SFNസായാഹ്ന ഫൌണ്ടേഷൻ
images/Woman_Reading.jpg
Woman Reading, a painting by Édouard Manet (1832–1883).
രാ­ഷ്ടീ­യ­വാ­ദ­ങ്ങൾ
സി ജെ തോമസ്

ഒരു വി­മർ­ശ­ക­ന്റെ ജോലി പ­ല­പ്പോ­ഴും ദുർ­ഗ്ര­ഹ­മാ­യി­ത്തീ­രാ­റു­ണ്ടെ­ങ്കി­ലും ജനാബ് അ­ബ്ദുൽ­ലാ­യു­ടെ ‘രാ­ഷ്ട്രീ­യ­വാ­ദ­ങ്ങൾ’ നി­രൂ­പ­ണം ചെ­യ്യു­ക എ­ന്ന­തിൽ ക­വി­ഞ്ഞ ഒരു നിർ­ഭാ­ഗ്യം ആർ­ക്കെ­ങ്കി­ലും വ­രാ­നു­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. ക­ഴി­ഞ്ഞ തെ­ര­ഞ്ഞെ­ടു­പ്പിൽ മു­സ്ലീം വോ­ട്ട­റ­ന്മാ­രെ ലീ­ഗിൽ­നി­ന്ന­ക­റ്റി കോൺ­ഗ്ര­സ്സി­നു വേ­ണ്ടി വോ­ട്ടു­ചെ­യ്യി­ക്കാൻ ന­ട­ത്തി­യ പ്ര­ച­ര­ണ­ങ്ങ­ളു­ടെ ഒരു സ­മാ­ഹാ­ര­മാ­ണി­തു്. ഇതിൽ ഏ­തൊ­ക്കെ­യാ­ണു സ­മ്പാ­ദി­ച്ച­തു്, ഏ­തൊ­ക്കെ­യാ­ണു സൃ­ഷ്ടി­ച്ച­തു് എന്നു തി­രി­ച്ചെ­ടു­ക്കാൻ പ്ര­യാ­സ­മു­ണ്ടു്. തെ­ര­ഞ്ഞെ­ടു­പ്പു ക­ഴി­ഞ്ഞു. മു­സ്ലീം­ലീ­ഗു് പ­രി­പൂർ­ണ്ണ­മാ­യി വി­ജ­യി­ച്ചു. പാ­കി­സ്ഥാ­നും സ്ഥാ­പി­ത­മാ­യി. ഇനി പു­സ്ത­ക­ത്തി­ന്റെ സ്ഥാ­നം എവിടെ എന്ന ചോ­ദ്യ­ത്തി­ന­വ­കാ­ശ­മു­ണ്ടു്. അഥവാ, എ­ന്തെ­ങ്കി­ലും സ്ഥാ­ന­മു­ണ്ടെ­ങ്കിൽ­ത്ത­ന്നെ അ­തി­ന്റെ ഒരു വി­മർ­ശ­നം­കൊ­ണ്ടു ദ്വൈ­മാ­സി­ക­ത്തി­ന്റെ പു­റ­ങ്ങൾ നി­റ­യ്ക്കു­ക എ­ന്ന­തും അ­ന്യാ­യ­മാ­ണു്. പക്ഷേ, ഇ­പ്പു­സ്ത­ക­ത്തിൽ പ്ര­ക­ടി­ത­മാ­യി­രി­ക്കു­ന്ന ചി­ന്താ­ഗ­തി ഇ­ന്ത്യ­യി­ലെ വർ­ഗ്ഗീ­യ­പ്ര­ശ്ന­ത്തെ­പ്പ­റ്റി ചി­ന്തി­ക്കു­ന്ന ഒ­രാ­ളി­നു വളരെ വെ­ളി­ച്ചം­നൽ­കു­ന്ന ഒ­ന്നാ­ണു്. പ­ഞ്ചാ­ബി­ലും ദി­ല്ലി­യി­ലും ഇന്നു ന­ട­ക്കു­ന്ന ദാ­രു­ണ­സം­ഭ­വ­ങ്ങൾ വർ­ഗ്ഗീ­യ­പ്ര­ശ്ന­ത്തി­ന്റെ പ്രാ­ധാ­ന്യ­ത്തെ പ്ര­ഖ്യാ­പ­നം ചെ­യ്യു­ന്നു­ണ്ടു്. ഇ­തി­നെ­ന്തെ­ങ്കി­ലും പ­രി­ഹാ­രം ക­ണ്ടെ­ത്ത­ണ­മെ­ങ്കിൽ വർ­ഗ്ഗീ­യ­ത്വ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ങ്ങ­ളെ­യും ച­രി­ത്ര­ത്തെ­യും തന്നെ പ­രി­ശോ­ധി­ക്കേ­ണ്ട­തു­ണ്ടു്.

