<?xml version="1.0" encoding="UTF-8"?>
<!DOCTYPE TEI PUBLIC "-//TEI P5//DTD TEI P5 4.2.2//EN" "tei-4.2.2.dtd">
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">traൻസ്—വിവർത്തനവും
വിവർത്തകരും</title>
          <title xml:lang="en" type="main"> tṛāns—vivaṛthanavum
vivaṛthakarum</title>
        </title>
        <author>Dr. Sheeba M. Kurian</author>
        <respStmt>
          <resp>Data entered by</resp>
          <name>The author</name>
        </respStmt>
        <respStmt>
          <resp>Data tagging</resp>
          <name>Jamuna JN</name>
        </respStmt>
        <respStmt>
          <resp>Typeset by</resp>
          <name>CVR</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Digitized by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>CVR</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2024">December 28, 2024</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and
editorial notes were created and​/or prepared by the Sayahna Foundation and are
licensed under the terms of <ref target="https://creativecommons​.org​/licenses​/by​-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material
should credit the author and Sayahna Foundation and must be shared under the same
terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">traൻസ്—വിവർത്തനവും
വിവർത്തകരും</title>
              <title xml:lang="en" type="main"> tṛāns—vivaṛthanavum
vivaṛthakarum</title>
            </title>
            <author>Dr. Sheeba M. Kurian</author>
          </titleStmt>
          <editionStmt>
            <edition/>
          </editionStmt>
          <extent>
            <measure unit="pages" quantity="115">115 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Sayahna Foundation</publisher>
            <pubPlace>Trivandrum, Kerala</pubPlace>
            <date>2024</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Translation studies</term>
          <term>Literature</term>
          <term>Sheeba M Kurian</term>
          <term>ഷീബ എം കുര്യൻ</term>
          <term>traൻസ്—വിവർത്തനവും വിവർത്തകരും</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="translation studies">
        <channel mode="w">digital delivery</channel>
        <constitution type="composite"/>
        <derivation type="orginal"/>
        <domain type="literature"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>Trivandrum, Kerala, India</name>
          <time>2024</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/sheeba-trans-cover.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:The_Welcome_Letter,_1879._Oil_Painting_by_George_Hardy.jpg">The
Welcome Letter, </ref> a painting by <ref target="https://en.wikipedia.org/wiki/George_Hardy_(artist)">George
Hardy</ref> (1822-1909) </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">traൻസ്—വിവർത്തനവും വിവർത്തകരും</titlePart>
        </docTitle>
        <docAuthor>
          <persName>ഷീബ എം കുര്യൻ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div next="2" type="chapter" n="1" xml:id="chp1">
        <head type="chaphead">മലയാളത്തിലെ വിവർത്തന പഠനങ്ങൾ</head>
        <div type="lsection">
          <p style="noindent">കോളണി ഭരണവും തുടർന്നുള്ള സാംസ്കാരിക പരിണാമങ്ങളുമാണു്
നവോത്ഥാനത്തിന്റെയും ജ്ഞാനോദയത്തിന്റെയും ഭാഗമായ യൂറോപ്യൻ അറിവുകൾ
ലോകഭാഷകളിലെത്താൻ വഴിതെളിച്ചതു്. സാഹസികരും യാത്രികരും മിഷണറികളും കോളണിയൽ
ഉദ്യോഗസ്ഥരും മറ്റും നിരന്തരം നടത്തിയ വിവർത്തന പ്രക്രിയയാണു്. വിവർത്തനം എന്ന ആശയം
തന്നെ കൊളോണിയൽരാജ്യങ്ങളിലെത്താൻ കാരണമായതു്. മലയാള വിവർത്തനങ്ങളുടെ ചരിത്രത്തിൽ
സാഹിത്യചരിത്രത്തിന്റെ നെടുംതൂണുകളായ രാമചരിതം, നിരണംകൃതികൾ, എഴുത്തച്ഛൻ കൃതികൾ,
കൃഷ്ണഗാഥ തുടങ്ങിയവ വിവർത്തനങ്ങളെന്നു് പരാമർശിക്കാതെ ഭാഷാ സാഹിത്യ വികാസത്തിന്റെ
സ്വാഭാവിക രീതിയെന്ന നിലയിൽ അടയാളപ്പെടുത്തുകയാണു് ചെയ്തുപോന്നതു്. അക്കാലത്തു്
വിവർത്തനമെന്ന ആശയത്തിൽ പ്രാചീന മധ്യകാല സാഹിത്യമെന്നും മഹാകാവ്യമെന്നും
ഖണ്ഡകാവ്യങ്ങളെന്നും വ്യവഹരിക്കപ്പെട്ടവയിൽ മണിപ്രവാളമൊഴികെയുള്ള ബഹുഭൂരിപക്ഷ രചനകളും
മഹാഭാരത-രാമായണാദികളുടെ പൂർണമോ ഭാഗികമോ പദാനുപദമോ ആയ വിവർത്തനങ്ങളോ
ആശയാനുവാദമോ ആണു്. ഇതു് മലയാളത്തിന്റെ മാത്രം പ്രത്യേകതയല്ല, ലോകഭാഷകൾ ഭൂരിപക്ഷവും
തങ്ങളുടെ ലിഖിത സാഹിത്യത്തിനു് വിത്തുപാകിയതു് വിവർത്തനങ്ങളിലൂടെയാണു് എന്നു കാണാം.
</p>
        </div>
        <!--end of "section 1.0/.1"-->
        <div type="section" xml:id="sec1.1" n="1.1">
          <head type="sechead">വിവർത്തനചരിത്രം</head>
          <p style="noindent">കല്ലിലും കളിമൺ ഫലകങ്ങളിലും മറ്റും നടത്തിരുന്ന മനുഷ്യാവിഷ്കാരങ്ങളുടെ
രേഖപ്പെടുത്തൽ പ്രക്രിയ കടലാസിന്റെയും അച്ചടിയുടെയും പ്രചാരത്തോടെ ലളിതവും ജനകീയവുമായി
മാറി. എഴുത്തും വായനയും സജീവമായതോടെ മനുഷ്യവംശത്തിൽ (പരി) ഭാഷയിലൂന്നിയ സാംസ്കാരിക
പരിവർത്തന പ്രക്രിയയ്ക്കു് തുടക്കം കുറിച്ചു. ബഹുഭാഷകളുപയോഗിക്കുന്ന മനുഷ്യ സമൂഹത്തിൽ പരസ്പരം
ആശയ വിനിമയത്തിനു് വിവർത്തനം <ref xml:id="xfn1.1" target="#fn1.1" type="noteAnchor">[1]</ref> പ്രധാന മാർഗ്ഗമായി മാറി. മനുഷ്യരുടെ അറിവും ഭാവനയും
പരസ്പര വിനിമയം ചെയ്യാനും സാംസ്കാരിക പരിണാമത്തിനു് ചുക്കാൻ പിടിക്കാനും വിവർത്തന പ്രക്രിയയ്ക്കു്
ആദ്യകാലം മുതൽ കഴിഞ്ഞിട്ടുണ്ടു്. ലിഖിത രൂപത്തിലുള്ള പാഠനിർമ്മിതിക്കു് ചരിത്രപരമായ അംഗീകാരം
ലഭിച്ചതോടെ മൂലഭാഷയും സ്രോത, ലക്ഷ്യപാഠങ്ങളും മറ്റും ഈ പ്രക്രിയയുടെ ഭാഗമായി. ബൈബിളിൽ
പരാമർശിക്കുന്ന പ്രാചീന ഈജിപ്തിലെ വിവർത്തന പ്രവർത്തനങ്ങളും <ref xml:id="xfn1.2" target="#fn1.2" type="noteAnchor">[2]</ref> ബാബിലോണിയൻ രാജാവായിരുന്ന
ഹമ്മുറാബിയുടെ നിയമങ്ങൾ പരിഭാഷ ചെയ്തതും <ref xml:id="xfn1.3" target="#fn1.3" type="noteAnchor">[3]</ref> മൂലഭാഷയായ ഹീബ്രുവിൽനിന്നു് ഗ്രീക്ക് ഭാഷയിലേക്കു്
അലക്സാണ്ട്രിയയിലെ പണ്ഡിതർ നടത്തിയ ബൈബിൾ വിവർത്തനവും <ref xml:id="xfn1.4" target="#fn1.4" type="noteAnchor">[4]</ref> ഉദാഹരണമാണു്. മധ്യകാലഘട്ടങ്ങളിൽ
ഗ്രീക്ക്, പേർഷ്യൻ, ഇന്ത്യൻ കൃതികൾ അറബിയിലേക്കു് വിവർത്തനം ചെയ്തിരുന്നതായും രേഖകളുണ്ടു്.
<ref xml:id="xfn1.5" target="#fn1.5" type="noteAnchor">[5]</ref>
ആദ്യകാലം മുതൽ ഇന്നുവരെ പരസ്പരാമുള്ള ആശയ, വിവര വിനിമയത്തിനും ജീവിതത്തിനാവശ്യമായ
സാധന സാമഗ്രികളുടെ കൈമാറ്റത്തിനും ഭിന്നഭാഷാ സമൂഹങ്ങൾ വിവർത്തനമെന്ന ഉപാധി
ഉപയോഗിച്ചുപോന്നു. ഭാഷാപരിധികൾ കടന്നു് വിജ്ഞാനവും വിനോദവും സംസ്കാരവും
പ്രചരിപ്പിക്കുന്നതിനും മനുഷ്യരെ ലോകമെങ്ങും ഒരുമിപ്പിക്കുന്നതിലും വിവർത്തന പ്രക്രിയ വഹിക്കുന്ന പങ്കു്
എല്ലാവരും അംഗീകരിക്കുന്നതുമാണു്. വിവർത്തനമാണെന്നു് സൂചിപ്പിക്കാതെ രാമചരിതം മുതൽ
പത്തൊമ്പതാം നൂറ്റാണ്ടു് അല്ലെങ്കിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള പല ജനുസ്സുകളിൽ
ഉൾപ്പെട്ട രചനകളെ നമ്മുടെ സാഹിത്യ ചരിത്രങ്ങൾ പരാമർശിച്ചതു് ഉദാഹരണമാണു്. കണ്ടെത്തിയ
ലിഖിത രേഖകളുടെ കാലം, കർത്താവു്, ദേശം തുടങ്ങിയവ അന്വേഷിക്കുന്ന സാഹിത്യ ചരിത്ര ഗവേഷണ
പ്രക്രിയ നടന്ന കാലത്തു് വിവർത്തനങ്ങളെന്നതു് പ്രസക്തമായിരുന്നില്ല. രേഖപ്പെടുത്തപ്പെട്ട
സാഹിത്യമെല്ലാം ദേശത്തിന്റെ ഭാഷാ സാഹിത്യ ചരിത്രമായി അക്കാലത്തു് അംഗീകരിച്ചു.
</p>
          <p style="indent">ഏതൊരു സിദ്ധാന്തവും പോലെ വിവർത്തനത്തെ കുറിച്ചുള്ള ആശയങ്ങളും
ലോകത്തെ കുറിച്ചുള്ള പുതിയൊരു കാഴ്ച നൽകുന്നു, മനസ്സു വിശാലമാക്കുന്നു. മലയാളത്തിൽ ഇരുപതാം
നൂറ്റാണ്ടുവരെയുള്ള സാഹിത്യ രചനകൾക്കും ജനുസ്സുകൾക്കും വിവർത്തന കാഴ്ചപ്പാടിലുള്ള വിശദീകരണം
കൂടി ആവശ്യമാണു്. ഓരോ കാഴ്ചപ്പാടും സത്യം വെളിപ്പെടുത്തുന്ന പ്രക്രിയയാണു്. അതു് വസ്തുക്കൾക്കു്
പുതിയമുഖം നൽകുന്നു. വിവർത്തനത്തിന്റെ കാഴ്ചയിൽ ആ പരിധിക്കുള്ളിൽ നിന്നുള്ള ലോകത്തെ
കാണാൻ കഴിയും. അതേ ലോകം മുമ്പുകണ്ടതുപോലെയല്ല, മറഞ്ഞിരുന്ന കുറേ യാഥാർത്ഥ്യങ്ങൾ
തെളിഞ്ഞുവരും. എല്ലാ സിദ്ധാന്തങ്ങളും ഇത്തരത്തിൽ സർഗ്ഗാത്മകമായി നിർമ്മിച്ച കണ്ണാടികളാണു്.
മാർക്സിസം, സ്ത്രീ, ദളിത്, കീഴാള, പരിസ്ഥിതി, ഭിന്നശേഷി തുടങ്ങിയ ആശയങ്ങൾ നമ്മുടെ
ലോകക്കാഴ്ചയിൽ വെളിപ്പെടുത്തുന്ന യാഥാർത്ഥ്യങ്ങൾ ഇതിനകം അറിഞ്ഞതാണു്. മനുഷ്യവംശത്തിന്റെ
അനുഭവ, വൈകാരിക ചരിത്രം (emotional history) വെളിപ്പെടുത്തുന്ന ലോകമെങ്ങുമുണ്ടായ
സർഗ്ഗാത്മക കൃതികൾ വിവർത്തനം ചെയ്യേണ്ടതു് സമൂഹത്തിന്റെ ആവശ്യമാണു്. മനുഷ്യരുണ്ടാക്കിയ
അറിവും ആവിഷ്കാരങ്ങളുമെല്ലാം സമൂഹത്തിന്റെ പൊതുവായ സാംസ്കാരിക സമ്പത്താണു്. അതു്
തിരിച്ചറിയുന്നതിനു് ഭാഷാവൈവിധ്യം തടസ്സമാകാൻ പാടില്ല. ജീവിതത്തിൽ മാറ്റം വരുത്താൻ
കഴിയുന്നവയാണു് ഓരോ അറിവും ആവിഷ്കാരങ്ങളും. എന്തുകൊണ്ടാണു് ഒരു കൃതി വിവർത്തനം ചെയ്യാൻ
വിവർത്തകർ തീരുമാനിക്കുന്നതു് എന്ന അടിസ്ഥാന ചോദ്യത്തിൽ തന്നെ വിവർത്തനങ്ങളുടെ പ്രസക്തി
തുടങ്ങുന്നു. വിവർത്തന പ്രക്രിയ, മൂലകൃതി, വിവർത്തകർ, സ്രോത-ലക്ഷ്യ ഭാഷകൾ തുടങ്ങി വിവർത്തന
സംബന്ധിയായ ചിന്തകൾ രൂപപ്പെടുത്തിയതാണു് വിവർത്തന പഠനങ്ങൾ (translation studies).
</p>
        </div>
        <!--end of "section 1.1/.1"-->
        <div type="section" xml:id="sec1.2" n="1.2">
          <head type="sechead">വിവർത്തന വിമർശനങ്ങൾ</head>
          <p style="noindent">നാലാം നൂറ്റാണ്ടിലെ ബൈബിൾ വിവർത്തകനായ <ref target="https://ml.wikipedia.org/wiki/Jerome"> സെന്റ് ജെറോമി</ref> ന്റെ <ref xml:id="xfn1.6" target="#fn1.6" type="noteAnchor">[6]</ref>
വിവർത്തനത്തിന്റെ വിശ്വസ്തതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളാണു് വിവർത്തന പഠനത്തിനു തുടക്കം
കുറിച്ചതു്. <ref xml:id="xfn1.7" target="#fn1.7" type="noteAnchor">[7]</ref>
ബൈബിൾ പോലുള്ള മതഗ്രന്ഥങ്ങളും നിയമരേഖകളും സാഹിത്യ കൃതികളുമാണു് ആദ്യകാല വിവർത്തന
പഠനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതു്. ബൈബിളിലെ ‘വെളിപാടു പുസ്തകം’ ഇരുപത്തിരണ്ടാം
അധ്യായത്തിൽ</p>
          <figure rend="fright" type="gra">
            <graphic url="images/John_Dryden.png" rendition="gra"/>
            <figDesc style="thumb">ജോൺ ഡ്രൈഡൻ</figDesc>
          </figure>
          <p style="indent">പറയുന്നതുപോലെ ഒന്നും ‘കൂട്ടിച്ചേർക്കാതെയും’
‘നീക്കംചെയ്യാതെ’യുമാകണമായിരുന്നു <ref xml:id="xfn1.8" target="#fn1.8" type="noteAnchor">[8]</ref> വിവർത്തന പ്രക്രിയ എന്നതാണു് വിവർത്തന വിമർശനത്തിന്റെ
ആദ്യകാല സ്വഭാവം. സ്രോത ഭാഷാ കൃതിയിൽ എഴുതിയ വചനങ്ങളിൽ എന്തെങ്കിലും ലക്ഷ്യ ഭാഷാ
കൃതിയിൽ കൂട്ടിച്ചേർക്കുന്നതോ നീക്കിക്കളയുന്നതോ വിവർത്തന വിമർശകർ ഉരച്ചു് പരിശോധിച്ചുനോക്കി.
വിവർത്തകർ എല്ലായ്പോഴും സ്രോത ഭാഷാ രചനയോടും വിശ്വസ്തത പാലിക്കുകയും സമമൂല്യമായ വാക്കും
ആശയവുമുള്ള ലക്ഷ്യ ഭാഷാ കൃതി ഉറപ്പുവരുത്തുകയും ചെയ്യേണ്ടിവന്നു. വിശ്വസ്തത (fidelity),
സത്യസന്ധത (faithfulness) തുടങ്ങിയ വാക്കുകൾ ആദ്യകാല വിവർത്തന സിദ്ധാന്തങ്ങളിൽ
പ്രധാനമായതു് ഇങ്ങനെയാണു്. മൂലപാഠത്തിന്റെ സമഗ്രമായ അർത്ഥത്തെ (semantic fidelity)
കൂടാതെ അതിന്റെ സ്വരം (tone), സ്റ്റൈൽ തുടങ്ങിയവയും വിശ്വസ്തതയോടെ ലക്ഷ്യപാഠത്തിൽ
സംരക്ഷിക്കേണ്ടിവന്നു. സ്രോത-ലക്ഷ്യ പാഠങ്ങളിലെ സാംസ്കാരികവും ഭാഷാപരവും സാഹചര്യ
ബന്ധിതവുമായ വ്യത്യസ്തതകൾ വിവർത്തകർക്കു് എപ്പോഴും വെല്ലുവിളിയായിരുന്നു. ഭാഷകൾ തമ്മിലുള്ള
ഘടനാപരവും പദപരവുമായ വ്യത്യാസങ്ങൾ (linguistic fidelity), ലക്ഷ്യ ഭാഷാ വായനക്കാർക്കു്
അനുസൃതമായി നടത്തുന്ന വിവർത്തന ശ്രമങ്ങൾ (pragmatic fidelity) തുടങ്ങിയവ വിശ്വസ്തതയുമായി
ബന്ധപ്പെട്ട ആശയങ്ങളാണു്. വായനാക്ഷമതയും സ്വാഭാവികതയും നിലനിർത്തുക എന്നതും
വിവർത്തകർ ലക്ഷ്യം വെക്കുന്നുന്നുണ്ടു്.
</p>
          <p style="indent">15-ാം നൂറ്റാണ്ടിൽ അച്ചടിയന്ത്രങ്ങൾ വ്യാപകമായതിനുശേഷം പുസ്തകങ്ങൾ
വർദ്ധിക്കുന്ന സാഹചര്യത്തിലാണു് വിവർത്തനങ്ങളും ധാരാളം ചെയ്തുതുടങ്ങിയതു്. <ref target="https://ml.wikipedia.org/wiki/John_Dryden"> ജോൺ ഡ്രൈഡൻ</ref> (John
Dryden 1631–1700) <ref xml:id="xfn1.9" target="#fn1.9" type="noteAnchor">[9]</ref> അലക്സാണ്ടർ ഫ്രേസർ (Alexander Fraser Tytler, 1747–1813)
<ref xml:id="xfn1.10" target="#fn1.10" type="noteAnchor">[10]</ref>
തുടങ്ങിയ വിവർത്തകരുടെ അനുഭവക്കുറിപ്പുകളിലാണു് വിവർത്തനത്തെക്കുറിച്ചുള്ള ആദ്യകാല
ആശയങ്ങൾ കണ്ടെത്താൻ കഴിയുന്നതു്. മൂലകൃതി, ഗ്രന്ഥകർത്താവു്, വിവർത്തകർ എന്നീ</p>
          <figure rend="fleft" type="gra">
            <graphic url="images/SamuelTaylorColeridge.jpg" rendition="gra"/>
            <figDesc style="thumb">കോളറിഡ്ജ്</figDesc>
          </figure>
          <p style="indent"> ഘടകങ്ങളിൽ ഊന്നിയതാണു് ഈ കുറിപ്പുകളിലധികവും. കവിതയാണു് ഈ
പ്രപഞ്ചത്തിൽ ഏറ്റവും പ്രധാനമെന്നും കവിതാ വിവർത്തനം ഉന്നതമായ സർഗ്ഗശക്തി
ആവശ്യമുള്ളതാണെന്നും; അതു് കവികൾതന്നെ ചെയ്യുന്നതാണു് നല്ലതു് എന്നുമുള്ള ആശയങ്ങളുമായി
വരുന്ന കാല്പനികകാലമാണു് <ref xml:id="xfn1.11" target="#fn1.11" type="noteAnchor">[11]</ref> തുടർന്നു വരുന്നതു്. <ref target="https://en.wikipedia.org/wiki/Friedrich_Schlegel"> ഫെഡറിക് ഷെഗലും</ref>
(Karl Wilhelm Fredric Schlegal, 1772–1829) <ref target="https://ml.wikipedia.org/wiki/Percy_Bysshe_Shelley"> പി. ബി. ഷെല്ലി</ref>
യുമാണു് (Percy Bysshe Shelly, 1792–1822) വിവർത്തനാശയങ്ങൾ പങ്കുവെച്ചവരിൽ പ്രമുഖർ. <ref target="https://ml.wikipedia.org/wiki/Friedrich_Schleiermacher"> ഫെഡറിക്
ഷെയ്മാക്കൽ</ref> (Friedrich Schleiemacher, 1768–1834), <ref target="https://en.wikipedia.org/wiki/Dante_Gabriel_Rossetti"> ഡി ജി റോസെറ്റി</ref>
(Dante Gabriel Rossetti, 1828–1882) തുടങ്ങിയവർ കാല്പനികാനന്തര കാലത്തു് വിവർത്തനം
ചെയ്യുകയും വിവർത്തന പ്രക്രിയയെക്കുറിച്ചു് ചിന്തിക്കുകയും ചെയ്തവരാണു്. വിവർത്തകർക്കു് രണ്ടു
മാർഗ്ഗങ്ങളേയുള്ളൂ; ഒന്നുകിൽ എഴുത്തുകാരെ വിട്ടു് വായനക്കാരെ ചേർത്തുനിർത്തുക, അല്ലെങ്കിൽ
വായനക്കാരെ വിട്ടു് എഴുത്തുകാരെ ചേർത്തുനിർത്തുക—ഇതാണു് ഷെയ്മാക്കലിന്റെ അഭിപ്രായം. നിരവധി
ധ്വനികളുള്ള ‘original’ വിവർത്തനങ്ങൾ ചെയ്ത റോസെറ്റിയുടെ കവിത്വം വിവർത്തനങ്ങളിലാണു് കൂടുതൽ
കാണാൻ കഴിയുന്നതു്. <ref target="https://ml.wikipedia.org/wiki/Dante_Alighieri">ദാന്തെ</ref>
ഉൾപ്പെടെയുള്ളവരുടെ ആദ്യകാല ഇറ്റാലിയൻകവിതകൾ ഇംഗ്ലീഷിലേക്കു് വിവർത്തനം (The Early
Italian Poets, 1861) ചെയ്തതു് <ref target="https://en.wikipedia.org/wiki/Dante_Gabriel_Rossetti">റോസെറ്റി</ref> യാണു്.
വായനക്കാരെ മൂലകൃതിയുമായി ചേർത്തുനിർത്തുകയാണു് വിവർത്തനത്തിന്റെ ദൗത്യം എന്നു് അദ്ദേഹം
വിശ്വസിച്ചു.
</p>
        </div>
        <!--end of "section 1.2/.1"-->
        <div type="section" xml:id="sec1.3" n="1.3">
          <head type="sechead">മൂലകൃതിയുടെ പ്രഭാവം</head>
          <figure rend="fleft" type="gra">
            <graphic url="images/Matthew_Arnold.jpg" rendition="gra"/>
            <figDesc style="thumb">മാത്യു ആർനോൾഡ്</figDesc>
          </figure>
          <p style="noindent"> കോളനി ഭരണത്തിന്റെ ഏറ്റവും തീവ്രതയുള്ള കാലമാണു് വിക്ടോറിയൻ
കാലഘട്ടം (1885–1903). വിവർത്തനങ്ങൾ യൂറോപ്യൻ കൊളോണിയലിസത്തിന്റെ ചട്ടക്കൂടിലാണു്
അക്കാലത്തു് പ്രവർത്തിച്ചതു്. കോളണി ദേശങ്ങളിലെ ധാരാളം പുസ്തകങ്ങൾ ഇംഗ്ലീഷിലേക്കും
വിവർത്തനം ചെയ്യപ്പെട്ടു. വിവർത്തന ചിന്തകൾ വൈവിധ്യവും സങ്കീർണ്ണതയും നിറഞ്ഞതായി. <ref target="https://ml.wikipedia.org/wiki/Friedrich_Schleiermacher">ഫെഡറിക്
ഷെയ്മാക്കലി</ref> ന്റെ സ്വാധീനം ഇക്കാലത്തും തുടർന്നു. വിവർത്തന ചിന്തകളിൽ <ref target="https://en.wikipedia.org/wiki/Matthew_Arnold"> മാത്യു ആർനോൾഡ്</ref>
(1822–1888) <ref xml:id="xfn1.12" target="#fn1.12" type="noteAnchor">[12]</ref> , <ref target="https://en.wikipedia.org/wiki/Edward_FitzGerald_(poet)">
ഫിറ്റ്സ്ജറാൾഡ്</ref> (Edward FitzGerald, 1809–1883) <ref xml:id="xfn1.13" target="#fn1.13" type="noteAnchor">[13]</ref> , <ref target="https://en.wikipedia.org/wiki/Francis_William_Newman"> ഫ്രാൻസിസ്
ന്യൂമാൻ</ref> (1805–1897) <ref xml:id="xfn1.14" target="#fn1.14" type="noteAnchor">[14]</ref> തുടങ്ങിയവരാണു് ഇക്കാലത്തെ വിവർത്തന ചിന്തകരിൽ
പ്രമുഖർ. വിവർത്തനം പണ്ഡിതദൗത്യമെന്ന ധാരണ, ബോധപൂർവ്വമുണ്ടാക്കുന്ന വൈദേശികത്വം, ലക്ഷ്യ
ഭാഷാ വായനക്കാർക്കു് യോജിച്ച വിവർത്തന രീതി, മൂലകൃതിയുടെ അന്തസ്സു് വിവർത്തനത്തിലൂടെ
ഉയരുന്നു തുടങ്ങിയ ആശയങ്ങൾ ഉയർന്നുവന്നു. വിക്ടോറിയൻ കാലഘട്ടം ബൗദ്ധികവും സാംസ്കാരികവും
സാഹിതീയവുമായ ചിന്തകൾ സംവാദാത്മകമായി ഉയർന്നുവന്ന കാലമായിരുന്നു. മൂലകൃതിയുടെ
ആത്മാവും അർത്ഥവും നിലനിർത്തുന്നതോടൊപ്പം രൂപവും ഉള്ളടക്കവും ഉൾക്കൊണ്ടുള്ള
‘സ്വതന്ത്ര’വിവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകളും ഉണ്ടായി. സ്രോത-ലക്ഷ്യ ഭാഷകളുടെ ചരിത്ര,
സാംസ്കാരിക പരിസരങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു. സർഗ്ഗാത്മക കൃതികളുടെ വിവർത്തനത്തിൽ
പദാനുപദത്തെക്കാൾ സാംസ്കാരിക വിവർത്തനത്തിന്റെ ആവശ്യകത മനസ്സിലാക്കി. എഴുത്തുകാരെ
വായനക്കാരിലേക്കു് എത്തിക്കുക (domestication), വായനക്കാരെ എഴുത്തുകാരിലേക്കു് എത്തിക്കുക
(foreignization) എന്നീ രണ്ടു വിവർത്തന പ്രക്രിയകൾ അംഗീകരിക്കപ്പെട്ടു. കാല്പനികതയുമായി
ചേർന്നു് വ്യക്തിയുമായി ബന്ധപ്പെട്ട സർഗ്ഗാത്മകത, ഉദാത്തത എന്നീ ആശയങ്ങൾ വന്നതോടെ
വിവർത്തകർ ആർട്ടിസ്റ്റുകളെന്ന നിലയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. അതേസമയം സത്യസന്ധത,
സുതാര്യത എന്നിവയ്ക്കൊപ്പം പരിഭാഷകരുടെ അടയാളങ്ങൾ അവശേഷിപ്പിക്കുന്ന പുനരാവിഷ്കാരങ്ങളെന്ന
നിലയിൽ വിവർത്തനങ്ങൾ ഉയർന്നുവരുന്നതും ഇക്കാലത്താണു്. <ref target="https://ml.wikipedia.org/wiki/Elizabeth_Barrett_Browning"> എലിസബത്ത്
ബാരറ്റ് ബ്രൗണിങ്</ref> (1806–1861), <ref target="https://en.wikipedia.org/wiki/Sarah_Austin_(translator)"> സാറാ
ഓസ്റ്റിൻ</ref> (1793–1867) തുടങ്ങി സ്ത്രീകൾ വിവർത്തന രംഗത്തു് സജീവമായ കാലം കൂടിയാണിതു്.
ചുരുക്കത്തിൽ, മൂലകൃതിയുടെ അപ്രമാദിത്തം നിലനിന്നെങ്കിലും പദാനുപദ വിവർത്തനം, പ്രാചീനത
നിലനിർത്തൽ, വിവർത്തകരുടെ പദവി തുടങ്ങി വിവർത്തനത്തിന്റെ അടിസ്ഥാനആശയങ്ങളിൽ ഇളക്കം
സംഭവിച്ചു എന്നതാണു് വിക്ടോറിയൻ കാലത്തിന്റെ സവിശേഷത.
</p>
        </div>
        <!--end of "section 1.3/.1"-->
        <div type="section" xml:id="sec1.4" n="1.4">
          <head type="sechead">വിവർത്തന വിമർശനം മലയാളത്തിൽ</head>
          <figure rend="fright" type="gra">
            <graphic url="images/Mundassery.png" rendition="gra"/>
            <figDesc style="thumb">മുണ്ടശ്ശേരി</figDesc>
          </figure>
          <p style="noindent"> വിവർത്തനങ്ങളെന്നു സൂചിപ്പിക്കാതെ സാഹിത്യപാഠങ്ങളെ പഠന
വിധേയമാക്കുന്നതു് മലയാള വിമർശനത്തിന്റെ ആദ്യകാലം മുതൽ ആരംഭിച്ചിരുന്നു. മൂലകൃതിയുമായി
താരതമ്യം ചെയ്തു് പാഠങ്ങളുടെ ഗുണദോഷങ്ങൾ അന്വേഷിക്കുന്ന രീതിയിൽ തുടങ്ങി, സംസ്കാര
പഠനങ്ങളുടെ വർത്തമാന കാലത്തു് വിവർത്തന പഠനങ്ങളെന്ന (translation studies) നിലയിൽ വരെ
മലയാളത്തിലെ വിവർത്തന വിമർശനം എത്തിനിൽക്കുന്നതായി കാണാം. മലയാള വിമർശന
ചരിത്രത്തിലെ പ്രധാനികളായ <ref target="https://books.sayahna.org/html/kesari-bio.html"> കേസരി ബാലകൃഷ്ണപിള്ള</ref>,
<ref target="https://ml.wikipedia.org/wiki/Kuttikrishna_Marar"> കുട്ടികൃഷ്ണമാരാര്</ref>,
<ref target="https://ml.wikipedia.org/wiki/Joseph_Mundassery"> മുണ്ടശ്ശേരി</ref>, <ref target="https://ml.wikipedia.org/wiki/Sukumar_Azhikode"> സുകുമാർ അഴീക്കോടു്</ref>
എന്നിവരെല്ലാം വിവർത്തന വിമർശനം നടത്തുകയും വിവർത്തനങ്ങളെക്കുറിച്ചുള്ള തങ്ങളുടെ
നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടു്. മലയാളത്തിലെ വിവർത്തന വിമർശനം മൂന്നു
ഘട്ടങ്ങളിലാണു് വികസിച്ചതു്.
</p>
          <list rend="bulleted">
            <item>ആദ്യത്തേതു്, വിവർത്തനങ്ങളെക്കുറിച്ചുള്ള ചിന്തകൾ വരുന്നതിനു മുമ്പേ നടന്ന പഠനങ്ങളാണു്.
</item>
            <item>വിവർത്തന പ്രക്രിയയുടെ പ്രായോഗികവും ഭാഷാശാസ്ത്രപരവുമായ സിദ്ധാന്തങ്ങളും
പ്രയോഗങ്ങളും വിവരിക്കുന്ന പുസ്തകങ്ങളും ചിന്തകളും കടന്നുവന്ന രണ്ടാംഘട്ടം, </item>
            <item>വിവർത്തന പഠനങ്ങൾ എന്ന വിജ്ഞാന ശാഖയുടെ കടന്നുവരവും തുടർന്നുണ്ടായ പഠനങ്ങളും
നടന്ന മൂന്നാംഘട്ടം. </item>
          </list>
        </div>
        <!--end of "section 1.4/.1"-->
        <div type="section" xml:id="sec1.5" n="1.5">
          <head type="sechead">കുട്ടികൃഷ്ണമാരാരും മുണ്ടശ്ശേരിയും</head>
          <p style="noindent">ആദ്യകാലഘട്ടത്തിൽ വിവർത്തന വിമർശനം ധാരാളം നടത്തിയവരിൽ
പ്രധാനി <ref target="https://ml.wikipedia.org/wiki/Kuttikrishna_Marar">കുട്ടികൃഷ്ണമാരാരാ</ref> ണു്.
അദ്ദേഹം <ref target="https://ml.wikipedia.org/wiki/Attoor_Ravi_Varma">ആറ്റൂരിന്റെ</ref>
കേരളശാകുന്തളത്തിനെഴുതിയ പഠനം പ്രഖ്യാതമാണു്. കേരളശാകുന്തളത്തിലെ ഗദ്യഭാഗങ്ങളുടെ
വിവർത്തനത്തെ അദ്ദേഹം നിശിതമായി വിമർശിച്ചു. <ref xml:id="xfn1.15" target="#fn1.15" type="noteAnchor">[15]</ref> ‘സംസ്കാരലോപ’മെന്ന വിധത്തിൽ
നമ്പ്യാർ കൃതികളെ കുട്ടികൃഷ്ണമാരാര് വിമർശിച്ചതും ചരിത്രത്തിന്റെ ഭാഗമാണു്.
</p>
          <figure rend="fleft" type="gra">
            <graphic url="images/Sukumar_Azhikode.jpg" rendition="gra"/>
            <figDesc style="thumb">സുകുമാർ അഴീക്കോടു്</figDesc>
          </figure>
          <p style="indent"> “മഹാഭാരതകഥ അതിനു മുമ്പും മലയാളത്തിൽ വന്നിട്ടുണ്ടു്. <ref target="https://ml.wikipedia.org/wiki/Niranam_poets">നിരണം പണിക്കന്മാർ</ref>, <ref target="https://ml.wikipedia.org/wiki/Thunchaththu_Ezhuthachan">
തുഞ്ചത്തെഴുത്തച്ഛൻ</ref> മുതലായവർ, തന്മൂലം നമുക്കാരാദ്ധ്യരുമാണു്. എന്നാൽ അവരുടെ
രചനകൾ സുസംക്ഷിപ്തങ്ങളും അതുകൊണ്ടുതന്നെ തുലോം വികലങ്ങളുമായിരുന്നു. അതിനൊന്നിനും
ഇടവെയ്ക്കാതെ ആ മഹേതിഹാസത്തെ അതേപടി നമുക്കു ഭാഷയിലാക്കിതന്ന കുഞ്ഞിക്കുട്ടൻതമ്പുരാന്റെ
പൂജനീയതയെപ്പറ്റി ഞാനെന്തുപറയട്ടെ?” <ref xml:id="xfn1.16" target="#fn1.16" type="noteAnchor">[16]</ref>
</p>
          <p style="indent">മൂലഗ്രന്ഥ പക്ഷപാതിയായ വിവർത്തന വിമർശകനാണു് കുട്ടികൃഷ്ണമാരാരെന്നു
വ്യക്തം. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മഹാഭാരത തർജ്ജമയോടാണു് <ref target="https://ml.wikipedia.org/wiki/A._R._Raja_Raja_Varma"> ഏ. ആർ.
രാജരാജവർമ്മ</ref> യ്ക്കും താല്പര്യം. <ref xml:id="xfn1.17" target="#fn1.17" type="noteAnchor">[17]</ref> സംസ്കൃത ക്ലാസ്സിക്കുകളായ രാമായണ മഹാഭാരതങ്ങളോടു്
ആഭിമുഖ്യം കാട്ടിയിരുന്ന മാരാരും മറ്റും ഇവയുടെ ഏതുതരത്തിലുള്ള വിവർത്തനത്തെയും മൂലകൃതിയോടു
ചേർത്തുവെച്ചു താരതമ്യ വിശകലനം ചെയ്യുകയാണു് ചെയ്തതു്.
</p>
          <figure rend="fright" type="gra">
            <graphic url="images/Francis_William_Newman.png" rendition="gra"/>
            <figDesc style="thumb">ഫ്രാൻസിസ് ന്യൂമാൻ</figDesc>
          </figure>
          <p style="indent"> “ക്ലാസിക്കുകളിൽ അഭിരമിക്കുന്ന മാരാര് ആ കാവ്യങ്ങളെ ഉപജീവിച്ചെഴുതിയ
കൃതികൾ വിലയിരുത്തുമ്പോൾ, മൂലത്തിന്റെ ദാർശനിക ഗൗരവം നഷ്ടപ്പെടുന്നുവെന്നു തോന്നുന്ന
സന്ദർഭങ്ങളിൽ, അത്യന്തം അസഹിഷ്ണുവാകുന്നതു കാണാം. പുരാണ കഥാസന്ദർഭങ്ങളെയും
കഥാപാത്രങ്ങളെയും ഉപജീവിക്കുന്ന കവികൾ അവർക്കു ഹിതകരമായ മാറ്റങ്ങൾ വരുത്തുന്നതും
വ്യാഖ്യാനങ്ങൾ നൽകുന്നതും കടുത്ത അക്രമമായേ അദ്ദേഹത്തിനു കാണാനാവൂ”. <ref xml:id="xfn1.18" target="#fn1.18" type="noteAnchor">[18]</ref>
</p>
          <p style="indent">നളചരിതം ആട്ടക്കഥയും ചിന്താവിഷ്ടയായ സീതയുമാണു് ഇതിഹാസങ്ങളെ
ഉപജീവിച്ചെഴുതിയതിൽ മാരാര് അംഗീകരിക്കുന്ന രണ്ടു രചനകൾ. മഹാഭാരതത്തിലെ
‘ശകുന്തളോപാഖ്യാന’ത്തിനു <ref target="https://en.wikipedia.org/wiki/Kalidasa">
കാളിദാസൻ</ref> വരുത്തിയ മാറ്റങ്ങളെപ്പോലും അദ്ദേഹം അംഗീകരിക്കുന്നതു്
വൈമനസ്യത്തോടെയാണു്.
</p>
          <figure rend="fleft" type="gra">
            <graphic url="images/Elizabeth_Barrett_Browning.png" rendition="gra"/>
            <figDesc style="thumb">എലിസബത്ത് ബാരറ്റ് ബ്രൗണിങ്</figDesc>
          </figure>
          <p style="indent"> മൂലകൃതിയോടു് ഉരച്ചുനോക്കി നടത്തുന്ന വിവർത്തന വിമർശനത്തിനു് ഏറ്റവും
മികച്ച ഉദാഹരണങ്ങളാണു് രാജാങ്കണത്തിലെ ‘നമ്മുടെ സംസ്കാരലോപം’, ‘പഴയ മൂന്നു കൃതികൾ’ എന്നീ
പ്രബന്ധങ്ങൾ. ‘പരിപാവനതകൊണ്ടും പ്രകൃതി സൗഭഗംകൊണ്ടും സമൃദ്ധികരത്വംകൊണ്ടും
ഭാരതവർഷത്തിലെ കുലാചലങ്ങളായ’ ശ്രീ മഹാഭാരതവും ശ്രീമദ് വാല്മീകി രാമായണവും സംഭരിച്ചുവെച്ച
സംസ്കാര സമ്പത്തു് അവയെ ഉപജീവിച്ചെഴുതിയ കൃതികളിൽ ചോർന്നു പോയതെങ്ങനെ എന്ന
അന്വേഷണമാണു് ആദ്യലേഖനത്തിലെ വിഷയം. ഈ രീതിയിൽ വിശകലനം ചെയ്താൽ തുളസീദാസൻ,
കമ്പർ, തുഞ്ചത്താചാര്യപാദർ തുടങ്ങിയ മഹനീയരായ മഹാകവികൾപോലും ആക്ഷേപ
വിഷയങ്ങളായിപ്പോകുമെന്നും അദ്ദേഹത്തിനറിയാം. പാണ്ഡവമധ്യമനായ ഭീമസേനൻ സൗഗന്ധിക
ഹരണത്തിനായി പോകുമ്പോൾ വഴിവിലങ്ങി കിടന്നുറങ്ങുന്ന വാനരനെ കാണുന്ന സന്ദർഭത്തെ
മുൻനിർത്തിയുള്ള മലയാള കാവ്യഭാഗങ്ങളാണു് ലേഖനം വിശകലന വിധേയമാക്കുന്നതു്.
തുഞ്ചത്തെഴുത്തച്ഛന്റെ പൈങ്കിളി പാടിയതിനെക്കുറിച്ചു് “മഹാഭാരതകഥയുടെ സംക്ഷിപ്തതരമായ
വർണ്ണനയാണല്ലോ എഴുത്തച്ഛന്റെ കിളിപ്പാട്ടു്; ആ നിലയ്ക്കു് സംഗ്രഹമൂലകമായ ന്യൂനതകളെല്ലാം
അപരിഹാര്യമാണു്. എന്നാൽ, ആർഷഭൂമിയിലെ ജീവിതത്തിലെങ്ങും പരിലസിക്കുന്ന ആ
സംസ്കാരം—ജീവികളെ കവച്ചുകടക്കുന്നതു സർവന്തര്യാമിയായ പരമാത്മാവിനെ അനാദരിക്കലാണെന്ന
ബോധം—കൈരളിയുടെ തത്ത്വാചാര്യനായ തുഞ്ചത്തെഴുത്തച്ഛന്റെ ഈ ഗാഥയിൽ വെറും
ചാർച്ചവീഴ്ചകളെ സംബന്ധിച്ച ബോധമായി ചുരുങ്ങിപ്പോയതെങ്ങനെ?” <ref xml:id="xfn1.19" target="#fn1.19" type="noteAnchor">[19]</ref>
</p>
          <p style="indent">മഹാഭാരതത്തെ ഉപജീവിച്ചു് വിവിധ ജനുസ്സുകളിൽ രൂപമെടുത്ത
പാഠങ്ങളെല്ലാം ഒരുമിച്ചു് വിമർശനം ചെയ്യാൻ മാരാര് മടിച്ചില്ല. ഭാരതചമ്പു, കല്യാണസൗഗന്ധികം
(കൊ. വ. എട്ടാംശതകം), <ref target="https://ml.wikipedia.org/wiki/Kottayathu_Thampuran">കോട്ടയത്തുതമ്പുരാന്റെ</ref>
കഥകളി, കാർത്തികതിരുന്നാളിന്റെ ആട്ടക്കഥ, <ref target="https://ml.wikipedia.org/wiki/Kunjan_Nambiar">കുഞ്ചൻനമ്പ്യാരു</ref> ടെ
ശീതങ്കൻതുള്ളൽ എന്നിവ മാരാര് വിശകലന വിധേയമാക്കുന്നു. മഴമംഗലം നമ്പൂതിരിയുടെ
ഭാഷാനൈഷധചമ്പു, കുഞ്ചൻ നമ്പ്യാരുടെ നളചരിതം കിളിപ്പാട്ടു്, <ref target="https://ml.wikipedia.org/wiki/Unnayi_Warrier">ഉണ്ണായിവാരിയരു</ref> ടെ
നളചരിതം ആട്ടക്കഥ എന്നിവ താരതമ്യം ചെയ്യുന്ന ‘പഴയ മൂന്നുകൃതികൾ’ എന്ന ലേഖനവും ഇതിഹാസ
സന്ദർഭങ്ങളോടു് ഉരച്ചുനോക്കുന്ന വിശകലന രീതിയാണു് സ്വീകരിച്ചതു്. ഇതിഹാസ കഥയിൽ ചെയ്യുന്ന
കുറ്റമറ്റ പരീക്ഷണം, ഇതിഹാസോക്തിയെ ഏറ്റുപാടുക മാത്രം ചെയ്യുന്നു തുടങ്ങിയ നിരീക്ഷണങ്ങളാണു്
നടത്തുന്നതു്. ഉണ്ണായിവാരിയരെ കുറിച്ചു് “അദ്ദേഹത്തിനറിയാം, താൻ ആരുടെയടുത്താണു്
പെരുമാറുന്നതെന്നും, അവരെ സൃഷ്ടിച്ചുവെച്ച ആ ഋഷി ആരാണെന്നും തന്റെ
കർത്തവ്യമെന്താണെന്നുമെല്ലാം”. മൂലകൃതിയുടെ അപ്രമാദിത്വത്തിനും പ്രഭാവത്തിനും മുന്നിൽ കാവ്യഗുണം
നഷ്ടപ്പെടുമോ എന്ന ഭീതിയിൽ പരമാവധി വിശ്വസ്തത പാലിച്ചുനിൽക്കുന്ന വിവർത്തന പ്രക്രിയയുമാണു്
ഇവിടെ കാണുന്നതു്.
</p>
          <figure rend="fright" type="gra">
            <graphic url="images/Sarah-austin.png" rendition="gra"/>
            <figDesc style="thumb">സാറാ ഓസ്റ്റിൻ</figDesc>
          </figure>
          <p style="indent"> മനുഷ്യചിന്തയുടെ വിവർത്തനമാണു് എഴുതപ്പെടുന്ന പാഠ <ref xml:id="xfn1.20" target="#fn1.20" type="noteAnchor">[20]</ref> മെന്ന
അടിസ്ഥാന തലങ്ങളിൽ നിന്നു് തുടങ്ങി മൂലപാഠത്തെകുറിച്ചുള്ള പടിഞ്ഞാറൻ ആശയത്തോടു
ചേർന്നുപോകുന്ന ചർച്ചകൾ മലയാളത്തിലെ വിവർത്തന പഠനങ്ങളുടെ ആദ്യകാലം തൊട്ടേ
സജീവമാണു്. എന്നാൽ, ‘വിവർത്തു്’ എന്ന വേദാന്തത്തിലെ പദത്തിൽ നിന്നാണു് വിവർത്തനം
രൂപപ്പെട്ടതു്. ലോകം ബ്രഹ്മത്തിന്റെ വിവർത്തനമാണു്. ഒരുസ്ഥിരസത്തയുടെ പല പ്രതിഭാസങ്ങളാണു്
വിവർത്തനങ്ങൾ എന്നർത്ഥം. അപ്പോൾ മൂലവും വിവർത്തനവും തത്തുല്യമല്ല. ഒന്നിനു് സാധ്യമായ
അനേകം പ്രതിഭാസങ്ങളിൽ, അവതാരങ്ങളിൽ ഒന്നു മാത്രമാണു് വിവർത്തനം. <ref xml:id="xfn1.21" target="#fn1.21" type="noteAnchor">[21]</ref>
</p>
          <p style="indent">എന്നിങ്ങനെയുള്ള ഇന്ത്യൻ സംജ്ഞകളും ആശയങ്ങളും ഇരിക്കെയാണു്
മൂലപാഠത്തിന്റെ അപ്രാപ്യതയിലേക്കുവരെ ആ ചർച്ചകൾ നീണ്ടതു്. ഏതാണു് മൂലപാഠമെന്നതു് പല
വിവർത്തന പാഠങ്ങൾക്കും ഒരു പ്രശ്നമാണു്. മൂലപാഠത്തിന്റെ സ്രോത ഭാഷയും (sourse language)
ലക്ഷ്യ ഭാഷാവിവർത്തനത്തിനു് അടിസ്ഥാനമാക്കിയ ഭാഷാപാഠവും ഒന്നാവണമെന്നുമില്ല. <ref xml:id="xfn1.22" target="#fn1.22" type="noteAnchor">[22]</ref>
</p>
          <p style="indent">ഇന്ത്യയിലെ രാമായണ- മഹാഭാരത പരിഭാഷകൾ കൊണ്ടാടപ്പെട്ടതും അവ
ജന്മമെടുത്ത ഭാഷകളിൽ മൗലിക രചനകളായിത്തന്നെ വാഴ്ത്തപ്പെട്ടതും അവയ്ക്കു് <ref target="https://ml.wikipedia.org/wiki/Valmiki">വാല്മീകി</ref> യുടെയോ <ref target="https://ml.wikipedia.org/wiki/Vyasa">വ്യാസന്റെ</ref> യോ മറ്റോ
‘മൂലകൃതി’കളുമായുള്ള സാമ്യങ്ങൾ കൊണ്ടല്ല, പ്രാദേശികഭേദങ്ങളും സമീപനഭേദങ്ങളും ഭാവനയുടെ
മൌലിക രീതികളും ശൈലീ വൈശിഷ്ട്യങ്ങളും കൊണ്ടാണു്. <ref xml:id="xfn1.23" target="#fn1.23" type="noteAnchor">[23]</ref>
</p>
          <figure rend="fleft" type="gra">
            <graphic url="images/Claire_Clairmont.png" rendition="gra"/>
            <figDesc style="thumb">Claire Clairmount</figDesc>
          </figure>
          <p style="indent">
</p>
          <p style="indent">വിവർത്തന പ്രക്രിയയിൽ പലരീതിയിൽ സ്വാധീനിക്കുന്ന ഒരു കേന്ദ്രമാണു്
മൂലപാഠമെന്നും വിവർത്തകരുടെ സ്വാതന്ത്ര്യത്തിൽ അതു് കൈകടത്തുമെന്നുമുള്ള വാദങ്ങൾ യൂറോപ്പിൽ
ഘടനാവാദാനന്തര ചിന്തകളോടെയാണു് കടന്നുവന്നതു്. ഈ പരിസരത്തിലാണു് വിവർത്തനം ലക്ഷ്യ
ഭാഷാ വായനക്കാരെ മുൻനിർത്തിയുള്ള വ്യാഖ്യാനമായും (interpretation) പുനർസൃഷ്ടിയായും
(transcreation) മാറിയതു്. <ref xml:id="xfn1.24" target="#fn1.24" type="noteAnchor">[24]</ref>
</p>
        </div>
        <!--end of "section 1.5/.1"-->
        <div type="section" xml:id="sec1.6" n="1.6">
          <head type="sechead">സ്വകൃതികളും വിവർത്തന കൃതികളും</head>
          <p style="noindent">കൃതികൾ വിവർത്തനങ്ങളാണെങ്കിൽ അങ്ങനെതന്നെ പരാമർശിച്ച
വിമർശകനാണു് <ref target="https://ml.wikipedia.org/wiki/Joseph_Mundassery">ജോസഫ് മുണ്ടശ്ശേരി</ref>.
വിവർത്തനം, പരിഭാഷ, തർജ്ജമ, ആശയാനുവാദം, ഭാഷാന്തരീകൃതം, മലയാളീകരണം തുടങ്ങിയ
സാങ്കേതിക പദങ്ങൾ അത്തരം കൃതികളെ പരാമർശിക്കാൻ അദ്ദേഹം ഉപയോഗിച്ചു.
വള്ളത്തോൾകവിത ഒരു പഠനം (1971) എന്ന പുസ്തകത്തിൽ വള്ളത്തോളിന്റെ വാല്മീകി രാമായണം
മുതൽ ഋഗ്വേദം വരെയുള്ള വിവർത്തനങ്ങളും മറ്റു രചനകളും പഠന വിധേയമാക്കുന്നുണ്ടു്.
</p>
          <figure rend="fright" type="gra">
            <graphic url="images/Felicia_Hemans.png" rendition="gra"/>
            <figDesc style="thumb">Felicia Hemans</figDesc>
          </figure>
          <p style="indent"> “വള്ളത്തോൾ കൃതികൾ എന്നു വിളിക്കാവുന്നവയല്ല ഈ തർജ്ജമകൾ.
വേറെയും കവികൾ സംസ്കൃതത്തിൽ നിന്നും പുരാണാദികൾ ചെയ്തിട്ടില്ലെന്നില്ല. അവയിൽ പലർക്കും ആ
തർജ്ജമകളേ സ്വന്തം കൃതികളായവകാശപ്പെടാനുണ്ടാവൂ. വള്ളത്തോളിനു് സ്വന്തം കൃതികൾ
വേണ്ടുവോളമുണ്ടല്ലോ… ഭാഷാസാഹിത്യത്തിന്റെ അടിത്തറ കെട്ടിയുറപ്പിക്കാൻ തീർച്ചയായും
വേണ്ടതുമായ പ്രാമാണിക കൃതികൾ എല്ലാം തന്നെയും സ്വന്തം കൈയാൽ പരിഭാഷപ്പെടുത്തി എന്നതു്
<ref target="https://ml.wikipedia.org/wiki/Vallathol_Narayana_Menon">വള്ളത്തോളി</ref>
നു് അഭിമാനിക്കത്തക്കതാണു്”. <ref xml:id="xfn1.25" target="#fn1.25" type="noteAnchor">[25]</ref>
</p>
          <p style="indent">സ്വകൃതികളെന്നും വിവർത്തന കൃതികളെന്നും വേർതിരിക്കാൻ മലയാള
സാഹിത്യം ആരംഭിച്ചതു് ഇക്കാലത്താണു്. സാഹിത്യ പഠനങ്ങളിൽ വിവർത്തനങ്ങളെ
വേർതിരിച്ചുകാണുന്ന രീതിയും വിവർത്തന സാഹിത്യം മറ്റു് സർഗ്ഗാത്മക രൂപങ്ങളിൽനിന്നു് ഭിന്നമാണെന്ന
കാഴ്ചപ്പാടും ഇക്കാലത്തോടെ സാംസ്കാരിക രംഗത്തുണ്ടായി. കവി, വിവർത്തകൻ എന്നീ രണ്ടുതരത്തിലും
വ്യക്തിസത്ത (identity) നേടാൻ വള്ളത്തോളിനു കഴിയുന്നു. കവിത്വവും വിവർത്തനവും രണ്ടുതരം
സർഗ്ഗാത്മക നൈപുണികളാണെന്നു് സാംസ്കാരികരംഗം അംഗീകരിക്കാൻ തുടങ്ങി. വിവർത്തകർ എന്ന
എഴുത്തുകാരുടെ ഗണം വേർതിരിക്കപ്പെട്ടു. പില്കാലത്തു് ഭാഷയും സാഹിത്യവും പുഷ്ടിപ്പെടുത്തുകയെന്ന
വിവർത്തനങ്ങളുടെ ദൗത്യം അംഗീകരിക്കുകയും അത്തരത്തിൽ പഠനങ്ങളുണ്ടാകുകയും ചെയ്യുന്നു. <ref xml:id="xfn1.26" target="#fn1.26" type="noteAnchor">[26]</ref>
</p>
        </div>
        <!--end of "section 1.6/.1"-->
        <div type="section" xml:id="sec1.7" n="1.7">
          <head type="sechead">ഭാഷാശാസ്ത്രവും വിവർത്തന ചിന്തകളും</head>
          <p style="noindent">മലയാളത്തിൽ വിവർത്തനങ്ങളെയും വിവർത്തന പഠനങ്ങളെയും കുറിച്ചു്
ചരിത്രപരവും സൈദ്ധാന്തികവുമായ അന്വേഷണം ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണു്
തുടങ്ങുന്നതു്. മലയാളത്തിലെ വിവർത്തന ചിന്തകളിൽ <ref target="https://ml.wikipedia.org/wiki/Hermann_Gundert">ഗുണ്ടർട്ട്</ref>
തൊട്ടുള്ളവരുടെ ചരിത്രം ഡോ. ജയാ സുകുമാരൻ അടയാളപ്പെടുത്തുന്നുണ്ടു്. <ref xml:id="xfn1.27" target="#fn1.27" type="noteAnchor">[27]</ref> 1973-ൽ ഒരു
സംഘം ലേഖകർ ചിട്ടപ്പെടുത്തി കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘വിവർത്തനം മലയാളത്തിൽ’
ഈ മേഖലയിലുണ്ടായ ആദ്യകാല പുസ്തകങ്ങളിൽ പ്രധാനപ്പെട്ടതാണു്. <ref xml:id="xfn1.28" target="#fn1.28" type="noteAnchor">[28]</ref> സാഹിത്യ-സാഹിത്യേതര
മേഖലകളിലെ വിവർത്തനങ്ങൾ, വിവർത്തനങ്ങളുടെ ചരിത്രം, വിവർത്തനത്തിലെ പ്രശ്നങ്ങൾ,
ഭാഷാശാസ്ത്ര തലം തുടങ്ങിയവ ഈ സമാഹാരത്തിൽ അവതരിപ്പിച്ചു. നിരൂപകനും കവിയുമായ <ref target="https://ml.wikipedia.org/wiki/N._V._Krishna_Warrier"> എൻ. വി.
കൃഷ്ണവാരിയർ</ref> എഴുതിയ അവതാരിക അക്കാലംവരെയുള്ള വിവർത്തന പഠനത്തിന്റെ
സൈദ്ധാന്തികതലം പ്രതിപാദിച്ചു് മലയാളത്തിലെ വിവർത്തന വിമർശനത്തെ
സമകാലികമാക്കിത്തീർത്തു. 1965-ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച <ref target="https://en.wikipedia.org/wiki/J._C._Catford">ജെ. സി. ക്യാറ്റ്ഫോർഡി</ref> ന്റെ
ഭാഷാശാസ്ത്രത്തെ മുൻനിർത്തി വിവർത്തനത്തെ വിശകലനം ചെയ്യുന്ന A Linguistic Theory of
Translation: An Essay on Applied Linguistics അവലംബമാക്കിയാണു് ഈ അവതാരിക
എൻ. വി. തയ്യാറാക്കിയതു്. സ്രോത ഭാഷ (source language), ലക്ഷ്യ ഭാഷ (target language)
തുടങ്ങിയ സാങ്കേതികപദങ്ങൾ, വിവർത്തനചരിത്രം, ക്യാറ്റ്ഫോർഡിന്റെ ഭാഷാശാസ്ത്രാധിഷ്ഠിതമായ
വിവർത്തന നിർവചനം, പ്രയുക്ത ഭാഷാശാസ്ത്രത്തിന്റെ (applied linguistics) ഭാഗമായി മാറിയ
വിവർത്തനശാസ്ത്രം, ലിപ്യന്തരണം (transliteration) തുടങ്ങിയവ ഈ അവതാരിക ചർച്ചചെയ്തു.
ഭാഷാശാസ്ത്രവുമായി ബന്ധിപ്പിച്ചു് വിവർത്തന പഠനങ്ങളിലെ ലോകമെമ്പാടുമുള്ള ചിന്തയോടു
ചേർന്നുപോകാൻ മലയാളത്തിലെ വിവർത്തന വിമർശനത്തിനു സാധിച്ചതു് ഇതോടുകൂടിയാണു്.
മൂലകൃതിയുടെയും ഗ്രന്ഥകാരന്റെയും അപ്രമാദിത്വത്തിനപ്പുറം മൊഴിമാറ്റം ചെയ്യുന്നതു് ഒരു
ഭാഷാവസ്തുവാണു് എന്ന യാഥാർത്ഥ്യത്തിലേക്കു് വിവർത്തന വിചാരത്തെ എത്തിക്കാൻ കൃഷ്ണവാരിയർക്കു്
കഴിഞ്ഞു. അർഥവിജ്ഞാനം, സാമൂഹിക ഭാഷാശാസ്ത്രം, ആശയവിനിമയ സിദ്ധാന്തങ്ങൾ
(communication theories) തുടങ്ങിയ ഭാഷാശാസ്ത്ര ശാഖകളുടെ വികാസം വിവർത്തന ചിന്തകളിൽ
മാറ്റം വരുത്തിയതും അധികം വൈകാതെ മലയാളത്തിലെ വിവർത്തന വിമർശനം സ്വീകരിച്ചു. <ref xml:id="xfn1.29" target="#fn1.29" type="noteAnchor">[29]</ref>
</p>
          <figure rend="fright" type="gra">
            <graphic url="images/Noam_Chomsky.png" rendition="gra"/>
            <figDesc style="thumb">നോം ചോംസ്കി</figDesc>
          </figure>
          <p style="indent"><ref target="https://en.wikipedia.org/wiki/Eugene_Nida"> യൂജിൻ
എ. നൈഡ</ref> യും (Eugene Nida 1914–2011) <ref target="https://en.wikipedia.org/wiki/J._C._Catford">ജെ. സി. ക്യാറ്റ്ഫോർഡു</ref> മാണു്
ഇക്കാലഘട്ടത്തിലെ വിവർത്തന ചിന്തകർ. മൂലകൃതിയെ ലളിതവും അർത്ഥപ്രസക്തിയുമുള്ള
കെർണലുകൾ (kernels) ആക്കുക, ഘടനാപരമായി ലളിതമായ രീതിയിൽ അർത്ഥം ലക്ഷ്യ
ഭാഷയിലേക്കു മാറ്റുക, ലക്ഷ്യ ഭാഷയിൽ അർത്ഥതലത്തിലും ഘടനാതലത്തിലും തുല്യമായ വാക്യം
രൂപപ്പെടുത്തുക—ഇങ്ങനെയാണു് കെർണൽ നിർമ്മിതിയിലെ വിവർത്തന പ്രക്രിയ. ലോകത്തിലെ
എല്ലാ ഭാഷകളുടെയും കെർണലുകൾ സമാനമാണെന്നു് നൈഡ കരുതി. ഇരുപതാം നൂറ്റാണ്ടിൽ
വിവർത്തന ചിന്തയിലും പ്രയോഗത്തിലുമുണ്ടായ വിപ്ലവം എന്നാണു് <ref target="https://en.wikipedia.org/wiki/George_Steiner">ജോർജ് സ്റ്റെയ്നർ</ref>
ഇക്കാലത്തെ വിശേഷിപ്പിക്കുന്നതു്. <ref xml:id="xfn1.30" target="#fn1.30" type="noteAnchor">[30]</ref> കെർണൽ രീതി (kernel method) ഉപയോഗിച്ചു് നൈഡ
തയ്യാറാക്കിയ വിവർത്തനതന്ത്രം മെഷീൻ ട്രാൻസ്ലേഷന്റെ പുതിയ കമ്പ്യൂട്ടർ കാലത്തിലേക്കു വരെ
എത്തിച്ചു. <ref xml:id="xfn1.31" target="#fn1.31" type="noteAnchor">[31]</ref>
</p>
        </div>
        <!--end of "section 1.7/.1"-->
        <div type="section" xml:id="sec1.8" n="1.8">
          <head type="sechead">സമമൂല്യതയും സാംസ്കാരിക സാഹചര്യവും</head>
          <figure rend="fright" type="gra">
            <graphic url="images/Eugene-nida.png" rendition="gra"/>
            <figDesc style="thumb">യൂജിൻ നൈഡ</figDesc>
          </figure>
          <p style="noindent"> ഭാഷാശാസ്ത്രം, അർത്ഥവിജ്ഞാനീയം, ബൈബിൾ വിവർത്തനം
എന്നിവയുമായി ബന്ധപ്പെട്ടാണു് അമേരിക്കൻ ഭാഷാശാസ്ത്രജ്ഞനായ <ref target="https://en.wikipedia.org/wiki/Eugene_Nida">യൂജിൻ നൈഡ</ref> യൂജിൻ നൈഡ
സങ്കല്പനങ്ങൾ രൂപീകരിച്ചതു്. വിശ്വസ്തതയുമായി ബന്ധപ്പെട്ടു് സമമൂല്യതയെക്കുറിച്ചാണു് (equivalence)
അദ്ദേഹം സംസാരിച്ചതു്. സ്രോതപാഠത്തിന്റെ ഘടനയും ഉള്ളടക്കവുമായി ബന്ധപ്പെട്ട രൂപപരമായ
സമമൂല്യതയെ (“formal equivalence tends to emphasize fidelity to the language structure
of the original language”) കൂടാതെ അദ്ദേഹം മുന്നോട്ടുവെച്ച ലക്ഷ്യ ഭാഷാ വായനക്കാരെ
മുൻനിർത്തിയുള്ള ചലനാത്മക സമമൂല്യത (dynamic equivalence -“the relationship between
receptor and message should be substantially the same as that which existed between
the original receptors and the message”) എന്ന സങ്കല്പനം ഏറെ ശ്രദ്ധ നേടി. മൂലപാഠത്തോടുള്ള
വിശ്വസ്തതയേക്കാൾ ലക്ഷ്യപാഠത്തിന്റെ വായനക്കാർക്കു് അതു് പ്രാധാന്യം നൽകി. സ്രോതപാഠം
എങ്ങനെയാണോ ഫലമുണ്ടാക്കിയതു് അതേ അനുഭവത്തെ പുനരുല്പാദിപ്പാക്കാനുള്ള ശ്രമമാണു്
ചലനാത്മക സമമൂല്യതയുള്ള വിവർത്തനത്തിലുള്ളതു്. നൈഡ വിശ്വസ്തത എന്ന ആശയത്തിനു് നൽകിയ
കൂടുതൽ സാധ്യതകൾക്കു് പില്ക്കാല വിവർത്തന പഠന ചിന്തകളിൽ വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞു.
</p>
          <p style="indent">വിവർത്തനത്തെ ആശയവിനിമയ മാർഗ്ഗം എന്ന നിലയിലാണു് നൈഡ
കണ്ടതു്. ഭാഷാപരവും സാംസ്കാരികവുമായി വൈവിധ്യമുള്ള ജനവിഭാഗങ്ങൾ തമ്മിലുള്ള വിടവു്
ഇല്ലാതാക്കാനാണു് വിവർത്തനം ലക്ഷ്യമാക്കുന്നതു്. പദങ്ങളുടെ വെച്ചുമാറ്റമല്ല, സ്രോത ഭാഷാ
പാഠത്തിന്റെ സമാനാർത്ഥം ലക്ഷ്യ ഭാഷയിലും കൈമാറ്റം</p>
          <figure rend="fright" type="gra">
            <graphic url="images/Ferdinand_de_Saussure.png" rendition="gra"/>
            <figDesc style="thumb">ഫെർഡിനന്റ് ഡി. സൊസൂർ</figDesc>
          </figure>
          <p style="indent"> ചെയ്യുന്നുവെന്നതാണു് ഉറപ്പുവരുത്തേണ്ടത് (semantic transfer).
സ്രോതപാഠത്തിലെ ആശയ പരിസരങ്ങളും സാംസ്കാരിക സൂചനകളും ലക്ഷ്യപാഠത്തിന്റെ
വായനക്കാർക്കു് ലഭിക്കേണ്ടതുണ്ടു് (cultural transfer) എന്നീ ആശയങ്ങൾ അദ്ദേഹം അവതരിപ്പിച്ചു.
പാഠപരിസരം എന്ന ആശയത്തിനു് പ്രാധാന്യം നൽകി. ഓരോ പദവും ശൈലിയും പാഠപരിസരത്തെ
സംബന്ധിച്ചു് പ്രധാനമാണു്. വിവർത്തനത്തിലും ഇതു് പരമപ്രധാനമാണു്. പദങ്ങളിലും ശൈലികളിലും
അർത്ഥം ഉള്ളടങ്ങിയതെങ്ങനെയെന്നു് ഭാഷാപരിസരത്തിലാണു് (linguistic context)
അന്വേഷിക്കേണ്ടതു്. പാഠം എങ്ങനെ വായിക്കുന്നു, വ്യാഖ്യാനിക്കുന്നു എന്നതിന്റെ
സാംസ്കാരികപരിസരവും (cultural context) പ്രധാനമാണു്. സ്രോതപാഠം എത്തരത്തിലാണോ
വായനക്കാർക്കു് അനുഭവപ്പെട്ടതു് അത്തരത്തിലുള്ള ഫലം ലക്ഷ്യ ഭാഷാ വായനക്കാർക്കു്
ലഭിക്കുമ്പോഴാണു് സമമൂല്യതയുള്ള വിവർത്തനമെന്നു പറയാൻ കഴിയുന്നതു്. ഇരുഭാഷകളിലും
സംസ്കാരത്തിലുമുള്ള പാണ്ഡിത്യം വിവർത്തകർക്കു് ഇവിടെ സഹായകരമാകും.
</p>
          <p style="indent">സ്രോതപാഠത്തിന്റെ വിവർത്തനക്ഷമതയും (translatability) വിവർത്തകർ
നേരിടുന്ന പരിമിതിയും നൈഡ ചർച്ച ചെയ്തിട്ടുണ്ടു്. ഒരു വാക്യത്തിലെ തന്നെ എല്ലാ ഘടകങ്ങളും
വിവർത്തനത്തിനു് വഴങ്ങണമെന്നില്ല എന്നു് നൈഡ സമ്മതിക്കുന്നു. സ്രോതലക്ഷ്യ ഭാഷകൾ തമ്മിലുള്ള
വ്യാകരണപരമായ വ്യത്യാസങ്ങൾ,</p>
          <figure rend="fleft" type="gra">
            <graphic url="images/George_Steiner.png" rendition="gra"/>
            <figDesc style="thumb">ജോർജ് സ്റ്റെയ്നർ</figDesc>
          </figure>
          <p style="indent"> പദാവലി, വാക്യഘടന തുടങ്ങിയവയിൽ നിന്നും ഭാഷാപരമായ പരിമിതികളും
സാംസ്കാരിക സമ്പ്രദായങ്ങൾ ജീവിത മനോഭാവങ്ങൾ തുടങ്ങിയവയിലെ വ്യത്യാസങ്ങൾ സാംസ്കാരിക
പരിമിതിയും വാചകത്തിന്റെ രൂപം, തരം, ശൈലി തുടങ്ങിയ പാഠവുമായി ബന്ധപ്പെട്ട പരിമിതികളും
അദ്ദേഹം പരിഗണിക്കുന്നു. ഇത്തരം പരിമിതികൾ മറികടന്നു് വിശ്വസ്തത നിലനിർത്താൻ പല മാർഗ്ഗങ്ങൾ
സ്വീകരിക്കാൻ വിവർത്തകർ നിർബന്ധിതരാകുന്നു. ഭാഷാശാസ്ത്രം കൂടാതെ ചിഹ്നശാസ്ത്രം,
ആശയവിനിമയ സിദ്ധാന്തങ്ങൾ, സാംസ്കാരിക പഠനം എന്നിങ്ങനെ വിവർത്തനത്തെ നിരവധി
ജ്ഞാനശാഖകളുമായി ബന്ധിപ്പിച്ച നൈഡയുടെ സമീപനരീതി പില്ക്കാലത്തു് വിവർത്തന പഠനത്തിൽ
വളരെ സ്വാധീനം ചെലുത്തി. മൂലപാഠവുമായുള്ള താരതമ്യം എന്ന പഠനരീതിയിൽ നിന്നും വിവർത്തന
പഠനങ്ങൾ വികസിക്കാൻ കാരണമായതു് നൈഡയുടെ ഈ അന്തർവൈജ്ഞാനിക സമീപനമാണു്.
<ref xml:id="xfn1.32" target="#fn1.32" type="noteAnchor">[32]</ref>
</p>
          <p style="indent">നൈഡയോടൊപ്പം തന്നെ പരിഗണിക്കേണ്ട വ്യക്തിയാണു് റഷ്യൻ
ഭാഷാശാസ്ത്രജ്ഞനും ചിഹ്നസൈദ്ധാന്തികനുമായ <ref target="https://ml.wikipedia.org/wiki/Roman_Jakobson"> റോമൻ ജാക്കോബ്സൻ</ref>
(Roman Jacobson, 1896–1982). ഭാഷ സൂചകങ്ങളുടെ ഘടനയാണു് എന്ന ചിഹ്നശാസ്ത്ര ആശയങ്ങൾ
തിരിച്ചറിയുന്നതു് വിവർത്തർക്കു് പ്രയോജനകരമാണെന്നു് അദ്ദേഹം</p>
          <figure rend="fleft" type="gra">
            <graphic url="images/Roman_Yakobson.png" rendition="gra"/>
            <figDesc style="thumb">ജാക്കോബ്സൻ</figDesc>
          </figure>
          <p style="indent">വാദിച്ചു. <ref xml:id="xfn1.33" target="#fn1.33" type="noteAnchor">[33]</ref> പാഠത്തിന്റെ സാംസ്കാരിക പരിസരവും അതു് സ്രോത ഭാഷാ
സമൂഹത്തിൽ ഉളവാക്കിയ ഫലങ്ങളും തിരിച്ചറിയുന്ന സാംസ്കാരികാവബോധമാണു് (cultural
sesitivity) വിവർത്തകർക്കു് ആവശ്യം. പില്ക്കാലത്തു് വിവർത്തന പഠനത്തിൽ സാംസ്കാരിക
പഠനത്തിന്റെ സ്വാധീനത്തിനു് ഇതു് കാരണമായി. <ref xml:id="xfn1.34" target="#fn1.34" type="noteAnchor">[34]</ref> സ്രോത ഭാഷാ പാഠത്തിന്റെയും
പാഠഭാഗങ്ങളുടെയും സാംസ്കാരിക സാഹചര്യം മനസ്സിലാക്കുന്നതിലാണു് (contextual
understanding) വിവർത്തകർ ശ്രദ്ധിക്കേണ്ടതു്. സാഹിത്യ വിവർത്തനത്തിൽ പ്രായോഗികവും
സൗന്ദര്യാത്മകവുമായ സർഗ്ഗാത്മക അനുവർത്തനമാണു് (creative adaptation) ജാക്കോബ്സൻ
നിർദ്ദേശിക്കുന്നതു്. സ്രോത ഭാഷാ പാഠത്തിന്റെ വൈകാരിക, വൈചാരിക, സൗന്ദര്യാത്മക
പ്രവർത്തനങ്ങൾ വിവർത്തകർ ഗ്രഹിച്ചിരിക്കണം.
</p>
          <p style="indent">ഒരു ഭാഷയിൽ നിന്നും മറ്റൊരു ഭാഷയിലേക്കുള്ള പരമ്പരാഗത വിവർത്തന
സങ്കല്പനങ്ങളെ (inter lingual translation) കൂടാതെ പാഠത്തിന്റെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും
പുനരുല്പാദനങ്ങളുമായി ഒരേ ഭാഷയിൽ തന്നെ നടക്കുന്ന വിവർത്തനങ്ങൾ (Intra lingual
translation), ഭാഷയിൽ നിന്നും സംഗീതം, ചിത്രം, ശില്പം, സിനിമ, നൃത്തം, നാടകം എന്നിങ്ങനെ ഒരു
ചിഹ്നവ്യവസ്ഥയിൽ നിന്നും മറ്റൊരു ചിഹ്നവ്യവസ്ഥയിലേക്കു് നടത്തുന്ന വിവർത്തനങ്ങൾ (inter
semiotic translation) തുടങ്ങി വിവർത്തനമെന്ന മേഖല വിപുലപ്പെടുത്തിയതു് ജാക്കോബ്സനാണു്.
ചിഹ്നശാസ്ത്രത്തിന്റെ ആശയങ്ങൾ മുൻനിർത്തി ഭാഷകൾ സ്വാഭാവികമായും ഘടനാപരമായും
വ്യത്യസ്തങ്ങളായതിനാൽ തുല്യമായ വിവർത്തനത്തിനു് സാധ്യതയില്ല എന്നു് അദ്ദേഹം അസന്നിഗ്ദ്ധമായി
പ്രഖ്യാപിച്ചു. സമമൂല്യപാഠത്തെ</p>
          <figure rend="fleft" type="gra">
            <graphic url="images/John_Keats.png" rendition="gra"/>
            <figDesc style="thumb">John Keats</figDesc>
          </figure>
          <p style="indent"> നിർമ്മിക്കലാണു് സാധ്യമായതു്. ഭാഷാശാസ്ത്രത്തെ അടിസ്ഥാനമാക്കി
പദങ്ങളും അവയുടെ അർത്ഥവും തമ്മിലുള്ള ബന്ധം, ഭാഷയുടെ കാവ്യാത്മകതയും സൗന്ദര്യാത്മകതയും
സർഗ്ഗാത്മക വിവർത്തനത്തിൽ പ്രസക്തമാകുന്നതെങ്ങനെ തുടങ്ങിയവ ജാക്കോബ്സൻ വിശദീകരിച്ചു.
പാഠത്തിന്റെ രൂപവും ശബ്ദവും സൗന്ദര്യാത്മകതയും ഉള്ളടക്കത്തോളം തന്നെ പ്രധാനമാണു്. വ്യത്യസ്ത
ഭാഷകൾക്കു് വ്യത്യസ്തമായ ആവിഷ്കരണരീതികളാണു് ഉള്ളതു്. രൂപകങ്ങളും ഉപമകളും അതിനു ഭംഗി
നൽകുന്നു. ഓരോ ഭാഷയുടെയും ആവിഷ്കാരത്തിലെ മുൻഗണനകൾ തിരിച്ചറിയുന്നതിലാണു്
വിവർത്തനക്ഷമത (translatability) നിലകൊള്ളുന്നതു്. അർത്ഥം പദത്തിനുള്ളിൽ ഒളിച്ചിരിക്കുന്നില്ല.
അതു് ഉപയോഗിക്കുന്ന പരിസരം അഥവാ സാഹചര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വാക്കും
അടുത്തവാക്കും തമ്മിലുള്ള ബന്ധം, ക്രമം, താനം തുടങ്ങിയവയും അർത്ഥത്തെ നിർണ്ണയിക്കുന്നു.
ഇത്തരത്തിൽ ലക്ഷ്യപാഠ നിർമ്മിതി അഥവാ വിവർത്തന പ്രക്രിയ പാഠത്തിൽ നിന്നും അതിന്റെ
പരിസരത്തിലേക്കു് മാറ്റുകയാണു് റോമൻ ജാക്കോബ്സൻ ചെയ്തതു്. <ref xml:id="xfn1.35" target="#fn1.35" type="noteAnchor">[35]</ref> വിവർത്തന പഠനം സംസ്കാര
പഠനമായി മാറുന്നതാണു് പില്ക്കാലത്തെ കാഴ്ച.
</p>
        </div>
        <!--end of "section 1.8/.1"-->
        <div type="section" xml:id="sec1.9" n="1.9">
          <head type="sechead">വിവർത്തനമെന്ന സാംസ്കാരിക രൂപം</head>
          <figure rend="fright" type="gra">
            <graphic url="images/Narayan_DSW.png" rendition="gra"/>
            <figDesc style="thumb">നാരായൻ</figDesc>
          </figure>
          <p style="noindent"> സാഹിത്യമുൾപ്പെടെയുള്ള കലകൾ സാംസ്കാരിക രൂപങ്ങളെന്ന (cultural
form) നിലയിലാണു് അക്കാദമിക മേഖലയിൽ ഇന്നു് പരിഗണിക്കുന്നതു്. കലകളിലടങ്ങിയ സാംസ്കാരിക
വ്യവഹാരങ്ങളുടെ കാരണവും അർത്ഥവും മൂല്യവും പ്രാധാന്യവും പരസ്പരബന്ധവും കണ്ടെത്തുന്നതാണു്
അക്കാദമിക പഠനങ്ങളുടെ പൊതുരീതിശാസ്ത്രം. സാംസ്കാരിക പാഠങ്ങളിലെ ഭാഷ, പഴഞ്ചൊല്ലുകൾ,
പുരാവൃത്തങ്ങൾ, തത്വസംഹിതകൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, പ്രതീകങ്ങൾ, സംഘടിത
സ്മരണകൾ, ഫലിതങ്ങൾ, ആശംസാ രീതികൾ, സ്ഥാപനങ്ങൾ, ജീവിത വീക്ഷണം തുടങ്ങിയവയിലൂടെ
അവയുടെ സാമൂഹിക സാംസ്കാരിക തലത്തെ വേർതിരിച്ചെടുക്കാനാവും. സാമൂഹിക പ്രത്യയശാസ്ത്രം
വെളിപ്പെടുത്തുന്ന സൂചനകളും അർത്ഥതലങ്ങളും ഈ സൂചകങ്ങളിൽ ഉള്ളടങ്ങിയിരിക്കും. മലയാളത്തിൽ
<ref target="https://ml.wikipedia.org/wiki/Kumaran_Asan">കുമാരനാശാനും</ref> <ref target="https://ml.wikipedia.org/wiki/Narayan">നാരായനും</ref> <ref target="https://en.wikipedia.org/wiki/Sarah_Joseph_(author)">സാറാജോസഫും</ref>
രചനകളിൽ ഉപയോഗിക്കുന്ന സൂചകങ്ങളുടെ കാലികവും സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ
വ്യതിരിക്തതകൾ ഉദാഹരണമാണു്. ഈ തിരിച്ചറിവിൽ നിന്നാണു് വിവർത്തനങ്ങളെയും വിവർത്തന
പ്രക്രിയയെയും പരിഗണിക്കേണ്ടതു്. ഭാഷാവിനിമയമെന്ന നിലയിൽ വിവർത്തനം ആദ്യം
പരിഗണിക്കപ്പെടുന്നതു് ഒരു സാംസ്കാരിക പ്രതിനിധാന പ്രക്രിയ ആയാണു്. സാംസ്കാരിക പഠനങ്ങളുടെ
(cultural studies) ജ്ഞാനമണ്ഡലത്തിൽ വിവർത്തനങ്ങളുടെ സാംസ്കാരിക വിനിമയ പ്രക്രിയ കൂടുതൽ
സൂക്ഷ്മവും രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നതുമായി മാറിയിരിക്കുന്നു. അതായതു്, മൂലപാഠത്തിനും (original
text) അതു് പ്രതിനിധാനം ചെയ്യുന്ന സാമൂഹിക,സാംസ്കാരിക തലങ്ങൾക്കുമുള്ള പ്രസക്തിയെ കുറിച്ചു്
പുനർവിചിന്തനം ആവശ്യമായി വന്നിരിക്കുന്നു. റോമൻ ജാക്കോബ്സന്റെ ചിന്തകളിൽ നിന്നാണു്
സാംസ്കാരിക പഠനത്തിന്റെ വിശാലതയിലേക്കു് കടക്കാനുള്ള സൈദ്ധാന്തികത വിവർത്തന
പഠനങ്ങൾക്കു് ലഭിച്ചതു്.
</p>
          <p style="indent">സാംസ്കാരിക പഠനം മനുഷ്യ ജീവിതത്തിന്റെ സമഗ്രമായ അനുഭവങ്ങളെയാണു്
വിശകലനം ചെയ്യുന്നതു്. സാംസ്കാരികപ്രതിഭാസങ്ങൾ, ആചാരങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങി വിവിധ
സന്ദർഭങ്ങളിൽ സംസ്കാരം ഉല്പാദിപ്പിക്കപ്പെടുന്നതും ഉപഭോഗം ചെയ്യുന്നതും അനുഭവിക്കുന്നതുമായ
രീതികൾ വിശകലനം ചെയ്യുന്ന രീതിശാസ്ത്രമാണതു്. പ്രത്യയശാസ്ത്രം, ജാതി, വർഗ്ഗഘടനകൾ,
ദേശീയരൂപീകരണങ്ങൾ, വംശീയത, ലൈംഗികാഭിമുഖ്യം, ലിംഗഭേദം, തലമുറകൾ തുടങ്ങിയവ സംസ്കാരം
ഉല്പാദിപ്പിക്കുന്നതും അനുഭവിക്കുന്നതുമായ ചില ഇടങ്ങളാണു്. ഇത്തരത്തിൽ സമൂഹത്തിൽ മനുഷ്യർ
നടത്തുന്ന എല്ലാവിധ പ്രവർത്തനങ്ങളുടെയും ഇടപെടലുകളുടെയും സ്വഭാവ രൂപീകരണത്തിന്റെയും
ചിന്തകളുടെയും പിന്നിൽ പ്രവർത്തിക്കുന്ന ആശയങ്ങളെ, അതായതു് വ്യക്തികളുടെ സാംസ്കാരിക
രൂപീകരണങ്ങളെക്കുറിച്ചുള്ള അന്വേഷണമാണു് സാംസ്കാരിക പഠനത്തിലുള്ളതു്. <ref xml:id="xfn1.36" target="#fn1.36" type="noteAnchor">[36]</ref> സ്ഥിരവും
പരിമിതവും സുസ്ഥിരവും വ്യതിരിക്തവുമായ അസ്തിത്വങ്ങളായല്ല, മറിച്ചു് നിരന്തരം ആശയവിനിമയം
ചെയ്യുന്ന, വ്യക്തികളിൽ മാറ്റങ്ങളുണ്ടാക്കുന്നതുമായ സമ്പ്രദായങ്ങളും പ്രക്രിയകളും ആയിട്ടാണു്
സാംസ്കാരിക പഠനം ഇവയെ കാണുന്നതു്. പ്രാദേശികമായും ആഗോളമായും അധികാരത്തിന്റെ
രൂപീകരണത്തിലും വിതരണത്തിലും സംസ്കാരം വഹിക്കുന്ന പങ്കു് അന്വേഷിക്കാനാണു് ശ്രമിക്കുന്നതു്.
ചരിത്രം, അധികാര ഘടനകൾ, പ്രത്യയശാസ്ത്രം, സമ്പദ്വ്യവസ്ഥ, രാഷ്ട്രീയം, അറിവു്, സാങ്കേതിക വിദ്യ,
പരിസ്ഥിതി എന്നിവയുമായി വ്യക്തിയുടെ ദൈനംദിന ജീവിതം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു്
സാംസ്കാരിക പഠനം പരിശോധിക്കുന്നു. ഭാഷയ്ക്കും ആശയവിനിമയ പ്രക്രിയയും അതുവഴി വിവർത്തനവും
ദൈനംദിന ജീവിതത്തിന്റെ ഭാഗമാണു്. വിവർത്തനങ്ങൾ സാംസ്കാരിക വിനിമയങ്ങളെയും
ധാരണകളെയും ഭാവുകത്വത്തെയും എങ്ങനെ സ്വാധീനിക്കുന്നു, വിവർത്തന ഗ്രന്ഥങ്ങൾ സാംസ്കാരിക
ചലനാത്മകതയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നെല്ലാമുള്ള വിശകലനത്തിലാണു് വിവർത്തന
പഠനങ്ങൾ സാംസ്കാരിക പഠനങ്ങളായി മാറുന്നതു്.
</p>
        </div>
        <!--end of "section 1.9/.1"-->
        <div type="section" xml:id="sec1.10" n="1.10">
          <head type="sechead">വിവർത്തനീയതയും പ്രതിനിധാനവും </head>
          <figure rend="fright" type="gra">
            <graphic url="images/Walter_Benjamin.png" rendition="gra"/>
            <figDesc style="thumb">വാൾട്ടർ ബഞ്ചമിൻ</figDesc>
          </figure>
          <p style="noindent"> വ്യക്തി, ഭാഷ, സംസ്കാരം, കാലം തുടങ്ങി ജീവിതത്തിന്റെ വ്യത്യസ്തതകളെ
പ്രതിനിധാനം ചെയ്യാൻ വിവർത്തനം ഉൾപ്പെടെയുള്ള സാംസ്കാരിക രൂപങ്ങൾക്കു് കഴിയും. ഇത്തരത്തിൽ
സാഹിത്യപാഠം പ്രതിനിധാനം ചെയ്യുന്ന സാമൂഹിക-സാംസ്കാരിക തലം സ്രോതഭാഷാ സംസ്കാരത്തിൽ
നടത്തുന്ന ഇടപെടലുകൾ വളരെ പ്രാധാന്യമർഹിക്കുന്നു. <ref target="https://ml.wikipedia.org/wiki/Kumaran_Asan">കുമാരനാശാനും</ref> <ref target="https://en.wikipedia.org/wiki/Sarah_Joseph_(author)">സാറാജോസഫും</ref>
<ref target="https://ml.wikipedia.org/wiki/Narayan">നാരായനും</ref> മലയാള
സാഹിത്യത്തിലും കേരളീയസമൂഹത്തിലും നടത്തിയ സാംസ്കാരികവും രാഷ്ട്രീയവുമായ ഇടപെലുകൾ
അവയുടെ വിവർത്തനങ്ങൾക്കും ബാധകമാണു്. കുമാരനാശാന്റെ കവിതകൾ ഇംഗ്ലീഷിലേക്കു
വിവർത്തനം ചെയ്യുമ്പോൾ പലതരത്തിലുള്ള പ്രതിനിധാന പ്രക്രിയയാണു് അവിടെ നടക്കുന്നതു്.
