SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-06-22-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

images/TheCircleofReasonnovel.jpg

പൊ­ടു­ന്ന­നെ താ­ര­പ­ദ­വി­യി­ലേ­ക്കു് ഉ­യർ­ന്ന അ­മി­താ­വ് ഘോഷി ന്റെ The Circle Reason എന്ന നോവൽ ഞാൻ വാ­യി­ച്ചു. ‘ഹേ­മി­ഷ് ഹ­മിൽ­ടൻ’ പ്ര­സാ­ധ­നം ചെയ്ത ഈ പു­സ്ത­ക­ത്തി­നു് പത്തു പവൻ തൊ­ണ്ണൂ­റ്റി­യ­ഞ്ചു പെൻ­സാ­ണു വില. ഏ­താ­ണ്ടു് ഇ­രു­ന്നൂ­റു രൂപ. നോവൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു് ഏ­താ­നും ദി­വ­സ­ങ്ങ­ളേ ആ­യു­ള്ളു. അ­തി­ന­കം ഫ്ര­ഞ്ച്, ഇ­റ്റാ­ലി­യൻ, സ്വീ­ഡി­ഷ് ഈ ഭാ­ഷ­ക­ളി­ലേ­ക്കു് അതു് തർ­ജ്ജ­മ ചെ­യ്യ­പ്പെ­ട്ടു ക­ഴി­ഞ്ഞു. സം­സ്കാ­ര­ത്തി­ന്റെ കാ­ര്യ­ത്തിൽ പി­ന്നി­ലാ­വേ­ണ്ട എന്നു തീ­രു­മാ­നി­ച്ചു് നോവൽ വാ­ങ്ങി. കഥ പറയാൻ വ­ല്ലാ­ത്ത വൈ­ദ­ഗ്ദ്ധ്യ­മാ­ണു് ഘോ­ഷി­നു്. അ­തു­കൊ­ണ്ടു് നോ­വ­ലി­ന്റെ 423 പു­റ­ങ്ങ­ളും അ­നാ­യാ­സ­മാ­യി വാ­യി­ച്ചു തീർ­ത്തു.

“യു­ക്തി­ച­ക്രം” (The Circle of Reason) പി­ക്ക­റെ­സ്ക് നോ­വ­ലാ­ണു്. പ­ല­രു­ടെ­യും അ­ധീ­ശ­ത്വ­ത്തി­നു വി­ധേ­യ­നാ­കു­ന്ന ക­ഥാ­നാ­യ­കൻ തന്റെ വൈ­വി­ദ്ധ്യ­വും വൈ­ജാ­ത്യ­വു­മാർ­ന്ന ജീ­വി­ത­ത്തി­ലൂ­ടെ സ­മു­ദാ­യം പ­രി­ഹ­സി­ക്ക­പ്പെ­ടേ­ണ്ട­താ­ണെ­ന്നു് വ്യ­ക്ത­മാ­ക്കി­ത്ത­രു­മ്പോൾ പി­ക്കാ­റെ­സ്ക് നോവൽ ജനനം കൊ­ള്ളു­ന്നു. ഇം­ഗ്ലീ­ഷിൽ ‘റോഗ്’ എന്നു വി­ളി­ക്കു­ന്ന കു­സൃ­തി­ക്കാ­ര­നാ­ണു് പി­ക്ക­റെ­സ്ക് നോ­വ­ലി­ലെ നായകൻ. എ­ന്നാൽ ‘യു­ക്തി­ച­ക്ര’ത്തി­ലെ പ്ര­ധാ­ന ക­ഥാ­പാ­ത്ര­മാ­യ ആലു ആ വി­ധ­ത്തിൽ ‘റോഗ’ല്ല. അയാൾ ബു­ദ്ധി­ശ­ക്തി­കൊ­ണ്ടു ജീ­വി­ക്കു­ന്നു. അതിരു കടന്ന വൈ­കാ­രി­ക­ത്വം ആ­ലു­വി­നി­ല്ല. ഏതു സം­ഭ­വ­ത്തി­ന്റെ­യും ഏതു വ്യ­ക്തി­യു­ടെ­യും ആ­ന്ത­ര­ഘ­ട­ന­യി­ലേ­ക്കു് അയാൾ പ്ര­യ­ത്ന­മി­ല്ലാ­തെ പ്ര­യാ­സ­മി­ല്ലാ­തെ ക­ട­ന്നു ചെ­ല്ലു­ന്നു. ഇ­ങ്ങ­നെ ക­ട­ന്നു ചെ­ല്ലു­മ്പോൾ സ­മു­ദാ­യ­ത്തി­ന്റെ വൈ­കൃ­ത­ങ്ങൾ അയാൾ കാ­ണു­ന്നു. അവയെ ന­മു­ക്കു­വേ­ണ്ടി ചി­ത്രീ­ക­രി­ക്കു­ന്നു.

നൗ­ഖാ­ലി­ക്കു് അ­ടു­ത്തു­ള്ള ലാൽ പു­ക്വർ എന്ന സ്ഥ­ല­ത്താ­ണു കഥ തു­ട­ങ്ങു­ന്ന­തു്. അ­വി­ടേ­ക്കു്, കാ­റ­പ­ക­ട­ത്തിൽ അ­ച്ഛ­ന­മ്മ­മാർ ന­ഷ്ട­പ്പെ­ട്ട ആലു വ­ന്നെ­ത്തു­ന്നു. ബ­ന്ധു­വാ­യ ബ­ല­റാ­മി­നോ­ടു് ഒ­രു­മി­ച്ചു ക­ഴി­ഞ്ഞു­കൂ­ടു­വാ­നാ­ണു് അ­വ­ന്റെ വരവു്. ബ­ല­റാ­മി­നും അ­യാ­ളു­ടെ ഭാര്യ തോ­രു­ദേ­വി­ക്കും സ­ന്താ­ന­മി­ല്ല. ആലു അവിടെ അ­വ­രു­ടെ മ­ക­നാ­യി താ­മ­സി­ച്ചു. ആ­ലു­വി­നു വലിയ ത­ല­യാ­ണു­ള്ള­തു്. ഒരു വലിയ ഉ­രു­ള­ക്കി­ഴ­ങ്ങു­പോ­ലു­ള്ള തല. അ­തു­കൊ­ണ്ടു് ന­ചി­കേ­ത ബോസായ ആ ബാലൻ ആലു (ഉ­രു­ള­ക്കി­ഴ­ങ്ങു്) എന്ന പേരിൽ അ­റി­യ­പ്പെ­ട്ടു.

ആ­ലു­വി­ന്റെ “അ­മ്മാ­വ­നാ”ണു് (അ­വ­ന്റെ അ­ച്ഛ­ന്റെ സ­ഹോ­ദ­രൻ) ബലറാം. ഫ്രെ­നോ­ള­ജി യി­ലാ­ണു് അ­യാൾ­ക്കു താ­ല്പ­ര്യം. (ത­ല­യോ­ടി­ന്റെ ആ­കൃ­തി­യെ അ­വ­ലം­ബി­ച്ചു് വ്യ­ക്തി­യു­ടെ സ്വ­ഭാ­വം, ക­ഴി­വു് ഇ­വ­യെ­ക്കു­റി­ച്ചു് അ­നു­മാ­ന­ത്തി­ലെ­ത്തു­ന്ന ശാ­സ്ത്രം.) യു­ക്തി­വാ­ദ­ത്തിൽ വ്യാ­പ­രി­ച്ചി­രു­ന്ന ബലറാം ഫ്രെ­നോ­ള­ജി­യി­ലേ­ക്കു ചെ­ന്നു് ക്യാ­ലി­പ്പെ­ഴ്സ് ഉ­പ­ക­ര­ണം­കൊ­ണ്ടു് എ­ല്ലാ­വ­രു­ടെ­യും ശി­ര­സ്സു­കൾ അ­ള­ന്നു. വലിയ ത­ല­യു­ള്ള ആ­ലു­വി­ന്റെ സ്വ­ഭാ­വ­മെ­ന്തു് ? വൈ­ദ­ഗ്ദ്ധ്യ­മെ­ന്തു്? എന്ന ചോ­ദ്യ­ങ്ങൾ­ക്കു സ­മാ­ധാ­നം ന­ല്കാ­നാ­യി­ല്ല ബ­ല­റാ­മി­നു്. ഫ്രെ­നോ­ള­ജി­യി­ലു­ള്ള ഈ കൗ­തു­കം അതിരു ക­ട­ന്ന­പ്പോൾ ബ­ല­റാ­മി­ന്റെ ഭാര്യ അ­യാ­ളു­ടെ ഗ്ര­ന്ഥ­ങ്ങ­ളാ­കെ തീ­യി­ലി­ട്ടു ന­ശി­പ്പി­ച്ചു. (ഡോൺ ക്യു­ക്സോ­ട്ടി ന്റെ ഗ്ര­ന്ഥ­ങ്ങൾ തീ­യി­ലെ­രി­ച്ചു ക­ള­യു­ന്ന­തു് ഓർ­മ്മി­ക്കു­ക.) അതോടെ അയാൾ വീ­ണ്ടും യു­ക്തി­വാ­ദ­ത്തി­ലേ­ക്കു തി­രി­ഞ്ഞു.

