The text of the original item is copyrighted to the author. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4.0 International License (CC BY-NC-SA 4.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.
ഫിദൽ കാസ്ട്രോ മാത്രമാണു് ക്യൂബക്കാരുടെ (‘കൂവ’ എന്നാണു് അവർ പറയുക.) ആരാധനാമൂർത്തി എന്നായിരുന്നു എന്റെറ മുൻവിധി. പക്ഷേ, ക്യൂബയിലെത്തുമ്പോൾ മറ്റു് രണ്ടു് വ്യക്തികളുടെസാന്നിധ്യമാണു് ചിത്രങ്ങളിലൂടെയും പ്രതിമകളിലൂടെയും പലവിധ നാമകരണങ്ങളിലൂടെയും അവിടെ നിറഞ്ഞുനിൽക്കുന്നതു് എന്നു് നമുക്കു് മനസ്സിലാകുന്നു; ഹോസെ മാർട്ടിയും (Jose Marti) ചെ ഗുവേര യും. കഴിഞ്ഞ മാർച്ചിൽ കൊടുങ്ങല്ലൂരിലെ എന്റെ സുഹൃത്തു് അബ്ദുൾ ഗഫൂറും ഞാനും ഹവാനയിൽനിന്നു് ക്യൂബയുടെ തെക്കും വടക്കും അറ്റങ്ങളിലേക്കു് ബസിൽ പോയപ്പോഴാണു് മാർട്ടിയും ചെയും എത്രമാത്രം സർവവ്യാപികളാണെന്നു് മനസ്സിലായതു്.
മാർട്ടിയാണു് ഒരുപക്ഷേ, ഒന്നാം സ്ഥാനത്തു്. ചെയും തൂണിലും തുരുമ്പിലും നിറഞ്ഞുനിൽക്കുന്നു. കാസ്ട്രോയുടെ പരസ്യപ്പലകകൾ അങ്ങുമിങ്ങുമുണ്ടു്. പക്ഷേ, വിരളമാണു്. അദ്ദേഹം തന്റെ പ്രതിച്ഛായാപ്രചാരണംവിലക്കിയിരുന്നു എന്നാണറിവു്: ജനജീവിതത്തിൽ—കപ്പിലും പ്ലേറ്റിലും പേനയിലും തൊപ്പിയിലും ടി-ഷർട്ടിലും കുടയിലുമെല്ലാം—നിറഞ്ഞുനിൽക്കുന്നതു് മാർട്ടിയും ചെയുമാണു്. ഹോസെമാർട്ടിയെ ക്യൂബക്കാർ ഒരുസുഹൃത്തിനെയോ കുടുംബാംഗത്തെയോ എന്നപോലെയാണു് കാണുന്നതു്. നാം ഗാന്ധിജിയെയെന്നപോലെ, ഓരോരുത്തരും അവരവരുടെ ഭാവനാവിലാസമനുസരിച്ചു് മാർട്ടിയെ ചിത്രീകരിക്കുന്നു. ഉദാഹരണമായി ഹവാനയിലെ പത്രപ്രവർത്തക യൂണിയന്റെ ഓഫീസ് മുറ്റത്തു് വെച്ചിരിക്കുന്നതു് ഒരു പ്രത്യേകരീതിയിൽ കിടന്നുകൊണ്ടിരിക്കുന്ന ഹോസെ മാർട്ടിയുടെ പ്രതിമയാണു്. ഹവാനയുടെ കൂറ്റൻ മറീനയായ മലെക്കോണിൽ ഒരു മാർട്ടി ഇൻസ്റ്റലേഷൻ ഉണ്ടു്. അതിന്റെ കണ്ണട ആളുകൾ സ്ഥിരം അടിച്ചുമാറ്റുമായിരുന്നത്രെ. കണ്ണടയില്ലാതെയാണു് ഇപ്പോൾ രൂപം.