പ്രാഥമികമായി, ഒരു മലയാള രചനയുടെ മൊഴിമാറ്റമാണതു്. കേവലം ലളിതമായ ഭാഷാ കൈമാറ്റ
പ്രക്രിയയല്ല. വായനാ സമൂഹം മാറുന്നു; ആശാൻ കവിത തികച്ചും അപരിചിതമായ സാംസ്കാരിക, രാഷ്ട്രീയ
ഇടത്തിൽ/കാലത്തിൽ വായിക്കാനിടയാകുന്നു. കുമാരനാശാൻ എഴുതിയ കേരളീയ ചരിത്ര, സാമൂഹിക,
സാഹിതീയ പരിസരങ്ങൾ അറിയാത്തവരാണു് ലക്ഷ്യ ഭാഷാ വായനക്കാർ. അവിടെ ആശാൻ കവിത
പുനർവായിക്കപ്പെടുകയാണു്. വിവർത്തകരുടെ ജോലി പാഠത്തിന്റെ അർത്ഥം പരിഭാഷപ്പെടുത്തുകയല്ല,
സ്രോത ഭാഷാ ജീവിതത്തെ ലക്ഷ്യ ഭാഷയിലേക്കു് പുനർസൃഷ്ടിക്കുകയാണു്. <ref target="https://en.wikipedia.org/wiki/Walter_Benjamin"> വാൾട്ടർ ബഞ്ചമിൻ</ref>
(Walter Benjamin) പറയുന്നതുപോലെ കവിതയുടെ ‘ശേഷജീവിതം’ (afterlife) <ref xml:id="xfn1.37" target="#fn1.37" type="noteAnchor">[37]</ref> ആണതു്.
മലയാളത്തിൽ ആശാൻ കവിത വിനിമയം ചെയ്ത വസ്തുതകളോ ആശയങ്ങളോ ആവണമെന്നില്ല
പരിഭാഷയിൽ വിനിമയം ചെയ്യുന്നതു്.
</p>
          <figure rend="fright" type="gra">
            <graphic url="images/P_B_Shelley.png" rendition="gra"/>
            <figDesc style="thumb">പി. ബി. ഷെല്ലി</figDesc>
          </figure>
          <p style="indent"> “വിവർത്തനം ഒരു രൂപമാണു്. ഒരു രൂപമെന്ന നിലയിൽ ഇതിനെ
മനസ്സിലാക്കണമെങ്കിൽ നമ്മൾ മൂലകൃതിയിലേക്കു് പോകേണ്ടതുണ്ടു്… ഒരു കൃതി വിവർത്തന
ക്ഷമമാണോ അല്ലയോ എന്നതിനു് രണ്ടർത്ഥങ്ങളുണ്ടു്. ഒന്നു്: അതിന്റെ വായനക്കാരുടെ
കൂട്ടത്തിലെവിടെയെങ്കിലും അതു വിവർത്തനം ചെയ്യാൻ പ്രാപ്തിയുള്ള ഒരാൾ ഉണ്ടോ? രണ്ടു്, ഒരുപക്ഷേ,
കൂടുതൽ പ്രസക്തമായതു്: അതിന്റെ പ്രകൃതം വിവർത്തനത്തിനു് വഴങ്ങുമോ, രൂപത്തിന്റെ സവിശേഷത
കൊണ്ടു് അതു് വിവർത്തനം ആവശ്യപ്പെടുന്നുണ്ടോ? ആദ്യത്തേതിന്റെ ഉത്തരം സന്ദർഭാനുസരണം മാത്രം
ലഭിക്കുന്നതാണെങ്കിൽ രണ്ടാമത്തേതു് താത്വികമായി ഉരുത്തിരിയേണ്ട ഒന്നാണു്… വിവർത്തനം
ഒരു സർഗ്ഗരൂപമാണെങ്കിൽ വിവർത്തന ക്ഷമത ചില കൃതികളുടെ സവിശേഷ ഗുണമായിരിക്കും.” <ref xml:id="xfn1.38" target="#fn1.38" type="noteAnchor">[38]</ref>
</p>
          <p style="indent">എഴുതിയ കാലമല്ല വിവർത്തനത്തിന്റെ കാലം. കാലമാണു് രൂപം നിർമ്മിച്ചതു്.
കുമാരനാശാന്റെ ശില്പചാതുരിയും പ്രശക്തിയും പ്രസക്തിയും മലയാള സാഹിത്യചരിത്രത്തിൽ
ഇന്നോളമുള്ള ശേഷജീവിതവും പ്രധാനമാണു്. സമീപകാലത്തു് നടക്കുന്ന ആശാൻ കൃതികളുടെ പരിഭാഷാ
ശ്രമത്തിൽ ഇക്കാലമത്രയും നടന്ന പഠനങ്ങളും ഗവേഷണങ്ങളും ചർച്ചകളും ഉൾപ്പെടാതിരിക്കില്ല.
‘നൂറ്റാണ്ടുകളിലൂടെ യാത്രചെയ്യുമ്പോൾ ഒരു കൃതിയുടെ ഇനവും തരവും മാറും’ <ref xml:id="xfn1.39" target="#fn1.39" type="noteAnchor">[39]</ref> എന്നതും
ബഞ്ചമിൻ ഓർമ്മിപ്പിക്കുന്നു. രാമചരിതവും അദ്ധ്യാത്മ രാമായണവും നമ്പ്യാർ കൃതികളും ഓർക്കുക.
വസ്തുതകളും ആശയങ്ങളും മൂലകൃതിയിൽ നിന്നും പരിഭാഷപ്പെടുത്തുക എന്നതാണു് വിവർത്തനത്തിന്റെ
ധർമ്മമായി സ്വീകരിക്കുന്നതെങ്കിൽ അത്തരം വിവർത്തനങ്ങൾക്കു് കാര്യമില്ല എന്നതാണു് ബഞ്ചമിന്റെ
അഭിപ്രായം. <ref xml:id="xfn1.40" target="#fn1.40" type="noteAnchor">[40]</ref>
</p>
          <figure rend="fright" type="gra">
            <graphic url="images/Friedrich_Schleiermacher.png" rendition="gra"/>
            <figDesc style="thumb">ഫെഡറിക് ഷെയ്മാക്കൽ</figDesc>
          </figure>
          <p style="indent"> “ഉള്ളടക്കമല്ല രൂപമാണു് പരിഭാഷ… ഭാഷ രൂപമാണു് എന്നു
പറഞ്ഞാൽ അതിന്റെ അർത്ഥം ഭാഷയുടെ സൂചക തലത്തിനു്, അതിന്റെ ഭൗതിക ഘടനയ്ക്ക്, അർത്ഥ
തലത്തെക്കാൾ പ്രാധാന്യം ലഭിക്കുക എന്നു കൂടിയാണു്. ഭാഷയുടെ ഭൌതികതയുടെ അടിസ്ഥാനം തന്നെ
അതിന്റെ സൂചക തലമാണു്… മൂലഭാഷയിലെ സൂചകങ്ങൾ തമ്മിലുള്ള പരസ്പര ബന്ധത്തിലൂടെ
വളർന്നു വരുന്നതാണു് ഭാഷയുടെ രൂപഘടന. ഒരേ വസ്തുവിനെ വിവിധ വാക്കുകളിലൂടെ സൂചിപ്പിക്കുന്ന
ഭാഷാഭേദങ്ങൾ അർത്ഥ സൂചനകൾ വിവക്ഷിക്കുന്ന ഭാഷയുടെ കഴിവിനെയാണു്
പ്രതീകവൽക്കരിക്കുന്നതു്. ഇതു് പരിഭാഷയുടെ മാത്രമല്ല, ഭാഷയുടെ തന്നെ പ്രത്യേകതയായാണു്
ബഞ്ചമിൻ കാണുന്നതു്. വിവർത്തനീയത (translatability) എന്നാണു് ഈ ഭാഷാഗുണത്തെ അദ്ദേഹം
വിളിക്കുക. വിവർത്തനീയതയാണു് ഒരു കൃതിയെ—അതു് മറ്റു ഭാഷകളിലേക്കു് വിവർത്തനം
ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ പോലും—ഇതര ഭാഷകൾക്കു കൂടി ഉൾക്കൊള്ളാവുന്ന പാഠമാക്കി
പരുവപ്പെടുത്തുന്നതു്. വിവർത്തനീയമായ കൃതികൾക്കു് സഹജമായിത്തന്നെ ഒരുതരം വൈദേശികതയോ
സാർവലൌകികതയോ ഉണ്ടെന്നു വേണമെങ്കിൽ പറയാം” <ref xml:id="xfn1.41" target="#fn1.41" type="noteAnchor">[41]</ref>
</p>
          <figure rend="fleft" type="gra">
            <graphic url="images/Dante_Gabriel_Rossetti.png" rendition="gra"/>
            <figDesc style="thumb">ഡി ജി റോസെറ്റി</figDesc>
          </figure>
          <p style="indent">സ്രോതഭാഷാ വായനക്കാർ മുൻവിധിയോടെയും ആരാധനയോടും
വീക്ഷിക്കുന്ന കുമാരനാശാനോ സാമൂഹികവും സാംസ്കാരികവുമായ കാവ്യരചനാ കാരണങ്ങളോ
അവിടെയില്ല. ഇത്തരം സാഹിതീയ പരിസരത്തിലാണു് വിവർത്തകർ സ്വാതന്ത്ര്യം അനുഭവിക്കുന്നതു്.
മൂലരചനയെ അതേപടി പകർത്താനാവാത്തതിനാൽ ഏതൊരു സാഹിതീയ വിവർത്തനവും
പുനർസൃഷ്ടിയായി മാറും.
</p>
          <p style="indent">ഇന്ത്യൻ ഭാഷകളിലല്ലാതെ ഇംഗ്ലീഷ് പോലുള്ള മറുനാടൻ ഭാഷകളിലേക്കു്
വിവർത്തനം ചെയ്യുമ്പോൾ അതിനൊരു സംവാദത്തിന്റെ സ്വഭാവം കൂടിയുണ്ടു്. സാംസ്കാരിക നിർമ്മിതി
എന്ന നിലയിൽ വിവർത്തനം ഭാഷയും സംസ്കാരവും തമ്മിലുള്ള ഗുണപരമായ സംവാദത്തിനു് ഇടം
നല്കുന്നുണ്ടു്. ഇത്തരത്തിൽ സംവാദത്തിനായി തിരഞ്ഞെടുക്കുന്ന ഏറ്റവും ഗുണമേന്മയേറിയ നിർമ്മിതി
ഏതു് എന്നതാണു് പ്രധാനം. ഈ വിവർത്തന ഉല്പന്നമാണു് മലയാള സാഹിത്യവുമായി ബന്ധപ്പെട്ടു് ഭാഷ,
സംസ്കാരം, കാലം എന്നിവ പ്രതിനിധാനം ചെയ്യുന്നതു്. ഇംഗ്ലീഷ് ഭാഷയിൽ മലയാള സാഹിത്യം
പ്രതിനിധാനം ചെയ്യാൻ ഏതൊക്കെ രചനകൾക്കാണു് കഴിയുക, കഴിഞ്ഞതു് എന്നതു പ്രധാനമാണു്.
എന്തുകൊണ്ടു് സാഹിത്യ വിവർത്തനം? എന്തുകൊണ്ടു് കുമാരനാശാൻ? എന്നീ ചോദ്യങ്ങൾക്കാണു്
പ്രസക്തി. ലക്ഷ്യ ഭാഷയിലും സാഹിതീയ സംസ്കാരത്തിലും ഗ്രാഹ്യമുള്ള വിവർത്തകർ വിവർത്തന
കൃതികളുടെ തിരഞ്ഞെടുപ്പിലും വിവർത്തന രീതിയിലും ഇടപെടുന്നുണ്ടു്. സാംസ്കാരികമായ, രാഷ്ട്രീയമായ
ഇടപെടലാണതു്. ഓരോ വാക്കും സാംസ്കാരികമാണു്. മൂലരചയിതാവു് രൂപപ്പെടുത്തിയ സാംസ്കാരിക
യാഥാർത്ഥ്യത്തിൽ നിന്നും വിവർത്തകർ തങ്ങളുടേതായ സാംസ്കാരിക യാഥാർത്ഥ്യം രൂപപ്പെടുത്തുന്നു.
<ref target="https://en.wikipedia.org/wiki/Sarah_Joseph_(author)">
സാറാജോസഫ്</ref>, <ref target="https://ml.wikipedia.org/wiki/Narayan">
നാരായൻ</ref> തുടങ്ങിയവരുടെ രചനകൾ പ്രബല സംസ്കാരത്തിൽ നിന്നു് ഭിന്നമായ പ്രാന്തവത്കൃത
സമൂഹത്തിന്റെ ജീവിത വീക്ഷണങ്ങളും വ്യവഹാരങ്ങളും ശൈലികളുമാണു് പ്രതിനിധാനം ചെയ്യുന്നതു്.
സാംസ്കാരിക വിനിമയം എന്ന ലക്ഷ്യത്തിനപ്പുറത്തു് ചില രാഷ്ട്രീയ സാധ്യതകൾ കൂടി ഇത്തരം രചനകളുടെ
വിവർത്തന പ്രക്രിയയ്ക്കുണ്ടു്. സമൂഹത്തിലെ ഏകപക്ഷീയമായ നിലപാടുകളും ശരികളും പ്രതിരോധിക്കുന്ന
സാമൂഹിക പ്രക്രിയയാണു് ഈ എഴുത്തുകാരുടേതു്. ഇവരുടെ രചനകൾ വിവർത്തനം ചെയ്യുമ്പോൾ അവ
പ്രതിനിധാനം ചെയ്യുന്ന സാമൂഹികതലം, പ്രതിചരിത്രമെഴുത്തു്, പ്രത്യധീശത്വം, മുഖ്യധാരാ സാഹിത്യത്തിൽ
നടത്തുന്ന ഇടപെടൽ തുടങ്ങിയ സൂക്ഷ്മരാഷ്ട്രീയ തലം കൂടി ലക്ഷ്യപാഠ നിർമ്മിതിയിൽ പ്രധാനമാണു്. ഈ
തിരിച്ചറിവും തെരഞ്ഞെടുപ്പുമാണു് വിവർത്തനമെന്ന ശേഷജീവിതത്തെ ശ്രേഷ്ഠമാക്കുന്ന പ്രധാന ഘടകം.
</p>
          <figure rend="fright" type="gra">
            <graphic url="images/Skaria_Zacharia.png" rendition="gra"/>
            <figDesc style="thumb">സ്കറിയ സക്കറിയ</figDesc>
          </figure>
          <p style="indent"> സവിശേഷമായ സാമൂഹിക രാഷ്ട്രീയതലം പ്രതിനിധാനം ചെയ്യുന്ന
മൂലപാഠത്തിന്റെ തെരഞ്ഞെടുപ്പിൽ തന്നെ വിവർത്തന പ്രക്രിയയിലെ രാഷ്ട്രീയതലം ആരംഭിക്കുന്നു.
സംസ്കാര പഠനത്തിൽ രാഷ്ട്രീയം എന്ന പദം അധികാരത്തെക്കുറിച്ചുള്ള പഠനം എന്നാണർത്ഥം.
സാംസ്കാരിക തലത്തിൽ മൂലപാഠം വെറും ‘കൃതി’യല്ല (work); അതു് പ്രതിനിധാനം ചെയ്യുന്ന
പരിസരമാണു്, ‘ഇട’മാണു് (space) എന്നർത്ഥം. ഇംഗ്ലീഷ് പോലുള്ള അധികാരഭാഷയിലേക്കുള്ള
(language of power) വിവർത്തനമാകുമ്പോൾ <ref xml:id="xfn1.42" target="#fn1.42" type="noteAnchor">[42]</ref> ശ്രദ്ധേയമായ മറ്റൊരു തലം കൂടിയുണ്ടു്. മലയാള സാഹിത്യ
ചരിത്രത്തിന്റെ പ്രതിനിധാനമെന്ന നിലയിൽ ഇംഗ്ലീഷ് വിവർത്തന ശേഖരത്തിൽ അതു് വിനിമയം
ചെയ്യുന്നു. ലോകഭാഷകളിലെ റൊമാന്റിക് പ്രസ്ഥാനത്തോടും നവോത്ഥാന ആശയങ്ങളോടും ചേർത്തു്
കുമാരനാശാൻ കൃതികൾ സംവേദനം ചെയ്യപ്പെടുന്നു. ഇതിനിടയിൽ മധ്യസ്ഥത (agency) വഹിക്കുന്ന
വിവർത്തകർ നിഷ്ക്രിയരല്ല, മറിച്ചു് അവരുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പുകളും
നിലപാടുകളുമാണു് വിവർത്തനമെന്ന അന്തിമ ഉല്പന്നം രൂപപ്പെടുത്തുന്നതു്. ലോകമെങ്ങുമുള്ള
അധീനവർഗ്ഗ ബൗദ്ധിക രാഷ്ട്രീയ സംഘങ്ങളോടു് ചേർന്നുനിൽക്കണോ എന്ന നിലപാടു്
വിവർത്തനത്തിൽ പ്രധാനമാവുന്നു. വിവർത്തനത്തിലൂടെ ഒരു കൃതിക്കു് ലഭിക്കുന്ന മൂല്യവർദ്ധിത (value
addition) പ്രക്രിയയാണു്. കീഴാള സാഹിത്യത്തിൽ (subaltern literature) നാരായനും
സ്ത്രീരചനകളിൽ (women writing) സാറാജോസഫും കണ്ണിചേരുന്നതു് മൊഴിമാറ്റത്തിലൂടെയാണു്.
</p>
        </div>
        <!--end of "section 1.10/.1"-->
        <div type="section" xml:id="sec1.11" n="1.11">
          <head type="sechead">വിവർത്തന പ്രക്രിയയിലെ സാംസ്കാരികതലം</head>
          <figure rend="fleft" type="gra">
            <graphic url="images/Even-Zohar_Itamar.png" rendition="gra"/>
            <figDesc style="thumb">ഇറ്റാമർ ഇവൻ സൊഹർ</figDesc>
          </figure>
          <p style="noindent"> ഭാഷാശാസ്ത്രവും സാഹിത്യ സിദ്ധാന്തങ്ങളും സാമൂഹിക ശാസ്ത്രവും
സാംസ്കാരിക പഠനങ്ങളും വിവർത്തനത്തിന്റെ വിശകലന പ്രക്രിയയിൽ ഇടപെടുന്നതാണു് പിന്നീടുള്ള
വിവർത്തന പഠനത്തിന്റെ ചരിത്രം. സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ പരിപ്രേക്ഷ്യത്തിൽ
വിവർത്തനത്തിലെ വിശ്വസ്തത എന്ന സങ്കല്പനത്തെ വിശദീകരിച്ച സൈദ്ധാന്തികനാണു് <ref target="https://en.wikipedia.org/wiki/Lawrence_Venuti"> ലോറൻസ് വെനുറ്റി</ref>
(Lawrence Venuti). നിരവധി വിമർശന പഠനങ്ങൾ ചെയ്തിട്ടുള്ള അദ്ദേഹം വിവർത്തകർക്കു് പ്രാധാന്യം
കൊടുക്കുന്നതിനു വേണ്ടി വാദിച്ചു. <ref xml:id="xfn1.43" target="#fn1.43" type="noteAnchor">[43]</ref> വിവർത്തകർ അദൃശ്യരായി വിവർത്തനത്തിൽ
സ്രോതപാഠത്തിന്റെ വൈദേശികത്വം (foreignness) നിലനിർത്തുന്നതിനെക്കുറിച്ചു് അദ്ദേഹം
വിശദീകരിക്കുന്നു. ലക്ഷ്യപാഠം കൂടുതൽ ദൃശ്യമാകുന്നതരത്തിൽ അതു് സ്രോതസംസ്കാരത്തിന്റെ
വ്യതിരിക്തതകൾ നിലനിർത്തുന്നു. സ്രോത പാഠത്തിന്റെ സാംസ്കാരികവും ഭാഷാപരവുമായ
പ്രത്യേകതകൾ ലക്ഷ്യ ഭാഷാ വായനക്കാർക്കു് ലഭിക്കുന്നു. ലക്ഷ്യ പാഠത്തിനു പിന്നിൽ പ്രവർത്തിക്കുന്ന
സങ്കീർണ്ണവും സർഗ്ഗാത്മകവുമായ വിവർത്തന പ്രക്രിയയ്ക്കാണു് പ്രാധാന്യം. വിവർത്തകർ ദൃശ്യത
(visibility) നേടി അംഗീകരിക്കപ്പെടണമെന്നും അദ്ദേഹം വാദിച്ചു. സംസ്കാര വിനിമയത്തിന്റെ
മധ്യവർത്തികൾ എന്ന നിലയിൽ വിവർത്തകരുടെ പദവി, വിവർത്തനത്തിന്റെ സങ്കീർണതയും
സർഗ്ഗാത്മകതയും, സ്രോതപാഠത്തിന്റെ ആസ്വാദനത്തിൽ നിന്നും ലക്ഷ്യപാഠരൂപീകരണത്തിൽ
വിവർത്തകരുടെ പങ്കു് തുടങ്ങിയവ അദ്ദേഹത്തിന്റെ ചർച്ചകളിൽ പ്രാധാന്യം നേടി.
</p>
          <p style="indent">‘Foreignization’ കൂടാതെ അദ്ദേഹം മുന്നോട്ടുവെച്ച സങ്കല്പനമാണു്
‘Domestication’. അതു് സ്രോതപാഠത്തിന്റെ വൈദേശികത്വം നിലനിർത്തുന്നതിനു ഭിന്നമായി
ഭാഷാപരവും സാംസ്കാരികവുമായ അപരിചിതത്വം ഇല്ലാതാക്കി ലക്ഷ്യ ഭാഷയ്ക്കിണങ്ങും വിധം വിവർത്തനം
ചെയ്യുന്നതാണു്. ഇതു് വിവർത്തകരുടെ അദൃശ്യതയ്ക്കു് (Translator’s invisibility) വഴിതെളിക്കുന്നു
എന്നാണു് വെനുറ്റിയുടെ വാദം. <ref xml:id="xfn1.44" target="#fn1.44" type="noteAnchor">[44]</ref> വിവർത്തകരുടെ ധാർമ്മികമായ ഉത്തരവാദിത്തത്തെക്കുറിച്ചു്
അദ്ദേഹം സംസാരിച്ചു. സ്രോത ഭാഷാ സംസ്കാരത്തിനും ഭാഷാപ്രകടന രീതിക്കും മുൻഗണന കൊടുക്കുന്ന
വിവർത്തനത്തിനു വേണ്ടിയുള്ള ശ്രമമാണതു്. വൈദേശിക പാഠത്തിന്റെ അപരിചതത്വം കളയുന്ന
‘Domestication’ രീതി വിവർത്തന പ്രക്രിയ ലഘൂകരിക്കും. അതേസമയം സ്രോതപാഠത്തിന്റെ
യഥാർത്ഥ സാംസ്കാരിക പശ്ചാത്തലം ലക്ഷ്യ ഭാഷാ വായനക്കാർക്കു് തിരിച്ചറിയുന്നതിനു വേണ്ടി
വൈദേശിക ഘടകങ്ങൾ അക്ഷരാർത്ഥത്തിൽ നിലനിർത്തുന്നതു് ലക്ഷ്യ ഭാഷയുടെ ഭാഷാപരവും
സാംസ്കാരികവുമായ മാനദണ്ഡങ്ങൾക്കു് വിരുദ്ധമായി വന്നേക്കാം. ലക്ഷ്യ ഭാഷയുടെ സ്വാഭാവികതയും
ഭംഗിയും ഒഴുക്കും തടസ്സപ്പെടുത്തുന്ന വാക്യഘടനയും പദാവലിയും വിവർത്തനത്തെ വൈകൃതമാക്കും.
സാംസ്കാരികമായ പൊരുത്തക്കേടുകൾ ലക്ഷ്യപാഠ വായനയ്ക്കു് അരോചകമോ അസംബന്ധമോ ആകും.
വിവർത്തനത്തിലെ കാടത്തം (barbarism in translation) എന്നാണു് വെനുറ്റി ഇതു്
പരാമർശിക്കുന്നതു്. വിശ്വസ്തത നിലനിർത്താനുള്ള അമിത ശ്രമങ്ങൾ വിവർത്തനം പാടേ
പരാജയപ്പെടുത്തുന്ന നിലയിലെത്തിക്കും. മികച്ച ഭാഷാവബോധം, സാംസ്കാരികമായ അനുവർത്തനം
(cultural adaptation), സർഗ്ഗാത്മകമായ പ്രശ്നപരിഹാര ശ്രമങ്ങൾ (creative problem-solving)
എന്നിവയിലൂടെ ഈ പ്രശ്നങ്ങൾ മറികടക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ലക്ഷ്യസംസ്കാരത്തിലെ പ്രബലമായ ആശയങ്ങളിലും ധാരകളിലും വിള്ളലുകളുണ്ടാക്കാൻ
വിവർത്തനങ്ങൾക്കു് സാധിക്കും. തുടങ്ങി വിശ്വസ്തതയിൽ ഒതുങ്ങിനിന്ന വിവർത്തന പഠനത്തെ
സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ വിമർശമാക്കാൻ വെനുറ്റിക്കു് കഴിഞ്ഞു. വിമർശനാത്മക
സാംസ്കാരിക പഠനത്തിന്റെ ഭാഗമായി വിവർത്തന പഠനവും മാറിയതു് ഇക്കാലത്താണു്. <ref xml:id="xfn1.45" target="#fn1.45" type="noteAnchor">[45]</ref>
വിവർത്തകരുടെ തന്ത്രങ്ങളും തീരുമാനങ്ങളും, സാംസ്കാരിക ചരിത്രപരമായ പരിസരത്തിൽ വിവർത്തനം
എങ്ങനെ പ്രവർത്തിക്കുന്നു, സാമ്പത്തികവും സ്ഥാപനപരവുമായ ഇടപെടലുകൾ വിവർത്തനങ്ങളിൽ
സ്വാധീനം ചെലുത്തുന്നതു്, തുടങ്ങിയ മേഖലകൾ തുറന്നതു് വിവർത്തനത്തെ സാംസ്കാരിക വിഭവമെന്ന
നിലയിൽ വിശകലനം ചെയ്യുന്നതിനു് സഹായകമായി. ചുരുക്കത്തിൽ വിമർശനാത്മകവും ധാർമ്മികവും
സാംസ്കാരിക പ്രാധാന്യമുള്ളതുമായ ഒന്നായി വിവർത്തന പഠനം മാറിയതു് വെനുറ്റിയുടെ
ഇടപെടലിലാണു്.
</p>
        </div>
        <!--end of "section 1.11/.1"-->
        <div type="section" xml:id="sec1.12" n="1.12">
          <head type="sechead">ബൈബിൾ വിവർത്തന പഠനങ്ങൾ</head>
          <figure rend="fright" type="gra">
            <graphic url="images/Toury.png" rendition="gra"/>
            <figDesc style="thumb">ഗിദൻ ടൂറി</figDesc>
          </figure>
          <p style="noindent">ഒരു ജ്ഞാനമേഖല എന്ന നിലയിൽ വിവർത്തന പഠനങ്ങൾ വളരുന്നതിൽ
ബൈബിൾ വിവർത്തനങ്ങളെക്കുറിച്ചു് വന്ന അന്വേഷണങ്ങൾക്കു് വലിയ പങ്കുണ്ടു്. മുമ്പു
സൂചിപ്പിച്ചതുപോലെ, ന്യായപ്രമാണത്തിൽ നിന്നും വള്ളിയോ പുള്ളിയോ മാറ്റം വരരുതു് എന്ന കല്പനയ്ക്കു
മേൽ വിവർത്തനം ചെയ്ത ബൈബിൾ മാതൃകകളിൽ നിന്നാണു് വിവർത്തന വിമർശനം അതിന്റെ
രീതികളും രൂപങ്ങളും വികസിപ്പിച്ചെടുത്തതു് എന്നു് ജെയിംസ് ഹോംസും <ref xml:id="xfn1.46" target="#fn1.46" type="noteAnchor">[46]</ref> മറ്റും രേഖപ്പെടുത്തിയിട്ടുണ്ടു്.
മികച്ചതു്/മോശം, വിശ്വസ്തം/അവിശ്വസ്തം, പദാനുപദ വിവർത്തനം, ഇരുപാഠങ്ങളുടെ സമതുലനം,
സ്വതന്ത്രം, വിവർത്തകരുടെ പ്രത്യയശാസ്ത്രം, വിവർത്തന തന്ത്രങ്ങൾ, സാംസ്കാരിക വിനിമയം,
വിവർത്തനങ്ങൾ തമ്മിലുള്ള താരതമ്യപഠനം, അനുവർത്തനം, കൊളോണിയൽ, പോസ്റ്റ്
കൊളോണിയൽ, ഫെമിനിസ്റ്റ് വിവർത്തനം തുടങ്ങി ആദ്യകാലം തൊട്ടുള്ള വിവർത്തന പഠനങ്ങളിലും
സിദ്ധാന്തങ്ങളിലും ബൈബിൾ വിവർത്തനങ്ങൾ കാര്യമായി ഇടപെടുകയുണ്ടായി. <ref xml:id="xfn1.47" target="#fn1.47" type="noteAnchor">[47]</ref>
ഉദാഹരണമായി, Jesus said to them, ‘I am the bread of life; he who comes to me shall not
hunger, and he who belives in me shall never thirst and him who come to me I shall not
throw out’ John 6: 35–37 <ref xml:id="xfn1.48" target="#fn1.48" type="noteAnchor">[48]</ref> എന്ന ഭാഗം Joann Haugerud വിവർത്തനം ചെയ്തതു്
നോക്കുക.
</p>
          <p style="indent">Jesus said to them, ‘I am the bread of life; anyone to comes to me
shall not hunger, and anyone belives in me shall never thirst and those who come to me I
shall not throw out’ <ref xml:id="xfn1.49" target="#fn1.49" type="noteAnchor">[49]</ref> ഭാഷയിലെ ലിംഗഭേദത്തെ പൊളിച്ചുകളഞ്ഞ ഫെമിനിസ്റ്റ്
വിവർത്തനങ്ങൾ ഇക്കാര്യത്തിൽ എടുത്തു പറയേണ്ടതാണു്.
</p>
          <figure rend="fleft" type="gra">
            <graphic url="images/Edward_FitzGerald.png" rendition="gra"/>
            <figDesc style="thumb">ഫിറ്റ്സ്ജറാൾഡ്</figDesc>
          </figure>
          <p style="indent"> ബൈബിൾ വിവർത്തനവുമായി ബന്ധപ്പെട്ടു് മലയാളത്തിലും ധാരാളം
പഠനങ്ങൾ ഉണ്ടായിട്ടുണ്ടു് <ref xml:id="xfn1.50" target="#fn1.50" type="noteAnchor">[50]</ref> ‘ബൈബിൾ വിവർത്തനം’ <ref xml:id="xfn1.51" target="#fn1.51" type="noteAnchor">[51]</ref> , ‘ബൈബിൾ വിവർത്തനം ചില
പ്രശ്നങ്ങൾ’ <ref xml:id="xfn1.52" target="#fn1.52" type="noteAnchor">[52]</ref> , ‘ബൈബിൾ തർജ്ജമകൾ മലയാളത്തിൽ’ <ref xml:id="xfn1.53" target="#fn1.53" type="noteAnchor">[53]</ref> ,
‘മാണിക്കത്തനാരുടെ ബൈബിൾ പരിഭാഷാശൈലി’ <ref xml:id="xfn1.54" target="#fn1.54" type="noteAnchor">[54]</ref> —മലയാളത്തിലെ വിവർത്തന
വിമർശനത്തിന്റെ സൈദ്ധാന്തികമായ വളർച്ച ഈ ലേഖനങ്ങളിൽ നിന്നു കണ്ടെടുക്കാൻ കഴിയും.
ഇന്ത്യൻ ഭാഷകളിലെ ബൈബിൾ വിവർത്തനങ്ങളെ കുറിച്ചു് പൊതുവെ പരാമർശിക്കുന്ന എൻ. സാമിന്റെ
ലേഖനം 1811-ൽ ബോംബെയിലെ കൂരിയർ പ്രസിൽ അച്ചടിച്ച ആദ്യമലയാള ബൈബിൾ വിവർത്തനം,
1822-ൽ കോട്ടയം സി. എം. എസ്. പ്രസ്സിൽ അച്ചടിച്ച <ref target="https://ml.wikipedia.org/wiki/Benjamin_bailey">ബെയ്ലി</ref> യുടെ
പുതിയനിയമ പരിഭാഷ, 1842-ൽ സമ്പൂർണ്ണ ബൈബിൾ വിവർത്തനം, 1868-ൽ മംഗലാപുരത്തു നിന്നും
<ref target="https://ml.wikipedia.org/wiki/Hermann_Gundert">ഗുണ്ടർട്ടി</ref> ന്റെ
പുതിയ നിയമ പരിഭാഷ, 1905-ൽ എറണാകുളത്തുനിന്നും പ്രസിദ്ധീകരിച്ച മഞ്ഞുമ്മൽ ആശ്രമത്തിലെ
വൈദികർ ചെയ്ത പരിഭാഷ എന്നിവ പദതലത്തിലും പ്രധാനമായും വാക്യതലത്തിലും താരതമ്യ പഠന
വിധേയമാക്കുന്നു. സത്യവേദ പുസ്തകം (1910), മലയാളം ബൈബിൾ (ഓശാന പബ്ലിക്കേഷൻ, 1983)
എന്നിവയിലെ സംജ്ഞാനാമങ്ങളിലും പദഘടനയിലും വാക്യഘടനയിലും വന്ന മാറ്റങ്ങളാണു് ഡോ. കെ.
രഗു പരിശോധിക്കുന്നതു്. ക്രൈസ്തവമത രൂപീകരണത്തിൽ ബൈബിൾ തർജ്ജമകൾ വഹിച്ച
പങ്കിനെക്കുറിച്ചുള്ള അന്വേഷണത്തിനു് ഊന്നൽ കൊടുക്കുന്നതാണു് <ref target="https://ml.wikipedia.org/wiki/Skaria_Zacharia"> സ്കറിയ സക്കറിയ</ref> മുന്നോട്ടു
വെയ്ക്കുന്ന വിമർശനപാഠം.
</p>
          <p style="indent">“കേരളത്തിൽ ബൈബിൾ തർജമയ്ക്കു് ഇറങ്ങിപ്പുറപ്പെടുന്നവരെ
കഴിഞ്ഞകാലത്തും ഇന്നും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമുണ്ടു്. ഭാരതത്തിലെ മറ്റൊരു പ്രദേശത്തും
അനുഭവപ്പെടാത്ത ഒരു പ്രശ്നം. മലയാളത്തിൽ ബൈബിൾ തർജമ ഉണ്ടാകുന്നതിനു</p>
          <figure rend="fright" type="gra">
            <graphic url="images/Byron_Phillips.png" rendition="gra"/>
            <figDesc style="thumb">Lord Byron</figDesc>
          </figure>
          <p style="indent"> നൂറ്റാണ്ടുകൾ മുമ്പുതന്നെ മലയാളനാട്ടിൽ ക്രിസ്തുമതം വേരുറച്ചിരുന്നു.
ക്രൈസ്തവർ ഒരു സമുദായമായി വളർച്ച പ്രാപിക്കുകയും ചെയ്തിരുന്നു. അവരുടെ മതജീവിതത്തോടു
ബന്ധപ്പെട്ട ഒരു മതഭാഷയും പ്രചരിച്ചിരുന്നു. ഏതു് ഉപഭാഷയെപ്പോലെയും ക്രൈസ്തവരുടെ മതഭാഷയും
തനിമയുള്ളതായിരുന്നു. മതസംബന്ധമായ കാര്യങ്ങളെ കുറിക്കുന്ന നിരവധി പദങ്ങൾ ആ ഭാഷയിൽ
സുലഭമായിരുന്നുതാനും… കേരള ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം കുർബാന, ഈശോ,
ഉപവി, അരൂപി, റൂഹാദുക്കുദിശ, മിശിഹ തുടങ്ങിയ പദങ്ങൾക്കെല്ലാം വൈകാരികാർത്ഥമുണ്ടു്. ബൈബിൾ
തർജമയ്ക്കു് ഇറങ്ങിപ്പുറപ്പെടുന്നവർ ഒന്നുകിൽ ഈ പദാവലി സ്വീകരിക്കണം. അല്ലെങ്കിൽ
സർവജനങ്ങൾക്കും മനസ്സിലാകുന്ന ജനകീയശൈലി സ്വീകരിക്കണം.” <ref xml:id="xfn1.55" target="#fn1.55" type="noteAnchor">[55]</ref>
</p>
          <p style="indent">തർജ്ജമ പഠനത്തിൽ ലക്ഷ്യ ഭാഷയിലെ വായനക്കാർ, സംസ്കാരം, ചരിത്രം
തുടങ്ങിയവ കൂടി പരിഗണിക്കണമെന്ന സൂചനയാണിതു്. ‘തർജ്ജമ പഠനവും ക്ലാസ്സിക് മലയാള പഠനവും
സമകാലിക വിജ്ഞാന വ്യവസ്ഥയിൽ’ എന്ന മറ്റൊരു ലേഖനത്തിൽ ‘കോട്ടയം ജില്ലയിൽ ബൈബിൾ
വിവർത്തനത്തിൽ പുരോഹിതാധികാരികൾ ഒറ്റപ്പെട്ട നിലയിൽ നടത്തുന്ന തിരുത്തലുകൾ വലിയ
സ്വത്വസംഘർഷത്തിന്റെ ഭാഷാചിഹ്നങ്ങളായി വേണം മനസ്സിലാക്കാൻ’ <ref xml:id="xfn1.56" target="#fn1.56" type="noteAnchor">[56]</ref> എന്നിങ്ങനെ വിവർത്തന പഠനത്തെ
സ്വത്വപഠനത്തിന്റെ (identity studies) സൈദ്ധാന്തിക പരിസരത്തിലെത്തിക്കുന്നു.
</p>
          <p style="indent">“ബൈബിളിലെ പ്രളയകഥ ഭാഷയ്ക്കുള്ളിലെ തർജ്ജമയും അന്തർഭാഷാ
തർജ്ജമയും ചിഹ്നതർജമയും പിന്നിട്ടാണു് നോഹ (Noah) എന്ന തട്ടുപൊളിപ്പൻ സിനിമയാകുന്നതു്.
ബൈബിളും തിരക്കഥയും സിനിമയും തമ്മിലുള്ള ബന്ധത്തെ ശ്രേണീകൃതമായി മനസ്സിലാക്കാനാവില്ല.
ഓരോ വ്യവസ്ഥയിലും തനിമയോടെ പ്രവർത്തിക്കുകയാണു് തർജമകൾ. അവയെ മൂലം/ലക്ഷ്യം എന്നു
വിപരീതത്തിലാക്കുന്നതു ശരിയല്ല. ശ്രേണീകൃതമായ ഒരു ഭാഷാവ്യവഹാരമല്ല തർജമ എന്ന തിരിച്ചറിവു
നിർണ്ണായകമാണു്. എന്നാൽ ഓരോ തർജമയിലും യുഗചൈതന്യവും പ്രകരണബലവും കണ്ടറിയാൻ
സമകാലിക തർജമ പഠനത്തിനു കഴിയും” <ref xml:id="xfn1.57" target="#fn1.57" type="noteAnchor">[57]</ref>
</p>
          <p style="indent">“തർജമ പഠനം തർജമയിൽ പ്രത്യക്ഷപ്പെടുന്ന കർതൃത്വത്തെക്കുറിച്ചുള്ള
അന്വേഷണമായി വികസിക്കണം. തർജമയുടെ മൂല്യനിർണയം തന്നെ തർജമക്കാരന്റെ ലക്ഷ്യങ്ങൾ
മുൻനിർത്തിയാകണം… ഒരു തർജമയും ചീത്ത തർജമയല്ല. ഓരോ തരം ബുദ്ധിവിസ്താരങ്ങൾ എന്ന
നിലയിൽ തർജമകളെ വിലയിരുത്താൻ അവസരമുണ്ടാകുന്നു.” <ref xml:id="xfn1.58" target="#fn1.58" type="noteAnchor">[58]</ref>
</p>
          <figure rend="fright" type="gra">
            <graphic url="images/Sir_William_Jones.png" rendition="gra"/>
            <figDesc style="thumb">Sir William Johns</figDesc>
          </figure>
          <p style="indent">എന്നിങ്ങനെ വിവർത്തന പഠനത്തിലെ പുതിയ നിലപാടുകൾ
മലയാളത്തിലേക്കു കൊണ്ടുവന്നതു് സ്കറിയ സക്കറിയയാണു്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന
ദശകങ്ങളിലെത്തുമ്പോൾ മാനവിക വിജ്ഞാന മേഖലയിൽ താരതമ്യ സാഹിത്യ പഠനത്തിന്റെയും
സാഹിത്യ ചരിത്ര വിജ്ഞാനത്തിന്റെയും മർമ്മമായി സംസ്കാര പഠനം മാറുന്നതിനെക്കുറിച്ചും സ്കറിയ
സക്കറിയ വിശദീകരിക്കുന്നുണ്ടു്. <ref xml:id="xfn1.59" target="#fn1.59" type="noteAnchor">[59]</ref> വിമർശന പഠനം (critical study) എന്ന നിലയിലേക്കു്
വിവർത്തന പഠനം മാറുന്നതു് സമീപ കാലത്തു മാത്രമാണു്. ഹോംസിന്റെ ചിന്തകളിൽ നിന്നും
വിവർത്തനത്തിന്റെ കാര്യകാരണങ്ങൾ വിശദീകരിക്കുന്ന സ്കോപ്പോസ് തിയറി, റഷ്യൻ
ഫോർമലിസവുമായി ബന്ധപ്പെട്ട ആശയങ്ങൾ, ഇറ്റാമർ ഇവൻസൊഹറും ഗിദയോൻ ടൂറിയും ആവിഷ്കരിച്ച
ബഹുവ്യവസ്ഥാ സിദ്ധാന്തം (polysystem theory) തുടങ്ങി അന്തർവൈജ്ഞാനികമായ (ആധുനിക
ഭാഷകളും ഭാഷാശാസ്ത്രവും താരതമ്യ സാഹിത്യം, സാംസ്കാരിക പഠനം, തത്വചിന്ത, സാമൂഹികശാസ്ത്രം,
തുടങ്ങിയവ) വിവർത്തന പഠനങ്ങൾ മലയാളത്തിൽ കടന്നുവന്നതിനു പിന്നിൽ പ്രൊഫ. സ്കറിയ
സക്കറിയയുടെ ഇടപെടലുകൾ <ref xml:id="xfn1.60" target="#fn1.60" type="noteAnchor">[60]</ref> ഏറെ പ്രധാനപ്പെട്ടതാണു്.
</p>
        </div>
        <!--end of "section 1.12/.1"-->
        <div type="section" xml:id="sec1.13" n="1.13">
          <head type="sechead">വാൾട്ടർ ബഞ്ചമിനും വിവർത്തന പഠനങ്ങളും</head>
          <figure rend="fleft" type="gra">
            <graphic url="images/RolandBarthes.png" rendition="gra"/>
            <figDesc style="thumb">ബാർത്ത്</figDesc>
          </figure>
          <p style="noindent"> മാനവികമായ കാര്യങ്ങളാണു് വിവർത്തന പ്രക്രിയയ്ക്കു് പിന്നിലുള്ളതു്.
വ്യക്തികൾ അവരവർക്കു വേണ്ടിയും മറ്റുള്ളവർക്കു വേണ്ടിയും വിവർത്തന പ്രക്രിയയിലേർപ്പെടുന്നു.
ജീവിതത്തിൽ സംതൃപ്തി ലഭിക്കുന്ന പ്രവർത്തനങ്ങളിലാണു് മനുഷ്യർ ഏർപ്പെടുന്നതു്. സർഗ്ഗാത്മക
രചനയെ സംബന്ധിച്ചിടത്തോളം ലോകസാഹിത്യത്തിലെ അതുല്യ രചനകൾ സ്വന്തം
ഭാഷയിലെത്തിക്കാനാണു് വിവർത്തരുടെ ശ്രമം. സ്വന്തം വായനാനുഭവം മറ്റുള്ളവരിലേക്കു്
എത്തിക്കാനുള്ള ശ്രമമാണവർ നടത്തുന്നതു്. വിവർത്തനത്തെ കൃതിയുടെ ശേഷജീവിതമെന്നു് (afterlife)
വിശേഷിപ്പിച്ച വാൾട്ടർ ബഞ്ചമിൻ തന്റെ വിഖ്യാതമായ ‘The task of the Translator’ (1923) എന്ന
പ്രബന്ധത്തിൽ സ്വന്തം വായനാനുഭവത്തിന്മേലുള്ള ആത്മീയമായ പ്രവർത്തനം/പരിശ്രമം (spiritual
endeavour) എന്നും ഏറ്റവും മഹത്തായതു്/പാവനമായതു് എത്തിപ്പിടിക്കാനുള്ള ശ്രമമാണു് ഓരോ
വിവർത്തനത്തിലും നടക്കുന്നതു് എന്നും വിവരിക്കുകയുണ്ടായി. സാഹിത്യ വിവർത്തനത്തിൽ
മൂലപാഠത്തിനും ഭാഷയ്ക്കും അധീശത്വ സങ്കല്പനത്തിൽ നിന്നും മാറി ഭാഷകളെല്ലാം ശുദ്ധവും ഉന്നതവും
സാർവ്വത്രികവുമാണെന്ന ആശയം (The concept of pure language) അദ്ദേഹം കൊണ്ടുവന്നു.
വിവർത്തന പ്രക്രിയ ഇരുഭാഷകളുടെയും വിനിമയത്തിനും പ്രകാശനത്തിനും കാരണമാകുന്നു.
വിവർത്തനം സ്രോത-ലക്ഷ്യ ഭാഷകളുടെ അഭിവൃദ്ധിക്കാണു് ആത്യന്തികമായി വഴിവെക്കുന്നതെന്നാണു്
ബഞ്ചമിന്റെ വാദം. വിവർത്തനം സ്രോതപാഠത്തിനു് പുതുജീവിതം നൽകുന്നു. വിവർത്തനത്തെ
പുനരുല്പാദനം എന്ന തരത്തിലല്ല കാണേണ്ടതു്, സ്രോതപാഠത്തിന്റെ സാംസ്കാരികവും ധ്വന്യാത്മകവുമായ
സവിശേഷതകൾക്കും സാധ്യതകൾക്കും കുറച്ചുകാലം കൂടി ആയുസ്സു ലഭിക്കുകയാണു് ചെയ്യുന്നതു്.
വിവർത്തന പ്രക്രിയയിൽ വിശ്വസ്തതയോടൊപ്പം സർഗ്ഗാത്മകമായ സ്വാതന്ത്ര്യമാണു് പാഠത്തിന്റെ
അർത്ഥപൂർണ്ണവും സൗന്ദര്യാത്മകവുമായ വിവർത്തനത്തിനു് ആവശ്യമെന്നു് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്രോതപാഠത്തിന്റെ അവിവർത്തനീയമായ (untranslatable) അംശങ്ങളിൽ വിവർത്തകരുടെ
സർഗ്ഗാത്മകമായ പ്രശ്നപരിഹാരമാണു് മാർഗ്ഗം. ‘ഇംഗ്ലീഷ് പ്രസാധകർ തന്റെ ചെറുകഥകൾ translate
ചെയ്യാനല്ല, rewrite ചെയ്യാനാണു് പറഞ്ഞതു്’ എന്ന രവീന്ദ്രനാഥടാഗോറിന്റെ പരാമർശവും വിവർത്തന
ചിന്തകളിൽ ചർച്ചാവിഷയമായി. Translate, rewrite, Creative translation, interpretation,
recreation തുടങ്ങിയ പദങ്ങളെല്ലാം നിരന്തരം പ്രശ്നവൽക്കരിച്ചവരിൽ <ref target="https://en.wikipedia.org/wiki/Andr%C3%A9_Lefevere">ലെഫവെർ</ref>
(Andre Lefevere, 1945–1996), <ref target="https://en.wikipedia.org/wiki/Susan_Bassnett"> സൂസൻ ബാസ്നെറ്റ്</ref> (Susan
Bassnett, 1945-) തുടങ്ങിയവരും ഉൾപ്പെടുന്നു.
</p>
          <figure rend="fright" type="gra">
            <graphic url="images/Michel_Foucault1.png" rendition="gra"/>
            <figDesc style="thumb">ഫൂക്കോ</figDesc>
          </figure>
          <p style="indent"> വിവർത്തനത്തെക്കുറിച്ചുള്ള വാൾട്ടർ ബഞ്ചമിന്റെ ചിന്തകൾ ദറിദയുടെ
ഘടനാവാദനന്തര, അപനിർമ്മാണ ആശയങ്ങളെ സ്വാധീനിച്ചു. സ്രോത, ലക്ഷ്യ പാഠദ്വന്ദ്വത്തിൽ
അന്തർലീനമായ original (മൂലം), secondary (ദ്വിതീയം) ആശയങ്ങളെ മങ്ങലേല്പിക്കാനും
അദ്ദേഹത്തിനു കഴിഞ്ഞു. വിവർത്തന പഠനങ്ങളിലെ സമമൂല്യത, വിശ്വസ്തത തുടങ്ങിയ അംഗീകൃത
സങ്കല്പനങ്ങളെ പൊളിച്ചുകൊണ്ടാണു് ഘടനാവാദാനന്തര വിവർത്തന പഠനങ്ങൾ വന്നതു്. ഒരു
പദത്തിന്റെ സ്ഥിരവും നിശ്ചിതവുമായ അർത്ഥം എന്ന ധാരണയ്ക്കു് <ref target="https://ml.wikipedia.org/wiki/Michel_Foucault"> ഫൂക്കോ</ref> (Michel
Foucault), <ref target="https://en.wikipedia.org/wiki/Jacques_Derrida"> ദറിദ</ref>
(Jacques Darrida), <ref target="https://ml.wikipedia.org/wiki/Roland_Barthes">
ബാർത്ത്</ref> (Roland Barthes) തുടങ്ങിയവരുടെ ആശയങ്ങൾ മാറ്റം വരുത്തി. <ref target="https://en.wikipedia.org/wiki/Lawrence_Venuti"> ലോറൻസ് വെനുറ്റി</ref> യുടെ
സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ ചിന്തകളും ഇക്കാലത്തു് വിവർത്തന ചിന്തകളിൽ ഇടപെട്ടു.
</p>
        </div>
        <!--end of "section 1.13/.1"-->
        <div type="section" xml:id="sec1.14" n="1.14">
          <head type="sechead">സമകാലിക വിവർത്തന പഠനങ്ങൾ</head>
          <p style="noindent">സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ ആശയങ്ങൾ നിരവധി
ഘടനാവാദാനന്തര വിവർത്തന സിദ്ധാന്തങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടു്. <ref xml:id="xfn1.61" target="#fn1.61" type="noteAnchor">[61]</ref>
1990-കളോടെ വിവർത്തക ചിന്തകനായ <ref target="https://en.wikipedia.org/wiki/Andr%C3%A9_Lefevere">ആന്ദ്രേ
ലെഫവറെ</ref> മൂലകൃതിയോടുള്ള വിശ്വസ്തതതയല്ല, കൃത്യമായ പ്രത്യയശാസ്ത്ര,
സൗന്ദര്യശാസ്ത്രനിലപാടുള്ള പുനർരചനയോ പൊളിച്ചെഴുത്തോ ആണു് വിവർത്തനമെന്നു് വ്യക്തമാക്കി.
<ref target="https://en.wikipedia.org/wiki/Andr%C3%A9_Lefevere">ആന്ദ്രേ
ലെഫവെറും</ref> <ref target="https://en.wikipedia.org/wiki/Susan_Bassnett">സൂസൻ
ബാസ്നെറ്റും</ref> മുന്നോട്ടുവെച്ച ‘പുനർരചനയുടെ സാംസ്കാരികതല’മെന്ന (Rewriting—Culture
school of Translation Studies) ആശയവും പ്രധാനമാണു്. സൂസൻ ബാസ്നെറ്റ് അവതരിപ്പിച്ച
(Translation Studies, 1991) വിവർത്തന ചരിത്ര നിർമിതിയെ ഉപജീവിക്കുന്ന പഠനങ്ങളാണു് മലയാള
വിവർത്തന പഠനങ്ങളിൽ പിന്നീടുണ്ടായതു്. ബാസ്നെറ്റ് മാത്രമല്ല, <ref target="https://en.wikipedia.org/wiki/Theo_Hermans"> തിയോ ഹെർമ്മൻസ്</ref> (Theo
Hermans), <ref target="https://en.wikipedia.org/wiki/Mary_Snell-Hornby"> മേരി സ്നൈൽ
ഹോൺബി</ref> (Mary Snell Hornby), <ref target="https://en.wikipedia.org/wiki/Michael_Cronin_(academic)"> മൈക്കൽ
ക്രോണിൻ</ref> (Michael Cronin), ഹരീഷ് ത്രിവേദി (Harish Trivedi) തുടങ്ങി നിരവധിപ്പേർ
സംസ്കാര പഠനത്തിന്റെ പുതുവഴികളുമായിച്ചേർന്നു് നവീകരിച്ച വിവർത്തന പഠനരീതി ലോകമെമ്പാടും
പ്രയോഗത്തിൽവന്നു.
</p>
          <figure rend="fright" type="gra">
            <graphic url="images/Jacques_derrida.png" rendition="gra"/>
            <figDesc style="thumb">ദറിദ</figDesc>
          </figure>
          <p style="indent"> വിവർത്തനം ഭാഷകൾ തമ്മിലല്ല, സംസ്കാരങ്ങൾ തമ്മിലാണു് എന്നായിരുന്നു
ഇവർ പൊതുവിൽ ചൂണ്ടിക്കാണിച്ചതു്. വിവർത്തകർ സ്വയം നവീകരിച്ച പ്രത്യയശാസ്ത്ര—സൗന്ദര്യശാസ്ത്ര
സങ്കല്പനങ്ങളെയോ ലക്ഷ്യ സംസ്കാരത്തിൽ അധീശത്വം പുലർത്തുന്ന പ്രത്യയശാസ്ത്ര—സൗന്ദര്യശാസ്ത്ര
സങ്കല്പനങ്ങളെയോ ഉപജീവിച്ചു് നടത്തുന്ന പുനർരചനകളായിരുന്നു ഇവർക്കു് വിവർത്തനം. <ref xml:id="xfn1.62" target="#fn1.62" type="noteAnchor">[62]</ref>
</p>
          <p style="indent">മലയാളത്തിലുണ്ടായ ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും
വിവർത്തനങ്ങളെ പുനരന്വേഷിക്കുന്ന ലേഖനങ്ങളിലും ചർച്ചകളിലും ഈ ആശയങ്ങളുടെ പ്രതിഫലനം
കണ്ടെത്താം.
</p>
          <p style="indent">എത്ര രാമന്മാരുണ്ടോ അത്രയും രാമായണങ്ങളുമുണ്ടു് ഏഷ്യയിലെമ്പാടും. എല്ലാ
പരിഭാഷകളും എല്ലാ സ്വതന്ത്രകൃതികളും രാമായണം ഭാവനയുടെ ഒരു പാരമ്പര്യമാണെന്നു്
സ്ഥാപിക്കുന്നു… രാമായണത്തെയും പലതരം ഭാവനകൾക്കു് വിഹരിക്കാനുള്ള
ഇടമായിത്തന്നെയാണു് ഏഷ്യക്കാർ കണ്ടുപോന്നിട്ടുള്ളതു്. ഭിന്നലിംഗങ്ങൾക്കും വർഗ്ഗങ്ങൾക്കും
ലിംഗവിഭാഗങ്ങൾക്കും ഭാഷാവിഭാഗങ്ങൾക്കും സ്വന്തം സാമൂഹ്യാഭിലാഷങ്ങളും പ്രത്യയശാസ്ത്ര ഉല്കണ്ഠകളും
തീർക്കാനുള്ള വലിയ ഒരരങ്ങ്. വിവർത്തനം, അനുവർത്തനം, സ്വതന്ത്രകൃതി ഇവ തമ്മിലുള്ള
അതിർവരമ്പുകൾ മുമ്പുണ്ടായ രാമായണങ്ങൾക്കു് വളരെക്കുറച്ചേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയിലെ തുളു,
ഭീലി, സന്താളി, ഭോജ്പുരി തുടങ്ങിയവ ഉൾപ്പെട്ട ഭാഷകൾ കൂടാതെ തായ്, ടിബറ്റൻ, ആസമീസ്,
ബാലിനീസ്, കംബോഡിയൻ, ചൈനീസ്, ജാവനീസ്, ലാവോനീഷൻ, മലേഷ്യൻ ഭാഷകളിലും കഥകളി,
രാംലീല, രാമനാട്ടം, പാവക്കൂത്തു്, യക്ഷഗാനം, നിഴൽക്കുത്തു്, പലതരം നടോടിനാടകങ്ങൾ,
ചുവർച്ചിത്രങ്ങൾ, ചിത്രതയ്യൽ, ഗുഹാചിത്രങ്ങൾ, ശില്പങ്ങൾ ഇവയുടെയൊക്കെ മുദ്രയോ രേഖയോ നിറമോ
ആകാരമോ കൊണ്ടു സംസാരിക്കുന്ന ഭാഷകളിലും നൂറുകണക്കിനു രാമായണങ്ങൾ കാണാം.
സംസ്കൃതത്തിൽ ഇരുപത്തിയഞ്ചിലേറെ പാഠങ്ങളുണ്ടെങ്കിൽ മലയാളത്തിലും രാമചരിതവും
കണ്ണശ്ശരാമായണവും അദ്ധ്യാത്മരാമായണവും ഇരുപത്തിനാലു വൃത്തവും കേരളവർമ്മ രാമായണവും
രാമചന്ദ്രവിലാസവും രാമായണം ആട്ടക്കഥയും രാമായണ മഞ്ജരിയും ഭാഷാരാമായണ ചമ്പുവും പാതാള
രാമായണവും മാപ്പിള രാമായണവും വയനാടൻ ആദിവാസി രാമായണവുമുൾപ്പെടെ ഒട്ടേറെ
രാമായണങ്ങളും രാമായണാധിഷ്ഠിതമായ ഇരുന്നൂറിലേറെ കൃതികളുമുണ്ടു്… ഇതിലേതെങ്കിലും ഒരു
രാമായണം ആധികാരികം എന്നു വാദിക്കാനാവില്ല. <ref xml:id="xfn1.63" target="#fn1.63" type="noteAnchor">[63]</ref> എന്നു് സച്ചിദാന്ദൻ വിശദീകരിക്കുന്നതു്
വിവർത്തന പഠനത്തിന്റെ പുത്തൻ കാഴ്ചപ്പാടുകളിലാണു്.
</p>
          <p style="indent">മലയാളത്തിൽ വിവർത്തന പഠനത്തിൽ വന്ന പരിണാമങ്ങൾ ഗീതാഞ്ജലി
തർജ്ജമയെക്കുറിച്ചു് വന്ന ലേഖനങ്ങൾ ഉദാഹരിച്ചു് വെളിപ്പെടുത്താൻ കഴിയും. ‘ഗീതാഞ്ജലി—മൂലവും
പരിഭാഷകളും’ <ref xml:id="xfn1.64" target="#fn1.64" type="noteAnchor">[64]</ref> എന്ന ലേഖനം മൂലകൃതിയായ ബംഗാളി പാഠത്തിലെ ഒരു
ഗാനത്തോടു് ടാഗോറിന്റെ തന്നെ ഇംഗ്ലീഷ് പരിഭാഷയും <ref target="https://en.wikipedia.org/wiki/N._Gopala_Pillai">എൻ. ഗോപാലപിള്ള</ref>
നടത്തിയ സംസ്കൃത വിവിർത്തനവും കെ. സി. പിള്ളയും വി. എസ്. ശർമ്മയും ചേർന്നു് ചെയ്ത
ഗദ്യവിവർത്തനവും <ref target="https://ml.wikipedia.org/wiki/G._Sankara_Kurup">ജി.
ശങ്കരക്കുറുപ്പി</ref> ന്റെ പദ്യവിവർത്തനവും തമ്മിൽ നടത്തുന്ന താരതമ്യപഠനമാണു്.
</p>
          <p style="indent">“മൂലകൃതിയിലെ പ്രയോഗങ്ങളുടെ സ്വാരസ്യം സംവേദനം ചെയ്യാൻ ഓരോ
തരത്തിൽ വിവർത്തകർ ശ്രമിക്കുന്നു… വിവർത്തനങ്ങൾ എത്ര എണ്ണം വെച്ചു് താരതമ്യം ചെയ്തു്
തൃപ്തിയോ അതൃപ്തിയോ പ്രകടിപ്പിച്ചാലും ഒന്നു് പ്രത്യേകം പറയാം. ‘ഏക്ടി നമസ്കാരേ പ്രഭു’ എന്ന
ഗീതത്തിന്റെ സംഗീതാത്മകതയിലടങ്ങുന്ന ഭാവസൗന്ദര്യം ഏതു വിവർത്തനത്തിനും പൂർണ്ണമായി
ലഭിച്ചില്ലെന്നു വരും… ഉദാഹരിച്ച വിവർത്തനങ്ങളിലൊന്നും അപകടകരമായി യാതൊന്നും
സംഭവിച്ചിട്ടില്ല എന്നും സംഭവിക്കാവുന്ന സ്വാഭാവിക പരിണാമമേ ഉണ്ടായിട്ടുള്ളൂ എന്നും കൂടി പറയട്ടെ”
<ref xml:id="xfn1.65" target="#fn1.65" type="noteAnchor">[65]</ref> എന്ന
നിഗമനമാണു് ഈ ലേഖനത്തിനുള്ളതു്. എന്നാൽ, മൂലവും പരിഭാഷയും തമ്മിലുള്ള താരതമ്യപഠനത്തിൽ
നിന്നും ഭിന്നമാണു് ‘ഗീതാഞ്ജലീതർജ്ജമ’ എന്ന ഡോ. വി. ദേവിപ്രസാദിന്റെ ലേഖനം. <ref xml:id="xfn1.66" target="#fn1.66" type="noteAnchor">[66]</ref>
മലയാളത്തിൽ വന്ന പന്ത്രണ്ടോളം പരിഭാഷകളെ പരിചയപ്പെടുത്തുന്നതിനു മുമ്പെ ലേഖകൻ
മൂലകൃതിയുടെ അനന്യതയും രചനാപരിസരവും വിവരിച്ചു് ‘എന്തുകൊണ്ടു് ഗീതാഞ്ജലി വിവർത്തനം’ എന്ന
ചോദ്യത്തിനു് ഉത്തരം തേടുന്നു.
</p>
          <p style="indent">“ഇരുഭാഷകൾക്കും സംസ്കാരങ്ങൾക്കും തമ്മിലുള്ള ജൈവഘടകമാണു്
അതിന്റെ പ്രചോദനഘടകങ്ങളിൽ ഒന്നു്. ബംഗാളി സാഹിത്യ ഭാഷയിൽ കാണുന്ന സംസ്കൃത പദ
പ്രാചുര്യം ആ ഭാഷ എളുപ്പത്തിൽ മനസ്സിലാക്കാൻ മലയാളിയെ സഹായിച്ചു. എന്നാൽ എന്തുകൊണ്ടാണു്
<ref target="https://ml.wikipedia.org/wiki/Gitanjali"> ഗീതാഞ്ജലി</ref> മറ്റു
ഭാഷകളിലേക്കു് ഇത്രയധികം വിവർത്തനം ചെയ്യപ്പെടാൻ കാരണമായതു്. <ref target="https://ml.wikipedia.org/wiki/Rabindranath_Tagore">ടാഗോർ</ref> ഒരു
മതസ്ഥനല്ല. ഏതെങ്കിലും പുതിയ ശാസ്ത്രതത്വങ്ങളുടെ പ്രോദ്ഘാടകനുമല്ല. വശ്യവചസ്സായ ഒരു കവിയുടെ
സൃഷ്ടി, നോബൽ സമ്മാനാർഹമായ ഏക ഭാരതീയ കൃതി എന്നീ ഉത്തരങ്ങളും തൃപ്തികരമല്ല, പിന്നെയോ
വളരെക്കാലമായി നമ്മുടെ ദൃഷ്ടിപഥത്തിൽ പെടാതെ കിടന്നിരുന്ന അമൂല്യങ്ങളായ ആർഷസൂക്തികളെ
അതിന്റെ നിയതാർത്ഥത്തിൽ ആവിഷ്കരിച്ചു ഫലിപ്പിച്ചു എന്നതാകണം അതിനു കാരണം.”
</p>
          <p style="indent">ഓരോ കൃതിയും വിവർത്തനം ചെയ്യാനുള്ള സാമൂഹികവും സാംസ്കാരികവും
സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങൾ അന്വേഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു് വിർത്തന
പഠനങ്ങൾ മാറുന്നു. ഇക്കാരണങ്ങൾ കൂടുതൽ സൂക്ഷ്മവും വിപുലവുമായി അന്വേഷിക്കുകയാണു്
‘ഗീതാഞ്ജലി: പരിഭാഷയുടെ ജീവിതത്തുടർച്ചകൾ’ <ref xml:id="xfn1.67" target="#fn1.67" type="noteAnchor">[67]</ref> എന്ന ലേഖനം.
</p>
          <p style="indent">മലയാള സാഹിത്യചരിത്രത്തിലെ സവിശേഷമായ ദിശാവ്യതിയാനം
അടയാളപ്പെടുത്തുന്നവയാണു് ടാഗോർകൃതികളുടെ പരിഭാഷകൾ… ഇന്ത്യൻ നവോത്ഥാനത്തിന്റെ
ദൈവരൂപങ്ങളായി വംഗ ദേശത്തെയും അവിടെയുള്ള സാഹിത്യത്തെയും തിരിച്ചറിയുന്ന പ്രവണതയുടെ
തുടർച്ചയായിരുന്നു ടാഗോർകേന്ദ്രിതമായ ആരാധന. ബംഗാളിലെ ദേശീയ/സാംസ്കാരിക പ്രസ്ഥാനങ്ങളെ
പരിഷ്കൃതിയുടെ ചിഹ്നങ്ങളായാണു് അന്നൊക്കെ മലയാളം എതിരേറ്റിരുന്നതു്. ക്രമേണ മലയാള സംസ്കാര
മണ്ഡലത്തിന്റെ നിർമ്മിതിയിലും പരിണതിയിലും അവയുടെ ഇടപെടലുകൾ നിർണായകമായി.
സാമൂഹിക പ്രക്രിയ എന്ന നിലയ്ക്കു് മലയാള സാംസ്കാരികതയുടെ പ്രത്യയശാസ്ത്ര രൂപീകരണത്തിലും
സാഹിത്യ ചരിത്രത്തിന്റെ ആധുനികീകരണത്തിലും നിരന്തര സാന്നിധ്യമാവുന്ന തർജ്ജമകളെ രാഷ്ട്രീയ
വിവക്ഷകളുള്ള സർഗ്ഗ പ്രവർത്തനമെന്ന നിലയിൽ മനസ്സിലാക്കേണ്ടതുണ്ടു് (അതിൽത്തന്നെ, പു. 169)
എന്ന തുടക്കംതന്നെ, മാറിയ വിവർത്തന വിമർശനത്തെ വെളിപ്പെടുത്തുന്ന വിധത്തിലാണു്. <ref xml:id="xfn1.68" target="#fn1.68" type="noteAnchor">[68]</ref> വിവർത്തന
രചനകളെ അവ പ്രസിദ്ധീകരിക്കുന്ന സ്ഥലം, കാലം, വ്യവഹാരിക മണ്ഡലം എന്നിവയെ കൂടി
പരിഗണിച്ചുകൊണ്ടു് വിലയിരുത്തേണ്ടതുണ്ടു്;</p>
          <figure rend="fleft" type="gra">
            <graphic url="images/Nitya_Chaitanya_Yati.png" rendition="gra"/>
            <figDesc style="thumb">നിത്യചൈതന്യയതി</figDesc>
          </figure>
          <p style="indent"> ഏതൊരു സ്വതന്ത്ര സാഹിത്യ സൃഷ്ടിയും പോലെതന്നെ. ആരു്,
ഏതുഭാഷയിൽ, ഏതുകൃതി, എപ്പോൾ, ഏതു ഭാഷയിലേക്കു് വിവർത്തനം ചെയ്യുന്നു എന്നതു് ഒരു രാഷ്ട്രീയ
സാംസ്കാരിക ചോദ്യത്തിനാണു് <ref xml:id="xfn1.69" target="#fn1.69" type="noteAnchor">[69]</ref> പ്രസക്തിയുള്ളതു്. സാംസ്കാരിക ചരിത്ര കാലാവസ്ഥയിലെ
നിർണായക സന്ധികളിലും പ്രതിസന്ധികളിലുമാണു് തർജ്ജമകൾ ഇടതടവില്ലാതെ
ഉണ്ടായിക്കൊണ്ടിരുന്നതെന്ന ഇറ്റാമർ ഇവൻ സൊഹറി <ref xml:id="xfn1.70" target="#fn1.70" type="noteAnchor">[70]</ref> ന്റെ ആശയത്തെ
ചേർത്തുവെച്ചുകൊണ്ടാണു് ഗീതാഞ്ജലി പരിഭാഷയുടെ സാംസ്കാരികതലം പി. എസ്. രാധാകൃഷ്ണൻ
അന്വേഷിക്കുന്നതു്.
</p>
          <p style="indent">ഒന്നുകിൽ സാഹിത്യത്തിന്റെ വികാസദശയുടെ ആദിമകാലത്തോ അല്ലെങ്കിൽ
സാഹിത്യം ഉപരിപ്ലവവും താൻപോരിമയില്ലാത്തതെന്നും സ്വയം വിലയിരുത്തുമ്പോഴോ ആയിരിക്കുമതു്.
ഇതിലില്ലെങ്കിൽ പിന്നെ സാഹിത്യ മണ്ഡലത്തിൽ ഏതെങ്കിലും വിധത്തിലുള്ള ദിശാവ്യതിയാനമോ
പ്രതിസന്ധിയോ ഭീകരമായ ശൂന്യതയോ സംഭവിച്ചിരിക്കണം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ
ബംഗാളി സാഹിത്യത്തെയും ടാഗോറിനെയും കേന്ദ്രീകരിച്ചുണ്ടായ സങ്കല്പനങ്ങളിൽ ഇവ മൂന്നും മാറിയും
മറിഞ്ഞും ഇടകലർന്നിട്ടുണ്ടെന്നു കാണാം. താമസിയാതെ ഇതു് ടാഗോറിലേക്കു് മാത്രമായി
ചാലുമാറുകയായിരുന്നു” (170).
</p>
          <p style="indent">ജയദേവനും ചൈതന്യനും ചണ്ഡീദാസനും ഉൾപ്പെട്ട വൈഷ്ണവ
കാവ്യസമുച്ചയത്തിൽ നിന്നും ബൌൾ ഗാനങ്ങളുടെയും ഉപനിഷത്തുകളുടെയും ആശയ ലോകത്തിൽ
നിന്നും പൂർണ്ണസ്വാതന്ത്ര്യം നേടിയ കൃതിയല്ല ഗീതാഞ്ജലിയും മറ്റു് ടാഗോർകൃതികളും എന്ന തിരിച്ചറിവാണു്
ലേഖനം നൽകുന്നതു്. “പൂർവപാഠങ്ങളിൽ നിന്നും പൂർണ്ണസ്വാതന്ത്ര്യം അവകാശപ്പെടാവാത്ത
ഗീതാഞ്ജലിയുടെ ജീവിതത്തുടർച്ചകൾ അതിനുണ്ടായ തർജ്ജമകളാണു് സാധ്യമാക്കുന്നതു്”. <ref xml:id="xfn1.71" target="#fn1.71" type="noteAnchor">[71]</ref> മൂലത്തിൽ
നിന്നു ഭിന്നമായ സർഗപ്രക്രിയയായി തർജ്ജമയെ പരിഗണിക്കുന്ന ഘട്ടത്തിലേക്കാണു് ഈ വിമർശനം
നീങ്ങുന്നതു്. വാൾട്ടർ ബഞ്ചമിന്റെയും ദറിദയുടെയും ആശയങ്ങൾ വാദങ്ങളുറപ്പിക്കാൻ യുക്തിയുക്തം
ഉപയോഗിക്കുന്നുണ്ടു്.
</p>
        </div>
        <!--end of "section 1.14/.1"-->
        <div type="section" xml:id="sec1.15" n="1.15">
          <head type="sechead">വിവർത്തകരുടെ ദൃശ്യത</head>
          <figure rend="fright" type="gra">
            <graphic url="images/Jacques_derrida.png" rendition="gra"/>
            <figDesc style="thumb">ദറിദ</figDesc>
          </figure>
          <p style="noindent"> വിവർത്തകരുടെ പങ്കാളിത്തം കുറേക്കൂടി ദൃശ്യമാകാൻ തുടങ്ങിയതു്
ഇക്കാലത്താണു്. വാക്കുകൾ മാറ്റിവെയ്ക്കുന്ന പ്രവർത്തന രഹിതമായ (passive) ക്രിയയല്ല, മറിച്ചു്
അർത്ഥനിർമ്മിതിയും പാഠരൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തന ഭരിതമായ (active) ഒന്നാണു്
വിവർത്തനം. പരമ്പരാഗത ‘വിശ്വസ്തതാ’ സങ്കല്പനത്തിൽ നിന്നും ഏറെ വ്യത്യാസം വിവർത്തകരുടെ
മധ്യസ്ഥതയ്ക്കുണ്ടു് (agency). വിവർത്തകർ അദൃശ്യതയിൽ നിന്നും ദൃശ്യതയിലേക്കെത്തുന്നതു്
ഘടനാവാദാനന്തര ചിന്തകളിലാണു്. <ref xml:id="xfn1.72" target="#fn1.72" type="noteAnchor">[72]</ref> ഏജൻസി എന്ന സങ്കല്പനത്തിലൂടെ വിവർത്തന പ്രക്രിയയിൽ
വിവർത്തകരുടെ സജീവ പങ്കാളിത്തം ഉറപ്പിക്കാൻ ഘടനാ വാദാനന്തര കാലത്തിനു് കഴിഞ്ഞു.
വിവർത്തകരുടെ നിഷ്ക്രിയത്വമല്ല, മറിച്ചു് അവരുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പുകളും
നിലപാടുകളുമാണു് അന്തിമ ഉല്പന്നം രൂപപ്പെടുത്തുന്നതു്. <ref xml:id="xfn1.73" target="#fn1.73" type="noteAnchor">[73]</ref> സ്വന്തം ധാരണ, വ്യാഖ്യാനം, ഉദ്ദേശ്യം,
പരിമിതികൾ, നൈപുണി, അനുഭവങ്ങൾ, ഇരുഭാഷകളും സംസ്കാരങ്ങളുമായുള്ള പരിചയം എല്ലാം
വിവർത്തനം ഉൾക്കൊള്ളുന്നുണ്ടു്. വിവർത്തകർ പ്രവർത്തിക്കുന്ന സാമൂഹിക സാംസ്കാരിക പരിസരം,
ചരിത്ര സന്ദർഭങ്ങൾ, മൂല്യങ്ങൾ, സ്ഥാപനങ്ങൾ, വിശ്വാസങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ,
വിവർത്തനത്തിലേർപ്പെടാനുള്ള കാരണം (Skopos) തുടങ്ങിയവയെല്ലാം വിവർത്തനത്തിൽ ഇടപെടുന്നു.
ഈ തിരിച്ചറിവുകൾ വിവർത്തകരുടെ ദൃശ്യതയിലേക്കു് മാത്രമല്ല, പോസ്റ്റ് കൊളോണിയൽ, സ്ത്രീവാദ
വിവർത്തന സിദ്ധാന്തങ്ങളുടെയും മറ്റും ആശയങ്ങൾക്കു് ബലിഷ്ഠമായ അടിത്തറ നൽകുന്നു.
</p>
          <p style="indent">അർത്ഥവും അറിവും രൂപപ്പെടുത്തുന്നതിനു പിന്നിൽ അധികാര ഘടനകൾ
പ്രവർത്തിക്കുന്നതു് എങ്ങനെ എന്നാണു് ഡിസ്കോഴ്സ് (discourse) എന്ന സങ്കല്പനത്തിൽ ഫൂക്കോ
വിശദീകരിക്കുന്നതു്. <ref xml:id="xfn1.74" target="#fn1.74" type="noteAnchor">[74]</ref> വിവർത്തനത്തെ വെറും ഭാഷാപരമായ പ്രവർത്തനം എന്നല്ല
<ref target="https://ml.wikipedia.org/wiki/Michel_Foucault"> ഫൂക്കോ</ref> കാണുന്നതു്.
വാക്കുകളിൽ ഉൾക്കൊള്ളുന്ന അധികാര ബന്ധങ്ങളും അവയുൾക്കൊള്ളുന്ന ഒരു വ്യവഹാരമാണു്. പ്രബല,
പാർശ്വവൽകൃത ഭാഷകൾ, കൊളോണിയൽ, പോസ്റ്റ് കൊളോണിയൽ പരിസരങ്ങൾ, പ്രാദേശികവും
ആഗോളവുമായ പരിസരം തുടങ്ങിയ അധികാര ബന്ധങ്ങൾ വിവർത്തനത്തിൽ ഇടപെടുന്നുണ്ടു്.
വിവർത്തന പാഠങ്ങൾ തിരഞ്ഞെടുക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും ഭാഗങ്ങൾ ഉൾപ്പെടുത്തുന്നതിലും
ഒഴിവാക്കുന്നതിലും ഊന്നിപ്പറയുന്നതിലും ഈ അധികാര ബന്ധങ്ങൾ പ്രവർത്തിക്കുന്നുണ്ടു്.
വിവർത്തനങ്ങൾ പഠനത്തിനെടുക്കുമ്പോൾ ഇത്തരം വ്യവഹാരങ്ങളിലാണു് ശ്രദ്ധ പുലർത്തേണ്ടതു്. സ്ത്രീ,
ദളിത്പക്ഷ വിവർത്തനങ്ങളിൽ പർശ്വവൽകൃത ശബ്ദങ്ങൾക്കു് ഊന്നൽ കൊടുക്കുന്നതും
പ്രബലാധികാരത്തെ വെല്ലുവിളിക്കുന്നതും ഉദാഹരണമാണു്. ലക്ഷ്യപാഠത്തിൽ അറിവു നിർമ്മിക്കുന്നതിൽ
വിവർത്തകർക്കാണു് മുഖ്യപങ്കു്. ചരിത്രപരമായ സന്ദർഭങ്ങൾ വിവർത്തനത്തെ സ്വാധീനിക്കും.
ഗീതാഞ്ജലിയുടെയും റുബയ്യാത്തിന്റെയും ശാകുന്തളത്തിന്റെയും വിവർത്തനചരിത്രം ഉദാഹരണമായി
എടുക്കാം. വിവർത്തന മാനദണ്ഡങ്ങളും സമ്പ്രദായങ്ങളും വികസിച്ചതിനു പിന്നിലും അധികാരവും അറിവും
പ്രവർത്തിക്കുന്നുണ്ടു്. സാമൂഹികവും രാഷ്ട്രീയവുമായ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ആക്ടിവിസ്റ്റു്
എന്ന തരത്തിലുള്ള വിവർത്തന പ്രവർത്തനമാണു്. കൊളോണിയൽ അധികാരത്തെ
വിവർത്തനത്തിലൂടെ ഉല്പാദിക്കുന്നതും പ്രതിരോധിക്കുന്നതും പുനർനിർമ്മിക്കുന്നതുമായ ഉദാഹരണങ്ങൾ
ധാരാളം കൊളോണിയൽ, പോസ്റ്റ് കൊളോണിയൽ സന്ദർഭങ്ങളിലെ വിവർത്തനങ്ങളിലും വിവർത്തന
പഠനങ്ങളിലും ധാരാളമുണ്ടു്. ജെൻഡർ വ്യവഹാരങ്ങൾ എങ്ങനെ രൂപപ്പെടുന്നു, ശക്തിപ്പെടുത്തുന്നു,
വെല്ലുവിളിക്കുന്നു എന്നതു് ബൈബിൾ വിവർത്തനം തൊട്ടുള്ള പാഠങ്ങൾ തെളിവാണു്.
</p>
        </div>
        <!--end of "section 1.15/.1"-->
        <div type="section" xml:id="sec1.16" n="1.16">
          <head type="sechead">വിവർത്തനവും ലിംഗഭേദവും</head>
          <p style="noindent">വിവർത്തനവും ലിംഗഭേദവും തമ്മിലുള്ള വിഷയങ്ങൾ ഫെമിനിസത്തിന്റെ
പ്രായോഗിക പരിസരത്തിൽ വളരെയധികം ചർച്ചയ്ക്കു വന്നിട്ടുണ്ടു്. <ref xml:id="xfn1.75" target="#fn1.75" type="noteAnchor">[75]</ref> ‘എന്താണു് സ്ത്രീ’യെന്ന
ഉത്തമബോധ്യത്തോടെയും സ്ത്രീയെന്ന നിലയിൽ വായന നടത്തിയുമാണു് ഫെമിനിസ്റ്റു ചിന്തകർ
അക്കാദമിക മേഖലയിൽ പ്രവർത്തിക്കുന്നതു്. പിതൃകേന്ദ്രിത സാംസ്കാരിക വീക്ഷണത്തിലാണു്
വിവർത്തന പഠനത്തിൽ മൂലകൃതിയും വിവർത്തനവും പ്രതിനിധാനം ചെയ്തതു്. ‘സ്ത്രീകളെപ്പോലെ
വിവർത്തനം ഒന്നുകിൽ മനോഹരമാണു് അല്ലെങ്കിൽ വിശ്വസ്തമാണു്’ (like women,…,
translations should be either beautiful or faithfull) വിവാഹത്തിനും വിവർത്തനത്തിനും
ഒരുപോലെ പ്രയോഗിക്കുന്ന ഈ പരാമർശം പതിനേഴാം നൂറ്റാണ്ടിലെ ഫ്രാൻസിൽ രൂപമെടുത്തതാണു്.
തികച്ചും സ്ത്രീവിരുദ്ധമായ ഈ ആശയം മൂലകൃതിയുടെ ആണത്തത്തിനും കർതൃത്വാധികാരത്തിനും
(authorship) മൂല (original) പ്രഭാവ മനോഭാവത്തിനും തുടങ്ങി വിവർത്തനവുമായി ബന്ധപ്പെട്ട
എല്ലാവിധ ലിംഗഭേദ ചിന്തകൾക്കും വിരാമമിടാൻ ഘടനാവാദാനന്തര കാലത്തു് സ്ത്രീവാദ ചിന്തകൾ
ഉപയോഗിച്ചു. രാഷ്ട്രീയ ആക്ടിവിസം എന്ന നിലയിൽ സ്ത്രീവിവർത്തന ചിന്തകൾ വികസിക്കുന്നതു്
പില്ക്കാലത്താണു് <ref xml:id="xfn1.76" target="#fn1.76" type="noteAnchor">[76]</ref> യൂറോസെൻട്രിക് അഥവാ പാശ്ചാത്യാശയങ്ങളുടെ
സങ്കുചിതത്വത്തെ മറികടക്കാൻ ശ്രമിച്ചും വ്യത്യസ്ത ദേശങ്ങളിലും കാലങ്ങളിലും അജണ്ടകളിൽ വേണ്ട
മാറ്റം വരുത്തിയും രാഷ്ട്രീയ ശബ്ദങ്ങൾ ഉയർത്തിയും ഫെമിനിസ്റ്റ് ചിന്തകൾ ശ്രദ്ധേയമായി. <ref xml:id="xfn1.77" target="#fn1.77" type="noteAnchor">[77]</ref> സാംസ്കാരിക
പാരമ്പര്യം ഉൾപ്പെടെ സാഹിതീയവും അല്ലാത്തതുമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതും
ഫെമിനിസ്റ്റ് ആശയങ്ങളിൽ അവ ഏറ്റവും പ്രധാനമാകുന്നതും ഇക്കാലത്താണു്. ലാറി ചേംബർലൈൻ
(Lori Chamberlain) വിവർത്തന പഠനത്തിലെ ‘ലിംഗഭേദ’, ‘സ്ത്രീവിരുദ്ധ’, ‘രണ്ടാംകിട’ പരാമാർശങ്ങൾ
പ്രത്യേകമായെടുത്തു് പഠനം നടത്തിയതാണു് ‘Gender and the metaphorics of translation’ (1988)
എന്ന ലേഖനം. <ref xml:id="xfn1.78" target="#fn1.78" type="noteAnchor">[78]</ref> പിതൃകേന്ദ്രിത അധികാര ഘടന മുൻനിർത്തി സാഹിത്യ,
വിവർത്തന പഠനങ്ങളിലെ സ്ത്രീപക്ഷ ആശയങ്ങൾ ഉയർന്നുവന്നതു് 1970-80കളിൽ അഥവാ
ഫെമിനിസത്തിന്റെ രണ്ടാം തരംഗത്തിന്റെ അവസാനത്തിലാണു്. ഭാഷയിലെ ആണധികാരത്തെക്കുറിച്ചും
Gender and Language വിഷയത്തിൽ ലോകഭാഷകളെ മുൻനിർത്തിയും ചർച്ചകളും സംവാദങ്ങളും
നടന്നു. വിവർത്തനത്തിലൂടെ ആണധികാര സ്വഭാവമുള്ള ഭാഷയെ മറികടക്കാൻ (hijacking) കഴിയും.
<ref xml:id="xfn1.79" target="#fn1.79" type="noteAnchor">[79]</ref>
ആധിപത്യത്തിന്റെ എല്ലാ രൂപങ്ങൾക്കും എതിരായ ചെറുത്തുനില്പു് എന്ന ആശയം വിവർത്തനം
ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധകൊടുക്കാൻ ഫെമിനിസ്റ്റ് ചിന്തകരെ പ്രേരിപ്പിച്ചു. <ref target="https://en.wikipedia.org/wiki/Laurie-Rae_Chamberlain"> ലാറി
ചേംബർലൈൻ</ref> കൂടാതെ <ref target="https://en.wikipedia.org/wiki/Sherry_Simon">Sherry Simon</ref>, <ref target="https://en.wikipedia.org/wiki/Barbara_Godard">Barbara Godard</ref>,
Susanne de Lotbiniere എന്നിവരും ഫെമിനിസ്റ്റ് വിവർത്തന ചിന്തകരിൽ പ്രധാനികളാണു്. <ref xml:id="xfn1.80" target="#fn1.80" type="noteAnchor">[80]</ref> ഷെറി
സൈമണിന്റെ <ref xml:id="xfn1.81" target="#fn1.81" type="noteAnchor">[81]</ref> Gender in Translation: Cultural Identity and the
Politics of Transmission എന്നതിലൂടെ <ref xml:id="xfn1.82" target="#fn1.82" type="noteAnchor">[82]</ref> വിവർത്തനത്തിലെ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾക്കു് കൂടുതൽ
അംഗീകാരം കിട്ടി. ഫെമിനിസ്റ്റ് വിവർത്തനത്തിനു് പുതിയ സാംസ്കാരികാർത്ഥങ്ങൾ നിർമ്മിക്കാനും
സാമൂഹിക മാറ്റങ്ങൾക്കു് കാരണമാകാനും കഴിയും.