ബലറാം ആ­ലു­വി­നെ നെ­യ്ത്തു­കാ­ര­നാ­ക്കി. ശംഭു ദേ­വ­നാ­ഥാ­ണു് (Shombhu Debnath) നെ­യ്ത്തിൽ അ­യാ­ളു­ടെ ഗുരു. കു­റെ­ക്കാ­ലം അ­ങ്ങ­നെ ക­ഴി­ഞ്ഞി­ട്ടു് ആലു കൂ­ട്ടു­കാ­രോ­ടു­കൂ­ടി പേർ­ഷ്യൻ ഗൾ­ഫി­ലെ അൽ­ഗ­സീ­റ­യി­ലേ­ക്കു പോയി (സാ­ങ്ക­ല്പി­ക­മാ­യ സ്ഥലം). ബം­ഗാ­ളി­ലെ പൊ­ലീ­സു­കാ­ര­നാ­യ ജ്യോ­തി­ദാ­സു­മു­ണ്ടു് ആ­ലു­വി­ന്റെ പിറകേ.

‘മ­റി­യാ­മ്മ’ എന്ന യാ­ന­പാ­ത്ര­ത്തി­ലാ­ണു് ആ­ലു­വി­ന്റെ­യും കൂ­ട്ടു­കാ­രു­ടെ­യും യാത്ര. സിൻഡി എന്ന സ്ത്രീ­യു­മു­ണ്ടു് അ­വ­രു­ടെ കൂടെ. അവൾ ആ­ലു­വി­നെ വീ­ഴ്ത്തു­ന്ന­തു ഗ്ര­ന്ഥ­കാ­ര­ന്റെ വാ­ക്കു­ക­ളിൽ തന്നെ കേ­ട്ടാ­ലും: Then in one quick movement she pulled him down and planted a hand in his crotch… she tore open the knot in his pajamas and pushed them down to his knees… With a flick of her wrists she flung her skirts back over her waist, baring a dark, surging pile of a belly and trunk-​like thighs. She took hold of the small of his back and with one powerful heave of her shoulders, pulled him astride her”. (Pages 188, 189.) സിൻ­ഡി­യു­ടെ വ­ക്ഷോ­ജ­ങ്ങ­ളാൽ പകുതി ശ്വാ­സം മു­ട്ടി­ക്കൊ­ണ്ടു് അ­വ­ളു­ടെ തോ­ളി­ന്റെ മു­ക­ളിൽ­ക്കൂ­ടി ആലു അൻ­ഗ­സീ­റ­യി­ലെ ദീ­പ­ങ്ങൾ കണ്ടു. ജ്യോ­തി­ദാ­സ് ഉൾ­പ്പെ­ടെ­യു­ള്ള­വർ പല സ്ഥ­ല­ങ്ങ­ളി­ലേ­ക്കും പോയി. ആ­ലു­വും സിൻ­ഡി­യും ജ­ന്മ­ഭൂ­മി­യി­ലേ­ക്കു തി­രി­ച്ചു പോ­കാ­നാ­യി കപ്പൽ കാ­ത്തു നിൽ­ക്കു­മ്പോൾ നോവൽ അ­വ­സാ­നി­ക്കു­ന്നു. Hope the beginning.

ഇ­ത്ര­യും കേ­ട്ട­തു­കൊ­ണ്ടു് ‘യു­ക്തി ചക്രം’ ബ­ഹിർ­ഭാ­ഗ­സ്ഥ­മാ­യ നോ­വ­ലാ­ണെ­ന്നു വാ­യ­ന­ക്കാർ­ക്കു തോ­ന്നു­ന്നു­ണ്ടാ­വാം. അ­ങ്ങ­നെ­യൊ­രു തോ­ന്ന­ലു­ണ്ടെ­ങ്കിൽ അ­പ­രാ­ധം കഥ സം­ഗ്ര­ഹി­ച്ച എ­ന്റേ­താ­ണു്. തി­ക­ച്ചും മ­നോ­ഹ­ര­വും അ­തേ­സ­മ­യം സ­ങ്കീർ­ണ്ണ­വു­മാ­ണു് ഈ നോവൽ. നോ­വ­ലി­സ്റ്റ് അനിത ദേ­ശാ­യി പ­റ­യു­ന്നു ഘോഷ് സൽമാൻ റഷ്ദി യെ ‘എ­മ്യൂ­ലെ­യ്റ്റ്’ ചെ­യ്യു­ന്നു­വെ­ന്നു്. സ­ദൃ­ശ­മാ­കു­ക­യോ, അ­തി­ശ­യി­ക്കു­ക­യോ ചെ­യ്യു­ന്ന­താ­ണു് എ­മ്യു­ലെ­യ്ഷൻ. സൽമാൻ റ­ഷ്ദി­യു­ടെ നോ­വ­ലു­കൾ കൃ­ത്രി­മ­ങ്ങ­ളാ­ണു്. ഘോഷ് ജ­ന്മ­നാ നോ­വ­ലി­സ്റ്റാ­ണു്. അ­ദ്ദേ­ഹ­വും റ­ഷ്ദി­യു­മാ­യി ഒരു സാ­ദൃ­ശ്യ­വു­മി­ല്ല. ഭാ­ര­ത­ത്തി­ന്റെ­യും ഗൾഫ് രാ­ജ്യ­ത്തി­ന്റെ­യും സ­മു­ദാ­യ­ത്തെ പ­രി­ഹാ­സ­പൂർ­വം വീ­ക്ഷി­ക്കു­ന്ന ഈ ക­ലാ­സൃ­ഷ്ടി ആ പ­രി­ഹാ­സ­ത്തി­ലൂ­ടെ ന­മ്മ­ളെ സ­ത്യ­സൗ­ന്ദ­ര്യ­ങ്ങ­ളു­ടെ ലോ­ക­ത്തു് എ­ത്തി­ക്കു­ന്നു. പ്ര­തീ­ക്ഷ­യാ­ണു് ആ­രം­ഭ­മെ­ന്നു ഘോഷ്. അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ത്ത നോവൽ—ര­ണ്ടാ­മ­ത്തെ നോവൽ—ഇ­തി­നെ­ക്കാൾ മ­നോ­ഹ­ര­മാ­വു­മെ­ന്നു ന­മു­ക്കു പ്ര­തീ­ക്ഷി­ക്കാം.

“ശ്ലോ­ക­മു­ത്ത­ശ്ശി­യോ ഇ­ന്ന­ത്തെ ക­വി­ത­യോ” എന്ന ത­ല­ക്കെ­ട്ടിൽ പ്രൊ­ഫ­സർ ജോർജ് തോമസ് ക­ടു­ത്തു­രു­ത്തി ക­ലാ­കൗ­മു­ദി­യിൽ എ­ഴു­തി­യ ക­ത്തിൽ “എ­ന്നി­ത്യാ­ദി­വ­രി­കൾ” എന്നു പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്ന­തു് കാ­ണാ­നി­ട­യാ­യി. ‘ഇതി’ എ­ന്ന­തി­നു് എ­ന്ന­തി­നാൽ ഇ­പ്ര­കാ­രം, എ­ന്നൊ­ക്കെ­യാ­ണു് അർ­ത്ഥം. അ­പ്പോൾ ‘എ­ന്നി­ത്യാ­ദി’ എന്നു പ്ര­യോ­ഗി­ക്കേ­ണ്ട­തു­ണ്ടോ? “അ­റി­യാ­ഞ്ഞി­ട്ടു ചോ­ദി­ച്ചേൻ അ­രി­ശ­മു­ണ്ടാ­ക­വേ­ണ്ട”.

