SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Edvard_Munch.jpg
The Scream, a painting by Edvard Munch (1863–1944).
ബൂർ­ഷ്വാ സ്നേ­ഹി­തൻ
ക­രു­ണാ­ക­രൻ

പു­ലർ­ച്ച­യ്ക്കു് എ­ത്തു­ന്ന വ­ണ്ടി­യിൽ രാ­മു­വി­ന്റെ മൃ­ത­ദേ­ഹം സ്വീ­ക­രി­ക്കാൻ റ­യിൽ­വേ­സ്റ്റേ­ഷ­നിൽ രാ­ത്രി­യോ­ടെ­ത്ത­ന്നെ എ­ത്തി­യ­താ­യി­രു­ന്നു സാറ, അ­വ­ളു­ടെ കൂടെ അ­ച്ചു­വും നി­ന്നു.

കൊ­ല്ല­പ്പെ­ട്ട­തി­നു ശേഷം അ­വ­ളു­ടെ കൂ­ടെ­യു­ള്ള അ­ച്ചു­വി­ന്റെ ര­ണ്ടാ­മ­ത്തെ യാ­ത്ര­യാ­യി­രു­ന്നു അതു്. അത്ര ത­ണു­പ്പു് ഇ­ല്ലാ­തി­രു­ന്നി­ട്ടും, അവൻ, വി­റ­യ്ക്കു­ന്നു­ണ്ടാ­യി­രു­ന്നു. “നീ വ­ല്ലാ­തെ വി­റ­യ്ക്കു­ന്നു­ണ്ട­ല്ലോ” എ­ന്നു് സാറ പ­റ­ഞ്ഞ­പ്പോൾ അച്ചു ത­ല­യി­ലൂ­ടെ ചു­മ­ലി­ലേ­ക്കു് ഇ­ട്ടി­രു­ന്ന വെ­ളു­ത്ത തുണി പു­ത­പ്പു­പോ­ലെ ഒ­ന്നു­കൂ­ടി വ­ലി­ച്ചി­ട്ടു. “നല്ല ത­ണു­പ്പു് തോ­ന്നു­ന്നു” എ­ന്നു് പ­റ­ഞ്ഞു. “അതു് നീ മ­രി­ച്ച­തു­കൊ­ണ്ടാ­ണു്”, സാറ അവനെ നോ­ക്കി ചി­രി­ച്ചു. “എന്നെ നോ­ക്കു്, മ­രി­ച്ചി­ട്ടി­ല്ല, ത­ണു­പ്പി­ല്ല, വി­റ­യ്ക്കു­ന്നു­മി­ല്ല”.

images/karunakaran-boorshwa-02-t.png

വാ­സ്ത­വ­ത്തിൽ, റെ­യിൽ­വേ സ്റ്റേ­ഷ­നിൽ പു­ഴു­ക്ക­മാ­യി­രു­ന്നു, കാ­റ്റു് കെ­ട്ടി­കി­ട­ക്കു­ക­യാ­യി­രു­ന്നു, എ­വി­ടേ­യ്ക്കും വീ­ശാ­തെ.

“ന­മു­ക്കു് അവിടെ ബ­ഞ്ചിൽ പോയി ഇ­രി­ക്കാം”, സാറ പ­റ­ഞ്ഞു “വണ്ടി വരാൻ ഇ­നി­യും സ­മ­യ­മു­ണ്ടു്”.

സാ­രി­യു­ടെ ത­ല­പ്പു­കൊ­ണ്ടു് സാറ ക­ഴു­ത്തു് അ­മർ­ത്തി­ത്തു­ട­ച്ചു, മു­ഖ­ത്തി­നു നേരെ വീശി കാ­റ്റു­ണ്ടാ­ക്കി, പി­ന്നെ ബ­ഞ്ചിൽ ഇ­രു­ന്നു. അച്ചു അവളെ വി­ട്ടു് അൽ­പ്പം മാറി ഇ­രു­ന്നു. മ­രി­ച്ച­വ­രു­ടെ അകലം പാ­ലി­ക്കാൻ എന്ന പോലെ. സാറ അ­ച്ചു­വി­നെ നോ­ക്കി. അ­വ­സാ­നം എ­ങ്ങ­നെ­യാ­ണു് ക­ണ്ട­തു്, അ­തേ­പോ­ലെ ഇ­രി­ക്കു­ന്നു, അവൾ വി­ചാ­രി­ച്ചു. ഒ­രു­പ­ക്ഷേ, നെ­ഞ്ചി­നൊ വ­യ­റി­നൊ താഴെ വെ­ടി­കൊ­ണ്ടു മ­രി­ച്ച­തി­ന്റെ അ­ട­യാ­ള­മാ­യി ഇ­പ്പോ­ഴും ന­ന­യു­ന്ന ഒരു തു­ള­യു­ണ്ടാ­കും. ചി­ല­പ്പോൾ അതു് ക­രി­ഞ്ഞി­ട്ടു­മു­ണ്ടാ­കും.

“ഇതു് എ­ന്റെ­കൂ­ടെ­യു­ള്ള നി­ന്റെ ര­ണ്ടാ­മ­ത്തെ യാ­ത്ര­യാ­ണു്, അല്ലെ അച്ചു” സാറ ചോ­ദി­ച്ചു.

“അതെ, ര­ണ്ടാ­മ­ത്തെ”, അച്ചു പ­റ­ഞ്ഞു. “ആ­ദ്യ­ത്തേ­തു് നീ ഒരു പാർ­ക്കിൽ ഒ­റ്റ­യ്ക്കു് ഇ­രി­ക്കു­മ്പോ­ഴാ­യി­രു­ന്നു. ഒരു സ­ന്ധ്യ­ക്കു് ”

സാറ അവനെ നോ­ക്കി പു­ഞ്ചി­രി­ച്ചു.

“എ­നി­ക്കു് ഓർ­മ്മ­യു­ണ്ടു്” സാറ പ­റ­ഞ്ഞു.

