SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Pururavas.jpg
Pururavas, a painting by Khitindra Nath Mazumdar .
എന്റെ ച­ങ്ങ­മ്പു­ഴ
സി. ജെ. തോമസ്

ച­ങ്ങ­മ്പു­ഴ മ­രി­ച്ച­തി­നു­ശേ­ഷം ഞാൻ ഏ­റ്റ­വും പ്ര­ധാ­ന­മാ­യി ആ­ലോ­ചി­ച്ച പ്ര­ശ്നം, സ്വതേ ക­വി­ത­ഭ്ര­മ­ക്കാ­ര­ന­ല്ലാ­ത്ത എ­നി­ക്കു് ആ കവി എ­ന്താ­യി­രു­ന്നു­വെ­ന്ന­താ­ണു്. ഒ­ന്നാ­മ­താ­യി എ­നി­ക്കു ബോ­ധ്യ­പ്പെ­ട്ട­തു് അ­ദ്ദേ­ഹ­മാ­ണു് എ­ന്നെ­ക്കൊ­ണ്ടു് ആ­ദ്യ­മാ­യി കവിത വാ­യി­പ്പി­ച്ച­തെ­ന്ന­ത്രേ. അതു് അ­ദ്ദേ­ഹ­ത്തി­ന്റെ ‘ജ­ന­കീ­യ­ക­വി’പ്പ­ട്ട­ത്തി­നു് ഒരു അ­ധി­കാ­ര­പ­ത്ര­മാ­ണോ എ­ന്നെ­നി­ക്കു നി­ശ്ച­യ­മി­ല്ല. പക്ഷേ, ഒന്നു തീർ­ച്ച­യാ­ണു്; എ­ന്നെ­പ്പോ­ലെ അ­നേ­കാ­യി­രം മ­നു­ഷ്യ­രെ കവിത വാ­യി­ക്കാ­നും ആ­സ്വ­ദി­ക്കാ­നും പ­ഠി­പ്പി­ച്ച­തു് അ­ദ്ദേ­ഹ­ത്തി­ന്റെ മാ­ന്ത്രി­ക­ത്തൂ­ലി­ക­യാ­ണു്. ഏ­താ­നും ചി­ല­രെ­ക്കൊ­ണ്ടു് കവിത എ­ഴു­തി­ച്ച­തും ആ മഹനീയ തേ­ജ­സ്സാ­യി­രു­ന്നു­വെ­ന്നാ­ണു് എ­നി­ക്കു തോ­ന്നു­ന്ന­തു്. ഇതു് എ­ന്നെ­ങ്കി­ലും അം­ഗീ­കൃ­ത­മാ­കു­മോ, എന്തോ?

images/cj-changampuzha.jpg
ച­ങ്ങ­മ്പു­ഴ

അ­ടു­ത്ത­താ­യി എ­നി­ക്കോർ­മ്മ­വ­ന്ന­തു് ആ മ­നു­ഷ്യ­ന്റെ ര­ണ്ടു് സ്വ­ഭാ­വ ഗു­ണ­ങ്ങ­ളാ­ണു്: മറ്റു സാ­ഹി­ത്യ­കാ­ര­ന്മാ­രെ ഇ­ടി­ച്ചു­താ­ഴ്ത്താ­തെ­ത­ന്നെ പറയാം, മ­ല­യാ­ള­ത്തി­ലെ ഏ­റ്റ­വും ആ­ത്മാർ­ത്ഥ­ത­യു­ള്ള സാ­ഹി­ത്യ­കാ­രൻ ച­ങ്ങ­മ്പു­ഴ­യാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തെ അ­ല്പ­മെ­ങ്കി­ലും തീ­ണ്ടാ­ത്ത ഒരു കു­റ­വാ­യി­രു­ന്നു അ­ല്പ­മ­നഃ­സ്ഥി­തി. വി­ശാ­ല­മാ­യ ആ ഹൃ­ദ­യ­ത്തി­നു് ഒ­ന്നും മ­റ­ച്ചു­വെ­യ്ക്കാ­നു­ണ്ടാ­യി­രു­ന്നി­ല്ല. അ­തു­കൊ­ണ്ടു് സത്യം പറയുക എ­ന്ന­തു് ഒരു വെറും പ­തി­വു് മാ­ത്ര­മാ­യി­രു­ന്നു. ഇതു് ഇത്ര പൊ­ക്കി­പ്പ­റ­യാൻ മാ­ത്ര­മു­ണ്ടോ എ­ന്നു് സം­ശ­യി­ക്കേ­ണ്ട കാ­ര്യ­മി­ല്ല. സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ­യും രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ക­ന്മാ­രു­ടെ­യും അ­ടു­ത്ത പ­രി­ച­യം­വെ­ച്ചു­കൊ­ണ്ടു് നി­രാ­ശ­യോ­ടെ പ­റ­ഞ്ഞു പോ­കു­ന്ന­താ­ണു്, ക്ഷ­മി­ക്കു­ക. മാർ­ക്സി­സം വ­ര­യ്ക്കു തെ­റ്റാ­തെ പ­ദ്യ­ത്തി­ലെ­ഴു­തു­ന്ന ഒരു നു­ണ­യ­നെ­ക്കാ­ളും സ­ത്യ­സ­ന്ധ­ത നി­റ­ഞ്ഞ ഒരു ഹൃ­ദ­യ­ത്തെ ഞാ­നെ­ന്നും ബ­ഹു­മാ­നി­ക്കും. ഒ­ന്നാ­മ­ത്തെ­യാൾ ഒ­രി­ക്ക­ലും ന­ന്നാ­വു­ക­യി­ല്ല. ര­ണ്ടാ­മ­ത്തേ­യാൾ… അതേ, അയാൾ ശ­രി­യാ­യ മാർ­ക്സി­സ­ത്തി­ലെ­ത്തു­വാൻ കാലം മാ­ത്ര­മേ വേ­ണ്ടു. ച­ങ്ങ­മ്പു­ഴ­യു­ടെ ധീ­ര­ത­യും പ്ര­ത്യേ­കം എന്നെ ആ­കർ­ഷി­ച്ചി­രു­ന്നു. സേ­വ­പി­ടി­ക്കൽ (അതു് വ­ള­രെ­വ­ലി­യ ആ­ളു­കൾ­ക്കു­പോ­ലും പ­തി­വു­ണ്ട­ല്ലോ) ക­ണ്ടു­മു­ഷി­ഞ്ഞ എ­നി­ക്കു ച­ങ്ങ­മ്പു­ഴ ഒരു മ­രു­പ്പ­ച്ച­യാ­യി­രു­ന്നു. ഒ­ന്നി­നും ആ­രേ­യും കൂ­സാ­ത്ത ആ മ­നു­ഷ്യൻ തെ­റ്റി­യാ­ലും എ­നി­ക്കു് ക്ഷ­മി­ക്കാൻ ക­ഴി­യും. അ­ദ്ദേ­ഹ­ത്തെ ഇ­ട­തു­പ­ക്ഷ­ക്കാ­രും വ­ല­തു­പ­ക്ഷ­ക്കാ­രും ദ്രോ­ഹി­ച്ചി­ട്ടു­ണ്ടു് (ഞാൻ വി­മർ­ശ­ന­ത്തി­ന്റെ കാ­ര്യ­മ­ല്ല പ­റ­യു­ന്ന­തു്). പക്ഷേ, അ­വ­യെ­ല്ലാം ധീ­ര­മാ­യി ചെ­റു­ത്തു നി­റു­ത്തു­ന്ന ആ ന­ട്ടെ­ല്ലി­നു കൂ­പ്പു­കൈ സ­മർ­പ്പി­ക്കാ­തെ നി­വൃ­ത്തി­യി­ല്ല. ച­ങ്ങ­മ്പു­ഴ­യെ സ­ഹാ­യി­ക്കാൻ വേ­ണ്ടി­യ­ല്ല ഞാ­നി­തൊ­ന്നും എ­ഴു­തു­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­നു നി­വർ­ന്നു­നി­ല്ക്കാൻ ഒരു ഊ­ന്നു­വ­ടി­യു­ടെ സഹായം ആ­വ­ശ്യ­മി­ല്ല. പോ­രെ­ങ്കിൽ അ­ദ്ദേ­ഹം മ­രി­ച്ചു­പോ­വു­ക­യും ചെ­യ്തു. പക്ഷേ, ഇ­നി­യും ലോ­ക­ത്തിൽ മ­നു­ഷ്യർ ശേ­ഷി­ച്ചി­ട്ടു­ണ്ട­ല്ലൊ; അ­വ­രെ­യെ­ങ്കി­ലും ഇ­ങ്ങ­നെ പീ­ഡി­പ്പി­ച്ചു് കൊ­ല്ലാ­തി­രി­ക്കാൻ­വേ­ണ്ടി­മാ­ത്രം എ­ഴു­തു­ക­യാ­ണു്.

