ക്കില്ലിതിൽ പരിഭവം
എൻപുരാന്നർപ്പിക്കുന്നേൻ
നന്ദിതൻ നമോവാകം
പക്ഷെയുണ്ടാശങ്കയൊ
ന്നസ്വസ്ഥനാക്കുന്നെന്നെ:
പ്രായമേറുന്തോറുമെൻ
കണ്ണുനീർകുറയുന്നു!
നോവറിഞ്ഞീടുന്നു ഞാൻ
മുന്നേപ്പോൽ, പരക്ലേശ–
മോരുവാനെനിക്കിന്നു
മാവതുണ്ടസംശയം
കരളിന്നകത്തു നി [1]
ന്നെന്റെ കണ്ണിണയിലേ–
യ്ക്കണയും കാരുണ്യത്തി–
ന്നുറവുവറ്റിപ്പോകാൻ
ഇടവന്നീടും വണ്ണം
എന്തു, ഞാനത്രയ്ക്കേറെ–
ക്കയറിക്കഴിഞ്ഞെന്നോ
പ്രായത്തിൻ പടവുകൾ?
അത്തലാലകം നീറു–
മെന്നാത്മ മിത്രങ്ങൾക്കും
അപ്പോലെ സന്താപത്തി
ലെനിയ്ക്കു തന്നേയുമേ
തെല്ലിടശമനവും
സാന്ത്വവും പ്രശാന്തിയും
നല്കിടും കണ്ണീരിനി
വാർക്കുവാൻ വയ്യാതാമോ? [2]
ഇന്നലെപ്പോലും കൊടും–
തണുപ്പിൽത്തനുമൂടാ–
നൊന്നുമില്ലാതെ വിറ–
കൊണ്ടൊരു പാവത്തിനു
കൊടുത്തേനുദാരമായ്
ക്കാശു ഞാൻ, പക്ഷെ വെറും
ചടങ്ങാബ്ഭിക്ഷാദാനം,
എൻകരളുറന്നീലാ! [3]
അന്നൊരു സായാഹ്നത്തിൽ
പ്രേയസീ മൃതിയാലേ
ഖിന്നനാമൊരു മർത്ത്യയൻ
തൻകഥ പറഞ്ഞപ്പോൾ
ഞാനതു കേട്ടേൻ, സഹ–
താപാശ്രു കണമൊന്നു
പോലുമെൻ മിഴിയിണ–
യിങ്കൽനിന്നുതിരാതെ! [4]
വാസ്തവമാണോ, ദേഹം
വാർദ്ധകാൽ കൂനീടുമ്പോൾ
വൈവശ്യമിയലുമോ
മാനവ ഹൃദയാന്തം?
നിതരാമെന്നിൽത്തന്നെ–
യുൾവലിഞ്ഞേകാകിയായ്
തലയുംതാഴ്ത്തിപ്പോകും
വൃദ്ധനായ് ഞാൻ തീരുമോ? [5]
ശക്യമല്ലെനിക്കതു
ഭാവനം ചെയ്യാൻപോലും
മിക്കവാറുമേ മൃതൻ
തന്നെ ഞാനമ്മട്ടായാൽ.
നിഷ്ഠുരപ്രകൃതി, ഞാൻ [6]
നിനപ്പേൻ നിൻ കർക്കശ–
ചട്ടമുല്ലംഘിച്ചലി–
വന്യൂനം നിലനിർത്താൻ.
ഏറ്റുവാങ്ങുന്നേൻ ജരാ–
നര ഞാനെതിർപ്പെന്യേ,
പക്ഷെയെൻ നയനങ്ങൾ
വളരാതിരിക്കണം! [7]
സ്വാർത്ഥത്തിൻ പരിശുഷ്ക്ക
വീക്ഷയിൽ വൈരൂപ്യത്തിൻ,
ചീർത്തെഴും കൗടില്യത്തിൻ
മൂർത്തിമൽഭാവം മർത്ത്യൻ;
തൽബാഷ്പകണമാട്ടേ
ഇജ്ജഗത്തിന്റേതന്നെ
സൽഭാവ വിശേഷങ്ങൾ
കാട്ടിടും ‘പ്രിസ’മത്രെ! [8]
LES LARMES
ക്കണികകൾകൊണ്ടു ദാഹമടക്കലും
(ചങ്ങമ്പുഴ — ഇരുളിൽ)
രിറ്റിറ്റുവീണു തണുത്തൊരു കാരണാൽ
(പി. കുഞ്ഞിരാമൻ നായർ — അന്ത്യഗീതം)
ത്തുള്ളിയാലൊട്ടൊട്ടു മാഞ്ഞുപോയി
(എം. പി. അപ്പൻ — കവി)
ച്ചവളരികിൽ നില്പതായ് തോന്നുന്നതിപ്പൊഴും
(ഇടപ്പള്ളി — ഞങ്ങൾ)
രുറവിൻ കാലോചിത സേചനമാണിക്കണ്ണീർ
(കൃഷ്ണൻ പറപ്പിള്ളി — പോവുകെൻ പൊന്നോമനേ)
Rise in the heart and gather to the eyes
മാക്കണ്ണീർക്കണം രണ്ടുമാർക്കുതാൻ മറക്കാവൂ?
