SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Boy_reading_by_candlelight.jpg
Boy reading by candlelight, a painting by Matthias Stom (1615–1649).
നോ­വ­ലു­കൾ
എം. എൻ. കാ­ര­ശ്ശേ­രി
I
images/Chanthumenon.jpg
ഒ­യ്യാ­ര­ത്തു് ച­ന്തു­മേ­നോൻ

കേ­ര­ള­ത്തിൽ നോവൽ എന്ന സാ­ഹി­ത്യ­രൂ­പം പി­റ­ന്ന­തു­ത­ന്നെ സാ­മൂ­ഹ്യ നോ­വ­ലാ­യി­ട്ടാ­ണു്. ‘ല­ക്ഷ­ണ­മൊ­ത്ത ആ­ദ്യ­ത്തെ മ­ല­യാ­ള­നോ­വ­ലാ’യി സാ­ഹി­ത്യ­ച­രി­ത്ര­കാ­ര­ന്മാ­രും നി­രൂ­പ­ക­ന്മാ­രും ക­രു­തു­ന്ന­തു് ഒ­യ്യാ­ര­ത്തു് ച­ന്തു­മേ­നോ (1847–1899) ന്റെ ഇ­ന്ദു­ലേ­ഖ (1889) യാണു്. മേ­നോ­ന്റെ സ­മ­കാ­ലി­ക­നാ­യ സി. വി. രാമൻ പിള്ള (1858–1922) യുടെ ച­രി­ത്ര­നോ­വ­ലു­ക­ളെ മാ­റ്റി നിർ­ത്തി­പ്പ­റ­ഞ്ഞാൽ ഇ­ന്ദു­ലേ­ഖ­യു­ടെ അ­നു­ക­ര­ണ­ങ്ങ­ളാ­ണു് അ­ക്കാ­ല­ത്തു് മ­ല­യാ­ള­ത്തിൽ അ­ധി­ക­വും നോ­വ­ലു­ക­ളാ­യി പു­റ­പ്പെ­ട്ട­തു്. രാ­ഷ്ട്രീ­യ­പ്ര­ബു­ദ്ധ­ത­യു­ടെ­യും സാ­മൂ­ഹ്യ­ന­വോ­ത്ഥാ­ന­ത്തി­ന്റെ­യും ആ­ശ­യ­ങ്ങൾ ഉൾ­ക്കൊ­ണ്ടു് നോ­വൽ­ര­ച­ന ന­ട­ത്തു­ന്ന ര­ണ്ടാം­ത­ല­മു­റ വ­ന്നെ­ത്തു­ന്ന­തോ­ടു­കൂ­ടി പ്രാ­ന്ത­സ്ഥാ­ന­ത്തു­ള്ള ജീ­വി­തം മു­ഖ്യ­ധാ­ര­യി­ലേ­യ്ക്കു് ഇ­ര­ച്ചു­ക­യ­റു­ന്ന­തു് കാണാം. തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള (1912–1999), പി. കേ­ശ­വ­ദേ­വ് (1904–1983), ബഷീർ തു­ട­ങ്ങി­യ എ­ഴു­ത്തു­കാ­രാ­ണു് ഈ മാ­റ്റ­ത്തി­ന്റെ മുൻ­നി­ര­ക്കാ­രാ­യി­ത്തീർ­ന്ന­തു്.

images/Kesavadev.jpg
പി. കേ­ശ­വ­ദേ­വ്

സാ­ഹി­ത്യ­ജീ­വി­ത­ത്തി­ന്റെ പ്രാ­രം­ഭ­ഘ­ട്ട­ത്തിൽ തന്നെ ബഷീർ നോ­വ­ലെ­ഴു­താൻ തു­ട­ങ്ങു­ന്നു­ണ്ടു്. 1939-ൽ ആ­ദ്യ­ത്തെ നോവൽ എഴുതി—ജീ­വി­ത­നി­ഴൽ­പ്പാ­ടു­കൾ. തി­രു­വ­ന­ന്ത­പു­ര­ത്തു­നി­ന്നു് പു­റ­പ്പെ­ടു­ന്ന ന­വ­ജീ­വൻ വാ­രി­ക­യിൽ ഖ­ണ്ഡ­ശ്ശ പ്ര­സി­ദ്ധീ­ക­രി­ച്ച ഈ നോവൽ 15 കൊ­ല്ലം ക­ഴി­ഞ്ഞാ­ണു് പു­സ്ത­കാ­കൃ­തി­യിൽ പു­റ­പ്പെ­ട്ട­തു് (1954). ബ­ഷീ­റി­ന്റെ നോവൽ ര­ച­ന­യു­ടെ സി­ദ്ധി­ക­ളെ­പ്പ­റ്റി പ്ര­തീ­ക്ഷ­ക­ളൊ­ന്നും നൽകാൻ ക­ഴി­യാ­ത്ത ത­ര­ത്തിൽ പ­രി­മി­തി­ക­ളു­ള്ള ചെ­റി­യൊ­രു ആ­ഖ്യാ­ന­കൃ­തി ആയതു കൊ­ണ്ടാ­വാം, അതു് തീരെ ശ്ര­ദ്ധി­ക്ക­പ്പെ­ട്ടി­ല്ല.

എ­ങ്കി­ലും നി­ല­വി­ലു­ള്ള സാ­മൂ­ഹ്യ­വ്യ­വ­സ്ഥ­യെ വെ­ല്ലു­വി­ളി­ക്കു­ന്ന പ്ര­മേ­യം­കൊ­ണ്ടു് പു­തു­മ­യാർ­ന്ന കൃതി എന്ന നി­ല­യിൽ ബ­ഷീ­റി­ന്റെ സാ­ഹി­ത്യ­വ്യ­ക്തി­ത്വ­ത്തെ പ­ഠ­ന­വി­ധേ­യ­മാ­ക്കു­ന്ന സ­ന്ദർ­ഭ­ത്തിൽ അതു് പ്ര­സ­ക്ത­മാ­ണു്. പ­തി­മൂ­ന്നു് ചെറിയ അ­ധ്യാ­യ­ങ്ങ­ളു­ള്ള ഈ നോ­വ­ലി­ലെ നായകൻ മു­ഹ­മ്മ­ദ് അ­ബ്ബാ­സ് ജോലി തേടി അ­ല­യു­ന്ന­തി­നി­ട­യിൽ വ­സ­ന്ത­കു­മാ­രി എന്ന ചെ­റു­പ്പ­ക്കാ­രി­യെ പ­രി­ച­യ­പ്പെ­ട്ടു. അവൾ വേ­ശ്യ­യാ­ണു് എ­ന്ന­റി­ഞ്ഞ­തോ­ടെ അ­യാൾ­ക്കു് അ­റ­പ്പാ­യി. അവൾ അ­യാ­ളോ­ടു് വളരെ സ്നേ­ഹം കാ­ണി­ച്ചു. അയാൾ അവിടം വി­ട്ടു­പോ­യി. ജോ­ലി­കി­ട്ടി ജീ­വി­തം മെ­ച്ച­പ്പെ­ട്ട­പ്പോൾ അ­യാൾ­ക്കു് അ­വ­ളു­ടെ ക­ണ്ണു­കൾ ഓർ­മ്മ­വ­ന്നു. അ­വ­യി­ലെ സ്നേ­ഹ­വും. സു­ഹൃ­ത്തു് ജ­ബ്ബാ­റി­ന്റെ സ­ഹാ­യ­ത്തോ­ടെ അയാൾ അവളെ ക­ണ്ടെ­ത്തി. വർ­ഷ­ങ്ങ­ളാ­യി അവൾ കാ­ത്തി­രി­ക്കു­ക­യാ­യി­രു­ന്നു. അവർ ഒ­ന്നി­ച്ചു.

ഈ ഇ­തി­വൃ­ത്തം മ­ല­യാ­ള­സാ­ഹി­ത്യ­ത്തെ സം­ബ­ന്ധി­ച്ചു് ഇ­ന്നു­പോ­ലും വി­സ്ഫോ­ട­ക­മാ­ണു്. ഇ­പ്പ­റ­ഞ്ഞ­തി­നു് ര­ണ്ടു് അം­ശ­ങ്ങ­ളു­ണ്ടു്. ഒ­ന്നു്: ഒരു ചെ­റു­പ്പ­ക്കാ­രൻ ലൈം­ഗി­ക­ത്തൊ­ഴി­ലാ­ളി­യെ ക­ല്യാ­ണം ക­ഴി­ക്കു­ന്നു. ര­ണ്ടു്: ഒരു മു­സ്ലിം­യു­വാ­വ് ഹി­ന്ദു­യു­വ­തി­യെ ക­ല്യാ­ണം ക­ഴി­ക്കു­ന്നു. സ്ത്രീ­യു­ടെ നന്മ തി­രി­ച്ച­റി­യു­വാൻ പു­രു­ഷൻ വൈ­കി­പ്പോ­കു­ന്നു എ­ന്നൊ­രു വി­മർ­ശ­നം ഇതിൽ ഒ­ളി­ഞ്ഞി­രി­പ്പു­ണ്ടു്. ജാ­തി­യും മതവും മാറി ക­ല്യാ­ണം ക­ഴി­ക്കു­ന്ന­തി­ന്റെ ചി­ത്രീ­ക­ര­ണ­ത്തി­നു് ഇ­ന്നു് അം­ഗീ­കാ­രം കി­ട്ടാം; ലൈം­ഗി­ക­ത്തൊ­ഴി­ലാ­ളി­യെ ക­ല്യാ­ണം ക­ഴി­ക്കു­ന്ന­തി­നു് ഇ­ന്നു­പോ­ലും സാ­മൂ­ഹ്യാം­ഗീ­കാ­രം കി­ട്ടു­ക­യി­ല്ല. ബ­ഷീ­റി­ന്റെ പല കൃ­തി­ക­ളി­ലും കാ­ണു­ന്ന നർ­മ്മം ഈ പു­സ്ത­ക­ത്തിൽ കാ­ണാ­നി­ല്ല.

