SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Corridor_in_the_Asylum.jpg
Corridor in the Asylum or Corridor in Saint-​Paul Hospital, a painting by Vincent van Gogh (1853–1890).
സു­രാ­യ­ണ­ത്തി­ന്റെ അ­വ­താ­രി­ക
എം. എൻ. കാ­ര­ശ്ശേ­രി

എ­ന്തി­നാ­ണു് സു­രാ­സു ഇ­ങ്ങ­നെ തെ­ണ്ടി­യ­ല­ഞ്ഞു ന­ട­ക്കു­ന്ന­തു്? അ­കാ­ല­ന­ര ബാ­ധി­ച്ച ശി­ര­സ്സും ക്ഷീ­ണി­ച്ച ശ­രീ­ര­വും പഴകി ജീർ­ണ്ണി­ച്ച വ­സ്ത്ര­ങ്ങ­ളും ന­ഗ്ന­പാ­ദ­ങ്ങ­ളും ക­ത്തു­ന്ന ക­ണ്ണു­ക­ളു­മാ­യി അ­ല­യു­ന്ന ഈ മ­നു­ഷ്യൻ എ­ന്താ­ണ­ന്വേ­ഷി­ക്കു­ന്ന­തു്? ആ­യു­സ്സി­ന്റെ ന­ല്ലൊ­രു ഭാഗം ചെ­ല­വാ­ക്കി നൃ­ത്ത­വും വാ­ദ്യ­വും അ­ഭി­ന­യ­വും സം­ഗീ­ത­വും അ­ഭ്യ­സി­ച്ച ഈ ക­ലാ­കാ­രൻ ഇ­ങ്ങ­നെ കൃ­ത്രി­മ­ല­ഹ­രി­ക­ളിൽ ആണ്ടു പോ­കു­ന്ന­തെ­ന്തു്?

എ­ന്താ­ണു് സു­രാ­സു? സ­ന്യാ­സി­യോ, വി­പ്ല­വ­കാ­രി­യോ, ക­ലാ­കാ­ര­നോ, ഭ്രാ­ന്ത­നോ, അതോ വെ­റു­മൊ­രു ക­ള്ളു­കു­ടി­യ­നോ?

images/Surasu.png
സു­രാ­സു

സു­രാ­സു ത­ന്നെ­യും കൃ­ത്യ­മാ­യി ഈ ചോ­ദ്യ­ങ്ങൾ­ക്കു­ത്ത­രം പ­റ­യു­മെ­ന്നു് തോ­ന്നു­ന്നി­ല്ല. ചു­റ്റു­മു­ള്ള­വർ അർ­ത്ഥ­പൂർ­ണ്ണ­മാ­ണെ­ന്നു് വി­ചാ­രി­ക്കു­ന്ന പലതും നി­രർ­ത്ഥ­ക­മാ­ണെ­ന്നു് ക­ണ്ടെ­ത്തു­വാൻ വി­ധി­ക്ക­പ്പെ­ട്ട മ­നു­ഷ്യ­നാ­ണ­ദ്ദേ­ഹം: മോ­ശ­മ­ല്ലാ­ത്ത സാ­മ്പ­ത്തി­ക­ചു­റ്റു­പാ­ടും ക­ല­യി­ലും സാ­മൂ­ഹ്യ­സേ­വ­ന­ത്തി­ലും പേ­രെ­ടു­ത്ത ഒ­ട്ടേ­റെ വ്യ­ക്തി­ക­ളു­മു­ള്ള ഒരു കു­ടും­ബ­ത്തി­ലെ അം­ഗ­മാ­യ സു­രാ­സു എ­യർ­ഫോ­ഴ്സിൽ കൊ­ള്ളാ­വു­ന്ന ഒരു ജോലി നേ­ടി­ക്കൊ­ണ്ടാ­ണു് ജീ­വി­ത­മാ­രം­ഭി­ച്ച­തു്. അ­റു­പ­തു­ക­ളു­ടെ അ­വ­സാ­ന­ത്തിൽ നാ­ട­ക­വേ­ദി­യിൽ അ­ര­ങ്ങേ­റി­യ ഈ മ­നു­ഷ്യൻ അ­ക്കാ­ല­ത്തു എ­ന്തൊ­രു വാ­ഗ്ദാ­ന­മാ­യി­രു­ന്നു! 1971-ൽ അ­ര­ങ്ങി­ലെ­ത്തി­യ ‘വി­ശ്വ­രൂ­പം’ ഈ മ­നു­ഷ്യ­നെ­ക്കു­റി­ച്ചു് അ­ത്ഭു­താ­ദ­ര­ങ്ങ­ളു­യർ­ത്തി. ആ പോ­ക്കു് പോ­യി­രു­ന്നെ­ങ്കിൽ സു­രാ­സു ആ­രാ­കു­മാ­യി­രു­ന്നു! പി­ന്നീ­ടു ക­ട­ന്നു­ചെ­ന്ന സി­നി­മാ­വേ­ദി­യി­ലും അ­ദ്ദേ­ഹം വളരെ പ്ര­തീ­ക്ഷ­യു­ണർ­ത്തി. എല്ലാ സാ­ഹ­ച­ര്യ­ങ്ങ­ളും ഒ­ത്തു­കി­ട്ടി­യി­ട്ടും സു­രാ­സു സി­നി­മ­യിൽ വേരു് പി­ടി­ക്കാ­ഞ്ഞ­തെ­ന്തേ?

ആ കു­ടും­ബ­വും ജോ­ലി­യും നാ­ട­ക­വേ­ദി­യും സി­നി­മാ­രം­ഗ­വും എ­ല്ലാം ഇ­ട്ടെ­റി­ഞ്ഞു് ഈ മ­നു­ഷ്യൻ എ­ന്തി­നി­ങ്ങ­നെ ഒരു തെ­രു­വു­ജീ­വി­യാ­യി­ത്തീർ­ന്നു? എ­യർ­ഫോ­ഴ്സി­ന്റെ ‘ഉയര’ത്തിൽ നി­ന്നു് തെ­രു­വി­ന്റെ അ­നാ­ഥ­ത്വ­ത്തി­ലേ­ക്കും കോ­ട­മ്പാ­ക്ക­ത്തെ കൊ­ട്ടാ­ര­ങ്ങ­ളിൽ­നി­ന്നു് ഇ­ന്നു് ക­ഴി­ഞ്ഞു­പോ­രു­ന്ന കു­ടി­ലു­ക­ളി­ലേ­ക്കു­മു­ള്ള പ­രി­ണാ­മം ഒരു നി­ല­ക്കു് വി­ശ­ദീ­ക­രി­ക്കാ­മെ­ങ്കിൽ­ത്ത­ന്നെ, സ്വ­ന്തം സർ­ഗ്ഗ­ശേ­ഷി­യോ­ടു് കാ­ണി­ക്കു­ന്ന, കു­റ്റ­ക­ര­മെ­ന്നു പോലും പ­റ­യാ­വു­ന്ന, ഈ ഉ­ദാ­സീ­ന­ത­യെ എ­ങ്ങ­നെ­യാ­ണു് മ­ന­സ്സി­ലാ­ക്കു­ക?

images/JohnAbraham.jpg
ജോൺ അ­ബ്ര­ഹാം

ക­ണ്ടു­നിൽ­ക്കു­ന്ന ക­ലാ­സ്നേ­ഹി­ക­ളെ സ­ങ്ക­ട­പ്പെ­ടു­ത്തു­മാ­റു്, ജോൺ അ­ബ്ര­ഹാം എന്ന ച­ല­ച്ചി­ത്ര­കാ­ര­നെ­പ്പോ­ലെ, സു­രാ­സു വും ജീ­വി­ത­ത്തിൽ പി­ന്നെ­പ്പി­ന്നെ സ്വയം ഒരു ദു­ര­ന്ത­ക­ഥാ­പാ­ത്ര­മാ­യി­ത്തീർ­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു: ആ­യു­സ്സും ആ­രോ­ഗ്യ­വും മാ­ത്ര­മ­ല്ല, സർ­ഗ്ഗ­ശേ­ഷി­യും ധൂർ­ത്ത­ടി­ക്കു­ക­യാ­ണോ എന്നു തോ­ന്നി­പ്പോ­കു­ന്ന ജീ­വി­ത­ച­ര്യ! “ല­ഹ­രി­പി­ടി­ക്കും വേ­ദ­ന­യിൽ മു­ഴു­കാ”നുള്ള ഈ വാസന, അ­വ­ന­വ­നെ നാ­ശ­ത്തി­ലേ­ക്കു് എ­റി­ഞ്ഞു­ക­ള­യു­ന്ന ഈ മ­നോ­ഭാ­വം, അ­സാ­ധാ­ര­ണ­മെ­ന്ന­തു­പോ­ലെ സ­ങ്കീർ­ണ്ണ­വു­മാ­ണു്.

ഇ­തൊ­രു­ത­രം ആ­ത്മ­പീ­ഡ­നാ­സ­ക്തി തന്നെ. വേ­ദ­ന­യും ആ­ന­ന്ദ­വും ഒ­റ്റ­യൊ­ന്നാ­യി കാ­ണാ­നു­ള്ള ഈ മാ­ന­സി­ക­നി­ല സ്വ­ന്തം ജീ­വി­ത­ത്തെ ചൂ­ള­യാ­ക്കി മാ­റ്റു­ന്നു.

സു­രാ­സു എഴുതി: “ചില ശ­ബ്ദ­ങ്ങൾ കേൾ­ക്കു­മ്പോൾ തോ­ന്നി­പ്പോ­കു­ന്നു—മ­ര­ണ­ത്തി­ന്റേ­താ­കു­മോ? സാ­ര­മി­ല്ല. തി­രി­യു­ടെ ധർ­മ്മം എ­രി­ഞ്ഞു തീ­ര­ലാ­ണു്.”

സ്വ­ന്തം ജീ­വി­തം വെ­റു­തെ എ­രി­ഞ്ഞു തീ­രു­ന്ന­തു് നി­സ്സാ­ര­മാ­യി നോ­ക്കി­യി­രി­ക്കു­ക; അ­തി­ന്റെ ധർ­മ്മം മ­റ്റൊ­ന്ന­ല്ല എ­ന്നു് നി­സ്സം­ഗ­മാ­യി ആ­ലോ­ചി­ക്കു­ക; ജീ­വി­ത­ദു­ര­ന്ത­ത്തെ­ത്ത­ന്നെ ക­ല­യാ­യി കാണുക: ആ­ത്മ­ഹ­ത്യാ­പ­ര­മാ­യ ഈ ഘ­ട­ന­യാ­ണു് സു­രാ­സു­വി­ന്റെ ജീ­വി­ത­ത്തി­നും സാ­ഹി­ത്യ­ത്തി­നും പ്ര­ത്യേ­ക­മാ­യൊ­രു തനിമ ന­ല്കു­ന്ന­തു്.

ഞാൻ കേ­ട്ടി­ട്ടു­ണ്ടു്: ഈ മ­നു­ഷ്യൻ എ­ഴു­തി­ത്തു­ട­ങ്ങി­യ കാ­ല­ത്തു് ‘പരേതൻ’ എന്ന തൂ­ലി­കാ­നാ­മം സ്വീ­ക­രി­ക്കാ­നാ­ലോ­ചി­ച്ചി­രു­ന്നു.

ജീ­വി­ത­ദു­ര­ന്ത­ത്തെ ക­ല­യാ­യി കാ­ണു­ന്ന ഈ ആ­ത്മ­ഹ­ത്യാ­പ­ര­ത­യിൽ സ്വ­ന്തം കല ദു­ര­ന്താം­ശ­മാ­യും തീ­രു­ന്നു. ക­ലാ­കാ­ര­നി­ലെ ദു­ര­ന്താം­ശം അ­വ­നി­ലെ കല ത­ന്നെ­യാ­ണോ എന്ന സംശയം സു­രാ­സു­വി­ന്റെ ജീ­വി­തം ശ്ര­ദ്ധി­ക്കു­ന്ന ആരുടെ മ­ന­സ്സി­ലേ­ക്കും എ­ളു­പ്പം ക­ട­ന്നു­വ­രും. കല, ദു­ര­ന്തം, ആ­ത്മ­ഹ­ത്യ എന്നീ സ­ങ്ക­ല്പ­ങ്ങൾ കൂ­ട്ടി­വെ­ച്ചു വാ­യി­ക്കു­വാൻ നാം ഇവിടെ നിർ­ബ­ന്ധി­ക്ക­പ്പെ­ടു­ന്നു.

