തെക്കെ അമേരിക്കയിലെ ഉറുഗ്വേയിൽ ഫ്രഞ്ച് കുടിയേറ്റ കുടുംബത്തിൽ ജനിച്ച ഴ്യൂൽ സ്യൂപ്പെർവ്യേല്ല് പത്താം വയസ്സിൽ ഫ്രാൻസിലെത്തിപ്പെട്ടു. 16ാം വയസ്സിൽ തന്റെ ഒന്നാമത്തെ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തി സാഹിത്യലോകത്തിന്റെ പ്രശംസനേടി. ഫ്രഞ്ച് ജീവിതത്തിൽ നിന്നെന്നപോലെ അമേരിക്കൻ ജീവിതത്തിൽ നിന്നും കരുക്കൾ ചികഞ്ഞെടുത്തു കവിതകളും നോവലുകളും ചെറുകഥകളും നാടകങ്ങളുമെഴുതി ഫ്രഞ്ച്സാഹിത്യ അക്കാദമിയുടേയുൾപ്പെടെ പല പുരസ്കാരങ്ങൾക്കും അർഹനായി.
അനുവാചകരിൽ എഴുത്തുകാരൻ ചെലുത്തുന്ന സ്വാധീനം എത്രത്തോളമാണ്? മോചനമില്ലാത്തവിധം അനുവാചകൻ നിശ്ശേഷം കീഴടക്കപ്പെടുന്നുവോ? ആ പ്രശ്നത്തെ സ്വന്തം കാഴ്ചപ്പാടിൽ കൈകാര്യം ചെയ്യുകയാണ് സ്യുപ്പെർവ്യേല്ല് ആ കൊച്ചു കവിതയിൽ.
ഉള്ളിനുമുള്ളിലെ
ആഴക്കുഴികളിൽ
ആണ്ടിറങ്ങുന്ന ഞാൻ
എന്നുമേകാകിയാ–
യല്ലങ്ങു പോവതു,
കൊണ്ടുപോകുന്നു
പലരെയും കൂടവേ.
ശൈത്യം തളംകെട്ടി
നില്ക്കുമെന്നുള്ളിന്റെ
പാതാളമാഴുവോർ
ക്കെപ്പൊഴെങ്ങാനുമേ
ആവതുണ്ടാകുമോ
തെല്ലിടയെങ്കിലും
വീണ്ടും വെളിയിലേ–
യ്ക്കൊന്നു വന്നീടുവാൻ?
മുങ്ങുമൊരുകപ്പൽ
യാത്രികർ നാവികർ
എന്നൊന്നുമില്ലാതെ
ഒന്നിപ്പിക്കുന്നപോൽ
എൻ കൂട്ടുകാരെ നിർ–
ഭേദം തളപ്പൂ ഞാൻ
രാവിൽ കെടുത്തുന്നു
കണ്ണിൻ വെളിച്ചവും.
ആഴമേറീടുമെ–
ന്നാഴങ്ങളിൽ പ്പുതു
തോഴരെക്കിട്ടാൻ
പരിശ്രമിക്കുന്നു ഞാൻ. [1]
UN POETE
യുണർന്നു പഴയൊരു ഹർഷം കവിയുടെ
ആവം കാണാത്തതിരുകളിൽ
(സുഗതകുമാരി — പാവം മാനവഹൃദയം)
അപ്പവിത്രാർദ്രമാനസം
(ചങ്ങമ്പുഴ — മഗ്ദലന മോഹിനി)
രതി ഗൂഢമാകുമഗാധതകൾ
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
ലൊളിപോയ് ചിത്തഗുഹാന്തകീടമായ്
… … …
വിഷയസ്പൃഹയായ നാഗമുൾ–
ത്തൃഷപൂണ്ടഗ്ഗുഹതൻ മുഖംവഴി
… … …
സഹജാമലരാഗമേ മനോ–
ഗുഹയേലും സ്ഫുടരത്നമാണു നീ
(ആശാൻ — സീത)
രുന്നിദ്ര പശ്ചാത്താപപംക്തിയാൽ നിവാരിതൻ
(നാലപ്പാടൻ — അരുത്)
കൊതിവച്ചു പൂട്ടി യകമാമറയ്ക്കകം
(ഉള്ളൂർ — ഉമാകേരളം)
ഹൃദയമാം ഗുഹയ്ക്കകത്തു കേറിപ്പോയ്
(ഉള്ളൂർ — മലകേറൽ)
(ഉള്ളൂർ — ഭക്തിദീപിക)
ദീനമായ് അനാഥമായ് മണികൾ മുഴങ്ങുന്നു
(ബാലചന്ദ്രൻ ചുള്ളിക്കാട് — ബലി)
തുറന്നു കരളിന്നുള്ളറകൾ
(പി. കുഞ്ഞിരാമൻ നായർ — വിഷുപ്പക്ഷിയുടെ പാട്ട്)