SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
ദി­നോ­സ­റി­ന്റെ കു­ട്ടി
ഇ. ഹ­രി­കു­മാർ

‘ഇ­ന്ന­ലെ രാ­ത്രി ദി­നോ­സ­റി­ന്റെ കു­ട്ടി വീ­ണ്ടും വന്നു.’ രാ­ജീ­വൻ പ­റ­ഞ്ഞു. ‘അത് ജ­ന­ലി­ക്കൂ­ടെ കൊറെ നേരം എന്നെ നോ­ക്കി.’

പ്രാ­തൽ സമയം രാ­ജീ­വ­ന്റെ ക­ഥ­ക­ളു­ടെ സ­മ­യ­മാ­ണ്. സ്വ­പ്ന­ങ്ങ­ളു­ടെ കഥകൾ. വെയിൽ ജ­ന­ല­ഴി­ക­ളി­ലൂ­ടെ മേ­ശ­മേൽ പ­തി­ക്കു­മ്പോൾ അവൻ സ്വ­പ്ന­ങ്ങ­ളു­ടെ വി­ശ­ദാം­ശ­ങ്ങൾ ഓർ­ക്കു­ന്നു. പി­ന്നെ കഥകൾ ഓ­രോ­ന്നോ­രോ­ന്നാ­യി പു­റ­ത്തു വ­രു­ന്നു. മോഹനൻ കേൾ­ക്കാൻ ബാ­ദ്ധ്യ­സ്ഥ­നാ­ണ്, കാരണം ഒരേ ഒരു അ­നു­വാ­ച­ക­നേ­യു­ള്ള. ശൈലജ അ­ടു­ക്ക­ള­യിൽ ദോ­ശ­യു­ണ്ടാ­ക്കു­ന്ന തി­ര­ക്കി­ലാ­ണ്.

‘ഞാ­നൊ­റ­ങ്ങ്വാ­യി­രു­ന്നു.’ അവൻ തു­ടർ­ന്നു. ‘ദി­നോ­സ­റി­ന്റെ കു­ട്ടി കൊ­റേ­നേ­രം എന്നെ നോ­ക്കി­നി­ന്നു. അതിന് എന്നെ നല്ല ഇ­ഷ്ടാ­യി. അത് ജ­ന­ലി­ന്റെ അ­ഴീ­ക്കൂ­ടെ നാ­വി­ട്ട് എന്നെ നക്കി. നല്ല മ­യ­ണ്ടാ­യി­രു­ന്നു അ­തി­ന്റെ നാ­വി­ന്. മുഖം എന്തു ഭം­ഗി­യാ­ണെ­ന്നോ. ഒരു നാ­യ്ക്കു­ട്ടി­ടെ­പോ­ലെ.’

ഇതു ര­ണ്ടാം ദി­വ­സ­മാ­ണ്. ആ­ദ്യ­ത്തെ ദിവസം അ­താ­യ­ത് മി­നി­ഞ്ഞാ­ന്ന്, അതു വന്ന് ര­ണ്ടാം­നി­ല­യി­ലെ ജ­ന­ലി­ലൂ­ടെ രാ­ജീ­വൻ കി­ട­ക്കു­ന്ന­ത് നോ­ക്കി. പിൻ­കാ­ലിൽ നി­ന്നു­കൊ­ണ്ടാ­ണ് നോ­ക്കി­യ­ത്. കുറിയ മുൻ­കാ­ലു­കൾ പു­റ­ത്തെ ചു­മ­രിൽ അ­മർ­ത്തി­പ്പി­ടി­ച്ചു­വെ­ന്നാ­ണ് അവൻ പ­റ­യു­ന്ന­ത്. ഇ­രു­പ­ത­ടി ഉ­യ­ര­മു­ണ്ട്. പക്ഷേ, അതൊരു കു­ട്ടി ദി­നോ­സ­റാ­യി­രു­ന്നു. കൗ­തു­ക­മു­ള്ള മുഖം. രാ­ജീ­വ­ന് അതിനെ ഉ­മ്മ­വെ­യ്ക്കാൻ തോ­ന്നി. പക്ഷേ വെ­ച്ചി­ല്ല. അ­റി­യി­ല്ല­ല്ലോ അതിന് ഉമ്മ ഇ­ഷ്ട­മാ­വു­മോ എന്ന്.

ഇത് പു­തി­യൊ­രു സീ­രി­സ്സി­ന്റെ തു­ട­ക്ക­മാ­ണ്. സ്വ­പ്ന­ങ്ങ­ളിൽ വന്ന് അവനെ സ്നേ­ഹി­ച്ചി­ട്ടു­ള്ള, ഉ­പ­ദ്ര­വി­ച്ചി­ട്ടു­ള്ള മൃ­ഗ­ങ്ങൾ കു­റ­ച്ചൊ­ന്നു­മ­ല്ല. അവയിൽ പൂച്ച മുതൽ ആന വ­രെ­യു­ള്ള മൃ­ഗ­ങ്ങ­ളു­ണ്ട്. പക്ഷേ ഇ­ത്ര­യും വ­ലു­പ്പ­മു­ള്ള ഒരു മൃഗം, അ­താ­ദ്യ­മാ­യാ­ണ്. ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ വ­ലു­പ്പം കൂ­ടും­തോ­റും കഥയും ദീർ­ഘി­ക്കു­ന്നു. അവ കൂ­ടു­തൽ ദി­വ­സ­ങ്ങൾ നിൽ­ക്കു­ന്നു.

‘നീ­യെ­ന്താ­ണ് ദോശ ക­ഴി­ക്കാ­ത്ത­ത്?’ ശൈലജ ചോ­ദി­ക്കു­ന്നു. അവന് മ­റു­പ­ടി­യി­ല്ല. അവൻ അ­പ്പോ­ഴും വർ­ണ്ണി­ക്കു­ക­യാ­ണ്.

‘അ­തി­ന്റെ പിൻ­കാ­ലു­കൾ­ക്ക് നല്ല വ­ണ്ണ­ണ്ട്. മുൻ­കാ­ലു­ക­ള് ചെ­റീ­താ­ണ്. അതും തൂ­ക്കി­യി­ട്ട് അത് നി­ല്ക്ക്വാ­യി­രു­ന്നു. പാവം അതിന് വെ­ശ­ന്നി­ട്ടാ­യി­രി­ക്കും. ഡാഡി, ദി­നോ­സ­റു­ക­ള് എ­ന്താ­ണ് തി­ന്നു­ക?’

ദി­നോ­സ­റു­ക­ളു­ടെ ഭ­ക്ഷ­ണം എ­ന്താ­ണെ­ന്ന­യാൾ­ക്ക­റി­യി­ല്ല. പു­ല്ലാ­ണോ? പത്തു കോടി വർ­ഷ­ങ്ങൾ­ക്കു മു­മ്പ് ഭൂ­ത­ല­ത്തിൽ പു­ല്ലു­ക­ളു­ണ്ടാ­യി­രു­ന്നോ? അ­റി­യി­ല്ല.

‘നീ നി­ന്റെ ദോശ തി­ന്നു­ന്നു­ണ്ടോ?’ അയാൾ ചോ­ദി­ച്ചു. ‘ഓ­ട്ടോ­റി­ക്ഷ ഇ­പ്പാൾ വരും. അ­പ്പോൾ ഓ­ടാ­നും ചാ­ടാ­നും നിൽ­ക്ക­ണ്ട.’

അ­വ­ന്റെ സ്വ­പ്നാ­ട­നം ത­കർ­ന്നു. അവൻ ധൃ­തി­യിൽ ദോശ വി­ഴു­ങ്ങാൻ തു­ട­ങ്ങി.

‘മമ്മീ, എന്റെ ബ്ലൂ സോ­ക്സ് ക­ണ്ടു­വോ? ഇ­ന്ന­ലെ ബ്ലാ­ക് സോ­ക്സി­ട്ടു പോ­യ­പ്പോൾ പോൾ­സാ­റ് പനിഷ് ചെ­യ്യും­ന്ന് പ­റ­ഞ്ഞു. എന്റെ ലഞ്ച് ബോ­ക്സ് തരൂ.’

‘ലഞ്ച് ബോ­ക്സ് എവിടെ? വൈ­കു­ന്നേ­രം വ­ന്നാൽ ക­ഴു­കാൻ ത­ര­ണ­മെ­ന്ന് ഞാൻ എ­ന്നും പ­റ­യാ­റി­ല്ലേ?… ഇ­ങ്ങ­ട്ടു തരൂ വേഗം. ഇതാ ഇതിൽ ര­ണ്ടി­ഡ്ഡ­ലി ബാ­ക്കി വെ­ച്ചി­ട്ടു­ണ്ട­ല്ലോ. എന്താ മു­ഴു­വൻ ക­ഴി­ക്കാ­തി­രു­ന്ന­ത്?’

ഇനി ബ­ഹ­ള­മാ­ണ്. എട്ടര മ­ണി­ക്ക് ഓട്ടോ വ­രു­ന്ന­വ­രെ രാ­ജീ­വൻ ശൈ­ല­ജ­യെ ഇട്ടു വ­ട്ടം­ക­റ­ക്കു­ന്നു. ഓട്ടോ പോ­യി­ക്ക­ഴി­ഞ്ഞാൽ അവൾ ത­ളർ­ന്ന് ഒരു ക­സേ­ര­യിൽ വീ­ഴു­ന്നു.

‘ആവൂ ഒ­രു­ത്ത­നെ­ക്കൊ­ണ്ടു­ള്ള പ­രാ­ക്ര­മാ­ണി­ത്. ഇ­ക്ക­ണ­ക്കിൽ ഒരു നാ­ലെ­ണ്ണ­മു­ണ്ടാ­യാൽ എ­ന്താ­യി­രി­ക്കും സ്ഥി­തി?’

‘ഒന്നു മി­ണ്ടാ­തി­രി­ക്കു.’ മോഹനൻ പ­റ­യു­ന്നു. ‘ഇവിടെ അ­തി­നേ­ക്കാൾ പ്ര­ധാ­ന­പ്പെ­ട്ട കാ­ര്യ­ങ്ങൾ ചി­ന്തി­ക്കാ­നു­ണ്ട്. ഉ­ദാ­ഹ­ര­ണ­മാ­യി ദി­നോ­സ­റി­ന്റെ ഭ­ക്ഷ­ണ­രീ­തി. വൈ­കു­ന്നേ­രം രാ­ജീ­വൻ വ­രു­മ്പോ­ഴേ­യ്ക്കും അതു ക­ണ്ടു­പി­ടി­ച്ചു വെ­ക്ക­ണം. ഇന്ന് രാ­ത്രി അവന് ഒരു ദി­നോ­സ­റി­ന്റെ കു­ട്ടി­ക്ക് ഭ­ക്ഷ­ണം കൊ­ടു­ക്കേ­ണ്ട­തു­ണ്ട്. പി­ന്നെ എ­നി­ക്ക് എ­ന്റേ­താ­യി­ട്ടു­ള്ള ചെറിയ കാ­ര്യ­ങ്ങ­ളു­മു­ണ്ട്. ഒ­ന്നാ­മ­ത്തേ­ത് അ­മ്പ­തി­നാ­യി­രം ഉ­റു­പ്പി­ക­യു­ടെ ബാ­റ്റ­റി എ­ലി­മി­നേ­റ്റർ പെ­ട്ടെ­ന്ന് വിൽ­ക്കേ­ണ്ട­തു­ണ്ട്.’

