SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Shore_landscape.jpg
Shore landscape, a painting by Churberg Fanny (1845–1892).
ഉ­പ­ഭോ­ക്തൃ കോ­ട­തി­യി­ലെ അ­ഭി­മാ­നി
ഇർഫാൻ കമാൽ

കൃ­ത്യം പ­റ­ഞ്ഞാൽ ക­ഴി­ഞ്ഞ മ­ക­ര­ത്തിൽ ലൂ­ക്കാ­ച്ച­നു് അ­റു­പ­ത്തി രണ്ടു വ­യ­സ്സു തി­ക­ഞ്ഞു. ലൂ­ക്ക് പൗ­ലോ­സ് എ­ന്നാ­ണു് ഔ­ദ്യോ­ഗി­ക നാ­മ­മെ­ങ്കി­ലും പ­യ്യ­നാ­യി­രു­ന്ന കാ­ല­ങ്ങ­ളിൽ ലൂ­ക്കാ­പ്പി എ­ന്നും മു­തിർ­ന്ന­പ്പോൾ ലൂ­ക്കാ­ച്ചൻ എ­ന്നു­മു­ള്ള വി­ളി­പ്പേ­രു­ക­ളിൽ ആ മ­നു­ഷ്യൻ ആ നാ­ട്ടിൽ അ­റി­യ­പ്പെ­ട്ടു­പോ­ന്നു. അ­റു­പ­ത്തി ര­ണ്ടാ­ണെ­ങ്കി­ലും കാ­ഴ്ച്ച­യിൽ ഒരു അ­മ്പ­ത്തി­ര­ണ്ടേ പറയൂ ലൂ­ക്കാ­ച്ച­നു്. ചി­ല­പ്പോൾ ആ മു­ഖ­ത്തു് ഇ­രു­പ­ത്തി­ര­ണ്ടി­ന്റെ ഒരു മി­ന്ന­ലൊ­ളി­യും കാണാൻ സാ­ധി­ക്കും. കി­ഴ­ക്കി­ന്റെ ഒരു മലയോര പ്ര­ദേ­ശ­മാ­യ ആ ഗ്രാ­മ­ത്തി­ലെ റബർ തോ­ട്ട­ങ്ങ­ളു­ടെ ന­ടു­വി­ലൂ­ടെ വളവും തി­രി­വു­മാ­യി നീ­ള­ത്തിൽ കി­ട­ക്കു­ന്ന വ­ഴി­യു­ടെ അ­ങ്ങേ­യ­റ്റ­ത്തു് തെ­ക്കേ­മ­ല­യിൽ നി­ല­കൊ­ള്ളു­ന്ന പഴയ ത­യ്യ­ക്കാ­രൻ റാ­ഹേ­ലാ­ശാ­ന്റെ പ­റ­മ്പി­ലോ­ട്ടു് എൺ­പ­ത്തി­ര­ണ്ടു മോഡൽ വെ­ളു­ത്ത അം­ബാ­സി­ഡർ കാർ അ­മ­റി­ക്ക­ര­ഞ്ഞു­കൊ­ണ്ടു് പു­ക­യും മൺ­വ­ഴി­യി­ലെ പൊ­ടി­യും പ­റ­ത്തി ഞ­ര­ങ്ങി വ­ലി­ഞ്ഞു കയറി പോ­കു­ന്ന ചില ദി­വ­സ­ങ്ങൾ ഓരോ വർ­ഷ­ങ്ങ­ളി­ലും മൂ­ന്നാ­ലു് തവണ ഉ­ണ്ടാ­കാ­റു­ണ്ടാ­യി­രു­ന്നു. ഓണം, ച­ങ്ക്രാ­ന്തി, പ­ള്ളി­പ്പെ­രു­ന്നാൾ മാ­താ­വി­ന്റെ തി­രു­ന്നാൾ തു­ട­ങ്ങി­യ­വ­യാ­യി­രു­ന്നു പൊ­തു­വേ ആ ദി­വ­സ­ങ്ങൾ. ആ ദി­ന­ങ്ങ­ളിൽ ആണു് അ­റു­പ­ത്തി ര­ണ്ടു­കാ­രൻ ലൂ­ക്കാ­ച്ച­ന്റെ ക­ണ്ണി­ലും ക­വി­ളി­ലും ഇ­രു­പ­ത്തി­ര­ണ്ടി­ന്റെ ചെ­റു­പ്പം മി­ന്നി തു­ടി­ച്ചി­രു­ന്ന­തു്. ത­യ്യ­ക്കാ­രൻ റാ­ഹേ­ലാ­ശാൻ പ­ത്തി­രു­പ­തു കൊ­ല്ലം മുൻ­പൊ­രു ദിവസം മാ­താ­വി­ന്റെ തി­രു­നാ­ളി­ന്റെ ത­ലേ­ന്നു് കർ­ത്താ­വി­ങ്കൽ നിദ്ര പ്രാ­പി­ച്ചു. പി­ന്നെ ആ വീ­ട്ടിൽ ക­ത്രീ­നാ­മ്മ മാ­ത്ര­മാ­യി. എൺ­പ­ത്തി­നാ­ലു വ­യ­സ്സാ­യ ക­ത്രീ­നാ­മ്മ­യെ കാണാൻ പ­ണ്ടു് കോ­ട്ട­യ­ത്തേ­യ്ക്കു് കെ­ട്ടി­ച്ച­യ­ച്ച മകൾ സുഷമ വ­രു­ന്ന ദി­വ­സ­ങ്ങ­ളി­ലാ­ണു് അം­ബാ­സി­ഡർ കാർ നാ­ട്ടു­വ­ഴി­യിൽ അ­ങ്ങ­നെ പൊ­ടി­യും പു­ക­യും പ­റ­ത്തി­യി­രു­ന്ന­തു്. ആ ദി­വ­സ­ങ്ങ­ളി­ലാ­ണു് ലൂ­ക്കാ­ച്ച­ന്റെ ചെ­റു­പ്പം അ­തി­ന്റെ പാ­ര­മ്യ­ത്തിൽ എ­ത്തു­ന്ന­തും. തന്റെ ചെ­റു­പ്പ­ത്തി­ന്റെ ര­ഹ­സ്യം ലൂ­ക്കാ­ച്ചൻ ഒ­രാ­ളോ­ടു് മാ­ത്ര­മേ പ­റ­ഞ്ഞി­രു­ന്നു­ള്ളൂ. അതു് കു­ര്യ­ച്ചൻ വ­ക്കീ­ലി­നോ­ടു് മാ­ത്ര­മാ­യി­രു­ന്നു. ലൂ­ക്കാ­ച്ച­നെ­ക്കാ­ളും ഇ­രു­പ­തു് വ­യ­സ്സു് ഇ­ള­പ്പ­മാ­ണു് കു­ര്യ­ച്ചൻ വ­ക്കീൽ. കു­ര്യ­ച്ചൻ വ­ക്കീ­ലി­ന്റെ അപ്പൻ അടമന ജോർജ് സാ­റാ­ണു് ആ­ദ്യ­മാ­യി ഒരു തോ­ട്ടം വെ­ട്ടാൻ പ­യ്യ­നാ­യി­രു­ന്ന ലൂ­ക്കാ­പ്പി­യെ ഏൽ­പ്പി­ക്കു­ന്ന­തു്. തോ­ട്ടം വെ­ട്ടി ലൂ­ക്കാ­പ്പി ന­ട­ക്കു­ന്ന കാ­ല­ത്തു് ലൂ­ക്കാ­പ്പി­യു­ടെ പി­ന്നാ­ലെ മൂ­ന്നാ­ലു വയസു മുതൽ പ­റ­മ്പും ചാടി ന­ട­ക്കാൻ തു­ട­ങ്ങി­യ­താ­ണു് കു­ര്യ­ച്ചൻ. അ­തൊ­ക്കെ വർ­ഷ­ങ്ങൾ­ക്കു് മുൻ­പാ­ണു്. അ­ന്നു് കു­ര്യ­ച്ചൻ കു­ട്ടി­യാ­ണു്. റാ­ഹേ­ലാ­ശാൻ ത­യ്ച്ച­പ്പോൾ അ­ര­വ­ണ്ണം കൂ­ടി­പ്പോ­യ­തു് കൊ­ണ്ടു് ഓ­ടി­ക­ളി­ക്കു­മ്പോൾ ഊ­രി­പ്പോ­കാ­തെ ഇ­രി­ക്കാൻ നി­ക്ക­റേൽ വി­ര­ലി­ട്ടു് ചു­രു­ട്ടി ഓടി നടന്ന ഒരു വി­കൃ­തി ചെ­ക്കൻ. കു­ര്യ­ച്ച­ന്റെ പ­റ­മ്പി­ന്റെ അതിരേ ഒ­ഴു­കു­ന്ന ചെറിയ തോ­ട്ടിൽ ചാടാൻ നേരം മാ­ത്രം അവനാ നി­ക്കർ ക­റ­ക്കി എ­റി­യു­മാ­യി­രു­ന്നു. തൊ­ട്ടി­ലോ­ട്ടു­ള്ള ചാ­ട്ട­ത്തിൽ കു­ര്യ­ച്ചൻ ക­റ­ക്കി എ­റി­യു­ന്ന നി­ക്കർ ഏ­തെ­ങ്കി­ലും പ­ള്ളേൽ പോയി വീ­ഴു­ക­യോ മ­ര­ക്കൊ­മ്പിൽ തൂ­ങ്ങി ആ­ടു­ക­യോ ചെ­യ്യു­മാ­യി­രു­ന്നു. മൂർഖൻ പാ­മ്പു് വി­ല­സു­ന്ന കാ­ട്ടു­പ­ള്ള ന­ട­ന്നു ക­യ­റി­യോ തോ­ട്ടി കൊ­ണ്ടു് തൂ­ക്കി­യോ എ­ങ്ങ­നെ എ­ങ്കി­ലും വെ­ട്ടു­ക്കാ­രൻ ലൂ­ക്കാ­ച്ചൻ കു­ര്യ­ച്ച­നു് അ­വ­ന്റെ നി­ക്കർ എ­ന്നും ഒരു പ­രാ­തി­യും കൂ­ടാ­തെ എ­ടു­ത്തു് കൊ­ടു­ക്കു­മാ­യി­രു­ന്നു. ഓർ­മ്മ­വ­ച്ച നാൾ മുതൽ താൻ പ­റ­ത്തി ആ­കാ­ശ­ത്തേ­ക്കെ­റി­യു­ന്ന നി­ക്കർ എ­ടു­ത്തു ത­ന്നി­രു­ന്ന ലൂ­ക്കാ­ച്ച­നെ തന്റെ ആ­ശാ­നാ­യി കു­ര്യ­ച്ചൻ മ­ന­സ്സാ ക­രു­തി­യി­രു­ന്നു.

അ­റു­പ­ത്തി രണ്ടു വ­യ­സ്സിൽ അൻ­പ­ത്തി ര­ണ്ടി­ന്റെ ലു­ക്കും മു­പ്പ­ത്തി ര­ണ്ടി­ന്റെ ചു­റു­ചു­റു­ക്കും ഇ­രു­പ­ത്തി ര­ണ്ടി­ന്റെ ആ­ഘോ­ഷ­വും. അ­താ­ണു് ലൂ­ക്കാ­ച്ച­ന്റെ മൊ­ത്ത­ത്തിൽ ഉള്ള ഒരു സെ­റ്റ­പ്പ്.

