വെൺമ വഴിയുന്ന ആ തളിർക്കൈകൾകൊണ്ട് ഈ ഹൃദയത്തെ കശക്കരുതേ!-പൂക്കളും പഴങ്ങളും പച്ചിലകളുമൊപ്പം സ്വന്തം ഹൃദയം കാമുകിക്കു കാണിക്കയായർപ്പിച്ചുകൊണ്ടു കാമുകൻ അർത്ഥിക്കുന്നു. അതു കശക്കപ്പെടുകയില്ലെന്ന പ്രത്യാശയിൽ മറ്റർത്ഥനകളും.
ക്കൊപ്പം നിനക്കു ഞാനർപ്പിച്ചിടുന്നെന്റെ
ഹൃത്തിതു-മാത്രകൾ തോറും നിനക്കായി
മാത്രം മിടിച്ചിടും മാമക ഹൃത്തിതു. [1]
നീ കശക്കീടായ്കിതിനേയൊരിക്കലും, [2]
ചേണുറ്റ നിന്റെ മിഴിയിണയ്ക്കിച്ചെറു
കാണിക്ക കാണുവാൻ കൊള്ളുവതാവട്ടേ.
ത്തെറ്റിന മഞ്ഞിൽക്കുതിർന്നു വരുന്നു ഞാൻ, [3]
നിൻ കഴൽക്കീഴിലമർന്നെൻ തളർച്ചകൾ
സുന്ദര സ്വപ്നങ്ങൾ കണ്ടലിഞ്ഞീടട്ടെ,
ത്തിന്റെ കടുംതുടിക്കൊട്ടു നിലയ്ക്കാത്ത
നിന്നിളം മാറിടത്തിങ്കൽ മദിക്കുവാ-
ന്റെ മുഖത്തിന്നു നീ സമ്മതമേകിടൂ [4]
രൂക്കൻ കൊടുങ്കാറ്റു പാടേയടങ്ങി ഞാ-
നിത്തിരി നേരമുറങ്ങട്ടെയിങ്ങു നി-
ന്നിന്ദ്രിയമെല്ലാ മിളകൊള്ളും വേളയിൽ,
Voici Des Fruits, Des Fleurs.…
കാൽത്തളിരിങ്കലെൻ നഗ്ന ചിത്തത്തെ ഞാൻ.
(ചങ്ങമ്പുഴ — ഹേമന്ത ചന്ദ്രിക)
പരുഷവികാരത്താൽ, വാക്കിനാൽ, പ്രവൃത്തിയാൽ…
(വൈലോപ്പിള്ളി — കാശിത്തുമ്പകൾ)
(Robert Browning — Porphyria’s lover)
നിൻ തനു വസന്തത്തിൽ പൂത്ത കാനനം പോലേ
ആയതിൽ മദിക്കെ ഞാൻ…
(വൈലോപ്പിള്ളി — നിന്റെ ഹൃദയം.)