ദി­ല്ലി­യിൽ­നി­ന്നു വന്ന സെ­യിൽ­സ്മാൻ സം­സാ­രി­ച്ച് തന്നെ വീ­ഴ്ത്തി­യ­താ­ണ്. കേ­ര­ള­ത്തിൽ രണ്ടു ജി­ല്ല­ക­ളിൽ­നി­ന്നു മാ­ത്ര­മാ­യി അ­യാൾ­ക്കു കി­ട്ടി­യ ഓർ­ഡ­റു­കൾ കാ­ണി­ച്ചു­ത­ന്നു. നാൽ­പ­തി­നാ­യി­ര­ത്തി­ല­ധി­ക­മു­ണ്ട്. മോഹനൻ അതിൽ വീണു. ആ ക­മ്പ­നി­യു­മാ­യി ഒരു സോൾ സെ­ല്ലി­ങ് എ­ജൻ­സി­യിൽ ഏർ­പ്പെ­ടു­ക­യും ചെ­യ്തു. വളരെ ആ­കർ­ഷ­ക­മാ­യ ക­ണ്ടീ­ഷൻ­സ് ആണ്. ആ­ദ്യ­ത്തെ കൺ­സൈൻ­മെ­ന്റ് അ­മ്പ­തി­നാ­യി­ര­ത്തി­ന്റെ­തി­നാ­യി­രി­ക്കും. പി­ന്നെ മാ­സം­തോ­റും അവർ പ­തി­നാ­യി­ര­ത്തി­ന്റെ കൺ­സൈൻ­മെ­ന്റ് അ­യ­ച്ചു­ത­രും. ഇതു വളരെ ഡി­മാ­ന്റു­ള്ള ഒരു ഐ­റ്റ­മാ­ണ്.

ഇ­പ്പോൾ ഇതാ താൻ അ­മ്പ­തി­നാ­യി­ര­ത്തി­ന്റെ സ്റ്റോ­ക്കും ചു­മ­ലി­ലേ­റ്റി പീ­ടി­ക­ക­ളു­ടെ പടി ക­യ­റി­യി­റ­ങ്ങു­ന്നു.

‘ബാ­റ്റ­റി എ­ലി­മി­നേ­റ്റ­റോ. അയ്യോ ഇവിടെ ധാ­രാ­ളം സ്റ്റോ­ക്കു­ണ്ട­ല്ലൊ. ഇ­തൊ­ക്കെ വ­ല്ല­പ്പോ­ഴും ഒ­ന്നു­ര­ണ്ടെ­ണ്ണം പോ­യെ­ങ്കി­ലാ­യി. നി­ങ്ങ­ളു­ടെ ക­യ്യിൽ ട്രാൻ­സ്ഫോ­മ­റു­ക­ളു­ണ്ടോ? അതിനു നല്ല ഡി­മാ­ന്റാ.’

അ­ങ്ങ­നെ പോ­കു­ന്നു. ഒ­ന്നു­കിൽ താൻ വളരെ മോ­ശ­പ്പെ­ട്ട സെ­യിൽ­സ്മാ­നാ­യി­രി­ക്കു­ന്നു. അ­ല്ലെ­ങ്കിൽ താൻ വിൽ­ക്കു­ന്ന സാധനം തീരെ ആ­വ­ശ്യ­ക്കാ­രി­ല്ലാ­ത്ത ഒ­ന്നാ­യി­രി­ക്ക­ണം. എ­ന്താ­യാ­ലും ഇ­പ്പോൾ പണം കടം ത­ന്ന­വർ, ബാ­ങ്ക­ട­ക്കം ഓ­രോ­ന്നാ­യി ബു­ദ്ധി­മു­ട്ടി­ക്കാൻ തു­ട­ങ്ങി­യി­രി­ക്കു­ന്നു. പണം തി­രി­ച്ചു കൊ­ടു­ക്കേ­ണ്ട അവധി എന്നേ ക­ഴി­ഞ്ഞു­പോ­യി­രി­ക്കു­ന്നു.

പി­ന്ന­ത്തെ പ്ര­ശ്നം താ­മ­സ­സ്ഥ­ല­ത്തി­ന്റേ­താ­ണ്. ടൗണിൽ ഒരു ചെറിയ വീട് വാ­ട­ക­യ്ക്ക് കി­ട്ടി­യി­ട്ടു­ണ്ട്. അ­യ്യാ­യി­രം ഉ­റു­പ്പി­ക ഡി­പ്പോ­സി­റ്റ് കൊ­ടു­ക്ക­ണം. വാടക ഇ­പ്പോ­ഴു­ള്ള­തു ത­ന്നെ­യാ­ണ്. യാത്ര കു­റ­യ്ക്കാ­മെ­ന്നു മാ­ത്രം. അ­തു­പ­ക്ഷേ ന­ല്ലൊ­രു കാ­ര്യ­മാ­ണ്. വീ­ട്ടു­ട­മ­സ്ഥ­ന് നോ­ട്ടീ­സ് കൊ­ടു­ത്തു ക­ഴി­ഞ്ഞു. അയാൾ ഡി­പ്പോ­സി­റ്റ് സംഖ്യ ത­ന്നാ­ലെ പുതിയ സ്ഥ­ല­ത്ത് ഡി­പ്പോ­സി­റ്റ് കൊ­ടു­ക്കാൻ പറ്റൂ.

‘ഞാൻ ചായ കു­ടി­ക്ക­ട്ടെ.’ ശൈലജ പ­റ­ഞ്ഞു.

ചായ കു­ടി­ച്ചു­കൊ­ണ്ടി­രി­ക്കെ അവൾ പ­റ­ഞ്ഞു. ‘ഒ­ന്നി­ല­ധി­കം പ്ര­ശ്ന­ങ്ങ­ളു­ണ്ടെ­ങ്കിൽ എ­ന്താ­ണ് ചെ­യ്യേ­ണ്ട­തെ­ന്ന­റി­യു­മോ? എന്റെ മു­ത്ത­ച്ഛൻ പ­റ­യാ­റു­ണ്ട്. ആ­ദ്യ­മാ­യി പ്ര­ശ്ന­ങ്ങ­ളെ പ്രാ­ധാ­ന്യ­മ­നു­സ­രി­ച്ച് ക്ര­മ­ത്തിൽ വെ­ക്കു­ക. പി­ന്നീ­ട് ഏ­റ്റ­വും പ്ര­ധാ­ന­പ്പെ­ട്ട­ത് ഉടനെ ചെ­യ്യാൻ തു­ട­ങ്ങു­ക. പി­ന്നെ അ­ടു­ത്ത പ്രാ­ധാ­ന്യ­മു­ള്ള­ത് ചെ­യ്യു­ക. അ­ങ്ങ­നെ, അ­ങ്ങ­നെ. അതു വളരെ എ­ളു­പ്പ­മാ­ണ്. നോ­ക്കൂ, ആ ദോശ ഒന്ന് എ­ടു­ത്തു കൊ­ണ്ടു­വ­രാ­മോ? ഒരു ദോശ പ­ര­ത്തു­ക­യും വേണം.’

അയാൾ എ­ഴു­ന്നേ­റ്റ് ദോശ എ­ടു­ത്തു കൊ­ണ്ടു­വ­ന്നു.

‘എ­ന്തൊ­ക്കെ അ­ത്ഭു­ത­സി­ദ്ധി­ക­ളു­ള്ള മ­നു­ഷ്യ­നാ­ണ് ഞാൻ! ഇവിടെ ഇതാ ഭാ­ര്യ­യ്ക്ക് ദോ­ശ­യു­ണ്ടാ­ക്കി സമയം ക­ള­യു­ന്നു. നി­ന്റെ മു­ത്ത­ച്ഛ­ന് ഇ­ത്ത­രം വി­ഷ­മ­ങ്ങ­ളൊ­ന്നും ഉ­ണ്ടാ­യി­രി­ക്കാ­നി­ട­യി­ല്ല.’

‘ഇല്ല. മു­ത്ത­ച്ഛൻ കാ­ല­ത്ത് ക­ഞ്ഞി­യാ­ണ് കു­ടി­ക്കാ­റ്. പി­ന്നെ അ­മ്മ­മ്മ­യു­ടെ ക­ല്യാ­ണം ക­ഴി­യാ­ത്ത ര­ണ്ട­നു­ജ­ത്തി­മാർ ഒപ്പം താ­മ­സി­ച്ചി­രു­ന്നു. അവർ മ­ത്സ­രി­ച്ച് മു­ത്ത­ച്ഛ­ന് ക­ഞ്ഞി­യും തേ­ങ്ങാ­സ­മ്മ­ന്തി­യും ഉ­ണ്ടാ­ക്കി കൊ­ടു­ത്തി­രു­ന്നു.’

‘ആട്ടെ കു­ട്ടി­യു­ടെ പ്ര­ശ്ന­ങ്ങ­ളിൽ ഏ­റ്റ­വും പ്ര­ധാ­ന­പ്പെ­ട്ട­തേ­താ­ണ്?’

‘ദി­നോ­സ­റി­ന്റെ ഭ­ക്ഷ­ണം.’

‘ഏ­തി­ന്റെ ഭ­ക്ഷ­ണം?’

‘ദി­നോ­സ­റി­ന്റെ. ഒരു കു­ട്ടി­ദി­നോ­സ­റി­ന്റെ. ഇത് രാ­ജീ­വി­ന്റെ ഏ­റ്റ­വും പുതിയ ഡ്രീം സീ­രീ­സി­ലു­ള്ള­താ­ണ്. അ­വ­ന്റെ ഓരോ സീ­രീ­സ് ക­ഴി­യു­മ്പോ­ഴും ഞാൻ ആ വി­ഷ­യ­ത്തിൽ ഡോ­ക്ട­റേ­റ്റ് ക­ര­സ്ഥ­മാ­ക്കും. ഇതാണ് അ­തി­ലേ­ക്കു­വെ­ച്ച് ഏ­റ്റ­വും പു­തി­യ­തും വിഷമം പി­ടി­ച്ച­തും. ഗ­വേ­ഷ­ണ­ത്തി­ന് എ­വി­ടെ­പ്പോ­ക­ണ­മെ­ന്ന­റി­യി­ല്ല.’