പക്ഷേ, ഇ­തു­കൊ­ണ്ടൊ­ന്നും കാ­ര്യ­ത്തി­ന്റെ കാ­ത­ലാ­യി­ല്ല­ല്ലോ. ച­ങ്ങ­മ്പു­ഴ എ­നി­ക്കെ­ന്താ­യി­രു­ന്നു­വെ­ന്നാ­ണു് ഞാൻ ആ­ലോ­ചി­ക്കു­ന്ന­തു്, അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യു­ടെ സം­ഗീ­താ­ത്മ­ക­ത ഞാൻ മ­ന­സ്സി­ലാ­ക്കി­യി­ട്ടു­ണ്ടു്. പക്ഷേ, അതല്ല എ­നി­ക്കു പ്ര­ധാ­ന­മാ­യി അ­ദ്ദേ­ഹ­ത്തോ­ടു ഹൃ­ദ­യ­ബ­ന്ധ­മു­ണ്ടാ­ക്കി­യ­തു്. ച­ങ്ങ­മ്പു­ഴ­ക്ക­വി­ത­കൾ ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും പാ­ടി­യി­ട്ടി­ല്ല. അതിനു നല്ല കാ­ര­ണ­വു­മു­ണ്ടു്: എ­നി­ക്കു പാ­ടാ­ന­റി­ഞ്ഞു­കൂ­ടാ. വേ­ണ­മെ­ങ്കിൽ ആ­രെ­ങ്കി­ലും പാ­ടി­ക്കേൾ­പ്പി­ച്ചു­ത­ര­ണം. അതു വലിയ ബു­ദ്ധി­മു­ട്ടാ­ണു്. അ­തു­മ­ല്ല എന്റെ ച­ങ്ങ­മ്പു­ഴ പ്ര­തി­പ­ത്തി­ക്കു കാരണം. ഞാൻ ഒരു സ­മ­ത്വ­വാ­ദി­യാ­ണു് (എ­ല്ലാ­വ­രും അ­തം­ഗീ­ക­രി­ക്കി­ല്ലെ­ങ്കി­ലും ഞാ­ന­ങ്ങ­നെ­യാ­ണു വി­ശ്വ­സി­ക്കു­ന്ന­തു്). അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ വാ­ഴ­ക്കു­ല, ഗ­ള­ഹ­സ്തം, ചു­ട്ടെ­രി­ക്കു­ക മു­ത­ലാ­യ ക­വി­ത­ക­ളി­ലെ വി­പ്ല­വ­സ്വ­ഭാ­വം (എന്നു പ­റ­യാ­മോ, എന്തോ) കൊ­ണ്ടാ­യി­രി­ക്കു­മോ ഞാൻ അ­ദ്ദേ­ഹ­ത്തെ ആ­ദ­രി­ക്കു­ന്ന­തു്? അ­തെ­ല്ലാം നല്ല ക­വി­ത­കൾ­ത­ന്നെ. മ­ല­യാ­ള­ത്തി­ലെ ഏ­റ്റ­വും ശ­ക്തി­മ­ത്താ­യ കൃ­തി­ക­ളാ­ണ­വ. പക്ഷേ, അ­വി­ടെ­യും കാ­ര്യം നി­ല്ക്കു­ന്നി­ല്ല.

