സ്വന്തം കവിത്വം കൊണ്ടുതന്നെ സാഹിത്യത്തിൽ സ്ഥാനം നേടിയ പ്രാചീനകവിയാണ്, ഫ്രഞ്ച് രാജാവ് ലൂയി പന്ത്രണ്ടാമന്റെ പിതാവായ ഷാർല് ദൊർലെയാം. ആംഗ്ലോ–ഫ്രഞ്ച് നൂറ്റാണ്ടു യുദ്ധത്തിനിടയിൽ 25 കൊല്ലം ഇംഗ്ലണ്ടിൽ തടവിലായിരുന്നു.
കാറ്റിൻ. മഞ്ഞിൻ, മഴയുടെയങ്കി; [1]
ചാർത്തീ മിന്നുന്ന പൊൻകസവാട,
ചേണിയലും തെളിവെയിലാട. [2]
ഇല്ലാ പക്ഷി, മൃഗം സ്വകഭാഷ [3]
യിങ്കൽ പാടാതെ, കൂക്കാതെയേവം:
മാറ്റീ കാലം തൻ ജീർണ്ണമാമങ്കി–
കാറ്റിൻ, മഞ്ഞിൻ, മഴയുടെയങ്കി.
ചന്തമേറും ചമയങ്ങളാർന്നു
നീരുറവുമരുവിയുമാറും,
ഏന്തിടുന്നതേ വെട്ടിവിളങ്ങും
വെള്ളിമുത്തുമണികളെമ്പാടും. [4]
ഇച്ചരാചരമൊക്കെയും പുത്തൻ
വേഷഭൂഷകളേലുകയായി. [5]
മാറ്റീ കാലം തൻ ജീർണ്ണമാമങ്കി
കാറ്റിൻ, മഞ്ഞിൻ, മഴയുടെയങ്കി;
ചാർത്തീ മിന്നുന്ന പൊൻകസവാട
ചേണിയിലും തെളിവെയിലാട!
RONDEAU SUR LE PRINTEMPS
ണ്ടീടും ദിക്കുകളും പ്രിയേ,
കൂടും മഞ്ഞാംപുതപ്പിട്ടു
മൂടുന്നിതുടലാകവേ
(വള്ളത്തോൾ — ഋതുവിലാസം)
ണൊരു മുള്ളുകുപ്പായമെന്നപോലെ
(വിഷ്ണുനാരായണൻ നമ്പൂതിരി — തീക്കായൽ)
പരക്കെക്കിടക്കുന്നു തൂമഞ്ഞപ്പുടവകൾ
(വള്ളത്തോൾ — ഓണം)
തൂമഞ്ഞത്തുകിലിനെ ഭാസ്കരപ്രസാദത്താൽ
(വള്ളത്തോൾ — ഓണപ്പുടവ)
വന്തിപ്പകലോന്റെ യന്തിമരശ്മികൾ
(വള്ളത്തോൾ — മറിമായം)
മഞ്ഞിൽക്കസവു തുന്നവേ
(എൻ. വി. കൃഷ്ണവാരിയർ — ഗാന്ധിജിയും കുഷ്ഠരോഗിയും)
മഞ്ഞണിക്കുന്നിൽ വരുന്നുണ്ടിളവെയിൽ
(ചങ്ങമ്പുഴ — രാഗപരാഗം)
പൂവുതേടിയും പാടിയും പോകേ
(വൈലോപ്പിള്ളി — കുടിയൊഴിക്കൽ)
മിക്കദിക്കിലും താനേപരന്നുകഴിഞ്ഞിട്ടും
(പി. കുഞ്ഞിരാമൻ നായർ — അരുണോദയം)
ത്തേന്മലർ ചാർത്തി നില്ക്കുമിഗ്രാമവും
(പി. കുഞ്ഞിരാമൻ നായർ — പുള്ളുവപ്പെൺകൊടി)
യൊഴുകും പൂമേനിയിൽ തളിരും താരും ചാർത്തി
(സുഗതകുമാരി — വർഷമയൂരം)
(ഒ. എൻ. വി. കുറുപ്പ് — നാലുമണിപ്പൂക്കൾ)
മന്നിടത്തിന്നൊരു വശം
(എം. പി. അപ്പൻ — ഓണനിലാവിൽ)
നേർത്ത നിചോളമണിഞ്ഞു നിൽക്കെ
(മലേഷ്യാ കെ. രാമകൃഷ്ണപിള്ള — മൂടുപടം)
കാലത്തിൻ മനോഹരോജ്ജ്വലൽ പ്രഭാതം
(വയലാർ — പൂവുകളുടെ സംഗീതം)