ലൂ­ക്കാ­ച്ച­നു് ഇ­പ്പോ­ഴും പണി റബ്ബർ വെ­ട്ടാ­ണു്. കൊ­ച്ചു വെ­ളു­പ്പി­നേ എ­ണീ­റ്റു് കു­ഞ്ഞു­വീ­ടി­ന്റെ ഉ­മ്മ­റ­വാ­തിൽ തു­റ­ന്നു് മു­റ്റ­ത്തു് കെ­ട്ടി­യി­രി­ക്കു­ന്ന ക­യ്യാ­ല­കെ­ട്ടി­ന്റെ ഓ­ര­ത്തു വന്നു നി­ന്നു് വലം കാ­ലെ­ടു­ത്തു് ഒരു കെ­ട്ടു­ക­ല്ലിൽ വ­ച്ചു് താ­ഴ­ത്തെ പ­റ­മ്പി­ലെ ക­ല്ലൻ­വാ­ഴ­യു­ടെ പരന്ന ഇ­ല­ക­ളി­ലേ­ക്കു് ശൂർർർർർ­ന്നു് ഒ­ന്നു് നീ­ട്ടി മു­ള്ളി ഇ­ലാ­സ്റ്റി­ക്കി­ന്റെ വ­ള്ളി­യു­ള്ള ടോർ­ച്ച്ലൈ­റ്റും തലയിൽ ചു­റ്റി ടാ­പ്പിം­ഗ് ക­ത്തി­യും ഒ­ട്ടു­പാ­ലു് പ­റി­ച്ചി­ടാ­നു­ള്ള ഈ­റ്റ­ക്കൂ­ട­യും എ­ടു­ത്തു് ഒ­റ്റ­പ്പോ­ക്കാ­ണു് ലൂ­ക്കാ­ച്ചൻ. തെ­ക്കേ­മ­ല­യി­ലെ തോ­ട്ട­ത്തിൽ വെ­ട്ടു­മ്പോൾ, വെ­ട്ടു പ­ട്ട­യിൽ നി­ന്നും ത­ലേ­ന്നു് ഒ­ഴു­കി­യി­റ­ങ്ങി നീ­ള­ത്തിൽ പ­റ്റി­പ്പി­ടി­ച്ചി­രി­ക്കു­ന്ന റ­ബ­റി­ന്റെ വള്ളി പ­റി­ക്കു­മ്പോ­ളും ചി­ര­ട്ട­യിൽ ഒ­ട്ടി­പ്പി­ടി­ച്ചി­രി­ക്കു­ന്ന നല്ല മി­നു­സ­വും ടെ­മ്പ­റു­മു­ള്ള ചണ്ടി പ­റി­ച്ചെ­ടു­ക്കു­മ്പോ­ളും ആ­രു­മ­റി­യാ­തെ ഒരു നെ­ടു­നി­ശ്വാ­സം ഇ­പ്പോ­ളും ലൂ­ക്കാ­ച്ച­ന്റെ മൂ­ക്കി­ലൂ­ടെ പു­റ­പ്പെ­ടും. ആ നി­ശ്വാ­സം മെ­ല്ലെ പ­റ­ന്നു് റബ്ബർ തോ­ട്ട­ത്തി­ന്റെ അങ്ങേ അ­റ്റ­ത്തെ റാ­ഹേ­ലാ­ശാ­ന്റെ പെ­ര­യു­ടെ അ­തി­രേ­ലെ മൺ­മ­തി­ലിൽ­ചെ­ന്നി­ടി­ച്ചു് വാ­യു­വിൽ ല­യി­ച്ചു മാ­ഞ്ഞു പോകും.

ഇ­പ്പോ­ഴും പണി റബ്ബർ വെ­ട്ടാ­ണെ­ങ്കി­ലും അതിനു മുൻ­പു് കു­റ­ച്ചു­കാ­ലം സ്വ­ന്ത­മാ­യി ഒരു ടാ­ക്സി കാർ വാ­ങ്ങി ഓ­ടി­ച്ചി­രു­ന്നു അയാൾ. ടാ­ക്സി വാ­ങ്ങു­ന്ന­തി­നും മുൻ­പു് കു­റേ­ക്കാ­ലം കാ­റ്റ­റി­ങ് ആ­യി­രു­ന്നു പണി. കാ­റ്റ­റി­ങ്ങി­നും മുൻ­പു് ഇപ്പൊ ചെ­യ്യു­ന്ന റബ്ബർ വെ­ട്ടു് എന്ന തൊഴിൽ തന്നേ ആ­യി­രു­ന്നു ആ മ­നു­ഷ്യ­ന്റെ ഉ­പ­ജീ­വ­നം.

ലഹരി മൂ­ക്കു­ന്ന ചില സ­മ­യ­ങ്ങ­ളിൽ കു­ര്യ­ച്ച­നോ­ടു് ചി­ല­പ്പോ ഒരു ഫി­ലോ­സ­ഫി പോലെ ലൂ­ക്കാ­ച്ചൻ പറയും

“ലൂ­ക്കാ­പ്പീ­ടെ ജീ­വി­തം എ­ന്നു് പ­റ­ഞ്ഞാ ഒരു ചക്രം പോലാ മാ­ന്നെ… റബ്ര് വെ­ട്ടിൽ തു­ട­ങ്ങി റബ്രു വെ­ട്ടിൽ തന്നേ എത്തി”

‘മോനേ’ എ­ന്ന­തി­നു് പകരം സ്നേ­ഹം കൂ­ടു­മ്പോൾ ലൂ­ക്കാ­ച്ചൻ ‘മാ­ന്നെ’ എ­ന്നാ­ണു് പൊ­തു­വേ എ­ല്ലാ­രേം വി­ളി­ക്കാ­റ്.

കാലം ക­ട­ന്നു പോയി. ലൂ­ക്കാ­ച്ച­നു് അ­റു­പ­തു ക­ഴി­ഞ്ഞു. കു­ര്യ­ച്ചൻ പ­ഠി­ച്ചു വ­ക്കീ­ലാ­യി. ലൂ­ക്കാ­ച്ചൻ ടാ­ക്സി ഓ­ടി­ക്കു­ന്ന കാ­ല­ത്തു­ണ്ടാ­യ ഒരു ഉ­പ­ഭോ­ക്ത കോടതി കേ­സു­മാ­യി ബ­ന്ധ­പ്പെ­ട്ട ഒരു ചെറിയ സംഗതി ആണു് പ­റ­ഞ്ഞു വ­രു­ന്ന­തു്. അതു പ­റ­യു­ന്ന­തി­നു് മുൻ­പു് പ­ത്താം ക്ലാ­സിൽ തോ­റ്റു് റബ്ബർ വെ­ട്ടു കാ­ല­ത്തെ പ­യ്യ­നാ­യി­രു­ന്ന ലൂ­ക്കാ­പ്പി­യു­ടെ പ്രേ­മ­ക­ഥ കൂടെ പറയണം.

ലൂ­ക്കാ­പ്പി­ക്കൊ­രു പ്രേ­മം. 1978–79 കാ­ല­ഘ­ട്ടം. കൊ­ച്ചു വെ­ളു­പ്പി­നേ വീ­ട്ടിൽ നി­ന്നും ഇ­റ­ങ്ങി ചൂ­ട്ടും ക­ത്തി­ച്ചു് വെ­ട്ടാ­നു­ള്ള തോ­ട്ട­ങ്ങ­ളിൽ ചെ­ന്നു ചുറു ചു­റു­ക്കോ­ടെ പ­ത്തും നാ­ന്നൂ­റും മ­ര­ങ്ങൾ ഒ­റ്റ­യ്ക്കു് വെ­ട്ടു­ന്ന തി­ള­യ്ക്കു­ന്ന പ്രാ­യം. അ­വ­സാ­നം വെ­ട്ടു­ന്ന തെ­ക്കേ­മ­ല­യി­ലെ പ­റ­മ്പി­ന്റെ അ­തി­രേൽ ഓ­ടി­ട്ട ഒരു കു­ഞ്ഞു­വീ­ടു­ണ്ടു്. അ­താ­ണു് ന­മ്മു­ടെ ത­യ്യ­ക്കാ­രൻ റാ­ഹേ­ലാ­ശാ­ന്റെ വീടു്. ആ­ശാ­നും കെ­ട്ടി­യ­വൾ ക­ത്രീ­ന­ക്കും കൂടെ ആകെ അ­രു­മ­പ്പി­റ­വി ഒ­രെ­ണ്ണം. ‘സുഷമ’ എന്ന സുഷമ റാഹേൽ. അവൾ അ­ടു­ത്തു­ള്ള ചെറിയ പ­ട്ട­ണ­ത്തി­ലെ ഏ­റ്റ­വും പ്ര­ശ­സ്ത­മാ­യി­രു­ന്ന അ­ഞ്ജ­ലി കോ­ളേ­ജ് എന്ന പാരലൽ കോ­ളേ­ജി­ലെ രോ­മാ­ഞ്ചം ആയി വി­ല­സു­ന്നു. വെ­ട്ടു ക­ഴി­ഞ്ഞു തി­രി­കെ പോകാൻ ലൂ­ക്കാ ത­യ്യാ­റെ­ടു­ക്കു­ന്ന നേ­ര­മാ­വും എ­ന്നും അവൾ പ­റ­മ്പി­ന്റെ വ­ര­മ്പേ കൂടെ കോ­ളേ­ജിൽ പോ­കു­ന്ന­തു്. പ­ത്താം ക്ലാ­സ്സിൽ ഒ­രു­മി­ച്ചാ­യി­രു­ന്നു അവർ. ഒരു ക്ലാ­സ്സിൽ ഒ­രു­മി­ച്ചു പ­ഠി­ക്കു­ന്ന­വർ ആ­ണെ­ങ്കി­ലും ആണും പെ­ണ്ണും പ­ര­സ്പ­രം മി­ണ്ടു­ന്ന കാ­ല­മ­ല്ല അതു്. ഇ­ഷ്ട­മു­ള്ള പെ­ണ്ണി­ന്റെ ക­ണ്ണിൽ ഒ­ന്നു് ക­ണ്ണു­ട­ക്കി­യാൽ സ്വർ­ഗം കീ­ഴ­ട­ക്കി­യ സൗ­ഭാ­ഗ്യം അ­നു­ഭ­വ­പ്പെ­ടു­മാ­യി­രു­ന്നു അ­ന്നൊ­ക്കെ എ­ന്നു് പ­റ­മ്പി­ന്റെ ഇരട്ട ക­യ്യാ­ല­യു­ടെ മറവിൽ ഇ­രു­ന്നു് ബ്രാ­ണ്ടി വെ­ട്ടു­ഗ്ലാ­സി­ലേ­ക്കു് ഒ­ഴി­ക്കു­മ്പോൾ ലൂ­ക്കാ­ച്ചൻ കു­ര്യ­ച്ച­നോ­ടു് പ­റ­യു­മാ­യി­രു­ന്നു.