മൂ­ന്നു­കൊ­ല്ലം ക­ഴി­ഞ്ഞു് തി­രു­വ­ന­ന്ത­പു­രം സെൻ­ട്രൽ ജ­യി­ലിൽ ത­ട­വു­കാ­ര­നാ­യി­രി­ക്കെ സ­ഹ­ത­ട­വു­കാർ­ക്കു് വാ­യി­ക്കാൻ വേ­ണ്ടി എ­ഴു­തി­യ ‘ത­മാ­ശ­ക്ക­ഥ’യാണു് ബ­ഷീ­റി­ന്റെ ര­ണ്ടാ­മ­ത്തെ നോവൽ—പ്രേ­മ­ലേ­ഖ­നം. പു­സ്ത­കാ­കൃ­തി­യിൽ പു­റ­ത്തു­വ­ന്ന (1943) പ്പോൾ­ത്ത­ന്നെ അതു് ശ്ര­ദ്ധി­ക്ക­പ്പെ­ട്ടു. നായകൻ കേശവൻ നായർ എന്ന ഹി­ന്ദു­യു­വാ­വു് സാ­റാ­മ്മ എന്ന ക്രി­സ്ത്യൻ യു­വ­തി­യെ ക­ല്യാ­ണം ക­ഴി­ക്കു­ന്ന­താ­ണു് ക­ഥ­യു­ടെ കേ­ന്ദ്ര­ബി­ന്ദു. സാ­റാ­മ്മ­യു­ടെ അ­പ്പ­ച്ച­ന്റെ വാ­ട­ക­ക്കെ­ട്ടി­ട­ത്തി­ലെ താ­മ­സ­ക്കാ­ര­നും ബാ­ങ്ക് ഉ­ദ്യോ­ഗ­സ്ഥ­നു­മാ­യ കേ­ശ­വൻ­നാ­യർ സാ­റാ­മ്മ­യോ­ടു ന­ട­ത്തു­ന്ന പ്ര­ണ­യാ­ഭ്യാർ­ത്ഥ­ന­ക­ളെ­ല്ലാം ക­ഥാ­ന്ത്യം വരെ പ­രി­ഹ­സി­ച്ചു­ത­ള്ളു­ക­യാ­ണു് നായിക. അ­വ­സാ­ന­മാ­ണു് അവൾ സ്വ­ന്തം പ്ര­ണ­യം വെ­ളി­പ്പെ­ടു­ത്തു­ന്ന­തു്. അവൾ അയാളെ വ­ല്ലാ­തെ ക­ളി­യാ­ക്കു­ന്നു­ണ്ടു്. ഒരു തവണ ത­ല­കു­ത്തി നിർ­ത്തു­ന്നു­പോ­ലു­മു­ണ്ടു്. ഇ­തെ­ല്ലാം നാ­യർ­സ­മു­ദാ­യ­ത്തി­ന്നു് അ­പ­മാ­ന­മാ­ണെ­ന്നു് പ­റ­ഞ്ഞു് ‘നായർ സർ­വ്വീ­സ് സൊ­സൈ­റ്റി’ രം­ഗ­ത്തു­വ­ന്നു. തി­രു­വി­താം­കൂർ ഗ­വ­ണ്മെ­ന്റ് പു­സ്ത­കം നി­രോ­ധി­ച്ചു. നായർ സ­മു­ദാ­യ­ത്തോ­ടു് ത­നി­ക്കു് യാ­തൊ­രു പു­ച്ഛ­വു­മി­ല്ല എന്നു കാ­ണി­ച്ചു് നോ­ട്ടീ­സ് ഇ­റ­ക്കാ­നും ബ­ഷീ­റി­ന്നു് ഇ­ട­യാ­യി. ജീ­വി­തം യൗ­വ­ന­തീ­ക്ഷ്ണ­വും ഹൃദയം പ്രേ­മ­സു­ര­ഭി­ല­വു­മാ­യ അസുലഭ കാ­ല­ഘ­ട്ട­ത്തി­ന്റെ ക­ഥ­യാ­ണി­തു്. ഒരു യു­വാ­വി­ന്റെ പ്ര­ണ­യ­ചാ­പ­ല്യ­ങ്ങ­ളു­ടെ­യും പ്ര­ണ­യം ഒ­ളി­ച്ചു­വെ­ക്കു­ന്ന യു­വ­തി­യു­ടെ സാ­മർ­ത്ഥ്യ­ത്തി­ന്റെ­യും കഥ. വി­നോ­ദം ജീ­വി­ത­ത്തി­ന്റെ സൗ­ര­ഭ്യ­മാ­ണു് എ­ന്നാ­ണു് അ­വ­ളു­ടെ ത­ത്വ­ശാ­സ്ത്രം. സ്ഥലം മാ­റി­പ്പോ­കു­ന്ന കേ­ശ­വൻ­നാ­യ­രു­ടെ കൂടെ അ­യാൾ­ക്കു് പോലും യാ­തൊ­രു മു­ന്ന­റി­യി­പ്പും കൊ­ടു­ക്കാ­തെ അവൾ ഒ­ളി­ച്ചോ­ടു­ക­യാ­ണു്.

സാ­റാ­മ്മ­ക്കു് ജോ­ലി­വേ­ണം എ­ന്നു് പ­റ­ഞ്ഞ­പ്പോൾ കേശവൻ നായർ എ­ളു­പ്പ­ത്തിൽ അ­വൾ­ക്കൊ­രു ജോലി സം­ഘ­ടി­പ്പി­ച്ചു­കൊ­ടു­ത്തു—അയാളെ പ്രേ­മി­ക്കു­ക. മാസം 20 രൂപ ശ­മ്പ­ളം. അവൾ അതു് അം­ഗീ­ക­രി­ച്ചു. ഒ­രി­ക്കൽ കേ­ശ­വൻ­നാ­യർ­ക്കു് സാ­റാ­മ്മ­യെ കെ­ട്ടി­പ്പി­ടി­ച്ചു് തെ­രു­തെ­രെ ഒരു ല­ക്ഷ­ത്തി­ഒ­മ്പ­തു ഉമ്മ വെ­ക്കാൻ തോ­ന്നി. അയാൾ ചും­ബി­ക്കാ­നാ­യി അ­ടു­ത്തു.

സാ­റാ­മ്മ പ­റ­ഞ്ഞു: “ഒരു നാലടി അ­ക­ന്നു നി­ന്നാൽ മതി”

“എ­നി­ക്കു് ഒന്നു ചും­ബി­ക്ക­ണം.”

“എ­ന്നെ­യോ?”

“ഹതെ.”

“അതു കൊ­ള്ളാം! ഈ ചും­ബ­ന­ക്കാ­ര്യം ന­മ്മു­ടെ ക­രാ­റി­ലി­ല്ല­ല്ലോ.” (മൂ­ന്നാം അ­ധ്യാ­യം)

ഇ­താ­ണു് തരം. സ്ത്രീ­ധ­ന­ത്തി­ന്റെ കെ­ടു­തി, ചി­റ്റ­മ്മ­യു­ടെ പോരു് തു­ട­ങ്ങി­യ പ്ര­ശ്ന­ങ്ങൾ അ­ങ്ങി­ങ്ങാ­യി ക­ട­ന്നു­വ­രു­ന്നു­ണ്ടു്. പു­രു­ഷേ­നേ­ക്കാൾ ബു­ദ്ധി­യും സാ­മർ­ത്ഥ്യ­വും നർ­മ്മ­ബോ­ധ­വും സ്ത്രീ­ക്കു­ണ്ടു് എ­ന്നു് ഈ ത­മാ­ശ­പു­രാ­ണ­ത്തിൽ അ­മർ­ത്തി­പ്പ­റ­ഞ്ഞി­ട്ടു­ണ്ടു്.

II
images/Balyakalasakhi.jpg

1944-ൽ പു­റ­ത്തി­റ­ങ്ങി­യ ബാ­ല്യ­കാ­ല­സ­ഖി യാണു് ബ­ഷീ­റി­ന്നു് മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ പ്ര­തി­ഷ്ഠ നൽ­കി­യ­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­കൾ­ക്കി­ട­യിൽ ഏ­റ്റ­വും പ്ര­ശ­സ്ത­മാ­യി­ത്തീർ­ന്ന ഈ നോ­വ­ലാ­ണു് മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ മു­സ്ലീം സാ­മൂ­ഹ്യ­ജീ­വി­തം ആ­ദ്യ­മാ­യി അ­വ­ത­രി­പ്പി­ക്കു­ന്ന­തു്.

അ­ഭി­മു­ഖ­സം­ഭാ­ഷ­ണ­ങ്ങ­ളി­ലും ലേ­ഖ­ന­ങ്ങ­ളി­ലും ച­ങ്ങാ­തി­മാ­രോ­ടു­ള്ള വർ­ത്ത­മാ­ന­ത്തി­ലു­മെ­ല്ലാം ഈ ക­ഥാ­കൃ­ത്തു് ആ­വർ­ത്തി­ച്ചു­പ­റ­യു­ന്ന ഒരു കാ­ര്യ­മു­ണ്ടു്: കു­ട്ടി­ക്കാ­ല­ത്തു് വാ­യി­ക്കാൻ കി­ട്ടി­യ മലയാള ക­ഥാ­പു­സ്ത­ക­ങ്ങ­ളി­ലെ­ല്ലാം ചീത്ത ക­ഥാ­പാ­ത്ര­ങ്ങൾ മു­സ്ലീം­ക­ളാ­യി­രു­ന്നു. ക­ള്ള­ന്മാ­രും പി­ടി­ച്ചു­പ­റി­ക്കാ­രും റൗ­ഡി­ക­ളും പെൺ­പി­ടി­യ­ന്മാ­രും ത­ട്ടി­പ്പു­കാ­രു­മാ­യി വന്ന ദു­ഷ്ട­ക­ഥാ­പാ­ത്ര­ങ്ങ­ളെ­ല്ലാം മു­സ്ലിം­കൾ! ഞാൻ അ­ത്ഭു­ത­പ്പെ­ട്ടു­പോ­യി. എന്റെ കു­ടും­ബ­ത്തി­ലോ പ­രി­ച­യ­ത്തി­ലോ പെട്ട മു­സ്ലിം­ക­ളാ­രും ഇ­ങ്ങ­നെ­യ­ല്ല. ന­ല്ല­തും ചീ­ത്ത­യും എല്ലാ സ­മു­ദാ­യ­ത്തി­ലും ഉ­ണ്ടു്. ചീത്ത ആ­ളു­ക­ളെ­ല്ലം ഒരു സ­മു­ദാ­യ­ക്കാർ മാ­ത്ര­മാ­ണു് എ­ന്നു് പ­റ­യു­ന്ന­തു് ശ­രി­യ­ല്ല. മു­തിർ­ന്ന ശേഷം എ­ഴു­ത്തു­കാ­ര­നാ­വ­ണ­മെ­ന്നും മു­സ്ലിം­കൾ­ക്കി­ട­യി­ലെ ന­ല്ല­വ­രെ­ക്കു­റി­ച്ചു് കഥ എ­ഴു­ത­ണ­മെ­ന്നും ഞാൻ അന്നേ തീ­രു­മാ­നി­ച്ചു.

ബ­ഷീ­റി­നെ എ­ഴു­ത്തു­കാ­ര­നാ­ക്കി­യ പ്ര­ചോ­ദ­ന­ങ്ങ­ളിൽ ഒ­ന്നു് ഈ പ­രി­തഃ­സ്ഥി­തി­യാ­ണു്. താൻ എ­ഴു­തി­യ­പ്പോ­ഴാ­ക­ട്ടെ, ദു­ഷ്ട­ക­ഥാ­പാ­ത്ര­ങ്ങൾ കു­റ­ഞ്ഞ ഒരു ലോ­ക­മാ­ണ­ദ്ദേ­ഹം സൃ­ഷ്ടി­ച്ച­തു്. അവിടെ ന­ന്മ­യും തി­ന്മ­യും ഏ­തെ­ങ്കി­ലും സ­മു­ദാ­യ­ത്തി­നു് മാ­ത്ര­മാ­യി പ­കു­ത്തു­കൊ­ടു­ത്തി­ട്ടി­ല്ല. ന­ന്മ­യും സ്നേ­ഹ­വും ത്യാ­ഗ­ബോ­ധ­വും പൊ­ങ്ങ­ച്ച­വും സ്വാർ­ത്ഥ­വും കു­ടി­ല­ത­യും സ്നേ­ഹ­ശൂ­ന്യ­ത­യും ഉള്ള നാ­നാ­ജാ­തി മ­ത­സ്ഥ­രാ­യ മ­നു­ഷ്യർ അവിടെ ഉ­യിർ­ക്കൊ­ണ്ടു.

