SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Peder.jpg
A conversation at a farmhouse with a garden in bloom, a painting by Peder Mørk Mønsted (1859–1941).
ക­ണ്ടോ­ളി­പ്പാ­റ­യു­ടെ ഇ­ളം­ചൂ­ടു്
എം. എൻ. കാ­ര­ശ്ശേ­രി

ക­ക്കാ­ട് എന്ന അ­യൽ­നാ­ട്ടി­ലെ കൂ­ട്ടു­കാ­രോ­ടു് കാ­ര­ശ്ശേ­രി­ക്കാ­രാ­യ ഞ­ങ്ങൾ­ക്കു് ഇ­ഷ്ട­മ­ല്ല, ഈ­റ­യാ­യി­രു­ന്നു എ­ന്ന­താ­ണു് കു­ട്ടി­ക്കാ­ല­ത്തെ എന്റെ ഏ­റ്റ­വും പഴയ ഓർമ്മ. ‘ക­ക്കാ­ട­മ്മ­ക്കാർ’ എ­ന്നു് ശകലം പു­ച്ഛ­ത്തി­ലാ­ണു് ഞങ്ങൾ പ­റ­ഞ്ഞി­രു­ന്ന­തു്. അ­ങ്ങ­നെ പറയാൻ ഞ­ങ്ങൾ­ക്കു് ധാ­രാ­ളം അ­വ­സ­ര­വും കി­ട്ടി­യി­രു­ന്നു. അ­വ­രു­ടെ നാ­ട്ടിൽ എൽ. പി. സ്കൂ­ളേ­യു­ള്ളു. നാലാം ക്ലാ­സ്സ് പാ­സ്സാ­യാൽ പി­ന്നെ യു. പി.-യിൽ ചേരാൻ അ­വർ­ക്കു് കാ­ര­ശ്ശേ­രി­യിൽ വരണം. പോ­സ്റ്റാ­പ്പീ­സ് കാ­ര­ശ്ശേ­രി­യി­ലേ­യു­ള്ളൂ. നല്ല നല്ല മ­സാ­ല­പ്പീ­ടി­ക­ക­ളും ചാ­യ­മ­ക്കാ­നി­ക­ളും കാ­ര­ശ്ശേ­രി­യി­ലാ­ണു്. ആ പീ­ടി­ക­ക­ളി­ല­ധി­ക­വും ന­ട­ത്തി­യി­രു­ന്ന­തു് ക­ക്കാ­ട­മ്മ­ക്കാ­രാ­ണു്. നെ­ടും­ക­ണ്ട­ത്തിൽ മാ­മു­കാ­ക്ക­യു­ടെ ചാ­യ­മ­ക്കാ­നി­യും ടി. പി. സി. മു­ഹ­മ്മ­ദി­ന്റെ മ­സാ­ല­പ്പീ­ടി­ക­യു­മാ­യി­രു­ന്നു അ­ക്കൂ­ട്ട­ത്തിൽ പ്ര­ധാ­നം. നേരം അസറു് താ­ന്നാൽ ചാ­യ­കു­ടി­ക്കാ­നും സാധനം വാ­ങ്ങാ­നും ഒ­ക്കെ­യാ­യി ക­ക്കാ­ട­മ്മ­ക്കാർ ഞ­ങ്ങ­ളു­ടെ നാ­ട്ടിൽ വരും. ‘വി­ദേ­ശി’കളായ ക­ക്കാ­ട­മ്മ­കാർ­ക്കു് ഈ വ­ര­വി­നു് വ­ട­ക്കോ­ട്ടു് അ­ഞ്ചു­മി­നു­ട്ടിൽ താ­ഴെ­യേ ന­ട­ക്കേ­ണ്ടൂ… അത്ര അ­ടു­ത്താ­ണു് ക­ക്കാ­ടും കാ­ര­ശ്ശേ­രി­യും. കു­ന്ന­ത്തെ മ­ര­പ്പാ­ലം ക­ട­ക്കു­ക­യേ വേ­ണ്ടൂ.

ക­ക്കാ­ട­മ്മ­ക്കാ­രിൽ ചിലർ വൈ­കു­ന്നേ­രം ചെ­ല­വ­ഴി­ച്ചി­രു­ന്ന­തു് തെ­ക്കോ­ട്ടു് ന­ട­ന്നു് കോ­ട്ട­മ്മൽ അ­ങ്ങാ­ടി­യി­ലാ­ണു്. അവരെ ഞങ്ങൾ ക­ണ­ക്കിൽ കൂ­ട്ടി­യി­രു­ന്നി­ല്ല. അ­പ്പോൾ പി­ന്നെ എ­ന്തി­നും ഏ­തി­നും ഞ­ങ്ങ­ളെ ആ­ശ്ര­യി­ച്ചു­കൂ­ടു­ന്ന ഒരു കൂ­ട്ട­രാ­ണു് ക­ക്കാ­ട­മ്മ­ക്കാർ എ­ന്നു് വി­ചാ­രി­ച്ച­തിൽ തെ­റ്റി­ല്ല­ല്ലോ. ഇതു് ഞ­ങ്ങൾ­ക്കു് വലിയ അ­ന്ത­സ്സ­ല്ലേ?

ഈ ക­ണ­ക്കി­ലാ­ണെ­ന്നു് വി­ചാ­രി­ച്ചാൽ മതി, കു­ട്ടി­ക്കാ­ല­ത്തു് ഞങ്ങൾ ക­ട­ക്കാ­ട­മ്മ­ക്കാ­രു­മാ­യി ത­ല്ലും­പി­ടി ഉ­ണ്ടാ­ക്കി­യി­രു­ന്നു. ക­ക്കാ­ടും കാ­ര­ശ്ശേ­രി­യും ത­മ്മിൽ ഫു­ട്ബോൾ മാ­ച്ചു് ന­ട­ക്കു­മ്പോ­ഴോ, മു­ക്ക­ത്തോ ചേ­ന്ദ­മം­ഗ­ല്ലൂ­രി­ലോ സൈ­ക്കിൾ ച­വി­ട്ടു­ന്ന­തു് പ­ഠി­ക്കാൻ ഒ­ത്തു­കൂ­ടേ­ണ്ടി വ­രു­മ്പോ­ഴോ, പൂ­ളാൻ­പാ­റ­യി­ലേ­യോ ചീ­പ്പാൻ­കു­ഴി ക­ട­വി­ലോ കു­ളി­ക്കു­മ്പോ­ഴോ ഒ­ക്കെ­യാ­ണി­തു്. ആ ചെ­റു­സം­ഘ­ട്ട­ന­ങ്ങ­ളിൽ ജ­യി­ച്ചു­പോ­ന്ന­തു് എ­പ്പോ­ഴും ഞ­ങ്ങ­ളാ­ണു് എ­ന്നു് വി­ശേ­ഷി­ച്ചു് പ­റ­യേ­ണ്ട­തി­ല്ല­ല്ലോ!

ഈ ചൊ­റി­ച്ചി­ലിൽ ശകലം മതവും ഉ­ണ്ടു്, കെ­ട്ടോ. ഞ­ങ്ങ­ളു­ടെ നാ­ട്ടു­കാ­രെ­ല്ലാം ശു­ദ്ധ­സു­ന്നി­ക­ളാ­ണു്. അ­താ­യ­തു് മ­രി­ച്ചു­ചെ­ന്നാൽ നാളെ ആ­ഖി­റ­ത്തിൽ സ്വർ­ഗ്ഗ­പൂ­ങ്കാ­വ­നം കി­ട്ടു­ന്ന വർ­ഗ്ഗം. ക­ക്കാ­ട­മ്മ­ക്കാ­രിൽ കു­റ­ച്ചു് വ­ഹാ­ബി­ക­ളു­ണ്ടു്. അ­താ­യ­തു് മ­രി­ക്കേ­ണ്ട താമസം, നേരെ കു­ത്ത­നെ ന­ര­ക­ത്തി­ലേ­ക്കു് പോ­കു­ന്ന വർ­ഗ്ഗം. നേരായ മാർ­ഗ്ഗ­ത്തിൽ നി­ന്നു് പി­ഴ­ച്ചു് വ­ഴി­കേ­ടി­ലാ­യി­പ്പോ­യ കൂ­ട്ടർ. അ­വ­രു­ടെ വ­ലി­യൊ­രു ആലിം ആയ ശൈഖ് മു­ഹ­മ്മ­ദ് മൗ­ല­വി­യു­ടെ നാ­ടാ­ണു് ക­ക്കാ­ട്. അ­പ്പോൾ പി­ന്നെ ഞങ്ങൾ അവരെ വി­ല­വെ­യ്ക്കേ­ണ്ട കാ­ര്യ­മി­ല്ല. ആ­ഖി­റ­ത്തിൽ ന­ര­കാ­വ­കാ­ശി­ക­ളാ­ണു്; എ­ങ്കിൽ പി­ന്നെ ദു­നി­യാ­വിൽ കു­റ­ച്ചു് പ­രി­ഗ­ണ­ന കൊ­ടു­ത്തു് കളയാം എന്ന സ­ദ്ബു­ദ്ധി ഞ­ങ്ങൾ­ക്കു് പോ­യ­തു­മി­ല്ല.

