SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Red_fox_detailed_photo.jpg
Red fox detailed photo, a photograph by Sarvis John .
തടിയൻ
ബി­നീ­ഷ് പി­ലാ­ശ്ശേ­രി

“ഇനക് റൂഹ് ബ്ബറ… ഹിമാർ… ഹിമാർ…!!”

ശ­ത്രു­വി­നെ­ക്ക­ണ്ട സർ­പ്പ­ത്തെ­പ്പോ­ലെ അർ­ബാ­ബ് എന്നെ നോ­ക്കി ചീ­റ്റു­ക­യാ­ണു്.

‘എ­ന്താ­ടാ… കാ­ണി­ച്ചു വെ­ച്ചി­രി­ക്കു­ന്ന­തു് കഴുതേ… ആ­വി­ല്ലെ­ങ്കിൽ തു­ല­ഞ്ഞു പോ…’ എ­ന്നൊ­ക്കെ­യാ­ണു് അർ­ബാ­ബ് പ­റ­യു­ന്ന­തു്.

പൊ­ട്ടി­യ പൈ­പ്പിൽ നി­ന്നും ഉ­യർ­ന്നു പൊ­ങ്ങി­യ വെ­ള്ള­ത്തിൽ ന­ന­ഞ്ഞു കു­തിർ­ന്ന വ­സ്ത്ര­ങ്ങ­ളു­മാ­യി അർ­ബാ­ബി­ന്റെ മു­ന്നിൽ ഞാൻ ഒ­ന്നും മി­ണ്ടാ­തെ, അ­ന­ങ്ങാ­തെ, നി­ന്നു.

ഉ­ള്ളിൽ ദേ­ഷ്യ­വും സ­ങ്ക­ട­വു­മെ­ല്ലാം തി­ക­ട്ടി വ­രു­ന്നു­ണ്ടു്. പക്ഷേ, ഒ­ന്നും നാ­വി­ലേ­ക്കും കൈ­ക­ളി­ലേ­ക്കും പ­ട­രാ­തെ ഞാൻ ശ്ര­ദ്ധി­ച്ചു.

കു­റ­ച്ചു മാറി വീണു കി­ട­ക്കു­ന്ന മുനകൾ കൂർ­ത്ത കൈ­ക്കോ­ട്ടു ക­ണ്ട­പ്പോൾ എന്റെ മ­ന­സ്സു് ക­ട­ലു­കൾ­ക്ക­പ്പു­റ­ത്തു­ള്ള ച­തു­പ്പു­വ­യ­ലോ­ര­ത്തെ മൺ­പാ­ത­യി­ലൂ­ടെ ന­ട­ന്നു് ഇടവഴി കയറി ഓ­ടു­മേ­ഞ്ഞ കൊ­ച്ചു വീ­ട്ടി­ലെ­ത്തി…;

തെ­ങ്ങു­കൾ­ക്കു് ത­ട­മെ­ടു­ത്തു് ക്ഷീ­ണി­ച്ചു് പു­റം­തി­ണ്ണ­യിൽ നീ­ണ്ടു മ­ലർ­ന്നു് മ­യ­ങ്ങു­ക­യാ­ണു് ഞാൻ.

‘തടിയാ… മാ­ളൂ­നെ നോ­ക്ക­ണം…’ പാതി മ­യ­ക്ക­ത്തിൽ ക­ണ്ണു­കൾ തു­റ­ക്കാ­തെ ഞാൻ മൂളി. ഉ­ച്ച­വെ­യി­ലേ­റ്റ­തി­ന്റെ ത­ളർ­ച്ച­യാ­വാം, വീ­ണ്ടും മ­യ­ങ്ങി­പ്പോ­യി.

ഉ­റ­ക്ക­ത്തി­ലെ­പ്പോ­ഴോ അ­മ്മ­യു­ടെ ആർ­പ്പു­വി­ളി കേ­ട്ടാ­ണു് ഞെ­ട്ടി­യെ­ഴു­ന്നേ­റ്റ­തു്. മാ­ളു­വി­നെ കൈ­യി­ലെ­ടു­ത്തു് ദേ­ഷ്യ­ത്തിൽ ചു­വ­ന്ന മു­ഖ­വു­മാ­യി ആർ­ത്തു ക­ര­ഞ്ഞു കൊ­ണ്ടു് എ­ന്തൊ­ക്കെ­യോ പ­റ­ഞ്ഞു് എന്നെ പ്രാ­കു­ക­യാ­ണ­മ്മ. കൈ­ക്കു­ഞ്ഞു് ശ്വാ­സ­മെ­ടു­ക്കാ­നാ­വാ­ത്ത വിധം വി­ങ്ങി­ക്ക­ര­യു­ന്നു.

എ­നി­ക്കൊ­ന്നും മ­ന­സ്സി­ലാ­യി­ല്ല.

ജ്യേ­ഷ്ഠ­ന്റെ ഭാര്യ ഓ­ടി­വ­ന്നു് മാ­ളു­വി­നെ അ­മ്മ­യു­ടെ കൈയിൽ നി­ന്നു വാ­ങ്ങി ചീ­റ്റ­പ്പു­ലി­യെ­പ്പോ­ലെ എ­ന്നെ­യൊ­ന്നു നോ­ക്കി. അ­വ­രു­ടെ ക­ണ്ണു­ക­ളി­ലും ക­ത്തു­ന്ന കോപം.

കാ­ര്യ­മ­റി­യാ­തെ ഞാൻ അ­ന്ധാ­ളി­ച്ചു നി­ന്നു.

‘ഈ ത­ടി­മാ­ട­നോ പോ­ട്ടെ, അ­മ്മ­യും ശ്ര­ദ്ധി­ച്ചി­ല്ലേ…’ അവർ അ­മ്മ­യോ­ടു് അ­ത്ത­ര­ത്തിൽ ഒച്ച വെ­ക്കു­ന്ന­തു് ആ­ദ്യ­മാ­യാ­ണു് കാ­ണു­ന്ന­തു്.

‘ഞാനീ മടയനെ ഏൽ­പ്പി­ച്ചു് പോ­യ­താ­ണ്… പ­റ്റി­ല്ലെ­ങ്കി പ­റ­ഞ്ഞാ­മ്മ­തി­യാ­രു­ന്ന്… കൊറേ തടി ഉ­ണ്ടാ­യാ­മാ­ത്രം പോരാ… കൊ­റ­ച്ചൊ­ക്കെ ബോധം വേണം മ­നു­ഷ്യ­നാ­യാ­ല്.’

