പ്രേമം പലർക്കും പലതാണ്. ഒരു അസ്തിത്വവാദിയുടെ കണ്ണിൽ പ്രേമം എന്തൊന്നാണ്? ആത്മസുഖത്തിനുള്ള ഒരു ഉപാധിയെന്നതിൽക്കവിഞ്ഞു മറ്റൊന്നുമല്ല. ഒരു സ്വാർത്ഥവികാരം. ദുഃഖപ്രദമായിരുന്നിട്ടുകൂടി ഈ സ്വാർത്ഥത കാരണമാണ് താൻ പ്രേമത്തെ പ്രേമിക്കുന്നതെന്നു നവീനകവിയായ ഴാക്ക് ബറോൻ പറയുന്നു. മുക്തഛന്ദസ്സായ സർറിയലിസ്റ്റ് കവിതയിൽനിന്നു വൃത്തനിബദ്ധമായ രചനയിലേക്കും നിത്യജീവിതത്തിന്റെ പരുഷയാഥാർത്ഥ്യങ്ങളിലേക്കും തിരിച്ചുവന്ന കവിയാണ് ഴാക്ക് ബറോൻ.
അന്യവേളയൊന്നേക്കാളും ധന്യമായ്.
നിർമ്മിതിക്രമമില്ല, പ്രേമിക്കുവാ-
നാവുവോർക്കതു സൗന്ദര്യത്തെന്നലാം.
ഇല്ലവശിഷ്ടമൊന്നും തനിക്കു പി,-
മ്പില്ല ഹർഷദം മറ്റൊന്നും വാഴ്‌വേക്കാൾ. [1]
ഇല്ല കാരുണ്യത്തെന്നൽപോൽ വിസ്മയ-
ദായകമായ് പരിരമ്യമായൊന്നും.
ഉള്ളതെന്നുടെ വാഴ്‌വും മഴയ്ക്കു പി-
മ്പങ്ങു നാമ്പിടും പുല്കളും മാത്രമാം. [2]
മാമകീനമാം പ്രേമത്തെക്കാളുമേ
വേദനപ്രദമായില്ല മറ്റൊന്നും.
എന്നിരുന്നാലു മീ പ്രേമ മെന്നുടേ-
താ, ണതിനാലതിനെ ഞാൻ പ്രേമിപ്പൂ. [3]
lln’ya Pass…
സുഖമെന്തൊന്നു തോഴരേ?
ആകെയുള്ളതു നമ്മൾക്കു
മൺകലത്തിലെ യാസവം
വക്കോളം പത്രപൊന്തിക്കൊ-
ണ്ടേന്തി നില്ക്കുന്ന മാധുരി
കലത്തോടെ കുടിക്കുന്ന
മത്തല്ലീ ജന്മവാസന?
(ഒളപ്പമണ്ണ — ദാഹം)
ഇതൊക്കെമായുമ്പോഴുടുത്തുകെട്ടിനായ്
കരിയിലകൾ തൻ ചിലങ്ക, സാക്ഷിയാം
മഴ, മൺകുപ്പായം, മറവിയിൽനിന്നു
സ്മരണപോൽ മുളച്ചുയരും കൂണുകൾ…
(വിജയലക്ഷ്മി — അപരാഹ്നം)
എന്നുടെ സ്വന്തം പൂവുകളല്ലേ?
(ജി. കുമാരപിള്ള — ഓർമ്മക്കുറിപ്പുകൾ)