരുതിക്കരി തുമ്പിക്കരത്താൽ ഗ്രഹിച്ചുട</l>
            <l> നരിയ മാലതന്റെ ചരണംകൊണ്ടു തേച്ചാൻ.</l>
            <l> ജംഭാരിവിഷണ്ണനായമ്പരന്നിതുപാരം</l>
            <l> ശംഭ്വംയംശസംഭൂതനും കോപസംഭ്രാന്തനായാൽ.</l>
            <l> രേരേവൃത്രാരേതീ മാമോരാതെയവമാനി-</l>
            <l> ച്ചോരുകാരണം നീയും വീരരാം സുരന്മാരും</l>
            <l> വൃദ്ധരായ് ജരാനരയുക്തരായ് പോവിനെന്നു</l>
            <l> ബദ്ധകോപേനശപിച്ചത്തപോനിധിപോംപോൾ, </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഭയാകുലനായിട്ടു്, മുനിയുടെ പാദത്തിൽവീണു ശാപമോക്ഷം അഭ്യർത്ഥിച്ചു.
മഹർഷി അതുകണ്ടു്,
</p>
          <lg xml:id="lg2.181">
            <l> “ക്ഷീരാബ്ധിമഥിച്ചുതത്സാരത്തെ നുകർന്നാകിൽ</l>
            <l> ഘോരമാം ജരാനര തീരുമെന്നോതിപ്പോയാൻ </l>
          </lg>
          <!--end of "verse"-->
          <p style="noindent">സുരരും വലാരിയും ജരാബധിതരായി. ഇതാണു് പാലാഴിമഥനത്തിനുള്ള
ഹേതു.
</p>
          <lg xml:id="lg2.182">
            <l> മൂർത്തികൾ മൂന്നുപേരുമൊന്നിച്ചു നിരൂപിച്ചു</l>
            <l> ദൈത്യന്മാരെയുംവരുത്തിപ്പറഞ്ഞൈക്യമാക്കി</l>
            <l> മന്ദരപർവതത്തെപ്പാൽക്കടൽതന്നിലാക്കി</l>
            <l> ദന്ദശൂകേന്ദ്രനായ വാസുകിം പാശമാക്കി</l>
            <l> ദേവദൈത്യന്മാർ പുച്ഛാഗ്രങ്ങളിൽ പിടിപെട്ടു</l>
            <l> കേവലം വലിച്ചയച്ചങ്ങനെ മഥിച്ചിതു </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നാൽ മന്ദരം താണുതുടങ്ങി; ദേവാദികൾ വിത്രസ്തരായി. ഭക്തരക്ഷകൻ
കൃപാവാരിധി നാരായണൻ
</p>
          <lg xml:id="lg2.183">
            <l> കമഠാകൃതിപൂണ്ടു മന്ദരമുയർത്തിയ-</l>
            <l> ങ്ങമലനതിന്മീതേ പക്ഷിയായ്ക്കാണായപ്പോൾ</l>
            <l> വിസ്മിതന്മാരായോരു വിരിഞ്ചാദികൾ തദാ</l>
            <l> സസ്മിതം കൂപ്പിസ്തുതിച്ചീടിനാർ ഭക്തിപൂർവ്വം </l>
          </lg>
          <!--end of "verse"-->
          <p style="noindent">അങ്ങനെ ഇരിക്കേ വാസുകി വിഷം വമിച്ചു.
</p>
          <p style="indent">‘ത്രൈലോക്യഭസ്മീകരണോദ്യതം കാളകൂടം’ കണ്ടു വിവശനായിത്തീർന്ന
പാലാഴിശായി ചന്ദ്രചൂഡനെക്കണ്ടു് എന്തെങ്കിലും രക്ഷോപായം കണ്ടുപിടിക്കണമെന്നപേക്ഷിച്ചു.
</p>
          <lg xml:id="lg2.184">
            <l> കേശവനിതുമൂലമാശയേ താപംവേണ്ടീ-</l>
            <l> ലാശുഞാൻ പാനംചെയ്തു ക്ലേശത്തെത്തീർത്തീടുവാൻ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നരുളിച്ചെയ്തുകൊണ്ടു് ഭഗവാൻ ഹാലാഹലത്തെ പാനംചെയ്തു.
</p>
          <lg xml:id="lg2.185">
            <l> ഭർത്താവു വിഷപാനം തത്ര ചെയ്തൊരുനേര-</l>
            <l> ത്തെത്രയും ദുഃഖിച്ചുകൊണ്ടദ്രിപുത്രിയും തദാ</l>
            <l> ഉദരേ താഴായ്ക്കെന്നുകരുതിഗ്ഗളേ കരം</l>
            <l> സുതനുചേർത്തു മന്ത്രമതിനു ജപിച്ചപ്പോൾ</l>
            <l> കീഴ്‍പോട്ടുതാഴായ്കയാൽ മേല്പോട്ടു വമിക്കുവാൻ</l>
            <l> കോപ്പിട്ടനേരം തദാ മാല്പെട്ടുദാമോദരൻ</l>
            <l> ഹസ്തപത്മത്തെശ്ശിവ വക്ത്രപത്മത്തിൽചേർത്തു</l>
            <l> ദർദ്ദരം വമിയായ്‍വാൻ സത്വരം മന്ത്രംചൊന്നാൻ</l>
            <l> അന്നേരം കഴുത്തിലേ മന്ദിച്ചു ഹാലാഹലം</l>
            <l> സുന്ദരരേഖമൂന്നോടൊന്നിച്ചു കാണായ്‍വന്നു.</l>
            <l> കണ്ഠതയെല്ലാം തീർന്നുകൊണ്ടവരവർ നീല-</l>
            <l> കണ്ഠനെന്നോതിപ്പിന്നെ കൊണ്ടാടിസ്തുതിചെയ്താർ </l>
          </lg>
          <!--end of "verse"-->
          <p style="noindent">പിന്നെയും ക്ഷീരാർണ്ണവമഥനം തുടർന്നു. അപ്പോൾ അതിൽനിന്നും
</p>
          <lg xml:id="lg2.186">
            <l> ഉച്ചൈശ്രവാശ്വം ചന്ദ്രൻ കൗസ്തുഭം പാരിജാതം</l>
            <l> മെച്ചമാർന്നപ്സരഃസ്ത്രീ വർഗ്ഗവുമുണ്ടായ്‍വന്നു.</l>
            <l> ഋഷികൾ സുരഭിയെക്കൈക്കൊണ്ടാർ ഗജത്തെയും</l>
            <l> സുഷമയുള്ളോരശ്വത്തിനെയും ദേവേന്ദ്രനും</l>
            <l> കല്പകവൃക്ഷത്തെയുമപ്സരോ ഗണത്തെയും</l>
            <l> ക്ഷിപ്രംദേവകൾകൊണ്ടാർ കൗസ്തുഭം കേശവനും</l>
            <l> ഗിരിശൻമുദാചന്ദ്രക്കലയും ചൂടീടിനാ</l>
            <l> നരിശത്തോടും പുറപ്പെട്ടോരു ജ്യേഷ്ഠതന്നെ</l>
            <l> ആരുംകൈക്കൊള്ളാഞ്ഞവൾക്കിരിപ്പാൻ സ്ഥലത്തെയും</l>
            <l> പാരാതെ നാരായണൻ വിധിച്ചുചൊല്ലീടിനാൻ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">പിന്നീടു ലക്ഷ്മീദേവിയുടെ പുറപ്പാടായി.
</p>
          <lg xml:id="lg2.187">
            <l> അന്നേരം പൊൽപങ്കജ മധ്യത്തിലിരുന്നുടൻ</l>
            <l> സുന്ദരീജനം രത്നദീപങ്ങൾ ചൂഴുംപൂണ്ടു</l>
            <l> ധവളഗജദ്വയശുണ്ഡാഗ്രസ്ഥിതസ്വർണ്ണ</l>
            <l> കലശജലാഭിഷിക്തയുമായ്മന്ദമന്ദം</l>
            <l> വരണസ്രക്കും ധരിച്ചഥ സൗഭാഗ്യലക്ഷ്മി</l>
            <l> ശരണാഗതജനഭരണൻ മുകുന്ദനെ</l>
            <l> മാലയുമിട്ടീടിനാളന്നേരം പുഷ്പങ്ങളെ</l>
            <l> മാലകന്നോരു ദേവർ വഹിച്ചു സ്തുതിചെയ്താർ</l>
            <l> പിന്നെയുണ്ടായോരു വാരുണിയെദ്ദനുജന്മാ-</l>
            <l> രന്നേരം കയ്ക്കൊണ്ടിതു </l>
          </lg>
          <!--end of "verse"-->
          <p style="noindent">അനന്തരം ശ്രീധന്വന്തരി പീയൂഷകുംഭവുമായി ആവിർഭവിച്ചു. എന്നാൽ
ലക്ഷ്മീകല്യാണഘോഷത്തിനിടയ്ക്കു് അസുരന്മാർ ആ അമൃതവും തട്ടിക്കൊണ്ടു കടന്നു. ദേവന്മാർ
പരുങ്ങലിലായി. അപ്പോൾ
</p>
          <lg xml:id="lg2.188">
            <l> “കരുണാകരൻ ദേവൻ ശരണാഗതജന</l>
            <l> ഭരണൻ സംസാരാബ്ധിതരണൻ മധുവൈരി</l>
            <l> യമരന്മാരേ! നിങ്ങളമിതാദരം വാഴ്‌വിൻ</l>
            <l> അമൃതം ഹരിച്ചുഞാൻ കിമപി വൈകീടാതെ</l>
            <l> വരുവൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നരുളിച്ചെയ്തു വേഗം മോഹിനീവേഷംധരിച്ചു് അസുരന്മാരുടെ അടുക്കൽ
എത്തി.
</p>
          <lg xml:id="lg2.189">
            <l> സദസി സുധാകുംഭം മദശാലികൾചേർത്തു</l>
            <l> ദിതിജർ കുളിച്ചുവന്നഥ പന്തിപന്തിയാ-</l>
            <l> യിരുന്നു വിളമ്പുവാൻ തിരഞ്ഞുകൊണ്ടേകനെ</l>
            <l> വിരഞ്ഞുവാഴുന്നേരം ചൊരിഞ്ഞ സ്മിതത്തോടും</l>
            <l> മോഹിനീവേഷംകണ്ടു മോഹിതന്മാരായവർ</l>
            <l> ഹാഹന്ത വിളമ്പുവാൻ മോഹനഗാത്രിയോടു</l>
            <l> പറഞ്ഞനേരമവൾ നിറഞ്ഞ ലജ്ജകൊണ്ടു</l>
            <l> കുറഞ്ഞൊന്നാവതില്ലെന്നറിഞ്ഞുകൊള്ളേണമേ.</l>
            <l> കണ്ണുകളടച്ചുടൻ ചണ്ഡവീര്യരേ വാഴ്‌വിൻ</l>
            <l> ദണ്ഡമില്ലെന്നാൽവന്നു തിണ്ണം ഞാൻ വിളമ്പീടാം</l>
            <l> ഒടുക്കം കണ്‍തുറന്നു പൊടുക്കന്നെന്നെനോക്കും</l>
            <l> മിടുക്കൻതന്നെഞാനുമെടുക്കും ഭർത്താവായേ </l>
          </lg>
          <!--end of "verse"-->
          <p style="noindent">അസുരന്മാർ കണ്ണടച്ചിരുപ്പായി; അമൃതകുംഭവുമെടുത്തുകൊണ്ടു് മോഹിനി
കടക്കയുംചെയ്തു.
</p>
          <p style="indent">ശുപ്പുമേനോനുള്ള വാക്‍ശില്പം ഇക്കവിക്കുണ്ടെന്നു പറയാവുന്നതല്ല.
യതിഭംഗംകൊണ്ടുള്ള ദുശ്ശ്രവത്വവും അപശബ്ദപ്രയോഗങ്ങളും ഇടയ്ക്കിടെ ധാരാളം കാണ്മാനുമുണ്ടു്. പക്ഷേ
വിഭക്തിജ്ഞാനരാഹിത്യത്തെ ഭക്തിജ്ഞാനം പരിഹരിക്കുന്നു എന്നു സമാധാനപ്പെടാം.
</p>
          <p style="indent">ഏകാദശദ്വാദശസ്കന്ധങ്ങൾ അതിവിസ്തൃതമായിട്ടുണ്ടു. മിക്കവാറും
ശരിത്തർജ്ജമയാണെന്നുതന്നെ പറയാം.
</p>
          <p style="indent">‘സുന്ദരീസ്വയംവരം’ ആട്ടക്കഥ അച്ചടിച്ചിട്ടുള്ളതായി അറിവില്ല. ഇപ്പോൾ
പ്രസിദ്ധീകൃതമായിരിക്കുന്ന ആട്ടക്കഥ അദ്ദേഹത്തിന്റേതല്ല. ഗോവിന്ദപ്പിള്ള അവർകൾ
ഭാഷാചരിത്രത്തിൽ ഏതാനും വരികൾ ഉദ്ധരിച്ചിട്ടുണ്ടു്.
</p>
        </div>
        <!--end of "section 2.9/.9"-->
        <div type="section" xml:id="sec2.10" n="2.10">
          <head type="sechead">പൊറയന്നൂർ ഭാസ്കരൻനമ്പൂരിപ്പാടു്</head>
          <p style="noindent">ഭാഗവതതർജ്ജമകളിൽവച്ചു് അധികം പ്രചാരമുള്ളതു്, എഴുത്തച്ഛന്റെകൃതി
കഴിഞ്ഞാൽപ്പിന്നെ പത്താംശതകത്തിൽ ജീവിച്ചിരുന്ന പൊറയന്നൂർമനയ്ക്കൽ ഭാസ്കരൻനമ്പൂരിപ്പാടിന്റെ
ദശമത്തിനാണു് അതു് ഭാഗവതം മൂലത്തിന്റെ അനതിവിസ്തരമായ ഒരു വിവർത്തനമാണു്. സ്ത്രീകളെ
ഉദ്ദേശിച്ചു് രചിക്കപ്പെട്ടതാകയാൽ ശ്രുതിഗീതയെ അതിൽ വിസ്തരിച്ചിട്ടേയില്ല. ഭാഷാരീതി ലളിതവും
ഇന്യൂനവും ആയിരിക്കുന്നു. മാതൃകയ്ക്കായി അക്രൂരന്റെ ആത്മഗതം അവിടെ ഉദ്ധരിക്കാം.
</p>
          <lg xml:id="lg2.190">
            <l> പിന്നെയങ്ങക്രൂരനും തന്നുടെഗൃഹത്തിങ്കൽ</l>
            <l> നിന്നുടൻകൃഷ്ണൻതന്നെക്കാണാനായ് പുറപ്പെട്ടാൻ</l>
            <l> തേരതിലേറിക്കൊണ്ടുപോകുമ്പോൾമദ്ധ്യേമാർഗ്ഗ-</l>
            <l> മോരോന്നേനിജഹൃദിചിന്തനംചെയ്തീടിനാൻ</l>
            <l> ലോകകണ്ടകൻകംസനെന്നെയിന്നമ്പാടിയിൽ</l>
            <l> പോകയെന്നയച്ചതുമെന്നുടെഭാഗ്യമത്രേ.</l>
            <l> എത്രനാളുണ്ടുഞാനുംകൃഷ്ണനെക്കണ്ടീടുവാൻ</l>
            <l> ചിത്തത്തിൽകൊതിപൂണ്ടുവാഴുന്നുഭക്തിയോടും</l>
            <l> ഇന്നതുസാധിച്ചീടുമെന്നുവന്നീടുന്നാകി-</l>
            <l> ലെന്നുടെജന്മത്തിനുസാഫല്യംവരുമല്ലോ.</l>
            <l> യാതൊരുകൃഷ്ണൻതന്റെനാമകീർത്തനംകൊണ്ടു</l>
            <l> പാതകമെല്ലാംതീർന്നുമുക്തിയുംലഭിക്കുന്നു</l>
            <l> യാതൊരുദേവൻതന്നെനിത്യവുംമുനിജനം</l>
            <l> ചേതസിചേർത്തുകൊണ്ടുനിത്യവുംസേവിക്കുന്നു</l>
            <l> യാതൊരുദേവൻതന്റെമായയാൽ പ്രപഞ്ചങ്ങൾ</l>
            <l> ചേതസിസത്യമെന്നുതോന്നുന്നുബുധന്മാർക്കും</l>
            <l> യാതൊരുദേവൻതന്റെകാരുണ്യമുണ്ടാകയാൽ</l>
            <l> ചേതോമോഹങ്ങൾതീർന്നുസത്യവുമറിയുന്നു</l>
            <l> അങ്ങനെയെല്ലാമുള്ളകൃഷ്ണനെക്കാണ്മാനിന്നു</l>
            <l> സംഗതിവരുന്നാകിലെന്തതിൽപരമുള്ളു”</l>
            <l> മന്ദഹാസവുംപൂണ്ടുസുന്ദരമുഖാംബുജ</l>
            <l> മിന്നുഞാൻകണ്ടുമോദവാരിധൗമുങ്ങീടുവൻ</l>
            <l> പാദപങ്കജങ്ങളിൽവീണുഞാൻവണങ്ങുമ്പോൾ</l>
            <l> മോദേനപിടിച്ചെഴുനീല്പിക്കുംകൃഷ്ണനെന്നെ</l>
            <l> ആശ്രിതന്മാർക്കഭയംനല്കുന്നകരങ്ങളാ-</l>
            <l> ലാശ്ലേഷമതുംചെയ്യുമില്ലസംശയമേതും</l>
            <l> പ്രീതിയോടെന്നെത്താതനെന്നതുമരുൾചെയ്യും</l>
            <l> ചേതസിമമസുഖമെന്തുചൊൽവതുമപ്പോൾ</l>
            <l> അംബുജേക്ഷണൻമാനിച്ചീടാതുള്ളവരുടെ</l>
            <l> ജന്മമെത്രയുംവ്യർത്ഥമില്ലസംശയമേതും</l>
            <l> ദുഷ്ടനാംകംസൻതന്റെസേവകനിവനെന്ന</l>
            <l> ങ്ങൊട്ടുമേതോന്നീടുകയില്ലല്ലോഭഗവാനും</l>
            <l> സർവജന്തുക്കളിലുംസർവ്വദാവസിക്കുന്ന</l>
            <l> സർവജ്ഞനായജഗന്നായകനല്ലോകൃഷ്ണൻ.</l>
            <l> എന്നുടെഹൃദയത്തിലുള്ളൊരുഭക്തികൊണ്ടു</l>
            <l> നന്ദിച്ചുനന്നായ്‍വരുമെന്നനുഗ്രഹിച്ചീടും.</l>
            <l> ഇത്തരംപലവിധംചിന്തചെയ്തക്രൂരനു-</l>
            <l> മെത്രയുംഭക്തിയോടുംനടന്നുമോദത്തോടും</l>
            <l> വന്നസംഭ്രമത്തോടുംനന്ദഗോകുലത്തിന്റെ</l>
            <l> സന്നിധൗചെന്നനേരം സന്ധ്യാകാലവുംവന്നു</l>
            <l> അന്നേരമക്രൂരനും കണ്ടിതുമഹീതലം</l>
            <l> തന്നിലാമ്മാറുനല്ലഗോഖ രപരാഗങ്ങൾ.</l>
            <l> കേശവൻതന്റെപാദചിഹ്നങ്ങൾകണ്ടനേര</l>
            <l> മാശുതാനതിൽകിടന്നുരുണ്ടുഭക്തിയോടേ</l>
            <l> ഏണാങ്കചൂഡൻപോലുംകാംക്ഷിക്കുംവിഷ്ണുപാദ</l>
            <l> രേണുക്കളണിഞ്ഞുകൊണ്ടാനന്ദവിവശനായ്</l>
            <l> തേരതിലേറിപ്പിന്നെചെറ്റുചെന്നതുനേരം</l>
            <l> കാരണപുരുഷനാംകൃഷ്ണനേകാണായ്‍വന്നു.</l>
            <l> കോമളനായരാമൻതന്നെയുംകണ്ടനേരം</l>
            <l> കോൾമയിർക്കൊണ്ടുമഹാഭാഗ്യവാനക്രുരനും</l>
            <l> എത്രയുംഭക്തിയോടുംചിത്തവിഭ്രമത്തോടു-</l>
            <l> മത്യന്തംവേഗത്തോടുംതേരിൽനിന്നിറങ്ങിനാൻ</l>
            <l> പ്രേമത്താലൊഴുകുന്നകണ്ണുനീരോടുംചെന്നു</l>
            <l> രാമകൃഷ്ണന്മാരുടെപാദാബ്ജേവീണീടിനാൻ.</l>
            <l> ഭക്തിവർദ്ധിച്ചമൂലമൊന്നുമേമിണ്ടീടുവാൻ</l>
            <l> ശക്തിയില്ലാഞ്ഞുകിടന്നീടുന്നോരക്രൂരനെ</l>
            <l> എത്രയുംമോദത്തോടുംരാമനും കൃഷ്ണൻതാനും</l>
            <l> ചിത്തസമ്മോദത്തോടേചെന്നെടുത്താശ്ലേഷിച്ചാർ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എഴുത്തച്ഛന്റെ കാലശേഷം വിസ്തൃതമായ തോതിൽ കിളിപ്പാട്ടുകൾ രചിച്ചു
വിജയം നേടീട്ടുള്ളവരിൽ പ്രമാണികൾ ചാത്തുക്കുട്ടിമന്നാടിയാരും, വരവൂർ ശാമുമേനോനും, ദാമോദരൻ
കർത്താവും, ഒടുവിൽ ശങ്കരക്കുട്ടിമേനോനും, കണ്ടിയൂർ മഹാദേവയ്യരുമാണു്. അവരുടെ കൃതികളെപ്പറ്റി
അന്യത്ര വിവരിക്കുന്നതാണു്.
</p>
          <p style="indent">ഗ്രന്ഥകാരന്മാരെയോ അവരുടെ കാലത്തെയോ നിശ്ചയിക്കാൻ
തരമില്ലാതെയും ചില നല്ല കിളിപ്പാട്ടുകൾ കിട്ടിയിട്ടുണ്ടു്. അവ ദക്ഷയാഗം കിളിപ്പാട്ടു്, രാമാശ്വമേധം
കിളിപ്പാട്ടു്, മൂകാംബികാമാഹാത്മ്യം കിളിപ്പാട്ടു്, രാമായണസംഗ്രഹം കിളിപ്പാട്ടു്, ഞായറാഴ്ചമാഹാത്മ്യം
കിളിപ്പാട്ടു്, ധ്യാനാമൃതം കിളിപ്പാട്ടു്, കുചേലവൃത്തം കിളിപ്പാട്ടു്, പ്രപഞ്ചസാരം കിളിപ്പാട്ടു്, വേദാന്തസാരം
കിളിപ്പാട്ടു്, മാർത്താണ്ഡമാഹാത്മ്യം കിളിപ്പാട്ടു് ഇവയാകുന്നു. ഇവയിൽ ചിലതിൽനിന്നു് ഏതാനും
വരികൾമാത്രം ഉദ്ധരിക്കുന്നു.
</p>
          <p style="indent">വടക്കൻ സന്താനഗോപാലം-പെരുഞ്ചെല്ലൂരുള്ള ആരോ രചിച്ചതാണു്.
</p>
          <lg xml:id="lg2.191">
            <l> ശ്രീബാലാചലം തന്നിൽ വസിക്കും</l>
            <l> ശ്രീദേവി ജഗദീശ്വരിതന്റെ</l>
            <l> ശ്രീനാരായണാദികൾ കൂപ്പും</l>
            <l> ശ്രീപാദാംബുജം രണ്ടും തൊഴുന്നേൻ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ ചെറുകുന്നിൽ ഭഗവതിയെ അതിൽ സ്തുതിച്ചുകാണുന്നു.
കവിതയ്ക്കു പറയത്തക്ക ഗുണമൊന്നുമില്ല.
</p>
        </div>
        <!--end of "section 2.10/.9"-->
        <div type="section" xml:id="sec2.11" n="2.11">
          <head type="sechead">മാർക്കണ്ഡപുരാണം കിളിപ്പാട്ടു്</head>
          <lg xml:id="lg2.192">
            <l> അക്കഥയിരിക്കട്ടേ യമന്റെ പരാക്രമ-</l>
            <l> മൊക്കവേ പറഞ്ഞീടാം കേൾപ്പിനാനന്ദത്തോടെ</l>
            <l> സപ്തസാഗരത്തിനുമപ്പുറം തന്നിലൊരു</l>
            <l> പത്തെട്ടുസഹസ്രവിസ്താരമുണ്ടവൻപുരം.</l>
            <l> മേടമാളിക നല്ല ഗോപുരപംക്തികളു-</l>
            <l> മേഴേഴുമച്ചുകളുമുണ്ടല്ലോ വിചിത്രമായ്</l>
            <l> ആടൽകൂടാതെ സിംഹാസനത്തിൽ യമന്താനും</l>
            <l> ചേടകന്മാരും യമഭടന്മാർ ചുറ്റുമായി</l>
            <l> ചിത്രഗുപ്തനുമായിട്ടങ്ങനെയിരുന്നിട്ടു</l>
            <l> സത്വരം കണക്കിട്ടു നന്മതിന്മകൾ നോക്കി</l>
            <l> പുണ്യപാപങ്ങളെല്ലാമറിഞ്ഞു വഴിപോലെ</l>
            <l> വെണ്മയിൽചൊല്ലീടുന്നു ചിത്രഗുപ്തനുമപ്പോൾ</l>
            <l> പുണ്യപാപങ്ങൾചെയ്ത മർത്യരെ വരുത്തുവാ-</l>
            <l> നെണ്ണമില്ലാതെ ദൂതരുണ്ടല്ലോ പലതരം.</l>
            <l> വണ്ണവുമോരോമലപോലെയുള്ളൊരുദൂത-</l>
            <l> രെണ്ണുകിൽ നൂറുകോടിയുണ്ടെന്നേ പറയാവൂ-</l>
            <l> മർക്കടവദനരും വലിയ ഗുഹപോലെ-</l>
            <l> യൊക്കവേ വായുള്ളൊരു ദൂതന്മാരോരോതരം</l>
            <l> വളഞ്ഞ ദംഷ്ട്രയുമായ് കുരങ്ങന്മാരെപ്പോലെ</l>
            <l> ഞെളിഞ്ഞു നടക്കുന്ന ദൂതന്മാരോരോതരം</l>
            <l> ദൃഷ്ടികളഗ്നിപോലെ പെട്ടെന്നു ചുവപ്പിച്ചു</l>
            <l> കഷ്ടങ്ങൾ ചെയ്തീടുന്ന ദൂതന്മാരോരോതരം. </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 2.11/.9"-->
        <div type="section" xml:id="sec2.12" n="2.12">
          <head type="sechead">സന്താനഗോപാലം തെക്കൻ</head>
          <lg xml:id="lg2.193">
            <l> കോടിദിനേശനുദിച്ച പ്രകാശേന</l>
            <l> കാണായി വൈകുണ്ഠമായ ലോകം</l>
            <l> പാലാഴിയിൽ തിരമാലയടിക്കുന്ന</l>
            <l> കോലാഹലങ്ങളും കേൾക്കാറായി.</l>
            <l> നീരാഴമുള്ളോരു ക്ഷീരാബ്ധിതൻതീരേ</l>
            <l> വേഗത്തിൽച്ചെന്നങ്ങു നോക്കുന്നേരം</l>
            <l> ഈരേഴുലകിന്നു വേരായ്‍വിളങ്ങുന്ന</l>
            <l> നാരായണൻ തന്റെ ദിവ്യദേഹം</l>
            <l> ദൂരേ വിശേഷിച്ചു കാണുമാറായ്‍വന്നി-</l>
            <l> തോരോരോ ഗേഹങ്ങൾ വേറെവേറെ</l>
            <l> പൊന്നും മണികളും മിന്നും കുളിർനിറം</l>
            <l> മുന്നിലാമ്മാറങ്ങു കാണായ്‍വന്നു</l>
            <l> മുത്തും പവിഴവുമൊത്തു വിളങ്ങുന്ന</l>
            <l> പത്തനജാലങ്ങൾക്കറ്റമില്ല</l>
            <l> പത്തരമാറ്റുള്ള തങ്കങ്ങൾകൊണ്ടുള്ള</l>
            <l> പുത്തൻഗൃഹങ്ങൾക്കുമറ്റുമില്ല</l>
            <l> ഏഴുനിലയുള്ള മാടങ്ങളിങ്ങനെ-</l>
            <l> യേതാനുമല്ലൊരു നൂറുകോടി </l>
          </lg>
          <!--end of "verse"-->
          <p style="noindent">കവിത ലളിതവും പ്രശസ്തവുമാണു്; സ്ത്രീജനങ്ങൾ ഇപ്പോഴും ധാരാളമായി
വാങ്ങി വായിച്ചുവരുന്നു.
</p>
        </div>
        <!--end of "section 2.12/.9"-->
        <div type="section" xml:id="sec2.13" n="2.13">
          <head type="sechead">വേദാന്തസാരം കിളിപ്പാട്ടു്</head>
          <lg xml:id="lg2.194">
            <l> കാര്യകാരണഭാവഭേദങ്ങൾക്കെല്ലാറ്റിനും</l>
            <l> കാരണമായതൊരാത്മാതാനെന്നറിവാനായ്</l>
            <l> ചൊല്ലുചൊല്ലെടോ ശുകകുലമൗലിമാലികേ</l>
            <l> കല്യാണാലയേ കരുണാലയേ കളവാണി</l>
            <l> ഇങ്ങനെ ചൊന്നവാക്യം കേട്ടു ചൊല്ലിനാൾ മുദാ</l>
            <l> മംഗലവാണി കിളിമകളും മനോജ്ഞമായ്</l>
            <l> സച്ചിദാനന്ദാത്മാവിൽ കാരണാംഗത്തെയാരോ</l>
            <l> പിച്ചുതോന്നീടുന്നതുമെങ്ങനെയെന്നാകിലോ</l>
            <l> മുന്നേചൊന്നൊരുപഞ്ചതന്മാത്രകളെവേറെ</l>
            <l> നന്നായിപ്പിരിച്ചുനോക്കീടുന്ന നേരത്തിങ്കൽ</l>
            <l> വന്ധ്യാനന്ദനനെന്നപോലെ ശൂന്യാകാരമായ്</l>
            <l> അന്ധമായിരിക്കുന്നോരിദ്ദേഹത്തിനുപാർത്താൽ</l>
            <l> നാമങ്ങളവിദ്യയെന്നുമഹങ്കാരമെന്നും</l>
            <l> കാണ്മാനില്ലാതതെന്നും സ്ഥൂലസൂക്ഷ്മാംഗത്തിനു</l>
            <l> കാരണമെന്നും പരാശക്തിയെന്നും ചൊല്ലുന്നു. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ധ്യാനദീപികാമൃതം സാമാന്യം നല്ല ഒരു കിളിപ്പാട്ടാണു്. വിഷയം
വേദാന്തപരമാണെന്നേയുള്ളു.
</p>
          <lg xml:id="lg2.195">
            <l> തന്നെത്താനറിയാതെയന്യംതാനെന്നു ഭാവി</l>
            <l> ച്ചന്യായമോരോതരം ചെയ്യുന്നു രാഗദ്വേഷാൽ</l>
            <l> ദേഹിയെയറിയാതെ ദേഹോഹംകാരവശാൽ</l>
            <l> മൊഹാബ്ധിതന്നിൽമുഴുകിക്കരകാണാതവർ</l>
            <l> കാര്യകാരണങ്ങളും കാര്യകർത്തൃത്വാദിയും</l>
            <l> പാരിലിജ്ജനിമൃതിയേതുമേയറിയാതെ</l>
            <l> അന്നബീജത്താലുളവാകിയ ത്വങ്മാംസാദി-</l>
            <l> തന്നെഞാനെന്നു കല്പിച്ചീടുവോരജ്ഞാനികൾ </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 2.13/.9"-->
        <div type="section" xml:id="sec2.14" n="2.14">
          <head type="sechead">ദക്ഷയാഗം</head>
          <p style="noindent">കവി ആരെന്നു നിശ്ചയമില്ല. ഭാഷാചരിത്രകാരനായ പി. ഗോവിന്ദപ്പിള്ള
അവർകൾ ആണു് കണ്ടുപിടിച്ചു് 1070-നുമുമ്പു് പ്രസിദ്ധീകരിച്ചതു്. കവിത വലിയ തരക്കേടില്ലെന്നുമാത്രം
പറയാം. കഥയെ നാലദ്ധ്യായങ്ങളായി വിഭജിച്ചിരിക്കുന്നു. മാതൃകയ്ക്കായി ഏതാനും വരികൾ ഉദ്ധരിക്കുന്നു.
</p>
          <lg xml:id="lg2.196">
            <l> എങ്കിലോനിന്നുടെതാതൻപ്രജാപതി</l>
            <l> ശങ്കകൂടാതെമാം വിശ്വസൃജഃപുരാ</l>
            <l> അദ്ധ്വരത്തിങ്കുലധിക്ഷേപവാക്കുക</l>
            <l> ളെത്രയുംപാരം പറഞ്ഞതറിഞ്ഞീലേ</l>
            <l> കാന്തേഭവതിയെച്ചിന്തിച്ചുഞാനന്നു</l>
            <l> ശാന്തനായ്‍വാണീടിനേനറിഞ്ഞീടുനീ</l>
            <l> അന്നുഞാൻനന്നായടങ്ങിയതുമൂല</l>
            <l> മിന്നവർഡംഭിച്ചുജൃംഭിച്ചിരിക്കുന്നു</l>
            <l> ചിന്തിച്ചുകാണ്‍കിൽനീ പോവതിനേതുമേ</l>
            <l> കാന്തേതുടങ്ങായ്ക വേണ്ടതറികനീ</l>
            <l> ഖേദമുണ്ടാകൊലാ ചൊല്ലുവൻകേൾക്കനീ</l>
            <l> ആദരവില്ലാത്ത ബന്ധുജനങ്ങളിൽ</l>
            <l> ചേരുകെന്നുള്ളതുമോർത്തുകാണുന്നേരം</l>
            <l> ഘോരമായുള്ളമൃതിക്കു സമമെടോ</l>
            <l> ശത്രുക്കൾതങ്ങളോടേല്ക്കുന്നനേരത്തു</l>
            <l> ശസ്ത്രങ്ങൾഗാത്രേ തറയ്ക്കുംപലതരം</l>
            <l> ഒന്നുകിൽപ്രാണങ്ങൾപോയീടുമല്ലാഴ്കിൽ</l>
            <l> തിണ്ണംമുറിഞ്ഞുപൊറുത്തീടുകിലുമാം</l>
            <l> വക്രമതികളായുള്ള സുഹൃത്തുക്കൾ</l>
            <l> ഉഗ്രമായ്‍ചൊല്ലിയ വാങ്മയാസ്ത്രൗഘങ്ങൾ</l>
            <l> അന്തരാചെന്നുതറച്ചീടുമില്ലതി</l>
            <l> നന്തരംജീവനൊടുങ്ങുവോളംനാഥേ. </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 2.14/.9"-->
        <div type="section" xml:id="sec2.15" n="2.15">
          <head type="sechead">ഞായറാഴ്ചമാഹാത്മ്യം കിളിപ്പാട്ടു്</head>
          <p style="noindent">കലക്കത്തു ദാമോദരൻനമ്പ്യാരുടെ കൃതിയാണെന്നു തോന്നുന്നു.
ചെറുകൃതിയെങ്കിലും കുഞ്ചന്റേതാണെന്നു വായനക്കാർക്കു സംശയം ജനിപ്പിക്കത്തക്ക വർണ്ണനകൾ
അതിൽ കാണ്മാനുണ്ടു്. ഏതാനും വരികൾമാത്രം ഉദ്ധരിക്കുന്നു.
</p>
          <lg xml:id="lg2.197">
            <l> മന്ദമന്ദം നടന്നങ്ങുചെന്നാദരാൽ</l>
            <l> സുന്ദരിതൻഗൃഹംതന്നിലകംപുക്കു</l>
            <l> സൈന്യമെല്ലാം ബഹുദൂരവേപാർപ്പിച്ചു</l>
            <l> മന്നവൻമന്ദിരംപുക്കോരനന്തരം</l>
            <l> മുന്നിലാമ്മാറങ്ങുകണ്ടിതുവേശ്യയെ</l>
            <l> കന്ദർപ്പപത്നിയേക്കാളും മനോഹരി</l>
            <l> കാർവണ്ടിനെജ്ജയിച്ചീടുന്നകുന്തളം</l>
            <l> കാമുകന്മാർകണ്ടുവന്ദനംചെയ്യുന്നു.</l>
            <l> ചന്ദ്രനുതുല്യമാമാനനനശോഭയും</l>
            <l> സുന്ദരമാകിയ തൻതിലുകാഭയും</l>
            <l> ചൂതായുധോപമം ചില്ലീയുഗളവും</l>
            <l> പഥോജപത്രംകണക്കക്ഷിയുഗ്മവും</l>
            <l> താഴപ്രസൂനവന്നാസികാഭംഗിയും</l>
            <l> തോഷംവളർക്കുന്ന കർണ്ണദ്വയങ്ങളും.</l>
            <l> പൊന്നോലശ്രോത്രതടേവിലസുംവിധൗ</l>
            <l> മിന്നലെന്നോർത്തുഭയപ്പെടും സർപ്പങ്ങൾ</l>
            <l> ദർപ്പണത്തിന്നൊരു വിഭ്രമംനൽകുന്ന</l>
            <l> ശില്പമാകുംകപോലങ്ങൾതൻഭംഗിയും</l>
            <l> നല്ലോരുദന്തവും മന്ദഹാസങ്ങളും</l>
            <l> പല്ലവംപോലെവിളങ്ങുമധരവും</l>
            <l> ശംഖിനോടൊക്കുന്നകണ്ഠവുംതന്നില</l>
            <l> ങ്ങങ്കിതമായുള്ള തങ്കപ്പണികളും</l>
            <l> ദീർഘമാംബാഹുവും കാമിനിതന്നുടെ</l>
            <l> യോഗ്യമായുള്ള ദശാംഗുലശോഭയും</l>
            <l> പങ്കജമൊട്ടിനോടുങ്കംപൊരുതുന്ന</l>
            <l> കുങ്കുമവാസമാംകൊങ്കത്തടങ്ങളും</l>
            <l> ആലിലപോലെവിളങ്ങുമുദരവും</l>
            <l> ചാലവേനീർച്ചുഴിപോലുള്ളനാഭിയും</l>
            <l> കത്തിപ്പിടിയോടുതുല്യമാംമധ്യവും</l>
            <l> ചിത്തമോദംവളർത്തുന്നപൂഞ്ചേലയും</l>
            <l> വാരണവീരന്റെ തുമ്പിക്കരംപോലെ</l>
            <l> നാരീമണിയുടെ ഊരുകാണ്ഡങ്ങളും</l>
            <l> വെള്ളിത്തളിരിനുതുല്യമാംപാദവും</l>
            <l> പുള്ളിമൃഗാക്ഷീപുറവടിശോഭയും</l>
            <l> അംഗജബാണങ്ങളേറ്റുവലഞ്ഞിതു</l>
            <l> ഹാ ഹാ ശിവശിവ കഷ്ടംനരേന്ദ്രനും </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 2.15/.9"-->
        <div type="section" xml:id="sec2.16" n="2.16">
          <head type="sechead">ശ്രീമാർത്താണ്ഡമാഹാത്മ്യം</head>
          <p style="noindent">ഇതു ചരിത്രപ്രധാനമായ ഒരു കാവ്യമാണു്. ശ്രീവഞ്ചിരാജ്യ
സംസ്ഥാപകനായ മാർത്താണ്ഡവർമ്മ മഹാരാജാവിനെ സൂര്യഭഗവാന്റെ അവതാരമായി കല്പിച്ചു്,
അക്കാലത്തോ അതിനടുത്തോ ജീവിച്ചിരുന്ന ഒരു കവി രചിച്ചതായ ഒരു വിശിഷ്ട കൃതിയാണിതു്.
ചിരിത്രവിഷയകമായ പലേ തെറ്റിദ്ധാരണകളും ഇതു വായിച്ചാൽ നീങ്ങുന്നതാണു് പക്ഷേ കണ്ണടച്ചു്
അതിൽ പ്രസ്താവിച്ചിട്ടുള്ളതൊക്കെ വിശ്വസിക്കുന്നതു് അബദ്ധവുമായിരിക്കും.
</p>
          <p style="indent">ആറു കാണ്ഡങ്ങളോടുകൂടി രചിക്കപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥം
അതിവിസ്തൃതമെന്നു പറയേണ്ടതില്ലല്ലൊ. മുഴുവനും അച്ചടിച്ചിട്ടില്ല; അച്ചടിച്ചിടത്തോളംഭാഗം
‘കുത്തു’കൾകൊണ്ടും പ്രമാദങ്ങൾകൊണ്ടും ജടിലങ്ങളായും ഇരിക്കുന്നു. ഗ്രന്ഥകാരൻ ആരെന്നു
നിർണ്ണയിക്കാൻ ഒരു മാർഗ്ഗവുമില്ല. കവിതയ്ക്കു ഒഴുക്കുതീരെ കുറവാണു്. യതിഭംഗവും നീണ്ടുനീണ്ട
സംസ്കൃതപദങ്ങളുടെ പ്രയോഗവുംനിമിത്തം പല ദിക്കുകളിൽ ദുഃശ്രവത വന്നുപോയിട്ടുണ്ടു്.
തിരുവിതാംകൂറിന്റെ വർണ്ണന താഴെച്ചേർക്കുന്നു.
</p>
          <lg xml:id="lg2.198">
            <l> തദ്രാജ്യത്തിന്റെമനോഹാരിതവർണ്ണിപ്പാനായ്</l>
            <l> കടുനന്ദനപരിവൃഢനുംശക്തിപോരാ</l>
            <l> ഒട്ടൊട്ടുപറഞ്ഞീടാമെങ്കിലോവൈപ്രാവനം <ref xml:id="xfn2.1" target="#fn2.1" type="noteAnchor">[1]</ref> </l>
            <l> തട്ടൊത്തഭൂമിയല്ലോ ചിലേടത്തുണ്ടുകുന്നും</l>
            <l> കല്യാണഗിരി + സാക്ഷാൽകൈലാസസമംകണ്ടാൽ</l>
            <l> വല്ലീവല്ലഭനതിൽ മോദിച്ചുപാർത്തീടുന്ന</l>
            <l> ശിഖണ്ഡിതാണ്ഡവാദ്രി = യതിലുംസുബ്രഹ്മണ്യൻ</l>
            <l> അഖണ്ഡസന്തുഷ്ടനായ് സന്തതംകളിക്കുന്നു</l>
            <l> ഔഷധഗിരികളുമോഷധീശാദ്രികളും</l>
            <l> പോഷണസുവർണ്ണദം ഹരിദ്രാപർവതവും</l>
            <l> ഉത്തരദിക്കിലൊന്നിലൊന്നുതൊട്ടത്യുന്നതം</l>
            <l> പത്തുനൂറായിട്ടൊണ്ടുമലകൾമനോഹരം.</l>
            <l> അതുകളിങ്കൽനിന്നിട്ടൊഴുകും തടിനിക-</l>
            <l> ളതിമോഹനംമന്ദാകിനിയോടൊക്കുമല്ലോ.</l>
            <l> വിപിനങ്ങളും നല്ലകുന്നുകൾശിലകളും</l>
            <l> ഭവനംമലകളിൽ കാട്ടാളന്മാർക്കുതുലോം.</l>
            <l> മധുരഫലാന്വിതകദളീപാളിപംക്തി</l>
            <l> യധികമിക്ഷുഭേദപംക്തിയുമതുപോലെ</l>
            <l> പനസുരസാലങ്ങൾപൂഗങ്ങൾതാലങ്ങളും</l>
            <l> വനജങ്ങളും നീലോത്പലങ്ങൾകല്ഹാരങ്ങൾ</l>
            <l> നാളികേരങ്ങൾനല്ല മാതളജംബീരങ്ങ-</l>
            <l> ളാളു <ref xml:id="xfn2.2" target="#fn2.2" type="noteAnchor">[2]</ref>
ക്കൾതോടും തോപ്പുംപുന്നാഗനാഗങ്ങളും</l>
            <l> ഹി???????ലതമാലങ്ങൾ പൂന്തോപ്പുപൂങ്കാവുകൾ</l>
            <l> തേന്തുള്ളിഫലാന്വിതവൃക്ഷങ്ങൾബഹുവിധം</l>
            <l> അസനാദികളാകും വൃക്ഷൗഘതുംഭേദം</l>
            <l> രസനകൊണ്ടുപറഞ്ഞിടുവാൻപണിപണി</l>
            <l> പുഷ്പഭേദവും തദ്വത്പർവതാന്തരങ്ങളിൽ</l>
            <l> വിഷ്ടരങ്ങളിൽക്കാണാം മർക്കടഭേദങ്ങളെ</l>
            <l> കറുത്തകുരങ്ങുകൾ മുഖങ്ങൾകറുത്തവ</l>
            <l> ചെറുത്തുകിടക്കുന്ന കരടിക്കുരങ്ങുകൾ</l>
            <l> തലയിൽകിരീടങ്ങളുള്ളോരുകുരങ്ങുകൾ</l>
            <l> പലവർണ്ണങ്ങൾ ഭയരൂപികൾകപികളും</l>
            <l> കരികൾകിരികളും പുലികൾശാർദ്ദൂലങ്ങൾ</l>
            <l> നരികൾചെന്നായ്ക്കളുമഴുങ്കുമുയലുകൾ</l>
            <l> കൂമനുമുള്ളനുടുമ്പോടുന്നമാൻകൂട്ടങ്ങൾ</l>
            <l> ഫേരംഗം തുരംഗമമിത്യാദിബഹുമൃഗം</l>
            <l> വൃക്ഷങ്ങൾതോറുംകാണാം പക്ഷിഭേദങ്ങളേയു-</l>
            <l> മക്ഷയമിരിക്കുന്നു ഭീമരൂപങ്ങളായി</l>
            <l> കൂവയുംമൂങ്ങാനത്താപിംഗലംകഴുകുകൾ</l>
            <l> ചാവലുംപിടകളും കാട്ടിലെക്കോഴികളും</l>
            <l> കാകനുംമരംകൊത്തിപ്പക്ഷികൾഭൂരണ്ഡങ്ങൾ</l>
            <l> കോകിലംകോയഷ്ടികൾ കൃകലാസങ്ങൾകൊക്കും</l>
            <l> മഞ്ഞപ്പക്ഷികൾ നല്ലരാഗങ്ങൾപാടുംപക്ഷി</l>
            <l> കുഞ്ഞുങ്ങൾകണ്ടാൽമോഹിക്കുന്നോരുപക്ഷികളും</l>
            <l> പക്ഷികൾനിനാദങ്ങളാനകൾനിനാദങ്ങൾ</l>
            <l> മലയിൽനിന്നുകല്ലുവീഴുന്നശബ്ദങ്ങളും</l>
            <l> പലദിക്കിലും പ്രവാഹിനികൾശബ്ദങ്ങളും</l>
            <l> വേണുദ്വാരങ്ങളുടെ വായുധ്മാനങ്ങൾകേൾക്കാം</l>
            <l> കാണുമ്പോൾഭയങ്കരമീവനഭേദങ്ങളെ</l>
            <l> ഇങ്ങനെയുള്ളബഹുവനങ്ങൾവൈപ്രാവനേ</l>
            <l> യങ്ങങ്ങുബഹുവിധശാല്യങ്ങൾവ്രൈഹേയങ്ങൾ</l>
            <l> മുദ്ഗങ്ങൾകലത്ഥങ്ങൾ മാഷങ്ങൾഗോധൂമങ്ങൾ</l>
            <l> ഫല്ഗുക്കളല്ലാഭവനങ്ങളിൽപരിപൂർണ്ണം</l>
            <l> നെല്ലുകളുടെഭേദംചൊല്ലിക്കൂടരുതല്ലോ</l>
            <l> വെല്ലംശർക്കരാസിതാവൈക്ഷവം രസംതേനും</l>
            <l> പാല് പഴം തക്രംനെയ്യുംദധിയുംചിപിടങ്ങൾ</l>
            <l> തേൻകളിലുള്ളിൽരസമുള്ളനൽകനികളും</l>
            <l> സസ്യങ്ങൾബഹുവിധം മത്സ്യങ്ങൾബഹുവിധം</l>
            <l> വസ്ത്യങ്ങൾബഹുവിധം കാംസ്യരൂപ്യാദിബഹു</l>
            <l> ശിവക്ഷേത്രങ്ങൾവിഷ്ണുക്ഷേത്രങ്ങൾഘോരസർപ്പ</l>
            <l> ക്കാവുകൾപാവനങ്ങൾ ശാസ്തൃകക്ഷേത്രങ്ങളും</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.199">
            <l/>
            <l> ബ്രാഹ്മണാലയങ്ങളും ക്ഷത്രിയാലയങ്ങളും</l>
            <l> ബ്രാഹ്മോരുചരണജാതാലയങ്ങളുംതുലോം</l>
            <l> അന്തരവർണ്ണങ്ങൾതന്നാലയങ്ങളുംപിന്നെ</l>
            <l> പ്പന്തൊക്കുംസ്തനാന്വിതകുലടാലയങ്ങളും</l>
            <l> കൈവർത്താലയങ്ങളും ബൗദ്ധാനാംവിഹാരങ്ങൾ</l>
            <l> നാപിതരജകർതൻകുടികളതുംതുലോം</l>
            <l> ചെട്ടിചേകവർകുടിതോട്ടികോമട്ടിക്കുടി</l>
            <l> നാട്ടാർകൾകൂട്ടപ്പടവീടുകൾബഹുവിധം</l>
            <l> നീചജാതികളുടെ കുടികളനവധി</l>
            <l> സൂചകാലയങ്ങളുമിത്യാദികുടികളാൽ</l>
            <l> പൂർണ്ണമായിരിക്കുന്നു തദ്രാജ്യംഫലമൂല</l>
            <l> കീർണ്ണപൂർണ്ണിതംകിഞ്ചിൽപറഞ്ഞേനെന്നേയുള്ളു. </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 2.16/.9"-->
        <div type="section" xml:id="sec2.17" n="2.17">
          <head type="sechead">ചിത്രഗുപ്തചരിതം കിളിപ്പാട്ടു്</head>
          <p style="noindent">ചെറുതെങ്കിലും അതിമനോഹരമായിട്ടുണ്ടു്.
</p>
          <lg xml:id="lg2.200">
            <l> ‘എന്നിദം വഞ്ചിക്ഷമാനായകോദിതംകേട്ടു</l>
            <l> വന്നസന്തോഷത്തോടെ പൈങ്കിളിചൊല്ലീടിനാൾ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ആരംഭിച്ചു കാണുന്നതിനാൽ കവി വഞ്ചിരാജാവോ അദ്ദേഹത്തിന്റെ
ആശ്രിതവർഗ്ഗത്തിൽ ആരെങ്കിലുമോ ആയിരിക്കണം. കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ ആയിരിക്കാൻ ഇടയുണ്ടു്.
ഏതാനും വരികൾ താഴെ ചേർക്കുന്നു.
</p>
          <lg xml:id="lg2.201">
            <l> ഇന്ദ്രൻവളർത്തുന്നഗോക്കളിലൊന്നഥ</l>
            <l> വന്നുടൻപൊയ്കതൻതീരദേശസ്ഥലേ</l>
            <l> തണ്ണീർകുടിച്ചുടൻ സാരസപുഷ്പവും</l>
            <l> നന്നായശിച്ചുതത്തീരേവസിച്ചിതു</l>
            <l> സർവാംഗലക്ഷണയുക്തയാംഗോവിനു</l>
            <l> നിർവാഹമില്ല നടപ്പതിനേതുമേ</l>
            <l> ഗർഭമുണ്ടായ്‍വന്നിതീശബീജത്തിനാൽ</l>
            <l> ക്ഷിപ്രമാധേനുവും ക്ഷീണയായ്‍വന്നിതു</l>
            <l> ആദിത്യനപ്പോൾ ചരമാദ്രിപൂകിനാ-</l>
            <l> ദാദിതേയാധിപ പത്നീശചീദേവി</l>
            <l> ഗോവിനെക്കാണാഞ്ഞു പാരംതപിച്ചുടൻ</l>
            <l> ദേവേന്ദ്രനോടിദം ചെന്നുണർത്തീടിനാൾ.</l>
            <l> എന്തുവാൻകാരണംവന്നീലനമ്മുടെ</l>
            <l> ബന്ധുരരൂപിണിയായ കപിലയും</l>
            <l> മറ്റുള്ളഗോക്കളിന്നൊക്കവേവന്നിഹ</l>
            <l> തെറ്റന്നണഞ്ഞിതു ശാലതോറുംപ്രഭോ</l>
            <l> ഗോവിനെവ്യാഘ്രംപിടിച്ചുഭക്ഷിക്കയോ</l>
            <l> ഗോപനംചെയ്തൊരുത്തൻകൊണ്ടുപോകയോ</l>
            <l> എന്തെങ്കിലുംചെന്നറികെന്നുചിന്തിച്ചു</l>
            <l> നിന്നനേരംവന്നുമന്ദം സുരഭിയും</l>
            <l> വന്നപശുവിന്റെ മന്ദഭാവംകണ്ടു</l>
            <l> ചെന്നരികത്തങ്ങുനിന്നു ശചീദേവി</l>
            <l> മെല്ലെമെല്ലെക്കരംകൊണ്ടുതടവിനാൾ</l>
            <l> പുല്ലുുകൾനല്ലവതിന്മാൻകൊടുത്തിതു</l>
            <l> തണ്ണീരുകൊണ്ടുകുളിപ്പിച്ചുഗോവിനെ</l>
            <l> യെണ്ണതടവിയുടലൊക്കെയൊന്നുപോൽ</l>
            <l> ആലവട്ടംകൊണ്ടുബാലതരുണിമാർ</l>
            <l> നാലുപാടുംനിന്നുവീശിനാർമെല്ലവേ </l>
          </lg>
          <!--end of "verse"-->
          <p style="noindent">വേറെയും പല കിളിപ്പാട്ടുകൾ ഇക്കാലത്തു രചിക്കപ്പെട്ടിട്ടുണ്ടു്. കാലക്രമേണ
തുള്ളലും, വഞ്ചിപ്പാട്ടും, അമ്മാനയും, കൈകൊട്ടിക്കളിപ്പാട്ടും, മാരൻപാട്ടും, ഊഞ്ഞോൽപാട്ടും ഒക്കെ
കിളിയെക്കൊണ്ടു കവികൾ പാടിച്ചുതുടങ്ങി. ഉ-ം
</p>
          <list rend="numbered">
            <item n="(1)"> കുചേലവൃത്തം കിളിപ്പാട്ടു് ഗാഥയാണു്.


