SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-05-25-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/BernardMalamud.jpg
ബർ­നാ­ഡ് മൽമഡ്

സ­മൂ­ഹ­ത്തിൽ നി­ല­വി­ലി­രി­ക്കു­ന്ന ശ­ക്തി­ഘ­ട­ന­യെ­യാ­ണു് ‘എ­സ്റ്റാ­ബ്ലി­ഷ്മെ­ന്റ്’ എന്നു വി­ളി­ക്കു­ന്ന­തു്. ഇതു ത­ങ്ങ­ളെ സം­ര­ക്ഷി­ക്കു­ന്നു­വെ­ന്നു വി­ചാ­രി­ച്ച് പ്രാ­യം­കൂ­ടി­യ­വ­രു­ടെ തലമുറ ഇതിനെ ബ­ഹു­മാ­നി­ക്കു­ന്നു. ഇ­തി­ന്റെ നി­യ­മ­ങ്ങ­ളെ അം­ഗീ­ക­രി­ക്കു­ന്നു. ആ നി­യ­മ­ങ്ങ­ളെ എ­തിർ­ക്കാൻ വ­രു­ന്ന­വ­രെ—യു­വാ­ക്ക­ന്മാ­രെ അവർ ച­വി­ട്ടി പു­റ­ത്താ­ക്കു­ന്നു. എ­സ്റ്റാ­ബ്ലി­ഷ്മെ­ന്റ് പ­ഴ­ഞ്ച­നാ­ണെ­ന്നും അതു മ­നു­ഷ്യ­പു­രോ­ഗ­തി­ക്കു ത­ട­സ്സം സൃ­ഷ്ടി­ക്കു­ന്നു­വെ­ന്നും ക­രു­തു­ന്ന­വ­രാ­ണു ചെ­റു­പ്പ­ക്കാർ. അവർ അ­തു­കൊ­ണ്ടു അതിനെ ത­കർ­ക്കാൻ ശ്ര­മി­ക്കു­ന്നു. ഇ­മ്മ­ട്ടിൽ പ്രാ­യം കൂ­ടി­യ­വ­രു­ടെ ത­ല­മു­റ­യും പ്രാ­യം കു­റ­ഞ്ഞ­വ­രു­ടെ ത­ല­മു­റ­യും ത­മ്മിൽ സം­ഘ­ട്ട­ന­ത്തിൽ ഏർ­പ്പെ­ടു­ന്നു. പ്രാ­യം കൂ­ടു­മ്പോൾ തങ്ങൾ പഴയ ത­ല­മു­റ­യാ­യി­ത്തീ­രു­മെ­ന്നും അ­പ്പോ­ഴ­ത്തെ ചെ­റു­പ്പ­ക്കാർ ത­ങ്ങ­ളെ എ­തിർ­ക്കു­മെ­ന്നും ഈ പുതിയ ത­ല­മു­റ­ക്കാർ അ­റി­യു­ന്നി­ല്ല. ഇതു ഒരു ദു­ഷി­ച്ച വ­ല­യ­മാ­ണു്. പഴയ ത­ല­മു­റ­യു­ടെ­യും പുതിയ ത­ല­മു­റ­യു­ടെ­യും ഈ പോ­രാ­ട്ടം എ­ല്ലാ­ക്കാ­ല­ത്തും ഉ­ണ്ടാ­യി­രു­ന്നെ­ങ്കി­ലും മൂ­ല്യ­ച്യു­തി സം­ഭ­വി­ച്ച ഈ കാ­ല­ത്തു അതിനു എ­ന്തെ­ന്നി­ല്ലാ­ത്ത തീ­ക്ഷ്ണ­ത കൈ­വ­ന്നി­രി­ക്കു­ന്നു. കു­ടും­ബ­ജീ­വി­ത­ത്തെ അതു ത­കർ­ത്തു­കൊ­ണ്ടി­രി­ക്കു­ന്നു. അ­ച്ഛ­നും മകനും ത­മ്മിൽ ഏതു കാ­ല­ത്തും സം­ഘ­ട്ട­ന­മു­ണ്ടാ­യി­രു­ന്നു. പക്ഷേ, ഇന്നു അ­തി­ന്റെ ‘ഉഗ്ര’ സ്വ­ഭാ­വം ഭ­യ­ജ­ന­ക­മാ­യി­ട്ടു­ണ്ടു്. ഈ സ­ന്ദർ­ഭ­ത്തിൽ എന്റെ ഓർ­മ്മ­യി­ലെ­ത്തു­ന്ന­തു് ഒരു ജർ­മ്മൻ നാ­ട­ക­മാ­ണു്. അ­ച്ഛ­നും മകനും ത­മ്മിൽ എ­ന്നും വ­ഴ­ക്കാ­ണു്. ഇ­രു­പ­തു വ­യ­സ്സു­ള്ള മകനെ അച്ഛൻ പ­രാ­ജ­യ­പ്പെ­ടു­ത്തും. ഒ­ടു­വിൽ മകൻ ശ­ക്തി­യാർ­ജ്ജി­ക്കു­ക­യും അ­ച്ഛ­നെ ത­ട്ടി­ത്താ­ഴെ­യി­ടു­ക­യും ചെ­യ്യു­ന്നു. മകൻ അ­ച്ഛ­നെ വെ­ടി­വ­ച്ചു കൊ­ല്ലാൻ തീ­രു­മാ­നി­ച്ച­താ­ണു്. പക്ഷേ, അതു് വേ­ണ്ടി­വ­ന്നി­ല്ല. അച്ഛൻ മ­ക­ന്റെ കാൽ­ക്കൽ സ്ട്രോ­ക്ക് വന്നു വീ­ഴു­ക­യും മ­രി­ക്കു­ക­യും ചെ­യ്യു­ന്നു. ബർ­നാ­ഡ് മൽമഡി ന്റെ My Son the Murderer എന്ന ചെ­റു­ക­ഥ ഇ­തി­നെ­ക്കാൾ ഹൃ­ദ­യ­സ്പർ­ശി­യാ­ണു്. ആ വീ­ട്ടിൽ മകൻ അന്യൻ. അവൻ ക­ണ്ണ­ട­ച്ചു­കൊ­ണ്ടു് ക­ണ്ണാ­ടി­യു­ടെ മുൻ­പി­ലി­രി­ക്കും. ത­നി­ക്കു വാ­യി­ക്കാൻ അ­റി­ഞ്ഞു­കൂ­ടാ­ത്ത പു­സ്ത­ക­ത്തി­ന്റെ പു­റ­ങ്ങൾ മ­റി­ച്ചു­കൊ­ണ്ടു ഒരു മ­ണി­ക്കൂർ നേരം ക­ക്കൂ­സി­ലി­രി­ക്കും. എ­പ്പോ­ഴും അ­ച്ഛ­നെ ര­ഹ­സ്യ­മാ­യി വീ­ക്ഷി­ക്ക­ലാ­ണു് അ­വ­ന്റെ ജോലി. അ­യാ­ളു­ടെ ഭാര്യ—അ­വ­ന്റെ അമ്മ—പകൽ സ­മ­യ­ത്തു് വീ­ട്ടിൽ കാ­ണു­ക­യി­ല്ല. നാ­ലാ­മ­ത്തെ പ്ര­സ­വ­ത്തി­നു ത­യ്യാ­റെ­ടു­ത്തി­രി­ക്കു­ന്ന മകളെ ശു­ശ്രൂ­ഷി­ക്കാ­നാ­യി അവർ എ­ന്നും കാ­ല­ത്തു് അ­വ­ളു­ടെ വീ­ട്ടിൽ­പ്പോ­കും. സ്വ­ന്തം സ്വ­ഭാ­വ­ത്തെ വി­ശ­ദീ­ക­രി­ച്ചോ ക്ഷ­മാ­പ­ണ സ്വ­ര­ത്തി­ലോ മകൻ എ­ഴു­ത്ത­യ­യ്ക്കു­മെ­ന്നാ­ണു് അ­ച്ഛ­ന്റെ വി­ചാ­രം. “എന്റെ പ്രി­യ­പ്പെ­ട്ട അച്ഛാ… ” ഇല്ല പോ­സ്റ്റിൽ­പ്പോ­ലും ഒരു ക­ത്തി­ല്ല. അച്ഛൻ മ­ക­നോ­ടു സം­സാ­രി­ക്കാൻ ചെ­ന്നാൽ അവൻ തൊണ്ട തു­റ­ന്നു മ­ര്യാ­ദ­കേ­ടാ­യി­ട്ടു സം­സാ­രി­ക്കും. വാ­തി­ല­ട­ച്ചു മുറി ത­ട­വ­റ­യാ­ക്കി ക­ഴി­യു­ന്ന മ­ക­നോ­ടു “മോനേ നി­ന­ക്കൊ­രു എ­ഴു­ത്തു്” എന്നു അച്ഛൻ പ­റ­ഞ്ഞാൽ “മേ­ശ­പ്പു­റ­ത്തി­ട്ടേ­ക്ക­രു­തോ” എ­ന്നാ­യി­രി­ക്കും അ­വ­ന്റെ ചോ­ദ്യം. ഒരു ക­ത്തു് അച്ഛൻ തു­റ­ന്നു നോ­ക്കി. പെൺ­കു­ട്ടി­യു­ടെ ക­ത്തു്. അ­ത­റി­ഞ്ഞ മകൻ പ­റ­ഞ്ഞു: “ഇനി ഇ­താ­വർ­ത്തി­ച്ചാൽ ഞാൻ നി­ങ്ങ­ളെ കൊ­ല്ലും”. “ഹാരി നീ അ­ച്ഛ­നോ­ടാ­ണു സം­സാ­രി­ക്കു­ന്ന­ത്!” എ­ന്നു് അമ്മ പ­റ­ഞ്ഞു. മകൻ വീ­ട്ടിൽ നി­ന്നി­റ­ങ്ങി­പ്പോ­യി. അവനെ അ­ന്വേ­ഷി­ച്ചു­പോ­യ പി­താ­വു് ക­ണ്ട­തു് അവൻ കടലിൽ തി­ര­കൾ­ക്കി­ട­യിൽ ഇ­റ­ങ്ങി നിൽ­ക്കു­ന്ന­താ­ണു്. അയാൾ അ­വ­ന്റെ അ­ടു­ക്കൽ ഓ­ടി­യെ­ത്തി. “മോനേ തെ­റ്റു­പ്പ­റ്റി­പ്പോ­യ­താ­ണു്, ക്ഷ­മി­ക്കു. നി­ന­ക്കു­ള്ള ക­ത്തു് തു­റ­ന്നു നോ­ക്കി­യ­തിൽ ഖേ­ദ­മു­ണ്ടു്”. മകൻ മ­റു­പ­ടി പ­റ­ഞ്ഞ­തേ­യി­ല്ല. കടലിൽ ഇ­റ­ങ്ങി അവൻ നിൽ­ക്കു­ന്നു എന്നു പ­റ­ഞ്ഞു­കൊ­ണ്ടു് മൽമഡ് കഥ അ­വ­സാ­നി­പ്പി­ക്കു­ന്നു.