</p>
          <figure rend="fright" type="gra">
            <graphic url="images/Mikhail_bakhtin.png" rendition="gra"/>
            <figDesc style="thumb">മിഖായേൽ ബക്തിൻ</figDesc>
          </figure>
          <p style="indent"> വിവർത്തനം എന്നതു് ഭാഷയെക്കുറിച്ചോ പാഠത്തെക്കുറിച്ചോ മാത്രമുള്ളതല്ല,
അധികാരം, സ്വത്വം, സാംസ്കാരിക ഇടങ്ങൾ, ആഗോള മുതലാളിത്തം തുടങ്ങി നിരവധി ആശയങ്ങളുമായി
ചേർന്നാണു് നിൽക്കുന്നതു്. <ref xml:id="xfn1.83" target="#fn1.83" type="noteAnchor">[83]</ref> The Cambridge Handbook of Translation <ref xml:id="xfn1.84" target="#fn1.84" type="noteAnchor">[84]</ref> -ന്റെ
പതിനാലാം അധ്യായം വിവർത്തനവും ലൈംഗികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണു്. <ref xml:id="xfn1.85" target="#fn1.85" type="noteAnchor">[85]</ref> The
Routledge Handbook of Translation and Sexuality <ref xml:id="xfn1.86" target="#fn1.86" type="noteAnchor">[86]</ref> വിവർത്തന പഠനങ്ങളും ക്വീർ
പഠനങ്ങളും ചേരുന്ന ഇന്റർ ഡിസിപ്ലിനറി സമീപനങ്ങൾ ചർച്ചചെയ്യുന്നതോടൊപ്പം
ലൈംഗികതയെക്കുറിച്ചുള്ള സാംസ്കാരികാശയങ്ങൾ ലോകഭാഷകളിലുടനീളം വിവർത്തനം
ചെയ്യുന്നതിന്റെ രീതികളും അന്വേഷിക്കുന്നു. ഗായത്രി ചക്രവർത്തി സ്പിവാക് സൂചിപ്പിക്കുന്ന
‘ഉത്തരവാദിത്ത വിവർത്തന’മെന്ന (responsible translation) ആശയം ടാഗോറിന്റെ കൃതികൾ
ഉദാഹരണമാക്കി വിശദീകരിക്കുന്ന ‘A Manifesto for Postcolonial Queer Translation Studies’
(Rahul K. Gairola), ആഗോളാനന്തര കാലത്തിലെ വിവർത്തനങ്ങളിൽ LGBT പോലുള്ള വ്യത്യസ്തമായ
അന്തർസ്വത്വങ്ങൾ വെളിപ്പെടുത്തേണ്ടതിന്റെ പ്രസക്തി വിശദമാക്കുന്ന ‘Displacing LGBT: Global
Englishes Activism and Translated Sexualities’ (Serena Bassi) എന്നീ ലേഖനങ്ങൾ
ഉൾപ്പെടുന്ന Feminist Translationl Studies: Local and Transnational Perspectives (2017)
<ref xml:id="xfn1.87" target="#fn1.87" type="noteAnchor">[87]</ref>
എന്നീ ലിംഗഭേദവുമായി ബന്ധപ്പെടുന്ന പുതിയ പുസ്തകങ്ങളെല്ലാംതന്നെ ലൈംഗിക സ്വത്വങ്ങളെയും
ഉൾപ്പെടുത്തുന്ന ചർച്ചകൾ നടത്തുന്നുണ്ടു്.
</p>
          <p style="indent">പോസ്റ്റ് സ്ട്രക്ചറലിസം പാഠത്തിനുള്ള ബഹുത്വം (multiplicity), ശിഥില
രൂപം (fragmentation) തുടങ്ങിയവ വെളിപ്പെടുത്തിയതു് വിവർത്തന പഠനത്തിലും പ്രധാനമായി. എല്ലാ
പാഠങ്ങളും സങ്കീർണ്ണമാണു്. ഏകശിലാരൂപമല്ല അതിനുള്ളതു്. വിവിധതരം ശബ്ദങ്ങളും ഘടകങ്ങളും
ചേർന്നതാണു് ഓരോ പാഠവും. ഒന്നിലധികം സാധുവായ വ്യാഖ്യാനങ്ങളും ശരികളുമാണു് ഓരോ
പാഠത്തിലുമുള്ളതു്. ഈ സങ്കീർണ്ണതയിലും ബഹുത്വത്തിലുമാണു് വിവർത്തകർ ഇടപെടുന്നതു്.
വിവർത്തകർ നടത്തുന്ന പൊളിച്ചെഴുത്തുകളുടെ ചരിത്രം ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളെ
മുൻനിർത്തി കെ. എം. ഷെറീഫ് വിശദമാക്കുന്നതു് ശ്രദ്ധേയമാണു്. <ref xml:id="xfn1.88" target="#fn1.88" type="noteAnchor">[88]</ref> ഒരു വാക്യത്തിൽ ഒന്നിലധികം
ശബ്ദങ്ങളുടെയും വ്യവഹാരങ്ങളുടെയും സാന്നിധ്യവും പരസ്പരബന്ധവും ഉണ്ടെന്നു് <ref target="https://ml.wikipedia.org/wiki/Mikhail_Bakhtin"> മിഖായേൽ ബക്തിനാ</ref> ണു്
ബഹുസ്വരത (polyphony) എന്ന സങ്കല്പനത്തിലൂടെ വ്യക്തമാക്കിയതു്. <ref target="https://ml.wikipedia.org/wiki/Fyodor_Dostoyevsky">ദസ്തയേവ്സ്കി</ref> യുടെ
നോവലുകളുടെ പഠനത്തിലാണു് ബഹുസ്വരതയെക്കുറിച്ചുള്ള ആശയം വികസിപ്പിച്ചതു്. സ്വതന്ത്രവും
പരസ്പര ബന്ധമില്ലാത്തതുമായ ഒന്നിലധികം ശബ്ദങ്ങളും ബോധങ്ങളും ദസ്തയേവ്സ്കി കൃതികളിൽ
സഹവർത്തിത്വത്തോടെ വർത്തിക്കുന്നതു് അദ്ദേഹം കാണിച്ചു. വാക്യത്തിനുള്ളിലെ ബഹുസ്വരത
സംരംക്ഷിക്കുന്നതിനാണു് സർഗ്ഗാത്മക കൃതികളുടെ വിവർത്തകർ പരിഗണന നൽകേണ്ടതു്. സ്രോത
പാഠത്തിലെ വ്യത്യസ്ത ശബ്ദങ്ങളും വീക്ഷണങ്ങളും ലക്ഷ്യ പാഠത്തിലും പരിപാലിക്കേണ്ടതുണ്ടു്.
രചയിതാവിന്റെ സ്വരം, ആഖ്യാതാവിന്റെ സ്വരം, വിവിധ കഥാപാത്രങ്ങളുടെ തനതു സംഭാഷണരീതികൾ,
ഭാഷാഭേദങ്ങൾ, വ്യതിരിക്തതകൾ തുടങ്ങിയ ഭാഷാവൈവിധ്യം എന്നിങ്ങനെ വ്യത്യസ്ത ആഖ്യാന
സ്വരങ്ങൾ വിവർത്തനത്തിലും നിലനിർത്തേണ്ടതുണ്ടു്. പാഠത്തിൽ ഉൾച്ചേർന്ന സാംസ്കാരിക
സൂക്ഷ്മശബ്ദങ്ങളും പ്രധാനമാണു്. ലക്ഷ്യ ഭാഷയുടെ ഭാഷാപരവും ശൈലീപരവുമായ സവിശേഷതകൾ
ചേർത്തുവെച്ചാണു് സ്രോത ഭാഷാ പാഠം പുനർനിർമ്മിക്കേണ്ടതു്. ധാർമ്മികവും പ്രത്യയശാസ്ത്രപരവുമായ
പരിഗണനകൾക്കു് മുൻഗണന നൽകി സ്രോത പാഠ സമഗ്രത വിവർത്തനത്തിലെത്തിക്കാനാണു്
ശ്രമിക്കേണ്ടതു്. ഇവിടെ വാക്യത്തിന്റെ ബഹുസ്വരതയും മൂലഗ്രന്ഥത്തിന്റെ സാംസ്കാരിക സമ്പന്നതയും
ഒഴിവാക്കുന്ന വിവർത്തന പ്രക്രിയയിലെ തദ്ദേശവൽക്കരണ (domestication) പരിപാടി അത്ര
വിജയിക്കില്ല.
</p>
        </div>
        <!--end of "section 1.16/.1"-->
        <div type="section" xml:id="sec1.17" n="1.17">
          <head type="sechead">കോളനിയനന്തര വിവർത്തന പഠനങ്ങൾ</head>
          <figure rend="fright" type="gra">
            <graphic url="images/Gayatri_Spivak.png" rendition="gra"/>
            <figDesc style="thumb">ഗായത്രി സ്പിവാക്</figDesc>
          </figure>
          <p style="noindent"> ഘടനാവാദാനന്തര ചിന്തകളാണു് വിവർത്തന പ്രക്രിയയുടെ
പ്രാധാന്യത്തെക്കുറിച്ചു് ചിന്തിക്കാൻ ഇടയാക്കിയതു്. <ref xml:id="xfn1.89" target="#fn1.89" type="noteAnchor">[89]</ref> പാഠത്തിന്റെ സാംസ്കാരികവും
സാന്ദർഭികവുമായ സംവേദനക്ഷമതയുടെ പ്രാധാന്യം, വിവർത്തനത്തിനു് ഇടയാക്കിയ സാഹചര്യം
(context), സംസ്കാരം, അധികാര ബന്ധങ്ങൾ തുടങ്ങിയവ വിവർത്തന പ്രക്രിയയിൽ ഇടപെടുന്നുണ്ടു്.
മലയാളത്തിലേക്കു് രാമചരിതവും അധ്യാത്മ രാമായണവും നമ്പ്യാർകൃതികളും വന്നതു് ഓരോരോ
സാംസ്കാരിക സാഹചര്യത്തിലാണു്. സ്രോതപാഠത്തിന്റെ അർത്ഥത്തെ സ്വാധീനിക്കുന്ന സാംസ്കാരിക
സൂചനകളും പരിസരങ്ങളും മനസ്സിലാക്കുന്നതു പോലെ ലക്ഷ്യ സംസ്കാരത്തിന്റെ സന്ദർഭം വിവർത്തന
തിരഞ്ഞെടുപ്പുകളെ എങ്ങനെ ബാധിക്കുന്നുവെന്നതും പ്രധാനമാണു്. ഇന്ത്യൻ പ്രാചീന രചനകളുടെയും
ഇന്ദുലേഖയുടെയും മഹാശ്വേതാദേവിയുടെ ‘സ്തനദായിനി’യുടെയും മറ്റും കൊളോണിയൽ കാലത്തെ
ഇംഗ്ലീഷ് വിവർത്തനങ്ങൾ തെളിവാണു്. <ref xml:id="xfn1.90" target="#fn1.90" type="noteAnchor">[90]</ref> കൊളോണിയൽ ആധിപത്യത്തെ നിലനിർത്തുന്നതിനും
ചെറുക്കുന്നതിനും അട്ടിമറിക്കുന്നതിനുമുള്ള ഉപകരണമായി വിവർത്തനം വർത്തിക്കുന്നതു്
ഇത്തരത്തിലാണു്. പാഠത്തിന്റെ സങ്കരസ്വഭാവം (hybridity) എങ്ങനെ വിവർത്തനത്തിൽ
ഉപയോഗിക്കുന്നു എന്നതാണു് ശ്രദ്ധിക്കേണ്ടതു്. എപ്പിക്യൂറിയനിസം എന്ന ആശയത്തിൽ ആത്മീയ
ദർശനമുള്ള ഒമർഖയാമിന്റെ റുബയ്യാത്തിനു് ഇംഗ്ലീഷ് വിവർത്തനം നടത്തിയതിനു് പിന്നിൽ അധികാര
ഘടനയിൽ വിവർത്തകർ എടുത്ത സ്വാതന്ത്ര്യമാണു്. വിട്ടുകളയണോ വിളക്കിച്ചേർക്കണോ
മാറ്റിഎഴുതണോ എന്ന സ്വാതന്ത്ര്യം വിവർത്തകർക്കു് നൽകുന്നതു് നിലവിലുള്ള അധികാരഘടനയാണു്.
വില്യം ജോൺസ് ചെയ്ത അഭിജ്ഞാന ശാകുന്തളത്തിന്റെ വിവർത്തനം കോളണിയധികാരത്തിൽ
നടത്തിയ തദ്ദേശവൽക്കരണത്തിനു് മറ്റൊരുദാഹരണമാണു്. <ref xml:id="xfn1.91" target="#fn1.91" type="noteAnchor">[91]</ref> വിവർത്തനവും രാഷ്ട്രീയവും തമ്മിലുള്ള
ബന്ധമാണു് പ്രധാനം. ഘടനാവാദാനന്തര, കോളോണിയനന്തര, ഫെമിനിസ്റ്റ് സൈദ്ധാന്തിക,
പ്രായോഗിക ചട്ടക്കൂടുകൾ <ref xml:id="xfn1.92" target="#fn1.92" type="noteAnchor">[92]</ref> ഉപയോഗിച്ചാണു് വിവർത്തനങ്ങളുടെ നൈതികവും
രാഷ്ട്രീയവുമായ തലങ്ങൾ പഠന വിധേയമാക്കുകയാണു് The Politics of Translation (1993) എന്ന
പുസ്തകത്തിൽ ഗായത്രി ചക്രവർത്തി സ്പിവാക്ക് ചെയ്തതു്.
</p>
          <p style="indent">ഭാഷ അധികാരത്തിന്റെയും പോരാട്ടത്തിന്റെയും നിർമ്മിതിയാണു്.
അധികാരം, സാംസ്കാരിക വ്യത്യാസം, പ്രാതിനിധ്യം തുടങ്ങിയ ആശയങ്ങളാണു് സ്പിവാക്കിന്റെ
ചിന്തകളിൽ മുഴങ്ങിക്കേട്ടതു്. ഭാഷാപരമായ ഒന്നു് എന്നതിൽക്കവിഞ്ഞു് സ്രോത പാഠത്തിന്റെ
സാംസ്കാരികവും രാഷ്ട്രീയവുമായ സന്ദർഭങ്ങളെ ബഹുമാനിക്കുന്ന ധാർമ്മിക പ്രവർത്തിയാണു്
വിവർത്തനം. ഒരു കൊളോണിയൽ ഉല്പന്നമാണു് വിവർത്തനമെന്നു് അവർ ഓർമ്മിപ്പിക്കുന്നു. കോളനി
ജനതയുടെ മേൽ കൊളോണിയൽ ഭാഷകളും സംസ്കാരങ്ങളും അടിച്ചേല്പിക്കാനും തദ്ദേശിയ ഭാഷകളും
സംസ്കാരങ്ങളും ഇല്ലാതാക്കാനുമാണു് വിവർത്തനങ്ങൾ ശ്രമിച്ചതു്. അടിച്ചമർത്തലിന്റെ മാത്രമല്ല,
ശാക്തീകരണത്തിന്റെ ഉപകരണമാകാനും വിവർത്തനത്തിനു് കഴിയും. ചിത്ര പണിക്കർ താൻ ചെയ്ത
യുലീസസ് വിവർത്തന പ്രക്രിയ എങ്ങനെ പോസ്റ്റ് കൊളോണിയൽ വിവർത്തനമായി മാറുന്നു എന്നു്
‘യുലീസസിനു് മലയാളത്തിൽ ഒരു മൊഴിമാറ്റം: വിവർത്തന പ്രക്രിയയിൽ സൈദ്ധാന്തീകരണത്തിനുള്ള
സ്ഥാനം’ എന്ന ലേഖനത്തിൽ വിവരിക്കുന്നതു് കോളനിയനന്തര വിവർത്തനത്തിന്റെ ഭാഗമായാണു്.
<ref xml:id="xfn1.93" target="#fn1.93" type="noteAnchor">[93]</ref>
ആധിപത്യത്തെ ചെറുക്കുന്നതും പാർശ്വവല്കൃതർക്കു് ശബ്ദം കൊടുക്കുന്നതുമായ പ്രത്യധീശത്വ
(counter—hegemonic) വിവർത്തനങ്ങളാണു് ആവശ്യം. സ്രോത പാഠത്തിൽ അന്തർലീനമായ
അധികാര ഘടനകളെയും സാംസ്കാരിക മാനങ്ങളെയും വെളിപ്പെടുത്തുന്ന അപനിർമ്മാണ സമീപനമാണു്
ആവശ്യം. ലക്ഷ്യ ഭാഷാ സംസ്കാരത്തിലെ പ്രബലാഖ്യാനങ്ങളിൽ വെല്ലുവിളി ഉയർത്താനും സാമൂഹിക
നീതി പ്രത്സാഹിപ്പിക്കാനും കഴിയുന്ന ആക്ടിവിസമാണു് വിവർത്തനമെന്നാണു് സ്പിവാക്ക് വാദിക്കുന്നതു്.
കൊളോണിയൽ പാഠങ്ങളും കീഴാളപാഠങ്ങളും വിവർത്തനം ചെയ്യുന്നതു് സാംസ്കാരിക
സാമ്രാജ്യത്തിനെതിരായ ചെറുത്തുനില്പാണു്. പാഠത്തിന്റെ ലിംഗപരത ഉയർത്തിപ്പിടിക്കുകയും
ലക്ഷ്യപാഠത്തിൽ സംരക്ഷിക്കുകയും ചെയ്യേണ്ടതു് സ്പിവാക്ക് ഓർമ്മിപ്പിച്ചു…
</p>
        </div>
        <!--end of "section 1.17/.1"-->
        <div type="section" xml:id="sec1.18" n="1.18">
          <head type="sechead">അനുവർത്തനപഠനങ്ങൾ</head>
          <p style="noindent">മനുഷ്യരാശിയുടെ തുടക്കം മുതലുള്ള ആഖ്യാനങ്ങളോടു ചേർന്നുനിൽക്കുന്ന
വലിയൊരു ശൃംഖലയ്ക്കുള്ളിലാണു് എല്ലാ സാഹിത്യ സൃഷ്ടികളും എന്നു് തിരിച്ചറിയുന്ന അനുവർത്തന
പഠനങ്ങൾ (adaptation studies) <ref xml:id="xfn1.94" target="#fn1.94" type="noteAnchor">[94]</ref> എന്ന ജ്ഞാനശാഖയിലേക്കു് വിവർത്തനമുൾപ്പെടുള്ള
ആവിഷ്കാര രൂപങ്ങൾ മാറുന്നതു് സമീപകാലത്താണു്. ചലച്ചിത്ര, സ്ക്രീൻ പഠനങ്ങൾ, സാഹിത്യ
നിരൂപണം, ദൃശ്യപ്രകടന കലകൾ, നവമാധ്യമങ്ങൾ, ട്രാൻസ്മീഡിയ കഥപറച്ചിൽ എന്നിങ്ങനെ
പരിമിതപ്പെടുത്താനാവാത്തവിധം വിഷയങ്ങളെ ഈ മേഖല ഉൾക്കൊള്ളുന്നു. സിനിമയും നോവലും
അരങ്ങും പോലെയുള്ള പരിചിത രൂപങ്ങൾ ഇന്റർഡിസിപ്ലിനറി സ്വഭാവമുള്ള റീമേക്കുകൾ, ഫാൻ
ഫിക്ഷൻ, തീം അനുഭവങ്ങൾ തുടങ്ങി ഡിജിറ്റൽ മാനവികതയുടെ എണ്ണിയാലൊതുങ്ങാത്ത
വരാനിരിക്കുന്ന ഉള്ളടക്കങ്ങളെല്ലാം ഉൾക്കൊള്ളാൻ തക്കവിധം രീതിശാസ്ത്ര ഭദ്രതയുള്ളതാണു്
അഡാപ്റ്റേഷൻ പഠനങ്ങൾ. <ref xml:id="xfn1.95" target="#fn1.95" type="noteAnchor">[95]</ref>
</p>
          <figure rend="fright" type="gra">
            <graphic url="images/Perumbadavam_Sreedharan.png" rendition="gra"/>
            <figDesc style="thumb">പെരുമ്പടവം ശ്രീധരൻ</figDesc>
          </figure>
          <p style="indent"> നേർവിവർത്തനങ്ങൾക്കു് പുറമേ ഒരേ ഭാഷയ്ക്കകത്തു് നടക്കുന്ന പലതരം
പരാവർത്തനങ്ങളെയും (നോവലിൽ നിന്നും നാടകം, കവിതയിൽ നിന്നും മിനിക്കഥ, കുട്ടികൾക്കു്
വേണ്ടിയുള്ള പുനരാഖ്യാനങ്ങൾ തുടങ്ങി പുറന്താൾക്കുറിപ്പു് വരെ) വിവിധങ്ങളായ മാധ്യമാന്തര
പുനർരചനകളെയും (നോവൽ റേഡിയോ നാടകമോ സിനിമയോ ചിത്രകഥയോ ടി വി സീരിയലോ
ആകുന്നതു്, പുരാവൃത്തം ഓപ്പറയാകുന്നതു് തുടങ്ങി) അവർ വിശകലനം ചെയ്തു… യക്കോബ്സൻ
എല്ലാ പുനർരചനകളെയും വിവർത്തനം എന്നു വിളിച്ചതിൽ സംജ്ഞാപരമായ പ്രശ്നം ഉണ്ടായിരുന്നു.
വിവർത്തനത്തെ പുനർരചനാ രൂപങ്ങളിൽ ഒന്നായിക്കാണുമ്പോഴാണു് ഈ പ്രശ്നം പരിഹരിക്കുന്നതു്.
വിവർത്തനത്തെ മറ്റു പുനർരചനാ രൂപങ്ങളോടൊപ്പം ഒരു കുടക്കീഴിൽ കൊണ്ടുവന്ന… ആന്ദ്രേ
ലെഫവർ ആകട്ടെ സാഹിത്യ വിമർശനത്തെപ്പോലും വിവർത്തനം പോലെ പുനർരചനാ രൂപമായിട്ടാണു്
കണ്ടതു്… കഥകളും മറ്റും ഉപയോഗിച്ചു തയ്യാറാക്കുന്ന വീഡിയോ ഗെയിമുകളെപ്പോലും adaptaion
എന്നു് <ref target="https://en.wikipedia.org/wiki/Linda_Hutcheon"> ലിൻഡ
ഹച്ചിയൻ</ref> (Linda Hutcheon) വിളിച്ചു. <ref xml:id="xfn1.96" target="#fn1.96" type="noteAnchor">[96]</ref>
</p>
          <p style="indent">ഇതിഹാസ കാവ്യങ്ങൾ മാത്രമല്ല, പാശ്ചാത്യ സാഹിത്യ കൃതികളും
സ്വതന്ത്രമായി പുനർരചിച്ച ചരിത്രം മലയാള സാഹിത്യത്തിനുണ്ടു്. <ref target="https://ml.wikipedia.org/wiki/Oscar_Wilde"> ഓസ്കാർ വൈൽഡി</ref> ന്റെ Lady
Windermere’s Fan<ref target="https://books.sayahna.org/html/nalappatt-n-menon-bio.html"> നാലപ്പാട്ടു്
നാരായണമേനോൻ</ref> വേശുവമ്മയുടെ വിശറിഎന്ന പേരിൽ സ്വതന്ത്രമായി വിവർത്തനം
ചെയ്യുകയായിരുന്നു… <ref target="https://ml.wikipedia.org/wiki/Perumpadavam_Sreedharan"> പെരുമ്പടവം
ശ്രീധരന്റെ</ref> <ref target="https://ml.wikipedia.org/wiki/Oru_sankeerthanam_pole">ഒരു സങ്കീർത്തനം
പോലെ</ref> <ref target="https://ml.wikipedia.org/wiki/Fyodor_Dostoyevsky">ദസ്തോവ്സ്കി</ref> യുടെ പല
കൃതികളെയും അദ്ദേഹത്തിന്റെ കാമുകി അന്നയുടെ ആത്മകഥയെയും ഉപജീവിക്കുന്ന ഒരു ബഹുപാഠാന്തര
ആഖ്യായികയാണു്. <ref xml:id="xfn1.97" target="#fn1.97" type="noteAnchor">[97]</ref> എന്നുതുടങ്ങി, കഥകളിയും ചവിട്ടുനാടകവും സിനിമ, നാടകങ്ങൾ,
ബാലസാഹിത്യം, ചിത്രകഥകൾ, തുടങ്ങി സീരിയലുകൾ, ഇന്റർനെറ്റ് വ്യവഹാരങ്ങൾ വരെ വ്യാപിച്ചു
കിടക്കുന്ന അനുവർത്തനങ്ങളെക്കുറിച്ചു് കെ. എം. ഷെറീഫ് വിശദീകരിക്കുന്നുണ്ടു്.
</p>
          <p style="indent">ഇത്തരത്തിൽ മലയാളത്തിലെ വിവർത്തന വിമർശനത്തിന്റെ ചരിത്രവും
രീതിശാസ്ത്രവും അന്വേഷിച്ചാൽ വിവർത്തന ചിന്തകൾ വരുന്നതിനു മുമ്പുനടന്ന പഠനങ്ങളിൽ നിന്നു തുടങ്ങി
സംസ്കാര പഠനത്തിന്റെ പുതിയ സാഹചര്യത്തിൽ നടത്തിയ പഠനങ്ങൾ വരെയുണ്ടു്. മൂലകൃതിയുമായി
ചേർത്തുവെച്ചു് താരതമ്യപഠനത്തിന്റെ സൈദ്ധാന്തിക പരിസരങ്ങൾ ഉപയോഗപ്പെടുത്തിയാണു്
ആദ്യകാലങ്ങളിൽ അന്വേഷണങ്ങൾ നടന്നതു്. വിവർത്തന പ്രക്രിയയുടെ പ്രായോഗികവും
ഭാഷാശാസ്ത്രപരവുമായ സിദ്ധാന്തങ്ങളും പ്രയോഗങ്ങളും വിവരിക്കുന്ന പുസ്തകങ്ങളും ചിന്തകളും കടന്നുവന്ന
രണ്ടാംഘട്ടത്തിൽ (1970–2000) നിരവധി പഠനങ്ങളുണ്ടായി. അന്വേഷണത്തിന്റെ കേന്ദ്രം മൂലകൃതിയിൽ
നിന്നും വിവർത്തന പാഠങ്ങളിലേക്കു് മാറിവന്നു. വിവർത്തനത്തിന്റെ വർത്തമാനകാലം
ആഗോളവൽക്കരണവും സാങ്കേതികവിദ്യയും കൊണ്ടുവന്ന കമ്പ്യൂട്ടർ-ഡിജിറ്റൽ സാധ്യതകളുടേതാണു്.
ലോകഭാഷകളെല്ലാം യുനിക്കോഡിലെത്തി, ഡിജിറ്റലൈസേഷൻ നടത്തി വിവർത്തന പ്രക്രിയ
സോഫ്റ്റ്വെയറുകൾ ഏറ്റെടുത്തു് വേഗത്തിലാക്കിയ കാലമാണു് ഇന്നുള്ളതു്. കേരളത്തിന്റെ വ്യാവഹാരിക
മണ്ഡലത്തിൽ വിവർത്തന സാഹിത്യം വരുത്തിയ ഇടപെടലുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഇനിയും
നടക്കേണ്ടിയിരിക്കുന്നു. മലയാളത്തിൽ വിവർത്തന കൃതികൾ പഠന വിധേയമാകുന്നതുതന്നെ
വിരളമാണു്. ധാരാളം വിവർത്തകരും വിവർത്തനങ്ങളും വിമർശനത്തിന്റെയോ
സാഹിത്യചരിത്രത്തിന്റെയോ ഭാഗമാകാതെ പോകുന്നു. വിവർത്തന പ്രക്രിയയുടെ സർഗ്ഗാത്മകതയും
<ref xml:id="xfn1.98" target="#fn1.98" type="noteAnchor">[98]</ref>
സാംസ്കാരിക, സംവേദന പ്രാധാന്യവും തിരിച്ചറിഞ്ഞു് അവയെ സാഹിത്യചരിത്രത്തിന്റെ ഭാഗമായി
വിശകലനം ചെയ്യേണ്ടതുണ്ടു്. വിവർത്തകരും വിവർത്തനവും സർഗ്ഗരചനയിലെ രണ്ടാംതരക്കാരല്ല.
അവരും അവരുടെ രചനകളും സാമൂഹിക വ്യവഹാര മണ്ഡലത്തിൽ ചലനങ്ങളുണ്ടാക്കുന്നുണ്ടു്. ആ
ഇടപെടലുകളും സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കേണ്ടതുണ്ടു്. ഏറ്റവും പുതിയ സംവേദന പഠനങ്ങൾ
<ref xml:id="xfn1.99" target="#fn1.99" type="noteAnchor">[99]</ref> വരെ
ഉപയോഗിച്ചു് മലയാളത്തിലെ വിവർത്തന പഠനങ്ങൾക്കു് ദിശാബോധം നൽകിയ പ്രൊഫ. <ref target="https://ml.wikipedia.org/wiki/Skaria_Zacharia"> സ്കറിയ സക്കറിയ</ref> യുടെ
ലേഖനങ്ങൾ വഴികാട്ടിയാണു്.
</p>
          <noteGrp>
            <note xml:id="fn1.1" n="1.1" style="end"><ref target="#xfn1.1" style="hang">[1]</ref> Translation എന്ന ഇംഗ്ലീഷ് പദം trans, latum എന്നീ ലാറ്റിൻ
പദങ്ങളിൽ നിന്നു രൂപമെടുത്തതാണു്. ‘a carrying across’ എന്നാണു് അർത്ഥം. അതായതു്
എഴുതിവെച്ച ഒരാശയം ഒരു ഭാഷയിൽ നിന്നു (സ്രോത ഭാഷ/sourse language) മറ്റൊരു ഭാഷയിലേക്കു്
(ലക്ഷ്യ ഭാഷ/ target language) മാറ്റുന്നു. </note>
            <note xml:id="fn1.2" n="1.2" style="end"><ref target="#xfn1.2" style="hang">[2]</ref> വിവർത്തന ചരിത്രത്തിൽ ബൈബിളിലെ പഴയ നിയമത്തിൽ നിന്നുള്ള
ബൈബേൽ ഗോപുരവും ഈജിപ്തിലെ ജീവിതത്തെക്കുറിച്ചുള്ള സൂചനകളും ഉപയോഗിക്കുന്നതു്
പതിവാണു്. ‘ഭൂമിയിൽ ഒരു ഭാഷയും സംസാര രീതിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കിഴക്കു നിന്നു വന്നവർ
ഷീനാറിൽ ഒരു സമതല പ്രദേശം കണ്ടെത്തി. അവിടെ പാർപ്പുറപ്പിച്ചു. ‘നമുക്കു് ഇഷ്ടികയുണ്ടാക്കി
ചുട്ടെടുക്കാം’ എന്നു് അവർ പറഞ്ഞു. അങ്ങനെ കല്ലിനു പകരം ഇഷ്ടികയും കുമ്മായത്തിനു പകരം
കളിമണ്ണും അവർ ഉപയോഗിച്ചു. അവർ പരസ്പരം പറഞ്ഞു: ‘നമുക്കു് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു
ഗോപുരവും തീർത്തു് പ്രശസ്തി നിലനിർത്താം. അല്ലെങ്കിൽ നാം ഭൂമുഖത്താകെ ചിതറിപ്പോകും.’ മനുഷ്യർ
നിർമ്മിച്ച നഗരവും ഗോപുരവും കാണാൻ കർത്താവു് ഇറങ്ങിവന്നു. അവിടുന്നു പറഞ്ഞു. ‘അവരിപ്പോൾ ഒരു
ജനതയാണു്. അവർക്കു് ഒരു ഭാഷയും. അവർ ചെയ്യാനിരിക്കുന്നതിന്റെ തുടക്കമേ ആയിട്ടുള്ളൂ.
ചെയ്യാനൊരുമ്പിടുന്നതൊന്നും അവർക്കിനി അസാധ്യമായിരിക്കുകയില്ല. നമുക്കു് ഇറങ്ങിച്ചെന്നു് അവരുടെ
ഭാഷ, പരസ്പരം ഗ്രഹിക്കാനാകാത്തവിധം ഭിന്നിപ്പിക്കാം.’ ഇങ്ങനെ കർത്താവു് അവരെ ഭൂമുഖത്തെല്ലാം
ചിതറിച്ചു. അവർ പട്ടണംപണി ഉപേക്ഷിച്ചു. അതുകൊണ്ടാണു് ആ സ്ഥലത്തിനു് ബാബേൽ എന്നു
പേരുണ്ടായതു്. അവിടെ വെച്ചാണു് കർത്താവു് ഭൂമിയിലെ ഭാഷ ഭിന്നിപ്പിച്ചതും അവരെ നാടാകെ
ചിതറിച്ചതും’. (ഉല്പത്തി 11: 1–9) ‘തങ്ങൾ പറഞ്ഞതു് ജോസഫിനു് മനസ്സിലായെന്നു് അവർ അറിഞ്ഞില്ല.
കാരണം ഒരു ദ്വിഭാഷിയുടെ സഹായത്തോടെയാണു് അവർ ജോസഫുമായി സംസാരിച്ചതു്’ (ഉല്പത്തി 42:
23).</note>
            <note xml:id="fn1.3" n="1.3" style="end"><ref target="#xfn1.3" style="hang">[3]</ref> The Babylon of Hammurabi’s day (2100 B. C.)</note>
            <note xml:id="fn1.4" n="1.4" style="end"><ref target="#xfn1.4" style="hang">[4]</ref> 300 B. C.-യിൽ പഴയ നിയമത്തിനു് ഹീബ്രുവിൽ നിന്നും ഗ്രീക്കിലേക്കു്
പരിഭാഷയുണ്ടായതായി പറയപ്പെടുന്നു. പുതിയനിയമം ഗ്രീക്കിൽ നിന്നും ലാറ്റിനിലേക്കു് എഡി 382 സെന്റ്
ജെറോമിന്റെ വിവർത്തനത്തോടെയാണു് ആരംഭിച്ചതു്.</note>
            <note xml:id="fn1.5" n="1.5" style="end"><ref target="#xfn1.5" style="hang">[5]</ref> ഇസ്ലാമിക് സുവർണ്ണകാലമെന്നു് അറിയപ്പെടുന്ന (Abbasid period)
എട്ടാം നൂറ്റാണ്ടുമുതൽ ബാഗ്ദാദ് കേന്ദ്രമാക്കി വൈദ്യശാസ്ത്ര, തത്വശാസ്ത്രമുൾപ്പെടെയുള്ള ക്ലാസിക്കൽ ഗ്രീക്ക്
കൃതികൾ, ഇന്ത്യൻ ശാസ്ത്രകൃതികൾ, പേർഷ്യൻ സാഹിത്യ കൃതികൾ തുടങ്ങിയവ അറബിയിലേക്കു്
പരിഭാഷപ്പെടുത്താൻ തുടങ്ങിയതായി രേഖകളുണ്ടു്. വിവർത്തനത്തിന്റെ സുവർണ്ണകാലമെന്നും ഇതു്
അറിയപ്പെടുന്നു. ഇക്കാലത്തെക്കുറിച്ചുള്ള അറിവുകളും തെളിവുകളും കണ്ടെത്തിയാൽ യൂറോകേന്ദ്രിത
വിവർത്തന ചരിത്രംതന്നെ മാറ്റി എഴുതേണ്ടിവരും. </note>
            <note xml:id="fn1.6" n="1.6" style="end"><ref target="#xfn1.6" style="hang">[6]</ref> St. Jerome എഡി 383-നും 404-നും ഇടയിൽ ഗ്രീക്കിൽ നിന്നും
ലാറ്റിനിലേക്കു് ബൈബിൾ വിവർത്തനം ചെയ്തതായി രേഖകൾ പറയുന്നു.</note>
            <note xml:id="fn1.7" n="1.7" style="end"><ref target="#xfn1.7" style="hang">[7]</ref> From Rome to Renaissance എന്ന ഒറ്റവാക്കിൽ ഈ യൂറോപ്യൻ
വിജ്ഞാനം ഒതുക്കാൻ കഴിയില്ല. അറബ്, ചൈനീസ് വിവർത്തനങ്ങളെക്കുറിച്ചുള്ള രേഖകളും തെളിവുകളും
അതിനുള്ള അംഗീകാരവും ലഭിക്കുന്നതുവരെയാണു് ഈ യൂറോകേന്ദ്രിത ചരിത്രത്തിനു്
ആയുസ്സുള്ളതു്.</note>
            <note xml:id="fn1.8" n="1.8" style="end"><ref target="#xfn1.8" style="hang">[8]</ref> ‘ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന എല്ലാവരോടും ഞാൻ
സാക്ഷീകരിക്കുന്നതു് അവയോടു് ആരെങ്കിലും എന്തെങ്കിലും കൂട്ടിച്ചേർത്താൽ ഈ പുസ്തകത്തിൽ
എഴുതിരിക്കുന്ന ബാധകൾ ദൈവം അവനു് വരുത്തും. ആരെങ്കിലും ഈ പ്രവചനപുസ്തകത്തിലെ
വാക്കുകൾ നീക്കംചെയ്താൽ ഈ പുസ്തകത്തിൽ എഴുതിയിട്ടുള്ള ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും
അവനുള്ള ഓഹരി ദൈവം നീക്കിക്കളയും.’ വെളിപാടു് 22: 18–19.</note>
            <note xml:id="fn1.9" n="1.9" style="end"><ref target="#xfn1.9" style="hang">[9]</ref> പതിനഞ്ചു കവിതകളുടെ സമാഹാരമായ Preface to Ovid’s
Epistles-ൽ Mataphrase, Paraphrase, imitation എന്നീ മൂന്നുതരം വിവർത്തനങ്ങളെക്കുറിച്ചു്
ഡ്രൈഡൻ വിശദീകരിക്കുന്നുണ്ടു്.</note>
            <note xml:id="fn1.10" n="1.10" style="end"><ref target="#xfn1.10" style="hang">[10]</ref> ഇംഗ്ലീഷിൽ വിവർത്തനത്തെക്കുറിച്ചുണ്ടായ ആദ്യപുസ്തകം ഫ്രേയ്സറുടെ
The Principles of Translation ആണു്. 1. The translation should be recreate the original, 2.
It should resemble the original in style and manner, 3. It should be read easly like the
original. എന്നിങ്ങനെ മൂന്നു് തത്വങ്ങൾ മുന്നോട്ടു വെച്ചെങ്കിലും വിവർത്തകരുടെ സ്വാതന്ത്ര്യം അദ്ദേഹം
അംഗീകരിച്ചിരുന്നില്ല.</note>
            <note xml:id="fn1.11" n="1.11" style="end"><ref target="#xfn1.11" style="hang">[11]</ref><ref target="https://ml.wikipedia.org/wiki/John_Dryden">ഡ്രൈഡന്റെ</ref> യും <ref target="https://en.wikipedia.org/wiki/Alexander_Fraser_Tytler,_Lord_Woodhouselee">ടൈറ്റ്ലറി</ref>
ന്റെയും ആശയങ്ങളിൽ നിന്നുതന്നെയാണു് വിവർത്തനവുമായി ബന്ധപ്പെട്ട കാല്പനികകാലചിന്തകൾ
തുടങ്ങുന്നതു്. “… not to translate a poet literally” എന്ന ഡ്രൈഡന്റെ ആശയമാണു് ഈ
കാലത്തിനു് പ്രധാനം. എഴുത്തുകാരുടെ ആത്മനിഷ്ഠത, വാക്കുകളുടെ ലാവണ്യാത്മകത കാവ്യപ്രചോദനം,
കാവ്യാനുഭവം, ദൈവികാനുഭൂതി, തുടങ്ങിയവ ഇംഗ്ലീഷ് കാല്പനികകവികളായ <ref target="https://ml.wikipedia.org/wiki/William_Wordsworth">വേർഡ്സവർത്തി</ref>
ന്റെയും <ref target="https://ml.wikipedia.org/wiki/Samuel_Taylor_Coleridge">കോളറിഡ്ജി</ref>
ന്റെയും കാലത്തു് സാഹിത്യരംഗത്തു മുഴങ്ങി. കാവ്യവിവർത്തനത്തെ സംബന്ധിച്ച പുതിയ ധാരണകൾ
ഇക്കാലത്തു രൂപമെടുത്തു. <ref target="https://ml.wikipedia.org/wiki/Lord_Byron">Lord
Byron</ref>, <ref target="https://en.wikipedia.org/wiki/Claire_Clairmont">Claire
clairmount</ref>, <ref target="https://en.wikipedia.org/wiki/Felicia_Hemans">Felicia
Hemans</ref>, <ref target="https://ml.wikipedia.org/wiki/William_Jones_(philologist)">Sir William
Johns</ref>, <ref target="https://ml.wikipedia.org/wiki/John_Keats">John
Keats</ref> എന്നിവരാണു് ഇക്കാലത്തു് പ്രമുഖർ. സർഗ്ഗാത്മക വിവർത്തനം (creative translation)
എന്ന പ്രയോഗിക വിവർത്തനം രൂപമെടുത്തതു് ഇക്കാലത്താണു്. “two confliting tendencies”
എന്നാണു് <ref target="https://en.m.wikipedia.org/wiki/Susan_Bassnett"> സൂസൻ
ബാസ്നെറ്റ്</ref> (Translation Studies, p. 65)കാല്പനികാല വിവർത്തനത്തെ വിശേഷിപ്പിക്കുന്നതു്.
</note>
            <note xml:id="fn1.12" n="1.12" style="end"><ref target="#xfn1.12" style="hang">[12]</ref> On Translating Homer (1861) ആണു് വിവർത്തനവുമായി
ബന്ധപ്പെട്ട പ്രധാന കൃതി. <ref target="https://ml.wikipedia.org/wiki/Iliad">
ഇലിയഡ്</ref> (Illiad), <ref target="https://ml.wikipedia.org/wiki/Homer%27s_Odyssey"> ഒഡീസി</ref> (Odyssey)
എന്നീ ഇതിഹാസരചനകളുടെ അതുവരെയുണ്ടായ ഇംഗ്ലീഷ് വിവർത്തനങ്ങളെ അദ്ദേഹം
പഠനവിധേയമാക്കി.</note>
            <note xml:id="fn1.13" n="1.13" style="end"><ref target="#xfn1.13" style="hang">[13]</ref> 1859-ൽ പേർഷ്യനിൽ നിന്നും Rubaiyat (Omar Khayyam)
ഇംഗ്ലീഷിലേക്കു് പരിഭാഷപ്പെടുത്തിയതു് ഫിറ്റ്സ്ജറാൾഡാണു്. മൂലകൃതിയുടെ സ്വതന്ത്ര വിവർത്തനമാണു്
അദ്ദേഹം നടത്തിയതു്. My translation will interest you from its form, and also in many respect in its
detail: very un-literal as it is. Many quartrains are matched together: and something lost, I doubt, of
Omar’s simplicity.which is so much a virtue in him (letter to E B Cowell 9/3/58) I suppose very few
people have ever taken such pians in Translation as I have: though certainly not to be literal. But at
all costs, a Thing must live: with a transfusion of one’s own worse Life if one can’t retain the
Originals better. Better a live Sparrow than a stuffed Eagle. (letter to E B Cowell 4/27/59) (<ref target="https://en.m.wikipedia.org/wiki/Rubaiyyat-of-omar- khyyam">https://en.m.wikipedia.org/wiki/Rubaiyyat-of-omar-khyyam</ref>) ഒമർഖയ്യാം
പരിഭാഷകളെക്കുറിച്ചുള്ള ലേഖനം—‘പരിഭാഷയ്ക്കുള്ളിലെ കോളനി’ (ഡോ. ഉമർ തറമേൽ, വിവർത്തന
താരതമ്യ പഠനത്തിലെ നൂതന പ്രവണതകൾ, എഡി. മഹമ്മദ് റാഫി എൻ വി, തുഞ്ചത്തെഴുത്തച്ഛൻ
മലയാളം സർവകലാശാല പ്രസിദ്ധീകരണം, പു. 168–177).</note>
            <note xml:id="fn1.14" n="1.14" style="end"><ref target="#xfn1.14" style="hang">[14]</ref> On Translating Homer (1861) എന്ന രചനയുമായി ബന്ധപ്പെട്ടു് <ref target="https://en.wikipedia.org/wiki/Matthew_Arnold">മാത്യൂ ആർനോൾഡു</ref> മായി
നടത്തിയ സംവാദത്തിലാണു് ന്യൂമാൻ വിവർത്തന പഠനരംഗത്തു് എത്തുന്നതു്. ന്യൂമാൻ നടത്തിയ
ഇലിയഡ് വിവർത്തനത്തെ ആർനോൾഡ് വിമർശിച്ചു. ഇലിയഡിന്റെ വൈദേശികത്വത്തെ
തിരിച്ചറിയത്തക്ക വിധത്തിൽ “Un-English” അഥവാ മൂലാനുസാരിയായിരുന്നു ന്യൂമാന്റെ വിവർത്തനം
(Theory of faithful translation). </note>
            <note xml:id="fn1.15" n="1.15" style="end"><ref target="#xfn1.15" style="hang">[15]</ref><ref target="https://books.sayahna.org/html/kunjikuttan- kuttipuzha.html">കുഞ്ഞിക്കുട്ടൻതമ്പുരാന്റെ</ref> പദാനുപദവിവർത്തനരീതിയോടാണു്
കുട്ടിക്കൃഷ്ണമാരാര് ആഭിമുഖ്യം പുലർത്തിയതു്. സാഹിത്യ വിമർശനത്തിൽ വലിയ സംവാദങ്ങൾക്കാണു്
കേരളശാകുന്തളത്തെക്കുറിച്ചുള്ള ലേഖനം വഴിവെച്ചതു്. മാരാർ തന്റെ പക്ഷപാത സിദ്ധാന്തം
അവതരിപ്പിച്ചതു് ഈ ലേഖനത്തിനു വന്ന നിശിതമായ എതിർപ്പിനെ തുടർന്നാണു്.</note>
            <note xml:id="fn1.16" n="1.16" style="end"><ref target="#xfn1.16" style="hang">[16]</ref> രാജാങ്കണം, സാഹിത്യപ്രവർത്തകസഹകരണസംഘം, കോട്ടയം,
1975: 123.</note>
            <note xml:id="fn1.17" n="1.17" style="end"><ref target="#xfn1.17" style="hang">[17]</ref> രാജരാജവർമ്മ, 1987.</note>
            <note xml:id="fn1.18" n="1.18" style="end"><ref target="#xfn1.18" style="hang">[18]</ref> ഡി. ബഞ്ചമിൻ, വിമർശനത്തിന്റെ സഞ്ചാരപഥങ്ങൾ, മാളൂബൻ
പബ്ലിക്കേഷൻസ്, 2019 പു. 96–97.</note>
            <note xml:id="fn1.19" n="1.19" style="end"><ref target="#xfn1.19" style="hang">[19]</ref> രാജാങ്കണം, പു. 18–19.</note>
            <note xml:id="fn1.20" n="1.20" style="end"><ref target="#xfn1.20" style="hang">[20]</ref> മനുഷ്യസംസ്കൃതിയുടെ തുടക്കം മുതൽക്കുതന്നെ വിവർത്തന ശ്രമങ്ങളുണ്ടു്.
നമ്മുടെ ചിന്തയുടെയും ആശയങ്ങളുടെയും സങ്കേതരൂപമാണു് ഭാഷയെന്ന ചിഹ്നങ്ങളിലും
പ്രതീകങ്ങളിലുംകൂടി വിനിമയം ചെയ്യുന്നതു്. ഈയർത്ഥത്തിൽ നിമിഷംപ്രതി വിവർത്തനങ്ങൾ
നടന്നുകൊണ്ടിരിക്കുന്നു. വിവിധഭാഷകൾ സംസാരിക്കുന്ന മനുഷ്യർ ഈ ഭാഷകൾ തമ്മിൽ നടത്തുന്ന
വിനിമയ പ്രക്രിയയ്ക്കാണു് വിവർത്തനം (translation) എന്ന പദം പൊതുവെ
ഉപയോഗിക്കുന്നതു്.</note>
            <note xml:id="fn1.21" n="1.21" style="end"><ref target="#xfn1.21" style="hang">[21]</ref> സച്ചിദാനന്ദൻ, ‘വിവർത്തനം സംസ്കാരം അധികാരം’, വിവർത്തനവും
സംസ്കാരപഠനവും, എഡി. എ. എം ശ്രീധരൻ, സാഹിതി മലയാളവിഭാഗം കൂട്ടായ്മ,
ശ്രീശങ്കരാചാര്യസംസ്കൃതസർവകലാശാല, പയ്യന്നൂർ കേന്ദ്രം, 2012, പു. 12</note>
            <note xml:id="fn1.22" n="1.22" style="end"><ref target="#xfn1.22" style="hang">[22]</ref> മലയാള സാഹിത്യ ചരിത്രത്തിൽതന്നെ ഭാവുകത്വമാറ്റങ്ങൾക്കു
കാരണമായ <ref target="https://books.sayahna.org/html/sfn-pavangal-cover.html">പാവങ്ങളും</ref>
(<ref target="https://books.sayahna.org/html/nalappatt-n-menon-bio.html"> നാലപ്പാട്ടു്
നാരായണമേനോൻ</ref>) <ref target="https://ml.wikipedia.org/wiki/The_Brothers_Karamazov">കാറംസോവ്
സഹോദരന്മാരും</ref> (<ref target="https://ml.wikipedia.org/wiki/K._Damodaran"> കെ.
ദാമോദരൻ</ref>) പ്രസ്തുത കൃതികളുടെ ഇംഗ്ലീഷ് വിവർത്തനങ്ങളിൽ നിന്നും മൊഴിമാറ്റം
ചെയ്തവയാണു്. ലോകക്ലാസിക്കുകളിൽ പലതും മലയാളത്തിലെത്തിയതു് രണ്ടോമൂന്നോ വിവർത്തന
ശ്രമങ്ങൾക്കു ശേഷമാണു്.</note>
            <note xml:id="fn1.23" n="1.23" style="end"><ref target="#xfn1.23" style="hang">[23]</ref><ref target="https://ml.wikipedia.org/wiki/Sachidanandan"> സച്ചിദാനന്ദൻ</ref>,
‘വിവർത്തനം സംസ്കാരം അധികാരം’, വിവർത്തനവും സംസ്കാരപഠനവും, എഡി. <ref target="https://ml.wikipedia.org/wiki/A._M._Sreedharan_(Writer)">എ. എം
ശ്രീധരൻ</ref>, സാഹിതി മലയാളവിഭാഗം കൂട്ടായ്മ, ശ്രീശങ്കരാചാര്യസംസ്കൃതസർവകലാശാല,
പയ്യന്നൂർ കേന്ദ്രം, 2012, പു. 13.</note>
            <note xml:id="fn1.24" n="1.24" style="end"><ref target="#xfn1.24" style="hang">[24]</ref> വിവർത്തനത്തിനു് നിരവധി നിർവചനങ്ങളുണ്ടു്. “… the
interpretation of verbal signs by means of some other language” <ref target="https://en.wikipedia.org/wiki/Roman_Jakobson">Roman Jakonson</ref>. The Process of
translating words or text from one language into another—Oxford University. This can mean the
word to word rendering of the text in one language to another or replacing the equivalents of the
words or phrases in one text to another. The translated text may have formal equilance when the
sourse text and the translated text look alike in form. It may have functional equivalence when the
sourse text and the target text or translated text convey the same sense or perform the same
function, though they have formal differences. It is often seen that the idioms and usage of the
source language creep into the target language through translations which enrich and shape the
target language—The Cambridge Dictionary.</note>
            <note xml:id="fn1.25" n="1.25" style="end"><ref target="#xfn1.25" style="hang">[25]</ref> മുണ്ടശ്ശേരിക്കൃതികൾ, വാല്യം 2 2004, പു. 666.</note>
            <note xml:id="fn1.26" n="1.26" style="end"><ref target="#xfn1.26" style="hang">[26]</ref> ചങ്ങമ്പുഴ കൃഷ്ണപിള്ള തന്റെ വിവർത്തനങ്ങളെയും വിവർത്തന
രീതികളെയും കുറിച്ചു് സൈദ്ധാന്തികമായി വിലയിരുത്തുന്നതിനു് സുധാംഗദ(1937)യുടെ അവതാരികയിൽ
ശ്രമിച്ചു. <ref target="https://ml.wikipedia.org/wiki/K._Ayyappa_Paniker">അയ്യപ്പപ്പണിക്കരെ</ref>
ക്കുറിച്ചു് സമീപകാലത്തുണ്ടായ സമഗ്രപഠനത്തിൽ വിവർത്തകനായ അയ്യപ്പപ്പണിക്കരെ സവിശേഷമായി
പരിഗണിക്കുന്നുണ്ടു്. ഇത്തരത്തിലുള്ള ധാരാളം ശ്രമങ്ങൾ മലയാള സാഹിത്യ വിമർശന രംഗത്തു്
ഇതിനോടകം നടന്നിട്ടുണ്ടു്.</note>
            <note xml:id="fn1.27" n="1.27" style="end"><ref target="#xfn1.27" style="hang">[27]</ref> ഡോ. ജയാ സുകുമാരൻ 2011, പു.</note>
            <note xml:id="fn1.28" n="1.28" style="end"><ref target="#xfn1.28" style="hang">[28]</ref> തൊഴിലധിഷ്ഠിത കോഴ്സിനെ മുൻനിർത്തി രൂപപ്പെടുത്തിയ പാഠപുസ്തകം
എന്ന നിലയിലാണു് ഈ പുസ്തകം തയ്യാറാക്കിയതു്. മൂന്നു മാസത്തെ കോഴ്സിൽ നൂറോളം പഠിതാക്കൾ
പങ്കെടുത്തു. പിൽക്കാലത്തു്, ഭാഷാപഠിതാക്കൾക്കു് തൊഴിൽ സാധ്യതയുള്ള കോഴ്സ് എന്ന നിലയിൽ
സർവകലാശാല സിലബസുകളിൽ വിവർത്തനം സജീവമായ വിഷയമായി മാറി. തൊഴിൽ ലഭിച്ചാലും
ഇല്ലെങ്കിലും വിവർത്തന പഠന മേഖലയിൽ മലയാളത്തിൽ പുസ്തകങ്ങളുണ്ടാകാൻ ഇതു
കാരണമായി.</note>
            <note xml:id="fn1.29" n="1.29" style="end"><ref target="#xfn1.29" style="hang">[29]</ref> ഭാഷാശാസ്ത്രജ്ഞനായ <ref target="https://ml.wikipedia.org/wiki/V.R._Prabodha_chandran_Nair">പ്രൊഫ. വി. ആർ.
പ്രബോധചന്ദ്രൻനായരു</ref> ടെ ‘വിവർത്തനത്തിന്റെ ഭാഷാശാസ്ത്രഭൂമിക’ എന്ന പുസ്തകം 1974-ൽ
പ്രസിദ്ധീകരിക്കുകയുണ്ടായി. കാറ്റ്ഫോർഡിന്റെ ആശയങ്ങൾക്കു പുറമെ, യൂജിൻ നൈഡയുടെ
പുസ്തകങ്ങളും (Bible Translation—1947, Learning a Foreign Language—1957, Towards a
Science of Translating—1969, Theory and Practice of Translating—1969) ഭാഷാശാസ്ത്രവുമായി
ബന്ധപ്പെടുത്തി പുറത്തിറങ്ങിയ ലഭ്യമായ മറ്റു പുസ്തകങ്ങളും വി. ആർ. പ്രബോധചന്ദ്രൻ ഇതിൽ
ഉപയോഗിച്ചു. വിവർത്തനവുമായി ബന്ധപ്പെട്ട നിരവധി സാങ്കേതിക പദങ്ങൾ മലയാളത്തിൽ
അവതരിപ്പിക്കാൻ അദ്ദേഹത്തിനു് കഴിഞ്ഞു. 1994-ൽ വിവർത്തന ചിന്തകൾ (എഡി. ഡോ. വി. ആർ.
പ്രബോധചന്ദ്രൻ) എന്ന പുസ്തകം കേരളസർവകലാശാലയിൽ നടന്ന സെമിനാറിൽ അവതരിപ്പിച്ച
പ്രബന്ധങ്ങളുടെ സമാഹാരമാണു്. 1996-ൽ പ്രസിദ്ധീകരിച്ച വിവർത്തന വിചാരത്തിൽ ഡോ. എൻ. വി.
വിശ്വനാഥയ്യർ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്) ലോകമെമ്പാടും വിവർത്തനരംഗത്തുണ്ടായ സൈദ്ധാന്തികവും
പ്രായോഗികവുമായ മാറ്റങ്ങൾ ക്രോഡീകരിക്കുന്നുണ്ടു്. എറ്റിയൻ ഡോലെറ്റ്, <ref target="https://ml.wikipedia.org/wiki/John_Dryden">ഡ്രൈഡൻ</ref>, <ref target="https://en.wikipedia.org/wiki/Alexander_Fraser_Tytler,_Lord_Woodhouselee">
അലക്സാണ്ടർ ഫ്രേസർ ടൈറ്റ്ലർ</ref>, <ref target="https://en.wikipedia.org/wiki/Francis_William_Newman"> ഫ്രാൻസിസ്
ന്യൂമാൻ</ref>, <ref target="https://en.wikipedia.org/wiki/Matthew_Arnold">മാത്യു
ആർണോൾഡ്</ref> മാത്യു ആർണോൾഡ്, <ref target="https://en.wikipedia.org/wiki/J._C._Catford"> ജെ. സി. ക്യാറ്റ്ഫോർഡ്</ref>
എന്നിവരുടെ സിദ്ധാന്തങ്ങൾ അദ്ദേഹം ചരിത്രപരമായി അവതരിപ്പിച്ചു. <ref target="https://en.wikipedia.org/wiki/Noam_chomsky">നോം ചോംസ്കി</ref> യുടെ
വ്യാകരണസിദ്ധാന്തങ്ങൾ പ്രയോജനപ്പെടുത്തി <ref target="https://en.wikipedia.org/wiki/Eugene_Nida">യൂജിൻ നൈഡ</ref> യും ഫെഡറക്
വിൽസും രൂപീകരിച്ച വിവർത്തന ചിന്തകൾ മലയാളത്തിലേക്കു വന്നു. ഭാഷാശാസ്ത്രജ്ഞനായ ഡോ.
എ. പി. ആൻഡ്രൂസുകുട്ടി ‘നവീന തർജ്ജമസിദ്ധാന്തങ്ങളെക്കുറിച്ചു്’ (തർജ്ജമ സിദ്ധാന്തവും പ്രയോഗവും
മലയാളത്തിൽ, (എഡി.) ജയ സുകുമാരൻ, താരതമ്യപഠന സംഘം, 1997) എന്ന ലേഖനത്തിൽ ആധുനിക
ഭാഷാശാസ്ത്ര സിദ്ധാന്തങ്ങൾ വിവർത്തന ചിന്തകളിൽ വരുത്തിയ മാറ്റം വിശദീകരിക്കുന്നുണ്ടു്. <ref target="https://ml.wikipedia.org/wiki/Ferdinand_de_Saussure"> ഫെർഡിനന്റ് ഡി.
സൊസൂറിന്റെ</ref> യും <ref target="https://ml.wikipedia.org/wiki/Alice_Bloomfield">
ബ്ലൂംഫീൽഡിന്റെ</ref> യും ചിന്തകളും <ref target="https://en.wikipedia.org/wiki/Eugene_Nida">യൂജിൻ നൈഡ</ref> യുടെ
വിവർത്തന ചിന്തകളും അദ്ദേഹം വിവരിച്ചു. പാഠവിശകലനവുമായി ബന്ധപ്പെട്ട ഭാഷാശാസ്ത്രചിന്തകൾ
(text linguistics), ഭാഷക-ശ്രോതാവിന്റെ മാനസിക വ്യാപാരങ്ങളുമായി ബന്ധപ്പെട്ട
മനോഭാഷാശാസ്ത്രമേഖല (psycholinguistics) തുടങ്ങിയവ വിവർത്തന മേഖലയെ
പരിവർത്തനത്തിലേക്കു നയിച്ചതു് ഈ ലേഖനത്തിൽ ആൻഡ്രൂസുകുട്ടി വിശദീകരിക്കുന്നുണ്ടു്.</note>
            <note xml:id="fn1.30" n="1.30" style="end"><ref target="#xfn1.30" style="hang">[30]</ref> George Steiner, After Babel: Aspects of Language and
Translation (1975) 274.</note>
            <note xml:id="fn1.31" n="1.31" style="end"><ref target="#xfn1.31" style="hang">[31]</ref> Toward a Science of Translating എന്ന പുസ്തകത്തിൽ നൈഡ
മുന്നോട്ടുവെച്ച 1. <ref target="https://ml.wikipedia.org/wiki/Ferdinand_de_Saussure">ഫെർഡിനൻഡ് ഡി
സൊസൂർ</ref> നേതൃത്വം നൽകുന്ന ഘടനാവാദ ഭാഷാശാസ്ത്രത്തിനു് പ്രചാരം, 2. ഘടനാവാദ
ഭാഷാശാസ്ത്രത്തിന്റെ പ്രയോഗ രീതികൾക്കു് ബൈബിൾ വിവർത്തനങ്ങളിൽ ഇടപെടാൻ കഴിയും, 3.
1950-കളിൽ യുനൈറ്റഡ് ബൈബിൾ സൊസൈറ്റീസ് The Bible Translator എന്ന ജേർണൽ
അരംഭിച്ചതു് 4. UNESCO of Babel (1955) എന്ന പ്രസിദ്ധീകരണം. 5. യന്ത്രവിവർത്തനം തുടങ്ങിയ
വികാസങ്ങൾ ലോകമെമ്പാടും ഇതിനോടകം മാറ്റം വരുത്തിയതാണെന്നും തിരിച്ചറിയാൻ കഴിയും
പു. 21.</note>
            <note xml:id="fn1.32" n="1.32" style="end"><ref target="#xfn1.32" style="hang">[32]</ref> വിവർത്തനത്തെക്കുറിച്ചുള്ള നൈഡയുടെ അടിസ്ഥാന ആശയങ്ങൾ
ഉൾക്കൊള്ളുന്ന പുസ്തകമാണു് Toward a Science of Translating (1964). സ്രോത ഭാഷയിൽ ലഭിച്ച
ഫലം കിട്ടത്തക്കവിധം ലക്ഷ്യ ഭാഷാവിവർത്തനം സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട
ചലനാത്മവിവർത്തന ചിന്തകൾ വിവരിക്കുന്നതു് ഈ പുസ്തകത്തിലാണു്. Charles R. Taber-മായി
ചേർന്നു് എഴുതിയ The Theory and Practice of Translation (1969) വിവർത്തകർക്കുള്ള
പ്രായോഗിക നിർദ്ദേശങ്ങളാണു്. വിവർത്തന പ്രക്രിയയിൽ ഭാഷാ,സാംസ്കാരിക പരിസരങ്ങൾ
ഗ്രഹിക്കുന്നതു് കൃത്യതയും അർത്ഥപൂർണ്ണവുമായ വിവർത്തനത്തിനു സഹായകമാകുമെന്നു് അദ്ദേഹം
അഭിപ്രായപ്പെടുന്നു. ഭാഷയും അർത്ഥവും തമ്മിലുള്ള ബന്ധവും പ്രവർത്തനരീതിയും വിശദീകരിക്കുന്ന
ഗ്രന്ഥമാണു് Exploring Semantic Structures (1975). അർത്ഥത്തിന്റെ സങ്കീർണ്ണതയും വിവർത്തന
പാഠം ആവശ്യപ്പെടുന്ന വിശ്വസ്തതയും വിവർത്തകരിൽ സൃഷ്ടിക്കുന്ന സംഘർഷവും അദ്ദേഹം
വിശദീകരിക്കുന്നു. Jan De Waard-മായി ചേർന്നു് എഴുതിയ From one Language to another:
Functional equivalence in Bible Translating (1986) ബൈബിൾ വിവർത്തനങ്ങളെ
മുൻനിർത്തിയുള്ള ചിന്തകളാണു്. വിശുദ്ധഗ്രന്ഥങ്ങളുടെ വിവർത്തനത്തിൽ വന്നുചേരുന്ന വെല്ലുവിളികൾ
ഉദാഹരണസഹിതം വ്യക്തമാക്കുന്നു. Language Culture and Translating (1990) സാംസ്കാരിക
പരിസരം വിവർത്തനത്തിൽ എത്രത്തോളം പ്രധാനപ്പെട്ടതാണെന്നു് വിവരിക്കുന്ന പുസ്തകമാണു്.
നൈഡയും മറ്റും എഡിറ്റു ചെയ്ത പുസ്തകമാണു് Meaning Across Cultures (1981).</note>
            <note xml:id="fn1.33" n="1.33" style="end"><ref target="#xfn1.33" style="hang">[33]</ref> “it may be translated into other signs of the same language
(intralingual translation), into another language (interlingual translation), or into
another, nonverbal system of symbols (intersemiotic translation)” On Linguistic Aspects
of Translation (1959)</note>
            <note xml:id="fn1.34" n="1.34" style="end"><ref target="#xfn1.34" style="hang">[34]</ref> “All five external senses carry semiotic functions in human
society” <ref target="https://ml.wikipedia.org/wiki/Roman_Jakobson">Roman
Jacobson</ref> (1971)” The study of communication must distinguish between
homogeneous messages which use a single semiotic system and syncretic messages based
on merger of different sign patterns” Roman Jacobson.</note>
            <note xml:id="fn1.35" n="1.35" style="end"><ref target="#xfn1.35" style="hang">[35]</ref> വിവർത്തനത്തിലെ വിശ്വസ്തതയിൽ ഊന്നൽകൊടുത്തു് വിവർത്തന
പഠനങ്ങൾ വികസിപ്പിച്ച സൈദ്ധാന്തികനാണു് <ref target="https://en.wikipedia.org/wiki/Peter_Newmark"> പീറ്റർ ന്യുമാർക്ക്</ref> (Peter
Newmark). സ്രോതപാഠത്തിന്റെ അർത്ഥവും ലക്ഷ്യവും വിശവസ്തതയോടെയും കൃത്യതയോടെയും
നിലനിർത്തേണ്ടതു് അദ്ദേഹം ഓർമ്മപ്പെടുത്തി. ആശയത്തിന്റെ മൊഴിമാറ്റത്തിൽ (communicative
translation) പാഠത്തിന്റെ രൂപം പോലും പ്രസക്തമല്ല. വിവർത്തനത്തിന്റെ പ്രായോഗിക വിമർശകൻ
എന്നാണു് ന്യൂമാർക്ക് അറിയപ്പെടുന്നതു്. അദ്ദേഹത്തിന്റെ Manual of Translation (1974),
Approaches to Translation (1981), The Translation Texts (1982), A Textbook of Translation
(1988), About translation (1991), Paragraph on Translation (1993), More paragraphs on
Translation (1998) എന്നീ പുസ്തകങ്ങൾ വിവർത്തനവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച
ചെയ്തു. വിവർത്തന പഠനത്തിന്റെ ടെകസ്റ്റ് ബുക്കുകളായി ഇവ ഇക്കാലത്തും നിലനിൽക്കുന്നു.</note>
            <note xml:id="fn1.36" n="1.36" style="end"><ref target="#xfn1.36" style="hang">[36]</ref> സംസ്കാര പഠനത്തിന്റെ പുതുവഴികൾ, കേരള സർവകലാശാല,
പു. 10.</note>
            <note xml:id="fn1.37" n="1.37" style="end"><ref target="#xfn1.37" style="hang">[37]</ref> ‘വിവർത്തകന്റെ ദൗത്യം’, പരിഭാഷ അരുൺകുമാർ മൊകേരി
അന്യോന്യം ത്രൈമാസിക, പ്രണത ബുക്സ്, കൊച്ചി, ഏപ്രിൽ 2021, പു. 78–88. The process of
translation, if we can call it a process, is one of change and of motion that has the
appearance of life, but as life as an afterlife, because translation also reveals the death
of the original. ‘The task of the translator’, Illuminations. പരിഭാഷയെക്കുറിച്ചു് ബഞ്ചമിന്റെ
ചിന്തകൾ ഉൾക്കൊള്ളുന്ന ലേഖനമാണു് ‘The task of the translator’. ബോദ്ലയറുടെ തിന്മയുടെ
പൂക്കൾ (The Flower of Evil, 1857) എന്ന കാവ്യസമാഹാരത്തിലെ പാരീസ് ചിത്രങ്ങൾ എന്ന ഭാഗം
പരിഭാഷപ്പെടുത്തി 1923-ൽ പ്രസിദ്ധീകരിച്ച സമാഹാരത്തിന്റെ ആമുഖമായാണു് ഈ പ്രബന്ധം
പ്രസിദ്ധീകരിച്ചതു്.പരിഭാഷയിലാണു് “ഭാഷയുടെ വിനിമയദൌത്യം കൃത്യമായി
സാക്ഷാത്കരിക്കപ്പെടുന്നതു് എന്നതുകൊണ്ടാണു് ഭാഷയുടെ ധർമ്മത്തെ സംബന്ധിച്ച തന്റെ
നിലപാടുകൾ വിസ്തരിക്കാൻ ഒരു പരിഭാഷാസമാഹാരത്തിന്റെ ആമുഖം തന്നെ ബഞ്ചമിൻ
തിരഞ്ഞെടുത്തതു് എന്നു് തോന്നുന്നു” (‘വാൾട്ടർ ബഞ്ചമിൻ: കാഴ്ചയുടെ അകത്തളം’, പി. പി. രവീന്ദ്രൻ,
അന്യോന്യം ത്രൈമാസിക, പ്രണത ബുക്സ്, കൊച്ചി, ഏപ്രിൽ 2021, പു. 52).</note>
            <note xml:id="fn1.38" n="1.38" style="end"><ref target="#xfn1.38" style="hang">[38]</ref> ‘വിവർത്തകന്റെ ദൗത്യം’, പരിഭാഷ: അരുൺകുമാർ മൊകേരി,
അന്യോന്യം ത്രൈമാസിക, പ്രണത ബുക്സ്, കൊച്ചി, ഏപ്രിൽ 2021, പു. 79–80.</note>
            <note xml:id="fn1.39" n="1.39" style="end"><ref target="#xfn1.39" style="hang">[39]</ref> ‘വിവർത്തകന്റെ ദൗത്യം’, പരിഭാഷ: അരുൺകുമാർ മൊകേരി,
അന്യോന്യം ത്രൈമാസിക, പ്രണത ബുക്സ്, കൊച്ചി, ഏപ്രിൽ 2021, പു. 82</note>
            <note xml:id="fn1.40" n="1.40" style="end"><ref target="#xfn1.40" style="hang">[40]</ref> സാഹിത്യം ശരിക്കും മനസ്സിലാകുന്നവരോടു് കൃതിക്കു് പറയാൻ
അധികമൊന്നും ഉണ്ടാവില്ല. പറയുക അല്ലെങ്കിൽ ആശയങ്ങൾ പങ്കുവെയ്ക്കുക എന്നതാണു് പരിഭാഷയുടെ
ലക്ഷ്യം എന്നു വിചാരിക്കുന്നവർക്കു് വിവരമല്ലാതെ മറ്റൊന്നും ഉണ്ടാവില്ല വിവർത്തനത്തിനു്
പകർന്നുകൊടുക്കാനായി— (‘വാൾട്ടർ ബഞ്ചമിൻ: കാഴ്ചയുടെ അകത്തളം’, പി പി രവീന്ദ്രൻ, അന്യോന്യം
ത്രൈമാസിക, പ്രണത ബുക്സ്, കൊച്ചി, ഏപ്രിൽ 2021, പു. 52).</note>
            <note xml:id="fn1.41" n="1.41" style="end"><ref target="#xfn1.41" style="hang">[41]</ref> വാൾട്ടർ ബഞ്ചമിൻ: കാഴ്ചയുടെ അകത്തളം’, പി. പി. രവീന്ദ്രൻ,
അന്യോന്യം ത്രൈമാസിക, പ്രണത ബുക്സ്, കൊച്ചി, ഏപ്രിൽ 2021, പു. 53.</note>
            <note xml:id="fn1.42" n="1.42" style="end"><ref target="#xfn1.42" style="hang">[42]</ref> ഇംഗ്ലീഷിനെ Globish ആക്കുന്നതിൽ തർജമക്കുള്ള പങ്കും സവിശേഷ
പരിഗണന നേടിയിട്ടുണ്ടു്. <ref target="https://ml.wikipedia.org/wiki/Skaria_Zacharia">ഡോ. സ്കറിയ സക്കറിയ</ref>
‘തർജമപഠനം സംസ്കാര പഠനമാകുമ്പോൾ’, വിവർത്തനവും സംസ്കാരവും, പു. 24.</note>
            <note xml:id="fn1.43" n="1.43" style="end"><ref target="#xfn1.43" style="hang">[43]</ref> The Translator’s Visibility: A History of Translation (1995)
ആണു് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം.</note>
            <note xml:id="fn1.44" n="1.44" style="end"><ref target="#xfn1.44" style="hang">[44]</ref> The Scandals of Translation: Towards an Ethics of
Difference (1998)-ലാണു് വിവർത്തനത്തിന്റെ നൈതികതയെക്കുറിച്ചു് അദ്ദേഹം സംസാരിക്കുന്നതു്.
Translation Changes Everything: Theory and Practice (2013) വിവർത്തനവുമായി ബന്ധപ്പെട്ട
സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങളുടെ സമാഹാരമാണു്.
2000-ത്തിൽ പ്രസിദ്ധീകരിച്ചു് 2004-ലും 2012-ലും പരിഷ്കരിച്ച The Translation Studies Reader
വിവർത്തന പഠനത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥമാണു്. വിവർത്തന പ്രക്രിയയും വിവർത്തനം
പൊതുമണ്ഡലത്തിൽ സ്വീകരിക്കപ്പെടുന്ന രീതിയും പ്രശ്നവൽക്കരിക്കുന്നതിൽ ലോറൻസ് വെനുറ്റിയുടെ
ആശയങ്ങൾ വലിയ പങ്കുവഹിച്ചു. വിവർത്തനം ഒരു പ്രധാന വൈജ്ഞാനിക മേഖലയായി
സംവാദാത്മകമായി നിലനിർത്തുന്നതിൽ വെനുറ്റിയുടെ ചിന്തകൾക്കു് വലിയ പങ്കുണ്ടു്.</note>
            <note xml:id="fn1.45" n="1.45" style="end"><ref target="#xfn1.45" style="hang">[45]</ref> വിവർത്തന പഠനങ്ങൾ (translation studies) എന്ന വിജ്ഞാനശാഖ
മലയാളത്തിലെത്തിയതു് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിലാണു്. തർജ്ജമ സിദ്ധാന്തവും
പ്രയോഗവും മലയാളത്തിൽ (1997) എന്ന പുസ്തകത്തിലെ എ. പി. ആൻഡ്രൂസുകുട്ടിയുടെയും <ref target="https://ml.wikipedia.org/wiki/Skaria_Zacharia"> സ്കറിയ സക്കറിയ</ref> യുടെയും
ലേഖനങ്ങൾ, ബംഗാളി നോവലുകൾ മലയാളത്തിൽ: വിവർത്തന പഠനത്തിന്റെ സിദ്ധാന്തവും
പ്രയോഗവും (2011), വിവർത്തനവും സംസ്കാര പഠനവും (2012, <ref target="https://ml.wikipedia.org/wiki/A._M._Sreedharan_(Writer)">എ. എം.
ശ്രീധരൻ</ref> (എഡി.) പുസ്തകഭവൻ, പയ്യന്നൂർ) എന്നീ പുസ്തകങ്ങൾ മലയാളത്തിലെ വിവർത്തന
പഠനങ്ങളെ ദിശ മാറാൻ പ്രേരിപ്പിച്ചു. <ref target="https://en.wikipedia.org/wiki/Andr%C3%A9_Lefevere"> ആന്ദ്രേ
ലഫേവെർ</ref> (Andre Lefevere), ജെയിംസ് ഹോംസ് (James Holmes), <ref target="https://en.wikipedia.org/wiki/Susan_Bassnett"> സൂസൻ ബാസ്നെറ്റ്</ref>, <ref target="https://en.wikipedia.org/wiki/Itamar_Even-Zohar"> ഇറ്റാമർ ഇവൻ
സൊഹർ</ref> (Itamar Even-Zohar), <ref target="https://en.wikipedia.org/wiki/Gideon_Toury"> ഗിദൻ ടൂറി</ref> (Gideon Touri)
തുടങ്ങിയവരുടെ ചിന്തകളും അപനിർമാണത്തെ മുൻനിർത്തിയുള്ള ദറിദയുടെ വിവർത്തന ചിന്തകളും
മലയാളത്തിലെത്തി. വിവർത്തന ക്ഷമത, സമമൂല്യത തുടങ്ങിയ സങ്കല്പനങ്ങൾ പുനർവിവരിക്കുകയും
ഭാഷ, കൊള്ളക്കൊടുക്കകൾ, വിവർത്തനം, സാഹിത്യ സംവേദനം എന്നിവയെക്കുറിച്ചുള്ള
ആശയാവലികൾ കൂടുതൽ വ്യക്തമാകുകയും ചെയ്തു. വിവർത്തന പഠനങ്ങളെ വൈവിധ്യത്തിലേക്കു്
നയിക്കാൻ തക്കവിധം ഈ ചിന്തകൾ ശക്തമാണു്.</note>
            <note xml:id="fn1.46" n="1.46" style="end"><ref target="#xfn1.46" style="hang">[46]</ref> James Holmes-ന്റെ ‘The Name and Nature of Translation
Studies’ എന്ന ലേഖനമാണു് വിവർത്തന പഠനങ്ങൾ എന്ന ജ്ഞാനശാഖയുടെ തുടക്കം.
വിവർത്തനമെന്ന ഉല്പന്നവും പ്രക്രിയയും മുൻനിർത്തി ബഹുവൈജ്ഞാനികമായി പരിധികളില്ലാതെ
മുന്നോട്ടു് പോകാൻ സാധിക്കുന്ന വിവർത്തന ഗവേഷണത്തെക്കുറിച്ചു് ഹോംസ് ചർച്ചചെയ്തു.</note>
            <note xml:id="fn1.47" n="1.47" style="end"><ref target="#xfn1.47" style="hang">[47]</ref> മതപ്രചാരണത്തിനു വേണ്ടിയാണെങ്കിലും ബൈബിൾ പരിഭാഷകൾ
മലയാള ഗദ്യശൈലി രൂപപ്പെടുത്തുന്നതിലും സാംസ്കാരിക രൂപീകരണത്തിലും കേരളീയ പൊതുമണ്ഡലം
രൂപീകരിക്കുന്നതിലും വഹിച്ച പങ്കു് അന്വേഷിക്കാം. സച്ചിദാനന്ദൻ, വിവർത്തനവും സംസ്കാരപഠനവും
പു. 21. </note>
            <note xml:id="fn1.48" n="1.48" style="end"><ref target="#xfn1.48" style="hang">[48]</ref> Rivised standard version.</note>
            <note xml:id="fn1.49" n="1.49" style="end"><ref target="#xfn1.49" style="hang">[49]</ref> Joann Haugerud, 1977; 14. The Word for Us The Gospels of
John and Mark, Epistles to the Romans and the Galatians Restated in Inclusive
Language by Joann Haugerud, Coalition on Women and Religion: Seattle 1977 <ref target="http://bibles.wikidot.com/sample-haugerud">http://bibles.wikidot.com/sample-
haugerud</ref> ഇംഗ്ലീഷ് വിവർത്തനം ലഭ്യമാണു്.</note>
            <note xml:id="fn1.50" n="1.50" style="end"><ref target="#xfn1.50" style="hang">[50]</ref> ബൈബിളും പ്രാചീനമലയാള സാഹിത്യവും, ബൈബിളും മലയാള
ഭാഷയും, ബൈബിൾ തർജമകൾ മലയാളത്തിൽ, മിഷണറി ഗദ്യം, തർജമ പഠനത്തിലെ മലയാള
മാതൃക, തർജമ പഠനവും ക്ലാസിക് മലയാള പഠനവും സമകാലിക വിജ്ഞാന വ്യവസ്ഥയിൽ, തർജമ
പഠനത്തിലെ പുത്തൻ പുതുമകൾ, മാണിക്കത്തനാരുടെ ബൈബിൾ പരിഭാഷാശൈലി
എന്നിങ്ങനെയുള്ള ലേഖനങ്ങളിൽ പ്രൊഫ. സ്കറിയ സക്കറിയ സാമാന്യമായും വിശേഷമായും ബൈബിൾ
വിവർത്തനങ്ങളെ പഠനവിധേയമാക്കിയിട്ടുണ്ടു്. മലയാളവഴികൾ സ്കറിയ സക്കറിയയുടെ തെരഞ്ഞെടുത്ത
പഠനങ്ങൾ, സാ.പ്ര.സ.സം, 2019, പു. 231–322. </note>
            <note xml:id="fn1.51" n="1.51" style="end"><ref target="#xfn1.51" style="hang">[51]</ref> ഡോ. എൻ. സാം, വിവർത്തന ചിന്തകൾ, പു. 148–161.</note>
            <note xml:id="fn1.52" n="1.52" style="end"><ref target="#xfn1.52" style="hang">[52]</ref> ഡോ. കെ. രഗു, വിവർത്തന ചിന്തകൾ, പു. 162–170.</note>
            <note xml:id="fn1.53" n="1.53" style="end"><ref target="#xfn1.53" style="hang">[53]</ref> മലയാളവഴികൾ സ്കറിയ സക്കറിയയുടെ തെരഞ്ഞെടുത്ത പഠനങ്ങൾ,
പു. 253–259</note>
            <note xml:id="fn1.54" n="1.54" style="end"><ref target="#xfn1.54" style="hang">[54]</ref> മലയാളവഴികൾ സ്കറിയ സക്കറിയയുടെ തെരഞ്ഞെടുത്ത പഠനങ്ങൾ
പു. 307–322.</note>
            <note xml:id="fn1.55" n="1.55" style="end"><ref target="#xfn1.55" style="hang">[55]</ref> 2019, പു. 318–319.</note>
            <note xml:id="fn1.56" n="1.56" style="end"><ref target="#xfn1.56" style="hang">[56]</ref> അതിൽത്തന്നെ, പു. 283.</note>
            <note xml:id="fn1.57" n="1.57" style="end"><ref target="#xfn1.57" style="hang">[57]</ref> 2019, പു. 300.</note>
            <note xml:id="fn1.58" n="1.58" style="end"><ref target="#xfn1.58" style="hang">[58]</ref> 2019, പു. 300.</note>
            <note xml:id="fn1.59" n="1.59" style="end"><ref target="#xfn1.59" style="hang">[59]</ref> ബംഗാളിനോവലുകൾ മലയാളത്തിൽ വിവർത്തന പഠനത്തിന്റെ
സിദ്ധാന്തവും പ്രയോഗവും, താരതമ്യ പഠനസംഘം, 2011 പു. 7.</note>
            <note xml:id="fn1.60" n="1.60" style="end"><ref target="#xfn1.60" style="hang">[60]</ref> അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജയാ സുകുമാരൻ ഉൾപ്പെടെയുള്ള
ഗവേഷകർ നടത്തിയ പഠനങ്ങളും പ്രധാനമാണു്.</note>
            <note xml:id="fn1.61" n="1.61" style="end"><ref target="#xfn1.61" style="hang">[61]</ref> ബംഗാളി നോവലുകൾ മലയാളത്തിൽ: വിവർത്തന പഠനത്തിന്റെ
സിദ്ധാന്തവും പ്രയോഗവും എന്ന പുസ്തകത്തിന്റെ അവതാരികയിൽ പ്രൊഫ. സ്കറിയ സക്കറിയ
ചൂണ്ടിക്കാട്ടിയിട്ടുള്ളതു പോലെ “ഭാഷാശാസ്ത്രത്തിന്റെ പിൻബലത്തിലുണ്ടായ ഭാഷാകേന്ദ്രിത
സിദ്ധാന്തങ്ങളിൽ അടിയുറച്ചുപോയിരിക്കുന്നു സമകാലിക മലയാള വിവർത്തന വിചാരം…
സമകാലിക വിവർത്തന വിചാരത്തിൽ പോസ്റ്റ് മോഡേൺ ആശയാവലികളും ദർശനങ്ങളും സ്വാധീനം
ചെലുത്തുന്നു. കൃതികളുടെ കൊളോണിയൽ/കോളനിയനന്തര/സ്ത്രീവാദ വിവർത്തനങ്ങളെക്കുറിച്ചുള്ള
ധാരാളം പഠനങ്ങൾ ലഭ്യമാണു്. ഭാഷയ്ക്കുള്ളിലെ വിവർത്തനം, ഭാഷകൾ തമ്മിലുള്ള വിവർത്തനം,
ചിഹ്നവ്യവസ്ഥകൾ തമ്മിലുള്ള വിവർത്തനം എന്ന വർഗ്ഗീകരണത്തിലൂടെ വിവർത്തന സങ്കല്പം തന്നെ
ഊതിവീർത്തു. സാഹിത്യ കൃതി സിനിമയാകുന്നതും കവിത മോഹിനിയാട്ടമാകുന്നതും നോവൽ
തിരക്കഥയാകുന്നതും വിവർത്തന പഠനത്തിന്റെ അതിർത്തിക്കുള്ളിലായി” (പു. 6).</note>
            <note xml:id="fn1.62" n="1.62" style="end"><ref target="#xfn1.62" style="hang">[62]</ref> ‘അനുവർത്തന പഠനം മലയാളത്തിൽ’—ഒരാമുഖം, ഡോ. കെ. എം.
ഷെറീഫ്, സംസ്കാര പഠനത്തിന്റെ പുതുവഴികൾ, (എഡി) ഡോ. ഷീബ എം. കുര്യൻ, പ്രകാശനവിഭാഗം,
കേരള സർവകലാശാല പു. 204.</note>
            <note xml:id="fn1.63" n="1.63" style="end"><ref target="#xfn1.63" style="hang">[63]</ref> വിവർത്തനവും സംസ്കാരവും, പു. 9–11.</note>
            <note xml:id="fn1.64" n="1.64" style="end"><ref target="#xfn1.64" style="hang">[64]</ref> ഡോ. വി. എസ്. ശർമ്മ, വിവർത്തന ചിന്തകൾ, (എഡി.) <ref target="https://ml.wikipedia.org/wiki/V.R._Prabodha_chandran_Nair">ഡോ. വി. ആർ.
പ്രബോധചന്ദ്രൻ</ref>, 1994, പു. 118–123.</note>
            <note xml:id="fn1.65" n="1.65" style="end"><ref target="#xfn1.65" style="hang">[65]</ref> ഡോ. വി. ആർ. പ്രബോധചന്ദ്രൻ, 1994, പു. 122–123.</note>
            <note xml:id="fn1.66" n="1.66" style="end"><ref target="#xfn1.66" style="hang">[66]</ref> തർജ്ജമ സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ, 1997,
പു. 39–50.</note>
            <note xml:id="fn1.67" n="1.67" style="end"><ref target="#xfn1.67" style="hang">[67]</ref> എതിർദിശകൾ: സാഹിത്യചരിത്രത്തിലെ പക്ഷപാത(ം)ങ്ങൾ,
പി. എസ്. രാധാകൃഷ്ണൻ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2017, പു. 169–178.</note>
            <note xml:id="fn1.68" n="1.68" style="end"><ref target="#xfn1.68" style="hang">[68]</ref> ബംഗാളി ഗീതാഞ്ജലിയെ അവലംബമാക്കി തർജ്ജമ ചെയ്ത കെ. സി.