പ­ഠി­ച്ച പണി പ­തി­നെ­ട്ടും പ­യ­റ്റി­യി­ട്ടും പത്തു തോറ്റ ലൂ­ക്കാ­പ്പി­യെ പാരലൽ കോ­ളേ­ജിൽ പ്രീ­ഡി­ഗ്രി­ക്കു് പ­ഠി­ക്കു­ന്ന സുഷമ കു­ണ്ടി കൊ­ണ്ടു പോലും തി­രി­ഞ്ഞു നോ­ക്കി­യി­ല്ല. കാ­ഴ്ച്ച­യിൽ ലൂ­ക്കാ­പ്പി­യോ­ളം സു­ന്ദ­രൻ അന്നാ നാ­ട്ടിൽ ഇ­ല്ലാ­തി­രു­ന്നി­ട്ടും ഒരു റബ്ബർ വെ­ട്ടു­കാ­ര­നെ പ്ര­ണ­യി­ക്കു­വാ­നോ ക­ല്യാ­ണം ക­ഴി­ക്കു­വാ­നോ അവൾ അ­ക്ക­ര­യു­ള്ള പ­ള്ളി­യി­ലെ പെ­രു­ന്നാ­ളി­ന്റെ അന്നു രാ­ത്രി രാ­ജാ­പ്പാ­ട്ടു് വേ­ഷ­മി­ട്ടു് ലൂ­ക്ക് പൗ­ലോ­സ് നാടകം ക­ളി­ക്കു­ന്ന­തു് വരെ ത­യ്യാ­റും അ­ല്ലാ­യി­രു­ന്നു. പക്ഷേ, പ­ള്ളി­യി­ലെ പെ­രു­നാ­ളി­ന്റ­ന്നു നാ­ട­ക­ത്തി­നു ത­ട്ടേ­ക്കേ­റി­യ ലൂ­ക്കാ­യു­ടെ ഒരു പെർ­ഫോ­മൻ­സ് ഉ­ണ്ടാ­യി­രു­ന്നു. ഇ­രു­ട്ടു നി­റ­ഞ്ഞ മൈ­താ­നി­യിൽ പല പല വർണ്ണ വെ­ളി­ച്ച­ങ്ങൾ മി­ന്നി തെ­ളി­ഞ്ഞു മ­ങ്ങി­തെ­ളി­ഞ്ഞു വ­രു­ന്ന സ്റ്റേ­ജി­ലേ­ക്കു് നാ­ട്ടു­കാർ ക­ണ്ണും കാതും കൂർ­പ്പി­ച്ചി­രു­ന്ന രാ­ത്രി. കാ­ണി­ക­ളു­ടെ മുൻ നി­ര­യിൽ തന്നേ ഉ­ണ്ടാ­യി­രു­ന്നു സുഷമ. അ­ന്നു് കു­ര്യ­ച്ചൻ ജ­നി­ച്ചി­ട്ടി­ല്ല.

ആ കഥ ഇ­ട­യ്ക്കൊ­ക്കെ ലൂ­ക്കാ­ച്ചൻ പ­റ­ഞ്ഞ­വ­സാ­നി­പ്പി­ക്കു­ന്ന­തു് ഇ­പ്ര­കാ­ര­മാ­ണു്.

“അ­ന്നു് മോൻ ജ­നി­ച്ചി­ട്ടി­ല്ല… മോ­ന­ന്നു് ആ­ന്ധ്രാ­യേൽ അ­രി­ക്ക­ക­ത്തി­രി­ക്കു­വാ”

അരയിൽ തൂ­ക്കി­യ വാ­ളു­റ­യു­ടെ മേലേ നിന്ന വാൾ­പ്പി­ടി­യിൽ വലം കൈ ചു­റ്റി, ഇടം കൈ ആ­കാ­ശ­ത്തേ­ക്കു­യർ­ത്തി ലൂ­ക്കാ എന്ന റോമാ രാ­ജ­കു­മാ­രൻ ക­ട­ന്നു വന്നു. തന്റെ മു­ന്നിൽ സ്റ്റേ­ജിൽ സ്ത്രീ വേഷം കെ­ട്ടി നിൽ­ക്കു­ന്ന പു­രു­ഷ­നാ­യ അ­വ­റാ­ച്ച­ന്റെ മു­ഖ­ത്തു ത­റ­ച്ചു നോ­ക്കി പ­റ­യേ­ണ്ട ഡ­യ­ലോ­ഗ് പക്ഷേ, ലൂ­ക്കാ പ­റ­ഞ്ഞ­തു് സു­ഷ­മ­യു­ടെ നീ­ലി­മ­യാർ­ന്ന തി­ള­ങ്ങു­ന്ന ക­ണ്ണു­ക­ളിൽ നോ­ക്കി­യാ­യി­രു­ന്നു. പ്രൗഡ ഗം­ഭീ­ര­മാ­യ ശ­ബ്ദ­ത്തിൽ ലൂ­ക്കാ­ച്ച­ന്റെ റോമാ രാ­ജ­കു­മാ­രൻ നല്ല വ­ടി­വോ­ടെ­യും സ്ഫു­ട­മോ­ടെ­യും മൈ­ക്കി­ന്റെ മു­ന്നിൽ നി­ന്നും അലറി.

“ലൂ­സി­യാ, ന­മു­ക്കു് സ­ഹി­ക്കാൻ ആ­വു­ന്നി­ല്ല, പാ­ഞ്ഞു വ­രു­ന്ന ശത്രു സൈ­ന്യ­ത്തി­ന്റെ മർ­മ്മ­ര­മാ­ണു് നാം കേൾ­ക്കു­ന്ന­തു്… അതാ ആ അത്തി മ­ര­ത്ത­ണ­ലി­ലേ­ക്കു് നോ­ക്കൂ, മ­നു­ഷ്യ­മാം­സം കൊ­ത്തി വ­ലി­ക്കാൻ പാ­ഞ്ഞ­ടു­ക്കു­ന്ന ക­ഴു­ക­ന്മാർ…, അവൻ ര­ക്ത­ദാ­ഹി­യാ­ണു്. ലൂ­സി­യാ, ഒരു നി­മി­ഷ­മെ­ങ്കിൽ ഒരു നി­മി­ഷം നി­ന്റെ പ്ര­ണ­യം നീ­യെ­നി­ക്കു നൽകൂ… നാ­ള­ത്തെ യു­ദ്ധ­ത്തിൽ മ­ര­ണ­ത്തി­ന്റെ കൂ­ര­മ്പു­കൾ ഏറ്റു വാ­ങ്ങേ­ണ്ട എന്റെ നെ­ഞ്ചം ഇന്നു നി­ന്റെ പ്രേ­മ­ത്താൽ പ്ര­ശോ­ഭി­ത­മാ­വ­ട്ടെ… പറയൂ ലൂ­സി­യാ പറയൂ…”

സു­ഷ­മ­യു­ടെ ക­ണ്ണു­ക­ളി­ലെ ആ­ഴ­ങ്ങ­ളു­ടെ ആ­ഴ­ങ്ങ­ളി­ലേ­ക്കു നോ­ട്ട­മി­റ­ക്കി ലൂ­ക്കാ ഡ­യ­ലോ­ഗ് തു­ടർ­ന്നു: “എന്നെ നീ പ്ര­ണ­യി­ക്കു­ന്നു­വെ­ന്നു് പറയൂ ലൂ­ഷി­മാ”

ലൂ­ഷി­മാ!!! ലൂ­സി­യ­യും സു­ഷ­മ­യും കൂടെ ചേർ­ത്ത­ര­ച്ചു് ലൂ­ക്കാ­പ്പി സ്പോ­ട്ടിൽ ഉ­ണ്ടാ­ക്കി­യ ഒരു പുതിയ പേ­രാ­യി­രു­ന്നു അതു്… പെ­ട്ടെ­ന്നു് കേ­ട്ടാൽ സുഷമ എ­ന്നു് തോ­ന്ന­ണം… എ­ന്നാൽ നാളെ ഒരു തർ­ക്കം വ­ന്നാൽ ലൂസിയ എ­ന്നു് വാ­ദി­ക്കു­ക­യും വേണം.

വെ­ളു­ത്തു തു­ടു­ത്ത ലൂ­ക്കാ­യു­ടെ മു­ഖ­ത്തേ­യ്ക്ക­ടി­ച്ച ചു­മ­ന്ന വെ­ട്ട­ത്തി­ന്റെ ഒ­ളി­യിൽ സു­ഷ­മ­യു­ടെ മ­ന­സ്സിൽ അ­ങ്ങ­നെ ആ റോമാ രാ­ജ­കു­മാ­രൻ ക­യ­റി­പ്പ­റ്റി. പക്ഷേ, നാടകം എഴുതി സം­വി­ധാ­നം ചെയ്ത കു­ട്ടൻ സാർ രണ്ടു കാ­ര്യം നോ­ട്ട് ചെ­യ്തു. ഒ­ന്നു് ത­ട്ടിൽ നിൽ­ക്കു­ന്ന ക­ഥാ­പാ­ത്ര­ത്തി­ന്റെ മു­ഖ­ത്തു നോ­ക്കി പ­റ­യേ­ണ്ട ഡ­യ­ലോ­ഗ് സ­ദ­സ്സിൽ നോ­ക്കി­യാ­ണു് ലൂ­ക്കാ പ­റ­യു­ന്ന­തു്. ര­ണ്ടു്, അവസാന രണ്ടു ഡ­യ­ലോ­ഗു­കൾ നാ­ട­ക­ത്തിൽ ഉ­ള്ള­ത­ല്ല. അതു് ലൂ­ക്കാ സു­ഷ­മ­യ്ക്കു് വേ­ണ്ടി ക­യ്യിൽ നി­ന്നി­ട്ട­താ­യി­രു­ന്നു. അ­ടു­ത്ത വർ­ഷ­ത്തെ നാ­ട­ക­ത്തിൽ നി­ന്നും ലൂ­ക്കാ­പ്പി ഔട്ട്.

പെ­രു­ന്നാൾ ക­ഴി­ഞ്ഞ നാ­ളു­ക­ളിൽ പ­റ­മ്പി­ന്റെ വ­ര­മ്പിൽ വ­ച്ചും മറ്റു പാ­ത­യോ­ര­ങ്ങ­ളിൽ വ­ച്ചും ലൂ­ക്കാ­പ്പി­യ്ക്കു് സു­ഷ­മ­യു­ടെ ക­ണ­ക്കി­ല്ലാ­ത്ത കാ­ടാ­ക്ഷ­ങ്ങൾ കി­ട്ടി. പെ­രു­ന്നാ­ളി­നും നാ­ട­ക­ത്തി­നും ശേഷം സു­ഷ­മ­യു­ടെ മാ­ത്ര­മ­ല്ല നാ­ട്ടി­ലെ ഒരു മാ­തി­രി­പ്പെ­ട്ട എല്ലാ പെൺ­കു­ട്ടി­ക­ളും ആ റോമാ രാ­ജ­കു­മാ­ര­ന്റെ ഒരു നോ­ട്ടം ത­ങ്ങ­ളിൽ പ­തി­ഞ്ഞി­രു­ന്നു­വെ­ങ്കിൽ എ­ന്നാ­ശി­ച്ചു നെ­ടു­വീർ­പ്പു­കൾ വി­ട്ടു പോ­ന്നു. ലൂ­ക്കാ­യു­ടെ മനം നിറയേ പക്ഷേ, സുഷമ മാ­ത്രം ആ­യി­രു­ന്ന­ല്ലോ. പ്ര­ണ­യ­ത്തീ കത്തി പ­ടർ­ന്ന നാ­ളു­ക­ളിൽ അവരെ രണ്ടു പേ­രെ­യും ചേർ­ത്തു നാ­ട്ടിൽ “ലൂ സൂ” എ­ന്നൊ­രു പ്ര­യോ­ഗം തന്നേ ഉ­ണ്ടാ­യി വന്നു.

