ഫ്രഞ്ച് കവിതയിൽ മിസ്റ്റിസിസവും സിംബളിസവുമൊക്കെ അജ്ഞാതമായിരുന്ന പഴയകാലത്ത് പ്രതിമാനങ്ങളെ അവലംബമാക്കി ദാർശനികമാനങ്ങളുള്ള കവിതകളെഴുതി പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയ കവിയാണ് മൊറീസ് സേവ്. മനുഷ്യഹൃദയങ്ങളെ കൂട്ടിയിണക്കുന്ന സ്നേഹം മറ്റു സകല ശക്തികളേയും കീഴടക്കുന്ന സനാതന ശക്തിയാണെന്നു സേവ് സ്ഥാപിക്കുന്നു. ഒപ്പം സ്നേഹം നടത്തുന്ന കീഴടക്കലിൽ കണ്ണ് വഹിക്കുന്ന പരമപ്രധാനമായ പങ്കും എടുത്തു കാട്ടുന്നു.
വിശാല രമ്യമാ വിപിനഭൂമിയിൽ
ഒരുദിനം വേട്ടയ്ക്കുചിതവേഷത്തിൽ
പരമുന്മത്തയായ് ‘ദെലി’ പോയീടവേ [1]
അകലെയങ്ങെതിർ ദിശയിങ്കൽനിന്നു
വരുവതു കണ്ടു പ്രണയദേവത-
തരുണന്മാരെയും തരുണിമാരെയും
അടിപെടുത്തിക്കൊണ്ടുലകം ചുറ്റുവോൾ,
അടുത്തണഞ്ഞപ്പോളവളൊടായ് ദെലി:
“ഭവതിക്കെങ്ങിനെ കഴിയുന്നായുധ-
രഹിതയായ് വേട്ട നടത്തുവാനെന്നും?”
പ്രതിവചിച്ചുതേ പ്രണയദേവത:
‘എനിക്കില്ലേയെന്റെ മിഴിയിണ? വേട്ട-
യിവകൊണ്ടു നിത്യം നടത്തിടുന്നു ഞാൻ.
വിചാരിയാതെയെന്നിരകൾ വീഴുന്നു
പരക്കെ, യെൻ വീക്ഷാവിരുത്തൊന്നുകൊണ്ടേ.
നിനയ്ക്കിൽ നിന്റെ വില്ലിതെന്തിനുകൊള്ളാം, [2]
നിനക്കിതു നേടിത്തരികയില്ലൊന്നും. [3]
ഇതേന്തും നിന്നെയും വശഗയാക്കി ഞാൻ [4]
ശരിയ്ക്കുമെൻ കണ്ണിൻ കഴിവിനാൽ മാത്രം.’ [5]
Delie CCCXXXVII
സുന്ദര ദേശിക മന്ദിരമാകുമി-
പ്പൊന്നമ്പലത്തിൻ നടയിലിരുന്നു ഞാൻ
കൈവല്യസിദ്ധിക്കു വേണ്ടിപ്പഠിക്കുവൻ
പ്രേമസൂത്രത്തിൻ പ്രഥമപാഠങ്ങളെ
(പി. കുഞ്ഞിരാമൻ നായർ — സൗന്ദര്യദേവത)
ചോരമണ്ണിലീ ഞങ്ങൾതൻ സ്നേഹ-
നീരുറവുകൾ നിന്നു തുള്ളട്ടെ…
മർദ്ദക നിണസ്വാദിനെ യോർക്കും
കത്തിയാലാത്മഹത്യ ചെയ്യാതെ
പോക ഞങ്ങൾ കിനാവു കണ്ടോരാ
സ്നേഹമാർഗ്ഗം വഴിയിനി നിങ്ങൾ
പൂവിടർത്തും പ്രകൃതി മനുഷ്യ-
പൂർണ്ണതയിൽ പുളകമേലട്ടെ
(വൈലോപ്പിള്ളി — കുടിയൊഴിക്കൽ)
നെഞ്ചിൽ തറച്ചാലൊഴിച്ചു കൊൾവാൻ പണി…
കണ്ണിണകൊണ്ടു കടുകു വറുക്കുന്ന
പെണ്ണിനെക്കണ്ടാലടങ്ങുമോ പുരുഷൻ?
(കുഞ്ചൻ നമ്പ്യാർ — സുന്ദോപസുന്ദോപാഖ്യാനം)
കണ്മുനക്കൂരമ്പിൽപ്പാതിപോരും.
(ഉള്ളൂർ — പിംഗള)
പെണ്ണുങ്ങളും…
(ആശാൻ — കാമിനീഗർഹണം)
തല്ലാണു തേന്മൊഴി തടുത്തിടുവാൻ ഞെരുക്കം.
(കുണ്ടുർ — കോമപ്പൻ)
വരിയെബ്ബന്ധിച്ചിട്ടു കണ്ണിനാലെയ്താളോമൽ.
(ജി. — ആ സന്ധ്യ)
യോടു ഞാനെമ്മട്ടെതിർത്തു നില്ക്കും!
(ചങ്ങമ്പുഴ — വത്സല)
തുളുമ്പുന്ന കണ്ണുകൾ
അഴകു് കൂടുന്നു
അറിവുള്ള മൗനം
ജ്വലിക്കുന്ന കണ്ണുകൾ-
ക്കാഴമേറുന്നു.
ഇവ രണ്ടുമല്ലയോ
ചാരത്തു നീ നിന്ന
നേരം മധുരിപ്പതാക്കി?
(കെ. ജി. ശങ്കരപ്പിള്ള — പ്രേമമെന്നെന്തിനെ നാം വിളിക്കുന്നു)
ക്കാലെ കവർന്നും മണി-
പ്പൂൺ പായ് മിന്നിയുമെന്നെ നിന്നിൽ നടുവാൻ
പൊട്ടിക്കിളിർപ്പിക്കുവാൻ.
(പുനലൂർ ബാലൻ — പുനസ്സമാഗമത്തിൽ ഒരോർമ്മ)
Than twenty of their swords…
(Shakespeare — Romeo and Juliet)