SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/The_Lady_with_the_Veil.jpg
The Lady with a Fan, a painting by Alexander Roslin (1718–1793).
അം­ബി­കാ­ങ്കം
ഡോ. ആംനസ് ബേബി

‘മു­രി­ക്കും­ചേ­രി പോ­ലീ­സ് സ്റ്റേ­ഷ­നി­ലേ­ക്കു് ആ­ദ്യ­മാ­യി ഒരു വനിത എസ്. എച്ച്. ഒ. ജോ­ലി­യിൽ എ­ത്തി­ച്ചേർ­ന്നി­രി­ക്കു­ക­യാ­ണു്. രാജം പൗ­ലോ­സ്. ധാർ­ഷ്ഠ്യ­വും കർ­ക്ക­ശ­ബു­ദ്ധി­യും നി­ഴ­ലി­ക്കു­ന്ന മു­ഖ­വും ക­ന­മു­ള്ള ശ­ബ്ദ­വും രാജം പൗ­ലോ­സി­ന്റെ വ്യ­ക്തി­ത്വ­ത്തി­ന്റെ ഭാ­ഗ­മാ­ണെ­ന്നു് പറയാം. പ­ഠി­ച്ചു­കൊ­ണ്ടി­രു­ന്ന കാ­ല­ത്തു് യൂ­ണി­വേ­ഴ്സി­റ്റി അ­ത്ല­റ്റും എൻ. സി. സി. കേ­ഡ­റ്റും ഒക്കെ ആ­യി­രു­ന്ന­തു­കൊ­ണ്ടും രാ­വി­ലെ നാ­ട്ടു­വ­ഴി­ക­ളി­ലൂ­ടെ ഓ­ടി­യും രാ­ത്രി ജി­മ്മിൽ ക­ളി­ച്ചും ല­ക്ഷ­ണ­മൊ­ത്ത പോ­ലീ­സി­നു­വേ­ണ്ട ശ­രീ­ര­ഘ­ട­ന­യും അവർ നി­ല­നിർ­ത്തി­പ്പോ­രു­ന്നു. ചു­രു­ക്ക­ത്തിൽ എ­ല്ലാം­കൊ­ണ്ടും ഒ­റ്റ­നോ­ട്ട­ത്തിൽ ഭ­യം­ക­ലർ­ന്ന ബ­ഹു­മാ­ന­വും ആ­കർ­ഷ­ണ­വും തോ­ന്നു­ന്ന ഒരു പോ­ലീ­സു­കാ­രി എ­ന്നു് പറയാം. എ­ന്താ­യാ­ലും ഇ­തു­മൂ­ലം സ്റ്റേ­ഷ­നി­ലെ മ­റ്റു് വനിതാ പോ­ലീ­സു­കാർ­ക്കാ­കെ ഒരു തരം അ­പ­കർ­ഷ­ത ബാ­ധി­ക്കാൻ ഇ­ട­യു­ണ്ടു്. എ­ന്താ­യാ­ലും മു­രി­ക്കും­ചേ­രി­യിൽ ഇനി ര­ണ്ടു് സാ­ധ്യ­ത­ക­ളാ­ണു­ള്ള­തു്. ഒ­ന്നെ­ങ്കിൽ രാജം പൗ­ലോ­സി­നെ പേ­ടി­ച്ചു് കു­ന്നാ­യ്മ­കൾ കു­റ­യും. അ­ല്ലെ­ങ്കിൽ അവരെ കാ­ണാ­നും കൊ­തി­ക്കാ­നു­മാ­യി സ്റ്റേ­ഷ­നിൽ ക­യ­റി­യി­റ­ങ്ങു­ന്ന­വ­രു­ടെ എണ്ണം കൂടൂം.’

ഇ­ത്ര­യു­മെ­ഴു­തി­യി­ട്ടു് മു­രി­ക്കും­ചേ­രി­യി­ലെ ഏക ബ്ലോ­ഗ് സാ­ഹി­ത്യ­കാ­രൻ വി­ന­യാ­ന­ന്ദൻ ഡയറി മ­ട­ക്കി എ­ഴു­ന്നേ­റ്റു. ഒ­റ്റ­ക്കു­ള്ള ജീ­വി­ത­ത്തി­ന്റെ സ്വാ­ത­ന്ത്ര്യാ­ഘോ­ഷ­ങ്ങ­ളു­ടെ ആ ദി­വ­സ­ത്തി­ന്റെ ക്ലൈ­മാ­ക്സെ­ന്ന­വ­ണ്ണം ത­ണു­ത്തു തു­ട­ങ്ങി­യ ക­ടും­കാ­പ്പി­യി­ലേ­ക്കു് ഒരു ലാർജ് റം ഒ­ഴി­ച്ചു് നു­ണ­ഞ്ഞു തു­ട­ങ്ങി. അ­പ്പ­ന­പ്പൂ­പ്പ­ന്മാ­രൊ­ക്കെ ത­ങ്ങ­ളു­ടെ തൊ­ഴി­ല­ട­യാ­ള­ങ്ങൾ രേ­ഖ­പ്പെ­ടു­ത്താൻ ക­രു­തു­ന്ന പെൻ­സി­ലി­നു­പ­ക­രം അയാൾ ചെ­വി­യിൽ തി­രു­കി­യി­രു­ന്ന കിം­ഗ്സ് എ­ടു­ത്തു് ക­ത്തി­ച്ചു് വെ­റു­തെ വീ­ടി­ന്റെ ഉ­മ്മ­റ­ത്തേ­ക്കു് ചാരി ഇ­രു­ന്നു. അകലെ എ­വി­ടെ­യോ ഒരു കു­ഴൽ­ക്കി­ണർ കു­ത്തു­ന്നു­ണ്ടു്! അയാൾ ചെ­വി­യോർ­ത്തു. ‘വെ­ള്ള­മാ­ണു് എ­ല്ലാ­ത്തി­ന്റേ­യും ഉന്നം.’ ആ­ത്മ­ഗ­ത­ത്തി­ലെ നി­ഗൂ­ഡാർ­ത്ഥ­ങ്ങ­ളെ­ക്കൊ­ണ്ടു് പൊ­റു­തി­മു­ട്ടി­യ വിനയൻ മ­ന്ദ­ഹാ­സ­ത്തോ­ടെ ഗ്ലാ­സി­ലേ­ക്കു് ഊ­ളി­യി­ട്ടു. ആൽ­ക്ക­ഹോ­ളി­ന്റേ­യും ക­ഫീ­നി­ന്റേ­യും തിര അ­യാ­ളു­ടെ ബോ­ധ­മ­ണ്ഡ­ല­ത്തെ താ­രാ­ട്ടി­ത്തു­ട­ങ്ങി­യി­രു­ന്നു.

ഏ­താ­ണ്ടി­തേ­സ­മ­യം സ്ഥലം മെ­മ്പ­റും സ­മ്പ­ന്ന­നും വി­ശ്വാ­സി­യും ബ്ലേ­ഡ് പ­ലി­ശ­ക്കാ­ര­നും നി­ര­വ­ധി ശി­ങ്കി­ടി­ക­ളു­ള്ള­വ­നു­മാ­യ മ­ത്താ­യി ചാ­ക്കോ ചില ക­ണ­ക്കു തീർ­ക്ക­ലു­മാ­യി എ. കെ. ജി. മെ­മ്മോ­റി­യൽ വാ­യ­ന­ശാ­ല­യു­ടെ പ­രി­സ­ര­ത്താ­യി­രു­ന്നു.

“മു­രി­ക്കും­ചേ­രി നി­ന്റെ തന്ത പൂ­ക്കു­ല വർ­ക്കി­യു­ടെ വ­ള­ച്ചു­കെ­ട്ടി­ലു­ള്ള­ത­ല്ല. നീ പ­ഠി­ച്ചു് വാ­ദ്ധ്യാ­രാ­യാ അതു് സ്കൂ­ളി പി­ള്ളേ­ര്ടെ­ട­ത്തു് ചെ­ര­ച്ചാ മതി. വാ­യ­ന­ശാ­ല­യു­ടെ പ­രി­സ­ര­ത്തു് വ­ന്നു് ഇ­മ്മാ­തി­രി മ­ഞ്ഞ­പ്പു് മാ­റാ­ത്ത കു­ണ്ട­ന്മാ­രു­ടെ മു­ന്നി ആ­ളാ­കാൻ വേ­ണ്ടി അ­വ­ന്മാ­രോ­ടു് കണ്ട തരവഴി പ­റ­ഞ്ഞു­കൊ­ടു­ത്തു് ഇവിടെ വി­പ്ല­വം ഒ­ണ്ടാ­ക്ക­ണ്ട. ഈ മ­ത്താ­യി­ക്കും അപ്പൻ ചാ­ക്കോ­യ്ക്കും രാ­ഷ്ട്രീ­യം ഞ­ങ്ങ­ടെ കൊ­ണ­ത്തി­നു­ള്ള കളിയാ. ങ്ങള് കി­ണ­റു­കു­ത്തും, ടാറു് ചെ­യ്യും, ഞ­ങ്ങൾ­ക്കു് സൗ­ക­ര്യ­ള്ള­ട­ത്ത്കൂ­ടി… അ­തി­നു് നീ ചെ­ല­ക്ക­ണ്ട.”

