SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Vermeer-view-of-delft.jpg
View of Delft, a painting by Johannes Vermeer (1632–1675).
എ­ന്തു­കൊ­ണ്ടു് കാരൂർ?
സി ജെ തോമസ്
images/karur.jpg
കാരുർ

പ്ര­സി­ദ്ധ­നാ­യ ഒരു ക­ഥാ­കൃ­ത്തു് എ­ന്നോ­ടൊ­രി­ക്കൽ ഉ­ദ്വേ­ഗ­ത്തോ­ടെ ചോ­ദി­ച്ചു. കാ­രു­രി ന്റെ ക­ഥ­ക­ളി­ലെ­ന്താ­ണു് വി­ശേ­ഷി­ച്ചു­ള്ള­തെ­ന്നു്. അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ കാ­രൂ­രി­ന്റെ ക­ഥ­ക­ളിൽ ത­റ­ഞ്ഞു­കേ­റു­ന്ന കാ­ര്യ­ങ്ങ­ളൊ­ന്നും ത­ന്നെ­യി­ല്ല. കുറെ വാ­ദ്ധ്യാർ­ക­ഥ­കൾ എഴുതി കൂ­ട്ടി­യി­ട്ടു­ണ്ടെ­ന്നു­മാ­ത്രം. അ­തു­വ­രെ കാ­രൂ­രി­ന്റെ ക­ല­യെ­പ്പ­റ്റി ഗാ­ഢ­മാ­യി ആ­ലോ­ചി­ക്കേ­ണ്ട ഒ­രാ­വ­ശ്യം തോ­ന്നി­യി­രു­ന്നി­ല്ല. വാ­യി­ക്കും, ര­സി­ക്കും അ­ത്ര­ത­ന്നെ. പക്ഷേ, എ­നി­ക്കി­ഷ്ട­മു­ള്ള ഒരു സാ­ഹി­ത്യ­കാ­ര­നിൽ­നി­ന്നു് ഈ അ­ഭി­പ്രാ­യം കേ­ട്ട­പ്പോൾ ഒരു പു­നഃ­രാ­ലോ­ച­ന ആ­വ­ശ്യ­മു­ണ്ടെ­ന്നു തോ­ന്നി. ഉ­ള്ള­ട­ക്ക­ത്തെ പ­രി­ശോ­ധി­ക്കു­ന്ന­തി­നു മു­മ്പു­ത­ന്നെ പൊ­തു­ജ­നാ­ഭി­പ്രാ­യം കൂടി അ­റി­യാ­മെ­ന്നു തീ­രു­മാ­നി­ച്ചു്, കാ­രു­രി­ന്റെ ക­ഥ­യു­ടെ വി­ല്പ­ന­യെ­പ്പ­റ്റി ചില പ്ര­സാ­ധ­ക­ന്മാ­രോ­ടു് ചോ­ദി­ച്ചു. ഫലം പ്ര­തീ­ക്ഷി­ച്ച­തു ത­ന്നെ­യാ­യി­രു­ന്നു. കാരൂർ ഒരു “ബെ­സ്റ്റ് സെ­ല്ലർ” അല്ല. ആ പ­ദ­വി­യിൽ നി­ന്നു് വളരെ അ­ക­ലെ­യാ­ണു് അ­ദ്ദേ­ഹം നി­ല­യു­റ­പ്പി­ച്ചി­രി­ക്കു­ന്ന­തു്. എ­ങ്കി­ലും എ­നി­ക്കു് ഭൂ­രി­പ­ക്ഷ­ത്താ­ടു് യോ­ജി­ക്കാൻ ക­ഴി­വി­ല്ലാ­തെ വന്നു. ഇ­തോ­ടു­കൂ­ടി പ്ര­ശ്നം കാ­രൂ­രി­ന്റെ ക­ല­യു­ടെ പ്ര­ശ്ന­ത്തിൽ­നി­ന്നു് കു­റേ­ക്കൂ­ടി വ്യാ­പ്തി­യു­ള്ള ഒ­ന്നാ­യി­മാ­റി. അ­താ­യ­തു്, ക­ലാ­സ്വാ­ദ­ന­വും ഇ­ന്ന­ത്തെ സ­മു­ദാ­യ­ഘ­ട­ന­യും. അ­ങ്ങി­നെ­യി­രി­ക്കു­മ്പോ­ഴാ­ണു് “അ­സ്ട്രോ­ള­ജർ” എന്റെ കൈയിൽ കി­ട്ടി­യ­തു്; സം­ശ­യാ­വ­സ്ഥ­യി­ലി­രു­ന്ന പല അ­നു­മാ­ന­ങ്ങ­ളും ഇ­പ്പു­സ്ത­കം വാ­യി­ച്ച­തോ­ടു­കൂ­ടി സ്ഥി­രീ­ക­രി­ക്ക­പ്പെ­ട്ടു. അ­വ­യെ­ന്താ­ണെ­ന്നു പ­റ­യു­ന്ന­തി­നു പു­സ്ത­ക­ത്തി­ന്റെ ഉ­ള്ള­ട­ക്ക­മൊ­ന്നു പ­രി­ശോ­ധി­ക്കു­ന്ന­തു് സ­ഹാ­യ­ക­മാ­യി­രി­ക്കും.