<lg xml:id="lg2.202"><l> ശാരികപ്പൈതലേ ചാരുശീലേ മമ</l><l> ചാരേവരിക നീ വൈകിടാതെ </l></lg><!--end of "verse"-->
</item>
            <item n="(2)"> സുന്ദരീസ്വയംബരം കിളിപ്പാട്ടു്, വെറും വഞ്ചിപ്പാട്ടാകുന്നു.
<lg xml:id="lg2.203"><l> ശാരികാകുലത്തിൻമൗലിമാലികയാകുന്നനീയും</l><l> ചാരേവന്നങ്ങിരുന്നാലും സ്വൈരമാംവണ്ണം </l></lg><!--end of "verse"-->
</item>
            <item n="(3)"> രാസക്രീഡ തിരുവാതിരപ്പാട്ടാണെങ്കിലും ശാരികയാണു് അതിനെ പാടുന്നതു്.
</item>
          </list>
        </div>
        <!--end of "section 2.17/.9"-->
        <div type="section" xml:id="sec2.18" n="2.18">
          <head type="sechead">മോഹനം ചെമ്പട</head>
          <lg xml:id="lg2.204">
            <l> ശാരികപ്പൈതലേ ചാലേ വരിക നീ</l>
            <l> സാരകഥാമൃതം ചൊല്ലീടുക</l>
            <l> പാലും പഴവും ഭുജിച്ചുതെളിഞ്ഞു നീ</l>
            <l> പാലാഴിശായിയാം മാധവന്റെ</l>
            <l> ലീലാവിശേഷങ്ങളാകവേ ബാലികേ</l>
            <l> കാലംകളയാതെ ചൊല്ലിടുക. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ചുരുക്കിപ്പറഞ്ഞാൽ കിളിപ്പാട്ടെഴുത്തുകാരുടെ സംഖ്യ ഉത്തരോത്തരം
വർദ്ധിക്കയും അതു വലിയ ശല്യമെന്നോണം പരിണമിക്കയും ചെയ്തു. ഈ ശല്യത്തെപ്പറ്റി
രസികശിരോമണിയായ രാമക്കുറുപ്പുമുൻഷി എഴുതീട്ടുള്ള സരസമായ പ്രബന്ധത്തെ ഇവിടെ പകർത്താം.
</p>
          <p style="indent">“എഴുത്തച്ഛൻ ലഘുവായിട്ടു രാമായണം എഴുതിയുണ്ടാക്കിയതാണെന്നു കരുതി
വളരെപ്പേർ കിളിപ്പാട്ടുകൾ ഉണ്ടാക്കുന്നുണ്ടു്. കവിതാലക്ഷണം എല്ലാം ധരിച്ചുകഴിഞ്ഞു എന്നാണു്
അവരുടെ വിചാരം. ഈ വിചാരത്തോടുകൂടി അവർ കവിതയ്ക്കാരംഭിച്ചുകഴിഞ്ഞു അർത്ഥം മനസ്സിൽ ഒന്നു്;
വാക്കിങ്കൽ മറ്റൊന്നു്. ഈച്ച എന്നു് എഴുതേണ്ടതു മനസ്സിൽ സ്ഫുരിയ്ക്കായ്കയാലും കവിതയിലുള്ള ദുർമ്മോഹം
ഏറുകകൊണ്ടും പകരം പൂച്ച എന്നെഴുതുകയാണു് പതിവു്. എഴുതിത്തീർന്നു പുസ്തകം ആകുമ്പോഴേക്കു്
വാക്കുകൾ അന്യോന്യം ശണ്ഠപിടിക്കുന്നതുപോലെ ലക്ഷ്യപ്പെടും. വഴിയാത്രക്കാർ ചുരുക്കമായിട്ടും
കല്പാലക്കടവിൽ വള്ളങ്ങൾ ധാരാളമായിട്ടും ഇരിക്കുന്ന ചില അവസരങ്ങളിൽ, പാവപ്പെട്ട വള്ളക്കാർ
പടിഞ്ഞാറെ കോട്ടവാതുക്കൽ പകലേ ചെന്നു കാത്തുനിന്നു് വരുന്ന വഴിപോക്കരെ തൊഴുതപേക്ഷിച്ചു്
വിളിച്ചു കൊണ്ടുപോയി വള്ളത്തിൽ കയറ്റിയിരുത്തിയുംവച്ച് ഒരു വള്ളത്തിലേക്കു ആൾ തികയാഞ്ഞാൽ
വേണ്ടആളുകളെ കിട്ടുന്നതുവരെ കോട്ടവാതുക്കൽചെന്നു നില്ക്കയും വരുന്ന ഓരോരുത്തരെ
തൊഴുതപേക്ഷിച്ചു പഴേപടി കൊണ്ടുപോയി വള്ളത്തിൽ കയറ്റുകയും ചെയ്തിട്ടു് രാത്രി പന്ത്രണ്ടുമണിക്കോ,
പാതിര കഴിഞ്ഞിട്ടോ കിട്ടുന്നവരേയുംകൊണ്ടു് വർക്കലയ്ക്കു തിരിക്കുന്ന സംഗതി അനേകംപേർക്കു
അറിയാവുന്നതാണല്ലോ. വള്ളക്കാരൻ വള്ളത്തിൽ കയറ്റിയവരിൽ നല്ലവരുംകാണും; ചീത്തകളുംകാണും;
സ്വദേശിയും കാണും പരദേശിയും കാണും; നമ്പൂരിയും എമ്പ്രാനും പട്ടരും നായരും ജോനകനും
നസ്രാണിയും കൊങ്ങിണിയും കോമട്ടിയും ഇങ്ങനെ പല ജാതിക്കാരും കാണും. ചിലപ്പോൾ സ്ത്രീകളേയും
കണ്ടേയ്ക്കാം. ഇതുപോലെയാണു് ചില കവികളുടെ പദപ്രയോഗം.
</p>
          <p style="indent">ഈയിടെ ഒരു കവി തെങ്ങിനെക്കുറിച്ചു് ഒരു കിളിപ്പാട്ടുണ്ടാക്കുന്നതിനു്
നിശ്ചയിച്ചു് എഴുതിത്തുടങ്ങിയ വൃത്താന്തത്തെപറയാം. കവി ആദ്യമായി ഗ്രന്ഥത്തിനു പേർകൊടുത്തു.
തെങ്ങുമാഹാത്മ്യം കിളിപ്പാട്ടന്നാണു് പേർ. ഗ്രന്ഥം സമാപ്തിയായാൽ പരിശോധിച്ചു കൊടുക്കാമെന്നു
വാഗ്ദാനം ചെയ്തിരുന്ന ആളുടെപേർ ഗ്രന്ഥനാമം എഴുതിയതിന്റെ താഴെ കവി എഴുതി. അതു ഇങ്ങിനെ
ആയിരുന്നു:- ഈ കിളിപ്പാട്ടു് ഭൂതപ്പാണ്ടി മഹാവിദ്വാൻ നരസിംഹയ്യങ്കാർ പിഴതിരുത്തിയതാകുന്നു.
ഇതിന്റെ താഴെ കവി സ്വന്തം പേരെഴുതി. അതിപ്രകാരമായിരുന്നു.
</p>
          <p style="indent">ഇതുണ്ടാക്കിയതു് ശംഖുമുഖത്തു ഗ്രാന്റുപള്ളിക്കൂടം ഒന്നാംവാധ്യാരായിരുന്നു
എന്നു സ്വപ്നംകണ്ട വലിയേടത്തു് ഇട്ടിക്കണ്ടൻ.
</p>
          <p style="indent">ഇത്രയും എഴുതിത്തീർന്നതിന്റെശേഷം ഇട്ടിക്കണ്ടൻ കവിത എഴുതിത്തുടങ്ങി.
</p>
          <lg xml:id="lg2.205">
            <l><span style="width:1.5em"> </span>അഥ കഥാരംഭഃ</l>
            <l><span style="width:1.5em"> </span>ഹരിഃ ശ്രീ ഗണപതയേ നമഃ.</l>
            <l> ശ്രീഗണപതിതന്നെ ഞാനിതാ വന്ദിക്കുന്നു</l>
            <l> ആഗമക്കാതലായ ഭാരതീദേവിതന്റെ</l>
            <l> കാലിണരണ്ടുംകൂടെ ഞാനിതാ സേവിക്കുന്നു. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്രയും എഴുതിത്തീർത്ത ഇട്ടിക്കണ്ടൻ വാക്കുകിട്ടാതെ കുഴങ്ങി.
രണ്ടാമത്തെ അക്ഷരത്തിൽ ‘ല’കാരമുള്ള വാക്കുവേണം. എന്തുള്ളു എന്നു വിചാരിച്ചു് മുൻപറഞ്ഞതുപോലെ
വഴിപോക്കരേ കിട്ടാതെകണ്ടു് കഷ്ടടപ്പെടുന്ന വള്ളക്കാരന്റെ സ്ഥിതിയിലകപ്പെട്ടിരുന്ന നമ്മുടെ
തെങ്ങുമാഹാത്മ്യകിളിപ്പാട്ടുകാരൻ ഭാഗ്യവശാൽ വാലുള്ള എന്ന വാക്കു് കണ്ടുപിടിച്ചു; എന്തെങ്കിലും ആട്ടേ,
ഈ പദത്തെതന്നെ ഒന്നു ചേർക്കാമെന്നു അയാൾ നിശ്ചയിച്ചു. എന്നിട്ടു് അയാൾ ഇങ്ങനെ പൂരിപ്പിച്ചു.
</p>
          <lg xml:id="lg2.206">
            <l> കാലിണരണ്ടുംകൂടെ ഞാനിതാസേവിക്കുന്നു</l>
            <l> വാലുള്ളഹനൂമാൻ ശ്രീരാമനേ പണ്ടെന്നപോലെ </l>
          </lg>
          <!--end of "verse"-->
          <p style="noindent">പ്രാസമുള്ള ഒരു പദത്തിനുവേണ്ടി ഇത്രവളരെ കഷ്ടപ്പെട്ടുവല്ലോ.
കഷ്ടംതന്നെ, എങ്കിലും ദൈവസഹായംകൊണ്ടു് ഒന്നു കിട്ടിയതു ഒന്നാന്തരമായി. പ്രാസത്തോടുകൂടി ഒരു
ഉപമാലങ്കാരം കിട്ടി. അതിനാൽ ഇനിയും ദൈവസഹായംതന്നെ വേണ്ടതു്. അതുകൊണ്ടു് കുറെ
ദൈവങ്ങളേക്കൂടെ സഹായത്തിനു വിളിച്ചുകൊണ്ടുവേണം തെങ്ങുമഹാത്മ്യകഥയിൽ
പ്രവേശിക്കേണ്ടതെന്നെല്ലാം നിശ്ചയിച്ചു് കവി എഴുതാൻ ആരംഭിച്ചു.
</p>
          <lg xml:id="lg2.207">
            <l> കഠിനംകുളത്തുള്ള തേവരും വള്ളംകേറി</l>
            <l> പഠിപ്പിക്കേണമിങ്ങുവന്നെന്നെ വേണ്ടതെല്ലാം</l>
            <l> ശാർക്കരബ്ഭഗവതി വർക്കലബ്ഭഗവാനും</l>
            <l> തർക്കമറ്റെന്നെ തുണചെയ്യണമതിന്നായി</l>
            <l> കർക്കശമെന്യേ നല്ല ശർക്കരതരുവിക്കാം</l>
            <l> വർക്കിമാപ്പിളേക്കൊണ്ടു വീർക്കോളം ന സംശയം</l>
            <l> കൊല്ലത്തുവസിക്കുന്നോരല്ലിത്താരമ്പശത്രു</l>
            <l> കല്ലിൽത്തന്നിരുന്നുകളയാതെന്നുള്ളത്തിൽവന്നുദിക്കേണം </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്രയും എഴുതിത്തീർന്നു നേരവും അസ്തമിച്ചു. അത്താഴം കഴിഞ്ഞു
കിടക്കാറായപ്പോൾ, നമ്മുടെ കവി തന്റെ കൃതിയെ ഭാര്യയെ ഒന്നു കാണിച്ചു. അപ്പോൾ
‘കൊല്ലത്തുവസിക്കുന്നോരല്ലിത്താരമ്പശത്രു’ എന്നുവരെ കവിത നന്നായി, അതിന്റെ അടുത്തവരിയിൽ
അക്ഷരം പോരെന്നോ മറ്റോ ഉണ്ടെന്നു ഭാര്യയ്ക്കു് ആദ്യവും ഭർത്താവിനു പിന്നീടും തോന്നി. പിറ്റേന്നു്
‘അമരവർഗ്ഗം’വരെ പുസ്തകം നോക്കി കുട്ടികൾക്കു പറഞ്ഞുകൊടുക്കുന്ന വേളിപ്പൊഴിമുഖം പള്ളിക്കൂടം
രണ്ടാം വാദ്ധ്യാരുടെ അടുക്കൽ മിസ്റ്റർ ‘ഇട്ടിക്കണ്ടൻ’ അയാളുടെ കവിതയുംകൊണ്ടുചെന്നു. അയാൾ
പറഞ്ഞതു് അക്ഷരം കുറവുണ്ടെന്നല്ല കൂടിപ്പോയെന്നാണു്. നമ്മുടെ തെങ്ങുകവിക്കു രസിച്ചില്ല. ഇന്നലെ
ഭാര്യപറഞ്ഞു അക്ഷരം കുറവുണ്ടെന്നു്. ഇന്നിയാൾ പറയുന്നു അക്ഷരം കൂടിപ്പോയെന്നു്. ലോകം ഭിന്നരുചി
എന്നു പറയുന്നതു് ശരിതന്നെ. എന്നിങ്ങനെ ചാക്കേക്കടവിൽവച്ചു പറഞ്ഞുനിന്നു. അപ്പോൾ കണക്കിൽ
മിടുക്കനായ ഒരു കീഴ്ക്കൂട്ടംപിള്ള അവിടെ ചെന്നുചേർന്നു. കവി ആ പിള്ളയോടു വിവരങ്ങൾ എല്ലാം പറഞ്ഞു.
പിള്ളപറഞ്ഞു തർക്കനിവൃത്തിക്കു് അക്ഷരങ്ങൾ ഒന്നു എണ്ണിനോക്കണമെന്നു്. കവി അക്ഷരങ്ങൾ
എണ്ണിനോക്കി; അപ്പോൾ കണ്ടതു കൂടുതലാണു്. ഇങ്ങനെ വേളിപ്പൊഴി രണ്ടാംവാദ്ധ്യാർ നിസ്സംശയമായി
ജയം പ്രാപിച്ചു് വാഗ്ദ്ധോണികളെക്കൊണ്ടു് പടഹം അടിച്ചുതുടങ്ങി. കവിക്കു ദുസ്സഹമായ കോപവും
വ്യസനവും ഉണ്ടായി. “വാദ്ധ്യാരെ നിങ്ങൾ ഇത്രയൊന്നും പറയേണ്ട. അക്ഷരം കൂടിയാലെന്തു്? കവികൾ
നിരങ്കശന്മാരാണു്. ശാസ്ത്രംകൊണ്ടു് കണ്ട ദോഷത്തെ പരിഹരിക്കാം “സ്വച്ഛന്ദംപോലെ ശബ്ദത്തെകുറുക്കും
നീട്ടും യഥാമതി, അച്ഛന്ദസ്സിനുഭംഗത്തെലേശംപോലും വരുത്തൊലാ” എന്നാണു് ശാസ്ത്രം കാണുന്നതു്.
എന്നുപറഞ്ഞു് കവി നീണ്ടവരിയിലുള്ള അക്ഷരങ്ങളെ നീക്കിയൊതുക്കി 14 അക്ഷരങ്ങളിലാക്കി. അതു്
ഇങ്ങനെയാകുന്നു.
</p>
          <lg xml:id="lg2.208">
            <l> കല്ലിത്തന്നിരുന്നിടാതെന്നുള്ളത്തിലുദിക്കണം </l>
          </lg>
          <!--end of "verse"-->
          <p style="noindent">പിന്നെയും കവി എഴുതിത്തുടങ്ങി.</p>
          <lg xml:id="lg2.209">
            <l> ചാവറേലമ്പലേശൻ കവറായുധാരിയെൻ</l>
            <l> വവറിലുദിച്ചുകാണാൻ തവറിപ്പോകുന്നെങ്കിൽ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വരികൾ വളരെ നന്നായെന്നു കവിക്കു തോന്നി. “ഗുരുവേ നമഃ”
എന്നറിയാതെ പറഞ്ഞുപോയി. അയാൾക്കു ഉടൻ വാക്കുകൾ വശ്യങ്ങളായി.
</p>
          <lg xml:id="lg2.210">
            <l> ആയിരംതെങ്ങിൽ വട്ടക്കായലിൻകരേവാഴും</l>
            <l> തായിരിക്കവേ യാരേ ആയിരംതൊഴേണ്ടുഞാൻ?</l>
            <l> തൃക്കുന്നപ്പുഴ യരിപ്പാട്ടു ചേർത്തല വയ്ക്കും</l>
            <l> മുക്കണ്ണൻ മകൻ ദേവിയമ്പലപ്പുഴെ കൃഷ്ണൻ</l>
            <l> ഇവരും തുണയ്ക്കേണം ഗുരുവും തുണയ്ക്കേണം</l>
            <l> ഇവരെത്തൊഴുന്നുഞാനെപ്പൊഴും സദാകാലം</l>
            <l> തെങ്ങിന്റെഗുണങ്ങളെപ്പറവാൻപോകുന്നുഞാൻ</l>
            <l> ഭംഗിവാക്കർത്ഥങ്ങൾക്കു എങ്ങിനെയിരുന്നാലും</l>
            <l> തുംഗമാനസന്മാർനല്ലസംഗതിഗ്രഹിക്കണം</l>
            <l> തെങ്ങിൽനിന്നല്ലേ തേങ്ങയിടുന്നു ബുധജനം</l>
            <l> തേങ്ങയിൽനിന്നു വെളിച്ചെണ്ണയും കിട്ടുന്നല്ലോ</l>
            <l> തേങ്ങാപ്പാലിനെ ചേർത്താൽ പ്രഥമൻ നന്നാകുന്നു</l>
            <l> തേങ്ങയെ കറിക്കുള്ള കൂട്ടിനും ചേർത്തീടുന്നു</l>
            <l> തേങ്ങയെക്കൊപ്രയാക്കിക്കപ്പലിൽക്കയറ്റുന്നു</l>
            <l> തേങ്ങയെന്നതു നല്ല പണം താൻ രൂപാന്തരം</l>
            <l> തെങ്ങിലെ കരിക്കല്ലേ ദാഹിച്ചാൽ കുടിപ്പതു?</l>
            <l> തെങ്ങിന്റെയോലകൊണ്ടു പുരയും മേയാമല്ലോ</l>
            <l> തെങ്ങിന്റെ കൂമ്പുചെത്തി ചെത്തുകാർ കള്ളെടുപ്പു</l>
            <l> തെങ്ങിന്റെ കുരുത്തോല തോരണങ്ങൾക്കും കൊള്ളാം.</l>
            <l> മംഗലാംഗിമാർ കാതിലോലയ്ക്കും പ്രയോഗിക്കും</l>
            <l> തെങ്ങിന്റെ സാർവ്വാംഗവും ലോകത്തിന്നുപകരം</l>
            <l> തുംഗത്തെത്താങ്ങിനിന്നാൽ മംഗലം മങ്ങിടാതെ-</l>
            <l> യെങ്ങുമേ പൊങ്ങിപ്പൊങ്ങി വന്നിടും സത്യംസത്യം </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇതി തെങ്ങുമാഹാത്മ്യവർണ്ണനേ ശ്രീമതീട്ടിക്കണ്ടകൃതൗ തേങ്ങകരിക്കു
ഓലാദി സാമാന്യവർണ്ണനംനാമ പ്രഥമകാണ്ഡം ദൈവകൃപയാ സമാപ്തം.
</p>
          <p style="indent">ഇപ്രകാരം നമ്മുടെ കവി ഏഴുകാണ്ഡങ്ങൾ എഴുതിയുണ്ടാക്കി ഒരു
ഗ്രന്ഥമാക്കിയച്ചടിപ്പിച്ചു് പ്രസിദ്ധപ്പെടുത്തുകയും ഏതാനും പ്രതികൾ റിവ്യുചെയ്‍വാനായി
പത്രാധിപന്മാർക്കും പാരിതോഷികമായി ചില സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കയും ചെയ്തു. നമ്മുടെ
ഗവണ്മെന്റിൽനിന്നു പീനൽകോഡിന്റെ ഒരു മൂലയ്ക്കെങ്ങാനും ദുഷ്കവികൾക്കു ശിക്ഷവിധിക്കുന്നതായ ഒരു
വകുപ്പു ചേർക്കാതിരിക്കുന്നതു നമ്മുടെ ഭാഷ ഇന്നും ശൈശവത്തിൽ ഇരിക്കുന്നതുകൊണ്ടുതന്നെ
ആയിരിക്കണം.
</p>
        </div>
        <!--end of "section 2.18/.9"-->
        <div type="lsection">
          <head type="lsechead">൨. പാനകൾ</head>
          <p style="noindent">കേരളീയർക്കു ഏറ്റവും പ്രിയമായിട്ടുള്ള വൃത്തങ്ങളിൽ ഒന്നാണു് പാന.
വിശിഷ്ടകവികളിൽ പലരും പാനകൾ രചിച്ചിട്ടുണ്ടു; ഇപ്പോൾ രചിച്ചുകൊണ്ടുമിരിക്കുന്നു. ഈ
കാലഘട്ടത്തിൽ ഉണ്ടായ ചില പാനകളേമാത്രം ഇവിടെ വിവരിക്കുന്നു.
</p>
          <p style="indent">മലയാളഭാഷയിൽ ഉണ്ടായിട്ടുള്ള പാനകളിൽവച്ചു് ഏറ്റവും വലുതു രാമായണം
പാനയാണെന്നു തോന്നുന്നു. അതിൽ സുന്ദരകാണ്ഡവും യുദ്ധകാണ്ഡവും ഉൾപ്പെട്ടിരിക്കുന്നു.
</p>
          <div type="subsection" xml:id="sec2.18.1" n="2.18.1">
            <head type="subsechead">രാമായണം പാന</head>
            <p style="noindent">സുന്ദരകാണ്ഡം 984 ധനു 30-ാംനു വെള്ളാരപ്പള്ളി കോവിലകത്തുവച്ചു
തീപ്പെട്ട കൊച്ചീ രാമവർമ്മമഹാരാജാവു് കല്പിച്ചുണ്ടാക്കിയതാണു്. ആ മഹാരാജാവു് മൂത്രകൃഛ്രത്താൽ
പീഡിതനായിട്ടു്, അതു വായുസംബന്ധമായുള്ള രോഗമാണെന്നുള്ള വിശ്വാസത്താൽ തച്ഛമനാർത്ഥം
ഹനുമാനെ പ്രീണിപ്പിക്കുന്നതിനുവേണ്ടി സുന്ദരകാണ്ഡത്തെ പാനയായി പാടിയെന്നും രാമദാസൻ
സീതാദേവിയുടെ അടുക്കൽ അംഗുലീയകം സമർപ്പിക്കുന്ന ഘട്ടം തീർന്നപ്പൊഴേയ്ക്കും രോഗവിമുക്തനായി
ഭവിച്ചുവെന്നും ആണു് ഐതിഹ്യം. കൊച്ചീ രാജകുടുംബത്തിലെ തമ്പുരാട്ടിമാർ സുഖപ്രസവാർത്ഥം ഈ
പാനയെ ഇന്നും വായിക്കാറുണ്ടത്രേ.
</p>
            <p style="indent">1019 മേടം 12-ാം നു മകയിരം നക്ഷത്രത്തിൽ അവതരിച്ച സുഭദ്രയെന്നുകൂടി
പേരുള്ള ഇക്കുവമ്മത്തമ്പുരാനാണു് യുദ്ധകാണ്ഡം കൂടി എഴുതിച്ചേർത്തതു്.
</p>
            <p style="indent">രാമവർമ്മമഹാരാജാവു് 938-ാമാണ്ടു് കർക്കടകമാസം ഭരണി നക്ഷത്രത്തിൽ
ജനിച്ചു. ശക്തൻതമ്പുരാൻ എന്നു പ്രസിദ്ധിപെറ്റ മഹാരാജാവു് 981 കന്നി 13-ാം നു തൃശ്ശിവപേരൂർവച്ചു്
തീപ്പെട്ടപ്പോൾ അവിടുന്നു രാജ്യഭാരം കൈയേറ്റു. അവിടുത്തെ മന്ത്രി പാലിയത്തു മേനോനായിരുന്നു.
അദ്ദേഹം മക്കാളെയ്ക്കെതിരായി വേലുത്തമ്പിയുണ്ടാക്കിയ കൂട്ടുകെട്ടിൽ ഉൾപ്പെട്ടുവെങ്കിലും
വാഗ്ദാനംചെയ്തിരുന്ന സഹായങ്ങൾ ഒന്നും യഥാകാലം ചെയ്തുകൊടുക്കായ്കയാൽ വേലുത്തമ്പി
പരാജിതനായി. 1809 ഫെബ്രുവരി ഏഴാം തീയതി പാലിയത്തച്ഛനും കീഴടങ്ങി. ഈ ലഹള
ശമിക്കുംമുമ്പുതന്നെ മഹാരാജാവു നാടുനീങ്ങി.
</p>
            <p style="indent">പ്രസ്തുത ലഹളയുടെഫലമായി കൊച്ചിയും ബ്രിട്ടീഷു് ഗവർമ്മെന്റുമായുള്ള ഉടമ്പടി
പുതുക്കുന്നതിനും രാജ്യത്തുണ്ടായിരുന്ന കോട്ടകൊത്തളങ്ങളും പടക്കോപ്പുകളുമെല്ലാം ഇംഗ്ലീഷുകാർക്കു
വിട്ടുകൊടുക്കുന്നതിനും കൊച്ചീരാജാവു് നിർബന്ധിതനായി ഭവിച്ചു. കപ്പവും വർദ്ധിപ്പിച്ചു.
പാലിയത്തുകുടുംബത്തേയ്ക്കു പാരമ്പര്യമായുണ്ടായിരുന്ന മന്ത്രിസ്ഥാനം എടുത്തുകളഞ്ഞിട്ടു്, നടവരമ്പത്തു
ചെറുപറമ്പിൽ കൃഷ്ണമേനോൻ വലിയ സർവാധികാര്യക്കാർ എന്ന പേരോടുകൂടി മന്ത്രിസ്ഥാനത്തു
നിയമിക്കപ്പെട്ടതും അവിടുത്തേക്കാലത്താണു്.
</p>
            <p style="indent">അവിടുത്തെ പിൻഗാമിയും സഹോദരനും ആയ
വീരകേരളവർമ്മതമ്പുരാനേപ്പോലെ അവിടുന്നും, സാഹിത്യത്തിൽ താൽപര്യം പ്രദർശിപ്പിച്ചുുവന്നു.
ശ്ലോകമാല, ഭാർഗ്ഗവാവതാരം, രാമായണകാവ്യം, താടകാവധം, യാഗരക്ഷ, അഹല്യാമോക്ഷം,
വ്യാസാവതാരം, ദക്ഷയാഗം, ശാകുന്തളം, വാമനമാഹാത്മ്യം, തീർത്ഥയാത്ര ഇത്യാദി
ആട്ടക്കഥകൾ—ഇങ്ങനെ പലേ കൃതികൾ അവിടുന്നു നിർമ്മിച്ചിട്ടുള്ളതായി മാണിക്കത്തു ശങ്കരമേനോൻ
അവർകൾ പറയുന്നു. എന്നാൽ കുട്ടമശ്ശേരി നാരായണപ്പിഷാരടി അവർകളാകട്ടെ ആട്ടക്കഥകളുടെ ഒക്കേ
കർത്തൃത്വം വീരകേരളവർമ്മതമ്പുരാനിൽ ആരോപിച്ചിരിക്കുന്നതായി തോന്നുന്നു.
</p>
            <p style="indent">ഇക്കുഅമ്മതമ്പുരാൻ തിരുമനസ്സുകൊണ്ടു 1055 മീനം 2-ാം നു തീപ്പെട്ട
കുഞ്ഞമ്മതമ്പുരാൻ തിരുമനസ്സിലേയും കൂടലാറ്റുപുറത്തു കുഞ്ചുനംപൂരിപ്പാട്ടിലേയും രണ്ടാമത്തെ
പുത്രിയായിരുന്നു. പ്രസിദ്ധവിദ്വാനായിരുന്ന മൂഴിക്കുളത്തു കുഞ്ഞുണ്ണിനമ്പ്യാരുടെ കീഴിൽ സാമാന്യം
വിദ്യാഭ്യാസം നടത്തീട്ടു് പാലക്കാട്ടു ഗോവിന്ദൻനമ്പ്യാരുടെ അടുക്കൽ കാവ്യനാടകാലങ്കാരങ്ങളും
പടുതോൾ വിദ്വാൻ നംപൂരിപ്പാട്ടിലെ അടുക്കൽനിന്നു തർക്കവും എടപ്പലിസ്സ് നമ്പൂരിപ്പാട്ടിൽനിന്നു
വ്യാകരണവും അഭ്യസിച്ചു. മഠത്ത്യനമ്പൂരിയാണു് തൃത്താലി ചാർത്തിയതു്.
</p>
            <p style="indent">തിരുമനസ്സിലെ ഭാഷാകൃതികൾ പൂർണ്ണത്രയീശൻ പാന,
അഷ്ടമിരോഹിണിമാഹാത്മ്യം കിളിപ്പാട്ടു്, കംസവധം ശീതങ്കൻതുള്ളൽ, അമൃതാഹരണം പറയൻതുള്ളൽ,
ഭിക്ഷുഗീത ശീതങ്കൻതുള്ളൽ, പൂതനാമോക്ഷം പതിനെട്ടുവൃത്തം കൈകൊട്ടി കിളിപ്പാട്ടു്, തൃണാവർത്തവധം
പന്ത്രണ്ടുവൃത്തം കൈകൊട്ടിക്കിളിപ്പാട്ടു്, ധർമ്മനിർണ്ണയം പാന മുതലായവയാകുന്നു.
</p>
            <p style="indent">മാതൃകയായി ഓരോ പാനകളിൽനിന്നും ഏതാനും ഭാഗം ഉദ്ധരിക്കുന്നു.
</p>
            <p style="indent">ശ്രീഹനൂമാൻ ലങ്കയിൽചെന്നു് സീതയെ അന്വേഷിച്ചുനടക്കവേ,
</p>
            <lg xml:id="lg2.211">
              <l> വൃക്ഷങ്ങളിൽ കപീശൻ ചരിക്കുമ്പോൾ</l>
              <l> പക്ഷികളുമുണർന്നു തുടങ്ങീതേ;</l>
              <l> പുഷ്പതല്പങ്ങൾപോലെ മഹീതലേ</l>
              <l> പുഷ്പങ്ങളും കൊഴിഞ്ഞു നിറഞ്ഞിതേ;</l>
              <l> അശോകോദ്യാനം തന്നുടെ മധ്യത്തിൽ</l>
              <l> ശിംശപാവൃക്ഷം കണ്ടു കപീശ്വരൻ</l>
              <l> സ്വർണ്ണംകൊണ്ടുള്ള വേദികയായുള്ള</l>
              <l> സ്വർണ്ണവർണ്ണമാം ശിംശപാവൃക്ഷവും</l>
              <l> നല്ലപല്ലവ പുഷ്പങ്ങളൊക്കെക്കൊ–</l>
              <l> ണ്ടെല്ലാദിക്കും വിളങ്ങുന്നിതുദ്യാനേ;</l>
              <l> ശിംശപാ തന്നിൽ ച്ചാടിക്കപീശ്വര–</l>
              <l> നാശയത്തിലിവണ്ണം വിചാരിച്ചു:- </l>
              <l> “ഇവിടെസ്സുഖമായിട്ടിരുന്നുഞാൻ</l>
              <l> ദേവിതന്നുടെ പാദാബ്ജം കാണുവൻ”</l>
              <l> ചിത്തംതന്നിലിവണ്ണം വിചാരിച്ചു</l>
              <l> പത്തുദിക്കിലും നോക്കുന്ന നേരത്തു്</l>
              <l> അവിടെക്കണ്ടു വാപീസരസ്സുകൾ</l>
              <l> പവിഴംകൊണ്ടു കെട്ടിപ്പടുത്തവ</l>
              <l> കാന്തങ്ങളാകും നാനാതരുക്കളും</l>
              <l> സന്താനലതാജാലങ്ങളും കണ്ടു</l>
              <l> ഹേമംകൊണ്ടുള്ള വേദികയല്ലാതെ</l>
              <l> കോമളോദ്യാനേയില്ലാതറകളും</l>
              <l> കണ്ടുമാരുതിക്രീഡാഗിരിവരം</l>
              <l> കണ്ടാലെത്രയും ദൃഷ്ടിമനോഹരം</l>
              <l> സർവജീവതനയൻ നദികണ്ടു</l>
              <l> പർവതംതന്നിൽനിന്നങ്ങൊഴുകുന്നു</l>
              <l> കാന്തൻതന്നുടെയങ്കത്തിൽനിന്നാശു</l>
              <l> കാന്ത കോപിച്ചു പോകുന്നതുപോലെ</l>
              <l> നീരജദു മശാഖാസമൂഹങ്ങൾ</l>
              <l> വാരിയിൽമുട്ടി നിൽക്കുന്നതുകണ്ടാൽ</l>
              <l> വാരിജാക്ഷിയെത്തന്നുടെ ബന്ധുക്കൾ</l>
              <l> വാരണം ചെയ്‍കയോയെന്നു തോന്നീടും</l>
              <l> തത്രപിന്നെസ്സമീപേ വിളങ്ങുന്ന</l>
              <l> ചിത്രമാകുന്ന ചൈത്രപ്രസാദവും</l>
              <l> ചാരുസ്തംഭസഹസ്രേണ ശോഭിതം</l>
              <l> മാരുതികണ്ടു കൈലാസപാണ്ഡുരം</l>
              <l> പിന്നെ പ്രാണതനയൻ കപിവരൻ</l>
              <l> മിന്നൽപോലെ നയനമാരായുള്ള</l>
              <l> രാക്ഷസീഗണമദ്ധ്യേ മലിനയായ്</l>
              <l> വൃക്ഷമൂലത്തിലേറ്റം കൃശയായി</l>
              <l> ഉഷ്ണമാകുന്ന ദീർഘശ്വാസത്തൊടു–</l>
              <l> മുഷ്ണമാകുന്ന കണ്ണീരൊടുംകൂടി</l>
              <l> ഭൂമിതന്നിലിരിക്കുന്ന ദേവിയെ–</l>
              <l> യാമിനീശകലംപോലെ കണ്ടുതേ </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.18.1/.10.0"-->
          <div type="subsection" xml:id="sec2.18.2" n="2.18.2">
            <head type="subsechead">യുദ്ധകാണ്ഡം പാന</head>
            <lg xml:id="lg2.212">
              <l> ‘ഓരായിരത്തെഴുപതും ശരിയായൊരെട്ടും</l>
              <l> തീരെക്കഴിഞ്ഞുദിതശോഭകൃദാകമബ്ദേ’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എഴുതിത്തീർത്തു.
</p>
            <lg xml:id="lg2.213">
              <l> ‘പണ്ടുമാമകമാതാമഹിയാകും</l>
              <l> കൊണ്ടൽവേണിയാൾ തന്നുടെ മാതുലൻ’</l>
              <l> ഉണ്ടാക്കീട്ടുള്ള കാണ്ഡത്തിൻ ശേഷം ഞാൻ</l>
              <l> കൊണ്ടാടിക്കൊണ്ടു വർണ്ണനം ചെയ്യുന്നേൻ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു ഗ്രന്ഥകർത്ത്രി തനിക്കും സുന്ദരകാണ്ഡകർത്താവിനും തമ്മിലുള്ള
ബന്ധത്തെ കാണിച്ചിരിക്കുന്നു. യുദ്ധകാണ്ഡത്തിൽനിന്നു ഏതാനും വരികൾ താഴെ ചേർക്കുന്നു.
</p>
            <p style="indent">രാമചന്ദ്രൻ വാനരന്മാരോടുകൂടി സമുദ്രത്തിനു സമീപത്തെത്തുന്നു. തത്സമയം,
</p>
            <lg xml:id="lg2.214">
              <l> സാഗരത്തേയും കണ്ടീടിനാരവ–</l>
              <l> രാകാശത്തോടു തുല്യമായങ്ങനെ</l>
              <l> മേഘനാഭംകണക്കതിഗംഭീര–</l>
              <l> മാകും ശബ്ദവും സിന്ധുവിൽ കേൾക്കുന്നു</l>
              <l> ഔന്നത്യമുള്ള കല്ലോലജാലത്തിൽ</l>
              <l> ചന്ദ്രനുംഗ്രഹനക്ഷത്രസംഘവും</l>
              <l> എന്നുവേണ്ട ഗഗനത്തിൽ കാണുന്ന–</l>
              <l> തൊന്നൊഴിയാതെ സർവ്വവും കാണ്‍കയാൽ</l>
              <l> ഇന്നുസാഗരമേതെന്നുമാകാശം</l>
              <l> പിന്നെയേതെന്നും വേർതിരിച്ചീടുവാൻ</l>
              <l> തന്നെയിങ്ങു വിഷമമെന്നീവണ്ണം </l>
            </lg>
            <!--end of "verse"-->
            <p style="noindent">തങ്ങളിൽ ചൊല്ലിക്കൊണ്ടു് വാനരവീരന്മാർ അമ്പരന്നു നില്ക്കുന്നു.
</p>
            <p style="indent">“വാരിധിതീരേ സേനാനിവേശവും”ചെയ്തിട്ടു് രാമചന്ദ്രൻ ലക്ഷ്മണനെ
നോക്കിപ്പറയുന്നു.
</p>
            <lg xml:id="lg2.215">
              <l> ജനകന്റെ തനൂജയെ കാണാഞ്ഞിട്ടനുജ മമ സന്താപമങ്ങനെ</l>
              <l> ദിനംതോറും വളർന്നുവന്നീടുന്നു മനസ്സുംപരംഭ്രാന്തമായീടുന്നു</l>
              <l> കാന്തദൂരത്തെന്നുള്ളിൽ നിനച്ചിട്ടു ഹന്തശത്രു ബലവാനെന്നീവണ്ണം</l>
              <l> ചിന്തിച്ചിട്ടും വ്യസനമില്ലൊട്ടുമേ ഗതമായൊരു യൗവനംപിന്നാക്കം</l>
              <l> പ്രതിയാനംചെയ്തില്ലെന്നുനിർണ്ണയം അതുമാത്രംനിനയ്ക്കുമ്പോൾസങ്കട–</l>
              <l> മതിമാത്രം വളരുന്നു മാനസേ മല്ലാക്ഷിയാകും സീതയെക്കട്ടിട്ടാ–</l>
              <l> ക്കള്ളരാക്ഷസൻ കൊണ്ടുപോയീടുമ്പോൾ വല്ലഭ നാഥ പാഹിമാമെന്നവൾ</l>
              <l> ചൊല്ലിയമൊഴിയെന്നെയുംകൊല്ലുന്നു പിന്നെദ്ദക്ഷിണദിക്കിൽനിന്നങ്ങനെ</l>
              <l> വന്നീടുന്നൊരുമന്ദവാതത്തൊടായ് ചൊന്നാനെത്രയുമുന്മത്തനെപ്പോലെ</l>
              <l> നിന്നുദുഃഖംസഹിയാതെ രാഘവൻ സീതാദേഹത്തിൽ സ്പർശിച്ചുപോരുന്ന</l>
              <l> വാതമാമകഗാത്രത്തിലും ഭവാൻ വീതസംശയംസ്പർശനം ചെയ്താലും</l>
              <l> ഖേദത്തെയുംകുറച്ചാലുമല്പംനീ ഏവമോരോരോ ഭ്രാന്തുപറകയും</l>
              <l> രാവുംപിന്നെപ്പകലുമൊരുപോലെ ദേവിതൻ വിരഹാഗ്നിയാലേറ്റവും</l>
              <l> ദേവന്തൻദേഹംകത്തിജ്ജ്വലിക്കയാൽ ആവിലത്വംകലർന്നുള്ളവാക്കുക–</l>
              <l> ളീവണ്ണം കഥിച്ചീടിനാൻപിന്നെയും കീർത്തിപ്പെട്ട ദശരഥൻതന്നുടെ</l>
              <l> പുത്രഭാര്യയായിട്ടും ജനകന്റെ പുത്രിയായിട്ടും മാമകപ്രേമത്തിൻ–</l>
              <l> പാത്രമായിട്ടും ശോഭിച്ചജാനകി പാർത്താലെങ്ങനെ രാക്ഷസീമദ്ധ്യത്തി–</l>
              <l> ലാർത്തിപൂണ്ടുകിടപ്പാൻകഴിവരും ശത്രുസംഹാരംചെയ്തുഞാനെന്നയ്യോ</l>
              <l> ധാത്രീപുത്രിതൻദർശനംപ്രാപിക്കും ചന്ദ്രബിംബമുഖിയാകും സീതതൻ</l>
              <l> സുന്ദരമാകും പ്രേമാർദ്രദൃഷ്ടിയേ എന്നുകണ്ടുഞാൻമാനസസന്താപ–</l>
              <l> മൊന്നൊഴിയാതെ ദൂരെക്കളഞ്ഞിടും ഏകയായ് ശത്രുപീഡിതയായ്‍പരം</l>
              <l> സുഖഹീനയായ്മേവുമെൻവല്ലഭാ ശോകസാഗരംതന്നിൽമുഴുകുമ്പോൾ</l>
              <l> ഹാകഷ്ടം മമ പൂരുഷത്വംവൃഥാ ഇങ്ങനെപലസങ്കടവാക്കുകൾ</l>
              <l> മംഗലനാകുംരാമൻപറയുമ്പോൾ സംഗതിചേർത്തുലക്ഷ്മണനോരോരോ</l>
              <l> ഭംഗിവാക്കുകൊണ്ടാശ്വാസം നൽകിനാൻ. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.18.2/.10.0"-->
          <div type="subsection" xml:id="sec2.18.3" n="2.18.3">
            <head type="subsechead">സുഭദ്രാഹരണം പാന</head>
            <p style="noindent">ഈ കൃതിയേ ഇപ്പോൾ മദ്രാസ്
സർവകലാശാലാമലയാളഗ്രന്ഥപരമ്പരയുടെ രണ്ടാംകളമായി ഡാക്ടർ അച്യുതമേനോൻ പ്രസാധന
ചെയ്തിരിക്കുന്നു. ഭാരതവിലാസം പ്രസ്സുകാർ വളരെ മുമ്പേതന്നെ അച്ചടിച്ചുവിട്ടിരുന്നെങ്കിലും, അതിനു
ഇപ്പോഴാണു് നാലുപേരുടെ മുഖത്തു നോക്കത്തക്കവണ്ണം കമനീയമായ ഒരു രൂപം സിദ്ധിച്ചതെന്നു
പറയാം.
</p>
            <p style="indent">സുഭദ്രാഹരണം പൂന്താനത്തിന്റേതാണെന്നാണു് ഐതിഹ്യം. വാമപുരേശനെ
പേർചൊല്ലി സ്തുതിച്ചിട്ടില്ലെങ്കിലും,
</p>
            <lg xml:id="lg2.216">
              <l> ബാലഗോപാലരൂപജനാർദ്ദന</l>
              <l> ചാലവേ മമ മുന്നിൽ വിളങ്ങേണം</l>
              <l> പീലിക്കാർമണി കൂന്തലും കാന്തിയും</l>
              <l> ബാലക്രീഡയും പുഞ്ചിരിക്കൊഞ്ചലും</l>
              <l> നീലക്കണ്മിഴിത്തെല്ലിൻവിലാസവും</l>
              <l> ലീലയ്ക്കൊത്തൊരു വേഷപ്രകാരവും</l>
              <l> ലോലപ്പൊന്മണി കിങ്ങിണിയുംകോലും</l>
              <l> നീലക്കാർവർണ്ണ! നിന്നെ വണങ്ങുന്നേൻ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ ഭക്തിപൂർവ്വം കവി ശ്രീകൃഷ്ണനെ സ്മരിച്ചിട്ടുള്ളതും രചനാരീതിയും
നോക്കിയാൽ ഈ ഐതിഹ്യത്തെ വിശ്വസിക്കുന്നതിൽ വലിയ തെറ്റില്ല.
</p>
            <p style="indent">വേറെ ഒരു ഐതിഹ്യമുള്ളതും ഇവിടെ പ്രസ്താവയോഗ്യമാണു്.
വിഭക്തിക്കുറവുണ്ടെങ്കിലും ഭക്തിയിൽ അദ്വിതീയനായിരുന്ന ഈ കവിവര്യനെ, നാരായണീയാദി
കാവ്യതല്ലജങ്ങളുടേയും പ്രക്രിയാസർവ്വസ്വാദി വ്യാകരണങ്ങളുടേയും നിരവധി മീമാംസഗ്രന്ഥങ്ങളുടേയും
കർത്താവായിരുന്ന ശ്രീ: ശ്രീനാരായണഭട്ടതിരി അധിക്ഷേപിച്ചതായും അതിനേപ്പറ്റി ഭക്തന്മാർക്കു
ദാസ്യംവഹിപ്പാൻപോലും മടിക്കാത്ത ഗുരുവായൂരപ്പൻ സ്വപ്നത്തിൽ അദ്ദേഹത്തെ ശാസിച്ചതായും
പറഞ്ഞുവരാറുണ്ടല്ലോ. ആ പാപനിവാരാണാർത്ഥം ഭട്ടതിരിതന്നെ സുഭദ്രാഹരണം പാന
രചിച്ചുവെന്നാണു് ചിലർ പറയുന്നതു്. കവി ആരായിരുന്നാലും ഈ കൃതി ആപാദചൂഡം
മനോഹരമായിരിക്കുന്നു.
</p>
            <p style="indent">ഗ്രന്ഥകർത്താവു് പൂന്താനമോ ഭട്ടതിരിയോ ആരായിരിക്കാമെന്നുള്ള
അഭ്യൂഹത്തിനു ബാധകമായിരിക്കുന്നതു്,
</p>
            <lg xml:id="lg2.217">
              <l> ചെണ്ടചേങ്ങിലകാളം തിമിലയും</l>
              <l> രണ്ടുപന്തിനിരയായി നിന്നുടൻ</l>
              <l> കൊട്ടുഘോഷം തുടങ്ങിയതുനേരം</l>
              <l> എട്ടുദിക്കും മുഴങ്ങുമാറങ്ങനെ</l>
              <l> കൊട്ടുതപ്പുംകുഴലുമിടയ്ക്കയും</l>
              <l> ഘട്ടിവാദ്യവും കാളവും ചിഹ്നവും</l>
              <l> പാണ്ടിമേളവും മദ്ദളഘോഷവും</l>
              <l> പാണിതാളവും കൊമ്പുമൊരുദിക്കിൽ</l>
              <l> വേണുവീണാമൃദംഗപ്രയോഗവും</l>
              <l> തിത്തിയുംമുഖവീണയുമിങ്ങനെ</l>
              <l> പത്തുദിക്കും മുഴങ്ങുമാറങ്ങനെ–എന്നും,</l>
              <l> ചേണിയന്മാരും ചെട്ടികളും നല്ല</l>
              <l> വാണിഭംവച്ചൊരേടത്തുകൂടിനാർ</l>
              <l> പട്ടുകോസടി കച്ചപുടവകൾ</l>
              <l> രട്ടുകമ്പിളിക്കൂറകരിമ്പട</l>
              <l> അച്ചടികളും ചേലകൾ നൂലുകൾ–എന്നും,</l>
              <l> ഇട്ടിപ്പെണ്ണേതരംകെട്ടുനാമെടോ</l>
              <l> ശീലയൊന്നും തരംപോരാഞ്ഞെന്നുടെ</l>
              <l> നീലിയമ്മയ്ക്കു പോരാൻമനസ്സില്ല </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നും മറ്റുള്ള ഉത്സവവർണ്ണനകളിൽ, അവതാരികാകാരൻ
ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, കവി കുഞ്ചൻനമ്പ്യാരെ അനുസ്മരിപ്പിക്കുന്നു എന്നുള്ള സംഗതിയാണു്.
അതു സാരമില്ല. എന്തുകൊണ്ടെന്നാൽ ഇത്തരം വർണ്ണനകൾ രാമായണചമ്പുക്കളിലും മറ്റും ധാരാളമായി
കാണ്മാനുണ്ടല്ലോ. കഥ ചുരുക്കിപ്പറയുന്നു:-
</p>
            <lg xml:id="lg2.218">
              <l> ‘പങ്കജാക്ഷന്റെ ബന്ധുവാമർജ്ജുനൻ</l>
              <l> മങ്കമാർമണിയാളാംസുഭദ്രയെ</l>
              <l> കന്യകാമണിരൂപവുംധ്യാനിച്ചു’കൊണ്ടു് സന്യസിച്ചുവസിക്കവേ</l>
              <l> ‘കണ്ടിവാർകുഴലാളേമനക്കാമ്പിൽ കണ്ടുകണ്ടങ്ങിരിക്കുംദശാന്തരേ</l>
              <l> തണ്ടാരമ്പനാംവമ്പന്റെ ബാണങ്ങൾ’</l>
              <l> കൊണ്ടു്, മയങ്ങിത്തുടങ്ങുന്നു..</l>
              <l> മിന്നലും മഴക്കാറുമിടികളും ചിന്നിച്ചിന്നിച്ചിതറുന്നതുള്ളിയും</l>
              <l> വെള്ളക്കാറ്റുമെല്ലാം </l>
            </lg>
            <!--end of "verse"-->
            <p style="noindent">അദ്ദേഹത്തിന്റെ കാമപീഡയെ ഉദ്ദീപിപ്പിക്കുന്നു. ചിത്താംഗത്തിൽ
കുടിയേറിയിരിക്കുന്ന സുഭദ്രയോടു്,
</p>
            <lg xml:id="lg2.219">
              <l> പുള്ളിമാൻമിഴിയാളേ വലഞ്ഞുഞാൻ</l>
              <l> ഉള്ളിൽനീവന്നിരുന്നതെന്തിങ്ങനെ</l>
              <l> ഉള്ളസങ്കടമൊക്കെവരുത്തുവാൻ ഉള്ളവണ്ണംപ്രയത്നം തുടർന്നിതോ</l>
              <l> കള്ളപ്പുഞ്ചിരികൊഞ്ചൽപ്പുതുമകൊണ്ടുള്ളിലല്ലൽവളർക്കുന്നതെന്തെടോ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ അദ്ദേഹം കയർക്കുന്നു. അർദ്ധരാത്രിയായപ്പോഴെക്കും
വിഷാദം വർദ്ധിച്ചു് അദ്ദേഹം “ചെന്താർമാനിനീകാന്തനെ സ്വാന്തത്തിൽ” ചിന്തിച്ച മാത്രയിൽ ആ
ഭക്തവത്സലൻ അവിടെ എഴുന്നരുളിയിട്ടു്,
</p>
            <p style="indent">“മൂർദ്ധാവിങ്കൽജടയുംധരിച്ചൊരു ജിഷ്ണുപുത്രനെ”ക്കണ്ടിട്ടു ചിരിക്കുന്നു. അദ്ദേഹം
ആകട്ടെ,
</p>
            <lg xml:id="lg2.220">
              <l> തീർത്ഥയാത്രാദിനങ്ങൾകഴിഞ്ഞിതോ? ഓരാണ്ടായല്ലോ കണ്ടിട്ടെന്നാകിലും </l>
              <l> ഓരാണ്ടായീലനിന്നെഞാനർജ്ജുന സത്യംചെയ്തന്നേചിന്തിച്ചുഞാനെടോ</l>
              <l> സത്യഭംഗംനിനക്കുവരുമെന്നു്. </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ പൂച്ചസന്യാസിയെ കളിയാക്കുന്നു. അനന്തരം അദ്ദേഹം
സന്യാസിയേയും കൂട്ടിക്കൊണ്ടുപോയിട്ടു് സുഖമായി ഭക്ഷണം നല്കിയശേഷം രൈവതകാചലത്തിൽ
പാർപ്പിക്കുന്നു. സന്യാസിക്കു് എങ്ങനെ ഭക്ഷണത്തിൽ രുചിയുണ്ടാകും? നിദ്രയും പൂജ്യമായി. എന്നാൽ
ഭഗവാൻ ഒന്നും സംസാരിക്കാതെ ദ്വാരകയിലേയ്ക്കു പൊയ്ക്കളഞ്ഞതിനെപ്പറ്റിയായിരുന്നു അദ്ദേഹത്തിനു
അധികം വ്യസനം.
</p>
            <lg xml:id="lg2.221">
              <l> ശൈശവത്തിങ്കലുള്ളവിശേഷംകേട്ടാശവർദ്ധിച്ചിരിക്കുന്നെനിക്കിപ്പോൾ</l>
              <l> യൗവനത്തിങ്കലൊന്നുപകർന്നിതോ ദൈവകല്പിതമാർക്കുതടുക്കാവൂ</l>
              <l> മാധവിക്കുമനസ്സുകുറഞ്ഞിതോ മാധവനുംകരുണവെടിഞ്ഞിതോ</l>
              <l> സാധിയാതതുമോഹിക്കകാരണമാധിതന്നെ ഫലമെന്നു വന്നിതു </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ അദ്ദേഹം പലതും വിചാരിച്ചു ദുഃഖിക്കുന്നു. എന്നാൽ
മധുസൂദനനോ,
</p>
            <lg xml:id="lg2.222">
              <l> മത്ഭഗിനിയെ പാൎത്ഥ നു കാട്ടുവാനത്ഭുതമായൊരുത്സവമെന്നൊരു</l>
              <l> വ്യാജമുണ്ടാക്കിപ്പർവതസന്നിധൗ രാജപുത്രിയെസ്സഞ്ചരിപ്പിക്കണം </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നുറച്ചു് അതിനു വട്ടംകൂട്ടുന്നു. ഉത്സവച്ചടങ്ങുകളെല്ലാം കവി
ചമൽക്കാരപൂർവ്വം വർണ്ണിച്ചിട്ടുണ്ടു്. ആളുകൾ തെരുതെരെ രൈവതകാചലത്തിലേക്കു പുറപ്പെടുന്നു.
</p>
            <lg xml:id="lg2.223">
              <l> നൊട്ടിയമ്മയുംകാളിയുംചിമ്മുവും കൊട്ടുകേട്ടപ്പോളോടിത്തിരിച്ചുപോൽ</l>
              <l> കണ്ണെഴുത്തുംകുറിയുംചമയവും പെണ്ണുങ്ങൾക്കൊരുനേരമിളയ്ക്കാമോ</l>
              <l> ചേർച്ചനോക്കിഞെളിഞ്ഞുതിരിഞ്ഞുപോയ് കാഴ്ചയങ്ങുകഴിഞ്ഞുതുടങ്ങിപോൽ.</l>
              <l> ഈ കോലാഹലങ്ങൾക്കിടയിൽ സുഭദ്രയും തോഴിമാരോടുകൂടി,</l>
              <l> ശൈലരാജന്റെതാഴ്‍വരയിൽച്ചെന്നു ലീലയോടുനടന്നുതുടങ്ങിനാൾ </l>
            </lg>
            <!--end of "verse"-->
            <p style="noindent">തദവസരത്തിൽ,
</p>
            <lg xml:id="lg2.224">
              <l> പള്ളിക്കെട്ടിലൊളിച്ചങ്ങുപാർക്കുന്ന കള്ളസ്സന്യാസികാമപരവശാൽ</l>
              <l> പൂർണ്ണചന്ദ്രനുദിക്കുന്നദിക്കിലെ പൂർണ്ണശോഭവിളങ്ങുംകണക്കിനെ</l>
              <l> </l>
            </lg>
            <!--end of "verse"-->
            <p style="noindent">ദേവിയെ മുന്നിൽക്കാണുന്നു. അപ്പോൾ,
</p>
            <lg xml:id="lg2.225">
              <l> കന്യകതന്റെകാന്തിപ്രഭാവങ്ങളാളിമാരുമകമ്പടിക്കൂട്ടവും</l>
              <l> മേളവാദ്യവുംമുന്നിൽനടന്നപ്പോൾ മിന്നുംനക്ഷത്രപങ്ക്തിതന്നന്തികേ</l>
              <l> വന്നുദിക്കുംകുളുർമതിമണ്ഡലം മങ്ങുമാറുള്ളഭംഗികലർന്നിടു</l>
              <l> മംഗനാമണിതന്റെമുഖാംബുജം മുന്നിലങ്ങനെ കണ്ടോരനന്തരം </l>
            </lg>
            <!--end of "verse"-->
            <p style="noindent">സന്യാസിക്കു സമാധിയുറച്ചത്രേ. ഇതു നമ്പൂരിയുടെ
ഫലിതങ്ങളിലൊന്നാണു്.
</p>
            <lg xml:id="lg2.226">
              <l> മൽസമീപത്തിവളേവരുത്തുവാനുത്സവാഘോഷംകല്പിച്ചുമാധവൻ</l>
              <l> പങ്കജാക്ഷന്റെകാരുണ്യപീയൂഷമെങ്കലേറ്റംശുഭമായ്ഭവിക്കുന്നു. </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിപ്പോൾ അർജ്ജുനനും മനസ്സിലാക്കുന്നു.
</p>
            <lg xml:id="lg2.227">
              <l> മങ്കമാർമണിയാളെലഭിക്കുമോ? പന്തണിമുലയാളേലഭിയാഞ്ഞാ–</l>
              <l> ലെന്തിനെന്നുടെജീവനം ദൈവമേ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു അദ്ദേഹം വിചാരിച്ചുകൊണ്ടിരിക്കവേ, ശ്രീകൃഷ്ണൻ പിന്നാലെ ചെന്നു്,
</p>
            <lg xml:id="lg2.228">
              <l> സന്യാസിക്കു സമാധിയുറച്ചിതോ? പിന്നെക്കാണ്മാനവസരമില്ലെങ്കി-</l>
              <l> ലൊന്നുമാത്രം പറഞ്ഞേച്ചുപോകണം </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു പറയുന്നു. സുഭദ്രയെ കൂട്ടിയയപ്പാൻ തനിക്കു് അധികാരമില്ലെന്നും
അല്പം വഞ്ചന പ്രയോഗിക്കയേ തരമുള്ളുവെന്നും,
</p>
            <lg xml:id="lg2.229">
              <l> കട്ടുകൊണ്ടുതിരിപ്പാനവസരം കിട്ടുവോളമിളകാതിരിക്കനീ</l>
              <l> മോഷണത്തിനുഞായംവരുത്തുവാൻ ശേഷിയായിട്ടുഞാനുണ്ടുപാണ്ഡവ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നും ഉപദേശിച്ചിട്ടു അദ്ദേഹം അവിടെനിന്നുപോകുന്നു. ഇതിനിടയ്ക്കു സുഭദ്ര
തോഴികളോടുകൂടി അവിടെനിന്നു പോയ്ക്കഴിഞ്ഞതിനാൽ അർജ്ജുനൻ ‘അദ്ദിക്കിലൊക്കവേ
നടന്നുതുടങ്ങുന്നു.
</p>
            <lg xml:id="lg2.230">
              <l> ചഞ്ചലാക്ഷീപദംവയ്ക്കകാരണാലഞ്ചിതമായ് തദ്ദേശമെന്നോർത്തവൻ</l>
              <l> കേശപുഷ്പമുതിർന്നുകിടക്കുന്ന ദേശംനോക്കിനമസ്കരിച്ചീടിനാൻ</l>
              <l> പാദപത്മംപതിഞ്ഞപരാഗത്തെസ്സാദരംശിരസ്സിങ്കൽധരിക്കയും</l>
              <l> സിന്ദൂരപ്പൊടിവീണമണിസ്ഥലം സാന്ദ്രമോദം പ്രദക്ഷിണംവയ്ക്കയും</l>
              <l> ഏണലോചനവാണോരുദിക്കിങ്കൽ വീണുരുണ്ടുസുഖിക്കയുമിങ്ങനെ </l>
            </lg>
            <!--end of "verse"-->
            <p style="noindent">പലതും ചെയ്തുകൊണ്ടു് അദ്ദേഹം സമയം കഴിച്ചിട്ടു് രണ്ടുനാലുദിവസങ്ങൾ
കഴിഞ്ഞപ്പോൾ, ശ്രീകൃഷ്ണനും ബലഭദ്രരുംകൂടി അവിടെ വന്നുചേർന്നു. “യോഗധ്യാനവും ചെയ്തു വസിക്കുന്ന
യോഗിനാഥനെ” കണ്ടു് ബലഭദ്രർ,
</p>
            <lg xml:id="lg2.231">
              <l> എത്രദുർല്ലഭമിജ്ജനദർശനം നമ്മുടെഭാഗ്യമെന്നേപറയാവൂ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ തന്റെ ഭാഗ്യത്തെ വാഴ്ത്തിയപ്പോൾ ശ്രീകൃഷ്ണൻ പറയുന്നതു
കേൾക്കുക.
</p>
            <lg xml:id="lg2.232">
              <l> ഭാവശുദ്ധിയുമുണ്ടെന്നുതോന്നുന്നു ഒന്നിങ്കൽച്ചെന്നുറച്ചാൽമനസ്സേതു</l>
              <l> മൊന്നുചെയ്താലുംപോരികയില്ലല്ലോ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എത്ര പരമാർത്ഥം! അർജ്ജുനന്റെ മനസ്സു ഇപ്പോൾ ഇളകാത്തവിധത്തിൽ
സുഭദ്രയിൽ പതിഞ്ഞിരിക്കയല്ലേ? പക്ഷേ ബലഭദ്രർ വേറൊരർത്ഥമാണു് ഗ്രഹിക്കുന്നതു്. അതിനാൽ,
അദ്ദേഹം,
</p>
            <lg xml:id="lg2.233">
              <l> ഉത്തമന്മാരിരുന്നാൽപുരത്തിങ്കൽ ശുദ്ധിയുണ്ടാംവിശേഷിച്ചുസോദര</l>
              <l> കന്യകാഗൃഹംതന്നിലിരുത്തേണം കന്യതന്നെശുശ്രൂഷയുംചെയ്യണം</l>
              <l> കന്യകയ്ക്കതുകൊണ്ടൊരുകാരുണ്യംവന്നുകൂടുമതിനില്ലസംശയം </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ അഭിപ്രായപ്പെട്ടപ്പോൾ, ആ കപടഗോപാലൻ പറയുന്നു.
</p>
            <lg xml:id="lg2.234">
              <l> സമ്മതമില്ലെടിയിനിതഗ്രജസമ്മാനിക്കരുതെന്നല്ലചൊല്ലുന്നു</l>
              <l> കന്യകാഗ്രഹംതന്നിൽകടുത്തുവാനൊന്നുചിന്തിച്ചുവേണമെന്നെൻമനം</l>
              <l> വിശ്വസിക്കരുതെല്ലാജനത്തെയും കശ്മലന്മാരുമുണ്ടാമിതിൽചിലർ</l>
              <l>
</l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ വാക്കുകൾ കേട്ടപ്പോൾ, ബലഭദ്രൻ കോപിച്ചു് അനുജനെ
ശാസിക്കുകയും
</p>
            <lg xml:id="lg2.235">
              <l> ഇന്നുനീതന്നെസന്യാസിശ്രേഷ്ഠനെ കന്യകാഗൃഹം തന്നിലങ്ങാക്കുക. </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ ആജ്ഞാപിക്കയും ചെയ്യുന്നു—എന്താ പോരേ! ഇനി
അർജ്ജുനൻ സുഭദ്രയെ അപഹരിച്ചുകൊണ്ടു കടന്നാൽ കുറ്റം കൃഷ്ണനില്ലല്ലോ.
</p>
            <p style="indent">ഭഗവാൻ ജ്യേഷ്ഠന്റെ ആജ്ഞാനുസരണം അർജ്ജുനനെ കന്യകയുടെ
അന്തഃപുരത്തിലേക്കു നയിച്ചിട്ടു്,
</p>
            <lg xml:id="lg2.236">
              <l> നാലുമാസമിവിടെയിരിപ്പാനായി ബാലികേശൃണുതാലാങ്കശാസനം</l>
              <l> ദൂരെനിന്നൊരുസന്യാസിപുംഗവൻ ദ്വാരകാപുരിതന്നിലെഴുന്നള്ളി</l>
              <l> ഇദ്ദേഹത്തെപ്പരിചരിച്ചീടുവാൻ ഭദ്രേനീവേണമെന്നാര്യൻകല്പിച്ചു</l>
              <l> ഏറപ്പോന്നയതീശ്വരനിദ്ദേഹ മേറെബ്ഭക്ത്യാപരിചരിച്ചീടുക</l>
              <l> ഭിക്ഷനീതന്നെവച്ചുവിളമ്പണം ശിക്ഷവേണംപ്രവൃത്തികൾക്കൊക്കയും</l>
              <l> ഭിക്ഷുശുശ്രൂഷകൊണ്ടുനിനക്കൊരു രക്ഷയാംഗുണമുണ്ടാംകുമാരികേ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ അവളോടു ഉപദേശിക്കുന്നു—സന്യാസിയുടെ
അനുഷ്ഠാനങ്ങളെ കവി ഫലിതമയമായി ഇങ്ങനെ വർണ്ണിക്കുന്നു:-
</p>
            <lg xml:id="lg2.237">
              <l> “കന്യകാമുഖദർശനമെന്നിയേ സന്യാസിക്കില്ലമറ്റൊരുതേവാരം</l>
              <l> കൃഷ്ണസോദരീരൂപത്തെധ്യാനിച്ചു വിഷ്ണുപൂജതുടങ്ങിയതീശ്വരൻ</l>
              <l> കണ്ണടച്ചാലും കണ്ണുമിഴിച്ചാലും കന്യയെത്തന്നെകാണുന്നുസർവദാ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇവിടെ ഒന്നാംപാദം അവസാനിക്കുന്നു.
</p>
            <lg xml:id="lg2.238">
              <l> യോഗിനാഥന്ന്റെതേജോവിശേഷവും ഭോഗിദീർഘങ്ങളായ ഭുജങ്ങളും</l>
              <l> നാഗരാജസമാനഗമനവും സാഗരോപമഗംഭീരഭാവവും</l>
              <l> രമ്യമാംകളവാണീവിലാസവും നിർമ്മലാകൃതിസൗഭാഗ്യലക്ഷ്മിയും </l>
            </lg>
            <!--end of "verse"-->
            <p style="noindent">കണ്ടുകണ്ടു് സുഭദ്രയ്ക്കും ചിത്തജാർത്തി പിടിപെടുന്നു.
</p>
            <lg xml:id="lg2.239">
              <l> ആരുവാനിവനംബുജലോചനൻ മാരുതാത്മജസോദരസന്നിഭൻ</l>
              <l> മാരൻതന്നുടെമായാപ്രയോഗമോ കാരണമെന്തിതിന്നിഹദൈവമേ!</l>
              <l> രണ്ടുകൈത്തണ്ടുതന്നിലുംഞാണ്‍തഴമ്പുണ്ടുകാണുന്നുയോഗിപ്രവരനും</l>
              <l> മുറ്റുമെന്നുടെഫല്ഗുനനല്ലാതെ മറ്റൊരുത്തനുംകേൾപ്പാനുമില്ലല്ലോ</l>
              <l> പാർത്ഥൻതന്നുടെലാഞ്ഛനമിങ്ങനെ തീർത്ഥവാസിക്കുവന്നവാറെങ്ങനെ? </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ അവൾ ശങ്കിക്കുന്നു. എന്നാൽ,
</p>
            <lg xml:id="lg2.240">
              <l> ശങ്കരശിവസന്യാസിയെക്കൊണ്ടു ശങ്കിച്ചീടുകയോഗ്യമല്ലേതുമേ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു വിചാരിച്ചു് അവൾ മനസ്സിനെ അടക്കിനിർത്താൻ ശ്രമിക്കുന്നു. ഒരു
ദിവസം അവൾ ‘ഭിക്ഷയുംകഴിഞ്ഞങ്ങുമേവുന്ന’ സന്യാസിയുടെ മുമ്പിൽ;
‘വാതിലുമറഞ്ഞാനനവുംതാഴ്ത്തി,നിന്നുകൊണ്ടു് ചോദിച്ചു:-
</p>
            <lg xml:id="lg2.241">
              <l> സജ്ജനശ്രേഷ്ഠനായഭവാനൊടു ലജ്ജകൊണ്ടുഞാനൊന്നുണ്ടുചൊല്ലുന്നു</l>
              <l> അന്ത്യമാശ്രമംശുദ്ധമാക്കീടുന്ന നിന്തിരുവടിസന്തോഷിച്ചീടണം</l>
              <l> ഭൂമിമണ്ഡലസഞ്ചാരശീലനാം ഭൂമിദേവകുലാധിപതേഭവാൻ</l>
              <l> ഇന്ദ്രപ്രസ്ഥപുരത്തിലെഴുന്നള്ളി സാന്ദ്രമോദമൊരിക്കൽവസിച്ചിതോ?</l>
              <l> സ്വച്ഛമാനസയാകുന്നനമ്മുടെ യച്ഛൻപെങ്ങളാംകുന്തിക്കുസ്വൈരമോ</l>
              <l> ധർമ്മശീലശിഖാമണിയാകുന്ന ധർമ്മനന്ദനനിന്നുകുശലമോ?</l>
              <l> ഭീമനാദികൾക്കൊക്കവേസൗഖ്യമോ കോമളാംഗിയാംപാഞ്ചാലീദേവിക്കും</l>
              <l> തീർത്ഥമാടുവാനായിനടക്കുന്ന പാർത്ഥനെബ്ഭവാനെങ്ങാനുംകണ്ടിതോ?</l>
              <l> പാർത്ഥനെന്നരുൾചെയ്യുംപലപ്പൊഴും കീർത്തിമാനെന്റെസോദരനച്യുതൻ</l>
              <l> അർജ്ജുനന്റെവിശേഷമരുൾചെയ്താലിജ്ജനത്തിനുപാരമുണ്ടാനന്ദം</l>
            </lg>
            <lg xml:id="lg2.242">
              <l><span style="width:1.5em"> </span>ഏതൊരുദിക്കിലിക്കാലമർജ്ജുനൻ
ജാതമോദംനടക്കുന്നുവാസ്തവം.</l>
              <l><span style="width:1.5em"> </span>മേദിനിതന്നിൽനീളെനടപ്പാനും
ഖേദിപ്പാനുമൊരാളല്ലഫൽഗുനൻ</l>
              <l><span style="width:1.5em"> </span>ഏതുംകേൾപ്പാനുമില്ലവിശേഷങ്ങൾ
ഹെതുവെന്തതിനെന്നുമറിഞ്ഞീല</l>
              <l><span style="width:1.5em"> </span>നിന്തിരുവടിയോടുപ്രസംഗിച്ചാൽ
കുന്തീപുത്രന്റെവാർത്തധരിച്ചീടാം</l>
              <l><span style="width:1.5em"> </span>എന്നൊരാഗ്രഹമെന്നുടെ
സോദരന്തന്നുടെമനക്കാമ്പിലുണ്ടായ്‍വരും</l>
              <l><span style="width:1.5em">
</span>ധന്യശീലനാംപാർത്ഥനെക്കാണാങ്ങിട്ടെന്നുടൽപിറന്നോനെത്ര സങ്കടം</l>
              <l><span style="width:1.5em">
</span>എന്നതുകൊണ്ടുചോദിച്ചുജാനിപ്പോളന്യഥാകരുതൊല്ലമഹാമതേ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ വാക്കുകൾ വായിക്കുമ്പോൾ, കവി മനുഷ്യഹൃദയത്തിന്റെ
ഉള്ളുകള്ളികൾ എല്ലാം നല്ലപോലെ ധരിച്ചിട്ടുള്ള രസികശിരോമണിയാണെന്നു ഏവനും മനസ്സിലാകും.
കുന്തിയേപ്പറ്റിയും മറ്റും ഓരോന്നു ചോദിച്ചിട്ടു് പാർത്ഥന്റെ കാര്യമായപ്പൊഴെക്കും വാക്കുകൾ നിർഗ്ഗളം
പ്രവഹിച്ചുതുടങ്ങുന്നു. ‘മേദിനിതന്നിൽ നീളെനടന്നു’ അലയാൻ അദ്ദേഹം ആളല്ലത്രേ. എന്തൊരു
അനുകമ്പ! പക്ഷേ</p>
            <lg xml:id="lg2.243">
              <l> ‘നിന്തിരുവടിയോടുപ്രസംഗിച്ചാൽ</l>
              <l> കുന്തീപുത്രന്റെവാർത്ത ധരിച്ചീടാ’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">മെന്നുള്ള ആഗ്രഹം അവൾക്കല്ല—സോദരനാണത്രേ. ഉടൽപ്പിറന്നോന്റെ
സങ്കടംകൊണ്ടു അവൾ ചോദിക്കുന്നതാണുപോലും.
</p>
            <p style="indent">അർജ്ജുനനാകട്ടെ, ഹരിസോദരിയുടെ യുക്തികൗശലംകൊണ്ടു് ചിത്തമോദം
കലർന്നിട്ടു് തന്റെ പരമാർത്ഥം വെളിപ്പെടുത്തുന്നതെങ്ങനെയെന്നു നോക്കുക.
</p>
            <lg xml:id="lg2.244">
              <l> തീർത്ഥമാടിനടക്കുംദശാന്തരേ രാമസോദരൻതന്നുടെസോദരി</l>
              <l> കോമളാംഗി സുഭദ്രയെന്നിങ്ങനെ മന്നിടംതന്നിലൊക്കെപ്രസിദ്ധമായ്</l>
              <l> കന്യകാരത്നമുണ്ടെന്നുകേൾക്കയാൽ മന്നവനുമനക്കാമ്പിലാഗ്രഹം</l>
              <l> അന്നുതൊട്ടുതുടങ്ങിമഹാത്ഭുതം കന്ദൎപ്പന്റെശരങ്ങൾതറയ്ക്കയാൽ</l>
              <l> ഖിന്നനായിച്ചമഞ്ഞൂധനഞ്ജയൻ അന്യകൃത്യങ്ങളെല്ലാമുപേക്ഷിച്ചു</l>
              <l> സന്യസിച്ചാനനംഗന്റെശാസനാൽ പിന്നെദ്വാരകതന്നിലകംപുക്കു</l>
              <l> മന്ദനായിവസിക്കുംദശാന്തരേ കന്യകാമണിരൂപാമൃതംകണ്ടു്</l>
              <l> ധന്യനായിവസിക്കുന്നിതിക്കാലം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ വാക്കുകൾകേട്ടു് സുഭദ്ര ലജ്ജയാൽ വിറപൂണ്ടു് “പ്രേമകൗതുകംകൊണ്ടു
വിഷണ്ണയായ്” അവിടെനിന്നു കടന്നുകളയുന്നു. ക്രമേണ അവളുടെ മാരദശ ആത്യന്തികാവസ്ഥയെ
പ്രാപിക്കുന്നു.
</p>
            <lg xml:id="lg2.245">
              <l> കാമപീഡസഹിയാഞ്ഞുസന്തതം</l>
              <l> ഭൂമിതന്നിൽ കിടന്നങ്ങുരുൾകയും</l>
              <l> കോമളാംഗംമെലിഞ്ഞുവിളർക്കയു–</l>
              <l> മൂണുപേക്ഷിച്ചുനിദ്രയുംകൈവിട്ടു</l>
              <l> കേണുതന്നെദിവസംകഴിക്കയും </l>
            </lg>
            <!--end of "verse"-->
            <p style="noindent">ചെയ്തുകൊണ്ടിരുന്ന കന്യകയുടെ അവസ്ഥാന്തരംകണ്ടു് എല്ലാരും
വിഷമിക്കുന്നു. സന്ന്യാസിക്കു ഭിക്ഷകൊണ്ടുപോയ്ക്കൊടുക്കുന്നതിനു രുക്‍മിണീദേവി പുറപ്പെട്ടപ്പോൾ,
പുത്രീവാത്സല്യനിധിയായ ദേവകി, ഓമനക്കുട്ടനായ ഗോവിന്ദന്റെ അടുക്കൽചെന്നു് തന്റെ
ക്ലേശങ്ങളൊക്കെ പറഞ്ഞുതുടങ്ങുന്നു:-
</p>
            <lg xml:id="lg2.246">
              <l> ഉണ്ണിമാധവ! നിന്റെസഹജയാം പെണ്ണിനെത്രയുംപാരംപരവശം</l>
              <l> ചോറൊരുവറ്റുമുണ്ണുന്നതില്ലവൾ ചേറണിഞ്ഞുമെലിഞ്ഞുശരീരവും</l>
              <l> ഓമൽമേനിയുംചൂടുപിടിച്ചിതുകോമളാംഗിതളർന്നുകിടക്കുന്നു</l>
              <l> നിദ്രയില്ലവൾക്കെന്തൊരുസങ്കടം ഭദ്രമല്ലപരമാർത്ഥമിങ്ങനെ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ആ കുസൃതിക്കുടുക്കയുടെ മറുപടിയാണു ബഹുസരസം.
</p>
            <lg xml:id="lg2.247">
              <l> ധാതൃകല്പിതമാർക്കുതടുക്കാവൂ അമ്മഖേദംകളഞ്ഞുവസിച്ചാലും</l>
              <l> കർമ്മപാശമറിഞ്ഞുചികിത്സിക്കും വൈദ്യക്കാരനുമുണ്ടുസമീപത്തു</l>
              <l> വൈദ്യംകൊണ്ടുപൊറുപ്പിക്കയുംചെയ്യാം </l>
            </lg>
            <!--end of "verse"-->
            <p style="noindent">അമ്മ സന്തുഷ്ടയായി അവിടെനിന്നു നിർഗ്ഗമിച്ചപ്പോൾ, ഭഗവാൻ
സത്യഭാമയെനോക്കിച്ചിരിച്ചുകൊണ്ടു പറയുന്നു.
</p>
            <lg xml:id="lg2.248">
              <l> “കള്ളസന്യാസിതന്നുടെവൃത്താന്ത മുള്ളവണ്ണമിവളെഗ്രഹിപ്പിച്ചു</l>
              <l> എന്നുനിശ്ചയംവന്നുനമുക്കിപ്പോളെന്നതുമൂലംപെണ്ണുംവശംകെട്ടു</l>
              <l> നമ്മുടാൾക്കുപിടിച്ചിരിക്കുംജ്വരം; മന്മഥനൊരുപക്ഷമതില്ലല്ലോ</l>
              <l> എങ്ങനെയിനിവേണ്ടൂസുലോചനേയിങ്ങുവന്നാലും വല്ലഭേരുക്‍മിണീ</l>
              <l> നിങ്ങൾക്കെങ്ങനെപക്ഷമതുതന്നെയിങ്ങുംപക്ഷമതിനില്ലസംശയം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ വാക്കുകൾ കേട്ടിട്ടു്,
</p>
            <lg xml:id="lg2.249">
              <l> പാപമെന്നുടെപെണ്‍കൊടിത്തയ്യലാൾ</l>
              <l> താപമുണ്ടോസഹിക്കുന്നുവല്ലഭ?</l>
              <l> എന്തിനിങ്ങനെയിട്ടുവലയ്ക്കുന്നു</l>
              <l> കുന്തീപുത്രനേസന്താപവാരിധൗ</l>
              <l> സന്യസിക്കേണമെന്നുരചെയ്തതു</l>
              <l> പിന്നെയാരുമല്ലല്ലോമഹാമതേ</l>
              <l> കന്യയേത്തന്നെവേഗംകൊടുക്കേണ</l>
              <l> മിന്നിത്താമസമൊട്ടുംതരമല്ല. </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു സത്യഭാമയും
</p>
            <lg xml:id="lg2.250">
              <l> കൊണ്ടൽവർണ്ണഭവാനീമനുഷ്യരെ</l>
              <l> ച്ചെണ്ടകൊട്ടിപ്പാനല്ലാതെനോക്കുമോ?</l>
              <l> നീലക്കണ്ണ! കളിയല്ലനിങ്ങൾക്കീ</l>
              <l> ബാലപ്പെണ്ണിനെക്കൊണ്ടൊകളിക്കേണ്ടു.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു് രുക്‍മിണിയും പറഞ്ഞതുകേട്ടുകൊണ്ടു് ആ കൈതവമാനുഷൻ
മന്ത്രശാലയിൽച്ചെന്നു് അന്തർദ്വീപമഹോത്സവത്തിനു ഏർപ്പാടുചെയ്തു.
</p>
            <p style="indent">ഉത്സവത്തെ കവി കൊണ്ടുപിടിച്ചു വർണ്ണിച്ചിരിക്കുന്നതു ഇവിടെ ഉദ്ധരിക്കാൻ
നിവൃത്തിയില്ല.
</p>
            <p style="indent">ഉത്സവം പൊടിപൂരമായി നടന്നുകൊണ്ടിരിക്കവേ സവ്യസാചിയും
മാധവനുംകൂടി ദേവന്മാരെ അവിടെ വരുത്തി. ഇന്ദ്രന്റെ അതിശയരമണീയവും ഭക്തിനിർഭരവും ആയ
ശ്രീകൃഷ്ണസ്തുതി ഇവിടെ എങ്ങനെ ഉദ്ധരിക്കാതിരിക്കും.
</p>
            <lg xml:id="lg2.251">
              <l> വിശ്വനായകനിന്റെ ചരിത്രങ്ങൾ</l>
              <l> വിശ്വമോഹനമെന്നേ പറയാവൂ</l>
              <l> ഉത്ഭവസ്ഥിതി സംഹാരഹേതുവാ</l>
              <l> മത്ഭുതാകൃതേ നിന്നെസ്തുതിക്കുന്നേൻ</l>
              <l> സച്ചിദാനന്ദമൂർത്തിയല്ലോ ഭവാൻ</l>
              <l> ത്വച്ചരിത്രം പവിത്രമല്ലോവിഭോ</l>
              <l> നിശ്ചലാമലസത്യനല്ലോഭവാൻ</l>
              <l> കശ്ചിൽസ്ഥലസ്വരൂപനല്ലോഭവാൻ</l>
              <l> സച്ചിദാനന്ദരൂപ നമോസ്തുതേ</l>
              <l> പീലിക്കാർമണിക്കൂന്തലും കാന്തിയും</l>
              <l> നീലരത്നംവിളങ്ങും കിരീടവും</l>
              <l> ഫാലമധ്യേ മനോജ്ഞതിലകവും</l>
              <l> ലോലമായുള്ളചില്ലീവിലാസവും</l>
              <l> നീണ്ടെടംപെട്ട നേത്രയുഗളവും</l>
              <l> വണ്ടിനിണ്ടൽവരുത്തും കടാക്ഷവും</l>
              <l> ഗണ്ഡസീമനി തിണ്ണംവിളങ്ങുന്ന</l>
              <l> കുണ്ഡലങ്ങളും നാസികതന്നെയും</l>
              <l> സിന്ദൂരാഭമായുള്ളൊരധരവും</l>
              <l> കന്ദകുഡ്മളദന്താങ്കുരങ്ങളും</l>
              <l> മന്ദഹാസവും വാണീവിലാസവും</l>
              <l> ചന്ദ്രബിംബസമാനവദനവും</l>
              <l> കംബുകണ്ഠവും വക്ഷോമണിസ്ഥലേ</l>
              <l> ബിംബിച്ചീടിന ശ്രീവത്സചിഹ്നവും</l>
              <l> കൗസ്തുഭവനമാലയും ഹാരവും</l>
              <l> കൗതുകം മമ നൽകുംഭുജങ്ങളും</l>
              <l> കങ്കണങ്ങളും ആംഗുല്യജാലവും</l>
              <l> കിങ്കിണിമണിചേരും നിതംബവും</l>
              <l> പീതവസ്ത്രവും കാഞ്ചീകലാപവും</l>
              <l> വീതദോഷമുദരപ്രകാശവും</l>
              <l> തൃത്തുടകളും ജാനുയുഗളവും</l>
              <l> വൃത്തകോമളമായ കണങ്കാലും</l>
              <l> ചെന്തളിർക്കൊത്ത ചെവടിഭംഗിയും</l>
              <l> ചന്തമേറുന്ന കാന്തിസ്വരൂപവും</l>
              <l> സന്തതം മമ ചിത്തേവിളങ്ങേണം. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇന്ദ്രൻ അനന്തരം പുത്രനെ സാന്ദ്രമോദം തലോടിയിട്ടു് യഥായോഗ്യം
അലങ്കരിപ്പിച്ചു; ശചീദേവി ‘മിന്നുന്ന മണികുണ്ഡലാദികളാൽ സുഭദ്രയേയും ചമയിച്ചു. വസിഷ്ഠൻ
ഹോമകർമ്മം തുടങ്ങി. ഇന്ദ്രനും കൃഷ്ണനും ബ്രാഹ്മണർക്കു ധനങ്ങൾ വാരിക്കോരിക്കൊടുത്തു.
</p>
            <lg xml:id="lg2.252">
              <l> ഒട്ടുചോർന്നുവഴിയ്ക്കൽകളഞ്ഞിട്ടും കെട്ടിപ്പേറിനടന്നുവിപ്രന്മാരും</l>
              <l> വേളിക്കുള്ളവിധികൾവഴിപോലെ മേളിച്ചമ്പിൽകഴിച്ചോരനന്തരം </l>
            </lg>
            <!--end of "verse"-->
            <p style="noindent">ദേവമുനികളും വധൂവരന്മാരെ അനുഗ്രഹിച്ചിട്ടു് സ്വർഗ്ഗംപൂകി.
</p>
            <lg xml:id="lg2.253">
              <l> ‘രണ്ടുവാസരംമുമ്പേഗമിക്കാഞ്ഞാ ലുണ്ടുവൈഷമ്യംതാനുംധനഞ്ജയ’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു് അർജ്ജുനനെ ഉപദേശിച്ചിട്ടു് അവിടെനിന്നുമറഞ്ഞു. എന്നാൽപോകും
മുമ്പായി.
</p>
            <lg xml:id="lg2.254">
              <l> ‘വൈരിവന്നുവെന്നാകിൽ സഭാപതേ</l>
              <l> ഭേരി താഡിക്കു’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന ഏർപ്പാടുചെയ്യാതിരിക്കുന്നില്ല. ഇവിടെ ദ്വിതീയപാദം
അവസാനിക്കുന്നു.
</p>
            <p style="indent">മാധവി യാത്രയ്ക്കുവേണ്ടി ഒരു തേരുകൊണ്ടുവന്നു. എന്നാൽ സാരഥിയില്ലാതെ,
അർജ്ജുനൻ വിഷമിക്കുന്നതുകണ്ടു് സുഭദ്ര പറയുന്നു:-
</p>
            <lg xml:id="lg2.255">
              <l> വീരസുന്ദരഖേദിക്കവേണ്ടനീ തേർകടാവുവാനുള്ളൊരുപദേശം</l>
              <l> ശൈശവത്തിങ്കലെന്റെസഹോദരൻ കൗശലങ്ങളുമേവമരുൾചെയ്തു</l>
              <l> പെണ്ണേവിദ്യകളെല്ലാംഗ്രഹിക്കണം ദണ്ഡമില്ലതുപിന്നെവിനോദിക്കാം</l>
              <l> ഒന്നുകൊണ്ടുമുപകാരമില്ലെന്നു തോന്നിപ്പോകേണ്ടസർവ്വംഗ്രഹിക്കേണം</l>
              <l> വേണ്ടാതതെങ്കിലുമൊട്ടറിയണം വേണ്ടിവന്നുവെന്നാകിൽപ്രയോഗിക്കാം</l>
              <l> ഫല്ഗുനന്റെരഥംനടത്തീടുവാൻ സദ്ഗുണംവരുമെന്നുമതിയാകും </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ വാക്കുകൾ കേട്ടപ്പോൾ, ഭക്തിപരവശനായിത്തീർന്ന അർജ്ജുനന്റെ
നേത്രത്തിൽ കണ്ണീർ നിറയുന്നു;–അനന്തരം സുഭദ്ര,
</p>
            <lg xml:id="lg2.256">
              <l> മന്ദമെന്നിയേതന്റെയുടുപുട</l>
              <l> നന്നായ്‍ക്കെട്ടിമുറുക്കിവഴിപോലെ</l>
              <l> കേശപാശവും ബന്ധിച്ചുചന്തമായ്</l>
              <l> കേശവൻതന്റെ പാദങ്ങൾച്ചിന്തിച്ചു</l>
              <l> പാശംകൊണ്ടു കുതിരകളെപ്പൂട്ടി</l>
              <l> കൂശാതെനല്ല ചമ്മട്ടികൈക്കൊണ്ടു </l>
            </lg>
            <!--end of "verse"-->
            <p style="noindent">തേരിലേറി തുരഗങ്ങളെ തെളിച്ചപ്പൊഴേക്കും ഗോപുരപാലന്മാർ
ബഹളമുണ്ടാക്കുന്നു. എന്നാൽ,
</p>
            <lg xml:id="lg2.257">
              <l><ref xml:id="xfn2.3" target="#fn2.3" type="noteAnchor">[3]</ref>
‘കുന്തക്കാരെയും വില്ലാളിമാരെയും</l>
              <l> പിന്തിരിഞ്ഞൊന്നു’നോക്കിയപ്പോഴെയ്ക്കും </l>
            </lg>
            <!--end of "verse"-->
            <p style="noindent">അവർ പമ്പകടക്കുന്നു. പിന്നീടുള്ള യുദ്ധവർണ്ണനയും ഹൃദ്യമായിട്ടുണ്ടു്.
ഇവിടെ മൂന്നാംപാദം അവസാനിക്കുന്നു.
</p>
            <p style="indent">നാലാംപാദത്തിലെ വൃത്തം ഓട്ടൻതുള്ളലാണെന്നു സുഭദ്രാഹരണത്തിന്റെ
പ്രസാധകൻ പറഞ്ഞിരിക്കുന്നതു ശരിയല്ല. പാനവൃത്തംതന്നെ. ചില വരികൾ ലഘുമയമാക്കീട്ടുണ്ടെന്നേ
ഉള്ളു.
</p>
            <p style="indent">ചതുരപായപ്രകരണം പാന വളരെ പഴക്കമുള്ളതാണു്.
</p>
            <p style="indent">ഇരയിമ്മൻതമ്പിയുടെ മുറജപപ്പാനയേപ്പറ്റി അന്യത്ര പ്രസ്താവിച്ചിട്ടുണ്ടല്ലോ.
ഈ കാലഘട്ടത്തിൽ വേറെയും ഒട്ടുവളരെ പാനകൾ കാണ്മാനുണ്ടു്. അവയ്ക്കു് ഈ ഗ്രന്ഥത്തിൽ സ്ഥലം
അനുവദിക്കാൻ സൗകര്യമില്ല.
</p>
          </div>
          <!--end of "subsection 2.18.3/.10.0"-->
          <div type="subsection" xml:id="sec2.18.4" n="2.18.4">
            <head type="subsechead">ഓട്ടൻതുള്ളലുകൾ</head>
            <p style="noindent">കിളിപ്പാട്ടുകൾ എഴുതി വിജയം നേടീട്ടുള്ള നാലഞ്ചുപേരെയെങ്കിലും
പറയാനുണ്ടു്—തുള്ളലിന്റെ കാര്യം അങ്ങനെയല്ല. അസംഖ്യം തുള്ളലുകൾ ഭാഷയിൽ പില്ക്കാലത്തു്
ഉണ്ടാവാൻ ഇടവന്നിട്ടുണ്ടെന്നിരുന്നാലും, വായിക്കുന്നോർക്കു് തുള്ളൽവരുമാറാണു് അവയുടെ പോക്കു്.
വിദ്വാൻ കോയിത്തമ്പുരാന്റെ പൂർത്തിയാക്കാത്ത സന്താനഗോപാലം തുള്ളലും പൂന്തോട്ടത്തിന്റെ
നിവാതകവചാദികൃതികളും മാത്രമേ പറയത്തക്കതായിട്ടുള്ളു. 1000-ാമാണ്ടിനു ശേഷമുണ്ടായിട്ടുള്ള
തുള്ളൽക്കഥകളേ അവയുടെ പ്രണേതാക്കളേപ്പറ്റി പറയുന്നിടത്തു് വിവരിക്കാം. ഏറ്റുമാനൂർക്കാരൻ ഒരു
മാരാരുടേതാണെന്നു പറയപ്പെടുന്ന ഒരു രാമേശ്വരയാത്ര തുള്ളൽ കാണ്മാനുണ്ടു്. കാവ്യഗുണം
ലേശംപോലുമില്ല.
</p>
          </div>
          <!--end of "subsection 2.18.4/.10.0"-->
          <div type="subsection" xml:id="sec2.18.5" n="2.18.5">
            <head type="subsechead">കമ്പടികളിപ്പാട്ടു്</head>
            <p style="noindent">പഴയകാലത്തു കമ്പിടികളി കേരളത്തിൽ സർവ്വസാധാരണമായിരുന്നു.
ചില പ്രൗഢകവികൾപോലും അതിലേക്കു ഗാനങ്ങൾ ചമച്ചിട്ടുള്ളതായി അറിയുന്നു. എന്നാൽ മിക്ക
കൃതികളും ലുപ്തപ്രായമായിരിക്കുന്നു. മാതൃകക്കായി 980-ാമാണ്ടിടയ്ക്കു് പരവൂർ പടിഞ്ഞാറ്റേവീട്ടിൽ ജനിച്ചു്
1025-ാമാണ്ടിൽ മരിച്ചുപോയ പപ്പുപിള്ള എന്ന കവിയുടെ ഒരു ഗാനം ഇവിടെ ഉദ്ധരിക്കാം. അദ്ദേഹം
സ്യമന്തകം, പാലാഴിമഥനം, സന്താനഗോപാലം മുതലായി പലേ കമ്പടികളിപ്പാട്ടുകളും ബാണയുദ്ധം
കല്യാണക്കളിപ്പാട്ടും നിർമ്മിച്ചിട്ടുണ്ടു്. സ്യമന്തകത്തിലേ ആദ്യഗാനമാണു് താഴെ ചേർത്തിരിക്കുന്നതു്.
കവിതകളെല്ലാം രസപൗഷ്കല്യംകൊണ്ടും പ്രാസക്കൊഴുപ്പുകൊണ്ടും മനോജ്ഞമായിരിക്കുന്നു.
</p>
            <list rend="numbered">
              <item n="1."> പുരദാഹകനമലൻജഗദീശൻ
ദ്വിരദാസുരരിപുപണ്ടൊരുകാലം </item>
              <item n="2."> വരദായകഗിരിനന്ദിനിയോടും
ദ്വിരദാകൃതിയൊടുമടവിയിലെത്തി </item>
              <item n="3."> തരുനികരങ്ങളൊടിച്ചുമദിച്ചും
പരിചിൽമൃഗങ്ങളോടാശുകളിച്ചും </item>
              <item n="4."> വരമിഴിഗിരിസുതയോടുരമിച്ചും
തരുവരതണലുകൾ കണ്ടുസുഖിച്ചും </item>
              <item n="5."> സരസിജമുഖിയൊടുമായനുവേലം
സരഭസമിഹഭുവിവിലസുംകാലം </item>
              <item n="6."> സ്മരസായകനിരയേറ്റതിവേഗം
പുരഹരകരളിൽവളർന്നതിഖേദം </item>
              <item n="7."> സ്മരഹരനുമയൊടണഞ്ഞതിഗാഢം
സരസസുഖേനപുണൎന്നതുനേരം </item>
              <item n="8."> ഗിരിവരസുതയുടെ നന്ദനനായി
ദ്ധരണിയിൽവന്നുളവായൊരുദേവൻ </item>
              <item n="9."> കരിവരവദനൻ ഗണപതിയടിയനു
വരമരുൾവതിനു ഭജാമിനീദാനം. </item>
            </list>
            <p style="indent">ജാംബവാന്റെ ഗുഹയുടെ വർണ്ണനം അതിമനോഹരമായിരിക്കുന്നു.
</p>
          </div>
          <!--end of "subsection 2.18.5/.10.0"-->
          <div type="subsection" xml:id="sec2.18.6" n="2.18.6">
            <head type="subsechead">ഊഞ്ഞോൽപാട്ടു്</head>
            <p style="noindent">ഒരുകാലത്തു് ഊഞ്ഞാലാട്ടം കേരളീയ യുവതികളുടെ ഒരു പ്രധാന
വിനോദമായിരുന്നു. ‘പിള്ളേരോണം’ ആകുമ്പൊഴേക്കും വീടുതോറും ഊഞ്ഞാലിട്ടുകഴിയും. ബാലികമാർ
മധുരമധുരം പാടിക്കൊണ്ടു് ഊഞ്ഞാലാടി രസിക്കുന്നതു കണ്ണിനും ചെവിക്കും കരളിനും ഒരുപോലെ
കുളുർമനൽകുന്ന കാഴ്ചയായിരുന്നു. അവർക്കു പാടുന്നതിലേക്കു ഊഞ്ഞോൽപാട്ടു ചമയ്ക്കൽ അന്നത്തേ
കവികളുടെ ആദായശൂന്യമായ ഒരു വ്യവസായമായി വർത്തിച്ചുപോന്നു. പക്ഷേ ഇന്നത്തെ നില അതല്ല.
അക്കാര്യത്തിൽ നമ്മുടെ യുവതികളെ പഴിപറഞ്ഞിട്ടു കാര്യവുമില്ല. പുസ്തകങ്ങൾ കരണ്ടുംകൊണ്ടു്
ഗൃഹാന്തർഭാഗത്തു ജീവിതത്തിന്റെ പ്രഭാതവും ചിലപ്പോൾ പൂർവാഹ്നം മുഴുവനും കഴിച്ചുകൂട്ടി, കണ്ണുകൾ
കുഴിഞ്ഞിറങ്ങി മുഖംവരണ്ടു് പരസഹായംകൂടാതെ രണ്ടുചുവടു മുന്നോട്ടുവയ്ക്കാൻപോലും കഴിവില്ലാത്തവർക്കു
ഊഞ്ഞാലാട്ടത്തിൽ എങ്ങനെ കൗതുകമുണ്ടാകും?
</p>
            <p style="indent">ഈ വിനോദം വിജ്ഞാനത്തെ വർദ്ധിപ്പിക്കുന്നതിനും സംഗീതാഭിരുചി
വികസിപ്പിക്കുന്നതിനും അത്യന്തം ഉപകരിച്ചിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പൗരാണിക
കഥകളെ ശിശുക്കൾക്കുപോലും മനസ്സിലാകത്തക്ക വിധത്തിൽ ഊഞ്ഞോൽ പാട്ടുകളായി
രചിക്കപ്പെട്ടിരിക്കുന്നു. വലിയ കവിതാഗുണം കാണാത്തവയായിരിക്കാം മിക്കവയും. എന്നാലും
പ്രയോജനശൂന്യമായിരുന്നുവെന്നു പറയാവുന്നതല്ല. സൂതികർമ്മങ്ങളെ പ്രതിപാദിക്കുന്ന കൃതികളും
കാണ്മാനുണ്ടു്. സൂതിവാക്യം ഊഞ്ഞോൽപാട്ടിലെ ഏതാനും വരികളെ ഉദ്ധരിച്ചുകൊള്ളട്ടേ.
</p>
            <lg xml:id="lg2.258">
              <l> സംസാരബന്ധമൊഴിപ്പതിന്നു കംസാരിതന്റെകഥകൾനല്ലൂ</l>
              <l> വൈകാതെമോക്ഷംലഭിപ്പതിന്നു വൈകുണ്ഠൻതന്നെസ്മരിക്കനല്ലൂ.</l>
              <l> ഐശ്വര്യമുണ്ടാവാനോർത്തുകണ്ടാൽ വിശ്വസ്വരൂപസംസേവനല്ലൂ</l>
              <l> ഉള്ളിലാനന്ദംഭവിപ്പതിന്നു കിള്ളിക്കുറുശ്ശിഭജനംനല്ലൂ</l>
              <l> വ്യാധികൾനീങ്ങുവാനെന്തുനല്ലൂ രാധാവരനെഭജിക്കനല്ലൂ.</l>
              <l> പാതകംനീങ്ങുവാനെന്തുനല്ലൂ സൂതികാവക്യംശ്രവിക്കനല്ലൂ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനെയാണു പ്രാരംഭം. പിന്നീടു് ഗർഭാരംഭം മുതൽ സ്ത്രീകളനുഷ്ഠിക്കേണ്ട
കാര്യങ്ങളെ കവി വ്യക്തമായി പറഞ്ഞിരിക്കുന്നു. പരമാർത്ഥത്തിൽ എല്ലാ സ്ത്രീകളും ഇവയെല്ലാം
അറിഞ്ഞിരിക്കേണ്ടതാകുന്നു.
</p>
            <p style="indent">ഹരിശ്ചന്ദ്രചരിതം, ദമയന്തീസ്വയംവരം, സുന്ദരീകല്യാണം, സീതാസ്വയംവരം,
കുചേലവൃത്തം ഇത്യാദി നിരവധി ഊഞ്ഞോല്പാട്ടുകൾ നാട്ടുംപുറങ്ങളിൽ ഇക്കാലത്തും
പ്രചാരത്തിലിരിക്കുന്നു. അക്കൂട്ടത്തിൽ ജന്നപഷ്ണവിജയംപോലുള്ള അശ്ലീലഗാനങ്ങളും ഉണ്ടായിട്ടുണ്ടു്. ആ
കൃതി മൂലംതിരുനാൾ മഹാരാജാവിന്റെ ഭരണാരംഭഘട്ടത്തിൽ ഉണ്ടായതാണെന്നു് അറിയാം.
</p>
            <lg xml:id="lg2.259">
              <l> ശ്രീപത്മനാഭന്റെദാസനായ ശ്രീരാമവർമ്മനാംഭാഗ്യരാശി</l>
              <l> ഊഴിജനങ്ങളെരക്ഷചെയ്തു വാഴിച്ചുവർത്തിച്ചുവാണരുളും</l>
              <l> ശ്രീമൂലരാജന്റെ പാദപത്മം. </l>
            </lg>
            <!--end of "verse"-->
            <p style="noindent">അടുത്തകാലംവരെ പ്രൗഢകവികൾപോലും ഊഞ്ഞോൽപ്പാട്ടുകൾ
രചിച്ചുവന്നു.
</p>
          </div>
          <!--end of "subsection 2.18.6/.10.0"-->
          <div type="subsection" xml:id="sec2.18.7" n="2.18.7">
            <head type="subsechead">അമ്മാനപ്പാട്ടു്</head>
            <p style="noindent">കെട്ടുകല്യാണത്തിനും മറ്റും അമ്മാന ആടുന്ന പതിവുണ്ടായിരുന്നു.
അതിനുവേണ്ടി അസംഖ്യം ഗാനങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടു്. അമ്മാനപ്പാട്ടു് എഴുതി പ്രസിദ്ധിസമ്പാദിച്ച
പ്രാചീനകവികളിൽ ഒരാളാണു് പരവൂർ എഴിയത്തു കൊച്ചമ്പാളി ആശാൻ.
</p>
            <div type="subsubsection" xml:id="sec2.18.7.1" n="2.18.7.1">
              <head type="subsubsechead">കൊച്ചമ്പാളിആശാൻ</head>
              <p style="noindent">ഇദ്ദേം 975-ൽ പരവൂർ എഴിയത്തുകുടുംബത്തിൽ ജാതനായി. എഴിയത്തു
കുഞ്ചുചക്കിച്ചാന്നാട്ടിയും കാഞ്ഞരവിളാകത്തു് ചക്കൻകാളിയും ആയിരുന്നു മാതാപിതാക്കന്മാർ.
അദ്ദേഹത്തിനു കുഞ്ഞുശങ്കരൻ വേലായുധൻ എന്നു രണ്ടു സഹോദരന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അദ്ദേഹത്തിന്റെ അനന്തരവനായ വൈരവനാശാനായിരുന്നു പരവൂർ പി. കേശവനാശാൻ എന്ന
പ്രസിദ്ധ പണ്ഡിതന്റെ പിതാവു്.
</p>
              <p style="indent">കൊച്ചമ്പാളി ആശാൻ യഥാകാലം പിതാവിന്റെ ഭാഗിനേയിയായ
കാളിഅമ്മയെ വിവാഹം കഴിച്ചെങ്കിലും അതിൽ സന്താനമുണ്ടായില്ല.
</p>
              <p style="indent">എഴിയത്തു ഇപ്പോൾ നില്ക്കുന്ന കളരി ആശാൻ പണികഴിപ്പിച്ചതാണു്.
ബാല്യവിദ്യാഭ്യാസം പരവൂർവച്ചുതന്നെനടത്തിയിട്ടു പല സ്ഥലങ്ങളിൽ സഞ്ചരിച്ചു് ജ്യോതിർവിദ്യയിൽ നല്ല
നൈപുണ്യം സമ്പാദിച്ചു. പരവൂർ പടിഞ്ഞാറ്റേവീട്ടിൽ പപ്പുപിള്ള ആശാൻ എന്ന കവി അദ്ദേഹത്തിന്റെ
ഉറ്റമിത്രങ്ങളിൽ ഒരാളായിരുന്നു.
</p>
              <p style="indent">ആശാൻ സരളപ്രകൃതിയും സത്യനിഷ്ഠനും കോമളഗാത്രനും ആയിരുന്നു.
എന്നാൽ ദ്രുതകോപത്തിൽ ദുർവാസാവിനോടു സദൃശനായിരുന്നെന്നാണറിവു്.
</p>
              <p style="indent">1010-ൽ 35-ാം വയസ്സിൽ അദ്ദേഹം കാലധർമ്മംപ്രാപിച്ചു.
</p>
            </div>
            <!--end of "subsubsection 2.18.7.1/.10.0.0"-->
          </div>
          <!--end of "subsection 2.18.7/.10.0"-->
        </div>
        <!--end of "section 2.18/.10"-->
        <div type="section" xml:id="sec2.19" n="2.19">
          <head type="sechead">കൃതികൾ</head>
          <div type="subsection" xml:id="sec2.19.1" n="2.19.1">
            <head type="subsechead">ലങ്കാദഹനം വഞ്ചിപ്പാട്ടു്</head>
            <p style="noindent">കൊടുങ്ങല്ലൂർക്കു പോകുംവഴിക്കു് വഞ്ചിയിൽവച്ചു രചിച്ചതാണു്.
</p>
            <lg xml:id="lg2.260">
              <l> വഞ്ചിയേറിഗ്ഗമിക്കുമ്പോൾ വായുവിനാലല്ലോനമ്മൾ</l>
              <l> വഞ്ചനയ്ക്കുപാത്രമായിബ്ഭവിച്ചീടുന്നു</l>
              <l> ഇച്ചരിതംവിശിഷ്ടമാമച്ഛനല്ലോഹനൂമാനും</l>
              <l> തച്ചരിത്രംപുകഴ്‍ത്തിക്കൊണ്ടിരിക്കയെന്നാൽ</l>
              <l> പുത്രശൗര്യങ്ങളെക്കേട്ടാൽകാറ്റുമേറ്റംപ്രസാദിക്കും</l>
              <l> തത്രരാമസ്വാമികൂടിക്കടാക്ഷംചെയ്യും</l>
              <l> അബ്ധിരാജൻപ്രസാദിക്കു മപ്സരസ്സിൻഗണങ്ങളു–</l>
              <l> മത്രയല്ലപ്രസന്നരാംമാമുനിമാരും. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.19.1/.10.0"-->
          <div type="subsection" xml:id="sec2.19.2" n="2.19.2">
            <head type="subsechead">ലങ്കാമർദ്ദനം താളംവച്ച അമ്മാന</head>
            <lg xml:id="lg2.261">
              <l> ആർത്തശരധൂർത്തൻപരമാർത്ഥങ്ങളെയോർത്തിട്ടുട-</l>
              <l> നത്താർമകളെക്കട്ടുകടൽക്കക്കരെവച്ചു-</l>
              <l> അക്കാലമിതർക്കാത്മജനസ്വാമിനിയോഗത്തൊടു</l>
              <l> മക്കാമാനിയെത്തേടിയയച്ചോരിലൊരുത്തൻ</l>
              <l> കാറ്റിന്മകനൂറ്റൻ കവിശ്രേഷ്ഠൻഹനൂമാൻതാനവ</l>
              <l> നേറ്റംബലവേഗേനകുതിച്ചംബരഭാഗേ</l>
              <l> കാറ്റോടെതിരായ് ദൈവകടാക്ഷേണയിലങ്കാപുരി</l>
              <l> നോക്കിപ്പതഗാഢ്യോപമനായ്‍ പോയമ്മാന. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.19.2/.10.0"-->
          <div type="subsection" xml:id="sec2.19.3" n="2.19.3">
            <head type="subsechead">പ്രഹ്ലാദചരിതം പാവള്ളിക്കളിപ്പാട്ടു്</head>
            <p style="noindent">പാവള്ളിക്കളി ഓണംസംബന്ധിച്ചു നടത്തിവരാറുണ്ടായിരുന്ന ഒരുമാതിരി
കളിയാണു്. ഇപ്പോൾ നിശ്ശേഷം നിന്നുപോയിരിക്കുന്നു.
</p>
            <lg xml:id="lg2.262">
              <l> ഒന്നാനാംപാൽക്കടൽതന്നിലങ്ങോമനപ്പെണ്ണുങ്ങൾരണ്ടിനോടും</l>
              <l> നന്നായിപ്പള്ളികൊണ്ടീടുന്നനായകൻ നമ്മുടെ നാരായണൻ</l>
              <l> ഒന്നാനാം തിരുവനന്തപുരത്തു മൗവ്വണ്ണം പള്ളികൊള്ളും</l>
              <l> ഒന്നാമനോമറക്കാരണൻ ശ്രീപത്മനാഭൻതുണച്ചീടണം</l>
              <l> ചമച്ചീടണംപാവള്ളിപ്പാട്ടൊന്നു ചന്തക്കേടേതുമകപ്പെടാതെ</l>
              <l> തുണച്ചീടെണംനീ കനിഞ്ഞെപ്പൊഴും തൂമൊഴിപ്പൂമാതിനുള്ളകാന്ത! </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.19.3/.10.0"-->
          <div type="subsection" xml:id="sec2.19.4" n="2.19.4">
            <head type="subsechead">രുക്‍മിണീസ്വയംവരം അമ്മാനപ്പാട്ടു്</head>
            <lg xml:id="lg2.263">
              <l> അംബേ കാർത്യായനീകേൾ കലുഷകുലഹരേ</l>
              <l> നിർമ്മലേലോകമായേ</l>
              <l> ബിംബാഭേ സംപ്രസന്നേസുരുചിരവദനേ</l>
              <l> കാരണീയെൻപുരാണീ </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.19.4/.10.0"-->
          <div type="subsection" xml:id="sec2.19.5" n="2.19.5">
            <head type="subsechead">രാമായണം കുറത്തിപ്പാട്ടു്</head>
            <p style="noindent">ഇതു കുറവർകളിക്കായി അവരുടെ ഭാഷയിൽ ഉണ്ടാക്കിക്കൊടുത്ത ഒരു
കൃതിയാണു്.
</p>
            <lg xml:id="lg2.264">
              <l> “ജനകന്റേമകളല്ലോ ചീതപ്പെണ്ണാളേ</l>
              <l> യവൾക്കല്ലോരാമനച്ചനുടുപ്പാനിട്ടേ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന വരികൾ ഞാൻ കുട്ടിക്കാലത്തു് പാടിക്കേട്ടിട്ടുണ്ടു്.
</p>
          </div>
          <!--end of "subsection 2.19.5/.10.0"-->
          <div type="subsection" xml:id="sec2.19.6" n="2.19.6">
            <head type="subsechead">ബാണയുദ്ധം നെയ്യാണ്ടിപ്പാട്ടു്</head>
          </div>
          <!--end of "subsection 2.19.6/.10.0"-->
          <div type="subsection" xml:id="sec2.19.7" n="2.19.7">
            <head type="subsechead">ബാലിവധം ആലിവപ്പരവൻ തുള്ളൽപാട്ടു്</head>
            <p style="noindent">ഇവയിൽനിന്നും ചില വരികൾ എങ്കിലും തേടിപ്പിടിക്കാൻ സാധിച്ചിട്ടില്ല.
</p>
            <lg xml:id="lg2.265">
              <l> പേലവാംഗിതുഹിനാചലനന്ദിനി</l>
              <l> കാലകാലനനുരൂപിണിയായ്‍വന-</l>
              <l> ലീലതന്നിലതിലോലുപയായരുൾചെയ്തതുഭഗവാൻ</l>
              <l> കേട്ടുതുഷ്ടിപൂണ്ടുപിന്നൊട്ടുമേമടിയാത-</l>
              <l> ക്കാട്ടിലുൾപ്പുക്കുകളികാട്ടിവേഗാൽ</l>
              <l> വാട്ടമെന്നിയേകിടിപ്രവരങ്ങടെ</l>
              <l> ചാട്ടവുംകുതുകമൊടുശശങ്ങടെ</l>
              <l> കൂട്ടവുംവനമൃഗങ്ങടെനോട്ടവുമൊട്ടഥകണ്ടു</l>
              <l> വല്ലിമേൽവിളങ്ങുന്ന വല്ലരിതന്നിൽഭൃംഗ</l>
              <l> മുല്ലസിപ്പതുംകണ്ടുമെല്ലെമെല്ലേ</l>
              <l> ഭല്ലജാലകരതല്ലജകമ്പിത</l>
              <l> കല്യപാദപകദംബമതിൽബഹു</l>
              <l> പല്ലവോല്ലസിതവല്ലികളല്ലൽവെടിഞ്ഞഥകണ്ടു</l>
              <l> താമരപ്പൊയ്കകളിൽതാമസിച്ചീടുമന്ന</l>
              <l> ക്കോമളക്കിടാങ്ങളെക്കണ്ടുപിന്നെ</l>
              <l> മത്തഹസ്തിവരരൊത്തുകളിച്ചുട</l>
              <l> നത്തലെന്നിനിജചിത്തമതിൽദൃശ-</l>
              <l> മെത്തിടുന്നകതുകത്തൊടുമെന്നിവിടാടമ്മാന. </l>
            </lg>
            <!--end of "verse"-->
            <p style="noindent">പഴയ പാട്ടുകളുടെ കൂട്ടത്തിൽ 963-ാമാണ്ടിടയ്ക്കു് ഇഹലോകവാസംവെടിഞ്ഞ
ചങ്ങൻകര ശങ്കരവാരിയരുടെ ബാണയുദ്ധം ആകമാനം വളരെ പ്രസിദ്ധമാണു്.
</p>
          </div>
          <!--end of "subsection 2.19.7/.10.0"-->
          <div type="subsection" xml:id="sec2.19.8" n="2.19.8">
            <head type="subsechead">വാതിൽതിറപ്പാട്ടു്</head>
            <p style="noindent">കല്യാണാവസരങ്ങളിൽ പാടുന്നതിലേയ്ക്കായി എഴുതപ്പെട്ടിരുന്ന ഇത്തരം
ഗാനങ്ങൾ ഒട്ടുവളരെയുണ്ടു്. മുറിയുടെ അകത്തും പുറത്തും ഇരുന്നു വധൂവരന്മാരുടെ ചോദ്യവും മറുപടിയും
എന്ന മട്ടിലാണു് പാട്ടിന്റെ കെട്ടു്. പുരാണകഥകൾ തന്നെയായിരുന്നു പ്രായേണ വിഷയം.
</p>
          </div>
          <!--end of "subsection 2.19.8/.10.0"-->
          <div type="subsection" xml:id="sec2.19.9" n="2.19.9">
            <head type="subsechead">രുക്‍മിണീസ്വയംവരം വാതിൽതുറപ്പാട്ടു്</head>
          </div>
          <!--end of "subsection 2.19.9/.10.0"-->
          <div type="subsection" xml:id="sec2.19.10" n="2.19.10">
            <head type="subsechead">കാമോദരി ചെമ്പട</head>
            <lg xml:id="lg2.266">
              <l> അംഗലാവണ്യംകൊണ്ടംഗനമാർക്കുള്ളിൽ</l>
              <l> തിങ്ങിവളർന്നീടുന്നമദഭംഗാവരുത്തുന്ന</l>
              <l> മംഗലാംഗിനീയുറങ്ങിടുന്നോ രുക്‍മിണി.</l>
              <l> ശൃംഗാരശീലേകവാടമടപ്പാനും സംഗതിയെന്തോമലേ?</l>
              <l> മദകഞ്ജരഗാമിനിവേഗമോടേവന്നുവാതിൽതുറന്നീടുക </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.19.10/.10.0"-->
          <div type="subsection" xml:id="sec2.19.11" n="2.19.11">
            <head type="subsechead">കൈകൊട്ടിക്കളിപ്പാട്ടു് (തിരുവാതിരപ്പാട്ടു്)</head>
            <p style="noindent">കൈകൊട്ടിക്കളിപ്പാട്ടിന്റെ പേരു കേൾക്കുമ്പോൾ ആദ്യമായി
സ്മൃതിപഥത്തിൽ ഉദിച്ചുയരുന്നതു മച്ചാട്ടിളയതിന്റെ പേരാണു്. ഇന്നു പ്രചാരത്തിലിരിക്കുന്ന പാട്ടുകളിൽ
ഏറിയകൂറും എളയതിന്റെ വകയാണു്.
</p>
            <p style="indent">അദ്ദേഹം കൊല്ലവർഷം പത്താംശതകത്തിന്റെ അവസാനത്തിൽ ജനിച്ചു.
അന്നത്തെ ജ്യൗതിഷികന്മാരിൽവച്ചു് അഗ്രഗണ്യനായിരുന്ന ഈ വിദ്വൽകലാവതംസത്തിനേപ്പറ്റി ഒരു
രസാവഹമായ ഐതിഹ്യം കേട്ടിട്ടുണ്ടു്.
</p>
            <p style="indent">ടിപ്പുസുൽത്താൻ തിരുവിതാംകൂർ ആക്രമിക്കാൻ പുറപ്പെടുംമുമ്പു്
മന്ത്രീന്ദ്രൻമുഖേന എളയതിനെ തന്റെ സന്നിധിയിൽ വരുത്തിയത്രേ. എളയതിനെ പരീക്ഷിപ്പാൻവേണ്ടി
സുൽത്താൻ ശൃംഖലാബദ്ധമായ ഒരു കിളിയെ ചൂണ്ടിക്കാണിച്ചിട്ടു് അതു് ഇനി എത്രകാലംകൂടി
ജീവിക്കുമെന്നു ചോദിച്ചു. അതിന്റെ ജീവിതം അവസാനിക്കാൻ ഇനിയും കുറേക്കാലം ചെല്ലുമെന്നു ഇളയതു
മറുപടി പറഞ്ഞതുകേട്ടിട്ടു സുൽത്താൻ തന്റെ വാളൂരി കിളിയെ ഒന്നു വെട്ടിയത്രേ. സാധാരണ ലക്ഷ്യം
പിഴയ്ക്കാറില്ലാതിരുന്ന സുൽത്താന്റെ വെട്ടു തൽക്കാലം ഏറ്റതു ചങ്ങലയിലായിരുന്നു. അതുകൊണ്ടു് കിളി
പറന്നുപൊയ്ക്കളഞ്ഞു. ഇതു കേവലം യാദൃശ്ചികസംഭവമാണെന്നും അതുകൊണ്ടു് എളയതു
ഞെളിയാനൊന്നുമില്ലെന്നും പറഞ്ഞിട്ടു്, തന്റെ വഞ്ചിരാജ്യാക്രമണഫലം എന്തായിരിക്കുമെന്നു ചോദിച്ചു.
തൽക്കാലം ഈശ്വരാനുകൂല്യം കാണുന്നില്ലെന്നു എളയതു് മറുപടിയും പറഞ്ഞു. ആകട്ടെ കാണാമല്ലോ,
എന്നു സകോപം ഉൽക്രോശിച്ചുകൊണ്ടു് ടിപ്പു എളയതിനെ ബന്ധനസ്ഥനെന്നനിലയിൽ തന്റെകൂടെ
കൊണ്ടുപോയി. സകലവിധ ഒരുക്കങ്ങളെല്ലാം സുൽത്താൻ ചെയ്തിരുന്നു. ആദ്യമൊക്കെ വിജയലക്ഷ്മി
അദ്ദേഹത്തെ കടാക്ഷിക്കയും ചെയ്തു. “ഇപ്പോൾ എന്തുതോന്നുന്നു?” എന്നു സുൽത്താൻ ചോദിച്ചപ്പോൾ,
“യുദ്ധം അവസാനിച്ചില്ലല്ലോ” എന്നു എളയതു മറുപടി പറഞ്ഞത്രേ. പക്ഷേ കാര്യം അദ്ദേഹം
പറഞ്ഞതുപോലെതന്നെ സംഭവിച്ചു. വഞ്ചിരാജ്യത്തെ രക്ഷിക്കാൻവേണ്ടി കാറണ്‍ വാളീസ്പ്രഭു
ശ്രീരംഗപട്ടണം ആക്രമിച്ചു കരസ്ഥമാക്കി. ഈ വാർത്ത അറികയാൽ ടിപ്പുവിനു പെട്ടെന്നു
തിരിച്ചുപോകേണ്ടതായും ഇംഗ്ലീഷുകാരോടു് ഉടമ്പടി ചെയ്യേണ്ടതായും വന്നുകൂടി.
</p>
            <p style="indent">ധനുമാസത്തിൽ മകയിരം നോൻപുനോറ്റു് തിരുവാതിരനാൾ പുഴുക്കുംതിന്നു്
സ്ത്രീകൾ സുഖമായി കൈകൊട്ടിക്കളിക്കുക ഇന്നും കൊല്ലത്തിനുവടക്കു് എല്ലാദിക്കിലും നടപ്പുള്ളതാണു്.
കെട്ടുകല്യാണം കഴിഞ്ഞു് ആദ്യമായി വരുന്ന തിരുവാതിരയ്ക്കു പുത്തൻതിരുവാതിര എന്നായിരുന്നു പേർ.
അതു വളരെ ആഘോഷപൂർവ്വം കൊണ്ടാടുകയും പതിവായിരുന്നു. അഞ്ഞൂറും ആയിരവും ഏത്തക്കാ
ഉപ്പേരി വറുത്തു് തിരുവാതിരയ്ക്കു് വന്നുകൂടുന്ന സ്ത്രീജനങ്ങളെ സല്ക്കരിച്ചുവന്നു. കൈകൊട്ടിക്കളിക്കു
ഉപയോഗിക്കുവാനായി നിരവധി ഗാനങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ടു്. അവയിൽ ഏറ്റവും
പ്രസിദ്ധമായിട്ടുള്ളതു് മച്ചാട്ടിളയതിന്റെ ശാകുന്തളം, ഗജേന്ദ്രമോക്ഷം, ഏകാദശിമാഹാത്മ്യം മുതലായ
കൃതികളിലെ ഗാനങ്ങളാകുന്നു. അവയിൽ ഒരു പാട്ടെങ്കിലും അറിയാത്ത സ്ത്രീകൾ മുമ്പു് ഉണ്ടായിരുന്നോ
എന്നുതന്നെ സംശയമാണു്. ഏകാദശീമാഹാത്മ്യത്തിലേയും ശകുന്തളാവാക്യത്തിലേയും ഒന്നുരണ്ടു
മനോഹരഗാനങ്ങൾ ഇവിടെ പകർത്താം.
</p>
            <lg xml:id="lg2.267">
              <l> നാനാഗുണനിധിവൈവസ്വതൻമനു</l>
              <l> നന്ദനനന്ദനനായീടുന്ന</l>
              <l> നാനാനൃപേന്ദ്രനാഭാഗസുതൻപത്മ</l>
              <l> നാഭന്റെഭക്തനാമംബരീഷൻ</l>
              <l> നാലുവേദങ്ങളും ശാസ്ത്രങ്ങളുംപിന്നെ</l>
              <l> നല്ലധനുർവേദശാസ്ത്രങ്ങളും</l>
              <l> നന്നായ്‍ഗ്രഹിച്ചോരുമന്നവപുംഗവൻ</l>
              <l> നന്ദനീയാംഗൻവിനയശീലൻ</l>
              <l> നാരീജനമനോഹാരിസുമാനസൻ</l>
              <l> നാരായണപ്രസാദൈകപാത്രം</l>
              <l> നാട്ടിൽപ്രജകൾക്കതുഷ്ടിവളർത്തുടൻ</l>
              <l> നഷ്ടസന്താപംപരിപാലിച്ചു</l>
              <l> നാഥൻമുകുന്ദന്റെ പാദാംബുജങ്ങളിൽ</l>
              <l> നാൾതോറുംവർദ്ധിച്ച ഭക്തിയോടും</l>
              <l> നന്മഹീപാലൻവസിച്ചുവിഭാകര</l>
              <l> നന്ദിനീതീരേ മധുവനംന്തേ</l>
              <l> നന്മവരുവതിനേകാദശീവ്രതം</l>
              <l> നന്മറയോരുമായാരംഭിച്ചു. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.19.11/.10.0"-->
          <div type="subsection" xml:id="sec2.19.12" n="2.19.12">
            <head type="subsechead">വേറൊന്നു്</head>
            <lg xml:id="lg2.268">
              <l> കാലാരിസംഭവനായമുനീന്ദ്രൻ</l>
              <l> കാളിന്ദിയിൽചെന്നിറങ്ങിപതുക്കെ</l>
              <l> കാലുകഴുകിയുംകണ്ണുതുടച്ചും</l>
              <l> കാഷായവസ്ത്രം നനച്ചുപിഴിഞ്ഞും</l>
              <l> കാറ്റുമൊട്ടേറ്റുകടവിലിരുന്നും</l>
              <l> കാളമാംതോയത്തിൽമുങ്ങിക്കിടന്നും</l>
              <l> കാലംവളരെക്കഴിഞ്ഞോരുനേരം</l>
              <l> കാണാഞ്ഞുഭൂപനും ചിന്തതുടങ്ങി. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ പുസ്തകത്തിലെ എല്ലാ പാട്ടുകൾക്കും ഒരു വിശേഷമുള്ളതു്
ആദ്യക്ഷരപ്രാസമാണു്.
</p>
            <lg xml:id="lg2.269">
              <l> മധുരമൊഴിശാരികേവന്നാലുംനീ</l>
              <l> മധുഗുളവുംപാലുംപഴവുംനൽകാം.</l>
              <l> മനുജപതിദുഷ്ഷന്തനെന്നവീരൻ</l>
              <l> മുനിസുതയായീടുംശകുന്തളയേ</l>
              <l> കുതുകമോടേഗാന്ധർവ്വമായിവേട്ട</l>
              <l> കഥപറകവേണം നീയെന്നോടിപ്പോൾ.</l>
              <l> വിരവോടതുകേട്ടുകിളിക്കിടാവും</l>
              <l> ഗുരുചരണംചിന്തിച്ചുഭക്തിയോടേ</l>
              <l> കരുണകലർന്നീടുന്നനെല്ലുവായിൽ</l>
              <l> കരിമുകിൽവർണ്ണനെക്കൈവണങ്ങി</l>
              <l> കരിവദനഭാരതീകൃഷ്ണന്മാരേ</l>
              <l> കരളിലുറപ്പിച്ചുപറഞ്ഞാളേവം.</l>
              <l> പുകൾപെരിയസോമകുലത്തിൽപണ്ടു</l>
              <l> പ്രകൃതിഗുണശീലാചരങ്ങളോടും</l>
              <l> പുരുഷമണിദുഷ്ഷന്തനെന്നുപേരാ-</l>
              <l> യൊരുധരണിനായകനുണ്ടായ്‍വന്നു.</l>
              <l> അഴകോടവൻപാരിൽപ്രജകൾക്കെല്ലാ-</l>
              <l> മഴലൊഴിയുമാറു പരിപാലിച്ചു</l>
              <l> സചിവപരിപാരകവൃന്ദത്തോടും</l>
              <l> രുചിരതരകീർത്ത്യാ വസിക്കുംകാലം</l>
              <l> ഒരുദിവസംനായാട്ടിന്നായിക്കൊണ്ടു</l>
              <l> പെരിയരഥംതന്നിൽകരേറിഭൂപൻ</l>
              <l> കരമതിലമ്പും നല്ലവില്ലുമായി-</l>
              <l> ക്കരിതുരഗകാലാൾപ്പടകളോടും</l>
              <l> വലകളോടും വേടന്മാർ നായ്ക്കളോടും</l>
              <l> മലയിലകംപുക്കുവൻ കാടിളക്കി</l>
              <l> കരടിപുലിപന്നികൾ സിംഹങ്ങളും</l>
              <l> കരികടമാനുംനല്ലകാട്ടുപോത്തും</l>
              <l> അടവികളിൽനിന്നു പുറപ്പെട്ടപ്പോൾ</l>
              <l> ഝടുതികൊലചെയ്തു ശരങ്ങളാലേ. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.19.12/.10.0"-->
          <div type="subsection" xml:id="sec2.19.13" n="2.19.13">
            <head type="subsechead">വേറെവൃത്തം</head>
            <lg xml:id="lg2.270">
              <l> ഓടുംക്ലേശങ്ങളെത്തേടിനരപതി കാടകംപൂക്കുന്നൊരുനേരത്തിങ്കൽ</l>
              <l> പേടിച്ചൊരുമൃഗംചാടിക്കുതിച്ചോടി കൂടെനൃപതിയുംകൂടിമുമ്പേ</l>
              <l> മണ്ടുന്നമാനിനെക്കണ്ടുകണ്ടന്തികേ കുണ്ഠതകൈവിട്ടടുത്തുനേരേ</l>
              <l> തേരതിവേഗത്തിൽപാരാതെയോട്ടിച്ചു ദൂരത്തൊരുദിക്കിൽച്ചെന്നുചാടി</l>
              <l> സേനയുംകൂടാതെതാനേഹിമവാന്റെ സാനുപ്രദേശംപ്രവേശിച്ചപ്പോൾ,</l>
              <l> കണ്വമുനിയുടെപുണ്യാശ്രമസ്ഥലം കണ്ണിനുകൗതുകമുണ്ടാംകണ്ടാൽ.</l>
              <l> മാലിനിയാംനദീതീരേ മനോഹരേമൂലഫലകസുമാദിപൂർണ്ണം</l>
              <l> നാലുവേദങ്ങളുമാറുശാസ്ത്രങ്ങളും നാലുപായങ്ങളുപവേദങ്ങൾ</l>
              <l> എല്ലാംഗ്രഹിച്ചൊരുനല്ലമുനിജനം കല്യാണമോടേവസിക്കുംദേശേ</l>
              <l> ഹോമധൂമങ്ങളുംസാമഗാനങ്ങളും നാമസങ്കീർത്തനഭേദങ്ങളും</l>
              <l> ശീലഗുണമതിശാലികളാമൃഷിബാലകന്മാരുടെലീലകളും</l>
              <l> കണ്ടുകണ്ടാനന്ദംപൂണ്ടുമഹീപതി കൊണ്ടാടിയാശ്രമംതന്നിൽപുക്കു</l>
              <l> പർണ്ണശാലയ്ക്കുള്ളിൽ ചെന്നുകടന്നവൻ നിന്നപ്പോളാരെയും കാണായ്കയാൽ</l>
              <l> ആരുള്ളിതിപ്പർണ്ണശാലയിലെന്നതി ഗൗരവത്തോടവൻചോദിച്ചപ്പോൾ</l>
              <l> ലക്ഷണയുക്തമാംവാക്കുകൾകേട്ടുടൻ ലക്ഷ്മീസമാനമാംരൂപത്തോടെ</l>
              <l> മിന്നൽക്കൊടിപോലെമിന്നുന്നകന്യക തന്വംഗിതാനുമവിടെച്ചെന്നു</l>
              <l> മന്നവനെക്കണ്ടുമന്ദാക്ഷമുൾക്കൊണ്ടു മന്ദേതരമവൾസൽക്കരിച്ചു. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.19.13/.10.0"-->
          <div type="subsection" xml:id="sec2.19.14" n="2.19.14">
            <head type="subsechead">വേറൊന്നു്</head>
            <lg xml:id="lg2.271">
              <l> മതിമാനാകിയകാശ്യപനൊരുനാൾ മതിമുഖിയാമവളോടുരചെയ്തു</l>
              <l> മല്ലവിലോചനമാക്കിഹബാലേ വല്ലഭനീശ്വരനെന്നറിയേണം</l>
              <l> കണവനെവേർവിട്ടിവിടെയിരുന്നാൽ പ്രണയമവന്നുകുറഞ്ഞിടുമല്ലോ</l>
              <l> എന്നതുകൊണ്ടിനി നീ തവരമണൻ തന്നുടെസവിധേനന്ദനനോടും</l>
              <l> പോകമടിക്കരുതെന്നുടെ ശിഷ്യകളാകുലമെന്യേതുണയായ് പോരും.</l>
              <l> ജനകൻതന്നുടെവചനമതങ്ങനെ പ്രണയമിയന്നുശകുന്തളകേട്ടു</l>
              <l> പതിയാംനരകുലപതിയെക്കാണ്‍മാൻ കൊതിപെരുതുണ്ടെന്നാകിലുമപ്പോൾ</l>
              <l> കനിവേറുന്നൊരുതാതനെയുംമുനി കന്യകകളാംസഖികളെയുമശേഷം</l>
              <l> വിരവൊടുവേർപിരിയുന്നതുചിത്തേ കരുതുകയാലതിഖിന്നതയോടും</l>
              <l> പോവതിനായവൾമാമുനിതന്നുടെ ഭാവമറിഞ്ഞുവണങ്ങിയനേരം</l>
              <l> കണ്ണീരവിരതമൊഴുകിയവൾക്കും കണ്വനുമധികം കരുണകലർന്നു</l>
              <l> മധുമൊഴിയാളെയുമുണ്ണിയെയുംനിജ മടിയിലിരുത്തിയനുഗ്രഹമേകി</l>
              <l> അനുനയവാക്കുകൾചൊല്ലിമുനീന്ദ്ര നനുസരണംചെയ്തൻപൊടയച്ചു. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ജ്യോതിശ്ശാസ്ത്രപാരാവാരപാരംഗതനായിരുന്ന തിരുമംഗലത്തു
നീലകണ്ഠൻമൂസ്സതിന്റെ ശിഷ്യാഗ്രനായിരുന്നല്ലോ പ്രശ്നമാർഗ്ഗകർത്താവു്. അദ്ദേഹം പെരുഞ്ചല്ലൂർ
ഗ്രാമക്കാരനും തലശ്ശേരിൽനിന്നു് എട്ടുനാഴിക വടക്കുള്ള എടക്കാട്ടു വിഷ്ണുക്ഷേത്രത്തിനുസമീപം
വസിച്ചിരുന്നയാളുമായ ഒരു നമ്പൂരിയത്രേ.
</p>
            <p style="indent">“കോളംബേ മുരഹാസംഖ്യേ” എന്ന ശ്ലോകപാദത്തിൽനിന്നു
പ്രശ്നമാർഗ്ഗനിർമ്മാണ കാലം 825 ആനി 1-നു ആയിരുന്നുവെന്നു നിസ്സംശയം ഗ്രഹിക്കാം. ഈ
മഹാശയന്റെ പ്രശിഷ്യനായിരുന്നു മച്ചാട്ടിളയതു്. മച്ചാട്ടിളയതിന്റെ ശിഷ്യനായ ഏഴിക്കരനാരായണൻമൂസ്സ്
പണ്ഡിതശിരോമണിയും വാചസ്പതി ടി. സി. പരമേശ്വരമൂസ്സതിന്റെ ഗുരുവും ആയിരുന്ന പുന്നശ്ശേരി
നീലകണ്ഠശർമ്മയുടെ മാതുലനുമായിരുന്നു. ഇത്യാദി വിവരങ്ങളിൽനിന്നു എളയതിന്റെ കാലം 900-നും
1000-നും മധ്യേ ആയിരുന്നു എന്നു മാത്രം ഊഹിക്കാം. 1013-ൽ അദ്ദേഹം മരിച്ചതായി ഭാഷാചരിത്രത്തിൽ
പറയുന്നു.
</p>
            <p style="indent">അമ്പാടി കുഞ്ഞുകൃഷ്ണപ്പുതുവാളേപ്പറ്റി മൂന്നാംപുസ്തകത്തിൽ വിവരിച്ചിട്ടുണ്ടല്ലോ.
അദ്ദേഹവും ഒട്ടുവളരെ ഗാനങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. മിക്കവയും സ്തോത്രങ്ങളാണു്. ഒന്നുരണ്ടു പാട്ടു
ഉദ്ധരിക്കാം.
</p>
          </div>
          <!--end of "subsection 2.19.14/.10.0"-->
          <div type="subsection" xml:id="sec2.19.15" n="2.19.15">
            <head type="subsechead">സാസ്വതീമനോഹരി ചെമ്പട</head>
            <lg xml:id="lg2.272">
              <l><span style="width:4.5em"> </span>പ.<span style="width:1.5em">
</span>ചിന്തയേഭവന്തം ലക്ഷ്മണ</l>
              <l><span style="width:1.5em"> </span>ബന്ധുരാകൃതേ ഹേ!ലക്ഷ്മണബന്ധുരാകൃതേ!</l>
              <l> അ. പ.<span style="width:1.5em"> </span>നിന്തിരുവടിക്കെന്തു ചേതമയ്യോ</l>
              <l><span style="width:1.5em"> </span>ബന്ധമോചനം ഹന്തതരിക</l>
              <l>     ച.<span style="width:4.5em"> </span>കുറ്റമറ്റുഭൂവിപരിശുദ്ധയാ-</l>
              <l><span style="width:1.5em"> </span>യുറ്റമായൊഴുകുമുദാരനദീ</l>
              <l><span style="width:1.5em"> </span>തീരശോഭിതേ തിരുമൂഴിക്കുളം</l>
              <l><span style="width:1.5em"> </span>സ്വൈരമാർന്നെഴും വീരരാമാനുജ </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.19.15/.10.0"-->
          <div type="subsection" xml:id="sec2.19.16" n="2.19.16">
            <head type="subsechead">ശങ്കരാഭരണം ചെമ്പട</head>
            <lg xml:id="lg2.273">
              <l><span style="width:4.5em"> </span>പ.<span style="width:1.5em">
</span>ചെങ്ങണഗിരിനിലയേ ലോകതായേ</l>
              <l><span style="width:1.5em"> </span>ചേവടിയുഗം കലയേ</l>
              <l> അ. പ.<span style="width:1.5em"> </span>ഭംഗിനിറഞ്ഞിടതിങ്ങിയെഴുംഭുവ-</l>
              <l><span style="width:1.5em"> </span>നങ്ങളിലിഹപുകൾപൊങ്ങിവിളങ്ങും. <hi style="snum">ചെങ്ങ</hi></l>
              <l>     ച.<span style="width:4.5em">
</span>നിന്തിരുമുടിയിലണിഞ്ഞൊരുപൊൻമകുടം—ശോഭാ</l>
              <l><span style="width:1.5em"> </span>ബന്ധുരമതിനുപമാനവുമില്ലദൃഢം</l>
              <l><span style="width:1.5em">
</span>ചന്തമിയന്നമനോജ്ഞലലാടതടം—കണ്ടാൽ</l>
              <l><span style="width:1.5em"> </span>ഹിതതൊഴുംവെണ്മതികലനിഷ്കപടം.</l>
              <l><span style="width:1.5em"> </span>തൽപുരികുഴലായതമതിമഹിതം</l>
              <l><span style="width:1.5em"> </span>കല്പകസുമഗണപരിലസിതം</l>
              <l><span style="width:1.5em"> </span>സൽപരിമളഗുണഗണസഹിതം</l>
              <l><span style="width:1.5em"> </span>ഷൾപദപരിവൃതമപിസതതം</l>
              <l><span style="width:1.5em"> </span>ശില്പതയോടജകാത്ഭുതശോഭയു</l>
              <l><span style="width:1.5em"> </span>മെപ്പൊഴുമെന്നുൾപ്പൂവിൽ വിലസണം. <hi style="snum">ചെങ്ങ</hi> </l>
            </lg>
            <!--end of "verse"-->
            <p style="noindent">പെട്ടൊഴികത്തു രാമനിളയതും മച്ചാട്ടിളയതിനെപ്പോലെ അനേകം
കൈകൊട്ടിപ്പാട്ടുകളും സ്ത്രോത്രഗാനങ്ങളും നിർമ്മിച്ചിട്ടുണ്ടു് കവി ജീവിച്ചിരുന്നതു്
അടുത്തകാലത്താണെങ്കിലും വസ്ത്രാപഹരണം കൈകൊട്ടിക്കളിയിൽനിന്നു് മാതൃകാഗാനങ്ങൾ ഇവിടെ
ചേർത്തുകൊള്ളട്ടേ.
</p>
            <lg xml:id="lg2.274">
              <l> സുന്ദരാംഗിമാരൊന്നറിയാതെ നന്ദനന്ദനൻനന്ദിയിൽ</l>
              <l> മന്ദംമന്ദംനടന്നുകൊണ്ടുടനന്നദീതീരേചെന്നുപോൽ</l>
              <l> മോടികൂടുന്നോരാടകളൊക്കപ്പാടേവാരിയങ്ങോടിനാൻ</l>
              <l> കേടകത്തുന്നകൈടഭാരിയമ്പോടൊര ലിന്മേൽകൂടിനാൻ</l>
              <l> നിർമ്മലാംഭസ്സിലംബുജാക്ഷിമാർ തമ്മുടെകളിവെണ്മയും</l>
              <l> ചിന്മയൻതന്റെകണ്മണികൊണ്ടങ്ങമ്മാറുകണ്ടുനന്മയിൽ</l>
              <l> കായംനല്ലൊരുകായാമ്പൂനിറമായ മായാമയനായ</l>
              <l> തോയജാക്ഷനത്തോയത്തിൻ ഗുണംമായമെന്യേ സഹായമായ് </l>
            </lg>
            <!--end of "verse"-->
            <p style="noindent">രാമനിളയതിന്റെ രണ്ടുമൂന്നു ശ്ലോകങ്ങൾകൂടി ഉദ്ധരിക്കാം.
</p>
            <lg xml:id="lg2.275">
              <l> പൊൽപ്പൂബാണൻപൊരിഞ്ഞീടിനപൊരിപതറും</l>
              <l><span style="width:1.5em"> </span>കണ്ണിനും കണ്ണുതെറ്റി-</l>
              <l> പ്പൊയ്പോയാൽ ഗംഗയെത്തേടിനരുചിരകര</l>
              <l><span style="width:1.5em"> </span>ത്താമരത്താരിണയ്ക്കും</l>
              <l> എപ്പോഴും ക്ഷുത്തുകൂടും ഗണപതിവിടുവാ-</l>
              <l><span style="width:1.5em"> </span>നായ്മടിക്കും മടിക്കും</l>
              <l> കൂപ്പീടുന്നേൻ കുലാദ്രീശ്വരനുടെമകൾതൻ</l>
              <l><span style="width:1.5em"> </span>????????ചിരിക്കും</l>
              <l> തിയ്യാളുംകണ്ണനാംമൽപതിനിജതലയിൽ</l>
              <l><span style="width:1.5em"> </span>ക്കേറ്റിലാളിക്കുവാനായ്</l>
              <l> തയ്യാറായ് വച്ചിരിക്കുന്നമരനദിതിള</l>
              <l><span style="width:1.5em"> </span>യ്ക്കുന്നതാശ്ചര്യമല്ല</l>
              <l> ഇയ്യാപത്തിയ്യിടെത്തീർന്നിടുമതുമുതലി-</l>
              <l><span style="width:1.5em"> </span>സ്സൊല്ലതീരും നമുക്കെ-</l>
              <l> ന്നയ്യാഗൗരിക്കുചേരും നിനവഴലകലെ-</l>
              <l><span style="width:1.5em"> </span>ത്തള്ളിമോദം തരട്ടേ. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.19.16/.10.0"-->
          <div type="subsection" xml:id="sec2.19.17" n="2.19.17">
            <head type="subsechead">മാരൻപാട്ടു്</head>
            <p style="noindent">ഗാന്ധർവപ്രീതിക്കുവേണ്ടി ചില പ്രധാന കുടുംബക്കാർ പ്രതിവർഷം
ഗന്ധർവൻപാട്ടു നടത്തുന്ന പതിവുണ്ടായിരുന്നു. പാശ്ചാത്യപരിഷ്കാരത്തെ ഭയപ്പെട്ടോ എന്തോ?—
ഗന്ധർവന്മാരും യക്ഷികളും ഒക്കെ ഇപ്പോൾ നാടുവിട്ടുപൊയ്ക്കളഞ്ഞുവെന്നു തോന്നുന്നു.
</p>
            <p style="indent">ഗന്ധർവൻപാട്ടിനു ഒരു മാന്ത്രികൻ ആവശ്യമാണു്. അയാൾ കൊടുക്കുന്ന
ചാർത്തനുസരിച്ചു് വീട്ടുകാരൻ പന്തൽതീർത്തു് അലക്കിയ പുടവകൾകൊണ്ടു അലങ്കരിക്കയും ചുറ്റും
കുരുത്തോലയും കുരുത്തോലക്കിളികൾ, കുരുത്തോലപ്പാമ്പു്, കുരുത്തോലമത്തൻ മുതലായവ
കെട്ടിത്തൂക്കുകയും ചെയ്യുന്നു. അനന്തരം പന്തലിനകം തൂത്തുതളിച്ചു ശുചിയാക്കുന്നു. ശിവകോണിൽ
കിളരമുള്ള തേൻകദളിവാഴ നാട്ടുന്നു. പിന്നെയാണു മണിത്തറയൊരുക്കുക എന്ന ക്രിയ. യന്ത്രമിട്ടു അതിനു
പടിഞ്ഞാറുവശം പിണിയാളിനുള്ള ശരകൂടം കെട്ടിയലങ്കരിക്കുന്നു. നാലുകോണിലും പുതുച്ചട്ടികൾ,
വാഴപ്പഴം, കരിക്കു്, അവൽ, അട, മാവില, അശോകത്തളിർ, പലമാതിരി പുഷ്പങ്ങൾ ഇവ ഒരുക്കിവയ്ക്കുന്നു.
കൊട്ടും കുരവയും പാണ്ടിവാദ്യവും നേരത്തേ ഏർപ്പാടുചെയ്തിരിക്കും. അനന്തരം തറമെഴുകി ഭംഗിയുള്ള
തൂശനിലയിട്ടു്, വിളക്കും നിറനാഴിയും, വെറ്റില പാക്കു കരിക്കു അട മലർ പൂംകുല ചന്ദനം ഭസ്മം കളഭം
മുതലായവയും മുറയ്ക്കുവച്ചു് മാന്ത്രികൻ പരിശുദ്ധനായ് പൂജ നടത്തീട്ടു ദുർഗ്ഗാഭഗവതിയെ സ്മരിച്ചു്
പിണിയാളിന്റെ ഇടത്തുവശത്തായി പീഠം പ്രതിഷ്ഠിക്കുന്നു. പിന്നീടു് പിണിയാളായ യുവതി
വ്രതാനുഷ്ഠാനപൂർവം കുളിച്ചു ശരീരം മേനിവരുത്തി, കുറിയിട്ടു് ഭംഗിയുള്ള വസ്ത്രംധരിച്ചു്, മുലക്കച്ചകെട്ടി
ഉത്തരീയം അണിഞ്ഞു്, അത്തൽ പനിനീർ കളഭം മുതലായ സുഗന്ധദ്രവ്യങ്ങൾ വേണ്ടുവോളം പൂശി,
സാക്ഷാൽ രതീദേവിയെന്നപോലെ ഇക്ഷുകോദണ്ഡവും കൈയിൽ ഏന്തിക്കൊണ്ടുവരുന്നു. അഷ്ടമംഗല്യം
ധരിച്ചു് ഒരു തോഴി മുന്നിലും ഏഴു കന്യകമാർ പിന്നിലും നില്ക്കുന്നു. ആർപ്പു്, കുരവ, വാദ്യമേളങ്ങൾ
ഇവയോടുകൂടി പന്തലിനു മൂന്നുവലംവച്ചു് അതിനുള്ളിൽ പ്രവേശിക്കുന്നു. അനന്തരം പിണിയാൾ കിഴക്കോട്ടു
തിരിഞ്ഞുനിന്നു് നെല്ലരി പൂക്കുലപൂവ് മുതലായവകൊണ്ടു അർച്ചനാദികൾ ചെയ്തിട്ടു പീഠത്തിൽ കയറി
ഇരിക്കുന്നു. പിന്നീടു്, കന്യകമാരിൽ ഒരുത്തിവന്നു് പിണിയാളിന്റെ ദേഹപൂജ നടത്തി ഇടത്തേ കരത്തിൽ
കാപ്പുകെട്ടുന്നു. പിന്നെ ചില ക്രിയകളൊക്കെ നടത്തുന്നു. ഇതിനിടയ്ക്കു മാരൻപാട്ടു മുറയ്ക്കു
നടന്നുകൊണ്ടിരിക്കുന്നു. ഒടുവിൽ പിണിയാൾ തുള്ളി പൂപ്പട വാരുന്നു. ഇങ്ങനെയൊക്കെയാണു്
ഗന്ധർവൻപാട്ടിന്റെ ചടങ്ങു്. ചുരുക്കിപ്പറഞ്ഞാൽ ഇതു കാമപൂജയാണു്. ഇത്തരം ഉത്സവങ്ങൾ ബംഗാളിൽ
ഇപ്പോഴും നടപ്പുണ്ടു്. രീതിക്കു വ്യത്യാസമുണ്ടെന്നേയുള്ളു. മാരൻപാട്ടുകളിൽവച്ചു് ഏറ്റവും പ്രസിദ്ധം
“ചന്ദനമാരൻ” എന്നു വിഖ്യാതമായ ഗാനമാണു്. ആ കൃതിയുടെ കർത്താവു് വിദ്വാൻ
കോയിത്തമ്പുരാനാണെന്നു ചിലർ പറയുന്നു. നിശ്ചയിപ്പാൻ തരമില്ല.
</p>
            <lg xml:id="lg2.276">
              <l> ചന്ദനത്തണലൂടെ മന്ദമാരുതമേറ്റു</l>
              <l> ഇന്ദിശപാടിവരും സുന്ദരികിളിപ്പെണ്ണേ! </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ ആരംഭിച്ചിരിക്കുന്നതുകൊണ്ടാണു് ഈ കൃതിയെ
“ചന്ദനമാരൻ” എന്നു വിളിച്ചുവരുന്നതു്. കാമദേവന്റെ മാമാങ്കം പുറപ്പാടാണു് ഇതിന്റെ വിഷയം.
കാമിനിമാരെ വശത്താക്കണമെന്നായിരുന്നു മാമാങ്കത്തിന്റെ ഉദ്ദേശം.
</p>
            <p style="indent">കിളിയോടു ചോദിക്കുന്നു.
</p>
            <lg xml:id="lg2.277">
              <l> ബാലകോകിലകുലമൗലിമാലികേ ബാലേ</l>
              <l> മാരാനുകൂലേ മനോമോഹനതരശീലേ</l>
              <l> മാരവീരാതിരേകകാര്യകാരണലോപേ</l>
              <l> വാരിജമകൾ പുൽകും വാരിജാനന്ദലാഭേ</l>
              <l> മലയജമലയതിലും മാലതിമലർനിരചൊരിയും വനമതിലും</l>
              <l> മാനസസരസ്സിലും വാനവർ പുരത്തിലും</l>
              <l> പാലാഴിയിലും പിന്നെ പ്രാലേയാചലത്തിലും</l>
              <l> പലദിശി നദികളിലും വിടപികൾ ഫലമലനിബിഡാടവിയതിലും</l>
              <l> സഞ്ചരിക്കുമ്പോഴുണ്ടോ പഞ്ചബാണനെക്കണ്ടു?</l>
              <l> ചഞ്ചലാക്ഷിമാരുടെ നെഞ്ചകമിളക്കുന്ന</l>
              <l> വഞ്ചനമയപുഞ്ചിരിയും ചില കൊഞ്ചലുകളുമകമലരിൽനിനച്ചാൽ</l>
              <l> കിഞ്ചനപൊറുക്കുമോ സഞ്ചിതഗുണാഞ്ചിതേ?</l>
              <l> വഞ്ചനചെയ്താനല്ലോ വഞ്ചനചെയ്താനല്ലോ</l>
              <l> അഞ്ചിതഗുണഗണമിയലുംപികസഞ്ചയവുംനീയുംകൂടെ</l>
              <l> പൂഞ്ചോലവാടിതന്നിലൂഞ്ഞാലിൽ വസിക്കുമ്പോ-</l>
              <l> ളഞ്ചലർബാണവാസലാഞ്ഛനം കാണ്‍മാനുണ്ടോ?</l>
              <l> വാമനയനമാരുടെ മാനസതാമരസാന്തസ്ഥിതനാകും</l>
              <l> കാമനെൻകമിതാവിനൊടുപമാനനായ</l>
              <l> കാമുകന്മാരെയുണ്ടോ കാണ്‍മാനീലോകത്തിങ്കൽ</l>
              <l> അരുണതരുണകിരണനികരരുചി</l>
              <l> തടവിനനവമണിമകുടത്തിൻകാന്തിചിന്തിച്ചെൻ</l>
              <l> സ്വാന്തം വെന്തുരുകുന്നു കന്മസായകൻ തന്റെ</l>
              <l> കുന്തളഭാരത്തിങ്കൽ കുറുമൊഴിനറുമലർനിര ചിതറും</l>
              <l> കചഭരമൊളിവതിൽ മുരളുന്നൊരിന്ദിന്ദിരങ്ങൾ-നല്ല</l>
              <l> മന്ദാരസുമങ്ങളും കന്ദബാണാധിവാസമെന്നുകാണുന്നുഞാനും</l>
              <l> ശിശുശശിനികരാഭയെഴുന്നൊരു കുടിലമതാം നിടിലതടത്തിൽ</l>
              <l> നിസ്തുലതരമായ കസ്തുരിതിലകത്തിൻ</l>
              <l> വസ്തുത നിരൂപിച്ചാലെത്രയും വിമോഹനം!</l>
              <l> തന്നുടെ കുലവില്ലിനു തുല്യതചൊല്ലുമവൻ</l>
              <l> ചില്ലിയോടുപമ ചൊല്ലുകിലവൻ കൈ-</l>
              <l> വില്ലല്ലാതെയില്ലചൊൽവാൻ</l>
              <l> ഫല്ലപങ്കജദളതുല്യലോചനങ്ങളിൽ</l>
              <l> മഞ്ജുളമൊഴിമാരുടെ മാനസഭഞ്ജനകരമായഴകോടേ</l>
              <l> കാഞ്ജലോചനങ്ങളിലഞ്ജനമണിഞ്ഞതു</l>
              <l> ശൃംഗാരാത്ഭുതരസവാസിതമെന്നുതോന്നും</l>
              <l> സുസ്മിതമെഴുമസ്മരനുടെമുഖവിസ്മയമോർക്കാനെളുതല്ലോ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനെ വിപ്രലംഭശൃംഗാരരസാർദ്രമാണു് ചന്ദനമാരൻ.
</p>
            <lg xml:id="lg2.278">
              <l><span style="width:4.5em"> </span>കാമിനിമാരെ വശത്താക്കണമെന്നുറച്ചു</l>
              <l><span style="width:4.5em"> </span>തൂമയേറീടും തന്റെ തേരതിൽ നിന്നിറങ്ങി</l>
              <l><span style="width:4.5em"> </span>പൂമണം കലർന്ന പൂങ്കാവതിലണഞ്ഞുടൻ</l>
              <l><span style="width:4.5em"> </span>കാണുന്നവർക്കു കണ്ണിനൊരാനന്ദം വരുമാറു്</l>
              <l><span style="width:4.5em"> </span>കാമദേവന്റെ
കോപ്പിതപ്പോഴങ്ങെന്തുചൊൽവൂ!</l>
            </lg>
            <lg xml:id="lg2.279">
              <l> പട്ടുമണിപ്പുടവകൾ മുട്ടോളം ഞൊറിഞ്ഞുടുത്തു</l>
              <l> പട്ടുകച്ചയുംകെട്ടീട്ടൊട്ടേടം തൊങ്ങലിട്ടൂ</l>
              <l> ഇഷ്ടമായുള്ളപൊന്നിൻ ചങ്ങലയതും പൂട്ടി-</l>
              <l> യൊട്ടേറെമാവിൽ നല്ല മാലേയച്ചാറണിഞ്ഞു</l>
              <l> പൂവുംനൽപുഴുവുംജവാതുകൾ കളഭകസ്തൂരികളെല്ലാം</l>
              <l> ആശാകരങ്ങളായതൊക്കവേ തേച്ചുകൊണ്ടു</l>
              <l> പത്തരമാറ്റിൻപൊന്നിൻകുണ്ഡലങ്ങളുമിട്ടു</l>
              <l> മുത്തുമാലകൾ വനമാലകളതും ചാർത്തി</l>
              <l> ഇക്ഷുചാപവും പുഷ്പബാണവും കയ്യിലേന്തി</l>
              <l> പെട്ടെന്നുമലരമ്പൻ പൂങ്കാവിലകം പുക്കു</l>
              <l> മട്ടോലും മൊഴിമാരേയെയ്തുടൻ വശത്താക്കി</l>
              <l> ചട്ടെന്നു പാണിഗ്രഹം ചെയ്തിതു വഴിപോലെ </l>
            </lg>
            <!--end of "verse"-->
            <p style="noindent">അവരോടുകൂടി രമിക്കുന്നകാലത്തു്
</p>
            <lg xml:id="lg2.280">
              <l> പുഷ്പസായകൻതന്നെ കാണാഞ്ഞു രതീദേവി</l>
              <l> ബാഷ്പങ്ങൾ തൂകിത്തൂകി ദുഃഖിച്ചു ബഹുവിധം</l>
              <l> തല്പത്തിൻമുകളേറി ശോകിച്ചു കിടക്കുമ്പോൾ</l>
              <l> സ്വപ്നത്തിൽകണ്ടു പുഷ്പസായകൻതന്നെ രതി</l>
              <l> ക്ഷിപ്രമങ്ങുണർന്നിരുന്നു </l>
            </lg>
            <!--end of "verse"-->
            <p style="noindent">പെരുനെല്ലി കൃഷ്ണൻവൈദ്യന്റെ മാരൻപാട്ടിലെ ഒരുഭാഗം താഴെ ചേർക്കുന്നു.
</p>
            <lg xml:id="lg2.281">
              <l> അന്നാ സുന്ദരീവൃന്ദാരാധിത നന്നായ്പൊങ്ങിന</l>
              <l> ശോകമൊടേ—അലസത്തൊടു വിലസുന്നൊരു</l>
              <l> മലർമെത്തയിലവളങ്ങനെ—നലമുറ്റൊരു</l>
              <l> മലരമ്പനെ മനസാ ചിന്തിച്ചും</l>
              <l> പൊങ്ങുംതാപമൊതുങ്ങും ഭാവനയെങ്ങും-</l>
              <l> പൂണ്ടവളപ്പൊഴു തേ—വടിവുറ്റൊരു</l>
              <l> തടിയിട്ടതിനൊടു തുല്യതയിടചേരവേ</l>
              <l> വടിവൊത്തൊരു തുടുഭാഷിണി പൊടിവിട്ടഥ വീണു…</l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ പാട്ടിൽ സംഭോഗശൃംഗാരവും കുറെ അധികം പച്ചയായി
വർണ്ണിച്ചിട്ടുണ്ടു്. മാരൻപാട്ടുകൾ പാടിക്കേൾക്കാൻ വളരെ ഇമ്പമുള്ളവയാകുന്നു.
</p>
          </div>
          <!--end of "subsection 2.19.17/.10.0"-->
          <div type="subsection" xml:id="sec2.19.18" n="2.19.18">
            <head type="subsechead">കുത്തിയോട്ടപ്പാട്ടു്</head>
            <p style="noindent">ചില ദേവീക്ഷേത്രങ്ങളിൽ—വിശേഷിച്ചു്, ചെട്ടികുളങ്ങര, മങ്കൊമ്പു്—ഈ
പ്രസിദ്ധ ക്ഷേത്രങ്ങളിൽ കുത്തിയോട്ടം നടപ്പുണ്ടു്. വളരെ ഉയരമുള്ള ചാടുകളുടെ അഗ്രത്തിൽ, പുറത്തു
ചൂണ്ടയിട്ടു് ഒന്നുമുതൽ അഞ്ചുവരെ ആളുകളെക്കോർത്തു് ബന്ധിക്കും; അനേകം ആളുകൾചേർന്നു് അത്തരം
ചാടുകളെ ക്ഷേത്രത്തിനു ചുറ്റും വലിച്ചുകൊണ്ടു പോകും. ഇതൊരു വഴിപാടായി ഗണിക്കപ്പെടുന്നു.
നരബലിയുടെ അവശിഷ്ടമാണെന്നു ചിലർ പറയുന്നു. കുത്തിയോട്ടത്തിനു പാടാനായി ചില പാട്ടുകൾ
ഉണ്ടാക്കപ്പെട്ടിട്ടുണ്ടു്. കവിതാരസം വളരെകുറയും; മിക്കവയും പ്രാകൃതജനങ്ങൾക്കു കേൾപ്പാനായി
നിർമ്മിക്കപ്പെട്ടയാണു്, അവ ചൊല്ലാൻ പ്രത്യേക മട്ടുകളുമുണ്ടു്.
</p>
            <lg xml:id="lg2.282">
              <l> ‘ചെട്ടിക്കുളങ്ങരെ മാധവിയമ്മേടെ-</l>
              <l> യെട്ടുവയസ്സിലെ കുത്തിയോട്ടം’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ രണ്ടു വരികൾ ഞാൻ ബാല്യകാലത്തു് കേട്ടിട്ടുണ്ടു്.
ഗാഥാവൃത്തമാണെങ്കിലും, ചൊല്ലേണ്ടരീതി വേറെയാണു്; ചിലേടത്തു്,
</p>
            <lg xml:id="lg2.283">
              <l> ശ്രീദേവി ഭൂദേവി വാണിമാതും മമ</l>
              <l> വാണിയിൽ വാഴ്ക തുണയ്ക്കുവാനായ്</l>
              <l> മെത്തും വിനയ മൊത്തിങ്ങിഹ നിത്യംപദ സ-</l>
              <l> രസീരുഹമെത്തുന്ന ഭക്ത്യാ നമിച്ചിടുന്നേൻ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ രണ്ടാമത്തെ ഈരടിയിൽ കാണുമ്പോലെ ഇരട്ടിയും
ഉണ്ടായിരിക്കും.
</p>
          </div>
          <!--end of "subsection 2.19.18/.10.0"-->
          <div type="subsection" xml:id="sec2.19.19" n="2.19.19">
            <head type="subsechead">പുലക്കളി</head>
            <p style="noindent">ഇതിനു താനാട്ടം എന്നുകൂടി പേരുണ്ടു്.
</p>
            <lg xml:id="lg2.284">
              <l> തത്തെയ്യം തെയ്യെല്ലാന്തതോം തെയ്യം തിത്തെല്ലത്തെയ്യലുന്തതോം</l>
              <l> തിന്തിനാതിത്തായ്‍ത്താതോം തിമി തിന്തിനായ് തിനായ്ത്താരോ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു താളം ചവിട്ടിക്കൊണ്ടാണു് പാട്ടു്. ‘രാമായണംകഥ തനാട്ടം’ എന്ന
ആധുനിക കൃതിയിൽനിന്നു് ഒന്നുരണ്ടു വരികൾ ഉദ്ധരിക്കുന്നു.
</p>
            <lg xml:id="lg2.285">
              <l> താനാട്ടം ചൊല്ലിത്തുടങ്കി—അണ്ണു തത്തമ്മ പാടിത്തുടങ്കി</l>
              <l> താളം ചവിട്ടി മുയക്കി—തള കാലിൽ കിലുക്കി മുയങ്കി</l>
              <l> ശങ്കരൻ വങ്കരിയായേ—അണ്ണു ശങ്കരിയും പിടിയായേ</l>
              <l> അങ്കരിതാനന്ദമായേ—യവ—രണ്ണങ്ങടവിയിൽ പുക്കേ</l>
              <l> കൊഞ്ചിക്കുളഞ്ചുനടന്തൈ—കല യാനകളോടങ്കിടഞ്ചേ</l>
              <l> പങ്കജമാരമാൽ പൂണ്ടേ—പരമേശൻ കളിച്ചാനക്കാലം </l>
            </lg>
            <!--end of "verse"-->
            <p style="noindent">പുലക്കളിക്കായി വിഷ്ണേല്, പാരതം ഉത്തരരാമായണം എന്നീ കഥകൾ
രചിച്ചിട്ടുണ്ടു്.
</p>
            <p style="indent">ചെറുമർപാട്ടെന്നാണു് ഇതിനു വടക്കൻദിക്കുകളിൽ
പറയാറുള്ളതു്—വടക്കൻദിക്കുകളിൽ ചെണ്ട, കുഴൽ ഇവയും തെക്കൻദിക്കുകളിൽ തുടി, കുഴൽ ഇവയും
ഉപയോഗിച്ചുവരുന്നു.
</p>
            <p style="indent">കൃഷിക്കാലങ്ങളിൽ ചെറുമികൾ പാടുന്ന പാട്ടു് ചെവിയ്ക്കു വളരെ ഇമ്പമാണു്.
അവർ വാസ്തവത്തിൽ കളകണ്ഠികൾതന്നെയാകുന്നു. ചെറുമരുടെ ഒരു സന്ധ്യാവർണ്ണന ഉദ്ധരിക്കാം.</p>
            <lg xml:id="lg2.286">
              <l><span style="width:4.5em"> </span>നേരംപോയ് നേരംപോയ് പൂക്കൈത
മറപറ്റി</l>
              <l><span style="width:4.5em"> </span>കുന്നാംകോഴി കുളക്കോഴി
തത്തിത്തത്തിച്ചാടുന്നേ</l>
              <l> നേരംപോയനേരത്തും കൊല്ലാക്കൊല കൊല്ലണയോ</l>
              <l> അരമുറിക്കരിക്കുംതന്നു കൊല്ലാക്കൊല കൊല്ലണയോ. <hi style="snum">നേരംപോയ്</hi></l>
              <l> അരത്തൊണ്ടുകള്ളുംതന്നു കൊല്ലാക്കൊല കൊല്ലണയോ</l>
              <l> ഞാൻപോയനേരത്തു ഈടില്ലമൂടില്ല</l>
              <l> ഞാനവിടെ ചെന്നേപ്പിന്നെ വെട്ടാക്കളം വെട്ടിച്ചു</l>
              <l> ഞാനവിടെ ചെന്നേപ്പിന്നെ കെട്ടാപ്പുര കെട്ടിച്ചു. <hi style="snum">നേരംപോയ്</hi> </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.19.19/.10.0"-->
          <div type="subsection" xml:id="sec2.19.20" n="2.19.20">
            <head type="subsechead">മണ്ണുനീർകോരുന്ന പാട്ടു്</head>
            <p style="noindent">മുമ്പൊക്കെ കെട്ടുകല്യാണം, തെരണ്ടുകുളി മുതലായ അടിയന്തിരങ്ങൾ
ആഘോഷപൂർവ്വം നടത്തപ്പെട്ടുവന്നു. ഇന്നും നാട്ടുംപുറങ്ങളിൽ ചില യാഥാസ്ഥിതിക നായന്മാർ
നടത്തിവരുന്നതായിട്ടറിയാം. പുണ്യശ്ലോകന്മാരായ കാവാലം നീലകണ്ഠപ്പിള്ള, സീ. കൃഷ്ണപിള്ള മുതലായ
മഹാശയന്മാരുടെ കഠിനപ്രയത്നഫലമായി ഈ വ്യർത്ഥമായ ചെലവുകൾ ഏതാനും
വർഷങ്ങൾക്കുമുമ്പേതന്നെ തിരുവിതാംകൂറിൽനിന്നുപോയി.
</p>
            <p style="indent">നാലാംകുളിയ്ക്കു പാടുന്ന പാട്ടാണു് മണ്ണുനീർകോരുന്ന പാട്ടു്.
</p>
            <p style="indent">കല്യാണം നാലുംകഴിഞ്ഞു് ‘നാലാംനീർ’ കോരുന്നതിനു മങ്കമാരൊക്കെ
ഒരുങ്ങിപ്പുറപ്പെടുന്നു. അവരിൽ ഒരുത്തി കുളിച്ചുവന്നു് തുകിലെടുത്തു് തലചൊരുക്കിപ്പൂവുചൂടി, അഞ്ജനത്താൽ
കണ്ണെഴുതി, പ്പൊട്ടുതൊട്ടു്, കാതിലയണിഞ്ഞു്,
</p>
            <lg xml:id="lg2.287">
              <l> നാസികയിൽകനക മൂക്കുത്തിയിട്ടു്</l>
              <l> ഭാസിതമായതിനിടയിൽ ഞാത്തുംതൂക്കി</l>
              <l> കണ്ഠശരംതാലിമാല ശരപ്പൊളികൾ</l>
              <l> കണ്ഠമതിലങ്ങണിഞ്ഞുശോഭയോടെ</l>
              <l> കൈവളകൾമോതിരങ്ങൾകയ്യിൽച്ചെണ്ടും</l>
              <l> കൈതവമറ്റവളങ്ങുമോഹനമായ്</l>
              <l> കസ്തൂരികളഭക്കൂട്ടെന്നീവകകൾ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">മെയ്യിൽ പൂശി,
</p>
            <lg xml:id="lg2.288">
              <l> എളിതന്നീലിമ്പമോടെ കച്ചപ്രങ്ങ-</l>
              <l> ളളിവേണിബഹുവിധമായണിഞ്ഞുപിന്നെ</l>
              <l> കാലുതന്നിൽകൊലുസ്സിട്ടുമിഞ്ചിപൂട്ടി </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഒരുങ്ങിവരുന്നു. അഷ്ടമംഗല്യവും വിളക്കും വഹിച്ചു് ചില സ്ത്രീകളും
പൊൻകിണ്ടിയേന്തി കുരവയിട്ടുംകൊണ്ടു് മറ്റുചിലരും മുമ്പേ നടക്കുന്നു. എല്ലാരുംകൂടെ
പഞ്ചവാദ്യദ്ധ്വനിയോടുകൂടി പുറത്തെ ആറ്റിൻകരയിലേക്കു പോകുന്നു. ഗംഗയാണെന്നാണു് സങ്കല്പം.
അവിടെച്ചെന്നു് ഗജമുഖനെ വണങ്ങി മറ്റു ദേവകൾക്കു അരിപ്പൂവുമിട്ടു് കടവുപൂജയൊക്കെ ചെയ്തശേഷം
ഗംഗാദേവിയെ തട്ടിയുണർത്തുന്നു. അനന്തരം സ്ത്രീജനങ്ങൾ കുളിച്ചു്, കിണ്ടിയിൽ ജലം കോരി
വാഴയിലകൊണ്ടുമൂടി ‘കടവടക്കം വന്ദിച്ചു കരയിൽക്കേറി’ കളിച്ചാർത്തുകൊണ്ടു് തിരിച്ചുവന്നിട്ടു്
അഷ്ടമംഗല്യവും വിളക്കും മണ്ണുനീരും മണിയറയുടെ നടയിൽ വച്ചശേഷം, അറയ്ക്കുള്ളിൽ ഇരിക്കുന്ന
വധുവിനെ കൈതട്ടി വിളിക്കുന്നു.
</p>
            <p style="indent">സീതാസ്വയംവരം മണ്ണീർകോരു പാട്ടിൽനിന്നു രണ്ടുമൂന്നു വരികൾ ഉദ്ധരിക്കാം.
</p>
            <lg xml:id="lg2.289">
              <l> ലോകർക്കുംജലനിധിക്കുംസാക്ഷിയായ</l>
              <l> ഗംഗാദേവിമാതാവേകേൾക്കുന്നീലേ?</l>
              <l> ജനകപുരംതന്നിൽവേളികഴിഞ്ഞശേഷം</l>
              <l> ജലശുദ്ധിവരുത്തുവാനായ് ഞങ്ങളെല്ലാം</l>
              <l> മണ്ണുനീർകോരുവാനായിവന്നതിപ്പോൾ</l>
              <l> മനംതെളിഞ്ഞുണരുണരു ഗംഗാദേവീ</l>
              <l> വിളിച്ചവിളികേളാതങ്ങുറങ്ങുന്നായോ?</l>
              <l> വിയർത്തുടനേതളർന്നു ഞങ്ങൾവശംകെടുന്നു.</l>
              <l> ഉറക്കമുണർന്നിവിടേയ്ക്കായെഴുന്നള്ളമ്മേ.</l>
              <l> ആവചനംകേട്ടു ഗംഗാദേവിതാനും</l>
              <l> മനംതെളിഞ്ഞു വിളയാടിയെഴുന്നള്ളുന്നു</l>
              <l> ഗംഗാതടംതന്നിലുള്ള പത്മംതന്നിൽ</l>
              <l> ആദിത്യപ്രഭപോലെ കാണായ് വന്നു </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.19.20/.10.0"-->
          <div type="subsection" xml:id="sec2.19.21" n="2.19.21">
            <head type="subsechead">കുറത്തിപ്പാട്ടു്</head>
            <p style="noindent">പലേ പ്രസിദ്ധ കവികളും കവയിത്രികളും കുറത്തിപ്പാട്ടുകൾ
രചിച്ചിട്ടുള്ളതായറിയാം. രാമായണം കുറത്തിപ്പാട്ടു് വളരെ പ്രസിദ്ധമാണു്. അതുപോലെ ഉത്തരരാമായണം
കുറത്തിപ്പാട്ടു്, നളചരിതം കുറത്തിപ്പാട്ടു്, കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ കിരാതം കുറത്തിപ്പാട്ടു് ഇവ. ആണ്ടിൽ
എത്ര പ്രതികൾവീതം വിറ്റഴിയുന്നു എന്നു പറഞ്ഞറിയിപ്പാൻ പ്രയാസം. ഇവയിൽ ചിലതു സാഹിതീരസം
തുളുമ്പുന്നവയുമാണു്.
</p>
            <p style="indent">കിരാതത്തിൽനിന്നു് രണ്ടു പാട്ടുകൾ താഴേ ചേർക്കുന്നു.
</p>
            <lg xml:id="lg2.290">
              <l> എങ്കിലോപണ്ടൊരുകാലംപങ്കജബാണാരി</l>
              <l> തിങ്കൾചൂടുംശങ്കരൻപരൻപുരസംഹാരി</l>
              <l> തൻകഴൽപണിഞ്ഞിടുന്നോർസങ്കടമൊഴിപ്പോൻ</l>
              <l> പങ്കജാക്ഷിയായമലമങ്കതൻമണാളൻ</l>
              <l> തിങ്കൾകുലജാതനായ പാർത്ഥനുള്ളിലേറും</l>
              <l> സങ്കടമൊഴിച്ചുവരംനല്കുവതിനായി</l>
              <l> വൻകിരാതമൂർത്തിയായ്‍ഭവിച്ചൊരുകഥയെ</l>
              <l> പങ്കഹരമായതുഞാൻഭാഷയായ്‍ചൊല്ലുന്നേൻ. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.19.21/.10.0"-->
          <div type="subsection" xml:id="sec2.19.22" n="2.19.22">
            <head type="subsechead">ഇരട്ടി</head>
            <lg xml:id="lg2.291">
              <l> അഖിലഗീർവാണതരുണിമാർകൂപ്പുമചലനന്ദിനിബാലേ</l>
              <l> നിഖിലവുംനിന്നാൽവിദിതമെങ്കിലും നിയതംകേൾക്കസുശീലേ</l>
              <l> മഹിളമാർമണിവലമഥനന്റെ മകനുചെന്നിഹപോലെ</l>
              <l> മടിയുണ്ടായിട്ടല്ലരുളുവാൻവരം മനസിമംഗലലീലേ</l>
              <l> അല്പമാനുഷനല്ലപാർത്ഥനനല്പധൈര്യപയോധി</l>
              <l> ഉല്പലാക്ഷിധരിക്കുവനുള്ളിലല്പവുമില്ലൊരാധി</l>
            </lg>
            <lg xml:id="lg2.292">
              <l> കരബലമുള്ളപുരുഷരിൽസുരവരസുതനൊടുതുല്യൻ</l>
              <l> കരുതുകപാരിലൊരുവനില്ലിതുകരുതിവേണ്ടാർക്കുശല്യം</l>
              <l> ഒരുപുരുഷനുവരവേണ്ടും ഗുണമഖിലവുംപാർത്തുകാണ്‍ക</l>
              <l> വരതനുമണേകരുതുപാർത്ഥനിൽമരുവുന്നായതുമൂലം </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.19.22/.10.0"-->
          <div type="subsection" xml:id="sec2.19.23" n="2.19.23">
            <head type="subsechead">മണ്ണാർപാട്ടു്</head>
            <p style="noindent">ഇതു തിരണ്ടുകുളിക്കു നായർഗൃഹങ്ങളിലുംമറ്റും ചില ദിക്കിൽ മണ്ണാന്മാരും
ചിലദിക്കിൽ വേലന്മാരും പാടാറുള്ള പാട്ടാണു്. അറുകൂർ കാളിമാരുടെ അപദാനങ്ങളെ
കീർത്തിച്ചുള്ളവയാണു് മിക്ക പാട്ടുകളും. ഉടുക്കാണു് അതിനുള്ള വാദ്യം. കോവലന്റെ വരവുപാർത്തു് മാധവി
എന്ന വേശ്യ ഇരിക്കുന്നതായി വർണ്ണിക്കുന്ന ഏതാനും വരികൾ താഴേ പകർത്തുന്നു.
</p>
            <lg xml:id="lg2.293">
              <l> പോർക്കുതിരവളർകഴുത്തിൽകിടക്കുന്ന</l>
              <l> കൊടാർമണിയുടെനാദംകേട്ടു്</l>
              <l> ഏഴാമാനന്ദഇട്ടിഎളമാതുപ്പെണ്‍കൊടിയാൾ</l>
              <l> പടിവാതിൽതട്ടിത്തുറന്നു</l>
              <l> അടിതളിയാരാധനകഴിച്ചു്</l>
              <l> പള്ളിവിളക്കുംകൊളുത്തിവച്ചു്—നടുകഴിത്തിറ</l>
              <l> പഞ്ഞിമെത്തയുംതട്ടിത്തടംവിരിച്ചു്</l>
              <l> പൊന്മകന്റെവരവുംനോക്കിനിലപാർക്കുമ്പോൾ</l>
              <l> പൊന്മകനും പോർക്കുതിരയും</l>
              <l> വെള്ളിത്തലമണിമിറ്റത്തു</l>
              <l> നിവിരെച്ചെന്നുവഴിപുറപ്പെട്ടു്. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.19.23/.10.0"-->
          <div type="subsection" xml:id="sec2.19.24" n="2.19.24">
            <head type="subsechead">വേലൻപാട്ടു്</head>
            <p style="noindent">ഓണക്കാലങ്ങളിൽ രാത്രിസമയത്തു് വേലനും വേലപ്പണിക്കത്തിയുംകൂടി
നായർ ഗൃഹങ്ങളിൽ ചെന്നു വീട്ടുകാരെ ഞരങ്ങിയും മൂളിയും കുരച്ചും ഉണർത്തീട്ടു് പാടാറുള്ള ഒരു പാട്ടിന്റെ
ഏതാനും ഭാഗമാണു് താഴെ ചേർക്കുന്നതു്. ഹരിശ്ചന്ദ്രന്റെ കഥയെ അധികരിച്ചു് രചിക്കപ്പെട്ടിട്ടുള്ളതാകുന്നു.
</p>
            <p style="indent">വിശ്വാമിത്രനും വസിഷ്ഠനും തമ്മിലുള്ള ഒരു മത്സരത്തിന്റെ ഫലമായി അവർ
രണ്ടുപേരും “അരിച്ചന്തിരപുരിയിൽ” എത്തുന്നു. രാജാവു് അവരെ സിംഹാസനത്തിൽ ഇരുത്തീട്ടു്,
</p>
            <lg xml:id="lg2.294">
              <l> തങ്കപ്പുമാന്മാരിവിതത്തിനുവന്നൊരുകാര്യമിതെന്തു്</l>
              <l> സാധ്യമതേതാനുംകൊണ്ടോ? കാണ്‍കയിൽമോഹംകൊണ്ടോ? </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു ചോദിക്കുന്നു.
</p>
            <lg xml:id="lg2.295">
              <l> കാണ്‍കയിലുംമോഹം; കാരിയമതുപുനരുണ്ടേ മതി</l>
              <l> കാരിയമതാകുന്നതുമറ്റൊന്നല്ലേ; കടുകപ്പറയാം</l>
              <l> കരുതിനതൊരുകോയിൽപണിന്തതിനൊത്തിരധനമില്ലാഞ്ഞു്</l>
              <l> കണ്ടുപറഞ്ഞാലതുതരുമെന്നിട്ടിവിടത്തിനുവന്നേ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു മുനിമാർ മറുപടി പറയുന്നു. ഇങ്ങനെയാണു് കഥാരംഭം.
</p>
            <p style="indent">ഹരിശ്ചന്ദ്രസുതനായ രോഹിതാശ്വൻ പാമ്പുകടി ഏറ്റു മരിക്കുന്നതിനെ
ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
</p>
            <lg xml:id="lg2.296">
              <l><span style="width:4.5em"> </span>കുഞ്ഞേനീയുംകൂടേപോകുന്നതാകിലോ</l>
              <l><span style="width:4.5em"> </span>പാരാതെനാഴിയരികൂടെകിട്ടുമേ.</l>
              <l><span style="width:4.5em"> </span>പോകുന്നദിക്കിലെക്കാണുന്നദർപ്പയും</l>
              <l><span style="width:4.5em"> </span>കുഞ്ഞേനീയുംകൂടെകൊണ്ടുവന്നതാകിലോ</l>
              <l><span style="width:4.5em"> </span>ഞാനുംതരുന്നുണ്ടുനാഴിയരിയെന്നെന്റെ</l>
              <l><span style="width:4.5em"> </span>യഛനാണേയെന്നങ്ങൊരാണയുമിട്ടു</l>
              <l><span style="width:4.5em"> </span>അഛന്റെയാണേടെനാമത്തെകേട്ടപ്പോൾ</l>
              <l><span style="width:4.5em"> </span>മകനാരുയാത്രയായ്‍പോകുന്നുവിറകിനു.</l>
              <l><span style="width:4.5em"> </span>ഉള്ളിലുറപ്പോടേപൈതങ്ങളുംചെന്നു്</l>
              <l><span style="width:4.5em"> </span>ചുള്ളിയുംമുള്ളുമായ്‍ക്കൊള്ളിക്കതക്കതായ്</l>
              <l><span style="width:4.5em"> </span>പാടെയൊടിച്ചവർചുമടാക്കിക്കെട്ടീട്ടു്</l>
              <l> നാരായണനമഃ എന്നുനടകൊണ്ടു</l>
              <l> നടകൊണ്ടുവടിവുള്ളതിചെറുപൊയ്കച്ചരിവിന്നു</l>
              <l> നാനാരസത്തിൽ കളിച്ചുചിരിച്ചു്</l>
              <l> പയ്യവേനടന്നവർചെല്ലുന്നനേരത്തു്</l>
              <l> പാരംതണലുള്ളരയാലുംകീഴവേ</l>
              <l> എല്ലാവരുംകൊണ്ടുവിറകുമിറക്കീട്ടു്</l>
              <l> രവികോപമിയലാതിരിക്കുന്നനേരത്തു</l>
              <l> ചൊല്ലാമരയാലിൻമീനത്തേക്കോണിലു്</l>
              <l> നല്ലൊരുദർപ്പകണ്ടുപിള്ളചൊല്ലി</l>
              <l> നിങ്ങളെല്ലാപേരുമിവിടെയിരിപ്പിൻ</l>
              <l> ഞാനുണ്ടേദർപ്പകൊണ്ടോടിവരുന്നുണ്ടു്</l>
              <l> ആദർപ്പചുറ്റിപ്പിടിക്കുന്നുപിള്ളയും</l>
              <l> ചുറ്റിപ്പിടിച്ചനേരംഫണത്തെത്തട്ടി</l>
              <l> ചുറ്റിച്ചുവത്തിച്ചെറുമൂക്കനന്നേരം</l>
              <l> കൊത്തിയണിവിരൽകൊത്തിയകൊത്താലേ</l>
              <l> കൊണ്ടുഭയത്തോടുകുടഞ്ഞെറിഞ്ഞിട്ടു്</l>
              <l> നോക്കിയാക്കാകുറഞ്ഞാവലാതിപ്പെട്ടു്</l>
              <l> ആലിലപോൽവിറച്ചംഗംതുളർന്നു</l>
              <l> വാക്കിന്നവൻതലതെക്കോട്ടുംവീണു. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.19.24/.10.0"-->
          <div type="subsection" xml:id="sec2.19.25" n="2.19.25">
            <head type="subsechead">ഐവർകളി</head>
            <p style="noindent">കമ്മാളരിൽപെട്ടവരായ ആശാരി, മൂശാരി, കരുവൻ, തട്ടാൻ, വേലക്കുറുപ്പു്
എന്നിങ്ങനെ അഞ്ചുകൂട്ടർ ഭദ്രകാളിവട്ടങ്ങളിലെ വേല മുതലായവയ്ക്കു ചോടുവച്ചു കോൽമണി കിലുക്കി
പാടിക്കൊണ്ടുള്ള കളിയാണിതു്. അനേകം പാട്ടുകൾ കാണ്മാനുണ്ടു്. അവ ആരുടെ കൃതികളെന്നും
എപ്പോഴുണ്ടായവയെന്നും നിർണ്ണയിപ്പാൻ വിഷമമായിരിക്കുന്നു.
</p>
            <p style="indent">ദൂതവാക്യം ഐവർകളിപ്പാട്ടു പ്രാചീനമാണു്.
</p>
            <lg xml:id="lg2.297">
              <l> മഹാമായലക്ഷ്മീസീത വനംതന്നിൽവസിക്കുംകാലം</l>
              <l> കപടമായ്‍കട്ടുകൊണ്ടുപോയ് ലങ്കയിൽകൊണ്ടുവച്ചു</l>
              <l> ദുഃഖിപ്പിച്ചകാരണത്താൽ ആഴിയേക്കടപ്പതിന്നു</l>
              <l> ആളില്ലെന്നുവച്ചുരാമൻ അനുമാനേവിളിച്ചുകൊണ്ടി</l>
              <l> ങ്ങടയാളംകൊടുത്തുകൈയിൽ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇപ്പോൾ ഐവർകളി കണിയാന്മാരും വേട്ടുവരും ചെറുമന്മാരും
കളിച്ചുവരുന്നു. ഒരു പദംകൂടി ഇവിടെ ചേർക്കുന്നു.
</p>
            <lg xml:id="lg2.298">
              <l> വാരിധികണ്ടൊരുവാനരവംശങ്ങൾ വാലുകളുയർത്തീടുകയുംതത്തരികിട</l>
              <l> പാരംഭയംപൂണ്ടുവാരിധിനോക്കുകയും പർവതംനോക്കിക്കുതിക്കയുംതത്തരികിട</l>
              <l> ആഴികലാനന്ദവന്തിരകാണുമ്പോൾ </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.19.25/.10.0"-->
          <div type="subsection" xml:id="sec2.19.26" n="2.19.26">
            <head type="subsechead">സർപ്പപ്പാട്ടു്</head>
            <p style="noindent">പുള്ളോന്മാർ പാടിവരുന്നു. കേരളത്തിൽ നാഗാരാധനയ്ക്കായി അനേകം
കാവുകളും ക്ഷേത്രങ്ങളും ഉണ്ടല്ലോ. പുള്ളോന്മാർ ഒരുമാതിരി വീണ വായിച്ചുകൊണ്ടു് സർപ്പപ്രീത്യർത്ഥം
ഈ പാട്ടുകൾ പാടിവരുന്നു. അവർക്കു മാത്രമേ പാടാൻ അധികാരമുള്ളു. പാണ്ഡവരുടെ കാലത്തു
അർദ്ധദഗ്ദ്ധനായ ഒരു ഐമ്പടനാഗത്താനെ ഒരു പുള്ളോത്തി രക്ഷിച്ചു വീട്ടിൽ കുടിയിരുത്തിയത്രേ.
അതിനാൽ പ്രസന്നനായ നാഗം പുള്ളവന്മാർ പാടുന്നിടത്തു അഹിഭയം ഉണ്ടാവുകയില്ലെന്നു
വരംകൊടുത്തുപോലും.
</p>
            <lg xml:id="lg2.299">
              <l> കാശ്യപൻതന്നുടെഭാര്യമാരായുള്ള വേശ്യമാർകദ്രുവിനതയെന്നു</l>
              <l> വംശംകുറഞ്ഞൊന്നുണ്ടായികദ്രുവിനു് വേശ്യാൾവിനതയോടൊന്നുചൊന്നാൾ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന ഗാനം ഇപ്പോഴും പാടാറുണ്ടു്.
</p>
          </div>
          <!--end of "subsection 2.19.26/.10.0"-->
          <div type="subsection" xml:id="sec2.19.27" n="2.19.27">
            <head type="subsechead">പാണൻപാട്ടു്</head>
            <p style="noindent">രണ്ടാംഭാഗത്തിൽ വിവരിച്ചിട്ടുണ്ടു്.
</p>
          </div>
          <!--end of "subsection 2.19.27/.10.0"-->
          <div type="subsection" xml:id="sec2.19.28" n="2.19.28">
            <head type="subsechead">അയ്യപ്പൻപാട്ടു് അല്ലെങ്കിൽ ശാസ്താൻപാട്ടു്</head>
            <p style="noindent">അതും അന്യത്ര വിവരിച്ചിട്ടുണ്ടു്.
</p>
          </div>
          <!--end of "subsection 2.19.28/.10.0"-->
          <div type="subsection" xml:id="sec2.19.29" n="2.19.29">
            <head type="subsechead">പൂരപ്പാട്ടു്</head>
            <p style="noindent">ചേർത്തലപ്പൂരം, കൊടുങ്ങല്ലൂർ ഭരണി മുതലായ അവസരങ്ങളിൽ
പാടിവന്നിരുന്ന പാട്ടാണു്. പ്രായേണ തെറിയായിരിക്കുമെങ്കിലും നാട്ടിലുണ്ടാകുന്ന പ്രധാന സംഭവങ്ങളെ
ഈ “ദ്രുതകവി”കൾ ചമൽകാരപൂർവം വർണ്ണിച്ചുവന്നു. തിരുവല്ലാ മുതലായ ചില ദിക്കുകളിൽ
തെറിയല്ലാതെയും പൂരപ്പാട്ടു പാടാറുണ്ടത്രേ. മട്ടുകാണിപ്പാനായി രണ്ടുവരി ചേർക്കാം.
</p>
            <lg xml:id="lg2.300">
              <l> “മന്തനെന്നാകിലും ചിന്തിക്കവേണ്ടടോ</l>
              <l> മന്തെനിക്കീശ്വരൻ തന്നതാണെ”</l>
              <l> താനാന്നെയ് തകിടതാനാനെയ് തനി </l>