“മ­ത്താ­യി­ച്ചാ നി­ങ്ങ­ള് പ­ണ­ക്കാ­ര­നാ­ണു്, കാ­ലാ­കാ­ല­മാ­യി ഇവിടെ അ­ധി­കാ­ര­ത്തി­ലൂ­ണ്ടു് ഒക്കെ ശരിയാ, ഞാൻ എ­നി­ക്കു­വേ­ണ്ടി ഒ­ന്നും ചെ­യ്യ­ണ­മെ­ന്നു് പ­റ­ഞ്ഞി­ല്ല. നി­ങ്ങ­ളു­ടെ പ­ദ്ധ­തി­യിൽ­പ്പെ­ടു­ത്തി സ്കൂ­ളി­നു് മുൻ­പി­ലൂ­ടു­ള്ള പ­ഞ്ചാ­യ­ത്തു് റോഡ് ടാ­റു­ചെ­യ്യ­ണം. അതു് അ­ത്യാ­വ­ശ്യ­മാ. ഇപ്പൊ, അതിലെ ഒരു വണ്ടി പോ­യി­ക്ക­ഴി­ഞ്ഞാ പി­ന്നെ ഒ­രു­മ­ണി­ക്കൂ­റു് പൊ­ടി­യാ. അ­തൊ­ന്നു് ഒ­തു­ങ്ങു­മ്പോ­ഴേ­ക്കും അ­ടു­ത്ത വ­ണ്ടി­വ­രും. പി­ള്ളേ­രു് ഭൂ­രി­ഭാ­ഗ­വും ആ­സ്ത­മ­യും ശ്വാ­സം മു­ട്ട­ലു­മാ­യി ന­ര­കി­ക്കു­വാ. നി­ങ്ങ­ളോ­ടു് ഇതു് എത്ര പ­റ­ഞ്ഞു? ഒരു മാർ­ഗ്ഗ­വും ഇ­ല്ലാ­താ­യ­പ്പോ­ഴാ പ­രാ­തി­യു­മാ­യി സെ­ക്ര­ട്ട­റി­യു­ടെ അ­ടു­ത്തു് എ­ത്തി­യ­തു്. അതു് ജ­നാ­ധി­പ­ത്യ­പ­ര­മാ­യ അ­വ­കാ­ശ­മാ, അ­തി­നി­യും ചെ­യ്യും.”

പ­റ­ഞ്ഞു­തീർ­ന്ന­തെ തോമസ് വർ­ക്കി എന്ന സ്കൂൾ അ­ധ്യാ­പ­ക­ന്റെ ചെ­കി­ട­ത്തു് മ­ത്താ­യി­യു­ടെ ഇടം കൈ പ­തി­ഞ്ഞ­തും അ­യാ­ളു­ടെ ശി­ങ്കി­ടി­മാ­രി­ലൊ­രു­വ­ന്റെ ലൂ­ണാ­റി­ട്ട കാ­ലു­കൊ­ണ്ടു് നെ­ഞ്ചും­കൂ­ടി­നു് ഊ­ക്ക­നൊ­രു തൊ­ഴി­കി­ട്ടി­യ­തും തോമസ് പി­റ­കോ­ട്ടു് മ­ലർ­ന്നു­വീ­ണ­തും അ­യാ­ളു­ടെ ഒപ്പം നിന്ന ര­ണ്ടു­മൂ­ന്നു് കൗ­മാ­ര­ക്കാ­രോ­ടി മറുകര പ­റ്റി­യ­തും എ­ല്ലാം ഒ­രു­മി­ച്ചാ­യി­രു­ന്നു. പുൽ­ക്കൂ­ട്ടിൽ കി­ട­ന്നു് കൈ­കാ­ലി­ള­ക്കി ക­ളി­ക്കു­ന്ന ഉ­ണ്ണി­യേ­ശു­വി­നെ­പ്പോ­ലെ കി­ട­ക്കു­ന്ന തോ­മ­സി­ന്റെ നെ­ഞ്ചി­ലേ­ക്കു് വ­ല­തു­കാ­ലു് എ­ടു­ത്തൂ­ന്നി­വ­ച്ചി­ട്ടു് മ­ത്താ­യി തെ­ല്ലു് പു­ച്ഛ­ത്തിൽ അലറി.

“എടാ നാറി ഇനീം നീ ചെ­ര­ച്ചാ ഈ അ­ടു­ത്തു് ഒ­രെ­ണ്ണ­ത്തെ കൂ­ട്ടി­കൊ­ണ്ടു് വ­ന്നി­ട്ടു­ണ്ട­ല്ലോ നി­ന്റെ വീ­ട്ടി­ലു്, അംബിക. ദേ ആ നെ­ടു­വ­രി­യൻ ച­ര­ക്കി­നെ പ­ഞ്ചാ­യ­ത്തു് അ­ങ്ങു് ഏ­റ്റെ­ടു­ക്കും. പ­ഞ്ചാ­യ­ത്തി­ന്റെ ഗ്രൗ­ണ്ട് പോ­ലാ­കും പി­ന്നെ ചു­റ്റു­മ­തി­ലി­ല്ലാ­ത്തോ­ണ്ടു് വ­രു­ന്നോ­നും പോ­കു­ന്നോ­നും ഒക്കെ കേറി അ­ങ്ങു് ക­ളി­ക്കും, നി­ന്നെ ഗ്രൗ­ണ്ടി­ന്റെ കാ­വ­ലു് നിർ­ത്തി­ക്കോ­ണ്ടു് തന്നെ… കേ­ട്ടോ­ടാ മൈ…”

മ­ത്താ­യി­യും ശി­ങ്കി­ടി­ക­ളും പൊ­ട്ടി­ച്ചി­രി­ച്ചു് അം­ബി­ക­യു­ടെ ശ­രീ­ര­ത്തെ നാ­ട്ടി­ലു­ള്ള മ­ല­യോ­ടും ചെ­ടി­യോ­ടും പു­ഴ­യോ­ടും മ­റ്റു് പ­ല­തി­നോ­ടും ചേർ­ത്തു് തെ­റി­വർ­ണ്ണ­ന ന­ട­ത്തി­ക്കൊ­ണ്ടു് പോ­കു­ന്ന­തു് കേ­ട്ടു­കൊ­ണ്ടു് സ്വയം ശ­പി­ച്ചും പ­ല്ലു­ഞെ­രി­ച്ചും കൊ­ണ്ടു് പതിയെ എ­ണീ­റ്റി­രു­ന്നു. ഷർ­ട്ടി­ലും മു­ണ്ടി­ലും ചെറിയ രീ­തി­യിൽ പ­രി­ക്കു­ണ്ടെ­ന്നു് ഉ­റ­പ്പാ­യി­രു­ന്നു.

“ഇ­ന്ന­ത്തേ­തു് നല്ല ദി­വ­സ­മാ­യി­രു­ന്നു.”

പൊ­ടി­യും ചെ­ളി­യും ഒക്കെ ത­ട്ടി­ക്ക­ള­ഞ്ഞു് റോഡിൽ എ­ണീ­റ്റി­രു­ന്നു് തോമസ് കി­റി­കോ­ട്ടി­ച്ചി­രി­ച്ചു. ഇ­തു­വ­രെ­യും ആ­രു­ടേ­യും ഔ­ദാ­ര്യ­ത്തി­ല­ല്ലാ­തെ പ­ഠി­ച്ചു, റെ­ക്ക­മെ­ന്റേ­ഷ­നി­ല്ലാ­തെ ഇൻ­റർ­വ്യൂ, ഒക്കെ ക­ഴി­ഞ്ഞു് സ­ഭ­യു­ടെ സ്കൂ­ളിൽ സ്ഥി­ര­ജോ­ലി… കഥ ക­ഴി­ഞ്ഞു. സ്കൂൾ മാ­നേ­ജർ വൈ­ദി­ക­ശ്രേ­ഷ്ഠൻ അൾ­ത്താ­ര­യിൽ അ­പ­ര­ന്റെ സ്വാ­ത­ന്ത്ര്യം, ത­ന്ത­യി­ല്ലാ­യ്ക കാ­ണി­ച്ച­വ­രെ ത­ല്ലി­യി­റ­ക്കു­ന്ന ക്രി­സ്തു… എ­ന്തെ­ല്ലാം ത­ള്ള­ലാ­ണു് ന­ട­ത്തു­ന്ന­തു്. എ­ന്നി­ട്ടു് മറ്റു മ­നു­ഷ്യ­ന്മാ­രെ­ക്കു­റി­ച്ചു് ക­ല്ലു­വെ­ച്ച നുണ പ്ര­ച­രി­പ്പി­ക്കു­ന്ന കു­ന്നാ­യ്മ കു­ഞ്ഞു­ങ്ങ­ളി­ലേ­ക്കു് കു­ത്തി­വ­യ്ക്കു­ന്ന­തു് എ­ന്തി­നാ­ണെ­ന്നു് ചോ­ദി­ച്ച­പ്പോ അ­യാ­ളു­ടെ മ­ട്ടു­മാ­റി. തെ­റി­യാ­യി, ഭീ­ഷ­ണി­യാ­യി, മാ­നേ­ജ­ര­ച്ചൻ കൊ­ല­മാ­സ് എ­ന്നു് പറയാൻ സ­ഹ­പ്ര­വർ­ത്ത­കർ കൂ­ട്ടം കൂടി. മാ­ന­ജേ­രു­ടെ കൊല… വായിൽ ചോ­ര­യു­ടെ പ­ച്ച­ച്ചു­വ­യും കൂ­ട്ടി തോമസ് വ­ഴി­വ­ക്കി­ലേ­ക്കു് കാർ­ക്കി­ച്ചു് തു­പ്പി. ദേ­ഹ­ത്തി­നു് പ­ല­യി­ട­ങ്ങ­ളി­ലും നല്ല വേ­ദ­ന­യു­ണ്ടു്. വാ­യ­ന­ശാ­ല­യിൽ നി­ന്നു് ഏ­താ­ണ്ടു് അ­ര­കി­ലോ­മീ­റ്റ­റു­ണ്ടു് വീ­ട്ടി­ലേ­ക്കു്. നേരെ ന­ട­ന്നാൽ മു­രി­ക്കൻ­പു­ഴ. അ­തി­ന്റെ അ­പ്പു­റം ആൽ­ത്ത­റ കോളനി. കോ­ള­നി­യു­ടെ ഗേ­റ്റി­ന്റെ ഇടതു് ആ­ദ്യ­ത്തെ വീടു്. അവിടം വരെ ഈ ശാ­രീ­രി­കാ­വ­സ്ഥ­യിൽ ഒരു രാ­ത്രി­വ­രെ ന­ട­ന്നാ­ലും എ­ത്തി­ല്ല എ­ന്നു് അ­യാൾ­ക്കു­തോ­ന്നി.