‘കാ­ഴ്ച­ബം­ഗ്ലാ­വിൽ പോയാൽ പോരെ? അവർ എ­ന്താ­ണ് കൊ­ടു­ക്കാ­റ് എ­ന്ന­ന്വേ­ഷി­ച്ചാൽ മതി.’

മോഹനൻ ഒ­ന്നും പ­റ­ഞ്ഞി­ല്ല. ഒ­ന്നു­കിൽ അ­വൾ­ക്ക് തെ­റ്റു പ­റ്റി­യ­താ­യി­രി­ക്ക­ണം. ദി­നോ­സ­റി­നെ റി­നോ­സ­റ­സ്സാ­യി ക­രു­തി­യി­രി­ക്ക­ണം. അ­ല്ലെ­ങ്കിൽ ദി­നോ­സ­റി­നെ­പ്പ­റ്റി അവൾ കേ­ട്ടി­ട്ടു­ണ്ടാ­വി­ല്ല. രാ­ജീ­വൻ ഇ­ല്ലാ­ത്ത­ത് അ­വൾ­ക്കു ന­ന്നാ­യി. അവൻ ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ ചി­രി­ച്ചു ചി­രി­ച്ച് ത­ല­കു­ത്തി മ­റി­യു­മാ­യി­രു­ന്നു.

അവൻ ഒരു മെയ്ൽ ഷോ­വ­നി­സ്റ്റാ­യി വ­ള­രു­ന്നു­ണ്ടെ­ന്ന് തോ­ന്നു­ന്നു. ക­ഴി­ഞ്ഞ ആ­ഴ്ച­യാ­ണ­തു­ണ്ടാ­യ­ത്. അയാൾ കു­ളി­മു­റി­യിൽ കയറി മൂ­ത്ര­മൊ­ഴി­ക്കു­ക­യാ­യി­രു­ന്നു. മു­ക­ളിൽ ഞ­ങ്ങ­ളു­ടെ മു­റി­യ്ക്കും രാ­ജീ­വി­ന്റെ മു­റി­യ്ക്കും കൂ­ടി­യു­ള്ള കു­ളി­മു­റി­യാ­ണ­ത്. രാ­ജീ­വി­ന്റെ കി­ട­ക്ക വി­രി­ച്ച് ശൈലജ കു­ളി­മു­റി­യു­ടെ വാതിൽ തു­റ­ന്ന­പ്പോൾ ക­ണ്ട­ത് എ­ന്നെ­യാ­ണ്. അവൾ വേഗം പു­റ­ത്തു ക­ട­ന്ന് വാ­തി­ല­ട­ച്ചു. രാ­ജീ­വൻ അതു കണ്ടു. ഞാൻ മൂ­ത്ര­മൊ­ഴി­ക്കു­ക­യാ­യി­രു­ന്നെ­ന്ന് അ­വ­ന­റി­യാ­മാ­യി­രു­ന്നു. അവൻ മ­മ്മി­യു­ടെ ച­ല­ന­ങ്ങൾ വീ­ക്ഷി­ക്കു­ക­യാ­യി­രു­ന്നു. മമ്മി കു­ളി­മു­റി­യിൽ ക­ട­ന്ന­തും ഉടനെ പു­റ­ത്തു ചാടി ക­ട­ന്ന­തും അവൻ കണ്ടു.

അവൻ ചി­രി­ക്കാൻ തു­ട­ങ്ങി. ക­ട്ടി­ലിൽ ത­ല­കു­ത്തി­മ­റി­ഞ്ഞ് ചി­രി­ക്കു­ക­യാ­യി­രു­ന്നു അവൻ.

പി­ന്നെ കി­ട­ക്കു­ന്ന­തി­നു­മു­മ്പ് വീ­ണ്ടും കു­ളി­മു­റി­യി­ലേ­ക്കു പോ­യ­പ്പോൾ അവനും കൂടെ വന്നു, സ്വ­കാ­ര്യ­മാ­യി ചോ­ദി­ച്ചു.

‘മമ്മി ക­ണ്ടു­വോ?’

അ­യാ­ളും സ്വ­കാ­ര്യ­മാ­യി പ­റ­ഞ്ഞു. ‘ഇല്ല.’

‘ഭാ­ഗ്യാ­യി അല്ലെ? ക­ണ്ടി­രു­ന്നെ­ങ്കിൽ മോ­ശ­മാ­യി­രു­ന്നു അല്ലെ? ആൺ­കു­ട്ടി­കൾ ക­ണ്ടാൽ കു­ഴ­പ്പ­മി­ല്ല. പെൺ­കു­ട്ടി­കൾ കാ­ണു­ന്ന­ത് എന്ത് മോ­ശാ­ണ­ല്ലെ?’

അതും പ­റ­ഞ്ഞ് അവൻ ട്രൌ­സർ വ­ലി­ച്ചു താ­ഴ്ത്തി ചീ­ന­മു­ള­കും പു­റ­ത്തെ­ടു­ത്തു ഫി­റ്റ് ചെ­യ്തു.

‘ശ­രി­യാ­ണ്.’ മോഹനൻ ഗൌരവം വി­ടാ­തെ പ­റ­ഞ്ഞു.

അവൻ ഉ­റ­ങ്ങി­യെ­ന്നു­റ­പ്പാ­യ­പ്പോൾ ഈ സം­ഭാ­ഷ­ണ­ശ­ക­ലം ശൈ­ല­ജ­ക്ക് പ­റ­ഞ്ഞു­കൊ­ടു­ത്ത­പ്പോൾ ചി­രി­യ­ട­ക്കാൻ ക­ഴി­യാ­തെ അവൾ വയർ അ­മർ­ത്തി­പ്പി­ടി­ച്ചു.

ലൈ­ബ്ര­റി­യിൽ റ­ഫ­റൻ­സ് സെ­ക്ഷ­നിൽ പൌ­രാ­ണി­ക­ജീ­വി­ക­ളെ­പ്പ­റ്റി­യു­ള്ള പു­സ്ത­ക­ത്തി­നു മു­മ്പിൽ ഇ­രു­ന്ന് അയാൾ ആ­ലോ­ചി­ച്ചു. എ­വി­ടെ­യൊ എന്തോ പി­ശ­കു­ണ്ട്. എ­ല്ലാം കീ­ഴ്മേൽ മ­റി­ഞ്ഞ­പോ­ലെ­യാ­ണ്. എന്തു ചെ­യ്താ­ലും ശ­രി­യാ­വു­ന്നി­ല്ല. മാർ­വാ­ഡി ത­ന്നെ­ചൂ­ഷ­ണം ചെ­യ്യു­ക­യാ­ണെ­ന്നു തോ­ന്നി­യ­പ്പോൾ അ­യാ­ളു­മാ­യി ത­ല്ലു­കൂ­ടി ഓ­ഫീ­സിൽ നി­ന്നും പു­റ­ത്തു ക­ട­ന്നു. ര­ണ്ടാ­യി­രം ഉ­റു­പ്പി­ക­യു­ടെ ജോലി വെ­ള്ള­ത്തിൽ. അന്നു തു­ട­ങ്ങി­യ­താ­ണ് സെൽഫ് സ്റ്റെ­യിൽ­ഡ് ബി­സി­ന­സ്സു­കാ­ര­നാ­യി ന­ട­ക്കാൻ. ഇ­തി­ന­കം മൂ­ന്നു ക­മ്പ­നി­ക­ളു­ടെ പേരിൽ വി­സി­റ്റി­ങ്ങ് കാർ­ഡു­കൾ അ­ടി­ച്ചു. ഇ­രു­മ്പാ­ണി തൊ­ട്ട് റേ­ഡി­യോ പാർ­ട്ടു­കൾ വരെ ക­ച്ച­വ­ടം ന­ട­ത്തി. എ­ല്ലാം അ­വ­സാ­നി­ച്ച­ത് ന­ഷ്ട­ത്തിൽ. എ­ല്ലാം ഒരേ പാ­റ്റേ­ണിൽ­ത്ത­ന്നെ വ­രു­ന്നു. വ­ള­രെ­യ­ധി­കം ഡി­മാ­ന്റു­ള്ള ഒരു സാധനം താൻ വ­രു­ത്തി വിൽ­ക്കാൻ തു­ട­ങ്ങു­മ്പോ­ഴേ­യ്ക്ക് തീരെ ആ­വ­ശ്യ­ക്കാ­രി­ല്ലാ­താ­വു­ന്നു.

‘ഇതോ, ഈ സാധനം ഞ­ങ്ങ­ളു­ടെ ഗോ­ഡൌ­ണിൽ പെ­ട്ടി­ക്ക­ണ­ക്കി­നു കെ­ട്ടി­ക്കി­ട­ക്കു­ന്നു.’

അ­ല്ലെ­ങ്കിൽ.

‘പ­തി­നെ­ട്ടു­റു­പ്പി­ക­യോ. പ­ന്ത്ര­ണ്ടു­റു­പ്പി­ക­യ്ക്ക് എ­ടു­ക്കു­ന്നോ? എത്ര വേ­ണേ­മെ­ങ്കി­ലും അ­ങ്ങോ­ട്ടു തരാം. റെ­ഡി­സ്റ്റോ­ക്കു­ണ്ട്.’

ക­ച്ച­വ­ട­ക്കാർ തന്റെ സെ­യിൽ­സ് സം­സാ­രം കേൾ­ക്കു­മ്പോൾ തന്നെ കോ­ട്ടു­വാ­യി­ടു­ന്നു. അ­വ­രു­ടെ എ­തി­രാ­ളി­ക­ളു­ടെ പേർ നിർ­ദ്ദേ­ശി­ക്കു­ന്നു. അ­വി­ടെ­പ്പോ­യി­നോ­ക്കൂ. ഒരു പക്ഷെ എ­ടു­ത്തേ­ക്കും.

മാർ­വാ­ഡി­ക്ക് ല­ക്ഷ­ക്ക­ണ­ക്കി­ന് വില വ­രു­ന്ന യ­ന്ത്ര­ങ്ങ­ളു­ടെ ഓർ­ഡ­റു­കൾ നി­ഷ്പ്ര­യാ­സം ഉ­ണ്ടാ­ക്കി­ക്കൊ­ടു­ത്ത തന്റെ സെ­യിൽ­സ്മാൻ­ഷി­പ്പ് എ­വി­ടെ­പ്പോ­യി അ­സ്ത­മി­ച്ചു? എ­വി­ടെ­യോ കു­ഴ­പ്പ­മു­ണ്ട്.

