SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-05-04-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/BreytenBreytenbach.jpg
ബ്രേ­തൻ ബ്രേ­തൻ ബാഹ്

ജീ­വി­തം ധ­ന്യ­മാ­യി­യെ­ന്നു തോ­ന്നു­ന്ന അ­സു­ല­ഭ­നി­മി­ഷ­ങ്ങ­ളു­ണ്ടു്. അ­മ്മ­ട്ടി­ലു­ള്ള ഒരു നി­മി­ഷ­ത്തി­ലാ­ണു ഞാ­നി­പ്പോൾ. കാരണം തെ­ക്ക­നാ­ഫ്രി­ക്കൻ ക­വി­യും ചി­ത്ര­കാ­ര­നു­മാ­യ ബ്രേ­തൻ ബ്രേ­തൻ ബാഹി ന്റെ (Breyten Breyten Bach) അ­ന്യാ­ദൃ­ശ സൗ­ന്ദ­ര്യ­മാർ­ന്ന The True Confessions of an Albino Terrorist എന്ന ക്ലാ­സി­ക് ഞാ­നി­പ്പോൾ വാ­യി­ച്ചു തീർ­ത്തു എ­ന്ന­താ­ണു്. His prose constitutes poetry of a very high order indeed, the book sings in the mind എന്നു ബർ­നാ­ഡ് ല­വി­നും A classic of prison writing എന്നു വേ­റൊ­രു നി­രൂ­പ­ക­നും വാ­ഴ്ത്തി­യ ഈ ഗ്ര­ന്ഥം ഏ­ഴു­കൊ­ല്ലം സ്വ­ന്തം നാ­ട്ടി­ലെ കാ­രാ­ഗൃ­ഹ­ങ്ങ­ളിൽ കി­ട­ന്നു യാതന അ­നു­ഭ­വി­ച്ച ഒരു വലിയ മ­നു­ഷ്യ­ന്റെ ആ­ത്മ­നി­വേ­ദ­ന­മാ­ണു്. ആ ആ­ത്മ­നി­വേ­ദ­നം ന­മ്മു­ടെ മ­നു­ഷ്യ­ത്വ­ത്തെ വി­ക­സി­പ്പി­ക്കും. ഉ­ത്കൃ­ഷ്ട­മാ­യ സാ­ഹി­ത്യ­മെ­ന്താ­ണെ­ന്നു നമ്മെ ഗ്ര­ഹി­പ്പി­ക്കും. ഇതിലെ സ­ത്യ­സ­ന്ധ­ത ന­മ്മ­ളെ ഉ­ദാ­ത്ത­മാ­യ മ­ണ്ഡ­ല­ത്തി­ലേ­ക്കു കൊ­ണ്ടു­ചെ­ല്ലും. ബ്രേ­തൻ ബാ­ഹി­ന്റെ വാ­ക്യ­ങ്ങൾ കേ­ട്ടാ­ലും:

“Do yourself a selfish favour: if you want to remain whole, recognize the humanity of your enemy. But recognize also that there are irreconcilable interests. Don’t make a fool of yourself by killing him. No cause can justify the destruction of life. After all we are all blood brothers and sisters”. (Page 360)

(സ്വാർ­ത്ഥ­പ­ര­മാ­യ ഒരു സ­ഹാ­യ­സ­ന്ന­ദ്ധ­ത നി­ങ്ങൾ കാ­ണി­ച്ചാ­ലും. സ­മ്പൂർ­ണ്ണ­മ­നു­ഷ്യ­നാ­യി നി­ങ്ങൾ­ക്കു ക­ഴി­ഞ്ഞു കൂ­ട­ണ­മെ­ന്നു­ണ്ടെ­ങ്കിൽ നി­ങ്ങ­ളു­ടെ ശ­ത്രു­വി­ന്റെ മ­നു­ഷ്യ­ത്വ­ത്തെ ക­ണ്ട­റി­ഞ്ഞാ­ലും. അ­തേ­സ­മ­യം പ­ര­സ്പ­രം യോ­ജി­ക്കാ­ത്ത താ­ല്പ­ര്യ­ങ്ങൾ ഉ­ണ്ടെ­ന്നും അ­റി­യു­ക. അയാളെ കൊ­ന്നു് നി­ങ്ങൾ പ­രി­ഹാ­സ­പാ­ത്ര­മാ­കാ­തി­രി­ക്കു. ഒരു കാ­ര­ണ­വും ജീ­വി­ത­നാ­ശ­ന­ത്തെ നീ­തി­മ­ത്ക­രി­ക്കു­ക­യി­ല്ല. എ­ന്തൊ­ക്കെ­യാ­യാ­ലും ന­മ്മ­ളെ­ല്ലാം ര­ക്ത­ബ­ന്ധ­മു­ള്ള സ­ഹോ­ദ­ര­ന്മാ­രും സ­ഹോ­ദ­രി­ക­ളു­മ­ല്ലേ?)

images/TheTrueConfessionsofanAlbinoTerrorist.jpg

സ്നേ­ഹ­ത്തി­ന്റെ ഈ സ­ന്ദേ­ശ­മാ­ണു് ഈ ഗ്ര­ന്ഥ­ത്തി­നു് അ­മൂ­ല്യ­സ്വ­ഭാ­വം നൽ­കു­ന്ന­തു്. ഇ­തി­ന്റെ ര­ച­യി­താ­വി­നെ­ക്കു­റി­ച്ച­റി­യാൻ വാ­യ­ന­ക്കാർ­ക്ക് കൗ­തു­ക­മി­ല്ലേ? ഉ­ണ്ടെ­ങ്കിൽ പറയാം. കേ­പ്പ് ടൗൺ സർ­വ്വ­ക­ലാ­ശാ­ല­യിൽ പ­ഠി­ച്ചി­രു­ന്ന ബ്രേ­തൻ ബാഹ് 1959-ൽ (ജനനം 1939-ൽ) തെ­ക്കേ ആ­ഫ്രി­ക്ക വി­ട്ടു­പോ­യി. പാ­രീ­സി­ലാ­ണു് അ­ദ്ദേ­ഹം ചെ­ന്നു­ചേർ­ന്ന­തു്. ചി­ത്ര­കാ­ര­നെ­ന്ന നി­ല­യിൽ മ­ഹാ­യ­ശ­സ്ക­നാ­കാൻ അ­ദ്ദേ­ഹ­ത്തി­നു കാ­ല­മ­ധി­കം വേ­ണ്ടി­വ­ന്നി­ല്ല. ഹ്വാ­ങ് ലീൻ എങ്കോ (Hoang Lien Ngo) എന്ന വി­യ­റ്റ്നാ­മീ­സ് പെൺ­കു­ട്ടി­യെ വി­വാ­ഹം ക­ഴി­ച്ച­തോ­ടെ അ­ദ്ദേ­ഹ­ത്തി­നു ദ­ക്ഷി­ണാ­ഫ്രി­ക്ക­യിൽ പോകാൻ വ­യ്യാ­തെ­യാ­യി. വി­ഭി­ന്ന­വർ­ഗ്ഗ­ങ്ങ­ളിൽ­പ്പെ­ട്ട­വർ ത­മ്മിൽ വി­വാ­ഹ­മ­രു­തെ­ന്നാ­ണു് ആ രാ­ജ്യ­ത്തെ നിയമം. 1975-​ആഗസ്റ്റിൽ അ­ദ്ദേ­ഹം ഒരു വ്യാജ പാ­സ്പോർ­ട്ടോ­ടു­കൂ­ടി ക്രി­സ്ത്യൻ ഗ­ലാ­സ്ക എന്ന പേരിൽ ദ­ക്ഷി­ണാ­ഫ്രി­ക്ക­യി­ലെ­ത്തി. അ­വി­ട­ത്തെ പോ­ലീ­സ് തന്നെ പി­ന്തു­ട­രു­ന്നു­ണ്ടെ­ന്നു് ബ്രേ­തൻ ബാഹ് അ­റി­ഞ്ഞ­തേ­യി­ല്ല. മൂ­ന്നാ­ഴ്ച­ത്തെ പ­ര്യ­ട­ന­ത്തി­നു­ശേ­ഷം തി­രി­ച്ചു ഫ്രാൻ­സിൽ പോരാൻ വി­മാ­ന­ത്തിൽ കയറാൻ തു­നി­ഞ്ഞ­പ്പോൾ സെ­ക്യൂ­രി­റ്റി പോ­ലീ­സ് അ­ദ്ദേ­ഹ­ത്തെ അ­റ­സ്റ്റ് ചെ­യ്തു. ഭീ­ക­ര­പ്ര­വർ­ത്ത­കൻ എ­ന്നാ­ണു് അ­ധി­കാ­രി­കൾ അ­ദ്ദേ­ഹ­ത്തെ മു­ദ്ര­കു­ത്തി­യ­തു്. കോ­ട­തി­യിൽ തർ­ക്കി­ച്ചാൽ വധ ശി­ക്ഷ­കി­ട്ടും. അ­തു­കൊ­ണ്ടു് ബ്രേ­തൻ ബാഹ് അ­തി­നു­സ­ന്ന­ദ്ധ­നാ­യി­ല്ല. ഒൻ­പ­തു­വർ­ഷ­ത്തെ കാ­രാ­ഗൃ­ഹ­വാ­സ­മാ­ണു് വി­ധി­ക്ക­പ്പെ­ട്ട­തു്. ഏ­ഴാ­മ­ത്തെ വർ­ഷ­ത്തി­ന്റെ അ­വ­സാ­ന­ത്തിൽ ലോ­ക­മെ­മ്പാ­ടു­മു­ള്ള ധി­ഷ­ണാ­ശാ­ലി­ക­ളു­ടെ അ­ഭ്യർ­ത്ഥ­ന അ­വ­ഗ­ണി­ക്കാ­നാ­വാ­തെ സർ­ക്കാർ അ­ദ്ദേ­ഹ­ത്തെ മോ­ചി­പ്പി­ച്ചു. ജ­യി­ലിൽ കി­ട­ന്ന കാ­ല­ത്തെ അ­നു­ഭ­വ­ങ്ങ­ളാ­ണു് ഈ ഗ്ര­ന്ഥ­ത്തി­ലു­ള്ള­തെ­ന്നു ആ­വർ­ത്തി­ച്ചെ­ഴു­ത­ട്ടെ.