images/Charlie_Chaplin.jpg
ചാർലി ചാ­പ്ലിൻ

അതൊരു ക­ഥാ­സ­മാ­ഹാ­ര­മാ­ണു്. അതിനു കൊ­ടു­ത്തി­രി­ക്കു­ന്ന പേ­രു­ത­ന്നെ­യാ­ണു് ഏ­റ്റ­വും നല്ല വ­ഴി­കാ­ട്ടി. പേ­രു­കൊ­ണ്ടു് ഒരു പു­സ്ത­ക­ത്തി­ന്റെ വി­ല്പ­ന ത­ട­യാ­മെ­ങ്കിൽ അ­തി­നു് ഏ­റ്റ­വു­മ­ധി­കം ക­ഴി­വു­ള്ള ഒ­ന്നാ­ണു് “അ­സ്ട്രോ­ള­ജർ.” ഇം­ഗ്ലീ­ഷ­റി­യാൻ പാ­ടി­ല്ലാ­ത്ത ഈ വാ­ദ്ധ്യാർ എ­ന്തി­നാ­ണു് “ജ്യോ­തി­ഷ­ക്കാ­രൻ’ എന്നോ ‘ഗണകൻ’ എന്നോ മറ്റോ പേ­രി­ടു­ന്ന­തി­നു­പ­ക­രം ഈ ഇം­ഗ്ലീ­ഷു­വാ­ക്കി­ന്റെ പുറകെ പോ­യ­തു്? പ്ര­ത്യേ­കി­ച്ചും ആ പദം സു­ന്ദ­ര­മ­ല്ലാ­തി­രി­ക്കു­മ്പോൾ! കാ­ര­ണ­മു­ണ്ടു്. അതു് കാ­രൂ­രി­ന്റെ ട്രേ­ഡ്മാർ­ക്കാ­ണു്. ആ പേ­രി­ട­ലിൽ തെ­ളി­ഞ്ഞു­കാ­ണു­ന്ന സ­റ്റ­യർ ആണു് കാ­രൂ­രി­ന്റെ ക­ല­യി­ലെ ഏ­റ്റ­വും ഉൽ­കൃ­ഷ്ട­മാ­യ അംശം. ഈ പു­സ്ത­ക­ത്തി­ലെ കഥകളെ നോ­ക്കാം. അ­സ്ട്രോ­ള­ജ­റു­ടെ കഥയിൽ നാ­ട്ടിൽ പ­ണി­യി­ല്ലാ­തെ വന്ന ഒരു സാ­ധു­മ­നു­ഷ്യൻ മ­ദി­രാ­ശി­യിൽ ചെ­ന്നു് “മ­ല­യാ­ളി അ­സ്ട്രോ­ള­ജർ” എ­ന്നൊ­രു ബോർ­ഡു­വെ­ച്ചു് ജീ­വി­ക്കു­ന്ന­താ­ണു് ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്ന­തു്. ക­ഥ­യു­ടെ അ­വ­സാ­ന­ത്തിൽ ആ ഗ­ണി­ത­ക്കാ­രൻ അ­യാൾ­ക്കു് വ­ശ­മി­ല്ലാ­ത്ത ആ വി­ദ്യ­യു­ടെ ഗു­ണ­ഗ­ണ­ങ്ങ­ളെ പ്ര­കീർ­ത്തി­ക്കു­ന്ന­തു ക­ണ്ടു് പലരും കാ­രൂ­രി­നെ തെ­റ്റി­ദ്ധ­രി­ക്കാൻ ഇ­ട­യു­ണ്ടു്. “സ്നേ­ഹി­താ, പലതരം ജീ­വി­ത­വൈ­ഷ­മ്യ­ങ്ങ­ളിൽ ഞെ­രു­ങ്ങു­ന്ന­വർ­ക്കു് ഒരു നല്ല ഭാ­വി­യിൽ ആശ ജ­നി­പ്പി­ക്കു­ന്ന ഞ­ങ്ങ­ളാ­ണു് വാ­സ്ത­വ­ത്തിൽ ജ­ന­സ­മു­ദാ­യ­ത്തെ നി­ല­നിർ­ത്തു­ന്ന­തു്” (പുറം 27). ഇ­തു­കേ­ട്ടാൽ തോ­ന്നും അ­യാ­ളും ക­ഥാ­കൃ­ത്തും സാ­ധു­മ­നു­ഷ്യ­രെ ക­ബ­ളി­പ്പി­ച്ചു് ജീ­വി­ക്കു­ന്ന ഏർ­പ്പാ­ടു് തൊ­ഴി­ലി­ല്ലാ­ത്ത­വർ­ക്കു് ഒരു പോം­വ­ഴി­യാ­യി ഉ­പ­ദേ­ശി­ക്കു­ന്നു­വെ­ന്നു്. പക്ഷേ, ശ്രീ. കാ­രൂ­രി­നു് വേ­ണ്ട­തു് അ­തൊ­ന്നു­മ­ല്ല. രണ്ടു പ­ര­മാർ­ത്ഥ­ങ്ങൾ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. ഒ­ന്നാ­മ­താ­യി ഇ­ന്ന­ത്തെ സ­മു­ദാ­യ­ഘ­ട­ന­യിൽ എ­ല്ലു­മു­റി­യെ പ­ണി­യെ­ടു­ക്കാൻ ക­ഴി­വു­ള്ള അ­നേ­കാ­യി­രം ആളുകൾ തൊ­ഴിൽ­കി­ട്ടാ­തെ ഉ­ഴ­ലു­ന്നു­ണ്ടു്. ര­ണ്ടാ­മ­തു്, മ­ര്യാ­ദ­യ്ക്കു് ജോ­ലി­ചെ­യ്യാൻ അവസരം കൊ­ടു­ക്കാ­ത്ത സ­മു­ദാ­യം ക­ള­വി­നും വ­ഞ്ച­ന­യ്ക്കും മാ­ത്ര­മേ വിജയം കൊ­ടു­ക്കു­ക­യു­ള്ളൂ എ­ന്നു് വി­ധി­ച്ചി­രി­ക്കു­ന്നു! ചാർലി ചാ­പ്ലി­ന്റെ മൊ­സ്സ്യേ വെർദു എന്ന ചി­ത്ര­ത്തി­ന്റെ ല­ക്ഷ്യം ത­ന്നെ­യാ­ണു് ഈ ക­ഥ­യ്ക്കും ഉ­ള്ള­തു്. അതു സാ­ധി­ച്ചി­രി­ക്കു­ന്ന­തു് പ­രി­പാ­വ­ന­മാ­യ അ­ദ്ധ്യാ­പ­ക­വൃ­ത്തി­യു­ടെ ദാ­രി­ദ്യ­വും, ത­ട്ടി­പ്പു് എന്ന അ­പ­മാ­ന­ക­ര­മാ­യ ഉ­ദ്യോ­ഗ­ത്തി­ന്റെ മാ­ന്യ­ത­യും ഒ­രു­മി­ച്ചു കാ­ണി­ച്ചു്, അവ ര­ണ്ടി­നേ­യും ഏക കാ­ല­ത്തിൽ ഉ­ത്ഭ­വി­പ്പി­ച്ചു് സ­മു­ദാ­യ­ഘ­ട­ന­യെ­പ്പ­റ്റി ന­മ്മിൽ പു­ച്ഛ­മു­ണ്ടാ­ക്കി, ന­മ്മെ­ക്കൊ­ണ്ടു് ചി­രി­പ്പി­ച്ചി­ട്ടാ­ണു്.