തോ­മ­സി­ന്റെ വ­ര­വും­കാ­ത്തു് മ­റി­യ­യും അം­ബി­ക­യും വീ­ടി­ന്റെ ഉ­മ്മ­റ­ത്തു് തന്നെ സ്ഥാ­നം പി­ടി­ച്ചി­രു­ന്നു. മു­രി­ക്കും­ചേ­രി­യി­ലെ പ്ര­ധാ­ന വാ­റ്റു­കാ­ര­നാ­യി­രു­ന്നു പൂ­ക്കു­ല വർ­ക്കി. തെ­ങ്ങിൻ പൂ­ക്കു­ല­യും ഗോ­ത­മ്പും ശർ­ക്ക­ര­യും വർ­ക്കി­യു­ടെ ര­ഹ­സ്യ­കൂ­ട്ടു­ക­ളും എ­ല്ലാം ചേർ­ത്തു് വാ­റ്റി­യെ­ടു­ക്കു­ന്ന ശു­ദ്ധ­ല­ഹ­രി മു­രി­ക്കും­ചേ­രി­യി­ലെ ആ­ണു­ങ്ങ­ളു­ടെ സാ­യാ­ഹ്ന­ങ്ങ­ളെ ആ­ഘോ­ഷ­മാ­ക്കി­യി­രു­ന്നു. വി­ര­ലു­മു­ക്കി ക­ത്തി­ച്ചാൽ വീ­ട്ടിൽ പോകാൻ വേ­റൊ­രു പന്തം വേണ്ട എ­ന്ന­താ­യി­രു­ന്നു പൂ­ക്കു­ല വർ­ക്കി­യു­ടെ വാ­റ്റി­നു് നാ­ട്ടി­ലെ ആ­സ്ഥാ­ന മ­ദ്യ­മോ­ഹി­കൾ നൽ­കി­യി­രു­ന്ന ടാഗ് ലൈൻ. എ­ന്താ­യി­രു­ന്നാ­ലും നാ­ടി­നു് മൊ­ത്ത­ത്തിൽ ലഹരി പ­കർ­ന്നി­രു­ന്ന വർ­ക്കി­യു­ടെ കു­ടും­ബ­ജീ­വി­തം അ­ത്ര­ക­ണ്ടു് ആ­ന­ന്ദ­ദാ­യ­ക­മോ സൗ­ഭാ­ഗ്യ­പൂർ­ണ്ണ­മോ ആ­യി­രു­ന്നി­ല്ല. മറിയ പ­ണി­യെ­ടു­ത്തും ചി­ട്ടി ന­ട­ത്തി­യും വി­ശ്വാ­സ­ത്തി­ലും ഭ­ക്തി­യി­ലും മകൻ തോമസ് വർ­ക്കി­യെ വ­ളർ­ത്തി. വ­ളർ­ച്ച­യു­ടെ ഒരു നാൽ­ക്ക­വ­ല­യിൽ തോ­മ­സിൽ നി­ന്നും വി­ശ്വാ­സ­വും ഭ­ക്തി­യും ഓ­ടി­യി­രു­ന്ന ട്രാ­ക്കി­ലേ­ക്കു് യു­ക്തി­യും ശാ­സ്ത്ര­വും ഇ­ടി­ച്ചു­ക­യ­റി. അതോടെ മ­റി­യ­യും തോ­മ­സും കാ­ന്ത­ത്തി­ന്റെ ര­ണ്ടു് ധ്രു­വ­ങ്ങ­ളി­ലാ­യി. തോ­മ­സി­ന്റെ വേ­ദ­ഗ്ര­ന്ഥം ഭ­ര­ണ­ഘ­ട­ന­യാ­യ­തോ­ടെ കൂടെ എ­പ്പോ­ഴോ പ­ഠി­ച്ച അംബിക അ­യാ­ളു­ടെ ജീ­വി­ത­ത്തി­ന്റെ ഭാ­ഗ­മാ­യി. വി­ശ്വാ­സ­ത്തി­നു­വേ­ണ്ടി­യു­ള്ള കു­രി­ശു­യു­ദ്ധ­ങ്ങ­ളിൽ തന്റെ ശ­ത്രു­നി­ര­യിൽ ആ­ളു­കൂ­ടു­ന്ന­തു­ക­ണ്ടു് മ­റി­യ­ക്കു് ഉ­റ­ക്കം കു­റ­ഞ്ഞു, ചിന്ത കൂടി, സ­മ­ര­ശ­ക്തി­യും. ഇ­തൊ­ന്നും തന്നെ ബാ­ധി­ക്കു­ന്ന ഇ­ട­പാ­ടു­ക­ളേ­യ­ല്ല എന്ന മ­ട്ടിൽ വർ­ക്കി അ­യാ­ളു­ടെ കർ­മ്മ­മേ­ഖ­ല­യിൽ പ്ര­വർ­ത്ത­ന­നി­ര­ത­നാ­യി തു­ടർ­ന്നു.

അംബിക ഒ­രൊ­ത്ത പെ­ണ്ണാ­ണെ­ന്നു് ആദ്യ കാ­ഴ്ച­യിൽ­ത്ത­ന്നെ നാ­ട്ടു­കാ­രു് വി­ല­യി­രു­ത്തി. അധികം വ­ണ്ണ­മി­ല്ലെ­ങ്കിൽ­ക്കൂ­ടി ശ­രീ­ര­ത്തി­ന്റെ ഉ­യർ­ച്ച താ­ഴ്ച­കൾ വേ­ണ്ട­യി­ട­ങ്ങ­ളി­ലെ­ല്ലാം അ­തി­നു് നൂറിൽ നൂറും കൊ­ടു­ക്കാ­മെ­ന്നാ­ണു് ബ്ലോ­ഗർ വി­ന­യാ­ന­ന്ദൻ ഡ­യ­റി­യിൽ കു­റി­ച്ച­തു്. സ്ത്രീ­ല­ക്ഷ­ണ­പ്ര­കാ­രം അംബിക എ­ന്ന­തി­നേ­ക്കാൾ രൂ­പ­പ­ര­മാ­യി പ­ദ്മി­നി എ­ന്നാ­കാ­മാ­യി­രു­ന്നു പേരു് എ­ന്നു് കു­ചി­മാ­ര­ത­ന്ത്ര­ഭാ­ഷ്യ­ത്തെ മുൻ­നിർ­ത്തി സ്ഥ­ല­ത്തെ ആ­യുർ­വേ­ദ­വി­ദ­ഗ്ദ്ധൻ ജയദേവ പ­ണി­ക്കർ ആ­രോ­ടെ­ന്നി­ല്ലാ­തെ പ­റ­ഞ്ഞു­കൊ­ണ്ടാ­ണു് മു­ണ്ടു് കാ­ലു­കൾ­ക്കി­ട­യി­ലേ­ക്കു് തി­രു­കി­യ­തു് എ­ന്താ­യാ­ലും അം­ബി­ക­യു­ടെ തു­റ­ന്ന സം­സാ­ര­വും വി­രി­ഞ്ഞ ശ­രീ­ര­വും പ­ല­രി­ലും പല വി­കാ­ര­ങ്ങ­ളു­ണർ­ത്തി എ­ന്നു് സാരം.

തോമസ് വൈ­കു­ന്ന­തി­ലെ അ­ങ്ക­ലാ­പ്പു് ഒരു പ്രൈം ടൈം ഡി­ബേ­റ്റാ­ക്കാൻ മറിയ മ­ന­സ്സിൽ കു­റി­ച്ചു. ഉ­മ്മ­റ­ത്തെ തറയിൽ താ­ടി­യ്ക്കു് കൈ­യ്യും കൊ­ടു­ത്തി­രി­ക്കു­ന്ന അം­ബി­ക­യോ­ടു് മറിയ ന­യ­ത്തിൽ വി­ഷ­യാ­വ­ത­ര­ണം ന­ട­ത്തി.

“എ­ന്താ­ടി ആ­ലോ­ചി­ക്കു­ന്ന­തു്? ചെ­റു­ക്ക­നി­ങ്ങു് വ­ന്നോ­ളും. ഞാ­നൊ­രു കാ­ര്യം ചോ­ദി­ക്ക­ട്ടെ?”

“ആ… ചോ­ദി­ക്ക­മ്മേ… ഇ­ങ്ങ­നെ താ­മ­സി­ക്കു­ന്ന­തു് പ­തി­വു­ള്ള­ത­ല്ല­ല്ലോ?”

“അ­ല്ലെ­ടി, നീ എ­ന്തി­നാ രാ­ത്രി കെ­ട­ന്നു് ഞെ­ര­ങ്ങു­ക­യും മൂ­ളു­ക­യും ഒക്കെ ചെ­യ്യു­ന്നെ? എ­ന്തേ­ലും ഏ­ന­ക്കേ­ടു­ണ്ടോ?”