              <l> താനാന്നെയ് താനിനാനേ </l>
            </lg>
            <!--end of "verse"-->
            <p style="noindent">വരയിട്ടിട്ടുള്ള ഭാഗത്തു് തെറിയാണു് സാധാരണ ചേർക്കാറുള്ളതു്. ചില
ദിക്കുകളിൽ താഴെ കാണുംപോലെ ഇരട്ടിപ്പും കാണും.
</p>
            <lg xml:id="lg2.301">
              <l> കരുമിഴിത്തര്യലാൾ പുരയെരിഞ്ഞു പിന്നെ–</l>
              <l> ത്തുണികരിഞ്ഞു നല്ല മുലപൊരിഞ്ഞൂ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഗാഥാവൃത്തത്തെയും പൂരപ്പാട്ടായിപ്പാടാം.
</p>
            <p style="indent">പൂരക്കളി ചിലദിക്കിൽ വളരെ സഭ്യമായ രീതിയിൽ കാണാറുണ്ടെന്നു
പറഞ്ഞല്ലോ. ഉത്തരകേരളത്തിൽ ചന്ദ്രഗിരിപ്പുഴ (പളനിയറ) ക്ഷേത്രത്തിൽ രാസക്രീഡാദി
പുരാണകഥകളെ ഗാനങ്ങളാക്കി പാടിവരുന്നുണ്ടു്.
</p>
          </div>
          <!--end of "subsection 2.19.29/.10.0"-->
          <div type="subsection" xml:id="sec2.19.30" n="2.19.30">
            <head type="subsechead">വട്ടിപ്പാട്ടു്</head>
            <p style="noindent">ചെറുമികൾ വട്ടികളും കുട്ടകളും നെയ്യുമ്പോൾ പാടുന്ന പാട്ടാണിതു്.
</p>
            <lg xml:id="lg2.302">
              <l> ആമ്പക്കാച്ചാലിൽച്ചെന്നേ—തെയ്യന്താരോ</l>
              <l> ആമ്പക്കാച്ചാലിൽച്ചെന്നേ—തെയ്യന്താരോ</l>
              <l> ഏഴല്ലാനാരെടുത്തേ—തെയ്യന്താരോ</l>
              <l> ഏഴല്ലാ . . . . . . . . . . . . . . . </l>
              <l> ഏഴായിക്കീറുന്നുണ്ടേ—തെയ്യന്താരോ</l>
              <l> വെയിലത്തും മഞ്ഞത്തിട്ടേ—തെയ്യന്താരോ</l>
              <l> നൊട്ടനുംതുച്ചനിട്ടേ—തെയ്യന്താരോ</l>
              <l> കരിമീനുംതേച്ചുപോലെ—തെയ്യന്താരോ</l>
              <l> വട്ടിക്കതേച്ചുമിട്ടേ—തെയ്യന്താരോ</l>
              <l> വട്ടിയുംകൂട്ടിനെയോ—തെയ്യന്താരോ </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.19.30/.10.0"-->
          <div type="subsection" xml:id="sec2.19.31" n="2.19.31">
            <head type="subsechead">വേറൊരു ചെറുമിപ്പാട്ടു്</head>
            <lg xml:id="lg2.303">
              <l> തേവലക്കരയിലേ കൊച്ചുപണിക്കോ—തെയ്യനത്താരോ</l>
              <l> തേവലക്കരയിലേ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനെയാണു് പോക്കു്.
</p>
          </div>
          <!--end of "subsection 2.19.31/.10.0"-->
          <div type="subsection" xml:id="sec2.19.32" n="2.19.32">
            <head type="subsechead">തീയാട്ടുപാട്ടു്</head>
          </div>
          <!--end of "subsection 2.19.32/.10.0"-->
          <div type="subsection" xml:id="sec2.19.33" n="2.19.33">
            <head type="subsechead">കേശാദിപാദസ്തുതി</head>
            <lg xml:id="lg2.304">
              <l> കാരിരുൾനിറമൊത്ത തിരുമുടിതൊഴുന്നേൻ</l>
              <l> കനൽകണ്ണും തിരുനെറ്റിത്തിലകം കൈതൊഴുന്നേൻ</l>
              <l> വിലസുന്ന മിഴിയും നാസിക കവിൾതൊഴുന്നേൻ</l>
              <l> വളഞ്ഞുള്ളൊരെകിറും പല്ലൊടു നാവുംതൊഴുന്നേൻ</l>
              <l> വട്ടത്തിൽവിളങ്ങുന്ന തിരുമുഖം തൊഴുന്നേൻ</l>
              <l> വാരണക്കുഴകമ്പിയിവരണ്ടും തൊഴുന്നേൻ</l>
              <l> മാറിടംവളർതാലി മണിമാലതൊഴുന്നേൻ</l>
              <l> മാമേരുവിനെവെന്ന തിരുമുലം തൊഴുന്നേൻ</l>
              <l> ദാരുകൻ തലവെട്ടിപ്പിടിച്ച കൈതൊഴുന്നേൻ</l>
              <l> തങ്കംനിൻ കരവാൾ വട്ടകശൂലംതൊഴുന്നേൻ</l>
              <l> നേരെയാലിലയൊത്തോരുദരം കൈതൊഴുന്നേൻ</l>
              <l> ഞൊറിഞ്ഞപൂന്തുകിലും പട്ടുടയാടതൊഴുന്നേൻ</l>
              <l> തുമ്പിക്കൈതരമൊത്ത തിരുത്തുടതൊഴുന്നേൻ</l>
              <l> തൂകിൽപട്ടിൻപുറമേ പൊന്നുടഞാണുംതൊഴുന്നേൻ</l>
              <l> കേതകീമലരൊത്ത കണങ്കാൽകൈതൊഴുന്നേൻ</l>
              <l> കേവലംപുറവടിവിരലുംകൈതൊഴുന്നേൻ</l>
              <l> കോപത്തോടുറയുന്ന തിരുനൃത്തംതൊഴുന്നേൻ</l>
              <l> കോമരമിളക്കുന്ന ചിലമ്പൊലിതൊഴുന്നേൻ</l>
              <l> മുടിതൊട്ടി അടിയോളമുടൽകണ്ടുതൊഴുന്നേൻ</l>
              <l> അടങ്ങാതെകൊടുങ്ങല്ലൂരമൎന്നമ്മേതൊഴുന്നേൻ. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.19.33/.10.0"-->
          <div type="subsection" xml:id="sec2.19.34" n="2.19.34">
            <head type="subsechead">വഞ്ചിപ്പാട്ടു്</head>
            <p style="noindent">നദികളാലും കായലുകളാലും സമലംകൃതമായ കേരളത്തിൽ
പുരാതനകാലം മുതല്ക്കേ വഞ്ചിപ്പാട്ടുകൾ പാടിവന്നിരുന്നു. ആറന്മുള, ചമ്പക്കുളം എന്നീസ്ഥലങ്ങളിൽ
ഇപ്പോഴും ആണ്ടിലൊരിക്കൽ വള്ളംകളി ആഘോഷപൂർവം നടത്താറുണ്ടല്ലോ. ആറന്മുള അപ്പന്റെ
പ്രീതിയ്ക്കായി ഓണം സംബന്ധിച്ചു നടത്തിവരുന്ന ചുണ്ടൻവള്ളംകളി കാണുന്നതു കണ്ണിനു
അത്യാനന്ദപ്രദമാണു്. അനേകം ചുണ്ടൻവള്ളങ്ങൾ അണിനിരന്നു്, ഒരേ താളത്തിൽ പാടുന്ന പാട്ടിനു
അനുകൂലമായി, മുന്നോട്ടു പോകുന്നതു കാണാം. ചമ്പക്കുളത്തെ കളി വേറൊരുവിധത്തിലാണു്.
മിഥുനമാസത്തിൽ ആറുകളെല്ലാം നിറഞ്ഞിരിക്കുമ്പോൾ, മൂലം നക്ഷത്രത്തിലാണു് കളി നടത്തുന്നതു്.
കരക്കാർ അത്യുന്നതങ്ങളായ ചുണ്ടുകളോടുകൂടിയതും വളരെ നീളമുള്ളതുമായ വള്ളങ്ങളോടുകൂടി അന്നു്
ചമ്പക്കുളത്തു ആറ്റിൽ വന്നു ചേരുന്നു. ഏതുകരയാണു് ജയിക്കുന്നതെന്നു് അറിവാൻ ഉൽസുകരായി
ആളുകൾ തീരപ്രദേശങ്ങളിൽ നിബിഡീകൃതരായി നോക്കി നില്ക്കുന്നതു കാണാം. ഒരേ ക്രമത്തിനല്ല
വഞ്ചികളുടെ ഗതി. മത്സരമാണു് ചമ്പക്കുളത്തെ വള്ളംകളിക്കുള്ള വിശേഷം. സ്റ്റീംബോട്ടുകൾ പലപ്പോഴും
അവയോടു മത്സരിച്ചു തോറ്റിട്ടുള്ളതു ഞാൻതന്നെ കണ്ടിട്ടുണ്ടു്.
</p>
            <p style="indent">വള്ളംകളിക്കു രണ്ടുതരം പാട്ടുകൾ ഉപയോഗിച്ചുവരുന്നു. ഒരേ കണക്കിനു എല്ലാ
വള്ളങ്ങളും മന്ദമായി പോകുമ്പോൾ, അഥവാ ഗതിവേഗം തെല്ലു കുറയ്ക്കേണ്ടതായി വരുമ്പോൾ,
വച്ചുപാട്ടാണു് ഉപയോഗിക്കുക.
</p>
            <lg xml:id="lg2.305">
              <l> പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെ</l>
              <l> പിച്ചക്കളികളും കാണുമാറാകണം </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന ഗാനം വച്ചുപാട്ടായി പാടിക്കേട്ടിട്ടുണ്ടു്. തിത്തിത്ത—അയ്യത്ത—എന്ന
താളമൊപ്പിച്ചായിരിക്കും വഞ്ചി മുന്നോട്ടു പോകുന്നതു്.
</p>
            <lg xml:id="lg2.306">
              <l> “കെല്പോടെല്ലാ ജനങ്ങൾക്കും കേടുതീരത്തക്കവണ്ണ-</l>
              <l> മെപ്പോഴുമന്നദാനവും ചെയ്തു ചെഞ്ചമ്മേ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന മാതിരിയിലുള്ള വഞ്ചിപ്പാട്ടു് ശരിയായവിധം പാടി കേൾക്കുമ്പോൾ
വഞ്ചി മുന്നോട്ടു കുതിച്ചുചാടുന്നതു് നമ്മുടെ ദൃഷ്ടിക്കുമുമ്പിൽ കാണുംപോലെ തോന്നും. ഇപ്പോൾ പലരും
വഞ്ചിപ്പാട്ടു പാടുന്നതു പാടേണ്ട രീതിയിലല്ല.
</p>
            <p style="indent">കെല്പോ—ടെല്ലാ—ജന—ങ്ങൾക്കും—തിത്തൈ തക തെയ്തൈതോ—എന്ന
രീതിയിൽതന്നെ പാടണം. ഈരടികഴിഞ്ഞു് ഒരു താളംചവുട്ടുണ്ടു്. രാത്രികാലങ്ങളിലാണെങ്കിൽ അതു
മൂന്നുനാലുനാഴികദൂരംവരെ കേൾക്കാം.
</p>
            <p style="indent">അമ്പലപ്പുഴ ദേവനാരായണസ്വാമി ഏർപ്പെടുത്തിയതാണു് ചമ്പക്കുളത്തെ
മൂലക്കാഴ്ച. അദ്ദേഹത്തിനെ വർണ്ണിച്ചു് ഏതോ ഒരു പുരാതനകവി രചിച്ചിട്ടുള്ള മനോജ്ഞമായ ഒരു ഗാനം
സാഹിത്യപരിഷന്മാസികയിലോമറ്റോ ഒരിക്കൽ പ്രസിദ്ധീകരിച്ചിരിക്കുന്നതു കണ്ടു. കായംകുളത്തു
രാജാവിനെപ്പറ്റിയും അതുപോലൊരു ഗാനമുള്ളതായി അറിയാം. ഇക്കാലത്തും വഞ്ചിപ്പാട്ടു വൃത്തത്തിൽ
തെരുതെരെ ഗാനങ്ങൾ ഉണ്ടായിക്കൊണ്ടാണല്ലോ ഇരിക്കുന്നതു്.
</p>
            <p style="indent">വഞ്ചിപ്പാട്ടുകളുടെ രാജാവു് രാമപുരത്തുവാര്യരുടെ കുചേലവൃത്തമാണു്.
പറയത്തക്കതായി ഒന്നുരണ്ടു കൃതികൾ മാത്രമേ രചിച്ചിട്ടുള്ളുവെങ്കിലും, അദ്ദേഹത്തിനു മഹാകവികളുടെ
കൂട്ടത്തിൽ ഒരു ഉന്നതസ്ഥാനം കല്പിച്ചു കൊടുക്കാം. വാസ്തവത്തിൽ അദ്ദേഹത്തിനെക്കാൾ
കവിതാമർമ്മജ്ഞരായ കവികൾ ഭാഷയിൽ വളരെയുണ്ടെന്നു പറയാവുന്നതല്ല.
</p>
            <p style="indent">കാർത്തികതിരുനാൾമഹാരാജാവു് 945-ൽ വടക്കോട്ടു എഴുന്നള്ളിയിരുന്ന
അവസരത്തിൽ ഈ കവിയെ വൈക്കത്തുനിന്നും തിരുവനന്തപുരത്തിന്നു കൂട്ടിച്ചുകൊണ്ടുപോന്നതായി
ഭാഷാചരിത്രകാരൻ പ്രസ്താവിച്ചിരിക്കുന്നു. ആ അഭിപ്രായത്തെ കേ. ആർ. കൃഷ്ണപിള്ള അവർകൾ,
അന്തരമായ ചില ലക്ഷ്യങ്ങളെക്കൊണ്ടു ഖണ്ഡിച്ചു്, മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്താണു്
അദ്ദേഹം തിരുവനന്തപുരത്തു വന്നതെന്നു സ്ഥാപിച്ചിരിക്കുന്നു.
</p>
            <p style="indent">മാർത്താണ്ഡമഹീപതീന്ദ്രൻ വെറുതെയോജയങ്ങൾ,
</p>
            <p style="indent">എന്നിങ്ങനെ വർത്തമാനക്രിയ ഉപയോഗിച്ചിരിക്കുന്നതിനെ മാത്രം
അടിസ്ഥാനപ്പെടുത്തി ഒന്നും പറയാവുന്നതല്ലെങ്കിലും,
</p>
            <lg xml:id="lg2.307">
              <l> മാർത്താണ്ഡാഖ്യയായിരിക്കും പ്രത്യക്ഷദേവതയുടെ</l>
              <l> മാഹാത്മ്യമോർത്തിട്ടു മനസ്സലിഞ്ഞീടുന്നു. </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന വാക്കുകൾ അപ്രതിഷേധ്യമായ ഒരു തെളിവാണു്. ഈ വിഷയത്തിൽ
മാത്രമല്ല പ്രസ്തത കൃതിയെ പ്രൗഢമായ അവതാരികയോടും നല്ല ഒരു വ്യാഖ്യാനത്തോടും ഇദംപ്രഥമമായി
പ്രസിദ്ധീകരിച്ചതിലും കേ. ആർ അനുമോദനീയനാകുന്നു. എന്നാൽ ഈമാതിരി ആന്തരലക്ഷ്യങ്ങൾ
കൂടാതെതന്നെ ഈ വസ്തുത തെളിയിക്കാൻ കഴിയും. എന്തുകൊണ്ടെന്നാൽ അഷ്ടപദീതർജ്ജമയിൽ
കവിതന്നെ,
</p>
            <lg xml:id="lg2.308">
              <l> ശ്രീമാർത്താണ്ഡമഹീമഹേന്ദ്രനരുളിച്ചെയ്തിട്ടു മന്ദോപി ഞാ-</l>
              <l> നാമൃഷ്ടാഷ്ടപദീഗതം പദകദംബം ഭാഷയാക്കീടുവാൻ</l>
              <l> സാമോദംതുനിയുന്നു തുഷ്യതു ഭൃശം ശ്രീപത്മനാഭോ മമ</l>
              <l> സ്വാമീ രാമപുരേശ്വരശ്വഭഗവാൻ കൃഷ്ണൻപ്രസാദിക്ക മേ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ ശ്ലോകത്തിന്റെ അല്പഭാഗം ഗോവിന്ദപ്പിള്ള അവർകൾ
കണ്ടിരുന്നുവെന്നു ഭാഷാചരിത്രത്തിന്റെ 324-ാം വശത്തു് ആദ്യത്തെ ശ്ലോകത്തിൽ മഹേന്ദ്രനരുൾചെയ്തിട്ടു്
അഷ്ടപദി ഭാഷയാക്കുന്നു എന്നും അതിലേക്കു ‘രാമപുരത്തുഭഗവാൻ കൃപചെയ്യണമെന്നുമുണ്ടു്’
എന്നിങ്ങനെ പ്രസ്താവിച്ചിട്ടുള്ളതിൽനിന്നു ഊഹിക്കാം. ആരോ ഗ്രന്ഥംനോക്കി ശ്ലോകത്തിന്റെ
ഏതാനുംഭാഗം മാത്രം കുറിച്ചുകൊടുത്തിരിക്കണം. ഏതു മഹിമഹേന്ദ്രനാണെന്നു
അന്വേഷിച്ചുപിടിക്കാനുള്ള ക്ഷമ അദ്ദേഹത്തിനുണ്ടായുമില്ല. എന്നാൽ തൽഭാഗിനേയനായ മി.
ശ്രീകണ്ഠേശ്വരം, ജീ. പത്മനാഭപിള്ള സാഹിത്യാഭരണം നിർമ്മിക്കാൻ പുറപ്പെട്ടപ്പൊഴേക്കും അഷ്ടപദി
പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിരുന്നു. എന്നിട്ടും അതൊന്നു തുറന്നുനോക്കാതെ, ഭാഷാ അഷ്ടപദിയേപ്പറ്റി
പറയുന്നിടത്തു് ‘രാമപുരത്തുവാരിയർ എഴുതിയതു്. ഇതു കാർത്തികതിരുനാൾ മഹാരാജാവിന്റെ
കല്പനപ്രകാരം തീർത്തതാണു് ’ എന്നിങ്ങനെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതു കഷ്ടമായിപ്പോയി. മാതുലന്റെ
കാലശേഷം ഭൂമി അസംഖ്യം തവണ സൂര്യനെ പ്രദക്ഷിണംവച്ചു കഴിഞ്ഞിരിക്കുന്നു എന്നുള്ള കഥ മറന്നിട്ടു്,
പലേ ദിക്കുകളിൽ അദ്ദേഹം മാതുലന്റെ അഭിപ്രായത്തോടു മുറുകിപ്പിടിച്ചിരിക്കുന്നതു വിചിത്രംതന്നെ.
</p>
            <p style="indent">രാമപുരത്തുവാരിയർ മീനച്ചിൽ മണ്ഡപത്തുംവാതുക്കൽ ‘രാമപുരത്തു
ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപമുള്ള വാരിയത്തു് 900-ാമാണ്ടിനു മുമ്പു് ജനിച്ചു എന്നു വിചാരിക്കാം. അദ്ദേഹം
തിരുവനന്തപുരത്തു വരുന്നകാലത്തു പ്രൗഢവയസ്കനും നല്ലലോകവ്യവഹാരജ്ഞനും ആയിരുന്നു എന്നു്
കുചേലവൃത്തം വായിച്ചുനോക്കിയാൽ അറിയാം. 930-ാമാണ്ടിടയ്ക്കാണു് മാർത്താണ്ഡവർമ്മ മഹാരാജാവു്
വയ്ക്കത്തെഴുന്നള്ളിയതു്. അന്നു വാര്യർക്കു് കുറഞ്ഞപക്ഷം മുപ്പതുവയസ്സെങ്കിലും ഉണ്ടായിരുന്നു എന്നു
ന്യായമായിവിചാരിക്കാവുന്നതാണു്. അതിൽ കൂടിയിരിക്കാനേ അവകാശമുള്ളു.
</p>
            <p style="indent">കവിയുടെ ജനനത്തേയും വിദ്യാഭ്യാസത്തേയുംപറ്റി യാതൊരറിവും നമുക്കു
ലഭിച്ചിട്ടില്ല. അച്ഛൻ ഒരു നമ്പൂരിയായിരുന്നെന്നും വിദ്യാഭ്യാസം ചെയ്യിച്ചതു് അദ്ദേഹമായിരുന്നെന്നും
കേട്ടിട്ടുള്ളതായി കേ. ആർ. പ്രസ്താവിക്കുന്നു. ആവോ? വാസ്തവമായിരിക്കാം. കവി അവരെപ്പറ്റി മൗനം
അവലംബിച്ചിരിക്കുന്നു.
</p>
            <p style="indent">ദാരിദ്രത്തിലാണു് വളർന്നുവന്നതെന്നുള്ളതിനു സംശയമില്ല. സ്വദേശത്തു ഒരു
കുടിപ്പള്ളിക്കൂടം കെട്ടി നിത്യവൃത്തി കഴിച്ചുകൊണ്ടിരിക്കേ ഏതോ രോഗം പിടിപെട്ടിട്ടോ
ദാരിദ്ര്യശാന്തിയ്ക്കായിട്ടോ വയ്ക്കത്തപ്പനെ ഭജനംപാർത്തു് അവിടെ കഴിച്ചുകൂട്ടി. അക്കാലത്താണു്
വഞ്ചിരാജ്യസംസ്ഥാപകനായ മാർത്താണ്ഡവർമ്മമഹാരാജാവു് അവിടെ എഴുന്നള്ളിയതു്. അവിടുത്തേ
ദർശനം ലഭിച്ചാൽ ദാരിദ്ര്യം ശമിക്കുമെന്നു് വാരിയർക്കു തോന്നി. ഏതാനും ശ്ലോകങ്ങൾ ഓലയിൽകുറിച്ചു്
അതുംകൊണ്ടു് ബോട്ടുകടവിൽ എത്തി. തിരിച്ചെഴുന്നള്ളത്തു സമയമായിരുന്നു. മഹാരാജാവിന്റെ
ഭൃത്യമുഖ്യന്മാർ വഴിക്കു രാജസന്ദർശനം ലഭിക്കായ്കയാൽ കുണ്ഠിതപ്പെട്ടു്, ആൾക്കൂട്ടത്തിൽ
കൂടിത്തിക്കിക്കയറി മുന്നണിയിൽവന്നു. അനന്തരം മുട്ടറ്റം വെള്ളത്തിലിറങ്ങി പ്രശസ്തിപദ്യങ്ങൾ
എഴുതിയിരുന്ന ഓലക്കഷണങ്ങൾ പൊക്കിപ്പിടിച്ചു നിലകൊണ്ടു. ഈ കാഴ്ച ഗംഭീരാശയനായ
മഹാരാജാവിന്റെ മുഖത്തു ഒരു സ്മിതരേഖ അങ്കുരിപ്പിച്ചു കാണണം. അതു വാങ്ങിക്കൊണ്ടുവരാൻ
തിരുമനസ്സുകൊണ്ടു കല്പിച്ചു. രണ്ടുമൂന്നു പദ്യങ്ങൾ വായിച്ചശേഷം വാരരെക്കൂടെ ബോട്ടിൽ
കയറ്റിക്കൊള്ളാൻ കല്പനയുണ്ടായി. വഞ്ചിപുറപ്പെട്ടപ്പോൾ ഒരു വഞ്ചിപ്പാട്ടുണ്ടാക്കാൻ അവിടുന്നു
ആജ്ഞാപിച്ചു.
</p>
            <lg xml:id="lg2.309">
              <l> വഞ്ചനമനുജനായിട്ടവതരിച്ചിരിക്കുന്ന</l>
              <l> വഞ്ചിവലവൈരിയുടെ കൃപയ്ക്കിരിപ്പാൻ</l>
              <l> വഞ്ചികയായ്‍വന്നാവൂഞാനെന്നിച്ഛിച്ചുവാഴുംകാലം</l>
              <l> വഞ്ചിപ്പാട്ടുണ്ടാക്കേണമെന്നരുളിച്ചെയ്തു. </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു കവിതന്നെ പാടീട്ടുണ്ടല്ലോ.
</p>
            <lg xml:id="lg2.310">
              <l> ‘മാർത്താണ്ഡാഖ്യയായിരിക്കും പ്രത്യക്ഷദേവതയുടെ</l>
              <l> മാഹാത്മ്യമോർത്തുമനസ്സിലിഞ്ഞിരുന്ന’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">കവി വൈക്കത്തു പെരുംതൃക്കോവിലപ്പനേയും ഗുരുജനത്തെയും
സംസ്മരിച്ചുകൊണ്ടു അവസരോചിതമായ ഒരു കഥ തെരഞ്ഞെടുത്തു. മാർത്താണ്ഡവർമ്മമഹാരാജാവു്
വാര്യരെ പരീക്ഷിപ്പാൻനോക്കി; ബുദ്ധിമാനായ വാര്യരോ? മഹാരാജാവിനേയും പരീക്ഷിപ്പാൻ
തീർച്ചപ്പെടുത്തി.
</p>
            <lg xml:id="lg2.311">
              <l> വാനവർക്കുനിറവോളമമൃതമർപ്പിച്ചഭഗ-</l>
              <l> വാനുകുചേലകുചിപിടകമെന്നോണം</l>
              <l> വാണീഗുണംകൊണ്ടാരെയും പ്രീണിപ്പിക്കുംവഞ്ചിവജ്ര-</l>
              <l> പാണിക്കെൻപാട്ടിമ്പമാവാനടിതൊഴുന്നേൻ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ തന്റെ ഇംഗിതത്തേ ഭംഗിയായി സൂചിപ്പിച്ചുകൊണ്ടു് അദ്ദേഹം
കുചേലവൃത്തത്തെ അധികരിച്ചു ഗാനം ചമച്ചു. കല്പാലക്കടവിൽ വഞ്ചി എത്തിയപ്പൊഴേക്കും കവിതയും
അവസാനിച്ചുവത്രേ. പക്ഷേ ബുദ്ധിശാലിയായ മഹാരാജാവു് പരീക്ഷയിൽ പരാജിതനായില്ല. കുറെക്കാലം
കവിയെ തിരുവനന്തപുരത്തു താമസിപ്പിച്ചു. ഊണിനും മറ്റും വിശേഷിച്ചു് ഏർപ്പാടുകളൊന്നും കല്പിച്ചു
ചെയ്തില്ല. വാരരാകട്ടെ പക്കത്തൂണുകഴിച്ചു നന്നേ വിഷമിച്ചു. അതിനിടയ്ക്കു അഷ്ടപദി തർജ്ജമചെയ്ക എന്ന
ഹൃദ്യമെങ്കിലും ദുർഭരമായ ഭാരവും അദ്ദേഹം വഹിക്കേണ്ടതായ്‍വന്നു. ശ്രീകൃഷ്ണഭക്തനായിരുന്നതിനാൽ
അതു് അദ്ദേഹത്തിനു ആശ്വാസപ്രദമായ് തോന്നിയിരിക്കണം. വാണീദേവിയുടെ
കാൽച്ചിലമ്പൊച്ചപോലെ മഞ്ജുളമായും എന്നാൽ ഭാവഗർഭമായും ഇരിക്കുന്ന ഗീത ഗോവിന്ദംതർജ്ജമ
ചെയ്യുന്നതു് സാമാന്യരെക്കൊണ്ടു സാധിക്കുമോ? ഭഗവൽകൃപയാ അതു് പൂർത്തിയാക്കീട്ടു് നാട്ടിലേക്കു
പോവാൻ അദ്ദേഹം അനുവാദം ചോദിച്ചു. അവിടുന്നു് കല്പിച്ചനുവാദവും നല്കി. എന്നാൽ കവി
പ്രതീക്ഷിച്ചിരുന്നപോലെ യാതൊരു പാരിതോഷികവും ലഭിച്ചില്ല. പക്ഷേ കല്പാലക്കടവിൽ
എത്തിയപ്പൊഴെക്കും പള്ളിബോട്ടു തയ്യാറായി നിൽക്കുന്നതും താസീൽദാരും മറ്റു ഉദ്യോഗസ്ഥന്മാരും
അദ്ദേഹത്തിനെ കാത്തുനില്ക്കുന്നതും കണ്ടു് അദ്ദേഹം വിസ്മയാകുലനായി. ഓഹോ! ഭഗവാൻ
കുചേലനോടെന്നപോലെ മഹാരാജാവു് തന്നോടും പെരുമാറാനാണു് കല്പിച്ചുറച്ചിരിക്കുന്നതെന്നു് ആ
കവീന്ദ്രനു് ഇപ്പോൾ മനസ്സിലായി. ബോട്ടുകൾ അടുത്ത സ്ഥലങ്ങളിലെല്ലാം കവിയേ ഉപചരിക്കാൻ
ഉദ്യോഗസ്ഥന്മാർ തയ്യാറായി നിന്നിരുന്നു. മഹാരാജാവിന്റെ കൃപാതിരേകത്താൽ മുട്ടിപ്പോയ കവി
ഒടുവിൽ സ്വഗൃഹത്തിൽ ചെന്നപ്പോൾ അവിടത്തെ സ്ഥിതിയൊക്കെ പാടേ മാറിയിരുന്നു. അവിടെ
ഒന്നാംതരം ഒരു ഗൃഹം സർക്കാർചെലവിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നതുകണ്ടു് അദ്ദേഹം കണ്ണീർവാർത്തു.
സമീപപ്രദേശങ്ങളും വാരരുടെ ചിലവിലേക്കു വിട്ടുകൊടുത്തിരുന്നുവത്രേ.
</p>
            <p style="indent">ഈ ഐതിഹ്യത്തിൽ അവിശ്വസനീയമായ യാതൊന്നുമില്ല. ആ രാജകേസരി
തന്റെ പ്രതാപാനലനിൽ പ്രബലന്മാരായ ശത്രുമന്നവന്മാരെയും പ്രഭുക്കന്മാരെയും
ശലഭപ്രായരാക്കിയെങ്കിലും, അവിടുത്തേ ഹൃദയം കുസുമപേലവവും കരുണാശീതളവും ആയിരുന്നു എന്നു
തെളിയിക്കുന്ന അനേകം കഥകളുണ്ടു്. അന്നു നടന്നതായി പറയപ്പെടുന്ന ക്രൂരകൃത്യങ്ങളിൽ മിക്കവയും
സ്വാമിഭക്താഗ്രഗണ്യനായ രാമയ്യൻ രാജ്യത്തിന്റെ നന്മയേ മാത്രം പുരസ്കരിച്ചുചെയ്തിട്ടുള്ളവയാണു്.
</p>
            <p style="indent">ഈ സംഭവം നടന്നകാലത്തു് രാമയ്യൻദളവ ഉണ്ടായിരുന്നില്ലെന്നു തോന്നുന്നു.
അല്ലെങ്കിൽ കവി തന്റെ കവിതയിൽ ആ ആധുനികകൗടല്യനെ സംസ്മരിക്കാതിരിക്കുമായിരുന്നോ?
</p>
          </div>
          <!--end of "subsection 2.19.34/.10.0"-->
          <div type="subsection" xml:id="sec2.19.35" n="2.19.35">
            <head type="subsechead">കവിത</head>
            <p style="noindent">കവി ‘അന്നദാനപ്രഭു’ എന്നു സുപ്രസിദ്ധനായ പെരുംതൃക്കോവിലപ്പനെയും
തൽഭക്തനും അന്നദാനവിഷയത്തിൽ അദ്ദേഹത്തിനോടു തുല്യനും ആയ മഹാരാജാവിനേയും
സ്തുതിച്ചുകൊണ്ടു് കഥയിലേക്കു കടക്കുന്നു.
</p>
            <lg xml:id="lg2.312">
              <l> യാനംദൂരത്തിങ്കലെളുതല്ലെന്നിരുന്നാലും മമ</l>
              <l> സ്യാനന്ദൂരത്തിങ്കലോളം ചെന്നീടുവാനും</l>
              <l> ആനന്ദരൂപിയാമനന്തശായിയേദർശിപ്പാനു-</l>
              <l> മാനന്ദഗോപകുമാരൻ കൃപചെയ്യേണം. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ വരികൾകൊണ്ടുതന്നേ അദ്ദേഹത്തിനേപ്പറ്റിയുള്ള ഐതിഹ്യം
ശരിയാണെന്നു തെളിയുന്നു. ദരിദ്രനായ അദ്ദേഹത്തിനു അനന്താലയംവരെ പോകുന്നതിനു
അവസരമുണ്ടാക്കിക്കൊടുത്തതു മഹാരാജാവാണല്ലോ. പിന്നീടു് കാണുന്ന അനന്തപുരവർണ്ണന
കേൾവികളെ അടിസ്ഥാനപ്പെടുത്തി ചെയ്തതായ്‍വരാനേ ന്യായമുള്ളു. അനന്താലയത്തെപ്പറ്റി ഇത്ര
മനോഹരമായ ഒരു വർണ്ണന ഇതിനു മുമ്പും പിൻപുമുണ്ടായിട്ടില്ല. മുഴുവനും ഇവിടെ പകർത്തിയാൽ
കൊള്ളാമെന്നു ആഗ്രഹം തോന്നുന്നു? എന്തുചെയ്യാം? കടലാസ്സിന്റെ ദൗർല്ലഭ്യംകൊണ്ടു് ആ
അഭിലാഷത്തെ തടഞ്ഞുനിർത്തുകയേ തരമുള്ളു.
</p>
            <lg xml:id="lg2.313">
              <l> ഒറ്റക്കല്ലിങ്ങോടിവന്നുമുഖമണ്ഡപീഭവിച്ചു</l>
              <l> മറ്റൊന്നതിൽപരംമന്നർക്കാജ്ഞകൊണ്ടാമോ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">പ്രസ്തുത വർണ്ണനയിലുള്ള ഈ ഈരടി കവിയുടെ വക്‍ശില്പിത്വത്തിനും
സാക്ഷ്യംവഹിക്കുന്നു. ബഹുസഹസ്രം വേലക്കാരുടേയും അനേകം കരിവീരന്മാരുടേയും
സഹായത്തോടുകൂടി അനേക ദിവസങ്ങൾകൊണ്ടു് വളരെ ദൂരത്തുനിന്നാണല്ലോ ഈ പാറ
കൊണ്ടുവന്നിട്ടുള്ളതു്. സാധാരണക്കാരാരും വിചാരിച്ചാൽ ഇക്കാര്യം സുസാധ്യമല്ല. എന്നിട്ടും കവി
പറയുന്നതു് ‘ആ കല്ലു് ഓടിവന്നുവെന്നാണു്—അതു മാത്രമോ? താനേ മുഖമണ്ഡപമായി ഭവിക്കയും ചെയ്തു
ഇതിൽപരം ഭംഗിയായി മഹാരാജാവിന്റെ ആജ്ഞാശക്തിയെ എങ്ങനെ വർണ്ണിക്കും. മറ്റു കവികൾ
പത്തുവരികൾകൊണ്ടു വർണ്ണിക്കുന്നതിനെ ഇദ്ദേഹത്തിനു ഒരുവരിയിൽ ചിത്രീകരിക്കാൻ കഴിയുമെന്നു
ഇതിനാൽ പ്രത്യക്ഷമാകുന്നില്ലേ?
</p>
            <p style="indent">ക്ഷേത്രത്തിന്റെ പരിസരങ്ങളെഒക്കെ വർണ്ണിച്ചിട്ടു്, കവി പറയുന്നു;-
</p>
            <lg xml:id="lg2.314">
              <l> ദീപിക്കുന്നുദിവ്യരത്നമയം ചൊല്ലപ്പെട്ടതെല്ലാം</l>
              <l> പാപിദൃക്കുകൾക്കേകല്ലുംമരവുമാവൂ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇതു വെറും അതിശയോക്തിയാണെന്നു ചിലർ വിചാരിച്ചേക്കാം. അല്ല
പരമഭക്തനായ കവിയുടെ ഹൃദയം അനന്താലയദർശനോന്മുഖമായിരിക്കുന്നു. അദ്ദേഹത്തിന്റെ
അന്തർദൃഷ്ടിക്കു ഇവയൊക്കെ കല്ലും മരവും ആയി കാണ്മാൻ കഴിയുന്നില്ല. എത്രയോ പേർ ദിവസേന
ശ്രീപത്മനാഭക്ഷേത്രത്തിൽ ദർശനത്തിനു പോകുന്നു. അവരിൽ ചിലർ ശീവേലിപ്പുരയുടെ തൂണുകളിൽ
കൊത്തീട്ടുള്ളതും വാത്സ്യായന്നവിധികളേ ഉദാഹരിക്കുന്നതും ആയ അശ്ലീലചിത്രങ്ങളേ നോക്കി നോക്കി
ചുറ്റിനടന്നിട്ടു് ഒടുവിൽ ഒന്നു തൊഴുതുംവച്ചു പോകുന്നു. മറ്റുചിലർ അവിടെ വന്നുകൂടുന്ന സ്ത്രീജനങ്ങളുടെ മട്ടും
പകിട്ടുംഒക്കെ നോക്കി രസിച്ചുകൊണ്ടു നടക്കുന്നു. അപൂർവം ചില സുകൃതികൾമാത്രം സാക്ഷാൽ
അനന്തപത്മനാഭന്റെ കമനീയവിഗ്രഹത്തെ ദർശിച്ചു ആനന്ദാശ്രുക്കൾ പൊഴിക്കുന്നതായിക്കാണാം.
അക്കൂട്ടർക്കു് ആ വിഗ്രഹത്തെ ശിലാമയമായി കാണുവാനേ സാധിക്കയില്ല. ബ്രഹ്മജ്ഞന്മാർക്കു
അപരോക്ഷാനുഭൂതിയാലുണ്ടാകുന്ന പരമാനന്ദംതന്നെ ഭക്തന്മാർക്കു ഈ വിഗ്രഹത്തിന്റെ
ദർശനമാത്രത്താൽ ലഭിക്കുന്നു.
</p>
            <p style="indent">അനന്തരം കവി ദശാവതാരങ്ങളിൽവച്ചു് അത്യുത്തമം കൃഷ്ണാവതാരമാണെന്നു
സമർത്ഥിക്കുന്നു.
</p>
            <lg xml:id="lg2.315">
              <l> ബ്രഹ്മാദികളർത്ഥിച്ചിട്ടു പരിപൂർണ്ണമായിരിക്കും</l>
              <l> ബ്രഹ്മംമുഴുവനും ദേവകിയുടെജഠരം</l>
              <l> ജന്മഭൂമിയാക്കീട്ടാമ്പാടിയിലെട്ടൊൻപതുവർഷം</l>
              <l> നന്മയോടെനാളുതോറുംവളർന്നീലയോ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു തുടങ്ങുന്ന ഏതാനും വരികളിൽ പരിസ്ഫുരിക്കുന്ന ഭക്തിപാരവശ്യം
തുഞ്ചത്തുഗുരുക്കളുടെ ഭക്തിയോടു് ഏതാണ്ടു് കിടപിടിക്കുന്നുവെന്നു പറയാം.
</p>
            <p style="indent">ശ്രീകൃഷ്ണന്റെ ബാലലീലകളെ വിവരിച്ചശേഷമേ വാരിയർ കഥയിലേക്കു
പ്രവേശിക്കുന്നുള്ളു. ഇതു് അത്യന്തം ഉചിതമായിരിക്കുന്നു. ശ്രീകൃഷ്ണന്റെ
ഭക്തജനപരിത്രാണപരായണതയാണല്ലോ വാസ്തവത്തിൽ കുചേലോപാഖ്യാനത്തിനു വിഷയം.
ഭഗവാന്റെ സതീർത്ഥ്യനായിരുന്ന കുചേലൻ ഭക്തിയിൽ മുഴുകിയിരുന്നതിനാൽ ദാരിദ്ര്യ ചിന്തകൂടാതെ
സുഖമായി കഴിയവേ, സതീരത്നമെങ്കിലും, ഭർത്താവോളം വിരക്തയായി തീർന്നിട്ടില്ലാതിരുന്ന ബ്രാഹ്മിണി
ഒരു ദിവസം പറഞ്ഞു:-
</p>
            <lg xml:id="lg2.316">
              <l> ചില്ലീമാനസപതേ! ചിരന്തനനായപുമാൻ</l>
              <l> ചില്ലിചുളിച്ചൊന്നുകടാക്ഷിപ്പാനോർക്കണം</l>
              <l> ഇല്ലദാരിദ്ര്യാർത്തിയോളം വലുതായിട്ടൊരാർത്തിയും</l>
              <l> ഇല്ലംവീണുകത്തുമാറായതുകണ്ടാലും</l>
              <l> വല്ലഭ!കേട്ടാലും പരമാത്മമഗ്നനായഭവാൻ</l>
              <l> വല്ലഭയുടെവിശപ്പുമറിന്നീല. </l>
            </lg>
            <!--end of "verse"-->
            <p style="noindent">എത്ര അർത്ഥഗർഭമായ വാക്കുകൾ! ഓരോ വാക്കും അർത്ഥവത്താണു്.
“അവിടുന്നു് ബ്രഹ്മധ്യാനനിരതനായിരിക്കുന്നതിനാൽ, എന്റെ പതിയാണു്, അതായതു്, എന്നെ
പരിപാലിക്കാനുള്ള ചുമതല അവിടത്തേക്കുണ്ടു് എന്നുള്ള കഥ തീരെ വിസ്മരിച്ചുകളഞ്ഞിരിക്കുന്നു.
എല്ലാവർക്കും ബ്രഹ്മധ്യാനൈകനിരതരായിരിക്കുവാൻ കഴിയുമോ? എന്നെപ്പോലുള്ളവർക്കു വിശപ്പും
ദാഹവും ഒക്കെ ഉണ്ടു്. ദാരിദ്ര്യപീഡയെക്കാൾ വലുതായി ഗൃഹഭാരം വഹിക്കുന്നവർക്കു മറ്റൊരു സങ്കടം
ഉണ്ടാകാനില്ല. എന്നാൽ അവിടത്തേക്കു് അതിനു പരിഹാരമുണ്ടാക്കുവാൻ ഒരു പ്രയാസവുമില്ല.
സാക്ഷാൽ ലക്ഷ്മീപതിയും അവിടുത്തെ പ്രിയവയസ്യനുമായ ശ്രീകൃഷ്ണന്റെ കടാക്ഷലാഭം ഉണ്ടായാൽ
മതിയല്ലോ” പോരെങ്കിൽ,
</p>
            <lg xml:id="lg2.317">
              <l> ഗുരുഗൃഹത്തിങ്കൽനിന്നുപിരിഞ്ഞതിൽപിന്നെ ജഗദ്</l>
              <l> ഗുരുവിനേയുണ്ടോകണ്ടു? </l>
            </lg>
            <!--end of "verse"-->
            <p style="noindent">അതിനാൽ രാവിലേതന്നെ ദ്വാരകാപുരിയിലേക്കു പുറപ്പെടണമെന്നു ആ
സതീരത്നം പറഞ്ഞു.
</p>
            <p style="indent">അവളുടെ വാക്കുകളിൽ ഭർത്താവിന്റെ അനാസ്ഥയെ സംബന്ധിച്ചു
തെല്ലുപോലും ഈർഷ്യ സ്ഫുരിക്കുന്നില്ല. ‘മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരുസൗരഭ്യം’ എന്ന
കവിവാക്യം പരമാർത്ഥമല്ലേ. എന്നാൽ ആ ബുദ്ധിശാലിനി ഒരു വലിയ തന്ത്രം പ്രയോഗിക്കാതിരുന്നില്ല.
ശ്രീകൃഷ്ണനെ കാണാൻ നാളെത്തന്നെ പുറപ്പെടണമെന്നു പറഞ്ഞാൽ ഭഗവല്ലീനചിത്തനായ ഭർത്താവു
പോകാതിരിക്കയില്ലെന്നു് അവൾക്കു് അറിയാമായിരുന്നു. അതുപോലെതന്നെ പറ്റി.
</p>
            <lg xml:id="lg2.318">
              <l> പറഞ്ഞതങ്ങനെതന്നെപാതിരാവായല്ലോപത്നീ</l>
              <l> കുറഞ്ഞോന്നുറങ്ങട്ടെഞാനുലകീരേഴും</l>
              <l> നിറഞ്ഞകൃഷ്ണനെക്കാണ്മാൻ പുലർകാലേപുറപ്പെടാം</l>
              <l> അറിഞ്ഞുവല്ലതുംകൂടെതന്നയയ്ക്കേണം </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു് അനുകൂലമായ മറുപടിതന്നെ അവൾക്കു ലഭിച്ചു. നേരം
വെളുക്കുംമുമ്പേ, വിപ്രഭാമിനി താൻ യാചിച്ചുകൊണ്ടന്ന ധാന്യത്തെ
</p>
            <lg xml:id="lg2.319">
              <l> “ക്ഷിപ്രമിരുട്ടത്തിട്ടിടിക്കകൊണ്ടു കല്ലുംനെല്ലുമേറു</l>
              <l> മപ്പൃഥുകംപൊതിഞ്ഞൊരുതുണിയിൽകെട്ടി</l>
              <l> കാലത്തെഴുന്നേറ്റു കുളിച്ചൂത്തുവന്നപതിയുടെ</l>
              <l> കാലടിവന്ദിച്ചുപൊതികൈയിൽകൊടുത്തു </l>
            </lg>
            <!--end of "verse"-->
            <p style="noindent">കുചേലനാകട്ടെ,
</p>
            <lg xml:id="lg2.320">
              <l> ‘കൂലങ്കഷകതുഹലം കുടയുമെടുത്തിട്ടനു-</l>
              <l> കൂലയായപത്നിയോടു യാത്രയുംചൊല്ലി</l>
              <l> ബാലാദിത്യവെട്ടംതുടങ്ങിയനേരം കൃഷ്ണനാമജാലങ്ങളെ’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ജപിച്ചുജപിച്ചു്
</p>
            <lg xml:id="lg2.321">
              <l> ചാലേവലത്തോട്ടൊഴിഞ്ഞചകേരോദിപക്ഷിയുടെ</l>
              <l> കോലാഹലംകേട്ടുകൊണ്ടുവിനിർഗമിച്ചു</l>
              <l> നാഴികതോറുംവളരും ഭക്തിനൽകുമാനന്ദമാ</l>
              <l> മാഴിയിങ്കലുടനുടൻമുഴുകുകയും</l>
              <l> താഴുകയുമൊഴുകയുംചെയ്തുകാലമല്പംപോലും </l>
            </lg>
            <!--end of "verse"-->
            <p style="noindent">പാഴാക്കാതെ ആ ഭക്തശിരോമണി നടന്നുനടന്നു്
ഗ്രാമനഗരാദികളെയൊക്കെ കടന്നു് മുന്നോട്ടു പോകവേ, രാമാനുജസ്മരണയാൽ
രോമാഞ്ചമണിഞ്ഞുകൊണ്ടു് ചിന്തതുടങ്ങി.
</p>
            <lg xml:id="lg2.322">
              <l> നാളെനാളെയെന്നായിട്ടു ഭഗവാനെക്കാണ്‍മാനിത്ര</l>
              <l> നാളുംപുറപ്പെടാത്തഞാനിന്നുചെല്ലുമ്പോൾ</l>
              <l> നാളികനയനനെന്തുതോന്നുന്നോ ഇന്നുനമ്മോടു</l>
              <l> നാളീകംകരിമ്പനമേലെയ്തപോലയോ? </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ സംശയം ഉദിച്ച ക്ഷണത്തിൽതന്നെ അസ്തമിച്ചു.
</p>
            <lg xml:id="lg2.323">
              <l> ദ്രോണർ ദ്രൂപദനാലെന്നപോലെനിന്ദിക്കപ്പെടുക</l>
              <l> വേണമെന്നില്ലാദ്യനല്ലേപ്രഭുവല്ലല്ലോ</l>
              <l> മാനിയാമർജ്ജുനനോളംവലിപ്പമില്ലുണ്ടെങ്കിലും</l>
              <l> കൂനിയാകുംകുബ്ജയേക്കാളിളപ്പംകൊണ്ടും</l>
              <l> മാനനീയത്വംവലിപ്പംകൊണ്ടുമെനിക്കേറുംനൂനം</l>
              <l> ദീനബാന്ധവൻബ്രാഹ്മണ്യദേവനല്ലയോ.</l>
              <l> അന്തണരിലേകനെന്നാൽകഴിഞ്ഞുകൃഷ്ണനെത്രയും</l>
              <l> ജന്തുവായജളനേയുംപ്രസാദിപ്പിക്കും.</l>
              <l> എന്തായാലുംചെന്താമരക്കണ്ണനെന്നെക്കാണുന്നേരം</l>
              <l> സന്തോഷിച്ചുസൽക്കരിച്ചയയ്ക്കയുംചെയ്യും. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ മാതിരി ആക്ഷേപസമാധാനങ്ങളോടുകൂടി അദ്ദേഹം
ദ്വാരാവതിയിലെത്തി. നഗരവർണ്ണന അതിമനോജ്ഞമായിട്ടുണ്ടു്.
</p>
            <lg xml:id="lg2.324">
              <l> പട്ടിണികൊണ്ടുമെലിഞ്ഞപണ്ഡിതനുകുശസ്ഥലീ</l>
              <l> പട്ടണംകണ്ടപ്പൊഴേവിശപ്പുംദാഹവും</l>
              <l> പെട്ടന്നകന്നുവെന്നല്ല ഭക്തികൊണ്ടെന്നിയേപണി-</l>
              <l> പ്പെട്ടാലുമൊഴിയാത്തഭവാർത്തിയുംതീർന്നു. </l>
            </lg>
            <!--end of "verse"-->
            <p style="noindent">അത്രമാത്രമോ
</p>
            <lg xml:id="lg2.325">
              <l> രാമാനുജാഞ്ചിതരാജധാനിസൽക്കരിച്ചേകിയ</l>
              <l> രോമാഞ്ചക്കുപ്പായമീറനായിചെഞ്ചമ്മേ</l>
              <l> സീമാതീതാനന്ദാശ്രുവിൽക്കുളിക്കകൊണ്ടുകുചേല</l>
              <l> ചോമാതിരിക്കതുചുമടായിച്ചമഞ്ഞു</l>
              <l> ഭക്തിയായകാറ്റുകൈകണക്കിലേറ്റുപെരുകിയ</l>
              <l> ഭാഗ്യപാരാവാരഭംഗപരമ്പരയാ</l>
              <l> ശക്തിയോടുകൂടിവന്നുമാറിമാറിയെടുത്തിട്ടു</l>
              <l> ശാർങ്ഗിയുടെപുരദ്വാരംപൂകിക്കപ്പെട്ടു. </l>
            </lg>
            <!--end of "verse"-->
            <p style="noindent">പൂർവ്വകവികളാൽ അചുംബിതങ്ങളും അതീവസുന്ദരങ്ങളുമായ ഈമാതിരി
ആശയതല്ലജനങ്ങളാണു്, കുചേലവൃത്തത്തിനു് ഒന്നാംകിടയിലുള്ള കാവ്യങ്ങളുടെ കൂട്ടത്തിൽ ഒരു
മാന്യസ്ഥാനം നൽകുന്നതിനു നമ്മെ പ്രേരിപ്പിക്കുന്നതു്. ബാഹ്യപ്രകൃതിവർണ്ണനയിൽ
പ്രകാശിപ്പിച്ചിടത്തോളമോ അതിൽ കവിഞ്ഞോ ഇരിക്കുന്ന പാടവം വാരിയർ രസഭാവങ്ങളുടെ
ചിത്രീകരണത്തിലും പ്രകാശിപ്പിച്ചുകാണുന്നു. ദ്വാരാവതീദർശനത്താൽ കുചേലന്റെ ഹൃദയത്തിൽ അങ്കുരിച്ച
ആനന്ദരൂപമായ സാത്വികഭാവം വിയർത്തൊലിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ദേഹത്തിൽ
കണ്ടകരൂപേണ പ്രാകാശ്യം അടയുന്നതും അനുകൂലമായ കാറ്റു് ഭംഗപരമ്പരകളിൽക്കൂടെ വഞ്ചിയേ
എങ്ങനെയോ അതുപോലെ ഭക്തിപവനൻ വന്നു് ആ ദേഹത്തെ ഭാഗ്യപാരാവാരപരമ്പരയിലൂടെ
മാറിമാറി എടുത്തുകൊണ്ടു് ദ്വാരാവതിയെ പൂകിക്കുന്നതും കവി നമുക്കു പ്രത്യക്ഷപ്പെടുത്തിത്തന്നിരിക്കുന്നു.
ചെറുശ്ശേരിയെപ്പോലെ കവിതാനതാംഗിയെ അടിമുതല്ക്കു മുടിവരെ അലങ്കാരമണിയിച്ചു ശ്വാസംമുട്ടിക്കുന്ന
കൂട്ടത്തിലല്ല ഈ കവി. അദ്ദേഹത്തിനു് ആ വിഷയത്തിൽ എഴുത്തച്ഛനോടാണു് അധിക സാദൃശ്യം. ഏറ്റവും
കുറഞ്ഞവാക്കുകളെക്കൊണ്ടു് അർത്ഥത്തെ ചമൽക്കാരജനകമാവുംവണ്ണം സ്ഫുരിപ്പിക്കുന്നതിനു്
ഉപകരിക്കത്തക്ക അലങ്കാരങ്ങളെ മാത്രമേ അദ്ദേഹം പ്രയോഗിച്ചിട്ടുള്ളു.
</p>
            <p style="indent">ചെറുശ്ശേരി കാണികളെക്കൊണ്ടു കുചേലനെ ഒട്ടുവളരെ പരിഹസിപ്പിച്ചു.
എന്നാൽ ആ ഭക്തശിരോമണിയെ പരിഹാസ്യനായ് ചിത്രീകരിക്കാൻ ഭക്തനായ വാരിയർക്കു
മനസ്സുവന്നില്ല. ‘ആ ചില്പംസഖൻ മാഹാമാർഗ്ഗം അലങ്കരിച്ച’തായിട്ടാണു് അദ്ദേഹം
ചിത്രണംചെയ്തിരിക്കുന്നതു്.
</p>
            <lg xml:id="lg2.326">
              <l> കണ്ടാലെത്രകഷ്ടമെത്രയുംമുഷിഞ്ഞജീർണ്ണവസ്ത്രം</l>
              <l> കൊണ്ടുതറ്റുടുത്തിട്ടുത്തരീയവുമിട്ടു</l>
              <l> മുണ്ടിൽപൊതിഞ്ഞപൊതിയുംമുഖ്യമായപുസ്തകവും</l>
              <l> രണ്ടുംകൂടെകക്ഷത്തിങ്കലിടുക്കിക്കൊണ്ടു്</l>
              <l> ഭദ്രമായഭസ്മവുംധരിച്ചുനമസ്കാരകിണ</l>
              <l> മുദ്രയുംമുഖരമായപൊളിക്കുടയും</l>
              <l> രുദ്രാക്ഷമാലയുമേന്തിനാമകീർത്തനവുംചെയ്തു</l>
              <l> ചിദ്രൂപത്തിങ്കലുറച്ചുചെഞ്ചമ്മേചെല്ലും </l>
            </lg>
            <!--end of "verse"-->
            <p style="noindent">വയസനെ, ‘ഏഴുരണ്ടുലകുവാഴിയായ തമ്പുരാൻ’ ഏഴാംമാളികയിലിരുന്നു
കണ്ടിട്ടു്
</p>
            <lg xml:id="lg2.327">
              <l> അന്തണനെക്കണ്ടിട്ടുസന്തോഷംകൊണ്ടോ തസ്യ ദൈന്യം</l>
              <l> ചിന്തിച്ചിട്ടുള്ളിലുണ്ടായസന്താപംകൊണ്ടോ</l>
              <l> എന്തുകൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു, ധീരനായ</l>
              <l> ചെന്താമരക്കണ്ണനുണ്ടോകരഞ്ഞിട്ടുള്ളു? </l>
            </lg>
            <!--end of "verse"-->
            <p style="noindent">പരമാർത്ഥമല്ലേ? അതിധീരന്മാരെപ്പോലും കരയിക്കുന്ന സംഭവങ്ങൾ
ശ്രീകൃഷ്ണന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ടു്. അപ്പോഴെങ്ങും അദ്ദേഹം ഒരുതുള്ളിക്കണ്ണീർ പൊഴിച്ചിട്ടില്ല.
ഇപ്പോൾ അഭൂതപൂർവ്വമായുണ്ടായ ഈ ബാഷ്പോദ്ഗമത്തെ ഉൾക്കണ്ണുകൊണ്ടു കണ്ടിട്ടു് വാരിയർ
അത്ഭുതപ്പെടുകയും ഭഗവാന്റെ സൗഹാർദ്ദത്തിനുള്ള മധുരിമയേയും ദീനാനുകമ്പയുടെ തള്ളിച്ചയേയും
ഓർത്തു് ഭക്തിപരവശനായിത്തീരുകയും ചെയ്യുന്നു. നോക്കുക,
</p>
            <lg xml:id="lg2.328">
              <l> പള്ളിമഞ്ചത്തീന്നുവെക്കമുത്ഥാനംചെയ്തിരുപക്ക-</l>
              <l> മുള്ളപരിജനത്തോടുകൂടിമുകുന്ദൻ</l>
              <l> ഉള്ളഴിഞ്ഞുതാഴത്തെഴുന്നള്ളിപൗരവരന്മാരും</l>
              <l> വെള്ളംപോലെചുറ്റുംവന്നു വന്ദിച്ചുനിന്നു</l>
              <l> പാരാവാരകല്പപരിവാരത്തോടുകൂടിഭക്ത-</l>
              <l> പാരായണനായനാരായണനാശ്ചര്യം</l>
              <l> പാരാതെചെന്നെതിരേറ്റു കുചേലനെദ്ദീനദയാ</l>
              <l> പാരവശ്യമേവംമറ്റൊരീശ്വരനുണ്ടോ? </l>
            </lg>
            <!--end of "verse"-->
            <p style="noindent">അത്രമാത്രമോ?
</p>
            <lg xml:id="lg2.329">
              <l> മാറത്തേവിയർപ്പുവെള്ളംകൊണ്ടുനാറുംസതീർത്ഥ്യനെ</l>
              <l> മാറത്തുണ്‍മയോടുചേർത്തുഗാഢംപുണർന്നു </l>
            </lg>
            <!--end of "verse"-->
            <p style="noindent">അതുകൊണ്ടും അവസാനിച്ചില്ല
</p>
            <lg xml:id="lg2.330">
              <l> കൂറുമൂലംതൃക്കൈകൊണ്ടുകൈപിടിച്ചുകൊണ്ടുപരി</l>
              <l> കേറിക്കൊണ്ടുലക്ഷ്മീതല്പത്തിന്മേലിരുത്തി</l>
              <l> പള്ളിപ്പാണികളെക്കൊണ്ടുപാദംകഴുകിച്ചുപരൻ</l>
              <l> ഭള്ളൊഴിഞ്ഞുഭഗവതിവെള്ളമൊഴിച്ചു </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനെ മനോഹരമായ ഒരു ചിത്രം ചമച്ചിട്ടു് ‘സത്വംകൊടുപ്പാനായി’
ചെയ്തിരിക്കുന്ന പൊടിക്കയ്യാണു് അടുത്ത വരികൾ.
</p>
            <lg xml:id="lg2.331">
              <l> തുള്ളിയുംപാഴിൽപോകാതെ പാത്രങ്ങളിലേറ്റുതീർത്ഥ</l>
              <l> മുള്ളതുകൊണ്ടുതനിക്കുമാർക്കുംതളിച്ചു. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ലക്ഷ്മീദേവി സാധാരണ പ്രഭുജനങ്ങളെ മാത്രമേ കടാക്ഷിക്കാറുള്ളു.
ഇപ്പോഴാകട്ടെ, ഭഗവാൻ പള്ളിപ്പാണികളെക്കൊണ്ടുതന്നെ ഈ ദരിദ്രജീവിയുടെ കാൽ കഴുകാൻ
ഭാവിക്കുന്നതു കാണ്‍കയാൽ, ദേവിയുടെ ‘ഭള്ളൊഴിഞ്ഞു’വത്രേ.
</p>
            <p style="indent">ശ്രീകൃഷ്ണൻതന്നെ വിസ്മരിച്ചുകാണുമോ എന്നുള്ള ശങ്കയോടുകൂടി പുറപ്പെട്ട
കുചേലനു്,
</p>
            <lg xml:id="lg2.332">
              <l> എത്രനാളുണ്ടുഞാൻകാണാഞ്ഞിട്ടുചിത്തേകൊതിക്കുന്നു</l>
              <l> അത്രതന്നേപോന്നുവന്നതസ്മാകംഭാഗ്യം </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നുതുടങ്ങി ഭഗവാൻ പൂർവ്വസ്മരണകളെ ഓരോന്നായി വിവരിച്ചു
പറഞ്ഞിട്ടു്.
</p>
            <lg xml:id="lg2.333">
              <l> പൊതിയിങ്ങോട്ടുതന്നാലും ലജ്ജിക്കേണ്ടഗോപിമാരും</l>
              <l> കൊതിയനെന്നിജ്ജനത്തെപറവൂഞായം. </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ അവൽപൊതി ചോദിച്ചു വാങ്ങിയപ്പോഴുണ്ടായ
ആനന്ദാതിശയം വാചാമഗോചരംതന്നെ.
</p>
            <p style="indent">ഭഗവാൻ കല്ലും നെല്ലും കലർന്ന അവലിൽ ഒരുപിടി വായിലാക്കി; രണ്ടാമതും
വാരുന്നതുകണ്ടു് ലക്ഷ്മീദേവി,
</p>
            <lg xml:id="lg2.334">
              <l> മതിമതിപതിയോടുപറവൂതുംചെയ്തുകാന്താ</l>
              <l> മതിമതി കദശനമതീവമൂല്യം.</l>
              <l> മതിപ്പാനുംകൊടുപ്പാനുംതന്നെഞാനിന്നൊന്നുകൊണ്ടും</l>
              <l> മതിയാകയില്ലെന്നായിവന്നിരിക്കുന്നു.</l>
              <l> പിറന്നന്നുതുടങ്ങീട്ടുപിരിയാതെപാർക്കുമെന്നെ</l>
              <l> മറന്നെന്നുതോന്നീടുന്നിതധുനാബന്ധം</l>
              <l> മുറിച്ചയച്ചീവിപ്രന്റെപത്നിക്കുദാസിയാക്കുവാ-</l>
              <l> നുറച്ചിതോതിരുമനസ്സിലിതെന്തയ്യോ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു തടുക്കയും ഭഗവാൻ,
</p>
            <lg xml:id="lg2.335">
              <l> പരിഭ്രമിക്കേണ്ടാപത്നീപറഞ്ഞതുകൊള്ളാംതാനും</l>
              <l> പരമഭക്തന്മാരെക്കണ്ടിരിക്കുന്നേരം</l>
              <l> പരവശനായ്‍കൃപകൊണ്ടെന്നെയുംമറന്നുപോംഞാൻ</l>
              <l> പരിചയിച്ചീടുംനീയതറിഞ്ഞിട്ടില്ലേ?</l>
              <l> നിറഞ്ഞുകഴിഞ്ഞുനമുക്കെരുമുഷ്ട്യാനിന്റെഭാവ</l>
              <l> മറിഞ്ഞുകൊൾവതിന്നായിപ്പുനരുദ്യോഗം </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ മറുപടി പറകയും ചെയ്തു.
</p>
            <p style="indent">പതിന്നാലുലോകത്തെയും തന്റെ ജഠരത്തിലാക്കിക്കൊണ്ടിരിക്കുന്ന ഭഗവാനു
വിപ്രപത്നി കൊടുത്തയച്ച കല്ലും നെല്ലും നിറഞ്ഞ അവലിന്റെ ഒരുപിടികൊണ്ടു നിറഞ്ഞുപോലും!
</p>
            <lg xml:id="lg2.336">
              <l> വിവിധചരാചരാണാംപിതാക്കന്മാരേവംകാര്യം</l>
              <l> സവിധഗനാംദ്വിജനെശ്രവിപ്പിക്കാതെ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനെ സംഭാഷണം നടത്തിയശേഷം മുകുന്ദൻ ഇപ്രകാരം പറഞ്ഞു:-
</p>
            <lg xml:id="lg2.337">
              <l> പണ്ടൊരിക്കൽപാണ്ഡവമഹിഷിയുടെശാകോദന</l>
              <l> മുണ്ടുനാമിന്നുഭവാന്റെപൃഥുകംതിന്നു</l>
              <l> രണ്ടുകൊണ്ടുമുണ്ടായോണംസുഖവുംതൃപ്തിയുംകീഴി</l>
              <l> ലുണ്ടായിട്ടില്ലൊരിക്കലുമെനിക്കുസഖേ!</l>
              <l> കയ്ക്കലർത്ഥമൊന്നുമില്ലാഞ്ഞെന്റെഭക്തന്മാരർപ്പിച്ചാൽ</l>
              <l> കയ്ക്കുംകാഞ്ഞിരക്കുരുവുമെനിക്കമൃതം.</l>
              <l> ഭക്തിഹീനന്മാരായമർത്ത്യന്മാരമൃതംതന്നാലും</l>
              <l> തിക്തകാരസ്കരഫലമായിട്ടുതീരും</l>
            </lg>
            <lg xml:id="lg2.338">
              <l> ശ്രീയുംതവസ്ത്രീയുമൊന്നാണെന്നപദംതന്നെതവ</l>
              <l> ജായയോടുപറഞ്ഞേപ്പൂമമവചനം </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇപ്രകാരമുള്ള സൽക്കാരവചനങ്ങൾക്കു കുചേലൻ ഉചിതമായ മറുപടി
പറഞ്ഞു.
</p>
            <lg xml:id="lg2.339">
              <l> ഭുക്തിമുക്തിദാതാവേ ഭുവനനാഥഭഗവാനേ</l>
              <l> ഭക്തികൊണ്ടുഭക്തന്മാരുംനിന്നാലത്ഭുതം</l>
              <l> ശക്തികൊണ്ടുശക്തന്മാരും ജയിക്കപ്പെടുന്നതിനാൽ</l>
              <l> യുക്തംരണ്ടുജിതാഖ്യയ്ക്കുമന്തരംവേണ്ട.</l>
              <l> കപ്പവുംകൊണ്ടെല്ലാലോകപാലന്മാരുംദ്വാരത്തോള</l>
              <l> മെപ്പോളവസരമെന്നുനോക്കിപ്പാർക്കുന്നു.</l>
              <l> കുപ്പയിൽകിടന്നവനെപ്പൂജിക്കുന്നുഭവാൻകീഴി</l>
              <l> ലിപ്പുതുമകണ്ടിട്ടില്ല കേട്ടിട്ടുമില്ല</l>
              <l> ചെറുപ്പത്തിൽപരിചയംകൊണ്ടുതവരൂപത്തെഞാൻ</l>
              <l> മനോദർപ്പണത്തിൽകണ്ടതിവയെപ്പേരും</l>
              <l> അപ്പോഴപ്പോൾകേട്ടുളവാനെസ്മരിച്ചിരുന്നുഞാൻ-</l>
              <l> മിപ്പോഴിവിടേയ്ക്കുവന്നുകാണ്‍കയുംചെയ്തു</l>
              <l> കല്പനലംഘിപ്പാൻമേലാഞ്ഞേഴാംമാളികമുകളി-</l>
              <l> ലല്പനിവൻരാമുഴുവനീശ്വരിയുടെ</l>
              <l> തല്പത്തിന്മേലിരുന്നിട്ടുവിഷ്ണുപദംവാണുവല്ലോ</l>
              <l> മല്പരനാംധന്യനില്ലീമന്നീരേഴിലും” </l>
            </lg>
            <!--end of "verse"-->
            <p style="noindent">അനന്തരം, “ദിവ്യരത്നപ്രകാശംകൊണ്ടത്ര രാത്രിയല്ലെങ്കിലും
നവ്യമാരുണോദയമടുക്കുക”യാൽ യാത്രചോദിച്ചു സ്വഗൃഹത്തിലേക്കു പുറപ്പെട്ടു. ആ ഭക്തൻ
ഭഗവദ്ദർശനത്താലുണ്ടായ ആനന്ദത്തിനിടയ്ക്കു് തന്റെ ആഗമനോദ്ദേശം നിശ്ശേഷം മറന്നുപോയി. എന്നാൽ
അദ്ദേഹം വെറുംകൈയ്യോടല്ല, പോയതെന്നു വാരിയർ നമ്മെ സ്മരിപ്പിക്കുന്നു.
</p>
            <p style="indent">“മാത്രപോലും ധനഹീനനായ വിപ്രൻ മുകുന്ദനെ മാനസംകൊണ്ടെടുത്തിട്ടു
കൂടെ കൊണ്ടുപോയ്” പോരേ! ഇതിൽപരം എന്തുവേണം.
</p>
            <lg xml:id="lg2.340">
              <l> ആശ്ചര്യമാശ്ചര്യമിദമോർത്തുകാണുംതോറുംപാരി</l>
              <l> ലാരിലുമസാരനായഞാനെവിടത്തു?</l>
              <l> ഈശ്വരേശ്വരനായുള്ളുകൃഷ്ണനെവിടത്തു?മൈത്രി</l>
              <l> യീവണ്ണമാർക്കുമാരിലുംകാണ്‍കയില്ലെങ്ങും</l>
              <l> ത്രയത്രിംശൽകോടിത്രിദിവേശന്മാർക്കുമല്ലമൂർത്തി</l>
              <l> ത്രയത്തിനുമത്രയല്ലിത്രിജഗത്തിനും</l>
              <l> ത്രയിക്കുംതമ്പുരാനായകൃഷ്ണനെന്നെക്കണ്ടനേരം</l>
              <l> തെരിക്കെന്നുതാഴത്തുവന്നെതിരേറ്റതും</l>
              <l> വിയർത്തൊലിച്ചിട്ടുപൂതിഗന്ധമേറുംവിരൂപമെ</l>
              <l> വയസ്യനെന്നിട്ടുരതിപതിപിതാവാം</l>
              <l> ശ്രിയപേതിമാറത്തുചേർത്തതിഗാഢംപുണർന്നതും</l>
              <l> ഭയപ്പെട്ടിട്ടാരുമൊന്നുംപറയാഞ്ഞതും</l>
              <l> അല്പനാമിവനെക്കേറ്റിക്കൊണ്ടുപോയിപൊക്കമേറും</l>
              <l> സപ്തമസൗധസ്യോപരിരത്നപര്യങ്കേ</l>
              <l> തൃപ്തിവരുമാറിരുത്തിപ്പൂജിച്ചതുംരാത്രൗരമ</l>
              <l> സുപ്തിസുഖമുപേക്ഷിച്ചുവീശിനിന്നതും</l>
              <l> ഹാസ്യബ്രാഹ്മണനിഖിലബ്രഹ്മാണ്ഡനായകൻചെയ്ത</l>
              <l> ദാസ്യത്തിനില്ലവസാനമതെല്ലാംകൊണ്ടും</l>
              <l> ശാസ്യന്മാരാംഭൃത്യന്മാരുമശിക്കാത്തകപൃഥുക</l>
              <l> മാസ്യത്തിലിട്ടമൃതാക്കീട്ടിറക്കിയതും </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഒക്കെ ഓർത്തോർത്തു യാത്രാക്ലേശം അറിയാതെ നടന്നുപോയ
വിപ്രശ്രേഷ്ഠനു ഗൃഹമടുക്കാറായപ്പോൾ പെട്ടെന്നു പത്നിയുടെ ഓർമ്മ വന്നു.
</p>
            <lg xml:id="lg2.341">
              <l> പേർത്തങ്ങോട്ടുചെല്ലുകയുംകഷ്ടംവഴികണ്ണുംതോർത്തു</l>
              <l> കാത്തിരിക്കുംപത്നിയോടെന്തുരചെയ്യേണ്ടു? </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.
</p>
            <lg xml:id="lg2.342">
              <l> ജന്മംവ്യർത്ഥമാക്കിപ്പതിവ്രതയെപ്പട്ടിണിക്കിട്ടു</l>
              <l> കല്മഷവാനുണ്ടോഗതിമുക്തനായാലും? </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെയുള്ള ആത്മതിരസ്കാരത്തോടുകൂടി ഗൃഹം സമീപിച്ച കുചേലൻ
‘കാര്യമാനുഷനോളം’ സുന്ദരനായ്ത്തീർന്നതും “സൂര്യപ്രകാശനായതും” അറിഞ്ഞതേയില്ല. ഇല്ലമിരുന്ന ദിക്കും
അടുത്തപ്രദേശങ്ങളും, “രണ്ടാംദ്വാരകാപട്ടണമായിട്ടഗ്രേ കാണ”പ്പെട്ടു. “എല്ലാംകൊണ്ടും
കുശസ്ഥലീപട്ടണത്തോടൊത്തിരിക്കും ഇല്ലം” കണ്ടിട്ടു് ‘ഈശ്വരാ വഴിപിഴച്ചുഞാനും’ എന്നു അദ്ദേഹം
വിഷമിച്ചുപോയി.
</p>
            <lg xml:id="lg2.343">
              <l> ‘മല്ലരിപൂവിന്റെമഹാരാജധാനിക്കുപിന്നെയും</l>
              <l> ചെല്ലുകയോ? </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നുപോലും അദ്ദേഹം സംശയിച്ചു. അദ്ദേഹത്തിന്റെ പത്നി,
</p>
            <lg xml:id="lg2.344">
              <l> തൽപ്പുരവാസികളോടുംനാനാവാദ്യഘോഷത്തോടും</l>
              <l> കെല്പോടഷ്ടമംഗല്യാദിസാകുല്യത്തോടും</l>
              <l> കൂടിവന്നെതിരേറ്റകംപൂകിച്ചുപതിയേമിത്ര</l>
              <l> കോടിപ്രഭപൂണ്ടപുത്തൻപുരികാണിച്ചു’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">കൊടുത്തിട്ടു “പാടീരശ്രീതുംഗമഞ്ചത്തിന്മേലിരുത്തി,
</p>
            <lg xml:id="lg2.345">
              <l> വെണ്‍കൊറ്റാതപത്രംതഴവെഞ്ചാമരംതാലവൃത്തം</l>
              <l> തങ്കക്കോളാമ്പിതാംബൂലചർവണക്കോപ്പും</l>
              <l> മങ്കമാരെടുത്തുംകൊണ്ടുവേണ്ടെങ്കിലുംചുറ്റുംകൂടിയപ്പോൾ, </l>
            </lg>
            <!--end of "verse"-->
            <p style="noindent">“പങ്കജാക്ഷകൃപകൊണ്ടു മുട്ടി കുചേലൻ. അനന്തരം ഉണ്ടായ വൃത്താന്തങ്ങൾ
എല്ലാം പത്നിയോടു ചോദിച്ചറിഞ്ഞപ്പോൾ, അദ്ദേഹം ഭഗവാന്റെ മഹിമാതിശയത്തെ പത്നിക്കു
പറഞ്ഞുകൊടുത്തു. ഈ പരിവർത്തനത്തിന്റെ ഫലമായി,
</p>
            <lg xml:id="lg2.346">
              <l> നിർമ്മലകുശസ്ഥലീപുരത്തിങ്കലുംകൃഷ്ണകൃപാ</l>
              <l> നിർമ്മിതമാംകുചേലപട്ടണത്തിങ്കലും</l>
              <l> ധർമ്മപുത്രരിരിക്കുന്നഹസ്തിനപുരത്തിങ്കലും</l>
              <l> ധർമ്മമൊരുപോലെയായിദിവസന്തോറും</l>
              <l> കുചേലനുംപ്രേയസിക്കുംസമ്പത്തുണ്ടായതിൽതത്ര</l>
              <l> കുശേശയലോചനങ്കൽപത്തിരട്ടിച്ചു</l>
              <l> കുചേലിയയായഭക്തികൃഷ്ണനൈക്യംകൊടുത്താലും</l>
              <l> കൃശേതരതരമായിക്കടം ശേഷിച്ചു. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ കഥാസംക്ഷേപത്തിൽനിന്നു കവിതയുടെ സ്വഭാവത്തേയും കവിയുടെ
രചനാപാടവത്തേയും പറ്റി വായനക്കാർക്കു് സാമാന്യമായ ഒരു ബോധം ഉണ്ടാകുമെന്നു ഞാൻ
വിശ്വസിക്കുന്നു. കവി ഒന്നാംതരം ഒരു വാക്‍ശില്പിയാണു്. കവിതയെ അന്യൂനവാക്ശില്പത്തിനു
മകുടോദാഹരണമായും വിളങ്ങുന്നു. മധുരമധുരങ്ങളായ പദങ്ങളുടെ സമീചീനമായ സന്നിവേശവും
ആശയങ്ങളുടെ പുതുമയും രസഭാവാദികളുടെ പരിസ്ഫുരണത്തിൽ കവി പ്രദർശിപ്പിച്ചിരിക്കുന്ന
അന്യാദൃശമായ പാടവവും, കാവ്യഗാത്രത്തിന്റെ ശോഭയെ ഉദ്ദീപിപ്പിക്കുന്നതിനു ഉപയുക്തമായ
വിധത്തിലുള്ള മിതമായ അലംകാരപ്രയോഗവും മാധുര്യപ്രസാദസംത്വാദിഗുണങ്ങളുടെ പുഷ്കലതയും
ആലോചിക്കുമ്പോൾ ഈ കവിതയ്ക്കു തുല്യമായി ഞാൻ ഒന്നേഒന്നുമാത്രമേ കാണുന്നുള്ളു. അതു് ഈ
കാവ്യതല്ലജത്തിന്റെ ഗുണപൗഷ്കല്യത്തെ വേണ്ടപോലെ ആസ്വദിച്ചറിഞ്ഞു് കവിയെ യഥോചിതം
സല്ക്കരിക്കുന്നതിൽ ശ്രീവീരമാർത്താണ്ഡവർമ്മദേവനെ പ്രേരിപ്പിച്ച സഹൃദയത്വത്തിൽ സ്ഫുരിക്കുന്ന കവിത
ആകുന്നു.
</p>
            <p style="indent">ഈ കവിയുടെ വകയായി അഷ്ടപദിയുടെ സ്വതന്ത്രതർജ്ജമ മാത്രമേ ഇപ്പോൾ
അറിയപ്പെട്ടിട്ടുള്ളു. അതു ഒരു തർജ്ജമയാണെന്നു ആരും ശങ്കിച്ചുപോകാതിരിക്കത്തക്കവണ്ണം അത്ര
മനോജ്ഞമായിട്ടുണ്ടു്.
</p>
            <p style="indent">മൂലത്തിൽനിന്നു ഒരു പാദവും അതിന്റെ തർജ്ജിമയും ചുവടേചേർക്കുന്നു.
</p>
          </div>
          <!--end of "subsection 2.19.35/.10.0"-->
        </div>
        <!--end of "section 2.19/.10"-->
        <div type="section" xml:id="sec2.20" n="2.20">
          <head type="sechead">വസന്തം അടയാളം</head>
          <lg xml:id="lg2.347">
            <l> ലളിതലവങ്ഗീലതാപരിശീലനകോമളമലയസമീരേ</l>
            <l> മധുകരമികരകരംബിതകോകിലകൂജിതകഞ്ജകുടീരേ</l>
            <l> വിഹരതിഹരിരിഹ സരസവസന്തേ</l>
            <l> നൃത്യതിയുവതിജനേനസമംസഖിവിരഹിജനസ്യദുരന്തേ. <hi style="snum">വിഹരതി</hi></l>
            <l> ഉന്മദമദനമനോരഥപഥികവധൂജനജനിതവിലാപേ</l>
            <l> അളികുലസങ്കുലകുസുമസമൂഹനിരാകുലബകുളകലാപേ. <hi style="snum">വിഹരതി</hi></l>
            <l> മൃഗമദരസൗരഭരഭസവശംവദനവദളമാലതമാലേ</l>
            <l> യുവജനഹൃദയവിദാരണമനസിജനഖരുപികിംശുകജാലേ. <hi style="snum">വിഹരതി</hi></l>
            <l> മദനമഹീപതികനകമണ്ഡരുചികേസരകസുമവികാസേ</l>
            <l> മിളിതശിലീമുഖപാടലപടലകൃതസ്മരശൂണവിലാസേ. <hi style="snum">വിഹരതി</hi></l>
            <l> വിഗളിതലജ്ജിതജഗദവലോകനതരുണകരുണകൃതഹാസേ</l>
            <l> വിരഹിനികൃന്തനകന്തമുഖാകൃതികേതകിതന്തുരിതാശേ. <hi style="snum">വിഹരതി</hi></l>
            <l> മാധവികാപരിമളലളിതേ നവമാലികയാതിസുഗന്ധൗ</l>
            <l> മുനിമനസാമപിമോഹനകാരിണിതരുണാകാരണബന്ധൗ. <hi style="snum">വിഹാരതി</hi></l>
            <l> സ്ഫുരദതിമുക്തലാം പരിരംഭണമുകളിതപുളകിതചൂതേ</l>
            <l> വൃന്ദാവനവിപിനേപരിസൗപരിഗതയമുനാജലപൂതേ. <hi style="snum">വിഹാരതി</hi></l>
            <l> ശ്രീജയദേവമണിതമിദമുദയതിഹരിചരണസ്മൃതിസാരം</l>
            <l> സരസവസന്തസമയവനവർണ്ണനമനുഗതമദനവികാരം. <hi style="snum">വിഹാരതി</hi> </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 2.20/.10"-->
        <div type="section" xml:id="sec2.21" n="2.21">
          <head type="sechead">തർജ്ജമ- വസന്തരാഗം അടന്ത</head>
          <lg xml:id="lg2.348">
            <l> ചന്ദനപർവതമന്ദമരുത്തും ചഞ്ചലവണ്ടുകളുടെ ഝംകൃതിയും</l>
            <l> സുന്ദരി! കുയിലുകളുടെ സൂക്തികളും സുഖമേകമിഹവസന്തേ.</l>
            <l> ശൃണുസഖി! കൃഷ്ണൻ ക്രീഡിക്കുന്നു സ തൃഷ്ണരാകും</l>
            <l> സഖിമാരൊടുസംകം കൃപയുള്ളിൽവളർന്നു് മന്മഥമഥനംകൊണ്ടു കരഞ്ഞും</l>
            <l> മരണമതിൽസുഖമെന്നുപറഞ്ഞും</l>
            <l> കല്മഷമോർക്കും വിരഹിണിമാരേ</l>
            <l> കരയിക്കുന്നുകാലം. <hi style="snum">ശൃണു</hi></l>
            <l> പ്ലാശിന്റപൂക്കളഹോ യുവഹൃദയം</l>
            <l> ക്ലേശംകൂടാതെ ഭേദിക്കാൻ</l>
            <l> ആശമുഴുത്തൊരു കാമന്റെ നഖ</l>
            <l> രാശികണക്കേ വിളങ്ങിടുന്നു. <hi style="snum">ശൃണു</hi></l>
            <l> പുന്നപ്പൂവുവിടർന്നിതു മനസിജ മന്നവവീരന്റെ</l>
            <l> പൊന്നുകഴലുള്ളൊരു വെള്ളക്കുട</l>
            <l> മിന്നുന്നതുപോലെ മിന്നുന്നു. <hi style="snum">ശൃണു</hi></l>
            <l> മുല്ലമല്ലികകറുമൊഴിപിച്ചക മെല്ലാമലരുകടേയും</l>
            <l> നല്ലസുഗന്ധം നാസിക മുറ്റും</l>
            <l> ചൊല്ലാവല്ലൊരു ശോഭയുമേറ്റം.                        (ശൃണു)</l>
            <l> മന്ദാകിനിയുടെ സഖി യമുനാനദി</l>
            <l> വൃന്ദാവനമതു നന്ദനുതുല്യം</l>
            <l> നന്ദകുമാരനുമിന്ദ്രനുമൊക്കും</l>
            <l> നന്നൊരുയോഗം ഭുവിനാന്യേവം. <hi style="snum">ശൃണു</hi> </l>
            <l> ജയദേവോക്തികളോർക്കുംതോറും</l>
            <l> ഭയമേറുന്നു ഭാഷ ചമപ്പാൻ</l>
            <l> ജയഹേ! കൃഷ്ണ പിഴപ്പിക്കല്ലേ</l>
            <l> ദയചെയ്തീടുക ദാസനിലേറ്റം. </l>
          </lg>
          <!--end of "verse"-->
          <div type="subsection" xml:id="sec2.21.1" n="2.21.1">
            <head type="subsechead">കപ്പൽ പാട്ടു്</head>
            <p style="noindent">ഇതു തമിഴിൽനിന്നു ഭാഷയിലേക്കു സംക്രമിച്ച ഒരു വൃത്തമാണു്. പതിനെട്ടു
സിദ്ധന്മാരെന്നു വാഴ്ത്തപ്പെടുന്ന ജ്ഞാനികൾ സംസാരത്തെ സാഗരമായും ശരീരത്തെ കപ്പലായും കല്പിച്ചു്
കപ്പൽപ്പാട്ടുകൾ രചിച്ചിരുന്നു. ആ പാട്ടുകളുടെ തർജ്ജമയായും അല്ലാതെയും ചില കല്പിതപാട്ടുകൾ
ഭാഷയിൽ ഉണ്ടായിട്ടുണ്ടു്.
</p>
            <lg xml:id="lg2.349">
              <l> ഏലോലോ-ഏകരഥം സർവ്വരഥം
ബ്രഹ്മരഥം-ഏലേലോ ഏലഏലോ</l>
              <l> പഞ്ചഭൂതപ്പലക—കപ്പലായ് ച്ചേർത്തു</l>
              <l> സഞ്ചിതകാമരൂപ—പ്പാമരംനാട്ടി</l>
              <l> നെഞ്ചംമനോബുദ്ധിഞാനെന്നഭാവം</l>
              <l> മാനാഭിമാനം കയറാക്കിക്കൊണ്ടു്</l>
              <l> പഞ്ചാക്ഷരത്തിനെച്ചരക്കാക്കിക്കേറ്റി</l>
              <l> പഞ്ചേന്ദ്രിയങ്ങളിൽ—ചുക്കാൻനിറുത്തി</l>
              <l> നെഞ്ചക്കരുത്തിനാൽചീനിപ്പാ തൂക്കി</l>
              <l> ശിവനുടയ തൃപ്പാദം ചിന്തയിലേന്തി–</l>
              <l> നിർമ്മലാനന്ദവാരിധിതാണ്ടി–</l>
              <l>
യഖണ്ഡരഥം പോകുന്നിതാ—ഏലേലോ—ഏലഏലോ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇതു “പതിനെണ്‍ചിത്തർകൾ” പാടലുകളിൽ ഒന്നിന്റെ
തർജ്ജമയാകുന്നു.പില്ക്കാലത്തു ലൗകികവിഷയങ്ങളെ ആധാരമാക്കി ക്ഷുദ്രകവികളും കപ്പൽപാട്ടുകൾ
രചിച്ചുതുടങ്ങി. മാതൃകയ്ക്കായി ഒരു ആധുനികഗാനം ഉദ്ധരിക്കാം.
</p>
            <lg xml:id="lg2.350">
              <l> ആറരവം നീറണിയും ശിവനാർ</l>
              <l> അരുമ മകൻ ഗണപതിയേ</l>
              <l> ആധാരമിന്നുതവപാദാരവിന്ദം</l>
              <l> അടിയനൊരുവികടകവിഉരചെയ്‍വനിന്നു</l>
              <l> അരുമയുടനകതളിരിലുതകേണമെന്നു</l>
              <l> അടവടകൾപൊരികടല വിടലമധുഗുളവും</l>
              <l> അപ്പമെൾപ്പൊരിയുണ്ടകപ്പവാഴക്കനി</l>
              <l> അഴകായിദലമതിൽനിറച്ചുമുൻവച്ചു</l>
              <l> അടിമലരിൽവീണിതാ കൈവണങ്ങുന്നേൻ </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.21.1/.10.0"-->
          <div type="subsection" xml:id="sec2.21.2" n="2.21.2">
            <head type="subsechead">കേവുവള്ളപ്പാട്ടു്</head>
            <p style="noindent">കേവുവള്ളക്കാർ വള്ളം ഊന്നിക്കൊണ്ടു പോകുമ്പോൾ
ശ്രമപരിഹാരാർത്ഥം പാടുന്ന പാട്ടാണിതു്. തീവണ്ടിയും ബോട്ടുസർവീസും വരുന്നകാലത്തിനു മുമ്പു്
അമ്പലപ്പുഴനിന്നു് വഞ്ചിയിൽ പലപ്പോഴും തിരുവന്തപുരത്തേക്കു വരേണ്ടതായി എനിക്കു വന്നിട്ടുണ്ടു്.
വഞ്ചിക്കാർ പാടുന്ന പാട്ടിൽ ചിലതു മനസ്സിൽ പതിഞ്ഞിരുന്നു. ഒരുവരി പാടിക്കഴിയുമ്പോൾ എതിരേ
വഞ്ചി വരുന്നതുകണ്ടു–വള്ളം വടക്കേപോ, തെക്കേപോ! അരികേപോ–എന്നൊക്കെ വള്ളക്കാരൻ
വിളിച്ചുപറയും. കേൾപ്പാൻ ബഹുരസമാണു്. ഒന്നുരണ്ടുവരികൾ ഉദ്ധരിക്കാം.
</p>
            <lg xml:id="lg2.351">
              <l> കറുത്തപെണ്ണേ നിന്നെ–</l>
              <l> ക്കാണാഞ്ഞൊരുനാളല്ലോ. <hi style="snum">വള്ളംവടക്കേപോ</hi></l>
              <l> വരുത്തപ്പെട്ടു ഞാനൊരു</l>
              <l> വണ്ടായ് ചമഞ്ഞേനെടി. <hi style="snum">വള്ളം അരികേപോ</hi> </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.21.2/.10.0"-->
          <div type="subsection" xml:id="sec2.21.3" n="2.21.3">
            <head type="subsechead">ലേലങ്കിപ്പാട്ടു്</head>
            <lg xml:id="lg2.352">
              <l> പഞ്ചവർണ്ണപ്പൈങ്കിളിയേ. <hi style="snum">ലേലങ്കിലേലോ</hi></l>
              <l> പഞ്ചമരാഗക്കിളിയേ. <hi style="snum">ലേലങ്കിലേലോ</hi> </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇതാണു് അതിന്റെ പോക്കു്.
</p>
          </div>
          <!--end of "subsection 2.21.3/.10.0"-->
          <div type="subsection" xml:id="sec2.21.4" n="2.21.4">
            <head type="subsechead">വില്ലടിച്ചാൻപാട്ടു്</head>
            <p style="noindent">പല മട്ടുകളിൽ പാടാറുണ്ടു്. ഒരു പാട്ടിന്റെ ചില വരികൾ താഴെ ചേർക്കുന്നു.
</p>
            <lg xml:id="lg2.353">
              <l> വില്ലടിച്ചാൻകോവിലിലെ വിളക്കുവയ്ക്കാൻ നേരമില്ലൈ</l>
              <l> തത്തനത്തിന നാന്നേ തന്തനത്തിനനാന്നേ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">പ്രായേണ തമിഴും മലയാളവും കലർന്ന ഭാഷയായിരിക്കും.
</p>
          </div>
          <!--end of "subsection 2.21.4/.10.0"-->
          <div type="subsection" xml:id="sec2.21.5" n="2.21.5">
            <head type="subsechead">ഞാറ്റുവേലപ്പാട്ടു്</head>
            <p style="noindent">ഇതു ഞാറ്റുവേലക്കാലത്തു ചെറുമികൾ പാടുന്നതാണു്. ഒരാൾ തലപ്പാട്ടു
പാടും. മറ്റുള്ളവരെല്ലാം ഏറ്റുപാടിക്കൊള്ളും. വളരെ ശ്രവണമധുരമായിരിക്കും.
</p>
            <p style="indent">ശൂർപ്പണഖാനാസികകേരദനമാണു കഥ.
</p>
            <lg xml:id="lg2.354">
              <l> അതുരവനത്തിൽജനിച്ചൊരുപെണ്ണേ—തിമിതിമിതാം</l>
              <l> തേവകിയിവളാടിവളർന്തേ—തിമിതിമിതാം</l>
              <l> മൂക്കുകുത്തി മുള്ളിരുമ്പിട്ടേ…</l>
              <l> കാതിലോല കുണ്ഡലമിട്ടേ…</l>
              <l> തേവകിയിവളാടിവളർന്തേ…</l>
              <l> രാമദേവന്റടുക്കൽചെല്ലുന്നേ…</l>
              <l> രാമദേവൻ മാലവെക്കേണം…</l>
              <l> കേട്ടുടനേ പറഞ്ഞു രാമനുമേ…</l>
              <l> എനിക്കു പാര്യയായ് വിതിച്ചു ചീതയെ…</l>
              <l> ലച്ചുമണന്റെടുക്കൽച്ചെല്ലെടീ…</l>
              <l> തേവകിയവളാടിവളർന്തേ…</l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.21.5/.10.0"-->
          <div type="subsection" xml:id="sec2.21.6" n="2.21.6">
            <head type="subsechead">പാവള്ളിക്കളിപ്പാട്ടു്—അന്യത്ര ചേർത്തിട്ടുണ്ടു്</head>
            <p style="noindent">ഇങ്ങനെ തുടങ്ങിയാൽ അവസാനമില്ല, ഈ പാട്ടുകളിൽ പലതിനും
സാഹിത്യചരിത്രത്തിൽ പ്രവേശിക്കുവാനേ അവകാശമില്ലെന്നു പറയുന്നവരുണ്ടായേക്കാം. എന്നാൽ
അവരോടു് ഒരുവാക്കു പറയാനുണ്ടു്. നാടോടിപ്പാട്ടുകളുടെ സ്വഭാവം, അവയിൽ ഉപയോഗിച്ചിരുന്ന
വൃത്തങ്ങൾ മുതലായവയേപ്പറ്റി അറിവാൻ സമുദായമദ്ധ്യേ ഇപ്പോൾ വലിയ താൽപര്യം
ജനിച്ചുതുടങ്ങിയിരിക്കുന്നു. നാലണയ്ക്കു കിട്ടുമായിരുന്ന വടക്കൻപാട്ടുകളെ, സംസ്കരിച്ചു ഭീമമായ ഒരു
അവതാരികയോടുകൂടി പ്രസിദ്ധീകരിച്ചു് അഞ്ചുരൂപാവിലയ്ക്കു മദ്രാസ് സർവകലാശാലക്കാർ വിറ്റുവരുന്നതു
നോക്കുക. നാടോടി ഗാനങ്ങളാലാണു് അതാതുകാലത്തെ സാധാരണ ജനതയുടെ
യഥാർത്ഥജീവിതരീതി നല്ലപോലെ പ്രതിഫലിച്ചുകാണുന്നതെന്നു നിസ്സംശയം പറയാം. വലിയ
ദേശീയപ്രസ്ഥാനങ്ങളും മറ്റും സമാരംഭിക്കുന്ന കാലത്തു്, നവീനാശയങ്ങളെ പ്രചരിപ്പിക്കുന്ന വിഷയത്തിൽ
നേതാക്കന്മാരെയും നേതൃമ്മന്യന്മാരെയുംകാൾ ഈ കവികൾ സഹായിക്കുന്നുണ്ടെന്നു പറയാമെന്നു
തോന്നുന്നു. അവർ പാട്ടുകൾ നിർമ്മിച്ചു തെരുവുനീളെ നടന്നു പാടുന്നു. പത്തുപേർ കൂടുന്ന ദിക്കിലൊക്കെ
അവരെ കാണ്മാനുണ്ടാവാം. തീവണ്ടിക്കുള്ളിലും ടിക്കറ്റുവാങ്ങാതെ അവർ സഞ്ചരിക്കുന്നു.
വൃത്തനിയമങ്ങളോ വ്യാകരണവിധികളോ അവരെ നിയന്ത്രിക്കാത്തതുപോലെതന്നെ രാജ്യനിയമങ്ങളും
അവരെ ബാധിക്കുന്നില്ലെന്നു തോന്നുന്നു. പൊതുജനജിഹ്വകൾ എന്നു് സ്വയം അഭിമാനിച്ചുപോരുന്ന
വർത്തമാനപ്പത്രക്കാരും, ജയിലിനെ കോവിലായി കല്പിക്കത്തക്ക ധീരതയുള്ള നേതാക്കന്മാരും പറവാൻ
കൂസുന്ന കാര്യങ്ങൾ ഇക്കൂട്ടർ തുറന്നു പറയുന്നു. പോലീസുകാർ അവരുടെനേരെ
തിരിഞ്ഞുനോക്കുകപോലുമില്ല. അതിനാൽ പത്രങ്ങൾ വായിക്കയും സഭകളിൽ ഹാജരാവുകയും
ചെയ്യാറില്ലാത്ത ജനങ്ങളുടെ ഇടയ്ക്കും നവീനാശയങ്ങളെ സംക്രമിപ്പിക്കുന്നതിനു് ഇവർക്കു് നല്ല
സൗകര്യമുണ്ടു്. അതുകൊണ്ടു് അവരും ജീവിച്ചുകൊള്ളട്ടേ.
</p>
          </div>
          <!--end of "subsection 2.21.6/.10.0"-->
        </div>
        <!--end of "section 2.21/.10"-->
        <div type="section" xml:id="sec2.22" n="2.22">
          <head type="sechead">കീർത്തനങ്ങൾ</head>
          <p style="noindent">നിരവധി ഭക്തിരസപ്രചുരങ്ങളായ കീർത്തനങ്ങൾ
അപ്രസാധിതങ്ങളായിരിക്കുന്നു. അവയിൽ ചിലതു മാസികകളിൽ കടന്നുകൂടീട്ടുണ്ടു്. എനിക്കു നല്ലതായി
തോന്നീട്ടുള്ള ഏതാനും കീർത്തനങ്ങളെ ഇവിടെ പകർത്തുന്നതു വായനക്കാർ ക്ഷമിക്കുമെന്നു
വിശ്വസിക്കുന്നു.
</p>
          <div type="subsection" xml:id="sec2.22.1" n="2.22.1">
            <head type="subsechead">വിവേകകീർത്തനം</head>
            <p style="noindent">കവി ആരെന്നു നിശ്ചയമില്ല. ക—കാ—കി—എന്നിങ്ങനെ
അക്ഷരക്രമത്തിലാണു് ഓരോ പദ്യവും. കവിതയ്ക്കു നല്ല ഒഴുക്കുണ്ടു്. ചില ദിക്കുകളിൽ ഭക്തന്മാർ ഇപ്പോഴും
ചൊല്ലിവരുന്നു.
</p>
            <p style="indent">ആദ്യത്തെയും അവസാനത്തെയും പദ്യങ്ങൾമാത്രം ഉദ്ധരിക്കുന്നു.
</p>
          </div>
          <!--end of "subsection 2.22.1/.10.0"-->
          <div type="subsection" xml:id="sec2.22.2" n="2.22.2">
            <head type="subsechead">ആദ്യപദ്യം</head>
            <lg xml:id="lg2.355">
              <l> കരളിൽവിവേകംകൂടാതേകണ്ടരനിമിഷംബതകളയരുതാരും;</l>
              <l> മരണംവരുമിനിയെന്നുനിനച്ചിഹ മരുവുകസതതം നാരായണജയ. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.22.2/.10.0"-->
          <div type="subsection" xml:id="sec2.22.3" n="2.22.3">
            <head type="subsechead">അന്ത്യപദ്യം</head>
            <lg xml:id="lg2.356">
              <l> ബഹുജന്മാർജ്ജിതകർമ്മവിശേഷാൽ</l>
              <l> തിരുമുല്ക്കാഴ്ചനിനക്കിഹ വച്ചേൻ</l>
              <l> ജനിമരണങ്ങളെനിക്കിനി വേണ്ട</l>
              <l> പരിപാലയമാം നാരായണജയ. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.22.3/.10.0"-->
          <div type="subsection" xml:id="sec2.22.4" n="2.22.4">
            <head type="subsechead">രാമായണകീർത്തനം</head>
            <p style="noindent">ഇതു് ബാല്യദശയിൽ ഞാൻ ദിവസേന ചൊല്ലിവന്നിരുന്നു. ഗ്രന്ഥകർത്താവു്
ആരെന്നു നിശ്ചയമില്ല.
</p>
            <lg xml:id="lg2.357">
              <l> അത്യന്തമായുള്ളൊരാപത്തസുരരാൽ</l>
              <l> നിത്യം മുഴുകിക്കഴിവില്ലാഞ്ഞു്</l>
              <l> ശക്തനായ്‍വന്നു പിറന്നു ദശരഥ-</l>
              <l> പുത്രനാം ശ്രീരാമൻ നാരായണ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങിനെയാണാരംഭം. വിഭക്തിയേക്കാൾ ഭക്തി മികച്ചുനിന്ന ഒരു കവി
എന്നുമാത്രം അറിയാം.
</p>
          </div>
          <!--end of "subsection 2.22.4/.10.0"-->
          <div type="subsection" xml:id="sec2.22.5" n="2.22.5">
            <head type="subsechead">അദ്വൈതകീർത്തനം</head>
            <p style="noindent">ഈ കൃതിയുടെ കർത്താവുതന്നെയായിരിക്കണം വിവേകകീർത്തനവും
എഴുതിയതെന്നു തോന്നുന്നു. ഇതു മുഴുവൻ പകർത്താതിരിക്കാൻ മനസ്സുവരുന്നില്ല.
</p>
            <lg xml:id="lg2.358">
              <l> നിഷ്കളനിശ്ചലനിർമ്മമനിരുപമ നിഷ്ക്രിയനിരഹങ്കാരനിരാശ്രയ</l>
              <l> നിർഗ്ഗുണനിത്യനിരാകുലമരുളുക നിത്യംമമഹൃദി നാരായണജയ</l>
              <l> സ്തോത്രസ്തുത്യസ്തോത്രസ്തുതിമയ നാഥപരാപരനാഥവിഭോജയ</l>
              <l> ചേതോവാരിധിമദ്ധ്യേവിലസുകപാദാംബുജമിഹ…</l>
              <l> നിൻമറിമായംതീരാഞ്ഞനിശം ബ്രഹ്മാദികളുമുഴന്നീടുന്നു</l>
              <l> സന്മയചിന്മയനാഥജഗന്മയ നന്മവരുത്തുക…</l>
              <l> അദ്വൈതംപുനരേകമനേകം തത്വജ്ഞാനമനന്താനന്ദം</l>
              <l> സത്താമാത്രമഗൂഢമബോധം ഭക്ത്യാവന്ദേ</l>
              <l> പ്രകൃതിവിലാസംകൊണ്ടുജനൗഘം വികൃതികലർന്നുവലഞ്ഞീടുന്നു</l>
              <l> സുകൃതികളുള്ളിലുണർന്നുവിളങ്ങിന സുഖമയ!വന്ദേ…</l>
              <l> ഗൂഢംതത്വമിതറിവതിനേതും മൂഢത്വംകൊണ്ടെളുതല്ലാമേ</l>
              <l> കൂടസ്ഥാനേവിളങ്ങീടുന്നൊരു നാഡീസ്ഥിതഹരി…</l>
              <l> കായമപായംവരുമൊരുനേരം മായാമോഹംകൊണ്ടുഴലാതെ</l>
              <l> നീയാകേണംഞാനഖിലേശ്വര മായാബോധൻ.</l>
              <l> ഞാനെന്നുംബതനീയെന്നുംതാൻ ജ്ഞാനവിഹീനംപറയുന്നതിനാൽ</l>
              <l> നാനാജനപരിഹാസ്യനുമായേ നാനന്ദാകര…</l>
              <l><span style="width:4.5em"> </span>നൂറുജനങ്ങളുമാരാഞ്ഞാർപോ–</l>
              <l><span style="width:4.5em"> </span>ലാരുംകണ്ടീലൻപൊടുമുഴുവൻ</l>
              <l><span style="width:4.5em">
</span>ഓരോന്നേകണ്ടവരവർമൗഢ്യാലോരോന്നോർത്താർ…</l>
              <l><span style="width:4.5em"> </span>തൽപദപൊരുളും ത്വൽപദപൊരുളും
വ്യുൽപന്നന്മാർക്കുറിയരുതേതും</l>
              <l><span style="width:4.5em"> </span>ത്വൽപദമോർത്താലെപ്രായം ഞാൻ
കല്പിക്കേണ്ടു–</l>
              <l><span style="width:4.5em">
</span>നേദംനേദമിതെന്നുകഴിഞ്ഞിട്ടേതെന്നേതുമറിഞ്ഞീടാതെ</l>
              <l><span style="width:4.5em"> </span>ഓതീടുന്നുമുനികളുമനിശംനാദാന്തസ്ഥിത-</l>
              <l><span style="width:4.5em"> </span>അഞ്ചെന്നുംചിലരാറെന്നുംചിലരഞ്ചും
കേവലമില്ലെന്നുംചിലർ</l>
              <l><span style="width:4.5em">
</span>അഞ്ചിന്നേകമധിഷ്ഠാനംനീനെഞ്ചിൽവസിപ്പതു–</l>
              <l><span style="width:4.5em"> </span>ആറായീടുംനിലകൾകടന്നാൽ
വേറേപന്ത്രണ്ടാംനിലതന്നിൽ</l>
              <l><span style="width:4.5em"> </span>സാധാരണമായ്
നിന്നീടുന്നീയാധാരപ്പൊരുൾ–</l>
              <l><span style="width:4.5em"> </span>ഉള്ളോന്നല്ലിവയൊന്നുംപാർത്താ
ലില്ലാതൊന്നല്ലെന്നുംനൂനം</l>
              <l><span style="width:4.5em"> </span>ചൊല്ലാവൊന്നല്ലിതുപുനരെന്നേ
ചൊല്ലാവൂമമ–</l>
              <l><span style="width:4.5em">
</span>എള്ളിൽനിറഞ്ഞെഴുമെണ്ണകണക്കേയുള്ളിൽനിറഞ്ഞജഗത്തുമുഴുക്കേ</l>
              <l><span style="width:4.5em"> </span>കള്ളമൊഴിഞ്ഞുവിളങ്ങിന നീ
താനുള്ളിലുണർന്നരുൾ–</l>
              <l><span style="width:4.5em"> </span>അവ്യക്തംപരമവ്യയമമലം
സുവ്യക്തംസുഖബോധമഗാധം</l>
              <l><span style="width:4.5em"> </span>നിർവ്യാപാരമപാരംപരമിദമവ്യാദർശം–</l>
              <l><span style="width:4.5em">
</span>തത്വമറിഞ്ഞുപദേശംചെയ്‍വാനുത്തമനായൊരുദേശികനൊരുവൻ</l>
              <l><span style="width:4.5em"> </span>എത്തീടുകിലതുനിന്തിരുവടിതാൻ
തത്വനിധേഹരി–</l>
              <l><span style="width:4.5em">
</span>പശുവിനെയുംകൊന്നഴകിയകർമ്മംനിശിനിശിയായ് ചെയ്കെന്നൊരുപൊരുളും</l>
              <l><span style="width:4.5em">
</span>പശുസമമായ്‍മായത്തിനുചൊന്നോരശനാർത്ഥംഹരി–</l>
              <l><span style="width:4.5em">
</span>ഇരുപത്തഞ്ചോമുപ്പത്താറോകരുതീടുമ്പോൾതൊണ്ണൂറ്റാറോ</l>
              <l><span style="width:4.5em">
</span>ഉരചെയ്യുന്നൂനിന്നേക്കൊണ്ടതുതിരിയാമമഹൃദി–</l>
              <l><span style="width:4.5em"> </span>കർമ്മാകർമ്മവിവേകവുമോരോ
ധർമ്മാധർമ്മവുമറിയരുതേതും</l>
              <l><span style="width:4.5em"> </span>ജന്മവിനാശമെനിക്കരുളേണം
കല്മഷനാശന–</l>
              <l><span style="width:4.5em"> </span>സ്ഥാവരജംഗമജാതികളകമേ
വാരിഷുദിനകരബിംബംപോലെ</l>
              <l><span style="width:4.5em">
</span>കേവലരായിവിളങ്ങിനനിന്നെക്കാണാകേണം–</l>
              <l><span style="width:4.5em">
</span>പ്രകൃതിയുമഴകിയപുരുഷനുമുള്ളൊരുവകഭേദംപുനരില്ലെന്നത്രേ</l>
              <l><span style="width:4.5em">
</span>ഭഗവൽപ്രിയജനമുരചെയ്യുന്നോരകമേവിലസും–</l>
              <l><span style="width:4.5em">
</span>പരമാത്മാവുപരബ്രഹ്മംഖലുപരമാനന്ദമനന്തമരൂപം</l>
              <l><span style="width:4.5em"> </span>ഉരചെയ്യുന്നൂനിന്നെക്കൊണ്ടിതി തിരിയാ
മമഹൃദി–</l>
              <l><span style="width:4.5em"> </span>അകവുംപുറവുംമേലുംകീഴും
പകലുംരാവുംബഹുവിധമത്രേ</l>
              <l><span style="width:4.5em">
</span>ഭഗവന്മയമിദമപരംപാർത്താലവകാശംനഹി–</l>
              <l><span style="width:1.5em"> </span>അർക്കസൂര്യദിവാകരാ
ഭുവനത്രയത്തിനുനായക</l>
              <l><span style="width:1.5em"> </span>വിശ്വനാഥപരാപര
പരമാത്മനാഥനമോനമഃ</l>
              <l><span style="width:1.5em"> </span>ആദിനാഥനമോനമോ ഹരിശങ്കരായ
നമോനമഃ</l>
              <l><span style="width:1.5em">
</span>ദേവദേവനമോനമോഹരിപത്മനാഭനമോനമഃ</l>
              <l><span style="width:1.5em"> </span>പാർവതീശപരാപരാ പരമേശ്വരായനമോനമഃ
</l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.22.5/.10.0"-->
          <div type="subsection" xml:id="sec2.22.6" n="2.22.6">
            <head type="subsechead">രാമാവതാരകീർത്തനം</head>
            <p style="noindent">രാമായണംകഥയെ ഇരുപത്തഞ്ചു പദ്യങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നു.
കവിത നന്നായിരിക്കുന്നു.
</p>
            <lg xml:id="lg2.359">
              <l> ഇന്ദ്രിയങ്ങളതായകുതിരകൾ</l>
              <l> അംബുജേക്ഷണനാകിയകുറ്റിമേൽ</l>
              <l> ധൈര്യമായുള്ളപാശങ്ങൾകൊണ്ടുടൻ</l>
              <l> ബന്ധിച്ചീടിനാർ രാമരമാപതേ. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.22.6/.10.0"-->
          <div type="subsection" xml:id="sec2.22.7" n="2.22.7">
            <head type="subsechead">പഞ്ചാക്ഷരകീർത്തനം</head>
            <p style="noindent">ഇതു് ചങ്ങംകുളങ്ങരെ ശങ്കരവാര്യർ എന്ന വിദ്വൽകവി രചിച്ചിട്ടുള്ളതാണു്.
അദ്ദേഹം വൈദ്യശാസ്ത്രത്തിലും ജ്യോതിഷത്തിലും നിപുണനായ ഒരു പരമഭാഗവതനായിരുന്നെന്നും
963-ാമാണ്ടിടയ്ക്കു ദിവംഗതനായെന്നു ചുനക്കര മി: രാമവാരിയർ പ്രസ്താവിച്ചുകാണുന്നു.
</p>
            <list rend="numbered">
              <item n="1."> നല്ലതുവരുവാനായ് ഞാനിഹ നിൻപദകമലയുഗംതൊഴുന്നേൻ
അല്ലലകറ്റീടുകസതതംചൊല്ലാർന്നൊരുമലമകൾകാന്ത
വെല്ലണമേരിപുകലമെല്ലാം വല്ലഭമില്ലെങ്കിലുംഞാൻ
ചങ്ങൻകളമമ്പിനശങ്കര ചന്ദ്രകലാഭരണതൊഴുന്നേൻ
ശശിശേഖരശങ്കരപുരഹരപശുനാഥസുരേശ്വരവന്ദിത
പശുവിൻകണവന്നുടെചുമലിൽകുടികൊള്ളും നാഥ ജയജയ. </item>
              <item n="2."> മതികലചൂടിനനിൻകൃപ മരണംവരുമളവിൽതോന്നുക
അതിബലമൊടന്തകവൈരിൻ ശരണംനീയല്ലാതില്ലേ
മതിബലമൊടന്തകനങ്ങൊരു ഗദയുമെടുത്തിങ്ങുവരുമ്പോൾ
ചങ്ങൻകുളമമ്പിനശങ്കരചന്ദ്രകലാഭരണതൊഴുന്നേൻ
ശശിശേഖര ജയജയ </item>
              <item n="3."> ശില്പംനിൻകോപ്പുകളെല്ലാംപനിമതിയുംഭസ്മക്കുറിയും
സർപ്പങ്ങളുമെല്ലുമെലിമ്പും സരസമതായുള്ളൊരുപെണ്ണും
ശില്പാകൃതിയോടൊരുമാനുമുൾപ്പൂവിൽവിളങ്ങുകനാഥ
ചങ്ങങ്കുളമമ്പിനജയജയ </item>
              <item n="4."> വാഴണമേ പലനാൾഞാനിഹ ശോഭയൊടിങ്ങൂഴിയിൽനാഥ
കോഴവരുത്തരുതേവാക്കിനു കോലത്തിനുമരുതേപോറ്റി
പാഴുപെടാതുള്ളൊരുജന്മം പാഴായ്ക്കളയാതെസുഖിപ്പാൻ
ചങ്ങങ്കുളമമ്പിനജയജയ </item>
              <item n="5."> യഞ്ചിത്തേപഞ്ചാക്ഷരമിതുനെഞ്ചിൽകനിവോടുജപിപ്പാൻ
പഞ്ചശരാരേ വരമരുളുക സഞ്ചിതവര ശങ്കരശംഭോ
സഞ്ചിതമങ്ങാധിയുമൻപിലൊഴിച്ചരുളുക വ്യാധിയുമനിശം
ചങ്ങങ്കുളമമ്പിജയജയ </item>
            </list>
          </div>
          <!--end of "subsection 2.22.7/.10.0"-->
          <div type="subsection" xml:id="sec2.22.8" n="2.22.8">
            <head type="subsechead">ശോണാദ്രീശ്വരകീർത്തനം</head>
            <p style="noindent">ഇതു് അകാരാദിയായി രചിക്കപ്പെട്ടിരിക്കുന്നു. ഗ്രന്ഥകർത്താവാരെന്നു
നിശ്ചയമില്ല.
</p>
            <lg xml:id="lg2.360">
              <l> അന്തകാന്തകനായിവിലസുന്ന തമ്പുരാനെന്നെക്കാത്തുരക്ഷിക്കണം</l>
              <l> അന്തകഭയംകൂടാതെയെപ്പൊഴും ചെങ്ങുന്നൂർവാഴുംഗൗരീപതേജയ</l>
              <l> ശങ്കരശിവശംഭോമഹാദേവ ചന്ദ്രശേഖരപാർവതീവല്ലഭ</l>
              <l> സങ്കടങ്ങളകറ്റേണമെപ്പൊഴും ചെങ്ങുന്നൂർവാഴുംഗൗരീപതേജയ</l>
              <l> ആരുമില്ലടിയത്തിനോരാശ്രയം പാരിടംതന്നിൽമാനുഷ്യരായതിൽ</l>
              <l> മാരാരാതേ!കനിഞ്ഞുരക്ഷിക്കണം…<span style="width:1.5em"> </span>ജയ</l>
              <l> ഇമ്പമോടങ്ങുസേവിപ്പവർക്കൊക്കെ സമ്പത്തേറ്റവുംനല്കീടുംശങ്കരൻ</l>
              <l> ഇന്നടിയനുംനല്കേണംസമ്പത്തു ചെങ്ങു…<span style="width:1.5em">
</span>ജയ</l>
              <l> ഈശ്വരാനിൻചരിതങ്ങളോർക്കുമ്പോളാശ്ചരിയമതോർത്തുകാണുന്തോറും</l>
              <l> ഈശ്വരിയുണ്ടിടഭാഗംതന്നിലായ് ചെങ്ങ…<span style="width:1.5em">
</span>ജയ</l>
              <l> ഉറ്റവരുമുടയവരെപ്പേരും പെറ്റമാതാപിതാക്കന്മാരായോരും</l>
              <l> മറ്റൊരുത്തരുമില്ലിനിക്കാശ്രയം ചെങ്ങു…<span style="width:1.5em">
</span>ജയ</l>
              <l> ഊഴിമേലരനാഴികനേരംഞാൻ വാഴുന്നെന്തിനുദാരിദ്ര്യത്തോടുമേ</l>
              <l> പാഴിലിജ്ജന്മംദുഃഖിതമാക്കൊലാ ചെങ്ങു…</l>
              <l> എന്നൊടന്തകകിങ്കരന്മാർവന്നുദണ്ഡുമായിങ്ങണയുന്നനേരത്തു</l>
              <l> എന്നെയൊന്നുകടാക്ഷിച്ചരുളണേ ചെങ്ങുന്നൂർ–</l>
              <l> ഏറ്റവുംതവപാദംകൈകൂപ്പുന്നേനൂറ്റമായദുരിതങ്ങൾപോക്കുന്ന</l>
              <l> പോറ്റിയല്ലാതയാരെനിക്കാശ്രയം ചെങ്ങുന്നൂർ–</l>
              <l> ഐയ്യോഈശ്വരനല്ലാതെമറ്റൊരുനേരവുമൊരുചിന്തയെനിക്കില്ല</l>
              <l> കൈയയയ്ക്കാതെകാത്തുകൊണ്ടീടണംചെങ്ങുന്നൂർ–</l>
              <l> ഒട്ടുനാളായ് സേവിച്ചടിയനി–ന്നിഷ്ടമൊട്ടൊട്ടുസാധിപ്പിച്ചീടാഞ്ഞാൽ</l>
              <l> ഒട്ടുമില്ലടിയനിങ്ങൊരുകുറ്റം ചെങ്ങുന്നൂർ–</l>
              <l> ഓർത്താലില്ലൊരുകർമ്മങ്ങളിൽപിഴകീർത്തനപ്പിഴയുണ്ടെന്നിരിക്കിലും</l>
              <l> ആർത്തിനാശനകാത്തുകൊള്ളേണമേ ചെങ്ങുന്നൂർ–</l>
              <l> ഔവനത്തിലുമയാളുംതാനുമായമ്പിനോടേപുലിത്തോലുടചാർത്തി</l>
              <l> ദിവ്യനാടകമാടുംനടേശ്വര ചെങ്ങുന്നൂർ–</l>
              <l> അംഭോജാക്ഷനതപദഗൗരീശ കുംഭീന്ദ്രാനനതാത!മഹേശ്വര</l>
              <l> നിൻപാദങ്ങൾനമസ്കരിച്ചേനഹം ചെങ്ങുന്നൂ–</l>
              <l> അക്കഥമനതാരിലുദിക്കിലോ ദുഷ്കൃതനരകങ്ങളകറ്റിടാം</l>
              <l> അല്പഭക്തനെന്നെന്നെക്കരുതല്ലേ ചെങ്ങുന്നൂർ– </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.22.8/.10.0"-->
          <div type="subsection" xml:id="sec2.22.9" n="2.22.9">
            <head type="subsechead">ജലധിസുതാരമണസ്തവം</head>
            <p style="noindent">ഈ സ്തോത്രം ഇദംപ്രഥമമായി പ്രസിദ്ധപ്പെടുത്തിയ ചുനക്കര രാമവാരിയർ
അവർകൾ സഹൃദയന്മാരാൽ സർവ്വഥാ അനുമോദനീയനാകുന്നു. ഞാൻ 1???87-ാമാണ്ടിടയ്ക്കു് തലവടിയിൽ
താമസിക്കുന്ന കാലത്തു്—മഹാപണ്ഡിതനായ കിട്ടായി ആശാനാണെന്നു തോന്നുന്നു—എന്നോടു്
ഇതിന്റെ കർത്താവായ തലവടി ഈശ്വരവാരിയരെപ്പറ്റി വളരെ പുകഴ്ത്തി പറയുകയുണ്ടായി. ഒരു ഭാഗവതം
ഇരുപത്തിനാലുവൃത്തം അദ്ദേഹം രചിച്ചിട്ടുള്ളതായും ആ മഹാൻ എന്നോടു പറഞ്ഞതായി ഓർക്കുന്നുണ്ടു്.
ഇപ്പോൾ പ്രസിദ്ധീകൃതമായിരിക്കുന്ന ഭാഗവതം ഇരുപത്തിനാലുവൃത്തം അദ്ദേഹത്തിന്റെ
കൃതിയായിരിക്കാമെന്നു ഞാൻ അന്യത്ര പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹം 913-ാമാണ്ടു് ജനിച്ചു അഞ്ചാമത്തെ
വയസ്സിൽ പിത്തശൂലയാൽ അദ്ദേഹത്തിനു കണ്ണുകൾ നഷ്ടപ്പെട്ടുപോയി. അതിൽ പിന്നീടു സകലതും
അദ്ദേഹം കേട്ടു പഠിച്ചതാണു്. ഉപാദ്ധ്യായവൃത്തിയിലും ഈശ്വരധ്യാനത്തിലും ഏർപ്പെട്ടു് അദ്ദേഹം ജീവിതം
നയിച്ചുപോന്നു. അദ്ദേഹത്തിന്റെ മരണകാലത്തെ, തച്ഛിഷ്യാഗ്രഗണ്യനായ രാമസ്വാമിശാസ്ത്രികൾ,
</p>
            <lg xml:id="lg2.361">
              <l> കൊല്ലംതൊള്ളായിരത്തിൽപരമൊരെഴുപതുംപത്തുമെട്ടാമൊരാണ്ടിൽ</l>
              <l> കന്ന്യാമാസേ തൃതീയാതിഥികരികരണേ ചോതിനാളിന്ദുവാരേ</l>
              <l> </l>
            </lg>
            <p style="tstar">***</p>
            <!--end of "tstar"-->
            <lg xml:id="lg2.362">
              <l/>
              <l> ശ്രീവൈകുണ്ഠംഗമിച്ചുസപദിനരഹരേശ്ശാസ്സനാദിശ്വരോഽസൗ </l>
            </lg>
            <!--end of "verse"-->
            <p style="noindent">(ഒരു വരി പൊടിഞ്ഞുപോയിരിക്കുന്നു)
</p>
            <p style="indent">എന്നിങ്ങനെ രേഖപ്പെടുത്തീട്ടുണ്ടു്. അദ്ദേഹം ചില ആട്ടക്കഥകളും പലേ
സ്തോത്രങ്ങളും രചിച്ചിട്ടുള്ളതായറിയാം.
</p>
            <lg xml:id="lg2.363">
              <l> പങ്കജനിലയാകചകുങ്കുമപങ്കാങ്കിതദോരന്തര മമ</l>
              <l> പങ്കമകറ്റീടുകപുരഹരപങ്കജഭവനതപദപങ്കജ!</l>
              <l> അന്തകകിങ്കരനികരംവന്നന്ത്യ ദശയിലടിതുടരുമ്പോൾ</l>
              <l> ചന്തമെഴും തലവടിമരുവിനജലധിസുതാരമണതെഴുന്നേൻ</l>
              <l> പാപാംബുധിതരണംചെയ്‍വാൻ നയനാംബുജകോണംതരണിയേ</l>
              <l> നൽകേണമെനിക്കായ്ഭക്തഹൃദംഭോരുഹതരണേപരനേ</l>
              <l> തവകരുണയൊഴിഞ്ഞൊരുവന്നുംനിർവാണംവരുവതുമില്ലേ</l>
              <l> കരുണാജലനിധിതലവടി—</l>
              <l> പിശിതാശനകരളുപിളർന്നതി രുധിരാശനമതിരുചികരുതി</l>
              <l> കടലുവലിച്ചുടലിലണിഞ്ഞഥ നടുനടിനെന്നലറുന്നേരം</l>
              <l> ലോകങ്ങൾ നടുങ്ങിനനേരം പ്രഹ്ളാദൻചെന്നുപുകഴ്‌ന്നതി</l>
              <l> ദയതേടിനതലവടി—</l>
              <l> പീതാംബരനെറിയുടയുംരുചിതേടീടിനപെരുന്നടഞാനും</l>
              <l> ആടീടിനകണ്ഡലയുഗവും ചൂടീടിനൊരണിമണിമുടിയും</l>
              <l> പാടേ മമ ഹൃദിവിലസീടുകചൂടേറിനജനനംകളവാൻ</l>
              <l> ഈടേറിനതലവടിമരുനിന–</l>
              <l> പുരുഹുതപുരേമരുവീടിലുമതിസുഖമൊടുധരിണിയിൽവാഴ്‍കിലും</l>
              <l> മതിദുരിതപരമ്പരയാ വൈതരണിയിൽവീണുഴലുന്നേരം</l>
              <l> ശരണാഗതപരിപാലനചണ!തവചരണംമമഹൃദി വിലസതു</l>
              <l> കരുണാജലനിധിതലവടി—</l>
              <l> പൂമാനിനിതന്നൊടുചേർന്നുരുപൂബാണരസംകോലിന തവ</l>
              <l> പൂമേനിയരക്ഷണമീക്ഷണഗോചരമായരുളീടേണം</l>
              <l> നയനഫലംവരുവതിനായ്‍തവഭക്തന്നായ്ഭക്തപരായണ</l>
              <l> മുക്തിപ്രദതലവടിമരുവിന—</l>
              <l> പ്രേതാധിപകിങ്കരർവന്നതിപേടിപെടുത്തീടുന്നേരം</l>
              <l> പേരായിരമുള്ളതിലൊന്നിഹ വേരൂന്നുക മമ ഹൃദിനാഥ</l>
              <l> നാമാദിമവർണ്ണംകരുതീട്ടാദിമവർണ്ണത്തിലൊരുത്തനു്</l>
              <l> ഗതിനൽകിനതലവടി—</l>
              <l> പെട്ടകവുംപെട്ടിയുമൊക്കെ നിറച്ചുധനംവെച്ചീടുകിലും</l>
              <l> മട്ടോവുംവാണികളരികിലുമിഷ്ടന്മാർപലരുണ്ടാകിലും</l>
              <l> ഇഷ്ടംതാനെങ്കിലുമയിതവ ദൃഷ്ടിയൊഴിഞ്ഞൊരുഗതിയില്ല</l>
              <l> ദൃഷ്ടാന്തേ തലവടി—</l>
              <l> പൈന്തേൻമൊഴിമാരൊടു ചെറ്റുംചിന്തയിലുംകരുതീടൊല്ലേ</l>
              <l> എന്തതുകൊണ്ടന്ധതയിസ്രേയന്ധനതായീടുന്നേരം</l>
              <l> നിന്തിരുവടികരുണയൊഴിഞ്ഞൊരുബന്ധുത്വമെനിക്കായന്ന്യം</l>
              <l> കണ്ടില്ലിഹ തലവടി—</l>
              <l> പൊരുളിതിൻമേൽമറ്റൊന്നില്ലനിഗമപുരാണാദികൾപാർത്താൽ</l>
              <l> തവസേവയിതെല്ലാനേരവുമെല്ലാരുംകരുതീടേണം</l>
              <l> നാരദനാദികളാംമുനിവരരീവണ്ണംപറയുന്നു നത</l>
              <l> നാരദ തലവടി—</l>
              <l> പോരായ്‍മയുമൊന്നുമതില്ലേയോരോ കദളീഫലമെങ്കിലും</l>
              <l> ഓരാണ്ടേഭക്തിയൊടേകുകിലമിതഫലംനല്കുമവന്നും</l>
              <l> ബഹുതരമായ് നൽകീടുകിലോ ബഹുധാധാന്യങ്ങൾകൊടുക്കും</l>
              <l> കരുണാനിധിതലവടി—</l>
              <l> പൗരന്ദരപദവിയെവേണ്ടുകിലതിസുന്ദരമാകിയ നമനം</l>
              <l> സാമോദംചെയ്കിലവന്നതു ദാമോരേനഴകോടുനല്കും</l>
              <l> ഭക്തശ്രീഭക്തിയൊടേകകിൽഭഗ്രശ്രീനൽകുമവന്നും</l>
              <l> മുക്തിപ്രഭ തലവടി—</l>
              <l> പനിമതിനേർമുഖവുംവടിവൊടുതിരുമുടിയുംനിടിലത്തടവും</l>
              <l> നീണ്ടിടുംനയനദ്വയവുംമകരമണികുണ്ഡലയുഗവും</l>
              <l> കാളാംബുദകോമളകാന്തിയുമനുദിനമെന്റമനസിവിളങ്ങുക</l>
              <l> പാലയമാംതലവടി—</l>
              <l> കാലാന്തകവന്ദിതജനജയഹേലാപരിപാലിതസുരജന</l>
              <l> ബാലാതപരുചികൗസ്തുഭവനമലോപരിലസിതതനോ ജയ</l>
              <l> നീലാംബുരവർണ്ണകളേബരലീലാശിശുനരസിംഹാപരി</l>
              <l> മേയഹരേ തലവടി—</l>
              <l> ഇപ്പരിചിതുനിത്യവുമൊരുവന്നുൾപ്പൂവിൽഭക്തിയെഴുംപടി</l>
              <l> യപ്പൂമാനിനിവരചരിതംതൽപരനായുമചെയ്തീടുകി</l>
              <l> ലിപ്പാരിൽസുഖമൊടുവാഴാംപില്പാടഥനാഥനൊടന്ത്യേ</l>
              <l> യുക്തനതാംതലവടിമരുവിന ദലധിസുതാരമണതൊഴുന്നേൻ </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.22.9/.10.0"-->
          <div type="subsection" xml:id="sec2.22.10" n="2.22.10">
            <head type="subsechead">ശ്രീകൃഷ്ണത്താരാട്ടു്</head>
            <p style="noindent">കുട്ടികളെ ഉറക്കുന്നതിനു് ഈ കീർത്തനത്തെ താരാട്ടായി
വടക്കൻദിക്കുകളിൽ ഉപയോഗിച്ചുവരുന്നു.
</p>
            <lg xml:id="lg2.364">
              <l> അൻപിനോടാനന്ദപ്പൈതലാംകൃഷ്ണനുമമ്പാടിതന്നിൽവളരുംകാലം</l>
              <l> കമ്പമകറ്റിപ്രജകളെരക്ഷിക്കും തമ്പുരാനെകൃഷ്ണതാലോലമേ</l>
              <l> ആനന്ദപ്പൈതലായ് മേവുന്നനിന്നുടെ മാനസമെങ്ങനെചൊല്ലീടേണ്ടു</l>
              <l> ആനകദുന്ദുഭിസൂനുവായ്മേവിനോരാനന്ദപ്പൈതലേതാലോലമെ</l>
              <l> ഇച്ഛവളർന്നോരുകൊച്ചുകിടാവായിട്ടച്ഛനുമമ്മയ്ക്കുമിച്ഛനൽകി</l>
              <l> അച്യുതനെന്നൊരുനാമത്തെയാണ്ടൊരു കൊച്ചുകിടാവേനീ താലോലമേ</l>
              <l> ഈരേഴുപാരിനുംകാരണമായൊരു നാരായണസ്വാമിയാകുന്നതും</l>
              <l> നാരിമാർനമ്മുടെമാനസംവഞ്ചിക്കും നാരായണകൃഷ്ണതാലോലമേ</l>
              <l> ഉച്ചത്തിലമ്മതാൻ തൂക്കുമുറിക്കീഴെ വച്ചുരൽതന്നിൽക്കരേറിമെല്ലെ</l>
              <l> ഏതാണ്ടുപീഠംവെച്ചെത്തിപ്പിടിച്ചൊരു കൊച്ചുകിടാവേനീതാലോലമേ</l>
              <l> ഊഴനായല്ലോനീപീഠംമറിഞ്ഞപ്പോൾ കേഴുന്നതുച്ചത്തിൽകേട്ടനേരം</l>
              <l> തോഴിമാരോടുംകൂടോടിവന്നമ്മതൻ കോഴകൾതീർത്തോനെ–</l>
              <l> എന്തുനിനക്കുണ്ണിയിങ്ങനെതോന്നുവാനെന്നമ്മചിന്തയിൽചോദിച്ചപ്പോൾ</l>
              <l> ചെന്താമരക്കണ്ണുഴറ്റിക്കൊണ്ടിങ്ങനെ ചന്തത്തിൽചൊന്നോനെ–</l>
              <l> ഏറിയവേലനിനക്കുണ്ടതുകൊണ്ടങ്ങാറിയപാൽക്കുറചേർത്തോവെന്നും</l>
              <l> നോക്കുവതിന്നുരൽമീതേകരേറിഞാൻ നോക്കുവാനുള്ളതുതാലോലമേ</l>
              <l> ഐയ്യയ്യോനന്നുനിൻകൗശലമെന്നമ്മ മെയ്യോടണച്ചുപുണർന്നനേരം</l>
              <l> മെല്ലേനിറുത്തിക്കൊണ്ടാട്ടിക്കൊണ്ടീടിന കൈതവപ്പൈതലേതാലോലമേ</l>
              <l> ഒന്നുമേമിണ്ടാതെപോയിതങ്ങമ്മതാൻ തന്നുടെവേലകളാചരിച്ചാൾ</l>
              <l> അന്നേരമമ്മേയുറക്കംവരുന്നെന്നു നന്നായിച്ചൊന്നേനേതാലോലമേ</l>
              <l> ഔവഴികേട്ടമ്മവെണ്ണകൊടുത്തതു കേവലപ്പൈതൽവിഴുങ്ങുന്നേരം</l>
              <l> ദൈവമേവെണ്ണവിലങ്ങിപ്പോയ്‍മാറത്തു ചൊവ്വോടെപാൽതായോതാലോലമേ</l>
              <l> അങ്ങനെയുള്ളൊരുവാക്കുകൾകേട്ടപ്പോൾ ചെമ്മേകൊടുത്തിതുപാലുമമ്മ</l>
              <l> പാലുകുടിച്ചുകൊണ്ടമ്മയേവന്ദിച്ച നീലക്കാർവർണ്ണരേ-</l>
              <l> അച്യുതാനന്ദമുകുന്ദമുരാന്തക സച്ചിഭാനന്ദസ്വരൂപശൗരേ</l>
              <l> താലോലമേകൃഷ്ണ താലോലമേകൃഷ്ണ താലോലമേകൃഷ്ണ താലോലമേ</l>
              <l> താലോലപ്പാട്ടിതുപാടുംജനങ്ങളെപ്പാലാഴിനാഥനനുഗ്രഹിക്കും</l>
              <l> താലോലമേപൈതൽതാലോലമേ താലോലമേയുണ്ണിതാലോലമേ. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.22.10/.10.0"-->
          <div type="subsection" xml:id="sec2.22.11" n="2.22.11">
            <head type="subsechead">ശിവനാരായണകീർത്തനം</head>
            <lg xml:id="lg2.365">
              <l> കടിക്കുംപാമ്പതുതന്നെക്കടകംപോലൊരുത്തനും</l>
              <l> ശയനംപോലൊരുത്തന്നുശിവനാരായണനമോ</l>
              <l> കാമിനിമാർപതിനാറായിരത്തെട്ടങ്ങൊരുവനു</l>
              <l> ഭാമിനിരണ്ടൊരുത്തന്നുശിവ…</l>
              <l> കിഞ്ചിത്തേൻവിരിത്തുണിയുടുപ്പാനില്ലൊരുത്തന്നു</l>
              <l> പുതപ്പാനില്ലൊരുത്തന്നുംശിവ.</l>
              <l> കീർത്തികേട്ടപാർത്ഥനോടുതല്ലുകൊള്ളാമൊരുത്തനും</l>
              <l> തേർകിടാവാമൊരുത്തന്നുശിവ…</l>
              <l> കന്നെടുത്തുവിൽകുലച്ചു പടചെയ്യാമൊരുത്തന്നു</l>
              <l> കടചൂടാമൊരുത്തന്നുശിവ…</l>
              <l> കൂപ്പുവോർക്കുമേനിപാതി പകത്തീടാമൊരുത്തനു</l>
              <l> കൂടചൂടാമൊരുത്തന്നുശിവ…</l>
              <l> കെതികെട്ടിട്ടുലകിൽച്ചെന്നിരന്നുണ്ണാമൊരുത്തന്നു</l>
              <l> കൂറവാരാമൊരുത്തന്നുശിവ.</l>
              <l> കേളികേട്ടകാലകാലനെന്നുപേരുണ്ടൊരുത്തന്നു</l>
              <l> കേശവനെന്നൊരുത്തന്നുശിവ</l>
              <l> കൈയലകുണ്ടൊരുത്തന്നു കാടുതോറുംനടക്കുമ്പോൾ</l>
              <l> കാലികളുണ്ടൊരുത്തന്നുശിവ…</l>
              <l> കൊടിയപാമ്പതുതന്നെ മുടിയിലുണ്ടൊരുത്തന്നു</l>
              <l> അടിയിലുണ്ടൊരുത്തന്നുശിവ…</l>
              <l> കൗതുകത്താൽബാണനുടെ വാതിൽകാക്കാമൊരുത്തനു</l>
              <l> കൈകൾമൂരാമൊരുത്തന്നുശിവ…</l>
              <l> അക്കണങ്ങളോടുകൂടി നൃത്തമാടാമൊരുത്തന്നു</l>
              <l> വൾക്കിയാവാമൊരുത്തന്നുശിവ…</l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.22.11/.10.0"-->
          <div type="subsection" xml:id="sec2.22.12" n="2.22.12">
            <head type="subsechead">ശ്രീകൃഷ്ണസ്തോത്രം—ഇതു വളരെ പ്രസിദ്ധമാണു്</head>
            <lg xml:id="lg2.366">
              <l> കണ്ണാകടൽവർണ്ണ കനിവേറുംമുകിൽവർണ്ണ</l>
              <l> കന്മഷമകൽവാൻ വഴിതന്നീടുമുകുന്ദ</l>
              <l> കാർമ്മേഘവുംകായാമ്പൂവും നാണീടുന്നപൂമൈ</l>
              <l> കാണേണമതിന്നായിതകൂപ്പുന്നുമുകുന്ദ </l>
            </lg>
            <!--end of "verse"-->
            <p style="noindent">തിരുവനന്തപുരം ചന്ദ്രാപ്രസ്സുകാർ കീർത്തനപുസ്തകത്തിൽ
പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
</p>
          </div>
          <!--end of "subsection 2.22.12/.10.0"-->
          <div type="subsection" xml:id="sec2.22.13" n="2.22.13">
            <head type="subsechead">ദശാവതാരകീർത്തനം</head>
            <lg xml:id="lg2.367">
              <l> അപ്പാൽക്കടലിൽ ഭൂമിയുമപ്പൂമകളോടും</l>
              <l> സർപ്പാധിപ ശില്പാകൃതിതല്പേമരുവുംനീയെ</l>
              <l> ന്നുൾപ്പൂവിലനല്പാദരമെപ്പോഴുമിരിപ്പാൻ</l>
              <l> ത്വല്പാദമതിപ്പോളരുൾഗോവിന്ദമുകുന്ദ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇതും ടി പ്രസ്സുകാർ മുഴുവനും പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
</p>
          </div>
          <!--end of "subsection 2.22.13/.10.0"-->
          <div type="subsection" xml:id="sec2.22.14" n="2.22.14">
            <head type="subsechead">ശ്രീകൃഷ്ണകേശാദിപാദസ്തോത്രം—അതിമനോഹരണമാണു്</head>
            <lg xml:id="lg2.368">
              <l> പച്ചക്കല്ലിൻപ്രഭകളെവെല്ലും തിരുമെയ്‍മുഴുവൻകാണാകേണം</l>
              <l> നാരായണജയതാവകമണിമെയ് മനസിസദാ മമ കാണാകേണം</l>
              <l> തരുണദിവാകരകോടിസമാനം കനകകിരീടംകാണാകേണം</l>
              <l> പരിമളമിളകും പുരികുഴൽനേരാമിരുൾമുകിൽനികരംകാണാകേണം</l>
              <l> ചടുലകരാളകരഞ്ജിതമായൊരു നിടിലരടംമമകാണാകേണം</l>
              <l> മംഗലഭംഗിനിരന്നുകലർന്നൊരു കങ്കമതിലകംകാണാകേണം</l>
              <l> മല്ലീശരകുലവില്ലിനെവെല്ലും ചില്ലീലതനെറികാണാകേണം. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.22.14/.10.0"-->
          <div type="subsection" xml:id="sec2.22.15" n="2.22.15">
            <head type="subsechead">കണ്ഠീപുരേശകീർത്തനം</head>
            <p style="noindent">തൃക്കണ്ടിയൂരപ്പന്റെ മാഹാത്മ്യത്തെ വാഴ്ത്തുന്ന ഈ കീർത്തനം
ഭക്തിരസപ്രചുരമായിരിക്കുന്നു. മാതൃക—
</p>
            <lg xml:id="lg2.369">
              <l> കോടിസൂര്യനുംചന്ദ്രനുംവന്നാലും ധാടികൊണ്ടുജയിപ്പാൻകഴിയാത്ത</l>
              <l> മോടിചേരുന്നനിൻമുഖംകാണണം കണ്ടിയൂരപ്പഭഗവാനേപാഹിമാം. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.22.15/.10.0"-->
          <div type="subsection" xml:id="sec2.22.16" n="2.22.16">
            <head type="subsechead">സുബ്രഹ്മണ്യസ്തോത്രം</head>
            <p style="noindent">ഇതു മഹാകവി ഇരയിമ്മൻതമ്പി അരിപ്പാട്ടു താമസിക്കുന്ന കാലത്തു്
രചിച്ചിട്ടുള്ളതാണു്. കളഞ്ഞുപോകാതിരിപ്പാൻവേണ്ടി മുഴുവൻ ഇവിടെ പകർത്തുന്നു.
</p>
            <list rend="numbered">
              <item n="1."> ശ്രീമൽക്കല്പദുമൂലസ്ഥലമതിലമല സ്വണ്ണപിറ്റേനിഷണ്ണം
പ്രേമാവേശേനചേർത്തങ്ങിനെയിരുപുറവും ദേവസേനാഞ്ചവല്ലീം
സാമോദം നാരദാദിപ്രവരമുനിജനങ്ങൾക്കു തത്വോപദേശാൽ
ക്ഷേമം കെല്പ്പോടുനല്കും ഗജമുഖസജം ഷണ്‍മുഖം കൈതൊഴുന്നേ </item>
              <item n="2."> ഗൗരീസൂനോ! മഹത്ത്വം തവസകലമറിഞ്ഞുള്ളവണ്ണം സ്തുതിപ്പാൻ
പോരാ സാമർത്ഥ്യമേതും ദ്വിരസനപതിയാമാദിശേഷന്നുപോലും
പാരം നിസ്സാരനെന്നാകിലുമഹമധുനം ഭക്തികൊണ്ടിസ്തുതിക്കാ–
യാരംഭിച്ചേൻ പ്രസാദിച്ചരുളുക കരുണാവാരിധേ! കൈതൊഴുന്നേൻ. </item>
              <item n="3."> ദീപിക്കും ദിവ്യരത്നാഞ്ചിത കനകകിരീടാകനും തൻസമീപം
പ്രാപിച്ചുള്ളോരുകാളിന്ദിയൊടുപമയെഴും ചരുപൂഞ്ചായൽതാനും
ആപദ്ധ്വാന്തങ്ങൾനീക്കും നിടിലതടമിളം തിങ്കൾതാനുംമനോഭൂ–
ചാപശ്രീചേർന്ന ചില്ലീലതകളുമകമേ ചേർത്തുഞാൻ കൈതൊഴുന്നേൻ. </item>
              <item n="4."> ചന്തംചിന്തുന്ന ചെന്താമരയിതിളിടയിൽപ്പുക്കു പൂന്തേനൊഴുക്കിൽ
സന്തോഷംപൂണ്ടുനീന്തും ഭ്രമരവിലസിതംചേർന്ന നേത്രങ്ങളുംതേ
അന്തശ്രീനാസികാഭംഗിയുമനഘമണീ കണ്ഡലോല്ലാസിഗണ്ഡം
ദന്തശ്രീചേർന്നദന്തച്ഛദമതുമനിശം ചിന്ത്യഞാൻ കൈതൊഴുന്നേൻ. </item>
              <item n="5."> ആതംകധ്വാന്തദൂരീകരണ നിപുണമാം ചാരുമന്ദസ്മിതശ്രീ
ശീതജ്യോത്സ്നാഭിരാമം തവതിരുമുഖവും ചന്ദ്രനെക്കൈവിടാതെ
ഭാതൃസ്നേഹേനചേർന്നിട്ടഴകൊടുമരുവും കണ്ഠവും ദിവ്യശംഖാ.
ചേതോമോഹംവരുത്തും ധ്വനിയൊടുഹൃദയേ ചേർത്തുഞാൻകൈതൊഴുന്നേൻ. </item>
              <item n="6."> വേലും ചക്രം ച ശംഖും വരവിതരണവും ചാലവേചേർത്തതൃക്കൈ
നാലും താരാളിനീരാജിതമണികിരണോല്ലാസി വക്ഷഃപ്രദേശം
ചേലോടാക്കങ്കമത്തിൻ നിറമതുകലരും ചേലവും രത്നകാഞ്ചീ–
മാലാലങ്കാരവുംതേ മനസികരുതിഞാനാദരാൽ കൈതൊഴുന്നേൻ. </item>
              <item n="7."> ചാരുത്വംചേർന്നൊരൂരുദ്വയവുമതുലിതം ജാനുജംഘായുഗംതേ
ഗൗരീദേവിക്കുവാത്സല്യമൊടതികതുകം ചേർത്തിടും പൊൻചിലമ്പും
ആരാധിക്കുംജനാനാമഭിമതമരുളും കല്പവൃക്ഷപ്രവാളം
പാരാതെകണ്ടുനിത്യം തവപദയുഗളംചേർത്തു ചിത്തേതൊഴുന്നേൻ. </item>
              <item n="8."> എന്നുംമച്ചിത്തരംഗേ തവപദയുഗവും ജംഘജാനൂരുമദ്ധ്യം
പൊന്നും കാഞ്ചീ ച രോമാവലിവടിവിയലും മാറിടം ബാഹുനാലും
പിന്നെക്കണ്ഠഞ്ച കർണ്ണാഭരണയുഗമൊടാസ്യേന്ദുവും പൊൻകിരീടം
കുന്നിൻകന്യാകുമാരാകൃതിമുഴുവനഹോ കണ്ടുഞാൻ കൈതൊഴുന്നേൻ. </item>
              <item n="9."> വാനോർ മുപ്പത്തുമുക്കോടിയുമസുരഭയം തെല്ലുമില്ലാതെമോദാൽ
വാണീടുന്നൂ ഭവാനുണ്ടൊരുശരണമവർക്കെന്നുമെന്നുള്ള ധൈര്യാൽ
ഞാനും ത്വൽപാദദാസ്യം ശരണമിതിനിനച്ചിങ്ങു വാഴുന്നുനിത്യം
സേനാനീദേവവേലായുധ മമ ദുരിതം നീക്കുവാൻ കൈതൊഴുന്നേൻ. </item>
              <item n="10."> ആരോഗ്യം നിത്യമായുസ്സവികലമഴിവില്ലാത്ത സമ്പദ്വിലാസം
പാരം വിദ്യാനവദ്യം പുനരഖിലകലാകൗശലം വംശപുഷ്ടി
സാരജ്ഞാനാദിനാനാ ഗുണമിതുവരുവാൻ കാരണം ത്വൽകടാക്ഷം
കാരുണ്യംപോൽക്കലർന്നിങ്ങടിയനരുളുവാൻ ഞാനിതാകൈതൊഴുന്നേൻ. </item>
              <item n="11."> ആരുണ്യം ചെമ്പരത്തിക്കലസതയെ വളർത്തുന്നിതെന്നല്ല ചിത്രം
താരുണ്യാംഗേ ചിചിത്രാഭരണമണികളായാന്തി മാണിക്യഭാവം
താരുണ്യം നിത്യപൂർണ്ണം കഴലിണ തൊഴുവോർക്കുന്നതിം ചേർത്തുമുന്നം
കാരുണ്യാംഭസ്സാന്നാൽപ്രവഹതി സരിതം യസ്യതസ്മൈനമോസ്തു. </item>
              <item n="12."> സേനാനീം ശ്രീകുമാരം ഗുഹമനലഭവം ഷണ്‍മുഖം താരകാരിം
സൂനാസ്ത്രാഭഞ്ചശക്തിസ്പൃഹരനുമചല ക്രൗഞ്ചഛേദപ്രവീണം
ദീനാലംബംമയൂരംസനമപി പ മഹാസേന മദ്രീന്ദ്രകന്യാ-
സൂനം സ്കന്ദംവിശാഖം ശരജനമനിശം ഭാവയേകാർത്തികേയം. </item>
              <item n="13."> നബ്രഹ്മണ്യന്യഭാവോ ഭവതിബയെതസ്സച്ചിന്ദാനന്ദരൂപം
ദബ്രഹ്മണ്യപ്രസംഗഃ ക്വചിദപിനപൂനര്യച്ചരിത്രേപവിത്രേ
സുബ്രഹ്മണ്യോവദാന്യഃ പരമശിവസുതസ്സർവ്വഗീർവ്വാണവന്ദ്യഃ
സുബ്രഹ്മണ്യശ്ശരണ്യോ ഭവതു മമ മുദേസർവദാ പാർവതേയ. </item>
            </list>
          </div>
          <!--end of "subsection 2.22.16/.10.0"-->
          <div type="subsection" xml:id="sec2.22.17" n="2.22.17">
            <head type="subsechead">പാർവതീസ്വയംവരം—പന്ത്രണ്ടുവൃത്തം</head>
            <lg xml:id="lg2.370">
              <l> ശ്രീഗുരുതാനുംഗണേശ്വരനും ശ്രീകാന്തൻതാനുംസരസ്വതിയും</l>
              <l> ശ്രീമഹാദേവനുംപാർവതിയും ശ്രീഭൂമിദേവമുനീന്ദ്രന്മാരു-</l>
              <l> മമ്പോടനുഗ്രഹിപ്പാൻ ഏറ്റംവണങ്ങുന്നേവരേയും</l>
              <l> മറ്റില്ലൊരാശ്രയംപാർത്തുകണ്ടാൽ കുറ്റങ്ങളെല്ലാംപൊറുത്തുകൊൾക</l>
              <l> സൽക്കഥയെങ്കിലോകേട്ടുകൊൾക ദുഷ്കൃതമെല്ലാമൊടുങ്ങുവാനായ്. </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെതുടങ്ങുന്നു.
</p>
          </div>
          <!--end of "subsection 2.22.17/.10.0"-->
          <div type="subsection" xml:id="sec2.22.18" n="2.22.18">
            <head type="subsechead">തിരുമകൾ ചരിതം</head>
            <p style="noindent">തെക്കൻകവിതയാണെന്നു തോന്നുന്നു. തമിഴ് പ്രയോഗങ്ങൾ ഇടയ്ക്കിടെ
കാണ്മാനുണ്ടു്.
</p>
            <lg xml:id="lg2.371">
              <l> ഹരഹരശിവശിവ തിരുമകൾചരിതം</l>
              <l> തിറമൊടുപുകൾവതിനരുൾതരവേണം</l>
              <l> ദുരിതവിനാശം തെരുതെരെവന്നി–</l>
              <l> ട്ടുരുസുഖമെങ്കൽവരുത്തേണംനീ.</l>
              <l>
കറ്റജടാമുടികെട്ടിപ്പനിമതി</l>
              <l> ചുറ്റിപ്ഫണിഗണമണിയുമരൻതൻ</l>
              <l> നെറ്റിത്തടമതിലുറ്റക്കനൽമിഴി</l>
              <l> പെറ്റിട്ടൊരു ഭഗവതിചരിതം</l>
              <l> ചിത്രക്കഥകൾ വിചിത്രത്തൊടുംബഹു</l>
              <l> ലത്തിൽപുകഴ്‍വതിനരുൾതരവേണം </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.22.18/.10.0"-->
          <div type="subsection" xml:id="sec2.22.19" n="2.22.19">
            <head type="subsechead">ശ്രീഭൂതനാഥോത്ഭവം</head>
            <lg xml:id="lg2.372">
              <l> ശാരികപ്പൈതലേചൊല്ലൂ ഹരിമുന്നം</l>
              <l> നാരീവേഷംപൂണ്ട വാർത്തയെല്ലാം</l>
              <l> പാലുംപഴങ്ങളും ബാലേതരുവൻഞാൻ</l>
              <l> പാലോലുംവാണി പറഞ്ഞീടേണം</l>
              <l> എന്നതുകേട്ടുതെളിഞ്ഞു കിളിമകൾ. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.22.19/.10.0"-->
          <div type="subsection" xml:id="sec2.22.20" n="2.22.20">
            <head type="subsechead">ശംബരവധം</head>
            <p style="noindent">നമ്പ്യാരുടെ കൃതിയായിരിക്കുമോ എന്തോ?
</p>
            <lg xml:id="lg2.373">
              <l> ഉള്ളംതെളിവോടക്കിള്ളിക്കുറിശ്ശിയിൽ</l>
              <l> വാണരുളുംദേവ കാത്തുകൊൾക. </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ ഒരു സ്തുതി അതിലുണ്ടു്. കവിതയ്ക്കു നല്ല ഒഴുക്കുണ്ടെന്നല്ലാതെ,
വലിയ വിശേഷമൊന്നുമില്ല.
</p>
          </div>
          <!--end of "subsection 2.22.20/.10.0"-->
          <div type="subsection" xml:id="sec2.22.21" n="2.22.21">
            <head type="subsechead">കിരാതം നാലുവൃത്തം</head>
            <lg xml:id="lg2.374">
              <l> ആനന്ദ പീയൂഷപാനലഹരിയിൽ</l>
              <l> താനേവിളങ്ങുന്ന മാനസത്തിൽ</l>
              <l> വാണീഭഗവതി പാണീകമലത്തിൽ</l>
              <l> കാണിപിരിയാതെ വാണിടുന്ന</l>
              <l> കേളീശുകപ്പൈതലാളിജനത്തോടും </l>
            </lg>
            <!--end of "verse"-->
            <p style="noindent">പാടുന്ന ഈ പാട്ടു് സ്ത്രീജനങ്ങൾക്കായി രചിക്കപ്പെട്ടിട്ടുള്ള ഒരു
സുന്ദരകൃതിയാകുന്നു.
</p>
          </div>
          <!--end of "subsection 2.22.21/.10.0"-->
          <div type="subsection" xml:id="sec2.22.22" n="2.22.22">
            <head type="subsechead">അംബരീഷചരിതം</head>
            <lg xml:id="lg2.375">
              <l> നാനാഗുണനിധി വൈവസ്വതന്മനു</l>
              <l> നന്ദനനായീടുന്ന നാഭാഗനൃപസുതൻ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നാരംഭിച്ചു് പരവവൃത്തങ്ങളിലായി കഥ അവസാനിപ്പിച്ചിരിക്കുന്നു.
കവിതയ്ക്കു വലിയ ഗുണമൊന്നുമില്ല.
</p>
          </div>
          <!--end of "subsection 2.22.22/.10.0"-->
          <div type="subsection" xml:id="sec2.22.23" n="2.22.23">
            <head type="subsechead">ശ്രീഭൂതനാഥോത്ഭവം തിരുവാതിരപ്പാട്ടു്</head>
            <lg xml:id="lg2.376">
              <l> ശ്രീമഹാദേവനൊരുദിവസം മാമലമാതുമൊരുമിച്ചിട്ടു്</l>
              <l> കൈലാസമാംമലതന്നിലങ്ങു ചാലസ്സുഖിച്ചുതൻകാന്തയോടും </l>
            </lg>
            <!--end of "verse"-->
            <p style="noindent">വാഴുന്നകാലത്തു്,
</p>
            <lg xml:id="lg2.377">
              <l> “കാർമുകിൽവർണ്ണനഴകിയൊരു കാമിനീവേഷംധരിച്ചു” </l>
            </lg>
            <!--end of "verse"-->
            <p style="noindent">വെന്നു് കേട്ടിട്ടു്,
</p>
            <lg xml:id="lg2.378">
              <l> കൗതുകംപൂണ്ടതുകാണ്മാനായ് കാളക്കഴുത്തിൽകരേറിക്കൊണ്ടു്</l>
              <l> വൈകുണ്ഠലോകത്തിൽചെന്നുകൊണ്ടു വാരിജലോചനൻതന്നെക്കണ്ടു </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനെയാണു് പോക്കു്. അമ്പലപ്പുഴ ക്ഷേത്രത്തിനു തെക്കുമാറി
തെക്കേവാടയ്ക്കു തൊട്ടടുത്തു് പുത്തൻപുരയ്ക്കൽ എന്നൊരു വീടുണ്ടു്. അവിടെ സാമാന്യം നല്ല വ്യുൽപന്നനായി
കൃഷ്ണൻതമ്പി എന്നൊരാൾ മുമ്പു ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായ ഒരു കവി രചിച്ചതാണു്
പാലാഴിമഥനം പാട്ടു്.
</p>
            <lg xml:id="lg2.379">
              <l> വാരണേന്ദ്രനുംവാണിമാതും കനിവോടെന്റെ</l>
              <l> വാണിതന്നിൽസദാകാലം വസിച്ചീടേണം</l>
              <l> വാസനകൾവരുത്തേണം ക്ഷീണഭാവമകറ്റേണം</l>
              <l> ബാലനാകുമെനിക്കേറ്റം തുണച്ചീടേണം</l>
              <l> ഇമ്പമോടമ്പലപ്പുഴേ വാണരുളുന്നതാംകൃഷ്ണൻ</l>
              <l> തമ്പുരാനടിയനെകാത്തുകൊള്ളേണം. </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ ആദ്യത്തെ ഗാനം വഞ്ചിപ്പാട്ടാണു്. നാല്പത്തിഎട്ടുഗാനങ്ങൾ
ഉള്ള ഈ കൃതി സാമാന്യം വലുതാണു്.
</p>
          </div>
          <!--end of "subsection 2.22.23/.10.0"-->
          <div type="subsection" xml:id="sec2.22.24" n="2.22.24">
            <head type="subsechead">താലോലം പാട്ടു്</head>
            <lg xml:id="lg2.380">
              <l> സന്താനശാഖിയായസ്മൽകുടുംബത്തിൽ</l>
              <l> സന്താനമേകും ശ്രീവൈകുണ്ഠേശൻ</l>
              <l> സന്താനഗോപാലമൂർത്തിയെൻപൈതലെ-</l>
              <l> സ്സന്തതംപാലിച്ചുകൊള്ളേണമെ</l>
              <l> എൻപൈതൽതന്നുടെപാദതളിരുക-</l>
              <l> ളൻപോടജൻപരിപാലിക്കേണം </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇതു് കൊച്ചീരാജകുടുംബത്തിലെ തമ്പുരാക്കന്മാരിലോ തമ്പുരാട്ടിമാരിലോ
ആരെങ്കിലും രചിച്ചതായിരിക്കണം.
</p>
          </div>
          <!--end of "subsection 2.22.24/.10.0"-->
          <div type="subsection" xml:id="sec2.22.25" n="2.22.25">
            <head type="subsechead">താരകാസുരവധം കിളിപ്പാട്ടു്-(നാലുപാദങ്ങൾ)</head>
            <lg xml:id="lg2.381">
              <l> ശാരികപ്പൈതലേ ചാരത്തുവന്നുനീ</l>
              <l> പാരംപഴുത്ത കദളിപ്പഴങ്ങളും</l>
              <l> സാരമായുള്ള മധുവുംഗുളംപഞ്ച-</l>
              <l> സാരയുംനന്നായ്ഭുജിച്ചുകൊണ്ടാദരാൽ</l>
              <l> മാരവിനാശനൻ തന്റെകഥയതു</l>
              <l> പാരംചുരുക്കാതെചൊല്ലുചൊല്ലൊക്കയും</l>
              <l> നേത്രാഗ്നിയിൽപഞ്ചസായകൻതന്നുടെ</l>
              <l> ഗാത്രംദഹിപ്പിച്ച രുദ്രൻഭയങ്കരൻ</l>
              <l> എന്തോന്നുചെയ്തതും പർവതപുത്രിയാം</l>
              <l> ചെന്താമരാക്ഷിതാനെന്തോന്നുചെയ്തതും</l>
              <l> എന്നിവയെല്ലാം പറകവൈകീടാതെ</l>
              <l> നന്നായ്‍വരുമിവ ചൊൽകിലുംകേൾക്കിലും </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനെയാണു് മൂന്നാംപാദത്തിന്റെ പ്രാരംഭം.
</p>
          </div>
          <!--end of "subsection 2.22.25/.10.0"-->
          <div type="subsection" xml:id="sec2.22.26" n="2.22.26">
            <head type="subsechead">കുചേലവൃത്തം തുള്ളൽ</head>
            <lg xml:id="lg2.382">
              <l> ഉള്ളത്തിൻതള്ളലെല്ലാം വിരവിനൊടുകളഞ്ഞാശൂമൂകാംബികേനിൻ-</l>
              <l> പള്ളിപ്പാദങ്ങൾകൂപ്പുന്നടിയനിലുളവായീടുമിത്തുള്ളലെല്ലാം</l>
              <l> കള്ളംകൂടാതെതോന്നാൻതിരുമുലയിലൊലിക്കുന്നസാഹിത്യമാകും</l>
              <l> വെള്ളത്തിൻതുള്ളിയെന്നാകിലുമഖിലജഗന്നായികേനൽകിടേണേ </l>
            </lg>
            <!--end of "verse"-->
            <p style="noindent">തുള്ളലിലെ മൂന്നാലുവരി ഉദ്ധരിക്കാം.
</p>
            <lg xml:id="lg2.383">
              <l> കനകസദൃശമൊരു പുറമതിലുകണ്ടു</l>
              <l> കാഞ്ചനമയമായ കൊടിക്കൂറകണ്ടു</l>
              <l> കരിതുരഗനികരമൊരുഭാഗത്തുകണ്ടു</l>
              <l> കങ്കേളിചന്ദനപ്പൂങ്കാവുകണ്ടു</l>
              <l> ഗുണമിയലു മമലമണിസൗധങ്ങൾകണ്ടു</l>
              <l> ഗോപുരംനാലുമുയർന്നതുകണ്ടു. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.22.26/.10.0"-->
          <div type="subsection" xml:id="sec2.22.27" n="2.22.27">
            <head type="subsechead">വ്യാസോത്ഭവം തുള്ളൽ</head>
            <lg xml:id="lg2.384">
              <l> ചിത്തജവലയിൽപെട്ടൊരുയൗവനയുക്തരതിക്കാരെനില്ക്കുംചിലരും</l>
              <l> ചിത്തരസത്തൊടുരച്ചുതുടങ്ങീ ഇത്തൊഴിലോർത്താലെത്രവിചിത്രം!</l>
              <l> ഇരുളുംതണുവുംകൊണ്ടുനമുക്കിഹ മരണംവന്നുഭവിച്ചിടുമെന്നു</l>
              <l> കരുതിപ്പോയേനിപ്പൊഴുതിങ്ങനെ വരുവാനെന്തൊരുബന്ധംകൂവേ</l>
              <l> മൂത്തുനരച്ചുകരച്ചമുനീന്ദ്രൻ ചീത്തത്തൊഴിലുതുചെയ്തെന്നുണ്ടോ? </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.22.27/.10.0"-->
          <div type="subsection" xml:id="sec2.22.28" n="2.22.28">
            <head type="subsechead">രാധാകൃഷ്ണയോഗം വഞ്ചിപ്പാട്ടു്</head>
            <lg xml:id="lg2.385">
              <l> പുണ്യവേദപ്പൊരുളാകും പൂർണ്ണവേദാലയേശന്റെ</l>
              <l> പുണ്യമേറുംകഥയെല്ലാം വർണ്യമാണല്ലോ</l>
              <l> പത്തവതാരത്തിലുംവച്ചുത്തമം കൃഷ്ണാവതാരം</l>
              <l> സത്തരാകുംമുനീന്ദ്രർക്കുംചിത്തരംഗസ്ഥം</l>
              <l> ദാശകന്യാസുതൻ വേദവ്യാസനാകുംമാമുനീന്ദ്രൻ</l>
              <l> പേശലുമാംകൃഷ്ണലീലപേശിനാനേറ്റം</l>
              <l> കണ്ണനുണ്ണിക്കിടാവോരോവണ്ണമായ്‍ചെയ്തവയ്ക്കുള്ള</l>
              <l> വർണ്ണനത്തിൽകൊതിക്കാത്ത കർണ്ണമാർക്കുള്ളു?</l>
              <l> ചട്ടമായ്ക്കണ്ണനാമുണ്ണിക്കുട്ടനുള്ളകളികേൾപ്പാ-</l>
              <l> നൊട്ടുമേതൻചെവിചെല്ലാപ്പൊട്ടനേപൊട്ടൻ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇതു ആധുനികമാണു് അപ്പൻതമ്പുരാൻതിരുമനസ്സുകൊണ്ടു് പേരുവയ്ക്കാതെ
രചിച്ചതാണെന്നു ചിലർ പറയുന്നു. അവിടുത്തേക്കു പ്രാചീനകവികളെപ്പോലും അനുകരിച്ചു് കാവ്യരചന
ചെയ്യുന്നതിനു് വിരുതുണ്ടായിരുന്നുവെന്നു പ്രസിദ്ധമാണു്. ഒന്നാംപുസ്തകത്തിൽ തോലന്റെ കൃതിയെന്നു
പറഞ്ഞു ചേർത്തിട്ടുള്ള
</p>
            <p style="indent">“മാടിൻകൊടിമടവാരേ”എന്ന ശ്ലോകം അവിടുത്തേതാണെന്നു് ടീ. കെ.
കൃഷ്ണമേനോൻ അവർകൾ എനിക്കു എഴുതി അയച്ചുതരികയും കോട്ടയ്ക്കൽവച്ചു് അവിടുന്നുതന്നെ എന്നോടു
കല്പിക്കയും ചെയ്തിട്ടുണ്ടു്. അതുപോലെതന്നെ, ലീലാതിലകത്തിന്റെ പ്രാരംഭത്തിൽ ചേർത്തിട്ടുള്ള പദ്യവും
തിരുമനസ്സിലെ കൃതിയാണെന്നു ഇപ്പോൾ അറിയുന്നു. ’ഈ കൃതി കുഞ്ഞുക്കുട്ടൻ’ തമ്പുരാന്റേതാണെന്നു
ഖണ്ഡിതമായിട്ടറിയാം.
</p>
          </div>
          <!--end of "subsection 2.22.28/.10.0"-->
          <div type="subsection" xml:id="sec2.22.29" n="2.22.29">
            <head type="subsechead">വെള്ളൂർക്കുറുപ്പു്</head>
            <p style="noindent">ചെമ്പകശ്ശേരി രാജാക്കന്മാരുടെ സേനാപതികളായിരുന്നു. ഈ
കുടുംബക്കാർ മറ്റുചില പ്രധാന കുടുംബക്കാരെപ്പോലെ വടക്കുനിന്നു അമ്പലപ്പുഴെവന്നു താമസം
തുടങ്ങിയവരാണു്. ഇപ്പോൾ ഈ കുടുംബം തീരെ ക്ഷയിച്ചുപോയി. 1000-ാമാണ്ടിനു മുമ്പു് ജീവിച്ചിരുന്ന ഒരു
വെള്ളൂർക്കുറുപ്പു് രചിച്ചതാണു് ബാണയുദ്ധം തുള്ളൽ.
</p>
          </div>
          <!--end of "subsection 2.22.29/.10.0"-->
          <div type="subsection" xml:id="sec2.22.30" n="2.22.30">
            <head type="subsechead">കംസവധം തിരുവാതിരപ്പാട്ടു്</head>
            <lg xml:id="lg2.386">
              <l> അമൃതുപൊഴിഞ്ഞീടുന്ന ഗാനത്തോടേ-</l>
              <l> യഖിലഗുണം തേടും കിളിക്കിടാവേ</l>
              <l> സകലഗുണവാരിധി കൃഷ്ണൻപണ്ടു</l>
              <l> ജനകവിരഹത്തൊടേ വാഴുംകാലം</l>
              <l> സുകൃതമതു കംസനു ദാനംചെയ്ത</l>
              <l> കഥപറകവേണം നീയെന്നോടിപ്പോൾ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">പഴയകവിത എന്നൊരു ഗുണമല്ലാതെ ഇതിൽ വിശേഷിച്ചൊന്നുമില്ല.
</p>
            <p style="indent">ഹനുമദുൽപത്തി തിരുവാതിരപ്പാട്ടു് പ്രാചീനകൃതിയാണു്. കവിതാഗുണം
കുറയും. ഉചിതപദങ്ങൾ കിട്ടാതെ കവി പലദിക്കിലും ഞെരുങ്ങുന്നതായി തോന്നുന്നു.
</p>
            <lg xml:id="lg2.387">
              <l> ഒരുദിവസം പാർവതീശങ്കരന്മാർ</l>
              <l> കപിമുഥുനരൂപമായ് കാനനത്തിൽ</l>
              <l> കമലശരലീല കളിപ്പതിന്നായ്</l>
              <l> വിരവൊടുചെന്നങ്ങു കളിതുടങ്ങി </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നാണു് പ്രാരംഭം.
</p>
          </div>
          <!--end of "subsection 2.22.30/.10.0"-->
          <div type="subsection" xml:id="sec2.22.31" n="2.22.31">
            <head type="subsechead">ഉർവശീമാനഭംഗം എട്ടുവൃത്തം</head>
            <p style="noindent">ഇതും തിരുവാതിര കളിയ്ക്കായ് രചിക്കപ്പെട്ടിരിക്കുന്ന ഒരു കൃതിയാകുന്നു.
കവിത നന്നായിട്ടുണ്ടു്.
</p>
            <lg xml:id="lg2.388">
              <l> ‘തണ്ടാർശരനുമിവനെക്കണ്ടാൽ</l>
              <l> കൊണ്ടാടിക്കൊണ്ടുനമിക്കും’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">മട്ടിൽ രൂപസൗഭാഗ്യംതികഞ്ഞ
</p>
            <lg xml:id="lg2.389">
              <l> വില്ലാളിവീരൻ വിജയൻ തന്റെ പല്ലവതുല്യാധരവും</l>
              <l> മുല്ലമുകളസമാനമായ പല്ലിൻഗുണങ്ങളുമോർത്തു് </l>
            </lg>
            <!--end of "verse"-->
            <p style="noindent">മുല്ലായുധാർത്തി മുഴുത്തിരിക്കുന്ന ഉർവ്വശി മധ്യമപാണ്ഡവനാൽ
ധിക്കൃതയായ് ഭവിക്കുന്ന കഥ ഇതിൽ സരസമായ് വിവരിച്ചിരിക്കുന്നു.
</p>
          </div>
          <!--end of "subsection 2.22.31/.10.0"-->
          <div type="subsection" xml:id="sec2.22.32" n="2.22.32">
            <head type="subsechead">വിഷ്ണുമായാചരിതം</head>
            <p style="noindent">ഇതു ഒരു തുള്ളൽപാട്ടാണു്. അതു് 972 മുതല്ക്കു് 1011 വരെ ജീവിച്ചിരുന്ന
കിളിമാനൂർ ഉമാദേവിതമ്പുരാട്ടിയുടെ കൃതിയാണു്. ഈ വിദുഷീരത്നം കരീന്ദ്രൻ എന്ന വിഖ്യാതനായ
വിദ്വാൻ കോയിത്തമ്പുരാന്റെ മാതാവായിരുന്നു. അവിടുത്തേക്കു് കാവ്യാലംകാരാദികളിലും
പുരാണേതിഹാസങ്ങളിലും അസാമാന്യമായ പാണ്ഡിത്യമുണ്ടായിരുന്നുവെന്നും ഭർത്താവായിരുന്ന
കിഴക്കാഞ്ചേരി നമ്പൂരിപ്പാട്ടിലെ സാഹചര്യം ഈ പാണ്ഡിത്യത്തെ വർദ്ധിപ്പിച്ചുവെന്നും പറയപ്പെടുന്നു.
പതിനേഴാമത്തെ വയസ്സിലാണത്രേ വിദ്വാൻ കോയിത്തമ്പുരാനെ പ്രസവിച്ചതു്. അവിടുത്തെ
സഹോദരനായ രാഘവവർമ്മകോയിത്തമ്പുരാൻ, പാർവതീറാണി തിരുമനസ്സിലെ പള്ളിക്കെട്ടു കഴിച്ചു്
തിരുവനന്തപുരത്തു താമസമാക്കിയിരുന്നതിനാൽ, ഈ വിദുഷിയും കൂടക്കൂടെ തിരുവനന്തപുരത്തു
പോവുകയും റാണിയുടെ സഖ്യം സമ്പാദിക്കയും ചെയ്തു. അവിടുത്തെ കവിതാമാഹാത്മ്യം കണ്ടു
സന്തുഷ്ടനായ സ്വാതിതിരുനാൾ തമ്പുരാൻ അനേകം പാരിതോഷികങ്ങൾ നല്കിയിട്ടുള്ളതായും അറിയുന്നു.
</p>
            <p style="indent">കിളിമാനൂർ രാജകുടുംബം യുദ്ധകലയിലെന്നപോലെ സംഗീതസാഹിത്യാദി
സകല കലകളിലും മുന്നണിയിലാണിരുന്നതു്. വിശ്വവിഖ്യാതനായ ചിത്രമെഴുത്തുകോയിത്തമ്പുരാന്റെ
മാതാവായിരുന്ന മകയിരം തിരുനാൾ അമ്മതമ്പുരാട്ടിയും പാർവതീസ്വയംവരം എന്നൊരു തുള്ളൽ
രചിച്ചിട്ടുണ്ടു്. ആ തമ്പുരാട്ടി 1007 മേടം 15-ാം നു ഭൂലോകജാതയായി. ബാല്യത്തിൽതന്നെ സാമാന്യം നല്ല
വ്യുൽപത്തി സമ്പാദിച്ചു.
</p>
            <lg xml:id="lg2.390">
              <l> “കമലവനനിലയമതിലമരുമവനീസുതൻ</l>
              <l> കാമാരിസേവകൻ കാമിതദായകൻ</l>
              <l> നിഗമനിധിനിഖിലഗുണനിലയനതിനിർമ്മലൻ</l>
              <l> നീലകണ്ഠാത്മജൻ ശ്രീകുമാരാഭിധൻ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ആയിരുന്നു അവിടുത്തെ ഗുരു.
</p>
            <p style="indent">കണ്ണുചികിത്സയിൽ അതിനിപുണയായിരുന്നു. ഉദയത്തിനും
ഏഴരനാഴികയ്ക്കു്മുമ്പു് എണീറ്റു് വസ്ത്രംമാറി ദേഹശുദ്ധി വരുത്തീട്ടു് ഈശ്വരസ്മരണചെയ്തുകൊണ്ടു് 6 മണിവരെ
ഇരിക്കും. ഒമ്പതുമണിയാകുമ്പോൾ സ്നാനംകഴിച്ചിട്ടു് പതിനൊന്നരമണിവരെയും സായാഹ്നത്തിൽ 4
മണിമുതൽ 6 മണിവരെയും, പിന്നീടു് 7 മുതൽ 9 വരെയും, ഈശ്വാധ്യാനകാലമായിരിക്കും. ബാക്കിസമയം
മുഴുവനും നേത്രചികിത്സ, കാവ്യപരിശീലനം, അധ്യാപനം, ചിത്രമെഴുത്തു എന്നിവയിൽ ഏർപ്പെട്ടിരുന്നു.
ഇതായിരുന്നു ഈ മഹതിയുടെ ജീവിതരീതി. അവിടുത്തെ സ്വഭാവഗുണവും ഭൂതദയയും
സർവജനങ്ങളുടേയും ശ്ലാഘയ്ക്കു പാത്രമായിരുന്നു. ചരമദശയിൽ അവിചലിതമായ മനോധൈര്യത്തോടും
തീവ്രമായ ഭക്തിയോടുംകൂടി, ഈ സമയത്തു ധരിക്കുന്നതിനുവേണ്ടി നേരത്തേ സംഭരിച്ചിരുന്ന
പുണ്യസ്ഥലങ്ങളിലെ ഭസ്മചന്ദനാദികളും മറ്റും അണിഞ്ഞു ഗംഗാജലം രാമേശ്വരത്തെ തീർത്ഥം
ഇവകൊണ്ടു് ദേഹവും ഭൂമിയും ശുദ്ധിചെയ്തിട്ടു്, കന്യാകുമാരി മണലും അതിന്മീതെ തുളസി ദർഭ ഇവയും
വരിപ്പിച്ചു ശയിച്ചുംകൊണ്ടും, ചുറ്റുപാടും ഇരുന്ന ബന്ധുജനങ്ങളുടെ സ്തോത്രാലാപം പ്രവചിച്ചുകൊണ്ടും
സുസ്മേരവദനയായ് 1062 മകരം 18-ാം നു ഈ സുകൃതിനി വൈകുണ്ഠലോകം പ്രാപിച്ചു.
</p>
            <p style="indent">ഈ രണ്ടു വിദുഷികളുടേയും കൃതികളിൽനിന്നു് ഓരോഭാഗം ഉദ്ധരിച്ചുകൊള്ളുന്നു.
</p>
            <lg xml:id="lg2.391">
              <l> അംഗജരിപുതാനങ്ങൊരുദിവസം</l>
              <l> മംഗലരൂപിണിമേനജയോടും</l>
              <l> മങ്ങാതങ്ങൊരു വനഭൂവിചെന്നതി</l>
              <l> ഭംഗിയിലോരോ ലീലതുടർന്നു</l>
              <l> ഗംഗാകാന്തൻ ഗജവടിയായി</l>
              <l> മംഗലരൂപിണി കരിണിയുമായി</l>
              <l> അങ്ങനെ വേഷം പൂണ്ടവർ വിപിനേ</l>
              <l> തിങ്ങിവിളങ്ങും പനകൾ പറിച്ചും</l>
              <l> വണ്ണൻവാഴ പിഴുതു നിറച്ചും </l>
            </lg>
            <!--end of "verse"-->
            <p style="noindent">ക്രീഡിച്ചുകൊണ്ടിരിക്കെ, ശ്രീപാർവതീദേവിയിൽ ജനിച്ച ഗണേശനെ
സ്തുതിച്ചുകൊണ്ടാണു് വിഷ്ണു മായാചരിതം തുടങ്ങുന്നതു്. കുലദേവതയായ കിരാതരുദ്രനേയും സ്മരിച്ചിട്ടുണ്ടു്.
</p>
            <lg xml:id="lg2.392">
              <l> അക്കാലം ഗിരിസുതയാം പാർവ്വതി</l>
              <l> മുക്കണ്ണൻതിരുനയനാഗ്നിയതിൽ</l>
              <l> ചൊൽക്കൊള്ളും സ്മരദാഹം കണ്ടി-</l>
              <l> ട്ടുൾക്കാമ്പിങ്കൽ വിചാരിച്ചേവം</l>
              <l> അംഗമനമാക്കിന്നധികാരമൊരാകൃതി</l>
              <l> ഭംഗികളുണ്ടെന്നാലും പ്രിയതമ-</l>
              <l> നംഗജശരനിരയേറ്റല്ലാതെ</l>
              <l> സംഗമസുഖരസമുണ്ടായ് വരുമോ?</l>
              <l> അംഗജവികൃതികളില്ലാഞ്ഞാൽ നര-</l>
              <l> പുംഗവനെങ്കിലുമെന്തൊരുസാദ്ധ്യം?</l>
              <l> അംഗനമാരുടെ സാരസ്യാദിക-</l>
              <l> ളങ്ങുഫലിക്കയുമില്ലൊരുനാളും</l>
              <l> ബധിരന്മാരുടെ സവിധേ ചെന്നതി-</l>
              <l> മധുരവിപഞ്ചിക വായിച്ചാലും</l>
              <l> അന്ധന്മാരുടെ മുമ്പിൽ ചെന്നഥ</l>
              <l> ബന്ധുരഗാത്രി കടാക്ഷിച്ചാലും</l>
              <l> എന്തൊരുഫലമെന്നുളളതുപോലെ</l>
              <l> ഹന്തഭവിച്ചു നമുക്കിതുകാലം.</l>
              <l> വണ്ടാർകുഴലിയതാമെന്നിൽ ബഹു</l>
              <l> കണ്ടാലഴകുണ്ടെന്നാലും ഹൃദി</l>
              <l> തണ്ടാർബാണശരംകൊണ്ടല്ലാ-</l>
              <l> തുണ്ടായ്‍വരുമോ ഹന്ത വികാരം </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നീ വിചാരത്തോടുകൂടി ദേവി,
</p>
            <lg xml:id="lg2.393">
              <l> തന്നുടെ ഗാത്രത്തിങ്കലണിഞ്ഞൊരു</l>
              <l> പൊന്നിൻഭൂഷണജാലമശേഷം</l>
              <l> ഖിന്നത കൈവിട്ടവളും വിരവിനൊ-</l>
              <l> ടൊന്നൊഴിയാതെയഴിച്ചതുവച്ചു</l>
              <l> മന്ദേതരമൾ കേശം ജടയായ്</l>
              <l> പിന്നിക്കെട്ടിമുറുക്കിക്കൊണ്ടു്</l>
              <l> മഞ്ജൂളഭാഷിണി ചാർത്തിയിരുന്നൊരു</l>
              <l> മഞ്ഞപ്പട്ടുടയാടവിഴുത്തു</l>
              <l> കഞ്ജവിലോചന മരവിരികൊണ്ടഥ</l>
              <l> രഞ്ജിപ്പിച്ചു കടീതടമദ്ധ്യേ</l>
              <l> കഞ്ജരഗാമിനി സഖിമാരോടും</l>
              <l> മഞ്ജുതരം നടകൊണ്ടു വനത്തിൽ </l>
            </lg>
            <!--end of "verse"-->
            <p style="noindent">അനന്തരം,
</p>
            <lg xml:id="lg2.394">
              <l> മംഗലതരമാം ഗംഗാസലില ത-</l>
              <l> രംഗാവലിപരിതോ വിലസീടും</l>
              <l> തുംഗമതായൊരു ചെഞ്ചിടമുടിയിൽ</l>
              <l> പൊങ്ങിവിളങ്ങും ചന്ദ്രക്കലയും</l>
              <l> ഭൃംഗാവലിപോലുള്ളൊരു കുറുനിര</l>
              <l> സംഗിച്ചിടിന നിടിലതടത്തിൽ</l>
              <l> അംഗാരപ്രഭതേടും ത്രിനയന</l>
              <l> ഭംഗിയുമോമൽ തിരുനാസികയും</l>
              <l> ശൃംഗാരാഞ്ചിതകരുണാരസമൊടു</l>
              <l> തിങ്ങിവിളങ്ങും നയനദ്വയവും</l>
              <l> ബന്ധൂകാഭകലർന്നീടുന്നൊരു</l>
              <l> ബന്ധുരതരമാം മധുരാധരവും</l>
              <l> ദതദ്യുതിയൊടു ശോഭിച്ചീടും</l>
              <l> ചന്തമിയന്നൊരു മന്ദസ്മിതവും</l>
              <l> കർണ്ണയുഗങ്ങളിൽ മിന്നും കുണ്ഡലി</l>
              <l> കുണ്ഡല മണ്ഡിത ഗണ്ഡസ്ഥലവും</l>
              <l> വർണ്ണിപ്പാനെളുതല്ലേ ശിവശിവ</l>
              <l> പൂർണ്ണേന്ദുദ്യുതി വദനവിശേഷം</l>
              <l> ഗരളവിലാസി ഗളത്തിലണിഞ്ഞൊരു</l>
              <l> സരളഫണീശ്വരമണിമാലകളും</l>
              <l> ഹരിണപരശ്വധവരദാഭയധര</l>
              <l> കരപത്മങ്ങളുമുദരപ്രഭയും</l>
              <l> തിരുവാഭിയുമതി പൃഥുജഘനം കടി-</l>
              <l> പരിശോഭിതഫണി കാഞ്ചീഗുണവും</l>
              <l> മാർദ്ദവമേറും തുടയിണ കവിയെ-</l>
              <l> ച്ചാത്തിയ ശാർദ്ദൂലാജിനപടവും</l>
              <l> വർത്തുളജാനുദ്വയവും മുനിജന</l>
              <l> ചിടുത്തവിലസും തിരുവടിമലരും</l>
              <l> മൃത്യുഞ്ജയനാമഖിലേശ്വരനുടെ</l>
              <l> ചിത്രമതായൊരു രൂപമിവണ്ണം </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഏകാന്തഭക്ത്യാ ചിത്തത്തിലുറപ്പുിച്ചുകൊണ്ടുചെയ്ത തപസ്സിനെ കവയിത്രി
ചമൽക്കാരപൂർവ്വം വർണ്ണിച്ചിരിക്കുന്നു.
</p>
          </div>
          <!--end of "subsection 2.22.32/.10.0"-->
          <div type="subsection" xml:id="sec2.22.33" n="2.22.33">
            <head type="subsechead">രാമേശ്വരയാത്ര തുള്ളൽ</head>
            <p style="noindent">958–ാമാണ്ടു് കാർത്തികതിരുനാൾ തമ്പുരാൻ തിരുമനസ്സുകൊണ്ടു നടത്തിയ
രാമേശ്വരയാത്രയെ അധികരിച്ചു് ഏറ്റുമാനൂർക്കാരനായ ഒരു മാരാർ രചിച്ചതാണു് ഈ തുള്ളൽ എന്നു് മി.
പരമേശ്വരയ്യർ പറയുന്നു. എന്നാൽ അതു് തലവടി ഈശ്വരവാരിയർ എന്ന അന്ധകവിയുടെ
കൃതിയാണെന്നു് അറിയുന്നു. വലിയ കാവ്യഗുണമൊന്നും കാണ്മാനില്ലെങ്കിലും ചരിത്രവിഷയകമായ പല
സംഗതികളും അതിൽനിന്നു ഗ്രഹിക്കാം.
</p>
            <lg xml:id="lg2.395">
              <l> പെരിയൊരുമേല്ലിഖിതാധിപനാകിയ</l>
              <l> മഹിദേവൻ തരുണേശൻ തന്നൊടും</l>
              <l> വമ്പെഴുമത്തിരുമുമ്പതിലങ്ങനെ</l>
              <l> യിമ്പമൊടെപ്പൊഴും നിന്നുവിളങ്ങിന</l>
              <l> സമ്പ്രതികേശവബാലാധിപനോടും</l>
              <l> ഉരുതരമാകിന കരിബലമഖിലം</l>
              <l> പരിപാലിച്ചു വീളങ്ങീടുന്നൊരു</l>
              <l> പത്മനാഭസുചിവാധിപനോടും</l>
              <l> അതിനുടെമേൽ ലിഖിതാധിപനാകിയ</l>
              <l> ശിവതാണുവത്തരുണപനോടും</l>
              <l> സംഭൃതകുതുകം ദാമോദരനാം</l>
              <l> നമ്പിയാരൊടുമിദമരുൾചെയ്തു</l>
              <l> </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇത്യാദി ഭാഗങ്ങൾ വായിച്ചുനോക്കുമ്പോൾ, ഇക്കവിതന്നെയായിരിക്കുമോ
മാർത്താണ്ഡദേവമാഹാത്മ്യം രചിച്ചതെന്നു വലുതായ സംശയം ജനിക്കുന്നു.
</p>
          </div>
          <!--end of "subsection 2.22.33/.10.0"-->
        </div>
        <!--end of "section 2.22/.10"-->
        <div type="section" xml:id="sec2.23" n="2.23">
          <head type="sechead">കടംകഥകൾ</head>
          <p style="noindent">കടംകഥകൾക്കു് എല്ലാ ഭാഷകളിലും പ്രചാരമുണ്ടു്. കേരളീയരുടെ ഇടയ്ക്കും
അസംഖ്യം കടംകഥകളുണ്ടെങ്കിലും അവയെ ശേഖരിച്ചുവയ്പാൻ ആരും ശ്രമം ചെയ്തുകാണുന്നില്ല. ഏതാനും
കടംകഥകളെ അകാരാദിയായി താഴെ ചേർക്കുന്നു.