ദാ­രു­മ­യം

ആ­ല­പ്പു­ഴ തോ­ണ്ടും­കു­ള­ങ്ങ­ര എന്ന സ്ഥ­ല­ത്തു് ഒ­ര­മ്പ­ല­മു­ണ്ടു്. ആ അ­മ്പ­ല­ത്തി­ലെ വി­ഗ്ര­ഹ­ത്തെ നോ­ക്കി­നി­ല്ക്കു­ന്ന ആ­ളി­ന്റെ വലതു വ­ശ­ത്തേ­ക്കു­ള്ള റോഡേ ഒരു നാഴിക പോയാൽ ഒരു കു­ള­മു­ണ്ടു്. (ദി­ക്ക­റി­ഞ്ഞു­കൂ­ടാ. അ­തു­കൊ­ണ്ടാ­ണു് ഈ വ­ള­ച്ചു­കെ­ട്ടു്.) ആ കു­ള­ത്തി­ലാ­ണു് ഞാൻ എ­ന്നും കു­ളി­ക്കു­ക. ഒരു ദിവസം കു­ളി­ക്കാ­നെ­ത്തി­യ­പ്പോൾ കു­ള­ക്ക­ര­യിൽ ഒരു ചെ­റു­പ്പ­ക്കാ­രി ജ­ലാ­ശ­യ­ത്തെ ഉ­റ്റു­നോ­ക്കി­ക്കൊ­ണ്ടു് നി­ല്ക്കു­ന്ന­തു് കണ്ടു. നോ­ട്ട­ത്തി­ന്റെ ഏ­കാ­ഗ്ര­ത­കൊ­ണ്ടു് ഞാൻ ചെ­ന്ന­തു് അ­വ­ള­റി­ഞ്ഞ­തേ­യി­ല്ല. ഒരു പാ­യ­ലു­മി­ല്ലാ­ത്ത നിർ­മ്മ­ല­മാ­യ ജലം. അ­തി­ന്റെ വി­ശു­ദ്ധി­യെ­ക്കു­റി­ച്ചു് അ­വൾ­ക്കു തെ­ല്ലും സംശയം വേണ്ട. എ­ങ്കി­ലും ക­ണ്ണെ­ടു­ക്കാ­തെ അവൾ കുളം നോ­ക്കി­ക്കൊ­ണ്ടു നിൽ­ക്കു­ന്നു. അ­പ്പോ­ഴാ­ണു് എ­നി­ക്കു മ­ന­സ്സി­ലാ­യ­തു് അവൾ നോ­ക്കി­യ­തു് ജ­ലാ­ശ­യ­ത്തെ­യ­ല്ല, ജ­ലാ­ശ­യ­ത്തിൽ പ്ര­തി­ഫ­ലി­ക്കു­ന്ന സ്വ­ന്തം രൂ­പ­ത്തെ­യാ­ണെ­ന്നു്.

ക­ട­ക­ളു­ടെ മുൻ­പിൽ ബസ്സ് കാ­ത്തു നി­ല്ക്കു­ന്ന ത­രു­ണി­കൾ ഷോ­പ്പ് വിൻ­ഡോ­ക­ളിൽ ഇ­രി­ക്കു­ന്ന വ­സ്തു­ക്ക­ളെ­യ­ല്ല നോ­ക്കു­ന്ന­തു്. അ­വ­യ്ക്കു് ആ­വ­ര­ണ­വും സു­ര­ക്ഷി­ത­ത്വ­വും ന­ല്കു­ന്ന ക­ണ്ണാ­ടി­ക­ളി­ലാ­ണു്. അ­വ­യാ­ണു് അ­വ­രു­ടെ സു­ന്ദ­ര­രൂ­പ­ങ്ങൾ പ്ര­തി­ഫ­ലി­പ്പി­ക്കു­ക. വീ­ട്ടി­ലി­രി­ക്കു­മ്പോൾ ക­ണ്ണാ­ടി­യെ­ടു­ത്തു നോ­ക്കു­ന്നു. ഓ­ഫീ­സു­ക­ളിൽ വ­ന്നാൽ പ്രൈ­വ­റ്റ് റൂ­മിൽ­ച്ചെ­ന്നു് ബാ­ഗി­ലെ കൊ­ച്ചു ക­ണ്ണാ­ടി­യെ­ടു­ത്തു നോ­ക്കു­ന്നു. ഡബിൾ ഡെ­ക്കർ ബ­സ്സിൽ ക­യ­റി­യാൽ വ­ശ­ത്തു­ള്ള ക­ണ്ണാ­ടി­യിൽ നോ­ക്കു­ന്നു. ഭോ­ഷ­ന്മാ­രാ­യ നമ്മൾ വി­ചാ­രി­ക്കും അവർ ക­ണ്ണാ­ടി­യി­ലൂ­ടെ റോഡ് നോ­ക്കു­ക­യാ­ണെ­ന്നു്. കഥകൾ വാ­യി­ക്കു­മ്പോൾ ഞാൻ തോ­ണ്ടം­കു­ള­ങ്ങ­ര­യ്ക്ക­ടു­ത്തു­ള്ള ജ­ലാ­ശ­യ­ത്തെ നോ­ക്കി­നി­ന്ന സ്ത്രീ­യാ­ണു്. കൃ­ഷ്ണൻ നായർ ആൻഡ് സൺ­സി­ന്റെ വാ­ച്ച് കടയിൽ കയറി വാ­ച്ച് നോ­ക്കു­ന്നു എന്ന വ്യാ­ജേ­ന ക­ണ്ണാ­ടി­പ്പെ­ട്ടി­യിൽ മുഖം നോ­ക്കു­ന്ന സ്ത്രീ­യാ­ണു്. എ­നി­ക്കു ക­ഥാ­സ്ഫ­ടി­ക­ത്തിൽ എ­ന്നെ­ത്ത­ന്നെ കാണണം. ‘ക­ലാ­കൗ­മു­ദി’യിലെ ‘ചി­ത്ര­ശ­ല­ഭ­ങ്ങൾ’ എന്ന കഥയിൽ ഞാൻ നോ­ക്കി. ഒരു പ്ര­തി­ഫ­ല­ന­വു­മി­ല്ല. ദാ­രു­നിർ­മ്മി­ത­മാ­യ കാൽ­പ്പെ­ട്ടി­യിൽ പ്ര­തി­ഫ­ല­നം എ­ങ്ങ­നെ­യു­ണ്ടാ­കാ­നാ­ണു്? ഒരു ക­പ്പ­ലി­നെ­ക്കു­റി­ച്ചും ചി­ത്ര­ശ­ല­ഭ­ങ്ങ­ളെ­ക്കു­റി­ച്ചും ക­പ്പി­ത്താ­ന്റെ ഭാ­ര്യ­യെ­ക്കു­റി­ച്ചും എ­ന്തൊ­ക്കെ­യോ ക­ഥാ­കാ­ര­നാ­യ തോമസ് ജോസഫ് പ­റ­യു­ന്നു. എന്റെ ബു­ദ്ധി­രാ­ഹി­ത്യം കൊ­ണ്ടാ­വാം. എ­നി­ക്കൊ­ന്നും മ­ന­സ്സി­ലാ­യി­ല്ല. ഈ ലോ­ക­ത്തു് ഏ­റ്റ­വും പ്ര­യാ­സം ക്ലോ­ദ് സീ­മോ­ങ്ങി ന്റെ നോ­വ­ലു­കൾ വാ­യി­ക്കാ­നാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ Conducting Bodies എന്ന നോവൽ വാ­യി­ച്ചു് ഞാൻ കു­ഴ­ങ്ങി­പ്പോ­യി. വാ­ക്കു­ക­ളു­ടെ സർ­ഗ്ഗാ­ത്മ­ക ശ­ക്തി­യെ­ക്കു­റി­ച്ചു­ള്ള­താ­ണു് ആ നോവൽ. അതും എ­നി­ക്കു് ആ­സ്വാ­ദ്യ­മാ­യി. എ­ന്നാൽ തോമസ് ജോ­സ­ഫി­ന്റെ കഥ എ­ന്താ­ണെ­ന്നു ഗ്ര­ഹി­ക്കാൻ ക­ഴി­ഞ്ഞി­ല്ല. ക­ഥാ­കാ­ര­ന്റെ ഭാഷ സ്വാ­ഭാ­വി­ക­മ­ല്ല, ഭാ­വാ­ത്മ­ക­മ­ല്ല, അതു ദാ­രു­മ­യ­മാ­ണു്.