images/Monsieur_Verdoux_poster.jpg

അല്പം വൈ­ദ­ഗ്ദ്ധ്യ­മു­ള്ള ക­ണ്ണു­കൾ­ക്കു­മാ­ത്ര­മേ അ­തി­ന്റെ ഭം­ഗി­കാ­ണാൻ ക­ഴി­വു­ണ്ടാ­ക­യു­ള്ളു. ഈ വി­ഷ­യം­ത­ന്നെ മ­റ്റു­ത­ര­ത്തിൽ പ­റ­ഞ്ഞു കൂ­ടെ­ന്നി­ല്ല. ജീ­വി­ക്കാൻ മാർ­ഗ്ഗ­മി­ല്ലാ­ത്ത ഒരു ആ­ല­പ്പു­ഴ­ക്കാ­രൻ ഒരു വാ­ട­ക­ഗു­ണ്ട­യാ­യി­ത്തീർ­ന്നു കൊ­ല­പാ­ത­കം ചെ­യ്യു­ന്ന­തും അ­തു­കൊ­ണ്ടു പ­ണ­മു­ണ്ടാ­ക്കു­ന്ന­തും എ­ല്ലാം നല്ല ക­ഥാ­വി­ഷ­യ­ങ്ങ­ളാ­ണു്. അ­വ­യെ­ല്ലാം സാ­ധാ­ര­ണ വാ­യ­ന­ക്കാ­ര­നെ കൂ­ടു­തൽ ആ­കർ­ഷി­ക്കും. അതു് കു­ടു­തൽ എ­ളു­പ്പ­ത്തിൽ അവൻ മ­ന­സ്സി­ലാ­കും. ആ രീതി ന­ല്ല­താ­ണു്. പക്ഷേ, അതു കാ­രു­രി­ന്റെ ടെ­ക്നി­ക്ക­ല്ലെ­ന്നു മാ­ത്രം. വ­ളർ­ച്ച­യെ­ത്തി­യ ഓരോ ക­ലാ­കാ­ര­നും വ്യ­ക്തി­മു­ദ്ര­യു­ണ്ടാ­യി­രി­ക്കും. കാ­രൂ­രി­ന്റെ മുദ്ര ഈ ല­ഘു­വാ­യ ആ­ക്ഷേ­പ­മാ­ണു്. പ­ട്ടി­ണി­ക്കാ­ര­നാ­യ ഒ­ര­ദ്ധ്യാ­പ­കൻ എട്ടു കു­ട്ടി­ക­ളെ വെ­ള്ള­ത്തിൽ മു­ക്കി­ക്കൊ­ല്ലു­ന്ന­താ­യി കാ­രു­രി­നു് വി­ഭാ­വ­നം ചെ­യ്യാൻ ക­ഴി­വി­ല്ല. എ­ന്നാൽ, അ­ദ്ദേ­ഹ­ത്തി­ന്റെ സ­ഹ­പ്ര­വർ­ത്ത­കൻ ഒ­ന്നാം­ക്ലാ­സ്സി­ലെ കു­ട്ടി­യു­ടെ പൊ­തി­ച്ചോ­റു് ക­ട്ടു­തി­ന്നു­ന്ന­തു് കാരൂർ ക­ണ്ടു­പി­ടി­ക്കും. ക­ടും­ചാ­യം തേ­ച്ചു് ഭീ­ക­ര­ചി­ത്ര­ങ്ങൾ വ­ര­യ്ക്കാൻ മു­തിർ­ന്നാൽ അ­ദ്ദേ­ഹം പ­രാ­ജ­യ­പ്പെ­ടു­മെ­ന്നു് ഞാൻ ഇതിനു മു­മ്പൊ­രി­ക്കൽ, മേൽ­വി­ലാ­സ­ത്തി­ന്റെ നി­രൂ­പ­ണ­ത്തിൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ ശാ­ന്ത­പ്ര­കൃ­തി­ക്കും ആ­വേ­ശ­രാ­ഹി­ത്യ­ത്തി­നും പ­റ്റി­യ­തു് സു­ന്ദ­ര­ക­ലാ­രീ­തി­ത­ന്നെ­യാ­ണു്. ഈ ടെ­ക്നി­ക്കു് ത­ന്നെ­യാ­ണു്, കു­ടും­ബ ബ­ഡ്ജ­റ്റ്, അ­യാ­ളു­ടെ ഗ്ര­ന്ഥ­ങ്ങൾ, വ­ഴി­പോ­ക്കൻ, എ­ക്സ്ചേ­യ്ഞ്ച്, പ­പ്പു­നാ­യർ എന്നീ ക­ഥ­ക­ളി­ലും പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്ന­തു്. ഒരു അ­ദ്ധ്യാ­പ­ക­നും (അയാൾ സ­ഹ­ക­ര­ണ­സം­ഘം സെ­ക്ര­ട്ട­റി­യും കൂ­ടി­യാ­ണേ!) അ­യാ­ളു­ടെ ഭാ­ര്യ­യും അ­മ്മ­യും­കൂ­ടി പ­രി­ശ്ര­മി­ച്ചി­ട്ടും കു­ടും­ബ­ച്ചെ­ല­വി­ന്റെ ക­ണ­ക്കെ­ടു­ക്കാൻ സാ­ധി­ച്ചി­ല്ലെ­ന്നു പ­റ­യു­ന്ന­തു അ­തി­ശ­യോ­ക്തി­യൊ­ന്നു­മ­ല്ല. മാർ­ത്താ­ണ്ഡ­ത്തി­ന­ടു­ത്തു് ഒരു സാ­മ്പ­ത്തി­ക­സർ­വെ ന­ട­ത്തി­യ­പ്പോൾ വ­ര­വി­ന്റെ പ­ത്തി­ര­ട്ടി ചെ­ല­വു­ള്ള കു­ടും­ബ­ങ്ങ­ളെ ക­ണ്ടു­കി­ട്ടി­യി­ട്ടു­ണ്ടു്. കൂ­ട്ട­ത്തിൽ പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ, ക­ട­മൊ­ന്നും ചേർ­ക്കാ­തെ­ത­ന്നെ­യാ­ണു് ആ അ­ധി­ക­ച്ചെ­ല­വു് ! വ­ര­വി­ന­ത്തിൽ­നി­ന്നു് “പ­ട്ടി­ണി”യെന്ന മു­ഖ്യ­മാ­യ ഇനം വി­ട്ടു­പോ­കു­ന്നു­വെ­ന്ന­താ­ണു് ഇതിലെ ശാ­സ്ത്രീ­യ­മാ­യ തെ­റ്റു്. പക്ഷേ, ഇക്കഥ അ­റി­ഞ്ഞു­കൂ­ടാ­ത്ത സാ­ധാ­ര­ണ­ക്കാ­രൻ ഏതു കു­ടും­ബ­ത്തി­ന്റേ­യും ബ­ഡ്ജ­റ്റ് (ഹോ! എ­ന്തു് അ­ന്ത­സ്സു­ള്ള­പേ­രു്) ഒരു വി­രോ­ധാ­ഭാ­സ­മാ­ണു്. മൂ­ന്നു­നാ­ലു ബീ­ഡി­യും, ഭാ­ര്യ­യും ക­രി­ന്തി­രി ക­ത്തു­ന്ന വി­ള­ക്കും, അ­മ്മ­യും എ­ല്ലാം സ­ഹ­ക­രി­ച്ചി­ട്ടും നാ­ണു­പി­ള്ള ഈ വി­രോ­ധാ­ഭാ­സ­ത്തിൽ­നി­ന്നു് മു­ക്തി നേ­ടു­ന്നി­ല്ല. ആ­യു­സ്സു­ണ്ടെ­ങ്കിൽ ചാ­കാ­തെ കി­ട­ക്കു­മെ­ന്ന ഫി­ലോ­സ­ഫി­യി­ന്മേൽ ഔ­ഷ­ധ­മെ­ന്ന ചെ­ല­വി­നം നാ­ണു­പി­ള്ള വെ­ട്ടി­ക്കു­റ­ച്ചു. പ­ഞ്ച­സാ­ര ക­രി­ഞ്ച­ന്ത­യിൽ വി­റ്റു് ബീഡി മേ­ടി­ക്കാൻ വ­ര­വു­മു­ണ്ടാ­ക്കി. എ­ന്നി­ട്ടും, ബ­ഡ്ജ­റ്റ് ബാ­ലൻ­സ് ചെ­യ്യു­ന്നി­ല്ല­ത്രെ. റേഷൻ വാ­ങ്ങാൻ തന്നെ ശ­മ്പ­ളം തി­ക­യു­ന്നി­ല്ല. അ­താ­യ­തു് ജീ­വി­ക്കാൻ (എ­ന്നു­വെ­ച്ചാൽ മ­രി­ക്കാ­തി­രി­ക്കാൻ എ­ന്നർ­ത്ഥം) അ­ത്യ­ന്താ­പേ­ക്ഷി­ത­മെ­ന്നു് ഭ­ര­ണാ­ധി­കാ­രി­കൾ തീ­രു­മാ­നി­ച്ചു­വെ­ച്ച ഭ­ക്ഷ­ണ­ത്തി­ന്റെ ഇ­രു­പ­ത്ത­ഞ്ചു് ശ­ത­മാ­നം വെ­ട്ടി­ക്കു­റ­യ്ക്ക­ലും ക­ഴി­ഞ്ഞു­കി­ട്ടു­ന്ന­തു സർ­ക്കാർ നി­ശ്ച­യി­ച്ച­വി­ല­യ്ക്കു വാ­ങ്ങാൻ­പോ­ലും തി­ക­യാ­ത്ത ശ­മ്പ­ള­മാ­ണു് സർ­ക്കാർ കൊ­ടു­ക്കു­ന്ന­തു്. ഇ­പ്പോ­ഴ­ത്തെ ഗ­വൺ­മെ­ന്റി­നെ­പ്പോ­ലെ ഒരു മിച്ച ബ­ഡ്ജ­റ്റു­ണ്ടാ­ക്കി­യ­തി­നു കി­ട്ടാ­വു­ന്ന സ­മ്മാ­നം­കൂ­ടി കൂ­ട്ടി­നോ­ക്കി­യി­ട്ടും അതു് സാ­ധി­ക്കു­ന്നു­മി­ല്ല. ഈ കു­ഴ­ഞ്ഞ പ്ര­ശ്ന­ത്തിൽ­നി­ന്നു് ഒരു മാർ­ഗ്ഗം മാ­ത്ര­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. നാ­ണു­പി­ള്ള ക­ല്ലു­വെ­ട്ടാൻ­പോ­യി.