ഹി­ന്ദു­മ­ത­വും ഇ­സ്ലാ­മും പോലെ പ­ര­സ്പ­ര­വി­രു­ദ്ധ­മാ­യ രണ്ടു മ­ത­ങ്ങൾ വേ­റെ­യി­ല്ല. അ­ത്ത­ര­ത്തി­ലു­ള്ള രണ്ടു ശ­ക്തി­കൾ ത­മ്മി­ലു­ള്ള സം­ഘ­ട്ട­ന­മാ­ണു ച­രി­ത്രം ഇ­ന്ത്യ­യ്ക്കു വി­ധി­ച്ച­തു്. ഇ­ന്ത്യ­യി­ലെ മു­ഹ­മ്മ­ദീ­യ ആ­ക്ര­മ­ണ­ത്തി­ന്റെ ആ­ദ്യ­ദ­ശ­യിൽ കു­ടി­യേ­റ്റ­മോ രാ­ജ്യ­ഭ­ര­ണ­മോ അ­വ­രു­ടെ ല­ക്ഷ്യ­മാ­യി­രു­ന്നി­ല്ല. സ­മ്പ­ത്തി­നു കീർ­ത്തി­കേ­ട്ട ഇ­ന്ത്യ­യി­ലെ ധനം കു­ത്തി­ക്ക­വർ­ന്നു­കൊ­ണ്ടു­പോ­വു­ക മാ­ത്ര­മാ­യി­രു­ന്നു ഗസ്നി മു­ഹ­മ്മ­ദി­ന്റെ­യും, ഗോറി മു­ഹ­മ്മ­ദി­ന്റെ­യും ല­ക്ഷ്യം. കൊ­ള്ള­യ്ക്കു­ള്ള ഈ ആ­സ­ക്തി പൊ­തു­വെ­യും അ­ക്ര­മി­കൾ ഹി­ന്ദു­മ­ത­ത്തോ­ടു­ചെ­യ്ത അ­നീ­തി­കൾ പ്ര­ത്യേ­കി­ച്ചും ഇ­ന്ത്യ­യി­ലെ ഹി­ന്ദു­ക്ക­ളു­ടെ മ­ന­സ്സിൽ മു­സ്ലീം വി­രോ­ധ­ത്തി­ന്റെ ബീ­ജാ­വാ­പം­ചെ­യ്തു. മ­ത­ഭ്രാ­ന്ത­ന്മാ­രാ­യ മു­സ്ലീം ഭ­ട­ന്മാർ ക്ഷേ­ത്ര­ഭ­ണ്ഡാ­ര­ങ്ങൾ കൊ­ള്ള­ചെ­യ്ത­തും നിർ­ബ്ബ­ന്ധി­ത മ­ത­പ­രി­വർ­ത്ത­നം ന­ട­ത്തി­യ­തും ഈ വി­രോ­ധ­ത്തി­നു മൂർ­ച്ച­കൂ­ട്ടി. രാ­ജ്യം പി­ടി­ച്ച­ട­ക്കി ഭ­രി­ക്കു­വാ­നും സ്ഥി­ര­മാ­യി കു­ടി­യേ­റി പാർ­ക്കു­വാ­നും­വേ­ണ്ടി വന്ന മു­സ്സീം രാ­ജാ­ക്ക­ന്മാ­രു­ടെ കാ­ല­ത്തു് ഈ വി­രോ­ധം കു­റേ­ക്കൂ­ടി വർ­ദ്ധി­ച്ചു. മു­സൽ­മാൻ­മാർ ഇ­ന്ത്യാ­ക്കാ­രാ­ണെ­ന്നു ഹി­ന്ദു­ക്കൾ അം­ഗീ­ക­രി­ച്ചി­ല്ല. വലിയ കാ­ല­താ­മ­സം കൂ­ടാ­തെ, അവരെ ആ­ട്ടി­യോ­ടി­ക്കാ­മെ­ന്നും ഹി­ന്ദു­ക്കൾ വി­ചാ­രി­ച്ചു. പക്ഷേ, ഇ­ക്കാ­ല­മ­ത്ര­യും മ­ത­പ­രി­വർ­ത്ത­നം ന­ട­ന്നു­കൊ­ണ്ടി­രു­ന്നു. അ­ങ്ങ­നെ ഇ­ന്ത്യ­യ­ല്ലാ­തെ മാ­തൃ­രാ­ജ്യ­മി­ല്ലാ­ത്ത ഒരു വ­ലി­യ­സം­ഖ്യ മു­സ്ലീ­ങ്ങൾ ഉ­ണ്ടാ­യി. ദി­ല്ലി ച­ക്ര­വർ­ത്തി­മാർ അവരെ ഉ­പ­യോ­ഗി­ച്ചു ഭരണം ന­ട­ത്തി­ക്കൊ­ണ്ടു­മി­രു­ന്നു. പ­ര­സ്പ­രം യാ­തൊ­രു സൗ­ഹാർ­ദ്ദ­ത്തി­നും അ­വ­സ­ര­മോ പ­രി­ശ്ര­മ­മോ ഇ­ല്ലാ­തെ മ­ത­വൈ­രു­ദ്ധ്യം അ­തി­ന്റെ പാ­ര­മ്യ­ത്തി­ലെ­ത്തി­യി­രു­ന്ന കാ­ല­ത്താ­ണു് അൿബർ ച­ക്ര­വർ­ത്തി സിം­ഹാ­സ­നാ­രോ­ഹ­ണം ചെ­യ്ത­തു്. വർ­ഗ്ഗീ­യ­വൈ­രു­ദ്ധ്യം ദി­ല്ലി­സിം­ഹാ­സ­ന­ത്തെ ത­കി­ടം­മ­റി­ക്കു­മെ­ന്നു മ­ഹാ­നാ­യ അ­ദ്ദേ­ഹം മ­ന­സ്സി­ലാ­ക്കി. സ്വ­ത­ന്ത്ര­ചി­ന്ത­ക­നാ­യി­രു­ന്ന അ­ദ്ദേ­ഹം ഈ പ്ര­ശ്ന­ത്തി­നു സ്വയം ക­ണ്ടു­പി­ടി­ച്ച പോം­വ­ഴി രണ്ടു മ­ത­ങ്ങ­ളും കൂ­ടി­ച്ചേർ­ത്തു് ഒരു പുതിയ മതം സൃ­ഷ്ടി­ക്കു­ക­യെ­ന്ന­താ­യി­രു­ന്നു. അ­ടി­സ്ഥാ­ന­ത­ത്ത്വ­മ­നു­സ­രി­ച്ചു­ത­ന്നെ ഈ പ­ദ്ധ­തി പ്രാ­യോ­ഗി­ക­മ­ല്ലാ­യി­രു­ന്നു. ഇ­ന്നും രണ്ടു മ­ത­വി­ഭാ­ഗ­ങ്ങൾ ത­മ്മിൽ യോ­ജി­ക്കാൻ ചെ­യ്യു­ന്ന പ­രി­ശ്ര­മ­ങ്ങൾ മൂ­ന്നാ­മ­തൊ­രു മ­ത­ത്തി­ന്റെ ഉ­ത്ഭ­വ­ത്തി­ലാ­ണ­ല്ലോ പ­രി­ണ­മി­ക്കു­ന്ന­തു്. മ­ത­ഭ്രാ­ന്ത­ന്മാ­രാ­യ ഹി­ന്ദു­ക്ക­ളും മു­സ്ലീ­ങ്ങ­ളും അ­ക്ബ­റെ എ­തിർ­ത്തു. അ­ക്ബ­റി­ന്റെ പ­രി­പാ­ടി പ­രാ­ജ­യ­മ­ട­ഞ്ഞു. ഒ­രു­ത­ര­ത്തിൽ അ­റം­ഗ­സീ­ബി­ന്റെ കാ­ലം­വ­രെ അക്ബർ സൃ­ഷ്ടി­ച്ച അ­ന്ത­രീ­ക്ഷം നി­ല­നി­ന്നു. അ­റം­ഗ­സീ­ബ് പി­ന്നെ­യും വർ­ഗ്ഗീ­യ­വൈ­രു­ദ്ധ്യം കു­ത്തി­പ്പൊ­ക്കി. മ­ത­ത്തി­നു­വേ­ണ്ടി അ­ദ്ദേ­ഹം സിം­ഹാ­സ­നം പ­ണ­യ­പ്പെ­ടു­ത്തി. അ­ന്നു­മു­തൽ ദി­ല്ലി­സിം­ഹാ­സ­നം ക്ഷ­യി­ക്കു­ക­യും ചെ­യ്തു. പക്ഷേ, മു­സ്ലീം രാ­ജ­കൂ­ടം മാ­ത്ര­മേ ത­കർ­ന്നു­ള്ളു. മു­സ്സീം ജനത ഇ­ന്ത്യ­യിൽ അ­വ­ശേ­ഷി­ച്ചു. അ­തോ­ടു­കൂ­ടി വർ­ഗ്ഗ­പ്ര­ശ്ന­വും.

