ചുംബനം-അധരങ്ങളിലൂടെ ആത്മാവിനെ ആത്മാവിലേക്കു പകരുന്ന പാവനപ്രക്രിയ! അനുഭവൈകവേദ്യമാണതിന്റെ നിർവൃതി. ഈ നിർവൃതിക്കായി തന്നെ തുടരെത്തുടരെ ചുംബിക്കാൻ നായിക പ്രേയാനോടർത്ഥിക്കുന്നു. നല്ല പശിമയുള്ള പ്രണയഗീതങ്ങളിലൂടെ ഇന്നും ഓർമ്മിക്കപ്പെടുന്ന കവയിത്രി ലൂയീസ് ലബെ ഇവിടെ ചുംബനത്തിനു് ഒരു കൊച്ചു ഭാഷ്യം ചമച്ചിരിക്കുന്നു: പ്രേമതരളിതമായ ചേതനയുടെ വെളിയിലേക്കുള്ള തുളുമ്പലാണു് ചുംബനം. ഈ തുളുമ്പലില്ലെങ്കിൽ ജീവിതത്തിന് സംതൃപ്തി എന്നൊന്നില്ല.
വിടാതെ നീയെന്നെ പ്പൊതിരെച്ചുംബിക്കൂ, [1]
ഇനി നിൻ ചുംബനനികരത്തിലേറ്റം
ഇനിമയാർന്നതൊന്നെനിക്കു തന്നാലും.
ഇനി നിൻ ചുംബനനികരത്തിലേറ്റം
പ്രണയമൂറുമൊന്നെനിക്കു തന്നാലും.
പകരം നല്കും നാലിരട്ടി ഞാൻ നിന- [2]
ക്കെരികനലുപോലെഴുമെൻ ചുംബനം. [3]
ഇതെന്തു! നിൻ മാന്ദ്യമിതിനെ ഞാൻ മാറ്റും [4]
ഇതരമാം പത്തു മധുരമുത്തത്താൽ,
രുചിര ചുംബനം പരസ്പരമേകി
പ്രഹൃഷ്ടരായ് സ്വൈരം നമുക്കു വാണിടാം, [5]
ഒരാളുമറ്റാളിൽ ലയിച്ചിരുവരു-
മിയലും താൻ താനായിരട്ട ജീവിതം. [6]
വിലക്കുകൾ വാഴ്കേ വിപന്ന ഞാൻ വാഴ്‌വിൽ, [7]
അറിയുന്നില്ല ഞാനണുവും സംതൃപ്തി
തരളിതമാകുമളവിലെന്നുള്ളം
വെളിയിലേക്കൊന്നു തുളുമ്പുന്നില്ലെങ്കിൽ!
Baise M’encor, Rebaise-Moi Et Baise
ന്നകലുവോളം തമോഭരം മേദുരം.
(ജി. — കാട്ടുമുല്ല)
ചുണ്ടെടുക്കായ്ക നീയോമലാളേ.
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
ശതമന്യോന്യം നാം പകരുവാൻ.
(ഇടപ്പള്ളി — കരയല്ലേ)
ഒന്നായിട്ടുണരുമീ ദിവ്യമാം നിമിഷത്തിൽ
(മേലത്ത് ചന്ദ്രശേഖരൻ — നക്ഷത്രങ്ങൾ കൊഴിയുംവരെ)
രാരാമമാക്കട്ടെ ഞാൻ.
(പഴവിള രമേശൻ — രതിനിർവേദം)
തുടരെത്തുടരെ ഞാൻ നിൻചുണ്ടിൽനിന്നും നൂറു-
ചുടുചുംബനത്തിന്റെ പൂവുകളറുത്തിട്ടും…
(പുതുശ്ശേരി രാമചന്ദ്രൻ — ജീവിതം എന്റെ നിത്യകാമുകി)
And I will descend.
(Shakespeare — Romeo and Juliet)
I die, I faint, I fail!
Let thy love in kisses rain
On my lips and eye-lids pale.
My cheek is cold and white alas!
My heart beats loud and fast;
it close to thine again
Where it will break at last!
(Shelley — Lines to an Indian Air)
പകരം നിനക്കു ഞാൻ തന്നിടാമൊരുകൂട്ടം.
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
(സച്ചിദാനന്ദൻ — പ്രണയബുദ്ധൻ)
കത്തുന്ന ചുംബനംകൊണ്ടു നീ പണ്ടെന്റെ
കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും…
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
നവോന്മേഷം നല്കും.
ഉടനുടൻ മുകർന്നിളം കവിൾത്തടം
തുടുതുടെയാക്കിപ്പുണർന്നുണർത്തുവാൻ.
(ജി. — പിന്നത്തെ വസന്തം)
ക്കവന വിലാസിനി നീയടുത്തു നില്ക്കേ
ഇവനെഴുമനവദ്യ നിർവൃതിക്കി-
ല്ലവധി, യതാണിവനേക ഭാഗ്യമാര്യേ
(ചങ്ങമ്പുഴ — നക്ഷത്രം.)
മെന്റെ ഭാവന ചിറകാർന്നു വിണ്ണിലേക്കെത്തി
ചണ്ഡവേഗമാർന്നുയരുന്നു. സത്യലോകത്തിൻ
മണ്ഡലങ്ങളിലഭിഷേക പൂജകൾ ചെയ്യാൻ
(വിഷ്ണുനാരായണൻ നമ്പൂതിരി — പുളകം.)
ഇരുളിൽ നമ്മുടെ ചുംബനം ഇടിമിന്നൽപോലെ തിളങ്ങി
ആ ഗുഹ ബോധിയായി
(സച്ചിദാനന്ദൻ — പ്രണയബുദ്ധൻ)
സ്പന്ദനമായ് വെഞ്ചാമര ധവളിമയായ് വന്നു നീ.
നീയെന്റെ വികാരങ്ങളിലുമ്മകളാലുണ്മകളിൽ
ജീവന്റെ മഹാരഹസ്യപ്പൊരുളു തുറന്നറിയിച്ചു.
(ചെറിയാൻ കെ. ചെറിയാൻ — നീ)
നിന്നിൽ ജീവിച്ചിരിപ്പു ഞാൻ,
കണ്ണിൽ ബിംബങ്ങളന്യോന്യം
കണ്ണിറുക്കിച്ചിരിക്കവേ.
(വിഷ്ണുനാരായണൻ നമ്പൂതിരി — ദുഷ്യന്തൻ)
(Shakespeare — The Phoenix and the Turtle.)
മലിഞ്ഞൊന്നായിച്ചേർന്നു…
അകലത്തുമടുത്തും
നീ ഞാനല്ലേ
മായക്കണ്ണാ
(പ്രമീളാദേവി — ദിനസരി)
പ്രണയ മാധ്വീ ലഹരിയിൽ ലീനനായ്
(ഇടപ്പള്ളി — മണിനാദം)