The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4.0 International License (CC BY-SA 4.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.
നല്ല ധനസ്ഥിതിയും നിലയും വിലയുമുള്ളളൊരു കുടുംബം താമസിക്കുന്ന വീടു്. പൊതുവിൽ കുടുംബാംഗങ്ങൾക്കു വിശ്രമിക്കാനും, ചീട്ടു്, ചതുരംഗം മുതലായവ കളിക്കാനും അതിഥികളെ സ്വീകരിക്കാനും ഉപയോഗിക്കുന്നൊരു മുറിയുടെ അന്തർഭാഗവും അതിന്റെ വലതുവശത്തുള്ള മറ്റൊരു മുറിയും കാണാം-വിശ്രമമുറിയിൽ കസേര, മേശ മുതലായവയുണ്ടു്. എല്ലാം ആധുനികമട്ടിലുള്ളതാണു്. ഒരു മൂലയിൽ അല്പം ഉയർന്നൊരു മുക്കാലിയിൽ ഒരു റേഡിയോവും അതിനെതിരായ മൂലയിൽ അത്രതന്നെ ഉയർന്ന മറ്റൊരു മുക്കാലിയിൽ ഒരു ടേബിൾഫാനുമുണ്ടു്.
വിശ്രമമുറിയിൽനിന്നു പാർശ്യത്തിലുള്ള മുറിയിൽ കടക്കാനുള്ള വാതിൽ പുറത്തുനിന്നു പൂട്ടിയിരിക്കുകയാണു്. ആ മുറിയുടെ അറ്റത്തു് രംഗത്തിലുള്ളവർക്കു കാണത്തക്കവിധം വലിയൊരു ജാലകമുണ്ടു്. അകത്തു വെളിച്ചമുള്ളതുകൊണ്ടു മുറിയിൽ സംഭവിക്കുന്ന കാര്യങ്ങൾ പലതും രംഗവാസികൾക്കു കാണാൻ കഴിയും.
യവനിക നീങ്ങുമ്പോൾ ടേബിൾഫാൻ തിരിയുന്നുണ്ടു്. റേഡിയോ പ്രവർത്തിക്കുന്നില്ല. ശാന്ത, ഭാരതി, ഉണ്ണികൃഷ്ണൻ, വിശ്വനാഥൻ എന്നിവർ ചീട്ടുകളിയിലേർപ്പെട്ടിരിക്കുകയാണു്. ആരും ഒന്നും സംസാരിക്കുന്നില്ല. വളരെ ഗൗരവത്തോടെ ആലോചിച്ചുകൊണ്ടു് ഓരോ ചീട്ടു് എടുത്തിടുകയാണു്. അതു കഴിഞ്ഞു കശക്കേണ്ടവർ കശക്കുന്നു; ചീട്ടിടുന്നു.
പാർശ്വത്തിലുള്ള മുറിയുടെ ജാലകത്തിനടുത്തു പുറത്തേക്കു നോക്കി ചുരുട്ടു വലിച്ചു പുകവിട്ടുകൊണ്ടു് ഒരു വൃദ്ധൻ നില്ക്കുന്നു-വേഷം വളരെ പ്രാകൃതമാണു്. വയസ്സു് എഴുപത്തഞ്ചിനോടടുക്കും. പകച്ചു നോക്കിയാണു് നില്പു്.
കണ്ണടച്ചു ജാലകത്തിന്റെ അഴിയിൽ തലയൂന്നി നില്ക്കുന്നു.
വിശ്വനാഥൻ ശീട്ടു കശക്കുമ്പോൾ, ശാന്ത എഴുന്നേറ്റുചെന്നു റേഡിയോ സ്വിച്ചു ചെയ്തു പഴയ സ്ഥാനത്തു വന്നിരിക്കുന്നു. കളി പിന്നേയും തുടരുന്നു.-റേഡിയോ ശബ്ദിക്കാൻ തുടങ്ങുന്നു. ഒരു പ്രഭാഷണത്തിന്റെ പാതയിൽവെച്ചാണു് തുടക്കം. റേഡിയോ പ്രഭാഷണം.
“ഒട്ടും ഭിന്നിക്കാതെ, ഒന്നിച്ചുനില്ക്കുക; ഒറ്റക്കെട്ടായി നില്ക്കുക-രാജ്യത്തിന്റെ അവിച്ഛിന്നതയെ അപകടപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ അറിഞ്ഞും അറിയാതെയും അകപ്പെട്ടുപോവാതിരിക്കാൻ സൂക്ഷിക്കുക.”