കേ­ര­ളീ­യ­മു­സ്ലിം­കൾ മാ­തൃ­ഭാ­ഷ­യാ­യി മ­ല­യാ­ള­ത്തെ­ത്ത­ന്നെ സ്വീ­ക­രി­ച്ച­വ­രാ­ണു്. അ­വ­രു­ടെ പാ­ര­മ്പ­ര്യ­ത്തിൽ ഉറുദു ഇല്ല. മ­ത­ഭാ­ഷ­യാ­യി അ­റ­ബി­യെ അം­ഗീ­ക­രി­ക്കു­മ്പോ­ഴും നി­ത്യ­വ്യ­വ­ഹാ­ര­ത്തി­ന്നു് മ­ല­യാ­ളം തന്നെ അവർ ഉ­പ­യോ­ഗി­ച്ചു. ഏ­റെ­ക്കാ­ലം പ­രി­ഷ്ക്ക­രി­ച്ച ഒരിനം അറബി ലി­പി­യി­ലാ­ണു് അ­വ­രു­ടെ വ­ര­മൊ­ഴി ആ­വി­ഷ്ക്കാ­രം കൊ­ണ്ട­തു്. ഈ ലി­പി­മാ­ല­ക്കു് ‘അ­റ­ബി­മ­ല­യാ­ളം’ എന്നു പേരു്. ചു­രു­ങ്ങി­യ­തു് 500 കൊ­ല്ല­ത്തി­ന്റെ ച­രി­ത്ര­മു­ള്ള ഈ ലി­പി­യിൽ രേ­ഖ­പ്പെ­ട്ടു­കി­ട­ക്കു­ന്ന ഗ­ദ്യ­പ­ദ്യ­കൃ­തി­കൾ അ­നേ­ക­മു­ണ്ടു്. ഈ ശാഖയെ ‘അ­റ­ബി­മ­ല­യാ­ള­സാ­ഹി­ത്യം’ എ­ന്നു് വി­ളി­ക്കു­ന്നു. ഇതിലെ പ­ദ്യ­ശാ­ഖ­യാ­ണു് പ­ര­ക്കെ ‘മാ­പ്പി­ള­പ്പാ­ട്ടു്’ എ­ന്ന­റി­യ­പ്പെ­ടു­ന്ന­തു്. ഈ സാ­ഹി­ത്യം, ലി­പി­യു­ടെ പ്ര­ത്യേ­ക­ത­കൊ­ണ്ടു് കേ­ര­ളീ­യ­സാ­ഹി­ത്യ­ത്തി­ന്റെ മു­ഖ്യ­ധാ­ര­യിൽ വ­ന്നി­ല്ല. സ്വാ­ഭാ­വി­ക­മാ­യും അവയിൽ രേ­ഖ­പ്പെ­ട്ടു കി­ട­ക്കു­ന്ന കേ­ര­ളീ­യ­മു­സ്ലിം­ജീ­വി­ത­ത്തി­ന്റെ തു­ടി­പ്പു­ക­ളൊ­ന്നും പു­റ­മേ­യ്ക്കു് അ­റി­യാ­നി­ട­യാ­യി­ല്ല. കേ­ര­ള­ത്തി­ലെ ആ­ദ്യ­ത്തെ മു­സ്ലീം സാ­മൂ­ഹ്യ­പ­രി­ഷ്കർ­ത്താ­വു് സ­യ്യി­ദ് സ­നാ­ഉ­ല്ലാ മ­ക്തി­ത്ത­ങ്ങൾ (1847–1912) ആണു് മ­ല­യാ­ള­ലി­പി­യിൽ പു­സ്ത­ക­മെ­ഴു­തു­ന്ന ആ­ദ്യ­ത്തെ കേ­ര­ളീ­യ­മു­സ്ലിം. തങ്ങൾ പ­ണ്ഡി­ത­നും ചി­ന്ത­ക­നും പ­രി­ഷ്കർ­ത്താ­വും ആ­യി­രു­ന്നു; സർ­ഗ­സാ­ഹി­ത്യ­കാ­ര­നാ­യി­രു­ന്നി­ല്ല. കേ­ര­ള­ത്തി­ലെ മു­സ്ലിം­കൾ­ക്കി­ട­യിൽ മ­ല­യാ­ള­ലി­പി­യിൽ എ­ഴു­തി­ത്തു­ട­ങ്ങു­ന്ന ആ­ദ്യ­ത്തെ സർ­ഗ­സാ­ഹി­ത്യ­കാ­ര­നാ­ണു് മു­ഹ­മ്മ­ദ് ബഷീർ.

അ­യൽ­ക്കാ­രാ­യ മ­ജീ­ദി­ന്റെ­യും സു­ഹ്റ­യു­ടെ­യും ക­ഥ­യാ­ണു് ബാ­ല്യ­കാ­ല­സ­ഖി. പ­ണ­ക്കാ­ര­ന്റെ മ­ക­നാ­ണു് മജീദ്; സുഹ്റ പാ­വ­പ്പെ­ട്ട അ­ട­ക്കാ­ക­ച്ച­വ­ട­ക്കാ­ര­ന്റെ­യും. അവർ സ്കൂ­ളിൽ പോ­കു­ന്ന­തും പ­ഠി­ക്കു­ന്ന­തും ക­ളി­ക്കു­ന്ന­തും എ­ല്ലാം ഒ­ന്നി­ച്ചാ­ണു്. മജീദ് പ­ഠി­ക്കാൻ മോ­ശ­മാ­ണു്. ഒ­ന്നും ഒ­ന്നും കൂ­ട്ടി­യാൽ എത്ര? എന്ന അ­ധ്യാ­പ­ക­ന്റെ ചോ­ദ്യ­ത്തി­ന്നു് ഉ­മ്മി­ണി ബല്യ ഒ­ന്നു് എ­ന്നു് മ­റു­പ­ടി പറയാൻ മാ­ത്രം മ­ണ്ട­നാ­ണ­വൻ. സുഹ്റ പ­ഠി­ക്കാൻ മി­ടു­ക്കി­യാ­യി­രു­ന്നു. സ്വ­പ്ന­ജീ­വി­യാ­യി­ട്ടാ­ണു് മജീദ് വ­ളർ­ന്ന­തു്. മു­തി­രു­ന്ന­തി­ന­നു­സ­രി­ച്ചു് അവർ ത­മ്മി­ലു­ള്ള ബന്ധം ഗാ­ഢ­മാ­യി­ത്തീർ­ന്നു.

ബാ­പ്പ­യു­ടെ മരണം കാരണം വ­ന്നു­ചേർ­ന്ന ദാ­രി­ദ്ര­ത്താൽ സു­ഹ്റ­ക്കു് തു­ടർ­ന്നു­പ­ഠി­ക്കാൻ സാ­ധി­ച്ചി­ല്ല. ഒരു ദിവസം ബാപ്പ ത­ല്ലി­യ­തു കാരണം മജീദ് നാ­ടു­വി­ട്ടു­പോ­യി. പ­ല­നാ­ടു­ക­ളിൽ ചു­റ്റി­യ­ല­ഞ്ഞു. ഇ­ക്കാ­ല­ത്തൊ­ന്നും നാ­ട്ടി­ലേ­യ്ക്കു് ഒരു ക­ത്തു­പോ­ലും അ­യ­ച്ചി­ല്ല.

ആ­റേ­ഴു­കൊ­ല്ലം ക­ഴി­ഞ്ഞു് വെറും ക­യ്യോ­ടെ മജീദ് മ­ട­ങ്ങി­യെ­ത്തി; കു­ടും­ബം സാ­മ്പ­ത്തി­ക­മാ­യി ത­കർ­ന്നി­രി­ക്കു­ന്നു; സു­ഹ്റ­യെ കെ­ട്ടി­ച്ചി­രി­ക്കു­ന്നു! ഒ­ര­റ­വു­കാ­ര­ന്റെ ര­ണ്ടാം ഭാ­ര്യ­യാ­ണ­വൾ. മജീദ് വ­ന്നെ­ന്ന­റി­ഞ്ഞു് സുഹ്റ ഓ­ടി­യെ­ത്തി. അ­വൾ­ക്കു് തന്നെ ഉ­പ­ദ്ര­വി­ക്കു­ന്ന ഭർ­ത്താ­വി­ന്റെ വീ­ട്ടി­ലേ­ക്കു് മ­ട­ങ്ങി­പ്പോ­വാൻ മ­ന­സ്സു­ണ്ടാ­യി­രു­ന്നി­ല്ല. അവളെ വി­വാ­ഹം ചെ­യ്യാൻ മജീദ് ത­യാ­റാ­യി­രു­ന്നു. അതിനു മു­മ്പെ മ­ജീ­ദി­ന്നു് പു­ര­നി­റ­ഞ്ഞു­നിൽ­ക്കു­ന്ന സ­ഹോ­ദ­രി­മാ­രെ കെ­ട്ടി­ച്ച­യ­ക്ക­ണം. സാ­മ്പ­ത്തി­ക­മാ­യി ത­കർ­ന്നു കി­ട­ക്കു­ന്ന കു­ടും­ബം നേ­രെ­യാ­ക്ക­ണം. ജോലി അ­ന്വേ­ഷി­ച്ചു് അയാൾ വീ­ണ്ടും നാ­ടു­വി­ട്ടു.

ഒരു ക­മ്പ­നി­യു­ടെ ഏ­ജ­ന്റാ­യി അ­യാൾ­ക്കു ജോലി കി­ട്ടി. സൈ­ക്കി­ളിൽ ജോ­ലി­ക്കു പോ­കു­ന്ന­തി­നി­ടെ അപകടം പറ്റി അ­യാ­ളു­ടെ വ­ല­തു­കാൽ മു­റി­ച്ചു ക­ള­യേ­ണ്ടി­വ­ന്നു. ഒ­ന്ന­ര­ക്കാ­ല­നാ­യ അ­യാൾ­ക്കു് കി­ട്ടി­യ­തു് ഹോ­ട്ട­ലിൽ പാ­ത്രം മോ­റു­ന്ന പ­ണി­യാ­ണു്. ആ പ­ണി­ചെ­യ്തു­കൊ­ണ്ടി­രി­ക്കെ­യാ­ണു് ദീനം വ­ന്നു് കി­ട­പ്പി­ലാ­യി­രു­ന്ന സുഹ്റ മ­രി­ച്ചു­പോ­യി എന്ന ന­ടു­ക്കു­ന്ന വിവരം ഉ­മ്മ­യു­ടെ ക­ത്തി­ലൂ­ടെ അ­റി­യു­ന്ന­തു്.

നാ­യി­കാ­നാ­യ­ക­ന്മാ­രു­ടെ കു­ട്ടി­ക്കാ­ല­ത്തെ ക­ളി­ത­മാ­ശ­ക­ളു­ടെ പ്ര­സാ­ദ­മ­ധു­ര­മാ­യ വെ­ളി­ച്ച­ത്തിൽ തു­ട­ങ്ങി­യ കഥ ശോ­ക­സ­ങ്കു­ല­ത­യു­ടെ കാ­ളി­മ­യിൽ അ­വ­സാ­നി­ച്ചു­പോ­കു­ന്നു. എ­ങ്കി­ലും നി­രാ­ശ­യി­ലേ­ക്കു് അതു് വീ­ണു­പോ­കു­ന്നി­ല്ല. വി­വ­ര­മ­റി­ഞ്ഞു് പ്ര­പ­ഞ്ചം നി­ശ്ശ­ബ്ദ­ശൂ­ന്യ­മാ­യ­തു­പോ­ലെ തോ­ന്നി­യെ­ങ്കി­ലും ചു­റ്റു­പാ­ടി­ന്റെ പ്ര­കാ­ശ­വും ച­ല­ന­വും മജീദ് തി­രി­ച്ച­റി­യു­ന്നു­ണ്ടു്. മ­ധു­രി­ക്കു­ന്ന ഓർ­മ്മ­ക­ളി­ലേ­ക്കു് തി­രി­യു­ക­യാ­ണു് മ­ന­സ്സു്. തന്നെ യാ­ത്ര­യാ­ക്കു­മ്പോൾ ചെ­മ്പ­ര­ത്തി­യിൽ പി­ടി­ച്ചു­കൊ­ണ്ടു് പൂ­ന്തോ­ട്ട­ത്തിൽ നിൽ­ക്കു­ന്ന സു­ഹ്റ­യു­ടെ ദൃ­ശ്യ­മാ­ണു് അ­യാ­ളു­ടെ മു­മ്പിൽ.