കു­ഞ്ഞു­ണ്ണി

ത-​റ-തറ എന്നു പ­റ­ഞ്ഞു കു­ട്ടി­യെ പ­ഠി­പ്പി­ക്കു­ന്ന­തു ശ­രി­യ­ല്ലെ­ന്നു കു­ഞ്ഞു­ണ്ണി അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്). കാ­ര­ണ­മു­ണ്ടു് ‘ത’ എ­ന്നും ‘റ’ എ­ന്നും വേറെ വേറെ ഉ­ച്ച­രി­ച്ച­തി­നു ശേഷം ‘തറ’ എന്നു ഉ­ച്ച­രി­പ്പി­ച്ചാൽ ശ­രി­യാ­വി­ല്ല. തറ എന്ന വാ­ക്കി­ന്റെ ഉ­ച്ചാ­ര­ണം ‘ത’ ‘റ’ ഈ അ­ക്ഷ­ര­ങ്ങ­ളു­ടെ വെ­വ്വേ­റെ­യു­ള്ള ഉ­ച്ചാ­ര­ണ­മ­ല്ല­ല്ലോ. കു­ഞ്ഞു­ണ്ണി ഒരു പ­ടി­കൂ­ടി ക­ട­ക്കു­ന്നു. ‘തറ’ എന്ന വാ­ക്കു് വാ­ക്യ­ത്തി­ലാ­യാ­ലോ? അ­പ്പോ­ഴും ഉ­ച്ചാ­ര­ണം മാ­റു­ന്നു. ‘രാമൻ ത­റ­യി­ലി­രു­ന്നു’ (ഉ­ദാ­ഹ­ര­ണം എ­ന്റേ­തു്) എന്നു പ­റ­യു­മ്പോൾ ഒ­റ്റ­വാ­ക്കാ­യ ‘തറ’യ്ക്കു­ള്ള ഉ­ച്ചാ­ര­ണ­മ­ല്ല വാ­ക്യ­ത്തി­ലെ ‘തറ’യ്ക്കു­ള്ള ഉ­ച്ചാ­ര­ണം. അ­തി­നാൽ കു­ട്ടി­ക­ളെ വാ­ക്യം പ­റ­ഞ്ഞു കൊ­ടു­ത്തു പ­ഠി­പ്പി­ക്ക­ണം. ഉ­ച്ചാ­ര­ണം അ­ക്ഷ­ര­ത്തി­ന­ല്ല, വാ­ക്കി­ന­ല്ല, വാ­ക്യ­ത്തി­നാ­ണു് എ­ന്നു് കു­ഞ്ഞു­ണ്ണി ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. ഈ വാദം വ­ലി­ച്ചു നീ­ട്ടി­യാൽ എ­ത്ര­വ­രെ­പ്പോ­കും? വാ­ക്യം അ­ടു­ത്ത വാ­ക്യ­ത്തോ­ടു ചേ­രു­മ്പോൾ ഉ­ച്ചാ­ര­ണ­ത്തി­നു മാ­ത്ര­മ­ല്ല അർ­ത്ഥ­ത്തി­നും വ്യ­ത്യാ­സം വ­രി­ല്ലേ? ഖ­ണ്ഡി­ക­യി­ലാ­കു­മ്പോൾ പി­ന്നെ­യും മാ­റി­ല്ലേ? ഖ­ണ്ഡി­ക അ­ദ്ധ്യാ­യ­ത്തി­ലെ പല ഖ­ണ്ഡി­ക­ക­ളോ­ടു ചേർ­ന്നു വ­രു­മ്പോ­ഴോ? ഗ്ര­ന്ഥ­ത്തി­ലെ പല അ­ദ്ധ്യാ­യ­ങ്ങ­ളെ വച്ചു നോ­ക്കു­മ്പോൾ ഒറ്റ വാ­ക്യ­ത്തി­നു് എന്തു മാ­റ്റം! കാലം ക­ഴി­യു­മ്പോൾ ഗ്ര­ന്ഥ­ത്തി­നാ­കെ മാ­റ്റം വ­രി­ല്ലേ? ശ്രീ മൂലം തി­രു­നാ­ളി ന്റെ കാ­ല­ത്തെ ആളുകൾ ‘രാ­മ­രാ­ജാ ബഹദൂർ’ വാ­യി­ച്ചി­രു­ന്ന രീ­തി­യിൽ ത­ന്നെ­യാ­ണോ ഇ­ന്ന­ത്തെ ആളുകൾ ആ നോവൽ വാ­യി­ക്കു­ന്ന­തു്? അ­തു­കൊ­ണ്ടു് പ്ര­ത്യ­ക്ഷ­ത്തിൽ സ­മ­ഞ്ജ­സ­മെ­ന്നു തോ­ന്നു­ന്ന, കു­ഞ്ഞു­ണ്ണി­യു­ടെ വാദം അ­സ­മ­ഞ്ജ­സ­മ­ത്രേ. ഇം­ഗ്ലീ­ഷു­കാ­രൻ സി-​യു-റ്റി എ­ന്നു് കു­ട്ടി­യെ­ക്കൊ­ണ്ടു പ­റ­യി­പ്പി­ച്ചി­ട്ടു് ‘കട്ട്’ എന്നു പ­റ­ഞ്ഞു കൊ­ടു­ക്കു­ന്നു. പി-​യു-റ്റി എന്നു ഉ­ച്ച­രി­പ്പി­ച്ചി­ട്ടു് ‘പു­ട്ട്’ എ­ന്നു് പ­റ­യി­ക്കു­ന്നു. ‘യു’ എന്ന അ­ക്ഷ­ര­ത്തി­നു് ഈ രണ്ടു വാ­ക്കു­ക­ളി­ലും വി­ഭി­ന്ന­ങ്ങ­ളാ­യ ഉ­ച്ചാ­ര­ണ­ങ്ങൾ. ഇതു പ­ഠി­ച്ച ഒരു സാ­യ്പ് ശി­ശു­വും പി­ഴ­ച്ചു പോ­യി­ല്ല. അ­തു­കൊ­ണ്ടു് ത-റ- തറ എന്നു തന്നെ കേ­ര­ള­ത്തി­ലെ കു­ട്ടി പ­ഠി­ക്ക­ട്ടെ. അ­റി­യാ­റാ­കു­മ്പോൾ അവൻ കാ­ര്യ­ങ്ങൾ ശ­രി­യാ­യി മ­ന­സ്സി­ലാ­ക്കി­ക്കൊ­ള്ളും.

images/LudwigWittgenstein1910.jpg
വി­റ്റ്ഗൻ­ഷ്ടൈൻ

ഇ­തി­നോ­ടു വലിയ ബ­ന്ധ­മി­ല്ലാ­ത്ത ഒരു കാ­ര്യം പ­റ­യ­ട്ടെ. ഭാ­ഷ­യെ­ക്കു­റി­ച്ചു മൗ­ലി­ക­ങ്ങ­ളാ­യ സ­ത്യ­ങ്ങൾ പ്ര­ച­രി­പ്പി­ച്ച ത­ത്ത്വ­ചി­ന്ത­ക­നാ­യി­രു­ന്നു വി­റ്റ്ഗൻ­ഷ്ടൈൻ (Wittgenstein). അ­ദ്ദേ­ഹം പ­റ­ഞ്ഞു. ന­മ്മു­ടെ ജീ­വി­തം വി­ക­സി­ക്കു­ന്ന­തു് ‘ലി­ങ്ഗ്വ­സ്റ്റി­ക് ഗെ­യിം­സി’ലൂ­ടെ­യാ­ണെ­ന്നു്. ജാം (jam) എന്ന വാ­ക്കു കേ­വ­ലാർ­ത്ഥ­ത്തിൽ ജാം മാ­ത്ര­മാ­ണു്. ഒരു ലി­ങ്ഗ്വി­സ്റ്റി­ക് ഗെ­യി­മി­ലൂ­ടെ മാ­ത്ര­മേ അ­തി­ന്റെ അർ­ത്ഥം ന­മു­ക്കു മ­ന­സ്സി­ലാ­കു. ക­ട­യിൽ­ച്ചെ­ന്നു നമ്മൾ ‘ജാം’ എന്നു പ­റ­യു­മ്പോൾ അതൊരു ലി­ങ്ഗ്വ­സ്റ്റി­ക് ഗെ­യി­മാ­യി മാ­റു­ന്നു. വി­ല്പ­ന­ക്കാ­രൻ ജാ­മെ­ടു­ത്തു പൊ­തി­ഞ്ഞു­ത­രു­ന്നു. ഈ ഗെ­യി­മാ­ണു് ജാ­മി­ന്റെ അർ­ത്ഥം നമ്മെ ഗ്ര­ഹി­പ്പി­ക്കു­ന്ന­തു്. (Tractatus വാ­യി­ച്ച ഓർ­മ്മ­യിൽ നി­ന്നു്. പു­സ്ത­ക­ത്തി­ന്റെ പൂർ­ണ്ണ­മാ­യ പേരു് മ­റ­ന്നു­പോ­യി.)

സ്ത്രീ ചെയ്ത ദ്രോ­ഹം

ക­ട­ക­ളു­ടെ മു­മ്പിൽ ബസ്സ് കാ­ത്തു നിൽ­ക്കു­ന്ന ത­രു­ണി­കൾ ഷോ­പ്പ് വിൻ­ഡോ­ക­ളിൽ ഇ­രി­ക്കു­ന്ന വ­സ്തു­ക്ക­ളെ­യ­ല്ല നോ­ക്കു­ന്ന­തു്. അ­വ­യ്ക്കു് ആ­വ­ര­ണ­വും സു­ര­ക്ഷി­ത­ത്വ­വും നൽ­കു­ന്ന ക­ണ്ണാ­ടി­ക­ളി­ലാ­ണു്. അ­വ­യാ­ണു് അ­വ­രു­ടെ സു­ന്ദ­ര രൂ­പ­ങ്ങൾ പ്ര­തി­ഫ­ലി­പ്പി­ക്കു­ക. വീ­ട്ടി­ലി­രി­ക്കു­മ്പോൾ ക­ണ്ണാ­ടി­യെ­ടു­ത്തു നോ­ക്കു­ന്നു. ഓ­ഫീ­സു­ക­ളിൽ ചെ­ന്നാൽ പ്രൈ­വ­റ്റ് റൂ­മിൽ­ച്ചെ­ന്നു് ബാ­ഗി­ലെ കൊ­ച്ചു ക­ണ്ണാ­ടി­യെ­ടു­ത്തു നോ­ക്കു­ന്നു. സ്ത്രീ­ക­ളാ­ണോ അധികം സം­സാ­രി­ക്കു­ന്ന­തു്? അതോ പു­രു­ഷ­ന്മാ­രോ? സം­ശ­യി­ല്ല. സ്ത്രീ­കൾ തന്നെ. അതിനു കാ­ര­ണ­മു­ണ്ടു്. പ്ര­വർ­ത്ത­ന ശ­ക്തി­കൾ കു­റ­വാ­ണ­ല്ലോ അ­തി­നൊ­രു ന­ഷ്ട­പ­രി­ഹാ­രം എന്ന നി­ല­യിൽ അവർ കൂ­ടു­തൽ സം­സാ­രി­ക്കും. പു­രു­ഷ­നെ­പ്പോ­ലെ ജീ­വി­ത­മ­ണ്ഡ­ല­ത്തിൽ പ­ട­വെ­ട്ടാൻ സ്ത്രീ­ക്കു ക­ഴി­ഞ്ഞെ­ങ്കിൽ അവർ ഇ­ത്ര­ത്തോ­ളം വാ­ചാ­ല­ത­യിൽ മു­ഴു­കു­മാ­യി­രു­ന്നി­ല്ല.