വേറെ എന്തോ കൂടി അച്ചു പ­റ­ഞ്ഞു. എ­ന്നാൽ അ­തു­വ­രെ­യും പ്ലാ­റ്റ്ഫോ­മിൽ കി­ട­ന്നി­രു­ന്ന വണ്ടി പു­റ­പ്പെ­ടു­ക­യാ­യി­രു­ന്നു, ആ ഒ­ച്ച­യിൽ, അച്ചു പ­റ­ഞ്ഞ­തു് സാറ കേ­ട്ടി­ല്ല.

വണ്ടി സ്റ്റേ­ഷൻ വിടാൻ തു­ട­ങ്ങി­യ­പ്പോൾ എ­ന്തി­നെ­ന്ന­റി­യാ­തെ സാറ, പെ­ട്ടെ­ന്നു്, എ­ഴു­ന്നേ­റ്റു. വ­ണ്ടി­യിൽ അവർ മൂ­ന്നു പേരിൽ, രാ­മു­വോ അ­ച്ചു­വൊ താനോ യാത്ര ചെ­യ്യു­ന്നി­ല്ലെ­ങ്കി­ലും, അവരിൽ ആരോ ഒരാൾ യാത്ര ചെ­യ്യു­ന്നു എ­ന്നു് തോ­ന്നി. സാ­റ­യു­ടെ ക­ണ്ണു­കൾ ന­ന­ഞ്ഞു. കു­റ­ച്ചു­നേ­രം കൂടി വണ്ടി പോ­കു­ന്ന­തു് നോ­ക്കി നി­ന്നു, പി­ന്നെ അ­വി­ടെ­ത്ത­ന്നെ ഇ­രു­ന്നു.

അ­വ­രു­ടെ സൗ­ഹൃ­ദ­ത്തിൽ രാ­മു­വി­നെ എ­ല്ലാ­വ­രും വി­ളി­ച്ചി­രു­ന്ന­തു് ബൂർ­ഷ്വാ സ്നേ­ഹി­തൻ എ­ന്നാ­യി­രു­ന്നു. അതേ പേ­രു­ള്ള പ്ര­ശ­സ്ത­മാ­യ ഒരു ക­ഥ­യു­ടെ ഓർ­മ്മ­യിൽ. അ­ച്ചു­വാ­ണു്, പക്ഷേ, ആ പേരു് പ­റ­ഞ്ഞു് സാ­റ­യ്ക്കു് രാ­മു­വി­നെ പ­രി­ച­യ­പ്പെ­ടു­ത്തി­യ­തു്.

“രാമു, ഞ­ങ്ങ­ളു­ടെ ബൂർ­ഷ്വാ സ്നേ­ഹി­തൻ, ചി­ല­പ്പോൾ ഞ­ങ്ങ­ളു­ടെ പ്ര­സ്ഥാ­ന­ത്തി­നും, പ­ല­പ്പോ­ഴും എ­നി­ക്കും പണം നൽകി സ­ഹാ­യി­ക്കു­ന്ന ബൂർ­ഷ്വാ­സി. കോ­ളേ­ജിൽ പ­ഠി­പ്പി­യ്ക്കു­ന്നു”.

രാമു അ­ച്ചു­വി­നെ നോ­ക്കി പു­ഞ്ചി­രി­ച്ചു. അ­തു­ത­ന്നെ­യാ­ണു് തന്റെ പേരു് എ­ന്ന­പോ­ലെ. അ­ല്ലെ­ങ്കിൽ ആ പേരു് ത­നി­ക്കു് ചേർ­ന്ന­താ­ണു് എ­ന്നു് സ­മ്മ­തി­ക്കു­ന്ന­പോ­ലെ.

എ­ന്നാൽ, രാ­മു­വി­നെ ആ­ദ്യ­മാ­യി ക­ണ്ട­പ്പോ­ഴും പി­ന്നെ­യും കണ്ട സ­മ­യ­ങ്ങ­ളി­ലും സാറ ഓർ­ക്കു­ക ഇ­യാ­ളാ­യി­രു­ന്നു തന്നെ ക­ല്യാ­ണം ക­ഴി­ച്ചി­രു­ന്ന­തെ­ങ്കിൽ ജീ­വി­തം എ­ങ്ങ­നെ­യാ­യി­രി­ക്കും എ­ന്നാ­യി­രു­ന്നു. പാതി ത­മാ­ശ­യാ­യും പാതി കാ­ര്യ­മാ­യും. ഒ­രി­ക്കൽ അവൾ അതു് അ­ച്ചു­വി­നോ­ടും പ­റ­ഞ്ഞു. പി­ന്നൊ­രി­ക്കൽ രാ­മു­വി­നോ­ടും.

അച്ചു പൊ­ട്ടി­ച്ചി­രി­ച്ചു.

“തീർ­ച്ച­യാ­യും എന്റെ ഭാ­ര്യ­യാ­യി ക­ഴി­യു­ന്ന­പോ­ലെ ആ­വി­ല്ല. അവൻ നി­ന്നെ ഒരു കാ­മു­കി­യെ­പ്പോ­ലെ കൂടെ നിർ­ത്തും, വ­ളർ­ത്തും, സു­ന്ദ­രി­യാ­യ വൃ­ദ്ധ­യാ­ക്കും”.

അ­ന്നു് അ­വ­രു­ടെ മൂ­ന്നാ­മ­ത്തെ വീ­ടു­മാ­റ്റ­ത്തി­ന്റെ സ­മ­യ­ത്താ­യി­രു­ന്നു. ആ ഒ­റ്റ­മു­റി ഫ്ലാ­റ്റ് കി­ട്ടാൻ ഡി­പ്പോ­സി­റ്റി­നു­ള്ള പണം സാ­റ­യു­ടെ പേരിൽ രാമു അ­യ­ച്ചു­കൊ­ടു­ത്തി­രു­ന്നു. ക­ട­മാ­യി­ട്ടു് ത­ന്നാൽ മതി, അവൾ ഫോണിൽ രാ­മു­വി­നോ­ടു് പ­റ­ഞ്ഞ­പ്പോൾ “അ­ങ്ങ­നെ­യാ­വ­ട്ടെ” എ­ന്നു് പ­റ­ഞ്ഞ­തു് ഇ­പ്പോൾ അവൾ ഒ­രി­ക്കൽ­ക്കൂ­ടി, അ­തി­ലും ഒച്ച കു­റ­ഞ്ഞു്, കേ­ട്ടു.

