നശ്വരങ്ങളുടേതായ ലോകത്തിൽ പ്രേമം അനശ്വരമെന്ന പഴയ സത്യം സ്യുല്ലി പ്രുദോമ്മ് പുനഃപ്രഖ്യാപിക്കുന്നു. അനുഭവൈകവേദ്യമായ അതിന്റെ തിരിച്ചറിവിനും കണ്ടെത്തലിനുമായി വിധിനിഷേധങ്ങൾക്കിടയിലുള്ള ഒരു പാതയിലേക്കു് അദ്ദേഹം വെളിച്ചം വീശുന്നു. കവിതയ്ക്കുള്ള നൊബേൽ സമ്മാനം ആദ്യമായി (1901) നേടിയ കവിയാണു് സ്യുല്ലി പ്ര്യുദോമ്മ്.
ന്നല തതി തകർന്നടിയുന്നതു കാണുക. [1]
ഒരു മുകിലുമാനത്തു തെന്നിവന്നീടുകി-
ലതു വഴുതി നീങ്ങി മറവതു കാണുക.
ചുരുളു ചുരുളായ് പുകമായ്വതു കാണുക.
സുരഭി മലരൊന്നുണ്ടരികിലെന്നാകുകിൽ
അതിനുടയ സൗരഭം സ്വാംശീകരിക്കുക.
അതു മധുമക്ഷികപോലേ നുകരുക.
ചെവിയരുളി നിലക്കും വനത്തിനുവേണ്ടിയി-
ട്ടൊരു കുരുവി പാടുകിലപ്പാട്ടു കേൾക്കുക.
പൊഴിയുകിലതു തുടർന്നീടട്ടനർഗ്ഗളം. [3]
ഒരു കനവു കാലബോധോപരി കാണുകിൽ
സമയഗതിയത്രയ്ക്കു നിശ്ചലമെന്നാട്ടേ. [4]
മിരുഹൃദയമർച്ചന ചെയ്യുവാൻ മാത്രമായ്. [5]
ഉലകമിയലുന്ന സംഘർഷങ്ങളാമയം
വരുവതൊഴിവാക്കാൻ അവഗണിച്ചീടുക.
നടുവിൽ നിജസന്തുഷ്ടി നഷ്ടമായീടാതേ
അറിയുകനുഭൂതിയിൽ: പ്രേമമനശ്വരം [6]
അഖിലവുമടിഞ്ഞുപോയീടുന്ന മണ്ണിതിൽ.
Au Bord De L’Eau
ചിതറീടവേ, അറിഞ്ഞിട്ടുണ്ടാമസ്തിത്വത്തെ.…
(മേലത്ത് ചന്ദ്രശേഖരൻ — തിര)
കാടുകൾ പാടിക്കോട്ടെ
വെള്ളമാകട്ടെ വെള്ളം.
(സച്ചിദാനന്ദൻ — വിലങ്ങനിൽ)
വീണു മരിച്ചെന്ന കണക്കേ
സമയം ചത്തുകിടപ്പൂ.
(കരൂർ ശശി — മൃതി)
പ്രേമാർച്ചനത്തിനാലിപ്രപഞ്ചം.
(പി. കുഞ്ഞിരാമൻ നായർ — പാത്രമില്ല)
ക്ഷതിയേകില്ല നിനക്കു, വാഴ്‌വു നീ
(ആശാൻ — സീത)
വർത്തിയായ് ജ്വലിച്ചാലും!
(ജി. — സൂര്യകാന്തി)
സാത്വിക പ്രേമം കണക്കു പൊന്താരകൾ…
(പി. കുഞ്ഞിരാമൻ നായർ — പരീക്ഷ)
ശാശ്വതപ്രേമം നശിക്കില്ലൊരിക്കലും.
(ഇടപ്പള്ളി — ആശ്വാസം)
വിരിയൂ വാടാതുള്ളോരനുരാഗത്തിൻ പൂവേ,
(എസ്. രമേശൻ നായർ — പ്രേമഗാഥ)