വിശ്വനാഥന്റെ മുഖത്തു് അസ്വസ്ഥത പ്രകാശിക്കുന്നു. പ്രഭാഷണം തുടരുന്നു:
“തീർന്നില്ല, ഈ നാട്ടിലെ ഓരോ മൺതരിയും കാത്തുസൂക്ഷിക്കേണ്ട ചുമതല ഇവിടെ പിറന്ന പിഞ്ചുകുട്ടികൾക്കു പോലുമുണ്ടു്. അതു സാധിക്കണമെങ്കിൽ നമുക്കു നമ്മുടെയിടയിൽ സുദൃഢമായ ഐക്യം കെട്ടിപ്പെടുക്കണം. ആ ഐക്യത്തിനുള്ള പരിശ്രമമാവട്ടെ, നമ്മുടെ കുടുംബജീവിതത്തിൽനിന്നാണു് ഉയിർക്കോള്ളേണ്ടതു്.”
വിശ്വനാഥൻ അല്പം അസംതൃപ്തനെന്ന മട്ടിൽ എഴുന്നേറ്റു അകത്തു പോകുന്നു. പിന്നാലെ ഭാരതിയും ഉണ്ണികൃഷ്ണനും. ശാന്ത ശീട്ടെടുത്തു് ഒതുക്കി പെട്ടിയിലാക്കി അകത്തെക്കു പോകാൻ തുടങ്ങുമ്പോൾ അകത്തുനിന്നു രാഘവൻ കടന്നുവരുന്നു.
ശാന്ത അകത്തേക്കു പോകുന്നു. രാഘവൻ തപാൽ ഉരുപ്പടികളുള്ള മേശയ്ക്കരികിൽ ഒരു കസേരയിൽ ചെന്നിരുന്നു്, കത്തുകൾ ഓരോന്നായെടുത്തു വായിക്കുമ്പോൾ ചുരുട്ടിന്റെ ഗന്ധം അനുഭവപ്പെടുന്നു. ശ്രദ്ധിക്കുന്നു. എഴുന്നേറ്റു വലത്തുവശത്തുള്ള മുറിയുടെ വാതിലിനടുത്തു ചെല്ലുന്നു. അല്പനേരം നില്ക്കുന്നു. പിന്നീടു് മുൻപോട്ടു നടന്നു മുറിയുടെ മുൻവശത്തുള്ള ജാലകത്തിലൂടെ അകത്തേക്കു നോക്കാൻ ശ്രമിക്കുമ്പോഴേക്കും ജാലകത്തിനടുത്തു നിന്നു വൃദ്ധൻ ചുരുട്ടു വലിച്ചു പുകവിടുന്നതു കാണുന്നു. പെട്ടെന്നു പിൻവാങ്ങി പഴയ സ്ഥലത്തു ചെന്നിരിക്കുന്നു. വീണ്ടും ഓരോ കത്തുകളായി പരിശോധിക്കുന്നു. ഒരു പ്രത്യേക കവർ തുറന്നപ്പോൾ അതിൽ സാമാന്യം വലിയൊരു കത്താണു്. സാവധാനമതു വായിക്കാൻ തുടങ്ങുന്നു. ഒന്നുരണ്ടു വരി വായിച്ചു് ഉറക്കെ വിളിക്കുന്നു.
പെട്ടെന്നു വെളിച്ചം കെടുന്നു. വീടു മുഴുവൻ കൂരിരുട്ടിൽ. ഇനിയങ്ങട്ടു് ഇരുട്ടിലാണു് സംഭാഷണം.
അകത്തുനിന്നു് ഒരു കൊച്ചുകുട്ടി കരയുന്നുണ്ടു്. ഭാരതി അതിനെ താരാട്ടു പാടി ഉറക്കാൻ ശ്രമിക്കുന്നു.
അല്പനേരം നിശ്ശബ്ദത
പെട്ടെന്നു ലൈറ്റു് വരുന്നു. രാഘവൻ, ലക്ഷ്മിക്കുട്ടിയമ്മ എന്നിവർ ആദ്യം ഇരുന്ന സ്ഥാനത്തുതന്നെ. ഉണ്ണികൃഷ്ണനും ശാന്തയും അപ്പോൾ കടന്നുവന്ന മട്ടിൽ നില്ക്കുന്നു.
ഈ സംഭാഷണം നടക്കുമ്പോൾ ഉണ്ണികൃഷ്ണൻ ഒരുകസേരയിലിരുന്നു വർത്തമാനപത്രം നോക്കുകയാണു്. സംഭാഷണം ശ്രദ്ധിക്കുകയും അനുചിതമായ മുഖഭാവം പ്രദർശിപ്പിക്കുകയും വേണം.