എ­ന്താ­യി­രു­ന്നു അ­ന്നു് ഒ­ടു­വി­ലാ­യി സുഹ്റ പറയാൻ തു­ട­ങ്ങി­യ­തു്? എന്ന മ­ജീ­ദി­ന്റെ ആ­ലോ­ച­ന­യി­ലാ­ണു് നോവൽ അ­വ­സാ­നി­ക്കു­ന്ന­തു്.

images/MP_Paul.jpg
എം. പി. പോൾ

അ­വ­താ­രി­ക­യിൽ പ്ര­ശ­സ്ത നി­രൂ­പ­കൻ എം. പി. പോൾ (1904–1952) ഇ­ന്ദു­ലേ­ഖ­യ്ക്കു ശേഷം മ­ല­യാ­ള­ത്തിൽ വന്ന പ്ര­ധാ­ന­പ്പെ­ട്ട നോവൽ എ­ന്നു് ബാ­ല്യ­കാ­ല­സ­ഖി­യെ വി­ശേ­ഷി­പ്പി­ച്ച­തു് പ­ര­ക്കെ അം­ഗീ­കാ­രം നേടി. വാ­മൊ­ഴി എ­ന്നു് പോലും വി­ളി­ക്കാ­വു­ന്ന അളവിൽ ല­ളി­ത­വും യ­ഥാ­ത­ഥ­വു­മാ­യ ഭാ­ഷ­യിൽ അങ്ങേ അറ്റം ഉ­ള്ളിൽ ത­ട്ടു­ന്ന വിധം ചി­ത്രീ­ക­രി­ച്ച ആ പ്ര­ണ­യ­ദു­ര­ന്തം പ­ണ്ഡി­ത­പാ­മ­ര­ഭേ­ദ­മി­ല്ലാ­തെ മ­ല­യാ­ളി­ക­ളെ വി­ശ­ദീ­ക­രി­ച്ചു. കേ­ര­ളീ­യ സമൂഹം ഏ­റ്റ­വു­മ­ധി­കം കൊ­ണ്ടാ­ടി­യ പ്ര­ണ­യ­ക­ഥ രമണനാ ണു് (1936). നാടൻ പാ­ട്ടി­ന്റെ ഈ­ണ­ത്തിൽ ല­ളി­ത­കോ­മ­ള­കാ­ന്ത­പ­ദാ­വ­ലി കൊ­ണ്ടു് ച­ങ്ങ­മ്പു­ഴ കൃ­ഷ്ണ­പി­ള്ള (1911–1948) ര­ചി­ച്ച ആ പ്ര­ണ­യ­കാ­വ്യം സം­ഗീ­ത­മാ­ധു­രി­കൊ­ണ്ടും പ്ര­ണ­യ­ദു­ര­ന്ത­ത്തി­ന്റെ ശോ­കാ­വി­ല­ത കൊ­ണ്ടും മ­ല­യാ­ള­മ­ന­സ്സി­നെ കീ­ഴ­ട­ക്കു­ക­യു­ണ്ടാ­യി. ഗ­ദ്യ­ത്തിൽ അ­ത്ത­ര­മൊ­ന്നു് കേ­ര­ളീ­യ ജീ­വി­ത­ത്തി­ലേ­ക്കു വ­രു­ന്ന­തു് ബാ­ല്യ­കാ­ല­സ­ഖി­യാ­ണു്. ച­ങ്ങ­മ്പു­ഴ­യു­ടെ ച­ങ്ങാ­തി­യാ­യ ബഷീർ ര­ചി­ച്ച ബാ­ല്യ­കാ­ല­സ­ഖി­യി­ലെ മ­ജീ­ദും സു­ഹ­റ­യും പ്ര­ണ­യ­ത്തി­ന്റെ ഉ­ദാ­ഹ­ര­ണ­മാ­യി­ത്തീർ­ന്നു് ജ­ന­പ്രീ­തി­നേ­ടി. ഈ അളവിൽ ജ­ന­സ്വാ­ധീ­ന­മു­ള്ള മ­റ്റൊ­രു പ്രണയ കഥ കേൾ­ക്കു­വാൻ മ­ല­യാ­ളി­കൾ തകഴി ശി­വ­ശ­ങ്ക­ര­പി­ള്ള ‘ചെ­മ്മീ­നെ’ഴു­തു­ന്ന കാ­ല­ത്തോ­ളം (1956) കാ­ത്തി­രി­ക്കേ­ണ്ടി­വ­ന്നു.

മ­ല­യാ­ളി­സ­മൂ­ഹ­ത്തെ ച­വി­ട്ടി ഉ­ണർ­ത്താൻ പോന്ന നോ­വ­ലാ­ണു് പി­ന്നീ­ടു് പു­റ­ത്തു് വന്ന ബ­ഷീ­റി­ന്റെ ശ­ബ്ദ­ങ്ങൾ (1947). മുൻ പ­ട്ടാ­ള­ക്കാ­ര­നും സാ­ഹി­ത്യ­കാ­ര­നും ത­മ്മി­ലു­ള്ള സം­ഭാ­ഷ­ണ­ത്തി­ന്റെ രൂ­പ­ത്തിൽ എ­ഴു­ത­പ്പെ­ട്ട ഈ ചെ­റു­നോ­വൽ എല്ലാ ഭാ­ഗ­ത്തു­നി­ന്നും എ­തിർ­പ്പു­കൾ ഏ­റ്റു­വാ­ങ്ങി. അ­ച്ഛ­നാ­രെ­ന്നോ അ­മ്മ­യാ­രെ­ന്നോ അ­റി­ഞ്ഞു­കൂ­ടാ­ത്ത ഒരു യു­വാ­വി­ന്റെ ആ­ത്മ­ക­ഥ സം­ഭാ­ഷ­ണ­രൂ­പ­ത്തിൽ വാർ­ന്നു­വീ­ഴു­ക­യാ­ണു്. ക­ള്ള­ന്മാ­രു­ടെ­യും കൂ­ട്ടി­ക്കൊ­ടു­പ്പു­കാ­രു­ടെ­യും വേ­ശ്യ­ക­ളു­ടെ­യും തെ­രു­വു­തെ­ണ്ടി­ക­ളു­ടെ­യും ജീ­വി­ത­ത്തി­ന്റെ ദാ­രു­ണ­വും ഭീ­ക­ര­വു­മാ­യ രം­ഗ­ങ്ങൾ ആ വർ­ത്ത­മാ­ന­ത്തിൽ ക­ട­ന്നു­വ­രു­ന്നു­ണ്ടു്. ആ­ണു­ങ്ങ­ളു­ടെ സ്വ­വർ­ഗ്ഗ­ര­തി ഈ കൃ­തി­യി­ലാ­ണു് ആ­ദ്യ­മാ­യി മ­ല­യാ­ള­ത്തിൽ ആ­വി­ഷ്ക­രി­ക്ക­പ്പെ­ടു­ന്ന­തു്. ‘ആൺ­വേ­ശ്യ’ എ­ന്നു് ഇതിലെ ഒ­ര­ധ്യാ­യ­ത്തി­ന്നു് ത­ല­ക്കെ­ട്ടു് കൊ­ടു­ത്തി­രി­ക്കു­ന്നു. മൂ­ല്യ­ങ്ങ­ളു­ടെ തൂ­ണി­ന്മേൽ ഉ­യർ­ത്തി­യി­രി­ക്കു­ന്ന സം­സ്ക്കാ­ര­ത്തി­ന്റെ മേൽ­പ്പു­ര­കൾ ഇ­ടി­ഞ്ഞു­പൊ­ളി­ഞ്ഞു­വീ­ഴു­ന്ന ശ­ബ്ദ­ങ്ങ­ളാ­ണു് ഇവിടെ കേൾ­ക്കു­ന്ന­തു്. അ­സ­ഹ­നീ­യ­മാ­യ ആ ശ­ബ്ദ­ങ്ങൾ കേ­ട്ടു് നി­രൂ­പ­ക­ന്മാ­രും പ­ണ്ഡി­ത­ന്മാ­രും ബ­ഷീ­റി­നെ ‘ജീർ­ണ്ണ­ത­യു­ടെ സാ­ഹി­ത്യ­കാ­രൻ’ എ­ന്നു് വി­ളി­ച്ചു. അ­ദ്ദേ­ഹം ‘അ­ശ്ശീ­ല­സാ­ഹി­ത്യ­കാ­ര­നാ’യി മു­ദ്ര­കു­ത്ത­പ്പെ­ട്ടു.

പ്ര­ശ­സ്ത നോ­വ­ലി­സ്റ്റും കാർ­ട്ടൂ­ണി­സ്റ്റു­മാ­യ ഒ. വി. വിജയൻ (1931–2005) ജീർ­ണ്ണ­ത­യു­ടെ കാ­പ­ട്യ­ത്തെ തോ­ലു­പൊ­ളി­ക്കു­ന്ന­തി­നു് വേ­ണ്ടി പി­ല്ക്കാ­ല­ത്തു് എ­ഴു­തി­യ ധർ­മ്മ­പു­രാ­ണം (1985) ശ­ബ്ദ­ങ്ങ­ളു­ടെ വ­ഴി­ക്കു് വ­രു­ന്ന ര­ച­ന­യാ­ണു്.

മു­സ്ലിം സാ­മൂ­ഹ്യ­ജീ­വി­ത­ത്തി­ന്റെ­യും പ്രേ­മ­ത്തി­ന്റെ­യും അ­തി­മ­നോ­ഹ­ര­മാ­യ ചി­ത്രീ­ക­ര­ണം കൊ­ണ്ടു് കേ­ര­ളീ­യ­രു­ടെ ലാ­ള­നാ­പാ­ത്ര­മാ­യി­ത്തീർ­ന്ന ര­ച­ന­യാ­ണു് ന്റു­പ്പു­പ്പാ­ക്കൊ­രാ­നേ­ണ്ടാർ­ന്നു! (1951). ഈ നോ­വ­ലി­ലെ നായിക കു­ഞ്ഞു­പാ­ത്തു­മ്മ മ­നോ­ഗു­ണം മു­റ്റി­യ നാടൻ മ­ന­സ്സി­ന്റെ ചാ­രു­ത­കൊ­ണ്ടു് വാ­യ­ന­ക്കാ­രു­ടെ മ­ന­സ്സിൽ ഇടം തേടി. നി­ര­ക്ഷ­ര­യും നി­ഷ്ക്ക­ള­ങ്ക­യും ആയ ആ നാടൻ പെൺ­കി­ടാ­വും ന­ഗ­ര­വാ­സി­യും വി­ദ്യാ­സ­മ്പ­ന്ന­നു­മാ­യ നിസാർ അ­ഹ­മ്മ­ദും ത­മ്മി­ലു­ള്ള പ്ര­ണ­യ­ക­ഥ­യാ­ണു് ഇ­തി­വൃ­ത്തം. ശു­ഭ­പ­ര്യ­വ­സാ­യി ആ­യി­ത്തീ­രു­ന്ന ആ പ്ര­ണ­യ­ക­ഥ­യ­ല്ല, സാ­മൂ­ഹ്യ­പ­രി­ഷ്ക­ര­ണ­മാ­ണു് നോ­വ­ലി­ലെ മു­ഖ്യ­പ്ര­തി­പാ­ദ്യം.