</p>
          <p style="indent">അങ്ങേതിലമ്മക്കിങ്ങേതിലുമ്മയേകണ്ടുകൂട- <hi style="snum">കിണറു്</hi>
</p>
          <p style="indent">അടുക്കുലപൂക്കുമ്പംപന്തീരായിരം. <hi style="snum">നക്ഷത്രം</hi>
</p>
          <p style="indent">ആയിരംകൊച്ചരിയിലൊരുവലിയരി. <hi style="snum">ചന്ദ്രൻ</hi>
</p>
          <p style="indent">ആലത്രവയലെത്തൊരുവയൽ പൂവാലൻ
</p>
          <p style="indent">പക്ഷിഎന്നൊരുപക്ഷി; ആലത്രവയിലിലേ
</p>
          <p style="indent">വെള്ളംവറ്റുമ്പം പൂവാലൻപക്ഷിക്കുചാക്കു്. <hi style="snum">നിലവിളക്കു്</hi>
</p>
          <p style="indent">ആഴംകുഴികുഴിച്ചു അണ്ണിരണ്ടുമുട്ടയിട്ടു്
</p>
          <p style="indent">അണ്ണാന്നുനോക്കുമ്പം തൊണ്ണൂറുമുട്ട. <hi style="snum">അടയ്ക്ക</hi>
</p>
          <p style="indent">ഇട്ടാലുടയാത്ത ഇംഗ്ലീഷുമുട്ട. <hi style="snum">പഞ്ഞി</hi>
</p>
          <p style="indent">ഇത്തിരിമുറ്റത്തു് ഇത്തിരിക്കട്ട <hi style="snum">നഖാഗ്രത്തിലെഅഴുക്കു്</hi>
</p>
          <p style="indent">ഇറയ്ക്കാത്തകിണറു് തൊണ്ണച്ചിപ്പന്തൽ
</p>
          <p style="indent">തൂക്കാത്തമിറ്റം <hi style="snum">സമുദ്രം ആകാശം കടൽതീരം</hi>
</p>
          <p style="indent">എണ്ണക്കുഴിയിൽ ഞാറപ്പഴം <hi style="snum">കൃഷ്ണമണി</hi>
</p>
          <p style="indent">എനിക്കൊരമ്മഉരുളച്ചോർതന്നു
</p>
          <p style="indent">കളയാനുംവയ്യ തിന്നാനുംവയ്യ <hi style="snum">ചുണ്ണാമ്പുരുള</hi>
</p>
          <p style="indent">ഒരമ്മപ്രസവിച്ചതെല്ലാം തൊപ്പിക്കാരു് <hi style="snum">അടയ്ക്ക</hi>
</p>
          <p style="indent">ഒരമ്മയ്ക്കു് വായ്‍നിറച്ചുപല്ലു് <hi style="snum">ചിരവ</hi>
</p>
          <p style="indent">ഒരുപഴംവീണു പത്തുപേർഓടി;
</p>
          <p style="indent">അഞ്ചുപേരെടുത്തു ആറുപേർമുറുക്കി;
</p>
          <p style="indent">ഒരാൾ സ്വാദുനോക്കി
</p>
          <p style="indent">മുപ്പത്തിരണ്ടുപേർതിന്നു <hi style="snum">മാങ്ങ എടുത്തു പൂളി
കാണിച്ചുകൊടുക്കുന്നതു്</hi>
</p>
          <p style="indent">ഒരു കുപ്പിയിൽ രണ്ടെണ്ണ <hi style="snum">മുട്ട</hi>
</p>
          <p style="indent">കണ്ടാൽമുണ്ടൻ കാര്യത്തിനുവമ്പൻ <hi style="snum">കുരുമുളകു്</hi>
</p>
          <p style="indent">കഴുത്തറുക്കുമ്പം കണ്ണുകാണും <hi style="snum">തോക്കു്</hi>
</p>
          <p style="indent">കറുത്തകാട്ടിൽ കുരുട്ടുപന്നി <hi style="snum">പേൻ</hi>
</p>
          <p style="indent">കാകച്ചകംപിച്ചകം പൂമഞ്ഞകംകിഞ്ഞകം
</p>
          <p style="indent">ഇലയൊരുപന്നകംസന്നകം <hi style="snum">പാവൽക്കായ്</hi>
</p>
          <p style="indent">കാട്ടീന്നുകിരുകിരുക്കും വീട്ടിൽവന്നുചത്തുകിടക്കും <hi style="snum">വെട്ടുകത്തി</hi>
</p>
          <p style="indent">കായ്ക്കയുംചെയ്യും പൂക്കയുംചെയ്യും
</p>
          <p style="indent">കാക്കയ്ക്കിരിപ്പാൻ സ്ഥലവുമില്ല <hi style="snum">നെല്ലു്</hi>
</p>
          <p style="indent">കാലിൽപിടിക്കുമ്പോൾ തോളിൽകയറും <hi style="snum">കുട</hi>
</p>
          <p style="indent">കാളകിടക്കേ കയറോടും <hi style="snum">മത്തങ്ങ</hi>
</p>
          <p style="indent">കിക്കിരിക്കുംപക്ഷി കിരികിരിക്കുംപക്ഷി
</p>
          <p style="indent">വട്ടമാടുന്നപക്ഷി വായിൽചാടുംപക്ഷി <hi style="snum">നെയ്യപ്പം</hi>
</p>
          <p style="indent">ചാടുംകീരിഓടുംകീരി വെള്ളത്തെക്കണ്ടു പരുന്തുംകീരി <hi style="snum">ചെരുപ്പു്</hi>
</p>
          <p style="indent">ചില്ലിക്കൊമ്പൻ ചുവലക്കാളചീറച്ചീറിപ്പായും <hi style="snum">മിശിറു്</hi>
</p>
          <p style="indent">ചുട്ടകോഴി പനയിൽകയറും <hi style="snum">കലം</hi>
</p>
          <p style="indent">ഞെട്ടില്ലാ മുണ്ടൻചക്ക <hi style="snum">മൊട്ട</hi>
</p>
          <p style="indent">ഞെട്ടില്ലാവട്ടേല <hi style="snum">പപ്പടം</hi>
</p>
          <p style="indent">തള്ളയ്ക്കു വയറ്റിൽപോക്കു് പിള്ളയ്ക്കു തലചുറ്റു് <hi style="snum">ആട്ടുകല്ലും
കുഴവിയും</hi>
</p>
          <p style="indent">നത്തക്കുംപത്തക്കുംനാലുകാലു്;
</p>
          <p style="indent">താനേനടക്കുമ്പോൾരണ്ടുകാലു്
</p>
          <p style="indent">ചുക്കിച്ചുളുങ്ങുമ്പോൾമൂന്നേകാലു്;
</p>
          <p style="indent">ഊരിന്നുപോകുമ്പോൾ നാലേകാലു് <hi style="snum">മനുഷ്യജീവിതം</hi>
</p>
          <p style="indent">തൂങ്ങുംതുടിക്കും ഇടിക്കല്ലിൽചാടും
</p>
          <p style="indent">വാങ്ങുംവലിക്കും വലിച്ചങ്ങിറക്കും <hi style="snum">വെള്ളം
വലിക്കുക</hi>
</p>
          <p style="indent">നാലുമൂലപ്പെട്ടി നടുക്കൊരുതെങ്ങിൻപിള്ള
</p>
          <p style="indent">ഓടുംകുതിരക്കുട്ടി; വീശുംപുളിയന്മാർ <hi style="snum">നിലംപൂട്ടുക</hi>
</p>
          <p style="indent">നേരംപുലരുമ്പം കറാംപിറാം <hi style="snum">ചൂലു്</hi>
</p>
          <p style="indent">നാക്കുനാല് നടകാലുപത്തു;
</p>
          <p style="indent">മൂക്കുമൂന്നു മുഖത്താറുകണ്ണു്
</p>
          <p style="indent">ഇന്നലെച്ചത്തയാളിനെയിന്നു
</p>
          <p style="indent">ചെന്നു കണ്ടുകൊണ്ടുവാ <hi style="snum">നിലംഉഴുന്നതു്</hi>
</p>
          <p style="indent">പറമ്പുവെളുത്തു്; വിത്തുകനത്തു്
</p>
          <p style="indent">വാകൊണ്ടുവിരിക്കും കൈകൊണ്ടറുക്കും <hi style="snum">പുസ്തകവായനയും എഴുത്തും</hi>
</p>
          <p style="indent">പുല്ലുംതിന്നും വെള്ളവുംകുടിക്കും കൂട്ടിലടയ്ക്കും കാട്ടമില്ല <hi style="snum">കത്തി</hi>
</p>
          <p style="indent">പുറം പൊന്തംപൊന്തം; അകം പഞ്ഞിക്കെട്ടു്
</p>
          <p style="indent">അതിനകം ഇരുമ്പുംകെട്ടു്; അതിനകം
</p>
          <p style="indent">വെള്ളിക്കെട്ടു് അതിനകം നീരാഴി <hi style="snum">നാളികേരം</hi>
</p>
          <p style="indent">പെട്ടിപെട്ടി ശിങ്കാരപ്പെട്ടി പെട്ടിതുറക്കുമ്പം കായംമണക്കും <hi style="snum">ചക്കപ്പഴം</hi> പൈങ്കുനിച്ചിത്തിരമാസത്തിൽ
</p>
          <p style="indent">ചെന്തെങ്ങിൽച്ചെറുകൊച്ചങ്ങ;
</p>
          <p style="indent">ചെത്തിയിറക്കി തളുകയിലിട്ടാൽ
</p>
          <p style="indent">തിന്നാൻ നല്ലമത്തങ്ങ <hi style="snum">ആത്തച്ചക്ക</hi>
</p>
          <p style="indent">മണ്ണിൻകീഴെപ്പൊന്നിൻനൂലു് <hi style="snum">ഞാഞ്ഞൂൽ</hi>
</p>
          <p style="indent">മണ്ണിൻകീഴിൽ ച്ചാറ്റുളി <hi style="snum">ചേന</hi>
</p>
          <p style="indent">മുട്ടിയിടും ചട്ടകഴറ്റും; മൂന്നുമാസം
</p>
          <p style="indent">അടയെടുക്കും എന്നാൽ പാമ്പുമല്ല <hi style="snum">പനഅണ്ടി</hi>
</p>
          <p style="indent">മുറ്റത്തേചെപ്പിനു അടപ്പില്ല <hi style="snum">കിണറു്</hi>
</p>
          <p style="indent">മുടുമൂട്ടിൽ ഇടകാട്ടിൽ കൊണ്ടവീട്ടിൽ <hi style="snum">നെല്ലു്</hi>
</p>
          <p style="indent">വഴിയിൽ കുഴഞ്ഞവൻ ചന്തയിൽപോയി <hi style="snum">ചിരി</hi>
</p>
          <p style="indent">മൂന്നുകണ്ണൻ ചന്തയിൽ പോയി <hi style="snum">തേങ്ങ</hi>
</p>
          <p style="indent">രണ്ടുകിണറ്റിനു ഒരുപാലം <hi style="snum">മൂക്കു്</hi>
</p>
          <p style="indent">മേല്പോട്ടുപോയതും പാണ്ടിത്തട്ടാൻ
</p>
          <p style="indent">കീഴ്‍പോട്ടുപോന്നതും പാണ്ടിത്തട്ടാൻ
</p>
          <p style="indent">അരുവേപോയതും പാണ്ടിത്തട്ടാൻ
</p>
          <p style="indent">ചെളിയിൽപുതഞ്ഞതും
</p>
          <p style="indent">പാണ്ടിത്തട്ടാൻ <hi style="snum">പുക, മഴ, വള്ളം, കഴുക്കോൽ</hi>
</p>
          <p style="indent">വള്ളി വള്ളി സഹസ്രവള്ളി
</p>
          <p style="indent">വെള്ളത്തിലിടുമ്പം ഒരുവള്ളി <hi style="snum">തലമുടി</hi>
</p>
          <p style="indent">വെട്ടിക്കൂർമ്പിച്ചതും
</p>
          <p style="indent">വെട്ടാതെകൂമ്പിച്ചതും
</p>
          <p style="indent">തട്ടിപ്പരത്തിയതും തട്ടാതെപരത്തിയതും <hi style="snum">സൂചി, മുള്ളു്,
പർപ്പടകം, വട്ടയില</hi>
</p>
          <p style="indent">വെള്ളക്കാള തുള്ളിമറിയുന്നു <hi style="snum">പൊരി</hi>
</p>
          <p style="indent">വെള്ളക്കാളയ്ക്കു പള്ളയിൽകൊമ്പു് <hi style="snum">വെള്ളക്കിണ്ടി</hi>
</p>
          <div type="subsection" xml:id="sec2.23.1" n="2.23.1">
            <head type="subsechead">കണക്കുപാട്ടു്</head>
            <lg xml:id="lg2.396">
              <l> അമ്മനരശനെപ്പള്ളികൊള്ളുംമക്ക–</l>
              <l> ളൈവരിരുപ്പിടമൊന്നങ്ങേടു്</l>
              <l> തേനാന്തെരുവിലുമൊന്നങ്ങേടു്</l>
              <l> തെരുവത്തുരണ്ടിലുമൊന്നങ്ങേടു്</l>
              <l> മുക്കണ്ണൻമുരുകണ്ണൻ മൂർത്തിപ്പെറ്റമക്കൾ</l>
              <l> മൂവരിരുപ്പിടമൊന്നങ്ങെടു്</l>
              <l> എടതൊന്നെടു്—വലതൊന്നെടു് </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.23.1/.10.0"-->
          <div type="subsection" xml:id="sec2.23.2" n="2.23.2">
            <head type="subsechead">കുറവർകിളിപ്പാട്ടു്</head>
            <lg xml:id="lg2.397">
              <l> താനിന്നാതാനിന്നാനാ താനാതാനിന്നാനാ</l>
              <l> ശ്രീരാമനുംലക്ഷ്മണനും കൂടെരണ്ടുകിടാത്തന്മാരും </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നുതുടങ്ങി രാമകഥ മുഴുവനും പാടിക്കളിക്കുന്നു.
</p>
          </div>
          <!--end of "subsection 2.23.2/.10.0"-->
          <div type="subsection" xml:id="sec2.23.3" n="2.23.3">
            <head type="subsechead">കോതാമ്മൂരി</head>
            <p style="noindent">കോലത്തുനാട്ടിൽ നടപ്പുള്ള ഒരു കളിയാണു്. തുലാമാസം ഒന്നാംതീയതി
മുതല്ക്കു അവസാനംവരെ മലയന്മാർ ചിറയ്ക്കൽ വലിയതമ്പുരാൻ എഴുന്നള്ളിയിരിക്കുന്നിടത്തു് മലയന്മാർ
നാലോ അഞ്ചോപേർ മുഖത്തു ചിത്രപ്പാളകൾ വച്ചുകെട്ടി, അരയിൽ കുരുത്തോലചുറ്റി, ദേഹമെല്ലാം
വെണ്ണീറും കരിയും പൂശി, ചെണ്ടയും കിണ്ണവും കൊട്ടിക്കൊണ്ടു പാടിക്കളിക്കുന്നു.
</p>
            <lg xml:id="lg2.398">
              <l> ആര്യമ്മനാട്ടിൽപുറന്നോരമ്മ</l>
              <l> കോലത്തുനാടുകിനാകണ്ടീതേ</l>
              <l> കോലത്തുനാടു കിനാക്കാണുമ്പോൾ</l>
              <l> കോലമുടിമന്നനെ കാണായി. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനയാണു് ആരംഭം. അന്നപൂർണ്ണേശ്വരി കോലത്തുനാടു് സ്വപ്നംകണ്ടു്.
ഈ കപ്പൽ പണിയിച്ചു് ആയിരംതെങ്ങിൽ ചെന്നിറങ്ങുന്നതും ആങ്ങളയായ ശ്രീകൃഷ്ണന്റെ
അനുഗ്രഹത്തോടുകൂടി പരമശിവനെ പാണിഗ്രഹണം ചെയ്യുന്നതുമാണു് കഥ.
</p>
          </div>
          <!--end of "subsection 2.23.3/.10.0"-->
          <div type="subsection" xml:id="sec2.23.4" n="2.23.4">
            <head type="subsechead">വേദക്കളിപ്പാട്ടു്</head>
            <p style="noindent">ഇതു മഹമ്മദീയരുടെ ഒരുമാതിരി കളിക്കുള്ളതാണു്.
ശ്രീപത്മനാഭക്കോവിലിൽ ഇപ്പൊഴും ഉത്സവകാലത്തു് നടത്തിവരുന്നു. കാലിൽ ചിലമ്പിട്ടു തലയിൽ
ചുവപ്പുകെട്ടി, ഇടത്തേകൈയ്യിൽ പരിശയും വലത്തേക്കയ്യിൽ വെണ്ടയക്കമ്പും പിടിച്ചു് ചെണ്ടയുടേയും
കൈമണിയുടേയും മേളത്തോടുകൂടി പാടിക്കളിയ്ക്കും. ഒരാൾ പാടും; എട്ടുപേർ ഏറ്റുപാടും. മുൻപാട്ടുകാരൻ
ആശാനും മറ്റുള്ളവർ ശിഷ്യന്മാരുമിരിക്കും.
</p>
            <lg xml:id="lg2.399">
              <l> തെയ്യ്-കാടെല്ലാം തേടിയൊരു കലമാനേക്കണ്ടു—കറുകതെയ്യ്</l>
              <l><span style="width:1.5em"> </span>മലയൂടെപോകിന മാനേ
കണ്ടില്ലേ?വേട—കറുകതെയ്യ് </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇടയ്ക്കിടയ്ക്കു കലാശം ചവുട്ടുണ്ടു്.
</p>
          </div>
          <!--end of "subsection 2.23.4/.10.0"-->
        </div>
        <!--end of "section 2.23/.10"-->
        <div type="section" xml:id="sec2.24" n="2.24">
          <head type="sechead">തലവടി ഈശ്വരവാരിയർ 905–978</head>
          <p style="noindent">സ്വദേശം—മലവടിവാരിയം കൃതികൾ രാമേശ്വരയാത്ര, ഭാഗവതം
ഇരുപത്തിനാലുവൃത്തം, നിരണവൃത്തത്തിൽ ഒരു കീർത്തനം, മറ്റു പലതും കണ്ടേക്കും.
</p>
          <lg xml:id="lg2.400">
            <l> പിശിതാശനകരളുപിളർന്നതി രുധിരാശനമതിരുചികരുതി</l>
            <l> കുടലുവലിച്ചുടലിലണിഞ്ഞഥ നടുനടുനെന്നലറുന്നേരം</l>
            <l> ലോകങ്ങൾനടുങ്ങിനനേരം പ്രഹ്ളാദൻചെന്നുപുകഴ്‍ന്നതി</l>
            <l> ദയതേടിന തലവടിമരുവിന ജലധിസുതാരണമണതൊഴുന്നേൻ </l>
          </lg>
          <!--end of "verse"-->
          <p style="noindent">അഞ്ചാം വയസ്സിൽ പിത്തശൂലവന്നു ആന്ധ്യം നേരിട്ടു.
</p>
          <p style="indent">ഉപാധ്യായവൃത്തി, നാമജപം പുരാണവായന ഇവയാൽ കാലം നയിച്ചു; നല്ല
വൈയ്യാകരണനും, ജ്യോതിശ്ശാസ്ത്രവിദഗ്ദ്ധനും, വൈദ്യനും ആയിരുന്നു.
</p>
          <noteGrp>
            <note xml:id="fn2.1" n="2.1" style="end"><ref target="#xfn2.1">[1]</ref> തിരുവിതാംകൂർ. + വേളിമല.= മയിലാട്ടിമല.</note>
            <note xml:id="fn2.2" n="2.2" style="end"><ref target="#xfn2.2">[2]</ref> ചിറ.+ഊളൻ.</note>
            <note xml:id="fn2.3" n="2.3" style="end"><ref target="#xfn2.3">[3]</ref> ഈ കൃതി കുഞ്ചന്റെ കാലത്തിനിപ്പുറം
രചിക്കപ്പെട്ടതായിരിക്കണമെന്നുള്ള ഊഹം ജനിപ്പിച്ചതു്, ആരെടോ പുരംപുക്കു
ചോരണംചെയ്തുപോകുന്നകശ്മല—നായന്മാരെ—എന്ന ദിക്കിൽകാണുന്ന ‘നായന്മാരേ’ എന്ന
ശബ്ദമാണു്. എന്നാൽ ഇവിടെ ‘ആയന്മാരെ’ എന്നാണു് ശരിയായ പദച്ഛേദം.</note>
          </noteGrp>
        </div>
        <!--end of "section 2.24/.10"-->
      </div>
      <!--end of "chapter 2/0"-->
      <!--END OF CHAPTER 2/0-->
      <div prev="2" type="chapter" n="3" xml:id="chp3">
        <head type="chaphead">അദ്ധ്യായം 4.3</head>
        <div type="lsection">
          <p style="noindent">കൊല്ലം പതിനൊന്നാം‌ ശതവൎഷം മലയാള സാഹിത്യത്തിലെ സുവൎണ്ണയുഗം
ആയിരുന്നു എന്നു പറയാം. പ്രസ്തുത ശദാബ്ദത്തിന്റെ പൂൎവ്വാൎദ്ധത്തിൽതന്നെ കേരളം ഒരു വലിയ
പരിവൎത്ത നഘട്ടത്തിലേക്കു കാലൂന്നിക്കഴിഞ്ഞു. തിരുവിതാംകൂറിൽ വേലുത്തമ്പിദളവയുടെയും കൊച്ചിയിൽ
പാലിയത്തുമേനോന്റെയും ആഭിമുഖ്യത്തിൽ നടന്ന കലഹം പരാജയത്തിൽ കലാശിക്കയും ഈ രണ്ടു
രാജ്യങ്ങളും വെല്ലസ്ലിപ്രഭുവിനാൽ സമാരബ്ധമായ ‘സബ്സിഡിയരി’ സിസ്റ്റത്തിൽ ഉൾപ്പെട്ടു്, ബ്രിട്ടീഷ്
മേൽക്കോയ്മയെ അംഗീകരിക്കുകയും ചെയ്തു. അതിനു മുമ്പുതന്നെ കോഴിക്കോട്ടു്, ചിറക്കൽ തുടങ്ങിയ
വടക്കൻ രാജ്യങ്ങളൊക്കയും ബ്രിട്ടീഷ് ഇൻഡ്യൻ സാമ്രാജ്യത്തിൽ ലയിച്ചുകഴിഞ്ഞിരുന്നു. റസിഡന്റു് കല്ലൻ
നാട്ടുകൂട്ടങ്ങളെ ഉന്മൂലനം ചെയ്യുന്ന വിഷയത്തിൽ കല്ലുപോലെ ഉറച്ച
മനഃസ്ഥിതിയോടുകൂടിയിരുന്നതിനാൽ, കേരളീയരുടെ സാമൂഹ്യവും രാഷ്ട്രീയവുമായ ജീവിതം ഉടഞ്ഞു.
“ഓരോരുത്തനും അവനവനു്” എന്നുള്ള പാശ്ചാത്യ സിദ്ധാന്തം നമ്മുടെ നാട്ടിലേക്കു പതുക്കെക്കടന്നു.
കുടിപ്പള്ളിക്കൂടങ്ങളുടേ സ്ഥാനത്തു് സൎക്കാർ പള്ളിക്കൂടങ്ങൾ വരികയും അവിടെ ബ്രിട്ടീഷ് ആധിപത്യം
കൊണ്ടുണ്ടായിട്ടുള്ള ഗുണഗണങ്ങളെ വാച്യമായും വ്യംഗ്യമായും കീൎത്ത ിക്കുന്ന പാഠപുസ്തകങ്ങൾ
പഠിപ്പിച്ചുതുടങ്ങുകയും ചെയ്തതിനോടുകൂടി ഇളംതലമുറക്കാൎക്കു മാതൃഭൂമിയോടുള്ള ഭക്തി നിശ്ശേഷം നശിച്ചു.
ക്രമേണ വിദ്യാഭ്യാസപദ്ധതിയിൽ സംസ്കൃതത്തിനു കല്പിച്ചിരുന്ന മാന്യപദവിയും ആംഗലീദേവി
കരസ്ഥമാക്കി. 1033-ൽ മദ്രാസ്, ബോംബേ, കൽക്കട്ട എന്നീ പ്രസിഡൻസീ നഗരങ്ങളിൽ
സൎവ്വകലാശാലകൾ സംസ്ഥാപിതമായി. ഈ ശതകത്തിന്റെ ഉത്തരാൎദ്ധം ആയപ്പോഴേയ്ക്കും
സൎവകലാശാലാബിരുദങ്ങൾ നേടീട്ടുള്ളവൎക്കുമാത്രമേ ഉയൎന്ന ഉദ്ദ്യോഗങ്ങൾ ലഭിക്കയുള്ളുവെന്നു വന്നു;
പണമുള്ളവരൊക്കെയും തങ്ങളുടെ കുട്ടികളെ ഇംഗ്ലീഷുപള്ളിക്കൂടങ്ങളിൽ അയച്ചുതുടങ്ങി. കഷ്ടിച്ചു
കൃത്യംകഴിച്ചു വന്നിരുന്നവരിൽ പോലും ചിലർ വീടും പുരയിടങ്ങളും പണയപ്പെടുത്തിയോ വിറ്റോ തങ്ങളുടെ
പുത്രന്മാൎക്കു് ഉൽകൃഷ്ടവിദ്യാഭ്യാസം നൽകുന്ന വിഷയത്തിൽ ഉത്സാഹമുള്ളവരായി കാണപ്പെട്ടു.
മാതൃഭാഷയോടും സംസ്കൃതത്തോടും ഉള്ള അവജ്ഞ സൎവ്വസാധാരണമായ്ത്തീൎന്നു . മലയാളത്തിൽ
പ്രസംഗിക്കാൻ കഴിവില്ലെന്നു് അഭിമാനപൂൎവ്വം പറയുന്നവർ ഇക്കാലത്തും അസുലഭമല്ലല്ലോ.
ചുരുക്കിപ്പറഞ്ഞാൽ കേരളീയരുടെ വേഷഭൂഷാദികളും ജീവിതരീതികളുമൊക്കെ മാറി.
കുട്ടിസ്സായ്പന്മാരുടേയും മിസ്സി അമ്മമാരുടെയും പ്രേരണാശക്തിക്കു മുത്തശ്ശിമാർ പോലും
വഴങ്ങേണ്ടതായിവന്നു. വ്യക്തിത്വ ബോധത്തിന്റെ തള്ളിച്ച കൂട്ടുകുടുംബവ്യവസ്ഥയോടു് പരക്കെ ഒരു
വൈരസ്യം ജനിപ്പിച്ചു. അച്ചടിയന്ത്രങ്ങൾ സ്ഥാപിതമാവുകയും കടലാസും പേനയും നടപ്പിൽ വരുകയും
ചെയ്തതിനാൽ ഓലഗ്രന്ഥങ്ങളിൽ ഏറിയകൂറും നിലവറകളെ അഭയംപ്രാപിച്ച് ചിതലിനും പാറ്റയ്ക്കും
ആഹാരമായിത്തുടങ്ങി. അക്ഷരങ്ങളുടെ വടിവുതന്നെയും മാറിപ്പോയതിനാൽ ഗ്രന്ഥത്തിലെ ലിപികൾ
വായിക്കുന്നതിനു കഴിവുള്ളവരുടെ സംഖ്യയും കുറഞ്ഞു. ഇങ്ങനെയാണു് ഒട്ടുവളരെ പുസ്തകങ്ങൾ
നഷ്ടപ്പെട്ടുപോയതു്.
</p>
          <p style="indent">വർത്തമാനപ്പത്രങ്ങളുടെ ആവിർഭാവം കൃഷീവലന്മാരുടെ ഇടയ്ക്കുപോലും
നവീനാശയങ്ങൾ പ്രചരിപ്പിച്ചു. പുതിയപുതിയ സാഹിത്യവാസനകൾ അങ്കുരിച്ചു് പുതിയപുതിയ
പ്രസ്ഥാനങ്ങൾക്കു വഴി തെളിച്ചു. ഇങ്ങനേഇരിക്കെ ആഘാതവും പ്രത്യാഘാതവും തുല്യബലങ്ങളും
പരസ്പരവിപരീതങ്ങളുമാണെന്നുള്ള പ്രകൃതിശാസ്ത്രസിദ്ധാന്തം അനുസരിച്ചു് കാറ്റു തിരിഞ്ഞടിച്ചു. ആംഗല
ഗ്രന്ഥങ്ങളുമായുള്ള ഗാഢപരിചയംനിമിത്തം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ
സകാരത്രയത്തെപ്പറ്റിയുള്ള ബോധം നമ്മുടെനാട്ടിലും കടന്നുകൂടി. നമ്മുടെനാടു്, നമ്മുടെഭാഷ, നമ്മുടെ
സംസ്കാരം—എന്നിങ്ങനെ ഓരോ ജനതയും അഭിമാനപൂർവം പറഞ്ഞുതുടങ്ങി.
റസ്സോജപ്പാൻയുദ്ധത്തിനുശേഷം പൗരസ്ത്യദേശങ്ങൾക്കു പൊതുവേയുണ്ടായ പ്രബുദ്ധത നമ്മുടെ
നാട്ടിനേയും ബാധിക്കാതിരുന്നില്ല. കൾസണ്‍പ്രഭുവിന്റെ ബംഗാൾ വിഭജനം നിമിത്തം ആവിർഭവിച്ച
അഖിലഭാരത പ്രക്ഷോഭണവും ഉണർച്ചയും നമ്മുടെ ജനതയ്ക്കും ഒരു ഉണർവുനൽകി. മഹാത്മാഗാന്ധിയുടെ
ആഭിമുഖ്യത്തിൽ സഹനസമരവും നിസ്സഹകരണവും ആരംഭിച്ച അവസരത്തിൽ കേരളീയരും അതിൽ
ഹൃദയപൂർവം പങ്കുകൊണ്ടതിനാൽ ഇന്നത്തേ സാഹിത്യത്തിൽ അതിന്റെഒക്കെ പ്രതിഫലനം
കാണ്മാനുണ്ടു്.
</p>
          <p style="indent">പതിനൊന്നാം ശതകത്തിന്റെ പൂർവാർദ്ധത്തിൽ തെക്കും വടക്കുമായി
അഗാധപണ്ഡിതന്മാരും കവിത്വശക്തിസമ്പന്നന്മാരുമായ നിരവധി കവികളെ നാം കാണുന്നു.
അവരോടൊപ്പമോ അവരിൽ കവിഞ്ഞതോ ആയ കവിത്വശക്തി ഇനിയും ഉണ്ടായേക്കാം; എന്നാൽ ആ
മാതിരി പാണ്ഡിത്യം ഇനി മഷിയിട്ടുനോക്കിയാൽപോലും കാണ്മാൻ സാധിക്കുകയില്ല. പുന്നശ്ശേരി
നമ്പിയുടെ മരണത്തോടുകൂടി ആ തലമുറയിലുള്ള പ്രചണ്ഡപണ്ഡിതന്മാരുടെ പരമ്പര അവസാനിച്ചുവെന്നു
പറയാം.
</p>
        </div>
        <!--end of "section 3.0/.11"-->
        <div type="section" xml:id="sec3.1" n="3.1">
          <head type="sechead">വേളക്കരെപ്പട്ടത്തു കുഞ്ഞുണ്ണിനമ്പ്യാരു്</head>
          <p style="noindent">ഇദ്ദേഹം ജനിച്ചതു് ആയിരാമാണ്ടിനു അല്പം മുമ്പാണു്. 1050-നു അല്പം മുമ്പു്
മരിക്കയും ചെയ്തു. ഇരിങ്ങാലക്കുടയായിരുന്നു സ്വദേശം. മഹാപണ്ഡിതനും അതിസരസനുമായിരുന്നു.
1031-ൽ ശങ്കരവാരിയർ എന്ന സുപ്രസിദ്ധനായ കൊച്ചീദിവാൻജിയുടെ മേൽനോട്ടത്തിൽ
ഇരിങ്ങാലക്കുടെവച്ചു നടന്ന പഞ്ചസന്ധിയേക്കുറിച്ചു് ഒരു തുള്ളലും അഷ്ടപദിയുടെ ഒരു ഭാഷാന്തരവും
അനേകം ഒറ്റശ്ലോകങ്ങളും നിർമ്മിച്ചിട്ടുണ്ടു്. സ്വാതിതിരുനാൾ തിരുമനസ്സിലെ മുഖംകാണിച്ച
അവസരത്തിൽ ഉണ്ടാക്കിയ ഒരു ശ്ലോകത്തെ താഴെ ചേൎക്കുന്നു.
</p>
          <lg xml:id="lg3.1">
            <l> വീണാവാദാദിദാനീം വിരമ സുരമുനേ!</l>
            <l><span style="width:1.5em"> </span>കേ ണകാണ്ഡൈരകാണ്ഡേ</l>
            <l> കോ വാ കോലാഹലോയം നിഖിലബുധമനോ</l>
            <l><span style="width:1.5em"> </span>നന്ദനേ നന്ദനേഽസ്മിൻ</l>
            <l> ശ്രീവഞ്ചിക്ഷോണിഭർത്തുഃപ്രചുരവിതരണാ</l>
            <l><span style="width:1.5em"> </span>കർണ്ണനാൽ കല്പകദ്രോഃ</l>
            <l> വ്രീണാനമ്രാഗ്രശാഖാ സുമഹരണഭവ–</l>
            <l><span style="width:1.5em"> </span>സ്സുഭ്രുവാമഭൂവാഹഃ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ മനോഹരപദ്യം കേട്ട ഉടനെ രസികശിരോമണിയായ മഹാരാജാവു്
സന്തുഷ്ടനായിട്ടു് ചില സമ്മാനങ്ങൾ കല്പിച്ചുകൊടുത്തതിനു പുറമേ കുടുംബത്തിലേക്കു വൎഷാശനവും
പതിച്ചുകൊടുത്തു.
</p>
        </div>
        <!--end of "section 3.1/.11"-->
        <div type="section" xml:id="sec3.2" n="3.2">
          <head type="sechead">കൊടുങ്ങല്ലൂർവിദ്വാൻ എളയതമ്പുരാൻ</head>
          <p style="noindent">കൊടുങ്ങല്ലൂർനാടും മുക്കാൽ കാതമേയുള്ളുവെങ്കിലും, അവിടുത്തെ
രാജാക്കന്മാർ നേടിയിരിക്കുന്ന യശസ്സിനിരിപ്പാൻ സ്ഥലം മതിയാവുകയില്ല. ലക്ഷ്മീദേവിയുടേയും
വിദ്യാസ്വരൂപിണിയായ ശ്രീകുരുംബേശ്വരിയുടേയും കടാക്ഷം അവരിൽ ഒരുപോലെ പതിഞ്ഞിരുന്നു ‘വിദ്യാ
നഃ പരമം ധനം’ എന്നായിരുന്നു ആ രാജാക്കന്മാരുടെ മുദ്രാവാക്യം കൊടുങ്ങല്ലൂർ കോവിലകത്തെ
തൂണിനുപോലും പാണ്ഡിത്യമുണ്ടെന്നാണല്ലോ സാധാരണ പറയാറുള്ളതു്.
</p>
          <p style="indent">കൊടുങ്ങല്ലൂർ എളയതമ്പുരാൻ 975 കുംഭം അവിട്ടം നക്ഷത്രത്തിൽ കുഞ്ഞിക്കുട്ടി
തമ്പുരാട്ടിയുടേയും എളംകുറുശ്ശി മാതൃദത്തൻ നമ്പൂരിയുടേയും പുത്രനായി അവതരിച്ചു. ഗോദവർമ്മൻ
എന്നായിരുന്നു അവിടുത്തേ പേരു. അഞ്ചാംവയസ്സിൽ വളപ്പിലാശാന്റെ അടുക്കൽ അക്ഷരാഭ്യാസം
തുടങ്ങിയെങ്കിലും വിദുഷിയായ മാതാവുതന്നെയാണു് ബാലന്റെ ഭാവ്യഭ്യുന്നതിയ്ക്കു മാർഗ്ഗദർശനം വഹിച്ചതു്.
ശ്രീകുരുംബേശ്വരിയുടെ കടാക്ഷലാഭംകൊണ്ടു് മാത്രമേ വിദ്യാധനം കരസ്ഥമാവൂ എന്നും അതീനാൽ
നിയമേന ഭഗവതിയെ സേവിക്കണമെന്നും ആ മഹതി നിർബന്ധിച്ചു. കഷ്ടിച്ചു 12 വയസ്സുള്ളപ്പോൾ ഈ
ബാലൻ ഒരുദിവസം പതിവുപോലെ ബ്രാഹ്മമുഹൂർത്തത്തിൽ എണീറ്റു് കുളക്കടവിൽ ഇറങ്ങിയപ്പോൾ, ഒരു
ചീങ്കണ്ണിയുടെ മുതുകത്തു ചവിട്ടിയെന്നും കാലിനു പരുക്കേറ്റു എന്നും പറയപ്പെടുന്നു.
</p>
          <p style="indent">16-ാം വയസ്സിൽ ഉപനയനം കഴിഞ്ഞു് വാണിയംപറമ്പത്തു കളരിപ്പണിക്കരുടെ
കളരിയിൽ പയറ്റുതുടങ്ങി. ചാട്ടം, ഓട്ടം, വെട്ടു്, തട, മല്പിടിത്തം ഇവയിലൊക്കെ പ്രസ്തുതബാലൻ
അചിരേണ നല്ല വിരുതു നേടി. പില്ക്കാലത്തു് തന്റെ കായികാഭ്യാസങ്ങളേക്കൊണ്ടു് അവിടുന്നു് കാണികളെ
അത്ഭുതപരതന്ത്രരാക്കാറുണ്ടായിരുന്നു. ഇതിനിടയ്ക്കു പ്രശസ്തപണ്ഡിതനായ ദേശമംഗലത്തു കൃഷ്ണവാര്യരുടെ
ശിഷ്യനായ ഒരു പരദേശബ്രാഹ്മണന്റെ അടുക്കൽ വ്യാകരണം അഭ്യസിച്ചുകൊണ്ടിരുന്നു. എന്നാൽ
കൗമുദിയുടെ ഉത്തരാർദ്ധം ആകുംമുമ്പേതന്നെ പഠിത്തം നിർത്തിക്കളഞ്ഞുവത്രേ. എന്തുകൊണ്ടെന്നാൽ
ശിഷ്യന്റെ പ്രശ്നങ്ങൾക്കു് ഗുരുവിനു സമാധാനം പറയാൻ നിവൃത്തി ഇല്ലാതെ വന്നുപോയി. പിന്നിടു്
അവിടുന്നു് കോഴിക്കോട്ടു മനോരമത്തമ്പുരാട്ടിയുടേയും പന്തളം സുബ്രഹ്മണ്യശാസ്ത്രിയുടേയും
ശിഷ്യനായിരുന്ന അരൂർ ഭട്ടതിരിയുടെ അടുക്കൽനിന്നുമാണു് വ്യാകരണം പഠിച്ചതു്.
</p>
          <p style="indent">വ്യാകരണത്തിൽ നല്ല വ്യുൽപത്തി സമ്പാദിച്ചശേഷം അവിടുന്നു്
പ്രശസ്തപണ്ഡിതന്മാരുടെ അടുക്കൽ നിന്നുതന്നെ തൎക്കവും ജ്യോതിഷവും അഭ്യസിച്ചു് അക്കാലത്തെ
ജ്യൌതിഷികന്മാരുടെ കൂട്ടത്തിൽ എളയതമ്പുരാൻ അഗ്രഗണ്യനായിത്തീർന്നു. ഫലംപറയുന്ന
വിഷയത്തിൽ അദ്ദേഹത്തിനുള്ള ചാതുരിയേപ്പറ്റി പലേകഥകൾ പറഞ്ഞുകേട്ടിട്ടുണ്ടു് വെണ്മണി
അച്ഛൻനമ്പൂരിപ്പാട്ടിലേക്കു് പ്രഥമസന്താനമുണ്ടായ കാലത്തു് ജാതകം നിർമ്മിക്കുന്നതിനു് അവിടത്തേ
അടുക്കൽ അപേക്ഷിച്ചു. എന്നാൽ അവിടുന്നു് ഒന്നും ചെയ്യാതെ ഇരുന്നതേയുള്ളു; വീണ്ടും ഒരു
സന്താനമുണ്ടായി. അപ്പൊഴത്തെ അവസ്ഥയും തഥൈവ. മൂന്നാമതായിരുന്നു മഹൻ നമ്പൂരിപ്പാടിൻറെ
ജനനം. അപ്പോഴും ജാതകനിർമ്മാണത്തിനു അവിടുത്തേ അടുക്കൽ അപേക്ഷിച്ചു എന്നാൽ ഇക്കുറി ഒട്ടും
താമസിക്കാതെ കുറിച്ചുകൊടുക്കയും ചെയ്തു. ആ ജാതകത്തിൽ ഇങ്ങനെ പ്രസ്താവിച്ചിരുന്നുവത്രേ;
“ജാതകനു കവിത്വാദി പല ഗുണങ്ങളും സർവകാര്യങ്ങളിലും മന്ദതയും ഉണ്ടായിരിക്കും”. മറ്റു രണ്ടു കുട്ടികളും
താമസിയാതെ മരിച്ചുപോയപ്പോഴാണു് തിരുമനസ്സുകൊണ്ടു് ജാതകമെഴുതാതിരുന്നതിന്റെ അർത്ഥം
വെണ്മണിക്കു മനസ്സിലായതു്.
</p>
          <p style="indent">മോഴിക്കുളത്തു ചേത്യാട്ടു് അച്ഛൻനമ്പൂരി ജ്യോതിഷത്തിൽ അല്പം
നോട്ടമുള്ളവനായിരുന്നു. ഒരിക്കൽ രണ്ടു ജാതകങ്ങൾ തമ്പുരാനേകാണിച്ചിട്ടു് പൊരുത്തംനോക്കാൻ
ആവശ്യപ്പെട്ടു. ഈ കല്യാണം നടത്താൻപാടില്ലെന്നു തമ്പുരാൻ പറഞ്ഞപ്പോൾ, നമ്പൂരി പ്രമാണം
എന്താണെന്നു ചോദിക്കയും ലക്ഷണംകൊണ്ടു് പറഞ്ഞതാണെന്നു തമ്പുരാൻ പ്രതിവചിക്കയും ചെയ്തു.
നമ്പൂരിക്കു തൃപ്തിയായില്ല. മുറയ്ക്കു് കല്യാണം നടത്തി—എന്നാൽ അചിരേണ അദ്ദേഹത്തിന്റെ സന്താനം
നഷ്ടമായി. ഈ സംഭവത്തെപ്പറ്റി അറിഞ്ഞ വെണ്മണി അവിടുത്തേഅടുക്കൽ അങ്ങനെ പറവാനുള്ള
സംഗതി വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. “അതോ വേറൊന്നുമല്ല—നമ്പൂരി ജാതകം
പരിശോധിപ്പിക്കുന്നതിനു വന്നപ്പോൾ അഞ്ചുവയസ്സുള്ള എന്റെ മകൻ രുക്‍മിണീസ്വയംവരം
തുള്ളലിൽനിന്നു്
</p>
          <lg xml:id="lg3.2">
            <l> ‘ഇങ്ങനെയുള്ളവരാരും മകളുടെ</l>
            <l> മംഗളകർമ്മം മോഹിക്കേണ്ട’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു വായിക്കുന്നതുകേട്ടു. അതുകൊണ്ടു നിഷേധിച്ചതാണു്”
</p>
          <p style="indent">സംഗീതത്തിലും അവിടുത്തേക്കു അപാരവൈദുഷിയുണ്ടായിരുന്നു.
അപ്പോഴത്തെ മൂത്തതമ്പുരാൻ അന്നത്തേ വൈണികന്മാരിൽ അഗ്രഗണ്യനായിരുന്നുവെന്നാണു് അറിവു്.
തിരുവനന്തപുരം രാജകീയസംഗീതസദസ്സിലെ അംഗമായിരുന്ന വെങ്കിടാദ്രി ഭാഗവതരും തൽപുത്രരായ
കല്യാണകൃഷ്ണൻ, അപ്പു ഇരുവരും വലിയതമ്പുരാന്റെ ശിഷ്യന്മാരായിരുന്നു.
</p>
          <p style="indent">വിദ്വാൻ എളയതമ്പുരാന്റെ കൃതികളിൽ അധികവും സംസ്കൃതത്തിലാണു്.
ബാല്യുത്ഭവം (16 സർഗ്ഗം), ത്രിപുരദഹനം, രസസദനം ഭാണം, ശ്രീരാമചരിതം, എന്നീ കാവ്യങ്ങളും,
ഹേത്വാഭാസനവകം (തൎക്കം); ആശൗചദശകം, ആശൗചഷോഡശകം, ആശൗചദീപികാവ്യാഖ്യാ,
ഭാസ്കറീയഗണിതവ്യാഖ്യാ, ഗോളാധ്യായവ്യാഖ്യ എന്നിങ്ങനെ അനേകം ഗ്രന്ഥങ്ങൾ അദ്ദേഹം
സംസ്കൃതത്തിൽ രചിച്ചിട്ടുണ്ടു്.
</p>
          <p style="indent">അവിടുന്നു് സ്വാതിതിരുനാളിനെപ്പറ്റി എഴുതീട്ടുള്ള പ്രശസ്തിപദ്യങ്ങളിൽ ഒന്നും
ആ തിരുമേനിയുടെ ചരമത്തേപ്പറ്റി എഴുതിയ പദ്യങ്ങളിലൊന്നും താഴേ ഉദ്ധരിക്കുന്നു.
</p>
          <lg xml:id="lg3.3">
            <l> ഷഷ്ഠീതൽപുരുഷാഹ്വയോ നൃപതിഷു പ്രായേണവിദ്വൽപ്രഭുഃ</l>
            <l> ശബ്ദസ്സമ്പ്രതികർമ്മധാരയതയാ വ്യാഭാതി വഞ്ചീശ്വരേ</l>
            <l> ഇത്യാകർണ്യ പുനർവിലോക്യ ച ബഹുബ്രീഹിത്വമേതൽപദേ</l>
            <l> കിം ശോകാദി ഹ ന സ്ഥിതഃക്വചിദപി ദ്വന്ദ്വാവ്യയീഭാവയോഃ</l>
          </lg>
          <lg xml:id="lg3.4">
            <l> കോലംബേ ‘ശ്രേഷ്ഠഇഷ്ടം’ വിതരതി ന ഇതി</l>
            <l><span style="width:1.5em"> </span>സ്വപ്രജാ ന വ്യഥേരൻ</l>
            <l> ‘ക്രൊധോപസ്ഥാനഹൃഷ്ട’ കലിരപിന വസേ</l>
            <l><span style="width:1.5em"> </span>ദത്ര പായാസ്തഥേതി</l>
            <l> സദ്യസ്സദ്ഭൃംഗലഗ്നം കുവലയമനുജേ</l>
            <l><span style="width:1.5em"> </span>തുംഗവിജ്ഞാനചന്ദ്രേ</l>
            <l> കൃത്വാ വഞ്ചിക്ഷിതീശോ ഹരിപദമഗമ–</l>
            <l><span style="width:1.5em"> </span>ച്ചിത്രലോകാബ്ജമിത്രഃ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">അവിടുത്തേ ഭാഷാകൃതികളിൽ പ്രധാനം അഹല്യാമോക്ഷം
കൈകൊട്ടിക്കളി, ഇന്ദുമതീസ്വയംവരം കൈകൊട്ടിക്കളി, നളചരിതം കൈകൊട്ടിക്കളി ഇവയാകുന്നു.
</p>
          <p style="indent">അഹല്യാമോക്ഷത്തിൽനിന്നു ഒന്നുരണ്ടു ഗാനങ്ങൾ ഉദ്ധരിക്കാം.
</p>
          <lg xml:id="lg3.5">
            <l> നാലുവട്ടവുമുണ്ടിഹ വല്ലികൾ ജാലമൊട്ടല്ലതിന്റെ ദളങ്ങളും</l>
            <l> വേലികെട്ടിയപോലെ ചുഴലവും പാലവെട്ടിമരങ്ങളുമുണ്ടഹോ!</l>
            <l> താലികെട്ടിയവനിഹവന്നാലും തോലികിട്ടുകയില്ലനമുക്കെടോ</l>
            <l> വാലുതൊട്ടവലിയകരിമ്പുലി പോലെമട്ടലർബാണൻകയൎക്കുന്നു</l>
            <l> മാലുപെട്ടുഴലുന്നുദൃശമതു മൂലമെട്ടടിമാനെന്നപോലെഞാൻ</l>
            <l> നീലപങ്കജലോചനേനിന്നുടെ കോലമാക്കിയ കണ്ടുനിലയത്തിൽ</l>
            <l> ചാലവേ മമ ദേഹമൊളിപ്പിച്ചു പാലിച്ചീടുക താമസമെന്നിയേ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എരിയുന്ന തീപോലെ
</p>
          <lg xml:id="lg3.6">
            <l> തരസാ മുനിക്കുള്ളിൽ പെരികെവളർന്നിതുകോപം</l>
            <l> കടുതരഭാവമൊടടിമുടിസർവ്വവും കിടുകിടനെന്നുവിറച്ചു </l>
          </lg>
          <!--end of "verse"-->
          <p style="noindent">അവിടുന്നു് പലേ ഒറ്റ ശ്ലോകങ്ങൾ രചിച്ചിട്ടുള്ളവയിൽ ഒന്നു ചുവടേ ചേൎക്കുന്നു.
</p>
          <lg xml:id="lg3.7">
            <l> പാതിക്കെട്ടുകൊതിച്ചുഞാൻ പലതരം</l>
            <l><span style="width:4.5em"> </span>തൽപാതിയിൽപാതിയിൽ</l>
            <l> പാതിത്യത്തൊടുപാതിയാടിപലതും</l>
            <l><span style="width:4.5em"> </span>പാഹീതി മുമ്പായഹോ</l>
            <l> പാതിച്ചോർ നടയാൾക്കു പാതിനയനം–</l>
            <l><span style="width:4.5em"> </span>പോലും വിടർന്നീലയി–</l>
            <l> പ്പാരുഷ്യത്തിനു പാതിവിന്ദശരനും</l>
            <l><span style="width:4.5em"> </span>പാതിപ്പെടുന്നീലെടോ </l>
          </lg>
          <!--end of "verse"-->
          <p style="noindent">കൂടല്ലൂർ വാസുദേവൻ നമ്പൂരിപ്പാടു് അവിടുത്തേ ഒരു മിത്രമായിരുന്നു. കൂടല്ലൂർ
നമ്പൂരിപ്പാടന്മാരെപ്പറ്റി ഇവിടെ അല്പം പ്രസ്താവിക്കാതിരിക്കുന്നതിനു മനസ്സുവരുന്നില്ല.
അവിടെയുള്ളവരെല്ലാം പ്രായേണ വിദ്വാന്മാരായിരുന്നു. കൂടല്ലൂർ വാസുദേവശാസ്ത്രികളുടെ ശിഷ്യനായ
കൂടല്ലൂർ മഹൻ കുഞ്ചുനമ്പൂരിപ്പാടു് മഹാ വൈയാകരണനെന്നു പ്രസിദ്ധിനേടി. ഈ നമ്പൂരിയേപ്പറ്റി ഒരു കഥ
പറഞ്ഞുകേട്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ ശിഷ്യനായ ശങ്കരപ്പൻ നമ്പൂരിക്കു് അന്നു കൊച്ചീ അപ്പീൽക്കൊടതി
ശിരസ്തദാരായിരുന്ന ശങ്കരമേനോനെക്കൊണ്ടു് എന്തോ സാധിക്കാനുണ്ടായിരുന്നു. പക്ഷേ
ലോകപരിചയക്കുറവുകൊണ്ടു് കാര്യം സഫലമായില്ല. ആ വിവരം നമ്പൂരി ഗുരുവായ
കൊച്ചുനമ്പൂരിപ്പാടിലെ അടുക്കൽ പറഞ്ഞു. നമ്പൂരിപ്പാടു് അന്വേഷിച്ചതിൽ ശിരസ്തദാർ പണ്ഡിതനും
രസികനും ആണെന്നറിഞ്ഞു്,
</p>
          <lg xml:id="lg3.8">
            <l> മുഖസ്ഥദാരം കതിചിൽ സുമാശ്രയ–</l>
            <l> ന്ത്യുരസ്ഥദാരഞ്ച തഥൈവ ചാപരേ</l>
            <l> ശിരസ്ഥദാരാദപരം ന ശങ്കരാത്</l>
            <l> ഹൃദിസ്ഥസിദ്ധ്യൈ വയമാശ്രയാമഹേ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നൊരു ശ്ലോകം കുറിച്ചു് ശിഷ്യന്റെ പക്കൽ കൊടുത്തയച്ചു കാര്യം
സഫലമാവുകയും ചെയ്തു. വാസുദേവൻനമ്പൂരിപ്പാടു് പണ്ഡിതനായിരുന്നതിനു പുറമേ നല്ല
മന്ത്രജ്ഞനുമായിരുന്നു.
</p>
          <p style="indent">വിദ്വാൻ എളയതമ്പുരാനു് വിപുലമായ ശിഷ്യസമ്പത്തും ഉണ്ടായിരുന്നു—1074
കൎക്കടകം 18-ാം നു 84-ാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു. കുംഭകോണം കൃഷ്ണശാസ്ത്രി
വ്യാകരണവും, രാമവർമ്മ രാജാവും, നാണുജ്യോത്സ്യനും ജ്യോതിശ്ശാസ്ത്രവും അവിടുത്തേ അടുക്കലാണു
പഠിച്ചതു്. നാണുജ്യോത്സ്യൻ അവിടുത്തേ കുട്ടിപ്പട്ടരായിരുന്നു; മരിക്കുംകാലത്തു് ജ്യോതിഷംകൊണ്ടുതന്നെ
മുപ്പതിനായിരത്തിൽപരം ഉറുപ്പിക സമ്പാദിച്ചിരുന്നുവത്രേ.
</p>
          <p style="indent">പ്രസിദ്ധ ജ്യൗതിഷികനും, വൈയാകരണനും ആയ കറുത്തേടത്തുനമ്പൂരിയും,
ആയില്യം, വിശാഖം എന്നീ മഹാരാജാക്കന്മാരുടെ കാലത്തു് തിരുവനന്തപുരം രാജകീയ
വിദ്വൽസമാജാംഗമായി ശോഭിച്ചിരുന്ന വൈക്കം പാച്ചുമൂത്തതു്, മൂത്തേടത്തു കടലായിനമ്പൂരിപ്പാടു്,
കോയിക്കൽമഠത്തിൽ കൊച്ചണ്ണിത്തിരുമുൽപ്പാടു് എന്നീ പണ്ഡിതന്മാരും ശിഷ്യപ്രധാനന്മാരായിരുന്നു.
</p>
          <p style="indent">1026 മിഥുനം 15-ാം നു അവിടുന്നു ഇഹലോകവാസം വെടിഞ്ഞു. അക്കൊല്ലം
തുലാമാസത്തിൽതന്നെ അവിടുന്നു് തന്റെ ആസന്നമായിരിക്കുന്ന മരണത്തേസംബന്ധിച്ചു്
നാണുജ്യോത്സ്യരോടു പ്രവചിച്ചുവെങ്കിലും, അതുകൊണ്ടു യാതൊരു കുലുക്കവും അവിടത്തേക്കുണ്ടായില്ല.
</p>
        </div>
        <!--end of "section 3.2/.11"-->
        <div type="section" xml:id="sec3.3" n="3.3">
          <head type="sechead">സ്വാതിതിരുനാൾ മഹാരാജാ</head>
          <p style="noindent">ബാലരാമവൎമ്മ മഹാരാജാവിന്റെ സംഭവബഹുലമായ രാജ്യഭാരം 986-ൽ
അവസാനിച്ചപ്പോൾ, വഞ്ചിരാജകുടുംബത്തിൽ പുരുഷസന്താനമില്ലാതെ വരികയാൽ വിശ്വോത്തര
ഗുണാഢ്യയും സൗന്ദര്യതേജോനിധിയും ആയ സേതു ലക്ഷ്മീഭായി സിംഹാസനാരോഹണം ചെയ്തു. കഷ്ടിച്ചു
ഒരുകൊല്ലം കഴിഞ്ഞപ്പോൾ ആ വഞ്ചിരാജ്യസുകൃതവല്ലി മൊട്ടിട്ടു. ആ വൎത്ത മാനം കൎണ്ണാകൎണ്ണികയാ
നാടൊട്ടുക്കു പരക്കയും പ്രജാസഞ്ചയത്തിന്റെ ആനന്ദം പരകോടിയെ പ്രാപിക്കയും ചെയ്തു. അവരുടെ
പ്രാൎത്ഥ നകളുടെ ഫലമായി 988 മേടം 5-ാം നു സ്വാതിനക്ഷത്രത്തിൽ തിരുവവതാരംചെയ്ത
മഹാപുരുഷനാണു് ഈ മഹാകവി.
</p>
          <p style="indent">ഗൎഭസ്ഥനായിരുന്ന കാലത്തുതന്നെ രാജാവായ്ത്തീൎന്നതിനാൽ അവിടുത്തേക്കു
ഗൎഭശ്രീമാൻ എന്ന പേരു ലഭിച്ചു. 989 ചിങ്ങം 15-ാം നു ചോറൂണു അമൃതേത്തു കഴിച്ച അവസരത്തിൽതന്നെ
മഹാറാണി അവിടുത്തെ തമ്പുരാനായി പ്രഖ്യാപനം ചെയ്തിട്ടു് ആൾപ്പേരെന്ന നിലയിൽ രാജ്യഭാരം
നടത്തിത്തുടങ്ങി. എന്നാൽ കൊച്ചുതമ്പുരാനു് കഷ്ടിച്ചു് ഒന്നര തിരുവയസ്സു തികയുംമുമ്പു് ആ മഹാറാണി
നാടുനീങ്ങിപ്പോവുകയാൽ പിതാവായ ചങ്ങനാശ്ശേരി രാജരാജവൎമ്മ കോയിത്തമ്പുരാന്റെയും
മാതൃഷ്വസാവായ പാൎവതീറാണിയുടേയും മേൽനോട്ടത്തിലാണു് അവിടുന്നു വളൎന്നു വന്നതു്.
</p>
          <p style="indent">പതിവുപോലെ അഞ്ചു വയസ്സിൽതന്നെ പഠിത്തമാരംഭിച്ചു. അരിപ്പാട്ടു
കൊച്ചുപിള്ളവാരിയരും രാജരാജവൎമ്മ വലിയകോയിത്തമ്പുരാനും ആണു് സംസ്കൃതമഭ്യസിപ്പിച്ചതു്. 994-ൽ
അവിടുത്തെ ഇംഗ്ലീഷു പഠിപ്പിക്കുന്നതിലേക്കു തഞ്ചാവൂർ സുബ്ബരായർ എന്നൊരാൾ നിയമിക്കപ്പെട്ടു.
കൎണ്ണൽവെൽഷ് തിരുവനന്തപുരം സന്ദർശിച്ചപ്പോൾ, അവിടുത്തേക്കു് പതിമൂന്നുവയസ്സേ ഉണ്ടായിരുന്നുള്ളു.
അദ്ദേഹം അവിടുത്തെ പഠിത്തത്തേപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു—
</p>
          <p style="indent">ഇപ്പോൾ പതിമൂന്നാംവയസ്സിൽ പ്രവേശിച്ചിരിക്കുന്ന മഹാരാജാവു്
മാൽകോമിന്റെ മധ്യഭാരതം എന്ന ആംഗല ഗ്രന്ഥത്തിന്റെ ഒരു പരിച്ഛേദവും റംഗൂണ്‍
നഗരലംഘനത്തേപ്പറ്റി ഗവർണ്ണർ ജനറാൾ രചിച്ചിട്ടുള്ള പാരസികലേഖനവും സംസ്കൃതത്തിലും
മലയാളത്തിലും ഓരോ പാഠവും ഞങ്ങളുടെ മുമ്പിൽവച്ചു വിശദമായി വായിച്ചു. വായന വളരെ
ഭംഗിയായിരിക്കുന്നു. യൂക്ലിഡിന്റെ ക്ഷേത്രമിതിയിൽ ഒന്നാംപുസ്തകം 47-ാം പ്രമേയത്തെ അവിടുന്നു് വരച്ചു
കാണിച്ചു. എന്നാൽ എന്നെ അത്യധികം വിസ്മിതനാക്കിത്തീർത്തതു ജ്യാമട്രി എന്ന ആംഗലപദം ജ്യാമിതി
എന്ന സംസ്കൃതപദത്തിന്റെ തത്ഭവമാണെന്നും അതുപോലെതന്നെ ഗണിതത്തിലുള്ള ഹെപ്റ്റഗണ്‍,
സെപ്റ്റഗണ്‍, ഒക്‍റ്റഗണ്‍, ഡെക്കഗണ്‍, ഡ്യൂവോഡെക്കഗണ്‍ എന്നീ പദങ്ങളും ഷഷ്ഠകോണം,
സപ്തകോണം, ദശകോണം, ദ്വാദശകോണം എന്നീ സംസ്കൃതപദങ്ങളിൽ നിന്നുത്ഭവിച്ചവയാണെന്നും ഈ
രാജകുമാരൻ അഭിപ്രായപ്പെട്ടതായിരുന്നു. അവിടുത്തെ ഇംഗ്ലീഷുച്ചാരണം ശുദ്ധമെന്നു പറവാനില്ല.
എന്നാൽ പെൎഷ്യൻ ഉച്ചാരണം വളരെ ശുദ്ധമായിരുന്നു.”
</p>
          <p style="indent">അവിടുന്നു ഇംഗ്ലീഷിനു പുറമേ പെൎഷ്യൻ, തമിൾ, തെലുംകു് കന്നടം മറാട്ടി,
ഹിന്ദുസ്ഥാനി എന്നീഭാഷകളും ഗുരുമുഖേനതന്നെ അഭ്യസിച്ചു. ആ ഭാഷകളിൽ എത്രത്തോളം വൈദുഷ്യം
അവിടുന്നു് നേടിയിരുന്നു എന്നുള്ളതു ആ ഭാഷകളിലെല്ലാം ഗാനങ്ങൾ നിൎമ്മിച്ചിട്ടുള്ളതിൽനിന്നു
ഊഹ്യമാണല്ലോ.
</p>
          <lg xml:id="lg3.9">
            <l> സംഗീതസാഹിത്യരസായലോകേ</l>
            <l> കർണ്ണദ്വയം കല്പിതവാൻവിധാതാ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ഗ്രഹിച്ചിരുന്ന ഈ മഹാരാജാവു് ചെറുപ്പത്തിലേതന്നെ ആ രണ്ടു
സുകുമാരകലകളിലും അത്ഭുതാവഹമായ നൈപുണി സമ്പാദിച്ചുകഴിയുകയും സംസ്കൃതത്തിലും
മലയാളത്തിലും കാവ്യങ്ങൾ രചിച്ചുതുടങ്ങുകയും ചെയ്തു.
</p>
          <p style="indent">ഭരണവിഷയത്തിൽ അവിടുന്നു അശ്രദ്ധനായിരുന്നു എന്നു് ഇതുകൊണ്ടു
വിചാരിച്ചുപോകരുതു്. ഭരണസംബന്ധമായ ചില്ലറക്കാര്യങ്ങളിൽപോലും അവിടുന്നു ശ്രദ്ധാലുവായിരുന്നു.
സമയനിഷ്ഠയും നീതിബോധവും കൃത്യനിഷ്ഠയും‌ ഇല്ലാത്ത ഉദ്യോഗസ്ഥന്മാരെ കണ്ടുപിടിച്ചു ശിക്ഷിക്കയും
തൽസ്ഥാനങ്ങളിൽ ചൊടിയും ഉന്മേഷവും ഉള്ള സമൎത്ഥ ന്മാരെ നിയമിക്കയും തഹശീൽദാരന്മാരും മറ്റും
കൃഷീവലന്മാരോടു കൎക്കശമായി പെരുമാറുന്നുണ്ടോ എന്നു ഗൂഢമായി അന്വേഷണം നടത്തി
അഴിമതിക്കാരെ അപ്പോഴപ്പോൾ പിരിച്ചുവിടുകയും ചെയ്തുകൊണ്ടിരുന്നതിനാൽ, അവിടുന്നു് പ്രജകളുടെ
ആരാധനാപാത്രമായ് ഭവിച്ചു. എല്ലാ പ്രധാന ഉദ്യോഗസ്ഥന്മാരും റിപ്പോർട്ടുകളോടുകൂടിവന്നു മുഖം
കാണിക്കണമെന്നായിരുന്നു വ്യവസ്ഥ. അതിലേക്കു പ്രത്യേകം സമയവും ക്ലിപ്തപ്പെടുത്തിയിരുന്നു.
</p>
          <p style="indent">ഇന്നത്തെ രാജകീയപശുത്തൊഴുത്തിന്റെ സ്ഥാപകൻ
സ്വാതിതിരുനാളായിരുന്നു. അവിടെ നാട്ടിലുള്ള പലേമാതിരി പശുക്കളെ ശേഖരിച്ചു നിർത്തിയതിനു പുറമേ
സൗരാഷ്ട്രം, ഗൂർജ്ജരം മുതലായ വിദേശങ്ങളിൽനിന്നുപോലും കറവപ്പശുക്കളെ വരുത്തി സൂക്ഷിച്ചു.
ഇങ്ങനെ ശേഖരിച്ച പശുക്കളുടെ കൂട്ടത്തിൽ ഇംഗ്ലണ്ടിൽ നിന്നു നേരിട്ടുവരുത്തിയ രണ്ടു കന്നുകുട്ടികളും
ഉണ്ടായിരുന്നുവത്രേ.
</p>
          <p style="indent">ആനകളോടും അദ്ദേഹത്തിനു അതിരറ്റ വാത്സല്യമായിരുന്നു.
കുതിരലായത്തോടു ചേർത്തു ആനകൾക്കും ഒരു ആലയം നിർമ്മിച്ചു് വനംവകുപ്പിൽനിന്നു ഒന്നാംതരം
അകമ്പടിയാനകളെ വരുത്തി നിർത്തി. ഒരിക്കൽ എഴുന്നള്ളത്തുസമയത്തു് ആനകളിൽ ഒന്നുപിണങ്ങി.
അതുകണ്ടു് അകമ്പടിക്കാരെല്ലാം ഭയപരവശരായ് ചമഞ്ഞു പോയെങ്കിലും മഹാരാജാവു് മുന്നോട്ടുചാടി
അതിനെബന്ധിക്കാൻ ശ്രമിച്ചുവത്രേ. അവിടുത്തെ മുമ്പിൽ ആന കുമ്പിട്ടതായിട്ടാണു് ഐതിഹ്യം.
അന്നുമുതല്ക്കു് അവിടുത്തെ നരസിംഹാവതാരമായി ഗണിച്ചു പൂജിച്ചുവന്നു.
</p>
          <p style="indent">കാഴ്ചക്കാരുടെ ഉപയോഗാർത്ഥം ഒരു പശുപക്ഷിസംഗ്രഹാലയവും അവിടുന്നു
തിരുവനന്തപുരത്തു സ്ഥാപിച്ചു. വന്യമൃഗങ്ങളുടെ സമരം കാണുന്നതിൽ അവിടുത്തേക്കു വലിയ
ഉത്സാഹമായിരുന്നു.
</p>
          <p style="indent">രാജ്യഭാരം ഏറ്റു മൂന്നു കൊല്ലങ്ങൾക്കുള്ളിൽ ഭരണവകുപ്പുകളിൽ മിക്കവയും
കാര്യക്ഷമതയെ പുരസ്കരിച്ചു നല്ലപോലെ പരിഷ്കരിച്ചു. ഒരു പുതിയ നിയമസംഹിതയും മലയാളത്തിൽ
എഴുതി ഉണ്ടാക്കിച്ചു.
</p>
          <p style="indent">ഇങ്ങനെ ഭരണകാര്യത്തിൽ അതിവിദഗ്ദ്ധനായിരുന്നെങ്കിലും അവിടുത്തെ
യശസ്സ് അവയെ ഒന്നിനേയും ആശ്രയിച്ചല്ല നിലനില്ക്കുന്നതു് രവിവർമ്മചക്രവർത്തിയുടെ കാലശേഷം
ദാക്ഷിണാത്യഭോജൻ എന്ന വിശിഷ്ടസ്ഥാനത്തിനു അർഹനായിത്തീർന്ന മഹാരാജാവു്
സ്വാതിതിരുനാളായിരുന്നു. ‘വിദ്യാധനം സർവധനാൽ പ്രധാനം’ എന്നു പൂർണ്ണബോധമുണ്ടായിരുന്ന
അവിടുന്നാണു് ഇദംപ്രഥമമായി ഒരു ആംഗലവിദ്യാലയം തിരുവനന്തപുരത്തു സ്ഥാപിച്ചതു്. അവിടുത്തേക്കു
ആറുശാസ്ത്രങ്ങളും സ്വാധീനമായിരുന്നു. പാശ്ചാത്യശാസ്ത്രസിദ്ധാന്തങ്ങളെ ഭാരതീയസിദ്ധാന്തങ്ങളോടു
കൂട്ടിവച്ചു് ഒത്തുനോക്കുന്ന വിഷയത്തിലും അവിടുന്നു് അനല്പമായ കൗതുകം പ്രദർശിപ്പിച്ചുവന്നു.
ഗ്രഹണങ്ങളുടെ സ്ഥിതിഗതികളെ സ്വയം ഗണിച്ചുവച്ചിട്ടു് ആലപ്പുഴ കച്ചവട ഏജന്റായിരുന്ന
കാൽഡിക്കോട്ടുസായിപ്പിന്റെ നിരീക്ഷണഫലങ്ങളോടു ഒത്തുനോക്കുകയും നവീനയന്ത്രങ്ങളോടുള്ള
പരിചയത്തിന്റെ ഫലമായി ഒരു നക്ഷത്രബംഗ്ലാവു സ്ഥാപിക്കയും ചെയ്തു. അതിലെ ആവശ്യത്തിലേയ്ക്കു ഒരു
അച്ചടിയന്ത്രവും വരുത്തി. സൎക്കാർ മുദ്രാലയത്തിന്റെ സ്ഥാപകനും അവിടുന്നായിരുന്നു. ആ
അച്ചക്കൂടത്തിൽ ആദ്യമായി അച്ചടിച്ചതു് 1015-ലെ ഇംഗ്ലീഷു മലയാളം പഞ്ചാംഗമാണു്.
</p>
          <p style="indent">സ്വാതിതിരുനാൾ തമ്പുരാൻ ഭരണവിഷയത്തിൽ
ജനകസദൃശനായിരുന്നെങ്കിൽ, കലാപോഷണവിഷയത്തിൽ ഭോജരാജാവായിരുന്നു അവിടുത്തേക്കു
വശമാകാത്ത ഒരു വിദ്യയും ഉണ്ടായിരുന്നില്ല. മാസ്മരവിദ്യയിൽപോലും അവിടുന്നു നിപുണനായിരുന്നു
എന്നാണു് കേൾവി. സംഗീതത്തിന്റേയും സാഹിത്യത്തിന്റേയും പരിപോഷണാർത്ഥം അവിടുന്നു
ചെയ്തിട്ടുള്ള പ്രയത്നങ്ങളെ വർണ്ണിച്ചുതുടങ്ങിയാൽ ഒടുങ്ങുകയില്ല. അവിടുത്തെ ഖ്യാതി ഭാരതത്തിന്റെ
നാനാഭാഗങ്ങളിൽനിന്നു് വിദ്വാന്മാരെ ആകർഷിച്ചു.
</p>
          <lg xml:id="lg3.10">
            <l> വിദ്വാംസഃ കവയോ ഭട്ടാ</l>
            <l> ഗായകാഃ പരിഹാസകാ</l>
            <l> ഇതിഹാസപുരാണജ്ഞാഃ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ സപ്താംഗങ്ങളും തികഞ്ഞ രാജസദസ്സ് അവിടുത്തേതായിരുന്നു.
പ്രസിദ്ധ ദില്ലീ നഗരത്തിൽനിന്നു ഒരു ഹക്കീം രാജകീയാതിഥിയായി തിരുവനന്തപുരത്തു കുറേനാൾ
പാൎക്കയും ഷിയദ് അലിഖാൻ എന്നു മറ്റൊരു ഹക്കീം സൎക്കാരുദ്യോഗത്തിൽ പ്രവേശിച്ചു് ഇവിടെ
സ്ഥിരതാമസമാക്കുകയും ചെയ്തു. പ്രസിദ്ധ കവിയായിരുന്ന ആറ്റുകാൽ ശങ്കരപ്പിള്ളയുടെ പിതാവായ
ശങ്കരനാഥജ്യോത്സ്യൻ കാശ്മീരത്തുനിന്നു വന്നു് ഇവിടുത്തെ രാജകീയസഭാംഗമായ് തീർന്ന മറ്റൊരു
മഹാനാണു്.
</p>
          <p style="indent">സംഗീതപ്രയോഗത്തിനു കേരളം ഒരുകാലത്തു അതിപ്രസിദ്ധമായിരുന്നു.
എന്നാൽ അതിനു അഭൂതപൂർവമായ ഒരു ഉണർച്ച നല്കിയതു ഈ തമ്പുരാനായിരുന്നു. നാരദന്റെ
അവതാരമായി ഗണിക്കപ്പെട്ടുപോരുന്ന ത്യാഗരാജനേപ്പോലും സംഗീതശാസ്ത്രപരിജ്ഞാനത്തെ
സംബന്ധിച്ചിടത്തോളം അദ്ധേഹം അതിശയിച്ചിരുന്നു. അവിടുന്നു നിർമ്മിച്ചിട്ടുള്ള പലേ വർണ്ണങ്ങളും
നിരവധി കീർത്തനങ്ങളും ദക്ഷിണ ഇന്ത്യ മുഴുവനും ഇപ്പോൾ പ്രചാരത്തിലിരിക്കുന്നു. ‘കല്പിച്ചുണ്ടാക്കിയ
പാട്ടുകൾ’ എന്നാണു് കേരളത്തിൽ അവയ്ക്കു പ്രസിദ്ധി.
</p>
          <p style="indent">കഥാകാലക്ഷേപം എന്ന നവീനപഥത്തെ ഇദംപ്രഥമമായി കേരളത്തിൽ
പ്രചരിപ്പിച്ചതും അവിടുന്നാണു്. ഈ ആവശ്യത്തിലേക്കായി അവിടുന്നു രചിച്ച കുചേലോപാഖ്യാനവും
അജാമിളോപാഖ്യാനവും സംഗീതസാഹിത്യങ്ങളുടെ സുരഭിലസമ്മേളനംകൊണ്ടു്
അതിമനോഹരമാക്കിയിരിക്കുന്നു. രണ്ടും സംസ്കൃതമായതുകൊണ്ടു് ഇവിടെഉദ്ധരിക്കുന്നില്ല.
ഹരികഥാകാലക്ഷേപം നടപ്പിൽ വരുത്തുന്നതിലേക്കായി തിരുമനസ്സുകൊണ്ടു് തഞ്ചാവൂർ രാജാവിന്റെ
സദസ്യരിൽ ഒരാളായിരുന്ന അനന്തപത്മനാഭസ്വാമികളെ സഹകാരികളോടുകൂടി തിരുവനന്തപുരത്തു
വരുത്തി പാർപ്പിച്ചു. ഈ ഗായകനു് കല്പിച്ചുകൊടുത്ത പേരാണു് കോകിലകണ്ഠൻ.
</p>
          <p style="indent">അക്കാലത്തു കേരളത്തിൽ സോപാനമാർഗ്ഗമാണു് പ്രചാരത്തിലിരുന്നതു്
ദേശ്യവും അപരിചിതമായിരുന്നില്ല. എന്നാൽ ഹിന്ദുസ്ഥാനിമാർഗ്ഗം നടപ്പില്ലായിരുന്നു. അതിനാൽ
ഹിന്ദുസ്ഥാനിപ്രയോഗചതുരരായ തഞ്ചാവൂർ രംഗയ്യങ്കാരെയും തിരുമനസ്സുകൊണ്ടു സംഗീതസദസ്സിലെ
അംഗമായി നിയമിച്ചു. ഇതുപോലെ വീണാവിദഗ്ദ്ധൻ ചേലാപുരം രഘുനാഥരായർ,
സാരംഗിപ്രയോഗവിദഗ്ദ്ധനായ ചിന്താമണിഭാഗവതർ, തഞ്ചാവൂർ മേരുസ്വാമി, ത്യാഗരാജശിഷ്യരായ
കന്നയ്യാ, ഫ്ളൂട്ടു് വായനയിൽ നിപുണനായ വടിവേലു ഇവരെല്ലാം അവിടുത്തെ സംഗീതസദസ്സിനെ
അലങ്കരിച്ചവരാകുന്നു.
</p>
          <p style="indent">വിദ്വാന്മാരെ പ്രോത്സാഹിപ്പിക്കുന്ന വിഷയത്തിലും
വിദ്യാപ്രചരണവിഷയത്തിലും അവിടുന്നു മുക്തഹസ്തനായിരുന്നു. മലയാളഭാഷയ്ക്കു് ഒരു വ്യാകരണം എഴുതി
ഉണ്ടാക്കി അച്ചടിപ്പിക്കുന്നവകയ്ക്കു അവിടുന്നു് റവറണ്ടു് പിറ്റുസായ്പ്നു് ആയിരം ഉറുപ്പികയും പുത്തൻ
പബ്ളിക്ക് ലൈബ്രറിയായി പില്ക്കാലത്തു രൂപാന്തരപ്പെട്ട അന്നത്തെ പുത്തൻചന്ത വായനശാലയ്ക്കു് 500
ഉറുപ്പികയും ദാനംചെയ്തതും തഞ്ചാവൂർക്കാരനായ രാമസ്വാമി എന്ന ചിത്രകാരനു വിലയേറിയ
പാരിതോഷകങ്ങൾ നല്കിയതും അവിടുത്തെ ഔദാര്യത്തിനു സാക്ഷ്യംവഹിക്കുന്നു.
</p>
          <p style="indent">വിവിധഭാഷകളിൽ അവിടുന്നു രചിച്ചിട്ടുള്ള കീർത്തനങ്ങൾക്കും പദങ്ങൾക്കും
കണക്കില്ല. അറുന്നൂറിൽപരം പാട്ടുകളിപ്പോൾ ശേഖരിക്കപ്പെട്ടിട്ടുണ്ടു്. ഓരോ പാട്ടും
എഴുതിത്തീർന്നാലുടനെ അവിടുന്നു് പ്രസിദ്ധ ഗായകന്മാൎക്കു് അയച്ചുകൊടുത്തുവന്നു.
</p>
          <p style="indent">തിരുവിതാംകൂർ മഹാരാജാക്കന്മാർ അമൃതേത്തുകഴിക്കുമ്പോൾ
കല്പിച്ചുണ്ടാക്കിയ ഗാനങ്ങൾ പാടുന്നതിനു ഗായകന്മാരെ ഏർപ്പെടുത്തീട്ടുണ്ടു്. പകൽ അമൃതേത്തുസമയത്തു
കീർത്തനങ്ങൾമാത്രവും രാത്രി അമൃതേത്തുസമയത്തു കീർത്തനങ്ങളും വർണ്ണങ്ങളും പാടണമെന്നാണു
വ്യവസ്ഥ. ശ്രീപത്മനാഭക്ഷേത്രത്തിൽ ഭഗവദ്വിഗ്രഹം എഴുന്നള്ളിക്കുമ്പോൾ സ്വാതികീർത്തനങ്ങൾ
മാത്രമേ നാഗസ്വരത്തിൽ വായിക്കൂ. നവരാത്ര്യുത്സവത്തിനു് ഓരോ ദിവസവും പാടുന്നതിലേക്കു
നവരാത്രിപ്രബന്ധം എന്നൊരു കൃതി അവിടുന്നു ചമച്ചിട്ടുള്ളതു് ഇന്നും ദക്ഷിണഇൻഡ്യയിലുള്ള
പ്രസിദ്ധഗായകന്മാരെക്കൊണ്ടു പാടിച്ചുവരുന്നു.
</p>
          <p style="indent">കല്പിച്ചുണ്ടാക്കിയ ഗാനങ്ങളെ കീർത്തനങ്ങൾ, പദങ്ങൾ, വർണ്ണങ്ങൾ,
തില്ലാനകൾ, പ്രബന്ധങ്ങൾ എന്നിങ്ങനെ അഞ്ചു് ഇനങ്ങളായി വേർതിരിക്കാവുന്നതാണു്.
കീർത്തനങ്ങളിൽ ഏറിയ കൂറും സംസ്കൃതമാണു്.
</p>
          <p style="indent">പദങ്ങൾ ശൃംഗാര വിഷയകങ്ങളായ പ്രൗഢകൃതികളാകുന്നു. ക്ഷേത്രങ്ങളിലെ
ദേവദാസിമാരുടെ നാട്യാഭിനയത്തിനായി നിർമ്മിക്കപ്പെട്ടവയാണു്. സംസ്കൃതത്തിലും മലയാളത്തിലും
തെലുങ്കിലുമായി നൂറിൽപരം പദങ്ങൾ കല്പിച്ചുണ്ടാക്കീട്ടുണ്ടു്. കവി സ്വയം നായകിയായ് കല്പിച്ചുകൊണ്ടു്
ശ്രീപത്മനാഭനോടു പറയുന്നതായിട്ടാണു് ഈ പദങ്ങളെ നിർമ്മിച്ചിരിക്കുന്നതു്. ഒന്നുരണ്ടു
മണിപ്രവാളപദങ്ങൾ മാത്രം ഇവിടെ ഉദ്ധരിക്കാം.
</p>
          <div type="subsection" xml:id="sec3.3.1" n="3.3.1">
            <head type="subsechead">ശങ്കരാഭരണം അടന്ത</head>
            <list rend="numbered">
              <item n="പ. ">സഖിഹേ നീ ഗമിക്കവേഗംസരസനോടു
സകലം മേ കഥയ </item>
              <item n="അ–പ.">നിഖിലഭുവനനാഥൻ നീരജനാഭനിന്നു
സുഖയതി കാമിഹ സുകൃതിതമാം ഭുവി. <hi style="snum">സഖി</hi> </item>
              <item n="ച, 1.">ചാരുതരാംഗിഞാൻചാതകിയതുപോലെ
നീരിത്താർശരസമനെന്നുവന്നെന്നോടു
ചേരുമെന്നുതോഴി ചേതസിചിന്തിച്ചു
പാരമുഴലുന്നുപാർവണേന്ദുസുമുഖി <hi style="snum">സഖി</hi> </item>
              <item n="2.">നിശിതതരമദനവിശിഖരചിതപര–
വശതയാനിരവധിശിഥിലധൃതിയാംമേ
ശിശിരകരകിരണമശനിസദൃശമഹോ
നിശമയശുചമതികൃശതനുലതികേ നീ <hi style="snum">സഖി</hi> </item>
              <item n="3.">അലമതിവചസാചപലതരഹരിണാക്ഷീ
പലദിനമുണ്ടയ്യോവലയുന്നുതനിയേഞാൻ
കലയസി കിമു മൗനമലഘതരവിരഹ
ജലനിധിയതിൽവീണാകുലിതേന്ദ്രിയയാംമയി. <hi style="snum">സഖി</hi> </item>
            </list>
          </div>
          <!--end of "subsection 3.3.1/.11.0"-->
          <div type="subsection" xml:id="sec3.3.2" n="3.3.2">
            <head type="subsechead">കേദാരംചെമ്പട</head>
            <list rend="numbered">
              <item n="പ.    ">രമ്യനായൊരുപുരുഷൻരമണി! നിദ്രയിൽവന്നു </item>
              <item n="അ–പ.">മന്മാനസാഹരിച്ചതുചെമ്മേപറവാനെളുതോ? </item>
              <item n="ച. 1.">തരുണി!മണിമയമഞ്ചതടമതിലിരുത്തിമാം
കരകമലത്താൽകുചകലശംതലോടി
ഉരസിചേർത്തുപുണർന്നെന്നേ ഉൾത്താപമഖിലംതീർത്തു-
മരുണമാകുമധരമ്മേഅപ്പൊഴുതവൻനുകർന്നും. <hi style="snum">രമ്യ</hi> </item>
              <item n="ച. 2.">രസമയജലധിയതിൽരജനീകരസമമുഖി
സസുഖംമുഴുകിബാലേ ചടുലമൃഗാക്ഷി
അസമതരമായിടുന്നോരാനന്ദവശത്താലവൻ
പ്രസഭംനീവിയഴിക്കുമ്പോൾപ്രബുദ്ധയായ് ഞാനയ്യോ. <hi style="snum">രമ്യ</hi> </item>
              <item n="ച. 3."> കാമനുമനംഗനല്ലോകമനി; ഹരൻത്രിനേത്രൻ;
സാമജഗാമിനി!ശക്രൻസഹസ്ര’ക്ഷനല്ലോ
സോമനുംകളങ്കയല്ലോസുരുചിരകോകിലവാണി!
താമരസനയനന്മാധവൻ അഞ്ജനാഭനത്രേ. </item>
            </list>
            <p style="noindent">
</p>
          </div>
          <!--end of "subsection 3.3.2/.11.0"-->
          <div type="subsection" xml:id="sec3.3.3" n="3.3.3">
            <head type="subsechead">ശഹന—അടന്ത</head>
            <list rend="numbered">
              <item n="പ.     ">അത്തലിയന്നിടുന്നുൾക്കാമ്പിലിപ്പൊഴു–
തയ്യോ ഞാനെന്തുചെയ്‍വൂ. </item>
              <item n="അ–പ.">മുത്തണിക്കൊങ്കമാരുൾക്കുരുന്നിളക്കീടും
പുത്തൻവേദിയെവെല്ലുംനിന്മൊഴികേൾക്കാഞ്ഞു. <hi style="snum">അ</hi> </item>
              <item n="ച. 1."> ഇരവുപകലുനിന്തിരുപൊൽത്താരടികളെ
കരുതിയകതളിരിൽമരുവുന്നോരെന്നോടു
അരുതരുതുകയർപ്പിങ്ങരനാഴികവൈകാതെ
തരികനൽതേനേറ്റംചൊരിയുംചോരിവായിന്നു. <hi style="snum">അ</hi> </item>
              <item n="ച. 2."> മുല്ലപ്പൂമലരമ്പൻതെല്ലുമൻപെന്നിയേ
തല്ലിവലച്ചുചെന്താർകണകൊണ്ടെന്നെ.
അല്ലലകലവേ നീ കില്ലൊഴിഞ്ഞുവിരവിൽ
മെല്ലെപ്പുണരുക പൂമേനിയോടണച്ചിപ്പോൾ. <hi style="snum">അ</hi> </item>
              <item n="ച. 3.">പനിമതിയതോചെങ്കനലതുപോലവേ
കനത്തൊരുതുയർനെഞ്ചകമതിൽവളർത്തീടുന്നു
കനിവൊടുനീചെമ്മേകലവിയാടുകയെന്നോ–
ടിനിമല്പിടികൾവെടിഞ്ഞേറ്റംപങ്കജനാഭ. <hi style="snum">അ</hi> </item>
            </list>
            <p style="noindent">
</p>
          </div>
          <!--end of "subsection 3.3.3/.11.0"-->
          <div type="subsection" xml:id="sec3.3.4" n="3.3.4">
            <head type="subsechead">കാമോദരി—ചെമ്പട</head>
            <list rend="numbered">
              <item n="പ.     ">പഞ്ചബാണൻതന്നുടയവഞ്ചനയെസഹിയാഞ്ഞു
നെഞ്ചകംവലഞ്ഞീടുന്നുമാമകമഹോ
മുഞ്ചമുഞ്ചമനംമയിമഞ്ചമതിൽവന്നിരുന്നു
പുഞ്ചിരിചന്ദ്രികകൊണ്ടു സിഞ്ചമേ മാനസംകാന്ത. <hi style="snum">പഞ്ച</hi> </item>
              <item n="ച. 1.">നാണവുംവെടിഞ്ഞു നീ മൽപ്രാണനാഥവിരവോടു
കാണിനേരംകളയാതെക്ഷീണയാമെന്നേ
പാണിയോടുപാണിചേർത്തുപ്രാണരക്ഷചെയ്തുസൂന–
ബാണഘോരാർത്തിയെത്തീർത്തുപ്രീണനംചെയ്തുനീമെല്ലെ. <hi style="snum">പ</hi>
</item>
              <item n="ച. 2.">ഇന്ദുതന്റെകിരണവുംമന്ദമാരുതനുംനല്ല
ചന്ദനഘനപങ്കവുംകന്ദസുമവും
നന്ദനീയഗുണഗണവന്ദനീയ!തവ ബഹു–
മന്ദഭാഗ്യയാകുമെന്നെ സുന്ദരാംഗ വലയ്ക്കുന്നു. <hi style="snum">പഞ്ച</hi> </item>
              <item n="ച. 3.">ഫാലദേശമിതുകണ്ടുബാലചന്ദ്രൻവ്രീളപൂണ്ടു
കാലകാലനാകുംനീലകണ്ഠമൗലിയിൽ
ലോലതരമാകുംനിജശീലവുംഗോപനംചെയ്തു
ഭൂലലാമ!ബതസർവ്വകാലവുംമരുവീടുന്നു. <hi style="snum">പഞ്ച</hi> </item>
              <item n="ച. 4.">ചാപവുമെടുത്തുമാരഭൂപനിഹവന്നടുത്തു
കോപമോടെചൊരിഞ്ഞസ്ത്രംതാപമേറ്റുന്നു
രൂപജിതമാര!നിൻസല്ലാപധാടികൊണ്ടുകർണ്ണ
കൂപപൂർത്തിചെയ്ത ജാതരൂപചേലപത്മനാഭ. <hi style="snum">പഞ്ച</hi> </item>
            </list>
            <p style="noindent">വർണ്ണനകൾ സ്ഥലവർണ്ണങ്ങൾ എന്നും, ശൃംഗാരവർണ്ണങ്ങളെന്നും
രണ്ടുവിധത്തിലുണ്ടു്. ഒന്നുരണ്ടു ഭാഷാവർണ്ണങ്ങളേയുള്ളു. ശേഷം സംസ്കൃതത്തിലും തെലുങ്കിലുമാണു്.
ഉത്സവപ്രബന്ധം മണിപ്രവാളമാണു്. ശ്ലോകങ്ങളും പാട്ടും കവർന്നിരിക്കുന്നു.
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പത്തു ദിവസങ്ങളിലേയും ഉത്സവത്തെ വർണ്ണിക്കുന്നു. അതിലെ
പാട്ടുകളാണു് ഓരോ ദിവസവും നാഗസ്വരക്കാർ വായിക്കാറുള്ളതു്.</p>
            <lg xml:id="lg3.11">
              <l> സ്യാനന്ദൂരമിതെന്നഹോ കൃതയുഗേ നാമ്‍നാ പ്രസിദ്ധംപുന–</l>
              <l> ശ്ചാനന്ദാഹ്വയമാ ത്രിലോകവിദിതം ത്രേതായുഗത്തിങ്കലും</l>
              <l> ജ്ഞാനപ്രാപകമാമനന്തപുരമെന്നേതദ്വിദുർദ്വാപരേ</l>
              <l> സാനന്ദംനനുപത്മനാഭമിതി ച പ്രാഹുഃകലൗമാനവാഃ</l>
              <l> സന്താപത്തെയൊഴിപ്പതിന്നു ജഗതാമസ്മിൻപുരേമേവുമ–</l>
              <l> ച്ചെന്താർമാനിനികാന്തനായ ഭഗവാൻ തന്നാലയത്തിൽപരം</l>
              <l> ചന്തംചേർന്നുവിളങ്ങുമുത്സവയുഗം പ്രത്യുബ്ദമുണ്ടുത്തമം</l>
              <l> സന്തഃകൗതുകമോടുകേൾക്കണമിദം തെല്ലിങ്ങുചൊല്ലാമഹം </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.3.4/.11.0"-->
          <div type="subsection" xml:id="sec3.3.5" n="3.3.5">
            <head type="subsechead">മോഹനം ചായ്പു്</head>
            <list rend="numbered">
              <item n="പ.     ">പങ്കജനാഭോത്സവാഘോഷമിപ്പാരിൽ വിലസുന്നൂ </item>
              <item n="അ.പ.">ചെങ്കതിരോൻദ്യുതിവെല്ലം ധ്വജാഗ്രത്തിൽചെമ്മേ
കൊടിയേറിയനാൾതുടൎന്നിഹ <hi style="snum">പങ്ക</hi> </item>
              <item n=" ച. 1."> നിരവധിഭൂസുരവൃന്ദംവന്നു നേരെത്താത്താനന്ദംമാടേ
പരമമന്നമുപദംശമിളിൽമാസ്വദിച്ചും
പരമപുരുഷനെക്കണ്ടുവന്ദിച്ചും <hi style="snum">പങ്കജ</hi> </item>
              <item n="2.">പാരമുത്സവരൂപേണ കാന്തനെച്ചേരുംപൊൽത്താർമാനിനിക്കു
പാരാതെ ഛത്രം പിടിച്ചതുപോലെ
ദ്വാരേമകരതോരണങ്ങൾ ശോഭിച്ചും <hi style="snum">പങ്കജ</hi> </item>
              <item n="3.">വിപണികളിലും ഗേഹങ്ങളിലും
വീഥീചത—രാദികളിലും അപരിമിതാനന്ദത്തോടുലോകർ
സരസാലാപകൗതുകസന്നിമഗ്നരായും <hi style="snum">പങ്കജ</hi> </item>
              <item n="4.">നാനാവിതാനകോലാഹലത്താൽലോക–
നാഥൻ തന്നാലയമെല്ലാം
ഊനമെന്നിയേയലങ്കരിച്ചും പുന–
രാനന്ദപുരമെന്നൊരഭിധ സത്യയതായും <hi style="snum">പങ്കജ</hi> </item>
            </list>
            <p style="noindent">
</p>
          </div>
          <!--end of "subsection 3.3.5/.11.0"-->
          <div type="subsection" xml:id="sec3.3.6" n="3.3.6">
            <head type="subsechead">ശ്ലോകം</head>
            <lg xml:id="lg3.12">
              <l><span style="width:1.5em"> </span>ലോകാഭിരാമതനുവാം മുരശാസുനന്റെ</l>
              <l><span style="width:1.5em"> </span>ലോകോത്തരോത്സവവിധൗ സകലൎക്കുമത്ര</l>
              <l><span style="width:1.5em"> </span>നാകത്തിലും പരമലഭ്യമതാം പ്രമോദ–</l>
              <l><span style="width:1.5em"> </span>മേകീഭവിച്ചതുളവാകുമതെത്രചിത്രം!</l>
              <l> ചൊല്ലേറുന്നകലാസുഹന്തവിരുതും കൈക്കൊണ്ടു നാനാജനം</l>
              <l> മല്ലാരാതിവരോത്സവേ ഽത്ര വിരവോടാഗമ്യരമ്യേപുരേ</l>
              <l> കില്ലെന്യേസകലൎക്കു മിങ്ങുസഹസാ നല കുന്നകൗതൂഹലം ചൊല്ലിച്ചൊല്ലിയൊടുങ്ങുമോ വിതതമാം
കല്ലേ ലവദ്വാരിധേഃ</l>
              <l> ഓട്ടന്തുള്ളലുമാട്ടവും സരസമാം പാട്ടും തഥൈവാപ്സരഃ</l>
              <l> ക്കൂട്ടത്തിൽഹൃടിവാട്ടമേറിവിലസും നാട്യങ്ങളും സന്തതം</l>
              <l> കോട്ടംകാണിയുമെന്നിയേ പലവിധം ചാട്ടങ്ങളും സർവ്വരെ–</l>
              <l> ക്കാട്ടുംകൗശലവും നിനയ്ക്കിലിതുപോൽ നാട്ടിങ്കലില്ലങ്ങുമേ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">മൂന്നാംദിവസത്തെ ‘കമലവാഹന’ത്തിലുള്ള ഭഗവാന്റെ എഴുന്നള്ളത്തുകണ്ടു്
സ്വർവനിതകൾ പുളക ദിസത്വികവികാരപൂർവം പരസ്പരം പറയുന്നതാണു് താഴെ പറയുന്ന ഗാനം.
</p>
          </div>
          <!--end of "subsection 3.3.6/.11.0"-->
          <div type="subsection" xml:id="sec3.3.7" n="3.3.7">
            <head type="subsechead">ഉശാനി ചെമ്പട</head>
            <list rend="numbered">
              <item n="പ. "> കനകമയമായിടും കമലവാഹനമതിന്മേൽ
കനത്തൊരുകാന്തിയോടു ഗമിക്കുന്നതാരവനോ? </item>
              <item n="ച. 1."> വലുമഥുനൻവിദവമോടേ വസുധയിൽചരിച്ചിടുന്നോ?
വലമഥനനെങ്കിലെങ്ങു വിലസും നേത്രസഹസ്ര? </item>
              <item n="2.">കളഭഗതേ! കുളുർമതിയോ? കനിവൊടേവിലസുന്നൂ
കുളിർമതിയെന്നാകിലുള്ളിലുളവാകുമങ്കമെങ്ങു? </item>
              <item n="3."> ഗൗരീനായകനാകും കൗലാസാധീശ്വരനോ?
ഗൗരീനായകനെങ്കിൽ കമനി മൂന്നാംനേത്രമെങ്ങു? </item>
              <item n="4."> അതിമഹസാവിലസീടും കതിരോനോ?വദബാലേ
കതിരോനെന്നാകിലവൻ കഥമേവം ശക്തനാവൂ </item>
              <item n="5."> താരിത്തേന്മൊഴിബാലേ ധനപതിഎന്നാകിലവൻ
ഭൂരിവിരൂപാംഗനതാര—നീരജനാഭൻനൂനം </item>
            </list>
            <p style="noindent">അവിടുത്തേ ഭാഷാകൃതികൾ അതിസുന്ദരങ്ങളെങ്കിലും അവയ്ക്കു
സംസ്കൃതകൃതികൾക്കുള്ളതുപോലുള്ള അർത്ഥഗാംഭീര്യമോ ശബ്ദമാധുരിയോ ഇല്ല. അവിടുത്തേ
ഭക്തിമഞ്ജരി എന്ന സംസ്കൃതകാവ്യം നാരായണീയംപോലെ മധുരമായിരിക്കുന്നു എന്നു പറഞ്ഞാൽ വെറും
പരമാർത്ഥമായിരിക്കും.
</p>
            <p style="indent">ഒരു സംസ്കൃതഗാനം മാതൃകയ്ക്കായി താഴേ ചേൎക്കുന്നു.
</p>
          </div>
          <!--end of "subsection 3.3.7/.11.0"-->
          <div type="subsection" xml:id="sec3.3.8" n="3.3.8">
            <head type="subsechead">ശങ്കരാഭരണം രൂപകം</head>
            <list rend="numbered">
              <item n="പ.        ">കലയേ!പാർവതിനാഥം കരുണാവാസം </item>
              <item n="അ.പ."> വലശാസനാദിവിബുധവന്ദ്യമാന പാദപാഥോജം                        (കലയേ) </item>
              <item n="ച. 1."> മകുടവിരാജിതഗംഗം പൂർണ്ണമഹിതകൃപാമൃതാംഗം
ലോകനികരമനോമോഹനാംഗം കരനിരജശോഭികരംഗം
പ്രകടിതാമരവൈരിഭംഗം വരബാഹുവലയിതഭുജംഗം
കാമമകുളങ്കമംഗളരംഗം ഹരമതിപൃഥുവൃഷഭരേണ്യതുരംഗം <hi style="snum">കല</hi>
</item>
              <item n="2."> മല്ലികാമുകളാഭരദനം സേ മഞ്ചിമ മദഹരവദനം
ശശ്വദല്ലസദചലേന്ദ്രസദനം കൃപ ദുരിതസേവകകദനം
മല്ലാക്ഷീമാനസമദനം ബഹുമാന്യചരിതപാരിഷദനന്ദനം
കല്യാനയനവിലസദനം കശകനദുദയദനലശലഭിതമദനം <hi style="snum">ക</hi>
</item>
              <item n="3.">ശശധരശോഭിജടാതം സർവ്വശമലഹൃതിപടുപാദാന്തം
പാദവിശസിതഘോരകൃതാന്തം മുനിവിമലഹൃദയാംബുജഭാന്തം
വിശരണഭവസങ്കടാന്തം ഗുഹവിഘ്നേശവിലസദുപാന്തം
അതിവിശദസംതോപലകാന്തം ലോകവിദിതശുചീന്ദ്രപുരാഖ്യനിശാന്തം <hi style="snum">ക</hi> </item>
            </list>
            <p style="noindent">പ്രധാനപ്പെട്ട മിക്ക രാഗങ്ങളിലും അവിടുന്നു ഗാനം രചിച്ചിട്ടുണ്ടു്.
ചിദംബരവാദ്ധ്യാർ ബി. ഏ. പറഞ്ഞിട്ടുള്ളതുപോലെ “സമകാലീനന്മാരായ മറ്റു സാഹിത്യകാരന്മാർ
ഗാനങ്ങൾ രചിച്ചിട്ടില്ലാത്തവയായി ദേവികാവസന്തം സന്ധവീ, ലളിതപഞ്ചമം ഇത്യാദി രാഗങ്ങളിലും
കർണ്ണാടകപഥത്തിനു പുറമേ ഹിന്ദുസ്ഥാനിപഥത്തിലും മഹാരാഷ്ട്രദേശത്തിൽ നടപ്പുള്ള ചില രാഗങ്ങളിലും
അവിടുന്നു് പരിചയിക്കാനിടയാവുകയാൽ തെന്നിന്ത്യാവിലെ പ്രസിദ്ധപ്പെട്ട സംഗീതരചകന്മാർപോലും
മുമ്പിൽ പ്രയോഗിച്ചിട്ടില്ലാത്ത ബിഭാസ്, ഖട, കാകി, ചൎച്ചരീ, ഹമീർകല്പ ഇത്യാദി രാഗങ്ങളിലും ധ്രുവപദ
ഖ്യാൻ ടപ്പാ എന്നീ ഇനങ്ങളിലും അവിടുന്നു് കൃതികൾ രചിച്ചിട്ടുണ്ടു്.”
</p>
            <p style="indent">അതിനെല്ലാം പുറമേ “സംഗീതവിഷയമായിട്ടുള്ള സാഹിത്യങ്ങളിൽ
പ്രയോഗിച്ചുവരുന്ന ശബ്ദാലങ്കാരങ്ങൾ മുഹന എന്നും പ്രാസം എന്നും അന്ത്യപ്രാസം എന്നും ഇങ്ങനെ
മൂന്നുവിധത്തിൽ വ്യവഹരിക്കപ്പെട്ടിരിക്കുന്നു. ആയതു മൂന്നിന്റേയും വിവരങ്ങൾ മേൽപറയുന്നതുകൊണ്ടു്
വിസ്താരമായിട്ടു അറിയപ്പെടുകയും ചെയ്യും. എന്നാൽ അതിന്നൊരു വ്യവസ്ഥ ആന്ധ്റഭാഷയിലും
ദ്രാവിഡത്തിലും സലക്ഷണമായിട്ടുണ്ടെന്നുവരികിലും വ്യാകരണപ്രയോഗസിദ്ധമായിരിക്കുന്ന
സംസ്കൃതത്തിന്റേ രീതിക്കു് ആയതു ചലതു് വിരോധമായിട്ടുള്ളതുകൊണ്ടു് ശേഷയ്യങ്കരുടെ കീർത്തനങ്ങൾ
സംസ്കൃതത്തിൽ ആകയാൽ ആയതിൽ ഉള്ളതേ ഇവിടെ ഗ്രാഹ്യമായിട്ടുള്ള എന്ന മുഖവുരയോടുകൂടി
‘മുഹുനയുടേയും പ്രാസത്തിന്റെയും അന്ത്യപ്രാസത്തിന്റെയും വ്യവസ്ഥ’ എന്നൊരു ഗദ്യഗ്രന്ഥം അവിടുന്നു
രചിച്ചിട്ടുണ്ടു്. അതു് ഇതുവരെ പ്രസിദ്ധപ്പെടുത്തീട്ടില്ല.
</p>
            <p style="indent">സ്വാതിമഹാരാജാവിന്റെ ഗാനങ്ങളിലെല്ലാം പത്മനാഭന്റെ മുദ്ര ഉണ്ടായിരിക്കും.
അതുകൊണ്ടു് ആൎക്കും അവയെതിരിച്ചറിയാൻ കഴിയുന്നു മറ്റൊരുവിശേഷം പാടുമ്പോൾ അവിടവിടേ
വരേണ്ട സ്വരങ്ങളെ അർത്ഥത്തിനു ഹാനിവരാത്തവിധത്തിൽതന്നെ സാഹിത്യത്തിൽ
നിബന്ധിച്ചിരിക്കുന്നു എന്നുള്ളതാണു്—അതിനു സ്വരാക്ഷരപ്രയോഗം എന്നു പേർ. പലേ ഗാനങ്ങളിൽ
രാഗത്തിന്റേ മുദ്രയും കാണ്മാനുണ്ടായിരിക്കും.
</p>
            <p style="indent">മുന്നൂറിൽപരം ഗാനങ്ങൾ മി. ചിദംബരവാദ്ധ്യാർ ശേഖരിച്ചു പുസ്തകരൂപേണ
പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഇനിയും അസംഖ്യഗാനങ്ങൾ ശേഖരിക്കേണ്ടതായിട്ടാണിരിക്കുന്നതു്.
</p>
            <p style="indent">സ്വാതിതിരുനാൾ മഹാരാജാവിന്റെ സദസ്യനായിരുന്ന മലയാളികളിൽ
പ്രസിദ്ധന്മാർ, വിദ്വാൻ കോയിത്തമ്പുരാൻ, ഇരയിമ്മൻതമ്പി, കുഞ്ഞുകൃഷ്ണപ്പുതുവാൾ, അരിപ്പാട്ടു
കൊച്ചുപിള്ളവാരിയർ, രാമവാരിയർ മുതലായവരായിരുന്നു. അവരെല്ലാം മലയാളഭാഷയേ—പ്രത്യേകിച്ചു്
ഗാനസാഹിത്യത്തെ വികസിപ്പിച്ചിട്ടുള്ള പ്രൗഢവിദ്വാന്മാരുമായിരുന്നു. 1022-ൽ അവിടുന്നു നാടുനീങ്ങി.
</p>
            <p style="indent">ആകപ്പാടെ നോക്കിയാൽ സ്വാതിതിരുനാൾ തമ്പുരാന്റെ ഭരണകാലം ശ്രീ
വഞ്ചിരാജ്യത്തിനു ഒരു സുവർണ്ണദശതന്നെ ആയിരുന്നു. ചുരുങ്ങിയ ഭരണകാലത്തിനിടയ്ക്കു് അവിടുന്നു
സാധിച്ചിട്ടുള്ള മഹാകാര്യങ്ങൾ ഓർത്താൽ നാം വിസ്മയപരതന്ത്രരായ് ഭവിച്ചുപോകുന്നു. ഗർഭശ്രീമാൻ,
ദാക്ഷിണാത്യഭോജൻ, അഭിനവത്യാഗരാജൻ, നരസിംഹമൂർത്തി, ശക്തൻതമ്പുരാൻ ഇത്യാദി
നാമങ്ങളാൽ അവിടുന്നു് ഇപ്പോഴും ഭക്ത്യാദരപൂർവം സ്മരിക്കപ്പെടുന്നു. ഈ മഹാനുഭാവന്റെ നാമധേയം
ലോകാവസാനംവരെ കേരളത്തിന്റെ-വിശേഷിച്ചു വഞ്ചിരാജ്യത്തിന്റെ—ജാജ്വല്യമാനമായ
അഭിമാനസ്തംഭമായി പരിലസിക്കുന്നതാണു്.
</p>
            <p style="indent">സ്വാതിതിരുനാളിനെ പിന്തുടർന്ന വഞ്ചിമഹാരാജാവു് ഉത്രം തിരുനാളാണു്
അവിടുത്തേപ്പറ്റി മൂന്നാംപുസ്തകത്തിൽ വിവരിച്ചിട്ടുണ്ടല്ലോ.
</p>
          </div>
          <!--end of "subsection 3.3.8/.11.0"-->
        </div>
        <!--end of "section 3.3/.11"-->
        <div type="section" xml:id="sec3.4" n="3.4">
          <head type="sechead">ചേലപ്പറമ്പനും പൂന്തോട്ടവും</head>
          <p style="noindent">കുഞ്ചൻനമ്പ്യാരുടെ മണിപ്രവാളശയ്യയെ അനുകരിച്ചു കവിത എഴുതി നവീന
രീതിയിലുള്ള ഭാഷാകവിതയ്ക്കു മാർഗ്ഗദർശകത്വം വഹിച്ചതു് ചേലപ്പറമ്പനും അദ്ദേഹത്തിന്റെ
സമകാലികനായ പൂന്തോട്ടവും ആകുന്നു. ചേലപ്പറമ്പന്റെ ഒറ്റശ്ലോകങ്ങൾ മാത്രമേ കിട്ടിയിട്ടുള്ളു. ഒരിക്കൽ
പാവയ്ക്ക പറിക്കാനായി അദ്ദേഹം കൈനീട്ടിയപ്പോൾ ‘ഒരു ശ്ലോകംചൊല്ലീട്ടു് അതു പറിയ്ക്കു’ എന്നു
സ്നേഹിതൻ പറകയും ഉടൻതന്നെ, ഒരു ശ്ലോകം നിർമ്മിക്കയും ചെയ്തുവത്രേ. ആ ശ്ലോകം ചുവടേ ചേൎക്കുന്നു.
</p>
          <lg xml:id="lg3.13">
            <l> പാടത്തുംകരെ നീലനീലനിറമായ് വേലിക്കൊരാഘോഷമാ–</l>
            <l> യാടിത്തൂങ്ങിയലഞ്ഞുലഞ്ഞുസുകൃതംകൈക്കൊണ്ടിരിക്കുംവിധൗ</l>
            <l> പാരാതെവരികെന്റെകയ്യിലധുനാപീയൂഷഡംഭത്തെയും</l>
            <l> ഭേദിച്ചൻപൊടുകല്പവല്ലിതരസാ പെറ്റുള്ളപൈതങ്ങളെ </l>
          </lg>
          <!--end of "verse"-->
          <p style="noindent">പൂന്തോട്ടത്തിന്റെ ഒറ്റ ശ്ലോകങ്ങളിൽ പലതും പ്രസിദ്ധങ്ങളാണു്.
</p>
          <lg xml:id="lg3.14">
            <l> പൂമെത്തേലെഴുന്നേറ്റിരുന്നുദയിതേ! പോകുന്നുഞാനെന്നുകേ–</l>
            <l> ട്ടോമൽകണ്ണിണനീരണിഞ്ഞവദനപ്പൂവോടുഗാഢംതദാ</l>
            <l> പൂമേനിത്തളിരോടുചേർന്നഹമിനിക്കാണുന്നതെന്നന്നക–</l>
            <l> പ്പൂമാലോടളിവേണിചൊന്നമധുരച്ചെല്ലിന്നുകൊല്ലുന്നുമാം.</l>
            <l> മൂടില്ലാത്തൊരുമുണ്ടുകൊണ്ടുമുടിയുംമൂടീട്ടുവൻകറ്റയും</l>
            <l> ചുറ്റികൊണ്ടരിവാൾപുറത്തുതിരുകിപ്രാഞ്ചിക്കിതച്ചങ്ങനെ</l>
            <l> നാടൻകച്ചയുടുത്തുമേനിമുഴുവൻചേറുംപുരണ്ടിപ്പൊഴീ–</l>
            <l> പ്പാർത്തുന്നുവരുന്നനിൻവരവുകണ്ടേറെക്കൊതിക്കുന്നുഞാൻ </l>
          </lg>
          <!--end of "verse"-->
          <p style="noindent">പൂന്തോട്ടവും വെണ്മണിയച്ഛനുംകൂടി ചില ശ്ലോകങ്ങൾ നിർമ്മിച്ചതായും
അറിയുന്നു.
</p>
          <p style="indent">പൂന്തോട്ടം:-
</p>
          <lg xml:id="lg3.15">
            <l> വലയുന്നൂപുരമിട്ടനേകലോകം</l>
            <l> വലയുന്നൂപുരമിട്ടുപുഷ്ടതോഷം</l>
            <l> വരവാണികൾപൂരവേലകാണ്മാൻ</l>
            <l> വരവാണീധൃതിയെന്നുതോന്നിടുന്നു.</l>
          </lg>
          <lg xml:id="lg3.16">
            <l> കന്ദർപ്പായോധനത്തിന്നഭിരുചിപെരുകീട്ടങ്ങുചെല്ലുന്നനേരം</l>
            <l> കന്നൽക്കാർവണിതാനുംകണവനുമൊരുമിച്ചങ്ങുവാഴുന്നകാണാം </l>
          </lg>
          <!--end of "verse"-->
          <p style="noindent">അച്ഛൻ–
</p>
          <lg xml:id="lg3.17">
            <l> ഏന്തോവൈഷമ്യമെന്നിട്ടിതിബതകരുതീ</l>
            <l><span style="width:1.5em"> </span>ട്ടിങ്ങുപോന്നിട്ടുപിന്നെ</l>
            <l> ച്ചെന്നാലുംകാണുമച്ചിക്കൊതിയനെനിധികാ–</l>
            <l><span style="width:1.5em"> </span>ക്കുന്നഭൂതംകണക്കേ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">നമ്പ്യാരുടേതെന്നുപറഞ്ഞു് എസ്സ്. റ്റി. റെഡ്യാർ പ്രസ്സും, എസ്സ്. ആർ. വി.
പ്രസ്സും പ്രസിദ്ധീകരിച്ചിട്ടുള്ള കാലകേയവധത്തിൽ പൂർവഭാഗം പൂന്തോട്ടത്തിന്റേതാണു്. പൂന്തോട്ടം 1040-ൽ
മരിച്ചു.
</p>
          <div type="subsection" xml:id="sec3.4.1" n="3.4.1">
            <head type="subsechead">വെണ്മണി അച്ഛനും മകനും</head>
            <p style="noindent">കൊച്ചീരാജ്യത്തിൽ ആലുവാപ്പുഴയ്ക്കു സമീപം വെള്ളാരപ്പിള്ളി എന്നൊരു
ദിക്കുണ്ടു്. അതാണു് വെണ്മണിനമ്പൂരിപ്പാടന്മാരുടെ ജന്മഭൂമി. അച്ഛൻനമ്പൂതിരി 992 മകരം 2-ാം-നു
ഭൂലോകജാതനായി. ശബ്ദപ്രയോഗചാതുരി കണ്ടാൽ പ്രൗഢവിദ്വാനെന്നു തോന്നുമെങ്കിലും അദ്ദേഹത്തിനു
പറയത്തക്ക പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ല. യക്ഷിയുടെ സേവയാലാണു് അദ്ദേഹത്തിനു
കവിതാവാസനയുണ്ടായതെന്നുള്ള ഐതിഹ്യത്തിന്റെ അടിസ്ഥാനമിതാണു്. അദ്ദേഹം ഭാഷാകവിതകൾ,
വിശേഷിച്ചു് നമ്പ്യാരുടെ കൃതികൾ, നല്ലപോലെ വായിച്ചിരിക്കണം. ചെറുപ്പകാലത്തിൽതന്നെ
കവിതാഭ്രാന്തു പിടികൂടി. പൂന്തോട്ടം നമ്പൂരിയുടെ സാഹചര്യം അതിനെ വർദ്ധിപ്പിച്ചും കാണണം.
</p>
            <p style="indent">1013-ൽ അദ്ദേഹം കൊടമാളൂർ പുലപ്പാക്കരെ ഭട്ടതിരിയുടെ മനയ്ക്കൽനിന്നു
വിവാഹം ചെയ്തു. ആദ്യത്തെ രണ്ടു സന്താനങ്ങളും അല്പായുർയോഗത്താൽ നഷ്ടപ്പെട്ടുപോയി. മൂന്നാമത്തെ
പുത്രനാണു് വെണ്മണിമഹൻ എന്നു പ്രസിദ്ധനായ കദംബൻ നമ്പൂരിപ്പാടു്. ഇതിനുംപുറമേ കൊടുങ്ങല്ലൂർ
രാജകുടുംബത്തിൽനിന്നു കുഞ്ഞിപ്പിള്ളതമ്പുരാൻ എന്നൊരു വിജാതീയപത്നിയും ഉണ്ടായിരുന്നു. ആ
സ്ത്രീരത്നത്തിൽ നിന്നുണ്ടായ പുത്രനാണു് കുഞ്ഞിക്കുട്ടൻതമ്പുരാൻ.
</p>
            <p style="indent">1065 മേടമാസത്തിനു മുമ്പേതന്നെ വെണ്മണിഅച്ഛനു വാതരോഗം പിടിപെട്ടു.
എടവമാസമായപ്പോഴേക്കും അതു വർദ്ധിച്ചു. മിഥുനം 2-ാം നു മകൻനമ്പൂരിപ്പാടു് കൊടുങ്ങല്ലൂർ
കുഞ്ഞിക്കുട്ടൻതമ്പുരാനു് അയച്ച കത്തിൽ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.
</p>
            <lg xml:id="lg3.18">
              <l> കെല്പേറുന്നൊരുകേരളീയകവിതക്കാർമൗലിമാണിക്യമായ്</l>
              <l> മുപ്പാരുംവിളികേട്ടുകൊണ്ടുവിലസും താതന്റെവാതാമയം</l>
              <l> ഇപ്പോയോരെടവത്തിലാദ്യമതുനാംകണ്ടോതിയോരക്കണ–</l>
              <l> ക്കിപ്പോഴുംമരുവുന്നുഭേദഗതിയില്ലിന്നോളമെന്നോൎക്കണം</l>
              <l> മാറുന്നില്ലമഹാഗദംജനകനിൽസ്നേഹംവെടിഞ്ഞീശ്വരൻ</l>
              <l> മാരുംമാനികളായവൈദ്യതിലകന്മാരുംമറന്നങ്ങനെ</l>
              <l> മാറീടുന്നുമനോവിഷാദമതിനാൽഞങ്ങൾക്കുമച്ഛന്നുമി–</l>
              <l> ങ്ങേറീടുന്നുനിവൃത്തിയെന്തുനൃപതേ ദുര്യോഗവീര്യോദയം </l>
            </lg>
            <!--end of "verse"-->
            <p style="noindent">വയസ്കരമൂസ്സതിന്റെ ചികിത്സയിലാണിരുന്നതു്. കന്നിമാസമായിട്ടും
രോഗത്തിനു ശമനമുണ്ടായില്ല. കന്നിമാസാവസാനത്തിൽ എഴുതിയ കത്തിൽ ഇങ്ങനെ കാണുന്നു.
</p>
            <lg xml:id="lg3.19">
              <l> ആന്തിക്കത്തുമൊരാധിയാണിതിവിടെത്താതൻകിടപ്പാകയാൽ</l>
              <l> സ്വാന്തത്തിൽസുഖമില്ലൊരിക്കലുമെനിക്കല്ലാതെയില്ലൊന്നുമേ</l>
              <l> ഞാൻതാനേപകലിപ്പടിപ്പുരയതിൻമോളിൽപ്പുതച്ചങ്ങുമേ</l>
              <l> മാന്തിക്കൊണ്ടെഴുമസ്തമിച്ചഥഗൃഹത്തിൽപോയ്ഗൃഹസ്ഥാശ്രമം.</l>
              <l><span style="width:4.5em"> </span>ആവയ്ക്കരെക്ഷിതിനിലിമ്പനുറച്ചുരച്ചോ</l>
              <l><span style="width:4.5em"> </span>മാവാക്കുപോലിഹചികിത്സതുടങ്ങിമെല്ലേ</l>
              <l><span style="width:4.5em"> </span>ഈവ????തമറ്റൊഴിയുമോ?കഥരൂപമില്ല</l>
              <l><span style="width:4.5em"> </span>ദൈവാനുകൂലമതുപോലിനിവന്നിടട്ടേ</l>
              <l><span style="width:4.5em"> </span>വിഷാദമുക്തംവിഷവുംകുടിച്ചു</l>
              <l><span style="width:4.5em"> </span>വിഷണ്ണനായ്ഞാൻവിഷമിച്ചുകൊണ്ടു</l>
              <l><span style="width:4.5em"> </span>മുഷിഞ്ഞമുണ്ടുംചൊറിയുംധരിച്ചു</l>
              <l><span style="width:4.5em"> </span>മുഷിഞ്ഞുകൊണ്ടിങ്ങുമുറയ്ക്കെഴുന്നൂ </l>
            </lg>
            <!--end of "verse"-->
            <p style="noindent">1066 വൃശ്ചികം 13-ാം നു എഴുപത്തിനാലാംവയസ്സിൽ ഈ കവി
പരലോകംപ്രാപിച്ചു. അദ്ദേഹം കീർത്തനശ്ലോകങ്ങൾ, പറയൻ ഗണപതി, കീർത്തനഗാനങ്ങൾ,
നളചരിതം വഞ്ചിപ്പാട്ടു്, സംഭാവനാശ്ലോകങ്ങൾ, ഹർജിശ്ലോകങ്ങൾ, രാമേശ്വരയാത്ര, കത്തുകൾ നിരവധി
ശൃംഗാരപദ്യങ്ങൾ ഇവ രചിച്ചിട്ടുണ്ടു്. കീർത്തനശ്ലോകങ്ങൾ എല്ലാം അതിമനോഹരമായിരിക്കുന്നു.
</p>
            <lg xml:id="lg3.20">
              <l> കോടക്കാർവർണ്ണനോടക്കുഴലൊടുകളിവിട്ടോടിവന്നമ്മതന്റേ</l>
              <l> മാടൊക്കുംപോർമുലപ്പാലുമികരുചിഭുജിച്ചാശ്വസിക്കുംദശായാം</l>
              <l> ഓടിക്രീഡിച്ചുവാടീടിനവദനകലാനാഥഘൎമ്മാമൃതത്തെ</l>
              <l> കൂടക്കൂടെത്തുടയ്ക്കുംസുകൃതനിധിയശോദാകരംകൈതൊഴുന്നേൻ.</l>
              <l> രണ്ടുകയ്യിലുമുരുണ്ടവെണ്ണയുമിരുണ്ടുനീണ്ടകചഭാരവും</l>
              <l> കണ്ഠദേശമതിൽവണ്ടണഞ്ഞമലർകൊണ്ടുതീർത്തവനമാലയും</l>
              <l> പൂണ്ടുപായസവുമുണ്ടുകൊണ്ടഴകിലുണ്ടർകോൻനദിയിലാണ്ടഴും</l>
              <l> കൊണ്ടൽവർണ്ണജയ!മണ്ടിവന്നുകുടിക്കൊണ്ടുകൊൾകമനമേറിമേ </l>
              <l><span style="width:1.5em"> </span>തിങ്ങിപ്പൊങ്ങിപ്പരന്നീടിനപെരിയഭവാം–</l>
              <l><span style="width:1.5em"> </span>ഭോനിധിക്കുള്ളിലെന്നും</l>
              <l><span style="width:1.5em"> </span>മുങ്ങിപ്പൊങ്ങിക്കുഴങ്ങീടിനൊരടിയനെനീ</l>
              <l><span style="width:1.5em"> </span>യത്തൽതീർത്താത്തമോദം</l>
              <l><span style="width:1.5em"> </span>ഭംഗംകൂടാതപാംഗത്തരണിയിലണയ–</l>
              <l><span style="width:1.5em"> </span>ച്ചേർത്തുടൻകാത്തിടേണം</l>
              <l><span style="width:1.5em"> </span>ചെങ്ങൾതുംഗപ്രമോദാന്വിതമടിയരുളും</l>
              <l><span style="width:1.5em"> </span>ശൈലകന്യേവദാന്ന്യേ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">പറയൻ ഗണപതി നന്നായിട്ടുണ്ടെങ്കിലും,
</p>
            <lg xml:id="lg3.21">
              <l> നല്ലപോലെസഭാസ്ഥലത്തെവലത്തുവച്ചുവിനീതനായ്</l>
              <l> ചൊല്ലുവാൻതുടരുന്നുസല്ക്കഥവല്ലതെങ്കിലുമൊന്നുഞാൻ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന മുഖവുരയോടുകൂടി തുടങ്ങീട്ടു് ഒന്നും പറയാതിരുന്നതു് ഗണപതിക്കു
വച്ചതു കാക്കകൊണ്ടുപോയതുകൊണ്ടായിരിക്കാം.
</p>
            <p style="indent">കീർത്തനഗാനങ്ങൾ കീർത്തനശ്ലോകങ്ങൾപോലെതന്നെ അത്യന്തം
ഹൃദയംഗമങ്ങളായിരിക്കുന്നു. ഈ മഹാകവി ഇത്തരം ഗാനങ്ങൾ തുടരെ എഴുതി മലയാളികളെ
അനുഗ്രഹിക്കുന്നതിനുപകരം പൂരപ്പാട്ടു പാടാൻ തുടങ്ങി നിരവധി സ്ത്രീജനങ്ങൾക്കു് ഹൃദയശല്യം
വരുത്താതിരുന്നെങ്കിൽ എത്ര നന്നായിരുന്നു!
</p>
          </div>
          <!--end of "subsection 3.4.1/.11.0"-->
          <div type="subsection" xml:id="sec3.4.2" n="3.4.2">
            <head type="subsechead">ശങ്കരാഭരണം ചെമ്പട</head>
            <list rend="numbered">
              <item n="പ.      ">ചെങ്ങണഗിരിനിലയേ!ലോകതായേ
നിൻചേവടിയുഗം കലയെ </item>
              <item n="അ–പ."> ഭംഗിനിറഞ്ഞിടതിങ്ങിയെഴുംഭുവ.
നങ്ങളിലിഹപുകൾപൊങ്ങിവിളങ്ങും. <hi style="snum">ചെങ്ങ</hi> </item>
              <item n="ച. 1"> നിന്തിരുവടിയിലണിഞ്ഞൊരുപൊന്മകുടം—ശോഭാ
ബന്ധുരമതിനുപമാനവുമില്ലദൃഢം
ചന്തമിയന്നമനോജ്ഞലലാടതടം—കണ്ടാൽ
ഹന്തതൊഴുംവെണ്മതികലനിഷ്കപടം
നല്പുരികുഴലഴകതിമഹിതം
കല്പകസുമഗണപരിലസിതം
സൽപരിമളഗുണഗണസഹിതം
ഷൾപദപരിവൃതമിഹസതതം
ശില്പതയൊടളകാത്ഭുതശോഭയു-
മെപ്പൊഴുമെന്നുള്ളിൽവിലസേണം. <hi style="snum">ചെങ്ങ</hi> </item>
              <item n="2"> മല്ലീശരകുലവില്ലിന്നൊരപമാനം—ചേൎക്കും
ചില്ലീയുഗതനുവല്ലിയുമസമാനം
ഫുല്ലാംബുജദളരുചിതന്നഭിമാനം തേടും
സല്ലോചനയുഗമാർദയാധീനം
ചലുകിസലുയമൃദുതിരുവധരം
തിലസുമനാസികയതിരുചിരം
സുലളിതകുണ്ഡലയുഗമതുലം സുമധുരമേതിരുവുടലഖിലും
ധൂർത്തജനത്തെയമർത്തുവിപത്തുകൾ
തീർത്തഭയം ഭുവനത്തിനു നൽകും. <hi style="snum">ചെങ്ങ</hi> </item>
              <item n="3"> സുംഭനിസുഭമഹാസുരസംഹതിയും സൂക്ഷി-
ച്ചുമ്പർകുലങ്ങടെ നല്ല നഭഃസ്ഥിതിയും
ജൃംഭിതമോദമമർത്ത്യഗണസ്തുതിയും മോദാ–
ലമ്പൊടു കേട്ടരുളീടിന സ്വസ്ഥിതിയും
വില്ലുംശരവുമേന്തും കരകമലം
ഉല്ലസിച്ചീടും തിരുമുഖകമലം കല്ലുരവനീസുരനതികശലം
കൊള്ളുമധീശ്വരി കള്ളമൊഴിഞ്ഞെ-
ന്നുള്ളത്തിൽ കുടികൊള്ളണമനിശം <hi style="snum">ചെങ്ങ</hi> </item>
              <item n="4"> അനവരതം ഭുവനേശ്വരിയാമയിതേ ഭക്തേ–
ഷ്വനഭിനുതിക്കൊരുഭാജനമാക്കരുതേ
പനിമതിനേർമുഖിപാഴിലയക്കരുതേ അടിയനെ
ജനിമൃതിയാലിനിമേലിൽവലയ്ക്കരുതേ
വിശ്രുതമയി തവ സച്ചരിതം ഈശ്വരിഭജനവുമാചരിതം
വീശ്ശതുമൎപ്പഹരമേ ദുരിതം
ശാശ്വതപദമപി ദിശ മഹിതം
നന്ദികലർന്നുടനെങ്ങും ചെങ്ങണ
ക്കുന്നിലെഴും ജഗദംബേ ശരണം <hi style="snum">ചെങ്ങണ</hi> </item>
            </list>
            <p style="noindent">“ശ്രീമദനന്തപുരത്തിലെഴു” എന്ന ഇരയിമ്മൻതമ്പിയുടെ പ്രസിദ്ധ കുമ്മിയുടെ
മട്ടിൽ രചിച്ചിട്ടുള്ള ഒരു കുമ്മികൂടി താഴെ ചേൎക്കുന്നു.
</p>
            <list rend="numbered">
              <item n="1">ദാനവന്മാൎക്കങ്ങെഴുതീടുന്ന
സാരമായുള്ളോരു നീട്ടെന്തെന്നാൽ
സാദരമെല്ലാം ചാരുവയുള്ള ഭൂഷണമെല്ലാം
ധരിച്ചുടൻ ആയുധമെല്ലാം ദേവതകൾ–
മോദത്തൊടു വീര്യത്തൊടു ഘോഷിച്ചതിമാനത്തൊടു
നാളെയിവിടെ വരേണം നിങ്ങൾ
മോദംകലർന്നഖിലാസുരന്മാർ </item>
              <item n="2"> വന്നീടുവാനുള്ളകാരണങ്ങൾ നന്നായ് ധരിപ്പിൻദനുജന്മാരേ
വൃന്ദാരകന്മാർ—മുനിശാപാൽ ഇന്ദ്രാധിപന്മാർ.
ദുഃഖമുൾക്കൊണ്ടു—സാന്ദ്രാധിപന്മാർ—മദങ്ങളും–
മാനംബലഹീനം രിപുഹീനം കൃപയോടിടം
വന്നാലുമൻപോടടുത്തദിനം
പാലാഴിമർദ്ദനം ചെയ്‍വതിന്നായവ–
രാളല്ലയെന്നു പറഞ്ഞീടുന്നു </item>
            </list>
            <p style="indent">നളചരിതം വഞ്ചിപ്പാട്ടു് നന്നായിരിക്കുന്നു. പക്ഷേ എന്തുചെയ്യാം?
അപൂർണ്ണമാണു്.
</p>
            <lg xml:id="lg3.22">
              <l> ആരുവാനീവരുന്നോരുനാരിമൗലിയിവളുടെ</l>
              <l> ചാരുരൂപഗുണം കണ്ടാൽ വിസ്മയംതന്നെ</l>
              <l> ശ്യാമളശ്രീകലർന്നൊരു ശൈവലമങ്ങൊരുദിക്കിൽ</l>
              <l> പേശലുമായ്‍വിലസുന്നതുണ്ടുകാണുന്നു</l>
              <l> തീരവാസികളെയെല്ലാം ചാരവേചെന്നടിക്കുന്ന</l>
              <l> ചാരുലോലത്തിരമാലയുണ്ടുകാണുന്നു</l>
              <l> ചഞ്ചളീകത്തരുണന്മാർ നെഞ്ചലിപ്പാൻ തിറമുള്ളോ-</l>
              <l> രഞ്ചിതമാമരവിന്ദമുണ്ടുകാണുന്നു</l>
              <l> മത്തഹസ്തിയൊരുദിക്കിൽ മജ്ജനംചെയ്തുടൻ മന്ദം</l>
              <l> മസ്തകമങ്ങുയർത്തുന്നതുണ്ടുകാണുന്നു</l>
              <l> അംബരത്തിൻപ്രതിബിംബംകണ്ടീടുന്നങ്ങൊരുദിക്കിൽ</l>
              <l> നിർമ്മലമാം പുളിനവുമുണ്ടുകാണുന്നു</l>
              <l> കച്ഛപങ്ങളൊരുദിക്കിൽ മെച്ചമോടേ കളിക്കുന്നു</l>
              <l> സ്വഛഹാരാവലികളുമുണ്ടുകാണുന്നു</l>
              <l> മറ്റു മാരോവിശേഷങ്ങൾക്കറ്റമില്ല നിരൂപിച്ചാൽ</l>
              <l> ഉറ്റവണ്ണം പുകഴ്ത്താനൊട്ടറ്റവുമില്ല. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.4.2/.11.0"-->
          <div type="subsection" xml:id="sec3.4.3" n="3.4.3">
            <head type="subsechead">സംഭാവനശ്ലോകങ്ങൾ—</head>
            <p style="noindent">ഒരിക്കൽ വെണ്മണി അച്ഛന്റെ മന തീപിടിച്ചു ദഹിച്ചു. അപ്പോൾ അദ്ദേഹം
1036-ൽ നാടുനീങ്ങിയ ഉത്രംതിരുനാൾ മഹാരാജാവിനു സമർപ്പിച്ച രണ്ടു ശ്ലോകങ്ങളാണിവ.</p>
            <lg xml:id="lg3.23">
              <l> വർത്തിക്കുംമനയുംമദീയമനവും കത്തിക്കരിഞ്ഞിട്ടുഹോ</l>
              <l> വൃത്തിക്കുംവഴികണ്ടിടാഞ്ഞധികമായുഷ്ണിച്ചുകഷ്ണിച്ചുഞാൻ</l>
              <l> അർത്ഥിക്കിന്നുസുരദ്രുവായിവിലസുന്നെതമ്പുരാൻതന്നൊടി–</l>
              <l> ന്നർത്ഥിക്കുന്നുകൃപാകടാക്ഷമുദയം ചെയ്യേണമെന്നിങ്ങനെ.</l>
            </lg>
            <lg xml:id="lg3.24">
              <l><span style="width:4.5em"> </span>പൊൽത്താർമാതിൻമണാളന്നുടയൊരു
കരുണാ–</l>
              <l><span style="width:1.5em"> </span>പൂരതൈലാഭിഷേകാൽ</l>
              <l><span style="width:4.5em"> </span>നിത്യം നാടൊക്കെ മിന്നും വിശദഗുണമെഴും</l>
              <l><span style="width:1.5em"> </span>വർത്തിയാൽ സുപ്രസന്നം</l>
              <l><span style="width:4.5em"> </span>ഉത്രംനാൾവെച്ചതിക്കണ്ടഖിലജനമന–</l>
              <l><span style="width:1.5em"> </span>സ്താപതാമിസ്രഹൃത്തായ്</l>
              <l><span style="width:4.5em"> </span>പാർത്തട്ടിങ്കൽകെടാതേ വിലസുക സുചിരം</l>
              <l><span style="width:1.5em"> </span>വഞ്ചിമാർത്താണ്ഡദീപം. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.4.3/.11.0"-->
          <div type="subsection" xml:id="sec3.4.4" n="3.4.4">
            <head type="subsechead">കത്തുകൾ:-</head>
            <p style="noindent">എഴുത്തുകളുടെ മേൽവിലാസംപോലും കവിതയിലായിത്തുടങ്ങിയതു
ഇക്കാലത്താണു്. ആ വകയിലുണ്ടായ പൊട്ടശ്ലോകങ്ങളെല്ലാംകൂടി അച്ചടിപ്പിച്ചാൽതന്നെ ഒരു വലിയ
പുസ്തകമാവും.</p>
            <lg xml:id="lg3.25">
              <l> പടറ്റുകാ പത്തിരുനൂറുവാങ്ങിക്കൊടുത്തയക്കാമിതിചൊന്നവാക്യം</l>
              <l> കിടപ്പതില്ലേ മനതാരിലിപ്പോളടുത്തുകായക്കുടിയന്തിരംമേ. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.4.4/.11.0"-->
          <div type="subsection" xml:id="sec3.4.5" n="3.4.5">
            <head type="subsechead">ശൃംഗാരശ്ലോകങ്ങൾ:-</head>
            <p style="noindent">വായിക്കുന്നോൎക്കുപോലും തൊലി പൊളിയുമാറുള്ളവയാണു്. സാമാന്യം
ഭേദപ്പെട്ട രണ്ടുമൂന്നു ശ്ലോകങ്ങൾ മാതൃകയ്ക്കായി ഉദാഹരിക്കാം.
</p>
            <lg xml:id="lg3.26">
              <l> ആറാടുംപുഴതന്നിലായതമുദി പൂരാവലോകത്തിനാ–</l>
              <l> യാറാടും കൗതുകേനചെന്നസമയത്താരാദനം ഗാജ്ഞയാ</l>
              <l> കാറോടും കളവേണികൗതുകമെഴും നിന്മേനികണ്ടന്നുതൊ–</l>
              <l> ട്ടാറാടുന്നു പയോജബാണവിശിഖാംബോധൗവിശാലേക്ഷണേ.</l>
              <l><span style="width:4.5em"> </span>ചാറീടണം ചടുലചാരുകടാക്ഷമെന്നിൽ</l>
              <l><span style="width:4.5em"> </span>ചാറീടണം ചടുലവാണി കൃപാരസം തേ</l>
              <l><span style="width:4.5em"> </span>മാറീടൊലാ മതിമറക്കിലുമെന്റെ നല്ല</l>
              <l><span style="width:4.5em"> </span>നാരീജനങ്ങളണിയും നവരത്മമാലേ</l>
              <l><span style="width:4.5em"> </span>ഒത്തിപ്പൊഴുന്നു രതമാടണമല്ലയെന്നാൽ</l>
              <l><span style="width:4.5em"> </span>കത്തിപ്പൊളിക്കുമിഹ കുന്ദശരൻമനംമേ</l>
              <l><span style="width:4.5em"> </span>കത്തിക്കളപ്രഭപെടും മണിഞാത്തുമിന്നി–</l>
              <l><span style="width:4.5em"> </span>അത്തിക്കളിക്കുമൊരു ബാലശിരീഷഫാലേ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">സ്ത്രീജനങ്ങളെ കണ്ടപ്പോഴൊക്കെ ഈമാതിരി ഒരുവക ഭാവാവേശം
ഉണ്ടാകാറുണ്ടായിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ ജീവിതം അസൂയാജനകമായിരുന്നിരിക്കയില്ല. ‘സ്ത്രീ’
അതായതു് അമ്മ, സഹോദരി, ഭാര്യ, പുത്രി എന്നിങ്ങനെ നമ്മുടെ ഭക്തിയ്ക്കും സ്നേഹത്തിനും
പ്രേമവാത്സല്യങ്ങൾക്കും പാത്രമാകേണ്ട നാലുവകക്കാരുൾപ്പെട്ട സ്ത്രീജാതിയെ ദുഷിച്ചു ഈമാതിരി
ദുഷ്കവിതകൾ തെരുതെരെ എഴുതി പാടാൻ ഇക്കവിയെ പ്രേരിപ്പിച്ച മനോഭാവം എന്തുതന്നെ
ആയിരുന്നാലും പ്രശംസനീയമെന്നു പറയാവുന്നതല്ല. വേശ്യാവൃത്തി കവിയുടെ പരിസരപ്രദേശങ്ങളിൽ
അന്നു ധാരാളമായി കാണ്മാനുണ്ടായിരുന്നെന്നും അവരെ പരിഷ്കരിക്കണമെന്നുള്ള ഉദ്ദേശമാണു്
കവിക്കുണ്ടാരുന്നതെന്നും ചിലർ പറഞ്ഞേക്കും. അതു സ്വീകാര്യമായ ഒരു അഭിപ്രായമല്ലെന്നു
അദ്ദേഹത്തിന്റെ കത്തുകൾ വിളിച്ചു പറയുന്നു. ‘കന്ദർപ്പദ്വേഷി തന്റെ തനയയെവഴിപോൽ’
സേവിച്ചുകൊണ്ടിരുന്ന കവിയോടു മാരദേവൻ നിർദ്ദയം പ്രതിക്രിയ നടത്തിക്കൊണ്ടിരുന്നതാണെന്നു
തോന്നുന്നു.
</p>
            <p style="indent">ദുഷ്കവിത എഴുതുന്ന വിഷയത്തിൽ കൂടുതൽ അപരാധിയായിരുന്നതു് അച്ഛനോ
മകനോ എന്നുള്ള വിഷയത്തിൽ വലുതായ സന്ദേഹത്തിനു അവകാശമുണ്ടു്. ദ്രൗപതിഅമ്മ എന്നോ മറ്റോ
പേരുള്ളതായ ഒരു സ്ത്രീരത്നം ഒരിക്കൽ വെണ്മണിനമ്പൂരിപ്പാടന്മാരുടെ വിക്രിയകളെപ്പറ്റി ഓർത്തോർത്തു
കലിയുടെ ആവേശംപൂണ്ടു് ഒരു ലേഖനം എവിടെയോ എഴുതി പ്രസിദ്ധീകരിച്ചിരുന്നതു് ഞാൻ
വായിക്കയുണ്ടായി. അതിൽ അച്ഛൻനമ്പൂരിപ്പാടാണു് വലിയ കുറ്റക്കാരൻ എന്നു സ്ഥാപിച്ചിരുന്നതായും
ഞാൻ ഓൎക്കുന്നു. മകനാണു് കൂടുതൽ അപരാധിയെന്നാണു് എന്റെ അഭിപ്രായം.
</p>
            <lg xml:id="lg3.27">
              <l> ഇന്നിന്നിന്ദുമുഖിക്കുതെല്ലുകൃപയുണ്ടായീടുമെന്നെക്കുറി</l>
              <l> ച്ചെന്നേവം നിരുപിച്ചു കന്ദശരമേറ്റിന്നും വസിക്കുന്നുഞാൻ</l>
              <l> ഇന്നിന്നിന്ദുമുഖീഹ നിന്നരികിൽഞാൻ മിന്നുന്നതാമ്രധേരം</l>
              <l> തന്നിന്നെന്നെയുദാരമാരസമരേയിന്നിന്ദിരാഭാഗമേ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇത്യാദി പദങ്ങളിൽ പ്രസ്ഫുരിക്കുന്ന കവിത്വവ്യക്തി സൽക്കാവ്യങ്ങൾവഴിക്കു്
പ്രകാശിക്കാതെപോയതു മലയാളികളുടെ ഭാഗ്യദോഷമെന്നേ പറയേണ്ടൂ.
</p>
            <p style="indent">വെണ്മണിമകൻനമ്പൂരിപ്പാടു് 1019 മേടം 6-ാനു ജനിച്ചു. എല്ലാക്കാര്യത്തിലും
മന്ദതയുണ്ടായിരിക്കുമെന്നു വിദ്വാൻ എളയതമ്പുരാൻ ജാതകത്തിൽ കുറിച്ചുകൊടുത്തതു് ഒരു കാര്യത്തിലും
തെറ്റിയിട്ടില്ല. വിദ്യാഭ്യാസവിഷയത്തിൽ അദ്ദേഹം വളരെ പിന്നാക്കമായ് കാണപ്പെട്ടു. പഴേ
സമ്പ്രദായത്തിലുള്ള പ്രഥമപാഠങ്ങളും അല്പം വേദാഭ്യാസനവും മാത്രമാണു് അദ്ദേഹത്തിനു സിദ്ധിച്ച
വിദ്യാഭ്യാസം. ബാല്യംമുതല്ക്കേ തുള്ളലുകൾ കാണുന്നതിലും വായിച്ചുരസിക്കുന്നതിലും അദ്ദേഹത്തിനു വലിയ
പ്രതിപത്തിയുണ്ടായിരുന്നു. ദുഷ്കാവ്യ രചനയിൽ പിതാവും സൽക്കാവ്യരചനയിൽ നടുവത്തച്ഛനുമായിരുന്നു
അദ്ദേഹത്തിന്റെ ഗുരുക്കന്മാർ.
</p>
            <lg xml:id="lg3.28">
              <l> “നമസ്തേ മദ്ഗുരുശ്രേഷ്ഠ നമസ്തേ നടുവദ്വിജ</l>
              <l> മമ തെറ്റുസഹിക്കേണം മമതയ്ക്കു മഹാകവേ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ കവിതന്നെ ഈ സംഗതി വ്യക്തമാക്കീട്ടുണ്ടു്. ബാല്യംമുതല്ക്കേ
അദ്ദേഹം കവിത എഴുതിത്തുടങ്ങി.
</p>
            <p style="indent">1045–ൽ മുണ്ടായി തെക്കിനിയേടത്തു മനയ്ക്കൽനിന്നു അദ്ദേഹം വിവാഹം
കഴിച്ചു. അപ്പൊഴേക്കും അദ്ദേഹത്തിന്റെ കവിതാ നടി അവൾക്കു സഹജമായുള്ള എല്ലാ
ലക്ഷണങ്ങളോടുംകൂടി നൃത്തം ചെയ്യാനാരംഭിച്ചുകഴിഞ്ഞുവെന്നു്, അക്കൊല്ലം കൎക്കടകം 25-ാം നു അദ്ദേഹം
നടുവത്തച്ഛനയച്ച പദ്യങ്ങളിൽനിന്നൂഹിക്കാം. അതിൽ രണ്ടുമൂന്നു പദ്യങ്ങൾ ഉദ്ധരിക്കാം.
</p>
            <lg xml:id="lg3.29">
              <l><span style="width:1.5em"> </span>“ചൊല്ക്കൊണ്ടീടുന്ന വക്രേതരപുരമതിൽ നി–</l>
              <l><span style="width:1.5em"> </span>ന്നാത്തമാദം ഭവാനും</l>
              <l><span style="width:1.5em"> </span>തയ്ക്കാടുംകൂടിമേളിച്ചഴകിനൊടു പുറ–</l>
              <l><span style="width:1.5em"> </span>പ്പെട്ടനേരത്തു നേരേ</l>
              <l><span style="width:1.5em"> </span>ചീൎക്കുംമോദാൽ ചിരിച്ചിത്തരുണി
ശകുനമായ്</l>
              <l><span style="width:1.5em"> </span>നേർകൊണ്ടിന്നു നിങ്ങൾ–</l>
              <l><span style="width:1.5em"> </span>ക്കാൎക്കു ം ഹൃത്താപമെത്താഞ്ഞതു
പുരമഥനൻ–</l>
              <l><span style="width:1.5em"> </span>തന്റെ പൂർണ്ണപ്രഭാവം.</l>
              <l> ഈരുംപേനുംപൊതിഞ്ഞീടിന തലയുമഹോ പീളചേർന്നൊരുകണ്ണും</l>
              <l> പാരം വാനാറ്റവും കേളിളിയുമൊളിയളിഞ്ഞൊട്ടുമാറൊട്ടുതാണും</l>
              <l> കൂഠോടയ്യൻകൊടുത്തീടിനതുണിമുറിയും കൊഞ്ഞലുംകോട്ടുകാലും</l>
              <l> നേരംപോക്കല്ലജാത്യംപലതുമിനിയുമുണ്ടെങ്കിലും മങ്കയല്ലേ?</l>
              <l><span style="width:4.5em"> </span>മിന്നുംപൊന്മണി മാതിരം
തളവളക്കൂട്ടങ്ങളെല്ലാമണി–</l>
              <l><span style="width:4.5em"> </span>ഞ്ഞന്നന്നൊത്തൊരു
ബാലരോടുമിടചേർന്നിന്നങ്ങു നിൻ നന്ദനൻ</l>
              <l><span style="width:4.5em"> </span>നന്ദ്യാതൻകളിയാടിയും മൃദുഗിരം കൊഞ്ചിച്ചിരിച്ചും
വസി–</l>
              <l><span style="width:4.5em"> </span>ക്കുന്നോ ദീനമകന്നു?
മുന്നമതുകേട്ടിട്ടിന്നിമറ്റൊക്കയും </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇത്തരം മനോഹരപദ്യങ്ങൾ പലതും അക്കൂട്ടത്തിലുണ്ടു്.
</p>
            <p style="indent">നമ്പൂരിപ്പാട്ടിലേക്കു തൊഴിൽ എന്നു പറയത്തക്കവണ്ണം
രണ്ടെണ്ണമേയുണ്ടായിരുന്നുള്ളു. ഉത്സവങ്ങൾകണ്ടു രസിച്ചുകൊണ്ടു് നാടുതോറും നടക്കുക, കവിതയെഴുതുക
എന്നീ ജോലികളല്ലാതെ മറ്റൊന്നിലും അദ്ദേഹത്തിന്റെ മനസ്സുപ്രവേശിക്കാറില്ലായിരുന്നു.
കവിതക്കാര്യത്തിൽ തന്നെയും അമാന്തം കലശലായിരുന്നതിനാൽ, മിക്ക കൃതികളും
അപൂർണ്ണമായിരിക്കുന്നതേയുള്ളു. മനയ്ക്കലെ കാര്യങ്ങൾ പലപ്പോഴും അവതാളത്തിലായിക്കാണുന്നു.
നമ്പൂരിപ്പാടു് കോടശ്ശേരി കുഞ്ഞൻതമ്പാനു അയച്ച ഒരു കത്തിൽ തന്റെ അമാന്തത്തെപ്പറ്റി ഇങ്ങനെ
വിവരിച്ചിരിക്കുന്നു.
</p>
            <lg xml:id="lg3.30">
              <l> ‘സ്വതേതന്നേശുദ്ധം കുഴിമടിയനെന്നല്ലറിക സ–</l>
              <l> ന്മതേ, ദീനക്കാരൻ പുനരിവനമാന്തക്കൊടിമരം’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എല്ലാ കാര്യങ്ങളിലും ഒരുമാതിരി അശ്രദ്ധ അദ്ദേഹത്തിനെ ബാധിച്ചിരുന്നു.
</p>
            <lg xml:id="lg3.31">
              <l><ref xml:id="xfn3.1" target="#fn3.1" type="noteAnchor">[1]</ref>
പരിചിനൊടിഹ നേരംപോക്കുപോട്ടേ ഭവാനാൽ</l>
              <l> പരിസരമതിൽ നിന്നിട്ടന്നു ഞാൻ പോന്നനേരം</l>
              <l> പരമസഖ! നിനച്ചില്ലെന്റെ സാമാനമോരോ–</l>
              <l> ന്നൊരുധൃതിയിൽ മറന്നിട്ടങ്ങു കൈവിട്ടുപോന്നേൻ.</l>
              <l> തൽക്കാലത്തന്നവിഞ്ഞ്യാളഥ കടപിടിയെന്നായിവക്കാണമിട്ടി–</l>
              <l> ട്ടൊക്കെപ്പാടേപരുങ്ങീട്ടറിയുക മമ കുപ്പായവും തൊപ്പിയും ഞാൻ</l>
              <l> കൈക്കൊണ്ടീടാൻ മറന്നേനവകളവിടെവെച്ചങ്ങു സൂക്ഷിച്ചിടേണം</l>
              <l> വയ്ക്കത്തെബ്ഭസ്മമുണ്ടേ, മമ മറവി മുഴുത്തേൻ മുഴുത്തേങ്ങയോളം </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ അമാന്തത്തെപ്പറ്റി 1066-ലോ മറ്റോ നടുവത്തച്ഛനയച്ച ഒരു കത്തിലും
പ്രസ്താവിച്ചിട്ടുണ്ടു.
</p>
            <lg xml:id="lg3.32">
              <l> കൂറിന്നുകുറവൊട്ടുമില്ലകുടികൊണ്ടീടും കുടുംബത്തിലി–</l>
              <l> ങ്ങേറെജ്ജോലിയുമില്ല നേരുപറയാം ഹേ നേരുകേടിൽഭ്രമം</l>
              <l> പാരിക്കുന്നതുമില്ലനല്ല മറുകത്തേകാഞ്ഞതച്ഛൻ മരി–</l>
              <l> ച്ചോരുൾക്ലേശവുമൊട്ടമാന്തവുമെനിക്കുണ്ടാകകൊണ്ടാണഹോ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനെയുണ്ടോ ഒരമാന്തം!
</p>
            <p style="indent">തെക്കിനിയത്തു മനയ്ക്കൽ നിന്നുള്ള വേളി രണ്ടു പെണ്‍കുട്ടികളെ മാത്രമേ
പ്രസവിച്ചുള്ളു. അവരിൽ മൂത്തകുട്ടി ബാല്യത്തിൽ തന്നെ കാലധർമ്മം പ്രാപിക്കയും ചെയ്തു.
</p>
            <p style="indent">1065-ാമാണ്ടു മുതല്ക്കു് അദ്ദേഹത്തിനു കഷ്ടകാലം ആരംഭിച്ചു. അച്ഛന്റെ രോഗവും
മരണവും അദ്ദേഹത്തിനെ കഠിനമായി ക്ലേശിപ്പിച്ചു; കുടുംബഭരണക്ലേശവും രോഗബാധയും വല്ലാതെ
അലട്ടി; അമ്മയുടെ സുഖക്കേടു പുണ്ണിൽ കൊള്ളിപോലെ തറച്ചു.
</p>
            <p style="indent">ആയിടയ്ക്കു് കട്ടക്കയത്തിൽ ചെറിയാൻമാപ്പിളയ്ക്കുയച്ച ഒരു കത്തിൽ കവി തനിയ്ക്കു
നേരിട്ട ദുരിതങ്ങളെ ഇപ്രകാരം വിവരിച്ചിരിക്കുന്നു.
</p>
            <lg xml:id="lg3.33">
              <l> വ്യാധിവ്യാപ്താംഗനായി വസുമതിയിൽവസിപ്പാനൊരശ്രദ്ധനായീ</l>
              <l> ഹാ ധൈര്യംപൂണ്ടുപോയീ ഹരിഹരിജനകൻ ന കലോകസ്ഥനായീ</l>
              <l> മാധുൎയ്യംകെട്ടുപോയീ മൃദുകൃതിജനനിക്കും വിപത്തിന്നതായീ</l>
              <l> വൈധവ്യം വന്നുപോയീ വടിവിനൊടൊരലങ്കാരമാകാതെയായീ</l>
              <l><span style="width:4.5em"> </span>ലാളിത്യംകലരുംലസൽകവിതയാം
കല്യാണിയെസ്സന്തതം</l>
              <l><span style="width:4.5em"> </span>വാളിച്ചർത്ഥഗുണങ്ങൾ ശയ്യബഹുനാലങ്കാര
സംഖ്യാദികൾ</l>
              <l><span style="width:4.5em"> </span>കാളും കൗതുകമോടണച്ചു
പുകൾപൊങ്ങിച്ചുള്ളൊരെന്നച്ഛനേ–</l>
              <l><span style="width:4.5em">
</span>ക്കാളുംകൗശലമിന്നിയാൎക്കവളെരക്ഷിപ്പാനതിപ്പാരിടേ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">പറവൂർ കെ. പത്മനാഭപിള്ള എന്ന കവിയ്ക്കയച്ച കത്തിൽനിന്നു് മാതാവിന്റെ
സുഖക്കേടിനെപ്പറ്റി കവിയ്ക്കുണ്ടായ മനോവ്യഥയുടെ ആഴം ഏതാണ്ടു നിർണ്ണയിക്കാം.
</p>
            <lg xml:id="lg3.34">
              <l><span style="width:1.5em"> </span>എന്മേനിയിൽ ചൊറിചിരങ്ങിവപാരമുണ്ടു</l>
              <l><span style="width:1.5em"> </span>ചെമ്മേനിനയ്ക്കിവതു സാരമതാകയില്ല</l>
              <l><span style="width:1.5em"> </span>അമ്മയ്ക്കുവന്നുപിടിപെട്ട ഗദം ശമിക്കാ–</l>
              <l><span style="width:1.5em"> </span>ഞ്ഞുന്മേഷമില്ല പുനരൊന്നിനുമിന്നെനിക്കും.</l>
              <l> കിണ്ണത്തിൻവക്കിൽവച്ചീടിന കടുകുമണിക്കൊക്കുമെന്നോതിടാമ–</l>
              <l> ദ്ദണ്ഡത്തിൻവർത്തമാനം വിവരമൊടെഴുതീടുന്നതിന്നെങ്ങനേ ഞാൻ?</l>
              <l> ഉണ്ണിത്തിങ്കൾക്കലാപൻ മൂഡനുടെമകളാം കോടിലിംഗാലയക്ഷ്മ</l>
              <l> ഖണ്ഡത്തിൽചേർന്നദേവിക്കഖിലവുമറിയാം വന്നുകൂടുന്നതെല്ലാം. </l>
            </lg>
            <!--end of "verse"-->
            <p style="noindent">നമ്പൂരിപ്പാട്ടിലേക്കു ഉദരരോഗം ഒരു ഒഴിയാബാധയായിരുന്നു.
“അധികതരമെനിക്കഗ്നിമാന്ദ്യാദിദീനം മൂർച്ഛിച്ചയ്യോകുഴങ്ങുന്നിതുനമുക്കുദ്യമംഹൃദ്യമത്രേ” എന്നു ഒരിടത്തും
</p>
            <lg xml:id="lg3.35">
              <l> മാലത്യന്തമതുണ്ടതിന്റെപുറമേ പണ്ടുള്ളോരർശസ്സുമി-</l>
              <l> ക്കാലത്തുണ്ടു കലുമ്പലില്ല സുഖമില്ലുള്ളത്തിലെള്ളോളവും</l>
              <l> </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു് മറ്റൊരിടത്തും കവിതന്നെ ഈ വസ്തുത രേഖപ്പെടുത്തീട്ടുണ്ടു്.
</p>
            <lg xml:id="lg3.36">
              <l> കണ്ണിൽത്തീയുണ്ടുകാമാതേക തിരുമകനാണഗ്നിഭൂവത്ഭുതം തീ–</l>
              <l> ക്കുണ്ഡത്തേലാണുനൃത്തം തവപുനരനലക്കാടുശാന്തിക്കുമുണ്ടു്</l>
              <l> തിണ്ണെന്നെന്നിട്ടുമത്യാശ്രിതനടിയനിലീയഗ്നിമാന്ദ്യംവരുത്തി–</l>
              <l> ദ്ദണ്ഡിപ്പിക്കുന്നതെന്തിങ്ങനെ പലവകയായ് തീയ്യുതൃക്കയ്യിലില്ലേ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു കവി കരുണകരുണം പ്രാർത്ഥിച്ചുകൊണ്ടിരുന്നിട്ടും രോഗത്തിനു
ശമനമുണ്ടായില്ല. താൻപാതി ദൈവംപാതിയെന്നല്ലേ പ്രമാണം? നംപൂരി പഥ്യംകാക്കുന്ന വിഷയത്തിൽ
അശ്രദ്ധനായിരുന്നു. 1068 വൃശ്ചികത്തിൽ കൊടുങ്ങല്ലൂർവച്ചു് നവരക്കിഴി കഴിഞ്ഞു നല്ലിരിക്ക
അവസാനിച്ചതോടുകൂടി അദ്ദേഹത്തിനു ഒരു പനിതുടങ്ങി; ക്രമേണ വസൂരിയും ആരംഭിച്ചു. മകരം 2-ാം നു
രാത്രി ഒരുമണിക്കു് അദ്ദേഹം ജീവിതക്ലേശങ്ങൾക്കെല്ലാം തുല്ലിട്ടുകൊണ്ടു് പരലോകത്തേക്കു യാത്രയായി.
</p>
            <p style="indent">അദ്ദേഹത്തേപ്പറ്റി കൊച്ചുണ്ണിത്തമ്പുരാൻ ഒരു ഛായാശ്ലോകം രചിച്ചിട്ടുണ്ടു്.
</p>
            <lg xml:id="lg3.37">
              <l> കോടക്കാറണിനേർനിറം ഫലിതമാ–</l>
              <l><span style="width:4.5em"> </span>യ്പാരം പതുക്കെപ്പറ–</l>
              <l> ഞ്ഞീടുംവാക്കു വലിപ്പമുള്ള നയനം</l>
              <l><span style="width:4.5em"> </span>ചിന്തുന്നമാന്തംപരം</l>
              <l> നാടെല്ലാം നിറയുന്നകീർത്തി കവിതാ–</l>
              <l><span style="width:4.5em"> </span>സാമർത്ഥ്യമിസ്സദ്ഗുണം</l>
              <l> കൂടീടും ചെറുതായൊരീ നരനിഴ-</l>
              <l><span style="width:4.5em"> </span>ഞ്ഞെത്തുന്നുലാത്തുംവിധം. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ ശ്ലോകത്തിൽ അദ്ദേഹത്തിന്റെ ആകൃതിയും നടപ്പും
സംഭാഷണരീതിയുമെല്ലാം ചിത്രത്തിലെന്നപോലെ വ്യക്തമായി വർണ്ണിച്ചിരിക്കുന്നു.
</p>
            <lg xml:id="lg3.38">
              <l> മുട്ടാളനായ കമലോത്ഭവനെന്റെ ദേഹം</l>
              <l> സൃഷ്ടിച്ച മണ്ണിലധികം മഷികൂട്ടി ദുഷ്ടൻ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു കവിതന്നെ തന്റെ നിറത്തേപ്പറ്റി വിലപിച്ചിട്ടുണ്ടല്ലോ. കവിതകളിൽ
ഏറിയകൂറും ദുഷ്കവിത എന്ന പേരിനു അർഹമാണെങ്കിലും, അദ്ദേഹം ഒരു സൽസ്വഭാവിയായിരുന്നുവെന്നും
മനസ്സിന്നു ഒരു ചപലതയും ഉണ്ടായിരുന്നില്ലെന്നും മി. ടി. കെ. കൃഷ്ണമേനോൻ അഭിപ്രായപ്പെടുന്നു. വാസ്തവം
എങ്ങനെയോ? അന്നു നാട്ടിൽ ജീവിച്ചിരുന്ന പലേ സ്ത്രീകളെ വീട്ടുപേരും പേരും പറഞ്ഞു
എന്നന്നേക്കുമായി കീൽപുരട്ടി വിട്ടിരിക്കുന്നതു് ചപലതയുടെ ഫലമായിട്ടേ അപരിചിതന്മാർ വിധിക്കയുള്ളു.
</p>
            <p style="indent">ഒരു സംഗതി അദ്ദേഹത്തിന്റെ കൃതികളിൽനിന്നു വ്യക്തമാകുന്നുണ്ടു്. കാലുഷ്യം
അദ്ദേഹത്തിന്റെ പടിക്കൽകൂടിപ്പോലും പോയിരുന്നില്ല. ആരെങ്കിലും നേരേ എതിരിടുകയോ, തന്റെ പൂജയ്ക്കു
പാത്രമായിരിക്കുന്നവരെ അധിക്ഷേപിക്കയോ ചെയ്താൽ, അദ്ദേഹം ഒന്നിളകും; കവിതാനദി അപ്പോൾ
തുള്ളിച്ചാടിപ്പുറപ്പെടുന്നതു കാണാം. കൂർത്തുമൂർത്ത ശകാരാസ്ത്രങ്ങൾകൊണ്ടു എതിരാളിയെ
കൊമ്പുകുത്തിക്കുന്ന കാര്യത്തിൽ മാത്രം അമാന്തം പ്രതിബന്ധമായ് നില്ക്കയില്ല. ഒരിക്കൽ
കോടശ്ശേരിത്തമ്പാന്റെ ‘ഒഴത്തേൽ’ എന്നുതുടങ്ങുന്ന ഒരു പദ്യത്തെ അതിന്റെ
കർത്താവാരെന്നറിയാതെതന്നെ, ആക്ഷേപിച്ചു്,
</p>
            <lg xml:id="lg3.39">
              <l> ഒഴത്തിൽച്ചൊല്ലീടിൽക്കളമതിൽ വഴക്കില്ലയെവനും</l>
              <l> മുഴുത്തീടും കമ്പത്തൊടുമിവകഥിക്കും കവിയുടെ</l>
              <l> കഴുത്തുള്ളീവണ്ണം ശിവശിവ തുളച്ചോരു മുനയു–</l>
              <l> ള്ളെഴുത്താണിത്തുമ്പത്തരമൊരുതുരുമ്പേറിവരണേ’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നൊരു പ്രാർത്ഥനാശ്ലോകം അദ്ദേഹം മനോരമയ്ക്കയച്ചുകൊടുത്തു.
കുഞ്ഞൻതമ്പാൻ വിട്ടില്ല. ആദ്യമൊക്കെ നമ്പൂരിപ്പാടു്,
</p>
            <lg xml:id="lg3.40">
              <l> തമ്മിൽചീത്തപറഞ്ഞിടേണ്ടിവരുമെന്നൊന്നല്ലരണ്ടാമത–</l>
              <l> ങ്ങുന്മാദത്തൊടുയുക്തിവിട്ടിടുമെതിർത്തെന്നാകിൽ, മൂന്നാമതു</l>
              <l> നമ്മൾക്കുള്ളൊരു ജോലികൾക്കിടവരാ; നാലാമതങ്ങേക്കിതിൽ</l>
              <l> ചെമ്മേ തോലിപെടും ജയിക്കുമിഹഞാനഞ്ചാമതഞ്ചാതഹോ.</l>
              <l> ആരുണ്ടാക്കിയതെന്നശേഷമറിയാതീഞാനൊഴത്തേലതെ–</l>
              <l> ന്നാരംഭോക്തിതാം സമസ്യയെ ഹസിച്ചപ്പോൾപതുക്കെബ്ഭവാൻ</l>
              <l> പാരുഷ്യത്തൊടുമെന്റെനേരെ തലപൊക്കിക്കൊണ്ടു വന്നപ്പൊളാ–</l>
              <l> ണാരാണെന്നറിവായതൊന്നുപൊരുതാം വേണെങ്കിൽ—വേണോസഖേ!</l>
              <l> പാരംഭംഗിഭവൽകൃതിക്കുപതിവാണെന്നാണൊഴത്തേലതെ</l>
              <l> ന്നോരുമ്പോൾ ബഹുമിശ്രമായതതുകൊണ്ടെന്തിന്നു ബുദ്ധിക്ഷയം?</l>
              <l> പാരാതൊക്കെവിശേഷമാരുടയതാണാക്കാളിദാസാദി ഗം–</l>
              <l> ഭീരന്മാരുടെതന്നെയും ചിലതു നന്നാകാതെയാകില്ലയോ? </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു് സൗമനസ്യത്തോടുകൂടി ഉപദേശിച്ചു; ഫലിച്ചില്ല. തമ്പാൻ കയർത്തു;
വെണ്മണിയുടെ ഭാവം പകർന്നു. അപ്പോൾ തമ്പാന്റെ കവിതാപിശാചികയെപ്പറ്റി എഴുതിയ രണ്ടു
ശ്ലോകങ്ങൾ നോക്കുക.
</p>
            <lg xml:id="lg3.41">
              <l> കോടൻതൻ കോളുകൂടും കൊടിയൊരുകമലക്കാട്ടിളക്കിപ്പുറപ്പെ-</l>
              <l> ട്ടീടും ദുഷ്ടേറുമത്യുൽക്കടവികടകൃതിപ്പിച്ചതാമപ്പിശാചേ!</l>
              <l> ആടോപാലിന്നി നീ വന്നരിശമൊടിഹ ബാധിക്കയില്ലെന്നു സത്യം</l>
              <l> വാടാതേ ചെയ്തൊഴിഞ്ഞീടുക പരമതുകൂടാതെ കൂട്ടാക്കുമോഞാൻ?</l>
              <l> “സത്യംചെയ്തൊഴിയായ്കിൽനിന്നുടെ സമൂഹത്തോടുമങ്ങത്തൽ പൂ–</l>
              <l> ണ്ടത്യന്തം ശരണംവിളിച്ചകലെയായ് മാറുന്നമാറങ്ങനെ</l>
              <l> പത്ഥ്യംവിട്ടു പരുങ്ങിടാതെ പരമീ ഞാൻ മന്ത്രവാദങ്ങളെ</l>
              <l> ക്കൃത്യംപോലിഹ ചെയ്യുമുണ്ടിതിനുനൽകയ്യൊക്കെ നീയോൎക്കണം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">പക്ഷെ ഇതെഴുതിത്തീർന്നപ്പോൾതന്നെ നമ്പൂരിപ്പാട്ടിലെ രൗദ്രം
ശമിച്ചുകാണണം. പ്രതിദ്വന്ദ്വിയോടു് യാതൊരു പാരുഷ്യവും ശേഷിച്ചുകാണുകയില്ല.
</p>
            <p style="indent">ഇതുപോലെതന്നെയാണു് കവിപുഷ്പമാലയുടെ ചരിത്രവും.
കാത്തുള്ളിലച്യുതമേനോൻ ഒരു കവിപുഷ്പമാല രചിച്ചു. അതിൽ അദ്ദേഹം തനിക്കിഷ്ടമുള്ള കവികളെ നല്ല
പൂക്കളായി ചിത്രണം ചെയ്തു. ഖണ്ഡനം സമാധാനം പിന്നെയും ഖണ്ഡനം—ഇങ്ങനെ വഴക്കു മൂത്തു ഒടുവിൽ
എല്ലാറ്റിന്റെയും മറുപടിയാണു് ശങ്കാഹിനംശശാങ്കോമലതരയനുസാ എന്നു തുടങ്ങുന്ന
മനോഹരശ്ലോകങ്ങൾ.</p>
            <lg xml:id="lg3.42">
              <l><span style="width:1.5em"> </span>“ശങ്കാഹീനം ശശാങ്കാമലതരയശസാ</l>
              <l><span style="width:1.5em"> </span>കേരളോൽപന്നഭാഷാ</l>
              <l><span style="width:1.5em"> </span>വങ്കാട്ടിൽ സഞ്ചരിക്കും സിതമണിധരണീ</l>
              <l><span style="width:1.5em"> </span>ദേവഹര്യക്ഷവര്യൻ</l>
              <l><span style="width:1.5em"> </span>ഹുങ്കാരത്തോടെതിൎക്കും കവികരിനിടിലം</l>
              <l><span style="width:1.5em"> </span>തച്ചുടയ്ക്കുമ്പോൾ നിന്ദാ–</l>
              <l><span style="width:1.5em"> </span>ഹങ്കാരംപൂണ്ടനീയ്യാമൊരുകുറുനരിയേ–</l>
              <l><span style="width:1.5em"> </span>ക്കൂസുമോ കുന്നിപോലും?”</l>
              <l><span style="width:1.5em"> </span>കാത്തുള്ളിലച്യുത!കവിത്വമതോർത്തു വല്ലാ–</l>
              <l><span style="width:1.5em"> </span>തിത്തുള്ളൽ വേണ്ടവഴിയല്ലവതാളമാകും</l>
              <l><span style="width:1.5em"> </span>പേർത്തുള്ളിലായതുനിനച്ചൊരു മുക്കിൽ
മങ്ങി–</l>
              <l><span style="width:1.5em"> </span>പ്പാർത്തുള്ളകാലമൊരു മട്ടിലിരിക്കനല്ലൂ</l>
              <l> തുഷ്ടിയോടുമതിപുഷ്ടിയുള്ളൊരു വിശിഷ്ടരാം കവി വരിഷ്ഠർ കു-</l>
              <l> മ്പിട്ടിടും തവ പകിട്ടുകൊണ്ടു ജയമൊട്ടുമോൎക്കില്ലിഹകിട്ടുമോ</l>
              <l> നാട്ടിൽനല്ലപുകൾനട്ടനമ്മൊടതി ധൃഷ്ടനായ് നിലവിട്ടു നീ</l>
              <l> കഷ്ടമെന്തിനെതിരിട്ടിടുന്നു വഴിമുട്ടിടും പൊറുതികെട്ടിടും?</l>
              <l> ഉൽകൃഷ്ടോജ്ജ്യംഭിതാഭ്രാവലികൊടീയകൊടുംകാറ്റിനാൽ കൂട്ടിമുട്ടി–</l>
              <l> ദ്ദിക്കെട്ടും തട്ടിവെട്ടുന്നിടികളുടനുടൻ കേൾക്കുകിൽ കേസരീന്ദ്രൻ</l>
              <l> മെക്കെട്ടൂക്കോടുചാടീട്ടലറുമൊരു കുറുക്കൻ കുരച്ചീടുകിൽ ചെ–</l>
              <l> ന്നക്കൂട്ടത്തിൽ കുരയ്ക്കില്ലവനവമതിവന്നേയ്ക്കുമെന്നോൎക്കയാലെ </l>
            </lg>
            <!--end of "verse"-->
            <p style="noindent">കൃശബുദ്ധികളെമാത്രം ബാധിക്കുന്ന അസൂയാദി ദോഷങ്ങളൊന്നും
വെണ്മണിയെ ബാധിച്ചിരുന്നില്ലെന്നു മാത്രമല്ല പ്രതിദ്വന്ദ്വികളേ പോലും ബഹുമാനിക്കയും ചെയ്തുവന്നു.
</p>
            <p style="indent">ഫലിതം പറയുന്നതിൽ മഹൻനമ്പൂതിരിപ്പാടു് അദ്വിതീയനായിരുന്നു.
പ്രാർത്ഥനാപദ്യങ്ങളിൽപോലും ചിലപ്പോൾ അറിയാതെ ഫലിതം കടന്നുകൂടീട്ടുണ്ടു്.
‘കണ്ണിൽതീയുണ്ടി’ത്യാദി. മുകളിൽ ഉദ്ധൃതമായ പദ്യത്തിലെ ‘അനലക്കാടു’ശാന്തിക്കുമുണ്ടു് എന്ന ഭാഗം നല്ല
ഫലിതമായിട്ടില്ലേ? കേരളവർമ്മ വലിയകോയിത്തമ്പുരാൻ ശാകുന്തളം തർജ്ജമചെയ്തതിനെപ്പറ്റി
‘ശാകുന്തളത്തിന്റെ ആവലാതി’ എന്ന പേരിൽ എഴുതിയ പദ്യം നോക്കുക.</p>
            <lg xml:id="lg3.43">
              <l> “നായാട്ടേറീടുമെന്നുള്ളൊരു മതിയതിനാ-</l>
              <l><span style="width:1.5em"> </span>ലായവൻതന്നടുക്കൽ</l>
              <l> പോയിട്ടുംകൂടിയില്ലില്ലൊരു കുറവതുമെ-</l>
              <l><span style="width:1.5em"> </span>ന്നിട്ടുമെന്തിട്ടിവണ്ണം</l>
              <l> യായൂഭാഷയ്ക്കുവേണ്ടിപ്പരമിഹ പഴുതേ</l>
              <l><span style="width:1.5em"> </span>ബുദ്ധിവച്ചോരുവീരൻ</l>
              <l> കോയിപ്പണ്ടാലനമ്മെക്കഠിനമിഹ പിടി-</l>
              <l><span style="width:1.5em"> </span>ച്ചെന്തിനായ് മാന്തിടുന്നൂ?” </l>
            </lg>
            <!--end of "verse"-->
            <p style="noindent">വെണ്മണിമഹനു് ചിത്രമെഴുത്തിൽവാസനയുണ്ടായിരുന്നുവെന്നും
ചിലപ്പോഴൊക്കെ ചിത്രങ്ങൾ വരയ്ക്കാറുണ്ടായിരുന്നുഎന്നും അദ്ദേഹം 1053-ൽ തീപ്പെട്ട കൊച്ചീ
വലിയതമ്പുരാൻ തിരുമനസ്സിലെ മൂത്തസഹോദരിയായ ഇക്കാവമ്മത്തമ്പുരാനു്, അവിടുത്തെ
ഈശ്വരസേവക്കാരനായ എഴുമാവിൽ കുഞ്ഞൻനമ്പൂരിവശം കൊടുത്തയച്ച പദ്യങ്ങളിൽനിന്നു
ഗ്രഹിക്കാം.</p>
            <lg xml:id="lg3.44">
              <l> “തത്രനിന്നഥ കൊടുത്തയച്ച പുതുപുസ്തകത്തിലൊരുവസ്തുഞാ-</l>
              <l> നിത്രനാളുമെഴുതിത്തുടങ്ങിയതുമാത്രമല്ല പരമാർത്ഥമാം</l>
              <l> ചിത്രമാകിയൊരു ചിത്രെഴുത്തതിനെടുത്തകോപ്പുകളുമത്രയി-</l>
              <l> ല്ലത്രയല്ലമഷിയിത്തിരിക്കുമിഹ നാസ്തിനിസ്തുലഗുണാംബുധേ”</l>
              <l><span style="width:1.5em"> </span>കള്ളംവിനാമഷിയുമിന്നഥ ചിത്രെഴുത്തി–</l>
              <l><span style="width:1.5em"> </span>ന്നുള്ളോരുകോപ്പുകളതും കനിവോടിതെല്ലാം</l>
              <l><span style="width:1.5em"> </span>ഉള്ളംതെളിഞ്ഞവിടെനിന്നു
കൊടുത്തയച്ചാൽ–</l>
              <l><span style="width:1.5em"> </span>കൊള്ളാമതും തിരുമനസ്സറിവിച്ചിടേണം. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ചെണ്ടകൊട്ടുന്ന ദിക്കിലെല്ലാം എത്തുക സാധാരണമായിരുന്നതിനാൽ
നിരീക്ഷണപടുവും ബുദ്ധിമാനുമായ നമ്പൂരിപ്പാട്ടിലേക്കു പലതരത്തിലുള്ള ആളുകളെ കാണുന്നതിനും
അവരുടെ നടപടികളെ സൂക്ഷ്മമായി ഗ്രഹിക്കുന്നതിനും കഴിഞ്ഞു. അതിനാൽ അദ്ദേഹത്തിന്റെ
ഛായാശ്ലോകങ്ങളെല്ലാം ഒരുപോലെ ഹൃദ്യമായിരിക്കുന്നു. ബീഭത്സപാത്രങ്ങളേയും ഘടനകളേയും
വർണ്ണിക്കുന്നതിലാണു് ഈ ചാതുരി സവിശേഷം പ്രകാശിക്കുന്നതും.
</p>
          </div>
          <!--end of "subsection 3.4.5/.11.0"-->
          <div type="subsection" xml:id="sec3.4.6" n="3.4.6">
            <head type="subsechead">കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാനെക്കുറിച്ചുള്ള
ഛായാശ്ലോകം</head>
            <lg xml:id="lg3.45">
              <l> കാലല്പംനീണ്ടു കണ്ടാലുരകുറുകി വിരി–</l>
              <l><span style="width:1.5em"> </span>ഞ്ഞുള്ളമാർ തെല്ലുപള്ള–</l>
              <l> ക്കാലക്കാളീകടാക്ഷോദിത കവിതമനഃ–</l>
              <l><span style="width:1.5em"> </span>ശുദ്ധിബുദ്ധിപ്രസിദ്ധി</l>
              <l> ഫാലംപാരംകുറഞ്ഞാപ്പിരിയമിണപിണ–</l>
              <l><span style="width:1.5em"> </span>ഞ്ഞുന്തലായ് രണ്ടരക്കോൽ</l>
              <l> കോലപ്പൊക്കം ഗഭീരസ്വനമിവപെടുമ–</l>
              <l><span style="width:1.5em"> </span>പ്പൂരുഷൻ ഭൂരിയോഗ്യൻ. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.4.6/.11.0"-->
          <div type="subsection" xml:id="sec3.4.7" n="3.4.7">
            <head type="subsechead">ഒറവങ്കരയേക്കുറിച്ചുള്ള ഛായാശ്ലോകം</head>
            <lg xml:id="lg3.46">
              <l> അപ്പംപോലെ വിടർന്ന പൊക്കിളുരസി–</l>
              <l><span style="width:1.5em"> </span>ത്തല്ലുന്ന വൻചന്തി മെ–</l>
              <l> യ്യല്പം പിൻഞെളിവാക്കവിൾത്തടമതിൽ–</l>
              <l><span style="width:1.5em"> </span>ച്ചേരുന്നതോടൊന്നഹോ</l>
              <l> ശില്പം പൊന്നുതടിസ്വഭാവഗുണമീ–</l>
              <l><span style="width:1.5em"> </span>ജാതിത്തവാക്കേവമായ്-</l>
              <l> ത്തുപ്പിത്തുപ്പി വരുന്നു തുംഗകവിയാ–</l>
              <l><span style="width:1.5em"> </span>മിയ്യാളിതയ്യാരസം! </l>
            </lg>
            <!--end of "verse"-->
            <p style="noindent">മദ്യപാനിയെക്കുറിച്ചു്,
</p>
            <lg xml:id="lg3.47">
              <l> നാടോടുന്നെന്തിനെന്നും നടുവഴിയിതിൽ വേഘീനിരക്കേണ്ടിതെന്നും</l>
              <l> പാടിക്കണ്ണുംചുവത്തിക്കിറിയിൽനുരയൊലിപ്പിച്ചുടൻ പിച്ചുകേറി</l>
              <l> ആടിച്ചേറാടിഹാഹാരവമൊടിഹ വരുന്നുണ്ടഹോ നൂലുബന്ധം–</l>
              <l> കൂടാതെ കള്ളുതേടിക്കടുകിനു വെളിവില്ലാതെ വല്ലാതൊരുത്തൻ </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.4.7/.11.0"-->
          <div type="subsection" xml:id="sec3.4.8" n="3.4.8">
            <head type="subsechead">ചില ബീഭത്സചിത്രങ്ങൾ</head>
            <lg xml:id="lg3.48">
              <l><span style="width:1.5em"> </span>പൊക്കംപൂണ്ടുള്ള മൂക്കിൻപുറമൊരു കരുവും</l>
              <l><span style="width:1.5em"> </span>ശുണ്ഠിയും ചുണ്ടൂകൂട്ടാൻ</l>
              <l><span style="width:1.5em"> </span>പൊക്കീടും കൂർത്തപല്ലും മുഖമതിനൊരു കൂ–</l>
              <l><span style="width:1.5em"> </span>പ്പുംകരംചേർത്തകാപ്പും</l>
              <l><span style="width:1.5em"> </span>വാക്കാണിച്ചുള്ള വാക്കും വലിയൊരു
കരിനാ–</l>
              <l><span style="width:1.5em"> </span>ക്കും പെരുംചന്തിയും വൻ–</l>
              <l><span style="width:1.5em"> </span>പൊക്കത്തിൽ തന്നിരിപ്പും ഞെളിവുമുരതവും</l>
              <l><span style="width:1.5em"> </span>ചേരുമീ ബ്ഭീരുവാരോ?</l>
            </lg>
            <lg xml:id="lg3.49">
              <l> കിണ്ണംകിണ്ടികരണ്ടിചട്ടി ചെറുപിഞ്ഞാണം മഹാരക്ഷയാം–</l>
              <l> വണ്ണംകാച്ചിയമോരുകുത്തിലമെഴുക്കാളും കളിപ്പാക്കഹോ!</l>
              <l> എണ്ണക്കുപ്പികൾ തേക്കിലപ്പൊതികളിന്നൊട്ടല്ല നന്നീവക–</l>
              <l> ക്കണ്ണിൽ കണ്ടൊരു ശപ്പുശിപ്പുചവറീക്കട്ടിൻചുവട്ടിൽസുഖം.</l>
            </lg>
            <lg xml:id="lg3.50">
              <l><span style="width:1.5em"> </span>ചീറ്റിക്കൊണ്ടാർത്തിതീർത്തങ്ങൊരു
ചെറുപശുവിൻ</l>
              <l><span style="width:1.5em"> </span>വാലതിൻമൂലഭാഗം</l>
              <l><span style="width:1.5em"> </span>നാറ്റിക്കൊണ്ടൊട്ടിണക്കി ഭൂമളിയൊടുമതിൻ</l>
              <l><span style="width:1.5em"> </span>മെയ്യിലാക്കയ്യുരണ്ടും</l>
              <l><span style="width:1.5em"> </span>കേറ്റിക്കൊണ്ടാശു ഘുംഘും ധ്വനിയൊടു
കയറി–</l>
              <l><span style="width:1.5em"> </span>ക്കുത്തുമാ കാമദണ്ഡം</l>
              <l><span style="width:1.5em"> </span>മാറ്റി കൊണ്ടുങ്കൊടിങ്ങോട്ടൊരു വൃഷഭമടു–</l>
              <l><span style="width:1.5em"> </span>ത്തിന്നുടൻ വന്നിടുന്നു.</l>
              <l><span style="width:1.5em"> </span>പാളത്താറും പെരുത്തുനിന്ന കുടവയറും</l>
              <l><span style="width:1.5em"> </span>വീശുവാനുള്ള കീറ–</l>
              <l><span style="width:1.5em"> </span>പ്പാളത്തട്ടും പൊളിഞ്ഞീടിന കുട വടിയും</l>
              <l><span style="width:1.5em"> </span>സഞ്ചിയും പഞ്ചപാത്രം</l>
              <l><span style="width:1.5em"> </span>തോളിൽക്കീറിപ്പൊളിഞ്ഞുള്ളൊരു ചെറിയ
പഴം–</l>
              <l><span style="width:1.5em"> </span>ഭാണ്ഡവും ഭേസിവന്നാ-</l>
              <l><span style="width:1.5em"> </span>മേളത്തിൽ തള്ളിയുതിക്കശപിശ പറയും</l>
              <l><span style="width:1.5em"> </span>പട്ടരൊട്ടല്ല പാർത്താൽ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ബാഹ്യപ്രകൃതി വർണ്ണിക്കുന്നതിനു വെണ്മണി മഹൻനമ്പൂരിപ്പാടിനുള്ള
പാടവം അന്യാദൃശമായിരുന്നു.
</p>
          </div>
          <!--end of "subsection 3.4.8/.11.0"-->
          <div type="subsection" xml:id="sec3.4.9" n="3.4.9">
            <head type="subsechead">സന്ധ്യാവർണ്ണന</head>
            <lg xml:id="lg3.51">
              <l> താരാഹാരമലങ്കരിച്ചു തിമിരപ്പൂഞ്ചായൽ പിന്നാക്കമി-</l>
              <l> ട്ടാരാകേന്ദുമുഖത്തുനിന്നുകിരണസ്മേരം ചൊരിഞ്ഞങ്ങനെ</l>
              <l> ആരോമൽക്കനകാബ്ജകോരകകുചം തുള്ളിച്ചൊരാമോദമോ–</l>
              <l> ടാരാലംഗനയെന്നപോലെ നിശയുംവന്നാളിതന്നാളഹോ! </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.4.9/.11.0"-->
          <div type="subsection" xml:id="sec3.4.10" n="3.4.10">
            <head type="subsechead">നയ്‍മ്പള്ളിആറു്</head>
            <lg xml:id="lg3.52">
              <l><span style="width:1.5em"> </span>മേത്തേച്ചീടും മെഴുക്കും മെഴുവിനു സമമായ്</l>
              <l><span style="width:1.5em"> </span>മെയ്യിലേറുന്നഴുക്കും</l>
              <l><span style="width:1.5em"> </span>വീർത്തത്ത്വക്കിൽ പുഴുക്കും വ്രണവുമിവകളും</l>
              <l><span style="width:1.5em"> </span>ദാഹമോഹക്കുഴക്കും</l>
              <l><span style="width:1.5em"> </span>തീർത്താനൊക്കെപ്പുഴയ്ക്കും തെളിവുടയൊരു
നയ്–</l>
              <l><span style="width:1.5em"> </span>മ്പിള്ളിയാറായ്‍വഴക്കി,</l>
              <l><span style="width:1.5em"> </span>ന്നോർത്തീടൊല്ലങ്ങൊഴുക്കും നുരയുമയി
പടി–</l>
              <l><span style="width:1.5em"> </span>ഞ്ഞാറതല്ലേകിഴക്കും</l>
              <l> അപ്പിത്താക്ഷന്റെ നൽ ചെഞ്ചിടയതിലരുളും ഗംഗയായിജ്ജനങ്ങൾ</l>
              <l> ക്കപ്പിത്തശ്ലേഷ്മവാതോത്ഥിതഗദമഖിലം മാറ്റുമാമാറ്റൊരച്ചാൽ</l>
              <l> അപ്പത്യന്തം തെളിഞ്ഞിട്ടൊഴുകുമഴകെഴുന്നോരു നയ്‍മ്പിള്ളിയാറി–</l>
              <l> ന്നപ്പോൾ തിണ്ണംജയത്തോടഹഹതലയതൊന്നങ്ങു പൊങ്ങുന്നകാണാം.</l>
              <l><span style="width:1.5em"> </span>പാറക്കൂട്ടങ്ങൾ പാടേ കിടുകിടെയിളകി–</l>
              <l><span style="width:1.5em"> </span>പ്പോമ്പടിക്കൻപിനോടീ–</l>
              <l><span style="width:1.5em"> </span>യാറിൽക്കുത്തിക്കുലുങ്ങിക്കടുകുടെയൊഴുകും</l>
              <l><span style="width:1.5em"> </span>വെള്ളമത്തള്ളലോടേ</l>
              <l><span style="width:1.5em"> </span>പാറയ്ക്കും പാർശ്വദേശത്തുടയൊരിടമര–</l>
              <l><span style="width:1.5em"> </span>ത്തിന്നുമുൾക്കമ്പമേറെ</l>
              <l><span style="width:1.5em"> </span>കൂറിക്കാലം കുറച്ചോ ഹഹഹ!ബതകൊടു</l>
              <l><span style="width:1.5em"> </span>ക്കുന്നതിന്നിന്നുതെല്ലും. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.4.10/.11.0"-->
          <div type="subsection" xml:id="sec3.4.11" n="3.4.11">
            <head type="subsechead">ഇട്ടീരിമൂസ്സതിന്റെ കുട്ടിപ്പട്ടർ</head>
            <lg xml:id="lg3.53">
              <l><span style="width:4.5em"> </span>പോൎക്കോ തോല്ക്കുടമോ
കട്ടി—ക്കോക്കാനോനല്ലകല്ലതോ?</l>
              <l><span style="width:4.5em"> </span>മാക്കാച്ചിമകനോ
കണ്ടിട്ടോക്കാനമിളകുന്നുമേ.</l>
              <l> തോണിപ്പള്ളയ്ക്കുതുല്യം കുടവയറുമഹോ പർപ്പടപ്പുല്ലിനേറ്റം</l>
              <l> നാണംനല്കുന്നചപ്രക്കുടുമിയുമെളിയും തോല്ക്കുടംപോലെമെയ്യും</l>
              <l> കാണുന്നേരത്തറപ്പാനിവപലവിഭവം ചേർത്തുതട്ടിപ്പടച്ചീ–</l>
              <l> നാണൂനെത്തീർത്ത കഞ്ജാസനനതിസരസൻ നമ്മളെത്തീർത്തതല്ല. </l>
            </lg>
            <!--end of "verse"-->
            <p style="noindent">വെണ്മണിമഹന്റെ കൃതികളിൽ പ്രധാനമായ പൂരപ്രബന്ധം 1048–ലെ
തൃശ്ശിവപേരൂർ പൂരത്തെസംബന്ധിച്ചു എഴുതീട്ടുള്ളതാണു്. തൃശ്ശിവപേരൂരുള്ള അനേകം കുടുംബങ്ങളിലെ
പെണ്ണുങ്ങളെ ഇതിൽ പേരുചൊല്ലി തെറി പറഞ്ഞിട്ടുണ്ടെങ്കിലും ഒട്ടുവളരെ സരസപദ്യങ്ങളും
അതിലുണ്ടു്.</p>
            <lg xml:id="lg3.54">
              <l> രാപ്പൂരത്തിൻവിശേഷംവിവരമൊടറിവാനാശയംതന്നിലല്പം</l>
              <l> താല്പര്യംതാർപെറുംതേൻമൃദുമൊഴിമുതിരുന്നാകിലൊന്നിന്നുരയ്ക്കാം</l>
              <l> കോപ്പോരോന്നങ്ങണിഞ്ഞിട്ടഴകിയകടവെഞ്ചാമരാദ്യങ്ങളോടും</l>
              <l> വായ്പേറുംവാരണൗഘംവിരവിനൊടിരുഭാഗത്തുമൊപ്പംനിരന്നൂ.</l>
              <l> ഓടുന്നൂചിലരൊപ്പമങ്ങുനടകൊണ്ടീടുന്നുകമ്പംനിവ</l>
              <l> ർത്തീടുന്നൂചിലർകാമിനീമണികളെത്തേടുന്നുപിന്നെച്ചിലർ</l>
              <l> കൂടുന്നുചിലരാൽത്തറയ്ക്കലിടമിട്ടീടുന്നുതിക്കിത്തിര-</l>
              <l> ക്കീടുന്നൂചിലർപാരമങ്ങനെപരുങ്ങീടുന്നുപത്മേക്ഷണേ. </l>
            </lg>
            <!--end of "verse"-->
            <list rend="numbered">
              <item n="2."> ഭൂതിഭൂഷചരിതം 1052-ാമാണ്ടിടയ്ക്കു് ആരംഭിച്ച ഈ കൃതി മരിക്കുംവരെയ്ക്കും പൂരിപ്പിക്കാൻ
കവിക്കു കഴിഞ്ഞില്ല. നാനൂറിൽപരം ശ്ലോകങ്ങളോളം പൂർത്തിയായിട്ടുണ്ടു്. കവിയുടെ തൊലിക്കു
പറങ്കിമാവിൻപട്ടയേക്കാൾ കട്ടിയുണ്ടായിരുന്നുവെന്നു തെളിയിക്കുന്ന പലേ പദ്യങ്ങൾ ഇതിലുമുണ്ടെങ്കിലും
അറപ്പൂകൂടാതെ വായിക്കാവുന്ന ശ്ലോകങ്ങളാണു് അധികവും.