സ്ത്രീ­ക­ളാ­ണോ അധികം സം­സാ­രി­ക്കു­ന്ന­തു്? അതോ പു­രു­ഷ­ന്മാ­രോ? സം­ശ­യ­മി­ല്ല. സ്ത്രീ­കൾ തന്നെ. അ­തി­നു­കാ­ര­ണ­മു­ണ്ടു്. പ്ര­വർ­ത്ത­ന­ശ­ക്തി സ്ത്രീ­കൾ­ക്കു കു­റ­വാ­ണ­ല്ലോ. അ­തി­നൊ­രു ന­ഷ്ട­പ­രി­ഹാ­ര­മെ­ന്ന നി­ല­യിൽ അവർ കൂ­ടു­തൽ സം­സാ­രി­ക്കും. പു­രു­ഷ­നെ­പ്പോ­ലെ ജീവിത മ­ണ്ഡ­ല­ത്തിൽ പ­ട­വെ­ട്ടാൻ സ്ത്രീ­ക്കു ക­ഴി­ഞ്ഞെ­ങ്കിൽ അവർ ഇ­ത്ര­ത്തോ­ളം വാ­ചാ­ല­ത­യിൽ മു­ഴു­കു­മാ­യി­രു­ന്നി­ല്ല. അ­തു­കൊ­ണ്ടു പു­രു­ഷ­നാ­ണു് ഭാഷ ക­ണ്ടു­പി­ടി­ച്ച­തെ­ന്ന മതം ശു­ദ്ധ­മാ­യ ഭോ­ഷ്കാ­ണു്. സ്ത്രീ ത­ന്നെ­യാ­ണു ഭാഷ ക­ണ്ടു­പി­ടി­ച്ച­തു്. സ്ത്രീ ക­ണ്ടു­പി­ടി­ച്ച ഭാഷയെ പു­രു­ഷ­ന്മാർ അ­പ­മാ­നി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. അതിനു തെ­ളി­വു് കു­ങ്കു­മം വാ­രി­ക­യി­ലെ ‘വേലി’ എന്ന ചെ­റു­ക­ഥ­യാ­ണു്. ‘അ­മ്മാ­യി­യും മ­രു­മ­ക­ളും സം­ഘ­ട്ട­ന­ത്തിൽ. ത­ള്ള­യു­ടെ മകൻ കു­ടി­ച്ചു­കൊ­ണ്ടു വീ­ട്ടി­ലെ­ത്തു­ന്നു. എ­ന്നി­ട്ടും മ­രു­മോൾ വി­ടു­ന്നി­ല്ല. അവൾ ത­ള്ള­യെ പു­ല­ഭ്യം പ­റ­ഞ്ഞു് ഇ­രു­ത്തു­ന്നു. വൈ­ഷ­മ്യ­ത്താൽ അയാൾ വീ­ണ്ടും കു­ടി­ക്കാ­നാ­യി പോ­കു­മ്പോൾ എൽ. കൃ­ഷ്ണ­മൂർ­ത്തി­യു­ടെ “കഥ” പ­ര്യ­വ­സാ­ന­ത്തി­ലെ­ത്തു­ന്നു. സാ­ഹി­ത്യ­ത്തി­ന്റെ പല ഗു­ണ­ങ്ങ­ളിൽ ഒ­ന്നു­പോ­ലു­മി­ല്ലാ­ത്ത ഈ സാ­ഹ­സി­ക്യം ക­ണ്ടു് ഭാഷ ക­ണ്ടു­പി­ടി­ച്ച സ്ത്രീ­യെ ഞാൻ ശ­കാ­രി­ക്കാൻ ആ­രം­ഭി­ക്കു­ന്നു.

ക­ട­പ്പു­റ­ത്തെ പ­ഞ്ചാ­ര­മ­ണ­ലിൽ ഇ­രു­ന്നു് അവൾ അ­യാ­ളോ­ടു കൊ­ഞ്ചി­ക്കൊ­ഞ്ചി പലതും പ­റ­യു­മ്പോൾ അ­യാൾ­ക്കു രോ­മാ­ഞ്ചം. എ­ന്നാൽ അവൾ പ്ര­ഭാ­ഷ­ണ വേ­ദി­യിൽ കയറി നി­ന്നു പത്തു മി­നി­റ്റ് പ്ര­സം­ഗി­ച്ചാൽ അ­യാൾ­ക്കു പോലും സ­ഹി­ക്കാ­നാ­വി­ല്ല. സ്ത്രീ­ക­ളു­ടെ ‘ഹൈ­പി­ച്ച്ഡ് വോ­യ്സ്’ ഒരു പു­രു­ഷ­നും സ­ഹി­ക്കാൻ വയ്യ. പു­രു­ഷൻ കനത്ത ശ­ബ്ദ­ത്തിൽ എ­ന്തെ­ങ്കി­ലും പ­റ­ഞ്ഞാൽ സ്ത്രീ­ക്കു് ഇ­ഷ്ട­മാ­ണു്. പക്ഷേ, അതേ ശ­ബ്ദ­ത്തിൽ ‘വേലി’പോ­ലു­ള്ള കഥകൾ ആ­ഖ്യാ­നം ചെ­യ്താൽ എ­ഴു­ന്നേ­റ്റു് ഓടും.

പാവം വൈ­ലോ­പ്പി­ള്ളി

ദു­ഷ്ട­ത കാ­വ്യ­ത്തി­ന്റെ വി­ഷ­യ­മാ­ണു്. പ്ര­സി­ദ്ധ­രാ­യ പല ക­വി­ക­ളും അതു വി­ദ­ഗ്ദ്ധ­മാ­യി കൈ­കാ­ര്യം ചെ­യ്തി­ട്ടു­ണ്ടു്. പക്ഷേ, കാ­വ്യം ദു­ഷ്ട­മാ­കു­മ്പോൾ അതു് ആ­ന്റി­സോ­ഷ്യൽ പ്ര­വർ­ത്ത­ന­മാ­യി മാ­റു­ന്നു. ആ വി­ധ­ത്തി­ലു­ള്ള ഒരു പ്ര­വർ­ത്തി­യി­ലാ­ണു് ഡോ­ക്ടർ കി­ളി­കൊ­ല്ലൂർ എം. ശി­വ­ദാ­സൻ ഏർ­പ്പെ­ട്ടി­രി­ക്കു­ന്ന­തു്. മ­രി­ച്ചു­പോ­യ പാ­വ­പ്പെ­ട്ട കവി വൈ­ലോ­പ്പി­ള്ളി യാണു് ശി­വ­ദാ­സ­ന്റെ കൈ­ക­ളിൽ കി­ട­ന്നു വീ­ണ്ടും മ­ര­ണ­വെ­പ്രാ­ളം കാ­ണി­ക്കു­ന്ന­തു്.

നൂതന വർ­ഷാ­ഗ­മ­നം സ്വ­പ്നം

കണ്ടു മ­യ­ങ്ങി­യ ന­വ­ദി­ന­മു­ട്ട­കൾ

പൊ­ട്ടി­യു­ട­ഞ്ഞേ­പോ­യി കവിതയി-​

ല­ന്നൊ­രു ന­വ­യു­ഗ­മ­വ­സാ­നി­ച്ചു.