ത­കർ­ന്നു­വി­ഴു­ന്ന ഫ്യൂ­ഡ­ലി­സ­ത്തി­ന്റെ ഒരു സാ­ധാ­ര­ണ­സൃ­ഷ്ടി­യാ­ണു് പൂർ­വ്വി­ക­രു­ടെ പ്ര­താ­പ­മോർ­ത്തു് നെ­ടു­വീർ­പ്പി­ടു­ന്ന ‘കൈമൾ’. വർ­ത്ത­മാ­ന­കാ­ല­ത്തെ യാ­ഥാർ­ത്ഥ്യ­ങ്ങ­ളെ ക­ണ്ടു­മ­ന­സ്സി­ലാ­ക്കി ഭാ­വി­യി­ലേ­യ്ക്കു് പോ­കാ­നു­ള്ള­തി­നു­പ­ക­രം പ­ണ്ടെ­ങ്ങോ മ­ണ്ണ­ടി­ഞ്ഞു­പോ­യ പ്ര­ഭാ­വ­ത്തി­ന്റെ പ്രേ­ത­ത്തെ ത­പ­സ്സു­ചെ­യ്തു ന­ശി­ക്കു­ന്ന മ­ടി­യ­ന്മാർ ഇ­ന്ന­ത്തെ ഇ­ന്ത്യ­യു­ടെ ഏ­റ്റ­വും പ്ര­ധാ­ന­പ്പെ­ട്ട രോ­ഗ­മാ­ണു് ആ വർ­ഗ്ഗ­ത്തിൽ­പെ­ട്ട ആരോ ആണു് മ­രി­ച്ചി­ട്ടു് സ­ഹ­സ്രാ­ബ്ദ­ങ്ങൾ ക­ഴി­ഞ്ഞു് സം­സ്കൃ­ത­ത്തെ ദേശീയ ഭാ­ഷ­യാ­ക്ക­ണ­മെ­ന്ന വാ­ദി­ച്ച­തു്. ആ വർ­ഗ്ഗ­ത്തി­ന്റെ നേ­താ­വാ­യി­രു­ന്നു പഴയ റോ­മാ­സാ­മ്രാ­ജ്യ­ത്തെ ഉ­ദ്ധ­രി­ക്കാൻ ശ്ര­മി­ച്ച മു­സ്സോ­ളി­നി.