ഇ­ന്ത്യൻ ച­രി­ത്ര­ത്തി­ലെ അ­ടു­ത്ത­ഘ­ട്ടം വി­ദേ­ശാ­ധി­പ­ത്യ­ത്തി­ന്റേ­താ­ണു്. ബ്രി­ട്ടീ­ഷു­കാർ ഇ­ന്ത്യ പി­ടി­ച്ച­ട­ക്കി, ഹി­ന്ദു­ക്ക­ളും മു­സ്ലീ­ങ്ങ­ളും പൊ­തു­വിൽ അ­ടി­മ­ക­ളാ­യി. എ­ന്നി­ട്ടും, അവർ ത­മ്മി­ലു­ള്ള വി­രോ­ധം കു­റ­ഞ്ഞി­ല്ല. ഭി­ന്നി­പ്പി­ച്ചു ഭ­രി­ക്കു­ക എന്ന ത­ത്ത്വ­മ­നു­സ­രി­ച്ചു് ഈ രണ്ടു മ­ത­ങ്ങ­ളും ത­മ്മി­ലു­ള്ള വി­രോ­ധ­ത്തെ ബ്രി­ട്ടീ­ഷു­കാർ വ­ളർ­ത്തി­ക്കൊ­ണ്ടി­രു­ന്നു. പക്ഷേ, കാ­ല­ക്ര­മ­ത്തിൽ, പാ­ശ്ചാ­ത്യ­സം­സ്കാ­ര­വു­മാ­യി­ട്ടു­ള്ള ബ­ന്ധം­കൊ­ണ്ടു് ഇ­ന്ത്യ­ക്കാ­രു­ടെ സ്വാ­ത­ന്ത്ര്യാ­ഭി­ലാ­ഷം വർ­ദ്ധി­ച്ചു. പ­ത്തൊ­മ്പ­താം ശ­ത­ക­ത്തി­ന്റെ അ­വ­സാ­ന­ത്തിൽ ഇൻ­ഡ്യൻ നാഷണൽ കോൺ­ഗ്ര­സ്സ് സ്ഥാ­പി­ക്ക­പ്പെ­ട്ടു. മു­സ്സീം­സ­മു­ദാ­യം സാം­സ്കാ­രി­ക­മാ­യി വളരെ പി­ന്ന­ണി­യി­ലാ­യി­രു­ന്നെ­ങ്കി­ലും പല മു­സ്ലീം പ്ര­മാ­ണി­മാ­രും സ്വാ­ത­ന്ത്ര്യ­പ്ര­സ്ഥാ­ന­ത്തി­നു സ­ഹ­ക­ര­ണം നൽകി. പക്ഷേ, കോൺ­ഗ്ര­സ്സിൽ രണ്ടു ചി­ന്താ­ഗ­തി­കൾ ഉ­യർ­ന്നു­വ­ന്നു. ഒ­ന്നു്, പാ­ശ്ചാ­ത്യ­സം­സ്കാ­ര­വു­മാ­യി­ട്ടു­ള്ള പ­രി­ച­യ­ത്തിൽ­നി­ന്നു­യർ­ന്നു­വ­ന്ന ദേ­ശീ­യ­ബോ­ധം, ര­ണ്ടാ­മ­ത്തേ­തു്, അ­ല്പ­സം­സ്കാ­ര­ത്തി­ലു­ള്ള അ­ഭി­മാ­ന­ത്തിൽ­നി­ന്നു­യർ­ന്ന­തും ഹി­ന്ദു­പ­ക്ഷ­പാ­ത­പ­ര­വു­മാ­യ ദേ­ശീ­യ­ത്വം. വി­വേ­കാ­ന­ന്ദ­ന്റെ ത­ത്ത്വ­ങ്ങ­ളും ശി­വാ­ജി­യു­ടെ ആ­രാ­ധ­ന­യു­മാ­ണു ര­ണ്ടാ­മ­ത്തെ ചി­ന്താ­ഗ­തി­യു­ടെ ല­ക്ഷ­ണ­ങ്ങൾ. ഈ ചി­ന്താ­ഗ­തി മൂർ­ത്തീ­ക­രി­ച്ചു പി­ന്നീ­ടു് അ­ധഃ­പ­തി­ച്ച സം­ഘ­ട­ന­യാ­ണു ഹി­ന്ദു­മ­ഹാ­സ­ഭ. ഈ രണ്ടു ചി­ന്താ­ഗ­തി­ക­ളും ത­മ്മി­ലു­ള്ള വൈ­രു­ദ്ധ്യ­മാ­ണു് മു­സ്ലീ­ങ്ങ­ളും ദേ­ശീ­യ­പ്ര­സ്ഥാ­ന­വു­മാ­യി­ട്ടു­ള്ള ബ­ന്ധ­ത്തെ നി­യ­ന്ത്രി­ച്ചി­രു­ന്ന­തു്. ആ­ദ്യ­ത്തെ ചി­ന്താ­ഗ­തി മു­ന്നി­ട്ടു­നി­ന്ന­പ്പോൾ മു­സ്ലീ­ങ്ങൾ കോൺ­ഗ്ര­സ്സി­ലേ­ക്കു വന്നു. ര­ണ്ടാ­മ­ത്തേ­തി­നു പ്രാ­മാ­ണ്യം സി­ദ്ധി­ച്ച­പ്പോൾ അവർ അ­തിൽ­നി­ന്നും പോയി. ബ്രി­ട്ടീ­ഷു­കാ­രൻ ഈ വൈ­രു­ദ്ധ്യം മ­ന­സ്സി­ലാ­ക്കി. വർ­ദ്ധി­ച്ചു വ­രു­ന്ന കോൺ­ഗ്ര­സ്സു ശ­ക്തി­യെ ത­ട­യാൻ­വേ­ണ്ടി മു­സ്ലീ­ങ്ങ­ളെ കോൺ­ഗ്ര­സ്സിൽ­നി­ന്നു് അ­ക­റ്റാൻ ശ്ര­മി­ച്ചു. മു­സ്ലീം­ലീ­ഗി­നു പ്രോ­ത്സാ­ഹ­നം നൽ­കി­യ­തും ഈ ല­ക്ഷ്യ­ത്തോ­ടു­കൂ­ടി ആ­യി­രു­ന്നു. ഖി­ലാ­ഫ­ത്തു് പ്ര­സ്ഥാ­ന­ത്തോ­ടു കൂ­ടി­യാ­ണു് ഗാ­ന്ധി­ജി­യു­ടെ ഒരു പ്ര­ധാ­ന­വി­ജ­യം. പക്ഷേ, അ­തി­നു­ശേ­ഷം ഇ­ന്ത്യ­യി­ലെ മു­സ്ലീം ബന്ധം കൂ­ടു­തൽ വ­ഷ­ളാ­യി. ഹി­ന്ദു പി­ന്തി­രി­പ്പൻ പ്ര­സ്ഥാ­ന­ത്തി­നു കൂ­ട്ടു­നി­ല­ക്കു­ന്ന മതം ഇ­തി­ലും സാ­മ്രാ­ജ്യ­ത്വ­ത്തെ സ­ഹാ­യി­ച്ചു. ഭി­ന്നി­പ്പു് വർ­ദ്ധി­ച്ചു­കൊ­ണ്ടു ത­ന്നെ­യി­രു­ന്നു. കോൺ­ഗ്ര­സ്സി­ന്റെ ശക്തി വർ­ദ്ധി­ച്ചു­വ­രു­ന്ന­തു­ക­ണ്ടു് മു­സ്ലീ­ങ്ങൾ പ്ര­ത്യേ­ക അ­വ­കാ­ശ­ങ്ങൾ­ക്കു­വേ­ണ്ടി മു­റ­വി­ളി­കൂ­ട്ടി. ആ­ശി­ച്ചി­ട­ത്തോ­ളം ഒ­ന്നും കി­ട്ടാ­ത്ത­തു­കൊ­ണ്ടു് അവർ സ്വ­യം­നിർ­ണ്ണ­യാ­വ­കാ­ശം ആ­വ­ശ്യ­പ്പെ­ട്ടു. ഈ ആ­വ­ശ്യ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ നടന്ന പ്ര­ക്ഷോ­ഭ­ണ­മാ­യി­രു­ന്നു പാ­കി­സ്ഥാൻ­വാ­ദ­മാ­യി­ത്തീർ­ന്ന­തു്. ലീ­ഗി­ന്റെ വാദം അം­ഗീ­ക­രി­ക്കു­ക മാ­ത്ര­മാ­ണു പ്രാ­യോ­ഗി­ക­മാർ­ഗ്ഗം എ­ന്നു­ക­ണ്ടു് കോൺ­ഗ്ര­സ്സ് പാ­കി­സ്ഥാൻ അം­ഗീ­ക­രി­ക്കു­ക­യും ചെ­യ്തി­രി­ക്കു­ന്നു. എ­ങ്കി­ലും, വർ­ഗ്ഗീ­യ­വൈ­രം ഇ­ന്ത്യ­യിൽ തു­ട­രു­ക­ത­ന്നെ­യാ­ണു ചെ­യ്യു­ന്ന­തു്. അ­തു­കൊ­ണ്ടു് ഒന്നു തെ­ളി­യു­ന്നു­ണ്ടു്, പാ­കി­സ്ഥാ­നോ അ­ഖ­ണ്ഡ­ഹി­ന്ദു­സ്ഥാ­നോ അല്ല, ഇ­ന്ത്യ­യി­ലെ വർ­ഗ്ഗീ­യ­ക­ല­ഹ­ത്തി­ന്റെ അ­ടി­സ്ഥാ­ന­കാ­ര­ണം. ഈ ക­ല­ഹ­ങ്ങ­ളു­ടെ കാ­ര­ണ­മെ­ന്തെ­ന്നു ക­ണ്ടു­പി­ടി­ക്കാ­തെ പ­രി­ഹാ­രം നിർ­ദ്ദേ­ശി­ക്കു­ക സാ­ദ്ധ്യ­മ­ല്ല. അ­തി­നു­വേ­ണ്ടി ഇ­ന്നു­വ­രെ വർ­ഗ്ഗീ­യൈ­ക്യം സ്ഥാ­പി­ക്കു­ന്ന­തി­നു­വേ­ണ്ടി ന­ട­ത്ത­പ്പെ­ട്ട പ­രി­ശ്ര­മ­ങ്ങൾ പു­നഃ­പ­രി­ശോ­ധ­ന ചെ­യ്യേ­ണ്ടി­യി­രി­ക്കു­ന്നു.

