വ്യത്യസ്ത ചുറ്റുപാടുകളിൽ മറ്റൊരു സമാഗമം. ഇവിടെ നായികയ്ക്കു മുൻകൈ. സമാപനത്തിൽ മുഴുനഗ്നയായ കാമുകിയെ ഉന്നംവെച്ചു മാമരങ്ങൾ ദുഷ്ട ലാക്കോടെ ഇലകളെറിഞ്ഞതായി കാമുകനു പരാതി. ആദ്യരാത്രിയെന്ന തലക്കെട്ടിന് (Premiere Soiree) രാത്രിയിലെ ആദ്യത്തെ അനുഭവം എന്നേ ഇവിടെ അർത്ഥമുള്ളൂ. 37 വർഷത്തെ ജീവിതത്തിനിടയിൽ 15 മുതൽ 20 വയസ്സുവരെ മാത്രം കവിതകളെഴുതി ആദരവും അംഗീകാരവും നേടുകയും പിന്നിടു കച്ചവടക്കാരനായി ലോകസഞ്ചാരം നടത്തുകയും ചെയ്ത അർത്യുർ റെംബോ ഫ്രഞ്ച് സാഹിത്യത്തിലെ ഒരു അത്ഭുതമാണ്. സിംബളിസ്റ്റ് പ്രസ്ഥാനത്തിൽ വെർലേനിന്റെ കൂട്ടുകാരനായിരുന്നു.
വകതിരിവറ്റൊരാ മാമരങ്ങൾ
മുറിയുടെ വാതായനത്തിനു നേർക്കു ത-
ന്നിലകളെറിഞ്ഞുതേ ദുഷ്ടലാക്കിൽ; [1]
അവ വന്നു വീണതാകട്ടെ, പറയുകിൽ,
അവളുടെ തൊട്ടരികത്തുതന്നെ.
ഉപവിഷ്ടയായിരുന്നാക്കമോടേ,
ഇരുകരം ചേർത്തും തറയിങ്കൽ തന്റെ ചെ-
ങ്കഴലുകൾ ചെമ്മേ ചലിപ്പിച്ചുമേ [2]
മെഴുകിനു തുല്യം വിളറിക്കഴിഞ്ഞ ഞാൻ [3]
അവളെയൊന്നുീക്ഷിച്ചു തെല്ലുന്നേരം:
ഒരു വന്യകാന്തിതൻ കിരണം തൻസുസ്മേര-
വദനത്തിൽ, മാറിങ്കൽ തത്തിടുന്നു,
പനിനീർച്ചെടിയിൽ തേനീച്ചപോലെ.
കൊതിയേറ്റും തൻ കണങ്കാൽകൾ ഞാൻ ചുംബിക്കേ
കുടുകുടെപ്പൊട്ടിച്ചിരിയുതിർന്നു,
ഒരു പളുങ്കെന്നപോലേറ്റം സുതാര്യത
വഴിയുന്നതാമൊരു ചാരുഹാസം.
കമനീയമായ തൻ കാലുകളിനേരം
തുകിലിൽ നിന്നാകേ വിടുതി നേടി. [4]
‘കഥകഴിച്ചാലു’മെന്നവ നിദേശിപ്പതാ-
യൊരു തോന്നലെന്നുള്ളിലങ്കുരിച്ചു.
പ്രഥമമാമൂറ്റം വിജയിച്ചതുകൊണ്ടു
ചിരിയൊരു ശാസനാഭാവമാർന്നു.
മമ ചൊടിക്കീഴിൽ മിടിച്ചിടുമോമന-
മിഴികൾ ഞാൻ മുത്തങ്ങളാലെ മൂടി.
‘ഇതുമെച്ച’മെന്നോണം തിറമേലും തൻതല
പിറകോട്ടു പെൺകൊടി ചായ്ച്ചുകൊണ്ടാൾ.
ഇനിയുള്ളതൊക്കെയും തന്മാറിടത്തിൽ ഞാൻ
ചുടുചുംബനത്താൽ പകർന്നിടുമ്പോൾ
ചിരിയൊന്നു, പുന്നാരച്ചിരിയൊന്നു പൊട്ടി-
ച്ചിതറുന്നു വീണ്ടു, മതിൻ പൊരുള്…
അവളുടുവസ്ത്രം വെടിഞ്ഞമർന്നീടവേ
വകതിരിവറ്റൊരാ മാമരങ്ങൾ
മുറിയുടെ വാതായനത്തിനു നേർക്കു ത-
ന്നിലകളെറിഞ്ഞുതേ ദുഷ്ടലാക്കിൽ;
അവ വന്നുവീണതാകട്ടെ, പറയുകിൽ,
അവളുടെ തൊട്ടരികത്തുതന്നെ…
Premiere Soiree
മുഖമഴകിലൊട്ടു ചാച്ചോമലന്നാൾ
ശയനമുറി തന്നിലെക്കോണിലൊന്നിൽ
പ്രിയമൊഴി കൊതിച്ചനങ്ങാതെനിന്നാൾ.
മിഴിയിണകൾ തങ്ങളിലാമുറിയിൽ
തഴുകിയൊളിവായൊരു നൂറുവട്ടം
മുകിൽ മറകൾ നീക്കിയാജ്ജന്നലൂടെ
മുഴുമതി ചിരിച്ചുകൊണ്ടെത്തിനോക്കി.
(കെ. കെ. രാജ — അന്നത്തെ രാത്രി)
പൊത്തി നിൻ ചാരത്തിരിക്കുന്ന വേളയിൽ
എത്തി നോക്കീടുന്നതെന്തിനാണിങ്ങോട്ടു
മുഗ്ദ്ധകളാകുമാത്താരാ കുമാരികൾ?
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
തളകിലുങ്ങുമാറവൾ ചലിപ്പിക്കുന്നു.
(ആശാൻ — കരുണ)
പുരുഷൻ പരുങ്ങുന്നു പെണ്ണിൻ മുമ്പിൽ
(കെ. കെ. രാജ — അന്നത്തെ രാത്രി)
പ്പേശലമാം രശനം
തരസാഹൃതമായ് നഗ്നോജ്ജ്വലരുചി-
പിന്നിടുമാ ജഘനം.
(ജയദേവൻ — ഗീതാഗോവിന്ദം (തർജ്ജമ: ചങ്ങമ്പുഴ))
ലൊത്ത തൽത്തുടകൾ നോക്കുമീശ്വരൻ
കുത്തഴിഞ്ഞവസനം മുറുക്കുവാ-
നോർത്ത ഗോത്രസുതയെത്തടുത്തുതേ.
(കാളിദാസൻ — കുമാരസംഭവം (തർജ്ജമ: കുണ്ടുർ))
നഗ്ന നേരത്തിലോ…
(കെ. ജി. ശങ്കരപ്പിള്ള — അന്യാധീനം)
കരളിൽ വാരിക്കോരിയെടുത്തു
പുല്കാനാഞ്ഞു
വിറച്ചു വിതുമ്പി വിയർത്തു വിടർന്നു
വികാരതരളിതമായി വഴങ്ങി
നൂൽബന്ധം വിട്ടവയെപ്പുല്കി
നിഴലുകളുരുകീ.
(കെ. വി. ബേബി — വെട്ടത്തുവിദ്യ)