പ്രേയാന്റെ, പ്രേയസിയുടെ, സാമീപ്യത്തിൽ, സമ്പർക്കത്തിൽ മനസ്സിനുണ്ടാകുന്ന മായികാനുഭൂതി ഈ നിത്യനൂതനതയെ ഴാൻ ക്ലോദ് റെനാർ തനതായ മാനങ്ങളിലൂടെ ആവിഷ്കരിക്കുന്നു. യുദ്ധാനന്തര ഫ്രാൻസിലെ കലങ്ങിമറിഞ്ഞ അന്തരീക്ഷത്തിൽ കവിതയ്ക്ക് ഒരു ആത്മീയ മാനം നൽകിയ കവിയാണു് ഴാൻ ക്ലോദ് റെനാർ.
എന്റെ മിഴിയിണ
പൊൻമയം പുത്തനാം
കാഴ്ച കാൺമൂ.
എൻ വദനത്തിൽ നി-
ന്നുദ്ഭവിക്കുന്നൊരു
നവ്യഭാഷ.
എന്റെ ചെവിയിണ
പുതിയ സംവേദനം
പൂണ്ടിടുന്നു.
എൻകൈകളേലവേ
എന്നുടൽ പുത്തനായ്
ത്തീർന്നിടുന്നു.
എൻ മൂക്കറിഞ്ഞിടു-
ന്നൊരുനവസൗരഭ-
പൂരമെങ്ങും.
വീക്ഷണം, ഭാഷ, സംവേദനം, മെയ്യു്, സൗ-
രഭ്യം എല്ലാറ്റിലും പൂർണ്ണ രൂപാന്തരം. [1]
Transmutation
ത്തോന്നുന്നു നിൻചേർച്ചയാൽ.
(വള്ളത്തോൾ — വിലാസലതിക)
പേരു മധുരമായ്ത്തീരുന്നതെങ്ങിനെ?
നേരു കഥിക്കണമങ്ങുതൊടുമ്പൊൾ ഞാൻ
താരുപോലെ മൃദുവാകുന്നതെങ്ങിനെ?
പാരിന്റെ മാദകസൗഖ്യങ്ങളൊക്കെയി-
ച്ചോരിവായിങ്കലൊതുങ്ങിയതെങ്ങിനെ?
(ജി. — നേരു പറയണം)
കൊയ്തത്തുപാടത്തെക്കൊച്ചുകോമളപ്പച്ചക്കിളി!
(വൈലോപ്പിള്ളി — കൊയ്ത്തു കഴിഞ്ഞു)
നിൻകയ്യണയ്ക്കുന്നിതാശ്ശേഷം,
എന്റെ രക്തത്തിലെന്നെല്ലിലെൻ മജ്ജയിൽ
എങ്ങു മനശ്വരസൗരഭ്യം!…
എന്റെ കിനാവിലുണർവ്വിലുറക്കത്തിൽ
എങ്ങുമവികല കൈവല്യം!…
എൻനിടിലത്തിലെൻ നെഞ്ചിലെൻ പ്രാണനിൽ
എന്നുമാനന്ദരാഗാലാപം!
(വിഷ്ണുനാരായണൻ നമ്പൂതിരി — നിനച്ചിരിക്കാതെ)
വിശ്വം മുഴുവൻ പുതുമപുരട്ടി നീ,
വിസ്മയം തോന്നുമാറെൻ കൗതുകത്തിനീ
വിശ്വം മുഴുവൻ കവിതകൊളുത്തി നീ!
(ചങ്ങമ്പുഴ — ദേവി)
പുണ്യയമുനയാരാധികയുള്ളനാൾ.
(പി. കുഞ്ഞിരാമൻ നായർ — സൗന്ദര്യദേവത)
ന്നനുഭവം മാത്രം പറഞ്ഞിടാം തോഴി
പടികടന്നവനടുത്തിടുന്നേരം
പകലിനു തെളിവധികം കാണ്മു ഞാൻ.
(എം. ആർ. നായർ (സഞ്ജയൻ) — രാധ തോഴിയോടു്)
നാമുറങ്ങും വെറുംനിലം മേഘമായ്
നാം പകുക്കെ വെറും ജലം വീഞ്ഞായി
കണ്ണുനീരിൻ പുഴയിറവെള്ളമായ്
എല്ലുകുന്നുപ്പുകല്ലായ് വിരഹാർദ്ര-
മൗനവും വീണമീട്ടി മഹാജ്ജ്വര-
ശയ്യ മാന്ത്രിക കംബളമായ് സഖീ.
(സച്ചിദാനന്ദൻ — ഏകാകിയുടെ മരണം)
ണ്ടങ്ങിനെയോടിപ്പോയി പൂത്തൊരക്കുന്നിൻ ചോട്ടിൽ.
നമുക്കായ് വരണ്ടതൻമാർത്തട്ടിൽ വൃന്ദാവന-
മൊരുക്കീ വീണ്ടും സ്നേഹാലമ്മയാമിളാദേവി,
നമുക്കായ്ക്ക് മരമൊക്കെപ്പൂചൂടി കാറ്റത്താടി,
നമുക്കായ്ക്ക് മാത്രം പ്രേമയമുനയോളം തല്ലീ…
(സുഗതകുമാരി — അത്രമേൽ സ്നേഹിക്കയാൽ)
തടങ്ങളിൽ തളിർവസന്തരാത്രിയിൽ
നനുത്ത കോലരക്കണിഞ്ഞ കൈവിരൽ
തൊടുമ്പൊഴേ പൂത്ത കദംബ കാനനം.
തൊടുന്നു പൂവുകൾ കിനാക്കളെക്കിനാ
ക്കുഴൽ വിളിപ്പാട്ടു തൊടുന്നു ജീവനെ.
വസനമാം ജീർണ്ണാവരണമില്ലാതെ
തൊടുന്നു ജീവിതം ചിദംബരങ്ങളെ,
(ആലങ്കോട് ലീലാകൃഷ്ണൻ — പ്രണയമിങ്ങനെ)
വിരൽ വിരലിന്മേൽക്കൊരുത്തു നീങ്ങവേ
അകലെയുള്ളിന്റെയകലെയെങ്ങെങ്ങോ
അമരഗീതമൊന്നുറവപൊട്ടുന്നു
അഴകേഴും മഞ്ഞായ്പ്പൊഴിയുന്നു, വിശ്വ-
മൊരു മരച്ചോടായ് വളരുന്നു. കാല-
മൊരു നിമിഷമായ് സഫലമാവുന്നു.
(പ്രമീളാദേവി — മല കയറുമ്പോൾ)
ജീവിതമുത്സവമേളയായി
ഉൾക്കളമാകെ വസന്തമായി
ദിക്കുകളെല്ലാം നിലാവുമായി.
(ഒ. വി. ഉഷ — കല്യാണം)
പാട്ടും മധുരമായിത്തീർന്നു.
(ശ്രീധരനുണ്ണി — കടംകഥ)
That quickens my senses in our waking time
And the rhythm that governs the repose of our sleeping time.
(T. S. Eliot — A Dedication to my Wife)