SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-08-03-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

വേ­ണ്ടി­ട­ത്തോ­ളം പ­ണ­മി­ല്ലേ? ദാ­രി­ദ്ര്യം ജ­നി­പ്പി­ക്കു­ന്ന ആ ദുഃഖം സ­ഹി­ക്കാം. നി­ങ്ങൾ സ്നേ­ഹി­ക്കു­ന്ന­വർ നി­ങ്ങ­ളെ ശ­ത്രു­വാ­യി ക­രു­തു­ന്നോ? അതും സ­ഹി­ക്കാം. നി­ങ്ങ­ളു­ടെ ആ­ഗ്ര­ഹ­ത്തി­നും സ­ങ്കൽ­പ്പ­ത്തി­നും വി­പ­രീ­ത­മാ­യി സ­ന്താ­ന­ങ്ങൾ പ്ര­വർ­ത്തി­ക്കു­ന്നു­വോ? അതും സ­ഹി­ക്കാ­വു­ന്ന­തേ­യു­ള്ളൂ. എ­ന്നാൽ വീ­ട്ടി­ലൊ­രു സ­ന്മാർ­ഗ്ഗ­വാ­ദി­യു­ണ്ടെ­ങ്കിൽ ഒരു വി­ധ­ത്തി­ലും സ­ഹി­ക്കാ­നാ­വു­ക­യി­ല്ല. അയാൾ വൈ­കു­ന്നേ­രം ആ­പ്പീ­സിൽ നി­ന്നു് ഭ­വ­ന­ത്തി­ലെ­ത്തു­ന്നു. മു­റ്റ­ത്തു് ആരോ കീ­റി­യി­ട്ട രണ്ടു ക­ട­ലാ­സ്സു­തു­ണ്ടു­കൾ കി­ട­ക്കു­ന്ന­തു കാ­ണു­ന്നു. ഭാ­ര്യ­യെ വി­ളി­ച്ചു് ഒരു ഉ­പ­ദേ­ശം: “മു­റ്റ­മി­ങ്ങ­നെ വൃ­ത്തി­കേ­ടാ­യി ഇ­ട­രു­തെ­ന്നു് നി­ന്നോ­ടു് എത്ര പ്രാ­വ­ശ്യം പ­റ­ഞ്ഞി­ട്ടു­ണ്ടു്?” ഭാര്യ മി­ണ്ടാ­തെ നിൽ­ക്കു­ന്ന­തു് ക­ണ്ടു­കൊ­ണ്ടു് അയാൾ അ­ക­ത്തേ­ക്കു് ക­യ­റു­ന്നു. അഞ്ചു വ­യ­സ്സാ­യ കു­ഞ്ഞ് ക­ട്ടി­ലിൽ കി­ട­ന്നു് ഉ­റ­ങ്ങു­ക­യാ­ണു്. “കൊ­ച്ചി­നെ സ­ന്ധ്യ­യ്ക്കു് ഉ­റ­ക്ക­രു­തെ­ന്നു് ഞാൻ പ­ല­പ്പോ­ഴും പ­റ­ഞ്ഞി­ട്ടി­ല്ലേ?” എന്ന ചോ­ദ്യ­മെ­റി­യു­ന്നു അയാൾ. കു­ഞ്ഞി­നെ ത­ട്ടി­യു­ണർ­ത്തി “മോളേ സ­ന്ധ്യ­യ്ക്കു് ഉ­റ­ങ്ങ­രു­തു്” എ­ന്നു് ഉ­പ­ദേ­ശം. ഉ­റ­ക്ക­ത്തി­നു ഭംഗം വ­ന്ന­തു­കൊ­ണ്ടു് കൊ­ച്ചു് തൊ­ണ്ട­കീ­റു­ന്ന­തി­നി­ട­യിൽ ഭാര്യ പ­റ­യു­ന്നു: “പൈ­പ്പ് ന­ന്നാ­ക്കാൻ ആ­ളു­വ­ന്നി­രി­ക്കു­ന്നു. ടാ­പ്പ് മാ­റ്റി­യി­ട്ടു. അ­ഞ്ചു­രൂ­പ കൂ­ലി­വേ­ണ­മെ­ന്നു പ­റ­ഞ്ഞ­തു­കൊ­ണ്ടു ഞാനതു കൊ­ടു­ത്തു”. ഗൃ­ഹ­നാ­യ­ക­നു ദേ­ഷ്യം. “നാ­ലു­രൂ­പ­യേ കൊ­ടു­ക്കാൻ പാ­ടു­ള്ളാ­യി­രു­ന്നു”. ഇ­ങ്ങ­നെ മൊ­ഴി­ഞ്ഞു­കൊ­ണ്ടു് അ­ടു­ക്ക­ള­വ­ശ­ത്തേ­ക്കു­ക­ട­ക്കു­മ്പോൾ ഒരു ലോട്ട മൂ­ല­യിൽ ഇ­രി­ക്കു­ന്ന­തു കാ­ണു­ന്നു. ഉടനെ പ­റ­യു­ന്നു: “പാ­ത്ര­ങ്ങൾ ഇ­രി­ക്കേ­ണ്ട സ്ഥാ­ന­ത്തേ ഇ­രി­ക്കാ­വൂ” എന്നു നി­ന്നോ­ടു് എത്ര തവണ പ­റ­ഞ്ഞി­ട്ടു­ണ്ടു്?” പി­ന്നീ­ടു് കു­തി­ച്ചു കു­ളി­പ്പു­ര­യി­ലേ­ക്കു് ഒരു പോ­ക്കാ­ണു്. ഭാ­ര്യ­യെ മാ­ത്ര­മ­ല്ല പ്രാ­യ­ഭേ­ദം നോ­ക്കാ­തെ എ­ല്ലാ­വ­രേ­യും അയാൾ ഉ­പ­ദേ­ശി­ക്കും. അ­ച്ഛ­നെ, അ­മ്മ­യെ, അ­പ്പൂ­പ്പ­നെ, അ­മ്മൂ­മ്മ­യെ എ­ന്നു­വേ­ണ്ട ക­ണ്ണിൽ­പ്പെ­ടു­ന്ന ‘സ­ക­ല­മാ­ന’ ആ­ളു­ക­ളേ­യും ഉ­പ­ദേ­ശി­ക്കും. പക്ഷേ, ഈ ഉ­പ­ദേ­ശ­ര­ത്ന­ങ്ങ­ളു­ടെ തി­ള­ക്കം ത­ന്നിൽ­പ­തി­യ­ണ­മെ­ന്നി­ല്ല അ­യാൾ­ക്കു്. ആ­പ്പീ­സി­ലെ സു­ന്ദ­രി­യാ­യ ക്ലാർ­ക്കി­നെ വി­ചാ­രി­ച്ചു­കൊ­ണ്ടു് മുൻ­വ­ശ­ത്തു് ഇ­രി­ക്കും. മ­ദ്യ­പ­നാ­യ കൂ­ട്ടു­കാ­രൻ വ­ന്നു­വി­ളി­ച്ചു­കൊ­ണ്ടു­പോ­കു­ന്ന­തു­വ­രെ ആ ഇ­രി­പ്പാ­യി­രി­ക്കും. ബാ­റി­ലി­രു­ന്നു് ആവോളം മദ്യം ചെ­ലു­ത്തി­ക്ക­ഴി­യു­മ്പോൾ സു­ഹൃ­ത്തി­നോ­ടും ഉ­പ­ദേ­ശം ന­ട­ത്തി­യേ­ക്കും. “അളിയാ ഇ­ത്ര­മാ­ത്രം ക­ഴി­ക്ക­രു­തു്”.

