SFNസായാഹ്ന ഫൌണ്ടേഷൻ
images/Paalen.jpg
Succession, a painting by Wolfgang Paalen (1905–1959).
“ആ­ദി­യിൽ വ­ച­ന­മു­ണ്ടാ­യി­രു­ന്നു… ”
സി. ജെ. തോമസ്

എ­വി­ടെ­മെ­വി­ടെ­മെൻ ജ­ന്മ­ദേ­ശം?

എ­വി­ടെ­ന്ന­രു­വി­പോ­ലി­ങ്ങ­ണ­ഞ്ഞു?

ഇവിടെ നി­ന്നി­ന്നീ­മ­രു­ത്തു­പോൽ ഞാ-

നെ­വി­ടേ­ക്കു വേഗം പ­റ­ക്ക­യാ­വാം?

ഓ­മർ­ഖ­യ്യാം

ശാ­ശ്വ­ത­പ്ര­ശ്നം

ലോ­ക­ഗ­തി­യു­ടെ മൂ­ല­ത­ത്ത്വ­മെ­ന്താ­ണെ­ന്ന അ­ന്വേ­ഷ­ണ­മാ­ണു് എല്ലാ ത­ത്ത്വ­ചി­ന്ത­യു­ടേ­യും പ­ര­മ­ല­ക്ഷ്യം. മ­നു­ഷ്യൻ ചി­ന്തി­ക്കു­വാൻ തു­ട­ങ്ങി­യ­തു മുതൽ വി­രാ­മ­മി­ല്ലാ­തെ അവൻ തു­ടർ­ന്നു­പോ­ന്നി­ട്ടു­ള്ള ഒ­ന്നാ­ണു് ഈ പ്ര­വൃ­ത്തി. മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­നു­ള്ള അ­റി­വി­ന്റെ പൊ­തു­മു­തൽ, ഈ ശാ­ശ്വ­ത­പ്ര­ശ്ന­ത്തി­നു­ള്ള വിവിധ ഉ­ത്ത­ര­ങ്ങ­ളു­ടെ ഒരു സ­മു­ച്ച­യ­മാ­ണു്. ഭി­ന്ന­കാ­ല­ങ്ങ­ളിൽ, പല ദേ­ശ­ങ്ങ­ളി­ലാ­യി പലരും ഈ പ്ര­ശ്ന­ത്തി­നു് ഉ­ത്ത­രം പറയാൻ ശ്ര­മി­ച്ചി­ട്ടു­ണ്ടു്. മ­ത­സ്ഥാ­പ­ക­ന്മാർ പല വി­ശ്വാ­സ­ങ്ങൾ സ്ഥാ­പി­ച്ചു. ഭൗ­തി­ക­ശാ­സ്ത്ര­ജ്ഞ­മാർ ത­ത്ത്വ­ങ്ങൾ രൂ­പീ­ക­രി­ച്ചു. മ­നഃ­ശാ­സ്ത്ര­ജ്ഞ­ന്മാർ വേറെ ചില സി­ദ്ധാ­ന്ത­ങ്ങ­ളും. ആ­ധു­നി­ക­കാ­ല­ങ്ങ­ളിൽ സാ­മൂ­ഹ്യ­ശാ­സ്ത്ര­പ­ടു­ക്ക­ളും ചില അ­ഭി­പ്രാ­യ­ങ്ങൾ പു­റ­പ്പെ­ടു­വി­ച്ചു.

ആ­ശ­ക­ളു­ടെ പ­രാ­ജ­യം നി­രാ­ശ­യും ത­ന്മൂ­ലം ദുഃ­ഖ­വും സൃ­ഷ്ടി­ക്കു­ന്നു­വെ­ന്നും, അ­തു­കൊ­ണ്ടു് ആ­ശാ­നി­ഗ്ര­ഹം വഴി ദുഃ­ഖ­നി­വാ­ര­ണം സാ­ധി­ക്കു­മെ­ന്നും ശ്രീ­ബു­ദ്ധൻ സി­ദ്ധാ­ന്തി­ച്ചു. അതിനു പ്രാ­യോ­ഗി­ക­മാ­യി അ­ഹിം­സാ­മാർ­ഗ്ഗം നിർ­ദ്ദേ­ശി­ക്കു­ക­യും ചെ­യ്തു. ഈ­ശ്വ­ര­ന്റെ പി­തൃ­ത്വ­വും അ­തിൽ­നി­ന്നു സം­ഭ­വി­ക്കു­ന്ന മ­നു­ഷ്യ­സാ­ഹോ­ദ­ര്യ­വു­മാ­യി­രു­ന്നു ക്രി­സ്തു­ദേ­വ­ന്റെ പ്ര­ധാ­ന സു­വി­ശേ­ഷം. മ­നു­ഷ്യ­രെ­ല്ലാ­വ­രും ഒരു കു­ടും­ബ­മാ­ണെ­ന്നു­വ­ന്നാൽ സ­മ­സൃ­ഷ്ടി­സ്നേ­ഹ­വും സ­ഹ­ക­ര­ണ­വും അ­നി­വാ­ര്യ­മാ­ണ­ല്ലോ. ന്യൂ­ട്ട­നു് തോ­ന്നി­യ­തു് ആ­കർ­ഷ­ണ­മാ­ണു് ലോ­ക­സ്ഥി­തി­യു­ടെ അ­ടി­സ്ഥാ­ന­മെ­ന്നാ­യി­രു­ന്നു. മാർ­ക്സി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ വൈ­രു­ദ്ധ്യാ­ധി­ഷ്ഠി­ത­വും ച­രി­ത്ര­പ­ര­വു­മാ­യ ഭൗതിക-​കമ്മ്യൂണിസം—ആണു് ശ­രി­യാ­യ ത­ത്ത്വം. ഐൻ­സ്റ്റീൻ വ­ന്ന­പ്പോൾ സർ­വ്വ­ജ്ഞാ­നാ­ടി­സ്ഥാ­ന­മാ­യി ക­ണ്ടെ­ത്തി­യ­തു സാ­പേ­ക്ഷി­ക­സി­ദ്ധാ­ന്ത­മാ­ണു്. ഇ­ങ്ങി­നെ എ­ണ്ണി­യെ­ണ്ണി പ­റ­ഞ്ഞാൽ ഒ­ടു­ങ്ങാ­ത്ത­ത­ര­ത്തിൽ സി­ദ്ധാ­ന്ത­ങ്ങൾ ഉ­ണ്ടാ­യി­ട്ടു­ണ്ടു്. ഇ­വ­യെ­ല്ലാം­ത­ന്നെ പ­ര­സ്പ­രം ബ­ന്ധ­പ്പെ­ട്ട­താ­ണു്; പ­ര­സ്പ­ര­വി­രു­ദ്ധ­ങ്ങ­ളു­മാ­ണു്. അ­തു­കൊ­ണ്ടു്, ഇവയിൽ ഏ­തി­നെ­യെ­ങ്കി­ലും സർ­വ്വാ­ബ­ദ്ധ­മെ­ന്നു പ­റ­ഞ്ഞു ത­ള്ളാ­വു­ന്ന­ത­ല്ല. അ­റി­വു് എ­ല്ലാ­യ്പോ­ഴും പാ­ര­മ്പ­ര്യ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ നി­ല­കൊ­ള്ളു­ന്നു. മ­നു­ഷ്യ­വർ­ഗ്ഗ­ച­രി­ത്ര­ത്തി­ന്റെ ഓ­രോ­ഘ­ട്ട­ത്തിൽ, ഓരോ പ്ര­ത്യേ­ക­പ­രി­ത­സ്ഥി­തി­ക­ളിൽ രൂ­പീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­വ­യാ­ണു് ഈ ത­ത്ത്വ­ങ്ങ­ളിൽ ഓ­രോ­ന്നും. ചി­ന്ത­ക­ന്റെ സ്വ­ഭാ­വ­വും പ­രി­ത­സ്ഥി­തി­ക­ളു­ടെ ആ­വ­ശ്യ­വും ത­ത്ത്വ­ത്തിൽ സ്വാ­ധീ­ന­ത ചെ­ലു­ത്തി­യി­ട്ടു­ണ്ടാ­യി­രി­ക്കും. അ­റി­വി­ന്റെ സ­ഹ­ജ­മാ­യ അ­പൂർ­ണ്ണ­ത­ത­ന്നെ ഇവയിൽ കു­റ­വു­ക­ളോ, തെ­റ്റു­ക­ളോ വ­രു­ത്തി­വെ­ച്ചി­ട്ടു­ണ്ടാ­കാം. അ­തു­കൊ­ണ്ടു് അവ പ­ഠ­നാർ­ഹ­ങ്ങ­ള­ല്ലെ­ന്നു വ­രു­ന്നി­ല്ല. ഒന്നു മാ­ത്ര­മു­ണ്ടു്: ലോ­ക­ഗ­തി­യെ­പ്പ­റ്റി സ­ത്യ­മാ­യും വ്യ­ക്ത­മാ­യും എ­ന്നെ­ങ്കി­ലും ഗ്ര­ഹി­ക്ക­ണ­മെ­ന്നു­ണ്ടെ­ങ്കിൽ ഇവയെ പൊ­തു­വെ ഒന്നു പ­രി­ശോ­ധി­ച്ചു­നോ­ക്കാ­തെ ഗ­ത്യ­ന്ത­ര­മി­ല്ല.

നാം കണ്ട നി­ര­വ­ധി അ­ഭി­പ്രാ­യ­ങ്ങ­ളെ പൊ­തു­വെ ര­ണ്ടാ­യി ത­രം­തി­രി­ക്കാം. ഈ വി­ഭ­ജ­ന­ത്തി­ന്റെ നി­ദാ­നം വി­ശ്വാ­സ­ത്തി­നും യു­ക്തി­ക്കും അഥവാ, വി­കാ­ര­ത്തി­നും വി­ചാ­ര­ത്തി­നും അ­വ­യി­ലു­ള്ള­സ്ഥാ­ന­മാ­ണു്. ചില ആ­ശ­യ­ങ്ങൾ വി­ശ്വാ­സ­ത്തി­ന്മേൽ നി­ല­നിൽ­ക്കു­ന്നു, മ­റ്റു­ചി­ല­തു യു­ക്തി­യി­ന്മേ­ലും. ആ­ദ്യ­ത്തേ­തി­നു മ­ത­മെ­ന്നും, ര­ണ്ടാ­മ­ത്തേ­തി­നു ശാ­സ്ത്ര­മെ­ന്നും സാ­ധാ­ര­ണ പ­റ­യ­പ്പെ­ടു­ന്നു. ഇ­പ്പ­റ­ഞ്ഞ­തു­കൊ­ണ്ടു മ­ത­ത്തിൽ യു­ക്തി­യു­ടെ ലേ­ശ­വും ക­ണ്ടു­കൂ­ടെ­ന്നി­ല്ല. പ­ല­പ്പോ­ഴും ശാ­സ്ത്ര­ഭാ­വേ­ന ഞെ­ളി­യു­ന്ന പ­ല­തി­ലും കാ­ണു­ന്ന­തിൽ കൂ­ടു­തൽ യു­ക്തി മ­ത­ത്തിൽ ഉ­ള്ള­താ­യി­കാ­ണാൻ ക­ഴി­യും. ശാ­സ്ത്ര­ത്തി­ന്റെ കാ­ര്യ­വും ഇ­ങ്ങ­നെ­ത്ത­ന്നെ­യാ­ണു്. പ­ര­സ്പ­ര­വി­രു­ദ്ധ­മാ­യ പല ത­ത്ത്വ­ങ്ങ­ളും ശാ­സ്ത്ര­ലോ­ക­ത്തിൽ കാണാൻ ക­ഴി­യും. അവയിൽ ഏ­താ­ണു് ശ­രി­യെ­ന്നു തീ­രു­മാ­നി­ക്കു­വാൻ ഒ­ട്ടേ­റെ കാ­ല­താ­മ­സം നേ­രി­ട്ടേ­ക്കും. അ­ങ്ങ­നെ­യു­ള്ള ഒരു പ­രി­ത­സ്ഥി­തി­യിൽ ശാ­സ്ത്രീ­യ­ത­ത്ത്വ­ങ്ങൾ മു­ഴു­വൻ ശ­രി­യാ­ണെ­ന്നു വാ­ദി­ക്കു­ന്ന­തു വ്യർ­ത്ഥ­മാ­യി­രി­ക്കും. കൂ­ടു­തൽ അറിവു ല­ഭി­ക്കു­ന്ന­തോ­ടു­കൂ­ടി ഇന്നു നി­ല­വി­ലു­ള്ള പല ത­ത്ത്വ­ങ്ങ­ളും ത­കർ­ന്നു പോ­കു­ന്ന­താ­ണു്. ഇവിടെ ഈ വി­ഭ­ജ­നം കൊ­ണ്ടു­ദ്ദേ­ശി­ക്കു­ന്ന­തു് മ­ത­ത്തി­ന്റെ അ­ടി­സ്ഥാ­നം വി­ശ്വാ­സ­മാ­ണെ­ന്നും. യു­ക്തി­യു­ടെ ചർ­ച്ച­യിൽ നി­ല­നിൽ­ക്കാ­ത്ത­തൊ­ന്നും ശാ­സ്ത്രീ­യ­മാ­യി ഗ­ണി­ച്ചു­കൂ­ടെ­ന്നും മാ­ത്ര­മാ­ണു്.

മതം
images/Karl-Marx.jpg
മാർ­ക്സ്

ലോ­ക­ഗ­തി­യു­ടെ ര­ഹ­സ്യ­മെ­ന്താ­ണെ­ന്ന ചോ­ദ്യ­ത്തി­നു മതം കൊ­ടു­ക്കു­ന്ന ഉ­ത്ത­രം ഒരു ഈ­ശ്വ­ര­നു­ണ്ടെ­ന്നു­ള്ള സ­ങ്ക­ല്പ­വും അ­തിൽ­നി­ന്നു­ണ്ടാ­വു­ന്ന ന്യാ­യ­ങ്ങ­ളു­മാ­ണു്. ചാർ­വ്വാ­ക­മ­ത­വും കൺ­ഫ്യൂ­ഷ­നി­സ­വും പ്രാ­ചീ­ന­ബു­ദ്ധ­മ­ത­വും നി­രീ­ശ്വ­ര­മ­ത­ങ്ങ­ളാ­യി­രു­ന്നു എന്നു ചിലർ വാ­ദി­ച്ചേ­ക്കാം. ശ­രി­ത­ന്നെ. ആ­യി­രി­ക്കാം. പക്ഷേ, ഈ­ശ്വ­ര­നി­ല്ലാ­ത്ത മ­ത­ങ്ങ­ളെ നാം സാ­ധാ­ര­ണ മ­ത­ങ്ങ­ളാ­യി ഗ­ണി­ക്കാ­റി­ല്ല. സാ­ധാ­ര­ണ­ക്കാ­ര­ന്റെ സാ­മാ­ന്യാ­ഭി­പ്രാ­യ­ങ്ങ­ളെ പ­രി­ഗ­ണി­ച്ചു മാ­ത്ര­മേ ഇവിടെ പ്ര­തി­പാ­ദ­നം ന­ട­ത്തു­ന്നു­ള്ളൂ. ഒരു ഈ­ശ്വ­രൻ ഉ­ണ്ടെ­ന്നു സ­ങ്കൽ­പി­ക്കു­ക: സൃ­ഷ്ടി­സ്ഥി­തി­സം­ഹാ­ര­ങ്ങൾ­ക്കു­ള്ള പ­രി­പൂർ­ണ്ണാ­ധി­കാ­രം ആ പ­രാ­ശ­ക്തി­യു­ടേ­താ­ണെ­ന്നു വി­ശ്വ­സി­ക്കു­ക. അ­ദ്ദേ­ഹ­ത്തെ ഭ­ജി­ക്കു­ക­യും അ­ദ്ദേ­ഹ­ത്തി­ന്റെ സാ­ന്മാർ­ഗ്ഗി­ക­നി­യ­മ­ങ്ങ­ളെ അ­നു­സ­രി­ച്ചു ജീ­വി­ക്കു­ക­യും ചെ­യ്യു­ന്ന­തു മ­നു­ഷ്യ­ന്റെ പ്രഥമ കർ­ത്ത­വ്യ­മാ­യി ഗ­ണി­ക്കു­ക; അ­തി­നു­വേ­ണ്ടി ഒരു ത­ത്ത്വ­സം­ഹി­ത­യും സം­ഘ­ട­ന­യും സൃ­ഷ്ടി­ക്കു­ക എ­ന്നി­വ­യാ­ണു് ലോ­ക­മ­ത­ങ്ങ­ളിൽ കാ­ണു­ന്ന പൊ­തു­ല­ക്ഷ­ണ­ങ്ങൾ. ഈ ഘ­ട­ക­ങ്ങൾ ഒ­ന്നും തന്നെ തെ­റ്റെ­ന്നോ ശ­രി­യെ­ന്നോ ഇവിടെ പ­ക്ഷ­മി­ല്ല. ഇ­വ­യോ­രോ­ന്നും വി­ശ്വാ­സ­ത്തി­ന്മേ­ലാ­ണു് അ­ടി­യു­റ­ച്ചി­രി­ക്കു­ന്ന­തെ­ന്നു­മാ­ത്രം ഗ്ര­ഹി­ച്ചാൽ­മ­തി. വി­ശ്വാ­സം വി­കാ­ര­പ­ര­മാ­യ ഒരു അ­നു­ഭ­വ­മാ­ണു്. അ­തു­കൊ­ണ്ടു്, മ­ത­ത­ത്ത്വ­ങ്ങ­ളു­ടെ തെ­ളി­വി­നാ­യി യു­ക്തി­യെ സ്വീ­ക­രി­ക്കേ­ണ്ട ആ­വ­ശ്യ­മി­ല്ല. പ്ര­ത്യു­ത, വെ­ളി­പാ­ടു­കൾ­കൊ­ണ്ടാ­ണു് വി­ശ്വാ­സം ഉ­ണ്ടാ­യി­ത്തീ­രേ­ണ്ട­തു്.

