SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-04-20-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/UlloorSParameswaraIyer.jpg
ഉ­ള്ളൂർ എസ്. പ­ര­മേ­ശ്വ­ര­യ്യർ

ര­ണ്ടാ­ളു­കൾ ത­മ്മിൽ കാ­ണു­മ്പോൾ ‘ഹലോ, എത്ര നാ­ളാ­യി ക­ണ്ടി­ട്ടു്? സു­ഖ­മാ­ണോ?’ എ­ന്നൊ­ക്കെ ചോ­ദി­ച്ചു ഹ­സ്ത­ദാ­നം ന­ട­ത്തി പി­രി­യു­ന്നു. ഇവിടെ ശാ­രീ­രി­ക­മാ­യ കൂ­ടി­ക്കാ­ഴ്ച­യേ­യു­ള്ളു. വേറെ ചിലർ അ­ങ്ങ­നെ­യ­ല്ല. ചി­രി­യി­ല്ല. കൈ­കൊ­ടു­ക്ക­ലി­ല്ല. ‘ഇ­രി­യെ­ടാ അവിടെ. നീ ച­ത്തെ­ന്ന­ല്ലേ ഞാൻ ക­രു­തി­യി­രു­ന്ന­തു്!’ ഇ­മ്മ­ട്ടിൽ സം­ഭാ­ഷ­ണം മു­ന്നോ­ട്ടു­പോ­കു­ന്നു. വ­ന്ന­യാൾ പോ­കാ­നെ­ഴു­ന്നേൽ­ക്കു­മ്പോൾ ആ­തി­ഥേ­യൻ ‘എടീ ക­ല്യാ­ണി­ക്കു­ട്ടി, ഇവനു കു­ടി­ക്കാൻ കുറെ പ­ഴ­ങ്ക­ഞ്ഞി­വെ­ള്ള­മെ­ങ്കി­ലും കൊ­ടു­ക്കു്’ എന്നു പ­റ­യു­ന്നു. ഗൃ­ഹ­നാ­യി­ക സ്നേ­ഹ­ത്തോ­ടെ കൊ­ണ്ടു­വ­രു­ന്ന­തെ­ന്തോ അതു് വാ­ങ്ങി­ക്കു­ടി­ച്ചി­ട്ടു് ആഗതൻ പോ­കു­ന്നു. വാ­തി­ല്ക്കൽ വരെ അ­നു­ഗ­മി­ക്ക­ലി­ല്ല. ‘പ്ളീ­സ് കം എഗൈൻ’ എന്ന കാ­പ­ട്യം ക­ലർ­ന്ന ഭാ­ഷ­ണ­മി­ല്ല. ഇവിടെ മാ­ന­സി­ക­മാ­യ കൂ­ടി­ക്കാ­ഴ്ച­യാ­ണു­ള്ള­തു്. ആ­ദ്യ­ത്തേ­തു് ശ­രീ­ര­ങ്ങ­ളു­ടെ പ­ര­സ്പ­ര­ദർ­ശ­നം. ര­ണ്ടാ­മ­ത്തേ­തു് മ­ന­സ്സു­ക­ളു­ടെ അ­ന്യോ­ന്യ­ദർ­ശ­നം. ഉ­ള്ളൂ­രി ന്റെ ‘ഉ­മാ­കേ­ര­ളം’ വാ­യി­ക്കു­ന്ന സ­ഹൃ­ദ­യ­ന്റെ മ­ന­സ്സും ക­വി­യു­ടെ മ­ന­സ്സും പ­ര­സ്പ­രം കാ­ണു­ന്നു. അ­റി­യു­ന്നു. വ­ള­ള­ത്തോ­ളി ന്റെ ‘ചി­ത്ര­യോ­ഗം’ വാ­യി­ച്ചാ­ലോ? മ­നോ­ഹ­ര­ങ്ങ­ളാ­യ ശ്ലോ­ക­ങ്ങൾ. പക്ഷേ ക­വി­യു­ടെ മ­ന­സ്സും വാ­യ­ന­ക്കാ­ര­ന്റെ മ­ന­സ്സും ത­മ്മിൽ കൂ­ട്ടി­മു­ട്ടു­ന്നി­ല്ല. ‘മാർ­ത്താ­ണ്ഡ­വർ­മ്മ’ എന്ന നോവൽ വാ­യി­ക്കു­മ്പോൾ ഇതു് എന്റെ നാ­ട്ടു­കാ­ര­ന്റെ ക­ഥ­യാ­ണെ­ന്നു് നമ്മൾ പറയും. ആ പാ­രാ­യ­ണ­ത്തി­ലൂ­ടെ ന­ട­ക്കു­ന്ന­തു് മ­ന­സ്സു­ക­ളു­ടെ അ­ന്യോ­ന്യ ദർ­ശ­ന­മാ­ണു്. Meeting of the minds എ­ന്നു് ഇം­ഗ്ലീ­ഷിൽ പ­റ­യു­ന്ന ഈ പ്ര­ക്രി­യ ന­ട­ന്നാ­ലേ സാ­ഹി­ത്യാ­സ്വാ­ദ­നം യ­ഥാർ­ത്ഥ­മാ­കു­ക­യു­ള­ളു.

ജ­ന­വ­ഞ്ച­ന

സാ­ഹി­ത്യ­ത്തി­ന്റെ ഘ­ട­ക­ങ്ങ­ളെ സ­മു­ചി­ത­മാ­യ രീ­തി­യിൽ സ­ന്നി­വേ­ശം ചെ­യ്യു­മ്പോൾ ജീ­വി­ത­മാ­ണു് അ­തെ­ന്ന തോ­ന്നൽ വാ­യ­ന­ക്കാ­ര­നു് ഉ­ണ്ടാ­കു­ന്നു. ഈ തോ­ന്ന­ലി­നു പുറമേ അയാൾ അ­ന്നു­വ­രെ ക­ണ്ടി­ട്ടി­ല്ലാ­ത്ത ഒരംശം അതിൽ നി­ന്നു തെ­ളി­ഞ്ഞു­വ­രി­ക­യും വേണം. ഇ­ത്ര­യും ഒ­ത്തി­രു­ന്നാൽ രചന ക­ലാ­സൃ­ഷ്ടി­യാ­യി. അ­സാ­ധാ­ര­ണം, രീ­തി­ബ­ദ്ധം, ഭാ­വ­നാ­ത്മ­കം ഇ­ങ്ങ­നെ­യൊ­ക്കെ പ­ത്രാ­ധി­പ­രാൽ വി­ശേ­ഷി­പ്പി­ക്ക­പ്പെ­ട്ട ഒരു ചെ­റു­ക­ഥ Illustrated Weekly വ­ഹി­ക്കു­ന്നു­ണ്ടു്. (The Interview—Sandipan Chattopadhyay) ഇ­തെ­ഴു­തി­യ ആൾ അ­സാ­ധാ­ര­ണ­നാ­യ ക­ഥാ­കാ­ര­നാ­ണെ­ന്നു അ­ദ്ദേ­ഹം പ­റ­യു­ന്നു. ആ­ഴ്ച­പ്പ­തി­പ്പി­ന്റെ എ­ഡി­റ്റർ പ്ര­തീ­ഷ് നന്ദി യാ­യി­രി­ക്കും ഈ വി­ശേ­ഷ­ണ­ങ്ങൾ നൽ­കി­യ­തു്. അ­ദ്ദേ­ഹം ത­ന്നെ­യാ­ണ­ല്ലോ കഥ തർ­ജ്ജ­മ ചെ­യ്ത­തും. പ്ര­തീ­ഷ് ന­ന്ദി­യു­ടെ വാ­ക്കു­ക­ളിൽ വി­ശ്വാ­സ­മർ­പ്പി­ച്ചു ഞാൻ കഥ ഒരു തവണ വാ­യി­ച്ചു. വി­ശേ­ഷ­മാ­യി ഒ­ന്നും­ക­ണ്ടി­ല്ല. അ­ന­വ­ധാ­ന­ത കൊ­ണ്ടാ­കാം ക­ഥ­യു­ടെ പൊരുൾ കി­ട്ടാ­ത്ത­തെ­ന്നു വി­ചാ­രി­ച്ചു വീ­ണ്ടും വാ­യി­ച്ചു. പി­ന്നീ­ടും വാ­യി­ച്ചു. ഒരു യാ­ച­ക­ബാ­ല­നോ­ടു ചില ചോ­ദ്യ­ങ്ങൾ ചോ­ദി­ച്ചു് അ­വ­ന്റെ ദാ­രി­ദ്ര്യ­വും നി­സ്സ­ഹാ­യാ­വ­സ്ഥ­യും ഏ­കാ­ന്ത­ത­യും വി­ഷാ­ദ­വും നി­സ്സം­ഗ­ത­യും ധ്വ­നി­പ്പി­ക്കാ­നാ­ണു് ക­ഥാ­കാ­ര­ന്റെ ശ്രമം. സാ­ഹി­ത്യ­ത്തി­ന്റെ ഘ­ട­ക­ങ്ങൾ – വി­കാ­രം, ആശയം, രൂപം – ഇവയിൽ ഒ­ന്നും ഇ­തി­ലി­ല്ല. നൂ­ത­ന­മാ­യി എ­ന്തെ­ങ്കി­ലും ഇ­തിൽ­നി­ന്നു ഉ­രു­ത്തി­രി­ഞ്ഞു വ­രു­ന്നു­ണ്ടോ? അ­തു­മി­ല്ല. സ്കൂ­ളിൽ പ­ഠി­ക്കു­ന്ന കൊ­ച്ചു കു­ട്ടി­കൾ പോലും ഇ­തി­നെ­ക്കാൾ മ­നോ­ഹ­ര­ങ്ങ­ളാ­യ കഥകൾ എഴുതി ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ­സ്സം­ബ­ന്ധി­ച്ച കാ­ര്യ­ങ്ങ­ളിൽ കാ­ണി­ക്കു­ന്ന സെൻ­സേ­ഷ­ന­ലി­സം സാ­ഹി­ത്യാ­ദി വി­ഷ­യ­ങ്ങ­ളി­ലും കാ­ണി­ച്ചു തു­ട­ങ്ങി­യി­രി­ക്കു­ന്നു എന്നു മാ­ത്ര­മേ പ­റ­യാ­നു­ള്ളു. ഇതു് ഈ ഒ­റ്റ­ക്ക­ഥ വാ­യി­ച്ച­തി­നു ശേഷം ഞാൻ ന­ട­ത്തു­ന്ന ‘ജ­ന­റ­ലൈ­സേ­ഷൻ ’ അല്ല. വ­ള­രെ­ക്കാ­ല­മാ­യി ഞാൻ ഈ ആ­ഴ്ച­പ്പ­തി­പ്പി­ലെ ക­ഥ­ക­ളും കാ­വ്യ­ങ്ങ­ളും വാ­യി­ക്കു­ന്നു. വൽഗർ ടേ­സ്റ്റി­നെ ഉ­ദ്ദീ­പി­പ്പി­ക്കു­ക­യോ സ­ന്തോ­ഷി­പ്പി­ക്കു­ക­യോ ചെ­യ്യു­ന്ന പൊ­ലി­റ്റി­ക്കൽ ലേ­ഖ­ന­ങ്ങ­ളി­ലെ സബ്ബ് സ്റ്റാൻ­ഡേർ­ഡ് അവസ്ഥ സാ­ഹി­ത്യ­ത്തി­ലും വ­ന്നാൽ സം­സ്കാ­രം തകരും. ആ ത­കർ­ച്ച­യ­ല്ലാ­തെ മ­റ്റൊ­ന്നും ഇ­ത്ത­രം ക­ഥ­ക­ളിൽ ഞാൻ ക­ണ്ടി­ട്ടി­ല്ല. പ്ര­തീ­ഷ് ന­ന്ദി­യു­ടെ കഥകൾ മാ­ത്ര­മേ ഈ സാ­മാ­ന്യ­വി­ധി­ക്കു് അ­പ­വാ­ദ­മാ­യു­ള്ളു. അ­ദ്ദേ­ഹ­ത്തി­ന്റെ ഒന്നു രണ്ടു കഥകൾ ഹൃ­ദ്യ­ങ്ങ­ളാ­യി­രു­ന്നു.