കാലം ക­ട­ന്നു പോയി. സുഷമ പ്രീ ഡി­ഗ്രി­യും ഡി­ഗ്രി­യും പാ­സാ­യി. വെ­ട്ടു പ­ട്ട­യിൽ ഒ­ട്ടി­പ്പി­ടി­ച്ച ഒ­ട്ടു­പാ­ലു പോലെ ലൂ­ക്കാ­ച്ച­നു­മാ­യു­ള്ള സു­ഷ­മ­യു­ടെ പ്ര­ണ­യം ഒ­ട്ടി­പ്പി­ടി­ച്ചു തന്നേ നി­ന്നു. സു­ഷ­മ­യു­മാ­യു­ള്ള ക­ല്യാ­ണ­ത്തി­ന്റെ മു­ന്നൊ­രു­ക്ക­ങ്ങൾ എന്ന നി­ല­യിൽ ലൂ­ക്കാ തന്റെ കു­ഞ്ഞു വീ­ടി­നു ത­ന്നാ­ലാ­വു­ന്ന ചില മ­രാ­മ­ത്തു് പണികൾ ഒക്കെ കടം വാ­ങ്ങി­യും മ­റ്റും തു­ട­ങ്ങി വ­ച്ച­തു തീർ­ക്കാൻ പാ­ടു­പെ­ടു­ന്ന സ­മ­യ­ത്താ­ണു് കോ­ട്ട­യം പ­ട്ട­ണ­ത്തി­ന­ടു­ത്തു­ള്ള ദേ­വ­ലോ­ക­ത്തു നി­ന്നും കൊ­ള്ളാ­വു­ന്ന ഒരു ക­ല്യാ­ണ­ലോ­ച­ന സു­ഷ­മ­യ്ക്കു് വ­ന്ന­തു്. ചെ­റു­ക്ക­നു് കാ­റ്റ­റിം­ങ് ബി­സി­ന­സ് ആണു് പ­ണി­യ­ത്രേ. കാറും കോളും ഒ­ക്കെ­യു­ള്ള ‘ബല്യ കു­ടും­ബ­ക്കാർ’. രണ്ടു നി­ല­യു­ള്ള ബം­ഗ്ലാ­വ് വീടു്. വീ­ട്ടിൽ അനേകം പ­ണി­ക്കാർ. കി­ഴ­ക്കു് തോ­ട്ട­ങ്ങൾ. കോ­ട്ട­യ­ത്തു നി­ന്നും കാ­ഞ്ഞി­ര­പ്പ­ള്ളി വഴി പി­ണ്ണാ­ക്ക­നാ­ടു­ള്ള ജാ­തി­മ­ര തോ­ട്ട­ത്തി­ലേ­ക്കു പോയ ഒരു ദിവസം അ­ഞ്ജ­ലി കോ­ളേ­ജി­ന്റെ വാ­തിൽ­ക്കൽ വ­ച്ചു് പു­ത്തൻ അം­ബാ­സ­ഡർ കാ­റി­ന്റെ ടയർ പഞ്ചർ ആയി നിൽ­ക്കു­മ്പോ­ളാ­ണ­ത്രേ കോ­ട്ട­യം­കാ­രൻ വർ­ക്കി­ച്ചൻ ആ­ദ്യ­മാ­യി സു­ഷ­മ­യെ ക­ണ്ട­തു്. അ­ഞ്ജ­ലി കോ­ളേ­ജി­ന്റെ വാ­തിൽ­ക്കൽ മുതൽ പേ­ട്ട­ക്ക­വ­ല­യി­ലെ ബസ് സ്റ്റോ­പ്പിൽ അവൾ എ­ത്തു­ന്ന­തു് വരെ വർ­ക്കി­ച്ചൻ അവൾ കു­ണു­ങ്ങി കു­ണു­ങ്ങി പോ­കു­ന്ന­തു് നോ­ക്കി നോ­ക്കി നി­ന്നു. അ­ങ്ങ­നെ പെ­ണ്ണി­നെ ക­ണ്ടി­ഷ്ട­മാ­യി ഇ­ങ്ങോ­ട്ടു് വന്ന ആ­ലോ­ച­ന­യാ­ണു്.

ചെ­റു­ക്ക­നും കൂ­ട്ട­രും കല്യണ ആ­ലോ­ച­ന­യും വേ­ണ്ടി വ­ന്നാൽ ക­ല്യാ­ണ ഉ­റ­പ്പീ­രും പ­ദ്ധ­തി­യി­ട്ടു് റാ­ഹേ­ലാ­ശാ­ന്റെ വീ­ടി­ന്റെ കരി പി­ടി­ച്ച കു­ഞ്ഞു വ­രാ­ന്ത­യി­ലെ പ്ലാ­സ്റ്റി­ക് നെയ്ത വ­ട്ട­ക്ക­സേ­ര­യിൽ അ­മർ­ന്നി­രു­ന്നു.

ചെ­റു­ക്ക­നെ കാണാൻ സിൽമാ നടൻ ജയനെ പോലെ ഇ­രി­ക്കു­ന്നു എ­ന്നു് അ­ന്നു് ആ­രൊ­ക്കെ­യോ അ­യൽ­വ­ക്ക­ക്കാർ പ­റ­ഞ്ഞു. കു­റ്റം പ­റ­യ­രു­ത­ല്ലോ… അ­വൾ­ക്കും തോ­ന്നി അ­ങ്ങ­നെ തന്നെ. ഒരു തരി പൊ­ന്നോ പ­ത്തു­ന­യാ പൈസയോ സ്ത്രീ­ധ­ന­മാ­യി വേ­ണ്ട­ത്രേ. മാ­ത്ര­മ­ല്ല പത്തു പവൻ ഇ­ങ്ങോ­ട്ടു് ഇ­ട്ടും തരും. ക­ല്യാ­ണ ചി­ല­വി­നു­ള്ള­തു് വേ­റെ­യും. റാ­ഹേ­ലാ­ശാ­നെ പോ­ലെ­യു­ള്ള ഒരു സാധു ദ­രി­ദ്ര­നു് എ­ളു­പ്പ­ത്തിൽ നി­ര­സി­ക്കാൻ സാ­ധി­ക്കു­ന്ന ഒരു ‘ഓഫർ’ ആ­യി­രു­ന്നി­ല്ല അതു്. എ­ങ്കി­ലും ലൂ­ക്കാ­ച്ച­നു­മാ­യി­ട്ടു­ള്ള മ­ക­ളു­ടെ അ­ടു­പ്പം അ­റി­യാ­മാ­യി­രു­ന്ന റാ­ഹേ­ലാ­ശാൻ മകളെ അ­ടു­ക്ക­ള മൂ­ല­യിൽ മാ­റ്റി നിർ­ത്തി ചോ­ദി­ച്ചു.

“മോളേ, ഒറ്റ ജീ­വി­ത­മേ ന­മു­ക്കു­ള്ളൂ… അതു നമ്മൾ ഇ­ഷ്ട­പ്പെ­ടു­ന്ന­വ­രു­ടെ കൂടെ ജീ­വി­ക്ക­ണം, സ്വ­ത്തും പണവും പ്ര­മാ­ണ­വും ഒക്കെ വി­ധി­യു­ണ്ടേൽ കർ­ത്താ­വു് ത­ന്നോ­ളും. ഞാൻ നീ പ­റ­യു­ന്ന പോലെ ചെ­യ്യാം. ഈ വ­ന്നി­രി­ക്കു­ന്ന­വ­രെ വേണേ ഇപ്പൊ തന്നേ പ­റ­ഞ്ഞു വിടാം, അ­ല്ലേൽ ഇതു് ഒ­റ­പ്പി­ക്കാം… എ­ന്താ­യാ­ലും നി­ന്റെ ഇഷ്ടം”

അ­തി­നു് മ­റു­പ­ടി പ­റ­യാ­തെ അ­ടു­പ്പി­ലെ തീയിൽ തി­ള­യ്ക്കു­ന്ന ക­ട്ടൻ­കാ­പ്പി­യു­ടെ ചെറിയ ച­രു­വ­ത്തി­ലേ­ക്കു നോ­ക്കി നിൽ­ക്കു­ന്ന മ­ക­ളോ­ടു് അയാൾ തു­ടർ­ന്നു.

“നി­ന്നെ വെ­ഷ­മി­പ്പി­ച്ചി­ട്ടു് അ­പ്പ­നൊ­രു സ­ന്തോ­ഷോം ഇല്ല കൊ­ച്ചേ, എന്നാ വേണം… നീ പറ… ലൂ­ക്കാ­പ്പി ന­ല്ല­വ­നാ”

പ­റ­മ്പി­ന്റെ മൂലേൽ ഒരു പാ­റ­ക്ക­ല്ലിൽ സുഷമ വ­രു­ന്ന­തും നോ­ക്കി ഒ­ട്ടു­പാ­ലി­ന്റെ ഒരു നീളൻ വള്ളി വ­ലി­ച്ചു­നീ­ട്ടി­യും പി­ന്നെ ചു­രു­ക്കി പൂർ­വ­സ്ഥി­തിൽ ആ­ക്കി­യും നേരം പോ­ക്കി ഇ­രി­ക്കു­ക­യാ­യി­രു­ന്നു ലൂ­ക്കാ­ച്ചൻ. വാ­ട്ടി­യ വാ­ഴ­യി­ല­യിൽ പൊ­തി­ഞ്ഞു് ലൂ­ക്കാ­ച്ച­നു­ള്ള ക­പ്പ­യും കാ­ന്താ­രി­യും ഉ­ണ­ക്ക­മീൻ ചതച്ച ച­മ്മ­ന്തി­യും കൊ­ണ്ടു് നാ­ലു­മ­ണി­ക്കു് എ­ത്താം എ­ന്നു് അവൾ അ­വ­നോ­ടു് വാ­ക്കു് പ­റ­ഞ്ഞി­രു­ന്നു. അ­വൾ­ക്കു­ള്ള ചു­മ­ന്ന പ­ഞ്ചാ­ര­മു­ട്ടാ­യി പ­ത്തെ­ണ്ണം ഒരു പേ­പ്പ­റിൽ പൊ­തി­ഞ്ഞു മു­ണ്ടി­ന്റെ എ­ളി­യിൽ അവനും തി­രു­കി­യി­രു­ന്നു. സമയം നാലര ആ­യി­ട്ടും അവളെ കാ­ണാ­ഞ്ഞ­തി­നാൽ അ­വ­ളു­ടെ വീ­ടി­ന്റെ മ­തി­ല­രു­കിൽ ഒ­ന്നു് പോയി ഒ­ളി­ഞ്ഞു നോ­ക്ക­ണോ എ­ന്നൊ­ക്കെ ആ­ലോ­ചി­ച്ചു് ലൂ­ക്കാ ഇ­രി­ക്കു­ന്ന സ­മ­യ­ത്താ­ണു് റാ­ഹേ­ലാ­ശാൻ ഈ ചോ­ദ്യം മ­ക­ളോ­ടു് ചോ­ദി­ച്ച­തു്. ലൂ­ക്കാ­ച്ച­ന്റെ ക­യ്യിൽ ഇ­രി­ക്കു­ന്ന­തു് ഉ­രു­ക്കിൽ തീർ­ത്ത റോമാ സാ­മ്രാ­ജ്യ­ത്തി­ന്റെ അ­ധി­കാ­ര ചി­ഹ്ന­മാ­യ ഉടവാൾ അ­ല്ലെ­ന്നും റബ്ബർ വെ­ട്ടു­ന്ന തു­രു­മ്പു പി­ടി­ച്ചു തു­ട­ങ്ങി­യ ഇ­രു­മ്പി­ന്റെ ടാ­പ്പി­ങ് ക­ത്തി­യാ­ണെ­ന്നും മ­ന­സ്സി­ലാ­ക്കാ­നു­ഉ­ള്ള സാ­മാ­ന്യ ബോ­ധ­വും അ­തി­ന­നു­സ­രി­ച്ചു ചി­ന്തി­ക്കു­വാ­നും തീ­രു­മാ­നം എ­ടു­ക്കു­വാ­നും ഉള്ള പ്രാ­യോ­ഗി­ക ജ്ഞാ­ന­വും അ­വൾ­ക്കു­ണ്ടാ­കാൻ ച­രു­വ­ത്തിൽ നി­ന്നും ചൂ­ടു­ള്ള ക­ട്ടൻ­കാ­പ്പി സ്റ്റീൽ ഗ്ലാ­സ്സി­ലേ­ക്കു് ഒ­ഴി­ക്കു­ന്ന സമയം പൂർ­ണ­മാ­യി വേ­ണ്ടി വ­ന്നി­ല്ല.

