SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, kk-1986-07-27-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

“ജോണി, ജോണി, ഈ­റ്റി­ങ് ഷുഗർ?” “നോ, പപ്പ”, “ഓപ്പൺ യുവർ മൗ­ത്ത്”, “ഹ, ഹ, ഹ”. ഈ വാ­ക്കു­കൾ കു­ഞ്ഞി­ന്റെ ചു­ണ്ടു­ക­ളിൽ നി­ന്നു് അ­ടർ­ന്നു വീ­ഴു­മ്പോ­ഴെ­ല്ലാം അ­തി­ന്റെ നി­ഷ്ക­ള­ങ്ക­ത­യും സൗ­ന്ദ­ര്യ­വും ഇ­ല്ലാ­തെ­യാ­വു­ന്നു­വെ­ന്നു് എ­നി­ക്കു് തോ­ന്നാ­റു­ണ്ടു്. സാ­യ്പി­ന്റെ ഭാഷ കൊ­ച്ചു­കു­ട്ടി അ­സ്പ­ഷ­ട­മാ­യി പ­റ­യു­മ്പോൾ അതു കേൾ­ക്കു­ന്ന അ­ച്ഛ­ന­മ്മ­മാർ­ക്കു് ആ­ഹ്ലാ­ദം. പക്ഷേ, ആ ആ­ഹ്ലാ­ദം തെ­റ്റാ­യ ചില വി­ചാ­ര­ങ്ങ­ളിൽ നി­ന്നു് ഉ­ള­വാ­കു­ന്ന­താ­ണെ­ന്നു് അവർ അ­റി­യു­ന്നി­ല്ല. “ഒ­ന്നാ­നാം കു­ന്നി­ന്മേൽ ഓ­ര­ടി­ക്കു­ന്നി­ന്മേൽ ഓ­രാ­യി­രം കിളി കൂടു വച്ചു.” എ­ന്നു് കു­ഞ്ഞ് ചൊ­ല്ലു­ന്ന­തു് കേൾ­ക്കു­മ്പോൾ ന­മു­ക്കു­ണ്ടാ­കു­ന്ന ആ­ഹ്ലാ­ദ­മെ­വി­ടെ? സാ­യി­പ്പി­ന്റെ “ജോണീ, ജോണീ, ഈ­റ്റി­ങ് ഷുഗർ?” ഈ വാ­ക്കു­കൾ കേൾ­ക്കു­മ്പോൾ ഉ­ണ്ടാ­കു­ന്ന കാ­പ­ട്യം ക­ലർ­ന്ന സ­ന്തോ­ഷ­മെ­വി­ടെ?

images/MrinaliniSarabhai-c.jpg
മൃ­ണാ­ളി­നി

നമ്മൾ കു­ഞ്ഞു­ങ്ങ­ളു­ടെ സ്വാ­ഭാ­വി­ക സൗ­ന്ദ­ര്യം ന­ശി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. പല വി­ധ­ത്തി­ലാ­ണു് ആ പ്ര­വർ­ത്ത­ന­ങ്ങൾ. ഒ­ന്നു് നൃ­ത്തം പ­ഠി­പ്പി­ക്ക­ലാ­ണു്. നൃ­ത്ത­ത്തി­നു് വാ­സ­ന­യു­ള്ള കു­ഞ്ഞു­ങ്ങ­ളെ അതു് പ­ഠി­പ്പി­ച്ചു തു­ട­ങ്ങാ­വു­ന്ന പ്രാ­യ­ത്തിൽ അ­ദ്ധ്യാ­പി­ക­യു­ടെ വീ­ട്ടിൽ അ­യ­യ്ക്കു­ന്ന­തിൽ തെ­റ്റി­ല്ല. അവർ ഭാ­വി­യിൽ മൃ­ണാ­ളി­നി മാ­രാ­യോ വൈ­ജ­യ­ന്തി­മാ­ല കളായോ നൃ­ത്ത­വേ­ദി­ക­ളിൽ പ്ര­ത്യ­ക്ഷ­ക­ളാ­കു­മ­ല്ലോ. ഇവിടെ അതല്ല സ്ഥി­തി. കൊ­ച്ചി­നു് അഞ്ചു വ­യ­സ്സാ­കു­ന്ന­തി­നു മുൻപു തന്നെ അ­ദ്ധ്യാ­പി­ക­യെ വീ­ട്ടിൽ വ­രു­ത്തി നൃ­ത്തം പ­ഠി­പ്പി­ക്കു­ന്നു; അ­ല്ലെ­ങ്കിൽ അ­വ­രു­ടെ വീ­ട്ടി­ല­യ­യ്ക്കു­ന്നു. വാ­സ­ന­യി­ല്ലാ­ത്ത കു­ഞ്ഞ് അ­ടു­ത്തി­രി­ക്കു­ന്ന­വ­ന്റെ ക­ണ്ണിൽ വി­ര­ലു­കൾ കൊ­ള്ള­ത്ത­ക്ക­വി­ധ­ത്തിൽ കൈ­നീ­ട്ടി­യും അതു തന്നെ താ­ഴെ­വീ­ണു പോ­ക­ത്ത­ക്ക വി­ധ­ത്തിൽ വട്ടം ക­റ­ങ്ങി­യും അ­നാ­കർ­ഷ­ക­മാ­യ രീ­തി­യിൽ കാ­ലു­പൊ­ക്കി­യും നൃ­ത്ത­മാ­ടു­മ്പോൾ അ­തി­ന്റെ ലാ­ളി­ത്യ­വും മ­നോ­ജ്ഞ­ത­യും ന­ഷ്ട­മാ­വു­ന്നു. വേ­റൊ­ന്നു് വ­ട­ക്കേ ഇൻ­ഡ്യ­യി­ലെ വേഷം ധ­രി­പ്പി­ക്ക­ലാ­ണു്. എന്റെ ബാ­ല്യ­കാ­ല­ത്തു് കു­ഞ്ഞു­ങ്ങൾ ഇ­ന്ന­ത്തെ മ­ട്ടിൽ കാ­ലു­റ­യും മു­ട്ടോ­ള­മെ­ത്തു­ന്ന ജൂ­ബ­യും ധ­രി­ച്ച് ന­ട­ന്നി­രു­ന്നി­ല്ല. ഇ­തി­ന്റെ­യൊ­ന്നും പേ­രു­കൾ തന്നെ എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. സെൽ­വാ­റും ക­മ്മീ­സു­മോ? നമ്മൾ പ്രാ­യം ചെ­ന്ന­വർ കു­ളി­ക്കാൻ പോ­കു­മ്പോൾ തോർ­ത്തെ­ടു­ത്തു് ക­ഴു­ത്തി­ന്റെ അ­പ്പു­റ­ത്തു­മി­പ്പു­റ­ത്തു­മാ­യി പി­റ­കോ­ട്ടു് ഇ­ടു­ന്ന­തു പോലെ ഒരു തു­ണ്ടു് തു­ണി­യെ­ടു­ത്തു് ഇ­ട്ടു് മു­തു­കി­ന്റെ ഭാ­ഗ­ത്തു­വ­ച്ച് അതു കൂ­ട്ടി­ക്കെ­ട്ടി കു­ട്ടി­കൾ പോ­കു­ന്ന­തു കാ­ണു­മ്പോൾ എ­നി­ക്കു് ഓ­ക്കാ­ന­മാ­ണു് ജ­നി­ക്കു­ക. ചെറിയ ക­സ­വു­ള്ള നേ­രി­യ­തു് ഉ­ടു­ത്തു് ആൺ­കു­ഞ്ഞു­ങ്ങ­ളും ഫ്രോ­ക്കോ, പാ­വാ­ട­യോ ധ­രി­ച്ച് പെൺ­കു­ഞ്ഞു­ങ്ങ­ളും അ­മ്പ­ല­ത്തിൽ പോ­കു­ന്ന­തു് ഞാൻ അ­മ്പ­തു്, അ­മ്പ­ത്തി­യ­ഞ്ച് വർഷം മുൻ­പു് ക­ണ്ടി­ട്ടു­ണ്ടു്. എ­ന്തൊ­രു ഭം­ഗി­യാ­ണ­തി­നു്! ഇ­ന്നു് അ­തൊ­ന്നു­മി­ല്ല. മാ­ക്സി­യാ­ണു് (പേരു് ശരിയോ? അതോ മി­ക്സി­യോ?) പ്ര­ധാ­ന­പ്പെ­ട്ട വേഷം. ഒ­ന്നു­കൂ­ടി പ­റ­യ­ട്ടെ, നമ്മൾ കു­ഞ്ഞു­ങ്ങ­ളു­ടെ സാരള ്യവും ശോ­ഭ­യും ന­ശി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു.