സി. വി. വാ­ഴ്ത്ത­പ്പെ­ട­ട്ടെ
images/CVRamanPillai2010.jpg
സി. വി. രാ­മൻ­പി­ള്ള

എൻ. കൃ­ഷ്ണ­പി­ള്ള യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജിൽ പ്രൊ­ഫ­സ­റാ­യി­രു­ന്ന കാലം. ഒരു ദിവസം ഉ­ച്ച­യ്ക്ക് ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ മു­റി­യിൽ ചെ­ന്ന­പ്പോൾ സാറ് ചു­റ്റു­മി­രി­ക്കു­ന്ന­വ­രെ ഒരു ലേഖനം വാ­യി­ച്ചു­കേൾ­പ്പി­ക്കു­ക­യാ­ണു്. ഞാനും അ­വി­ടെ­യി­രു­ന്നു് അതു കേ­ട്ടു. സി. വി. രാ­മൻ­പി­ള്ള യെ­ക്കു­റി­ച്ചു് ഏതോ ഒരു പ്ര­ശ­സ്തൻ പ­ണ്ടെ­ഴു­തി­യ ലേഖനം. കാ­ര്യം ഇ­താ­ണു്. ഒരു ചെ­റു­പ്പ­ക്കാ­രൻ ഒരു നോ­വ­ലെ­ഴു­തി­ക്കൊ­ണ്ടു­വ­ന്നു് സി. വി.യോടു് അ­ഭ്യർ­ത്ഥി­ച്ചു, അ­തൊ­ന്നു വാ­യി­ച്ചു­കേൾ­ക്ക­ണ­മെ­ന്നു്. അ­ദ്ദേ­ഹം പാ­രാ­യ­ണ­ത്തി­നു് ഒരു ദിവസം നി­ശ്ച­യി­ച്ചു. അ­ന്നു­കാ­ല­ത്തു് ചെ­റു­പ്പ­ക്കാ­ര­നെ­ത്തി. വാ­യ­ന­യും തു­ട­ങ്ങി. കാ­മു­കൻ കാ­മു­കി­യു­ടെ വീ­ട്ടി­ലെ­ത്തു­ന്നു. അ­ച്ഛ­ന­മ്മ­മാ­രു­ടെ കൂടെ താ­മ­സി­ക്കു­ന്ന അവളെ ഒരു മു­റി­യി­ലേ­ക്കു­കൊ­ണ്ടു ചെ­ന്നു പ്രേ­മാ­ഭ്യർ­ത്ഥ­ന­കൾ ന­ട­ത്തു­ന്നു. തു­ടർ­ന്നു് ആ­ലിം­ഗ­നാ­ദി­ക­ളും. ഈ സ­ന്ദർ­ഭ­മെ­ത്തി­യ­പ്പോൾ സി. വി. ഗർ­ജ്ജി­ച്ചു. “എടാ നി­റു­ത്തു്. നി­ന്റെ വീ­ട്ടിൽ ഒരു പെ­ണ്ണു­ണ്ടെ­ങ്കിൽ ഇ­ങ്ങ­നെ­യൊ­ക്കെ ചെ­യ്യാൻ ആ­രെ­യെ­ങ്കി­ലും അ­നു­വ­ദി­ക്കു­മോ­ടാ?” വായന അതോടെ നി­ന്നു.