ഇ­തി­നി­ട­യി­ലാ­ണു് ഒരു ഞെ­ട്ടി­ക്കു­ന്ന സത്യം ഞങ്ങൾ തി­രി­ച്ച­റി­ഞ്ഞ­തു്. മു­ക്കം, കൊ­ടി­യ­ത്തൂർ, ചേ­ന്ദ­മം­ഗ­ല്ലൂർ, ചെ­റു­വാ­ടി, പ­ന്നി­ക്കോ­ട് തു­ട­ങ്ങി­യ ‘വിദേശ’ങ്ങ­ളിൽ ഞ­ങ്ങ­ളേ­യും ‘ക­ക്കാ­ട­മ്മ­ക്കാർ’ എ­ന്നാ­ണു് പ­റ­യു­ന്ന­തു്. ഞങ്ങൾ വളരെ അ­ന്ത­സ്സു് കൂടിയ കാ­ര­ശ്ശേ­രി­ക്കാ­രാ­ണു്. അ­താ­രും വി­ല­വെ­യ്ക്കു­ന്നി­ല്ല. അ­വ­രേ­യും ഞ­ങ്ങ­ളേ­യും കൂ­ട്ടി­യാ­ണു് ‘ക­ക്കാ­ട­മ്മ­ക്കാർ’ എന്ന പ­റ­ച്ചിൽ.

ഇ­തി­ന്റെ കാരണം അ­ന്വേ­ഷി­ച്ച­പ്പോ­ഴാ­ണു് രണ്ടു പ്ര­ധാ­ന സം­ഗ­തി­കൾ എന്റെ ശ്ര­ദ്ധ­യിൽ വ­ന്ന­തു്. ഒ­ന്നു്: എ­ത്ര­യോ കാ­ല­മാ­യി ഞങ്ങൾ ക­ക്കാ­ട് മ­ഹ­ല്ലി­ലാ­ണു് ജീ­വി­ച്ച­തു്. അ­താ­യ­തു് കാ­ര­ശ്ശേ­രി­ക്കാർ വ­ള­രെ­ക്കാ­ലം ക­ക്കാ­ട്ടി­ലെ കു­ന്ന­ത്തു് പ­ള്ളി­യി­ലാ­ണു് വെ­ള്ളി­യാ­ഴ്ച ജു­മു­അ­ക്കു് പോ­യി­രു­ന്ന­തു്. സ്വാ­ഭാ­വി­ക­മാ­യും മൺ­മ­റ­ഞ്ഞു­പോ­യ ഞ­ങ്ങ­ളു­ടെ ബാപ്പ ഉ­പ്പാ­പ്പ­മാ­രേ­യും കാക്ക കാ­ര­ണ­വ­ന്മാ­രേ­യും ഖ­ബ­റ­ട­ക്കി­യി­രു­ന്ന­തു് മ­നോ­ഹ­ര­മാ­യ മി­മ്പ­റു­ള്ള ആ പ­ള്ളി­ക്കു ചു­റ്റു­മാ­ണു്. ര­ണ്ടു്: ഞങ്ങൾ ക­ക്കാ­ട് വി­ല്ലേ­ജു­കാ­രാ­ണു്. അ­താ­യ­തു് ഞ­ങ്ങ­ളു­ടെ മേൽ­വി­ലാ­സം ക­ക്കാ­ട് അംശം, കാ­ര­ശ്ശേ­രി ദേശം എ­ന്നാ­ണു്. കു­റേ­ക്കാ­ലം പ­ന്നി­ക്കോ­ട് പ­ഞ്ചാ­യ­ത്തി­ലും പി­ന്നീ­ടു് കൊ­ടി­യ­ത്തൂർ പ­ഞ്ചാ­യ­ത്തി­ലും ഉൾ­പ്പെ­ട്ട അംശം. ഈ ച­രി­ത്ര­ര­ഹ­സ്യ­ങ്ങൾ വെ­ളി­പ്പെ­ട്ട­തോ­ടെ ഞ­ങ്ങ­ളു­ടെ അ­ന്ത­സ്സി­ന്റെ കൊടി ശകലം താ­ഴ്‌­ന്നു. എ­ങ്കി­ലും അതു് പു­റ­മേ­യ്ക്കു് ഭാ­വി­ച്ചി­ല്ല. അ­ങ്ങ­നെ വി­ട്ടു­കൊ­ടു­ത്താൽ നന്നോ?

ഇ­തി­ലും വലിയ സം­ഗ­തി­കൾ വേറെ കി­ട­പ്പു­ണ്ടാ­യി­രു­ന്നു. കാ­ര­ശ്ശേ­രി പുതിയ പ­ള്ളി­യി­ലെ ഖാസി ക­ക്കാ­ട­മ്മ­ക്കാ­ര­നാ­യ ബി­ച്ചു­ണ്ണി മു­സ്ല്യാ­രാ­ണു്. ക­റ­ക­ള­ഞ്ഞ സു­ന്നി. മൂ­പ്പ­രു­ടെ മക്കൾ അ­ബ്ദുൽ­അ­സീ­സ് മൗ­ല­വി­യ്ക്കും മ­മ്മ­ദ് മൗ­ല­വി­യ്ക്കു­മൊ­ക്കെ ശകലം വ­ഹാ­ബി­ച്ചു­വ­യു­ണ്ടെ­ന്നു് കേ­ട്ടി­ട്ടു­ണ്ടു്. പക്ഷേ, പെ­രു­ന്നാ­ളി­നു് ബാ­പ്പ­യു­ടെ പ്ര­തി­നി­ധി­യാ­യി ഖുതുബ ഓതാൻ വ­രു­ന്ന മ­മ്മ­ദ് മൗലവി അ­തൊ­ന്നും ഭാ­വി­ക്കാ­റി­ല്ല. അ­ദ്ദേ­ഹം ഭ­ക്തി­ഭാ­വം കി­നി­യു­ന്ന മനോഹര ശ­ബ്ദ­ത്തിൽ കി­ത്താ­ബു് നോ­ക്കി ഖുതുബ ഓതും. കാ­ര­ശ്ശേ­രി ജു­മു­അ­ത്തു് പ­ള്ളി­യിൽ ഖ­ബ­റ­ട­ക്ക­ത്തി­നു് തലഖീൻ ഓ­തി­യി­രു­ന്ന­തു് ക­ക്കാ­ട­മ്മ­ക്കാ­ര­നാ­യ മഞ്ചറ മൊ­ല്ലാ­ക്ക­യാ­ണു്. ഖബറിൽ ചോ­ദ്യം ചോ­ദി­ക്കാൻ­വേ­ണ്ടി വ­ന്നെ­ത്താ­നി­രി­ക്കു­ന്ന മുൻകർ, നകീർ എന്നീ മ­ല­ക്കു­ക­ളോ­ടു് മ­റു­പ­ടി പറയാൻ ആ­രെ­ങ്കി­ലും തലഖീൻ ചൊ­ല്ലി­ത്ത­രേ­ണ്ടേ? അ­തി­ല്ലാ­തെ എ­ങ്ങ­നെ­യാ­ണു് ആഖിറം വെ­ളി­ച്ച­മാ­വു­ന്ന­തു്? അ­തി­നും ഞ­ങ്ങൾ­ക്കു് ക­ക്കാ­ട­മ്മ­ക്കാ­രൻ വേണം.

