നഷ്ടയൗവനത്തെയോർത്തു നെടുവീർപ്പിടാത്തവർ ആരുണ്ട്! ജീവിതാരാമത്തിൽ പ്രേമപുഷ്പം വിടരുന്ന പൂക്കാലത്തിന്റെ കൊഴിച്ചൽ പല ഹൃദയങ്ങളിലും നീണ്ട ഗൃഹാതുരത സൃഷ്ടിക്കുന്നു. പ്രേമകാലം കഴിയുകയാൽ സൗഹൃദത്തിൽ സംതൃപ്തി കണ്ടെത്തിയ പ്രഗത്ഭനായ വൊൽത്തേര തന്റെ സുഹൃത്തും വലിയ വിദുഷിയുമായിരുന്ന മദാം ദ്യു ഷത്തലേ പ്രഭ്വിയ്ക്കു (Madame du Chatelet) സമർപ്പിച്ച ഈ കവിതയിൽ ആ നഷ്ടസ്വർഗ്ഗത്തക്കുറിച്ചുള്ള പരിതാപം മറച്ചുവയ്ക്കുന്നില്ല. പത്തുകൊല്ലക്കാലം അദ്ദേഹം അവരുടെ കൊട്ടാരത്തിലായിരുന്നു താമസം. അദ്ദേഹത്തിന്റെ കൃതികളിൽ ചിലത് അവരുടെ പ്രേരണയിൽ എഴുതപ്പെട്ടവയാണ്. വിഖ്യാത ചിന്തകനായ വൊൽത്തേര കവിതകളെന്നപോലെ കഥകളും നാടകങ്ങളും എഴുതിയിട്ടുണ്ടു് ബുദ്ധിപരതയാണു് അദ്ദേഹത്തിന്റെ കവിതകളുടെ ശക്തിയും ദൗർബല്യവും. രാജാധികാരവുമായി ഇടങ്ങതിനാൽ ബസ്കീയ്യ് Bastille കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്നു.
പ്രണയത്തിൻ പ്രായം തരികെനിയ്ക്കായ്
ഇതു മമ ജീവിത സന്ധ്യയാം, സാദ്ധ്യമോ [1]
ഇതിനോടുഷസ്സിനെച്ചേർത്തിണയ്ക്കാൻ! [2]
ണരുളുന്ന സുന്ദര നാട്ടിൽനിന്നും
അകലുവാൻ മുന്നറിയിപ്പെനിയ്ക്കേകി യെൻ-
കരമേന്തിയെന്നെ നടത്തുംകാലം.
ചില നന്മയെങ്കിലും നേടിടേണം.
എവനില്ല സ്വപ്രായ ബോധം, തൻ പ്രായത്താൽ
അവനുണ്ടാം ദൗർഭാഗ്യമാകമാനം.
മദകര ലീലാ വിലാസമെല്ലാം. [3]
ഇരുകാലം മാത്രം നാം ജീവിച്ചിടുന്നതിൽ
ഒരുകാലം ജ്ഞാനത്തിന്നായിടട്ടെ [4]
കനിവേ, കിനാവേ, യെൻ കമ്പങ്ങളേ [5]
ഇതുവരെ ജീവിതക്കയ്പിങ്കൽ സാന്ത്വന-
മരുളിമേ വാനിൻ വരങ്ങൾ നിങ്ങൾ,
അറുതിവരുന്നതൊരു മൃതിയാം. [6]
ഇരുമൃതിയേൽവു നാം, ഇമ്മ്യതി ദുസ്സഹം, [7]
തനി മൃതിയൊന്നുമേയല്ലതാനും.
പരിതപിച്ചീടവേ ഞാനിവണ്ണം,
അഭിനിവേശങ്ങൾക്കടിപെട്ടൊരെൻ മനം
വ്യതിചലനങ്ങളിൽ വേദനിക്കേ,
പൊറുതിയെനിക്കരുളീടുവാനായ്
അലിവിങ്കലില്ല കുറവതിന്നെങ്കിലും
അനുരാഗം പോലതു തീവ്രമല്ല [8]
വെളിവാർന്നതിന്നുടേതാമൊളിയാൽ
അതിനെ ഞാൻ പിന്തുടർന്നെങ്കിലും കേണു ഞാൻ
‘ഇനിയിതു മാത്രം’ എന്നോർക്കുകയാൽ [9]
A Madame Du Chatelet
നീണ്ടു നീണ്ടെത്തുന്നു ജീവിതത്തിന്റെ നിഴൽ
അപ്പോളനുപമശാന്തിക്കതിർ ചൊരി-
ഞെത്തുന്നു വിശ്രമസന്ധ്യപോൽ വാർദ്ധകം.
(എൻ. വി. കൃഷ്ണവാരിയർ — യാത്ര)
നിന്നിയും, വേലിയിറക്കമായ്, നോക്കുക!
കുട്ടിത്തിരകളും ശാന്തരായ്, താന്തരായ്,
പത്തി ചുരുക്കിപ്പരസ്പരം ചാരുന്നു.