പിള്ളയും വി. എസ്. ശർമ്മയും ചേർന്നെഴുതിയ തർജ്ജമയെക്കുറിച്ചുള്ള വിമർശനം; ‘ബംഗാളിഭാഷയ്ക്കു്
ചേർന്നവിധം മലയാളത്തെ പരുവപ്പെടുത്തിയെടുക്കാനാണു് ഇവരുടെ ശ്രമം. അതിലേക്കു്
ഇടക്കണ്ണിയാകുന്നതു് സംസ്കൃതവും. എന്നാൽ ബംഗാളി ഗീതാഞ്ജലിയുടെ സംസ്കൃത ശബ്ദങ്ങൾ
മലയാളത്തിലേക്കു് പുനഃസ്ഥാപിക്കുന്നതു കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയേയുള്ളൂ’ എന്ന
ഭാഷാബോധത്തിലേക്കാണു് വികസിക്കുന്നതു്. ‘ഭാഷ ഉപയോഗിക്കപ്പെടുന്ന ഓരോ ചരിത്രസന്ദർഭവും
അർത്ഥബോധന ക്ഷമങ്ങളായ സൂക്ഷ്മഘടകങ്ങളെ—ചിഹ്നങ്ങളെ ഉല്പാദിപ്പിക്കുന്നുണ്ടു്.
സാഹിത്യ-സാംസ്കാരിക മാതൃകകളെന്ന പോലെ അവയെ പ്രത്യക്ഷീകരിക്കുന്ന ചിഹ്നങ്ങളുടെയും
ചിഹ്നാത്മകതയുടെയും നില ആപേക്ഷികമാണു്’ (173) എന്ന ഘടനാവാദാനന്തര ഭാഷാബോധമാണു്
ഈ വിശകലനത്തിലുള്ളതു്. ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് മൂലത്തിലെ ഗാർലൻഡ് (Garland) എന്ന
പദത്തിനു പകരം ‘വനമാല’യെന്നു് <ref target="https://ml.wikipedia.org/wiki/Nitya_Chaitanya_Yati">നിത്യചൈതന്യയതി</ref>
പ്രയോഗിച്ചതു് തർജ്ജമ പുനർരചനയാണെന്ന <ref target="https://en.wikipedia.org/wiki/Andr%C3%A9_Lefevere">ആന്ദ്രെ
ലെഫവെറെ</ref> യുടെ നിരീക്ഷണവുമായി ചേർത്തുവെച്ചു് പി. എസ്. രാധാകൃഷ്ണൻ വിശകലനം
ചെയ്യുന്നു. ഗീതാഞ്ജലിയുടെ ഭാഷാന്തരണമെന്നതു് പദങ്ങളുടെ സംസ്ഥാപനത്തിലോ
പുനഃസ്ഥാപനത്തിലോ ഒതുങ്ങുന്ന കാര്യമല്ല.</note>
            <note xml:id="fn1.69" n="1.69" style="end"><ref target="#xfn1.69" style="hang">[69]</ref> സച്ചിദാനന്ദൻ, വിവർത്തനവും സംസ്കാരവും, പു. 18.</note>
            <note xml:id="fn1.70" n="1.70" style="end"><ref target="#xfn1.70" style="hang">[70]</ref> ഒരു ബഹുവ്യവസ്ഥയുടെ ഭാഗമാണു് വിവർത്തനം എന്നു്
വിശദീകരിക്കുന്ന പോളിസിസ്റ്റം തിയറി അവതരിപ്പിച്ച ഇവൻ സൊഹറിനെ ജയാസുകുമാരൻ വിശദമായി
മലയാളത്തിൽ പരിചയപ്പെടുത്തിയിട്ടുണ്ടു്. ബംഗാളി നോവലുകൾ മലയാളത്തിൽ വിവർത്തന
പഠനത്തിന്റെ സിദ്ധാന്തവും പ്രയോഗവും താരതമ്യ പഠനസംഘം, 2011 (പു. 53–58). </note>
            <note xml:id="fn1.71" n="1.71" style="end"><ref target="#xfn1.71" style="hang">[71]</ref> പി. എസ്. രാധാകൃഷ്ണൻ, എതിർദിശകൾ: സാഹിത്യ ചരിത്രത്തിലെ
പക്ഷപാത(ം)ങ്ങൾ, പി. എസ്. രാധാകൃഷ്ണൻ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2017, പു. 175.</note>
            <note xml:id="fn1.72" n="1.72" style="end"><ref target="#xfn1.72" style="hang">[72]</ref> വിവർത്തകർക്കു് പ്രാധാന്യമുണ്ടു്, അവരുടെ തിരഞ്ഞെടുപ്പാണു്
വിവർത്തനങ്ങളുടെ രൂപവും ഭാവവും നിർണ്ണയിക്കുന്നതു്. ഓഥർ അഥവാ ഗ്രന്ഥകർത്താവു് മുന്നേ
നിശ്ചയിച്ചുറപ്പിച്ച അർത്ഥമല്ല പാഠത്തിലുള്ളതു് എന്നു് ബാർത്ത് ഓഥറിന്റെ മരണം (1967) എന്ന
ലേഖനത്തിൽ വിശദീകരിച്ചതു് വിവർത്തന ചിന്തകളിൽ മാറ്റം വരാൻ കാരണമായി. പാഠത്തിന്റെ
ഉടമസ്ഥതയും (authority) അവകാശവും ( (authership) എന്നതിനെ കുറിച്ചുള്ള പരമ്പരാഗത
ധാരണകൾക്കു് മങ്ങലേറ്റു. എഴുത്തുകാർ വിചാരിച്ചതോ അനുഭവിച്ചതോ വൈയക്തിക സന്ദർഭമോ
പാഠസൃഷ്ടിക്കു ശേഷം അതിന്റെ അർത്ഥമാകണമെന്നില്ല. പാഠഭാഗവും വായനക്കാരും തമ്മിലാണു്
ബന്ധം. അവർ തമ്മിലാണു് ഭാഷയിലൂടെ ഇടപെടുന്നതു്. ഈ ബന്ധമാണു് അർത്ഥ വിനിമയവും
വ്യാഖ്യാനവും നിർമ്മിക്കുന്നതു്. വിവർത്തനത്തിലും വിവർത്തകർക്കാണു് പ്രധാനപങ്കു്. <ref target="https://en.wikipedia.org/wiki/Jacques_Derrida"> ദറിദ</ref> യുടെ ആശയങ്ങൾ
പോലെ ഇവിടെയും വിവർത്തകരുടെ പ്രാധാന്യം ഊന്നിപ്പറയാൻ <ref target="https://ml.wikipedia.org/wiki/Roland_Barthes">റൊളാങ് ബാർത്തിനു്</ref>
കഴിഞ്ഞു. പാഠത്തിനുമേൽ എഴുത്തുകാരുടെ ഉടമസ്ഥത മാത്രമല്ല പ്രവർത്തിക്കുന്നതെങ്കിൽ, അഥവാ
അർത്ഥത്തിന്റെ ഏക ഉറവിടം എഴുത്തുകാരല്ലെങ്കിൽ ഓരോ വാചകവും വ്യാഖ്യാനിക്കാനും
പുനർനിർമ്മിക്കാനും വിവർത്തകർക്കു് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും. സ്രോത ഭാഷാ കൃതിയുടെ അർത്ഥം
കൃത്യമാകണമെന്നില്ല, എല്ലയ്പോഴും അതു് അസ്ഥിരമാണു്. അതു് വിവർത്തകരുടെ വ്യാഖ്യാനത്തിന്റെയും
ലക്ഷ്യ ഭാഷയിലെ ആഖ്യാന രീതിയുടെയും അടിസ്ഥാനത്തിലാണു് വിനിമയം ചെയ്യുന്നതു്. വ്യാഖ്യാനവും
ആഖ്യാനവും നടത്തുന്നതു് സർഗ്ഗാത്മക നിർവാഹകർ എന്ന നിലയിൽ വിവർത്തകരാണു്.
ആധികാരികമായ ഒറ്റ അർത്ഥത്തിലാക്കാവില്ല, ഒരു വീക്ഷണ ഗതിയിലുള്ള അർത്ഥത്തിലേക്കാണു്
വിവർത്തന പ്രക്രിയ പോകുന്നതു്.</note>
            <note xml:id="fn1.73" n="1.73" style="end"><ref target="#xfn1.73" style="hang">[73]</ref> വിവർത്തനങ്ങളെല്ലാം ആത്മനിഷ്ഠങ്ങളാണു്. വിവർത്തകരുടെ കാലം,
അറിവുകൾ, സാംസ്കാരിക പശ്ചാത്തലം, ഭാഷാശേഷി, തിരഞ്ഞെടുപ്പുകൾ തുടങ്ങിയവയെല്ലാം
അതിലുണ്ടാവും. സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ മാനദണ്ഡങ്ങൾ പ്രവർത്തിക്കുന്നുണ്ടു്. ഒരു
പാഠത്തിനു് പല വിവർത്തനങ്ങൾ വരുന്നതു് അതിനാലാണു്. രാമായണ-മഹാഭാരതാദി
ഇതിഹാസങ്ങൾക്കും ഷേയ്ക്സ്പിയർ പോലുള്ള കൊളോണിയൽ പാഠങ്ങൾക്കും വന്ന വിവർത്തനങ്ങളിൽ
വ്യത്യസ്ത സാംസ്കാരിക, കാലിക സന്ദർഭങ്ങളുടെ പ്രതിഫലനം കണ്ടെത്താം. പാഠത്തിനു് ഉണ്ടാകാവുന്ന
പരമാവധി അർത്ഥ സാധ്യതകൾ വിവർത്തനത്തിനും പരമാവധി സാധ്യതയാകുന്നു. സൂസൽ ബാസ്നെറ്റ്,
ആൻഡ്രെ ലഫവെറെ തുടങ്ങിയ പില്ക്കാല വിവർത്തന ചിന്തകർ വിവർത്തനത്തെ പുനരെഴുത്തു്
(rewriting) ആയിട്ടാണു് പരിഗണിക്കുന്നതു്. ഉടമസ്ഥയുമായി ചേർത്താണു് പറയുന്നതെങ്കിൽ
വിവർത്തനത്തിൽ വിവർത്തകർക്കു് പാഠത്തിന്മേൽ തുല്യ ഉടമസ്ഥത (co-author) ഉണ്ടു്. ഇത്തരത്തിൽ
വിവർത്തകരെ ശാക്തീകരിക്കുക മാത്രമല്ല, വ്യാഖ്യാനപരവും നിർമ്മാണപരവുമായ വിവർത്തന പ്രക്രിയ
കൂടുതൽ വെളിച്ചം കാണുകയും വിവർത്തന പഠനങ്ങൾ വൈജ്ഞാനിക രംഗത്തു് പ്രാധാന്യം
കൈവരിക്കുകയും ചെയ്തു.</note>
            <note xml:id="fn1.74" n="1.74" style="end"><ref target="#xfn1.74" style="hang">[74]</ref> ദറിദയുടെ ഡിഫറാൻസ് (Differance), ഫൂക്കോയുടെ വ്യവഹാരം
(ഡിസ്കോഴ്സ്), ദറിദയുടെ ഓഥറിന്റെ മരണം (death of the author) എന്നീ സങ്കല്പനങ്ങളാണു്
വിവർത്തനത്തിലെ സങ്കീർണ്ണതകൾ വെളിപ്പെടുത്തിയ സൈദ്ധാന്തിക സങ്കേതങ്ങൾ. അർത്ഥത്തിന്റെ
അസ്ഥിരതയും കൃത്യതയില്ലായ്മയും ബഹുസ്വരതയും ചർച്ചാവിധേയമായി. പാഠത്തിനു് സ്ഥിരമായ
ഒരർത്ഥം ഇല്ല, അതു് നിരന്തരം മാറിക്കൊണ്ടിരിക്കുന്നു, അതുമാകാം ഇതുമാകാം എന്ന മട്ടിൽ പരമാവധി
സാധ്യതകളിലേക്കു് അർത്ഥം നീട്ടിവെച്ചുകൊണ്ടിരിക്കുന്നു. വിവർത്തന പ്രക്രിയയിൽ സമമൂല്യമായ പദം
വ്യത്യസ്ത ഭാഷയിൽ കണ്ടെത്തുക എന്നതിന്റെ അപ്രായോഗികത ഡിഫറാൻസ് വെളിപ്പെടുത്തി.
വിവർത്തന പ്രക്രിയയിലും സമമൂല്യമായ വാക്കുകളുടെ അർത്ഥം വഴുതി മാറിക്കൊണ്ടിരിക്കും.
സമമൂല്യമായ അർത്ഥത്തിനു വേണ്ടി ശ്രമിക്കുന്ന വിവർത്തകർക്കു് അർത്ഥത്തിന്റെ ഏതെങ്കിലും ഒരു
സാധ്യതയാണു് ലക്ഷ്യ ഭാഷയിൽ എത്തിക്കാൻ കഴിയുന്നതു്. അർത്ഥം എല്ലായ്പോഴും മറ്റു പാഠങ്ങളുമായും
പാഠ സന്ദർഭങ്ങളുമായും ബന്ധപ്പെട്ടാണു് നിൽക്കുന്നതു്. വാക്കുകളുടെ വിനിമയം മാത്രമല്ല വിവർത്തനം
സ്രോതപാഠത്തിലെ പാഠാന്തര (intertextuality) ബന്ധങ്ങൾ കൂടി ലക്ഷ്യപാഠത്തിലെത്തിക്കേണ്ടതു്
വിവർത്തകരുടെ കടമയാണു്.</note>
            <note xml:id="fn1.75" n="1.75" style="end"><ref target="#xfn1.75" style="hang">[75]</ref> സംഘടിത (അന്വേഷി പ്രസിദ്ധീകരണം, കോഴിക്കോടു്) മാസികയുടെ
‘സ്ത്രീയും വിവർത്തനവും’ എന്ന സവിശേഷ ലക്കത്തിൽ (2015 ജൂലൈ) മലയാളത്തിലെ മുപ്പതിലധികം സ്ത്രീ
വിവർത്തകർ അവരുടെ വിവർത്തനാനുഭവങ്ങൾ പങ്കുവെച്ചിരുന്നു. <ref target="https://ml.wikipedia.org/wiki/Leelasarcar">ലീലാസർക്കാർ</ref>, വാസന്തി
ശങ്കരനാരായണൻ, രമാമേനോൻ എന്നിവർ തൊട്ടു് പ്രഭാ സക്കറിയാസ്, മിനിപ്രിയ ആർ., ബിന്ദു
വി. എസ്. വരെയുള്ളവർ അതിലെഴുതി. <ref target="https://ml.wikipedia.org/wiki/J._Devika">ജെ. ദേവിക</ref> ‘ഫെമിനിസ്റ്റ്
ജാഗ്രതയും പരിഭാഷയും: പ്രാദേശിക ഫെമിനിസത്തെക്കുറിച്ചുള്ള ചില ചിന്തകൾ’ പു. 23–25) കബനി
(‘വിവർത്തനം, സ്ത്രീ… ’ പു. 32–35) എന്നിവർ ഫെമിനിസ്റ്റ് വിവർത്തനത്തെക്കുറിച്ചും എഴുതി.
വിവർത്തന പുസ്തകങ്ങളിൽ തീരെ ചെറിയ ഫോണ്ട് സൈസിൽ അച്ചടിച്ചിരുന്ന വിവർത്തകരുടെ
പേരുകൾ ഇക്കാലമായപ്പോഴേക്കും അല്പസ്വല്പം വലുതായിത്തുടങ്ങി. പുസ്തകങ്ങളിൽ അനുഭവങ്ങൾ
എഴുതാനുള്ള ഒന്നോ രണ്ടോ പുറങ്ങളും വിവർത്തകർക്കു് അനുവദിക്കുന്ന അവസരങ്ങളുമുണ്ടായി.</note>
            <note xml:id="fn1.76" n="1.76" style="end"><ref target="#xfn1.76" style="hang">[76]</ref> Feminist Translational Studies: Local and Transnational
Perspectives, ed. by Olga Castro and Emek Ergun, Routledge, NewYork, 2017.</note>
            <note xml:id="fn1.77" n="1.77" style="end"><ref target="#xfn1.77" style="hang">[77]</ref> ജെ. ദേവിക (‘ഫെമിനിസ്റ്റ് ജാഗ്രതയും പരിഭാഷയും: പ്രാദേശിക
ഫെമിനിസത്തെക്കുറിച്ചുള്ള ചില ചിന്തകൾ’ പു. 23–25) സംഘടിത (അന്വേഷി പ്രസിദ്ധീകരണം,
കോഴിക്കോടു്) മാസിക.</note>
            <note xml:id="fn1.78" n="1.78" style="end"><ref target="#xfn1.78" style="hang">[78]</ref> For les belles infidels, fidelity is defined by an implicit
contract between translation (as women) and original (as husband, father, or author).
However, the infamous “double standared” operates here as it might have in traditional
marriages: the “unfaithful” wife/translation is publicily പൊളിച്ചെഴുതിried for crimes the
husband/original is by law incapable of committing. This contract, in short, make it
impossible for the original to be guilty of infidelity. Such an attuttude betrays real
anxiety about the problem of paternity and translation; it mimics the patrilineal
kinship system where paternity-not maternity ligitimises an offspring Lori
Chamberline, The Translation Studies Reader, Ed. Lawrence Venuti, Chapter 23.
</note>
            <note xml:id="fn1.79" n="1.79" style="end"><ref target="#xfn1.79" style="hang">[79]</ref> Feminist Translation: Contexts Practices and Theories, Luise
Von Flotov, <ref target="www.erudit.org">www.erudit.org</ref>, 1991.</note>
            <note xml:id="fn1.80" n="1.80" style="end"><ref target="#xfn1.80" style="hang">[80]</ref> സ്ത്രീപക്ഷവിവർത്തന ചിന്തകളുടെ കനേഡിയൻ സ്കൂൾ എന്നു് ഇതു്
അറിയപ്പെടുന്നു</note>
            <note xml:id="fn1.81" n="1.81" style="end"><ref target="#xfn1.81" style="hang">[81]</ref> കനേഡിയൻ വിവർത്തന പണ്ഡിതയും ഫ്രഞ്ച് പഠനത്തിലെ
പ്രൊഫസറുമാണു്.</note>
            <note xml:id="fn1.82" n="1.82" style="end"><ref target="#xfn1.82" style="hang">[82]</ref> Routledge, 1996. <ref target="https://sayahna.net/58pb4wun">https://sayahna.net/58pb4wun</ref> </note>
            <note xml:id="fn1.83" n="1.83" style="end"><ref target="#xfn1.83" style="hang">[83]</ref> ക്വീർ പ്രവർത്തനമായി വിവർത്തനം മാറുന്നതിനെക്കുറിച്ചു് കേംബ്രിഡ്ജ്
ഹാൻഡ്ബുക്കിലെഴുതിയ Brian James Baer-ന്റെ ‘Queer Theory and Translation Studies:
Language, Politics, Desire’ എന്ന ലേഖനം വിശദീകരിക്കുന്നുണ്ടു്.</note>
            <note xml:id="fn1.84" n="1.84" style="end"><ref target="#xfn1.84" style="hang">[84]</ref> Ed. by, Kirsten Malmkaer, Cambridge University Press,
2022.</note>
            <note xml:id="fn1.85" n="1.85" style="end"><ref target="#xfn1.85" style="hang">[85]</ref> ‘Translation, Gender and Sexuality’, By Brian James Baer,
pp. 277–297.</note>
            <note xml:id="fn1.86" n="1.86" style="end"><ref target="#xfn1.86" style="hang">[86]</ref> Routledge, 2024.</note>
            <note xml:id="fn1.87" n="1.87" style="end"><ref target="#xfn1.87" style="hang">[87]</ref> Ed. By Olga Castro and Emek Ergun, Routledge, 2017.</note>
            <note xml:id="fn1.88" n="1.88" style="end"><ref target="#xfn1.88" style="hang">[88]</ref> ‘വിവർത്തനം മലയാളത്തിൽ’, കെ. എം. ഷെറീഫ്, വിവർത്തന
താരതമ്യ പഠനത്തിലെ നൂതന പ്രവണതകൾ, എഡി. മുഹമ്മദ് റാഫി എൻ വി, തുഞ്ചത്തെഴുച്ഛൻ
മലയാളസർവകലാശാല പ്രസിദ്ധീകരണം, പു. 110–131.</note>
            <note xml:id="fn1.89" n="1.89" style="end"><ref target="#xfn1.89" style="hang">[89]</ref> വിവർത്തന പഠനങ്ങൾ (ഡോ. പി. സോമനാഥൻ, കേരളഭാഷാ
ഇൻസ്റ്റിറ്റ്യൂട്ട്, 2014) എന്നതു് ഘടനാവാദനന്തര വിവർത്തന ചിന്തകൾ, ബഹുവ്യവസ്ഥാ സിദ്ധാന്തം,
കോളനിയനന്തര വിവർത്തന സിദ്ധാന്തങ്ങൾ എന്നിവ വിവരിക്കുന്ന പുസ്തകമാണു്.</note>
            <note xml:id="fn1.90" n="1.90" style="end"><ref target="#xfn1.90" style="hang">[90]</ref> മഹാശ്വേതാദേവിയുടെ ‘സ്തനദായിനി’ എന്ന കഥയ്ക്കു് നൽകിയ wet
nurse തർജ്ജമയ്ക്കു് breast giver എന്നു് നൽകി. രണ്ടിന്റെയും കൊളോണിയൽ ആശയപരമായ
വ്യത്യസ്തതകൾ ഗായത്രി <ref target="https://en.wikipedia.org/wiki/Gayatri_Chakravorty_Spivak">ചക്രവർത്തി
സ്പിവാക്</ref> വിവരിക്കുന്നുണ്ടു്. Devi, Mahasweta. Breast Stories, Translated by Gayatri
Chakravorty Spivak, Seagull Books, 1995.</note>
            <note xml:id="fn1.91" n="1.91" style="end"><ref target="#xfn1.91" style="hang">[91]</ref> അദ്ദേഹം ശാകുന്തളത്തിന്റെ ബംഗാളി പരിഭാഷ വായിച്ചു് ലാറ്റിനിലേക്കു്
തർജ്ജമ ചെയ്തു. പിന്നീടു് അതിനെ ഇംഗ്ലീഷിലേക്കു് <ref target="https://franpritchett.com/00litlinks/shakuntala_jones/">Sacontala or The
Fatal Ring</ref> എന്ന പേരിൽ ഗദ്യത്തിൽ പുനർവിവർത്തനം ചെയ്തു. പിന്നീടു് ഈ
വിവർത്തനത്തിൽ നിന്നും <ref target="https://www.gutenberg.org/cache/epub/12169/pg12169.html">Monier Williams
Sakoontala or The Lost Ring: An Indian Drama by Kalidasa</ref> എന്ന പേരിൽ 1855-ൽ
നാടകമാക്കി മാറ്റി. ഈ വിവർത്തനങ്ങളുടെ ഓറിയന്റലിസ്റ്റ് കാഴ്ചപ്പാടും വിക്ടോറിയൻ ധാർമ്മികതയും
ചർച്ചയ്ക്കു് വിധേയമായി. Sakunthala: Texts, Readings, Histories, Romila Thapar, Penguin,
2010. ആറും ഏഴും അധ്യായങ്ങൾ വിവർത്തനങ്ങളെക്കുറിച്ചാണു്.</note>
            <note xml:id="fn1.92" n="1.92" style="end"><ref target="#xfn1.92" style="hang">[92]</ref><ref target="https://ml.wikipedia.org/wiki/Homi_K._Bhabhal">ഹോമി കെ. ഭാഭ</ref>, <ref target="https://en.wikipedia.org/wiki/Gayatri_Chakravorty_Spivak">ഗായത്രി
സ്പിവാക്</ref> തുടങ്ങിയവരുടെ സിദ്ധാന്തങ്ങളിലൂടെ തർജമയെന്ന സാമൂഹിക പ്രവർത്തിയെ
വിശദീകരിക്കുക, തർജമക്കാരുടെ കർതൃത്വം, അറിവു്, അധികാര ബന്ധങ്ങൾ തുടങ്ങിയവ
വിവർത്തനങ്ങളുടെ പഠനത്തിൽ കടന്നുവരേണ്ടതിന്റെ പ്രാധാന്യം വെളിപ്പെടുത്തി. വിവർത്തന
പഠനത്തിലെ പോസ്റ്റ് കൊളോണിയൽ, ഫെമിനിസ്റ്റ് വിവർത്തന സിദ്ധാന്തങ്ങളെ മലയാളത്തിൽ
അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ മാർഗനിർദ്ദേശത്തിൽ നടന്ന ബംഗാളി നോവലുകൾ മലയാളത്തിൽ
വിവർത്തന പഠനത്തിന്റെ സിദ്ധാന്തവും പ്രയോഗവും ( ജയാ സുകുമാരൻ) എന്ന ഗവേഷണപ്രബന്ധം
വിവർത്തന പഠനത്തിൽ അന്നോളമുണ്ടായ സൈദ്ധാന്തികവും പ്രായോഗികവുമായ വികാസങ്ങൾ
വിവരിച്ചു.</note>
            <note xml:id="fn1.93" n="1.93" style="end"><ref target="#xfn1.93" style="hang">[93]</ref> സംഘടിത (അന്വേഷി പ്രസിദ്ധീകരണം, കോഴിക്കോടു്) മാസികയുടെ
‘സ്ത്രീയും വിവർത്തനവും’ എന്ന സവിശേഷ ലക്കം, 2015 ജൂലൈ, പു. 16–19).</note>
            <note xml:id="fn1.94" n="1.94" style="end"><ref target="#xfn1.94" style="hang">[94]</ref> വിവിധ വ്യവഹാരങ്ങളിലെ അനുവർത്തനങ്ങളെയും അവയെക്കുറിച്ചു്
നടന്ന ചർച്ചകളെയും ക്രോഡീകരിച്ചു് പുതിയ പഠനമേഖയുടെ ആവിർഭാവം അറിയിച്ചതു് ജോൺ
മിൽറ്റനാണു് (‘Translation Studies and Adaptation Studies’ എന്ന 2006-ൽ പ്രസിദ്ധീകരിച്ച
ലേഖനത്തിൽ). അതേ വർഷം പുറത്തിറങ്ങിയ ജൂലി സാൻഡേഴ്സിന്റെ (Julie Sanders) Adaptation
and Appropriation എന്ന പുസ്തകത്തിലാണു് അനുവർത്തനത്തിന്റെ സൈദ്ധാന്തിക പരിസരം
കൃത്യമായി ചർച്ചചെയ്യുന്നതു്. 2006-ൽ പുറത്തിറങ്ങിയ ലിൻഡ ഹാച്ചിയന്റെ A Theory of Adaptation
എന്ന പുസ്തകത്തിൽ കൃതികളെ അനുവർത്തനവുമായി ബന്ധപ്പെടുത്തി പുതിയ രീതിയിൽ
വർഗ്ഗീകരിക്കാൻ ശ്രമിക്കുന്നുണ്ടു്. 1999-ൽ പുറത്തിറങ്ങിയ <ref target="https://en.wikipedia.org/wiki/Jay_David_Bolter">ഡേവിഡ് ബോൾട്ടർ</ref>
(David J. Bolter) <ref target="https://en.wikipedia.org/wiki/Richard_Grusin">റിച്ചഡ്
ഗ്രൂസിൻ</ref> (Rechard Grusin) എന്നിവർ ചേർന്നു് എഴുതിയ Remediations: Understanding
New Media എന്ന പുസ്തകത്തിൽ അനുവർത്തന സങ്കല്പനങ്ങൾ രൂപപ്പെട്ടുവരുന്നതിനു മുമ്പുതന്നെ
ഇന്റർനെറ്റിലും അതുവഴി പ്രക്ഷേപിക്കപ്പെടുന്ന കൃതികളുടെ വിനിമയത്തിലും നടക്കുന്ന
അനുവർത്തനത്തിന്റെ സ്വഭാവത്തെക്കുറിച്ചു് ചർച്ച ചെയ്തിരുന്നു. ‘അനുവർത്തന പഠനം
മലയാളത്തിൽ’—ഒരാമുഖം, ഡോ. കെ. എം. ഷെറീഫ്, സംസ്കാരപഠനത്തിന്റെ പുതുവഴികൾ, (എഡി.)
ഡോ. ഷീബ എം. കുര്യൻ, പ്രകാശനവിഭാഗം, കേരള സർവകലാശാല പു. 206–207. </note>
            <note xml:id="fn1.95" n="1.95" style="end"><ref target="#xfn1.95" style="hang">[95]</ref> The Oxford Handbook of Adaptation Studies, Ed. Thomas
Laitch, OUP, 2017.ഓക്സ്ഫോർഡ് സർവകലാശാലയുടെ Journal of Adaptation Studies എന്നിവ
നോക്കുക.</note>
            <note xml:id="fn1.96" n="1.96" style="end"><ref target="#xfn1.96" style="hang">[96]</ref> ‘അനുവർത്തന പഠനം മലയാളത്തിൽ’—ഒരാമുഖം, ഡോ. കെ. എം.
ഷെറീഫ്, സംസ്കാരപഠനത്തിന്റെ പുതുവഴികൾ, (എഡി.) ഡോ. ഷീബ എം. കുര്യൻ, പ്രകാശനവിഭാഗം,
കേരള സർവകലാശാല പു. 204–205.</note>
            <note xml:id="fn1.97" n="1.97" style="end"><ref target="#xfn1.97" style="hang">[97]</ref> അതിൽത്തന്നെ പു. 210.</note>
            <note xml:id="fn1.98" n="1.98" style="end"><ref target="#xfn1.98" style="hang">[98]</ref> ഇക്കാലത്തു് Translation and Creativity (Kristen
Malmkjaer,Routledge, 2020) എന്നിങ്ങനെ പുസ്തകങ്ങൾ തന്നെ പുറത്തുവരുന്നുണ്ടു് <ref target="https://en.wikipedia.org/wiki/Immanuel_Kant">Immanual Kant</ref> -ന്റെ
<ref target="https://en.wikipedia.org/wiki/Critique_of_Pure_Reason">Critique of Pure
Reason</ref> (1787), <ref target="https://en.wikipedia.org/wiki/Critique_of_Judgment">Critique of
Judgement</ref> (1790) എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കി സർഗ്ഗാത്മഭാവനയ്ക്കു് (creative
imagination) ആധാരമായ
<list rend="numbered"><item n="1">Creativity is one thing, </item><item n="2">Creativity is a special talent or gift, </item><item n="3">Creativity is an attribute of individulas, </item><item n="4">Creativity is an attribute of artists, </item><item n="5">Originality is a prerequisite of creativity </item><item n="6">Creativity cannot be taught </item><item n="7">there is no rules of creativity </item><item n="8">Creativity produces fine art </item><item n="9">Creativity occurs spontaneously </item><item n="10">Creativity is innate </item></list>


എന്നീ പത്തു സവിശേഷതകളുടെ പശ്ചാത്തലത്തിലാണു് വിവർത്തനത്തിന്റെ സർഗ്ഗാത്മകത
ഉറപ്പിക്കുന്നതു്.</note>
            <note xml:id="fn1.99" n="1.99" style="end"><ref target="#xfn1.99" style="hang">[99]</ref> ‘സംവേദനവും മലയാളവും’, പ്രൊഫ. സ്കറിയ സക്കറിയ, വിവർത്തന
താരതമ്യ പഠനത്തിലെ നൂതന പ്രവണതകൾ, എഡി. മുഹമ്മദ് റാഫി എൻ. വി., തുഞ്ചത്തെഴുച്ഛൻ
മലയാളസർവകലാശാല പ്രസിദ്ധീകരണം, പു 52–62.</note>
          </noteGrp>
        </div>
        <!--end of "section 1.18/.1"-->
      </div>
      <!--end of "chapter 1/0"-->
      <!--END OF CHAPTER 1/0-->
      <div prev="1" next="3" type="chapter" n="2" xml:id="chp2">
        <head type="chaphead">വിവർത്തനവും വിവർത്തകരും</head>
        <div type="lsection">
          <p style="noindent">മധ്യകാല യൂറോപ്യൻ സംസ്കാരത്തിന്റെ ഉദാത്ത മാതൃകയായി <ref xml:id="xfn2.1" target="#fn2.1" type="noteAnchor">[1]</ref> എക്കാലത്തും
പ്രകീർത്തിക്കപ്പെടുന്ന കാവ്യരചനയാണു് <ref target="https://en.wikipedia.org/wiki/Dante_Alighieri">ദാന്തെ</ref> (Dante Alighieri
1265–1321)യുടെ ഡിവൈൻ കോമഡി (Divine Comedy). പതിനാലാം നൂറ്റാണ്ടിന്റെ പിറവിക്കു്
തൊട്ടുമുമ്പും ശേഷവുമുള്ള യൂറോപ്പ്, മതാധിപത്യ-ഫ്യൂഡലിസ്റ്റ് ഇറ്റലി, പ്രാഗ്മുതലാളിത്ത ഫ്ളോറൻസ്
തുടങ്ങിയവ ഡിവൈൻ കോമഡിയുടെ സ്ഥലകാല നിർമ്മിതിയിലൂടെ യാഥാർത്ഥ്യങ്ങളെന്ന നിലയിൽ
പിൽക്കാലത്തു് ചർച്ച ചെയ്യുകയും അതു് യൂറോപ്യൻ ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്തു. രൂപഭാവ
തലങ്ങളിൽ ഈ കലാശില്പം ആധുനിക സംവേദനക്ഷമതയ്ക്കു് നല്കിയ ആഘാതം ചെറുതല്ല.
കാവ്യരചനയുടെ പരമ്പരാഗത രീതി/ഘടനയിൽ നിന്നു് മാറി ദാന്തെ ആവിഷ്കരിച്ച പുതുരീതി ഇറ്റാലിയൻ
സാഹിത്യത്തിൽ മാത്രമല്ല, യൂറോപ്യൻ സാഹിത്യത്തിലാകെ വിപ്ലവകരമായ
തരംഗങ്ങളാണുണ്ടാക്കിയതു്. പാശ്ചാത്യ/മധ്യകാല യൂറോപ്യൻ സംസ്കാരത്തിലെ ശരിതെറ്റുകളെ
മാനുഷിക യുക്തിയുടെയും തത്ത്വചിന്തയുടെയും ശാസ്ത്രീയതയുടെയും ദൈവിക നീതിയുടെയും
വെളിച്ചത്തിൽ നിരൂപണം ചെയ്യുന്ന ഡിവൈൻ കോമഡിയെ സാർവ്വലൗകികമാക്കിയതിൽ ഒരു ഘടകം
അതിലെ ബൈബിളിനു സമാനമായ ഭാഷയും സംസ്കാരവുമാണു്. സാഹിത്യ പഠനത്തിലെ
സൈദ്ധാന്തികവും രീതിശാസ്ത്രപരവുമായ പുതിയ പ്രവണതകൾക്കു് വഴങ്ങുന്ന കാവ്യഘടനയും അർത്ഥ
സമ്പന്നതയുമാണു് ഈ കലാസൃഷ്ടിയെ ഇന്നും ശ്രദ്ധേയമാക്കുന്നതു്.
</p>
        </div>
        <!--end of "section 2.0/.2"-->
        <div type="section" xml:id="sec2.1" n="2.1">
          <head type="sechead">കിളിമാനൂർ രമാകാന്തന്റെ ഡിവൈൻ കോമഡി</head>
          <p style="noindent">ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലുണ്ടായ ആദ്യവിവർത്തനം എന്ന
നിലയിൽ ഈ കാവ്യവിസ്മയം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണു് മലയാളത്തിലെത്തിയതു്. കവി
കൂടിയായ ശ്രീ. കിളിമാനൂർ രമാകാന്തൻ ഡിവൈൻ കോമഡി എന്ന പേരിൽത്തന്നെ ചെയ്ത
സമ്പൂർണ്ണവിവർത്തനം <ref xml:id="xfn2.2" target="#fn2.2" type="noteAnchor">[2]</ref> കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചതു് 2001-ലാണു്.
ഇന്ത്യയിൽ കോളനീകരണത്തിന്റെയും നവോത്ഥാനത്തിന്റെയും ജ്ഞാനോദയ പ്രക്രിയയുടെയും പിന്നീടു്
ആധുനികീകരണത്തിന്റെയും ഭാഗമായി യൂറോപ്യൻ കൃതികളുടെ വിവർത്തനങ്ങൾ ധാരാളം
നടത്തിയിരുന്നു. സ്വാതന്ത്ര്യാനന്തരം കേന്ദ്ര സാഹിത്യ അക്കാദമി, നാഷണൽ ബുക്ക് ട്രസ്റ്റ് (NBT)
തുടങ്ങിയ ഔദ്യോഗിക (വിവർത്തന) പ്രസിദ്ധീകരണ സ്ഥാപനങ്ങളും നൂറുകണക്കിനു വരുന്ന സ്വകാര്യ
പ്രസിദ്ധീകരണ സ്ഥാപനങ്ങളും വിവർത്തന പ്രക്രിയയ്ക്കു് ആക്കം നല്കുന്ന മറ്റു് പ്രവർത്തനങ്ങളുമൊക്കെ
ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു. എന്നിട്ടും അതുല്യമായ ഈ വിശ്വസാഹിത്യ സൃഷ്ടി പൂർണ്ണരൂപത്തിൽ
വിവർത്തനത്തിനു് തെരഞ്ഞെടുത്തതു് ആറുനൂറ്റാണ്ടിനു ശേഷമാണു്. അറിഞ്ഞോ അറിയാതെയോ ഉള്ള
ഈ നിരസനത്തിന്റെ നീണ്ട കാലയളവിനു് കാരണമെന്തു് എന്ന ചോദ്യത്തിലാണു് മലയാള
വിവർത്തനത്തിന്റെ സാഹിതീയവും രാഷ്ട്രീയവും സാംസ്കാരികവുമായ പ്രസക്തി കുടിക്കൊള്ളുന്നതു്.
ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ നവോത്ഥാനത്തിനും ജ്ഞാനോദയത്തിനും കാരണമായ അല്ലെങ്കിൽ
അതിനുശേഷം വിവർത്തനം ചെയ്ത/ചെയ്യാത്ത വിദേശഭാഷാ രചനകളുടെ ചരിത്രമെടുത്തു
പരിശോധിച്ചാൽ ഈ ജ്ഞാനനിർമ്മിതിയിൽ ഇടപെടുന്ന രാഷ്ട്രീയ/അധികാര തലങ്ങൾ വെളിപ്പെടുന്നു.
ശ്രീ. കിളിമാനൂർ രമാകാന്തൻ നടത്തിയ ഡിവൈൻ കോമഡിയുടെ മലയാള വിവർത്തനവും അതു്
മുന്നോട്ടു വെയ്ക്കുന്ന സാധ്യതകളുമാണു് വിവർത്തനത്തിന്റെ രാഷ്ട്രീയം വെളിപ്പെടുത്തുന്നതു്.
</p>
        </div>
        <!--end of "section 2.1/.2"-->
        <div type="section" xml:id="sec2.2" n="2.2">
          <head type="sechead">വിവർത്തനങ്ങളുടെ പ്രത്യയശാസ്ത്ര പരിസരം</head>
          <p style="noindent">സമൂഹചരിത്രവും സാങ്കേതിക വികാസവുമായി ബന്ധപ്പെടുത്തിയാണു്
സാഹിത്യവും വിവർത്തനവുമടക്കമുള്ള സാംസ്കാരിക രൂപങ്ങളെ ആധുനിക കാലത്തു് വിലയിരുത്താൻ
കഴിയുക. പ്രാചീനകാലം മുതൽ ഇന്ത്യയിൽ ധാരാളം വിവർത്തനങ്ങൾ നടന്നിട്ടുണ്ടു്. എന്നാൽ ആധുനിക
വിദ്യാഭ്യാസ പ്രക്രിയയും പിൽക്കാല വിവർത്തനചരിത്രവും തമ്മിലുള്ള ബന്ധം അവഗണിക്കാവുന്നതല്ല.
ആര്യസംസ്കാരത്തോടും ക്ലാസ്സിക്കൽ ഭാഷയായ സംസ്കൃതത്തോടുമുള്ള ചായ്വു്, കൊളോണിയൽ
ആധിപത്യം, ഇന്ത്യൻ ദേശീയത, കമ്മ്യൂണിസമടക്കമുള്ള ആശയങ്ങളുടെ കടന്നുവരവു് എന്നിങ്ങനെ
ഓരോകാലത്തും പ്രബലമായിരുന്ന രാഷ്ട്രീയം, മതം, വിദ്യാഭ്യാസം, മാധ്യമങ്ങൾ തുടങ്ങിയ അധികാര
കേന്ദ്രങ്ങൾ ഇന്ത്യയിൽ വിവർത്തന ചരിത്രത്തെ സ്വാധീനിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ടു്. <ref xml:id="xfn2.3" target="#fn2.3" type="noteAnchor">[3]</ref> കടലാസിന്റെ
കണ്ടുപിടുത്തം, അച്ചടിയുടെ ആവിർഭാവം, സാമൂഹിക മുന്നേറ്റം, ഉയർന്ന സാക്ഷരതാ നിരക്കു്, സംസാര
ഭാഷയുടെ വരമൊഴി രൂപ (ഗദ്യ) നിർമ്മിതി, വ്യാപകമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങി
പരിവർത്തന പ്രക്രിയയുടെ വിശാല ഭൂമികയിലാണു് വിവർത്തനങ്ങളുടെ ആധുനിക ചരിത്രവും
നിലകൊള്ളുന്നതു്. കൊളോണിയൽ ഭരണത്തിൻ കീഴിൽ നടന്ന മിഷണറി പ്രവർത്തനങ്ങളും ഇംഗ്ലീഷ്
വിദ്യാഭ്യാസവുമാണു് ഇന്ത്യയിലെ/കേരളത്തിലെ വിവർത്തന പ്രക്രിയയ്ക്കു് കാരണമായതു്. കൊളോണിയൽ
ആധിപത്യത്തിന്റെയും ക്രിസ്തീയ മതനവീകരണ പ്രസ്ഥാനത്തിന്റെയും ഉല്പന്നം എന്ന നിലയിൽ ഈ
വിവർത്തനങ്ങൾക്കു് സാംസ്കാരിക നിർമ്മിതിയിൽ കൃത്യമായ പ്രത്യയശാസ്ത്ര നിലപാടുകൾ
നടപ്പിലാക്കാനുണ്ടായിരുന്നു എന്നതു് ഇന്നു നാം തിരിച്ചറിയുന്ന വസ്തുതയാണു്. എല്ലാ വ്യവഹാരങ്ങൾക്കും
ഇത്തരത്തിൽ സാമൂഹിക സത്തകളെ രൂപപ്പെടുത്താനും നിർമ്മിക്കാനുമായി എന്തെങ്കിലും സംഭാവന
നല്കാനുണ്ടാകും. സാഹിത്യ ചരിത്രത്തിൽ വിവർത്തനങ്ങളുടെ സ്ഥാനത്തെക്കുറിച്ചും പങ്കിനെക്കുറിച്ചുമുള്ള
നിർവ്വചനങ്ങളോ പഠനങ്ങളോ അധികമുണ്ടായിട്ടില്ല. <ref xml:id="xfn2.4" target="#fn2.4" type="noteAnchor">[4]</ref> അധീശത്വപരവും മതപരവുമായ
പ്രശ്നങ്ങളെ മാറ്റി നിർത്തിയാൽ ഇന്ത്യയിലെ പ്രാദേശികഭാഷകളെ രൂപപ്പെടുത്തുന്നതിലും
സാഹിത്യചരിത്രത്തെ മാറ്റിമറിക്കുന്നതിലും മാത്രമല്ല, സാഹിത്യത്തിന്റെ ആധുനികീകരണത്തിലും
സാഹിത്യ സമ്പത്തിന്റെ വിപുലീകരണത്തിലും വിവർത്തനങ്ങൾ വഹിച്ച പങ്കു് ചെറുതല്ല. അതു
സമ്മതിച്ചുതന്നെ വേണം ഏതു സാഹചര്യത്തിലാണു് ഒരു കൃതി വിവർത്തനം ചെയ്യുന്നതു്, എന്തു്
ഉപയോഗമാണു്/ധർമ്മമാണു് അതിനു നിർവഹിക്കാനുള്ളതു് എന്നു് അന്വേഷിക്കേണ്ടതു്. രാഷ്ട്രീയം
അഥവാ അധികാരവും ഭാഷയും തമ്മിലുള്ള ഗാഢബന്ധം നിരന്തരം ഓർക്കേണ്ടതുമുണ്ടു്.
</p>
          <p style="indent">കൊളോണിയൽ അധികാര രൂപമായ ഇംഗ്ലീഷ് ഭാഷാകൃതികൾ കോളണി
ഭരണത്തിൽ മാത്രമല്ല, വർത്തമാന കാലത്തും വിശുദ്ധ/മഹത്ഗ്രന്ഥങ്ങൾ എന്ന നിലയിൽ
സ്വീകരിക്കപ്പെടുന്നതു് ഇന്ത്യൻ ഭാഷകളുടെ വിവർത്തന ചരിത്രത്തിലെ പ്രധാന അധ്യായമാണു്.
ആശയങ്ങൾ രൂപീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാൻ പര്യാപ്തമായ സാംസ്കാരിക രൂപം എന്ന
നിലയിൽ ഓരോ വിവർത്തന ശ്രമവും അധികാരി വർഗ്ഗത്തിനു് കീഴ്പ്പെട്ടു നില്ക്കുന്നവയാണു്. അവ
പരോക്ഷമായി, ചിലപ്പോൾ പ്രത്യക്ഷമായും, അധികാരത്തിന്റെ രഹസ്യ തന്ത്രങ്ങൾ നിക്ഷേപിക്കപ്പെട്ട
രേഖകളെന്ന നിലയിൽ പ്രവർത്തിക്കുന്നവയുമാണു്. അതായതു് തികച്ചും നിഷ്കളങ്കമായ ഒന്നു് എന്ന
നിലയിലല്ല സാഹിത്യകൃതിയുടെ വിവർത്തനത്തെ കാണേണ്ടതു്; മറിച്ചു്, അധികാര
ശ്രേണീകരണത്തിന്റെയും പ്രത്യയശാസ്ത്ര പ്രതിബദ്ധതയുടെയും പ്രവർത്തനങ്ങൾ അവയിലുണ്ടു്.
വിവർത്തനമെന്ന സർഗ്ഗാത്മക ദൗത്യത്തോടു നീതി പുലർത്താൻ ആശയ/അധികാരപരമായ സമ്പൂർണ്ണ
അടിമത്തത്തിൽ നിന്നു് വ്യത്യസ്തമായ സാമൂഹിക ഇടം കൈവശമുള്ള വിവർത്തകനു മാത്രമേ കഴിയൂ.
</p>
          <p style="indent">ഏതു് കൃതിയാണു് വിവർത്തനം ചെയ്യേണ്ടതു? ഏതു് കൃതിയാണു് വിവർത്തനം
ചെയ്തതു്? ആരാണതു് തീരുമാനിച്ചതു്? എന്നതിലാണു് വിവർത്തന പാഠത്തിന്റെ രാഷ്ട്രീയ വിശകലനം
തുടങ്ങേണ്ടതു്. <ref xml:id="xfn2.5" target="#fn2.5" type="noteAnchor">[5]</ref> 18, 19 നൂറ്റാണ്ടുകളിൽ <ref target="https://en.wikipedia.org/wiki/William_Shakespeare">ഷേയ്ക്സ്പിയർ</ref>
യൂറോപ്പും കടന്നു് വിവർത്തനം ചെയ്യപ്പെട്ടതിന്റെ രാഷ്ട്രീയമാനം കോളണിയനന്തര കാലത്തു് ഏറെ
ചർച്ചചെയ്തു കഴിഞ്ഞതാണു്. ഈ സാഹചര്യത്തിലാണു് ദാന്തെ എന്ന വിശ്വമഹാകവിയും യൂറോപ്യൻ
സാഹിത്യത്തെയും സംസ്കാരത്തെയും ഏറെ സ്വാധീനിച്ച ഡിവൈൻ കോമഡിയും എന്തുകൊണ്ടു്
ഇക്കാലമത്രയും ഇന്ത്യൻ ഭാഷകൾക്കു് അന്യമായി എന്നതു് പ്രസക്തമാകുന്നതു്. സർഗ്ഗാത്മകതയുടെ
പൂർത്തീകരണമെന്ന നിലയിൽ മാത്രം മലയാളത്തിലേക്കു് അതു വിവർത്തനം ചെയ്ത ശ്രീ. രമാകാന്തനും
ഇതേ പ്രസക്തിയുണ്ടു്. സാഹിതീയമായ ഒരധികാരസ്ഥാനം വിവർത്തകൻ പ്രതീക്ഷിച്ചിരിക്കാം
എന്നതിലപ്പുറം സ്രോതകൃതിയുടെ തെരഞ്ഞെടുപ്പിനു പിന്നിലും മൂന്നു പതിറ്റാണ്ടു നീണ്ടുനിന്ന വിവർത്തന
പ്രക്രിയയിലും ആസൂത്രിതമായ ഒന്നും കണ്ടെത്താനാവില്ല. <ref xml:id="xfn2.6" target="#fn2.6" type="noteAnchor">[6]</ref> നിലവിലുള്ള
സാഹിത്യാഭിരുചിക്കിണങ്ങിയതോ വിപുലമായ വായനാ സമൂഹത്തെ മുൻകൂട്ടി കണ്ടോ ചെയ്ത പ്രക്രിയ
അല്ല ഇതു്. സാഹിത്യ സംസ്കാരത്തിൽ വരുത്തേണ്ട മാറ്റത്തിനു വേണ്ടിയുള്ള സമ്മർദ്ദമോ മറ്റു് സ്ഥാപിത,
പ്രത്യയശാസ്ത്ര താല്പര്യങ്ങളോ <ref xml:id="xfn2.7" target="#fn2.7" type="noteAnchor">[7]</ref> ഡിവൈൻ കോമഡിയുടെ വിവർത്തനത്തിനു കാരണമാകുന്നില്ല.
മറിച്ചു്, വിവർത്തകന്റെ നിശ്ചയവും സോദ്ദേശ്യവുമാണിവിടെ പ്രവർത്തിച്ചതു്.
</p>
          <p style="indent">കേരളത്തിലെ പ്രസാധന രംഗത്തു് മത്സര സ്വഭാവത്തിൽ തന്നെ
യുദ്ധകാലാടിസ്ഥാനത്തിൽ കമ്മീഷൻ ചെയ്തെത്തുന്ന വിവർത്തനങ്ങൾ ചരക്കുവത്കരിക്കപ്പെടുന്ന
കാലത്താണിതു് സംഭവിക്കുന്നതു്. നോബൽജേതാവായ <ref target="https://ml.wikipedia.org/wiki/Paulo_Coelho"> പൗലോ കൊയ്ലോ</ref> യുടെ
പന്ത്രണ്ടു പുസ്തകങ്ങൾ ഒരു ലക്ഷത്തിലധികം കോപ്പി വിറ്റഴിച്ചതു പോലുള്ള വിവർത്തന ആഘോഷമാണു്
മലയാളത്തിലുള്ളതു്. മുമ്പു സൂചിപ്പിച്ചതുപോലെ ഏതു കൃതി, ആരു്, ആരെ, ഏതു രൂപത്തിൽ വിവർത്തനം
ചെയ്യാനേല്പിക്കുന്നു, ആരാണതു് പ്രസിദ്ധീകരിക്കുന്നതു്, അവകാശം ആർക്കു് തുടങ്ങി തികച്ചും രാഷ്ട്രീയമായ
ചോദ്യങ്ങൾ ആശയ സംവേദന ശേഷിയുള്ള ഈ വിവർത്തനങ്ങൾക്കു മേൽ പതിയേണ്ടതുണ്ടു്. പുതിയ
സാംസ്കാരിക, സൗന്ദര്യാത്മക, രാഷ്ട്രീയ മൂല്യങ്ങളും മാതൃകകളും മുന്നോട്ടുവെച്ചു് ഓരോ പ്രാദേശിക
സമൂഹത്തിലും ഭാഷയിലും സാഹിതീയ പ്രക്രിയയിലും നിരവധി പ്രതിഫലനങ്ങൾക്കു് കാരണമായ
ചരിത്രമാണു് വിവർത്തനങ്ങൾക്കും പറയാനുള്ളതു്. സമൂഹത്തെയും ഭാഷയെയും സാഹിത്യ സാംസ്കാരിക
ഘടനയെയും സ്വാധീനിക്കാൻ കഴിവുള്ളവയാണു് വിവർത്തനങ്ങൾ എന്നതിനു് <ref target="https://books.sayahna.org/html/sfn-pavangal-cover.html">പാവങ്ങൾ</ref>
(<ref target="https://books.sayahna.org/html/viktor-hugo-bio.html">വിക്ടർ
ഹ്യൂഗോ</ref>, വിവ. <ref target="https://books.sayahna.org/html/nalappatt-n-menon-bio.html"> നാലപ്പാട്ടു്
നാരായണമേനോൻ</ref>) അടക്കമുള്ള വിവർത്തനകൃതികൾ തെളിവു നല്കുന്നുമുണ്ടു്. പൗലോ
കൊയ്ലോ പോലുള്ളവരുടെ (സൽ) കീർത്തിയെ ഉപയോഗപ്പെടുത്തുക എന്നതിനപ്പുറം വിവർത്തനവും
എന്തു ദൗത്യമാണു് മലയാള നോവൽ സാഹിത്യത്തിലും സമൂഹത്തിലും നിർവ്വഹിക്കുന്നതു് എന്ന
അന്വേഷണം പ്രധാനമാണു്. <ref xml:id="xfn2.8" target="#fn2.8" type="noteAnchor">[8]</ref> വിവിധ മാധ്യമ പ്രചാരണത്തിലൂടെ ഏതുല്പന്നവും
വിറ്റഴിക്കാനാവുന്ന ഇക്കാലത്തു് മലയാളത്തിലെ ഏതെങ്കിലുമൊരു മികച്ച രചനയ്ക്കു് ഇത്രമാത്രം പരസ്യം
ലഭിക്കുന്നുണ്ടോ, അതു് വായനക്കാരിലെത്തുന്നുണ്ടോ എന്നതും അന്വേഷിക്കേണ്ടതാണു്. പതിറ്റാണ്ടുകളുടെ
പരിശ്രമഫലമായ ഡിവൈൻ കോമഡിയുടെ വിവർത്തനവും വിവർത്തകനും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ
പോകുന്നതു് ഇങ്ങനെ വിപണിയിലൂന്നിയ സാംസ്കാരിക ഘടനയിലേക്കു തരംതാണ ഏതൊരു
സമൂഹത്തിന്റെയും ദുരവസ്ഥയാണു്.
</p>
        </div>
        <!--end of "section 2.2/.2"-->
        <div type="section" xml:id="sec2.3" n="2.3">
          <head type="sechead">എന്തുകൊണ്ടു് ദാന്തെ, എന്തുകൊണ്ടു് ഡിവൈൻ കോമഡി</head>
          <p style="noindent">സർഗ്ഗധനനായ ഒരു വിവർത്തകനെ സംബന്ധിച്ചു് കലാപരമായ രൂപം
എന്നതു് ഒരു മധ്യവർത്തി മാത്രമാണു്. ഭൂതകാല സംസ്കാരത്തിന്റെ വിശിഷ്ടവും പ്രബലവുമായിരുന്ന
അവശിഷ്ടങ്ങളുടെ അടയാളങ്ങൾ പിന്തുടർന്നു്, പദപരിച്ഛേദം നടത്തി, അവയുമായി സംവദിക്കുകയും
ബാഹ്യരേഖ ചമയ്ക്കുകയുമാണു് ഓരോ വിവർത്തകനും/വിവർത്തനവും ചെയ്യുന്നതു്. കഴിഞ്ഞ കാലത്തെയും
നിലവിലുള്ള യാഥാർത്ഥ്യത്തെയും ചോദ്യം ചെയ്തു് മനുഷ്യ മനസ്സിൽ ബൗദ്ധികമായി ഇടപെടുക
എന്നതാണു് കലാരൂപങ്ങളുടെ കർത്തവ്യം. ഇത്തരത്തിൽ ഡിവൈൻ കോമഡി മുന്നോട്ടുവെയ്ക്കുന്ന
ചോദ്യങ്ങളും ചിന്തകളും ഇന്നും പ്രസക്തമാണു് എന്ന തിരിച്ചറിവാണു് വിവർത്തനത്തിനു പ്രേരിപ്പിക്കുന്ന
ഘടകങ്ങളിലൊന്നു്. കവിപ്രതിഭയുള്ള വിവർത്തകനു് ഡിവൈൻ കോമഡി പകർന്നു നല്കിയ അനുഭൂതിയെ
വൈകാരികാനുഭൂതിയായി മാറ്റി ആത്മീയ സ്വഭാവമുള്ള ഒരുതരം പ്രചോദനമായി രൂപപ്പെടുത്താൻ
കഴിഞ്ഞു. 1970-കളിൽ തുടങ്ങിയ ഈ ബൃഹത്സംരംഭം 2001 വരെ നീണ്ടുനിന്നു എന്നതു് ഈ പ്രചോദനം
അല്പകാലത്തേക്കുള്ളതായിരുന്നില്ല എന്നതിനു തെളിവാണു്. പ്രകാശിതമാകാൻ വെമ്പുന്ന
കലാരൂപത്തിനുവേണ്ടിയുള്ള സംഘർഷം തന്നെയാണു് വിവർത്തകനെയും നിയന്ത്രിക്കുന്നതു്. മനുഷ്യ
ജീവിതത്തെ വെളിപ്പെടുത്താൻ തക്കവിധം സമ്പന്നവും പ്രവർത്തന നിരതവും ശക്തവുമായ
സർഗ്ഗാത്മകത തന്നെയാണു് മികച്ച വിവർത്തന നിർമ്മിതിക്കും കാരണം. പ്രചോദനത്തിലൂടെ ലഭിക്കുന്ന
ആന്തരികമായ പൊരുത്തം സ്വന്തം മാനസികാവസ്ഥയുടെ സഹായത്തോടെ മൂലകലാശില്പം
ഉടച്ചുവാർക്കാൻ/പൊളിച്ചെഴുതാൻ വിവർത്തകനെ പ്രേരിപ്പിക്കുന്നു. മനുഷ്യന്റെ വേദനകളും സഹനങ്ങളും
ഉദാത്തമായി ചിത്രീകരിക്കുന്ന ഡിവൈൻ കോമഡി മലയാള ഭാഷയിൽ എത്തിക്കുന്നതിലൂടെ
വിശ്വസാഹിത്യത്തിൽ ഒന്നാമതായി വാഴ്ത്തപ്പെടുന്ന കവിയെയും കലാശില്പത്തെയും മലയാള
സാഹിത്യത്തിനു് പരിചയപ്പെടുത്തുക കൂടിയാണു്. ഇതു വഴി മലയാള സാഹിത്യ ചരിത്രത്തിലും ഒരുതരം
ശുദ്ധീകരണ/നവീകരണ പ്രക്രിയ നടക്കുന്നുണ്ടു്. ലോകത്തെയും പ്രകൃതിയെയും കുറിച്ചുള്ള ദാന്തെയുടെ
മാന്ത്രികമായ തിരിച്ചറിവു് ഏതൊരു മനുഷ്യ സമൂഹത്തെയും ശക്തിപ്പെടുത്തുകയാണു് ചെയ്യുന്നതു്. ദാന്തെ
നല്കുന്ന ഈ അധികോർജ്ജം മലയാളി സമൂഹത്തിലും എത്തിക്കുക എന്നതാണു് ശ്രീ. രമാകാന്തന്റെ
വിവർത്തന ദൗത്യം.
</p>
          <p style="indent">ബൈബിൾ പരാമർശങ്ങളുടെ ആധിക്യം കൊണ്ടു് മഹത്തായ ക്രിസ്ത്യൻ കാവ്യം
എന്നു് വിശേഷിപ്പിക്കപ്പെട്ട ഡിവൈൻ കോമഡി ഒരേസമയം ക്ലാസിക്കും പ്രാദേശിക സ്വഭാവം
ഉൾചേർന്നതുമാണു്. ഇറ്റലിയിലെ പൗര/രാഷ്ട്രീയ സമൂഹത്തിലെ സാംസ്കാരിക സൂചനകളും മൂല്യബോധവും
ഇടകലർത്തി മധ്യകാല യൂറോപ്പിന്റെ ചരിത്രവും ജീവിതവും സംസ്കാരവും പ്രതിപാദിക്കുകയാണു് ദാന്തെ
ചെയ്യുന്നതു്. ഫ്ളോറൻസിന്റെ പ്രാദേശിക ചരിത്രവും ധീരയോദ്ധാക്കളും മതപുരോഹിതന്മാരും
എഴുത്തുകാരും ബന്ധുമിത്രാദികളും വൈയക്തികമായി കടന്നുവരുന്ന ഡിവൈൻ കോമഡി മനുഷ്യ
ജീവിതത്തിന്റെ ശരി-തെറ്റുകളെ വിചാരണ ചെയ്യുന്നു. ബൈബിൾ സംബന്ധിയായ പരാമർശങ്ങൾ,
ഇറ്റലിയുടെ ചരിത്രവും സാംസ്കാരിക സൂചനകളും, വൈയക്തിക പരാമർശങ്ങൾ എന്നിവ കൂടാതെ
അക്കാലത്തു് യൂറോപ്പിൽ നിലവിലുണ്ടായിരുന്ന പ്രപഞ്ച ഘടനാ വിജ്ഞാനവും ഭൗതിക ശാസ്ത്രവും
കാവ്യഘടനയുടെ ഭാഗമാണു്. കാവ്യത്തിനുള്ളിൽ തന്നെ ഇത്തരം പരാമർശങ്ങൾ തികച്ചും
നാടകീയമായും അർത്ഥവത്തായും കാവ്യാത്മകമായും ഉൾക്കൊള്ളിക്കുന്നിടത്താണു് <ref target="https://ml.wikipedia.org/wiki/Dante_Alighieri">ദാന്തെ</ref> യുടെ മഹത്വവും
സാർവ്വകാലികതയും കുടികൊള്ളുന്നതു്. ഒന്നാം സർഗ്ഗം (canto) മുതൽ കാടു്, കുന്നു്, പുലി, സിംഹം,
പെൺചെന്നായ് തുടങ്ങി നിരവധി പ്രതീകങ്ങളും ബിംബങ്ങളും കാവ്യത്തിന്റെ അന്യാപദേശ (allegory)
ഘടന വെളിപ്പെടുത്തുന്നു. അതുല്യമായ ദൃശ്യഭാവനയാണു് ദാന്തെയുടേതു്. പദങ്ങളിലൂടെ തെളിയുന്ന
നിശ്ചിതമായ അർത്ഥങ്ങളല്ല; മറിച്ചു് പ്രതീകങ്ങളും ബിംബങ്ങളും വൈകാരിക ചലനങ്ങളും ഗതകാല
സ്മരണകളും വൈയക്തികാനുഭൂതികളും അതിനെ നാടകീയതയും തീക്ഷ്ണതയും പ്രകാശിപ്പിക്കുന്ന
സൂചകങ്ങളായി മാറ്റുകയാണു് ചെയ്യുന്നതു്. ഓരോ അന്യാപദേശ വിശകലനവും അർത്ഥത്തെ കൂടുതൽ
അഗാധതയിലേക്കു നയിക്കുന്നു. <ref xml:id="xfn2.9" target="#fn2.9" type="noteAnchor">[9]</ref> ഇത്തരം മധ്യകാല കാവ്യഘടനയും രീതിയുമാണു് എഴുനൂറു
വർഷത്തിനു ശേഷവും ദാന്തെ കൈയെത്താ ദൂരത്താണു് എന്ന തോന്നലുളവാക്കുന്നതു്.
</p>
        </div>
        <!--end of "section 2.3/.2"-->
        <div type="section" xml:id="sec2.4" n="2.4">
          <head type="sechead">ഭാവനയുടെ മകുടം</head>
          <p style="noindent">മനുഷ്യജീവിതത്തിന്റെ ആന്തരികതയെ സ്ഥലകാലങ്ങൾ, വ്യത്യസ്തരായ
കഥാപാത്രങ്ങൾ എന്നിവയുടെ അതുല്യമായ കാവ്യഭാവന കൊണ്ടും കാവ്യഘടന കൊണ്ടും
ആവിഷ്കരിക്കുന്ന ‘അകംകവിത’കളുടെ ഗണത്തിലാണു് ഡിവൈൻ കോമഡിയുടെ സ്ഥാനം. ഇഹലോക
ജീവിതത്തിൽ നിന്നു ഭിന്നമായി നരക കാണ്ഡം (Inferno—Hell), ശുദ്ധീകരണ കാണ്ഡം (Purgatory),
സ്വർഗ്ഗ കാണ്ഡം (Paradise) എന്നിങ്ങനെ മൂന്നിടങ്ങളായി അപര ലോകങ്ങളെ വിഭജിച്ചു് <ref xml:id="xfn2.10" target="#fn2.10" type="noteAnchor">[10]</ref> മനുഷ്യ
ജീവിതത്തിന്റെ യഥാർത്ഥവും അയഥാർത്ഥവുമായ എല്ലാത്തരം പാപ്പരത്തത്തെയും സഹനങ്ങളെയും
ശരിതെറ്റുകളെയും നന്മതിന്മകളെയും സമകാലികമായി അവതരിപ്പിക്കുകയാണു് ദാന്തെ ചെയ്യുന്നതു്.
ദാന്തെയുടെ സമകാലികർ, സുഹൃത്തുക്കൾ, ശത്രുക്കൾ, ചരിത്രകാരന്മാർ, ഇതിഹാസ തുല്യർ
തുടങ്ങിയവരെല്ലാം കഥാപാത്രങ്ങളായി കടന്നുവരുന്നു. മതപരവും രാഷ്ട്രീയവും ധാർമ്മികവുമായി
സ്വദേശത്തു് കവി നേരിടേണ്ടിവന്ന പ്രശ്നങ്ങൾ, അധികാര കേന്ദ്രങ്ങളെന്ന നിലയിൽ മതവും രാഷ്ട്രവും
നല്കിയ അനുഭവങ്ങൾ, അധികാരത്താൽ നയിക്കപ്പെടുന്ന മനുഷ്യന്റെ ചെയ്തികൾ, വൈകാരികമായും
ധാർമ്മികമായും സാധാരണ മനുഷ്യനെന്ന നിലയിൽ നേടിയ തിരിച്ചറിവുകൾ തുടങ്ങി തന്റെ ആത്മാവിനെ
സ്വാധീനിച്ചതും മാറ്റിമറിച്ചതും കാവ്യഭാവനയെ ചിട്ടപ്പെടുത്തിയതുമായ നിരവധി സംഗതികൾ
പ്രതീകങ്ങളായും ബിംബങ്ങളായും സ്വപ്നങ്ങളായും ദർശനങ്ങളായും ജീവിതചിത്രങ്ങളായും അന്യാപദേശ
കഥകളായും ഡിവൈൻ കോമഡിയിൽ നിറഞ്ഞിരിക്കുന്നു. ഇവയൊക്കെത്തന്നെയും ഇറ്റലിയിലെ
പ്രാദേശിക സംസ്കാരത്തിന്റെ സൂചനകൾ കലർന്നതാണെങ്കിലും അതു് പൊതുവായ യൂറോപ്യൻ
സംസ്കാരമായും സാവ്വലൗകികമായ ഒന്നായും മാറ്റാൻ ദാന്തെയുടെ കാവ്യഭാവനയ്ക്കു് കഴിഞ്ഞു. ഈവിധ
ഭൗതിക സൂചനകളെ വിട്ടുകളയാതെ മനുഷ്യൻ ഭൂമിയിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നതു്, അതിനു
തുണയായി മാറുന്ന നൈതികവും ബൗദ്ധികവുമായ മൂല്യബോധം, ഭൂമിയിലെ സന്തോഷമല്ല നിത്യതയിലെ
സന്തോഷം, മനുഷ്യ ജീവിതത്തിന്റെ ആഗ്രഹങ്ങൾ, ആവേശങ്ങൾ, വൈരുദ്ധ്യങ്ങൾ, സംഘർഷങ്ങൾ,
പൂർണ്ണതയിലേക്കുള്ള വഴിയെന്ന നിലയിൽ സ്വയംതിരിച്ചറിവു് തുടങ്ങി മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള
ഇതിഹാസമാണു് ഡിവൈൻ കോമഡി. ഈ മനുഷ്യചരിതമാണു് ഈ കൃതിയെ ഉദാത്തമാക്കുന്നതും.
അഗാധവും ശാന്തവുമായ ഒന്നിലേക്കു് ലയിക്കുന്നതും നിരന്തരം അത്ഭുതപ്പെടുത്തുന്നതും
ഞെട്ടിക്കുന്നതുമായ കാവ്യാനുഭവത്തിന്റെ ഭീകരത ഓരോ നിമിഷവും ആഴത്തിലും സമഗ്രതയിലും
അനുഭവിച്ചതിന്റെ പ്രതിബദ്ധതയാണു് ശ്രീ. രമാകാന്തനെ മൊഴിമാറ്റ പ്രക്രിയയിലേക്കു് നയിച്ചതു്.
</p>
          <figure rend="fright" type="gra">
            <graphic url="images/Robert_Hollander.png" rendition="gra"/>
            <figDesc style="thumb">Robert Hollander</figDesc>
          </figure>
          <p style="indent"> സാഹിതീയമായ സ്ഥലകാല രൂപനിർമ്മിതിയുടെ അത്യുത്തമ
ഉദാഹരണമാണു് ഡിവൈൻ കോമഡി. കാലത്തെ രൂപപ്പെടുത്തുന്നതിൽ ദാന്തെ കാണിക്കുന്ന
അനന്യവും മാതൃകാപരവുമായ കൈയടക്കം കവി കൂടിയായ വിവർത്തകനിൽ താല്പര്യമുണർത്തും
വിധമാണു്. ഡിവൈൻ കോമഡിയുടെ വ്യാഖ്യാനങ്ങൾക്ക് <ref xml:id="xfn2.11" target="#fn2.11" type="noteAnchor">[11]</ref> പ്രധാനമായും മൂന്നുതരം
വീക്ഷണങ്ങളാണുള്ളതു്. ഒന്നാമത്തേതു്, അതിന്റെ ശാസ്ത്രീയതയിൽ ഊന്നിയുള്ളവയാണു്. പതിനാലാം
നൂറ്റാണ്ടിൽ യൂറോപ്പിൽ നിലവിലുണ്ടായിരുന്ന ശാസ്ത്രാവബോധത്തെ ഈ കൃതി പ്രതിനിധാനം ചെയ്യുന്നു.
ഉദാഹരണമായി അക്കാലത്തെ ഭൗതിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലാണു് നരകം, ശുദ്ധീകരണ സ്ഥലം,
സ്വർഗ്ഗം എന്നീ മൂന്നു മണ്ഡലങ്ങൾ ദാന്തെ സൃഷ്ടിച്ചതു്. അതായതു് അന്നു നിലവിലുണ്ടായിരുന്ന ശാസ്ത്രീയ
അറിവുകൾ ഈ സാങ്കല്പിക ലോകങ്ങൾക്കു് സാഹിതീയ ഇടം ഒരുക്കുന്നതിൽ ദാന്തെയെ സഹായിച്ചു.
ഡിവൈൻ കോമഡിയിൽ ജറുശലേമിന്റെ അടിവശത്തു് നരകവും സമുദ്രത്തിന്റെ മധ്യഭാഗത്തു്
ഭൂമധ്യരേഖയുടെ അടിയിലായി ശുദ്ധീകരണസ്ഥലവും സ്ഥാനപ്പെടുത്തിയിരിക്കുന്നു. പാഠത്തിൽനിന്നു്
വേർതിരിച്ചെടുക്കാവുന്ന ശാസ്ത്രീയ അറിവുകൾ—നക്ഷത്രങ്ങളും സൂര്യനും ജ്യോതിർശാസ്ത്രപരമായ മറ്റു്
ചിഹ്നങ്ങളും—മനുഷ്യ വംശത്തിന്റെ/യൂറോപ്പിന്റെ അറിവിന്റെ ചരിത്രം കൂടിയാണു്. സ്വർഗ്ഗമണ്ഡലത്തിൽ
ചൊവ്വ (Mars), വ്യാഴം (Jupiter) എന്നീ സ്വർഗ്ഗീയ ഘടകങ്ങളുടെ ഭ്രമണപഥങ്ങളെ കുറിച്ചുള്ള വ്യക്തമായ
സൂചനകളുമുണ്ടു്. ഭൂമിയുടെ വലയത്തിൽ അവ രേഖപ്പടുത്തിയതു് പതിനാലാം നൂറ്റാണ്ടിലെ ശാസ്ത്രീയ
വിശ്വാസത്തിന്റെ തെളിവാണു്. ശുദ്ധീകരണ കാണ്ഡത്തിലെ നിരവധി സർഗ്ഗങ്ങളിലും മധ്യകാല
യൂറോപ്പിന്റെ ശാസ്ത്രീയ അറിവുകൾ ചേർത്തുവെച്ചിട്ടുണ്ടു്. ഇരുപത്തിയേഴാം സർഗ്ഗം ആരംഭിക്കുന്നതു്
നോക്കുക:</p>
          <lg xml:id="lg2.1">
            <l> തൻ ചോര, സൃഷ്ടിച്ചവൻ ചൊരിക്കുമിടം തന്നിൽ</l>
            <l> തന്നാദികിരണങ്ങളെയ്യുകയായീ സൂര്യൻ</l>
            <l> ഉന്നതതുലാം താരാതതിതൻ കീഴായ് സ്പെയിൻ</l>
            <l> ഗംഗാതരംഗങ്ങളും ചൂടാർന്നു മധ്യാഹ്നത്താൽ <ref xml:id="xfn2.12" target="#fn2.12" type="noteAnchor">[12]</ref> </l>
          </lg>
          <!--end of "verse"-->
          <p style="indent">ജറുശലേമിൽ സൂര്യോദയ സമയം, സ്പെയിനിൽ അർദ്ധരാത്രി, ഇന്ത്യയിൽ
നട്ടുച്ച എന്ന ശാസ്ത്രീയമായ കാലമാണു് ദാന്തെ അവതരിപ്പിക്കുന്നതു്.
</p>
          <p style="indent">രണ്ടാമതായി, ഈ മൂന്നുമണ്ഡലങ്ങളുടെ ഭൗതിക സ്ഥലനിർണ്ണയവും സ്ഥാന
നിർണ്ണയവും ക്രിസ്തീയ വിശ്വാസത്തിലൂന്നിയും വായിച്ചെടുക്കാം. ക്രിസ്തീയ വിശ്വാസത്തിനുള്ളിൽ നിന്നു്
ഭൗതികമായ നിരവധി ചോദ്യങ്ങൾ ദാന്തെ ഉന്നയിക്കുന്നു. ഉദാഹരണമായി, മനുഷ്യശരീരത്തിനും
ആത്മാവിനും മരണശേഷം എന്തു സംഭവിക്കുന്നു? ദൈവമാണു് മനുഷ്യരെ സൃഷ്ടിച്ചതെങ്കിൽ
ശാരീരികമായി അവർ ഭിന്നരായിരിക്കുന്നതെന്തുകൊണ്ടു്? മനുഷ്യൻ പാപം ചെയ്യുന്നതെന്തു കൊണ്ടാണു്?
ചുരുക്കത്തിൽ ഭൗതിക ശാസ്ത്രത്തിലെ പുത്തനറിവുകൾ മനുഷ്യന്റെ മാനസിക ഘടനയിൽ സ്വാധീനം
ചെലുത്തിത്തുടങ്ങിയിരിക്കുന്നതിന്റെ സാംസ്കാരികമായ അടയാളമാണു് ഡിവൈൻ കോമഡി. ഇറ്റലിയിൽ
രാജ്യാധികാരവും പോപ്പിന്റെ മതാധികാരവും സംബന്ധിച്ച സംഘർഷത്തിന്റെ നിരവധി സൂചനകൾ നല്കി
യൂറോപ്പിന്റെ രാഷ്ട്രീയ തലത്തിലുണ്ടായ പരിവർത്തന ദശയെ ഡിവൈൻ കോമഡി അടയാളപ്പെടുത്തുന്നു.
പിൽക്കാലത്തു് ഇറ്റലിയുടെ വിഭജനത്തിനുവരെ കാരണമായ, അധികാരവുമായി ബന്ധപ്പെട്ട നിരവധി
സമരങ്ങളിലും സംഘർഷങ്ങളിലും നേരിട്ടിടപെട്ട ദാന്തെയ്ക്കു് നാടുകടത്തൽ ശിക്ഷ ലഭിച്ചപ്പോഴാണു്
ഡിവൈൻ കോമഡി രചിച്ചതു്. ദാന്തെയ്ക്കു പരിചയമുള്ള/കേട്ടിട്ടുള്ള ആളുകളെല്ലാം ഈ മൂന്നു
മണ്ഡലത്തിലുമായി കടന്നുവരുന്നു. അങ്ങനെ ഡിവൈൻ കോമഡി ഇറ്റലിയുടെ പ്രാദേശിക ചരിത്രം
കൂടിയായി മാറുന്നു. രാജാവും രാജകുടുംബാംഗങ്ങളും, പ്രശസ്തവും അപ്രശസ്തവുമായ കുടുംബങ്ങൾ,
കൊല്ലപ്പെട്ടവരും കൊലപാതകികളും, നിയമപാലകർ, പുരോഹിതർ, റോമാക്കാരും ഗ്രീക്കുകാരുമായ
കവികളും കലാകാരന്മാരും, നർത്തകർ, ശില്പികൾ, ചിത്രകാരന്മാർ, അക്കാലത്തും ചരിത്രത്തിലും നടന്ന
യുദ്ധങ്ങൾ, സുന്ദരികളും കുലീനകളുമായ സ്ത്രീകൾ, കപ്പിത്താൻമാർ, കുന്നുകളും നദികളും, ഗ്രീക്ക്
ഇതിഹാസങ്ങൾ, നരക-ശുദ്ധീകരണ കാണ്ഡങ്ങളിൽ ദാന്തെയും വെർജിലും (Virgil) കിഴക്കു നിന്നു്
പടിഞ്ഞാറോട്ടു് നീങ്ങുന്നതിന്റെ ചലനങ്ങൾ, മൃഗങ്ങൾ, ഫലവൃക്ഷങ്ങൾ, കൃഷിത്തോപ്പുകൾ, ഗ്രീക്ക്
മിത്തോളജിയിലെ നിരവധി കഥാപാത്രങ്ങൾ, കാലാകാലങ്ങളായി ക്രിസ്തുമതം നേരിട്ട അക്രമങ്ങൾ,
ഫ്ളോറൻസിലെ സ്ത്രീ-പുരുഷന്മാരുടെ സ്വഭാവങ്ങൾ, അവരുടെ വ്യക്തിപരമായ പ്രത്യേകതകൾ, ഓരോ
സർഗ്ഗത്തിലും കടന്നുവരുന്ന നിരവധിയായ ബൈബിൾ പരാമർശങ്ങൾ. ഇവയത്രയും ഇറ്റലിയുടെ
യഥാർത്ഥ ചരിത്രം തന്നെയായിരുന്നു എതാണു് പ്രധാനം. അക്കാലത്തെ ഇറ്റാലിയൻ സമൂഹത്തിന്റെ
സാംസ്കാരിക ചരിത്രം—ജീവിത നിലവാരം, തൊഴിൽ, നൈതികത, വൈകാരിക ജീവിതം—മുഴുവൻ
ഡിവൈൻ കോമഡി വെളിപ്പെടുത്തുന്നു. ഫ്ളോറൻസിനെയും ഇറ്റലിയെയും അതുവഴി നൈതികവും
സാമൂഹികവും രാഷ്ട്രീയവുമായ ലോകത്തെ മുഴുവൻ അതു് പ്രതിനിധാനം ചെയ്യുന്നു. ഒരു സാംസ്കാരിക
രൂപമെന്ന നിലയിൽ പതിനാലാം നൂറ്റാണ്ടിലെ ലോകചരിത്രത്തെയാണതു് വെളിപ്പെടുത്തുന്നതു്.
</p>
          <p style="indent">ക്രിസ്തീയ രാജത്വത്തെക്കുറിച്ചുള്ള ആത്മീയ ചിന്തകളും വിശ്വാസവും ചോദ്യം
ചെയ്യപ്പെടുന്ന അവസ്ഥയിലാണു് ദാന്തെ എഴുതിയതു്. തന്റെ രാഷ്ട്രീയ വിശ്വാസം വളരെ
വ്യക്തമായിത്തന്നെ കവി അവതരിപ്പിക്കുന്നു. അഴിമതിക്കാരും മതപുരോഹിതരുമായ രാഷ്ട്രീയ
എതിരാളികളെ നരക കാണ്ഡത്തിലാക്കി തന്റെ സുഹൃത്തുക്കളെ മഹത്വവത്കരിക്കുന്ന ഡിവൈൻ
കോമഡി ദാന്തെയുടെ നൈതിക ജീവിതത്തിന്റെ ആത്മീയ രേഖയാണു്. തനിക്കു ചുറ്റും കണ്ട പാപം
നിറഞ്ഞ ജീവിതവഴികളും സാമൂഹിക ജീവിതത്തിൽ വളർന്നുവരുന്ന അഴിമതിയുമാണു് അദ്ദേഹത്തിന്റെ
വിഷയം. സ്വർഗ്ഗ കാണ്ഡത്തിൽ തന്റെ നൈതിക ദർശനം ദാന്തെ വ്യക്തമാക്കുന്നുമുണ്ടു്. ദയ, നീതി, സത്യം
എന്നിവയുടെ ശരിയായ പാത തിരഞ്ഞെടുക്കാനുള്ള തിരിച്ചറിവും ആഹ്വാനവുമാണു് ഈ കൃതി. തനിക്കു
ലഭിച്ച ബൈബിൾ പഠനത്തിന്റെ വെളിച്ചത്തിൽ ശിക്ഷാവിധികളും സ്വർഗ്ഗീയ പ്രതിഫലങ്ങളും
ചിത്രീകരിക്കുന്നതിലൂടെ ജൈവികവും ആത്മീയവുമായ നിരവധി സംശയങ്ങൾക്കു് ഉത്തരം കണ്ടെത്താനും
കഴിയും. പാപത്തിൽ നിന്നു് ശുദ്ധീകരണം നേടാൻ പ്രാർത്ഥന എങ്ങനെ സഹായിക്കുന്നു എന്നും
മാമോദീസാ മുങ്ങിയ ക്രിസ്ത്യാനികൾ പോലും സ്വർഗ്ഗത്തിലെത്താൻ കഴിയാതെ ആയിരക്കണക്കിനു
വർഷം ശുദ്ധീകരണ സ്ഥലത്തു് കിടക്കേണ്ടി വരുന്നതും ഉയർന്ന ഇടമായ സ്വർഗ്ഗത്തിലെത്തിച്ചേരാനുള്ള
തടസ്സങ്ങളും ശുദ്ധീകരണ കാണ്ഡത്തിലെ വിഷയമാണു്. മനുഷ്യ ജീവിതത്തിൽ അവരവരുടെ ആത്മീയ
ചുമതലകൾ നിർവ്വഹിക്കാതിരിക്കുന്നതാണു് ദാന്തെയുടെ നിശിത വിമർശനത്തിടയാക്കുന്നതു്. മനുഷ്യൻ,
വ്യക്തി എന്ന നിലയിൽ സമൂഹത്തോടു ചെയ്യേണ്ട ഉത്തരവാദിത്തങ്ങളെ കുറിച്ചാണു് കാവ്യം
ഓർമ്മിപ്പിക്കുന്നതു്. ഡിവൈൻ കോമഡി മറ്റെന്തിലുമുപരി ഒരു ഇതിഹാസമായി മാറുന്നതു് ഈ ചിന്തകൾ
കൊണ്ടുകൂടിയാണു്. ക്രിസ്ത്യൻ മതവിശ്വാസമനുസരിച്ചു് നരക-സ്വർഗ്ഗങ്ങളിലേക്കുള്ള ഒരു യാത്ര
എന്നതിനപ്പുറം മനുഷ്യനെക്കുറിച്ചാണതു് സംസാരിക്കുന്നതു്.
</p>
        </div>
        <!--end of "section 2.4/.2"-->
        <div type="section" xml:id="sec2.5" n="2.5">
          <head type="sechead">ദാന്തെയുടെ കലാജീവിതം</head>
          <p style="noindent">പ്രണയത്തെ അനശ്വരവും അനിർവ്വചനീയവുമായ മാനുഷികഗുണമെന്ന
നിലയിൽ ആദർശവത്കരിച്ചു് ഉദാത്തകാവ്യമാതൃകയായി മാറിയ ഡിവൈൻ കോമഡി ഉൾപ്പെടെയുള്ള
കലാശില്പങ്ങളുടെ കേന്ദ്രബിന്ദു ദാന്തെയ്ക്കു് ഒമ്പതു വയസ്സുള്ളപ്പോൾ ബിയാട്രിസ് എന്ന പെൺകുട്ടിയോടു്
ആദ്യദർശനത്തിൽ തോന്നിയ അന്ധമായ പ്രണയമാണു്. തീവ്രവും നിരസിക്കപ്പെട്ടതുമായ ആ പ്രണയവും
ബിയാട്രിസിന്റെ മരണവുമാണു് ദാന്തെയുടെ എല്ലാ സൈദ്ധാന്തിക പ്രായോഗികപ്രവർത്തനങ്ങളുടെയും
അടിസ്ഥാനം. എന്നാൽ, വെറുമൊരു പ്രണയസാഹിത്യമല്ല ദാന്തെ രചിച്ചതു്. സാംസ്കാരികവും
തത്വചിന്താപരവുമായ പുതിയ ചിന്തകളും അന്വേഷണങ്ങളുമാണു് മനുഷ്യജീവിതത്തെക്കുറിച്ചു് അദ്ദേഹം
ഉയർത്തിയതു്. അതിനടിസ്ഥാനമായി ഈ പ്രണയം നിലകൊള്ളുന്നു എന്നുമാത്രം. ഇറ്റലിയിലെ
മത-രാഷ്ട്രീയ ചിന്തകരും പ്രസ്ഥാനങ്ങളുമായി അടുപ്പം പുലർത്തിയ ദാന്തെ ആത്മകഥാപരമായ
വസ്തുതകളെ എല്ലായ്പോഴും സംസ്കാരവുമായി ബന്ധപ്പെടുത്തിയാണു് പ്രതിപാദിച്ചതു്. The vita nuova
അഥവാ New Life എന്ന ആദ്യ കൃതിയിൽ, തന്നെ പ്രചോദിപ്പിക്കുന്ന കാവ്യദേവത എന്ന മട്ടിൽ
ബിയാട്രിസ് പ്രത്യക്ഷപ്പെടുന്നുണ്ടു്. സുന്ദരിയായ ഒരു സ്ത്രീയെന്ന യാഥാർത്ഥ്യത്തോടെയാണു്
ബിയാട്രിസിന്റെ ചിത്രീകരണം. അതിനു് മായിക പരിവേഷം നല്കി അമൂർത്തമാക്കാൻ ദാന്തെ തുനിയുന്നില്ല.
തന്നെ തീവ്രപ്രണയത്തിലേക്കും കാവ്യപ്രചോദനത്തിലേക്കും നയിച്ചതാണു് ആ സ്ത്രൈണ സൗന്ദര്യം.
ശുദ്ധീകരണ കാണ്ഡത്തിൽ ബിയാട്രിസ്സിനെ കണ്ടുമുട്ടുന്ന രംഗം ദാന്തെയുടെ അനുരാഗത്തിന്റെ
തീവ്രതയാണു് വ്യക്തമാക്കുന്നതു്.