കോൺ­ഗ്ര­സ്സും ലീഗും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തി­ന്റെ ച­രി­ത്ര­ത്തിൽ ഉ­ട­നീ­ളം കാ­ണു­ന്ന ഒരു പ­ര­മാർ­ത്ഥം ഈ രണ്ടു സം­ഘ­ട­ന­ക­ളും യാ­ഥാർ­ത്ഥ്യ­ങ്ങ­ളെ നേ­രി­ടു­ന്ന­തിൽ വൈ­മു­ഖ്യം കാ­ണി­ക്കു­ന്നു­വെ­ന്ന­താ­ണു്. ക­ണ്ണിൽ പൊ­ടി­യി­ടാ­നു­ള്ള കു­റു­ക്കു­വി­ദ്യ­ക­ളും പ­ര­സ്പ­രം പു­ല­ഭ്യ­വും മാ­ത്ര­മാ­യി­രു­ന്നു ഈ രണ്ടു സം­ഘ­ട­ന­ക­ളു­ടേ­യും പ­രി­പാ­ടി. ലീ­ഗി­ന്റെ വ­ഴി­പി­ഴ­ച്ച നയം വി­മർ­ശി­ക്കു­ക­യെ­ന്ന­തു് ഈ നി­രൂ­പ­ണ­ത്തിൽ സം­ഗ­ത­മ­ല്ല. എ­ന്നാൽ, കോൺ­ഗ്ര­സ്സി­നു പ­റ്റി­യ തെ­റ്റു­കൾ തി­ക­ച്ചും വ്യ­ക്ത­മാ­ക്കു­ന്ന ഒരു ഗ്ര­ന്ഥ­മാ­ണു് “രാ­ഷ്ട്രീ­യ­വാ­ദ­ങ്ങൾ”. ഈ പു­സ്ത­കം കോൺ­ഗ്ര­സ്സ് ന­യ­ത്തെ നീ­തീ­ക­രി­ക്കു­വാൻ എ­ഴു­ത­പ്പെ­ട്ട­താ­ണെ­ന്നു­ള്ള­തു് ഇൻ­ഡ്യൻ രാ­ഷ്ട്രീ­യ­രം­ഗ­ത്തി­ലെ വി­രോ­ധാ­ഭാ­സ­ങ്ങ­ളിൽ ഒ­ന്നു­മാ­ത്ര­മാ­ണു്.