നാ­ഥു­റാം വി­നാ­യ­ക് ഗോ­ദ്സേ­യും ഇനം അ­തു­ത­ന്നെ. ഈ ഇ­ന­ത്തെ കാരൂർ ‘അ­യാ­ളു­ടെ ഗ്ര­ന്ഥ­ങ്ങൾ’ എന്ന കഥയിൽ ക­ണ­ക്കി­നു ക­ളി­യാ­ക്കി­യി­ട്ടു­ണ്ടു്. കൈ­മ­ളു­ടെ പൂർ­വ്വി­ക­നെ സേ­നാ­നാ­യ­ക­നാ­ക്കി­യ രാ­ജ­ക­ല്പ­ന അ­യാ­ളു­ടെ കൈ­വ­ശ­മു­ണ്ടു്. പക്ഷേ, അതു കൊ­ടു­ത്താൽ ഒരു ക­ടും­ചാ­യ­പോ­ലും കി­ട്ടു­ക­യി­ല്ല. അ­തു­കൊ­ണ്ടു ത­ന്നെ­യാ­ണു് ആ പാ­വ­പ്പെ­ട്ട സ്ത്രീ ഒന്നു മൂ­ളു­ക­പോ­ടും ചെ­യ്യാ­തി­രു­ന്ന­തു്. ക­ണ്ണാ­ടി­യിൽ നോ­ക്കു­ന്ന മിക്ക ചെ­റു­പ്പ­ക്കാര്‍ക്കും (ചില തൈ­ക്കി­ഴ­വ­ന്മാർ­ക്കും) കാ­രൂ­രി­ന്റെ ‘വ­ഴി­പോ­ക്കൻ’ പ­രി­ചി­ത­നാ­യി­രി­ക്കാം. ഇ­ത്ത­രം സു­ന്ദ­ര­വി­ഡ്ഢി­കൾ സാ­ധാ­ര­ണ­യാ­യി ഒ­ളി­ച്ചാ­ണു് ന­ട­ക്കു­ന്ന­തു് ഹി­ന്ദി, ഖദർ, സാ­ഹി­ത്യം മു­ത­ലാ­യ അ­ല­ങ്കാ­ര­ങ്ങ­ളോ­ടു­കൂ­ടി വ­രു­മ്പോൾ മാ­ത്ര­മേ അവർ യു­ണി­ഫാ­റ­ധാ­രി­ക­ളാ­കാ­റു­ള്ളൂ. അവർ ഒരു ബോ­റു­ത­ന്നെ­യാ­ണു് സം­ശ­യ­മി­ല്ല. പക്ഷേ, ആ ശിക്ഷ അല്പം അ­തി­രു­ക­ട­ന്നു­പോ­യി. വ­ല­മ­ണി­ക്കു വലിയ ഭാ­ര­മാ­ണു്. ചൂ­ലി­നു് ക­ന­ക്കു­റ­വു­ണ്ട­ല്ലോ.

പൂ­രു­രു­ട്ടാ­തി നാളിൽ പി­റ­ന്ന അ­ഞ്ചൽ­മാൻ അ­ച്ചു­തൻ­പി­ള്ള­യു­ടെ ഭാര്യ ആ­ണ്ടു­തോ­റും പ്ര­സ­വി­ക്കു­ക­യാ­ണു്. ആ­ശാ­രി­പ്പ­ണി­ക്ക­നു സ­ന്താ­ന­മി­ല്ലാ­ത്ത ദുഃ­ഖ­മാ­ണു്. ഈ പ്ര­ശ്ന­ത്തി­നു് എ­ക്സ്ചേ­ഞ്ച­ല്ലാ­തെ മാർ­ഗ്ഗ­മൊ­ന്നു­മി­ല്ല. ഇ­ന്ന­ത്തെ വി­വാ­ഹ­സ­മ്പ്ര­ദാ­യ­ത്തെ­പ്പ­റ്റി­യോ കു­ടും­ബ­ന്ധ­ങ്ങ­ളെ­പ്പ­റ്റി­യോ ഗർ­ഭ­നി­രോ­ധ­ന­ത്തെ­പ്പ­റ്റി­യോ ഒ­ന്നും ശ്രീ. കാരൂർ പ­റ­യു­ന്നി­ല്ല. നമ്മെ ഒന്നു ചി­രി­പ്പി­ച്ചു അ­ത്ര­മാ­ത്രം. പക്ഷേ, ഇനി സി. ഇ. എം. ജോ­സി­ന്റെ ‘സ­ദാ­ചാ­ര­ത്തി­ന്റെ ഭാവി’ എന്ന പു­സ്ത­കം ഒന്നു വാ­യി­ച്ചു­നോ­ക്കു­ക. ഇ­തി­നോ­ടു് ബ­ന്ധ­മു­ള്ള പലതും കാണാം.