മ­ല­യാ­ള­ഭാ­ഷ ശി­ശു­വാ­ണു്. അ­തി­നോ­ടു് “ഈ­റ്റി­ങ് ഷുഗർ?” എ­ന്നു് ചിലർ ചോ­ദി­ക്കു­ന്നു. “നോ, പപ്പ” എ­ന്നു് മ­റു­പ­ടി. വേറെ ചിലർ അതിനെ ഇം­ഗ്ലീ­ഷ് നൃ­ത്തം അ­ഭ്യ­സി­പ്പി­ക്കു­ന്നു. മറ്റു ചിലർ ക­ഴു­ത്തു തൊ­ട്ടു് ക­ണ­ങ്കാൽ വരെ എ­ത്തു­ന്ന ഒ­രു­ത­രം സിൽ­ക്ക് ജൂബ ധ­രി­പ്പി­ക്കു­ന്നു. ആ ശിശു കൊ­ച്ചു നേ­രി­യ­തു­ടു­ത്തു് അ­രു­ണി­മ­യാർ­ന്ന ഉ­ള്ളം­കാ­ലു് കാ­ണി­ച്ച് അ­മ്പ­ല­ത്തി­ലേ­ക്കു് ന­ട­ന്നു പോ­കു­ന്ന­തു കാണാൻ എ­നി­ക്കു കൊതി.

പ­നി­നീർ­ത്തു­ള്ളി മു­ഖ­ത്തു ത­ളി­ക്കും

മലർ നി­ര­യു­ണ­രു­മ്പോൾ

പ­നി­മ­തി­തൻ കല കടലലയിൽ-​

ച്ചെ­റു­തോ­ണി­യി­റ­ക്കു­മ്പോൾ

നോ­റ്റു­കൊ­തി­ച്ചൊ­രു പൂ­ക്കാ­ലം

പൊൻ­കി­ങ്ങി­ണി­യ­ണി­യു­മ്പോൾ

ആ­റ്റിൻ­ക­ര­യിൽ കുഞ്ഞാറ്റക്കിളി-​

ക­വി­ത­കൾ മൂ­ളു­ന്നു

ഇ­താ­ണു് കു­ഞ്ഞി­ന്റെ, കൊ­ച്ചു നേ­രി­യ­തു­ടു­ത്തു­ള്ള ന­ട­ത്തം.

എ. പി. ഉ­ദ­യ­ഭാ­നു

പ്ര­ഗൽ­ഭ­ന്മാർ ച­രി­ത്ര­ത്തി­ന്റെ വി­ശേ­ഷ­ത­യാർ­ന്ന അ­വ­സ്ഥ­യാൽ മ­ഹ­ത്വ­ത്തി­ലേ­ക്കു് വ­ലി­ച്ചെ­റി­യ­പ്പെ­ടു­ക­യാ­ണു് എ­ന്ന­തു് ടോൾ­സ്റ്റോ­യി ക്കു് പ്രി­യ­പ്പെ­ട്ട ഒ­രാ­ശ­യ­മാ­ണു്. (‘യു­ദ്ധ­വും സ­മാ­ധാ­ന­വും’ എന്ന നോ­വ­ലിൽ ഇ­താ­ണു് അ­ദ്ദേ­ഹം പറയുക.) ആ അവസ്ഥ മാ­റു­മ്പോൾ ആ വി­ധ­ത്തി­ലു­ള്ള മ­ഹാ­ന്മാർ ആ­രു­മ­ല്ലാ­താ­യി­ത്തീ­രും. അ­ങ്ങ­നെ­യു­ള്ള വീ­ഴ്ച­യ്ക്കു് പ്ര­കൃ­തി­യാ­ണു് ഏ­റെ­ക്കു­റെ സ­ഹാ­യി­ക്കു­ന്ന­തു്. നെ­പ്പോ­ളി­യ­നെ തോൽ­പ്പി­ച്ച­തു് റഷ്യൻ ഭ­ട­ന്മാ­ര­ല്ല, അ­ക്കാ­ല­ത്തെ മ­ഞ്ഞു­കാ­ല­മാ­ണു് എ­ന്നു് ടോൾ­സ്റ്റോ­യി പ­രോ­ക്ഷ­മാ­യി എ­ഴു­തു­ന്നു. പ്ര­കൃ­തി­യു­ടെ ആ­നു­കൂ­ല്യ­മി­ല്ലാ­ത്ത ചിലർ മ­ഹ­ത്വ­ത്തി­ലേ­ക്കു് ചെ­ല്ലാ­റു­ണ്ടു്. പ്ര­കൃ­തി എ­തിർ­ക്കാൻ വ­ന്നാൽ അവർ അ­തി­നെ­ത്ത­ന്നെ കീ­ഴ്പ്പെ­ടു­ത്തി­ക്ക­ള­യും. സോ­ക്ര­ട്ടീ­സും മ­ഹാ­ത്മാ­ഗാ­ന്ധി യും ആ വി­ധ­ത്തി­ലു­ള്ള മ­ഹാ­ന്മാ­രാ­യി­രു­ന്നു. മ­ഹാ­ഭാ­ര­ത ത്തി­ലെ (ശാ­കു­ന്ത­ളം നാ­ട­ക­ത്തി­ലെ­യും) ദു­ഷ്യ­ന്തൻ ക­ഴി­വു­ള്ള വ്യ­ക്തി ആ­യി­രു­ന്നെ­ങ്കി­ലും ച­ക്ര­വർ­ത്തി എന്ന സ്ഥാ­ന­മാ­ണു്, അ­തി­നോ­ടു് ബ­ന്ധ­പ്പെ­ട്ട പ­രി­തഃ­സ്ഥി­തി­ക­ളാ­ണു് അ­ദ്ദേ­ഹ­ത്തെ മ­ഹാ­നാ­ക്കി­യ­തു്. അ­ങ്ങ­നെ മ­ഹ­ത്വ­മാർ­ജ്ജി­ക്കു­ന്ന­വർ വ­ധാ­ദി­കൃ­ത്യ­ങ്ങ­ളിൽ തൽ­പ­ര­രാ­യി­രി­ക്കും. സ്വ­ന്തം രാ­ജ്യ­ത്തിൽ എ­തി­രാ­ളി­കൾ ഇ­ല്ലാ­തി­രു­ന്ന­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­നു് അവിടെ ആ­രെ­യും വ­ധി­ക്കേ­ണ്ട­താ­യി വ­ന്നി­ല്ല. എ­ങ്കി­ലും വ­ധോ­ദ്യ­ത­നാ­യി അ­ദ്ദേ­ഹം പാ­വ­പ്പെ­ട്ട മൃ­ഗ­ങ്ങ­ളെ ന­ശി­പ്പി­ച്ചി­രു­ന്നു. ആ­ശ്ര­മ­മൃ­ഗ­ത്തെ­പ്പോ­ലും ദു­ഷ്യ­ന്തൻ കൊ­ല്ലാൻ ഭാ­വി­ച്ചു. ആ­ദ്ധ്യാ­ത്മി­ക­ത്വം ആ നി­ഗ്ര­ഹ­വാ­ഞ്ഛ­യെ ത­ട­ഞ്ഞു. സ്നേ­ഹ­ത്തി­ന്റെ പ്ര­ഭ­യിൽ പി­ന്നീ­ടു് അ­ദ്ദേ­ഹം ആ­മ­ജ്ജ­നം ചെ­യ്ത­പ്പോൾ ആ­ക്ര­മ­ണോൽ­സു­ക­ത ഒ­ട്ടു­മി­ല്ലാ­താ­യി. സ്നേ­ഹ­ത്തി­ന്റെ ഉ­ട­ലെ­ടു­ത്ത രൂ­പ­മാ­യി ആ രാ­ജാ­വു്. ഈ സംഭവം ആ­ഖ്യാ­നം ചെ­യ്തു് എ. പി. ഉ­ദ­യ­ഭാ­നു ഒരു സാർ­വ­ലൗ­കി­ക­ത­ത്ത്വം ആ­വി­ഷ്ക­രി­ക്കു­ന്നു. മ­നു­ഷ്യ­ന്റെ പൈ­ശാ­ചി­ക­ത്വ­ത്തെ സ്നേ­ഹം­കൊ­ണ്ടു ജ­യി­ക്ക­ണം. ദു­ഷ്യ­ന്ത­ന്റെ പൈ­ശാ­ചി­ക­ത്വം ശ­കു­ന്ത­ള­യ്ക്കു് അ­ദ്ദേ­ഹ­ത്തോ­ടും അ­ദ്ദേ­ഹ­ത്തി­നു ശ­കു­ന്ത­ള­യോ­ടു­മു­ള്ള സ്നേ­ഹ­ത്താൽ കെ­ട്ട­ട­ങ്ങി. കൊ­ല­പാ­ത­കം ചെ­യ്യു­ന്ന­വ­ന്റെ ഉ­ള്ളി­ലും സ്നേ­ഹ­വി­കാ­ര­മു­ണ്ടു്. അതിനെ അവൻ സ്വയം ജ്വ­ലി­പ്പി­ച്ചു വി­ട്ടാൽ, മ­റ്റു­ള്ള­വർ ജ്വ­ലി­പ്പി­ച്ചാൽ ലോ­ക­ത്തി­ന്റെ ഇ­ന്ന­ത്തെ നി­ല­മാ­റും. സ­മ­കാ­ലി­ക പ്രാ­ധാ­ന്യ­മു­ള്ള വിഷയം ഉ­ദ­യ­ഭാ­നു ഭം­ഗി­യാ­യി, ധ്വ­ന്യാ­ത്മ­ക­മാ­യി കൈ­കാ­ര്യം ചെ­യ്തി­രി­ക്കു­ന്നു (ലേഖനം മ­നോ­രാ­ജ്യം ആ­ഴ്ച­പ്പ­തി­പ്പിൽ).