വെണ്മണൽത്തിട്ടിൽ നനവുണങ്ങുന്നു. നീർ-
തൻദയ നക്കുന്നു കാറ്റല; ഞണ്ടുകൾ
വട്ടക്കുഴികളിൽനിന്നു വലിഞ്ഞേറി-
യൊക്കെയും ഭദ്രമെന്നോർത്തോടി നോക്കുന്നു.
അസ്തമിക്കുന്നു മഹാതിക്തകം കുടി-
ച്ചർക്കനും തേരുരുളൊച്ച നിലയ്ക്കുന്നു…
(അയ്യപ്പപ്പണിക്കർ — ഭദ്രേ ഭയങ്കരി)
ഞെട്ടിലെപ്പൂവിതൾ കൊഴിഞ്ഞമുള്ളെന്നപോൽ
സൃഷ്ടിതൻ ചോദനയൊഴിഞ്ഞതാം
ചേതനകണക്കിതാ…
(വിഷ്ണുനാരായണൻ നമ്പൂതിരി — ഒരോർമ്മയ്ക്കു സ്നേഹപൂർവ്വം)
(കടമ്മനിട്ട — പുരുഷസൂക്തം)
നിറവേറ്റിയിട്ടന്യമാവുന്നു കൊഴിയുന്നു.
(ഒ. എൻ. വി. — അശാന്തിപർവ്വം)
യുള്ളം കയ്യിൽ പിടിച്ചുവെച്ചിരുന്നതാം
വെളിച്ചം മുഴുവനും.
അടർന്നു വീഴാനുന്നു-
മൊരു രക്തബിന്ദുവായ്
കറുക്കുന്നു കാലം.
(ആർ. രാമചന്ദ്രൻ — കാലം)
Cannot live together…
Youth is hot and bold
Age is weak and cold
Youth is wild and Age is tame:-
Age, I do abhor thee,
Youth I do adore thee…
(Shakespeare — A Madrigal)
പ്പൂക്കൾ നുള്ളുവാൻ പോയ ബാല്യകൗമാരങ്ങളിൽ…
(പുതുശ്ശേരി രാമചന്ദ്രൻ — നരയും ജരയും)
When youth and blood are warmer
But being spent, the Worse and Worst
Times will succeed the former.
(R. Herrick — Counsel to Girls)
താരുണ്യമായാൽ വിഷയേ സുഖിച്ചും
വാർദ്ധക്യകാലം മുനിയായ്ക്കഴിച്ചും
ദേഹത്തെ യോഗാലൊടുവിൽ ത്യജിച്ചും…
(കാളിദാസൻ — രഘുവംശം)
യാകെയാസ്വദിക്കുവാനുൾക്കാഴ്ചയേറും നാളിൽ.
(പുതുശ്ശേരി രാമചന്ദ്രൻ — നരയും ജരയും)
ഇല്ല യുവാവിന്റെ സാഹസത്തിൽ പ്രിയം
ഇല്ലമാധുര്യം ഹൃദയത്തിൽ-ആ മട്ടി-
ലല്ലി മനുഷ്യനിൽ മുറ്റുന്നു വാർദ്ധകം?
(എൻ. വി. കൃഷ്ണവാരിയർ — വാർദ്ധക്യം)
വെൺനിറം ചുരുൾ നീലമുടിയിൽ പരക്കുന്നു!
തേടിയും കുറച്ചൊക്കെ നേടിയും, ചുവടുറ-
ച്ചാടിയും കുഴഞ്ഞു മെയ്വാടിയും, സായാഹ്നത്തിൽ
ഓർത്തിരിക്കുമ്പോൾ നീറ്റം കൊള്ളുന്നു-ചേതംവന്ന
മാത്രകൾ, നുണയ്ക്കാത്ത മധുരങ്ങൾ, കൈപ്പെട്ടു
വഴുതിപ്പോകും രമ്യരാഗങ്ങൾ, കരുത്തെന്നു
കരുതിത്തരിശിട്ട കാമത്തിൻ കോൾപ്പാടങ്ങൾ…
(വിഷ്ണുനാരായണൻ നമ്പൂതിരി — മഞ്ഞിലെ രശ്മി)
തിടമ്പും പൂരവും പുരുഷാരത്തിന്റെ
കലമ്പലും കടും നിറങ്ങളൊച്ചയും…
(വിജയലക്ഷ്മി — അപരാഹ്നം)
സ്നേഹവ്യാഹതിതന്നെ മരണം.
(ആശാൻ — ചണ്ഡാലഭിക്ഷുകി)
That time will come and take my love away,
But weep to have that which it fears to lose.
(Shakespeare — Time and Love)
എന്നിലെ നരചൂഴുമന്തരാത്മാവും പൂർവ്വ
ദിങ്മുഖത്തൊരു ചോരപ്പുലരി ധ്യാനിക്കുന്നു.
(മേലത്ത് ചന്ദ്രശേഖരൻ — കടൽത്തീരം)
വേനലിലെ പച്ചിലയുടെ ഞരമ്പുകൾ
ഓർക്കുംപോലെ ഞാൻ നിന്റെ
വടിവുകൾ ഓർമ്മിക്കുന്നു.
(സച്ചിദാനന്ദൻ — അപൂർണ്ണം)