ആരായിരുന്നു ഹോസെ മാർട്ടി? 19-ാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തിൽ, 1853-ൽ അന്നു് സ്പെയിനിന്റെ കോളനിയായിരുന്ന ക്യൂബയിൽ ജനിച്ച മാർട്ടിക്കു് ഒരൊറ്റ സ്വപ്നമേയുണ്ടായിരുന്നുള്ളൂ; സ്വതന്ത്ര ക്യൂബ. 42-ാം വയസ്സിൽ അവസാനിച്ച തന്റെ ഹ്രസ്വജീവിതം പൂർണമായും അദ്ദേഹം ക്യൂബൻ സ്വാതന്ത്ര്യത്തിനും ഒരു തനതായ ക്യൂബൻ രാഷ്ട്രീയ-സാംസ്കാരിക സ്വത്വരൂപവത്കരണത്തിനും വേണ്ടി ഉഴിഞ്ഞുവെച്ചു. ക്യൂബ കഴിഞ്ഞാൽ മാർട്ടി സ്നേഹിച്ചതു് കവിതയെയാണു്. മാർട്ടിയുടെ കവിതകൾ ഇന്നു് വായിക്കുമ്പോൾ മാർക്കേസി നെപ്പോലെയുള്ള ലാറ്റിനമേരിക്കൻ ആധുനികരിൽ പ്രകാശിക്കുന്ന സവിശേഷ ഭാവനയുടെ ഉദയകിരണങ്ങൾ അവിടെക്കാണാം.
ഹവാനയിൽ ഒരു സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ സ്പാനിഷ് അധീശത്വത്തിനെതിരേ പ്രവർത്തിച്ചു തുടങ്ങിയ മാർട്ടിയെ 1869-ൽ, 16-ാം വയസ്സിൽ, രാജ്യദ്രോഹക്കുറ്റം ചുമത്തി സ്പെയിനിലേക്കു് നാടുകടത്തി. അടുത്ത 2 വർഷങ്ങൾ അദ്ദേഹം സ്പെയിനിലും മെക്സിക്കോയിലും കരാക്കസിലും വെനസ്വേലയിലും അമേരിക്കയിലും നിഷ്കാസിതനായി അലഞ്ഞുകൊണ്ടു് ക്യൂബൻസ്വാതന്ത്ര്യത്തിനുവേണ്ടി പ്രക്ഷോഭം നടത്തി. ക്യൂബൻ പ്രവാസികളെ സംഘടിപ്പിച്ചു. രാഷ്ട്രീയ ചിന്തകനും പത്രപ്രവർത്തകനും അധ്യാപകനും പ്രഭാഷകനും കോളമിസ്റ്റും വിപ്ലവകാരിയുമായി സ്വതന്ത്രക്യൂബയ്ക്കുവേണ്ടി പൊരുതി. അമേരിക്കൻ മുതലാളിത്തം ക്യൂബയെ വിഴുങ്ങും എന്നു് ആദ്യമായി തുറന്നുപ്രവചിച്ചതു് മാർട്ടിയാണു്. മാർട്ടി അമേരിക്കയെപ്പറ്റി എഴുതിയ പുസ്തകമാണു് ഇൻസൈഡ് ദ് മോൺസ്റ്റർ (ഭീകരസത്വത്തിനുള്ളിൽ). 1895-ൽ മാർട്ടിയും ഒരു പറ്റം സായുധവിപ്ലവകാരികളും അമേരിക്കൻ തീരത്തുനിന്നു് ഒരു ബോട്ടിൽ സ്വാതന്ത്ര്യപോരാട്ടം തുടങ്ങാൻ ക്യൂബയിലെത്തിയതിന്റെ ഏതാണ്ടു് കൃത്യമായ ആവർത്തനമായിരുന്നു 64 വർഷത്തിനു ശേഷം 1959-ൽ ഫിദൽ കാസ്ട്രോയും ചെഗുവേരയും ഒരുകൂട്ടം ഒളിപ്പോരാളികളുമായി അമേരിക്കയിൽനിന്നു് ‘ഗ്രാൻമ’എന്ന