<lg xml:id="lg3.55"><l> കാറിൻചോട്ടിൽകലേശപ്പൊളിനിരകരിമീനങ്ങൾതാഴത്തൊരെള്ളിൻ</l><l> താരുംചെന്തൊണ്ടിമുക്താവലിമുകരദരം വെണ്ണിലാവിന്ദുബിംബം</l><l> മേരുക്കുന്നഭ്രമെന്നുല്ലസിതഭുജഗസോപാനകൂപംമണൽത്തി-</l><l> ട്ടാരോമൽകാഞ്ചനത്തൂണുകളിവതളിരിൻമോളിലൊന്നെന്നുകാണാം. </l></lg><!--end of "verse"-->



<p style="noindent">എന്ന പ്രസിദ്ധപദ്യം അതിലുള്ളതാണു്.
</p>

<lg xml:id="lg3.56"><l> ആറ്റിൽച്ചാടിക്കുളിച്ചും കതുകമതുമുളച്ചും കളിച്ചും പുളച്ചും</l><l> വാറ്റിത്തണ്ണീർകുടിച്ചും കുതിരകളെയഴിച്ചും നനച്ചുംതുടച്ചും</l><l> എറ്റംവെള്ളംകൊടുത്തും കെടുതിയതുകെടുത്തുംകരയ്ക്കുാശുകേറി-</l><l> ക്കാറ്റേശുംനല്ലവൃക്ഷത്തണലിലവർമുദം ചെന്നുചേർന്നങ്ങിരുന്നാർ. </l></lg><!--end of "verse"-->
</item>
              <item n="3."> പാഞ്ചാലീസ്വയംവരം തുള്ളൽ


<p style="indent">നമ്പ്യാരെപ്പോലും അതിശയിക്കുന്ന കവിതാചാതുരി ഈ കൃതിയിൽ കാണുന്നു.
1054-ൽ രചിക്കപ്പെട്ടു. പൂർത്തിയായിട്ടില്ല.
</p>

<lg xml:id="lg3.57"><l> പടുപദവിയൊടുനെടിയകടകളായെത്തുന്ന</l><l> പാർത്ഥിവേന്ദ്രന്മാൎക്കു പാർത്തരുളീടുവാൻ</l><l> രജതമണികനകമണി രചിതമണിമഞ്ചങ്ങൾ</l><l> രണ്ടുവരി നിരന്നുണ്ടാക്കണം ക്ഷണം.</l><l> അഴകുടയമണിനിലയനിരയതിനിടയ്ക്കുള്ളൊ-</l><l> രാസ്ഥാനമേറ്റവും വിസ്താരമാക്കണം.</l><l> ഇടവഴിയിലിടമിയലുമതിമണവിരിപ്പന്ത-</l><l> ലിപ്പൊഴുതൊന്നുടൻകെല്പൊടുണ്ടാക്കണം.</l><l> അതിനിടയിലൊരുനെടിയകൊടി വടിവിൽനാട്ടണ</l><l> മായിരക്കോലതിന്നാക്കമുണ്ടാക്കണം.</l><l> വലിയകൊടുമുകളിലുളിവായുംപൊളിച്ചുടൻ</l><l> വ്യാളമുഖമൊന്നുവാർത്തുവച്ചീടണം</l><l> പടുകൊടിയിലുടയമൃഗമതിനുടെ വളഞ്ഞുള്ള</l><l> പല്ലിന്മെലഞ്ചുപൊന്നിൻതുടൽ തൂക്കണം.</l><l> പണികളതിവികടമിതു തുടലുകളിലഞ്ചാതെ</l><l> പഞ്ചവർണ്ണക്കിളിക്കൂടഞ്ചു തൂക്കണം</l><l> അതുലഗുണഗണനിലയപൈങ്കിളിക്കൂടുകൾ</l><l> ക്കഞ്ചാതെവാതിലങ്ങഞ്ചായിരിക്കണം.</l><l> പാമറികപണികളുളപഞ്ജരപഞ്ചകം</l><l> പമ്പരംപോലങ്ങുചക്രം തിരിയണം.</l><l> തടവരുതുതരമുടയൊരഞ്ചുകൂടുള്ളതിൽ</l><l> തത്തകളോരോന്നു തത്തിക്കളിക്കണം.</l><l> അറികകൊടിയുടെകടയിലുണ്ടെന്ത്രമൊന്ന-</l><l> ങ്ങൊരാണി തിരിക്കുമ്പോളാണീവിധം വിഭോ.</l><l> ഒരുസമയമൊരുപഴുതിലൊരുകിളിമുഖംപുറ</l><l> ത്തൊന്നങ്ങുകാട്ടിടുംപിന്നോട്ടെടുത്തീടും.</l><l> അതിനിടയിലതിരഭസമസ്ത്രങ്ങളഞ്ചുവി-</l><l> ട്ടഞ്ചുകിളിത്തലയഞ്ചുമറുക്കണം.</l><l> വിരവിലിതുവിഗതതരവിഷമമൊടുപറ്റിച്ച</l><l> വില്ലാളിവീരൻവിവാഹംകഴിക്കണം. </l></lg><!--end of "verse"-->



<p style="noindent">തെറിശ്ലോകങ്ങൾ എഴുതാൻ ഉപയോഗിച്ച സമയമെല്ലാം ഈമാതിരി
കാവ്യതല്ലജങ്ങൾ പൂർത്തിയാക്കുന്നതിനു കവി വിനിയോഗിക്കാതിരുന്നതു മലയാളികളുടെ
ഭാഗ്യദോഷംതന്നെ.</p></item>
              <item n="4."> അജ്ഞാതവാസം ആട്ടക്കഥ.


<p style="indent">1055-ൽ ഒളച്ചമണ്ണുമനയ്ക്കൽവച്ചു രചിച്ചതാണു്.
പ്രസിദ്ധീകരിച്ചിട്ടില്ല.</p></item>
              <item n="5."> കാമതിലകംഭാണം.


<p style="indent">1057-ാമാണ്ടിടയ്ക്കു് ആരംഭിക്കപ്പെട്ടു. പൂർത്തിയായിട്ടില്ല. ലക്ഷണയുക്തമല്ല.
മൂരിശൃംഗാരവും ധാരാളമുണ്ടു്.
</p>

<lg xml:id="lg3.58"><l> പൊന്നിൻപൂവേണിമാർതങ്ങടെപുതുമയെഴും പുഞ്ചിരിക്കൊഞ്ചൽമന്ദം</l><l> ചിന്നുംവക്ത്രത്തിനുംനൽപുതുമധുപൊഴിയുംവാക്കിനുംനോക്കിനുംഞാൻ</l><l> മിന്നുംകൊങ്കയ്ക്കുമെന്നല്ലവകളതിൽവിശേഷിച്ചുസാക്ഷാൽപ്രദേശ-</l><l> ത്തിനുംനൽകൂപ്പുകൈയൊന്നിതുസഭയിലുപായത്തിലൊപ്പിച്ചിടുന്നേൻ </l></lg><!--end of "verse"-->



<p style="noindent">എന്നിങ്ങനെ ആരെങ്കിലും ഇന്നു രംഗത്തിൽ തട്ടിവിട്ടാൽ അവനു്
വികലാംഗനായിട്ടേ സ്വഗൃഹത്തിലേക്കു മടങ്ങാൻ സാധിക്കൂ.
</p>
</item>
              <item n="6."> ജൂബിലിമഹോത്സവം തുള്ളൽ പൂർത്തിയായിട്ടുണ്ടു്. 1062-ൽ രചിക്കപ്പെട്ടു.
നന്നായിട്ടുണ്ടു്. </item>
              <item n="7."> നാടകങ്ങൾ (1) അതിമോഹം നാടകം ഈ നാടകം പൂർത്തിയാക്കുന്ന വിഷയത്തിൽ
കവിക്കുണ്ടായിരുന്ന അതിമോഹം ഫലിച്ചില്ല. അതുകൊണ്ടു മലയാളികൾക്കു നഷ്ടവുമില്ല.
അതുപോലെതന്നെ, (2) പ്രച്ഛന്നപാണ്ഡവം, (3) പീയൂഷവീര്യോദയം, (4)പുരന്ദരാരുണം എന്നീ നാടകങ്ങളും
അപൂർണ്ണങ്ങളും നാടകലക്ഷണവിരഹിതങ്ങളുമാണു്. എന്നാൽ ഒന്നാംതരം ചില ശ്ലോകങ്ങൾ അവയിൽ
കാണ്മാനുണ്ടെന്നുള്ളതു വിസ്മരിക്കാവുന്നതല്ല.


<lg xml:id="lg3.59"><l><span style="width:1.5em"> </span>കുട്ടിക്കുരംഗമിഴിയാമുമ തന്റെ ചട്ട-</l><l><span style="width:1.5em"> </span>പൊട്ടിക്കുരുത്തിളകമക്കളൂർകൊങ്കരണ്ടും</l><l><span style="width:1.5em"> </span>മുട്ടിക്കുടിക്കുമൊരു കുംഭിമുഖത്തൊടുള്ള</l><l><span style="width:1.5em"> </span>കുട്ടിക്കു ഞാൻ കുതുകമോടിത കുമ്പിടുന്നേൻ. <hi style="snum">അതിമോഹം</hi></l><l> പയ്യെപ്പൈക്കുട്ടി തന്നെപ്പരിചിനൊടു പിടിച്ചുന്തിനീക്കീട്ടു തള്ള-</l><l> പ്പയ്യിൻകാൽകൂടണഞ്ഞിട്ടകിടവിടവിടെത്താൻപതുക്കെത്തലോടി</l><l> തയ്യാറായ് മുട്ടുകുത്തിത്തദനുമുഖമുയർത്തിച്ചുരത്തും നറുംപാ-</l><l> ലയ്യാ!മുട്ടിക്കുടിക്കും പശുപശിശുപദം കേവലംമേഽവലംബം.<hi style="snum">പ്രച്ഛന്നപാണ്ഡവം</hi> </l></lg>


<lg xml:id="lg3.60"><l> വീതാതങ്കംവിധുസ്ത്രീവടിവുവിധുഗരൻ കണ്ടുകാമിച്ചണഞ്ഞി-</l><l> ട്ടേതാണ്ടൊക്കെപ്രവർത്തിച്ചളവവതരണം ചെയ്തചൈതന്യമൂർത്തി</l><l> ഭൂതാധീശൻപൂമാൻപെറ്റൊരുമഹിമയെഴുമദിവ്യനുണ്ണിക്കിടാവുൾ-</l><l> ജ്ജതോനന്ദത്തൊടെന്നെ സ്സതതമഴകിൽ വീക്ഷിച്ചു രക്ഷിച്ചിടട്ടേ.<hi style="snum">പുരന്ദരാരുണം</hi> </l></lg>


<lg xml:id="lg3.61"><l> കാറൊത്തകോരകാന്തിപ്രസരത കലരും കഞ്ജനാഭന്നുഞാനുൾ-</l><l> കൂറൊത്താരാലണഞ്ഞിന്നിതു സപദി കൊടുത്തെങ്കിലോവേണ്ടവേണ്ട</l><l> ഏറെത്താൽപര്യമങ്ങോക്കുടനിതിലുളവാകില്ലിടംനാസ്തി ചാർത്താൻ</l><l> മാറത്താമാന്യയാകും മലർമകളൊഴിയാതിപ്പൊഴെപ്പോഴുമില്ലേ?<hi style="snum">പീയൂഷവീര്യോദയം</hi> </l></lg><!--end of "verse"-->
</item>
              <item n="11."> അംബോപദേശം. പൂർവകവിചുംബിതങ്ങളല്ലാത്ത ആശയങ്ങൾ, പ്രകൃതിയിൽനിന്നു
കടഞ്ഞെടുത്ത നല്ല ഉപമകൾ, സാമാന്യോക്തികൾ ഇവകൊണ്ടു് ഈ കാവ്യം സുരഭിലമാണെന്നു
വരികിലും സൽകാവ്യങ്ങളുടെ കൂട്ടത്തിൽ അതിനു സ്ഥാനം കല്പിക്കാവുന്നതല്ല.