ദി­വ­സ­ത്തെ മു­ട്ട­യാ­യി കാ­ണു­ന്ന ആ പ്ര­തി­ഭ­യു­ടെ ഉ­ജ്ജ്വ­ല­ത നോ­ക്കൂ. അതു കോ­ഴി­മു­ട്ട­യോ താ­റാ­മു­ട്ട­യോ എ­ന്നു­കൂ­ടി അ­റി­ഞ്ഞാൽ കൊ­ള്ളാ­മെ­നി­ക്കു്. ഈ നാലു വരി ക­ഴി­ഞ്ഞാൽ പി­ന്നെ­യു­മു­ണ്ടു് ഇ­തു­പോ­ലെ മു­പ്പ­തു വരികൾ. മു­ഴു­വ­നും വാ­യി­ച്ചാൽ വാ­യ­ന­ക്കാ­രൻ മ­രി­ക്കും. കവി കി­ളി­കൊ­ല്ലൂർ ശി­വ­ദാ­സൻ ഡോ­ക്ട­റാ­ണ­ല്ലോ. എം. ബി. ബി. എസ്. ഡോ­ക്ട­റോ ഫി­ലോ­സ­ഫി ഡോ­ക്ട­റോ? അ­ലോ­പ്പ­തി ഡോ­ക്ട­റാ­ണെ­ങ്കിൽ ചി­കി­ത്സ ന­ട­ത്തു­ന്ന­താ­ണു് ന­ല്ല­തു്. അ­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ ഈ കാ­വ്യം പ്ര­യോ­ജ­ന­പ്പെ­ടും. അ­നി­സ്തീ­റ്റി­ക് കൊ­ടു­ത്തി­ട്ടും രോഗി ബോധം കെ­ട്ടി­ല്ലെ­ങ്കിൽ ഇ­തെ­ടു­ത്തൊ­ന്നു വാ­യി­ച്ചു കേൾ­പ്പി­ച്ചാൽ മതി. ഉടനെ രോ­ഗി­ക്കു ബോ­ധ­ക്ഷ­യ­മു­ണ്ടാ­കും (കാ­വ്യം മനോരമ ആ­ഴ്ച­പ്പ­തി­പ്പിൽ, ‘വിട’ എന്നു പേരു്).

ഈ ലേ­ഖ­ക­നും പൈ­ങ്കി­ളി­ക്ക­ഥാ­കാ­രൻ

എ­ഴു­പ­തു വ­യ­സ്സാ­യ കിഴവി നരച്ച മുടി കോ­തി­യൊ­തു­ക്കി പ­ട്ടു­നാ­ട കൊ­ണ്ടു കെ­ട്ടു­ന്നു. ചു­ക്കി­ച്ചു­ളി­ഞ്ഞ മു­ഖ­ത്തു് പൗ­ഡ­റി­ടു­ന്നു. വൃ­ത്തി­കെ­ട്ട ചു­ണ്ടിൽ ലി­പ്സ്റ്റി­ക് ഇ­ടു­ന്നു. എ­ന്നി­ട്ടു കൂ­നി­ല്ലാ­തെ­യാ­ക്കാൻ വ­ടി­യൂ­ന്നി നിൽ­ക്കു­ന്നു. എ­ങ്കി­ലും കൂനു്. ഈ കാഴ്ച ക­ണ്ടാൽ വാ­യ­ന­ക്കാർ­ക്കു് എന്തു തോ­ന്നും? എന്തു തോ­ന്നു­മോ അ­താ­ണു് ശ­ശി­ധ­രൻ, ക്ലാ­രി മ­നോ­രാ­ജ്യം ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ ‘പോയ വ­സ­ന്ത­ത്തി­ന്റെ ചി­റ­കിൽ’ എന്ന പൈ­ങ്കി­ളി­ക്ക­ഥ വാ­യി­ച്ച­പ്പോൾ എ­നി­ക്കു തോ­ന്നി­യ­തു്. പൈ­ങ്കി­ളി­ക്ക­ഥ­യാ­യ­തു­കൊ­ണ്ടു വി­ഷ­യ­മെ­ന്താ­ണെ­ന്നു പ­റ­യേ­ണ്ട­തി­ല്ല. എല്ലാ പൈ­ങ്കി­ളി­ക്ക­ഥ­കൾ­ക്കും ഒരു വി­ഷ­യ­മേ­യു­ള്ളു.

ഞാൻ ആ­രെ­ക്ക­ണ്ടാ­ലും തൊഴും. ആ വ്യ­ക്തി പോ­യി­ക്ക­ഴി­ഞ്ഞാൽ പി­ന്നെ ഒ­ന്നും അ­യാ­ളെ­ക്കു­റി­ച്ചു വി­ചാ­രി­ക്കി­ല്ല. ഇതു് കാ­പ­ട്യം നി­റ­ഞ്ഞ പ്ര­വൃ­ത്തി­യാ­ണെ­ന്നു് പി­ന്നീ­ടെ­നി­ക്കു് തോ­ന്നി­യി­ട്ടു­ണ്ടു്. വ്യ­ക്തി­യെ തൊ­ഴു­തു ബ­ഹു­മാ­നി­ക്ക­ണ­മെ­ന്നി­ല്ല. അ­യാ­ളു­ടെ ഗു­ണ­ങ്ങ­ളിൽ ഏ­തെ­ങ്കി­ലു­മൊ­ന്നു സ്വ­ന്തം ജീ­വി­ത­ത്തിൽ പ­കർ­ത്തി­യാൽ മതി. അതു ചെ­യ്യാ­തെ പൊ­ള്ള­യാ­യ മ­ട്ടിൽ ഞാൻ കൈ­കൂ­പ്പു­ന്നു. ജീ­വി­തം എതിരേ വ­രു­മ്പോൾ ക­പ­ട­മാ­യി തൊ­ഴു­തി­ട്ടു പോ­കു­ന്ന എം. കൃ­ഷ്ണൻ നാ­യ­രാ­ണു് പൈ­ങ്കി­ളി­ക്ക­ഥാ­കാ­രൻ. ജീ­വി­ത­ത്തെ­ക്കു­റി­ച്ചാ­ലോ­ചി­ച്ചു് നല്ല അം­ശ­ങ്ങൾ സ്വീ­ക­രി­ക്കാൻ അയാൾ ത­യ്യാ­റാ­വു­ന്നി­ല്ല.

പി. കെ. മ­ന്ത്രി

കു­രു­പ്ര­ധാ­നൻ അ­ന്ധ­നാ­യി­രു­ന്നു. സ­ഞ്ജ­യ­ന്റെ വാ­ക്കു­ക­ളി­ലൂ­ടെ അ­ദ്ദേ­ഹം യു­ദ്ധം മു­ഴു­വ­നും കണ്ടു. ഹോമർ അ­ന്ധ­നാ­യി­രു­ന്നു. തന്റെ അ­സാ­ധാ­ര­ണ­ങ്ങ­ളാ­യ വാ­ക്കു­ക­ളി­ലൂ­ടെ അ­ദ്ദേ­ഹം യു­ദ്ധം മു­ഴു­വ­നാ­യും കണ്ടു. ബോർ­ഹെ­സ് അ­ന്ധ­നാ­ണു്. അ­ദ്ദേ­ഹ­വും വാ­ക്കു­ക­ളി­ലൂ­ടെ ജീ­വി­ത­ത്തി­ന്റെ സ­വി­ശേ­ഷ­ത­ക­ളാ­കെ ക­ണ്ടു­കൊ­ണ്ടി­രി­ക്കു­ന്നു. വാ­ക്കു­കൾ ക­ണ്ണു­ക­ളാ­ണു്.

പി.കെ. മ­ന്ത്രി യുടെ ‘പാ­ച്ചു­വും കോ­വാ­ല­നും’ എന്ന ഹാ­സ്യ­ചി­ത്ര­ങ്ങൾ പു­സ്ത­ക­രൂ­പ­ത്തിൽ കോ­ട്ട­യ­ത്തെ അ­മ്പി­ളി പ­ബ്ലി­ക്കേ­ഷൻ­സ് പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. അതു കണ്ടു ഞാൻ അ­നു­ഗൃ­ഹീ­ത­നാ­യ ആ ക­ലാ­കാ­ര­നെ ഓർ­മ്മി­ച്ചു് ആർ­ദ്ര­ങ്ങ­ളാ­യ ന­യ­ന­ങ്ങ­ളോ­ടു­കൂ­ടി ഇ­രി­ക്കു­ന്നു. എന്റെ ഉ­പ­കർ­ത്താ­വും സു­ഹൃ­ത്തു­മാ­യി­രു­ന്നു മ­ന്ത്രി. അ­ദ്ദേ­ഹം തി­രു­വ­ന­ന്ത­പു­ര­ത്തെ മെ­ഡി­ക്കൽ കോ­ളേ­ജാ­ശു­പ­ത്രി­യിൽ കി­ട­ക്കു­ന്നു­വെ­ന്നു് ഞാൻ വളരെ വൈ­കി­യാ­ണു് അ­റി­ഞ്ഞ­തു്. ഒരു ദിവസം ഒരാൾ വന്നു പ­റ­ഞ്ഞു. “മ­ന്ത്രി­ക്കു് നി­ങ്ങ­ളെ കാ­ണ­ണ­മെ­ന്നു പ­റ­യു­ന്നു. ഉടനെ പോകണം”. എന്റെ സു­ഹൃ­ത്തി­നു് കുറെ പണവും കൂടി കൊ­ണ്ടു പോ­കാ­മെ­ന്നു ഞാൻ കരുതി. അ­തു­കൊ­ണ്ടു് അന്നു പോ­യി­ല്ല. അ­ടു­ത്ത­തി­ന്റെ അ­ടു­ത്ത ദിവസം പണം ശ­രി­പ്പെ­ടു­ത്തി­വ­ച്ചു. വൈ­കി­ട്ടേ ആ­ശു­പ­ത്രി­ക്ക­ക­ത്തു പ്ര­വേ­ശി­ക്കാൻ പറ്റൂ. അന്നു കാ­ല­ത്തെ പത്രം നി­വർ­ത്തി­യ­പ്പോൾ പി. കെ. മ­ന്ത്രി അ­ന്ത­രി­ച്ചു എന്ന വാർ­ത്ത കണ്ടു. അ­ഭി­വ­ന്ദ്യ­നാ­യ സു­ഹൃ­ത്തേ എന്റെ പ­ശ്ചാ­ത്താ­പം താ­ങ്ക­ളു­ടെ ആ­ത്മാ­വ­റി­യു­ന്നു­ണ്ടോ? അ­റി­യു­ന്നു­ണ്ടു്. നമ്മൾ അ­ത്ര­യ്ക്കു അ­ടു­ത്ത­വ­രാ­യി­രു­ന്ന­ല്ലോ.