images/FJJBuytendijk-c.jpg
ബൂ­ട്ടൻ­ഡൈ­ക്

ഡച്ച് മ­നഃ­ശാ­സ്ത്ര­ജ്ഞൻ ബൂ­ട്ടൻ ഡൈ­ക്കി ന്റെ (Buytendijk) ഗ്ര­ന്ഥ­മൊ­ന്നും ഞാൻ വാ­യി­ച്ചി­ട്ടി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ സി­ദ്ധാ­ന്ത­ങ്ങ­ളെ­ക്കു­റി­ച്ച് മ­റ്റു­ള്ള­വർ എ­ഴു­തി­യ­തു് ക­ണ്ടി­ട്ടു­ണ്ടു്. ആ­ക്ര­മി­ക്കാ­നും കീ­ഴ­ട­ക്കാ­നും വേണ്ട സൗ­ക­ര്യ­ത്തോ­ടെ­യാ­ണു് പ്ര­കൃ­തി പു­രു­ഷ­ന്റെ മാം­സ­പേ­ശി­ക­ളും അ­സ്ഥി­ക­ളും രൂ­പ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­തെ­ന്നു് അ­ദ്ദേ­ഹം അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. അ­വ­ന്റെ അ­സ്ഥി­ക­ളും മാം­സ­പേ­ശി­ക­ളും നേ­രേ­യു­ള്ള­വ­യാ­ണു് (straight). സ­മ­കോ­ണാ­വ­സ്ഥ­യാ­ണു് (right-​angle) മു­ട്ടു­ക­ളെ­ല്ലാം. സ്ത്രീ­യു­ടെ ശ­രീ­ര­ഘ­ട­ന ഇതിൽ നി­ന്നും വി­ഭി­ന്നം. അ­വ­ളു­ടെ അ­വ­യ­വ­ങ്ങൾ­ക്കു വ­ക്രാ­വ­സ്ഥ­യ­ത്രേ (curved). ഇതു കു­ഞ്ഞി­നെ എ­ടു­ക്കാ­നും ലാ­ളി­ക്കാ­നും സ­ഹാ­യി­ക്കു­ന്നു. ഋ­ജു­ത­യോ­ടെ നേരേ ചെ­ല്ലു­ന്നു. സ്ത്രീ അ­വ­ളു­ടെ ശ­രീ­ര­ത്തി­ന്റെ വ­ള­വു­ക­ളിൽ അയാളെ ഉൾ­ക്കൊ­ള്ളു­ന്നു. പു­രു­ഷ­ന്റെ ആ­ക്ര­മ­ണോ­ത്സു­ക­ത­യ്ക്കും സ്ത്രീ­യു­ടെ വി­ധേ­യ­ത്വ­ത്തി­നും ഹേതു ഇ­തു­ത­ന്നെ­യാ­ണു്.

ആ­ത്മ­വ­ഞ്ച­ന, ജ­ന­വ­ഞ്ച­ന

മ­ല­യാ­ള­ഭാ­ഷ ശി­ശു­വാ­ണു്. അ­തി­നോ­ടു് “ഈ­റ്റി­ങ് ഷുഗർ?” എന്നു ചിലർ ചോ­ദി­ക്കു­ന്നു. “നോ, പപ്പ” എന്നു മ­റു­പ­ടി. വേറെ ചിലർ അതിനെ ഇം­ഗ്ലീ­ഷ് നൃ­ത്തം അ­ഭ്യ­സി­പ്പി­ക്കു­ന്നു. മറ്റു ചിലർ ക­ഴു­ത്തു­തൊ­ട്ടു ക­ണ­ങ്കാൽ വരെ എ­ത്തു­ന്ന ഒ­രു­ത­രം ജുബ ധ­രി­പ്പി­ക്കു­ന്നു. ആ ശിശു കൊ­ച്ചു­നേ­രി­യ­തു­ടു­ത്തു് അ­രു­ണി­മ­യാർ­ന്ന ഉ­ള്ളം­കാ­ലു കാ­ണി­ച്ച് അ­മ്പ­ല­ത്തി­ലേ­ക്കു ന­ട­ന്നു പോ­കു­ന്ന­തു കാണാൻ എ­നി­ക്കു കൊതി.

വ­ള­രെ­ക്കാ­ലം കൂടി ഇ­ന്ന­ലെ തി­ക്കു­റി­ശ്ശി സു­കു­മാ­രൻ നായരു മായി ദീർ­ഘ­നേ­രം ഞാൻ സം­സാ­രി­ച്ചു. പലതും പ­റ­ഞ്ഞ­കൂ­ട്ട­ത്തിൽ അ­ദ്ദേ­ഹം ഒരു നേ­ര­മ്പോ­ക്കു പ­റ­ഞ്ഞു. ഒരു സി­നി­മ­യി­ലെ കു­ളി­സ്സീൻ. നായിക കാൽ­മു­ട്ടോ­ളം വെ­ള്ള­ത്തി­ലി­റ­ങ്ങി­നി­ന്നു് ഒരോ ആ­വ­ര­ണ­വും ഊരി ക­ര­യി­ലേ­ക്കു എ­റി­ഞ്ഞു. സാരി, ബ്ലൗ­സ്, അ­തി­ന­ടി­യി­ലു­ള്ള­തു്. ഇ­ത്ര­യും ക­ഴി­ഞ്ഞു പാ­വാ­ട­യു­ടെ കെ­ട്ട­ഴി­ച്ച­പ്പോൾ അവളെ മ­റ­ച്ചു­കൊ­ണ്ടു് ഒരു തീ­വ­ണ്ടി പാ­ഞ്ഞു­പോ­യി. ഈ രം­ഗ­മു­ള്ള ച­ല­ചി­ത്രം കാണാൻ ഒരു കിഴവൻ ഇ­രു­പ­ത്തി­നാ­ലു­ത­വ­ണ വന്നു. ഇ­രു­പ­ത്ത­ഞ്ചാ­മ­ത്തെ തവണ അ­യാ­ളെ­ത്തി­യ­പ്പോൾ, ടി­ക്ക­റ്റ് വാ­ങ്ങി ആ­ളു­ക­ളെ അ­ക­ത്തേ­ക്കു ക­ട­ത്തി­വി­ടു­ന്ന­വൻ ചോ­ദി­ച്ചു: “അ­മ്മാ­വാ ഒ­രു­പാ­ടു ദി­വ­സ­മാ­യി ഈ സി­നി­മ­കാ­ണാൻ അ­മ്മാ­വൻ വ­രു­ന്നു­ണ്ട­ല്ലോ. ഇ­ത്ര­യ്ക്കു് ഇതിൽ കാ­ണാ­നെ­ന്തി­രി­ക്കു­ന്നു?” കിഴവൻ മ­റു­പ­ടി പ­റ­ഞ്ഞു: “പി­ള്ളേ ആ തീ­വ­ണ്ടി എ­ന്നെ­ങ്കി­ലു­മൊ­രു ദിവസം താ­മ­സി­ച്ചു വ­രാ­തി­രി­ക്കു­ക­യി­ല്ലേ?”