പെട്ടെന്നു് പിന്നെയും വെളിച്ചം പോകുന്നു.
വെളിച്ചം വരുന്നു.
മുത്തച്ഛൻ അകത്തുനിന്നു വരാനുള്ള വാതിലിനടുത്തു പ്രത്യക്ഷപ്പെടുന്നു. ചുരുട്ടുവലിച്ചു ധാരാളം പുക വിടുന്നുണ്ടു്. രംഗത്തുള്ളവരെ സൂക്ഷിച്ചുനോക്കി അല്പനേരം മിണ്ടാതെ നില്ക്കുന്നു. രാഘവൻ, ഉണ്ണികൃഷ്ണൻ, ശാന്ത, വിശ്വനാഥൻ എന്നിവർ എന്താണു് ചെയ്യേണ്ടതെന്നറിയാതെ പരുങ്ങുകയും ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമുണ്ടോ എന്നറിയാൻ പരസ്പരം നോക്കുകയും ചെയ്യുന്നു.
ശാന്ത വേഗത്തിലൊരു കസേരയെടുത്തു് പിറകിൽ വെച്ചുകൊടുക്കുന്നു. അതിൽ മരിച്ചുവീഴുന്നു. യാതൊരു ശബ്ദവും ചലനവുമില്ല.
മുത്തച്ഛൻ മരിച്ചുവീണതു പന്തിയായെന്നു തോന്നാത്തതുകൊണ്ടു് പിന്നേയും എഴുന്നേറ്റു നില്ക്കുന്നു. ഒരു തവണകൂടി മരണം അഭിനയിച്ചു പുറകോട്ടു വീഴുന്നു.
മുത്തച്ഛന്റെ മുഖത്തു സന്തോഷം. ശാന്ത സൂത്രത്തിൽ പറഞ്ഞു പറഞ്ഞു് പ്രലോഭിപ്പിച്ചു് എതിർവശത്തുള്ള മുറിയിൽ മുത്തച്ഛനെ കൊണ്ടുചെന്നാക്കുന്നു. രാഘവൻ ഓടിച്ചെന്നു വാതിലടച്ചു പൂട്ടുന്നു.
എല്ലാവരും മിണ്ടാതെ തെല്ലിട നില്ക്കുന്നു.
ശാന്ത പോകുന്നു; ഉണ്ണികൃഷ്ണനും. രാഘവൻ അസ്വസ്ഥനായി അങ്ങട്ടുമിങ്ങട്ടും നടക്കുന്നു.
—യവനിക—
രണ്ടു മാസം കഴിഞ്ഞു. വീടു പഴയതുതന്നെ. വിശാലമായ സ്വീകരണമുറി. രാത്രി ഏഴര മണി. പുറത്തു നല്ല നിലാവുണ്ടു്. ശാന്ത ഒരു സോഫയിലിരുന്നു് ഏതോ മാഗസിൻ നോക്കുകയാണു്. അകത്തുനിന്നു നേർത്ത സ്വരത്തിലൊരു താരാട്ടുപാട്ടു കേൾക്കാം. പുറത്തേക്കുള്ള ജാലകം മലർക്കെ തുറന്നിട്ടതിലൂടെ അപ്പുറത്തുള്ള പച്ചിലപ്പടർപ്പിതൽ നിലാവു വീണുകിടക്കുന്നതു കാണാം. ശാന്ത വായിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പച്ചിലപ്പടർപ്പിൽനിന്നു് ഒരു കുയിലിന്റെ ശബ്ദം. ശാന്ത ശ്രദ്ധിക്കുന്നു. പിന്നെയും പിന്നെയും ആ ശബ്ദം. ശാന്ത എഴുന്നേറ്റു ജാലകത്തിനടുത്തുചെന്നു മനോഹരമായ ചന്ദ്രികയിലേക്കുറ്റു നോക്കിക്കൊണ്ടു് നില്ക്കുന്നു. ഇവിടെ വീട്ടിനകത്തുനിന്നു വരാനുള്ള വാതിൽ രംഗത്തിന്റെ ഇടത്തുവശത്താണു്. ആ വാതിലിലൂടെ ഭാരതി കടന്നുവരുന്നു. കഴിഞ്ഞ രംഗത്തിൽ കണ്ട മട്ടല്ല. മുഖത്തു ക്ഷീണത്തിന്റെയും വേദനയുടെയും ലക്ഷണമുണ്ടു്. ഭാരതി കടന്നുവന്നു മറ്റെങ്ങും ശ്രദ്ധിക്കാതെ സോഫയിൽ ചെന്നിരുന്നു. ശാന്ത നോക്കിയ മാഗസിനെടുത്തു പതുക്കെ പേജുകൾ മറിക്കുന്നു. ശബ്ദം കേട്ടു് ശാന്ത തിരിഞ്ഞു നോക്കുന്നു.