വണ്ടി പോ­യി­ക്ക­ഴി­ഞ്ഞ­പ്പോൾ റ­യിൽ­വേ സ്റ്റേ­ഷൻ വി­ജ­ന­മാ­യ­തു­പോ­ലെ­യാ­യി. അ­വ­രു­ടെ ത­ല­യ്ക്കു മു­ക­ളിൽ വളരെ ഉ­യ­ര­ത്തിൽ തി­രി­യു­ന്ന പ­ങ്ക­യു­ടെ ഒച്ച ഇ­പ്പോൾ കു­റേ­ക്കൂ­ടി വ്യ­ക്ത­മാ­യി കേൾ­ക്കാൻ തു­ട­ങ്ങി­യി­രു­ന്നു. കു­റ­ച്ചു ദൂരെ അ­തു­വ­രെ­യും നി­ന്നി­രു­ന്ന ഒരാൾ റ­യിൽ­വേ ട്രാ­ക്കി­ലേ­ക്കു് ഉ­ര­സി­യി­റ­ങ്ങി ട്രാ­ക്കി­ലൂ­ടെ­ത്ത­ന്നെ ന­ട­ക്കാൻ തു­ട­ങ്ങി­യ­തു് ക­ണ്ട­പ്പോൾ സാറ മുഖം പിൻ­വ­ലി­ച്ചു. അ­ച്ചു­വി­നെ നോ­ക്കി. “അച്ചൂ, കു­റ­ച്ചു­കൂ­ടി അ­ടു­ത്തേ­യ്ക്കു് നീ­ങ്ങി ഇ­രി­ക്കു്”, എ­ന്നു് പ­റ­ഞ്ഞു.

“ഒ­ന്നു­മ­ല്ലെ­ങ്കി­ലും ഒ­രി­ക്കൽ ഈ ഭൂ­മി­യിൽ ഞാൻ നി­ന്റെ ഭാ­ര്യ­യാ­യി ക­ഴി­ഞ്ഞ­ത­ല്ലെ”.

അച്ചു അ­വ­ളു­ടെ അ­രി­കി­ലേ­ക്കു് നീ­ങ്ങി ഇ­രു­ന്നു. അ­പ്പോ­ഴും അവൻ അകലം പാ­ലി­ച്ചു. അ­പ്പോ­ഴും അവൻ വി­റ­യ്ക്കു­ന്നു­ണ്ടാ­യി­രു­ന്നു. ചെറിയ ഒരു ഇ­ല­യു­ടെ മീതെ തന്റെ മരണം ഇ­പ്പോ­ഴും ത­ങ്ങി­കി­ട­ക്കു­ക­യാ­ണു് എ­ന്ന­പോ­ലെ.

images/karunakaran-boorshwa-01-t.png

അച്ചു മ­രി­ച്ചു­പോ­യി എ­ന്ന­തി­ന്റെ അ­ട­യാ­ള­മാ­യി ഒരു തീ­യ­തി­യും ആ വിവരം അ­റി­ഞ്ഞ സ­മ­യ­വും മാ­ത്ര­മാ­യി­രു­ന്നു സാറ ഓർ­ത്തി­രു­ന്ന­തു്. ആ ദി­വ­സ­മാ­ക­ട്ടെ, പ­ല­പ്പോ­ഴാ­യി അ­വ­ളു­ടെ ഉ­ള്ളം­കൈ­കൾ വി­യർ­ത്തു­മി­രു­ന്നു. പി­ന്നെ എല്ലാ വർ­ഷ­വും ആ ദിവസം വ­രു­മ്പോൾ, അ­ന്നു് വാർ­ത്ത കേട്ട അതേ നേ­ര­ത്തു് ഉ­ണ്ടാ­യ­പോ­ലെ അ­വ­ളു­ടെ ഉ­ള്ളം­കൈ­കൾ വി­യർ­ത്തു.

ഇ­പ്പോൾ ഒരു നി­മി­ഷം അ­വ­ളു­ടെ ഉടൽ ചെ­റു­താ­യി വി­റ­ച്ചു. അ­തി­നും അ­ടു­ത്ത നി­മി­ഷം ര­ണ്ടു­കൈ­ക­ളും ഉ­ടു­ത്ത വ­സ്ത്ര­ത്തിൽ അ­മർ­ത്തി­ത്തു­ട­ച്ചു് സാറ ഇ­ള­കി­യി­രു­ന്നു.

തൊ­ട്ടു മു­മ്പു് റെ­യിൽ­വെ ട്രാ­ക്കി­ലേ­ക്കു് ഇ­റ­ങ്ങി­യ ആൾ ഇ­പ്പോൾ തി­രി­ച്ചു ന­ട­ക്കു­ന്നു­ണ്ടാ­യി­രു­ന്നു.

അച്ചു കൊ­ല്ല­പ്പെ­ട്ട ദിവസം അ­വ­ന്റെ ഒരു ഫോ­ട്ടോ കി­ട്ടു­മോ എ­ന്നു് അ­ന്വേ­ഷി­ച്ചു്, സാ­റ­യു­ടെ ചെ­ങ്ങാ­തി­യും പ­ത്ര­പ്ര­വർ­ത്ത­ക­യു­മാ­യ സൂസൻ തോമസ് അവളെ വി­ളി­ച്ചി­രു­ന്നു.

“എ­നി­ക്ക­റി­യാം കു­റ­ച്ചു വർ­ഷ­മാ­യി നി­ങ്ങൾ ത­മ്മിൽ ക­ണ്ടി­ട്ടു് എ­ന്നു്” സൂസൻ ഫോണിൽ അ­വ­ളോ­ടു് ഒച്ച താ­ഴ്ത്തി­ക്കൊ­ണ്ടു പ­റ­ഞ്ഞു.

“ഒൻപതു വർഷം”, സാറ പ­റ­ഞ്ഞു. “പക്ഷേ, ഇ­പ്പോൾ എ­നി­ക്കു് ഒരു പ്രാ­വ­ശ്യ­മെ­ങ്കി­ലും കാണാൻ തോ­ന്നു­ന്നു”. സാറ ക­ര­ഞ്ഞു.