images/PKMANTHRI.jpg
പി. കെ. മ­ന്ത്രി

അ­വ­സാ­ന­മാ­യി ഞാൻ മ­ന്ത്രി­യെ ക­ണ്ട­തു് തി­രു­വ­ന­ന്ത­പു­ര­ത്തെ സെ­ക്രി­ട്ടേ­റി­യ­റ്റ് കെ­ട്ടി­ട­ത്തി­ന്റെ മുൻ­പിൽ വ­ച്ചാ­ണു്. എ­ന്നെ­ക്ക­ണ്ട­യു­ട­നെ അ­ദ്ദേ­ഹം ചോ­ദി­ച്ചു: “വേണു എവിടെ? സു­ഖ­മാ­ണോ അ­യാൾ­ക്കു്?” എന്റെ മകൻ ഈ ലോകം വി­ട്ടു­പോ­യ­തു് മ­ന്ത്രി അ­റി­ഞ്ഞി­രു­ന്നി­ല്ല. ഞാൻ മ­റു­പ­ടി നല്കി: “വേ­ണു­പോ­യി… ” ശേഷം പറയാൻ ഞാൻ ശ­ക്ത­നാ­യി­ല്ല. മ­ന്ത്രി ചോ­ദി­ച്ചു: “എ­വി­ടെ­പ്പോ­യി? മ­ദ്രാ­സിൽ പോ­കു­ന്നെ­ന്നു ക­ഴി­ഞ്ഞ തവണ ക­ണ്ട­പ്പോൾ എ­ന്നോ­ടു പ­റ­ഞ്ഞി­രു­ന്നു. അ­ങ്ങോ­ട്ടാ­ണോ പോ­യ­തു്?” ക­ണ്ണീ­രൊ­ഴു­ക്കി­ക്കൊ­ണ്ടു നിന്ന എന്നെ മ­ന്ത്രി ആ­ശ്ളേ­ഷി­ച്ചു. സു­ഹൃ­ത്തേ, താ­ങ്ക­ളും എന്റെ മകനും ഇ­പ്പോൾ ത­മ്മിൽ കാ­ണു­ന്നി­ല്ലേ? എന്റെ ഈ വാ­ക്കു­കൾ നി­ങ്ങൾ രണ്ടു പേരും കേൾ­ക്കു­ന്നി­ല്ലേ?

തി­രു­വ­ന­ന്ത­പു­ര­ത്തെ ട്രി­വാൻ­ഡ്രം ഹോ­ട്ട­ലി­ലി­രു­ന്നു് ഞാൻ ചായ കു­ടി­ക്കു­ക­യാ­യി­രു­ന്നു. സു­കു­മാർ അ­ഴീ­ക്കോ­ടും മറ്റു ര­ണ്ടു­പേ­രും അവിടെ വന്നു കയറി. ആ­ശ­യ­വി­മർ­ശ­ന ത­ല്പ­ര­ത്വ­മ­ല്ലാ­തെ വ്യ­ക്തി­വി­ദ്വേ­ഷം എ­നി­ക്കി­ല്ല. ‘ന­മ­സ്കാ­രം’ എന്നു ഞാൻ. അ­ഴീ­ക്കോ­ടി­നും വ്യ­ക്തി­വി­ദ്വേ­ഷ­മി­ല്ലെ­ന്നു മ­ന­സ്സി­ലാ­യി അ­ദ്ദേ­ഹ­ത്തി­ന്റെ പെ­രു­മാ­റ്റം ക­ണ്ട­പ്പോൾ. കൂ­ടെ­യു­ള്ള­വ­രെ അ­ദ്ദേ­ഹം പ­രി­ച­യ­പ്പെ­ടു­ത്തി. മ­ന­യ്ക്ക­ലാ­ത്തു്, സി­റി­യക്‍. “ചായയോ കാ­പ്പി­യോ?” എന്നു ഹോ­ട്ട­ലി­ലെ വി­ള­മ്പു­കാ­രൻ. സു­കു­മാർ അ­ഴീ­ക്കോ­ടു് പ­റ­ഞ്ഞു: “നല്ല ചായ. നല്ല ചാ­യ­യെ­ന്നു പ­റ­ഞ്ഞാൽ പ്ര­തി­ച്ഛാ­യ. അതു കൊ­ണ്ടു വരൂ”.

വാ­ക്കു­കൾ ന­യ­ന­ങ്ങൾ

കു­രു­പ്ര­ധാ­നൻ അ­ന്ധ­നാ­യി­രു­ന്നു. സ­ഞ്ജ­യ­ന്റെ വാ­ക്കു­ക­ളി­ലൂ­ടെ അ­ദ്ദേ­ഹം യു­ദ്ധം മു­ഴു­വ­നും കണ്ടു. ഹോമർ അ­ന്ധ­നാ­യി­രു­ന്നു. തന്റെ അ­സാ­ധാ­ര­ണ­ങ്ങ­ളാ­യ വാ­ക്കു­ക­ളി­ലൂ­ടെ അ­ദ്ദേ­ഹം യു­ദ്ധം സ­മ്പൂർ­ണ്ണ­മാ­യും കണ്ടു. ബോർ­ഹെ­സ് അ­ന്ധ­നാ­ണു്. അ­ദ്ദേ­ഹ­വും വാ­ക്കു­ക­ളി­ലൂ­ടെ ജീ­വി­ത­ത്തി­ന്റെ സ­വി­ശേ­ഷ­ത­ക­ളാ­കെ ക­ണ്ടു­കൊ­ണ്ടി­രി­ക്കു­ന്നു. വാ­ക്കു­കൾ ക­ണ്ണു­ക­ളാ­ണു്. നല്ല കാ­ഴ്ച­യു­ള്ള മു­ണ്ടൂർ സേ­തു­മാ­ധ­വൻ വാ­ക്കു­ക­ളി­ലൂ­ടെ ഒരു ദാ­ക്ഷാ­യ­ണി­യു­ടെ ദു­ര­ന്തം ദർ­ശി­ക്കു­ന്നു. ആ സ്ത്രീ­യു­ടെ കു­ഞ്ഞി­ന്റെ ദു­ര­ന്തം കാ­ണു­ന്നു. അവരെ രണ്ടു പേ­രെ­യും ര­ക്ഷി­ക്കാ­നെ­ത്തി­യ ഒ­രാ­ളി­ന്റെ സ്വ­ഭാ­വം ദർ­ശി­ക്കു­ന്നു. വാ­ക്കു­കൾ ഈ കഥയിൽ സ­ജീ­വ­ങ്ങ­ളാ­കു­ന്നു. ജീ­വ­നാർ­ന്ന ആ വാ­ക്കു­ക­ളാ­ണു് മൂ­ന്നു­പേ­രു­ടെ ജീ­വി­ത­ങ്ങ­ളി­ലൂ­ടെ സാ­മാ­ന്യ­മാ­യ മ­നു­ഷ്യ ജീ­വി­ത­ത്തെ അ­ഭി­വ്യ­ഞ്ജി­പ്പി­ക്കു­ന്ന­തു്. ശ­ക്തി­യു­ള്ള ഈ കഥ ‘കഥാ’ ദ്വൈ­വാ­രി­ക­യിൽ.