ബോട്ടിൽ ക്യൂബയിൽ വന്നിറങ്ങിയതു്. ഒരു വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. മാർട്ടിയുടെ പടയോട്ടം പരാജയത്തിലും അദ്ദേഹത്തിന്റെ മരണത്തിലും കലാശിച്ചു. 1959-ലെ ചരിത്രപ്രസിദ്ധമായ വിപ്ലവത്തിൽ വിജയം നേടിയ ഫിഡലും ചെയും കൂട്ടാളികളുമാണു് മാർട്ടിയുടെ സ്വതന്ത്ര ക്യൂബ എന്ന സ്വപ്നത്തെയാഥാർത്ഥ്യമാക്കിത്തീർത്തതു്. 1895-ൽ മാർട്ടി തുടങ്ങിവെച്ച സ്വാതന്ത്ര്യ സമരം വളർന്നു് 1898-ൽ അമേരിക്കയുടെ ഇടപെടലിലേക്കും അമേരിക്കയും സ്പെയിനും തമ്മിലുള്ള യുദ്ധത്തിലേക്കും നയിച്ചു. പരാജയപ്പെട്ട സ്പെയിൻ ക്യൂബയിൽനിന്നു് മാത്രമല്ല ലത്തീനമേരിക്കയിൽനിന്നുതന്നെ പിൻവാങ്ങി. ക്യൂബ, മാർട്ടി ഭയപ്പെട്ടിരുന്നതുപോലെ അമേരിക്കയുടെ കോളനിയായി മാറി—അപ്രഖ്യാപിതമായിരുന്നുവെന്നു മാത്രം. അക്കാലത്തു് അമേരിക്ക സ്വന്തമാക്കിയ തുറമുഖ മേഖലയാണു് അമേരിക്കൻ പീഡന കാരാഗൃഹമായി കുപ്രസിദ്ധിയാർജിച്ച നേവൽ ബേസ് ഗ്വണ്ടാനമോ ബേ. 1933-ൽ ഒരുപട്ടാളവിപ്ലവത്തിലൂടെ ക്യൂബൻരാഷ്ട്രീയത്തിൽ പ്രവേശിച്ച ഫു ഹെൻസിയൊ ബാത്തിസ്ത പല തിരിമറികൾക്കും മലക്കംമറിച്ചിലുകൾക്കും അമേരിക്കയിലൊരു പ്രവാസത്തിനും ശേഷം 1952-ൽ മറ്റൊരു പട്ടാളവിപ്ലവത്തിലൂടെ സ്വയം പ്രസിഡൻറായി അവരോധിച്ചു. ഒരു സ്വേച്ഛാധിപതിയും അമേരിക്കയുടെ യന്ത്രപ്പാവയുമായി മാറി. 1959-ൽ ഫിഡലും കൂട്ടരും നിഷ്കാസനം ചെയ്തതു് ബാത്തിസ്തയെ മാത്രമല്ല, ക്യൂബയിലെ അമേരിക്കൻ പ്രമാണിത്തത്തെയുമായിരുന്നു. അതു് അമേരിക്കയ്ക്കു് പൊറുക്കാനായില്ല എന്നതാണു് ക്യൂബയോടുള്ള അമേരിക്കൻ ശത്രുതയുടെ തുടക്കം.
1895 മേയ് 19-നു് സ്പാനിഷ് ഭടന്മാരുടെ വെടിയേറ്റു മരിക്കുമ്പോൾ മാർട്ടിയ്ക്കു് വയസ്സ് 42. സ്പാനിഷ് പടയുടെ ശക്തി മനസ്സിലാക്കി വിപ്ലവകാരികളുടെ സേന പിൻമാറവേ, സായുധയുദ്ധത്തിൽ മുമ്പൊരിക്കലും പങ്കെടുത്തിട്ടില്ലാത്ത മാർട്ടിയുടെ അശ്രദ്ധമായ ഒരു നീക്കമാണത്രേ അദ്ദേഹത്തിനു് വെടിയേൽക്കാനിടയാക്കിയതു്.