“ഞാൻ ഇതാ അ­വി­ടേ­ക്കു് വ­രു­ന്നു” എ­ന്നു് പ­റ­ഞ്ഞു് സൂസൻ തോമസ് ഫോൺ വെ­ച്ചു.

അ­ച്ചു­വി­നെ ആ­ദ്യ­മാ­യി കാ­ണു­മ്പോ­ഴും അ­ച്ചു­വി­നെ വി­വാ­ഹം ക­ഴി­ക്കു­മ്പോ­ഴും അ­ച്ചു­വു­മാ­യി വേർ പി­രി­യു­ന്ന ദി­വ­സ­വും രാ­മു­വും അ­വ­രു­ടെ കൂടെ ഉ­ണ്ടാ­യി­രു­ന്നു. ആ­ദ്യ­മാ­യി രാ­മു­വി­നെ കാ­ണു­മ്പോൾ ഇ­താ­ണു് ഞ­ങ്ങ­ളു­ടെ ബൂർ­ഷ്വാ സ്നേ­ഹി­തൻ എ­ന്നു് സാ­റ­യ്ക്കു് അവനെ പ­രി­ച­യ­പ്പെ­ടു­ത്തി, അവളെ വി­വാ­ഹം ക­ഴി­ക്കു­മ്പോൾ ര­ജി­സ്റ്റർ ഓ­ഫീ­സിൽ അ­ച്ചു­വി­ന്റെ കൂടെ രാ­മു­വും ഉ­ണ്ടാ­യി­രു­ന്നു, ന­മ്മു­ടെ ബൂർ­ഷ്വാ സ്നേ­ഹി­ത­നാ­ണു് ഇതിനു സാ­ക്ഷി എ­ന്നു് പ­റ­ഞ്ഞു. സാ­ക്ഷി­യാ­യി ഒ­പ്പി­ട്ട­തി­നു താഴെ രാമു അ­വ­ന്റെ പേരു് എ­ഴു­തു­മ്പോൾ ആ പേരു് അച്ചു ബൂർ­ഷ്വാ സ്നേ­ഹി­തൻ എ­ന്നു് വാ­യി­ച്ച­പ്പോൾ അ­ന്നു് സാ­റ­യ്ക്കു് ചിരി പൊ­ട്ടി.

അവർ ത­മ്മിൽ വേർ­പി­രി­യു­ന്ന ദിവസം നി­ന­ക്കു് എ­ന്തെ­ങ്കി­ലും ആ­വ­ശ്യം വ­രു­മ്പോൾ ഇതാ ന­മ്മു­ടെ ബൂർ­ഷ്വാ സ്നേ­ഹി­ത­നോ­ടു പറയണം എ­ന്നു് നിർ­ബ­ന്ധ­മാ­യും രാമു സാ­റ­യോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു.

ആ­ദ്യ­ത്തെ­യും ര­ണ്ടാ­മ­ത്തെ­യും സ­ന്ദർ­ഭ­ങ്ങ­ളിൽ രാമു അവരെ രണ്ടു പേ­ര­യും നോ­ക്കി പു­ഞ്ചി­രി­ച്ചു. മൂ­ന്നാ­മ­ത്തെ സ­ന്ദർ­ഭ­ത്തിൽ രാമു അ­ച്ചു­വി­നെ മാ­ത്രം നോ­ക്കി നി­ന്നു. അ­ന്നു് അ­ച്ചു­വി­നൊ­പ്പം പോയി.

പി­ന്നെ ഒരു ദിവസം, വളരെ കാലം ക­ഴി­ഞ്ഞു്, രാമു അതേ പ­ട്ട­ണ­ത്തിൽ വ­ന്ന­പ്പോൾ സാറ ജോലി ചെ­യ്യു­ന്ന ബാ­ങ്കിൽ അവളെ കാണാൻ വന്നു. അതും അ­വ­ളു­ടെ കൌ­ണ്ട­റി­നു മു­മ്പിൽ നിൽ­ക്കു­ന്ന ക്യൂ­വിൽ, ഒ­രാ­ളാ­യി­ട്ടു്.

അ­വ­ളു­ടെ കൌ­ണ്ട­റി­നു മു­മ്പിൽ വന്നു നിന്ന രാ­മു­വി­നെ ക­ണ്ടു് സാറ ഞെ­ട്ടി എ­ഴു­ന്നേ­റ്റു. “എന്താ ഇവിടെ?” എ­ന്നു് ചോ­ദി­ച്ചു. “അ­ത്ഭു­ത­മാ­യി­രി­ക്കു­ന്നു”

“വെ­റു­തെ, തന്നെ കാണണം എ­ന്നു് തോ­ന്നി”, രാമു പു­ഞ്ചി­രി­ച്ചു­കൊ­ണ്ടു് പ­റ­ഞ്ഞു. “നി­ങ്ങൾ ഉള്ള ഈ പ­ട്ട­ണ­വും”.

ആ സമയം സാറ അ­ച്ചു­വി­നെ­യും ഓർ­ത്തു.

അ­ന്നു് വൈ­കു­ന്നേ­രം രാമു അ­വ­ളു­ടെ ഫ്ലാ­റ്റിൽ വന്നു. താൻ വ­ള­ണ്ട­റി റി­ട്ട­യർ­മെ­ന്റ് എ­ടു­ത്ത കാ­ര്യം രാമു അ­വ­ളോ­ടു് പ­റ­ഞ്ഞു. ദി­ല്ലി­യി­ലെ അതേ താ­മ­സ­സ്ഥ­ല­ത്തു് അ­തേ­പോ­ലെ ബൂർ­ഷ്വാ­സി­യാ­യി, ഒ­റ്റ­യ്ക്കു്, തു­ടർ­ന്നും ജീ­വി­ക്കാൻ പോ­കു­ന്നു­വ­ല്ലെ എ­ന്നു് സാറ കളി പ­റ­ഞ്ഞ­പ്പോൾ അവളെ നോ­ക്കി രാമു പു­ഞ്ചി­രി­ച്ചു.

“അ­ങ്ങ­നെ­യാ­ണെ­ന്നു് തോ­ന്നു­ന്നു”, രാമു അവളെ നോ­ക്കി പ­റ­ഞ്ഞു.