“അ­ത­ല്ല­മ്മേ… അതു് പി­ന്നെ…” അംബിക ഒരു നി­മി­ഷ­ത്തെ പ­ക­പ്പിൽ കൈ­കൊ­ണ്ടു് ത­റ­യി­ലി­ല്ലാ­ത്ത പൊടി തൂ­ത്തെ­റി­ഞ്ഞു.

എ­തി­രാ­ളി പ­ത­റി­യെ­ന്നു് തി­രി­ച്ച­റി­ഞ്ഞ മറിയ തന്റെ അ­സ്ത്ര­ങ്ങൾ പു­റ­ത്തെ­ടു­ത്തു.

“എടി… ഞ­ങ്ങ­ളീ ക്രി­സ്ത്യാ­നി­ക­ള് ഇ­ങ്ങ­നെ കി­ട­ക്ക­പ്പാ­യെ­ക്കി­ട­ന്നു് സർ­ക്ക­സ്സ് ക­ളി­ക്കി­ല്ല. ഇ­ത്ര­യ്ക്കു് ഒ­ച്ച­യു­ണ്ടാ­ക്കാൻ അ­വി­ടെ­യെ­ന്താ പ­ന്തു­ക­ളി വ­ല്ലോം ന­ട­ക്കു­ന്നു­ണ്ടോ? ഉ­ളു­പ്പു­ണ്ടോ­ടി നി­ന­ക്കു്? ഇ­ത്രേം പ്രാ­യ­മു­ള്ള ഒരു ത­ന്തേം ത­ള്ളേം അ­പ്പു­റ­ത്തു് കി­ട­ക്കു­ന്നു­ണ്ടെ­ന്നു്… നി­ന­ക്കു് എ­ന്തേ­ലും ധാ­ര­ണ­യു­ണ്ടോ? ഉ­ളു­പ്പു് വേ­ണ­മെ­ടി പെ­ണ്ണു­ങ്ങ­ളാ­യാ­ല്… ഹു! മ­നു­ഷ്യ­നൊ­ന്നു് കി­ട­ന്നു­റ­ങ്ങാൻ പ­റ്റേ­ണ്ടെ ദൈവമേ…”

“അല്ല അമ്മേ, അ­മ്മ­യ്ക്ക­തു് ശ്ര­ദ്ധി­ക്കാ­തി­രു­ന്നാ പോരെ… ഞ­ങ്ങ­ള് ജീ­വി­തം തൊ­ട­ങ്ങു­ന്ന­ത­ല്ലേ ഉള്ളൂ… ഞ­ങ്ങൾ­ക്കും ആ­സ്വ­ദി­ക്ക­ണ്ടേ?”

“എടീ പെ­ണ്ണു­ങ്ങ­ളാ­യാൽ കു­റ­ച്ചൊ­ക്കെ അ­ട­ക്കോം ഒ­തു­ക്കോം വേണം. നീ എ­ന്തി­നാ അ­വ­ന്റെ മേലെ… എ­ന്നെ­ക്കൊ­ണ്ടൊ­ന്നും പ­റ­യി­പ്പി­ക്ക­രു­തു് പെ­ണ്ണേ… അ­തെ­ങ്ങ­നാ?!”

“ദേ അമ്മേ, ഞ­ങ്ങ­ടെ മു­റി­യിൽ നി­ന്നു് ഇ­തി­നു­മാ­ത്രം എ­ന്തു് ഒച്ച കേ­ട്ടെ­ന്നാ. പി­ന്നെ ഈ സ്വ­കാ­ര്യ­ത എ­ന്നു് പ­റ­യു­ന്ന­തു് മകനും ഭാ­ര്യ­യ്ക്കും ഒക്കെ വേ­ണ്ട­തു­ത­ന്നാ—ഒച്ച പി­ന്നെ പോ­ട്ടെ, എന്നാ ക­ണ്ടെ­ന്നാ… ഇ­ത്ര­യ്ക്കു് പൊ­റു­തി­കേ­ടു് ഈ പ്രാ­യ­ത്തി­ലും… ഞാ­ന­ധി­കം പ­റ­യു­ന്നി­ല്ല കേ­ട്ടോ”

“പറയടി… നീ പറയടി, എ­നി­യ്ക്കി­തു­ത­ന്നെ വേണം”

മറിയ പൂർ­ത്തി­യാ­ക്കു­ന്ന­തി­നു­മുൻ­പു് തോമസ് മു­റ്റം മു­റി­ച്ചു­ക­ട­ന്നു. പ­തി­വി­നു­വി­രു­ദ്ധ­മാ­യി പു­ഴ­യിൽ നി­ന്നു് കു­ളി­ച്ചു­വ­ന്ന­തു­കൊ­ണ്ടു് ഷർ­ട്ടും മു­ണ്ടും മു­റ്റ­ത്തു­ത­ന്നെ വി­രി­ച്ചു­തു­ട­ങ്ങി­യ­പ്പോ­ഴേ­ക്കും അംബിക ഉ­ടു­ത്തു­മാ­റാ­നു­ള്ള മു­ണ്ടു­മാ­യി വന്നു.

വി­ശ­പ്പി­ല്ല എ­ന്നു­പ­റ­ഞ്ഞു് കി­ട­പ്പു­മു­റി­യി­ലേ­ക്കു് വ­ലി­ഞ്ഞ തോ­മ­സി­നെ പി­ന്തു­ടർ­ന്ന അം­ബി­ക­യെ മറിയ മു­ഖം­കോ­ട്ടി­നോ­ക്കി കൊ­ഞ്ഞ­നം­കു­ത്തി. അ­വ­ളു­ടെ അ­ടി­പാ­വ­ട­യു­ടെ ച­ര­ടി­ലാ­ണ­ല്ലോ മ­ക­ന്റെ കാലു് കെ­ട്ടി­യി­രി­ക്കു­ന്ന­തു് എ­ന്നു് സ­ഹ­ത­പി­ച്ചു.

ഒ­ന്നി­നും താൽ­പ­ര്യ­മി­ല്ലാ­തെ ത­ട്ടു­മ്പു­റ­ത്തെ പ­ല­ക­യു­ടെ നേരും ചെ­രി­വും നോ­ക്കി­കി­ട­ന്ന തോ­മ­സി­ന്റെ ദേ­ഹ­ത്തു­കൂ­ടി അം­ബി­ക­യു­ടെ കൈകൾ ഇ­ഴ­ഞ്ഞു­ന­ട­ന്നു. “എ­ന്തു­പ­റ്റി­യെ­ന്നു­ള്ള ഒറ്റ ചോ­ദ്യ­ത്തിൽ തോ­മ­സാ­കെ­പ്പാ­ടെ ന­ട­ന്ന­തെ­ല്ലാം ശർ­ദ്ദി­ച്ചു.”

“സാ­ര­മി­ല്ല,”

ഒക്കെ ശ­രി­യാ­കു­മെ­ന്നു­ള്ള ആ­ശ്വാ­സ­വാ­ക്കു് അം­ബി­ക­യിൽ നി­ന്നു­മു­യർ­ന്നു. അ­ന്നു് ആ മു­റി­യിൽ നി­ന്നു് ഒ­രു­വി­ധ ശ­ബ്ദ­വും മറിയ കേ­ട്ടി­ല്ല.

പു­ഴ­യിൽ വെ­ള്ളം കു­റ­ഞ്ഞു­തു­ട­ങ്ങി­യെ­ങ്കി­ലും ആൽ­ത്ത­റ കോ­ള­നി­ക്കാ­രും മ­റി­യ­യും അം­ബി­ക­യും എ­ല്ലാം അ­ല­ക്കും കു­ളി­യു­മെ­ല്ലാം ഇ­പ്പോ­ഴും പു­ഴ­യിൽ തന്നെ. മ­ത്താ­യി ചാ­ക്കോ­യു­ടെ വാ­ഴ­ത്തോ­ട്ടം ന­ന­ക്കാ­നാ­ണെ­ങ്കി­ലും ആൽ­ത്ത­റ കോ­ള­നി­യു­ടെ കു­ടി­വെ­ള്ള­ക്ഷാ­മം മാ­റ്റാ­നെ­ന്ന പ്ര­ചാ­ര­ണ­ത്തോ­ടെ തോ­മ­സി­ന്റെ വീ­ടി­ന്റെ പി­റ­കി­ലു­ള്ള പ­ഞ്ചാ­യ­ത്തു് വ­ഴി­യു­ടെ വ­ക്കിൽ കു­ഴൽ­ക്കി­ണ­റു­കു­ത്തി വെ­ള്ളം ക­ണ്ട­തി­ന്റെ പി­റ്റേ­ന്നു് കു­ളി­ക്ക­ട­വിൽ വെ­ച്ചു് അംബിക ഒരു വർ­ത്ത­മാ­നം പ­റ­ഞ്ഞു.

“ജീ­വി­ത­ത്തിൽ ഞാ­നേ­റ്റ­വും സു­ഖ­മ­റി­ഞ്ഞ­തു് മ­ത്താ­യി മെ­മ്പ­റു­ടെ സഹായം കൊ­ണ്ടാ… അ­ല്ലെ­ങ്കിൽ അ­യാ­ളി­ല്ലാ­യി­രു­ന്നെ ഇ­തൊ­ന്നും ഇ­ങ്ങ­നെ അ­നു­ഭ­വി­ക്കാൻ പ­റ്റി­ല്ല്യാർ­ന്നു… അതു് ഞാ­നെ­വി­ടേം പറയും.”