ക­ര­യു­ന്ന കു­ഞ്ഞി­ന്റെ ദേ­ഹ­മാ­സ­ക­ലം പ­രി­ശോ­ധി­ക്കു­ന്ന­തി­നി­ട­യി­ലാ­ണു് അ­മ്മ­യ­തു് പ­റ­ഞ്ഞ­തു്.

‘ണ്ടാ­യ്ര്ന്ന കോ­ഴീ­നെ മു­ഴു­വൻ പി­ടി­ച്ചു് തി­ന്നു് തീർ­ത്ത്… ഇപ്പൊ പ­ട്ടാ­പ്പ­ക­ല് മ­ന്ഷ്യ­മ്മാ­രെ പി­ടി­ക്കാ­നെ­റ­ങ്ങ്യേ­ക്കാ­ണ്… ന്ന്ട്ടും അ­യ്ന്റെ കലി അ­ട­ങ്ങീ­ട്ടി­ല്ല… വി­രി­പ്പും വ­ലി­ച്ചോ­ണ്ടാ­ണ­തു് വ­ട­ക്കോ­ട്ടോ­ടീ­ത്… ചാ­വാ­ലി­ക്കു­റു­ക്കൻ.’

മു­ഴു­വ­നാ­യ­ല്ലെ­ങ്കി­ലും, കാ­ര്യ­ങ്ങ­ളു­ടെ ഏ­ക­ദേ­ശ­രൂ­പം പി­ടി­കി­ട്ടി­യ ഞാൻ ധൃ­തി­യിൽ വീ­ടി­ന്റെ വ­ട­ക്കു വ­ശ­ത്തു­ള്ള കി­ണ­റ്റി­ന­ടു­ത്തേ­ക്കു് ചെ­ന്നു. കി­ണ­റി­നു കു­റ­ച്ചു് ദൂ­ര­ത്താ­യി തൊ­ടി­യി­ലേ­ക്കു് നോ­ക്കി­യ­പ്പോൾ കണ്ടു; ചാ­വാ­ലി­യൊ­ന്നു­മ­ല്ല, ത­ടി­ച്ചു കൊ­ഴു­ത്തു് ത­വി­ട്ട്നി­റ­ത്തി­ലു­ള്ള കു­റു­ക്കൻ. മാളു കി­ട­ന്നി­രു­ന്ന പ്ലാ­സ്റ്റി­ക് വി­രി­യും മ­ട­ക്കു­ക­ളാ­ക്കി ത­ല­യ്ക്ക­ടി­യിൽ വെ­ക്കാ­റു­ള്ള വെ­ള്ള­ത്തു­ണി­യും ക­ടി­ച്ചു് കു­ത­റു­ക­യാ­ണ­വൻ.

കാ­ല­ടി­യൊ­ച്ച കേ­ട്ടി­ട്ടാ­വ­ണം, ഞാൻ വ­ന്ന­ത­റി­ഞ്ഞ­തു്. കി­ണ­റി­ന­ടു­ത്തു നിൽ­ക്കു­ന്ന എന്നെ ചു­വ­ന്ന ക­ണ്ണു­കൾ കൊ­ണ്ടു് രൂ­ക്ഷ­മാ­യൊ­ന്നു നോ­ക്കി­യ ശേഷം അവൻ വിരി കീ­റു­ന്ന പ്ര­വൃ­ത്തി തു­ടർ­ന്നു.

‘അല്ല മോളേ… കോ­ലാ­യി­ല് കെ­ട­ത്തി ത­ടി­യ­നെ ഏൽ­പ്പി­ച്ചു് ഞാ­ന­ക­ത്തേ­ക്കു് പോയതാ… ക­ര­ച്ചി­ല് കേ­ട്ടു് നോ­ക്കു­മ്പം കു­ഞ്ഞി­ന്റെ അ­ടു­ത്തു് കു­റു­ക്കൻ… ഓ­ടി­പ്പോ­യി കു­ട്ടീ­നെ എ­ടു­ത്ത­പ്പം കു­ഞ്ഞി­നെ കി­ട്ടാ­ത്ത ദേ­ഷ്യ­ത്തി­ല് വി­രി­യും ക­ടി­ച്ചോ­ണ്ടു് ഓടി… ത­ടി­യ­നാ­ണെ­ങ്കി കൂർ­ക്കം­വ­ലി­ച്ചൊ­റ­ക്കോം.’

ഉ­മ്മ­റ­ത്തു നി­ന്നു­ള്ള അ­മ്മ­യു­ടെ വാ­ക്കു­കൾ കേ­ട്ട­പ്പോൾ എന്റെ ഉ­ള്ളി­ലെ കനൻ തെ­ളി­ഞ്ഞെ­രി­ഞ്ഞു. ഒ­റ്റ­ക്കു­റു­ക്കൻ അ­പ­ക­ട­കാ­രി­യാ­ണു്. കേ­ട്ട­റി­യാം… പക്ഷേ, അ­മ്മ­യ­പ്പോൾ വ­ന്നി­ല്ലാ­യി­രു­ന്നെ­ങ്കിൽ… വെ­ള്ള­ത്തു­ണി­യു­ടെ സ്ഥാ­ന­ത്തു് മാളു…!

ഞാൻ നി­ല­ത്തു കൂടി കണ്ണു പാ­യി­ച്ചു.

അതാ…, എന്റെ വലതു വ­ശ­ത്താ­യി അ­ടു­ത്തു തന്നെ, വീ­ടി­ന്റെ ചു­മ­രിൽ ചാരി ഒരു വാ­ക്ക­ത്തി. പു­റം­പ­ണി­ക്കെ­ടു­ന്ന­താ­ണു്. മൂർ­ച്ച­ക്കു­റ­വു കാണും.

‘ത­ടി­യ­ന്റെ ഏറ് കൊ­ണ്ടു് ന്റെ മോ­ന്റെ തല പൊ­ട്ടി… ചോര വ­ര്ണ­തു് കണ്ടോ…’

രാ­ജ­ന്റെ ചോ­ര­യൊ­ലി­ക്കു­ന്ന മുഖം കാ­ണി­ച്ചു് വീ­ട്ടിൽ വ­ന്നു് അ­വ­ന്റെ അമ്മ പ­റ­ഞ്ഞ­താ­ണു്. എ­ട്ടാ­മ­തി­ലോ ഒ­മ്പ­താം ത­ര­ത്തി­ലോ പ­ഠി­ക്കു­മ്പോ­ഴാ­ണ­തു്. പ­തി­വു­പോ­ലെ അ­ന്നും കി­ട്ടി അ­മ്മ­യു­ടെ സ­മ്മാ­നം, ഇ­ല­യു­ഴി­ഞ്ഞെ­ടു­ത്ത നീളൻ പു­ളി­വ­ടി കൊ­ണ്ടു്.