ഇനി പ­ച്ച­മ­ല­യാ­ള­ത്തി­ലെ­ഴു­തി­യെ­ന്ന­തും നാ­ടോ­ടി­പ്പാ­ട്ടു­കൾ തേ­ടി­പ്പി­ടി­ച്ചു അവയെ അ­നു­ക­രി­ച്ചു് ക­വി­ത­യെ­ഴു­തി എ­ന്ന­തും അ­ദ്ദേ­ഹ­ത്തി­ന്റെ മ­റ്റൊ­രു മേ­ന്മ­യാ­ണു്. ജ­ന­കീ­യ­ക­ല­യ്ക്കു­വേ­ണ്ടി­യു­ള്ള വാദം സാ­ധാ­ര­ണ­യാ­യി നാ­ടോ­ടി­പ്പാ­ട്ടു­ക­ളിൽ ചെ­ന്നെ­ത്താ­റു­ണ്ടു് (അതു് ഒരു രൂ­പ­ഭ­ദ്ര­താ­പ്ര­ശ്ന­മാ­ണെ­ന്നു മ­റ­ന്നി­ട്ടാ­യി­രി­ക്കാം). ഏ­താ­യാ­ലും, അ­തു­കൊ­ണ്ടും ച­ങ്ങ­മ്പു­ഴ­യ്ക്കു് ഒരു മ­ഹ­ത്വം ആ­രോ­പി­ക്കാൻ ഞാൻ ത­യ്യാ­റി­ല്ല.

images/Ramanan_bookCover.jpg

അതേ, ച­ങ്ങ­മ്പു­ഴ­യെ ഞാൻ സ്നേ­ഹി­ക്കു­ന്ന­തു് അ­ദ്ദേ­ഹം ഒരു പ്രേ­മ­ഗാ­യ­ക­നാ­യ­തു­കൊ­ണ്ടാ­ണു്. അതേ, അതു പറയാൻ എ­നി­ക്കു നാ­ണ­മൊ­ന്നു­മാ­കു­ന്നി­ല്ല. സ­ന്ന്യാ­സ­ത്തി­നു­ള്ള പ്രാ­യ­മാ­കാ­ത്ത­തു­കൊ­ണ്ടു് എ­നി­ക്കും കു­റെ­യൊ­ക്കെ പ്രേ­മ­ത്തി­ന്റെ രോ­ഗ­മു­ണ്ടു്. അ­തു­മാ­യി യോ­ജി­ക്കാ­ത്ത­താ­ണു് എന്റെ മാർ­ക്സി­സ­മെ­ങ്കിൽ ഞാൻ ആ മാർ­ക്സി­സം താ­ഴ­ത്തി­റ­ക്കി­വെ­യ്ക്കും. പ്രേ­മം എ­ത്ര­മാ­ത്രം നി­ഷി­ദ്ധ­മാ­ണെ­ന്നു സ­മു­ദാ­യം (ചില ചി­ന്ത­ക(?)ന്മാ­രും) മു­ദ്ര­യ­ടി­ക്കു­ന്നോ, അ­ത്ര­യും ഉ­ച്ച­ത്തിൽ ഞാൻ ഘോ­ഷി­ക്കും, ‘സ്നേ­ഹ­മാ­ണ­ഖി­ല­സാ­ര­മൂ­ഴി­യിൽ’ എ­ന്നു്. കുറെ നാ­ളാ­യി ഇതു തു­റ­ന്നു­പ­റ­യേ­ണ്ട ആ­വ­ശ്യം മ­ല­യാ­ള­ത്തി­ലു­ണ്ടാ­യി­ട്ടു്. ഇതിൽ ച­ങ്ങ­മ്പു­ഴ എ­ന്തു­ചെ­യ്തു എ­ന്നു് പ­രി­ശോ­ധി­ക്കു­ന്ന­തി­നു മു­മ്പാ­യി­ത്ത­ന്നെ പ്രേ­മ­ത്തെ­പ്പ­റ്റി ഈ മ­നു­ഷ്യ­വി­ദ്വേ­ഷ­പ­ര­മാ­യ ചിന്ത എ­ങ്ങ­നെ­യു­ണ്ടാ­യി എ­ന്നു് അ­ന്വേ­ഷി­ക്കേ­ണ്ട­താ­ണു്.