മു­സ്ലീം­ലീ­ഗി­നു ഭൂ­രി­പ­ക്ഷ­ന­യ­ത്തി­ന്റെ പി­ന്തു­ണ­യു­ണ്ടെ­ന്നു­ള്ള വാ­സ്ത­വം ഗ്ര­ന്ഥ­കാ­രൻ നി­ഷേ­ധി­ക്കു­ന്നി­ല്ല. നേ­രെ­മ­റി­ച്ചു ഭൂ­രി­പ­ക്ഷം പ­റ­യു­ന്ന­തു ശ­രി­യാ­യി­രി­ക്ക­ണ­മെ­ന്നി­ല്ലെ­ന്നു് മ­ത­ഗ്ര­ന്ഥ­ങ്ങൾ ഉ­ദ്ധ­രി­ച്ചു വാ­ദി­ക്കു­ക­യും ലീ­ഗി­ന്റെ ഭൂ­രി­പ­ക്ഷം ജ­ന്മി­ക­ളും ധ­ന­വാ­ന്മാ­രാ­ണെ­ന്നു തീ­രു­മാ­നി­ക്കു­ക­യും ചെ­യ്യു­ക­യാ­ണു് അ­ദ്ദേ­ഹം അ­വ­ലം­ബി­ച്ചി­രി­ക്കു­ന്ന മാർ­ഗ്ഗം. “ഭൂ­രി­പ­ക്ഷം വി­ല­പ്പെ­ട്ട­ത­ല്ല” എന്ന ഒരു ഖ­ണ്ഡി­ക­ത­ന്നെ­യു­ണ്ടു് (പുറം 31). രാ­ജ്യ­കാ­ര്യ­ങ്ങൾ ന­ട­ത്താൻ പി­ന്നെ­യെ­ന്തൊ­രു മാ­ന­ദ­ണ്ഡ­മാ­ണാ­വോ അ­ദ്ദേ­ഹം ശു­പാർ­ശ ചെ­യ്യു­ന്ന­തു്? ലീ­ഗി­ന്റെ നയം രൂ­പീ­ക­രി­ക്കു­ന്ന­തു ധ­ന­വാ­ന്മാ­രാ­ണെ­ന്നു പ­റ­ഞ്ഞാൽ അതു മ­ന­സ്സി­ലാ­ക്കാ­മാ­യി­രു­ന്നു. മ­റ്റു­പ­ല സം­ഘ­ട­ന­ക­ളു­ടെ അ­വ­സ്ഥ­യും അ­തു­ത­ന്നെ­യാ­ണ­ല്ലോ. എ­ന്നാൽ, ല­ക്ഷോ­പ­ല­ക്ഷം അം­ഗ­ങ്ങ­ളു­ള്ള ലീ­ഗി­ന്റെ ഭൂ­രി­പ­ക്ഷ­വും ധ­ന­വാ­ന്മാ­രാ­ണെ­ന്ന വാദം അ­ച്ച­ടി­ക്കാൻ ക­ട­ലാ­സ് ചെ­ല­വാ­ക്കു­ന്ന­തു് (അതു പു­ന­ലൂർ ക­ട­ലാ­സാ­ണെ­ങ്കിൽ­ക്കൂ­ടി) ജ­ന­ങ്ങ­ളോ­ടു ചെ­യ്യു­ന്ന ഒരു പാ­ത­ക­മാ­ണു്. മി­ല്ലു­ട­മ­സ്ഥ­സം­ഘ­വും ലേബർ ഓഫ് കൊ­മേ­ഴ്സും ഒ­ഴി­ച്ചു് അ­ങ്ങ­നെ ഒരു സംഘടന ലോ­ക­ത്തു­ണ്ടോ? ‘ത­ങ്ങ­ളു­ടെ കീ­ഴി­ലു­ള്ള തൊ­ഴി­ലാ­ളി­ക­ളെ ലീഗിൽ മെ­മ്പ­റ­ന്മാ­രാ­യി ചേർ­ത്തു് അ­തി­ന്റെ വ­രി­പ്പ­ണം ഈ യ­ജ­മാ­ന­ന്മാർ­ത­ന്നെ അ­ട­യ്ക്കു­ക­യും ചെ­യ്യും’ (പുറം 13). ഇ­ങ്ങ­നെ ചെ­യ്യു­ന്ന മറ്റു ചില സം­ഘ­ട­ന­കൾ അ­ഹ­മ്മ­ദാ­ബാ­ദി­ലും ബോം­ബെ­യി­ലും ഉ­ള്ള­താ­യി കേ­ടി­ട്ടു­ണ്ടു്. ജനാബ് അ­ബ്ദുൽ­ലാ അ­ത്ത­രം സം­ഘ­ട­ന­കൾ ക­ണ്ണൂ­രെ­ങ്കി­ലും ഉ­ള്ള­താ­യി കേ­ട്ടി­ട്ടു­ണ്ടാ­വു­മ­ല്ലോ?