തീരെ മെ­ലി­ഞ്ഞ രാ­ജ­ന്റെ­യ­ത്ര വേഗത ത­നി­ക്കി­ല്ല, ക­ളി­യാ­ക്കി­പ്പാ­ഞ്ഞ അ­വ­ന്റെ പുറകെ ഓടാൻ. പ­ന്തു­ക­ളി­ക്കു­ന്ന പാ­ട­ത്താ­യ­തു കൊ­ണ്ടു് തി­ര­ഞ്ഞി­ട്ടു് ഒ­ന്നും കി­ട്ടി­യി­ല്ല. ഒ­ടു­ക്കം, ‘വേണ്ട’ എന്നു കരുതി ഒ­ഴി­വാ­ക്കി­യ­താ­ണു്. കു­റ­ച്ചു ദൂ­ര­മെ­ത്തി­യ­പ്പോൾ അവനു് ധൈ­ര്യം വർ­ദ്ധി­ച്ചു. അവൻ വീ­ണ്ടും ഉ­റ­ക്കെ ക­ളി­യാ­ക്കി. തെ­ങ്ങിൻ ചു­വ­ട്ടിൽ നി­ന്നു കി­ട്ടി­യ വെ­ള്ള­ക്ക­യെ­ടു­ത്ത­തും അവൻ പി­ന്നെ­യും ഓടി. ‘ഇ­നി­യെ­ന്നെ­ക്കി­ട്ടി­ല്ലാ…’ എന്നു ക­രു­തി­ക്കാ­ണും, പി­ന്നെ­യും അവൻ ക­ളി­യാ­ക്കി വി­ളി­ച്ചു…:

‘നീ പോടാ… തടിയാ…’

പ­ള്ളി­ക്കൂ­ട­ത്തി­ലെ മി­ക­ച്ച ഓ­ട്ട­ക്കാ­ര­നാ­യ അ­വ­ന്റെ വേഗത എ­നി­ക്കു് മ­ന­പ്പാ­ഠ­മാ­ണു്. മ­ച്ചി­ങ്ങ­യു­ടെ ഭാ­ര­വും അ­വ­ന്റെ കാ­ലി­ന്റെ ദി­ശ­യും വേ­ഗ­വും അ­ള­ന്നു തൂ­ക്കി ഇ­ട­തു­കൈ കൊ­ണ്ടു് ഒ­രൊ­റ്റ­യേ­റ്… മ­ഴ­വി­ല്ലാ­കൃ­തി­യിൽ വ­ള­ഞ്ഞു്, പ­റ­ന്നു് വെ­ള്ള­ക്ക ചെ­ന്നു കൊ­ണ്ട­തു് അ­വ­ന്റെ തി­രു­നെ­റ്റി­യു­ടെ തൊ­ട്ടു­മു­ക­ളിൽ. മു­ന്നിൽ നി­ന്നെ­റി­ഞ്ഞ പോലെ! തൊ­ലി­യ­ടർ­ന്ന വെ­ള്ള­ക്ക­യ­താ… നി­ല­ത്തു വീ­ണ­പ്പോൾ രണ്ടു ക­ഷ്ണ­ങ്ങൾ!

പു­ളി­വ­ടി പിൻ­തു­ട­ക­ളിൽ ഒ­ന്നി­നു മീതെ പ­ല­താ­യി വ­ര­ക­ളി­ട്ട­പ്പോ­ഴും, ‘തടിയാ…’ എന്നു വി­ളി­ച്ചു ക­ളി­യാ­ക്കി­യി­ട്ടാ­ണെ­ന്നു് ഞാൻ പ­റ­ഞ്ഞി­ല്ല, അ­ച്ഛ­നോ­ടും, അ­മ്മ­യോ­ടും…, ആ­രോ­ടും.

മ­റ്റൊ­രി­ക്കൽ, ‘തടിയൻ എ­ട­ത്തേ­ക്കൈ­യ്യ­നാ… ഉന്നം പെ­ഴ­ക്കൂ­ല.’ മാ­ന­ത്തോ­ളം നീ­ണ്ടു­യർ­ന്ന നാ­ട്ടു­തെ­ങ്ങിൽ നി­ന്നും ഞാ­നെ­റി­ഞ്ഞു വീ­ഴ്ത്തി­യ ക­രി­ക്കു­കൾ ഓ­രോ­ന്നെ­ടു­ത്തു് കൂർ­പ്പി­ച്ച വടി കൊ­ണ്ടു് കു­ത്തി­ത്തു­ള­ച്ചു് വെ­ള്ളം ഊ­റ്റി­ക്കു­ടി­ക്കു­മ്പോൾ കൂ­ട്ടു­കാ­രിൽ ചിലർ ര­ഹ­സ്യ­മാ­യി പ­റ­ഞ്ഞ­താ­ണു്. അ­ന്നു്, ‘ഇ­വ­രെ­ക്കൂ­ടി പി­ണ­ക്കി­യാൽ ഇനി കൂ­ട്ടു­കാ­രാ­യി ആ­രു­മു­ണ്ടാ­വി­ല്ലെ’ന്നു കരുതി കേൾ­ക്കാ­ത്ത­തു പോലെ നി­ന്നു. ഉ­ള്ളി­ലു­ണർ­ന്ന സ­ങ്ക­ടം അ­വി­ടെ­ത്ത­ന്നെ­യൊ­തു­ക്കി; എന്റെ ക­റു­ത്ത ത­ടി­ക്കു­ള്ളിൽ.

പ്ലാ­സ്റ്റി­ക് വിരി കീ­റി­പ്പ­റി­ച്ചു് തു­ണ്ട­ങ്ങ­ളാ­ക്കി­യ ശേഷം മാ­ളു­വി­ന്റെ ത­ല­യി­ണ­ത്തു­ണി­യാ­ണി­പ്പോൾ കു­റ­ക്കൻ ക­ടി­ച്ചു കു­ട­യു­ന്ന­തു്.

ശ്ര­ദ്ധ­മാ­റാ­തി­രി­ക്കാൻ അവനെ മാ­ത്രം നോ­ക്കി പ­തു­ക്കെ വ­ല­ത്തോ­ട്ടു നീ­ങ്ങി കു­നി­ഞ്ഞ­തും അ­വ­നെ­ന്നെ­ക്ക­ണ്ടു. ക­ടി­ച്ചു പി­ടി­ച്ച തു­ണി­യു­മാ­യി അവൻ പ­റ­മ്പി­ന്റെ കി­ഴ­ക്കു­ഭാ­ഗ­ത്തേ­ക്കു പാ­ഞ്ഞു…

മ­റ്റെ­ങ്ങും നോ­ക്കാ­തെ അ­വ­ന്റെ സ­ഞ്ചാ­ര­ദി­ശ­യും വേ­ഗ­ത­യും ഞാൻ മ­ന­ക്ക­ണ­ക്കു കൂ­ട്ടി, എന്റെ ഇടതു കൈ­യ്യി­ലു­ട­ക്കി­യ വാ­ക്ക­ത്തി­യു­ടെ ഭാ­ര­വും.