ഇ­ത്ര­യും പ­റ­ഞ്ഞ­തു­കൊ­ണ്ടു മ­ത­മെ­ന്നു­പ­റ­ഞ്ഞാൽ കുറെ അ­ന്ധ­വി­ശ്വാ­സ­ങ്ങ­ളു­ടെ സ­മാ­ഹാ­രം എന്ന അർ­ത്ഥ­മാ­ക്കേ­ണ്ട­തി­ല്ല. മ­ത­ത്തി­നു പിൻ­ബ­ല­മാ­യി ഒരു ത­ത്ത്വ­ശാ­സ്ത്ര­മു­ണ്ടു്. അ­തി­നു് ആ­ത്മീ­യ­വാ­ദം, അഥവാ ആ­ശ­യ­വാ­ദം എന്നു പ­റ­യു­ന്നു. ഭൗ­തി­ക­വാ­ദം വ­സ്തു­ക്കൾ­ക്കു പ്രാ­ധാ­ന്യം ക­ല്പി­ക്കു­ന്നു. ശാ­സ്ത്ര­വും അ­ങ്ങ­നെ­ത­ന്നെ. നേരെ മ­റി­ച്ചു്, ആ­ശ­യ­വാ­ദം മ­ന­സ്സി­നു്, അഥവാ ആ­ശ­യ­ത്തി­നാ­ണു് പ്രാ­ധാ­ന്യം കൽ­പി­ക്കു­ന്ന­തു്. വ­സ്തു­വി­ന്റെ യാ­ഥാർ­ത്ഥ്യ­ത്തെ നി­ഷേ­ധി­ക്കു­ക­യും ചൈ­ത­ന്യ­ത്തെ­മാ­ത്രം യ­ഥാർ­ത്ഥ­മാ­യി ഗ­ണി­ക്കു­ക­യും ചെ­യ്യു­ന്നു. ഇ­താ­ണു് മ­ത­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത­ത്ത്വ­ശാ­സ്ത്രം.

ശാ­സ്ത്രം

ശാ­സ്ത്ര­ത്തി­ന്റെ നില ഇതിനു വി­രു­ദ്ധ­മാ­ണു്. ശാ­സ്ത്ര­ത്തി­ന്റെ അ­ടി­സ്ഥാ­നം യു­ക്തി­യാ­ണു്. അ­തി­ന്റെ മാർ­ഗ്ഗ­ങ്ങൾ നി­രീ­ക്ഷ­ണ­വും പ­രീ­ക്ഷ­ണ­വു­മാ­ണു്. ഇവയിൽ ഏ­തെ­ങ്കി­ലു­മൊ­രു മാർ­ഗ്ഗ­ത്തിൽ­ക്കൂ­ടി യു­ക്തി­പ­ര­മാ­യി ശ­രി­യെ­ന്നു സ്ഥാ­പി­ക്ക­പ്പെ­ടു­ന്ന അ­റി­വു­മാ­ത്ര­മാ­ണു് ശാ­സ്ത്രം. ക­മ്യൂ­ണി­സം ഒരു ശാ­സ്ത്ര­മാ­ണു്. അ­തു­കൊ­ണ്ടു്, അതു യു­ക്തി­പ­ര­മാ­യി തെ­ളി­യി­ക്ക­പ്പെ­ടേ­ണ്ട­താ­ണു്. എ­ന്താ­ണു് ക­മ്മ്യൂ­ണി­സ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത­ത്ത്വ­ശാ­സ്ത്രം?

എ. ഭൗ­തി­ക­സി­ദ്ധാ­ന്തം
“പ്ര­പ­ഞ്ച­വും അ­തി­ല­ട­ങ്ങി­യ എല്ലാ വ­സ്തു­ക്ക­ളും ദൈവമോ മ­നു­ഷ്യ­നോ ഉ­ണ്ടാ­ക്കി­യ­ത­ല്ല. ക്ര­മ­മാ­യി ആ­ളി­ക്ക­ത്തു­ക­യും ക്ര­മ­മാ­യി കെ­ട്ടു­പോ­വു­ക­യും ചെ­യ്യു­ന്ന സ­ജീ­വ­മാ­യി ഒരു ജ്വാ­ല­യാ­യി­രു­ന്നു പ്ര­പ­ഞ്ചം. ഇ­ന്നും അ­ങ്ങ­നെ­ത­ന്നെ, എ­ന്നും അ­ങ്ങ­നെ ആ­യി­രി­ക്കു­ക­യും ചെ­യ്യും.” ഹെ­റാ­ക്ലി­റ്റ­സ്

images/Friedrich_Engels.jpg
എം­ഗൽ­സ്

സാ­ധാ­ര­ണ­ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ നാം കാ­ണു­ന്ന വ­സ്തു­ക്കൾ യ­ഥാർ­ത്ഥ­ത്തിൽ ഉ­ള്ള­വ­യാ­ണെ­ന്നു­മാ­ത്ര­മാ­ണു് ഭൗ­തി­ക­സി­ദ്ധാ­ന്തം പ­റ­യു­ന്ന­തു്. ഇതു പ്ര­തേ­കി­ച്ചു് എ­ടു­ത്ത­പ­റ­യേ­ണ്ട ഒരു കാ­ര്യ­മാ­ണോ എന്നു സാ­മാ­ന്യ­ജ­ന­ങ്ങൾ സം­ശ­യി­ക്കു­ന്നു­ണ്ടാ­കും. പക്ഷേ, അതു പ്ര­ത്യേ­കി­ച്ചു പറയുക മാ­ത്ര­മ­ല്ല, അ­തി­നു­ള്ള തെ­ളി­വു­കൾ ശേ­ഖ­രി­ക്കു­ക­കൂ­ടി ചെ­യ്യേ­ണ്ട­തു് ആ­വ­ശ്യ­മാ­ണെ­ന്ന ഒരു നി­ല­യാ­ണു് ഇ­ന്നു­ള്ള­തു്. പ്ര­ത്യേ­കി­ച്ചും മ­ത­ത്തോ­ടു താ­ര­ത­മ്യ­പ്പെ­ടു­ത്തി­യു­ള്ള ഒരു പ­ഠ­ന­ത്തിൽ അതു് അ­ത്യാ­ന്താ­പേ­ക്ഷി­ത­വു­മാ­ണു്. മതം നി­ല­നിൽ­ക്കു­ന്ന­തു ഭൗ­തി­ക­ത്വ­ത്തി­നു വി­രു­ദ്ധ­മാ­യ ഒരു ചി­ന്താ­ഗ­തി­യി­ന്മേ­ലാ­ണു്. ആ ചി­ന്താ­ഗ­തി­യാ­ണു് ആ­ത്മീ­യ­വാ­ദം, അഥവാ ആ­ശ­യ­വാ­ദം. ആ­ശ­യ­വാ­ദം എ­ന്നു് ഇവിടെ പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്ന­തു് ഇം­ഗ്ലീ­ഷി­ലെ ഐ­ഡി­യ­ലി­സം എന്ന വാ­ക്കി­നു സ­മ­മാ­യി­ട്ടാ­ണു്. ഈ ത­ത്ത്വ­മ­നു­സ­രി­ച്ചു ഭൗ­തി­ക­മാ­യ ഇ­ഹ­ലോ­കം യ­ഥാർ­ത്ഥ­മ­ല്ല. അതു ന­മ്മു­ടെ മാംസ ച­ക്ഷു­സ്സു­ക­ളു­ടെ ഒരു വ്യാ­മോ­ഹം മാ­ത്ര­മാ­ണു്. പ­ദാർ­ത്ഥം യ­ഥാർ­ത്ഥ­മ­ല്ല. ചിന്ത, അ­തി­നു് അ­ടി­സ്ഥാ­ന­പ­ര­മാ­യ മ­ന­സ്സു്, ഇവ മാ­ത്ര­മാ­ണു് യ­ഥാർ­ത്ഥ­സ­ത്യം. നേരെ മ­റി­ച്ചു്, ഭൗ­തി­ക­വാ­ദ­മ­നു­സ­രി­ച്ചു പ­ദാർ­ത്ഥ­മാ­ണു് യ­ഥാർ­ത്ഥം. ന­മ്മു­ടെ മ­ന­സ്സി­നെ കൂ­ടാ­തെ തന്നെ പ­ദാർ­ത്ഥ­ത്തി­നു് ഒരു നി­ല­നിൽ­പു­ണ്ടു്. മ­ന­സ്സു­ണ്ടാ­കു­ന്ന­തി­ന്നു­മു­മ്പു­ത­ന്നെ പ­ദാർ­ത്ഥ­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നു. മ­നു­ഷ്യ­മ­ന­സ്സും മ­നു­ഷ്യ­നും ഇ­ല്ലാ­താ­യാൽ­പ്പോ­ലും പ­ദാർ­ത്ഥ­ങ്ങൾ ഉ­ണ്ടാ­യി­രി­ക്കും. പ­ദാർ­ത്ഥ­ത്തി­ന്റെ പ്ര­തി­ഫ­ല­നം മ­ന­സ്സിൽ ഉ­ണ്ടാ­കു­ന്ന­താ­ണു് ആശയം. ആശയം യ­ഥാർ­ത്ഥ­ത്തിൽ ഉ­ള്ള­തു­ത­ന്നെ­യാ­ണു്. പക്ഷേ, പ­ദാർ­ത്ഥ­മാ­ണു് അ­ടി­സ്ഥാ­ന­സ­ത്യം. ഈ ത­ത്ത്വ­ത്തെ അ­തി­ന്റെ ശ­ത്രു­ക്കൾ തെ­റ്റാ­യി വ്യാ­ഖ്യാ­നി­ക്കു­ന്നു­ണ്ടു്. റോമൻ സാ­മ്രാ­ജ്യ­ത്തി­ന്റെ കാ­ല­ത്തു് ‘എ­പ്പി­ക്കൂ­റ­സ്’ എന്ന ഒരു ത­ത്ത്വ­ജ്ഞാ­നി ലോ­ക­സു­ഖ­ങ്ങ­ളെ ത്യ­ജി­ക്കാൻ ഉ­പ­ദേ­ശി­ക്കു­ന്ന­വ­രോ­ടെ­തിർ­ത്തു് ഒരു ത­ത്ത്വം സ്ഥാ­പി­ച്ചു. അ­ദ്ദേ­ഹം ജീ­വി­ത­ത്തി­ന്റെ മ­ഹി­മ­യെ അം­ഗീ­ക­രി­ച്ചു. “തി­ന്നു­ക, കു­ടി­ക്കു­ക, ആ­ന­ന്ദി­ക്കു­ക; നാളെ നാം ചാ­കു­മ­ല്ലോ” എന്ന മു­ദ്രാ­വാ­ക്യം എ­പ്പി­ക്കൂ­റി­യൻ ത­ത്വ­ത്തി­ന്റെ ഒരു ദു­ഷി­ച്ച പ­കർ­പ്പാ­ണു്. ഈ കു­പ്ര­ച­ര­ണ­ത്തെ­പ­റ്റി എം­ഗൽ­സ് പ­റ­യു­ന്ന­തു നോ­ക്കു­ക:

“ഭൗ­തി­ക­വാ­ദം എന്ന പ­ദം­കൊ­ണ്ടു പാമരൻ (Philistine) മ­ന­സ്സി­ലാ­ക്കു­ന്ന­തു്. ഭ­ക്ഷ­ണാ­സ­ക്തി, മ­ദ്യ­പാ­നം, ക­ണ്ണി­ന്റേ­യും മാം­സ­ത്തി­ന്റേ­യും കാമം, അ­ഹ­ങ്കാ­രം, ദു­രാ­ഗ്ര­ഹം, കൊതി, ലു­ബ്ധ്, ലാ­ഭേ­ച്ഛ, സ്റ്റോ­ക്ക് എ­ക്സ്ചേ­ഞ്ചി­ലെ ത­ട്ടി­പ്പു് മു­ത­ലാ­യ­വ­യാ­ണു്. ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ, അ­വൻ­ത­ന്നെ ര­ഹ­സ്യ­മാ­യി ചെ­യു­ന്ന എല്ലാ നാ­റു­ന്ന പാ­പ­ങ്ങ­ളും.”

അ­തു­കൊ­ണ്ടു ക­മ്മ്യൂ­ണി­സ്റ്റു­കാ­രോ മറ്റു ഭൗ­തി­ക­വാ­ദി­ക­ളോ ആ­ദർ­ശ­വി­രോ­ധി­ക­ളാ­ണെ­ന്നു പ­റ­ഞ്ഞു് ആരും വ­ക്കാ­ണ­ത്തി­നു പു­റ­പ്പെ­ടേ­ണ്ട­തി­ല്ല. ക­മ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ ഉ­ന്ന­ത­ല­ക്ഷ്യ­ത്തി­നു തെ­ളി­വാ­വ­ശ്യ­മാ­ണെ­ങ്കിൽ. സു­പ്ര­സി­ദ്ധ കാ­ത്തോ­ലി­ക്ക് വൈ­ദി­ക­നാ­യ ഫാദർ ഡു­ക്കാ­റ്റി­ല്ലൻ എ­ഴു­തി­യ ഒരു ഖ­ണ്ഡി­ക ഉ­ദ്ധ­രി­ക്കാം:

images/Vladimir_Lenin.jpg
ലെനിൻ

“ക­മ്മ്യൂ­ണി­സ­ത്തി­നു ത്യാ­ഗ­ത്തി­ന്റെ മ­ഹ­നീ­യ­മാ­തൃ­ക­കൾ കാ­ണി­ക്കാൻ ക­ഴി­യു­മെ­ന്ന­തു നി­സ്സ­ന്ദേ­ഹ­മാ­ണു്. അ­തി­ന്റെ ഗു­രു­ക്ക­ന്മാ­രാ­യ മാർ­ക്സ്, എം­ഗൽ­സ്, ലെനിൻ എ­ന്നി­വ­രെ­ക്കൊ­ണ്ടു തു­ട­ങ്ങാം. ഈ മ­നു­ഷ്യർ അ­നു­ഭ­വി­ച്ച വേദന, ദാ­രി­ദ്ര്യം, പീഡ എ­ന്നി­വ സാ­ധാ­ര­ണ ക­ണ­ക്കു­ക­ളെ ക­വ­ച്ചു­വെ­യ്ക്കു­ക­യും അ­ത്ഭു­താ­വ­ഹ­മാ­യ ഒരു മ­ഹ­ത്വ­ത്തി­ലെ­ത്തു­ക­യും ചെ­യ്യു­ന്നു­ണ്ടു്. നാ­ടു­ക­ട­ത്തൽ, ജയിൽ, ത­ട­ങ്കൽ ക്യാ­മ്പ്, സൈ­ബീ­റി­യ, പോ­രെ­ങ്കിൽ സാ­ധാ­ര­ണ­യാ­യി മ­ര­ണ­ഭീ­ഷ­ണി­യും. ഇ­ത്ത­രം ത്യാ­ഗ­സ­ന്ന­ദ്ധ­ത എ­ത്ര­യെ­ത്ര സ­മ­രോ­ത്സു­ക­രാ­യ ക­മ്മ്യൂ­ണി­സ്റ്റു­കാ­രെ പ്ര­ചോ­ദി­പ്പി­ച്ചി­ട്ടു­ണ്ടു്. ക­മ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ ഭൗ­തി­ക­ത്വം, ആദർശം, മ­ഹ­ത്വം. സൗ­ന്ദ­ര്യം എ­ന്നി­വ­യെ­പ്പ­റ്റി പ­ല­പ്പോ­ഴും സൂ­ക്ഷ്മ­ബോ­ധ­മു­ള്ള­താ­ണെ­ന്നു­മാ­ത്ര­മ­ല്ല; അവർ അതിനെ അ­നു­ഗ­മി­ക്കു­ന്ന­തു്, വി­ശു­ദ്ധി­ക്കു­ള്ള ആ­കാം­ക്ഷ­യോ­ടും ദൈ­വ­ത്തി­ന്നു് അ­തി­പ്രി­യ­ക­ര­മെ­ന്നു ക്രി­സ്തു പറഞ്ഞ ശ­ക്തി­യോ­ടും തി­ക്ഷ്ണ­ണ­ത­യോ­ടും­കൂ­ടി­യാ­ണു് (അതു തെ­റ്റാ­യ മാർ­ഗ്ഗ­ത്തിൽ­ക്കൂ­ടി­യാ­ണെ­ങ്കിൽ­പ്പോ­ലും)”.