</p>
          <lg xml:id="lg2.2">
            <l> വെള്ളയാം വെളിയിടയ്ക്കടിയിലൊളീവിന്റെ </l>
            <l> നല്ലിലകിരീടവുമണഞ്ഞു കാണപ്പെട്ടൂ</l>
            <l> സുന്ദരിയാമൊരു നാരി പച്ചപ്പട്ടിനു താഴെ</l>
            <l> കത്തുന്ന തീജ്ജ്വാല പോലുള്ളതാം വേഷം ചാർത്തി</l>
            <l> അത്തവ്വിലെൻ മുന്നിൽ വന്നങ്ങനെ നിലകൊണ്ടൂ</l>
            <l> സാന്നിദ്ധ്യമുണ്ടാക്കുന്ന വിറയൽ കൂടാതെയെ-</l>
            <l> ന്നാത്മാവുനേരം നീക്കി വ്യക്തമായി ദർശിക്കാതെ</l>
            <l> അവളെ നിഗൂഢമാമവൾതൻ സ്വാധീനത്താൽ</l>
            <l> പഴയ രാഗത്തിന്റെ ശക്തിയെന്നുള്ളിൽ തോന്നി</l>
            <l> ശൈശവം തീരും മുമ്പേയെുള്ളുതുളച്ചതാ-</l>
            <l> മാ, മഹാഗുണമെന്റെ കൺകളിൽ പതിക്കവേ</l>
            <l> ഭയന്നോ മുറിവേറ്റോ അമ്മയെത്തേടുന്നോരു</l>
            <l> ശിശുവിന്നൊപ്പം ഞാനുമിടത്തു വശത്തേക്കായ്</l>
            <l> തിരിഞ്ഞൂ മനം തന്നിൽ നിറയും മോഹത്തോടെ</l>
            <l> ഗുരുവോടീമട്ടിലായ് പറയാനപ്പോൾത്തന്നെ</l>
            <l> “എന്റെ ചോരയിലോരോ തുള്ളിയുമിളകുന്നു</l>
            <l> പണ്ടത്തെ രാഗത്തിന്റെ മുദ്രകൾ കാണുന്നു ഞാൻ” <ref xml:id="xfn2.13" target="#fn2.13" type="noteAnchor">[13]</ref> </l>
          </lg>
          <!--end of "verse"-->
          <p style="indent">ദാന്തെയ്ക്കു് ബിയാട്രിസ്സും അർത്ഥവത്തായ ഒരു പ്രതീകമാണു്. എന്താണു്
പ്രണയമെന്നും മനുഷ്യനു് ഔന്നത്യം നല്കുന്ന വിധത്തിൽ അതു് പ്രവർത്തിക്കുന്നതെങ്ങനെയെന്നും
സ്ത്രീ-പുരുഷ പ്രണയത്തിന്റെ ഉദാത്തതയെന്തെന്നുമുള്ള ചിന്തകൾ കാവ്യകേന്ദ്രത്തിൽ നിന്നു്
മാറിപ്പോകാതെ നിലനിർത്തുന്നതാണു് ഡിവൈൻ കോമഡിയുടെ വിജയം. അതുല്യമായ
രൂപഘടനയോടൊപ്പം അനന്യമായ പ്രണയത്തിന്റെ ഭാവതലത്തെ ചേർത്തുവച്ചാണു് അതു
സാധ്യമാക്കിയതു്. ആത്മീയവും സാംസ്കാരികവുമായ പക്വത വെളിപ്പെടുത്തുന്ന ദാന്തെയുടെ
കലാസൃഷ്ടികൾ ആത്യന്തികമായി മനുഷ്യന്റെ നന്മയാണു് കേന്ദ്രമാക്കുന്നതു്. നന്മ വ്യക്തിയുടെ
പാരമ്പര്യവുമായോ സാമ്പത്തികശേഷിയുമായോ ബന്ധിപ്പിക്കേണ്ടതല്ല; മറിച്ചു് ബൗദ്ധികവും നൈതികവും
തികച്ചും പ്രകൃതിദത്തവുമാണു്. ഇത്തരത്തിൽ മാനുഷികതയെ കുറിച്ചുള്ള വിധിന്യായങ്ങളാണു് ഡിവൈൻ
കോമഡിയുടെ കാതൽ. മനുഷ്യ ജീവിതത്തിന്റെ കടമകളും കർത്തവ്യങ്ങളും അതു് ഓർമ്മിപ്പിക്കുന്നു.
ദുഃഖങ്ങളും പ്രതീക്ഷകളും നിറഞ്ഞ മനുഷ്യ ജീവിതത്തിന്റെ കാവ്യാത്മകമായ ‘ദാന്തെചിന്തകൾ’
മലയാളത്തിലെത്തിക്കുകയാണു് ശ്രീ. കിളിമാനൂർ രമാകാന്തൻ ചെയ്തതു്.
</p>
          <p style="indent">ഡിവൈൻ കോമഡിയുടെ ഇതിവൃത്ത ഘടന വളരെ ലളിതമാണു്.
പരിത്രാണത്തിലേക്കുള്ള ദാന്തെയുടെ തീർത്ഥാടനമാണതു്. ആയിരത്തി മുന്നൂറാമാണ്ടു് <ref target="https://ml.wikipedia.org/wiki/Dante_Alighieri">ദാന്തെ</ref> യുടെ മുപ്പതാം
വയസ്സിൽ ദുഃഖവെള്ളിയാഴ്ച ദിവസം രാത്രി, ഒരു ഇരുണ്ട വനത്തിൽ ഭയത്തിന്റെ മുൾമുനയിൽ സ്വയം
നഷ്ടപ്പെടുന്നതിൽ നിന്നാണു് കാവ്യത്തിന്റെ തുടക്കം. പ്രതീകങ്ങളുടെയും ബിംബങ്ങളുടെയും
പെരുമഴയാണു് പിന്നീടു്. തന്റെ മുൻഗാമിയായ ഇറ്റാലിയൻ കവി വെർജിലിനൊപ്പം യാത്രയാരംഭിക്കുന്ന
ദാന്തെ മൂന്നുലോകങ്ങളിലൂടെയും കടന്നുപോകുന്നു. നരകത്തിലും ശുദ്ധീകരണ കാണ്ഡത്തിലും
നയിക്കുന്നതു് വെർജിലാണു് <ref xml:id="xfn2.14" target="#fn2.14" type="noteAnchor">[14]</ref> , സ്വർഗ്ഗത്തിൽ പ്രണയ ഭാജനമായിരുന്ന ബിയാട്രിസ്സും.
ശരിതെറ്റുകളെ നിയന്ത്രിക്കുന്ന നിരവധി നിയമങ്ങൾ, വിശ്വാസങ്ങൾ, മതങ്ങൾ എന്നിവ തിരിച്ചറിഞ്ഞും
ചോദ്യംചെയ്തും നരകത്തിലെ ഒമ്പതു വലയങ്ങളിലൂടെ ദാന്തെ സഞ്ചരിക്കുന്നു. ഡിവൈൻ കോമഡിയിലെ
ഏറ്റവും മികച്ചതും താല്പര്യ ജനകവുമായ ഭാഗമാണിതു്. ഇവിടെ ദൈവം പൂർണ്ണമായും അദൃശ്യനാണു് എന്ന
പ്രത്യേകതയുമുണ്ടു്. വൈവിധ്യമാർന്ന ജീവിത ചിത്രങ്ങളും ആശയങ്ങളും പ്രതീകങ്ങളും കൊണ്ടു്
സമ്പന്നമാണു് നരക കാണ്ഡം. പ്രകൃതിദത്തമായ അവകാശങ്ങളും ബുദ്ധിശക്തിയും ഉത്തരവാദിത്തങ്ങളും
ഉള്ള സ്വതന്ത്രവ്യക്തിയാണു് മനുഷ്യരെല്ലാം. ഓരോരുത്തർക്കും വ്യക്തിപരമായ നിലനില്പുണ്ടെങ്കിലും
വിശാല മാനവിക പാരമ്പര്യത്തിന്റെ ഭാഗം കൂടിയാണതു്. ജ്ഞാനോദയത്തിന്റെ സങ്കേതങ്ങളായ
ഉദാരമാനവികതയുടെ (Liberal Humanism) ആശയങ്ങളാണു് ഡിവൈൻ കോമഡിയെ
നിയന്ത്രിക്കുന്നതു്. <ref xml:id="xfn2.15" target="#fn2.15" type="noteAnchor">[15]</ref> ദാന്തെയുടെ നല്ല സുഹൃത്തും ഫ്ളോറൻസിലെ
സംഗീതജ്ഞനുമായിരുന്ന കാസെല്ലയെ ശുദ്ധീകരണ സ്ഥലത്തു് കണ്ടുമുട്ടുന്നതു് നോക്കുക:</p>
          <lg xml:id="lg2.3">
            <l> എന്റെ മോഹത്തെശ്ശാന്തമാക്കിയ പ്രേമോജ്ജ്വല-</l>
            <l> സുന്ദരഗാനാലാപ കലയും നിന്നോർമ്മയും</l>
            <l> നിന്നെവിട്ടെങ്ങോപോയി മറഞ്ഞിട്ടില്ലെന്നാകിൽ</l>
            <l> എന്നുടെയാത്മാവിനെയാശ്വസിപ്പിക്കൂ പാട്ടാൽ</l>
            <l> ഇങ്ങു വന്നതുമൂലം എന്നുടെ ശരീരവും</l>
            <l> എന്റെയാത്മാവും ഏറെത്തളർന്നു കഴിയുന്നു <ref xml:id="xfn2.16" target="#fn2.16" type="noteAnchor">[16]</ref> </l>
          </lg>
          <!--end of "verse"-->
          <p style="indent">പാപം ഏറ്റുപറഞ്ഞവരും പശ്ചാത്തപിച്ചവരുമാണു് ശുദ്ധീകരണ
സ്ഥലത്തുള്ളതു്. ശിക്ഷാകാലാവധി കഴിഞ്ഞു് സ്വർഗ്ഗത്തിലേക്കു് നിത്യമായി രക്ഷപ്പെടാനുള്ളവരാണവർ.
ശുദ്ധീകരണ സ്ഥലത്തു് ശിക്ഷാവിധിക്കർഹമായ ഏഴുതരം പാപങ്ങളെ ദാന്തെ ശ്രേണീകരിക്കുന്നു.
അഹന്ത, അസൂയ, വിദ്വേഷം, അലസത, ദുരാഗ്രഹം (അവയുടെ വിപരീത/മറു വശങ്ങളും) <ref xml:id="xfn2.17" target="#fn2.17" type="noteAnchor">[17]</ref> , ഭോഗേച്ഛ,
അത്യാർത്തി തുടങ്ങിയ ഗൗരവമാർന്ന പാപങ്ങൾ ചെയ്തവർ ഏറ്റവും താഴെയും ലഘുപാപങ്ങൾ ചെയ്തവർ
നിത്യരക്ഷയുടെ സമീപത്തു് കൊടുമുടിയുടെ ഉന്നത ശൃംഗങ്ങളിലും. കൊടുമുടിയുടെ ഏഴാമത്തെ തലം വരെ
വെർജിൽ ദാന്തെയെ നയിക്കുന്നു. മാനവിക യുക്തിയുടെ പ്രതീകമായി ഡിവൈൻ കോമഡിയിൽ
അവതരിപ്പിക്കുന്ന വെർജിലിനു് പക്ഷേ, സ്വർഗ്ഗം ലഭിക്കുന്നില്ല. <ref xml:id="xfn2.18" target="#fn2.18" type="noteAnchor">[18]</ref> മാനുഷികമായ യുക്തിചിന്ത
സ്വർഗ്ഗലബ്ധിക്കർഹമായ ഒന്നല്ല എന്നാണു് ദാന്തെയുടെ മതം. അതിനു് മാമോദീസ മുങ്ങണം. സ്വർഗ്ഗ
കാണ്ഡത്തിൽ ഒമ്പതു വലയങ്ങളാണുള്ളതു്. ഓരോ ആകാശവും ഓരോ കൂട്ടം ആളുകളെ പ്രതിനിധാനം
ചെയ്യുന്നു. ഉദാഹരണമായി അഞ്ചാം മണ്ഡലത്തിൽ രക്തസാക്ഷികളും ആറിൽ നീതിമാന്മാരുമാണു്.
കാവ്യാവസാനത്തിൽ ദൈവത്തെ കാണാനുള്ള ദാന്തെയുടെ ആഗ്രഹം അസ്പഷ്ടമായ ഒരു തേജസ്സിന്റെ
രൂപത്തിൽ സഫലമാകുന്നുമുണ്ടു്. ത്രിത്വത്തെക്കുറിച്ചുള്ള ദൈവശാസ്ത്രപരമായ വ്യാഖ്യാനങ്ങളോടു് ചേർന്നു
പോകുന്നതു കൂടിയാണതു്. മനുഷ്യ ഭാവനയുടെ മകുടമെന്നു് വിശേഷിപ്പിക്കാവുന്ന ഈ രചന
മാനുഷികമായ മറ്റു സ്വർഗ്ഗ-നരകങ്ങളെ നിർമ്മിക്കുന്നു. അമൂർത്തമായതിനെ മൂർത്തമായി
ആവിഷ്കരിക്കുകയാണു് ദാന്തെ ചെയ്യുന്നതു്. ശരിതെറ്റുകളെ നിർണ്ണയിച്ചു് ജീവിതത്തെ നിയന്ത്രിക്കാനും
നിർണ്ണയിക്കാനും അതു് പ്രേരണ നല്കുന്നു. മനുഷ്യ സമൂഹത്തിൽ തന്റെ ഇടത്തെക്കുറിച്ചുള്ള തിരിച്ചറിവിനും
ഡിവൈൻ കോമഡി കാരണമാകുന്നുണ്ടു്. നിരന്തര വൈഷമ്യങ്ങളും പ്രതികൂലാവസ്ഥയും നിറഞ്ഞ മനുഷ്യ
ജീവിതം ഐശ്വര്യത്തിലേക്കു കടക്കുന്നതിന്റെ—എല്ലാ ദുഃഖവെള്ളിയാഴ്ചയ്ക്കു് ശേഷവും ഉയർപ്പ് ഞായർ
വരുന്നുണ്ടു് എന്നതിന്റെ—അന്യാപദേശാവിഷ്കാരമാണതു്.
</p>
        </div>
        <!--end of "section 2.5/.2"-->
        <div type="section" xml:id="sec2.6" n="2.6">
          <head type="sechead">ദാന്തെയുടെ ‘കോമഡി’</head>
          <p style="noindent">ട്രാജഡിയെയും കോമഡിയെയും വിഭജിക്കുന്നതു് അരിസ്റ്റോട്ടിലിന്റെ
സാഹിത്യ സിദ്ധാന്തങ്ങളാണു്. <ref xml:id="xfn2.19" target="#fn2.19" type="noteAnchor">[19]</ref> മാനുഷികയുക്തിയാൽ മറികടക്കാൻ കഴിയുന്ന വിലകുറഞ്ഞ
മാനുഷിക വികാരങ്ങൾ ദ്യോതിപ്പിക്കുന്ന നാടകങ്ങളെയാണു് കോമഡിയെന്നു് അരിസ്റ്റോട്ടിൽ
വിശേഷിപ്പിക്കുന്നതു്. തനി ഗ്രാമ്യമായത് (‘a rustic song’) എന്നാണു് ദാന്തെയുടെ നിർവചനം. തന്റെ
സുഹൃത്തായ കാൻ ഗ്രാൻഡെക്കെഴുതിയ (Can Grande) കത്തിൽ കോമഡി എന്ന പേരിട്ടതിനു് <ref target="https://ml.wikipedia.org/wiki/Dante_Alighieri">ദാന്തെ</ref> ന്യായീകരണം
നല്കുന്നുമുണ്ടു്. അത്ര ഉന്നതമായ കാവ്യരീതിയിലൊന്നുമല്ല താനെഴുതിയതെന്നും അതു് തികച്ചും
സുചിന്തിതമായ പഠന പ്രക്രിയയ്ക്കു് പുറത്തുള്ളതാണെന്നും (‘an unstudied and low style’) അദ്ദേഹം
വിവരിക്കുന്നു. <ref xml:id="xfn2.20" target="#fn2.20" type="noteAnchor">[20]</ref> അരിസ്റ്റോട്ടിലിന്റെ ക്ലാസ്സിക്കൽ കാലഘട്ടത്തിൽ നിന്നു്
ദാന്തെയുടെ മധ്യകാലഘട്ടത്തിലെത്തുമ്പോൾ സംഭവിച്ച മാറ്റമാണിതു വ്യക്തമാക്കുന്നതു്.
ജ്ഞാനോദയത്തിന്റെയും നവോത്ഥാനത്തിന്റെയും തുടക്കത്തിൽ യൂറോപ്യൻ സാഹിത്യത്തിൽ സംഭവിച്ച
സാംസ്കാരിക മാറ്റ/ഭാവുകത്വവ്യതിയാനത്തെ പ്രതിനിധീകരിക്കുന്ന കൃതി കൂടിയാണു് ഡിവൈൻ കോമഡി.
നാടക രൂപമായിരുന്ന കോമഡി ഗദ്യപദ്യങ്ങളിൽ പുതുരൂപങ്ങളന്വേഷിക്കുന്നു. ക്ലാസ്സിക്കൽ
സ്വാധീനങ്ങളിൽ നിന്നു് കുതറിമാറി പുതിയ അനുഭവ മേഖലകളിലേക്കു് സാഹിത്യം കടന്നു.
ഗൗരവം/ഗൗരവേതരം എന്നിങ്ങനെ ശുദ്ധസാഹിത്യ രൂപങ്ങളുടെ അതിർവരമ്പുകൾ നഷ്ടപ്പെട്ട കോമഡി
നാടക രൂപത്തിൽ നിന്നു് മാറി കൂടുതൽ ആഖ്യാനപരമായി തീർന്നു. സാഹിത്യ രൂപങ്ങളിലെ
അരിസ്റ്റോട്ടലിയൻ മാനദണ്ഡങ്ങളെ യൂറോപ്യൻ സാഹിത്യ രൂപങ്ങൾ പുനർനിർണ്ണയം ചെയ്യുന്നതിനെയും
ഡിവൈൻ കോമഡി പ്രതിനിധീകരിക്കുന്നുണ്ടു്. ഗ്രീക്ക്, ഇംഗ്ലീഷ് ഭാഷകളിലെ മികച്ച ട്രാജഡികൾ
വിവർത്തനത്തിലൂടെ മലയാളത്തിനു് പരിചിതമാണെങ്കിലും ഒരു യൂറോപ്യൻ കോമഡി സാഹിത്യ രൂപം
പരിചയപ്പെടുത്തുക എന്നതാണു് മലയാള വിവർത്തനത്തിന്റെ മറ്റൊരു ദൗത്യം.
</p>
        </div>
        <!--end of "section 2.6/.2"-->
        <div type="section" xml:id="sec2.7" n="2.7">
          <head type="sechead">വിവർത്തകരുടെ പാരമ്പര്യ മൂല്യങ്ങൾ</head>
          <p style="noindent">ഋജുവും വ്യക്തവും ശക്തിമത്തും സമാന്തരവുമായ കഥപറച്ചിൽ രീതിയാണു്
ദാന്തെയുടേതു്. വിവർത്തനത്തിനു് ഏറ്റവും വഴങ്ങുന്ന രീതിയെന്നാണു് പൊതുവെ പറയപ്പെടുന്നതു്,
മലയാളത്തിൽ പൂർണ്ണമായൊരു വിവർത്തനമുണ്ടായതു് മുൻസൂചിപ്പിച്ചതുപോലെ 2001-ലാണെന്നു മാത്രം.
എന്നാൽ, അറുന്നൂറു വർഷങ്ങൾക്കു ശേഷവും യൂറോപ്പിൽ ഡിവൈൻ കോമഡിയുടെ വിവർത്തനങ്ങൾക്കും
അനുകരണങ്ങൾക്കും സന്ദർഭ സ്വീകരണങ്ങൾക്കും കുറവൊന്നുമില്ല. <ref xml:id="xfn2.21" target="#fn2.21" type="noteAnchor">[21]</ref> വ്യത്യസ്ത വായനകളും
പുനരെഴുത്തുകളും ട്രാൻസ് മീഡിയ ആവിഷ്കരണങ്ങളും ധാരാളം പുറത്തു വരുന്നു. വർത്തമാന കാലത്തു്
ദാന്തെ വിവർത്തനത്തിന്റെയും സ്വാധീനത്തിന്റെയും ചരിത്രം കുറച്ചൊന്നു പരിശോധിച്ചാൽ ഡിവൈൻ
കോമഡി നിർമ്മിച്ച തുടർചലനങ്ങളുടെ ആഴവും പരപ്പും വ്യക്തമാകും. സിനിമ, ആനിമേഷൻസ്,
കോമിക്സ്, ആർകിടെക്ചർ, ഗ്രാഫിക് നോവൽ, കമ്പ്യൂട്ടർ ഗെയിംസ് തുടങ്ങി അത്യന്താധുനിക
സാംസ്കാരിക രൂപങ്ങളെപ്പോലും പ്രചോദിപ്പിച്ച രചനയാണതു്. നിരവധി കമ്പ്യൂട്ടർ ഗെയിമുകളുടെ
രൂപനിർമ്മിതി ‘ഇൻഫേർണോ’യിലെ നരക ചിത്രീകരണത്തിന്റെ മാതൃകയുൾക്കൊണ്ടാണു്.
വിജയപരാജയങ്ങളുടെ ആകുലതകളുണർത്തി പടിപടിയായി വിജയത്തിലെത്തുന്ന ഏതു് വീഡിയോ
ഗെയിമും ഡിവൈൻ കോമഡിയോടു് കടപ്പെട്ടതാണു്. <ref target="https://en.wikipedia.org/wiki/Inferno_(operating_system)">‘</ref>
ഇൻഫേർണോ’ എന്ന പേരിൽ ഒരു സൗജന്യ ഓപ്പറേറ്റിങ് സിസ്റ്റം പോലുമുണ്ടത്രേ. ചോസർ, ജോൺ
മിൽട്ടൻ തുടങ്ങി ബോർഹസ് വരെയുള്ള എഴുത്തുകാരിൽ ദാന്തെ ചെലുത്തിയ സ്വാധീനം ഇംഗ്ലീഷ്
സാഹിത്യത്തിൽ പഠന വിധേയമായിട്ടുണ്ടു്. 1911-ൽ ഇൻഫേർണോ എന്ന നിശ്ശബ്ദ സിനിമയിൽ തുടങ്ങി
3ഡി ആക്ഷൻ സിനിമയിൽ വരെ യൂറോപ്പിൽ ഇന്നും ഡിവൈൻ കോമഡി ജീവിക്കുന്നു. ലോകപ്രശസ്ത
ശില്പങ്ങൾ, കെട്ടിട നിർമ്മിതികൾ, ഇല്ലസ്ട്രേഷൻസ്, പെയിന്റിങ്സ് തുടങ്ങി ദൃശ്യസംസ്കാരത്തിലും
നിരവധി മ്യൂസിക് ആൽബങ്ങളിലും ദാന്തെയുടെ സ്വാധീനമുണ്ടു്. ഇങ്ങനെ ഒരു ക്ലാസ്സിക്കൽ കൃതി
സമകാലിക ജനപ്രിയ സംസ്കാരത്തിലെ കലാരൂപങ്ങളിൽ ഇടപെടുന്ന രീതിയും അതിന്റെ ആശയ
രൂപീകരണവും കൂടുതൽ പഠനാർഹമാണു്. കൊളോണിയൽ സാഹിത്യ അവബോധവും അടിമത്തവും
സൃഷ്ടിച്ച വിവർത്തന പാരമ്പര്യത്തിന്റെ ഫലമാവാം ഡിവൈൻ കോമഡിയുടെ വിവർത്തനം
മലയാളത്തിൽ ഇത്രയും വൈകാൻ കാരണമായതു്. ആധിപത്യസ്വഭാവമുള്ള കൊളോണിയൽ ഭാഷയിൽ
നിന്നും വിവർത്തനത്തിലൂടെ മലയാളത്തിലെത്തിയ ഷേക്സ്പിയർ കൃതികൾക്കു് മലയാള സാഹിത്യത്തിലും
ജീവിതത്തിലും സിനിമയടക്കമുള്ള ജനപ്രിയ കലകളിലും ഇന്നുമുള്ള ശക്തമായ സ്വാധീനം
കാണാതിരിക്കാനാവില്ല. ഈ മാനസികാടിമത്തത്തിന്റെ അതിർത്തികൾ ഭേദിച്ചു് മാതൃഭാഷയോടുള്ള
ധാർമ്മികോത്തരവാദിത്തം നിറവേറ്റുകയാണു് വിവർത്തകൻ ചെയ്യുന്നതു്.
</p>
          <figure rend="fright" type="gra">
            <graphic url="images/Klmnr_Ramakanthan.jpg" rendition="gra"/>
            <figDesc style="thumb">ശ്രീ. കിളിമാനൂർ രമാകാന്തൻ</figDesc>
          </figure>
          <p style="indent"> ലക്ഷ്യ ഭാഷയുടെ സംസ്കാരത്തിനനുസരിച്ചു്, ചിരപരിചിതമായ കാവ്യശൈലി
ഉപയോഗപ്പെടുത്തി നടത്തിയ വിവർത്തനമാണു് <ref target="https://ml.wikipedia.org/wiki/Kilimanoor_ramakanthan">ശ്രീ. കിളിമാനൂർ
രമാകാന്ത</ref> ന്റേതു്. നരക കാണ്ഡം, ശുദ്ധീകരണ കാണ്ഡം, സ്വർഗ്ഗ കാണ്ഡം എന്ന വിഭജനം,
‘സർഗ്ഗ’ങ്ങളായി (ആകെ നൂറു സർഗ്ഗങ്ങൾ) തിരിച്ചതു്, വെർജിലിനു നല്കുന്ന ഗുരുനാഥൻ എന്ന
സംബോധന തുടങ്ങിയവ ഇന്ത്യൻ കാവ്യപാരമ്പര്യത്തിനുള്ള പ്രത്യക്ഷ ഉദാഹരണങ്ങളാണു്. മലയാളിക്കു്
സുപരിചിതമായ ദ്രാവിഡ വൃത്തത്തിൽ പരമാവധി ലളിത പദാവലികൾ വിന്യസിപ്പിച്ചു് പദ്യരൂപത്തിൽ
തയ്യാറാക്കിയ മലയാള വിവർത്തനം ഏറെ പ്രശംസാർഹമാണു്.
</p>
          <lg xml:id="lg2.4">
            <l> അവരെ നയിപ്പതും സ്നേഹമെന്നറിയുക</l>
            <l> അവരോടതേസ്നേഹമാർന്നു നീയർത്ഥിക്കുക <ref xml:id="xfn2.22" target="#fn2.22" type="noteAnchor">[22]</ref> </l>
            <l> ദുഃഖകാലത്തിൽ സുഖവേളയെയോർക്കും പോലെ</l>
            <l> മർത്യർക്കു മന്നിൽ മറ്റൊന്നില്ല ദുസ്സഹമായി! <ref xml:id="xfn2.23" target="#fn2.23" type="noteAnchor">[23]</ref> </l>
            <l> കൊള്ളാത്ത കൊടുക്കലും കൊള്ളാത്ത കരുതലും</l>
            <l> സുന്ദരഭൂവിൽനിന്നും വീഴ്ത്തിയീ,യാത്മാക്കളെ</l>
            <l> ഇവരെപ്പോരാട്ടത്തിലിങ്ങനെ പതിക്കയായ്</l>
            <l> ഇതിനെയെൻ വാക്കുകൾ വർണ്ണിക്കാനൊരുങ്ങില്ല</l>
            <l> അറിയും മകനേ നീ ഭാഗ്യത്തിന്നധീനമാം</l>
            <l> ധനസഞ്ചയത്തിന്റെ ക്ഷണിക വികൃതികൾ</l>
            <l> ആ ധനം നേടാനല്ലോ മണ്ണിലെ മനുഷ്യന്മാർ</l>
            <l> ഘോരഘോരമായ് തമ്മിൽ മല്ലടിപ്പതുമോർത്താൽ <ref xml:id="xfn2.24" target="#fn2.24" type="noteAnchor">[24]</ref> </l>
          </lg>
          <!--end of "verse"-->
          <p style="indent">തുടങ്ങിയ വിവർത്തന വായനയിലെവിടെയും പതിമൂന്നാം നൂറ്റാണ്ടിൽ
ഇറ്റലിയിൽ രചിച്ച ഒരു വൈദേശിക രചന എന്ന ബോധം അനുഭവപ്പെടുന്നില്ല. ഈ വായനാനുഭവം
ഗ്രന്ഥാവസാനം വരെ നിലനിർത്താൻ കഴിയുന്നുമുണ്ടു്. സമ്പന്നമായ സാംസ്കാരിക ഭൂതകാലവും
കവിപ്രതിഭയും സർവ്വോപരി ഈ ഉൽകൃഷ്ട രചന സ്വഭാഷയിൽ പരിചയപ്പെടുത്തണം എന്ന ശാഠ്യവും
വിവർത്തനത്തെ സ്വാഭാവികമാക്കുന്നു. വിപണിയുടെയോ വില്പനയുടെയോ സമ്മർദ്ദമില്ലാത്തതിനാൽ
സ്വതന്ത്രമായ വിവർത്തന ശൈലി സ്വീകരിച്ചതിലൂടെ മലയാള സാഹിത്യപാരമ്പര്യത്തിനു് മൂല്യവത്തായ
സംഭാവന നല്കാൻ വിവർത്തകനു് കഴിഞ്ഞു. സ്വന്തം ഭാഷയെ വളരെ സ്വതന്ത്രമായി മൂലകൃതിക്കുമേൽ
പ്രകാശിക്കാൻ അനുവദിക്കുന്നതു പോലെയാണു് വായനാനുഭവം. വിവർത്തന കൃതി ഇന്ത്യൻ
സംസ്കാരത്തോടും വായനാ രീതിയോടും ചേർന്നു നില്ക്കുന്നതു് അതുകൊണ്ടാണു്. <ref xml:id="xfn2.25" target="#fn2.25" type="noteAnchor">[25]</ref> മധ്യകാല
മലയാള സാഹിത്യത്തിന്റെ സാഹിത്യ സ്വഭാവത്തെ ഓർമ്മിപ്പിക്കുന്ന ഭാഷാവൃത്ത ഘടനയിലുള്ള രചന
കൂടാതെ വിവർത്തന പാഠത്തിലെ പദഘടന പരിശോധിച്ചാൽ നാട്ടുഭാഷയുടെ തനിമയാണു് വെളിപ്പെടുക.
</p>
          <lg xml:id="lg2.5">
            <l> വായനക്കാരാ ശൈലഭൂമിയിൽ പുകമഞ്ഞിൽ</l>
            <l> നീയകപ്പെട്ടിട്ടുണ്ടോ അവിടെയകപ്പെട്ടാൽ</l>
            <l> മറുകു് തൊലിയിലൂടെന്നപോൽ നോക്കുംനിങ്ങൾ</l>
            <l> പുകമഞ്ഞൊരിത്തിരിക്കുറയാൻ തുടങ്ങുമ്പോൾ</l>
            <l> അതിനുള്ളിലായ് സൂര്യമണ്ഡലം ദർശിച്ചീടാം. <ref xml:id="xfn2.26" target="#fn2.26" type="noteAnchor">[26]</ref> </l>
            <l> നേർന്നുവന്നൊരുകോവിൽ കണ്ടോനാം തീർത്ഥാടകൻ</l>
            <l> ആർന്നു നൂതന ജീവൻ കണ്ടതു വീട്ടിൽ ചെന്നി-</l>
            <l> ട്ടെങ്ങനെ വർണ്ണിച്ചീടാമാക്കാഴ്ച്ചയെന്നോർക്കും പോൽ</l>
            <l> അങ്ങനെ സജീവമാം പ്രകാശമതിലെന്റെ</l>
            <l> കണ്ണുകളയച്ചൂ ഞാൻ വരികൾ തോറും ചില</l>
            <l> വേളയിൽ നോക്കി മേലേ ഭാഗത്തിൽ ചില പോതിൽ</l>
            <l> താഴെയും നോക്കി ചുറ്റും കണ്ണുകളയയ്ക്കയായ് <ref xml:id="xfn2.27" target="#fn2.27" type="noteAnchor">[27]</ref> </l>
          </lg>
          <!--end of "verse"-->
          <p style="indent">സ്വസമൂഹത്തിന്റെ സഹസ്രാബ്ദശേഖരിതമായ പാരമ്പര്യ മൂല്യങ്ങളിൽ
നിന്നുമാത്രമേ എഴുത്തു് എന്ന പ്രക്രിയ സാധ്യമാകൂ. ഇന്ത്യയിലെ എഴുത്തുകാരുടെ പാരമ്പര്യമെന്നതു്
ഇന്ത്യൻ ഭൂതകാലത്തിന്റെ അതീതാവസ്ഥയും വർത്തമാന സാന്നിധ്യവും മാത്രമല്ല; അതു് നവോത്ഥാന
കാലത്തു് ഇന്ത്യൻ സാഹിത്യ പാരമ്പര്യത്തെയാകെ സ്വാധീനിച്ച ഹോമറിന്റെ കാലം മുതലുള്ള യൂറോപ്യൻ
സാഹിത്യവും മൂല്യബോധവും കൂടിയാണെന്ന തിരിച്ചറിവാണു് ഈ വിവർത്തന രീതിക്കു പിന്നിലുള്ളതു്.
ഡിവൈൻ കോമഡി വിവർത്തനം ചെയ്യണമെന്ന തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ച ഒരു കാരണവും
ഇതാകണം. വിശ്വസാഹിത്യം മുഴുവൻ സ്വായത്തമാകുന്ന അല്ലെങ്കിൽ സ്വചരിത്രമായി മാറുന്ന
സാംസ്കാരികാവസ്ഥയിലേക്കു് മലയാളി എഴുത്തുകാരും വായനക്കാരും ഇതിനകം മാറിയിരുന്നു. ഈ
ചരിത്ര/പാരമ്പര്യ ബോധമാണു് ഡിവൈൻ കോമഡി വിവർത്തനത്തെ നയിക്കുന്നതു്. മലയാളത്തിനു
ലഭിച്ച ഈ വിവർത്തനം മലയാള സാഹിത്യ പാരമ്പര്യത്തിന്റെ ഉറപ്പുള്ള തുടർക്കണ്ണിയായി
വർത്തിക്കുന്നതും അതുകൊണ്ടാണു്.
</p>
          <p style="indent">തനിക്കു ലഭിച്ച കാവ്യാനുഭവ പൂർത്തീകരണത്തിനു വേണ്ടി ദാന്തെ
ഉപയോഗിച്ചതു് ഇറ്റലിയിലെ സാധാരണഭാഷയാണു്. <ref xml:id="xfn2.28" target="#fn2.28" type="noteAnchor">[28]</ref> കാവ്യാനുഭവത്തിന്റെ ഈ പൂർണ്ണതയ്ക്കു
വേണ്ടിയാണു് ശ്രീ. രമാകാന്തനും സ്വഭാഷയിൽ ശ്രമിക്കുന്നതു്. നരക കാണ്ഡത്തിൽ നരക നദിയുടെ
വർണ്ണനയുടെ ചിലഭാഗങ്ങൾ നോക്കുക. നഗ്നരായ ആത്മാക്കളുടെ ദൃശ്യങ്ങൾ…
</p>
          <lg xml:id="lg2.6">
            <l> കരത്താൽ, ശീർഷത്തിനാൽ നെഞ്ഞിനാൽ പാദങ്ങളാൽ</l>
            <l> അടിച്ചുകടിച്ചുടലിഞ്ചിഞ്ചായ് കീറുന്നവർ… </l>
            <l> വെള്ളത്തിൽ മുങ്ങിപ്പോയോർ തേങ്ങുന്നു കരയുന്നൂ</l>
            <l> പൊങ്ങുന്നൂ കുമിളകളതിന്റെ മുകൾത്തട്ടിൽ</l>
            <l> എങ്ങോട്ടു തിരിഞ്ഞാലും നിൻമിഴി പറയും പോൽ</l>
            <l> ഇങ്ങിവർ ചെളിത്തട്ടിൽ പുതഞ്ഞുകഴിയുന്നു <ref xml:id="xfn2.29" target="#fn2.29" type="noteAnchor">[29]</ref> </l>
          </lg>
          <!--end of "verse"-->
          <p style="indent">മഹത്തായ കാവ്യരചനയ്ക്കു് മഹത്തായ പദസഞ്ചയം ആവശ്യമാണെന്നാണു്
ദാന്തെയും വിവർത്തനായ കവിയും സാധൂകരിക്കുന്നതു്. കാവ്യം വിവർത്തനം ചെയ്യേണ്ടതു് കവി
തന്നെയാണു് എന്ന കാല്പനിക വിശ്വാസത്തെ ഉറപ്പിക്കുന്ന നിരവധി വരികൾ വിവർത്തനത്തിൽ നിന്നു്
കണ്ടെടുക്കാൻ കഴിയും. ‘താഴ്‌വരക്കുന്നിൽ കാൽക്കൽ വീഴുന്ന രംഗം തന്നിൽ’ (പു. 1, ബൈബിളിലെ
ദേവഗിരി), ‘കാരുണ്യപൂർവ്വം കാണും നാരി’ (പു. 12, കന്യകാമറിയം), ‘അന്നേരമനന്ത കാലങ്ങളിൽ’
(പു. 42, അന്ത്യവിധി) എന്നിങ്ങനെ ബൈബിൾ പ്രതീകങ്ങളെപ്പോലും തിരിച്ചറിയാനാകാത്തവിധം
മലയാളീകരിച്ചിരിക്കുന്നു. <ref xml:id="xfn2.30" target="#fn2.30" type="noteAnchor">[30]</ref> ഡിവൈൻ കോമഡി പോലൊരു വിവർത്തന പാഠത്തിനു്
അത്യന്താപേക്ഷിതമായ അടിക്കുറിപ്പുകളിലൂടെയാണവ തിരിച്ചറിയുന്നതു്. അതുപോലെ, പതിനൊന്നാം
സർഗ്ഗം മുഴുവൻ നരകത്തിന്റെ പ്രതീകമാണു്. (ലൈംഗിക കാര്യങ്ങളിലും മറ്റും) ആത്മനിയന്ത്രണമില്ലാത്ത
അവസ്ഥ (Incontinence), അക്രമാസക്തമായ പെരുമാറ്റം (Violence), ചതി അഥവാ കരുതിക്കൂട്ടിയുള്ള
ദ്രോഹചിന്ത (Fraud) എന്നീ മൂന്നുതരം പാപങ്ങളും അവയ്ക്കുള്ള ശിക്ഷാവിധികളുമാണു് പതിനൊന്നാം
സർഗ്ഗത്തിൽ വിവരിക്കുന്നതു്. ക്രിസ്ത്യൻ മൂല്യബോധത്തിന്റെയും പാപബോധത്തിന്റെയും ഉൾബോധത്തിൽ
നിന്നു് രൂപപ്പെടുന്ന ഈ നരക ദർശനം മലയാള വിവർത്തനത്തിൽ തികച്ചും പരിചിതമെന്ന
നിലയിലാവുന്നതു് വിവർത്തകന്റെ കൈയടക്കം കൊണ്ടാണു്.
</p>
          <lg xml:id="lg2.7">
            <l> ചതിയായ്; ചതി നമ്മൾ കണ്ടു മർത്യരിൽമാത്ര-</l>
            <l> മതിനാ,ലതു ദൈവമേറ്റവും വെറുക്കുന്നു</l>
            <l> വിശ്വാസം ലംഘിക്കുവോരടിയറ്റത്തിൽ ചെന്നു</l>
            <l> പറ്റുന്നൂ ദുഃഖാധിക്യമവർ താനറിയുന്നു <ref xml:id="xfn2.31" target="#fn2.31" type="noteAnchor">[31]</ref> </l>
          </lg>
          <!--end of "verse"-->
          <p style="indent">നരകത്തിൽ നിന്നു് സ്വർഗ്ഗത്തിലേക്കു് <ref target="https://ml.wikipedia.org/wiki/Dante_Alighieri">ദാന്തെ</ref> നടത്തുന്ന
യാത്രയുടെ അനുയാത്രികനായി മാറിയ വിവർത്തകൻ മാനവികതയുടെ ആത്മീയവും ഭൗതികവുമായ
പുതുക്കൽ പ്രക്രിയയിൽ മലയാളിയെയും പങ്കാളിയാക്കുന്നു. വിവർത്തന പ്രക്രിയ സർഗ്ഗാത്മകമായി
തീരുന്നതു് ഇവിടെയാണു്. അഥവാ സാഹിത്യ വിവർത്തനത്തെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള
സർഗ്ഗാത്മക വിവർത്തനം മാത്രമാണു് സാധ്യമായതു്.
</p>
        </div>
        <!--end of "section 2.7/.2"-->
        <div type="section" xml:id="sec2.8" n="2.8">
          <head type="sechead">പരോക്ഷ വിവർത്തനത്തിന്റെ സാധ്യതകൾ</head>
          <p style="noindent">ഒരു കാവ്യരൂപം വിവർത്തനം ചെയ്യാനൊരുങ്ങുമ്പോൾ ഏതു
വീക്ഷണതലത്തിൽ/ഏതുതരം വായനക്കാരെ ലക്ഷ്യംവെച്ചുകൊണ്ടു് എന്നതു് മുൻകൂട്ടി
തീരുമാനിക്കേണ്ടതുണ്ടു്. അതു് മൂലകൃതിയിൽ താല്പര്യമുണർത്തുകയും മറ്റു വിവർത്തനങ്ങളിലേക്കും
വ്യാഖ്യാനങ്ങളിലേക്കും നയിക്കുകയും ചെയ്യുന്നു. ഡിവൈൻ കോമഡിക്കു് ഗദ്യവിവർത്തനമൊരുക്കിയ
H. R. Huse എന്ന ഇംഗ്ലീഷ് വിവർത്തകൻ താളവും വൃത്തവും നഷ്ടപ്പെടുത്തിയതിനെ ന്യായീകരിക്കുന്നതു്
‘ഭൂരിഭാഗം ആധുനിക വായനക്കാരും ശ്രദ്ധിക്കുന്നതു് ധർമ്മോപദേശപരവും താത്വികവും
ആഖ്യാനപരവുമായ അംശത്തെയാണു്’ എന്നു പരാമർശിച്ചാണു്. എങ്കിലും താനൊരുക്കിയ
ഗദ്യവിവർത്തനത്തിനു് നിശ്ചിത രൂപവും താളവും നല്കാനുള്ള വിവർത്തകന്റെ ശ്രമത്തിൽ
നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള വ്യാകുലത തന്നെയാണുള്ളതു്. <ref xml:id="xfn2.32" target="#fn2.32" type="noteAnchor">[32]</ref> ഹ്യൂസിന്റെ ഇംഗ്ലീഷ്
ഗദ്യപരിഭാഷയാണു് മലയാള പദ്യവിവർത്തനത്തിനു് ഏറ്റവും പ്രയോജനപ്പെട്ടതു് എന്നു് ശ്രീ. രമാകാന്തൻ
എഴുതിയിട്ടുണ്ടു്. <ref xml:id="xfn2.33" target="#fn2.33" type="noteAnchor">[33]</ref> തനിക്കു ലഭിച്ച ഇംഗ്ലീഷ് വിവർത്തനങ്ങളെല്ലാം <ref xml:id="xfn2.34" target="#fn2.34" type="noteAnchor">[34]</ref>
ഉപയോഗപ്പെടുത്തിയ വിവർത്തകൻ സങ്കീർണ്ണമായ പ്രതീകങ്ങൾക്കും ചരിത്രസൂചനകൾക്കും
എഴുത്തുകാരുടെയും മതപുരോഹിതന്മാരുടെയും മറ്റും പരാമർശങ്ങൾക്കും ആവശ്യമായ
ലഘുവിശദീകരണങ്ങൾ ഓരോ സർഗ്ഗത്തിലും നല്കിയാണു് മലയാള വിവർത്തനം നിർവഹിച്ചതു്. ഉത്കൃഷ്ട
രചനകൾ ഒരിക്കലും ആശയം പൂർത്തിയാകാത്ത വിധത്തിൽ നിരവധി വായനകൾക്കും
വ്യാഖ്യാനങ്ങൾക്കും വഴങ്ങുകയും വിധേയമാകുകയും ചെയ്യും. അതിൽ ഏതു് വ്യാഖ്യാനമാണു്
വിവർത്തനത്തിനു് സ്വീകരിക്കേണ്ടതെന്ന തീരുമാനമാണു് വിവർത്തനത്തെ നിർണ്ണയിക്കുന്ന മറ്റൊരു
പ്രധാന ഘടകം. ഇറ്റലിയുടെ ചരിത്രം, ബൈബിൾ പരാമർശങ്ങൾ, ബിംബങ്ങളുടെ അനന്തമായ
അർത്ഥസാധ്യതകൾ തുടങ്ങിയ സങ്കീർണ്ണഘടകങ്ങൾക്കു് അമിതപ്രാധാന്യം നല്കാതെ ദാന്തെ
ഉയർത്തിപ്പിടിച്ച മാനവികതയ്ക്കും മനുഷ്യ മഹത്വത്തിനും ഊന്നൽ നല്കുകയാണു് ശ്രീ. രമാകാന്തൻ ചെയ്തതു്.
മലയാള വിവർത്തകൻ ലക്ഷ്യമാക്കിയ വായനാ സമൂഹവും വ്യത്യസ്തമാണു്. പൊതുവെ ഡിവൈൻ
കോമഡിയുടെ വായന സങ്കീർണ്ണമാണു്. പ്രതിഭാധനനായ എഴുത്തുകാരനു് വാക്കുകൾ അടയാളങ്ങൾ
മാത്രമാണു്. കവിയുടെ അനുഭവങ്ങളും ആലോചനകളും സാമൂഹിക ചിഹ്നങ്ങളും അന്തർസംഘർഷങ്ങളും
ഉൾക്കൊള്ളുന്ന ഈ അടയാളങ്ങൾ വിവർത്തനത്തിനു വഴങ്ങുന്നതല്ല. ഇതു് തിരിച്ചറിയുന്ന വിവർത്തകൻ
മൂലകൃതിയുടെ പ്രസക്തി തിരിച്ചറിയുകയും വിവർത്തനം ലക്ഷ്യ ഭാഷയിൽ സൃഷ്ടിക്കുന്ന സാംസ്കാരിക
നവീകരണ ദൗത്യത്തിനു് മുൻതൂക്കം നല്കുകയും ചെയ്യുന്നു. വിവർത്തന പ്രക്രിയയിൽ ഏറെ
ദുഷ്കരമായനുഭവപ്പെടുന്ന ഡിവൈൻ കോമഡിയുടെ നാനാർത്ഥ സമ്പന്നത പൂർണ്ണമാക്കാൻ വിവർത്തകൻ
ആയാസപ്പെടുന്നില്ല. ഓരോ സർഗ്ഗത്തിലും ഹ്യൂസ് നല്കിയതു പോലെ, പ്രധാന ഇമേജുകളുടെ ഒന്നിലധികം
അർത്ഥങ്ങൾ നല്കിപ്പോലും വായനയിൽ തടസ്സമുണ്ടാക്കാൻ വിവർത്തകൻ തയ്യാറായില്ല. തന്റെ
വിവർത്തനത്തിന്റെ രീതിശാസ്ത്രം മുൻകൂട്ടി തീരുമാനിക്കുന്ന വിവർത്തകനു് മൂലകൃതിയുടെ വിവർത്തന
ക്ഷമതയെ നിയന്ത്രിക്കാൻ കഴിയും. വിവർത്തനത്തിന്റെ ആശയ വിനിമയ ക്ഷമത ബന്ധപ്പെട്ടിരിക്കുന്നതു്
ഈ വീക്ഷണ ഗതിയുമായാണു്. <ref target="https://ml.wikipedia.org/wiki/Dante_Alighieri">ദാന്തെ</ref> യുടെ മധ്യകാല
രീതിയെ അനുസ്മരിപ്പിക്കുന്ന ഈ പരോക്ഷ പരിഭാഷ (indirect translation) ഡിവൈൻ
കോമഡിയിലെ ബാഹ്യസൂചനകൾ അഥവാ വാക്കുകളും പ്രസ്താവങ്ങളും പകർന്നു നല്കുന്ന സന്ദേശത്തെ
അർത്ഥപരമായി മലയാള ഭാഷയിലേക്കു് വിനിമയം ചെയ്യുന്നുണ്ടു്. ഓരോ വിവർത്തനവും സ്രോത ഭാഷാ
കൃതിയെ പുനർസൃഷ്ടിക്കുകയും അതിനു് പുനർജീവിതം നല്കുകയുമാണു് ചെയ്യുന്നതു്. മൂലകൃതിയിലേക്കുള്ള
തിരിച്ചുപോക്കാണു് ഓരോ വിവർത്തനവും സാധ്യമാക്കുന്നതു്. വിവർത്തന പ്രക്രിയയുടെ വിജയം
കൂടിയാണതു്.
</p>
        </div>
        <!--end of "section 2.8/.2"-->
        <div type="section" xml:id="sec2.9" n="2.9">
          <head type="sechead">സ്ത്രീ വിവർത്തകരുടെ സാന്നിധ്യം</head>
          <figure rend="fright" type="gra">
            <graphic url="images/S_Saradakkutty.jpg" rendition="gra"/>
            <figDesc style="thumb">എസ്. ശാരദക്കുട്ടി</figDesc>
          </figure>
          <p style="noindent">മലയാള ഭാഷയിൽ വിവർത്തനങ്ങളും വിവർത്തകരും വർദ്ധിച്ചുവരുന്ന
കാലമാണിതു്. വളരെയധികം അന്യഭാഷാ രചനകൾ പ്രസാധകരിലൂടെ മലയാളത്തിലെത്തുന്നുണ്ടു്.
മലയാളത്തിലേക്കു് സാഹിത്യ സംബന്ധിയായ രചനകൾ വിവർത്തനം ചെയ്തവരുടെ പേരുകൾ
ശേഖരിച്ചാൽ സ്ത്രീ നാമധേയങ്ങൾ ധാരാളം കണ്ടെത്താൻ കഴിയും. <ref xml:id="xfn2.35" target="#fn2.35" type="noteAnchor">[35]</ref> <ref target="https://ml.wikipedia.org/wiki/Ambadi_Ikkavamma"> അമ്പാടി ഇക്കാവമ്മ</ref>,
<ref target="https://ml.wikipedia.org/wiki/Leelasarcar"> ലീലാ സർക്കാർ</ref>, ഗീത,
ആർ. കെ. ജയശ്രീ, എം. പി. സലില, ഡോ. പാർവ്വതി ജി. എയ്തൽ, റസീന കെ. കെ., റീത്ത എ., എം.
ദിവ്യ, റോഷ്നി സ്വപ്ന, കെ. പി. പ്രമീള, <ref target="https://en.wikipedia.org/wiki/Prabha_Chatterji"> പ്രഭാ ആർ. ചാറ്റർജി</ref>,
പ്രഭാ സക്കറിയാസ്, രമാ മേനോൻ, ശ്രീലതാ നെല്ലുളി, സാജിത എം., പി. സീമ, പി. ഉഷാദേവി,
അനാമിക, റിൻസി എബ്രഹാം, ശശികല ആർ. മേനോൻ, കമലാദേവി, സ്വാതി എച്ച്. പത്മനാഭൻ,
പത്മാ കൃഷ്ണമൂർത്തി, ആശാലത, മഞ്ജുളമാല, രോഹിണി നായർ, മിനി മേനോൻ, ഡോ. സുധാ
ബാലകൃഷ്ണൻ, ഡോ. ഫാത്തിമ ജിം, കെ. പി. സുമതി, എം. പി. ശ്രീജ, ജാനകി, സുഭദ്രാ പരമേശ്വരൻ,
മുത്തുലക്ഷ്മി, ജ്യോതിബായ് പരിയാടത്തു്, ചന്ദ്രമതി, <ref target="https://ml.wikipedia.org/wiki/Indu_Menon"> ഇന്ദുമേനോൻ</ref>, അനിത
എം. പി., ഡോ. പി. കെ. രാധാമണി, <ref target="https://ml.wikipedia.org/wiki/S._Saradakutty"> എസ്. ശാരദക്കുട്ടി</ref>,
മഞ്ജുളവാര്യർ, ഓമന, അഞ്ജന ശശി, സ്മിത മീനാക്ഷി, ജോളി വർഗീസ്, ജെനി ആൻഡ്രൂസ്, ബി. എം.
സുഹ്റ, ശ്രീദേവി എസ്. കർത്ത, ഉഷാ നമ്പൂതിരിപ്പാട്, നിലീനാ എബ്രഹാം, ടി. ആർ. ജയശ്രീ, മ്യൂസ് മേരി
ജോർജ്, ആൻസി ഈപ്പൻ, സുഭദ്രമ്മ, കൃഷ്ണവേണി, സി. കബനി, ഷീബ ഇ. കെ., എം. കെ. ഗൗരി,
ശൈലജാ രവീന്ദ്രൻ, അഞ്ജനാ ശങ്കർ, എ. കാമാക്ഷിക്കുട്ടിയമ്മ, പ്രിയ എ. എസ്., സുനീത ബി., വത്സാ
വർഗീസ്, ശ്രീദേവി കെ. നായർ, മിസിസ്സ് തങ്കം നായർ, രാധിക സി. നായർ, ജയശ്രീ രാമകൃഷ്ണൻ, സുധാ
ഗോപാലകൃഷ്ണൻ പ്രസന്ന കെ. വർമ്മ,… ഈ പേരുകളിൽ ചിലതെല്ലാം മറ്റു് സാഹിത്യമേഖലയിൽ
സുപരിചിതമാണു്. സ്ത്രീവിവർത്തകരുടെ ഈ നീണ്ടനിര നല്കുന്ന പ്രാഥമികമായ അറിവു് മാതൃഭാഷയ്ക്കപ്പുറം
മറ്റൊരു ഭാഷയിൽ കൂടി ഗാഢജ്ഞാനം നേടിയ, ഭാഷാപ്രയോഗത്തിൽ അന്തർദ്ദർശനമുള്ള നിരവധി
സ്ത്രീകൾ കേരളത്തിലുണ്ടു് എന്നതാണു്. ഉഭയഭാഷാ ജ്ഞാനം അഥവാ സ്രോത ഭാഷയിലും (source
language) ലക്ഷ്യ ഭാഷയിലുമുള്ള (target language) അറിവാണു് വിവർത്തകർക്കു വേണ്ട അടിസ്ഥാന
യോഗ്യത. സാഹിത്യ വിവർത്തനത്തെ സംബന്ധിച്ചു് അതു് ഇരുഭാഷകളിലുമുള്ള സംസ്കാരം, ചരിത്രം,
പ്രാദേശിക ഭേദങ്ങൾ, സാഹിത്യ ചരിത്രം തുടങ്ങി സൂക്ഷ്മവും വ്യത്യസ്തവുമായ നിരവധി അറിവുകൾ
ചേർന്നതാണു്. ഇരുസംസ്കാരത്തിന്റെയും ഭാഷയുടെയും മധ്യസ്ഥത വഹിച്ചുകൊണ്ടു മാത്രമേ സാഹിത്യ
വിവർത്തനം സാധ്യമാകൂ.
</p>
        </div>
        <!--end of "section 2.9/.2"-->
        <div type="section" xml:id="sec2.10" n="2.10">
          <head type="sechead">സ്ത്രീ വിവർത്തകരുടെ കൂട്ടം</head>
          <figure rend="fright" type="gra">
            <graphic url="images/MEENA_KANDASAMY.jpg" rendition="gra"/>
            <figDesc style="thumb">മീന കന്ദസ്വാമി</figDesc>
          </figure>
          <p style="noindent"><ref target="https://ml.wikipedia.org/wiki/Rabindranath_Tagore">രബീന്ദ്രനാഥ
ടാഗോറി</ref> നെയും <ref target="https://ml.wikipedia.org/wiki/Leo_Tolstoy">ടോൾസ്റ്റോയി</ref> യെയും <ref target="https://ml.wikipedia.org/wiki/B._R._Ambedkar">ഡോ. ബി. ആർ.
അംബേദ്ക്കറെ</ref> യും <ref target="https://ml.wikipedia.org/wiki/Helen_Keller">ഹെലൻ കെല്ലറെ</ref> യും
മലയാളത്തിലെത്തിച്ചവരിൽ സ്ത്രീവിവർത്തകരാണു് കൂടുതൽ. ചെക്കോവും ജലാലുദ്ദീൻ റൂമിയും <ref target="https://ml.wikipedia.org/wiki/Albert_Camus">ആൽബേർ കാമു</ref> വും <ref target="https://ml.wikipedia.org/wiki/Jean-Paul_Sartre">സാർത്രും</ref> <ref target="https://ml.wikipedia.org/wiki/Karen_Armstrong">കാരെൻ ആംസ്ട്രോങും</ref>
<ref target="https://ml.wikipedia.org/wiki/Meena_Kandasamy"> മീന കന്ദസ്വാമി</ref>
യും മലയാളത്തിലെത്തിയതു് സ്ത്രീകളുടെ കൈവഴക്കത്തിലാണു്. <ref target="https://ml.wikipedia.org/wiki/Girish_Karnad">ഗിരീഷ് കർനാഡി</ref> ന്റെ
നാടകങ്ങളും <ref target="https://ml.wikipedia.org/wiki/Homer">ഹോമറിന്റെ</ref> <ref target="https://ml.wikipedia.org/wiki/Iliad">ഇലിയഡും</ref> <ref target="https://ml.wikipedia.org/wiki/D._H._Lawrence">ഡി. എച്ച്. ലോറൻസി</ref> ന്റെ
രചനകളും <ref target="https://ml.wikipedia.org/wiki/Maxim_Gorky">മാക്സിം
ഗോർക്കി</ref> യുടെ അമ്മയും മലയാളികൾ വായിച്ചതു് സ്ത്രീ വിവർത്തകരുടെ ഭാഷാ
നിപുണതയിലാണു്. ‘ഒരച്ഛൻ മകൾക്കയച്ച കത്തുക’ളും <ref target="https://en.wikipedia.org/wiki/William_Shakespeare">ഷേയ്ക്സ്പിയർ</ref>
നാടകങ്ങളും <ref target="https://ml.wikipedia.org/wiki/Sherlock_Holmes">ഷെർലക്ക്
ഹോംസി</ref> ന്റെ കുറ്റാന്വേഷണകഥകളും തിരുക്കുറലും ചരക പൈതൃകവും സ്ത്രീയുടെ വിവർത്തന
പാടവത്തിൽ മലയാളി വായിച്ചു. <ref target="https://ml.wikipedia.org/wiki/Paulo_Coelho">
പൗലോ കൊയ്ലോ</ref> യും <ref target="https://ml.wikipedia.org/wiki/Orhan_Pamuk">ഒർഹാൻ പാമുക്കും</ref> <ref target="https://ml.wikipedia.org/wiki/Taslima_Nasrin">തസ്ലീമ നസ്രീനും</ref> <ref target="https://ml.wikipedia.org/wiki/Milan_Kundera">മിലൻ കുന്ദേര</ref> യും <ref target="https://en.wikipedia.org/wiki/Shivaji_Sawant">ശിവാജി സാവന്തും</ref>
ചിന്നപ്പഭാരതിയും <ref target="https://ml.wikipedia.org/wiki/Amrita_Pritam"> അമൃതാ
പ്രീതവും</ref> മലയാളിയുടെ അനുഭവമായതു് സ്ത്രീകളുടെ വിവർത്തന ശേഷിയിലാണു്. <ref xml:id="xfn2.36" target="#fn2.36" type="noteAnchor">[36]</ref>
അതുകൊണ്ടുതന്നെ മലയാള സാഹിത്യത്തിന്റെയും ഭാവുകത്വത്തിന്റെയും സർവ്വതോന്മുഖമായ വളർച്ചയ്ക്കും
വികാസത്തിനും സഹായകരമായ വിവർത്തനങ്ങൾ എന്ന നിലയിൽ സാഹിത്യ ചരിത്രത്തിനും ഇവരെ
കണ്ടില്ലെന്നു് നടിക്കാനാവില്ല. അധ്യാപകർ, ഗവേഷകർ, ശാസ്ത്രജ്ഞർ, എഴുത്തുകാർ, ഡോക്ടർമാർ,
പത്രപ്രവർത്തകർ, രാഷ്ട്രീയനേതാക്കൾ തുടങ്ങി വിവിധ മേഖലകളിൽ പ്രാമുഖ്യം നേടിയ കേരളീയ
സ്ത്രീകളുടെ ചരിത്രത്തിലേക്കു് വിവർത്തകരുടെ ഈ വലിയ കൂട്ടം ഉൾപ്പെടുത്തേണ്ടതുണ്ടു്.
</p>
          <figure rend="fright" type="gra">
            <graphic url="images/Karen_Armstrong.jpg" rendition="gra"/>
            <figDesc style="thumb">കാരൻ ആംസ്ട്രോംങ്</figDesc>
          </figure>
          <p style="indent"> ഇത്രയധികം സ്ത്രീകൾ വിവർത്തനം എന്ന മേഖലയിൽ ഇടപെടുന്നതു്
കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിനും അവഗണിക്കാനാവില്ല. എന്നാൽ വിവർത്തകർ
ലിംഗഭേദമില്ലാതെ ലോകമെമ്പാടും നേരിടുന്ന അവഗണന മലയാളത്തിലുമുണ്ടു്. അന്യഭാഷാ രചന
മലയാളികൾക്കു് പരിചയപ്പെടുത്തിയ വിവർത്തകരെന്ന നിലയിൽ സാഹിത്യ ചരിത്ര ചർച്ചകളിലോ, മറ്റു്
സംവാദങ്ങളിലോ പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ കാറ്റലോഗുകളിലോ പോലും കടന്നുവരുന്നില്ല. <ref xml:id="xfn2.37" target="#fn2.37" type="noteAnchor">[37]</ref>
അതേസമയം, സാംസ്കാരിക രംഗത്തു് ഈ വിവർത്തന ശ്രമങ്ങൾ മുന്നോട്ടുവെയ്ക്കുന്ന ഇടപെടലുകൾ
നിസ്സാരമല്ല താനും. മലയാളത്തിലെ വിവർത്തന രംഗത്തു് സ്ത്രീകൾ കടന്നുവന്നതിന്റെ സാഹചര്യങ്ങളും
സാധ്യതകളും സ്ത്രീ രചന എന്നനിലയിൽ വിവർത്തനങ്ങളുടെ രാഷ്ട്രീയവും അതു് സ്ത്രീ സ്വത്വനിർമ്മിതിയിൽ
ഇടപെടുന്ന രീതിയും പ്രധാനമാണു്. വിവർത്തന പഠനത്തിലെ സാംസ്കാരികമായ വഴിത്തിരിവോടെ
വിവർത്തകർ എന്ന വിഭാഗത്തിനു് പ്രാധാന്യം കൈവന്നു. വിവർത്തകർ എന്ന സ്വത്വത്തിനു (identity)
പുറമെ സ്ത്രീകൾ എന്നു് സമൂഹം പ്രതിഷ്ഠിച്ച ആശയങ്ങളിൽ (അശക്ത, വീട്ടുകാര്യങ്ങൾ ചെയ്യേണ്ടവർ,
പരാശ്രയർ തുടങ്ങി) നിന്നു ഭിന്നമായി സ്വയം ദൃശ്യരാകാൻ ഈ തൊഴിൽ സഹായിക്കുന്നു. ലോക
ഭാഷകളിലെല്ലാം ഉള്ളടങ്ങിയ പുരുഷാധിപത്യ സ്വഭാവം ഇല്ലാതാക്കാനുള്ള വഴിയായും അറിഞ്ഞോ
അറിയാതെയോ സ്ത്രീകളുടെ വിവർത്തന പ്രക്രിയ മാറുന്നുണ്ടു്.
</p>
        </div>
        <!--end of "section 2.10/.2"-->
        <div type="section" xml:id="sec2.11" n="2.11">
          <head type="sechead">വിവർത്തനം എന്ന തൊഴിൽ</head>
          <figure rend="fright" type="gra">
            <graphic url="images/Albert_Camus.jpg" rendition="gra"/>
            <figDesc style="thumb">ആൽബേർ കാമു</figDesc>
          </figure>
          <p style="noindent"> വിവർത്തനം കലയും നൈപുണ്യവും എന്നതിനൊപ്പം തൊഴിലാണു്
എന്നതു് അംഗീകരിക്കപ്പെട്ട വസ്തുതയാണു്. വർത്തമാനകാലത്തെ പുതിയ തൊഴിലിടങ്ങളിലൊന്നാണു്
വിവർത്തനത്തിന്റേതു്. ഈ തൊഴിലിടത്തിന്റെ സ്വഭാവം സവിശേഷ പ്രാധാന്യമർഹിക്കുന്നു.
ആഗോളവത്കരണത്തിന്റെ ഭാഗമായി നടക്കുന്ന അറിവിന്റെ വിതരണത്തിൽ പങ്കാളിയാകുക
എന്നതാണു് വിവർത്തകരുടെ കടമ. അങ്ങനെ ലോകമെമ്പാടും വിവർത്തനം എന്ന പുതിയ തൊഴിലും
വിവർത്തകരെന്ന പുതിയ തൊഴിലാളികളും രൂപം കൊണ്ടു. ഇക്കാലത്തിനുമുമ്പും വിവർത്തനങ്ങളും
വിവർത്തകരും ധാരാളമുണ്ടായിരുന്നെങ്കിലും ചരക്കിന്റെയും തൊഴിലിന്റെയും സ്വഭാവം
അതിനില്ലായിരുന്നു. ആഗോള പുസ്തക പ്രസാധന രംഗത്തെ ചരക്കുവത്കരണത്തിന്റെ ഭാഗമാണു് ഇന്നു്
പുറത്തിറങ്ങുന്ന വിവർത്തനങ്ങളധികവും. രാമചരിതകാരൻ, എഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ തുടങ്ങി
നാലപ്പാടനും കിളിമാനൂർ രമാകാന്തനും വരെയുള്ളവരെപ്പോലെ താല്പര്യം തോന്നിയ രചനകൾ
മാതൃഭാഷയിലേക്കോ അന്യഭാഷയിലേക്കോ മൊഴിമാറ്റുക/പുനരാവിഷ്കരിക്കുക
എന്നതിനപ്പുറം—അവർക്കു് മുൻകൂട്ടി തീരുമാനിച്ചു് പ്രസാധകർക്കുവേണ്ടി ചെയ്യുന്ന ഒരു തൊഴിൽ
അല്ലായിരുന്നു വിവർത്തനം—ഇന്നു് സാമ്പത്തിക പ്രവർത്തന സ്വഭാവമുള്ള ഒരു തൊഴിലാണു്
വിവർത്തനം. <ref xml:id="xfn2.38" target="#fn2.38" type="noteAnchor">[38]</ref> പ്രസാധകരാണു് രചയിതാവിനും വിവർത്തകർക്കും ഇടയിൽ
പ്രവർത്തിക്കുന്നതു്. ആഗോളവൽക്കരണത്തിനു <ref xml:id="xfn2.39" target="#fn2.39" type="noteAnchor">[39]</ref> ശേഷം വലിയ മൂലധനമാണു് ലോകമാസകലമുള്ള പുസ്തക
വിതരണശൃംഖലകളിൽ വിവർത്തനങ്ങൾക്കു് വേണ്ടി നിക്ഷേപിച്ചിരിക്കുന്നതു്. അതിന്റെ
ലാഭ/മൂലധനത്തിൽ പങ്കാളിയാകുകയും കണ്ണിചേരുകയുമാണു് ഇക്കാലത്തു് വിവർത്തകരുടെ ദൗത്യം. ഈ
മൂലധന വിപണിയിൽ വിവിധ ഭാഷകളിലേക്കു് മൊഴിമാറ്റം നടത്താനുള്ള അധികാര പത്രങ്ങളാണു്
ദിനംതോറും രൂപമെടുക്കുന്നതു്. അതിലെ ഏറ്റവും ചെറിയ തൊഴിലാണു് വിവർത്തകർ ചെയ്യുന്നതു്. ഏതു്
പുസ്തകമാണു് വിവർത്തനം ചെയ്യേണ്ടതു്, വിവർത്തന പ്രക്രിയയിൽ എത്രത്തോളം സ്വാതന്ത്ര്യമെടുക്കാം,
എത്ര സമയമെടുക്കാം എന്നെല്ലാം തീരുമാനിക്കുന്നതു് പ്രസാധന രംഗത്തെ ഇടപാടുകാരാണു്. ഇവിടെ
നിശ്ചിത സമയത്തിനുള്ളിൽ നിശ്ചിത പണത്തിനു് തീർത്തു കൊടുക്കുന്ന ഉല്പന്നമായി വിവർത്തനം മാറുന്നു.
വിവർത്തനമെന്നതു് കാനേഷുമാരി നിർവചനംപോലെ ഓരോ വാക്കിനും/പേജിനും നിശ്ചിത
വരുമാനമുള്ള ഒരു തൊഴിലും, വമ്പിച്ച ലാഭം ലക്ഷ്യമിടുന്ന ചരക്കും മൂലധന വിപണിയിലെ
പങ്കാളിത്തവുമായി മാറുന്നു.
</p>
        </div>
        <!--end of "section 2.11/.2"-->
        <div type="section" xml:id="sec2.12" n="2.12">
          <head type="sechead">മനുഷ്യ വിഭവശേഷിയും സ്ത്രീ പങ്കാളിത്തവും</head>
          <p style="noindent">മനുഷ്യ വിഭവശേഷിയുടെ (human resources) <ref xml:id="xfn2.40" target="#fn2.40" type="noteAnchor">[40]</ref>
ഫലപ്രദമായ ഉപയോഗത്തിലൂടെയാണു് വേഗതയാർന്ന സാമൂഹിക മാറ്റങ്ങൾ ഉണ്ടാകുന്നതു്. ഓരോ
സമൂഹത്തിന്റെയും ഭൗതികവും സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ വളർച്ചയ്ക്കു്
എല്ലാവിഭാഗം ജനങ്ങളുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണു്. വ്യക്തികളുടെ ബുദ്ധിവൈഭവവും
കഴിവുകളും വൈദഗ്ദ്ധ്യവും ചേർത്തുവെച്ചു് വലിയൊരു തൊഴിൽ</p>
          <figure rend="fleft" type="gra">
            <graphic url="images/Girish_Karnad.jpg" rendition="gra"/>
            <figDesc style="thumb">ഗിരീഷ് കർനാഡ്</figDesc>
          </figure>
          <p style="indent"> ശക്തിയാക്കി മാറ്റിയാണു് ഇത്തരം മനുഷ്യ മൂലധനം (human capital)
സ്വരൂപിക്കുന്നതു്. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ
അവകാശവും തങ്ങളുടെ കഴിവുകൾ വിനിയോഗിക്കാനുള്ള അവസരവുമുണ്ടെങ്കിൽ മാത്രമേ അതു്
സാധ്യമാകൂ. ഈ സാഹചര്യത്തിൽ ആധുനിക സമൂഹത്തിലെ പുതിയസാമൂഹിക മൂല്യങ്ങളോടൊപ്പം
കടന്നുവന്ന ആശയമാണു് ലിംഗസമത്വമെന്നതു് (gender equality) <ref xml:id="xfn2.41" target="#fn2.41" type="noteAnchor">[41]</ref> സമൂഹത്തിന്റെ രാഷ്ട്രീയവും
സാമ്പത്തികവും സാംസ്കാരികവുമായ വികസനത്തിൽ പങ്കാളിയാകാനും അതിന്റെ ഫലമനുഭവിക്കാനും
സ്ത്രീ-പുരുഷ ഭേദമെന്യേ എല്ലാവർക്കും അവകാശമുണ്ടു്. തങ്ങളുടെ കഴിവുകൾ വിനിയോഗിക്കാൻ
തുല്യസാഹചര്യവും അന്തസ്സും അനുഭവ സിദ്ധമാകേണ്ടതുണ്ടു്. ഇത്തരത്തിൽ ഒരു മനുഷ്യാവകാശ
(human rights) പ്രശ്നം കൂടിയാണു് ലിംഗസമത്വം. ജനാധിപത്യത്തിന്റെ മൗലിക തത്വമാണതു്. <ref xml:id="xfn2.42" target="#fn2.42" type="noteAnchor">[42]</ref>
</p>
          <figure rend="fright" type="gra">
            <graphic url="images/DH_Lawrence.jpg" rendition="gra"/>
            <figDesc style="thumb">ഡി. എച്ച്. ലോറൻസ്</figDesc>
          </figure>
          <p style="indent"> മാനവ വിഭവശേഷി ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണു്
സാർവ്വത്രിക വിദ്യാഭ്യാസം ആരംഭിച്ചതു്. ലിംഗസമത്വത്തിനു് ആക്കം കൂട്ടാനും അതു സഹായകരമായി.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ലിംഗ സമത്വത്തെ കുറിച്ചു് അറിവു നല്കുന്ന പാഠഭാഗങ്ങൾ
വിദ്യാഭ്യാസത്തിന്റെ ഭാഗമായതു് അങ്ങനെയാണു്. സാമ്പത്തിക വികസനത്തിൽ സ്ത്രീപങ്കാളിത്തം കൂടി
ഉറപ്പിക്കുന്നതു് വമ്പിച്ച സാമൂഹിക പരിവർത്തനത്തിലേക്കു് നയിക്കുമെന്ന തിരിച്ചറിവു് ഇന്നു്
ലോകരാഷ്ട്രങ്ങൾക്കുണ്ടു്. സുപ്രധാന/നയപരമായ തീരുമാനങ്ങളെടുക്കുന്ന പദവികൾ കൈയാളുന്ന
വിദ്യാസമ്പന്നരായ സ്ത്രീകൾ ഇന്നു് വികസിത രാജ്യങ്ങളിൽ ധാരാളമുണ്ടു്. ലിംഗസമത്വത്തിനു് വിദ്യാഭ്യാസ
ലബ്ധി വഹിക്കുന്ന പങ്കു് വിശദമാക്കുന്ന നിരവധി പ്രഖ്യാപനങ്ങൾ യുനസ്കോ പോലുള്ള
സംഘടനകളുടേതായിട്ടുണ്ടു്. <ref xml:id="xfn2.43" target="#fn2.43" type="noteAnchor">[43]</ref> ഏതായാലും മത, ദേശ, വർഗ്ഗ, വംശ ഘടകങ്ങൾ രൂപീകരിച്ച
പാരമ്പര്യ ലിംഗ പദവിയിൽ നിന്നു് ഭിന്നമായ സാമൂഹിക ഉടമ്പടിയാണു് വിദ്യാസമ്പന്നരായ
സമൂഹത്തിനുള്ളിലുള്ളതെന്നു് അംഗീകരിക്കേണ്ടതുണ്ടു്. ലിംഗ പദവിയുടെ പാരമ്പര്യ ഘടകങ്ങളിൽ
വിള്ളലുണ്ടാക്കാൻ വിദ്യാഭ്യാസ പ്രക്രിയയ്ക്കു് കഴിഞ്ഞു എന്നർത്ഥം. ഇങ്ങനെ സ്വകാര്യ-പൊതു
മണ്ഡലങ്ങളിൽ ജനാധിപത്യ രൂപത്തിലുള്ള ഫലപ്രദവും പ്രവർത്തന നിരതവുമായ ലിംഗ
സമത്വത്തിലൂന്നിയ ബന്ധം വിദ്യാഭ്യാസ പ്രക്രിയയിലൂടെ രൂപമെടുത്തെങ്കിലും പലതരത്തിലുള്ള
അസന്തുലിതാവസ്ഥ ഇന്നും നിലവിലുണ്ടു്. പൊതു, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, പ്രാദേശിക,
ദേശീയ തലങ്ങളിൽ സാമൂഹിക മാറ്റത്തിനു വേണ്ടിയുള്ള സ്ത്രീയുടെ ഇടപെടൽ, അതു്
സാഹചര്യങ്ങളിലുണ്ടാക്കുന്ന സമ്മർദ്ദങ്ങൾ, വിവർത്തനമെന്ന സവിശേഷവും അനൗപചാരികമെന്നു
വിശേഷിപ്പിക്കാവുന്നതുമായ തൊഴിലിൽ ഏർപ്പെട്ട സ്ത്രീകളുടെ അനുഭവങ്ങൾ തുടങ്ങിയവയുടെ
അന്വേഷണം പ്രധാനമാണു്.
</p>
        </div>
        <!--end of "section 2.12/.2"-->
        <div type="section" xml:id="sec2.13" n="2.13">
          <head type="sechead">വിദ്യാഭ്യാസവും തൊഴിൽപങ്കാളിത്തവും</head>
          <figure rend="fright" type="gra">
            <graphic url="images/Mary_Wollstonecraft.jpg" rendition="gra"/>
            <figDesc style="thumb">മേരി വൂൾസ്റ്റൻ ക്രാഫ്റ്റ്</figDesc>
          </figure>
          <p style="noindent"> ഉഭയ ഭാഷാ പാണ്ഡിത്യം ആവശ്യമുള്ള തൊഴിലെന്ന നിലയിൽ
വിദ്യാഭ്യാസം വിവർത്തന പ്രക്രിയയിലെ സർവ്വപ്രധാനമായ വസ്തുതയാണു്. സ്ത്രീയും വിദ്യാഭ്യാസ
പ്രക്രിയയും എന്ന വിഷയം അന്വേഷിച്ചാൽ സ്ത്രീയെഴുത്തിന്റെ ചരിത്രാരംഭത്തിലേക്കു തന്നെയാണു്
എത്തുക. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം <ref target="https://en.wikipedia.org/wiki/Mary_Wollstonecraft"> മേരി വൂൾസ്റ്റൻ ക്രാഫ്റ്റ്</ref>
(Mary Wollstonecraft, 1759–1797) എന്ന ബ്രിട്ടീഷ് ചിന്തകയുടെ പ്രശസ്തമായ സ്ത്രീകളുടെ
അവകാശങ്ങൾക്കു് വേണ്ടിയുള്ള ന്യായംനിരത്തലുകൾ (A Vindication of the Rights of Women,
1792) <ref xml:id="xfn2.44" target="#fn2.44" type="noteAnchor">[44]</ref>
എന്ന പുസ്തകത്തിലാണു് സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ചുള്ള വാദങ്ങൾ ലോകത്തു് ആദ്യമായി ഉയർന്നതു്.
സ്ത്രീകൾ മനുഷ്യരിലുൾപ്പെട്ടതാണെന്നും ആണിനുള്ളതുപോലെ തുല്യ അവകാശങ്ങൾക്കു്
അർഹരാണെന്നും അവർ വാദിച്ചു. വിദ്യാഭ്യാസം വഴി മാത്രമേ സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്താൻ
കഴിയൂ. അതു് രാജ്യത്തിനാവശ്യമാണു്; കാരണം അവർ മക്കൾക്കു് നല്ല വിദ്യാഭ്യാസം നല്കും;
ഭർത്താക്കന്മാരോടു് സുഹൃത്തുക്കളെന്ന നിലയിൽ പെരുമാറുകയും ചെയ്യും. അറിവു് നേടുകയെന്നതു്
ജന്മാവകാശമാണു്; മനസ്സിന്റെയും ശരീരത്തിന്റെയും ശക്തിയിലൂടെ മാത്രമേ മനുഷ്യനു് സന്തോഷം
നിലനിർത്താനാവൂ എന്നിങ്ങനെയുള്ള വൂൾസ്റ്റൻ ക്രാഫ്റ്റിന്റെ ന്യായങ്ങൾ അക്കാലത്തു് വളരെ
വിപ്ലവകരമായിരുന്നു. നിരവധി വിമർശനങ്ങളുയർന്നുവെങ്കിലും <ref xml:id="xfn2.45" target="#fn2.45" type="noteAnchor">[45]</ref> വൂൾസ്റ്റൻ ക്രാഫ്റ്റിൽ നിന്നു തുടങ്ങുന്ന
സ്ത്രീചരിത്രം സമൂഹത്തിലെ മാനവ വിഭവശേഷി വർദ്ധിപ്പിക്കുന്നതിൽ വഹിച്ച പങ്കു് ചെറുതല്ല. അതുവരെ
പരമ്പരാഗതവും അടിച്ചേല്പിക്കപ്പെട്ടതും പ്രതിഫലമില്ലാത്തതുമായ അകംതൊഴിലുകളിലേർപ്പെട്ടിരുന്നു്
പൊതുമണ്ഡലത്തിൽ ‘നിഷ്ക്രിയ’രായിരുന്ന പകുതിയിലധികം വരുന്ന സ്ത്രീ സമൂഹത്തെ ഉണർത്താനുള്ള
ശ്രമങ്ങളാരംഭിച്ചതു് ഇതേത്തുടർന്നാണു്. വിദ്യാഭ്യാസവും ആത്മാഭിമാനവും വർദ്ധിപ്പിച്ചു്
കർത്തവ്യങ്ങളെക്കുറിച്ചും സ്വന്തം കഴിവുകളെക്കുറിച്ചും ആത്മവിശ്വാസമുയർത്തി സാമൂഹിക
വികസനത്തിൽ നേർപങ്കാളിത്തം ഉറപ്പാക്കുന്നതിനാണു് സ്ത്രീ സ്വാതന്ത്ര്യ വാദികൾ ശ്രമിച്ചതു്. സ്ത്രീ
പഠനങ്ങളും രചനകളും വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമായി വന്നതു് സ്ത്രീ ചരിത്രം, സാമൂഹിക പദവി, ലിംഗ
പദവിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര തലങ്ങൾ, മനുഷ്യ ബന്ധങ്ങളിലെ അസമത്വങ്ങൾ തുടങ്ങിയവ
മനസ്സിലാക്കാൻ സഹായകരമായി.
</p>
          <figure rend="fleft" type="gra">
            <graphic url="images/Jean-Jacques_Rousseau.jpg" rendition="gra"/>
            <figDesc style="thumb">റൂസ്സോ</figDesc>
          </figure>
          <p style="indent"> സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തിയുള്ള സാമൂഹിക പുരോഗതിയാണു്
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇന്നു് ലക്ഷ്യമിടുന്നതു്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ
(International Labour Organization—ILO) കണക്കുകൾ പ്രകാരം 2004-നും 2011-നുമിടയ്ക്കുള്ള
ഇന്ത്യയുടെ വളർച്ചാനിരക്കു് 7% ആണെങ്കിലും സ്ത്രീ തൊഴിൽ പങ്കാളിത്തം 35%-ൽ നിന്നു് 25% ആയി
കുറയുകയാണുണ്ടായതു്. അയൽ രാജ്യമായ ബംഗ്ലാദേശിൽ 43% സ്ത്രീകൾ തൊഴിലെടുക്കുന്നുണ്ടു്.
അതേസമയം വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇന്ത്യൻ സ്ത്രീകൾ മുന്നിലാണു് താനും. ഈ
കണക്കുകളിലൊന്നും സ്ത്രീകളുടെ പകലന്തിയോളം പണിയെടുത്താലും തീരാത്ത വീട്ടകങ്ങളിലെ
പരമ്പരാഗത ‘നിർബന്ധിത’ തൊഴിലുകൾ ഉൾപ്പെടുന്നില്ല. അതിനു് സാമ്പത്തികമായ അടിസ്ഥാനവുമില്ല.
അതിൽ നിന്നുണ്ടാക്കുന്ന ഉല്പന്നം വില്പന സാധ്യതയുള്ള ചരക്കുമല്ല. പിതൃകേന്ദ്രിത വ്യവസ്ഥിതിയിലെ
പഴകിയ ലിംഗപദവി നിയമങ്ങൾ സ്ത്രീക്കു് നൽകിയ കുടുംബത്തിലെ അകംജോലികൾ—പാചകം, വീടും
പരിസരവും വൃത്തിയാക്കൽ, കുട്ടികളുടെയും മാതാപിതാക്കളുടെയും പരിപാലനം, വളർത്തുമൃഗങ്ങളുടെ
പരിപാലനം, അടുക്കളക്കൃഷി തുടങ്ങി ചെയ്തുതീർക്കാനാവാത്ത അനവധി തൊഴിലുകൾ—സ്ത്രീയുടെ
ഉത്തരവാദിത്തമാണു്. അവയൊന്നും ‘തൊഴിലു’കളല്ല. <ref xml:id="xfn2.46" target="#fn2.46" type="noteAnchor">[46]</ref> ഇവ ചെയ്തുതീർക്കാതെ പുറംജോലിക്കു
പോകുന്നതു് പിതൃകേന്ദ്രിത കുടുംബ വ്യവസ്ഥ അനുകൂലിക്കുന്നതല്ല. മുൻസൂചിപ്പിച്ച കണക്കനുസരിച്ചു്
ഇന്ത്യയിലെ 60% സ്ത്രീകളും കൂലിയില്ലാത്ത അകംജോലികൾ മാത്രം ചെയ്തു് രാജ്യത്തിന്റെ
ശാക്തീകരണമേഖലയ്ക്കു ‘പുറത്താ’ണു് നില്ക്കുന്നതു്. ജനസംഖ്യാ നിരക്കിൽ 48.5% വരുന്ന സ്ത്രീകളുടെ
തൊഴിൽ പങ്കാളിത്തം കൂടി ഓരോ സമൂഹവും അതിന്റെ വളർച്ചാനിരക്കിൽ ഉറപ്പു വരുത്തേണ്ടതുണ്ടു്.
<ref xml:id="xfn2.47" target="#fn2.47" type="noteAnchor">[47]</ref>
2010-ൽ UNDP പ്രസിദ്ധപ്പെടുത്തിയ 155 രാജ്യങ്ങളുടെ Gender Inequality Index (GII)-ൽ 130-ാമതു്
മാത്രമാണു് ഇന്ത്യയുടെ സ്ഥാനം. 2014-ൽ 127, 2022-ൽ 108, 2023-ൽ 127 എന്നിങ്ങനെയാണു് സമകാലിക
കണക്കുകൾ. <ref xml:id="xfn2.48" target="#fn2.48" type="noteAnchor">[48]</ref>
</p>
        </div>
        <!--end of "section 2.13/.2"-->
        <div type="section" xml:id="sec2.14" n="2.14">
          <head type="sechead">മനുഷ്യവിഭവശേഷിയുടെ കേരളമാതൃക</head>
          <figure rend="fright" type="gra">
            <graphic url="images/Taslima_Nasrin.jpg" rendition="gra"/>
            <figDesc style="thumb">തസ്ലീമ നസ്രീൻ</figDesc>
          </figure>
          <p style="noindent"> സാർവ്വത്രിക വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യം, ജനനനിരക്കു്,
ശിശുപരിപാലനം തുടങ്ങിയ രംഗങ്ങളിൽ സാമൂഹിക പുരോഗതി നേടിയ ഇടമെന്ന നിലയിൽ
പ്രശസ്തമാണു് കേരളം. മാനവവികസന സൂചികയിൽ വികസിത രാജ്യങ്ങളോടൊപ്പമാണു്
ഇക്കാര്യങ്ങളിൽ കേരളത്തിന്റെ സ്ഥാനം. <ref xml:id="xfn2.49" target="#fn2.49" type="noteAnchor">[49]</ref> വിദ്യാഭ്യാസം വഴി ഒട്ടേറെപ്പേർ സാമൂഹികപുരോഗതി നേടിയ
സംസ്ഥാനമാണിതു്. അതുകൊണ്ടാണല്ലോ ഒരുകാലത്തു് ഇന്ത്യയിലെ ഏറ്റവും ദരിദ്രരായിരുന്ന ജനത
ഇന്നു് രാജ്യത്തെ ഉയർന്ന ജീവിത നിലവാരത്തിൽ എത്തി നില്ക്കുന്നതു്. വിദ്യാഭ്യാസം വഴി ലഭിച്ച അവസര
സമത്വത്തിലൂടെ നേടിയെടുത്തതാണു് ഈ നേട്ടങ്ങൾ. <ref xml:id="xfn2.50" target="#fn2.50" type="noteAnchor">[50]</ref> എന്നാൽ സ്ത്രീകളുടെ തൊഴിൽ
പങ്കാളിത്തത്തിന്റെയും രാഷ്ട്രീയ രംഗത്തേക്കുള്ള കടന്നുവരവിന്റെയും കണക്കുകളിൽ കേരളത്തിന്റെ നില
തുച്ഛമാണു്. സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്കിൽ (Female work participation rate—FWPR)
1991-ലെ കാനേഷുമാരി അനുസരിച്ചു് ഇന്ത്യയിൽ സ്ത്രീപങ്കാളിത്തം ഏറ്റവും കുറഞ്ഞ ഇടം കേരളമാണു്.