പുറത്തുനിന്നു് ഒരു ചുമയുടെ ശബ്ദും.
രംഗത്തിലേക്കു ശരീരത്തിന്റെ കുറച്ചു ഭാഗംമാത്രം കാട്ടിക്കൊണ്ടു് ഒരാൾ നില്ക്കുന്നു.
വന്ന ആൾ അതേ എന്ന അർത്ഥത്തിൽ തലയാട്ടുന്നു.
ഭാരതി വീണ്ടും മാഗസിൻ വായിക്കാൻ തുടങ്ങുന്നു. അല്പം കഴിഞ്ഞു നിവർത്തിപ്പിടിച്ച കത്തുമായി രാഘവനും പിറകിൽ ശാന്തയും വരുന്നു. രാഘവൻ കസേരയിലിരിക്കുന്നു. എന്നിട്ടു വന്ന ആളോടു സംസാരിക്കുന്നു.
വന്ന ആൾ രംഗമധ്യത്തിലേക്കു വരുന്നു.
ശങ്കുണ്ണി സമ്മതിച്ചു തലകുലുക്കുന്നു.
ശങ്കുണ്ണി തിരിഞ്ഞു പിറകിലോട്ടോടുന്നു. വേഗത്തിൽ ഒരു തുരുമ്പുപിടിച്ച പെട്ടിയുമായി തിരിച്ചുവരുന്നു. പെട്ടിയുടെ അടപ്പിന്റെ പുറത്തു വലിയ അക്ഷരത്തിൽ ചോക്കുകൊണ്ടു ‘ശങ്കുണ്ണി’ എന്നെഴുതീട്ടുണ്ടു്. അതു പ്രേക്ഷകർക്കു കാണത്തക്കവിധം തൂക്കിപ്പിടിച്ചുകൊണ്ടാണു് വരവു്.
ഭാരതി ഒടുവിൽ പറഞ്ഞ വാക്കു കേട്ടുകൊണ്ടു വിശ്വനാഥൻ കടന്നുവരുന്നു. (കാണാതെ, ഇത്രയും പറഞ്ഞൊപ്പിക്കുന്നു.) നല്ലതിനു വേണ്ടി അനുഭവിക്കുന്ന വേദന ഒരർത്ഥത്തിൽ സുഖമുള്ളതാണു്.
വിശ്വനാഥൻ ഭാരതിയെ രൂക്ഷമായി നോക്കുന്നു.
ഭാരതി മുഖം പൊത്തിക്കരയുന്നു.
അകത്തുനിന്നു് ഉച്ചത്തിലൊരു കഥകളിപ്പദം കേൾക്കുന്നു. കഥകളി ഭാഗവതരെപ്പോലെ മുണ്ടും മേൽമുണ്ടും ധരിച്ചു്, ചേങ്ങലയുണ്ടെന്നു സങ്കല്പിച്ചു താളം പിടിച്ചു്, പദം മൂളിക്കൊണ്ടു മുത്തച്ഛൻ അകത്തുനിന്നു വരുന്നു. പദം പാടിക്കഴിഞ്ഞു തന്നത്താൻ പറയുന്നു.
ശങ്കുണ്ണി വാതിലിനടുത്തു വന്നു ശങ്കിച്ചു നില്ക്കുന്നു. ഭാരതിയും ശാന്തയും അകത്തേക്കു പോകുന്നു.
എഴുന്നേല്ക്കുന്നു. ശങ്കുണ്ണി കുറച്ചു് പിറകോട്ടു മാറിനില്ക്കുന്നു. മുത്തച്ഛൻ പാടുന്നു.
മുൻപോട്ടടുക്കുന്നു. ശങ്കുണ്ണി പിറകോട്ടു നീങ്ങുന്നു.
മുത്തച്ഛൻ ഒന്നും മിണ്ടാതെ, ഗൗരവം വിടാതെ, ശാന്തയെ ശ്രദ്ധിക്കാതെ നില്ക്കുന്നു.
ശങ്കുണ്ണി തല കുലുക്കുന്നു.
