പ്രേമാർത്ഥനയുമായി മുന്നോട്ടു വന്ന നവകാമുകിക്കു പ്രതീക്ഷിക്കാത്ത പ്രതികരണം. ആ അർത്ഥന കൈക്കൊള്ളാൻ അവളുടെ പ്രേമപാത്രം തയ്യാറില്ല. കാരണം: തന്റെ മനസ്സ് തളർന്നതാണ്, യൗവനംപോലും വാർന്നുപോയ നിലയിലാണ്. പ്രതിപ്രേമത്തിനു തനിക്കു കഴിവില്ല. മനസ്സ് മദഭരിതമായിരുന്നപ്പോഴാണ് അവൾ വന്നിരുന്നതെങ്കിൽ സ്ഥിതി വ്യത്യസ്തമായേനേ. അവളുടെ മായിക മന്ദഹാസം തനിക്കു ജീവനക്ഷമത നല്കിയേനേ.…
വിഫലമാക്കൊലാ നിൻ നവയൗവനം.
മധുരദർശനേ, താന്തമെൻ ഹൃത്തിതി-
ന്നുണർവിയറ്റുവാനാകാ നിനക്കിനി.
യുവതവാർന്നു വിളർത്തതാമെൻമുഖം
തനതു ദൈന്യത്തിൽ പുഞ്ചിരിക്കില്ലയി-
പ്പുതിയ ഭാഗ്യോദയത്തിനു നേർക്കെടോ;
പരിതപിപ്പു ഞാനീ വൈപരീത്യത്തിൽ,
തിരികെ ലഭ്യമോ ഹേമന്ത മർദ്ദിത-
മലരിനു തൻ സുഗന്ധവും കാന്തിയും [1]
മദഭരിതമായ്ത്തുള്ളിന നാളിലാ-
ണിതുവിധത്തിൽ നീയെൻ നേർക്കു സുസ്മിതം
ചൊരിഞ്ഞതെങ്കിലെന്നോർത്തുപോകുന്നു ഞാൻ.
വഴിയുമാനന്ദപൂർവ്വമതിന്നു ഞാ-
നരുളിയേനേ. മദീയമാം സ്വാഗതം,
അരുളിയേനേ യെനിക്കതു ജീവന-
ക്ഷമത സ്വീയമാം വശ്യതയൊന്നിനാൽ [2]
തരണി മുങ്ങവേ യുദ്വിഗ്ന നാവിക-
മിഴികൾ കാൺമൊരു പ്രോജ്ജ്വലതാരക-
മിവനു താവക ദീപ്രമാമീക്ഷണം. [3]
വെടിയുകെന്നെ നീ കേണപേക്ഷിപ്പു ഞാൻ,
വിഫലമാക്കൊലാ നിൻ നവയൗവനം.
തുടരൊലാ ശ്രമം വ്യർത്ഥമായ് മാമക-
മഥിത ഹൃത്തിനുജ്ജീവനമേകുവാൻ.
യുവതവാർന്നു വിളർത്തതാമെൻ മുഖം
പറവതില്ലയോ: ‘നല്ല നാളില്ലിനി’?
Laisse-Moi
കത്തിച്ചുവെച്ച നിലാത്തിരികൾ
ഒക്കെയും കെട്ടു കഴിഞ്ഞൊരീയല്ലിലോ
കഷ്ടമെൻചാരേ നീ വന്നുചേർന്നു!
മങ്ങിമറഞ്ഞ സുവർണ്ണ കാലത്തൊന്നും
മംഗളേ, നീയെന്തേ വന്നിടാഞ്ഞു?…
അല്ലലും കണ്ണീരുമല്ലാതെനിക്കിപ്പോ-
ളില്ലല്ലോ ദേവീ, നിനക്കു നല്കാൻ!
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
മന്ദസ്മിതത്തിൽ ഞാൻ മൂടിയേനേ,
ആമഗ്നയാക്കാൻ കഴിഞ്ഞേനേ നിന്നെയ-
ന്നോമൽപ്പുളകപ്പൂമ്പൊയ്കയൊന്നിൽ.
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)