<ref xml:id="xfn2.51" target="#fn2.51" type="noteAnchor">[51]</ref>
‘കാനേഷുമാരി കണക്കുകൾ സൂചിപ്പിക്കുന്നതു് 1991-ൽ 15.9% ആയിരുന്ന സ്ത്രീപങ്കാളിത്തം 2001-ൽ 15.3%
ആയി കുറഞ്ഞിരിക്കുന്നു എന്നാണു്. <ref xml:id="xfn2.52" target="#fn2.52" type="noteAnchor">[52]</ref> 2021-22-ൽ കേരളത്തിൽ 25.6 ശതമാനവും ഇന്ത്യയിൽ 37
ശതമാനവുമാണു്. വികസിത രാജ്യങ്ങളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഈ അന്തരം വളരെ
ഉയർന്നതാണു്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വികസിത രാജ്യങ്ങളിൽ 15-നും
64-നുമിടയിൽ പ്രായമുള്ള തൊഴിലെടുക്കുന്ന സ്ത്രീകളുടെ ശതമാനം ഏറ്റവും കുറവു് ഇറ്റലിയും (45%) കൂടുതൽ
ഡെൻമാർക്കുമാണു് (72%). <ref xml:id="xfn2.53" target="#fn2.53" type="noteAnchor">[53]</ref> 2011 കാനേഷുമാരിയിൽ തൊഴിൽ പങ്കാളിത്ത തോതിൽ
(Labour Participation Rate (LPR)) കേരളത്തിന്റെ സ്ഥിതി അല്പം കൂടി മെച്ചപ്പെട്ടിട്ടുണ്ടു്; 24.8%.
പുരുഷന്മാരുടേതു് 57.8% വും. 1995–2015 കാലയളവിൽ ലോകമാസകലമുള്ള സ്ത്രീ തൊഴിൽ പങ്കാളിത്ത
നിരക്കു് 52.4%ൽ നിന്നും 49.6% ആയി കുറയുകയാണു് ചെയ്തതു്. പുരുഷന്മാരുടേതു് 79.9%ൽ നിന്നും 76.1%
ആയും. ലിംഗപരമായ വിടവു് 27% ആണു്. 2030 ആകുമ്പോഴേക്കും തൊഴിലവസരങ്ങളുടെ തുല്യത എന്ന
വലിയ ലക്ഷ്യമാണു് ഐക്യരാഷ്ട്ര സഭ ലക്ഷ്യം വെയ്ക്കുന്നതു്. <ref xml:id="xfn2.54" target="#fn2.54" type="noteAnchor">[54]</ref>
</p>
        </div>
        <!--end of "section 2.14/.2"-->
        <div type="section" xml:id="sec2.15" n="2.15">
          <head type="sechead">പുതിയ തൊഴിലിടങ്ങൾ</head>
          <p style="noindent">ലിംഗപദവി, വിദ്യാഭ്യാസം, മാനവവിഭവ ശേഷി തുടങ്ങിയവയെക്കുറിച്ചുള്ള
ചിന്തകൾ ഇത്തരത്തിൽ സങ്കീർണ്ണവും പരസ്പര ബന്ധിതവുമായി നിലനില്ക്കെയാണു് കേരളത്തിൽ
വിവർത്തനം എന്ന തൊഴിലെടുക്കുന്ന സ്ത്രീകളുടെ അനുഭവങ്ങളും തൊഴിൽ സാഹചര്യവും വിശകലനം
ചെയ്യുന്നതു്. <ref xml:id="xfn2.55" target="#fn2.55" type="noteAnchor">[55]</ref> അതു് കേരളീയസ്ത്രീയുടെ തൊഴിൽപങ്കാളിത്തത്തിന്റെ
പരിസരവും വിവർത്തനമെന്ന തൊഴിലിന്റെ സവിശേഷ സ്വഭാവവും സ്ത്രീ വിവർത്തനത്തിന്റെ സർഗ്ഗ,
സൈദ്ധാന്തിക പ്രവർത്തനങ്ങളും തിരിച്ചറിയാൻ സഹായിക്കും. ഇരുഭാഷകളിലുമുള്ള അറിവും സാഹിത്യ
സംബന്ധിയായ അന്തർജ്ഞാനവും ഉള്ളതിനാൽ താനേറെ ഇഷ്ടപ്പെടുന്ന ഒരു സർഗ്ഗാത്മക രചന
വിവർത്തനം ചെയ്തു് മാതൃഭാഷയ്ക്കു് നല്കാം എന്ന വിചാരം കൊണ്ടോ തനിക്കു മാത്രമേ ഇതു് വിവർത്തനം
ചെയ്യാനാകൂ എന്ന ഉൾവിളികൊണ്ടോ അല്ല മുൻസൂചിപ്പിച്ച നൂറോളം വരുന്ന സ്ത്രീ വിവർത്തകരിൽ
വലിയൊരു വിഭാഗം വിവർത്തന പ്രക്രിയയിലേർപ്പെട്ടതു്. 1990-കൾക്കു് ശേഷം അതു്
ആഗോളീകരണത്തിന്റെയും ആഗോള പുസ്തക വിപണിയുടെയും മുതലാളിത്ത സ്വഭാവത്തിന്റെ ഫലമായി
രൂപംകൊണ്ട പുസ്തക പ്രസാധന രംഗത്തെ ചരക്കുവല്ക്കരണത്തിന്റെയും ഉല്പന്നങ്ങളാണു് എന്നു
പറയേണ്ടിവരും. കമ്പോളത്തിന്റെ ആവശ്യത്തിനനുസരിച്ചു് വിവർത്തകർ ഓരോ ഭാഷയിലും
ആവശ്യമായി വന്നതാണു് ഭാഷാ പാണ്ഡിത്യമുള്ള സ്ത്രീകളെ തേടി അവസരങ്ങൾ വന്നതിനുള്ള
പ്രധാനകാരണം. ഈ കൃതി വിവർത്തനം ചെയ്യാൻ ചുമതലപ്പെടുത്തിയതു് ആരു്? ആരാണു് പ്രതിഫലം
നല്കുന്നതു? സ്രോത ഭാഷാ രചനയുടെ കർത്താവു് ആരാണു്? ചുമതലപ്പെടുത്തിയതും സൃഷ്ടികർത്താവും
ഒരാളാണോ? ആരുമായിട്ടാണു് വിവർത്തകരുടെ ഇടപാടു് എന്നതനുസരിച്ചാണു് ആരോടാണു്
ഉത്തരവാദിത്തം എന്നതു് തീരുമാനിക്കാൻ സാധിക്കുക. അതായതു്, മുന്നസ്തിത്വമുള്ള (pre-exit)
ലക്ഷ്യങ്ങളാണു് വിവർത്തനങ്ങളെ നിയന്ത്രിക്കുന്നതു്. വിവർത്തകർ മറ്റൊരാൾക്കുവേണ്ടി ജോലിചെയ്യാൻ
അധികാരപത്രം കൈയിലുള്ളയാൾ (commissioned translator) മാത്രമാണു്. മറ്റൊരാളുടെ
പ്രേരണയിൽ വേറൊരാളുടെ പാഠം വിവർത്തനം ചെയ്യുന്നതാണു് ഇത്തരം വിവർത്തനങ്ങൾ. <ref xml:id="xfn2.56" target="#fn2.56" type="noteAnchor">[56]</ref>
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മലയാളത്തിൽ പുറത്തിറങ്ങിയ വിവർത്തനങ്ങളുടെയും അവ
തയ്യാറാക്കിയ വിവർത്തകരുടെയും കണക്കെടുത്താൽ ഇതു് വ്യക്തമാകും. വിവർത്തന പ്രക്രിയയിൽ
എത്രത്തോളം സ്വാതന്ത്ര്യമെടുക്കാം, എത്ര സമയമെടുക്കാം എന്നൊക്കെയുള്ള തീരുമാനങ്ങളുണ്ടാകുന്നതു്
വിവർത്തകരും ഇടപാടുകാരും തമ്മിലാണു്. എഴുതിയതു് സമൂഹത്തിലെത്തിക്കുക എന്നതു്
എഴുത്തുകാരുടെയും പ്രാഥമികമായ ആവശ്യമാണു്. പ്രസാധകർ നേരിട്ടേല്പിക്കുമ്പോൾ അച്ചടി ഒരു
പ്രശ്നമല്ല. വിശ്വസിച്ചേല്പിച്ച ജോലിയ്ക്കു് തക്ക പ്രതിഫലവും ലഭിക്കും.
</p>
          <figure rend="fright" type="gra">
            <graphic url="images/Milan_Kundera.jpg" rendition="gra"/>
            <figDesc style="thumb">മിലൻ കുന്ദേര</figDesc>
          </figure>
          <p style="indent"> ഈ തൊഴിലിൽ ഏർപ്പെടുന്നവർ ആരാണു്? ഉഭയ ഭാഷാ പാണ്ഡിത്യം,
വിഷയ ഗ്രാഹ്യത, പുനഃസൃഷ്ടിക്കുള്ള കഴിവു് എന്നിവയാണു് അതിനു വേണ്ട അടിസ്ഥാന യോഗ്യത.
അതായതു് ഉന്നത വിദ്യാഭ്യാസം നേടിയവരാണു് ഇതിനു പരിഗണിക്കപ്പെടുന്നതു്. സാഹിത്യ
വിവർത്തനങ്ങളെ മാത്രം പഠന വിധേയമാക്കിയാൽ തൊഴിലാളിക്കു് സർഗ്ഗാത്മകമായ പുനഃസൃഷ്ടിക്കുള്ള
കഴിവുകൂടി വേണം. ഈ യോഗ്യതകളെല്ലാം തികഞ്ഞ നിരവധി വിവർത്തകർ കേരളത്തിലെ പ്രസാധന
ശാലകളുമായി ചേർന്നു് ജോലി ചെയ്യുന്നുണ്ടു്. അക്കൂട്ടത്തിൽ ധാരാളം സ്ത്രീ നാമധേയങ്ങൾ
രണ്ടായിരത്തിനുശേഷം മലയാളത്തിലിറങ്ങിയ വിവർത്തന പുസ്തകങ്ങൾ പരിശോധിച്ചാൽ കണ്ടെത്താൻ
കഴിയും. എന്തുകൊണ്ടാണു് സ്ത്രീകൾ കൂടുതലായി വിവർത്തനം എന്ന തൊഴിലിലേക്കു് കടന്നുവരുന്നതു്?
കമ്മീഷൻ ചെയ്തെത്തുന്ന വിവർത്തനങ്ങളുടെ കാലത്തു് അറിവും കഴിവും പാണ്ഡിത്യവുമുള്ളവരെ
പ്രസാധകർ തെരഞ്ഞെടുക്കുകയാണു് ചെയ്യുന്നതു്. ഈ തെരഞ്ഞെടുപ്പിൽ സ്ത്രീകൾ കടന്നുകൂടാനുള്ള
പ്രാഥമികകാരണം കേരളത്തിൽ സാർവ്വത്രിക വിദ്യാഭ്യാസം നടപ്പിലായതിനു ശേഷം ലിംഗപദവി
ഭേദമില്ലാതെ ഉന്നത വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം രൂപമെടുത്തതാണു്. വിദ്യാഭ്യാസത്തിലൂടെ
ജീവിത സാഹചര്യം മെച്ചപ്പെടുത്താമെന്ന കേരളീയരുടെ പൊതുബോധം, ധാരാളം വിദ്യാഭ്യാസ
സ്ഥാപനങ്ങൾ തുടങ്ങിയ സാഹചര്യങ്ങൾ വിവർത്തനം എന്ന തൊഴിലിൽ സ്ത്രീകൾക്കു് പ്രാധാന്യം
ലഭിക്കാൻ കാരണമായി.
</p>
        </div>
        <!--end of "section 2.15/.2"-->
        <div type="section" xml:id="sec2.16" n="2.16">
          <head type="sechead">വിവർത്തന രംഗത്തെ ലിംഗസമത്വം</head>
          <figure rend="fright" type="gra">
            <graphic url="images/Indu_Menon.jpg" rendition="gra"/>
            <figDesc style="thumb">ഇന്ദുമേനോൻ</figDesc>
          </figure>
          <p style="noindent"> 2015–16ൽ ബിരുദാനന്തര ബിരുദത്തിനു ചേർന്ന കേരളത്തിലെ
പെൺകുട്ടികൾ 72.61% ആണു്. കേരള പഠനം കണ്ടെത്തിയ കണക്കിലും ബിരുദ-ബിരുദാനന്തര
യോഗ്യതകൾ നേടിയവരിൽ സ്ത്രീകളാണു് കൂടുതൽ (ബിരുദം–സ്ത്രീകൾ 9.1%, പുരുഷന്മാർ 8.9%,
ബിരുദാനന്തരബിരുദം–സ്ത്രീകൾ 2.1%, പുരുഷന്മാർ 1.7%.) <ref xml:id="xfn2.57" target="#fn2.57" type="noteAnchor">[57]</ref> മാത്രവുമല്ല, സെൻസസ്
രേഖപ്പെടുത്തുന്നതനുസരിച്ചു് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്കിൽ ഏറ്റവുമധികം സ്ത്രീകൾ സേവന
മേഖലയിലാണു് തൊഴിൽ ചെയ്യുന്നതു്. ഡോക്ടർ (25%), കോളേജ്/ഹയർ സെക്കന്ററി അധ്യാപകർ
(39.4%), സ്കൂൾ ടീച്ചർ (66.9%), ഓഫീസ് ഗുമസ്തർ (31.5%), മറ്റു് അധ്യാപകർ (53.1%), പാരലൽ കോളേജ്
അധ്യാപകർ (60%), അങ്കൺ വാടി/നഴ്സറി ടീച്ചർ (100%), നഴ്സറി സഹായി (100%). <ref xml:id="xfn2.58" target="#fn2.58" type="noteAnchor">[58]</ref> ഇതിൽ
അധ്യാപകരുടേതിനു തുല്യമായ ശേഷിയാണു് (ഭാഷാപ്രയോഗം) വിവർത്തനമെന്ന തൊഴിലിന്റെയും
നിലനില്പു്. അതുകൊണ്ടു്, അധ്യാപന ജോലി പോലെ ലിംഗസമത്വമുള്ള ഇടമാണു് വിവർത്തന രംഗവും
എന്നു് പ്രാഥമിക നിഗമനത്തിൽ എത്താം. (കൃത്യമായ കണക്കെടുപ്പു് നടന്നിട്ടില്ലെങ്കിലും വിവർത്തന
മേഖലയിൽ ഇന്നു് പകുതിയിലധികവും സ്ത്രീകളാണു് പ്രവർത്തിക്കുന്നതു്.) വിവർത്തന രംഗത്തെ
ലിംഗസമത്വം പിതൃകേന്ദ്രിത വ്യവസ്ഥയെ പൊളിച്ചെടുത്തു് നേടിയെടുത്തതല്ലെന്നതു് പ്രത്യേകം
ശ്രദ്ധിക്കേണ്ടതുണ്ടു്. പിതൃകേന്ദ്രിത വ്യവസ്ഥ സ്ത്രീകൾക്കായി അംഗീകരിച്ച/മാറ്റിവെച്ച ‘സുരക്ഷിത’മായ
തൊഴിലുകളാണു് അധ്യാപനവും മറ്റും. നഴ്സിങ് പോലുള്ള ആതുര ശുശ്രൂഷാ ജോലികളും സ്ത്രീക്കാണു് ചേരുക.
വീട്ടുജോലി, അലക്കു് തുടങ്ങി ചില തൊഴിലുകൾ സ്ത്രീകളുടേതു മാത്രമാണു്. വീട്ടുജോലിയിൽ പ്രധാന
ഇനമാണു് രോഗീശുശ്രൂഷ. നിലവിലുള്ള വ്യവസ്ഥയുടെ അംഗീകാരത്തോടും സമ്മതത്തോടും എല്ലാവിധ
വിധേയത്വത്തോടുമാണു് സ്ത്രീകൾ ഇത്തരം തൊഴിലുകളിൽ പങ്കാളിയാകുന്നതു്. വിവർത്തന രംഗവും
ഇതിൽനിന്നും വ്യത്യസ്തമല്ല.
</p>
        </div>
        <!--end of "section 2.16/.2"-->
        <div type="section" xml:id="sec2.17" n="2.17">
          <head type="sechead">വിവർത്തനവും തൊഴിലിടവും</head>
          <figure rend="fright" type="gra">
            <graphic url="images/Orhan_Pamuk.jpg" rendition="gra"/>
            <figDesc style="thumb">ഒർഹാൻ പാമുക്ക്</figDesc>
          </figure>
          <p style="noindent">സവിശേഷമായ ഒരു തൊഴിലാണു് വിവർത്തകർ ചെയ്യുന്നതു്. അതിനു്
പ്രത്യേക തൊഴിലിടങ്ങൾ ആവശ്യമില്ല. സമയത്തിന്റെ പരിധികളില്ല. എവിടെയിരുന്നു വേണമെങ്കിലും
ആ ജോലി ചെയ്യാം, വീട്ടിലിരുന്നോ യാത്രചെയ്യുമ്പോഴോ പ്രത്യേക മുറിയിൽ മേശപ്പുറത്തുവെച്ചോ
മടിയിൽവെച്ചോ അതു് ചെയ്യാം; കടലാസിലോ കമ്പ്യൂട്ടറിലോ മൊബൈൽ ഫോണിലോ മൂലകൃതി
അന്യഭാഷയിലേക്കു് പകർത്താം. അതിനെ കുറിച്ചുള്ള ആലോചനകളും ചർച്ചകളും നടത്താനും പ്രത്യേക
സമയമോ സന്ദർഭമോ പരിസരമോ ആവശ്യമില്ല. ഓരോരുത്തർക്കും ഇഷ്ടമുള്ള ഇടത്തുവെച്ച്
(അടുക്കളയുമാകാം!), ഇഷ്ടമുള്ള സമയത്തു്. നിശ്ചിത സമയത്തിനുള്ളിൽ അതു് പൂർത്തിയാക്കണം എന്നു
മാത്രം. മറ്റു ജോലിയോടൊപ്പമോ ഒരു ഹോബി പോലെയോ വിവർത്തനം ചെയ്യാം. ഇത്തരത്തിൽ
സവിശേഷവും അനൗപചാരികവുമായ തൊഴിലാണു് വിവർത്തനമെന്നതു്.
</p>
          <figure rend="fleft" type="gra">
            <graphic url="images/Ambadi_ikkavamma.png" rendition="gra"/>
            <figDesc style="thumb">അമ്പാടി ഇക്കാവമ്മ</figDesc>
          </figure>
          <p style="indent">പിതൃമേധാവിത്ത സമൂഹത്തിൽ സ്ത്രീയുടെ തൊഴിലുമായി ബന്ധപ്പെട്ടു
പ്രവർത്തിക്കുന്ന അലിഖിതമായ സാംസ്കാരിക നിയമങ്ങളിൽ ഈ തൊഴിലിടം തടസ്സമായി
നില്ക്കുന്നതേയില്ല. ഭാര്യയും അമ്മയും മകളുമായ സ്ത്രീ പുറംജോലിക്കു പോകുന്നതു് ഇന്ത്യൻ സംസ്കാരത്തിൽ
പല കുടംബത്തിന്റെയും അഭിമാന പ്രശ്നമാണു്. കുടുംബത്തിനുള്ളിൽ നിരവധി ജോലികളിൽ സ്ത്രീകൾ
വ്യാപൃതരാണു്. ഭാര്യ, അമ്മ, മകൾ എന്നീ മൂന്നുത്തരവാദിത്തങ്ങളിൽ ചെയ്തുതീർക്കാൻ നിരവധി കടമകൾ
അഥവാ തൊഴിലുകൾ കുടുംബത്തിനുള്ളിൽ തന്നെയുണ്ടു്. മാതാപിതാക്കളുടെയും ഭർത്താവിന്റെയും
ശുശ്രൂഷ, കുഞ്ഞുങ്ങളുടെ പരിപാലനം, ഭക്ഷണം തുടങ്ങി കൃഷിയും മൃഗപരിപാലനവും വരെ അതിൽ
ഉൾപ്പെടുന്നു. മുമ്പുസൂചിപ്പിച്ചതുപോലെ വേതനമില്ലാത്ത തൊഴിലുകൾ. സമൂഹത്തിന്റെ അടിസ്ഥാനമായി
കരുതുന്ന കുടുംബത്തിലെ ഇത്തരം ജോലികളുടെ വിതരണത്തിലെ ലിംഗപരമായ അസമത്വമാണു്
സ്ത്രീയുടെ തൊഴിൽ പങ്കാളിത്ത സൂചിക താഴാനുള്ള പ്രധാന കാരണമായതു്. വികസിത രാജ്യങ്ങളിൽ ഇതു്
മറികടക്കുന്നതിനു് സ്ത്രീകൾ സമയബന്ധിത ജോലികളിൽ (പാർടു് ടൈം ജോലികൾ) ഏർപ്പെട്ടു് തൊഴിൽ
പങ്കാളിത്തം ഉറപ്പുവരുത്തുന്നു. ഉദ്യോഗസ്ഥരായ സ്ത്രീകളിൽ മൂന്നിലൊന്നു പേരുടെ തൊഴിൽ സമയം
ആഴ്ചയിൽ 35 മണിക്കൂറിൽ താഴെ മാത്രമാണു്. <ref xml:id="xfn2.59" target="#fn2.59" type="noteAnchor">[59]</ref> വിവർത്തനവുമായി ബന്ധപ്പെട്ട സമയ ക്രമവും ഇത്തരത്തിൽ
പരിധികളില്ലാത്ത, അയവുള്ള ഒന്നാണു്. അതുകൊണ്ടു കൂടിയാവാം ഇത്രയധികം സ്ത്രീകൾ ഈ
രംഗത്തേക്കു് കടന്നുവരാനിടയായതു്. 18നും-60നും ഇടയ്ക്കു് പ്രായമുള്ള സ്ത്രീകളുടെ തൊഴിൽ
പങ്കാളിത്തത്തെക്കുറിച്ചുള്ള അന്വേഷണങ്ങളാണു് പൊതുവെ സർവെകളിൽ നടത്താറു്. പതിനെട്ടു
വയസ്സിൽ വിവാഹം കഴിയുന്ന പെൺകുട്ടിക്കു് മക്കൾ പക്വതയിലെത്തുംവരെ അഥവാ നാല്പതു
വയസ്സുവരെയെങ്കിലും പ്രാരാബ്ധങ്ങളുടെ കാലമാണു്. വിവാഹം താമസിക്കുന്തോറും പ്രാരാബ്ധകാലവും
ദീർഘിക്കുന്നു. മക്കളുടെ പരിപാലനത്തിനായി ജോലി വേണ്ടെന്നുവെയ്ക്കുന്ന സ്ത്രീകളുടെ എണ്ണം
വളരെക്കൂടുതലാണു്. <ref xml:id="xfn2.60" target="#fn2.60" type="noteAnchor">[60]</ref> മാതാപിതാക്കന്മാരുടെ ഉത്തരവാദിത്തവും സ്ത്രീകൾക്കാണു്.
</p>
        </div>
        <!--end of "section 2.17/.2"-->
        <div type="section" xml:id="sec2.18" n="2.18">
          <head type="sechead">ആരാണു് മാറ്റം ആഗ്രഹിക്കാത്തതു?</head>
          <p style="noindent">വിവർത്തന രംഗത്തിലേക്കു് വരുന്ന ഓരോരുത്തർക്കും ഈ തൊഴിൽ
ഏറ്റെടുക്കുന്നതിനു പിന്നിൽ ഓരോ കാരണവും ലക്ഷ്യവുമാണുള്ളതു്. കേരളീയരിൽ യുദ്ധവിരുദ്ധ
മനോഭാവം വളർത്തുന്നതിൽ വലിയ പങ്കുവഹിച്ച പതിനഞ്ചോളം റഷ്യൻ, ജർമ്മൻ നോവലുകൾ
മലയാളത്തിലേക്കു് വിവർത്തനം ചെയ്ത സുഭദ്രാ പരമേശ്വരന്റെ (1920–1967) അനുഭവം നോക്കുക:
</p>
          <p style="indent">സാമ്പത്തിക വൈഷമ്യം പിടിമുറുക്കിയതോടെ റഷ്യൻ നോവലുകൾ
മലയാളത്തിലേക്കു് അമ്മ വിവർത്തനം ചെയ്യാൻ തുടങ്ങി. റഷ്യൻ സാഹിത്യ കൃതികൾ മലയാളത്തിലേക്കു്
വിവർത്തനം ചെയ്താൽ സോവിയറ്റു് എംബസി ധനസഹായം നല്കുമായിരുന്നു. <ref xml:id="xfn2.61" target="#fn2.61" type="noteAnchor">[61]</ref>
</p>
          <p style="indent">സ്വന്തം വിഭവശേഷിയുടെ വിനിയോഗത്തിനായി സ്ത്രീ നടത്തുന്ന നിശ്ശബ്ദ
വിപ്ലവമായാണു് വിവർത്തനം പോലുള്ള തൊഴിൽ രംഗത്തെ കാണേണ്ടതു്. ഗർഭകാലമെന്നോ
വയസ്സുകാലമെന്നോ ഭേദമില്ലാതെ ആവേശപൂർവ്വം ആ വിപ്ലവത്തിൽ ഓരോരുത്തരും
പങ്കാളിയാകുന്നതാണു് മലയാളത്തിലെ സമകാലിക വിവർത്തന രംഗത്തു് കാണാൻ കഴിയുന്നതു്.
വിവർത്തനം പോലെ പാർട് ടൈം തൊഴിലുകളാണെങ്കിലും ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ
കഴിയുന്നു എന്നതാണു് സ്ത്രീയ്ക്കു് ലഭിക്കുന്ന ആഹ്ലാദം. ഇംഗ്ലീഷിൽ നിന്നു് മലയാളത്തിലേക്കും തിരിച്ചും
നിരവധി വിവർത്തനങ്ങൾ നടത്തിയ എം. കെ. ഗൗരി എഴുതുന്നതു പോലെ, “മറ്റു് ചിന്തകളൊന്നും
അലട്ടാനനുവദിക്കാതെ ലോകത്തിന്റെ, കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കോണുകളിലേക്കു്,
അനുഭൂതികളിലേക്കു്, കൂട്ടിക്കൊണ്ടുപോകുന്ന വിവർത്തന പ്രക്രിയയിൽ അഭിരമിക്കുകയാണു്” <ref xml:id="xfn2.62" target="#fn2.62" type="noteAnchor">[62]</ref> സ്ത്രീ
വിവർത്തകർ ചെയ്യുന്നതു്. ഏതെങ്കിലും തൊഴിലിൽ പങ്കാളിയാകാനുള്ള സ്ത്രീയുടെ കനത്ത
ആഗ്രഹത്തിന്റെ പ്രതികരണങ്ങളായി ഇവയെ കാണാവുന്നതാണു്. കുടുംബത്തിലെ നിരന്തരമായ,
ആവർത്തന വിരസമായ, നിർബന്ധിത സേവനം പോലെ ചെയ്യുന്ന ജോലികളിൽ നിന്നു് ഒരു മാറ്റം ഏതു്
സ്ത്രീയാണു് ആഗ്രഹിക്കാത്തതു്? (ആറുമാസത്തെ താല്കാലിക ജോലി ലഭിച്ചു്
സർക്കാരാഫീസുകളിലെത്തുന്ന വീട്ടമ്മമാരുടെ ആഹ്ലാദം ശ്രദ്ധിച്ചാൽ ഇതു് മനസ്സിലാക്കാൻ സാധിക്കും).
വിവർത്തന പ്രക്രിയയുടെ സ്വത്വാവിഷ്കരണ സ്വഭാവവും തൊഴിലെന്ന നിലയിൽ ലഭിക്കുന്ന സംതൃപ്തിയും
തിരിച്ചറിയുമ്പോഴാണു് ഒരാൾ തന്റെ പ്രവർത്തന മണ്ഡലമായി അതിനെ മാറ്റുന്നതു്. സ്ത്രീകൾക്കെല്ലാം ഈ
ഇച്ഛാശക്തിയാണാവശ്യം. വ്യവസ്ഥയുടെ നിയന്ത്രണങ്ങൾക്കിടയിലും ജീവിതത്തിന്റെ ഗതി
നിർണ്ണയിക്കാനുള്ള വ്യക്തിയുടെ അവകാശമാണിതു്.
</p>
          <p style="indent">പൗലോ കൊയ്ലോയുടെ കൃതികൾ വിവർത്തനം ചെയ്തു് മലയാളത്തിൽ
ശ്രദ്ധേയയായ വിവർത്തക രമാ മേനോൻ കുടുംബത്തിന്റെയും മക്കളുടെയും അധ്യാപന ജോലിയുടെയും
ഉത്തരവാദിത്തങ്ങളെല്ലാം കഴിഞ്ഞു് മകന്റെ പ്രേരണയാലാണു് ആൽക്കെമിസ്റ്റു് മലയാള വിവർത്തനം
ചെയ്തതു്. <ref xml:id="xfn2.63" target="#fn2.63" type="noteAnchor">[63]</ref> ഉദ്യോഗവും മക്കളുടെ പരിപാലനവും കൊണ്ടു് അമ്മയുടെ കഴിവു്
തിരിച്ചറിയുന്ന സന്ദർഭങ്ങൾ വേറെയുമുണ്ടു്. മകന്റെ നിർബന്ധം കൊണ്ടാണു് ആദ്യവിവർത്തന ശ്രമമായ
ഐതിഹ്യമാല (കൊട്ടാരത്തിൽ ശങ്കുണ്ണി) ഇംഗ്ലീഷിലേക്കാക്കിയതെന്നു് കഥാകാരി കൂടിയായ ശ്രീകുമാരി
രാമചന്ദ്രനും എഴുതുന്നു. <ref xml:id="xfn2.64" target="#fn2.64" type="noteAnchor">[64]</ref>
</p>
          <p style="indent">ജോലി ലഭിച്ച ഇടവുമായി ബന്ധപ്പെട്ട സുരക്ഷിത പ്രശ്നങ്ങളാണു് സ്ത്രീയെ
തൊഴിലിൽ നിന്നു് അകറ്റി നിർത്തുന്ന മറ്റൊരു ഘടകം. ഇരുട്ടും മുമ്പെ വീട്ടിലെത്തണം തുടങ്ങി നിരവധി
യാഥാർത്ഥ്യങ്ങൾ സ്ത്രീ നേരിടുന്നു. നിർഭയ, സൗമ്യ തുടങ്ങിയ അനുഭവങ്ങൾ ഭയജനകം തന്നെ. തൊഴിൽ
ചെയ്തു് സമൂഹത്തിന്റെ സാമ്പത്തിക വികസനത്തിൽ പങ്കാളിയാകാൻ സ്ത്രീക്കു് തടസ്സം നില്ക്കുന്ന
ഘടകങ്ങളാണിവയെല്ലാം. ഈ തടസ്സങ്ങൾ മറികടക്കാനുതകുന്ന തൊഴിലിടമാണു് വിവർത്തനത്തിന്റേതു്.
സ്ത്രീ സൗഹൃദപരമായ ഇത്തരം തൊഴിലിടങ്ങൾ കോവിഡ് കാലത്തു് രൂപപ്പെട്ടിട്ടുണ്ടു്. സോഫ്റ്റ്വെയർ
മേഖലയിലെ തൊഴിലുകൾ അതു് ഇപ്പോഴും തുടരുന്നതായും കാണുന്നു. എന്നാൽ പിതൃമേധാവിത്വ
ഘടനയിലെ ഉത്തരവാദിത്തങ്ങളെല്ലാം നിർവഹിച്ചുകൊണ്ടു് ചെയ്യുന്ന ഈ ഇരട്ട
ജോലിഭാരത്തെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നുവരുന്നുണ്ടു്. റിട്ടയർ ചെയ്തതിനു ശേഷം വിവർത്തന
രംഗത്തെത്തിയവരും മലയാളത്തിലെ സ്ത്രീ വിവർത്തകരിലുണ്ടു് (ഉദാ. രമാമേനോൻ). വിശ്രമമില്ലാതെ
തൊഴിൽചെയ്തു ശീലിച്ച സ്ത്രീകൾ തനിക്കിഷ്ടപ്പെട്ട, തന്റെ അധ്വാനം ചരിത്രം മാനിക്കുമെന്നു് ഉറപ്പുള്ള രംഗം
തിരിച്ചറിഞ്ഞതാണു് കാരണം. മാത്രവുമല്ല, സർഗ്ഗപ്രക്രിയയുടെ ഹരം ഒരിക്കൽ അനുഭവിച്ചുകഴിഞ്ഞാൽ
വീണ്ടും വീണ്ടും അതിനായി ആഗ്രഹിച്ചുകൊണ്ടേയിരിക്കും.
</p>
        </div>
        <!--end of "section 2.18/.2"-->
        <div type="section" xml:id="sec2.19" n="2.19">
          <head type="sechead">‘നിഷ്ക്രിയ’മായ സ്ത്രീവിഭവശേഷി</head>
          <p style="noindent">തൊഴിലിന്റെയും തൊഴിലിടത്തിന്റെയും അനൗപചാരികത,
പ്രസിദ്ധീകരണത്തിലൂടെ ലഭിക്കുന്ന അംഗീകാരം, സാമ്പത്തികലബ്ധി തുടങ്ങി വിവർത്തനരംഗത്തു് ഇന്നു്
നിലനില്ക്കുന്ന സാഹചര്യങ്ങളാണു് വിദ്യാസമ്പന്നരായ സ്ത്രീവിവർത്തകർ പ്രയോജനപ്പെടുത്തുന്നതു്.
അവരുടെ പ്രയത്ന ശീലവുമായി ചേർത്തുവേണം ഇതു് കാണേണ്ടതു്. അതിനിടയിലെവിടെയും
പിതൃകേന്ദ്രിത വ്യവസ്ഥ നിഷ്കർഷിക്കുന്ന കടമകളൊന്നും മാറ്റിവെയ്ക്കുന്നില്ല, മറക്കുന്നുമില്ല. പ്രശസ്ത
നോവലെഴുത്തുകാരി കൂടിയായ ബി. എം. സുഹ്റ വിവർത്തനത്തിലേക്കു് കടന്നുവന്നതു് വിവരിക്കുന്നതു്
നോക്കുക:</p>
          <quote>
‘സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നതു് ചെറുപ്പത്തിലേയുള്ള സ്വപ്നമായിരുന്നു. എന്റെ വീട്ടിൽ മുമ്പു്
സ്ത്രീകളാരും തന്നെ കോളേജിൽ പോയി പഠിക്കുന്നതോ ജോലിക്കു പോകുന്നതോ ഞാൻ കണ്ടിട്ടില്ല.
എന്നിട്ടും പഠിച്ചു് സ്വന്തം കാലിൽ നില്ക്കണമെന്ന ഒരാശ എന്റെ ഉള്ളിൽ നാമ്പിട്ടു. തലതിരിഞ്ഞ
ആലോചനയാണെന്നു പറഞ്ഞു് എന്റെ ഉമ്മ അതു് ചെറുപ്പത്തിലേ നുള്ളിക്കളയാൻ കഠിനമായി ശ്രമിച്ചു.
പതിനെട്ടാം വയസ്സിൽ പഠനം പൂർത്തിയാക്കാതെ വിവാഹിതയാകുന്നതുവരെ ഞാനെന്റെ മോഹം
ഉള്ളിൽ കൊണ്ടുനടന്നു. വിവാഹിതയായി കുടുംബ പ്രാരാബ്ധം തലയിലായതോടെ എന്റെ സ്വപ്നവും
പൊലിഞ്ഞു. എന്റെ രണ്ടു മക്കളെ വളർത്തുന്നതിൽ മാത്രമായി പിന്നീടെന്റെ ശ്രദ്ധ. അവർ മുതിർന്നു്
പഠിക്കാനും ജോലിക്കുമൊക്കെയായി വീടുവിട്ടപ്പോൾ ഏകാന്തത വല്ലാതെ അലട്ടി. അതിൽ നിന്നൊരു
മോചനത്തിനായി വീണ്ടും വായന ശീലമാക്കി. സമയം പോക്കാൻ മാത്രമായിട്ടാണു് ആദ്യകാലത്തു്
എനിക്കിഷ്ടപ്പെട്ട ചില കഥകൾ ഇംഗ്ലീഷിൽ നിന്നു് മലയാളത്തിലേക്കു് വിവർത്തനം ചെയ്തു് തുടങ്ങിയതു്.’
<ref xml:id="xfn2.65" target="#fn2.65" type="noteAnchor">[65]</ref>
</quote>
          <!--end of "quote"-->
          <p style="indent">
</p>
          <p style="indent">സ്ത്രീയുടെ കടമകളെക്കുറിച്ചു സമൂഹം പുലർത്തുന്ന സ്റ്റീരിയോ ടൈപ്പ്
ചിന്തകളോടു് സ്ത്രീയുടെ ആഗ്രഹങ്ങളും കഴിവുകളും സംഘർഷത്തിലാകുന്നതു് ഇവിടെ വ്യക്തമാണു്.
ഇത്തരത്തിൽ വൈയക്തിക തലത്തിൽ നിരാശയും പ്രവർത്തന രാഹിത്യവും അനുഭവിക്കുന്നവരാണു്
സ്ത്രീകളിൽ ഭൂരിഭാഗവും. ആ അലട്ടലിൽ നിന്നാണു് എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന നിലയിലേക്കു് സ്ത്രീ
എത്തിപ്പെടുന്നതു്. പുതുതലമുറയിലെ കവി കൂടിയായ ജെനി ആൻഡ്രൂസിന്റെ സാഹചര്യം നോക്കുക:</p>
          <quote>
“പത്രപ്രവർത്തനത്തിന്റെ മണ്ഡലത്തിൽ ആവേശത്തോടെ പ്രവേശിച്ചുവെങ്കിലും വൈകാതെതന്നെ നീണ്ട
അവധിയിൽ അവിടം വിട്ടു് വീണ്ടും എട്ടുവർഷത്തോളം വായനയോ എഴുത്തോ ഒട്ടുമില്ലാതെ നില്ക്കെയാണു്
വിവർത്തനമെന്ന സാധ്യത മുന്നിലെത്തിയതു്. കുഞ്ഞുങ്ങളുടെയും വീടിന്റെയും കാര്യങ്ങൾ
ക്രമീകരിച്ചുകൊണ്ടു് വീട്ടിലിരുന്നുതന്നെ ചെയ്യാനൊക്കുന്ന ജോലി. ഗാന്ധിജി ചർക്കയിൽ
നൂൽനൂറ്റിരുന്നപോലെ, മഠങ്ങളിൽ കന്യസ്ത്രീകൾ പൂക്കൾ തുന്നുംപോലെ, അൾത്താര വസ്തുക്കളൊരുക്കും
പോലെ, നിത്യവും ഞാൻ തുടർന്നു പോരുന്ന സാധനയായിരിക്കുന്നു അതു്. നിർബന്ധിത സ്വഭാവമില്ലാതെ
അയവുള്ള നേരങ്ങൾ നോക്കി ചെയ്യാനൊക്കുന്ന കർമ്മം.” <ref xml:id="xfn2.66" target="#fn2.66" type="noteAnchor">[66]</ref>
</quote>
          <!--end of "quote"-->
          <p style="indent">
</p>
          <p style="indent">എഴുത്തു് എന്ന വിഭവശേഷി സ്ത്രീ സാമൂഹികോന്നമനത്തിനായി
ഉപയോഗിക്കുന്നതിനു പിന്നിലനുഭവിക്കുന്ന പരാധീനതകളാണു് ഈ വിവരണങ്ങളിലുള്ളതു്. ഇഷ്ടപ്പെട്ട
തൊഴിലിനോടു്, അതു് തരുന്ന സന്തുഷ്ടിയോടുള്ള മനോഭാവം കൂടി ഇവിടെ വ്യക്തമാണു്. ഇഷ്ടപ്പെട്ട ജോലി
ചെയ്യാനായി വ്യവസ്ഥയ്ക്കുള്ളിൽ നിന്നുതന്നെ സമയം കണ്ടെത്താൻ കഴിഞ്ഞവരാണു് സ്ത്രീ
വിവർത്തകരെല്ലാം. ആത്മാഭിമാനത്തോടെ ജോലിചെയ്യുന്ന ഇവർ ജീവിത വിജയം നേടിയ സ്ത്രീകളെന്ന
നിലയിൽ എല്ലാവർക്കും മാതൃകയാകേണ്ടവരാണു്. അവരുടെ ജീവിതചര്യയിലെ ചില അനുഭവങ്ങൾ
നോക്കുക:</p>
          <quote>
കുഞ്ഞുങ്ങൾ ഓടിക്കളിക്കുന്ന വീടു്. അമ്മ സദാ വീട്ടിൽ തന്നെയുണ്ടെങ്കിലും കടലാസുകൾക്കിടയിൽ
പൂഴ്‌ന്നങ്ങനെ ഇരിക്കുന്നതു് അവർക്കു് മടുപ്പിക്കുന്ന കാഴ്ചയാകാതിരിക്കുവാൻ കഴിവതും ശ്രദ്ധിച്ചു. അവർ
സ്കൂളുകളിലേക്കു് പോകുന്ന നേരം മാത്രം വിവർത്തനത്തിനു നീക്കിവെച്ചു. എങ്കിലും കുഞ്ഞുങ്ങളും അവരുടെ
അപ്പായും മടങ്ങിയെത്തുന്ന വൈകുന്നേരത്തും മനസ്സ് വാക്കുകളുടേയും വാക്യങ്ങളുടേയും ചേർച്ച
നോക്കലിൽ നിന്നു് പിരിയാൻ മടിച്ചു നിന്നിട്ടുള്ള നേരങ്ങളും പലപ്പോഴുമുണ്ടാകാറുണ്ടു്. ഒരു കനത്ത
കുഴയൽ. മനസ്സിനെ വേഗം അതിൽനിന്നു് പിടിവിടുവിച്ചു് വീണ്ടും ഞാൻ പരിചരണപ്പാതയിലേക്ക്. <ref xml:id="xfn2.67" target="#fn2.67" type="noteAnchor">[67]</ref>
</quote>
          <!--end of "quote"-->
          <p style="indent">
</p>
          <p style="indent">തൊഴിലിനും കുടുംബ ജീവിതത്തിനും ഇടയ്ക്കുള്ള നേർത്ത അതിർത്തികളിലെ
കയറ്റിറക്കങ്ങൾ. സ്ത്രീ ഏതു തൊഴിലും ചെയ്യുന്നതു് ഇത്തരം സംഘർഷങ്ങളിൽ നിന്നുകൊണ്ടാണു്.
കടമകളും ഉത്തരവാദിത്തങ്ങളും സദാ അലട്ടിക്കൊണ്ടിരിക്കും. ഇരുഭാഗവും—തൊഴിലും
കുടുംബാന്തരീക്ഷവും—സമതുലിതമാകേണ്ടതുണ്ടു്. ലിംഗസമത്വത്തിലൂടെയാണതു് സാധ്യമാക്കേണ്ടതു്.
ഭാര്യയുടെയും അമ്മയുടെയും കടമകൾ നിർവഹിച്ചുകൊണ്ടുതന്നെ ഒഴിവുസമയങ്ങൾ ഫലഭരിതമാക്കാൻ
പ്രയത്നിച്ചു് തന്റേതായൊരു ചരിത്രം സൃഷ്ടിക്കാനാണു് വിവർത്തന രംഗത്തെ സ്ത്രീ ശ്രമിക്കുന്നതു്. ടോണി
മോറിസന്റെ നോവലും മറ്റും മലയാളത്തിലെത്തിച്ച പ്രഭാ സക്കറിയാസ് എഴുതുന്നതു് അർത്ഥപുഷ്ടമായ
ഗർഭകാലത്തെ കുറിച്ചാണു്.</p>
          <quote>
ഈ പുസ്തകം വിവർത്തനം ചെയ്ത കാലത്തു് ഞാനും എന്റേതായ ഒരു തടവറയിലായിരുന്നു. മാസം
തികയാതെ പ്രസവിക്കാതിരിക്കാനായി ഏഴാംമാസം മുതൽ കട്ടിലിന്റെ കാൽഭാഗം ഉയർത്തിവെച്ചു്
അക്ഷരാർത്ഥത്തിൽ തലകീഴായി കിടന്ന ഒരു മൂന്നു മാസകാലത്താണു് ഈ വിവർത്തനത്തിന്റെ ഏറിയ
പങ്കും നടന്നതു്. <ref xml:id="xfn2.68" target="#fn2.68" type="noteAnchor">[68]</ref> ’
</quote>
          <!--end of "quote"-->
          <p style="indent">
</p>
          <p style="indent">ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തന്റേതായ ഇടം കണ്ടെത്താൻ സ്ത്രീ
ശ്രമിക്കുന്നതിന്റെ അടയാളങ്ങളായി വേണം ഈ തുറന്നെഴുത്തുകളെ കാണേണ്ടതു്. ജീവിതത്തിന്റെ
സ്വാഭാവികതകളെ അതായി കാണുകയും സ്വജീവിത വിജയത്തിനു വേണ്ടി ഓരോ നിമിഷവും
പ്രയത്നിക്കുന്ന വ്യക്തിസത്തയായി സ്ത്രീ ഇവിടെ വളരുകയും ചെയ്യുന്നു. ഇങ്ങനെ വിവർത്തന പ്രക്രിയയിൽ
പങ്കാളിയാകുന്ന സ്ത്രീവിവർത്തകരുടെ തികച്ചും വ്യത്യസ്തമായ ഭൗതിക സാഹചര്യങ്ങൾ സ്ത്രീ
വിവർത്തനത്തിന്റെ ചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്നു.
</p>
        </div>
        <!--end of "section 2.19/.2"-->
        <div type="section" xml:id="sec2.20" n="2.20">
          <head type="sechead">വിവർത്തനം ഒരു രാഷ്ട്രീയ പ്രക്രിയ</head>
          <p style="noindent">ലിംഗഭേദത്തിലൂന്നിയുള്ള സ്ത്രീ പഠനങ്ങളിൽ ഈ സാഹചര്യങ്ങൾ ഏറെ
പ്രധാനമാണു്. അതുപോലെയാണു് വിവർത്തന പ്രക്രിയയ്ക്കു് ആവശ്യമായ സമയം ജീവിതത്തിൽ നിന്നു്
മാറ്റിവെയ്ക്കുക എന്നതും. ഏറ്റവുമടുത്ത സമമൂല്യപദം പ്രയോജനപ്പെടുത്താനുള്ള സാവകാശം
വിവർത്തനത്തിനു് ലഭിക്കണം. അതിനുള്ള സമയം വ്യക്തി ജീവിതത്തിൽ ബാക്കി വെയ്ക്കേണ്ടതു് സ്ത്രീ
വിവർത്തകരുടെ ആവശ്യമായി വരുന്നു. പ്രസാധകരുടെ സമയം പാലിക്കാൻ ഗവൺമെന്റു ജോലി
ഉപേക്ഷിച്ചാലോ എന്നാലോചിക്കുന്നവരും ജോലിയിൽ നിന്നു് വിരമിച്ചതിനു ശേഷം സജീവ
വിവർത്തകരായവരും സ്ത്രീ വിവർത്തരുടെ കൂട്ടത്തിലുണ്ടു്. അവർക്കു് രേഖപ്പെടാതെ പോകുന്ന
സ്വജീവിതത്തെക്കാൾ വിലമതിക്കുന്നതാണു് വിവർത്തനം എന്ന സാഹിതീയ പ്രക്രിയ.
</p>
          <p style="indent">മുൻനിര പ്രസാധന ശാലകൾ വിവർത്തനം ചെയ്യാനായി തെരഞ്ഞെടുക്കുക
എന്നതു് ഒരു വ്യക്തിയുടെ കഴിവിനും അറിവിനും ലഭിക്കുന്ന ബഹുമതിയായാണു് കാണേണ്ടതു്. ‘ഇതൊന്നു്
വിവർത്തനം ചെയ്തു് തരുമോ’ എന്നതാണു് വിവർത്തകർക്കു് ലഭിക്കുന്ന ആദ്യ അഭ്യർത്ഥന.
വിവർത്തനത്തിനു വേണ്ട പാണ്ഡിത്യവും അറിവും കഴിവും നേടിയ ഒരു കൂട്ടം സ്ത്രീകളെ തേടി ഈ
അഭ്യർത്ഥന എത്തുന്നു എന്നതാണു് ഇവിടെ പ്രധാനം. അറിവിന്റെയും കഴിവിന്റെയും ഈ രംഗത്തു്
പുരുഷനു തുല്യമായി സ്ത്രീ പ്രവർത്തിക്കുന്നു/പരിഗണിക്കുന്നു എന്നതു് ലിംഗപദവിയിലെ സമത്വത്തിലേക്കു
വിരൽ ചൂണ്ടുന്നുണ്ടു്. പക്ഷപാതമില്ലാത്തതും സമതുലിതവുമായ ഒരു പൊതുമണ്ഡലത്തിലാണു്
സ്വതന്ത്രമായ ചിന്തകളും പ്രവർത്തനങ്ങളും ഇടപെടലുകളും സാധ്യമാകുന്നതു്. (പ്രസാധകരുടെ മുന്നിൽ
ചിലവുകുറഞ്ഞ വിവർത്തകരായി മാറുന്നുണ്ടോ എന്നതു് സൂക്ഷിക്കേണ്ട സംഗതിയാണു്).
</p>
          <p style="indent">കാലങ്ങൾ നീണ്ടുനില്ക്കുന്ന വായനക്കാരിലേക്കാണു് ഓരോ പുസ്തകവും
പിറന്നുവീഴുന്നതു്. സാഹിത്യ വിവർത്തനത്തെ സംബന്ധിച്ചിടത്തോളം സ്രോത പാഠത്തിന്റെ ഉദ്ദേശ്യം,
പ്രയോജനം, ലക്ഷ്യം എന്നിവ അറിയുന്നതു് മൂലഗ്രന്ഥത്തോടും ലക്ഷ്യ ഭാഷാ വായനക്കാരോടുമുള്ള
ഉത്തരവാദിത്തം നിറവേറ്റാൻ വിവർത്തകരെ സഹായിക്കും. നിരവധി കോപ്പികൾ വിറ്റഴിക്കുക എന്ന
ലക്ഷ്യത്തോടെ കമ്മീഷൻ വ്യവസ്ഥയിലെത്തുന്ന വിവർത്തനങ്ങൾ ലക്ഷ്യപാഠത്തിന്റെ ഉല്പാദനവും
വിതരണവും ഉറപ്പുവരുത്തുന്നു. ആഗോള സമ്പദ് വ്യവസ്ഥയുടെയും വിവര സാങ്കേതിക വിദ്യയുടെയും
വളർച്ച അറിവിന്റെയും സർഗ്ഗ പ്രവർത്തനങ്ങളുടെയും ഉല്പാദന-വിതരണ ക്രമങ്ങളിൽ മാറ്റം വരുത്തിയതു്
വിവർത്തന രംഗത്തും പ്രകടമാണു്. <ref xml:id="xfn2.69" target="#fn2.69" type="noteAnchor">[69]</ref> വിവർത്തനം തുടങ്ങുന്നതിനു മുമ്പുതന്നെ ഇവിടെ വായനക്കാരെ
ഉറപ്പുവരുത്തുന്നുണ്ടു്. സ്രോത പാഠത്തിനു പുറത്തുള്ള വായനക്കാരെയാണു് ഓരോ വിവർത്തന പാഠവും
സംബോധന ചെയ്യുന്നതു്. നോബൽ പ്രൈസ് പോലുള്ള അംഗീകാരത്തിന്റെയോ വിവാദങ്ങളുടെയോ
ചരിത്ര പരാമർശങ്ങളുടെയോ ബോധപൂർവ്വമുണ്ടാക്കുന്ന പ്രചാരണത്തിന്റെയോ പിൻബലത്തിലാണു്
വർത്തമാന കാലത്തു് വിവർത്തന ഗ്രന്ഥം വായനക്കാരിലെത്തിക്കുന്നതു്. അതിനിടയിൽ സ്ത്രീ
വിവർത്തകരുടെ ഭാഷാ നിപുണത മധ്യസ്ഥം വഹിക്കുന്നു എന്നേയുള്ളൂ.
</p>
        </div>
        <!--end of "section 2.20/.2"-->
        <div type="section" xml:id="sec2.21" n="2.21">
          <head type="sechead">സ്ത്രീ വിവർത്തകരുടെ തൊഴിലും ജീവിതവും</head>
          <p style="noindent">വിവർത്തനം ചെയ്യുന്നതു് സ്ത്രീയാകുമ്പോൾ വിവർത്തന പ്രക്രിയയെന്നതു്
വെറും ഭാഷാവ്യാപാരമല്ല; അതായതു്, സ്രോത ഭാഷയിൽ നിന്നു് ലക്ഷ്യ ഭാഷയിലേക്കുള്ള അപഗ്രഥന
ഉത്ഗ്രഥനങ്ങൾ മാത്രമല്ല അതു്. ആത്മീയവും ഭൗതികവും സാമൂഹികവും സാമ്പത്തികവും
സാംസ്കാരികവുമായ എല്ലാ പ്രതിസന്ധികളും മറി കടക്കാനുതകുന്ന പ്രക്രിയയാണെന്നു് വിവർത്തകരുടെ
അനുഭവങ്ങൾ തെളിയിക്കുന്നു. ‘ഫലത്തെക്കാൾ കർമ്മത്തെ സ്നേഹിക്കാനിടയാകുന്ന കർമ്മം’ എന്നു്
വിശേഷിപ്പിക്കുന്ന ജെനി ആൻഡ്രൂസ് ആ ആത്മീയ പ്രക്രിയ വിവരിക്കാൻ ശ്രമിക്കുന്നതു് ഇങ്ങനെയാണു്:
</p>
          <p style="indent">പുസ്തകങ്ങളിലെ കഥാപാത്രങ്ങൾ എന്നോടിണങ്ങി, ഇഷ്ടം കൂടി, ചിലപ്പോൾ
അവർ വിമുഖതയോടെ ദീർഘനേരം പിടി തരാതെ നിന്നു, എന്നെ തിരുത്തി. ചിലപ്പോൾ പരകായ
പ്രവേശം നടത്തി എന്നിലേക്കവർ കുടിയേറി. മനോഹരമായ അനുഭവം. ഗ്രന്ഥകാരനോടൊപ്പം,
ഗ്രന്ഥകാരിക്കൊപ്പം ആഴങ്ങളിലേക്കാണ്ടിറങ്ങുവാൻ, അവർ സഞ്ചരിച്ച വഴികളിലൂടെ ചുറ്റിത്തിരിയുവാൻ
പരിഭാഷ അവസരം തന്നു. ഹൃദയവും മനസ്സും പരിസരങ്ങളെ വിട്ടു് അവർക്കൊപ്പം അലയുകയും, വീണ്ടും
പരിസരങ്ങളിലേക്കു തിരിച്ചെത്തുകയും ചെയ്തു. ഫലത്തിൽ പരിഭാഷ എനിക്കു് ഒരു ആത്മീയ
സാധനയാണു് <ref xml:id="xfn2.70" target="#fn2.70" type="noteAnchor">[70]</ref>
</p>
          <figure rend="fright" type="gra">
            <graphic url="images/Isadora_Duncan.jpg" rendition="gra"/>
            <figDesc style="thumb">ഇസഡോറാ ഡങ്കൻ</figDesc>
          </figure>
          <p style="indent"> ജീവിതത്തിലെ തകർച്ചകളിൽ നിന്നു കരകേറാനുള്ള ഔഷധമായി ഈ
സർഗ്ഗപ്രക്രിയ അനുഭവിച്ചവരുമുണ്ടു്.</p>
          <quote>
ഏറെ താമസിയാതെ ജീവിതത്തിന്റെ വഴികൾ എന്നെ സംബന്ധിച്ചിടത്തോളം ദുർഘടവും സങ്കീർണ്ണവും
ആവുകയും നീണ്ട വർഷങ്ങൾ പുസ്തകങ്ങളിൽ നിന്നും അകലം പാലിച്ചു ജീവിക്കേണ്ടി വരികയും ചെയ്തു.
പിന്നീടു് ഞാനതിൽ നിന്നൊക്കെ പുറത്തുകടന്നു. ഒറ്റപ്പെട്ടുപോയ ജീവിതാവസ്ഥയിൽ അക്ഷരങ്ങളാണു്
എനിക്കു കൂട്ടായതും എന്നെ ആശ്വസിപ്പിച്ചതും. <ref target="https://ml.wikipedia.org/wiki/Isadora_Duncan">ഇസഡോറാ ഡങ്കന്റെ</ref> ‘മൈ
ലൈഫ് ’ എനിക്കു് ജീവിക്കാനുള്ള ഊർജ്ജം പകർന്നു. <ref xml:id="xfn2.71" target="#fn2.71" type="noteAnchor">[71]</ref>
</quote>
          <!--end of "quote"-->
          <p style="indent"> എന്നു് കൃഷ്ണവേണിയും</p>
          <quote>
വ്യക്തി ജീവിതത്തിന്റെ തകർച്ചകളിൽ നിന്നു കരകയറാനുഴറിയ എന്നെ റൂമി കണ്ടെത്തുകയായിരുന്നു.
റൂമിയുടെ ഭാവഗീതങ്ങൾ എന്റെ മനസ്സിലുണ്ടാക്കിയ അനുരണനങ്ങളായിരുന്നു എന്റെ മൊഴിമാറ്റം.
വിവർത്തനം ഒരു കാവ്യസപര്യയല്ല, ആയുധമെടുത്തുള്ള പോരാട്ടമാണു്. <ref xml:id="xfn2.72" target="#fn2.72" type="noteAnchor">[72]</ref>
</quote>
          <!--end of "quote"-->
          <p style="indent"> എന്നു് ഡോ. ഐറിസും എഴുതിയതു് അതിനാലാണു്. ഇഷ്ടത്തോടെ ചെയ്യുന്ന
ഏതു കർമ്മവും ഫലപ്രദമായ ഒരു ദിവ്യൗഷധം തന്നെ. വിഭവശേഷി സ്വയം തിരിച്ചറിഞ്ഞു്
പ്രയോഗിക്കാനവസരം കിട്ടിയ സ്ത്രീ താനേറെ ഇഷ്ടപ്പെടുന്നതു ചെയ്യാനായി സ്ഥിരജോലി
വേണ്ടെന്നുവെയ്ക്കാൻ കൂടി ധൈര്യപ്പെട്ടു. സുനീത ബാലകൃഷ്ണൻ, ഗൗരി എം. കെ. എന്നീ വിവർത്തകർ
ഉദാഹരണമാണു്. അതേസമയം ഇഷ്ടപ്പെടുന്ന ഈ തൊഴിൽ മറ്റു ജോലിക്കൊപ്പം കൊണ്ടുപോകാൻ
ശ്രമിക്കുന്നവരാണു് സ്ത്രീ വിവർത്തകരിലേറെയും. പിതൃകേന്ദ്രിത വ്യവസ്ഥയുടെ അദൃശ്യ അലിഖിത
നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ കേരളത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകൾ വിവർത്തനം എന്ന
തൊഴിലിടം നിലനിർത്തുന്നു; വിവർത്തകരെന്ന ദൃശ്യത നേടുന്നു.
</p>
          <p style="indent">സർഗ്ഗാത്മക സൃഷ്ടികളുടെ ദുർബലവും തരംതാണതുമായ പാഠഭേദം എന്ന
പദവിയാണു് ചരിത്രത്തിലുടനീളം വിവർത്തനത്തിനു ലഭിച്ചിട്ടുള്ളതെങ്കിലും സ്ത്രീകൾ ആദ്യകാലം മുതലേ
ഇതിനെ ശക്തമായ ആത്മപ്രകാശന മാർഗ്ഗമായി തിരഞ്ഞെടുത്തതായി കാണാം. അക്ഷര
ലോകത്തേക്കുള്ള കിളിവാതിലായും സമകാലിക ബൗദ്ധിക, രാഷ്ട്രീയ രംഗത്തേക്കു് സംഭാവന നല്കാനുള്ള
വഴിയായും വിവർത്തനം സ്ത്രീകളെ സഹായിച്ചിട്ടുണ്ടു്. <ref xml:id="xfn2.73" target="#fn2.73" type="noteAnchor">[73]</ref> എന്ന സമകാലിക വിവർത്തകയായ
സി. കബനിയുടെ നിരീക്ഷണം പ്രധാനമാണു്.
</p>
        </div>
        <!--end of "section 2.21/.2"-->
        <div type="section" xml:id="sec2.22" n="2.22">
          <head type="sechead">വിവർത്തനം നൽകുന്ന സ്ത്രീ സ്വാതന്ത്ര്യങ്ങൾ</head>
          <p style="noindent">സത്യത്തിനും കെട്ടുകഥകൾക്കും ഇടയ്ക്കുനിർത്തി സ്ത്രീയുടെ സർഗ്ഗാത്മക
രചനകൾക്കു മേൽ പിതൃകേന്ദ്രിത വ്യവസ്ഥയുടെ ചോദ്യങ്ങളുയർന്നപ്പോഴും <ref xml:id="xfn2.74" target="#fn2.74" type="noteAnchor">[74]</ref>
വിപ്ലവകരമായ ആശയങ്ങൾ വിനിമയം ചെയ്യുന്ന വിവർത്തനങ്ങൾ മൂല ഗ്രന്ഥകർത്താവിന്റെ
നിഴലിലായതിനാൽ പരിധിക്കപ്പുറമുള്ള കുറ്റപ്പെടുത്തലുകൾ അവിടെ എത്തിയില്ല. ഈ സാഹചര്യങ്ങൾ
കൂടി സ്ത്രീവിവർത്തകർക്കു് അവരുടെ തൊഴിൽ തുടരുന്നതിനു് സഹായകരമായിട്ടുണ്ടു്. നിലവിലുള്ള
സാമൂഹിക വ്യവസ്ഥയിൽ വിള്ളലുകളുണ്ടാക്കാൻ ശ്രമിക്കുമ്പോഴൊക്കെ അതിനുള്ള എതിർപ്പുകളും
രൂപപ്പെടുക സ്വാഭാവികമാണു്. സ്ത്രീജീവിതാനുഭവങ്ങൾ സാംസ്കാരിക പ്രതിനിധാനങ്ങളാക്കി
മാറിയപ്പോഴെല്ലാം എതിർപ്പുകളും രൂപപ്പെട്ടിട്ടുണ്ടു്. സ്ത്രീ എഴുതുന്നതിലെ ‘ഞാൻ’ എന്ന പ്രഥമ പുരുഷ
ആഖ്യാതാവു് പിതൃകേന്ദ്രിത വ്യവസ്ഥ ഉറ്റുനോക്കുന്ന ഒന്നാണു്. ആ ഒളിഞ്ഞു നോട്ടങ്ങളിൽ നിന്നും ചുഴിഞ്ഞു
നോട്ടങ്ങളിൽ നിന്നും വിവർത്തനം സുരക്ഷിതമാണു്.
</p>
          <figure rend="fleft" type="gra">
            <graphic url="images/Amrita_Pritam.jpg" rendition="gra"/>
            <figDesc style="thumb">അമൃതാ പ്രീതം</figDesc>
          </figure>
          <p style="indent">വിവർത്തക എന്ന സ്വത്വപ്രതിനിധാനത്തിൽ ‘ഞാൻ’ വേണ്ടാ എന്നതു് സ്ത്രീ
വിവർത്തകർ ആഘോഷമാക്കി മാറ്റി. സ്ത്രീയുടെ സ്വതന്ത്ര രചനകൾ സത്യത്തിനും കെട്ടുകഥയ്ക്കും ഇടയിൽ
നിർത്തി പിതൃകേന്ദ്രിത അധികാരം ചോദ്യം ചെയ്യുന്നതു് ഇവിടെയില്ല. സ്ത്രീ എന്ന വിവർത്തക മറ്റൊരാളുടെ
നിഴലിലാണല്ലോ നില്ക്കുന്നതു്! വിവർത്തനത്തിൽ ഒരാളുടെ സ്വത്വത്തിന്റെ ഭാഗമായ ഒന്നിൽ നിന്നു്
മറ്റൊരാൾ ഉല്പാദനം നടത്തുകയാണു് ചെയ്യുന്നതു്. <ref xml:id="xfn2.75" target="#fn2.75" type="noteAnchor">[75]</ref> സ്ത്രീ ജീവിതാനുഭവവും പ്രതിനിധാനവും
തമ്മിൽ വേർതിരിവുണ്ടെന്ന ധാരണ സൃഷ്ടിക്കാൻ സ്ത്രീ നടത്തുന്ന വിവർത്തനങ്ങൾക്കു് കഴിയുന്നുണ്ടു്.
അതേസമയം വിവർത്തനങ്ങളിലൂടെ പുതിയ പ്രതിനിധാന/പ്രകടന രൂപങ്ങൾ തേടുകയാണു് സ്ത്രീ
ചെയ്യുന്നതു്. സ്വയം പുനർനിർണ്ണയിക്കുകയും പുനർനിർവ്വചിക്കുകയും ചെയ്യുന്നതും
സ്ത്രീ-പുരുഷഭേദമില്ലാത്തതുമായ പുതിയ പ്രകടന രൂപങ്ങളിലൊന്നാണു് വിവർത്തനവും.
സർഗ്ഗപ്രക്രിയയുടെയും പ്രതിനിധാനത്തിന്റെയും ഇത്തരം പുതുരൂപങ്ങൾ പരോക്ഷമായി സ്ത്രീസമൂഹത്തെ
ശാക്തീകരിക്കുകയും സ്ത്രീപക്ഷ രാഷ്ട്രീയം ത്വരിതപ്പെടുത്തുകയുമാണു് ചെയ്യുന്നതു്.
</p>
          <p style="indent">പഠിച്ചും അനുഭവിച്ചും സ്വായത്തമാക്കിയ ഭാഷ പ്രയോഗിക്കാനവസരം
ലഭിച്ചതിന്റെ ആഹ്ലാദം, വാക്കുകൾക്കു മറുഭാഷ കണ്ടെത്താൻ ലഭിക്കുന്ന സർവ്വസ്വാതന്ത്ര്യം, അനന്തമായ
പ്രശ്നപരിഹാര പ്രക്രിയ, ആശയ പൂർണ്ണതയ്ക്കു വേണ്ടിയുള്ള നിരന്തര ശ്രമം, ഒടുവിൽ പൂർത്തിയാകുമ്പോൾ,
അതു് പ്രസിദ്ധീകരിക്കുമ്പോഴൊക്കെയുള്ള ആത്മാഭിമാനം, സാമ്പത്തികമായ സ്വാശ്രയത്വം തുടങ്ങി
പലതും ഒരു വിവർത്തനം പൂർത്തിയാക്കിയാലും വീണ്ടും വീണ്ടും ഈ തൊഴിലിലേക്കുതന്നെ മടങ്ങാൻ
പ്രേരണ നല്കുന്ന ഘടകങ്ങളാണു്. അതുകൊണ്ടുതന്നെ ജീവിതത്തിൽ നിന്നു് വിവർത്തകയെന്ന
സ്വത്വത്തിന്റെ നിലനിൽപിനു് ആവശ്യമായ സമയം അവർ കണ്ടെത്തുന്നു. രമാമേനോൻ തന്റെ
അനുഭവക്കുറിപ്പിൽ പറയുന്നതു് നോക്കുക:
</p>
          <p style="indent">സാധാരണ ഒരു വീട്ടമ്മയുടെ വളരെ സാധാരണമായ ലോകം, അനുഭവങ്ങൾ.
എന്നാൽ വിവർത്തനത്തിൽ ചെന്നുപെട്ടതോടെ… എന്റെ ലോകം വിശാലമായി… അതിനു
തക്കവണ്ണം കാഴ്ചകൾ വളർന്നു. ഏതെല്ലാം തരത്തിലുള്ള പുസ്തകങ്ങൾ, പ്രമേയങ്ങൾ,
ഭാഷാശൈലികൾ… ഓരോ പുസ്തകവും ഓരോ പ്രവാഹമായി… അതിലൂടെ എന്റെ മനസ്സും
സ്വച്ഛന്ദം തുഴഞ്ഞുനീങ്ങി. <ref xml:id="xfn2.76" target="#fn2.76" type="noteAnchor">[76]</ref>
</p>
          <figure rend="fright" type="gra">
            <graphic url="images/Sethu.jpg" rendition="gra"/>
            <figDesc style="thumb">സേതു</figDesc>
          </figure>
          <p style="indent"> ഒരു ഭാഷയിൽ നിന്നു് മറ്റൊന്നിലേക്കു മാറ്റുന്ന ജാലവിദ്യയിൽ രസിക്കുന്നതു
കൊണ്ടാണു് വിവർത്തന ശ്രമങ്ങൾ തുടരുന്നതെന്നാണു് <ref target="https://books.sayahna.org/html/kgs-bio.html"> കെ. ജി. ശങ്കരപിള്ള</ref>, <ref target="https://ml.wikipedia.org/wiki/Sethu"> സേതു</ref>, <ref target="https://ml.wikipedia.org/wiki/C._V._Raman_Pillai"> സി. വി. രാമൻപിള്ള</ref>
തുടങ്ങിയവരുടെ രചനകൾ ഇംഗ്ലീഷിലേക്കു് വിവർത്തനം ചെയ്ത പ്രേമ ജയകുമാർ അഭിപ്രായപ്പെടുന്നതു്.
<ref xml:id="xfn2.77" target="#fn2.77" type="noteAnchor">[77]</ref>
ഏതായാലും മലയാളത്തിൽ ഇന്നു് മറ്റു് സർഗ്ഗാത്മകമേഖലകളിൽ കഥ, കവിത, നോവൽ, നാടകം
തുടങ്ങിയവയിലെ എഴുത്തുകാരുടെ എണ്ണത്തിൽ നിന്നു് വളരെ മുന്നിലാണു് സ്ത്രീവിവർത്തകർ എന്നു്
ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകും. പ്രസാധകരുടെ കൂടി പിന്തുണയിൽ വിവർത്തന രംഗത്തു്
ഇത്രയധികം സ്ത്രീകൾ തൊഴിൽ ചെയ്യുന്നുണ്ടെങ്കിൽ അതു് അറിവിന്റെയും കഴിവിന്റെയും അംഗീകാരം
കൂടിയാണു്. ഭാഷാപാണ്ഡിത്യം അഥവാ ഭാഷാ പ്രയോഗത്തിന്റെ സർഗ്ഗാത്മക ശേഷിയിൽ തുല്യപദവി
നേടാൻ കേരളത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകൾക്കു് കഴിഞ്ഞു എന്നർത്ഥം.
</p>
        </div>
        <!--end of "section 2.22/.2"-->
        <div type="section" xml:id="sec2.23" n="2.23">
          <head type="sechead">സ്ത്രീപക്ഷമാകുന്ന സ്ത്രീവിവർത്തനങ്ങൾ</head>
          <p style="noindent">സ്ത്രീപക്ഷ രചനകളോടും അവയുടെ വിവർത്തനങ്ങളോടും പുലർത്തുന്ന
നിലപാടുകളും വിവർത്തനത്തിനെടുക്കുന്ന രചനകളും ശ്രദ്ധിച്ചാൽ ഇവർ പുലർത്തുന്ന സ്ത്രീപക്ഷ
മനോഭാവം വ്യക്തമാകും.
</p>
          <p style="indent">സ്ത്രീകൾ എഴുതിയതോ അവരോടു് തെളിഞ്ഞ മനസ്സോടെ അനുഭാവമുള്ളവർ
എഴുതിയതോ ആയ പുസ്തകങ്ങൾ ഞാൻ സന്തോഷത്തോടെ വിവർത്തനത്തിനായി തിരഞ്ഞെടുത്തു. ഇതു്
ഞാൻ എന്നോടുതന്നെ പുലർത്തു സത്യത്തിന്റെ ഭാഗമാണു്. <ref xml:id="xfn2.78" target="#fn2.78" type="noteAnchor">[78]</ref>
</p>
          <figure rend="fleft" type="gra">
            <graphic url="images/Sarojinisahoo.jpg" rendition="gra"/>
            <figDesc style="thumb">സരോജിനീ സാഹു</figDesc>
          </figure>
          <p style="indent"> തലമുതിർന്ന വിവർത്തകയായ വാസന്തി ശങ്കരനാരായണന്റെ വാക്കുകൾ
അതു് തെളിയിക്കുന്നുമുണ്ടു്. ഇത്രയധികം സ്ത്രീകൾ വിവർത്തനരംഗത്തു് കടന്നുവരുമ്പോൾ സമൂഹത്തിലെ
സ്ത്രീ സ്വത്വഘടനയിൽ പല പരിവർത്തനങ്ങളും സംഭവിക്കുന്നുണ്ടു്. പ്രാഥമികമായി ദേശം, വർഗ്ഗം, ലിംഗം
എന്നിവ നിർമ്മിക്കുന്ന സ്വത്വത്തിൽ എഴുത്തുപോലുള്ള പ്രതിനിധാന പ്രക്രിയകൾക്കു് ചില
കൂട്ടിച്ചേർക്കലുകൾ നടത്താൻ കഴിയും. ഒരു പുസ്തകമെഴുതുക എന്നതു് വ്യക്തിയുടെ അകംപുറം
സ്വത്വത്തിൽ വലിയ പരിവർത്തനങ്ങളാണുണ്ടാക്കുന്നതു്. മറ്റുള്ളവരാൽ തിരിച്ചറിയപ്പെടുന്നതാണു് ഓരോ
വ്യക്തിയുടെയും സ്വത്വം. ഒരു സാംസ്കാരിക ബൗദ്ധിക പ്രവർത്തനമെന്ന നിലയിൽ
സാമൂഹികാംഗീകാരമുള്ള വിവർത്തക എന്നു് സമൂഹം തിരിച്ചറിയുന്നതു് പ്രധാനമാണു്. മകൾ, ഭാര്യ, അമ്മ,
അധ്യാപിക, ബാങ്ക് ഉദ്യോഗസ്ഥ തുടങ്ങി നിലവിലുള്ള സ്വത്വത്തിൽ സ്ത്രീ കഠിനാധ്വാനത്തിലൂടെ
നേടിയെടുക്കുന്ന ഒരു കൂട്ടിച്ചേർക്കലാണതു്. വ്യക്തിയുടെ അസ്തിത്വ നിർണ്ണയത്തിലും ഇതു്
പ്രധാനപ്പെട്ടതാണു്. ആത്മീയവും ഭൗതികവുമായ പല സാമൂഹിക പ്രതിസന്ധികളും മറികടക്കാൻ ഈ
പുതിയ മേൽവിലാസം സ്ത്രീയ്ക്കു് സഹായകമാകുന്നുണ്ടു്. അതുകൊണ്ടു്, വിവർത്തന പ്രക്രിയയിൽ സ്ത്രീ
ഉപയോഗിക്കന്ന ഭാഷാ നൈപുണി എന്നതു് സ്ത്രീ എഴുത്തിന്റെ മറ്റൊരു രൂപം തന്നെയാണു്. സ്വതന്ത്ര
രചന നേരിടുന്ന പ്രസാധനത്തിന്റെ വെല്ലുവിളികളൊന്നുമില്ലാതെ സമൂഹത്തിൽ സ്വയം
അടയാളപ്പെടുത്താൻ വിവർത്തനം സ്ത്രീ എഴുത്തുകാരെ സഹായിക്കുന്നു. സ്വജീവിതം വിവർത്തന
പ്രക്രിയയിൽ രേഖപ്പെടുന്നുണ്ടു് എന്ന തിരിച്ചറിവാണു് വിവർത്തനത്തിനു വേണ്ട സമയം ജീവിതത്തിൽ
ബാക്കിവെയ്ക്കുന്നതിനു് വിദ്യാസമ്പന്നരായ സ്ത്രീകൾക്കു പ്രേരണയാകുന്നതു്.
</p>
        </div>
        <!--end of "section 2.23/.2"-->
        <div type="section" xml:id="sec2.24" n="2.24">
          <head type="sechead"> നിശ്ശബ്ദ വിപ്ലവം</head>
          <figure rend="fright" type="gra">
            <graphic url="images/Arundhati_Roy_W.jpg" rendition="gra"/>
            <figDesc style="thumb">അരുന്ധതി റോയി</figDesc>
          </figure>
          <p style="noindent"> ഇത്തരത്തിൽ, ഒരു പിതൃകേന്ദ്രിത സമൂഹത്തിൽ സ്ത്രീയ്ക്കു് നിലവിലുള്ളതിൽ
നിന്നു് ഭിന്നമായി പുതിയ മേൽവിലാസം സൃഷ്ടിക്കുന്ന എല്ലാ പ്രതിനിധാനങ്ങളും ഒരുതരം രാഷ്ട്രീയ പ്രക്രിയ
തന്നെയാണു്. ഒരു പ്രവർത്തനത്തിൽ പുരുഷന്റെ സ്ഥാനത്തു് സ്ത്രീയെ പരിഗണിക്കുന്നു എന്നതു മുതൽ
വിവർത്തനത്തിൽ സൃഷ്ടിക്കുന്നതും പുനർസൃഷ്ടിക്കുന്നതുമായ എല്ലാ ഭാഷാപ്രയോഗങ്ങളും
ജീവിതാനുഭവങ്ങളും സാമൂഹികാനുഭവങ്ങളും രാഷ്ട്രീയമെന്ന നിലയിൽ പ്രവർത്തിക്കുന്നു. സ്ത്രീരചനകളാൽ
സമ്പന്നമാണു് സമകാലിക മലയാള സാഹിത്യം. സ്വതന്ത്ര സ്ത്രീ രചനകളിലുള്ള സൂക്ഷ്മ രാഷ്ട്രീയം സ്ത്രീ
വിവർത്തനത്തിലും വിവർത്തന ദൗത്യമേറ്റെടുക്കുന്നതിലും കണ്ടെത്താനാവും. ജയശ്രീ മിശ്രയുടെ
രചനകൾ പ്രിയ എ. എസും (ജന്മാന്തര വാഗ്ദാനങ്ങൾ), സാജിതയും (രഹസ്യങ്ങളും നുണകളും), സുനീതയും
(റാണി), ജോളി വർഗീസും (ശേഷം), <ref target="https://en.wikipedia.org/wiki/Arundhati_Roy"> അരുന്ധതി റോയി</ref> യുടെ
നോവൽ <ref target="https://ml.wikipedia.org/wiki/Priya_A.S.">പ്രിയ എ. എസും</ref>
(കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ), <ref target="https://ml.wikipedia.org/wiki/K.R._Meera">
കെ. ആർ. മീര</ref> യുടെ <ref target="https://ml.wikipedia.org/wiki/Aarachar">ആരാച്ചാർ</ref> <ref target="https://ml.wikipedia.org/wiki/J._Devika">ജെ. ദേവിക</ref> യും (Hang Woman),
<ref target="https://ml.wikipedia.org/wiki/Anita_Nair"> അനിതാ നായരുടെ</ref>
ഇദ്രിസ് സ്മിത മീനാക്ഷിയും, മറവിയുടെ പാഠങ്ങൾ ജോളിവർഗീസും, ബെറ്റർമാൻ <ref target="https://ml.wikipedia.org/wiki/Prameela_Devi">പ്രമീളാദേവി</ref> യും, <ref target="https://en.wikipedia.org/wiki/Sarojini_Sahoo"> സരോജിനീ സാഹു</ref> വിന്റെ
പെണ്ണകം പ്രമീള കെ. പി.യും, <ref target="https://ml.wikipedia.org/wiki/Amrita_Pritam">
അമൃതാ പ്രീതത്തി</ref> ന്റെ റവന്യൂ സ്റ്റാമ്പ് കൃഷ്ണവേണിയും, <ref target="https://ml.wikipedia.org/wiki/Meena_Kandasamy"> മീന കന്ദസ്വാമി</ref> യുടെ
സ്പർശം വി. എസ്. ബിന്ദു വും, ഊരും പേരും ഇല്ലാത്തവർ കെ. പി. പ്രമീളയും, മഹാശ്വതാദേവിയുടെ
മുകുന്ദന്റെ താളിയോലകൾ ലീലാസർക്കാരും, തമിഴ് പെൺകഥകൾ പി. ഉഷാദേവിയും, വിവർത്തനം
ചെയ്യുമ്പോൾ വിവർത്തനം പൂർണ്ണമായും സ്ത്രീപക്ഷമാകുന്നു. ഒരു സ്ത്രീ അഥവാ സ്ത്രീപക്ഷവിവർത്തനം
തന്നെയാവണം എന്ന നിർബന്ധത്തോടെ ബോധപൂർവ്വം നടക്കുന്ന തിരഞ്ഞെടുപ്പു് ഇവയിൽ
ചിലതിനെങ്കിലും ഉണ്ടു്. അതു് സ്ത്രീയനുഭവങ്ങളുടെ ഭാഷാന്തരീകരണത്തിൽ അർത്ഥവ്യത്യാസം വരാൻ
പാടില്ല എന്ന ‘വിശ്വസ്തത’യാണു് ലക്ഷ്യം വെയ്ക്കുന്നതു്. സ്ത്രീയുടെ രചനകൾ സ്ത്രീതന്നെ വിവർത്തനം
ചെയ്യണമെന്നതു് സ്ത്രീപക്ഷവിവർത്തന(Feminist Translation)ത്തിന്റെ അജണ്ടയാണു്. <ref xml:id="xfn2.79" target="#fn2.79" type="noteAnchor">[79]</ref>
സ്ത്രീരചനകളുടെ വിവർത്തനത്തിൽ ഇത്രയധികം സ്ത്രീകൾ ഇടപെടുമ്പോൾ സ്ത്രീവിവർത്തന പ്രക്രിയ
ബോധപൂർവ്വമായ രാഷ്ട്രീയഇടപെടലായി മാറുന്നു. പ്രതിനിധാനപ്രക്രിയകളിൽ വളരെ സൂക്ഷ്മമായി
ഇടപെടുന്ന മലയാളത്തിലെ സ്ത്രീഎഴുത്തുകാരാണു് ഈ നിശബ്ദവിപ്ലവത്തിനു പുറകിൽ പ്രവർത്തിക്കുന്നതു്
എന്നതും ശ്രദ്ധേയമാണു്.
</p>
        </div>
        <!--end of "section 2.24/.2"-->
        <div type="section" xml:id="sec2.25" n="2.25">
          <head type="sechead">സുഭദ്രാ പരമേശ്വരൻ എന്ന മാതൃക</head>
          <figure rend="fright" type="gra">
            <graphic url="images/sheeba-trans-03.jpg" rendition="gra"/>
            <figDesc style="thumb">സുഭദ്രാ പരമേശ്വരൻ</figDesc>
          </figure>
          <p style="noindent">വിവർത്തകരുടെ പേരു് വളരെ ചെറിയ ഫോണ്ടിലും ജീവചരിത്രക്കുറിപ്പു്
രണ്ടോ മൂന്നോ വരികളിലും ഒതുക്കുകയാണു് വിവർത്തന പുസ്തകങ്ങളിലെ പൊതുരീതി. കുടുംബത്തിന്റെ
സാമ്പത്തിക ഭദ്രതയ്ക്കു വേണ്ടി വിവർത്തനം തുടങ്ങിയ മിസിസ്സ് സുഭദ്രാ പരമേശ്വരൻ (1920–1967) <ref xml:id="xfn2.80" target="#fn2.80" type="noteAnchor">[80]</ref> കേരള
സർവകലാശാല മലയാള വിഭാഗം ലൈബ്രറിയിൽ നിന്നു ലഭിച്ച ചെന്നായ്ക്കൾക്കിടയിൽ <ref xml:id="xfn2.81" target="#fn2.81" type="noteAnchor">[81]</ref> എന്ന
വിവർത്തന നോവലിന്റെ രണ്ടാം പതിപ്പു് വിവർത്തന പുസ്തകങ്ങളുടെ പൊതുവായ രൂപകല്പനയിൽ
നിന്നും വേറിട്ടുനില്ക്കുന്നു. വിവർത്തകയുടെ പേരു് നോവലിന്റെ പേരിനോടൊപ്പം വലിയ അക്ഷരത്തിൽ
പുറം പേജിൽ തന്നെ നല്കി. സ്വന്തം പ്രസ് എന്ന ആനുകൂല്യമുണ്ടെങ്കിലും മലയാളത്തിൽ മാത്രമല്ല, പുസ്തക
പ്രസാധനത്തിന്റെ ചരിത്രത്തിൽതന്നെ അപൂർവ്വമാണു് ഈ രീതി. മൂലകർത്താവിന്റെ പേരും (Bruno
Aptz) പുസ്തകത്തിന്റെ യഥാർത്ഥ ജർമ്മൻ പേരും (Nacket Under Wolfen) ഒന്നാം പുറത്തിലാണു്
നല്കിയതു്. Bruno Aptz നെക്കുറിച്ചുള്ള ചെറുവിവരണം അഞ്ചാം പുറത്തും. ‘ബുച്ചൻവാൾഡ്
തടങ്കൽപാളയത്തിലെ സമര സഖാക്കളുടെ ബഹുമാനാർത്ഥം ഞാൻ ഈ നോവലിലെ
മിക്കകഥാപാത്രങ്ങൾക്കും അവരുടെ പേരുകൾ തന്നെ നല്കിയിരിക്കുകയാണു്’ എന്ന അഭിവാദ്യം പുറം
ആറിലും നല്കിയിട്ടുണ്ടു്. നാലാം പുറത്തിൽ നല്കിയ വിവർത്തകയുടെ മറ്റു് കൃതികളുടെ വിവരങ്ങളും
മൂലഗ്രന്ഥകർത്താക്കളെ കേന്ദ്രീകരിച്ചുകൊണ്ടല്ല. ബൾഗേറിയൻ നോവൽ, ജർമ്മൻ നോവൽ, റഷ്യൻ
നോവൽ എന്നിങ്ങനെയുള്ള വിലാസത്തിലാണു് അവ. ഈ ഭാഷകളിൽനിന്നു് ഇംഗ്ലീഷിൽ വന്നവയാണു്
സുഭദ്രാ പരമേശ്വരൻ മലയാളത്തിലെത്തിച്ചതു്. അതായതു് മൂലഗ്രന്ഥത്തിന്റെ പരോക്ഷ വിവർത്തനമാണു്
അവർ ചെയ്തതു്. ഇംഗ്ലീഷിതര ഭാഷാ രചനകൾ അധികവും പരോക്ഷ വിവർത്തനം വഴിയാണു്
മലയാളത്തിലെത്തുന്നതു്. നാലാം പുറത്തിൽ നല്കിയ വിവർത്തകയുടെ ചിത്രമാണു് പുസ്തകത്തിന്റൈ
മറ്റൊരു സവിശേഷത. വിവർത്തനമാണു് പ്രധാനം. വിവർത്തനം മൂലകൃതിയല്ല എന്നും അവിടെ ലക്ഷ്യ
ഭാഷയ്ക്കു് വേണ്ടിയുള്ള പുനരെഴുത്താണു് നടക്കുന്നതെന്നും ലക്ഷ്യ ഭാഷാ സാഹിത്യത്തിന്റെ
ഭാഗമാണതെന്നും ലക്ഷ്യ ഭാഷാസാഹിത്യം രൂപീകരിക്കുന്നതിലും ഭാവുകത്വം നിർണയിക്കുന്നതിനും
വിവർത്തനത്തിനു് പങ്കുവഹിക്കാനുണ്ടെന്നുമൊക്കെ ഈ പുസ്തക രൂപകല്പന വിളിച്ചുപറയുന്നുണ്ടു്. മൂല
കൃതിക്കോ മൂല ഗ്രന്ഥകാരനോ അല്ല പ്രാധാന്യം നല്കേണ്ടതെന്നു് വിവർത്തകയുടെ ചിത്രം സഹിതമുള്ള
പുസ്തകം വാദിക്കുന്നു. തന്റെ പ്രവൃത്തിയോടുള്ള അഭിമാനം, നിലപാടു്, ഉയർന്ന ആത്മശിക്ഷണം,
ആത്മബോധം, കാര്യപ്രാപ്തി തുടങ്ങിയവയുടെ തെളിവായിക്കൂടി ഇതു് പരിഗണിക്കാം. വിവർത്തകരുടെ
ആത്മാഭിമാനം ഉയർത്തുന്നതാണു് ഈ രൂപകല്പന എന്നു് പറയാതെ വയ്യ. വിവർത്തന രചനകൾ ലക്ഷ്യ
ഭാഷയിൽ പുറത്തിറങ്ങുന്ന സ്വതന്ത്ര സാഹിത്യ രചനകളിൽ നിന്നു് വേർതിരിക്കേണ്ടതില്ല.