പു­ലർ­ച്ചെ­യാ­വു­ക­യാ­യി­രു­ന്നു, ഇ­പ്പോൾ രാമു വ­രു­ന്ന വ­ണ്ടി­യു­ടെ അ­റി­യി­പ്പു് കേ­ട്ടു്, സാറ വാ­ച്ചിൽ നോ­ക്കി. അ­ര­മ­ണി­ക്കൂർ വൈ­കി­യി­രി­ക്കു­ന്നു. താ­നാ­ക­ട്ടെ എ­ത്ര­യോ നേ­ര­ത്തെ­യും എ­ത്തി­യി­രി­ക്കു­ന്നു. ഒരു ദിവസം മു­ഴു­വൻ അ­വി­ടെ­ത്ത­ന്നെ താൻ ഇ­രി­ക്കു­ക­യാ­യി­രു­ന്നു എ­ന്നു് തോ­ന്നി.

“വണ്ടി വ­രു­ന്നു­ണ്ടു്”, സാറ അ­ച്ചു­വി­നോ­ടു് പ­റ­ഞ്ഞു.

അ­വ­ളോ­ടൊ­പ്പം അ­ച്ചു­വും എ­ഴു­ന്നേ­റ്റു. അവൾ ത­നി­ക്കു് ഫോണിൽ വന്ന മെ­സ്സേ­ജ് ഒ­ന്നു­കൂ­ടി വാ­യി­ച്ചു. മൃ­ത­ശ­രീ­ര­ത്തി­നൊ­പ്പം യാത്ര ചെ­യ്യു­ന്ന ആളുടെ പേർ ഒ­ന്നു­കൂ­ടി മ­ന­സ്സിൽ ഉ­റ­പ്പി­ച്ചു.

അയാൾ ത­ന്നെ­യാ­ണു് രാമു മ­രി­ച്ച വി­വ­ര­വും അ­വ­ളോ­ടു് ഫോണിൽ പ­റ­ഞ്ഞ­തു്.

“മേം, നി­ങ്ങൾ പാർ­ക്കു­ന്ന പ­ട്ട­ണ­ത്തി­ലെ ശ്മ­ശാ­ന­ത്തിൽ വേണം തന്നെ സം­സ്ക­രി­ക്കേ­ണ്ട­തു് എ­ന്നു് സാർ എഴുതി വെ­ച്ചി­രു­ന്നു. മേ­മി­ന്റെ പേരും വി­ലാ­സ­വും ന­മ്പ­രും എ­ഴു­തി­യി­രു­ന്നു”…

ഇ­പ്പോ­ഴും സാ­റ­യു­ടെ ഉ­ള്ളം­കൈ­കൾ വി­യർ­ത്തു. ഒപ്പം, ഇ­നി­മു­തൽ വ­രാ­നി­രി­ക്കു­ന്ന രണ്ടു ച­ര­മ­ദി­ന­ങ്ങൾ, ര­ണ്ടു­ത­രം ത­ണു­പ്പു­കൾ, അവൾ സ­ങ്കൽ­പ്പി­ച്ചു.

“ഞാൻ കാ­ത്തി­രി­ക്കു­ന്നു” എ­ന്നു് മാ­ത്രം അവൾ അ­യാ­ളോ­ടു് മ­റു­പ­ടി പ­റ­ഞ്ഞു.

പി­ന്നെ­യും രണ്ടോ മൂ­ന്നോ ത­വ­ണ­കൂ­ടി അയാൾ വി­ളി­ച്ചു. അവിടെ ചെ­യ­തു് തീർ­ക്കേ­ണ്ടു­ന്ന ചില പേ­പ്പർ വർ­ക്കു­ക­ളെ­പ്പ­റ്റി പ­റ­ഞ്ഞു. മൂ­ന്നാ­മാ­ത്തെ തവണ വി­ളി­ച്ച­പ്പോൾ അ­വ­ളു­ടെ പ­ട്ട­ണ­ത്തിൽ എ­ത്തു­ന്ന സ­മ­യ­വും വ­ണ്ടി­യു­ടെ പേരും പ­റ­ഞ്ഞു.

“അ­വി­ട­ത്തെ കാ­ര്യ­ങ്ങ­ളും ഞങ്ങൾ പ­റ­ഞ്ഞു വെ­ച്ചി­ട്ടു­ണ്ടു്, മേം” അയാൾ അ­വ­ളോ­ടു് പ­റ­ഞ്ഞു.

വാ­ക്കു­കൊ­ടു­ത്ത­പോ­ലെ, ആ രാ­ത്രി സ്റ്റേ­ഷ­നി­ലേ­ക്കു് പു­റ­പ്പെ­ടു­മ്പോൾ, ടാ­ക്സി­യിൽ ഇ­രി­ക്കു­മ്പോൾ, സാറ രാ­മു­വി­നെ ഓർ­ത്ത­തി­നേ­ക്കാൾ അ­ച്ചു­വി­നെ ഓർ­ത്തു. രാ­മു­വി­ന്റെ വേർ­പാ­ടി­നെ­ക്കാൾ അ­ച്ചു­വി­ന്റെ രണ്ടു വേർ­പാ­ടു­കൾ ഓർ­ത്തു.

എ­ന്നാൽ, അവളെ ഒ­ട്ടും അ­ത്ഭു­ത­പ്പെ­ടു­ത്താ­തെ, അച്ചു, അ­വൾ­ക്കും മു­മ്പേ റെ­യിൽ­വേ സ്റ്റേ­ഷ­നിൽ സാറയെ കാ­ത്തു് നി­ന്നു. പ്ലാ­റ്റ്ഫോ­മിൽ, മ­ങ്ങി­യ പ്ര­കാ­ശ­മു­ള്ള വൈ­ദ്യു­ത വി­ള­ക്കി­നു താഴെ ഒ­ന്നി­ല­ധി­കം ഏ­കാ­ന്ത­ത­യു­ള്ള ഒ­രാ­ളെ­പ്പോ­ലെ, ത­ന്റെ­ത­ന്നെ നി­ഴ­ലി­നോ­ടു് ചേർ­ന്നു്.