ഭൗ­തി­ക­വാ­ദം പ്രാ­ചീ­ന­കാ­ലം മുതൽ നി­ല­നി­ന്നു­വ­രു­ന്ന­താ­ണെ­ന്നു ഹെ­റാ­ക്ലി­റ്റ­സി­ന്റെ അ­ഭി­പ്രാ­യം തെ­ളി­യി­ക്കു­ന്നു­ണ്ട­ല്ലോ. മറ്റു ത­ത്ത്വ­ങ്ങ­ളെ­പ്പോ­ലെ ഭൗ­തി­ക­സി­ദ്ധാ­ന്ത­വും കാ­ല­ക്ര­മ­ത്തിൽ വളരെ പ­രി­ണാ­മ­ത്തി­നു വി­ധേ­യ­മാ­യി. യൂ­റോ­പ്പിൽ ശാ­സ്ത്ര­ത്തി­ന്റെ വ­ളർ­ച്ച­യോ­ടു­കൂ­ടി പ്ര­പ­ഞ്ച­ത്തെ ഒരു യ­ന്ത്ര­ത്തോ­ടു­പ­മി­ച്ചു­തു­ട­ങ്ങി. ലോകം ഒരു യ­ന്ത്ര­ത്തെ­പ്പോ­ലെ കൃ­ത്യ­മാ­യും മാ­റ്റ­മി­ല്ലാ­തെ­യും ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു­വെ­ന്നു പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ലെ ചി­ന്ത­ക­ന്മാർ വാ­ദി­ച്ചു. ഈ ത­ത്ത്വ­ത്തി­നു­ള്ള പ്ര­ധാ­ന­കു­റ­വു്, വ­ളർ­ച്ച­യെ­പ്പ­റ്റി അതിൽ ഒരു വി­ശ­ദീ­ക­ര­ണ­വും അ­ട­ങ്ങി­യി­ട്ടി­ല്ലെ­ന്ന­താ­ണു്. യ­ന്ത്ര­സ­മാ­ന­മു­ള്ള പ്ര­വർ­ത്ത­ന­ത്തിൽ മാ­റ്റ­മൊ­ന്നും ഉ­ണ്ടാ­വാൻ ഇ­ട­യി­ല്ല­ല്ലോ: മാ­റ്റ­മി­ല്ലാ­തെ വ­ളർ­ച്ച­യും. യ­ഥാർ­ത്ഥ­പ്ര­പ­ഞ്ച­ത്തിൽ വ­ളർ­ച്ച­യും പു­രോ­ഗ­തി­യും കാണാൻ ക­ഴി­ഞ്ഞ ചി­ന്ത­ക­ന്മാർ­ക്കു യാ­ന്ത്രി­ക­മാ­യ ഭൗ­തി­ക­വാ­ദം സ്വീ­കാ­ര്യ­മാ­യി­ല്ല. ഭൗ­തി­ക­വാ­ദ­ത്തെ അർ­ത്ഥ­വ­ത്താ­ക്കു­ന്ന വ്യാ­ഖ്യാ­ന­ങ്ങ­ളൊ­ന്നും കാ­ണാ­തി­രു­ന്ന­തു­കൊ­ണ്ടു് അവർ കൂ­ട്ട­ത്തോ­ടെ ആ­ശ­യ­വാ­ദ­ത്തി­ലേ­ക്കു തി­രി­ച്ചു­പോ­യി. കാ­ന്റ്, ഹെഗൽ മു­ത­ലാ­യ­വ­രാ­ണു് ഈ തി­രി­ച്ചു­പോ­ക്കി­ന്റെ നേ­തൃ­ത്വം എ­ടു­ത്ത­തു്. ഫ­യർ­ബാ­ക്ക് എന്ന ജർ­മ്മൻ­ചി­ന്ത­ക­നാ­ണു് അ­വ­ശ്യം വേ­ണ്ടി­യി­രു­ന്ന വ്യാ­ഖ്യാ­നം കൊ­ടു­ത്തു ഭൗ­തി­ക­വാ­ദ­ത്തെ ഉ­ദ്ധ­രി­ച്ച­തു്. അ­തി­ന­ടു­ത്താ­യി മാർ­ക്സും എം­ഗൽ­സും­കൂ­ടി ഭൗ­തി­ക­വാ­ദ­ത്തി­ന്റെ ആ­ധു­നി­ക­രൂ­പം സൃ­ഷ്ടി­ച്ചു. ഭൗ­തി­ക­വാ­ദം വൈ­രു­ദ്ധ്യ­വാ­ദ­ത്തോ­ടു യോ­ജി­പ്പി­ച്ച­തു­കൊ­ണ്ടാ­ണു് അ­വർ­ക്കു് അതു് ക­ഴി­ഞ്ഞ­തു്. അ­ങ്ങ­നെ, ഇന്നു ഭൗ­തി­ക­വാ­ദ­വും വൈ­രു­ദ്ധ്യ­വാ­ദ­വും ഒരു ത­ത്ത്വ­ത്തി­ന്റെ രണ്ടു ഘ­ട­ക­ങ്ങ­ളാ­യി­ത്തീർ­ന്നി­രി­ക്കു­ക­യാ­ണു്. ഭൗ­തി­ക­വാ­ദ­ത്തെ പ്ര­ത്യേ­ക­മെ­ടു­ത്തു് ആ­ശ­യ­വാ­ദ­വു­മാ­യി ത­ട്ടി­ച്ചു­നോ­ക്കാ­വു­ന്ന­താ­ണു്.

ഭൗ­തി­ക­വാ­ദ­വും ആ­ശ­യ­വാ­ദ­വും
images/Hegel.jpg
ഹെഗൽ

വസ്തു യ­ഥാർ­ത്ഥ­മാ­ണോ? വചനം രൂ­പ­മെ­ടു­ത്തു­വെ­ന്നു ബൈ­ബി­ളിൽ പ­റ­യു­ന്നു. അ­പ്പോൾ വ­ച­ന­മാ­ണു് യാ­ഥാർ­ത്ഥ്യം; രൂപം ഒരു വ്യാ­മോ­ഹം മാ­ത്രം. അ­ങ്ങ­നെ, കാ­ണു­ന്ന­തൊ­ക്കെ മാ­യ­യാ­ണെ­ന്നും ഇ­തി­ലു­മു­പ­രി­യാ­യി നി­ത്യ­മാ­യ എന്തോ ഒ­ന്നു­ണ്ടെ­ന്നും മതം വി­ശ്വ­സി­ക്കു­ന്നു. അവ ഉ­ണ്ടെ­ന്നു നാം വി­ശ്വ­സി­ക്കു­ന്ന­തു­കൊ­ണ്ടാ­ണു് ഭാ­തി­ക­വ­സ്തു­ക്കൾ­ക്കു് അ­സ്തി­ത്വം ല­ഭി­ക്കു­ന്ന­തു്. ന­മ്മു­ടെ ആ­ശ­യ­ത്തി­ന്റെ ഒരു ദൃ­ശ്യ­രൂ­പം മാ­ത്ര­മാ­ണു് പ്ര­പ­ഞ്ചം. എ­പ്പോൾ ചിന്ത നി­ല­യ്ക്കു­ന്നു­വോ അ­പ്പോൾ ലോ­ക­വും ഇ­ല്ലാ­താ­യി­ത്തീ­രു­ന്നു. ഒരു അ­ന്ത­രീ­ക്ഷം പോലെ പ്ര­പ­ഞ്ച­ത്തെ ആവരണം ചെ­യ്യു­ന്ന­തും അ­സ്തി­ത്വ­മു­ള്ള­തു­മാ­യ ഈ ആ­ശ­യ­മാ­ണു് സാർ­വ്വ­ത്രി­ക­മാ­യ ആ­ത്മാ­വെ­ന്നു ചി­ന്ത­ക­ന്മാർ വി­വ­ക്ഷി­ക്കു­ന്ന­തു്. നേ­രെ­മ­റി­ച്ചു്, “പ്ര­കൃ­തി­സ്വ­ത­വേ എ­ങ്ങ­നെ­യാ­ണോ, അ­ങ്ങ­നെ­ത­ന്നെ, യാ­തൊ­രു ക­ല­വ­റ­യും കൂ­ടാ­തെ കാ­ണു­ക­യെ­ന്ന­താ­ണു് പ്ര­പ­ഞ്ച­ത്തെ­ക്കു­റി­ച്ചു­ള്ള ഭൗതിക വീ­ക്ഷ­ണ­രീ­തി,” എ­ന്നു് എം­ഗൽ­സ് പ­റ­യു­ന്നു:

“ആ­ത്മീ­യ­വാ­ദം പ്ര­പ­ഞ്ച­ത്തെ ക­ണ­ക്കാ­ക്കു­ന്ന­തു് ‘പ­രി­പൂർ­ണ്ണ­മാ­യ ആശയ’മായും, ‘സാർ­വ്വ­ത്രി­ക­മാ­യ ആ­ത്മാ­വാ’യും, ‘ബോ­ധ­ത്തി­ന്റെ മൂർ­ത്ത­സ്വ­രൂ­പ’മാ­യു­മാ­ണു്. മാർ­ക്സി­സ­മാ­ക­ട്ടെ, പ്ര­പ­ഞ്ചം സ്വ­ത­വേ ഭൗ­തി­ക­മാ­ണെ­ന്നു പ­റ­യു­ന്നു. പ്ര­പ­ഞ്ച­ത്തി­ലു­ള്ള നാനാ പ്ര­ത്യ­ക്ഷ­രൂ­പ­ങ്ങൾ, ച­ലി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന വ­സ്തു­വി­ന്റെ വി­ഭി­ന്ന­രൂ­പ­ങ്ങ­ളാ­ണെ­ന്നു പ­റ­യു­ന്നു.” സി. പി. എസ്. യു. (ബി.)[1]
കു­റി­പ്പു­കൾ

[1] ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി ഓഫ് സോ­വി­യ­റ്റ് യൂ­ണി­യൻ (ബോൾ­ഷെ­വി­ക്).

ചി­ന്ത­യോ വ­സ്തു­വോ കാരണം?

ഭാ­തി­ക­വാ­ദി­യു­ടെ അ­ഭി­പ്രാ­യ­ത്തിൽ വ­സ്തു­വി­നും ചി­ന്ത­യ്ക്കും അ­സ്തി­ത്വ­മു­ണ്ടു്. പക്ഷേ, ഏതു് ഏ­തി­ന്റെ കാ­ര­ണ­മാ­ണു് എ­ന്ന­തു പ്ര­ശ്ന­മാ­യി­ത്ത­ന്നെ ശേ­ഷി­ക്കു­ന്നു. ഭൗ­തി­ക­വാ­ദി­യു­ടെ അ­ഭി­പ്രാ­യ­ത്തിൽ വസ്തു സ്വ­ത­ന്ത്ര­മാ­യി സ്ഥി­തി­ചെ­യു­ന്നു. അ­തി­ന്റെ മാ­ന­സി­ക­ദർ­പ്പ­ണ­മാ­ണു് ചിന്ത, അഥവാ ആശയം.

“ന­മ്മു­ടെ ഇ­ന്ദ്രി­യ­ങ്ങ­ളെ സ്പർ­ശി­ച്ചു് ഇ­ന്ദ്രി­യാ­നു­ഭ­വ­ങ്ങ­ളു­ണ്ടാ­ക്കു­ന്ന­തേ­തോ അ­താ­ണു് വസ്തു. അതു് ഇ­ന്ദ്രി­യാ­നു­ഭ­വ­ങ്ങ­ളി­ലൂ­ടെ ന­മു­ക്കു് അ­നു­ഭ­വ­പ്പെ­ടു­ന്നു. വസ്തു, പ്ര­കൃ­തി, അ­സ്തി­ത്വം ഇ­വ­യാ­ണു് കാരണം. ജീവൻ, ബോധം, ഇ­ന്ദ്ര­യാ­നു­ഭ­വം, മ­ന­സ്സു് ഇവ കാ­ര്യ­വും” ലെനിൻ
“ആ­ത്മീ­യ­വാ­ദം ഉ­റ­പ്പി­ച്ചു­പ­റ­യു­ന്നു, യ­ഥാർ­ത്ഥ­ത്തിൽ ന­മ്മു­ടെ അ­ന്തഃ­ക­ര­ണം മാ­ത്ര­മേ ഉള്ളു. പ്ര­പ­ഞ്ചം, അ­സ്തി­ത്വം, പ്ര­കൃ­തി ഇ­തെ­ല്ലാം ന­മ്മു­ടെ അ­ന്തഃ­ക­ര­ണ­ത്തിൽ, ഇ­ന്ദ്രി­യാ­നു­ഭ­വ­ങ്ങ­ളിൽ, ആ­ശ­യ­ങ്ങ­ളിൽ, ബോ­ധ­ത്തിൽ മാ­ത്ര­മാ­ണു­ള്ള­തു്. നേ­രെ­മ­റി­ച്ചു്, മാർ­ക്സി­സ്റ്റ് ത­ത്ത്വ­ശാ­സ്ത്ര­മാ­ക­ട്ടെ, വസ്തു, പ്ര­കൃ­തി­ചൈ­ത­ന്യം ഇവ അ­ന്തഃ­ക­ര­ണ­ത്തെ ആ­ശ്ര­യി­ക്കാ­തെ സ്വ­ത­ന്ത്ര­മാ­യി നി­ല­നിൽ­ക്കു­ന്ന ഒരു പൊ­തു­യാ­ഥാർ­ത്ഥ്യ­മാ­ണെ­ന്ന­ഭി­പ്രാ­യ­പ്പെ­ടു­ന്നു. വ­സ്തു­വാ­ണു് കാരണം. അ­തിൽ­നി­ന്നാ­ണു് ഇ­ന്ദ്രി­യ വ്യാ­പാ­രം ഉ­ണ്ടാ­വു­ന്ന­തു്. അ­തു­കൊ­ണ്ടു്, അ­ന്തഃ­ക­ര­ണം കാ­ര­ണ­മ­ല്ല, കാ­ര്യ­മാ­ണു്. അതു വ­സ്തു­വി­ന്റെ പ്ര­തി­ബിം­ബം മാ­ത്ര­മാ­ണു്. ത­ല­ച്ചോ­റി­ന്റെ സൃ­ഷ്ടി­യാ­യ ചി­ന്ത­യെ വ­സ്തു­വിൽ­നി­ന്നു വേർ­തി­രി­ച്ചു പ­റ­യു­ന്ന­തു തെ­റ്റാ­യി­രി­ക്കും.” സി. പി. എസ്. യു. (ബി.)
മ­നു­ഷ്യ­ന്റെ അ­റി­വു് നി­രർ­ത്ഥ­ക­മോ?