പി. വി. തമ്പി ‘മ­നോ­രാ­ജ്യം’ വാ­രി­ക­യി­ലെ­ഴു­തി­യ ‘ഒ­റ്റ­മൂ­ലി’ എന്ന കൊ­ച്ചു­നോ­വൽ സി. വി. രാ­മൻ­പി­ള­ള­യു­ടെ ചോ­ദ്യ­മാ­ണു്. ഒരു കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ മ­റ്റൊ­രു കോ­ളേ­ജ് അ­ദ്ധ്യാ­പ­ക­നെ സ്വ­ന്തം വീ­ട്ടിൽ കൂ­ട്ടി­ക്കൊ­ണ്ടു് പോ­കു­ന്നു. ര­ണ്ടാ­മൻ ചി­ത്ര­കാ­ര­നാ­ണു്. ഒ­ന്നാ­മ­ന്റെ സ­ഹോ­ദ­രി­യും ചി­ത്രം വ­ര­യ്ക്കു­ന്ന­വൾ. അ­വൾ­ക്കു ഒരു കാലു് ഇല്ല. പടം വ­ര­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന സ­ഹോ­ദ­രി­യു­ടെ മു­റി­യിൽ ര­ണ്ടാ­മ­നെ ആ­ക്കി­യി­ട്ടു് ഒ­ന്നാ­മൻ – ചേ­ട്ടൻ – സ്ഥലം വി­ടു­ന്നു. ര­ണ്ടു­പേ­രും ത­നി­ച്ചാ­യ­പ്പോൾ ചി­ത്രം വ­ര­യ്ക്കു­ന്ന­തി­ലൂ­ടെ പ്രേ­മം കേറി വി­ക­സി­ക്കു­ന്നു. പ്രേ­മം വി­വാ­ഹ­ത്തിൽ പ­ര്യ­വ­സാ­നി­ക്കു­മ്പോൾ കൊ­ച്ചു നോ­വ­ലും പ­ര്യ­വ­സാ­ന­ത്തി­ലെ­ത്തു­ന്നു. സി. വി. രാ­മൻ­പി­ള്ള വാ­ഴ്ത്ത­പ്പെ­ട­ട്ടെ. അ­ദ്ദേ­ഹ­ത്തി­ന്റെ ഔ­ചി­ത്യം ന­വീ­ന­ന്മാ­രിൽ നി­ന്നു് നാം പ്ര­തീ­ക്ഷി­ക്ക­രു­ത­ല്ലോ. എ­ന്നാൽ ഇ­തി­നെ­ക്കാൾ ഗൗ­ര­വ­മു­ള്ള മ­റ്റൊ­രു കാ­ര്യ­ത്തെ­ക്കു­റി­ച്ചാ­ണു് ഇവിടെ എ­ഴു­താ­നു­ള്ള­തു്. അതു് പി. വി. ത­മ്പി­യു­ടെ കഥ, സാ­ഹി­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ പ്ര­വേ­ശി­ക്കു­ന്നി­ല്ല എ­ന്ന­തു­ത­ന്നെ. ക­ലാ­സൃ­ഷ്ടി സ­ത്യ­ത്തി­ന്റെ ദർ­പ്പ­ണ­മാ­ണു്. അ­ങ്ങ­നെ അതു് ആ­യി­ത്തീ­രു­മ്പോൾ സാർ­ത്ഥ­ക­ത്വം വ­രു­ന്നു. അ­തി­ന്റെ ഫ­ല­മാ­യി വാ­യ­ന­ക്കാ­രൻ ‘ഹാ, ഇ­താ­ണ­ല്ലൊ ജീ­വി­തം’ എന്നു സ്വയം പ­റ­യു­ന്നു. പി. വി. ത­മ്പി­യു­ടെ കഥ വാ­യി­ക്കു­ന്ന ആൾ സ­ഹൃ­ദ­യ­ത്വ­മു­ള്ള­വ­നും സാ­ഹി­ത്യ സം­സ്കാ­രം ആർ­ജ്ജി­ച്ച­വ­നു­മാ­ണെ­ങ്കിൽ ‘ഇതു ഭാ­വാ­ത്മ­ക­വും ക­ലാ­പ­ര­വു­മാ­യ അ­നു­ഭ­വ­മ­ല്ല­ല്ലോ. അ­ല്ലാ­ത്ത­തു­കൊ­ണ്ടു് ഇതു് സ­ത്യ­ത്തി­ന്റെ നാ­ദ­മു­യർ­ത്തു­ന്നി­ല്ല­ല്ലോ’ എന്നു സംശയം കൂ­ടാ­തെ പറയും. മുൻ­പൊ­രു സ­ന്ദർ­ഭ­ത്തിൽ എ­ഴു­തി­യ­തു­പോ­ലെ വാ­യ­ന­ക്കാ­രെ തൃ­പ്തി­പ്പെ­ടു­ത്തു­ന്ന­തി­നു­വേ­ണ്ടി ഇ­തി­വൃ­ത്ത­ത്തെ ‘മാ­നി­പ്പു­ലേ­റ്റ്’ ചെ­യ്യു­ന്നു. ആ ത­ര­പ്പെ­ടു­ത്തൽ ഇ­ക്ക­ഥ­യിൽ ദൃ­ശ്യ­മാ­ണു്. അ­ദ്യ­ത്തെ ക­ള്ളു­കു­ടി വർ­ണ്ണ­ന ക­ഥ­യു­ടെ പ്ര­മേ­യ­ത്തോ­ടു ഒരു വി­ധ­ത്തി­ലും ബ­ന്ധ­പ്പെ­ട്ട­ത­ല്ല. ക­ള­ളു­കു­ടി­ച്ചു് ‘ലവലി’ല്ലാ­തെ­യാ­യ ഒ­രു­ത്തൻ സ്വ­ല്പം കു­ടി­ച്ച വേ­റൊ­രു­ത്ത­നെ സ­ഹോ­ദ­രി­യു­ടെ മു­റി­യി­ലാ­ക്കി­യി­ട്ടു് പോ­കു­മ്പോൾ മാ­നി­പ്പു­ലേ­ഷൻ പ­ര­കോ­ടി­യി­ലെ­ത്തു­ന്നു. ആർ­ജ്ജ­വം – sincerity – രണ്ടു ത­ര­ത്തി­ലു­ണ്ടു്. ഹൃദയ പ­രി­പാ­ക­മാർ­ജ്ജി­ച്ച­വ­ന്റെ ആർ­ജ്ജ­വം. അവൻ സം­സ്കാ­ര സ­മ്പ­ന്ന­നാ­ണു്. തകഴി, ബഷീർ, പൊ­റ്റെ­ക്കാ­ട്ടു്, കേ­ശ­വ­ദേ­വ് ഇ­വ­രു­ടെ കൃ­തി­കൾ വാ­യി­ച്ചു് അവൻ ര­സി­ക്കു­ന്നു. ഹൃ­ദ­യ­പ­രി­പാ­ക­മൊ­ട്ടു­മി­ല്ലാ­ത്ത പ­രി­ചാ­ര­ക­ന്റെ­യോ പ­രി­ചാ­രി­ക­യു­ടെ­യോ ആർ­ജ്ജ­വം മ­റ്റൊ­ന്നു്. അ­വർ­ക്കു മുൻ­പു് പറഞ്ഞ ക­ഥാ­കാ­ര­ന്മാ­രു­ടെ കഥകൾ മ­ന­സ്സി­ലാ­വി­ല്ല. ‘ഒ­റ്റ­മൂ­ലി’പോ­ലു­ള്ള­തും അതിനു സ­ദൃ­ശ­ങ്ങ­ളു­മാ­യ കഥകൾ അ­വർ­ക്കു മ­ന­സ്സി­ലാ­കു­മെ­ന്നു മാ­ത്ര­മ­ല്ല പ­റ­യേ­ണ്ട­തു്. അ­വർ­ക്ക­തു രസം ന­ല്കു­ക­യും ചെ­യ്യും. ‘ഒ­റ്റ­മൂ­ലി’ വാ­യി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോ­ഴാ­യി­രി­ക്കും അ­ടു­പ്പിൽ കി­ട­ക്കു­ന്ന അ­രി­വെ­ന്തു­പോ­യ­ല്ലോ എ­ന്നു് ഗ്ര­ഹി­ക്കു­ന്ന­തു്. കൊ­ച്ച­മ്മ ശ­കാ­രി­ക്ക­രു­ത­ല്ലോ എന്നു കരുതി വാരിക താ­ഴെ­വ­ച്ചി­ട്ടു് അരി വാർ­ക്കു­ന്നു. ക­രി­പു­ര­ണ്ട കൈ­യോ­ടു­കൂ­ടി വാ­രി­ക­യെ­ടു­ത്തു വീ­ണ്ടും ര­സം­പി­ടി­ച്ചു വാ­യി­ക്കു­ന്നു. ഒരു ക­ണ­ക്കിൽ പി. വി. തമ്പി വലിയ സേ­വ­ന­മാ­ണു് അ­നു­ഷ്ഠി­ക്കു­ന്ന­തു്. ഇ­ത്ത­രം അ­ടു­ക്ക­ള­ക്കാ­രെ ര­സി­പ്പി­ക്കാ­നും സാ­ഹി­ത്യം വേ­ണ­മ­ല്ലോ. ന­മു­ക്കു് അ­ദ്ദേ­ഹ­ത്തി­നു് നന്ദി പറയാം.

images/KarenBlixen-c.jpg
കരേൻ ബ്ലി­ക്സൻ

ഇ­ത്ര­യും എ­ഴു­തി­ക്ക­ഴി­ഞ്ഞ­പ്പോ­ഴാ­ണു് ‘കരേൻ ബ്ലി­ക്സൻ എന്ന എ­ഴു­ത്തു­കാ­രൻ’ എ­ന്നു് ടെ­ലി­വി­ഷൻ സെ­റ്റ് ഉ­റ­ക്കെ­പ്പ­റ­ഞ്ഞ­തു്. ഐ­സ­ക്ക് ദി­നി­സൻ എന്ന പേ­രി­ലും എ­ഴു­തി­യി­രു­ന്ന ഈ സാ­ഹി­ത്യ­കാ­രി­യെ­യാ­ണു് ടെ­ലി­വി­ഷൻ സെ­റ്റ് പു­രു­ഷ­നാ­ക്കി­ക്ക­ള­ഞ്ഞ­തു്. കു­റ്റം പ­റ­യാ­നി­ല്ല. സെ­റ്റ് ഒരു യ­ന്ത്ര­മാ­ണു്. യ­ന്ത്ര­ത്തി­നെ ഞാൻ കു­റ്റം പ­റ­ഞ്ഞാൽ ആളുകൾ എന്നെ ഭോ­ഷ­നെ­ന്നു വി­ളി­ക്കും.