അ­യാ­ളു­ടെ മു­മ്പിൽ വിവിധ കാ­ല­ഘ­ട്ട­ങ്ങ­ളിൽ ജീ­വി­ച്ചി­രു­ന്ന ദി­നോ­സ­റു­കൾ പ­ല്ലി­ളി­ച്ചു കാ­ട്ടി. ബീ­ഭ­ത്സ­മാ­യ മു­ഖ­ങ്ങ­ളു­ള്ള, മാം­സ­ഭോ­ജി­ക­ളാ­യ, സ­സ്യ­ഭോ­ജി­ക­ളാ­യ ഭീ­മാ­കാ­ര­ജ­ന്തു­ക്കൾ ന­ട­ന്ന­പ്പോൾ ഭൂതലം വി­റ­ച്ചു. പി­ന്നെ മ­ഞ്ഞു­യു­ഗം വന്ന് ഒ­രോ­ന്നോ­രോ­ന്നാ­യി ഭ­ക്ഷ­ണം കി­ട്ടാ­തെ ച­ത്തൊ­ടു­ങ്ങി. അ­വ­സാ­ന­ത്തെ ദി­നോ­സർ, ഹിമം മൂടിയ താ­ഴ്‌­വ­ര­ക­ളിൽ നി­സ്സ­ഹാ­യ­നാ­യി ത­ല­യു­യർ­ത്തി നോ­ക്കു­ന്ന­ത് അയാൾ കണ്ടു. കു­റ­ച്ചൊ­രു ഊ­ഷ്മാ­വി­നു­വേ­ണ്ടി, കു­റ­ച്ച് ഭ­ക്ഷ­ണ­ത്തി­നു വേ­ണ്ടി.

ഇ­പ്പോൾ, ആറു കോടി വർ­ഷ­ങ്ങൾ­ക്കു­ശേ­ഷം ഒരു ആ­റു­വ­യ­സ്സു­കാ­ര­ന്റെ വ­ളർ­ത്തു­മൃ­ഗ­മാ­വാ­നാ­യി, കൌ­തു­ക­മു­ള്ള മു­ഖ­ത്തോ­ടെ, ന­നു­ത്ത നാ­വോ­ടെ, ജാ­ല­ക­ത്തി­നു പു­റ­ത്ത് കാവൽ നിൽ­ക്കാ­നാ­യി ഉ­ണർ­ന്നെ­ഴു­ന്നേൽ­ക്കാൻ ആ മൃഗം ഒരു ദീർ­ഘ­നി­ദ്ര­യി­ലേർ­പ്പെ­ട്ടു. യു­ഗ­ങ്ങ­ളാ­യു­ള്ള നിദ്ര.

എ­നി­ക്കൊ­രു ജോ­ത്സ്യ­നെ കാണണം. കു­റ­ച്ചു ദി­വ­സ­മാ­യി അയാൾ ആ­ലോ­ചി­ക്കു­ന്നു. അ­തി­നാ­യി ജാ­ത­ക­ക്കു­റി­പ്പ് അയാൾ എ­ടു­ത്തു വെ­ച്ചി­രു­ന്നു. തന്റെ യു­ക്തി­വാ­ദ­ത്തി­ന­തീ­ത­മാ­യി എ­ന്തൊ­ക്കെ­യോ ത­നി­ക്കു ചു­റ്റം ന­ട­ക്കു­ന്നു­ണ്ട്. അതു ക­ണ്ടു­പി­ടി­ക്ക­ണം.

സാം­ബി­ളു­കൾ നി­റ­ച്ച ഹാൻ­ഡ്ബാ­ഗു­മെ­ടു­ത്ത് അയാൾ പു­റ­ത്തി­റ­ങ്ങി. പ­ണ്ടൊ­രി­ക്കൽ ഒരു ജാതകം ഒത്തു നോ­ക്കാൻ ഒരു ജോ­ത്സ്യൻ സ്വാ­മി­യു­ടെ വീ­ട്ടിൽ പോയ ഓർ­മ്മ­യു­ണ്ട്.

സ്വാ­മി ഇ­ന്നും അതേ ഇ­രി­പ്പാ­ണ്. പു­ലി­ത്തോ­ലിൽ. ഒരു വെ­ള്ള­മു­ണ്ട്, പു­ത­യ്ക്കാൻ തോർ­ത്ത്. ച­ന്ദ­ന­ക്കു­റി. മൂ­ക്കി­നു മു­ക­ളിൽ സ്വർ­ണ്ണ­ഫ്രെ­യി­മി­ട്ട കണ്ണട. മു­മ്പിൽ തന്നെ ഒരു വ­യ­സ്സ­നും ചെ­റു­പ്പ­ക്കാ­ര­നും ഇ­രി­ക്കു­ന്നു­ണ്ട്. ജാതകം ഒ­ത്തു­നോ­ക്കാൻ വ­ന്ന­വ­രാ­ണ്.

‘ഈ ജാ­ത­ക­ങ്ങൾ ഒരു വി­ധ­ത്തി­ലും ചേർ­ക്കാൻ പ­റ്റി­ല്ല.’ സ്വാ­മി ത­റ­പ്പി­ച്ചു പ­റ­ഞ്ഞു.

വ­യ­സ്സൻ നന്നേ നി­രാ­ശ­നാ­യി­രി­ക്കു­ന്നു.

‘സ്വാ­മീ, എ­ങ്ങ­നെ­യെ­ങ്കി­ലും ഇ­തൊ­ന്നു യോ­ജി­പ്പി­ക്കാൻ പ­റ്റി­ല്ലെ?’

‘എ­നി­ക്കു നി­ങ്ങൾ പ­റ­ഞ്ഞ­തൊ­ക്കെ മ­ന­സ്സി­ലാ­യി. സ്വാ­മി പ­റ­ഞ്ഞു. ഇ­വി­ടു­ന്ന­ങ്ങോ­ട്ട് എട്ടു മാസം ക­ഴി­ഞ്ഞാൽ ഈ രണ്ടു ജാ­ത­ക­ങ്ങ­ളു­ടെ ചേർ­ച്ച വളരെ വി­ഷ­മ­ങ്ങ­ളു­ണ്ടാ­ക്കും. കു­ട്ടി­ക്ക് ഇ­രു­പ­ത്തി­യാ­റു വ­യ­സ്സു ക­ഴി­ഞ്ഞു. ശരി തന്നെ. പക്ഷെ, ഇത് ഒ­ട്ടും യോ­ജി­ക്കി­ല്ല. പോ­രാ­ത്ത­തി­ന് ദ­ശാ­സ­ന്ധി­യു­മു­ണ്ട്.’

സ്വാ­മി­ക്ക് ദ­ക്ഷി­ണ കൊ­ടു­ത്ത് അവർ സാ­വ­ധാ­നം ന­ട­ന്നു പോയി. ഇ­രു­പ­ത്തി­യാ­റു ക­ഴി­ഞ്ഞ പെൺ­കു­ട്ടി. ബാ­ക്കി­യെ­ല്ലാം ഒത്തു വന്നു. ജാതകം മാ­ത്രം ഒ­ത്തി­ല്ല. ഇ­നി­യും അ­ന്വേ­ഷ­ണം. നി­ല­യ്ക്കാ­ത്ത അ­ന്വേ­ഷ­ണം.

‘എ­ന്താ­ണ് വേ­ണ്ട­ത്?’ സ്വാ­മി ചോ­ദി­ച്ചു.

മോഹനൻ ഉ­ണർ­ന്നു. ബ്രീ­ഫ്കേ­യ്സ് തു­റ­ന്ന് ജാ­ത­ക­ക്കു­റി­പ്പെ­ടു­ത്ത് നി­വർ­ത്തി സ്വാ­മി­യു­ടെ മു­മ്പിൽ വെ­ച്ചു. ഗ്ര­ഹ­നി­ല­യും അം­ശ­ക­നി­ല­യും വെ­വ്വേ­റെ കു­റി­ച്ച ക­ട­ലാ­സ്. സ്വാ­മി ക­ണ്ണ­ട­യെ­ടു­ത്ത് മൂ­ക്കി­ന്മേൽ വെ­ച്ച്, കു­റി­പ്പെ­ടു­ത്ത് നോ­ക്കി. നോ­ക്കും­തോ­റും അ­യാ­ളു­ടെ നെ­റ്റി­മേൽ വരകൾ കൂ­ടി­ക്കൂ­ടി­വ­ന്നു. മുഖം ചു­ളി­ഞ്ഞു.

‘ഇ­താ­ര്ടെ ജാതകം? നി­ങ്ങ­ളു­ടെ­യാ­ണോ?’

അതെ.

‘നി­ങ്ങ­ളു­ടെ ജോലി ശ­രി­ക്കും മൂ­ന്നു­കൊ­ല്ലം നാ­ലു­മാ­സം­മു­മ്പ് പോ­യി­ട്ടു­ണ്ടാ­ക­ണ­മ­ല്ലൊ. ത­ല്ലു­കൂ­ടി പി­രി­ഞ്ഞു പോ­ന്ന­താ­വാ­നേ വ­ഴി­യു­ള്ളു. തൽ­ക്കാ­ലം ജോ­ലി­യി­ല്ല­ല്ലൊ.’

മോഹനൻ ഒ­ന്നും പ­റ­ഞ്ഞി­ല്ല. സെൽഫ് സ്റ്റെ­യിൽ­ഡ് ബി­സി­ന­സ്സ്മാൻ എന്ന പദവി ജോ­ലി­യ­ല്ല­ല്ലൊ.

സ്വാ­മി ക­ണ­ക്കു കൂ­ട്ടു­ക­യാ­യി­രു­ന്നു.

‘കേതു ദ­ശ­യാ­ണ് ക­ഴി­ഞ്ഞ നാ­ലു­കൊ­ല്ലം ഏ­ഴു­മാ­സ­മാ­യി­ട്ട്. ഇനി രണ്ടര കൊ­ല്ലം കൂ­ടി­യു­ണ്ട്. കാ­ര്യ­മാ­യി­ട്ടു­ള്ള അ­ഭി­വൃ­ദ്ധി­യു­ണ്ടാ­വാൻ വയ്യ ഈ കാ­ല­ത്ത്. ഇ­പ്പോൾ പോ­രാ­ത്ത­തി­ന് ഏ­ഴ­ര­ശ്ശ­നി­യു­മു­ണ്ട്. വളരെ ചീ­ത്ത­കാ­ല­മാ­ണ്. സൂ­ക്ഷി­ച്ചി­രി­ക്ക­ണം. ധ­ന­ന­ഷ്ടം, മാ­ന­ന­ഷ്ടം ഇ­തെ­ല്ലാം ഉ­ണ്ടാ­വു­ന്ന പ­രി­തഃ­സ്ഥി­തി­യാ­ണ്. എ­ന്തി­നും പ്ര­തി­ബ­ന്ധ­മു­ണ്ടാ­വും. ശ­രി­യാ­വു­മെ­ന്ന് വി­ചാ­രി­ച്ച് നി­ങ്ങൾ എ­ന്തെ­ങ്കി­ലും തു­ട­ങ്ങി വെ­ക്കും. പക്ഷെ ന­ഷ്ട­ത്തി­ലേ ക­ലാ­ശി­ക്കു. അ­ഞ്ചി­റ­ക്കി­യാൽ പത്തു നഷ്ടം വരും. അ­ങ്ങി­നെ­യാ­ണ്.’