ച­രു­വ­ത്തിൽ പ­ഞ്ചാ­ര ചൊ­രി­ഞ്ഞു് ഒരു ത­വി­കൊ­ണ്ടി­ള­ക്കി­ക്കൊ­ണ്ടു് അവൾ അ­പ്പ­നെ സ­മാ­ധാ­നി­പ്പി­ച്ചു. “ലൂ­ക്കാ­ച്ച­നെ ഞാൻ പ­റ­ഞ്ഞു മ­ന­സ്സി­ലാ­ക്കി­ക്കോ­ളാം അപ്പാ, അ­പ്പ­ന്റെ സ­ന്തോ­ഷം ന­ട­ക്ക­ട്ടെ…ഇ­ത­ങ്ങൊ­റ­പ്പീ­ര്”

അ­ന്നു് രാ­ത്രി ചാ­ത്തൻ പ്ലാ­പ്പ­ള്ളി മ­ല­യി­ലെ പാ­റ­മു­ക­ളിൽ ഒരു കു­പ്പി നാടൻ വാ­റ്റു­മാ­യി ഇ­രു­ന്നു് ലൂ­ക്കാ­ച്ചൻ ക­ര­ഞ്ഞു. അ­ന്നാ­ണു് ജീ­വി­ത­ത്തിൽ ആ­ദ്യ­മാ­യി ലൂ­ക്കാ­ച്ചൻ കാ­റ്റ­റിം­ഗ് എന്ന വാ­ക്കു കേൾ­ക്കു­ന്ന­തു്. അപ്പൻ കെ­ട്ടി­തൂ­ങ്ങി ചാകും എ­ന്നൊ­ക്കെ പ­റ­ഞ്ഞാൽ ഏതു മകളും ഇതു ത­ന്നെ­യേ ചെ­യ്യൂ എ­ന്ന­വൻ സ­മാ­ധാ­നി­ക്കാൻ ശ്ര­മി­ച്ചു. പോകാൻ നേരം ലൂ­ക്കാ­ച്ച­നു് സുഷമ ഫ്രീ ആ­യി­ട്ടൊ­രു ഉ­പ­ദേ­ശ­വും കൊ­ടു­ത്തു.

“ഈ റബ്ര് വെ­ട്ടി ന­ട­ന്നാ എ­ങ്ങ­നെ ഒരു കു­ടും­ബം പു­ല­രും ലൂ­ക്ക­ച്ചാ­യാ. ഭാ­ര്യ­യും കു­ട്ടി­ക­ളും ഒക്കെ ആ­യാ­പ്പി­ന്നെ എ­ന്നും ദാ­രി­ദ്ര്യം തന്നേ ആ­യി­രി­ക്കും. ലൂ­ക്ക­ച്ചാ­യൻ എ­ന്തെ­ങ്കി­ലും ഒരു ബി­സി­ന­സ് തു­ട­ങ്ങ­ണം. എ­ന്നി­ട്ടെ­ന്നേ­ലും ന­ല്ലൊ­രു പെ­ണ്ണി­നെ കെ­ട്ട­ണം. ലൂ­ക്ക­ച്ചാ­യൻ ന­ന്നാ­യി ജീ­വി­ക്കു­ന്ന­തു് എ­നി­ക്കു് കാണണം. അതു മാ­ത്രം മതി എ­നി­ക്ക്”

ആദി കാലം മുതൽ നി­ല­നി­ന്നി­രു­ന്ന പ­ര­മ്പ­രാ­ഗ­ത­മാ­യ ഈ തേ­പ്പു് ഡ­യ­ലോ­ഗോ­ടും കു­ടു­കു­ടാ ഒ­ഴു­ക്കി­യ ക­ണ്ണീ­രോ­ടും കൂടി വെ­ട്ടി­ത്തി­രി­ഞ്ഞു് ഒറ്റ ഓ­ട്ട­ത്തിൽ അവൾ ആ രംഗം വി­ട്ടു.

പാവം പെ­ണ്ണു്. ച­ങ്കു് ക­ല­ങ്ങി ആണു് അവൾ വെ­ട്ടി­ത്തി­രി­ഞ്ഞു് ഓടി പോ­യ­തു്. തന്റെ നന്മ ആ­ഗ്ര­ഹി­ച്ച അ­വൾ­ക്കും നന്മ വ­ര­ട്ടേ എ­ന്നു് ആ­ഗ്ര­ഹി­ച്ചു പ്രാർ­ത്ഥി­ച്ചു് ലൂ­ക്കാ­ച്ചൻ അ­ന്നു് രാ­ത്രി ആ കാ­ടി­നു ന­ടു­വി­ലെ വലിയ ഉരുളൻ പാ­റ­മ­ല­യിൽ നി­ലാ­വിൽ തെ­ളി­ഞ്ഞ മാ­ന­ത്തി­ലെ ന­ക്ഷ­ത്ര­ങ്ങ­ളെ നോ­ക്കി നോ­ക്കി അവിടെ തന്നേ കി­ട­ന്നു­റ­ങ്ങി­പ്പോ­യി. ഉ­റ­ങ്ങു­ന്ന­തി­നു മു­ന്നേ തന്നേ ക­യ്യിൽ ഉ­ണ്ടാ­യി­രു­ന്ന കു­പ്പി ലൂ­ക്കാ നക്കി വ­ടി­ച്ചി­രു­ന്നു.

കാലം കുറേ ക­ട­ന്നു പോയി. നാ­ട്ടു­കാ­രു­ടെ പ­രി­ഹാ­സ­വും മ­ന­സ്സി­ലെ പ്ര­യാ­സ­വും കു­റ­ഞ്ഞു തു­ട­ങ്ങി­യ കാലം ലൂ­ക്കാ­ച്ച­നും തു­ട­ങ്ങി ഒരു ബി­സി­ന­സ്. ഒരു ചെറിയ കാ­റ്റ­റി­ങ്ങ് സർ­വീ­സ്. കുറേ വർ­ഷ­ങ്ങൾ സു­മ­ശാ­ല കാ­റ്റ­റിം­ങ് എന്ന ആ സ്ഥാ­പ­നം ന­ട­ത്തി പോ­ന്നെ­ങ്കി­ലും, ലൂ­ക്കാ­ച്ചൻ ഉ­ണ്ടാ­ക്കി­യ ഭ­ക്ഷ­ണ­ത്തോ­ളം രുചി മ­റ്റൊ­രു­ടെ­യും സ­ദ്യ­കൾ­ക്കി­ല്ലാ­യി­രു­ന്നു­വെ­ങ്കി­ലും കാ­ര്യ­മാ­യ ഒരു പു­രോ­ഗ­തി ആ സ്ഥാ­പ­ന­ത്തി­നു­ണ്ടാ­യി­ല്ല. ഒരു ത­ര­ത്തി­ലും ന­ട­ത്തി­ക്കൊ­ണ്ടു് പോ­കു­വാൻ പ­റ്റാ­ത്ത അ­വ­സ്ഥ­യിൽ കാ­ര്യ­ങ്ങൾ എ­ത്തി­യ­പ്പോൾ ഉ­ള്ള­തെ­ല്ലാം വി­റ്റു് പെ­റു­ക്കി നില നിൽ­പ്പി­നു­ള്ള അവസാന ശ്രമം എന്ന നി­ല­യിൽ ലൂ­ക്കാ­ച്ചൻ ഒരു ടാ­ക്സി കാർ വാ­ങ്ങി. ലാ­ഭ­വും മെ­ച്ച­വും ഒ­ന്നും ഇ­ല്ലാ­യി­രു­ന്നു­വെ­ങ്കി­ലും കാ­റ്റ­റിം­ഗ് സ്ഥാ­പ­ന­ത്തി­ന്റെ ഉടമ എന്ന ടൈ­റ്റി­ലിൽ ലൂ­ക്കാ­ച്ചൻ ര­ഹ­സ്യ­മാ­യ ഒരു വലിയ അ­ഭി­മാ­നം കൊ­ണ്ടു ന­ട­ന്നി­രു­ന്നു. സു­ഷ­മ­യു­ടെ കെ­ട്ടി­യ­വ­ന്റെ അതേ സ്റ്റാ­റ്റ­സ് താനും പു­ലർ­ത്തു­ന്നു എ­ന്നൊ­രു തോ­ന്ന­ലാ­യി­രു­ന്നു അ­യാൾ­ക്കു്.

കാർ വാ­ങ്ങി­യ കാ­ല­ത്തു് ലൂ­ക്കാ­ച്ച­നു് ഏ­താ­ണ്ടു് പ്രാ­യം അ­മ്പ­തി ആറു്. അടമന ജോസ് സാ­റി­ന്റെ മകൻ കു­ര്യ­ച്ചൻ പ­ഠി­ച്ചു വ­ക്കീ­ലാ­യി കോ­ട്ട­യ­ത്തു് കേസും കാ­ര്യ­വും ഒക്കെ ആയി ന­ട­ക്കു­ന്ന ഒരു ദിവസം ലൂ­ക്കാ­ച്ചൻ വ­ന്നു് ഒരു വെഷമം പ­റ­ഞ്ഞു.

“മാ­ന്നെ ക­ഴി­ഞ്ഞ മാസം വ­ണ്ടി­ക്കൊ­രു പണി വന്നു, വണ്ടി പ­ണി­യാൻ സർ­വീ­സ് സെ­ന്റ­റേ കൊ­ടു­ത്തു. രണ്ടു ദിവസം കൊ­ണ്ടു് ശ­രി­യാ­ക്കി­ത്ത­രാം എ­ന്നു് പ­റ­ഞ്ഞി­ട്ടു് നാൽ­പ്പ­ത്തി ആറു് ദിവസം ക­ഴി­ഞ്ഞി­ട്ടാ­ണു് അ­വ­ന്മാ­ര് വണ്ടി ത­ന്ന­തു്. ഒന്നര മാസം ഓട്ടം മു­ട­ങ്ങി. സിസി അ­ട­ക്കാൻ പൈസ ഇല്ല. വീ­ട്ടിൽ പ­ട്ടി­ണി­യും. എ­നി­ക്കാ­കെ കു­ഞ്ഞേ­യു­ള്ളൂ. കു­ഞ്ഞു് കേസ് കൊ­ടു­ത്തു് എ­നി­ക്കൊ­രു ന­ഷ്ട­പ­രി­ഹാ­രം വാ­ങ്ങി­ത്ത­ര­ണം. അ­തി­നു­ള്ള ഏ­താ­ണ്ടൊ­രു കോടതി ഇല്ലേ മാ­ന്നെ?”

അ­ങ്ങ­നെ കേസ് ഉ­പ­ഭോ­ക്തൃ കോ­ട­തി­യിൽ എത്തി. കേസ് വി­സ്ത്ത­രി­ക്കു­ന്ന­തി­ന്റെ തലേ ദിവസം കോ­ട­തി­യിൽ പ­റ­യേ­ണ്ട­തു് എ­ന്തെ­ന്നു് പ­റ­ഞ്ഞു പ­ഠി­പ്പി­ക്കാൻ കു­ര്യ­ച്ചൻ ഒരു കു­പ്പി­യു­മാ­യി നാ­ട്ടിൽ എത്തി. കു­പ്പി പൊ­ട്ടി­ക്കു­ന്ന­തി­നു മുൻ­പു് തന്നേ നല്ല വൃ­ത്തി­യിൽ കു­ര്യ­ച്ചൻ ലൂ­ക്കാ­ച്ച­നെ കൂ­ട്ടിൽ കയറി നി­ന്നു് പ­റ­യേ­ണ്ട കാ­ര്യം പ­ഠി­പ്പി­ച്ചു. പത്തു തവണ ലൂ­ക്കാ­ച്ച­ന്റെ വാ­യീ­ന്നു് അതു് പ­റ­ഞ്ഞു പ­റ­ഞ്ഞു കേ­ട്ടു ബോ­ധ്യ­പ്പെ­ട്ടു.