കേ­ര­ളീ­യർ­ക്കു്—അല്ല ഭാ­ര­തീ­യർ­ക്കു് ‘സെ­ക്സ് റി­പ്ര­ഷൻ’ വ­ള­രെ­ക്കൂ­ടു­ത­ലാ­ണു്. അ­തു­കൊ­ണ്ടാ­ണു് പ­ടി­ഞ്ഞാ­റൻ നാ­ടു­ക­ളെ അ­പേ­ക്ഷി­ച്ച് ഇവിടെ വർ­ദ്ധി­ച്ച തോതിൽ കാ­മോ­ത്സു­ക­ത­യാർ­ന്ന കാ­വ്യ­ങ്ങ­ളും ശി­ല്പ­ങ്ങ­ളും ഉ­ണ്ടാ­യ­തു്. പു­രാ­ത­ന ഗ്രീ­സി­ലും പു­രാ­ത­ന റോ­മി­ലും ഈ­റോ­ട്ടി­ക് ആർ­ടി­നു് പ്രാ­മു­ഖ്യ­മു­ണ്ടാ­യെ­ങ്കി­ലും ഭാ­ര­ത­ത്തിൽ അ­തി­നു­ണ്ടാ­യ പ്രാ­ധാ­ന്യം അവിടെ ഇ­ല്ലേ­യി­ല്ല. ല­ണ്ട­നി­ലെ വി­മൻ­സ് ഹോ­സ്റ്റ­ലു­ക­ളിൽ കു­ളി­മു­റി­ക­ളിൽ വാ­തി­ലു­ക­ളി­ല്ല. അവിടെ ചെ­ല്ലു­ന്ന യു­വാ­ക്ക­ന്മാർ ഇ­ട­നാ­ഴി­യി­ലൂ­ടെ ഹോ­സ്റ്റ­ലി­ലേ­ക്കു ക­ട­ക്കു­മ്പോൾ ര­ണ്ടു­വ­ശ­ത്തും യു­വ­തി­കൾ പൂർ­ണ്ണ­ന­ഗ്ന­ക­ളാ­യി കു­ളി­ക്കു­ന്നു­ണ്ടാ­കും. ഒ­രാ­ളും അ­ങ്ങോ­ട്ടു നോ­ക്കാ­റു­പോ­ലു­മി­ല്ല. റി­പ്ര­ഷൻ കു­റ­ഞ്ഞ­തി­നാ­ലാ­ണു് ഈ അവഗണന. മു­ക­ളിൽ പറഞ്ഞ നേ­ര­മ്പോ­ക്കു തി­ക­ച്ചും കേ­ര­ളീ­യ­മാ­ണു് എ­ന്ന­തി­നു് തെ­ളി­വു് അ­തി­ല­ട­ങ്ങി­യി­രി­ക്കു­ന്ന സെ­ക്സ് റി­പ്ര­ഷൻ തന്നെ. സ­ത്യ­മി­താ­ണെ­ങ്കി­ലും വാ­യ­ന­ക്കാ­രെ ഇ­ള­ക്കി­വി­ട­ണ­മെ­ന്ന ഒറ്റ ഉ­ദ്ദേ­ശ­ത്തോ­ടു­കൂ­ടി അ­മേ­രി­ക്ക­യി­ലും ഇം­ഗ്ല­ണ്ടി­ലു­മൊ­ക്കെ സെ­ക്സ് ക­ലർ­ന്ന നേ­ര­മ്പോ­ക്കു­കൾ വാ­രി­ക­ക­ളിൽ അ­ടി­ച്ചു­വി­ടാ­റു­ണ്ടു്. അവയിൽ കു­പ്ര­സി­ദ്ധ­ങ്ങ­ളാ­ണു് പ്ലേ­ബോ­യ് നേ­ര­മ്പോ­ക്കു­കൾ. ‘സർ­ദാർ­ജി കഥകൾ’ എന്ന പേരിൽ സർ­ദാർ­ജി­മാ­രോ­ടു് ബ­ന്ധ­പ്പെ­ട്ട­വ എന്ന മ­ട്ടിൽ കൃ­ഷ്ണ­കു­മാർ എ­ടു­ത്തു­വ­യ്ക്കു­ന്ന പല ഫ­ലി­ത­ങ്ങ­ളും സർ­ദാർ­ജി­മാ­രോ­ടു് ഒരു ബ­ന്ധ­വു­മി­ല്ലാ­ത്ത­വ­യാ­ണു്. ഒ­രു­ദാ­ഹ­ര­ണം കു­ങ്കു­മം വാ­രി­ക­യി­ലെ ‘ചാ­രി­ത്രം’ എന്ന നേ­ര­മ്പോ­ക്കാ­ണു്. പല ഇം­ഗ്ലീ­ഷ് പ്ര­സാ­ധ­ന­ങ്ങ­ളി­ലും ഞാ­നി­തു ക­ണ്ടി­ട്ടു­ണ്ടു്. ക­രു­തി­ക്കൂ­ട്ടി­യാ­ണു് കൃ­ഷ്ണ­കു­മാർ ഇതു ചെ­യ്യു­ന്ന­തെ­ങ്കിൽ അതു് ആ­ത്മ­വ­ഞ്ച­ന­യും ജ­ന­വ­ഞ്ച­ന­യു­മാ­ണു്.

images/JohnGreenleafWhittier.jpg
ജോൺ ഗ്രീൻ­ലീ­ഫ് വി­റ്റീ­യർ

ജോൺ ഗ്രീൻ­ലീ­ഫ് വി­റ്റീ­യർ അ­മേ­രി­ക്കൻ ക­വി­യാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു കാ­വ്യം വാ­യി­ച്ച് ഞാൻ ആ­ഹ്ലാ­ദ ബാ­ഷ്പം പൊ­ഴി­ച്ചു. വിഷയം ഇ­താ­ണു്. താൻ കൊ­ച്ചു­കു­ട്ടി­യാ­യി­രു­ന്ന­പ്പോൾ പാർ­ത്തി­രു­ന്ന ഗ്രാ­മ­ത്തിൽ വൃ­ദ്ധ­നാ­യ അ­യാ­ളെ­ത്തി. ഒരു കൊ­ച്ചു­പെൺ­കു­ട്ടി­യു­ടെ ശ­വ­ക്കു­ഴി­ക്ക­രി­കിൽ ആ വൃ­ദ്ധൻ വി­ഷാ­ദ­മ­ഗ്ന­നാ­യി നി­ന്നു. അവളെ സം­ബ­ന്ധി­ച്ച് അ­യാൾ­ക്കു സ്മ­ര­ണ­കൾ ഉ­ണ്ടു്. കു­ഞ്ഞു­ങ്ങ­ളാ­യി­രി­ക്കെ അവർ ര­ണ്ടു­പേ­രും ഒരു ക്ലാ­സ്സി­ലാ­ണു് പ­ഠി­ച്ച­തു്. ഒരു ദിവസം ആ ബാലൻ തെ­റ്റി­ച്ചു പറഞ്ഞ സ്പെ­ല്ലി­ങ് ബാലിക ശ­രി­യാ­യി പ­റ­ഞ്ഞു. അ­ദ്ധ്യാ­പ­കൻ അവളെ അ­വ­നി­രു­ന്ന സ്ഥ­ല­ത്തി­രു­ത്തി. ബാ­ല­നു് അ­ങ്ങ­നെ മാ­ന്യ­മാ­യ സ്ഥാ­നം ന­ഷ്ട­പ്പെ­ട്ടു. സ്കൂൾ വി­ട്ടു­ക­ഴി­ഞ്ഞ­പ്പോൾ അവൾ അവനെ കാ­ത്തു വ­ഴി­വ­ക്കിൽ നി­ന്നു. ബാലൻ എ­ത്തി­യ­പ്പോൾ ല­ജ്ജ­യോ­ടെ ബാലിക പ­റ­ഞ്ഞു: “I’m sorry that I spelt the word; I hate to go above you, Because” – the brown eyes lower fell – “Because, you see, I love you”. പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രെ നി­ങ്ങ­ളോ­ടു് ആ­രെ­ങ്കി­ലും ഇ­ങ്ങ­നെ പ­റ­ഞ്ഞി­ട്ടു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ നി­ങ്ങ­ളു­ടെ ജീ­വി­തം ധന്യം.

ഡി. വി­ന­യ­ച­ന്ദ്രൻ
images/Dv1.jpg
ഡി. വി­ന­യ­ച­ന്ദ്രൻ

രതി എന്ന ഭാ­വ­ത്തെ ജീ­വി­ത­ത്തി­ന്റെ വി­ഭി­ന്ന­മ­ണ്ഡ­ല­ങ്ങ­ളി­ലേ­ക്കു് ആ­ന­യി­ച്ച് അതു് വ­രു­ത്തി­ക്കൂ­ട്ടു­ന്ന ഔ­ജ്ജ്വ­ല്യ­ത്തെ ആ­വി­ഷ്ക്ക­രി­ക്കു­ന്ന “വി­ന­യ­ച­ന്ദ്രി­ക” എന്ന കാ­വ്യം (ഡി. വി­ന­യ­ച­ന്ദ്ര­ന്റേ ത്—ക­ലാ­കൗ­മു­ദി) മ­നോ­ജ്ഞ­മാ­ണു്. ഓരോ ഖ­ണ്ഡ­വും ഓരോ ന­ക്ഷ­ത്ര­മാ­ണു്. ആ ന­ക്ഷ­ത്ര­ങ്ങൾ ഒ­രു­മി­ച്ചു­കൂ­ടു­മ്പോൾ ഒരു കൊൺ­സ്റ്റ­ലേ­ഷ­നും (താ­രാ­ഗ­ണം). ഒരു താ­ര­ക­ത്തി­ന്റെ ശോഭ ക­ണ്ടാ­ലും.

“അവൾ ദേ­വ­യാ­നി­മി­ഴി­ചോ­ന്നു­മു­ടി­യൂർ­ന്നു­ക­ലി

ക­രി­യാ­ടി­യ­ഭി­ശാ­പ­മെ­യ്യു­മെൻ കാ­മു­കി

അവൾ രാധ മ­ഥ­ര­യു­ടെ കുടില ച­ക്ര­ങ്ങ­ളിൽ

കു­തി­കൊ­ള്ളു­വാൻ വെ­മ്പു­മെ­ന്നെ നോ­ക്കി പ്രീ­യം

പ­റ­യാ­തെ­യ­പ്രി­യം പ­റ­യാ­തെ, ക­ര­യാ­തെ

ക­ര­യാ­തി­രി­ക്കാ­തെ യ­മു­ന­യു­ടെ പ­ട­വി­ലേ–

ക്ക­തി­മ­ന്ദ­മൊ­റ്റ­ക്കു പോ­കു­മെൻ കാ­മു­കി.”

