പൂവണിയാത്ത പഴകിയ പ്രണയം എന്നത്തേയും പ്രശ്നമാണ്. പഴംപ്രേമത്തിന്റെ ചുരുളഴിക്കുന്ന ഫ്രാംസ്വാ മെയ്നാറിന്റെ ഈ കവിതയ്ക്ക് ഫ്രഞ്ച് പ്രണയകവിതകളിൽ പ്രത്യേകസ്ഥാനമുണ്ട്-ഫെലിക്സ് അർവേറിന്റെ ‘ആത്മരഹസ്യം’ പോലെ (ഫ്രഞ്ച് കവിതകൾ ഒന്നാം ഭാഗം). ഫ്രഞ്ച് സാഹിത്യ അക്കാദമിയുടെ സ്ഥാപകമെമ്പറും നയതന്ത്രോദ്യോഗസ്ഥനുമായിരുന്ന മെയ്നാർ പ്രണയ കവിതകൾക്കു പുറമെ മതവിഷയകമായ കവിതകളുമെഴുതിയിട്ടുണ്ട്.
ഹൃദയ നായികേ, നീ കനിഞ്ഞീടില്ലേ
വിരസമാംവിധം നീങ്ങുമെൻ വാഴ്‌വിനെ-
പ്പുതു വഴിയൊന്നിലൂടവേ നീക്കുവാൻ?
ഒടുവിലുള്ളിശ്ശിശിരങ്ങൾക്കായ്ച്ചില
സുഖദ സുന്ദര നാളുകൾ നല്കുവാൻ? [1]
അറിയുമെല്ലാ ചരാചരങ്ങൾക്കുമെൻ
പ്രണയഭാജനം നീ മാത്രമെന്നയേ.
തവ വിരക്തി വെടിഞ്ഞിടാതിങ്ങിനെ
തടഞ്ഞിടായ്കെന്റെ നിർവൃതി പ്രാപ്തിയെ.
സതതം മൂടുപടത്തിനുമുള്ളിലായ്
മരുവിടേണ്ടതോ മുഗ്ദ്ധമാം നിൻമുഖം?
കദന പൂർണ്ണ നിശീഥത്തിൽനിന്നു നീ
വെളിവിലിന്നിയും വൈകാതെ വന്നിടൂ.
മഹിത രാഗാഗ്നിയെന്നിൽക്കൊളുത്തിയ
തവ നയനങ്ങൾ തൻ ദിവ്യ ദീപ്തിയിൽ
മുഴുകി വാഴുന്നതിന്നിനിയെങ്കിലും
അനുമതിയെനിയ്ക്കേകുകയില്ലയോ?
ഹൃദയ സാമ്രാജ്യറാണിയായ്ത്തീർന്നതു.
പറകിൽ, നാലു പതിറ്റാണ്ടുകാലത്തിൻ
പഴമയുണ്ടെന്നടിയറവിന്നെടോ? [2]
ഇതിനിടയിൽ നിൻ ചെമ്പൊൻ പുരികുഴൽ
പടുനരതൻ പിടിയിലമർന്നുതേ.
ഇതിലെനിക്കെന്തു! പ്രേമിപ്പു നിന്നെ ഞാൻ [3]
നിയതഭാവത്തിലിന്നുമന്നെന്നപോൽ. [4]
ഇളവയസ്സിലേ നിൻ നീല നേത്രങ്ങൾ
ഒരു നവാവേശമെന്നിലുൾച്ചേർത്തുതേ.
ഇളവയസ്സിലേ തൽക്കമനീയത [5]
അടിപെടുത്തിയെന്നന്തരംഗത്തിനെ.
പരിണയേച്ഛതൻ തീപ്പന്തം നിന്നിലാ-
യെരിഞ്ഞിടുന്നതു കാണുവാൻ കാത്തല്ലോ
നെറിയെഴും നിൻ നിലപാടുമാനിച്ചു
മറവിൽ നിന്നതു മൽപ്രേമമിത്രനാൾ.
പരിഭവം, പരമാദരമർഹിയ്ക്കും
ഭവതിയോടെനിയ്ക്കിന്നോളം തോന്നീലാ.
ചില പൊഴുതു ഞാൻ വിശ്വസ്ത തോഴരോ-
ടരുളിനേനെന്റെ നൊമ്പരമെങ്കിലും
അവരിലാരുമിന്നോളവുമന്യമാ-
മൊരു ചെവിയിലുമെത്തിച്ചിട്ടില്ലിതു.
പെരികെ നോവുമെൻ ഹൃത്തിന്നൊരിത്തിരി
പ്പൊറുതി കിട്ടുവാൻ വേണ്ടിപ്പലപ്പൊഴും
മൊഴിയുമെൻ കഥയിപ്പാറക്കെട്ടിനോ-
ടൊഴുകിവീഴും മിഴിനീർ തുടച്ചു ഞാൻ.
നിബിഡ മാമരച്ചാർത്തിന്റെ പന്തലിൽ
പകലുമാരമ്യരാവു പണിഞ്ഞിടും
പഴയ കാട്ടിനോടെൻപ്രേമ പ്രശ്നത്തിൻ
ചുരുളഴിച്ചു ഞാൻ പോംവഴി തേടിടും.
പ്രണയവും പരിതാപവും തിങ്ങുന്ന
മനവുമായി ഞാനിറ്റലിത്തീരത്തിൽ [6]
മധുര നാരകച്ചോട്ടിലായ്പ്പൂക്കൾമേൽ
കിടന്നു കാട്ടിയെന്നുൾക്ഷതമാഴിയെ. [7]
കടലലകൾ നിൻ നാമം വിദൂരമാ-
റ്റൊലികളോടു പറഞ്ഞു ഞാൻ ചൊല്കയാൽ.
