ഒരു പെണ്ണിന് ഒരാണിനെ മാത്രമേ പ്രേമിച്ചുകൂടൂ? അല്ലെന്നു ഴാക്ക് പ്രവേറിന്റെ നായിക പറയുന്നു. പക്ഷെ, വരുന്നവരെയെല്ലാം വിരുന്നുട്ടുന്നവളല്ല താൻ, തന്നെ പ്രേമിക്കുന്നവനെ താൻ പ്രേമിക്കും. പ്രേമം പ്രധാനം. എന്നാൽ ഓരോ തവണയും ഇതൊരാൾതന്നെ ആയിരിക്കില്ല. ഇതിൽ തെറ്റെന്ത്? ഇതു സ്വന്തം പ്രകൃതം. ഇതിലിടപെടാൻ മറ്റുള്ളവർക്കെന്തധികാരം? സാമ്പ്രദായികത്വത്തിനെതിരെ പൊരുതിയ ഴാക്ക് പ്രെവേർ ഫ്രഞ്ച് നവസിനിമയുടെ പ്രശസ്തനായ തിരക്കഥാകൃത്ത് കൂടിയാണ്.
അങ്ങിനെ സൃഷ്ടിക്കപ്പെട്ടവൾ ഞാൻ.
ഒന്നു ചിരിക്കണമെന്നങ്ങു തോന്നിയാൽ
അന്നേരം പൊട്ടിച്ചിരിച്ചിടും ഞാൻ.
എവനെന്നെ പ്രേമിക്കുന്നവനെ ഞാൻ പ്രേമിക്കും-
ഇതു മമ പ്രേമപ്രമാണമല്ലോ. [1]
ഓരോ തവണയുമൊരുവൻ താനല്ലീവൻ
ഇതിലെന്തു തെറ്റു ഞാൻ ചെയ്തിടുന്നു? [2]
എങ്ങിനെയാണോ ഞാനങ്ങിനെയാണു ഞാൻ
അങ്ങിനെ സൃഷ്ടിക്കപ്പെട്ടവൾ ഞാൻ.
ഇതിനേക്കാളെന്തൊന്നു ചെയ്യേണ്ടു, നിങ്ങൾക്കി-
ങ്ങിതിലുമുപരിയായെന്തു വേണം?
ആമോദമേകുവാൻ സൃഷ്ടിക്കപ്പെട്ടു ഞാൻ [3]
ആവില്ലെനിക്കിതിലൊന്നും മാറ്റാൻ.
ഏറേയുയർന്നതാണെന്റെ മടമ്പുകൾ
ഏറേ നിവർന്നതാണെന്റെ മേനി
ഏറേ ദൃഢതയാർന്നുള്ളതെൻ മാറിടം
ഏറേ നിഴലുറ്റതെന്റെ മിഴിത്തടം.
ഇതിലൊക്കെയെന്തുണ്ടു നിങ്ങൾക്കു കാര്യ മി-
തഖിലവുമെന്നുടെ സ്വന്ത കാര്യം. [4]
എങ്ങിനെയാണോ ഞാനങ്ങിനെയാണു ഞാൻ
അങ്ങിനെ സൃഷ്ടിക്കപ്പെട്ടവൾ ഞാൻ.
അഭിമതനായോനെയഭിരമിപ്പിക്കും ഞാൻ
ഇതു സ്വന്തമാകുന്നൊരെന്നഭീഷ്ടം. [5]
എതു മട്ടിൽ ബാധിക്കുന്നെൻ സ്ഥിതി നിങ്ങളെ?
മടിയൊന്നുമില്ലാതെ ചൊന്നിടട്ടെ,
ഒരുവനെ പ്രേമിപ്പു ഞാനവനെന്നെയും, [6]
ചെറു ബാലർ തങ്ങളിൽ പ്രേമിക്കും പോൽ,
പ്രേമിക്കാൻ പ്രേമിക്കാൻ പ്രേമിക്കാൻ മാത്രമേ
പിഞ്ചുകുമാരർക്കറിഞ്ഞു കൂടൂ.
അതുകൊണ്ടു ചോദിപ്പേൻ എന്തിനാണീയെന്നെ
എതിരുവിസ്താരം നടത്തിടുന്നു?
ആമോദം നിങ്ങൾക്കരുളുവാൻ നില്പു ഞാൻ
ആവില്ലെനിക്കിതിലൊന്നും മാറ്റാൻ.
Je Suis Comme Je Suis
വേണം ശ്വസിപ്പാനിഹ, കാറ്റവൾക്കും.
സ്പന്ദിക്കലുണ്ടാനതഗാത്രിയാൾ ത-
ന്നധീനമാം പ്രേമവിമുഗ്ദ്ധ ചിത്തം
പൊൻകൂട്ടിലിട്ടു പ്രബലൻ പൂമാൻ താൻ
സ്ത്രീചിത്തമങ്ങേറിയ കാലമായി,
മറന്നു പോയ് പൈങ്കിളിയാപ്പതത്രം
തനിക്കുമുണ്ടെന്നൊരു വാസ്തവത്തെ.
(പി. കുഞ്ഞിരാമൻ നായർ — വരഭിക്ഷ)
ളല്ല ചോദിപ്പതേതു ഗൃഹത്തിലും,
സ്നേഹമാണതു നല്കുവാനില്ലെങ്കിൽ
ആഹതാശനായഗ്ഗൃഹം ഞാൻ വിടും.
ഈ രുചിരചികുരത്തിൽ നിന്നൊരു
നാരു തന്നാൽ മതി ഞാൻ കൃതാർത്ഥനാം.