വാ­ങ്മ­യ ചി­ത്ര­ങ്ങ­ളെ വീ­ശി­ക്കാ­ണി­ക്കാൻ കവികൾ മ­ടി­ക്കു­ന്ന ഇ­ക്കാ­ല­ത്തു് അവയെ പ­കി­ട്ടോ­ടു­കൂ­ടി പ്ര­ദർ­ശി­പ്പി­ച്ച വി­ന­യ­ച­ന്ദ്ര­നു് എന്റെ വി­ന­യ­പൂർ­ണ്ണ­മാ­യ അ­ഭി­ന­ന്ദ­നം.

ഒരു സ്ത്രീ­യു­ടെ മ­ന്ദ­സ്മി­ത­ത്തി­നു­വേ­ണ്ടി പു­രു­ഷൻ എ­ന്തെ­ല്ലാം ചെ­യ്തി­ട്ടു­ണ്ടോ അതിൽ കു­റ­വാ­യി­ട്ടേ ധർ­മ്മ­ത്തി­നു വേ­ണ്ടി അവർ പ്ര­വർ­ത്തി­ച്ചി­ട്ടു­ള്ളു എന്നു പ­റ­ഞ്ഞ­തു കൺ­ഫ്യൂ­ഷ്യ­സാ ണു്. രാ­ജ­പ­ദ­വി ഉ­പേ­ക്ഷി­ച്ചു് പ്രോ­സ്പ­റോ യുടെ അ­ടി­മ­യാ­കാൻ ഫെർ­ഡി­നൻ­ഡ് തീ­രു­മാ­നി­ച്ച­തു കാ­മു­കി­യോ­ടു­ള്ള സ്നേ­ഹ­ത്താ­ലാ­ണു്. “ഞാൻ ഇ­വ­ളു­ടെ കടം വീ­ട്ടാം” എന്നു പ­റ­ഞ്ഞു കു­ട­മെ­ടു­ത്തു വെ­ള്ളം കോരാൻ ഭാ­വി­ച്ച ദു­ഷ്ഷ­ന്തൻ പ്രേ­മം കൊ­ണ്ടു­മാ­ത്ര­മാ­ണു് അ­പ്പോൾ വി­ഡ്ഢി­യാ­യ­തു്. സ്നേ­ഹ­ത്തി­ന്റെ ശക്തി ക­വി­കൾ­ക്കെ­ന്നും പ്ര­തി­പാ­ദ്യ­വി­ഷ­യ­മ­ത്രേ. വി­ന­യ­ച­ന്ദ്രൻ അതു ഭം­ഗി­യാ­യി കൈ­കാ­ര്യം ചെ­യ്തി­രി­ക്കു­ന്നു.

ടി. പ­ദ്മ­നാ­ഭ­നും എം. ടി. വാ­സു­ദേ­വൻ­നാ­യ­രും

ഒരു സ്ത്രീ­യു­ടെ മ­ന്ദ­സ്മി­ത­ത്തി­നു­വേ­ണ്ടി പു­രു­ഷൻ എ­ന്തെ­ല്ലാം ചെ­യ്തി­ട്ടു­ണ്ടോ അതിൽ കു­റ­വാ­യി­ട്ടേ അവൻ പ്ര­വർ­ത്തി­ച്ചി­ട്ടു­ള്ളു എന്നു പ­റ­ഞ്ഞ­തു് കൺ­ഫ്യൂ­ഷ്യ­സാ­ണു് രാ­ജ­പ­ദ­വി ഉ­പേ­ക്ഷി­ച്ച് പ്രോ­സ്പ്റോ­യു­ടെ അ­ടി­മ­യാ­കാൻ ഫെർ­ഡി­നൻ­ഡ് തീ­രു­മാ­നി­ച്ച­തു് കാ­മു­കി­യോ­ടു­ള്ള സ്നേ­ഹ­ത്താ­ലാ­ണു്. ‘ഞാൻ ഇ­വ­ളു­ടെ കടം വീ­ട്ടാം’ എന്നു പ­റ­ഞ്ഞു കു­ട­മെ­ടു­ത്തു വെ­ള്ളം കോരാൻ ഭാ­വി­ച്ച ദു­ഷ്ഷ­ന്തൻ പ്രേ­മം­കൊ­ണ്ടു മാ­ത്ര­മാ­ണു് അ­പ്പോൾ വി­ഡ്ഢി­യാ­യ­തു്. സ്നേ­ഹ­ത്തി­ന്റെ ശക്തി ക­വി­കൾ­ക്കെ­ന്നും പ്ര­തി­പാ­ദ്യ­വി­ഷ­യ­മ­ത്രേ.

പ്ര­ശ­സ്ത­നാ­യ ക­ഥാ­കാ­രൻ ടി. പ­ദ്മ­നാ­ഭ­നു മായി നല്ല ക­ഥാ­കാ­ര­നാ­യ വി. ന­ട­രാ­ജൻ ന­ട­ത്തി­യ ഒരു കൂ­ടി­ക്കാ­ഴ്ച­യു­ടെ വി­വ­ര­ണം കൗ­തു­ക­ത്തോ­ടും സം­ഭ്ര­മ­ത്തോ­ടും അ­സ്വ­സ്ഥ­ത­യോ­ടും കൂ­ടി­യാ­ണു് ഞാൻ വാ­യി­ച്ച­തു് (ശ്രീ­രാ­ഗം മാ­സി­ക­യിൽ). പ­ദ്മ­നാ­ഭൻ റൊ­മാൻ­സി­നോ­ടു ചേർ­ന്നു നി­ല്ക്കു­ന്ന റീ­യ­ലി­സ്റ്റി­ക് ക­ഥ­ക­ളെ­ഴു­തി­യ സാ­ഹി­ത്യ­കാ­ര­നാ­ണു്. പ­ല­പ്പോ­ഴും താൻ ക­വി­യാ­ണെ­ന്നു വി­ളം­ബ­രം ചെ­യ്യു­ന്നു പ്ദ്മ­നാ­ഭൻ തന്റെ ക­ഥ­ക­ളി­ലൂ­ടെ. (‘പ്ര­കാ­ശം പ­ര­ത്തു­ന്ന പെൺ­കു­ട്ടി’, ‘മ­ഖൻ­സി­ങ്ങി­ന്റെ മരണം’ ഇവ ര­ണ്ടു­ദാ­ഹ­ര­ണ­ങ്ങൾ മാ­ത്രം). ഇതാണു സത്യം. ഇ­ത്ര­മാ­ത്ര­മേ സ­ത്യ­മാ­യു­ള്ളു­താ­നും. പക്ഷേ, തന്നെ ആരോ ഉ­പ­ദ്ര­വി­ക്കു­ന്നെ­ന്നോ ഉ­പ­ദ്ര­വി­ച്ചെ­ന്നോ ഉള്ള ഒരു വ്യാ­മോ­ഹ­ത്തിൽ­പെ­ട്ടി­രി­ക്കു­ന്നു അ­ദ്ദേ­ഹം. ആ മാ­ന­സി­കാ­വ­സ്ഥ­യു­ണ്ടാ­യാൽ ചി­ന്ത­കൾ­ക്കു ചാ­ഞ്ച­ല്യം വരും; ആ­ശ­യ­ങ്ങ­ളു­ടെ അ­ത്യുൽ­പാ­ദ­നം ഉ­ണ്ടാ­കും. ര­ണ്ടും അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­ഷ­ണ­ങ്ങ­ളിൽ ദൃ­ശ്യ­മാ­ണു്. “ഒന്നു തീർ­ച്ച­യാ­ണു്. ക­ഥ­യെ­ഴു­ത്തി­ന്റെ കാ­ര്യ­ത്തിൽ വാ­സു­ദേ­വൻ നായർ എ­ന്നേ­ക്കാൾ ബ­ഹു­ദൂ­രം പി­ന്നി­ലാ­ണു്.” എന്നു പ­ദ്മ­നാ­ഭൻ പ­റ­ഞ്ഞ­താ­യി ന­ട­രാ­ജൻ രേ­ഖ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. സ്ഥൂ­ണാ­നി ഖ­ന­ന്യാ­യ­മ­നു­സ­രി­ച്ച് വീ­ണ്ടും ഇം­ഗ്ലീ­ഷി­ലും പ­റ­യു­ന്നു: He is nowhere near to me in story writing. ഔ­ന്ന­ത്യ­ത്തി­ലേ­ക്കു തന്നെ വ­ലി­ച്ചു­കൊ­ണ്ടു­ചെ­ല്ലു­ന്ന പ­ദ്മ­നാ­ഭ­ന്റെ സ­വി­ശേ­ഷ­മാ­യ മാ­ന­സി­കാ­വ­സ്ഥ­യു­ടെ ഫ­ല­മാ­ണു് ഈ പ്ര­സ്താ­വം. ടി. പ­ദ്മ­നാ­ഭൻ അ­ദ്ദേ­ഹ­ത്തി­ന്റേ­താ­യ രീ­തി­യിൽ നല്ല ക­ഥാ­കാ­രൻ; എം. ടി. വാ­സു­ദേ­വൻ നാ­യ­രും അ­ദ്ദേ­ഹ­ത്തി­ന്റെ­താ­യ മ­ട്ടിൽ നല്ല ക­ഥാ­കാ­രൻ. ഈ പ­ര­മാർ­ത്ഥ­ത്തിൽ­ക്ക­വി­ഞ്ഞ ഏതു പ്ര­സ്താ­വ­വും അ­നി­യ­താ­വ­സ്ഥ­യു­ടെ സ­ന്ത­തി മാ­ത്ര­മാ­യി­രി­ക്കും. പ്ര­തി­ബ­ന്ധ­ങ്ങ­ളു­ണ്ടാ­യാ­ലും അവയെ ത­ട്ടി­ത്ത­കർ­ത്തു് തന്നെ ക­ണ്ടെ­ത്തു­ക­യും ആ ക­ണ്ടെ­ത്ത­ലി­നെ ക­ലാ­സൃ­ഷ്ടി­ക­ളി­ലൂ­ടെ ആ­വി­ഷ്ക­രി­ക്കു­ക­യും ചെ­യ്യു­ന്ന­വ­നാ­ണു് ആർ­ട്ടി­സ്റ്റ്. അയാൾ മറ്റു ക­ലാ­കാ­ര­ന്മാ­രെ കു­റ്റം പ­റ­യ­രു­തു്.