അവളെ ക­ണ്ട­പ്പോൾ അച്ചു അ­ടു­ത്തേ­യ്ക്കു് വന്നു.

സാറ അവനെ നോ­ക്കി പു­ഞ്ചി­രി­ച്ചു. മ­രി­ച്ച­വ­രു­മാ­യു­ള്ള കൂ­ടി­ക്കാ­ഴ്ച്ച­യെ പറ്റി എന്തോ പറയാൻ മ­ന­സ്സിൽ വന്നു. പക്ഷേ, അ­ച്ചു­വി­ന്റെ ത­ണു­ത്തു വി­റ­ച്ചു­ള്ള നിൽ­പ്പു് ക­ണ്ട­പ്പോൾ അതും വേ­ണ്ടാ എ­ന്നു് വെ­ച്ചു.

വ­ണ്ടി­യു­ടെ ഏ­റ്റ­വും പി­റ­കി­ലെ ഒരു ബോ­ഗി­യിൽ നി­ന്നും രണ്ടു പേർ ഇ­റ­ക്കി വെ­യ്ക്കു­ന്ന ശ­വ­പ്പെ­ട്ടി ക­ണ്ട­പ്പോൾ സാറ അ­വി­ടേ­ക്കു് ഓടി. അ­വ­ളു­ടെ പിറകെ എ­ത്താൻ അ­ച്ചു­വും ഓടി. ആൾ­ത്തി­ര­ക്കി­ലൂ­ടെ, ആ­ളു­കൾ­ക്കു് വഴി കൊ­ടു­ത്തു്, ഇ­പ്പോൾ ഓ­ടു­ന്ന ഈ ഓ­ട്ട­മാ­യി­രി­ക്കും തന്റെ ഉ­ള്ളം­കൈ­ക­ളി­ലെ വി­യർ­പ്പി­നൊ­പ്പം ഇനി ഓർ­ക്കു­ന്ന മ­റ്റൊ­ന്നു് എ­ന്നു് സാ­റ­യ്ക്കു് അ­പ്പോൾ­ത്ത­ന്നെ തോ­ന്നി. രണ്ടു മ­ര­ണ­ങ്ങൾ­ക്കു് ഒ­പ്പ­മു­ള്ള ആ ഓട്ടം, ജീ­വി­ക്കു­ന്ന­വ­രെ തൊ­ടാ­തെ­യു­ള്ള ആ ഓട്ടം, അ­ത്ര­യും ചെറിയ നേ­ര­ത്തിൽ, അവൾ പല തവണ കണ്ടു.

സാറ തന്റെ നേരെ കൈ കൂ­പ്പി നിൽ­ക്കു­ന്ന ചെ­റു­പ്പ­ക്കാ­ര­നെ കണ്ടു അവനെ നോ­ക്കി അവളും കൈ കൂ­പ്പി.

“മേം ഞാ­നാ­ണു് ഫോണിൽ വി­ളി­ച്ച­തു്” ചെ­റു­പ്പ­ക്കാ­രൻ പ­റ­ഞ്ഞു. പി­ന്നെ ത­ന്റെ­കൂ­ടെ നിൽ­ക്കു­ന്ന ആളെ പ­രി­ച­യ­പ്പെ­ടു­ത്തി. “ഇതു് എന്റെ അ­ച്ഛ­നാ­ണു്, രാമു സാ­റി­ന്റെ സു­ഹൃ­ത്തു്”…

സാറ അയാളെ നോ­ക്കി കൈ കൂ­പ്പി. ഒ­ന്നു­കൂ­ടി അയാളെ നോ­ക്കി ശ­വ­പ്പെ­ട്ടി­യിൽ കി­ട­ക്കു­ന്ന രാ­മു­വി­ന്റെ പ്രാ­യം ഊ­ഹി­ച്ചു. പി­ന്നെ ത­നി­ക്കു് ഒപ്പം നിൽ­ക്കു­ന്ന അ­ച്ചു­വി­നെ അ­വർ­ക്കു് പ­രി­ച­യ­പ്പെ­ടു­ത്തി.

“അച്ചു. രാ­മു­വി­ന്റെ­യും എ­ന്റെ­യും ചെ­ങ്ങാ­തി, വിവരം അ­റി­ഞ്ഞു് എ­ത്തി­യ­താ­ണു്”.

അച്ചു അ­വ­ളു­ടെ അ­രി­കി­ലേ­ക്കു് കു­റ­ച്ചു­കൂ­ടി നീ­ങ്ങി നി­ന്നു.

പി­റ്റേ­ന്നു് രാ­വി­ലെ, ശ­വ­സം­സ്കാ­രം ക­ഴി­ഞ്ഞു്, തന്റെ ഫ്ലാ­റ്റി­ലേ­ക്കു് മ­ട­ങ്ങു­മ്പോൾ സാറ, രാമു മ­രി­ച്ച­തു് അ­ന്നു് ആദ്യം ഫോണിൽ ചെ­റു­പ്പ­ക്കാ­രൻ പ­റ­ഞ്ഞ­തും, കു­റ­ച്ചു മു­മ്പേ അ­യാ­ളു­ടെ അച്ഛൻ പ­റ­ഞ്ഞ­തും അ­തേ­പോ­ലെ മ­ന­സ്സിൽ ചി­ത്രീ­ക­രി­ക്കാൻ ശ്ര­മി­ച്ചു.