സു­രാ­സു­വി­ന്റെ ര­ച­ന­ക­ളിൽ ദു­ര­ന്ത­വും മ­ര­ണ­വും—വി­ശേ­ഷി­ച്ചു് ആ­ത്മ­ഹ­ത്യ—ഒരു സാ­ധാ­ര­ണ സം­ഭ­വ­മാ­യി, ത­മാ­ശ­പോ­ലു­മാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. കൊ­ല­പാ­ത­ക­വും ആ­ത്മ­ഹ­ത്യ­യും സു­രാ­സു­വി­ന്റെ ക­ഥാ­പാ­ത്ര­ങ്ങൾ യാ­തൊ­രു ബേ­ജാ­റു­മി­ല്ലാ­തെ ചർച്ച ചെ­യ്യു­ന്നു. ‘വി­ശ്വ­രൂ­പ’(ആ­ദ്യ­പ്ര­സാ­ധ­നം: 1974)ത്തി­ലെ കു­ടും­ബാം­ഗ­ങ്ങ­ളു­ടെ പ­ര­സ്പ­ര­ബ­ന്ധ­ത്തി­ന്റെ വേരു് ജീ­വി­ത­ത്തി­ല­ല്ല, മ­ര­ണ­ത്തി­ലാ­ണു്: മ­ക­ന്റെ കൈ­കൊ­ണ്ടു് മ­രി­ച്ച അച്ഛൻ, അ­ച്ഛ­നെ കൊ­ല്ലാ­നാ­ഗ്ര­ഹി­ച്ചെ­ങ്കി­ലും അതിനു ധൈ­ര്യം പോ­രാ­ത്ത­തു­കൊ­ണ്ടു് വീ­ടു­വി­ട്ടു പോ­വു­ക­യും തി­രി­ച്ചെ­ത്തി­യ­ശേ­ഷം ആ­ത്മ­ഹ­ത്യ­യി­ല­വ­സാ­നി­ക്കു­ക­യും ചെ­യ്യു­ന്ന ബാ­ല­ഗോ­പാ­ലൻ, അ­ച്ഛ­നെ കൊ­ല്ലു­ക­യും ജ്യേ­ഷ്ഠ­നെ കൊ­ല്ലാൻ വിഷം ക­രു­തി­വെ­ക്കു­ക­യും ചെയ്ത വി­ശ്വം, അ­ച്ഛ­നെ­പ്പോ­ലെ വി­ശ്വേ­ട്ട­ന്റെ കൈ­കൊ­ണ്ടു് മ­രി­ക്ക­ണ­മെ­ന്നു പ­റ­യു­ക­യും ഒ­ടു­ക്കം തൂ­ങ്ങി­മ­രി­ക്കു­ക­യും ചെയ്ത ശാ­ലി­നി, അച്ഛൻ മ­രി­ച്ചി­ട്ടും വലിയ മെ­ച്ച­മൊ­ന്നും ഉ­ണ്ടാ­യി­ട്ടി­ല്ലെ­ന്നും ഇ­നി­യും വീ­ട്ടിൽ നി­ന്നാൽ ജ്യേ­ഷ്ഠ­ന്മാ­രെ സ്വ­ന്തം കൈ­കൊ­ണ്ടു് കൊ­ല്ലേ­ണ്ടി­വ­രു­മെ­ന്നും കരുതി ഇ­റ­ങ്ങി­പ്പോ­കു­ന്ന അനുജൻ—എ­ല്ലാം മ­ര­ണ­ത്തി­ന്റെ മു­ഖ­ങ്ങൾ തന്നെ ആ കു­ടും­ബ­ത്തിൽ എ­ല്ലാ­വ­രും മ­ര­ണ­ത്തെ­ക്കു­റി­ച്ചും കൊ­ല­യെ­ക്കു­റി­ച്ചും നി­ര­ന്ത­രം സം­സാ­രി­ക്കു­ന്നു.

‘താ­ള­വ­ട്ട’(1982)ത്തിൽ “സ്വയം ന­ശി­ക്കാൻ ആർ­ക്കും അ­ധി­കാ­ര­മി­ല്ലെ”ന്നു് പ്ര­ഖ്യാ­പി­ച്ച നായിക പ­ദ്മ­യും ബു­ദ്ധി­മാ­നാ­യ ഫാ­ക്ട­റി­ത്തൊ­ഴി­ലാ­ളി അ­ര­വി­ന്ദ­നും ആ­ത്മ­ഹ­ത്യ ചെ­യ്യു­ന്നു. “സ്വ­ന്തം കു­ടും­ബ­ത്തി­ലെ തെ­റ്റു­കൾ ചോ­ര­കൊ­ണ്ടു ക­ഴു­കി­ക്ക­ള­ഞ്ഞ” സെ­ബാ­സ്റ്റ്യൻ തന്റെ നേ­താ­വ­ട­ക്കം പ­ല­രേ­യും കൊ­ന്ന­വ­നാ­ണു്. ആ­ത്മ­നാ­ശം വി­ല­ക്കു­വാ­ങ്ങി­യ ഭ­സ്മാ­സു­ര­ന്റെ­യും ആ­മ­യു­ടെ­യും ക­ഥ­കൂ­ടി പ­റ­യു­ന്ന ‘സു­രാ­യ­ണ’ത്തി­ലെ ഏ­താ­ണ്ടെ­ല്ലാ ര­ച­ന­ക­ളി­ലും കൊ­ല­യും ആ­ത്മ­ഹ­ത്യ­യും പ­രാ­മർ­ശി­ക്ക­പ്പെ­ടു­ന്നു­ണ്ടു്. പ്രേ­മ­സ­ല്ലാ­പ­ങ്ങൾ­ക്കി­ട­യിൽ­പ്പോ­ലും കാ­ണു­ന്ന അ­ത്ത­രം പ­രാ­മർ­ശ­ങ്ങൾ ര­തി­യെ­യും മ­ര­ണ­ത്തെ­യും ബ­ന്ധി­പ്പി­ച്ചു് കാ­ണു­ക­യാ­വാം.

സു­രാ­സു­വി­ന്റെ നാ­ട­ക­ങ്ങ­ളിൽ ക്ഷയം, ഗു­ഹ്യ­രോ­ഗം തു­ട­ങ്ങി­യ മാ­ര­ക­രോ­ഗ­ങ്ങ­ളും ചോര, അഗ്നി തു­ട­ങ്ങി­യ പ്ര­തീ­ക­ങ്ങ­ളും വിഷം, കയർ, തോ­ക്കു് തു­ട­ങ്ങി­യ ഉ­പ­ക­ര­ണ­ങ്ങ­ളും ഇ­ട­ക്കി­ടെ ക­ട­ന്നു­വ­രു­ന്ന­തു് കാണാം—എ­ല്ലാം മ­ര­ണ­ത്തി­ലേ­ക്കു് ചൂ­ണ്ടു­ന്നു. ഇവിടെ മദ്യം ഒരു ക­ഥാ­പാ­ത്ര­മാ­കു­ന്നു. മദ്യം, സു­രാ­സു­വി­ന്റെ ലോ­ക­ത്തും, നാ­ശ­ത്തി­ന്റെ പ്ര­തീ­കം തന്നെ; മരണം തന്നെ. ‘താ­ള­വ­ട്ട’ത്തി­ലെ ചി­ന്ന­പ്പൻ ചോ­ദി­ക്കു­ന്നു: “മ­ദ്യ­ത്തി­ലു­മു­ണ്ടോ ന­ല്ല­തും ചീ­ത്ത­യും?… ഏ­റ്റ­വും നല്ല വിഷം ഏ­താ­ണു്? ഏ­റ്റ­വും വേഗം മ­രി­ക്കാൻ പ­റ്റി­യ­തു്—അല്ലേ? അ­പ്പോൾ പി­ന്നെ ഏ­റ്റ­വും നല്ല മദ്യം ഏ­താ­ണു്?” ‘വി­ശ്വ­രൂ­പ’ത്തി­ലെ ബാ­ല­ഗോ­പാ­ലൻ, വിഷം ക­ലർ­ന്ന മ­ദ്യ­ത്തെ­പ്പ­റ്റി­യാ­ണെ­ങ്കി­ലും തെ­ളി­ച്ചു­ത­ന്നെ പ­റ­യു­ന്നു­ണ്ടു്: “ഇതു് മ­ദ്യ­മ­ല്ല, മ­ര­ണ­മാ­ണു് കു­ട്ടീ!” ന­ശി­ക്കു­ക­യാ­ണു് എന്ന അ­റി­വി­ന്റെ ലഹരി കൂടി നു­ണ­ഞ്ഞു­കൊ­ണ്ടാ­ണു് ഈ ക­ഥാ­പാ­ത്ര­ങ്ങൾ മ­ദ്യ­പി­ക്കു­ന്ന­തു്. മ­ദ്യ­പാ­ന­വും ദു­ര­ന്താ­വി­ഷ്കാ­ര­ത്തി­ന്റെ മ­റ്റൊ­രു പ്ര­തി­രൂ­പ­മാ­യി­ത്തീ­രു­ന്നു.

വേ­ദ­നി­പ്പി­ക്കു­ന്ന­തി­ലൂ­ടെ സു­രാ­സു­വി­ന്റെ ക­ഥാ­പാ­ത്ര­ങ്ങൾ കൂ­ടു­ത­ലും ദേ­ഷ്യ­മ­ല്ല, സ്നേ­ഹ­മാ­ണു് ആ­വി­ഷ്ക­രി­ക്കു­ന്ന­തു്. ‘വി­ശ്വ­രൂ­പ’ത്തി­ലെ നർ­ത്ത­കി ബാ­ല­ഗോ­പാ­ല­ന്റെ അടി ആ­ശ്ലേ­ഷം­പോ­ലെ സ്വീ­ക­രി­ക്കു­ന്നു. അയാൾ, അ­വൾ­ക്കു് സ­മർ­പ്പ­ണ­ബു­ദ്ധി പോ­രെ­ന്നു് ഉ­പ­ദേ­ശി­ക്കു­ന്നു: “നീ ന­ശി­ക്ക­ണം! നി­ന്റെ പ­രി­പൂർ­ണ്ണ­നാ­ശം ക­ണ്ടു് കോ­രി­ത്ത­രി­ച്ചി­ട്ടു വേണം എ­നി­ക്കു മ­രി­ക്കാൻ.” ‘താ­ള­വ­ട്ട’ത്തിൽ ഒരു രം­ഗ­ത്തു് ഈ­ടു­റ്റ സൗ­ഹൃ­ദ­പ്ര­ക­ട­ന­മാ­യി അ­ടി­ക­ല­ശൽ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു. ചാവുക, കൊ­ല്ലു­ക എന്നീ പ­ദ­ങ്ങ­ളു­ടെ ആ­വർ­ത്ത­നം ഈ രം­ഗ­ത്തെ­ന്ന­പോ­ലെ പ­ലേ­ട­ത്തും കാണാം.

സു­രാ­സു­വി­ന്റെ പ്ര­മേ­യ­ങ്ങ­ളു­ടെ കേ­ന്ദ്രം ജീ­വി­ത­മ­ല്ല, മ­ര­ണ­മാ­ണു്.

ഈ ക­ഥാ­പാ­ത്ര­ങ്ങൾ പ്ര­ക­ടി­പ്പി­ക്കു­ന്ന ആ­ത്മ­ഹ­ത്യാ­വാ­സ­ന സ­വി­ശേ­ഷ­മാ­യ ശ്ര­ദ്ധ­യാ­കർ­ഷി­ക്കു­ന്നു­ണ്ടു്—വി­ശേ­ഷി­ച്ചു് ‘വി­ശ്വ­രൂ­പ’ത്തി­ലെ, സു­രാ­സു­വി­ന്റെ ആ­ത്മാം­ശ­മാ­യ, ബാ­ല­ഗോ­പാ­ല­ന്റെ ആ­ത്മ­ഹ­ത്യ.