ആ­ത്മീ­യ­വാ­ദി­യു­ടെ അ­ഭി­പ്രാ­യ­ത്തിൽ ന­മ്മു­ടെ ജ്ഞാ­നം അ­പൂർ­ണ്ണ­മാ­ണു്. മാ­ത്ര­മ­ല്ല, പ്ര­കൃ­തി­യേ­യും അ­തി­ന്റെ നി­യ­മ­ങ്ങ­ളേ­യും­പ­റ്റി പ­ഠി­ക്കാ­നു­ള്ള ക­ഴി­വു് മ­നു­ഷ്യ­നു ല­ഭി­ച്ചി­ട്ടി­ല്ല. ശാ­സ്ത്രീ­യ­പ­ര്യ­വേ­ഷ­ണ­ങ്ങൾ­ക്കു വി­ധേ­യ­മ­ല്ലാ­ത്ത സൂ­ക്ഷ്മ­വ­സ്തു­ക്ക­ളെ­ക്കൊ­ണ്ടാ­ണു് പ്ര­പ­ഞ്ചം നി­റ­ഞ്ഞി­രി­ക്കു­ന്ന­തെ­ന്നും, അ­തു­കൊ­ണ്ടു്, ബാ­ഹ്യ­സ­ത്യ­ങ്ങ­ളെ ക­ണ്ടു­പി­ടി­ക്കാ­നു­ള്ള ശാ­സ്ത്രീ­യ­സം­രം­ഭ­ങ്ങൾ നി­ഷ്പ്ര­യോ­ജ­ന­മാ­ണെ­ന്നും കാ­ന്റ് വാ­ദി­ച്ചു. ആ­ശ­യ­വാ­ദ­പ്ര­കാ­രം അ­ന്തഃ­ക­ര­ണ­ത്തിൽ സ്വയം ഉ­ണ്ടാ­കു­ന്ന ആ­ശ­യ­ങ്ങൾ­മാ­ത്ര­മാ­ണു് യ­ഥാർ­ത്ഥ­സ­ത്യം.

ഭൗ­തി­ക­വാ­ദ­മ­നു­സ­രി­ച്ചു്, ഇന്നു മ­നു­ഷ്യൻ അ­റി­യേ­ണ്ട­തു് എ­ല്ലാം അ­റി­ഞ്ഞു­ക­ഴി­ഞ്ഞി­ട്ടി­ല്ലെ­ങ്കി­ലും, വേ­ണ്ട­ത്ര പ­രി­ശോ­ധ­ന­കൊ­ണ്ടു മ­ന­സ്സി­ലാ­കാ­ത്ത ഒ­ന്നി­ല്ല. ഇ­ന്നു് അ­വ്യ­ക്ത­മാ­യി­രി­ക്കു­ന്ന­തെ­ല്ലാം കാ­ല­ക്ര­മ­ത്തിൽ അ­റി­യാ­റാ­വും എന്നു ഭൗ­തി­ക­വാ­ദി വി­ശ്വ­സി­ക്കു­ന്നു. കാ­ന്റി­ന്റെ സൂ­ക്ഷ്മ­വ­സ്തു­വാ­ദം അ­ണു­ഗ­വേ­ഷ­ണ­ത്തി­ന്റെ ഇ­ക്കാ­ല­ത്തു വളരെ വി­ല­പ്പോ­കു­മോ എന്നു സം­ശ­യ­മാ­ണു്. ഭൗ­തി­ക­വാ­ദി ന­മു­ക്കു­ള്ള അ­റി­വി­ന്റെ പ്രാ­യോ­ഗി­ക പ്ര­യോ­ജ­ന­ത്തെ­യും തെ­ളി­വാ­യി ഉ­ന്ന­യി­ക്കു­ന്നു. ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ, ഭൗ­തി­ക­വാ­ദി സ­ക­ല­പു­രോ­ഗ­തി­ക്കും ആ­ധാ­ര­മാ­യി സ­യൻ­സി­നെ ഗ­ണി­ക്കു­മ്പോൾ ആ­ത്മീ­യ­വാ­ദി ശാ­സ്ത്ര­ത്തി­ന്റെ എല്ലാ ക­ഴി­വു­ക­ളെ­യും നി­ഷേ­ധി­ക്കു­ന്നു.

ബി. വൈ­രു­ദ്ധ്യ­വാ­ദം
ച­രി­ത്രം

വി­രു­ദ്ധാ­ഭി­പ്രാ­യ­ങ്ങൾ ത­മ്മി­ലു­ള്ള സം­ഘ­ട്ട­ന­ത്തിൽ­നി­ന്നു യ­ഥാർ­ത്ഥ­സ­ത്യം ക­ണ്ടു­പി­ടി­ക്കു­ക എ­ന്നൊ­രു സ­മ്പ്ര­ദാ­യം യ­വ­ന­ത­ത്ത്വ­വി­ജ്ഞാ­ന­ത്തി­ലു­ണ്ടാ­യി­രു­ന്നു. ഈ രീ­തി­യു­ടെ സ്ഥാ­പ­കൻ ബി. സി. മൂ­ന്നാം­ശ­ത­ക­ത്തിൽ ജീ­വി­ച്ചി­രു­ന്ന സിനോ (Zeno) എന്ന ചി­ന്ത­ക­നാ­യി­രു­ന്നു. അ­ന്നു് ഇതു വാ­ദ­പ്ര­തി­വാ­ദ­ത്തി­നാ­ണു് ഉ­പ­യോ­ഗി­ച്ചു­വ­ന്നി­രു­ന്ന­തു്. ‘ഡ­യ­ലെ­ഗോ’ എന്ന യ­വ­ന­പ­ദ­ത്തി­ന്റെ അർ­ത്ഥം വാ­ദ­പ്ര­തി­വാ­ദം എ­ന്നാ­ണു്. അ­തു­കൊ­ണ്ടു്, ഈ രീ­തി­ക്കു് ഡ­യ­ല­ക്ടി­ക്സ് (വൈ­രു­ദ്ധ്യം) എന്നു പേ­രു­ണ്ടാ­യി. ഈ ത­ത്ത്വ­മ­നു­സ­രി­ച്ചു ന­മു­ക്കു് എ­ന്തി­നെ­പ്പ­റ്റി­യെ­ങ്കി­ലും ഒരു അ­ഭ്യൂ­ഹം ഉ­ണ്ടാ­കു­ന്നു. അ­തി­ന്റെ അ­പൂർ­ണ്ണ­ത നമ്മെ അ­തി­ന്റെ വി­രു­ദ്ധ­സ്ഥാ­ന­ത്തെ­ത്തി­ക്കു­ന്നു. ഈ ര­ണ്ടു് അ­ഭി­പ്രാ­യ­ങ്ങൾ ത­മ്മി­ലു­ള്ള സം­ഘ­ട്ട­നം ഒരു സ­ങ്ക­ല­ന­മാ­യി പ­രി­ണ­മി­ച്ചു്, ആ­ദ്യ­ത്തേ­തി­ലേ­യും ര­ണ്ടാ­മ­ത്തേ­തി­ലേ­യും യ­ഥാർ­ത്ഥാം­ശ­ങ്ങൾ ഉൾ­ക്കൊ­ള്ളു­ന്ന ഒരു പുതിയ ആശയം ജാ­ത­മാ­കു­ന്നു. അ­താ­ണു് യ­ഥാർ­ത്ഥ­സ­ത്യം.

ആ­ദ്യ­കാ­ല­ങ്ങ­ളിൽ ഇതൊരു സി­ദ്ധാ­ന്ത­മാ­യി­രു­ന്നി­ല്ല; ഒരു പ­രി­ശോ­ധ­നാ­മാർ­ഗ്ഗം മാ­ത്ര­മാ­യി­രു­ന്നു. അ­ന­ന്ത­രം അതു ഭൗ­തി­ക­ശാ­സ്ത്ര­ങ്ങ­ളിൽ പ്ര­യോ­ഗി­ക്ക­പ്പെ­ട്ടു. അ­ങ്ങ­നെ, ഇ­ന്നു് അതൊരു ത­ത്ത്വ­വും, ഒരു പ­രി­ശോ­ധ­നാ­മാർ­ഗ്ഗ­വു­മാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു.

പല ശ­താ­ബ്ദ­ങ്ങൾ­ക്കു­ശേ­ഷ­മാ­ണു് വൈ­രു­ദ്ധ്യ­വാ­ദം പു­ന­രു­ജ്ജീ­വി­ച്ച­തു്. ഭൗ­തി­ക­വാ­ദം യാ­ന്ത്രി­ക­മാ­യി­ത്തീർ­ന്ന­തോ­ടു­കൂ­ടി, അതു പ­രാ­ജ­യ­പ്പെ­ട്ട­തു നാം ക­ണ്ടു­ക­ഴി­ഞ്ഞു. യ­ന്ത്ര­സ്വ­ഭാ­വ­മു­ള്ള ലോ­ക­ത്തെ തു­ട­ങ്ങി­വി­ടു­വാൻ ഒരു ശ­ക്തി­യു­ണ്ടാ­ക­ണം. ന­ട­ന്നു­തു­ട­ങ്ങി­യാൽ പി­ന്നെ­യ­തി­നു മാ­റ്റ­വു­മി­ല്ല. ന­ട­ന്നു­കൊ­ണ്ടി­രി­ക്കാൻ­ത­ന്നെ എ­ന്തു­ശ­ക്തി­വി­ശേ­ഷ­മാ­ണു­ള്ള­തെ­ന്നു രൂ­പ­വു­മി­ല്ല. ഇതിൽ ഒ­ന്നാ­മ­ത്തെ­സം­ശ­യം ഈ­ശ്വ­ര­വി­ശ്വാ­സ­ത്തി­ലേ­ക്കു ന­യി­ച്ചു. ര­ണ്ടാ­മ­ത്തേ­തു (പു­രോ­ഗ­തി­യി­ല്ലെ­ന്നു­ള്ള­തു) ശാ­സ്ത്ര­ജ്ഞ­ന്മാർ­ക്കു വി­ശ്വ­സി­ക്കാൻ ക­ഴി­ഞ്ഞി­ല്ല. ലോ­ക­ത്തി­ന്റെ ച­ല­ന­ത്തി­നും വ­ളർ­ച്ച­യ്ക്കും ആ­ധാ­ര­മാ­യ ശ­ക്തി­യ­ന്വേ­ഷി­ച്ചു ശാ­സ്ത്ര­ജ്ഞ­ന്മാർ വൈ­രു­ദ്ധ്യ­വാ­ദ­ത്തി­ലെ­ത്തി­ച്ചേർ­ന്നു. പ്ര­കൃ­തി­യി­ലെ വി­രു­ദ്ധ­ശ­ക്തി­ക­ളു­ടെ സം­ഘ­ട്ട­ന­മാ­ണു് പുതിയ ഓ­രോ­ന്നി­ന്റെ­യും ഉ­ത്ഭ­വ­കാ­ര­ണം എന്നു ശാ­സ്ത്ര­ജ്ഞ­ന്മാർ അ­ഭി­പ്രാ­യ­പ്പെ­ട്ടു. ഈ ത­ത്ത്വം ഹെഗെൽ ആണു് ഏ­റ്റ­വു­മ­ധി­കം വ­ളർ­ത്തി­യ­തു്. പക്ഷേ, അ­ദ്ദേ­ഹം ആ­ത്മീ­യ­വാ­ദി­യാ­യി­രു­ന്ന­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ വ്യാ­ഖ്യാ­നം തെ­റ്റാ­യി­രു­ന്നു. ഹെ­ഗെ­ലി­ന്റെ ആ­ത്മീ­യ വാദം ത­ല­കു­ത്തി നി­റു­ത്തി­യാ­ണു് ഭാ­തി­ക­വാ­ദ­ത്തി­നു മാർ­ക്സ് പു­തി­യ­രൂ­പം കൊ­ടു­ത്ത­തു്. അ­തു­പോ­ലെ, ഹെ­ഗ­ലി­ന്റെ വൈ­രു­ദ്ധ്യ­വാ­ദ­ത്തി­ന്റെ യു­ക്തി­പ­ര­മാ­യ കാ­തൽ­മാ­ത്രം മാർ­ക്സ് സ്വീ­ക­രി­ച്ചു.

ഈ പുതിയ രൂ­പ­ത്തിൽ, വൈ­രു­ദ്ധ്യ­വാ­ദം പ­റ­യു­ന്നു, പ്ര­പ­ഞ്ച­ത്തി­ലെ സകല പ്ര­ത്യ­ക്ഷ­രൂ­പ­ങ്ങ­ളും വി­രു­ദ്ധ­ശ­ക്തി­ക­ളെ ഉൾ­ക്കൊ­ള്ളു­ന്നു. ഓരോ ശ­ക്തി­ക്കും. ഓരോ പ്ര­തി­ശ­ക്തി­യും. ഓരോ വ­സ്തു­വി­നും, സമവും വി­രു­ദ്ധ­വു­മാ­യ വ­സ്തു­ക്ക­ളും ഉ­ണ്ടാ­യി­രി­ക്കേ­ണ്ട­ലോ­കം അ­വി­യൽ­പോ­ലെ കു­ഴ­ഞ്ഞു­മ­റി­ഞ്ഞ­താ­യി വരാൻ നി­വൃ­ത്തി­യി­ല്ല­ല്ലോ. അ­തു­കൊ­ണ്ടു പ്ര­പ­ഞ്ചം കൃ­ത്യ­മാ­യ ഒരു നി­യ­മ­മ­നു­സ­രി­ച്ചു പ്ര­വർ­ത്തി­ക്കു­ന്ന ഒ­ന്നാ­ണു്. അവിടെ അ­തിൽ­നി­ന്നു ഭി­ന്ന­മാ­യും. സ്വ­ത­ന്ത്ര­മാ­യും നിൽ­ക്കു­ന്ന ഒരു മാ­ന­സി­ക­ശ­ക്തി (മ­നു­ഷ്യ­ന്റേ­തോ ഈ­ശ്വ­ര­ന്റേ­തോ) ഉ­ണ്ടാ­വാൻ ത­ര­മി­ല്ല.

ആ­ധു­നി­ക­വൈ­രു­ദ്ധ്യാ­വാ­ദ­ത്തി­ന്റെ ചില പ്ര­ത്യേ­ക­ത­കൾ
“യാ­ന്ത്രി­ക­വാ­ദം (യാ­ന്ത്രി­ക­മാ­യ ഭൗ­തി­ക­വാ­ദം) ചെ­യ്യു­ന്ന­തു­പോ­ലെ പ­ര­സ്പ­രം ബ­ന്ധ­മി­ല്ലാ­ത്ത­തും സർ­വ്വ­ത­ന്ത്ര­സ്വ­ത­ന്ത്ര­വും ആയ കുറെ സാ­ധ­ന­ങ്ങ­ളു­ടെ വെറും ഒരു കൂ­മ്പാ­ര­മാ­യി­ട്ട­ല്ല വൈ­രു­ദ്ധ്യ­വാ­ദം (വൈ­രു­ദ്ധ്യാ­ധി­ഷ്ഠി­ത­മാ­യ ഭൗ­തി­ക­വാ­ദം) പ്ര­കൃ­തി­യെ ക­ണ­ക്കാ­ക്കു­ന്ന­തു്. പി­ന്നെ­യോ, ഒന്നു മ­റ്റൊ­ന്നി­നെ ആ­ശ്ര­യി­ച്ചും, നി­യ­ന്ത്രി­ച്ചും പ­ര­സ്പ­രം സ­ജീ­വ­മാ­യി ബ­ന്ധ­പ്പെ­ട്ടും കി­ട­ക്കു­ന്ന നാ­നാ­രൂ­പ­ങ്ങ­ളു­ടെ സ­മൃ­ദ്ധ­മാ­യ ഒരു സ­മു­ച്ച­യ­മാ­ണ­തു്.” സി. പി. എസ്. യു. (ബി.)

പ്ര­പ­ഞ്ചം ഒരു നി­യ­മ­മ­നു­സ­രി­ച്ചു പ്ര­വർ­ത്തി­ക്കു­ന്നു­വെ­ന്നാ­ണു് വൈ­രു­ദ്ധ്യ­വാ­ദം സ്ഥാ­പി­ക്കു­ന്ന­തു്. പ്ര­പ­ഞ്ച­ത്തി­ലു­ള്ള ഒരു വ­സ്തു­വും സ്വ­ത­ന്ത്ര­മ­ല്ല; മ­റ്റു­ള്ള­വ­യോ­ടു് അ­ഭേ­ദ്യ­മാ­യി ബ­ന്ധ­പ്പെ­ട്ട­താ­ണു്. പ്ര­കൃ­തി­യു­ടെ പ്ര­ത്യേ­ക­രൂ­പ­ങ്ങ­ളെ­പ്പ­റ്റി പ­ഠി­ക്കു­മ്പോൾ അ­വ­യോ­രോ­ന്നി­നും മ­റ്റു­ള്ള­വ­യു­മാ­യി­ട്ടു­ള്ള ബ­ന്ധ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ പ­ഠി­ക്കു­ന്ന­തു­കൊ­ണ്ടു­മാ­ത്ര­മേ യ­ഥാർ­ത്ഥം മ­ന­സ്സി­ലാ­ക്കാൻ കഴിയൂ. പ്ര­പ­ഞ്ചം കു­ത്ത­ഴി­ഞ്ഞ­ല്ല (Chaos) ഏതോ ഒരു രൂ­പ­ത്തിൽ കു­ത്തി­ക്കെ­ട്ടി­ത്ത­ന്നെ­യാ­ണു് (Cosmos) നി­ല­കൊ­ള്ളു­ന്ന­തു് എ­ന്ന­ത്രെ വൈ­രു­ദ്ധ്യ­വാ­ദ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത­ത്ത്വം.