ജ­യി­ലിൽ കി­ട­ക്കു­മ്പോൾ അ­ദ്ദേ­ഹം സ­ഹ­ധർ­മ്മി­ണി­ക്ക് എ­ഴു­തി­വ­ച്ച­തും അ­യ­യ്ക്കാ­ത്ത­തു­മാ­യ ഒരു ക­ത്തി­ന്റെ ഒ­ടു­വി­ല­ത്തെ ഭാഗം ഈ “ഭീ­ക­ര­പ്ര­വർ­ത്ത­ക­ന്റെ” കാ­രു­ണ്യാ­കു­ല­മാ­യ ഹൃദയം വ്യ­ക്ത­മാ­ക്കി­ത്ത­രും.

One day we shall be free. We shall walk down a beach and we shall enter the water. We shall sit at a table. The sun will be in your eyes. Your hair will fall, black and straight, over the half of your face… goodnight my sweetness, my secret love.

ഈ പു­സ്ത­ക­ത്തി­ന്റെ ഒ­ടു­വിൽ ബ്രേ­തൻ ബാ­ഹി­ന്റെ പ­തി­മ്മൂ­ന്നു കാ­വ്യ­ങ്ങൾ ചേർ­ത്തി­ട്ടു­ണ്ടു്. ഓ­രോ­ന്നും മ­നോ­ഹ­രം. ഒരു ഭാഗം എ­ടു­ത്തെ­ഴു­തി­ക്കൊ­ള്ള­ട്ടെ.

When I climbed on to the chair

to wipe the southeast wind’s gold dust

from the high winddowledge

I saw in the sliced space behind the tungsten bars

that passes for an opening

two swallows hanging playfully in the dusk air

caught and released by turn in the dying earth’s brightness

like leaf boasts from the endless blue heavenly bluegum tree

free, free, free… ”

ഈ പു­സ്ത­കം പ്ര­സാ­ധ­നം ചെയ്ത ഫേബർ ആൻഡ് ഫേബർ പ്ര­സാ­ധ­ക­രോ­ടും ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ഗ്ര­ന്ഥ­ങ്ങൾ മാ­ത്രം വ­രു­ത്തി­വി­ല്ക്കു­ന്ന തി­രു­വ­ന­ന്ത­പു­ര­ത്തെ ദർശൻ ബു­ക്ക്സി­നോ­ടും എന്റെ മ­ന­സ്സി­നെ ഉ­ന്ന­മി­പ്പി­ച്ച ബ്രേ­തൻ ബ്രേ­തൻ ബാഹ് എന്ന ക­ലാ­കാ­ര­നോ­ടും ഞാൻ ന­ന്ദി­പ­റ­യു­ന്നു.

ആ­റാ­ട്ടു്

വർ­ഷ­ങ്ങൾ­ക്കു മുൻ­പാ­ണു്. ഇ­ന്നു് വ­ട­ക്കേ­യി­ന്ത്യ­യിൽ എ­വി­ടെ­യോ വലിയ സൈ­നി­കോ­ദ്യോ­ഗ­സ്ഥ­നാ­യി ഇ­രി­ക്കു­ന്ന വി­ശ്വം അ­ന്നൊ­രു കു­ഞ്ഞ്. അ­തി­നു് ആ­റാ­ട്ടു കാ­ണ­ണ­മെ­ന്നു് ഒ­രാ­ഗ്ര­ഹം. ആ­റാ­ട്ടു് എന്നു കു­ഞ്ഞു കേ­ട്ടി­ട്ടു­ണ്ടു്. കാ­ണ­ണ­മെ­ന്നു ആശയും. എന്റെ വീ­ട്ടി­ലു­ള്ള മ­ടി­യ­നാ­യ പ­ര­മേ­ശ്വ­രൻ പി­ള്ള­യോ­ടു് (പേരു മാ­റ്റി­യി­രി­ക്കു­ന്നു) വി­ശ്വ­ത്തി­ന്റെ അമ്മ തു­ട­രെ­ത്തു­ട­രെ അ­പേ­ക്ഷി­ക്കു­ക­യാ­ണു്: “പ­ര­മേ­ശ്വ­രാ, ഇവനെ ഒന്നു കൊ­ണ്ടു­പോ­യി ആ­റാ­ട്ടു കാ­ണി­ക്കു്”. നിർ­ബ്ബ­ന്ധം സ­ഹി­ക്കാ­നാ­വാ­തെ പ­ര­മേ­ശ്വ­രൻ കു­ഞ്ഞി­നെ­യു­മെ­ടു­ത്തു് റോ­ഡി­ലേ­ക്കി­റ­ങ്ങി. കു­റെ­ദൂ­രം ന­ട­ന്ന­പ്പോൾ ഒരു അ­ണ്ണാൻ റോ­ഡി­ന്റെ ഒരു വ­ശ­ത്തു­നി­ന്നു മ­റ്റൊ­രു വ­ശ­ത്തേ­ക്ക് വാ­ലു­പൊ­ക്കി ചാ­ടു­ന്ന­തു കണ്ടു. പ­ര­മേ­ശ്വ­രൻ­പി­ള്ള വി­ശ്വ­ത്തി­നെ ചു­ര­ണ്ടി “നോ­ക്കു്, നോ­ക്കു്, ആ­റാ­ട്ടു്” എന്നു പ­റ­ഞ്ഞു. കൊ­ച്ചു് അ­ത­ങ്ങു വി­ശ്വ­സി­ക്കു­ക­യും ചെ­യ്തു. അല്പം സമയം കൂടെ റോ­ഡി­ലാ­കെ ക­റ­ങ്ങി­യി­ട്ടു് പ­ര­മേ­ശ്വ­രൻ­പി­ള്ള കു­ഞ്ഞി­നേ­യും കൊ­ണ്ടു വീ­ട്ടി­ലെ­ത്തി. “ഇത്ര വേഗം കണ്ടോ?” എന്നു തള്ള ചോ­ദി­ച്ച­പ്പോൾ “ഞ­ങ്ങ­ളു് ചെ­ന്ന­തും ആ­റാ­ട്ടു് തു­ട­ങ്ങി­യ­തും ഒ­ന്നി­ച്ചാ­യി­രു­ന്നു” എന്നു മ­റു­പ­ടി പ­റ­ഞ്ഞു. ദി­വ­സ­ങ്ങൾ ക­ഴി­ഞ്ഞു. വി­ശ്വ­ത്തി­നെ അമ്മ ക­ളി­പ്പി­ക്കു­ക­യാ­യി­രു­ന്നു. ഒ­ര­ണ്ണാൻ മു­റ്റ­ത്തു­കൂ­ടെ ഓടി. വി­ശ്വം ഉടനെ പ­റ­ഞ്ഞു: “അമ്മാ അതാ ആ­റാ­ട്ടു്, ആ­റാ­ട്ടു്”. അ­തു­കേ­ട്ട കാ­ര­ണ­വ­ന്റെ ഭാര്യ ഉടനെ ചോ­ദി­ച്ചു: “പ­ര­മേ­ശ്വ­രാ, നീ ഇ­ന്നാ­ളു് ആ­റാ­ട്ടെ­ന്നു പ­റ­ഞ്ഞു് കൊ­ച്ചി­നെ കാ­ണി­ച്ച­തു് അ­ണ്ണാ­നെ­യാ­യി­രു­ന്നു അല്ലേ?” അല്ല എന്ന മ­ട്ടിൽ പ­ര­മേ­ശ്വ­രൻ പു­ച്ഛി­ച്ച് “അതേ” എന്നു പ­റ­ഞ്ഞു. കു­ങ്കു­മം വാ­രി­ക­യിൽ താ­മ­ര­ശ്ശേ­രി ക­വി­ത­യെ­ന്നു പ­റ­ഞ്ഞു് സ­ഹൃ­ദ­യ­നെ കാ­ണി­ക്കു­ന്ന­തു ക­വി­ത­യ­ല്ല; അ­ണ്ണാ­നെ­പ്പോ­ലെ വേ­റെ­യെ­ന്തി­നെ­യോ ആണു്. ഇതു ക­വി­ത­യാ­ണെ­ന്നു വി­ശ്വാ­സ­മു­ണ്ടാ­ക­ണ­മെ­ങ്കിൽ വാ­യ­ന­ക്കാ­രൻ വി­ശ്വ­ത്തെ­പ്പോ­ലെ കൊ­ച്ചു കു­ഞ്ഞാ­യി­രി­ക്ക­ണം. ഏ­താ­നും വരികൾ ക­ണ്ടാ­ലും:

നിർ­മ്മ­ല­സ്മി­തം തൂകും ചേ­മ്പ­നീർ സു­മ­ങ്ങ­ളും

മർ­മ്മ­രാ­ര­വം പെ­യ്യും പ­ച്ചി­ല വ­ന­ങ്ങ­ളും

ശീ­ത­മാ­രൂ­താ­ശ്ലേ­ഷാ­ലി­ള­കും ല­ത­ക­ളും

ലോ­ല­രൂ­പി­ണി­മാ­രാം ലലനാ മ­ണി­ക­ളും

തരള ന­ക്ഷ­ത്ര­ങ്ങൾ ത­ഴു­കു­മ­ഴ­കാർ­ന്ന–

മ­തി­ലേ­ഖ­യു­മാ­മ്പൽ­പ്പൂ­ക്ക­ളും ത­ടാ­ക­വും,

മൃ­ദു­ല­ക­ള­ക­ള­കൂ­ജി­തം പൊ­ഴി­ച്ചോ­മൽ

കു­യിൽ­പൂ­കി­ടും വ­ല്ലി­ക്കു­ടി­ലും ത­ടി­നി­യും

ഉ­ണ്ടി­വി­ടെ­ന്നാ­ലു­മീ­ഗ്രാ­മ­ല­ക്ഷ്മി­തൻ ചെറു

മൺ­കു­ടിൽ മാ­ത്രം കഷ്ടം;

ശൂ­ന്യ­മാ­യി­ക്കി­ട­ക്കു­ന്നു.

അർ­ത്ഥം ആ­വി­ഷ്ക­രി­ക്കു­ന്ന­തി­നു ശ­ക്തി­യി­ല്ലാ­ത്ത, ഭാ­വ­സ്ഫു­ടീ­ക­ര­ണ­ത്തി­നു ക­ഴി­വി­ല്ലാ­ത്ത കുറെ മ­ധു­ര­പ­ദ­ങ്ങ­ളെ­ടു­ത്തു നി­ര­ത്തി­യാൽ ക­വി­ത­യാ­കും എന്ന തെ­റ്റി­ദ്ധാ­ര­ണ­യിൽ­നി­ന്നു് ഉ­ദ്ഭ­വി­ച്ച­താ­ണു് ഈ സാ­ഹ­സി­ക്യം. അ­ണ്ണാ­നെ ആ­റാ­ട്ടാ­ക്കു­ന്ന വഞ്ചന. കു­ട്ടി­ക­ളെ ക­ളി­പ്പി­ക്കാൻ പ­റ്റും. ഹൃ­ദ­യ­പ­രി­പാ­ക­മു­ള്ള­വർ­ക്ക് ഇതു ക­ണ്ടാൽ പു­ച്ഛ­മേ ഉ­ണ്ടാ­കൂ.

The moon has set, and O’er the seas

Throw their last glance the Pleiades;

The weary night is waning fast

The promised hour is come and past;

Yet sleepless and alone I lie,

Alone—ah, false one, tell me why.

(ച­ന്ദ്രൻ അ­സ്ത­മി­ച്ചു. സ­പ്തർ­ഷി­കൾ അ­വ­യു­ടെ അ­ന്ത്യ­ക­ടാ­ക്ഷം സ­മു­ദ്ര­ത്തി­ലേ­ക്കു് എ­റി­യു­ന്നു. ത­ളർ­ന്ന രാ­ത്രി­ക്കു വേഗം തേ­യ്മാ­നം സം­ഭ­വി­ക്കു­ന്നു. പ്ര­തി­ജ്ഞ ചെ­യ്യ­പ്പെ­ട്ട നാഴിക വ­ന്നെ­ത്തി, അതു ക­ഴി­ഞ്ഞു­പോ­കു­ക­യും ചെ­യ്തു. എ­ന്നി­ട്ടും നി­ദ്ര­യി­ല്ലാ­തെ ഒ­റ്റ­യ്ക്കു ഞാൻ കി­ട­ക്കു­ന്നു. ഒ­റ്റ­യ്ക്ക്—ഹാ—വ­ഞ്ച­ക­ത്വ­മു­ള്ള­വ­നേ, എ­ന്നോ­ടു പറയൂ കാ­ര­ണ­മെ­ന്തെ­ന്നു്.)

images/SapphoSmyrna.jpg
സാഫോ

2500 സം­വ­ത്സ­ര­ങ്ങൾ­ക്കു മുൻ­പു്, ഗ്രീ­ക്ക് ക­വി­യി­ത്രി സാഫോ എ­ഴു­തി­യ­താ­ണി­തു്. ഭാ­വ­സ്ഫു­ടീ­ക­ര­ണ­ത്തി­ന്റെ ഉ­ത്കൃ­ഷ്ട­നി­ദർ­ശ­ന­മാ­യി ഇതിനെ പ­രി­ഗ­ണി­ക്കാം, ച­ന്ദ്രൻ മ­റ­ഞ്ഞു. ഇ­രു­ട്ടാ­ണ­പ്പോൾ. സ­പ്തർ­ഷി­ക­ളും മറയാൻ പോ­കു­ന്നു. അ­പ്പോൾ ഇ­രു­ട്ടു കൂ­ടു­ത­ലാ­കും. ത­ളർ­ന്ന രാ­ത്രി­ക്കു തേ­യ്മാ­നം. പ്രേ­മ­മാ­കു­ന്ന പ്ര­കാ­ശം ഇ­ല്ലാ­ത്ത­പ്പോൾ വി­ഷാ­ദ­ത്തി­ന്റെ അ­ന്ധ­കാ­രം വ്യാ­പി­ക്കു­ന്നു. രാ­ത്രി­ക്കു ത­ളർ­ച്ച­യെ­ന്ന­പോ­ലെ സാ­ഫോ­ക്കും ത­ളർ­ച്ച. നി­ശീ­ഥി­നി­ക്കു ക്ഷീ­ണം സം­ഭ­വി­ക്കു­ന്ന­തു­പോ­ലെ അ­വൾ­ക്കും ക്ഷീ­ണം. വ­രാ­മെ­ന്നു പറഞ്ഞ സ­മ­യ­ത്തു കാ­മു­കൻ വ­ന്നി­ല്ല. അവൾ ഉ­റ­ക്ക­മി­ല്ലാ­തെ ഏ­കാ­ന്ത­ത­യിൽ ക­ഴി­യു­ന്നു. അ­വി­രാ­മ­മാ­യ കാ­ത്തി­രി­പ്പാ­ണ­തു്. അ­ന്ധ­കാ­രം­മാ­റി പ്ര­കാ­ശം വരുമോ? വി­ഷാ­ദ­ത്തി­ന്റെ കൂ­രി­രു­ട്ടു­മാ­റി പ്രേ­മ­ത്തി­ന്റെ പ്രഭ പ്ര­സ­രി­ക്കു­മോ? ഈ ചോ­ദ്യ­ങ്ങൾ ചോ­ദി­ച്ചു് അവൾ വ്യർ­ത്ഥ­മാ­യി കാ­ത്തി­രി­ക്കു­ന്നു. ഇ­താ­ണു് കവിത, ഇ­താ­ണു് കല.