അം­ബി­ക­യു­ടെ വെ­ട്ടി­ത്തു­റ­ന്നു­ള്ള മ­ല­യാ­ളം കേ­ട്ടു് കു­ള­ക്ക­ട­വി­ലെ അലകൾ ഒ­ന്നു് ഇ­ള­കി­യെ­ങ്കി­ലും പി­ന്നെ ഒ­തു­ങ്ങി. നെ­ഞ്ച­ത്തു് ക­യ­റ്റി­ക്കെ­ട്ടി­യ പാ­വാ­ട­യ്ക്കു­ള്ളി­ലേ­ക്കു് വീ­ണു­പോ­യ സോ­പ്പി­നെ മു­ക­ളി­ലൂ­ടെ­യും താ­ഴെ­ക്കൂ­ടെ­യും എ­ടു­ക്കു­വാൻ ഭ­ഗീ­ര­ഥ­പ്ര­യ­ത്നം ന­ട­ത്തി വ­ള­ഞ്ഞു­കൂ­ടി നിന്ന രമണി നി­വ­രാൻ പോലും മെ­ന­ക്കെ­ടാ­തെ “തോ­മ­സെ­വി­ടെ?” എ­ന്നു് നീ­ട്ടി ചോ­ദി­ച്ചു.

“അയാള് വെ­ളു­പ്പി­നെ തി­രു­വ­ന­ന്ത­പു­രം പോയി, ലൈ­ബ്ര­റി­യി­ലേ­ക്കു് പു­സ്ത­കം വാ­ങ്ങാൻ.” അംബിക സോ­പ്പ് പ­ത­പ്പി­ക്കൽ തു­ടർ­ന്നു.

കൂ­ടു­ത­ലൊ­ന്നും പറയാൻ നിൽ­ക്കാ­തെ രമണി കുളി പാ­തി­യിൽ മ­തി­യാ­ക്കി ക­ര­യ്ക്കു­ക­യ­റി ഓടി. ഓ­ട്ട­ത്തി­നി­ട­യിൽ മ­രു­മ­ക­ളു­ടെ ലീ­ലാ­വി­ലാ­സം അ­മ്മാ­യി­യ­മ്മ­യാ­യ മ­റി­യ­യോ­ടു് പ­റ­യ­ണ­മെ­ന്നു് ആ സ­ദാ­ചാ­ര­വാ­ദി­യു­ടെ മ­ന­സ്സു് മ­ന്ത്രി­ച്ചു.

അം­ബി­ക­യു­ടെ വർ­ത്ത­മാ­നം കു­ളി­ക്ക­ട­വി­ലി­രു­ന്ന കു­റു­ഞ്ഞി­പ്പൂ­ച്ച കേ­ട്ടു. അ­തോ­ടി­ച്ചെ­ന്നു് ക­ട­വിൽ­നി­ന്നു് കു­റ­ച്ചു­മാ­റി ചാ­ഞ്ഞു­നിൽ­ക്കു­ന്ന ചെ­ത്തു­തെ­ങ്ങി­നോ­ടു് പ­റ­ഞ്ഞു. ചെ­ത്തു­തെ­ങ്ങാ­ക­ട്ടെ വാർ­ത്ത പ­ര­ക്കാ­തി­രി­ക്കാൻ കേ­ട്ട­പാ­തി കേൾ­ക്കാ­ത്ത പാതി ക­ള്ളു­കു­ട­ത്തിൽ അ­തൊ­ളി­ച്ചു­വ­ച്ചു. ക­ള്ളെ­ടു­ക്കാൻ വന്ന നാണു പക്ഷേ, ഇ­തൊ­ന്നു­മ­റി­യാ­തെ ക­ള്ളു് മ­റി­ച്ചു് ഷാ­പ്പിൽ കൊ­ടു­ത്തു. വാർ­ത്ത കി­ട­ന്നു് പു­ളി­ക്കേ­ണ്ടെ­ന്നു് കരുതി ക­റി­ക്കാ­രി ലീല അം­ബി­ക­ക്ക­ഥ എ­ടു­ത്തു് തി­ള­ച്ചു­കൊ­ണ്ടി­രു­ന്ന ത­ല­ക്ക­റി­യു­ടെ വ­ക്ക­ത്തു­വ­ച്ചു. നോ­ട്ടം തെ­റ്റി­യ മാ­ത്ര­യിൽ അം­ബി­ക­യു­ടെ തു­റ­ന്നു­പ­റ­ച്ചിൽ ത­ല­ക്ക­റി­യി­ലേ­ക്കു് മ­റ­ഞ്ഞു. കറി വെ­റു­തെ ക­ള­യാ­നൊ­ക്കു­മോ? നാ­ണു­വും ലീ­ല­യും ത­ല­ക്ക­റി­യ്ക്കൊ­പ്പം കഥ മേ­മ്പൊ­ടി­യി­ട്ടു് സംഭവം ഷാ­പ്പാ­കെ വി­ള­മ്പി.

അം­ബി­ക­യു­ടെ അ­ല­ക്കും കു­ളി­യും ക­ഴി­ഞ്ഞ­പ്പോ­ഴേ­ക്കും പ്ര­ധാ­ന­മാ­യും മൂ­ന്നു് കാ­ര്യ­ങ്ങൾ സം­ഭ­വി­ച്ചി­രു­ന്നു. ഒ­രു­മ്പെ­ട്ടോ­ള് ക­യ­റി­വ­രു­മ്പോ തല ത­ല്ലി­പ്പൊ­ളി­ക്കാൻ മറിയ ര­മ­ണി­യു­ടെ വീ­ട്ടിൽ നി­ന്നും ചിരവ സം­ഘ­ടി­പ്പി­ച്ചു് കാ­ത്തി­രു­ന്നു. ഇ­തു­വ­രെ മ­റി­ച്ചൊ­രു വർ­ത്ത­മാ­നം പ­റ­യാ­ത്ത­തും ഉത്തമ കു­ടും­ബി­നി­യു­മാ­യ, മെ­മ്പർ മ­ത്താ­യി ചാ­ക്കോ­യു­ടെ ഭാര്യ ആദ്യം കണ്ട നാലു് വ­സ്തി­പ്ലേ­റ്റും ത­ല്ലി­പ്പൊ­ട്ടി­ച്ചു് സ്വ­ന്തം വീ­ട്ടി­ലേ­ക്കു് ഇ­റ­ങ്ങി­ന­ട­ന്നു. ക­ര­ക്ക­മ്പി സ­ജീ­വ­മാ­യ­തോ­ടെ മ­ത്താ­യി­യു­ടെ­യും മ­റി­യ­യു­ടെ­യും വീ­ടി­നു­ചു­റ്റും ചാ­വാ­ലി­പ്പ­ട്ടി­ക­ളു­ടെ കൂ­ട്ടം ക­ണ­ക്കെ സ്ഥ­ല­ത്തെ പ്ര­ധാ­ന വാർ­ത്ത­വി­ത­ര­ണ തൊ­ഴി­ലാ­ളി­കൾ ചു­റ്റി­ക്ക­റ­ങ്ങി.

അ­പ്പ­ന­പ്പൂ­പ്പ­ന്മാർ മുതൽ രാ­ഷ്ട്രീ­യ­വ്യ­വ­സാ­യ­ത്തിൽ സ­ജീ­വ­മാ­ണെ­ങ്കി­ലും ഇ­മ്മാ­തി­രി പെ­ണ്ണു­കേ­സ് ആ­ദ്യ­മാ­യ­തു­കൊ­ണ്ടു് ചാ­ക്കോ നിന്ന നി­ല്പിൽ വി­യർ­ത്തു. ആ വി­യർ­പ്പിൽ അ­ടി­വ­സ്ത്രം ന­ന­ഞ്ഞു് ക­ഞ്ഞി­പി­ഴി­ഞ്ഞ മു­ണ്ടിൽ ഒട്ടി. നാ­ട്ടു­കാ­രു­ടെ പരാതി തീർ­ക്കാൻ സ്റ്റേ­ഷൻ ക­യ­റി­യി­ട്ടു­ണ്ടെ­ങ്കി­ലും സ്വ­ന്തം കാ­ര്യ­ത്തി­നു് ഇ­മ്മാ­തി­രി എ­ട­ത്തൊ­ക്കെ കയറി നി­ര­ങ്ങേ­ണ്ടി­വ­രു­മെ­ന്നു് ക­ഴി­ഞ്ഞ കു­റ­ച്ചു് നി­മി­ഷ­ങ്ങൾ­ക്കു് മു­മ്പു­പോ­ലും താൻ ആ­ലോ­ചി­ച്ചി­ട്ടി­ല്ല എ­ന്നോർ­ത്തു് അയാൾ വീ­ണ്ടും ഞെ­ട്ടി.

കു­ളി­ക­ഴി­ഞ്ഞു് മു­ടി­യ­ഴി­ച്ചി­ട്ടു് ക­യ­റി­വ­രു­ന്ന അം­ബി­ക­യെ ക­ണ്ടു് മറിയ അലറി.

“അ­റു­വാ­ണി­ച്ചി, നീ കു­ടും­ബ­ത്തി­ന്റെ മാനം ക­ള­ഞ്ഞ­ല്ലോ­ടി”

“ദേ, അമ്മേ വെ­റു­തെ ചാടി ന­ടു­വൊ­ടി­ക്ക­ണ്ട… ഞാൻ പ­റ­ഞ്ഞ­തു് സത്യാ… എ­ന്നെ­ക്കൊ­ണ്ടു് കൂ­ടു­തൽ പ­റ­യി­പ്പി­ക്കേ­ണ്ട.”