മാ­ത്ര­മ­ല്ല, ഈ ബന്ധം പ്ര­കൃ­തി­യു­ടെ നി­ര­ന്ത­ര­ച­ല­ന­ങ്ങ­ളിൽ­ക്കൂ­ടി നി­ല­നി­ന്നു­പോ­രു­ക­യും ചെ­യ്യു­ന്നു­ണ്ടു്. ഈ പ­ര­സ്പ­ര­ബ­ന്ധ­വും ച­ല­ന­വും ത­മ്മിൽ­ത­ന്നെ ഒരു ബ­ന്ധ­മു­ണ്ടു്. മാ­റാ­ത്ത­തൊ­ന്നു­മി­ല്ല. വ­സ്തു­വും ചി­ന്ത­യും നി­യ­മ­ങ്ങ­ളും എ­ല്ലാം ച­ല­നാ­ത്മ­ക­മാ­ണു്. വ­സ്തു­ക്ക­ളും അവയെ സം­ബ­ന്ധി­ച്ചു ന­മു­ക്കു­ള്ള ആ­ശ­യ­ങ്ങ­ളും നി­ര­ന്ത­രം ച­ലി­ക്കു­ക­യും വ­ള­രു­ക­യും ന­ശി­ക്കു­ക­യും ചെ­യ്യു­ന്നു.

“യാ­ന്ത്രി­ക­വാ­ദം ചെ­യ്യു­ന്ന­തു­പോ­ലെ, പ്ര­കൃ­തി­മാ­റ്റ­മൊ­ന്നും വരാതെ ഇ­രി­ക്കു­ക­യാ­ണു് ചെ­യ്യു­ന്ന­തെ­ന്നു വൈ­രു­ദ്ധ്യ­വാ­ദം വി­ശ്വ­സി­ക്കു­ന്നി­ല്ല. സദാ ച­ലി­ക്കു­ക­യും, പു­തു­താ­യി­ക്കൊ­ണ്ടി­രി­ക്കു­ക­യും, വ­ള­രു­ക­യും ചെ­യ്യു­ന്ന ഒ­ന്നാ­ണു് പ്ര­കൃ­തി. അ­തി­ലെ­ല്ലാ­യി­പ്പോ­ഴും ചി­ല­തു­യർ­ന്നു വ­ളർ­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു. മറ്റു ചി­ല­തു് എ­ല്ലാ­യ്പ്പോ­ഴും ചീ­ഞ്ഞു മ­ണ്ണ­ടി­ഞ്ഞു­പൊ­യ്ക്കൊ­ണ്ടി­രി­ക്കു­ന്നു.” സി. പി. എസ്. യു. (ബി.)

യാ­ന്ത്രി­ക­മാ­യ ഭൗ­തി­ക­വാ­ദ­ത്തിൽ പ്ര­പ­ഞ്ച­ത്തി­ലെ ച­ല­ന­ങ്ങൾ വെറും ച­ല­ന­ങ്ങൾ മാ­ത്ര­മാ­ണു്. വ­ളർ­ച്ച­യോ പു­രോ­ഗ­തി­യോ അല്ല. വ­സ്തു­വി­ന്റെ വ­ലു­പ്പ­ത്തിൽ ഉ­ണ്ടാ­കു­ന്ന മാ­റ്റ­ങ്ങൾ അ­തി­ന്റെ സ്വ­ഭാ­വ­ത്തിൽ എ­ന്തെ­ങ്കി­ലും മാ­റ്റം വ­രു­ത്തു­മെ­ന്നു യാ­ന്ത്രി­ക­വാ­ദി വി­ശ്വ­സി­ക്കു­ന്നി­ല്ല. ത­ന്മൂ­ലം ലോ­ക­ത്തി­ലെ ച­ല­ന­ങ്ങ­ളെ­ല്ലാം നി­രർ­ത്ഥ­ക­മാ­ണെ­ന്നും അ­വ­യിൽ­നി­ന്നൊ­രു പ്ര­യോ­ജ­ന­വും സി­ദ്ധി­ക്കു­ന്നി­ല്ലെ­ന്നും യാ­ന്ത്രി­ക­വാ­ദി അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. വൈ­രു­ദ്ധ്യ­വാ­ദി­യു­ടെ അ­ഭി­പ്രാ­യ­ത്തിൽ ചലനം ഉൽ­ക്കർ­ഷോ­ന്മു­ഖ­മാ­ണു്. എ­പ്പോ­ഴും അതു മു­ക­ളി­ലേ­ക്കും മു­ന്നോ­ട്ടും ഉള്ള ഒരു ഗ­തി­യാ­ണു്.

images/Kant.jpg
കാ­ന്റ്

വൈ­രു­ദ്ധ്യ­വാ­ദി വ­ലു­പ്പ­ത്തി­ലു­ള്ള മാ­റ്റ­ങ്ങ­ളും സ്വ­ഭാ­വ­ത്തി­ലു­ള്ള (ഗുണം) മാ­റ്റ­ങ്ങ­ളും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. വ­സ്തു­ക്ക­ളിൽ തു­ച്ഛ­വും അ­ദൃ­ശ്യ­വു­മാ­യ മാ­റ്റ­ങ്ങൾ വ­ലു­പ്പ­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം നി­ര­ന്ത­രം ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു. ഈ ഗ­തി­യു­ടെ പൊ­തു­പ­രി­ണ­ത­ഫ­ല­മാ­യി ആ വ­സ്തു­വി­ന്റെ ഗു­ണ­ത്തിൽ­ത്ത­ന്നെ ഒരു മൗ­ലി­ക­മാ­യ മാ­റ്റം സം­ഭ­വി­ക്കു­ന്നു. സ്വ­ഭാ­വ­ത്തി­ലു­ണ്ടാ­വു­ന്ന വ്യ­ത്യാ­സ­ങ്ങൾ, വ­ലു­പ്പ­ത്തി­ന്റെ മാ­റ്റ­ത്തി­ലെ ചില പ്ര­ത്യേ­ക­ഘ­ട്ട­ങ്ങ­ളിൽ മാ­ത്രം സം­ഭ­വി­ക്കു­ന്ന­തു­കൊ­ണ്ടു്, യ­ഥാർ­ത്ഥ­മാ­യ പു­രോ­ഗ­തി­പ­രി­ണാ­മ­രീ­തി­യി­ല­ല്ല സം­ഭ­വി­ക്കു­ന്ന­തു്, ചെറിയ ചെറിയ എ­ടു­ത്തു ചാ­ട്ട­ങ്ങ­ളാ­യി­ട്ടാ­ണു് അഥവാ വി­പ്ല­വ­പ­ര­മാ­യി­ട്ടാ­ണു്, എന്നു വൈ­രു­ദ്ധ്യ­വാ­ദി സി­ദ്ധാ­ന്തി­ക്കു­ന്നു. ക­ഴി­ഞ്ഞ പ­ല­തി­ന്റേ­യും ഏ­ക­ദേ­ശാ­വർ­ത്ത­നം ലോ­ക­ച­രി­ത്ര­ത്തിൽ കാ­ണു­മ്പോൾ ചലനം വൃ­ത്താ­കാ­ര­ത്തി­ല­ല്ലേ എന്നു സം­ശ­യി­ക്കു­ന്ന­വ­രു­ണ്ടാ­കാം. വൃ­ത്തം­കൊ­ണ്ടു് അതിനെ ഉ­ദാ­ഹ­രി­ച്ചു­കൂ­ടെ­ന്നി­ല്ല. പക്ഷേ, അതു പൂച്ച സ്വ­ന്തം­വാ­ലി­ന്റെ പുറകെ പോ­കു­ന്ന­തു­പോ­ലെ­യു­ള്ള ഒരു ഗ­തി­യ­ല്ല. ആ­വർ­ത്തി­ക്കു­ന്ന വൃ­ത്ത­ങ്ങൾ ആ­ദ്യ­ത്തെ പ­ടി­യിൽ­നി­ന്നു തുലോം ഉ­പ­രി­യാ­യ ഒരു മ­ണ്ഡ­ല­ത്തി­ലാ­യി­രി­ക്കും സ്ഥി­തി­ചെ­യ്യു­ന്ന­തു്. ഈ സി­ദ്ധാ­ന്ത­ത്തി­നു ശാ­സ്ത്ര­ജ്ഞ­ന്മാർ സ്പൈ­റൽ സി­ദ്ധാ­ന്ത­മെ­ന്നു് പേരു കൊ­ടു­ത്തി­രി­ക്കു­ന്ന­തു്.

“വ­ളർ­ച്ച വൃ­ത്താ­കാ­ര­ത്തി­ലു­ള്ള ച­ല­ന­മ­ല്ല, ഒ­രി­ക്കൽ ക­ഴി­ഞ്ഞ­തി­ന്റെ വെ­റു­മൊ­രു ആ­വർ­ത്ത­ന­മ­ല്ല; പി­ന്നെ­യോ മു­മ്പോ­ട്ടും മേ­ല്പോ­ട്ടു­മു­ള്ള ഒരു ഗ­തി­യാ­ണു്. പഴയ സ്ഥി­തി­യിൽ­നി­ന്നു പുതിയ സ്ഥി­തി­യി­ലേ­ക്കു­ള്ള ഒരു മാ­റ്റ­മാ­ണു്. കേ­വ­ല­ത്തിൽ­നി­ന്നു സ­ങ്ക­ല്പ­ത്തി­ലേ­ക്കു­ള്ള വ­ളർ­ച്ച­യാ­ണു്. അ­പ­രി­ഷ്കൃ­ത­ത്വ­ത്തിൽ­നി­ന്നു പ­രി­ഷ്കൃ­ത­ത്വ­ത്തി­ലേ­ക്കു­ള്ള വ­ളർ­ച്ച­യാ­ണു്.” സി. പി. എസ്. യു. (ബി.)

വൈ­രു­ദ്ധ്യ­വാ­ദ­മ­നു­സ­രി­ച്ചു് ഈ വ­ളർ­ച്ച സ­മാ­ധാ­ന­പ­ര­മാ­യ ഒ­ന്ന­ല്ല; സ­മ­രാ­ത്മ­ക­മാ­ണു്. വി­പ­രീ­ത­ശ­ക്തി­ക­ളിൽ ഒന്നു ന­ശി­ക്കു­ന്ന­തും മ­റ്റ­തു വ­ള­രു­ന്ന­തു­മാ­യി­രി­ക്കും. അ­തു­കൊ­ണ്ടു്, യ­ഥാർ­ത്ഥ പ­രി­ശോ­ധ­നാ­മാർ­ഗ്ഗം ഈ വൈ­രു­ദ്ധ്യ­ങ്ങ­ളെ വ്യ­ക്ത­മാ­ക്കു­ക­യും, യ­ഥാർ­ത്ഥ പ്ര­വർ­ത്ത­ന­രീ­തി അവയിൽ പ­ങ്കെ­ടു­ക്കു­ക­യും ആ­കു­ന്നു. ഈ സ­മ­ര­ങ്ങൾ വി­നാ­ശ­ക­ര­മ­ല്ല; പുതിയ ഓ­രോ­ന്നി­ന്റെ പേ­റ്റു­നോ­വാ­ണു്. ഇ­താ­ണു് സാ­മൂ­ഹ്യ­ശാ­സ്ത്ര­ത്തിൽ പ്ര­ത്യേ­ക­മാ­യും അ­റി­ഞ്ഞി­രി­ക്കേ­ണ്ട പ­ര­മാർ­ത്ഥം.

“പ്ര­കൃ­തി­യു­ടെ ഓരോ രൂ­പ­ത്തി­ലും പ­ര­സ്പ­ര­വൈ­രു­ദ്ധ്യ­ങ്ങ­ളു­ണ്ടു്. അ­വ­യി­ലെ­ല്ലാം നി­ഷേ­ധാ­ത്മ­ക­വും ക്രി­യാ­ത്മ­ക­വു­മാ­യ ഭാ­ഗ­ങ്ങ­ളു­ണ്ടു്. ഭൂ­ത­വും ഭാ­വി­യു­മു­ണ്ടു്. ന­ശി­ച്ചു­പോ­കു­ന്ന­തും വ­ള­രു­ന്ന­തു­മാ­യ ഭാ­ഗ­ങ്ങ­ളു­ണ്ടു്. ഈ പ­ര­സ്പ­ര­വി­രു­ദ്ധ­ശ­ക്തി­ക­ളു­ടെ സം­ഘ­ട്ട­ന­മാ­ണു്—പ­ഴ­യ­തും പു­തി­യ­തും ത­മ്മിൽ, ന­ശി­ക്കു­ന്ന­തും ജ­നി­ക്കു­ന്ന­തും ത­മ്മിൽ, മ­റ­യു­ന്ന­തും വ­ള­രു­ന്ന­തും ത­മ്മിൽ ന­ട­ക്കു­ന്ന ഈ സ­മ­ര­മാ­ണു്—വ­ളർ­ച്ച­യു­ടെ ഉ­ള്ള­ട­ക്കം, വ­ലു­പ്പ­ത്തിൽ­നി­ന്നു ഗു­ണ­ത്തി­ലേ­ക്കു­ള്ള മാ­റ്റ­ത്തി­ന്റെ ഉ­ള്ള­ട­ക്കം.” സി. പി. എസ്. യു. (ബി.)

വൈ­രു­ദ്ധ്യ­വാ­ദ­ത്തി­ന്റെ പ്രാ­ധാ­ന്യം അതു ഭൗ­തി­ക­വാ­ദ­ത്തെ യാ­ന്ത്രി­ക­ത്വ­ത്തിൽ­നി­ന്നു ര­ക്ഷി­ച്ചു­വെ­ന്ന­താ­ണു്. പ്ര­പ­ഞ്ചാ­സ്ഥി­ത്വ­ത്തി­ന­ടി­സ്ഥാ­ന­മാ­യി ഒരു ത­ത്ത്വം രൂ­പീ­ക­രി­ക്കാൻ യാ­ന്ത്രി­ക­ത്വ­ത്തി­നു ക­ഴി­ഞ്ഞി­ല്ല. ഒരു നി­യ­മ­ത്തേ­യും അ­ടി­സ്ഥാ­ന­പ്പെ­ടു­ത്താ­തെ യാ­ദൃ­ശ്ചി­ക­ത്വ­ത്തെ മാ­ത്രം ആ­ധാ­ര­മാ­ക്കി­ക്കൊ­ണ്ടു സ്ഥി­തി­ചെ­യ്യു­ന്ന ഒ­രു­ലോ­ക­ത്തെ മ­നു­ഷ്യ­മ­ന­സ്സി­നു ഗ്ര­ഹി­ക്കാൻ ക­ഴി­യു­ക­യി­ല്ല. അ­ങ്ങ­നെ­യു­ള്ള ചി­ന്താ­ഗ­തി­യു­ടെ ഫലം യാ­ദൃ­ശ്ചി­ക­ത്വ­ത്തെ നി­യ­ന്ത്രി­ക്കു­ന്ന ഒരു ശ­ക്തി­യെ സൃ­ഷ്ടി­ക്കു­ക എ­ന്ന­താ­യി­രി­ക്കും. സർ­വ്വ­ശ­ക്ത­നും വ്യ­ക്തി­സ്വ­ഭാ­വ­ക്കാ­ര­നു­മാ­യ ഒരു ഈ­ശ്വ­ര­നാ­ണു് ആ സ്ഥാ­നം ഭാ­ര­മേൽ­ക്കു­ന്ന­തു്. ഇ­തു­കൊ­ണ്ടു­ത­ന്നെ­യാ­ണു് വൈ­രു­ദ്ധ്യ­വാ­ദം സ്വീ­ക­രി­ക്കാ­ത്ത ഭൗ­തി­ക­വാ­ദി­കൾ സാ­ധാ­ര­ണ ആ­ത്മീ­യ­വാ­ദ­ത്തി­ലേ­ക്കു തി­രി­ച്ചു­പോ­കു­ന്ന­തു്.