മർ­ദ്ദ­നം
images/MartinLutherKingJr.jpg
മാർ­ട്ടിൻ ലൂഥർ കിങ്

“മർ­ദ്ദി­ക്ക­പ്പെ­ടു­ന്ന ജ­ന­ങ്ങ­ളു­ടെ ക്ഷമ എ­ല്ലാ­ക്കാ­ല­ത്തും ഉ­ണ്ടാ­യി­രി­ക്കു­മെ­ന്നു വി­ചാ­രി­ക്ക­രു­തു് ” മാർ­ട്ടിൻ ലൂഥർ കിങ് പ­റ­ഞ്ഞ­താ­ണി­തു്. ഇതു ക­ഥ­യെ­ഴു­തു­ന്ന­വ­രെ സം­ബ­ന്ധി­ച്ചും ശ­രി­യാ­ണു്. നിർ­മ്മ­ലാ രാ­ജ­ഗോ­പാൽ ജ­ന­യു­ഗം വാ­രി­ക­യി­ലെ­ഴു­തി­യ ‘ഉടഞ്ഞ ചി­ല്ല­കൾ’ പോ­ലു­ള്ള പ­റ­ട്ട­ക്ക­ഥ­കൾ എ­ത്ര­കാ­ല­മാ­യി കേ­ര­ള­ത്തി­ലു­ള്ള­വർ വാ­യി­ക്കു­ന്നു! അ­വ­രു­ടെ ക്ഷമ ന­ശി­ക്കാ­റാ­യി. ആ­കർ­ഷ­ക­ത്വ­മു­ള്ള ദാ­മ്പ­ത്യ­ജീ­വി­ത­മാ­യി­രു­ന്നു അ­വ­രു­ടേ­തു്. പക്ഷേ അവൾ പ്ര­സ­വ­ത്തി­നു് ഭർ­ത്താ­വി­ന്റെ വീ­ട്ടിൽ പോ­യ­പ്പോൾ അ­യാ­ളു­ടെ അ­ച്ഛ­ന­മ്മ­മാർ അ­യാൾ­ക്കു തെ­റ്റി­ദ്ധാ­ര­ണ ഉ­ള­വാ­ക്കി. അവൾ മ­രി­ച്ച­പ്പോൾ ആ തെ­റ്റി­ദ്ധാ­ര­ണ നീ­ങ്ങു­ന്നു. മ­ക­ളെ­യും കൊ­ണ്ടു് അയാൾ തി­രി­ച്ചു പോരാൻ ഭാ­വി­ക്കു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു. സാർ ച­ക്ര­വർ­ത്തി­മാ­രു­ടെ മർ­ദ്ദ­നം സ­ഹി­ക്കാൻ വ­യ്യാ­തെ റഷ്യൻ ജനത വി­പ്ല­വ­മു­ണ്ടാ­ക്കി. വി­ശ­പ്പു സ­ഹി­ക്കാ­നാ­വാ­തെ ഫ്ര­ഞ്ച് ജനത ബ­സ്തീൽ ആ­ക്ര­മി­ച്ചു ത­കർ­ത്തു. ച­ക്ര­വർ­ത്തി­യു­ടെ­യും അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­ര്യ­യു­ടെ­യും ക­ഴു­ത്തു­കൾ മു­റി­ച്ചു. മാർ­ക്ക­സി ന്റെ മർ­ദ്ദ­ന­വും അ­യാ­ളു­ടെ ഭാ­ര്യ­യു­ടെ ധൂർ­ത്തും സ­ഹി­ക്കാ­നാ­വാ­തെ ഫി­ലി­പ്പീൻ­സി­ലെ ജനത അവരെ നാ­ട്ടിൽ നി­ന്നു ഓ­ടി­ച്ചു. അ­ത്യു­ക്തി ന­ട­ത്തു­ക­യ­ല്ല ഞാൻ. ഈ മർ­ദ്ദ­ന­പ­രി­പാ­ടി­കൾ­ക്കു സദൃശം ത­ന്നെ­യാ­ണു് ചില സ്ത്രീ­ക­ളു­ടെ ക­ഥാ­ര­ച­ന. ഇ­മ്മ­ട്ടി­ലു­ള്ള ക­ഥ­കൾ­ക്കു് സ്ഥാ­നം ച­വ­റ്റു­കു­ട്ട­യാ­ണു്. കഥ എ­ഴു­തു­ന്ന­വർ അ­ത­റി­ഞ്ഞി­ല്ലെ­ങ്കിൽ? എന്റെ അ­ഭി­വ­ന്ദ്യ­സു­ഹൃ­ത്താ­യ ആ­ര്യാ­ടു് ഗോ­പി­യോ­ടു മാ­പ്പു ചോ­ദി­ച്ചു­കൊ­ണ്ടു പ­റ­യ­ട്ടെ. പ­ത്രാ­ധി­പർ അ­റി­യ­ണം.

രാ­ക്ഷ­സീ­യ­ത
images/Conducting_Bodies.jpg

മു­ക­ളിൽ­പ്പ­റ­ഞ്ഞ Conducting Bodies എന്ന നോ­വ­ലിൽ (ക്ലോ­ദ് സീ­മൊ­ങ് എ­ഴു­തി­യ­തു്) അ­ര­ക്കെ­ട്ടി­ന­ടു­ത്തു­വ­ച്ചു തുടകൾ മു­റി­ച്ചെ­ടു­ത്ത കാ­ലു­കൾ, പാ­ദ­ങ്ങൾ മേ­ല്പ്പോ­ട്ടാ­ക്കി തൂ­ക്കി­യി­ട്ടി­രി­ക്കു­ന്ന­തി­നെ വർ­ണ്ണി­ച്ചി­ട്ടു­ണ്ടു്. അവ സ്ത്രീ­ക­ളു­ടെ കാ­ലു­ക­ളാ­ണു്. അനേകം നർ­ത്ത­കി­കൾ ഒ­രു­മി­ച്ചു കാ­ലു­മ­ട­ക്കി ച­വി­ട്ടു­മ്പോൾ മു­റി­ച്ചെ­ടു­ത്ത മ­ട്ടിൽ അ­വ­യു­ടെ മു­ട്ടു­കൾ മ­ട­ങ്ങി­യി­രി­ക്കു­ന്നു. മു­റി­ച്ചെ­ടു­ത്ത കാ­ലു­കൾ എ­മ്മ­ട്ടി­ലാ­യാ­ലും ജു­ഗു­പ്സാ­വ­ഹ­ങ്ങ­ളാ­ണു്. അവ “ത­ല­തി­രി­ച്ച്” ഷോ­പ്പ് വിൻ­ഡോ­യിൽ വ­ച്ചാൽ കൂ­ടു­തൽ ജു­ഗു­പ്സാ­വ­ഹം. ലാ­ക്ഷ­ണി­ക കഥ അ­ര­ക്കെ­ട്ടി­ന­ടു­ത്തു­വ­ച്ചു മു­റി­ച്ചെ­ടു­ത്ത കാ­ലാ­ണു്. ഹബീബ് വ­ല­പ്പാ­ടു് അതിനെ ച­ന്ദ്രി­ക വാ­രി­ക­യിൽ പാദം മു­ക­ളി­ലാ­ക്കി തൂ­ക്കി­യി­ട്ടി­രി­ക്കു­ന്നു. ചെ­റു­പ്പ­ക്കാ­രൻ വൃ­ദ്ധ­ന്റെ കൈയിൽ നി­ന്നു താ­ക്കോൽ വാ­ങ്ങി­ക്കു­ന്നു. പൂ­ട്ടു കാണാൻ വ­യ്യാ­ത്ത­തു­കൊ­ണ്ടു് അയാൾ വാതിൽ ച­വി­ട്ടി­പ്പൊ­ളി­ക്കു­ന്നു. പ്ര­കാ­ശം ക­ണ്ണിൽ വന്നു ത­റ­ച്ച­തു­കൊ­ണ്ടു് യു­വാ­വു് ത­ളർ­ന്നു പോയി. എ­ന്താ­ണാ­വോ ഈ രാ­ക്ഷ­സീ­യ­ത­യു­ടെ അർ­ത്ഥം?

എന്റെ വീ­ട്ടു­മു­റ്റ­ത്തു നി­ല്ക്കു­ന്ന പ­നി­നീർ­ച്ചെ­ടി­യിൽ നി­ന്നു് ഞാൻ പൂ­ക്ക­ളി­റു­ത്തു് എ­ടു­ക്ക­ട്ടോ? ശം­ഖു­മു­ഖം ക­ട­പ്പു­റ­ത്തു ചെ­ന്നു വെള്ള മണലിൽ ന­ട­ന്നു മൃ­ദു­ത്വം അ­നു­ഭ­വി­ക്ക­ട്ടോ? ഒരു പി­ച്ചി­പ്പൂ­വെ­ടു­ത്തു പ­രി­മ­ളം ആ­സ്വ­ദി­ക്ക­ട്ടോ? ച­ങ്ങ­മ്പു­ഴ ക്ക­വി­ത വാ­യി­ച്ചു് ക­ല­യു­ടെ തേ­ജോ­മ­യ­മാ­യ ലോ­ക­ത്തേ­ക്കു് ഉ­യ­ര­ട്ടോ?

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-06-22.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 6, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.