മാർട്ടി എന്ന ബുദ്ധിജീവിയും കാല്പനികനും കവിയും യുദ്ധക്കളങ്ങൾക്കു് യോജിച്ച ആളായിരുന്നില്ല എന്നു വേണം കരുതാൻ. ചിത്രങ്ങളിൽ കാണും പോലെ അദ്ദേഹം തന്റെ മെലിഞ്ഞൊട്ടിയ സ്വപ്നാടകന്റെ മുഖത്തെ കട്ടമീശകൊണ്ടു് വിപ്ലവഗാംഭീര്യമുള്ളതാക്കിയെടുത്തതായിരുന്നിരിക്കാം! തൂലികയുപേക്ഷിച്ചു് പടവാളെടുത്ത മാർട്ടി താൻ തുടങ്ങിവെച്ച സമരത്തിന്റെ എട്ടാം ദിവസം മരിച്ചുവിണു. ക്യൂബക്കാർ പ്രേമിക്കുന്നതു് മാർട്ടിയിലെ പരാജിതനും ദുർബലനുമായ ഈ വിപ്ലവകാരിയെയാണു് എന്നെനിക്കു് തോന്നി. കാരണം അവർ സ്വയം മൃദുലഹൃദയരും സമാധാനപ്രിയരുമാണു്. ക്യൂബക്കാരുടെ പ്രിയങ്കര ദേശസ്നേഹ ഗാനമായ (ദേശീയഗാനമല്ല) ‘ഗ്വണ്ടാനമെരാ…’ (Guantanamera) ആരംഭിക്കുന്നതു് മാർട്ടിയുടെ പ്രശസ്തമായ ഒരു കവിതയുടെ ആരംഭവരികളോടെയാണു്; “ഒരു ആത്മാർഥ മനുഷ്യനാണു് ഞാൻ… ”
(ലോക പ്രശസ്തരായ ഗായകർ പലവിധത്തിൽ ചിട്ടപ്പെടുത്തി പാടിയിട്ടുള്ള ഗാനമാണിതു്. യൂ-ട്യൂബിൽ അവയിൽ ചിലതു് കേൾക്കാം. ‘ഗ്വണ്ടാനമെരാ’ എന്നാൽ ഗ്വണ്ടാനമോയിൽ നിന്നുള്ള പെൺകുട്ടി എന്നർഥം).
മാർട്ടിയുടെ സമ്പൂർണ രചനകൾ 26 വോള ്യങ്ങളിൽ പരന്നു കിടക്കുന്നു. അദ്ദേഹത്തിന്റെ ചിന്താശൈലി രുചിക്കാനായിമാത്രം, മൂലഭാഷയായ സ്പാനിഷിൽ നിന്നല്ല, ഇംഗ്ലീഷ് വിവർത്തനത്തിൽനിന്നു്, മലയാളത്തിലേക്കാക്കിയ കുറച്ചു് വരികൾ താഴെ കൊടുക്കുന്നു;
(മാർട്ടിയുടെ സ്പാനിഷ് മൂലവും അതിന്റെ ഇംഗ്ലീഷ് വിവർത്തനങ്ങളും ഗുഗ്ൾ ട്രാൻസ്ലേറ്റും ഉപയോഗിച്ചാണു് ഈ ഗദ്യപരിഭാഷ നടത്തിയതു്. ഒരു കഥാകൃത്തിന്റെ അവിദഗ്ദ്ധ കരങ്ങളിൽപ്പെട്ടു് ഇതിൽ വന്നിരിക്കാവുന്ന പിഴവുകൾക്കു് ഞാൻ മാത്രമാണു് ഉത്തരവാദി).
വിവർത്തനം: സക്കറിയ
(Versos Sencillos, Simple Verses, 1891)
(Versos Sencillos, Simple Verses, 1891)
Title: José Martí: Cuban Swapnathinte
Rachayithavu (ml: ഹോസെ മാർട്ടി: ക്യൂബൻ സ്വപ്നത്തിന്റെ രചയിതാവു്).
Author(s): Paul Zacharia.
First publication details: Sayahna
Foundation; Trivandrum, Kerala; 2020-07-17.
Deafult language: ml, Malayalam.
Keywords: Article, Poem, Paul Zacharia,
José Martí: Cuban Swapnathinte Rachayithavu, സക്കറിയ, ഹോസെ മാർട്ടി: ക്യൂബൻ സ്വപ്നത്തിന്റെ
രചയിതാവു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.
Digital Publisher: Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.
Date: October 11, 2022.
Credits: The text of the original item is
copyrighted to the author. The text encoding and editorial notes were created and/or
prepared by the Sayahna Foundation and are licensed under a Creative Commons
Attribution By NonCommercial ShareAlike 4.0 International License (CC
BY-NC-SA 4.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.
Cover: Estatue
of Jose Marti in Havana, Cuba, a photograph by Jorge G. Treche . The image is
taken from Wikimedia
Commons and is gratefully acknowledged.
Production history: Data entry: the author; Typesetter: JN Jamuna; Editor:
PK Ashok; Encoding: JN Jamuna.
Production notes: The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using Ithal (ഇതൾ), an online framework for
text formatting. The TEI (P5) encoded
XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.
Fonts: The basefont used in PDF and
HTML versions is RIT Rachana
authored by KH Hussain, et al., and maintained by the Rachana Institute of Typography. The font
used for Latin script is Linux
Libertine developed by Phillip Poll.
Web site: Maintained by KV Rajeesh.