ആ അ­വ­സാ­ന­രം­ഗം ഒരു ന­ടു­ക്കു­ന്ന ത­മാ­ശ­യാ­ണു്: സ്വയം വിഷം ക­ഴി­ച്ച ബാ­ല­ഗോ­പാ­ലൻ, ചു­റ്റും നി­ന്നു് ബഹളം വെ­ക്കു­ന്ന അ­നു­ജ­നോ­ടും ശി­ഷ്യ­യോ­ടും അ­ട്ട­ഹ­സി­ക്കു­ന്നു: “ബഹളം കൂ­ട്ട­രു­തെ­ന്നു പ­റ­ഞ്ഞി­ല്ലേ? തമിഴ് സി­നി­മ­യു­ടെ അ­വ­സാ­നം­പോ­ലെ അ­നാ­വ­ശ്യ­മാ­യി ഒ­ച്ച­പ്പാ­ടു് ഉ­ണ്ടാ­ക്ക­രു­തു്…! ഞാൻ ര­സ­മാ­യി ഒന്നു മ­രി­ക്ക­ട്ടെ…! മരണം! എത്ര സു­ന്ദ­ര­മാ­യ പദം!”

ക­ല­യു­ടെ രൂ­പ­ത്തിൽ ഒ­രാ­ന്ത­രി­ക­ദു­ര­ന്തം ആ­വി­ഷ്ക­രി­ക്കു­ന്ന­താ­ണു് ആ­ത്മ­ഹ­ത്യ­യെ­ന്നും ആ­ത്മ­ഹ­ത്യ­ത­ന്നെ ക­ല­യാ­ണെ­ന്നും ആ­ത്മ­ഹ­ത്യ­യു­ടെ­യും ക­ല­യു­ടെ­യും ഉ­റ­വി­ടം ഒ­ന്നാ­ണെ­ന്നും പ­റ­യാ­റു­ണ്ടു്. ‘വി­ശ്വ­രൂ­പ’ത്തി­ലെ ബാ­ല­ഗോ­പാ­ല­ന്റെ ആ­ത്മ­ഹ­ത്യ ഒ­രാ­ന്ത­രി­ക­ദു­ര­ന്ത­ത്തി­ന്റെ ക­ലാ­വി­ഷ്കാ­ര­മാ­ണെ­ന്നു് ആർ­ക്കും തോ­ന്നി­പ്പോ­കും. ക­ലാ­കാ­ര­നാ­യ ആ ക­ഥാ­പാ­ത്ര­ത്തി­ലെ ദു­ര­ന്താം­ശം അ­യാ­ളി­ലെ ക­ല­യാ­ണു്. ആ ദു­ര­ന്താം­ശം വ­ളർ­ന്നു കേറി, ഒ­ടു­ക്കം ദു­ര­ന്തം ത­ന്നെ­യാ­ണു് കല എ­ന്നാ­യി­ത്തീ­രു­ന്നു. അയാൾ ശി­ഷ്യ­യാ­യ നർ­ത്ത­കി­യോ­ടു് പ­റ­യു­ക­യാ­ണു്:

“കു­ട്ടീ, കല ദുഃ­ഖ­മാ­ണു്! നൃ­ത്ത­വും വാ­ദ്യ­വും ഗാ­ന­വും എ­ല്ലാം വെറും വി­ദ്യ­ക­ളാ­ണു്…ദുഃ­ഖ­മാ­ണു് കല!”

ഈ ദു­ര­ന്താ­സ­ക്തി ജീ­വി­തം നി­രർ­ത്ഥ­ക­മാ­ണു് എന്ന ബോ­ധ­ത്തി­ന്റെ സൃ­ഷ്ടി­യാ­വാം. ഈ നി­രർ­ത്ഥ­ക­ത സു­രാ­സു­വി­നു് പു­സ്ത­ക­ങ്ങ­ളി­ലെ ആ­ശ­യ­മ­ല്ല, ജീ­വി­ത­ത്തി­ന്റെ സ­ത്യ­മാ­യ വേദന ത­ന്നെ­യാ­ണു്. ‘വി­ശ്വ­രൂ­പ’ത്തി­ലെ ബാ­ല­ഗോ­പാ­ലൻ വി­ളി­ച്ചു പ­റ­യു­ക­യു­ണ്ടാ­യി:

“ജീ­വി­തം തന്നെ ഒ­രു­ത­രം ഭ്രാ­ന്താ­ണ­നി­യാ. നീ കാ­ണു­ന്ന അർ­ത്ഥ­വും വ്യാ­പ്തി­യും മ­റ്റും ജീ­വി­ത­ത്തി­നി­ല്ല.”

നാം വി­ല­മ­തി­ക്കു­ന്ന പ­ല­തി­നെ­യും സു­രാ­സു ആ­കാ­വു­ന്ന­ത്ര ഉ­യ­ര­ത്തി­ലേ­ക്കു് ഉ­ന്തി­ക്ക­യ­റ്റു­ന്നു, പി­ന്നെ താ­ഴോ­ട്ടു ത­ള്ളി­യി­ട്ടു് ആർ­ത്തു ചി­രി­ക്കു­ന്നു—നാ­റാ­ണ­ത്തു ഭ്രാ­ന്ത­ന്റെ ഒരംശം ഈ മ­നു­ഷ്യ­ന്റെ കൂ­ട്ടി­ലെ­വി­ടെ­യോ ഒ­ളി­ഞ്ഞി­രി­പ്പു­ണ്ടു്.

ജീ­വി­ത­ത്തി­ന്റെ നി­രർ­ത്ഥ­ക­ത­ക്കെ­തി­രെ ദു­ര­ന്താ­ത്മ­ക­മാ­യ തന്റെ കലയെ സു­രാ­സു ഒരു പ­രി­ച­യാ­യി ഉ­പ­യോ­ഗി­ക്കു­ന്നു. സ­മൂ­ഹ­ത്തെ പൂർ­ണ്ണ­മാ­യും ത­ള്ളി­ക്ക­ള­യാ­ത്ത അ­ദ്ദേ­ഹം, ആ “സ­മൂ­ഹ­ത്തി­ന്റെ വൃ­ത്തി­കെ­ട്ട മോ­ന്ത­യു­ടെ ക്ഷൗ­ര­വൃ­ത്തി”യായി കലയെ നിർ­വ്വ­ചി­ച്ചി­ട്ടു­ണ്ടു്. സ്നേ­ഹം, നന്മ, സൗ­ന്ദ­ര്യം, മ­ഹ­ത്വം, സത്യം, സ­മ­ത്വം തു­ട­ങ്ങി എല്ലാ മൂ­ല്യ­ങ്ങ­ളും ക­ലാ­രൂ­പ­ങ്ങ­ളു­ടെ തി­ക­വിൽ സാ­ക്ഷാ­ത്ക്ക­രി­ക്കാൻ ആ­ഗ്ര­ഹി­ക്കു­ന്ന ക­ലാ­കാ­ര­നാ­ണ­ദ്ദേ­ഹം. ക­ല­യാ­ണു് ഈ മ­നു­ഷ്യ­ന്റെ ആദർശം, വി­ശ്വാ­സ­പ്ര­മാ­ണം. ക­ലാ­സു­ന്ദ­ര­മാ­യ­തെ­ന്തും മ­ഹ­ത്താ­യി­രി­ക്കും, നന്മ നി­റ­ഞ്ഞ­താ­യി­രി­ക്കും—ഇ­താ­ണു് ന­ന്മ­യിൽ വി­ശ്വ­സി­ക്കു­ന്ന സു­രാ­സു­വി­ന്റെ മൗ­ലി­ക­മാ­യ നി­ല­പാ­ടു്: അ­തു­കൊ­ണ്ടു് എ­ന്തി­നെ­യും ക­ല­യു­ടെ പ­ക്ഷ­ത്തു­നി­ന്നു് കാണുക; കലയെ ജീ­വി­ത­മാ­ക്കി മാ­റ്റു­ക; ക­ല­ക്കു വേ­ണ്ടി ജീ­വി­ക്കു­ക: കല ജീ­വി­തം തന്നെ. ‘വി­ശ്വ­രൂ­പ’ത്തി­ലെ നർ­ത്ത­കി പു­ഷ്പാ­റാ­ണി ഗു­രു­വി­നോ­ടു് കേണു: “ക­ല­യാ­ണു് മാ­സ്റ്റർ എന്റെ ജീ­വി­തം!” ഈ വി­ചാ­ര­വു­മാ­യി ജീ­വി­ക്കു­ക­യും ക­ല­യു­ടെ പ­രി­പൂർ­ണ്ണ­ത­യിൽ കു­റ­ഞ്ഞ ഒ­ന്നു­കൊ­ണ്ടും തൃ­പ്ത­രാ­കാ­തി­രി­ക്കു­ക­യും ചെ­യ്യു­ന്ന ക­ഥാ­പാ­ത്ര­ങ്ങ­ളെ ‘വി­ശ്വ­രൂ­പ’ത്തി­ലും ‘താ­ള­വ­ട്ട’ത്തി­ലും കാണാം. കല ജീ­വി­ത­മാ­യി­രി­ക്കു­ന്ന­തു­പോ­ലെ­ത്ത­ന്നെ, അതു ദു­ര­ന്ത­മാ­യി വ­ളർ­ന്നു് മ­ര­ണ­വു­മാ­യി­ത്തീ­രു­ന്ന മ­റ്റൊ­രു വൈ­രു­ദ്ധ്യം കൂടി ഈ ലോ­ക­ത്തു് നി­ല­നിൽ­ക്കു­ന്നു­ണ്ടു്. ഇവിടെ കല കാളിമ കൂ­ടി­യാ­യി­ത്തീ­രു­ന്നു; വെ­ളി­ച്ച­ത്താൽ ഭൂ­വി­നു വെ­ണ്മ­യു­ള­വാ­ക്കു­വാൻ ചൂ­ള­യാ­ക്കി മാ­റ്റി­യ ജീ­വി­തം ‘ക­രി­ന്തി­രി’ ക­ത്തു­ന്നു.

ജീ­വി­തം തന്നെ നാടകം: അ­ര­ങ്ങി­ലെ ഒരു ക­ഥാ­പാ­ത്ര­മാ­ണു് താൻ; കാ­ണി­കൾ­ക്കി­ട­യി­ലും താ­നു­ണ്ടു്—ഇ­ങ്ങ­നെ ര­ണ്ടു് ‘ഞാൻ’ ആയി ജീ­വി­ക്കു­മ്പോ­ഴു­ള്ള സം­ഘർ­ഷം അ­നു­ഭ­വി­ച്ചു­കൊ­ണ്ടാ­ണു് സു­രാ­സു ക­ഴി­ഞ്ഞു പോ­രു­ന്ന­തു്. കാ­ണി­യാ­യ താൻ അ­ഭി­ല­ഷി­ക്കു­ന്ന മ­ട്ടിൽ ക­ഥാ­പാ­ത്ര­മാ­യ ത­നി­ക്കു ജീ­വി­ക്കു­വാൻ ക­ഴി­യു­ന്നി­ല്ല—തന്റെ സ­ങ്ക­ല്പ­ങ്ങൾ­ക്കൊ­ത്തു് പൂർ­ണ്ണ­മാ­യും സ്വ­ന്തം ജീ­വി­തം ജീ­വി­ക്കു­വാ­നോ, സാ­ഹി­ത്യ­വും മറ്റു ക­ലാ­രൂ­പ­ങ്ങ­ളും സൃ­ഷ്ടി­ക്കു­വാ­നോ സാ­ധി­ക്കു­ന്നി­ല്ല. തന്റെ ഇ­ച്ഛ­യ്ക്കൊ­ത്തു് ഈ ലോ­ക­ത്തെ മാ­റ്റി­ത്തീർ­ക്കു­വാൻ ക­ഴി­യു­ന്നി­ല്ല. ഈ സം­ഘർ­ഷ­ത്തി­ന്റെ ചി­ത്രീ­ക­ര­ണ­മാ­ണു് ‘താ­ള­വ­ട്ട’ത്തിൽ കാ­ണു­ന്ന­തു്. അതിലെ ബാ­ല­ഗോ­പാ­ലൻ എന്ന ആ­ദർ­ശ­ശാ­ലി­യും ചി­ന്ന­പ്പൻ മു­ത­ലാ­ളി എന്ന കോ­ട­മ്പാ­ക്ക­സി­നി­മാ­ക്കാ­ര­നും ര­ണ്ടും സു­രാ­സു ത­ന്നെ­യാ­ണു്. അ­ദ്ദേ­ഹം സ്വ­ന്തം കു­ടും­ബ­ത്തിൽ ഇ­ന്നും ചി­ന്ന­നോ, ചി­ന്നേ­ട്ട­നോ ആണു്. എ­ഴു­പ­തു­ക­ളിൽ കോ­ട­മ്പാ­ക്ക­ത്തു് ‘തി­ള­ങ്ങി­യ’ ചി­ന്ന­നെ, ചി­ന്ന­പ്പൻ മു­ത­ലാ­ളി­യാ­ക്കി നിർ­ത്തി ‘താ­ള­വ­ട്ട’ത്തിൽ തൊ­ലി­യു­രി­ച്ചി­രി­ക്കു­ന്നു.