ആഞ്ഞു വീശി ഒ­റ്റ­യേ­റ്…

അ­വ­ന്റെ വേഗം വെ­ച്ചു്, ഒ­ന്ന­ല്ല… ‘ഒന്നര മുഴം മു­മ്പേ…’

ത­ട­മെ­ടു­ത്തു പ­കു­തി­യാ­ക്കി­യ തെ­ങ്ങി­ന­ടു­ത്തേ­ക്കാ­ണ­വ­ന്റെ ഓട്ടം…, എന്റെ ഏറും.

അ­വ­ന്റെ തല ല­ക്ഷ്യ­മാ­യി ക­റ­ങ്ങി­ക്കു­തി­ച്ചു­പ­റ­ന്ന വാ­ക്ക­ത്തി­ക്കു് ചെ­ത്തി­പ്പൂ­ത്ത­ണ്ടും വാ­ഴ­ത്തൂ­മ്പും കാ­പ്പി­ത്ത­ണ്ടു­ക­ളു­മൊ­ന്നും നേരിയ ത­ട­സ്സം പോ­ലു­മ­ല്ലാ­യി­രു­ന്നു. അ­തി­നെ­യൊ­ക്കെ നി­ഷ്പ്ര­യാ­സം മു­റി­ച്ചും ച­ത­ച്ചും കീ­റി­യും കാ­റ്റിൽ പ­റ­പ്പി­ച്ചു കൊ­ണ്ടു് വാ­ക്ക­ത്തി പാ­ഞ്ഞു, ച­ക്ര­വാ­ള് ക­ണ­ക്കെ.

എ­ന്നാൽ…, എന്റെ ശി­ര­സ്സി­ന്റെ വ­ല­തു­കോ­ണിൽ നി­ന്നു­ദി­ച്ച നി­ഗ­മ­ന­ങ്ങ­ളെ അ­പ്പാ­ടെ തെ­റ്റി­ച്ചു­കൊ­ണ്ടു് തെ­ങ്ങി­ന്റെ മ­റു­ഭാ­ഗ­ത്തു കൂ­ടി­യാ­ണു് അവൻ ഓ­ടി­യ­തു്. അതു കൊ­ണ്ടു്… അ­തു­കൊ­ണ്ടു മാ­ത്രം ത­ല­യി­ണ­ത്തു­ണി­യ­ട­ക്കം അ­വ­ന്റെ വായ കീറി പ­ല്ല­റു­ക്കേ­ണ്ടി­യി­യി­രു­ന്ന ക­ത്തി­വാ­യ്ത്ത­ല തെ­ങ്ങിൻ­തൊ­ലി­യെ വി­ല­ങ്ങ­നെ ചീ­ന്തി­പ്പൊ­ളി­ച്ചു് മൂ­പ്പെ­ത്തി­യ കാ­ത­ലിൽ തട്ടി ത­റ­ച്ചു നി­ന്നു. ഒ­ന്നു­ര­ണ്ടു് നൊ­ടി­യ­ട അ­തി­ന്റെ പി­ടി­യൊ­ന്നു വി­റ­ച്ചു­വെ­ന്നു തോ­ന്നു­ന്നു.

അ­പ്പോൾ തെ­ങ്ങിൽ­നി­ന്നു­യർ­ന്ന ശീൽ­ക്കാ­രം കാ­റ്റു കൊ­ണ്ടോ അതോ… ശു­ശ്രൂ­ഷ­ക­ന്റെ ക­ത്തി­യേ­റു കൊ­ണ്ടി­ട്ടോ…?

ഉ­മ്മ­റ­ത്തു നി­ന്നും ഉ­യർ­ന്നു കേട്ട മാ­ളു­വി­ന്റെ നിർ­ത്താ­തെ­യു­ള്ള ക­ര­ച്ചിൽ ഉ­ള്ളി­ലെ­രി­ഞ്ഞ കോ­പ­ക്ക­ന­ലി­നെ ആ­ളി­ക്ക­ത്തി­ച്ചു. മ­റ്റെ­ല്ലാം ഞാൻ മ­റ­ന്നു. ഉ­ടു­ത്തി­രു­ന്ന­തു് മു­ട്ടി­നു് മു­ക­ളി­ലെ­ത്തു­ന്ന മു­ഷി­ഞ്ഞൊ­രു തോർ­ത്തു­മു­ണ്ടാ­ണു്.

തോർ­ത്തു­മു­ണ്ടു് കൗ­പീ­ന­ച്ച­ര­ടി­നു മു­ക­ളി­ലൂ­ടെ ഒന്നു കൂടി വ­ലി­ച്ചു മു­റു­ക്കി കെ­ട്ടി തൊ­ടി­യി­ലേ­ക്കു ഞാൻ ചാടി.

അ­വ­ന്റെ പു­റ­കെ­ത്ത­ന്നെ ഓടി…

പ­റ­മ്പി­ന്റെ അ­തി­രു­ക­ഴി­ഞ്ഞാൽ തോ­ടാ­ണു്. അതു ക­ഴി­ഞ്ഞാൽ അ­ങ്ങാ­ടി­യിൽ നി­ന്നു് പാ­റ­മ­ട­യി­ലേ­ക്കു­ള്ള മൺപാത. അ­തി­ന­പ്പു­റം ആ­ഴ­ത്തിൽ ചളി പു­ത­ഞ്ഞ ത­ണ്ണീർ­ത്ത­ടം.

അവൻ അ­തി­രി­ന­ടു­ത്തെ­ത്തി­യി­രി­ക്കു­ന്നു.

തെ­ങ്ങി­ന­ടു­ത്തെ­ത്തി­യ­തും ഓ­ട്ട­ത്തി­നി­ട­യ്ക്കു ഞാ­ന­റി­യാ­തെ തന്നെ തൂ­മ്പ­ത്താ­ഴിൽ കൈ­പ്പ­ത്തി പ­തി­ഞ്ഞു. ഒരു നൊ­ടി­യു­ടെ അംശം പോലും നി­ന്നി­ല്ല, ഓടി…

തൊ­ടി­യിൽ എ­വി­ടെ­യൊ­ക്കെ, എ­ന്തൊ­ക്കെ മ­ര­ങ്ങ­ളു­ണ്ടെ­ന്നു് എ­നി­ക്ക­റി­യാം, അ­വ­നെ­ക്കാൾ. അ­തു­കൊ­ണ്ടു തന്നെ വേ­ഗ­ത­ക്കു­റ­വു് എന്നെ ബാ­ധി­ച്ചി­ല്ലാ.