ഈ സം­ഘ­ട്ട­നം തി­ക­ച്ചും വ്യ­ക്തി­ഗ­ത­മാ­ണോ? അതേ എ­ന്നു് ഉ­ത്ത­രം നൽകാൻ എ­നി­ക്കു ധൈ­ര്യ­മി­ല്ല. ഇ­രു­ണ്ട ഭാ­വി­യെ­ക്ക­ണ്ടു് മകൻ പേ­ടി­ക്കു­ന്നു­ണ്ടാ­വാം. ആ പേ­ടി­യാ­വാം തന്നെ ജ­നി­പ്പി­ച്ച അ­ച്ഛ­നോ­ടു­ള്ള വെ­റു­പ്പാ­യി മാ­റു­ന്ന­തു്. ‘എന്റെ മകനെ ഞാൻ സ്നേ­ഹി­ക്കു­ന്നു. അവൻ എ­ന്തി­നു് എന്നെ വെ­റു­ക്കു­ന്നു.’ എന്നു അച്ഛൻ ചോ­ദി­ക്കു­ന്ന­തും ശരി. ചെ­റു­പ്പ­ക്കാർ മ­ക­ന്റെ­കൂ­ടെ. പ്രാ­യം കൂ­ടി­യ­വർ അ­ച്ഛ­ന്റെ വ­ശ­ത്തു് ത­ല­മു­റ­ക­ളു­ടെ സം­ഘ­ട്ട­നം അ­ങ്ങ­നെ അ­വി­രാ­മ­മാ­യി ന­ട­ക്കു­ന്നു.

നാലു മ­ണൽ­ക്കാ­ടു­കൾ

അ­വി­രാ­മ­മാ­യി കി­ട­ക്കു­ന്ന മ­ണൽ­ക്കാ­ടു­കൾ ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. തീ­വ­ണ്ടി­പ്പാ­ള­ത്തി­ന്റെ അ­പ്പു­റ­ത്തു­മി­പ്പു­റ­ത്തു­മാ­യി നോ­ക്കെ­ത്താ­ത്ത ദൂ­ര­ത്തിൽ ചൊ­രി­മ­ണൽ. ഒരു പുൽ­ക്കൊ­ടി പോ­ലു­മി­ല്ല. മഴ പെ­യ്യാ­ത്ത­തു­കൊ­ണ്ടു് കട്ട പി­ടി­ച്ച് വി­ണ്ടു കീറി കി­ട­ക്കു­ന്ന ഭൂ­പ്ര­ദേ­ശം. ഹൽവ മു­റി­ച്ചെ­ടു­ക്കു­ന്ന­തു­പോ­ലെ ഓരോ ക­ഷ­ണ­വും മു­റി­ച്ചെ­ടു­ക്കാം. അ­ല്ലെ­ങ്കിൽ അ­ടർ­ത്തി­യെ­ടു­ക്കാം. ‘നെ­ടു­നെ­ടാ’ നിൽ­ക്കു­ന്ന ക­രി­മ്പ­ന­കൾ മാ­ത്ര­മു­ള്ള മ­രു­ഭൂ­മി. പ­ന­ക­ളിൽ ഇ­ല­ക­ളി­ല്ല. ക­റു­ത്ത തടികൾ മാ­ത്ര­മേ കാ­ണു­ന്നു­ള്ളൂ. ഈ വി­വി­ധ­ങ്ങ­ളാ­യ മ­രു­പ്ര­ദേ­ശ­ങ്ങ­ളിൽ ഓ­രോ­ന്നി­ലും തീ­വ­ണ്ടി പാ­ഞ്ഞെ­ത്തു­മ്പോൾ ക­ഴി­യു­ന്ന­തും വേഗം ഇവിടം വി­ട്ടു­പോ­യെ­ങ്കിൽ എന്നേ ഞാ­നാ­ഗ്ര­ഹി­ച്ചി­ട്ടു­ള്ളൂ. പക്ഷേ, ഈ പ്ര­ദേ­ശ­ങ്ങൾ­ക്കും ചി­ല­പ്പോൾ ശോഭ കൈ­വ­രാ­റു­ണ്ടു്. ചൊ­രി­മ­ണ­ലു­ക­ളിൽ സൂ­ര്യ­ര­ശ്മി­കൾ തട്ടി അവ ര­ത്ന­ങ്ങൾ പോലെ തി­ള­ങ്ങി­യെ­ന്നു വരാം. വി­ണ്ടു കീറിയ തു­ണ്ടു ഭൂ­മി­ക­ളു­ടെ മു­ക­ളി­ലൂ­ടെ ഒരു നി­ശാ­ശ­ല­ഭ­മെ­ങ്കി­ലും പ­റ­ന്നെ­ന്നു വരാം. ‘ക­റു­ക­റാ’ ക­റു­ത്ത പ­ന­ക­ളി­ലൊ­ന്നിൽ ഒരു മ­ര­ങ്കൊ­ത്തി­യെ­ങ്കി­ലു­മി­രു­ന്നു് കൊ­ത്തി നോ­ക്കി­യെ­ന്നു വരാം. ജീ­വി­തം തി­ക­ച്ചും നിർ­മ്മാർ­ജ്ജ­നം ചെ­യ്യ­പ്പെ­ട്ട­വ­യാ­ണു് ഈ മ­രു­ഭൂ­മി­ക­ളെ­ന്നു് പ­റ­ഞ്ഞു കൂടാ. പക്ഷേ, മനോരമ ആ­ഴ്ച­പ്പ­തി­പ്പി­ലെ ‘എന്റെ കു­രു­വി’ എന്ന കഥയിൽ നി­ന്നു് ജീ­വി­തം എ­ല്ലാ­ക്കാ­ല­ത്തേ­ക്കു­മാ­യി നി­ഷ്ക്കാ­സ­നം ചെ­യ്യ­പ്പെ­ട്ടി­രി­ക്കു­ന്നു. കു­രു­വി ഒരു പെൺ­കു­ട്ടി­യാ­ണ­ത്രേ. അവളെ ഒ­രാൺ­കു­രു­വി—കാ­മു­കൻ—ത­ട്ടി­ക്കൊ­ണ്ടു­പോ­കു­ന്നു പോലും. ബ­ന്ധു­ക്ക­ളും കഥ പ­റ­യു­ന്ന ആളും ഒ­ന്നും പ്ര­വർ­ത്തി­ക്കാ­നാ­വാ­തെ നി­ന്നു­പോ­കു­ന്നു പോലും. മ­ണൽ­ക്കാ­ടു­ക­ളേ നി­ങ്ങ­ളെ­ത്ര ഭേദം! ജ­യ­ന്തി ജ­ന­ത­യും, ജി. ടി. എ­ക്സ്പ്ര­സ്സും, കെ. കെ. എ­ക്സ്പ്ര­സ്സും നി­ങ്ങ­ളൂ­ടെ വ­ക്ഷ­സ്സു­ക­ളി­ലൂ­ടെ അ­തി­വേ­ഗം പോ­കു­ന്നു­ണ്ട­ല്ലോ. ഈ ക­ഥാ­മ­രു­ഭൂ­മി­യെ ആ­രു­ണ്ടു് സ്പർ­ശി­ക്കാൻ. ക­ഥ­യെ­ഴു­തി­യ ടി. വി. സു­ധാ­ക­ര­ന­ല്ലാ­തെ.