ഈ വൈ­രു­ദ്ധ്യ­ത്തെ സം­ബ­ന്ധി­ച്ച ആ­ത്മ­ബോ­ധം­കൊ­ണ്ടാ­വാം, സ്വയം ‘സുരൻ’ എന്നു വി­ളി­ക്കു­ന്ന ഈ എ­ഴു­ത്തു­കാ­രൻ ഇ­ട­ക്കു് ത­ന്റെ­യു­ള്ളി­ലെ ‘അ­സു­ര­നെ’യും ആ­വി­ഷ്ക­രി­ക്കു­ന്ന­തു്. ‘സു­രാ­യ­ണ’ത്തിൽ ഇ­ട­ക്കി­ടെ അ­സു­ര­നും തല കാ­ണി­ക്കു­ന്നു. ‘ക­രി­ന്തി­രി’ എന്ന ഭാ­ഗ­ത്തു കാ­ണു­ന്ന സൂ­ക്ത­ങ്ങ­ളി­ലെ വി­രു­ദ്ധോ­ക്തി­യു­ടെ പ­ശ്ചാ­ത്ത­ല­വും ഇ­താ­വാം.

സ­ങ്ക­ല്പ­ലോ­ക­വും യ­ഥാർ­ത്ഥ­ലോ­ക­വും ത­മ്മി­ലു­ള്ള ഈ വൈ­രു­ദ്ധ്യം സു­രാ­സു­വി­നെ ഈറ പി­ടി­പ്പി­ക്കു­ന്നു. ഈ മ­നു­ഷ്യ­ന്റെ മു­ഖ­ത്തും സാ­ഹി­ത്യ­ര­ച­ന­ക­ളി­ലും സ്ഥാ­യീ­ഭാ­വ­മാ­യി വ­ല്ല­തു­മു­ണ്ടെ­ങ്കിൽ അതു് ഇ­പ്പ­റ­ഞ്ഞ ഈ­റ­യാ­ണു്. ഇ­ട­ക്കു്, സ്വ­ന്തം പ­രി­മി­തി­ക­ളോ­ടും ഈ­റ­പി­ടി­ച്ചു് അ­ദ്ദേ­ഹം എ­ല്ലാം വ­ലി­ച്ചെ­റി­യു­ന്നു—എ­ഴു­ത്തും സി­നി­മ­യും നാ­ട­ക­വും നൃ­ത്ത­വും വാ­ദ്യ­വും എ­ല്ലാം. അ­പ്പോ­ഴും ത­ന്നോ­ടും മ­റ്റു­ള്ള­വ­രോ­ടു­മു­ള്ള സം­വേ­ദ­നം വേ­ണ്ടെ­ന്നു­വെ­യ്ക്കു­വാൻ ക­ഴി­യു­ന്നി­ല്ല. അ­ങ്ങ­നെ ‘മൊ­ഴി­യാ­ട്ടം’ പോ­ലു­ള്ള ക­ലാ­രൂ­പ­ങ്ങൾ ജ­നി­ക്കു­ന്നു. ക­വി­ത­കൾ നൃ­ത്ത­നൃ­ത്യ­ങ്ങ­ളോ­ടെ സ്വയം ചൊ­ല്ലി അ­വ­ത­രി­പ്പി­ക്കു­ന്ന തന്റെ ക­ലാ­വി­ഷ്ക്കാ­ര­ത്തെ, സു­രാ­സു ‘മൊ­ഴി­യാ­ട്ടം’ എ­ന്നു­വി­ളി­ച്ചു.

ജ­ന­ങ്ങ­ളോ­ടൊ­പ്പം നി­ല്ക്കു­വാ­നും അ­വ­രു­ടെ മൂ­ല്യ­ങ്ങൾ­ക്കു വേ­ണ്ടി ജീ­വി­ക്കു­വാ­നും ആ­ത്മാർ­ത്ഥ­മാ­യി ആ­ഗ്ര­ഹി­ക്കു­ന്ന ഒരു ‘ജ­ന­കീ­യ­നാ’ണു് സു­രാ­സു. ജ­ന­ങ്ങ­ളിൽ നി­ന്നു് ഉ­യർ­ന്നും അ­തു­കൊ­ണ്ടു തന്നെ അ­ക­ന്നും ഉള്ള ‘തി­ള­ക്കം’ വ­ലി­ച്ചെ­റി­ഞ്ഞു്, സ്വയം വ­രി­ച്ച ദാ­രി­ദ്ര്യ­വു­മാ­യി, സ­ന്യാ­സി­യു­ടെ­യും തെ­ണ്ടി­യു­ടെ­യും വ­സ്ത്ര­ങ്ങൾ ചു­റ്റി അ­ദ്ദേ­ഹം ന­ട­ക്കു­ന്നു; ക­ള്ളു­കു­ടി­ച്ചു് കേ­ര­ള­ത്തി­ലെ എ­ത്ര­യോ നി­ര­ത്തു­ക­ളിൽ അ­ദ്ദേ­ഹം ബോ­ധം­കെ­ട്ടു് വീ­ണി­ട്ടു­ണ്ടു്; ന­ഗ­ര­ങ്ങ­ളി­ലേ­യും അ­റി­യ­പ്പെ­ടാ­ത്ത ഗ്രാ­മ­ങ്ങ­ളി­ലേ­യും എ­ത്ര­യോ പ്ര­തി­ഷേ­ധ­ങ്ങൾ­ക്കു് അ­ദ്ദേ­ഹം നാവു നൽകി; ആ­വ­ശ്യ­മു­ണ്ടാ­യി­ട്ടും ഇ­ല്ലാ­തെ­യും പോ­ലീ­സി­ന്റെ­യും ഗു­ണ്ട­ക­ളു­ടെ­യും ത­ല്ലു് എ­ത്ര­യോ തവണ അ­ദ്ദേ­ഹം ഏ­റ്റു­വാ­ങ്ങി.

എതു സ­മൂ­ഹ­ത്തി­ലും വേ­ലി­ക്കു പു­റ­ത്തു ന­ട­ക്കു­ന്ന പ്ര­കൃ­ത­മാ­ണ­ദ്ദേ­ഹ­ത്തി­ന്റേ­തു്—ഇ­ന്ന­ത്തെ ഭാ­ഷ­യിൽ ‘അന്യൻ’ എന്നു പറയാം. ‘വി­ശ്വ­രൂ­പം’, ‘താ­ള­വ­ട്ടം’ എന്നീ നാ­ട­ക­ങ്ങ­ളിൽ ദുര, ഹി­പ്പോ­ക്ര­സി, അ­ഹ­ങ്കാ­രം, അ­ന്ത­സ്സു് തു­ട­ങ്ങി­യ വാർ­പ്പു­കൾ­ക്ക­ക­ത്തു് ക­ഴി­ഞ്ഞു­കൂ­ടു­ന്ന മ­നു­ഷ്യ­രെ­ക്ക­ണ്ടു് പൊ­ട്ടി­ത്തെ­റി­ക്കു­ന്ന സ­ത്യാ­ന്വേ­ഷി­യെ ചി­ത്രി­ക­രി­ച്ചി­ട്ടു­ണ്ടു്. ഒ­റ്റ­പ്പെ­ടു­ന്ന­വ­രേ­യും ക­ല്ലെ­റി­യ­പ്പെ­ടു­ന്ന­വ­രേ­യും ‘സു­രാ­യ­ണം’ വാ­ഴ്ത്തു­ന്നു. കൊ­ള്ള­രു­താ­യ്മ­ക­ളു­ടെ ആ­ക­ര­മാ­യി­ട്ടാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ര­ച­ന­ക­ളിൽ സമൂഹം പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു്. സാ­ധാ­ര­ണ­മാ­യ അർ­ത്ഥ­ത്തിൽ സാ­മൂ­ഹ്യ­ജീ­വി­തം അ­സാ­ദ്ധ്യ­മാ­ക്കി­ത്തീർ­ക്കു­ന്ന ചില ഘ­ട­ക­ങ്ങ­ളെ­ങ്കി­ലും, ഒ­ന്നി­നോ­ടും—ത­ന്നോ­ടു­ത­ന്നെ­യും—രാ­ജി­യാ­കാ­ത്ത അ­ദ്ദേ­ഹ­ത്തി­ന്റെ സ്വ­ഭാ­വ­ത്തിൽ കാണാം. സാ­മൂ­ഹ്യ­ജീ­വി­തം ആ­വ­ശ്യ­പ്പെ­ടു­ന്ന നി­യ­ന്ത്ര­ണ­ങ്ങ­ളെ ‘വി­ശ്വ­രൂ­പ’ത്തി­ലെ ബാ­ല­ഗോ­പാ­ലൻ തു­റ­ന്നെ­തിർ­ക്കു­ന്നു­ണ്ടു്:

“ആരു പ­റ­ഞ്ഞെ­ടോ ത­ന്നോ­ടു് സ്വയം നി­യ­ന്ത്രി­ക്കാൻ? മ­നു­ഷ്യൻ വി­ശേ­ഷ­ബു­ദ്ധി ഉ­പ­യോ­ഗി­ക്കേ­ണ്ട­തു് സ്വയം നി­യ­ന്ത്രി­ക്കാ­ന­ല്ല, സ്വ­ന്തം ഇ­ച്ഛ­കൾ­ക്ക­നു­സ­രി­ച്ചു് പ്ര­കൃ­തി­യെ നി­യ­ന്ത്രി­ക്കാ­നാ­ണു്; സാ­ഹ­ച­ര്യ­ങ്ങ­ളെ നി­യ­ന്ത്രി­ക്കാ­നാ­ണു്.”

കാ­പ്പി എന്ന ‘ആശയം’ പോലും ഈ ബാ­ല­ഗോ­പാ­ല­നു് ദ­ഹി­ക്കു­ന്നി­ല്ല:

“ക­യ്പി­ച്ചു­ണ്ടാ­ക്കി, പ­ഞ്ച­സാ­ര­യി­ട്ടു് മ­ധു­രി­പ്പി­ക്കു­ന്ന സാധനം—! അല്ലേ? എ­നി­ക്കു വേണ്ട”

‘വി­ശ്വ­രൂ­പ’ത്തി­ലെ സ്റ്റീ­ഫൻ ബാ­ല­ഗോ­പാ­ല­നെ­ക്കു­റി­ച്ചു് പ­റ­ഞ്ഞ­തു് സു­രാ­സു­വി­നെ­ക്കു­റി­ച്ചും പറയാം: “ഇ­ങ്ങ­നെ ഒരു ക­ടി­ച്ചാൽ പൊ­ട്ടാ­ത്ത മ­നു­ഷ്യൻ!”