(ഉള്ളൂർ — ആ കണ്ണുനീർ)
ലെത്ര സംശുദ്ധമായെഴും സ്നേഹത്താൽ
മാനുഷനിലുരുക്കൂടിവന്നിതോ
വാനവർക്കു ദുർലഭ്യമിസ്സാധനം
(ബാലാമണിയമ്മ — കണ്ണുനീർ കാണുമ്പോൾ)
കടൽ വാറ്റിയ പരിപാവനമിഴിനീരും
(വൈലോപ്പിള്ളി — കവിയും കുഷ്ഠരോഗിയും)
ലോമനേ നിൻ കണ്ണിൽനിന്നുവീണ്ടും
ദുർലഭമായിരം വെള്ളിനാണ്യത്തേക്കാ–
ളുള്ളലിഞ്ഞോലുമൊരശ്രുബിന്ദു
(ബാലാമണിയമ്മ — അമ്മ)
ന്നുതിരുമെങ്കിൽ ചരിതാർത്ഥതന്നെ ഞാൻ
(ചങ്ങമ്പുഴ — ചരിതാർത്ഥതന്നെ ഞാൻ)
സിരകൾ തപിച്ചു വരണ്ടുപോകയാൽ
(ആശാൻ — സ്നേഹിതന്റെ ദേഹവിയോഗം)
ല്ലെരി സന്താപത്താൽ മേ, ശൂന്യചിത്തതയാൽ മേ
(വള്ളത്തോൾ — നെടുനാൾ നിലനിർത്തും)
കരളോ വികാരത്താൽ പിന്നെയും നോവുന്നല്ലോ
(ചങ്ങമ്പുഴ — കണ്ണുനീർ)
തെക്കോട്ടെടുക്കവെയന്നെന്റെ കൺമുമ്പിൽ…
എന്തുകൊണ്ടാണെന്നറിയില്ലൊരുതുള്ളി–
ക്കണ്ണുനീരന്നു പൊടിഞ്ഞതില്ല
(മുല്ലനേഴി — ഉപ്പുകല്ല്)
ദേഹം വാർദ്ധക്യമേറിക്കൂന്നുപോമല്ലോ നാഥേ
(ആശാൻ — ശ്രീബുദ്ധചരിതം)
മന്ദീഭൂതപ്രകാശേമറയുമൊരു കിനാവെന്ന മട്ടായിലോകം
(ബാലാമണിയമ്മ — മുത്തശ്ശി)
അനുകമ്പതൻ നാളം താണു കെട്ടടങ്ങീടവേ
(വിഷ്ണുനാരായണൻ നമ്പൂതിരി — സഹജാതരേ)
നീരുറവെങ്ങിനെ വറ്റി വരണ്ടു
(എൻ. എൻ. കക്കാട് — ദു:ഖം)
It cannot feel for others’ woes, it dare not dream its own;
That heavy chill has frozen o’er the fountain of our tears,
And though the eye may spark still ’tis where the ice appears
(Byron — Youth and age)
മൂകപ്രകൃതി തന്നന്ധമാം ക്രൂരത
(വൈലോപ്പിള്ളി — പടയാളികൾ)
ചെറ്റു ശമിപ്പിക്കുമിക്കണ്ണുനീർ
(ബാലാമണിയമ്മ — അമ്മ)
(ആശാൻ — ഒരു അനുതാപം)
മൽക്കരക്കുമ്പിൾ പൂർണ്ണമായ്ത്തീരട്ടെ
ഇടപ്പള്ളി–തകരാത്ത നീർപ്പോള
ചാരിതാർത്ഥ്യത്തെപ്പുലർത്താൻ മിഴിയിണ
തോരാതിരുന്നാൽ മതി മരിപ്പോളവും
(ചങ്ങമ്പുഴ — ബാഷ്പാഞ്ജലി)
ക്കനഘമിക്കണ്ണീർ മതിയല്ലോ
(ചങ്ങമ്പുഴ — പരിതൃപ്തി)
(ചങ്ങമ്പുഴ — കണ്ണുനീർ)
രക്തമഴയിൽ കുതിരാത്ത ഹൃത്തടം
(പി. കുഞ്ഞിരാമൻ നായർ — പ്രേമപൂജ)
ദീനദരിദ്രജനദേവപൂജനം
(പി. കുഞ്ഞിരാമൻ നായർ — ഗ്രാമക്ഷേമം)
ച്ചിരി രസവും, ഹ ഹ, കണ്ണുനീരുതന്നെ
(പി. കുഞ്ഞിരാമൻ നായർ — ശ്രീരാമചരിതം)
കാണുമോ നനവെന്റെ കണ്ണിലിന്നത്തെപ്പോലെ?