ത­ല­പ്പൊ­ക്ക­ത്തി­ലു­ള്ള ചെ­മ്പ­ര­ത്തി­ക്കാ­ടി­നെ മു­ഖ­വും നെ­ഞ്ചും കൊ­ണ്ടു് വ­ക­ഞ്ഞു മാ­റ്റി അതിരു ക­ട­ന്നു. ന­ട­ന്നു ക­ട­ന്നാൽ നാ­ല­ഞ്ച­ടി വെ­ക്കേ­ണ്ട തോ­ട്ടി­ന്ന­ക്ക­രെ­യെ­ത്തി­യ എന്റെ കാൽ­വി­ര­ലു­ക­ളി­ലൊ­ന്നു പോലും ഒ­ട്ടും ന­ന­ഞ്ഞി­ട്ടി­ല്ലാ­യി­രു­ന്നു.

ര­ണ്ടാ­ളാ­ഴ­ത്തി­ലാ­ണു പാത. തി­ട്ട­യിൽ നി­ന്നും മൺ­പാ­ത­യി­ലേ­ക്കു ചാ­ടി­യ­പ്പോൾ ‘നി­ല­മെ­ത്തു­ന്നി­ല്ലാ…’ എന്നു തോ­ന്നി.

കാ­റ്റു തട്ടി തോർ­ത്തു­യർ­ന്നി­രി­ക്കാം…

എന്റെ പെ­രു­ങ്കാ­ലു­കൾ ഭൂ­മി­യിൽ പ­തി­യും­മു­മ്പേ കു­റ­ച്ചു ദൂരെ, വ­ല­തു­വ­ശ­ത്താ­യി ഞാ­ന­വ­നെ കണ്ടു; വി­ജ­ന­മാ­യ പാ­ത­യു­ടെ ന­ടു­വി­ലി­ട്ടു് വെ­ള്ള­ത്തു­ണി ക­ടി­ച്ചു കു­ത­റു­ക­യാ­ണ­വൻ.

അമ്മ പ­റ­ഞ്ഞ­തു് വാ­സ്ത­വം തന്നെ; ‘അ­വ­ന്റെ കലി അ­ട­ങ്ങി­യി­ട്ടി­ല്ല…!’

അ­രി­ച്ചാ­ക്കി­ന്റെ ഭാ­ര­മു­ള്ള ശ­രീ­ര­ത്തെ താ­ങ്ങി നിർ­ത്തു­ന്ന വീ­ട്ടി­ത്തൂ­ണു­ക­ണ­ക്കെ­യു­ള്ള കാ­ലു­കൾ, ക­രി­ങ്ക­ല്ലു­ക­യ­റ്റി­യ ലോ­റി­ച്ച­ക്ര­ങ്ങൾ ഉ­രു­ണ്ടു­റ­ച്ച ചെ­മ്മ­ണ്ണിൽ പ­തി­ഞ്ഞ­പ്പോ­ഴു­ണ്ടാ­യ പ്ര­ക­മ്പ­ന­ത്തി­ലൂ­ടെ തി­രി­ച്ച­റി­ഞ്ഞി­ട്ടാ­വാം അ­വ­നെ­ന്നെ ത­ല­യു­യർ­ത്തി നോ­ക്കി­യ­തു്.

അവിടം വരെ ഞാ­നെ­ത്തു­മെ­ന്നു് അവനും പ്ര­തീ­ക്ഷി­ച്ചി­ല്ലാ­യി­രി­ക്കും, ക­ടി­ച്ചു പി­ടി­ച്ച തുണി വി­ടാ­തെ അവൻ വീ­ണ്ടും കു­തി­ച്ചു പാ­ഞ്ഞു.

‘ഭാ­ഗ്യം… പാ­ട­ത്തേ­ക്ക­ല്ല…!’ ആ­യി­രു­ന്നെ­ങ്കിൽ ഈ ശ­രീ­ര­വും വെ­ച്ചു് ച­ളി­ക്കു­ണ്ടിൽ ഒ­ന്നും ചെ­യ്യാ­നാ­വി­ല്ലാ­യി­രു­ന്നു.

മാ­ളു­വി­ന്റെ ത­ല­യ­ണ­ത്തു­ണി നി­ല­ത്തി­ടാ­ത്ത­തു കൊ­ണ്ടാ­ണെ­ന്നു തോ­ന്നു­ന്നു, അ­രി­ശ­മെ­നി­ക്കു് വീ­ണ്ടും വീ­ണ്ടും വർ­ദ്ധി­ച്ചു. ‘ഓനെ കി­ട്ട്യേ പറ്റൂ…’ എന്ന നി­ശ്ച­യ­ത്തിൽ പുറകെ ഞാനും കു­തി­ച്ചു, ഒ­ട്ടും കി­ത­യ്ക്കാ­തെ.

ഓ­ടു­ന്ന­തു് വാ­യ­ന­ശാ­ല­യു­ടെ മു­മ്പി­ലൂ­ടെ­യാ­ണെ­ന്നും, റേ­ഷൻ­ക­ട­യിൽ നീണ്ട നി­ര­യാ­ണെ­ന്നും അച്ഛൻ ആ കൂ­ട്ട­ത്തി­ലെ­വി­ടെ­യോ ഉ­ണ്ടെ­ന്നു­മൊ­ക്കെ ആ­ര­റി­യാൻ…!

ഉ­ടു­ത്തി­രി­ക്കു­ന്ന തോർ­ത്തു മു­ണ്ടി­നു്, നേരെ നിൽ­ക്കു­മ്പോൾ കൂടി വ­ണ്ണി­ച്ച ക­രി­ന്തു­ട­ക­ളെ മ­റ­യ്ക്കാ­നാ­വി­ല്ല എ­ന്ന­തു­പോ­ലും ഞാൻ മ­റ­ന്നു പോ­യി­രു­ന്നു.

പക മാ­ത്ര­മാ­ണു­ള്ളിൽ… ആകാശം മു­ട്ടെ ആ­ളി­ക്ക­ത്തു­ന്ന, ത­ടി­യ­ന്റെ തീ­പ്പ­ക…!!

ഇ­രു­വ­ശ­ങ്ങ­ളി­ലെ ആൾ­ക്കൂ­ട്ട­ങ്ങ­ളിൽ നി­ന്നും ആ­രൊ­ക്കെ­യോ എ­ന്തൊ­ക്കെ­യോ ഉ­റ­ക്കെ വി­ളി­ച്ചു പ­റ­യു­ന്നു­ണ്ടു്. ഒ­ന്നും കേ­ട്ടി­ല്ല. ആ­രെ­യും ക­ണ്ടി­ല്ല.