കു­ഞ്ഞു­പാ­ത്തു­മ്മ­യു­ടെ സ­മ്പ­ന്ന­മാ­യ കു­ട്ടി­ക്കാ­ല­ത്തി­ന്റെ പൊലിമ കാ­ണി­ച്ചു കൊ­ണ്ടാ­ണു് കഥ തു­ട­ങ്ങു­ന്ന­തു്. പ­ണ­ക്കാ­ര­നാ­യ ബാപ്പ വ­ട്ട­ന­ടി­മ­യും ഉമ്മ കു­ഞ്ഞു­താ­ച്ചു­മ്മ­യും ധൂർ­ത്തി­ലും പൊ­ങ്ങ­ച്ച­ത്തി­ലും യാ­ഥാ­സ്ഥി­തി­ക­ത­യി­ലും മ­ദി­ച്ചു­പു­ള­യ്ക്കു­ന്ന­തെ­ങ്ങ­നെ എ­ന്നു് ധർ­മ്മ­മ­ധു­ര­മാ­യി കാ­ണി­ച്ചു കൊ­ണ്ടാ­ണു് കഥനം മു­ന്നേ­റു­ന്ന­തു്. മു­സ്ലിം പു­രാ­വൃ­ത്ത­ങ്ങ­ളു­ടെ ആ­വി­ഷ്ക്കാ­ര­മാ­യും വി­ശ്വാ­സ­ങ്ങ­ളു­ടെ ചി­ത്രീ­ക­ര­ണ­മാ­യും ആണു് ഇതു് വെ­ളി­പ്പെ­ടു­ന്ന­തു്.

കു­ടും­ബ­വ­ഴ­ക്കി­ലും കേ­സി­ലും പെ­ട്ടു് ദ­രി­ദ്ര­മാ­യി­ത്തീർ­ന്ന സ്വ­ന്തം കു­ടും­ബം കൊ­ച്ചു വാ­ട­ക­വീ­ട്ടിൽ എ­ത്തു­മ്പോ­ഴാ­ണു് കു­ഞ്ഞു­പാ­ത്തു­മ്മ കാ­റ്റും വെ­ളി­ച്ച­വും അ­നു­ഭ­വി­ക്കു­ന്ന­തു്. ഒ­രി­ക്കൽ കു­ളി­ക്കാൻ പോ­കു­മ്പോൾ കു­രു­വി­ക­ളു­ടെ ക­ല­ഹ­ത്തിൽ ഇ­ട­പെ­ടു­ന്ന­തി­നി­ട­യിൽ അവൾ ഒരു ആൺ­പി­റ­ന്ന­വ­നെ ക­ണ്ടു­മു­ട്ടാ­നി­ട­യാ­യി. ഏറെ ചെ­ല്ലും മു­മ്പേ അ­യാ­ളു­ടെ കു­ടും­ബം അ­യൽ­പ­ക്ക­ത്തു് പാർ­ക്കാ­നെ­ത്തി. വൃ­ത്തി­യു­ടെ­യും പ­രി­ഷ്ക്കാ­ര­ത്തി­ന്റെ­യും പേരിൽ തു­ട­ക്ക­ത്തിൽ ആ കു­ടും­ബ­ങ്ങൾ ത­മ്മിൽ പി­ണ­ങ്ങു­ന്നു­ണ്ടു്. ചെ­റു­പ്പ­ക്കാ­ര­ന്റെ സ­ഹോ­ദ­രി ആയിഷ കു­ഞ്ഞു­പാ­ത്തു­മ്മ­യെ എ­ഴു­ത്തു പ­ഠി­പ്പി­ക്കു­ന്നു; പു­തു­മാ­തി­രി­കൾ പ­രി­ശീ­ലി­പ്പി­ക്കു­ന്നു. ആ രണ്ടു കു­ടും­ബ­ങ്ങൾ ത­മ്മി­ലു­ള്ള സൗ­ഹൃ­ദം ഇ­വ­രു­ടെ ക­ല്യാ­ണം കൊ­ണ്ടു് ഒന്നു കൂടി തെ­ഴു­ക്കു­ന്നു.

യാ­ഥാ­സ്ഥി­തി­ക­ത­യു­ടെ പ്ര­തി­രൂ­പ­മാ­യ കു­ഞ്ഞു­താ­ച്ചു­മ്മ­യു­ടെ പ­രി­പൂർ­ണ­പ­രാ­ജ­യം അ­ട­യാ­ള­പ്പെ­ടു­ത്തി­ക്കൊ­ണ്ടാ­ണു് നോവൽ സ­മാ­പി­ക്കു­ന്ന­തു്. സ­മൃ­ദ്ധി­യു­ടെ ക­ളി­ത്തൊ­ട്ടി­ലിൽ കി­ട­ക്കു­ന്ന കു­ഞ്ഞു­പാ­ത്തു­മ്മ­യു­ടെ മു­ഖ­ത്തെ മ­റു­കു് ഭാ­ഗ്യ­ത്തി­ന്റെ സൂ­ച­ക­മാ­ണെ­ന്നും അ­തി­നു് അ­വ­ളു­ടെ ഉ­പ്പു­പ്പാ­യു­ടെ കൊ­മ്പ­നാ­ന­യു­ടെ നി­റ­മാ­ണെ­ന്നും സ്ഥാ­പി­ക്കു­ന്ന രംഗം കൊ­ണ്ടു തു­ട­ങ്ങി­യ ഈ രചന ക­ഷ്ട­കാ­ല­ത്തി­ന്റെ ന­ടു­വിൽ പ­രി­ഷ്ക്കാ­രി­യാ­യ ഒരു ചെ­റു­പ്പ­ക്കാ­രൻ അവളെ നി­ക്കാ­ഹ് ക­ഴി­ക്കു­ന്ന­തോ­ടെ­യാ­ണു് അ­വ­സാ­നി­ക്കു­ന്ന­തു്. അ­പ്പോ­ഴും കു­ഞ്ഞു­പാ­ത്തു­മ്മ­യു­ടെ ഉ­പ്പു­പ്പാ­ക്കു­ണ്ടാ­യി­രു­ന്ന കൊ­മ്പ­നാ­ന­യെ­പ്പ­റ്റി അ­വ­ളു­ടെ ഉമ്മ ഓർ­മ്മി­പ്പി­ക്കു­ന്നു­ണ്ടു്. അ­പ്പോൾ ഒരു കു­ട്ടി­യാ­ണു് അവരെ പ­റ­ഞ്ഞു­മ­ന­സ്സി­ലാ­ക്കു­ന്ന­തു്: അതൊരു കു­ഴി­യാ­ന­യാ­യി­രു­ന്നു!

നിസാർ അ­ഹ­മ്മ­ദി­ന്റെ­യും കു­ഞ്ഞു­പാ­ത്തു­മ്മ­യു­ടെ­യും കു­ടും­ബ­ങ്ങൾ സ­മൂ­ഹ­ത്തി­ലെ ര­ണ്ടു് ധാ­ര­ണ­ക­ളു­ടെ പ്ര­തി­നി­ധാ­ന­ങ്ങ­ളാ­ണു്—നി­സാ­റി­ന്റെ കു­ടും­ബം പു­തു­മ­യു­ടേ­തും കു­ഞ്ഞു­പാ­ത്തു­മ്മ­യു­ടെ കു­ടും­ബം പ­ഴ­മ­യു­ടേ­തും.

ആ­ധു­നി­ക­ത­യ്ക്കു വേ­ണ്ടി­യു­ള്ള ബ­ഷീ­റി­ന്റെ ആ­ഹ്വാ­ന­മാ­ണു് ന്റു­പ്പു­പ്പാ­ക്കൊ­രൊ­നേ­ണ്ടാർ­ന്നു! പ്ര­ണ­യോ­പ­ഹാ­ര­മാ­യി കാ­മു­കൻ കാ­മു­കി­ക്കു് വൃ­ത്തി­യു­ള്ളൊ­രു ക­ക്കൂ­സ് ഉ­ണ്ടാ­ക്കി­ക്കൊ­ടു­ക്കു­ന്ന­തു് അ­തി­ന്റെ സൂചകം ആ­കു­ന്നു. ഗൃ­ഹ­നിർ­മ്മാ­ണം, ഭ­ക്ഷ­ണം, വേഷം, ഭാഷ തു­ട­ങ്ങി എല്ലാ കാ­ര്യ­ങ്ങ­ളി­ലും ആ­ധു­നി­ക­മാ­യ പ­രി­ഷ്ക്കാ­ര­ങ്ങൾ ഉൾ­ക്കൊ­ണ്ടു് മു­സ്ലിം­കൾ മു­ന്നേ­റ­ണ­മെ­ന്ന സ­ന്ദേ­ശം നോവൽ മു­ന്നോ­ട്ടു വേ­ക്കു­ന്നു. ബ­ഷീ­റി­ന്റെ ക­ഥാ­പാ­ത്ര­ങ്ങൾ­ക്കി­ട­യിൽ കണ്ടു കി­ട്ടു­ന്ന ഒരേ ഒരു മാ­തൃ­കാ­പു­രു­ഷ­നാ­യ നിസാർ അ­ഹ­മ്മ­ദ് ഈ പ­രി­ഷ്ക്ക­ര­ണ­ബോ­ധ­ത്തി­ന്റെ പ്ര­തി­പു­രു­ഷ­നാ­കു­ന്നു.

കേ­ര­ള­ത്തി­ലെ മു­സ്ലിം സമൂഹം സാ­ഹി­ത്യ­ത്തി­ന്റെ മേ­ഖ­ല­യിൽ നി­ന്നു് നേ­രി­ട്ട ഏ­റ്റ­വും വലിയ വി­മർ­ശ­നം ഈ നോ­വ­ലി­ലേ­താ­ണു്. മാ­ധ്യ­മം ത­മാ­ശ­യാ­യ­തു­കൊ­ണ്ട് അതത്ര പ്ര­കോ­പ­നം ഉ­ണ്ടാ­ക്കി­യി­ല്ല. പ­രി­ഹാ­സ­നി­ഷ്ഠ­മാ­യ ഇ­ത്ത­രം ക­ടു­ത്ത വി­മർ­ശ­നം പി­ന്നീ­ടു് മു­സ്ലീം സമൂഹം നേ­രി­ടു­ന്ന­തു് കെ. ടി. മു­ഹ­മ്മ­ദി (ജനനം 1926) ന്റെ ഇതു് ഭൂ­മി­യാ­ണു് (1953) എന്ന നാ­ട­ക­ത്തി­ലൂ­ടെ­യാ­ണു്.

എ­ടു­ത്തു­പ­റ­യാൻ മാ­ത്രം കഥയോ ക­ഥാ­പാ­ത്ര­ങ്ങ­ളോ സം­ഭ­വ­ങ്ങ­ളോ ഇ­ല്ലാ­ത്ത ചെറിയ നോ­വ­ലാ­ണു് മ­ര­ണ­ത്തി­ന്റെ നി­ഴ­ലിൽ (1951). ബഷീർ ത­ന്നെ­യാ­ണു് മു­ഖ്യ­ക­ഥാ­പാ­ത്രം. ഒ­റ്റ­യ്ക്കു­ള്ള താമസം, ദാ­രി­ദ്ര്യം, സ­മൂ­ഹ­ത്തിൽ നി­ന്നു് അ­ന്യ­മാ­യ അവസ്ഥ, ഇ­ട­യ്ക്കു വ­ന്നെ­ത്തു­ന്ന സു­ഹൃ­ത്തു­ക്കൾ—ബഷീർ അ­വ­രോ­ടു് വർ­ത്ത­മാ­നം പ­റ­യു­ക­യാ­ണു്. ആ വ­ഴി­ക്കു് സ്വാ­ഭാ­വി­ക­മാ­യും വ്യ­ക്തി­യു­ടെ­യും കു­ടും­ബ­ത്തി­ന്റെ­യും സ­മൂ­ഹ­ത്തി­ന്റെ­യും രാ­ഷ്ട്ര­ത്തി­ന്റെ­യും പലതരം സ­ങ്ക­ട­ങ്ങ­ളും വി­ങ്ങ­ലു­ക­ളും വ­രു­ന്നു. ഈ ലഘു ഭാ­ഷ­ണ­ങ്ങ­ളു­ടെ­യും കൊ­ച്ചു­കൊ­ച്ചു സം­ഭ­വ­ങ്ങ­ളു­ടെ­യും പ­ശ്ചാ­ത്ത­ല­മാ­യി­ക്കി­ട­ക്കു­ന്ന­തു് ര­ണ്ടാം ലോ­ക­മ­ഹാ­യു­ദ്ധ­മാ­ണു്. പൂ­ങ്കാ­വ­ന­മാ­യി­ത്തീ­രേ­ണ്ട ഈ ഭൂ­ഗോ­ള­ത്തെ എ­ങ്ങ­നെ­യാ­ണു് ഹിം­സാ­മ­നോ­ഭാ­വം കു­രു­തി­ക്ക­ള­മാ­ക്കി­ത്തീർ­ക്കു­ന്ന­തു് എന്ന ആധി പു­സ്ത­ക­ത്തിൽ എ­വി­ടെ­യും ഉ­ണ്ടു്.