പി­ന്നെ ക­ക്കാ­ട­മ്മ­ക്കാ­രാ­യ ക­ക്കാ­ടി ഹാജി, ക­മ്മു­ണ്ണി ഹാജി തു­ട­ങ്ങി­യ കാ­ര­ണ­വ­ന്മാർ ഞ­ങ്ങ­ളു­ടെ നാ­ട്ടി­ലും സ്ഥാ­ന­വും മാ­ന­വു­മു­ള്ള മ­ധ്യ­സ്ഥ­ന്മാ­രും ന്യാ­യ­സ്ഥ­ന്മാ­രു­മാ­യി­രു­ന്നു. കാ­ര­ശ്ശേ­രി­യി­ലെ സ്കൂൾ കൊ­ണ്ടു ന­ട­ത്തു­ന്ന­തിൽ ക­ക്കാ­ട് സ്വ­ദേ­ശി പാ­റ­ക്കൽ ആ­ലി­ക്കു­ട്ടി­ക്കാ­ക്ക വലിയ പങ്കു വ­ഹി­ച്ചി­രു­ന്ന­താ­യി ത­ല­മു­തിർ­ന്ന­വർ പ­റ­ഞ്ഞു­കേ­ട്ടി­ട്ടു­ണ്ടു്.

ക­ക്കാ­ടി­ലേ­ക്കു­ള്ള എന്റെ ആ­ദ്യ­കാ­ല യാ­ത്ര­കൾ അ­ധി­ക­വും ബി­ച്ചു­ണ്ണി മു­സ്ല്യാ­രെ തേ­ടി­യാ­ണു്. ഉമ്മ പ­റ­ഞ്ഞി­ട്ടാ­ണു് ഞാൻ പോ­വു­ന്ന­തു്. പൈ­ക്കു് കൊ­ള­മ്പു് ദീനം അ­ല്ലെ­ങ്കിൽ പൈ­ക്കു് പാലു് കു­റ­വു്, അ­തു­മ­ല്ലെ­ങ്കിൽ വീ­ട്ടിൽ വേ­ല­ക്കു് നി­ന്നി­രു­ന്ന ആ­യ്ച്ചാ­ത്ത­ക്കു് പനി തു­ട­ങ്ങി എ­ന്തെ­ങ്കി­ലും കേ­സു­കൾ. ചി­കി­ത്സാ­കാ­രി­യാ­യ മു­സ്ല്യാർ നൂലോ വെ­ള്ള­മോ മ­ന്ത്രി­ച്ചു­ത­രും. അതു് വീ­ട്ടി­ലെ­ത്തി­ക്കു­ന്ന­തോ­ടെ എല്ലാ മു­സീ­ബ­ത്തും തീരും. ഒ­രി­ക്കൽ എ­നി­ക്കൊ­രു വി­ട്ടു­മാ­റാ­ത്ത ത­ല­വേ­ദ­ന. ഉ­മ്മ­യു­ടെ ഉ­പ­ദേ­ശ­പ്ര­കാ­രം ഞാൻ ചെ­ന്നു് മു­സ്ല്യാ­രോ­ടു് സ­ങ്ക­ടം പ­റ­ഞ്ഞു. സംഗതി ഇ­ത്തി­രി ക­ടു­പ്പ­മാ­ണെ­ന്നു് മൂ­പ്പർ­ക്കും തോ­ന്നി. നൂലു് കൊ­ണ്ടും വെ­ള്ളം കൊ­ണ്ടും നി­ല്ക്കു­ന്ന ജാ­തി­യ­ല്ല. മൂ­പ്പ­രു് ഒരു ഇ­രു­മ്പാ­ണി­യെ­ടു­ത്തു് അ­തി­ന്റെ കൂർ­പ്പു് എന്റെ ഇ­ട­ത്തേ ചെ­ന്നി­യിൽ തൊ­ട്ടു­വെ­ച്ചു­കൊ­ണ്ടു് ക­ണ്ണ­ട­ച്ചു് ‘ഖുൽ­ഹു­വ­ല്ലാ­ഹു’ ഓതി. ഏ­ഴു­വ­ട്ട­മാ­യ­പ്പോൾ ക­ണ്ണു് തു­റ­ന്നു് ആണി എ­ടു­ത്തു് തൊ­ട്ട­ടു­ത്തു­ള്ള ജനലിൽ ത­റ­ച്ചു. ആ നി­മി­ഷം ത­ല­വേ­ദ­ന നി­ന്നു!

നിൽ­ക്കാ­തെ­വി­ടെ­പ്പോ­വാ­നാ­ണു്? ഉമ്മ പ­റ­ഞ്ഞു് ഞാൻ കേ­ട്ടി­ട്ടു­ണ്ടു്—ഖി­ലാ­ഫ­ത്തി­നു് വെ­ള്ള­പ്പ­ട്ടാ­ളം വ­ന്നു് വെ­ടി­വ­ച്ചി­ട്ടു് മു­സ്ല്യാ­രു­ടെ ബാ­പ്പ­ക്കു് പ­റ്റി­യി­ട്ടി­ല്ല. എ­ന്തു­പ­റ്റി­യെ­ന്നോ? മൂ­പ്പ­രു് തോ­ള­ത്തി­ടു­ന്ന മു­ണ്ടെ­ടു­ത്തു് ഒന്നു കു­ട­ഞ്ഞു. അതോടെ ഉ­ണ്ട­ക­ളെ­ല്ലാം നാ­ലു­പാ­ടും ചിതറി. മൂ­പ്പ­രു് കൈയും വീശി ന­ട­ന്നു പോ­കു­ന്ന­തു ക­ണ്ടു് വെ­ള്ള­പ്പ­ട്ടാ­ളം കു­ന്തം വി­ഴു­ങ്ങി­യ മാ­തി­രി നി­ന്നു­പോ­യി. ആ ബാ­പ്പ­യു­ടെ മോ­നാ­ണു്! വെ­റു­തെ­യാ­ണോ, കക്കാട്-​കാരശ്ശേരി നാ­ട്ടി­ലെ­ങ്ങു­മു­ള്ള വീ­ട്ടു­കാർ പ­യ്യി­ന്റെ ആ­ദ്യ­ത്തെ കറവ മു­സ്ല്യാ­ര­ക­ത്തേ­ക്കു് കൊ­ടു­ത്ത­യ­ക്കു­ന്ന­തു്? അ­വർ­ക്കൊ­ക്കെ ബി­ച്ചു­ണ്ണി മു­സ്ല്യാ­രെ അത്ര വി­ശ്വാ­സ­മാ­ണു്.

പി­ന്നെ­യ­ല്ലേ എ­നി­ക്കു് ഗു­ട്ടൻ­സ് പി­ടി­കി­ട്ടി­യ­തു്! ക­ക്കാ­ടും കാ­ര­ശ്ശേ­രി­യും വേറെ വേറെ ‘രാജ്യ’ങ്ങ­ളാ­ണെ­ന്നു് ഞങ്ങൾ കു­റ­ച്ചു് സ്കൂൾ കു­ട്ടി­ക­ള­ല്ലാ­തെ ആരും വി­ചാ­രി­ക്കു­ന്നി­ല്ല. കു­ടും­ബ­ബ­ന്ധം, കെ­ട്ടു­ബ­ന്ധം, ച­ങ്ങാ­ത്തം ഒ­ക്കെ­യാ­യി ഇവ ര­ണ്ടും കൂ­ടി­ക്ക­ലർ­ന്നാ­ണു് കി­ട­പ്പു്. അ­ക്ക­ര­ക്കാ­രും ഇ­ക്ക­ര­ക്കാ­രും പ­റ­യു­മ്പോ­ഴും അ­ങ്ങ­നെ­യാ­ണു്—“ഈ കക്കാട്-​കാരശ്ശേരി നാ­ട്ടിൽ” എ­ന്നാ­ണു് പ്ര­യോ­ഗം. കാ­ര­ശ്ശേ­രി­ക്കാർ പ­റ­യു­മ്പോ­ഴും ഇ­തേ­പോ­ലെ ക­ക്കാ­ടി­നെ മു­ന്തി­ച്ചാ­ണു് പറയുക.