കാ­ണു­ന്ന­തു് നിലം തൊ­ടാ­തെ ചെ­മ്പൊ­ടി പാ­റ്റി പ­റ­ക്കു­ന്ന നാലു കാ­ലു­കൾ മാ­ത്രം…, ചെ­വി­യിൽ അ­ല­യ­ടി­ച്ചു കേൾ­ക്കു­ന്ന­തു് മാ­ളു­വി­ന്റെ വി­ങ്ങി­ക്കെ­ാ­ണ്ടു­ള്ള ക­ര­ച്ചിൽ, പി­ന്നെ… അ­മ്മ­യു­ടെ മു­റ­വി­ളി­യും…;

“ത­ടി­യ­നെ ഏൽ­പ്പി­ച്ച­താ­യി­രു­ന്നു…”

മു­ക്ക­വ­ല­യി­ലെ ആ­ലിൻ­ത­റ­യ്ക്ക­ടു­ത്തെ­ത്തി­യ­പ്പോൾ അവൻ ഒരു നി­മി­ഷം ശ­ങ്കി­ച്ചു നി­ന്ന­താ­യി തോ­ന്നു­ന്നു; ‘ഇനി ഏതു വഴി…?’

ഒ­രേ­യൊ­രു നി­മി­ഷം…

അ­വ­ന്റെ ചോ­ദ്യ­ത്തി­നു­ത്ത­രം ത­ല­ച്ചോ­റിൽ നി­ന്നു് സിരകൾ വഴി കാ­ലു­ക­ളി­ലേ­ക്കെ­ത്തും മു­ന്നേ… തൂ­മ്പ­യു­ടെ മൂടു് പ­തി­ഞ്ഞു് തല പൊ­ട്ടി… ത­ല­യി­ണ­ത്തു­ണി നി­ല­ത്തു വീണു. ഒന്നു മു­ര­ണ്ടെ­ങ്കി­ലും ശൗ­ര്യം ഒ­ട്ടും വി­ടാ­തെ തി­രി­ഞ്ഞു ചാടി എന്റെ ന­ഗ്ന­മാ­യ വ­ല­ത്തേ തു­ട­യി­ലെ ഉറച്ച പേ­ശി­ക­ളി­ലേ­ക്കു് അ­സ്ഥി­യ­ട­ക്കം അ­ടർ­ത്തി­യെ­ടു­ക്കാ­നെ­ന്ന പോലെ, കൂർ­ത്തു നീണ്ട കോ­മ്പ­ല്ലു­ക­ള­മർ­ത്താ­നൊ­രു ശ്ര­മ­മ­വൻ ന­ട­ത്തി…

ര­ണ്ട­ര­യ­ടി പു­റ­കോ­ട്ടു നീ­ങ്ങു­മ്പോൾ തന്നെ തൂ­മ്പ­ത്താ­ഴിൽ ഇ­ട­തു­കൈ മു­ന്നി­ലും മറുകൈ പു­റ­കി­ലും പി­ടി­ച്ചു്, ന­ട്ടെ­ല്ലോ­ളം പിൻ­വ­ലി­ച്ചു് ആഞ്ഞു വീശി ഒ­രൊ­റ്റ­യ­ടി… ക്രൗ­ര്യ­ത്തോ­ടെ ചു­വ­ന്നു ക­ത്തി­യി­രു­ന്ന അ­വ­ന്റെ വ­ല­ത്തേ­ക്ക­ണ്ണു് പു­റ­ത്തേ­ക്കു തള്ളി… കൂടെ, മേൽ­ത്താ­ടി­യി­ലെ മൂ­ന്നു­നാ­ലു പ­ല്ലു­കൾ കൊ­ഴു­ത്ത ചോ­ര­യ­ട­ക്കം പൊ­ടി­മ­ണ്ണിൽ.

ഒന്നു നിന്ന അവൻ, ഒ­റ്റ­ക്ക­ണ്ണു കൊ­ണ്ടു് എന്നെ നോ­ക്കാ­നാ­യി ത­ല­യു­യർ­ത്തി­യ­തും മൂ­ന്നാ­മ­ത്തെ അടി നെ­റു­ക­യിൽ… മ­ണ്ണി­ലേ­ക്കു് പ­തി­യും മു­മ്പേ ആ ഊ­ള­രാ­ക്ഷ­സ­ന്റെ ത­ല­ച്ചോർ പു­റ­ത്തു ചാടി… നാവു നീ­ണ്ടു…

പി­ന്നെ­യ­വൻ ശ­ബ്ദ­മു­ണ്ടാ­ക്കി­യി­ല്ല… അ­ന­ങ്ങി­യി­ല്ല.

പി­ഞ്ഞി­ക്കീ­റി­യ മാ­ളു­വി­ന്റെ ത­ല­യി­ണ­ത്തു­ണി ചു­ടു­ചോ­ര കൊ­ണ്ടു ചു­വ­ന്നു. ചു­ണ്ണാ­മ്പു പൂശിയ ആൽ­ത­റ­യു­ടെ വ­ശ­ങ്ങ­ളിൽ മു­റു­ക്കി­ത്തു­പ്പി­യ ക­ണ­ക്കെ ചോ­ര­ത്തു­ള്ളി­കൾ തെ­റി­ച്ചു വീണു.

ദാ­ഹ­മാ­യി­രു­ന്നു…; എന്റെ മാ­ളു­വി­നെ ക­ടി­ച്ചു കീറാൻ വ­ന്ന­വ­നോ­ടു­ള്ള പ്ര­തി­കാ­ര­ദാ­ഹം…

അതോ…,

കോ­പ­മാ­യി­രു­ന്നോ… ‘തടിയൻ…’ എന്നു വി­ളി­പ്പേ­രി­ട്ട­വ­രോ­ടു­ള്ള അ­ട­ങ്ങാ­ത്ത കോപം…!!?

വ­ല­ത്തേ തോളിൽ ശ­ത്രു­ജ­ഡ­വും ഇ­ടം­കൈ­യിൽ തൂ­മ്പ­യു­മാ­യി അ­ങ്ങാ­ടി­യി­ലൂ­ടെ തി­രി­ച്ചു ന­ട­ക്കു­മ്പൊ­ഴും ഞാൻ ആ­രെ­യും ശ്ര­ദ്ധി­ച്ചി­ല്ല.

കാ­ട­ന്റെ നാ­ക്കിൽ നി­ന്നു­റ്റി­വീ­ഴു­ന്ന ര­ക്ത­ത്തു­ള്ളി­കൾ എന്റെ കാ­ല­ടി­യെ പിൻ­തു­ടർ­ന്നി­രി­ക്കാം.