കു­ഞ്ഞ­മ്മ എ­ന്നൊ­രു എ­ട്ടു­വ­യ­സ്സു­കാ­രി­യാ­ണു് ബ­ഷീ­റി­നു് പാലു് കൊ­ടു­ക്കു­ന്ന­തു്. പ­ശു­വി­നു് കൊ­ടു­ക്കു­ന്ന പു­ല്ലി­നു് വില കേറി എ­ന്നു് ആ കു­ട്ടി­ക്ക­റി­യാം. യു­ദ്ധം കൊ­ണ്ടാ­ണു് വില കേ­റി­യ­തു് എന്ന് സ്വ­ന്തം വീ­ട്ടു­കാർ പ­റ­ഞ്ഞു അവൾ കേ­ട്ടി­ട്ടു­ണ്ടു്. അവൾ ബ­ഷീ­റി­നോ­ടു് ചോ­ദി­ക്കു­ക­യാ­ണു്:

“യു­ദ്ധ­ത്തി­നെ­ന്തി­നാ പു­ല്ലു്?”

ഉ­ത്ത­ര­മി­ല്ല.

എ­ന്തി­നാ യു­ദ്ധം? എ­ന്നു് കു­റേ­ക്കൂ­ടി പ്ര­ധാ­ന­പ്പെ­ട്ട ചോ­ദ്യ­ത്തി­നും ആർ­ക്കും ഉ­ത്ത­ര­മി­ല്ല.

ജീ­വി­ത­ത്തി­ന്റെ അർ­ത്ഥം എ­ന്താ­ണു്, അ­സ്തി­ത്വ­ത്തി­ന്റെ പ്ര­സ­ക്തി എ­ന്താ­ണു് തു­ട­ങ്ങി­യ ആ­ഴ­മേ­റി­യ പ്ര­ശ്ന­ങ്ങൾ ത­മാ­ശ­യാ­യും ചർ­ച്ച­യാ­യും ഇതിൽ ക­ട­ന്നു­വ­രു­ന്നു­ണ്ടു്.

ശ­ബ്ദ­ങ്ങ­ളു­ടെ ബാ­ക്കി­പ­ത്രം എ­ന്നു് ഈ കൃ­തി­യെ വി­ളി­ക്കാം. ഇതിലെ അ­ന്ത­രീ­ക്ഷം കൂ­ടു­തൽ പ്ര­സാ­ദ­പൂർ­ണ്ണ­മാ­ണു്. ശ­ബ്ദ­ങ്ങ­ളിൽ ധാർ­മ്മി­ക­രോ­ഷം അ­ഗ്നി­യാ­യി ക­ത്തി­പ്പ­ട­രു­ക­യാ­ണെ­ങ്കിൽ ഇവിടെ അതു് നർ­മ്മ­ത്തി­ന്റെ നി­ലാ­വാ­യി ഒ­ഴു­കി­പ്പ­ര­ക്കു­ക­യാ­ണു്.

III
images/Pathumayude_aadu_cover.jpg

ബ­ഷീർ­സാ­ഹി­ത്യ­ത്തിൽ മാ­ത്ര­മ­ല്ല മ­ല­യാ­ള­നോ­വൽ­ച­രി­ത്ര­ത്തിൽ ത­ന്നെ­യും പല നി­ല­ക്കു് ഒറ്റ തി­രി­ഞ്ഞു നിൽ­ക്കു­ന്ന നോ­വ­ലാ­ണു് പാ­ത്തു­മ്മ­യു­ടെ ആടു് (1959). നോ­വ­ലി­ന്റെ രൂ­പ­ഭാ­വ­ങ്ങ­ളൊ­ന്നു­മി­ല്ലാ­ത്ത ഈ കൃതി ഭ്രാ­ന്താ­ശു­പ­ത്രി­യിൽ ചി­കി­ത്സ ക­ഴി­ഞ്ഞു് വി­ശ്ര­മി­ക്കു­മ്പോൾ പ­റ­ഞ്ഞു­കൊ­ടു­ത്തു­എ­ഴു­തി­ച്ച­താ­ണു്.

ഈ നോ­വ­ലിൽ ക­ഥ­യി­ല്ല. നാ­യ­ക­നോ നാ­യി­ക­യോ വി­ല്ല­നോ ഇല്ല. പ്ര­ണ­യ­മി­ല്ല. ക­ല­ഹ­മി­ല്ല. മ­ത്സ­ര­മി­ല്ല. ക­ഥ­യി­ല്ലാ­ത്ത­തു് കൊ­ണ്ടു് തന്നെ അതു് വ­ള­രു­ന്നി­ല്ല; അ­തെ­വി­ടെ­യും ചെ­ന്നു് അ­വ­സാ­നി­ക്കു­ന്നു­മി­ല്ല.

കു­ടും­ബ­ത്തിൽ ഏ­താ­നും ആ­ഴ്ച­ക­ളിൽ ന­ട­ക്കു­ന്ന കുറെ സം­ഭ­വ­ങ്ങ­ളു­ടെ വി­വ­ര­ണം മാ­ത്രം. ക­ഥാ­പാ­ത്ര­ങ്ങൾ: ഉമ്മ, സ­ഹോ­ദ­രീ­സ­ഹോ­ദ­ര­ന്മാർ, മ­റ്റു് കു­ടും­ബാം­ഗ­ങ്ങൾ. ഇ­വ­രോ­ളം തന്നെ പ്രാ­ധാ­ന്യ­ത്തിൽ വീ­ട്ടി­ലെ ആ­ടു­ക­ളും കോ­ഴി­ക­ളും പൂ­ച്ച­ക­ളും. പി­ന്നെ, പ­റ­മ്പി­ലെ അ­ണ്ണാ­റ­ക്ക­ണ്ണ­നും ചാ­മ്പ­മ­ര­വും.

ഏതോ വി­ദൂ­ര­ദേ­ശ­ത്തു് നി­ന്നു് ബഷീർ വീ­ട്ടിൽ മ­ട­ങ്ങി എ­ത്തു­ന്ന­തോ­ടെ­യാ­ണു് ‘കഥ’ ആ­രം­ഭി­ക്കു­ന്ന­തു്. പാ­ത്തു­മ്മ­യു­ടെ ആടു് പെ­റു­ന്ന­തോ­ടെ അ­ത­വ­സാ­നി­ക്കു­ക­യും ചെ­യ്യു­ന്നു. ഇ­തി­നി­ട­യിൽ ആ കു­ടും­ബ­ത്തി­ന­ക­ത്തു് ന­ട­ക്കു­ന്ന കൊ­ച്ചു­കൊ­ച്ചു കാ­ര്യ­ങ്ങൾ—ആ­ളു­ക­ളു­ടെ സ്വാർ­ത്ഥം, ഇ­ണ­ക്കം, പി­ണ­ക്കം, കു­ശു­മ്പു്, ഏഷണി—എ­ല്ലാം തമാശ ചാ­ലി­ച്ചെ­ഴു­തി­യി­രി­ക്കു­ക­യാ­ണു്. ദാ­രി­ദ്ര്യ­വും ക­ഷ്ട­പ്പാ­ടും സ്ത്രീ­കൾ എ­ങ്ങ­നെ­യാ­ണു് നേ­രി­ടു­ന്ന­തു് എ­ന്നു് ഈ പു­സ്ത­കം സൂ­ക്ഷി­ച്ചു നോ­ക്കി­യാൽ കാണാം. അരി വാർ­ത്തു് വെ­ച്ചു് ചോറു മു­ഴു­വൻ ആ­ണു­ങ്ങൾ­ക്കു കൊ­ടു­ക്കു­ക­യും ക­ഞ്ഞി­വെ­ള്ളം കൊ­ണ്ടു് പെ­ണ്ണു­ങ്ങൾ തൃ­പ്തി­പ്പെ­ടു­ക­യും ചെ­യ്യു­ന്ന­തു­പോ­ലു­ള്ള അനേകം രം­ഗ­ങ്ങൾ. ബഷീർ സ്വയം ക­ളി­യാ­ക്കു­ന്ന രം­ഗ­ങ്ങൾ­ക്കും ഇവിടെ ക്ഷാ­മ­മി­ല്ല.

ആ ആടു് സ്ത്രീ­ത്വ­ത്തി­ന്റെ പ്ര­തി­ച്ഛാ­യ­യാ­ണു്—നി­ശ്ശ­ബ്ദ­മാ­യി എ­ല്ലാം സ­ഹി­ക്കു­ക­യും പല മ­ട്ടി­ലു­ള്ള ചൂ­ഷ­ണ­ത്തി­നു് വി­ധേ­യ­മാ­വു­ക­യും ചെ­യ്യു­ന്ന സ്ത്രീ­ത്വം.

സ­മൂ­ഹ­വും കു­ടും­ബ­വും സൃ­ഷ്ടി­ക്കു­ന്ന ‘ബ­ലി­യാ­ടു­ക­ളെ’പ്പ­റ്റി നി­ര­ന്ത­രം സൂ­ചി­പ്പി­ച്ചു കൊ­ണ്ടാ­ണു് കഥനം മു­ന്നേ­റു­ന്ന­തു്. ആ­ടു­ക­ളെ­യും കോ­ഴി­ക­ളെ­യും പൂ­ച്ച­ക­ളെ­യും കു­ടും­ബ­ത്തി­ലെ വ്യ­ക്തി­ക­ളെ­പ്പോ­ലെ ബഷീർ പ­രി­ഗ­ണി­ക്കു­ന്നു­ണ്ടു്. പൂ­വൻ­കോ­ഴി­യെ­പ്പ­റ്റി പ­റ­യു­മ്പോൾ ആ വീ­ട്ടി­ലെ പിടകൾ എ­ന്ന­ല്ല ‘അ­വ­ന്റെ പ­തി­നേ­ഴ് ഭാ­ര്യ­മാർ’ എ­ന്നാ­ണു് പ്ര­യോ­ഗം. ഇവിടെ കാ­ക്ക­യും പൂ­ച്ച­യും ത­മ്മി­ലു­ള്ള പോരു് ഒരു കു­ടും­ബ­വ­ഴ­ക്കു് പോ­ലെ­യാ­ണു്. അവർ ഒരു കു­ടും­ബ­മാ­ണു് എ­ന്നു് വ്യം­ഗ്യം.