ആ വൈ­കു­ന്നേ­ര­ത്തോ­ടെ വംശീയ ലഹള പൊ­ട്ടി­പു­റ­പ്പെ­ട്ട തെ­രു­വിൽ നി­ന്നും മ­ര­ണ­ഭീ­തി­യോ­ടെ ഓടി ര­ക്ഷ­പ്പെ­ട്ടു് എ­ത്തി­യ ഒരു യു­വാ­വു് തന്റെ വീ­ട്ടു­വാ­തിൽ­ക്കൽ വന്നു നിൽ­ക്കു­ന്ന­തു് അൽ­പ്പം മാ­ത്രം തു­റ­ന്ന ജ­ന­ലി­ലൂ­ടെ രാമു ക­ണ്ട­തു്, ആ കാ­ഴ്ച്ച രാമു തന്റെ സു­ഹൃ­ത്തി­നോ­ടു് ആ രാ­ത്രി­വ­ള­രെ വൈകി ഫോണിൽ പ­റ­ഞ്ഞ­തു്, ഇ­പ്പോൾ സാറ, ഒരു ക­ഥ­യി­ലെ വരികൾ വാ­യി­ക്കു­ന്ന പോലെ മ­ന്ത്രി­ച്ചു:

അൽ­പ്പം മാ­ത്രം തു­റ­ന്ന ജ­ന­ലി­ലൂ­ടെ, തന്നെ മ­റ­ച്ചു പി­ടി­ച്ചു്, രാമു, യു­വാ­വി­നെ കു­റ­ച്ചു നേരം നോ­ക്കി. അ­തി­നേ­ക്കാൾ കൂ­ടു­തൽ നേരം അ­വ­നു­വേ­ണ്ടി വാതിൽ തു­റ­ക്ക­ണോ എ­ന്നു് ആ­ലോ­ചി­ച്ചു. എ­ന്നാൽ, അ­തി­നെ­ക്കാൾ വേ­ഗ­ത്തിൽ, അവനെ നാലോ അഞ്ചോ പേർ ഒ­രാർ­പ്പോ­ടെ പി­ടി­ച്ചു­കൊ­ണ്ടു­പോ­കു­ന്ന­തു് കണ്ടു. രാമു ക­ണ്ടു­നിൽ­ക്കു­മ്പോൾ­ത്ത­ന്നെ അവരിൽ ഒരാൾ അ­വ­ന്റെ പാ­ന്റ് വ­ലി­ച്ചൂ­രി. രാമു ക­ണ്ടു­നിൽ­ക്കു­മ്പോൾ­ത്ത­ന്നെ, തെ­രു­വിൽ എ­ത്തി­യ­തും, അവരിൽ ഒരാൾ അ­വ­ന്റെ വ­യ­റി­ലേ­ക്കു് വെടി വെ­ച്ചു…

രാമു, അവിടെ ജ­ന­ലി­നു താ­ഴെ­യ്ക്കു് കു­ഴ­ഞ്ഞു വീണു. അ­വി­ടെ­ത്ത­ന്നെ ഇ­രു­ന്നു.

ഭ­യ­ങ്ക­ര­മാ­യ പേ­ടി­യോ­ടെ. പിറകെ വന്ന ഭ­യ­ങ്ക­ര­മാ­യ ഏ­കാ­ന്ത­ത­യോ­ടെ…

കു­റ­ച്ചു് ക­ഴി­ഞ്ഞു്, തന്റെ സ്നേ­ഹി­ത­നെ ഫോണിൽ വി­ളി­ച്ചു് താൻ ക­ണ്ട­തും താൻ ചെ­യ്യാ­തി­രു­ന്ന­തു­മാ­യ കാ­ര്യ­ങ്ങൾ പ­റ­ഞ്ഞു് ഫോണിൽ രാമു തേ­ങ്ങി­ക്ക­ര­ഞ്ഞു. അയാൾ രാ­മു­വി­നെ സ­മാ­ധാ­നി­പ്പി­ച്ചു. വാ­തി­ലും ജ­ന­ലു­ക­ളും അ­ട­ച്ചു് ഇ­രി­ക്കാൻ പ­റ­ഞ്ഞു.

“ന­മു­ക്കു് ഒ­ന്നും ചെ­യ്യാൻ ഇല്ല രാമു,” സ്നേ­ഹി­തൻ പ­റ­ഞ്ഞു “എ­ന്താ­യാ­ലും രാ­വി­ലെ­ത­ന്നെ ഞാൻ നി­ന്നെ വന്നു കാണാം”…

“താ­ങ്കൾ വരണം”, രാമു ഇടറിയ ഒ­ച്ച­യോ­ടെ പ­റ­ഞ്ഞു. “രാ­വി­ലെ­ത്ത­ന്നെ വരണം. ഞാൻ ഇ­വി­ടെ­ത്ത­ന്നെ­യു­ണ്ടാ­കും”.

പു­ലർ­ച്ച­യോ­ടെ ത­നി­ക്കു് പ്രി­യ­പ്പെ­ട്ട സു­ഹൃ­ത്തി­ന്റെ പേരും വി­ലാ­സ­വും ഫോൺ ന­മ്പ­റും എഴുതി, അതിനു താഴെ തന്റെ ഒ­രേ­യൊ­രു ആ­ശ­യെ­ഴു­തി, ആ ക­ട­ലാ­സു് രാ­മു­കീ­ശ­യിൽ വെ­ച്ചു. പി­ന്നെ പ­ഴ­യൊ­രു ന്യൂ­സ് പേ­പ്പ­റി­ന്റെ ഒരു പേജ് കീറി എ­ടു­ത്തു് അതിൽ താൻ മ­രി­ക്കാൻ ആ­ഗ്ര­ഹി­ക്കു­ന്നു എ­ന്നു് എഴുതി, അതിനു താഴെ ഇ­ത്ര­യും മതി ഇ­ത്ര­യും മതി എ­ന്നു് നാലോ അഞ്ചോ തവണ എഴുതി, അതിനു താഴെ, രാമു എ­ന്നു് എഴുതി, ഒ­പ്പു­വെ­ച്ചു, തീയതി എഴുതി, സമയം എഴുതി… പി­ന്നെ ഫ്ലാ­റ്റി­ന്റെ എല്ലാ ജ­നാ­ല­ക­ളും തു­റ­ന്നി­ട്ടു. വാതിൽ തു­റ­ന്നി­ട്ടു. ഇ­രി­പ്പു­മു­റി­യി­ലെ പ­ങ്ക­യിൽ കി­ട­ക്ക വി­രി­യെ­ടു­ത്തു് കെ­ട്ടി തൂ­ങ്ങി മ­രി­ച്ചു…

സെ­മി­ത്തേ­രി­യിൽ നി­ന്നു­ത­ന്നെ രാ­മു­വി­ന്റെ സു­ഹൃ­ത്തും മകനും മ­ട­ങ്ങി­യി­രു­ന്നു.