<lg xml:id="lg3.62"><l> മട്ടൊത്തവാണി മകളേ പരദേശിമാരെ</l><l> ത്തൊട്ടീടൊലാ പരമബദ്ധമതാകുമെന്നാൽ</l><l> പട്ടാണിതൊടുഗജവുംബതപട്ടർതൊടു</l><l> മട്ടോൽമൊഴിപ്രകരവും ഭുവിനിന്ദ്യമത്രേ.</l><l> ഇച്ചക്രമിപ്പൊളുതകില്ലിനിഞാൻതരാമി</l><l> ദിക്‍ചക്രമെന്നുമകളേ പറവോൎക്കു പോകാം</l><l> ഉച്ചയ്ക്കുനെല്ലരിപചിച്ചുതരാത്തവിദ്വാൻ</l><l> നൽച്ചമേ കുത്തി നിശി വച്ചുതരുന്നതാണോ. </l></lg><!--end of "verse"-->
</item>
              <item n="12."> അജാമിളമോക്ഷം. </item>
              <item n="13."> സന്താനഗോപാലം എന്നീ മണിപ്രവാളങ്ങൾ. </item>
              <item n="14."> കവിപുഷ്പമാല, നിരവധി വന്ദനശ്ലോകങ്ങൾ, കീർത്തനഗാനങ്ങൾ,
കൈകൊട്ടിക്കളിപ്പാട്ടുകൾ, ശൃംഗാരശ്ലോകങ്ങൾ, കത്തുകൾ മുതലായവയും അദ്ദേഹം രചിച്ചിട്ടുണ്ടു്.
</item>
            </list>
            <p style="noindent">വെണ്മണിക്കവിതയുടെ സ്വഭാവത്തെപ്പറ്റി ഇത്രയും പറഞ്ഞതിൽനിന്നു
വായനക്കാൎക്കു ചിലതെല്ലാം മനസ്സിലായിരിക്കുമല്ലോ. ഭാഷയിൽ നിരൂപണകലയുടെ ഉപജ്ഞാതാവെന്ന
പേരിനു എല്ലാവിധത്തിലും അർഹനായ സി. അച്യുതമേനോൻ അവയെപ്പറ്റി പറഞ്ഞിട്ടുള്ളതു് ഇവിടെ
ഉദ്ധരിക്കാം.
</p>
            <p style="indent">“നവീനസമ്പ്രദായത്തിലുള്ള ഭാഷാകവിതയുടെ ആദികർത്താവെന്നു
സൂക്ഷ്മത്തിൽ പൂന്തോട്ടത്തു നമ്പൂരിയെ ആണു് പറയേണ്ടതു്. അച്ഛൻ നമ്പൂരിപ്പാട്ടിലേക്കു
കവിതാഭ്രാന്തുണ്ടായതുകൂടി അദ്ദേഹത്തിന്റെ കവിതകൾ കണ്ടിട്ടാണെന്നാകുന്നു പറഞ്ഞു കേട്ടിട്ടുള്ളതു്.
എന്നാൽ നമ്പൂരിയായിട്ടു തുടങ്ങിയ സമ്പ്രദായത്തെ പരിഷ്കരിച്ചു് അതിനുവേണ്ട ഗുണങ്ങളെ
പൂർത്തിയാക്കിയതു നമ്പൂരിപ്പാടന്മാരാണു്. അതുകൊണ്ടാകുന്നു അദ്ദേഹത്തെ നവീനസമ്പ്രദായത്തിന്റെ
ആദികർത്താക്കന്മാരിൽ ഒരാളാക്കിപ്പറഞ്ഞതു്. ഈ നവീനരീതിയുടെ സ്വഭാവം എന്താണെന്നു
അറിഞ്ഞിട്ടുള്ളവർ വളരെ ഉണ്ടെന്നു തോന്നുന്നില്ല. ഇപ്പോൾ ഉണ്ടാക്കിക്കാണുന്ന കവിതകളിൽ മിക്കതും
ആ രീതിയെ അനുസരിച്ചു കാണാത്തതുകൊണ്ടും അതുകളെ വളരെ ജനങ്ങൾ കൊണ്ടാടുന്നതുകൊണ്ടും
മിക്കവരും ആ രീതിയുടെ സ്വഭാവത്തെ അറിഞ്ഞിട്ടില്ലെന്നുതന്നെ വിചാരിക്കണം. അതുകൊണ്ടു് അതിന്റെ
സ്വഭാവത്തെ ഇന്നതെന്നു ഇവിടെ ചുരുക്കത്തിൽ പ്രസ്താവിക്കുന്നതു് അനാവശ്യമാവില്ലെന്നു
വിശ്വസിക്കുന്നു.”
</p>
            <p style="indent">“ശബ്ദഭംഗി വരുത്തുന്നതിനു് ചില നിഷ്കർഷകൾ ചെയ്യുന്നതിനാലാകുന്നു ഈ
നവീനസമ്പ്രദായം ഉണ്ടായതു്. അർത്ഥത്തെ സംബന്ധിച്ചിടത്തോളം അതുകൊണ്ടു് വിശേഷവിധിയൊന്നും
ഉണ്ടായിട്ടില്ല. മണിപ്രവാളത്തിനു ശുദ്ധി, പദങ്ങളുടെ സ്നിഗ്ദ്ധത, കർണ്ണാനന്ദത്തെ സവിശേഷമായി
ഉണ്ടാക്കുന്ന പ്രാസം ഇതുകളെവരുത്തുന്നതിനാകുന്നു ഈ നിഷ്കർഷ പ്രധാനമായി ചെയ്യപ്പെടുന്നതു്.”
</p>
            <p style="indent">ഇങ്ങനെ നവീനസമ്പ്രദായത്തിന്റെ സ്വഭാവം വിവരിച്ചിട്ടു വെണ്‍മണി
നംപൂതിരിപ്പാടന്മാർ വരുത്തീട്ടുള്ള മൂന്നു ഭേദഗതികൾ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
</p>
            <list rend="numbered">
              <item n="(1)"> അപ്രസിദ്ധങ്ങളല്ലാത്ത സംസ്കൃതപദങ്ങളും മലയാളപദങ്ങളും എടകലർന്നു പാലും
വെള്ളവും കൂടി ചേർന്നപോലെ യോജിച്ചു വരുമ്പോളാകുന്നു മണിപ്രവാളത്തിനു ശുദ്ധിയുണ്ടെന്നു
പറയുന്നതു. നംപൂതിരിപ്പാട്ടിലെ മണിപ്രവാളത്തിന്റെ ശുദ്ധിയാണു് ‘കുമാരിയേത്താൻപ്രസവിച്ചുശോതേ”
അങ്ങോടടൻപുനരിങ്ങോടടൻ ഇത്യാദികളിൽ കാണുന്ന വികൃതപ്രയോഗത്തിന്റെ അഭംഗിയെ
ജനങ്ങൾക്കു് ആദ്യം സ്പഷ്ടമാക്കിക്കൊടുത്തതു്.
</item>
              <item n="(2)"> അവിളംബോച്ചാരണത്തിനു് സുകരമാകുംവണ്ണം പദങ്ങൾ ഘടിപ്പിച്ചു് കവിതയ്ക്കു
സ്നിഗ്ദ്ധത വരുത്തുക. ഇതും നംപൂരിപ്പാടന്മാരുടെ കവിതയ്ക്കുള്ള പ്രധാന ലക്ഷണമാണു്. ഭാഷയുടെ
സ്വഭാവത്തെ അനുസരിച്ചു വേണ്ടിടത്തെല്ലാം അക്ഷരങ്ങൾക്കു ദ്വിത്വം വരുത്തുകയും
അർദ്ധാക്ഷരസംയുക്തമായ അക്ഷരങ്ങൾക്കു മുമ്പിൽ വരുന്ന അക്ഷരങ്ങളുടെ സ്വഭാവമനുസരിച്ചു്
ഗുരുലഘുത്വം കല്പിക്കയുമാകുന്നു ഇതിനു വേണ്ടതു്. ഉദാ:ചന്ദ്രക്കല, നക്രത്തുണ്ഡി എന്നല്ലാതെ മലയാളികൾ
ചന്ദ്രകല, നക്രതുണ്ഡി എന്നിങ്ങനെ എഴുതാറില്ല.
‘മന്മഥകഥാഗന്ധം ഗ്രഹിക്കാത്തവൾ താനോ’ എന്ന ദിക്കിലെപ്പോലെ ‘ൾ’ ന്നു് മുമ്പിൽ ഇരിക്കുന്ന
ഹ്രസ്വത്തെ ഗുരുവാക്കുന്ന രീതി ശരിയല്ല. അതുപോലെ ‘പോൎക്കളത്തിൽ ജപമാർന്നു മേവിടും’ എന്ന
ദിക്കിൽ ‘ത്ത’യെ ഗുരുവാക്കിയതും അഭംഗിയാണു്. വെണ്മണി നമ്പൂരിപ്പാടന്മാർ
ഇങ്ങനെയുള്ളകാര്യങ്ങളിൽ നിഷ്കർഷിച്ചു.
</item>
              <item n="(3)"> പ്രാചീനകൃതികളിൽ ദ്വിതീയാക്ഷരപ്രാസനിഷ്കർഷയെ ഉണ്ടായിരുന്നുള്ളു.
ദീർഘവൃത്തങ്ങളിൽ ദ്വിപ്രാസംകൊണ്ടു വലിയ ഗുണമൊന്നുമില്ല. “കല്യൻകല്യാണപൂർണ്ണൻ
കളകമലദളക്കണ്ണൻ” എന്നിങ്ങനെ പദാദിപ്രാസവും “കോടക്കാർവർണ്ണനോടക്കുഴലോടു്”
എന്നിങ്ങനെയുള്ള പദമദ്ധ്യപ്രാസവും, പത്മജാതാത്മജായേ, ഈമാതിരി പദാന്ത്യപ്രാസവും
അവസരോചിതമായി ഘടിപ്പിച്ചു കാവ്യം രചിച്ചുതുടങ്ങിയതു് വെണ്മണിമാരാകുന്നു. </item>
            </list>
            <p style="indent">ഈ അഭിപ്രായത്തിന്റെ സാധുത്വം ചിന്തനീയമാണു്. പ്രാചീനകാലംമുതല്ക്കേ
കവിതാനദി രണ്ടു ശാഖകളായീ പിരിഞ്ഞാണു് പ്രവഹിച്ചുകൊണ്ടിരിക്കുന്നതു്. ചെറുശ്ശേരി മലയാളവും
സംസ്കൃതവും തിരിച്ചറിയാത്തവിധത്തിൽ ശുദ്ധരീതിയിൽതന്നെ കാവ്യം രചിച്ചു. കൃഷ്ണഗാഥയിൽ
പ്രാചീനപദങ്ങൾ വളരെ കടന്നുകൂടീട്ടുണ്ടെങ്കിൽ അതിനുത്തരവാദി അദ്ദേഹമല്ല. അന്നു നടപ്പിലിരുന്ന
പദങ്ങളെ അദ്ദേഹം പ്രയോഗിച്ചുവെന്നേയുള്ളു. നമ്പ്യാർ ചെറുശ്ശേരിനമ്പൂരി തെളിച്ച വഴിയേതന്നെയാണു്
സഞ്ചരിച്ചതു്. ആധുനികമലയാളത്തിന്റെ പ്രവർത്തകനെന്ന പേരിനു് വാസ്തവത്തിൽ അദ്ദേഹമാണർഹൻ.
“കുമാരിയേത്താൻ പ്രസരിച്ചുശേതേ” എന്നും മറ്റും അപൂർവ്വം ചില പ്രയോഗങ്ങൾ ശ്രീകൃഷ്ണചരിതത്തിൽ
കാണ്മാനുണ്ടെങ്കിൽ അത്തരം പ്രയോഗങ്ങൾ വെണ്മണികൃതികളിലും ചൂണ്ടിക്കാണിക്കാം.
</p>
            <p style="indent">സുപ്തിങ്ങന്തങ്ങളായ പദങ്ങൾ വെണ്മണിഅച്ഛനും മകനും അവിടവിടെ
പ്രയോഗിച്ചിട്ടുണ്ടു്.</p>
            <lg xml:id="lg3.63">
              <l> ‘ഭക്തേഷ്വനഭിനുതിക്കൊരുഭാജനമാക്കരുതേ’</l>
              <l> ‘ചേവടിയുഗം കലയേ’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">“കുമാരിയേത്താൻ പ്രസവിച്ചുശേതേ” എന്ന ദിക്കിലെപ്പോലുള്ള
അഭംഗിയില്ലെന്നു സമ്മതിക്കാം. എന്നാൽ ശ്രീകൃഷ്ണചരിതത്തിൽ ഈമാതിരി എത്ര പ്രയോഗങ്ങളുണ്ടു്?
പേരിനുമാത്രം. കൃഷ്ണഗാഥയിൽ തീരെ ഇല്ലതന്നെ.
</p>
            <p style="indent">അർദ്ധാക്ഷരങ്ങളുടെ മുമ്പിലിരിക്കുന്ന ലഘുക്കളെ സംബന്ധിച്ചുള്ള
വ്യവസ്ഥകൾ നമ്പ്യാരുടെ കാലത്തിനുമുമ്പുതന്നെ ഏറക്കുറെ അംഗീകൃതമായി. ചില കവികൾ സ്വാതന്ത്ര്യം
പ്രയോഗിച്ചു കണ്ടേക്കാം. അതു് അന്നത്തേപ്പോലെതന്നെ ഇന്നും സംഭവിച്ചു കൊണ്ടിരിക്കുകതന്നെ
ചെയ്യുന്നു. കവിസ്വാതന്ത്ര്യത്തെ ആൎക്കും നിയന്ത്രിക്കാൻ സാധിക്കയില്ലല്ലോ.
</p>
            <p style="indent">“വദനതാർ” എന്നും മറ്റും പ്രയോഗിക്കുന്നതു തെറ്റാണെങ്കിൽ “പുതുപുസ്തകം”
“പൂശാൻ” എന്നിങ്ങനെ വെണ്മണിമഹൻ പ്രയോഗിച്ചിട്ടുള്ളതും അബദ്ധംതന്നെ.
</p>
            <p style="indent">അനുപ്രാസംകൊണ്ടുണ്ടാകുന്ന ഭംഗി പൂർവകവികൾക്കും കാണ്മാൻ
കഴിഞ്ഞിട്ടുണ്ടു്.
</p>
            <lg xml:id="lg3.64">
              <l> അമ്പത്തൊന്നക്ഷരാളീകലിതതനുലതേ വേദമാകുന്നശാഖി</l>
              <l> ക്കൊമ്പത്തമ്പോടുപൂക്കും കുസുമതതിയിലേന്തുന്ന പൂന്തേൻകുഴമ്പേ!</l>
              <l> ചെമ്പൽത്താർബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ</l>
              <l> സമ്പത്തേ! കുമ്പിടുന്നേൻ കുഴലിണവലയാധീശ്വരീ! വിശ്വനാഥേ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇതിൽ എല്ലാത്തരത്തിലുള്ള അനുപ്രാസങ്ങളും പ്രയോഗിച്ചിരിക്കുന്നു.
അതുപോലെ അതേ പുസ്തകത്തിലുള്ള,
</p>
            <lg xml:id="lg3.65">
              <l> മിന്നുംപൊന്നോലകർണ്ണേ മണിഗണലളിതം മോതിരം കണ്ഠകാണ്ഡേ</l>
              <l> പിന്നിൽച്ചിന്നിക്കവിഞ്ഞൊന്നണിചികുരമകണ്ഡോദയംമന്ദഹാസം</l>
              <l> കന്നിപ്രായംകരുത്തൊന്നുരസികചയുഗം നൂനമപ്പെണ്‍കിടാവെ-</l>
              <l> ത്തന്നേ തോന്നീടുമത്രേ സരസമൊരുദിനംകണ്ടവന്നിത്രിലോക്യാം. </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന പദ്യം നോക്കുക. ഇതേ അവസ്ഥതന്നെയാണു് രാമായണചമ്പുവിലും.
</p>
            <lg xml:id="lg3.66">
              <l> കണ്ണനെക്കാണ്‍മതിനല്ലയോപോകുന്നു</l>
              <l> പുണ്യവാനെന്നതുനിർണ്ണയംതാൻ</l>
              <l> ആയർകോന്തന്നുടെ കാന്തിയായുള്ളൊരു</l>
              <l> പീയൂഷവാരിതൻപൂരംതന്നെ</l>
              <l> </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനെ ചെറുശ്ശേരിയും അനുപ്രാസം പ്രയോഗിക്കുന്നതിൽ വളരെ
നിഷ്ഠയുള്ളവനായിരുന്നു.
</p>
            <p style="indent">കല്ലേക്കുളങ്ങരെപ്പിഷാരടിയുടെ വേതാളചരിത്രത്തിൽ
അനുപ്രാസഭംഗിയില്ലാത്ത ഒരു ഒറ്റവരിപോലും എടുക്കാൻ സാധിക്കയില്ല.
</p>
            <p style="indent">കവിതാനദിയുടെ മറ്റൊരു ശാഖയാണു് കണ്ണശ്ശന്റേയും എഴുത്തച്ഛന്റേയും
കൃതികളിൽ കാണുന്നതു്. ആ മഹാകവികൾ പ്രത്യേകിച്ചു് എഴുത്തച്ഛൻ സുബന്തങ്ങളും തിങന്തങ്ങളുമായ
വിവിധ സാംസ്കൃതശബ്ദങ്ങളും ചമ്പുകാരന്മാരെ അനുകരിച്ചു പ്രയോഗിച്ചു. ‘സന്ദർഭേ സംസ്കൃതികൃതാച’ എന്ന
ലീലാതിലകവിധിയെ മാത്രം അവർ കൈക്കൊണ്ടില്ല. കേരളവർമ്മ വലിയകോയിത്തമ്പുരാൻ
തിരുമനസ്സുകൊണ്ടും മറ്റും എഴുത്തച്ഛന്റെ മാർഗ്ഗാവലംബികളായിരുന്നു.
</p>
            <p style="indent">ഇതാണു് പരമാർത്ഥം. എന്നാൽ വെണ്മണിമാർ ഈ വിഷയത്തിൽ ഒന്നും
ചെയ്തിട്ടില്ലേ? എന്നു ചോദിച്ചാൽ ഇല്ലെന്നു പറയുന്നകാര്യവും പ്രയാസമാണു്. എന്തുകൊണ്ടെന്നാൽ
ഭൂരിപക്ഷം കവികളും സംസ്കൃതപ്രയോഗബഹുലമായ രീതിയിൽ കാവ്യം രചിച്ചുകൊണ്ടിരിക്കേ,
ശുദ്ധമണിപ്രവാളരീതിയെ പ്രചരിപ്പിക്കുന്നതിനു ചേലപ്പറമ്പൻ, പൂന്തോട്ടം മുതലായ കവികളെ അനുകരിച്ചു
അവർ മുന്നോട്ടു വരികയും നിരവധി ശ്ലോകങ്ങൾ എഴുതിത്തള്ളുകയും ചെയ്തു. ആ മാർഗ്ഗം മലയാളികൾക്കു
കൂടുതൽ രസിക്കയാൽ കാലക്രമേണ സംസ്കൃതപ്രധാനമായ മണിപ്രവാളം നിശ്ശേഷം നിന്നുപോയി.
ഇന്നുള്ളവരാകട്ടെ തേ, മമ, തവ മുതലായ പദങ്ങൾപോലും പ്രയോഗിച്ചുകൂടെന്നു നിർബന്ധം
പിടിച്ചുവരുന്നു. അങ്ങനെ ഒരു മനഃസ്ഥിതി ജനിപ്പിക്കുന്നതിനു വെണ്മണിനമ്പൂരിപ്പാടന്മാർ സഹായിച്ചു
എന്നല്ലാതെ അവർ നവീന മണിപ്രവാളത്തിന്റെ ഉപജ്ഞാതാക്കളാണെന്നു പറയാവുന്നതല്ല.
</p>
            <p style="indent">ഇയ്യാണ്ടത്തെ സാഹിത്യപരിഷത്തിനു വെണ്മണിപ്രസ്ഥാനം
എന്നൊരുപ്രസ്ഥാനം ചേർത്തുകാണുന്നു. പ്രസ്ഥാനകോലാഹലം തുടങ്ങിയതു് ഈയിടെയാണു്. അതിനു
Retrospective effect (മുൻപ്രാബല്യം) കൊടുപ്പാൻ പരിഷദംഗങ്ങളായ പ്രചണ്ഡപണ്ഡിതന്മാർ
ശ്രമിച്ചുകാണുന്നതു് ആശ്ചര്യജനകമായിരിക്കുന്നു. വാസ്തവത്തിൽ ഒരു പുതിയ പ്രസ്ഥാനവും വെണ്മണി
നമ്പൂതിരിപ്പാടന്മാർ ആരംഭിച്ചിട്ടില്ല. ഒട്ടുവളരെ കൃതികൾ തുടങ്ങീട്ടു് മദ്ധ്യേമാർഗ്ഗം വിരമിക്ക എന്നതു് ഒരു
പ്രസ്ഥാനമാണെങ്കിൽ അതിന്റെ സ്ഥാപകന്മാർ അവർതന്നെ. ‘കുത്തിട്ടു’ പ്രസിദ്ധീകരിക്കേണ്ട
ശ്ലോകങ്ങൾ രചിക്കുന്നതു് ഒരു പുതിയ പ്രസ്ഥാനമാണെങ്കിൽ അതും അവരാൽ ഉദ്ഘാടിതമാണു്. പക്ഷേ
ഇന്നാരെങ്കിലും അങ്ങനെയുള്ള പദ്യങ്ങൾ രചിച്ചാൽ അവർ കാരാവാസംകൊണ്ടുള്ള നരകം
അനുഭവിക്കേണ്ടതായി വന്നുപോകും. നമ്പൂരിപ്പാടന്മാരുടെ കൃതികളിൽ വിത്രിതമായിരിക്കുന്ന ആ
സാമുദായികനില അസ്തമിച്ചതിൽ ആവൂ എന്നു സന്തോഷം പ്രകടിപ്പിച്ച ചിലർകൂടി ആ കവികളുടെ
പ്രസ്ഥാനത്തെ പുനരുദ്ധരിക്കുന്ന വിഷയത്തിൽ ജാഗരൂകരായിരിക്കുന്നതു കാണുമ്പോൾ ആൎക്കാണു
സങ്കടം തോന്നാത്തതു്! ചെറുശ്ശേരിയും എഴുത്തച്ഛനും നമ്പ്യാരും വിസ്മരിക്കപ്പെട്ടുകഴിഞ്ഞു; അവരുടെ
സ്മാരകദിനങ്ങൾ കൊണ്ടാടുന്നതിനു് ആരുമില്ല. മൂരിശൃംഗാരം ആയിരിക്കാം ഇക്കൂട്ടരുടെ ആദർശം.
കൊള്ളാം, നടക്കട്ടെ. പക്ഷേ ഉത്തരകേരളത്തിൽ ചുണയുള്ള പെണ്‍കുട്ടികൾ കണ്ടേക്കാതിരിക്കയില്ല.
അവർ ഈ അശുഭകരമായ ഉദ്യമത്തെ തടഞ്ഞുനിർത്താതിരിക്കയില്ല. അഥവാ അവൎക്കു ം അതിനോടു
പഥ്യമാണെങ്കിൽ—
</p>
            <p style="indent">വെണ്‍മണിപ്രസ്ഥാനക്കാർ ഒരുകാര്യം ചെയ്യുന്നപക്ഷം മലയാളികൾ
അവരോടു് അത്യന്തം കൃതജ്ഞതയുള്ളവരായിരിക്കും. അച്ഛനും മകനും ഒന്നാംതരത്തിലുള്ള ഒട്ടുവളരെ
പദ്യങ്ങൾ രചിച്ചിട്ടുണ്ടു്. അവയെ മാത്രം ശേഖരിച്ചു പ്രസിദ്ധീകരിക്കുകയും മറ്റുള്ളവയെ അഗ്നിദേവനു
സമർപ്പിക്കുകയും ചെയ്യട്ടെ.
</p>
            <lg xml:id="lg3.67">
              <l> വട്ടക്കണ്ണുംവഴിക്കുള്ളകിഴുകളതുകുത്തീട്ടു ചെമ്മണ്ണു ചേരും</l>
              <l> മൊട്ടക്കൊമ്പുംകുളമ്പും കുടിലനുടെ തുളുമ്പുന്നവമ്പുംകൊടുമ്പും</l>
              <l> കട്ടപ്പൂവാലുമെന്നീവകകലരുമൊരീകൂറ്റനെക്കാണ്‍കിലുള്ളം</l>
              <l> ഞെട്ടിപ്പോം കല്ലു തിന്നീടിലുമുടനെ ദഹിക്കുംദഹിക്കാത്തവന്നും</l>
              <l> വട്ടച്ചൂട്ടുംകുനുട്ടും വലിയതലയെടുപ്പുംനടപ്പുംവെടിപ്പും</l>
              <l> പൊട്ടിച്ചുള്ളഞ്ജനക്കല്പൊടിയൊടുകിടയാം വങ്കറുപ്പുംനിരപ്പും</l>
              <l> പൊട്ടിച്ചോരുന്നഗർവും ശിവശിവശിവനേ പൈക്കളെചെന്നുകുത്തി-</l>
              <l> കുട്ടിച്ചോരംവരുത്തുന്നിവനുടെതടിയും താടയുംപേടിയാകും</l>
              <l> ധൂർത്തോടിദ്ധൂളിധൂളിച്ചരമിഹചുരമാന്തിപ്പുളച്ചുംതിളച്ചും</l>
              <l> നേർത്തോടിച്ചെന്നുനേരിട്ടിണയൊടുടനടുത്തെത്തിയുംകുത്തിയിട്ടും</l>
              <l> കൂത്താടിക്കൂസൽവിട്ടും കൊടിയമദമൊപ്പൈക്കളോടൊത്തുകാമ-</l>
              <l> ക്കൂത്താടിക്കൊണ്ടുനില്ക്കുന്നവനിതൊരുടയാക്കൂറ്റനോകൂറ്റനത്രേ</l>
              <l><span style="width:1.5em"> </span>ഗളതലമണിയുംമണിയും</l>
              <l><span style="width:1.5em"> </span>കിണികിണിരവവും മിനുത്തതടിയുംതടിയും</l>
              <l><span style="width:1.5em"> </span>ക്ഷണമൊരുനടയുംനടയും</l>
              <l><span style="width:1.5em">
</span>പണിപണിപറവാനിതോൎക്കിൽമിനുസംമിനുസം</l>
              <l><span style="width:1.5em"> </span>വിക്രമനിവനെക്കെട്ടും-</l>
              <l><span style="width:1.5em"> </span>നല്ക്കയറുംപൊന്തിടുന്നപൂഞ്ഞിക്കെട്ടും</l>
              <l><span style="width:1.5em"> </span>പൈക്കളൊടുള്ളൊരുകെട്ടും</l>
              <l><span style="width:1.5em"> </span>മുക്രയുമുചിതംമുഴങ്ങുമിദ്ദിക്കെട്ടും. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനെ കൃതി കുലുക്കിവരുന്ന മൂരിക്കുട്ടന്റെ വർണ്ണന സരസമെങ്കിലും
അവന്റെ ശൃംഗാരത്തെ പ്രചരിപ്പിക്കുന്നതിനോ നിലനിർത്തുന്നതിനോ ഉള്ള ഉദ്യമം ഒരിക്കലും
സമുദായക്ഷേമകരമല്ല.
</p>
            <lg xml:id="lg3.68">
              <l> കണ്ണാടിക്കൊത്തൊരോമൽക്കവിളിലണിമുലപ്പാലൊലിപ്പിച്ചുകൊങ്ക-</l>
              <l> ക്കണ്ണുംകൈകൊണ്ടുഞെക്കിജ്ജനനിയുടെമുലപ്പന്തുമെല്ലെപ്പിതുക്കി</l>
              <l> കണ്ണൻകൊഞ്ചിക്കുഴഞ്ഞങ്ങവൾമടിയിലൊതുങ്ങിക്കിടന്നല്പമോട്ട-</l>
              <l> ക്കണ്ണേയ്പിക്കുംനറുമ്പാൽകുടമതിനുകണക്കെന്നിയേകൈതൊഴുന്നേൻ</l>
              <l> ചോപ്പുംചോരത്തിളപ്പും ചൊകചൊകവിലസിത്തത്തുമത്തപൂതങ്ക</l>
              <l> ക്കോപ്പൂംകൊണ്ടൽക്കറുപ്പുള്ളണികഴല്ലമണിത്തിങ്കളുംതിങ്ങൾതോറും</l>
              <l> പൂപ്പുംമുന്നാൾപടുപ്പിട്ടിവപെടുമിളമാൻതയ്യൽതൻമെയ്യിനുള്ളോ-</l>
              <l> രേപ്പുല്ലാസാലുലഞ്ഞോന്നകമലരിലലഞ്ഞാനുലഞ്ഞാനുഭാരം</l>
              <l> ക്രീഡിച്ചുംകീരവാണീമണികളൊടിടയിൽകൈക്കൽ നെയ്‍പാലിതെല്ലാം</l>
              <l> മേടിച്ചും കട്ടശിച്ചും പ്രണതരിലലിവിൻനീർതുളിച്ചും തുണച്ചും</l>
              <l> കൂടിച്ചും പാണ്ഡവൎക്കുന്നതി കരുനിരയെത്തക്കമോർത്തങ്ങുകണ്ടിൽ</l>
              <l> ച്ചാടിച്ചും വാണഗോപീജനസുകൃതസുഖക്കാതലേക്കൈതൊഴുന്നേൻ</l>
              <l> കണ്ണാചാടിക്കളിച്ചാലൊരുതവിനറുനൈ തന്നിടാം പാടിവണ്ണം</l>
              <l> വർണ്ണിച്ചാലുണ്ടുരിപ്പാലൊരുകറിയൊരുകൊച്ചുമ്മയമ്മയ്ക്കുതന്നാൽ</l>
              <l> ഉണ്ണിക്കാകണ്ഠമേകാം പുതുമധുപൊളിയല്ലെന്നു മാതാവുരച്ചാൽ</l>
              <l> തിണ്ണംചാടാൻതുടങ്ങുംകൊതിയുടെനിധി സാപ്പാട്ടുരാമൻസഹായം</l>
              <l> പോരാടിപ്പണ്ടുപോത്താംമനുജനുടെകടുംചോരകോരിക്കുടിച്ച-</l>
              <l> ങ്ങാറാടിത്തച്ചുകീറിക്കടലുടലിലണിഞ്ഞാർത്തുകൊണ്ടാത്തമോദം</l>
              <l> പാരിൽശ്രീകോടിലിംഗാലയമടിയരുളും ഭദ്രതൻഭദ്രമേകം</l>
              <l> ചാരുശ്രീചേവടിത്താരകതളിരിലണച്ചയ്‍മ്പിൽഞാൻകുമ്പിടുന്നേൻ.</l>
              <l> നീലക്കാറുംനിലാവും തിറമുടയനിശാനാഥനുംനിസ്തുലശ്രീ</l>
              <l> ബാലാൎക്കാരുണ്യമൊത്തുള്ളുടലുമമലസമ്മുത്തുമുള്ളൊത്തമുത്തും</l>
              <l> കോലും കാരുണ്യസത്തും പലതിഹവിലസും വാമദേവന്റെവാമാ-</l>
              <l> ങ്കാലങ്കാരം കനിഞ്ഞെൻ കരളിലിഹകളിച്ചിടണം കാന്തിയോടും.</l>
              <l> കാന്താനന്ദസ്വരൂപിൻഗള മണിമണിമാണിക്യമംഗല്യശോഭാ</l>
              <l> സന്താനശ്രീനിവാസശ്രീതജനഹിതസന്ധാനസന്താനശാഖിൻ</l>
              <l> സ്വന്താനന്താഹിതല്പസ്ഥിതിസകലജഗന്നാഥ!നന്ദിച്ചൊരോമൽ</l>
              <l> സന്താനം തന്നുരക്ഷിച്ചരുളുകയിഹമാം സംഗമേസംഗമേശാ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെയുള്ള നിരവധി വന്ദനശ്ലോകങ്ങളും,
</p>
            <lg xml:id="lg3.69">
              <l> ഉണ്ടെന്നും വിബുധദ്വിജാദികൾസമീപേ ദാനശീലുത്വവും</l>
              <l> രണ്ടാൾക്കും ശരിശൈലുസിന്ധുവരനുംഞാനും സമാനംപരം</l>
              <l> ഉണ്ടേവം സുരദാരുവിന്നു തവ കല്പഭ്രാന്തിതൻ കാരണം-</l>
              <l> കൊണ്ടോ കല്പകവൃക്ഷമെന്നതിനുപേർ ചൊല്ലുന്നിതെല്ലാവരും?</l>
              <l> ഇന്നാരാണിവിടേയ്ക്കുനേരയി!ഭവദ്ദാനപ്രഭാവങ്ങൾകൊ-</l>
              <l> ണ്ടിന്ദ്രാരാമമതിങ്കലർത്ഥികൾ കടക്കുന്നില്ല തന്നല്ലഹോ</l>
              <l> ചെന്നാരുംപെരുമാറിടാഞ്ഞവിടെ വമ്പുറ്റും പുലിക്കൂടുമാ-</l>
              <l> യ്‍മന്ദാരാഖ്യമരങ്ങളോരബതപുഴുക്കത്തിന്നൊഴുക്കുന്നിതോ.</l>
              <l> കാളീതൃക്കരുണാരസാർദ്രചലിതാപാഗോളിഭൃംഗാവലി</l>
              <l> ക്കാളീടും കളകാന്തിചേർന്നൊരുമലൎക്കാവാം ഭവാൻപാരിടം</l>
              <l> കാളുംകൗതുകമോടുമത്ര വളരെക്കാലം വലാരാതിയെ</l>
              <l> ക്കാളും കല്യതേയാടിവണ്ണമിനിയും ക്ഷോണീശ വാണീടണം.</l>
              <l> മങ്ങാതങ്ങു മതംഗജാസകരുണാപാംഗാഖ്യമത്തഭൂമൽ</l>
              <l> ഭംഗാരാമമതായിവണ്ണമിനിയും ഭംഗ്യാ ദയാവാരിധേ</l>
              <l> അങ്ങാലംബനമാംജനത്തിനൊരുമാൽതിങ്ങാതെരക്ഷിച്ചുഭൂ-</l>
              <l> രംഗാന്തേ സുഖമായ്‍വസിക്ക സുചിരം തുംഗാനുഭാവൻ ഭവാൻ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇത്യാദി അസംഖ്യം സംഭാവനാപദ്യങ്ങളും ഉണ്ടല്ലോ. അവയെമാത്രം
ചേർത്താൽതന്നെയും മഹാകവിപട്ടത്തിനു് അച്ഛനുംമകനും ഒരുപോലെ അർഹരായിത്തീരുന്നതാണു്.
</p>
            <p style="indent">‘പൂരബന്ധം’തന്നെയും ഏതാനും പദ്യങ്ങൾ ഒഴിച്ചാൽ വായിച്ചു രസിക്കാൻ
കൊള്ളാവുന്ന ഗ്രന്ഥമാണു്. എനിക്കു കുത്തിട്ടു ചേർത്തിട്ടുള്ള മൂരിശൃംഗാരപദ്യങ്ങളോടുമാത്രമേ വഴക്കുള്ളു.
അവയെ നശിപ്പിക്കേണ്ടകാലം ആസന്നമായിരിക്കുന്നു. പ്രസാധകന്മാർ എന്തിനു് ഇങ്ങനെ ചില
ദിക്കുകളിൽ കുത്തിട്ടു എന്നുള്ളതു മനസ്സിലാകുന്നതേയില്ല. മുഴുവനും പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ സമീപ
പ്രദേശങ്ങൾ ഒഴിച്ചുള്ള ദിക്കുകളിൽ അധിവസിക്കുന്നവരെങ്കിലും ഈ പേരുകളെല്ലാം കേവലം
സാങ്കല്പികങ്ങളാണെന്നു വിചാരിക്കുമായിരുന്നു. ഇപ്പോഴങ്ങനെയല്ല. കന്യാകുമാരിമുതൽ ഗോകർണ്ണം
വരെയുള്ളവൎക്കൊക്കെ കുത്തിട്ടിട്ടുള്ള സ്ഥലങ്ങളിലെ വാക്കുകൾ എന്തെല്ലാമെന്നറിയാം. ആ
പദ്യങ്ങളെല്ലാം സംരക്ഷിക്കത്തക്കതാണെന്നു പ്രസാധകന്മാൎക്കു വിശ്വാസമുണ്ടെങ്കിൽ അവർ
എന്തുകൊണ്ടു മുഴുവനും പ്രസിദ്ധീകരിക്കുന്നില്ല?
</p>
            <p style="indent">വെണ്മണികൃതികളെപ്പറ്റി അഭിജ്ഞോത്തമനായ ടി. കെ.
കൃഷ്ണമേനോനവർകൾ പ്രസ്താവിച്ചിട്ടുള്ളതു പരമാർത്ഥമാണു്.
</p>
            <lg xml:id="lg3.70">
              <l> “മൂക്കാലുംമൂഢരാണിജ്ജഗതിബുധജനം ദുർല്ലഭംനല്ലഭാഗ്യം</l>
              <l> തൽക്കാലംകേട്ടുകൊണ്ടാടുവതറികമഹാ മൂഢരാണൂഢരാഗം </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു നമ്പൂരിപ്പാട്ടീന്നു (മകൻ) അംബോപരദശത്തിന്റെ അവസാനത്തിൽ
പറഞ്ഞിട്ടുണ്ടു്. കല്പിച്ചുണ്ടാക്കീട്ടോ അല്ലാതെയോ ഇദ്ദേഹം ഇവരുടെ രസത്തെ വേണ്ടതിലധികം
ഗണിച്ചിരുന്നു എന്നു തോന്നുന്നു.
</p>
            <p style="indent">അർത്ഥഭംഗിയേക്കാളധികം ശബ്ദഭംഗിയേയാണു് ഇദ്ദേഹം ദീക്ഷിച്ചുവന്നതു്,
പ്രാസാനുപ്രാസങ്ങൾ കൂടാതെയുള്ള ശ്ലോകങ്ങളെ കാണ്മാൻ പ്രയാസം.
</p>
            <p style="indent">‘മഹാമൂഢന്മാർ കേട്ടുകൊണ്ടാടുവാൻ’ വേണ്ടീട്ടോ അല്ലാതെയോ
കാവ്യനാടകാലങ്കാരങ്ങൾ വായിച്ചിട്ടുള്ള രസജ്ഞന്മാരാൽ സഹിക്കപ്പെടാത്തവയായ തെറ്റുകൾ
നമ്പൂരിപ്പാട്ടിനു തന്റെ കൃതികളിൽ വരുത്തീട്ടുമുണ്ടു്. പദ്യപ്രബന്ധങ്ങളെ സംബന്ധിച്ചു് ഒരു ശിക്ഷാനിയമം
ഉണ്ടാക്കുന്നതായാൽ ഏതെല്ലാം വകുപ്പിൽ എപ്രകാരം ഇദ്ദേഹം കുറ്റക്കാരനായിവരുമെന്നു പറവാൻ
ഒരുങ്ങുന്നില്ല. ഓരോ കൃതികളുടെ അംഗങ്ങൾക്കു വേണ്ട താരതമ്യങ്ങളോടുകൂടീട്ടു് ഇദ്ദേഹം ഒരു
കൃതിയെങ്കിലും പൂർത്തിയാക്കീട്ടില്ല. നാടകസിദ്ധാന്തങ്ങൾ പ്രകാരം വിചാരിക്കുന്നതായാൽ
ഇദ്ദേഹത്തിന്റെ ഒരു നാടകത്തിനെങ്കിലും ആ പേരിനുള്ള അർഹതിയില്ല.”
</p>
            <p style="ctstar">***</p>
            <!--end of "tstar"-->
            <p style="indent">“ഇദ്ദേഹത്തിന്റെ കൃതികൾകൊണ്ടു് ഒരു ഉദ്ദേശസിദ്ധിയും ഉണ്ടാകുന്നില്ല.
ജനങ്ങൾക്കു കൃത്യോപദേശം ചെയ്തു് അവരെ അശുഭകർമ്മങ്ങളിൽ വിമുഖരാക്കി സദൃത്തരാക്കുന്നതിനു്
ഇദ്ദേഹം ശ്രമിക്കകൂടി ചെയ്തിരുന്നില്ല. ഇതു വലിയ കവികളുടെ കൃത്യങ്ങളിൽ ഒന്നാണെന്നു ഇദ്ദേഹം
അറിഞ്ഞിരുന്നോ എന്നുതന്നെ സംശയമാണു്. അംബോപദേശം, ഭാണം, പൂരപ്രബന്ധം പല ഒറ്റ
ശ്ലോകങ്ങൾ ഇവ നോക്കുമ്പോൾ സാധാരണ ദുഷ്കവിത എന്നു നാം പറയുന്നതിൽ ഇദ്ദേഹത്തിനു
അധികപക്ഷം ഉണ്ടായിരുന്നുവെന്നു പറകവേണ്ടിയിരിക്കുന്നു.”
</p>
            <p style="indent">മി. ടീ. കേ. കൃഷ്ണമേനോൻ ഇങ്ങനെ വെണ്മണി മഹന്റെ കാവ്യദൂഷ്യങ്ങളെ
ചൂണ്ടിക്കാണിച്ചുവെങ്കിലും, ഗുണങ്ങളെ വിസ്മരിച്ചിട്ടില്ല. അദ്ദേഹം തുടരുന്നു;-
‘തൻഭാഷാതന്വിയെക്കേരളമനുജർ വെടിഞ്ഞിട്ടുമുക്കാലുമിപ്പോൾ, വമ്പാളും ഹൂണഭാഷാവനിതയെ
വശമാക്കുന്ന’ ഇക്കാലത്തു് മലയാളഭാഷയ്ക്കു അഭൂതപൂർവ്വമായ് കണ്ടുവരുന്ന ഒരു പ്രചാരമുണ്ടാക്കുന്നതിനു്
ഇദ്ദേഹം വളരെ പ്രയത്നിച്ചിട്ടുണ്ടു്, ഇതിനു സംശയമില്ല; പണ്ഡിതപാമരന്മാർ ഒരുപോലെ കൊണ്ടാടുന്നതു
നമ്പൂരിപ്പാട്ടിലെ കൃതികളെയാണെന്നു സർവ്വസമ്മതമാണല്ലോ. ‘വാസനാബലത്താൽ കവിതയുണ്ടാക്കി
സഹൃദയഹൃദയാഹ്ലാദം ചെയ്യുന്ന ഭാഷാകവീകളിൽ അഗ്രേസനായ് ഗണിക്കേണ്ടതു
വെണ്മണിനമ്പൂരിയെത്തന്നെയാകുന്നു–എന്തു സ്ഖലിതങ്ങൾ ഉണ്ടായിരുന്നാലും ഇദ്ദേഹത്തിന്റെ
പദ്യങ്ങളിൽ അഭിരുചിതോന്നാതിരിക്കുവാൻ പ്രയാസമാണു്. ഇദ്ദേഹത്തിന്റെ മനോധർമ്മത്തിന്റെ
പ്രവാഹത്തിനു ഒരു തട്ടുവരുന്നില്ല. മറ്റൊരുകവി ശങ്കിക്കുന്ന ദിക്കിൽ ഇദ്ദേഹം എന്തെങ്കിലും തട്ടിമൂളിക്കും.
സരസ്വതീപ്രസാദത്താൽ അതു ബഹു സരസമായിരിക്കയും ചെയ്യും.”
</p>
            <p style="indent">വെണ്മണി സാഹിത്യത്തിനുള്ള വിശിഷ്ടലക്ഷണങ്ങൾ താഴെപ്പറയുന്നവയാണു്.
</p>
            <list rend="numbered">
              <item n="1">പൂർവ്വകവിചുംബിതങ്ങളല്ലാത്ത ഏതെങ്കിലും ഭാവം മിക്ക ശ്ലോകങ്ങളിലും ഉണ്ടായിരിക്കും.
</item>
              <item n="2">സ്നിഗ്ദ്ധമായ പദഗുംഫനരീതി—യതിഭംഗത്തിനു കുറവില്ലെങ്കിലും, അതുകൊണ്ടു വലിയ
അഭംഗി തോന്നുകയില്ല. </item>
              <item n="3">ശ്രവണമാത്രത്തിൽതന്നെ അർത്ഥബോധം ഉണ്ടാകത്തക്കവണ്ണമുള്ള പ്രസന്നത.
</item>
              <item n="4">ദൂരാന്വയാദി അർത്ഥഗ്രഹണപ്രതിബന്ധകികളായ ദോഷങ്ങളുടെ അഭാവം. </item>
              <item n="5">നമ്പ്യാരെപ്പോലെ കവിതകളിൽ സംഭാഷണശൈലികൾ പ്രയോഗിക്കുക. </item>
              <item n="6">അനുപ്രാസങ്ങൾ നിയമേന എല്ലാ പദ്യങ്ങളിലും പ്രയോഗിച്ചു് ശ്രവണസുഖം
വർദ്ധിപ്പിക്കുക. </item>
              <item n="7">ബാഹ്യപ്രകൃതിയെ സുസൂക്ഷ്മമായി നിരീക്ഷണം ചെയ്തു് ചമൽക്കാരജനകമാംവണ്ണം
തന്മയത്തോടുകൂടി ചിത്രണംചെയ്യുന്നു. </item>
              <item n="8">അഭ്യന്തരപ്രകൃതിയെ വർണ്ണിക്കുന്നതിലുള്ള പാടവമില്ലായ്മ. </item>
              <item n="9">ഛായാചിത്രണവൈദഗ്ദ്ധ്യം. </item>
              <item n="10">സംബോധനകളുടെ വൈശിഷ്ട്യം. </item>
              <item n="11">ഫലിതപ്രയോഗചാതുരി. </item>
            </list>
            <p style="indent">ഈ ഒടുവിൽ പറഞ്ഞ രണ്ടു വിശിഷ്ടതകളേക്കുറിച്ചു് അല്പം
ഉപന്യസിക്കേണ്ടിയിരിക്കുന്നു. ഒറ്റ വാക്കുമുതൽക്കു് മൂന്നു വരികളോളം ദൈർഘ്യമുള്ള സംബുദ്ധികൾ
വെണ്മണികൃതികളിൽ കാണാം.
</p>
            <list rend="numbered">
              <item n="1."> പൊന്നിൻകേഴക്കിടാവിൻ കഴലതൊരുപെരുംപാമ്പുമന്ദം വിഴുങ്ങി
ത്തിന്നുമ്പോൾക്കേണുനോക്കും മിഴിയതിലഴകേറുന്നലോലായരാക്ഷീ. </item>
              <item n="2."> തേൻപൊട്ടിച്ചേർത്തൊലിക്കും മൃദുതരമൊഴികൊണ്ടിന്നുയൂനാംഹൃദന്ത-
ക്കാമ്പാട്ടീടുന്നകോണ്ടൽകുഴലണിമണിമാർ കുമ്പിടുംതമ്പുരാനേ. </item>
              <item n="3."> കൂടുംപേടികലർന്നു കാനനനടുക്കാപ്പെട്ടു പാരം വല-
ഞ്ഞോടുമ്പോൾമൃഗചഞ്ചലാഞ്ചിതമിഴിക്കൊക്കുംമിഴിത്തയ്യലേ. </item>
              <item n="4."> ഉമ്പർകോനുടയകൊമ്പനാനയുടെകുംഭവുംകനകകംഭവും
കുമ്പിടുന്നകുചകുംഭമുള്ളവരിൽമുമ്പുതേടിവിലസുംപ്രിയേ. </item>
            </list>
            <p style="indent">ഈമാതിരി സംബുദ്ധികൾ ചിലൎക്കൊക്കെ രസിച്ചുവെന്നുവരാം. എന്നാൽ
സുന്ദരിയായ നായികയേ ‘വമ്പെഴും കൊമ്പനാനേ’ എന്നൊക്കെ വിളിക്കുന്ന രീതി ഇന്നുള്ളവൎക്കാൎക്കും
രസിക്കയില്ലെന്നുള്ളതു തീർച്ചതന്നെ.
</p>
            <p style="indent">വെണ്മണിമഹൻ പ്രാർത്ഥനാപദ്യങ്ങളിൽപോലും ഫലിതം
തട്ടിവിടാറുണ്ടായിരുന്നുവെന്നു മുകളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. അച്ഛനും മകനും ഒരുപോലെ
ഫലിതക്കാരായിരുന്നു.
</p>
            <p style="indent">ഒരിക്കൽ ഒരു സദ്യയ്ക്കു് അച്ഛൻനമ്പൂരിപ്പാടു് ഉണ്ണാനിരുന്നു. അദ്ദേഹം
ശൎക്കരപ്പായസം തൊടാതെ പാൽപായസം മാത്രം ഉണ്ണുന്നതുകണ്ടിട്ടു് പൂന്തോട്ടം ചോദിച്ചു; “വെണ്മണി
കറക്കുമെന്നു പേടിച്ചായിരിക്കുമോ ശൎക്കരപ്പായസം തൊടാത്തതു്”. “പൂന്തോട്ടു് പാലല്ലായിരിക്കാം
കറക്കുന്നതു്”എന്നു അച്ഛൻനമ്പൂരിപ്പാടു് ഉടൻ മറുപടി പറഞ്ഞു.
</p>
            <p style="indent">ഇട്ടീരിമൂസ്സിനു് നാണുപ്പട്ടർ എന്നൊരു കുട്ടിപ്പട്ടരുണ്ടായിരുന്നു. അയാളുടെ
ബീഭത്സവേഷവുംമറ്റും മകൻനമ്പൂരിപ്പാട്ടിലേക്കു പിടിച്ചുവന്നിരുന്നില്ല. ഒരുദിവസം അയാൾ ദിവാൻജി
അവർകളുടെ അടുക്കൽ ഏതോ കാര്യത്തെപ്പറ്റി ശുപാർശചെയ്തുകൊടുക്കണമെന്നു നമ്പൂരിപ്പാടിലേ
അടുക്കൽ അപേക്ഷിച്ചു. അയാളെ ചെണ്ടകൊട്ടിക്കാൻ അതൊരു നല്ല അവസരമെന്നു കരുതി,
‘തോണിപ്പള്ളയ്ക്കു തുല്യം’ ഇത്യാദി മുൻപു് ഉദ്ധരിച്ചിട്ടുള്ള ഛായാശ്ലോകം എഴുതിക്കൊടുത്തു. പട്ടർ ആ കത്തു
യഥാകാലം ദിവാൻജിയുടെ പക്കൽ ഏല്പിച്ചു. അദ്ദേഹം അതു് വായിച്ചുനോക്കിയിട്ടു് ‘ഇതിൽ
പറഞ്ഞിരിക്കുന്നതെല്ലാം പരമാർത്ഥമാണോ’ എന്നു ചോദിച്ചു. “എജമാനനേ! അതിൽ പറയുന്നതെല്ലാം
ശരിയാണു്. എന്നു സാധുപ്പട്ടർ പറഞ്ഞപ്പോൾ, ഗംഭീരപുരുഷനായ ദിവാൻജി അറിയാതെ
പൊട്ടിച്ചിരിച്ചുപോയി.
</p>
          </div>
          <!--end of "subsection 3.4.11/.11.0"-->
        </div>
        <!--end of "section 3.4/.11"-->
        <div type="section" xml:id="sec3.5" n="3.5">
          <head type="sechead">പേരകത്തുകോയിക്കൽ ഗോദവർമ്മൻതിരുമുല്പാടു്</head>
          <p style="noindent">വെണ്മണിക്കമ്പിനിയിലെ ഒരു അംഗമായിരുന്നു. അദ്ദേഹത്തിന്റെ
ഒറ്റശ്ലോകങ്ങളിൽ പലതും പ്രസിദ്ധമാണു്.
</p>
          <lg xml:id="lg3.71">
            <l> കടത്തിന്മേൽവെള്ളം കുടുകുടെയൊഴിച്ചാലുമകമേ</l>
            <l> കടക്കില്ലെന്നല്ലോ ബുധമതമതിൻവണ്ണമയി തേ</l>
            <l> മടുത്തേൻവാണീ നിൻ മതിയിലിനിയും മന്മൊഴിയഹോ</l>
            <l> കടക്കുന്നില്ലെന്നുംകനിവുമറിയാറായി ദയിതേ</l>
            <l> എണ്ണംകൂടാതെകൂട്ടക്കതിന വെടിതുടങ്ങീ നടുങ്ങീ ദിഗന്തം</l>
            <l> തിണ്ണംപൊട്ടിപ്പെളിഞ്ഞായതുചിലതു തെറിച്ചു വിറച്ചു ദിഗന്തം</l>
            <l> വണ്ണംകൂടുന്നപാണ്ടിദ്വിജ വയർ വിഭജിച്ചു ഭവിച്ചു തദന്തം</l>
            <l> കണ്ണിൽകണ്ടേനിവണ്ണം പലതുമിഹ കുറയ്ക്കാതുരയ്ക്കാമുദന്തം.</l>
            <l> ആരോമൽത്തയ്യലാളോ മരിയൊരുനറുതേൻവാണി സർവാണിയായി</l>
            <l> ട്ടോരോരോ നേരുകേടങ്ങനെ തുടരുകയാലന്തരംഗാന്തരാളേ</l>
            <l> വേരോടിച്ചാരുവായ്‍ത്തീർന്നൊരു മമത മനം വെന്തുപോയെന്തുചെയ്യാ-</l>
            <l> മീരോഷാഗ്നിപ്രപാതേ മതിമതിമമതേ ബാന്ധവം ബന്ധുരാംഗീ. </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 3.5/.11"-->
        <div type="section" xml:id="sec3.6" n="3.6">
          <head type="sechead">കറുത്തപാറ ദാമോദരൻനമ്പൂരി</head>
          <p style="noindent">വെട്ടത്തുനാട്ടിനു സമീപം ആലത്തിയൂർ ഗ്രാമമായിരുന്നു നമ്പൂരിയുടെ
ജന്മദേശം. 1021-ൽ ജനിച്ചു. രാമൻചോമാതിരിപ്പാടായിരുന്നു പിതാവു്. കൊച്ചി, മലബാർ എന്നീ
ദേശങ്ങളിൽ ഉള്ള പലേ വിദ്വാന്മാരുടെ അടുക്കൽനിന്നു കാവ്യാലങ്കാരാദികളും തൎക്കം വ്യാകരണം
വേദാന്തം മുതലായ ശാസ്ത്രങ്ങളും നല്ലപോലെ അഭ്യസിച്ചു് ചെറുപ്പത്തിൽതന്നെ പ്രൗഢപണ്ഡിതനെന്ന
പേർ സമ്പാദിച്ചു. കാവ്യരചന അദ്ദേഹത്തിനു കേവലം വിനോദമായിട്ടാണിരുന്നതു്. ഭാഷയിൽ
അക്ഷയപാത്രാദി ആറു നാടകങ്ങളും രുഗ്മിണീസ്വയംവരം മണിപ്രവാളവും ഇദ്ദേഹം രചിച്ചിട്ടുണ്ടു്.
കവിഭാരതത്തിൽ കുഞ്ഞിക്കുട്ടൻതമ്പുരാൻ അദ്ദേഹത്തെ ശല്യരാക്കി കല്പിച്ചിരിക്കുന്നു. ആ ശ്ലോകം
ഉദ്ധരിക്കാം.
</p>
          <lg xml:id="lg3.72">
            <l> ഇയ്യൂഴത്തിലണഞ്ഞിടുന്നകവിതക്കാരായപോരാളിമാർ</l>
            <l> പെയ്യുംപദ്യശരപ്രപഞ്ചമതുകൊണ്ടൊട്ടുംസഹിക്കാതെപോയ്-</l>
            <l> മയ്യന്യേ മതിയാക്കിടാതെ കവിതാബാണപ്രയോഗങ്ങളാൽ</l>
            <l> കയ്യൂന്നുന്ന കറുത്തപാറ കൃതിയിൽ ചൊല്ലാർന്നശല്യൻ ദൃഢം. </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 3.6/.11"-->
        <div type="section" xml:id="sec3.7" n="3.7">
          <head type="sechead">കുട്ടിക്കുഞ്ഞുതങ്കച്ചി</head>
          <p style="noindent">കേരളത്തിലെ ഏറ്റവും പേരുകേട്ട കവികളിൽ ഒരുവനെന്നു
സർവ്വജനസമ്മതനായ ഇരയിമ്മൻതമ്പിയുടെ സുകൃതവല്ലിയിൽ അങ്കുരിച്ച ഒരു സുരഭിലപ്രസൂനമാണു്
കിഴക്കേമഠത്തിൽ കുട്ടിക്കുഞ്ഞുതങ്കച്ചി. 995-ൽ ആയിരുന്നു അവരുടെ ജനനം. ഏഴാംവയസ്സിൽ വിദ്യാരംഭം
നടന്നു. അല്പകാലത്തിനുള്ളിൽ എഴുത്തും വായനയും വാക്യവും പരല്പേരുമൊക്കെ വശമാക്കിയിട്ടു്
ഹരിപ്പാട്ടുകൊച്ചുപിള്ളവാരിയരുടെ അടുക്കൽ സംസ്കൃതം അഭ്യസിച്ചുതുടങ്ങി. എന്നാൽ പ്രധാന ഗുരു
പിതാവുതന്നെ ആയിരുന്നു.
</p>
          <lg xml:id="lg3.73">
            <l> ധീമാൻവിദ്വജ്ജനാഢ്യോ ഗുരുരപി രവിവർമ്മാഭിധോ മൽപിതുർയ-</l>
            <l> സ്സീമാതീതാനുകമ്പാപ്രഭവതു ജനനീഭാവുകംപൈത്യസദാ മേ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പാർവ്വതീസ്വയംവരം ആട്ടക്കഥയിലും.</p>
          <lg xml:id="lg3.74">
            <l> അത്യാദരേണ വിദുഷാമമലാശയാനാം</l>
            <l> മഗ്രേസരേണഗുരുണാ രവിവർമ്മനാമ്‍നാ</l>
            <l> അദ്യാഹമത്രഭവിതും സമനുഗ്രഹീതാ</l>
            <l> തസ്യാംഘ്രിമാശു കലയേ മമജന്മഹേതോഃ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ശ്രീമതീസ്വയംവരം ആട്ടക്കഥയിലും,
</p>
          <lg xml:id="lg3.75">
            <l> പ്രഖ്യാതിചേർത്തുകവനേ രവിവർമ്മനാമ്‍നാ</l>
            <l> വിഖ്യാതവാൻ ജനകനും തുണചെയ്കനിത്യം </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു മിത്രാസഹമോക്ഷത്തിലും മുഖ്യഗുരു എന്ന നിലയിൽ
ഇരയിമ്മൻതമ്പിയേയാണു് വാഴ്ത്തിക്കാണുന്നതു്.
</p>
          <lg xml:id="lg3.76">
            <l> “ബാഹുലേയപദസേവനലോലം</l>
            <l> ഭാവയേ ഗുരുവരം കണോബ്ധിം”</l>
            <l> “ശ്രീബാഹൂലേയ ഭജനൈകപാരായണാഢ്യം</l>
            <l> ശ്രീമാനുവിശിഷ്ടഗുണവാൻ ഗുരുനാഥനുംമേ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ ഹരിപ്പാട്ടു കൊച്ചുപിള്ളവാര്യരും ഭക്തിപൂർവ്വം
സ്മരിക്കപ്പെട്ടിട്ടുണ്ടു്.
</p>
          <p style="indent">സംസ്കൃതത്തിൽ കാവ്യനാടകാലങ്കാരങ്ങൾവരെ ഈ ഗുരുക്കന്മാരിൽനിന്നു്
പ്രസ്തുത മഹതി അഭ്യസിച്ചു. അതിനിടയ്ക്കു സംഗീത പരിശീലനവും ചെയ്തുകൊണ്ടിരുന്നു. സ്വാതിമുതല്ക്കു
മൂലംതിരുനാൾ വരെയുള്ള വഞ്ചിമഹീന്ദ്രന്മാരെല്ലാം അവൎക്കു വിലയേറിയ പാരിതോഷികങ്ങൾ നല്കീട്ടുണ്ടു്.
</p>
          <div type="subsection" xml:id="sec3.7.1" n="3.7.1">
            <head type="subsechead">1.പാർവതീസ്വയംവരം ആട്ടക്കഥ</head>
            <lg xml:id="lg3.77">
              <l> മംഗലാംഗിമാരണിയുംമൗലിരത്നമേ</l>
              <l> തുംഗലാവണ്യതാരുണ്യരംഗമേ</l>
              <l> ഇന്ദുബിംബാനനേ ഘോരമിന്നിയമമാചരിപ്പാൻ</l>
              <l> ഇന്നുമോഹമെന്തോമലേ!വർന്നുളവായതുബാലേ?</l>
              <l> നീലവേണി ചിടയാക്കി മൂലമെന്തതിനുംപാൎക്കിൽ?</l>
              <l> മാലധിംപൂണ്ടുമെയ്യോ മാനിനീവാടീടുന്നല്ലോ. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.7.1/.11.0"-->
          <div type="subsection" xml:id="sec3.7.2" n="3.7.2">
            <head type="subsechead">2. ശ്രീമതീസ്വയംവരം ആട്ടക്കഥ</head>
            <div type="subsubsection" xml:id="sec3.7.2.1" n="3.7.2.1">
              <head type="subsubsechead">കല്യാണിചെമ്പട</head>
              <lg xml:id="lg3.78">
                <l> മന്ദാനിലാതിശിശിരേ മധുഗന്ധലുബ്ധ</l>
                <l> ഭൃംഗാവലീഛശുരിതകന്ദസുമഭിരാമേ</l>
                <l> ഏകാന്തരമ്യവരകഞ്ജകടീരദേശേ</l>
                <l> കാന്താമുവാചനൃപതിസ്സ കദാചിദേവ. </l>
              </lg>
              <!--end of "verse"-->
              <list rend="numbered">
                <item n="പ.">ഫല്ലാംഭോരുഹതുല്യവിലോചനേ
കല്യാണീ ശൃണു ഭാഷിതം. </item>
                <item n="അ.">വല്ലഭേ! വരികനീ വൈകാതെ മമാന്തികേ <hi style="snum">ഫല്ല</hi>
</item>
                <item n="ച.">വില്ലാളിപ്രവരനാം മല്ലീസായകൻ പട
വില്ലുംകുലച്ചടുത്തു മമ സവിധേ
നല്ലസൂനബാണങ്ങൾനലമോടേ ചൊരിഞ്ഞതി
ലല്ലൽവളർത്തുന്നതും ചൊല്ലാവതോസുദതി- <hi style="snum">ഫല്ല</hi>
ശരദിന്ദുസദൃശമാം തവ മുഖാംബുജേ ചിന്തും
മധുരസപിപാസുവായ്‍മരുവുമെന്നെ
വരതനു മദഗജവരകുംഭംതൊഴുംനിന്റെ
കുചകുംഭമതിൽചേർത്തു കരു പരിരംഭണം <hi style="snum">ഫല്ല</hi>
കൊണ്ടലണിക്കുഴലി! കണ്ടാലുമിതാ മധു-
വുണ്ടു മലർനിരയിലുരുകതുകം
പൂണ്ടുടൻമദിച്ചെങ്ങും മണ്ടിടുന്നിഹ വരി
വണ്ടുകളതിമോദമുണ്ടാം കണ്ടാലധികം
കളഹംസവരചാരുഗമനേ സാംപ്രതം ബാലേ
കളക മന്ദാക്ഷമെല്ലാം കനിവൊടു നാം
കളവാണീമണേ പാരം കുതുകമോടലർബാണ
കളിയാടുവതിനിന്നു കളയായ്ക വൃഥാകാലം. <hi style="snum">ഫല്ല</hi> </item>
              </list>
              <p style="noindent">
</p>
            </div>
            <!--end of "subsubsection 3.7.2.1/.11.0.0"-->
          </div>
          <!--end of "subsection 3.7.2/.11.0"-->
          <div type="subsection" xml:id="sec3.7.3" n="3.7.3">
            <head type="subsechead">3. മിത്രാസഹമോക്ഷം ആട്ടക്കഥ</head>
            <div type="subsubsection" xml:id="sec3.7.3.1" n="3.7.3.1">
              <head type="subsubsechead">കാമോദരിചെമ്പട</head>
              <lg xml:id="lg3.79">
                <l> മന്ദോന്മീലൽസുഗന്ധീം മൃദുമലയജഗൽപ്രാണവിക്ഷിപ്തമല്ലീം</l>
                <l> ചഞ്ചദ്ധൂളീകലാപാം നവസുരഭിസുമവ്രാദസഞ്ജാതശോഭാം</l>
                <l> അത്യന്തേനാശു കൂജൽ പരഭ്രതമധുരലോപസമ്പൂരിതാശാം</l>
                <l> കാന്താംകാന്താരലക്ഷ്മീം സ തു നൃപതിരവേക്ഷ്യാഹ കാന്താംകദാചിൽ</l>
                <l> അരുണാധരിമമാരണിമണി വരികെന്നരികേ കല്യാണി</l>
                <l> ഹരിണാക്ഷീജനമാകവേ വന്നിങ്ങടിതൊഴുമംബുജമുഖി മമ ദയിതേ</l>
                <l> കണ്ടാലും കളകണ്ഠി മയൂരംകലയതിംലാസ്യം കലിതമുദാരം</l>
                <l> കണ്ടിഹ നിൻമുഖചന്ദ്രമപാരം പൂണ്ടീടുന്നഴൽകോകിനികരം. <hi style="snum">അ</hi>
കവലയസുരുചിരകോമളനയനേ കോകിലവാണിസുധാകരവദനേ</l>
                <l> നവസുമസൗരഭപരിമൃദുശയനേ നലമൊടുമരുവുക ഗുണഗണസദനേ</l>
                <l> മാടണിമുലമാർമണി ശുഭദന്തി മാരനുമിന്നിഹ മമപരിപന്ഥി</l>
                <l> ഗാഢമഭിരമയമാംമദദന്തി പ്രൗഢസമാനഗതേ മദയന്തീ. <hi style="snum">അ</hi> </l>
              </lg>
              <!--end of "verse"-->
              <p style="noindent">മൂന്നാട്ടക്കഥകളും ഇപ്പോൾ പ്രചാരമുള്ളവയല്ലെന്നിരുന്നാലും കാവ്യഗുണം
തികഞ്ഞവയാണു്.
<table><row><cell rend="left"> 4. ശിവരാത്രിമാഹാത്മ്യം</cell><cell rend="left"/></row><row><cell rend="left">5. സീതാസ്വയംവരം<span style="width:4.5em">
</span>തിരുവാതിരപ്പാട്ടുകൾ</cell><cell rend="left"/></row><row><cell rend="left">6. നാരദമോഹനം</cell><cell rend="left"/></row><row><cell rend="left" rows="2">7. കിരാതം<span style="width:3em"> </span>
കുറത്തിപ്പാട്ടുകൾ</cell><cell rend="left"/></row><row><cell rend="left">8. നളചരിതം</cell><cell rend="left"/></row><row><cell rend="left">9. ഗംഗാസ്നാനം തുള്ളൽ </cell></row></table>
ആയില്യംതിരുനാൾ മഹാരാജാവിന്റെ കാശിയാത്രയെ അധികരിച്ചു് എഴുതിയതാണു്. അതി സരസമായ
ഒരു കൃതിയാകുന്നു.
</p>
              <lg xml:id="lg3.80">
                <l> കനക്കുംകാന്തിവൃന്ദത്തെ—ഭരിക്കും കളുർമതിയെ</l>
                <l> ദ്ധരിക്കും ഭൂതേശൻതന്നെ—സ്മരിക്കുംലോകാർത്തിയെസം-</l>
                <l> ഹരിക്കും സർവ്വജ്ഞനീശൻ—വഹിക്കും ഗംഗയിൽസ്നാനം</l>
                <l> കഴിച്ചുവാരാണസിയിൽ—ഗമിച്ചു ദുർല്ലഭതീർത്ഥം</l>
                <l> ലഭിച്ചുപോരുവാനുള്ളി—ലുറച്ചോരുവഞ്ചീന്ദ്രന്റെ</l>
                <l> മികച്ച ഘോഷയാത്രയിൽ—ഭവിച്ചോരാഡംബരത്തെ</l>
                <l> കഥിച്ചാലില്ലവസാനം.</l>
                <l> വിളങ്ങുംശോഭകൊണ്ടേറ്റം തിളങ്ങും ഹാരങ്ങൾപാര</l>
                <l> മിണങ്ങും മുഖമതിയോ ടിണങ്ങും കാളികാഭൂരി</l>
                <l> ഗുണങ്ങളേറുന്നരത്ന ഗണങ്ങൾചേരുമോരോഭൂ–</l>
                <l> ഷണങ്ങളോടനേകം നാണിഭങ്ങൾ സംഖ്യയില്ലാതെ</l>
                <l> ധനങ്ങൾ മറ്റുമങ്ങോരോ വിധങ്ങളേവം സാമാന</l>
                <l> ഗണങ്ങളൊട്ടല്ലനേകം. </l>
              </lg>
              <!--end of "verse"-->
              <table>
                <row>
                  <cell rend="left"> 10. തിരുവനന്തപുരം സ്ഥലപുരാണം</cell>
                  <cell rend="left"/>
                </row>
                <row>
                  <cell rend="left">11. വയ്ക്കും സ്ഥലപുരാണം</cell>
                  <cell rend="left"> കിളിപ്പാട്ടുകൾ</cell>
                </row>
                <row>
                  <cell rend="left">12. അജ്ഞാതവാസം നാടകം. </cell>
                </row>
              </table>
              <p style="indent">ഈ കൃതികളെല്ലാം ഇപ്പോൾ അച്ചടിക്കപ്പെട്ടിട്ടുള്ളവയാക കൊണ്ടു്
അവയിൽനിന്നു ഒന്നും ഉദ്ധരിക്കുന്നില്ല. എന്നാൽ പുസ്തകരൂപേണ പ്രസിദ്ധീകൃതങ്ങളല്ലാത്ത ഏതാനും
കീർത്തനങ്ങളെ ചുവടേ ചേൎക്കുന്നു
</p>
            </div>
            <!--end of "subsubsection 3.7.3.1/.11.0.0"-->
          </div>
          <!--end of "subsection 3.7.3/.11.0"-->
          <div type="subsection" xml:id="sec3.7.4" n="3.7.4">
            <head type="subsechead">കാമോദരി ആദി</head>
            <list rend="numbered">
              <item n="പ.">       കാർത്ത്യായനീ മാം പാലയ സതതം കാൽത്തളിരിണവന്ദേ </item>
              <item n="അ.">       കാത്തരുളുക പരമേശ്വരിനീയേ യാർത്തജനാർത്തിയകറ്റുമമേയേ </item>
              <item n="ച. 1.">സകലകലാലയശശധരവദനേ ശാരദകന്ദമനോഹരരദനേ
ശുകസനകാദിസുപൂജിതചരണേ സുരുചിരമൃദുഹസിതേ ശുഭകരണേ </item>
              <item n="2.">മഹിഷമഹാസുരമർദ്ദിനിയാംനിൻ മഹിമകളറിവതിനരുതരുതാൎക്കും
മഹിതദയാംബുനിധേ തവകാൽത്താരടിയിണയൊന്നേ ഗതിമമപാർത്താൽ </item>
              <item n="3."> ക്ഷീരമഹാർണ്ണവശയനനതാകും സാരസനാഭസഹോദരിഗൗരി
ക്ഷീരതടാകതടാലയവാസേ ശ്രീ മമ നൽകുകതവകഴൽതൊഴുതേൻ </item>
            </list>
            <p style="noindent">ഇതു് തിരുവനന്തപുരത്തു പാല്ക്കുളങ്ങര ദേവിയെപ്പറ്റി ഉള്ളതാണു്.
</p>
          </div>
          <!--end of "subsection 3.7.4/.11.0"-->
          <div type="subsection" xml:id="sec3.7.5" n="3.7.5">
            <head type="subsechead">കല്യാണി ആദി</head>
            <list rend="numbered">
              <item n="പ. "> സാമജഹരഹരേ താവകപദസരസിജ
യുഗമനുകലയേ—കമലനാഭ. <hi style="snum">പ</hi> </item>
              <item n="ച. 1"> കാമദംകല്യാണവനദാമമഭിരാമമൂർത്തേ
ത്വാമധീനമഹീശശയനേമദ്വയം
വാമതയൊഴിച്ചമിതമോദേന ഭജിക്കുമെന്റെ
കാമമിതശേഷമയി ദേഹി ദേവേശകേശവ! </item>
              <item n="2"> കമലയാംകമനിയുമവനിയുംതലോടുന്ന
കമലകോമളംതവചരണയുഗം
ശമലനിവഹശാന്തിവരുത്തുവാൻ വസുന്ധര
കമലകോമളനിത്യംകലയേകല്യാണംദേഹി. </item>
            </list>
            <p style="noindent">
</p>
          </div>
          <!--end of "subsection 3.7.5/.11.0"-->
          <div type="subsection" xml:id="sec3.7.6" n="3.7.6">
            <head type="subsechead">പന്തുവരാളി—ചായ്പ്</head>
            <list rend="numbered">
              <item n="പ.">ആനന്ദരൂപഹരേ മമ ദേഹികല്യാണം
ദയാംബുനിധേ ഭഗവൻ. </item>
              <item n="അ.">ഊനംവിനാ ഭക്തലോകൎക്കു ള്ളസന്താപ
ഹാനിചെയ്തഭീഷ്ടങ്ങളരുളിമലയിൻകീഴധിവസിക്കും പര <hi style="snum">മാന</hi> </item>
              <item n="ച.">പൊൽത്താരിൽമാനിനിതന്നുടെ ഹൃത്തടത്തിൽവിലസുംതവ
കാൽത്തളിരിണയതിലെന്നുടെ—മനം
പ്രീത്യാവിളങ്ങുവാനെന്നുമെ ചേർത്തുകടാക്ഷിച്ചരുളണം—സർവ്വലോ—
കാർത്തിനാശനദീനബന്ധോ ഗുണസിന്ധോ
മുല്ലബാണാരിയാംദേവനും—വാണീവല്ലഭനുംസർവദാലംബനം
ചൊല്ലാർന്നനിൻകൃപയേവനും—പാരിലുല്ലാസഹേതുമഹാധനം
അല്ലലൊഴിഞ്ഞുസുഖമുളവാക്കുവാൻ
മല്ലാരേ കനിഞ്ഞെന്നിലരുളീടുക തരസം <hi style="snum">പരം</hi>
നീലമാംകുന്തളശോഭയും—കൃപകോലുമപാംഗവിലാസവും
ചേലെഴുംശ്രീവനമാലയും—വരദാഭയാദ്യങ്കിതമായിടും
നാലുതൃക്കൈകളും പീതമാംവസനവും
നീലാംഭംതിരുമെയ്‍തൃക്കുഴലിണയു—
മകതളിരിൽ വിളങ്ങണം. <hi style="snum">ആനന്ദ</hi> </item>
            </list>
            <p style="noindent">
</p>
          </div>
          <!--end of "subsection 3.7.6/.11.0"-->
          <div type="subsection" xml:id="sec3.7.7" n="3.7.7">
            <head type="subsechead">നാട്ട ചായ്പ്</head>
            <list rend="numbered">
              <item n="പ.">സൂര്യകോടിസമപ്രഭാമകുടേപരിപാഹിമാം ശിവേ </item>
              <item n="അ.">ശാരദപൂർണ്ണസുധാകരനിർഭരചാരുദ്യുതേ
സകലാഗമരൂപിണി ചിന്മയേ ത്രിജഗന്മയേ
ദിനമനുകലയേ ശുഭാലയേ മണിവലയേ
പദയുഗളംതവ. <hi style="snum">സൂര്യ</hi> </item>
              <item n="ച.">ചന്ദ്രികാമലകുന്ദചാതുരദേ കചനീരദേ
കരുണാനിധേ ദേവിശാരദേ വരദേ
ദുരിതതാപത്രയേ കൃപയാ പരി
പൂരിതഭക്തമനോരഥേ ഗൗരി
ഹരംപദം, തരു മേ മുദം ധുതാനല്പവികല്പേ
ശ്രിതകല്പദ്രുമ കല്പേ തവ. <hi style="snum">സൂര്യ</hi>
</item>
            </list>
            <p style="noindent">
</p>
          </div>
          <!--end of "subsection 3.7.7/.11.0"-->
          <div type="subsection" xml:id="sec3.7.8" n="3.7.8">
            <head type="subsechead">കമാസ് ആദി</head>
            <list rend="numbered">
              <item n="പ.">പാഹി മോഹനാകൃതേ പരിപാഹി മാധവ </item>
              <item n="അ.">ദേഹി മംഗലം സദം വസുദേവനന്ദന
ദേവകീകിശോര ദേവദേവ മാം മുരഹര! </item>
              <item n="ച.">പാവനകീർത്തേ സുമശയഭാസുരമൂർത്തേ
പാലിതേഭരാജ സുജനപാലനൈകര!കൃപാപര <hi style="snum">പാഹി</hi> </item>
              <item n="1">എരവിരിലെഭാവിതം യതീന്ദ്രപൂജിതം
വരദ തേ പദാംബുജം നിവസതു സദാ മാനസേ മമ </item>
              <item n="2">നീരധിശയനം ഘൃതനദീതീരനിലയനം
നീരജാക്ഷ ഭജാമഹേ നവനീതകൃഷ്ണ ഭവന്തമച്യുതം <hi style="snum">പാഹി</hi> </item>
            </list>
            <p style="noindent">
</p>
          </div>
          <!--end of "subsection 3.7.8/.11.0"-->
          <div type="subsection" xml:id="sec3.7.9" n="3.7.9">
            <head type="subsechead">സുരുട്ടി ആദി</head>
            <list rend="numbered">
              <item n="പ.">ശ്രീപവനപുരേശ പാഹിഹരേ ജനാർദ്ദന </item>
              <item n="അ.">താപത്രയമൊഴിച്ചൻപൊടുനിൻ
പാദസാരസഭക്തിയും മുക്തിയും ദേഹി മേ. </item>
              <item n="ച.">കാൽത്തളിരിണകരുതിമാനസേ പേർത്തു ഭുജിപ്പവന്റെയഴൽ
തീർത്തകതാരിലോർത്തമനോരഥം പൂർത്തിവരുത്തിനിന്റെഹൃദി
ചീർത്തൊരു കൃപചേർത്തു കാത്തീടു ചിന്മയ
കിം മനം തേ—എന്നിൽമാത്രംകനിഞ്ഞരുളീടാ
യ്‍വതിനേതുമോർത്തറിയുന്നീലൊരുപിഴമാനസേ—പാഹി.
ബന്ധുരാംഗഭവാനൊഴിഞ്ഞില്ലൊരുബന്ധു മേ
പാൎക്കിലയ്യോ ദീന—ബന്ധു നീയെന്നുപാരിൽ
ജനമുരചെയ്യുന്നതുംപൊയ്യോ?പുന—
രന്തരംഗമഥവാ മദീയമധുനാ പരീക്ഷിക്കയോ?പര
മന്തരീയകൃപാഹാനിഭവിക്കയോ?ഹന്ത തേ ബന്ധം നജാനേ.
അമലതാപസവരനിഷേവിതമഖിലലോകേശം ഹൃത
ശമലവാരിധിശയനംവസുന്ധരാകമലാജീവേശം ഭൂരി
വിമലഭക്തജ്ഞാനാർത്തിശാന്തമനന്തംഭവന്തമീശം മമ
സകലമാധിയുംവ്യാധിയുംതീർത്തുകാത്തരുളുവാൻ സുഖമനിശമാശ്രയേ <hi style="snum">പാ</hi> </item>
            </list>
            <p style="noindent">ഈ വിദുഷീരത്നം 1083-ാമാണ്ടുവരെ ജീവിച്ചിരുന്നു. അവരുടെ കുടുംബത്തെ
ശ്രീദേവി തെല്ലൊന്നു കടാക്ഷിക്കാതായിട്ടുണ്ടെങ്കിലും സരസ്വതീകടാക്ഷം ഇന്നേവരെ വിട്ടിട്ടില്ല. ഒരു
പുത്രൻ ചിത്രകലയിൽ അതിവിദഗ്ദ്ധനായിരുന്നു. സംഗീതം, ഭരതനാട്യം ഇത്യാദി കലകളിലും വൈദൂഷ്യം
നേടീട്ടുള്ളവർ ഇപ്പോഴുണ്ടു്.
</p>
          </div>
          <!--end of "subsection 3.7.9/.11.0"-->
        </div>
        <!--end of "section 3.7/.11"-->
        <div type="section" xml:id="sec3.8" n="3.8">
          <head type="sechead">ആയില്യംതിരുനാൾ മഹാരാജാവു്</head>
          <p style="noindent">വഞ്ചിരാജ്യത്തിനു മാതൃകാരാജ്യം എന്നു പേർസമ്പാദിച്ചുകൊടുത്ത
ആയില്യംതിരുനാൾ രാമവർമ്മമഹാരാജാവുതിരുമനസ്സുകൊണ്ടു് 1007 മീനമാസത്തിൽ അവതരിച്ചു.
അവിടുത്തേ പിതാവു് തിരുവല്ലാ ആലായക്കോട്ടു മുത്തകോയിത്തമ്പുരാനും മാതാവു് ആയില്യംതിരുനാൾ
രുക്‍മിണീറാണിയും ആയിരുന്നു. അഞ്ചാമത്തെ തിരുവയസ്സു മുതല്ക്കു മലയാളവും സംസ്കൃതവും 9-ാം
വയസ്സിൽ ഇംഗ്ലീഷും പന്ത്രണ്ടാം വയസ്സിൽ തെലുങ്കു, കന്നട, മഹാരാഷ്ട്രം, ഹിന്ദുസ്ഥാനി ഈ ഭാഷകളും
അഭ്യസിച്ചുതുടങ്ങി. അസാമാന്യമായ ഗ്രഹണപാടവമുണ്ടായിരുന്നതിനാൽ വിദ്യാദേവിയെ
വശപ്പെടുത്താൻ അവിടുത്തേക്കുദീർഘകാലം വേണ്ടിവന്നില്ല. സംഗീതപ്രയോഗത്തിൽ അവിടുത്തോടു
സമീപിക്കത്തക്ക വൈദഗ്ദ്ധ്യമുള്ളവർ തിരുവിതാംകൂറിലെന്നല്ല വെളിയിലും സുദുർല്ലഭമായിരുന്നു.
ഗായകനെന്ന നിലയിൽ അവിടുത്തെ യശസ്സു് അചിരേണ ദക്ഷിണഇന്ത്യ മുഴുവനും വ്യാപിക്കയും അനേകം
സംഗീതവിദ്വാന്മാർ തിരുവനന്തപുരത്തേയ്ക്കു ആകർഷിക്കപ്പെടുകയുംചെയ്തു. അവിടുത്തെ വിദ്വത്സദസ്സിനു
അലങ്കാരഭൂതരായിരുന്നവർഇലത്തൂർ രാമസ്വാമിശാസ്ത്രി, വൈക്കം പാച്ചുമൂത്തതു് മുതലായ
പ്രൗഢവിദ്വാന്മാരായിരുന്നു. രാമസ്വാമിശാസ്ത്രികളെപ്പറ്റി മൂന്നാംപുസ്തകത്തിൽ വിവരിച്ചുകഴിഞ്ഞു.
പാച്ചുമൂത്തതിനെപ്പറ്റി ഉപരി പ്രസ്താവിക്കുന്നതാണു്.
</p>
          <p style="indent">സ്വാതിതിരുനാൾ തമ്പുരാൻ നാടുനീങ്ങുംവരെയ്ക്കു് അവിടുന്നു
നാലാംമുറത്തമ്പുരാനായിരുന്നു. ഉത്രം തിരുനാൾ ഭരണമേറ്റപ്പോൾ അവിടുന്നു മൂന്നാംമുറയായി; എന്നാൽ
ജ്യേഷ്ഠസഹോദരനു് ചിത്തഭ്രമം സംഭവിച്ചതിനാൽ, ഇളമുറയുടെ ചുമതലകളെല്ലാം അവിടുന്നാണു്
വഹിച്ചുപോന്നതു്. ഇങ്ങനെ അവിടുത്തേയ്ക്കു ചെറുപ്പത്തിൽതന്നെ ഭരണവിഷയകരമായ പരിശീലനം ലഭിച്ചു.
</p>
          <p style="indent">1024-ൽ സർ ടി. മാധവരായർ അവിടുത്തെ ഇംഗ്ലീഷുപാധ്യായനായി
നിയമിക്കപ്പെട്ടു. അതുവരെ ഇംഗ്ലീഷുപഠിപ്പിച്ചുകൊണ്ടിരുന്നതു് കോട്ടയം ശങ്കരമേനോനായിരുന്നു.
മാധവരായർ അന്നത്തെ ഭരണതന്ത്രജ്ഞന്മാരിൽ അഗ്രഗണ്യനായിരുന്നു.
</p>
          <p style="indent">രണ്ടുകൊല്ലം കഴിഞ്ഞു് അവിടുന്നു മഹാരാജാവിന്റെ പുത്രിയായ
നാഗരുകോവിൽ കല്യണിക്കുട്ടിത്തങ്കച്ചിക്കു പട്ടും പരിവട്ടവും കൊടുത്തു. ആ സ്ത്രീരത്നം സാധാരണയിൽ
കവിഞ്ഞ പാണ്ഡിത്യത്തോടുകൂടിയ ഒരു വിദുഷിയായിരുന്നു. ഇക്കാലംമുതല്ക്കു അവിടുന്നു ഗ്രന്ഥരചനയിൽ
ഏർപ്പെട്ടുതുടങ്ങി. ഭാഷയുടെ അന്നത്തെ ആവശ്യം ഗദ്യഗ്രന്ഥങ്ങളാണെന്നു ബുദ്ധിമാനായ അവിടുന്നു
കാണുകയും ഇംഗ്ലീഷിൽനിന്നു ഷെക്‍സ്പീയരുടെ ഒരു കഥയും മീനകേതനചരിതം സംസ്കൃതത്തിൽനിന്നു
ശാകുന്തളവും ഗദ്യത്തിൽ വിവർത്തനം ചെയ്കയുംചെയ്തു. ആ പുസ്തകങ്ങൾ അചിരേണ കേരളവർമ്മ
വലിയകോയിത്തമ്പുരാൻ അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തി.
</p>
          <p style="indent">1036-ൽ അവിടുന്നു പട്ടംകെട്ടി. പത്തൊൻപതുവർഷത്തെ ഭരണത്തിനിടയ്ക്കു
അവിടുന്നു നടപ്പിൽവരുത്തിയ പരിഷ്കാരങ്ങളെല്ലാം വഞ്ചിരാജ്യത്തെ ബഹൂദൂരം പുരോഗമിപ്പിക്കുന്നതിനു
സഹായിച്ചിട്ടുണ്ടു്. ആവക കാര്യങ്ങളെ ഇവിടെ വിവരിച്ചിട്ടു കാര്യമില്ല. എന്നാൽ 1041-ൽ നടപ്പിൽ
വരുത്തിയ വിദ്യാഭ്യാസപരിഷ്കാരവും ഗദ്യഗ്രന്ഥനിർമ്മാണത്തെ പുരസ്കരിച്ചു് സ്ഥാപിതമായ
ബുക്കുകമ്മറ്റിയും വിദ്യാലയങ്ങൾതോറും വിവിധവിഷയങ്ങളെ അധികരിച്ചു പ്രസംഗിക്കുന്നതിനുവേണ്ടി
ഏർപ്പെടുത്തിയ ലക്‍ചർ കമ്മറ്റിയും ഭാഷാഭിവൃദ്ധിക്കു ഹേതുവായിത്തീർന്നു. 1055-ൽ അവിടുന്നു നാടുനീങ്ങി.
</p>
        </div>
        <!--end of "section 3.8/.11"-->
        <div type="section" xml:id="sec3.9" n="3.9">
          <head type="sechead">പാച്ചുമൂത്തതു്</head>
          <p style="noindent">വിദ്വൽക്കുലഭൂഷണമായിരുന്ന പാച്ചുമൂത്തതു് 998 ഇടവത്തിൽ
വൈക്കത്തുള്ള സ്വഗൃഹത്തിൽ ജനിച്ചു. ബാല്യത്തിലെ പഴയ രീതിയനുസരിച്ചു എഴുത്തുംവായനയും
പഠിച്ചശേഷം വൈക്കത്തു ശാന്തിനല്ലൂർ നമ്പൂരിയുടെ അടുക്കൽനിന്നു ചിത്രമെഴുത്തും വെച്ചൂർമൂത്തതിന്റെ
അടുക്കൽ പാഠകംപറച്ചിലും അഭ്യസിച്ചു. ഇതിനിടയ്ക്കു സംസ്കൃതം പഠിച്ചുകൊണ്ടേയിരുന്നു.
പതിനഞ്ചാംവയസ്സിൽ കൊടുങ്ങല്ലൂർ വിദ്വാൻ എളയതമ്പുരാന്റെ അടുക്കൽനിന്നു വീണവായന
അഭ്യസിക്കാൻ തുടങ്ങി. മൂന്നുകൊല്ലംകൊണ്ടു് ആ കലയിലും സാമാന്യം നൈപുണ്യം സമ്പാദിച്ചു. 1017-ൽ
വൈക്കത്തുതിരിച്ചുവന്നതിൽപിന്നെയാണു് കാവ്യനാടകാദികളും വ്യാകരണവും സമഗ്രമായി പഠിക്കാൻ
തുടങ്ങിയതു്. അതിനോടുകൂടിത്തന്നെ ചോഴിയത്തു നമ്പൂരിയുടെ അടുക്കൽ അഷ്ടാംഗഹൃദയപഠനവും
ആരംഭിച്ചു.
</p>
          <p style="indent">1020-ൽ വൈദ്യനെന്നനിലയിൽ സ്വതന്ത്രജീവിതം ആരംഭിച്ചു. കൊച്ചിയിൽ
എന്തോ അല്പശമ്പളവും കിട്ടി. 1028-ൽ കൊച്ചീമഹാരാജാവു് കാശിക്കു് എഴുന്നള്ളിയപ്പോൾ
പാച്ചുമൂത്തതുകൂടി ഉണ്ടായിരുന്നു. തിരുവനന്തപുരം ഇദംപ്രഥമമായി സന്ദർശിച്ചതു് 1029-ൽ ആയിരുന്നു.
അന്നു ഉത്രംതിരുനാൾ മഹാരാജാവിനെ മുഖം കാണിക്കുന്നതിനു സാധിക്കാതെ സ്വദേശത്തേക്കു
തിരിച്ചുപോയി. എന്നാൽ അടുത്തകൊല്ലംതന്നെ തിരുവനന്തപുരത്തുവന്നു എന്തോ ചികിത്സവഴിക്കു്
മഹാരാജാവിന്റെ പ്രീതിക്കു പാത്രീഭവിക്കയും വീരശൃംഖല സമ്മാനമായി ലഭിക്കയും ചെയ്തു. അന്നു മുതല്ക്കു
അദ്ദേഹം തിരുവനന്തപുരത്തെ വിദ്വൽസദസ്സിലെ അംഗമായെന്നു പറയാം. 1031-ൽ
നിത്യച്ചിലവിൽനിന്നും അദ്ദേഹത്തിനു ശമ്പളം പതിഞ്ഞു. 1045-ൽ ശുചീന്ദ്രത്തു വട്ടപ്പള്ളി സ്ഥാനികനായി
വാഴിക്കപ്പെട്ടു. അദ്ദേഹം സംസ്കൃതത്തിൽ നക്ഷത്രമാല കാശിയാത്ര, രാമവർമ്മചരിതം,
രാജസൂയപ്രബന്ധവ്യാഖ്യാനം ഹൃദയപ്രിയാ (വൈദ്യം) എന്നിങ്ങനെ അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്.
ആയില്യംതിരുനാൾ മഹാരാജാവിന്റെ ചരിത്രമാണു് രാമവർമ്മചരിതം. അതിൽ കാർത്തികതിരുനാൾ
തമ്പുരാന്റെ കാലംമുതൽക്കുള്ള ചരിത്രം സംക്ഷേപിച്ചിരിക്കുന്നു. രാജസൂയപ്രബന്ധവ്യാഖ്യ
ആയില്യംതിരുനാൾ തമ്പുരാന്റെ പ്രേരണയാൽ എഴുതപ്പെട്ടതാകുന്നു എന്നു വ്യാഖ്യാരംഭത്തിലെ,
</p>
          <lg xml:id="lg3.81">
            <l><span style="width:4.5em"> </span>മാർത്താണ്ഡവഞ്ചീശ്വരഭാഗിനേയ</l>
            <l><span style="width:4.5em"> </span>സർവ്വപ്രജാനാമപിഭാഗധേയം</l>
            <l><span style="width:4.5em"> </span>സദ്ധർമ്മവർമ്മപ്രതിഗുപ്തദേഹഃ</l>
            <l><span style="width:4.5em"> </span>ശ്രീരാമവർമ്മാ നൃപതിവിഭാതി.</l>
            <l> സുധർമ്മായാമിന്ദ്രസ്സദസിവിദുഷാംഭോജനൃപതിർ</l>
            <l> ദ്വിജശ്രേണീമധ്യേപുനരമൃതഗുഃ കല്പകതരുഃ</l>
            <l> സുരോദ്യാനേ ലോകൈരിവയദവലോകേ സതിസമഃ</l>
            <l> പ്രദൃശ്യന്തേ സോയഞ്ജയതി സുഗുണാശ്ലേഷനൃപതിഃ</l>
            <l> ആജ്ഞാപിതസ്തൽപദഭ്യോ മജ്ഞോപി ഗ്രന്ഥകർമ്മണി</l>
            <l> യാതേ സതി മഹാലംബേ കേന കിം കിം ന സാധ്യതേ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന വരികളിൽനിന്നു കാണാം.
</p>
          <p style="indent">ഭാഷയിലും അദ്ദേഹം മുചുകുന്ദമോക്ഷം ആട്ടക്കഥ, കാശിയാത്ര തുള്ളൽ,
ബാലഭൂഷണം, തിരുവിതാംകൂർചരിത്രം, മലയാളവ്യാകരണം, കേരളവിശേഷമാഹാത്മ്യം എന്നിങ്ങനെ
പല പുസ്തകങ്ങൾ രചിച്ചിട്ടുണ്ടു്. ഇവയിൽ മുചുകുന്ദമോക്ഷം 1025-ാമാണ്ടിടയ്ക്കു് തൃപ്പൂണിത്തുറവച്ചു് രചിക്കപ്പെട്ടു.
യൗവ്വനത്തിലെ കൃതിയാണെങ്കിലും പ്രൗഢവും സുന്ദരവുമായിട്ടുണ്ടു്.
</p>
          <div type="subsection" xml:id="sec3.9.1" n="3.9.1">
            <head type="subsechead">കാമോദരി ചെമ്പട</head>
            <list rend="numbered">
              <item n=""> വാതേ ചൂതസുമാലതീകസുമനോഗന്ധപ്രദാനാദൃതേ
കന്ദൗഘൈസ്സഹചന്ദ്രസുന്ദരകരൈവിസ്താരിതേ കാനനേ
കാമേ കാമിമൃഗൗഘചാരുമൃഗയാകാമേന ജാതോദ്യമേ
പ്രോവാചൈഷ വിലോകയന്നഥരുചം വാസന്തികീംദേവകീം. </item>
              <item n="പ—">ലലനാലലാമേ ജലജനയനേ! ജായേ
മലർബാണകേളിസൗധമേ </item>
              <item n="അ—">തരവേണമെൻസുകൃതപരിപാകമായമൃത
പരിപൂർണ്ണമായകുചഹേമകുലശമിപ്പോ </item>
              <item n="ച—">വിധിപോലെ നീ കാണ്‍ക മധുതൻമനോഹരത്വ,
വിധികല്പിതയുവോത്സവം മധുസമദമധുപകുലമിതുമദനകീർത്തികളെ
മധുരമിത പാടുന്നു മഭഗജഗമനേ <hi style="snum">ലലനാ</hi>
സരസൻരജനീശൻപരമോദയസുഭഗൻ
പരിശോഭിതകമുദിനിയിൽപരിചിനൊടുദുനിജ.
കരരുചിരലീലകളാൽപരിതോഷമുയർത്തുന്നജാരനെന്നപോലെ <hi style="snum">ലലന</hi>
മൃദുവാതമിദാനീംമദനോത്സവലീലയിലുദിതന്ന്വേദമകത്തുന്നു
മധുമധുരമധരം മേ മലർശരഹിതായ ദിശ
മദനനൃപശാസനം മാനിക്ക മാനിനി. <hi style="snum">ലലനാ</hi> </item>
            </list>
            <p style="noindent">
</p>
          </div>
          <!--end of "subsection 3.9.1/.11.0"-->
          <div type="subsection" xml:id="sec3.9.2" n="3.9.2">
            <head type="subsechead">കാശിയാത്ര</head>
            <p style="noindent">ഇതു കൊച്ചീരാജാവിന്റെ കാശിയാത്രയെ അധികരിച്ചു
രചിക്കപ്പെട്ടതാകയാൽ, അതിനടുത്തുതന്നെ ഉണ്ടായതായിരിക്കണം.
</p>
            <p style="indent">ബാലഭൂഷണം തിരുവനന്തപുരം ടെക്സറ്റുബുക്കു് കമ്മറ്റിയാൽ
പ്രസിദ്ധീകരിക്കപ്പെട്ടു. തിരുവിതാംകൂർചരിതം 1043-ൽ ‘തിരുവനന്തപുരം മുദ്രാവിലാസം’ പ്രസ്സിൽ
മുദ്രിതമായി. ഗദ്യഗ്രന്ഥങ്ങളാണു് ഭാഷയുടെ അഭ്യുദയത്തിനു അധികമായി ഉപകരിക്കുന്നതെന്നു
പരിപൂർണ്ണമായി ധരിച്ചിരുന്ന ആയില്യംതിരുനാൾ മഹാരാജാവിന്റെ പ്രേരണ ഈ ഗ്രന്ഥത്തിന്റെ
നിർമ്മാണവിഷയത്തിൽ ഉണ്ടായിരുന്നുവെന്നുള്ളതു തീർച്ചയാണു്. ഭാഷാരീതി കാണിപ്പാൻ ഒരു ഭാഗം
ഉദ്ധരിക്കാം.
</p>
          </div>
          <!--end of "subsection 3.9.2/.11.0"-->
          <div type="subsection" xml:id="sec3.9.3" n="3.9.3">
            <head type="subsechead">പീഠിക ശ്രീപത്മനാഭോരക്ഷതു</head>
            <p style="noindent">യോഗ്യന്മാരുടെ ചരിത്രങ്ങളെ അറിഞ്ഞുകൊണ്ടിരിക്കുന്നതു ബാലന്മാൎക്കു
ക്രമേണ യോഗ്യത വർദ്ധിപ്പാൻ കാരണമാകുന്നു. അതുകൊണ്ടു് വലിയ ആളുകൾ ജനങ്ങൾക്കു
അനായാസേന അറിവിനുവേണ്ടി ഭൂമിയിങ്കൽ അനേകം പ്രദേശങ്ങളിൽ ഓരോ കാലങ്ങളിൽ
ഉണ്ടായിട്ടുള്ള മഹത്തുക്കളെക്കുറിച്ച ഓരോ പുസ്തകങ്ങളിൽ വർണ്ണിച്ചിരിക്കുന്നു. അതുകളെ നോക്കി
ജനങ്ങൾ വളരെ സന്തോഷിക്കയും ചെയ്യുന്നു. എന്നാൽ തിരുവിതാംകൂർ മലയാളത്തിലെക്കു
മുഖ്യമായിട്ടുള്ള ഒരു രാജ്യമാകുകയും അവിടത്തെ മഹാരാജാക്കന്മാർ പ്രായെണ വളരെ
ധർമ്മിഷ്ഠന്മാരായിട്ടും കീർത്തിമാന്മാരായിട്ടും ദയാലുക്കളായിട്ടും ശക്തന്മാരായിട്ടും മറ്റും അനെക
ഗുണങ്ങളോടുംകൂടി സംഭവിച്ചിട്ടുണ്ടു്. അവരുടെ ചിത്രങ്ങളിൽ ചിലതു ഓരോ ഗുണപ്രസംഗത്തിങ്കൽ
ജനങ്ങൾ ഉദാഹരിക്കുന്നുണ്ടു എങ്കിലും വംശചരിത്രം ക്രമികമായിട്ടു എഴുതീട്ടുള്ള പുസ്തകം
പ്രസിദ്ധപ്പെട്ടിട്ടില്ലായ്കകൊണ്ടു ആ മഹാരാജാക്കന്മാരുടെ ചരിത്രത്തെ യഥാർത്ഥമായിട്ടു ജനങ്ങൾ
അറിയുന്നതിനുവേണ്ടി പ്രയത്നപ്പെട്ട ഗ്രന്ഥവരിക്കണക്കു് മുതലായ രേഖകളെക്കൊണ്ടും
യഥാർത്ഥവാദികളായിരിക്കുന്ന വയോവൃദ്ധന്മാരുടെ വാക്കുകളെക്കൊണ്ടും പല വിവരങ്ങളും
അറിഞ്ഞിട്ടുള്ളതു ഈ ചെറിയ പുസ്തകത്തിൽ എഴുതുന്നു.”
</p>
            <p style="indent">ഈ വാക്കുകളിൽനിന്നു അന്നത്തെ ഗദ്യരീതിയെപ്പറ്റിയും മറ്റും പലേ
വിവരങ്ങൾ ഗ്രഹിക്കാം. ഒന്നാമതായി ‘ഏ’ എന്നൊരു ലിപി മലയാളത്തിലുണ്ടെങ്കിലും
സംസ്കൃതപക്ഷപാതികളായ അന്നത്തെ വിദ്വാന്മാർ ‘ഏതു’ എന്നതിനു എത എന്നേ എഴുതുമായിരുന്നുള്ളു.
വളരെ അടുത്തകാലംവരെക്കും ഈ നിർബ്ബന്ധം നിലനിന്നിരുന്നു. രണ്ടാമതായി അർദ്ധഉകാരത്തെ
അന്നുള്ളവർ സ്വീകരിച്ചിരുന്നതേഇല്ല. ‘അതു്’ എന്നതിനെ അത എന്നേ അവർ എഴുതുമായിരുന്നുള്ളു.
വടക്കേ മലബാറിലെ നില ഇന്നും അതുതന്നെ; കൊച്ചിയിലാകട്ടെ ‘അത്’ എന്നിങ്ങനെ ചന്ദ്രക്കല
ഉപയോഗിച്ചുതുടങ്ങീട്ടുണ്ടു്. മൂന്നാമതായി ‘ഉം’ എന്ന സമുച്ചയഘടകത്തിന്റെ പ്രയോഗത്തിൽ
നിഷ്കർഷയുണ്ടായിരുന്നില്ല. ‘രാജ്യമാകുകയും’ ധർമ്മിഷ്ഠന്മാരായിട്ടും ഉണ്ടു് എന്നിങ്ങനെ പ്രയോഗിച്ചിരുന്നതു
നോക്കുക നാലാമതായി പ്രസംഗത്തുങ്കൽ, മഹത്തുങ്കൽ, അവനോടായിട്ടു്, അതു ഹേതുവായിട്ടു്—ഇത്യാദി
വിഭക്തിരൂപങ്ങൾ സംസ്കൃതത്തിന്റെ പ്രേരണനിമിത്തം പ്രചാരത്തിലിരുന്നു. മഹാവിദ്വാനായിരുന്ന
കയ്ക്കുളങ്ങര രാമവാര്യരുടെ വ്യാഖ്യാനങ്ങൾ വായിച്ചുനോക്കിയാൽ ഈ സംഗതി വിശദമാകും.
നാലാമതായി വിരാമം എന്ന ഏർപ്പാടുണ്ടായിരുന്നതേ ഇല്ല. അഞ്ചാമതായി വാക്യങ്ങൾക്കു ‘Balance’
എന്നു ഇംഗ്ലീഷിൽ പറഞ്ഞുവരുന്ന ഗുണം കണികാണ്മാനേ ഇല്ലായിരുന്നു.
</p>
            <p style="indent">പാച്ചുമൂത്തതിന്റെ സാഹിതീവിഷയകമായ യത്നങ്ങളെ ആയില്യംതിരുനാൾ
മഹാരാജാവു് ഇങ്ങനെ അനുമോദിച്ചിരിക്കുന്നു.
</p>
            <p style="indent">“നമ്മുടെ അടുക്കൽ ചിരകാലാശ്രിതനും പ്രീതിപാത്രനായും ഇരിക്കുന്ന
വൈക്കത്തു പാച്ചുമൂത്തതു് ഈയിടെ ഉണ്ടാക്കിയതായ വൈദ്യവിഷയകമായും സന്മാർഗ്ഗവിഷയകമായും
ഉള്ള രണ്ടു പുസ്തകങ്ങളെ നാം കണ്ടു സന്തോഷിച്ചിരിക്കുന്നു. അവകൾ ജനങ്ങൾക്കു ഉപയോഗികളായി
ഭവിക്കണമെന്നുള്ള ശ്ലാഘനീയമായുള്ള ഉദ്ദേശ്യത്തെ നാം അനുമോദിക്കുന്നു. പാച്ചുമൂത്തതിനു
വ്യാകരണത്തിലും വൈദ്യത്തിലും ജ്യൗതിഷത്തിലും ഉള്ള പാണ്ഡിത്യത്തേയും കവനപരിചയത്തെയും
സദ്വിത്തതയെയും ഇതിനു മുമ്പിൽതന്നെ നാം അറിഞ്ഞു നല്ലപോലെ സമ്മതിച്ചിട്ടുള്ളതാകുന്നു.”
</p>
            <p style="indent">1058-ൽ പാച്ചുമൂത്തതു് ദിവംഗതനായി. ഇങ്ങനെ സകല കലകളിലും
ശാസ്ത്രങ്ങളിലും ഒരുപോലെ വൈദുഷ്യം സമ്പാദിച്ചിരുന്നവർ വളരെ ചുരുക്കമായിരുന്നു.
</p>
          </div>
          <!--end of "subsection 3.9.3/.11.0"-->
        </div>
        <!--end of "section 3.9/.11"-->
        <div type="section" xml:id="sec3.10" n="3.10">
          <head type="sechead">റവ: ജാർജ്ജുമാത്തൻ</head>
          <p style="noindent">ചെങ്ങന്നൂർ പുത്തൻകാവു് എന്നു പറയപ്പെട്ട ദേശത്തു് ആർത്തഡോക്സ്
സുറിയാനിപ്പള്ളിയ്ക്കു് അല്പം വടക്കുപടിഞ്ഞാറുമാറി, കിഴക്കേത്തലയ്ക്കൽ എന്നൊരു പുരാതന
ക്രൈസ്തവഭവനമുണ്ടു്. തിരുവിതാംകൂർ മഹാരാജാവു് ഈ കുടുംബത്തേക്കു് ‘തരകൻ’ എന്ന സ്ഥാനം
കല്പിച്ചുകൊടുത്തിരുന്നു. ജാർജ്ജുമാത്തൻ മാത്തൻതരകന്റേയും, പുത്തൻവീട്ടിൽ അന്നാമ്മയുടെയും
പുത്രനായി 1819 സെപ്തംബർ 25-ാംനുക്കു കൊല്ലവർഷം 994-ൽ ഭൂലോകജാതനായി. ബാല്യത്തിൽ
ബാലസഹജമായ കുസൃതികൾ പലതും കാട്ടാറുണ്ടായിരുന്നെങ്കിലും കുര്യൻകത്തനാരുടെ
മേൽനോട്ടത്തിൽ വളർന്ന ആ ബാലൻ നല്ല സുശീലനായിത്തീർന്നു. ബാല്യത്തിൽതന്നെ മലയാളവും
സുറിയാനിയും ശ്രദ്ധാപൂർവ്വം പഠിച്ചുതുടങ്ങി. ഒൻപതാംവയസ്സിൽ ചേപ്പാട്ടു മാർദീവന്യാസോസ്
മെത്രാപ്പോലീത്താ മാത്തനു ‘കാറോയാ’ എന്ന പ്രഥമപട്ടം നൽകി. അനന്തരം ബാലൻ കോട്ടയത്തു
പഴയ സിമ്മനാരിയിൽച്ചേർന്നു് ബയിലി, ഫെൻ, ബേക്കർ എന്നീ മിഷണറിമാരുടെ അടുക്കൽനിന്നു
ഇംഗ്ലീഷ്, ഗ്രീക്കു്, എബ്രായ എന്നീ ഭാഷകളും പാലക്കുന്നത്തു് അബ്രഹാം മല്പാന്റെ അടുക്കൽനിന്നു്
സുറിയാനിയും കോഴിക്കോട്ടു കുഞ്ഞൻവാര്യരുടെ അടുക്കൽനിന്നു സംസ്കൃതവും അഭ്യസിച്ചു. അചിരേണ
മാത്തൻ ഗുരുജനങ്ങളുടെ സവിശേഷമായ പ്രീതിയ്ക്കും വാത്സല്യത്തിനും പാത്രീഭവിച്ചു. അദ്ദേഹത്തിന്റെ
സതീർത്ഥ്യന്മാരിൽ ഒരാളായ പാലക്കുന്നത്തു മാത്തൻകുഞ്ഞാണു് മാർ മാത്യൂസ് അന്താനാസ്യോസ് എന്നു
സുപ്രസിദ്ധനായിത്തീർന്നതു്.
</p>
          <p style="indent">1837-ൽ പ്രൻസിപ്പാളായിരുന്ന പീറ്റു് സായ്പിന്റെ ശുപാർശയനുസരിച്ചു് സൎക്കാർ
വേതനത്തോടുകൂടി ഉൽകൃഷ്ടവിദ്യാഭ്യാസാർത്ഥം മദ്രാസിലേക്കുപോയി. അവിടെ പഠിച്ചുകൊണ്ടിരുന്ന
കാലത്തു ബ്രിട്ടീഷു് ഗവണ്‍മെന്റു നടത്തിയ ഒരു മത്സരപരീക്ഷയിൽ അദ്ദേഹം ഒന്നാമനായി പാസ്സാവുകയും
120 രൂപ സമ്മാനം വാങ്ങുകയും ചെയ്തു. എന്നാൽ ഗവണ്‍മെന്റു നല്കിയ പരിഭാഷകോദ്യോഗം അദ്ദേഹം
സ്വീകരിച്ചില്ല.
</p>
          <p style="indent">1814-ൽ അദ്ദേഹത്തിനു ശെമ്മാശുപട്ടം ലഭിച്ചു. അനന്തരം തിരുവിതാംകൂറിൽ
വന്നു് വൈദികജോലിയിൽ ഏർപ്പെട്ടു. മാവേലിക്കരയായിരുന്നു ആദ്യത്തെ പ്രവർത്തനരംഗം,
അടുത്തകൊല്ലം ധനാഢ്യനായിരുന്ന പന്നിക്കുഴി ഈപ്പൻതരകന്റെ മകൾ മറിയാമ്മയെ കല്യാണം
കഴിച്ചു. 1847-ൽ ഉട്ടക്കമണ്ഡ് എന്ന ദിക്കിൽ പ്രെസ്ബിറ്റർപദത്തിൽ അവരോധിക്കപ്പെട്ടു.
അല്പകാലങ്ങൾക്കുള്ളിൽ നിരവധി ഹരിജനങ്ങളെ അദ്ദേഹം ക്രിസ്തുമതത്തിൽ ചേർത്തു.
ജാർജ്ജുമാത്തന്റെ ചരിത്രപരിജ്ഞാനം എങ്ങനെ ഇരുന്നാലും, അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങൾ
രസകരമാണു്. (Castes and countries of South India) എന്ന പുസ്തകം ആറാംവാല്യം 139-ാം വശത്തു് ഈ.
തൾസ്റ്റണ്‍ വടക്കൻതിരുവിതാംകൂറിലെ പറയരേപ്പറ്റി റവ:മാത്തന്റെ അഭിപ്രായത്തെ ഉദ്ധരിക്കുന്നു:-
</p>
          <p style="indent">“അവരുടെ സ്വന്തം ഐതിഹ്യപ്രകാരം, അവർ ശത്രുക്കളുടെ വഞ്ചനയിൽപ്പെട്ടു്
മൂരിയിറച്ചി തിന്നതുനിമിത്തം ഭ്രഷ്ടരായ നമ്പൂരിമാരാണു്. അവർ ചത്ത ജന്തുക്കളുടെ മാംസവും മറ്റു
നിന്ദ്യവസ്തുക്കളും ഭുജിച്ചുവരുന്നു. എല്ലാ ഗൃഹ്യജന്തുക്കളും തങ്ങൾക്കു അവകാശപ്പെട്ടതാണെന്നാണു്
അവരുടെ ഭാവം. പലപ്പോഴും അവർ മാംസത്തിനുവേണ്ടി വിഷം നല്കിയോ മറ്റു വിധത്തിലോ പശുക്കളെ
കൊല്ലാറുണ്ടു്. തങ്ങളോടു മൃഗീയമായ വിധത്തിൽ പെരുമാറുന്ന ഉന്നതജാതിക്കാരുടെ സ്ത്രീകളെ അവർ
അപഹരിച്ചു കൊണ്ടുപോകാറുമുണ്ടു്. കന്നിമാസത്തിൽ അവർ തസ്കരവൃത്തി അവലംബിക്കുന്നു.”
</p>
          <p style="indent">ആയില്യംതിരുനാൾ തിരുമനസ്സുകൊണ്ടു് പ്രജകളുടെ ജ്ഞാനാഭിവൃദ്ധിക്കായി
വിവിധവിഷയങ്ങളെ സംബന്ധിച്ചു് ഗദ്യപ്രബന്ധങ്ങൾ എഴുതിച്ചുവന്ന കാലമായിരുന്നു. റവ:
ജാർജ്ജുമാത്തനും പലരോടൊപ്പം ‘സത്യപരീക്ഷ’യെപ്പറ്റി ഒരു പ്രബന്ധം രചിച്ചു് സൎക്കാർവക
പരിശോധനക്കമ്മറ്റിയ്ക്കയച്ചു. ആ കമ്മറ്റിയിൽ ബേക്കർസായ്പും, ഭാഷാനിഘണ്ടുകാരനായ കൊല്ലിൻസും
ചരിത്രകാരനായ പി. ശങ്കുണ്ണിമേനോനും ഉൾപ്പെട്ടിരുന്നു. ജാർജ്ജുമാത്തന്റെ സത്യവേദഖേടത്തിനു കമ്മറ്റി
ഒന്നാംസ്ഥാനം നല്കി. അങ്ങനെ സമ്മാനർഹമായ ചെറുഗ്രന്ഥം 1038-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. അതിൽ
സത്യത്തിന്റെ സ്വരൂപം, യഥാർത്ഥത്തിനും പരമാർത്ഥത്തിനും തമ്മിലുള്ള വ്യത്യാസം, അവ പരസ്പരം
യോജിക്കയും വിയോജിക്കയും ചെയ്യുന്ന അവസരങ്ങൾ, വക്രോക്തിയുടെ അനാശാസ്യത,
ക്രിയാരൂപേണയുള്ള അസത്യഭാഷണം മുതലായി പലേ വിഷയങ്ങളേ സംബന്ധിച്ചു് ഹിന്ദുക്കളുടേയും
ക്രിസ്ത്യാനികളുടേയും പുരാണ പുരുഷന്മാരെ ദൃഷ്ടാന്തപ്പെടുത്തി നല്ലപോലെ ചർച്ച ചെയ്തിരിക്കുന്നു. ഒരു
ഖണ്ഡിക ഉദ്ധരിക്കാം.
</p>
          <p style="indent">”മനുഷ്യന്നു സത്യം സംസാരിക്ക ജാത്യവും, കുരള പറക
ജാത്യവിരോധവുമാകുന്നു. ശിശുക്കൾ സംസാരിക്കാൻ തുടങ്ങുമ്പോൾ ഒന്നു മനസ്സിൽവച്ചുംകൊണ്ടു് മറ്റൊന്നു
പറയുന്നില്ല. അവർ തങ്ങളുടെ ഉള്ളിൽ തോന്നുന്ന പ്രകാരം പരമാൎത്ഥ മായി സംസാരിക്കുന്നു. പിന്നെ
അവർ അസത്യം പെരുമാറുന്നതു് കുറെ പ്രായം ചെന്നു്. കൗശലത്തിൽ ശീലിച്ചതിന്റെ ശേഷമേയുള്ളു.
</p>
          <p style="indent">“ഒരു കൊല്ലൻ തന്റെ പണിക്കത്തിയെ അപായപ്പെടുത്തുകമൂലം
വിസ്താരത്തിൽ ഉൾപ്പെട്ടാറെ കൊലപാതകം ഏല്ക്കാതിരിക്കുന്ന മുറയ്ക്കു് അവൻ അനേകം
പാറാപ്പുള്ളികളോടുകൂടെ കിടക്കുന്ന വിലങ്ങിടത്തിൽ ജഡ്ജി ഒരുദിവസം പെട്ടെന്നുചെന്നു് ‘കൊല്ലത്തിയേ
കൊന്ന കൊല്ലൻ എവിടെ’ എന്നു ധൃതിയോടെ ചോദിച്ചതിനു് ‘തമ്പുരാനേ അടിയൻ ഇവിടുണ്ടേ, എന്നു
വിചാരം കൂടാതെ ഉത്തരം പറഞ്ഞുപോയപ്രകാരം ഒരു കേൾവിയുണ്ടല്ലോ. ആകയാൽ വ്യാജവാദം
സ്വഭാവവിരോധമാകകൊണ്ടു് ആയതു ദൈവവിരോധവുമാകുന്നു.”
</p>
          <p style="indent">1862-ൽ രോഗബാധിതനാവുകയും തച്ഛമനാനന്തരം കേംബ്രിഡ്ജ്
നിക്കൾസണ്‍ പാഠശാലയുടെ ഉപാധ്യക്ഷനായി നിയമിക്കപ്പെടുകയും ചെയ്തു.
</p>
          <p style="indent">1863-ൽ മലായാണ്മയുടെ വ്യാകരണം പ്രസിദ്ധീകൃതമായി. ഗുണ്ടർട്ടിന്റെ
വ്യാകരണം വെളിക്കുവന്നിട്ടു് ഒരു വ്യാഴവട്ടം കഴിഞ്ഞേ ഈ ഗ്രന്ഥം പ്രസിദ്ധീകൃതമായുള്ളുവെങ്കിലും,
അതിനുമുമ്പേ എഴുതിപൂർത്തിയാക്കി വച്ചിരുന്നതാണു്. ഇങ്ങനെ അടുപ്പിച്ചടുപ്പിച്ചു് മൂന്നു
വ്യാകരണഗ്രന്ഥങ്ങൾ ഉണ്ടായതു് അത്ഭുതമായിത്തോന്നിയേക്കാം. എന്നാൽ പാർവതീറാണി
തിരുമനസ്സിനാൽ സമാരബ്ധമായ വിദ്യാഭ്യാസനയും മൂലം ആയില്യംതിരുനാളിന്റെ കാലമായപ്പൊഴെക്കും
നാട്ടുഭാഷാവിദ്യാലയങ്ങൾ വർദ്ധിക്കയും പാഠപുസ്തകങ്ങളുടെ ആവശ്യം സൎക്കാരിനും പണ്ഡിതന്മാൎക്കും
അനുഭവപ്പെടുകയും ചെയ്തു. അതുകൊണ്ടാണു വ്യാകരണനിർമ്മാണത്തിൽ പലരുടെയും ശ്രദ്ധ
ഏകകാലത്തിൽ പതിഞ്ഞതു്. ഈ മൂന്നുവ്യാകരണങ്ങളിൽവച്ചു് ഉത്തരം
ജോർജ്ജുമാത്തന്റേതുതന്നെയാണു്. ഗ്രന്ഥകാരന്റെ ധിഷണാ ശക്തി ഇതിൽ നല്ലപോലെ
തെളിഞ്ഞുകാണുന്നുണ്ടു.
</p>
          <p style="indent">ഇതുകൂടാതെ ബട്ലരുടെ (Analogy) എന്ന വിശിഷ്ടഗ്രന്ഥത്തെ
ഇംഗ്ലീഷിൽനിന്നു് ‘ബോധജ്ഞാനകവും ദത്തജ്ഞാനകവുമായ വേദജ്ഞാനത്തിനു്
പ്രപഞ്ചനിബന്ധനത്തോടും മാർഗ്ഗത്തോടുമുള്ള സംയുക്തി’ എന്ന പേരിൽ തർജ്ജിമചെയ്തു്
പ്രസിദ്ധീകരിക്കയുണ്ടായി. സർ ടി. മാധവരായർ ഈ ഭാഷാന്തരീകരണവ്യവസായത്തെപ്പറ്റി
പ്രസ്താവിച്ചിട്ടള്ള ചില വാക്യങ്ങൾ ഇവിടെ ഉദ്ധരിക്കാം:-
</p>
          <p style="indent">നിങ്ങളെപ്പോലെ ഇംഗ്ലീഷും നാട്ടുഭാഷകളും പരചയിച്ചവനായും സംസ്കൃതത്തിൽ
ആവശ്യമുള്ളിടത്തോളം പരിജ്ഞാനം സമ്പാദിച്ചവനായും ഒരുവനെ കാണുക എന്നുള്ളതു് ഇപ്പൊഴും
അപൂർവ്വം തന്നെ. ഈ നാട്ടിൽ സ്ഥാപിക്കപ്പെടാൻപോകുന്ന നാട്ടുഭാഷാവിദ്യാലയങ്ങളുടെ
ഉപയോഗത്തിലേക്കു് നിങ്ങളുടെ നിലയിലുള്ളവർ ഭാഷാന്തരീകരണവ്യവസായത്തിൽ ഏർപ്പെടുന്നതു്
സൎക്കാരിലേക്കു തീർച്ചയായും സന്തുഷ്ടിജനകമായിരിക്കുന്നു.”
</p>
          <p style="indent">ബാക്കി ജീവിതത്തെ സമുദായപരിഷ്കരണത്തിലേക്കും വിദ്യാഭ്യാസ
പ്രചരണത്തിലേക്കുമായി അദ്ദേഹം വിനിയോഗിച്ചു. 1869-ൽ മദ്രാസ് ബിഷപ്പ് ചാപ്ലനായി അവരോധിച്ചു
തലവടിയിലേക്കു നിയോഗിച്ചു. 1870-ാമാണ്ടു മാർച്ചു് നാലാംതീയതി അദ്ദേഹം പരലോകം പ്രാപിച്ചു.
അദ്ദേഹത്തിനു മൂന്നുപുത്രന്മാരും ഒരു പുത്രിയും ഉണ്ടായിരുന്നവരിൽ ജ്യേഷ്ഠപുത്രനായ എം. കെ. മാത്തൻ
മജിസ്ട്രേട്ടെന്ന നിലയിലും; ദ്വിതീയപുത്രനായ മി. ജോർജ്ജ് ഈപ്പൻ എഞ്ചിനീയർ ഡിപ്പാർട്ടുമെന്റിൽ
സബ്ബ്ഡിവിഷൻ ആഫീസരായും തൃതീയ പുത്രനായ ജോർജ്ജുസ്റ്റിഫാനോസി നല്ല ഡാക്ടർ എന്ന
നിലയിലും രാജ്യത്തെ പ്രശസ്തമായവിധത്തിൽ രാജ്യത്തെ സേവിച്ചു. പുത്രിയായ ശ്രീമതി അന്നാമ്മയെ
വിവാഹം ചെയ്തതു മേപ്രാൽ കണിയാത്രവീട്ടിൽ ജോസഫ് ബീ. ഏ. ബീ. എൽ. ആയിരുന്നു.
</p>
        </div>
        <!--end of "section 3.10/.11"-->
        <div type="section" xml:id="sec3.11" n="3.11">
          <head type="sechead">കൊച്ചുകുഞ്ഞുറൈട്ടർ</head>
          <p style="noindent">ക്രിസ്തുചരിതം മുപ്പത്തിനാലുവൃത്തം രചിച്ച എം. ജേ. കൊച്ചുകുഞ്ഞു റൈട്ടർ
റവ. ജോർജ്ജുമാത്തന്റെ സമകാലികനായിരുന്നു. അദ്ദേഹം അന്നു തിരുവനന്തപുരം നക്ഷത്രബംഗ്ലാവിൽ
ജോലിയിൽ ഇരിക്കയായിരുന്നു. മാധവരായർ ഭരണറിപ്പോർട്ടു് അദ്ദേഹത്തിനെക്കൊണ്ടാണു്
ഭാഷാന്തരീകരിച്ചതു് ഈ ക്രൈസ്തവകവി ക്രൈസ്തവസുഭാഷിതങ്ങൾ കിളിപ്പാട്ടായി രചിച്ചിരുന്നുവെന്നും
അറിയുന്നു. മുപ്പത്തിനാലുവൃത്തം ഞാൻ കണ്ടിട്ടുണ്ടു്. കഴിയുന്നത്ര രാമായണം ഇരുപത്തിനാലുവൃത്തത്തെ
അനുകരിക്കാൻ നോക്കിട്ടുണ്ടെങ്കിലും, കവിത്വശക്തിയുടെ അഭാവവും ഭാഷാജ്ഞാനത്തിന്റെ കുറവും
നിമിത്തം കവിത നന്നായിട്ടുണ്ടെന്നു പറയാനില്ല.
</p>
          <lg xml:id="lg3.82">
            <l> ‘ആദപിഴയാലുദിതപാപമതൊഴിപ്പാൻ</l>
            <l> ബേലേപുരേജനിച്ചയേശുമിശിഹാതാൻ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നാണു് ആരംഭം.
</p>
          <lg xml:id="lg3.83">
            <l> ‘നന്മകൾവരുത്തുക നമുക്കുഹരിരാമ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നസ്ഥാനത്തു്
</p>
          <lg xml:id="lg3.84">
            <l> ‘വേദനയകറ്റുകനമുക്കുഗിരിനാഥ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ ചേർത്തിരിക്കുന്നു.
</p>
        </div>
        <!--end of "section 3.11/.11"-->
        <div type="section" xml:id="sec3.12" n="3.12">
          <head type="sechead">റവറണ്ടു ഗുണ്ടർട്ടു്</head>
          <p style="noindent">ഡാക്ടർ ഹെർമാൻ ഗുണ്ടർട്ടു് പേരുകൊണ്ടുതന്നെ
ജർമ്മൻകാരനായിരുന്നുവെന്നു നിശ്ചയിക്കാമല്ലോ. അദ്ദേഹം ലൂദ്വിഗ് ഗുണ്ടർട്ടിന്റേയും തൽപത്നിയായ
ക്രിസ്ത്യാനേ എൻഡ്പന്റേയും തൃതീയ സന്താനമായി 1814 ഫെബ്രുവരി 14-ാം നു ഭൂലോകജാതനായി.
മാതാപിതാക്കന്മാർ തീവ്രമായ മതബോധത്തോടുകൂടിയവരായിരുന്നു. അഞ്ചാമത്തെ വയസ്സിൽ ബാലൻ
ലത്തീൻഭാഷ പഠിച്ചുതുടങ്ങി. പഠിപ്പിൽ വലിയ ഉത്സാഹമൊന്നും പ്രദർശിപ്പിച്ചില്ല; കുസൃതിയും
ധാരാളമുണ്ടായിരുന്നു. 1827-ൽ നേരിട്ട സഹോദരീവിയോഗം അദ്ദേഹത്തിനെ തെല്ലു്
അന്തർമുഖനാക്കിയെങ്കിലും പഠിപ്പിൽ ഉത്സാഹം വർദ്ധിക്കയും നിരീശ്വരവാദിയായ ഡാക്ടർ സ്ത്രൗസിന്റെ
ശിഷ്യനാവുകയും ചെയ്തതിന്റെ ഫലമായി അദ്ദേഹത്തിനു ക്രിസ്തുവിലുള്ളവിശ്വാസം ശിഥിലമായി. എന്നാൽ
1831-ൽ ട്യൂബിഞ്ജൻ സർവ്വകലാശാലയിൽ ചേർന്നു. രണ്ടുവർഷം കഴിഞ്ഞപ്പോൾ പ്രിയജനനി
പരലോകപ്രാപ്തയായ നിമിഷംമുതല്ക്കു യേശുവിലുള്ള വിശ്വാസം ഉണർന്നു. അക്കാലത്തു് ഗ്രോവ്സ് എന്ന
പാതിരിയുടെ അപേക്ഷയനുസരിച്ചു് തത്സ്യാലനായ ജോർജ്ജുമില്ലർ, മിഷണറി പ്രവർത്തനത്തിനായി
ജർമ്മനിയിൽനിന്നു ആരെയെങ്കിലും ലഭിക്കുമോ എന്നു് അന്വേഷിച്ചുകൊണ്ടിരിക്കയായിരുന്നു. അദ്ദേഹം
ഗുണ്ടർട്ടിനേയാണു് അതിലേക്കു തെരഞ്ഞെടുത്തതു്. അതിനുശേഷം സ്വിസ്സ് സർവ്വകലാശാലയിൽനിന്നു
Ph.D. ബിരുദവും സമ്പാദിച്ചിട്ടു് ആറുമാസത്തോളം ഇംഗ്ലണ്ടിൽ പാൎക്കയും പിന്നീടു് ഗ്രോവ്സിനോടുകൂടി
ഇൻഡ്യക്കു തിരിക്കയും ചെയ്തു. യാത്രക്കാരുടെ കൂട്ടത്തിൽ യൂലിയാഡിബോ എന്നൊരു ഫ്രഞ്ചു
യുവതികൂടിയുണ്ടായിരുന്നു. പ്രഥമദർശനത്തിൽ അവരിൽ അനുരക്തനായോ എന്നു നിർണ്ണയിപ്പാൻ
തരമില്ല. ഏതായിരുന്നാലും അവരെയാണു് അദ്ദേഹം കല്യാണം കഴിച്ചതു്.
</p>
          <p style="indent">1836 ജൂലായ് 8-നു ഗുണ്ടർട്ടു് മദിരാശിയിൽ എത്തി. ഗ്രോവ്സ് സായ്പ് റേനിയസ്
എന്നു പേരായ ജർമ്മൻ പാതിരിയേപ്പറ്റി ഉണ്ടായ പരാതിയെ സംബന്ധിച്ചു് അന്വേഷണം നടത്താനായി
അദ്ദേഹത്തിനെ തിരുനൽവേലിയിലേക്കു നിയോഗിച്ചു. പരാതികളെല്ലാം അടിസ്ഥാനരഹിതങ്ങളെന്നു
ഗ്രഹിച്ചുകൊണ്ടു് അദ്ദേഹം മദ്രാസിൽ മടങ്ങിച്ചെന്നശേഷം ചിറ്റൂരിൽ ക്രൈസ്തവധർമ്മപ്രചരണത്തിനായ്
നിയമിക്കപ്പെട്ടു. റേനിയസ് 1838-ൽ മരിക്കയാൽ, ഗുണ്ടർട്ടു് തൽസ്ഥാനത്തു അവരോധിക്കപ്പെട്ടതുകൊണ്ടു്
അദ്ദേഹം തിരുനൽവേലിക്കു തിരിക്കയും അക്കൊല്ലംതന്നെ ഡിബോവായേ കല്യാണം കഴിക്കയും ചെയ്തു.
</p>
          <p style="indent">ഇതിനിടയ്ക്കു തമിഴു്, ഇംഗ്ലീഷ് എന്നീ ഭാഷകൾ പഠിക്കാൻ തുടങ്ങിക്കഴിഞ്ഞു.
തമിഴിൽ ഒന്നുരണ്ടു കൊല്ലങ്ങൾകൊണ്ടു സാമാന്യം പരിചയം സിദ്ധിച്ചിരുന്നതിനാൽ യേശുവിന്റെ
ജനനംവരെയുള്ള ചരിത്രത്തെ അദ്ദേഹം ആ ഭാഷയിൽ എഴുതിത്തീർത്തുവത്രേ.
</p>
          <p style="indent">1838 അക്റ്റോബർ ഒന്നാംതീയതി ഡാക്ടർ ഗുണ്ടർട്ടു് ബാസൽ മിഷ്യനിൽ
ചേരുന്നതിനു് മംഗലാപുരത്തേക്കു പുറപ്പെട്ടു. അന്നുമുതല്ക്കാണു് മലയാളഭാഷ പരിശീലിക്കാൻ തുടങ്ങിയതു്.
1839-ൽ ചിറയ്ക്കൽ അഞ്ചരക്കണ്ടി എന്ന ദേശത്തുള്ള തോട്ടവേലക്കാരെ മാനസാന്തരപ്പെടുത്തുന്നതിനായി
അദ്ദേഹം നിയുക്തനായി. അചിരേണ മലയാളഭാഷയിലും ഗ്രന്ഥനിർമ്മാണം ചെയ്യാമെന്ന
നിലവന്നുചേർന്നു. ഭാഷ പഠിക്കുന്നതിൽ അദ്ദേഹത്തിനു അനിതരസാധാരണമായ
വാസനയുണ്ടായിരുന്നുവെന്നുകാണാം. എന്തുകൊണ്ടെന്നാൽ ഇരുപതുകൊല്ലത്തോളം ഇൻഡ്യയിൽ
താമസിച്ചതിനിടിയ്ക്കു് തെലുങ്കു്, കന്നടം,തമിഴു്, മലയാളം, തുളു, ബംഗാളി, മഹാരാഷ്ട്രം, ഹിന്ദുസ്ഥാനി
മുതലായി അനേകം ഭാഷകൾ വശപ്പെടുത്തിയല്ലോ.
</p>
          <p style="indent">മതപരിവർത്തനവിഷയമായുള്ള തീവ്രയത്നത്തിന്റെ ഫലമായി അദ്ദേഹത്തിനു
ജാതി ഹിന്ദുക്കളുടെ ശത്രുത്വം സമ്പാദിക്കേണ്ടിവന്നു. ഹിന്ദുദേവന്മാരെ പരസ്യമായി ആക്ഷേപിക്കുന്നതിനു്
അദ്ദേഹത്തിനു യാതൊരു കൂസലുമുണ്ടായിരുന്നില്ല. ഭരണകർത്താക്കളുടേയും പ്രബലന്മാരായ
മുതലാളികളുടേയും വേഴ്ചയുള്ള മിഷണറിമാൎക്കു് അന്യധർമ്മങ്ങളെ ദുഷിക്കുന്ന വിഷയത്തിൽ ആരെയാണു
ഭയപ്പെടാനുള്ളതു്? ചോദിച്ചാൽ എന്റെ മനസ്സാക്ഷി അങ്ങനെയാണു് ഉപദേശിക്കുന്നതെന്നു പറയാം.
എന്നാൽ അന്യന്മാൎക്കു് ആ ഒരു ദിവ്യപദാർത്ഥം ഇല്ലയോ? എന്നതിനെപ്പറ്റി അവൎക്കു ചിന്തയേ ഇല്ല.
ഇങ്ങനെയായിരുന്നു അന്നത്തേ മിഷണറിമാരുടെ മനോഭാവം. എന്നാൽ ഒരു കാര്യം പറയാതെതരമില്ല.
അനാചാരങ്ങളുടെ കെട്ടുപാടുകൊണ്ടു വലഞ്ഞിരുന്ന അനവധി അധഃകൃതർ ക്രിസ്തുമതം അംഗീകരിച്ചു്
ക്രമേണ തങ്ങളുടെ നിലയും വിലയും നന്നാക്കി. ഈ പാതിരിമാർ ആണു് ജാതി ഹിന്ദുക്കളാൽ മൃഗങ്ങളായി
ഗണിക്കപ്പെട്ടിരുന്ന അസംഖ്യം ജീവികളെ മനുഷ്യരാക്കിവിട്ടതു്. ജാതിഹിന്ദുക്കൾ മുഖം കറുപ്പിച്ചാലെന്തു്?
അവർ ഈശ്വരദൃഷ്ടിയിൽ മഹത്തായ കർമ്മമാണു് ചെയ്തിട്ടുള്ളതെന്നു നിഷ്പക്ഷപാതിയായ ഏവനും
സമ്മതിക്കും.
</p>
          <p style="indent">1846-ൽ ഡാക്ടർ സ്വരാജ്യത്തേക്കു പോയെങ്കിലും ഏതാനും
മാസങ്ങൾക്കുള്ളിൽ തലശ്ശേരിക്കു തിരിച്ചുപോന്നു. അദ്ദേഹം ശീമയ്ക്കു പുറപ്പെടും മുമ്പു് മിഷൻവക ഒരു കല്ലച്ചു
സ്ഥാപിച്ചിരുന്നു. മതപ്രചാരത്തിനുവേണ്ടിയുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കണമെന്നായിരുന്നു
അദ്ദേഹത്തിന്റെ ഉദ്ദേശ്യം. 1847 നവംബർ മാസത്തിൽ ആ പ്രസ്സിൽനിന്നു് ഒരു ചെറുപുസ്തകം
പ്രസിദ്ധപ്പെടുത്തി. ഡാക്ടർ ഗുണ്ടാട്ടാണു് ‘വിരാമ’ങ്ങൾ ആദ്യമായി ഭാഷയിൽ നടപ്പുവരുത്തിയതു്.
</p>
          <p style="indent">1849-ൽ നിഘണ്ടു നിർമ്മാണത്തിനുള്ള പ്രയത്നം തുടങ്ങി. മദ്രാസ്സിലെ
ബൈബിൾ സൊസൈറ്റിക്കാർ, ഇംഗ്ലീഷ് പാതിരിമാരാൽ തയ്യാറാക്കപ്പെട്ടു് പ്രചാരത്തിലിരുന്ന
ബൈബിൾ ഗ്രന്ഥത്തെ പരിഷ്കരിക്കുന്നതിനു ഒരു കമ്മറ്റി നിർമ്മിച്ചിട്ടു് ഗുണ്ടർട്ടിനെ അതിന്റെ
അദ്ധ്യക്ഷനായ് നിയമിച്ചു. യോഗത്തിൽ തെക്കരും വടക്കരും തമ്മിൽ യോജിക്കാതെവന്നതുനിമിത്തം
അദ്ദേഹം സ്വയമേവ ബൈബിൾ വിവർത്തനം ചെയ്തുവത്രേ.
</p>
          <p style="indent">1850-ൽ കണ്ണൂരിൽവച്ചു് ഒരു ‘കൂട്ടജ്ഞാനസ്നാനം’ നടത്തി; നാലുദിക്കിൽനിന്നും
ആളുകൾ ഇളകി, മിഷൻ ഗൃഹത്തിനെ വളഞ്ഞു. പക്ഷേ കണ്ണൂർപോലീസു് വന്നു അവരെ പിരിച്ചുവിടുകയും
കളക്ടറായിരുന്ന സായു ലഹളക്കാരേ ശിക്ഷിക്കുകയും ചെയ്തു.
</p>
          <p style="indent">1853-ൽ ഗുണ്ടർട്ടു് ബാസൻമിഷന്റെ അദ്ധ്യക്ഷനായി നിയമിക്കപ്പെടുകയാൽ
മംഗലാപുരത്തേക്കു പോയി. നാലുകൊല്ലത്തിനുശേഷം 1857-ൽ മദ്രാസു് ഗവണ്മെന്റു് അദ്ദേഹത്തിനെ
മലയാളം കന്നടം ജില്ലകളിലെ സ്ക്കൂളുകളുടെ ഇൻസ്പെക്ടരായി നിയമിച്ചു. കഷ്ടിച്ചു രണ്ടുകൊല്ലമേ ഈ
ജോലിയിൽ ഇരുന്നുള്ളു. രക്താതിസാരപീഡിതനായി 1859 ഏപ്രിൽമാസത്തിൽ ശീമയ്ക്കു തിരിച്ചുപോയി.
പിന്നീടു് ശീമയിൽ ഇരുന്നുകൊണ്ടാണു് അദ്ദേഹം മതപ്രചാരണജോലി നിർവ്വഹിച്ചതു്. നിഘണ്ടു
പൂർത്തിയാക്കിയതും അവിടെവച്ചായിരുന്നു.
</p>
          <p style="indent">1890-ൽ മഹോദരം പിടിപെട്ടു. അതിൽനിന്നു രക്ഷലഭിച്ചില്ല. 1893 ഏപ്രിൽ
25-ാം നു അദ്ദേഹം ഇഹലോകവാസംവെടിഞ്ഞു.
</p>
          <p style="indent">എന്തെല്ലാം ന്യൂനതകളുണ്ടായിരുന്നാലും ഭാഷയിൽ ഉണ്ടായ ആദ്യത്തെ
ശാസ്ത്രീയനിഘണ്ടു അദ്ദേഹത്തിന്റേതാണു്.