എം. എച്ച്. ശാ­സ്ത്രി­കൾ
images/AgainstOurWill.jpg

എ­നി­ക്ക­റി­യാ­വു­ന്ന പ­ണ്ഡി­ത­ന്മാ­രിൽ ശ്രേ­ഷ്ഠൻ എം. എച്ച്. ശാ­സ്ത്രി യാണു്. സം­സ്കൃ­ത കോ­ളേ­ജിൽ പ്രൊ­ഫ­സ­റാ­യി­രു­ന്നു് പെൻഷൻ പ­റ്റി­യ അ­ദ്ദേ­ഹം കു­റേ­ക്കാ­ലം ശി­വ­ഗി­രി­യി­ലെ ആ­ശ്ര­മ­ത്തിൽ കു­ട്ടി­ക­ളെ സം­സ്കൃ­തം പ­ഠി­പ്പി­ച്ചി­രു­ന്നു. ഇന്നു ക­ര­മ­ന­യി­ലു­ള്ള സ്വ­ന്തം വീ­ട്ടിൽ പാർ­ക്കു­ന്നു. എം. എച്ച്. ശാ­സ്ത്രി­കൾ എ­ന്നോ­ടു പറഞ്ഞ ചില കാ­ര്യ­ങ്ങൾ:

  1. കു­മാ­ര­നാ­ശാ­ന്റെചി­ന്താ­വി­ഷ്ട­യാ­യ സീത’യെ­പ്പോ­ലെ ഉ­ജ്ജ്വ­ല­മാ­യ വേ­റൊ­രു കാ­വ്യം മ­ല­യാ­ള­ഭാ­ഷ­യി­ലി­ല്ല. ഭാ­ര­ത­ത്തി­ലെ മറ്റു ഭാ­ഷ­ക­ളി­ലും ഇല്ല.
  2. ഋ­ഗ്വേ­ദ ത്തി­ലെ പു­രോ­ഹി­ത­നെ ഹോ­താ­വു് എന്നു പ­റ­യു­ന്നു. യ­ജ്ജുർ­വേ­ദ ത്തി­ലെ പു­രോ­ഹി­തൻ അ­ദ്ധ്വ­ര്യു. സാ­മ­വേ­ദ പു­രോ­ഹി­തൻ ഉ­ദ്ഗാ­താ­വു്. അ­ഥർ­വ്വ­വേ­ദ പു­രോ­ഹി­തൻ ബ്ര­ഹ്മാ­വു്, അ­തു­കൊ­ണ്ടു് “കു­മാ­ര­നാ­ശാൻ സ്നേ­ഹ­ത്തി­ന്റെ ഉ­ദ്ഗാ­താ­വാ­യി­രു­ന്നു” എന്നു കൃ­ഷ്ണൻ­നാ­യർ എ­ഴു­തി­യ­തു് ശ­രി­യ­ല്ല “സ്നേ­ഹ­ത്തി­ന്റെ സ്ത്രോ­താ­വാ­യി­രു­ന്നു” എ­ന്നു­വേ­ണം എ­ഴു­താൻ.
  3. “കല മ­ന­സ്സി­നു് ആ­ഹ്ലാ­ദ­വും ശ­രീ­ര­ത്തി­നു് ഉ­ന്മേ­ഷ­വും ന­ല്കു­ന്നു” എ­ന്നു് ഗൈഡ് എ­ഴു­ത്തു­കാ­ര­നാ­യ ഒരു മ­ല­യാ­ളം പ്രൊ­ഫ­സർ എ­ഴു­തി­യ­തു് വാ­യി­ച്ച്: ശ­രീ­ര­ത്തി­നു ഉ­ന്മേ­ഷം മാ­ത്ര­മ­ല്ല കു­ട­വ­യ­റും ന­ല്കു­ന്നു” എ­ന്നും­കൂ­ടി­യാ­കാം.
  4. കു­മാ­ര­നാ­ശാ­ന്റെ ക­വി­ത­യെ­ക്കു­റി­ച്ച് ഒരു മാ­ന്യൻ പ്ര­സം­ഗി­ക്കു­ക­യാ­യി­രു­ന്നു. പ്ര­ഭാ­ഷ­ണം കേ­ട്ടു­കൊ­ണ്ടി­രു­ന്ന എൻ. ഗോ­പാ­ല­പി­ള്ള സ്സാ­റി­നെ സ്തു­തി­ക്ക­ണ­മെ­ന്നു് ആ മു­ഖ­സ്തു­തി­ക്കാ­ര­നു് തോ­ന്ന­ലു­ണ്ടാ­യി. ഉടനെ അയാൾ പ­റ­ഞ്ഞു: ‘ഹാ’, ‘സീ­താ­വി­ചാ­ര­ല­ഹ­രി’ ‘ചി­ന്താ­വി­ഷ്ട­യാ­യ സീത’യെ­പ്പോ­ലി­രി­ക്കു­ന്നു: (‘ചി­ന്താ­വി­ഷ്ട­യാ­യ സീത’യുടെ സം­സ്കൃ­ത തർ­ജ്ജി­മ­യാ­ണു് ‘സീ­താ­വി­ചാ­ര­ല­ഹ­രി’) ഇതു കേ­ട്ട­യു­ട­നെ എം. എച്ച്. ശാ­സ്ത്രി­കൾ എന്റെ കാതിൽ പ­റ­ഞ്ഞു: “മകൻ അ­ച്ഛ­നെ­പ്പോ­ലി­രി­ക്കു­ന്നു എന്നു പറയാം. അ­ച്ഛ­നെ ക­ണ്ടി­ട്ടു് ‘ഹാ, മ­ക­ന്റെ സാ­ക്ഷാൽ സ്വ­രൂ­പം’ എ­ന്നാ­രാ­ണു പറയുക?”
images/MHSasthrikal.jpg
എം. എച്ച്. ശാ­സ്ത്രി­കൾ

മ­ഹാ­പ­ണ്ഡി­ത­നാ­യ അ­ദ്ദേ­ഹം സർ­ക്കാർ ജോ­ലി­യിൽ­നി­ന്നു വി­ര­മി­ച്ച ശേഷം യു. ജി. സി. പ്രൊ­ഫ­സ­റാ­കാൻ അ­പേ­ക്ഷ അ­യ­ച്ചു. കേ­ന്ദ്ര­സർ­ക്കാർ അ­ദ്ദേ­ഹ­ത്തി­നു് ആ സ്ഥാ­നം നൽ­കി­യി­ല്ല. അ­ക്ഷ­ര­മ­റി­യാൻ പാ­ടി­ല്ലാ­ത്ത പലരും യു. ജി. സി. പ്രൊ­ഫ­സ­റ­ന്മാ­രാ­യി­രു­ന്നു. ഈ നാ­ട്ടിൽ ഇ­തൊ­ക്കെ­യ­ല്ലാ­തെ എ­ന്താ­ണു് ന­ട­ക്കു­ന്ന­തു്?