കൊ­ത്തു­ന്ന പൈ­ങ്കി­ളി

“സിം­ബ­ലി­സം—പ്ര­തി­രൂ­പാ­ത്മ­ക­ത്വം—ച­ല­നാ­ത്മ­ക­വും സ­ത്യാ­ത്മ­ക­വു­മാ­ണു്. അതിനു വൈ­കാ­രി­ക­മൂ­ല്യ­മു­ണ്ടു്. അ­തി­നാൽ സിം­ബ­ലി­സം ജീ­വി­ത­ത്തിൽ­നി­ന്നു് അ­ക­ന്നു നി­ല്ക്കു­ന്നി­ല്ല. അതല്ല അ­ല­ഗ­റി­യു­ടെ—ലാ­ക്ഷ­ണി­ക­ത­യു­ടെ—സ്ഥി­തി. അലഗറി യാ­ന്ത്രി­ക­മാ­ണു്. അ­തി­നാൽ അ­സ­ത്യാ­ത്മ­ക­വും”. (J. E. Cirlot). ഒ­ന്നി­നു­പ­ക­രം മ­റ്റൊ­ന്നു് പ­റ­ഞ്ഞു് വാ­യ­ന­ക്കാ­ര­ന്റെ ജി­ജ്ഞാ­സ­യെ ഒ­ന്നി­ള­ക്കി­വ­യ്ക്കാ­നേ അതിനു കഴിയൂ. ഇ­ക്കാ­ര­ണ­ത്താ­ലാ­ണു് മ­ഹാ­ന്മാർ—ഹെ­ഗ­ലും ക്രോ­ചെ യും—അ­ല­ഗ­റി­ക്കു ക­ല­യു­മാ­യി ഒരു ബ­ന്ധ­വു­മി­ല്ലെ­ന്നു പ്ര­ഖ്യാ­പി­ച്ച­തു്. റഹിം മു­ഖ­ത്ത­ല ദേ­ശാ­ഭി­മാ­നി­വാ­രി­ക­യി­ലെ­ഴു­തി­യ ‘അതു് സ്വ­പ്ന­മ­ല്ലാ­യി­രു­ന്നു’ എന്ന ചെ­റു­ക­ഥ വി­ര­സ­മാ­യ അ­ലി­ഗ­റി­യാ­ണു്. ഗൃ­ഹ­നാ­യ­കൻ വി­ല­യ്ക്കു­വാ­ങ്ങി­ക്കൊ­ണ്ടു­വ­ന്ന പൈ­ങ്കി­ളി—അയാൾ പാലും പഴവും കൊ­ടു­ത്തു­വ­ളർ­ത്തി­യ പൈ­ങ്കി­ളി—ആദ്യം അ­യാ­ളു­ടെ കു­ഞ്ഞു­ങ്ങ­ളെ കൊ­ത്തി­ക്കൊ­ല്ലു­ന്നു; ര­ണ്ടാ­മ­തു് ഭാ­ര്യ­യേ­യും. ഒ­ടു­വിൽ അതു് അയാളെ കൊ­ത്താൻ തു­ട­ങ്ങു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു. പൈ­ങ്കി­ളി ആ­രു­മാ­കാം. ആ­രാ­യാ­ലും വാ­യ­ന­ക്കാ­ര­നു് ഒ­ന്നു­മി­ല്ല. ഉ­ള്ള­തു് ഈ അ­ലി­ഗ­റി­വി­ഹം­ഗ­മം സ­ഹൃ­ദ­യ­ന്റെ നെ­ഞ്ചിൽ ക­യ­റി­യി­രു­ന്നു് അയാളെ കൊ­ത്തി­ക്കൊ­ല്ലു­ന്നു എ­ന്ന­താ­ണു്.

ആ­ല­പ്പു­ഴെ­നി­ന്നു് ജി. ര­മേ­ശ്ബാ­ബു (ശ­രി­യാ­യ പേ­ര­ല്ല ഇ­തെ­ന്നു് ക­ത്തി­ലു­ണ്ടു്) ചോ­ദി­ക്കു­ന്നു: “സ­ഹ­പ്ര­വർ­ത്ത­ക­യെ വ­ഴി­യിൽ­വ­ച്ചു കാ­ണു­മ്പോൾ ഒന്നു ചി­രി­ക്കു­ക­യോ, വർ­ത്ത­മാ­നം പ­റ­യു­ക­യോ ചെ­യ്താൽ മുഖം വീർ­പ്പി­ക്കു­ന്ന ഭാ­ര്യ­മാ­രി­ല്ലേ? അ­യൽ­പ­ക്ക­ത്തെ സ്ത്രീ­കൾ ഒന്നു ഫോൺ­ചെ­യ്യാ­നോ, മ­റ്റെ­ന്തെ­ങ്കി­ലും അ­ത്യാ­വ­ശ്യ­ത്തി­നോ വീ­ട്ടിൽ വ­ന്നാൽ അവരെ സ­ഹാ­യി­ക്കാൻ മു­തി­രു­ന്ന ഭർ­ത്താ­വി­നു് ആഹാരം മു­ട­ക്കു­ന്ന സ­ഹ­ധർ­മ്മി­ണി­യെ അ­ങ്ങ­യ്ക്ക­റി­യാ­മോ! പ്രാ­യ­മാ­യ മ­ക­ളു­ടെ കൂ­ട്ടു­കാ­രി­കൾ വീ­ട്ടിൽ വ­രു­മ്പോൾ അ­വ­രോ­ടു കു­ശ­ല­മ­ന്വേ­ഷി­ച്ചാൽ അ­ടു­ക്ക­ള­പ്പാ­ത്ര­ങ്ങൾ ത­ട്ടി­പ്പൊ­ട്ടി­ക്കു­ന്ന വീ­ട്ട­മ്മ­മാ­രെ അ­ങ്ങ­യ്ക്ക­റി­യാ­മോ! ഉ­ദ്യോ­ഗ­സ്ഥ­യാ­യ മ­ക­ളു­ടെ വ­രു­മാ­നം മു­ട­ങ്ങു­മെ­ന്നു കരുതി യ­ഥാ­സ­മ­യം വി­വാ­ഹം ക­ഴി­ച്ച­യ­യ്ക്കാ­ത്ത അ­ച്ഛ­ന­മ്മ­മാ­രെ അ­റി­യാ­മോ”.

ഭർ­ത്താ­ക്ക­ന്മാർ മ­ദ്യ­പി­ച്ചു­ക­ഴി­യു­ന്നു­വെ­ന്നും അവർ പ­ര­സ്ത്രീ­ഗ­മ­ന­വാ­ഞ്ഛ പ്ര­ക­ടി­പ്പി­ക്കു­ന്നു­വെ­ന്നും ഞാ­നെ­ഴു­തി­യ­തിൽ ധർ­മ്മ­രോ­ഷം കൊ­ണ്ടു് രമേശ് ബാബു എ­ഴു­തി­യ ക­ത്തി­ലെ ഒരു ഭാ­ഗ­മാ­ണി­തു്. എ­ന്തി­നു് ഈ രോഷം? ഇ­ങ്ങ­നെ­യു­ള്ള സ്ത്രീ­കൾ ഇ­ല്ലെ­ന്നു ഞാൻ പ­റ­ഞ്ഞി­ല്ല­ല്ലോ. ഇ­വ­രെ­ക്കാൾ മോ­ശ­ക്കാ­രാ­യ സ്ത്രീ­ക­ളെ­യും എ­നി­ക്ക­റി­യാം. ഒരു സ്ത്രീ കു­ളി­ക്കാൻ പോ­കു­മ്പോൾ ചെ­റു­പ്പ­ക്കാ­രി­യാ­യ വേ­ല­ക്കാ­രി­യെ വി­ളി­ച്ചു­കൊ­ണ്ടു­പോ­യി കു­ളി­പ്പു­ര­യു­ടെ വാ­തി­ല്ക്കൽ നി­റു­ത്തും. അവൾ അ­വി­ടെ­ത്ത­ന്നെ­യു­ണ്ടോ എ­ന്ന­റി­യാ­നാ­യി കൂ­ടെ­ക്കൂ­ടെ വാ­തിൽ­തു­റ­ന്നു് നോ­ക്കു­ക­യും ചെ­യ്യും. അ­പ്പോ­ഴൊ­ക്കെ കൊ­ച്ച­മ്മ­യു­ടെ നൂ­ലു­ബ­ന്ധ­മി­ല്ലാ­ത്ത പൊ­ന്മേ­നി വേ­ല­ക്കാ­രി­ക്കു കാ­ണേ­ണ്ട­താ­യും വരും.