പ്രേ­മ­ത്തി­ന്റെ കാ­ര്യ­ത്തിൽ കേ­ര­ള­ത്തി­ന്റെ പാ­ര­മ്പ­ര്യം വ­ള­രെ­വൃ­ത്തി­കെ­ട്ട­താ­ണു്. സോ­ഷ്യ­ലി­സ­ത്തി­നു­മു­മ്പു­ള്ള സ­മു­ദാ­യ­വ്യ­വ­സ്ഥ­ക­ളിൽ സം­സ്കാ­രം ഉ­പ­രി­വർ­ഗ്ഗ­ങ്ങ­ളു­ടെ കു­ത്ത­ക­യാ­ണ­ല്ലോ. ന­മ്മു­ടെ ഉ­പ­രി­വർ­ഗ്ഗ­ങ്ങ­ളു­ടെ ക­ഥ­യെ­ടു­ക്കു­ക. ഊണും ക­ഴി­ഞ്ഞു ചൂ­ട്ടും ക­ത്തി­ച്ചു സം­ബ­ന്ധ­ത്തി­നു നി­ശ്ച­യി­ക്കു­ന്ന സ­മ്പ്ര­ദാ­യം വ­ള­രെ­ക്കാ­ല­മാ­യി നി­ല­നി­ന്നു­വ­ന്ന കേ­ര­ള­ത്തിൽ പ്രേ­മ­മെ­ന്ന വി­കാ­ര­ത്തി­നു വളരെ മു­ന്തി­യ പാ­ര­മ്പ­ര്യ­മൊ­ന്നു­മു­ണ്ടാ­യി­രി­ക്കാൻ ഇ­ട­യി­ല്ല. ഈ അ­ഭി­പ്രാ­യം ഒരു ജനതയെ അ­ട­ച്ചു­പ­റ­യു­ന്ന­തു തെ­റ്റ­ല്ലേ എന്നു ചോ­ദി­ച്ചേ­യ്ക്കാം. അല്ല യ­ഥാർ­ത്ഥ പ്രേ­മം താ­ഴ്‌­ന്ന വർ­ഗ്ഗ­ങ്ങ­ളു­ടെ­യി­ട­യിൽ ഉ­ണ്ടാ­യി­രു­ന്നി­രി­ക്ക­ണം. അ­തു­കൊ­ണ്ടു­ത­ന്നെ­യാ­ണു് നാ­ടോ­ടി­പ്പാ­ട്ടു­ക­ളിൽ അനേകം പ്രേ­മ­ക­ഥ­കൾ കാ­ണു­ന്നു­ണ്ടെ­ങ്കി­ലും, ഉ­പ­രി­വർ­ഗ്ഗ­ത്തി­ന്റെ സാ­ഹി­ത്യ­ത്തിൽ പ­ച്ച­ത്തെ­റി­യും (ച­ന്ദ്രോ­ത്സ­വം) രാ­മാ­യ­ണ­വും മാ­ത്രം കാ­ണു­ന്ന­തു്. പക്ഷേ, സം­സ്കാ­രം, പ്ര­ത്യേ­കി­ച്ചും ലിഖിത സാ­ഹി­ത്യം, ഉ­പ­രി­വർ­ഗ്ഗ­ത്തി­നു മാ­ത്ര­മാ­യി­രു­ന്നു. അവർ ഈ സം­ബ­ന്ധ­രീ­തി­യി­ലു­ള്ള ഒരു ചി­ന്താ­ഗ­തി ന­ട്ടു­വ­ളർ­ത്തു­ക­യും ചെ­യ്തു. ഈ പാ­ര­മ്പ­ര്യ­ത്തിൽ വ­ളർ­ന്നു­വ­ന്ന നാം വേ­ഷ­മെ­ത്ര മാ­റി­യാ­ലും, കൊടി ഏതു പി­ടി­ച്ചാ­ലും. പ്രേ­മ­ത്തെ അ­പ­ഹ­സി­ക്കും അതിനു വേ­ണ­മെ­ങ്കിൽ താ­ങ്ങു­തൂ­ണാ­യി, മ­റ്റൊ­രി­ക്ക­ലും ഉ­ദ്ധ­രി­ക്കാ­ത്ത ഫ്രോ­യി­ഡി­ന്റെ ഒരു വി­കൃ­ത­പ്പ­തി­പ്പു വ­ലി­ച്ചി­ഴ­ച്ചു കൊ­ണ്ടു­വ­രി­ക­യും ചെ­യ്യും. അ­പ്പോൾ തോ­ന്നും പ്രേ­മ­ത്തെ­പ്പ­റ്റി പാ­ടി­യ­ക­വി പി­ന്തി­രി­പ്പ­നാ­ണു്, മ­റ്റേ­ച്ചേ­രി­യി­ലാ­ണു്, ബൂർ­ഷ്വാ­യാ­ണു് എ­ന്നൊ­ക്കെ. ഈ വക ച­വ­റി­നൊ­ക്കെ തെ­ളി­വാ­യി സോ­വി­യ­റ്റു സാ­ഹി­ത്യം എ­ടു­ത്തു പ­റ­യു­ന്ന­വ­രു­മു­ണ്ടു്. ആ മാ­ന്യ­ന്മാർ സോ­വി­യ­റ്റു സാ­ഹി­ത്യ­ത്തെ­പ്പ­റ്റി പ്ര­സം­ഗി­ക്കു­ന്ന­തി­നു പകരം കു­റെ­യെ­ങ്കി­ലും അ­തൊ­ന്നു വാ­യി­ച്ചി­രു­ന്നെ­ങ്കിൽ! ച­ങ്ങ­മ്പു­ഴ പ്രേ­മ­ത്തെ­പ്പ­റ്റി പാ­ടി­യെ­ങ്കി­ലും ഒരു മ­ഹാ­ക­വി­യാ­ണു് എ­ന്ന­ല്ല പ­റ­യേ­ണ്ട­തു്; ച­ങ്ങ­മ്പു­ഴ പ്രേ­മ­ത്തെ­പ്പ­റ്റി പാ­ടി­യ­തു­കൊ­ണ്ടു് മ­ഹാ­ക­വി­യാ­യി എ­ന്നാ­ണു്.