മു­റി­യിൽ കയറി അംബിക വാതിൽ ചാരി, സാ­രി­യു­ടു­ത്തു, ക­ണ്ണെ­ഴു­തി പൊ­ട്ടു­തൊ­ട്ടു. ഇ­തു­ക­ണ്ടു് ക­ലി­യി­ള­കി മറിയ വാ­തി­ലു് ത­ള്ളി­ത്തു­റ­ന്നു് ത­ള്ള­യ്ക്കു് വി­ളി­ച്ചു, തെ­റി­പ്പാ­ട്ടു­പാ­ടി, നെ­ഞ്ച­ത്ത­ടി­ച്ചു. ഇ­ത്ര­യു­മാ­യ­പ്പോ­ഴേ­ക്കും മു­രി­ക്കും­ചേ­രി പോ­ലീ­സ് സ്റ്റേ­ഷ­നിൽ നി­ന്നും കോൺ­സ്റ്റ­ബിൾ ജി­ജി­മോൻ മ­റി­യ­യു­ടെ വീ­ടി­നു­മുൻ­പിൽ ഹാ­ജ­രാ­യി. അം­ബി­ക­യോ­ടും മ­റി­യ­യോ­ടും സ്റ്റേ­ഷ­നി­ലേ­ക്കു് എ­ത്ത­ണ­മെ­ന്നു് ത­ല­ചൊ­റി­ഞ്ഞു് നാ­ണി­ച്ചു് അ­റി­യി­ച്ചു. പ­റ­ച്ചി­ലി­നി­ട­യിൽ ഒ­രു­ങ്ങി­യി­റ­ങ്ങി­യ അം­ബി­ക­യെ ഏ­റു­ക­ണ്ണി­ട്ടു് നോ­ക്കി വെ­ള്ള­മി­റ­ക്കി.

അം­ബി­ക­യു­ടെ വെ­ളി­പ്പെ­ടു­ത്തൽ വർ­ക്കി­യു­ടെ സ­മാ­ന്ത­ര­ലോ­ക­ത്തു് എ­ത്തി­യെ­ങ്കി­ലും ഒ­ന്നും സം­ഭ­വി­ച്ചി­ല്ല.

“അവള് അ­ല്ലെ­ങ്കി­ലും ഉ­ശി­രു­ള്ള പെ­ണ്ണാ… അ­വ­ളു­ടെ ആ­ന­ന്ദം അവൾ ക­ണ്ടെ­ത്ത­ട്ടെ. അ­തി­നു­ള്ള അ­വ­കാ­ശം അ­വൾ­ക്കു­ണ്ട­ല്ലോ?!”

വർ­ക്കി­യു­ടെ അ­ച്ച­ടി­ഭാ­ഷ­യി­ലു­ള്ള പ്ര­തി­ക­ര­ണ­ത്തെ­ത്തു­ടർ­ന്നു് സ­ഹ­പ്ര­വർ­ത്ത­കർ­ക്കി­ട­യിൽ നി­ന്നും ഒ­രു­വി­ധ ചോ­ദ്യ­ങ്ങ­ളും ഉ­ണ്ടാ­യി­ല്ല. ശു­ദ്ധ­മാ­യ ല­ഹ­രി­യ്ക്കൊ­പ്പം ഇ­ന്ത്യൻ സാ­മ്പ­ത്തി­ക­രം­ഗ­ത്തു് സ്വ­കാ­ര്യ­വൽ­ക്ക­ര­ണം വ­രു­ത്തു­ന്ന വി­ന­ക­ളെ­ക്കു­റി­ച്ചും തു­ടർ­ന്നു് വിനയൻ സി­നി­മ­ക­ളി­ലെ ദേ­ശീ­യ­ത­യെ­ക്കു­റി­ച്ചും പി­ന്നീ­ടു് പോ­റ്റി ഹോ­ട്ട­ലി­ലെ ദോ­ശ­യു­ടെ കു­റ­ഞ്ഞു­വ­രു­ന്ന വി­സ്താ­ര­ത്തെ­ക്കു­റി­ച്ചും അവിടെ തീ­പാ­റി­യ ചർച്ച ന­ട­ന്നു.

വീ­ട്ടിൽ നി­ന്നും ന­ട­ന്നു­തു­ട­ങ്ങി­യ­പ്പോൾ അം­ബി­ക­യും മ­റി­യ­യും മാ­ത്ര­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു എ­ങ്കി­ലും സ്റ്റേ­ഷ­നി­ലെ­ത്തി­യ­പ്പോ­ഴേ­ക്കും മു­രി­ക്കും­ചേ­രി പ­ഞ്ചാ­യ­ത്തു് മു­ഴു­വ­നും ഉ­ണ്ടാ­യി­രു­ന്നു വർ­ക്കി­യും സ­ഹ­കാ­രി­ക­ളും ഒഴികെ.

എസ്. എച്ച്. ഒ. രാജം പൗ­ലോ­സ് നീ­ണ്ടു­നി­വർ­ന്നി­രു­ന്നു് മ­ത്താ­യി മെ­മ്പ­റു­ടെ ആ­വ­ലാ­തി കേ­ട്ടു. തോ­മ­സി­നെ വാ­യ­ന­ശാ­ല­യ്ക്കു­മു­മ്പി­ലി­ട്ടു് ച­വി­ട്ടി­ക്കൂ­ട്ടി­യ­പ്പോൾ പറഞ്ഞ വെ­ല്ലു­വി­ളി അ­പ്പോ­ഴേ­ക്കും മ­ത്താ­യി­യു­ടെ ശി­ങ്കി­ടി­ക­ളിൽ ഒരാൾ തന്നെ ജി­ജി­മോൻ പോ­ലീ­സി­നു് കൈ­മാ­റി­യി­രു­ന്നു. മ­ത്താ­യി­യോ­ടു് പെ­ട്ടെ­ന്നു് തോ­ന്നി­യ ഒരു അ­സൂ­യ­യാ­യി­രു­ന്നു ശി­ങ്കി­ടി­യു­ടെ ചേ­തോ­വി­കാ­രം. കർ­മ്മ­നി­ര­ത­നാ­യ കോൺ­സ്റ്റ­ബിൾ ജി­ജി­മോൻ എസ്. എച്ച്. ഒ.-യുടെ അ­ടു­ത്തു് വിവരം ചൂ­ടോ­ടെ കൈ­മാ­റി.

“ഫ്ഭ ക­ഴു­വേ­റീ, ത­ന്ത­യി­ല്ലാ­യ്ക പ­റ­ഞ്ഞി­ട്ടു് പെ­ണ്ണൊ­രു­ത്തി തി­രി­ച്ചു­പ­റ­ഞ്ഞ­പ്പോ നി­ന­ക്കു് നാ­ണ­ക്കേ­ടു് അല്ലേ മെ­മ്പ­റേ?”

“സാറെ ഞാ­നൊ­രു ജ­ന­പ്ര­തി­നി­ധി­യാ­ണു്, ഇതു് ജ­ന­മൈ­ത്രി മാ­തൃ­കാ­പോ­ലീ­സ് സ്റ്റേ­ഷ­നും!”

പ­റ­ഞ്ഞു­തീ­രും­മു­മ്പു് മ­ത്താ­യി­യു­ടെ ചെ­വി­യി­ലൂ­ടെ വ­ണ്ടു­മൂ­ളി.

“ജ­ന­മൈ­ത്രി­യൊ­ക്കെ പു­റ­ത്തു്. ഈ സ്റ്റേ­ഷ­നിൽ കയറി എന്നെ നിയമം പ­ഠി­പ്പി­ക്ക­ണോ നി­ന­ക്കു്? അ­ല്ലെ­ങ്കിൽ പ­ഞ്ചാ­യ­ത്തു് ഗ്രൗ­ണ്ട് ഒ­ണ്ടാ­ക്ക­ണ­മാ­യി­രി­ക്കും. അ­ല്ലേ­ടോ?”

രാജം പൗ­ലോ­സി­ന്റെ ഇ­ത്ത­രം പെർ­ഫോ­മൻ­സ് ഈ സ്റ്റേ­ഷ­നിൽ ആ­ദ്യ­മാ­യ­തു­കൊ­ണ്ടാ­കും അ­ച്ച­ട­ക്ക­മു­ള്ള പ­രീ­ക്ഷാ­ഹാ­ളു­പോ­ലെ പോ­ലീ­സ് സ്റ്റേ­ഷൻ നി­ശ­ബ്ദ­മാ­യി. കാ­ഴ്ച­ക്കാ­രാ­യി പു­റ­ത്തു് കാ­ത്തു­നി­ന്ന നാ­ട്ടു­കാ­രേ­റെ­യും സ്ഥി­തി വ­ഷ­ളാ­കു­ന്ന­തു­ക­ണ്ടു് പതിയെ ഒ­ഴി­ഞ്ഞു­തു­ട­ങ്ങി.

ക­ണ്ടു­നി­ന്ന മ­റി­യ­യും ഒ­ന്നു­ഞെ­ട്ടി. എ­ങ്കി­ലും ധൈ­ര്യം സം­ഭ­രി­ച്ചു് ക­സേ­ര­യിൽ മു­റു­കെ പി­ടി­ച്ചി­രു­ന്നു. അംബിക മാ­ത്രം ഒരു കൂ­സ­ലു­മി­ല്ലാ­തെ ചെ­റു­ചി­രി­യോ­ടെ മ­ത്താ­യി­യെ നോ­ക്കി­നി­ന്നു.

രാജം പൗ­ലോ­സ് അം­ബി­ക­യോ­ടു് ഇ­രി­ക്കാൻ പ­റ­ഞ്ഞു. അംബിക ഇ­രി­ക്കു­ന്ന ക­സേ­ര­യ്ക്ക­രു­കിൽ മേ­ശ­യിൽ പാ­തി­ക­യ­റി രാജം പൗ­ലോ­സും ഇ­രു­ന്നു. ലാ­ത്തി ഇടം തു­ട­യിൽ കു­ത്തി­പി­ടി­ച്ചു­കൊ­ണ്ടു് അം­ബി­ക­യ്ക്കു് പറയാൻ അവസരം കൊ­ടു­ത്തു.