ക്ലോ­ദ് സീ­മോ­ങ്
images/ClaudeSimon1967.jpg
ക്ലോ­ദ് സീ­മൊ­ങ്

ന­മ്മു­ടെ ഈ ക­ഥ­യെ­ഴു­ത്തു­കാർ ഒരു ത­വ­ണ­യെ­ങ്കി­ലും ക്ലോ­ദ് സീ­മൊ­ങ്ങി ന്റെ (Claude Simon) “ഫ്ലൻ­ഡേ­ഴ്സ് റോഡ്” (The Flanders Road) എന്ന നോവൽ വാ­യി­ച്ചാൽ പി­ന്നെ തൂലിക തൊ­ടി­ല്ല. ക­ഴി­ഞ്ഞ വർഷം നോബൽ സ­മ്മാ­നം നേടിയ സീ­മൊ­ങ്ങി­ന്റെ മാ­സ്റ്റർ­പീ­സാ­ണു് ഈ നോവൽ. ഒരു യ­ഥാർ­ത്ഥ സം­ഭ­വ­ത്തെ അ­വ­ലം­ബി­ച്ചാ­ണു് നോവൽ ര­ചി­ക്ക­പ്പെ­ട്ട­തു്. ആ സംഭവം എ­ന്താ­ണെ­ന്നു് പറയാം. വർഷം 1940. ജർ­മ്മ­നാ­ക്ര­മ­ണ­ത്തിൽ പ­രാ­ജ­യ­പ്പെ­ട്ട ചില ഫ്ര­ഞ്ച് സൈ­നി­കോ­ദ്യോ­ഗ­സ്ഥർ പിൻ­വാ­ങ്ങു­മ്പോൾ അവരിൽ ഒരു ക്യാ­പ്റ്റൻ വേ­ലി­ക്കു പുറകേ മ­റ­ഞ്ഞി­രു­ന്ന ഒ­രു­ത്ത­ന്റെ വെ­ടി­യേ­റ്റു് മ­രി­ച്ചു. അ­ന്നു് ഇ­രു­പ്പ­ത്തി­യാ­റു് വ­യ­സ്സു­ണ്ടാ­യി­രു­ന്ന ക്ലോ­ദ് സീ­മൊ­ങ് അ­വ­രു­ടെ കൂടെ ഉ­ണ്ടാ­യി­രു­ന്നു. ഈ വധം കണ്ട അ­ദ്ദേ­ഹം 1960-ൽ അ­തി­നെ­ക്കു­റി­ച്ച് നോവൽ എഴുതി. അ­താ­ണു് ‘ഫ്ലൻ­ഡേ­ഴ്സ് റോഡ്’. മ­രി­ച്ച ക്യാ­പ്റ്റ­ന്റെ കൂ­ടെ­യു­ണ്ടാ­യി­രു­ന്ന മൂ­ന്നു­പേർ ത­ങ്ങ­ളു­ടേ­താ­യ രീ­തി­യിൽ ആ മ­ര­ണ­ത്തെ­ക്കു­റി­ച്ച് ചി­ന്തി­ക്കു­ന്നു. ആ ചി­ന്ത­കൾ സാ­ക­ല്യ­സ്വ­ഭാ­വം ആ­വ­ഹി­ക്കു­മ്പോൾ മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ ട്രാ­ജ­ഡി­യും കോ­മ­ഡി­യും ആ­വി­ഷ്കൃ­ത­മാ­വു­ന്നു. മൂ­ന്നു­പേ­രിൽ ഒരാൾ ക്യാ­പ്റ്റ­ന്റെ ഭാ­ര്യ­യു­ടെ ര­ഹ­സ്യ­കാ­മു­ക­നാ­യി­രു­ന്നു. ര­ണ്ടാ­മ­ത്തെ­യാൾ അ­ദ്ദേ­ഹ­ത്തി­ന്റെ ബന്ധു. മൂ­ന്നാ­മൻ ‘ആർ­ഡർ­ലി’. ക്യാ­പ്റ്റൻ ശ­ത്രു­വി­ന്റെ വെ­ടി­യേ­റ്റു മ­രി­ച്ച­താ­ണോ? അതോ ഭാ­ര്യ­യു­ടെ ചാ­രി­ത്ര്യ­ദോ­ഷ­ത്തിൽ വി­ഷാ­ദ­മ­ഗ്ന­നാ­യി ആ­ത്മ­ഹ­ത്യ മുൻ­കൂ­ട്ടി സം­വി­ധാ­നം ചെ­യ്ത­തോ? നി­ശ്ച­യ­മി­ല്ല. ജീ­വി­ത­ത്തി­ന്റെ സ­ന്ദി­ഗ്ദ്ധ­ത നോ­വ­ലി­ലെ ക­ഥ­യ്ക്കു­ണ്ടു്. ക്യാ­പ്റ്റ­ന്റെ ഭാ­ര്യ­യെ­ക്കു­റി­ച്ച്, ചി­ന്ത­നം ന­ട­ത്തു­ന്ന ആൾ നേ­ര­ത്തേ കേ­ട്ടി­ട്ടു­ണ്ടു്. ആ ചി­ന്ത­ന­ത്തി­ലൂ­ടെ അയാൾ രൂപം നൽകിയ സ്ത്രീ ത­ന്നെ­യാ­ണു് പി­ന്നീ­ടു് അയാൾ നേ­രി­ട്ടു് കാ­ണു­ന്ന സ്ത്രീ­യും. ജീ­വി­ച്ചി­രു­ന്ന ക്യാ­പ്റ്റൻ എ­ങ്ങ­നെ­യാ­യി­രു­ന്നു­വോ അതേ മ­ട്ടിൽ ആ മൂ­ന്നു പേ­രു­ടേ­യും വി­ചാ­ര­ങ്ങ­ളി­ലൂ­ടെ ആ­വിർ­ഭ­വി­ക്കു­ന്നു. ഇ­തി­നു് സ­ഹാ­യി­ക്കു­ന്ന­തു് സീ­മൊ­ങ്ങി­ന്റെ അ­സാ­ധ­ര­ണ­മാ­യ ശൈ­ലി­യാ­ണു്. മൂ­ന്നും നാലും പു­റ­ങ്ങ­ളോ­ളം നീ­ളു­ന്ന വാ­ക്യം. ക്ലേ­ശം നി­റ­ഞ്ഞ­താ­ണു് പാ­രാ­യ­ണം. പ­ല­പ്പോ­ഴും, നോ­വ­ലി­സ്റ്റ് പ­റ­യു­ന്ന­തെ­ന്തെ­ന്നു് മ­ന­സ്സി­ലാ­കു­ക­യി­ല്ല. അ­തു­കൊ­ണ്ടു് വീ­ണ്ടും വാ­യി­ക്കേ­ണ്ട­താ­യി വരും. 231 പു­റ­ങ്ങ­ളാ­ണു് നോ­വ­ലി­നു്. അ­ത്ര­യും പു­റ­ങ്ങ­ളു­ള്ള വേ­റൊ­രു നോവൽ വാ­യി­ക്കാൻ എത്ര സമയം വേണമോ അ­തി­ന്റെ അ­ഞ്ചി­ര­ട്ടി സമയം വേണം ഇതു വാ­യി­ച്ചു തീർ­ക്കാൻ. എ­ങ്കി­ലും ഇ­തി­ലൂ­ടെ ക­ട­ന്നു പോ­കു­ന്ന­തു് ഒരു അ­ന്യാ­ദൃ­ശ­മാ­യ അ­നു­ഭ­വ­മാ­ണു്.

ന­ട്ടെ­ല്ലി­നു് ഹാനി

ഞാൻ താ­മ­സി­ക്കു­ന്ന സ്ഥ­ല­ത്തു് ഒരു ന­ഴ്സ­റി സ്കൂ­ളു­ണ്ടു്. അ­തി­ന്റെ മുൻ­പി­ലു­ള്ള റോഡിൽ ഇ­ട­വി­ട്ടു് ര­ണ്ടു് ബമ്പ് (bump) ഉ­ണ്ടാ­യി­രി­ക്കു­ന്നു. ബ­സ്സോ­ടി­ക്കു­ന്ന­യാൾ ആ­ദ്യ­ത്തെ ബ­മ്പിൽ സൂ­ക്ഷി­ച്ച് ബസ്സ് ക­യ­റ്റു­ക­യും ഇ­റ­ക്കു­ക­യും ചെ­യ്യും. ഇ­ല്ലെ­ങ്കിൽ അ­യാ­ളു­ടെ ന­ട്ടെ­ല്ലു് ഒ­ടി­യു­മ­ല്ലോ. എ­ന്നാൽ പു­റ­കി­ല­ത്തെ വീ­ലു­കൾ ക­യ­റ്റി­യി­റ­ക്കു­മ്പോൾ ഒ­ട്ടും സൂ­ക്ഷി­ക്കാ­റി­ല്ല. ബാ­ക്ക് സീ­റ്റി­ലി­രി­ക്കു­ന്ന­വർ ഒ­ന്നു­പൊ­ങ്ങി, താഴെ ച­ന്തി­യി­ടി­ച്ച്, “അയ്യോ” എ­ന്നു് വി­ളി­ക്കു­ന്ന­തു് കേൾ­ക്കാൻ ഡ്രൈ­വർ­ക്കി­ഷ്ട­മാ­ണു് (പു­റ­കി­ലി­രി­ക്കു­ന്ന­വർ സ്ത്രീ­ക­ളാ­ണു് എ­ന്നു് ഓർ­മ്മി­ച്ചാ­ലും). ഈ വി­ധ­ത്തി­ലു­ള്ള കേ­റ്റി­യി­റ­ക്കൽ കൊ­ണ്ടു് ന­ട്ടെ­ല്ലി­നു് ഹാനി സം­ഭ­വി­ക്കാ­റു­ണ്ടു്. എന്റെ ഒ­രു­ബ­ന്ധു ഈ ബ­മ്പിൽ­ക്കൂ­ടി ആ­രോ­ഹ­ണാ­വ­രോ­ഹ­ണം ന­ട­ത്തി­യ­തു­കൊ­ണ്ടു് അ­വ­രു­ടെ ന­ട്ടെ­ല്ലി­നു് വേ­ദ­ന­യു­ണ്ടാ­യി. അവരെ അ­സ്ഥി­വി­ദ­ഗ്ധ­നെ കാ­ണി­ക്കേ­ണ്ടി വന്നു. എ­നി­ക്ക് ഈ ബ­സ്സിൽ സ­ഞ്ച­രി­ക്കേ­ണ്ടി വ­ന്നാൽ ബമ്പ് അ­ടു­ക്കു­മ്പോൾ എ­ഴു­ന്നേ­റ്റു് നിൽ­ക്കാ­റാ­ണു് പ­തി­വു്. അ­തു­കൊ­ണ്ടു് ന­ട്ടെ­ല്ലി­നു് കേ­ടു­കൂ­ടാ­തെ ഞാൻ ക­ഴി­ഞ്ഞു­പോ­രു­ന്നു.