‘മതം അ­പ­ക­ട­ത്തിൽ’ എന്ന മു­ദ്രാ­വാ­ക്യം ലീഗ് ഉ­പ­യോ­ഗി­ക്കു­ന്നു­വെ­ന്ന­താ­ണു് ജനാബ് അ­ബ്ദുൽ­ലാ­യു­ടെ മ­റ്റൊ­രു ആ­രോ­പ­ണം. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹം തീ­രു­മാ­നി­ച്ചു അതിനു മ­റു­മ­രു­ന്നാ­യി മു­ഴു­ത്ത മ­ത­ഭ്രാ­ന്തു­ത­ന്നെ പ്ര­യോ­ഗി­ക്ക­ണ­മെ­ന്നു്. ‘ഉഷ്ണം ഉ­ഷ്ണേ­ന ശാ­ന്തി’ എ­ന്നാ­ണ­ല്ലൊ ആ­പ്ത­വാ­ക്യം. ‘മ­ത­മെ­ന്നു കേൾ­ക്കു­മ്പോൾ മു­മ്പും പി­മ്പും നോ­ക്കാ­തെ എ­ന്തി­നും ഒ­രു­ങ്ങി പു­റ­പ്പെ­ടാ­റു­ള്ള മു­സ്ലീം സ­മു­ദാ­യം’ (പുറം 1) മ­ത­ത്തെ ബ­ഹു­മാ­നി­ക്കാ­ത്ത ലീഗ് നേ­തൃ­ത്വ­ത്തെ അ­നു­ഗ­മി­ക്ക­രു­തെ­ന്നാ­ണു ഗ്ര­ന്ഥ­കാ­ര­ന്റെ ഉ­ദ്ബോ­ധ­നം. മു­സ്ലീ­ങ്ങ­ളു­ടെ ഇ­ട­യി­ലു­ള്ള ഷിയ, സു­ന്നി മു­ത­ലാ­യ വി­ഭാ­ഗ­ങ്ങൾ ത­മ്മിൽ വൈ­ര­മു­ള­വാ­ക്ക­ത്ത­ക്ക­വി­ധ­ത്തി­ലാ­ണു ഗ്ര­ന്ഥ­ത്തി­ന്റെ ആ­ദ്യ­ഭാ­ഗ­ങ്ങൾ ഏ­ഴു­ത­പ്പെ­ട്ടി­രി­ക്കു­ന്ന­തു്. ഇ­ങ്ങ­നെ മു­സ്ലീ­ങ്ങൾ­ക്കു് അ­ദ്ദേ­ഹം വി­ധി­ക്കു­ന്ന ശി­ക്ഷ­യും മ­ത­പ­ര­മാ­ണു്. ‘അ­ന്യ­ഥാ വ്യാ­ഖ്യാ­നി­ച്ചു ന­ര­ക­ക്കു­ണ്ടിൽ താ­വ­ള­മാ­ക്ക­രു­തെ­ന്നും അവരെ ഉ­ദ്ബോ­ധി­പ്പി­ച്ചു­കൊ­ള്ളു­ന്നു!’ ഒ­ന്നാം­ത­രം രാ­ഷ്ട്രീ­യ്ര­പ­ച­ര­ണം.