ആരു പ­റ­ഞ്ഞു, ഞാൻ പ്രേ­മ­ത്തി­നെ­തി­രാ­ണെ­ന്നു്—അ­ങ്ങ­നെ­യൊ­രു ചോ­ദ്യ­മു­ണ്ടാ­കു­മെ­ന്നും അ­റി­ഞ്ഞു­കൊ­ണ്ടാ­ണു് ഇ­ത്ര­യും എ­ഴു­തി­യ­തു്. ആ വാ­ദ­ഗ­തി ഇ­ങ്ങ­നെ­യാ­ണു്: പ്രേ­മം ആ­യി­ക്കൊ­ള്ളു; അ­തി­നു­വേ­ണ്ടി തൂ­ങ്ങി മ­രി­ക്കേ­ണ്ട ആ­വ­ശ്യ­മു­ണ്ടോ? രമണൻ തു­ങ്ങി­മ­രി­ച്ചി­ല്ലേ? അതു് ഒരു ചീ­ത്ത­പാ­ഠ­മ­ല്ലേ പ­ഠി­പ്പി­ക്കു­ന്ന­തു്? ഒ­ന്നാ­മ­താ­യി, മാ­ന്യ­രേ, രമണൻ ഒരു പ­ഞ്ച­ത­ന്ത്ര­ക­ഥ­യ­ല്ല. അ­തി­ന്റെ അവസാന ഉ­ദ്ധ­ര­ണി­യിൽ ഒരു ഗു­ണ­പാ­ഠം വെ­ച്ചു­കെ­ട്ടി­യി­ട്ടി­ല്ല. അ­ങ്ങ­നെ­യ­ല്ല പു­രോ­ഗ­മ­ന­സാ­ഹി­ത്യ­കാ­രൻ ഒരു ആശയം പ്ര­ച­രി­പ്പി­ക്കു­ന്ന രീതി. ര­മ­ണ­നെ­പ്പോ­ലെ പ്രേ­മ­നൈ­രാ­ശ്യം സം­ഭ­വി­ക്കു­ന്ന­വർ എ­ല്ലാം തൂ­ങ്ങി­മ­രി­ച്ചു­കൊ­ള്ള­ണ­മെ­ന്നു് ച­ങ്ങ­മ്പു­ഴ അതിൽ ആ­വ­ശ്യ­പ്പെ­ടു­ന്നു­വെ­ന്നു് പു­സ്ത­കം വാ­യി­ച്ച­വർ പ­റ­യു­ക­യി­ല്ല. ദാ­രി­ദ്ര്യം പ്രേ­മ­ബ­ന്ധ­ത്തെ അ­റു­ത്തു മു­റി­ക്കു­ന്ന­തി­നോ­ടും ച­ന്ദ്രി­ക­യെ­പ്പോ­ലെ കാ­ലു­മാ­റു­ന്ന രീ­തി­യോ­ടും പ്ര­തി­ഷേ­ധി­ക്കു­ക മാ­ത്ര­മാ­ണു് വാ­യ­ന­ക്കാർ ചെ­യ്യു­ക. വാ­യി­ക്കു­ന്ന­തു് ഒരു സ്ത്രീ­യാ­ണെ­ങ്കിൽ ച­ന്ദ്രി­ക­യു­ടെ തെ­റ്റു് ഹൃ­ദ­യ­ത്തിൽ ത­റ­ച്ചി­ട്ടു് സ്വ­ന്തം പ്രേ­മ­ത്തിൽ കു­റേ­ക്കൂ­ടി ആ­ത്മാർ­ത്ഥ­ത കാ­ണി­ക്കാൻ പ­രി­ശ്ര­മി­ച്ചേ­ക്കും. ഒരു പി­താ­വാ­ണെ­ങ്കിൽ സ്വ­ന്തം സ­ന്താ­ന­ങ്ങൾ­ക്കും പ്രേ­മ­വി­കാ­ര­ങ്ങ­ളു­ണ്ടെ­ന്നു് ഓർ­മ്മി­ക്കും. കു­റേ­ക്കൂ­ടി വി­ശാ­ല­ത­യോ­ടെ പ്ര­വർ­ത്തി­ക്കും. ഇതിൽ കൂ­ടു­ത­ലൊ­ന്നും ‘രമണൻ’ കൊ­ണ്ടു് സാ­ധി­ക്കാ­നി­ല്ല. അതു് വലിയ ഒരു പി­ന്തി­രി­പ്പൻ വാ­ദ­മാ­ണെ­ന്നു് വി­ശ്വ­സി­ക്കാ­നും പ്ര­യാ­സം. ര­ണ്ടാ­മ­താ­യി, രമണൻ വാ­യി­ച്ചി­ട്ടു് ആരും തൂ­ങ്ങി­മ­രി­ച്ച­താ­യി­ട്ട­റി­യാൻ ക­ഴി­ഞ്ഞി­ട്ടി­ല്ല. മൂ­ന്നാ­മ­താ­യി, ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള യ­ഥാർ­ത്ഥ­ത്തിൽ ചെ­യ്ത­തി­നെ­പ്പ­റ്റി­യു­ള്ള ക­ഥ­യാ­ണു് എ­ഴു­തി­യി­രി­ക്കു­ന്ന­തു്. നാ­ലാ­മ­താ­യി, ഒ­രു­കാ­ര്യം മ­ന­സ്സി­ലാ­ക്കാ­നു­ള്ള­തു് റി­യ­ലി­സ­വും സോ­ഷ്യ­ലി­സ്റ്റ് റി­യ­ലി­സ­വും ര­ണ്ടാ­ണെ­ന്ന­താ­ണു്. റി­യ­ലി­സം പ­രാ­ജ­യ­പ്ര­സ്ഥാ­ന­മാ­ണു്. വി­പ്ല­വ­ത്തി­നു­മു­മ്പു് സ­മു­ദാ­യ­ത്തി­ന്റെ അ­ധഃ­പ­തി­ച്ച അ­വ­സ്ഥ­യെ­യാ­ണ­തു് ചി­ത്രീ­ക­രി­ക്കു­ന്ന­തു്. അവിടെ മർ­ദ്ദ­നം കാണും, നിരാശ കാണും, ആ­ത്മ­ഹ­ത്യ­യും. സോ­ഷ്യ­ലി­സ്റ്റ് റി­യ­ലി­സ­ത്തിൽ മാ­ത്ര­മേ ആ­ശ­യു­ടേ­യും സൃ­ഷ്ടി­യു­ടേ­യും ഘ­ട­ക­ങ്ങൾ­ക്കു് എ­പ്പോ­ഴും പ്രാ­ധാ­ന്യം കൊ­ടു­ക്ക­ണ­മെ­ന്നു് നിർ­ബ്ബ­ന്ധി­ക്കാ­വൂ. ആ പ്ര­സ്ഥാ­ന­മാ­ക­ട്ടെ വി­പ്ല­വാ­ന­ന്ത­രം ഉ­ണ്ടാ­വേ­ണ്ട­തു­മാ­ണു്. യാ­തൊ­രാ­ശ­യും ഇ­ല്ലാ­ത്ത അ­വ­സ­ര­ങ്ങ­ളിൽ മ­നു­ഷ്യൻ ആ­ത്മ­ഹ­ത്യ­ചെ­യ്യും. റെ­യിൻ­ബോ­യി­ലെ നായിക ജർ­മ്മൻ­കാ­ര­ന്റെ വെ­ടി­യു­ണ്ട­യേ­റ്റി­ട്ടാ­ണെ­ങ്കി­ലും മ­ര­ണ­ത്തെ സ്വാ­ഗ­തം­ചെ­യ്യു­ക­യാ­ണു്. അ­ല്ലാ­തെ ആ വീ­ര­വ­നി­ത എ­ന്തു­ചെ­യ്യ­ണ­മാ­യി­രു­ന്നു. കോൺ­വെ­ന്റിൽ ചേ­രു­ക­യോ? ഇ­ട­പ്പ­ള്ളി­ക്കു പ­ണി­യൊ­ന്നു­മു­ണ്ടാ­യി­രു­ന്നി­ല്ല മു­ട­ക്കാൻ. അ­ദ്ദേ­ഹ­ത്തി­നു് ലോകം ശു­ന്യ­മാ­യി­ത്തോ­ന്നി. അ­ദ്ദേ­ഹം ആ­ത്മ­ഹ­ത്യ­ചെ­യ്തു. അ­ന്യ­നിൽ­നി­ന്നു് ന­മു­ക്കു് ല­ഭി­ക്കാ­നു­ള്ള ലാ­ഭ­ത്തെ­മാ­ത്രം ഗ­ണി­ക്കു­ന്ന സ്വാർ­ത്ഥ­ത­യി­ല്ലാ­ത്ത­വർ അ­ദ്ദേ­ഹ­ത്തി­നു് അ­തി­നു­ള്ള അ­വ­കാ­ശം അ­നു­വ­ദി­ച്ചു­കൊ­ടു­ക്കു­ക­ത­ന്നെ ചെ­യ്യും. മ­നു­ഷ്യൻ മ­രി­ക്കാൻ­പോ­ലും അ­നു­വാ­ദ­മി­ല്ലാ­ത്ത വ്യ­വ­സ്ഥി­തി പു­രോ­ഗ­തി­യാ­ണെ­ന്നു് ഞാൻ എ­ണ്ണു­ന്നി­ല്ല.