ഈ ജ­ന്തു­ക്ക­ളോ­ടും പ­റ­വ­ക­ളോ­ടു­മൊ­ക്കെ മ­നു­ഷ്യ­രോ­ടെ­ന്ന­പോ­ലെ ബഷീർ വർ­ത്ത­മാ­നം പ­റ­യു­ന്നു­ണ്ടു്. അ­വർ­ക്കും­കൂ­ടി അ­വ­കാ­ശ­പ്പെ­ട്ട­താ­ണു് തന്റെ മ­ല­യാ­ളം എന്നു ഭാവം. ആടു് തന്റെ പു­സ്ത­കം തി­ന്നു­ന്ന­തു് ക­രു­ണ­യോ­ടെ നോ­ക്കി നിന്ന ബഷീർ അതു് തന്റെ പു­ത­പ്പു് തി­ന്നാൻ ഒ­രു­ങ്ങു­മ്പോൾ സ്നേ­ഹ­ത്തോ­ടെ പ­റ­യു­ക­യാ­ണു്: ഹേ, അ­ജ­സു­ന്ദ­രീ! ദ­യ­വാ­യി ആ പു­ത­പ്പു് തി­ന്ന­രു­തു്. അ­തി­ന്റെ കോ­പ്പി വേറെ ഇല്ല. മ­നു­ഷ്യ­രും ജ­ന്തു­ക്ക­ളും പ­റ­വ­ക­ളും ഇ­ഴ­ജാ­തി­ക­ളും സ­സ്യ­ല­താ­ദി­ക­ളും ഉൾ­പ്പെ­ടു­ന്ന ഒരു വലിയ കു­ടും­ബ­മാ­ണു് ഈ ദുൻ­യാ­വു് എന്ന ഭാ­വ­ത്തി­ലാ­ണു് നോ­വ­ലി­ന്റെ പ­രി­സ­മാ­പ്തി.

മ­ല­യാ­ള­ത്തി­ലെ എ­ന്ന­ല്ല, ഇ­ന്ത്യൻ സാ­ഹി­ത്യ­ത്തി­ലെ തന്നെ അ­പൂർ­വ്വ­പ്ര­ണ­യ­ക­ഥ­ക­ളിൽ ഒ­ന്നാ­ണു് മ­തി­ലു­കൾ (1965). ബഷീർ ത­ന്നെ­യാ­ണു് ഇ­തി­ലെ­യും നായകൻ.

സാ­ഹി­ത്യ­ര­ച­ന­യു­ടെ പേരിൽ രാ­ജ്യ­ദ്രോ­ഹ­ക്കു­റ്റ­ത്തി­നു് ബഷീർ തി­രു­വ­ന­ന്ത­പു­ര­ത്തു് ആൺ­ജ­യി­ലിൽ തടവു് അ­നു­ഭ­വി­ക്കു­ക­യാ­ണു്. മ­തി­ലി­ന­പ്പു­റ­ത്തു് പെൺ­ജ­യിൽ. സ്വാ­ത­ന്ത്ര്യ­സ­മ­ര­പ്പോ­രാ­ളി­ക­ളും കു­റ്റ­വാ­ളി­ക­ളും അ­ട­ങ്ങു­ന്ന ആ ആൺ­സ­മൂ­ഹ­ത്തി­ന്റെ ദാ­ഹ­മോ­ഹ­ങ്ങ­ളും ക­ഷ്ട­പ്പാ­ടു­ക­ളും പല ത­ല­ങ്ങ­ളിൽ നോവൽ രേ­ഖ­പ്പെ­ടു­ത്തു­ന്നു­ണ്ടു്. ഒ­ടു­ക്കം ബഷീർ ജയിൽ ചാടാൻ തീ­രു­മാ­നി­ച്ചു. അ­തി­നു­ള്ള ഒ­രു­ക്ക­ങ്ങൾ ന­ട­ത്തി­ക്കൊ­ണ്ടി­രി­ക്കെ­യാ­ണു് ജ­യിൽ­വ­ള­പ്പിൽ മ­തി­ലി­ന­രി­കെ ന­ട­ക്കു­മ്പോൾ പെൺ­ജ­യി­ലി­ന്റെ ഭാ­ഗ­ത്തു് നി­ന്നു് ഒരു പെ­ണ്ണി­ന്റെ ചിരി കേൾ­ക്കു­ന്ന­തു്. ത­ട­വ­റ­യി­ലേ­ക്കു് വന്ന ദിവസം അ­ജ്ഞാ­ത­മാ­യ ഏതോ ഭാ­ഗ­ത്തു് നി­ന്നു് ത­ന്നെ­ത്തേ­ടി സ്ത്രീ­യു­ടെ ഗന്ധം വ­ന്നെ­ത്തി­യ കഥ അ­പ്പോൾ ഓർ­മ്മ­യാ­യി.

നേരം ക­ള­യാ­തെ ബഷീർ ആ ശ­ബ്ദ­വു­മാ­യി പ­രി­ച­യ­പ്പെ­ട്ടു. ആ ത­ട­വു­കാ­രി­യു­ടെ പേരു് നാ­രാ­യ­ണി. പ്ര­ഥ­മ­ശ്ര­വ­ണ­ത്തിൽ­ത­ന്നെ ശ­ബ്ദ­ത്തി­ന്റെ ഉടമകൾ അ­നു­രാ­ഗ­ബ­ദ്ധ­രാ­യി. മ­തി­ലി­ന­പ്പു­റ­വും ഇ­പ്പു­റ­വും നി­ന്നു്, ക­മ്പു് ആ­കാ­ശ­ത്തേ­ക്കു് എ­റി­ഞ്ഞു് അ­ട­യാ­ളം കാ­ണി­ച്ചു് അവർ സാ­മീ­പ്യം അ­റി­യി­ച്ചു; പ്ര­ണ­യ­സ­ല്ലാ­പം ന­ട­ത്തി. പൂ­ക്ക­ളും ചെ­ടി­ക­ളും അ­ച്ചാ­റും പ­ല­ഹാ­ര­ങ്ങ­ളും പ്ര­ണ­യോ­പ­ഹാ­ര­ങ്ങ­ളാ­യി മ­തി­ലി­നു് മു­ക­ളി­ലൂ­ടെ പോയി; വന്നു. ഉ­പ­ഹാ­രം എ­റി­ഞ്ഞെ­റി­ഞ്ഞു് കൈ­വേ­ദ­നി­ക്കു­ന്നു എ­ന്നു് അ­പ്പു­റ­ത്തു് നി­ന്നു് നാ­രാ­യ­ണി പ­റ­ഞ്ഞ­പ്പോൾ ഇ­പ്പു­റ­ത്തു് നി­ന്നു് ബഷീർ പ­റ­ഞ്ഞു: മ­തി­ലിൽ ചേർ­ത്തു് വെ­ക്കു്, ഞാൻ ത­ട­വി­ത്ത­രാം. അവർ അ­ങ്ങ­നെ ചെ­യ്തു. പി­ന്നെ അ­പ്പു­റ­ത്തു കി­ട്ടാൻ­വേ­ണ്ടി മ­തി­ലിൽ ഉമ്മ വെ­ച്ചു. മ­തി­ലി­നു് ജീവൻ വെ­ച്ച­തു­പോ­ലെ.

പ്ര­കൃ­തി­ക്കു് ഭംഗി ഏറി. ജീ­വി­ത­ത്തി­നു് മധുരം കൂടി. തടവു ചാ­ടാ­നു­ള്ള ആ­ഗ്ര­ഹം എ­വി­ടെ­യോ പോ­യ്മ­റ­ഞ്ഞു. എല്ലാ ജീ­വി­ത­സാ­ഹ­ച­ര്യ­ങ്ങ­ളും സ്നേ­ഹ­ത്തി­ന്റെ സാ­ന്നി­ദ്ധ്യം ഒന്നു കൊ­ണ്ടു മാ­ത്രം മാറി മ­റി­ഞ്ഞു. ആ തടവിൽ അ­വ­രി­രു­വ­രും സ്നേ­ഹ­ത്തി­നു് മാ­ത്രം ന­ല്കാൻ ക­ഴി­യു­ന്ന സ്വാ­ത­ന്ത്ര്യം അ­നു­ഭ­വി­ച്ചു.

ഒ­ടു­ക്കം ത­ട­വു­കാർ­ക്കു് വേ­ണ്ടി­യു­ള്ള ആ­ശു­പ­ത്രി­യിൽ സ­ന്ധി­ക്കാ­മെ­ന്നു് അവർ സ­ങ്കേ­തം ഉ­റ­പ്പി­ച്ചു. ആ­ദ്യ­മാ­യി ത­മ്മിൽ കാണാൻ പോ­കു­ക­യാ­ണു്. തി­രി­ച്ച­റി­യാ­നു­ള്ള അ­ട­യാ­ള­മാ­യി തന്റെ കൈയിൽ ഒരു ചു­വ­ന്ന റോ­സാ­പ്പൂ കാണും എ­ന്നു് അ­ദ്ദേ­ഹം കാ­മു­കി­യോ­ടു് പ­റ­ഞ്ഞു. ആ ദിവസം വ­ന്നെ­ത്തി. വി­ധി­വൈ­പ­രീ­ത്യം! ബ­ഷീ­റി­നെ അന്നു രാ­വി­ലെ ജ­യി­ലിൽ നി­ന്നു് വി­ട്ടു.

ആ സ­ന്തോ­ഷ­വാർ­ത്ത കേ­ട്ടു് അ­ന്ധാ­ളി­ച്ചു­പോ­യ കാ­മു­കൻ ജ­യി­ല­റോ­ടു് ചോ­ദി­ച്ചു: വൈ ഷുഡ് ഐ ബി ഫ്രീ? ഹു വാൺ­ഡ്സ് ഫ്രീ­ഡം? വലിയ ശ­ബ്ദ­ത്തോ­ടെ അടഞ്ഞ ഇ­രു­മ്പു­ഗേ­റ്റി­നു മു­ന്നിൽ ചു­വ­ന്ന റോ­സാ­പ്പൂ­വും പി­ടി­ച്ചു് ബഷീർ ഏറെ നേരം നി­ന്നു.

ഇ­ങ്ങ­നെ­യൊ­രു അ­നു­ഭ­വം ബ­ഷീ­റി­നു ഉ­ണ്ടാ­യി­ട്ടു­ണ്ടോ? സം­ശ­യ­മാ­ണു്. പിൽ­ക്കാ­ല­ത്തെ­പ്പോ­ഴെ­ങ്കി­ലും അ­ദ്ദേ­ഹം ഈ ത­ട­വു­കാ­രി­യെ­യോ ഈ ത­ട­വു­കാ­രി അ­ദ്ദേ­ഹ­ത്തെ­യോ അ­ന്വേ­ഷി­ച്ചു­ചെ­ന്ന­താ­യി കേ­ട്ടി­ട്ടി­ല്ല. ഇതു് ആ­ത്മ­ക­ഥ­യി­ലെ ഒ­ര­ദ്ധ്യാ­യ­മാ­യി­ക്കൊ­ള്ള­ണ­മെ­ന്നി­ല്ല. പകരം ത­ട­വ­റ­യി­ലെ ഏ­കാ­ന്ത­ത­യിൽ ബ­ഷീ­റി­ന്റെ കാ­ല്പ­നി­ക മ­ന­സ്സു് ഉ­ത്പാ­ദി­പ്പി­ച്ച സാ­ങ്ക­ല്പി­ക­സ്വർ­ഗ്ഗം മാ­ത്ര­മാ­വാം; പ­രു­പ­രു­ത്ത യാ­ഥാർ­ത്ഥ്യ­ങ്ങ­ളെ മി­നു­മി­നു­ത്ത ഭാവന കൊ­ണ്ടു് മാ­റ്റി­പ്പ­ണി­ഞ്ഞ­താ­വാം.