“എ­മ്മാ­ന്നെ, ഞാ­നൊ­രു പാവം ടാ­ക്സി ഡ്രൈ­വർ ആണു്. ആ­കെ­യു­ള്ള വ­രു­മാ­നം ഈ വണ്ടി ഓ­ട്ടി­ച്ചു കി­ട്ടു­ന്ന­താ­ണു്. വീ­ട്ടി­ലാ­കെ പ്രാ­രാ­ബ്ദം ആണു്. എ­നി­ക്കും കെ­ട്ടി­യ­വൾ­ക്കും ഒ­രു­പാ­ടു് രോ­ഗ­ങ്ങൾ ഉ­ണ്ടു്. മ­രു­ന്നു വാ­ങ്ങ­ണം. ക­റ­ന്റ് ബി­ല്ല്, ഗ്യാ­സ്, പത്രം, പാലു്, പ­ല­ച­ര­ക്കു് തു­ട­ങ്ങി എ­ല്ലാം വാ­ങ്ങ­ണം. ഇ­തെ­ല്ലാം ആ വണ്ടി ഓ­ട്ടി­ച്ചു കി­ട്ടു­ന്ന പൈ­സ­ക്കാ­ണു് ചെ­യ്യ­ണ്ട­തു്. വ­ണ്ടീ­ടെ സി­സി­യും അ­ട­ക്ക­ണം. ഇ­തൊ­ക്കെ അ­വ­രോ­ടു് പ­റ­ഞ്ഞി­ട്ടാ ഞാൻ വണ്ടി പ­ണി­യാൻ കൊ­ടു­ത്ത­തു്. രണ്ടു ദിവസം കൊ­ണ്ടു് തരാം എ­ന്നു് പ­റ­ഞ്ഞി­ട്ടു് നാൽ­പ്പ­ത്തി ആറു് ദിവസം കൊ­ണ്ടാ­ണു് ഇ­വ­രെ­നി­ക്കു് വണ്ടി ത­ന്ന­തു്. ഇത്ര നാളും കൊ­ണ്ടു് കൊ­റ­ഞ്ഞ­തു് ഒരു എ­ഴു­പ­ത്തി അ­യ്യാ­യി­രം രൂപ ഓടി മി­ച്ചം ഉ­ണ്ടാ­വേ­ണ്ട­താ. അ­തെ­നി­ക്കു് വേണ്ട. ഒരു അ­മ്പ­തി­നാ­യി­രം അ­നു­വ­ദി­പ്പി­ച്ചു തരണം”

പ­ണ്ടു് നാ­ട­ക­വു­മാ­യി അനേകം ത­ട്ടേൽ കയറിയ പ­രി­ച­യ­മു­ള്ള ലൂ­ക്കാ­ച്ച­നു് കു­ര്യ­ച്ചൻ പ­ഠി­പ്പി­ച്ച നാലു വരി മോ­ണോ­ലോ­ഗ് തറ പറ എ­ന്നു് പ­റ­യു­മ്പോ­ലെ നി­സ്സാ­ര­മാ­യി­രു­ന്നു.

എ­ന്നാ­ലും പി­ന്നേം ഒരു പ­തി­നാ­ലു തവണ കൂടെ കു­ര്യ­ച്ചൻ ലൂ­ക്കാ­ച്ച­നെ­ക്കൊ­ണ്ടു് ഇതേ വാ­ക്യ­ങ്ങൾ റി­പ്പീ­റ്റ് അ­ടു­പ്പി­ച്ചു.

ഇലകൾ പൊ­ഴി­ഞ്ഞു തു­ട­ങ്ങി­യ ചെറിയ തോ­ട്ട­ത്തി­ലെ തോ­ട്ടു­വ­ക്കിൽ ഇ­രു­ന്നു് അ­റു­പ­തു് മി­ല്ലി വ­ച്ചു് വെ­ട്ടു­ഗ്ലാ­സി­നു നാ­ലെ­ണ്ണം ഒ­ഴി­ച്ച­ടി­ച്ചി­ട്ടു് ലൂ­ക്കാ­ച്ച­ന്റെ നാ­ക്കു് കു­ഴ­ഞ്ഞു തു­ട­ങ്ങി­യ­പ്പോൾ കു­ര്യ­ച്ചൻ വീ­ണ്ടും മൊഴി പറയാൻ ആ­വ­ശ്യ­പ്പെ­ട്ടു. നാ­ക്കു കു­ഴ­യാ­തെ അ­ക്ഷ­രം പ്രതി തെ­റ്റാ­തെ ലൂ­ക്കാ­ച്ചൻ ഇ­താ­വർ­ത്തി­ച്ചു. കു­ര്യ­ച്ചൻ വ­ക്കീ­ലി­നു് ആ­ശ്വ­സ­മാ­യി. ഈ കേ­സെ­ങ്കി­ലും താൻ ജ­യി­ക്കും. ത­നി­ക്കൊ­രു ജയം ഇ­പ്പോൾ അ­നി­വാ­ര്യ­മാ­ണു്. കുറേ നാ­ളാ­യി താൻ വാ­ദി­ക്കു­ന്ന ഒരു കേസ് ജ­യി­ച്ചി­ട്ടു്. ഇതു് പൊ­ളി­ക്കും. ഇ­ത്ര­യും പ­റ­ഞ്ഞാൽ വിധി നൂറു് ശ­ത­മാ­ന­വും അ­നു­കൂ­ല­മാ­യി­രി­ക്കും. അ­ങ്ങ­നെ നാളെ രാ­വി­ലേ കോ­ട­തി­യിൽ കാണാം എ­ന്നു് പ­റ­ഞ്ഞി­ട്ടു് അവർ പി­രി­ഞ്ഞു.

രാ­വി­ലേ കോടതി വ­രാ­ന്ത­യിൽ വ­ച്ചു് ലൂ­ക്കാ­ച്ച­നും കു­ര്യ­ച്ച­നും വീ­ണ്ടും കണ്ടു.

“ഒ­ന്നൂ­ടെ പ­റ­ഞ്ഞേ”

കു­ര്യ­ച്ചൻ വ­ക്കീൽ ഒ­ര­വ­സാ­ന റി­വി­ഷൻ എന്ന വണ്ണം വീ­ണ്ടും ഡ­യ­ലോ­ഗ് പ­റ­യി­പ്പി­ച്ചു. തത്ത പ­റ­യു­ന്ന­പോ­ലെ മണി മ­ണി­യാ­യി ലൂ­ക്കാ­ച്ചൻ പ­ഠി­ച്ച­തു് വീ­ണ്ടും പ­റ­ഞ്ഞു. കു­ര്യ­ച്ചൻ വ­ക്കീ­ലി­നു് ആ­ശ്വാ­സ­മാ­യി. പെർ­ഫെ­ക്ട്.

കോടതി ന­ട­പ­ടി­ക­ളി­ലേ­ക്കു് ക­ട­ന്നു.

കേ­സി­ന്റെ ആ­വ­ശ്യ­ത്തി­നു് വന്ന ഒ­രു­പാ­ടാ­ളു­കൾ സ്ത്രീ­ക­ളും പു­രു­ഷ­ന്മാ­രും വ­ക്കീ­ല­ന്മാ­രും ഒ­ക്കെ­യാ­യി മു­റി­യിൽ നി­റ­ഞ്ഞി­രു­ന്നു.

ലൂ­ക്കാ­ച്ച­ന്റെ കേസ് വി­ളി­ച്ചു.

ലൂ­ക്കാ­ച്ചൻ കൂ­ട്ടിൽ കയറി നി­ന്നു.

പ്ര­തി­ഭാ­ഗം വ­ക്കീൽ അ­ടു­ത്തു വ­ന്നു് ലൂ­ക്കാ­ച്ച­നോ­ടു് ചോ­ദി­ച്ചു.

“എന്താ പേരു്”

“ലൂ­ക്ക് പൗ­ലോ­സ്”

“എന്താ പണി”

“ഞാ­നൊ­രു കാ­റ്റ­റിം­ഗ് സർ­വീ­സ് ന­ട­ത്തു­വാ സാറേ”

കു­ര്യ­ച്ചൻ വ­ക്കീൽ ഞെ­ട്ടി­യ­തി­ലും കൂ­ടു­തൽ പ്ര­തി­ഭാ­ഗം വ­ക്കീൽ ഞെ­ട്ടി.

“മാസം എത്ര വ­രു­മാ­നം ഉ­ണ്ടു്”

“ചി­ല­വ­ല്ലാം ക­ഴി­ഞ്ഞു മി­ച്ചം ആണോ സാറ് ചോ­ദി­ക്കു­ന്ന­തു്”

“അതേ”

“ഒരു ഒ­ന്നു് ഒന്നര ലക്ഷം കാണും”

പ്ര­തി­ഭാ­ഗം വ­ക്കീൽ ജ­ഡ്ജ­സ് പാ­ന­ലി­നെ നോ­ക്കി ഒ­ന്നു് താണു വ­ണ­ങ്ങി:

“യുവർ ഓണർ ഇനി എ­നി­ക്കൊ­ന്നും ചോ­ദി­ക്കാൻ ഇല്ല”

കേസ് പൊ­ളി­ഞ്ഞു.

ലൂ­ക്കാ­ച്ചൻ സ്വ­ന്തം കേ­സ്സ് അ­ട്ടി­മ­റി­ച്ചി­രി­ക്കു­ന്നു…

കോ­ട­തി­യു­ടെ പു­റ­ത്തെ പെ­ട്ടി­ക്ക­ട­യു­ടെ മൂ­ല­യിൽ നി­ന്നു് സി­ഗ­ര­റ്റ് വ­ലി­ക്കു­ക­യാ­യി­രു­ന്നു ലൂ­ക്കാ­ച്ചൻ അ­ങ്ങോ­ട്ടു് ചെ­ല്ലു­മ്പോൾ കു­ര്യ­ച്ചൻ വ­ക്കീൽ. വി­ടർ­ന്ന ചി­രി­യും തെ­ളി­ഞ്ഞ മു­ഖ­വും ഈ ലോ­ക­ത്തി­ലെ ഏ­റ്റ­വും വലിയ കോടതി കേസ് ജ­യി­ച്ച­തു­മാ­യ സ­ന്തോ­ഷ ഭാ­വ­ത്തോ­ടെ അ­ടു­ത്തേ­യ്ക്കു് ന­ട­ന്നു വ­രു­ന്ന ലൂ­ക്കാ­ച്ച­നെ ക­ണ്ട­പ്പോൾ അ­പ്പു­റ­ത്തു് കൂടെ ഒ­ഴു­കു­ന്ന ചളി നി­റ­ഞ്ഞ കാ­ന­യി­ലേ­ക്കു് ഉ­ന്തി­ത്ത­ള്ളി ഇ­ടാ­നാ­ണു് കു­ര്യ­ച്ച­നു് തോ­ന്നി­യ­തു്. ചെ­റു­പ്പം മുതലേ എ­ടു­ത്തോ­ണ്ടു് നടന്ന മ­നു­ഷ്യ­നാ­ണു്. പത്തു പ­തി­ന­ഞ്ചു വ­യ­സ്സിൽ ആ­ശാ­നാ­യി മ­ന­സ്സാ വ­രി­ച്ച­താ­ണു്. ഇ­രു­പ­ത്തി അഞ്ചു വ­യ­സ്സു് മുതൽ ക­ള്ളു­കു­ടി­ക്കു­ള്ള പ്ര­ധാ­ന ക­മ്പ­നി­ക്കാ­രൻ ആണു്. അതു കൊ­ണ്ടൊ­ക്കെ അഞ്ചു പൈസ ഫീസ് വാ­ങ്ങാ­തെ ആണു് ഇവിടം വരെ കൊ­ണ്ടെ എ­ത്തി­ച്ച­തു്. അ­മ്പ­തി­നാ­യി­രം രൂപാ അ­നു­വ­ദി­ച്ചു കി­ട്ടി­യാൽ അതിൽ നി­ന്നൊ­രു അ­യ്യാ­യി­രം വാ­ങ്ങാം എ­ന്നു് കരുതി, കു­ടും­ബ­വും കു­ട്ടി­ക­ളു­മൊ­ക്കെ­യാ­യി ഒ­രു­പാ­ടു് ചി­ല­വു­കൾ ഉ­ള്ള­താ­ണു്. കുറേ നാ­ളു­കൾ കൂടി ഒരു കേസും ജ­യി­ക്കാ­മാ­യി­രു­ന്നു. എ­ല്ലാം തൊ­ല­ച്ചി­ട്ടു് ഇ­ളി­ച്ചോ­ണ്ടു് വ­രു­ന്നു.