യാ­ത്ര­യ­യ­പ്പു്

ഞാൻ എ­റ­ണാ­കു­ളം മ­ഹാ­രാ­ജാ­സ് കോ­ള­ജിൽ ജോലി നോ­ക്കി­യി­രു­ന്ന­പ്പോൾ അവിടെ മേനോൻ എന്നു മാ­ത്രം ഞങ്ങൾ വി­ളി­ച്ചി­രു­ന്ന ഒരു പ്യൂൺ ഉ­ണ്ടാ­യി­രു­ന്നു. ആ പാവം ഇ­പ്പോ­ഴും അവിടെ കാണും. പെൻഷൻ പ­റ്റാൻ എ­നി­ക്കു ര­ണ്ടു­മാ­സം കൂ­ടി­യു­ള്ള­പ്പോൾ ഒരു ദിവസം ഞാൻ മേ­നോ­നോ­ടു് പ­റ­ഞ്ഞു: “എന്താ മേനോൻ ഇ­ങ്ങ­നെ ഒ­റ്റ­യ്ക്കു ക­ഴി­ഞ്ഞാൽ മതിയോ? വി­വാ­ഹ­മൊ­ക്കെ­ക്ക­ഴി­ച്ചു് ജീ­വി­ക്ക­ണ്ടേ?” മേ­നോ­ന്റെ മു­ഖ­ഭാ­വം മാറി. ദുഃ­ഖ­ത്തോ­ടെ പ­റ­ഞ്ഞു: “അതേ സാർ. എ­നി­ക്കി­നി പെൻ­ഷൻ­പ­റ്റാൻ ഇ­രു­പ­ത്തി­യൊൻ­പ­തു­വർ­ഷ­വും ഏ­ഴു­മാ­സ­വു­മേ­യു­ള്ളൂ. അതു കൊ­ണ്ടു് വേഗം വി­വാ­ഹം ന­ട­ത്തു­ക തന്നെ വേണം”. ശു­ദ്ധ­നാ­യ മേ­നോ­ന്റെ ഈ നി­ഷ്ക­ള­ങ്ക­മാ­യ പ്ര­സ്താ­വം ഞാൻ ലീ­ലാ­വ­തി, തോമസ് മാ­ത്യു, എം. കെ. സാനു ഇ­വ­രോ­ടു പ­റ­ഞ്ഞു. ഞ­ങ്ങ­ളൊ­ക്കെ ചി­രി­ച്ചു. തോമസ് മാ­ത്യു മേ­നോ­നോ­ടു് പ­റ­ഞ്ഞു: “മേനോൻ, സാ­റി­നു് ഇനി മൂ­ന്നു­മാ­സ­മേ സർ­വീ­സു­ള്ളു. അ­ങ്ങ­നെ­യു­ള്ള ആ­ളി­നോ­ടാ­ണോ ഇ­രു­പ­ത്തൊൻ­പ­തു­വർ­ഷം ഏഴു മാ­സ­ത്തി­ന്റെ കാ­ര്യം പ­റ­യു­ന്ന­തു്?” സാ­ധു­വാ­യ മേ­നോ­നു് എ­ന്നി­ട്ടും സത്യം പി­ടി­കി­ട്ടി­യി­ല്ല. ഞ­ങ്ങൾ­ക്കൊ­ക്കെ ദീർ­ഘ­മാ­യ ആ കാലം മേ­നോ­നു് ഹ്ര­സ്വ­മാ­യി­ത്ത­ന്നെ തോ­ന്നി. ഇ­തി­ലും തെ­റ്റി­ല്ല. ഭാ­ര­ത­ത്തി­ലു­ള്ള­വർ, വി­ശേ­ഷി­ച്ചും കേ­ര­ള­ത്തി­ലു­ള്ള­വർ പെൻ­ഷ­നെ സം­ബ­ന്ധി­ച്ചു് ഒ­ബ്സ­ഷൻ ഉ­ള്ള­വ­രാ­ണു്. ഞാനും ലോ­ക്കോ­ളേ­ജ് പ്രൻ­സി­പ്പ­ലാ­യി­രു­ന്ന ശ­ങ്ക­ര­ദാ­സൻ­ത­മ്പി­യും­കൂ­ടി ഒരു സ­മ്മേ­ള­ന­ത്തി­നു പോയി. സ്വാ­ഗ­ത­മാ­ശം­സി­ച്ച സ്ത്രീ പ­റ­ഞ്ഞ­തു് ഇ­ങ്ങ­നെ: “പ്രാ­സം­ഗി­ക­നാ­യ എം. കൃ­ഷ്ണൻ­നാ­യർ പെൻഷൻ പ­റ്റി­യ പ്രൊ­ഫ­സ­റാ­ണു്. അ­ടു­ത്ത പ്രാ­സം­ഗി­ക­നാ­യ ശ­ങ്ക­ര­ദാ­സൻ­ത­മ്പി­ക്കു് പെൻഷൻ പ­റ്റാൻ ഇനി ര­ണ്ടു­കൊ­ല്ല­വും നാലു മാ­സ­വും ഉ­ണ്ടു്. ര­ണ്ടു­പേർ­ക്കും സ്വാ­ഗ­തം”.

കരേൻ ബ്ളി­ക്സൻ എന്ന എ­ഴു­ത്തു­കാ­രി­യെ ടെ­ലി­വി­ഷൻ സെ­റ്റ് പു­രു­ഷ­നാ­ക്കി­ക്ക­ള­ഞ്ഞു. കു­റ്റം പ­റ­യാ­നി­ല്ല. ഈ സെ­റ്റ് ഒരു യ­ന്ത്ര­മാ­ണു്. യ­ന്ത്ര­ത്തെ ഞാൻ കു­റ്റം പ­റ­ഞ്ഞാൽ ആളുകൾ എന്നെ ഭോ­ഷ­നെ­ന്നു വി­ളി­ക്കും.

വൃ­ദ്ധൻ, പെൻഷൻ പ­റ്റി­യ ആൾ ഈ സ­ങ്ക­ല്പ­ങ്ങ­ളെ­ല്ലാം അർ­ദ്ധ­സ­ത്യ­ങ്ങ­ളാ­ണു്. എൻ. കൃ­ഷ്ണ­പി­ള്ള യ്ക്കു് എ­ന്നെ­ക്കാൾ അല്പം പ്രാ­യം കൂടും. എ­നി­ക്കു് ഒ. എൻ. വി. കു­റു­പ്പി നെ­ക്കാൾ കു­റ­ച്ചു പ്രാ­യ­ക്കൂ­ടു­ത­ലു­ണ്ടു്. ഇ­ത­ല്ലാ­തെ കൃ­ഷ്ണ­പി­ള്ള­സാ­റി­നെ വൃ­ദ്ധൻ എന്നു വി­ളി­ക്കാൻ പാ­ടി­ല്ല. ഇ­ത്ര­യും­കാ­ലം ഒ. എൻ. വി. കു­റു­പ്പു് ഒരു ജോലി നോ­ക്കി. അതിൽ അ­ദ്ദേ­ഹം പേ­രെ­ടു­ത്തു. അ­തോ­ടൊ­പ്പം ക­വി­യെ­ന്ന നി­ല­യി­ലും അ­ദ്ദേ­ഹം യ­ശ­സ്സാർ­ജ്ജി­ച്ചു. ക­വി­യെ­ന്ന പേ­രി­ലാ­ണു് അ­ദ്ദേ­ഹം ഇനി അ­റി­യ­പ്പെ­ടാൻ പോ­കു­ന്ന­തു്. കാ­ര്യ­മ­ങ്ങ­നെ­യി­രി­ക്കെ എ­ന്തി­നു് അ­ദ്ദേ­ഹ­ത്തിൽ റി­ട്ട­യർ­മെ­ന്റ് വ­ച്ചു­കെ­ട്ടു­ന്നു? ഒ. എൻ. വി. കു­റു­പ്പു് എന്ന ക­വി­ക്കും ഗു­രു­നാ­ഥ­നും റി­ട്ട­യർ­മെ­ന്റി­ല്ല. അ­ദ്ദേ­ഹം ഇ­ത്ര­യും കാലം കേ­ര­ളീ­യ­രെ ഉ­ദ്ബോ­ധി­പ്പി­ച്ചു. ഇ­നി­യും അതു ചെ­യ്യും. ആ വി­ധ­ത്തിൽ ഉ­ജ്ജ്വ­ല­നാ­യ വ്യ­ക്തി­യോ­ടു് “നി­ങ്ങൾ റി­ട്ട­യർ­ചെ­യ്തു, നി­ങ്ങൾ റി­ട്ട­യർ­ചെ­യ്തു” എന്നു സ­മ്മേ­ള­നം­വ­ഴി പ­റ­യു­ന്ന­തു് ശ­രി­യ­ല്ല. “അ­ദ്ദേ­ഹ­ത്തെ മാ­നി­ച്ചു് അ­യ­യ്ക്കു­ക­യാ­ണു് ഞങ്ങൾ” എന്നു പ­റ­യു­മാ­യി­രി­ക്കും. ആ വാ­ദ­ത്തിൽ ക­ഴ­മ്പി­ല്ല. ആ­വർ­ത്തി­ച്ചു പ­റ­യ­ട്ടെ. ക­വി­യാ­യ ഒ. എൻ. വി. കു­റു­പ്പി­നു റി­ട്ട­യർ­മെ­ന്റി­ല്ല; അ­ദ്ധ്യാ­പ­ക­നാ­യ ഒ. എൻ. വി. കു­റു­പ്പി­നു റി­ട്ട­യർ­മെ­ന്റി­ല്ല.

അ­ദ്ദേ­ഹം­ത­ന്നെ ഇതു് അ­ബോ­ധാ­ത്മ­ക­മാ­യി­ട്ടെ­ങ്കി­ലും അ­റി­ഞ്ഞി­രി­ക്കി­ല്ലേ? അ­ല്ലെ­ങ്കിൽ “ആരോടു യാത്ര പ­റ­യേ­ണ്ടു?” എന്ന കാ­വ്യം അ­ദ്ദേ­ഹ­ത്തി­നു് എ­ഴു­താൻ ക­ഴി­യു­മാ­യി­രു­ന്നോ?

ആരോടു യാ­ത്ര­പ­റ­യേ­ണ്ടൂ—ത­പി­ക്കു­മെ–

ന്നാ­ത്മാ­വിൽ നി­ങ്ങൾ കുടി പാർ­ത്തി­രി­ക്കെ!