മ­റ്റൊ­രു തെ­റ്റും ലീ­ഗു­കാർ­ക്കു­ണ്ടു്. മാ­മൂ­ലി­നെ ലം­ഘി­ച്ചു് പലതും അവർ ചെ­യ്യു­ന്ന­ത്രെ. ദേശീയ സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി പ­ട­വെ­ട്ടൂ­ന്ന മു­സ്ലീം വി­പ്ല­വ­കാ­രി­ക­ളെ­ല്ലാം നല്ല പ­ഴ­മ­ക്കാ­രു­മാ­ണു്. ‘ബ്ലെ­യി­ഡു­ക­ളെ­ക്കൊ­ണ്ടു മു­ഖ­ത്തു­നി­ന്നും ഇ­സ്ലാ­മി­ക അ­ട­യാ­ള­ങ്ങൾ വ­ടി­ച്ചു­നീ­ക്കി, അ­ങ്ങ­നെ ത­ങ്ങ­ളു­ടെ രണ്ടു ക­വിൾ­ത്ത­ട­ങ്ങ­ളെ­യും പാ­കി­സ്ഥാൻ ആ­ക്കി­ത്തീർ­ക്കു­ക­യും’ (പുറം 35) ചെ­യ്യു­ന്ന അ­വി­ശ്വാ­സി­ക­ളാ­ണു് ലീ­ഗു­കാർ. ഒ­ന്നു­മാ­ത്ര­മേ മ­ന­സ്സി­ലാ­കാ­ത്ത­തു­ള്ളൂ. ഗ്ര­ന്ഥ­ത്തിൽ സ്വ­ന്തം ചി­ത്രം ചേർ­ത്ത അ­വ­സ­ര­ത്തിൽ മേ­ലെ­ഴു­തി­യ വാചകം ഗ്ര­ന്ഥ­കാ­രൻ വി­സ്മ­രി­ച്ചു­പോ­യ­തെ­ന്തു­കൊ­ണ്ടാ­ണെ­ന്നു്. ‘മി. ജി­ന്ന­യു­ടെ വ്യ­ക്തി­പ­ര­മാ­യ ക­ഴി­വി­ല്ലാ­യ്മ അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­ത­ച­ര്യ­ക­ളിൽ­നി­ന്നും തെ­ളി­യു­ന്നു!’ (പുറം 38) ദേശീയ മു­സ്ലീ­ങ്ങ­ളിൽ ഒരാൾ ഒരു ഹി­ന്ദു­വ­നി­ത­യെ വി­വാ­ഹം­ചെ­യ്ത­തു് ജനാബ് അ­ബ്ദുൽ­ലാ മ­റ­ന്നു­പോ­യി. പോ­രെ­ങ്കിൽ ജി­ന്നാ തന്നെ ന­ട­ത്തി­യ സ്വ­ന്തം വി­വാ­ഹ­മോ? അ­പ്പോൾ ക്രി­സ്ത്യൻ വ­നി­ത­യെ മു­സ്ലീം വി­വാ­ഹം ചെ­യ്യു­ന്ന­തിൽ തെ­റ്റി­ല്ല. മു­സ്ലീം വ­നി­ത­യെ ക്രി­സ്ത്യൻ വി­വാ­ഹം ചെ­യ്യു­ന്ന­താ­ണു തെ­റ്റു്. ഇൻ­ഡ്യ­യി­ലെ വർ­ഗ്ഗീ­യ­ക­ലാ­പ­ത്തി­ന്റെ അ­ടി­സ്ഥാ­നം ക­ണ്ടെ­ത്ത­ണ­മെ­ങ്കിൽ ‘രാ­ഷ്ട്രീ­യ­വാ­ദ­ങ്ങൾ’ ഉ­രു­വി­ട്ടു പ­ഠി­ക്ക­ണം. ശാരദാ ബി­ല്ലി­നെ അ­നു­കൂ­ലി­ച്ച­തും മ­റ്റൊ­രു തെ­റ്റാ­ണു്. ശൈ­ശ­വ­വി­വാ­ഹ­ത്തെ ത­ട­യു­ന്ന­തി­നെ എ­തിർ­ക്കു­ന്ന മാ­ന്യ­ന്മാ­രു­ടെ സം­ഘ­മാ­ണു് ദേശീയ മു­സ്ലീം സം­ഘ­ട­ന­യെ­ന്നു പ­റ­ഞ്ഞാൽ ഒ­ടു­ങ്ങാ­ത്ത ‘ദ്രോഹ’ങ്ങ­ളാ­ണു് മി. ജി­ന്നാ­യും ലീഗും ചെ­യ്തി­രി­ക്കു­ന്ന­തു്. ചിലതു മാ­ത്രം നോ­ക്കു­ക. ‘മു­സ്ലീം സ്ത്രീ­കൾ­ക്കു് അ­ന്യ­മ­ത­സ്ഥ­രാ­യ ന്യാ­യാ­ധി­പ­ന്മാർ മുഖേന വി­വാ­ഹ­സം­ബ­ന്ധം വേർ­പെ­ടു­ത്തി പകരം മ­റ്റാ­രെ­യെ­ങ്കി­ലും വി­വാ­ഹം ചെ­യ്യാ­വു­ന്ന­താ­ണു് (പുറം 129). 1929-ൽ സിവിൽ മാ­രി­യേ­ജ് ആ­ക്ടു് സർ­വ്വ­ശ­ക്തി­യു­മു­പ­യോ­ഗി­ച്ചു പാ­സ്സാ­ക്കി (പുറം 130). പെ­രു­ന്നാൾ ദിവസം പ­ശു­വി­നെ അ­റു­ക്കു­ന്ന­തി­നു­പ­ക­രം വേറെ വല്ല മൃ­ഗ­ങ്ങ­ളെ­യും അ­റു­ക്കു­ന്ന­താ­ണെ­ന്നു് ഇവർ പ്ര­മേ­യം പാ­സ്സാ­ക്കി (പുറം 143). വ്യ­ഭി­ചാ­രി­ണി­ക്കും ശിക്ഷ ന­ല്കേ­ണ്ട­താ­ണെ­ന്നു് ആ­വ­ശ്യ­പ്പെ­ട്ടു­കൊ­ണ്ടു് ജനാബ് മു­ഹ­മ്മ­ദ് അ­ഹ­മ്മ­ദ്സാ­ഹി­ബ് കാ­സി­മി­യു­ടെ പ്ര­മേ­യം അ­സം­ബ്ലി­യിൽ ആ­ലോ­ച­ന­യ്ക്കു് ലീ­ഗു­കാ­ര­നാ­യ സർ റാസാ ആലി അതിനെ എ­തിർ­ക്കു­ക­യും… (പുറം 143) സ്ത്രീ­കൾ­ക്കു വി­വാ­ഹ­ത്തി­നു സ്വാ­ത­ന്ത്ര്യം അ­നു­വ­ദി­ക്കു­ന്ന­തി­നെ എ­തിർ­ക്കു­ക, വ്യ­ഭി­ചാ­രി­ണി­യെ ശി­ക്ഷി­ക്കു­ക ഇ­താ­യി­രി­ക്കാം ജനാബ് അ­ബ്ദുൽ­ലാ­യു­ടെ വി­ശ്വാ­സ­പ്ര­മാ­ണം: ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ ഈ പു­സ്ത­ക­ത്തി­ലെ വാ­ദ­ഗ­തി മു­ഴു­വ­നും വർ­ഗ്ഗീ­യ­മാ­ണു്. ഇതു വാ­യി­ക്കു­ന്ന­തു­വ­രെ ലീഗ് ഇ­ത്ര­മാ­ത്രം പു­രോ­ഗ­മ­ന­വാ­ദി­യാ­യ ഒരു സം­ഘ­ട­ന­യാ­ണെ­ന്നു് ഇ­തെ­ഴു­തു­ന്ന­യാൾ­ക്കു ഗ്ര­ഹി­ക്കു­വാൻ ക­ഴി­യു­ന്നി­ല്ല. ക­ഴി­ഞ്ഞി­രു­ന്നി­ല്ല. ഇ­തെ­ല്ലാം അ­ടി­ച്ചു­വി­ടാൻ മാ­തൃ­ഭു­മി പ്ര­സ്സു­ണ്ടാ­യ­താ­ണു കേ­ര­ള­ത്തി­ന്റെ നിർ­ഭാ­ഗ്യം. ‘മാ­തൃ­ഭൂ­മി’യുടെ കൈ പ­ല­സ്ഥ­ല­ങ്ങ­ളി­ലും കാ­ണാ­നു­ണ്ടു്. ഈ­യി­ടെ­യാ­യി എ­ന്തി­നെ­യെ­ങ്കി­ലും പു­ല­ഭ്യം പ­റ­യ­ണ­മെ­ങ്കിൽ ക­മ്മ്യൂ­ണി­സ്റ്റെ­ന്നു­കൂ­ടി ചേർ­ക്ക­ണ­മെ­ന്നൊ­രു നി­യ­മ­മു­ണ്ടാ­യി­രു­ന്ന­ല്ലോ. വെറും ‘കു­റ്റ­ക്കാ­രാ­യി­രി­ക്കു­ക’യെ­ന്നു­ള്ള­താ­ണു് (പുറം 7) മോ­സ്കോ­വി­നെ സ്വർ­ഗ്ഗ­മാ­യും ലെ­നി­നെ ‘ശ­ദ്ദാ­ദാ­യും’ (പുറം 7) ആയി. വേ­ണ്ടു­വോ­ള­മാ­യി. ലീഗും ഒ­റ്റ­യ­ടി­ക്കു­ത­ന്നെ ചത്തു.