പലരും പലതും

എ­ന്റെ­യൊ­റ്റ­യ­ടി­പ്പാ­ത­യോ­ര­ത്തു പൂ­ക്കു­ന്ന

നീ­ല­ക്ക­ട­മ്പി­ന്റെ ശ്യാ­മ­ദുഃ­ഖ­ങ്ങ­ളിൽ

എന്റെ ചോ­ര­ച്ച ക­ണ്ണു­നീർ­ത്തു­ള്ളി­കൾ

ഇ­റ്റി­റ്റു­വീ­ഴു­ന്ന ക­ണ്ണാ­ന്ത­ളിർ

പൂ പ­ടർ­പ്പു­കൾ­ക്കു­ള്ളിൽ

എന്റെ കാ­ലൊ­ച്ച കേ­ട്ടു­വോ?

എന്റെ കാ­ലൊ­ച്ച കേ­ട്ടു­വോ?

എ­ന്നു് ബ്ര­ഹ്മ­ക്കു­ളം സ­ത്യ­ദാ­സ് ചോ­ദി­ക്കു­ന്നു (എ­ക്സ്പ്ര­സ്സ് വാരിക)—നീ­ല­ക്ക­ട­മ്പി­ന്റെ ശ്യാ­മ­ദുഃ­ഖ­വും ചോ­ര­ച്ച ക­ണ്ണു­നീർ­ത്തു­ള്ളി­യും ക്ലീ­ഷേ­യാ­ണു്. എന്റെ ഈ ലേ­ഖ­ന­ത്തിൽ­ത്ത­ന്നെ എ­ത്ര­യെ­ത്ര ക്ലീ­ഷേ (ക്ലീ­ഷേ = പ്ര­യോ­ഗം കൊ­ണ്ടു് വി­ര­സ­മാ­യി­ത്തീർ­ന്ന പദം അ­ല്ലെ­ങ്കിൽ ശൈലി) അ­തി­നാൽ സ­ത്യ­ദാ­സി­നെ കു­റ്റ­പ്പെ­ടു­ത്താൻ എ­നി­ക്കെ­ന്ത­ധി­കാ­രം?