ആ­രു­മ­റി­യാ­തെ­യെ­ന്ന­ഞ്ചി­ന്ദ്രി­യ­ക്കി­ളി–

വാ­തി­ലു­കൾ ത­ഴു­തി­ട്ടു ഞാ­നി­രി­ക്കെ,

വാ­ടാ­വി­ള­ക്കി­ന്റെ തി­രി­യ­ഞ്ചു­മൂ­ക്കോ­ടെ

ഊ­തി­ക്കെ­ടു­ത്തി­ത്ത­നി­ച്ചി­രി­ക്കെ,

ആരോ കൊ­ളു­ത്തി നി­ര­ത്തി­യ­പോ­ലു­ള്ളി–

ലാ­യി­ര­ത്തി­രി­ക­ളാ­യ് നി­ങ്ങ­ളെ­രി­യേ,

ആ തി­രി­ക­ളാർ­ദ്ര­മാ­ക്കും സ്നേ­ഹ­ധാ­ര­യി­ലൊ–

ര­ല്പ­ക­ണ­മെ­ന്നു ഞാ­നെ­ന്നെ­യ­റി­യേ,

ക­ത്തി­ത്തി­ള­ച്ചെ­രി­ഞ്ഞൊ­രു­തു­ള്ളി വെ­ട്ട­മാ­യ്

പൊ­ട്ടി­ത്തെ­റി­ക്കു­ന്ന ധ­ന്യ­ത­യ്ക്കാ­യ്

കാ­ത്തു­നി­ല്ക്കു­മ്പോ­ള­തി­ന്നി­ട­വേ­ള­യിൽ

ആരോടു യാ­ത്ര­പ­റ­യേ­ണ്ടു ഞാ­നെ­ന്തി­നോ–

ടാ­രോ­ടു യാ­ത്ര­പ­റ­യേ­ണ്ടൂ?

സ­മ്പ­ന്ന­വും ഉ­ദാ­ത്ത­വും ആയ വാ­ചി­ക­ല­യ­ത്തി­ലൂ­ടെ­യും ഉ­ത്കൃ­ഷ്ട­മാ­യ ആന്തര സം­ഗീ­ത­ത്തി­ലൂ­ടെ­യും അ­നു­വാ­ച­ക­നെ സ­ത്യ­ത്തി­ന്റെ അർ­ക്ക­കാ­ന്തി വി­ല­സു­ന്ന മ­ണ്ഡ­ല­ത്തിൽ എ­ത്തി­ക്കു­ന്നു ഈ കാ­വ്യം. ഈ ക­ലാ­ത്മ­ക­ത്വം അ­ദ്ദേ­ഹ­ത്തി­ന്റെ ഏതു വ­രി­യി­ലു­മു­ണ്ടു്. ഗ­ദ്യ­ത്തി­ലു­മു­ണ്ടു്. ക­ലാ­കൗ­മു­ദി സ്റ്റാ­ഫ് ലേഖകൻ ഒ. എൻ. വി.-​യെക്കുറിച്ചെഴുതിയ ആ­കർ­ഷ­ക­മാ­യ ലേ­ഖ­ന­ത്തിൽ ഇതാ ഇ­ങ്ങ­നെ:

“ഏ­കാ­ന്ത­ത­യു­ടെ അ­മാ­വാ­സി­യിൽ എന്റെ ബാ­ല്യ­ത്തി­നു കൈ­വ­ന്ന ഒരു തു­ള്ളി വെ­ളി­ച്ച­മാ­ണു് കവിത. കു­ട്ടി­കൾ പറയും: കി­ളി­ക്കു് അ­തി­ന്റെ കൂ­ട്ടിൽ രാ­ത്രി­കാ­ല­ത്തു് വെ­ളി­ച്ച­മാ­കു­ന്ന­തു് മി­ന്നാ­മി­നു­ങ്ങാ­ണെ­ന്നു്. എ­നി­ക്കാ­വ­ട്ടെ അതു ക­വി­ത­യാ­യി­രു­ന്നു”.

എം. പി. നാ­രാ­യ­ണ­പി­ള്ള­യു­ടെ കഥ
images/Beria.jpg
ബറിയ

വർ­ഷ­ങ്ങൾ­ക്കു മുൻ­പാ­ണു്. തി­രു­വ­ന­ന്ത­പു­ര­ത്തെ ഹജൂർ ക­ച്ചേ­രി­യു­ടെ തെ­ക്കു­വ­ശ­ത്തു­ള്ള ഗേ­റ്റിൽ അ­ക്കാ­ല­ത്തെ പ­ബ്ളി­ക് റി­ലേ­ഷൻ ഡി­പ്പാർ­ട്ട്മെ­ന്റി­ലെ ഉ­ന്ന­ത­നാ­യ ഉ­ദ്യോ­ഗ­സ്ഥൻ ശേ­ഖ­ര­പി­ള്ള­സ്സാർ കൂ­ട്ടു­കാ­രോ­ടു­കൂ­ടി നി­ല്ക്കു­ക­യാ­യി­രു­ന്നു. അ­പ്പോൾ കവി ബോ­ധേ­ശ്വ­രൻ ഒരു പ­ട്ടി­യെ തു­ട­ലി­ട്ടു­പി­ടി­ച്ചു­കൊ­ണ്ടു് അതിലെ പോയി. ശേ­ഖ­ര­പി­ള്ള­സ്സാർ അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു: “എ­വി­ടെ­പ്പോ­കു­ന്നു ആ­ടി­നെ­യും കൊ­ണ്ടു്?” ബോ­ധേ­ശ്വ­രൻ അതേ മ­ട്ടിൽ നേ­ര­മ്പോ­ക്കാ­യി എന്തോ പ­റ­ഞ്ഞു. എ­ന്താ­ണെ­ന്നു് ഇ­പ്പോൾ ഓർ­മ്മ­യി­ല്ല. ആടിനെ പ­ട്ടി­യാ­ക്കാ­മെ­ങ്കിൽ പ­ട്ടി­യെ­യും ആ­ടാ­ക്കാ­മ­ല്ലോ. ഈ പ്ര­ക്രി­യ സ­മൂ­ഹ­ത്തിൽ അ­ന­വ­ര­തം ന­ട­ന്നു കൊ­ണ്ടി­രി­ക്കു­ന്നു. എ. ബാ­ല­കൃ­ഷ്ണ­പി­ള­ള തൊ­ട്ടു­ള്ള നി­രൂ­പ­ക­ന്മാർ – തെ­റ്റി­പ്പോ­യി സ്വ­ദേ­ശാ­ഭി­മാ­നി രാ­മ­കൃ­ഷ്ണ­പി­ള­ള തൊ­ട്ടു­ള്ള നി­രൂ­പ­ക­ന്മാർ – ഒ­രു­പാ­ടു് ശ്വാ­ന­ന്മാ­രെ അ­ജ­ങ്ങ­ളാ­യും ഒ­രു­പാ­ടു അ­ജ­ങ്ങ­ളെ ശ്വാ­ന­ന്മാ­രാ­യും മാ­റ്റി­യി­ട്ടു­ണ്ടു്. [അ­ല­ങ്കാ­രം പ്ര­യോ­ഗി­ച്ചെ­ന്നേ­യു­ള്ളു. ഒ­രാ­ളി­നെ­യും ശ്വാ­ന­നെ­ന്നു് ഞാൻ വി­ളി­ച്ചി­ല്ല. വി­ളി­ക്കു­ക­യു­മി­ല്ല] രാ­ഷ്ട്ര വ്യ­വ­ഹാ­ര­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ ഈ മാ­റ്റ­മേ­യു­ള്ളു. എന്നെ ഏ­റ്റ­വും സ്പർ­ശി­ച്ച രണ്ടു മാ­റ്റ­ങ്ങ­ളെ­ക്കു­റി­ച്ചു് മാ­ത്രം പറയാം. ഒ­ന്നു്: ഭൂ­ട്ടോ യെ സിയ ശ്വാ­ന­നാ­ക്കി മാ­റ്റി­യ­തു്. ര­ണ്ടു്: 1953 ജൂലൈ 10-ാം തീയതി സോ­വി­യ­റ്റ് അ­ധി­കാ­രി­കൾ സ­മു­ന്ന­ത­സ്ഥാ­ന­ത്തി­രു­ന്ന ബറിയ യെ ക്യാ­പ്പി­റ്റ­ലി­സ­ത്തി­ന്റെ ഏ­ജ­ന്റാ­യി പ്ര­ഖ്യാ­പി­ച്ചു. ആടു് ശ്വാ­ന­നാ­യി. ആ­റു­മാ­സം ക­ഴി­ഞ്ഞ­പ്പോൾ പ­ത്ര­ത്തിൽ കണ്ടു, അ­ദ്ദേ­ഹ­ത്തെ­യും ആറു സ­ഹ­ചാ­രി­ക­ളെ­യും വ­ധി­ച്ചു­വെ­ന്നു്. ഇ­തു­പോ­ലെ എ­ത്ര­യെ­ത്ര സം­ഭ­വ­ങ്ങൾ! സ­മു­ദാ­യ­ത്തി­ലെ അ­ത്ത­ര­മൊ­രു സം­ഭ­വ­ത്തെ ഹൃ­ദ്യ­മാ­യ ചെ­റു­ക­ഥ­യാ­ക്കി മാ­റ്റി­യി­രി­ക്കു­ന്നു എം. പി. നാ­രാ­യ­ണ­പി­ള്ള. ക­ലാ­കൗ­മു­ദി­യിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ ‘ആടു്’ എന്ന കഥ നോ­ക്കു­ക. ഇ­ല­സ്ട്രേ­റ്റ­ഡ് വീ­ക്ക്ലി ഒഫ് ബം­ഗാ­ളി­ന്റെ – തെ­റ്റ്, ഇ­ന്ത്യ­യു­ടെ – എ­ഡി­റ്റ­റാ­യ പ്ര­തീ­ഷ് നന്ദി, സാ­ന്ദീ­പൻ ച­ട്ടോ­പാ­ദ്ധ്യാ­യ­യു­ടെ കാ­ച­ത്തെ അ­മ­ല­മ­ണി­യാ­യി എ­ടു­ത്തു­വ­യ്ക്കു­ന്ന­തി­നു് മു­മ്പു് വേ­റെ­യി­ട­ങ്ങ­ളി­ലും ആ­ണു­ങ്ങ­ളു­ണ്ടോ എന്നു അ­ന്വേ­ഷി­ക്കു­ന്ന­തു് ന­ന്നാ­യി­രി­ക്കും. അ­ങ്ങ­നെ അ­ന്വേ­ഷി­ച്ചാൽ കേ­ര­ള­ത്തിൽ പല ആ­ണു­ങ്ങ­ളു­മു­ണ്ടെ­ന്നു് അ­ദ്ദേ­ഹ­ത്തി­നു മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യും.

