[ഫ്രഞ്ച് കവിതയുടെ ആദിപിതാക്കളിൽ അവിസ്മരണീയനായ ഫ്രാംസ്വാ വിയ്യോൻ വൈപരീത്യാത്മകമായ ഒരു ജീവിതത്തിന്റെ ഉടമയാണ്. അനാഥനായി കൃസ്തീയ മതസ്ഥാപനത്തിൽ വളർന്നു ദരിദ്രനായി ജീവിച്ച ഈ കവി പ്രേമവിഷയകമായ ഒരു സംഘട്ടനത്തിൽ ഒരു പാതിരിയെ കൊന്നതിനും പിന്നീട് ഒരു മോഷണക്കുറ്റത്തിനും ശിക്ഷിക്കപ്പെട്ടുവെങ്കിലും രാജാവ് ദയ കാണിച്ചതിനാൽ സ്വതന്ത്രനായി. അക്രമാത്മകമായ ഒരു ഏറ്റുമുട്ടലിൽ വീണ്ടും അറസ്റ്റിലായപ്പോൾ രണ്ടാമതും രാജാവ് ഇടപെട്ടു വധശിക്ഷ 10 കൊല്ലത്തെ നാടുകടത്തലാക്കി മാറ്റി. അതിനുശേഷമുള്ള ജീവിതം അജ്ഞാതമാണ്. 1480–ൽ മരിച്ചുവെന്നാണ് കരുതപ്പെടുന്നത്. അപ്രതിഹതമായ കാലത്തിന്റെ ചിറകടിയ്ക്കിടയിൽ മനുഷ്യജീവിതം അടിഞ്ഞുപോകുന്നതിലേയ്ക്ക് വിരൽ ചൂണ്ടുകയാണ് വിയ്യോൻ ഈ കവിതയിൽ.]
ചൊല്ലാളും ‘ഫ്ളോറ’യിന്നെങ്ങിരിപ്പൂ?
എങ്ങന്യസൗന്ദര്യധാമങ്ങളാം
‘അർഷിപ്പയാദ’, ‘തയീസ്സു’മാരും? [1]
മർത്ത്യമാനങ്ങൾക്കതീതമാം മ–
ട്ടത്രയ്ക്കഴകാർന്നൊ ‘രെക്കാ’വെങ്ങാം? [2]
(ആറ്റിനോ, പൊയ്കയ്ക്കോ മീതെയെന്നും
കേട്ടറിയുന്നുണ്ടവളെ നമ്മൾ.)
ചൊന്നാലും പോയ്പോയ നാളുകൾതൻ
മഞ്ഞെല്ലാമെങ്ങാണിരിപ്പതിപ്പോൾ? [3]
പ്രേമവിവാദത്തിൽപെട്ട വിജ്ഞ–
താപസിയായ ‘ഹെല്ലോയി’ സ്സെങ്ങാം? [4]
പേരാർ‘ന്നബേലാറ’വൾക്കുവേണ്ടി
പീഡനമേറ്റു സന്യാസിനിയായി,
(തൽപ്രേമമൊന്നുതാൻ കാരണമാ–
വിഖ്യാതനേറെ വിപിന്നനാകാൻ.)
നവ്യസിദ്ധാന്തങ്ങളുന്നയിച്ച
ഭവ്യൻ ‘ബിറുദാ’നെച്ചാക്കിലാക്കി [5]
[6] സേൻനദി തന്നടിത്തട്ടിലാഴ്ത്താൻ
മോഹിച്ചൊരമ്മഹാ റാണിയെങ്ങാം? [7]
ചൊന്നാലും പൊയ്പോയ നാളുകൾ തൻ
മഞ്ഞെല്ലാമെങ്ങാണിരിപ്പതിപ്പോൾ?
പേർത്തുമൊരു മൽസ്യകന്യകയെപ്പോൽ [8]
പാടിയ ‘ലില്ലി’പ്പൂവൊത്ത റാണി [9]
മന്നോരിൽ മന്നനാം ഷാർല്മാഞ്ഞിൻ [10]
മാതാവു ‘മാപാദ’ബേർത്ത് റാണി, [11]
[12] ‘റൂആ’നിലാംഗ്ലേയർ ചുട്ടെരിച്ച
[13] ‘ഴാൻദാർ’ക്കാനല്ല ‘ലൊറേൻ’ കുമാരി– [14]
ഇച്ചൊന്ന നല്ലാർമണികളെല്ലാം
(ഈശോവിൻ മാതാവേ!) ഇപ്പൊഴെങ്ങാം?
ചൊന്നാലും പോയ്പോയ നാളുകൾതൻ
മഞ്ഞെല്ലാമെങ്ങാണിരിപ്പതിപ്പോൾ?