യുഷസ്സായാഹ്ന ഗോപിമാർ
തുമഞ്ഞത്തുകിലും ചുറ്റി
ത്തുഷാരാശ്രു പൊഴിക്കവേ
(യൂസഫലി കേച്ചേരി — ബ്രഹ്മരാഗം)
മങ്ങിന പൂമേനി മൂടിയിന്നെന്തിനോ
വാടിത്തളരും മുഖം കുനിച്ചെത്തുന്നു
കാതരയായ് മുന്നിലിക്കാല്യ ദേവത
(നളിനകുമാരി — അശ്രുപൂജ)
ല്ലുണരാതില്ലൊരു ജന്തുവെങ്ങുമേ
(കെ. കെ. രാജാ — രാത്രിയും പകലും)
പാലൊളിച്ചോല പായുമിടങ്ങളും
(വള്ളത്തോൾ — ശരണമയ്യപ്പ)
യാരണ്യ പൂഞ്ചോലകളാമന്ദമൊഴുകവേ
(ചങ്ങമ്പുഴ — സൗന്ദര്യ ലഹരി)
നിരവധി വിതറിയും കുതിച്ചുചാടി
(കട്ടമത്ത് — അരുവികളുടെ ഐക്യം)
കളങ്കഹീനരാം സരിൽക്കിടാങ്ങളും
(എം. ആർ. നായർ — പ്രഭാതഗീതം)
മുത്തുകൾ വാരിയെറിഞ്ഞുകൊണ്ടും
(എം. ആർ. നായർ — നിർഝരം)
ചെറുപുഴ തന്നുടെ ചേണിയന്നകൂലം
(ജി. — മതി)
യന്തിക്കു പൂങ്കാവിലാളേറെയായി
സന്തോഷമേറുന്നു ദേവാലയത്തിൽ
പൊന്തുന്നു വാദ്യങ്ങൾ, വന്നൂ വസന്തം
(ആശാൻ — പൂക്കാലം)
ച്ചിപ്പൂർവ്വഹരിത്തിതാ, ചാരുനീളം ചാർത്തി;
അലസം പ്രബുദ്ധമായ്, മലിനം വിശുദ്ധമായ്,
കലുഷം പ്രസന്നമായ്, കാലമിത്രയും മാറി
(വള്ളത്തോൾ — കാലം മാറി)
വന്നൂ വസന്തം മദന്തരംഗത്തിലും
(വൈലോപ്പിള്ളി — വസന്തം)
നവ വസന്തത്തിൻ സമാഗമോത്സവം
(ബാലാമണിയമ്മ — വസന്തോത്സവം)
പ്പൂവനത്തിൻ മുഖത്തിലും പുഞ്ചിരിവന്നു
(ചങ്ങമ്പുഴ — അനുബന്ധകവിതകൾ)
കാടുകളൊക്കെ പൂത്തല്ലാ
മാടത്തക്കിളി പാടിനടക്കും
മാനം മിന്നി വെളുത്തല്ലാ
(ചങ്ങമ്പുഴ — ഓണപ്പൂക്കൾ പറിച്ചില്ല)
വരിക മനോഹരപുഷ്പകോടീരം ചൂടി
(പി. കുഞ്ഞിരാമൻ നായർ — പ്രേമർപ്പണം)
പുത്തനായ് പൂക്കളും മാനുഷരും
(പി. കുഞ്ഞിരാമൻ നായർ — ഓണപ്പൂവ്)
വനിയിൽ തോരണമായി
(അയ്യപ്പപ്പണിക്കർ — വസന്തം)
പൂക്കാലം വന്നു
(അയ്യപ്പപ്പണിക്കർ — ത്രിത്വം)
വഴിയും മിഴികളാൽ വിളിപ്പൂവാസന്തശ്രീ
ഇനിയില്ലൊരുങ്ങുവാൻ കാടായ കാടെല്ലാം പൂ–
വണിഞ്ഞു കഴിഞ്ഞു ഹാ പുഷ്പനൃത്തമായെങ്ങും
(പുതുശ്ശേരി രാമചന്ദ്രൻ — കുഴപ്പമെവിടെ)
Land and sea
Give themselves upto jollity
And with heart of May
Doth every beast keep holiday
(Wordsworth — Ode on Intimations of Immortality)