മുൻപിൽ ശാന്തയും പിറകിൽ മുത്തച്ഛനും സാവധാനം നടക്കുന്നു. ശങ്കുണ്ണി എല്ലാം സൂക്ഷിച്ചു മനസ്സിലാക്കുന്നു.
—യവനിക—
ഉണ്ണികൃഷ്ണൻ റേഡിയോ ട്യൂൺ ചെയ്യുകയാണു്. വിവിധ കേന്ദ്രങ്ങളിലെ ശബ്ദങ്ങൾ അല്പാല്പമായി കേൾക്കുന്നു. ചില പാട്ടിന്റെ ശകലങ്ങൾ, പ്രഭാഷണത്തിന്റെ തുടക്കം-അങ്ങനെ പലതും. ഒടുവിൽ ലോലവും മനോഹരവുമായ സ്ത്രീശബ്ദം ഒരു പ്രണയഗാനം ആലപിക്കുന്നതിൽ ചെന്നുനില്ക്കുന്നു. ഗാനത്തിന്റെ ട്യൂണിനോടൊപ്പം ചൂളമടിച്ചുകൊണ്ടു തിരിച്ചുവന്നു സോഫയിൽ ഇരിക്കാൻ തുടങ്ങുമ്പോൾ വാതില്പടിയിൽ നില്ക്കുന്ന ശാന്തയെ കാണുന്നു. അവിടെ നിന്നുകൊണ്ടുതന്നെ വിളിച്ചുപറയുന്നു.
റേഡിയോവിൽ ഒരു വാദ്യസംഗീതത്തിന്റെ തുടക്കം. ഇനിയങ്ങോട്ടു രംഗം കഴിയുന്ന ഓരോ ഘട്ടത്തിലും രംഗത്തിനനുയോജ്യമായ സംഗീതം റേഡിയോവിൽനിന്നു കേൾക്കാം. കൂടുതൽ കേൾക്കേണ്ട സമയത്തു് ഉണ്ണികൃഷ്ണൻതന്നെ വോളിയം കൂട്ടിയാൽ മതി.)
പശ്ചാത്തലത്തിൽ അമ്പരപ്പും ഉത്കണ്ഠയും ദ്യോതിപ്പിക്കുന്ന സംഗീതം.
ശാന്തയും ഉണ്ണികൃഷ്ണനും ശ്രദ്ധിക്കുന്നു. ശങ്കുണ്ണി മുൻപിലും മുത്തച്ഛൻ പിറകിലുമായി അകത്തുനിന്നു കടന്നുവരുന്നു. മുട്ടോളം ഇറക്കമുള്ള ഒരു കറുത്ത കോട്ട്, തലയിൽ പഴയ ഒരു ഹാറ്റ്, കമ്പിളിരോമംകൊണ്ടുണ്ടാക്കിയ ഒരു മീശ; അതു നല്ലപോലെ മൂക്കിന്നടുത്തു ഉറപ്പിച്ചുനിർത്താൻ കഴിയാത്തതുകൊണ്ടു് ആടിക്കളിക്കണം. കോട്ടിന്റെ മേലെ അരക്കെട്ടിൽ വാളിനു പകരം ഒരു വടി കെട്ടിത്തൂക്കിയിരിക്കുന്നു. ഇത്രയുമാണു് മുത്തച്ഛന്റെ വേഷം. ഉണ്ണികൃഷ്ണനും ശാന്തയും മുത്തച്ഛൻ വരുന്ന വഴിയുടെ എതിർവശത്തുടെ പുറത്തേക്കു പോകുന്നു. മുത്തച്ഛൻ രംഗമധ്യത്തിലെത്തിയപ്പോൾ ഉണ്ണികൃഷ്ണനും ശാന്തയും പോകുന്നതു കാണുന്നു. അരയിൽ നിന്നൂരിയ വാൾ അകലെ ചൂണ്ടുന്നു.
ശങ്കുണ്ണി മുൻപോട്ടു ചെല്ലുന്നു. ഒച്ചയനക്കുന്നു. മുത്തച്ഛൻ തിരിഞ്ഞു നോക്കുന്നു.
ലക്ഷ്മിക്കുട്ടിയമ്മ വല്ലായ്മയോടെ ആ പോക്കു നോക്കിനില്ക്കുന്നു. തെല്ലിട മൗനം.