images/Karl-Marx.jpg
മാർ­ക്സ്

ഇ­നി­യു­മു­ണ്ടു് വാ­ദ­ഗ­തി­കൾ. പ്രേ­മ­ത്തി­നു് തെ­റ്റൊ­ന്നു­മി­ല്ല. സെ­ന്റി­മെ­ന്റ­ലി­സം തെ­റ്റാ­ണു്. എ­ന്താ­ണു് ഈ സെ­ന്റി­മെ­ന്റ­ലി­സം എ­ന്നെ­നി­ക്കു് മ­ന­സ്സി­ലാ­യി­ട്ടി­ല്ല. അ­തി­നു് എ­തി­രാ­യി ഓ­ണ­സ്റ്റ് മേ­യ്റ്റിം­ഗ് (നേ­രെ­യു­ള്ള ഇ­ണ­ചേ­രൽ) എ­ന്നാ­ണു് കാ­ണു­ന്ന­തു്. അ­തു­കൊ­ണ്ടു് പ്ര­വൃ­ത്തി­ര­ഹി­ത­നാ­യി സ്വ­പ്നം­ക­ണ്ടു ക­ഴി­യു­ന്ന ഒ­ര­വ­സ്ഥ­യെ­യാ­ണു് ഉ­ദ്ദേ­ശി­ച്ചി­രി­ക്കു­ന്ന­തെ­ന്നു് വി­ചാ­രി­ക്കാം. അ­ങ്ങ­നെ­യാ­ണെ­ങ്കിൽ പാ­ശ്ചാ­ത്യ­രാ­ജ്യ­ത്തു് അ­പ്പ­റ­ഞ്ഞ­തു് ശ­രി­യാ­ണു്. പ­ടി­ഞ്ഞാ­റു­നി­ന്നു് ഒ­രാ­ശ­യം അ­പ്പ­ടി പി­ഴു­തെ­ടു­ത്തു് ഇവിടെ കൊ­ണ്ടു­വ­ന്നു് ന­ട്ടാൽ ത­ല­തി­രി­ഞ്ഞു­പോ­കും. കാരണം, ഭൂമി ഉ­രു­ണ്ട­താ­ണു്. അവിടെ പ്രേ­മം നി­ഷി­ദ്ധ­മ­ല്ല. ഏ­താ­ണ്ടു്, നൂ­റു­ശ­ത­മാ­നം വി­വാ­ഹ­ങ്ങ­ളും വ­ധു­വ­ര­ന്മാർ­ത­ന്നെ തീ­രു­മാ­നി­ക്ക­ത്ത­ക്ക സ്വാ­ത­ന്ത്ര്യ­മു­ള്ള നാ­ട്ടിൽ പ്രേ­മ­ത്തെ­പ്പ­റ്റി ഉ­ണ്ടാ­യ ഒ­ര­ഭി­പ്രാ­യം ബ­ഹു­ഭാ­ര്യാ­ത്വ­വും, സം­ബ­ന്ധ­വും, ക­ച്ച­വ­ട­വി­വാ­ഹ­വും മാ­ത്ര­മു­ള്ള ഇവിടെ എ­ങ്ങ­നെ അർ­ത്ഥ­വ­ത്താ­കും? പ്രേ­മി­ക്കാൻ സ്വാ­ത­ന്ത്ര്യ­മി­ല്ലെ­ന്ന­തു് ഒരു ജനകീയ പ്ര­ശ്ന­മാ­യി­ട്ടം­ഗീ­ക­രി­ച്ചി­ട്ടി­ല്ലെ­ന്നു തോ­ന്നു­ന്നു. ഇം­ഗ്ല­ണ്ടി­ലെ ജ­ന­ങ്ങൾ­ക്കു­ള്ള ജീ­വി­ത­പ്ര­ശ്ന­ങ്ങ­ളാ­ണു് കേ­ര­ള­ത്തി­ലു­ള്ള­തെ­ന്നു തോ­ന്നും. അവിടെ ഇ­തി­നൊ­രു സ­മ­ര­മാ­വ­ശ്യ­മി­ല്ല. അവിടെ രമണൻ എ­ഴു­തേ­ണ്ട ആ­വ­ശ്യ­വു­മി­ല്ല. ഇ­വി­ടെ­യോ?

ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ, ച­ങ്ങ­മ്പു­ഴ പ്രേ­മ­ഗാ­നം പാ­ടി­യ­തി­നെ വി­മർ­ശി­ക്കു­ന്ന­വർ അ­വ­ര­വ­രു­ടെ ത­ല­തി­രി­ഞ്ഞ മാ­ന­സി­ക­പ­ശ്ചാ­ത്ത­ല­ത്തെ പ്ര­ദർ­ശി­പ്പി­ക്കു­ക മാ­ത്ര­മാ­ണു് ചെ­യ്യു­ന്ന­തു്. പ്രേ­മി­ക്കാൻ സ്വാ­ത­ന്ത്ര്യ­മി­ല്ലാ­ത്ത ഒരു സ­മു­ദാ­യ­വ്യ­വ­സ്ഥി­തി­യിൽ ജീ­വി­ക്കു­ന്ന­തു­കൊ­ണ്ടു­ണ്ടാ­കു­ന്ന അ­സം­തൃ­പ്തി പ്രേ­മ­ത്തെ­ത്ത­ന്നെ നി­ഷേ­ധി­ക്കു­ന്ന­തി­ലേ­ക്കാ­ണു് കുറെ ദുർ­ബ്ബ­ല­ഹൃ­ദ­യ­ങ്ങ­ളെ കൊ­ണ്ടു­പോ­യ­തു്. വ­ലി­യ­ശ­ക്ത­ന്മാ­രെ­ന്നു ന­ടി­ക്കു­ന്ന ചിലർ ചോ­ദി­ച്ചി­ട്ടു­മു­ണ്ടു്: “വേറെ പെ­ണ്ണി­ല്ലേ” എ­ന്നു്. എന്നു പ­റ­ഞ്ഞാൽ എന്തോ ജ­ന്തു­ശാ­സ്ത്ര­പ­ര­മാ­യ ഒരു ഏർ­പ്പാ­ടിൽ­ക്ക­വി­ഞ്ഞു് പ്രേ­മ­ത്തിൽ ഒ­ന്നും ഇ­ല്ലെ­ന്നർ­ത്ഥം. ഈ ചി­ന്താ­ഗ­തി­യും സ്വ­ത­ന്ത്ര­മാ­യ ലൈം­ഗി­കാ­നു­ഭ­വ­വും ത­മ്മിൽ എത്ര അ­ന്ത­ര­മു­ണ്ടു്. സാ­മൂ­ഹ്യ­പ്രാ­ധാ­ന്യം ഒ­ഴി­ച്ചാൽ­ത­ന്നെ എന്തോ ഒ­ന്നു­ണ്ടെ­ന്നു് വി­ചാ­രി­ക്കാ­തെ ക­ഴി­വി­ല്ല. ലെനിൻ റോസ ല­ക്സം­ബർ­ഗി നോടു് പ­റ­ഞ്ഞ­തു് വാ­യി­ച്ചാൽ­മാ­ത്രം പോരാ; മാർ­ക്സും ലെ­നി­നും ഓരോ പെ­ണ്ണു­ങ്ങ­ളു­ടെ പുറകേ നടന്ന കഥയും വാ­യി­ക്ക­ണം. അവർ തൂ­ങ്ങി­ച്ച­ത്തി­ല്ലെ­ങ്കി­ലും പ്രേ­മി­ച്ചു. അതിൽ പ­ശ്ചാ­ത്ത­പി­ച്ച­തു­മി­ല്ല.