ഉ­ത്ത­മ­സാ­ഹി­ത്യം

“ജ­ന­ഹൃ­ദ­യ­ങ്ങ­ളിൽ ഉ­ത്ത­മ­സാ­ഹി­ത്യം മാ­ത്ര­മേ പ്രേ­ര­ണ ചെ­ലു­ത്തു­ക­യു­ള്ളു. ആ പ്രേ­ര­ണ നല്ല വി­കാ­ര­ങ്ങ­ളിൽ ആ­യി­രി­ക്കു­യും ചെ­യ്യും. അ­ധ­മ­സാ­ഹി­ത്യ­ത്തി­നു അ­ധ­മ­വി­കാ­ര­ങ്ങ­ളിൽ­പ്പോ­ലും പ്രേ­ര­ണ ചെ­ലു­ത്താൻ സാ­ദ്ധ്യ­മ­ല്ല. കാരണം, അധമ സാ­ഹി­ത്യ­ത്തിൽ ക­ല­യു­ടെ ജീ­വ­ശ­ക്തി – പ്രേ­ര­ണാ­ശ­ക്തി – ഇല്ല എ­ന്ന­തു തന്നെ”.

images/Phaedo.jpg

ഇതു തോ­പ്പിൽ ഭാസി യുടെ മ­ത­മാ­ണു്. (കു­ങ്കു­മം വാരിക). പക്ഷേ, ഈ മതം അ­ത്ര­ക­ണ്ടു ശ­രി­യ­ല്ല. ഗോ­യ്ഥേ യുടെ The Sorrows of Young Werther എന്ന ഉ­ത്കൃ­ഷ്ട­മാ­യ റൊ­മാൻ­സ് വാ­യി­ച്ചു അനേകം ആളുകൾ ആ­ത്മ­ഹ­ത്യ ചെ­യ്തു. നോവൽ വാ­യി­ച്ച­വ­സാ­നി­പ്പി­ച്ച ഉടനെ ഒരു ചെ­റു­പ്പ­ക്കാ­രി (Fraulein von Lassling) ജീ­വി­തം അ­വ­സാ­നി­പ്പി­ച്ചു. പ്ലേ­റ്റോ യുടെ Phaedo (സോ­ക്ര­ട്ടീ­സും കൂ­ട്ടു­കാ­രും ത­മ്മിൽ ന­ട­ത്തു­ന്ന സം­ഭാ­ഷ­ണ­ത്തി­ന്റെ രൂ­പ­ത്തി­ലു­ള്ള­തു്) വാ­യി­ച്ച ഒരു ത­ത്ത്വ­ചി­ന്ത­കൻ (Cleombrotus) ആ­ത്മ­ഹ­ത്യ ചെ­യ്തു. സീസറു ടെ പ്ര­തി­യോ­ഗി­യും സ്റ്റോ­യി­ക് ദാർ­ശ­നി­ക­നു­മാ­യ Cato പ്ലേ­റ്റോ­യു­ടെ ഗ്ര­ന്ഥം വാ­യി­ച്ചു­തീർ­ന്ന­യു­ട­നെ മരണം വ­രി­ച്ചു. “ഫീദോ” വാ­യി­ച്ച­തി­നു­ശേ­ഷം ഇം­ഗ്ലീ­ഷ് കവി യൂ­സ്റ്റ­സ് ബജ്ജൽ, “കോ­റ്റോ (Cato) ചെ­യ്ത­തും അഡിസൻ അം­ഗീ­ക­രി­ച്ച­തും തെ­റ്റാ­വാൻ വ­ഴി­യി­ല്ല” എ­ന്നു് എ­ഴു­തി­വ­ച്ചി­ട്ടു് മു­ങ്ങി­മ­രി­ച്ചു. ദ­സ്തേ­യേ­വ്സ്കി യുടെ ‘കു­റ്റ­വും ശി­ക്ഷ­യും’ എന്ന നോവൽ വാ­യി­ച്ച­തി­നു­ശേ­ഷ­മാ­ണു് മെൽ­കേ­ഡർ, ട്രോ­ട്സ്കി യെ ഐസ് ആക്സ് കൊ­ണ്ടു് തലയിൽ അ­ടി­ച്ചു­കൊ­ന്ന­തു് (നോ­വ­ലി­ലെ റ­സ്കൽ­നി­ക്ക­ഫ് പണം ക­ടം­കൊ­ടു­ക്കു­ന്ന വൃ­ദ്ധ­യെ കൊ­ന്ന­തു് ഇ­ങ്ങ­നെ­യാ­ണു്).

ക­ര­യ­ല്ലേ

ആടിനെ പ­ട്ടി­യാ­ക്കാ­മെ­ങ്കിൽ പ­ട്ടി­യെ­യും ആ­ടാ­ക്കാ­മ­ല്ലോ. ഈ പ്ര­ക്രി­യ സ­മൂ­ഹ­ത്തിൽ അ­ന­വ­ര­തം ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു. എ. ബാ­ല­കൃ­ഷ്ണ­പി­ള്ള തൊ­ട്ടു­ള്ള നി­രൂ­പ­ക­ന്മാർ – തെ­റ്റി­പ്പോ­യി സ്വ­ദേ­ശാ­ഭി­മാ­നി രാ­മ­കൃ­ഷ്ണ­പി­ള്ള തൊ­ട്ടു­ള്ള നി­രൂ­പ­ക­ന്മാർ – ഒ­രു­പാ­ടു് ശ്വാ­ന­ന്മാ­രെ അ­ജ­ങ്ങ­ളാ­യും ഒ­രു­പാ­ടു് അ­ജ­ങ്ങ­ളെ ശ്വാ­ന­ന്മാ­രാ­യും മാ­റ്റി­യി­ട്ടു­ണ്ടു്.

ദേ­ശാ­ഭി­മാ­നി­വാ­രി­ക­യു­ടെ 37-ആം ല­ക്ക­ത്തിൽ ഡി. ച­ന്ദ്ര­ലേ­ഖ എ­ഴു­തി­യ “യാ­ത്ര­യു­ടെ അ­വ­സാ­നം” എന്ന ചെ­റു­ക­ഥ ന­ന്നാ­യി­രു­ന്നു. അ­തി­നെ­ക്കു­റി­ച്ചു് ഈ പം­ക്തി­യിൽ ഞാ­നെ­ഴു­തി. 40-ആം ലക്കം വാ­രി­ക­യിൽ ക­ഥാ­കാ­ര­നാ­യ വി. ബി. ജ്യോ­തി­രാ­ജ് (ബോംബെ) എ­ഴു­തു­ന്നു: “ക­ഥ­യു­ടെ ഓരോ വ­രി­യും വാ­യി­ച്ചു നി­റു­ത്തേ­ണ്ടി­വ­ന്നു. പി­ന്നെ തേ­ങ്ങി­ക്ക­ര­ച്ചി­ലാ­ണു്. കഥ വാ­യി­ച്ചു് ഇ­ങ്ങ­നെ കരയുക എന്ന അ­നു­ഭ­വം എ­നി­ക്കാ­ദ്യ­മാ­ണു്”. വി­ചി­ത്ര­മാ­യി­രി­ക്കു­ന്നു ഈ പ്ര­സ്താ­വം. ക­രു­ണ­ര­സ­വും അ­ന്തി­മ­മാ­യി ആ­ഹ്ലാ­ദ­ദാ­യ­ക­മാ­യി­രി­ക്കും. കരുണ വി­പ്ര­ലം­ഭം ര­സ­മാ­യി­ട്ടു­ള്ള ‘ഉ­ത്ത­ര­രാ­മ­ച­രി­തം’ വാ­യി­ച്ചു ആരും ക­ണ്ണീ­രു തു­ട­യ്ക്കാൻ കൈ­ലേ­സ് എ­ടു­ത്തി­ട്ടി­ല്ല. സ്വ­ന്തം കെർ­ചീ­ഫ് ന­ന­ഞ്ഞ­തി­നു ശേഷം അ­ടു­ത്തി­രി­ക്കു­ന്ന­വ­നോ­ടു് ‘നി­ങ്ങ­ളു­ടെ കൈ­ലേ­സ് ഇ­ങ്ങു് തരൂ. എന്റെ കേർ­ചീ­ഫ് ക­ണ്ണീ­രു­കൊ­ണ്ടു കു­തിർ­ന്നു പോയി’ എ­ന്നാ­രും ഇ­ന്നു­വ­രെ പ­റ­ഞ്ഞി­ട്ടി­ല്ല. കഥ വാ­യി­ച്ചു് ഓരോ വ­രി­യും നി­റു­ത്തേ­ണ്ടി­വ­രി­ക­യും പി­ന്നീ­ടു് തേ­ങ്ങി­ക്ക­ര­യേ­ണ്ടി വ­രി­ക­യും ചെ­യ്താൽ അതു് ര­ണ്ടാം­ത­ര­മോ മൂ­ന്നാം തരമോ ആയ സ­ഹൃ­ദ­യ­ത്വ­മ­ല്ല, പ­ത്താം തരം സ­ഹൃ­ദ­യ­ത്വ­മാ­ണു്. പി­ന്നെ ച­ന്ദ്ര­ലേ­ഖ­യെ ഒരു പുതിയ എ­ഴു­ത്തു­കാ­രി­യാ­യി­ട്ടാ­ണു് ജ്യോ­തി­രാ­ജ് കാ­ണു­ന്നു­തു്. ശ­രി­യ­ല്ല ആ കാഴ്ച. ച­ന്ദ്ര­ലേ­ഖ വ­ള­രെ­ക്കാ­ല­മാ­യി നല്ല ക­ഥ­ക­ളെ­ഴു­തു­ന്നു. തി­രു­വ­ന­ന്ത­പു­ര­ത്തെ ഒരു കൊ­ട്ടാ­ര­ത്തെ അ­വ­ലം­ബി­ച്ചു­കൊ­ണ്ടു് അവർ മുൻ­പെ­ഴു­തി­യ ഒരു ചെ­റു­ക­ഥ സു­ന്ദ­ര­മാ­യി­രു­ന്നു. അ­തി­നെ­ക്കു­റി­ച്ചും സാ­ഹി­ത്യ വാ­ര­ഫ­ല­ത്തിൽ നി­രൂ­പ­ണ­മു­ണ്ടാ­യി­രു­ന്നു.