“ഗൃ­ഹ­ല­ക്ഷ്മി­യെ­ന്ന ബ­സ്സിൽ (മാ­സി­ക­യെ ബ­സ്സാ­ക്കി­യ­തിൽ ഡോ­ക്ടർ പി. ബി. ലൽ­കാ­റി­നു് വൈ­ഷ­മ്യ­മു­ണ്ടെ­ങ്കിൽ അവർ സദയം ക്ഷ­മി­ക്ക­ട്ടെ) സ­ഞ്ച­രി­ക്കു­ന്ന പാ­വ­പ്പെ­ട്ട വാ­യ­ന­ക്കാ­രെ ഭാരതി ‘കെ­യർ­ലെ­സ് ഡ്രൈ­വി­ങ്’ കൊ­ണ്ടു് ന­ട്ടെ­ല്ലു് ഒ­ടി­ച്ച് ആ­ശു­പ­ത്രി­യി­ലാ­ക്കു­ന്നു. ഒ­രു­ത്തൻ ഭാര്യ പെ­റാ­റാ­യ­പ്പോൾ (ഈ ഗ്രാ­മ്യ­ഭാ­ഷ ഇ­ഷ്ട­മ­ല്ലെ­ങ്കിൽ കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ പറഞ്ഞ പോലെ ‘വൈ­ഫി­ന്റെ ഡെ­ലി­വ­റി’യ­ടു­ത്ത­പ്പോൾ) അ­വ­ളു­ടെ വീ­ട്ടി­ലേ­ക്ക് പോ­കു­ന്നു. ബ­സ്സിൽ വച്ച് പൂർ­വ്വ­കാ­മു­കി­യെ കാ­ണു­ന്നു. അവൾ വി­വാ­ഹി­ത, പക്ഷേ സ­ന്താ­ന­മി­ല്ല. അയാൾ വീ­ട്ടി­ലെ­ത്തി­യ­പ്പോൾ ഭാര്യ പെ­റ്റി­രി­ക്കു­ന്നു. ‘ന­വ­ജാ­ത­പ്ര­ജ’ ആണു് (male). സ­ന്തോ­ഷം. പൂർ­വ്വ­കാ­മു­കി­യു­ടേ ‘ഫ­ലോ­പ്പി­യൻ ട്യൂ­ബ്സ്’ ക്ലോ­സ്ഡ്. അ­യാ­ളു­ടെ ഭാര്യ ഭാ­ഗ്യ­വ­തി. ട്യൂ­ബ്സ് ക്ലോ­സ്ഡ് അല്ല. കാ­മു­കി­യെ­ത്ത­ന്നെ അയാൾ വി­വാ­ഹം ക­ഴി­ച്ചി­രു­ന്നെ­ങ്കിൽ? അ­ച്ഛ­നാ­കാ­തെ ന­ട­ക്കു­മാ­യി­രു­ന്നു. ഈ പൈ­ങ്കി­ളി­യെ­ക്കു­റി­ച്ചു വി­മർ­ശ­ന­പ­ര­മാ­യി ഒ­ന്നും പ­റ­യേ­ണ്ട­തി­ല്ല. ഭാ­ര­തി­യു­ടെ ഈ കെ­യർ­ലെ­സ് ഡ്രൈ­വി­ങ് വാ­യ­ന­ക്കാ­രു­ടെ ന­ട്ടെ­ല്ലു് ഓ­ടി­ക്കു­മെ­ന്നേ എ­ഴു­തു­ന്നു­ള്ളു. വാ­യ­ന­ക്കാ­രേ ഞാൻ എ­ഴു­ന്നേ­റ്റു­നിൽ­ക്കു­ന്നു. ന­ട്ടെ­ല്ലി­നു ത­ക­രാ­റു സം­ഭ­വി­ക്കേ­ണ്ട എ­ന്നാ­ണു് വി­ചാ­ര­മെ­ങ്കിൽ നി­ങ്ങ­ളും എ­ഴു­ന്നേ­റ്റു­നി­ന്നാ­ലും.

ദുഃ­ഖ­മ­രു­ത്
images/UnnikrishnanPuthoor.jpg
ഉ­ണ്ണി­ക്കൃ­ഷ്ണൻ പുതൂർ

വ­ര­ട്ടെ. ഇ­രി­ക്കാ­റാ­യി­ല്ല. ഉ­ണ്ണി­ക്കൃ­ഷ്ണൻ പുതൂർ മാ­തൃ­ഭൂ­മി ആ­ഴ്ച്ച­പ്പ­തി­പ്പിൽ ‘നി­ന്നെ ഓർ­ക്കു­മ്പോൾ’ എ­ന്നൊ­രു ക­ഥ­യെ­ഴു­തി­യി­രി­ക്കു­ന്നു. നി­ന്നു­കൊ­ണ്ടു തന്നെ ഞാനതു വാ­യി­ച്ചു. വാ­യ­ന­ക്കാർ­ക്ക് വേ­ണ­മെ­ങ്കിൽ ഇ­രു­ന്നി­ട്ടു വാ­യി­ക്കാം. അ­മ്മാ­വ­നു് അ­ന­ന്ത­ര­വ­നെ­ക്കു­റി­ച്ചു­ള്ള പ്ര­തീ­ക്ഷ­യാ­ണു് പ്ര­തി­പാ­ദ്യ­വി­ഷ­യം. അ­ന­ന്ത­ര­വ­നു് വേ­ണ്ടി­ട­ത്തോ­ളം വി­ദ്യാ­ഭ്യാ­സ­മി­ല്ല. എ­ങ്കി­ലും അ­യാ­ളു­ടെ (അ­മ്മാ­വ­ന്റെ) രണ്ടു മ­ക്ക­ളെ­ക്കാ­ളും അവൻ യോ­ഗ്യൻ. ജീ­വി­ത­ത്തിൽ വ­ല്ല­തും നേ­ടാ­നു­ണ്ടെ­ങ്കിൽ അതു് ആ അ­ന­ന്ത­ര­വ­നി­ലൂ­ടെ മാ­ത്ര­മേ നേടാൻ കഴിയൂ എ­ന്നു് അ­മ്മാ­വ­നു് അ­റി­യാം. പക്ഷേ, ക­ഥ­യൊ­രു ഉ­പ­ന്യാ­സ­മാ­ണു്. സാ­ഹി­ത്യ­സൃ­ഷ്ടി­യിൽ ഓരോ നി­രീ­ക്ഷ­ണ­വും പ്ര­മേ­യ­ത്തി­ന്റെ സാ­ന്നി­ദ്ധ്യം സ്പ­ഷ്ട­മാ­ക്കി­ത്ത­രും. കഥ വാ­യി­ച്ചു­തീ­രു­മ്പോൾ ആ സാ­ന്നി­ദ്ധ്യ­ത്തി­ന്റെ തി­ള­ക്കം ആ­ഹ്ലാ­ദം ജ­നി­പ്പി­ക്കും. ഇ­ക്ക­ഥ­യിൽ നി­രീ­ക്ഷ­ണ­ങ്ങ­ളു­ണ്ടു്. പക്ഷേ, അ­വ­യി­ലൊ­ന്നി­ലും പ്ര­മേ­യ­ത്തി­ന്റെ സാ­ന്നി­ദ്ധ്യ­വും അ­തി­ന്റെ ശോ­ഭ­യു­മി­ല്ല. അ­ക്കാ­ര­ണ­ത്താൽ ഇതൊരു പ്ര­ബ­ന്ധം ത­ന്നെ­യാ­ണു്. പി­ന്നെ ഇ­തൊ­ന്നും മ­ഹാ­പ­രാ­ധ­മ­ല്ല. ഭീ­ക­ര­പ്ര­സ്ഥാ­ന­ത്തോ­ടു താ­ര­ത­മ്യ­പ്പെ­ടു­ത്തു­മ്പോൾ പ­ര­സ്ത്രീ­ഗ­മ­നം എന്ന ദോഷം നി­സ്സാ­രം. ബ­ലാൽ­സം­ഗ­ത്തോ­ടു ത­ട്ടി­ച്ചു­നോ­ക്കു­മ്പോൾ ടി­ക്ക­റ്റി­ല്ലാ­തെ തീ­വ­ണ്ടി­യിൽ യാ­ത്ര­ചെ­യ്യു­ന്ന­തു് സാ­ര­മി­ല്ല. ബാ­ങ്ക് കൊ­ള്ള­യ­ടി­ക്കു­ന്ന­തി­നോ­ടു സാ­ദൃ­ശ്യ­പ്പെ­ടു­ത്തി നോ­ക്കു­മ്പോൾ ബ­സ്സി­ലെ പോ­ക്ക­റ്റ­ടി നിർ­ദ്ദോ­ഷം. ആളിനെ ത­ട്ടി­ക്കൊ­ണ്ടു­പോ­കു­ന്ന­തി­നോ­ടു തുലനം ചെ­യ്യു­മ്പോൾ ഭീ­ഷ­ണി­പ്പെ­ടു­ത്തി പണം ത­ട്ടി­യെ­ടു­ക്കൽ എ­ത്ര­യോ ക്ഷു­ദ്രം. അ­തു­കൊ­ണ്ടു മോ­ശ­പ്പെ­ട്ട ക­ഥ­ക­ളെ­ഴു­തു­ന്ന­വ­രൊ­ക്കെ ദുഃ­ഖി­ക്കേ­ണ്ട­തി­ല്ല.

