എന്തുതന്നെയായാലും പ്രേമഭാജനത്തിന്റെ പേർ പറയില്ല. ഈ അജ്ഞാത പ്രേമം എന്തെങ്കിലും ആപത്തണയ്ക്കുന്നുവെങ്കിൽ അതിന്റെ ആഘാതമാകമാനം താൻ മാത്രം ഏറ്റുവാങ്ങും. ഇതുമൂലം സ്വന്തം ആത്മാവിനു മാരകമാം വിധം മുറിവേറ്റാലും അവളുടെ പേർ വെളിപ്പെടുത്തുന്ന പ്രശ്നമില്ല. മാത്രമോ? അവളുടെ പേർ പറയാതെ അവൾക്കുവേണ്ടി പ്രാണൻ വെടിയാനും താൻ സന്നദ്ധൻ. ഈ കടുംപിടുത്തക്കാരനായ കാമുകൻ മ്യുസ്സെയുടെ ഒരു നാടകത്തിലാണ് ഈ പ്രഖ്യാപനം നടത്തുന്നത്.
ടോതിടുമെന്നു നിനപ്പതുണ്ടോ?
ദാനമായ് സാമ്രാജ്യമൊന്നുതന്നാലുമെ-
ന്നോമലിൻ പേർ ഞാൻ പറയുകില്ല. [1]
വേണമെന്നാകുകിൽ നിങ്ങൾക്കറിയുവാൻ
വേണ്ടി ഞാൻ ചൊന്നിടാമിത്രമാത്രം:
ആടലറ്റീണങ്ങളൊന്നിച്ചു പാടിക്കൊ-
ണ്ടാടിടും ഞങ്ങൾ വലയനൃത്തം.
ഗോതമ്പിൻ ചെമ്പൊൻ നിറമേലുവോളവൾ,
ആരാധിച്ചീടുന്നു ഞാനവളെ-
അവളുടെ യാദേശമെന്തുതാനാകിലും [2]
അതു നിറവേറ്റും ഞാൻ നിഷ്ഠയോടേ.
കഴിയുമെനിക്കെന്റെ പ്രാണനെപ്പോലുമ-
ക്കനകാംഗിക്കായിട്ടു കൈവെടിയാൻ,
ആരുമറിയാത്തൊരി പ്രേമം ഞങ്ങളെ
ആപത്തിലാപ്പെടുത്തുന്നുവെങ്കിൽ
ആയതിന്നാഘാതമൊന്നാകെ ഞാനേറ്റു
വാങ്ങുമെന്നാത്മാവിൽ നിർവിശങ്കം.
മാരകമായിടും മട്ടിലെന്നാത്മാവ്
പാരമായ്ക്കീറിമുറിഞ്ഞുവെന്നാം,
എന്നാലുമില്ല പറകില്ല തന്നാമം,
ഉന്നതമത്രയ്ക്കുമെൻ പ്രണയം.
ഓമലാൾ തൻപേർ പറയാതവൾക്കായി
ജീവനൊടുക്കാനെനിയ്ക്കു മോഹം. [3]
Chanson Du Fortunio
കാമുകനാണെന്നുചൊല്ലരുതേഡ
(ചങ്ങമ്പുഴ — കാമുകനാണെന്ന് ചൊല്ലരുതേ)
പ്രാണനുംകൂടി ഞാൻ സന്ത്യജിക്കാം.
(ചങ്ങമ്പുഴ — രമണൻ)
E’en death to die for thee.
(Robert Herrick — To Anthea)