മൗ­ലി­ക­ത

ഭ­വ­ന­ത്തി­ന്റെ അ­ന്ധ­കാ­ര­ത്തിൽ നി­ന്നു് വിഭാത വേ­ള­യിൽ രാ­ജ­വീ­ഥി­യി­ലേ­ക്കു കാ­ലെ­ടു­ത്തു വ­യ്ക്കു­മ്പോൾ പ്ര­കാ­ശ­ത്തി­ന്റെ ലോകം എന്നെ സ്വാ­ഗ­തം ചെ­യ്യു­ന്നു… സാ­യാ­ഹ്നാ­ന്ധ­കാ­ര­ത്തിൽ നി­ന്നു­കൊ­ണ്ടു മു­ക­ളി­ലേ­ക്കു നോ­ക്കു­മ്പോൾ ന­ക്ഷ­ത്ര­ങ്ങ­ളു­ടെ പ്ര­കാ­ശ­പൂർ­ണ്ണ­മാ­യ ലോകം… ചെറിയ ചെറിയ ച­ല­ന­ങ്ങ­ളോ­ടു­കൂ­ടി ആ­രം­ഭി­ച്ച നൃ­ത്തം വേ­ഗ­മാർ­ന്ന ച­ല­ന­ങ്ങ­ളി­ലെ­ത്തു­ന്നു. ഒ­ടു­വിൽ ഉ­പ്പൂ­റ്റി­യൂ­ന്നി പു­റം­തി­രി­ഞ്ഞൊ­രു പോ­ക്ക്. അ­തോ­ടു­കൂ­ടി ദ്ര­ഷ്ടാ­ക്കൾ­ക്കു് ആ­ത്മ­സം­തൃ­പ്തി… “നി­ശ്ച­യം സ്നേ­ഹി­ക്കാ­നാ­വു­മെ­നി­ക്കൊ­രു കൊ­ച്ച­നു­ജ­ത്തി­യെ­പ്പോ­ലെ നി­ന്നെ” എ­ന്നും “നീ­യൊ­രു മു­ഗ്ദ്ധ­യാം ബാ­ലി­ക­ത­ന്നെ­യ­ന്നീ­രി­ലേ­ക്കെ­ന്തു നീ ചാ­ടി­യി­ല്ല?” എ­ന്നും തു­ട­ങ്ങു­ന്ന അ­ധീ­ര­ങ്ങ­ളാ­യ പ­ദ­വി­ന്യാ­സ­ങ്ങൾ “അ­ദ്വൈ­താ­മ­ല­ഭാ­വ­സ്പ­ന്ദി­ത വി­ദ്യു­ന്മേ­ഖ­ല­പൂ­കീ ഞാൻ” എന്ന സു­ദൃ­ഢ­ങ്ങ­ളാ­യ പ­ദ­വി­ന്യാ­സ­ങ്ങ­ളാ­യി മാ­റു­ന്നു… അ­വി­ദ­ഗ്ദ്ധ­ത­യിൽ­നി­ന്നു് വി­ദ­ഗ്ദ്ധ­ത­യി­ലേ­ക്കു­ള്ള സം­ക്ര­മ­ണ­മാ­ണി­തു്. ഇതിനെ ഹൃ­ദ­യ­ഹാ­രി­യാ­യി ടി. എൻ. പ്ര­കാ­ശ് ഒരു ക­ഥ­യി­ലൂ­ടെ ചി­ത്രീ­ക­രി­ക്കു­ന്നു. (ദേ­ശാ­ഭി­മാ­നി വാരിക—‘വി­ധി­കർ­ത്താ­ക്ക­ളു­ടെ ശ്ര­ദ്ധ­യ്ക്ക്’) അ­പൂർ­വ­മാ­യേ ഇ­ത്ത­രം മൗ­ലി­ക­ത കാ­ണാ­റു­ള്ളു. ക­ഥ­യു­ടെ ഭാ­വ­മെ­ന്തെ­ന്നു മ­ന­സ്സി­ലാ­ക്കി­യി­രു­ന്നെ­ങ്കിൽ ചി­ത്ര­കാ­രൻ ക­ലാ­പ­രി­പാ­ടി­ക­ളിൽ പ­ങ്കെ­ടു­ക്കു­ന്ന­വ­രു­ടെ പേ­രു­കൾ വി­ളി­ച്ചു പ­റ­യു­ന്ന അ­ദ്ധ്യാ­പ­ക­ന്റെ ചി­ത്രം വ­ര­ച്ചു വ­യ്ക്കി­ല്ലാ­യി­രു­ന്നു. ന­മ്മു­ടെ ചി­ത്ര­കാ­ര­ന്മാ­രിൽ പലരും ഇ­ങ്ങ­നെ­യാ­ണു്. കഥ മു­ഴു­വ­നും വാ­യി­ച്ചു­നോ­ക്കി­ല്ല. ആ­ദ്യ­ത്തെ ഖ­ണ്ഡി­ക ഒന്നു നോ­ക്കും. അതിൽ പ­റ­ഞ്ഞി­രി­ക്കു­ന്ന ഏ­തെ­ങ്കി­ലു­മൊ­രു കാ­ര്യ­മെ­ടു­ത്ത­ങ്ങു് ഒരു ‘കാ­ച്ചാ’ണു്. ആർ­ജ്ജ­വം – sincerity – സ്വാ­ഭാ­വി­ക­മാ­യും ഉ­ണ്ടാ­കേ­ണ്ട ഗു­ണ­മാ­ണു്. മ­റ്റു­ള്ള­വർ പ­റ­ഞ്ഞു­വെ­ന്നു­വ­ച്ചു് അതു് ജ­നി­ക്ക­ണ­മെ­ന്നി­ല്ല.

images/Ionesco-c.jpg
യെ­ന­സ്കോ

യെ­ന­സ്കോ യുടെ ഒരു നാ­ട­ക­ത്തിൽ ഒരു മൃ­ത­ദേ­ഹ­ത്തി­ന്റെ കാലു് സ്റ്റേ­ജി­ലേ­ക്കു വ­ളർ­ന്നു വ­ളർ­ന്നു വ­രു­ന്ന­തി­ന്റെ പ്ര­സ്താ­വ­മു­ണ്ടു്. ഒരു ക­ഥാ­പാ­ത്ര­ത്തി­ന്റെ പൂർ­വ്വ­കാ­ല­ത്തെ ഏതോ സ്മ­ര­ണ­യാ­ണെ­ന്നു് തോ­ന്നു­ന്നു ആ മൃ­ത­ദേ­ഹം പ്രാ­തി­നി­ധ്യം വ­ഹി­ക്കു­ന്ന­തു്. ദു­ഷ്ട­മാ­യ സാ­ഹി­ത്യ­ത്തി­ന്റെ ചത്ത കാലു് ഇവിടെ വളരെ വേഗം വ­ള­രു­ന്നു. അതു സ­ഹൃ­ദ­യ­ന്മാ­രെ ച­വി­ട്ടി പു­റ­ത്താ­ക്കു­ന്ന­തി­നു­മുൻ­പു് മ­രി­ച്ച സാ­ഹി­ത്യ­ത്തി­ന്റെ ശരീരം നമ്മൾ സം­സ്ക­രി­ക്ക­ണം.

