ദാമ്പത്യം കയ്ക്കുന്ന മാധുര്യമോ മധുരിക്കുന്ന കയ്പോ ആകാറുണ്ട്. പ്രേമബന്ധത്തിന്റെ വൈരുദ്ധ്യാത്മകമായ ഈ ദ്വന്ദ്വഭാവത്തിലേക്കു വാത്യൂറിന്റെ വരികൾ വിരൽചൂണ്ടുന്നു. ജീവിച്ചിരിക്കെ സ്വന്തം കവിതകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ കൂട്ടാക്കാത്ത കവിയാണ് ഫ്രഞ്ച് സാഹിത്യഅക്കാദമിയുടെ സ്ഥാപകമെമ്പറായിരുന്ന വാത്യൂർ.
പുലർത്തിടുന്നൊരി പ്രണയബന്ധത്തിൽ.
കരയേറ്റില്ല വേർപിരിയലോ കാല-
ഗതിയോയെന്നെ ദുസ്ഥിതിയിതിൽനിന്നും.
തുണയ്ക്കുവാനെന്നെ, നിരുദ്ധസ്വാതന്ത്ര്യം
എനിയ്ക്കു വീണ്ടെടുത്തരുളാ, നില്ലാരും.
അധിക കാലമായവൾതൻ പാരുഷ്യം
അനുഭവിപ്പു ഞാൻ തുടരെയെങ്കിലും
ശരിക്കുമെന്നെയീ വിനാശഗർത്തിൽ
അകപ്പെടുത്തിയോരവൾതൻ ലാവണ്യ-
പ്രകർഷമോർക്കെയെൻ പെരിയ യാതന
ഒരുവരമെന്നു കരുതിടുന്നു ഞാൻ.
മൃതിയടയുന്നീ നിലയിലെന്നാകിൽ
എനിക്കത്തിലില്ല പരിഭവം തെല്ലും.
മുറുമുറുപ്പൊന്നു മിയലുകില്ല ഞാൻ
തദീയ തേർവാഴ്ചക്കെതിരെയെന്നാളും.
ചില പൊഴുതെന്റെ വിവേകം തൻ സ്വന്ത-
സഹായ വാഗ്ദാനസമേതമെന്നോടു
പറയും പോരിനു പുറപ്പെടാൻ, പക്ഷെ
അതിന്റെ സാഹായമെനിക്കവശ്യമാം
അവസരങ്ങളാഗമിച്ചിടുന്നേരം
അതുമൊഴിഞ്ഞിടും വിഷണ്ണഭാവത്തിൽ:
‘ഉലകിൽ പ്രേമാർഹ യൂറാനി മാത്രമാം
ഉലകിൽ സുന്ദരിയവളൊരുവളാം!’
മദിന്ദ്രിയങ്ങൾക്കു കഴിവതേക്കാളും
അതേറ്റിടുന്നെനിയ്ക്കവളിലാസക്തി. [1]
Il Faut Finir Mes Jours En L’amour D’uranie
പുരുഷാ, നിൻ മുന്നിൽ നിന്നവൾ കുണുങ്ങി.
അവൾതൻ കടമിഴി നിന്മിഴി തഴുകി, നിന്നാത്മാവി-
ലായിരം മിന്നലുകളിളകിയാടി.
അവൾ തൻ ചെഞ്ചൊടി നിൻ ചൊടിയൊന്നമർത്തി, നിന്നി-
ലാടിയനുഭൂതികൾ പീലി നീർത്തി.
ഒരു കൈത്തളിർ വിരലാലവൾ നിൻ കവിളിൽത്തട്ടി നിന-
ക്കൊരു പുളക സൗഭാഗ്യം തീറുകിട്ടി.
കെട്ടിയവൾ നിന്നെപ്പുണർന്നു കുളിർമുലമൊട്ടുകൾ
മുട്ടി നിന്മാറിൽ-നീ ബോധം കെട്ടു!
(ചങ്ങമ്പുഴ — രാഗപരാഗം)
കൂടുന്ന കയ്പിലു മാഞ്ഞുകൊത്തി,
ഊറും മധു, നഞ്ഞു നീരുമുൾക്കൊ-
ണ്ടാകെ മടുപ്പും ചെടിപ്പുമായി.
ഇന്നു ഞാൻ, ഖിന്ന ഞാൻ നിന്നെനോക്കി
ഛിന്ന സന്ത്രാസം മടക്കമായി
എല്ലാം മറന്നു വഴിതടയും
ചെല്ലക്കനികൾ മറികടന്നു
വട്ടം പറന്നുമുയർന്നു മീ ഞാൻ
നെട്ടോട്ടമായി നിനക്കുനേരെ
(കെ. മാധവിയമ്മ — ഇണക്കിളി)
ഞാനിതാ പിരിയുന്നു നിനക്കു നമോവാകം…
എങ്കിലും പിരിയുവാനസമർത്ഥനായ് വീണ്ടും
ശങ്കിതപഥൻ ഞാനേ നിന്നു തെല്ലിടകൂടി…
അകലുംതോറും പ്രിയേ നിന്നെ വിട്ടു ഞാൻ ദൂരെ-
യലയുംതോറും ചാരെയെത്തി നീ ചിരിക്കുന്നു.
(പുതുശ്ശേരി രാമചന്ദ്രൻ — അകലുംതോറും)