സ­മൂ­ഹ­ത്തി­ന്റെ മു­ഖ­മാ­യി മാ­റി­പ്പോ­യ മു­ഖം­മൂ­ടി­കൾ വ­ലി­ച്ചു­കീ­റാൻ ഈ നാ­ട­ക­കൃ­ത്തി­ന്റെ ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു് ഒ­രി­ക്ക­ലും ക­യ്യ­റ­പ്പു­ണ്ടാ­യി­ട്ടി­ല്ല. അ­ത്ത­രം ‘മാ­ന്യ­ത’ ത­ള്ളി­ക്ക­ള­ഞ്ഞു­കൊ­ണ്ടാ­ണ­ദ്ദേ­ഹം സ്വയം ജീ­വി­ക്കു­ന്ന­തും. അ­തു­കൊ­ണ്ടു് തന്നെ സു­രാ­സു പ­ല­പ്പോ­ഴും ‘ന്യൂ­സ് മേ­ക്ക­റും’ ‘ന്യൂ­യി­സൻ­സ് മേ­ക്ക­റും’ ആ­യി­ത്തീ­രു­ന്നു. ത­നി­ക്കു് അ­ന്ത­സ്സി­ല്ലെ­ന്നും കു­ടി­ക്കാ­തി­രി­ക്കു­മ്പോൾ താനും ചെ­റ്റ­യാ­ണെ­ന്നും പ്ര­ഖ്യാ­പി­ച്ച ‘വി­ശ്വ­രൂ­പ’ത്തി­ലെ ബാ­ല­ഗോ­പാ­ല­ന്റെ മ­റ്റൊ­രു പേ­രാ­ണു് സു­രാ­സു. ‘സു­രാ­സു’ എന്ന പ­ദ­ത്തി­നു് മ­ദ്യ­പൻ എ­ന്നർ­ത്ഥം! ത­നി­ക്കെ­തിർ­ക്കാ­നു­ള്ള എ­ല്ലാ­റ്റി­നെ­യും ക­ഴി­യു­ന്ന­ത്ര പ്ര­കോ­പി­ക്കു­ക, ആ­വു­മെ­ങ്കിൽ അ­തി­ന്റെ മു­ഖ­ത്തു തു­പ്പു­ക എ­ന്ന­താ­ണു് സു­രാ­സു­വി­ന്റെ നയം. ‘വി­ശ്വ­രൂ­പ’ത്തി­ലെ ബാ­ല­ഗോ­പാ­ലൻ സ്വയം വിഷം ക­ഴി­ച്ചു് മ­രി­ച്ചു­വീ­ഴു­ന്ന­തു്, സ­മൂ­ഹ­ത്തി­ന്റെ നേർ­ക്കു് കാർ­ക്കി­ച്ചു തു­പ്പി­ക്കൊ­ണ്ടാ­ണു്.

സ­മൂ­ഹ­ത്തി­നു്, പക്ഷേ, മിക്ക സ­മ­യ­ത്തും അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ഹാ­ര്യ­ഭാ­ഷ മ­ന­സ്സി­ലാ­കു­ന്നി­ല്ല. സ്വ­ന്തം ചേ­ഷ്ട­ക­ളി­ലൂ­ടെ, ജീ­വി­ത­സ­മ്പ്ര­ദാ­യ­ത്തി­ലൂ­ടെ ഈ മ­നു­ഷ്യൻ എ­ന്തൊ­രു പ്ര­മേ­യ­മാ­ണു് ആ­വി­ഷ്ക­രി­ക്കു­ന്ന­തു് എ­ന്നു് അ­ദ്ദേ­ഹ­ത്തെ ക­ണ്ടു­മു­ട്ടു­ന്ന­വർ ആ­ലോ­ചി­ക്കാ­റു­ണ്ടോ എ­ന്നു­ത­ന്നെ സം­ശ­യ­മാ­ണു്. പ്ര­തി­ഷേ­ധ­ങ്ങൾ­ക്കും എ­തിർ­പ്പു­കൾ­ക്കും മൂർ­ത്ത­മാ­യ ല­ക്ഷ്യം ക­ണ്ടെ­ത്തു­ന്ന­തി­ലും രോ­ഷ­ത്തെ ക്രി­യാ­ത്മ­ക­മാ­യി വ­ളർ­ത്തി­യെ­ടു­ക്കു­ന്ന­തി­ലും സു­രാ­സു കാ­ണി­ക്കു­ന്ന ഉ­ദാ­സീ­ന­ത­യെ­യാ­ണു് ഇ­ക്കാ­ര്യ­ത്തിൽ കൂ­ടു­തൽ കു­റ്റം പ­റ­യേ­ണ്ട­തു് എ­ന്താ­ണു് ല­ക്ഷ്യം എന്ന ചോ­ദ്യം സ്വയം ചോ­ദി­ക്കാൻ അ­ദ്ദേ­ഹം മ­റ­ന്നു­പോ­കു­ന്നു. അ­ങ്ങ­നെ പ­ല­പ്പോ­ഴും സു­രാ­സു അ­രാ­ജ­ക­വാ­ദി­യു­ടെ­യോ, ഭ്രാ­ന്ത­ന്റെ­യോ, വെറും ക­ള്ളു­കു­ടി­യ­ന്റെ­യോ ഉ­ദാ­ഹ­ര­ണം മാ­ത്ര­മാ­യി­പ്പോ­കു­ന്നു; ആ ചേ­ഷ്ട­ക­ളിൽ ചി­ല­തി­നെ­ങ്കി­ലു­മു­ള്ള ക­ലാ­പ­ര­മാ­യ മാ­ന­ങ്ങൾ അ­ഗ­ണ്യ­മാ­യി­ത്തീ­രു­ന്നു.

സു­രാ­സു ത­ന്നി­ലൂ­ടെ ലോ­ക­ത്തെ കാ­ണു­ന്നു. അ­തു­കൊ­ണ്ടു് താൻ ത­ന്നെ­യാ­ണു് അ­ദ്ദേ­ഹ­ത്തി­നു് ഇ­ഷ്ട­പ്പെ­ട്ട വിഷയം—നാ­ട­ക­ങ്ങ­ളും ‘സു­രാ­യ­ണ’വും ആ­ത്മ­ക­ഥ­യു­ടെ ഭാ­ഗ­ങ്ങൾ തന്നെ.

പക്ഷേ, സു­രാ­സു ഒ­ര­ന്തർ­മു­ഖ­ന­ല്ല. അ­ന്ന­ന്ന­ത്തെ രാഷ്ട്രീയ-​സാമൂഹ്യ പ്ര­ശ്ന­ങ്ങൾ­ക്കു നേരെ ത­ന്റേ­താ­യ രീ­തി­യിൽ, പ­ല­പ്പോ­ഴും ഒ­റ്റ­ക്കു്, അ­ദ്ദേ­ഹം പ്ര­തി­ക­രി­ക്കു­ന്നു. സു­രാ­സു ത­ന്നിൽ­നി­ന്നു് തു­ട­ങ്ങു­ന്നു; ലോ­ക­മൊ­ക്കെ ചു­റ്റി­ച്ചു­റ്റി ത­ന്നിൽ­ത്ത­ന്നെ മ­ട­ങ്ങി­യെ­ത്തു­ന്നു. സ­ന്യാ­സി­യു­ടെ­യും വി­പ്ല­വ­കാ­രി­യു­ടെ­യും ഭ്രാ­ന്ത­ന്റെ­യും വേ­ഷ­ങ്ങൾ അ­ദ്ദേ­ഹം മാ­റി­മാ­റി­ച്ചു­റ്റു­ന്നു. വീ­ണ്ടും വീ­ണ്ടും ഈ ച­ക്ര­ച്ചു­റ്റു്, താ­ള­വ­ട്ടം, അ­ദ്ദേ­ഹം പൂർ­ത്തി­യാ­ക്കു­ന്നു—ആ­സ്തി­ക­ത­യിൽ നി­ന്നു് നാ­സ്തി­ക­ത­യി­ലേ­ക്കും തി­രി­ച്ചും; അ­ഹിം­സ­യിൽ നി­ന്നു് ഹിം­സ­യി­ലേ­ക്കും തി­രി­ച്ചും; സ­ന്യാ­സ­ത്തിൽ നി­ന്നു് തീ­വ്ര­വി­പ്ല­വ­ത്തി­ലേ­ക്കും തി­രി­ച്ചും. രൂ­പ­വും ഭാ­വ­വും മാറി മാറി സ്വ­ന്തം അ­സ്തി­ത്വ­വും അ­ന്വേ­ഷി­ച്ചു്, ‘ഒ­രി­ക്ക­ലും അ­വ­സാ­നി­ക്കാ­ത്ത ലഹരി’ തേടി, സു­രാ­സു തെ­ണ്ടി­ത്തി­രി­യു­ന്നു. ന­ട­ക്കു­ന്ന­തു വ­ട്ട­ത്തി­ലാ­ണെ­ന്നും സു­രാ­സു ഒരു വി­ഷ­മ­വൃ­ത്ത­ത്തിൽ പെ­ട്ടു­പോ­യി­രി­ക്കു­ക­യാ­ണെ­ന്നും കാ­ഴ്ച­ക്കാ­ര­നു് തോ­ന്നു­മാ­റു് അ­ത്ര­മാ­ത്രം ആ­വർ­ത്ത­ന­മു­ള്ള­താ­ണു് ആ ന­ട­ത്തം. അ­ദ്ദേ­ഹ­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഈ ച­ക്ര­ച്ചു­റ്റു് ത­ന്റേ­താ­യ സ്വാ­സ്ഥ്യ­ത്തി­ലേ­ക്കു­ള്ള ചു­റ്റു­കോ­ണി­യാ­ണു്—ലോകം മാറാൻ കൂ­ട്ടാ­ക്കു­ന്നി­ല്ലെ­ങ്കിൽ താ­നെ­ങ്കി­ലും മാ­റു­ന്നു­ണ്ട­ല്ലോ.

സമൂഹം മാ­റ­ണ­മെ­ന്ന­ല്ലാ­തെ, എ­ങ്ങ­നെ­യൊ­ക്കെ മാ­റ­ണ­മെ­ന്ന സി­ദ്ധാ­ന്ത­ങ്ങ­ളൊ­ന്നും ഈ മ­നു­ഷ്യ­ന്റെ സ­ഞ്ചി­യി­ലി­ല്ല. സു­രാ­സു­വി­ന്റെ ലോകം ആ­ശ­യ­കാ­ലു­ഷ്യ­ത്തി­ന്റേ­താ­ണു്. പക്ഷേ, ആ കാ­ലു­ഷ്യം ആ­ത്മാർ­ത്ഥ­മാ­ണു്. ആ­ത്മാർ­ത്ഥ­ത­കൊ­ണ്ടാ­ണു് അതു് ഉ­ണ്ടാ­യ­തെ­ന്നും പറയാം. തന്റെ കൈയിൽ ഒ­റ്റ­മൂ­ലി­ക­ളൊ­ന്നും ഇ­ല്ലാ­തെ പോ­യ­ല്ലോ!

സ്ഥി­ര­ത എന്ന സ­ങ്ക­ല്പ­ത്തെ സു­രാ­സു എ­തിർ­ക്കു­ന്നു. ഈ ജീ­വി­ത­ത്തെ പുറമെ നി­ന്നു് നോ­ക്കു­മ്പോൾ­പോ­ലും മാ­റ്റം എന്ന ആ­ശ­യ­ത്തി­ന്റെ പ്ര­തി­രൂ­പ­ങ്ങൾ കാണാം—സ്വ­ന്തം പേരു്, ജോ­ലി­കൾ, കു­ടും­ബം, താ­മ­സ­സ്ഥ­ല­ങ്ങൾ, വ­സ്ത്ര­ധാ­ര­ണ­രീ­തി, എ­ഴു­ത്തി­ന്റെ സ­മ്പ്ര­ദാ­യം, നൃ­ത്ത­രീ­തി­കൾ… സു­രാ­സു­വി­നു് മാ­റ്റാൻ വ­യ്യാ­ത്ത­തൊ­ന്നു­മി­ല്ല. ‘ഒരു സ്ഥി­രം ദൈവം’ എന്ന സ­ങ്ക­ല്പം പോലും അ­ദ്ദേ­ഹ­ത്തി­നു് പി­ടി­ക്കു­ന്നി­ല്ല: “മ­റ്റൊ­രു ദൈ­വ­മു­ണ്ടാ­യി­രു­ന്നെ­ങ്കിൽ എത്ര ന­ന്നാ­യി­രു­ന്നു, എന്റെ ദൈവമേ!” എ­ന്നു് സു­രാ­സു നി­ല­വി­ളി­ക്കു­ന്നു.