(അയ്യപ്പപ്പണിക്കർ — മനുഷ്യപുത്രൻ)
ചുടുകണ്ണീർക്കണമുറന്നു വീഴ്കയായ്
കുതിർന്നു ചെന്നിറം പടർന്ന മണ്ണിൽ നി–
ന്നുതിർന്നു പുണ്യവേദനകൾതൻ ഗന്ധം
(വിഷ്ണുനാരായണൻ നമ്പൂതിരി — ലയനം)
കരഞ്ഞിടാനും കരയിച്ചിടാനും
(കുറ്റിപ്പുറം — ഒരു മഹച്ചരമം)
മിഴിനീരിലോ സ്വപ്നതലങ്ങൾ തളിർക്കുന്നു
(എസ്. രമേശൻ നായർ — കണ്ണുനീർക്കിളി)
വേകുമീ കണ്ണീരിന്റെയാനന്ദ പ്രകർഷവും
(ഒ. വി. ഉഷ — ദാനം)
കണ്ണുപോയാലും കണ്ണീരുണ്ടെനിക്കതേ ഭാഗ്യം
(പുല്ലാട്ട് രവീന്ദ്രൻ — നെല്ലായ)
വിമ്മിക്കരയുമപ്പൈതലിനെ
ഉറ്റുനോക്കിക്കൊണ്ടു നില്ക്കുമെന്നോമന–
ക്കുട്ടന്റെയൻപോലും കണ്ണിണയിൽ
ഒന്നുരണ്ടശ്രുകണങ്ങളരക്ഷണം
നിന്നു തിളങ്ങി നിലത്തുതിർന്നു
ജീവിതോഷസ്സിൽ വിരിഞ്ഞൊരത്താമര–
പ്പൂവിതൾ തൂകിയ മഞ്ഞുനീരിൽ
ബിംബിച്ചു കാണായ്പോയമ മാനുഷാത്മാവിങ്കൽ
നിർമ്മഗ്നമായുള്ള ദിവ്യരശ്മി
(ബാലാമണിയമ്മ — അമ്മ)
ദർപ്പണാംശമേ, സംസൃതിമൂല്യമേ
ദുർന്നിരോധ്യ ബലമാമിതിന്നൊഴു–
ക്കുന്നുമാത്മാവിൽ നിന്നുറന്നോലുമ്പോൾ
നിന്നലിഞ്ഞിടാം നീങ്ങാവരമ്പുകൾ
നിർമ്മലങ്ങളാം ചേറണിച്ചാലുകൾ
(ബാലാമണിയമ്മ — കണ്ണുനീർ കാണുമ്പോൾ)
നീരലർക്കണ്ണിണ തൂകും ബാഷ്പം
ഏതോ വിശിഷ്ടമാം തീർത്ഥനീർ പോലെയി–
പ്പാതകഭീതയെപ്പൂതയാക്കി
(വള്ളത്തോൾ — മഗ്ദലനമറിയം)
ദൃക്തിമിരൗഷധമില്ലതന്നെ
(ഉള്ളൂർ — പിംഗള)
കണ്ണിൽക്കാണുന്ന ദൈവമേ,
കണ്ണിൽക്കണ്ണീരൊലിക്കാതെ
നിന്നെക്കാണുന്നതില്ല ഞാൻ
(കെ. കെ. രാജാ — പരേതയായ പത്നി)
മിഴിയിലുറന്നു തുടിയ്ക്കുകയായ്
അതിൽ നിഴലിപ്പതു കണ്ടേ, നിരുളി–
ന്നടിയിലൊളിക്കും സൗന്ദര്യം
(ആർ. രാമചന്ദ്രൻ — അതിഥി)
തെന്തിനു ജീവിത പലഹാരം
(ഇടശ്ശേരി — അമ്പാടിയിലേക്കു് വീണ്ടും)
ജീവിതം വേരോടുന്നു, പൂവുകൾ വിരിയിക്കാൻ
(പി. നാരായണക്കുറുപ്പ് — കൈകസിയുടെ കണ്ണീർ)