മ­റു­നാ­ടൻ സൂനം

ക­ല­യു­ടെ പ്ര­ധാ­ന ഘ­ട­ക­മാ­യ ക­ണ്ടു­പി­ടു­ത്ത­വും ഭാ­വ­ന­യും വ്യ­ക്തി­ഗ­ത­ങ്ങ­ളാ­ണു്. അ­തു­കൊ­ണ്ടു്, ക­ഥാ­കാ­ര­ന്മാർ സംഘടന രൂ­പീ­ക­രി­ക്കു­ന്ന­തിൽ നി­ന്നും ഒരു പ്ര­യോ­ജ­ന­വും ഉ­ണ്ടാ­കാൻ പോ­കു­ന്നി­ല്ല. വീ­ട്ടി­ലി­രു­ന്നു പു­സ്ത­കം വാ­യി­ക്കു­ക­യോ എ­ഴു­തു­ക­യോ ചെ­യ്യാ­തെ ഇ­തി­നൊ­ക്കെ പോ­കു­ന്ന­തു് വ്യർ­ത്ഥ­മാ­ണു്.

ക്രി­യാം­ശ­വും വാ­ങ്മ­യ ചി­ത്ര­ങ്ങ­ളും ആ­ഖ്യാ­ന രീ­തി­യും സ­മ­കാ­ലി­ക ജീ­വി­ത­ത്തോ­ടു ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു ‘ഖ­സാ­ക്കി­ന്റെ ഇ­തി­ഹാ­സ’ത്തിൽ. പ്ര­ധാ­ന ക­ഥാ­പാ­ത്ര­മാ­യ രവി അ­ന്യ­വ­ത്ക­രി­ക്ക­പ്പെ­ട്ട­വ­നാ­ണു്. ഈ അ­ന്യ­വ­ത്ക­ര­ണം ശ­രി­യാ­ണെ­ന്നു് അ­നു­വാ­ച­ക­നു തോ­ന്നു­ന്ന­തി­ലാ­ണു് ഒ. വി. വി­ജ­യ­ന്റെ നോ­വ­ലി­ലെ ക­ലാ­പ­ര­മാ­യ സ­ത്യ­മി­രി­ക്കു­ന്ന­തു്. ജീ­വി­ത­ത്തെ വി­നോ­ദാ­ത്മ­ക­മാ­യി വീ­ക്ഷി­ച്ചു­കൊ­ണ്ടു് അ­തി­ന്റെ അ­നി­വാ­ര്യ­മാ­യ ദു­ര­ന്ത സ്വ­ഭാ­വ­ത്തെ ധ്വ­നി­പ്പി­ക്കു­ക­യാ­ണു് ബഷീർ. അ­തു­ത­ന്നെ­യാ­ണു് അ­ദ്ദേ­ഹം ചി­ത്രീ­ക­രി­ക്കു­ന്ന ക­ലാ­പ­ര­മാ­യ സത്യം. ഓരോ സ­ത്യ­ദർ­ശ­ന­വും ആ­ഹ്ലാ­ദ­ദാ­യ­കം. ക­ലാ­കാ­ര­ന്റെ സ­ത്യാ­വി­ഷ്കാ­ര­ത്തോ­ടു യോ­ജി­ക്കാ­ത്ത­വ­രും അ­ദ്ദേ­ഹ­ത്തി­ന്റെ രചന വാ­യി­ച്ച് ആ­സ്വ­ദി­ക്കും. ക­മ്മ്യൂ­ണി­സ്റ്റാ­യ മ­യ­കോ­വ്സ്കി യുടെ കാ­വ്യ­ങ്ങ­ളും പി­ന്തി­രി­പ്പ­നാ­യ എസ്ര പൗ­ണ്ടി ന്റെ കാ­വ്യ­ങ്ങ­ളും സ­ഹൃ­ദ­യർ ഒരേ മ­ട്ടിൽ ആ­സ്വ­ദി­ക്കു­ന്നു. രാ­ഷ്ട്ര വ്യ­വ­ഹാ­ര­ത്തി­ലെ സത്യം അ­നാ­യാ­സ­മാ­യി കാ­ണു­ക­യും പ്ര­യ­ത്ന­ത്തി­ന്റെ പാ­ടു­വീ­ഴ്ത്താ­തെ അതിനെ പി­ടി­ച്ചെ­ടു­ക്കു­ക­യും ചെ­യ്യു­ന്നു സുനിൽ ഗം­ഗോ­പാ­ധ്യാ­യ (ക­ലാ­കൗ­മു­ദി—ന­ദി­ക്ക­രി­കെ—വി­വർ­ത്ത­നം ഇ. വി. ശ്രീ­ധ­ര­ന്റേ­തു്). രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തിൽ മാ­ത്രം മു­ഴു­കി, പ്ര­കൃ­തി­ദൃ­ശ്യ­ങ്ങ­ളു­ടെ മ­നോ­ഹാ­രി­ത­യെ­യും അ­വ­യു­ടെ ആ­ഹ്വാ­ന­ങ്ങ­ളെ­യും യ­ഥാ­ക്ര­മം കാ­ണാ­തെ­യും കേൾ­ക്കാ­തെ­യും വർ­ത്തി­ച്ച് മ­ര­ണ­മ­ട­ഞ്ഞ ഇ­ന്ദി­രാ­ഗാ­ന്ധി യെ ക്രാ­ന്ത­ദർ­ശി­ത്വ­ത്തോ­ടു കൂടി ക­ഥാ­കാ­രൻ ഈ കഥയിൽ അ­വ­ത­രി­പ്പി­ച്ചി­രി­ക്കു­ന്നു. ഇ­ന്ദി­രാ­ഗാ­ന്ധി മ­രി­ക്കു­ന്ന­തി­നു വളരെ വർ­ഷ­ങ്ങൾ­ക്കു മുൻ­പു് ര­ചി­ക്ക­പ്പെ­ട്ട കഥയിൽ അ­വ­രു­ടെ കൊ­ല­യാ­ളി­യെ ക­ലാ­കാ­രൻ മുൻ­കൂ­ട്ടി­ക്ക­ണ്ടു് അ­വ­ത­രി­പ്പി­ച്ചി­രി­ക്കു­ന്നു. ഇ­തി­ന്റെ അ­പ­ഗ്ര­ഥ­ന­ത്തി­നു് ഞാൻ തു­നി­യു­ന്നി­ല്ല. അതു് പൂ­വി­ന്റെ ഇ­ത­ളു­കൾ പി­ച്ചി­ച്ചീ­ന്തു­ന്ന­തി­നു സ­ദൃ­ശ­മാ­യ പ്ര­വൃ­ത്തി­യാ­യി­രി­ക്കും.

images/SunilGangopadhyay.jpg
സുനിൽ ഗം­ഗോ­പാ­ധ്യാ­യ

രാ­ഷ്ട്ര­വ്യ­വ­ഹാ­രം തി­ന്മ­യാ­ണോ? ന­ല്ല­യാ­ളു­കൾ­പോ­ലും രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തിൽ­പ്പെ­ട്ടു­പോ­യാൽ തി­ന്മ­ചെ­യ്യാൻ നിർ­ബ്ബ­ദ്ധ­രാ­വു­മോ? അതോ അ­വ­രു­ടെ ന­ന്മ­യാർ­ന്ന പ്ര­വൃ­ത്തി­ക­ളെ നമ്മൾ തി­ന്മ­യാർ­ന്ന­വ­യാ­യി കാ­ണു­ക­യാ­ണോ? ഈ ചോ­ദ്യ­ങ്ങ­ളെ­ല്ലാം വി­ദ­ഗ്ദ­മാ­യി ചോ­ദി­ച്ച് വി­ദ­ഗ്ദ­മാ­യി­ത്ത­ന്നെ അ­വ­യ്ക്ക് ഉ­ത്ത­ര­ങ്ങൾ നൽ­കു­ന്നു ക­ഥാ­കാ­രൻ. ആ ഉ­ത്ത­ര­ങ്ങൾ കേ­ട്ടു­ക­ഴി­യു­മ്പോൾ നമ്മൾ ജീ­വി­ത­ത്തെ­ക്കു­റി­ച്ച് പലതും മ­ന­സ്സി­ലാ­ക്കു­ന്നു. മ­റ്റൊ­രു ദേ­ശ­ത്തി­ന്റെ മ­ണ്ണിൽ വി­രി­ഞ്ഞു­നി­ന്ന ഒരു കോമള സൂ­ന­ത്തെ മ­ല­യാ­ള­ത്തി­ന്റെ മ­ണ്ണിൽ കൊ­ണ്ടു നട്ട ഈ കൃ­ത്യം അ­ഭി­ന­ന്ദ­നാർ­ഹം തന്നെ.

