പൊൻപുലരിയിൽ പ്രപഞ്ചമാകെ ഉണരുമ്പോൾ ഉറക്കത്തിലാണ്ട പ്രണയിനിയെ കാമുകൻ തുയിലുണർത്തുന്നു. റൊമാൻറിക് അലൗകികതയുടെ അധിത്യകയിൽ നിന്നുകൊണ്ട് ഈ ഉണർത്തുപാട്ട് പാടുന്ന വിക്തോർ ഹ്യൂഗൊ മനുഷ്യാത്മാവിന്റെ സമസ്തഭാവങ്ങളെയും ഉദ്ഗാനം ചെയ്ത മഹാകവിയാണ്. അദ്ദേഹത്തിന്റെ കാവ്യഗംഗയുടെ പ്രധാന കൈവഴികളിലൊന്ന് സ്വാഭാവികമായും പ്രേമമത്രെ. നേരത്തെ പ്രേമിച്ച അദേൽ ഫുഷെയെ (Adele Foucher) തന്റെ ഇരുപതാം വയസ്സിൽ വിവാഹം കഴിച്ച ഹ്യൂഗൊവിന്റെ പ്രേമജീവിതത്തിന് അതിന്റെതായ കഥയുണ്ട്. നാലു കുട്ടികളുടെ അമ്മയായിക്കഴിഞ്ഞ അദേൽ ഹ്യഗൊവിന്റെ സുഹൃത്തും സാഹിത്യനിരൂപകനുമായ സേംത് ബേവുമായി (Sainte Beuve) അടുപ്പത്തിലായി. ഹ്യൂഗൊവിന്റെ വേദനിക്കുന്ന ഹൃദയം ആശ്വാസം കൊണ്ടത് നാടകനടി ഴുലിയേത്തിനെ (Juliette) - പുതിയ പ്രേമഭാജനമായി സ്വീകരിച്ചുകൊണ്ടാണ്. എന്നാൽ അദേൽ ഭാര്യാപദവിയിൽ തുടർന്നു. അദേലിനെ പോലെ ഴുലിയേത്തിനും അദ്ദേഹത്തിന്റെ കവിതകളിൽ സ്ഥാനമുണ്ട്. ഈ കവിതയിലെ പ്രണയിനി, സംശയിക്കേണ്ടതില്ല, അദേൽ തന്നെ. ഴ്യുലിയേത്തുമായി ബന്ധപ്പെട്ട കവിതകൾ അന്യത്ര.
അടഞ്ഞു കാണ്മു നിന്റെ കവാടമോമലേ [1]
പറയു, മൻമനോരമണി, യെന്തു നീ
മയക്കമാണൊയിമ്മനോജ്ഞവേളയിൽ?
പനിനീർപ്പൊന്മലരുണർന്നിടുന്നൊരി-
ത്തരുണത്തിൽ നീയുമുണർന്നിടേണ്ടയോ? [2]
കതകിതിൽ മുട്ടി വിളിച്ചിടുന്നെടോ.
‘പ്രകാശമാണു ഞാൻ’, പുലരിയോതുന്നു;
‘മധുരഗീതം ഞാൻ, പറവൂ പൈങ്കിളി;
‘പ്രണയം ഞാൻ, മമ ഹൃദയം മന്ത്രിപ്പു;
പ്രണയിനി, വേഗം തുയിലുണരു നീ! [4]
ഇവിടെക്കണ്ണുനീ-
രണിഞ്ഞു താവക
പ്രണയി പാടുന്നു.
അരിയ മാനുഷീ പ്രണയിപ്പേൻ, നിന്നെ;
ജഗൽപ്പിതാവെനിയ്ക്കരുളി പൂർണ്ണത
ഭവതിയിലൂടേ, തവാത്മാവിന്നായി-
പ്പണിതെടുത്തു മൽപ്രണയം, മാമക
മിഴിയിണ നിന്റെയഴകിനായിട്ടും. [6]
ഇവിടെക്കണ്ണുനീ-
രണിഞ്ഞു താവക
പ്രണയി പാടുന്നു.
Autre Chanson
വാതിൽ തുറക്കുവെളിച്ചമേ നീ.
(ചങ്ങമ്പുഴ — ഗായകൻ)
വിവരം നിന്നൊടു സാന്ധ്യമാരുതൻ?
തവ സൽസഖി നമെ വിട്ടുപോയ്…
(എം. ആർ. നായർ (സഞ്ജയൻ) — തിലോദകം)
When I resemble her to thee
How Sweet and flair she seems to be.
(E. Waller — Golovely Rose…)
ന്നപദാനം പാടിത്തളരുമ്പോൾ.
(ഇടപ്പള്ളി — രാഗാഞ്ജലി)
യൊഴുകുന്നതോമനേ, യീ ഞാനല്ലൊ.
(ഒ. എൻ. വി. — ഞാനെന്ന ഗാനം)
അവിടുത്തെയോർത്തു പാടുന്നു.
(സുഗതകുമാരി — വഴിയമ്പലത്തിലെ പാട്ട്)
ന്നോമനയൊന്നുണരാവൂ.
(വൈലോപ്പിള്ളി — തുയിലുണർത്തൽ)
മറയുമിപ്പോൾ മധുരസ്വപ്നം
മിഴി തുറക്കൂ, കരയുവാനാ
മിഴി തുറക്കൂ, തുറക്കു ദേവീ!
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
ത്തുയിലാണ്ടൊരെൻ തോഴി, കൺതുറക്കുക ദേവീ!
ഉണരൂ വസന്തത്തിൻ സൗഹൃദങ്ങളിൽ നിന്നു
വിരിയും മലരിന്റെ മന്ദഹാസവും പേറി
ഉണരൂ ഭയം ചിന്നുമിരുളിന്നഴലേകും
തിരിനാളമാം ദിവ്യരാഗഭാവനയായി.
ഇന്നു ഞാനിതാ വീണ്ടും വന്നിരിക്കുന്നു നിന്റെ
കൺമുനകളെത്തൊടാൻ കണ്ണീരിന്റെ കഥപാടാൻ.
(ചെറിയാൻ കെ. ചെറിയാൻ — ഉറങ്ങുന്ന ദേവത)
The rosy morn long since left Tithon’s bed…
… … …
Hark how the cheerful birds do chant their lays
And carol of love’s praise.
(Edmund Spenser — Epithalamium)
നിന്നിലുടാരാധിപ്പു ശക്തിയെസ്സഹർഷം ഞാൻ.
(ചങ്ങമ്പുഴ — ഗൃഹലക്ഷ്മി)
(സുഗതകുമാരി — ജന്മാന്തരങ്ങളിലൂടെ)
To Warm, to comfort, and command,
And yet a Spirit still, and bright
With something of an angel-light.
(Wordsworth — She was a Phantom of Delight)
How to divide the conquest of they sight…
… … …
…mine eye’s due is thine outward part
And my heart’s right thine inward love of heart.
(Shakespeare — Sonnets)