വേ­റൊ­രു സ്ത്രീ­യു­ടെ വീ­ട്ടിൽ എ­ഴു­പ­തു വ­യ­സ്സാ­യ വേ­ല­ക്കാ­രി­യാ­ണു­ള്ള­തു്. ഇ­രു­പ­ത്തി­യെ­ട്ടു വ­യ­സ്സാ­യ ഭർ­ത്താ­വി­നെ­യും ആ കി­ഴ­വി­യെ­യും ഒ­രു­മി­ച്ചു വീ­ട്ടി­ലാ­ക്കി­യി­ട്ടു് അവൾ ഒ­രി­ട­ത്തും പോ­കു­ക­യി­ല്ല. ഇ­വ­രൊ­ക്കെ മാ­ന­സി­ക രോ­ഗി­ണി­ക­ളാ­ണു്. (ര­ണ്ടു­പേ­രെ­യും എ­നി­ക്കു നേ­രി­ട്ട­റി­യാം) വെ­ല്ലൂർ പി. എം. മാ­ത്യു വി­നെ­യോ, ഡോ­ക്ടർ രാ­മ­ച­ന്ദ്ര­നെ­യോ, എം. ആർ. ആർ. മേ­നോ­നെ­യോ കാ­ണി­ക്കേ­ണ്ട­താ­ണു് ഇവരെ. അ­വി­ടെ­യും ഭർ­ത്താ­വി­ന്റെ ദ­യ­യാ­ണു് മു­ന്നി­ട്ടു നി­ല്ക്കു­ക. സൈ­ക്കി­യാ­ട്രി­സ്റ്റി­ന്റെ അ­ടു­ക്കൽ കൊ­ണ്ടു­പോ­യാൽ ത­നി­ക്കു ചി­ത്ത­ഭ്ര­മ­മു­ണ്ടെ­ന്നു ഭാര്യ സം­ശ­യി­ക്കു­മ­ല്ലോ. ആ സംശയം വ­ന്നു് അവൾ കൂ­ടു­തൽ ക­ഷ്ട­പ്പെ­ടാ­തി­രി­ക്കാൻ വേ­ണ്ടി­യാ­ണു് ഭർ­ത്താ­വു് എ­ല്ലാം സ­ഹി­ച്ചു ക­ഴി­ഞ്ഞു­കൂ­ടു­ന്ന­തു്. അയാൾ യോ­ഗ്യൻ. അ­ത്ര­യ്ക്കു യോ­ഗ്യ­ന­ല്ലാ­ത്ത­വൻ “ഇ­വ­ളൊ­ന്നു ച­ത്തു­കി­ട്ടി­യെ­ങ്കിൽ!” എന്നു വി­ചാ­രി­ക്കും. യോ­ഗ്യ­ത തീ­രെ­യി­ല്ലാ­ത്ത­വൻ അ­വ­ളു­ടെ ത­ല­യി­ല­ടി­ക്കും. ബ­ഹു­ജ­നം പ­ല­വി­ധം.

രോ­മ­ത്തെ­ക്കാൾ തു­ച്ഛം
images/CharlieChaplinportrait.jpg
ചാർലി ചാ­പ്ലിൻ

ചാർലി ചാ­പ്ലി­ന്റെ പല സി­നി­മ­ക­ളും ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. മുഖം കൊ­ണ്ടു് അ­ദ്ദേ­ഹം കാ­ണി­ക്കു­ന്ന ഗോ­ഷ്ടി­കൾ ദർ­ശി­ച്ചു് സാ­ക്ഷാൽ ചാർ­ലി­യും അ­ങ്ങ­നെ തന്നെ എന്നു ഞാൻ വി­ചാ­രി­ച്ചി­രു­ന്നു. ഒ­രി­ക്കൽ അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ത്മ­ക­ഥ വാ­യി­ച്ച­പ്പോൾ ആ പു­സ്ത­ക­ത്തിൽ അ­ദ്ദേ­ഹ­ത്തി­ന്റെ ശ­രി­യാ­യ ഫോ­ട്ടോ കാ­ണാ­നി­ട­യാ­യി. അ­പ്പോ­ഴാ­ണു് മോ­ഹ­ഭം­ഗം. സാ­ക്ഷാൽ ചാർലി സു­ന്ദ­രൻ, ആ­ഭി­ജാ­ത്യം വി­ളി­ച്ചു­പ­റ­യു­ന്ന ആകൃതി. സി­നി­മ­യി­ലെ ചാർലി ഒരു കോ­മാ­ളി. ഇതു് ഇ­പ്പോൾ ഓർ­മ്മി­ച്ച­തു് ഉ­ണ്ണി­വാ­രി­യ­ത്തു് ‘ച­ന്ദ്രി­ക’ ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ ‘അ­സം­ബ­ന്ധം’ എന്ന കഥ വാ­യി­ച്ച­തു­കൊ­ണ്ടാ­ണു്. സാ­ക്ഷാൽ ഉ­ണ്ണി­വാ­രി­യ­ത്തു് അ­ഭി­ജാ­ത­നും ആ­ത്മ­ധീ­ര­നും അ­ഭി­മാ­നി­യും ആ­യി­രി­ക്കും. പക്ഷേ, സാ­ഹി­ത്യ­ത്തി­ലെ ഉ­ണ്ണി­വാ­രി­യ­ത്തി­നെ വി­ദൂ­ഷ­ക­നാ­യേ ഇ­ന്നു­വ­രെ ഞാൻ ക­ണ്ടി­ട്ടു­ള്ളു. കാ­മു­കി ലീല വി­വാ­ഹം ക­ഴി­ഞ്ഞു നാ­ടു­വി­ട്ട­പ്പോൾ കാ­മു­കൻ തി­രി­ച്ചെ­ത്തി. നി­രാ­ശ­ത കൊ­ണ്ടു് അയാൾ ഷേവ് ചെ­യ്യാ­തെ ന­ട­ന്നു. ഒ­ടു­വിൽ ഒരു ദിവസം ഷേവ് ചെ­യ്തു നല്ല വ­സ്ത്ര­ങ്ങൾ ധ­രി­ച്ചു് തീ­വ­ണ്ടി­യാ­പ്പീ­സി­ലെ­ത്തി. അ­വി­ടെ­വ­ച്ചു് ലീലയെ കണ്ടു. താൻ ദുഃ­ഖി­ക്കു­ന്ന­വ­നാ­ണെ­ന്നു് അയാൾ അ­വ­ളോ­ടു പ­റ­ഞ്ഞ­പ്പോൾ അവൾ ചോ­ദി­ച്ചു ദുഃ­ഖ­മു­ള്ള­വൻ ക്ലീൻ­ഷേ­വ് ചെ­യ്യു­മോ എ­ന്നു്. കഥ തീ­രു­ന്നു അവിടെ. ക­ഥാ­നാ­യ­ക­ന്റെ ഷേവ് ചെ­യ്യൽ എന്ന പ്ര­വർ­ത്ത­നം ന­ട­ക്കു­മ്പോൾ സേ­ഫ്റ്റി റെ­യ്സ­റി­ന്റെ അ­രി­കിൽ പ­റ്റി­യ ഒരു രോ­മ­ത്തി­ന്റെ വി­ല­പോ­ലു­മി­ല്ല ഇ­ക്ക­ഥ­യ്ക്കു്. ഇ­ത്ര­യൊ­ക്കെ പ­രു­ക്കൻ ഭാഷ പ്ര­യോ­ഗി­ക്കേ­ണ്ട കാ­ര്യ­മൊ­ന്നു­മി­ല്ല. സാ­ഹി­ത്യ­ത്തി­ലെ ബഫൂൺ വേഷം കെ­ട്ടി­ക്കെ­ട്ടി അ­ദ്ദേ­ഹം “അതായി”ത്ത­ന്നെ മാ­റി­യി­രി­ക്കു­ന്നു. ആ­രു­പ­ദേ­ശി­ച്ചാ­ലും ഫ­ല­മി­ല്ലാ­ത്ത ഒ­ര­വ­സ്ഥ­യി­ലാ­ണു് അ­ദ്ദേ­ഹ­മി­പ്പോൾ.