(ജി. — പ്രേമഭിക്ഷ)
sixteen into his bedroom and shut the door. He did not beat me but my sad
woman body felt so beaten. The weight of my breasts and womb crushed me.
I shrank pitifully…
(Kamala Das — An Introduction)
പഞ്ചബാണാരേ, യതുധർമ്മമല്ലെന്നുകേൾപ്പു…
ഒരുത്തിക്കൊരുഭർത്താവൊഴിഞ്ഞു വിധിച്ചതി-
ല്ലൊരുത്തന്നനേകം നാരികളെക്കൊള്ളാംതാനും…
പുത്രാർത്ഥം ഭർത്തൃനിയോഗത്താലാപദി കൊള്ളാ-
മത്രേ മറ്റൊരുത്തനെക്കേവലമുൽപ്പാദിപ്പാൻ.
മൂന്നാമതൊരുവനെ പ്രാപിച്ചാൽ പ്രായശ്ചിത്തം
മാന്യന്മാർ വിധിച്ചവണ്ണം ചെയ്തതേ മതിയാവൂ.
നാലാമതൊരുവനെ പ്രാപിച്ചാൽ പതിതയാം
നീലവേണികളെന്നു നിർണ്ണയമറിഞ്ഞാലും.
വന്ധകിയായ് വന്നീടു മഞ്ചാമതൊരുവനെ
ചിന്തിക്കിലെന്നെല്ലാമുണ്ടെന്നു കേട്ടിരിപ്പു ഞാൻ.
ആകയാലനേകം ഭർത്താക്കന്മാരുണ്ടാകേണ്ടാ,
ലൗകികമല്ലനൂനം വൈദികമതുമല്ല,
സങ്കരദോഷമെനിക്കുണ്ടാ, മെന്നതുകേട്ടു
ശങ്കരൻ നാളായണിയോടരുൾ ചെയ്തീടിനാൻ:
പണ്ടു നാരികളനാവൃതമാരത്രെ നിന-
ക്കുണ്ടാകയില്ല ദോഷമതിനാലൊന്നുകൊണ്ടും.
(എഴുത്തച്ഛൻ — ശ്രീമഹാഭാരതം (പാഞ്ചാലിയുടെ പൂർവ്വകഥ))
വന്ധകി = വേശ്യ
അനാവൃത = നിയന്ത്രണത്തിനു വഴങ്ങാത്തവൾ (സ്വതന്ത്ര)
നിച്ചിലും സ്വാർത്ഥമേ നോക്കും ചില നര-
രിച്ഛപോലെ കുടുക്കിട്ടു നല്ലാർകളെ
മൊച്ച കളിപ്പിക്കുവാനായ് വിരചിച്ച
തൃച്ചങ്ങലയ്ക്കാം സതീധർമ്മമെന്ന പേർ.
(വള്ളത്തോൾ — കൊച്ചുസീത)
ദ്രവ്യം പോലെയാണോ?…
എന്റെ സ്നേഹം മഞ്ഞുമലയിൽനിന്നുദ്ഭവിക്കുന്ന അരുവിപോലെയാണ്.
എത്ര പകർന്നാലും തീരാത്ത
ഒരു പ്രവാഹം.
ജ്വലിച്ചുകൊണ്ടിരിക്കുന്ന
വിളക്കുപോലെയാണത്.
പുതിയ തിരികളിലേക്ക് പകരുമ്പോൾ
അതണഞ്ഞു പോകുവതെങ്ങനെ?
വെളിച്ചം മങ്ങിപ്പോകുവതെങ്ങനെ?
പരിരക്ഷിക്കപ്പെടുന്ന സ്നേഹത്തിൽ
ഞാൻ വിശ്വസിക്കുന്നതേയില്ല.
ക്ലാവ് പിടിക്കുന്ന ഓട്ടു പാത്രംപോലെ
പൂപ്പൽ പിടിക്കുന്ന പലഹാരംപോലെ
എന്റെ സ്നേഹത്തെ ഞാനെന്തിന്
പരിരക്ഷിച്ചു പരിരക്ഷിച്ച്
ഒരു പാഴ്‌വസ്തുവായ് മാറ്റണം?
(റോസ് മേരി — മഞ്ഞുമലയിൽനിന്നുദ്ഭവിക്കുന്ന അരുവി)
is only for the immortals,
the wanton Gods who sport in their
secret heavens and feel
no fatigue. For you
and me, life is too short
for absolute bliss and much too long alas, for constancy.
(Kamala Das — Mortal Love)
നന്മയ്ക്കു കോവിലിൽപ്പോയ് നൃത്തമാടലും
പുമ്മാനസങ്ങളെ നൃത്തമാടിക്കലും.
(വള്ളത്തോൾ — കൊച്ചുസീത)
മറ്റുള്ളവർക്കിതിലെന്തുകാര്യം?
(ചങ്ങമ്പുഴ — രമണൻ)
കൊതിപ്പതക്കോമളന്റെ
പ്രണയം മാത്രമാണെന്നു പറഞ്ഞില്ലേ നീ.
അനുരക്തരഹോ ധനപതികൾ നിത്യമെൻ കാലിൽ
കനകാഭിഷേകം ചെയ്തതു തൊഴുതാൽപ്പോലും
കനിഞ്ഞൊന്നു കടാക്ഷിപ്പാൻ മടിക്കുമിക്കൺകൾ കൊച്ചു-
മുനിയെക്കാണുവാൻ മുട്ടിയുഴറുന്നല്ലോ
(ആശാൻ — കരുണ)
who wants his woman, just as I am every woman who seeks love.
(Kamala Das — An Introduction)