ഇ­തെ­നി­ക്കു് വീ­ട്ടി­ലും അ­നു­ഭ­വ­പ്പെ­ട്ടു. എല്ലാ ക­ക്കാ­ട­മ്മ­ക്കാ­രും ബാ­പ്പ­യു­ടെ ച­ങ്ങാ­തി­മാ­രാ­ണു്. കാ­ര­ശ്ശേ­രി­മു­ക്കി­ലെ അ­ങ്ങാ­ടി­യിൽ വ­രു­മ്പോ­ഴോ മു­ക്ക­ത്തേ­ക്കു് പോ­വു­മ്പോ­ഴോ അവരിൽ പലരും വീ­ട്ടിൽ കയറും. മഞ്ചറ അ­ഹ­മ്മ­ദു­കു­ട്ടി­ക്കാ­ക്ക, പാ­റ­ക്കൽ ആ­ലി­ക്കു­ട്ടി കാക്ക, ക­മ്മു­ണ്ണി ഹാജി, മഞ്ചറ അബു മാ­സ്റ്റർ, മഞ്ചറ ഹു­സ്സ­യി­നാ­ക്ക തു­ട­ങ്ങി പലരും ബാ­പ്പ­യു­ടെ അ­ടു­ത്ത ലോ­ഹ്യ­ക്കാ­രാ­യി­രു­ന്നു. അ­വർ­ക്കൊ­ക്കെ ആ വകയിൽ എ­ന്നോ­ടും വലിയ വാ­ത്സ­ല്യ­മാ­യി­രു­ന്നു. അ­ങ്ങ­നെ സ്കൂൾ കാലം തൊ­ട്ടേ ഞാൻ ക­ക്കാ­ടു­കാർ­ക്കു് വേ­ണ്ട­പ്പെ­ട്ട­വ­നാ­യി.

ക­ക്കാ­ടി­ലെ പു­തി­യേ­ട­ത്തു് ജ­ബ്ബാർ അ­ഞ്ചാം ക്ലാ­സ്സിൽ എന്റെ സ­ഹ­പാ­ഠി­യാ­യി­രു­ന്നു. സ്നേ­ഹ­ശീ­ല­നാ­യി­രു­ന്ന ആ കൂ­ട്ടു­കാ­രൻ പേ­പ്പ­ട്ടി ക­ടി­ച്ചു് പേ­യി­ള­കി മ­രി­ച്ച­തു് ക­ക്കാ­ടി­നെ­യും കാ­ര­ശ്ശേ­രി­യെ­യും ഒ­രു­പോ­ലെ പി­ടി­ച്ചു കു­ലു­ക്കി. ഞങ്ങൾ ആ­ദ്യ­മാ­യി പേ­യി­ള­കി മ­രി­ച്ച­തു് കാ­ണു­ക­യാ­യി­രു­ന്നു.

ആ മരണം മ­റ്റൊ­രു ബർമത നാ­ട്ടി­ലു­ണ്ടാ­ക്കി. ആ പട്ടി തൊ­ട്ടു എന്നോ, മ­ണ­ത്തു എന്നോ, ക­ടി­ച്ചു എന്നോ സം­ശ­യി­ച്ചു് പേ­ടി­ച്ച­വ­രൊ­ക്കെ പ­ന്നി­ക്കോ­ട്ടെ ന­മ്പൂ­തി­രി­യു­ടെ പ­ച്ച­മ­രു­ന്നി­ന്റെ ഗുളിക കു­ടി­ച്ചു. ഇതു് കു­ടി­ച്ചാൽ പി­ന്നെ 24 മ­ണി­ക്കൂർ നേരം ജ­ല­പാ­നം പാ­ടി­ല്ല. സമയം ക­ഴി­ഞ്ഞാൽ ക­ക്ഷി­ക­ളെ പു­ഴ­ക്ക­ട­വിൽ കൊ­ണ്ടു­വ­ന്നി­രു­ത്തി നാ­ട്ടു­കാർ 101 പാനി വെ­ള്ളം ഒ­ഴി­ക്കും. 101-​ാമത്തെ പാനി ക­മ­ഴ്ത്തു­മ്പോൾ ആളു് വി­റ­ക്കും. വി­റ­ച്ചാൽ പി­ന്നെ പേ­യി­ള­കി­ല്ല. ചീ­പ്പാൻ­കു­ഴി­ക്ക­ട­വി­ലും പൂ­ളാൻ­പാ­റ­യി­ലു­മൊ­ക്കെ ഇ­ങ്ങ­നെ എ­ത്ര­യോ പേർ വി­റ­ച്ചു! നായയെ തൊ­ടു­ന്ന­തു് ഹ­റാ­മു് തന്നെ എ­ന്നു് അ­ന്നു് എ­ല്ലാ­വർ­ക്കും ബോ­ധ്യ­മാ­യി. ജ­ബ്ബാർ ഒരു ദുഃ­ഖ­സ്മ­ര­ണ­യാ­യി നി­ല­കൊ­ണ്ടു.

ഇ­തി­നി­ട­യിൽ മ­റ്റൊ­രു ച­രി­ത്ര­സം­ഭ­വം കൂ­ടി­യു­ണ്ടാ­യി—പൊ­ന്നാ­നി­യി­ലെ പു­ത്തൻ­പ­ള്ളി ജാ­റ­ത്തിൽ മ­റ­പെ­ട്ടു­കി­ട­ക്കു­ന്ന ശൈഖ് ക­ക്കാ­ട­മ്മ­ക്കാ­ര­നാ­ണു് എന്ന സിർറ് എ­ങ്ങ­നെ­യോ വെ­ളി­പ്പെ­ട്ടു. സു­ന്നി­ക­ളാ­യ ഞ­ങ്ങ­ളു­ടെ വി­ശു­ദ്ധ­കേ­ന്ദ്ര­ങ്ങ­ളി­ലൊ­ന്നാ­ണു് ആ ജാറം. ഭ്രാ­ന്ത­ട­ക്ക­മു­ള്ള ഏതു രോ­ഗ­വും ശി­ഫ­യാ­ക്കു­ന്ന ജാ­റ­ത്തി­ന്റെ അ­ത്ഭു­ത­സി­ദ്ധി­ക­ളിൽ വ­ഹാ­ബി­കൾ­ക്കു് വി­ശ്വാ­സ­മി­ല്ലെ­ങ്കി­ലും ഞ­ങ്ങൾ­ക്കു് വി­ശ്വാ­സ­മാ­ണു്. വി­ശ്വാ­സ­മി­ല്ലാ­ത്ത­വർ­ക്കു് വേ­ണ­മെ­ങ്കിൽ ആ ശൈ­ഖി­ന്റെ പോരിശ വി­വ­രി­ക്കു­ന്ന ‘പു­ത്തൻ­പ­ള്ളി­മാ­ല’ പാ­ടി­പ്പ­ഠി­ക്കാം.