നാടൻ മൊ­ഴി­യിൽ ഒരു ‘എ­തി­ര­നാ’ണു് സു­രാ­സു. മാറുക, മാ­റ്റു­ക എ­ന്ന­താ­ണു് ഈ എ­തി­ര­ന്റെ സു­വി­ശേ­ഷം.

സാ­ഹി­ത്യ­ര­ച­നാ­രീ­തി­യിൽ പ്ര­ക­ട­മാ­യൊ­രു മാ­റ്റം ആർ­ക്കും ‘സു­രാ­യ­ണ’ത്തിൽ അ­നു­ഭ­വി­ക്കാം. നാ­ട­ക­വും ക­വി­ത­യും ഗ­ദ്യ­ക­വി­ത­യും പ­ഴ­ഞ്ചൊ­ല്ലും ക­ടം­ക­ഥ­യും എ­ല്ലാം ഒ­ത്തു­ചേ­രു­ന്ന സ­വി­ശേ­ഷ­മാ­യ ര­ച­ന­ക­ളു­ടെ സ­മാ­ഹാ­ര­മാ­ണി­തു്. ‘നാ­ട­കീ­യ സ്വ­ഗ­താ­ഖ്യാ­ന’ങ്ങ­ളിൽ വൈ­യ­ക്തി­കാ­നു­ഭൂ­തി­കൾ­ക്കു് നാ­ട­കീ­യ­വും സാ­ന്ദ്ര­വു­മാ­യ രൂപം നൽ­കി­യി­രി­ക്കു­ക­യാ­ണി­വി­ടെ:

സു­രാ­യ­ണം, സു­ര­ന്റെ അയനം—യാത്ര—തന്നെ; സുരൻ സു­രാ­സു­വും. അ­ദ്ദേ­ഹം ഒ­രി­ക്ക­ലും എ­ങ്ങും സ്ഥി­ര­മാ­യി ത­ങ്ങി­യി­ട്ടി­ല്ലാ­ത്ത പ­ഥി­ക­നാ­ണ­ല്ലോ.

സം­ഭാ­ഷ­ണ­ത്തിൽ നി­ന്നു­രു­ത്തി­രി­യു­ന്ന നാ­ട­ക­മാ­ണു് സു­രാ­സു­വി­ന്റെ­യു­ള്ളി­ലെ മൗ­ലി­ക­മാ­യ സാ­ഹി­ത്യ­രൂ­പം. ‘ശം­ഖു­പു­ഷ്പം’ എന്ന തി­ര­ക്ക­ഥ(1975)യിൽ നാ­ട­കീ­യ­ത അ­നാ­യാ­സ­മാ­യി ഉ­പ­യോ­ഗി­ക്കു­ന്ന­തി­ന്റെ വൈ­ദ­ഗ്ദ്ധ്യം സു­രാ­സു തെ­ളി­യി­ച്ചി­ട്ടു­ണ്ടു്. ഈ സ­മാ­ഹാ­ര­ത്തി­ലു­ട­നീ­ളം കാ­ണു­ന്ന നാ­ട­കീ­യ­മാ­യ സം­ഭാ­ഷ­ണ­ങ്ങ­ളും ‘ഞാൻ-​നീ’ പാ­ത്ര­സം­വി­ധാ­ന­വും അതു വ്യ­ക്ത­മാ­ക്കു­ന്നു: സു­രാ­സു­വി­നു് എ­പ്പോ­ഴും ഒരു കൂ­ട്ടു വേണം.

‘മു­ഖ­വു­ര’യിലെ അ­നു­ഭ­വാ­വി­ഷ്ക്കാ­ര­ത്തിൽ കാ­ണും­പോ­ലെ, മി­ക്ക­പ്പോ­ഴും അ­നു­ഭ­വ­ത്തി­ന്റെ പു­റം­പോ­ള­കൾ ഈ എ­ഴു­ത്തു­കാ­രൻ പൊ­ളി­ച്ചു ക­ള­യു­ന്നു. ടാ­റ്റാ ഉ­ല്പ­ന്ന­മാ­യ ലോറി ഒ­രി­ക്കൽ സു­രാ­സു­വി­നെ ഇ­ടി­ക്കാൻ വേ­ണ്ടി ചീറി വന്നു എന്ന ജീ­വി­താ­നു­ഭ­വ­മ­ല്ല, അ­തി­ന്റെ അ­വ­ശേ­ഷ­മാ­യി കി­ട്ടു­ന്ന മാ­ന­സി­കാ­ഘാ­ത­ങ്ങ­ളും അ­വ­യു­ണർ­ത്തു­ന്ന ചി­ന്ത­ക­ളു­മാ­ണു് ഈ നു­റു­ങ്ങിൽ കാണുക. മു­ത­ലാ­ളി­ത്തം, അ­ധി­കാ­രം, അ­ദ്ധ്വാ­ന­ത്തെ അ­വ­ഗ­ണി­ക്കു­ന്ന യാ­ന്ത്രി­ക­ത തു­ട­ങ്ങി പ­ല­തി­നോ­ടു­മു­ള്ള പു­ച്ഛം ഇവിടെ നു­ര­ച്ചു­പൊ­ന്തു­ന്നു.

ഈ സ­മാ­ഹാ­ര­ത്തിൽ മി­ക­ച്ചു നി­ല്ക്കു­ന്ന ‘മൊ­ഴി­യാ­ട്ടം’ എന്ന ര­ച­ന­യി­ലെ തീ­വ്ര­മാ­യ അ­നു­ഭ­വം ക­ല­യി­ലൂ­ടെ ജീ­വി­ത­ത്തെ സാ­ക്ഷാ­ത്ക്ക­രി­ക്കാൻ ആ­ഗ്ര­ഹി­ക്കു­ന്ന ക­ലാ­കാ­ര­ന്റെ ആ­ന്ത­ര­ലോ­ക­ത്തി­ലേ­ക്കു് വഴി തു­റ­ക്കു­ന്നു. എ­ല്ലാ­റ്റി­നെ­യും നൃ­ത്ത­മാ­യും സം­ഗീ­ത­മാ­യും കാണാൻ ആ­ഗ്ര­ഹി­ക്കു­ന്ന ‘ഞാൻ’ ആ ക­ലാ­സൗ­ന്ദ­ര്യ­ത്തി­ന്റെ പ­രി­പൂർ­ണ്ണാ­വ­സ്ഥ­യെ മാ­ത്രം ധ്യാ­നി­ക്കു­ന്നു. ‘വി­ശ്വ­രൂ­പ’ത്തിൽ ഈ പ­രി­പൂർ­ണ്ണ­ത­ക്കു­വേ­ണ്ടി നി­ഷേ­ധി­യു­ടെ രോ­ഷ­ത്തി­ന്റെ സ്ഫോ­ട­ന­മാ­ണു് പ്ര­യോ­ഗി­ച്ച­തെ­ങ്കിൽ, ഇവിടെ അതു് സ­ന്യാ­സി­യു­ടെ പ്ര­ശാ­ന്ത­മൗ­ന­ത്തി­ന്റെ മു­ഴ­ക്ക­മാ­ണു്. നി­ര­വ­ധി ക­ലാ­വി­ദ്യ­കൾ അ­ഭ്യ­സി­ക്കു­ക­യും അവയെ ജീ­വി­ത­ത്തി­ന്റെ ല­ക്ഷ്യ­വും മാർ­ഗ്ഗ­വു­മാ­യി ഉൾ­ക്കൊ­ള്ളു­ക­യും ചെയ്ത സു­രാ­സു ‘മൊ­ഴി­യാ­ട്ട’ത്തി­ലും മൂ­ല്യ­ങ്ങ­ളോ­ടു­ള്ള ആദരം ക­ലാ­സ­മർ­പ്പ­ണ­മാ­യി ആ­വി­ഷ്ക­രി­ക്കു­ന്നു. സ­മ­കാ­ലി­ക­സ­മൂ­ഹ­ത്തി­ന്റെ കൊ­ള്ള­രു­താ­യ്മ­ക­ളോ­ടു­ള്ള പു­ച്ഛം ഇ­ട­ക്കി­ടെ തീ­പ്പൊ­രി­പോ­ലെ പാ­റി­വീ­ഴു­ന്നു­ണ്ടു്. ഇ­വ­യ്ക്കെ­ല്ലാ­മി­ട­യിൽ പ്രേ­മ­ത്തി­ന്റെ ശീ­ത­ളി­മ നി­ലാ­വൊ­ളി­പോ­ലെ പ­ര­ന്നൊ­ഴു­കു­ന്നു.

ക­ലാ­രൂ­പ­ങ്ങ­ളെ വെ­വ്വേ­റെ­യാ­യി­ക്കാ­ണാൻ ഈ ക­ലാ­കാ­ര­നാ­വി­ല്ല. മൊ­ഴി­യെ നൃ­ത്ത­വും സം­ഗീ­ത­വു­മാ­ക്ക­ലാ­ണ­ല്ലോ, അ­ദ്ദേ­ഹ­ത്തി­ന്റെ ‘മൊ­ഴി­യാ­ട്ടം’ എന്ന ക­ലാ­രൂ­പം. ആ പേരു് തന്നെ, ആ­ടു­ന്ന മൊ­ഴി­യെ സൂ­ചി­പ്പി­ക്കു­ന്നു. ‘മൊ­ഴി­യാ­ട്ടം’ എന്ന ഈ ര­ച­ന­യും മൊ­ഴി­യെ നാ­ട­ക­വും സം­ഗീ­ത­വു­മാ­ക്കു­ന്ന നൃ­ത്ത­ശി­ല്പ­മാ­ണു്. ഒരു പ­രി­ധി­ക്ക­പ്പു­റം വി­ശ­ദീ­ക­രി­ക്കാ­നാ­വാ­ത്ത­ത്ര സാ­ന്ദ്ര­മാ­ണു് അ­തി­ന്റെ രൂപം. എല്ലാ ക­ല­ക­ളു­ടെ­യും സ­മാ­ക­ല­ന­ത്തെ സം­സ്ക്കാ­ര­മാ­യി മ­ന­സ്സി­ലാ­ക്കു­ന്ന സു­രാ­സു അ­തി­ന്റെ അ­ന്തി­മ­ല­ക്ഷ്യ­മാ­യ ന­ന്മ­യു­ടെ അ­വ്യ­ക്ത­മേ­ഖ­ല­യി­ലേ­ക്കു­യ­രു­ന്ന ക­ലാ­പൂർ­ണ്ണ­ത­യെ ധ്യാ­നി­ച്ചു് ഇ­രി­ക്കു­ക­യാ­ണു്.

‘സു­രാ­യ­ണം’ എന്ന രചന ആ­ന്ത­ര­സം­ഘർ­ഷ­ത്തി­ന്റെ മ­റ്റൊ­രു രേ­ഖ­യാ­ണു്. അതും എ­ഴു­ത്തു­കാ­ര­ന്റെ അ­നു­ഭ­വ­ങ്ങ­ളിൽ നി­ന്നു് ഉ­റ­ന്നു­വ­രു­ന്ന­തു­ത­ന്നെ. വ­ര­ച്ചു­ണ്ടാ­ക്കാ­വു­ന്ന ചി­ത്രം പോലെ ജീ­വി­ച്ചു­ണ്ടാ­ക്കാ­വു­ന്ന ജീ­വി­തം, സത്യം ത­ന്നെ­യാ­യ സം­ഗീ­തം തു­ട­ങ്ങി­യ പ്ര­യോ­ഗ­ങ്ങൾ സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്ന­തു­പോ­ലെ, അ­വി­ടെ­യും ജീ­വി­ത­ത്തി­നും മൂ­ല്യ­ങ്ങൾ­ക്കും പകരം നി­ല്ക്കു­ന്ന­തു് കലകൾ തന്നെ. ‘സു­രാ­യ­ണ’ത്തി­ലെ അ­ത്ര­യെ­ളു­പ്പം ദ­ഹി­ച്ചു­കി­ട്ടാ­ത്ത പ്രേ­മ­സ­ങ്ക­ല്പം ത­ന്നെ­യാ­ണു് തൊ­ട്ട­ടു­ത്ത ‘ന്റാൾ­ക്കു് ഒരു കത്തി’ലും വെ­ളി­പ്പെ­ടു­ന്ന­തു്. എ­ഴു­ത്തു­കാ­ര­ന്റെ മ­ന­സ്സിൽ ത­ളി­രി­ടു­ന്ന പു­തി­യൊ­രു പ്രേ­മ­ത്തി­ന്റെ അ­വ്യ­ക്ത­മ­ധു­ര­മാ­യ ചി­ത്രം കൂ­ടി­യാ­ണു് ആ ക­ത്തു്.