ഒരു നി­യ­മ­ജ്ഞ­ന്റെ പട്ടി എന്നെ ക­ടി­ച്ചു. ക­ടി­ച്ച പ­ട്ടി­ക്കു പേ­യി­ള­കു­ന്നു­ണ്ടോ എന്നു നോ­ക്കി­ക്കൊ­ള്ള­ണ­മെ­ന്നു ഡോ­ക്ടർ നിർ­ദ്ദേ­ശി­ച്ചു. പ­ട്ടി­ക്കു പേ­യി­ള­കി. അതു ഉ­ട­മ­സ്ഥ­നെ­യും അ­ദ്ദേ­ഹ­ത്തി­ന്റെ ബ­ന്ധു­ക്ക­ളെ­യും ക­ടി­ച്ചു. അതു ച­ത്ത­പ്പോൾ നി­യ­മ­ജ്ഞൻ കു­ഴി­ച്ചു­മൂ­ടി. ഇ­ത­റി­ഞ്ഞ ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു: പട്ടി പേ­പി­ടി­ച്ചു­ത­ന്നെ­യാ­ണോ ച­ത്ത­തു്? അ­ദ്ദേ­ഹം മ­റു­പ­ടി പ­റ­ഞ്ഞു: “അ­തി­നു് എ­നി­ക്കു പ­ട്ടി­യേ ഇ­ല്ല­ല്ലോ”. ഞാൻ കൂ­ണൂ­രിൽ നി­ന്നു് വാ­ക്സിൻ വ­രു­ത്തി കു­ത്തി­വ­ച്ചു. ഞാൻ മ­രു­ന്നു കു­ത്തി­വ­യ്ക്കാൻ ചെന്ന ആ­ശു­പ­ത്രി­യിൽ­ത്ത­ന്നെ നി­യ­മ­ജ്ഞ­നും ബ­ന്ധു­ക്ക­ളും കു­ത്തി­വ­യ്ക്കാൻ വന്നു. അ­ങ്ങ­നെ­യി­രി­ക്കെ അ­ദ്ദേ­ഹ­ത്തി­ന്റെ മ­രു­ന്നു തീർ­ന്നു പോയി. കു­ത്തി­വ­യ്ക്കൽ മു­ട­ങ്ങാ­നും പാ­ടി­ല്ല. വെ­പ്രാ­ള­പ്പെ­ട്ട നി­യ­മ­ജ്ഞ­നു് ഞാൻ വാ­ക്സിൻ കൊ­ടു­ത്തു. അ­ദ്ദേ­ഹം ര­ക്ഷ­പ്പെ­ട്ടു. “എ­നി­ക്കു പ­ട്ടി­യേ ഇ­ല്ല­ല്ലോ” എ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞ­തു ഞാൻ വി­ശ്വ­സി­ച്ചി­രു­ന്നെ­ങ്കിൽ ഇ­ന്നു് ഞാൻ കാ­ണി­ല്ലാ­യി­രു­ന്നു. മ­രു­ന്നു തീർ­ന്നു പോ­യി­യെ­ന്നു് പ­റ­ഞ്ഞു മാ­റ­ത്ത­ടി­ച്ച നി­യ­മ­ജ്ഞ­നു്, കൂ­ടു­തൽ വാ­ക്സിൻ ക­രു­തി­യി­രു­ന്ന ഞാൻ അതു കൊ­ടു­ത്തി­ല്ലാ­യി­രു­ന്നെ­ങ്കിൽ ദു­ര­ന്തം വ­രു­മാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു കു­ട്ടി­യു­ടെ ശ­രീ­ര­ത്തിൽ പേ­പ്പ­ട്ടി ക­ടി­ക്കാ­ത്ത ഒരു ഭാ­ഗ­വും ഇ­ല്ലാ­യി­രു­ന്നു. ഞാ­നൊ­രു നല്ല മ­നു­ഷ്യ­നാ­യി ഭാ­വി­ക്കു­ക­യ­ല്ല. എ­ങ്കി­ലും നി­ത്യ­ജീ­വി­ത­ത്തിൽ ഇ­ങ്ങ­നെ വേണം പെ­രു­മാ­റാൻ. സാ­ഹി­ത്യ നി­രൂ­പ­ണ­ത്തിൽ ഈ നന്മ പാ­ടി­ല്ല­താ­നും. പക്ഷേ, എ­ഴു­ത്തു­കാർ സ­മ്മ­തി­ക്കു­ന്നി­ല്ല. “എ­ന്നെ­ക്കു­റി­ച്ചെ­ഴു­തൂ” എ­ന്നു് ഓ­രോ­രു­ത്ത­രും ആ­വ­ശ്യ­പ്പെ­ടു­ന്നു. അ­ത­നു­സ­രി­ച്ച് പ്ര­വർ­ത്തി­ക്കു­ന്നി­ല്ല­ങ്കിൽ തെ­റി­ക്ക­ത്തു­വ­രെ വരും. ഒരു ബു­ദ്ധി­മാൻ അയച്ച ക­ത്തിൽ ഇ­ങ്ങ­നെ: “Beware of the dog” എ­ന്നു് നി­ങ്ങൾ വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തു എഴുതി വ­യ്ക്കാ­ത്ത­തെ­ന്തു്? ഞാൻ എ­ല്ലാ­വ­രെ­യും ക­ടി­ക്കു­ന്ന ശ്വാ­ന­ന­ല്ല എ­ന്നു് ഈ ക­ത്തെ­ഴു­തി­യ ആളിനെ അ­റി­യി­ക്ക­ട്ടെ. കു­ത്സി­ത സാ­ഹി­ത്യം കൊ­ണ്ടു് സ­മു­ദാ­യ­ത്തെ അ­ധഃ­പ­തി­പ്പി­ക്കു­ന്ന­വ­നെ, സാ­ഹി­ത്യ ഭ­വ­ന­ത്തിൽ ക­യ­റി­മോ­ഷ്ടി­ക്കു­ന്ന­വ­നെ ഒക്കെ ക­ടി­ക്കാ­റു­ണ്ടു്. അ­ത്രേ­യു­ള്ളു.

നല്ല കഥ

ഇ­ത്ര­യും എ­ഴു­തി­യി­ട്ടാ­ണു് കു­ങ്കു­മം വാ­രി­ക­യിൽ എ­ട­ത്വാ പ­ര­മേ­ശ്വ­രൻ എ­ഴു­തി­യ ‘അ­നി­യ­ത്തി’ എന്ന കഥ വാ­യി­ച്ച­തു്. ‘പ­ട്ടി­യു­ണ്ടു്, സൂ­ക്ഷി­ക്ക­ണം’ എന്ന നിർ­ദ്ദേ­ശ­ത്തി­നു് വലിയ പ്ര­സ­ക്തി­യി­ല്ലെ­ന്നു മ­ന­സ്സി­ലാ­കു­ക­യും ചെ­യ്തു. അ­നി­യ­ത്തി ഊ­മ­യാ­ണു്, കാതു് കേൾ­ക്കാ­ത്ത­വ­ളാ­ണു്. എ­ങ്കി­ലും അ­വൾ­ക്കു് വി­കാ­ര­ങ്ങ­ളു­ണ്ടു്. ചേ­ട്ട­നെ അവൾ സ്നേ­ഹി­ക്കു­ന്നു, അ­മ്മ­യെ സ്നേ­ഹി­ക്കു­ന്നു, ഭാ­വി­ഭർ­ത്താ­വി­നെ സ്നേ­ഹി­ക്കു­ന്നു. നി­ഷ്ക­ള­ങ്ക­യും സാ­ധു­വു­മാ­യ ഒരു പെൺ­കു­ട്ടി­യു­ടെ ഹൃ­ദ­യ­ത്തിൽ സ്നേ­ഹ­മെ­ങ്ങ­നെ അ­ങ്കു­രി­ക്കു­ന്നു, അതു് എ­ങ്ങ­നെ ക്ര­മാ­നു­ഗ­ത­മാ­യി വി­കാ­സം കൊ­ള്ളു­ന്നു എ­ന്ന­തു് വ്യ­ക്ത­മാ­ക്കി­ത്ത­രു­ന്ന ഈ കഥ ക­ലാ­മൂ­ല്യ­മു­ള്ള­താ­ണു്. കു­ട്ടി­യാ­യി­രി­ക്കു­മ്പോൾ മു­റ­ച്ചെ­റു­ക്ക­നെ കണ്ട അവൾ അയാൾ ത­ന്നെ­യാ­യി­രി­ക്കും തന്റെ ഭർ­ത്താ­വു് എ­ന്നു് തീ­രു­മാ­നി­ക്കു­ന്നു. വി­വാ­ഹം ന­ട­ക്കാ­താ­വു­മ്പോൾ അ­തി­ന്റെ ഹേ­തു­വെ­ന്തെ­ന്നു് അ­റി­യാ­തെ പാവം കു­ഴ­ങ്ങു­ന്നു. അ­വൾ­ക്കു യ­ഥാർ­ത്ഥ­മാ­യ ലോ­ക­വും സാ­ങ്ക­ല്പി­ക­ലോ­ക­വും ത­മ്മിൽ വ്യ­ത്യാ­സ­മി­ല്ല. സാ­ങ്ക­ല്പി­ക­മാ­യ ലോകം അങ്ങു ദൂരെ; യ­ഥാർ­ത്ഥ­മാ­യ ലോകം ഇതാ എന്റെ മുൻ­പിൽ എന്നു വി­ചാ­രി­ക്കാൻ അ­വ­ളെ­ക്കൊ­ണ്ടാ­വി­ല്ല. ര­ണ്ടും ഒ­ന്നാ­ണു് അ­വ­ളു­ടെ ദൃ­ഷ്ടി­യിൽ. ഈ വി­ചാ­രം സ­ത്യ­ത്തോ­ടു പൊ­രു­ത്ത­പ്പെ­ടു­ന്നി­ല്ല. ആ പൊ­രു­ത്ത­ക്കേ­ടു് അ­വൾ­ക്ക­റി­ഞ്ഞു­കൂ­ടാ; ന­മു­ക്കു് അ­റി­യാം ഈ വൈ­രു­ദ്ധ്യ­മാ­ണു് ന­മ്മു­ടെ കാ­രു­ണ്യ­ത്തി­ന്റെ പ്ര­ഭ­വ­കേ­ന്ദ്രം. നല്ല കഥ.