“തോമസ് ഒരു പാവമാ സാറെ, തല്ലി തോൽ­പ്പി­ക്കാ­നൊ­ന്നും അ­റി­യി­ല്ല, പക്ഷേ, ന്യാ­യം, നീതി, പൗ­ര­ബോ­ധം ഇ­തി­ന്റെ­യൊ­ക്കെ അസുഖം കൂ­ടു­ത­ലാ­ണു­താ­നും. അ­ന്നു് സ്കൂൾ പി­ള്ളേ­രു­ടെ കാ­ര്യ­ത്തി­നു് പരാതി കൊ­ടു­ത്തെ­ന്നും പ­റ­ഞ്ഞു് മ­ത്താ­യി മെ­മ്പ­റും കൂ­ട്ട­രും കൂടി അയാളെ വാ­യ­ന­ശാ­ല­യു­ടെ അ­ടു­ത്തി­ട്ടു് പൊ­തി­രെ ത­ല്ലി­യ­തു് എ­ന്നോ­ടു് രാ­ത്രി പ­റ­ഞ്ഞ­പ്പോൾ ശ­രി­ക്കും തോമസ് ക­ര­യു­ക­യാ­യി­രു­ന്നു എ­ന്നു് ഇ­രു­ട്ട­ത്തും ഞാൻ തി­രി­ച്ച­റി­ഞ്ഞ­താ സാറെ. ഈ നിൽ­ക്കു­ന്ന മെ­മ്പ­റു് എന്നെ പറ്റി പറഞ്ഞ ത­ന്ത­യി­ല്ലാ­യ്ക കേ­ട്ട­പ്പൊ എ­നി­യ്ക്കും വ­ല്ലാ­തെ വിഷമം വന്നു സാറെ. ഞാനും കുറെ ക­ര­ഞ്ഞു. ഇ­യാ­ളെ­പ്പോ­ലെ വല്യ രാ­ഷ്ട്രീ­യ­പാ­ര­മ്പ­ര്യോം പണോം ഒ­ന്നും ഇ­ല്ലെ­ങ്കി­ലും ഞ­ങ്ങൾ­ക്കും അ­ഭി­മാ­ന­മി­ല്ലേ സാറെ?” അംബിക പ­റ­ഞ്ഞു­നിർ­ത്തി.

“അ­ഭി­മാ­ന­ത്തി­ന്റെ കൂ­ടു­ത­ലു­കൊ­ണ്ടാ­യി­രി­ക്കും അം­ബി­ക­യെ മ­ത്താ­യി മെ­മ്പ­റു് സു­ഖ­മ­റി­യി­ച്ച­തു് അല്യോ?” രാജം പൗ­ലോ­സ് മു­ഖം­കോ­ട്ടി പ­രി­ഹ­സി­ച്ചു.

“അ­ത­ങ്ങ­ന­ല്ല സാറെ.” പ്ര­ത്യേ­കി­ച്ചു് ഭാ­വ­ഭേ­ദ­മൊ­ന്നു­മി­ല്ലാ­തെ അംബിക പ­റ­ഞ്ഞു.

“ഞ­ങ്ങ­ളു­ടേ­തു് അത്ര സു­ഖ­ക­ര­മാ­യ ജീ­വി­ത­മൊ­ന്നു­മ­ല്ല സാറെ. വേറെ അ­പ­ക­ട­മൊ­ന്നും ഇ­ല്ലെ­ങ്കി­ലും മ­റി­യാ­മ്മ­ച്ചി എന്ന വെ­റു­തെ ചൊ­റി­ഞ്ഞോ­ണ്ടി­രി­ക്കും കു­ടും­ബ­മ­ഹി­മ­യും പ­റ­ഞ്ഞു്. തോ­മ­സാ­ണെ­ങ്കി കി­ട­പ്പു­മു­റി­യിൽ അ­സാ­ധ്യ ക­ലാ­കാ­ര­നും… എ­നി­യ്ക്കു് കു­റ­ച്ചു് സു­ഖ­മാ­യി­ക്ക­ഴി­ഞ്ഞാൽ ചെ­ല­പ്പൊ ചി­രി­ക്കാ­നും ഞെ­ര­ങ്ങാ­നും ഒ­ച്ച­യി­ടാ­നും ഒ­ക്ക­ത്തോ­ന്നും… മ­റി­യാ­മ്മ­ച്ചി അ­പ്പു­റ­ത്തെ മു­റി­യിൽ ഉ­റ­ങ്ങാ­തെ കി­ട­ക്കു­ന്നു­ണ്ടാ­കു­മെ­ന്നു് ഉ­റ­പ്പു­ള്ള­തു­കൊ­ണ്ടു് തോമസ് മി­ക്ക­പ്പോ­ഴും എന്റെ വായ പൊ­ത്തി­പ്പി­ടി­ക്കാ­റു­ണ്ടു്. എ­ന്നാ­ലും ചില ദിവസം ഞ­ങ്ങ­ളു­ടെ നി­യ­ന്ത്ര­ണം പോവും. പി­റ്റേ­ന്നു് മ­റി­യാ­മ്മ­ച്ചി ത­ലേ­ന്ന­ത്തെ കി­ട­പ്പ­റ ഞെ­ര­ക്കം പ­റ­ഞ്ഞു് വ­ല്ലാ­തെ അ­പ­മാ­നി­ക്കും.” അംബിക ഒ­ന്നു­നിർ­ത്തി.

“അതും മ­ത്താ­യി­യും ത­മ്മിൽ?”

കൗ­തു­ക­വും സം­ശ­യ­വും ക­ലർ­ന്ന നോ­ട്ട­ത്തോ­ടെ രാജം പൗ­ലോ­സ് ചോ­ദി­ച്ചു.

“എ­ന്നേം എന്റെ തോ­മ­സി­നേം അ­പ­മാ­നി­ച്ച മ­ത്താ­യി­യോ­ടു് പ്ര­തി­കാ­രം എ­ന്റെ­യും ആ­ഗ്ര­ഹ­മാ­യി­രു­ന്നു. അ­ങ്ങ­നെ­യി­രി­ക്കു­മ്പോ­ഴാ ഇയാള് പ­ഞ്ചാ­യ­ത്തി­ന്റെ കു­ടി­വെ­ള്ള­പ­ദ്ധ­തി­യെ­ന്നും പ­റ­ഞ്ഞു് വാ­ഴ­ത്തോ­ട്ടം ന­ന­യ്ക്കാൻ കു­ഴൽ­ക്കി­ണ­റു് ഉ­ണ്ടാ­ക്കു­ന്ന­തു്. ഭ­യ­ങ്ക­ര ശ­ബ്ദ­മാ­യി­രു­ന്നു സാറെ… അ­ന്നു് മ­റി­യാ­മ്മ­ച്ചി­യ്ക്കു് ഞ­ങ്ങൾ­ടെ മു­റി­യിൽ നി­ന്നു് ഒരു ശ­ബ്ദ­വും കേൾ­ക്കാൻ വ­കു­പ്പി­ല്ലാ­യി­രു­ന്നു. തോമസ് അ­ന്നെ­ന്നെ സു­ഖ­ത്തി­ലാ­റാ­ടി­ച്ചു എ­ന്നു് പ­റ­ഞ്ഞാ­മ­തി­യ­ല്ലോ? ഞാൻ പ­റ­ഞ്ഞ­തു് സ­ത്യ­മാ സാറെ, എന്റെ ജീ­വി­ത­ത്തിൽ ഏ­റ്റ­വും സു­ഖ­മ­റി­ഞ്ഞ­തു് അ­ന്നാ­ണു്. അ­തി­ന്റെ കാ­ര­ണ­ക്കാ­രൻ മ­ത്താ­യി മെ­മ്പ­റും.”