images/Lenin.png
ലെനിൻ

മാർ­ക്സി­നും ലെ­നി­നും പ്രേ­മി­ക്കാ­മെ­ങ്കിൽ പ്രേ­മ­ത്തെ­പ്പ­റ്റി ക­വി­ത­യെ­ഴു­തി­യ ച­ങ്ങ­മ്പു­ഴ, അ­ക്കാ­ര്യം­കൊ­ണ്ടു പു­രോ­ഗ­മ­ന­സം­ഘ­ത്തിൽ­നി­ന്നു പു­റം­ത­ള്ള­പ്പെ­ടേ­ണ്ട ആ­വ­ശ്യ­മി­ല്ല. നേ­രേ­മ­റി­ച്ചു “തി­ര്യ­ക് സാ­ധാ­ര­ണ­മാ­യ വി­കാ­ര­ങ്ങൾ­ക്കു് താ­ളം­കൊ­ടു­ത്ത” ആ ക­വി­യാ­ണു് മ­ല­യാ­ളി­ക­ളു­ടെ മ­ഹാ­ക­വി. പ്രേ­മി­ക്കു­വാൻ കൊ­തി­ച്ചു്, ദാ­ഹി­ച്ചു്, എ­ന്നാൽ ബു­ദ്ധി­പ­ര­മാ­യ ഭീ­രു­ത്വം­കൊ­ണ്ടു് പ്രേ­മി­ക്കാൻ ധൈ­ര്യ­പ്പെ­ടാ­തെ ക­ഴി­യു­ന്ന കേ­ര­ളീ­യ യു­വ­ലോ­ക­ത്തി­നു് ഉ­ള്ള­ഴി­ഞ്ഞു സ്നേ­ഹി­ക്കാ­നു­ള്ള അ­വ­കാ­ശം തീ­റെ­ഴു­തി­ക്കൊ­ടു­ത്ത ആ­ധാ­ര­മാ­ണു് ച­ങ്ങ­മ്പു­ഴ­യു­ടെ രമണൻ. പ്രേ­മ­ത്തെ പു­ച്ഛി­ക്കു­ന്ന­വർ­ക്കും, പ്രേ­മി­ക്കാൻ ക­ഴി­വി­ല്ലാ­ത്ത­വർ­ക്കും­വേ­ണ്ടി ച­ങ്ങ­മ്പു­ഴ ക­വി­ത­യെ­ഴു­തി­യി­ട്ടി­ല്ല. അ­വർ­ക്കു­വേ­ണ്ടി ആരും ക­വി­ത­യെ­ഴു­തി­യി­ട്ടി­ല്ല.

ച­ങ്ങ­മ്പു­ഴ പ്രേ­മ­ഗാ­നം പാ­ടി­യെ­ന്ന­തു­മാ­ത്ര­മ­ല്ല അ­ദ്ദേ­ഹ­ത്തി­ന്റെ മേ­ലു­ള്ള കു­റ്റം. ഈയിടെ ച­ങ്ങ­മ്പു­ഴ­യു­ടെ ഒരു പോ­സ്റ്റ്മോർ­ട്ടം റി­പ്പോർ­ട്ടു­ക­ണ്ടു. മ­ര­ണ­ത്തി­ന്റെ കാരണം ബൂർ­ഷ്വാ­ക്ക­വി­ത­യെ­ന്ന രോ­ഗ­മാ­ണ­ത്രേ. തന്റെ ക­വി­ത­ക­ളിൽ മ­നു­ഷ്യൻ പു­രോ­ഗ­തി­ക്കു­വേ­ണ്ടി പ്ര­വർ­ത്തി­ക്ക­ണ­മെ­ന്നു് ആ­ഹ്വാ­നം കൊ­ടു­ത്ത­തു­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹം മ­രി­ച്ചു­പോ­യ­തു്. ച­ങ്ങ­മ്പു­ഴ ബൂർ­ഷ്വ­യാ­ണു്; അ­ധഃ­പ­ത­ന­മാ­ണു്, എ­സ്കേ­പ്പി­സ­മാ­ണു് എ­ന്തെ­ല്ലാ­മൊ­ക്കെ­യാ­ണു്. ഇ­പ്പ­റ­ഞ്ഞ­തെ­ല്ലാം മാർ­ക്സി­സ­മാ­ണെ­ന്നാ­ണു വെ­യ്പു്. ച­ങ്ങ­മ്പു­ഴ­ക്ക­വി­ത­യ്ക്കു പകരം കെ. പി. ജി.യുടെ നാൽ­ക്കാ­ലി­കൾ എ­ഴു­ത­ണ­മെ­ന്നാ­ണു് വി­വ­ക്ഷ­യെ­ങ്കിൽ അതു മ­ന­സ്സി­ലാ­ക്കാം. അ­ങ്ങ­നെ­യു­ള്ള മ­നു­ഷ്യ­രു­മു­ണ്ടു്. പക്ഷേ, ര­ണ്ടാ­മ­ത്തെ ഇനം ആ­സ്വ­ദി­ക്കാ­ത്ത­വ­രെ­ല്ലാം ബൂർ­ഷ്വ­യാ­ണെ­ന്നു വി­ധി­യെ­ഴു­തി­ത്ത­ള്ള­രു­തെ­ന്നു­മാ­ത്രം.