</p>
        </div>
        <!--end of "section 3.12/.11"-->
        <div type="section" xml:id="sec3.13" n="3.13">
          <head type="sechead">റവറണ്ടു് ബയിലി</head>
          <p style="noindent">തിരുവിതാംകൂറിലും, കൊച്ചിയിലും, ക്രിസ്തുധർമ്മം പ്രചരിപ്പിക്കുന്ന
വിഷയത്തിൽ അത്യുൽസുകനായിരുന്ന കർണ്ണൽമണ്‍ട്രോ ഈ നാട്ടിലേക്കു മദ്രാസിൽനിന്നു
ക്ഷണിച്ചുവരുത്തിയ ഒരു മിഷണറിയാണു് റവ. ബെഞ്ജമിൻ ബെയിലി. അദ്ദേഹം കോട്ടയത്തുവന്നു്
മലയാളംപഠിച്ചു് അല്പകാലത്തിനുള്ളിൽ സുവിശേഷപ്രസംഗം ചെയ്‍വാനാരംഭിച്ചു. രണ്ടു ആട്ടിൻകുട്ടികൾ,
റാമൻറായിയുടെ ഉപനിഷദ്വാഖ്യാനം എന്നിങ്ങനെ ചില മലയാളപുസ്തകങ്ങൾ അദ്ദേഹം
രചിച്ചിട്ടുണ്ടെങ്കിലും അവയിൽ കാണുന്ന പാതിരിമലയാളം ആൎക്കും രുചിക്കയില്ല.
</p>
          <p style="indent">1824-ൽ അദ്ദേഹം കോട്ടയത്തു് ഒരു അച്ചുക്കൂടം ഏർപ്പെടുത്തി. 1021-ാമാണ്ടു്
അദ്ദേഹം മലയാളം ഇംഗ്ലീഷ് നിഘണ്ടു നിർമ്മിച്ചും ഗുണ്ടർട്ടിന്റെ പുസ്തകം പ്രസിദ്ധീകൃതമായതിനോടുകൂടി
അതിന്റെ പ്രചാരം കുറഞ്ഞുപോയി.
</p>
        </div>
        <!--end of "section 3.13/.11"-->
        <div type="section" xml:id="sec3.14" n="3.14">
          <head type="sechead">റവറണ്ടു് ജോസഫ് പിറ്റു്</head>
          <p style="noindent">അദ്ദേഹം 1833-ൽ ഇൻഡ്യയിൽ വന്നു. കോട്ടയം കാളേജിലെ
പ്രിൻസിപ്പാൾ ആയി നിയമിക്കപ്പെട്ടു. മിഷ്യണറിജോലികൾക്കിടയിൽ മലയാളം പഠിച്ചു് (Pilgrim’s
progress) എന്ന പുസ്തകത്തെ മലയാളത്തിലേക്കു തർജ്ജമ ചെയ്തു. അദ്ദേഹവും ഒരു വ്യാകരണം
രചിച്ചുവെങ്കിലും പ്രചാരമുണ്ടായില്ല. 1865-ൽ മാവേലിക്കരവച്ചു മരിച്ചു.
</p>
        </div>
        <!--end of "section 3.14/.11"-->
        <div type="section" xml:id="sec3.15" n="3.15">
          <head type="sechead">മിസ്റ്റർ ഗാർത്തു വൈറ്റു്</head>
          <p style="noindent">മദ്രാസു് ഗവർമ്മെന്റിന്റെ കീഴിൽ ഒരു ഉദ്യോഗസ്ഥനായിരുന്നു. ആദ്യം
തർജ്ജമക്കാരനായും പിന്നീടു് സ്ക്കൂൾ ഇൻസ്പെക്ടരായും ഇരുന്നു. മലയാളം സാമാന്യം വശമാക്കിയിരുന്നു.
അദ്ദേഹത്തിന്റെ വ്യാകരണം പഠിക്കുക എന്ന ദൗർഭാഗ്യം എനിക്കും ഉണ്ടായിട്ടുണ്ടു്.
</p>
        </div>
        <!--end of "section 3.15/.11"-->
        <div type="section" xml:id="sec3.16" n="3.16">
          <head type="sechead">കോവുണ്ണി നെടുങ്ങാടി</head>
          <p style="noindent">മുമ്പു് നെടുങ്ങനാടെന്നും ഇപ്പോൾ വള്ളുവനാടെന്നും പറയുന്ന താലൂക്കിൽ
ചേർന്ന നടുവട്ടം അംശത്തിൽ തൊടുകാടു് എന്നൊരു ദേശമുണ്ടായിരുന്നു. തൊടുകാട്ടുനമ്പ്യാരായിരുന്നു
ആ നാടുവാണിരുന്നതു്. ആ വംശം കുറ്റി അറ്റപ്പോൾ നാട്ടുക്കോയ്മയായ സാമൂതിരിപ്പാടു്, തന്റെ
ആശ്രിതനായിരുന്ന മലയിൽ ഭവനത്തിലെ ഒരു നെടുങ്ങാടിയെ ദേശവാഴിയാക്കി. ഈ വംശവും കുറ്റി
അറ്റുപോകും എന്നനില വന്നുചേർന്നു. എന്തുകൊണ്ടെന്നാൽ അവിടെ 50 വയസ്സു പ്രായംചെന്ന ഒരു സ്ത്രീ
മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ പ്രസവിക്കുന്ന ലക്ഷണം കണ്ടതുമില്ല. അതിനാൽ നിലയങ്ങോട്ടു
നെടുങ്ങാടിമാരുടെ കുടുംബത്തിൽനിന്നും ഒരു സ്ത്രീയെ ദത്തെടുത്തു. എന്നാൽ അചിരേണ മദ്ധ്യവയസ്കയായ
ഗൃഹനായിക ഗർഭംധരിക്കയും ഒരു കന്യകയെ പ്രസവിക്കയും ചെയ്തു. അതുകൊണ്ടു് ദത്തകന്യകയ്ക്കു്
അവകാശംകൊടുത്തു പിരിച്ചയച്ചുകളഞ്ഞു. ആ ചെറുബാലികയിൽനിന്നു് ഉണ്ടായതാണു് ഇപ്പോഴത്തെ
നെടുങ്ങാടിവംശം മുഴുവനും.
</p>
          <p style="indent">എന്തോ ശാപവശാൽ ആ കുടുംബത്തിൽ, കൊള്ളാവുന്ന പുരുഷന്മാരാരും
ഉണ്ടാവാതെയായി. 850-ാമാണ്ടിടയ്ക്കു് ഒരു കാരണവർ ചില പരിഹാരകർമ്മങ്ങൾ ചെയ്തതിന്റെ
ശേഷമാണത്രേ ആ സ്ഥിതിക്കു ഭേദം വന്നതു്.
</p>
          <p style="indent">964-ലെ രാജ്യലഹളയിൽ ഈ കുടുംബത്തിലുണ്ടായിരുന്നവരെല്ലാം
തിരുവിതാംകൂറിൽ വന്നു ധർമ്മരാജാവിനെ അഭയംപ്രാപിച്ചു. അങ്ങനെ വന്നവരിൽ മൂന്നു പുരുഷന്മാരും
മൂന്നു സ്ത്രീകളും ഒഴിച്ചു് മറ്റെല്ലാവരും തിരുവിതാംകൂറിൽവച്ചുതന്നെ മരിച്ചുപോയി. തിരിച്ചുപോയവരിൽ
ഒരുവളായ കുഞ്ചി കോവിലമ്മയിൽ മുള്ളത്തു ഉണ്ണി രാരിച്ച വെള്ളോടിക്കു ജനിച്ച പുത്രനായിരുന്നു
കോവുണ്ണി നെടുങ്ങാടി.
</p>
          <p style="indent">അദ്ദേഹം 1006 ചിങ്ങം 16-ാം നു സൂര്യോദയത്തിനു ജനിച്ചു. വിദ്യാരംഭംമുതൽക്കു
നാലുകൊല്ലത്തെ കഥ നെടുങ്ങാടിതന്നെ തന്റെ ആത്മകഥാകഥനത്തിൽ ഇങ്ങനെ
രേഖപ്പെടുത്തിയിരിക്കുന്നു.
</p>
          <p style="indent">“ആറു വയസ്സുമുതല്ക്കു പത്തുവയസ്സുവരെ വിദ്യാഭ്യാസം, കൃഷി, സമപ്രായന്മാരായ
ചില കുട്ടികളുമായുണ്ടായ കളികൾ, ഭവനത്തിൽ ചില ജനനം, ചില മരണം, ചില അടിയന്തിരങ്ങൾ
ഇവകളെപ്പറ്റി ഓർമ്മയുണ്ടെങ്കിലും അവയെ നല്ല വിവരമായി എഴുതുവാൻ തക്ക ഉറപ്പില്ല. എന്നാൽ ഏഴു
വയസ്സുമുതല്ക്കു് അമ്മാവന്റെ ചൊല്പടിക്കു നെല്ലു് അളക്കുക, അടച്ചുപൂട്ടും താക്കോലും വഹിക്കുക,
കന്നുതെളിക്കുക, ചോടനിൽ കിളിയാട്ടുക ഈ പ്രവൃത്തികളെ നടത്തിയിരുന്നതു് ഓർമ്മയുണ്ടു്.
പത്തുവയസ്സും നാലു മാസവും പ്രായംചെന്ന 1017 മകരം 3-ാം തീയതി (എന്നുതോന്നുന്നു) അന്നത്തെ
ഏറാല്പാട്ടുതമ്പുരാൻ കരിമ്പുഴെനിന്നു കോഴിക്കോട്ടേയ്ക്കു മടങ്ങി എഴുന്നള്ളുന്നവഴിക്കു് ചെമ്പലങ്ങാടു് വെള്ളൂർ
കോവിലകത്തു് എഴുന്നള്ളിയിരിക്കുന്നേടത്തു്, അധികാരിയായിരുന്ന എന്റെ കിട്ടിങ്ങി അമ്മാവൻ എന്നെ
തിരുമുമ്പിൽ കൊണ്ടുപോയി ശൎക്കരവെള്ളത്തിൽ ഉരുട്ടിയ കുറെ അരിയുണ്ടയും തിരുമുല്ക്കാഴ്ചവയ്പിച്ചു്
അപേക്ഷിച്ചപ്രകാരം അതുമുതല്ക്കു് എന്നെ അവിടുത്തേക്കൂടി പാർപ്പിച്ചു.”
</p>
          <p style="indent">1019-ൽ കോഴിക്കോട്ടു താമസിക്കുന്ന കാലത്തു് ഈശ്വരവാരിയരുടെ അടുക്കെ
തൊപ്പിമദ്ദളം കൊട്ടുന്നതിനു പഠിച്ചു. അടുത്തകൊല്ലം സാമൂതിരിപ്പാടു തീപ്പെടുകയാൽ, നെടുങ്ങാടിയുടെ
തമ്പുരാനു് അരിയിട്ടുവാഴ്ച കഴിഞ്ഞു. അതിനുശേഷം രണ്ടുമൂന്നുകൊല്ലം അദ്ദേഹം അഹങ്കരിച്ചു
തോന്ന്യാസമായി നടന്നു. എന്നാൽ ജന്മാന്തരസംസ്കാരംകൊണ്ടോ എന്തോ സംസ്കൃതം
പഠിക്കണമെന്നുള്ള സൽബുദ്ധി അദ്ദേഹത്തിനു് അങ്കുരിച്ചു. അങ്ങനെ അദ്ദേഹം ചാക്യാർമഠത്തിൽ
പാർത്തിരുന്ന വാഴയൂർ തച്ചയിൽ മാനിച്ചൻ ഏറാടി എന്ന പണ്ഡിതനെ ഗുരുവായി സ്വീകരിച്ചു.
പതിനഞ്ചാംവയസ്സിലാണു സംസ്കൃതം പഠിക്കാൻ തുടങ്ങിയതു്. അല്പകാലത്തിനുള്ളിൽ സിദ്ധരൂപവും
ബാലപ്രബോധവും നല്ലപോലെ വശമാക്കി. സന്തുഷ്ടനായ ഗുരു ശ്രീരാമോദന്തം പഠിപ്പിക്കാൻ തുടങ്ങി.
അതു പൂർത്തിയാക്കിയിട്ടു രഘുവംശം പതിനൊന്നാംസർഗ്ഗത്തോളം എത്തിയപ്പോഴേക്കും നങ്ങുണ്ണിമുത്തശ്ശി
മരിച്ചു എന്നറികയാൽ അദ്ദേഹം സ്വഗൃഹത്തിലേക്കു തിരിച്ചു. പുലകഴിഞ്ഞ ഉടൻതന്നെ കോവുണ്ണി
നെടുങ്ങാടി കോഴിക്കോട്ടേക്കുപുറപ്പെട്ടു് മാഘവും പഞ്ചബോധഗണനക്രിയകളും ഉത്സാഹപൂൎവ്വം പഠിക്കാൻ
ആരംഭിച്ചു. 1023-ൽ നൈഷധകാവ്യം, തൎക്കസംഗ്രഹം, പ്രശ്നമാർഗ്ഗം, ജാതകാദേശം ഇവയെല്ലാം
പഠിച്ചുതുടങ്ങി. ആദ്യകൊല്ലം അവസാനിക്കുംമുമ്പേതന്നെ നൈഷധീയം നാലു സർഗ്ഗം, ഭോജചമ്പു
അഞ്ചുകാണ്ഡം, തൎക്കസംഗ്രഹം, ചന്ദ്രികാ, പ്രശ്നമാർഗ്ഗം പതിനാറദ്ധ്യായം, ലാടവൈധൃതങ്ങൾ
ഛായാഗണിതം, സിദ്ധാന്തകൗമുദി ഇവയെല്ലാം പഠിച്ചു് ഒരുവിധം വ്യുൽപന്നനായി.
</p>
          <p style="indent">1024-ൽ സാമൂതിരിപ്പാടു തീപ്പെട്ടു. പിന്നെ സാമൂതിരിസ്ഥാനം
കോട്ടയ്ക്കലേക്കായിരുന്നു. പഠിപ്പിലുള്ള പ്രതിപത്തിമൂലം അദ്ദേഹം കോഴിക്കോട്ടുതന്നെ താമസിച്ചതല്ലാതെ
കോട്ടയ്ക്കലേക്കു പോയില്ല. എന്നാൽ തിരുവന്നൂർകോവിലകത്തെ ചില തമ്പുരാട്ടിമാരുടെയും
തമ്പുരാക്കമ്മാരുടേയും സഹായം ലഭിക്കയാൽ അദ്ദേഹം ഒരുവിധം സുഖമായിക്കഴിഞ്ഞുകൂടി.
</p>
          <p style="indent">1025-ൽ നിലമ്പൂർ മൂന്നും നാലും അഞ്ചും തിരുമുല്പാടന്മാരുടെ അമ്മയായിരുന്ന
ശ്രീദേവി അമ്മക്കോല്പാട്ടിലെ ഭർത്താവായ തമ്പുരാന്റെ ആവശ്യപ്രകാരം അദ്ദേഹം ബെയ്‍പൂരിൽ
നെടിയാലിൽ ഒരു തമ്പുരാനെ പഠിപ്പിക്കുന്ന ജോലി കൈയേറ്റു. താമസം ഒരുവിധം സുഖമായിരുന്നു
എന്നുപറയാം. ചെലവുകഴിഞ്ഞു് ആറുരൂപാ ശമ്പളവും പതിഞ്ഞു.
</p>
          <p style="indent">1026 കുംഭത്തിൽ കുടുംബം നാലു തായ്‍വഴിയായി പിരിഞ്ഞു.
</p>
          <p style="indent">കോവുണ്ണിനെടുങ്ങാടി തന്റെ ശാഖയുടെ ഭരണം കൈയേറ്റുകൊണ്ടു ഗൃഹത്തിൽ
പാൎക്കാൻ ഇഷ്ടപ്പെട്ടില്ല. അതിനാൽ അദ്ദേഹം കോഴിക്കോട്ടേയ്ക്കു തിരിച്ചു. പനങ്ങാട്ടു് ഇല്ലത്തു താമസിച്ചു്
ഒരുണ്ണിയെ പഠിപ്പിച്ചുകൊണ്ടു കുറേക്കാലം നയിച്ചു. പ്രതിമാസം ഒരു രൂപയായിരുന്നു ശമ്പളം.
അക്കൊല്ലംതന്നെ അദ്ദേഹം അച്ഛന്റെ മരുമകളായ മുള്ളത്തു കുഞ്ഞിക്കുട്ടിയെ ഏഴാമെടമാക്കി. അന്നു ആ
ബാലികയ്ക്കു പതിനൊന്നുവയസ്സേ പ്രായമുണ്ടായിരുന്നുള്ളു.
</p>
          <p style="indent">1027-ൽ സ്വഗൃഹത്തിൽ പുരപണി തുടങ്ങി. അവൎക്കു താമസിക്കുന്നതിനു
കുടുംബഗൃഹമുണ്ടായിരുന്നില്ല. അക്കാലമെല്ലാം നെടുങ്ങാടിക്കു വളരെ ക്ലേശങ്ങൾ അനുഭവിക്കേണ്ടതായി
വന്നുകൂടി. ചിലദിവസം പട്ടിണിപോലും കിടന്നിട്ടുണ്ടു്. അക്കൊല്ലം മീനമാസം 15-ാം തീയതി
ഗുരുനാഥനായ ഏറാടി മരിച്ചുപോയതു് അദ്ദേഹത്തിന്റെ ദുഃഖത്തെ പതിന്മടങ്ങു വർദ്ധിപ്പിച്ചു. നാലു
അശനപ്രാർത്ഥനാശ്ലോകങ്ങൾ എഴുതി കോഴിക്കോട്ടു തളിയിൽ ശേഷശാസ്ത്രികളെ കാണിച്ചു്
അദ്ദേഹത്തിന്റെ ഉപദേശപ്രകാരം നെടുങ്ങാടി 1631-ൽ തീപ്പെട്ട സാമൂതിരിപ്പാട്ടിലെ തിരുമുമ്പിൽ ആ
ശ്ലോകങ്ങൾ സമർപ്പിക്കയും അന്നുമുതല്ക്കു് അദ്ദേഹത്തിനു സാമൂതിരി കോവിലകത്തു വീണ്ടും സത്തിക
ലഭിക്കയും ചെയ്തു. പിന്നീടു കുറേക്കാലം എട്ടിയോട്ടു എളമത്തിരുമുല്പാട്ടിലെ കുട്ടികളെ 18രൂ മാസപ്പടിയിൽ
സംസ്കൃതം പഠിപ്പിച്ചുകൊണ്ടു മഞ്ചേരിയിൽ താമസിച്ചു. അതേ വർഷത്തിൽതന്നെ കുപ്പുസ്വാമിശാസ്ത്രികളുടെ
അടുക്കൽ മുക്താവലി പഠിക്കാനും തുടങ്ങി. എന്നാൽ അനുമാനഖണ്ഡംവരെ പഠിക്കാനേ സാധിച്ചുള്ളു.
അപ്പോഴേക്കും ശാസ്ത്രികൾ പൊയ്ക്കളഞ്ഞു.
</p>
          <p style="indent">1028-ൽ ചില വസ്തുക്കൾ തീറുവാങ്ങിയിട്ടു് വീണ്ടും കോഴിക്കോട്ടുചെന്നു
സാമൂതിരികോവിലകംവക തൃക്കണ്ടിയൂർ ഈടുകലവറ ഏറ്റു. ആ കലവറ ഏതാനും മാസങ്ങൾക്കുള്ളിൽ
അവസാനിക്കയാൽ, സാമൂതിരിപ്പാട്ടിലെ ശുപാർശപ്രകാരം കോളായിരാരുക്കുട്ടിനായരുടെ മക്കളേയും
മരുമക്കളേയും 25രൂപ ശമ്പളത്തിൽ പഠിപ്പിച്ചുതുടങ്ങി.
</p>
          <p style="indent">1030-ൽ തിരുനെല്ലൂൎക്കു പോയി പിണ്ഡം, ദർശനം മുതലായവ കഴിച്ചിട്ടു മടങ്ങി.
അനന്തരം കുറേനാൾ മമ്മിട്ടി ഉണ്ണിനായരുടെ കാര്യസ്ഥനായിപ്പാർത്തു. 1031 കന്നിയിൽ വളരെ
ഗ്രഹപ്പിഴയുള്ള സമയമായിരുന്നു. തമ്പുരാന്റെ ഭാര്യയായ കുഞ്ഞുക്കുട്ടി അമ്മയുമൊരുമിച്ചു്
തലശ്ശേരിവരെപ്പോയതിൽ മഹാജനങ്ങൾക്കു അദ്ദേഹത്തിന്റെ പേരിൽ വെറുപ്പുതോന്നി അതിനാൽ കന്നി
ഒടുവുമുതൽ തുലാംകൂടി ആഴ്ചവട്ടത്തു പുഷ്പേത്തു പാർത്തു. എന്നാൽ ക്രമേണ തമ്പുരാന്റെ മുഷിച്ചിൽ
തീർന്നുവെങ്കിലും അദ്ദേഹം അക്കൊല്ലം അവസാനത്തിൽ തീപ്പെട്ടുവത്രേ.
</p>
          <p style="indent">1032 കന്നിയിൽ മമ്മാളി ഉണ്ണിനായരും കൂട്ടരും ഗുരുാവായൂൎക്കുപോയി.
അവരുടെ കാര്യസ്ഥൻ എന്ന നിലയിൽ കോവുണ്ണിനേടുങ്ങാടിയും കൂടി. തിരിച്ചുവന്നശേഷം
മൂന്നുമാസത്തോളം വസ്തു സംബന്ധമായ കാര്യങ്ങൾക്കുവേണ്ടി സ്വഗൃഹത്തിൽ താമസിച്ചിട്ടു്
കോഴിക്കോട്ടേയ്ക്കു പോയി. ഹജുർ രണ്ടാം ശിരസ്തദാരായ സി. കരുണാകരമേനോന്റെ കുട്ടികളെ
കുറേക്കാലം പഠിപ്പിച്ചു. ആറുരൂപയായിരുന്നു ശമ്പളം. അടുത്തകൊല്ലം അമാമ്പലത്തു മാനവല്ലഭന്റെ
കാര്യസ്ഥനായി ഏതാനുംമാസം ഇരുന്നു. അതിനിടയ്ക്കു കണാരനവർകളുടെ കുട്ടികളെ പഠിപ്പിക്കുന്ന
ജോലിയും വഹിച്ചു. ഇക്കാലത്തു് ഉണ്ണിനായരുടെയും മറ്റും സഹായത്താൽ 350 രൂപയോളം അദ്ദേഹത്തിനു
സമ്പാദ്യവുമുണ്ടായി. അക്കൊല്ലംതന്നെ മാങ്കാവിൽ മുല്ലശ്ശേരി മാധവി അമ്മ എന്നൊരു സ്ത്രീയേക്കൂടി
സംബന്ധം ചെയ്തു.
</p>
          <p style="indent">1035-ൽ ഉണ്ണിനായരുടെ അനുജന്മാരുടെ രക്ഷാകർത്തൃത്വവും മാനവല്ലഭന്റെ
കാര്യസ്ഥസ്ഥാനവും കൈയേറ്റു. മൂടക്കച്ചവടം അല്പകാലം നടത്തി നോക്കിയതിൽ നഷ്ടം നേരിടുകയാൽ
നിർത്തിക്കളഞ്ഞു.
</p>
          <p style="indent">1860 സെപ്തംബർ മാസത്തിൽ കോഴിക്കോട്ടു പ്രൊവിൻഷ്യൻസ്ക്കൂളിൽ മുൻഷി
ഉദ്യോഗം കരസ്ഥമാക്കി. ജോലിക്കിടയിൽ തടിക്കച്ചവടത്തിൽ ഏർപ്പെട്ടു നോക്കിയെങ്കിലും
ഗുണമുണ്ടായില്ല.
</p>
          <p style="indent">1039-ൽ നെടുങ്ങാടിയുടെ പിതാവു് പരലോകം പ്രാപിച്ചു. 1041-ൽ മദ്രാസ്
പ്രെസിഡൻസി കാളേജിൽ 40 രൂപാ ശമ്പളത്തിൽ മുൻഷിയായി നിയമിക്കപ്പെട്ടു. എന്നാൽ കഠിനമായ
രോഗബാധയാൽ ആ ഉദ്യോഗം 1044-ൽ രാജിവയ്ക്കേണ്ടതായി വന്നുകൂടി. അതേവർഷംതന്നെ
ഗാർത്തുവൈറ്റുസായ്പിന്റെ കൃപയാൽ അദ്ദേഹത്തിനു പൊഴവായ് റേറ്റുസ്ക്കൂൾ ഹെഡ്മാസ്റ്റർ ഉദ്യോഗം ലഭിച്ചു.
എന്നാൽ 25രൂപ ശമ്പളമേ ഉണ്ടായിരുന്നുള്ളു. 1047-ൽ തിരുവനന്തപുരം കാളേജ് മുൻഷിയായ് 50രൂപാ
ശമ്പളത്തിൽ നിയമിക്കപ്പെട്ടു.
</p>
          <p style="indent">രണ്ടുകൊല്ലങ്ങൾക്കുള്ളിൽ വക്കീൽപരീക്ഷ ജയിച്ചിട്ടു് ആലുവാ കോടതിയിൽ
സൎക്കാർ വക്കീലായി ചാർജ്ജെടുത്തു. 1051-ൽ പ്രസ്തുത കോടതി പറവൂൎക്ക് മാറ്റപ്പെടുകയാൽ അദ്ദേഹം
അങ്ങോട്ടു താമസം മാറ്റി. ആ ആണ്ടിൽതന്നെ തിരുവനന്തപുരത്തു ചെന്നു ആയില്യംതിരുനാൾ
മഹാരാജാവിനെ മുഖംകാണിക്കയും അവിടുന്നു 60 ഉറുപ്പികക്കു ശമ്പളം സ്ഥിരപ്പെടുത്തി കൊടുക്കയും ചെയ്തു.
ആ വർഷത്തിലായിരുന്നു കേരളകൗമുദി പ്രസിദ്ധപ്പെടുത്തിയതു്. കൂനമ്മാവിലെ പ്രസ്സിൽ അച്ചടിപ്പിച്ച ഈ
പുസ്തകത്തിന്റെ മുന്നൂറു പ്രതികൾ സൎക്കാരിൽനിന്നു വാങ്ങിച്ചു ഗ്രന്ഥകർത്താവിനെ പ്രോത്സാഹിപ്പിച്ചു.
</p>
          <p style="indent">1055 മിഥുനത്തിൽ കളക്റ്റർ മക്‍വിട്ടർ അദ്ദേഹത്തിനെ കവളപ്പാറ മൈനരുടെ
സംസ്കൃത ട്യൂട്ടറായി നിയമിച്ചു. എന്നാൽ അദ്ദേഹം കിളിമാനൂർ കൃഷ്ണവാരിയരെ പകരം ഏർപ്പെടുത്തീട്ടു
തിരുവനന്തപുരത്തേക്കു പോന്നു.
</p>
          <p style="indent">1057-ൽ മാതാവു് 42-ാം വയസ്സിൽ മരിച്ചു. അദ്ദേഹം ഉണ്ടാക്കിയ ചരമശ്ലോകം
താഴെ ചേൎക്കുന്നു.
</p>
          <lg xml:id="lg3.85">
            <l> കൊല്ലംചിന്തിക്കിലോരായിരമതിലപരം നാല്പതുംപത്തുമേഴും</l>
            <l> ചെല്ലുമ്പോളുത്തരംശോഭയമിഥുനമതാം മാസിപത്തഞ്ചുനാളിൽ</l>
            <l> ചൊല്ലാർന്നോരാരവാരേ സിതതിഥിപുനരേകാദശീ സദ്വിശാഖേ</l>
            <l> കല്യാരണ്യോർദ്ധ്വഗേഹേസ്ഥിത മമ ജനനീ ചേർന്നു വൈകുണ്ഠലോകം </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ മരണം അദ്ദേഹത്തിനെ വളരെ ക്ലേശിപ്പിച്ചു. മാതാവിന്റെ
മരണംസംബന്ധിച്ച ക്രിയകളെല്ലാം ഭംഗിയായി നടത്തി.
</p>
          <p style="indent">1064 മകരം 15-ാം തീയതി അദ്ദേഹം അനായാസേന മരണം പ്രാപിച്ചു. ആ
സംഭവത്തെപ്പറ്റി ഏകഭാഗിനേയനായ കുഞ്ഞുണ്ണിനെടുങ്ങാടി എഴുതിയ ചരമപദ്യം ഉദ്ധരിക്കുന്നു.</p>
          <lg xml:id="lg3.86">
            <l> കൊല്ലംചിന്തിക്കിലോരായിരമതിലറുപതിനാലുചെല്ലുംമൃഗത്തിൽ </l>
            <l> ചെല്ലുംമധ്യത്തിലഷ്ടമ്യനുഗതബുധവാരോത്തമ സ്വാതിനാളിൽ</l>
            <l> ചൊല്ലാർന്നുള്ളൊരുവിദ്വൽകലമകുടമണിപ്രൗഢനെൻമാതുലൻതാൻ</l>
            <l> സ്വർല്ലോകത്തെഗ്ഗമിച്ചനേരനിമിഷമിടയ്ക്കെത്രചിത്രംനിനച്ചാൽ </l>
          </lg>
          <!--end of "verse"-->
          <p style="noindent">കോവുണ്ണിനെടുങ്ങാടി പല ഒറ്റ ശ്ലോകങ്ങൾ നിർമ്മിച്ചിട്ടുള്ളതായി
പറയപ്പെടുന്നു. അവയിലൊന്നാണു്
</p>
          <lg xml:id="lg3.87">
            <l> കല്യാണിനിന്നോടപരാധമൊന്നു</l>
            <l> മല്ലേക്ഷണേചെയ്തവനല്ലെടോഞാൻ</l>
            <l> കല്ലോലചില്ലീലതകൊണ്ടുമന്ദം</l>
            <l> തല്ലുന്നതെന്തിന്നിഹകൊല്ലുവാനോ? </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന പദ്യം.
</p>
          <p style="indent">കോവുണ്ണിനെടുങ്ങാടിയ്ക്കു് പ്രഥമപത്നിയിൽ രണ്ടു പുത്രിമാർ
മാത്രമേയുണ്ടായിരുന്നുള്ളു. രണ്ടാമത്തെ ഭാര്യ പ്രസവിച്ചതേയില്ല. അദ്ദേഹത്തിനു് രേവുണ്ണി, കേലു, കുട്ടൻ
എന്ന മൂന്നനുജന്മാരും തമ്പു, നങ്ങുണ്ണി എന്നു രണ്ടു അനുജത്തിമാരും ഉണ്ടായിരുന്നു. അവരിൽ
രേവുണ്ണിനെടുങ്ങാടിയും കുട്ടൻനെടുങ്ങാടിയും അദ്ദേഹത്തിന്റെ ജീവിതദശയിൽതന്നെ പരലോകം പ്രാപിച്ചു.
മറ്റുള്ളവർ മരിച്ചിട്ടു അധികകാലമായിട്ടില്ല.
</p>
          <p style="indent">കേരളകൗമുദിയേപ്പറ്റി രണ്ടുവാക്കുകൾ പറയാതിരിക്കുന്നതു ഭംഗിയല്ല.
</p>
          <lg xml:id="lg3.88">
            <l> ഗുണ്ടർട്ടെന്നപ്രബലമതിമാനിട്ട നൂലൊട്ടുകൊള്ളാം</l>
            <l> ഗീവർഗ്ഗീസുംപുനരൊരുതരംചേർത്തതുംനന്നുപാർത്താൽ</l>
            <l> ഗുണ്ടർട്ടീന്നുലുപരുകലനംചെയ്തിതഗ്ഗാർത്തുവൈറ്റും</l>
            <l> പൂർവന്മാരാമവരെയനുകൂലിപ്പനാവോളവുംഞാൻ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന പ്രതിജ്ഞയോടുകൂടിയാണു് ഗ്രന്ഥം ആരംഭിച്ചിരിക്കുന്നതു്. അവരുടെ
വ്യാകരണഗ്രന്ഥങ്ങളെല്ലാം അദ്ദേഹം വായിച്ചുകാണണമെന്നുള്ളതിൽ സംശയത്തിനെ വഴിയില്ല.
പാച്ചുമൂത്തതിന്റെ വ്യാകരണം കണ്ടിരിക്കയില്ലെന്നു തോന്നുന്നു.
</p>
          <p style="indent">ഇവരുടെ ഒക്കെ വ്യാകരണങ്ങൾ ഇരുന്നിട്ടും ഇദ്ദേഹം
വ്യാകരണനിർമ്മാണത്തിനു ഒരുങ്ങിയതെന്തുകൊണ്ടു്?
</p>
          <lg xml:id="lg3.89">
            <l> ഗാഢംപാണിനിസൂത്രവുംതമിഴുതന്നൂലുംഗ്രഹിച്ചഞ്ജസാ</l>
            <l> ഗൂഢംകേരളസമ്പ്രദായമഖിലഗ്രന്ഥപ്രയോഗങ്ങളും </l>
          </lg>
          <!--end of "verse"-->
          <p style="noindent">വ്യക്തമാക്കണമെന്നായിരുന്നു ഗ്രന്ഥകാരന്റെ ഉദ്ദേശം.
</p>
          <p style="indent">മുൻ പ്രസ്താവിക്കപ്പെട്ട മൂന്നു വ്യാകരണങ്ങളും ഇംഗ്ലീഷുമൂശയിൽ വാൎക്കപ്പെട്ട
ഭാഷാവ്യാകരണങ്ങളാണു്. അവ പഠിച്ചതുകൊണ്ടു് അന്നത്തെ മലയാളത്തിന്റെ കെട്ടുപാടുകളെ
അറിയുന്നതിനു സാധിക്കയില്ല. മലയാളഭാഷതന്നെ സംസ്കൃതഹിമഗിരിഗളിതയാണെന്നായിരുന്നു
അദ്ദേഹത്തിന്റെ മതം. എഴുത്തച്ഛന്റെ കൃതികളും മറ്റും വായിച്ചാൽ അങ്ങനെ ഒരു തോന്നലിനും വഴിയുണ്ടു്.
മലയാളമെന്നല്ല ഐറോപ്യഭാഷകൾപോലും സംസ്കൃതത്തിൽ നിന്നുണ്ടായതാണെന്നു
ശഠിക്കത്തക്കവണ്ണം വടഭാഷയോടു കൂറുള്ളവർ ഇന്നും ഇല്ലാതില്ലല്ലോ. ഭാഷയുടെ ഉൽപത്തി എങ്ങിനെയും
ഇരിക്കട്ടെ. മണിപ്രവാളകൃതികൾ വായിച്ചറിയണമെങ്കിൽ പാണിനീസൂത്രങ്ങളിൽ ചിലതൊക്കെ
അറിഞ്ഞേ മതിയാവൂ. ശുദ്ധമലയാളവ്യാകരണനിയമങ്ങൾ അറിയുന്നതിനു നന്നൂൽപരിചയവും
അപരിത്യാജ്യമാണു്. കേരളപാണിനിതന്നെയും ഇംഗ്ലീഷിനെ അനുകരിക്കാതെ നന്നൂലിന്റെ
ചുവടുപിടിച്ചുപോയിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നു എനിക്കു തോന്നീട്ടുണ്ടു്. ക്രിയയുടെ
കാലവിഭാഗംതന്നെ നോക്കുക. അദ്ദേഹം Indefinite Continuous, perfect, perfect continuous എന്നീ
വിഭാഗങ്ങളെ ഭാഷയിലേക്കു സംക്രമിപ്പിക്കാൻ വ്യർത്ഥമായി പ്രയത്നിച്ചിരിക്കുന്നു.
പൗരസ്ത്യഭാഷകളിലൊന്നിലും ഇങ്ങനെ ഒരു വിഭാഗമില്ല. Mood എന്നതും പൗരസ്ത്യൎക്കു ് അപരിചിതമാണു്.
സംസ്കൃതക്കാർ പത്തു ലകാരങ്ങളിൽ അവയെയെല്ലാം ഉൾപ്പെടുത്തി. അതുപോലെ നന്നൂലിലെ “പുണച്ചി”
വിഭാഗം മലയാളത്തിലും സ്വീകരിക്കാമായിരുന്നു.
</p>
          <p style="indent">തമിഴ് ഇലക്കണത്തിന്റെ വിഭാഗങ്ങളാണു് വൃത്തവും അലങ്കാരവുമൊക്കെ.
ഇംഗ്ലീഷ് വ്യാകരണങ്ങളിലും metre, rhet oric ഇവയ്ക്കു സ്ഥാനമുണ്ടു്. ഇക്കാരണങ്ങളാൽ
സർവലക്ഷണസംയുക്തമായ ഒരു വ്യാകരണം നിർമ്മിക്കുന്നതിനായി കോവുണ്ണിനെടുങ്ങാടി ഉദ്യമിച്ചതു്
തെറ്റല്ല.
</p>
          <p style="indent">അഭിപ്രായവ്യത്യാസത്തിനു അവകാശം പലദിക്കിലും കണ്ടേയ്ക്കാം.
കേരളപാണിനീയവും അതിനു വേണ്ടുവോളം ഇടംകൊടുക്കുന്നുണ്ടു്. കേരളകൗമുദി പഠിപ്പിച്ചിരിക്കുന്നതു്
എല്ലാവിധത്തിലും പ്രയോജനകരമാണു്. അക്കാലംവരെ ഉണ്ടായിട്ടുള്ള വ്യാകരണഗ്രന്ഥങ്ങളിലെല്ലാംവച്ചു്
ഉത്തമവും അതുതന്നെയാകുന്നു.
</p>
        </div>
        <!--end of "section 3.16/.11"-->
        <div type="section" xml:id="sec3.17" n="3.17">
          <head type="sechead">ചിറ്റൂർ സുബ്രഹ്മണ്യശാസ്ത്രികൾ</head>
          <p style="noindent">ചിറ്റൂർ നല്ലേപ്പിള്ളി ഗ്രാമത്തിൽ അയ്യാശാസ്ത്രികളുടെ പുത്രനായി 1006-ാമാണ്ടു്
ജനിച്ചു. പിതാവിന്റെ അടുക്കൽനിന്നുതന്നെ സംസ്കൃതം അഭ്യസിച്ചു. സംസ്കൃതം മലയാളം തമിൾ എന്നീ
മൂന്നുഭാഷകളിലും ഒരുപോലെ പാണ്ഡിത്യം സമ്പാദിച്ചിരുന്ന ഈ കവിയിൽനിന്നും മലയാളഭാഷയ്ക്കു്
ത്രിപുരദഹനം, പ്രഭാവതീസ്വയംവരം, പാരിജാതഹരണം, ശാകുന്തളം രണ്ടുദിവസത്തെ ആട്ടക്കഥ ഇവയും
സംസ്കൃതത്തിനു ഒരു ജ്യോതിഷഗ്രന്ഥവും ലളിതാവിലാസചമ്പുവും തമിഴിനു മീനാക്ഷീനാടകവും ലഭിച്ചിട്ടുണ്ടു്.
ആട്ടക്കഥകളെല്ലാം പ്രൗഢങ്ങളും സുന്ദരങ്ങളും ആയിരിക്കുന്നു.
</p>
          <p style="indent">1031-ൽ ത്രിപുരദഹനവും അടുത്തകൊല്ലം പ്രഭാവതീസ്വയംവരവും 1033-ൽ
പാരിജാതഹരണവും 1053-ൽ ശാകുന്തളവും രചിക്കപ്പെട്ടു. ഈ കൃതികളൊന്നും എനിക്കു കാണ്മാൻ
സാധിച്ചിട്ടില്ല. അതിനാൽ ഗോവിന്ദപ്പിള്ള സർവ്വാധികാര്യക്കാരെ ആശ്രയിക്കേണ്ടിയിരിക്കുന്നു.
ത്രിപുരദഹനത്തിലെ ഒരുഭാഗം ഭാഷാചരിത്രത്തിൽനിന്നു ഉദ്ധരിക്കാം.
</p>
          <lg xml:id="lg3.90">
            <l> സമന്ദരമഹീധരപ്രമഥിതാബ്ധിവൽക്ഷോഭിതാൻ</l>
            <l> സമന്ദരഗദാംബുജാരിവിലസച്ചതുർബാഹുകഃ</l>
            <l> അമന്ദകരുണാഭരാകുലമതിസ്സമീക്ഷ്യാമരാൻ</l>
            <l> സമന്ദഹസിതംവചസ്സകലലോകനാഥോഽബ്രവീൽ. </l>
          </lg>
          <!--end of "verse"-->
          <div type="subsection" xml:id="sec3.17.1" n="3.17.1">
            <head type="subsechead">കല്യാണിചെമ്പട</head>
            <lg xml:id="lg3.91">
              <l> സ്വസ്തി തേ ശൂനാസീര സ്വാഗതം കിം വീര</l>
              <l> സ്വസ്ഥതവന്നീടുംമേലിൽചിത്തതാപമരുതേ</l>
              <l> മൃത്യുഞ്ജയഭക്തന്മാരാംദൈത്യവരന്മാരെ</l>
              <l> മൃത്യുപുരത്തിനയപ്പാനദ്യചൊല്ലാംവരം</l>
              <l> ലോകേശവിതീർണ്ണമാമാക്രതവരത്തിൽ</l>
              <l> ആകലഹീനന്മാരാംനാകവൈരികളെ</l>
              <l> കേവലവചനങ്ങളാൽശൈവമതമവരുടെ</l>
              <l> ദേവമൗലേഭംഗംചെയ്‍വേനാവിലംവിനാഹം </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.17.1/.11.0"-->
        </div>
        <!--end of "section 3.17/.11"-->
        <div type="section" xml:id="sec3.18" n="3.18">
          <head type="sechead">എളമനമഠത്തിൽ കല്യാണി അമ്മ</head>
          <p style="noindent">തൃപ്പൂണിത്തുറ വടക്കേക്കോട്ടവാതലിനു സമീപം എളമനമഠം എന്നൊരു
ഗൃഹമുണ്ടു്. ഒരുകാലത്തു ആ കുടുംബം ഐശ്വര്യസമൃദ്ധമായിരുന്നു. ഇടയ്ക്കു കാലക്കേടുനിമിത്തം ചില
കഷ്ടതകൾ നേരിട്ടെങ്കിലും, കുഞ്ചിയമ്മ എന്നൊരു സ്ത്രീരത്നത്തെ 1094-ൽ തീപ്പെട്ടതമ്പുരാൻ
നേത്യാരമ്മയാക്കിയ മുതല്ക്ക വീണ്ടും ഐശ്വര്യലക്ഷണങ്ങൾ കണ്ടുതുടങ്ങി. കല്യാണിഅമ്മയുടെ
ജനനകാലത്തു് എളമനമഠം ഐശ്വര്യസംപൂർണ്ണമായിരുന്നു.
</p>
          <p style="indent">ഈ സ്ത്രീരത്നം 1077 വൃശ്ചികം 26-ാം നു ചതയം നക്ഷത്രത്തിൽ ജനിച്ചു.
നേത്യാരമ്മയുടെ ഏകപുത്രിയായ ലക്ഷ്മിഅമ്മയെന്ന സംഗീതവിദുഷിയായിരുന്നു അവരുടെ മാതാവു്.
പിതാവായ കോടനാട്ടുനമ്പൂരിപ്പാടും മഹാവിദ്വാനായിരുന്നു. മാതുലനായ രാമുമേനോൻ
സാർവാധികാര്യക്കാർ ഉദ്യോഗം വഹിച്ചുകൊണ്ടിരുന്ന കാലമായതിനാൽ നാമകരണാദികൃത്യങ്ങൾ
ആഘോഷപൂർവ്വം നടത്തപ്പെട്ടു. അഞ്ചാംവയസ്സിൽ മുറപ്രകാരം എഴുത്തിനിരുത്തീട്ടു് അച്യുതത്തു
അച്ചുതവാരിയരുടെ അടുക്കൽ പഠിച്ചുതുടങ്ങി. ബാല്യത്തിൽതന്നെ അമരകോശവും സിദ്ധരൂപവും
ബാലപ്രബോധവും ഉരുവിട്ടു തോന്നിച്ചു. അനന്തരം മുറയ്ക്കു് ശ്രീരാമോദന്തം, രഘുവംശം, കുമാരസംഭവം,
മാഘം, നൈഷധം എന്നീ കാവ്യങ്ങൾ ശ്രദ്ധാപൂർവ്വം പഠിച്ചു് സാമാന്യം നല്ല വ്യുൽപത്തി സമ്പാദിച്ചു.
ഇതിനിടയ്ക്കു് തഞ്ചാവൂർ പൂർണ്ണഭാഗവതരുടെ അടുക്കൽനിന്നു് ഗാനവിദ്യയും സ്വമാതാവിന്റെ അടുക്കൽനിന്നു
വീണവായനയും അഭ്യസിച്ചുകൊണ്ടിരുന്നു.
</p>
          <p style="indent">പതിനാറാംവയസ്സു നടന്നുകൊണ്ടിരിക്കുമ്പോൾ വെള്ളാരപ്പള്ളിയിൽ
മൂരിയാത്തറമനയ്ക്കൽ രമഭട്ടതിരി സംബന്ധംതുടങ്ങി. മൂന്നുപുത്രന്മാരും യഥാകാലം ജനിച്ചു. അപ്പോൾ
ഹതവിധി അവരുടെ ഭർത്താവിനെ അപഹരിച്ചുകളഞ്ഞു. പിന്നീടു കുടുംബത്തിലുള്ളവരുടെ
നിർബന്ധത്താൽ സരസഭാഷാകവിയും ഫലിതക്കാരനും ആയ പെരുമ്പള്ളി ഓതിക്കൻ നമ്പൂരിപ്പാട്ടിലെ
ഭാര്യാപദം സ്വീകരിച്ചു. അതിലും ഒരു പുത്രനും രണ്ടു പുത്രിമാരും ഉണ്ടായി.
</p>
          <p style="indent">പ്രഥമപുത്രനായ കുട്ടിക്കൃഷ്ണൻ നല്ല വിദ്വാനും സരസകവിയുമായിരുന്നു.
അദ്ദേഹം 1054-ൽ മരിച്ചു. രാമുമേനോൻ ആംഗലഭാഷയിൽ ആണു് പ്രശോഭിച്ചതു്. അദ്ദേഹമാണത്രേ
തൃപ്പൂണിത്തുറ ഡിസ്ട്രിക്റ്റ് സ്ക്കൂളിന്റേയും ബാലികാവിദ്യാലയത്തിന്റേയും സ്ഥാപനത്തിൽ ഹേതുഭൂതൻ.
1073-ൽ അദ്ദേഹവും ദിവംഗതനായി. അങ്ങനെ തൃതീയപുത്രൻ ശ്രീമാൻ നാരായണമേനോൻ
കാരണവസ്ഥാനത്തു പ്രതിഷ്ഠിതനായി. മകൾ കുഞ്ചിഅമ്മ യുവരാജാവിന്റെ ഭാര്യാപദവും പ്രാപിച്ചു.
</p>
          <p style="indent">കല്യാണിയമ്മയുടെ ജീവിതരീതി വളരെ സരളമായിരുന്നു. ഒരു
കാരണവശാലും രാവിലെ ഇഷ്ടദേവതയായ പൂർണ്ണത്രയീശന്റെ ദർശനം മുടക്കുമായിരുന്നില്ല. ദർശനം
കഴിഞ്ഞു വന്നാൽ ഭാഗവതം, രാമായണം തുടങ്ങിയ ഗ്രന്ഥങ്ങൾ പാരായണം ചെയ്യും. ഇതിനുപുറമേ തന്റെ
ഭജനമഠത്തിൽ ദിവസേന ഒരു ബ്രാഹ്മണനേക്കൊണ്ടു് സഹസ്രനാമം ജപിപ്പിച്ചുകൊണ്ടുമിരുന്നു. ആ
തീർത്ഥം സേവിച്ചതിനുമേലേ ആഹാരം വല്ലതും കഴിക്കുമായിരുന്നുള്ളു.
</p>
          <p style="indent">ആഹാരം കഴിഞ്ഞാൽ പിന്നെ സാഹിത്യവിനോദമായി. വൈകുന്നേരത്തു ഒരു
ബ്രാഹ്മണനെക്കൊണ്ടു് ദേവീമാഹാത്മ്യം വായിച്ചു കേൾക്കുകയും പതിവായിരുന്നു. സന്ധ്യയോടുകൂടി
തുളസിത്തറയ്ക്കു ചുറ്റും തിരികളും കർപ്പൂരവും കത്തിച്ചുവച്ചു് പ്രദക്ഷിണം നടത്തും. അഞ്ചുനാഴിക ഇരുട്ടുംവരെ
നാമസങ്കീർത്തനങ്ങൾ ചൊല്ലിക്കൊണ്ടിരിക്കും. ഒരു നിമിഷംപോലും ഈ വിദുഷി
വ്യർത്ഥമാക്കിക്കളഞ്ഞിട്ടില്ല.
</p>
          <p style="indent">കവിത്വശക്തി ബാല്യത്തിലേ പ്രകാശിച്ചുതുടങ്ങി. വെണ്മണിനമ്പൂരിപ്പാടന്മാരും
നടുവത്തച്ഛൻ നമ്പൂരിപ്പാടും അവരെ നിരന്തരം പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരുന്നു. അവരുടെ കവിതകൾ
സൂക്ഷിച്ചുവച്ചിരുന്ന പെട്ടി 1054-മാണ്ടിടയ്ക്കു ചിതലിനു മുതലായിപ്പോയി.
</p>
          <p style="indent">ദ്രുതകവിതകൾ പലതും ഈ വിദുഷി എഴുതീട്ടുണ്ടു്. വിദുഷിയായിരുന്ന കൊച്ചി
കൊച്ചീക്കാവു തമ്പുരാന്റെ സാഹിത്യസദസ്സിൽ ഒരിക്കൽ പല വിദുഷികളും കൂടിയിരുന്നു. അവിടെ
സന്നിഹിതനായിരുന്ന കൂടല്ലൂർ നമ്പൂരിപ്പാടിനോടു ഒരു സമസ്യ ഇട്ടുകൊടുക്കാൻ തമ്പുരാൻ കല്പിച്ചു.
അപ്പോൾ അദ്ദേഹം ‘വല്ലെങ്കിലും വലിയദുർഘടമായിവന്നു’ എന്നൊരു സമസ്യയും ഇട്ടു. കല്യാണിഅമ്മ
അതിനെ നിമിഷത്തിൽ ഇങ്ങനെ പൂരിപ്പിച്ചു:-
</p>
          <lg xml:id="lg3.92">
            <l> വില്ലുംകുലച്ചുവിരുതുള്ളൊരുമാരനെന്നെ</l>
            <l> ക്കൊല്ലുന്നതിന്നുമുതിരുന്നിതു പല്ലവാംഗീ</l>
            <l> തെല്ലെങ്കിലുംതവ മനസ്സിനിളക്കമില്ലേ?</l>
            <l> വല്ലെങ്കിലുംവലിയ ദുർഘടമായിവന്നു </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇതാണു് ആ ശ്ലോകം.
</p>
          <p style="indent">കല്യാണി അമ്മ കിളിമാനൂർ തമ്പുരാട്ടിക്കും കോഴിക്കോട്ടു തമ്പുരാട്ടിക്കും
കൂടെക്കൂടെ പദ്യരൂപമായി കത്തുകൾ അയച്ചുകൊണ്ടിരുന്നു.
</p>
          <p style="indent">ഏറ്റുമാനൂർ തേവരെ ദർശിച്ച അവസരത്തിൽ അവരുണ്ടാക്കിയ സ്തോത്രത്തെ
ഇവിടെ ഉദ്ധരിക്കാം.
</p>
          <list rend="numbered">
            <item n="1."> അന്തകാന്തക!നിമ്പാടപങ്കജം സ്വാന്തത്തിൽനിനച്ചെപ്പോഴുംകൂപ്പുന്നേൻ
സന്തതമടിയങ്ങളെ രക്ഷിക്ക ഏറ്റുമാനൂരമരുംപുരാന്തക! </item>
            <item n="2."> ആഴിവർണ്ണനുമിന്ദ്രനുംചന്ദ്രനും കോഴവിട്ടു ഭജിക്കുന്നുനിമ്പദം
അഴലെന്നെഅനുഭവിപ്പിക്കെല്ലേ ഏറ്റുമാനൂരമരുംപുരാന്തക! </item>
            <item n="3."> ഇന്ദുശേഖാ!നിമ്പാദപങ്കജം നന്ദിപൂണ്ടു ഭജിക്കുമാറാകണം
നന്ദനന്മാരെപ്പോലെരക്ഷിക്കണം ഏറ്റുമാനൂരമരുംപുരാന്തക! </item>
            <item n="4."> ഈശനെത്തന്നെസേവിച്ചുകൊള്ളുവാൻ ആശയുണ്ടാക്കിത്തീൎക്കണമെപ്പോഴും
ആശാപാരമറുക്കേണംശങ്കരാ ഏറ്റുമാനൂരമരുംപുരാന്തക! </item>
            <item n="5."> ഉണ്ടൊരാഗ്രഹമെന്നുള്ളിലെപ്പൊഴും കൊണ്ടാടിത്തിരുനാമംജപിക്കുവാൻ
ഉണ്ടാകേണമതിന്നുഭവൽകൃപാ ഏറ്റുമാനൂരമരുംപുരാന്തക! </item>
            <item n="6."> ഊനമെന്യേഭവൽസ്മരണത്തിനു ജ്ഞാനമുണ്ടായിരിക്കേണമെപ്പോഴും
ആനന്ദംവന്നുകൂടീടുമെപ്പൊഴെ ഏറ്റുമാനൂരമരുംപുരാന്തക! </item>
            <item n="7."> എന്നുള്ളിലുള്ളൊരല്ലലെല്ലാംഭവാൻ ഒന്നൊഴിയാതകറ്റിത്തരേണമേ
കുന്നിൻമാനിനികാന്ത!കൃപാംബുധേ ഏറ്റുമാനൂരമരുംപുരാന്തക! </item>
            <item n="8."> ഐഹികവഷയാഗ്നിപിടിപെട്ടു വയ്യെവെന്തുരുകീടുന്നു മാനസം
കയ്യെടുത്തൊന്നനുഗ്രഹിക്കേണമേ ഏറ്റുമാനൂരമരുംപുരാന്തക! </item>
            <item n="9."> ഒട്ടുംവൈകാതെയെന്നുള്ളിലുള്ളൊരു ദുഷ്ടതകളകറ്റീടണംഭവാൻ
കാട്ടാളനായിക്കാത്തപോൽപാർത്ഥനെ ഏറ്റുമാനൂരമരുംപുരാന്തക! </item>
            <item n="10."> ഔപമ്യമില്ല നിൻഗുണമോൎക്കുമ്പോൾ ഇപ്പാപിയെന്തു വാഴ്‍ത്തുന്നുദൈവമേ!
കോപരാഗമഹംകൃതിതീൎക്കണം ഏറ്റുമാനൂരമരുംപുരാന്തക! </item>
            <item n="11."> അംബുജാക്ഷിയാം പാർവ്വതിയോടൊന്നിച്ചെന്മനസ്സിൽവസിക്കേണമെപ്പൊഴും
കർമ്മബന്ധമകറ്റീടണം ഭവാൻ ഏറ്റുമാനൂരമരുംപുരാന്തക! </item>
            <item n="12."> അറ്റമില്ലാത്ത സംസാരസാഗരേ മുറ്റു മുങ്ങിവലഞ്ഞോരടിയനെ
പോറ്റിനിൻകൃപാപോതേകരകേറ്റിക്കാത്തുകൊള്ളുക കാർത്ത്യായനീപതേ! </item>
            <item n="13."> പാഹിപാഹി പരമേശ്വരാഭവാൻ ദേഹിദേഹി മുദാമമമാനസേ
ഐഹികസുഖം ബാലന്മാൎക്കേകീട്ടു് ദേഹനാശേഭവൽപാദേചേൎക്കണം </item>
            <item n="14."> ഏറ്റുമാനൂരങ്ങൂറ്റമായ്‍വാഴുന്ന പോറ്റി!നിൻകൃപാപാറ്റീടണമെന്നിൽ
കൂറ്റൻതൻമുതുകേറ്റിക്കിടാങ്ങളെ പറ്റിക്കേണമിന്നിക്കരയ്ക്കുഭവാൻ. </item>
            <item n="15."> ശങ്കരശിവശങ്കരപാഹിമാം തിങ്കൾമൗലേസദാശിവപാഹിമാം
സങ്കടങ്ങളഖിലവുംനീക്കീട്ടു് സന്തോഷം മമ ദേഹിഗംഗാധര! </item>
          </list>
          <p style="indent">1091 വൃശ്ചികത്തിൽ ഈ മഹതിയുടെ ശതാഭിഷേകം ആഘോഷപൂർവം
നടത്തപ്പെട്ടു. മരിക്കുംവരെ അവർ ഈശ്വരഭജനത്തിൽ മുഴുകി, സൽക്കർമ്മഗതങ്ങളാൽ സുകൃതസമ്പത്തു
ആർജ്ജിച്ചുകൊണ്ടേ ഇരുന്നു.
</p>
        </div>
        <!--end of "section 3.18/.11"-->
        <div type="section" xml:id="sec3.19" n="3.19">
          <head type="sechead">നാഗരുകോവിൽ കല്യാണിക്കുട്ടിഅമ്മച്ചി</head>
          <p style="noindent">നാഗരുകോവിൽ കല്യാണിക്കുട്ടിഅമ്മച്ചി എളമന കല്യാണിഅമ്മയുടെ
സമകാലീനയായിരുന്ന മറ്റൊരു വിദുഷിയായിരുന്നു. ആയില്യംതിരുനാൾതമ്പുരാന്റെ മഹിഷിയായിരുന്ന
ആ സ്ത്രീരത്നം 1014 കൎക്കടകമാസത്തിൽ മൂലം നക്ഷത്രത്തിൽ ജനിച്ചു. ചേരാനല്ലൂരായിരുന്നു പൂർവകുടുംബം.
ബാല്യത്തിൽതന്നെ സംഗീതസാഹിത്യങ്ങളിൽ വേണ്ടിടത്തോളം വൈദൂഷ്യം സമ്പാദിച്ചിരുന്നു;
ശിവരാമഭാഗവതരായിരുന്നു സംഗീതഗുരു. 1026-ൽ ആയില്യംതിരുനാൾ തമ്പുരാൻ ഈ മഹതിക്കു
പട്ടുംപരിവട്ടവും കൊടുത്തു. പൂർവ്വകുടുംബത്തിൽനിന്നു കുഞ്ഞിലക്ഷ്മിഅമ്മ, കാർത്യായനിഅമ്മ എന്ന
രണ്ടുസ്ത്രീകളെക്കൂടി നാഗരുകോവിലമ്മവീട്ടിലേക്കു ദത്തെടുത്തിരുന്നു. അവരിൽ കുഞ്ഞിലക്ഷ്മിയമ്മയ്ക്കുണ്ടായ
അനന്തലക്ഷ്മിപ്പൊന്നമ്മ മൂലംതിരുനാൾമഹാരാജാവിന്റെ ധർമ്മപത്നിപദം പ്രാപിച്ചു. ആ സ്ത്രീരത്നം
നാഗരുകോവിൽ ശ്രീനാരായണൻതമ്പി എന്നു പ്രസിദ്ധനായ പുത്രനെ പ്രസവിച്ചശേഷം കാലധർമ്മം
പ്രാപിച്ചുപോയി. ഈ സംഭവം കല്യാണിക്കുട്ടിഅമ്മയെ അത്യന്തം ദുഃഖിപ്പിച്ചു എന്നു പറയേണ്ടതില്ലല്ലോ.
</p>
          <p style="indent">1037-ൽ പിതാവും, 1052-ൽ മാതാവും പരലോകം പ്രാപിച്ചു. എന്നാൽ 1055-ൽ
സംഭവിച്ച ദാരുണമായ ഭർത്തൃവിയോഗത്തെപ്പോലെ കഠിനമായി അവരെ മറ്റൊന്നും ക്ലേശിപ്പിച്ചില്ല.
അന്നുമുതല്ക്കു് അവർ കേവലം വിരക്ത എന്നപോലെ ഈശ്വരഭജനലോലയായി ജീവിച്ചുവന്നു.
</p>
          <p style="indent">1059-ൽ ഒരു സഹോദരനും, 1074-ൽ മറ്റൊരു സഹോദരനും മരിച്ചു. 1074-ൽ
ഷഷ്ടിപൂർത്തി കെങ്കേമമായി നടത്തി. ബഹുസഹസ്രം സാധുക്കൾക്കു മൃഷ്ടമായി അന്നദാനം നൽകി.
പിന്നെയും പന്ത്രണ്ടുകൊല്ലംകൂടി അവർ ജീവിച്ചിരുന്നു. 1084 മകരം 6-ാം തീയതി പകൽ രണ്ടുമണിക്കു ആ
സുകൃതിനി ഇഹലോകവാസം വെടിഞ്ഞു. കൊട്ടാരത്തിൽ ശങ്കുണ്ണി അവർകൾ ഈ സംഭവത്തെ
അധികരിച്ചു് എഴുതിയ പദ്യങ്ങൾ ഇവിടെ ഉദ്ധരിക്കാം.
</p>
          <lg xml:id="lg3.93">
            <l> അൻപത്തഞ്ചതിൽനാടുനീങ്ങിയഭുജംഗർക്ഷോത്ഭവക്ഷ്മാവരൻ</l>
            <l> തൻപത്തത്രഭജിച്ചുതൽപ്രണയിനീഭവേനഭൂവിൽസുഖം</l>
            <l> അൻപൊത്തങ്ങനെവാണിരുന്നസതിയാമമ്മച്ചിതൻമൈവെടി-</l>
            <l> ഞ്ഞിമ്പത്തോടിതുകാലമച്യുതപദധ്യാനേനവാനേറിനാൾ.</l>
            <l> നല്ക്കൊല്ലാബ്ദകമാരായിരത്തിലതിയാമെണ്‍പത്തിനാലിൽപരം</l>
            <l> ചൊല്ക്കൊള്ളുംമൃഗമാസിഷഷ്ഠദിവസേശ്രീസോമവാരെശുഭേ</l>
            <l> പക്കംദ്വാദശിയുത്തരായണമതിൽപ്പെട്ടുള്ളതൃക്കേട്ടയെ</l>
            <l> ന്നൊക്കെസ്വർഗ്ഗഗതീക്കമുഖ്യമിഹതൽപുണ്യങ്ങളെണ്ണാവതോ?</l>
            <l> പാരംഭാഗമിയന്നുകീർത്തിനിധിയായ് സംഗീതസാഹിത്യസൽ-</l>
            <l> സ്വരംസർവമറിഞ്ഞുസദ്വിദുഷിയായൗദാര്യവാരാശിയായ്</l>
            <l> സ്വൈരംവഞ്ചിപപത്നിമായ് പുരുസുഖംവർത്തിച്ചൊരമ്മച്ചിയി-</l>
            <l> ന്നേരംപാരിതുവിട്ടുപോയതുനിനയ്ക്കുമ്പോൾസഹിക്കാവതോ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വിദുഷീരത്നം സ്തവമാലിക, രാസക്രീഡ, അംബരീഷചരിതം മുതലായ
തിരുവാതിരപ്പാട്ടുകളും പാർവതീസ്വയംവരം, പതിവ്രതാപഞ്ചകം എന്നീ കൃതികളും രചിച്ചിട്ടുണ്ടു്.
</p>
          <lg xml:id="lg3.94">
            <l> ശശാങ്കശോഭനാനനേ!വിശംകടാക്ഷിപങ്കജേ!</l>
            <l> ഹരാങ്കവാസഭാസുരേ!പരംകൃപാർദ്രമാനസേ!</l>
            <l> കളങ്കഹീനചേഷ്ടിതേ!സ്വലംകൃതാഖിലാംഗജാ</l>
            <l> വിശങ്കമംബ തേ പദേ ദൃശം കരോമി വന്ദനം</l>
            <l> സുന്ദരാരവിന്ദനയനനന്ദസുതപാലയമാം</l>
            <l> കന്ദരദന ഗോവിന്ദ മന്ദരധര ദേവ</l>
            <l> ഇന്ദ്രനീലരുചിരദേഹ വന്ദകാഘവൃന്ദഹരണം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ ശബ്ദാർത്ഥസുന്ദരങ്ങളും ഭക്തിരസനിർഭരങ്ങളുമായ
ഗാനതല്ലജങ്ങളാണു് ഈ കൃതികളിൽ കാണുന്നതു്. ഏതാനും ഗാനങ്ങളേയും പാതിവ്രത്യപഞ്ചകാദി ചില
പദ്യങ്ങളേയും ഉദ്ധരിച്ചുകൊള്ളുന്നു.
</p>
          <div type="subsection" xml:id="sec3.19.1" n="3.19.1">
            <head type="subsechead">പാതിവ്രത്യപഞ്ചകം</head>
            <lg xml:id="lg3.95">
              <l><span style="width:1.5em"> </span>സത്യോക്തിശ്രീശക്തി തൻ കൈയിലേന്തി</l>
              <l><span style="width:1.5em"> </span>കൃത്യശ്രദ്ധാസ്യന്ദനം തന്നിലേറി</l>
              <l><span style="width:1.5em"> </span>ഇത്രൈലോക്യം കീഴടക്കുന്നു പാതി-</l>
              <l><span style="width:1.5em"> </span>വ്രത്യംപാർത്താൽചക്രവർത്തിക്കുതുല്യം</l>
              <l><span style="width:1.5em"> </span>വൈദുഷ്യമേ!കാട്ടിലൊളിക്ക ഗാന</l>
              <l><span style="width:1.5em"> </span>വൈദഗ്ദ്ധ്യമേ വീഴുക നീ കയത്തിൽ</l>
              <l><span style="width:1.5em"> </span>എത്രോളമീ സ്ത്രീഭുവനേഷു പാതി-</l>
              <l><span style="width:1.5em"> </span>വ്രത്യംജയംനേടിടുമത്രയും നാൾ.</l>
              <l> വ്യർത്ഥംസുരാർച്ചനമതും തപമെന്നിതെല്ലാം</l>
              <l> തീർത്ഥോപസേവനങ്ങളും പുനരർത്ഥശൂന്യം</l>
              <l> ഇസ്ത്രീകുലത്തിനു വിധിച്ചതിതൊന്നു പാതി-</l>
              <l> വ്രത്യം പരം വിജയമോടു വിളങ്ങുമെന്നും.</l>
              <l> പിതരമാതാഭതോഗുരുവുമഥപുണ്യംഗൃഹമതും</l>
              <l> സുതൻ ദൈവം രാജ്യം പലപദവി മോക്ഷം ച വിഫലം</l>
              <l> ഏതോ ഭർത്താവോതുന്നതിനടിമയായ് വാഴുവതുതാൻ</l>
              <l> ക്ഷിതൗ പാതിവ്രത്യം ശുഭമബലകൾക്കേകുമഖിലം. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.19.1/.11.0"-->
          <div type="subsection" xml:id="sec3.19.2" n="3.19.2">
            <head type="subsechead">സുമമാലികയിലെ ഏതാനും പദ്യങ്ങൾ</head>
            <list rend="numbered">
              <item n="1."> വരഗുണദായിനി വാചാം വരഗജഗമനേ!സരോജചാരുമുഖീ!
സരസീജസംഭവദയിതേ! സുരനതചരണേ!കരുഷ്വ മേ കുശലം </item>
              <item n="2."> ഹിമവത്തനയേ ഭദ്രേ! ഹിമകരവദനേ! പ്രസീദമയി ദേവി
പ്രതിദിനമമലം കമലപ്രതിമം കലയാമി താവകം ചരണം. </item>
              <item n="3."> സരസീരുഹദളലോചനകരുണാനിധിദേവി
പരദേവതഭുവനേശ്വരി കുശലം മമ ദത്താം
വരമേകുക സതതം മമ സുരപൂജിതപാദാ
ശരണാഗതപരിപാലനചതുരാകൃപയോടെ. </item>
              <item n="4."> സദാതേ പാദാംഭോജഭക്തിം മഹാത്മൻ
മുദാ ദേഹി കാമാദിശത്രുൻ നിഹത്യ
യദാത്മൻ കൃപാമയ്യമോഘാ ഭവേൽ സാ
തദാഹം കൃതാർത്ഥം ഹരേ പത്മനാഭ! </item>
            </list>
            <p style="noindent">
</p>
          </div>
          <!--end of "subsection 3.19.2/.11.0"-->
          <div type="subsection" xml:id="sec3.19.3" n="3.19.3">
            <head type="subsechead">ഖരഹരപ്രിയ—രൂപകം</head>
            <list rend="numbered">
              <item n="പ.">ഭാനുകോടിരുചിരദേഹ! ഭാനുവംശഭൂഷണ </item>
              <item n="അ.">ലോകാഭിരാമ ഭക്തതാപനികരഭഞ്ജനകര (ഭാനു) </item>
              <item n="ച.">പരമപുരുഷരണശൂര പരമഹംസ ഹൃദയവാസ
സുരവരമുനിസേവിതപാദ കരുണാകര രാമ പാഹി.
</item>
            </list>
            <p style="noindent">‘മല്ലാരിപ്രിയാഭാമസമരംചെയ്തീലയോ?’ എന്നിങ്ങനെ തോട്ടക്കാട്ടിക്കാവമ്മ
സുഭദ്രാർജ്ജുനം നാടകത്തിൽ എഴുതീട്ടുള്ള പദ്യത്തെ ഉദ്ധരിച്ചു് ചിലർ സ്ത്രീജനങ്ങളെ അന്നു്
കളിയാക്കിയിരുന്നതായി എനിക്കറിയാം.
</p>
            <p style="indent">‘ചൊല്ലേറും കവിതയ്ക്കുമാത്രമിവരാളല്ലെന്നുവന്നീടുമോ’ എന്ന ചോദ്യത്തിനു്
ഈമാതിരി അനേകം വിദുഷീരത്നങ്ങൾ ഉത്തരം പറഞ്ഞുകഴിഞ്ഞു. അരൂർഭട്ടതിരിപ്പാട്ടിലെ ഗുരുസ്ഥാനം
വഹിച്ച മനോരമത്തമ്പുരാട്ടി വ്യാകരണശാസ്ത്രാംഭോനിധിയുടെ മറുകരകണ്ട ഒരു സ്ത്രീരത്നമായിരുന്നില്ലേ?
സകല ശാസ്ത്രങ്ങളിലും ഒരുപോലെ വൈദുഷ്യം നേടി അന്നത്തെ പ്രൗഢവിദ്വാന്മാരെയെല്ലാം വിസ്മയിപ്പിച്ച
ഒരു മഹിളാരത്നമായിരുന്നില്ലേ സാഹിത്യസഖി കല്യാണിഅമ്മയുടെ മാതാമഹിയായ കുഞ്ഞിക്കുട്ടിഅമ്മ?
</p>
          </div>
          <!--end of "subsection 3.19.3/.11.0"-->
        </div>
        <!--end of "section 3.19/.11"-->
        <div type="section" xml:id="sec3.20" n="3.20">
          <head type="sechead">വിദ്വാൻ കൊമ്പിഅച്ഛൻ</head>
          <p style="noindent">പാലക്കാട്ടുരാജവംശത്തിൽപെട്ട കിഴക്കേ മേലേടത്തിലെ അംഗമായി 1006
ഇടവം 22-ാം തീയതി ജനിച്ചു. അഞ്ചാംവയസ്സിൽ കവളപ്പാറ രാമനെഴുത്തച്ഛന്റെ അടുക്കൽ പഠിച്ചുതുടങ്ങി;
രണ്ടരകൊല്ലംകൊണ്ടു എഴുത്തും വായനയും വശമാക്കീട്ടു് 1013-ൽ കഥകളിക്കു കച്ചകെട്ടി.
ഏഴുകൊല്ലംകൊണ്ടു് അഭിനയത്തിൽ നല്ല വൈദഗ്ദ്ധ്യം സമ്പാദിച്ചു. പതിനാറുവയസ്സു കഴിഞ്ഞതിനു
ശേഷമേ കാവ്യപരിശീലനം ചെയ്‍വാൻ തുടങ്ങിയുള്ളു. ഗോവിന്ദപുരം രാമജ്യോത്സ്യനായിരുന്നു ഗുരു.
അദ്ദേഹം തന്നെയാണു് ശ്രീകൃഷ്ണജയന്തീമാഹാത്മ്യം കിളിപ്പാട്ടിൽ,
</p>
          <lg xml:id="lg3.96">
            <l> കരുണാലയൻ മമ ഗുരുവാം രാമാചാര്യൻ</l>
            <l> ഗുരുകാരുണ്യംപൂണ്ടു തുണപ്പാൻ വന്ദിക്കുന്നേൻ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു സംസ്മരിക്കപ്പെട്ടിരിക്കുന്നതു്. മാതുലനും നാലാംമുറയുമായ
ചാത്തുഅച്ഛനായിരുന്നു മറ്റൊരു ഗുരുനാഥൻ.
</p>
          <p style="indent">1030-ൽ അദ്ദേഹം പതിന്നാലുദേശക്കാരനായ ആട്ടലെനമ്പൂരിയുടെ
അടുക്കൽനിന്നു പഞ്ചബോധഗണിതം പരിശീലിച്ചിട്ടു് ഉപരിപഠനത്തിനായി കൊടുങ്ങല്ലൂർ
വലിയരാജാവിനെ ഗുരുവായി വരിച്ചു. അവിടെനിന്നു് ആയുർദ്ദായഗണനവരെ അഭ്യസിച്ചു.
</p>
          <p style="indent">1035-ൽ പാലക്കാട്ടു രാജാവു് ചാത്തുഅച്ഛന്റെ ശുപാർശ അനുസരിച്ചു്
കുംഭകോണം പഴമാണേരി സ്വാമിശാസ്ത്രികളെ പാലക്കാട്ടു താമസിപ്പിക്കയും, കാലക്ഷേപാർത്ഥം ചില
വസ്തുവകകൾ പതിച്ചുകൊടുക്കയും ചെയ്തു. ആ ശാസ്ത്രികളുടെ അടുക്കൽനിന്നാണു് വിദ്വാൻ കൊമ്പിഅച്ഛൻ
തൎക്കം, മീമാംസ, വേദാന്തം ഇവ വശമാക്കിയതു്.
</p>
          <p style="indent">ചെറുപ്പത്തിൽതന്നെ അദ്ദേഹം കവിതകൾ രചിച്ചുതുടങ്ങി.
ശ്രീകൃഷ്ണജയന്തിമാഹാത്മ്യം കിളിപ്പാട്ടു് ചാത്തുഅച്ഛന്റെ ആജ്ഞാനുസാരം നിർമ്മിച്ചിട്ടുള്ളതാണു്. അതു്
രചിക്കുന്നകാലത്തു് അദ്ദേഹത്തിനു കഷ്ഠിച്ചു ൨൬ വയസ്സേ ഉണ്ടായിരുന്നുള്ളു. വായനക്കാരെ
വിസ്മയിപ്പിക്കത്തക്കവിധത്തിലുള്ള വചോവിലാസം അക്കൃതിയിൽ കാണ്മാനുണ്ടു്.
</p>
          <lg xml:id="lg3.97">
            <l> ഗണനായകൻ ദേവൻ മണിഭൂഷണൻ ഭക്ത—</l>
            <l> ഗണവത്സലൻ വരഗുണസഞ്ചയനിധി</l>
            <l> തുണയായ് ചിന്നീടണമണയത്തിരുന്നിഹ</l>
            <l> ഭണനേയതിന്നു കാലിണയേ കലയേഹം</l>
            <l> നന്ദനന്ദനൻ കൃഷ്ണൻ സുന്ദരകളേബര–</l>
            <l> നിന്ദുബിംബാസ്യൻ പരാനന്ദചിദ്രൂപൻ ഹരി—</l>
            <l> മന്ദനാമടിയന്റെ മന്ദത കളഞ്ഞുടൻ</l>
            <l> നന്ദനീയമാംവരമിന്നുനൽകേണം മമ</l>
            <l> മോഹനശീലേ സരോമധ്യവാസിനി ജഗ—</l>
            <l> ന്മോഹിനീ ഹേമാംബികേ സന്തതം നമോസ്തുതേ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">1038-ൽ പാലക്കാട്ടുരാജാവിന്റെ ആജ്ഞാനുസാരം നിർമ്മിക്കപ്പെട്ട
ആട്ടക്കഥയാണു് നീലാസുരവധം.
</p>
          <div type="subsection" xml:id="sec3.20.1" n="3.20.1">
            <head type="subsechead">കേദാരഗൗഡം—ചെമ്പട</head>
            <list rend="numbered">
              <item n="പ.">മനസി തവ പരിതാപം പരിഹരവീര </item>
              <item n="അ.">അംഭോധിരാജ ഭവതാ സംഭാഷണമിദം
സംഭാവനീയം ഖലു ഗംഭീരമഹാത്മൻ <hi style="snum">മന</hi> </item>
              <item n="ച. 1."> വന്ദനീയന്മാരാം മുനിവൃന്ദമർത്ഥിക്കയാൽ
വന്നതെന്നറികമാം മന്ദേതരം ഭവാൻ. <hi style="snum">മന</hi> </item>
              <item n="2."> ക്ഷേത്രങ്ങളോടുമയി ദത്വാ ധരംമധുനാ
സത്വരം പോക ജലസത്വങ്ങളോടു നീ. </item>
            </list>
            <p style="noindent">അതേവർഷത്തിൽതന്നെ സിംഹാവതാരവും രചിക്കപ്പെട്ടു.
</p>
          </div>
          <!--end of "subsection 3.20.1/.11.0"-->
          <div type="subsection" xml:id="sec3.20.2" n="3.20.2">
            <head type="subsechead">പാടി—ചെമ്പട</head>
            <lg xml:id="lg3.98">
              <l> കാലേ തസ്മിൻ പ്രവൃദ്ധോത്ഭടഭൃജബലവിക്ഷോഭിതാമർത്യരക്ഷോ</l>
              <l> യക്ഷപ്രത്യർത്ഥിചക്രോഽഖിലഭടപരിവാരാശ്രിതോഥോ ഹിരണ്യഃ</l>
              <l> കാന്താംകാന്താളകാന്താംരുചിരതരനിശാന്താന്തരേകാമബാണ</l>
              <l> ക്ലാന്താം സ്വാന്തസ്ഥിതാന്താം രഹസി ഗിരമുവാചേക്ഷ്യ ലീലാവതീം സഃ. </l>
            </lg>
            <!--end of "verse"-->
            <list rend="numbered">
              <item n="പ.     ">കളമൊഴിമാരണിയും മുടിമാലേ!
തെളിവൊടയി ശൃണുവചനം ബാലേ! </item>
              <item n="അ–പ.">നളിനശരാസ്ത്രം കൊണ്ടിഹ കാലേ
തളരുന്നിതഹം ബത സുകപോലേ! </item>
              <item n="ച. 1."> മന്ദംചലതിസുഗന്ധിപവനൻ
സുന്ദരി സുചലിതനവനീപവനൻ
ചന്ദ്രൻ വിലസതി ബഹുശീതകരൻ
സാന്ദ്രം സുതനോ മമ ദാഹകരൻ </item>
              <item n="2."> യോജയ വക്ഷസി ജിതഗജകുംഭം
രാജിതകുങ്കുമമയി കുചകുംഭം
കരിഗമനേ വിതരാധരബിംബം
കരുതരുതതിനിഹ കാലവിളംബം. </item>
            </list>
            <p style="noindent">1055-ൽ രോഗപീഡിതനായിരിക്കുന്ന അവസരത്തിൽ എഴുതപ്പെട്ട ചില
ശ്ലോകങ്ങളിൽ ഒന്നു ഉദ്ധരിക്കുന്നു.
</p>
            <lg xml:id="lg3.99">
              <l> ഇന്നോ വാ നാളയോ മറ്റിനിയൊരു ദിവസംതന്നെയോ കാലദൂതൻ</l>
              <l> വന്നീടും നാളിലോർത്താലതിനൊരു കഴിവില്ലെന്നു ചിത്തേ നിനപ്പിൻ</l>
              <l> മുന്നേ താൻ പത്മനാഭൻ ചരണനളിഗമിങ്ങുള്ളിലാക്കീട്ടു നിത്യാ-</l>
              <l> നന്ദശ്രീകൃഷ്ണ നാരായണ വരദ രമേശേതി കീർത്തിച്ചുകൊൾവിൻ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">1056-ൽ പാലക്കാട്ടുരാജാവു് പ്രതിമാസം 120 രൂപ പെൻഷൻ അനുവദിച്ചു.
</p>
            <p style="indent">1061-ൽ കല്ലേക്കുളങ്ങര പിഷാരടിയുടെ കാവേരിമാഹാത്മ്യത്തിൽ
വിട്ടുപോയിരുന്ന രണ്ടദ്ധ്യായങ്ങൾ എഴുതിച്ചേർത്തു.
</p>
            <p style="indent">1086-ൽ അദ്ദേഹം മരണംപ്രാപിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ
ഒരുവനാണു് പ്രസിദ്ധജ്യോത്സ്യനായ കല്ലേക്കുളങ്ങര ഗോവിന്ദപിഷാരടി.
</p>
          </div>
          <!--end of "subsection 3.20.2/.11.0"-->
        </div>
        <!--end of "section 3.20/.11"-->
        <div type="section" xml:id="sec3.21" n="3.21">
          <head type="sechead">കൈക്കുളങ്ങര രാമവാര്യർ</head>
          <p style="noindent">ഈ പേരുകേൾക്കുമ്പോൾ അഭിമാന വിജൃംഭണംകൊണ്ടു
കോൾമയിൎക്കൊള്ളാത്ത ഒരു കേരളീയനെയും കാണുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിനെപോലുള്ള
മറ്റൊരു പ്രചണ്ഡപണ്ഡിതൻ കേരളത്തിലോ പുറനാടുകളിലോ ‘ന ഭൂതോ ന ഭവിഷ്യതി’ എന്നേ
പറവാനുള്ളു.
</p>
          <p style="indent">കൊച്ചീസംസ്ഥാനത്തു തലപ്പള്ളിത്താലൂക്കിൽ ചെങ്ങഴിക്കോട്ടു
അംശത്തിൽപെട്ട കടങ്ങോട്ടു കൈക്കുളങ്ങരകിഴക്കേ വാരിയമെന്നൊരു ഗൃഹമുണ്ടു്. അവിടെ
നാരായണിവാര്യസ്യാർ എന്നൊരു മഹിളാരത്നം നിത്യവും കണ്ണീരും കയ്യുമായി
ഈശ്വരധ്യാനൈകപരായണയായി ജീവിച്ചിരുന്നു. അവരുടെ ഇച്ഛയ്ക്കു വിപരീതമായി കാരണവന്മാരുടെ
നിർബന്ധം നിമിത്തം നടന്ന വിവാഹമായിരുന്നു ദുഃഖഹേതു. അവരുടെ ഹൃദയം അന്യനിൽ
പതിഞ്ഞിരുന്നു. ഒന്നുരണ്ടു പ്രസവങ്ങൾ നടന്നിട്ടും ഈ ദുഃഖത്തിനു ശമനം ഉണ്ടായില്ല. കയ്ക്കുളങ്ങര ഭഗവതി
ഒരൊറ്റ ദിവസമെങ്കിലും ഈ യുവതിയുടെ ഉള്ളലിയുമാറുള്ള സങ്കടനിവേദനം കേൾക്കാതിരുന്നിട്ടില്ല.
അങ്ങനെഇരിക്കേ അവൎക്കു് ഒരു അപൂർവ്വദർശനമുണ്ടായി. ഒരുദിവസം രാത്രി നട അടച്ചിട്ടും ആ സ്ത്രീരത്നം
ധ്യാനത്തിൽനിന്നുണർന്നില്ല. നേരം വെളുക്കാറായപ്പോൾ അടുത്തു താമസിച്ചിരുന്ന കൈതക്കോട്ടു ഭട്ടതിരി
പ്രാതഃസ്നാനത്തിനായി വന്നപ്പോൾ, അവരെ കണ്ടിട്ടു് അത്ഭുതപൂർവം വിവരം ചോദിച്ചു. താൻ
ധ്യാനിച്ചുകൊണ്ടിരിക്കേ വ്യോമമണ്ഡലത്തിൽ നിന്നു ഒരു ദിവ്യശിശു ഇറങ്ങിവന്നു് തന്റെ അങ്കതലത്തിൽ
ഇരുന്നു് അമ്മേ എന്നു വിളിച്ചുകൊണ്ടു് സ്തന്യപാനം ചെയ്തതിന്റെ ശേഷം അന്തർദ്ധാനം ചെയ്തുവെന്നു അവർ
പറഞ്ഞുകേൾപ്പിച്ചു. അനന്തരം ഭട്ടതിരി അവരുടെ ചരിത്രത്തെ ചോദിച്ചറിയുകയും ഗാന്ധർവ്വമായി അവരെ
വിവാഹം കഴിക്കയും ചെയ്തു. തൽഫലമായി അവർ ഗർഭം ധരിച്ചുവെന്നും അതിലുണ്ടായ പുത്രനാണു്
രാമവാരിയരെന്നും ഒരു ഐതിഹ്യമുണ്ടു്.
</p>
          <p style="indent">വേറൊരു ഐതിഹ്യമുള്ളതു് കുറേക്കൂടി രസാവഹമാകുന്നു. വാര്യസ്യാർ ഗർഭം
ധിരിച്ച അവസരത്തിൽ ഭട്ടതിരിയുടെ സജാതീയപത്നിയും ഗർഭിണിയായിരുന്നുവത്രേ. രണ്ടു
പത്നികളുടെയും സുഖപ്രസവത്തിനേയും ഗർഭസ്ഥശിശുക്കളുടെ നന്മയേയും ഉദ്ദേശിച്ചു് ഭട്ടതിരിപ്പാടു് നെയ്യു്
എടുത്തു വെവ്വേറെ ജപിച്ചു് അന്തർജ്ജനത്തിനെ ഏല്പിച്ചിട്ടു് ‘ഇതു നാരായണിക്കു്; മറ്റതു സേവിച്ചോളു’ എന്നു
പറഞ്ഞുപോലും. നമ്പൂരി സജാതീയപത്നിക്കു കൊടുത്ത നെയ്യ് ‘സർശാസ്ത്രപാരംഗതനായ പുത്രൻ
ഉണ്ടാകാൻവേണ്ടി’ മന്ത്രങ്ങൾ ഉരുക്കഴിച്ചു പ്രത്യേകം ജപിച്ചതും വാരസ്യാൎക്കു ള്ളതു സാധാരണമട്ടിലുള്ളതും
ആയിരുന്നു. എന്നാൽ അസൂയാകലുഷമതിയായിരുന്ന അന്തർജ്ജനം തെറ്റിദ്ധരിച്ചു തനിക്കായിത്തന്ന
നെയ്യ് വാരിസ്യാൎക്കാണു കൊടുത്തതു്; അതുകൊണ്ടു്, ഉത്തമ സന്താനം ഉണ്ടാവുകയും ചെയ്തു.
</p>
          <p style="indent">ആദ്യത്തെ ഐതിഹ്യത്തിൽ ഉത്തമസന്താനത്തിന്റെ ഉൽപത്തിക്കു
കാരണമായി പറഞ്ഞിരിക്കുന്നതു് ദേവിയുടെ കടാക്ഷമാണു്; രണ്ടാമത്തേതിലാകട്ടേ, ഭട്ടതിരിയുടെ
മന്ത്രത്തിന്റെ ശക്തിയും. അന്തർജ്ജനത്തിന്റെ അസൂയനിമിത്തം ഉണ്ടായ അബദ്ധവും കാരണത്വേന
നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇത്തരം ഐതിഹ്യങ്ങൾക്കു എന്തു വില കല്പിക്കേണമെന്നു്
ഇന്നുള്ളവൎക്കൊക്കെ അറിയാം. അബ്രാഹ്മണരുടെ ഇടയ്ക്കു് ആൎക്കെങ്കിലും അസാമാന്യ കവിത്വശക്തിയോ
മറ്റു വല്ല ശക്തികളോ കാണപ്പെട്ടാൽ അതിനു കാരണം വല്ല പഴമോ പഴത്തൊലിയോ ആണെന്നുള്ള ഒരു
കെട്ടുകഥ ഉണ്ടാക്കിവെയ്ക്കുന്ന പതിവു് പണ്ടേ ഉള്ളതാണല്ലോ. എന്നാൽ, രാമവാരിയർ ജനതാദൃഷ്ടിയിൽ
ഒരു അമാനുഷനായിട്ടാണു് കാണപ്പെട്ടതെന്നു് ഈ ഐതിഹ്യങ്ങൾ സ്ഫടികസ്ഫുടമായി തെളിയിക്കുന്നു.
</p>
          <p style="indent">രാമവാരിയർ 1008-ാമാണ്ടു് ചിങ്ങമാസം സ്വാതിനക്ഷത്രത്തിൽ ജനിച്ചു.
രാമവാരിയരെന്നും കൃഷ്ണവാരിയരെന്നും രണ്ടു മാതുലന്മാരുടെ മേൽനോട്ടത്തിൽ വളർന്നുവന്നു. രണ്ടു
മാതുലന്മാരും പ്രൗഢവിദ്വാന്മാരായിരുന്നു. അവർ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഗുരുക്കന്മാർ.
അവരിൽ രാമവാരിയർ നല്ല ജ്യൗതിഷികൻ കൂടിയായിരുന്നു. ബാലന്റെ ഗ്രഹണപാടവം ഗുരുജനങ്ങളെ
അത്ഭുതസ്തിമിതരാക്കി. അല്പകാലത്തിനുള്ളിൽ അമരകോശവും സിദ്ധരൂപവും മുഴുവൻ അദ്ദേഹം
ഉരുവിട്ടുതീർത്തു. അനന്തരം കാവ്യപരിശീലനം മുറയ്ക്കു തുടങ്ങി. എന്നാൽ പഠിത്തത്തിൽ ഉണ്ടായിരുന്നതിൽ
കൂടുതൽ ശ്രദ്ധ ദേവീപൂജയിലായിരുന്നു. ദേവിയുടെ അനുഗ്രഹംകൊണ്ടു സിദ്ധിച്ച സന്താനത്തിനു
ദേവീഭക്തി ഇല്ലാതെവരികയില്ലല്ലോ. അതിനാൽ മാതാവു് പുത്രന്റെ ഈ ശുഭവാസന കണ്ടു് അന്തരാ
ആനന്ദിച്ചതേയുള്ളു. എന്നാൽ പ്രസ്തുത ബാലന്റെ അവ്യവസ്ഥിതവും തപസ്യയോടു ഏതാണ്ടു്
സാദൃശ്യമുള്ളതുമായ ഉപാസനാരീതികണ്ടു് ‘ഇവനു കിറുക്കുപിടിച്ചിരിക്കുന്നു’ എന്നു പലരും
പറയാറുണ്ടായിരുന്നു. ചിലപ്പോൾ അർദ്ധരാത്രിക്കു് എണീറ്റു കഴുത്തുവരെ വെള്ളത്തിൽഇറങ്ങി ഇരുന്നും,
ചിലപ്പോൾ മാദ്ധ്യഹ്നികസൂര്യന്റെ ഖരകിരണങ്ങൾ ഏൽക്കുമാറു് മണ്ണിൽ മലർന്നുകിടന്നും ധ്യാനിച്ചുവന്നു.
ആഹാരകാര്യത്തിലും നിഷ്ഠയുണ്ടായിരുന്നില്ല. പന്ത്രണ്ടുവയസ്സാകുംവരെ ഈ ഉപാസന മുറയ്ക്കു
നടന്നുകൊണ്ടിരുന്നു.
</p>
          <p style="indent">അനന്തരം വിദ്വച്ഛിരോഭൂഷണമായ പാലപ്പുറത്തു പുതിയേടത്തു
ഗോവിന്ദൻനമ്പ്യാരുടെ ശിഷ്യനായി മൂന്നുകൊല്ലം തൃപ്പൂണിത്തുറെ താമസിച്ചു് അലങ്കാരം, വ്യാകരണം,
തൎക്കം എന്നീ ശാസ്ത്രങ്ങൾ മുറയ്ക്കു അഭ്യസിച്ചു. അചിരേണ അദ്ദേഹം ഗുരുവിന്റെ സവിശേഷമായ പ്രീതിക്കു
പാത്രീഭവിച്ചു. അഷ്ടാധ്യായീസൂത്രം പഠിച്ച ക്രമത്തേപ്പറ്റി രസകരമായ ഒരു
കഥയുണ്ടു്—ബ്രാഹ്മമുഹൂർത്തത്തിലെണീറ്റു് പാണിനീസൂത്രങ്ങൾ ഉച്ചത്തിൽ ഉരുവിടണമെന്നായിരുന്നു
ഗുരുവിന്റെ ആജ്ഞ. സതീർത്ഥ്യന്മാർ എണീറ്റു് സൂത്രപാഠം ചെയ്യുമ്പോൾ, വാരിയർ മാത്രം എണീക്കയില്ല.
ഉറക്കമാണെന്നായിരുന്നു അവരുടെ വിശ്വാസം. ഗുരു ഈ വിവരം അറിഞ്ഞു് ‘രാമൻമാത്രം
ഉറങ്ങുന്നതെന്താണു്?’ എന്നു വിളിച്ചു ചോദിച്ചു. “ഇവരൊക്കെ ഉച്ചത്തിൽ ഉരുവിടുമ്പോൾ
ഞാനെന്തിനുവെറുതേ നിലവിളിക്കുന്നു? ഞാൻ കേട്ടുകൊണ്ടിരിക്കും” എന്നായിരുന്നു ശിഷ്യന്റെ മറുപടി.
കാര്യം പരമാർത്ഥമായിരുന്നു. അദ്ദേഹത്തിനു സൂത്രങ്ങൾ എല്ലാം മുറതെറ്റാതെ ചൊല്ലാൻ കഴിഞ്ഞു.
</p>
          <p style="indent">വാരിയരുടെ സതീർത്ഥ്യന്മാർ രാജാക്കന്മാരായിരുന്നു. ഗുരുവിനു് രാമനോടുള്ള
വാത്സല്യാതിരേകംകൊണ്ടു് അവൎക്കു വലുതായ അസൂയതോന്നുകയും അതുനിമിത്തം വാരിയരുടെ ജീവിതം
ക്ലേശകരമായിത്തീരുകയും ചെയ്തു. അതിനാൽ പഠിത്തംതീർത്തിട്ടു് നാട്ടിലേക്കു പോകാൻ അദ്ദേഹം
തീർച്ചപ്പെടുത്തി. എന്നാൽ ഗുരുദക്ഷിണയ്ക്കുള്ള വഴിയൊന്നും കൈവശമില്ലായിരുന്നു. ഗുരുവിനെ കാര്യം
ധരിപ്പിച്ചപ്പോൾ, ‘നിന്റെ ഈ നിഷ്കളങ്കഭക്തിയാണു് ഉത്തമമായ ഗുരുദക്ഷിണ’ എന്നു അദ്ദേഹം പറഞ്ഞു.
എന്നാൽ അതുകൊണ്ടു് വാരിയൎക്കു തൃപ്തിയായില്ലെന്നുകണ്ടപ്പോൾ “വൃദ്ധയായ എന്റെ അമ്മയെ
മഹാഭാരതം മുഴുവനും വായിച്ചുകേൾപ്പിക്കുന്നതിൽപരം വിലയേറിയ ഗുരുദക്ഷിണ ഒന്നുമില്ല” എന്നു
അദ്ദേഹം ഉപദേശിച്ചു. ഇതു് വാരിയൎക്കു രസിച്ചു. മഹാഭാരതം മുഴുവനും വായിക്കാൻ ഒരവസരം
ലഭിക്കുന്നതുതന്നെ മഹാഭാഗ്യമല്ലേ? ഗുരുവിന്റെ പ്രിയമാതാവിനെ വായിച്ചുകേൾപ്പിക്കുക എന്നതു്
അതിനേക്കാൾ വലിയഭാഗ്യം. അങ്ങനെ അദ്ദേഹം 1023-ൽ ഗുരുവിനോടുകൂടി കിള്ളിക്കുറുശ്ശിമംഗലത്തേക്കു
പുറപ്പെട്ടു. നമ്പ്യാർ ആകട്ടെ, തൃപ്പൂണിത്തുറയ്ക്കു മടങ്ങുന്ന അവസരത്തിൽ ‘എവിടെപ്പോയാലും എന്റെ രാമനു
ഗുണമേ വരു’ എന്നു അനുഗ്രഹിക്കുകയും ചെയ്തുവത്രേ.
</p>
          <p style="indent">1026-വരെ ഈ ഹൃദ്യമായ ജോലിയിൽ വ്യാപൃതനായി വാരിയർ ഗുരുവിന്റെ
ഗൃഹത്തിൽ പാർത്തു. പിന്നീടു് നാം രാമവാര്യരെ കാണുന്നതു് പ്രസിദ്ധ താൎക്കികനായ ഭീമാചാര്യരുടെ
ശിഷ്യനായിട്ടാണു്. അദ്ദേഹത്തിന്റെ സതീർത്ഥ്യയായിരുന്ന മുൻപു പ്രസ്താവിക്കപ്പെട്ട സ്ത്രീരത്നം. തെക്കേ
കുറുപ്പത്തേ വക രാമഞ്ചിറമഠത്തിലായിരുന്നു വാരിയർ താമസിച്ചിരുന്നതു്.
</p>
          <p style="indent">അവിടത്തേ പഠിത്തം പൂർത്തിയാക്കിയശേഷം വാരിയർ പുന്നത്തുരേയ്ക്കു പോയി.
അവിടുത്തേ ക്ഷേത്രത്തിലെ കഴകം കൈക്കുളങ്ങര വാരിയത്തേക്കായിരുന്നു. ആ സ്ഥലത്തു
താമസിക്കുന്നതിനിടയ്ക്കു വാരിയർ പുത്തന്നൂർ തമ്പുരാക്കന്മാരിൽ ചിലരെ സംസ്കൃതം
പഠിപ്പിച്ചുകൊണ്ടിരുന്നതായിട്ടാണറിവു്.
</p>
          <p style="indent">അനന്തരം കുറേക്കാലം കോട്ടയ്ക്കൽ കിഴക്കേ കോവിലകത്തേ ചില
തമ്പുരാക്കന്മാരെ പഠിപ്പിച്ചുകൊണ്ടു് അവിടെത്താമസിച്ചു. എന്നാൽ പൂർവജന്മവാസനാഫലമായുണ്ടായ
തീവ്രവൈരാഗ്യത്തിന്റെ ശക്തിയാൽ പ്രേരിതനായിട്ടു് അദ്ദേഹം അവിടംവിട്ടു് ദേശാടനം ആരംഭിച്ചു. ആ
യാത്രയ്ക്കിടയിൽആണു് അദ്ദേഹത്തിനു വിശിഷ്ടഗുരു ലാഭം വഴിക്കു് പൂർവജന്മത്തിലെ തപസ്സിനു്
ഫലപ്രാപ്തിയുണ്ടായതു്. കർണ്ണാടകരാജ്യത്തു് കുമ്പഴ എന്നൊരു രാജസ്വരൂപമുണ്ടു്. യാത്രാമദ്ധ്യേ യദൃച്ഛയാ
അവിടുത്തെ ചില രാജകുമാരന്മാരുടെ പരിചയം അദ്ദേഹത്തിനു സിദ്ധിച്ചു. അവരുടെ നിർബന്ധപൂർവമായ
അപേക്ഷ അനുസരിച്ചു്, ആ കോയിക്കൽ താമസിച്ചുകൊണ്ടിരിക്കേ, അതിനടുത്തുള്ള ഇളന്നീർമഠത്തിലെ
സ്വാമിയാരുടെ അതിഥിയായി യോഗാനന്ദസ്വാമികൾ വിജയംചെയ്തു. ഈ യോഗീശ്വരൻ
അതിദിവ്യനായിരുന്നു. അദ്ദേഹം ഇളന്നീർമഠത്തിൽ താമസിക്കുന്നകാലത്തു് ബ്രഹ്മസൂത്രത്തിന്റെ
ശാരീരികഭാഷ്യം പഠിക്കണമെന്നുള്ള ആശയോടുകൂടി ഒരു ബ്രാഹ്മണയുവാവു് അദ്ദേഹത്തിനെ സമീപിച്ചു.
എന്നാൽ ഭാഷ്യാർത്ഥം ഗ്രഹിക്കത്തക്ക ധിഷണാശക്തിയോടുകൂടിയ ഒരു സതീർത്ഥ്യനെക്കൂടി
കൊണ്ടുവന്നാലേ പഠിപ്പിക്കാൻ സാധിക്കു എന്നു് സ്വാമികൾ പറകയാൽ, ബ്രാഹ്മണൻ വളരെ വിഷമിച്ചു.
അങ്ങനെ ഇരിക്കവെയാണു് അയാൾ വാരിയരെ കണ്ടുമുട്ടിയതു്. ഇപ്രകാരം ബ്രാഹ്മണനും വാരിയരും
പ്രസ്തുത യോഗീന്ദ്രന്റെ ശിഷ്യരായ്‍ത്തീർന്നു. ഇതിലൊക്കെ ഒരു ഐശ്വരശക്തിയുടെ പ്രേരണയുണ്ടെന്നു
സ്പഷ്ടമാണു്. നാലുമാസംകൊണ്ടു ഭാഷ്യംമുഴുവനും വാരിയർ ഗ്രഹിച്ചുകഴിഞ്ഞു. ഈ അമാനുഷശക്തി കണ്ടു
വിസ്മിതനും സംപ്രീതനും ആയ ഗുരുനാഥൻ ‘വാഗ്ദാസൻ, രാമാനന്ദനാഥൻ, പണ്ഡിതപാരശവേന്ദ്രൻ’
എന്നീ ബിരുദത്രയം നല്കി അനുഗ്രഹിച്ചു.
</p>
          <p style="indent">അനന്ദരം യോഗാനന്ദസ്വാമികൾ മൂകാംബിയിലേയ്ക്കു എഴുന്നരുളിയപ്പോൾ,
വാരിയരും പിന്നാലെ എത്തി. യോഗസംബന്ധമായ പല തത്വങ്ങളും അവിടുന്നു പ്രിയശിഷ്യനു്
ഉപദേശിച്ചുകൊടുത്തു. അവർതമ്മിൽ പിരിയുന്ന അവസരത്തിൽ ശിഷ്യൻ ഗുരുദക്ഷിണയെപ്പറ്റി
സംസാരിച്ചപ്പോൾ യോഗീന്ദ്രൻ “നീ ഗീതാഭാഷ്യം രചിക്കുക. അതുതന്നെയാണു ഗുരുദക്ഷിണ”
എന്നരുളിച്ചെയ്തു. അതനുസരിച്ചു വാരിയർ ഗീതാഭാഷ്യം എഴുതിയെങ്കിലും, അതു് ഇതുവരെ സൂര്യപ്രകാശം
കാണാതെ ഏതോ ഗ്രന്ഥപ്പുരയിൽ ഇരിക്കുന്നതേയുള്ളു.
</p>
          <p style="indent">മൂകാംബിയിൽ മായപ്പാടി കോവിലകത്തു അദ്ദേഹം കുറെനാൾ താമസിച്ചു.
അവിടെനിന്നും നാട്ടിലേക്കു മടങ്ങുംവഴി ചിറയ്ക്കൽ, കടത്തനാടു് എന്നീ കോവിലകങ്ങളിലും അല്പകാലം
തങ്ങിയതായിപ്പറയപ്പെടുന്നു.
</p>
          <p style="indent">വാരിയരുടെ അത്ഭുതചരിത്രം നോക്കിയാൽ ആദ്യത്തെ ഐതിഹ്യത്തിൽ
ഏതാണ്ടു വാസ്തവം ഉണ്ടെന്നും രണ്ടാമത്തേതു് അസൂയാജടിലമായ ഏതോ ഹൃദയത്തിൽ
നിന്നുണ്ടായതാണെന്നും തോന്നുന്നു. അദ്ദേഹത്തിനു നാലു വേദങ്ങളും സുപരിചിതമായിരുന്നത്രേ.
വേദപാരായണം അബ്രാഹ്മണനും ആവാമെന്നു ലോകരെ ധരിപ്പിക്കാനായി സാക്ഷാൽ വാഗ്ദേവിതന്നെ
രാമവാരിയരായി ഉടലെടുത്തതാണെന്നാണു ഞാൻ വിശ്വസിക്കുന്നതു്.
</p>
          <p style="indent">മലയാളബ്രാഹ്മണർ ഒരു വിശിഷ്ട വർഗ്ഗമാണു്. അതിവിശാലഹൃദയന്മാരായ
പലരും ആ വർഗ്ഗത്തിൽ ഉണ്ടായിട്ടുണ്ടു്. എന്നാൽ കൃശബുദ്ധികളും അവരുടെ ഇടയ്ക്കു് ഇല്ലായിരുന്നു എന്നു
പറയാവുന്നതല്ല. അങ്ങനെയുള്ള ചിലർ വാരിയരുടെനേൎക്കു ് ഇടയ്ക്കിടയ്ക്കു ഗൂഢാസ്ത്രങ്ങൾ
പ്രയോഗിച്ചുകൊണ്ടിരുന്നതായി ലക്ഷ്യങ്ങളില്ലാതില്ല. എന്നാൽ വാഗ്ദേവിയുടെ കടാക്ഷം ലഭിച്ചിട്ടുള്ളവനു്
ആരെ ഭയപ്പെടണം!
</p>
          <p style="indent">വാരിയൎക്കു ് വേദാധ്യായനാധികാരിത്വത്തെപ്പറ്റി
എന്തഭിപ്രായമാണുണ്ടായിരുന്നതെന്നു ഹോരാവ്യാഖ്യാനത്തിൽനിന്നു തെളിയുന്നു. അദ്ദേഹം ശ്രീ.
ടി. സി. പരമേശ്വരൻ മൂസ്സതിനോടു് ഈ വിഷയത്തെപ്പറ്റി ഇങ്ങനെ സംസാരിച്ചുവത്രേ. “ബ്രാഹ്മണൻ
എന്നാലാരാണു്? ബ്രാഹ്മണ്യത്തെ ജനനംകൊണ്ടോ കർമ്മംകൊണ്ടോ കണക്കാക്കേണ്ടതു്? ഞാൻ
കടവൂർ കൂത്തമ്പലത്തിലേക്കു വരുന്നില്ല. എന്റെ വേദജ്ഞാനത്തെ ആത്മജ്ഞാനത്തിനുവേണ്ടി മാത്രമേ
ഉപയോഗപ്പെടുത്തണമെന്നു വിചാരിക്കുന്നുള്ളു. മാക്സ്മുള്ളർ ആരാണെന്നു് ഈ നമ്പൂരിമാൎക്കറിയാമോ? ആ
മഹാൻ വ്യാഖ്യാനിച്ചു് ഇംഗ്ലണ്ടിൽ അച്ചടിപ്പിച്ച ഋഗ്വേദം എത്ര നമ്പൂതിരിമാർ വായിച്ചിട്ടുണ്ടു്?
അധികാരമില്ലാത്തവൻ വേദംപഠിക്കുന്നതു മഹാപാപമാണെങ്കിൽ തന്നെയും അതുകൊണ്ടുള്ള ദോഷം
അനുഭവിക്കേണ്ടതു അയാളല്ലേ? നമ്പൂതിരിമാരല്ലല്ലോ. പിന്നെ എന്താണു് മറ്റുള്ളവർ വേദം പഠിക്കുന്നു
എന്നോ പഠിച്ചുവെന്നോ കേൾക്കുമ്പോൾ ഈ നമ്പൂരിമാർ ഇത്ര ലഹളകൂട്ടുന്നതു്? അസൂയ ഒന്നുമാത്രമേ
അതിനു കാരണമായി ഞാൻ കാണുന്നുള്ളു. അതിനു ചികിത്സയുമില്ല.”
</p>
          <p style="indent">വാരിയർ നാട്ടിലേക്കു തിരിച്ചുവന്നശേഷം കുറേക്കാലം ഉള്ളോട്ടിൽ
അച്യുതമേനോന്റെ പത്നിയായ പരുവക്കാട്ടു അമ്മുഅമ്മയുടെ സംസ്കൃതാദ്ധ്യാപകനായി തൃക്കണ്ടിയൂർ
താമസിച്ചു അവിടെയുള്ള ഒരു വാരിയത്തായിരുന്നു താമസം. അങ്ങനെ അവിടെ താമസിക്കുന്നകാലത്തു്
കുട്ടിവാര്യസ്യാർ എന്ന യുവതിയിൽ അനുരക്തനായിഭവിക്കയാൽ, അവരെ അചിരേണ ഏഴാമേടമായി
കൈക്കൊണ്ടു.
</p>
          <p style="indent">കുന്നത്തൂരു പാറമ്മേൽ ഇയ്യുഇട്ടുപ്പു് എന്നൊരു പുസ്തകവ്യാപാരിയാണു
വാരിയരെ കുന്നംകുളത്തേയ്ക്കു ക്ഷണിച്ചുവരുത്തിയതു്. ആ പുസ്തകവ്യാപാരി വാര്യരെക്കൊണ്ടു പുസ്തകങ്ങൾ
എഴുതിച്ചു പ്രസിദ്ധപ്പെടുത്തി ഒട്ടുവളരെ പണം സമ്പാദിക്കയും ക്രമേണ വിദ്യാരത്നപ്രഭ എന്നൊരു
അച്ചുക്കൂടം സ്ഥാപിക്കയും ചെയ്തു. വാരിയരുടെ എഴുത്തുകാരൻ മാളിയമ്മാവു കുഞ്ഞുവറിയതായിരുന്നു.
വാരിയർ പറഞ്ഞുകൊടുക്കും, അദ്ദേഹം എഴുതും. ഇങ്ങനെ അഷ്ടാംഗഹൃദയം അമരകോശം മുതലായ
സദ്ഗ്രന്ഥങ്ങളുടെ ഭാഷാവ്യാഖ്യാനങ്ങൾ പുറത്തുവന്നു.
</p>
          <p style="indent">1062-ൽ കുഞ്ഞുവറിയതു തൃശ്ശൂരിൽ കേരളകല്പദ്രുമം എന്നൊരു മുദ്രണാലയം
സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പ്രേരണയാൽ വാരിയർ തൃശ്ശൂരേയ്ക്കു താമസംമാറ്റി. അവിടെവച്ചാണു
കൃഷ്ണനെമ്പ്രാന്തിരി വാരിയരുടെ ശിഷ്യനായിത്തീർന്നു വ്യാകരണാദിശാസ്ത്രങ്ങൾ അഭ്യസിച്ചതു്.
</p>
          <p style="indent">1068-ൽ തൃശ്ശിവപേരൂർവച്ചു കൂടിയ ഭാഷാപോഷിണീസഭയിൽ അദ്ദേഹം
അദ്ധ്യക്ഷംവഹിച്ചു. ആ പ്രസംഗമദ്ധ്യേ പുറപ്പെടുവിച്ച ഒരഭിപ്രായം അദ്ദേഹത്തിന്റെ ദൂരദൃഷ്ടിക്കു്
ഉദാഹരണമായി പ്രശോഭിക്കുന്നു. സാങ്കേതികനിഘണ്ടുനിർമ്മാണത്തിനുവേണ്ടി എത്രയോകാലമായി
വിദ്വാന്മാർ മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നു. തിരുവിതാംകൂർ സർവകലാശാല ഒന്നുരണ്ടു പുസ്തകങ്ങൾ
പ്രസിദ്ധീകരിച്ചും കഴിഞ്ഞു. എന്നാൽ പദസൃഷ്ടിക്കു വിദ്വാന്മാർ അംഗീകരിച്ച മാർഗ്ഗം തൃപ്തമായിട്ടുണ്ടെന്നു
പറയാവുന്നതല്ല. Physics ഊർജ്ജതന്ത്രം, Oxygen അമ്ലജനകം എന്നൊക്കെയാണു് തർജ്ജമ. ഇംഗ്ലീഷ്
പരിജ്ഞാനമില്ലാതിരുന്ന വാരിയരുടെ ഉപദേശം കേൾക്കുക:-
</p>
          <p style="indent">സംസ്കൃതത്തിലോ ഇംഗ്ലീഷിലോ പാണ്ഡിത്യമുള്ളവർ അവരുടെ വിവക്ഷപോലെ
വേണ്ടപദങ്ങളെ അതാതു ഭാഷകളിൽനിന്നുതന്നെ എടുത്താൽ ഒരർത്ഥത്തിനു് ഒരു വാക്കുതന്നെ
സാർവത്രികമായി നടപ്പിൽവരികയും ആ വാക്കുകൾക്കു വേറെ അർത്ഥങ്ങളോ ധ്വനികളോ
ഇല്ലാതിരിക്കയും ചെയ്യുമെന്നുള്ള ഒരു മെച്ചം ഇക്കാര്യത്തിൽ പ്രത്യേകമായിട്ടുണ്ടായിരിക്കും.
</p>
          <p style="indent">‘Oxygen’നു അമ്ലജനകത്വമേ ഇല്ല. എങ്ങനെയോ ആ പേർ വന്നുകൂടി. ആ
പേർ തർജ്ജമ ചെയ്യുമ്പോഴും പ്രസ്തുത പ്രമാദത്തെ നിലനിർത്തണമെന്നുണ്ടോ? ആക്സിജൻ എന്ന
പേരുതന്നെ സ്വീകരിച്ചാൽ വാരിയർ പറഞ്ഞിട്ടുള്ള ഗുണങ്ങൾ ഉണ്ടാവുകയും ദോഷം നീങ്ങുകയും ചെയ്യും.
പ്രാചീനശാസ്ത്രകാരന്മാർ കേന്ദ്രം, പണപരം, ആകോകേരം, ദ്രേക്കാണം ഇത്യാദി എത്രയോ പദങ്ങൾ
ഗ്രീക്കുഭാഷയിൽനിന്നു സ്വീകരിച്ചിരിക്കുന്നു.
</p>
          <p style="indent">“ക്രിയത????????ജിതുമകളിരേതി ഹേ രാപദ്യത്തിലെ മിക്ക പദങ്ങളും
ഗ്രീക്കുഭാഷയിൽനിന്നും കടം വാങ്ങിയവയാണു്.
</p>
          <p style="indent">തൃശ്ശൂരെത്താമസത്തിനിടയ്ക്കു് വാരിയരുടെ പ്രിയപുത്രി മരിക്കയാൽ, അദ്ദേഹം
തൃക്കണ്ടീയൂരേയ്ക്കു താമസം മാറ്റി. അവിടെ ഒരു പുതിയ ഗൃഹം ഭാര്യയ്ക്കായി നിർമ്മിച്ചുകൊടുത്തു.
പണക്കാര്യത്തിൽ തീരെ ശ്രദ്ധയില്ലാതിരുന്നതിനാൽ അവിടത്തെ ജീവിതം ക്ലേശഭൂയിഷ്ഠമായിരുന്നു.
</p>
          <p style="indent">1072 കന്നിയിൽ പതിവുപോലെ നവരാത്രിപൂജയ്ക്കെല്ലാം വട്ടംകൂട്ടി.
വ്യാസപൂജാവസാനത്തിൽ വിശിഷ്ടബ്രാഹ്മണൎക്കു ചില ദാനങ്ങൾ എല്ലാം ചെയ്തു. ഭക്ഷണാനന്തരം ചില
മിത്രങ്ങൾക്കു കത്തെഴുതി അയച്ചശേഷം കിടന്നുറങ്ങി. അടുത്തദിവസം അദ്ദേഹത്തിനു് എഴുന്നേല്പാൻ
ശക്തിയില്ലാതെയായി. മൂത്രഗതിക്കു തടസ്സം നേരിട്ടു. ഡാക്ടർ വന്നു മൂത്രം എടുത്തുകളഞ്ഞു.
നവരാത്രിദിവസം അങ്ങനെ കഴിഞ്ഞു. പിറ്റെദിവസം വിജയദശമിയെസംബന്ധിച്ച പൂജകളും ഒരുവിധം
ഭംഗിയായി അവസാനിപ്പിച്ചിട്ടു് 10 മണിയോടുകൂടി, ദേവിയിൽനിന്നും ഉദ്ഗമിച്ചു് ഏറിയകാലം ലോകത്തിനു
വിജ്ഞാനദീപ്തി നല്കിക്കൊണ്ടിരുന്ന ആ തേജഃസ്ഫുലിംഗം ദേവിയിൽതന്നെ ലയിച്ചു. തന്റെ മരണം
ആസന്നമായിരിക്കുന്നു എന്നു മുൻപറഞ്ഞ കത്തുകളിൽനിന്നു ഗ്രഹിക്കാം.
</p>
          <p style="indent">ജ്യൗതിഷത്തിൽ അദ്ദേഹത്തിനു് അപാരമായ പാണ്ഡിത്യം ഉണ്ടായിരുന്നു
എന്നുള്ളതിനു ഹോരായുടെയും പ്രശ്നമാർഗ്ഗത്തിന്റെയും വ്യാഖ്യാനങ്ങളിൽനിന്നു് ആൎക്കാണു
മനസ്സിലാകാത്തതു്? അവയോടു് അടുത്തുനില്ക്കത്തക്ക ഒരു വ്യാഖ്യാനവും ഞാൻ ഭാഷയിൽ കണ്ടിട്ടില്ല.
സംസ്കൃതത്തിലും സുദുർല്ലഭംതന്നെ. സംസ്കൃതത്തിലുള്ള എല്ലാ പ്രാമാണികഗ്രന്ഥങ്ങളിൽനിന്നും അതിൽ
പ്രമാണങ്ങളെ ഉദ്ധരിച്ചിട്ടുണ്ടു്. ആചാര്യന്മാൎക്കു തമ്മിൽ അഭിപ്രായവ്യത്യാസം വന്നിട്ടുള്ളിടത്തൊക്കെ,
സ്വമതം സ്ഥാപിക്കുന്നവിഷയത്തിൽ വാരിയർ പ്രദർശിപ്പിച്ചുകാണുന്ന പാടവം അന്യാദൃശമാണു്.
</p>
          <lg xml:id="lg3.100">
            <l> ‘അശോച്യാജനിഹോരേയ മശോച്യാശ്ചാധുനാ വയം</l>
            <l> മാമദൃഷ്ട്വാ ഗൗസ്യദ്യാമാചാര്യസ്യേവ ശോച്യതാ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ഗ്രന്ഥാവസാനത്തിൽ അദ്ദേഹം പറഞ്ഞിട്ടുള്ളതു പരമാർത്ഥം തന്നെ.
‘സ്വല്പം വൃത്തവിചിത്രമർത്ഥബഹുലം’ എന്നു വരാഹമിഹിരാചാര്യർ തന്നെ സമ്മതിച്ചിട്ടുള്ള ഈ
ഹോരയിലെ ആശയങ്ങളെല്ലാം ഇത്ര ഭംഗിയായും വ്യക്തമായും പ്രകാശിപ്പിക്കുന്നതിനു മറ്റാൎക്കു
സാധിക്കും? ഫലം പറയുന്നതിനു വാര്യൎക്കുണ്ടായിരുന്ന പാടവത്തെ ഉദാഹരിക്കുന്ന ഒരു കഥ
പറഞ്ഞുകേട്ടിട്ടുണ്ടു്. ഒരിക്കൽ കാശ്മീരരാജാവിനു് എന്തോ വലുതായ രോഗം ബാധിച്ചു. ഒരു
മാന്ത്രികനേയും ജ്യോത്സ്യനേയും അയച്ചുകൊടുത്താൽ കൊള്ളാമെന്നു് അവിടുന്നു കൊച്ചീരാജാവിനു്
എഴുതിഅയച്ചുവത്രേ. രാജാവാകട്ടെ മന്ത്രവാദത്തിനു കല്ലൂരിനേയും പ്രശ്നത്തിനു കൈക്കുളങ്ങര
വാരിയരേയും ആണു് നിശ്ചയിച്ചതു്. നമ്പൂരിക്കു് അത്ര ദൂരസ്ഥമായ സ്ഥലത്തേയ്ക്കു പോകാൻ
മനസ്സുണ്ടായിരുന്നില്ല. രാജാജ്ഞ അലംഘനീയവുമാണല്ലോ. അതിനാൽ വാരിയരോടു് അക്കാര്യത്തെപ്പറ്റി
സംസാരിച്ചു. “പരിഭ്രമിക്കേണ്ട, നാം പുറപ്പെടേണ്ടിവരില്ല, അതിനുമുൻപേ കാശ്മീരരാജാവിന്റെ
മരണവാർത്ത കേൾപ്പാറാകും.” അദ്ദേഹം പറഞ്ഞതുപോലെതന്നെ പറ്റി. വാര്യരുടെ പാണ്ഡിത്യം
ബഹുമുഖമായിരുന്നു എന്നു പറഞ്ഞുകഴിഞ്ഞല്ലോ. അദ്ദേഹം ശ്രീകൃഷ്ണവിലാസം, കുമാരസംഭവം, രഘുവംശം,
മാഘം, നൈഷധം, മേഘദൂതം, യുധിഷ്ഠിരവിജയം യമകകാവ്യം എന്നീ കാവ്യങ്ങൾക്കും
തർക്കസംഗ്രഹത്തിനും എഴുതീട്ടുള്ള ഭാഷാവ്യാഖ്യാനങ്ങൾ ബാലവിദ്യാർത്ഥികൾക്കുവേണ്ടിമാത്രമാണു്.
അവ വായിച്ചുനോക്കിയാൽ വ്യാഖ്യാതാവിന്റെ അഗാധപാണ്ഡിത്യത്തെപ്പറ്റി ഒരു ബോധവും
ഉണ്ടാകുന്നതല്ല. അതുതന്നെയാണു് അമരകോശത്തിന്റെ സ്ഥിതി. ഇപ്പോൾ നടപ്പിലിരിക്കുന്ന
സിദ്ധരൂപവും ബാലന്മാൎക്കുവേണ്ടി അദ്ദേഹം രൂപവൽക്കരിച്ചതാകുന്നു.
</p>
          <p style="indent">അഷ്ടാംഗഹൃദയത്തിനു സാരാർത്ഥദർപ്പണമെന്നും ഭാവപ്രകാശം എന്നും രണ്ടു
വ്യാഖ്യാനങ്ങൾ ഉണ്ടു്. രണ്ടും പ്രൗഢവ്യാഖ്യാനങ്ങളാണു്. അവയ്ക്കുശേഷം ഉണ്ടായിട്ടുള്ള
അഷ്ടാംഗഹൃദയവ്യാഖ്യാകൾക്കൊന്നിനും ഇത്ര പ്രചാരം സിദ്ധിച്ചിട്ടില്ല. സിദ്ധാന്തകൗമുദിയുടെ
പൂർവഭാഗത്തിനു എഴുതീട്ടുള്ള വ്യാഖ്യാനംമാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഹോരാവ്യാഖ്യാനമാണു് ഏറ്റവും
പ്രൗഢം. ഇവയ്ക്കെല്ലാം പുറമേ ത്രിപുരവിംശതിസ്ത്രോത്രം, നാരായണീയം, ദേവീമാഹാത്മ്യം, ശ്രൂതിഗീത
ഇവയ്ക്കും സവിസ്തരമായ വ്യാഖ്യകൾ അദ്ദേഹം രചിച്ചിട്ടുണ്ടു്.
</p>
          <p style="indent">സ്വതന്ത്രമായും ചില ശാസ്ത്രഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളതായറിയാം.
അവയിലൊന്നാണു് ആരോഗ്യകല്പദ്രുമം.
</p>
          <p style="indent">കവിത്വശക്തിയിലും വാരിയർ പിന്നാക്കമായിരുന്നില്ല. കവി ഭാരതത്തിൽ
അദ്ദേഹത്തിനെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
</p>
          <lg xml:id="lg3.101">
            <l> ക്രീഡിക്കുന്ന നമുക്കൊരാളു കിടയില്ലെന്നുള്ള തള്ളിച്ചയായ്</l>
            <l> പേടിക്കാത്തൊരു നാട്യവും കവിതകൾക്കൗദാര്യവും ശൗര്യവും</l>
            <l> കൂടിക്കൊണ്ടിഹ കൈക്കുളങ്ങരെയെഴും രാമാഹ്വയൻ വാരിയൻ</l>
            <l> മോടിക്കൊത്തൊരു കൗരവേന്ദ്രസചിവൻ കർണ്ണൻ മഹാനിർണ്ണയം. </l>
          </lg>
          <!--end of "verse"-->
          <p style="noindent">വിജ്ഞാനചിന്താമണിയിൽ അദ്ദേഹം സംസ്കൃതപദ്യങ്ങൾ
പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. ഒരിക്കൽ അതിൽ പ്രസിദ്ധപ്പെടുത്തിയ
</p>
          <lg xml:id="lg3.102">
            <l> അഭിനവനവനീതമുഷേ</l>
            <l> ഘോഷവധൂടീസ്തനോത്തരീയകൃഷേ</l>
            <l> ശിഖിപിഞ്ഛശേഖരജുഷേ</l>
            <l> ശിശവേ കസ്മൈചിദവ്യയായ നമഃ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന പദ്യത്തിന്റെ നാലാംപാദാവസാനത്തിലും ഒരു
‘ഷേ’കിട്ടാതെപോയതു കഷ്ടമായിപ്പോയെന്നു് ആരോ ആക്ഷേപിച്ചു. അപ്പോൾ അങ്ങനെയാണെങ്കിൽ ഷ
ഇരിക്കുന്ന പെട്ടി ഒന്നു തുറന്നേക്കാം’ എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹം
</p>
          <lg xml:id="lg3.103">
            <l> ശേഷേശയായ വിദുഷേ</l>
            <l> വേഷേണാഭീരബാലസാമ്യജുഷേ</l>
            <l> രോഷാദുലൂഖലകൃഷേ</l>
            <l> ഘോഷപുഷേ രോചിഷേ നമോ ജനുഷേ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ വേറൊരു പദ്യം എഴുതി അയച്ചുകൊടുത്തു.
</p>
          <p style="indent">മലയാളത്തിൽ അദ്ദേഹം ചില ഒറ്റശ്ലോകങ്ങളും ഭഗവദ്ഗീതാഭാഷാഗാനവും
ഭാഗവതഭാഷാസംഗ്രഹഗാനവും രചിച്ചിട്ടുണ്ടു്. ഭാഷാഭാഗവതം ഇങ്ങനെ ആരംഭിക്കുന്നു.
</p>
          <lg xml:id="lg3.104">
            <l> ശ്രീവിഷ്ണോ വിഷ്ണോ വിഷ്ണോ ശ്രീവിദ്യാശ്രയമൂർത്തേ</l>
            <l> ശ്രീവിഷ്ണോ വിഷ്ണോ വിഷ്ണോ ശ്രീദേവീപരായണ</l>
            <l> ശ്രീവിഷ്ണോ വിഷ്ണോ വിഷ്ണോ ശ്രീകൃഷ്ണമൂർത്തേ ജയ</l>
            <l> ശ്രീവിഷ്ണോ വിഷ്ണോ വിഷ്ണോ ശ്രീദേവി ജഗല്പതേ.</l>
            <l> ശ്രീവിഷ്ണുസ്തവമേവംചെയ്തുകൊണ്ടനാരതം</l>
            <l> ശ്രീമതിയായിവാഴും ശാരികാകലമൗലേ</l>
            <l> ശ്രീകൃഷ്ണകഥാരൂപം ശ്രീമഹാഭാഗവതം</l>
            <l> ശ്രീകൃഷ്ണഭക്തിയുള്ള ഞങ്ങളെക്കേൾപ്പിക്കണം</l>
            <l> ഏണാങ്കമൗലിസേവ്യനല്ലയോ വർണ്യനായോൻ</l>
            <l> വാണിയോ താവകിയായതു നൽസുധയല്ലോ</l>
            <l> നാണിയക്കുറ്റമൊന്നുകൊണ്ടുമുണ്ടാകയില്ല</l>
            <l> നാണിച്ചിടാതെ ചൊല്ക ഞങ്ങളോടതു ബാലേ!</l>
            <l> കാണിയാം ഘടിപോലും ഭക്തിയോടകലാതെ</l>
            <l> ആണിയാമിതൊരന്തർവാണിക്കുംതിലില്ല</l>
            <l> വാണികൊണ്ടന്യഥാത്വമെന്നല്ലൊ ബുധമതം</l>
            <l> ഏണിയാമിതുമോഹാഗാധകൂപാർത്തകുന്നു</l>
            <l> കോണിയാമിതുതന്നെ സ്വർല്ലോകത്തിനു മേലിൽ.</l>
            <l> വാണീടായതുകേൾക്കിലജ്ഞനമാം വലയിൽ</l>
            <l> നൂണീടാ മേലിൽ കർമ്മാധീനനായ് പിന്നെ യോനൗ</l>
            <l> വാണീടാം വേണമെങ്കിൽ വൈകുണ്ഠലോകത്തിങ്ക-</l>
            <l> ലാണീടാം സതതസാന്ദ്രാനന്ദാമൂ സിന്ധൗ</l>
            <l> കേണീടും വിരഹേണ മുക്തിയാം വധുതന്റെ</l>
            <l> വേണിയെ മോചിപ്പാനുമവനേ ശക്തനാവൂ</l>
            <l> ക്ഷോണീഡാശരരെല്ലാം സാധിക്കുമതിന്നാലേ</l>
            <l> വാണീശുദ്ധതായാർത്താൽ സർവരുമാനന്ദിക്കും</l>
            <l> നാണീടാതൊരുയാത്രയ്ക്കു ഘസാഗരമദ്ധ്യേ</l>
            <l> തോണിയായിതുതന്നെ തീരുമെന്നല്ലോ കേൾപ്പൂ</l>
            <l> ആകയാൽ ശ്രീമഹാഭാഗവതം ഞങ്ങളെ നീ-</l>
            <l> യാകവേ കേൾപ്പിക്കേണം വൈകാതെ വഴിപോലെ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഭഗവത് ഗീതാഗാനത്തിന്റെ പ്രാരംഭംമാത്രമേ കിട്ടീട്ടുള്ളു. അതു് ഇങ്ങനെ
ആരംഭിക്കുന്നു.
</p>
          <lg xml:id="lg3.105">
            <l> ശാരീകുലത്തിന്നലകാരഹീരമേ</l>
            <l> ശാരദാപാദാബ്ജസേവൈകതൽപരേ</l>
            <l> ശാരികപ്പൈതലേ സച്ചരിതാഖ്യേ വി-</l>
            <l> ശാരദേ ശ്രീചാരുമൂർത്തേ സുഭാഷിണി</l>
            <l> ഭാരതവൃത്തങ്ങൾമിക്കതുമൊട്ടൊട്ടു</l>
            <l> സാരാംശമാദായ ചൊല്ലിനീയെന്നതിൽ</l>
            <l> വീരനാമർജ്ജുനൻ തന്നുടെ ചേതസി</l>
            <l> ചേരാതവണ്ണം നിരഞ്ഞു ചമഞ്ഞൊരു</l>
            <l> ഘോരവിഷാദങ്ങൾ ദൂരവേ നീങ്ങീടു-</l>
            <l> മാറുഭഗവാനരുൾചെയ്തതിന്നതെ-</l>
            <l> ന്നാരും ഗ്രഹിക്കേണ്ട ഞങ്ങളിലെന്നൊരു</l>
            <l> നീരസഭാവം നിനക്കു വന്നീടുവാൻ</l>
            <l> കാരണമെന്തെന്നു ഞാനറിഞ്ഞീല തൽ-</l>
            <l> സാരം ഗ്രഹിപ്പാനെനിക്കുമിന്നാഗ്രഹം.</l>
            <l> പാരംവളരുന്നുദൈവാനുകൂലത പോരെങ്കിലെന്തുഫലമതുണ്ടെങ്കിലും</l>
            <l> വിശ്വത്തിലിക്കാണുമാറായതൊന്നുമേ ശാശ്വമല്ലെന്നുനിശ്ചിതമല്ലയോ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ചില ശൃംഗാരപദ്യങ്ങൾ.
</p>
          <lg xml:id="lg3.106">
            <l>ഹന്തകേൾക്ക മമ കാന്തതൻമഹിമ ചിന്തുപാടുമതുകേൾക്കിലോ,</l>
            <l> പന്തുപോലെമുല, കൂന്തൽമഞ്ജു ഗതിഗന്ധകുഞ്ജരസമംസഖേ</l>
            <l> ചാണ്‍തികഞ്ഞുമിഴിതേൻകലർന്നമൊഴിചാന്തണിഞ്ഞനിടിലസ്ഥലം</l>
            <l> ബന്ധനങ്ങൾപലതുണ്ടു തത്ര തരുണാന്തരംഗമതിനിങ്ങനെ</l>
          </lg>
          <lg xml:id="lg3.107">
            <l> കെട്ടുംഭൂജാലതകൾകൊണ്ടവളാഞ്ഞൊരിക്കൽ</l>
            <l> കൂട്ടം കടാക്ഷവലകൊണ്ടഥ മറ്റൊരിക്കൽ</l>
            <l> പെട്ടെന്നുവാഗമൃതവീചിയിലിട്ടുമുക്കും</l>
            <l> നട്ടന്തിരിച്ചിലിവിടെപ്പലതുണ്ടുപാർത്താൽ </l>
          </lg>
          <!--end of "verse"-->
          <p style="noindent">വ്യാഖ്യാനത്തിന്റെ സ്വഭാവം കാണിപ്പാൻ ശ്രുതിഗീതയിലെ പ്രഥമപദ്യവും
അതിന്റെ സാരവും താഴെ ചേൎക്കു ന്നു.
</p>
          <lg xml:id="lg3.108">
            <l> ജയജയജഹ്യജാമജിതദോഷഗൃഹീതഗുണാമജാം</l>
            <l> ത്വമസിയദാത്മനാ സമവരുദ്ധസമസ്തഭഗഃ</l>
            <l> അഗജഗദോകസാമഖിലശക്ത്യവബോധക തേ</l>
            <l> ക്വചിദജയാത്മനാ ച ചരതോനു ന ചരേന്നിഗമഃ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ജയജയ എന്നുള്ള ശബ്ദവൃത്തി ആദരദ്യോതകമാകുന്നു. ഉൽക്കർഷത്തെ
പ്രാപിക്കണമെന്നു വേദങ്ങളുടെ അഭ്യർത്ഥന. ഈ അഭ്യർത്ഥനലോകങ്ങളെ സംഹരിച്ച
നിർവ്യാപാരനായി സ്വാനന്ദാനുഭവമാത്രതൃപ്തനായി വർത്തിക്കുന്ന ഈശ്വരനോടാകുന്നു.
ഈശ്വരനുസമാനനായിട്ടും തന്നിൽനിന്നു് അധികനായിട്ടും ആരുമൊട്ടില്ലതാനും. എന്നിരിക്കെ എന്തൊരു
ഉല്ക്കർഷമാണു് അപ്രാപ്തമായിട്ടുള്ളതു്? ഒന്നുംതന്നെ ഇല്ല എന്നു വന്നുപോയാൽ ഉൽക്കർഷത്തെ
പ്രാപിക്കണമെന്നുള്ള അഭ്യർത്ഥന ചേരുകയുമില്ല. അതുകാരണമായി പ്രകൃതിയെ മോചിപ്പിച്ചാലുമെന്ന
അർത്ഥത്തോടുകൂടിയ അജിംജഹി എന്ന വാക്യത്തെ ശ്രുതിദേവതകൾ പറകയാൽ നിന്തിരുവടിയിൽ
ലയത്തെ പ്രാപിച്ചിരിക്കുന്ന ജീവാത്മാക്കളുടെ സംസാരനിദാനഭൂതമായ്‍വരൂ. പ്രകൃതിസംബന്ധത്തെ
വേർപെടുക്കുന്ന നിന്തിരുവടിക്കു ദയാതിശയമൂലകമായും അഭൂതപൂർവമായുമുള്ള ഒരുൽക്കർഷം
പുരസ്ഥിതമായി വർത്തിക്കും. അതിനെ പ്രാപിച്ചാലുമെന്ന താവദ്ധ്വാക്യതാല്പര്യം ഗ്രഹിച്ചുകൊൾക.
ജീവാത്മാവിനെന്നപോലെ നിന്തിരുവടിക്കും പ്രകൃത്യധീനതയുണ്ടെങ്കിൽ ജീവാത്മാക്കളിലിരിക്കും
പ്രകൃതിസംബന്ധത്തെ വേർപെടുത്തുവാൻ വഹിയാ എന്നുവരാം. എന്നാൽ ഈ പ്രാർത്ഥനയും
ചേർച്ചയില്ലാത്തതായ്‍വരും. അതിന്നും സംഗതിയില്ല എന്നു ഹൃദയത്തിൽ വച്ചിട്ടാകുന്നു അജിത എന്ന
സംബോധന പദത്തെ പ്രയോഗിച്ചതു്. സർവരേയും ജയിച്ചതായിവർത്തിക്കും പ്രകൃതിയാൽകൂടെ
ജയിക്കപ്പെടാത്തവനല്ലോ നിന്തിരുവടിയെന്നു് ഈ സംബോധനപദത്തിന്റെ താല്പര്യമാകുന്നു. ഈ
വിധമായാലും പ്രകൃതിസംബന്ധത്തെ ഉണ്ടാക്കിയവനല്ലാതെ അതിനെ വേർപെടുത്തുവാൻ കഴിയുമോ
എന്ന ശങ്കയ്ക്കവസരമുണ്ടു്. അതിനെ പരിഹരിപ്പാനായി അഗജഗദോകസാമഖിലശക്ത്യവബോധക
എന്നുള്ള സംബോധനത്തെക്കൂടി ഇവിടെ ചേർത്തിരിക്കുന്നു. ചരാചരാത്മകശരീരരൂപേണ
സൃഷ്ടിക്കപ്പെടുവാൻപോകുന്ന സത്വരജത്തമസ്സുകളുടേയും ചരാചരാശരീരങ്ങളേയും
ആശ്രയിപ്പാൻപോകുന്ന ജീവാത്മാക്കളുടേയും തന്റെതന്റെ കാര്യത്തെക്കുറിച്ചുള്ള ആഭിമുഖ്യമാകുന്ന
രൂപത്തോടുകൂടിയ അതീതശക്തികളെ ഉണർത്തുന്നവനും നിന്തിരുവടിതന്നെ എന്നിരിക്കയാൽ
പ്രകൃതിസംബന്ധവും ജീവാത്മാക്കൾക്കു നിന്തിരുവടിയിൽനിന്നുണ്ടായതാകുന്നു എന്നു്, തദാശയത്തെ
ഗ്രഹിച്ചുകൊൾക. അതു ഹേതുവായിട്ടു് സർവകാരണമായിരിക്കയാൽ സർവാനന്യനായിരിക്കുന്ന
നിന്തിരുവടിയെത്തന്നെ ചിലേടത്തു ചിലവേദങ്ങൾ പറയുന്നു എന്നു വാക്യശേഷാഭിപ്രായം.
</p>
          <p style="indent">വാരിയരുടെ സ്വഭാവത്തെപ്പറ്റി രണ്ടു വാക്കുകൂടി പറഞ്ഞിട്ടു് ഈ പ്രകരണം
അവസാനിപ്പിക്കാം. പ്രകൃത്യാ ശാന്തനും വിരക്തനും ചില്ലീനമാനസനുമായിരുന്നതിനാൽ
ധനസമ്പാദനവിഷയത്തിലോ കുടുംബകാര്യങ്ങളിലോ അദ്ദേഹത്തിനു ലേശം ജാഗ്രത ഉണ്ടായിരുന്നില്ല.
ഒറ്റത്തോർത്തുമുടുത്തു് മുറ്റത്തെ പുല്ലുപറിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിനെ കണ്ടിട്ടു് ഗൃഹനായകൻ
എവിടെയെന്നു് തദ്ദർശനോൽസുകരായി വന്നുചേരാറുണ്ടായിരുന്ന പലരും അദ്ദേഹത്തിനോടുതന്നെ
ചോദിച്ചുപോവാറുണ്ടായിരുന്നു. ചെലവിനു മുട്ടുമ്പോൾമാത്രമേ വല്ലതും എഴുതുന്ന പതിവുണ്ടായിരുന്നുള്ളു.
കിട്ടിവന്ന പ്രതിഫലമോ അതിതുച്ഛം. അദ്ധ്യാപനവൃത്തികൊണ്ടു് അദ്ദേഹത്തിനു വേണമെങ്കിൽ സുഖമായി
കാലക്ഷേപം കഴിക്കാമായിരുന്നു. എന്നാൽ അതിനു് അദ്ദേഹത്തിന്റെ പ്രകൃതി യോജിച്ചിരുന്നില്ല.
ഒരിക്കൽ പറഞ്ഞുകൊടുക്കുന്നതു രണ്ടാമതു ചോദിച്ചാൽ മുഷിയും; മൂന്നാമത്തെ ചോദ്യത്തിനു ‘ഫാ’
എന്നൊരു ആട്ടായിരിക്കും മറുപടി. അങ്ങനെയുള്ള ഗുരുക്കന്മാരെ തീവ്രമായ ജ്ഞാനേച്ഛയുള്ള അപൂർവം
ചില സുകൃതികളല്ലാതെ ആശ്രയിക്കുമായിരുന്നോ?
</p>
          <p style="indent">പ്രകൃത്യാ ശാന്തനെങ്കിലും കാഴ്ചയിൽ അഹങ്കാരിയായിത്തോന്നും.
അദ്ദേഹത്തിന്റെ മുഖത്തുനിന്നും തൂലികയിൽനിന്നും ചിലപ്പോൾ പുറപ്പെടുന്ന വാക്കുകൾ ആ സംശയത്തെ
ബലപ്പെടുത്തുകയും ചെയ്യും. പരമാർത്ഥത്തിൽ അദ്ദേഹം ഉദ്ധതനായിരുന്നില്ല. ‘ഞാൻ പോയാൽ
മലയാളഭാഷ മുടിഞ്ഞു’ എന്നു വിചാരിക്കുന്ന ചില വങ്കപ്രഭുക്കന്മാർ സാഹിത്യലോകത്തിൽ ഉണ്ടായിട്ടുണ്ടു്.
അദ്ദേഹത്തിനു് അങ്ങനെ ഒരു ദുരഭിമാനവും ഇല്ലായിരുന്നു. അടുത്തിട്ടുള്ളവർക്കെല്ലാം അദ്ദേഹത്തിനോടു്
അളവറ്റ ബഹുമാനമുണ്ടായിരുന്നതിന്റെ രഹസ്യമതായിരുന്നു. പുന്നശ്ശേരി നീലകണ്ഠശർമ്മ, കേരളവർമ്മ
വലിയകോയിത്തമ്പുരാൻ, ഏ. ആർ രാജരാജവർമ്മ മുതലായ പ്രൗഢവിദ്വാന്മാരെല്ലാം അദ്ദേഹത്തിനെ
സ്നേഹിക്കയും ബഹുമാനിക്കയും ചെയ്തുവന്നു.
</p>
          <p style="indent">സരസ്വതീദേവിയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടദേവത. ആ ദേവിയെ
ചെറുപ്പത്തിലേതന്നെ ഉപാസിച്ചു് അദ്ദേഹം വശപ്പെടുത്തി.
</p>
          <lg xml:id="lg3.109">
            <l> ഭാസ്വന്മണ്ഡലമദ്ധ്യസ്ഥാം ധ്യാത്വാ ഗോവിഗ്രഹാം ഗിരം</l>
            <l> ഭാവപ്രകാശികാവ്യാഖ്യാശ്രുതിഗീതാ സുതന്യതേ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദി ശ്ലോകങ്ങളിൽ സൂര്യമണ്ഡലമധ്യവർത്തിനിയായി
വർണ്ണിക്കപ്പെട്ടിരിക്കുന്ന ഗോവിഗ്രഹമായ ദേവിയെയാണു് അദ്ദേഹം കുട്ടിക്കാലത്തു വെയിലത്തു
മലർന്നുകിടന്നുകൊണ്ടും മറ്റും ധ്യാനിച്ചുവന്നതെന്നു വിചാരിക്കേണ്ടിയിരിക്കുന്ന ആ ദേവിയോടുള്ള
പ്രാർത്ഥന കേൾക്കുക.
</p>
          <lg xml:id="lg3.110">
            <l> സ്വർവധൂകരപത്മകൗമുദീഭാവത്തോടു</l>
            <l> സർവദാ മനതാരിൽ മാമുനിവൃന്ദംകാണും</l>
            <l> ഗുർവാഭകോലും നഖജാലോജ്വലം ഭാരതി</l>
            <l> സർവതോ രമണീയം വന്ദേ തവാംഘ്രിദ്വന്ദ്വം</l>
            <l> വാസവോപലജാലമയമാംവട്ടരങ്ങ-</l>
            <l> ത്താശാസാരസമിഴിമാർകൈക്കൊണ്ടെരികയാൽ</l>
            <l> ആശുതിരിഞ്ഞരുളും മാണിക്യമണിമട്ടി-</l>
            <l> ലാശയെന്തയ്യോദുഃഖമല്ലയോ തത്രവാസം</l>
            <l> മന്മാനസാബ്ജമാകും നല്ലോരുകോഷ്ടംതന്നിൽ</l>
            <l> സമ്മോദംപൂണ്ടെപ്പൊഴും വാഴ്‍കനീ മടിയാതെ</l>
            <l> വന്മോഹംമനതാരിലുള്ളതുദൂരെപ്പോവാ-</l>