അംബിക പ­റ­ഞ്ഞു­തീർ­ന്ന­പ്പോ­ഴേ­ക്കും രാജം പൗ­ലോ­സി­നും അം­ബി­ക­യ്ക്കും ചി­രി­പൊ­ട്ടി­യ­തു് ഒ­രു­മി­ച്ചാ­യി­രു­ന്നു. അംബിക തു­ടർ­ന്നു. പി­റ്റേ­ന്നു രാ­വി­ലെ ചായ കു­ടി­ച്ചു­കൊ­ണ്ടി­രു­ന്ന­പ്പോ തോമസ് പ­തി­വു­പോ­ലെ തത്വം പ­റ­ഞ്ഞു. “ഇ­ന്ത്യൻ പൊ­ളി­റ്റി­ക്സിൽ അ­ഴി­മ­തി­യ്ക്കു് നല്ല പ്രോ­ത്സാ­ഹ­ന­മാ­ണ­ത്രേ… കാരണം ഇവിടെ ഏതു് അ­ഴി­മ­തി­ക്കാ­ര­നെ­യും ജനം അം­ഗീ­ക­രി­ക്കും. അ­യാൾ­ക്കെ­തി­രെ ഒരു പെ­ണ്ണു­കേ­സ് ഉ­ണ്ടാ­കാ­ത്തി­ട­ത്തോ­ളം കാലം. ത­നി­യ്ക്കു് കി­ട്ടാ­ത്ത­തു് വേ­റൊ­രു­ത്ത­നു് കി­ട്ടി­യെ­ന്നു­ള്ള അ­സൂ­യ­യു­ടെ പു­റ­ത്താ­ണു് സ്ത്രീ­വി­ഷ­യം ആ­രോ­പി­ക്ക­പ്പെ­ടു­ന്ന രാ­ഷ്ട്രീ­യ­ക്കാ­രെ ഭൂ­രി­പ­ക്ഷം പ­രാ­ജ­യ­പ്പെ­ടു­ത്തു­ന്ന­തു്. ഇ­ത്ത­ര­ക്കാ­രെ സ്ത്രീ­കൾ പ്ര­തി­കാ­ര­മെ­ന്ന­വ­ണ്ണം തോൽ­പ്പി­ക്കാൻ ശ്ര­മി­ക്കും. പക്ഷേ, അ­തു­കൊ­ണ്ടു­മാ­ത്രം ആ­കി­ല്ല­ല്ലോ. അവിടെ ആ­ണു­ങ്ങ­ളു­ടെ അ­സൂ­യ­യും ഗു­ണ­ക­ര­മാ­ക്ക­പ്പെ­ടും.” സംഭവം ഞാ­ന­ന്നേ­രം ചി­രി­ച്ചു­ത­ള്ളി­യെ­ങ്കി­ലും മ­ത്താ­യി­യു­ടെ രാ­ഷ്ട്രീ­യ­പാ­ര­മ്പ­ര്യ­ത്തി­നു് ഇ­തി­ലും വലിയ ആ­പ്പു് വ­യ്ക്കാ­നി­ല്ല എ­ന്നു് എ­നി­യ്ക്കും തോ­ന്നി. ഇ­ങ്ങ­നെ പ­റ­യു­ന്ന­തു് സ­ത്യ­വി­രു­ദ്ധ­മ­ല്ല­ല്ലോ, അ­തു­കൊ­ണ്ടു് കു­റ്റ­ബോ­ധ­ത്തി­നും വ­ഴി­യി­ല്ല. ഇനി ഏ­തെ­ങ്കി­ലും ഇ­ല­ക്ഷ­നു് ഇയാള് ക­ര­കേ­റു­മെ­ന്നു് സാ­റി­നു് തോ­ന്നു­ന്നു­ണ്ടോ?

രാജം പൗ­ലോ­സ് ചി­രി­ച്ചു­കൊ­ണ്ടു ചോ­ദി­ച്ചു. “അംബിക ഏ­തു­വ­രെ പ­ഠി­ച്ചു?”

“ജേർ­ണ­ലി­സം പാ­സാ­യി”

“ന­ല്ല­താ, മ­റി­യ­യെ ഇ­ങ്ങു­വി­ളി­ക്കു്”

മറിയ ധൈ­ര്യം സം­ഭ­രി­ച്ചു് ഹാ­ജ­രാ­യി.

“രാ­ത്രി ന­ല്ല­തു­പോ­ലെ ഉ­റ­ങ്ങ­ണം. മ­ക്ക­ളു­ടെ കി­ട­പ്പ­റ­യ്ക്കു് കു­റ്റി­യും കൊ­ളു­ത്തും വ­യ്ക്ക­ണം, കേ­ട്ടോ, വേറെ കു­ഴ­പ്പ­മൊ­ന്നു­മി­ല്ല. മ­ക­ളേ­യും കൂ­ട്ടി പൊ­യ്ക്കോ!”

മു­രി­ക്കും­ചേ­രി പോ­ലീ­സ് സ്റ്റേ­ഷ­നിൽ നി­ന്നും ത­ല­നി­വർ­ത്തി തന്നെ അം­ബി­ക­യി­റ­ങ്ങി. മറിയ പ­ല­തു­മാ­ലോ­ചി­ച്ചു് യാ­ന്ത്രി­ക­മാ­യി ന­ട­ന്നു. മ­ത്താ­യി­യു­ടെ അ­ത്യാർ­ത്തി­യും അ­ഹ­ങ്കാ­ര­വും അയാളെ അ­നി­വാ­ര്യ­മാ­യ അ­വ­സ്ഥ­യിൽ തന്നെ എ­ത്തി­ച്ച­തിൽ രാജം പൗ­ലോ­സ് അ­ത്ഭു­ത­പ്പെ­ട്ടു. എ­ന്തു­പ­റ­ഞ്ഞാ­ലും അം­ബി­ക­യു­ടെ വർ­ത്ത­മാ­ന­ത്തിൽ­നി­ന്നും മ­ത്താ­യി ക­ര­ക­യ­റി­ല്ലെ­ന്നു് അ­വൾ­ക്കു­റ­പ്പാ­യി­രു­ന്നു. സ്റ്റേ­ഷ­നിൽ നി­ന്നും കി­ട്ടി­യ വാർ­ത്ത­ക­ളു­ടെ അ­ടി­സ്ഥാ­ന­ത്തിൽ വി­ന­യാ­ന­ന്ദൻ ബ്ലോ­ഗിൽ ഉടനെ ആ­രം­ഭി­ക്കു­ന്ന നീ­ണ്ട­ക­ഥ­യ്ക്കു് അം­ബി­കാ­ങ്കം എ­ന്നു് പേ­രു­റ­പ്പി­ച്ചു.

ഡോ. ആംനസ് ബേബി
images/amnusbaby.jpg

ഇ­ടു­ക്കി ജി­ല്ല­യി­ലെ ക­ട്ട­പ്പ­ന കാൽ­വ­രി മൗ­ണ്ടിൽ ജ­നി­ച്ചു. കാൽ­വ­രി ഹൈ­സ്കൂൾ, ഗവ. കോ­ളേ­ജ് ക­ട്ട­പ്പ­ന, സ്കൂൾ ഓഫ് ല­റ്റേ­ഴ്സ് എം. ജി. സർ­വ്വ­ക­ലാ­ശാ­ല കോ­ട്ട­യം, എ­ന്നി­വി­ട­ങ്ങ­ളിൽ നി­ന്നും ധ­ന­ത­ത്വ ശാ­സ്ത്ര­ത്തിൽ ബി­രു­ദ­വും മ­ല­യാ­ള­ത്തിൽ ബി­രു­ദാ­ന­ന്ത­ര ബി­രു­ദ­വും കോ­ട്ട­യം ഭ­വൻ­സിൽ നി­ന്നും പത്ര പ്ര­വർ­ത്ത­ന­ത്തിൽ പി. ജി. ഡി­പ്ലോ­മ­യും നേടി. മലയാള വി­ഭാ­ഗം സ്കൂൾ ഓഫ് ഇ­ന്ത്യൻ ലാം­ഗ്വേ­ജ്സ് മധുരൈ കാ­മ­രാ­ജ് സർ­വ്വ­ക­ലാ­ശാ­ല മ­ധു­രൈ­യിൽ നി­ന്നും എം. ഫിൽ., ജീവിത ദർ­ശ­ന­വും ഭാ­വു­ക­ത്വ­വും കെ. ജി. ജോർ­ജി­ന്റെ ച­ല­ചി­ത്ര­ങ്ങ­ളിൽ എന്ന വി­ഷ­യ­ത്തിൽ UGC ഫെ­ലോ­ഷി­പ്പോ­ടെ ഗ­വേ­ഷ­ണം എ­ന്നി­വ പൂർ­ത്തി­യാ­ക്കി. ആ­നു­കാ­ലി­ക­ങ്ങ­ളി­ലും ജേർ­ണ­ലു­ക­ളി­ലു­മാ­യി ഇ­രു­പ­ത്തി അ­ഞ്ചോ­ളം ലേ­ഖ­ന­ങ്ങൾ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. ഇ­പ്പോൾ പാ­വ­നാ­ത്മ കോ­ളേ­ജ് മു­രി­ക്കാ­ശ്ശേ­രി­യിൽ മലയാള വി­ഭാ­ഗ­ത്തിൽ അ­ധ്യാ­പ­ക­നാ­യി ജോലി ചെ­യ്യു­ന്നു.

എ­ഴു­ത്തു­കാ­രെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ക

ഈ കൃതി കൊ­ള്ളാ­മെ­ന്നു് തോ­ന്നി­യാൽ ചുവടെ ചേർ­ത്തി­ട്ടു­ള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്ര­ന്ഥ­കർ­ത്താ­വി­ന്റെ അ­ക്കൗ­ണ്ടി­ലേ­ക്കു് പത്തു രൂപ മുതൽ എത്ര തു­ക­യും നേ­രി­ട്ടു് അ­യ­ച്ചു­കൊ­ടു­ക്കാ­വു­ന്ന­താ­ണു്. ഇ­തി­ലൂ­ടെ സ്വ­ത­ന്ത്ര പ്ര­കാ­ശ­ന­ത്തി­ലേ­യ്ക്കു് കൂ­ടു­തൽ എ­ഴു­ത്തു­കാ­രെ ആ­കർ­ഷി­ക്കു­ക. എ­ഴു­ത്തു­കാർ­ക്കു് ഇ­ട­നി­ല­ക്കാ­രി­ല്ലാ­തെ നേ­രി­ട്ടു് സാ­മ്പ­ത്തി­ക സഹായം നൽകി അ­റി­വു് സ്വ­ത­ന്ത്ര­മാ­ക്കാൻ സ­ഹാ­യി­ക്കു­ക.

images/amnusbaby@okhdfc.jpg

Download QR Code

കൂ­ടു­തൽ വി­വ­ര­ങ്ങൾ ഇവിടെ.

Colophon

Title: Ambikangam (ml: അം­ബി­കാ­ങ്കം).

Author(s): Dr. Amnus Baby.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Short Story, Dr. Amnus Baby, Ambikangam, ഡോ. ആംനസ് ബേബി, അം­ബി­കാ­ങ്കം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Lady with a Fan, a painting by Alexander Roslin (1718–1793). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.