സ്വാ­മി എന്റെ മ­ന­സ്സു­വാ­യി­ക്കു­ക­യാ­ണോ?

‘ശനിദശ ക­ഴി­ഞ്ഞാൽ പി­ന്നെ ശി­ഷ്ടം കേ­തു­ദ­ശ. അത്ര മോ­ശാ­ന്നു പ­റ­യി­ല്ല. പക്ഷെ, അ­ഭി­വൃ­ദ്ധി­യു­ണ്ടാ­ക­ണ­മെ­ങ്കിൽ കേ­തു­ദ­ശ ക­ഴി­യു­ക­ത­ന്നെ വേണം. ശനിദശ ഇ­നി­യും ഒ­മ്പ­തു­മാ­സ­മു­ണ്ട്. അ­തു­വ­രെ സൂ­ക്ഷി­ച്ചി­രി­ക്യാ.’

സ്വാ­മി പ­റ­ഞ്ഞു­കൊ­ണ്ടി­രു­ന്നു. അയാൾ ആ­ലോ­ചി­ച്ചു. അ­പ്പോൾ ഇ­തൊ­ക്കെ ആദ്യം തന്നെ എ­ഴു­തി­വെ­ച്ചി­രി­ക്കു­ന്നു. ഇ­ത്രാ­മാ­ണ്ടിൽ, ഇ­ത്രാം നാളിൽ, മ­ണി­ക്കൂ­റിൽ, വി­നാ­ഴി­ക­യിൽ ജ­നി­ച്ചു വ­രു­ന്ന ഒരു കു­ട്ടി എ­ന്തു­ചെ­യ്യാൻ പോ­കു­ന്നു, എ­ന്താ­വാൻ പോ­കു­ന്നു എ­ന്നെ­ല്ലാം പ്ര­പ­ഞ്ച­ര­ഹ­സ്യ­ങ്ങ­ളു­ടെ ക­ല­വ­റ­യി­ലെ­വി­ടെ­യോ കൂ­ട്ടി­യി­ട്ട താ­ളി­യോ­ല­ക്കെ­ട്ടിൽ എഴുതി വെ­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. ഒരു പക്ഷെ, ദി­നോ­സ­റു­ക­ളും മറ്റു പ്രാ­ചീ­ന­ജീ­വി­ക­ളും ജീ­വി­ച്ചി­രു­ന്ന­തി­നും വളരെ മു­മ്പു­ത­ന്നെ കോ­ടാ­നു­കോ­ടി വർ­ഷ­ങ്ങൾ­ക്കു മു­മ്പു­ത­ന്നെ പ്ര­പ­ഞ്ച­ത്തി­ന്റെ ഭാവി ഇന്ന ത­ര­ത്തി­ലാ­വ­ണ­മെ­ന്ന് സൃ­ഷ്ടി­കർ­ത്താ­വ് തീർ­ച്ച­യാ­ക്കി­യി­ട്ടു­ണ്ടാ­യി­രി­ക്ക­ണം.

‘നി­ങ്ങൾ ഭാവി പ്ര­വ­ചി­ക്കു­ന്ന­തു­പോ­ലെ ഭൂ­ത­കാ­ല­ത്തി­ലേ­ക്കും പൊ­യ്ക്കൂ­ടെ?’ അയാൾ ചോ­ദി­ച്ചു.

‘തീർ­ച്ച­യാ­യും. പക്ഷെ, ഭൂതം നി­ങ്ങൾ­ക്ക­റി­യു­ന്ന­ത­ല്ലെ? നി­ങ്ങ­ളു­ടെ ജോലി പോയത് നി­ങ്ങൾ അ­റി­യു­ന്ന­പോ­ലെ. ഭാവി അ­റി­യാ­ന­ല്ലെ എ­ല്ലാ­വർ­ക്കും ആ­ഗ്ര­ഹ­മു­ണ്ടാ­വു­ക?’

‘ഞാ­നു­ദ്ദേ­ശി­ക്കു­ന്ന­ത് അ­ടു­ത്ത ഭൂ­ത­കാ­ല­ത്തി­ലേ­ക്ക­ല്ല. ആ­റു­കോ­ടി വർ­ഷ­ങ്ങൾ­ക്കു­മു­മ്പ്, ദി­നോ­സ­റു­കൾ മേ­ഞ്ഞു ന­ട­ന്നി­രു­ന്ന കാലം വരെ.’

സ്വാ­മി അയാളെ ഒന്നു നല്ല പോലെ നോ­ക്കി. മാ­റ്റി വെച്ച കണ്ണട വീ­ണ്ടും എ­ടു­ത്ത­ണി­ഞ്ഞു. ജാ­ത­ക­ക്കു­റി­പ്പിൽ ക­ണ്ണോ­ടി­ച്ചു. വീ­ണ്ടും ക­ണ­ക്കു­കൂ­ട്ടൽ. പി­ന്നെ കണ്ണട അ­ഴി­ച്ചു­വെ­ച്ച് വീ­ണ്ടും അയാളെ നോ­ക്കി.

‘ഇ­ല്ല­ല്ലൊ. മാ­ന­സി­ക­രോ­ഗ­ങ്ങ­ളൊ­ന്നു­മു­ള്ള­താ­യി കാ­ണു­ന്നി­ല്ല­ല്ലൊ നി­ങ്ങൾ­ക്ക്. നി­ങ്ങൾ­ക്ക് തൽ­ക്കാ­ലം ചീത്ത കാ­ല­മാ­ണെ­ന്നെ ഉള്ളു. കു­റ­ച്ചു കാലം കൂടി ക്ഷ­മി­ച്ച്, സാ­വ­കാ­ശ­ത്തിൽ കാ­ര്യ­ങ്ങൾ ചെ­യ്യു­ക. ഇനി വരാൻ പോ­കു­ന്ന­ത് ശു­ക്ര­ദ­ശ­യാ­ണ്. അത് വളരെ അ­ഭി­വൃ­ദ്ധി­യു­ണ്ടാ­ക്കും. അ­തു­വ­രെ ഒ­തു­ങ്ങി­ക്ക­ഴി­യു­ക. ദി­വ­സ­വും ര­ണ്ടു­നേ­രം ദേ­വീ­ദർ­ശ­നം ന­ട­ത്തു­ക...’

ദ­ക്ഷി­ണ കൊ­ടു­ത്ത് പു­റ­ത്തി­റ­ങ്ങി­യ­പ്പോൾ അയാൾ ഓർ­ത്തു. തന്റെ മാ­ന­സി­ക­നി­ല തെ­റ്റി­യെ­ന്നാ­ണ് സ്വാ­മി ധ­രി­ച്ചി­രി­ക്കു­ന്ന­ത്. ത­നി­യ്ക്ക­റി­യേ­ണ്ടി­യി­രു­ന്ന­ത് സ്വാ­മി­ക്ക് യു­ഗ­ങ്ങൾ പി­ന്നി­ട്ട് പോകാൻ പ­റ്റു­മോ എ­ന്നാ­ണ്. യു­ഗ­ങ്ങൾ പി­ന്നി­ട്ട്, മ­ഞ്ഞു­യു­ഗ­ത്തി­ന്റെ ശൈ­ത്യ­വും പി­ന്നി­ട്ട്, ഭീ­മാ­കാ­ര­ന്മാ­രാ­യ ദി­നോ­സ­റു­കൾ ത­ല­യു­യർ­ത്തി ന­ട­ന്നി­രു­ന്ന ഭൂ­പ്ര­ദേ­ശ­ത്തെ­ത്താൻ. മേ­ഞ്ഞു ന­ട­ക്കു­ന്ന ദി­നോ­സ­റു­ക­ളിൽ ഒ­ന്നി­ന് യു­ഗ­ങ്ങൾ­ക്കു ശേഷം വീ­ണ്ടും പി­റ­ക്കാൻ യോഗം വ­ന്നി­രി­ക്കു­ന്നു. ഒരു ആറു വ­യ­സ്സു­കാ­ര­ന്റെ വ­ളർ­ത്തു മൃ­ഗ­മാ­വാൻ. അവൻ ഉ­റ­ങ്ങു­മ്പോൾ ര­ണ്ടാം നി­ല­യി­ലെ ജാ­ല­ക­ത്തി­ന­പ്പു­റ­ത്ത് ഓ­മ­ന­മു­ഖ­വും, മൃ­ദു­വാ­യ നാ­വു­മാ­യി കാവൽ നിൽ­ക്കാൻ, സ്നേ­ഹ­പൂർ­വ്വം അ­വ­ന്റെ ക­വി­ളിൽ ന­ക്കാൻ.

സ്വാ­മി­ക്ക­തു മ­ന­സ്സി­ലാ­വി­ല്ല.

ഇനി ഒരു ക­ച്ച­വ­ട­ക്കാ­ര­നെ കാണണം. സ്റ്റോ­ക്ക് എ­ടു­ക്കു­മോ എന്ന് ഇന്നു പ­റ­യാ­മെ­ന്നു പ­റ­ഞ്ഞ­താ­ണ്. ഈ ക­ച്ച­വ­ട­ക്കാ­ര­നും എ­ടു­ക്കാൻ താൽ­പ­ര്യം കാ­ണി­ച്ചി­ല്ലെ­ങ്കിൽ അ­മ്പ­തി­നാ­യി­ര­ത്തി­ന്റെ ബാ­റ്റ­റി എ­ലി­മി­നേ­റ്റ­റു­കൾ ത­ട്ടിൻ പു­റ­ത്തേ­ക്ക് ഒരേറു കൊ­ടു­ക്കാം.