ഫാ­ക്ട­റി­കൾ ച­വ­ച്ചു­തു­പ്പു­ന്ന ച­ണ്ടി­ക­ളു­ണ്ടു്—ആ­രോ­ഗ്യം ന­ശി­ച്ച തൊ­ഴി­ലാ­ളി­കൾ. ധ­നി­ക­ഗൃ­ഹ­ങ്ങ­ളിൽ­നി­ന്നും ബ­ഹി­ഷ്ക­രി­ക്ക­പ്പെ­ടു­ന്ന ഭൃ­ത്യ­വർ­ഗ്ഗ­വും ഇ­ക്കൂ­ട്ട­ത്തിൽ­ത­ന്നെ­പെ­ട്ട­താ­ണു്. അ­തി­ലൊ­ന്നാ­ണു് കാ­രൂ­രി­ന്റെ ‘വൃ­ദ്ധൻ.’ വിഷയം ന­ല്ല­താ­ണെ­ങ്കി­ലും ഇ­ക്ക­ഥ­യ്ക്കു വേ­ണ്ട­ത്ര ശ­ക്തി­യി­ല്ല. ‘ഭർ­ത്താ­വു്’ എ­ന്ന­തു് ഒരു ഉ­ദ്യോ­ഗ­പ്പേ­രാ­ണു്, ‘കൂ­ട്ടി­രു­പ്പു്’ എ­ന്നെ­ല്ലാം ഫ്യൂ­ഡൽ ഭാ­ഷ­യിൽ പ­റ­യു­ന്ന­തു­പോ­ലെ കൗ­സ­ല്യ­യ്ക്കു ക­യ­റു­പി­രി­ക്കാൻ വേണ്ട തൊ­ണ്ടു വാ­ങ്ങി­ച്ചു കൊ­ണ്ടു­വ­രാൻ­പോ­ലും ഈ ഇ­ത്തി­ക്ക­ണ്ണി പ്ര­യോ­ജ­ന­പ്പെ­ടു­ന്നി­ല്ല. മാ­ധ­വ­നെ സ്വ­ത­ന്ത്ര­ത്തൊ­ഴി­ലാ­ളി യൂ­ണി­യ­നി­ലോ സ­മാ­ധാ­ന സം­ര­ക്ഷ­ക­സം­ഘ­ത്തി­ലോ ചേർ­ക്കാം.

images/Thakazhi.jpg
തകഴി

ഈ സ­മാ­ഹാ­ര­ത്തിൽ ഏ­റ്റ­വും അ­ഗാ­ധ­മാ­യ ഒരു മ­നഃ­ശാ­സ്ത്ര­പ്ര­ശ്നം പ്ര­തി­പാ­ദി­ക്കു­ന്ന­തു ‘വഞ്ചന’ എന്ന ക­ഥ­യി­ലാ­ണു്. ഭൃ­ത്യ­യെ­ങ്കി­ലും ന­ങ്ങു­വ­മ്മ വ­ളർ­ത്ത­മ്മ­യാ­ണു്. ച­ന്ദ്ര­മോ­ഹ­ന­നെ ആ വൃദ്ധ പു­ത്ര­നിർ­വ്വി­ശേ­ഷ­മാ­യി സ്നേ­ഹി­ക്കു­ന്നു­ണ്ടു്. ശു­ദ്ധ­ഹൃ­ദ­യ­നാ­യ ആ പ­ടു­വ­ങ്ക­നാ­ക­ട്ടെ, ആ സ്നേ­ഹ­ത്തി­ന്റെ സ്വ­ഭാ­വം മ­ന­സ്സി­ലാ­ക്കു­ന്നി­ല്ല. അവൻ ഭാ­ര്യ­യു­ടെ അ­ടി­മ­യാ­യി­രി­ക്കു­ന്നു. ജാ­ര­സ­മാ­ഗ­മ­ത്തി­നു പ്ര­തി­ബ­ന്ധ­മാ­യ ആ വൃ­ദ്ധ­യെ അ­വി­ടെ­നി­ന്നു നി­ഷ്ക്കാ­സ­നം ചെ­യ്യാൻ ച­ന്ദ്ര­മോ­ഹ­നൻ ഒരു ഉ­പ­ക­ര­ണ­മാ­യി­ത്തീ­രു­ന്നു. ഇ­ക്ക­ഥ­കൊ­ണ്ടു് ആ യു­വ­തി­യു­ടെ ചീ­ത്ത­സ്വ­ഭാ­വ­ത്തെ­യോ ച­ന്ദ്ര­മോ­ഹ­ന­ന്റെ അ­ടി­മ­ത്ത­ത്തെ­യോ ഊ­ന്നി­പ്പ­റ­യ­ണ­മെ­ന്നു കാരൂർ വി­ചാ­രി­ച്ചി­ട്ടു­ണ്ടാ­യി­രി­ക്ക­യി­ല്ല. ആ വൃ­ദ്ധ­യു­ടെ സ്നേ­ഹ­ത്തെ­യാ­ണു് പ്ര­ധാ­ന­മാ­യി ക­ഥാ­കൃ­ത്തു് ഉ­ദ്ദേ­ശി­ച്ചി­ട്ടു­ള്ള­തെ­ന്നു തോ­ന്നു­ന്നു. ശ്രീ. തകഴി ഒ­രി­ക്കൽ പ­റ­ഞ്ഞു, അ­മ്മ­യും മ­ക്ക­ളും ത­മ്മി­ലു­ള്ള ബ­ന്ധ­മാ­ണു് മ­നു­ഷ്യ സ­മു­ദാ­യ­ത്തി­ലെ അ­ടി­സ്ഥാ­ന­ബ­ന്ധം. ഭാ­ര്യാ­ഭർ­ത്തൃ­ബ­ന്ധ­മ­ല്ല എ­ന്നു്. ര­ണ്ടാ­മ­ത്തേ­തു് അ­ഗാ­ധ­മ­ല്ല; ഒരു പ്ര­ത്യേ­ക സാ­മൂ­ഹ്യ­ഘ­ട­ന­യി­ലെ ച­ട­ങ്ങാ­ണു്; അ­തു­ണ്ടാ­യി­ട്ടു കാലം കു­റ­ച്ചേ ആ­യി­ട്ടു­ള്ളു; കു­റേ­ക്കൂ­ടി ക­ഴി­ഞ്ഞാൽ ന­ശി­ക്കു­ക­യും ചെ­യ്യും. ആ­ദ്യ­ത്തേ­താ­ക­ട്ടെ, ജീ­വ­ശാ­സ്ത്ര­ത്തിൽ അ­ടി­സ്ഥാ­ന­മു­റ­പ്പി­ച്ചി­രി­ക്കു­ന്നു. അ­താ­ണു് നീ­ണ്ടു­നീ­ണ്ടു­പോ­കു­ന്ന മ­നു­ഷ്യ­വർ­ഗ്ഗ­ച­ങ്ങ­ല­യു­ടെ കണ്ണി. ഈ അ­ഭി­പ്രാ­യ­ങ്ങ­ളോ­ടു് നാം യോ­ജി­ച്ചാ­ലും വി­യോ­ജി­ച്ചാ­ലും ന­ങ്ങു­വ­മ്മ യോ­ജി­ക്കാ­തി­രി­ക്ക­യി­ല്ല.