തെ­ക്കു വ­ശ­ത്തെ അ­തി­രി­നോ­ടു ചേർ­ന്നു്, തി­രി­ച്ച­റി­യാ­നാ­വാ­ത്ത ത­ല­യോ­ടെ ചു­വ­ന്ന തു­ണി­യ­ട­ക്കം അവനെ കു­ഴി­യി­ലി­ട്ടു. കു­ഴി­യിൽ പാതി മ­ണ്ണി­ട്ടു്, അ­ടി­വേ­രോ­ടെ പി­ഴു­തെ­ടു­ത്ത സാ­മാ­ന്യം വലിയ പ്ലാ­വിൻ­തൈ നാ­ട്ടി കുഴി മൂടി.

രാ­ജ­ന്റെ അ­മ്മ­യു­ടെ­ത­ട­ക്കം, നാ­ട്ടു­കാ­രു­ടെ അനേകം ക­ണ്ണു­കൾ പ­റ­മ്പി­ന്റെ അ­തിർ­ത്തി­കൾ­ക്ക­പ്പു­റ­ത്തു നി­ന്നു് ഭീ­തി­യോ­ടെ ഉ­രു­ണ്ടു ക­ളി­ക്കു­ന്ന­തു് കാ­പ്പി­ച്ചെ­ടി­യി­ല­കൾ­ക്കി­ട­യി­ലൂ­ടെ അ­പ്പോൾ മാ­ത്ര­മാ­ണു് ക­ണ്ട­തു്. വീ­ടി­ന്റെ ജാലക അ­ഴി­കൾ­ക്കി­ട­യി­ലും കണ്ടു, പേ­ടി­ച്ച­ര­ണ്ട നാലു് ഉ­ണ്ട­ക്ക­ണ്ണു­കൾ.

പ­റ­മ്പിൽ നി­ന്നും മു­റ്റ­ത്തേ­ക്കു ക­യ­റു­മ്പോൾ ക­ര­ച്ചി­ലി­ല്ല, പ്രാ­ക്കി­ല്ല, ചീ­റ്റ­പ്പു­ലി­ക­ളു­ടെ നോ­ട്ട­മി­ല്ല, എ­ന്തി­നു­മേ­തി­നും അ­ക­ത്ത­ള­ത്തു നി­ന്നു­യ­രു­ന്ന ‘തടിയാ…’ എന്ന വി­ളി­ക­ളു­മി­ല്ല.…

തി­ക­ച്ചും ശാ­ന്തം.

അ­ക­ത്തു നി­ന്നു് മാ­ളു­വി­ന്റെ ക­ളി­ചി­രി മാ­ത്രം ഉ­യർ­ന്നു കേൾ­ക്കാം.

കി­ണ­റ്റിൻ­ക­ര­യിൽ ചെ­ന്നു് ക­വു­ങ്ങിൻ­പാ­ള­യിൽ കോ­രി­യെ­ടു­ത്ത ത­ണു­ത്ത വെ­ള്ളം ഉ­ച്ചി­യിൽ വീ­ഴ്ത്തി­യ­പ്പോൾ മു­ഖ­ത്തും നെ­ഞ്ചി­ലും തു­ട­ക­ളി­ലും പോറിയ മു­റി­വു­ക­ളിൽ വ­ല്ലാ­ത്ത നീ­റ്റൽ……; ‘കാ­പ്പി­മ­ര­ങ്ങ­ളു­ടെ­യും ചെ­മ്പ­ര­ത്തി­യു­ടെ­യും ക­മ്പു­ക­ളു­മേ­റ്റു മു­റി­വേ­റ്റ­താ­വാം.’

‘ഹാ…!’

നീ­റു­മ്പോൾ എ­ന്തെ­ന്നി­ല്ലാ­ത്ത മ­നഃ­സ്സു­ഖം…

ഈറൻ മാറി വന്ന ചെ­റി­യ­ച്ഛ­ന്റെ ക­റു­ത്ത, ത­ടി­ച്ചു­രു­ണ്ട, കൈ­ക­ളി­ലേ­ക്കു് മാ­ളു­വി­നെ നൽ­കു­മ്പോൾ അ­വ­ളു­ടെ അ­മ്മ­യു­ടെ കൈ­ക­ളൊ­ന്നു വി­റ­ച്ചു­വോ…? ഒരു സംശയം. ഉ­ണ്ടാ­വാം; മ­ട­യ­നാ­യ…, ഇ­പ്പോൾ ക്രൂ­ര­നു­മാ­യ ത­ടി­യ­ന്റെ കൈ­ക­ളി­ലേ­ക്കാ­ണ­ല്ലോ അ­ച്ഛ­നി­ല്ലാ­ത്ത തന്റെ മകളെ ഏൽ­പ്പി­ക്കു­ന്ന­തെ­ന്നു് തോ­ന്നി­ക്കാ­ണു­മ­വർ­ക്കു്.

ഒ­ന്നേ­മു­ക്കാൽ ചാൺ വ­ട്ട­ത്തി­ലു­ള്ള, ‘ത­ടി­യ­ന്റെ ഓ­ട്ടു­പി­ഞ്ഞാ­ണ’ത്തിൽ കു­ത്ത­രി­ച്ചോ­റു് കൂ­മ്പാ­ര­മാ­യി വി­ള­മ്പു­മ്പോൾ അ­മ്മ­യു­ടെ വെ­ളു­ത്ത കൈകൾ പി­ശു­ക്കു കാ­ണി­ച്ചി­ല്ല അ­ന്നു്, അല്ല…—അന്നു മുതൽ.

പൂർ­ത്തി­യാ­വാ­ത്ത ത­ട­മെ­ടു­പ്പു് തു­ട­രാൻ പി­റ്റെ­ന്നാൾ തൂ­മ്പ­യെ­ടു­ക്കു­മ്പോ­ഴാ­ണു് അതിൽ പ­റ്റി­യ നാൽ­ക്കാ­ലി­ച്ചോ­ര­യു­ടെ കറയും മണവും പോ­യി­ട്ടി­ല്ലെ­ന്ന­റി­ഞ്ഞ­തു്.

“…സുറാ ശീൽ ശുകൂൽ… മു­ക്മാ­ഫി…!!”

‘എ­ങ്ങോ­ട്ടാ­ടാ നോ­ക്കു­ന്ന­തു്… വേഗം പണി തീർ­ക്കാൻ നോ­ക്കു്… വി­ഡ്ഡീ…!!’