നി­രീ­ക്ഷ­ണ­ങ്ങൾ
സ്ത്രീ:
അവൾ വി­ടർ­ന്ന താ­മ­ര­പ്പൂ­വാ­ണു്, പ­രി­മ­ളം പ­ര­ത്തു­ന്ന പ­നി­നീർ­പ്പൂ­വാ­ണു്, തെ­ങ്ങോ­ല­ത്തു­മ്പിൽ തൂ­ങ്ങി നിൽ­ക്കു­ന്ന ഒ­റ്റ­ത്താ­ര­ക­മാ­ണു്. മധു നി­റ­ച്ച ച­ഷ­ക­ത്തിൽ തോ­ണി­പോ­ലൊ­ഴു­കു­ന്ന താ­മ­ര­പ്പൂ­വി­ത­ളാ­ണു്. മി­ന്നൽ­ക്കൊ­ടി­യാ­ണു്. പക്ഷേ, അവൾ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­നു സ­ന്ന­ദ്ധ­യാ­വു­മ്പോൾ, സ­മൂ­ഹ­പ­രി­ഷ്ക­ര­ണ­ത്തി­നു് ഉ­ദ്യു­ക്ത­യാ­കു­മ്പോൾ ഇ­തൊ­ന്നു­മ­ല്ല.
എം. കൃ­ഷ്ണൻ­നാ­യർ:
ചേ­തോ­ഹ­രം, ആ­വി­ഷ്ക്കാ­രം, സ്ഫു­ടീ­ക­ര­ണം, ആ­ലേ­ഖ­നം ഈ വാ­ക്കു­കൾ ആ­വർ­ത്തി­ച്ചു കൊ­ണ്ടി­രി­ക്കു­ന്ന ആൾ.
സാ­ഹി­ത്യ­പ­ഞ്ചാ­ന­നൻ പി. കെ. നാ­രാ­യ­ണ­പി­ള്ള:
ത­നി­ക്കു­ള്ള പാ­ണ്ഡി­ത്യ­ത്തി­ന്റെ ആ­യി­ര­ത്തി­ലൊ­രം­ശം മാ­ത്രം പ്ര­ദർ­ശി­പ്പി­ച്ച മ­ഹാ­വ്യ­ക്തി.
ന­വീ­ന­നി­രൂ­പ­കർ:
ചൊ­ട്ട­ച്ചാൺ­വ­ഴി ദൂരം മാ­ത്രം ക­ഷ്ടി­ച്ച­ങ്ങു­പ­റ­ക്കും കോ­ഴി­കൾ.
കെ. പി. അപ്പൻ:
കാ­ഴ്ച­യ്ക്കും പെ­രു­മാ­റ്റ­ത്തി­ലും സാ­ഹി­ത്യ­ര­ച­ന­യി­ലും മാ­ന്യൻ. അ­ദ്ദേ­ഹം പ്ര­കാ­ശി­പ്പി­ക്കു­ന്ന­തു് സ്വ­ന്തം അ­ഭി­പ്രാ­യ­ങ്ങ­ളാ­ണു്. അ­തു­കൊ­ണ്ടു് അ­വ­യോ­ടു് എ­നി­ക്കു യോ­ജി­ച്ചേ­തീ­രു എ­ന്നി­ല്ല.
പ­ഞ്ച­വ­ങ്കാ­ട്ടു­നീ­ലി:
സി. വി രാ­മൻ­പി­ള്ളമാർ­ത്താ­ണ്ഡ­വർ­മ്മ യി­ലൂ­ടെ പ്ര­സി­ദ്ധ­യാ­ക്കി­യ യക്ഷി. അവൾ താ­മ­ര­പ്പൂ­വാ­യി­രു­ന്നി­ല്ല. പ­നി­നീർ­പ്പൂ­വാ­യി­രു­ന്നി­ല്ല. ഒ­റ്റ­ത്താ­ര­ക­മാ­യി­രു­ന്നി­ല്ല. മ­ധു­ച­ഷ­ക­ത്തി­ലെ പൂ­വി­ത­ളാ­യി­രു­ന്നി­ല്ല. അ­ന­ന്ത­പ­ത്മ­നാ­ഭ­ന്മാ­രെ കൊ­ന്നു് സമൂഹം പ­രി­ഷ്ക­രി­ക്കാൻ ഇ­റ­ങ്ങി­യ­വ­ളാ­യി­രു­ന്നു.
ചെ­ല്ല­മ്മ ജോസഫ്
images/KahlilGibran1913.jpg
ജി­ബ്രാൻ

സാഗര ജ­ല­ക­ണി­ക­യിൽ സാ­ഗ­ര­മാ­കെ കാ­ണാ­മെ­ന്നു് കവി ജി­ബ്രാൻ പ­റ­ഞ്ഞ­തു് അ­ത്ര­ക­ണ്ടു് ശരിയോ? നീല ലോ­ഹി­തം, ക­ടും­നീ­ലം, നീലം, ഹരിതം, പീതം, ഓ­റ­ഞ്ച്, ശോണം ഇ­വ­യാ­കെ കൂ­ടു­മ്പോ­ഴാ­ണു് സൂ­ര്യ­പ്ര­കാ­ശ­മാ­കു­ന്ന­തു്. നീ­ല­ലോ­ഹി­തം മാ­ത്ര­മെ­ടു­ത്തു് ഇ­താ­ണു് സൂ­ര്യ­ര­ശ്മി­യെ­ന്നു പ്ര­ഖ്യാ­പി­ക്കാൻ വയ്യ. ഹി­മാ­ല­യ­പർ­വ്വ­ത­ത്തിൽ­നി­ന്നു് ഒ­രു­ത­രി മ­ണ്ണെ­ടു­ത്തു് കൈ­യിൽ­വ­ച്ചി­ട്ടു് “ഇതാ നോ­ക്കൂ ഹി­മാ­ല­യം” എന്നു പ­റ­യാ­മോ? സാ­ക­ല്യാ­വ­സ്ഥ­യി­ലെ സത്യം വെ­ളി­പ്പെ­ട്ടൂ. പു­രു­ഷൻ സ്ത്രീ­യെ വ­ഞ്ചി­ക്കു­മോ? മ­ഹാ­ഭാ­ര­ത­ത്തി­ലെ ദു­ഷ്യ­ന്തൻ ശ­കു­ന്ത­ള­യെ വ­ഞ്ചി­ച്ചു. അ­തു­കൊ­ണ്ടു് പു­രു­ഷ­ന്മാ­രാ­കെ ദു­ഷ്യ­ന്ത­ന്മാ­രാ­ണെ­ന്നു് അ­ഭി­പ്രാ­യ­പ്പെ­ടാ­നാ­വി­ല്ല. അ­ന്ന­ക­രേ­നി­ന ഭർ­ത്താ­വി­നെ വ­ഞ്ചി­ച്ചു. അ­ക്കാ­ര­ണ­ത്താൽ എല്ലാ സ്ത്രീ­ക­ളും അ­ന്ന­മാ­രാ­ണെ­ന്നു ക­രു­താൻ ഒ­ക്കു­ക­യി­ല്ല. സ­ത്യ­മി­താ­ണെ­ങ്കി­ലും സാ­ഹി­ത്യ­കാ­ര­നു സാ­മാ­ന്യ­ത്തി­ലെ വി­ശേ­ഷ­ത്തെ­യും വി­ശേ­ഷ­ത്തി­ലെ സാ­മാ­ന്യ­ത്തെ­യും എ­ടു­ത്തു­കാ­ണി­ക്കാ­നേ പറ്റൂ. അ­പ്പോൾ വാ­യ­ന­ക്കാ­ര­നു­ണ്ടാ­കു­ന്ന ജീ­വി­താ­വ­ബോ­ധ­മാ­ണു് പ്ര­ധാ­ന­മാ­യ­തു്. ആ ജീ­വി­താ­വ­ബോ­ധം ഉ­ള­വാ­ക്കു­ന്നു ചെ­ല്ല­മ്മ­ജോ­സ­ഫ് (‘അ­പ­രി­ചി­ത എന്ന കഥ—ക­ലാ­കൗ­മു­ദി’). ആ രാ­ത്രി ആ­കർ­ഷ­ക­മാ­യി­രു­ന്നി­രി­ക്കാം. അ­ല്ലെ­ങ്കിൽ അ­നാ­കർ­ഷ­ക­മാ­യി­രു­ന്നി­രി­ക്കാം. ച­ക്ര­വാ­ള സീ­മ­യിൽ ച­ന്ദ്രൻ ദുഃ­ഖാ­കു­ല­നാ­യി താഴാൻ പോ­കു­ന്നു. അ­ല്ലെ­ങ്കിൽ ആ­ഹ്ലാ­ദ­ത്തോ­ടെ ഉയരാൻ പോ­കു­ന്നു. നാലു ചു­വ­രു­കൾ­ക്ക­ക­ത്തു് ബ­ന്ധി­ക്ക­പ്പെ­ട്ട വാ­തി­ലു­കൾ­ക്കും ജ­ന്ന­ലു­കൾ­ക്കു­മ­ക­ത്തു് വി­ള­ക്കു­കെ­ടു­മ്പോൾ അ­വൾ­ക്ക് അ­വ­ളെ­ത്ത­ന്നെ ന­ഷ്ട­മാ­യി. തന്നെ ന­ഷ്ട­പ്പെ­ട്ട അവൾ അയാൾ കൊ­ടു­ത്ത ചെ­ക്കു­മാ­യി ന­ട­ക്കു­ന്നു. അ­വൾ­ക്കു ചെ­ക്ക­ല്ല ആ­വ­ശ്യം. താൽ­ക്കാ­ലി­ക­മാ­യ വേഴ്ച കൊ­ണ്ടാ­ണെ­ങ്കി­ലും ഒരു പീ­ഠ­ത്തി­ലേ­ക്കു ത­ന്നെ­യു­യർ­ത്തി­യ പു­രു­ഷ­നെ­യാ­ണു്. അ­വ­ളു­ടെ ചി­ത്ത­വൃ­ത്തി­ക­ളെ ഭം­ഗി­യാ­യി ചി­ത്രീ­ക­രി­ച്ചി­ട്ടു­ണ്ടു് ചെ­ല്ല­മ്മ ജോസഫ്. ഒരു രേഖ അ­ല്ലെ­ങ്കിൽ രണ്ടു രേഖകൾ—ഇവ വ­ര­ച്ചു് പ്ര­മേ­യ­ത്തെ ധ്വ­നി­പ്പി­ക്കു­ന്ന ക­ലാ­വൈ­ദ­ഗ്ദ്ധ്യ­മു­ണ്ട­ല്ലോ. അതു് ഇ­ക്ക­ഥ­യിൽ കാണാം.