ഈ ക­ഥ­ക­ളി­ലെ­ല്ലാം പൊ­തു­വേ കാ­ണു­ന്ന സ്വ­ഭാ­വം അ­വ­യു­ടെ സാ­ധാ­ര­ണ­ത്വ­മാ­ണു്. ഒരു വലിയ ജ­ന­ക്കൂ­ട്ട­ത്തിൽ നാം ആ­ദ്യ­മാ­യി കാ­ണു­ന്ന­തു പ്ര­ത്യേ­ക­മാ­യി എ­ന്തെ­ങ്കി­ലും വി­ശേ­ഷ­ങ്ങൾ ഉ­ള്ള­വ­രെ­യാ­ണു്. ചു­വ­ന്ന വ­സ്ത്ര­മു­ള്ള­വ­രെ­യോ ഏ­ഴ­ടി­പൊ­ക്ക­മു­ള്ള­വ­രെ­യോ കാ­ണാ­തി­രി­ക്കു­ക സാ­ധ്യ­മ­ല്ല. പക്ഷേ, ഒരു ഉ­ത്ത­മ­ക­ലാ­കാ­ര­നു സാ­ധാ­ര­ണ­മ­നു­ഷ്യ­ന്റെ ദൈ­നം­ദി­ന­ജീ­വി­ത­ത്തിൽ ര­സ­ക­ര­മാ­യ ഒ­ട്ട­ന­വ­ധി സ­ന്ദർ­ഭ­ങ്ങൾ കാണാൻ ക­ഴി­യും. പക്ഷേ, അവയെ ചി­ത്ര­പ്പെ­ടു­ത്തി­യാൽ സാ­ധാ­ര­ണ­ക്കാ­ര­നു ര­സി­ക്കാൻ ക­ഴി­യു­ക­യി­ല്ല. തെ­റ്റു് ക­ലാ­കാ­ര­ന്റേ­ത­ല്ല: ആ­സ്വാ­ദ­ക­ന്റേ­താ­ണു്. സാ­ധാ­ര­ണ­ക്കാ­ര­ന്റെ ക­ലാ­സ്വാ­ദ­ന­ശ­ക്തി­യെ അ­ധി­ക്ഷേ­പി­ച്ചാൽ ചില പു­രോ­ഗ­മ­ന­വാ­ദി­കൾ ശു­ണ്ഠി­യെ­ടു­ക്കും. ഇ­ന്ന­ത്തെ സ­മു­ദാ­യ­ഘ­ട­നാ­രീ­തി മ­നു­ഷ്യ­രെ ദാ­രി­ദ്ര്യ­ത്തി­ലേ­ക്കു മാ­ത്ര­മ­ല്ല വ­ലി­ച്ചി­ഴ­ക്കു­ന്ന­തു്. സാം­സ്കാ­രി­കാ­ധഃ­പ­ത­ന­ത്തി­ലേ­ക്കു കൂ­ടി­യാ­ണെ­ന്നു് മ­ന­സ്സി­ലാ­ക്കാ­ത്ത ശു­ദ്ധാ­ത്മാ­ക്ക­ളാ­ണ­വർ. പു­രോ­ഗ­മ­ന­വാ­ദി­കൾ ആ­ശി­ക്കു­ന്ന സാ­മൂ­ഹ്യ­വ്യ­വ­സ്ഥി­തി­യിൽ എൻ.എസ്.കൃ­ഷ്ണ­ന്റെ ഗോ­ഷ്ടി­ക­ളും വി­ക്ര­മാ­ദി­ത്യ­യൻ കഥയും മ­റ്റു­മാ­ണു് ആ­സ്വ­ദി­ക്ക­പ്പെ­ടു­ന്ന­തെ­ങ്കിൽ ആ വ്യ­വ­സ്ഥ അത്ര അ­ഭി­കാ­മ്യ­മൊ­ന്നു­മ­ല്ല. മറ്റു ക­ഥാ­കൃ­ത്തു­ക­ളു­ടെ ക­ലാ­വി­ദ്യ കാ­രൂ­രി­നെ അ­പേ­ക്ഷി­ച്ചു താ­ഴ്‌­ന്ന­താ­ണെ­ന്നു് ഇ­തി­നർ­ത്ഥ­മി­ല്ല. കാ­രൂ­രി­ന്റെ ക­ഥ­കൾ­ക്കു് ആ­സ്വാ­ദ­ക­ന്മാർ കു­റ­യു­ക­യെ­ന്ന­തു് അ­ദ്ദേ­ഹ­ത്തി­നൊ­രു പോ­രാ­യ്മ­യ­ല്ലെ­ന്നു മാ­ത്രം. ഗ­ണി­ച്ചാൽ മതി. എ­ങ്കി­ലും ഒന്നു പ­റ­യാ­തെ ഗ­ത്യ­ന്ത­ര­മി­ല്ല. ഇം­ഗ്ലീ­ഷ് മാ­തൃ­ക­യി­ലു­ള്ള ‘ചെ­റു­ക­ഥ’ എന്ന പ്ര­ത്യേ­ക­ക­ലാ രൂ­പ­ത്തിൽ ഏ­റ്റ­വും അധികം വൈ­ദ­ഗ്ദ്ധ്യ­മു­ള്ള മ­ല­യാ­ള­സാ­ഹി­ത്യ­കാ­രൻ കാ­രൂ­രാ­ണു്.