രാഘവൻ വിചാരമഗ്നനായി അങ്ങട്ടുമിങ്ങട്ടും നടക്കുന്നു. രംഗം പതുക്കെ ഇരുളുന്നു. പിറകിലെ ജാലകത്തിലൂടെ പുറത്തു് അല്പാല്പമായി മിന്നൽവെളിച്ചം കാണുന്നു. കഠിനമായ ഒരിടിവെട്ടു്, തുടർന്നു തുരുതുരെ മിന്നൽവെളിച്ചും. രാഘവൻ അപ്പോഴും നടക്കുകയാണു്. പിന്നെയും ഇടിവെട്ടുന്നു. മിന്നൽവെളിച്ചത്തിൽ പുറത്തെ മരച്ചില്ലകൾ ആടുന്നതു കാണുന്നു. ഒരു കൊടുങ്കാറ്റു് ഇരമ്പിക്കൊണ്ടുവരുന്ന ശബ്ദം അകലത്തു കേൾക്കുന്നു.
—യവനിക—
ദുഃഖിതയായ ഭാരതി; ചുറ്റുപാടും നടക്കുന്ന കാര്യങ്ങളൊന്നും അറിയാതെ, ഏകാഗ്രചിന്തയിൽ മുഴുകിയിരിക്കുന്നു. ഒരു യാത്രയ്ക്കുള്ള ഒരുക്കത്തോടെ ഡ്രസ്സു ചെയ്തു് കൈയിലൊരു വലിയ സ്യൂട്ട്കെയ്സും തൂക്കി വിശ്വനാഥൻ അകത്തു നിന്നു വരുന്നു. ഭാരതിയെ ഗൗനിക്കാതെ പുറത്തേക്കുള്ള വഴിയിൽ പാതി നടന്നെത്തുന്നു. ശങ്കിച്ചു തെല്ലിട നില്ക്കുന്നു; വിളിക്കുന്നു.
ഭാരതി ശാന്തയെ ബലം പ്രയോഗിച്ചു് കൊണ്ടുപോകാനുള്ള ശ്രമമാണു്. ബഹളത്തിനിടയിൽ ലക്ഷ്മിക്കുട്ടിയമ്മ ബദ്ധപ്പെട്ടു വരുന്നു.
—യവനിക—
റേഡിയോവിൽ നല്ലൊരു സംഗീതം കേൾക്കുന്നു. ഭാരതി അതു കേട്ടുകൊണ്ടു് വരുന്നു. ഓഫാക്കി ഒരു സ്ഥലത്തു ചെന്നിരിക്കുന്നു. ദുഃഖിതയാണു്. അകത്തുനിന്നു മുത്തച്ഛന്റെ പാട്ടും ചിരിയും കേൾക്കുന്നു. കുട്ടിയെ കളിപ്പിക്കുകയാണു്.മുത്തച്ഛൻ മതിമറന്നു പൊട്ടിച്ചിരിക്കുന്നു. ‘വെണ്ണ കട്ടുണ്ണുന്ന കുഞ്ഞിക്കള്ളൻ കണ്ണനാമുണ്ണി ചിരിച്ചു വായോ പീലിത്തിരുമുടി ചാർത്തിയോൻ പിച്ചക- മാലയണിഞ്ഞവനോടിവായോ എന്റെമോനെന്റെമോൻ ചാടിവായോ മുത്തച്ഛനെപ്പോഴും മുത്തം തായോ.’
അകത്തുനിന്നു ലക്ഷ്മിക്കുട്ടിയമ്മ ഉറക്കെ നാമം ജപിച്ചുകൊണ്ടു് വരുന്നു. കുളി കഴിഞ്ഞു് ഈറൻമുടി പിന്നിൽ ഞാത്തിയിട്ടിരിക്കയാണു്. നെറ്റിയിൽ ചന്ദനം കൊണ്ടു വരക്കുറി ഇട്ടിരിക്കുന്നു.
മുത്തച്ഛൻ വാതില്ക്കൽ പ്രത്യക്ഷപ്പെടുന്നു. പഴയ പ്രാകൃതവേഷമല്ല. തലമുടി ക്രോപ്പ് ചെയ്തു് ഒതുക്കിയിരിക്കുന്നു. വെളുത്ത മുണ്ടും ഷർട്ടുമാണു് ധരിച്ചിട്ടുള്ളതു്. വാതില്ക്കൽനിന്നു വിളിക്കുന്നു.
ശങ്കുണ്ണി തപാലുംകൊണ്ടുവരുന്നു. ഏതാനും ദിനപത്രങ്ങൾ, കവറുകൾ എന്നിവയൊക്കെ മേശപ്പുറത്തുവെച്ചു് അകത്തേക്കു കടന്നുപോകുന്നു.