അവിടെയബ്ഭൂതകാലാവശിഷ്ടങ്ങൾ- [8]
ക്കിടയിലായിപ്പുരാതന റോമിനെ
തിരയുകയല്ല ചെയ്തതു ഞാൻ, പിന്നെയോ
കരളിനുള്ളിൽ നിൻകോമള വിഗ്രഹം
കുടിയിരുത്തീട്ടു പൂജിച്ചുപോന്നുതേ.
വരുണനുൾപ്പെടെ സ്സർവർക്കും വന്ദ്യയാ [9]
പ്രഥിത വാഹിനിയിസ്സത്യമോരുമേ. [10]
… … …
വിരതിയില്ലാതണഞ്ഞിടും വർഷങ്ങൾ-
ക്കടിപണിഞ്ഞു കഴിഞ്ഞിടുന്നിങ്ങു ഞാൻ. [11]
നര കയറി വെളുത്തതാമെൻ ശിര-
സ്സുരുളുന്നെന്നോടു നേരൊന്നു നിത്യവും:
‘മനുജരോടും മറ്റെല്ലാറ്റിനോടുമേ
വിട പറയേണ്ട നാളടുത്തീടുന്നു.’
കുറയുകയാണു ചോരയ്ക്കു ചൂടെന്റെ
തനുബലവും കുറഞ്ഞു വരികയാം. [12]
നിഭൃതമിപ്രേമമെന്നിലില്ലെങ്കിലോ
നിഹിതമായേനെ മാമക പ്രാണാഗ്നി!
La Belle Vieille
വാർദ്ധകത്തൂവെള്ളിയ്ക്കു യൗവനത്തങ്കത്തേക്കാൾ.
(വള്ളത്തോൾ — യുവഭിക്ഷ)
‘കണ്വമാമുനിയുടെ കന്യ’യാ മാരോമലാൾ.
(വൈലോപ്പിള്ളി — ഊഞ്ഞാലിൽ)
ച്ചില്ലൊളിപ്പുഞ്ചിരിത്തൂനിലാവിൽ
ഉത്തമ പ്രേമാനുഭൂതികൾ മേളിച്ചു
മത്തടിക്കുന്നിതെൻ ചിത്തമിന്നും.
(ചങ്ങമ്പുഴ — ആശ്രമ മൃഗം)
പറ്റി നില്പപൂ നരയായ് നിന്റെ കൂന്തലിൽ.
(വിഷ്ണുനാരായണൻ നമ്പൂതിരി — അതിർത്തിയിൽ)
തടമിരുണ്ട കയം, ബാക്കിയിന്നീ
കവിതമാത്രം, കരളിലെച്ചോപ്പും
കനലുപോലെയുറങ്ങിക്കിടപ്പു.
(ദേവി — വെറുമൊരു പ്രേമഗാനം)
നരയിലാരോ തിരച്ചിലാണിപ്പൊഴും
പഴയ പൂവാങ്കുരുന്നിലക്കാടുകൾ.
(വിജയലക്ഷ്മി — കർക്കടകം)
മുന്നിലിരിക്കും കൃശാംഗിയോർമ്മിപ്പു ഞാൻ,
പുഞ്ചിരിക്കില്ലൊരു മാറ്റവുമായതു
നെഞ്ചകം ചഞ്ചലിപ്പിക്കയാണിപ്പൊഴും.
(പെരുന്ന കെ. എൻ. നായർ — വീണ്ടുമൊരിക്കൽ)
For as you were when first your eye I eyed
Such seems your beauty still…
(Shakespeare — The Unchallengeable)
Are still more lovely in my sight
Than golden beams of orient light, My Mary!
(William Cowper — To Mary Unknown)
In the mind ever burning
Never sick, never old, never dead,
From itself never turning.
(Sir Walter Raleigh — As you came from the Holy Land)
പ്രണയസുധമാത്രമാണാശിപ്പതോമനേ.
(ഇടപ്പള്ളി — രാഗിണി)
Your locks are like the Snow;
But blessings on your frosty pow,
John Anderson, my jo.
(R. Burns — John Anderson)
യിരുളിൽ, മൂകത്വത്തിൻ ഞെരുങ്ങുമറയിങ്കൽ.
(പി. കുഞ്ഞിരാമൻ നായർ — പ്രേമഗീതി)
സ്നേഹത്തിനുത്തരം
തരിക നീ, വരിക നീ മൂന്നിൽ
… … …
ഇനിയില്ല സമയ, മെൻ
പകലസ്തമിക്കുന്നു,
ഇനിയെനിക്കില്ലൊരു രാവും.
(കരൂർ ശശി — ലയം)
നാവിനിന്നലസതയായി നീയറിഞ്ഞീലേ?
(സുഗതകുമാരി — അത്രമേൽ സ്നേഹിക്കയാൽ)
അതിഥിമന്ദിരമടച്ചുപൂട്ടുവാൻ.
നെരിപ്പിലെക്കനൽ തണുത്തു മങ്ങുന്നു…
(വിജയലക്ഷ്മി — വിശ്രമാലയം)
സ്സമയം, ഇപ്പോൾ തിരിച്ചുപോകേണ്ടയോ?
(പ്രഭാവർമ്മ — ഊഞ്ഞാൽ)