അ­ടു­ത്തെ­ത്തി­യ­പ­ടി ലൂ­ക്കാ­ച്ചൻ കൈ­നീ­ട്ടി.

“ഒരു പൊക താ മാ­ന്നെ”

“പൊക…കു… നി­ങ്ങ­ക്കൊ­രു മൈ… എ­ന്നെ­ക്കൊ­ണ്ടു് ഒ­ന്നും പ­റ­യി­പ്പി­ക്ക­രു­തു്, എന്നാ പു­ളു­ത്താ­നാ­ടോ കെളവാ തന്നെ ഇ­ന്ന­ലെ പ­ഠി­പ്പി­ച്ചു് കൂ­ട്ടീ കേ­റ്റി­യെ”

“അതു മാ­ന്നെ, രാ­വി­ലേ ഇ­ത്രേം ആള് കൂടി നിൽ­ക്കു­ന്ന സ്ഥ­ല­ത്തു് മാ­ന്യ­നാ­യ ജാ­ഡ്ജീ­ടെ മു­ഖ­ത്തു നോ­ക്കി എ­ങ്ങ­നാ ദാ­രി­ദ്ര്യം പ­റ­യു­ന്നേ എ­ന്നോർ­ത്ത­പ്പോ… ന­മു­ക്കൊ­രു അ­ന്ത­സ്സി­ല്ലേ മാ­ന്നെ. മാൻ എ­ന്നോ­ടു് ക്ഷമി.”

കു­ര്യ­ച്ചൻ ദേ­ഷ്യം കൊ­ണ്ടു് വി­റ­ച്ചു. എ­ന്നാ­ലും ഇ­യാ­ളോ­ടു് എ­ന്തു് പറയാൻ ആണു്.

“തൊ­ല­ച്ചി­ല്ലേ രൂപാ അ­മ്പ­തി­നാ­യി­രം”

“കാശ് പോ­ട്ടെ മാ­ന്നെ, പണം ഇ­ന്നു് വരും നാളെ പോകും. ന­മു­ക്കു് വ­ലു­തു് അ­ഭി­മാ­ന­മ­ല്ലെ”

“പി­ന്നെ എന്നാ ഓർ­ത്തോ­ണ്ടാ അ­ന്നു് കേസ് കൊ­ടു­ക്കാൻ പ­റ­ഞ്ഞ­തു്”

“ഒരു തെ­റ്റു് ആർ­ക്കാ മാ­ന്നെ പ­റ്റാ­ത്ത­തു്, ക്ഷ­മി­ക്കാ­ന­ല്ലേ യേശു പ­റ­ഞ്ഞേ­ക്കു­ന്നെ. മാൻ എ­നി­ക്കൊ­രു പൊക താ”

“യേശു ചാ­ട്ട­വാ­റും എ­ടു­ത്തി­ട്ടു­ണ്ടു്. ത­നി­ക്കു കാ­ശി­നു വെ­ല­യി­ല്ലേ വേണ്ട. എ­നി­ക്കൊ­രു അ­യ്യാ­യി­രം കി­ട്ടേ­ണ്ട­താ­യി­രു­ന്നു, അതും മൂ… മൂ…”

ദേ­ഷ്യം തീർ­ന്നി­ല്ലെ­ങ്കി­ലും ഇതും പ­റ­ഞ്ഞു കു­റ്റി അ­ടു­ക്കാ­റാ­യ സി­ഗ­ര­റ്റ് കു­ര്യ­ച്ചൻ ലൂ­ക്കാ­ച്ച­നു് നീ­ട്ടി.

സി­ഗ­ര­റ്റ് വാ­ങ്ങി ഒരു പുക ഊതി വി­ട്ടു­കൊ­ണ്ടു് ലൂ­ക്കാ­ച്ചൻ ആകാശം നോ­ക്കി പ­റ­ഞ്ഞു.

“ഒരു നൂറു് രൂപാ വ­ണ്ടി­ക്കൂ­ലി കി­ട്ടി­യി­രു­ന്നെ­ങ്കിൽ വീ­ട്ടീ പോ­കാ­മാ­യി­രു­ന്നു”

“ഒരു കാ­ണ­യും ഇ­ല്ലാ­തെ­യാ­ണോ രാ­വി­ലേ എ­റ­ങ്ങീ­രി­ക്കു­ന്നെ?”

“എ­ന്റേൽ എ­വി­ടു­ന്നാ മാ­ന്നെ, ഞാൻ വി­ചാ­രി­ച്ചു കേസ് ജ­യി­ച്ചു് അ­മ്പ­തി­നാ­യി­രം കൊ­ണ്ടു് തി­രി­ച്ചു വ­രാ­മെ­ന്നു്.”

ലൂ­ക്കാ­ച്ച­ന്റെ കിളി പ­റ­ന്നോ എ­ന്നൊ­രു നേരിയ സംശയം കു­ര്യ­ച്ച­ണ്ടാ­യി. എ­ന്താ­യാ­ലും വ­ണ്ടി­ക്കൂ­ലി കൊ­ടു­ത്തു് കു­ര്യ­ച്ചൻ ലൂ­ക്കാ­ച്ച­നെ മ­ട­ക്കി അ­യ­ച്ചു.

അതിനു ശേഷം ആറു് മാ­സ­ങ്ങൾ ക­ഴി­ഞ്ഞു് കു­ര്യ­ച്ചൻ വ­ക്കീൽ നാ­ട്ടിൽ വന്ന ഒരു ദിവസം. വ­ക്കീൽ പഴയ വീ­ടി­ന്റെ ഉ­മ്മ­റ­ത്തി­രു­ന്നു് ചൂടു് കട്ടൻ ഊതി ഊതി കു­ടി­ക്കു­ക­യാ­യി­രു­ന്നു. വ­ക്കീൽ എ­ത്തി­യ വിവരം അ­റി­ഞ്ഞു പ­റ­മ്പു ചാടി വന്ന ലൂ­ക്കാ­ച്ചൻ അ­പ്പു­റ­ത്തെ ക­യ്യാ­ല­ക്കൽ ഒരു ക­ള്ള­നെ പോലെ പാ­ത്തും പ­തു­ങ്ങി­യും നി­ന്നി­ട്ടു് ഇടം കൈ കാ­ട്ടി വ­ക്കീ­ലി­നെ വി­ളി­ച്ചു. വ­ല­ത്തേ ക­യ്യിൽ പേ­പ്പ­റിൽ ചു­രു­ട്ടി എന്തോ ക­ക്ഷ­ത്തിൽ ചേർ­ത്തു പി­ടി­ച്ചി­ട്ടു­ണ്ടു്. കു­പ്പി­യാ­ണു്. താൻ എ­ത്തി­യ വിവരം അ­റി­ഞ്ഞു ഒരു മി­ലി­ട്ട­റി റം ഒ­പ്പി­ച്ചു വ­ന്ന­താ­ണു് കക്ഷി. വീ­ടി­നു് പി­ന്നി­ലു­ള്ള തോ­ട്ടിൻ­ക­ര­യിൽ ആരും കാ­ണാ­തെ പാ­ത്തി­രു­ന്നു് ര­ണ്ടെ­ണ്ണം ഊറ്റി അ­ടി­ക്കാ­നു­ള്ള പ­ദ്ധ­തി­യാ­ണു്. ഈ പ്രാ­യ­ത്തിൽ ഇനി ര­ണ്ടെ­ണ്ണം അ­ടി­ക്കു­ന്ന­തു് ആ­രെ­ങ്കി­ലും ക­ണ്ടാ­ലും വലിയ കു­ഴ­പ്പം ഉ­ണ്ടാ­യി­ട്ട­ല്ല. 18-ആം വ­യ­സ്സിൽ വീ­ട്ടു­കാ­രും നാ­ട്ടു­കാ­രു­മ­റി­യാ­തെ ഒ­ളി­ച്ചും പാ­ത്തും ക­യ്യാ­ല­ക്ക­ലും തോ­ട്ടിൻ­ക­ര­യി­ലും ഇ­രു­ന്നു ലൂ­ക്കാ­ച്ച­ന്റെ കൂടെ തു­ട­ങ്ങി­യ ശീലം ഒരു മുറ പോലെ ഇ­ന്നും തു­ട­രു­ന്നു എ­ന്നേ­യു­ള്ളൂ. അതൊരു നൊ­സ്റ്റാൾ­ജി­യ ആണു്. ന­ഗ­ര­ത്തിൽ നി­ന്നും തി­ര­ക്കൊ­ഴി­ഞ്ഞു് നാ­ട്ടിൽ എ­ത്തു­മ്പോൾ മാ­ത്രം കി­ട്ടു­ന്ന ഒരു നൊ­സ്റ്റാൾ­ജി­യ. പഴയ പാ­ത­ക­ളും പാഞ്ഞ പ­റ­മ്പു­ക­ളും പ­ണ്ട­ത്തെ കൂ­ട്ടു­കാ­രും ഒ­ക്കെ­യാ­യി ചെറിയ ചെറിയ ര­സ­ങ്ങ­ളിൽ വലിയ വലിയ സ­ന്തോ­ഷ­ങ്ങൾ ക­ണ്ടെ­ത്തു­ന്ന ഒരു ‘ഇതു്’.

ലൂ­ക്കാ­ച്ചൻ പ­റ­മ്പു വ­ള­ഞ്ഞു ചു­റ്റി തോ­ട്ടിൻ കരയിൽ എത്തി. കു­ര്യ­ച്ചൻ വീ­ടി­ന്റെ പി­ന്നാ­മ്പു­റ­ത്തു കൂ­ടെ­യും.

തോ­ട്ടിൻ കരയിൽ ഇ­രു­ന്ന­ടി­ക്കു­മ്പോൾ മ­റ്റു് അ­നു­സാ­രി­ക­കൾ ഒ­ന്നും കൊ­ണ്ടു­പോ­കേ­ണ്ട ആ­വ­ശ്യം ഇല്ല. കു­പ്പി­മാ­ത്ര­മാ­യി പോയാൽ മതി. തോ­ട്ടി­ലേ­ക്കു­ള്ള കു­ത്തു ക­ല്ലു് കെ­ട്ടി­യ ക­യ്യാ­ല­യി­ലെ ഒരു ക­ല്ലി­ള­ക്കി അ­തി­നു­ള്ളിൽ ഒരു വെ­ട്ടു് ഗ്ലാ­സ് പണ്ടേ അവർ ഒ­ളി­പ്പി­ച്ചു വ­ച്ചി­ട്ടു­ണ്ടു്. തോ­ടി­ലൂ­ടെ ഒഴുകി വ­രു­ന്ന പ­വി­ത്ര ജ­ല­മു­ണ്ടു്. ഒ­ന്നു് തൊ­ട്ടു ന­ക്ക­ണ­മെ­ങ്കിൽ നല്ല ചി­ലു­മ്പി പുളി ഇ­റ­മ്പി­ലേ­ക്കു് ചാ­ഞ്ഞു നിൽ­പ്പു­ണ്ടു്.