ആ­യി­ട­ക്കാ­ണു് ഞാൻ ക­ക്കാ­ടു­കാ­ര­നാ­യ കെ. പി. ആറിനെ കു­റി­ച്ചു കേ­ട്ട­തു്. മു­ഴു­വൻ പേരു് അ­ബൂ­ബ­ക്കർ എ­ന്നാ­ണു്. വലിയ പ­ണ­ക്കാ­രൻ. നേ­ര­ത്തെ പറഞ്ഞ ജ­ബ്ബാ­റി­ന്റെ ഇ­ക്കാ­ക്ക. ദൂരെ ദൂരെ ഏതോ നാ­ട്ടിൽ മ­ര­ക്ക­ച്ച­വ­ടം. പ്ര­മാ­ണി­യാ­ണു്. വളരെ ഉദാരൻ. ക­യ്യ­യ­ച്ചു് കൂ­ട്ടു­കാ­രെ­യും നാ­ട്ടു­കാ­രെ­യും സ­ഹാ­യി­ക്കും. പ­രി­ഷ്കാ­രി­യാ­ണു്. അ­ന്ന­ത്തെ കാ­ല­ത്തെ വില കൂടിയ ടെ­റി­ലിൻ ഷർ­ട്ടേ ഇടൂ. കാൽ­സ­റാ­യി എ­ന്നു് അ­ന്നു് നാ­ട്ടു­കാർ പ­റ­ഞ്ഞി­രു­ന്ന പാ­ന്റ്സ് ആണു് സാ­ധാ­ര­ണ ഉ­ടു­ക്കു­ന്ന­തു്. കാ­റി­ലാ­ണു് ന­ട­ത്തം. ക­ത്തി­രി­മാർ­ക്കു് സി­ഗ­ര­റ്റ് വ­ലി­ക്കു­ന്ന നാ­ട്ടി­ലെ ഒ­രേ­യൊ­രാൾ. കേ­ട്ടു­കേ­ട്ടു് ഞാൻ ആളെ കാണാൻ മോ­ഹി­ച്ചു­പോ­യി. അ­ങ്ങ­നെ­യി­രി­ക്കു­മ്പോൾ ഒ­രി­ക്കൽ കണ്ടു. വ­ലി­യൊ­രു പെ­ട്ടി­യും ചു­മ­ന്നു് മു­മ്പിൽ ഒരു കൂ­ലി­ക്കാ­രൻ. വെള്ള ടെ­റി­ലിൻ ഷർ­ട്ടും ക­ടു­ത്ത ബ്രൗൺ നി­റ­മു­ള്ള കാൽ­സ­റാ­യി­യും ചു­ണ്ടിൽ പു­ക­യു­ന്ന ക­ത്തി­രി­മാർ­ക്കു­മാ­യി പി­റ­കിൽ കെ. പി. ആർ.! അതിനു പി­ന്നിൽ കൂ­ട്ടു­കാ­രു­ടെ ചെ­റി­യൊ­രു സംഘം. എന്റെ വീ­ടി­നു മു­മ്പി­ലൂ­ടെ നാ­ട്ടി­ലേ­ക്കു് ന­ട­ന്നു പോ­വു­ക­യാ­ണു്. മൂ­പ്പ­രു് പ­ടി­ക്കൽ നിൽ­ക്കു­ന്ന എ­ന്നെ­നോ­ക്കി ഒന്നു ചി­രി­ച്ചു. എ­നി­ക്കു് വലിയ അ­ന്ത­സ്സു തോ­ന്നി.

അ­ക്കാ­ല­ത്തു് ക­ക്കാ­ട­മ്മൽ നി­ന്നു് കാ­ര­ശ്ശേ­രി­യിൽ വ­ന്നു­പൊ­യ്ക്കൊ­ണ്ടി­രു­ന്ന ഗോശാല അ­ഹ­മ്മ­ദ്, പാ­റ­ക്കൽ വീ­ച്ചി­ണ്ണി തു­ട­ങ്ങി­യ­വ­രു­മാ­യി ഉ­ണ്ടാ­യി­രു­ന്ന ച­ങ്ങാ­ത്തം കാരണം കെ. പി. ആ­റി­ന്റെ പൊ­ടി­പ്പും തൊ­ങ്ങ­ലും വെച്ച ക­ഥ­ക­ളും ഞാൻ കേ­ട്ടി­രു­ന്നു. കാ­ര­ശ്ശേ­രി­യിൽ ഒരു വീ­ട്ടി­ലും അ­ന്നു് റേ­ഡി­യോ ഇല്ല. വാ­യ­ന­ശാ­ല­യിൽ ഒരു പ­ഞ്ചാ­യ­ത്തു് റേ­ഡി­യോ ഉ­ണ്ടു്. അ­താ­ണെ­ങ്കിൽ ഒരു പോ­ത്തേ­ക്കൻ സാ­ധ­ന­മാ­ണു്. കെ. പി. ആ­റാ­ണു് ഞ­ങ്ങ­ളു­ടെ നാ­ട്ടിൽ ആ­ദ്യ­മാ­യി ക­യ്യിൽ കൊ­ണ്ടു­ന­ട­ക്കാ­വു­ന്ന ഒരു റേ­ഡി­യോ വാ­ങ്ങി­യ­തു്. കാ­ര­ശ്ശേ­രി­യിൽ പു­തി­യെ­ട­വൻ ആ­ലി­ക്കു­ട്ടി­യു­ടെ ക­ല്യാ­ണ­ത്തി­നു് അ­തു­മാ­യി കെ. പി. ആർ. വ­ന്ന­തു് വലിയ സം­ഭ­വ­മാ­ണു്. വ­ലി­ച്ചു നീ­ട്ടാ­വു­ന്ന­തും ചു­രു­ക്കാ­വു­ന്ന­തു­മാ­യ ഏ­രി­യ­ലി­ന്റെ വെ­ള്ളി­ത്തി­ള­ക്കം ക­ണ്ടും ‘വിദേശ’ങ്ങ­ളിൽ നി­ന്നു് മ­നു­ഷ്യൻ പാ­ടു­ന്ന­തും പ­റ­യു­ന്ന­തും ഒക്കെ അ­പ്പ­പ്പോൾ കേ­ട്ടും കാ­ര­ശ്ശേ­രി­ക്കാർ അ­ജ­ബാ­യി­പ്പോ­യി. ആ ഏരിയൽ സൂ­ത്ര­ത്തി­ലൊ­ന്നു് തൊ­ട്ടു­നോ­ക്കി­യ­പ്പോൾ ത­ങ്ങി­യ മി­നു­സം ഇ­പ്പോ­ഴും എന്റെ വി­ര­ലിൽ ഉ­ണ്ടു്. കാ­ര­ശ്ശേ­രി­യി­ലെ ക­മ്മു­ണ്ണി കാ­ക്ക­യു­ടെ ചാ­യ­മ­ക്കാ­നി­യിൽ നി­ന്നു് കു­റി­ക്ക­ല്യാ­ണ­ത്തി­നു് വീ­ണ­പ്പെ­ട്ടി­യു­ടെ പാ­ട്ടു­കേ­ട്ടു് ഞ­ങ്ങൾ­ക്കു് ശീ­ല­മു­ണ്ടു്. പെ­ട്ടി­പ്പാ­ട്ടി­നു് റി­ക്കാർ­ഡ് വെ­യ്ക്ക­ണം. ഈ റേ­ഡി­യോ­വി­നു് അതും കൂടി വേണ്ട. ചെ­വി­യൊ­ന്നു് പി­ടി­ച്ചു തി­രി­ച്ചാൽ മതി! പി­ന്നെ കു­റ­ച്ചു­കാ­ലം ഞ­ങ്ങൾ­ക്കു് കളി അതായി: ആ­രെ­ങ്കി­ലും ഒ­രു­ത്ത­ന്റെ ചെവി പി­ടി­ച്ചു­തി­രി­ക്കും. അവൻ ഉടനെ പാ­ട്ടു തു­ട­ങ്ങും.

പാ­ട്ടി­ന്റെ കാ­ര്യം പ­റ­ഞ്ഞ­പ്പോ­ഴാ­ണു് ഓർ­ത്ത­തു്. ഞ­ങ്ങ­ളു­ടെ വീ­ടി­നു മു­മ്പി­ലു­ള്ള മു­ക്കി­ലെ പീ­ടി­ക­യി­ലെ ക­ച്ച­വ­ട­ക്കാ­രും ബീഡി തെ­രു­പ്പു­കാ­രു­മാ­യ കെ. സി. വി. കോ­യ­ക്ക­ക്കു­ട്ടി­കാ­ക്ക­യും സ­ഖാ­വു് കു­ട്ടി­ഹ­സ്സ­നാ­ക്ക­യും ആണു് ഞാൻ ആദ്യം അ­ടു­ത്തു പ­രി­ച­യി­ച്ച ക­ക്കാ­ട­മ്മ­ക്കാർ. ര­ണ്ടു­പേ­രും മാ­പ്പി­ള­പ്പാ­ട്ടു് ക­മ്പ­ക്കാ­രാ­ണു്. ബീഡി തെ­ര­ക്കു­മ്പോ­ഴും അ­ല്ലാ­ത്ത­പ്പോ­ഴും അ­വർ­ക്കു് മൂ­ളി­പ്പാ­ട്ടു­ണ്ടു്. ഒ­രി­ക്കൽ അ­വ­രു­ടെ കൂടി ഉ­ത്സാ­ഹ­ത്തിൽ മു­ക്കി­ലെ പീ­ടി­ക­യിൽ രാ­ത്രി ബ­ദർ­പാ­ട്ടു് പാ­ടി­പ്പ­റ­യു­ന്ന ഒരു പ­രി­പാ­ടി­യു­ണ്ടാ­യി. ഒ­രാ­ഴ്ച മോ­യിൻ­കു­ട്ടി വൈ­ദ്യ­രു ടെ പാ­ട്ടാ­ണു് പാ­ടി­യ­തു്. കു­റ്റി­പ്പു­റ­ത്തു് അ­ബു­വും മ­റ്റും പാടി ഒ­റു­വി­ങ്ങൽ ബി­ച്ചി­ക്കോ­യ ഹാജി വി­സ്ത­രി­ച്ചു് മഅ്ന പ­റ­ഞ്ഞു. ഇ­ട­ക്കി­ടെ എ­റ­ക്കോ­ടൻ കോ­യാൻ­ട്ടി­ക്കാ­ക്ക തർ­ക്കം പ­റ­ഞ്ഞു­കൊ­ണ്ടി­രു­ന്നു.