സാധാരണയായി, വിവർത്തനങ്ങൾ പുറത്തിറങ്ങുമ്പോൾ വിവർത്തകർക്കു് പുസ്തക രൂപകല്പനയിലോ
ഇത്തരത്തിലുള്ള കൈകടത്തലിനോ ഇടമില്ല. അക്കാലത്തു്, ഒരു പരിഭാഷകക്കുറിപ്പു് പോലും
അനുവദിക്കുന്നതു് മലയാളത്തിൽ ചുരുക്കമാണു്. <ref xml:id="xfn2.82" target="#fn2.82" type="noteAnchor">[82]</ref> 2011-ൽ ചിന്താപബ്ലിഷേഴ്സ് പുറത്തിറക്കിയ പുസ്തകം നോക്കൂ.
സുഭദ്രാ പരമേശ്വരന്റെ സാഹചര്യവും ചങ്കൂറ്റവുമില്ലെങ്കിലും തീർച്ചയും നിരന്തരം തീരുമാനങ്ങളെടുക്കേണ്ട
ഒരു സർഗ്ഗാത്മകക്രിയ എന്ന നിലയിൽ വിവർത്തനം വ്യക്തിസത്തയിൽ കാര്യപ്രാപ്തിയും
ആത്മവിശ്വാസവും ഉണ്ടാക്കുന്നുണ്ടു്.
</p>
        </div>
        <!--end of "section 2.25/.2"-->
        <div type="section" xml:id="sec2.26" n="2.26">
          <head type="sechead">വിവർത്തനം എന്ന സ്വത്വനിർമ്മാണ പ്രക്രിയ</head>
          <p style="noindent">സർഗ്ഗസാഹിത്യത്തിൽ മാത്രമല്ല, വിവർത്തകരുടെ വ്യക്തിസത്തയിലും
വിവർത്തന പ്രക്രിയ പരിവർത്തനം വരുത്തുന്നുണ്ടു്. അതു് വിപുലമായ ഒരു പ്രവർത്തനമാണു്. സർഗ്ഗ
പ്രക്രിയയുടെ ഹരം തന്നെയാണു് വിവർത്തന പ്രക്രിയയിലും അടങ്ങിയിട്ടുള്ളതു്. പുനഃസൃഷ്ടിയെന്ന
നിലയിലല്ല സൃഷ്ടികർമ്മം തന്നെയായാണു് അവർ അതു് നിർവ്വഹിക്കുന്നതു്. സർഗ്ഗാത്മക രംഗത്തു് സജീവ
സാന്നിധ്യമറിയിച്ച എഴുത്തുകാരും മറ്റുള്ളവരും വിവർത്തന രംഗത്തേക്കു് കടന്നുവരിക എന്നാൽ
വിവർത്തനത്തിന്റെ പ്രതിനിധാന പ്രക്രിയയിൽ ഒരു ഇടം നേടുക അഥവാ അതിനു് സാംസ്കാരിക മൂല്യം
ഉണ്ടു് എന്നാണു്. ഇരുഭാഷയിലുമുള്ള അറിവു്, സർഗ്ഗ രചനയ്ക്കുള്ള താല്പര്യം എന്നിവ മാത്രമല്ല, സ്രോത
പാഠത്തിൽ നിന്നു് വ്യത്യാസമില്ലാതെ, കുറവോ കൂടുതലോ ഇല്ലാതെ, നിശ്ചിത രൂപത്തിലും ശൈലിയിലും
രൂപകല്പന ചെയ്തു് പാഠം പ്രസാധകരിലെത്തിക്കുന്നതു വരെ എഴുത്തുകാർ അനുഭവിക്കുന്ന ആകാംക്ഷയും
സംഘർഷങ്ങളും വിവർത്തകരിലുമുണ്ടു്. ആദ്യന്തം സങ്കീർണ്ണമായ ഈ പ്രക്രിയവഴി ലഭിക്കുന്ന
ആത്മസന്തുഷ്ടി ഒരിക്കൽ ലഭിച്ചുകഴിഞ്ഞാൽ വീണ്ടും വീണ്ടും അതിനുവേണ്ടി ആഗ്രഹിക്കും. ഇവിടെ
വിവർത്തനം ഒരു അസ്തിത്വ പ്രശ്നമായി മാറുന്നു.
</p>
          <figure rend="fright" type="gra">
            <graphic url="images/sheeba-trans-01.jpg" rendition="gra"/>
          </figure>
          <p style="indent"> വ്യക്തിസത്തയിൽ നിരവധി മാറ്റങ്ങൾക്കു് വിവർത്തന പ്രക്രിയ
കാരണമാകുന്നുണ്ടു്. ഗാഢവായനയാണു് വിവർത്തന പ്രക്രിയയിൽ നടക്കുന്നതു്. <ref xml:id="xfn2.83" target="#fn2.83" type="noteAnchor">[83]</ref> വ്യക്തിസത്ത
മുഴുവൻ വിവർത്തന പ്രക്രിയിൽ മുഴുകുകയും വാക്കുകൾ നല്കുന്ന പുതിയ ആശയങ്ങളും നവാനുഭവങ്ങളും
വ്യക്തിസത്തയെ തന്നെ പുതുക്കി പണിയുകയും ചെയ്യുന്നു. ഭാഷ പ്രയോഗിക്കാനുള്ള ശേഷി വർദ്ധിക്കുന്നു
എന്നതാണു് പ്രധാനം. വ്യാഖ്യാതാക്കളെക്കാൾ കൂടുതൽ പ്രായോഗികമായി ഭാഷ ഉപയോഗിക്കുന്നതു്
വിവർത്തകരാണു്. വായിക്കാനുള്ള കഴിവു്, എഴുതാനുള്ള കഴിവു്, പുനർരചിക്കാനുള്ള കഴിവു് തുടങ്ങി
ഭാഷയുടെ പ്രയോഗ ശേഷി കൈമുതലായുണ്ടാകുക എന്നതു് അന്തർദ്ദർശനത്തിന്റെയും
അവബോധത്തിന്റെയും പരിശീലനം കൂടിയായി വിവർത്തനത്തെ മാറ്റുന്നു. ആശയ വിനിമയത്തിനു്
യോഗ്യമായതും കൂടുതൽ സമമൂല്യവുമായ പദത്തിനു വേണ്ടി കഠിനമായി അധ്വാനിക്കുകയും ഒടുവിൽ
സംശയ രഹിതമായി ഒരു പദം തീർച്ചപ്പെടുത്തുകയും ചെയ്യുന്ന വിവർത്തന പ്രക്രിയ ഉറച്ചതും
നിശ്ചിതവുമായ ഒരു നിലപാടെടുക്കാനുള്ള മനഃസ്ഥിതി രൂപപ്പെടാൻ പ്രാപ്തമാണു്. ചഞ്ചല ചിത്തരും
അബലകളുമെന്നു് പിതൃകേന്ദ്രിത സമൂഹം വിശേഷിപ്പിക്കുന്ന സ്ത്രീകളിൽ മാറ്റങ്ങളുണ്ടാക്കാൻ വിവർത്തന
പ്രക്രിയയിൽ നിരന്തരം നടക്കുന്ന ഓരോ തീരുമാനത്തിനും കഴിയുന്നു. വിവിധ സംസ്കാരങ്ങളെ കുറിച്ചു്
സൂക്ഷ്മമായ അറിവു് നേടുന്നതും അതു് ലക്ഷ്യ ഭാഷയിലേക്കു് രൂപം മാറ്റുന്നതിനായി തങ്ങളുടെ
കൈകളിൽ/നിയന്ത്രണത്തിൽ അല്പസമയം അതോ ഇതോ, വേണോ വേണ്ടയോ എന്നമട്ടിൽ
നിലകൊള്ളുന്നതും തങ്ങളുടെ ചായ്വിനനുസരിച്ചു് തെരഞ്ഞെടുക്കുന്നതും വ്യക്തിസത്തയിൽ അധികാര
പ്രയോഗത്തിന്റെ സുഖം അവശേഷിപ്പിക്കുന്നു. ഈ തെരഞ്ഞെടുപ്പിനുള്ള അധികാരം സ്ത്രീയുടെ
ജീവിതത്തിൽ പിതൃകേന്ദ്രിത സംസ്കാരം നിഷേധിച്ചതാണെന്നു് മറക്കരുതു്. അത്യധികം ശ്രദ്ധിച്ചുചെയ്യേണ്ട
വിവർത്തനമെന്ന ജോലി വ്യക്തിസത്തയെ ഒരു പ്രത്യേകവൈദഗ്ദ്ധ്യത്തിലേക്കു് എത്തിക്കുകയും
പ്രയത്നമെന്നതു് ഒരു ശീലമായി മാറുകയും പൂർണ്ണതയ്ക്കു് വേണ്ടിയുള്ള അന്വേഷണം വിവർത്തനത്തിൽ
മാത്രമല്ല, ജീവിതത്തിൽ മുഴുവൻ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യും. പ്രഖ്യാപിതമായ ഒരു
ലക്ഷ്യമുണ്ടാകുകയും അതു് മുറപ്രകാരവും നിയമ വിധേയവുമായി ലക്ഷ്യപ്രാപ്തിലെത്തുകയും ചെയ്യുമ്പോൾ
അവിടെ ഒരുതരം പ്രശ്ന പരിഹാര പ്രക്രിയയാണു് നടക്കുന്നതു്. ഈ പ്രശ്ന പരിഹാര പ്രക്രിയ ദൈനംദിന
പ്രവർത്തനങ്ങളിലേക്കും നീളും. കേരളത്തിന്റെ സാംസ്കാരിക സാഹചര്യത്തിൽ പുരോഗമന, നവോത്ഥാന
ചിന്തകളും ഫെമിനിസമടക്കമുള്ള ആധുനികാശയ ധാരകളും ഉണർത്തിയ കേരളീയ സ്ത്രീ സ്വത്വത്തിനു്
വിവർത്തന പ്രക്രിയയിലൂടെ ലഭിക്കുന്ന ആത്മശിക്ഷണം സ്വാശ്രയ ബോധത്തിന്റെയും
ആത്മാവബോധത്തിന്റെയും പുതിയ ഊർജ്ജമാണു്.
</p>
          <figure rend="fleft" type="gra">
            <graphic url="images/sheeba-trans-04.jpg" rendition="gra"/>
          </figure>
          <p style="indent"> സ്ത്രീയെന്ന നിലയിൽ വിവർത്തനത്തെക്കുറിച്ചുള്ള പരമ്പരാഗത
സമീപനത്തിൽ നിന്നു മാറി പുരുഷ നിർമ്മിത ഭാഷയിലും പുസ്തകങ്ങളിലും ആശയങ്ങളിലും നൂതനമായ
വിവർത്തന പ്രക്രിയകളും രചനാരീതികളും അനുകരിക്കാനും ആവിഷ്കരിക്കാനും അവർ ശ്രമിക്കുന്നു.
വിവർത്തനത്തിലെ രചനാ സ്വാതന്ത്ര്യം അനുഭവിക്കുന്ന സ്ത്രീ വിവർത്തകർ ഭാഷയും ലിംഗപദവിയും
തമ്മിലുള്ള ബന്ധത്തിൽ വിടവുകളുണ്ടാക്കുന്നു. ഭാഷ അവിടെ ആയുധമായി മാറുന്നു. <ref xml:id="xfn2.84" target="#fn2.84" type="noteAnchor">[84]</ref> സ്ത്രീക്കു്
സംസാരിക്കാനുള്ള ഭാഷ രൂപമെടുക്കുന്നു. അശക്തയിൽ നിന്നും ബൗദ്ധിക പ്രവർത്തനങ്ങളിലേർപ്പെടാൻ
ശക്തി നേടി സ്വതന്ത്രയാകുകയും ചെയ്യുന്നു. വിവർത്തനത്തിനും സ്ത്രീക്കുമുള്ള അധമ മനോഭാവത്തിൽ
നിന്നും ഉയർത്തുവരികയും ചെയ്യുന്നു. അതിനാൽ തന്നെ വിവർത്തനം ഒരു രാഷ്ട്രീയ പ്രക്രിയയാണു്.
ഏതെങ്കിലും തരത്തിൽ തന്റെ സ്വത്വത്തിന്റെ ഒപ്പു ചാർത്തിയാണു് വിവർത്തനം പ്രസിദ്ധീകരിക്കുന്നതു്.
</p>
        </div>
        <!--end of "section 2.26/.2"-->
        <div type="section" xml:id="sec2.27" n="2.27">
          <head type="sechead">‘ഫെമിനിസ്റ്റ്’ വിവർത്തനങ്ങൾ</head>
          <figure rend="fright" type="gra">
            <graphic url="images/J_Devika.jpg" rendition="gra"/>
            <figDesc style="thumb">ജെ. ദേവിക</figDesc>
          </figure>
          <p style="noindent"> വിവർത്തന പ്രക്രിയ രൂപപ്പെടുത്തുന്ന ഈ സ്ത്രീസ്വത്വം എന്നതു് ഒന്നല്ല, ഒരു
കൂട്ടമാണു് എന്നതാണു് പ്രധാനം. ഓരോ വ്യക്തിയിലും നിരവധി സത്തകൾ പ്രവർത്തിക്കുന്നുണ്ടു്. ദേശം,
മതം, ലിംഗം, വർഗ്ഗം, ഭാഷ, തൊഴിൽ, രാഷ്ട്രീയ വിശ്വാസങ്ങൾ തുടങ്ങി പലതരത്തിലുള്ള
അംഗത്വ/പൗരത്വങ്ങളാണിവയെല്ലാം. ഒരേ വ്യക്തി തന്നെ ആറിഞ്ചു് ഉയരക്കാരുടെ കൂട്ടത്തിലും മാർച്ചു്
മാസത്തിൽ ജനിച്ചവരുടെ കൂട്ടത്തിലും ഇന്ന കോളേജിൽ പഠിച്ചവരുടെ കൂട്ടത്തിലും സ്വത്വം നേടുന്നുണ്ടു്.
പല സാഹചര്യങ്ങളാലും പ്രവർത്തനങ്ങളാലും വ്യത്യസ്ത നിലപാടുകളും അഭിപ്രായങ്ങളുമുള്ള കൂട്ടങ്ങളാണു്
ഇവയെല്ലാം. ചില മുൻഗണനകളും താല്പര്യങ്ങളും ആവശ്യകതകളും അനിവാര്യതകളും ഓരോ കൂട്ടങ്ങളിൽ
ഉൾപ്പെടാൻ വ്യക്തിയെ പ്രേരിപ്പിക്കുന്നു. ഇത്തരം കൂട്ടങ്ങൾ നിർണ്ണയിക്കുന്ന സാംസ്കാരിക പരിസരമാണു്
വ്യക്തിയുടെ പെരുമാറ്റത്തെയും ചിന്തയെയും സ്വാധീനിക്കുന്നതു്. എല്ലാതരം മാറ്റങ്ങളെ കുറിച്ചുമുള്ള
വ്യക്തിയുടെ മനസ്സിലാക്കലുകൾ ഈ കൂട്ടങ്ങളുമായി ബന്ധപ്പെട്ടതാണു്. സമൂഹത്തിലെ അംഗങ്ങളെ
മനസ്സിലാക്കുന്നതു് ഈ സാംസ്കാരിക പരിസരത്തിലാണു്. പിതൃകേന്ദ്രിത സമൂഹത്തിന്റെ അസമത്വ
നിലപാടിൽ മാറ്റം വരുത്താൻ വ്യത്യസ്ത സാംസ്കാരിക സ്വത്വങ്ങൾ സ്ത്രീയ്ക്കു് സ്വീകരിക്കേണ്ടിവരുന്നു.
ഫെമിനിസം അത്തരം ഒരു കൂട്ടായ്മയാണു്. അതു് സ്ത്രീക്കു് നല്കുന്ന സ്വത്വബോധവും ആത്മവിശ്വാസവും
വളരെ വലുതാണുതാനും. ഫെമിനിസ്റ്റ് കൂട്ടത്തിന്റെ രാഷ്ട്രീയമെന്നതു് ലിംഗപരമായ അസമത്വത്തിനും
അടിച്ചമർത്തലിനുമെതിരെയുള്ളതാണു്. വേർതിരിവിനെതിരെ കൂട്ടായെങ്ങനെ സമരം ചെയ്യാം എന്നു്
അതാലോചിക്കുന്നു. ഫെമിനിസം നിർമ്മിക്കുന്ന സ്വത്വം തിരിച്ചറിയുന്നുണ്ടെങ്കിലും കേരളീയ
പൊതുസമൂഹത്തിൽ അതു് സ്വീകരിക്കാൻ സ്ത്രീ മടിക്കുന്നതു് സാധാരണമാണു്. <ref xml:id="xfn2.85" target="#fn2.85" type="noteAnchor">[85]</ref> ഒരു
കൂട്ടത്തോടൊപ്പം നില്ക്കുമ്പോൾ കൂട്ടത്തിന്റെ രാഷ്ട്രീയത്തിനൊപ്പമാണു് നില്ക്കുന്നതു്. വിവർത്തനത്തിനായി
തെരഞ്ഞെടുക്കപ്പെടുമ്പോഴും വിവർത്തനം നടത്തുമ്പോഴും ഓരോ സ്ത്രീയും അറിയാതെതന്നെ
വിവർത്തകരുടെ വലിയ കൂട്ടത്തിൽ അംഗമാകുകയാണു് ചെയ്യുന്നതു്. മുഖ്യധാരാസ്ത്രീ
എഴുത്തുകാരുൾപ്പെടുന്ന ഈ സംഘം ഒരു ഫെമിനിസ്റ്റ് കൂട്ടമല്ല എന്നാണയിട്ടാൽ പോലും അവിടെ
പൊതുരംഗത്തേക്കു് സ്ത്രീ ഇറങ്ങുകയാണു്; കൂട്ടത്തിന്റെ സാധ്യതകൾ സമൂഹത്തിനു് സംഭാവന
ചെയ്യുകയാണു്; ഒരു സ്ത്രീ കൂട്ടായ്മ രൂപമെടുക്കുകയാണു് ചെയ്യുന്നതു്. ഫെമിനിസ്റ്റ് ആശയങ്ങളുടെ പ്രത്യക്ഷ
പിൻബലമില്ലാതെ നടത്തുന്ന നിശ്ശബ്ദ വിപ്ലവമാണതു്. ജനാധിപത്യ വ്യവസ്ഥയിൽ പഠിക്കാനും
ചിന്തിക്കാനും എഴുതാനും ലഭിച്ച സ്വാതന്ത്ര്യം ഉപയോഗിച്ചു്, സാധ്യമായ ഒരു ലോകം കെട്ടിപ്പടുക്കുകയാണു്
സ്ത്രീ വിവർത്തകർ ചെയ്യുന്നതു്. ആഗോളീകരണത്തിന്റെയും ജനാധിപത്യത്തിന്റെയും ശബ്ദങ്ങളും
സ്വാതന്ത്ര്യവുമാണു് ലിംഗവും ലിംഗപദവിയും പ്രശ്നമാകാത്ത ഇത്തരം തെരഞ്ഞെടുപ്പുകൾ നടത്താൻ
സ്ത്രീയെ സഹായിക്കുന്നതു്.
</p>
          <figure rend="fleft" type="gra">
            <graphic url="images/Anita-nair.jpg" rendition="gra"/>
            <figDesc style="thumb">അനിതാ നായർ</figDesc>
          </figure>
          <p style="indent"> കലയും നൈപുണിയുമാണു് വിവർത്തനമെന്നതു് ആദ്യകാലം മുതലുള്ള
നിർവ്വചനമാണു്. ഈ കലയോടു് അഭിരുചിയും കഴിവുമുള്ളവരാണു് തൊഴിലിലേക്കു് കടന്നുവരുന്നതു്.
സാമൂഹിക വികസനത്തിനു് മുഴുവൻ മനുഷ്യ വിഭവശേഷിയുടെയും ഫലപ്രദമായ വിനിയോഗം
അത്യന്താപേക്ഷിതമാണു്. സ്ത്രീ-പുരുഷ സമൂഹത്തിന്റെ കൂട്ടായ കൈമിടുക്കാണതു് സാധ്യമാക്കുന്നതു്.
സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റായി പരിഗണിക്കുന്ന കുടുംബത്തിന്റെ ഘടനയെ പഠിച്ചുകൊണ്ടു്
മാത്രമേ സ്ത്രീയുടെ തൊഴിൽ പങ്കാളിത്തത്തെക്കുറിച്ചു് സംസാരിക്കാനാവൂ. ലിംഗസമത്വമാണു് മനുഷ്യ
വിഭവശേഷിയുടെ ഉപയോഗത്തിൽ പകുതിയോളം വരുന്ന സ്ത്രീ സമൂഹത്തെ പങ്കുകൊള്ളിക്കാനുള്ള
പ്രധാനവഴി. മാതൃത്വം,ശിശുപരിപാലനം, സ്ത്രീയെ മാത്രം ആശ്രയിച്ചുനില്ക്കുന്ന മറ്റു് ശുശ്രൂഷാ ജോലികൾ
തുടങ്ങിയവയ്ക്കെല്ലാം പ്രത്യേക പരിഗണനയും പദവിയും സ്ത്രീ അർഹിക്കുന്നുണ്ടു്. സമൂഹത്തിൽ സ്ത്രീകളുടെ
കൂടി നേട്ടങ്ങളും ശേഷികളും ഉപയോഗപ്പെടുത്തി തൊഴിൽ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനു് തൊഴിൽ
മേഖലയും കുടുംബ നയങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കുകയാണാവശ്യം.
</p>
          <noteGrp>
            <note xml:id="fn2.1" n="2.1" style="end"><ref target="#xfn2.1" style="hang">[1]</ref> യൂറോപ്യൻ നവോത്ഥാന കാലത്തിന്റെയും സാംസ്കാരിക
ബോധനിർമ്മിതിയുടെയും പുതുമാനവികതയുടെയും തുടക്കത്തെക്കുറിച്ചുള്ള തിരിച്ചറിവുകൾ നല്കുന്ന
ഡിവൈൻ കോമഡിക്കു് ഇതിനകമുണ്ടായ നിരവധി വായനകളും ലോകമെമ്പാടുമുണ്ടായ
വിവർത്തനങ്ങളും ‘ദാന്തെപഠനങ്ങൾ’ (Dante Studies) എന്ന പഠനമേഖലയ്ക്കു് തന്നെ രൂപം കൊടുത്തു.
‘Dante and Medieval Culture’ by Bruno Nardi, <hi rend="sc">dante</hi> A Collection
of Critical Essays, (Ed.), John Freccero, A Spectrum book, Prentice-Hall, <hi rend="sc">u.s.a</hi>.,1965, pp. 39–42.</note>
            <note xml:id="fn2.2" n="2.2" style="end"><ref target="#xfn2.2" style="hang">[2]</ref> നരകകാണ്ഡം (Inferno-Hell), ശുദ്ധീകരണകാണ്ഡം (Purgatory),
സ്വർഗ്ഗകാണ്ഡം (Paradise) എന്നിങ്ങനെ മൂന്നുഭാഗങ്ങളുള്ള ഡിവൈൻ കോമഡിയ്ക്കു് കിളിമാനൂർ
രമാകാന്തൻ ചെയ്ത വിവർത്തനത്തിന്റെ നരകകാണ്ഡം 1979-ലും ശുദ്ധീകരണകാണ്ഡം 1990-ലും
മലയാളത്തിൽ പ്രസിദ്ധീകരിച്ചു. മഹാകവി ദാന്തെ എന്ന പേരിൽ പി. ജി. പുരുഷോത്തമൻപിള്ള
എഴുതിയ ജീവചരിത്ര ഗ്രന്ഥത്തിൽ ഡിവൈൻ കോമഡിയുടെ ലഘുസംഗ്രഹം നല്കിയിട്ടുണ്ടു്. (എസ്സ്. ബി.
പ്രസ്സ് &amp; ബുക്ക്ഡിപ്പോ, തിരുവനന്തപുരം, 1968).</note>
            <note xml:id="fn2.3" n="2.3" style="end"><ref target="#xfn2.3" style="hang">[3]</ref> The making of Modern Malayalam Prose and Fiction:
Translaions in Europian Languages into Malayalam in the first half of the twentieth
century’, by K. M. Sherrif, History of Translation in India, Ed. Tariq Khan, National
Translation Mission, Central Institute of Indian Languages, Mysuru, September 2017, p
161–167.</note>
            <note xml:id="fn2.4" n="2.4" style="end"><ref target="#xfn2.4" style="hang">[4]</ref> Translation and Literary History: An Indian View എന്ന
ലേഖനത്തിൽ Ganesh Devy ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ടു്. Post-Colonial Translation Theory and
Practice (Eds.) Susan Badsnett and Harish Trivedi, Routledge, London and New York,
1999, pp. 182–188.</note>
            <note xml:id="fn2.5" n="2.5" style="end"><ref target="#xfn2.5" style="hang">[5]</ref> വിവർത്തന സൈദ്ധാന്തികനായ <ref target="https://en.wikipedia.org/wiki/Andr%C3%A9_Lefevere">Andre
Lefevere</ref> തന്റെ Translation: Its Genealogy in the West എന്ന ലേഖനത്തിൽ
വിവർത്തന ചരിത്രത്തിൽ പരിഗണിക്കേണ്ട അടിസ്ഥാന വിഭാഗങ്ങളിൽ പ്രഥമസ്ഥാനം
Authority-ക്കാണു് നല്കിയതു്. Translation, History, Culture (Eds.) Susan Badsnett and Andre
Lefevere, Pinter Publishers, London and New York, 1990, p.15.</note>
            <note xml:id="fn2.6" n="2.6" style="end"><ref target="#xfn2.6" style="hang">[6]</ref> ഡിവൈൻ കോമഡി വിവർത്തനം ചെയ്യുന്നതിൽ തന്നെ നിരന്തരമായി
ഉത്സാഹിപ്പിച്ചതു് ഭാര്യയും മകനുമാണെന്നു് സമ്പൂർണ്ണ വിവർത്തനത്തിന്റെ ആമുഖത്തിൽ വിവർത്തകൻ
പരാമർശിക്കുന്നുണ്ടു്.</note>
            <note xml:id="fn2.7" n="2.7" style="end"><ref target="#xfn2.7" style="hang">[7]</ref> Ref. ‘A Comprehensive Model of Translation Criticism’ by
Sunil R. Sawant, Studies in Translation, Mohit K. Ray, Atlantic Publishers, New Delhi,
2002. Pp. 72-85.</note>
            <note xml:id="fn2.8" n="2.8" style="end"><ref target="#xfn2.8" style="hang">[8]</ref> മലയാളത്തിൽ ഒരു വിവർത്തന ചരിത്ര നിർമ്മിതിയുടെ
പ്രാധാന്യത്തിലേക്കും ഇതു് സൂചനകൾ നല്കുന്നുണ്ടു്.</note>
            <note xml:id="fn2.9" n="2.9" style="end"><ref target="#xfn2.9" style="hang">[9]</ref> ഡിവൈൻ കോമഡിയുടെ വായനയെ കുറിച്ചു് T. S. Eliot, ശുദ്ധീകരണ
കാണ്ഡം വായിച്ചതിനു ശേഷം വീണ്ടും നരക കാണ്ഡം വായിച്ചാൽ അതിന്റെ ഓരോ നിമിഷവും
ഞെട്ടിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ഭീകരത ഈ ജീവിത കാലത്തു് മറക്കില്ല എന്നു്
സൂചിപ്പിക്കുന്നുണ്ടു്. Dante, Faber And Faber, 24 Russell Square, London, 1929, p. 29.</note>
            <note xml:id="fn2.10" n="2.10" style="end"><ref target="#xfn2.10" style="hang">[10]</ref> നരകം, ശുദ്ധീകരണ സ്ഥലം, സ്വർഗ്ഗം എന്നീ കാവ്യവിഭജനത്തിലും
പ്രപഞ്ചോല്പത്തി ശാസ്ത്രവും പദാർത്ഥ വിജ്ഞാനീയവുമാണു് സ്വാധീനിച്ചതു് എന്നു് വ്യഖ്യാതാക്കൾ
നിരീക്ഷിച്ചിട്ടുണ്ടു്.</note>
            <note xml:id="fn2.11" n="2.11" style="end"><ref target="#xfn2.11" style="hang">[11]</ref> Dante and his commentators’ എന്ന ലേഖനത്തിൽ <ref target="https://en.wikipedia.org/wiki/Robert_Hollander">Robert Hollander</ref>
ഡിവൈൻ കോമഡിക്കുണ്ടായ വ്യാഖ്യാനങ്ങൾ വിവരിക്കുന്നുണ്ടു്. The Cambridge Companion to
Dante (Ed.), Rachel Jacoff, CUP, 1993, pp.226-236.</note>
            <note xml:id="fn2.12" n="2.12" style="end"><ref target="#xfn2.12" style="hang">[12]</ref> ശ്രീ. കിളിമാനൂർ രമാകാന്തൻ വിവർത്തനം ചെയ്ത ഡിവൈൻ
കോമഡിയിൽ നിന്നുള്ള ഉദ്ധരണികളാണു് ഈ ലേഖനത്തിലുള്ളതു്. കിളിമാനൂർ രമാകാന്തൻ, ഡിവൈൻ
കോമഡി, കേന്ദ്ര സാഹിത്യ അക്കാദമി, ന്യൂഡെൽഹി, 2001, പു. 509.</note>
            <note xml:id="fn2.13" n="2.13" style="end"><ref target="#xfn2.13" style="hang">[13]</ref> അതിൽത്തന്നെ, പു. 544–545.</note>
            <note xml:id="fn2.14" n="2.14" style="end"><ref target="#xfn2.14" style="hang">[14]</ref> Virgil അഥവാ Vergil അഗസ്റ്റൻ കാലഘട്ടത്തിലെ റോമൻ കവി.
Publius Vergilus Maro എന്ന Vergil റോമൻ സാഹിത്യത്തിലെ മൂന്നു പ്രധാന
കാവ്യങ്ങളുടെ—Ecligues, Georgics, ഇതിഹാസമായ Aeneid—രചയിതാവാണു്.</note>
            <note xml:id="fn2.15" n="2.15" style="end"><ref target="#xfn2.15" style="hang">[15]</ref> Tony Davies, Humanism, Routledge, London and New York,
2009, p. 21–22.</note>
            <note xml:id="fn2.16" n="2.16" style="end"><ref target="#xfn2.16" style="hang">[16]</ref> ശുദ്ധീകരണ കാണ്ഡം, രണ്ടാം സർഗ്ഗം, പു. 257.</note>
            <note xml:id="fn2.17" n="2.17" style="end"><ref target="#xfn2.17" style="hang">[17]</ref> അടിസ്ഥാനപാപങ്ങൾ എന്നു് ക്രിസ്തുമതം പഠിപ്പിക്കുന്നതും
ഇവയാണു്.</note>
            <note xml:id="fn2.18" n="2.18" style="end"><ref target="#xfn2.18" style="hang">[18]</ref> ക്രിസ്തുവിനു് മുമ്പു് ജീവിച്ചയാളും വിജാതീയനുമായ വെർജിൽ
ദാന്തെയ്ക്കൊപ്പം ശുദ്ധീകരണ സ്ഥലം വരെ അനുഗമിക്കുന്നു എന്നതു് ദാന്തെ മുന്നോട്ടു വെയ്ക്കുന്ന
വിശാലമാനവികതയ്ക്കു് ദൃഷ്ടാന്തമാണു്. എങ്കിലും സ്വർഗ്ഗപ്രാപ്തിക്കു് അർഹനാക്കിയില്ല എന്നതു് ദാന്തെയുടെ
ക്രൈസ്തവ വിശ്വാസത്തിനു തെളിവാണു്. മാനുഷിക യുക്തി മത വിശ്വാസത്തിന്റെ പരിധിക്കുള്ളിലല്ല
നിലകൊള്ളുന്നതു്.</note>
            <note xml:id="fn2.19" n="2.19" style="end"><ref target="#xfn2.19" style="hang">[19]</ref> “Comedy is an imitation of inferior people—not, however,
with the respect to every kind of defect; the laughable is a species of what is
disgraceful. The laughable is an error or disgrace that does not involve pain or
distruction: for example, a comic mask is ugly and distorted, but does involve pain”
Aristotle, Poetics, trans. Malcom Heath, Harmonsworth: Penguin, 1996, p. 9.</note>
            <note xml:id="fn2.20" n="2.20" style="end"><ref target="#xfn2.20" style="hang">[20]</ref> Andru Stott, Comedy, Routledge, London and New York 2007,
p. 4 and 22.</note>
            <note xml:id="fn2.21" n="2.21" style="end"><ref target="#xfn2.21" style="hang">[21]</ref> ‘Dante in English’ by David Wallace, The Cambridge
Companion to Dante, (Ed.), Rachel Jacoff, CUP, 1993, pp. 237–258.</note>
            <note xml:id="fn2.22" n="2.22" style="end"><ref target="#xfn2.22" style="hang">[22]</ref> നരകകാണ്ഡം, അഞ്ചാം സർഗ്ഗം, പു. 33.</note>
            <note xml:id="fn2.23" n="2.23" style="end"><ref target="#xfn2.23" style="hang">[23]</ref> നരകകാണ്ഡം, അഞ്ചാം സർഗ്ഗം, പു. 35. </note>
            <note xml:id="fn2.24" n="2.24" style="end"><ref target="#xfn2.24" style="hang">[24]</ref> നരക കാണ്ഡം, അഞ്ചാം സർഗ്ഗം, പു. 46.</note>
            <note xml:id="fn2.25" n="2.25" style="end"><ref target="#xfn2.25" style="hang">[25]</ref> Lawrence Venuti എഡിറ്റ് ചെയ്ത The Translation Reader-ൽ
വിവർത്തനത്തിന്റെ ഇത്തരം തദ്ദേശീയ/ഗ്രാമ്യവത്കരണത്തെക്കുറിച്ചു് (domesticating translation)
നിരവധി പരാമർശങ്ങൾ കണ്ടെത്താം. Second edition, Routledge, London and New York,
2004.</note>
            <note xml:id="fn2.26" n="2.26" style="end"><ref target="#xfn2.26" style="hang">[26]</ref> പു. 403.</note>
            <note xml:id="fn2.27" n="2.27" style="end"><ref target="#xfn2.27" style="hang">[27]</ref> പു. 911.</note>
            <note xml:id="fn2.28" n="2.28" style="end"><ref target="#xfn2.28" style="hang">[28]</ref> ഗ്രീക്ക്, ലാറ്റിൻ തുടങ്ങിയ ക്ലാസ്സിക് ഭാഷകളിൽ എഴുതേണ്ട കാവ്യം
പ്രാദേശിക ഭാഷയായ ഇറ്റാലിയനിൽ എഴുതിയതാണു് ഡിവൈൻ കോമഡിയുടെ മറ്റൊരു സവിശേഷത.
സംസാര ഭാഷയിൽ സാഹിത്യമെഴുതുക എന്ന രീതിക്കു് തുടക്കം കുറിക്കുകയാണു് ദാന്തെ
ചെയ്തതു്.</note>
            <note xml:id="fn2.29" n="2.29" style="end"><ref target="#xfn2.29" style="hang">[29]</ref> പു. 48–49.</note>
            <note xml:id="fn2.30" n="2.30" style="end"><ref target="#xfn2.30" style="hang">[30]</ref> ‘ദാന്തെയെ വായിക്കാൻ വേദശാസ്ത്രം (Theology/Bible)
അറിയേണ്ടതില്ല’ എന്നതു് പൊതുവായ ചൊല്ലാണു്. ആ അറിവു് ഡിവൈൻ കോമഡിക്കു് പുതിയൊരു
ആശയവും തിരിച്ചറിവും ആശയ വ്യക്തതയും നല്കും എന്നതു് പരമാർത്ഥവുമാണു്.</note>
            <note xml:id="fn2.31" n="2.31" style="end"><ref target="#xfn2.31" style="hang">[31]</ref> പതിനൊന്നാം സർഗ്ഗം, പു. 72.</note>
            <note xml:id="fn2.32" n="2.32" style="end"><ref target="#xfn2.32" style="hang">[32]</ref> H. R. Huse, The Divine Comedy, Rinehart and Winston, New
York, 1967, p. xiii. 22.</note>
            <note xml:id="fn2.33" n="2.33" style="end"><ref target="#xfn2.33" style="hang">[33]</ref> ആമുഖം, കിളിമാനൂർ രമാകാന്തൻ, ഡിവൈൻ കോമഡി, കേന്ദ്ര
സാഹിത്യ അക്കാദമി, ന്യൂഡെൽഹി, 2001.</note>
            <note xml:id="fn2.34" n="2.34" style="end"><ref target="#xfn2.34" style="hang">[34]</ref> ഡിവൈൻ കോമഡി ഇംഗ്ലീഷിലേക്കു് വിവർത്തനം ചെയ്തവരിൽ Cary,
H. W. (1814), <ref target="https://en.wikipedia.org/wiki/Lord_Byron">Lord Byron</ref>
(1820), <ref target="https://en.wikipedia.org/wiki/Henry_Wadsworth_Longfellow">Longfellow,
H. W.</ref> (1867), <ref target="https://en.wikipedia.org/wiki/Charles_Eliot_Norton">Charles Eliot
Norton</ref> (1941), <ref target="https://en.wikipedia.org/wiki/Dorothy_L._Sayers">Dorothy Sayers</ref> (1949),
Sisson (1980), Durling (1996) എന്നിവർ പ്രാധാന്യമർഹിക്കുന്നു. ഇവരിൽ <ref target="https://en.wikipedia.org/wiki/Henry_Francis_Cary">Cary, H. F.</ref> (1814),
<ref target="https://en.wikipedia.org/wiki/Dorothy_L._Sayers">Dorothy Sayers</ref>
(1949) എന്നിവരുടെ പാഠങ്ങൾ തന്റെ വിവർത്തനത്തിൽ സഹായിച്ചതായി ആമുഖത്തിൽ ശ്രീ.
രമാകാന്തൻ പരാമർശിച്ചിട്ടുണ്ടു്.</note>
            <note xml:id="fn2.35" n="2.35" style="end"><ref target="#xfn2.35" style="hang">[35]</ref> ‘സ്ത്രീ പക്ഷ വിവർത്തനം ഒരു മുഖവുര’ എന്ന ലേഖനത്തിൽ 56
സ്ത്രീവിവർത്തകരുടെ പേരുകളും പ്രവർത്തനമേഖലയും ചേർത്തിട്ടുണ്ടു്. ജയാസുകുമാരൻ, 500 വർഷത്തെ
കേരളം ചില അറിവടയാളങ്ങൾ, (എഡിറ്റേഴ്സ്) വി. ജെ. വർഗീസ്, ഡോ. എൻ. വിജയമോഹനൻ പിള്ള,
താരതമ്യ പഠന സംഘം, ചങ്ങനാശ്ശേരി, 2001. പു. 285–294. മലയാള രചനകളുടെ അന്യഭാഷാ
വിവർത്തനവും കുറവല്ല. ഇംഗ്ലീഷിലേക്കു് ‘ഇന്ദുലേഖ’ വിവർത്തനം ചെയ്ത അനിതാ ദേവസ്യയും
‘ഐതിഹ്യമാല’ വിവർത്തനം ചെയ്ത ശ്രീകുമാരി രാമചന്ദ്രനും ‘കൊച്ചരേത്തി’ വിവർത്തനം ചെയ്ത
കാതറിൻ തങ്കമ്മയും ‘ആരാച്ചാർ’ വിവർത്തനം ചെയ്ത ദേവികയും പ്രാധാന്യമർഹിക്കുന്നു. ഇവരിൽ പലരും
വിവർത്തനത്തിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞവരാണെന്നു് അവരുടെ പുസ്തകങ്ങളിൽ വിശദമായി നല്കിയ
Translator’s Note തെളിവാണു്. മലയാളത്തിലിറങ്ങുന്ന വിവർത്തനങ്ങളിൽ വിവർത്തന പ്രക്രിയയെ
കുറിച്ചു് അപൂർവ്വം മാത്രമേ എഴുതിയിട്ടുള്ളു.</note>
            <note xml:id="fn2.36" n="2.36" style="end"><ref target="#xfn2.36" style="hang">[36]</ref> രബീന്ദ്രനാഥ ടാഗോർ (മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ കഥകൾ,
പരിഭാഷ: <ref target="https://ml.wikipedia.org/wiki/Ashalatha">ആശാലത</ref>)
ടോൾസ്റ്റോയ് (ടോൾസ്റ്റോയ് കഥകൾ, പരിഭാഷ: എം. ദിവ്യ, എന്റെ കൗമാരം, പരിഭാഷ: ശ്രീലത
നെല്ലുളി, <ref target="https://ml.wikipedia.org/wiki/Anna_Karenina">അന്ന
കരിനീന</ref>, പരിഭാഷ: മിനി മേനോൻ, പൂച്ചക്കുട്ടി, വിവ. അഞ്ജന ശശി) ഡോ. ബി. ആർ.
അംബേദ്ക്കറും (ഡോ. അംബേദ്ക്കർ സമ്പൂർണ്ണകൃതികൾ, വാല്യം 39. വിവ. ശശികല ആർ. മേനോൻ
(കെ. ഗോപാലപിള്ളയോടൊപ്പം)) ഹെലൻകെല്ലർ (എന്റെ ജീവിതകഥ, പരിഭാഷ: സാജിത എം.),
ആത്മാവിന്റെ പൂമ്പാറ്റച്ചിറകുകൾ പരിഭാഷ: അനാമിക), ഹെലൻ കെല്ലർ, പരിഭാഷ: മിനി മേനോൻ)
ആന്റൺ ചെക്കോവ് (അരുവിത്താഴ്‌വരയിലെ ഗ്രാമത്തിൽ പരിഭാഷ: റിൻസി എബ്രഹാം) ജലാലുദ്ദീൻ റൂമി
(റൂമിയുടെ 101 പ്രണയഗീതങ്ങൾ, വിവ. എം. പി. സലില) ആൽബേർ കാമു (പതനം, വിവ. <ref target="https://en.wikipedia.org/wiki/Prabha_Chatterji"> പ്രഭാ ആർ. ചാറ്റർജി</ref>)
കാരെൻ ആംസ്ട്രോംങ് (പിരിയൻ ഗോവണി പരിഭാഷ: രമാ മേനോൻ) <ref target="https://ml.wikipedia.org/wiki/Meena_Kandasamy"> മീന കന്ദസ്വാമി</ref>
(സ്പർശം, പരിഭാഷ: വി. എസ്. ബിന്ദു) <ref target="https://ml.wikipedia.org/wiki/Girish_Karnad">ഗിരീഷ് കർനാഡ്</ref>
(ഹയവദന, നാഗമണ്ഡല വിവ. കമലാദേവി) ഹോമറിന്റെ ഇലിയഡ് (പരിഭാഷ: മിനി മേനോൻ) <ref target="https://ml.wikipedia.org/wiki/D._H._Lawrence">ഡി. എച്ച്. ലോറൻസ്</ref>
(ജിപ്സികളുടെ പ്രണയം, പരിഭാഷ: എം. പി. ശ്രീജ) <ref target="https://ml.wikipedia.org/wiki/Maxim_Gorky">മാക്സിം ഗോർക്കി</ref> (അമ്മ,
പരിഭാഷ: കെ. പി. സുമതി) ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (വിവ. അമ്പാടി ഇക്കാവമ്മ) ഷേയ്ക്സ്പിയർ
നാടകങ്ങളും ഷെർലക്ക് ഹോംസിന്റെ കുറ്റാന്വേഷണകഥകൾ (പരിഭാഷ: ) തിരുക്കുറൽ (വിവ. ശൈലജാ
രവീന്ദ്രൻ) ശ്രുശ്രുത പൈതൃകം, ചരക പൈതൃകം ( മുത്തുലക്ഷ്മി) <ref target="https://ml.wikipedia.org/wiki/Paulo_Coelho"> പൗലോ കൊയ്ലോ</ref> (<ref target="https://ml.wikipedia.org/wiki/The_Alchemist_(novel)">ആൽകെമിസ്റ്റ്</ref>,
<ref target="https://en.wikipedia.org/wiki/The_Fifth_Mountain">ഫിഫ്ത്ത്
മൗണ്ടൻ</ref>, ചെകുത്താനും ഒരു പെൺകിടാവും, വിവ. രമാ മേനോൻ, വിജയി ഏകനാണു് വിവ.
ആർ. കെ. ജയശ്രീ, പീദ്ര നദിയോരത്തിരുന്നു് ഞാൻ തേങ്ങി, വിവ. സി. കബനി) ഒർഹാൻ പാമുക്ക്
(മഞ്ഞ്, വിവ. ജോളി വർഗീസ്, വൈറ്റ് കാസിൽ, വിവ. ജെനി ആൻഡ്രൂസ്) തസ്ലീമ നസ്രീൻ (ഫ്രഞ്ച് ലവർ,
വിവ. ലീലാ സർക്കാർ) <ref target="https://ml.wikipedia.org/wiki/Milan_Kundera">മിലാൻ
കുന്ദേര</ref> (ഉയിരടയാളങ്ങൾ, വിവ. <ref target="https://ml.wikipedia.org/wiki/Sreedevi_S._Kartha"> ശ്രീദേവി എസ്.
കർത്ത</ref>) ശിവാജി സാവന്ത് (കർണ്ണൻ, ഡോ. ടി. ആർ. ജയശ്രീ (ഡോ. പികെ ചന്ദ്രനോടൊപ്പം))
ചിന്നപ്പഭാരതി (കൽക്കരി, പരിഭാഷ: സ്വാതി എച്ച്. പത്മനാഭൻ) അമൃതാ പ്രീതം (റവന്യൂ സ്റ്റാമ്പ്, വിവ.
കൃഷ്ണവേണി).</note>
            <note xml:id="fn2.37" n="2.37" style="end"><ref target="#xfn2.37" style="hang">[37]</ref> അതു് സ്ത്രീ വിവർത്തകരുടെ മാത്രം പ്രശ്നമല്ല. വിവർത്തകരെക്കാൾ
മൂലഗ്രന്ഥരചയിതാവിന്റെ പേരിലാണു് ലോകത്തെങ്ങും വിവർത്തനങ്ങളിറങ്ങുന്നതു്. വിവർത്തനമെന്നതു്
ഒരു രണ്ടാംകിട ഏർപ്പാടാണെന്ന അഭിപ്രായത്തിനു് മാറ്റം വരുത്താൻ വിവർത്തന പഠനങ്ങൾ
(Translation Studies) ഇനിയും ശക്തി നേടേണ്ടതുണ്ടു്. വിവർത്തന പഠന രംഗത്തു്
സൈദ്ധാന്തികമായി ഏറെ ചർച്ചചെയ്തിട്ടുള്ളതും ചലനങ്ങൾ സൃഷ്ടിച്ചതുമായ മേഖലയാണു് സ്ത്രീ
വിവർത്തകരും സ്ത്രീപക്ഷ വിവർത്തനങ്ങളും. വിവർത്തനമെന്നതു് മൂലകൃതിയുടെ പകർപ്പാണെന്ന ധാരണ,
വിവർത്തനത്തിലെ വിശ്വസ്തത (fidility), വിവർത്തന പ്രക്രിയയിലെ കന്യകാത്വ നഷ്ടം
എന്നൊക്കെയുള്ള പിതൃകേന്ദ്രിതാശയങ്ങൾക്കെതിരെ സ്ത്രീപക്ഷ വിവർത്തനവുമായി ബന്ധപ്പെട്ട
സൈദ്ധാന്തികർ കലാപമുണ്ടാക്കി. വിവർത്തകരെ അംഗീകരിക്കുന്നതിൽ ഇക്കാലത്തു് ചെറിയ തോതിൽ
മാറ്റം വന്നിരിക്കുന്നു. വിവർത്തകരും വിവർത്തനങ്ങളും അന്തർദ്ദേശീയ തലത്തിൽ തന്നെ
അംഗീകരിക്കപ്പെടുന്നു. ജെ. സി. ബി പുരസ്കാരങ്ങൾ മലയാള കൃതികളുടെ വിവർത്തനങ്ങൾക്കും
വിവർത്തകർക്കും ലഭിക്കുന്നു. സാഹിത്യലോകം,വൈജ്ഞാനികം, വിജ്ഞാന കൈരളി, മാധ്യമം
സമകാലിക മലയാളം ഭാഷാപോഷിണി, മാതൃഭൂമി തുടങ്ങി നിരവധി ആനുകാലികങ്ങൾ ഇന്നു് സ്പെഷൽ
പതിപ്പായും മുഖചിത്രമായും ലേഖനങ്ങളായും വിവർത്തനവും സ്ത്രീവിവർത്തകരെയും
പരിഗണിക്കാറുണ്ടു്.</note>
            <note xml:id="fn2.38" n="2.38" style="end"><ref target="#xfn2.38" style="hang">[38]</ref> ഉദാഹരണമായി Renaissance translatons 2010-ൽ രൂപീകരിച്ച
അന്താരാഷ്ട്ര സ്ഥാപനമാണു്. പതിനായിരത്തിലധികം വിവർത്തകർ ഇവിടെ ഇന്നു് ജോലി ചെയ്യുന്നു.
സാഹിത്യ, അക്കാദമിക് വിവർത്തനങ്ങൾക്കു് പുറമെ വാണിജ്യ, സാമ്പത്തിക രംഗത്തെ
വിവർത്തനങ്ങൾ, ഗവൺമെന്റ് തലത്തിൽ ആവശ്യമായ കാര്യങ്ങൾ, ലോക്കലൈസേഷൻ, പ്രൂഫ്റീഡിങ്,
വീഡിയോ സബ്ടൈട്ടിലിങ് തുടങ്ങി വിവിധ സേവനങ്ങൾ, ആരോഗ്യം, ഇൻഫർമേഷൻ ടെക്നോളജി,
നിയമം, പരസ്യം, ശാസ്ത്രം, വിനോദസഞ്ചാരം തുടങ്ങി വിവിധ മേഖലകളിൽ വിവർത്തനം കമ്പനി
വാഗ്ദാനം ചെയ്യുന്നു. <ref target="https://renaissance-translations.com/about- us/">https://renaissance-translations.com/about-us/</ref></note>
            <note xml:id="fn2.39" n="2.39" style="end"><ref target="#xfn2.39" style="hang">[39]</ref> ആഗോളവൽക്കരണം ഭാഷാവൈവിധ്യത്തെ മറികടന്നു്
ലോകമാസകലം വേരുകളുറപ്പിക്കാൻ ശ്രമിച്ചു. Globalisation-ന്റെ കൂടെയാണു് localisation പ്രക്രിയയും
നടന്നതു്. ആഗോളീകരണത്തിന്റെ പ്രധാന ആവശ്യമായിരുന്നു അതു്. വിവർത്തന പ്രക്രിയയാണു് ഓരോ
ഉല്പന്നത്തിന്റെയും ആഗോള വിപണിയുടെ സാധ്യത വർദ്ധിപ്പിച്ചതു്.</note>
            <note xml:id="fn2.40" n="2.40" style="end"><ref target="#xfn2.40" style="hang">[40]</ref> Man Power എന്ന പദമാണു് അടുത്തകാലം വരെ മനുഷ്യ
വിഭവശേഷിക്കു സമാനമായി ഉപയോഗിച്ചിരുതു്. എന്നാൽ സാമ്പത്തിക സാമൂഹിക വികസനത്തിനു്
സ്ത്രീകളുൾപ്പെടെയുള്ള മനുഷ്യ വർഗ്ഗത്തിന്റെ മുഴുവൻ വിഭവശേഷി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആ
പദം അപ്രസക്തമായി.</note>
            <note xml:id="fn2.41" n="2.41" style="end"><ref target="#xfn2.41" style="hang">[41]</ref> ജൈവിക വ്യത്യാസങ്ങൾക്കപ്പുറം സമൂഹം ആണിനും പെണ്ണിനും
നിശ്ചയിക്കുന്ന പ്രത്യേക കടമകളും ഉത്തരവാദിത്തങ്ങളും കൊണ്ടു് അനുഭവപ്പെടുന്ന/നിർമ്മിക്കുന്ന
വിവേചനമാണു് സമൂഹത്തിന്റെ മൂലധന നിർമ്മിതിയിൽ സ്ത്രീയുടെ കഴിവുകൾ അഥവാ അധ്വാനം
പരിഗണിക്കാതെ പോകുന്നതിനുള്ള പ്രധാന കാരണം. സമൂഹത്തിൽ സ്ത്രീയ്ക്കനുഭവപ്പെടുന്ന സാമ്പത്തിക,
സാമൂഹിക, രാഷ്ട്രീയ പരാധീനതകൾക്കുള്ള പ്രധാന കാരണവും ഈ ലിംഗപദവി (gender) തന്നെ. മതം,
വർഗ്ഗം, വംശം, ദേശം തുടങ്ങിയവയനുസരിച്ചു് ഈ പരാധീനതകൾ വ്യത്യസ്തമാണു്. ഓരോ സമൂഹത്തിനും
ഓരോ തരത്തിൽ, തീരുമാനങ്ങളിലും സ്വഭാവത്തിലും മനസ്ഥിതിയിലും അഭിപ്രായത്തിലും നിലപാടിലും
പെരുമാറ്റത്തിലും ഇരുപ്പിലും മട്ടിലുമെല്ലാം ഇതു് പ്രതിഫലിക്കും.</note>
            <note xml:id="fn2.42" n="2.42" style="end"><ref target="#xfn2.42" style="hang">[42]</ref> The achievement of democracy presupposes the existence of
genuine partnership between men and women in the conduct of business of which they
work in equality and complementarity, drawing mutual enrichment from their
differences’ (Art 4 Universal Declaration on Democracy, Cairo 16 September,
1997).</note>
            <note xml:id="fn2.43" n="2.43" style="end"><ref target="#xfn2.43" style="hang">[43]</ref> World Declaration on Higher Education for the Twenty first
Century, Vision and Action. <hi rend="sc">unesco</hi>, Paris, 1998, p. 9–12.</note>
            <note xml:id="fn2.44" n="2.44" style="end"><ref target="#xfn2.44" style="hang">[44]</ref> ജ്ഞാനോദയത്തിലെ തത്വചിന്തകയായ വൂൾസ്റ്റൻ ക്രാഫ്റ്റ് ഫ്രഞ്ച്
തത്വചിന്തകനായ <ref target="https://en.wikipedia.org/wiki/Jean-Jacques_Rousseau">റൂസ്സോ</ref> യുടെ (Jean
Jacquas Rousseae) Emilie (1962) എന്ന പുസ്തകത്തിനു് മറുപടിയായാണു് ഇതു് എഴുതിയതു്. </note>
            <note xml:id="fn2.45" n="2.45" style="end"><ref target="#xfn2.45" style="hang">[45]</ref> ദൈനംദിന ജീവിതത്തിലെ സ്ത്രീയുടെ കടമകളുടെ പ്രാധാന്യം
ഉയർത്തിപ്പിടിച്ചും അതിശയോക്തി കലർത്തിയുമാണു് വൂൾസ്റ്റൻ ക്രാഫ്റ്റിന്റെ രചനയെന്നു് പില്ക്കാലത്തു്
ഫെമിനിസ്റ്റ് സൈദ്ധാന്തികയായ ആൻ കപ്ലാൻ (Ann Kaplan) പരാമർശിക്കുന്നുണ്ടു്.
സമത്വത്തെക്കുറിച്ചു് പരാമർശിക്കുമ്പോഴും വൂൾസ്റ്റൻ ക്രാഫ്റ്റിന്റെ വാക്കുകളിൽ പൗരുഷത്തിന്റെ
പ്രബലതയാണു് നിറഞ്ഞുനില്ക്കുന്നതു് എന്നാണവരുടെ വിമർശനം.</note>
            <note xml:id="fn2.46" n="2.46" style="end"><ref target="#xfn2.46" style="hang">[46]</ref> ഇന്ത്യൻ കാനേഷുമാരിയിൽ തൊഴിലിന്റെ നിർവ്വചനം
സാമ്പത്തികവുമായി ബന്ധപ്പെട്ടാണു്. സാമ്പത്തികാടിസ്ഥാനമുള്ള ഒരു ഉല്പന്നത്തിന്റെ നിർമ്മിതിയിൽ
പങ്കാളിയാകുക എന്നതാണു്. തൊഴിൽ ഒരു സാമ്പത്തിക പ്രവർത്തനമാണു്. അതു് ശാരീരികമോ
ബൗദ്ധികമോ ആകാം. നേതൃത്വം കൊടുക്കുകയോ ഉപദേശം നല്കുകയോ ആകാം. ഭാഗികമായ
സേവനമോ കൂലിവാങ്ങാതെയുള്ള സേവനമോ തുടങ്ങി ഏതുതരം സാമ്പത്തിക പ്രവർത്തനവും ആകാം
(Census of India, 2002) Female Labour Force Participation in Kerala: Problems and
Prospects, p. 4.</note>
            <note xml:id="fn2.47" n="2.47" style="end"><ref target="#xfn2.47" style="hang">[47]</ref> Quick Take: Women in the Labour Force in India (New York:,
2015.) എന്ന പുസ്തകം നോക്കുക.</note>
            <note xml:id="fn2.48" n="2.48" style="end">
              <ref target="#xfn2.48" style="hang">[48]</ref>
              <ref target="https://pib.gov.in/PressReleasePage.aspx?PRID=2014513">https://pib.gov.in/PressReleasePage.aspx?PRID=2014513</ref>
            </note>
            <note xml:id="fn2.49" n="2.49" style="end"><ref target="#xfn2.49" style="hang">[49]</ref> പോസിറ്റീവ് സെക്സ് റേഷ്യോ ഉള്ള ഇടമാണു് കേരളം. സ്ത്രീകളുടെ
ജനസംഖ്യ 52% ആണു്. കേരളത്തെ കുറിച്ചു് കേരള ശാസ്ത്ര സാഹിത്യ പരിഷത്തു് നടത്തിയ പഠനം
ശ്രദ്ധേയമാണു്. കേരള പഠനം, ഡോ. കെ. പി. അരവിന്ദൻ (എഡി.), കേരള ശാസ്ത്ര സാഹിത്യ പരിഷത്തു്,
മൂന്നാം പതിപ്പു്, 2006. 2011-ലെ സെൻസസ് അനുസരിച്ചു് 92% സ്ത്രീ സാക്ഷരത കേരളത്തിലുണ്ടു്
(പുരുഷന്മാരുടേതു് 96%), <ref target="https://www.ceicdata.com/en/india/literacy- rate/literacy-rate-kerala">https://www.ceicdata.com/en/india/literacy-rate/literacy-
rate-kerala</ref>, <ref target="https://www.statista.com/statistics/1220131/global-adult-literacy-rate-by- gender/">https://www.statista.com/statistics/1220131/global-adult-literacy-rate-by-
gender/</ref>. </note>
            <note xml:id="fn2.50" n="2.50" style="end"><ref target="#xfn2.50" style="hang">[50]</ref> കേരള പഠനം, ഡോ. കെ. പി. അരവിന്ദൻ (എഡി), കേരള ശാസ്ത്ര
സാഹിത്യ പരിഷത്തു്, മൂന്നാം പതിപ്പു്, 2006, പു. 95.</note>
            <note xml:id="fn2.51" n="2.51" style="end"><ref target="#xfn2.51" style="hang">[51]</ref> Female Labour Force Participation in Kerala: Problems and
Prospects, Sumit Mazunmdar &amp; M. Guruswamy, Paper to be presented at the
forthcoming 2006 Annual Meeting Program Population Association of America Westin
Bonaventure, Los Angeles, California. www.iipsindia.org</note>
            <note xml:id="fn2.52" n="2.52" style="end"><ref target="#xfn2.52" style="hang">[52]</ref> 32-ാമതാണു് 2001-ൽ കേരളത്തിന്റെ സ്ഥാനം. 2011-ൽ അതു്
25-ാമതായി മെച്ചപ്പെടുത്തിയിട്ടുണ്ടു്. 2021–22-ൽ 25.6 ശതമാനമാണു് കേരളത്തിലെ സ്ത്രീ തൊഴിൽ
പങ്കാളിത്തം. <ref target="https://iwwage.org/wp- content/uploads/2023/01/KERALA_Factsheet_9_jan.pdf">https://iwwage.org/wp-
content/uploads/2023/01/KERALA_Factsheet_9_jan.pdf</ref> </note>
            <note xml:id="fn2.53" n="2.53" style="end"><ref target="#xfn2.53" style="hang">[53]</ref> 12.2015-ലെ Human Development Report അനുസരിച്ചു് സ്ത്രീകളുടെ
തൊഴിൽ പങ്കാളിത്തതോതു് 60 ശതമാനത്തിലധികമുള്ള 10 രാജ്യങ്ങളാണുള്ളതു്.</note>
            <note xml:id="fn2.54" n="2.54" style="end"><ref target="#xfn2.54" style="hang">[54]</ref> Women at Work Trends 2016, International Labour Office,
Geneva,ILO, 2016, PXI.</note>
            <note xml:id="fn2.55" n="2.55" style="end"><ref target="#xfn2.55" style="hang">[55]</ref> സംഘടിത, 9 ജൂലൈ 2015, അന്വേഷി പ്രസിദ്ധീകരണം, കോഴിക്കോടു്,
(മലയാളത്തിലെ 32 സ്ത്രീവിവർത്തകരുടെ വിവർത്തനാനുഭവങ്ങളോടെ പ്രസിദ്ധീകരിച്ച
പ്രത്യേകപതിപ്പു്).</note>
            <note xml:id="fn2.56" n="2.56" style="end"><ref target="#xfn2.56" style="hang">[56]</ref> Hans J Vermeer-ന്റെ Skopos and Commission in Translation
Study എന്ന ലേഖനത്തിൽ ‘… a commission as the instruction given by oneself or by
someone else, to carry out a given action here… to translate’, Translation Studies
Reader (Ed.) Lawrence Venuti, Routledge, New York, 2nd Edition, 2005, p-235.</note>
            <note xml:id="fn2.57" n="2.57" style="end"><ref target="#xfn2.57" style="hang">[57]</ref> കേരളപഠനം, പു. 117.</note>
            <note xml:id="fn2.58" n="2.58" style="end"><ref target="#xfn2.58" style="hang">[58]</ref> അതിൽതന്നെ, പു. 118.</note>
            <note xml:id="fn2.59" n="2.59" style="end"><ref target="#xfn2.59" style="hang">[59]</ref> Women at Work Trends,2016, P.X.V.</note>
            <note xml:id="fn2.60" n="2.60" style="end"><ref target="#xfn2.60" style="hang">[60]</ref> ഡൽഹിയിൽ ജോലിയുള്ളവരും വിവാഹിതരുമായ 1000 സ്ത്രീകളിൽ
നടത്തിയ സർവെയിൽ കുഞ്ഞു് ജനിച്ചതിനുശേഷം ജോലി തുടർന്നവർ 18–34 ശതമാനം പേർ മാത്രമാണു്
എന്നു് മന്ദാകിനി ദേവേഷർ ഷൂരി ‘Where are India’s working women?’ എന്ന ലേഖനത്തിൽ
പരാമർശിക്കുന്നു. പുതിയ കണക്കുകൾക്കു് നോക്കുക: <ref target="https://thehindu.com/opinion/op- ed/the-measure-of-the-working-woman/article67435724.ece">https://thehindu.com/opinion/op-
ed/the-measure-of-the-working-woman/article67435724.ece</ref>.</note>
            <note xml:id="fn2.61" n="2.61" style="end"><ref target="#xfn2.61" style="hang">[61]</ref> സി. ഐ. സി. സി. ജയചന്ദ്രൻ വ്യക്തിപരം, അച്ഛന്റെ നിഴലിൽ,
കേരളശബ്ദം, ആഗസ്റ്റ് 10, 2014, പു. 10.</note>
            <note xml:id="fn2.62" n="2.62" style="end"><ref target="#xfn2.62" style="hang">[62]</ref> ‘പരിഭാഷ നല്കുന്ന സംതൃപ്തി’, സംഘടിത, 9 ജൂലൈ 2015,
പു. 27.</note>
            <note xml:id="fn2.63" n="2.63" style="end"><ref target="#xfn2.63" style="hang">[63]</ref> ‘പരിഭാഷയുടെ വഴിയിൽ (ലേഖനം), സംഘടിത, 9 ജൂലൈ 2015,
പു. 11.</note>
            <note xml:id="fn2.64" n="2.64" style="end"><ref target="#xfn2.64" style="hang">[64]</ref> ‘ട്രാൻസ്ലേഷനല്ല, ട്രാൻസ്ക്രിയേഷൻ’ (ലേഖനം), അതിൽത്തന്നെ
പു. 22.</note>
            <note xml:id="fn2.65" n="2.65" style="end"><ref target="#xfn2.65" style="hang">[65]</ref> ‘പരിഭാഷ എന്റെ കാഴ്ചപ്പാടിൽ (ലേഖനം), അതിൽത്തന്നെ,
പു. 21.</note>
            <note xml:id="fn2.66" n="2.66" style="end"><ref target="#xfn2.66" style="hang">[66]</ref> ‘താളുകൾക്കിടയിലെ പ്രപഞ്ചം’ (ലേഖനം), അതിൽത്തന്നെ,
പു. 28.</note>
            <note xml:id="fn2.67" n="2.67" style="end"><ref target="#xfn2.67" style="hang">[67]</ref> അതിൽത്തന്നെ പു. 28–29.</note>
            <note xml:id="fn2.68" n="2.68" style="end"><ref target="#xfn2.68" style="hang">[68]</ref> പ്രഭാ സക്കറിയാസ്, ‘വിവർത്തനത്തിന്റെ വിവർത്തനത്തെ
വിവർത്തനം ചെയ്യുമ്പോൾ’, കറന്റ് ബുക്സ് ബുള്ളറ്റിൻ, സെപ്റ്റംബർ 2014.</note>
            <note xml:id="fn2.69" n="2.69" style="end"><ref target="#xfn2.69" style="hang">[69]</ref> വിജ്ഞാന സമ്പദ് വ്യവസ്ഥ (knowledge economy),
സർഗ്ഗാത്മകസമ്പദ് വ്യവസ്ഥ (creative economy) തുടങ്ങിയ പദങ്ങൾ രൂപപ്പെടുന്നതു് ഈ
സാഹചര്യത്തിലാണു്.</note>
            <note xml:id="fn2.70" n="2.70" style="end"><ref target="#xfn2.70" style="hang">[70]</ref> ‘താളുകൾക്കിടയിലെ പ്രപഞ്ചം’ (ലേഖനം), അതിൽത്തന്നെ,
പു. 28.</note>
            <note xml:id="fn2.71" n="2.71" style="end"><ref target="#xfn2.71" style="hang">[71]</ref> ‘വിവർത്തനം എന്ന സർഗ്ഗക്രിയ’ (ലേഖനം), അതിൽത്തന്നെ,
പു. 26.</note>
            <note xml:id="fn2.72" n="2.72" style="end"><ref target="#xfn2.72" style="hang">[72]</ref> ‘വിവർത്തനം ഒരു ഉൾവിളിയാണു്’ (ലേഖനം), അതിൽത്തന്നെ,
പു. 53.</note>
            <note xml:id="fn2.73" n="2.73" style="end"><ref target="#xfn2.73" style="hang">[73]</ref> ‘വിവർത്തനം സ്ത്രീ’ (ലേഖനം), അതിൽത്തന്നെ, പു. 34.</note>
            <note xml:id="fn2.74" n="2.74" style="end"><ref target="#xfn2.74" style="hang">[74]</ref><ref target="https://ml.wikipedia.org/wiki/Kamala_Surayya"> മാധവിക്കുട്ടി</ref> എന്റെ കഥ
പ്രസിദ്ധീകരിച്ചപ്പോൾ കേരളത്തിലുണ്ടായ പ്രതികരണങ്ങൾ ഓർക്കുക</note>
            <note xml:id="fn2.75" n="2.75" style="end"><ref target="#xfn2.75" style="hang">[75]</ref> “… one’s identity as one produce expository prose is to
work at someone else’s title, as one works with a language that belongs to many others.
It is simple miming of the responsibility to the trace of the other in the self” Gayatry
Chakravorty Spivak, The Politics of Translation’, Translation Studies Reader (Ed.) <ref target="https://en.wikipedia.org/wiki/Lawrence_Venuti">Lawrence Venuti</ref>,
Routledge, New York, 2nd Edition 2005, p–369.</note>
            <note xml:id="fn2.76" n="2.76" style="end"><ref target="#xfn2.76" style="hang">[76]</ref> ‘പരിഭാഷയുടെ വഴിയിൽ (ലേഖനം), സംഘടിത, 9 ജൂലൈ
2015.</note>
            <note xml:id="fn2.77" n="2.77" style="end"><ref target="#xfn2.77" style="hang">[77]</ref> ‘എന്തിനു് വിവർത്തനം ചെയ്യുന്നു?’, (ലേഖനം), അതിൽത്തന്നെ,
പു. 15.</note>
            <note xml:id="fn2.78" n="2.78" style="end"><ref target="#xfn2.78" style="hang">[78]</ref> ‘വിവർത്തനം ഒരാവശ്യമോ അതോ കലയോ’, (ലേഖനം),
അതിൽത്തന്നെ, പു. 9.</note>
            <note xml:id="fn2.79" n="2.79" style="end"><ref target="#xfn2.79" style="hang">[79]</ref> സ്ത്രീസ്വതന്ത്ര്യവാദികളുടെ ബൈബിളായി വെർജീനിയ വൂൾഫിന്റെ A
Room of Ones’s Own മാറണമെങ്കിൽ മലയാളത്തിൽ അതിനു് ഒരു സ്ത്രീ(പക്ഷ)വിവർത്തനം കൂടി
വരേണ്ടിയിരിക്കുന്നു. നിലവിൽ മലയാള വിവർത്തനമുണ്ടു്. വെർജീനിയ വൂൾഫ്, എഴുത്തുകാരിയുടെ മുറി,
വിവ. എൻ. മൂസക്കുട്ടി, മാതൃഭൂമി ബുക്സ്, കോഴിക്കോടു്, 2004.</note>
            <note xml:id="fn2.80" n="2.80" style="end"><ref target="#xfn2.80" style="hang">[80]</ref> ഇരിങ്ങാലക്കുടയിൽ ജനിച്ച സുഭദ്ര പരമേശ്വരൻ മദ്രാസ് ലോ
കോളേജിൽ നിന്നും ബിഎൽ ബിരുദമെടുത്തു. ഇരിങ്ങാലക്കുടയിലെ പ്രഥമ വനിതാ മുൻസിപ്പൽ
കൗൺസിലറും ആദ്യത്തെ വനിതാ അഭിഭാഷകയുമായിരുന്നു. ഒരു വർഷത്തോളം സബ് രജിസ്ട്രാറായും
പ്രവർത്തിച്ചു. ഒരു യഥാർത്ഥ മനുഷ്യന്റെ കഥ, വിപ്ലവത്തിന്റെ തീച്ചൂളയിൽ, മരുമകൻ (റഷ്യൻ
നോവലുകൾ), അവന്റെ തലയ്ക്കൊരു സമ്മാനം, ചെന്നായ്ക്കൾക്കിടയിൽ (ജർമ്മൻ നോവലുകൾ),
ഓപ്പറേഷൻ തിയേറ്റർ, മണിമുഴക്കം, രണ്ടു കാമുകന്മാർ, ആദ്യപ്രേമം (റഷ്യൻ നാടകങ്ങൾ), ഹോട്ടോ ബീച്ചു്
കഥകൾ (റഷ്യൻ ബാലസാഹിത്യം), ബൾഗേറിയൻ നാടോടിക്കഥകൾ എന്നീ വിവർത്തനങ്ങൾ കൂടാതെ
ഭാരതീയ വനിത, വനിതാ ലോകം എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.</note>
            <note xml:id="fn2.81" n="2.81" style="end"><ref target="#xfn2.81" style="hang">[81]</ref> സുഭദ്രാ പരമേശ്വരൻ ബി. എ., ബി. എൽ., ചെന്നായ്ക്കൾക്കിടയിൽ, രണ്ടാം
പതിപ്പു്, 1979, സി. ഐ. സി. സി. ബുക്ക്, കൊച്ചിൻ, 2-ാമതു് എഡിഷൻ, നവംബർ, 1979. സുഭദ്രാ
പരമേശ്വരന്റെ പുസ്തകങ്ങളുടെ വിപണന കേന്ദ്രം എന്ന നിലയിൽ വി. ആർ. കൃഷ്ണയ്യർ, സുബ്രഹ്മണ്യൻ
പോറ്റി, വി. പരമേശ്വരൻ എന്നിവർ ചേർന്നാണു് സി. ഐ. സി. സി. (സെന്റർ ഫോർ ഇന്ത്യൻ കൾച്ചർ
ആന്റ് കോ-ഓപ്പറേഷൻ) 1962 ജൂൺ നാലിനു് ആരംഭിച്ചതു്. സുഭദ്രാ പരമേശ്വരൻ വിവർത്തനം ചെയ്ത ഒരു
യഥാർത്ഥ മനുഷ്യന്റെ കഥയാണു് ആദ്യ പുസ്തകം.</note>
            <note xml:id="fn2.82" n="2.82" style="end"><ref target="#xfn2.82" style="hang">[82]</ref> സുഭദ്രാപരമേശ്വരന്റെ പുസ്തകങ്ങൾ പിന്നീടു് ചിന്ത പബ്ലിഷേഴ്സ്
പ്രസിദ്ധീകരിച്ചപ്പോൾ ഈ രൂപകല്പന മൂലഗ്രന്ഥകാരനു് പ്രാധാന്യം നല്കുന്ന രീതിയിലായി മാറി.
മൂലഗ്രന്ഥകാരന്റെ ചിത്രമടക്കം പുസ്തകത്തിലുണ്ടു്. വിപ്ലവത്തിന്റെ തീച്ചൂളയിൽ, ചിന്ത പബ്ലിഷേഴ്സ്, 2009.
ഒരു യഥാർത്ഥ മനുഷ്യന്റെ കഥ, ചിന്ത പബ്ലിഷേഴ്സ് 2011, അവന്റെ തലയ്ക്കൊരു സമ്മാനം, ചിന്ത
പബ്ലിഷേഴ്സ് 2009.</note>
            <note xml:id="fn2.83" n="2.83" style="end"><ref target="#xfn2.83" style="hang">[83]</ref> “Translation is the most intimate act of reading, I surrender
to the text when I translate” Gayatry Chakravorty Spivak, ‘The Politics of Translation’,
Translation Studies Reader (Ed.) Lawrence Venuti, Routledge, New York, 2nd Edition,
2005, p-370.</note>
            <note xml:id="fn2.84" n="2.84" style="end"><ref target="#xfn2.84" style="hang">[84]</ref> “Language combains a functions of a mirror, a tool, a
weapon;… [it] reflects society… humanbeings used with to interact with one
another… [and] language can be [used] by groups that enjoy the previlages of power
to legitimize their own value system by labelling others ‘deviant’ or ‘inferior’ Language
Gender and Professional writing, by Francine Wattman Frank, Paula A Treichler,
Modern Language Association 1989, p 108.</note>
            <note xml:id="fn2.85" n="2.85" style="end"><ref target="#xfn2.85" style="hang">[85]</ref> മലയാളത്തിലെ സ്ത്രീ എഴുത്തുകാരിൽ പലരും ഞാനൊരു
ഫെമിനിസ്റ്റല്ല എന്നു് പ്രഖ്യാപിച്ചിട്ടുള്ളവരാണു്. ‘ഞാനൊരു ഫെമിനിസ്റ്റാണു്, എന്നാൽ… ’ എന്ന
അനുഭവത്തിൽ നിന്നു് വ്യത്യസ്തമാണതു്. സ്ത്രീജീവിതത്തിൽ സ്വാഭാവികമെന്നോണം (conditioned)
ആയിത്തീർന്ന അസമത്വത്തിന്റെ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞാലേ രണ്ടാമതു് പറഞ്ഞതു
പോലെയെങ്കിലും ചിന്തിക്കാനാവൂ.</note>
          </noteGrp>
        </div>
        <!--end of "section 2.27/.2"-->
      </div>
      <!--end of "chapter 2/0"-->
      <!--END OF CHAPTER 2/0-->
      <div prev="2" type="chapter" n="3" xml:id="chp3">
        <head type="chaphead">ഡിജിറ്റൽകാലത്തെ വിവർത്തനങ്ങൾ</head>
        <div type="lsection">
          <figure rend="fright" type="gra">
            <graphic url="images/Priya_A_S.jpg" rendition="gra"/>
            <figDesc style="thumb">പ്രിയ എ. എസ്.</figDesc>
          </figure>
          <p style="noindent">ഒരു മിനിറ്റിൽ കുറഞ്ഞ സമയം കൊണ്ടു് നൂറിലധികം ഭാഷകളിലേക്കു്
വിവർത്തനം ചെയ്യാനുള്ള മൂന്നു വഴികൾ! ഇന്റർനെറ്റ് ഉള്ള സ്മാർട്ഫോൺ/കമ്പ്യൂട്ടിൽ ഒരു ഓൺലൈൻ
ട്രാൻസ്ലേറ്റിങ് ടൂൾ തുറക്കുക, വിവിധ ഭാഷകളുടെ ഓപ്ഷൻ സെലക്ട് ചെയ്യാം. ആവശ്യമുള്ള ഭാഷയിലേക്കു്
കണ്ടന്റ് ഫയൽ വിവർത്തനം ചെയ്യാം. ഇതാണു് ഡിജിറ്റൽ കാലത്തെ വിവർത്തന രീതി. മനുഷ്യരുടെ
ദൈനംദിന ജീവിതാവശ്യങ്ങളിൽ നൂറിലധികം ഭാഷകളുടെ ആവശ്യമുണ്ടാകില്ല. ലോകമാസകലമുള്ള
ജനഹൃദയങ്ങളെ ആകർഷിക്കുന്ന സിനിമയെന്ന കലയുടെ കാര്യം അങ്ങനെയല്ല. ലോകമാസകലമുള്ള
ഭാഷകളിലേക്കു് സബ്ടൈറ്റിൽ വിവർത്തനം ചെയ്യുന്നതു് സിനിമയുടെ വിതരണത്തിൽ പ്രധാനമാണു്.
സബ്ടൈറ്റിൽ വിവർത്തന പ്രക്രിയയും മേൽവിവരിച്ചതിനു സമാനമാണു്. create &gt; create subtitles
ക്ലിക് ചെയ്തു് വീഡിയോ അപ്ലോഡ് ചെയ്യാം. ഓട്ടോ സബ്ടൈറ്റിൽസ്, ‘ആഡ് എ ന്യൂ ലാംഗ്വേജ്’
ഓപ്ഷൻ ഉപയോഗിച്ചു് പുതിയൊരു ഭാഷയിലേക്കു് വീണ്ടും മാറ്റാം. യുട്യൂബിൽ വീഡിയോ അപ്ലോഡ്
ചെയ്യുമ്പോൾ അതിൽ തന്നെ സബ്ടൈറ്റിൽ ഓപ്ഷനുകൾ ഉണ്ടു്. മലയാളത്തിലുള്ള ഒരാശയം
നൂറിലധികം ഭാഷകളിലെ പ്രേക്ഷകരിലേക്കു് വിതരണം ചെയ്യാൻ അധികസമയം ആവശ്യമില്ല.
അതായതു് ഉല്പന്നത്തിന്റെ മെച്ചപ്പെട്ട വിതരണത്തിലൂടെ സാധ്യമാകുന്ന സാമ്പത്തിക നേട്ടമാണു്
പ്രധാനം. ഡിജിറ്റൽ സാങ്കേതികതയുടെ പരിസരത്തിൽ സിനിമയുടെ സബ്ടൈറ്റിൽ വിവർത്തനങ്ങൾ
സവിശേഷമായും വിവർത്തനത്തിന്റെ വാണിജ്യ താല്പര്യങ്ങൾ സാമാന്യമായും അന്വേഷിക്കുന്നതിൽ
പ്രസക്തിയുണ്ടു്.
</p>
        </div>
        <!--end of "section 3.0/.3"-->
        <div type="section" xml:id="sec3.1" n="3.1">
          <head type="sechead">വിവർത്തനവും സാങ്കേതിക വിദ്യയും</head>
          <figure rend="fleft" type="gra">
            <graphic url="images/KR_Meera.jpg" rendition="gra"/>
            <figDesc style="thumb">കെ. ആർ. മീര</figDesc>
          </figure>
          <p style="noindent">മനുഷ്യഭാഷ സാങ്കേതിക വിദ്യ ഉപയോഗിച്ചു് വിവർത്തനം ചെയ്യുന്നതാണു്
യന്ത്ര വിവർത്തനം (Machine Translation) എന്നറിയപ്പെടുന്നതു്. <ref xml:id="xfn3.1" target="#fn3.1" type="noteAnchor">[1]</ref> മനുഷ്യരുടെ കർത്തവ്യ
നിർവഹണത്തിനു് യന്ത്രസഹായം തേടിയതാണു് ഇതിന്റെ തുടക്കം. രണ്ടാം ലോകയുദ്ധാനന്തരം
അമേരിക്കയും (US) റഷ്യയും (USSR) 1950-കളിൽ നടത്തിയ സംയുക്ത, സന്നദ്ധ പദ്ധതികളിൽ
ഇംഗ്ലീഷ്-റഷ്യൻ, റഷ്യൻ-ഇംഗ്ലീഷ് യന്ത്ര വിവർത്തനങ്ങൾക്കു് ശ്രമം നടന്നു. 1954-ൽ വിയന്ന
സർവകലാശാലയിൽ IBM കമ്പനിയുമായി ചേർന്നു് നടത്തിയ പ്രൊജക്ടിന്റെ ഭാഗമായി ഇംഗ്ലീഷ്-റഷ്യൻ
ഭാഷകളിലെ ആറു് വാക്യങ്ങൾ കമ്പ്യൂട്ടറധിഷ്ഠിത യന്ത്രം വിവർത്തനം ചെയ്തു. ഇന്ത്യയിൽ അക്കാദമിക
താല്പര്യങ്ങളുടെ ഫലമായി 1980-കളുടെ അവസാനവും 90-കളിലുമാണു് ബഹുഭാഷാദേശത്തിന്റെ
തടസ്സങ്ങൾ മറികടക്കാനായി ശ്രമം IIT കാൺപൂരിൽ തുടങ്ങിയതു്. ‘ആംഗലഭാരതി’ എന്ന സിസ്റ്റം
ഇംഗ്ലീഷിൽ നിന്നു് ഇന്ത്യൻ ഭാഷകളിലേക്കു് വിവർത്തനം ചെയ്യാനുള്ള ആപ്ലിക്കേഷനാണു്. <ref xml:id="xfn3.2" target="#fn3.2" type="noteAnchor">[2]</ref> ഇന്നു്
സാങ്കേതിക വിദ്യയുടെ ഈറ്റില്ലമായ അമേരിക്കയിലും 24 ഔദ്യോഗികഭാഷകളുള്ള യൂറോപ്യൻ
യൂണിയനിലും മാത്രമല്ല ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലും ആശയ വിനിമയത്തിൽ ഭാഷാ
സാങ്കേതികത വികസിക്കുകയും യന്ത്രവിവർത്തനം സുസാധ്യമാകുകയും ചെയ്തിരിക്കുന്നു. ഇന്ത്യാ
ഗവൺമെന്റ് രാജ്യത്തെ 121 ഭാഷകളുടെ വിവർത്തനത്തിനായി ‘ഭാഷിണി’ <ref xml:id="xfn3.3" target="#fn3.3" type="noteAnchor">[3]</ref> എന്ന എഐ നിയന്ത്രിത ഭാഷാ
വിവർത്തന സിസ്റ്റം ഉപയോഗിക്കുന്നുണ്ടു്… ടെക്നിക്കൽ വിദ്യാഭ്യാസത്തിനു വേണ്ടി AICTE
‘അനുവാദിനി’ എന്ന വിവർത്തന ആപ്ലിക്കേഷനും നിർമ്മിച്ചു. <ref xml:id="xfn3.4" target="#fn3.4" type="noteAnchor">[4]</ref> ഇന്റർനെറ്റിന്റെ വരവു് മനുഷ്യ
വ്യവഹാരങ്ങളിൽ മാറ്റം വരുത്തി. കമ്പ്യൂട്ടറധിഷ്ഠിത യന്ത്രവൽക്കരണം പ്രാദേശിക ജീവിതത്തിലെ ആശയ
വിനിമയ പ്രക്രിയകളിൽ പോലും ഇടപെട്ടു തുടങ്ങിയതു് കഴിഞ്ഞ പത്തു വർഷത്തിനുള്ളിലാണു്.
കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലുമുള്ള ആപ്ലിക്കേഷനുകൾ മനുഷ്യാവിഷ്കാരങ്ങളും ജീവിത
വ്യവഹാരങ്ങളും എളുപ്പമാക്കുന്നു. ഡിജിറ്റൽ യന്ത്രങ്ങളുടെ സഹായത്താൽ ഭാഷാ വിവർത്തനം ഏതു
സമയത്തും (24 x 7) സാധ്യമാണു്. വിവർത്തന യുഗം <ref xml:id="xfn3.5" target="#fn3.5" type="noteAnchor">[5]</ref> എന്നുപോലും വിളിക്കത്തക്ക തരത്തിൽ
മനുഷ്യഭാഷയും സംസ്കാരവും മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ മാനവികതയുടെ കാലമാണിതു്. <ref xml:id="xfn3.6" target="#fn3.6" type="noteAnchor">[6]</ref>
</p>
          <p style="indent">കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യന്ത്ര വിവർത്തനങ്ങളാണു് ഭൂരിപക്ഷവും
നടക്കാറു്. സമയം, പണം, ഉല്പാദന ക്ഷമത ഇവയെല്ലാം ഇതിനു കാരണമാണു്. നിരവധി ടെക്സ്റ്റ് ടു
ടെക്സ്റ്റ് വിവർത്തന യന്ത്രങ്ങൾ ഇന്നു് ഇന്റർനെറ്റ് വഴി പൊതുസമൂഹത്തിനു് ലഭ്യമാണു്. ഗൂഗിൾ
ട്രാൻസ്ലേറ്റ്, DeepL Translate, Microsoft Translator, Baidu translate തുടങ്ങിയവയെല്ലാം
Neural Machine Translation (NMT) ആണു്. കമ്പ്യൂട്ടേഷണൽ ലിഗ്വിസ്റ്റിക്സും ആർട്ടിഫിഷ്യൽ
ഇന്റലിജൻസും ചേർന്നാണു് ഇവ പ്രവർത്തിക്കുന്നതു്. നിരവധി തലങ്ങളുള്ള പ്രോഗ്രാമുകളിലായി
ദശലക്ഷക്കണക്കിനു് ഉദാഹരണങ്ങളിലൂടെ പരിശീലനം ലഭിക്കുന്ന നിർമ്മിത ബുദ്ധിയാണു് ഇവയ്ക്കു്
പിന്നിൽ പ്രവർത്തിക്കുന്നതു്. ലോകത്തു് ഒരു ദിവസം ഒരു ബില്യനിലധികം ആളുകളാണു് ബഹുഭാഷാ
ന്യൂറൽ യന്ത്ര വിവർത്തന ആപ്ലിക്കേഷനായ ഗൂഗിൾ ട്രാൻസ്ലേറ്റ് (<ref target="https://translate.google.com/">https://translate.google.com/</ref>)
ഉപയോഗിക്കുന്നതു്. <ref xml:id="xfn3.7" target="#fn3.7" type="noteAnchor">[7]</ref> 2006-ൽ ലോഞ്ചു ചെയ്ത ഈ ആപ്ലിക്കേഷൻ 2016 ലാണു്
ഇന്നത്തെ രൂപത്തിൽ ആയതു്. കാരണം 2006-ലെ കമ്പ്യൂട്ടിനുണ്ടായിരുന്ന സ്പീഡല്ല ഇന്നുള്ളതു്.