അ­ടി­ച്ച­ടി­ച്ചു കു­പ്പി തീ­രാ­റാ­യ­പ്പോ മു­ണ്ടും ഉ­ടു­പ്പും ഊരി അണ്ടർ വെയർ ഇട്ടു കൊ­ണ്ടു് ലൂ­ക്കാ­ച്ചൻ വെ­ള്ള­ത്തി­ലേ­ക്കി­റ­ങ്ങി. മ­ല­മു­ക­ളിൽ നി­ന്നും ഒഴുകി ഇ­റ­ങ്ങി വ­രു­ന്ന തെ­ളി­നീർ ജ­ല­ത്തി­നു നല്ല ത­ണു­പ്പും കു­ളി­രും ഉ­ണ്ടാ­യി­രു­ന്നു. ത­ലേ­ന്നു് പെയ്ത മ­ഴ­യു­ടെ ഈർ­പ്പം റബ്ബർ മ­ര­ങ്ങ­ളി­ലും പു­ല്ലി­ലും പാ­റ­ക­ളി­ലും പ­റ്റി­പ്പി­ടി­ച്ചു നിൽ­പ്പു­ണ്ടാ­യി­രു­ന്നു.

ക­ഴു­ത്ത­റ്റം വെ­ള്ള­ത്തിൽ മു­ങ്ങി നി­ന്നി­ട്ടു് കു­ര്യ­ച്ച­നെ നോ­ക്കി ലൂ­ക്കാ­ച്ചൻ പ­റ­ഞ്ഞു.

“മാ­ന്നെ, ഞാ­നെ­ന്നാ അ­ന്നു് കോടതീ അ­ങ്ങ­നെ പ­റ­ഞ്ഞ­തെ­ന്ന­റി­യാ­വോ”

കു­ര്യ­ച്ച­നിൽ പെ­ട്ട­ന്നു് ആ­കാം­ക്ഷ­യും ജി­ജ്ഞാ­സ­യും ഉ­ള­വാ­യി… ആറു് മാ­സ­ങ്ങൾ­ക്കു് ശേഷം ആ ക­ഥ­യ്ക്കൊ­രു ട്വി­സ്റ്റോ…??

“മാൻ എന്റെ സു­ഷ­മ­യെ ക­ണ്ടി­ട്ടു­ണ്ടോ”

“ചെ­റു­പ്പ­ത്തീ”

കു­റ­ച്ചു നേരം റ­ബ്ബ­റി­ല­ക­ളു­ടെ മേലേ കൂടെ പി­ഞ്ഞി പി­ഞ്ഞി കാ­ണു­ന്ന ആ­കാ­ശ­ത്തി­ലേ­ക്കു് നോ­ക്കി ഇ­രു­ന്നി­ട്ടു് ലൂ­ക്കാ­ച്ചൻ തു­ടർ­ന്നു.

“അന്നാ കോ­ട­തീ­ലെ ആൾ­ക്കൂ­ട്ട­ത്തി­ലു് അവളും ഇ­രു­പ്പൊ­ണ്ടാ­യി­രു­ന്നു. എന്നാ കേ­സി­നാ­ണെ­ന്നു് എ­നി­ക്ക­റി­യാ­മ്മേ­ല. വർ­ഷ­ങ്ങൾ നാൽ­പ്പ­തു് ക­ഴി­ഞ്ഞെ­ങ്കി­ലും ഞാൻ ഇനീം ഗ­തി­പി­ടി­ച്ചി­ട്ടി­ല്ല എ­ന്ന­വ­ള് അ­റി­യേ­ണ്ട എ­ന്നു് കരുതി. അതൊരു തോൽവി അല്ലെ മാ­ന്നെ.”

ലൂ­ക്കാ­ച്ച­ന്റെ ക­ണ്ണു­കൾ നി­റ­ഞ്ഞി­രു­ന്നു.

കു­ര്യ­ച്ചൻ അതു കാ­ണാ­തെ ഇ­രി­ക്കു­വാൻ അയാൾ കൈ­കു­മ്പി­ളിൽ നിറയെ വെ­ള്ളം കോരി എ­ടു­ത്തു് തല വഴി ഒ­ഴി­ച്ചു. ലൂ­ക്കാ­ച്ച­ന്റെ മു­ഖ­ത്തു കൂടെ ഒഴുകി ഇ­റ­ങ്ങി­യ ജലം അ­യാ­ളു­ടെ ക­ണ്ണു­ക­ളിൽ തു­ളു­മ്പി നിന്ന ക­ണ്ണു­നീ­രു് കൂടെ ആ പോ­ക്കിൽ അ­ങ്ങു് കൊ­ണ്ടു പോയി.

“മാ­ന്നെ, എന്റെ ഉ­ടു­പ്പി­ന്റെ പോ­ക്കെ­റ്റീ ഒരു പൊ­തി­യു­ണ്ടു് എ­ടു­ത്തേ”

കു­ര്യ­ച്ചൻ പാ­റ­പ്പു­റ­ത്തു് മ­ട­ക്കി വ­ച്ചി­രു­ന്ന ഉ­ടു­പ്പെ­ടു­ത്തു് നി­വർ­ത്തി. അ­തി­ന്റെ പോ­ക്ക­റ്റിൽ ഒരു ക­ട­ലാ­സ് പൊതി. തു­റ­ന്നു നോ­ക്കി­യ­പ്പോൾ അ­ഞ്ഞൂ­റി­ന്റെ കു­റ­ച്ചു നോ­ട്ടു­കൾ.

“കു­ഞ്ഞെ­ന്നെ ചീത്ത വി­ളി­ക്ക­രു­തു്. അ­യ്യാ­യി­രം രൂ­പ­യൊ­ണ്ടു്… അതു് മോൻ എ­ടു­ത്തോ. എന്റെ ഒരു മ­നഃ­സ­മാ­ധാ­ന­ത്തി­നു്”

ഒരു നി­മി­ഷം ലൂ­ക്കാ­ച്ച­നെ രൂ­ക്ഷ­മാ­യി തു­റി­ച്ചു നോ­ക്കി­യി­ട്ടു് കു­ര്യ­ച്ചൻ പ­റ­ഞ്ഞു.

“ലൂ­ക്കാ­ച്ചാ, അതു് നാ­ലാ­യി­ട്ടു മ­ട­ക്കി ലൂ­ക്കാ­ച്ച­ന്റെ കോ… അവിടെ വച്ചാ മതി. എ­ന്നെ­ക്കൊ­ണ്ടു് ഒ­ന്നും പ­റ­യി­പ്പി­ക്ക­ല്ലു്”

ഇ­രു­ന്ന പാ­റ­പ്പു­റ­ത്തു നി­ന്നു് എ­ണീ­റ്റു് ക­യ്യിൽ ഇ­രു­ന്ന വെ­ട്ടു ഗ്ലാ­സ്സിൽ ഒരു ബോ­ട്ടം­സ­പ്പ് എ­ടു­ത്തു് ഗ്ലാ­സ് താഴെ വ­ച്ചു് കൈ­ലി­യും ഷർ­ട്ടും ഊരി നാൽ­പ്പ­ത്തി മൂ­ന്നു­കാ­രൻ കു­ര്യ­ച്ചൻ ബ്ലും എ­ന്നു് പ­റ­ഞ്ഞു് അ­റു­പ­ത്തി ര­ണ്ടു­കാ­രൻ ലൂ­ക്കാ­ച്ച­ന്റെ മു­ന്നി­ലേ­ക്കു് ഒ­റ്റ­ചാ­ട്ടം.

ചാടിയ വഴി കു­ര്യ­ച്ചൻ ക­റ­ക്കി എ­റി­ഞ്ഞ ഷഡ്ഢി തോ­ട്ടി­റ­മ്പി­ലേ­ക്കു് ചാ­ഞ്ഞു നിന്ന ഒരു തൈ റ­ബ­റി­ന്റെ തളിർ കൊ­മ്പിൽ മെ­ല്ലെ ഇളകി ആ­ടി­ക്കൊ­ണ്ടി­രു­ന്നു.

അഡ്വ. ഇർഫാൻ കമാൽ
images/irfankamal1.jpg

കോ­ട്ട­യം ജി­ല്ല­യി­ലെ കാ­ഞ്ഞി­ര­പ്പ­ള്ളി­യിൽ മുൻ എം എൽ എ മു­സ്ത­ഫ ക­മാ­ലി­ന്റെ­യും ജമീല ബീ­ഗ­ത്തി­ന്റെ­യും ഏ­ഴു­മ­ക്ക­ളിൽ ഏ­ഴാ­മ­നാ­യി ജനനം.

കാ­ഞ്ഞി­ര­പ്പ­ള്ളി എ കെ ജെ എം സ്കൂൾ, അ­രു­വി­ത്തു­റ സെ­യ്ന്റ് ജോർജ് കോ­ളേ­ജ്, എ­ന്നി­വി­ട­ങ്ങ­ളിൽ നി­ന്നു് പ്രാ­ഥ­മി­ക വി­ദ്യാ­ഭ്യാ­സം. കാ­ഞ്ഞി­ര­പ്പ­ള­ളി സെ­യ്ന്റ് ഡോ­മി­നി­ക്സ് കോ­ളേ­ജിൽ നി­ന്നു് ബി­രു­ദ­വും കോ­ഴി­ക്കോ­ട് ഗവ: ലോ കോ­ളേ­ജിൽ നി­ന്നു് നിയമ ബി­രു­ദ­വും നേടി.

ക­റ­ന്റ് ബു­ക്സ് തൃശൂർ പ്ര­സി­ദ്ധീ­ക­രി­ച്ച ഇ­ള­ങ്കാ­ട്ടി­ലെ കു­ട്ടി­പ്പാ­പ്പൻ എന്ന നോ­വ­ലി­ന്റെ ര­ച­യി­താ­വു്.

‘ദി സ­സ്പെ­ക്ട് ലി­സ്റ്റ്’ എന്ന മലയാള സി­നി­മ­യു­ടെ തി­ര­ക്ക­ഥാ–സം­വി­ധാ­നം എ­ന്നി­വ നിർ­വ്വ­ഹി­ച്ചു. ഭാര്യ ജിഷ. മക്കൾ അ­നാർ­ക്ക­ലി, അയാൻ.

എ­ഴു­ത്തു­കാ­രെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ക

ഈ കൃതി കൊ­ള്ളാ­മെ­ന്നു് തോ­ന്നി­യാൽ ചുവടെ ചേർ­ത്തി­ട്ടു­ള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്ര­ന്ഥ­കർ­ത്താ­വി­ന്റെ അ­ക്കൗ­ണ്ടി­ലേ­ക്കു് പത്തു രൂപ മുതൽ എത്ര തു­ക­യും നേ­രി­ട്ടു് അ­യ­ച്ചു­കൊ­ടു­ക്കാ­വു­ന്ന­താ­ണു്. ഇ­തി­ലൂ­ടെ സ്വ­ത­ന്ത്ര പ്ര­കാ­ശ­ന­ത്തി­ലേ­യ്ക്കു് കൂ­ടു­തൽ എ­ഴു­ത്തു­കാ­രെ ആ­കർ­ഷി­ക്കു­ക. എ­ഴു­ത്തു­കാർ­ക്കു് ഇ­ട­നി­ല­ക്കാ­രി­ല്ലാ­തെ നേ­രി­ട്ടു് സാ­മ്പ­ത്തി­ക സഹായം നൽകി അ­റി­വു് സ്വ­ത­ന്ത്ര­മാ­ക്കാൻ സ­ഹാ­യി­ക്കു­ക.

images/iamirfankamal@okaxis.jpg

Download QR Code

കൂ­ടു­തൽ വി­വ­ര­ങ്ങൾ ഇവിടെ.

Colophon

Title: Upabhokthr Kodathiyile Abhimani (ml: ഉ­പ­ഭോ­ക്തൃ കോ­ട­തി­യി­ലെ അ­ഭി­മാ­നി).

Author(s): Irfan Kamal.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Short Story, Irfan Kamal, Upabhokthr Kodathiyile Abhimani, ഇർഫാൻ കമാൽ, ഉ­പ­ഭോ­ക്തൃ കോ­ട­തി­യി­ലെ അ­ഭി­മാ­നി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 8, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Shore landscape, a painting by Churberg Fanny (1845–1892). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.