ഇ­തി­ന്റെ­യെ­ല്ലാം മധുരം നു­ണ­ഞ്ഞു­കൊ­ണ്ടു് ഞാൻ ന­ട­ക്കു­ന്ന കാ­ല­ത്താ­ണു് പ­ഞ്ചാ­യ­ത്തു തെ­ര­ഞ്ഞെ­ടു­പ്പു് വ­ന്ന­തു്. കെ. പി. ആർ. ക­ക്കാ­ട്ടിൽ ലീഗ് സ്ഥാ­നാർ­ത്ഥി­യാ­ണു്. മൂ­പ്പ­രു് മു­സ്ലീം ലീ­ഗു­കാ­ര­നാ­ണെ­ന്നു് ഞാൻ അ­ങ്ങ­നെ­യാ­ണു് മ­ന­സ്സി­ലാ­ക്കു­ന്ന­തു്. ഞ­ങ്ങ­ളു­ടെ കക്കാട്-​കാരശ്ശേരി നാ­ട്ടിൽ അ­ന്നൊ­ക്കെ പാ­വ­പ്പെ­ട്ട­വർ അ­ധി­ക­വും ലീ­ഗു­കാ­രാ­ണു്. ആ വകയിൽ ലീ­ഗി­നോ­ടു് എ­നി­ക്കു് അ­നു­ഭാ­വം തോ­ന്നി­യി­രു­ന്നു. അ­തി­നേ­ക്കാ­ളൊ­ക്കെ വലിയ കാ­ര്യം: എന്റെ ‘ഹീറോ’ ആയ കെ. പി. ആർ. ജ­യി­ക്ക­ണം! ഏഴാം ക്ലാ­സു­കാ­ര­നാ­യ ഞാൻ ഇ­ട­ക്കും ത­ല­ക്കു­മൊ­ക്കെ ക­ക്കാ­ടിൽ ചെ­ന്നു­നോ­ക്കി—പ്ര­വർ­ത്ത­ന­ങ്ങ­ളൊ­ക്കെ ഉ­ഷാ­റാ­യി ന­ട­ക്കു­ന്നി­ല്ലേ?

ആ പോ­ക്കി­ലാ­ണു് ക­ക്കാ­ടിൽ ‘കെ. പി. സ്പോർ­ട്സ് ആന്റ് ആർ­ട്സ് ക്ല­ബ്ബ്’ എന്ന പേരിൽ ഒരു വാ­യ­ന­ശാ­ല­യും നലൊരു ഗ്ര­ന്ഥ­ശാ­ല­യും ഉ­ണ്ടെ­ന്നു് ഞാൻ ക­ണ്ടു­പി­ടി­ച്ച­തു്. എ­ന്തു­മാ­ത്രം പു­സ്ത­ക­ങ്ങൾ! അ­ന്വേ­ഷി­ച്ച­പ്പോ­ഴ­ല്ലേ അ­റി­യു­ന്ന­തു്—കെ. പി. ആർ. സ്ഥാ­പി­ച്ച­താ­ണു്! ക്ല­ബ്ബി­നു് സ്വ­ന്തം പേ­രി­ട്ട­തു് ന­ന്നാ­യി­ല്ല എ­ന്നു് ഞാൻ പ­റ­ഞ്ഞ­പ്പോൾ പാ­റ­ക്കൽ വീ­ച്ചി­ണ്ണി പ­റ­ഞ്ഞു തന്നു: കെ. പി. എ­ന്നാൽ ക­ക്കാ­ട് പ്ര­ദേ­ശ്; അ­ല്ലാ­തെ കെ. പി. ആ­റി­ന്റെ ഉൽ­പ്പ­ന്ന­മ­ല്ല.

ഞ­ങ്ങ­ളു­ടെ കാ­ര­ശ്ശേ­രി­യിൽ അ­ന്നു് പേ­രി­നൊ­രു വാ­യ­ന­ശാ­ല­യും ഗ്ര­ന്ഥ­ശാ­ല­യും ഉ­ണ്ടു്—സർ­വ്വോ­ദ­യ. ച­ന്ദ്രി­ക പ­ത്ര­വു­മു­ണ്ടാ­വും. പു­സ്ത­കം മാ­ത്ര­മി­ല്ല. ക­ക്കാ­ടി­ലെ സ്ഥി­തി അതല്ല. ധാ­രാ­ളം ധാ­രാ­ളം പു­സ്ത­ക­ങ്ങൾ! വാ­യ­ന­ക്കു് മോ­ഹി­ച്ചു ന­ട­ക്കു­ന്ന എ­നി­ക്കു് നിധി കി­ട്ടി­യ­പോ­ലെ­യാ­യി. എ­ടു­ത്തു­ത­രാ­നും തി­രി­ച്ചു വാ­ങ്ങാ­നും അവിടെ ആ­ളി­ല്ല. ചെ­ന്നി­രു­ന്നു് വാ­യി­ക്കാം. മതി, എ­നി­ക്ക­തു­മ­തി. അ­വി­ടു­ത്തെ പു­സ്ത­ക­ങ്ങ­ളൊ­ക്കെ ഞാൻ വാ­യി­ച്ചു­തീർ­ത്തു. ച­ങ്ങ­മ്പു­ഴ­യു­ടെ ‘രമണൻ’ വാ­യി­ക്കും­മു­മ്പേ അ­തി­നു് പാ­ര­ഡി­യാ­യി മി­സ്സി­സ് സു­ന്ദ­രം ബി. എ. എ­ഴു­തി­യ ‘രമണി’ ഞാൻ വാ­യി­ച്ച­തു് അവിടെ വ­ച്ചാ­ണു്. ‘രമണി’യി­ലൂ­ടെ­യാ­ണു് ‘രമണൻ’ എ­ന്നൊ­രു പു­സ്ത­ക­മു­ണ്ടെ­ന്നു് ഞാ­ന­റി­ഞ്ഞ­തു്. വൈ­കു­ന്നേ­ര­ങ്ങ­ളി­ലും ഒഴിവു ദി­വ­സ­ങ്ങ­ളി­ലും അവിടെ സ്ഥി­ര­ക്കാ­ര­നാ­യ എന്നെ നോ­ക്കി ഒ­രി­ക്കൽ മഞ്ചറ അബു മാ­സ്റ്റർ പ­റ­ഞ്ഞു. “എടോ, വൈ­കു­ന്നേ­രാ­യാ ഞങ്ങൾ ക­ക്കാ­ട­മ്മ­ക്കാ­രൊ­ക്കെ കാ­ര­ശ്ശേ­രീ­ലാ, നീ കാ­ര­ശ്ശേ­രീ­ന്നു് ക­ക്കാ­ട­മ്മ­ലേ­ക്കാ.”

സാ­ഹി­ത്യ­ത്തോ­ടു­ള്ള എന്റെ ഭ്രമം തെ­ഴു­പ്പി­ച്ച­തു് ക­ക്കാ­ടാ­ണു്. എന്നെ ഒരു വാ­യ­ന­ക്കാ­ര­നാ­ക്കി­യ­തു് അ­വി­ട­ത്തെ ഗ്ര­ന്ഥ­ശാ­ല­യാ­ണു്.