ഗാ­ന്ധി­യ­നും ദേ­ശീ­യ­പ്ര­സ്ഥാ­ന­ത്തി­ലെ പോ­രാ­ളി­യും ആയ ബ­ഷീ­റി­നെ ഇ­ന്ത്യാ­വി­ഭ­ജ­നം ആ­ഴ­ത്തിൽ മു­റി­പ്പെ­ടു­ത്തു­ക­യു­ണ്ടാ­യി. വി­ഭ­ജ­ന­ത്തി­ന്റെ വ്ര­ണ­ങ്ങ­ളിൽ നി­ന്നു് പി­ന്നെ­യും പി­ന്നെ­യും കി­നി­ഞ്ഞു കൊ­ണ്ടി­രി­ക്കു­ന്ന ചോ­ര­യിൽ സ്വ­ന്തം ക­ണ്ണീ­രു ചാ­ലി­ച്ചാ­ണു് മ­തി­ലു­കൾ എ­ഴു­തി­യ­തു് എ­ന്നു് ഞാൻ വി­ചാ­രി­ക്കു­ന്നു. ബ­ഷീ­റി­നും നാ­രാ­യ­ണി­ക്കു­മി­ട­യിൽ ഉ­യർ­ന്നു നിൽ­ക്കു­ന്ന മ­തി­ലു­കൾ ഏ­താ­ണെ­ന്നു് ആർ­ക്കും എ­ളു­പ്പം തെ­ളി­ഞ്ഞു­കി­ട്ടും. എന്റെ നോ­ട്ട­ത്തിൽ ഇ­ന്ത്യാ വി­ഭ­ജ­ന­ത്തി­ന്റെ ക­ഥ­യാ­ണു് മ­തി­ലു­കൾ. അ­ങ്ങ­നെ­യാ­ണു് ആ വ്ര­ണി­ത­കാ­മു­ക­ന്റെ ഞാ­നെ­ന്തി­നു് സ്വ­ത­ന്ത്ര­നാ­വ­ണം? ആർ­ക്കു വേണം സ്വാ­ത­ന്ത്ര്യം? എന്ന ചോ­ദ്യം അർ­ത്ഥ­പൂർ­ണ്ണ­മാ­യി­ത്തീ­രു­ന്ന­തു്.

images/Kahlil_Gibran.jpg
ഖലീൽ ജി­ബ്രാൻ

ലാ­ളി­ത്യം കൊ­ണ്ടു് സ്വ­ന്തം ആ­ഴ­ങ്ങൾ മ­റ­ച്ചു പി­ടി­ക്കു­ന്ന പു­സ്ത­ക­മാ­ണു് മ­തി­ലു­കൾ—സ്നേ­ഹ­ദാ­ഹ­ത്തി­ന്റെ കൊടി മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ എല്ലാ മേ­ഖ­ല­ക­ളി­ലും ഉ­യർ­ന്നു പ­റ­ക്കു­ന്നു എ­ന്നു് കാ­ണി­ച്ചു ത­രു­ന്ന കൃതി. ലെ­ബ­നാൻ­കാ­ര­നാ­യ ഖലീൽ ജി­ബ്രാൻ (1883–1931) താൻ ജീ­വി­ത­ത്തി­ലൊ­രി­ക്ക­ലും നേരിൽ ക­ണ്ടി­ട്ടി­ല്ലാ­ത്ത ഈ­ജി­പ്തു­കാ­രി മേ­സി­യാ­ദ­യെ ഗാ­ഢ­മാ­യി പ്രേ­മി­ച്ച ച­രി­ത്രാ­നു­ഭ­വ­ത്തെ ഓർ­മ്മ­പ്പെ­ടു­ത്തു­ന്ന പു­സ്ത­കം. എല്ലാ മ­തി­ലു­ക­ളും എല്ലാ വി­ഭ­ജ­ന­ങ്ങ­ളും ആ­കാ­വു­ന്ന­തി­ലേ­റെ അർ­ത്ഥ­ശൂ­ന്യ­മാ­ണെ­ന്നു് ശോ­ക­സാ­ന്ദ്ര­മാ­യ ഏതോ വി­ഷാ­ദ­നാ­ദ­ത്തിൽ മ­ന്ത്രി­ക്കു­ന്ന വ­ള­രെ­ച്ചെ­റി­യൊ­രു പു­സ്ത­കം. ബ­ഷീ­റി­ന്റെ ഏ­റ്റ­വും മ­ഹ­ത്താ­യ രചന ഇ­താ­ണെ­ന്നു് ഞാൻ വി­ചാ­രി­ക്കു­ന്നു.

IV

ബേ­പ്പൂ­രി­ലെ പൊ­റു­തി­യു­ടെ ക­ഥ­യാ­ണു് മാ­ന്ത്രി­ക­പ്പൂ­ച്ച (1968). ഭാര്യ, മകൾ, സ­ന്യാ­സി­സു­ഹൃ­ത്തു്, അ­യൽ­ക്കാർ തു­ട­ങ്ങി­യ­വ­രാ­ണു് ക­ഥാ­പാ­ത്ര­ങ്ങൾ. ആ വീ­ട്ടി­ലും ചു­റ്റു­പാ­ടി­ലു­മു­ള്ള കൊ­ച്ചു കൊ­ച്ചു സം­ഭ­വ­ങ്ങ­ളാ­ണു് ഇ­തി­വൃ­ത്തം.

സ്ത്രീ­ക­ളു­ടെ പൊ­ങ്ങ­ച്ച­ത്തെ­യും ആ­ണു­ങ്ങ­ളു­ടെ കൊ­ള്ള­രു­താ­യ്മ­യെ­യും നി­ര­ന്ത­രം പ­രി­ഹ­സി­ക്കു­ന്നു­ണ്ടു്. സു­ഖ­മാ­യി വാ­യി­ച്ചു പോ­വാ­മെ­ന്ന­തി­ന­പ്പു­റം ഇതിൽ കാ­ര്യ­മൊ­ന്നു­മി­ല്ല. പാ­ത്തു­മ്മ­യു­ടെ ആ­ടി­ന്റെ അ­നു­ക­ര­ണ­മാ­ണു് മാ­ന്ത്രി­ക­പ്പൂ­ച്ച.

താ­രാ­സ്പെ­ഷൽ­സിൽ (1968) വ്യ­ക്തി­ത്വ­മു­ള്ള ക­ഥാ­പാ­ത്ര­ങ്ങ­ളോ മ­ന­സ്സിൽ ത­ട്ടു­ന്ന ജീ­വി­ത­സ­ന്ദർ­ഭ­ങ്ങ­ളോ ഒ­ന്നു­മി­ല്ല. യു­വാ­ക്ക­ളു­ടെ മ­ദ്യ­പാ­നം, ധൂർ­ത്തു്, ആ­ലോ­ച­ന­ക്കു­റ­വു്, തീ­റ്റ­ക്കൊ­തി മു­ത­ലാ­യ­വ­യെ­പ്പ­റ്റി സ­ര­സ­മാ­യി ചി­ല­തു് പ­റ­ഞ്ഞി­രി­ക്കു­ന്നു എന്നു മാ­ത്രം.

ബ­ഷീ­റി­ന്റെ ആ­ത്മ­ക­ഥാം­ശം ഏ­റ്റ­വും അ­ധി­ക­മു­ള്ള രചന എന്ന നി­ല­യിൽ സ­ഹൃ­ദ­യ­ശ്ര­ദ്ധ നേടിയ അ­നു­രാ­ഗ­ത്തി­ന്റെ ദി­ന­ങ്ങൾ(1983)ക്കു് ‘കാ­മു­ക­ന്റെ ഡയറി’ എ­ന്നാ­യി­രു­ന്നു ആ­ദ്യ­ത്തെ പേരു്. നോ­വ­ലി­ന്റെ മു­ഖ്യ­ഭാ­ഗം ബ­ഷീ­റി­ന്റെ ഡ­യ­റി­യാ­ണു്. പ്ര­തി­പാ­ദ്യം തൃ­ശൂ­രി­ലെ താ­മ­സ­ത്തി­നി­ട­യ്ക്കു് പ­രി­ച­യ­പ്പെ­ട്ട ‘ദേവി’യു­മാ­യു­ള്ള ബന്ധം പ്ര­ണ­യ­മാ­യി­ത്തീ­രു­ന്ന­താ­ണു്. പി­ന്നെ കാ­മു­കി­യു­ടെ സാ­മീ­പ്യ­ത്തി­ന്റെ­യും സ­ല്ലാ­പ­ത്തി­ന്റെ­യും കി­സ്സ­കൾ. എ­ല്ലാം നാളും തീ­യ­തി­യും ഇ­ട്ടു് കു­റി­ച്ചു വെ­ച്ചി­രി­ക്കു­ന്നു. ഇ­ട­ക്കു് അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും അ­യ­ക്കു­ന്ന ക­ത്തു­ക­ളു­ടെ പ­കർ­പ്പു­കൾ, പി­ണ­ക്ക­ങ്ങൾ, തർ­ക്ക­ങ്ങൾ, സാ­ഹി­ത്യ­ചർ­ച്ച­കൾ. ഒ­ടു­ക്കം അ­ന്യ­മ­ത­ക്കാ­ര­നാ­യ ബ­ഷീ­റി­നെ ക­ല്യാ­ണം­ക­ഴി­ച്ചാൽ അ­വ­ളു­ടെ മാ­താ­പി­താ­ക്കൾ ആ­ത്മ­ഹ­ത്യ ചെ­യ്യും എ­ന്നൊ­രു ഘ­ട്ട­മെ­ത്തി­യ­പ്പോൾ ബഷീർ പിൻ­വാ­ങ്ങി. വീ­ട്ടു­കാർ കൊ­ണ്ടു­വ­ന്ന ആലോചന അം­ഗീ­ക­രി­ക്ക­ണ­മെ­ന്നും അവരെ സ­ങ്ക­ട­പ്പെ­ടു­ത്ത­രു­തെ­ന്നും പറഞ്ഞ ആ കാ­മു­കൻ കാ­മു­കി­യെ തലയിൽ കൈ­വെ­ച്ചു് അ­നു­ഗ്ര­ഹി­ച്ചു് യാ­ത്ര­യാ­ക്കി:

ദീർ­ഘ­സു­മം­ഗ­ലീ ഭവ.

അ­വ­സാ­ന­ത്തെ നോവൽ പ്രേം­പാ­റ്റ (2000) ആ­ഴ­മേ­തു­മി­ല്ലാ­ത്ത വെറും വെ­ടി­പ­റ­ച്ചി­ലാ­ണു്. ബീന എന്ന സ്നേ­ഹി­ത­യോ­ടും മ­റ്റും പ്രേ­മ­ത്തെ­പ്പ­റ്റി ക­ഥാ­കാ­രൻ ബഡായി പ­റ­യു­ന്നു. അതിൽ പ്രേ­മ­ത്തി­നു­വേ­ണ്ടി കാ­തു­മു­റി­ച്ച ചി­ത്ര­കാ­രൻ വാൻ­ഗോ­ഗും മ­റ്റും വ­രു­ന്നു­ണ്ടു്; പ്രേ­മ­ലേ­ഖ­ന­ത്തിൽ കാ­മു­കി ഇ­രു­പ­ത്തി­നാ­ലു് വ്യാ­ക­ര­ണ­പ്പി­ഴ­കൾ ക­ണ്ടു­പി­ടി­ച്ച­തു­മാ­തി­രി­യു­ള്ള ത­മാ­ശ­ക­ളും.

ബ­ഷീ­റി­ന്റെ നോ­വ­ലു­കൾ പ്ര­മേ­യം, ആ­ഖ്യാ­ന­ഭാ­ഷ, പാ­ത്ര­സൃ­ഷ്ടി, രൂ­പ­ഘ­ട­ന തു­ട­ങ്ങി ര­ച­ന­യു­ടെ മേ­ഖ­ല­ക­ളിൽ പ­രീ­ക്ഷ­ണാ­ത്മ­ക­മാ­യ പു­തു­മ­കൾ കൊ­ണ്ടു­വ­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ മു­ഖ്യ­നോ­വ­ലു­കൾ പല വ­ഴി­ക്കു് മലയാള സാ­ഹി­ത്യ­ത്തെ സ്വാ­ധീ­നി­ച്ചു­കൊ­ണ്ടേ­യി­രി­ക്കു­ന്നു.

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Novelukal (ml: നോ­വ­ലു­കൾ).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Novelukal, എം. എൻ. കാ­ര­ശ്ശേ­രി, നോ­വ­ലു­കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 5, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Boy reading by candlelight, a painting by Matthias Stom (1615–1649). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.