ഭാ­ഗ്യ­ത്തി­ന് ക­ച്ച­വ­ട­ക്കാ­രൻ പീ­ടി­ക­യി­ലു­ണ്ടാ­യി­രു­ന്നു. അയാൾ പക്ഷെ കണ്ട ഭാവം ന­ടി­ക്കു­ന്നി­ല്ലെ­ന്നു മാ­ത്രം. ത­ലേ­ന്നു വൈ­കു­ന്നേ­രം അ­ര­മ­ണി­ക്കൂർ നേരം അ­യാ­ളു­മാ­യി സം­സാ­രി­ച്ച­തും വില ഇ­രു­പ­തു ശ­ത­മാ­നം കു­റ­ച്ച­തു­മെ­ല്ലാം അയാളെ ഓർ­മ്മി­പ്പി­ച്ചു. ഇ­രു­പ­തു ശ­ത­മാ­നം കു­റ­യ്ക്കു­ക­യെ­ന്ന­തി­നർ­ത്ഥം ത­നി­ക്ക് പത്തു ശ­ത­മാ­നം ന­ഷ്ട­മു­ണ്ടാ­വു­ക­യെ­ന്നാ­ണ്. എ­ന്നാ­ലും മു­ട­ക്കി­യ പണം കു­റെ­യെ­ങ്കി­ലും തി­രി­ച്ചു കി­ട്ടു­മ­ല്ലൊ.

‘മോഹനൻ പ­റ­ഞ്ഞു. സ്റ്റോ­ക്ക് എ­ടു­ക്കു­വാൻ പ­റ്റു­മോ എന്ന് ഇന്ന് അ­റി­യി­ക്കാം­ന്ന­ല്ലെ പ­റ­ഞ്ഞി­രു­ന്ന­ത്.’

‘ആ, ബാ­റ്റ­റി എ­ലി­മി­നേ­റ്റ­റ­ല്ലെ? ക­ച്ച­വ­ട­ക്കാ­രൻ പ­റ­ഞ്ഞു. അതിനു വലിയ ഡി­മാ­ന്റൊ­ന്നു­മി­ല്ല. വേ­ണ­ങ്കി രണ്ടു ഡസൻ വെ­ച്ചൊ. വിറ്റ ശേഷം പണം തരാം.’

രണ്ടു ഡസൻ എവിടെ? അ­മ്പ­തി­നാ­യി­ര­ത്തി­ന്റെ സ്റ്റോ­ക്കെ­വി­ടെ?

അയാൾ തി­രി­ഞ്ഞു­ന­ട­ന്നു. ആ­ശി­ക്കാ­നൊ­ന്നു­മി­ല്ലാ­താ­യി­രി­ക്കു­ന്നു.

വീ­ട്ടി­ലെ­ത്തി­യ­പ്പോൾ ശൈലജ പ­റ­ഞ്ഞു.

‘ഇന്നു വീടു നോ­ക്കാൻ രണ്ടു പേർ വ­ന്നി­രു­ന്നു. അ­ര­മ­ണി­ക്കൂർ മു­മ്പ്. ഞാൻ കു­ട്ടി വ­ന്നി­ട്ട് വരാൻ പ­റ­ഞ്ഞി­ട്ടു­ണ്ട്.’

രണ്ടു മി­നി­റ്റി­ന­കം അവർ വാ­തി­ലിൽ മു­ട്ടി.

‘നി­ങ്ങ­ളീ വീട് ഒ­ഴി­യാൻ പോ­വ്വാ­ണ്ന്ന് കേ­ട്ടൂ­ലൊ. എന്നാ ഒ­ഴി­യു­ന്ന­ത്?’

‘ഈ ഒ­ന്നാ­ന്തി.’

‘ഒന്നു കാ­ണു­ന്ന­തിൽ വി­രോ­ധ­ല്യ­ല്ലൊ.’

‘ഹെയ് ഇല്ല, വരൂ.’

‘ഇതാ ഇതാണ് സി­റ്റിം­ഗ്റൂം. ഫാൻ വീ­ട്ടു­കാ­രൻ തന്നെ വെ­ച്ച­താ­ണ്. ഇതു തളം. വളരെ വി­ശാ­ല­മാ­ണ്. ത­ള­ത്തിൽ നി­ന്ന് അ­ടു­ക്ക­ള­യി­ലേ­ക്കാ­ണ്. നല്ല സൌ­ക­ര്യ­മു­ണ്ട് അ­ടു­ക്ക­ള; റാ­ക്കു­കൾ, ഗ്യാ­സ­ടു­പ്പ് വെ­ക്കാൻ പ്ലാ­റ്റ്ഫോം ഉണ്ട്. അ­പ്പു­റ­ത്ത് സി­ങ്ക്. ഈ വാതിൽ ബെ­ഡ്റൂ­മി­ലേ­ക്കാ­ണ്. ഞാൻ തൽ­ക്കാ­ലം ഓഫീസ് ആ­വ­ശ്യ­ത്തി­നു­പ­യോ­ഗി­ക്കു­ക­യാ­ണ്. മു­ക­ളി­ലും രണ്ടു ബെ­ഡ്റൂം ഉണ്ട്. ര­ണ്ടി­നും കൂടി ഒരു അ­റ്റാ­ച്ച്ഡ് ബാ­ത്തും. നോ­ക്കാം വരൂ.’

‘വെ­ള്ള­മോ? ഇ­രു­പ­ത്തി­നാ­ലു മ­ണി­ക്കൂ­റും കി­ട്ടും. മോ­ട്ടോ­റു­ണ്ട്.’

ക്ഷീ­ണി­ച്ച് ഒരു കപ്പു ചായ കു­ടി­ക്കാൻ ധൃ­തി­യാ­യി ക­യ­റി­വ­ന്ന­താ­ണ­യാൾ. അവർ ഇ­റ­ങ്ങി­പ്പോ­യ­പ്പോൾ ശൈലജ ചോ­ദി­ച്ചു.

‘കു­ട്ടി­യെ­ന്തി­നാ­ണ് ഇ­ങ്ങ­നെ ക­ഷ്ട­പ്പെ­ടു­ന്ന­ത്? ലോ­ന­പ്പൻ മാ­പ്പി­ള­യ്ക്ക് താ­മ­സ­ക്കാ­രെ ഉ­ണ്ടാ­ക്കാൻ കു­ട്ടി­യെ­ന്തി­നാ­ണ് ഈ വെ­പ്രാ­ള­മൊ­ക്കെ കാ­ണി­ക്കു­ന്ന­ത്?’

ശ­രി­യാ­ണ്. അയാൾ ആ­ലോ­ചി­ച്ചു. ക­ഴി­ഞ്ഞ പത്തു ദി­വ­സ­ത്തി­നു­ള്ളിൽ ചു­രു­ങ്ങി­യ­ത് എട്ടു കൂ­ട്ട­രെ­ങ്കി­ലും ഈ വീട് വന്നു നോ­ക്കി­യി­ട്ടു­ണ്ട്. അതിൽ ര­ണ്ടു­പേർ തൊ­ട്ട് പ­ന്ത്ര­ണ്ടു പേ­രു­ള്ള ടീം വ­രെ­യു­ണ്ടാ­യി­രു­ന്നു. ഈ എട്ടു പ്രാ­വ­ശ്യ­വും അയാൾ ഒരു ബ്രോ­ക്ക­റെ­പ്പോ­ലെ വീ­ടി­ന്റെ ഗു­ണ­ങ്ങൾ പ്ര­കീർ­ത്തി­ച്ചി­ട്ടു­മു­ണ്ട്.

അഞ്ചു കി­ലോ­മീ­റ്റർ ദൂ­രെ­യി­രു­ന്നു­കൊ­ണ്ട് തന്നെ ച­ര­ടി­ല്ലാ­തെ നി­യ­ന്ത്രി­ക്കു­ന്ന ലോ­ന­പ്പൻ മാ­പ്പി­ള­യു­ടെ കഴിവ് അപാരം തന്നെ. ആ­രെ­ങ്കി­ലും വീ­ടെ­ടു­ത്ത് ഡി­പ്പോ­സി­റ്റ് കൊ­ടു­ത്താ­ലെ ത­നി­യ്ക്ക് ഡി­പ്പോ­സി­റ്റ് തി­രി­ച്ചു കി­ട്ടു­ക­യു­ള്ളു. ഒ­ന്നാം തീ­യ്യ­തി­ക്കു­ള്ളിൽ പുതിയ സ്ഥ­ല­ത്ത് ഡി­പ്പോ­സി­റ്റ് കൊ­ടു­ത്തി­ല്ലെ­ങ്കിൽ ആ വീട് പോകും. അ­തു­കൊ­ണ്ട് ഓരോ കൂ­ട്ട­രും വീടു കാണാൻ വ­രു­മ്പോ­ഴും അയാൾ ഒരു ബ്രോ­ക്ക­റു­ടെ ആ­ട­യ­ണി­യു­ന്നു. ‘ഇതാ ഇതാണ് സ്വീ­ക­ര­ണ­മു­റി…’

രാ­ജീ­വൻ പ­തി­വു­പോ­ലെ കു­റ­ച്ച് സ­സ്പെൻ­സു­മാ­യാ­ണ് സ്ക്കൂ­ളിൽ നി­ന്നു വ­ന്ന­ത്.

‘ഞാ­നി­ന്ന് സ്ക്കൂ­ളിൽ നി­ന്ന് എ­ന്താ­ണ് വ­ര­ച്ച­തെ­ന്ന് പ­റ­യാ­മോ മമ്മീ? ഡാഡി പ­റ­യ­ണ്ട ട്ടൊ.’

ചോ­ദ്യം അ­മ്മ­യോ­ടാ­ണ്. ഡാഡി അ­വ­ന്റെ ര­ഹ­സ്യ­ങ്ങ­ളെ­ല്ലാം ഊ­ഹി­ച്ചെ­ടു­ക്കു­ന്നു എ­ന്നാ­ണ­വ­ന്റെ പരാതി. അ­തു­കൊ­ണ്ട് ചോ­ദ്യ­ങ്ങ­ളും ക­ടം­ക­ഥ­ക­ളും അ­മ്മ­യോ­ടാ­യി­രി­ക്കും. ഒപ്പം ഒരു താ­ക്കീ­തും. ഡാഡി പ­റ­യ­രു­ത് കേ­ട്ടോ.

മോഹനൻ ഊ­ഹി­ച്ചു ക­ഴി­ഞ്ഞി­രു­ന്നു.

അമ്മ തോ­റ്റു­വെ­ന്നു മ­ന­സ്സി­ലാ­യ­പ്പോൾ അവൻ മോ­ഹ­ന­നു പറയാൻ കൂടി അവസരം കൊ­ടു­ക്കാ­തെ ബാ­ഗിൽ­നി­ന്ന് ഒരു ക­ട­ലാ­സ്സെ­ടു­ത്തു കാ­ട്ടി.

ഒരു കു­ട്ടി ദി­നോ­സർ. നാ­യ്ക്കു­ട്ടി­യു­ടേ­തു­പോ­ലെ ഓ­മ­ന­ത്ത­മു­ള്ള മുഖം. തി­ള­ങ്ങു­ന്ന ക­ണ്ണു­കൾ, നീണ്ട ക­ഴു­ത്ത്, ത­ടി­ച്ച പിൻ­കാ­ലു­കൾ, വലിയ വയർ, കുറിയ മുൻ­കാ­ലു­കൾ, പി­ന്നിൽ നീ­ണ്ടു കി­ട­ക്കു­ന്ന വാൽ.