സു­രാ­സു­വി­ലെ­ത്തു­മ്പോൾ കാഴ്ച മാ­റു­ന്നു: ഭ­സ്മാ­സു­രൻ, സർ­പ്പ­ത്തെ വി­ശ്വ­സി­ച്ചു് അതിനെ കര ക­ട­ത്താൻ ശ്ര­മി­ക്ക­വെ വ­ഴി­ക്കു് ദം­ശ­ന­മേ­റ്റു് മു­ങ്ങി­പ്പോ­യ ആമ എന്നീ പഴയ ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ പുതിയ രൂ­പ­ങ്ങൾ പെൺ­കൊ­തി കൊ­ണ്ടു് ആ­ത്മ­നാ­ശം വി­ല­ക്കു­വാ­ങ്ങു­ന്ന­വ­രു­ടെ പ്ര­തീ­ക­ങ്ങ­ളാ­യി മാ­റി­യി­രി­ക്കു­ന്നു. ആയിരം പ­ട­ക്ക­പ്പ­ലു­കൾ ക­ട­ലി­ലി­റ­ക്കാൻ പ്രേ­ര­ക­മാ­കു­മാ­റു് ഹെ­ല­നിൽ കമ്പം പി­ടി­ച്ചു­പോ­യ പു­രു­ഷ­ചാ­പ­ല്യ­ത്തെ ‘മൊ­ഴി­യാ­ട്ട’ത്തിൽ അ­ധി­ക്ഷേ­പി­ച്ചി­ട്ടു­ണ്ടു്. ഇ­വി­ടെ­യെ­ല്ലാം സ്ത്രീ­സൗ­ന്ദ­ര്യം ഭൗ­തി­ക­ത­യു­ടെ പ്ര­തി­രൂ­പ­മാ­യി­ത്തീ­രു­ന്നു.

images/Kunhunnimash.jpg
കു­ഞ്ഞു­ണ്ണി

തി­ക്ത­വും തീ­വ്ര­വു­മാ­യ അ­നു­ഭ­വ­ങ്ങൾ നി­റ­യു­മ്പോൾ ഒരു മ­ന­സ്സിൽ നി­ന്നു് പു­റ­ത്തേ­ക്കു ക­വി­യു­ന്ന ക­ണി­ക­ക­ളാ­ണു് ‘ക­രി­ന്തി­രി’യ്ക്കു് മി­നു­ക്ക­മു­ണ്ടാ­ക്കു­ന്ന­തു്. കു­ഞ്ഞു­ണ്ണി ക്ക­വി­ത­യെ അ­നു­സ്മ­രി­പ്പി­ക്കു­ന്ന മ­ട്ടിൽ വി­രു­ദ്ധോ­ക്തി­കൾ നി­റ­ഞ്ഞ ഈ സൂ­ക്ത­ങ്ങൾ നേ­ര­ത്തെ പറഞ്ഞ കാഴ്ച മാ­റു­ന്ന­തി­ന്റെ കൗ­തു­കം ന­ല്കു­ന്നു: “ച­ങ്ക­ര­നാ­യ ച­ങ്ക­ര­നൊ­ക്കെ തെ­ങ്ങേ­ന്നി­റ­ങ്ങി തി­രു­ന­ക്ക­രെ പോ­യി­രി­ക്കു­ന്നു, വ­ഞ്ചി­ക­ളാ­ണി­പ്പോൾ തെ­ങ്ങേ­ലു്” എ­ന്നും “പ­ന്തീ­രാ­ണ്ടി­ന്റെ കു­ഴ­ലു് വാ­ലി­ന്റെ നാ­യി­ലി­ട്ടാ­ലും വ­ള­ഞ്ഞു നോ­ക്കി­യാൽ ഊ­രി­ങ്കൊ­ണ്ടു്” എ­ന്നും ‘മൊ­ഴി­യാ­ട്ട’ത്തിൽ പറഞ്ഞ സു­രാ­സു ‘ക­രി­ന്തി­രി’യി­ലെ­ത്തു­മ്പോ­ഴേ­ക്കു് എ­ല്ലാം കീ­ഴ്മേൽ മ­റി­ച്ചു് കാ­ണു­ന്നു. ഇ­ട­ക്കു്, കു­ട്ടി­കൾ കാ­ലി­ഡോ­സ്കോ­പ്പ് കു­ലു­ക്കി­നോ­ക്കും­പോ­ലെ എ­ല്ലാ­റ്റി­ന്റെ­യും കു­ഴ­ഞ്ഞു­മ­റി­ഞ്ഞു­ള്ള അ­വ­സ്ഥ­യും നോ­ക്കി ര­സി­ക്കു­ന്നു. അ­വ­യ്ക്കി­ട­യിൽ ഇതാ, ഇ­തു­പോ­ലു­ള്ള ചില ‘ആന’കാ­ര്യ­ങ്ങ­ളും:

“കു­രു­ട­ന്മാർ ആനയെ കാണാൻ പോയ കഥ കേൾ­ക്കു­മ്പോൾ, മ­റ്റൊ­ന്നോർ­ത്തു ചിരി വരും: ഇ­നി­യി­പ്പോൾ ക­ണ്ണു­ള്ള­വ­രൊ­ന്നു ചെ­ന്നു കണ്ടു പോ­ന്നാൽ കഥ മ­റി­ച്ചെ­ന്തെ­ങ്കി­ലു­മാ­കു­മോ? ആ­ന­യി­ലെ­വി­ടം ചൂ­ണ്ടി­യാ­ണു് “ഇതാ ആന!” എ­ന്ന­വർ പറയുക? ആ­ന­യി­ലെ­വി­ടെ­യാ­ണാ­ന?”

ഇത് കാഴ്ച മാ­റു­ന്ന­തി­ന്റെ കഥ മാ­ത്ര­മ­ല്ല, ന­മു­ക്കു് വീഴ്ച പ­റ്റു­ന്ന­തി­ന്റെ കഥ കൂ­ടി­യാ­ണു്. ചിരി മൂ­ടി­ക്കി­ട­ക്കു­ന്ന ഈ ചി­ന്ത­കൾ­ക്ക­ടി­യിൽ ഇ­നി­യും അ­ണ­ഞ്ഞി­ട്ടി­ല്ലാ­ത്ത ക­ന­ലു­ക­ളു­ണ്ടു്.

“കാ­വി­യു­ടു­ത്തു കു­രു­ക്ഷേ­ത്ര­ത്തി­ലേ­ക്കു് ന­ട­ക്കാ­നാ”ഗ്ര­ഹി­ക്കു­ന്ന സു­രാ­സു­വി­ന്റെ ചി­ന്ത­യു­ടെ ക­ന­ലു­ക­ളെ ‘ചു­വ­പ്പി’ക്കു­ന്ന­തു് ആ­ദ്ധ്യാ­ത്മി­കാ­ഭി­മു­ഖ്യം ത­ന്നെ­യാ­ണു്. “ആ­രാ­വാൻ ആ­ഗ്ര­ഹി­ക്കു­ന്നു?” എ­ന്നു് ആ­ദ്ധ്യാ­പ­കൻ ചോ­ദി­ച്ച­പ്പോൾ ഏ­ഴാം­ത­ര­ക്കാ­ര­നാ­യ ബാ­ല­ഗോ­പാ­ലൻ “സ­ന്യാ­സി­യാ­കാൻ” എ­ന്നു­ത്ത­രം പ­റ­ഞ്ഞ­താ­യി കേ­ട്ടി­ട്ടു­ണ്ടു്. ഭൗതിക സൗ­ക­ര്യ­ങ്ങൾ ത്യ­ജി­ക്കു­വാ­നു­ള്ള സ­ന്ന­ദ്ധ­ത­യി­ലൂ­ടെ­യും ഇ­ട­ക്കു് അ­ണി­യാ­റു­ള്ള കാ­വി­വ­സ്ത്ര­ത്തി­ലൂ­ടെ­യും ഇ­ട­ക്കി­ടെ അ­നു­ഷ്ഠി­ക്കാ­റു­ള്ള മൗ­ന­വ്ര­ത­ത്തി­ലൂ­ടെ­യും വ­ല്ല­പ്പോ­ഴും സാ­ധി­ക്കാ­റു­ള്ള മൂ­കാം­ബി­കാ­ദർ­ശ­ന­ത്തി­ലൂ­ടെ­യും ആ­ത്മാ­ന്വേ­ഷ­ണ­പ­ര­മാ­യ അ­ല­ച്ചി­ലി­ലൂ­ടെ­യും ഈ മ­നോ­ഭാ­വം അ­ദ്ദേ­ഹം ആ­വി­ഷ്ക­രി­ക്കു­ന്നു. ഭൗ­തി­ക­ത­യെ അ­വ­ഗ­ണി­ക്കു­ന്ന ഒ­ര­വ്യാ­ഖ്യേ­യ­ത­ലം ഈ ക­ലാ­കാ­ര­ന്റെ ജീ­വി­ത­ത്തി­ലും എ­ഴു­ത്തി­ലും എ­പ്പോ­ഴു­മു­ണ്ടു്. പക്ഷേ, സു­രാ­സു­വി­ന്റെ ഭൗ­തി­കാ­തീ­ത ലോ­ക­ത്തു് വാഴ്ച കൊ­ള്ളു­ന്ന­തു് ഈ­ശ്വ­ര­ന­ല്ല, ക­ലാ­സൗ­ന്ദ­ര്യ­വും മ­നു­ഷ്യ­മൂ­ല്യ­ങ്ങ­ളെ സം­ബ­ന്ധി­ച്ച അ­വ്യ­ക്ത­മാ­യ ആ­കാം­ക്ഷ­യു­മാ­ണു്. ശ­രി­യും തെ­റ്റും—ഈ ദ്വ­ന്ദ്വ­ങ്ങൾ എ­പ്പോ­ഴും അ­ദ്ദേ­ഹ­ത്തെ പീ­ഡി­പ്പി­ക്കു­ന്നു. ‘ഏ­താ­ണു് ശരി?’ എ­ന്ന­താ­ണു് ‘വി­ശ്വ­രൂ­പ’ത്തി­ലെ ബാ­ല­ഗോ­പാ­ല­ന്റെ അ­ടി­സ്ഥാ­ന­പ്ര­ശ്നം. ധാർ­മ്മി­ക­സ­മ­സ്യ­ക­ളെ സം­ബ­ന്ധി­ച്ചു് ഈ എ­ഴു­ത്തു­കാ­ര­നു­ള്ള വി­ട്ടു­മാ­റാ­ത്ത ആ­കാം­ക്ഷ­യാ­ണു് ഈ സ­മാ­ഹാ­ര­ത്തി­ലെ ആ­ദ്ധ്യാ­ത്മി­ക­ത­യു­ടെ അ­ടി­യൊ­ഴു­ക്കു്.

പ­ല­പ്പോ­ഴും ക­ട­ന്നു­വ­രു­ന്ന ‘അമ്മ’ എന്ന ക­ഥാ­പാ­ത്രം, സ്വ­ന്തം അ­മ്മ­യെ­ന്ന­തു­പോ­ലെ ന­മ്മു­ടെ സം­സ്കൃ­തി പൂ­ജി­ക്കു­ന്ന അമ്മ കൂ­ടി­യാ­ണു്. എല്ലാ ആ­ശ­യ­ങ്ങ­ളു­ടെ­യും നി­ത്യ­മാ­യ പൂജ അർ­ഹി­ച്ചു­കൊ­ണ്ടു് അ­വ­യു­ടെ­യെ­ല്ലാം ജ­ന­നി­യാ­യും അവയെ വാ­ത്സ­ല്യ­പൂർ­വ്വം പ­രി­പൂർ­ണ്ണ­ത­യി­ലേ­ക്കു് ന­യി­ക്കു­ന്ന ദേ­വി­യാ­യും വർ­ത്തി­ക്കു­ന്ന പ്രോ­ജ്ജ്വ­ല­സ­ങ്ക­ല്പ­മാ­ണ­തു്. പി­തൃ­നി­ഷേ­ധ­ത്തി­ന്റെ ബോം­ബു­മാ­യി ‘വി­ശ്വ­രൂ­പ’ത്തിൽ പ്ര­ത്യ­ക്ഷ­പ്പെ­ട്ട ബാ­ല­ഗോ­പാ­ലൻ ‘സു­രാ­യ­ണ’ത്തിൽ മാ­തൃ­പൂ­ജ­യു­ടെ മൺ­ചെ­രാ­തു് കൊ­ളു­ത്തി വെ­ക്കു­ന്നു.