മു­ക­ളിൽ­പ്പ­റ­ഞ്ഞ പു­സ്ത­ക­ത്തിൽ (The True Confession of an Albino Terrorist) മൗ­ലി­ക­ത­യെ­ക്കു­റി­ച്ചു്—ഒ­റി­ജി­നാ­ലി­റ്റി­യെ­ക്കു­റി­ച്ചു്—ചില നി­രീ­ക്ഷ­ണ­ങ്ങ­ളു­ണ്ടു്. കേ­ട്ടാ­ലും: മൗ­ലി­ക­ത­യെ­സ്സം­ബ­ന്ധി­ച്ചു് ഈ ഒ­ഴി­യാ­ബാ­ധ ന­മു­ക്കെ­ങ്ങ­നെ­യു­ണ്ടാ­യി? അ­ന്യാ­ദൃ­ശ­മാ­യ­തി­നു് നാ­മെ­ന്തി­നു് ഈ വില ക­ല്പി­ക്കു­ന്നു?… ന­മ്മു­ടെ ഇ­ന്ദ്രി­യ­ങ്ങൾ ത­ളർ­ന്നു ക­ഴി­ഞ്ഞു എ­ന്ന­തു് തീർ­ച്ച. പഴയ പ്ര­ശ്ന­ങ്ങ­ളിൽ പുതിയ വെ­ളി­ച്ചം പ്ര­സ­രി­പ്പി­ക്കു­ന്ന­വ­രെ നമ്മൾ അ­ഭി­ന­ന്ദി­ക്കു­ന്നു. ക­ലാ­കാ­രൻ എന്ന ‘മീഡിയ’ത്തി­ലൂ­ടെ ഏ­തെ­ങ്കി­ലു­മൊ­ന്നി­നെ പുതിയ മ­ട്ടിൽ കാ­ണാ­നും അ­നു­ഭ­വി­ക്കാ­നും ന­മു­ക്കി­ഷ്ട­മാ­ണു്… ” (പുറം 167).

കി­ളി­മാ­നൂർ ര­മാ­കാ­ന്തൻ

ബ്രേ­തൻ ബ്രേ­തൻ ബാഹ് പറഞ്ഞ ഈ മൗ­ലി­ക­ത­യാ­ണു് കി­ളി­മാ­നൂർ ര­മാ­കാ­ന്ത­ന്റെ ‘സു­ഖ­മെ­ന്നു വി­ശ്വ­സി­ക്കു­ന്നു’ എന്ന കാ­വ്യ­ത്തി­ന്റെ സ­വി­ശേ­ഷ­ത. സ്വാ­ഭാ­വി­ക­മാ­യും കാ­വ്യാ­ത്മ­ക­ങ്ങ­ളാ­യ വി­ഷ­യ­ങ്ങ­ളു­ണ്ടു്. അവയെ ആ­കർ­ഷ­ക­മാ­യി പ്ര­തി­പാ­ദി­ക്കാൻ വൈ­ഷ­മ്യ­മി­ല്ല. എ­ന്നാൽ കാ­വ്യാ­ത്മ­ക­ത­യി­ല്ലാ­ത്ത ര­സ­ശൂ­ന്യ­ങ്ങ­ളാ­യ വി­ഷ­യ­ങ്ങ­ളെ കാ­വ്യാ­ത്മ­ക­മാ­യി വർ­ണ്ണി­ക്കാൻ പ്ര­തി­ഭ­യു­ള്ള­വർ­ക്കേ കഴിയൂ. ര­മാ­കാ­ന്തൻ അ­ത്ത­രം പ്ര­തി­ഭ­യാൽ അ­നു­ഗൃ­ഹീ­ത­ന­ത്രേ. ബീഡി തെ­റു­ക്കു­ന്ന­വ­നെ­യും ഇ­സ്തി­രി­യി­ടു­ന്ന­വ­നെ­യും ഇ­റ­ച്ചി­വെ­ട്ടു­ന്ന­വ­നെ­യും, തെ­ണ്ടു­ന്ന­വ­നെ­യും വോ­ട്ടു് ചോ­ദി­ക്കു­ന്ന­വ­നെ­യും മ­റ്റും ഭാ­വ­നാ­ത്മ­ക­മാ­യി അ­വ­ത­രി­പ്പി­ച്ച­തി­നു­ശേ­ഷം കവി ഹൃദയം ദ്ര­വി­പ്പി­ക്കു­മാ­റു് ചോ­ദി­ക്കു­ന്നു:

അ­ക­ലെ­യു­റ­ങ്ങു­ന്നൊ­രെൻ

ഗ്രാ­മ­ഭൂ­മി­യിൽ

ഒരു കൊ­ച്ചു കല്ലറ

അ­തി­ല­ന്തി­വേ­ള­യിൽ

ഒരു തിരി ക­ത്തി­ച്ചു

തി­രി­പോ­ലെ­യെ­രി­യു­ന്ന

വി­ധ­വ­യെ­ക്കാൺ­മു ഞാൻ

അ­ടി­യി­ലു­റ­ങ്ങും സു­ഹൃ­ത്തേ

സു­ഹൃ­ത്തേ, സു­ഹൃ­ത്തേ

സുഖമോ സു­ഹൃ­ത്തേ നി­ന­ക്ക്?

ല­ളി­ത­വും ഋ­ജു­വു­മാ­യ മ­ന­സ്സാ­ണു് കി­ളി­മാ­നൂർ ര­മാ­കാ­ന്ത­നു­ള്ള­തു്. അ മ­ന­സ്സു­കൊ­ണ്ടു് അ­ദ്ദേ­ഹം ജീ­വി­ത­ത്തി­ന്റെ ഉ­ജ്ജ്വ­ല­ങ്ങ­ളാ­യ നി­മി­ഷ­ങ്ങ­ളെ കാ­ണു­ന്നു. ന­മു­ക്കു­വേ­ണ്ടി അവയെ ചി­ത്രീ­ക­രി­ക്കു­ന്നു. ജ­ന്മ­നാ ക­വി­യാ­യ ഇ­ദ്ദേ­ഹ­ത്തി­നു് അർ­ഹി­ക്കു­ന്നി­ട­ത്തോ­ളം പ്ര­ശ­സ്തി ഇല്ല. കാരണം സ്പ­ഷ്ടം. ഒരു പാർ­ട്ടി­യും അ­ദ്ദേ­ഹ­ത്തെ പി­ന്താ­ങ്ങാ­നി­ല്ല. കവേ, താ­ങ്കൾ­ക്ക് അതിൽ വൈ­ഷ­മ്യ­മ­രു­തു്. സ­ഹൃ­ദ­യർ താ­ങ്ക­ളെ മാ­നി­ക്കു­ന്നു­ണ്ടു്.