images/Rosa_Luxemburg.jpg
റോസ ല­ക്സം­ബർ­ഗ്

ച­ങ്ങ­മ്പു­ഴ­യു­ടെ മ­ഹാ­പാ­പ­ങ്ങൾ ഇ­തു­കൊ­ണ്ടൊ­ന്നും അ­വ­സാ­നി­ക്കു­ന്നി­ല്ല: “വ­ള്ള­ത്തോ­ളി­ന്റെ­യും സ­ഞ്ജ­യ­ന്റെ­യും ജ­ന­കീ­യ­മാ­യ യോ­ഗ്യ­ത കാണാൻ എ­ന്തു­കൊ­ണ്ടു ച­ങ്ങ­മ്പു­ഴ­യ്ക്കു സാ­ധി­ക്കു­ന്നി­ല്ല” എ­ന്നു് ഒരു വി­മർ­ശ­കൻ ചോ­ദി­ച്ചി­ട്ടു­ണ്ടു്. ഇ­താ­ണെ­ന്നു തോ­ന്നു­ന്നു ച­ങ്ങ­മ്പു­ഴ ചെയ്ത ഏ­റ്റ­വും വലിയ അ­ബ­ദ്ധം. എ­ന്തു­കൊ­ണ്ടോ ച­ങ്ങ­മ്പു­ഴ­യ്ക്കു് അതു സാ­ധി­ച്ചി­ല്ല. ഇ­ട­ത്തു­നി­ന്നും വ­ല­ത്തു­നി­ന്നും അ­ടി­യും കൊ­ണ്ടു. വ­ല­ത്തി­ന്റെ താ­ക്കോൽ­ക്കാ­രിൽ­നി­ന്നു് അതു പ്ര­തീ­ക്ഷി­ക്കാ­വു­ന്ന­താ­ണു്. ഇ­ട­തു­പ­ക്ഷ­ത്തു­നി­ന്നു് അതു പ്ര­തീ­ക്ഷി­ച്ച­ത­ല്ല. ഏ­താ­യാ­ലും സ­ഞ്ജ­യ­നു “ജനകീയ”മു­ണ്ടു്. ച­ങ്ങ­മ്പു­ഴ ബൂർ­ഷ്വാ­യും. മാ­ന്യ­രേ, പു­രോ­ഗ­തി­ക്കു­വേ­ണ്ടി ര­ക്തം­ചൊ­രി­ഞ്ഞ സാ­ധാ­ര­ണ­ജ­ന­ങ്ങ­ളെ­യോർ­ത്തു്, ദ­യ­വാ­യി നി­ങ്ങ­ളു­ടെ മു­ഷി­ഞ്ഞ വ­സ്ത്ര­ങ്ങൾ മാർ­ക്സി­സ­ത്തി­ന്റെ കൊ­മ്പിൽ തൂ­ക്കി­യി­ടാ­തി­രി­ക്കു­ക.

ഇ­ത്ര­യൊ­ക്കെ ച­ങ്ങ­മ്പു­ഴ­യെ­പ്പ­റ്റി ന­ന്നാ­യി­ട്ടും അ­ദ്ദേ­ഹ­ത്തി­ന്റെ വി­രോ­ധി­ക­ളെ എ­തിർ­ത്തും പ­റ­ഞ്ഞാൽ എ­ന്തെ­ല്ലാം ഭൂ­ക­മ്പ­മാ­ണാ­വോ ഉ­ണ്ടാ­വു­ക. ക­ണ്ടു­ത­ന്നെ അ­റി­യ­ണം. ഞാൻ ലൂയി ഫി­ഷ­റി­ന്റെ അ­രി­വെ­പ്പു­കാ­ര­നാ­യി­ത്തീർ­ന്നേ­ക്കാം. അ­ല്ലെ­ങ്കിൽ യൂ­ദാ­സ്. അ­തെ­ങ്ങ­നെ­യെ­ങ്കി­ലു­മി­രി­ക്ക­ട്ടെ. ഞാൻ ച­ങ്ങ­മ്പു­ഴ­യെ എ­ന്തു­കൊ­ണ്ടു് സ്നേ­ഹി­ക്കു­ന്നു എ­ന്നാ­ണ­ല്ലോ പ­റ­ഞ്ഞു­വ­രു­ന്ന­തു്. ഞാൻ ഒരു മ­നു­ഷ്യ­നാ­യ­തു­കൊ­ണ്ടു്; എ­നി­ക്കൊ­രു ഹൃ­ദ­യ­മു­ള്ള­തു­കൊ­ണ്ടു്; ച­ങ്ങ­മ്പു­ഴ പ്രേ­മ­ത്തെ­പ്പ­റ്റി എ­ഴു­തി­യ­തു­കൊ­ണ്ടു്; ച­ങ്ങ­മ്പു­ഴ ജ­ന­കീ­യ­ക­വി­യാ­യ­തു­കൊ­ണ്ടു്.

ഈ എ­ഴു­തി­യ­തെ­ല്ലാം മാർ­ക്സി­സ­മാ­ണോ, എ­ന്നെ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. പക്ഷേ, എ­ല്ലാം പ­ര­മാർ­ത്ഥ­ങ്ങ­ളാ­ണു്.

ജ­യ­കേ­ര­ളം വി­ശേ­ഷാൽ­പ്ര­തി 1948.

ഇവൻ എന്റെ പ്രി­യ­പു­ത്രൻ 1953.

സി. ജെ. തോ­മ­സി­ന്റെ ലഘു ജീ­വ­ച­രി­ത്ര­ക്കു­റി­പ്പു്.

Colophon

Title: Ente Changampuzha (ml: എന്റെ ച­ങ്ങ­മ്പു­ഴ).

Author(s): C. J. Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2021-04-14.

Deafult language: ml, Malayalam.

Keywords: Article, C. J. Thomas, Ente Changampuzha, സി. ജെ. തോമസ്, എന്റെ ച­ങ്ങ­മ്പു­ഴ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 11, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Pururavas, a painting by Khitindra Nath Mazumdar . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.