(ടെർമിനേറ്ററും മാട്രിക്സും <ref xml:id="xfn3.8" target="#fn3.8" type="noteAnchor">[8]</ref> ഭയപ്പെടുത്തിയ കാലത്തു് സ്പീഡ് അത്രത്തോളം വളർന്നിരുന്നില്ല.)
133 ഭാഷകൾ വിവർത്തനം ചെയ്യാവുന്ന ഗൂഗിൾ ട്രാൻസ്ലേറ്റ് ആപ്ലിക്കേഷൻ 2018 ആയപ്പോൾ തന്നെ 100
ബില്യനിലധികം വാക്കുകൾ വിവർത്തനംചെയ്തുകഴിഞ്ഞു. ഒരേസമയം 5000 വാക്കുകൾവരെ വിവർത്തനം
ചെയ്യാം. വാക്കുകൾ മാത്രമല്ല, ശബ്ദം, ഫോട്ടോ, കൈയെഴുത്തു് തുടങ്ങി ഫോണിലെ ക്യാമറയിൽ
കാണുന്ന ദൃശ്യങ്ങൾ വരെ വിനിമയം/വിവർത്തനം ചെയ്യാൻ കഴിയും. Translation Memory Tools,
Neural Machine Translation, Speech to Text Technologies തുടങ്ങിയവ വിവർത്തനത്തിൽ
അത്ഭുതാവഹമായ മാറ്റങ്ങളും അവസരങ്ങളുമാണു് തുറന്നിട്ടതു്. സ്മാർട് ഫോണുകൾക്കായി
രൂപപ്പെടുത്തിയ ഭാഷാധിഷ്ഠിതമായ നിരവധി ആപ്ലിക്കേഷനുകൾ, ഓട്ടോമാറ്റിക് ട്രാൻസ്ലേഷൻ ആപ്പുകൾ
തുടങ്ങിയവ അന്യദേശത്തു പോയാലും ഭാഷ അറിയാതെ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ ഇല്ലാതാക്കി.
</p>
        </div>
        <!--end of "section 3.1/.3"-->
        <div type="section" xml:id="sec3.2" n="3.2">
          <head type="sechead">ഭാഷാ സാങ്കേതിക വിദ്യയുടെ അടിത്തറ</head>
          <p style="noindent">കമ്പ്യൂട്ടർ ടെക്നോളജിയുടെ തുടക്കം മുതൽ പരിശോധിച്ചാൽ 1960 മുതൽ
1980 വരെയയുള്ള കാലഘട്ടം കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് മാത്രമായിരുന്ന ടൈപ്പ് ചെയ്യാൻ കഴിഞ്ഞതു്.
1961-ലാണു് 0,1 എന്നിവയുടെ 256 Character set ഉള്ള ASCII എൻകോഡിങ് ഉപയോഗിച്ചുതുടങ്ങിയതു്.
1980-ഓടെ പല ലോകഭാഷകളും ടൈപ്പ് ചെയ്യാനുള്ള സോഫ്റ്റ്വെയറുകൾ ചിട്ടപ്പെടുത്തി. ഇന്ത്യയിൽ
പൂനെ CDAC-ൽ നിന്നും ISCII ഫോണ്ടുകളും അതു് മാനേജ് ചെയ്യാനുള്ള സോഫ്റ്റ്വെയറും രൂപപ്പെടുത്തി.
1991-ലാണു് ഹൈപ്പർടെക്സ്റ്റു്, ഹൈപ്പർ മീഡിയ സങ്കേതങ്ങൾ ഉൾപ്പെടുത്താൻ പര്യാപ്തമായ വേൾഡ്
വൈഡ് വെബ് (WWW) Tim Berners Lee വികസിപ്പിച്ചതു്. ഇന്നു് ലോകമാസലം വ്യാപകമായ
കമ്പ്യൂട്ടർ, ടാബ്, മൊബൈൽ ഇന്റർ നെറ്റ് യുഗത്തിന്റെ തുടക്കമിതാണു്.
</p>
          <p style="indent">1991-ൽ നടന്ന യുണിക്കോഡ് കൺസോർഷ്യം <ref xml:id="xfn3.9" target="#fn3.9" type="noteAnchor">[9]</ref> ആണു് ഭാഷാ കമ്പ്യൂട്ടിങ്
പ്രവർത്തനങ്ങളുടെ മൂലക്കല്ലു്. കമ്പ്യൂട്ടർ കോർപ്പറേറ്റ് കമ്പനികൾ, സോഫ്റ്റ് വെയർ ഡാറ്റാബേസ്
കച്ചവടക്കാർ, അന്താരാഷ്ട്ര ഏജൻസികൾ, വൻകിട ഉപഭോക്താക്കൾ തുടങ്ങി മുപ്പതിലധികം
അംഗങ്ങളാണു് യുണിക്കോഡ് നയങ്ങൾ തീരുമാനിച്ചതു്. ലോകത്തുളള ഭാഷകളെല്ലാം കമ്പ്യൂട്ടറിൽ
ഉപയോഗിക്കാൻ കഴിയുന്ന എൻകോഡിങ് സിസ്റ്റം രൂപപ്പെടുത്തി. 256-നു് പകരം 65,536 ക്യാരക്ടർ സെറ്റ്
സാധ്യമാക്കി. 2304 മുതൽ 3455 വരെയാണു് ഇന്ത്യൻഭാഷകൾ യുണിക്കോഡിൽ എൻകോഡ് ചെയ്തതു്.
ലോകഭാഷകളിലെ അക്ഷരങ്ങൾക്കെല്ലാം ഇന്റർനാഷണൽ സ്റ്റാൻഡേർഡ് കോഡിങ് കൈവന്നു.
അക്ഷരങ്ങൾക്കു് മാത്രമല്ല, ലോകത്തിനു് പൊതുവായി ആശയവിനിമയം സാധ്യമാകുന്ന ഇമോജികളും
എൻകോഡിങ് ചെയ്തവയിൽ ഉൾപ്പെട്ടു. <ref xml:id="xfn3.10" target="#fn3.10" type="noteAnchor">[10]</ref> കമ്പ്യൂട്ടറുകൾ തമ്മിൽ ആശയവിനിമയം സാധ്യമായി.
പ്രാദേശിക ഉപഭോക്താക്കളെ ശാക്തീകരിക്കാനായി പ്രാദേശികവല്ക്കരണ (localization) <ref xml:id="xfn3.11" target="#fn3.11" type="noteAnchor">[11]</ref> ത്തിനു്
തുടക്കം കുറിച്ചു. <ref xml:id="xfn3.12" target="#fn3.12" type="noteAnchor">[12]</ref>
</p>
          <p style="indent">ഉല്പന്നങ്ങൾ, സേവനങ്ങൾ, വെബ്സൈറ്റുകൾ, നിർദ്ദേശ മാനുവലുകൾ,
പരസ്യങ്ങൾ, പ്രമോഷനുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ടെക്സ്റ്റുകളും ഗ്രാഫിക്സും ഒരു ഭാഷയിൽ
നിന്നു് മറ്റൊന്നിലേക്കു് വിവർത്തനം ചെയ്യുന്നതിനാണു് പ്രാദേശികവൽക്കരണം എന്നു് വിളിക്കുന്നതു്.
ലോക്കലൈസർ ഉല്പന്നങ്ങളുടെ വിവരണങ്ങളും പ്രവർത്തനങ്ങളും സങ്കേതങ്ങളും ഗ്രാഫിക്സും മറ്റും ഒരു
രാജ്യത്തു് ഉത്ഭവിച്ചതുപോലെ ഇതരഭാഷയിൽ ദൃശ്യമാക്കാൻ ശ്രമിക്കുന്നു. കമ്പ്യൂട്ടർനിർമ്മിത
ഉല്പന്നങ്ങളുടെയും സോഫ്റ്റ്വെയറുകളുടെയും പ്രാദേശികവൽക്കരണമെന്നതു് വളരെവേഗം
പൂർത്തിയാക്കിയ പ്രൊജക്ട് ആയിരുന്നു. <ref xml:id="xfn3.13" target="#fn3.13" type="noteAnchor">[13]</ref> ലോകഭാഷകളിലെല്ലാം ഇത്തരം പ്രാദേശികവല്ക്കരണ
പ്രക്രിയകൾ നടന്നു. 1990-കളിൽ നടപ്പിലാക്കിയ ആഗോളീകരണ, ഉദാരവല്ക്കരണ പ്രക്രിയയുടെ
തുടർച്ചയാണു് ഇതെല്ലാം. ഇന്റർനാഷണലൈസേഷനും വിവർത്തന വ്യവസായവുമെല്ലാം
ഒത്തുചേർന്നാണു് പ്രവർത്തനങ്ങൾ സാധ്യമാക്കിയതു്. യുണിക്കോഡ് കൺസോർഷ്യത്തിന്റെ
പ്രവർത്തനങ്ങളും തുടർന്നു് കമ്പ്യൂട്ടറിന്റെയും സോഫ്റ്റ്വെയറിന്റെയും ലോകം തരുന്ന വൻ സാമ്പത്തിക
സാധ്യതകളും മുന്നിൽകണ്ടു് അതോടൊപ്പം വിവർത്തനവും വൻ വ്യവസായത്തിന്റെ ഭാഗമായി മാറി.
<ref xml:id="xfn3.14" target="#fn3.14" type="noteAnchor">[14]</ref>
യുണിക്കോഡിൽ വന്നതോടെ ലോക ഭാഷകളുടെ സിംബോളിക് ഘടനയുടെ അടിസ്ഥാനമായ
അക്ഷരങ്ങൾ കമ്പ്യൂട്ടറിനു് ഡാറ്റയായി കിട്ടി. മലയാളത്തിന്റെ പുതിയതും പഴയതുമായ സർവഅക്ഷരങ്ങളും
ഈ പ്രക്രിയയിലൂടെ കമ്പ്യൂട്ടറിനു് ഡാറ്റയായി സംരക്ഷിക്കാൻ സാധിച്ചു. ലോക്കലൈസേഷൻ
പ്രക്രിയകളും മലയാളം കോർപ്പസ് രൂപപ്പെടുത്താനുള്ള സോഫ്റ്റ്വെയർ എൻജിനീയർമാരുടെ ശ്രമങ്ങളും
മലയാള വാക്കുകളും വാക്യ ഘടനയും ആശയങ്ങളും സൈബർ ലോകത്തു് എത്താൻ തുടങ്ങി. 2000–2009
കാലത്തു് വിവിധ ലോകഭാഷകളുടെ കോർപ്പസ് വന്നതോടെ കമ്പ്യൂട്ടറിൽ ഇംഗ്ലീഷിനുണ്ടായിരുന്ന
അധീശത്വത്തിനു് അയവു് വന്നിരിക്കുന്നു <ref xml:id="xfn3.15" target="#fn3.15" type="noteAnchor">[15]</ref> എന്നു് കാണാം.
</p>
          <p style="indent">അറിഞ്ഞോ അറിയാതെയോ നെറ്റുവർക്കുകളാൽ ചുറ്റപ്പെട്ട ഡാറ്റയുടെ
ലോകത്താണു് നാം ജീവിക്കുന്നതു്. ഡാറ്റ എന്നതു് സാങ്കേതിക വിദ്യകൾ വഴി കൈമാറുന്ന വിവരങ്ങളുടെ
പ്രാതിനിധ്യമാണു്. അതു് വിവരം (information) ആയി മാറുന്നതു് ആളുകൾ അർത്ഥമുണ്ടാക്കുകയും
വ്യാഖ്യാനിക്കുകയും ചെയ്യുമ്പോഴാണു്. വിവര സാങ്കേതിക വിദ്യയുടെ ഫലമായി സാമൂഹികവും
സാമ്പത്തികവുമായ വലിയ മാറ്റങ്ങളാണു് ലോകത്തെമ്പാടും ഈ നൂറ്റാണ്ടിൽ ഉണ്ടായതു്. ഇരുപതാം
നൂറ്റാണ്ടിന്റെ അവസാനം തന്നെ സ്കൂളുകളിലും ഉന്നതവിദ്യാഭ്യാസ ഇടങ്ങളിലും കമ്പ്യൂട്ടറിനു് ഫണ്ട്
അനുവദിച്ചതും പൊതുസേവനങ്ങൾ ഓൺലൈൻ വഴി ആക്കിയതുമെല്ലാം ഇൻഫർമേഷൻ സൊസൈറ്റി,
നെറ്റ്വർക്ക് സൊസൈറ്റിയിലേക്കു് ഇന്ത്യൻസമൂഹത്തെയും എത്തിച്ചു. മൊബൈൽ ഫോണിന്റെ
ഫീച്ചറിൽ എസ് എം എസ് ടെക്സ്റ്റ് മെസേജിംഗ് സൌകര്യം എന്നതു് തുടക്കത്തിൽ തീരെ
അപ്രധാനമായ ഒന്നായിരുന്നു. ഫോണിന്റെ ചെറിയ സ്ക്രീനിലെ ഈ ചെറിയ ഫീച്ചർ ഉടമകൾ
ഉപയോഗിക്കുമെന്ന ഒരു പ്രതീക്ഷയും നിർമ്മാതാക്കൾക്കുണ്ടായിരുന്നില്ല. എന്നാൽ ഇന്നോ! പുതിയ
ഭാഷാരൂപത്തിനും (ടെക്സ്റ്റിങ്) ആശയ വിനിമയരീതിക്കും ജനപ്രിയ സംസ്കാരത്തിനും വ്യത്യസ്ത്യ
കലാനിർമ്മിതികൾക്കുമെല്ലാം ഇതു് കാരണമായി. ഇത്തരത്തിൽ മൊബൈൽഫോണിൽ ഭാഷയുടെ
ഉപയോഗം മനുഷ്യ സമൂഹം ആഘോഷമാക്കി മാറ്റി. പ്രാദേശിക ഭാഷകളുടെ ടെക്സ്റ്റായും ഓഡിയോ,
വിഡിയോ രൂപത്തിലും ഡാറ്റ സംഭരിക്കാൻ ഇന്നു് ഓരോ വ്യക്തിയും സോഷ്യൽ മീഡിയ ആശയ
വിനിമയത്തിലൂടെയും ഭാഷയുടെ കോർപ്പസ് നിർമ്മിക്കുന്നുണ്ടു്. ഫോണിൽ സംസാരിക്കുകയും
സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യുമ്പോൾ ഡാറ്റ സംഭരിക്കുകയും പ്രോസസ് ചെയ്യുകയും സ്വീകർത്താവിനു്
വാക്കുകളായി രൂപാന്തരപ്പെടുത്തുകയുമാണു് ചെയ്യുന്നതു്. ഭാഷാസാങ്കേതിക വിദഗ്ദ്ധർ ബോധപൂർവ്വം
കോർപ്പസ്സ് ചിട്ടപ്പെടുത്തിയതു കൂടാതെയാണു് ഇതു്. വലിയ ഒരു കോർപ്പസ്സിൽ നിന്നു മാത്രമേ
കൃത്യതയുള്ള വിവർത്തനം സാധ്യമാകുകയുള്ളു. സ്പീച്ച് ടു ടെക്സ്റ്റ് റെക്കഗ്നിഷൻ, ഹാൻഡ് റൈറ്റിങ്
റെക്കഗ്നിഷൻ വരെ സാധ്യമാകുന്നതരത്തിലാണു് കോർപ്പസ് രൂപപ്പെടുന്നതു്. <ref xml:id="xfn3.16" target="#fn3.16" type="noteAnchor">[16]</ref> ഇന്റർനെറ്റ്
നിർമ്മിത ഡിജിറ്റൽ ലോകത്തു് ഭാഷയെന്ന തടസ്സത്തെ മറികടക്കാൻ തക്ക സോഫ്റ്റ്വെയറുകളാണു്
നിർമ്മിച്ചുകൊണ്ടിരിക്കുന്നതു്. <ref xml:id="xfn3.17" target="#fn3.17" type="noteAnchor">[17]</ref> 22000 മനുഷ്യായുസ്സുകൊണ്ടു് വായിച്ചാൽതീരുന്ന പുസ്തകങ്ങളുടെ
കണ്ടന്റു കൊണ്ടാണു് Chat GPT പോലുള്ള എഐ പ്രവർത്തിക്കുന്നതു് <ref xml:id="xfn3.18" target="#fn3.18" type="noteAnchor">[18]</ref> എന്നു് സന്തോഷ് തോട്ടുങ്കൽ ഒരു
പ്രഭാഷണത്തിൽ വിശദീകരിക്കുന്നുണ്ടു്. 0.00165 ശതമാനമാണു് മലയാളം കോർപ്പസ് നിലവിലുള്ളതു്. 93
ശതമാനം കണ്ടന്റും ഇംഗ്ലീഷിലാണു് ഉള്ളതു്.
</p>
        </div>
        <!--end of "section 3.2/.3"-->
        <div type="section" xml:id="sec3.3" n="3.3">
          <head type="sechead">വിനോദ വ്യവസായവും സിലിക്കൺ വാലിയും</head>
          <figure rend="fleft" type="gra">
            <graphic url="images/JamesCameron.jpg" rendition="gra"/>
            <figDesc style="thumb">ജെയിംസ് കാമറൂൺ</figDesc>
          </figure>
          <p style="noindent"> 1996 ഫെബ്രുവരിയിൽ ലോസ് ഏഞ്ചൽസിൽ നടന്ന ഡിജിറ്റൽ ടെക്നോളജി
സിമ്പോസിയമാണു് സോഫ്റ്റ്വെയറും സിനിമയും തമ്മിലുള്ള ബന്ധത്തിനു് തുടക്കം കുറിച്ചതു്.
1980–90-കളിൽ സോഫ്റ്റ്വെയർ ടെക്നോളജിയുടെ ഈറ്റില്ലമായ സിലിക്കൻ വാലിയും ഹോളിവുഡും
ചേർന്നു പ്രവർത്തിച്ചതിന്റെ ഫലമായാണു് ഈ സിമ്പോസിയം നടന്നതു്. ഭാവനയെ വെല്ലുന്ന ദൃശ്യങ്ങൾ
നിർമ്മിക്കാൻ സോഫ്റ്റ്വെയർ രംഗത്തെ സഹായിച്ചതു് വിനോദ വ്യവസായത്തിന്റെ മൂലധനമാണു്.
1994-ൽ സ്ക്രിപ്റ്റ് പൂർത്തിയാക്കിയതിനു ശേഷം തന്റെ ഭാവന ദൃശ്യത്തിലാക്കാൻ അനുയോജ്യമായ
സാങ്കേതിക വിദ്യയ്ക്കു വേണ്ടി വർഷങ്ങൾ കാത്തിരുന്ന <ref target="https://ml.wikipedia.org/wiki/James_Cameron">ജെയിംസ് കാമറൂൺ</ref>
2009-ലാണു് അവതാർ റിലീസ് ചെയ്തതു്. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ഉല്പന്നങ്ങൾ പ്രധാന ഉപഭോഗ
വസ്തുക്കളായി രൂപമെടുക്കാൻ തുടങ്ങിയതും സോഫ്റ്റ്വെയർ ടെക്നോളജി സാധാരണ ജീവിതത്തിന്റെ
ഭാഗമായതുമാണു് പിന്നീടുള്ള ചരിത്രം. ഹോളിവുഡിന്റെ മില്യൻ ഡോളറിന്റെ പണക്കിലുക്കമാണു്
സോഫ്റ്റ്വെയർ രംഗം ഇത്രയും വിലപിടിപ്പുള്ള മേഖലയാക്കി മാറ്റിയതു് എന്നതും പ്രധാനമാണു്.
</p>
        </div>
        <!--end of "section 3.3/.3"-->
        <div type="section" xml:id="sec3.4" n="3.4">
          <head type="sechead">കോവിഡാനന്തരം—യന്ത്ര വിവർത്തനത്തിലെ ഫൈനൽ ടച്ച്</head>
          <p style="noindent">ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകം കഴിയുമ്പോഴേക്കും
കമ്പ്യൂട്ടറധിഷ്ഠിത യന്ത്രങ്ങൾ മനുഷ്യന്റെ ബുദ്ധിശക്തിയുള്ള വ്യക്തിഗത സഹായിയായി വർത്തിക്കുമെന്നതു്
യാഥാർത്ഥ്യമായി. ഉല്പാദന ക്ഷമത വർദ്ധിപ്പിക്കാൻ ഇതു് സഹായിച്ചു. മനുഷ്യന്റെ സർഗ്ഗാത്മകത
ആവശ്യമാണെന്നു വിചാരിച്ചിരുന്ന കാര്യങ്ങൾ പോലും യന്ത്രങ്ങൾ ചെയ്തുതുടങ്ങി (സംഗീതവും
തിരക്കഥയുമെല്ലാം തയ്യാറാക്കാൻ കഴിയുന്നു). വിവർത്തനവും അത്തരത്തിൽ തന്നെ. മാനുഷിക സ്പർശം
ആവശ്യമുള്ളവ മാത്രമേ ശേഷിക്കുകയുള്ളൂ എന്നർത്ഥം. ദൈനംദിന ഭാഷയിൽ ആളുകൾക്കു് കമ്പ്യൂട്ടറുകളും
സേവനങ്ങളും നിയന്ത്രിക്കാനാവുംവിധം എല്ലാ ഭാഷകളും കമ്പ്യൂട്ടറിനു് മനസ്സിലാകാൻ തുടങ്ങി.
ഉപഭോക്താവിന്റെ ഭാഷയും ഉദ്ദേശ്യവും മനസ്സിലാകുകയും അവ്യക്തതകൾക്കു് വിശദീകരണ ചോദ്യങ്ങൾ
ഉന്നയിക്കുകയും ലഭിച്ച ഡാറ്റയിൽനിന്നും പ്രധാനപ്പെട്ടവ തരംതിരിച്ചു് ഉചിതമായതു് തരികയും ചെയ്യുന്നു.
ഇവിടെയെല്ലാം ഭാഷയിലധിഷ്ഠിതമായ ഡാറ്റയാണു് കൈമാറുന്നതു്, പ്രവർത്തിക്കുന്നതു്, സംഭരിച്ചു
വെയ്ക്കുന്നതു്.
</p>
          <p style="indent">കോവിഡാനന്തരം (COVID-19) 45 ശതമാനമാണു് ഇന്ത്യയിൽ ആർട്ടിഫിഷ്യൽ
ഇന്റലിജൻസ് ഉപയോഗം വർദ്ധിച്ചതു്. സിനിമകളും ടെലിവിഷൻ സീരീസുകളും വീഡിയോ ഗെയിമുകളും
തുടങ്ങി സർഗ്ഗാത്മക കണ്ടന്റുകളുടെ ബഹുഭാഷാ വിവർത്തനത്തിനു് വലിയ ഡിമാന്റ്
ഇക്കാലത്താണുണ്ടായതു്. Neural Mechine Translation (NMT) സർഗ്ഗാത്മക വിവർത്തനത്തിനു്
വ്യാപകമായി ഉപയോഗിച്ചുതുടങ്ങി. <ref xml:id="xfn3.19" target="#fn3.19" type="noteAnchor">[19]</ref> Mechine Translation Post Editing (MTPE) ആയി
വിവർത്തനത്തിലെ സർഗ്ഗാത്മകത മാറി. പ്രയത്നവും പ്രതിഫലവും സമയവും ലാഭിക്കാൻ കഴിയുന്ന
ഇത്തരം രീതി സ്വീകരിക്കാൻ തുടങ്ങി. പാഠ പരിസരത്തിൽ ദീർഘ സമയം ചിലവിടാതെ ദിനംപ്രതി
വരുന്ന യന്ത്ര വിവർത്തന കണ്ടന്റിൽ ഫൈനൽ ടച്ച് നടത്തുന്ന കലാനിർമ്മിതിയുടെ ഭംഗിയാണു് ഇന്നു്
വിവർത്തന രംഗത്തുള്ളതു്. <ref xml:id="xfn3.20" target="#fn3.20" type="noteAnchor">[20]</ref> ഭാഷയുടെ ചലനാത്മകത പ്രധാനമാണു്. അതിന്റെ അർത്ഥം
പരിണാമ വിധേയമാണു്. വിവർത്തന പഠനത്തിൽ ഏറ്റവുമധികം ചർച്ചചെയ്തതു് ഭാഷയുടെ
സർഗ്ഗാത്മകതയെക്കുറിച്ചുമാണു്. മറ്റു് ഭാഷകളും സംസ്കാരവുമായി ബന്ധപ്പെടുന്ന വിവർത്തന
പ്രക്രിയയിലാണു് സർഗ്ഗാത്മകത ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതു്. വ്യാഖ്യാനവും പുനഃസൃഷ്ടിയുമാവശ്യമുള്ള
സർഗ്ഗാത്മക പ്രക്രിയയാണു് വിവർത്തനത്തിന്റേതു്. വാക്കുകൾ, വ്യാകരണം,
വാക്യഘടന—എന്നിവയിലൂന്നിയുള്ള യന്ത്രവിവർത്തനത്തിനു് എത്രത്തോളം ജൈവഭാഷയിലെ
സർഗ്ഗാത്മകഘടകങ്ങൾ വേർതിരിക്കാൻ കഴിയുമെന്നതു് സംശയമാണു്.
</p>
        </div>
        <!--end of "section 3.4/.3"-->
        <div type="section" xml:id="sec3.5" n="3.5">
          <head type="sechead">സിനിമയുടെ സബ്ടൈറ്റിൽ സാധ്യതകൾ</head>
          <p style="noindent">ലിംഗ്വിസ്റ്റിക് സൊസൈറ്റി ഓഫ് അമേരിക്കയുടെ രേഖപ്രകാരം
7000-ത്തിലധികം ഭാഷകളാണു് ലോകത്തിലുള്ളതു്. ഒരു ഭാഷയിൽ നിർമ്മിക്കുന്ന കണ്ടന്റ് ലോകമെമ്പാടും
എത്തിക്കാനുള്ള വഴിയാണു് വിവർത്തനം. ഉഭയഭാഷാ പണ്ഡിതരായ വിവർത്തകർ ഒന്നിൽ നിന്നു്
മറ്റൊന്നിലേക്കു് ചെയ്യുന്നതു് പ്രായോഗികമായില്ല. വേഗത്തിലും ഫലപ്രദമായും കണ്ടന്റ് വിവർത്തനം
ചെയ്യാനുള്ള യന്ത്ര വിവർത്തനത്തിന്റെ സാങ്കേതികതകൾ, എഐ പരിഹാരമാർഗ്ഗങ്ങൾ തുടങ്ങിയവ
വന്നുതുടങ്ങി. നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ഓട്ടോ ട്രാൻസ്ലേറ്റിങ് മെഷീനുകൾ, സ്രോത ഭാഷയിലെ
സബ്ടൈട്ടിലുകൾ സ്വയം സംഭാഷണം തിരിച്ചറിയാനുള്ള ശേഷി (ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗ്നിഷൻ),
സംഭാഷണ ഭാഷയോ സബ്ടൈട്ടിലോ (speech or text) ലക്ഷ്യ ഭാഷകളിലേക്കെത്തിക്കാനുള്ള ശ്രമം
തുടങ്ങിയവ വിജയത്തിലെത്തി.
</p>
          <p style="indent">ലോകത്തു് ഏറ്റവുമധികം നടക്കുന്ന ജനപ്രിയ വിവർത്തനങ്ങളാണു്
സിനിമയുടെ സബ്ടൈട്ടിലിന്റേതു്. ഒരു മലയാള സിനിമ സാംസ്കാരികമായി ഐക്യതയുള്ള
തെക്കെയിന്ത്യൻ ഭാഷകളിലും വലിയ പ്രേക്ഷകരുള്ള ഹിന്ദിയിലും ഡബുചെയ്യുന്നതു് ഇക്കാലത്തെ
സ്വാഭാവിക രീതിയാണു്. പത്തുവർഷം മുമ്പു് ഇന്ത്യൻ സിനിമയെന്നാൽ ഹിന്ദി സിനിമയായിരുന്നു.
കോവിഡാനന്തരം ഹിന്ദി സിനിമകൾ തെക്കെയിന്ത്യൻ ഭാഷകളിലേക്കും ഡബ് ചെയ്തുതുടങ്ങി. കൂടാതെ
സമീപ വർഷങ്ങളിൽ, ഇംഗ്ലീഷിലേക്കു് ഡബ് ചെയ്യുന്നതു് ഇന്ത്യൻ സിനിമകൾക്കു് ലോക വിപണി
നേടിക്കൊടുക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ്, മറാത്തി, ബംഗാളി, മലയാളം, തെലുങ്ക് തുടങ്ങിയ
ഭാഷകളിലേക്കാണു് ഇന്ത്യൻ സിനിമകൾ സബ്ടൈറ്റിൽ ചെയ്യുന്നതു്. <ref xml:id="xfn3.21" target="#fn3.21" type="noteAnchor">[21]</ref> വിവിധ മാധ്യമങ്ങളിലൂടെ വിതരണം
ചെയ്യുന്ന സിനിമയുടെ സബ്ടൈറ്റിൽ കണ്ടന്റുകളുടെ ആശയ വിനിമയ പ്രക്രിയ യന്ത്ര വിവർത്തനങ്ങൾ
ഏറെക്കുറെ വിജയകരമായി ഏറ്റെടുത്തുകഴിഞ്ഞു. ഓരോ കാലത്തുമുള്ള മുൻഗണനയനുസരിച്ചു് (trend)
നിർമ്മിക്കുന്ന സിനിമയുൾപ്പെടെയുള്ള വിനോദ ഉല്പന്നങ്ങൾ ഇന്നു് ലോക വിപണിയാണു് ഉറ്റുനോക്കുന്നതു്.
</p>
          <figure rend="fright" type="gra">
            <graphic url="images/Steven_Spielberg.jpg" rendition="gra"/>
            <figDesc style="thumb">സ്പിൽബർഗ്ഗ്</figDesc>
          </figure>
          <p style="indent"><ref target="https://ml.wikipedia.org/wiki/James_Cameron">ജയിംസ് കാമറൂൺ</ref>, <ref target="https://ml.wikipedia.org/wiki/Steven_Spielberg">സ്പിൽബർഗ്ഗ്</ref> ചിത്രങ്ങൾ
ലോക വിപണി പിടിച്ചടക്കുന്നതുപോലെ ഇന്നു് ഇന്ത്യൻ സിനിമകൾക്കും കഴിയുന്നു. മലയാളത്തിലെ
ആദ്യ സൂപ്പർ ഹീറോ സിനിമയെന്ന ടാഗ് ലൈനോടെ വന്ന മിന്നൽ മുരളി മിസ്റ്റർ മുരളിയെന്ന ടൈട്ടിലിൽ
ഹിന്ദിയിലും മെരുപ്പു് മുരളിയെന്നു് തെലുങ്കിലും മിഞ്ചു മുരളിയെന്നു് കന്നടയിലും പതിപ്പുകൾ റിലീസ് ചെയ്തു.
ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി വെബ് എന്റർടൈൻമെന്റ് അവാർഡ് നേടി ആഴ്ചകളോളം ടോപ് ടെൻ
വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നു ഈ ചിത്രം. ഇംഗ്ലീഷിലേക്കു് ഡബുചെയ്തതു് സിനിമയുടെ റേഞ്ച് തന്നെ മാറ്റി.
ന്യൂയോർക്കു് ടൈംസ് അഞ്ചു് അന്തർദ്ദേശീയ സിനിമകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ട്വിറ്റർ
ഇമോജിയാക്കി മാറ്റിയാണു് മിന്നൽ മുരളിക്കു് അംഗീകാരം നൽകിയതു്. 16 രാജ്യങ്ങളിലെ
എൻട്രികളുമായി മത്സരിച്ചു് മികച്ച ഡയറക്ടർക്കുള്ള ഏഷ്യൻ അക്കാദമി അവാർഡ്–2022 ബേസിൽ നേടി.
നെറ്റ്ഫ്ലിക്സാണു് ഒടിടി വിതരണം ഏറ്റെടുത്തതു്. സ്പാനിഷ് ഫുട്ബോൾ ലീഗായ ലാ ലീഗയുടെ ഫേസ്ബുക്ക്
പേജിലും മാഞ്ചസ്റ്റർ സിറ്റിയുടെ ഒഫീഷ്യൽ പേജിലും ട്രോളും റീലുമായി മിന്നൽ മുരളി എത്തിയതിൽ
ഡബിങും സബ്ടൈറ്റിൽ വിവർത്തനങ്ങളും പങ്കുവഹിച്ചു. Parasite (2019, Boon Joon-Ho) എന്ന
കൊറിയൻ സിനിമയ്ക്കു് ഇംഗ്ലീഷ് സബ്ടൈറ്റിൽ വരുത്തിയ മാറ്റമാണു് ഓസ്കാർ അവാർഡ് എന്നു്
സംവിധായകൻ തന്നെ അംഗീകരിച്ചിട്ടുണ്ടു്. സബ്ടൈറ്റിൽ അത്രത്തോളം പ്രധാനമാണു്. ഡിജിറ്റൽ
ടെക്നോളജി വാണിജ്യപരമോ സാമൂഹികമോ ആയ സമ്പർക്കത്തിനു് ദൂരം ഒരു പ്രശ്നമാകാത്തവിധം
ലോകത്തെ ഒരു ആഗോള ഗ്രാമമാക്കി മാറ്റി. COVID-19 ഉണ്ടാക്കിയ സമ്പർക്ക നിയന്ത്രണവും ഏകാന്ത
വാസവും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ വർദ്ധിക്കുന്നതിനു് കാരണമായി. ഗൂഗിളിന്റെ ഏറ്റവും പുതിയ
ഗവേഷണമനുസരിച്ചു്, ഭൂമിയിൽ ഏതെങ്കിലും ഒരു ദിവസം നടക്കുന്ന എല്ലാ ഭാഷാ വിവർത്തനങ്ങളുടെയും
99.5% അല്ലെങ്കിൽ അതിൽ കൂടുതലും യന്ത്ര വിവർത്തനമാണു് ഉത്തരവാദിയെന്നു് കണക്കാക്കപ്പെടുന്നു
<ref xml:id="xfn3.22" target="#fn3.22" type="noteAnchor">[22]</ref> ഇതു്
ശരിയല്ലെന്നു് സംശയിച്ചാലും വിനോദ വ്യവസായവുമായി ബന്ധപ്പെട്ട സർഗ്ഗാത്മക കണ്ടന്റിന്റെ
വ്യവസായാധിഷ്ഠിത വിവർത്തനത്തിൽ ചിലവും സമയവും കുറയ്ക്കാനായി വ്യാപകമായി ന്യൂറൽ മെഷീൻ
ലേണിങ് ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടു് എന്നതു് സംശയ രഹിതമാണു്. <ref xml:id="xfn3.23" target="#fn3.23" type="noteAnchor">[23]</ref> ഒടിടി
റിലീസിങ്ങിനു ശേഷം ‘സ്ട്രീമിങ് ബൂം’ എന്നറിയപ്പെടുന്ന വലിയ സാധ്യതയിലേക്കു് ഇന്ത്യൻ സിനിമകളുടെ
ലോക വിപണി സാധ്യമായതിനു പിന്നിലും യന്ത്ര വിവർത്തനമാണു് വലിയ പങ്കു വഹിക്കുന്നതു്.
</p>
        </div>
        <!--end of "section 3.5/.3"-->
        <div type="section" xml:id="sec3.6" n="3.6">
          <head type="sechead">വിവർത്തകരുടെ പങ്കു്</head>
          <p style="noindent">2016-ലാണു് ഇന്ത്യയിൽ ആമസോൺ പ്രൈമും നെറ്റ്ഫ്ലിക്സും വരുന്നതു്.
സിനിമകളുടെ പ്രാദേശികവൽക്കരണവും (localization) കുറഞ്ഞതു് ഒരു ഡസനോളം
അന്താരാഷ്ട്രഭാഷകളിലേക്കു് സബ്ടൈറ്റിൽ വിവർത്തനവും എന്ന രീതി വരുന്നതു് അതിനു ശേഷമാണു്.
2020 സെപ്റ്റംബർ ഒന്നിനു്, ഒ ടി ടിയിൽ (ആമസോൺ പ്രൈം) റിലീസ് ചെയ്തു് ലോകം മുഴുവൻ
ശ്രദ്ധനേടിയ മലയാള സിനിമയാണു് സി യു സൂൺ (മഹേഷ് നാരായണൻ). <ref xml:id="xfn3.24" target="#fn3.24" type="noteAnchor">[24]</ref> ഇംഗ്ലീഷ്,
തമിഴ്, ഗ്രീക്ക്, അറബിക്, ഗ്രീക്ക്, ഫിലിപ്പിനോ, മലയി, പോർട്ടുഗീസ്, റൊമാനിയ, ചൈനീസ് തുടങ്ങിയ
ഇന്റർനാഷണൽ ഭാഷകളിൽ സബ്ടൈറ്റിലുകൾ ചേർത്ത സി യു സൂൺ ഇന്ത്യ, യുഎഇ, ഫ്രാൻസ്,
സിംഗപ്പൂർ, കാനഡ, യു എസ്, സ്പെയിൻ തുടങ്ങിയിടത്തെല്ലാം സ്ട്രീമിങ് ചെയ്തു. <ref xml:id="xfn3.25" target="#fn3.25" type="noteAnchor">[25]</ref> ഇംഗ്ലീഷ്,
സ്പാനിഷ്, അറബിക്, റഷ്യൻ, പോർച്ചുഗീസ്, ഇന്തോനേഷ്യൻ എന്നിവയാണു് ഗൂഗിൾ ട്രാൻസ്ലേറ്റിന്റെ
പ്രോംപ്റ്റിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ഭാഷാ വിവർത്തനങ്ങൾ. ജർമ്മൻ, പോളിഷ്,
ചൈനീസ്, ക്രൊയേഷ്യൻ, ഡച്ച്, ഗ്രീക്ക്, ഇറ്റാലിയൻ, ലാത്വിയൻ എന്നീ ഭാഷകളും ഉപയോഗിക്കുന്നു.
ഇന്ത്യൻ സിനിമകളുടെ സബ്ടൈറ്റിൽ വിവർത്തനങ്ങൾ പരിശോധിച്ചാൽ ഈ ഭാഷകൾ
സർവസാധാരണമാണു്. ഇന്ത്യയിലെ തന്നെ, ചുരുങ്ങിയതു് പത്തോളം ഭാഷകളിലേക്കുള്ള ഡബിങും
വിവർത്തനമാണു്. ഇന്നു് ഒരു മലയാളചിത്രം റിലീസാകുമ്പോൾ ഇത്രയും ബഹുഭാഷാസാധ്യതയാണു്
ഉള്ളതു്. RPWD act 2016 അനുസരിച്ചു് ഭിന്നശേഷി വിഭാഗത്തിനുവേണ്ടി ഇന്ത്യയിലെ സിനിമകൾ
കാഴ്ചപരിമിതർക്കു് വേണ്ടി ഓഡിയോയും കേഴ്‌വി പരിമിതർക്കു് വേണ്ടി സൈൻ ഭാഷയും
ഉപയോഗിക്കണമെന്നു് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചതു് <ref xml:id="xfn3.26" target="#fn3.26" type="noteAnchor">[26]</ref> പ്രസക്തമാണു്. സൈൻ
ഭാഷയിലാക്കുന്നതും വിവർത്തനത്തിന്റെ പരിധിയിൽ വരുന്നതാണു്.
</p>
          <p style="indent">സ്വതന്ത്ര വിവർത്തകരുടെ എണ്ണത്തിൽ 200 ശതമാനം വർദ്ധനയാണു് ഈ
നൂറ്റാണ്ടിൽ ഉണ്ടായതെന്നു് റിപ്പോർട്ടുകളുണ്ടു്. <ref xml:id="xfn3.27" target="#fn3.27" type="noteAnchor">[27]</ref> പതിറ്റാണ്ടുകൾ എടുത്തു് ഡിവൈൻ കോമഡി എന്ന പുസ്തകം
മലയാളത്തിലെത്തിച്ച കിളിമാനൂർ രമാകാന്തന്റെ ദൌത്യം പോലെയോ ലോക ക്ലാസ്സിക് സിനിമകൾക്കു്
മലയാളം സബ്ടൈറ്റിൽ നൽക്കുന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയായ M-Zone <ref xml:id="xfn3.28" target="#fn3.28" type="noteAnchor">[28]</ref>
പ്രവർത്തനങ്ങൾ പോലെയോ അല്ല ഈ വിവർത്തനങ്ങൾ. ആഗോള വിവർത്തന വ്യവസായമെന്നു്
വിളിക്കാവുന്ന തരത്തിൽ പുതിയ പ്രവണതകളും ആവശ്യക്കാരുമാണു് ഉണ്ടായതു്. ഉദാഹരണമായി,
സിനിമാ പ്രേക്ഷകരിൽ പലർക്കും ഒറിജിനൽ ഭാഷ നിലനിർത്തി സ്വഭാഷാ സബ്ടൈട്ടിലിനോടാണു്
പ്രിയം. <ref xml:id="xfn3.29" target="#fn3.29" type="noteAnchor">[29]</ref> സ്ട്രീമിങ് വ്യവസായത്തിനു വേണ്ടി, സബ്ടൈറ്റിൽ, ക്യാപ്ഷൻ,
ഡബിങ് തുടങ്ങിവയ്ക്കു് ലാംഗ്വേജ് സർവീസ് പ്രൊവൈഡേസ് (LSP) ഇന്ത്യൻ ഭാഷകളിലുണ്ടായി. Sound
&amp; Vision India, Prime Focus Technologies പോലുള്ള വൻ ലാംഗ്വേജ് സർവീസ് പ്രൊവൈഡർ
കമ്പനികളും രൂപമെടുത്തു. ചെറിയ സമയപരിധിയിൽ ചെയ്തുകൊടുക്കേണ്ട പ്രൊജക്ടുകൾ ചിലവുകുറഞ്ഞ
കൂടുതലാളുകളെ ജോലിക്കെടുക്കുന്ന തരത്തിലായി. 250-തിലധികം മലയാളം സിനിമകളുടെ ഇംഗ്ലീഷ്
സബ്ടൈട്ടിലും നിരവധി ഇംഗ്ലീഷ്, ഹിന്ദി, തമിഴ് സിനിമകളുടെ മലയാളം സബ്ടൈട്ടിലും ചെയ്ത വിവേക്
രഞ്ജിത്ത് <ref xml:id="xfn3.30" target="#fn3.30" type="noteAnchor">[30]</ref> , 2010 മുതൽ 500-ലധികം തമിഴ് സിനിമകൾക്കു് സബ്ടൈറ്റിൽ
ചെയ്ത രേഖ്സ് <ref xml:id="xfn3.31" target="#fn3.31" type="noteAnchor">[31]</ref> പോലുള്ളവരാണു് ഈ രംഗത്തെ പ്രമുഖർ.
വ്യവസായാടിസ്ഥാനത്തിലുള്ള ഇത്തരം വിവർത്തന പ്രക്രിയയിൽ ഏർപ്പെടുന്ന വിവർത്തകരുടെ പേരും
പെരുമയും കൂലിയും പ്രസക്തമല്ലെന്നു് അവർതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടു്. <ref xml:id="xfn3.32" target="#fn3.32" type="noteAnchor">[32]</ref>
</p>
        </div>
        <!--end of "section 3.6/.3"-->
        <div type="section" xml:id="sec3.7" n="3.7">
          <head type="sechead">വിവർത്തനത്തിലെ സാങ്കേതികമായ ദിശാമാറ്റം</head>
          <p style="noindent">ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയ ഓട്ടാമാറ്റിക്
ട്രാൻസ്ലേഷൻ മെഷീനുകൾ ധാരാളം ഇന്നു് ഉപയോഗിക്കുന്നു. ഇരുപതും അതിലധികവും ഭാഷകൾ
സപ്പോർട്ട് ചെയ്യുന്നവയാണു് ഇവയിലധികവും. മൊബൈൽ ഫോണിലും ഓൺലൈൻ പ്ലാറ്റ്ഫോമിലും
സോഫ്റ്റ്വെയറായും ഇവ ലഭ്യമാണു്. പലതും ടെക്സ്റ്റ്, ഓഡിയോ, വീഡിയോ കണ്ടന്റുകൾ
ഉപയോഗിക്കാൻ കഴിയുന്നവയാണു്. (ഉദാ. Virbo AI Video Translator, Nova, wonder share
virbo, Subtitle Bee, VEED, മൈക്രോസോഫ്റ്റിന്റെ Big Translate തുടങ്ങിയവ.) സംഭാഷണങ്ങൾ
നേരിട്ടു് ടെക്സ്റ്റാക്കി മാറ്റാം. Subtitle Bee വ്യത്യസ്ത ഫോണ്ടുകൾ തിരഞ്ഞെടുക്കാം. സ്റ്റൈലും നിറവും
മാറ്റാം തുടങ്ങി സബ്ടൈറ്റിൽ കസ്റ്റമൈസേഷൻ നടത്താം. Subtitle Bee സപ്പോർട്ട് ചെയ്യുന്നതു് 120
ഭാഷകളാണു്. നൂറിലധികം ഭാഷകളിലേക്കു് വിവർത്തനം സാധ്യമാക്കുന്ന ഏറ്റവും ജനപ്രിയമായ
സബ്ടൈറ്റിൽ ട്രാൻസ്ലേറ്ററാണു് VEED. 95% കൃത്യത അതു് ഉറപ്പുവരുത്തുന്നു. സബ്ടൈട്ടിലുമായി
ബന്ധപ്പെട്ടു് കുറച്ചുകൂടി കാര്യങ്ങൾ എളുപ്പമാക്കുകയാണു് Simplified എന്ന ആപ്ലിക്കേഷൻ ചെയ്യുന്നതു്.
സബ്ടൈറ്റിൽ എന്ന കണ്ടന്റ് നിർമ്മിക്കാനും എഡിറ്റ് ചെയ്യാനും കൂടി അതു് സഹായിക്കുന്നു. നമ്മുടെ
തനതു ശൈലി രൂപപപ്പെടുത്താം. Nova എല്ലാ വീഡിയോ ഫോർമാറ്റുകളും, 90 ഭാഷകളും സപ്പോർട്ട്
ചെയ്യുന്നു. 150 ഭാഷകൾ സപ്പോർട്ട് ചെയ്യുന്ന Smartling തുടങ്ങിയവയും സബ്ടൈറ്റിൽ
വിവർത്തനത്തിനു് വ്യാപകമായി ഉപയോഗിക്കുന്നു.
</p>
          <p style="indent">ഇവ ചെയ്യുന്ന വിവർത്തനങ്ങളെല്ലാം നൂറുശതമാനം കൃത്യമാണെന്നു്
പറയാനാവില്ല. വാക്യ ഘടനയിലെ പിഴവുകളും സാംസ്കാരികമായ തെറ്റുകളും തിരുത്താൻ മനുഷ്യ സ്പർശം
തന്നെ വേണം. കൃത്യത, സ്റ്റൈൽ, വ്യക്തത, സാങ്കേതികവും സാംസ്കാരികവുമായ പദങ്ങൾ എന്നിവ
ശ്രദ്ധിക്കേണ്ടതാണു്. വ്യവസായാധിഷ്ഠിത, ഉപഭോക്തൃ കേന്ദ്രിത വിവർത്തനങ്ങളുടെ ഗുണമേന്മ
എത്രത്തോളമെന്നതു് വിവർത്തനവുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ചർച്ചയ്ക്കു് വന്നിട്ടുണ്ടു്. <ref xml:id="xfn3.33" target="#fn3.33" type="noteAnchor">[33]</ref>
ഉപഭോക്താവിനു് ആവശ്യമുള്ള ഗുണമേന്മ വിവർത്തനത്തിനുണ്ടു് എന്ന വാദത്തിനപ്പുറം ഇതൊരു
പ്രാദേശികവല്ക്കരണ വ്യവസായമാണെന്നു തിരിച്ചറിയേണ്ടതുണ്ടു്. അന്തിമ ഉല്പന്നം ഉപഭോക്താക്കളിൽ
ചെലുത്തുന്ന സ്വാധീനം വിവർത്തന പഠനത്തിൽ പ്രാധാന്യമർഹിക്കുന്നതുമാണു്.
</p>
        </div>
        <!--end of "section 3.7/.3"-->
        <div type="section" xml:id="sec3.8" n="3.8">
          <head type="sechead">സബ്ടൈറ്റിൽ ഒരു ദൃശ്യകലയാണു്</head>
          <p style="noindent">സിനിമയെന്ന ദൃശ്യകലയുടെ അവിഭാജ്യ ഘടകമെന്ന നിലയിലാണു്
സബ്ടൈട്ടിലുകൾ ചിത്രീകരിക്കുന്നതു്. പൊതുവെ അതു് ഫ്രയിമിനു ചുവടെ, നടുവിലായി കേന്ദ്രീകരിക്കുന്ന
രീതിയിലാണു്. വെളുത്ത അക്ഷരങ്ങളിൽ പ്രമേയവും ദൃശ്യവുമായി സമന്വയിപ്പിച്ചു് സജീവമായി നിൽക്കും.
സിനിമയുടെ കാഴ്ച മറച്ചു്, ഏറ്റവും താഴെ എന്ന നിലയിൽ അതു് അഭംഗിയോ ആശയക്കുഴപ്പമോ
വരുത്തുന്നില്ല. അർത്ഥപൂർണ്ണവും കലാപരവുമായി ചേർന്നുപോകുന്ന തരത്തിൽ ചലനാത്മകവുമായാണു്
അതു് അതിമനോഹരമായ സിനിമാദൃശ്യങ്ങളോടു പ്രതികരിക്കുന്നതു്. സബ്ടൈട്ടിലിന്റെ
സൗന്ദര്യാത്മകതയെക്കുറിച്ചു് Sean Zdenek <ref xml:id="xfn3.34" target="#fn3.34" type="noteAnchor">[34]</ref> തന്റെ [Reading] [sounds] closed—captioned media and
popular culture എന്ന പുസ്തകത്തിൽ വിശമായി പരാമർശിക്കുന്നുണ്ടു്. കേൾവി പരിമിതരായവരുടെ
കാഴ്ചയനുഭവത്തിനു് സബ്ടൈട്ടിലുകൾ സഹായിക്കുന്നതിനെക്കുറിച്ചു് നൈറ്റ് വാച്ച് (Timur
Bekmambetov, 2004) <ref xml:id="xfn3.35" target="#fn3.35" type="noteAnchor">[35]</ref> എന്ന ഹൊറർ ഫിലിമിനെ മുൻനിർത്തി അദ്ദേഹം
വിശദീകരിക്കുന്നുണ്ടു്. കഥാപാത്രത്തിന്റെ മൂക്കിൽ നിന്നും ഒഴുകുന്ന ചുവന്ന രക്തത്തോടു ചേർന്നുപോകുന്ന
രീതിയിൽ സബ്ടൈട്ടിലും ചുവപ്പു് ദ്രവരൂപത്തിലുള്ള ആനിമേറ്റഡ് GIF ആക്കിയതിന്റെ വ്യാഖ്യാത്മകമായ
സൗന്ദര്യം ഏതു് കാഴ്ചക്കാർക്കും മികച്ച വിനോദാനുഭവം നൽകുമെന്നു് അദ്ദേഹം വാദിക്കുന്നു…
ദൃശ്യങ്ങൾക്കൊപ്പം വാക്കുകൾകൊണ്ടു് കഥപറയാനതിനു് കഴിയണം. <ref xml:id="xfn3.36" target="#fn3.36" type="noteAnchor">[36]</ref> ദൃശ്യസൗന്ദര്യാത്മകതയെന്ന (visual
aesthetic) <ref xml:id="xfn3.37" target="#fn3.37" type="noteAnchor">[37]</ref> തരത്തിൽ പഠന വിധേയമായതാണു് അതു്. സന്ദർഭത്തിന്റെ
തീവ്രതയും ആവശ്യകതയുമനുസരിച്ചു് സബ്ടൈട്ടിലുകൾ സ്ഥാനം മാറുകയും സാധ്യമായത്ര വിഷ്വൽ
എഫക്ട്സുകൾ ഉൾപ്പെടെ ചെയ്തു് ഒഴിവാക്കാനാവാത്ത ഒന്നായി മാറ്റുകയും ചെയ്യും. Helvetica, Futura,
Tiresias, Gotham തുടങ്ങി മികച്ച സബ്ടൈറ്റിൽ ഫോണ്ടുകൾ ഇംഗ്ലീഷിൽ നിലവിലുണ്ടു്. <ref xml:id="xfn3.38" target="#fn3.38" type="noteAnchor">[38]</ref> എന്നാൽ
മലയാളം ഫോണ്ടുകളും ടൈപ്പോഗ്രഫിയും വളർച്ചയുടെ വഴിയിലാണു്. <ref xml:id="xfn3.39" target="#fn3.39" type="noteAnchor">[39]</ref> ഷോട്ടുകൾക്കനുസരിച്ചു്
സബ്ടൈട്ടിലിനു് ഫോണ്ടും രൂപവും ഇടവും മാറ്റി ദൃശ്യകലയോടു് സജീവമായി ചേർത്തുനിർത്തുമ്പോഴാണു്
അതു് സൗന്ദര്യാത്മകമായ കലാരൂരമായി മാറുന്നതു്.
</p>
          <p style="indent">നിർമ്മിതബുദ്ധി ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ വിവർത്തന
പരിഹാരങ്ങൾ നിരന്തരം അതിനുള്ളിൽ തന്നെ വളർന്നുകൊണ്ടിരിക്കുന്നതാണു്. വിവർത്തനത്തിന്റെ
ഗുണമേന്മ അതു് നിരന്തരം സ്വയം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണു്. സ്വാഭാവിക ഭാഷയിൽ
രൂപപ്പെടുത്തിയ കോർപ്പസുകളിൽ വ്യക്തികൾ വരുത്തുന്ന അവസാന മാറ്റങ്ങൾ പോലും തിരിച്ചറിയാനും
പിന്നീടു് ഉപയോഗിക്കാനും കഴിയും. മനുഷ്യ മസ്തിഷ്കം വിവർത്തന പ്രക്രിയയിൽ പ്രവർത്തിക്കുന്നതിനെ
വേർതിരിച്ചെടുക്കുന്ന ന്യൂറോസയൻസ് ഉപയോഗപ്പെടുത്തി കമ്പ്യൂട്ടർ പ്രോസസിങ് നടത്താനും കഴിയും.
<ref xml:id="xfn3.40" target="#fn3.40" type="noteAnchor">[40]</ref>
ക്രിയേറ്റീവ് റൈറ്റിങുമായി ബന്ധപ്പെട്ട ആശയങ്ങൾ ഇതിനകം ഉപയോഗപ്പെടുത്തിയിട്ടുണ്ടു്. മുമ്പു
സൂചിപ്പിച്ചതുപോലെ ലോകമാസകലം പ്രാദേശിക ഭാഷകളിൽ ദിനംതോറും, നിമിഷംതോറുമുള്ള ടെകസ്റ്റ്
മെസേജായും ഓഡിയോ, വിഷ്വൽ മെസേജായും നടത്തുന്ന സോഷ്യൽ മീഡിയ ഉപയോഗങ്ങളെല്ലാം
നിർമ്മിത ബുദ്ധിയുടെ പരിശീലനത്തിൽ ഉൾപ്പെടുന്നു. സോഷ്യൽ മീഡിയ ഉപയോഗങ്ങൾ
ഇത്തരത്തിലുള്ള സൂക്ഷ്മ സാംസ്കാരിക ഘടകങ്ങളെപ്പോലും ഫലപ്രദമായി മനസ്സിലാക്കാനും പരിഹാര
മാർഗ്ഗങ്ങളിൽ അടുത്ത അവസരത്തിൽതന്നെ ഉപയോഗിക്കാനും കഴിയുന്ന തരത്തിലാണു് എഐ
പ്രവർത്തനങ്ങൾ നടക്കുന്നതു്. സന്ദർഭത്തിനനുസരിച്ചുള്ള അർത്ഥ, ആശയ വ്യതിയാനങ്ങളിൽ കൃത്യതയും
വ്യക്തതയും വരുത്താൻ എഐയ്ക്കു് നിരന്തരം സാധിക്കുന്നു. തെറ്റു പറ്റിയെന്ന തിരിച്ചറിവു്,
ഉപഭോക്താവിന്റെ അസംതൃപ്തി, കൂടുതൽ പരിശീലനം നേടാൻ എഐയ്ക്കു് പ്രേരണ നൽകുന്നു.
നിർമ്മിച്ചയാളിന്റെ സഹായമില്ലാതെ ചുറ്റുപാടുമുള്ളവയിൽ നിന്നും അറിവുകൾ, ഡാറ്റാ ശേഖരിച്ചു്
സ്വയംവളരാൻ നിർമ്മിത ബുദ്ധിക്കു് കഴിയുന്നുണ്ടു്. ഇന്നു് 97 ശതമാനം വരെ കൃത്യത ഉറപ്പുവരുത്താൻ
വിവർത്തന സാങ്കേതികതയ്ക്കു് കഴിയുന്നു. അഥവാ 97 ശതമാനം കമ്പ്യൂട്ടർ ചെയ്ത ജോലികൾ
പൂർത്തീകരിക്കാനാണു് വൻ കമ്പനികൾക്കു് വിവർത്തകരുടെ ആവശ്യം. വിവർത്തനത്തിൽ
വിവർത്തകരുടെ (സ്വ)ഭാഷപോലും ഉണ്ടാകണമെന്നില്ല. യാന്ത്രികമായ ഒരു പ്രൊഫഷൻ മാത്രമായി
അതു മാറുന്നു. കർതൃത്വം, ആധികാരികത എന്നിവയിൽ വളരെ പ്രശ്നഭരിതമായ അന്തരീക്ഷത്തിലാണു്
വിവർത്തനം ഇന്നു നിലകൊള്ളുന്നതു്. അതേസമയം പുതിയ ജനറേഷൻ വിവർത്തന സോഫ്റ്റ്വെയറിനു
വേണ്ടിയുള്ള അന്വേഷണങ്ങളാണു് സാങ്കേതിക ലോകത്തു് നടക്കുന്നതു്. അതു് വിവർത്തന പ്രക്രിയ
ലഘൂകരിക്കുന്നു. സമയവും പണവും ലാഭിക്കുന്നു. കണ്ടന്റ് ആഗോളതലത്തിൽ എത്തിക്കുന്നു. ഉല്പന്നം
വിറ്റഴിക്കാൻ സഹായിക്കുന്നു തുടങ്ങിയവയാണു് ഡിജിറ്റൽ കാലത്തെ വിവർത്തനങ്ങളുടെ
സവിശേഷതകൾ. വളരെ വേഗതയിൽ, ചിലവു കുറഞ്ഞ, പരമാവധി ലാഭം കിട്ടുന്ന ഒരു ആഗോള ഉല്പന്നം
നിർമ്മിക്കുകയാണു് ഇന്നത്തെ ലക്ഷ്യം.
</p>
          <p style="indent">വിവർത്തന പഠനത്തിലെ സാങ്കേതികമായ ദിശാമാറ്റം (technological
turn) എന്നാണു് ഇക്കാലം അറിയപ്പെടുന്നതു്. <ref xml:id="xfn3.41" target="#fn3.41" type="noteAnchor">[41]</ref> ഇരുഭാഷാ പാണ്ഡിത്യവും പ്രത്യേക കൌശലവും ആവശ്യമുള്ള
നൈപുണിയായി പരിഗണിച്ചിരുന്നതാണു് വിവർത്തകരുടേതു്. മൂലകൃതിയിൽ നിന്നും വളളിയോ
പുളളിയോ മാറാതെ വിവർത്തനം ചെയ്യണമെന്നാവശ്യപ്പെടുന്ന സെന്റ് ജെറോമിന്റെ കാലമല്ല ഇതു്.
വിവർത്തകരുടെ സ്ഥാനം യന്ത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നു. അതിൽ എഡിറ്റ് ചെയ്യുക മാത്രമേ മനുഷ്യർ
ചെയ്യേണ്ടതുള്ളൂ. ചിലവും സമയവും കുറവുള്ള പോസ്റ്റ് എഡിറ്റിങ് ട്രാൻസ്ലേഷൻ സർവീസുകളാണു്
ഇന്നത്തെ ആവശ്യം. അതുകൊണ്ടുതന്നെ വിവർത്തനം, വിവർത്തകർ, വിവർത്തന പ്രക്രിയ എന്നിവയുടെ
സാമ്പ്രദായിക നിർവ്വചനങ്ങൾക്കെല്ലാം മാറ്റം വരുന്നു. ഒരു ലക്ഷ്യ ഭാഷയിലേക്കല്ല നൂറുകണക്കിനു്
ഭാഷകളിലേക്കാണു് ഒന്നിച്ചു് വിവർത്തനം ചയ്യുന്നതു്. മൾട്ടിലിഗ്വലിസം എന്നതു് വിവർത്തന
പ്രക്രിയയിലാണു് പ്രവർത്തിക്കുന്നതു്. മുമ്പു് വിവർത്തകരുടെ ബഹുഭാഷാ സ്വാധീനമാണു് മൾട്ടിലിംഗ്വൽ
എന്നതുകൊണ്ടു് ഉദ്ദേശിച്ചതെങ്കിൽ ഇന്നങ്ങനെയല്ല ബഹുഭാഷാ പ്രോഗ്രാമുള്ള കമ്പ്യൂട്ടർ സഹായ
വിവർത്തനങ്ങൾ (Computer Aided Translation—CAT) വിവർത്തകരുടെ ഇടപെടലിൽ വലിയ
മാറ്റങ്ങൾ വരുത്തി. ലോകത്തു് വിവർത്തനത്തിനു് കാരണമായതെന്നു് പറയുന്ന ബാബേൽ ഗോപുര
മിത്തിനെ ഇതു് തകിടം മറിച്ചു. ദൈവം ചിതറിച്ച മനുഷ്യ ഭാഷകൾ ടെക്നോളജി ഒന്നിപ്പിക്കുന്നതാണു്
ഡിജിറ്റൽ അനുഭവങ്ങൾ. ആശയങ്ങൾക്കു് ബഹുഭാഷാ വായനക്കാരെ ലഭിക്കുന്നു എന്നതു മാത്രമല്ല,
ഗൂഗിളിന്റെയും മറ്റും സെർച്ച് എൻജിൻ റാങ്കിങിൽ (Search Engine Result Pages—SERP s)
സബ്ടൈറ്റിൽ കണ്ടന്റും ഉൾപ്പെടുകയും ചെയ്യുന്നു. ടെക്നിക്കൽ, സയന്റിഫിക്,
വാണിജ്യാടിസ്ഥാനത്തിലുള്ള വിവർത്തനങ്ങൾ 3T പരിസരത്തിലാണു് പ്രവർത്തിക്കുന്നതു്—Trade,
Technology, Translation. വിവർത്തനം ഇന്നു് ഡിജിറ്റൽപുനരുല്പാദത്തിന്റെ കാലത്താണു്.
ഉല്പന്നത്തിന്റെ സമാനമായ പുനരുല്പാദനമല്ല, വ്യത്യസ്ത വിവർത്തനങ്ങളുടെ അനന്തമായ
പുനരുല്പാദനമാണു് നടക്കുന്നതു്. ദെലൂസ് മുന്നോട്ടുവെച്ച ‘objectiles’ എന്ന പദം ഉപയോഗിച്ചു് ഇതു്
വിശദീകരിക്കാൻ മൈക്കൽ ക്രോണിൻ ശ്രമിക്കുന്നുണ്ടു്. <ref xml:id="xfn3.42" target="#fn3.42" type="noteAnchor">[42]</ref>
</p>
          <p style="indent">ഡിജിറ്റൽ മാനവികതയിൽ (digital humanities) മനുഷ്യ
യാഥാർത്ഥ്യത്തെക്കുറിച്ചു് പഠിക്കേണ്ടതു് ഡിജിറ്റലും മാനവികതയും തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ
തലത്തിലാണു്. ഡിജിറ്റൽ പ്രവർത്തനങ്ങൾ മനുഷ്യ ജീവിതത്തിലും അതിന്റെ ഭാവിയിലും എങ്ങനെയാണു്
ഇടപെടുന്നതു് എന്ന അന്വേഷണമാണു് പ്രധാനം. വിനോദ വ്യവസായത്തിൽ അമേരിക്കൻ നിർമ്മിത
പ്ലാറ്റ്ഫോമുകളുടെ—Facebook, Amazon, Apple, Netflix, Google—സാമ്പത്തിക, സാംസ്കാരിക
മേധാവിത്വം സാമ്രാജ്യത്വ ശക്തികളെ പോലെ പ്രവർത്തിക്കുന്നതും ദേശരാഷ്ട്രങ്ങൾക്കു് അതിൽ
ഇടപെടാൻ എത്രത്തോളം കഴിയുമെന്ന ആശങ്ക, Netflix, Amason Prime, Disny Hotstar, Sony
live തുടങ്ങിയ മീഡിയ സ്ട്രീമിങ് ടെക്നോളജി ഇന്റർനെറ്റിലെ നിർമ്മാണവും വിതരണവും ഏറ്റെടുത്തതു്
മലയാളം പോലുള്ള പ്രാദേശിക ഭാഷാ സിനിമകൾക്കു് ലോകമെമ്പാടും ശ്രദ്ധകിട്ടാൻ കാരണമായെങ്കിലും
<ref xml:id="xfn3.43" target="#fn3.43" type="noteAnchor">[43]</ref>
ആഗോള ശക്തികൾ പ്രദേശിക ജീവിതത്തിൽ വരുത്തുന്ന രൂപമാറ്റങ്ങളെ കുറിച്ചുള്ള പ്രശ്നങ്ങൾ,
നെറ്റ്ഫ്ലിക്സ് കണ്ടന്റ് വർദ്ധിപ്പിക്കുന്നതും തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന്റെയും പ്രത്യയശാസ്ത്രപരമായ
സങ്കീർണതകൾ, വൻതോതിലുള്ള കുത്തകവൽക്കരണത്തെയും ബഹുരാഷ്ട്ര ഭീമന്മാരുടെ
മേധാവിത്വത്തെയും മുൻനിർത്തി സാംസ്കാരിക ഏകീകരണത്തെ (Cultural Homogenisation)
കുറിച്ചുള്ള ഭയം തുടങ്ങിയവ ഈ അന്വേഷണത്തിൽ ഉൾപ്പെടുന്നു.
</p>
          <noteGrp>
            <note xml:id="fn3.1" n="3.1" style="end"><ref target="#xfn3.1" style="hang">[1]</ref> ‘Machine Translation In India,’ by Anil Thakur, History of
Translation in India, Ed. Tariq Khan, National Translation Mission, Central Institute of
Indian Languages, Mysuru, September 2017, p 446.</note>
            <note xml:id="fn3.2" n="3.2" style="end"><ref target="#xfn3.2" style="hang">[2]</ref> ആംഗലഹിന്ദി, ആംഗലബംഗ്ല, ആംഗലമലയാളം, ആംഗലഉറുദു,
ആംഗലപഞ്ചാബി തുടങ്ങി നിരവധി സിസ്റ്റങ്ങൾ വികസിപ്പിക്കുകയുണ്ടായി. C-DAC തിരുവനന്തപുരമാണു്
ആംഗലമലയാളം വികസിപ്പിച്ചതു്. ‘Machine Translation In India,’ by Anil Thakur, History of
Translation in India, Ed. Tariq Khan, National Translation Mission, Central Institute of
Indian Languages, Mysuru, September 2017, p 450.</note>
            <note xml:id="fn3.3" n="3.3" style="end"><ref target="#xfn3.3" style="hang">[3]</ref><ref target="https://www.business- standard.com/technology/tech-news/bhashini-everything-you-need-to-know-about-ai- language-translation-tool-123121800769_1.html">https://www.business-
standard.com/technology/tech-news/bhashini-every
thing-you-need-to-know-about-ai-language-translation-tool-123121800769_1.html</ref>.
</note>
            <note xml:id="fn3.4" n="3.4" style="end"><ref target="#xfn3.4" style="hang">[4]</ref><ref target="https://www.universityworldnews.com/post.php?story=20230831104124126">https://www.universityworldnews.com/post.php?story=20230831104124126</ref>.
</note>
            <note xml:id="fn3.5" n="3.5" style="end"><ref target="#xfn3.5" style="hang">[5]</ref> Translation in the Digital Age, Michael Cronin, Routledge,
London &amp; New York, 2013. ട്രാൻസ്ലേഷൻ യുഗം എന്ന സങ്കല്പനം ഈ പുസ്തകത്തിൽ
പരാമർശിച്ചിട്ടുണ്ടു്.</note>
            <note xml:id="fn3.6" n="3.6" style="end"><ref target="#xfn3.6" style="hang">[6]</ref> ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമേഷൻ ടെക്നോളജിയും
സാമ്പത്തിക ധ്രുവീകരണത്തിന്റെ ഉത്ഭവം’—ഡോ. ആർ രമ്യ, അക്ഷയ് പി., വിജ്ഞാന കൈരളി,
നവംബർ 2023, പു. 65-73.</note>
            <note xml:id="fn3.7" n="3.7" style="end"><ref target="#xfn3.7" style="hang">[7]</ref><ref target="https://earthweb.com/how-many-people- use-google-translate/">https://earthweb.com/how-many-people-
use-google-translate/</ref> 2006-ൽ ആരംഭിച്ച ഗൂഗിൾ ട്രാൻസ്ലേറ്റ് 2011-ൽ ആൻഡ്രോയ്ഡ്
ഫോണുകളിൽ ലഭ്യമാക്കി. 2014-ലാണു് ദൃശ്യ, ശബ്ദ വിവർത്തനം കൂടി സാധ്യമാക്കിയതു്.</note>
            <note xml:id="fn3.8" n="3.8" style="end"><ref target="#xfn3.8" style="hang">[8]</ref> അമേരിക്കൻ നിർമ്മിത സയൻസ് ഫിക്ഷൻ സിനിമകളാണു് ഇവ.
ജെയിംസ് കാമറൂണിന്റെ ദ ടെർമിനേറ്റർ (1984), ടെർമിനേറ്റർ 2—ജഡ്ജ്മെന്റ് ഡെ (1991) തുടങ്ങിയ
സിനിമകൾ സൈബർ കണ്ടെത്തലുകളെ ഭയത്തോടെ കണ്ടവയാണു്. 2019 വരെ 6 സിനിമകളാണു്
ടെർമിനേറ്റർ തുടർച്ചയായി വന്നതു്. ലോകത്തെ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമായി കാണുന്ന ദ മാട്രിക്സ് (1999,
Wachowskis) സിനിമകൾ (2003-ലും) സൈബർ ലോകത്തെ കുറിച്ചുള്ള
ആശങ്കകളാണ്പങ്കുവെച്ചതു്.</note>
            <note xml:id="fn3.9" n="3.9" style="end">
              <ref target="#xfn3.9" style="hang">[9]</ref>
              <ref target="Home.unicode.org">Home.unicode.org.</ref>
            </note>
            <note xml:id="fn3.10" n="3.10" style="end"><ref target="#xfn3.10" style="hang">[10]</ref> ഓൺലൈനിൽ ആശയവിനിമയം നടത്തുന്ന 92 ശതമാനം പേരും
ഈമോജികൾ ഉപയോഗിക്കുന്നു.</note>
            <note xml:id="fn3.11" n="3.11" style="end"><ref target="#xfn3.11" style="hang">[11]</ref> ഉദാഹരണത്തിനു്, ഫ്രാൻസിൽ നിർമ്മിച്ച ഉല്പന്നത്തിന്റെ യഥാർത്ഥ
വിവരണവും ഗ്രാഫിക്സും ഫ്രഞ്ചിൽ നിന്നും ലോക്കലൈസർ ഇംഗ്ലീഷിലേക്കും സ്പാനിഷിലേക്കും
ഇതരഭാഷകളിലേക്കും വിവർത്തനം ചെയ്താൽ മാത്രമേ നിർമ്മാതാവിനു് ഉല്പന്നം ഈ
പ്രദേശങ്ങളിലെല്ലാം വൻതോതിൽ വിൽക്കാൻ കഴിയൂ. അതിനായി ലോക്കലൈസർ
തെഴിലെടുക്കുന്നു.</note>
            <note xml:id="fn3.12" n="3.12" style="end"><ref target="#xfn3.12" style="hang">[12]</ref> ഗ്നു/ലിനക്സിലെ പ്രധാനപ്പെട്ട ഡെസ്ക്ടോപ്പ് എൻവയോൺമെന്റ് ആയ
ഗ്നോം, മൊസില ഫയർഫോക്സ് നെറ്റ് വെബ്ബ് ബ്രൌസർ എന്നിവയുടെ ലോക്കലൈസേഷൻ
പ്രവർത്തനത്തിൽ കേരള സർവകലാശാല മലയാള വിഭാഗം 2016–18 ബാച്ചിലെ വിദ്യാർത്ഥികൾ
പങ്കാളികളായിരുന്നു.</note>
            <note xml:id="fn3.13" n="3.13" style="end"><ref target="#xfn3.13" style="hang">[13]</ref> കേരളത്തിൽ ആദ്യമെത്തിയ നോക്കിയ മൊബൈലിന്റെ ഒപ്പം അതിന്റെ
പ്രവർത്തനരീതി മലയാളത്തിൽ വിശദീകരിക്കുന്ന ചെറിയ പുസ്തകം കൂടി ഉണ്ടായിരുന്നു.</note>
            <note xml:id="fn3.14" n="3.14" style="end"><ref target="#xfn3.14" style="hang">[14]</ref> ‘Translation as a multilingual activity in the digital era’,
Sonia Vandepitte &amp; Els Lefever, Rev. Française de linguistique appliquée, 2018,
XXIII-2 (59–71)</note>
            <note xml:id="fn3.15" n="3.15" style="end"><ref target="#xfn3.15" style="hang">[15]</ref> Translation in the Digital Age, Michael Cronin, Routledge,
London &amp; New York, 2013. പു. 58</note>
            <note xml:id="fn3.16" n="3.16" style="end"><ref target="#xfn3.16" style="hang">[16]</ref> Facebook, Amazon, Apple, Netflix, Google പോലുള്ള
ഡിജിറ്റലായി നിലവിലുള്ള മിക്ക പ്ലാറ്റ്ഫോമുകളും അമേരിക്കൻ നിർമ്മിതമാണെന്നു് മറന്നുപോകരുതു്.
</note>
            <note xml:id="fn3.17" n="3.17" style="end">
              <ref target="#xfn3.17" style="hang">[17]</ref>
              <ref target="https://clearwordstranslations.com/future-of- translation/">https://clearwordstranslations.com/future-of-translation/</ref>
            </note>
            <note xml:id="fn3.18" n="3.18" style="end"><ref target="#xfn3.18" style="hang">[18]</ref><ref target="https://youtu.be/aE7o62zS_el">https://youtu.be/aE7o62zS_el</ref>. </note>
            <note xml:id="fn3.19" n="3.19" style="end"><ref target="#xfn3.19" style="hang">[19]</ref> ഗൂഗിൾ ട്രാൻസ്ലേറ്റ് കൂടാതെ Microsoft translator, Sayhi
Translate, Google lens, Translate on scree, Snap Trans… All Text എന്നിവയും ഇന്നു്
ഏറ്റവുമധികം സെർച്ച് ചെയ്യുന്ന ട്രാൻസ്ലേറ്റിങ് ആപ്പുകളാണു്.</note>
            <note xml:id="fn3.20" n="3.20" style="end">
              <ref target="#xfn3.20" style="hang">[20]</ref>
              <ref target="https://multilingual.com/issues/october–2023/creative- writing-and-translation/">https://multilingual.com/issues/october–2023/creative-writing-and-
translation/</ref>
            </note>
            <note xml:id="fn3.21" n="3.21" style="end"><ref target="#xfn3.21" style="hang">[21]</ref><ref target="https://timesofindia.indiatimes.com/home/sunday-times/once-lost-in- translation-subtitles-are-now-in-the- global-spotlight/articleshow/74152985.cms">https://timesofindia.indiatimes.com/home/sunday-
times/once-lost-in-tran
slation-subtitles-are-now-in-the-global-spotlight/articleshow/74152985.cms</ref>
ഇംഗ്ലീഷിൽ കൂടി ഡബുചെയ്ത സമീപകാല ഹിന്ദി സിനിമ ആനിമലിന്റെ (2023, സന്ദീപ് റെഡ്ഡി)
ലാഭക്കണക്കു് 800 കോടിയിലധികമാണു്.</note>
            <note xml:id="fn3.22" n="3.22" style="end"><ref target="#xfn3.22" style="hang">[22]</ref><ref target="https://multilingual.com/issues/october–2023/creative-writing-and- translation/">https://multilingual.com/issues/october–2023/creative-writing-and-transla
tion/</ref>. </note>
            <note xml:id="fn3.23" n="3.23" style="end"><ref target="#xfn3.23" style="hang">[23]</ref> ‘Creative Writing and Translation An Interdisciplinary
approach’ Despina Pilov, <ref target="https://multilingual.com/issues/october-2023/creative-writing-and- translation/">https://multilingual.com/issues/october-2023/creative-writing-and-
translation/</ref>. </note>
            <note xml:id="fn3.24" n="3.24" style="end"><ref target="#xfn3.24" style="hang">[24]</ref> ലോക് ഡൌൺ കാലത്തു് സാമൂഹിക അകലം പാലിച്ചു് ഇൻഡോർ
ഷൂട്ടിങ്, കമ്പ്യൂട്ടർ, മൊബൈൽ ഇമേജുകൾ, സർവൈലൻസ് ക്യാമറ ഇമേജുകൾ, സോഷ്യൽ നെറ്റ്
വർക്കിങ് സൈറ്റുകൾ, സെർച്ച് എൻജിൻസ്, വീഡിയോ കാൾ, മെസേജുകൾ തുടങ്ങി പ്രധാന
കഥാപാത്രങ്ങളുടെ വെർച്വൽ ആശയ വിനിമയങ്ങൾ, ഡിജിറ്റൽ ലോകവും ഉപകരണങ്ങളും തുടങ്ങി
ലോക സിനിമയിൽ തന്നെ പുതിയൊരു തുടക്കം നൽകിയതാണു് സി യു സൂൺ എന്ന ത്രില്ലർ സിനിമയുടെ
ചരിത്രപരമായ പ്രാധാന്യം.</note>
            <note xml:id="fn3.25" n="3.25" style="end"><ref target="#xfn3.25" style="hang">[25]</ref> ജോജി (ദിലീഷ് പോത്തൻ, 2021, പ്രൈം), ദൃശ്യം 2 (2021) തുടങ്ങിയവയും
അക്കാലത്തുതന്നെ അന്തർദ്ദേശീയ ശ്രദ്ധനേടിയ ചിത്രങ്ങളാണു്. 2021 ക്രിസ്തുമസ് ചിത്രമായി
പുറത്തിറങ്ങിയ സൂപ്പർ ഹീറോ മലയാള സിനിമ മിന്നൽ മുരളി മുതൽ കാതൽ വരെയുള്ള മലയാള
സിനിമയും ലോക ശ്രദ്ധ നേടുന്നതിൽ സബ്ടൈറ്റിൽ വിവർത്തനങ്ങൾ പങ്കുവഹിക്കുന്നുണ്ടു്.</note>
            <note xml:id="fn3.26" n="3.26" style="end"><ref target="#xfn3.26" style="hang">[26]</ref><ref target="https://indianexpress.com/article/cities/delhi/delhi-hc-pathaan-makers-audio- description-subtitles-ott-visually-hearing-impaired-persons- 8385639/">https://indianexpress.com/article/cities/delhi/delhi-hc-pathaan-makers-
audio-description-subtitles-ott-visually-hearing-impaired-persons-8385639/</ref>.
</note>
            <note xml:id="fn3.27" n="3.27" style="end"><ref target="#xfn3.27" style="hang">[27]</ref><ref target="https://restofworld.org/2022/india-translators- netflix/">https://restofworld.org/2022/india-translators-netflix/</ref>. </note>
            <note xml:id="fn3.28" n="3.28" style="end"><ref target="#xfn3.28" style="hang">[28]</ref><ref target="malayalamsubtitles.org">malayalamsubtitles.org</ref>. </note>
            <note xml:id="fn3.29" n="3.29" style="end"><ref target="#xfn3.29" style="hang">[29]</ref><ref target="https://englisharchives.mathrubhoomi.com/specials/world-translation-day- 2021/imovie subtitles-1-6048822">https://englisharchives.mathrubhoomi.com/specials/world-
translation-day-
2021/imovie subtitles-1-6048822</ref>. </note>
            <note xml:id="fn3.30" n="3.30" style="end"><ref target="#xfn3.30" style="hang">[30]</ref><ref target="https://in.linkedin.com/in/vivekranjit">https://in.linkedin.com/in/vivekranjit</ref>.
</note>
            <note xml:id="fn3.31" n="3.31" style="end"><ref target="#xfn3.31" style="hang">[31]</ref><ref target="https://sayahna.net/a24h58k6">https://sayahna.net/a24h58k6</ref>, <ref target="https://www.facebook.com/RekhsHC/">https://www.facebook.com/RekhsHC/</ref>.
</note>
            <note xml:id="fn3.32" n="3.32" style="end"><ref target="#xfn3.32" style="hang">[32]</ref><ref target="https://restofworld.org/2022/india-translators- netflix/">https://restofworld.org/2022/india-translators-netflix/</ref>. </note>
            <note xml:id="fn3.33" n="3.33" style="end"><ref target="#xfn3.33" style="hang">[33]</ref> In 2022, at the European Commission’s Translating Europe
Forum, a panel of speakers attempted to define translation quality in the era of NMT, MT
post editing, and AI. One of the keynote speakers offered a pretty agile and inclusive
definition, stating that “quality is giving the customer what the customer needs.”
Beyond this industry-based, customer-oriented definition, it’s important to take a step
back and examine the bigger picture. Target language texts produced using MT systems
are much more than products ordered by a customer and should not be treated as such.
The fast-paced localization industry is oriented toward maintaining turnaround times
as agile as possible and workflows as cost-effective as possible. The final product,
however, has a much greater impact on consumers compared with those of other
industries. <ref target="https://multilingual.com/issues/october-2023/creative-writing-and- translation/">https://multilingual.com/issues/october-2023/creative-writing-and-transla
tion/</ref>. </note>
            <note xml:id="fn3.34" n="3.34" style="end"><ref target="#xfn3.34" style="hang">[34]</ref> Sean Zdenek, [Reading] [sounds] closed—captioned media
and popular culture, The University of Chicago Press, 2015.</note>
            <note xml:id="fn3.35" n="3.35" style="end"><ref target="#xfn3.35" style="hang">[35]</ref><ref target="http://www.amazon.com/gp/product/B000FF181C">http://www.amazon.com/gp/product/B000FF181C</ref>.
</note>
            <note xml:id="fn3.36" n="3.36" style="end"><ref target="#xfn3.36" style="hang">[36]</ref> “We thought of the subtitles as another character of film,
another way to tell the story” Rosenberg 2007, quoted by Sean Zdenek</note>
            <note xml:id="fn3.37" n="3.37" style="end"><ref target="#xfn3.37" style="hang">[37]</ref> ‘Subtitles as visual art’ by Sean Zdenek, <ref target="https://readingsounds.net/subtitles-as- art/">https://readingsounds.net/subtitles-as-art/</ref>. </note>
            <note xml:id="fn3.38" n="3.38" style="end"><ref target="#xfn3.38" style="hang">[38]</ref> Best Subtitle Fonts: Top 16 of the Most Readable and
Engaging, by Jean Marc.</note>
            <note xml:id="fn3.39" n="3.39" style="end"><ref target="#xfn3.39" style="hang">[39]</ref> എം സോൺ മലയാള വിവർത്തനങ്ങളിൽ നഷ്ടപ്പെടുന്നതു്
അതാണു്.</note>
            <note xml:id="fn3.40" n="3.40" style="end"><ref target="#xfn3.40" style="hang">[40]</ref> In this interdisciplinary context, the field of neuroscience seeks to
unravel the mysterious ways in which human translation works, as the neurological mechanisms
involved in translating remain one of the chief known-unknowns. Research largely shows that the
human brain does not work in the same way as a computer processing symbols. During the
translation process, the body and the experiences acquired through it play a central role, our
first-hand experience is being recalled and the brain-body system is activated. Creative writing
theory may also offer much to the field of translation studies and should be part of any translation
undergraduate and postgraduate curricula. In modern translation industry practices, creative
expression tends to become extinct and emphasis is put on standardized language, the use of specific
repetitive syntax structures and terminology, any deviation from which is being penalized as an
error. Copywriters who write source texts that will later go through the MTPE process typically have
to follow strict guidelines ensuring that source texts will be compatible with the MT systems: That
means simpler grammar and syntax structures, repetitive phrases, sentences that are as short as
possible, repetition of nouns instead of using adjectives, avoiding conjunctions and secondary
clauses, avoiding the use of passive voice, avoiding the use of idioms. Machine-translated texts
therefore have similar grammar and syntax structure, as well as style and the process of translating
ceases to be an original creation. <ref target="https://multilingual.com/issues/october- 2023/creative-writing-and-translation/">https://multilingual.com/issues/october-2023/creative-
writing-and-translation/</ref>.</note>
            <note xml:id="fn3.41" n="3.41" style="end"><ref target="#xfn3.41" style="hang">[41]</ref> Translation in the Digital Age, Michael Cronin, Routledge,
London &amp; New York, 2013. പ.</note>
            <note xml:id="fn3.42" n="3.42" style="end"><ref target="#xfn3.42" style="hang">[42]</ref> Translation in the Digital Age, Michael Cronin, Routledge,
London &amp; New York, 2013, പു. 88.</note>
            <note xml:id="fn3.43" n="3.43" style="end"><ref target="#xfn3.43" style="hang">[43]</ref> ടോപ് 10-ൽ പലപ്പോഴും മലയാളം ഫിലിമുകൾ വന്നു. ക്രിസ്റ്റ്യൻ മുസ്ലീം
കഥാപാത്രങ്ങൾക്കുള്ള സമാന പ്രാധാന്യം ബോളിവുഡ് സിനിമകളെക്കാൾ സെക്കുലർ ആണെന്ന
പരാമർശം, കുമ്പളങ്ങി നൈറ്റ്സിനെ കുറിച്ചു് ദ ഗാർഡിയനിൽ വന്നതു് തുടങ്ങിയവ
പ്രധാനമാണു്.</note>
          </noteGrp>
        </div>
        <!--end of "section 3.8/.3"-->
      </div>
      <!--end of "chapter 3/0"-->
      <!--END OF CHAPTER 3/0-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>   tṛāns—vivaṛthanavum
vivaṛthakarum (ml: traൻസ്—വിവർത്തനവും വിവർത്തകരും).</p>
        <p style="hang"><hi rend="bold">Author(s):</hi>  Dr. Sheeba M.
Kurian.</p>
        <p style="hang"><hi rend="bold">First publication details:</hi>  Sayahna
Foundation; Trivandrum, Kerala; ; 2024. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml,
Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Translation studies,
Literature, Sheeba M Kurian, ഷീബ എം കുര്യൻ, traൻസ്—വിവർത്തനവും വിവർത്തകരും, Open
Access Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  December 28, 2024.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original
item is copyrighted to the author. The text encoding and editorial notes were created
and​/or prepared by the Sayahna Foundation and are licensed under the terms of <ref target="https://creativecommons​.org​/licenses​/by​-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material
should credit the author and Sayahna Foundation and must be shared under the same
terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:The_Welcome_Letter,_1879._Oil_Painting_by_George_Hardy.jpg">The
Welcome Letter, </ref> a painting by <ref target="https://en.wikipedia.org/wiki/George_Hardy_(artist)">George
Hardy</ref> (1822-1909) The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Data entry:</hi>  The author; <hi rend="bold">Data
tagging:</hi>  Jamuna JN; <hi rend="bold">Typesetter:</hi>
 CVR; <hi rend="bold">Editor:</hi>  PK Ashok; <hi rend="bold">Digitizer:</hi>  JN Jamuna; <hi rend="bold">Encoding:</hi>  CVR.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The
entire document processing has been done in a computer running GNU/Linux operating
system and TeX and friends. The PDF has been generated using XeLaTeX from TeXLive
distribution 2021 using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online
framework for text formatting. The <ref target="https://tei-c.org">TEI</ref>
 (P5) encoded XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF
and HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux Libertine</ref>
 developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/sheeba-trans.xml">Download
document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/sheeba-trans.pdf">Download
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