ചി­ത്രം ആ­ക­പ്പാ­ടെ മോ­ശ­മാ­യി­രു­ന്നി­ല്ല. ഒരു ക­ങ്കാ­രു­വും, ജി­റാ­ഫും, പൊ­മ­റേ­നി­യ­നും കൂടിയ രൂപം.

പെ­ട്ടെ­ന്ന്, താൻ ഒരു പൌ­രാ­ണി­ക­ജീ­വി പ­ണ്ഡി­ത­നാ­യി­ട്ടു­ണ്ടെ­ന്നും, ദി­നോ­സ­റി­നെ­പ്പ­റ്റി രാ­ജീ­വ­നോ­ട് ആ­ധി­കാ­രി­ക­മാ­യി സം­സാ­രി­ക്കാ­മെ­ന്നും അയാൾ ഓർ­ത്തു. അവൻ ചോ­ദ്യം ചോ­ദി­ക്കു­ന്ന­തും കാ­ത്ത് അയാൾ ഇ­രു­ന്നു. അവനിൽ മ­തി­പ്പു­ണ്ടാ­ക്കാ­വു­ന്ന ഒരു സ­ന്ദർ­ഭ­മാ­ണ് വ­രു­ന്ന­ത്.

അ­പ്പോ­ഴാ­ണ് ശൈലജ രണ്ടു ക­ത്തു­ക­ളു­മാ­യി വ­രു­ന്ന­ത്. ഒന്ന് ബാ­ങ്കിൽ നി­ന്നാ­ണ്. പ­തി­ന­യ്യാ­യി­രം ഉ­റു­പ്പി­ക ഉടനെ അ­ട­യ്ക്ക­ണം. മറ്റേ കത്ത് കടം തന്ന ഒ­രാ­ളു­ടേ­താ­ണ്. പണം ഇത്ര വൈ­കി­ക്കു­ന്ന­ത് മ­ര്യാ­ദ­യ­ല്ല. അ­തു­കൊ­ണ്ട് കത്ത് കി­ട്ടി­യ ഉടനെ ചു­രു­ങ്ങി­യ­ത് പ­ത്തെ­ങ്കി­ലും, പ­ലി­ശ­യ­ട­ക്കം അ­യ­ച്ചു തരണം.

കു­റ­ച്ചെ­ങ്കി­ലും ഇ­ട­യു­ണ്ടാ­കു­മെ­ന്നാ­ണ് ക­രു­തി­യ­ത്. കേ­തു­വും ശ­നി­യും എതിരെ നി­ന്ന് തന്നെ ഞെ­രി­ച്ച് ശ്വാ­സം മു­ട്ടി­ക്കു­ക­യാ­ണ്.

രാ­ജീ­വൻ വന്നു. അ­വ­ന്റെ ക­യ്യിൽ പെ­യി­ന്റു­ണ്ട്. ബ്ര­ഷു­ക­ളും.

‘ഡാഡി, ഞാൻ വലിയ ഒരു ദി­നോ­സ­റി­നെ വ­ര­യ്ക്കാൻ പോ­വു­ക­യാ­ണ്. ഒരു ക­ട­ലാ­സ് തരൂ.’

‘ഇ­പ്പോൾ എന്നെ ഉ­പ­ദ്ര­വി­ക്കാ­തെ പോകൂ. അയാൾ പ­റ­ഞ്ഞു. എ­നി­യ്ക്കു ത­ല­വേ­ദ­ന­യു­ണ്ട്.’

‘ക­ട­ലാ­സു ത­ന്നാൽ മാ­ത്രം മതി. പി­ന്നെ ഞാൻ ഉ­പ­ദ്ര­വി­ക്കി­ല്ല.’

കു­റ­ച്ചെ­ന്തെ­ങ്കി­ലും സഹായം, ഒരു ന­ല്ല­വാ­ക്ക്, എ­വി­ടെ­നി­ന്നാ­ണ് കി­ട്ടു­ക? കൈ­കൊ­ണ്ട് തലയും താ­ങ്ങി അ­യാ­ളി­രു­ന്നു. ഇ­ത്ര­യും നി­സ്സ­ഹാ­യ­ത ഒ­രി­ക്ക­ലും അ­നു­ഭ­വ­പ്പെ­ട്ടി­ട്ടി­ല്ല. ത­ന്നോ­ടു തന്നെ ദേ­ഷ്യം തോ­ന്നി.

രാ­ജീ­വൻ അ­പ്പോ­ഴും ക­ട­ലാ­സി­നു വേ­ണ്ടി നിൽ­ക്കു­ക­യാ­ണ്. അയാൾ പെ­ട്ടെ­ന്ന് പൊ­ട്ടി­ത്തെ­റി­ച്ചു.

‘പോ­കാ­ന­ല്ലെ പ­റ­ഞ്ഞ­ത്. അയാൾ അലറി. നീയും നി­ന്റെ ഒരു ദി­നോ­സ­റും. ഇത്ര വൃ­ത്തി­കെ­ട്ട ഒരു മൃ­ഗ­ത്തി­നെ­യാ­ണോ നി­ന­ക്കു കി­ട്ടി­യ­ത്. നി­ന്റെ ഒരു വ­ളർ­ത്തു മൃഗം! അ­തി­ന്റെ മുഖം എത്ര ബീ­ഭ­ത്സ­മാ­ണെ­ന്ന­റി­യാ­മോ?’

അവൻ നി­ശ്ശ­ബ്ദ­നാ­യി, അയാൾ പ­റ­യു­ന്ന­തു കേ­ട്ടു­നി­ന്നു. അ­വ­ന്റെ മുഖം വാടി. അ­ട്ട­ഹാ­സം ക­ഴി­ഞ്ഞ­പ്പോൾ അവൻ പ­തു­ക്കെ അ­ടു­ക്ക­ള­യി­ലേ­ക്കു പോയി.

അ­വ­ന്റെ തേ­ങ്ങ­ലു­കൾ അ­യാൾ­ക്കു കേൾ­ക്കാം. അ­തി­നി­ട­യിൽ പ­രാ­തി­ക­ളും.

‘എന്റെ ദി­നോ­സർ നല്ല ഭം­ഗി­യു­ണ്ട്. എ­ന്താ­ണ് ഡാഡി പ­റ­യു­ന്ന­ത് ഭം­ഗി­യി­ല്ലെ­ന്ന്. നോ­ക്കു ഞാൻ വ­ര­ച്ചി­രി­ക്കു­ന്ന­ത്. അതു രാ­ത്രി വന്ന് എന്നെ ന­ക്കു­ന്നു­ണ്ട്. അ­തി­നി­ഷ്ട­മാ­യ­തു­കൊ­ണ്ട­ല്ലെ അതു ന­ക്ക­ണ­ത്.’

അ­യാൾ­ക്കി­പ്പോൾ രാ­ത്രി­ക­ളിൽ ഉ­റ­ക്കം കു­റ­വാ­യി­രി­ക്കു­ന്നു. രാ­ജീ­വ­ന്റെ ദി­നോ­സർ തന്നെ ക­ഷ്ട­പ്പെ­ടു­ത്തു­ക­യാ­ണ്. ക­ണ്ണ­ട­ച്ചാൽ കാ­ണു­ന്ന­ത് ഇ­രു­പ­ത­ടി ഉ­യ­ര­മു­ള്ള ഒരു ദി­നോ­സ­റി­ന്റെ ക­ഴു­ത്തിൽ കെ­ട്ടി­യ ക­യ­റി­ന്റെ അറ്റം പി­ടി­ച്ചു­കൊ­ണ്ട് ഒരു ചെറിയ കു­ട്ടി വി­ജ­ന­മാ­യ പാ­ത­യി­ലൂ­ടെ ന­ട­ന്ന­ക­ലു­ന്ന­താ­ണ്. ആ മൃ­ഗ­ത്തി­ന്റെ ഓരോ കാൽ­വ­യ്പി­ലും ഭൂമി ച­ലി­ക്കു­ന്നു­ണ്ട്. എത്ര ന­ട­ന്നാ­ലും പാ­ത­യു­ടെ സ്വ­ഭാ­വ­ത്തി­ന് മാ­റ്റ­മി­ല്ല. ഒരേ മാ­തി­രി­യു­ള്ള അ­ന്ത­മി­ല്ലാ­ത്ത വ­ഴി­യി­ലൂ­ടെ അവർ ന­ട­ന്നു­നീ­ങ്ങു­ക­യാ­ണ്. അ­തി­നി­ട­യിൽ, അ­മ്പ­തി­നാ­യി­ര­ത്തി­ന്റെ ന­ഷ്ട­മോ, ഒ­ന്നാം തീയതി മുതൽ താ­മ­സി­ക്കാൻ വീ­ടി­ല്ലാ­ത്ത അ­വ­സ്ഥ­യോ ഒ­ന്നും അയാളെ ബാ­ധി­ക്കു­ന്നി­ല്ല.

പുതിയ താ­മ­സ­സ്ഥ­ല­ത്തെ­പ്പ­റ്റി രാ­ജീ­വ­ന് ഉൽ­ക്ക­ണ്ഠ­യു­ണ്ട്. ഒരു നി­ല­ക്കെ­ട്ടി­ട­മാ­യ­തു­കൊ­ണ്ട് മു­കൾ­ഭാ­ഗ­മി­ല്ല. അ­വ­ന്റെ കി­ട­പ്പു­മു­റി­യും താ­ഴ­ത്താ­ണ­ല്ലൊ. ഇത് അ­വ­ന്റെ കു­ട്ടി ദി­നോ­സ­റി­ന് വി­ഷ­മ­ങ്ങ­ളു­ണ്ടാ­ക്കു­മെ­ന്ന് അവൻ പ­റ­യു­ന്നു. താ­ഴെ­യു­ള്ള ജ­ന­ലി­ലൂ­ടെ കു­നി­ഞ്ഞു­നോ­ക്കു­മ്പോൾ അ­തി­ന്റെ ക­ഴു­ത്ത് വേ­ദ­നി­ക്കും.

മോഹനൻ പ­രി­ഹാ­രം നിർ­ദ്ദേ­ശി­ച്ചു. അ­വ­ന്റെ ജ­ന­ലി­ന­പ്പു­റ­ത്ത് ഒരു വലിയ മൈ­താ­ന­മാ­ണ്. ദി­നോ­സ­റി­ന് അ­തി­ന്റെ വയർ നി­ല­ത്ത­മർ­ത്തി കി­ട­ക്കാ­മെ­ന്ന്. അ­ങ്ങി­നെ­യാ­വു­മ്പോൾ ക­ഴു­ത്ത് വേ­ദ­നി­ക്കാ­തെ തന്നെ അതിന് ജ­ന­ലി­ലൂ­ടെ നോ­ക്കാം.