അമ്മ സു­രാ­സു­വി­നെ ബാ­ല­ഗോ­പാ­ലൻ എന്നു വി­ളി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­ള്ളി­ലെ­വി­ടെ­യോ ഒരു ഉ­ണ്ണി­ക്കൃ­ഷ്ണ­നു­ണ്ടു്. നാ­ല്പ­ത്തെ­ട്ടാം വ­യ­സ്സി­ലും ഈ ബാ­ല­ഗോ­പാ­ലൻ പു­സ്ത­ക­ങ്ങൾ­ക്കു­ള്ളിൽ മ­യിൽ­പ്പീ­ലി­ക­ളു­മാ­യി ന­ട­ക്കു­ന്നു. കു­ട്ടി­ക്കാ­ല­ത്തു് കേട്ട ക­ഥ­ക­ളും പാ­ട്ടു­ക­ളും ചൊ­ല്ലു­ക­ളും ഓർ­ത്തെ­ടു­ത്തു നു­ണ­യു­ന്നു. വെ­ണ്ണ­യെ­പ്പ­റ്റി­യു­ള്ള പ­രാ­മർ­ശ­ങ്ങൾ ഇ­ട­ക്കി­ടെ ക­ട­ന്നു­വ­രു­ന്നു. അമ്മ അ­ദ്ദേ­ഹ­ത്തി­ന്റെ നി­ര­ന്ത­ര­ക­ഥാ­പാ­ത്ര­മാ­ണു്. “നല്ല ക­ള്ളി­നു് അസ്സൽ അ­മ്മി­ഞ്ഞ­പ്പാ­ലി­ന്റെ സ്വാ­ദാ­ണെ”ന്നു് എ­ഴു­തി­യ­തു് സു­രാ­സു­വാ­ണ­ല്ലോ.

അമ്മ, ഞാൻ, സഖി എന്നീ മൂ­ന്നു ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു ചു­റ്റു­മാ­ണു് ‘സു­രാ­യ­ണം’ രൂപം കൊ­ള്ളു­ന്ന­തു്. മൂ­വ­രേ­യും സു­രാ­സു തെ­ല്ല­ക­ലെ നി­ന്നു് കാ­ണു­ന്നു. ഇ­ട­ക്കു് എ­ല്ലാം താ­നാ­യി മാ­റു­ന്നു. ചി­ല­പ്പോൾ ഡ­യ­ലോ­ഗു­കൾ മോ­ണോ­ലോ­ഗു­ക­ളാ­യി­പ്പോ­കു­ന്നു. ഈ ര­ച­ന­ക­ളു­ടെ പൊ­തു­സ്വ­ഭാ­വം ആ­ത്മ­ഭാ­ഷ­ണ­പ­ര­ത­യാ­ണു്.

ഈ സ­മാ­ഹാ­ര­ത്തി­ലെ അ­നു­ഭ­വ­ങ്ങ­ളിൽ മി­ക്ക­തും സ്വ­കാ­ര്യ­മാ­ണു്. ഇവിടെ പ­ല­പ്പോ­ഴും ഭാ­ഷ­യും സ്വ­കാ­ര്യ­മാ­യി­ത്തീ­രു­ന്നു. ഇതിലെ ബിം­ബ­ങ്ങ­ളി­ലും പ­ദാ­വ­ലി­ക­ളി­ലും കാ­ണു­ന്ന അ­പ­രി­ചി­ത­ത്വ­ത്തി­നു കാരണം ഈ സ്വ­കാ­ര്യ­ത­യാ­ണു്.

സ­മ­കാ­ലി­ക­സ­മൂ­ഹ­ത്തി­ന്റെ ബ­ഹ­ള­ങ്ങ­ളു­ടെ ന­ടു­വിൽ മൗ­ന­ത്തി­ന്റെ പ്ര­സ­ക്തി സു­രാ­സു തി­രി­ച്ച­റി­യു­ന്നു: ആർ­ക്കും ഒ­രി­ക്ക­ലും മു­ദ്രാ­വാ­ക്യ­മാ­ക്കാൻ ക­ഴി­യാ­ത്ത പു­തു­മ­ന്ത്ര­ങ്ങ­ളു­രു­വി­ടു­വാ­നു­ള്ള ഇച്ഛ ‘മൊ­ഴി­യാ­ട്ട’ത്തിൽ കാണാം—“ശ­ബ്ദ­മ­ലി­നീ­ക­ര­ണ­ത്തിൽ നി­ന്നു് രക്ഷ നേടാൻ അർ­ത്ഥം മാ­ത്രം ധ്വ­നി­പ്പി­ക്കു­ക പോം­വ­ഴി”. ഈ പു­സ്ത­ക­ത്തി­ലെ സ്വ­കാ­ര്യ­ബിം­ബ­ങ്ങൾ ചി­ല­പ്പോ­ഴെ­ങ്കി­ലും ഉ­യർ­ത്തു­ന്ന ദുർ­ഗ്ര­ഹ­ത­യു­ടെ ന്യാ­യ­വും അ­താ­വാം.

സു­രാ­സു വലിയ എ­ഴു­ത്തു­കാ­ര­ന­ല്ല; വളരെ എ­ഴു­താ­റു­മി­ല്ല. ക­ഴി­ഞ്ഞ അ­ഞ്ചു­കൊ­ല്ലം­കൊ­ണ്ടു് എ­ഴു­തി­യ­താ­ക­പ്പാ­ടെ ഇതാ, ഈ സ­മാ­ഹാ­ര­ത്തിൽ കാ­ണു­ന്ന­തെ­യു­ള്ളൂ. അ­ദ്ദേ­ഹ­ത്തി­ന്റെ മാ­ധ്യ­മം മി­ക്ക­പ്പോ­ഴും മൊ­ഴി­യ­ല്ല, ആ­ട്ട­മാ­ണു്. ഏ­റ്റ­വു­മ­ടി­യിൽ സു­രാ­സു ഒരു നർ­ത്ത­ക­നാ­ണു്. നർ­ത്ത­ക­ന്റെ മാ­ധ്യ­മം സ്വ­ന്തം ശ­രീ­ര­മാ­ണ­ല്ലോ. ത­നി­ക്കു് ആ­വി­ഷ്ക­രി­ക്കാ­നു­ള്ള­തെ­ന്തും സ്വ­ന്തം ജീ­വി­ത­ത്തി­ലൂ­ടെ പ്ര­തീ­കാ­ത്മ­ക­മാ­യി ഈ ക­ലാ­കാ­രൻ ആ­വി­ഷ്ക­രി­ക്കു­ന്നു: രാ­ഷ്ട്രീ­യ­ത്ത­ട­വു­കാ­രെ അ­ന്യാ­യ­മാ­യി ത­ട­വിൽ­വെ­ച്ച­പ്പോൾ, 1984-ൽ, കോ­ഴി­ക്കോ­ടു് ജി­ല്ല­യു­ടെ കി­ഴ­ക്കു­ഭാ­ഗ­ത്തു­ള്ള മ­ല­യോ­ര­പ്ര­ദേ­ശ­മാ­യ മു­ക്കം അ­ങ്ങാ­ടി­യു­ടെ ന­ടു­വിൽ, ‘സ്വ­യം­ബ­ന്ധ­ന’ത്തിൽ പെ­ട്ടു്, മൂ­ക­നാ­യി, മഴ ന­ന­ഞ്ഞു് എട്ടു മ­ണി­ക്കൂർ നേരം അ­ദ്ദേ­ഹം കു­ത്തി­യി­രു­ന്നു. വാ­ക്കു­കൊ­ണ്ടു­ള്ള പ്ര­തി­ഷേ­ധം അർ­ത്ഥ­ശൂ­ന്യ­മാ­കു­മ്പോ­ഴൊ­ക്കെ അ­ദ്ദേ­ഹം വായ മൂ­ടി­ക്കെ­ട്ടി ന­ട­ക്കു­ന്നു—താൻ തന്നെ പ്ര­മേ­യം. താൻ തന്നെ മാ­ധ്യ­മം. സു­രാ­സു ജീ­വി­ച്ചു­കൊ­ണ്ടു് പ്ര­തി­ഷേ­ധി­ക്കു­ന്നു; പ്ര­തി­ഷേ­ധി­ച്ചു­കൊ­ണ്ടു് ജീ­വി­ക്കു­ന്നു; പ­ല­പ്പോ­ഴും വെ­ളി­ച്ച­പ്പാ­ടി­നെ അ­നു­സ്മ­രി­പ്പി­ക്കു­ന്നു.

നി­ര­വ­ധി നാ­ട­കീ­യ­മു­ഹൂർ­ത്ത­ങ്ങ­ളും സം­ഘ­ട്ട­ന­ങ്ങ­ളും വ­ളർ­ച്ച­ക­ളും വീ­ഴ്ച­ക­ളും ദു­ര­ന്ത­ങ്ങ­ളും മൂ­ക­മാ­യ ഇ­ട­വേ­ള­ക­ളും നി­റ­ഞ്ഞ സ്വ­ന്തം ജീ­വി­തം­ത­ന്നെ ക­ലാ­പ­ര­മാ­യ ഒ­രാ­വി­ഷ്കാ­ര­മാ­ക്കു­വാൻ സു­രാ­സു ക്ലേ­ശി­ക്കു­ന്നു; ആരോ എ­ഴു­തി­യ ഒ­ര­സം­ബ­ന്ധ­നാ­ട­ക­ത്തി­ലെ ദു­ര­ന്ത­ക­ഥാ­പാ­ത്ര­മാ­ണു് താൻ എ­ന്നു് അ­ദ്ദേ­ഹം ത­ന്നെ­യും മ­റ്റു­ള്ള­വ­രെ­യും പ്ര­തി­നി­മി­ഷം ഓർ­മ്മി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു.

സു­രാ­സു ഒരു വി­യോ­ജ­ന­ക്കു­റി­പ്പാ­ണു്. ആ വി­യോ­ജ­ന­ക്കു­റി­പ്പി­ലെ ഒരു ഖ­ണ്ഡി­ക­യാ­ണു് സു­രാ­യ­ണം.[1]

സു­രാ­യ­ണം പ്ര­സാ­ധ­നം: മുദ്ര, മു­ക്കം: മെയ് 1985.

കു­റി­പ്പു­കൾ

[1] ഈ പഠനം പ്ര­സി­ദ്ധീ­ക­രി­ച്ചു് (1985) പ­ന്ത്ര­ണ്ടു് വർഷം ക­ഴി­ഞ്ഞു്, ‘വി­ശ്വ­രൂ­പ’ത്തി­ലെ ബാ­ല­ഗോ­പാ­ല­ന്റെ ആ­ത്മ­ഹ­ത്യ അ­നു­സ്മ­രി­പ്പി­ക്കും വിധം. മ­ദ്യ­ത്തിൽ വിഷം ചേർ­ത്തു ക­ഴി­ച്ചു് കോ­ട്ട­യ­ത്തെ റ­യിൽ­വേ പ്ലാ­റ്റ്ഫോ­മിൽ കി­ട­ന്നു് സു­രാ­സു മരണം വ­രി­ച്ചു. (4 ജൂൺ 1997).

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Surayanathinte Avatharika (ml: സു­രാ­യ­ണ­ത്തി­ന്റെ അ­വ­താ­രി­ക).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Surayanathinte Avatharika, എം. എൻ. കാ­ര­ശ്ശേ­രി, സു­രാ­യ­ണ­ത്തി­ന്റെ അ­വ­താ­രി­ക, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 1, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Corridor in the Asylum or Corridor in Saint-​Paul Hospital, a painting by Vincent van Gogh (1853–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.