പ്രിയപ്പെട്ട അമ്മേ,
എന്റെ യാത്രയുടെ അവസാനമായി മദിരാശിയിൽനിന്നു വെള്ളിയാഴ്ച മെയിലിനു ഞാൻ നാട്ടിലേക്കു മടങ്ങും. ശനിയാഴ്ച ഉച്ചയ്ക്കു് നമുക്കൊരുമിച്ചവിടെ ഊണു കഴിക്കാം.// ഞാനമ്മയ്ക്കു് ഒരു മകളേയും കൊണ്ടുവരുന്നുണ്ടു്. അല്പദിവസം അമ്മയും മകളും കൂടിയുള്ള കൂടിക്കാഴ്ച രസകരമായിരിക്കും.
(തലപൊക്കിനോക്കുന്നു. അമ്മയെ കാണാഞ്ഞു ഭാരതിയോടു ചോദിക്കുന്നു.)അല്ലാ, അമ്മ പോയോ?
അമ്മയ്ക്കും മകൾക്കും അന്യോന്യം ഭാഷ മനസ്സിലാവില്ല രണ്ടാളും കഥകളി മട്ടിൽത്തന്നെ കുറച്ചുദിവസം ആശയവിനിമയം നടത്തേണ്ടിവരും. എന്റെ ഭാര്യയെന്നു പറയുന്നവളെ ഞാൻ കുറേശ്ശ കഥകളിമുദ്ര പഠിപ്പിക്കുന്നുണ്ടു്. തീവണ്ടിയിൽ ഞങ്ങളോടൊപ്പം യാത്രചെയ്യുന്നവർക്കു് അതു നേരമ്പോക്കിനൊരു നല്ല വകയാണു്.
ഞാനവളെ മലയാളത്തിൽ രണ്ടു വാക്കു പഠിപ്പിച്ചു. എന്തെന്നല്ലേ? ‘അമ്മേ നമസ്കാരം’ എന്നു്. ആദ്യം കാണുമ്പോൾ അതാണല്ലോ അവളമ്മയോടു പറയേണ്ടതു്. മണ്ടശ്ശിരോമണിയാണു്. അവിടെ എത്തുമ്പോഴേയ്ക്കതു മറക്കുമോ. എന്തോ, ഇപ്പോൾ അവളതു പറഞ്ഞുകേൾക്കാൻ നല്ല രസമുണ്ടു്. ഭാരതിയേട്ടത്തിയോടും ശാന്തയോടും ചിരിക്കരുതെന്നു പ്രത്യകം പറഞ്ഞേല്പിക്കണേ! അവൾ പാവമാണമ്മേ. അന്ധാളിച്ചുപോകും.
ഇന്ത്യ മുഴുവൻ ഒരു കുടുംബമാണെന്ന വിശ്വാസത്തോടെ ഏറ്റവും നല്ലൊരു മകനായിട്ടാണമ്മേ ഞാൻ തിരിച്ചുവരുന്നതു്. ഈ മഹാരാജ്യം വലിയൊരു കുടുംബമാണെന്ന വിശ്വാസത്തോടെ. അമ്മയ്ക്കു മനസ്സിലാവുന്നുണ്ടോ? ഇല്ലെങ്കിൽ അമ്മയ്ക്കുവേണ്ടി കൊണ്ടുവരുന്ന ഈ മകളതു മനസ്സിലാക്കിത്തരും. ശനിയാഴ്ച ഉച്ചയ്ക്കു് എല്ലാവരേയും കാണാനും ഒരുമിച്ചിരുന്നുണ്ണാനും ഞാൻ ബദ്ധപ്പെടുകയാണു്. നിർത്തട്ടെ. ബാക്കി വിവരങ്ങളൊക്കെ അവിടെ എത്തീട്ടു പറയാം.
എന്നു, സ്നേഹമുള്ള മകൻ, ജയൻ.
ഭാരതി പോകുന്നു. ശാന്ത വീണ്ടും കത്തുകൾ പരിശോധിക്കുന്നു. രാഘവൻ വരുന്നു.
രാഘവൻ അതിനു മറുപടി പറയാൻ വിഷമിക്കുന്നു. പതുക്കെ എഴുന്നേൽക്കുന്നു. മിണ്ടാതെ നടക്കുന്നു. വിശ്വനാഥൻ കടന്നുവരുന്നു. ഒരു ദീർഘയാത്ര കഴിഞ്ഞുവരുന്ന വേഷം. തോളിൽ ക്യാമറ, കൈയിൽ സ്യൂട്ട്കെയ്സ്. നേരെ അകത്തേക്കു പോകാൻ തുടങ്ങുന്നു.