വൻ ഭൂ­രി­പ­ക്ഷ­ത്തി­നു് കെ. പി. ആർ. ജ­യി­ച്ച­തു് എ­നി­ക്കൊ­രു ആ­ഘോ­ഷ­മാ­യി­രു­ന്നു. മൂ­പ്പർ വ­ഹാ­ബി­യാ­ണു് എന്ന ച­രി­ത്ര­സ­ത്യം ആ തി­ര­ക്കി­നി­ട­യിൽ ഞ­ങ്ങൾ­ക്കു് ഓർമ്മ വി­ട്ടു­പോ­യി­രു­ന്നു.

ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്കൂൾ തു­ട­ങ്ങി­യ കൊ­ല്ലം (1964) അവിടെ ചെ­ന്നു് ചേർ­ന്ന­തൊ­ടെ­യാ­ണു് ക­ക്കാ­ടി­ന്റെ സ്വ­ഭാ­വം എ­നി­ക്കു് നേ­രി­ട്ടു് രു­ചി­ക്കാൻ കി­ട്ടി­യ­തു്. ഞങ്ങൾ ‘ണ്ണി’ എ­ന്നു് വി­ളി­ച്ചി­രു­ന്ന മഞ്ചറ മു­ഹ­മ്മ­ദ് ആ­യി­രു­ന്നു എന്റെ ഏ­റ്റ­വും അ­ടു­ത്ത കൂ­ട്ടു­കാ­രൻ. സ്കൂ­ളി­ലേ­ക്കു് പോ­കു­ന്ന­തും മ­ട­ങ്ങി വ­രു­ന്ന­തും ഒ­രു­മി­ച്ചാ­ണു്. ചീ­പ്പാൻ­കു­ഴി­ക്ക­ട­വു് ക­ട­ന്നു് മം­ഗ­ല­ശ്ശേ­രി കാ­ട്ടി­ലൂ­ടെ­യാ­ണു് ആ­ദ്യ­മൊ­ക്കെ യാത്ര. പി­ന്നെ ക­ണ്ടും­ക­ട­വ­ത്തു് ആ­മി­നാ­ച്ചി­യു­ടെ കടവു് ക­ട­ന്നാ­യി പോ­ക്കു്. പ­ഠി­പ്പി­ലും ക­ളി­യി­ലും ഞങ്ങൾ എ­പ്പോ­ഴും ഒ­ന്നി­ച്ചാ­യി­രു­ന്നു. ഇ­ണ­പി­രി­യാ­ത്ത ഞങ്ങൾ സ­ന്ധ്യാ­സ­മ­യ­ത്തു് ക­ക്കാ­ടി­ലെ ക­ണ്ടോ­ളി­പ്പാ­റ­യു­ടെ ഇ­ളം­ചൂ­ടിൽ മ­ലർ­ന്നു് കി­ട­ന്നു്, വി­ശാ­ല­മാ­യ ആ­കാ­ശ­ത്തി­ലെ ന­ക്ഷ­ത്ര­ങ്ങൾ നോ­ക്കി­യും ഇ­ളം­കാ­റ്റി­ന്റെ ആ­ശ്ലേ­ഷം അ­നു­ഭ­വി­ച്ചും യൗ­വ്വ­നാ­രം­ഭ­ത്തി­ലെ സ്വ­പ്ന­ങ്ങൾ കൂ­ട്ടി­ക്കെ­ട്ടി. പാറ അ­ബ്ദു­റ­ഹി­മാൻ, ടി. പി. സി. ഹുസൈൻ, തോ­ട്ട­ത്തിൽ അ­ഹ­മ്മ­ദ്, മഞ്ചറ അ­ഹ­മ്മ­ദ് കു­ട്ടി, ചി­ങ്കി­ടി, ടി. പി. അ­ബ്ദു­റ­ഹി­മാൻ തു­ട­ങ്ങി ക­ക്കാ­ടു­കാ­രാ­യ കൂ­ട്ടു­കാർ ഒ­രു­പാ­ടു­ണ്ടാ­യി­രു­ന്നു. ഞ­ങ്ങ­ളു­ടെ വീ­ടി­ന­ടു­ത്തു് ക­ക്കാ­ട­മ്മ­ക്കാ­ര­നാ­യ കൊ­യ­ലാ­ക്ക ചാ­യ­പ്പീ­ടി­ക തു­ട­ങ്ങി­യ­തു് ആ നാ­ടി­ന്റെ മ­റ്റൊ­രു മുഖം എ­നി­ക്കു് കാ­ണി­ച്ചു തന്നു. മൂ­പ്പ­രു­ടെ മകൻ ‘അഞ്ചു’ മൊ­ട്ട­ത്ത­ല­യും കു­പ്പാ­യം എ­ന്നൊ­ന്നു് അ­റി­ഞ്ഞി­ട്ടു­കൂ­ടി­യി­ല്ലാ­ത്ത മാ­റു­മാ­യി ഇളം പ്രാ­യ­ത്തിൽ നിർ­ത്താ­തെ ജോലി ചെ­യ്തി­രു­ന്ന­തു് എന്റെ ആ­ദ്യ­കാ­ല സ്മ­ര­ണ­ക­ളിൽ ചൂ­ടാ­റാ­തെ കി­ട­ക്കു­ന്നു. അ­വ­രു­ടെ സ്നേ­ഹ­ത്തി­ലൂ­ടെ­യാ­ണു് ഞാൻ ക­ക്കാ­ടി­നെ അ­റി­ഞ്ഞ­തു്.

ആ നാ­ട്ടു­കാ­രെ­പ്പ­റ്റി എ­നി­ക്കു് ശകലം ഈറ തോ­ന്നി­യ­തു് ക­ക്കാ­ട് പ­ള്ളി­ത്തർ­ക്കം മൂ­ത്ത­പ്പോ­ഴാ­ണു്. പ­ള്ളി­യിൽ കൂ­ട്ട­ത്ത­ല്ലു­ണ്ടാ­യി. സുന്നി-​മുജാഹിദ് തർ­ക്കം. പൊ­ലീ­സ് വ­ന്നാ­ലേ ജുമുഅ ന­ട­ത്താൻ പറ്റൂ എ­ന്നാ­യി. എ­ത്ര­യോ കൊ­ല്ലം മ­ദ്ര­സ്സ പൂ­ട്ടി­ക്കി­ട­ന്നു. റോ­ട്ടി­ലെ­വി­ടെ നി­ന്നും അ­നേ­ക­സ­മ­യം ‘പ്ര­സം­ഗി­ക്കു­ന്ന’ ഉ­മ്മ­ക്ക­യ്യ എന്ന സ്ത്രീ മാ­ത്ര­മേ അ­തി­നെ­പ്പ­റ്റി വാ­സ്ത­വ­ത്തിൽ ബേ­ജാ­റാ­യി­രു­ന്നു­ള്ളു. മു­ഷി­ഞ്ഞ മു­ഖ­മ­ക്ക­ന­യും ക­ള്ളി­ത്തു­ണി­യും മാ­റ­ത്ത­ടു­ക്കി­യ ഭാ­ണ്ഡ­വും വെ­റ്റി­ല­ക്ക­റ ചോ­രു­ന്ന ചു­ണ്ടു­ക­ളു­മാ­യി പ്രാ­യാ­ധി­ക്യ­ത്തി­ന്റെ­യും ഭ്രാ­ന്തി­ന്റെ­യും മ­ണ്ണിൽ നി­ന്നു­കൊ­ണ്ടു് വി­ര­ലു­ചൂ­ണ്ടി അവർ പ്ര­സം­ഗി­ച്ചു­കൊ­ണ്ടേ­യി­രു­ന്നു. ധാർ­മ്മി­ക­രോ­ഷ­ത്തി­ന്റെ ഉ­ട­ലെ­ടു­ത്ത രൂപം പോലെ പീ­ടി­ക­ക്കോ­ലാ­യ­ക­ളി­ലും നി­ര­ത്തി­ലും ക­ത്തി­ക്കാ­ളി­യി­രു­ന്ന ആ സ്ത്രീ­രൂ­പ­ത്തിൽ നി­ന്നു് പു­റ­ത്തേ­ക്കു് വന്ന വ്യ­ക്തി­ത്വം രൂപം പൂ­ണ്ട­തെ­ങ്ങ­നെ­യെ­ന്നു് എത്ര ആ­ലോ­ചി­ച്ചി­ട്ടും എ­നി­ക്കു് ഇ­ന്നും പി­ടി­കി­ട്ടു­ന്നി­ല്ല. ഞാ­നേ­റെ ശ്ര­ദ്ധി­ച്ചി­രു­ന്ന ക­ക്കാ­ട­മ്മ­ക്കാ­ര­ത്തി എ­ന്നും അ­വ­രാ­യി­രു­ന്നു. അ­വർ­ക്കു് കു­ട്ടി­ക­ളോ­ടു വലിയ സ്നേ­ഹ­മാ­യി­രു­ന്നു. മി­ഠാ­യി­യു­മാ­യി പിൽ­ക്കാ­ല­ത്തു് അവർ എന്റെ മ­ക്ക­ളെ­ത്തേ­ടി­വ­ന്നു. അവളെ ‘ചെ­റി­യാ­ള്വോ’ എ­ന്നു് അ­രു­മ­യോ­ടെ വി­ളി­ച്ചു. ‘പി­രാ­ന്തൻ ചാ­ച്ചി­യെ’ കാ­ണു­ന്ന­തു് എന്റെ മ­കൾ­ക്കും വലിയ ഇ­ഷ്ട­മാ­യി­രു­ന്നു.