ഈ വാരത്തോടോ, യീവർഷത്തോടോ
ചോദിക്കാമെങ്ങവർ വർത്തിപ്പെന്ന്,
[15] മന്നവാ, ഈയൊരു പല്ലവി ത–
ന്നുൾപ്പൊരുളുൾക്കൊണ്ടെന്നാകിൽ മാത്രം:
ചൊന്നാലും പോയ്പോയ നാളുകൾതൻ
മഞ്ഞെല്ലാമെങ്ങാണിരിപ്പതിപ്പോൾ?
BALLADE DES DAMES DU TEMPS JADIS
ആർ കണ്ടു തവഗാരുതസ്തോകച്ഛായയിലവന്റെ സച്ചരിതം?…
പ്രകൃതിയുടെ പുണ്യനാഡിയിലലകൃതകമായൊഴുകീടുന്ന ജീവരസം
സ്വകവിതയിൽ തെളിയിച്ചവനേകൻ ഭവഭൂവതി ഭൂതിയായല്ലോ?
ബൈറൺ, ഷേൿസ്പിയർ മുതലായോരും തുഞ്ചൻ തുടങ്ങിയുള്ളോരും
പേരവശേഷിച്ചവരായ്ത്തീരുവതിന്നാരു ഹേതു നീയെന്യേ?
(കെ. കെ. രാജാ — കാലത്തിനോട്)
ക്കൊടുക്കമെന്തു സംഭവിച്ചു? കേട്ടുകേൾവിയില്ലയോ?
… … …
സമർത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമൻ തുടങ്ങിയുള്ള വിജ്ഞരും
അമർന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക, മാറ്റമൊന്നുമില്ലതിൽ
(മേരി ജോൺ തോട്ടം — ലോകമേ യാത്ര)
ത്തതേ, ശരി; തലേദിനം ബത വിടർന്ന പൂവെങ്ങുവാൻ?…
രസാലതരുശാഖയിൽ പ്രണയഗീതി പെയ്യും കുയിൽ–
ക്കുലപ്രവരനെങ്ങുനിന്നെവിടെ, യെങ്ങുപോയ് പിന്നെയും?
(ഒമർ ഖയാം — റുബായിയാത്ത് (കെ. എം. പണിക്കരുടെ തർജ്ജമ (രസിക രസായനം))
മഞ്ഞുതുള്ളികളെങ്ങുപോയ്?
അന്നു വാസന്തലക്ഷ്മിയേകിയ
പൊന്നണിഞ്ഞ പുലരിയിൽ
ഈ മരത്തിലിരുന്നു പാടിയൊ–
രോമനക്കിളിയെങ്ങുപോയ്?
(ചങ്ങമ്പുഴ — ഉപഹാരം)
എങ്ങുപോയഗ്ഗാന പല്ലവികൾ,
എങ്ങു കനവിൻ കിനാവൊളികൾ,
എങ്ങുമൽ സങ്കല്പ ദേവതകൾ?
(പി. കുഞ്ഞിരാമൻ നായർ — ഞങ്ങൾ വരുന്നു)
തങ്ങുമിക്കൊച്ചുനിമേഷമെല്ലാം
എങ്ങുപോ, യെങ്ങുപോയ് മായുന്നു ഭാവന
യിങ്ങുപകച്ചുമിഴിച്ചുനിൽക്കേ
(ജി. — നക്ഷത്രഗീതം)
(Keats — Ode to autumn)
ന്നാകല്പം ചുഴലുന്നു, തദ്ഗതി തടുപ്പാനില്ല കൈയാർക്കുമേ,
(ആശാൻ — പ്രരോദനം)
(ജി. — ഭൃംഗഗീതി)
മാനവൻ വിരചിച്ച സാമ്രാജ്യമോരോന്നപ്പോൾ
(ജി. — ആരാമത്തിൽ)
സഞ്ചരിക്കുന്നൊരാ ചാലിൽ
… … …
വാ പിളർത്തുന്നോരതിന്റെ ഗർത്തങ്ങളിൽ
വാടിവീഴുന്നു ദിനങ്ങൾ
എന്നല്ല ജന്മാന്തരങ്ങൾ ചിറകടി–
ച്ചൊന്നിച്ചതിൽ ചെന്നൊളിപ്പൂ
… … …
അന്തമറ്റോളമടിച്ചു കിടക്കുമ–
തെന്തൊരപാരതയാവോ?
(ചങ്ങമ്പുഴ — സായൂജ്യദീപ്തി)
കാലത്തിരശ്ശീല കവർന്നെടുപ്പൂ
ഓരോ നിമേഷത്തെയു, മായതോടൊ–
ത്തുണ്ടായ സർവത്തെയുമെന്നപോലെ
(കെ. എം. പണിക്കർ — ചിന്താതരംഗിണി)
ആഴത്തിൽ ജീവങ്ങളെയാഴ്ത്തുന്നിതെന്നും കാലം
(പറവൂർ ഗോപാലകൃഷ്ണൻ നായർ — പല്ലനയുടെ തേങ്ങൽ)
Nor gates of steel so strong, but time decays
(Shakespeare — Time and love)