അതു പറഞ്ഞുതീരുമ്പോയഴേയ്ക്കു ഭാരതി കടന്നുവരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകൾ. ആരോടും ഒന്നും പറയാതെ, ആരേയും നോക്കാതെ അകത്തേക്കു പോകുന്നു. രാഘവൻ ആ രംഗം കണ്ടുപകച്ചുനില്ക്കുന്നു. ഭാരതിയെ ആശ്വസിപ്പിക്കാനെന്നവിധം പിറകെ ശാന്തയും അകത്തേക്കു പോകുന്നു. വിശ്വം ഒന്നും സംഭവിക്കാത്ത മട്ടിൽ സ്യൂട്ട്കെയ്സ്സും തൂക്കി അകത്തേക്കു പോകാൻ ഭാവിക്കുമ്പോൾ രാഘവൻ വിളിക്കുന്നു.
ഈ ഘട്ടത്തിൽ മുത്തച്ഛൻ വാതിലിനടുത്തു വന്നുനില്ക്കുന്നു; സംഭാഷണം ശ്രദ്ധിക്കുന്നു.
മുത്തച്ഛൻ ഭ്രാന്തനെന്ന വിളി കേട്ടു ഞെട്ടുന്നു. പഴയ ഓർമകൾ തിരിച്ചുവരുന്നു. കുറേശ്ശെ വിറയ്ക്കുന്നു. മുഖത്തു കലശലായ ദീനഭാവം സ്ഫുരിക്കൂന്നു. കണ്ണിൽ വെള്ളം നിറയുന്നു. രാഘവനെയും വിശ്വത്തെയും തെല്ലിട മാറി മാറി നോക്കി കണ്ണുതുടച്ചുകൊണ്ടു പതുക്കെ അകത്തേക്കു പോകുന്നു.
രാഘവൻ ഒന്നും കേൾക്കാതെ വികാരാധീനനായി നടക്കുകയാണു്. പെട്ടെന്നു് അകത്തുനിന്നു് വെടിപൊട്ടുന്ന ശബ്ദം-രാഘവൻ ശ്രദ്ധിക്കുന്നു. പുറത്തേക്കുപോകാനൊരുങ്ങിയ വിശ്വനാഥൻ ശങ്കിച്ചു നില്ക്കുന്നു. അകത്തുനിന്നു സ്ത്രീകളുടെ നിലവിളി; പരിഭ്രാന്തമായ മട്ടിൽ ശങ്കുണ്ണി ഓടി വാതില്ക്കൽ വന്നു വിളിച്ചുപറയുന്നു.
രാഘവൻ ഓടി അകത്തേക്കു പോകുന്നു. ശങ്കിച്ചുനില്ക്കാതെ വിശ്വവും അകത്തേക്കോടിപ്പോകുന്നു. അകത്തുനിന്നു് അപ്പോഴും നിലവിളി കേൾക്കാം. ആദ്യം തിരിച്ചുവരുന്നതു് വിശ്വമാണു്. മുഖത്തു് പരിഭ്രമമുണ്ടു്.
—യവനിക—
Title: Orē kudumbam (ml: ഒരേ
കുടുംബം).
Author(s): Thikkodiyan.
First publication details:
Mathrubhumi Books; Kozhikode, Kerala; 1; 2011.
Deafult language: ml,
Malayalam.
Keywords: Play, Thikkodiyan,
തിക്കോടിയൻ, ഒരേ കുടുംബം, Open Access Publishing, Malayalam, Sayahna Foundation,
Free Software, XML.
Digital Publisher: Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.
Date: August 11, 2022.
Credits: The text of the original
item is copyrighted to the author/inheritors. The text encoding and editorial notes were
created and/or prepared by the Sayahna Foundation and are licensed under a Creative
Commons Attribution By ShareAlike 4.0 International License (CC BY-SA
4.0). Any reuse of the material should credit the Sayahna Foundation and must be
shared under the same terms.
Cover: Olszynka, an oil on canvas
painting by Wladyslaw Podkovinski (1866-1895). The image is taken from Wikimedia Commons
and is gratefully acknowledged.
Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.
Production notes: The
entire document processing has been done in a computer running GNU/Linux operating
system and TeX and friends. The PDF has been generated using XeLaTeX from TeXLive
distribution 2021 using Ithal (ഇതൾ), an
online framework for text formatting. The TEI (P5) encoded XML has been
generated from the same LaTeX sources using LuaLaTeX. HTML version has been generated
from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.
Fonts: The basefont used in PDF
and HTML versions is RIT
Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The
font used for Latin script is Linux
Libertine developed by Phillip
Poll.
Web site: Maintained by KV Rajeesh.