ശ്രീ. കാ­രൂ­രി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളും, എ­ഴു­തി­യ­തി­നെ­പ്പ­റ്റി മാ­ത്രം പ­റ­ഞ്ഞ­തു­കൊ­ണ്ടാ­യി­ല്ല. എ­ഴു­താ­ത്ത­തി­നെ­പ­റ്റി­യും ചിലതു പ­റ­യാ­നു­ണ്ടു്. ജീ­വി­ത­ത്തി­ന്റെ ചില വ­ശ­ങ്ങൾ കാരൂർ വി­ട്ടു­പോ­കു­ന്ന­തു യാ­ദൃ­ച്ഛി­ക­മാ­യി­ട്ടാ­ണെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ ചു­റ്റും ന­ട­ക്കു­ന്ന സം­ഭ­വ­ങ്ങൾ അ­ദ്ദേ­ഹം കാ­ണാ­തി­രി­ക്കു­ക­യി­ല്ല. ഏതു ചേ­രി­യി­ലാ­ണെ­ന്നു് ചോ­ദ്യ­വും അ­ദ്ദേ­ഹ­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അ­പ്ര­സ­ക്ത­മാ­ണു് (മറ്റു പു­രോ­ഗ­മ­ന­സാ­ഹി­ത്യ­കാ­ര­ന്മാ­രെ­പ്പോ­ലെ). പി­ന്നെ­യെ­ന്താ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ നാ­ട്ടി­ലെ ധീ­ര­സ­മ­ര­ങ്ങൾ ക­ഥ­ക­ളിൽ പ്ര­തി­ഫ­ലി­ക്കാ­ത്ത­തു്. തീർ­ച്ച­യാ­യും ഇ­ന്ന­ത്തെ ഗ­വ­ണ്മെ­ന്റു­ക­ളു­ടെ സ്വ­ഭാ­വം അ­ദ്ദേ­ഹ­ത്തെ­യും പേ­ടി­പ്പെ­ടു­ത്തു­ന്നു­ണ്ടാ­യി­രി­ക്കാം. രക്തം കു­ടി­ച്ചു ജീ­വി­ക്കു­ന്ന ഒരു വർ­ഗ്ഗം, പ­ത്ര­ങ്ങ­ളും പ്ര­സാ­ധ­ക­ത്വ­വും ക­യ്യ­ട­ക്കി­യി­രി­ക്കു­ന്ന കാ­ല­ത്തു് ഒരു ക­ലാ­കാ­രൻ അല്പം ഭ­യ­ന്നു­പോ­കു­ന്ന­തു് അ­ത്ഭു­താ­വ­ഹ­മ­ല്ല, അതൊരു മ­ഹാ­പാ­ത­ക­വു­മ­ല്ല. എ­ങ്കി­ലും, കു­റെ­യൊ­ക്കെ ചെ­യ്യാൻ ക­ഴി­യു­മെ­ന്നാ­ണു് എന്റെ വി­ശ്വാ­സം. ഈ കു­റ­വു് അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­ക­ളു­ടെ പ്ര­ചാ­ര­ത്തേ­യും ബാ­ധി­ക്കു­ന്നു­ണ്ടു്. ജനത ഒരു ജീ­വൻ­മ­ര­ണ­സ­മ­ര­ത്തിൽ ഏർ­പ്പെ­ട്ടി­രി­ക്കു­മ്പോൾ ആ സ­മ­ര­ത്തെ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന കല മാ­ത്ര­മേ അ­വർ­ക്കു ര­സി­ക്കാൻ കഴിയു. അതു് അ­വ­രു­ടെ അ­വ­കാ­ശ­മാ­ണു്. അ­വ­രു­ടെ ധൈ­ര്യ­ത്തി­നു പോഷണം ന­ല്കു­ന്ന കല സൃ­ഷ്ടി­ക്കേ­ണ്ട­തു് ക­ലാ­കാ­ര­ന്റെ കർ­ത്ത­വ്യ­മാ­ണു്. ക­ലാ­സൃ­ഷ്ടി­ക്കു­ള്ള സ്വാ­ത­ന്ത്ര്യ­വും ക­ലാ­കാ­ര­ന്റെ ചോറും ഉ­ണ്ടാ­ക്കു­ന്ന­തു സാ­ധാ­ര­ണ­ക്കാ­ര­ന്റെ പ്ര­യ­ത്ന­ത്തിൽ­നി­ന്നാ­ണു് ശ്രീ. കാരൂർ അതു മ­ന­സ്സി­ലാ­ക്കു­ന്നു­ണ്ടു്. പക്ഷേ, എന്തോ ഒരു അ­വ­ശ­താ­ബോ­ധം അ­ദ്ദേ­ഹ­ത്തെ ത­ട­യു­ക­യാ­ണു്, ഇ­താ­ണു് കാ­രൂ­രി­ന്റെ ക­ഥ­ക­ളു­ടെ ബ­ല­ഹീ­ന­വ­ശം.

വി­ല­യി­രു­ത്തൽ 1951.

സി ജെ തോ­മ­സി­ന്റെ ലഘു ജീ­വ­ച­രി­ത്രം

Colophon

Title: Enthukond Karur (ml: എ­ന്തു­കൊ­ണ്ടു് കാരൂർ?).

Author(s): CJ Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2022-09-19.

Deafult language: ml, Malayalam.

Keywords: Article, CJ Thomas, Enthukond Karur, സി ജെ തോമസ്, എ­ന്തു­കൊ­ണ്ടു് കാരൂർ?, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 24, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: View of Delft, a painting by Johannes Vermeer (1632–1675). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: JS Aswathy; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.