ക­മ്മ്യൂ­ണി­സ്റ്റ് ത­ത്ത്വ­ശാ­സ്ത്രം വൈ­രു­ദ്ധ്യാ­ധി­ഷ്ഠി­ത­മാ­യ ഭൗതിക വാ­ദ­ത്തി­ന്മേ­ലാ­ണു് അ­ടി­യു­റ­ച്ചി­രി­ക്കു­ന്ന­തു്. സാ­മു­ദാ­യി­ക­ശാ­സ്ത്ര­വും കലയും രാ­ജ്യ­ത­ന്ത്ര­വും സ­യൻ­സും എ­ല്ലാം ഈ അ­ടി­സ്ഥാ­ന­ത്തി­ലാ­ണു് ഒരു ക­മ്മ്യൂ­ണി­സ്റ്റ് പ­രി­ശോ­ധി­ക്കു­ന്ന­തു്. ലോ­ക­ത്തിൽ ഒ­ന്നും ശാ­ശ്വ­ത­മ­ല്ലെ­ന്നാ­ണ­ല്ലോ ഈ ത­ത്ത്വ­ത്തിൽ­നി­ന്നു സി­ദ്ധി­ക്കു­ന്ന­തു്. സാ­ധാ­ര­ണ ജീ­വി­ത­ത്തിൽ പലതും ശാ­ശ്വ­ത­മാ­ണെ­ന്ന ഒരു വ്യാ­മോ­ഹം ന­മു­ക്കു­ണ്ടാ­കാ­റു­ണ്ടു്. ഉ­ദാ­ഹ­ര­ണ­മാ­യി, ഭ­ര­ണ­രീ­തി­യെ സം­ബ­ന്ധി­ച്ചും സാ­മു­ദാ­യി­ക­ഘ­ട­ന­യെ സം­ബ­ന്ധി­ച്ചും ന­മു­ക്കു­ള്ള ആ­ശ­യ­ങ്ങൾ നോ­ക്കു­ക. ഒരു രാ­ജാ­വു്, പ്ര­ജ­കൾ; ഒരു ജന്മി, കൃ­ഷി­ക്കാർ; ഒരു മു­ത­ലാ­ളി, തൊ­ഴി­ലാ­ളി­കൾ എന്നീ വക ആ­ശ­യ­ങ്ങൾ പ്ര­ത്യേ­ക ആ­ലോ­ച­ന­യൊ­ന്നും കൂ­ടാ­തെ ശാ­ശ്വ­ത­മാ­ണെ­ന്നു നാം ധ­രി­ച്ചു­പോ­കാ­റു­ണ്ടു്. ച­രി­ത്ര­ത്തിൽ ഇ­വ­യൊ­ക്കെ ന­ശ്വ­ര­മാ­ണു്. രാ­ജ­ത്വം ഉ­ണ്ടാ­യി­ട്ടെ­ത്ര നാ­ളാ­യി? ജ­ന്മി­ത്വ­കാ­ല­ത്തു ‘മു­ത­ലാ­ളി’ എന്ന പ­ദം­പോ­ലു­മി­ല്ല. ഇ­വ­യെ­ല്ലാം മാ­റു­ന്ന സാ­മു­ദാ­യി­ക­രൂ­പ­ങ്ങ­ളാ­ണു്. വളരെ വേഗം മാ­റു­ന്ന­വ­യാ­ണു്. അ­വ­യൊ­ന്നും ഇ­ന്ന­ലെ ഇ­ല്ലാ­യി­രു­ന്നു. ഇന്നു പ്ര­ത്യ­ക്ഷ­പ്പെ­ട്ട­വ­യാ­ണു്. നാളെ അ­സ്ത­മി­ക്കു­ക­യും ചെ­യ്യും. ഈ വാ­സ്ത­വം മ­ന­സ്സി­ലാ­ക്കു­ന്ന­വർ­ത­ന്നെ­യും അ­ന­ശ്വ­ര­മാ­യി ഗ­ണി­ക്കു­ന്ന മ­റ്റു­ചി­ല­തു­ണ്ടു്. മതം, കല, സാ­ഹി­ത്യം, ശാ­സ്ത്രം, ത­ത്ത്വ­ചി­ന്ത അ­ങ്ങ­നെ പലതും. ഈ അ­ഭി­പ്രാ­യ­വും തെ­റ്റാ­ണെ­ന്നു ചില ഉ­ദാ­ഹ­ര­ണ­ങ്ങൾ­കൊ­ണ്ടു കാണാം. ക്രി­സ്തീ­യ­വേ­ദ­പു­സ്ത­ക­ത്തിൽ, നോ­ഹ­യു­ടെ ഭ­ക്ഷ­ണ­പ്രി­യ­നാ­യ ദൈവം, മോ­ശ­യു­ടെ പ്ര­തി­കാ­ര­ബു­ദ്ധി­യാ­യ ദൈ­വ­മാ­യി­ത്തീർ­ന്ന­തും, അ­ദ്ദേ­ഹം­ത­ന്നെ വാ­ദ­പ്ര­തി­വാ­ദ­ത്തിൽ ര­സി­ക്കു­ന്ന ദൈ­വ­മാ­യി ജോ­ബി­ന്റെ കാ­ല­ത്തു പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തും അ­ന­ന്ത­രം യോ­ഹ­ന്നാൻ­സ്നാ­പ­ക­ന്റെ ക­ണ്ണിൽ നീ­തി­യു­ടെ രാ­ജി­യി­ല്ലാ­ത്ത സം­ര­ക്ഷ­ക­നാ­യി­ട്ടും, ഒ­ടു­വിൽ ക്രി­സ്തു­വോ­ടു­കു­ടി സ്നേ­ഹ­ത്തി­ന്റെ മൂർ­ത്തീ­ക­ര­ണ­മാ­യി­ട്ടും രൂ­പ­ഭേ­ദം­കൈ­ക്കൊ­ള്ളു­ന്ന­തും നോ­ക്കു­ക. ഈ­ശ്വ­ര­നു മാ­റ്റ­മു­ണ്ടാ­കാൻ പാ­ടി­ല്ല എ­ന്നു് ആ­ത്മീ­യ­വാ­ദി പ­റ­യു­മ്പോൾ, “വേണ്ട മ­നു­ഷ്യ­ന്നു് ഈ­ശ്വ­ര­നെ­പ്പ­റ്റി­യു­ള്ള ബോ­ധ­ത്തി­നു മാ­റ്റ­മു­ണ്ടാ­കും” എ­ന്നാ­ണു് വൈ­രു­ദ്ധ്യ­വാ­ദി­യു­ടെ മ­റു­പ­ടി. സാ­ഹി­ത്യ­ത്തി­ലാ­ണെ­ങ്കിൽ മൃ­ഗ­ങ്ങ­ളു­ടെ മു­ര­ങ്ങൽ പോലെ പ്രാ­കൃ­ത­മാ­യ ചില ശ­ബ്ദ­പ്ര­ക­ട­ന­ങ്ങ­ളും ഇ­ന്ന­ത്തെ ഭാ­ഷ­യും ഒ­ന്നാ­ണെ­ന്നു പറയാൻ ക­ഴി­യു­മോ? ശാ­സ്ത്ര­ത്തി­ന്റെ കഥയും ഇ­തു­ത­ന്നെ. ഈ മാ­റ്റം മ­നു­ഷ്യ­സ­മു­ദാ­യ­ച­രി­ത്ര­ത്തിൽ എ­ങ്ങ­നെ പ്ര­വർ­ത്തി­ക്കു­ന്നു­വെ­ന്ന­താ­ണു് ച­രി­ത്ര­പ­ര­മാ­യ ഭൗ­തി­ക­വാ­ദം. ഈ ത­ത്ത്വം മു­ഖേ­ന­യാ­ണു് ക­മ്മ്യൂ­ണി­സ്റ്റു­ത­ത്ത്വ­ചി­ന്ത­യും രാ­ഷ്ട്രീ­യ­പ്ര­വർ­ത്ത­ന­മാ­യി ബ­ന്ധ­പ്പെ­ടു­ന്ന­തു്. അ­തു­കൊ­ണ്ടു്, വൈ­രു­ദ്ധ്യാ­ധി­ഷ്ഠി­ത­മാ­യ ഭൗ­തി­ക­വാ­ദം ച­രി­ത്ര­ത്തിൽ പ്ര­യോ­ഗി­ച്ചാൽ ഉ­ണ്ടാ­കു­ന്ന ഫ­ല­ങ്ങൾ എ­ന്താ­ണെ­ന്നു പ­രി­ശോ­ധി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

സി. ച­രി­ത്ര­പ­ര­മാ­യ ഭൗ­തി­ക­വാ­ദം

വർ­ഗ്ഗീ­യ­ത, കു­ത്സി­ത­മാ­യ ദേ­ശീ­യ­ത്വം (യു­ദ്ധ­ങ്ങ­ളു­ടെ ഒരു കാരണം), പി­ന്തി­രി­പ്പൻ പ്ര­വർ­ത്ത­നം, പ­രാ­ജ­യ­മ­നോ­ഭാ­വം, വീ­രാ­രാ­ധ­ന ഇ­വ­യെ­ല്ലാം ഇ­ന്ന­ത്തെ ച­രി­ത്ര­പ­ഠ­ന­രീ­തി­യു­ടെ അ­നാ­ശാ­സ്യ­ഫ­ല­ങ്ങ­ളാ­ണു്. പ­ര­സ്പ­ര­ബ­ന്ധ­മി­ല്ലാ­ത്ത ചില യാ­ദൃ­ശ്ചി­ക­സം­ഭ­വ­ങ്ങ­ളു­ടെ ഒരു സ­മാ­ഹാ­ര­മാ­യി­ട്ടാ­ണു് ച­രി­ത്രം ഇ­ന്നു് സ്ഥി­തി­ചെ­യ്യു­ന്ന­തു്. കുറെ രാ­ജാ­ക്ക­ന്മാ­രേ­യും അ­വ­രു­ടെ വി­വാ­ഹ­ങ്ങ­ളേ­യും­പ­റ്റി ചില ഉ­പ­ക­ഥ­കൾ പ­റ­ഞ്ഞാൽ ഇ­ന്നു് ച­രി­ത്ര­മാ­യി. ഇ­ന്ന­ത്തെ ച­രി­ത്ര­ശാ­സ്ത്രം ഒരു പ്ര­ത്യേ­ക­കാ­ല­ത്തി­ന്റെ­തു­മാ­ണു്. അ­തി­നു് ഭൂ­ത­മി­ല്ല. ഭാ­വി­യു­മി­ല്ല. ഒരു സാ­ധാ­ര­ണ­വി­ദ്യാർ­ത്ഥി­ക്കു പാ­ശ്ചാ­ത്യ­ദി­ക്കിൽ ഇം­ഗ്ല­ണ്ടൊ­ഴി­ച്ചു മ­റ്റേ­തെ­ങ്കി­ലും രാ­ജ്യ­ത്തി­നു് ഒരു ച­രി­ത്ര­മു­ണ്ടെ­ന്നു പ­റ­ഞ്ഞാൽ വി­ശ്വ­സി­ക്കാൻ­ത­ന്നെ വി­ഷ­മ­മാ­ണു്. വി­സ്തൃ­തി­യിൽ മാ­ത്ര­മ­ല്ല, ഇ­ക്കു­റ­വു് കാ­ണു­ന്ന­തു്. മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­ന്റെ പു­രോ­ഗ­തി­യു­ടെ ഒരു ഏടായി ച­രി­ത്ര­ത്തെ വി­ഭാ­വ­നം ചെ­യ്യു­ന്ന ഒരു ഗ്ര­ന്ഥം­പോ­ലും ഇ­തു­വ­രെ ഒരു പാ­ഠ്യ­പു­സ്ത­ക­ക­മ്മി­റ്റി­ക്കാ­രും സ്വീ­ക­രി­ച്ചി­ട്ടി­ല്ല. ശ­രി­യാ­യ ച­രി­ത്ര­പ­ഠ­ന­മെ­ന്തെ­ന്നു മ­ന­സ്സി­ലാ­ക്കു­വാൻ പ­ണ്ഡി­ത­നെ നെ­ഹ്റു­വി­ന്റെ ലോ­ക­ച­രി­ത്ര­വും എച്ച്. ജി. വെൽസി ന്റെ ലോ­ക­ച­രി­ത്ര സം­ഗ്ര­ഹ­വും സ­ഹാ­യി­ക്കും.

images/Wells.jpg
എച്ച്. ജി. വെൽസ്

വൈ­രു­ദ്ധ്യാ­ധി­ഷ്ഠി­ത­മാ­യ ഭൗ­തി­ക­വാ­ദ­മ­നു­സ­രി­ച്ചു ച­രി­ത്രം പ­രി­ശോ­ധി­ക്കു­മ്പോൾ ഒ­ന്നാ­മ­താ­യി തെ­ളി­യു­ന്ന­തു് അതൊരു കു­ത്ത­ഴി­ഞ്ഞ ക­ഥാ­സ­ഞ്ചി­ക­യ­ല്ലെ­ന്നാ­ണു്. കുറെ വീ­ര­ന്മാ­രു­ടെ­യും അ­തി­മാ­നു­ഷ­ന്മാ­രു­ടെ­യും ജീ­വി­ത­ക­ഥ­യു­മ­ല്ല ച­രി­ത്രം. ഈ വീ­ര­ന്മാ­രെ പ്ര­സ­വി­ച്ച ഒരു ജ­ന­സ­മു­ദാ­യ­മു­ണ്ടു്. ആ ജ­ന­സ­മു­ദാ­യം പു­രോ­ഗ­മി­ക്കു­ന്ന­തി­ന്റെ കൃ­ത്യ­മാ­യ ഒരു രേ­ഖ­യാ­ണു് അതു്. വ്യ­ക്തി­കൾ ച­രി­ത്രം സൃ­ഷ്ടി­ക്കു­ക­യ­ല്ല, പ്ര­ത്യു­ത ച­രി­ത്രം വ്യ­ക്തി­ക­ളെ രൂ­പീ­ക­രി­ക്കു­ക­യാ­ണു്.

ച­രി­ത്രം ഒരു ശാ­സ്ത്ര­മാ­ണു്. ഭൗ­തി­ക­വാ­ദി ച­രി­ത്ര­ത്തെ ലൗ­കി­ക­നാ­യ മ­നു­ഷ്യൻ അ­വ­ന്റെ ആ­വ­ശ്യ­ങ്ങൾ നി­റ­വേ­റ്റു­വാൻ­വേ­ണ്ടി വ്യ­ക്തി­ഗ­ത­മാ­യും സാ­മൂ­ഹ്യ­മാ­യും ന­ട­ത്തു­ന്ന പ്ര­വർ­ത്ത­ന­ങ്ങ­ളു­ടെ ക­ഥ­യാ­യി­ക്കാ­ണു­ന്നു. വൈ­രു­ദ്ധ്യ­വാ­ദ­പ്ര­കാ­രം ഈ പ്ര­വർ­ത്ത­ന­ങ്ങൾ എ­ല്ലാം­ത­ന്നെ പ്ര­കൃ­തി­യും മ­നു­ഷ്യ­നും ത­മ്മി­ലോ, മ­നു­ഷ്യ­നും മ­നു­ഷ്യ­നും ത­മ്മി­ലോ ഉള്ള വൈ­രു­ദ്ധ്യ­ങ്ങ­ളു­ടെ ആ­ഘാ­ത­പ്ര­ത്യാ­ഘാ­ത­ങ്ങ­ളാ­ണു്. ഈ ത­ത്ത്വ­പ്ര­കാ­രം ച­രി­ത്ര­ത്തെ പ­രി­ശോ­ധി­ക്കു­മ്പോൾ ല­ഭി­ക്കു­ന്ന അ­നു­മാ­ന­ങ്ങ­ളാ­ണു് ച­രി­ത്ര­പ­ര­മാ­യ ഭൗ­തി­ക­വാ­ദം. അ­തു­ത­ന്നെ­യാ­ണു് രാ­ഷ്ട്രീ­യ­പ­ഠ­ന­ത്തി­ലും ന­യ­രൂ­പീ­ക­ര­ണ­ത്തി­ലും ക­മ്മ്യൂ­ണി­സ്റ്റി­ന്റെ മാർ­ഗ്ഗ­ദർ­ശി.