അർ­ബാ­ബി­ന്റെ ചീ­ത്ത­വി­ളി ചോ­ര­ക്ക­റ മ­ണ­മു­ള്ള എന്റെ ഓർ­മ്മ­ക­ളെ തോ­ട്ടു­വെ­ള്ള­ത്തിൽ ക­ഴു­കി­ക്ക­ള­ഞ്ഞു, തൂ­മ്പ­ത്ത­ല­യി­ലേ­തെ­ന്ന പോലെ.

ഞാനാ മൂർ­ച്ച­യേ­റി­യ മു­ന­ക­ളു­ള്ള അ­റ­ബി­ക്കൈ­കോ­ട്ടി­ലേ­ക്കു തന്നെ നോ­ക്കി നിൽ­ക്കു­ക­യാ­ണു്.

“ഹിമാർ… ഹിമാർ…”

കൈ­ക്കോ­ട്ടിൽ നി­ന്നും ശ്ര­ദ്ധ­മാ­റ്റി പു­ല­മ്പി­ക്കൊ­ണ്ടി­രി­ക്കു­ന്ന അർ­ബാ­ബി­ന്റെ മു­ഖ­ത്തേ­ക്കു് ഒറ്റ വ­ട്ട­മേ നോ­ക്കി­യൊ­ള്ളു, അ­യാ­ളു­ടെ കാ­ലു­കൾ അല്പം പി­ന്നോ­ട്ടു് നീ­ങ്ങി. ഒ­രി­ക്ക­ലും ചി­രി­ക്കാ­ത്ത ക­റു­ത്തു് പൊ­ക്കം കു­റ­ഞ്ഞ എന്റെ അർ­ബാ­ബി­ന്റെ കോ­ങ്ക­ണ്ണു­ക­ളിൽ ഭ­യ­ത്തി­ന്റെ നേർ­ത്ത നി­ഴ­ലു­ക­ളോ…!!?

ഞാൻ മു­ന്നോ­ട്ടു നീ­ങ്ങി­ച്ചെ­ന്നു് കൈ­ക്കോ­ട്ടെ­ടു­ത്തു.

യ­ജ­മാ­ന­ന്റെ നാലാം ഭാ­ര്യ­യു­ടെ മാ­ളി­ക­മു­റ്റ­ത്തു് പുതിയ തരം പൂ­ച്ചെ­ടി­കൾ ന­ടാ­നാ­യി മ­ണൽ­ത­രി ക­ലർ­ന്ന ഉ­റ­ച്ച­മ­ണ്ണു് കി­ള­ച്ചു മ­റി­ച്ചു. അ­ബ­ദ്ധ­ത്തിൽ പൊ­ട്ടി­യ പൈ­പ്പു് ഒ­ട്ടി­ച്ചു ശ­രി­യാ­ക്കി.

കൈ ര­ണ്ടും പു­റ­കിൽ കെ­ട്ടി മൗ­നി­യാ­യി തി­രി­ച്ചു ന­ട­ക്കു­ന്ന അർ­ബാ­ബി­നെ­ക്ക­ണ്ട­പ്പോൾ ചി­ന്തി­ച്ചു: ‘സ­ത്യ­ത്തിൽ അർ­ബാ­ബ് ഒരു പാ­വ­മാ­ണു്. ഇ­ത്ര­യൊ­ക്കെ ചെ­യ്തി­ട്ടും അ­യാ­ളെ­ന്നെ ‘തടിയാ…’ എന്നു മാ­ത്രം വി­ളി­ച്ചി­ല്ല­ല്ലേ­ാ!

എന്റെ അർ­ബാ­ബ് എത്ര ന­ല്ല­വൻ!!’.

ബി­നീ­ഷ് പി­ലാ­ശ്ശേ­രി
images/binish.jpg

1986-ൽ കോ­ഴി­ക്കോ­ട്, ഫ­റോ­ക്കി­ലെ കൊ­ട­ക്ക­ല്ലു­പ­റ­മ്പിൽ ജനനം. കോ­ഴി­ക്കോ­ടും തു­ടർ­ന്നു്, വ­യ­നാ­ട്ടി­ലെ സുൽ­ത്താൻ ബ­ത്തേ­രി­യി­ലു­മാ­യി സ്കൂൾ­പ­ഠ­നം. നി­ല­വിൽ കോ­ഴി­ക്കോ­ട്, കു­ന്ദ­മം­ഗ­ല­ത്തി­ന­ടു­ത്തു് പി­ലാ­ശ്ശേ­രി­യിൽ സ­കു­ടും­ബം സ്ഥി­ര­താ­മ­സം. ULCCS എന്ന ക­മ്പ­നി­യിൽ നിർ­മ്മാ­ണ മേ­ഖ­ല­യിൽ ജോലി ചെ­യ്യു­ന്നു.

മാ­താ­പി­താ­ക്കൾ: ബാലൻ, ത­ങ്ക­മ­ണി.

ഭാര്യ: ജിഷ.

മകൻ: ശി­വ­തേ­ജ്.

എ­ഴു­ത്തു­കാ­രെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ക

ഈ കൃതി കൊ­ള്ളാ­മെ­ന്നു് തോ­ന്നി­യാൽ ചുവടെ ചേർ­ത്തി­ട്ടു­ള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്ര­ന്ഥ­കർ­ത്താ­വി­ന്റെ അ­ക്കൗ­ണ്ടി­ലേ­ക്കു് പത്തു രൂപ മുതൽ എത്ര തു­ക­യും നേ­രി­ട്ടു് അ­യ­ച്ചു­കൊ­ടു­ക്കാ­വു­ന്ന­താ­ണു്. ഇ­തി­ലൂ­ടെ സ്വ­ത­ന്ത്ര പ്ര­കാ­ശ­ന­ത്തി­ലേ­യ്ക്കു് കൂ­ടു­തൽ എ­ഴു­ത്തു­കാ­രെ ആ­കർ­ഷി­ക്കു­ക. എ­ഴു­ത്തു­കാർ­ക്കു് ഇ­ട­നി­ല­ക്കാ­രി­ല്ലാ­തെ നേ­രി­ട്ടു് സാ­മ്പ­ത്തി­ക സഹായം നൽകി അ­റി­വു് സ്വ­ത­ന്ത്ര­മാ­ക്കാൻ സ­ഹാ­യി­ക്കു­ക.

images/binish@okaxis.jpg

Download QR Code

കൂ­ടു­തൽ വി­വ­ര­ങ്ങൾ ഇവിടെ.

Colophon

Title: Thadiyan (ml: തടിയൻ).

Author(s): Bineesh Pilasseri.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Short Story, Bineesh Pilasseri, Thadiyan, ബി­നീ­ഷ് പി­ലാ­ശ്ശേ­രി, തടിയൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 24, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Red fox detailed photo, a photograph by Sarvis John . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.