  1. എല്ലാ ലൈം­ഗി­ക വേ­ഴ്ച­ക­ളും ബ­ലാൽ­സം­ഗ­മാ­ണെ­ന്നു് ക­രു­തു­ന്ന­തു് വി­ഡ്ഢി­ത്ത­മാ­ണെ­ന്നു് ഞാൻ വി­ചാ­രി­ക്കു­ന്നു. അ­ങ്ങ­നെ പ­റ­യു­മ്പോൾ, പു­രു­ഷ­ന്റെ സെ­ക്സ് വാ­ളാ­ണെ­ന്ന, ആ­യു­ധ­മാ­ണെ­ന്ന പു­രു­ഷ­വൃ­ത്തി­സം­ബ­ന്ധി­യാ­യ പു­രാ­വൃ­ത്ത­ത്തോ­ടു് (masculine myth) നമ്മൾ യോ­ജി­ക്കു­ക­യാ­വും (സിമോൻ ദെ ബോ­വ്വാർ). “എല്ലാ സ്ത്രീ­ക­ളെ­യും ഭ­യ­ത്തി­ന്റെ അ­വ­സ്ഥ­യിൽ വ­ച്ചു­കൊ­ണ്ടി­രി­ക്കാൻ പു­രു­ഷൻ ന­ട­ത്തു­ന്ന ഭീ­ഷ­ണി­യാ­ണു് ബ­ലാൽ­സം­ഗം”. (സൂസൻ ബ്രൗൺ­മി­ല്ലർ അവർ എ­ഴു­തി­യ Against Our Will എന്ന പു­സ്ത­കം വാ­യി­ച്ച ഓർ­മ്മ­യിൽ നി­ന്നു്.) സ്ത്രീ­കൾ ബ­ലാൽ­സം­ഗം ഇ­ഷ്ട­പ്പെ­ടു­ന്നു­വെ­ന്നു് ഫ്ര­ഞ്ചെ­ഴു­ത്തു­കാ­രി (അ­മേ­രി­ക്ക­യിൽ താ­മ­സി­ച്ചി­രു­ന്നു) അനൈസ് നീൻ പ­റ­ഞ്ഞ­താ­യി സൂസൻ ബ്രൗൺ മി­ല്ലർ അ­വ­രു­ടെ ആ പു­സ്ത­ക­ത്തിൽ എ­ഴു­തി­യി­ട്ടു­ള്ള­തും ഓർ­മ്മ­യി­ലെ­ത്തു­ന്നു. സഖി വാ­രി­ക­യിൽ മു­ഹ­മ്മ­ദ് റോഷൻ എ­ഴു­തി­യ “ഓ­മ­നി­ക്കാ­നൊ­രാൾ” എന്ന ചെ­റു­ക­ഥ­യിൽ വി­വാ­ഹി­ത­യാ­യ ചെ­റു­പ്പ­ക്കാ­രി­യെ ഒ­ര­ന്യൻ ബ­ലാൽ­ക്കാ­ര വേ­ഴ്ച­യു­ടെ ഒരു ഭാ­ഗ­മാ­യ, ബ­ലാൽ­ക്കാ­ര­ചും­ബ­ന­ത്തി­നു് വി­ധേ­യ­യാ­ക്കു­ന്ന­തും, ഒ­ടു­വിൽ അവൾ അതു് ഇ­ഷ്ട­പ്പെ­ടു­ന്ന­തും വർ­ണ്ണി­ച്ചി­രി­ക്കു­ന്നു. സെ­ക്സി­ല്ലാ­തെ റോ­ഷ­നു് ഒരു കഥയും എ­ഴു­താൻ വ­യ്യ­ല്ലോ. എഴുതൂ, വാ­യി­ക്കാം. ചില പ­ടു­കി­ഴ­വ­ന്മാർ ഇ­ത്ത­രം കഥകൾ നെ­ഞ്ചോ­ടു ചേർ­ത്തു വ­യ്ക്കും.
  2. കെ. സി. ഉമേഷ് ബാബു ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ “എന്റെ പ്രൊ­ഫ­സ്സർ­മാ­രെ­പ്പ­റ്റി” എ­ന്നൊ­രു “കാ­വ്യം” എ­ഴു­തി­യി­രി­ക്കു­ന്നു. പു­സ്ത­ക­ങ്ങ­ളെ സ്നേ­ഹി­ക്കു­ക­യും മൈ­ക്കി­ന­ടു­ത്തു നിൽ­ക്കു­മ്പോൾ ശബ്ദം മു­ഴ­ക്കു­ക­യും ചെ­യ്യു­ന്ന അവർ പേ­ന­യിൽ നി­ന്ന­ക­ലെ­യാ­യ­തു കൊ­ണ്ടു് മാ­ന്യ­രാ­ണെ­ന്നു് ‘കവി’ പ്ര­ഖ്യാ­പി­ക്കു­ന്നു. നി­ന്ദാ­സ്ഥി­തി. പ്രൊ­ഫ­സ്സ­റ­ന്മാ­രെ നി­ന്ദി­ക്കു­ന്ന­തിൽ ഒ­രർ­ത്ഥ­വു­മി­ല്ല. അ­വർ­ക്കു് രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ സം­ബ­ന്ധി­ച്ച ആ­ശ­യ­ങ്ങൾ കാണും. എ­ന്നാൽ വി­വേ­ക­മു­ള്ള ഒരു പ്രൊ­ഫ­സ്സ­റും ആ ആ­ശ­യ­ങ്ങൾ കു­ട്ടി­ക­ളു­ടെ മുൻ­പിൽ വ­യ്ക്കാ­റി­ല്ല. രാ­ജീ­വൻ (മ­ല­യാ­ളം പ്രൊ­ഫ­സ്സർ) ഏതു വി­ധ­ത്തി­ലു­ള്ള രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ലാ­ണു് വി­ശ്വ­സി­ക്കു­ന്ന­തെ­ന്നു് എ­ല്ലാ­വർ­ക്കു­മ­റി­യാം. പക്ഷേ, അ­ദ്ദേ­ഹം ഇ­ന്നു­വ­രെ ഒരു രാ­ഷ്ട്രീ­യ ത­ത്വ­വും ക്ലാ­സ്സിൽ ആ­വി­ഷ്ക­രി­ച്ചി­ട്ടി­ല്ല. “പ്രൊ­ഫ­സ്സർ­മാർ വീ­ട്ടി­ലാ­ണു്, ത­ട­വി­ലാ­ണു്” എന്ന ഉമേഷ് ബാ­ബു­വി­ന്റെ പ്ര­ഖ്യാ­പ­നം വി­വ­ര­ക്കേ­ടിൽ നി­ന്നു് ഉ­ണ്ടാ­യ­ത­ത്രേ. സ­മു­ദാ­യം പു­രോ­ഗ­മി­ക്ക­ണ­മെ­ങ്കിൽ പ്ര­തി­ലോ­മ ശ­ക്തി­ക­ളെ­യാ­ണു് എ­തിർ­ക്കേ­ണ്ട­തു്; പു­രോ­ഗ­മ­നാ­ത്മ­ക­ത­യെ­യ­ല്ല.
  3. വ്യ­ഭി­ചാ­രി­യാ­യ അച്ഛൻ, അ­സ­ഹി­ഷ്ണു­ത­യാർ­ന്ന അമ്മ. ഇ­വ­രു­ടെ കൂടെ താ­മ­സി­ക്കു­ന്ന മ­ക­ളു­ടെ അ­ന്യ­വ­ത്ക­ര­ണ­ബോ­ധ­വും അ­വ­ളു­ടെ പ്രാ­യ­ത്തി­നു് ചേർ­ന്ന ലൈം­ഗി­ക വി­കാ­രോ­ദ്പാ­ദ­ന­വും ഭേ­ദ­പ്പെ­ട്ട രീ­തി­യിൽ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു, എൽ­സ­മ്മ ആ­ല­ക്കോ­ടു്. (മാ­മാ­ങ്ക­ത്തി­ലെ “പെ­യ്തൊ­ഴി­യാ­ത്ത മേ­ഘ­ങ്ങൾ” എന്ന ചെ­റു­ക­ഥ നോ­ക്കു­ക.)
  4. ഈ കാ­ല­യ­ള­വി­ന്റെ ആ­വ­ശ്യ­ക­ത ആ­ധ്യാ­ത്മി­ക ശ­ക്തി­യാ­ണു്. അ­തു­ള്ള ക­ലാ­സൃ­ഷ്ടി­ക­ളെ ഞാൻ കൂ­ടു­തൽ മാ­നി­ക്കും. എ­ങ്കി­ലും ജീ­വി­ത­ത്തി­ലെ ക്ഷു­ദ്ര­സം­ഭ­വ­ങ്ങ­ളെ ര­മാ­ദേ­വി വെ­ള്ളി­മ­ന ആ­കർ­ഷ­ക­മാ­ക്കി അ­വ­ത­രി­പ്പി­ക്കു­മ്പോ­ഴും എ­നി­ക്കു് ര­സ­മാ­ണു്. ആ­ഖ്യാ­ന­ത്തി­ന്റെ സ­വി­ശേ­ഷ­ത­യാ­ലാ­ണു് ര­മാ­ദേ­വി ഈ രസം നൽ­കു­ന്ന­തു്. (ക­ഥാ­മാ­സി­ക­യി­ലെ ‘കേണൽ മ­ഹാ­രാ­ജാ­വി­ന്റെ ആ­ദ്യ­ത്തെ തോൽവി’ എന്ന കഥ.)
  5. ‘ജി­വ­ന്നോ ഗ­രേ­ഷ്കി’ എ­ന്നു് എം. എൽ. ജോർ­ജ്ജ്. (ക­ഥാ­മാ­സി­ക­യിൽ ആ പേരിൽ ആ­രു­മി­ല്ല.) ‘Don Camillo’ ക­ഥ­ക­ളെ­ഴു­തി­യ ഇ­റ്റാ­ലി­യൻ സാ­ഹി­ത്യ­കാ­ര­നെ­യാ­ണു് ജോർ­ജ്ജ് ല­ക്ഷ്യ­മാ­ക്കി­യ­തെ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­ന്റെ പേരു് ‘ജോ­വാ­നി ഗ്വാ­റ­സ്കി’ എ­ന്നാ­ണു്. (Giovanni Guareschi, 1908–68).
  6. മർ­ദ്ദി­ക്ക­പ്പെ­ടു­ന്ന, ചാ­രി­ത്ര്യം ധ്വം­സി­ക്ക­പ്പെ­ടു­ന്ന, നി­ഗ്ര­ഹി­ക്ക­പ്പെ­ടു­ന്ന പാ­വ­പ്പെ­ട്ട ത­രു­ണി­ക­ളു­ടെ ശാ­ശ്വ­ത പ്ര­തീ­ക­മാ­യി എം. സി. രാ­ജ­നാ­രാ­യ­ണൻ ‘സരയൂ’ എന്ന ചെ­റു­പ്പ­ക്കാ­രി­യെ ആ­ലേ­ഖ­നം ചെ­യ്യു­ന്നു (ക­ഥാ­മാ­സി­ക­യി­ലെ “സരയൂ ഒരു പ്ര­വാ­ഹം” എന്ന കഥ). നല്ല ആശയം. പക്ഷേ, ക­ഥ­യാ­യി­ല്ല. ഉ­പ­ന്യാ­സ­ങ്ങൾ എന്ന പേരിൽ ആ­രെ­ങ്കി­ലും വാ­രി­ക­യോ, മാ­സി­ക­യോ തു­ട­ങ്ങി­യാൽ രാ­ജ­നാ­രാ­യ­ണ­ന്റെ ഈ ര­ച­ന­യും അതിൽ ചേർ­ക്കാം. അ­ന്നു് സാ­ഹി­ത്യ­വാ­ര­ഫ­ല­മെ­ഴു­തു­ന്ന ആൾ അ­തി­നെ­ക്കു­റി­ച്ച് നല്ല അ­ഭി­പ്രാ­യം പ­റ­യു­ക­യും ചെ­യ്യും.
  7. വൽസലൻ വാ­തു­ശ്ശേ­രി മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ “ക­ലാ­പ­ത്തി­ന്റെ ദി­ന­ങ്ങൾ” എന്ന ക­ഥ­യി­ലൂ­ടെ നമ്മൾ സ­ഞ്ച­രി­ക്കു­മ്പോൾ ഭാരതം ഉൾ­പ്പെ­ടു­ന്ന ഈ ലോകം എ­ന്തൊ­രു ഭ്രാ­ന്താ­ല­യ­മാ­ണെ­ന്ന തോ­ന്നൽ ന­മു­ക്കു­ണ്ടാ­കു­ന്നു. ക­ലാ­പ­ത്തി­നി­ട­യിൽ കാ­ണാ­തെ­യാ­യ സു­ഹൃ­ത്തി­നെ അ­ന്വേ­ഷി­ക്കു­ന്നു, ഒരു ച­രി­ത്രം പ്രൊ­ഫ­സ്സർ. സു­ഹൃ­ത്തി­നെ കാ­ണു­ന്ന­തേ­യി­ല്ല. അ­പ്ര­ത്യ­ക്ഷ­നാ­യ കൂ­ട്ടു­കാ­ര­ന്റെ ‘ഐ­ഡ­ന്റി­റ്റി’ ന­ഷ്ട­പ്പെ­ടു­ന്ന­തു പോലെ പ്രൊ­ഫ­സ്സ­റു­ടെ ഐ­ഡ­ന്റി­റ്റി­യും ന­ഷ്ട­പ്പെ­ടു­ന്നു. വാ­യ­ന­ക്കാ­രാ­യ ന­മു­ക്കും സം­ഭ­വി­ക്കു­ന്ന­തു് അതു തന്നെ. സ­മ­കാ­ലി­ക മ­നു­ഷ്യ­ന്റെ ക­ഥ­യാ­ണി­തു്. ഇതു വാ­യി­ച്ച് കർ­ണ്ണാ­ട­ക­ത്തെ­യും, മ­ഹാ­രാ­ഷ്ട്ര­ത്തെ­യും, പ­ഞ്ചാ­ബി­നെ­യും, എൽ സാൽ­വ­ഡോ­റി­നെ­യും മ­ന­സ്സി­ന്റെ ദർ­പ്പ­ണ­ത്തിൽ ക­ണ്ടു് ഞാൻ കു­റേ­നേ­രം ഇ­രു­ന്നു പോയി.
images/GiovanninoGuareschi.jpg
ജോ­വാ­നി ഗ്വാ­റ­സ്കി

ന­ഗ്ന­നേ­ത്ര­ങ്ങൾ­ക്കു് ഉ­ള്ളി­ത്തൊ­ലി, പാ­ട­പോ­ലു­ള്ള ഒരു വസ്തു മാ­ത്രം. അതിനെ ഭൂ­ത­ക്ക­ണ്ണാ­ടി­യു­ടെ അ­ടി­യിൽ വച്ച് കു­ഴ­ലി­ന്റെ മു­ക­ളി­ലൂ­ടെ നോ­ക്കൂ. സെ­ല്ലു­ക­ളു­ടെ സം­വി­ധാ­നം ക­ണ്ടു് നമ്മൾ അ­ദ്ഭു­ത­പ്പെ­ടും. ന­മ്മു­ടെ നി­രൂ­പ­ക­രു­ടെ ക­ണ്ണി­ന­ക­ത്തു് വി­പു­ലീ­ക­ര­ണ­കാ­ച­മേ­യു­ള്ളൂ. അ­തി­നാൽ രാ­ജ­ല­ക്ഷ്മി അ­വർ­ക്കു് വെർ­ജീ­നി­യ വുൾഫാ കും. അവർ ഇവിടെ ഛോ­ട്ടാ­ക­ളെ ബോർ­ഹെ­സ്സാ യും കാഫ്ക യായും എ­ല്യ­റ്റാ യും കാ­ണു­ന്നു. വി­പു­ലീ­ക­ര­ണ­കാ­ച­ത്തി­ന്റെ ശക്തി!

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; kk-1986-07-27.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 31, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.