കി­രാ­ത­ത്ത്വ­ത്തിൽ­നി­ന്നു സം­സ്കാ­ര­ത്തി­ലേ­ക്കു്
കി­രാ­ത­ത്ത്വം (Savagery)

മ­നു­ഷ്യ വർ­ഗ്ഗ­ച­രി­ത്ര­ത്തി­ന്റെ പ്ര­ഥ­മ­ഘ­ട്ടം കി­രാ­ത­ത്ത്വ­ത്തി­ന്റേ­താ­ണു്. ജ­ന്തു­ശാ­സ്ത്ര­ത്തിൽ പ­രി­ണാ­മ­വാ­ദ­ത്തി­നു പ്ര­സ­ക്തി­യു­ണ്ടെ­ങ്കി­ലും ഇ­ല്ലെ­ങ്കി­ലും, ഇന്നു നാം പ­രി­ഷ്കാ­ര­ത്തി­ന്റെ ഘ­ട­ക­ങ്ങ­ളാ­യി എ­ണ്ണു­ന്ന യാ­തൊ­ന്നും­ത­ന്നെ ഇ­ല്ലാ­ത്ത ഒരു മ­നു­ഷ്യ­രാ­ശി­യെ ന­മു­ക്കു് ഭൂ­ത­കാ­ല­ത്തി­ന്റെ ആ­ഴ­ങ്ങ­ളിൽ കാ­ണു­വാൻ ക­ഴി­യും. ആ­യു­ധ­മോ, ഭാഷയോ, നി­യ­മ­മോ ഇ­ല്ലാ­ത്ത ഒരു കാലം. സ­ന്ത­ത­സ­ഹ­ചാ­രി­ക­ളാ­യ വ­ന്യ­മൃ­ഗ­ങ്ങ­ളു­ടെ­യി­ട­യിൽ അ­വ­രിൽ­നി­ന്നു വളരെ അധികം ഉൽ­കൃ­ഷ്ട­ന­ല്ലാ­ത്ത മ­നു­ഷ്യൻ വേ­ട്ട­യാ­ടി ന­ട­ക്കു­ന്നു. വ­സ്ത്ര­മെ­ന്ന­തു് എ­ന്തെ­ന്ന­വ­ന­റി­ഞ്ഞു­കൂ­ടാ; ചി­ന്ത­യും കാ­ര്യ­യ­മാ­യി­ട്ടു­ണ്ടെ­ന്നു പ­റ­ഞ്ഞു­കൂ­ടാ. പ്ര­കൃ­തി­യു­ടെ വി­ഭ­വ­ങ്ങ­ളാ­ണെ­ങ്കിൽ ആ­വ­ശ്യ­ത്തി­ല­ധി­കം ഭ­ക്ഷ­ണ­സ­മ്പാ­ദ­ന­ത്തി­നു­വേ­ണ്ടി അവൻ സമരം ചെ­യ്യേ­ണ്ട­താ­യി­ട്ടി­ല്ല. സ്വ­യ­ര­ക്ഷ­യ്ക്കു­വേ­ണ്ടി ചി­ല­പ്പൊ­ഴൊ­ക്കെ സ­മ­ര­ത്തി­ലേർ­പ്പെ­ട­ണം.

അ­പ­രി­ഷ്കൃ­ത­ത്വം (Barbarism)

ഇ­തിൽ­നി­ന്നു് മ­നു­ഷ്യൻ പു­രോ­ഗ­മി­ച്ചു. ആ­യു­ധ­ങ്ങൾ ക­ണ്ടു­പി­ടി­ച്ചു. വ­സ്ത്ര­ധാ­ര­ണം ആ­രം­ഭി­ച്ചു. ഒരു ഭാ­ഷ­യു­ടെ ആ­ദി­മ­രൂ­പ­ങ്ങൾ ക­ണ്ടു­തു­ട­ങ്ങി. ഭാ­ര്യാ­ഭർ­ത്തൃ­ബ­ന്ധം വെറും മൃ­ഗീ­യ­മ­ല്ലാ­താ­യി. കു­ടും­ബ­ത്തി­ന്റെ ചില രൂ­പ­ങ്ങൾ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു. വേ­ട്ട­യാ­ടു­ക എ­ന്ന­തു് ഒരു സാ­ധാ­ര­ണ­പ­തി­വാ­യി­ത്തീർ­ന്നു. സ­മ­ര­ങ്ങ­ളും വർ­ദ്ധി­ച്ചു. ഈ കാ­ല­ത്തി­നു് അ­പ­രി­ഷ്കൃ­ത­ത്വം (Barbarism) എ­ന്നു് പേരു പ­റ­യു­ന്നു.

സ­ഞ്ചാ­ര­കാ­ലം (Nomadic age)

അ­ടു­ത്ത ഘ­ട്ട­ത്തിൽ, ഇ­ര­തേ­ടു­ന്ന­തി­നി­ട­യിൽ സം­ഘ­ട്ട­ങ്ങൾ ഉ­ണ്ടാ­യി­ത്തു­ട­ങ്ങി. ജ­ന­സം­ഖ്യ വർ­ദ്ധി­ച്ചു­വ­രു­മ്പോൾ ഇ­തു­കൂ­ടാ­തെ സാ­ദ്ധ്യ­മ­ല്ല­ല്ലോ. ഇ­തി­ന്റെ ഫ­ല­മാ­യി പുതിയ യു­ദ്ധ­രീ­തി­കൾ ഉ­ണ്ടാ­യി; പുതിയ ആ­യു­ധ­ങ്ങ­ളും പുതിയ സ­മു­ദാ­യ­ഘ­ട­ന­യും. സൈ­ന്യ­നാ­യ­ക­നാ­യ രാ­ജാ­വി­ന്റേ­യും പ്ര­ഭു­ക്ക­ന്മാ­രു­ടേ­യും ഉ­ത്ഭ­വം ഈ ഘ­ട്ട­ത്തി­ലാ­ണു്. പക്ഷേ, ഇ­തു­കൊ­ണ്ടു­മാ­ത്രം ജീ­വി­ത­പ്ര­ശ്നം പ­രി­ഹ­രി­ക്ക­പ്പെ­ട്ടി­ല്ല. സ­മ­ര­ത്തി­ലെ വിജയം ജ­യി­ച്ച ക­ക്ഷി­യെ ര­ക്ഷി­ച്ചു. തോ­റ്റ­വ­രോ? സ്ഥലം വി­ട്ടു­പോ­യി ജീ­വ­സ­ന്ധാ­ര­ണ­ത്തി­നു­ള്ള ഇ­ത­രോ­പാ­യ­ങ്ങൾ ക­ണ്ടു­പി­ടി­ക്കു­ക മാ­ത്ര­മാ­യി­രു­ന്നു അ­വർ­ക്കു­ള്ള പോം­വ­ഴി. ഈ യാ­ത്ര­ക­ളിൽ എ­ല്ലാ­സ്ഥ­ല­ത്തും ഭ­ക്ഷ­ണം ല­ഭി­ക്കാൻ വി­ഷ­മ­മാ­യി­രു­ന്നു. വ­ന്യ­മൃ­ഗ­ങ്ങ­ളെ പി­ടി­ച്ചു് ഇ­ണ­ക്കി വ­ളർ­ത്തു­ന്ന രീതി ഇ­ക്കാ­ല­ത്തു­ണ്ടാ­യി. ആ­ടു­മാ­ടു­കൾ വർ­ദ്ധി­ച്ച­തോ­ടു­കൂ­ടി പു­ല്ലു് അ­ന്വേ­ഷി­ച്ചു­ള്ള സ­ഞ്ചാ­ര­ങ്ങ­ളും തു­ട­ങ്ങി. മ­ര­ങ്ങ­ളു­ടെ മു­ക­ളി­ലെ ഏ­റു­മാ­ട­ങ്ങ­ളും ഗു­ഹ­ക­ളും സ­ഞ്ചാ­രി­ക്കു പ്ര­യോ­ജ­ന­മി­ല്ലാ­ത്ത­വ­യാ­ണ­ല്ലോ. അ­തു­കൊ­ണ്ടു്, അവൻ കൊ­ല്ലു­ന്ന മൃ­ഗ­ങ്ങ­ളു­ടെ­തോ­ലു­കൊ­ണ്ടു്. കൂ­ടാ­ര­ങ്ങൾ ഉ­ണ്ടാ­ക്കു­ന്ന രീ­തി­യാ­ണു് ക­ണ്ടു­പി­ടി­ച്ച­തു്. കു­ടും­ബ­ങ്ങൾ­ക്കു­പ­ക­രം, ര­ക്ഷ­യ്ക്കു­വേ­ണ്ടി സം­ഘ­മാ­യി യാ­ത്ര­ചെ­യ്യു­ന്ന വർ­ഗ്ഗ­ങ്ങൾ ഉ­ണ്ടാ­യി. വേണ്ട നി­യ­മ­ങ്ങൾ സൃ­ഷ്ടി­ക്കു­വാ­നു­ള്ള അ­ധി­കാ­രം സം­ഘ­ത്ത­ല­വ­നെ ഭാ­ര­മേ­ല്പി­ച്ചു. മ­നു­ഷ്യ­വർ­ഗ്ഗ­ച­രി­ത്ര­ത്തി­ലെ ഈ ഘ­ട്ട­ത്തി­ന്റെ ഏ­റ്റ­വും നല്ല സം­ഗ്ര­ഹം ക്രി­സ്തീ­യ­വേ­ദ­ത്തിൽ യൂ­ദ­ന്മാ­രു­ടെ ച­രി­ത്ര­ക­ഥ­ന­ത്തിൽ­നി­ന്നു ല­ഭി­ക്കും.

കൃഷി

ജ­ന­സം­ഖ്യ പി­ന്നെ­യും വർ­ദ്ധി­ച്ചു. സ്ഥലം ചു­രു­ക്ക­മാ­യി­ത്തു­ട­ങ്ങി. അ­തു­കൊ­ണ്ടു്, ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങൾ കൃ­ഷി­ചെ­യ്യു­ന്ന രീ­തി­യു­ത്ഭ­വി­ച്ചു. ഈ ഘ­ട്ട­ത്തി­ലാ­ണു് ഭ­ക്ഷ്യോ­ല്പാ­ദ­ന­രീ­തി യ­ഥാർ­ത്ഥ­ത്തിൽ പു­രോ­ഗ­മി­ക്കു­ന്ന­തു്. കൃ­ഷി­യാ­യു­ധ­ങ്ങൾ, വി­ത്തു്, കൃ­ഷി­ചെ­യ്യു­ന്ന­രീ­തി മു­ത­ലാ­യ­വ ക്ര­മേ­ണ പു­രോ­ഗ­മി­ച്ചു. സ്ഥി­ര­മാ­യി ഒരു സ്ഥ­ല­ത്തു താ­മ­സി­ക്കേ­ണ്ട ആ­വ­ശ്യം നേ­രി­ട്ട­തു­കൊ­ണ്ടു് വീ­ടു­ക­ളും ഉ­ണ്ടാ­യി­ത്തു­ട­ങ്ങി. ആ­ധു­നി­ക കു­ടും­ബ­രീ­തി­യു­ടെ ഏ­താ­ണ്ടൊ­രു രൂ­പ­വും പ്ര­ത്യ­ക്ഷ­മാ­യി­ത്തു­ട­ങ്ങി. ഭൂ­മി­യിൽ സ്വ­കാ­ര്യ­സ്വ­ത്തി­ന്റെ ആ­രം­ഭ­വും ഇ­വി­ടെ­ത്ത­ന്നെ. ഭാഷ, കല, മതം മു­ത­ലാ­യ­വ­യും, കൃഷി സാ­ദ്ധ്യ­മാ­ക്കി­ത്തീർ­ത്ത മിച്ച സ­മ­യ­ത്തിൽ വ­ളർ­ന്നു പു­രോ­ഗ­മി­ച്ചു.

കു­ടിൽ­വ്യ­വ­സാ­യം—ഫ്യൂ­ഡ­ലി­സം

കാ­ല­ക്ര­മേ­ണ പ്ര­യ­ത്ന­വി­ഭ­ജ­നം ന­ട­ന്നു­തു­ട­ങ്ങി. ചിലർ കൃ­ഷി­യാ­യു­ധ­ങ്ങൾ പ­ണി­യു­ക­മാ­ത്രം ചെ­യ്തു; മ­റ്റു­ചി­ലർ വ­സ്ത്ര­നിർ­മ്മാ­ണ­വും. കി­രാ­ത­നും സ­ഞ്ചാ­രി­ക്കും ആ­വ­ശ്യ­ങ്ങൾ കു­റ­വാ­യി­രു­ന്നു. വേ­ണ്ട­തു് സ്വയം ഉ­ണ്ടാ­ക്കു­ക­യ­ല്ലാ­തെ അവനു് മാർ­ഗ്ഗ­മു­ണ്ടാ­യി­രു­ന്നി­ല്ല. കൃ­ഷി­പ്പ­ണി വളരെ സമയം മി­ച്ചം വ­രു­ത്തി. അ­തു­പ­യോ­ഗി­ച്ചു്, ജീ­വി­താ­വ­ശ്യ­ത്തി­നും സു­ഖ­ത്തി­നും­വേ­ണ്ടി മ­നു­ഷ്യൻ ഓ­രോ­ന്നു സൃ­ഷ്ടി­ച്ചു­തു­ട­ങ്ങി. ഓ­രോ­ന്നിൽ പ്ര­ത്യേ­ക­വാ­സ­ന­യു­ള്ള­വർ അ­തിൽ­ത്ത­ന്നെ ശ്ര­ദ്ധ പ­തി­പ്പി­ച്ചു. അ­വ­ന്റെ ഉ­ല്പ­ന്ന­ങ്ങൾ അ­വ­നാ­വ­ശ്യ­മാ­യ­വ­യ്ക്കു­വേ­ണ്ടി കൈ­മാ­റ്റം ചെ­യ്തു. ക­ച്ച­വ­ട­ത്തി­ന്റെ പ്ര­ഥ­മ­ഘ­ട്ട­വും അവൻ ഉ­ല്പാ­ദ­നം­ചെ­യ്തു. ഈ ഉൽ­പാ­ദ­ന­രീ­തി­യാ­ണു് കു­ടിൽ­വ്യ­വ­സാ­യ­മാ­യി പ­രി­വർ­ത്ത­നം ചെ­യ്ത­തു്. ഈ സാ­മ്പ­ത്തി­ക­രീ­തി­ക്കു സ­മ­മാ­യി­ട്ടു­ള്ള രാ­ഷ്ട്രീ­യ ഘ­ട­ന­യ്ക്കാ­ണു് ഫ്യൂ­ഡ­ലി­സം. അഥവാ ജ­ന്മി­ത്വം എ­ന്നു­പ­റ­യു­ന്ന­തു്. ശ­ത്രു­ക്ക­ളിൽ­നി­ന്നും ര­ക്ഷ­നേ­ടു­ന്ന­തി­നാ­യി, ബ­ല­ഹീ­ന­ന്മാർ അ­വ­രു­ടെ ശ­രീ­ര­വും സ­മ്പ­ത്തും ക­രു­ത്ത­നാ­യ ആ­രു­ടെ­യെ­ങ്കി­ലും ര­ക്ഷാ­ധി­കാ­ര­ത്തിൽ സ­മർ­പ്പി­ക്കു­ന്ന പ­തി­വു് പ­ണ്ടേ­യു­ണ്ടാ­യി­രു­ന്നു. സ്ഥി­ര­വാ­സം തു­ട­ങ്ങി­യ ഈ സം­ഘ­ങ്ങ­ളിൽ ആ രീ­തി­യും സ്ഥി­ര­മാ­യി­ത്തീർ­ന്നു. ഒരു വർ­ഗ്ഗ­ത്തി­ന്റേ­യും, അവർ അ­ധി­വ­സി­ക്കു­ന്ന പ്ര­ദേ­ശ­ത്തി­ന്റേ­യും പ­രി­പൂർ­ണ്ണ­പ­ര­മാ­ധി­കാ­രി­യാ­യി ചിലർ ഉ­യർ­ന്നു­വ­ന്നു. അവർ പ­ണ്ട­ത്തെ മ­ന്ത്ര­വാ­ദി­യു­ടെ­യോ, പു­രോ­ഹി­ത­ന്റെ­യോ, സേ­നാ­നാ­യ­ക­ന്റെ­യോ പുതിയ രൂ­പ­ങ്ങ­ളാ­ണെ­ന്നു പറയാം. അ­വ­രു­ടെ അ­ടു­ത്ത വ­ളർ­ച്ച രാ­ജാ­വെ­ന്ന പ­ദ­ത്തി­ലേ­ക്കാ­യി­രു­ന്നു. ഈ പ്ര­ധാ­നി­ക­ളു­ടെ അം­ഗ­ര­ക്ഷ­ക­ന്മാ­രും സ്തു­തി­പാ­ഠ­ക­ന്മാ­രു­മാ­യി ഒ­രു­വർ­ഗ്ഗം ഉ­ണ്ടാ­യി. അ­വ­രെ­ക്കൊ­ണ്ടാ­ണു് ഈ അ­ധി­കാ­രി­കൾ സാ­ധാ­ര­ണ­ജ­ന­ങ്ങ­ളെ ഭ­രി­ച്ചു­വ­ന്നി­രു­ന്ന­തു്. പിൽ­ക്കാ­ല­ത്തെ ജന്മി (പ്രഭു) വർ­ഗ്ഗം ഇ­വ­രു­ടെ അ­ന­ന്ത­ര­ത­ല­മു­റ­ക­ളാ­ണു്.