എം. എ.-​യ്ക്കു് പ­ഠി­ക്കു­ന്ന കാ­ല­ത്താ­ണു് ക­ക്കാ­ടി­ന്റെ സ്നേ­ഹം മ­റ്റൊ­രു കോ­ല­ത്തിൽ എ­ന്നെ­ത്തേ­ടി­വ­ന്ന­തു്. ഞ­ങ്ങ­ളു­ടെ പ്രൊ­ഫ­സർ, അ­ഴീ­ക്കോ­ട് മാ­സ്റ്റർ ഒരു ദിവസം എന്നെ റൂ­മി­ലേ­ക്കു് വി­ളി­പ്പി­ച്ചു. അ­വി­ടെ­യി­രി­ക്കു­ന്നു ഓ­റി­യ­ന്റൽ സ്റ്റ­ഡീ­സി­ന്റെ ഡീൻ ആയ ക­ക്കാ­ട­മ്മ­ക്കാ­രൻ ശൈഖ് മു­ഹ­മ്മ­ദ് മൗലവി! തന്റെ ച­ങ്ങാ­തി­യു­ടെ മകൻ എം. എ.-​ക്കു് ചേർ­ന്നു എ­ന്ന­തി­ന്റെ സ­ന്തോ­ഷ­ത്തിൽ അ­ദ്ദേ­ഹം എന്നെ കാണാൻ വ­ന്നി­രി­ക്കു­ക­യാ­ണു്!!

ക­ക്കാ­ട­മ്മ­ക്കാ­രു­മാ­യി ഞങ്ങൾ ശ­രി­ക്കും ഇ­ട­ഞ്ഞ­തു് ആ­ശു­പ­ത്രി പ്ര­ശ്ന­ത്തി­ലാ­ണു്. സർ­ക്കാർ അ­നു­വ­ദി­ച്ച ആ­ശു­പ­ത്രി കാ­ര­ശ്ശേ­രി­യിൽ വേ­ണ­മെ­ന്നു് ഞങ്ങൾ. കൊ­ടി­യ­ത്തൂ­രിൽ വേ­ണ­മെ­ന്നു് അ­വി­ട­ത്തു­കാർ. ക­ക്കാ­ട­മ്മ­ക്കാ­രിൽ ഒ­രു­വി­ഭാ­ഗം കൊ­ടി­യ­ത്തൂർ അ­നു­കൂ­ലി­കൾ. ആ പ്ര­ശ്ന­ത്തിൽ ഞങ്ങൾ തോ­റ്റു. പക്ഷേ, ആ തർ­ക്ക­ത്തി­ന്റെ ഫ­ല­മാ­യി­ട്ടാ­ണു് കൊ­ടി­യ­ത്തൂർ പ­ഞ്ചാ­യ­ത്തു് വി­ഭ­ജി­ച്ചു് കാ­ര­ശ്ശേ­രി പ­ഞ്ചാ­യ­ത്തു് ഉ­ണ്ടാ­യ­തു്. ക­ക്കാ­ട് വാർഡ് കാ­ര­ശ്ശേ­രി പ­ഞ്ചാ­യ­ത്തി­ലാ­യി. ആ­ദ്യ­ത്തെ പ്ര­സി­ഡ­ണ്ട് കെ. പി. ആർ! സാ­ഹ­ച­ര്യ­വ­ശാൽ ഏ­താ­നും മ­ണി­ക്കൂർ നേരമേ മൂ­പ്പർ­ക്കു് ആ ക­സേ­ര­യിൽ ഇ­രി­ക്കാൻ പ­റ്റി­യു­ള്ളൂ—രാ­ഷ്ട്രീ­യ­ക്ക­ളി­ക­ളു­ടെ ഫലം.

കാ­ല­മെ­ത്ര ക­ഴി­ഞ്ഞു­പോ­യി… എ­ന്തെ­ല്ലാം ന­ട­ന്നു… ഇ­ണ­ക്ക­ത്തി­ന്റെ­യും പി­ണ­ക്ക­ത്തി­ന്റെ­യും കി­സ്സ­കൾ. ന­ല്ല­തും ചീ­ത്ത­യു­മാ­യ അനേകം അനേകം കഥകൾ. കെ. പി. ആർ. സാ­മ്പ­ത്തി­ക­മാ­യി ത­കർ­ന്ന­ടി­യു­ന്ന­തും ഞങ്ങൾ വേ­ദ­ന­യോ­ടെ ക­ണ്ടു­നി­ന്നു. മതവും രാ­ഷ്ട്രീ­യ­വും ഗൾഫും എ­ല്ലാം മ­റ്റ­നേ­കം പ്ര­ദേ­ശ­ങ്ങ­ളെ എ­ന്ന­പോ­ലെ ക­ക്കാ­ടി­നേ­യും ആ­മ്പ­ലം മ­റി­ച്ചു­ക­ള­ഞ്ഞു…

ഇ­ന്നു് തി­രി­ഞ്ഞു നോ­ക്കു­മ്പോൾ എ­നി­ക്കു് വ്യ­ക്ത­മാ­കു­ന്നു: എന്നെ രൂ­പ­പ്പെ­ടു­ത്തി­യ­തിൽ കാ­ര­ശ്ശേ­രി­ക്കെ­ന്ന­പോ­ലെ ക­ക്കാ­ടി­നും പ­ങ്കു­ണ്ടു്. ക­ക്കാ­ട­മ്മ­ക്കാ­രൻ എ­ന്നു് എന്നെ വി­ളി­ച്ചി­രു­ന്ന­തു് ശരി മാ­ത്ര­മാ­യി­രു­ന്നു. ഭൂ­ത­കാ­ല­ത്തി­ന്റെ വെ­ളി­യ­ട­യ്ക്ക­പ്പു­റ­ത്തു് സു­വ്യ­ക്ത­വും അ­വ്യ­ക്ത­വു­മാ­യ സ്മ­ര­ണ­ക­ളി­ലൂ­ടെ ഊ­റി­ക്കൂ­ടു­ന്ന എന്റെ കു­ട്ടി­ക്കാ­ലം കൂ­ടു­തൽ നു­ണ­യാ­നാ­ഗ്ര­ഹി­ക്കു­ന്ന­തു് ക­ക്കാ­ടി­ന്റെ മു­ല­പ്പാ­ലാ­വാം.

ദ­ക്ഷി­ണ: ക­ക്കാ­ട് ജി. എൽ. പി. സ്കൂൾ 47-ാം വാർ­ഷി­ക യു. എ. ഇ. സ­പ്ലി­മെ­ന്റ്, 8 ഏ­പ്രിൽ 2004.

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Kandolipparayude Ilamchoodu (ml: ക­ണ്ടോ­ളി­പ്പാ­റ­യു­ടെ ഇ­ളം­ചൂ­ടു്).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Kandolipparayude Ilamchoodu, എം. എൻ. കാ­ര­ശ്ശേ­രി, ക­ണ്ടോ­ളി­പ്പാ­റ­യു­ടെ ഇ­ളം­ചൂ­ടു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 2, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A conversation at a farmhouse with a garden in bloom, a painting by Peder Mørk Mønsted (1859–1941). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.