ജ­ന്മാ­ന്ത­ര­ങ്ങൾ

തി­രു­വ­ന­ന്ത­പു­ര­ത്തെ അ­ക്കൗ­ണ്ട­ന്റ് ജനറൽ ഓ­ഫീ­സിൽ ഞാൻ പോ­കാ­റി­ല്ല. ചി­ല­പ്പോൾ ആ ഓ­ഫീ­സി­ന്റെ മുൻ­വ­ശ­ത്തൂ­കൂ­ടെ ന­ട­ന്നു് വലിയ ഗേ­റ്റി­ലൂ­ടെ റോ­ഡി­ലേ­ക്കു് ഇ­റ­ങ്ങാ­റു­ണ്ടു്. ഒരു ദിവസം അ­ങ്ങ­നെ പോ­യ­പ്പോൾ ഗേ­റ്റ് വ­ലി­ച്ച­ട­യ്ക്കാൻ ത­യ്യാ­റാ­യി ഒരാൾ നി­ല്ക്കു­ന്ന­തു കണ്ടു. എന്റെ മ­ന്ദ­ഗ­തി ക­ണ്ടി­ട്ടാ­വാം അയാൾ പ­റ­ഞ്ഞു: “ഇ­റ­ങ്ങു­ന്നെ­ങ്കിൽ വേഗം ഇ­റ­ങ്ങ­ണം. ഇ­ല്ലെ­ങ്കിൽ ഞാൻ ഗേ­റ്റ് പൂ­ട്ടും”. ഞാൻ പേ­ടി­ച്ചു വേഗം ന­ട­ന്നു റോഡിൽ ചെ­ന്നു. ബ­സ്സ്സ്റ്റോ­പ്പിൽ ചെ­ന്നു­നി­ന്നു. ബസ്സ് എത്തി. സ്ത്രീ­കൾ ക­യ­റ­ട്ടെ എന്നു വി­ചാ­രി­ച്ചു് അ­ല്പം­മാ­റി നി­ന്നു. ക­ണ്ട­ക്ടർ ശാ­സി­ച്ചു. “കേ­റു­ന്നെ­ങ്കിൽ വേഗം കേറണം”. കേറി. ആ­യുർ­വേ­ദ കോ­ളേ­ജ്. സ്റ്റോ­പ്പിൽ ഇ­റ­ങ്ങ­ണം. വഴി മു­ട­ക്കി നി­ല്ക്കു­ന്ന­വ­രെ ത­ള്ളി­മാ­റ്റി വാ­തി­ല്ക്കൽ എ­ത്തു­ന്ന­തി­നു മുൻ­പു് ക­ണ്ട­ക്ടർ ശാ­സി­ച്ചു: “ഇ­റ­ങ്ങു­ന്നെ­ങ്കിൽ വേ­ഗ­മി­റ­ങ്ങ­ണം”. ഗേ­റ്റ­ട­യു­ന്ന­തി­ന്റെ കർ­ക്ക­ശ­ശ­ബ്ദം, ശാ­സി­ക്ക­ലി­ന്റെ പ­രു­ക്കൻ നാദം. ഓരോ ശ­ബ്ദ­വും എന്നെ വേ­റൊ­രു­ജീ­വി­ത­ത്തി­ലേ­ക്കു ത­ള്ളി­വി­ടു­ക­യാ­ണു്. ജീർ­ണ്ണ­വ­സ്ത്ര­ങ്ങ­ളു­പേ­ക്ഷി­ച്ചു് പുതിയ വ­സ്ത്ര­ങ്ങൾ തേ­ടു­ന്ന­തു­പോ­ലെ ദേ­ഹ­ങ്ങൾ ത്യ­ജി­ച്ചു ത്യ­ജി­ച്ചു് ആ­ത്മാ­വു് പുതിയ പുതിയ ശ­രീ­ര­ങ്ങ­ളിൽ പ്ര­വേ­ശി­ക്കു­ക­യാ­ണോ?

നി­ശ്ശ­ബ്ദ­തീ­ര­ത്തു

നെ­ഞ്ച­ത്തൊ­ര­മ്പേ­റ്റ പാ­ട്ടു­മാ

യേതോ വി­ജ­ന­മാം

സ്വ­പ്ന­ത്തു­രു­ത്തിൽ നി

ന്നെ­ത്തു­ന്ന പക്ഷി ഞാൻ

എ­ന്നു് എസ്. സ­ലിം­കു­മാർ പാടാൻ തു­ട­ങ്ങു­മ്പോൾ (എ­ക്സ്പ്ര­സ് വാരിക—‘ജ­ന്മാ­ന്ത­രം’ എന്ന കാ­വ്യം) ഞാൻ ഈ ജീ­വി­ത­ത്തിൽ­ത്ത­ന്നെ­യു­ള്ള ശോ­കാ­കു­ല­ങ്ങ­ളാ­യ മ­റ്റ­നേ­കം ജീ­വി­ത­ങ്ങ­ളെ ഓർ­മ്മി­ക്കു­ന്നു.

വി­ഷ്ണു­നാ­രാ­യ­ണ­ന്റെ വൈഖരി
images/VishnunarayananNambuthiri.jpg
വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി

‘ജീ­വി­തം ധ­ന്യ­മാ­യി­യെ­ന്നു തോ­ന്നു­ന്ന നി­മി­ഷ­ങ്ങ­ളു­ണ്ടു്’ എ­ന്നെ­ഴു­തി­ക്കൊ­ണ്ടാ­ണു് ഈ ലേഖനം ആ­രം­ഭി­ച്ച­തു്. കൈ­യെ­ഴു­ത്തു പ്ര­തി­യു­ടെ ഈ ഇ­രു­പ­താ­മ­ത്തെ പു­റ­ത്തെ­ത്തു­മ്പോൾ മ­റ്റൊ­രു ധ­ന്യ­നി­മി­ഷം സ­മാ­ഗ­ത­മാ­കു­ന്നു. ഇ­പ്പോൾ­ക്കി­ട്ടി­യ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി യുടെ ‘വ­ള്ള­ത്തോ­ളി­ന്റെ ചെവി’ എന്ന അ­തി­സു­ന്ദ­ര­മാ­യ കാ­വ്യം. അതു വാ­യി­ച്ചു­ക­ഴി­ഞ്ഞ­പ്പോ­ഴാ­ണു് നേ­ര­ത്തെ പറഞ്ഞ ധ­ന്യ­നി­മി­ഷ­ത്തി­ന്റെ ആഗമനം. കേ­ട്ടാ­ലും, ആ­ഹ്ലാ­ദി­ച്ചാ­ലും.

“ച­രാ­ച­ര­ങ്ങ­ളെ­ത്തൊ­ട്ടു

ത­ലോ­ടി­യും ഉ­ണർ­ത്തി­യും

വാ­ഴ്സ­യി­ങ്കൾ മു­ഴു­ങ്ങു­ന്നൂ

വ­ള്ള­ത്തോ­ളി­ന്റെ വൈഖരി

വോൾ­ഗ­യും യാ­ന്ത്സി­യും ത­ന്നിൽ

മു­ഴു­കി­ച്ചു പ­ര­ക്ക­യാം

ശാ­ന്തി­മ­ന്ത്ര­മു­തിർ­ക്കു­ന്ന

വ­ള്ള­ത്തോ­ളി­ന്റെ ജാ­ഹ്ന­വി

അ­തു­ക­ണ്ട­മ്പ­ര­ക്കു­ന്നൂ

വി­രി­യും കൺ­ക­ളീ­വി­ധം

ഒ­ന്നും കേൾ­ക്കാ­ത്ത വ­ള്ള­ത്തോൾ

എ­ല്ലാം കേൾ­ക്കു­ന്നു വി­സ്മ­യം”.

കു­ട്ടി­ക്കാ­ല­ത്തു് ഞാൻ പുൽ­ത്ത­ണ്ടി­ലൂ­ടെ സോ­പ്പ് കു­മി­ള­കൾ പ­റ­ത്തി വി­ടു­മാ­യി­രു­ന്നു. ഏഴു നി­റ­ങ്ങ­ളാർ­ന്ന ആ കു­മി­ള­കൾ ഉ­യർ­ന്നു­യർ­ന്നു­പോ­കും. വാരിദ ശ­ക­ല­ങ്ങ­ളിൽ അവ ചെ­ന്നു ചേർ­ന്നി­രി­ക്ക­ണം. അ­ല്ലെ­ങ്കിൽ അ­വ­യി­ലൊ­ക്കെ സ­പ്ത­വർ­ണ്ണ­ങ്ങൾ വ­ന്ന­തെ­ങ്ങ­നെ? ക­വി­ത­യു­ടെ ഏഴു നി­റ­ങ്ങൾ വാ­ക്കു­കൾ­കൊ­ണ്ടു് ഉ­ള­വാ­ക്കു­ന്നു കവി വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-05-04.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 22, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.