അ­വ­ന്റെ മു­റി­യു­ടെ ജാ­ല­ക­ത്തി­ന­പ്പു­റ­ത്ത് കൊ­തു­ക് ആർ­ക്കു­ന്ന വൃ­ത്തി­കെ­ട്ട ഒരു ഓടയും അ­തി­നു­മ­പ്പു­റ­ത്ത് വളരെ തി­ര­ക്കേ­റി­യ ഒരു ഇ­ടു­ങ്ങി­യ നി­ര­ത്തു­മാ­ണെ­ന്ന് അ­വ­നോ­ട് പറയാൻ ക­ഴി­ഞ്ഞി­ല്ല.

‘നി­ന­ക്കു താഴെ നി­ല­യിൽ ജ­ന­ലി­ന­ടു­ത്ത് കി­ട­ക്കാൻ പേ­ടി­യാ­വി­ല്ലെ?’ ശൈലജ ചോ­ദി­ക്കു­ന്നു.

‘എ­ന്തി­നാ പേടി?’ അവൻ ചോ­ദി­ക്കു­ന്നു. ‘ഇ­ത്ര­യും വലിയ ദി­നോ­സർ രാ­ത്രി മു­ഴു­വൻ കാവൽ നി­ല്ക്കു­മ്പോൾ ക­ള്ള­ന്മാർ­ക്ക് അ­ടു­ത്തു­വ­രാൻ ധൈ­ര്യ­മു­ണ്ടാ­കു­മോ?’

രാ­ജീ­വൻ എ­ന്നും ഒ­റ്റ­യ്ക്കാ­ണ് ഉ­റ­ങ്ങാ­റ്. അ­ങ്ങി­നെ­യി­രി­ക്കു­മ്പോൾ അവൻ ഒരു ദിവസം പു­ത­പ്പും ത­ല­യി­ണ­യു­മാ­യി എ­ത്തു­ന്നു.

‘ഞാ­നി­ന്ന് മ­മ്മി­യു­ടെ ഒ­പ്പ­മാ­ണ് കി­ട­ക്കു­ക.’

‘ഛീ മ­മ്മി­യു­ടെ ഒ­പ്പ­മോ; പ­റ്റി­ല്ല.’ ശൈലജ പ­റ­യു­ന്നു.

ത­ങ്ങ­ളു­ടെ പ്ലാൻ എ­ല്ലാം ത­ക­രാ­റി­ലാ­വു­ന്ന ല­ക്ഷ­ണ­മാ­ണ്. അയാൾ ന­യ­ത്തിൽ പ­റ­യു­ന്നു.

‘മോൻ പോയി ഉ­റ­ങ്ങി­ക്കോ.’

അവൻ വ­ഴ­ങ്ങു­ന്നി­ല്ല.

‘ഞാൻ എ­ന്നും ഒ­റ്റ­യ്ക്ക­ല്ലെ കി­ട­ക്കാ­റ്. ഇന്നു മാ­ത്രം മതി.’

അവൻ ര­ണ്ടു­വ­യ­സ്സു­തൊ­ട്ട് ഒ­റ്റ­യ്ക്കാ­ണു കി­ട­ക്കാ­റ്.

‘ഇ­ന്നെ­ന്താ­ണ് പ്ര­ത്യേ­ക­ത?’ ശൈലജ ചോ­ദി­ക്കു­ന്നു.

‘ഞാൻ ഹാർഡി ബോ­യ്സ് മി­സ്റ്റ­റി പു­സ്ത­കം വാ­യി­ച്ചു.’

‘നി­ന്നോ­ടാ­രാ­ണ് ഉ­റ­ങ്ങാൻ കി­ട­ക്കു­മ്പോൾ അത് വാ­യി­ക്കാൻ പ­റ­ഞ്ഞ­ത്?’

‘വേറെ പു­സ്ത­ക­മൊ­ന്നു­മു­ണ്ടാ­യി­രു­ന്നി­ല്ല. മമ്മീ ഞാൻ കു­റ­ച്ചു­നേ­രം ഇവിടെ കി­ട­ക്ക­ട്ടെ.’

‘വേണ്ട വേണ്ട. വല്യ കു­ട്ടി­കൾ അ­മ്മ­മാ­രു­ടെ ഒ­പ്പ­ല്ല കി­ട­ക്കു­ക. ചീത്ത ശീ­ല­മൊ­ന്നും പ­ഠി­ക്ക­ണ്ട.’

‘രാ­ജീ­വ്, നീ പോയി കി­ട­ക്കു.’ അയാൾ കു­റ­ച്ച് കർ­ക്ക­ശ­മാ­യി പ­റ­യു­ന്നു.

അവൻ ഭ­യ­ന്നു. സ്വ­ന്തം ത­ല­യി­ണ­യും പു­ത­പ്പു­മാ­യി തി­രി­ച്ച് അ­വ­ന്റെ കി­ട­പ്പ­റ­യി­ലേ­ക്ക് ന­ട­ക്കു­ന്നു. ക­ണ്ണിൽ നി­ന്നു­തി­രു­ന്ന ജ­ല­ക­ണ­ങ്ങൾ.

കു­റ­ച്ചു­നേ­രം മി­ണ്ടാ­തെ കി­ട­ന്ന­ശേ­ഷം ശൈലജ പ­റ­ഞ്ഞു. ‘എ­നി­ക്ക് തീരെ മൂ­ഡി­ല്ല; ന­മു­ക്ക­വ­നെ ഒപ്പം കി­ട­ത്താ­മാ­യി­രു­ന്നു. അവനെ വി­ളി­ക്കു.’

മോഹനൻ ഒ­ന്നും പ­റ­യു­ന്നി­ല്ല. കണ്ണു തു­റ­ന്നു മ­ലർ­ന്നു കി­ട­ക്കു­ന്നു. സ്വാ­മി­യെ ക­ണ്ട­തോർ­മ്മ വന്നു. ഒരു ദിവസം മു­ഴു­വൻ ത­നി­ക്കാ­ശ തന്ന് അ­വ­സാ­ന­നി­മി­ഷ­ത്തിൽ തട്ടി മാ­റ്റി­യ ക­ച്ച­വ­ട­ക്കാ­ര­നെ­യും കള്ള ഓർ­ഡ­റു­കൾ കാ­ട്ടി തന്നെ പ­റ്റി­ച്ച ദി­ല്ലി സെ­യിൽ­സ്മാ­നെ­യും ഓർമ്മ വന്നു. ക­ട­ക്കാ­രു­ടെ ക­ത്തു­ക­ളും ഭീ­ഷ­ണി­ക­ളും ഓർ­മ്മ­വ­ന്നു.

ഒരു മ­ണി­ക്കൂർ ക­ഴി­ഞ്ഞി­ട്ടു­ണ്ടാ­വ­ണം. ശൈലജ ഉ­റ­ക്ക­മാ­യി­രി­ക്കു­ന്നു. അയാൾ എ­ഴു­ന്നേ­റ്റ് രാ­ജീ­വ­ന്റെ മു­റി­യിൽ­പോ­യി ലൈ­റ്റി­ട്ടു. അവൻ ഒരു തലയിണ കെ­ട്ടി­പ്പി­ടി­ച്ച് ഉ­റ­ങ്ങു­ക­യാ­ണ്. വേറെ നാലു ത­ല­യി­ണ­കൾ നാലു ഭാ­ഗ­ത്തും. അത് ഒരു കോ­ട്ട­യാ­ണെ­ന്നാ­ണ് അവൻ പ­റ­യു­ന്ന­ത്. അതിന് ന­ടു­വിൽ കി­ട­ക്കു­മ്പോൾ അവന് പേ­ടി­യാ­കാ­റി­ല്ല­ത്രെ. കെ­ട്ടി­പ്പി­ടി­ക്കു­ന്ന തലയിണ എ­ന്താ­ണെ­ന്ന് ചോ­ദി­ച്ച­തി­ന­വൻ മ­റു­പ­ടി പ­റ­ഞ്ഞി­ല്ല. അ­ത­വ­ന്റെ ര­ഹ­സ്യ­മാ­ണ്.

ത­ല­യ­ണ­യ്ക്ക­രി­കെ അവൻ വരച്ച ദി­നോ­സ­റി­ന്റെ ചി­ത്രം. അ­തി­ന്റെ മുഖം ചാ­യം­തേ­ച്ച് കൂ­ടു­തൽ ഭം­ഗി­യാ­ക്കാൻ ശ്ര­മി­ച്ചി­രി­ക്കു­ന്നു. അയാൾ കു­നി­ഞ്ഞ് രാ­ജീ­വ­ന്റെ കൌ­തു­ക­മു­ള്ള മു­ഖ­ത്ത് ഉമ്മ വെ­ച്ചു. പി­ന്നെ ആ മൃ­ദു­വാ­യ ക­വി­ളിൽ ഒന്നു നക്കി.

ജ­ന­ലി­ന­പ്പു­റ­ത്ത് അവനെ ഉ­റ്റു­നോ­ക്കി നിൽ­ക്കു­ക­യും സ്നേ­ഹം മൂ­ക്കു­മ്പോൾ ക­വി­ളിൽ ന­ക്കു­ക­യും ചെ­യ്യു­ന്ന കു­ട്ടി ദി­നോ­സ­റി­നോ­ട് അ­യാൾ­ക്ക് അസൂയ തോ­ന്നി. രാ­ത്രി മു­ഴു­വൻ അ­ങ്ങ­നെ കാവൽ നിൽ­ക്കു­ന്ന ഒരു ദി­നോ­സ­റാ­യെ­ങ്കി­ലെ­ന്ന് അയാൾ വേ­ദ­ന­യോ­ടെ ആ­ശി­ച്ചു.

ഇ. ഹ­രി­കു­മാ­റി­ന്റെ ല­ഘു­ജീ­വ­ച­രി­ത്ര­ക്കു­റി­പ്പു്.

Colophon

Title: Dinosarinte Kutti (ml: ദി­നോ­സ­റി­ന്റെ കു­ട്ടി).

Author(s): E. Harikumar.

First publication details: Sayahna Foundation; Trivandrum, Kerala; 2020-05-10.

Deafult language: ml, Malayalam.

Keywords: Short Story, E. Harikumar, Dinosarinte Kutti, ഇ. ഹ­രി­കു­മാർ, ദി­നോ­സ­റി­ന്റെ കു­ട്ടി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 2, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: by . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: CVR; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.