മു­ത­ലാ­ളി­ത്തം—ജ­നാ­ധി­പ­ത്യം

സ­മു­ദാ­യം കൃഷി പ്ര­ധാ­ന­മാ­യി­രു­ന്ന ഒരു കാ­ല­ഘ­ട്ട­ത്തിൽ ഫ്യൂ­ഡ­ലി­സം തൃ­പ്തി­ക­ര­മാ­യ ഒരു സ­മു­ദാ­യ­സം­ഘ­ട­നാ­രൂ­പ­മാ­യി­രു­ന്നു. പക്ഷേ, കു­ടിൽ­വ്യ­വ­സാ­യ­ങ്ങൾ ര­ണ്ടു­ത­ര­ത്തിൽ അ­ഭി­വൃ­ദ്ധി­പ്രാ­പി­ച്ച­തോ­ടു­കൂ­ടി ആ നില മാറി. മ­നു­ഷ്യാ­വ­ശ്യ­ങ്ങ­ളു­ടെ വർ­ദ്ധ­ന­വോ­ടു­കൂ­ടി കു­ടിൽ­വ്യ­വ­സാ­യം വ­ലു­പ്പ­ത്തിൽ വർ­ദ്ധി­ച്ചു. പുതിയ ക­ണ്ടു­പി­ടു­ത്ത­ങ്ങൾ ഉ­ല്പാ­ദ­ന­രീ­തി­യിൽ വലിയ പ­രി­വർ­ത്ത­ന­ങ്ങ­ളു­ണ്ടാ­ക്കി. ഉ­ല്പാ­ദ­ന­രീ­തി­യി­ലു­ള്ള വ്യ­ത്യാ­സ­ങ്ങൾ ഉ­ല്പാ­ദ­ക­രും ജ­ന­ത­യു­മാ­യി­ട്ടു­ള്ള ബ­ന്ധ­ങ്ങ­ളി­ലും വ്യ­ത്യാ­സ­ങ്ങ­ളു­ണ്ടാ­ക്കും. ഈ കാ­ല­ഘ­ട്ട­ത്തിൽ സം­ഭ­വി­ച്ച­തു്, കു­ടിൽ­വ്യ­വ­സാ­യി­കൾ­ക്കു സ­മു­ദാ­യ­ത്തിൽ ഒരു പ്ര­ധാ­ന­സ്ഥാ­നം ല­ഭി­ച്ചു­വെ­ന്ന­താ­യി­രു­ന്നു. ജ­ന്മി­ത്വ­രീ­തി­യി­ലെ കൃഷി അ­ടി­മ­ക­ളെ­ക്കൂ­ടാ­തെ നി­ല­നിൽ­ക്കു­ക­യി­ല്ല. അ­ടി­മ­കൾ സ്വാ­ത­ന്ത്ര്യ­ത്തെ ഇ­ച്ഛി­ച്ചു വ്യാ­വ­സാ­യി­ക പ്ര­വർ­ത്ത­ന­ത്തി­ലേ­ക്കു പോ­യി­ത്തു­ട­ങ്ങി. ഇതു ജ­ന്മി­ക­ളും വ്യ­വ­സാ­യി­ക­ളും ത­മ്മി­ലു­ള്ള ഒരു സ­മ­ര­മാ­യി രൂ­പാ­ന്ത­ര­പ്പെ­ട്ടു. ഇ­താ­ണു് ജ­നാ­ധി­പ­ത്യ­സ­മ­ര­ത്തി­ന്റെ ആരംഭം. ച­രി­ത്ര­പ­ര­മാ­യി പ്ര­ഭു­ക്ക­ന്മാർ ന­ശി­ക്കു­ന്ന വർ­ഗ്ഗ­വും വ്യ­വ­സാ­യി­കൾ വ­ള­രു­ന്ന വർ­ഗ്ഗ­വു­മാ­യ­തു­കൊ­ണ്ടു്, ഈ സ­മ­ര­ത്തിൽ ജ­ന്മി­കൾ പ­രാ­ജി­ത­രാ­യി (ഫ്ര­ഞ്ചു­വി­പ്ല­വം ഈ വലിയ പ­രി­വർ­ത്ത­ന­ത്തി­ലെ ഒരു ക­ഥ­യാ­ണു്). അ­ങ്ങ­നെ, രാ­ഷ്ട്രീ­യാ­ധി­കാ­രം രാ­ജാ­ക്ക­ന്മാ­രി­ലും പ്ര­ഭു­ക്ക­ന്മാ­രി­ലും­നി­ന്നു് ഇ­ട­ത്ത­ര­ക്കാ­രി­ലേ­ക്കു പ­കർ­ന്നു. ഇ­ന്നു് ജ­നാ­ധി­പ­ത്യം (Democracy) എന്ന വാ­ക്കു­കൊ­ണ്ടു­ദ്ദേ­ശി­ക്കു­ന്ന­തു് ഈ ഇ­ട­ത്ത­ര­ക്കാ­രു­ടെ ഭ­ര­ണാ­ധി­കാ­ര­ത്തെ­യാ­ണു്.

കാലം പി­ന്നെ­യും ക­ഴി­ഞ്ഞു. വ്യ­വ­സാ­യ­വും അ­തോ­ടൊ­പ്പം ഇ­ട­ത്ത­ര­ക്കാ­രും വ­ളർ­ന്നു. സയൻസ് വ­ളർ­ന്നു് ഉ­ല്പാ­ദ­ന­ത്തി­ന്നു യ­ന്ത്ര­ങ്ങ­ളെ സൃ­ഷ്ടി­ച്ചു. മു­ത­ലാ­ളി­ത്ത­രീ­തി­യി­ലെ ഉൽ­പാ­ദ­ന­രീ­തി­യാ­ണി­തു്. ജ­ന്മി­കൾ ഭൂമി കൈ­വ­ശം­വെ­ച്ചി­രു­ന്ന­തു­പോ­ലെ മു­ത­ലാ­ളി­മാർ ഉ­ല്പാ­ദ­ന­യ­ന്ത്ര­ങ്ങൾ കൈ­വ­ശം­വെ­ച്ചു. അവർ ജ­ന്മി­ക­ളു­ടെ സ്ഥാ­ന­ത്താ­യി. സ്വാ­ത­ന്ത്ര്യേ­ച്ഛു­ക്ക­ളാ­യി ഫാ­ക്ട­റി­ക­ളി­ലേ­ക്കു­വ­ന്ന അ­ടി­മ­കൾ കൂ­ലി­യു­ടെ അ­ടി­മ­ക­ളാ­യി­ത്തീർ­ന്നു. ജ­ന്മി­യും കർ­ഷ­ക­നും ത­മ്മി­ലു­ണ്ടാ­യി­രു­ന്ന മാ­ത്സ­ര്യം മു­ത­ലാ­ളി­യും തൊ­ഴി­ലാ­ളി­യും ത­മ്മി­ലു­ള്ള സ­മ­ര­മാ­യി രൂ­പാ­ന്ത­ര­പ്പെ­ട്ടു. ഇവർ ത­മ്മി­ലു­ള്ള സമരം രാ­ഷ്ട്രീ­യ­മാ­യി­മാ­യി­ട്ടും ന­ട­ക്കു­ന്നു­ണ്ടു്. ഈ മ­ഹാ­സ­മ­ര­മാ­ണു് മ­നു­ഷ്യ­ച­രി­ത്ര­ത്തി­ലെ അ­ടു­ത്ത രംഗം. തൊ­ഴി­ലാ­ളി വ­ള­രു­ന്ന വർ­ഗ്ഗ­മാ­യ­തു­കൊ­ണ്ടു് അവനേ വി­ജ­യി­ക്കൂ എന്നു ക­മ്മ്യൂ­ണി­സ്റ്റ് ഉ­റ­പ്പി­ച്ചു­പ­റ­യു­ന്നു. ഭൂ­മി­യു­ടെ ആ­റി­ലൊ­ന്നിൽ അതു ന­ട­ന്നു­ക­ഴി­ഞ്ഞു. ഈ സ­മ­ര­ത്തി­ന്റെ പ­രി­ണ­ത­ഫ­ലം വർ­ഗ്ഗ­ര­ഹി­ത­മാ­യ ഒരു സ­മു­ദാ­യ­മാ­യി­രി­ക്കു­മെ­ന്നു ക­മ്മ്യൂ­ണി­സം സി­ദ്ധാ­ന്തി­ക്കു­ന്നു. അതു് ഇന്ന കാ­ല­ത്തു സം­ഭ­വി­ക്ക­ണ­മെ­ന്നു നിർ­ബ്ബ­ന്ധ­മി­ല്ല. പല രാ­ജ്യ­ങ്ങ­ളി­ലും മ­നു­ഷ്യ­വർ­ഗ്ഗം ഓരോ പ­രി­വർ­ത്ത­ന­ത്തിൽ­ക്കൂ­ടി ക­ട­ന്നു­പോ­ന്നി­ട്ടു­ള്ള­തു ഭി­ന്ന­കാ­ല­ങ്ങ­ളി­ലാ­ണു്. സോ­വി­യ­റ്റ് റ­ഷ്യ­യിൽ തൊ­ഴി­ലാ­ളി­കൾ വി­ജ­യി­ക­ളാ­യി. യൂ­റോ­പ്പി­ന്റെ മ­റ്റു­ഭാ­ഗ­ങ്ങ­ളിൽ ഇ­ന്നും മു­ത­ലാ­ളി­മാ­രാ­ണു് വി­ജ­യി­ച്ചു നിൽ­ക്കു­ന്ന­തു്. ഇ­ന്ത്യ­യി­ലും ചൈ­ന­യി­ലും മു­ത­ലാ­ളി­ത്ത­ത്തി­നു ജ­ന്മി­ത്വ­ത്തെ പ­രി­പൂർ­ണ്ണ­മാ­യി തോ­ല്പി­ക്കാൻ ക­ഴി­ഞ്ഞി­ട്ടി­ല്ല. ഈ­സ്റ്റിൻ­ഡീ­സ് ദ്വീ­പു­ക­ളിൽ ഇ­ന്നും കി­രാ­ത­ന്മാ­രാ­യി ക­ഴി­ഞ്ഞു­കൂ­ടു­ന്ന വർ­ഗ്ഗ­ങ്ങ­ളു­ണ്ടു്. ഏ­താ­യാ­ലും ഒ­രി­ക്കൽ മ­നു­ഷ്യ­രാ­ശി മു­ഴു­വ­നും ഈ പടികൾ ഒ­ന്നൊ­ന്നാ­യി ക­ട­ന്നു സോ­ഷ്യ­ലി­സ­ത്തി­ലെ­ത്തു­മെ­ന്നാ­ണു് ക­മ്മ്യൂ­ണി­സ്റ്റ് വാ­ദി­ക്കു­ന്ന­തു്. ആ­ധു­നി­ക­സാ­മ്പ­ത്തി­ക­ശാ­സ്ത്ര­ത്തിൽ­നി­ന്നു് അ­തി­നു­തെ­ളി­വു­ക­ളും കൊ­ണ്ടു­വ­രു­ന്നു­ണ്ടു്. മു­ത­ലാ­ളി­ത്ത­രീ­തി­യിൽ ഉ­ല്പാ­ദ­നം മു­ന്നോ­ട്ടു­പോ­കു­വാൻ ക­ഴി­യു­ക­യി­ല്ലെ­ന്നും. അ­തു­പൊ­ളി­ഞ്ഞു ത­ക­രു­മെ­ന്നും വി­ശ്വ­സി­ച്ചു് ആ പ­രി­വർ­ത്ത­ന­ത്തി­നു­ബോ­ധ­പൂർ­വം പ്ര­വർ­ത്തി­ക്കു­ക­യെ­ന്ന­താ­ണു് ക­മ്മ്യൂ­ണി­സ്റ്റ് സ­മ്പ്ര­ദാ­യം.

മതവും ക­മ്യൂ­ണി­സ­വും

ഇ­ത്ര­യും പ­റ­ഞ്ഞ­തു­കൊ­ണ്ടു് അ­ടി­സ്ഥാ­ന­ത­ത്ത്വ­പ­ര­മാ­യി മതവും ക­മ്മ്യൂ­ണി­സ­വും ത­മ്മിൽ എത്ര വൈ­രു­ദ്ധ്യ­മു­ണ്ടെ­ന്നു നാം ക­ണ്ടു­ക­ഴി­ഞ്ഞു. മ­നു­ഷ്യ ദുഃഖ ദൂ­രീ­ക­ര­ണ­ത്തി­നു ക­മ്മ്യൂ­ണി­സം മ­നു­ഷ്യ­ന്റെ സം­ഘ­ടി­ത പ്ര­വർ­ത്ത­ന­ത്തെ­മാ­ത്രം ആ­ശ്ര­യി­ക്കു­മ്പോൾ മതം വ്യ­ക്തി­യു­ടെ ആ­ത്മാർ­ത്ഥ­ത­യി­ലും അ­തി­ലു­മു­പ­രി­യാ­യി ജ­ഗ­ന്നി­യ­ന്താ­വി­ന്റെ കൃ­പാ­ക­ടാ­ക്ഷ­ത്തി­ലും ആ­ശ്ര­യി­ക്കു­ന്നു. ക­മ്മ്യൂ­ണി­സ­ത്തി­ന്റെ മാർ­ഗ്ഗം ഭൗ­തീ­ക­മാ­യി­രി­ക്കു­മ്പോൾ മ­ത­ത്തി­ന്റെ മാർ­ഗ്ഗം ആ­ദ്ധ്യാ­ത്മി­ക­മാ­യി­രി­ക്കു­ന്നു.

ഈ പ­ര­മാർ­ത്ഥം വ­ലി­ച്ചു­കോ­ട്ടി­യാ­ണു് ക­മ്മ്യൂ­ണി­സം നി­രീ­ശ്വ­ര­ത്വ­മാ­ണെ­ന്നു ചിലർ അ­ഭി­പ്രാ­യ­പ്പെ­ടു­ന്ന­തു്. ക­മ്മ്യൂ­ണി­സ­ത്തിൽ ഈ­ശ്വ­രൻ ഇല്ല. ശ­രി­ത­ന്നെ. പക്ഷേ, ഈ­ശ്വ­ര­നി­ല്ലെ­ന്നു പ്ര­സം­ഗി­ക്കാ­നു­ള്ള കു­ത്ത­ക ക­മ്മ്യൂ­ണി­സ­മേ­റ്റെ­ടു­ത്തി­ട്ടി­ല്ല. മ­നു­ഷ്യ­പ്ര­യ­ത്നം അ­നാ­വ­ശ്യ­മാ­ണെ­ന്ന പ­രാ­ജ­യ­മ­നോ­ഭാ­വ­ത്തെ (അതു ഭ­ക്ത­ന്റേ­താ­യാ­ലും) ക­മ്മ്യൂ­ണി­സം എ­തിർ­ക്കും. മ­നു­ഷ്യ­ന്റെ ജോ­ലി­യാ­ണെ­ന്നു താൻ വി­ശ്വ­സി­ക്കു­ന്ന ഒ­ന്നിൽ ഈ­ശ്വ­ര­ന്റെ സ­ഹ­ക­ര­ണ­മു­ണ്ടാ­യാൽ ക­മ്മ്യൂ­ണി­സ്റ്റ് അതു തി­ര­സ്ക­രി­ക്കു­ക­യു­മി­ല്ല.

മതവും ക­മ്മ്യൂ­ണി­സ­വും 1948.

സി. ജെ. തോ­മ­സി­ന്റെ ലഘു ജീ­വ­ച­രി­ത്ര­ക്കു­റി­പ്പു്.

Colophon

Title: “Adhiyil Vachanamundayirunnu...” (ml: “ആ­ദി­യിൽ വ­ച­ന­മു­ണ്ടാ­യി­രു­ന്നു...”).

Author(s): C. J. Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2021-02-17.

Deafult language: ml, Malayalam.

Keywords: Article, C. J. Thomas, “Adhiyil Vachanamundayirunnu...”, സി. ജെ. തോമസ്, “ആ­ദി­യിൽ വ­ച­ന­മു­ണ്ടാ­യി­രു­ന്നു...”, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 29, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Succession, a painting by Wolfgang Paalen (1905–1959). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.