ഒ­ന്നു് വളരെ വ്യ­ക്ത­മാ­യി­ട്ടു് ഈ പു­സ്ത­കം­കൊ­ണ്ടു തെ­ളി­യു­ന്നു­ണ്ടു്. ഇ­ന്ത്യ­യി­ലെ വർ­ഗ്ഗീ­യ­ക­ലാ­പ­ങ്ങൾ­ക്കു സാ­ധാ­ര­ണ­ജ­ന­ങ്ങൾ­ക്കു് ഉ­ത്ത­ര­വാ­ദി­ത്വ­മി­ല്ല. മ­റ്റേ­തോ ചില സ­മ­ര­ങ്ങൾ മ­റ­യ്ക്കാൻ­വേ­ണ്ടി, സാ­ധാ­ര­ണ­ജ­ന­ങ്ങൾ സം­ഘ­ടി­ക്കാ­തി­രി­ക്കാൻ­വേ­ണ്ടി, ആരോ കു­ത്തി­പ്പൊ­ക്കി­വി­ടു­ന്ന­താ­ണു് ഈ ക­ലാ­പ­ങ്ങൾ. അതു ത­ട­യു­വാ­നു­ള്ള മാർ­ഗ്ഗം പ­രി­പൂർ­ണ്ണ­മാ­യ ജ­നാ­ധി­പ­ത്യം മാ­ത്ര­മാ­ണു്. കു­റ്റ­വാ­ളി­ക­ളെ നി­ഷ്ക­രു­ണം ശി­ക്ഷി­ക്കു­ക­യും വേണം. അ­തോ­ടു­കൂ­ടി­ത്ത­ന്നെ മ­ത­ഭ്രാ­ന്തു് ഇ­ള­ക്കി­വി­ടു­ന്ന പ്ര­ചാ­ര­ക­ന്മാ­രെ സ­മു­ദാ­യം പു­റ­ന്ത­ള്ള­ണം. എ­ന്തി­നാ­യാ­ലും ക­ത്തി­യെ­ടു­ക്കു­ന്ന മതം ന­ശി­ക്ക­യ­ല്ലാ­തെ ഗ­ത്യ­ന്ത­ര­മി­ല്ല. സാ­മ്പ­ത്തി­ക­വർ­ഗ്ഗ­ങ്ങൾ ത­മ്മി­ലു­ള്ള സ­മ­ര­ത്തിൽ­ക്കൂ­ടി­യ­ല്ലാ­തെ മ­ത­വർ­ഗ്ഗ­ങ്ങൾ ത­മ്മി­ലു­ള്ള കലഹം അ­വ­സാ­നി­ക്കാൻ വ­ഴി­കാ­ണു­ന്നി­ല്ല. ഉ­ദാ­ഹ­ര­ണ­ത്തി­നു് യു­റോ­പ്പിൽ പ്രോ­ട്ട­സ്റ്റ­ന്റു­കാ­രും ക­ത്തോ­ലി­ക്ക­രും ത­മ്മി­ലു­ള്ള സമരം തൊ­ഴി­ലാ­ളി­ക­ളു­ടെ സ­മ­ര­ത്തോ­ടു­കു­ടി അ­സ്ത­മി­ച്ച­തു നോ­ക്കു­ക.‘രാ­ഷ്ട്രീ­യ­വാ­ദ­ങ്ങൾ’ അ­ധി­ക­മാ­രും വാ­യി­ക്കു­മെ­ന്നു തോ­ന്നു­ന്നി­ല്ല. പക്ഷേ, ഹി­ന്ദു മു­സ്ലീം പ്ര­ശ്നം എ­ങ്ങ­നെ കോൺ­ഗ്ര­സ്സ് ച­രി­ത്ര­വു­മാ­യി കൂ­ടി­ക്കു­ഴ­ഞ്ഞു­വെ­ന്നു് അ­റി­യേ­ണ്ട­വർ­ക്കു് ഈ പു­സ്ത­കം ഒരു മാർ­ഗ്ഗ­ദർ­ശി­യാ­ണു്. ഇ­രു­നൂ­റ്റി­യി­രു­പ­ത്തെ­ട്ടു പു­റ­ങ്ങ­ളു­ള്ള ഒരു ഗ്ര­ന്ഥം ഒ­ന്നേ­കാ­ലു­റു­പ്പി­ക­യ്ക്കു് അ­ച്ച­ടി­ച്ചു പ്ര­സി­ദ്ധീ­ക­രി­ക്കാൻ ക­ഴി­ഞ്ഞ­തിൽ പ്ര­സാ­ധ­ക­രെ അ­ഭി­ന­ന്ദി­ക്കേ­ണ്ട­താ­ണു്.

സാ­ഹി­ത്യ പ­രി­ഷ­ത്തു് 1947.

സി. ജെ. വി­ചാ­ര­വും വീ­ക്ഷ­ണ­വും 1985.

സി ജെ തോ­മ­സി­ന്റെ ലഘു ജീ­വ­ച­രി­ത്രം

Colophon

Title: Rashtreeyavadangal (ml: രാ­ഷ്ടീ­യ­വാ­ദ­ങ്ങൾ).

Author(s): CJ Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2021-12-06.

Deafult language: ml, Malayalam.

Keywords: Article, CJ Thomas, Rashtreeyavadangal, സി ജെ തോമസ്, രാ­ഷ്ടീ­യ­വാ­ദ­ങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 2, 2021.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Woman Reading, a painting by Édouard Manet (1832–1883). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.