ആ­ത്മ­ഹ­ത്യ
images/YukioMishima.jpg
യൂ­ക്കി­യോ മിഷിമ

ആ­ത്മ­ഹ­ത്യ­യു­ള­വാ­ക്കു­ന്ന വേ­ദ­ന­യെ­ക്കാൾ ജീ­വി­ത­ത്തി­ന്റെ വേദന കൂ­ടി­യി­രി­ക്കു­മ്പോൾ മ­നു­ഷ്യൻ ജീ­വി­തം അ­വ­സാ­നി­പ്പി­ക്കും. ജീ­വി­ത­ത്തി­ന്റെ വേദന സ­ഹി­ക്കാ­നാ­വാ­തെ­യാ­ണു് ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള ക­യർ­ത്തു­മ്പിൽ അ­ത­വ­സാ­നി­പ്പി­ച്ച­തു്. ആ­രെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തെ ര­ക്ഷി­ച്ചി­രു­ന്നെ­ങ്കിൽ? ആ­ത്മ­ഹ­ത്യാ­ശ്ര­മം തെ­ളി­ഞ്ഞാൽ അ­ദ്ദേ­ഹം കാ­രാ­ഗ്ര­ഹ­ത്തിൽ പോ­കു­മാ­യി­രു­ന്നു. ശ്ര­മ­ത്തി­ന്റെ കാ­ര്യ­ക്ഷ­മ­ത­യി­ല്ലാ­യ്മ സർ­ക്കാർ സ­ഹി­ക്കി­ല്ല. പക്ഷേ ആ­ത്മ­ഹ­ത്യ­ചെ­യ്ത വിനോബ യെ അ­ദ്ദേ­ഹം അതിനു യ­ത്നി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ പോ­ലീ­സ് അ­റ­സ്റ്റ് ചെ­യ്തി­ല്ല. ജ­പ്പാ­നിൽ ‘ ഹാരേ കീറി’ അ­നു­ഷ്ഠി­ച്ച യൂ­ക്കി­യോ മിഷിമ തന്റെ യ­ത്ന­ത്തിൽ പ­രാ­ജ­യ­പ്പെ­ട്ടി­രു­ന്നെ­ങ്കി­ലോ? അ­റ­സ്റ്റി­ല്ല. വ­യ­റു­കീ­റി താ­ഴെ­വീ­ണ വലിയ സാ­ഹി­ത്യ­കാ­ര­ന്റെ ത­ല­വെ­ട്ടി­യെ­ടു­ത്തു­കൊ­ണ്ടു­പോ­യ സു­ഹൃ­ത്തി­നെ­യും അ­ധി­കാ­രി­കൾ അ­റ­സ്റ്റ് ചെ­യ്തി­ല്ല. പല രാ­ഷ്ട്ര­ങ്ങ­ളി­ലും ആ­ത്മ­ഹ­ത്യ ചെയ്ത ശ­ത്രു­വി­നെ ന­ശി­പ്പി­ക്കാ­നു­ള്ള സ്ക്വാ­ഡു­ക­ളു­ണ്ടു്. അവരെ രാ­ഷ്ട്രം വാ­ഴ്ത്തു­ന്നു. എ­ന്നാൽ ദാ­രി­ദ്ര്യം­കൊ­ണ്ടു് ഇ­ന്ത്യ­യി­ലൊ­രു­ത്തൻ തൂ­ങ്ങി­ച്ചാ­കാൻ ശ്ര­മി­ച്ചാൽ; അവൻ അതിൽ പ­രാ­ജ­യ­പ്പെ­ട്ടാൽ സർ­ക്കാർ അവനെ ജ­യി­ലിൽ അ­യ­ച്ച­തു­ത­ന്നെ. ആ­ത്മ­ഹ­ത്യ­യെ­സ്സം­ബ­ന്ധി­ച്ചു­ള്ള ഈ നയം ദുർ­ഗ്ര­ഹ­മാ­യി­രി­ക്കു­ന്നു. മ­ഹാ­നാ­യ ചി­ന്ത­കൻ Durkheim ആ­ത്മ­ഹ­ത്യ­യെ­ക്കു­റി­ച്ചു് ഒരു വലിയ ഗ്ര­ന്ഥം­ത­ന്നെ എ­ഴു­തി­യി­ട്ടു­ണ്ടു്. അ­ദ്ദേ­ഹം പറഞ്ഞ കാ­ര്യ­ങ്ങ­ളേ­ക്കാൾ കേ­മ­മാ­യി നി­സ്സാ­ര­നാ­യ എ­നി­ക്കു് എന്തു പറയാൻ ക­ഴി­യും.? എ­ങ്കി­ലും ആ­ത്മ­ഹ­ത്യ­യെ­ക്കു­റി­ച്ചു് എൻ. വി. കൃ­ഷ്ണ­വാ­രി­യർ കു­മാ­രി വാ­രി­ക­യി­ലെ­ഴു­തി­യ ലേഖനം വാ­യി­ച്ച ഞാൻ ഒ­ര­ഭി­പ്രാ­യം ആ­വി­ഷ്ക്ക­രി­ക്കു­ക­യാ­ണു്. ഈ ലോ­ക­ത്തു് അ­ന്ത­സ്സു് ന­ഷ്ട­പ്പെ­ട്ട ഒ­രു­വ­നും പി­ന്നീ­ടു് ജീ­വി­ച്ചി­രു­ന്നി­ട്ടു് കാ­ര്യ­മി­ല്ല. ക­ഞ്ചാ­വു വ­ലി­ക്കു­ന്ന­വ­നും ക­ള്ളു­കു­ടി­ക്കു­ന്ന­വ­നു­മാ­യ മകനെ നേർ­വ­ഴി­ക്കു കൊ­ണ്ടു­വ­രാൻ ശ്ര­മി­ക്കു­ന്ന അ­ച്ഛ­നെ മകൻ കോ­പാ­കു­ല­നാ­യി അ­ടി­ക്കു­ന്നു. മ­ക­ന്റെ അ­ടി­മേ­ടി­ച്ച അച്ഛൻ പി­ന്നെ­ന്തി­നു ജീ­വി­ച്ചി­രി­ക്കു­ന്നു? “അവൾ വേശ്യ, അവൾ വേശ്യ” എ­ന്നു് ഒ­രു­ത്തി­യെ നോ­ക്കി ഓരോ വ്യ­ക്തി­യും പ­റ­യു­ന്നു. അവൾ വേ­ശ്യ­ത­ന്നെ­ങ്കിൽ അ­ന്ത­സ്സു ത­കർ­ന്നി­ല്ലേ? പി­ന്നെ അ­വ­ളു­ടെ ഇ­ഹ­ലോ­ക­ജീ­വി­തം­കൊ­ണ്ടു് എന്തു പ്ര­യോ­ജ­നം? പ്ര­ത്യ­ക്ഷ­മാ­യി ഞാൻ ആ­ത്മ­ഹ­ത്യ­യ്ക്കു­ള്ള ശ്ര­മ­ത്തെ നീ­തി­മ­ത്ക­രി­ക്കു­ക­യ­ല്ല. അ­ന്ത­സ്സി­നു് അ­ടി­യേ­റ്റാൽ ച­ത്ത­തി­നൊ­ക്കു­മേ ജീ­വി­ച്ചി­രി­ക്കി­ലും എന്നു പ­റ­യു­ന്ന­തേ­യു­ള്ളു.

സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ സംഘടന
images/EmileDurkheim.jpg
Durkheim

റെ­യിൽ­വേ സ്റ്റേ­ഷൻ ബു­ക്കു് സ്റ്റാ­ളിൽ പോ­യി­ട്ടു് കാ­ല­മേ­റെ­യാ­യി­യെ­ന്നു വി­ചാ­രി­ച്ചു് അ­ങ്ങോ­ട്ടു ന­ട­ന്നു. പ്ര­യോ­ജ­ന­മി­ല്ലെ­ന്ന­റി­യാം. ഹാ­രോൾ­ഡ് റോ­ബിൻ­സി ന്റെ­യും അ­ദ്ദേ­ഹ­ത്തെ­പ്പോ­ലു­ള്ള­വ­രു­ടെ­യും പു­സ്ത­ക­ങ്ങ­ളേ അവിടെ കാണൂ. എ­ങ്കി­ലും പോ­കാ­മെ­ന്നു കരുതി. അ­തി­ന്റെ അ­ടു­ത്തു ചെ­ന്നി­ല്ല. അ­തി­നു­മുൻ­പു് പ്ര­സി­ദ്ധ­നാ­യ ഒരു ക­ഥാ­കാ­രൻ വി­യർ­ത്തൊ­ലി­ച്ചു്, ക്ഷീ­ണി­ച്ചു് തീ­വ­ണ്ടി­യിൽ നി­ന്നി­റ­ങ്ങി വ­രു­ന്ന­തു കണ്ടു. “ കോ­ട്ട­യ­ത്തു് ക­ഥാ­കാ­ര­ന്മാ­രു­ടെ ഒരു സംഘടന രൂ­പ­വ­ത്ക­രി­ക്കു­ന്നു. അതിനു പോ­യ­താ­ണു്. സാനു വി­ന്റെ പ്ര­സം­ഗ­മു­ണ്ടാ­യി­രു­ന്നു. ക­ഥ­വാ­യി­ക്കാ­നോ എ­ന്തെ­ങ്കി­ലും പ­റ­യാ­നോ സാ­ധി­ച്ചി­ല്ല. പ­ത്തു­നൂ­റു ക­ഥാ­കാ­ര­ന്മാർ”. എ­ന്നു് മാ­ന്യ­നാ­യ ആ സാ­ഹി­ത്യ­കാ­രൻ പ­റ­ഞ്ഞു. ഈ സം­ഘ­ട­ന­യു­ടെ രൂ­പ­വ­ത്ക­ര­ണ­ത്തെ നീ­തി­മ­ത്ക­രി­ച്ചു­കൊ­ണ്ടു് ഡോ­ക്ടർ എം. എം. ബഷീർ ച­ന്ദ്രി­ക വാ­രി­ക­യി­ലെ­ഴു­തി­യി­രി­ക്കു­ന്നു. ലോ­ക­ത്തു് പ­രി­വർ­ത്ത­ന­ങ്ങൾ വ­രു­ത്തി­യി­ട്ടു­ള്ള­തു് വ്യ­ക്തി­ക­ളാ­ണു്. ഷേ­ക്സ്പി­യ­റും വാ­ല്മീ­കി യും കാ­ളി­ദാ­സ­നും മ­ഹാ­ത്മാ­ഗാ­ന്ധി യും ബി­സ്മാർ­ക്കും ഗാ­രി­ബാൾ­ഡും ലെ­നി­നും ജ­നി­ച്ചി­ട്ടി­ല്ലാ­യി­രു­ന്നെ­ങ്കിൽ ഈ ലോകം ഇ­ന്ന­ത്തെ രീ­തി­യിൽ ആ­കു­കി­ല്ലാ­യി­രു­ന്നു. ഏതും വ്യ­ക്തി­ഗ­ത­മാ­യ ‘ഇ­നി­ഷ്യേ­റ്റീ’വിനെ അ­വ­ലം­ബി­ച്ചി­രി­ക്കു­ന്നു. 1564-ലെ സ­മൂ­ഹ­മ­ല്ല സ്ട്രാ­റ്റ്ഫോ­ഡ് അ­പ്പാൺ ഏവണിൽ ഷേ­ക്സ്പി­യർ എന്ന കു­ഞ്ഞി­നെ ജ­നി­പ്പി­ച്ച­തു്. ക­ല­യു­ടെ പ്ര­ധാ­ന ഘ­ട­ക­മാ­യ ക­ണ്ടു­പി­ടി­ത്ത­വും ഭാ­വ­ന­യും വ്യ­ക്തി­ഗ­ത­ങ്ങ­ളാ­യ­തു­കൊ­ണ്ടു് ക­ഥാ­കാ­ര­ന്മാർ സംഘടന രൂ­പ­വ­ത്ക­രി­ക്കു­ന്ന­തു­കൊ­ണ്ടു് ഒരു പ്ര­യോ­ജ­ന­വു­മു­ണ്ടാ­കാൻ പോ­കു­ന്നി­ല്ല. വീ­ട്ടി­ലി­രു­ന്നു പു­സ്ത­കം വാ­യി­ക്കു­ക­യോ എ­ഴു­തു­ക­യോ ചെ­യ്യാ­തെ ഇ­തി­നൊ­ക്കെ പോ­കു­ന്ന­തു് വ്യർ­ത്ഥ­മ­ത്രേ.

പ­ണ്ടു്—എ­ന്നു­പ­റ­ഞ്ഞാൽ വളരെ പ­ണ്ടു്—ഒരു മ­ഹാ­രാ­ജാ­വു് നാ­ഗർ­കോ­വി­ലിൽ ചെ­ന്നു. അ­ദ്ദേ­ഹ­ത്തി­നു് അന്നു രാ­ത്രി­യി­ലേ­ക്കു് ഒരു ത­മി­ഴ­ത്തി­യാ­ണു് വേ­ണ്ടി­യി­രു­ന്ന­തു്. വി­ല­കൂ­ടി­യ ചേ­ല­യു­ടു­ത്തു്, രത്നം പ­തി­ച്ച ആ­ഭ­ര­ണ­ങ്ങ­ള­ണി­ഞ്ഞു് ഒരു സു­ന്ദ­രി­യാ­യ യുവതി മ­ഹാ­രാ­ജാ­വി­ന്റെ കി­ട­പ്പ­റ­യിൽ പ്ര­വേ­ശി­ച്ചു. അ­വ­ളു­ടെ നെ­റ്റി­യിൽ ഒരു വലിയ സി­ന്ദൂ­ര­പ്പൊ­ട്ടു്. മ­ഹാ­രാ­ജാ­വു് മാ­ര­ജ്വ­ര­പ­ര­വ­ശ­നാ­യി അവളെ ക­ട­ന്നു പി­ടി­ച്ചു. വൃ­ദ്ധ­നാ­യ അ­ദ്ദേ­ഹ­ത്തി­ന്റെ വെ­പ്രാ­ളം അ­വൾ­ക്കി­ഷ്ട­പ്പെ­ട്ടി­ല്ല. അവൾ അ­ദ്ദേ­ഹ­ത്തി­ന്റെ മു­ഖ­ത്തു കാർ­ക്കി­ച്ചു് തു­പ്പി. അ­തി­നു­ശേ­ഷം സി­ന്ദൂ­രം തൊട്ട ഏതു സ്ത്രീ­യെ­ക്ക­ണ്ടാ­ലും മ­ഹാ­രാ­ജാ­വു് ബോ­ധം­കെ­ട്ടു വീ­ഴു­മാ­യി­രു­ന്നു.

ഒരു സാ­ഹി­ത്യ­കാ­രൻ ഇം­ഗ്ലീ­ഷിൽ നി­ന്നു ചൂഷണം ന­ട­ത്തി­യ­തു് മുൻ­പൊ­രി­ക്കൽ ഞാൻ എ­ടു­ത്തു­കാ­ണി­ച്ചു. അ­തി­നു­ശേ­ഷം അ­ദ്ദേ­ഹം സാ­യ്പി­ന്റെ സാ­ഹി­ത്യ­ത്തെ നി­ന്ദി­ച്ചു­കൊ­ണ്ടേ­യി­രു­ന്നു. മൂ­ന്നു­ദി­വ­സം മുൻ­പു് അ­ദ്ദേ­ഹ­ത്തെ റോ­ഡിൽ­വ­ച്ചു കണ്ടു. ചോ­ദി­ച്ചു ഇ­ങ്ങ­നെ: “ഏയ് കൃ­ഷ്ണൻ നായരേ, നി­ങ്ങൾ ഈ ഇം­ഗ്ലീ­ഷ് പു­സ്ത­ക­ങ്ങ­ളൊ­ക്കെ വാ­യി­ച്ചു കൂ­ട്ടു­ന്ന­തു് എ­ന്തി­നു്? പു­സ്ത­ക­ങ്ങൾ വാ­യി­ക്കു­മ്പോൾ വേ­റൊ­രു­ത്തൻ നി­ങ്ങൾ­ക്കു വേ­ണ്ടി ചി­ന്തി­ക്കു­ക­യാ­ണു്. ചി­ന്തി­ക്കാൻ ക­ഴി­വു­ള്ള­വൻ പു­സ്ത­കം വാ­യി­ക്കു­ക­യി­ല്ല”. സി­ന്ദൂ­ര­ത്തി­ന്റെ ശക്തി നോ­ക്കു­ക.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-05-25.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 22, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.