എ­നി­ക്കൊ­ര­മ്മാ­വ­നു­മു­ണ്ടാ­യി­രു­ന്ന കാ­ര്യം ഞാൻ മുൻ­പെ­ഴു­തി­യി­ട്ടു­ണ്ടു്. ബ­നി­യ­നി­ടി­ല്ല, ഷർ­ട്ട് ധ­രി­ക്കി­ല്ല. നെ­ഞ്ചി­ലെ ന­ര­ച്ച­മു­ടി കാ­ണു­ന്ന മ­ട്ടിൽ വേ­സ്റ്റ്കോ­ട്ട് മാ­ത്രം ധ­രി­ക്കും. മു­റു­ക്കാൻ തു­പ്പൽ പു­ള­ളി­കൾ­വീ­ണ മു­ഷി­ഞ്ഞ­മു­ണ്ടു് എ­ങ്കോ­ണി­ച്ചു് ഉ­ടു­ത്തി­രി­ക്കും. എ­ഴു­പ­തു ക­ഴി­ഞ്ഞ ആ മ­നു­ഷ്യ­നു് വായിൽ ഒരു പ­ല്ലേ­യു­ള്ളു. പേ­ര­ക്കു­ട്ടി­ക­ളു­ടെ പ്രാ­യ­മു­ള്ള ചെ­റു­പ്പ­ക്കാ­രി­ക­ളെ ക­ണ്ടാൽ മൂ­പ്പി­ലി­നു് വലിയ ഇ­ള­ക്ക­മാ­ണു്. ആ ഇ­ള­ക്കം മ­ന­സ്സി­ലാ­ക്കി­ക്കൊ­ണ്ടു് അവർ വൃ­ദ്ധ­നെ നോ­ക്കി ആ­കർ­ഷ­ക­മാ­യി ചി­രി­ക്കും. അ­ര­ക്കെ­ട്ടു വെ­ട്ടി­ച്ചു­കൊ­ണ്ടു് അ മ­നു­ഷ്യ­ന്റെ മുൻ­പി­ലൂ­ടെ ന­ട­ക്കും. ഫലമോ? രാ­ത്രി­യാ­കു­മ്പോൾ കിഴവൻ ടോർ­ച്ചെ­ടു­ത്തു് അവർ കി­ട­ക്കു­ന്ന മു­റി­യിൽ­ച്ചെ­ന്നു് വെ­ളി­ച്ചം പാ­യി­ച്ചു് ‘ഗൗ­രി­ക്കു­ട്ടീ നേരെ കി­ട­ക്കു്, പാ­റു­ക്കു­ട്ടീ നെ­ഞ്ചു് മൂ­ടി­ക്കി­ട­ക്കു്, സ­ര­സ­മ്മാ, ഇ­ങ്ങ­നെ മ­ലർ­ന്നു­കി­ട­ക്കാ­തെ’ എ­ന്നൊ­ക്കെ പറയും. അവർ പു­ച്ഛി­ച്ചു ചി­രി­ക്കു­മ്പോൾ കിഴവൻ വന്നു വ­രാ­ന്ത­യി­ലെ പ­ന­യോ­ല­പ്പാ­യിൽ കി­ട­ക്കും. ന­മ്മു­ടെ ചില നി­രൂ­പ­കർ ഈ അ­മ്മാ­വ­നെ­പ്പോ­ലെ­യാ­ണു്. ടോർ­ച്ചെ­ടു­ത്തു രാ­ത്രി­യിൽ ന­ട­ക്കു­ന്നു. നിർ­ദ്ദേ­ശ­ങ്ങൾ നൽ­കു­ന്നു.

പ­ണ്ടു് ഇം­ഗ്ല­ണ്ടി­ലെ ഒരു പാ­തി­രി­യു­മാ­യി സം­സാ­രി­ക്കാ­നി­ട­വ­ന്നു എ­നി­ക്കു്. “ബർ­ട്രൻ­ഡ് റസ്സൽ എ­ങ്ങ­നെ?” എന്നു ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു. മ­റു­പ­ടി: “പെൻ­ഗ്വിൻ ബു­ക്ക്സ് വാ­യി­ക്കു­ന്ന­വ­രു­ടെ ഇടയിൽ പ്ര­സി­ദ്ധൻ. വി­വേ­ക­മു­ള്ള­വർ റ­സ്സ­ലി­നെ അം­ഗീ­ക­രി­ച്ചി­ട്ടി­ല്ല”. പാ­തി­രി­യു­ടെ ഈ അ­ഭി­പ്രാ­യ­ത്തെ അ­വ­ലം­ബി­ച്ചു­കൊ­ണ്ടു് ബർ­ട്രൻ­ഡ് റസ്സൽ മ­ണ്ട­നാ­ണെ­ന്നു ഞാൻ പ­റ­ഞ്ഞാൽ ഞാൻ തന്നെ മ­ണ്ട­നാ­യി മാ­റു­കി­ല്ലേ? ജർ­മ്മ­നി­യിൽ നി­ന്നു വന്ന തിയോ (പ­ത്ര­പ്ര­വർ­ത്ത­ക­നും നി­രൂ­പ­ക­നു­മാ­ണെ­ത്രേ അ­ദ്ദേ­ഹം) ബ്ര­ഹ്റ്റി­നെ ഇ­ന്നാ­രും പ­രി­ഗ­ണി­ക്കു­ന്നി­ല്ലെ­ന്നു പ­റ­ഞ്ഞു­പോ­ലും. (ബ്ര­ഹ്റ്റി­ന്റെ ഭാരം – പി. പി. ശ­ശീ­ന്ദ്രൻ – മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) ബ്ര­ഹ്റ്റി­നെ അ­തി­ശ­യി­ക്കു­ന്ന ഒരു നാ­ട­ക­കർ­ത്താ­വും ഇ­ന്നു­വ­രെ ജർ­മ്മ­നി­യിൽ ഉ­ണ്ടാ­യി­ല്ല. ഈ തിയോ ഒരു പക്ഷേ ആന്റി ക­മ്മ്യൂ­ണി­സ്റ്റാ­കാം. രാ­ഷ്ട്ര­വ്യ­വ­ഹാ­ര സി­ദ്ധാ­ന്ത­ത്തി­ന്റെ പേ­രി­ലോ മ­റ്റേ­തെ­ങ്കി­ലും സാ­ഹി­ത്യ­സി­ദ്ധാ­ന്ത­ത്തി­ന്റെ പേ­രി­ലോ ആ­രെ­ങ്കി­ലും എ­ന്തെ­ങ്കി­ലും പ­റ­ഞ്ഞാൽ അ­തെ­ടു­ത്തു മു­ള്ളോ­ടെ വി­ഴു­ങ്ങു­ന്ന­തു് ശ­രി­യ­ല്ല.

images/Vaikomchandrasekarannair.jpg
വൈ­ക്കം ച­ന്ദ്ര­ശേ­ഖ­രൻ­നാ­യർ

ഇ­ന്ത്യൻ സ്റ്റാൻ­ഡേർ­ഡ് ലി­റ്റ­റേ­ച്ചർ ക­മ്പ­നി­യു­ടെ പ്ര­തി­നി­ധി­യാ­യി ഒരു റ­ഷ്യാ­ക്കാ­രൻ ഇ­വി­ടെ­യു­ണ്ടാ­യി­രു­ന്നു. ഇ­പ്പോൾ അ­ദ്ദേ­ഹ­ത്തെ കാ­ണാ­നി­ല്ല. വൈ­ക്കം ച­ന്ദ്ര­ശേ­ഖ­രൻ­നാ­യ­രാ ണു് ഞ­ങ്ങ­ളെ പ­ര­സ്പ­രം പ­രി­ച­യ­പ്പെ­ടു­ത്തി­യ­തു്. ‘എം. കൃ­ഷ്ണൻ­നാ­യർ, ലി­റ്റ­റ­റി ക്രി­ട്ടി­ക്’ എ­ന്നു് ച­ന്ദ്ര­ശേ­ഖ­രൻ നായർ പ­റ­ഞ്ഞ­പ്പോൾ സാ­യ്പ് സു­കു­മാർ അ­ഴീ­ക്കോ­ടു്, ഗു­പ്തൻ­നാ­യർ ഇ­വ­രെ­ക്കു­റി­ച്ചു് പറയാൻ എ­ന്നോ­ടാ­വ­ശ്യ­പ്പെ­ട്ടു. ഞാൻ പ­റ­ഞ്ഞു: Sukumar Azhikkodu is not a critic. He is all histrionics. His showy gestures and bombastic speeches prove this. Guptan Nair is the very antithesis of Sukumar. (സു­കു­മാർ അ­ഴി­ക്കോ­ടു് നി­രൂ­പ­ക­ന­ല്ല. അ­ദ്ദേ­ഹ­മാ­കെ നാ­ട്യ­മാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ക­ട­നാ­ത്മ­ക­ങ്ങ­ളാ­യ അം­ഗ­വി­ക്ഷേ­പ­ങ്ങ­ളും വൃ­ഥാ­സ്ഥൂ­ല­ങ്ങ­ളാ­യ പ്ര­ഭാ­ഷ­ണ­ങ്ങ­ളും ഇതു തെ­ളി­യി­ക്കു­ന്നു. ഗു­പ്തൻ­നാ­യ­രാ­ക­ട്ടെ സു­കു­മാ­റി­നു് നേരെ എ­തി­രും.) “നി­ങ്ങ­ളോ?” എന്നു സാ­യ്പി­ന്റെ ചോ­ദ്യം. “ഞാ­നാ­രു­മ­ല്ല” എന്നു മ­റു­പ­ടി.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-04-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 22, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.