അ­വർ­ക്കു് പിറകെ അതേ തെ­രു­വി­ലേ­ക്കു് അ­ച്ചു­വും മ­ട­ങ്ങി.

അച്ചു ന­ട­ന്നു­പോ­കു­മ്പോൾ ആ ദൂരം അ­ള­ക്കാൻ എ­ന്ന­പോ­ലെ നിന്ന നാലോ അഞ്ചോ ഇ­ല­ക്ട്രി­ക് പോ­സ്റ്റു­കൾ സാറ എണ്ണി. പി­ന്നെ, ഒരു ടാ­ക്സി­യിൽ തന്റെ ഫ്ലാ­റ്റി­ലേ­ക്കു് മ­ട­ങ്ങി.

ഫ്ലാ­റ്റി­ന്റെ വാതിൽ തു­റ­ക്കു­മ്പോൾ സാറ തന്റെ പിറകെ നിൽ­ക്കു­ന്ന രാ­മു­വി­നോ­ടു്, “ഇ­യാ­ളാ­ണു് എന്നെ ക­ല്ല്യാ­ണം ക­ഴി­ച്ചി­രു­ന്ന­തെ­ങ്കിൽ എ­ങ്ങ­നെ­യാ­യി­രു­ന്നി­രി­ക്കും ജീ­വി­തം എ­ന്നാ­ണു് ഞാൻ രാ­മു­വി­നെ കാ­ണു­മ്പോൾ ഓർ­ക്കു­ന്ന ഒരു സംഗതി” എ­ന്നു് പ­റ­ഞ്ഞു.

images/karunakaran-boorshwa-03-t.png

“ഇതാ ഇ­പ്പോ­ഴും അ­താ­ണു് ഓർ­ത്ത­തു്”.

വാതിൽ തു­റ­ന്നു്, രാ­മു­വി­ന്റെ മുഖം കാണാൻ സാറ തി­രി­ഞ്ഞു നോ­ക്കി.

രാമു പു­ഞ്ചി­രി­ച്ചു­കൊ­ണ്ടു്, തല കു­നി­ച്ചു്, നിൽ­ക്കു­ക­യാ­യി­രു­ന്നു. മു­മ്പൊ­രി­ക്കൽ ഇ­തേ­പോ­ലെ ചോ­ദി­ച്ച­പ്പോൾ ക­ണ്ട­തു­പോ­ലെ­ത്ത­ന്നെ.

സാ­റ­യ്ക്കു് ചിരി വന്നു.

ക­രു­ണാ­ക­രൻ
images/karunakaran.jpg

ക­ഥാ­കൃ­ത്തു്, നോ­വ­ലി­സ്റ്റ്, കവി, നാ­ട­ക­കൃ­ത്തു്. പാ­ല­ക്കാ­ടു് ജി­ല്ല­യി­ലെ പ­ട്ടാ­മ്പി സ്വ­ദേ­ശി. പ്ര­സി­ദ്ധീ­ക­രി­ച്ച കൃ­തി­കൾ മ­ക­ര­ത്തിൽ പ­റ­ഞ്ഞ­തു് (കഥകൾ – പാ­ഠ­ഭേ­ദം), കൊ­ച്ചി­യി­ലെ നല്ല സ്ത്രീ (കഥകൾ – സൈൻ ബു­ക്സ്), പാ­യ­ക്ക­പ്പൽ, (കഥകൾ – ഡി. സി. ബു­ക്സ്) ഏ­കാ­ന്ത­ത­യെ കു­റി­ച്ചു പ­റ­ഞ്ഞു കേ­ട്ടി­ട്ട­ല്ലേ ഉള്ളു (കഥകൾ – ഡി. സി. ബു­ക്സ്) അ­തി­കു­പി­ത­നാ­യ കു­റ്റാ­ന്വേ­ഷ­ക­നും മ­റ്റു് ക­ഥ­ക­ളും (കഥകൾ – ഡി. സി. ബു­ക്സ്), പ­ര­സ്യ­ജീ­വി­തം (നോവൽ – ഡി. സി. ബു­ക്സ്), ബൈ­സി­ക്കിൾ തീഫ് (നോവൽ – മാ­തൃ­ഭൂ­മി ബു­ക്സ്), യു­ദ്ധ­കാ­ല­ത്തെ നു­ണ­ക­ളും മ­ര­ക്കൊ­മ്പി­ലെ കാ­ക്ക­യും (നോവൽ – ഡി. സി. ബു­ക്സ്), യു­വാ­വാ­യി­രു­ന്ന ഒൻപതു വർഷം (നോവൽ – ഡി. സി. ബു­ക്സ്), യ­ക്ഷി­യും സൈ­ക്കിൾ യാ­ത്ര­ക്കാ­ര­നും (ക­വി­ത­കൾ – ഗ്രീൻ ബു­ക്സ്) ഉടൽ എന്ന മോഹം (ലേ­ഖ­ന­ങ്ങൾ – ലോഗോ ബു­ക്സ്). “യു­വാ­വാ­യി­രു­ന്ന ഒൻപതു വർഷം” എന്ന നോ­വ­ലി­നു് ഹൈ­ദ­രാ­ബാ­ദി­ലെ നവീന ക­ലാ­സാം­സ്കാ­രി­ക കേ­ന്ദ്ര­ത്തി­ന്റെ “ഒ. വി. വിജയൻ പു­ര­സ്കാ­രം” ല­ഭി­ച്ചു. കു­വൈ­റ്റി­ലെ ഒരു സ്വ­കാ­ര്യ സ്ഥാ­പ­ന­ത്തിൽ ജോലി ചെ­യ്യു­ന്നു.

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Boorshwa Snehithan (ml: ബൂർ­ഷ്വാ സ്നേ­ഹി­തൻ).

Author(s): Karunakaran.

First publication details: Sayahna Foundation; Trivandrum, Kerala; 2021-02-09.

Deafult language: ml, Malayalam.

Keywords: Short story, Karunakaran, Boorshwa Snehithan, ക­രു­ണാ­ക­രൻ, ബൂർ­ഷ്വാ സ്നേ­ഹി­തൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 29, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Scream, a painting by Edvard Munch (1863–1944). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.