            <l> നംബ!ഹേ മഹാമായേ നിന്നെഞാൻ വണങ്ങുന്നേൻ</l>
            <l> </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്തൊരുൽക്കടഭക്തി!
</p>
          <p style="indent">ഗൃഹസ്ഥാശ്രമധർമ്മം സ്വീകരിച്ചു ലോകത്തിൽ ജീവിച്ചെങ്കിലും, ഈ
ലോകത്തോടു അദ്ദേഹത്തിനു ലേശംപോലും ‘പറ്റു’ണ്ടായിരുന്നില്ല. അന്ത്യസമയത്തു രണ്ടു കണ്ണിന്റേയും
കൃഷ്ണമണികൾ നാസാഗ്രന്യസ്തങ്ങളായിരുന്നു എന്നു തത്സമയം അദ്ദേഹം കൈവിരൽകൊണ്ടു
ഭൂമദ്ധ്യത്തിൽ എന്തോ ഒരു മുദ്ര കാട്ടി എന്നും അവിടെ ഉണ്ടായിരുന്നവർ പറഞ്ഞിട്ടുള്ളതിൽ ലേശം
അമാന്തമില്ല. അദ്ദേഹം യോഗിയായി അവതരിച്ചു്, യോഗിയായി ജീവിച്ചു, യോഗിയായിട്ടുതന്നെ
ലോകത്തിൽനിന്നു മറകയും ചെയ്തു. എന്നാൽ മലയാളഭാഷ ഉള്ളിടത്തോളംകാലം അദ്ദേഹം
കേരളീയരുടെ ഹൃദയകമലങ്ങളിൽ ജീവിച്ചിരിക്കുമെന്നുള്ളതിനു യാതൊരു സംശയവുമില്ല.
</p>
        </div>
        <!--end of "section 3.21/.11"-->
        <div type="section" xml:id="sec3.22" n="3.22">
          <head type="sechead">വിശാഖംതിരുനാൾ മഹാരാജാവു്</head>
          <p style="noindent">വിശാഖംതിരുനാൾ രാമവർമ്മ മഹാരാജാവു് 1012-ൽ അവതരിച്ചു.
മാതാവായ രുക്‍മിണീഭായിത്തമ്പുരാട്ടിയും പിതാവായ തിരുവല്ലാ കോയിത്തമ്പുരാനും വളരെ
പാണ്ഡിത്യമുള്ളവരായിരുന്നു. രുക്‍മിണീഭായിത്തമ്പുരാട്ടി ശബ്ദാർത്ഥോഭയഗതമായ ചമൽക്കാരത്തോടു
കൂടിയ നിരവധി പദ്യങ്ങൾ സംസ്കൃതത്തിൽ രചിച്ചിട്ടുണ്ടു്, ആ തമ്പുരാട്ടിയ്ക്കു് ഏഴു സന്താനങ്ങൾ
ഉണ്ടായിരുന്നവരിൽ ഒടുവിലത്തെ പുത്രനായിരുന്നു വിശാഖംതിരുനാൾ. മൂന്നു പുത്രന്മാർ ബാല്യത്തിലേ
നാടുനീങ്ങി. രണ്ടുപേർ ബുദ്ധിയ്ക്കു സ്ഥിരതയില്ലാത്തവരായും തീർന്നു. കൊച്ചുതമ്പുരാനും പ്രകൃത്യാ
ബലഹീനനായിരുന്നുവെന്നു മാത്രമല്ല, രണ്ടുമാസത്തിലധികം മാതൃലാളന അനുഭവിക്കുന്നതിനു ഹതവിധി
അവിടത്തെ അനുവദിച്ചുമില്ല. പാർവതീഭായിറാണിയാണു് അവിടത്തെ ശുശ്രൂഷിച്ചു വളർത്തിയതു്.
എന്നാൽ സ്വമനോവികാരങ്ങളെ നിയന്ത്രണം ചെയ്യുന്നതിലും സുസ്ഥിരമായും പക്ഷപാതരഹിതമായും
അവിചലിതമായ നീതിനിഷ്ഠയോടുകൂടിയും ജീവിക്കുന്നവിഷയത്തിൽ അവിടത്തേയ്ക്കു മാതൃകയായിരുന്നതു
പിതാവായിരുന്നു. അഞ്ചാമത്തെ തിരുവയസ്സുമുതല്ക്കു മലയാളവും സംസ്കൃതവും അഭ്യസിച്ചുതുടങ്ങി.
ആയില്യംതിരുനാൾ മഹാരാജാവിന്റെ ഗുരുക്കന്മാർ തന്നെയായിരുന്നു ഈ തിരുമേനിയേയും പഠിപ്പിച്ചതു്.
ശരീരാസ്വാസ്ഥ്യംനിമിത്തം പഠിത്തത്തിനു അടിക്കടി വിഘ്നങ്ങൾ നേരിട്ടുകൊണ്ടിരുന്നു.
പന്ത്രണ്ടാംവയസ്സിൽ സുബ്ബരായരും പിന്നീടു് സർ ടി. മാധവരായരുമായിരുന്നു ഇംഗ്ലീഷുപഠിപ്പിച്ചതു്.
മാധവരായരോടു അവിടുത്തേയ്ക്കുണ്ടായിരുന്ന ബഹുമാനാതിശയം പറഞ്ഞറിവിക്കാൻ പ്രയാസമാണു്.
ആയില്യംതിരുനാൾ മഹാരാജാവു് മാധവരായരെ ദിവാൻപദത്തിൽനിന്നും പിരിച്ചയച്ചപ്പോൾ,
അദ്ദേഹത്തിനെപ്പറ്റി ഒരു ലേഖനപരമ്പര ഇംഗ്ലീഷിൽ പ്രസിദ്ധപ്പെടുത്തുകയും ആ വഴിക്കു് ആ
മഹാശയന്റെ പേരും പെരുമയും ബ്രിട്ടീഷ് പാർല്യമെന്റുവരെ എത്തിക്കയും ചെയ്തതു യുവരാജാവായിരുന്ന
വിശാഖംതിരുനാളാണു്. നാലുകൊല്ലത്തോളമേ അവിടുന്നു് മാധവരായരുടെ അടുക്കൽ
പഠിക്കയുണ്ടായുള്ളു. അപ്പോഴേക്കു മാധവരായർ സൎക്കാർ ഉദ്യോഗത്തിൽ പ്രവേശിച്ചുകഴിഞ്ഞു.
പതിനെട്ടാംവയസ്സിൽ അവിടുന്നു രചിച്ച “യുദ്ധത്തിന്റെ ഭയങ്കരതയും സമാധാനത്തിന്റെ ഗുണങ്ങളും” എന്ന
ഇംഗ്ലീഷ് ലേഖനം ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞന്മാരുടെ സവിശേഷമായ പ്രശംസയ്ക്കു പാത്രീഭവിച്ചു.
അക്കാലത്തു് ജോണ്‍ബ്രൂസ്നാട്ടൻ ഇൻഡ്യൻ സ്റ്റേറ്റ്സ്മാൻ എന്നൊരു പത്രം നടത്തിക്കൊണ്ടിരുന്നു.
രാജകുമാരൻ അതിൽ ബ്രൂട്ടസ് എന്നു പേരുവച്ചു് പ്രക്ഷോഭജനകമായ ഒരു ലേഖനപരമ്പര
പ്രസിദ്ധപ്പെടുത്തി. 1036-ൽ അവിടുന്നു മദ്രാസിൽ എഴുന്നള്ളി ഗവർണ്ണരെ സന്ദർശിച്ചു. തദവസരത്തിൽ
സർ വില്യം ഡെനിസണ്‍ ഇപ്രകാരം പ്രസ്താവിക്കയുണ്ടായി. “എനിക്കു പരിചയപ്പെടാൻ സാധിച്ചിട്ടുള്ള
നാട്ടുകാരിൽവച്ചു് ഏറ്റവും കുശാഗ്രബുദ്ധി അവിടുന്നാണു്: ഇപ്പോൾ നാടുവാഴുന്ന ജ്യേഷ്ഠഭ്രാതാവു്,
അവിടുത്തെപ്പോലെയാണെങ്കിൽ, തിരുവിതാംകൂറിന്റെ ഭാവി അത്യന്തം ശോഭനമാണു്.”
</p>
          <p style="indent">അചിരേണ അവിടുത്തേക്കു് എഫ്. എം. യു. എന്ന ബിരുദം സിദ്ധിച്ചു.
ഇന്ത്യയിലുള്ള പല പ്രധാന നഗരങ്ങളും അവിടുന്നു സന്ദർശിച്ചിട്ടുണ്ടു്. തിരുവിതാംകൂറിലെ
കാര്യമാണെങ്കിൽ അവിടുന്നു് സന്ദർശിക്കാത്തതായി ഒരു മലയോ പാറയോ പുരാതനാവശിഷ്ടങ്ങളോ
ഇല്ലായിരുന്നു എന്നുതന്നെ പറയാം.
</p>
          <p style="indent">തത്വശാസ്ത്രം, സസ്യശാസ്ത്രം, പാശ്ചാത്യജ്യോതിഷം മുതലായവയിൽ അവിടുന്നു്
വിശാലമായ പരിജ്ഞാനം സമ്പാദിച്ചിരുന്നു. നാട്ടിൽ മരച്ചീനി പ്രചരിപ്പിച്ചതും അവിടുന്നാണെന്നാണു്
പ്രസിദ്ധി.
</p>
          <p style="indent">1055-ൽ അവിടുന്നു മൂപ്പേറ്റു. കഷ്ടിച്ചു് അഞ്ചുകൊല്ലത്തെ ഭരണത്തിനിടയ്ക്കു് നാട്ടിൽ
അഴിമതി എന്നൊന്നു നിശ്ശേഷം ഇല്ലാതെയായി. മിക്ക തുറകളും കാര്യക്ഷമമാകുംവണ്ണം പരിഷ്കരിക്കപ്പെട്ടു.
</p>
          <p style="indent">1057-ൽ അവിടുത്തേയ്ക്കു് ജീ. സി. എസ്. ഐ. എന്ന ബിരുദം ലഭിച്ചു. ക്രമേണ
F. R. G. S; F. R. A. S, F. S. S. ആഫീസിയർ ഡിലാ ഇൻസ്ട്രക്ഷൻ പബ്ളിക്ക്, മെംബർ ഡിലാ സൊസെയിറ്റേ
എറ്റ്യുട്ടേകോളോണിയൽ, ഏ മാരിറ്റൈം പാരിസ് എന്നിങ്ങനെ അനവധി ബിരുദങ്ങളാൽ അവിടുന്നു
സമലംകൃതനായി. 1060 കൎക്കടകത്തിൽ അവിടുന്നു നാടുനീങ്ങി.
</p>
          <p style="indent">ഭാഷാപോഷണവിഷയത്തിൽ അവിടുത്തേയ്ക്കു അനല്പമായ
താൽപര്യമുണ്ടായിരുന്നു. മലയാളത്തിൽ ഗദ്യഗ്രന്ഥങ്ങൾ വർദ്ധിപ്പിക്കുന്നതിലേക്കായി അവിടുന്നു
5000രൂപ പലിശക്കിടുകയും, ആ പലിശകൊണ്ടു് ഇംഗ്ലീഷിൽനിന്നു ഉത്തമഗ്രന്ഥങ്ങൾ
തർജ്ജമചെയ്യിക്കുന്ന ജോലി മദ്രാസിലെ വെർണാക്യുലർ ലിറ്ററേച്ചർ സൊസൈറ്റിയിൽ സ്ഥാപിക്കയും
ചെയ്തു. ഈ സംഘക്കാർ പ്രാകൃതഭൂമിശാസ്ത്രവും അറബിക്കഥകളിൽ മൂന്നു കഥകളും മാത്രം
പ്രസിദ്ധീകരിച്ചിട്ടു നിദ്രയിൽ ആണ്ടു. സർ. റ്റി. മാധവരായർ ഇംഗ്ലീഷിൽ എഴുതിയിരുന്ന തിരുവിതാംകൂർ
ചരിത്രത്തെ തിരുവിതാംകൂർ പാഠ്യപുസ്തകക്കമ്മറ്റിയെക്കൊണ്ടു് തർജ്ജിമ ചെയ്യിപ്പിച്ചതും
അവിടുന്നായിരുന്നു. അവിടുന്നു നാടുനീങ്ങി മൂന്നാംകൊല്ലത്തിൽ ആണു് അതു കേരളവിലാസം
പ്രസ്സിൽനിന്നും സൎക്കാർ ചിലവിൽ അച്ചടിച്ചു പ്രസിദ്ധീകരിക്കപ്പെട്ടതു്. ഭാഷാരീതി കാണിപ്പാൻ
അതിൽനിന്നു് ഒരുഭാഗം ഉദ്ധരിക്കാം.
</p>
          <p style="indent">“ഇവർ (തമ്പിമാർ) മഹാരാജാവിനെ രാജ്യഭ്രഷ്ടനാക്കി ചെയ്യുന്നതിനാണ്
ഉത്സാഹിച്ചതെന്നു മഹാരാജാവിനു ബോധം ഉണ്ടായിരുന്നു. പിന്നെ താൻ ആറാട്ടിനായിപ്പോകുന്ന
സമയം തന്നെ അപായപ്പെടുത്തുന്നതിനു അവർ ആലോചിച്ചിരിക്കുന്നു എന്നു തനിക്കു ബോധം
വരത്തക്കവണ്ണം ഒരു ഗൂഢവർത്തമാനം കിട്ടുകയും ചെയ്തു. അതിന്റെശേഷം, ഈ തമ്പിമാർ കലഹത്തിനു
ഉദ്യുക്തന്മാരായിരിക്കുന്നതുവരെയും രാജ്യത്തിൽ സമാധാനവും രക്ഷയും ഉണ്ടാകുന്നതല്ലെന്നും അവരെ
ഏതു മാർഗ്ഗെണ എങ്കിലും നശിപ്പിക്കണമെന്നും മഹാരാജാവു് ഉറപ്പായി നിശ്ചയിച്ചു.
</p>
          <p style="indent">ഈ ഉദ്ദെശ്യത്തോടുകൂടി നാഗരുകൊവിലിലെക്കു എഴുന്നള്ളി. തമ്പിമാർ
അവിടെയായിരുന്നു പാർത്തുവന്നതു്. മൂത്ത തമ്പിയെ ഉപായെന മഹാരാജാവിന്റെ മുമ്പിൽ കൊണ്ടുചെന്നു.
അപ്പൊൾ മഹാരാജാവിന്റെ അടുക്കൽ നിറുത്തിയിരുന്ന പരിചാരകന്മാർ മുമ്പിൽകൂട്ടി
നിശ്ചിയിച്ചിരുന്നപ്രകാരം തമ്പിയുമായി ഒരു കലഹത്തിന്നു ഇടയുണ്ടാക്കി. വളരെ ആക്ഷേപവാക്കുകൾക്കു
അനന്തരമായി ഉണ്ടായ കലഹത്തിൽ അവർ തമ്പിയെ കുത്തിക്കൊന്നുകളഞ്ഞു. ഈ വർത്തമാനം
അവിടെ സമീപത്തിൽ ഉണ്ടായിരുന്ന ഇളയതമ്പി കേട്ട ഉടനെ വാളും എടുത്തുംകൊണ്ടു കൊട്ടാരത്തിൽ
കടന്നു. ആ കലശലിനിടയിൽ തൂക്കുമഞ്ചത്തിൽ എഴുന്നള്ളിയിരുന്നമഹാരാജാവിന്റെ മുമ്പിൽ ചെന്നു.
അയാൾ തന്റെ ജ്യേഷ്ഠൻ വീണുകിടക്കുന്നതിനെക്കണ്ടു കൊപാന്ധനായിട്ടു് മഹാരാജാവിന്റെ മെൽനോക്കി
ഒരു വെട്ടുവെട്ടി. എന്നാൽ ആ ഓങ്ങിയ വാളു മഹാരാജാവിന്റെ ഭാഗ്യവശാൽ താണതായ തട്ടിന്റെ ഒരു
തുലാത്തിന്മെൽ തടഞ്ഞുപൊയതിനാൽ വെട്ടു കൊണ്ടില്ല. രണ്ടാമതു വെട്ടുവാൻ ആരംഭിക്കുന്നതിനു
മുമ്പിൽ മഹാരാജാവിന്റെ പരിചാരകന്മാർ തമ്പിയെ പിടിച്ചുകെട്ടി. കുപിതനായ മഹാരാജാവു് ഉടനെ
തന്റെ കഠാരി അസഹായനായ തമ്പിയുടെ മാർവ്വിൽ കുത്തിഇറക്കി അയാളെ തൽക്ഷണംതന്നെ വധിച്ചു.”
</p>
          <p style="indent">ഈ ഗദ്യത്തിൽ പലേ വിശേങ്ങൾ കാണുന്നു. അവർ മഹാരാജാവു്
എന്നൊക്കെ വേണ്ട ദിക്കിൽ അവര, മഹാരാജാവ എന്നാണു് അക്കാലത്തു എഴുതിവന്നതു്.
വ്യഞ്ജനപൂർവമല്ലാതെ സ്വതന്ത്രമായി നില്ക്കുന്ന ഏകാര ഓകാരങ്ങളെ ഏകാരഓകാരങ്ങളായി
എഴുതിവന്നുവെങ്കിലും വ്യഞ്ജനങ്ങളോടു ചേർന്നുനില്ക്കുന്നവയെ ‘തടഞ്ഞുപൊയതിനാൽ’ ‘മെൽനോട്ടം’
എന്നിങ്ങനെ കുറുക്കിയാണു് എഴുതിവന്നതു്.
</p>
          <p style="indent">മലയാളത്തിൽ ഇദംപ്രഥമമായി അച്ചടിക്കപ്പെട്ട ജീവചരിത്രം
വിശാഖംതിരുനാൾ മഹാരാജാവിന്റെ പ്രേരണയാൽ, സഖാരാമയ്യർ എഴുതി. 1068-ൽ തിരുവനന്തപുരം
ഷണ്‍മുഖവിലാസം അച്ചുക്കൂടത്തിൽ അച്ചടിച്ചു് കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ മുഖവുരയോടുകൂടി
പ്രസിദ്ധീകൃതമായ സർ. ടി. മാധവരായചരിത്രമാകുന്നു. വിശാഖംതിരുനാൾ തമ്പുരാനു്
മാധവരായരോടുണ്ടായിരുന്ന ബഹുമാനാതിശയം അവിടുന്നു് ഒരു സന്ദർഭത്തിൽ വലിയകോയിത്തമ്പുരാനു്
അയച്ചുകൊടുത്ത
</p>
          <lg xml:id="lg3.111">
            <l> മാധവമുഖ്യാഋഭാവം മാധവമുഖ്യാശ്ച വേദഭാഷ്യകൃതഃ</l>
            <l> മാധവമുഖ്യാഋതവോ മാധവമുഖ്യാശ്ചരാജ്യഭാരഭൃതഃ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന ആര്യശ്ലോകത്തിൽനിന്നു മനസ്സിലാക്കാം.
</p>
          <p style="indent">ഈ പുസ്തകത്തിലും ഏകരോ കരങ്ങളേപ്പറ്റിയുള്ള അവ്യവസ്ഥിതി
കാണ്മാനുണ്ടു്. എന്നാൽ ഇക്കാലമായപ്പോഴേക്കു് ചന്ദ്രക്കല ഇട്ടുതുടങ്ങിയെന്നു തോന്നുന്നു.
വലിയകോയിത്തമ്പുരാന്റെ ഒന്നുരണ്ടു വാക്യങ്ങൾ ഉദ്ധരിക്കാം.
</p>
          <p style="indent">“നിങ്ങൾ നിർമ്മിച്ചിരിക്കുന്ന ഈ സംക്ഷിപ്തമായ വിവരണം ആ
വിശിഷ്ടപുരുഷന്റെ പരിചയത്തിനും സ്നേഹത്തിനും ഭാഗ്യംലഭിച്ചിട്ടുള്ള ഏതദ്രാജ്യവാസികളായ പലൎക്കും
അന്യാദൃശമായ ഒരു ആദർശവിശേഷത്തെയും കുതുകാതിശയത്തേയും ജനിപ്പിക്കാതിരിക്കയില്ലെന്നുള്ളതു
നിർവിവാദംതന്നെ. അതു കൂടാതെ ഇതിലെ വാചകഭംഗിയും രസജനകമായ വിധത്തിൽ
പ്രതിപാദിക്കപ്പെട്ടിട്ടുള്ള പല സംഗതികളുംകൊണ്ടുതന്നെ നാട്ടുകാൎക്കു ് ഇതു് എത്രയും പ്രിയമായി
തീരുന്നതാണു്.”
</p>
          <p style="indent">സഖാരാമയ്യപീഠികയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു:-
</p>
          <p style="indent">“എതദ്ദേശ്യന്മാരും അന്യദേശ്യന്മാരും ആയിട്ടു് അനവധി ആളുകൾ ഈ
രാജ്യത്തിനും തദ്വാസികൾക്കും അനിർവചനീയങ്ങളായ നിരവധി ഗുണങ്ങളെ ചെയ്യാതിരിക്കുമ്പോൾ
അവരാരുടേയുംതന്നെ ജീവചരിത്രം ദേശഭാഷയായ മലയാളത്തിൽ അദ്യാപി ആരും
എഴുതിക്കാണുന്നില്ല.”
</p>
          <p style="indent">ഈ ജീവചരിത്രം വിശാഖംതിരുനാൾ തമ്പുരാൻതന്നെ
എഴുതിവച്ചിരുന്നതാണെന്നു പറയുന്നവരും ഇല്ലാതില്ല. “അദ്ദേഹം പല സന്ദർഭങ്ങളിലും
ഹിമാവൃതങ്ങളായും അഭ്രങ്കഷങ്ങളായ ശാഖാപടലങ്ങളോടുകൂടിയ വനൗകസ്സുകളാൽ നിബിഡങ്ങളായും
അതികഠോരങ്ങളായ ആദിത്യകിരണങ്ങൾക്കു ദുഷ്പ്രവേശ്യങ്ങളായും ഹസ്തിവ്യാഘ്രവരാഹാദികളായ
ദുഷ്ടമൃഗങ്ങളുടെ ഭയങ്കരശബ്ദങ്ങളാൽ ചിലസമയം അതിഘോരങ്ങളായും മൃഗശുകാദികളായ
സൗമ്യജന്തുക്കളുടെ ദർശനത്താലും നിനദങ്ങളാലും അതിമനോഹരങ്ങളായും ഉള്ള അഗസ്ത്യകൂടം,
മഹേന്ദ്രഗിരി, അശമ്പുമല, അതിരുമല, അച്ചൻകോവിൽമല മുതലായ മലകളിൽ ചെന്നു രണ്ടുമൂന്നു
ദിവസം, മലയാറുകളുടെ മധ്യപ്രദേശങ്ങളിലുള്ള പാറകളിലും ആ നദീതീരങ്ങളിലുള്ള വനസ്പതികളുടെ
ഛായകളിലും അവയുടെ ഉപരിഭാഗങ്ങളിലും താമസിച്ചു് ആ ശിഖരികളുടേയും കാനനങ്ങളുടേയും
രാമണീയകത്തെ കണ്ടു് ആനന്ദിക്കയും തത്രത്യങ്ങളായ മൃഗങ്ങളുടെ ഗർജ്ജനങ്ങൾ കേട്ടു് വിനോദിക്കയും
അവിടങ്ങളിൽ താമസിക്കുന്നവരായ വേലന്മാർ മുതലായവരുടെ സ്ഥിതിയെ വിചാരിച്ചു് ശോചിക്കയും
സർവശക്തനായി ഇരിക്കുന്ന ജഗദീശ്വരന്റെ അപാരശക്തിയേയും സൃഷ്ടിവൈഭവത്തേയും പറ്റി അത്യന്തം
വിസ്മയിക്കയും ചെയ്തിട്ടുണ്ടു്.” ഈമാതിരി വാക്യങ്ങൾ ആ അഭിപ്രായത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു.
‘അക്ബർ’ എന്ന ആഖ്യായികയുടെ പ്രഥമാധ്യായം വിശാഖംതിരുനാൾ തമ്പുരാൻ എഴുതിട്ടുള്ളതാണത്രേ.
അതിലെ പ്രഥമവാക്യത്തെ ഈ വാക്യത്തോടു സാദൃശ്യപ്പെടുത്തി നോക്കുക.
</p>
          <p style="indent">സത്യം, വിദ്യാഭ്യാസം, പരോപകാരം ഇവയെക്കുറിച്ചു് മഹാരാജാവു് എഴുതീട്ടുള്ള
പ്രസംഗങ്ങളും, ദീനസംരക്ഷണം, ക്ഷാമവൃത്താന്തം എന്നീ ചെറുപുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടു്.
</p>
        </div>
        <!--end of "section 3.22/.11"-->
        <div type="section" xml:id="sec3.23" n="3.23">
          <head type="sechead">നടുവത്തച്ഛൻനമ്പൂരി</head>
          <p style="noindent">നടുവത്തച്ഛൻനംപൂരി 1016 മീനം മകംനക്ഷത്രത്തിൽ കൊച്ചീരാജ്യത്തുള്ള
ചാലക്കുടി എന്ന സ്ഥലത്തു ജനിച്ചു. കുടുംബത്തിനു പറയത്തക്ക ധനസ്ഥിതി ഇല്ലാതിരുന്നതിനാൽ ഈ
കുടുംബം കഷ്ടിച്ചു കൃത്യം കഴിച്ചുപോന്നു ഉണ്ണിജനിച്ചു നാലുമാസമായപ്പോഴേക്കും, പിതാവു
സ്വർഗ്ഗപ്രാപ്തനായി.
</p>
          <p style="indent">അച്ഛൻനമ്പൂരിയ്ക്കു പ്രായപൂർത്തി വരുംവരെ കുടുംബഭരണം നടത്തിയതു
മനസ്വിനിയായ മാതാവായിരുന്നു. ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ ഈ കുടുംബത്തിന്റെ ദയനീയസ്ഥിതിയേ
വർണ്ണിച്ചിരിക്കുന്നതു് ഇവിടെ ഉദ്ധരിക്കാം.
</p>
          <p style="indent">“എന്തു ഭരണമാണെന്നു് ഈശ്വരനുതന്നെ അറിയാം. ഭർത്താവിന്റെ
അകാലത്തിലുള്ള ദേഹവിയോഗം, അതിനെ സംബന്ധിച്ചു് തനിയ്ക്കുള്ള ദുസ്സഹമായ വ്യസനം,
തങ്ങളെത്തന്നെ പോറ്റുവാൻ കഴിവില്ലാത്ത രണ്ടുമൂന്നു ഇളംകിടാങ്ങൾ, താൻ ഏകാകിനി, ഇല്ലത്തു
യാതൊരുവകയുമില്ല; മറ്റുവർഗ്ഗക്കാൎക്കു ചെയ്യാവുന്നവിധം ഭിക്ഷാടനം ചെയ്തു ഉപജീവിക്കാൻ
സ്വാതന്ത്ര്യമില്ലാത്ത ഒരന്തർജ്ജനം. എന്താണു് ഇതിൽപരമായി ഒന്നു വരാനുള്ളതു്?”
</p>
          <p style="indent">ഏതാനും പശുക്കൾ ഉണ്ടായിരുന്നവയെ പോറ്റി വളർത്തി, അവയിൽനിന്നു
കിട്ടിയ ആദായംകൊണ്ടാണു് ആ സാദ്ധ്വി കുടുംബത്തെ പരിപാലിച്ചുവന്നതു്. ആവട്ടത്തൂരുള്ള കുടപ്പിള്ള
ഇല്ലം ആയിരുന്നു നമ്പൂരിയുടെ അമ്മാത്തു. വാക്യം പരല്പേരുവരെയുള്ള പഠിത്തം അദ്ദേഹം അവിടെവച്ചും,
ഉപനയനക്രിയ സ്വജനത്തിൽപ്പെട്ട മരുന്നോമ്പിള്ളി ഇല്ലത്തുവച്ചും സമാവർത്തനം അമ്മാത്തെ
ശാഖകളിലൊന്നായ നെല്ലായിക്കുന്നത്തുവച്ചും നടന്നു. ഇങ്ങനെ ഒക്കെ വേണ്ടിവന്നതു ദാരിദ്ര്യം
നിമിത്തമായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ. ഒരേകുടുംബത്തെത്തന്നെ ബുദ്ധിമുട്ടിക്കുന്നതു
ശരിയായിരിക്കയില്ലെന്ന വിചാരത്താലായിരിക്കണം ഓരോന്നും ഓരോ ഇല്ലത്തുവച്ചു നടത്താൻ ആ
ബുദ്ധിശാലിനി നിശ്ചയിച്ചതു്. നമ്പൂരി ഇതിനിടയ്ക്കെല്ലാം വേദപഠനം നടത്തിക്കൊണ്ടിരുന്നുവെന്നല്ലാതെ
സംസ്കൃതം പഠിക്കയുണ്ടായിട്ടില്ല. നമ്പ്യാരുടെ തുള്ളലുകൾ കിട്ടിയിടത്തോളം എല്ലാം അദ്ദേഹം
ശ്രദ്ധാപൂർവ്വം വായിച്ചുതീർത്തു. ആ വഴിക്കു പ്രസ്തുത മഹാകവിയുടെ ശൈലിയും ഭാഷാരീതിയും
അദ്ദേഹത്തിൽ നല്ലപോലെ പതിഞ്ഞു. അനന്തരം 1031 ൽ മരുത്തോമ്പിള്ളി തെക്കേ പുഷ്പകത്തു
വാസുനമ്പ്യാരുടെ അടുക്കൽനിന്നു ശ്രീകൃഷ്ണവിലാസംവരെ വായിച്ചു. അവിടെനിന്നു് കാലക്ഷേപമാർഗ്ഗം
തേടി അദ്ദേഹം തൃപ്പൂണിത്തുറയ്ക്കു പോകയും അവിടെവച്ചു് പുതിയേടത്തു ഗോവിന്ദൻനമ്പ്യാൎക്കു
ശിഷ്യപ്പെടുകയും ചെയ്തു. കൈക്കുളങ്ങര രാമവാരിയരും മരുത്തോമ്പിള്ളി പരമേശ്വരൻ നമ്പൂരിയും
തൃപ്പൂണിത്തുറെ ചില രാജാകുമാരന്മാരും അന്നു് അവിടെ പഠിച്ചുകൊണ്ടിരിക്കയായിരുന്നു.
തമ്പുരാക്കന്മാരുടെ സഹായത്താൽ ഊണു് തേച്ചുകുളി മുതലായവയ്ക്കുള്ള ബുദ്ധിമുട്ടുകളൊക്കെ തീർന്നു. ഗൂരു
നാട്ടിലേക്കു പോകുന്ന അവസരങ്ങളിൽ നമ്പൂരി കൊച്ചിയിൽനിന്നു ചില തുണിത്തരങ്ങൾ
വാങ്ങിക്കൊണ്ടുപോയി ഗുരുനാഥന്റെ നാട്ടിൽവിറ്റു കിട്ടുന്ന പണം കൊടുത്തു കുത്താമ്പിള്ളിപ്പാവു വാങ്ങിച്ചു
തൃപ്പൂണിത്തുറെ കൊണ്ടുചെന്നുവിറ്റു് ആദായം എടുത്തുവന്നു.
</p>
          <p style="indent">തൃപ്പൂണിത്തുറെ താമസിക്കുന്ന കാലത്തു നമ്പൂരിക്കു ഒരു വലിയ ഭാഗ്യം നേരിട്ടു.
അദ്ദേഹം പൂന്തോട്ടത്തു നമ്പൂരിയുടെ വാത്സല്യത്തിനു പാത്രീഭവിച്ചു. പൂന്തോട്ടമായിരുന്നു നമ്പൂരിയുടെ
കവിതാഗുരു. അദ്ദേഹം അന്നന്നു് എഴുതിക്കൊണ്ടിരുന്ന കവിതകളെ പൂന്തോട്ടം പരിശോധിച്ചു ചില
പരിഷ്കാരങ്ങളെല്ലാം നിർദ്ദേശിച്ചുകൊടുത്തുവന്നു. 1038 വരെ അദ്ദേഹം ഗോവിന്ദൻനമ്പ്യാരുടെയും
പൂന്തോട്ടത്തിന്റേയും ശിക്ഷണത്തിനു വശപ്പെട്ടിരുന്നതിനാൽ കാവ്യനാടകാലങ്കാരങ്ങളിൽ വ്യുൽപത്തിയും
കാവ്യരചനയിൽ നല്ല പഴക്കവും സമ്പാദിച്ചു.
</p>
          <p style="indent">നമ്പ്യാർ 1039-ൽ ദിവംഗതനായി; എന്നിട്ടും തമ്പുരാക്കന്മാരുടെ
നിർബന്ധത്താൽ നമ്പൂരി തൃപ്പൂണിത്തുറ വിട്ടില്ല.
</p>
          <p style="indent">ജ്യേഷ്ഠന്മാരിൽ ഒരാൾ ഉപനയനകാലത്തു മരിച്ചുപോയി. മറ്റേ ആൾ
വേളികഴിച്ചു ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചുകഴിഞ്ഞു. ആ സ്ഥിതിക്കു നമ്പൂരിമാരുടെ സമ്പ്രദായപ്രകാരം
അദ്ദേഹത്തിനു വേളികഴിക്കേണ്ട ആവശ്യമില്ലായിരുന്നു. എന്നാൽ ചാലക്കുടിക്കടുത്തുള്ള വടഞ്ചേരിഇല്ലത്തു
പുരുഷസന്താനമില്ലാതെ വരികയാൽ ആ ഇല്ലം നിലനിർത്താൻവേണ്ടി മാത്രം അദ്ദേഹം വേളികഴിച്ചു.
അങ്ങനെയാണു് അദ്ദേഹം നടുവത്തച്ഛൻനമ്പൂരിയായതു്. ഈ സംഭവം ഉണ്ടാകാതിരുന്നെങ്കിൽ നടുവത്തു്
അഫൻ എന്ന പേരിൽ അറിയപ്പെടുമായിരുന്നു.
</p>
          <p style="indent">നംപൂരിയുടെ ദാരിദ്ര്യം ഇങ്ങനെ നീങ്ങി. ആ ഇല്ലംവക അമ്പതിനായിരം
രൂപയുടെ സ്വത്തു് അനുഭവിച്ചുകൊള്ളേണ്ടതിനു് അദ്ദേഹത്തിനു രാജാജ്ഞ ലഭിച്ചു. അദ്ദേഹത്തിന്റെ ഭാഗ്യം
അവിടെ എങ്ങുമവസാനിച്ചില്ല. ഇരിങ്ങാലക്കുടയ്ക്കടുത്തു് തത്തമ്പിള്ളിയെന്നും നെടുമ്പിള്ളിയെന്നും രണ്ടു
ഇല്ലങ്ങൾ സന്തതിയറ്റു. ആ ഇല്ലങ്ങൾ വക സ്വത്തുക്കളും അനുഭവിച്ചുകൊള്ളുന്നതിനു
മഹാരാജാവുതിരുമനസ്സുകൊണ്ടു കല്പിച്ചനുവദിച്ചു.
</p>
          <p style="indent">അങ്ങനെ ഇരിക്കെ 1040-ൽ വേളിക്കു് രക്തസ്രാവം തുടങ്ങി. തൈക്കാട്ടു
നാരായണൻമൂസ്സിനെ വരുത്തി മുറയ്ക്കു ചികിത്സ നടത്തിയതിന്റെ ഫലമായി രോഗം മാറി.
സംഭാഷണമദ്ധ്യേ മൂസ്സ്, നമ്പൂരിമാരുടെ കൂട്ടത്തിൽനിന്നു ഒരു വൈദ്യവിദ്യാർത്ഥിയെ കിട്ടിയാൽ
കൊള്ളാമെന്നുള്ള ആഗ്രഹം പ്രദർശിപ്പിച്ചപ്പോൾ, അതു താൻ തന്നെ ആയിക്കൊള്ളാമെന്നു നമ്പൂരി
പറഞ്ഞു. ഇങ്ങനെ അദ്ദേഹം 1042 വരെ വൈദ്യം അഭ്യസിച്ചു. അപ്പൊഴേക്കു ഗുരു അന്തരിച്ചുപോയി.
പിന്നീടു് അനുജനായ ഇട്ടീരിമൂസ്സാണു് അദ്ദേഹത്തിന്റെ പഠിത്തം പൂർത്തിയാക്കിയതു്. 1043-ൽ നടുവത്തു
മഹൻ എന്ന പ്രസിദ്ധ കവിയും. 1047-ൽ ഒരു പുത്രിയും ജനിച്ചു.
</p>
          <p style="indent">കാലക്രമേണ നമ്പൂരിയുടെ ധനസ്ഥിതി നല്ലപോലെ തെളിഞ്ഞു.
വൈദ്യത്തിൽനിന്നും ആദായങ്ങൾ ധാരാളം ലഭിച്ചുതുടങ്ങി. എന്നാൽ 1051-കന്നിയിൽ ജ്യേഷ്ഠൻ മരിക്കയും
അക്കൊല്ലം മീനത്തിൽ ഇല്ലം അഗ്നിക്കിരയാവുകയും ചെയ്തു. അച്ഛൻനമ്പൂരി ആഗൃഹം ഇരുന്നിടത്തു
രണ്ടുനിലയിൽ ഒരു മാളിക പണിയിച്ചു. അതിലേക്കു് കൊച്ചീവലിയതമ്പുരാനും വീരകേരളതമ്പുരാനും
ധനസഹായം ചെയ്കയാൽ നമ്പൂരിക്കു വലിയ പണച്ചെലവൊന്നും ഉണ്ടായില്ല. 1052-ൽ രണ്ടാംപുത്രനും
ജാതനായി. 1055-ൽ അദ്ദേഹം കോടശ്ശേരി കർത്താവിന്റെ കാര്യസ്ഥനായി. ഒൻപതുകൊല്ലത്തെ
കാര്യസ്ഥതയ്ക്കിടയിൽ നമ്പൂരി കയ്മളുടെ സ്വരൂപത്തിലെ കുഴപ്പങ്ങൾ എല്ലാം തീർത്തു. എന്നാൽ 1064 മുതല്ക്കു
കുറേക്കാലത്തക്കു കാലം പിഴച്ചാണു കണ്ടതു്. 1064-ൽ മൂത്രകൃഛ്റം എന്ന രോഗം പിടിപെട്ടു് അദ്ദേഹം
ഇല്ലത്തേക്കു പോയി. പ്രസിദ്ധകവിയായ കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ
ചികിത്സാവൈദഗ്ദ്ധ്യത്താലാണു് രോഗം ശമിച്ചതു്.
</p>
          <p style="indent">1067-ൽ ഭാഗ്യശാലിനിയായ മാതാവു് സ്വപുത്രന്റെ വർദ്ധമാനമായ
ശ്രേയസ്സിനെ കണ്ടു് ആനന്ദിച്ചുകൊണ്ടു് സ്വർഗ്ഗലോകം പ്രാപിച്ചു. 1075-ൽ ഇളയമകനും മരിച്ചുപോയി.
നെല്ലായ്‍ക്കുന്നത്തു മനയ്ക്കലേക്കു വേളികഴിച്ചുകൊടുത്തിരുന്ന ഏകപുത്രി 1080-ൽ ഒരു ഉണ്ണിയേയും
മൂന്നുപുത്രികളേയും വിട്ടിട്ടു് പുഴയിൽവീണു ഇഹലോകവാസം വെടിഞ്ഞു.
</p>
          <p style="indent">ഇങ്ങനെ ഐശ്വര്യത്തിനും ലൗകികദുരിതങ്ങൾക്കും മധ്യഗതനായി
വർത്തിക്കുന്നതിനിടയ്ക്കു് അദ്ദേഹം നിരന്തരം കവിതകൾ എഴുതി ഭാഷയെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നു.
1088 വൃശ്ചികത്തിൽ അദ്ദേഹം ദിവംഗതനായി.
</p>
          <p style="indent">അദ്ദേഹത്തിന്റെ കൃതികൾ—നിരവധി ഒറ്റശ്ലോകങ്ങൾ, അംബോപദേശം,
ഭഗവൽസ്തുതി, ഭഗവദ്ദൂതു നാടകം, ശൃംഗേരി യാത്ര, അക്രൂരഗോപാലം നാടകം, അഷ്ടമിയാത്ര
മുതലായവയാണു്.
</p>
          <p style="indent">കവിതാവിഷയത്തിൽ അദ്ദേഹം വെണ്മണിയുടെ ഗുരുവായിരുന്നു എന്നു മുമ്പു
പ്രസ്താവിച്ചിട്ടുണ്ടല്ലോ. ചേലപ്പറമ്പനും, പൂന്തോട്ടവും കൂടി കേരളസാഹിത്യോദ്യാനത്തിൽ നട്ടുപിടിപ്പിച്ച നല്ല
മലയാളപ്രസ്ഥാനമാകുന്ന തരുവിനെ വളർത്തിക്കൊണ്ടുവന്നതു വെണ്മണി അച്ഛനും, നടുവത്തച്ഛനും
ആയിരുന്നുവെന്നു പറയാം. നടുവത്തച്ഛന്റെ ശിഷ്യപ്രശിഷ്യന്മാരായ വെണ്മണി അച്ഛനും ശീവൊള്ളിയും
അതിനെ ഫലഭൂയിഷ്ഠമാക്കിത്തീർത്തു.
</p>
          <p style="indent">വേറൊരുവിധത്തിൽ പറഞ്ഞാൽ ആധുനികകവിതത്തറവാടിന്റെ
വലിയകാരണവർ നടുവമായിരുന്നു. അദ്ദേഹം പഴയതും പുതിയതുമായ കവിതാപ്രസ്ഥാനങ്ങളെ
സംയോജിപ്പിക്കുന്ന ഒരു പാലംപോലെ വർത്തിക്കുന്നു. പഴയ മാമൂലുകളെ ലംഘിക്കാതെതന്നെ അദ്ദേഹം
ചില പരിഷ്കാരങ്ങൾ വരുത്തി. കടുകടപ്പൊട്ടുന്ന സംസ്കൃതവാക്കുകളും ദീർഘസമാസങ്ങളും ഉപേക്ഷിച്ചു്
കഴിയുന്നത്ര സംഭാഷണശൈലിതന്നെ കാവ്യങ്ങളിൽ പ്രയോഗിച്ച ഈ കവിയെ മറ്റു പലരും
അനുകരിക്കയും ക്രമേണ ആ രീതി വടക്കൻകവികളുടെ ഇടയ്ക്കു വേരുറയ്ക്കയും ചെയ്തു. നടുവത്തച്ഛന്റെ
കൃതികൾക്കുള്ള മറ്റൊരു ഗുണം ഫലിതോക്തിയാണു്. മിക്ക കവിതകളും ഫലിതമയമായിരിക്കുന്നു.
വെണ്മണിമകൻ വീരരസത്തിൽ അതിശയിക്കുന്നെങ്കിൽ നടുവത്തിന്റെ കരുണത്തിനാണു് മാറ്റു കൂടുന്നതു്.
ദ്വിതീയപുത്രന്റെ മരണത്തെ സംബന്ധിച്ചെഴുതിയ വിലാപപദ്യങ്ങൾ നോക്കുക.
</p>
          <lg xml:id="lg3.112">
            <l> എന്നെക്കുറിച്ചധികമായൊരുസക്തിയുള്ളി-</l>
            <l> ലെന്നല്ലഭക്തിവിനയം ഭയമെന്നിതെല്ലാം</l>
            <l> കുന്നിച്ചിടുന്നതനയൻ-ശിവ!ശേഷമോതാ-</l>
            <l> നെന്നാൽപ്രയാസമിനിയെന്തിനു ജീവിതം മേ.</l>
            <l> കഷ്ടംമദീയമകനേറെവിശിഷ്ടനാക്ക-</l>
            <l> മിഷ്ടംപെരുത്തപുരുഷൻപുരുപുണ്യശാലി</l>
            <l> ഇട്ടേച്ചുപോയിയിവനെപ്പൂനരായതോർത്തു</l>
            <l> പൊട്ടുന്നുമന്മനമെനിക്കിനിയാരുപാരിൽ?</l>
            <l> മുന്നംമുദാജനനവേളയിൽ ജാതകർമ്മം</l>
            <l> നന്ദിച്ചുചെയ്ത മമ കയ്യുകൾകൊണ്ടുതന്നെ</l>
            <l> ഇന്നിക്കമാരനുദകക്രിയചെയ്യുവാനായ്</l>
            <l> വന്നോരുസംഗതിയൊരിക്കലുമോർത്തുകൂടാ.</l>
            <l> കാണാതെകാൽക്ഷണമിരിക്കുകിലപ്പൊഴേറെ-</l>
            <l> ക്കേണീടുമങ്ങനെയിരുന്ന കുമാരനിപ്പോൾ</l>
            <l> പ്രാണൻവെടിഞ്ഞുപരലോകമണഞ്ഞു ഞനോ</l>
            <l> ഞാണറ്റവില്ലിനുകിടയ്ക്കുകിടന്നിടുന്നു.</l>
            <l> പുത്രാർത്തിമൂലമധികം കൃശയായലഞ്ഞു</l>
            <l> കത്രാപി വീണുശിവരാമ ഹരേ മുരാരേ</l>
            <l> ഇത്യാദിനാമജപമോടമരുന്നജായാം</l>
            <l> വൃത്താന്തമെങ്ങനെ പറഞ്ഞറിയിച്ചീടേണ്ടു?</l>
            <l> എന്നല്ലഭൃത്യരഖിലംനയനംനിറച്ചു</l>
            <l> നിന്നീടുമെന്നരികിലായതുകണ്ടിടുമ്പോൾ</l>
            <l> ഒന്നോൎക്കമുണ്ണിചരിതം മനതാരതിങ്കൽ</l>
            <l> പിന്നത്തെവാർത്തയിനിഞാൻ പറയേണ്ടതുണ്ടോ?</l>
            <l> തത്തമ്മപഞ്ജരമതിൽപരിചോടിതന്നു</l>
            <l> പുത്രന്റെനാമമധുനാപി വിളിച്ചിടുന്നു</l>
            <l> അത്തവ്വിലഗ്നിയതിലാജ്യമൊഴിച്ചുവീശി-</l>
            <l> ക്കത്തിച്ചിടുന്നപടി മന്മനമാളിടുന്നു.</l>
            <l> ഈവന്നവൻപനിശമിക്കുകയില്ല ജീവൻ-</l>
            <l> പോവാനടുത്തു ജനകൻവ്യസനിച്ചിടൊല്ല</l>
            <l> ആ വമ്പനായ മകനെന്നെവിളിച്ചിരുത്തീ-</l>
            <l> ട്ടേവം പറഞ്ഞകഥയെങ്ങനെ ഞാൻ മറക്കും? </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഛായാശ്ലോകങ്ങൾ എഴുതുന്നതിലും അദ്ദേഹത്തിനു വലിയ
സാമർത്ഥ്യമായിരുന്നു.
</p>
          <lg xml:id="lg3.113">
            <l> ചെന്നിക്കിട്ട കുടുമ്മയും ചിരിവരും കോമാളിവേഷങ്ങളും</l>
            <l> പിന്നിൽത്തെല്ലുചെവിക്കടുത്തവടുവും പിട്ടുംപകിട്ടുംപരം</l>
            <l> മന്നത്തത്തികവും മതിഭ്രമളിയും മല്ലിട്ടുമാറ്റേറ്റവും</l>
            <l> ചേർന്നുള്ളോരുപൂമാൻവരുന്നുതരസാ തത്തിത്തകർത്തങ്ങനെ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ശൃംഗാരകവിതയിൽ അദ്ദേഹം വെണ്മണിമാരോടു അടുക്കുന്നില്ലെന്നു
പറയേണ്ടിയിരിക്കുന്നു. ചെറുപ്പകാലത്തു നിത്യവൃത്തിക്കു വളരെ ക്ലേശിക്കേണ്ടിവന്നതിനാൽ അഴിച്ചുവിട്ട
മൂരിക്കുട്ടനെപ്പോലെ ഉഛൃംഖലതമമായ ജീവിതം നയിക്കുന്നതിനു സാധിക്കായ്കയാലായിരിക്കാം
അദ്ദേഹത്തിനു മൂരിശ്ശൃംഗാരപദ്യങ്ങൾ എഴുതാൻ സാധിക്കാതെവന്നതു്. എന്നാൽ മഹാകവിപട്ടം
സമ്പാദിക്കുന്നതിനായിട്ടായിരിക്കാം–അദ്ദേഹവും അംബോപദേശം എഴുതാൻ നിർബന്ധിതനായി.
അതിൽ വെണ്മണിയുടെ അംബോപദേശത്തിലുള്ളിടത്തോളം തെറിയില്ലെന്നൊരു ഭേദമുണ്ടു്.
നടുവത്തിന്റെ അംബോപദേശം നമുക്കു വായിക്കുമ്പോൾ നമുക്കു വലുതായ അറപ്പു തോന്നുകയില്ല.
</p>
          <p style="indent">അഷ്ടമിയാത്ര വളരെ സരസമായ ഒരുകൃതിയാകുന്നു. എന്നാൽ
ഭഗവൽദൂതാണു് അദ്ദേഹത്തിന്റെ കൃതികളിൽവച്ചു് അത്യുത്തമം. നാടകലക്ഷണങ്ങൾ
തികഞ്ഞിട്ടില്ലെങ്കിലും വായിക്കുന്നവൎക്കു മുഷിയുകയില്ല. ഭക്തിരസപ്രചുരങ്ങളായ അനേകം പദ്യങ്ങൾ
അതിലുണ്ടു്.
</p>
          <p style="indent">നടുവത്തുമഹനും ഒരു കേളികേട്ട കവിതന്നെ. അദ്ദേഹം കൊടുങ്ങല്ലൂർ
കുഞ്ഞുരാമവർമ്മ തമ്പുരാന്റെ ശിഷ്യനായിരുന്നു. 1004-ൽ ഞാൻ എറണാകുളത്തു ഈയാട്ടിൽ
പണിക്കരുടെ കെട്ടിടത്തിൽ താമസിക്കുന്ന കാലത്താണു് അദ്ദേഹവുമായി പരിചയപ്പെട്ടതു്.
അദ്ദേഹത്തിന്റെ ഫലിതമയമായ സംഭാഷണം കേട്ടുകൊണ്ടു് സമയം പോയതറിയാതെ ഞാൻ
പലപ്പോഴും ഇരുന്നുപോയിട്ടുണ്ടു്. അത്ര സരസനാണു് അദ്ദേഹം. പലവക സ്തോത്രങ്ങൾ, ആശ്രമപ്രവേശം,
കാവ്യശകലങ്ങൾ, ഗുരുവായൂരപ്പൻകഥ, പിഷാരിക്കലമ്മ, സന്താനഗോപാലം എന്നിങ്ങനെ അദ്ദേഹവും
അനേകം കൃതികൾ രചിച്ചിട്ടുണ്ടു്. സീമന്തിനീചരിതത്തിന്റെ നാലും അഞ്ചും സർഗ്ഗങ്ങളും അദ്ദേഹത്തിന്റെ
വകയാണു്. മാതൃകയ്ക്കായി “ഒരു സങ്കടം” എന്ന കവിതയിൽനിന്നും സീമന്തിനിയിൽനിന്നും ഓരോ ഭാഗം
ഉദ്ധരിക്കാം.
</p>
          <div type="subsection" xml:id="sec3.23.1" n="3.23.1">
            <head type="subsechead">ഒരു സങ്കടം:-</head>
            <lg xml:id="lg3.114">
              <l> കേളിപ്പെടും കവികുലോത്തമനായ വള്ള-</l>
              <l> ത്തോളിന്റെകണ്ണുരുജ കാലവിമാഥിജായേ!</l>
              <l> ആളിത്തിളപ്പതൊഴിവാക്കണമിങ്ങുവേറി-</l>
              <l> ട്ടാളില്ലെനിക്കു പറവാൻ കൃപവേണമെന്നിൽ.</l>
              <l> കേൾക്കില്ല തോഴനിവനോതുകിലങ്ങുനിന്നീ</l>
              <l> ലാക്കിൽചിരിച്ചു കരയിക്കരുതെന്നെയമ്മെ</l>
              <l> നീക്കിത്തരേണമഴലാകെയിവന്റെകണ്ണീർ</l>
              <l> പോക്കിത്തരേണമിടനെഞ്ഞുരുകുന്നുതായേ.</l>
              <l> ഞാന്തോറ്റുഹന്തപറയും മൊഴികേട്ടിടാഞ്ഞി-</l>
              <l> ട്ടെന്തോ വിഷാദവിഷമാർന്നുപകച്ചുനോക്കി</l>
              <l> എന്തോഴരെന്റെഹൃദയം ത്രിപുരാന്തകന്റെ</l>
              <l> സന്തോഷകല്പലതികേ!തകിടാക്കിടുന്നു</l>
              <l> നാലാറുപേരൊടൊരുമിച്ചുനിരന്നിരുന്നു</l>
              <l> കോലാഹലംവെടിപറഞ്ഞു തകർത്തിടുമ്പോൾ</l>
              <l> ചേലാർന്നൊരെൻപ്രിയവയസ്യനെഴുംവികാരം</l>
              <l> ശൈലാത്മജേവലിയസങ്കടമൊന്നുകാണാം. </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.23.1/.11.0"-->
          <div type="subsection" xml:id="sec3.23.2" n="3.23.2">
            <head type="subsechead">സീമന്തിനീചരിതം-</head>
            <lg xml:id="lg3.115">
              <l> പ്രേമംതികഞ്ഞ കണവൻ മൃതനായി കഷ്ടം</l>
              <l> സീമന്തിനിക്കു ശിവനേ ചെറുതാലിപോയീ</l>
              <l> സാമർത്ഥ്യമെങ്ങു? വിധിവൈഭവമെങ്ങു? പൂർണ്ണ</l>
              <l> കാമൻജഗൽഗുരുവിനാരെതിരാളിയുള്ളു?</l>
              <l> ഹാ!ധിക്കവൾക്കനുദിനം വിധവാവിഷാർത്തി</l>
              <l> ബാധിക്കിലുംവിഷധരസ്മൃതികൊണ്ടുതന്നെ</l>
              <l> സാധിച്ചുപോന്നു നിജജീവിതമാകൃതിക്കീ-</l>
              <l> യാധിത്തിളപ്പുപലവൈകൃതവും വരുത്തി. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ രണ്ടു കൃതികളിലും കേരളവർമ്മ പ്രാസനിർബന്ധം നിയമേന
കാണുന്നു. സീമന്തിനീചരിതം ഒരു ജായിന്റു് സ്റ്റാക്കു് കവിതയാണു്. അക്കാലത്തു് ഇങ്ങനെ പലരും ചേർന്നു
കവിത എഴുതുന്ന സമ്പ്രദായം നടപ്പിലിരുന്നു.
</p>
            <p style="indent">ഗുരുവായൂരപ്പൻ തിരുവാതിരപ്പാട്ടും, പിഷാരിക്കലമ്മ വഞ്ചിപ്പാട്ടുമാകുന്നു.
ഓരോന്നിൽനിന്നും ഏതാനും വരികൾ ചേൎക്കു ന്നു.
</p>
          </div>
          <!--end of "subsection 3.23.2/.11.0"-->
          <div type="subsection" xml:id="sec3.23.3" n="3.23.3">
            <head type="subsechead">ഗുരുവായൂരപ്പൻ</head>
            <lg xml:id="lg3.116">
              <l> തിരുമുടികെട്ടിച്ചുറ്റുംപീലികൾ തിരുകിബ്ഭംഗിയൊടതിനിടയിൽ</l>
              <l> പുരുമണമിയലും പൂക്കളണിഞ്ഞഴകരുതേ വാഴ്ത്താൻ ഗോവിന്ദ</l>
              <l> പഞ്ചമിനാളിലുദിച്ചമൃഗാങ്കനു നെഞ്ചകമുരുകുംഫാലത്തിൽ</l>
              <l> കിഞ്ചിൽ കുറുനിര കുനുകുനെയിളകി ത്തഞ്ചിനവടിവിനു കൂപ്പുന്നേൻ</l>
              <l> തണ്ടലരമ്പനെടുത്തുകളിക്കും രണ്ടുശരസേനമെന്നോണം</l>
              <l> കണ്ടുവരും തവ ചില്ലീദ്വയ മുത്ക്കണ്ഠയൊടടിയൻകൂപ്പുന്നേൻ</l>
              <l> മരുദാവാസംതന്നിൽവിളങ്ങും സുരതരുസന്നിഭഗോവിന്ദ</l>
              <l> പരിചിൽതൊട്ടൊരുഗോപിക്കുറിയും പരചിൻമൂർത്തേകൂപ്പുന്നേൻ</l>
              <l> ഭക്തിവിശുദ്ധത പരചിത്തത്വം മുക്തിവിദഗ്ദ്ധതവൈരാഗ്യം</l>
              <l> തക്കമൊടീവകയൊക്കയുമുതിരും തൃക്കണ്ണടിയനിലെറിയേണം</l>
              <l> തൃക്കണ്‍കോണിന്മഹിമകളാൎക്കു മ ശക്യംമാധവവർണ്ണിപ്പാൻ</l>
              <l> ഭക്തജനപ്രിയസകലജനത്തിനു നില്ക്കക്കള്ളിയിതൊന്നത്രേ</l>
              <l> മൂക്കും നല്ലൊരുതിലസുമമെപ്പൊഴു മൂക്കുശമിച്ചുനമിച്ചീടും</l>
              <l> മൂക്കിനുതാണുവണങ്ങുന്നടിയനെ യോൎക്കണമവിടുന്നെപ്പോഴും.</l>
              <l> മകരമഹാമണികുണ്ഡലകാന്തികൾ സുകരമിണങ്ങുംസുകപോലം</l>
              <l> അകമതിൽമല്ലനിഷ്ഠദന കരുതുന്നഗതിക്കവിടുന്നാലംബം</l>
              <l> തൊണ്ടിപ്പഴവും പവിഴവുമങ്ങനെ കണ്ടുവിരണ്ടുമയങ്ങീടും</l>
              <l> ചുണ്ടിനു താണുവണങ്ങുന്നിവനിൽ കൊണ്ടുപുലമ്പുകകാരുണ്യം</l>
              <l> പിച്ചകമൊട്ടിനുപിച്ചുപിടിക്കും നൽച്ചെറുപല്ലുകൾ മല്ലാരേ</l>
              <l> നിവ്വലുമടിയനുകാണുന്നതിനി ങ്ങച്യുതസംഗതിയാക്കേണം</l>
              <l> അഞ്ചുമൊരൊമ്പതുമൂലകകളഖിലം തഞ്ചത്തിൽപരിപാലിക്കും</l>
              <l> പുഞ്ചിരിയൊരുകുറികാണണമടിയനു ദഞ്ചിതകതുകംമല്ലാരേ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">പിഷാരിക്കലമ്മ, വഞ്ചിപ്പാട്ടുകളുടെ കൂട്ടത്തിൽ അത്യുന്നതമായ ഒരുസ്ഥാനം
വഹിക്കുന്നു.
</p>
            <lg xml:id="lg3.117">
              <l> ശക്തിമപമായിട്ടോരോ ശക്തന്മാരിൽകണ്ടീടുംചിൽ-</l>
              <l> ശക്തിയായ ജഗന്നാഥേ ശരണമമ്മേ</l>
              <l> വ്യക്തിയായിപ്രകാശിപ്പതൊക്കെയുംനീയെന്നതത്വം</l>
              <l> ഭക്തിയുള്ളോരറിയുന്നുഭക്തവത്സലേ</l>
              <l> മുക്തിമാർഗ്ഗംവെളിവാക്കും ഭക്തിയൊന്നേ ഞങ്ങൾക്കുള്ളിൽ</l>
              <l> സക്തിയുള്ളുഭവക്ലേശം സഹിക്കവയ്യേ.</l>
              <l> ഭുക്തിഭോഗമഭിമാനശക്തിതൊട്ടസുഖഭ്രാന്തി</l>
              <l> മുക്തിയായോൎക്കമ്മെതിട്ടം മുഷിഞ്ഞുപോകും</l>
              <l> കടകെട്ട ഭവമാംസങ്കടക്കടൽകരയ്ക്കുള്ള</l>
              <l> കടത്തേറ്റുകരുണയാംകപ്പലിൽകേറ്റി</l>
              <l> കടത്തുന്നുതിരുനാമമിടരോടെജപിക്കിലാ</l>
              <l> കടത്തുകാരാകുന്നോരെ കല്യേ നീ നിത്യം.</l>
              <l> ’നടുവത്തുമഹൻ ഇക്കൊല്ലം മരിച്ചു’ </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.23.3/.11.0"-->
        </div>
        <!--end of "section 3.23/.11"-->
        <div type="section" xml:id="sec3.24" n="3.24">
          <head type="sechead">തെക്കേക്കുറുപ്പത്തു കുഞ്ഞിക്കുട്ടിഅമ്മ</head>
          <p style="noindent">ഈ സ്ത്രീരത്നം തൃശ്ശിവപേരൂർനഗരത്തിലെ അതിപ്രസിദ്ധ
നായർകുടുംബങ്ങളിൽ ഒന്നായ തെക്കേക്കുറുപ്പത്തു 1014 മീനം 1-ാം നു ജനിച്ചു. കുഞ്ചിഅമ്മയും കണ്ണേഴത്തു
കൊച്ചണ്ണിതിരുമുല്പാടും ആയിരുന്നു മാതാപിതാക്കന്മാർ. ഏഴാംവയസ്സുമുതൽക്കു് അന്നത്തെ
നടപ്പനുസരിച്ചുള്ള പാഠങ്ങൾ ഒക്കെയും പഠിച്ചുതുടങ്ങി. സിദ്ധരൂപം, അമരകോശം, ശ്രീരാമോദന്തം
ഇവയൊക്കയും പിതാവുതന്നെ പഠിപ്പിച്ചു. അനന്തരം നൈഷധംവരെയുള്ള കാവ്യങ്ങൾ പ്രസിദ്ധ
പണ്ഡിതനായിരുന്ന ചങ്കരംചീരാമത്തെ അച്യുതപ്പുതുവാളിന്റെ അടുക്കൽ അവർ വായിച്ചുതീർത്തു.
അലങ്കാരങ്ങൾ വടക്കുംപാട്ടുനമ്പൂരിയും, നാടകങ്ങൾ പട്ടത്തു കൃഷ്ണൻനമ്പ്യാരും ആണു് പരിശീലിപ്പിച്ചതു്.
ഇപ്രകാരം കാവ്യപരിശീലനം കഴിഞ്ഞിരിക്കുന്ന കാലത്താണു് ഭീമാചാര്യർ കാടും മതങ്ങളും
തല്ലിത്തകർത്തുകൊണ്ടു കേരളത്തിൽ പ്രവേശിച്ചതു്. ആ രണ്ടാം ഉദ്ദണ്ഡശാസ്ത്രി പത്തു കൊല്ലത്തോളം
കുഞ്ഞിക്കുട്ടിഅമ്മയുടെ ഗൃഹത്തിൽ പാർത്തു് അവൎക്കു തൎക്കം, വേദാന്തം, മീമാംസ മുതലായവ
പഠിപ്പിച്ചുകൊടുത്തു. ഇങ്ങനെ വാക്യാർത്ഥം പറയുന്ന വിഷയത്തിൽ അവർ അന്യാദൃശമായ പാടവം
സമ്പാദിച്ചു. ദ്വിതീയപാണിനി എന്ന വിഖ്യാതനായിരുന്ന കൂടല്ലൂർ കുഞ്ചുണ്ണിനമ്പൂരിപ്പാടു്
കുഞ്ഞിക്കുട്ടിഅമ്മയുടെ വാക്യാർത്ഥപ്രതിപാദനം കേട്ടു വിസ്മയിച്ചുപോയത്രേ. ഒരിക്കൽ
വിശാഖംതിരുനാൾ തമ്പുരാൻ കേരളവർമ്മവലിയകോയിത്തമ്പുരാനോടുകൂടി കാശിക്കു് എഴുന്നള്ളിയ
അവസരത്തിൽ തൃശ്ശിവപേരൂർ വച്ചു് തെക്കേക്കുറുപ്പത്തു വിജയംചെയ്തു് അവരുടെ വാക്യാർത്ഥസദസ്സു
ദർശിക്കയുണ്ടായി. വലിയ കോയിത്തമ്പുരാൻ പിന്നൊരിക്കൽ,
</p>
          <lg xml:id="lg3.118">
            <l> അചാന്തതൎക്കമയവാരിധി ഭീമനാമ</l>
            <l> കാചാര്യവര്യരുടെശിഷ്യയൊരംബുജാക്ഷി</l>
            <l> മോചാരസോന്ധുരനിരർഗ്ഗളധാടിയായ</l>
            <l> വാചാ ഹരിച്ചു മമ മാനസമന്നൊരുന്നാൾ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് ആ സന്ദർശനത്തെപ്പറ്റി പ്രസ്താവിച്ചുിട്ടുണ്ടു്.
</p>
          <p style="indent">ആ മനസ്വിനി നന്നേ ചെറുപ്പത്തിൽതന്നെ അമ്പാട്ടു നമ്പൂരിപ്പാട്ടിലെ ഭാര്യാപദം
പ്രാപിച്ചുവെങ്കിലും അതിൽ ഒരു പുത്രി മാത്രമേ ഉണ്ടായുള്ളു. അമ്മുഅമ്മ എന്ന ആ വിദുഷിയുടെ
പുത്രിയാണു് സാഹിത്യസഖി ടി. പി. കല്യാണിഅമ്മ. കുഞ്ഞിക്കുട്ടിഅമ്മ മലയാളഭാഷയെ പോഷിപ്പിക്കുന്ന
വിഷയത്തിൽ യാതൊന്നും പ്രവർത്തിച്ചിട്ടില്ലെങ്കിലും, അവരുടെ ദൗഹിത്രി ആ കുറവിനെ വേണ്ടുവോളം
പരിഹരിച്ചിട്ടുണ്ടല്ലോ.
</p>
        </div>
        <!--end of "section 3.24/.11"-->
        <div type="section" xml:id="sec3.25" n="3.25">
          <head type="sechead">അനന്തപുരത്തു മൂത്തകോയിത്തമ്പുരാൻ</head>
          <p style="noindent">ടിപ്പുവിന്റെ പടയെടുപ്പുകാലത്തു വഞ്ചിരാജ്യത്തു് അഭയം പ്രാപിച്ച അനേകം
പ്രഭുകുടുംബങ്ങളിൽ ഒന്നാണു് പരപ്പനാട്ടു രാജവംശം. 963-ൽ ആ കുടുംബത്തിലെ മൂന്നു പുരുഷന്മാരും,
അഞ്ചു സ്ത്രീകളും ആത്മരക്ഷാർത്ഥം നാടുവിട്ടു്, ആർത്തത്രാണം സ്വജീവിതത്തിലെ ഏകവ്രതമായി
കരുതിപ്പോന്ന കാർത്തികതിരുനാൾ പൊന്നുതമ്പുരാനെ അഭയം പ്രാപിച്ചു. അവിടുന്നു് ഈ കുടുംബത്തെ
ചങ്ങനാശ്ശേരിയിൽ താമസിപ്പിച്ചു. ടിപ്പുവിന്റെ അധഃപതനാനന്തരം, ഇംഗ്ലീഷുകാർ മലബാറിനെ
ബ്രിട്ടീഷിന്ത്യയോടു ചേൎക്കയും അവിടുത്തെ രാജാക്കന്മാൎക്കു മാലിഖാന കൊടുക്കയും ചെയ്തതിന്റെ ഫലമായി
പരപ്പനാട്ടു രാജാവിനും രാജാധികാരം നശിച്ചുപോയി. അന്നുമുതല്ക്കു ചങ്ങനാശ്ശേരി ആ രാജകുടുംബത്തിന്റെ
സ്ഥിരവാസസ്ഥാനമായി ഭവിച്ചു. പരപ്പനാട്ടുനിന്നും വന്നുചേർന്ന തമ്പുരാട്ടിമാരിൽ ഒടുവിലത്തേതായ
റാണിയുടെ പുത്രൻ രാജവർമ്മകോയിത്തമ്പുരാൻ, വഞ്ചിരാജേശ്വരി ലക്ഷ്മീഭായിതിരുമനസ്സിലെ
ഭർത്തൃപദം പ്രാപിച്ചതിനോടുകൂടി ആ രാജകുടുംബം സാക്ഷാൽ ‘ലക്ഷ്മിപുര’മായിത്തീർന്നു. അവിടുത്തെ
പുത്രനായിരുന്നു ഉത്രംതിരുനാൾ മഹാരാജാവു്.
</p>
          <p style="indent">ഈ കോയിത്തമ്പുരാന്റെ ഭാഗിനേയനായിരുന്ന രാജരാജവർമ്മതമ്പുരാനാണു്
ആയില്യം തിരുനാൾ തിരുമനസ്സിലെ സോദരിയെ പള്ളിക്കെട്ടുകഴിച്ചതു്. അദ്ദേഹത്തിന്റെ
സഹോദരിയായിരുന്ന പൂരംതിരുനാൾ ദേവിയംബത്തമ്പുരാട്ടിയിൽ, തളിപ്പറമ്പത്തു മുല്ലപ്പിള്ളി
നാരായണൻനമ്പൂരിക്കു് 1013-ാമാണ്ടു തുലാമാസം മകം നക്ഷത്രത്തിൽ ജനിച്ച ജ്യേഷ്ഠപുത്രനായിരുന്നു
അനന്തപുരത്തു രാജരാജവർമ്മ മൂത്തകോയിത്തമ്പുരാൻ.
</p>
          <p style="indent">മുല്ലപ്പിള്ളിഇല്ലം പാണ്ഡിത്യത്തിനു വിളനിലമായിരുന്നു. കോഴിക്കോട്ടു
മാനവിക്രമൻ ശക്തൻതമ്പുരാന്റെ പതിനെട്ടരക്കവികളിൽ ഈ ഇല്ലക്കാരും ഉൾപ്പെട്ടിരുന്നതായി
അറിയാം. രാജകോപത്താൽ രാജധാനിയിൽനിന്നും നിഷ്കാസിതമായ ഈ കുടുംബം
പണ്ഡിതവരേണ്യന്മാരായ അനേകം മഹാപുരുഷന്മാരെ ഉല്പാദിപ്പിച്ചു് തളിയിൽതാനത്തിനു അർഹതയും,
ആ വഴിക്കു രാജപ്രീതിയും വീണ്ടും സമാർജ്ജിച്ച കഥ ചരിത്രപ്രസിദ്ധമാണല്ലോ ആ വിശിഷ്ടകുടുംബത്തിലെ
അംഗമായിരുന്ന നാരായണൻനമ്പൂരിയും, വ്യാകരണം, ജ്യോതിഷം, ധർമ്മശാസ്ത്രം, വിഷവൈദ്യം ഈ
ശാസ്ത്രങ്ങളിൽ അപാരവൈദൂഷ്യമുള്ള ആളായിരുന്നു. അദ്ദേഹത്തിനെപ്പറ്റി കേരളവർമ്മദേവൻ,
</p>
          <lg xml:id="lg3.119">
            <l> യഃ പ്രേയാൻ ജനകോമമാഖിലജന ശ്ലാഘാസ്പദം സമ്പദം</l>
            <l> സർവാം ബിഭ്രദപി പ്രരൂഢപരമ ജ്ഞാനോദയാനന്ദഥു?</l>
            <l> ഹിത്വാ ദന്തുരകർമ്മസന്തതിമഭൂൽ കർമ്മന്ദിവൃന്ദാരകോ</l>
            <l> വന്ദേ കന്ദവിഹാരമന്ദിരപതിം തം ഭൂമിവൃന്ദാരകം </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് സംസ്മരിച്ചിരിക്കുന്നു. മാതാവായ തമ്പുരാട്ടി പരമസുശീലയും
ഈശ്വരധ്യാനൈകനിരതയും മഹാ വിദുഷിയും ആയിരുന്നു. ആ സുപരിതയെപ്പറ്റി
വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു പ്രസ്താവിച്ചിട്ടുള്ളതിനെ ഇവിടെ ഉദ്ധരിക്കാം.
</p>
          <p style="indent">“വിദുഷികളായി മലയാളത്തിൽ ഉണ്ടായിട്ടുള്ള ഏതാനും സ്ത്രീകളുടെ കൂട്ടത്തിൽ
പ്രഥമഗണനീയയായ എന്റെ മാതാവു് ബാല്യത്തിൽതന്നെ എനിക്കു വിദ്യയിൽ അഭിരുചി
ജനിപ്പിക്കുന്നതിനായി പല വിദ്വാന്മാരുടെ കഥകൾ പറയുകയും അവരുണ്ടാക്കീട്ടുള്ള ശ്ലോകങ്ങൾ
ചൊല്ലിത്തരികയും ചെയ്തിരുന്ന കൂട്ടത്തിൽ ചിലപ്പോൾ സ്വയം ലളിതങ്ങളായ ചെറിയ ശ്ലോകങ്ങളുണ്ടാക്കി
എന്നെ പഠിപ്പിക്കുകയും ചെയ്തിരുന്നു.” വെറുതെഅല്ല അവിടുന്നു്
</p>
          <lg xml:id="lg3.120">
            <l> വിരക്തിമാർഗ്ഗേ ഹൃദയം തതാനയാ</l>
            <l> സമസ്തസൗഭാഗ്യസമൃദ്ധമത്യപി</l>
            <l> അനന്യനാരീസുലഭോല്ലസൽഗുണാ</l>
            <l> ദദാതു മാതാ മമ സാപ്യനുഗ്രഹം. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് ആ മനസ്വിനിയേ ഹനുമദുത്ഭവത്തിന്റെ ഉപോദ്ഘാതത്തിൽ
ഭക്തിപൂർവ്വം സ്മരിച്ചിരിക്കുന്നതു്.
</p>
          <p style="indent">പൂരംതിരുനാൾ തമ്പുരാട്ടി പതിനഞ്ചാമത്തെ വയസ്സിൽ ആണു് രാജരാജവർമ്മ
കോയിത്തമ്പുരാനേ പ്രസവിച്ചതു്. അതിനു ശേഷം അടുത്തടുത്ത രണ്ടു പുത്രികളെ പ്രസവിച്ചുവെങ്കിലും
അവർ അകാലചരമം പ്രാപിച്ചുപോയി. പിന്നീടു് കേരളവർമ്മ വലിയകോയിത്തമ്പുരാനുൾപ്പെടെ അഞ്ചു
പുരുഷസന്താനങ്ങളും ഒരു പുത്രിയും ജനിച്ചു. ഒടുവിലത്തേ സന്താനവല്ലിയുടെ ജനനാന്തരം പിതാവായ
മുല്ലപ്പിള്ളി നമ്പൂതിരി ലൗകികവ്യാപാരങ്ങളിൽനിന്നു വിരമിച്ചു. 1861 ആഗസ്റ്റ് 19-ാം നു അദ്ദേഹം
കാശിയിൽവച്ചു ദിവംഗതനായി.
</p>
          <p style="indent">രാജരാജവർമ്മ രാജകുമാരൻ അഞ്ചാംവയസ്സിൽ തിരുവാർപ്പിൽ
രാമവാര്യരുടെ അടുക്കൽ പ്രാഥമികവിദ്യാഭ്യാസം സമാരംഭിച്ചു. പത്താം വയസ്സുമുതൽക്കു്
ചതുശ്ശാസ്ത്രപണ്ഡിതനായിരുന്ന മാതുലൻതന്നെ അദ്ദേഹത്തെ പഠിപ്പിച്ചുതുടങ്ങി. 1024-ൽ അവിടുന്നു്
ആറ്റിങ്ങൽ ഇളയറാണിയെ പള്ളിക്കെട്ടുകഴിക്കയാൽ, രാജകുമാരനും അവിടുത്തോടുകൂടെ
തിരുവനന്തപുരത്തേക്കു താമസം മാറ്റി. പന്ത്രണ്ടാം വയസ്സിൽ ഉത്രംതിരുനാൾ മഹാരാജാവിന്റെ
തുലാപുരുഷദാനത്തെ അധികരിച്ചു് രചിച്ചതായ ഒരു രഥബന്ധംകണ്ടു് സന്തുഷ്ടനായ മഹാരാജാവു് ഈ
രാജകുമാരനു് ഒരു വൈരക്കടുക്കൻ സമ്മാനിച്ചു.
</p>
          <p style="indent">1027-മുതൽക്കു് അവിടുന്നു് മഹാരാജാവിന്റെ പുത്രന്മാരായ അരുമന
ശ്രീപത്മനാഭൻതമ്പിയോടും ശ്രീനീലകണ്ഠൻ തമ്പിയോടുംകൂടി കല്ലൂപ്പാറ ശങ്കരമേനോന്റെ അടുക്കൽ
ഇംഗ്ലീഷു പഠിച്ചുതുടങ്ങി. അങ്ങനെ ഇരിക്കെ ഒരുദിവസം അവിടുന്നു്
</p>
          <lg xml:id="lg3.121">
            <l> ശീതം മാം ബാധതേ രാത്രൗ ശീതാംശുസദൃശാനന</l>
            <l> അർത്ഥയേ തന്നിവൃത്യർത്ഥം നിചോളംദാതുമർഹസി. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നൊരു ശ്ലോകം എഴുതി നീലകണ്ഠൻതമ്പിയുടെ കൈയിൽ കൊടുക്കയും
അദ്ദേഹം ആ ശ്ലോകത്തെ മഹാരാജാവിനെ കാണിക്കയും ചെയ്തു. തിരുമനസ്സുകൊണ്ടു് അതിനെ
മലയാളത്തിലാക്കിക്കൊണ്ടു വരുന്നതിനു കല്പിച്ചതനുസരിച്ചു രാജകുമാരൻ നിർമ്മിച്ച രണ്ടു ശ്ലോകങ്ങളെ
ചുവടേ ചേൎക്കു ന്നു.
</p>
          <lg xml:id="lg3.122">
            <l> വല്ലാതേ വന്നുചേർന്നോരവശതയറിവിക്കുന്നു ഞാൻ സങ്കടംകൊ-</l>
            <l> ണ്ടില്ലാശീതംതടുപ്പാൻ പടമിഹ കപടംകൊണ്ടു ചൊല്ലുന്നതല്ലേ</l>
            <l> കല്യാണശ്രീവിലാസത്തിനു കലിതമഹാരംഗമാം തമ്പുരാനോ</l>
            <l> ടല്ലാതാരോടുചൊല്ലുന്നഹമിഹപരിതാപങ്ങളുണ്ടായ്‍വരുമ്പോൾ?</l>
            <l> സകലാസു കലാസു നൈപുണംകൊ ണ്ടഖിലാനന്ദവിധായി ധന്യശീല</l>
            <l> ചകലാസു പുതച്ചുസൗഖ്യമേൾപ്പാ നഭിലാഷം വളരുന്നുസത്യമത്രേ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഉത്രംതിരുനാൾ മഹാരാജാവു് ഈ ശ്ലോകദ്വയംകണ്ടു സന്തുഷ്ടനായിട്ടു് ഒരു
ചകലാസ്സും തുപ്പട്ടാവും സമ്മാനിച്ചു.
</p>
          <p style="indent">ഇങ്ങനെ അങ്കുരിച്ച ഭാഷാകവിതാതരു ശാഖോപശാഖമായി
തഴയ്ക്കുവാൻതുടങ്ങി. പലാഴിമഥനം, സതീവിവാഹം, സ്യമന്തകം—എന്നീ തിരുവാതിരപ്പാട്ടുകൾ
ചെറുപ്പകാലത്തു രചിക്കപ്പെട്ടവയാകുന്നു.
</p>
          <p style="indent">1029-ൽ അവിടുന്നു് രാമശാസ്ത്രികളുടെ അടുക്കൽ തൎക്കം പഠിച്ചുതുടങ്ങി.
സർവ്വജ്ഞവിജയം ആട്ടക്കഥ അതിനോടു അടുത്തകാലത്തു രചിക്കപ്പെട്ടതാണു്. മാതൃകകാണിപ്പാനായി
ഒരു ശ്ലോകവും പദവും താഴെ ചേൎക്കു ന്നു.
</p>
          <lg xml:id="lg3.123">
            <l> കാലോന്മീലിതമാലതീ സുരഭിലേ ലോലാനൃപുഷ്ടാകലേ</l>
            <l> മാലേയാനിലബാലബാലലതികാ ലാസ്യൈകശാലായിതേ</l>
            <l> ലീലാരാമതലേ കലേശകിരണ പ്രദ്യോതിതാശാമുഖേ</l>
            <l> ബാലാം ശീലവതീം ജഗാദജഗതി പാലോ നിജപ്രേയസീം.</l>
            <l><span style="width:1.5em"> </span>യാമിനീശമുഖികാണ്‍ക കാമിനീരത്നമേ</l>
            <l><span style="width:1.5em"> </span>സാമോദമുദ്യാനമിദം സാമജേന്ദ്രയാനേ</l>
            <l><span style="width:1.5em"> </span>മാരസഹകാരികാലം സാരമതിവേലം</l>
            <l><span style="width:1.5em"> </span>ചാരുകൂജിതകോകിലം സാരസാനുകൂലം</l>
            <l><span style="width:1.5em"> </span>വണ്ടുകൾനിന്റെ കേശകാന്തികണ്ടു രോദിച്ചുട</l>
            <l><span style="width:1.5em"> </span>നിണ്ടൽപൂണ്ടുപുഷ്പങ്ങളിൽ മണ്ടിയൊളിക്കുന്നു.
</l>
          </lg>
          <!--end of "verse"-->
          <p style="noindent">സർവ്വജ്ഞവിജയം കഥ സ്വകപോലകല്പിതമാകുന്നു എന്നുള്ള സംഗതികൂടി
ഇവിടെ പ്രസ്താവയോഗ്യമായിരിക്കുന്നു.
</p>
          <p style="indent">1031-ൽ അവിടുന്നു് മാവേലിക്കര കൊട്ടാരത്തിൽനിന്നു് പള്ളിക്കെട്ടു കഴിച്ചിട്ടു്
ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചുവെങ്കിലും തിരുവനന്തപുരത്തു കൂടക്കൂടെ പോയി താമസിച്ചുവന്നു. 1036-ൽ
അവിടുന്നു് കൊടുങ്ങല്ലൂർ വലിയതമ്പുരാന്റെ വൈണികശിഷ്യനും തിരുവനന്തപുരം രാജകീയ
സംഗീതസദസ്സിലെ അംഗവും ആയിരുന്ന വെങ്കിടാദ്രിഭാഗവതരുടെ അടുക്കൽ വീണവായനയും
പാച്ചുമൂത്തതിന്റെ അടുക്കൽ വൈദ്യശാസ്ത്രുവും സുബ്ബയ്യാശാസ്ത്രിയുടെ അടുക്കൽ അലംകാരശാസ്ത്രവും മറ്റു
വിദഗ്ദ്ധ ഗുരുക്കന്മാരുടെ അടുക്കൽ തൎക്കം, മീമാംസ, വേദാന്തം മുതലായ ശാസ്ത്രങ്ങളും അഭ്യസിച്ചു തുടങ്ങി.
</p>
          <p style="indent">1034-ൽ മാതുലനായ രാജരാജവർമ്മ കോയിത്തമ്പുരാന്റെ നിര്യാണശേഷം,
ലക്ഷ്മീപുരത്തുകുടുംബം അന്തശ്ഛിദ്രത്തിനു വശംവദമായി. അംബാദേവിത്തമ്പുരാട്ടിയുടെ ശാഖയിൽ
പ്രായപൂർത്തിയുള്ള അംഗങ്ങൾ ആരും ഇല്ലാതിരുന്നതിനാൽ രാജരാജവർമ്മ കോയിത്തമ്പുരാന്റെ
നേതൃത്വത്തിൽ ആ ശാഖ 1040-ൽ ലക്ഷ്മീപുരംവിട്ടു ആയില്യംതിരുനാൾ തമ്പുരാന്റെ കാരുണ്യത്താൽ,
അവൎക്കു കാർത്തികപ്പള്ളിക്കോയിക്കൽ താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ ലഭിച്ചു. 1046-ൽ
രാജരാജവർമ്മ കോയിത്തമ്പുരാന്റെ സാമർത്ഥ്യത്താൽ ആ താലൂക്കിൽപ്പെട്ട കുമാരപുരം പ്രവൃത്തിയിൽ
അനന്തപുരം എന്നൊരു പുതിയ കോവിലകം സ്ഥാപിതമായി.
</p>
          <p style="indent">സർവകലാവല്ലഭൻ അഭിനവ വാഗ്ഭടൻ—ഇത്യാദി പല ബിരുദങ്ങളാൽ
സമലംകൃതനായ ഈ മഹാത്മാവു് കുടുംബഭാരത്തിലും ചികിത്സയിലും അധ്യാപനത്തിലും സദാ
വ്യാപൃതനായിരുന്നതിനാലായിരിക്കണം അവിടുത്തെ തൂലികയിൽനിന്നു കൂടുതൽ കാവ്യതല്ലജങ്ങൾ
നമുക്കു ലഭിക്കാതെ വന്നതു്. സമയനിഷ്ഠയിൽ അവിടുത്തോടു് അടുത്തുനിൽക്കത്തക്കവരായി ആരും
ഉണ്ടായിരുന്നില്ല. അവിടുന്നു മുറുക്കുന്നസമയംനോക്കി സമയം ക്ഌപ്തമായി നിശ്ചയിക്കാമായിരുന്നുവെന്നു
തച്ഛിഷ്യന്മാർ പലരും പറഞ്ഞുകേട്ടിട്ടുണ്ടു്. എന്തുകാരണവശാലും അവിടുന്നു ദിനസരി
തെറ്റിക്കാറില്ലായിരുന്നു.
</p>
          <p style="indent">വൈദ്യത്തിൽ വിശേഷിച്ചു വിഷവൈദ്യത്തിൽ അവിടുന്നു് അദ്വിതീയനായിരുന്നു.
തെക്കൻദിക്കിലെ പ്രസിദ്ധ വൈദ്യന്മാരെല്ലാം അവിടുത്തെ ശിഷ്യപ്രശിഷ്യന്മാരാണു്.
</p>
          <p style="indent">1073-ൽ അവിടുത്തേ ഷഷ്ഠിപൂർത്തി മഹം അനുജനായ കേരളവർമ്മ
വലിയകോയിത്തമ്പുരാന്റെ മേൽനോട്ടത്തിൽ ആഘോഷപൂർവം നടത്തപ്പെട്ടു. അതിനുശേഷം
ദിനസരിക്കു വ്യത്യാസം നേരിട്ടേയ്ക്കുമെന്നുള്ള ഭയത്താൽ അദ്ദേഹം സ്വഗൃഹം വിടുക പതിവില്ലാതെ വന്നതു
ശിഷ്യഗണത്തിനു വലിയ അനുഗ്രഹമായ് ഭവിച്ചു. 1913 ജനുവരിമാസത്തിൽ അവിടുന്നു് തന്റെ അനുജനായ
കേരളവർമ്മ വലിയകോയിത്തമ്പുരാനിൽ പരപ്പനാട്ടു വലിയരാജാ എന്നസ്ഥാനം അർപ്പിച്ചിട്ടു് പരലോകം
പ്രാപിച്ചു. പണ്ഡിതപ്രകാണ്ഡങ്ങളായ ഈ രണ്ടു സഹോദരന്മാരുടെ സ്വഭാവവ്യത്യാസത്തെ
തദന്തേവാസിയായ എം. രാജരാജവർമ്മ അവർകൾ ഇങ്ങനെ ഭംഗിയായി പ്രകാശിപ്പിച്ചിരിക്കുന്നു.
</p>
          <p style="indent">“ചെറുണ്ണിക്കോയിത്തമ്പുരാൻ എന്നും മൂത്തകോയിത്തമ്പുരാൻ എന്നും
വിളിച്ചുവന്നിരുന്ന ആ മഹാൻ ഒരു ഭിഷഗ്വരനും സംഗീതസാഹിത്യവിദ്വാനും കുടുംബഭരണനിപുണനും
സംഭാഷണചതുരനും ഭാഗ്യവാനുമായിരുന്നു. അനുജനെപ്പോലെ ജ്യേഷ്ഠനും മാതുലാന്തേവാസിയും
മഹാരാജാശ്രിതനും ആയിരുന്നെങ്കിലും വയസ്സിനുണ്ടായിരുന്നതുപോലെ സ്വഭാവത്തിനും
ജ്യേഷ്ഠാനുജന്മാൎക്കുതമ്മിൽ വളരെ അന്തരമുണ്ടായിരുന്നു. ഹൃദയപരിപാകംകൊണ്ടും
ലോകപരിചയംകൊണ്ടും ദീനസംരക്ഷണംകൊണ്ടും നയവർത്തനംകൊണ്ടും ജ്യേഷ്ഠൻ ആരെയും
ആവർജ്ജിച്ചു. അനുജനാകട്ടെ വൈദുഷ്യത്താലും മേധാവിത്വത്താലും ഗാംഭീര്യത്താലും
സ്ഥാനൗന്നത്യത്താലും ആൎക്കു ം ദുരാപനായിരുന്നു. സംഭാഷണചാതുര്യംകൊണ്ടു് ഏവനേയും
വശീകരിക്കുവാൻ ജ്യേഷ്ഠനു നല്ല വശമുണ്ടായിരുന്നു. അനുജൻ മിതവാദിയും പൊടിപ്പും തൊങ്ങലുംവച്ചു
പറയാൻ അശക്തനുമായിരുന്നു. രണ്ടുപേരുമൊരുമിച്ചു സ്വഗൃഹത്തിൽപാർത്തപ്പോൾ പല
സല്ലാപങ്ങളാൽ “ഉത്തിഷ്ഠമാനസ്ത്വപരോ നോപേക്ഷ്യഃ പഥ്യമിച്ഛതാ” എന്നുള്ള ന്യായമനുസരിച്ചു് അനുജനു
പൊങ്ങിവന്ന അഹങ്കാരവികാരങ്ങളെ ജ്യേഷ്ഠൻ ഉപദേശരൂപേണ ലോകോപകാരകങ്ങളായ
പന്ഥാക്കളിലേക്കു തിരിച്ചുവിട്ടതു് നിമിത്തമത്രേ വലിയകോയിത്തമ്പുരാന്റെ അനന്തരജീവിതം
സുപ്രസന്നമായതു്”.
</p>
          <p style="indent">ഈ രണ്ടുപേരുടേയും സ്വഭാവഗതികളെ പ്രകാശിപ്പിക്കുന്ന ഒരു സംഭവത്തെ
ഇവിടെ വിവരിക്കാം. മൂത്തകോയിത്തമ്പുരാന്റെ ഷഷ്ടിപൂർത്തിമഹത്തിനു് പങ്കുകൊള്ളുന്നതിനായി
വലിയകോയിത്തമ്പുരാൻ തന്റെ ആശ്രിതകോടിയിൽപ്പെട്ട ഏതാനും ശാസ്ത്രിമാരെ
തിരുവനന്തപുരത്തുനിന്നും കൊണ്ടുപോയിരുന്നു. അവരിൽ എന്റെ സുഹൃത്തുക്കളിൽ ഒരാൾകൂടി
ഉൾപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞു ഞാൻ അറിഞ്ഞ കഥയാണിതു്. അനന്തപുരത്തുവച്ചു നടക്കുന്ന
ദാനങ്ങൾ തന്റെ ആശ്രിതന്മാൎക്കു ലഭിച്ചുകൊള്ളട്ടേ എന്നായിരുന്നു വലിയകോയിത്തമ്പുരാന്റെ
മനോഭാവം. എന്നാൽ ജ്യേഷ്ഠനെ ഉപദേശിക്കുന്നതിനുള്ള ധൈര്യം
വലിയകോയിത്തമ്പുരാനുണ്ടായിരുന്നില്ല. അതിനാൽ ദാനങ്ങൾ എല്ലാം മറ്റു ബ്രാഹ്മണൎക്കു ലഭിച്ചു.
വലിയകോയിത്തമ്പുരാനു വലുതായ ഇച്ഛാഭംഗവും ഉണ്ടായി. ശാസ്ത്രിമാർ നോക്കിനില്ക്കേ, ഒരു പഠിപ്പും
യോഗ്യതയും ഇല്ലാത്ത ബ്രാഹ്മണൎക്കു ജ്യേഷ്ഠൻ ഇങ്ങനെ ദാനം ചെയ്തതു ഭംഗിയായില്ലെന്നു് അവിടുന്നു
മുഖഭാവത്താൽ സൂചിപ്പിച്ചു. അപ്പോൾ ആ ഗംഭീരാശയൻ അരുളിച്ചെയ്തു: “മഹാപണ്ഡിതന്മാരും നമ്മുടെ
അതിഥികളുമായ ഈ ശാസ്ത്രിപ്രവരന്മാൎക്കു് ഈ തുച്ഛമായ ദാനം നല്കുന്നതു അവരെ അപമാനിക്കുന്നതിനു
തുല്യമാണു്. അതിനാൽ അവൎക്കു ഓരോ സാൽവയും ഓരോ പണക്കിഴിയും സമ്മാനിച്ചയപ്പാനാണു് ഞാൻ
നിശ്ചയിച്ചിരിക്കുന്നതു്” അതുപോലെതന്നെ അവിടുന്നു പ്രവർത്തിക്കയും ചെയ്തു.
</p>
        </div>
        <!--end of "section 3.25/.11"-->
        <div type="section" xml:id="sec3.26" n="3.26">
          <head type="sechead">കോതാത്തു അപ്പുമേനോൻ</head>
          <p style="noindent">ചിറ്റൂർദേശത്തു് കോതാത്തുഗൃഹത്തിൽ 1008-ൽ ജനിച്ചു. കോതാത്തു
രാമമേനോന്റെ അടുക്കൽനിന്നു സംസ്കൃതം പഠിച്ചു് കാവ്യനാടകാലങ്കാരാദികളിൽ നല്ല വ്യുൽപത്തി നേടി.
ജ്യോതിശ്ശാസ്ത്രത്തിലും സമർത്ഥനായിരുന്നു. ശിവകർണ്ണാമൃതം മാത്രമേ അദ്ദേഹത്തിന്റെ കൃതിയായി
നമുക്കു ലഭിച്ചിട്ടുള്ളു. 1056-ൽ അദ്ദേഹം കാലധർമ്മം പ്രാപിച്ചു.
</p>
        </div>
        <!--end of "section 3.26/.11"-->
        <div type="section" xml:id="sec3.27" n="3.27">
          <head type="sechead">എടത്തറമാടമ്പത്തു് തെയ്യശ്ശമേനോൻ</head>
          <p style="noindent">1020-ാമാണ്ടിടയ്ക്കു ജനിച്ചു. കോതാത്തു രാമൻമേനോൻതന്നെയായിരുന്നു
അദ്ദേഹത്തിന്റേയും ഗുരു. വൈശാഖമാഹാത്മ്യം എന്നൊരു കിളിപ്പാട്ടു് മുപ്പതദ്ധ്യായത്തിൽ എഴുതീട്ടുണ്ടു്.
വാമനാവതാരം എന്നൊരു തുള്ളലും രചിച്ചിട്ടുണ്ടത്രേ. 1058-നു് അടുത്തു ദിവംഗതനായി.
</p>
        </div>
        <!--end of "section 3.27/.11"-->
        <div type="section" xml:id="sec3.28" n="3.28">
          <head type="sechead">കൈതവന പപ്പുക്കുറുപ്പു്</head>
          <p style="noindent">അമ്പലപ്പുഴത്താലൂക്കിൽ ആലപ്പുഴ പ്രവൃത്തിയിൽ കൈതവനപ്ലാപ്പറമ്പിൽ
ജനിച്ചു. തീയതി നിശ്ചയമില്ല. നല്ല പണ്ഡിതനായിരുന്നു. ‘പപ്പുക്കുറുപ്പാം കവി’ എന്നു തദ്ഭാഗിനേയനും
ശിഷ്യനുമായ രാമക്കുറുപ്പു് മുൻഷി ചക്കീചങ്കരത്തിൽ പറഞ്ഞിരിക്കുന്നതു് അദ്ദേഹത്തിനെയാണു്.
വൈദ്യത്തിലും ജ്യോതിഷത്തിലും അസാമാന്യപാടവമുണ്ടായിരുന്നു. 1035-ലാണു് മരിച്ചതു്. പല
കീർത്തനങ്ങളും, ഗാനങ്ങളും നളചരിതം വാതിൽതിറപ്പാട്ടും അദ്ദേഹം രചിച്ചിട്ടുണ്ടു്. അച്ചടിച്ചിട്ടുള്ളതായി
അറിവില്ല.
</p>
        </div>
        <!--end of "section 3.28/.11"-->
        <div type="section" xml:id="sec3.29" n="3.29">
          <head type="sechead">ഏഴിപ്പുറത്തു നാരായണൻനമ്പ്യാരു്</head>
          <p style="noindent">പ്രൗഢവിദ്വാനായിരുന്നു. ജയദേവന്റെ ഗീതാഗോവിന്ദം 23 വൃത്തങ്ങളിലായി
കൈകൊട്ടിക്കളിപ്പാട്ടാക്കീട്ടുണ്ടു്.
</p>
        </div>
        <!--end of "section 3.29/.11"-->
        <div type="section" xml:id="sec3.30" n="3.30">
          <head type="sechead">കുറിച്ചിയത്തു ഗോവിന്ദമേനോൻ</head>
          <p style="noindent">മുകുന്ദപുരം കോവിലകത്തു വാതുക്കൽ കുറിച്ചിയത്തുവീട്ടിൽ ജനിച്ചു.
രാമായണം മണിപ്രവാളം എന്നൊരുകൃതി അദ്ദേഹത്തിന്റെ വകയായി മലയാളഭാഷയ്ക്കു സിദ്ധിച്ചിട്ടുണ്ടു്.
അതു കാണ്മാനുള്ള ഭാഗ്യം എനിക്കു ഇതേവരെയുണ്ടായില്ല.
</p>
        </div>
        <!--end of "section 3.30/.11"-->
        <div type="section" xml:id="sec3.31" n="3.31">
          <head type="sechead">ആറ്റുങ്ങൽ കൃഷ്ണനാശാൻ</head>
          <p style="noindent">1016-ാമാണ്ടിൽ ജനിച്ചു. സുദർശനവിജയം തുടങ്ങിയ മൂന്നാലു ആട്ടക്കഥകൾ
നിർമ്മിച്ചിട്ടുണ്ടു്.
</p>
        </div>
        <!--end of "section 3.31/.11"-->
        <div type="section" xml:id="sec3.32" n="3.32">
          <head type="sechead">ചേന്നാട്ടു ഗോവിന്ദപ്പിള്ളവക്കീൽ</head>
          <p style="noindent">കേരളാധീശ്വരചരിതം തുള്ളൽ, ലക്ഷ്മീകടാക്ഷമാല, ജൂബിലിചരിതം
തുള്ളൽ, പഞ്ചബ്രഹ്മോപദേശം ഇവയുടെ കർത്താവായിരുന്നു.
</p>
        </div>
        <!--end of "section 3.32/.11"-->
        <div type="section" xml:id="sec3.33" n="3.33">
          <head type="sechead">വടക്കിനിയത്തുനമ്പൂരി</head>
          <p style="noindent">നെടുങ്ങനാട്ടു വല്ലപ്പുഴയായിരുന്നു സ്വദേശം. ശങ്കരസംഹിതകിളിപ്പാട്ടും ഒരു
ആട്ടക്കഥയും ഏതാനും ഒറ്റശ്ലോകങ്ങളും അദ്ദേഹത്തിന്റെ വകയായിട്ടുണ്ടു്.
</p>
        </div>
        <!--end of "section 3.33/.11"-->
        <div type="section" xml:id="sec3.34" n="3.34">
          <head type="sechead">കണ്ടിയൂർ ആശാൻ</head>
          <p style="noindent">കണ്ടിയൂർ കുഞ്ഞൻവാര്യർ നല്ല വ്യുൽപന്നനും കവിയുമായിരുന്നു. അദ്ദേഹം
പ്രതിപ്രയാണം തുള്ളൽ, ബാല്യുത്ഭവം, ദൂതവാക്യം എന്നീ ആട്ടക്കഥകൾ ഗജേന്ദ്രമോക്ഷം,
കൈകൊട്ടിക്കളിപ്പാട്ടു്, വിഷ്ണുസ്തോത്രം അനേകം കീർത്തനങ്ങൾ, ഒറ്റശ്ലോകങ്ങൾ ഇവ രചിച്ചിട്ടുണ്ടു്.
</p>
          <p style="indent">പ്രതിപ്രയാണം. രാവണവധാനന്തരം രാമചന്ദ്രൻ സീതയോടുകൂടി
അയോദ്ധ്യയ്ക്കു തിരിച്ചുവരുന്നതാണു വിഷയം. നമ്പ്യാരുടെ തുള്ളലുകളോടു കിടപിടിക്കുന്ന സന്ദർഭങ്ങൾ
ഇതിലുണ്ടു്.
</p>
          <p style="indent">സീതാരാമന്മാർ വരുന്നുവെന്നു കേട്ടു് ഒരു മാതാവു് പുത്രിയോടു പറയുന്നു!
</p>
          <lg xml:id="lg3.124">
            <l> ലുബ്ധനതായൊരു ചേന്നനതല്ലോ</l>
            <l> ലബ്ധനതായതു ഹന്ത നിനക്കു്</l>
            <l> ആയാളൊന്നിഹ തരുമെന്നുള്ളതു</l>
            <l> നീയോർത്തിന്നിഹ പാർത്തീടേണ്ടാ</l>
            <l> അരിയുംകറിയും വച്ചകൊടുത്താ-</l>
            <l> ലുരിയാടാതവനൊക്കെയശിക്കും</l>
            <l> പുലർകാലെബത യാത്രതിരിക്കു-</l>
            <l> മൊളിശയനക്കാരുണ്ടു നിനക്കെ-</l>
            <l> ന്നളവില്ലാതൊരു ശങ്കയുമുണ്ടു്.</l>
            <l> ജളനിഹ ചുറ്റിനടക്കുന്നുണ്ടു്</l>
            <l> നളനെന്നുള്ളൊരു ഭാവവുമുണ്ടു്</l>
            <l> തിരുവോണത്തിനു വല്ലതുമെല്ലാം</l>
            <l> വരുവാനുള്ളതു കിട്ടുന്നില്ല</l>
            <l> തിരുവാതിരയെന്നുള്ളൊരുഘോഷം</l>
            <l> തിരിയാത്തവനോടെന്തുരചെയ്‍വൂ? </l>
          </lg>
          <!--end of "verse"-->
          <p style="noindent">ആട്ടക്കഥകൾ രണ്ടും പ്രചാരത്തിലിരിക്കുന്നു. ദൂതവാക്യത്തിലെ ഒരു പദം
ഉദ്ധരിക്കുന്നു.
</p>
          <lg xml:id="lg3.125">
            <l> ഘോരഘോരവിരോധികാണ്ഡശിരോധിഖണ്ഡനചണ്ഡനാം</l>
            <l> കൗരവേശ്വരഭൂതവീര്യമറിഞ്ഞിടാതിഹ വന്നുനീ</l>
            <l> സമരവിസൃമരവിപുലഭുജബലകനലിലലമിഹശലഭമായ്</l>
            <l> സപദിനിശിചരഹതക! ഖലകലതിലക ഹന്ത ഭവിച്ചുപോം. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഒറ്റശ്ലോകങ്ങൾ.
</p>
          <lg xml:id="lg3.126">
            <l> വാനോർനായകനുർവശീമുഖവധൂജാലങ്ങളോടൊത്തുടൻ</l>
            <l> സാനന്ദം വിഹരിപ്പതിന്നൊരുനവസ്ഥാനം തിരക്കുംവിധൗ</l>
            <l> നൂനം നാരദനാദരാൽ പറകയാൽ കണ്ടീപുരേ ഗോപുര-</l>
            <l> സ്ഥാനേവന്നു രമിച്ചിടുന്നനുദിനം ഗൂഢം നിശീഥങ്ങളിൽ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">വിഷ്ണുസ്തോത്രം—(പ—പാ—പി) എന്ന അക്ഷരക്രമത്തിൽ രചിച്ചിട്ടുള്ള ഒരു
കീർത്തനമാണു്.
</p>
          <lg xml:id="lg3.127">
            <l> പനിമതിമുഖിരമയും ഭൂമിയുമനുപമരുചിസവിധേ സതതം</l>
            <l> പരിലാളിച്ചീടുംതന്നുടെ പദപങ്കജയുഗളമുദാരം</l>
            <l> പരിചോടിഹ കരളതിലനിശം കരുതുന്നേൻ കരുണാജലധേ</l>
            <l> ചെരിയത്തുവിളങ്ങിന മാധവമധുസൂദന ദേവനമസ്തേ </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 3.34/.11"-->
        <div type="section" xml:id="sec3.35" n="3.35">
          <head type="sechead">അപ്പുനെടുങ്ങാടി</head>
          <p style="noindent">1010-ാമാണ്ടിടയ്ക്കു കോഴിക്കോട്ടു തലക്കോടിമഠത്തിൽ ജനിച്ചു. ഭാഷയിലെ
ആദ്യനോവൽ റാവുബഹദൂർ റ്റീ. എം. അപ്പുനെടുങ്ങാടിയുടെ കുന്ദലത ആകുന്നു. കഥ കവി കല്പിതമാകുന്നു.
പ്രസന്നമായ രീതി. പരിണാമഗുപ്തിയിൽ സവിശേഷമായ ശ്രദ്ധപതിച്ചിട്ടുള്ളതിനാൽ അവസാനംവരെ
വായിക്കാതെ ആരും പുസ്തകം നിലത്തുവയ്ക്കയില്ല. 500-ാമാണ്ടിടയ്ക്കു നടന്ന കഥയായിരുന്നിട്ടും
സ്വർണ്ണമയിയുടേയും പ്രതാപചന്ദ്രന്റേയും അനുരാഗഗതിയുടെ വർണ്ണന അല്പം
പാശ്ചാത്യരീതിയിലായിപ്പോയില്ലയോ എന്നു സംശയിക്കുന്നു. നായാട്ടിന്റേയും മറ്റും വിവരണത്തിനു
അനുഭവരസികതയുണ്ടു്. പാത്രരചനയിൽ നല്ലപോലെ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു. കപിലനാഥൻ
നാസ്തികനെന്നു തോന്നിപ്പിക്കുന്ന ഒരു ആസ്തികശിരോമണിയാണു്. നവീനശാസ്ത്രനിഷ്ണാതരായ
ആധുനികരുടെ മനോഭാവമാണുള്ളതു്. ജ്യോതിശ്ശാസ്ത്രത്തോടു ബഹുമാനമുണ്ടെങ്കിലും ഫലഭാഗത്തിൽ
വിശ്വാസമേയില്ല. ഗ്രഹചാരബാധയേക്കുറിച്ചു സാധാരണന്മാൎക്കുള്ള വിശ്വാസം കാര്യകാരണങ്ങളെ
വ്യാവർത്തിച്ചറിയാൻ കഴിയായ്കകൊണ്ടു വരുന്നതാണെന്നാണു് അയാളുടെ അഭിപ്രായം.മനസ്സിനു
നൈർമ്മല്യം ഉണ്ടായിരിക്കണമെന്നു നിർബന്ധം.
</p>
          <p style="indent">താരാനാഥനിൽ പിതാവായ കപിലനാഥന്റെ സദ്ഗുണങ്ങൾ എല്ലാം
പ്രകാശിക്കുന്നുണ്ടെങ്കിലും യുവചാപല്യങ്ങൾക്കു കുറവില്ല. ബുദ്ധിക്കു ഗൗരവവും കുറവാണു്. അയാളുടെ
ധീരത അധർമ്മഭീരുത്വത്തിലാണു് അധികം പ്രതിഫലിച്ചുകാണുന്നതു്. രൂപവതിയായ കുന്ദലതയുടെ
സാന്നിധ്യത്തിൽ ചിരകാലം കഴിച്ചുകൂട്ടിയിട്ടും അവളെ സംബന്ധിച്ചു യുവജനസഹജമായ
അനർഹവിചാരങ്ങളൊന്നും അയാളുടെ ഹൃദയത്തിൽ അങ്കുരിക്കുന്നില്ല. കേവലം ബഹുമാനംമാത്രം.
ക്രമേണ ആ ബഹുമാനം ആപത്സമാഗമത്താൽ അനുകമ്പയായും പിന്നീടു് പ്രേമമായും പരിണമിക്കയാണു്
ചെയ്തതു്.
</p>
          <p style="indent">താരാനാഥന്റെ സഹോദരിയായ സ്വർണ്ണമയി ഒരുമാതിരി
പരിഷ്കൃതാശയസമ്പന്നയാണു്. സഹജമായ വിനയത്തിനു് ഭംഗംവരുത്താതെ സ്വാതന്ത്ര്യത്തോടും
ആർജ്ജവത്തോടും പെരുമാറും. തന്റേടം വളരെ കൂടുതലാണു്. കാമുകനോടുകൂടി സ്വൈരസല്ലാപം
ചെയ്തുകൊണ്ടിരിക്കേ സഹോദരൻ പെട്ടെന്നു പ്രവേശിച്ചപ്പോൾ അവൾക്കു ഒരു ഭാവഭേദവും
പ്രകാശിപ്പിച്ചില്ല. പ്രതാപചന്ദ്രൻ അവിവേകം പ്രവർത്തിച്ചു് പശ്ചാത്താപഭരിതനായിരിക്കവേ, അവളാണു്
അഘോരനാഥനെ കൂട്ടിക്കൊണ്ടുവന്നു സങ്കടനിവൃത്തി വരുത്തുന്നതു് അന്ധവിശ്വാസം അവളെ
സ്പർശിച്ചിട്ടുപോലുമില്ല.
</p>
        </div>
        <!--end of "section 3.35/.11"-->
        <div type="section" xml:id="sec3.36" n="3.36">
          <head type="sechead">കാമ്പ്രത്തു ഈച്ചരമേനോൻ</head>
          <p style="noindent">കാമ്പുറത്തുവീടു് പാലക്കാട്ടുതാലൂക്കിൽ കൊല്ലംകോട്ടംശത്താണു്.
ഈച്ചരമേനോൻ കാമ്പുറത്തേ ശ്രീമതി കല്യാണിഅമ്മയിൽ ചാത്തിലങ്കത്തു ഗോവിന്ദമേനോനു ജനിച്ച
പ്രഥമസന്താനമായിരുന്നു. 1015 കന്നിയിൽ ജനിച്ചു. ചെറുപ്പത്തിൽതന്നെ ഗൃഹഭരണത്തിൽ
ഏർപ്പെടേണ്ടിവന്നുവെങ്കിലും, വിദ്യാഭ്യാസവിഷയത്തിൽ ലേശം അമാന്തം കാണിച്ചില്ല. കാവ്യപരിശീലനം
കഴിഞ്ഞു് നാടകം അലങ്കാരം, തൎക്കം, വ്യാകരണം ഇവയിലൊക്കയും നല്ല പാണ്ഡിത്യം സമ്പാദിച്ചു.
അദ്ദേഹം 1067-ൽ തീപ്പെട്ട മഹാരാജബഹദൂർ സർമാനവിക്രമസാമൂതിരിപ്പാട്ടിലെ കാര്യസ്ഥനായിരുന്നു.
1087-ൽ എഴുപത്തി ഒന്നാംവയസ്സിൽ പരലോകപ്രാപ്തനായി. തോരണയുദ്ധം ഓട്ടംതുള്ളൽ
താരകാസുരവധം കഥകളി മുതലായി അനേകം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ടു്.
</p>
          <p style="indent">താരകാസുരവധം കഥകളി രണ്ടു വ്യാഴവട്ടങ്ങൾക്കുമുമ്പു് എന്റെ സ്നേഹിതൻ
കോങ്ങാട്ടു കൃഷ്ണൻനായർ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. കഥയ്ക്കുള്ള ഒരു വിശേഷം സംഭോഗശൃംഗാരത്തിനു
അപ്രധാനസ്ഥാനം കല്പിച്ചിരിക്കുന്നു എന്നുള്ളതാണു്. അവസാനത്തിൽ മരുന്നിനു മാത്രം ഒരു രംഗം
ചേർത്തിരിക്കുന്നതേയുള്ളു ഭക്തിരസത്തിനാണു് പ്രാധാന്യം കല്പിച്ചിരിക്കുന്നതു്.
</p>
          <div type="subsection" xml:id="sec3.36.1" n="3.36.1">
            <head type="subsechead">ഒരുപദംമാത്രം ഉദ്ധരിക്കാം</head>
            <lg xml:id="lg3.128">
              <l> സുന്ദരസുകുമാര കന്ദദന്തമനോഹര നന്ദിച്ചുഞാനടിമലർവന്ദേ</l>
              <l> സിന്ദൂരാരുണമുഖപത്മങ്ങൾ കണ്ടുകൊൾവാ-</l>
              <l> നിന്നഹോ കാംക്ഷിക്കുന്നു താതനാം പരമേശൻ</l>
              <l> നിന്തിരുവടിയുടെ കാരുണ്യലേശംകൊണ്ടു</l>
              <l> സന്താപം ലോകങ്ങൾക്കു പോക്കുവാനിച്ഛയോടും</l>
              <l> വൃന്ദാരകാധിപനോടും ചേർന്നുടൻ വിധാതാവു</l>
              <l> വന്നിങ്ങുവസിക്കുന്നിതീശസന്നിധിയിങ്കൽ</l>
              <l> താതന്റെസവിധത്തിലാദരാലെഴുന്നള്ളി</l>
              <l> ആമോദം നല്കീടേണമേവൎക്കും കൃപാനിധേ </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.36.1/.11.0"-->
        </div>
        <!--end of "section 3.36/.11"-->
        <div type="section" xml:id="sec3.37" n="3.37">
          <head type="sechead">മാനവിക്രമൻ ഏട്ടൻതമ്പുരാൻ</head>
          <p style="noindent">കോഴിക്കോട്ടുസാമൂതിരി രാജവംശത്തിലെ തായ്‍വഴികളിൽ ഒന്നായ
പടിഞ്ഞാറേക്കോവിലകത്തു 1020 മകരം 29-നു പൂരുട്ടാതിനക്ഷത്രത്തിൽ ജനിച്ചു. അവിടുന്നു്
ബാല്യദശയിൽ പഠിത്തത്തിൽ ലേശം ജാഗ്രത പ്രദർശിപ്പിച്ചിരുന്നില്ല. പതിനാറാംവയസ്സുവരെയുള്ള
ജീവിതം വ്യർത്ഥമാക്കിക്കളഞ്ഞതിൽ ഒടുവിൽ പശ്ചാത്താപം തോന്നിയതിന്റെ ഫലമായിട്ടാണു്
ദേശമംഗലത്തു ഉക്കണ്ടവാര്യരെ സമീപിച്ചു് തന്നെ ശിഷ്യനായി സ്വീകരിക്കണമെന്നു അപേക്ഷിച്ചതു്.
ബുദ്ധിമാനായ രാജകുമാരൻ അദ്ദേഹത്തിന്റെ അടുക്കൽനിന്നു കൗമുദിയുടെ പൂർവാർദ്ധപര്യന്തമുള്ള
വ്യാകരണം നല്ലപോലെ പഠിച്ചു. അതിനുശേഷം സ്വമാതുലനായ അനുജൻതമ്പുരാന്റെ അടുക്കൽ
സിദ്ധാന്തകൗമുദിയുടെ ഉത്തരാർദ്ധം, പ്രൗഢമനോഹരമ, പരിഭാഷേന്ദുശേഖരം ഇവയും
അലങ്കാരശാസ്ത്രങ്ങളും ശ്രദ്ധാപൂർവം പഠിച്ചു.
</p>
          <p style="indent">1047-ൽ ഗംഗാസ്നാനത്തിനായി എഴുന്നള്ളി ആ അവസരത്തിൽ
കാശീവാസികളായിരുന്ന ബാലശാസ്ത്രികൾ, അപ്പാശാസ്ത്രികൾ മുതലായ പ്രൗഢപണ്ഡിതന്മാരുടെ
പരിചയം സമ്പാദിച്ചു.
</p>
          <p style="indent">1068-ൽ പടിഞ്ഞാറേക്കോവിലകത്തു തമ്പുരാനായി വാഴ്ചതുടങ്ങി. 10
കൊല്ലങ്ങൾക്കു ശേഷം അഞ്ചാംകൂറു വാഴ്ചയായ നെടുത്രാർപ്പാട്ടിലെ സ്ഥാനവും അടുത്തകൊല്ലം നാലാംമുറ
വാഴ്ചയായ എടത്രാർപ്പാട്ടിലെ സ്ഥാനവും ലഭിച്ചു.
</p>
          <p style="indent">1077-ൽ മാതാവു തീപ്പെട്ടു.
</p>
          <p style="indent">1082 തുലാം 7-ാനു മൂന്നാർപ്പാടായും 85 കന്നി 19-നു ഏറാൾപ്പാടായും
സ്ഥാനാരോഹണം ചെയ്തു.
</p>
          <p style="indent">മാനവിക്രമൻ ഏട്ടൻതമ്പുരാന്റെ യുവരാജപദപ്രാപ്തിയേക്കുറിച്ചു് കേരളവർമ്മ
വലിയകോയിത്തമ്പുരാൻ അയച്ചുകൊടുത്ത പദ്യം താഴെ ചേൎക്കുക.
</p>
          <lg xml:id="lg3.129">
            <l> പ്രതീതശൈലാബ്ധി മഹീഭൃദന്വയ-</l>
            <l> ദ്വിതീയരാജത്വമുപേയിവാൻ ഭവാൻ</l>
            <l> ഇതീഹവാർത്താമധിഗമ്യ സംപ്രതി</l>
            <l> ഹ്യതീവ മേ പ്രീതി രുഭേതി ചേതസി. </l>
          </lg>
          <!--end of "verse"-->
          <p style="noindent">മാനവിക്രമ കുഞ്ഞനുജൻതമ്പുരാന്റെ സാമൂതിരിപദാരോഹണവും
ഏട്ടൻതമ്പുരാന്റെ ഏരാൾപ്പാടു സ്ഥാനാരോഹണവും സംബന്ധിച്ച അരിയിട്ടുവാഴ്ച 1085 തുലാം
രണ്ടാംതീയതിയാണു നടന്നതു്. ആ ക്രിയയുടെ ചടങ്ങുകൾ രസാവഹമാണു്.
</p>
          <p style="indent">കന്നിമാസം ഒടുവിൽതന്നെ പല ദിക്കിലും നമ്പൂതിരിമാർ നാടുവാഴികൾ
മുതലായവർ വന്നുചേർന്നു.
</p>
          <p style="indent">ഏരാൾപ്പാടുതമ്പുരാനും മൂനാർപ്പാടുതമ്പുരാനു അരിയിട്ടു വാഴ്ചയ്ക്കായി 31-ാനു
ശനിയാഴ്ച വൈകുന്നേരത്തെ മെയിൽവണ്ടിക്കു പടിഞ്ഞാറേകോവിലകത്തേയും
പുതിയകോവിലകത്തേയും പലേതമ്പുരാക്കന്മാരോടുകൂടി സപരിവാരം എത്തി. ആദ്യമായി
തീപ്പെട്ടടത്തേയ്ക്കു പരലോകഗതിയെ ഉദ്ദേശിച്ചു ഏകോദ്ദിഷ്ടം എന്ന ദാനം നടത്തി. അഞ്ഞൂറോ ആയിരമോ
പണമുള്ള ഒരു കിഴിയാണു ദാനം. അഴുവാഞ്ചേരിതമ്പ്രാക്കൾ ഒരു വ്രതിമുഖാന്തിരം ഈ ദാനം സ്വീകരിച്ചു.
അതുകഴിഞ്ഞു് “പുന്നത്തൂരുമൂപ്പിലെ കൈപിടിച്ചു മുങ്ങുക” എന്ന പുലകളിക്രിയ കഴിച്ചു സാമൂതിരിപ്പാട്ടിന്നു
നീരാട്ടുകളിക്കു വെള്ളത്തിൽ ഇറങ്ങി നില്ക്കുമ്പൊഴേക്കു പുന്നന്നൂർ മൂത്തരാജാവു് എത്തണമെന്നാണു്
വ്യവസ്ഥ. അതിലേക്കു് അദ്ദേഹത്തിനു ചില അവകാശങ്ങളുമുണ്ടു്.
</p>
          <p style="indent">പുലകുളിയും പുണ്യാഹവും കഴിഞ്ഞശേഷം ശ്രീവാളയനാട്ടു ഭഗവതിയുടെ
ദർശനം നടത്തി തീപ്പെട്ട തമ്പുരാന്റെ വീരശൃംഖല ഭഗവതിയുടെ പീഠത്തിൽ വച്ചിരിക്കും. സാമൂതിരിപ്പാടു്
തൃച്ചാത്തം കഴിഞ്ഞു് ഒന്നാമതു തൃക്കണ്‍പാൎക്കാൻ എഴുന്നള്ളുന്ന സമയം തേവാരിയുടെ പക്കൽനിന്നും
അതുവാങ്ങി ധരിച്ചിരിക്കണം അതാണു് പതിവു്. അതും യഥാചാരം നടന്നു.
</p>
          <p style="indent">തദനന്തരം വയറാട്ടം എന്ന ക്രിയയായിരുന്നു. ആ ക്രിയയുടെ
സ്വഭാവമെന്തെന്നു സാമൂതിരിക്കും വയറപ്പണിക്കന്മാൎക്കും മാത്രമേ അറിയാവൂ. അനേകം
ശതവർഷങ്ങൾക്കു മുമ്പുമുതല്ക്കേ ശിവാങ്കൾസ്വാമിയാരുടെ ഉപദേശമനുസരിച്ചു നടന്നുവരുന്ന ഒരു
ക്രിയയാണിതു്.
</p>
          <p style="indent">അടുത്തക്രിയ ‘വെട്ടിയും കൊന്നും പിടിക്കുവാൻ’ എന്നുപറഞ്ഞുപണ്ടു ചേരമാൻ
പെരുമാൾ കൊടുത്തവാൾ സ്വീകരിക്കയാണു്. അതിനു വാളുപൂജ എന്നുപേർ. ആ ക്രിയ നടത്തിയശേഷം,
ആഴ്‍വാഞ്ചേരിതമ്പ്രാക്കളുമായി കൂടിക്കാഴ്ച നടന്നു.
</p>
          <p style="indent">‘ഗൃഹശാന്തി’ യായിരുന്നു അടുത്ത ക്രിയ. നാല്പാമരവും മറ്റും ചേർത്തു തിളപ്പിച്ചു്
കഷായംപോലെ ആക്കിയ ജലംനിറച്ച വെള്ളിക്കലശങ്ങൾ ഈ സ്വരൂപത്തിലുള്ളവരുടെ തന്ത്രിയും
മന്ത്രോപദേഷ്ടാവുമായ ചേന്നാസ്സുനമ്പൂതിരിപ്പാടുവന്നു ഓരോസ്ഥാനക്കാൎക്കു് പ്രത്യേകം പൂജിച്ചുവച്ചിരിക്കും.
സാമൂതിരിപ്പാടുമുതൽ ഓരോ കൂറുകാരും അവരവൎക്കു് പൂജിച്ചുവച്ചിരിക്കുന്ന കലശത്തിന്റെ അടുക്കൽ
തൊഴുതിരിക്കണം. നംപൂരിപ്പാട്ടീന്നു് ദേവനെ എന്നപോലെ ആരാധിച്ചു പൂജിച്ചശേഷം കലശം എടുത്തു
അഭിഷേകം ചെയ്യും. പിന്നീടു് നീരാട്ടുകുളിക്കു് ഉള്ളപുടവയും ചാർത്തി ഭഗവതിക്കെട്ടിൽച്ചെന്നു ദാനങ്ങൾ
നടത്തുകയായി. അതിൽ പിന്നീടു നമ്പൂതിരിപ്പാട്ടീന്നു മന്ത്രോപദേശം ചെയ്യുന്നു. ഇതാണു് ഗൃഹശാന്തിയുടെ
സ്വഭാവം.
</p>
          <p style="indent">അനന്തരം കളരിയിൽ എഴുന്നള്ളി വാളുവാങ്ങി. ഒരു സാമൂതിരി തീപ്പെട്ടാൽ
തിരുവക്കുളി കഴിയും വരെ ആയുധംധരിച്ചുകൂടെന്നും ആ കാലത്തു യുദ്ധം പാടില്ലെന്നും ആയിരുന്നു
ഏർപ്പാടു്. ഈ ക്രിയ ആചാരപാരമ്പര്യത്തെ സൂചിപ്പിക്കുന്നു.
</p>
          <p style="indent">‘തോന്നിയിൽ നായരെ’ന്ന ഇടപ്രഭുവിന്റെ സന്ദർശനവും അയാളെ പിടലിക്കു
പിടിച്ചു പുറത്തു തള്ളുകയും ചെയ്ക എന്നൊരു ചടങ്ങുണ്ടായിരുന്നതു് ഇക്കുറി ഉണ്ടായില്ല.
</p>
          <p style="indent">സാമൂതിരിപ്പാട്ടിലെ ആയുധഗുരു ധർമ്മോത്തുപ്പണിക്കരാണു്; അയാളാണു്
സേനാപതിയും. പ്രധാന സചിവത്വം മങ്ങാട്ടച്ഛൻ, തെനയഞ്ചേരി എളയതു്, ധർമ്മോത്തുപ്പണിക്കർ,
രായല്ലൂർപാറനമ്പി എന്നിങ്ങനെ നാലു കുടുംബക്കാൎക്കായിരുന്നു. പണിക്കരുടെ കളരിയിൽ 27 പത്മംഇട്ടു്
ദേവതകളെ ആരാധിച്ചു് തേവാരിനമ്പൂരിയെക്കൊണ്ടു പൂജിച്ചുവച്ചിരിക്കും. സാമൂതിരിമുതല്ക്കുള്ള കൂറുവാഴ്ചക്കാർ
മുറയ്ക്കു ധർമ്മോത്തുപ്പണിക്കരുടെ അടുക്കൽനിന്നു് വാളുവാങ്ങുന്നു. ഈ ഉടവാൾവാങ്ങലും യഥാവിധി
അനുഷ്ഠിച്ചു് പണിക്കൎക്കു കിഴികൾ ദാനംചെയ്തു.
</p>
          <p style="indent">അനന്തരം ഓരോ കൂറുകാൎക്കും അവരവൎക്കുള്ള സ്ഥലത്തുവച്ചു യഥാവിധി
അരിയിട്ടുവാഴ്ച നടത്തുന്നതിനുള്ള ഒരുക്കമായി. ഹസ്തകടകം, മകരകുണ്ഡലം മുതലായി നവരത്നങ്ങളായ
ആഭരണങ്ങൾ അണിഞ്ഞു് തമ്പുരാക്കന്മാർ അതിലേക്കു യാത്രപുറപ്പെട്ടു. ഓരോ കൂറുകാൎക്കും
അവകാശികളായ പ്രത്യേക സ്ഥാനികളുണ്ടു്. സാമൂതിരിപ്പാട്ടിലേക്കു നന്ദാവനത്തു നമ്പിയും,
എറാൾപ്പാട്ടിലേക്കു പുന്നശ്ശേരി നമ്പിയുമാകുന്നു സ്ഥാനികൾ.
</p>
          <p style="indent">ചമയം കഴിഞ്ഞു് അതാതു കൂറുകാർ ആഢ്യന്മാരാലും നാടുവാഴികളാലും
നിറയപ്പെട്ട തളത്തിൽ എഴുന്നള്ളി, കുലപരദേവതയായ ഭഗവതിയെ എഴുന്നള്ളിച്ചുവച്ചതിന്റെ മുമ്പിൽ
വെള്ളയും കരിമ്പടവും വിരിച്ചതിന്മേൽ കിഴക്കോട്ടഭിമുഖമായി ചെന്നിരുന്നു. നാഗസ്വരം, തകാരടി,
കാരിക്കൽനായന്മാരുടെ വാദ്യം, വെടി ഇവയുടെ മുഴക്കത്താൽ ദിക്കുകൾ മുഖരിതങ്ങളായി. പൂവള്ളി,
വരിക്കശ്ശേരി, കിരാങ്ങാട്ടു് എന്നീ ഗ്രാമക്കാരായ ആഢ്യബ്രാഹ്മണർ മുറയ്ക്കു് അരിയിട്ടു കഴിഞ്ഞു്
കൊട്ടിച്ചെഴുന്നള്ളത്തും മുറയ്ക്കു നടന്നു.
</p>
          <p style="indent">മാനവിക്രമൻ ഏട്ടൻതമ്പുരാനു് സംസ്കൃതത്തിനു പുറമേ തമിഴ്, ഹിന്ദുസ്ഥാനി
മുതലായ ഭാഷകളും പരിചിതമായിരുന്നു. കേരള ഭോജരാജൻ എന്ന പേരിനാലാണു് അദ്ദേഹം
അറിയപ്പെട്ടിരുന്നതു് അരിയിട്ടുവാഴ്ചക്കാലത്തു് സാമൂതിരിക്കാളേജ് അദ്ധ്യാപകന്മാർ സമർപ്പിച്ച
മംഗളപത്രത്തിനു് അവിടുന്നു നൽകിയ മറുപടിയിൽനിന്നു് ഒന്നുരണ്ടു സംസ്കൃതപദ്യങ്ങളും ഭാഷാപദ്യങ്ങളും
ഉദ്ധരിക്കുന്നു.
</p>
          <lg xml:id="lg3.130">
            <l><span style="width:1.5em"> </span>അദ്യ ദ്വിതീയപദമാപ്തമിതിപ്രമോദ</l>
            <l><span style="width:1.5em"> </span>സ്ഥാനം ന കിഞ്ചിദപി ഹന്ത പരം നിരീക്ഷേ</l>
            <l><span style="width:1.5em"> </span>യന്ത്രാതിദുർഭരനിരന്തര കാര്യഭാര</l>
            <l><span style="width:1.5em"> </span>വൈയഗ്ര്യമന്തരതി വിക്ലബതാം തനോതി.</l>
            <l><span style="width:4.5em"> </span>നാസ്വാദാവസരം കദാപി സഹതേ
കാവ്യാമൃതസ്യാഖില</l>
            <l><span style="width:4.5em"> </span>ക്ലേശാപാകൃതി ലംപടസ്യനിതരാം ഹന്താദ്യ കിം
കർമ്മഹേ</l>
            <l><span style="width:4.5em"> </span>കിം ച സ്വാസ്ഥ്യമപാകരോതി മനസോ ദേഹസ്യ
ച പ്രത്യഹം</l>
            <l><span style="width:4.5em"> </span>ഹേത്യൽ സംപ്രതി യൗവരാജ്യമിതിമേ
ചിന്താസമുജ്ജൃംഭതേ.</l>
            <l> ധന്യാ സാ കാവ്യലക്ഷ്മീ മയി നിയതരതിം കിഞ്ചനാപേക്ഷതേർത്ഥം</l>
            <l> ധത്തേ പ്രീതിം ച കീർത്തിം ശ്രിയമപി നിതരാം നേതരൈവം വിഭാതിഃ</l>
            <l> നിത്യം വിത്താർത്ഥിനീ ചാ പ്രിയമപി വിതനോത്യപ്രതിഷ്ഠാമലാദേ</l>
            <l> വിത്താനാംവിദ്യുദദ്യദ്യുതിരിവ ചപലാ ചാദ്യ കിം ഹന്ത കർമ്മഃ.</l>
            <l><span style="width:4.5em"> </span>യൗവരാജ്യമിഹവന്നുചേർന്നുമമ
സർവലോകമഹനീയമി-</l>
            <l><span style="width:4.5em"> </span>ത്യേവമോർത്തുബത മാനസത്തിലതിയായ
മോദമുളവായിതോ</l>
            <l><span style="width:4.5em"> </span>സാവധാനമിതിലുള്ള
വാസ്തവമതോർത്തുപാൎക്കിലതിമോദമി—</l>
            <l><span style="width:4.5em"> </span>ന്നേവനും വരുമതിന്നു ലേശമവകാശമില്ലതു
കഥിച്ചിടാം.</l>
            <l><span style="width:1.5em"> </span>ബാല്യംമുതൽക്കു മമ നിത്യവുമൊത്തുചേർന്നു</l>
            <l><span style="width:1.5em"> </span>സല്ലീലചെയ്തു വിലസുന്നൊരു കാവ്യലക്ഷ്മീ</l>
            <l><span style="width:1.5em"> </span>വല്ലാത്ത വൈഭവമെഴും യുവരാജലക്ഷ്മീ</l>
            <l><span style="width:1.5em"> </span>മല്ലേറ്റു മുഷ്ക സഹിയാതെ തപിച്ചിടുന്നു </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഏട്ടൻതമ്പുരാന്റെ കൃതികളിൽ അധികവും സംസ്കൃതമാണു്. ശൃംഗാരമഞ്ജരി,
വാസിഷ്ഠാഷ്ടപദി, വൈഷ്ണവകേശാദി പാദാഷ്ടപദി, കിരാതാഷ്ടപദി, സുഭാഷിതലഹരി, രണശിംഗുരാജ
ചരിതം, കൃതിശതകം, കേരളവിലാസം, കൃഷ്ണനവരത്നമാലിക, പ്രശ്നോത്തരമാലിക, ഛന്ദോമഞ്ജരി,
ശ്രീകൃഷ്ണചമ്പു, സ്വാഹാസുധാകരം പ്രബന്ധം, സ്വാഹാസുധാകരം കഥകളി, കേരളചരിത്രഗീതം, അനേകം
ഒറ്റശ്ലോകങ്ങൾ ഇവ അദ്ദേഹം രചിച്ചിട്ടുണ്ടു്.
</p>
          <p style="indent">ആനയെപ്പറ്റി അദ്ദേഹം എഴുതീട്ടുള്ള പദ്യങ്ങളിൽ ചിലതിനെ മാതൃകയ്ക്കായി
ഉദ്ധരിക്കുന്നു.
</p>
          <lg xml:id="lg3.131">
            <l> ആനേ നിനക്കു ബലമുണ്ടുലകിൽ പ്രസിദ്ധ-</l>
            <l> മെന്നല്ല മാന്യതയുമങ്ങിനെതന്നെയല്ലോ</l>
            <l> എന്നാകിലും നിജ മഹത്വമറിഞ്ഞിടാതെ</l>
            <l> യന്യ ന്റെകീഴിലമരുന്നതു കഷ്ടമല്ലേ.</l>
            <l> മാതംഗ നിന്റെ കുലഗൗരവമോർത്തിടാതെ</l>
            <l> ചേതസ്സിലാക്കബളമുണ്‍മതിനാർത്തിയാലേ</l>
            <l> ആതങ്കമോടുമവർചൊന്നതുപോലെയെല്ലാം</l>
            <l> ചൂതെന്നപോലെയലയുന്നതുമെത്രകഷ്ടം</l>
            <l> വൻപേറുമെൻ ദ്വിരദരാജനിണയ്ക്കു നല്ല</l>
            <l> കൊമ്പുണ്ടു രണ്ടുയമദണ്ഡമതെന്നപോലെ</l>
            <l> വമ്പിച്ച തുമ്പിയുമതുണ്ടതുകൊണ്ടുമുണ്ടാ-</l>
            <l> കമ്പം ജനത്തിനിഹതൻ മഹിമാനഭിജ്ഞ</l>
            <l> മാന്യത്വമുണ്ടുലകിലപ്രതിമപ്രഭാവ</l>
            <l> മൗന്നത്യമെന്നിവ ഗുണങ്ങളുമുണ്ടനല്പം</l>
            <l> എന്നാലുമൊന്നുമറിയാത്തവനെന്നപോലെ</l>
            <l> യന്യന്റെ ചൊൽപ്പടി ഗജേന്ദ്ര നടന്നിടാമോ?</l>
            <l> ഓരോ മരത്തടിയെടുത്തു ഭയത്തൊടാന-</l>
            <l> ക്കാരന്റെ ചൊൽപ്പടി നടക്കുമിഭേന്ദ്രനീയും</l>
            <l> പാരിച്ച തന്നുടെ മഹത്വമറിഞ്ഞിരുന്നാ-</l>
            <l> ലാരിന്നടുക്കുമറിയാത്തതുമെത്ര ചിത്രം. </l>
          </lg>
          <!--end of "verse"-->
          <p style="noindent">
</p>
          <noteGrp>
            <note xml:id="fn3.1" n="3.1" style="end"><ref target="#xfn3.1">[1]</ref> കുഞ്ഞിക്കുട്ടൻതമ്പുരാനു് അയച്ച കത്തിലെ ഒരു ഭാഗം.</note>
          </noteGrp>
        </div>
        <!--end of "section 3.37/.11"-->
      </div>
      <!--end of "chapter 3/0"-->
      <!--END OF CHAPTER 3/0-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Kēraḷa bhāṣāsāhitya
caritṛam Vol. 4 (ml: കേരള ഭാഷാസാഹിത്യചരിത്രം ഭാഗം 4).</p>
        <p style="hang"><hi rend="bold">Author(s):</hi>  R Narayana
Panicker.</p>
        <p style="hang"><hi rend="bold">First publication details:</hi>  Sayahna
Foundation; Trivandrum, Kerala; Vol. 4; 2022. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml,
Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  History of literature, R
Narayana Panicker, ആർ നാരായണപണിക്കർ, കേരള ഭാഷാസാഹിത്യചരിത്രം ഭാഗം 4, Open
Access Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  March 24, 2022.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original
item is in the public domain. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-sa/4.0/">Creative
Commons Attribution By ShareAlike 4​.0 International License</ref>  (CC BY-SA
4​.0). Any reuse of the material should credit the Sayahna Foundation and must be
shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  A girl poses for designs
with her face painted depicting traditional Indian painting forms like, Varli,
Madhubani, Maandna., a photograph by Tapas Kumar Halder  . The image is
taken from <ref target="https://commons.wikimedia.org">Wikimedia
Commons</ref>  and is gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Data entry:</hi>  Staffers at River Valley; <hi rend="bold">Typesetter:</hi>  CVR; <hi rend="bold">Digitizer:</hi>  KB Sujith; <hi rend="bold">Encoding:</hi>  CVR.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The
entire document processing has been done in a computer running GNU/Linux operating
system and TeX and friends. The PDF has been generated using XeLaTeX from TeXLive
distribution 2021 using <ref target="https://ithal.io">Ithal (ഇതൾ)</ref>, an
online framework for text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded XML has been
generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated
from XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF
and HTML versions is <ref target="https://rachana.org.in">RIT
Rachana</ref>  authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The
font used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip
Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/rnp-hist-lit-4.xml">Download
document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/rnp-hist-lit-4.pdf">Download
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