ക്ഷ­മ­യോ­ടു­കൂ­ടി പ­ല്ലു­വേ­ദ­ന സ­ഹി­ക്കു­ന്ന ഒരു ത­ത്ത്വ­ചി­ന്ത­ക­നും ഉ­ണ്ടാ­യി­ട്ടി­ല്ല എന്നു പ­റ­ഞ്ഞ­തു് ഷെ­യ്ക്സ്പി­യ­റാ­ണു്. പ­ല്ലു­വേ­ദ­ന­യേ­ക്കാൾ വലിയ വേ­ദ­ന­യാ­ണു് വി­മർ­ശ­നം ഉ­ള­വാ­ക്കു­ന്ന­തു്. അതു ക­വി­ക­ളും മറ്റു സാ­ഹി­ത്യ­കാ­ര­ന്മാ­രും ക്ഷ­മി­ച്ചെ­ന്നു­വ­രും. എ­ന്നാൽ, അ­വ­രു­ടെ ആ­രാ­ധ­കർ ക്ഷ­മി­ക്കി­ല്ല.

സാ­ഹി­ത്യ­ത്തെ­സം­ബ­ന്ധി­ച്ചും ഇതാണു ശരി. സ­ങ്കീർ­ണ്ണ­ത­കൾ നി­റ­ഞ്ഞ­താ­ണു ജീ­വി­തം. ആ സ­ങ്കീർ­ണ്ണ­ത­ക­ളെ ചി­ത്രീ­ക­രി­ക്കാ­തെ അവയെ ന്യൂ­നീ­കൃ­ത­മാ­ക്കി­ക്കൊ­ണ്ടു വ­ന്നു് ഒരു ഉ­പ­ദേ­ശ­മാ­ക്കി മാ­റ്റു­മ്പോൾ സാ­ഹി­ത്യ­ത്തി­ന്റെ ശ­ക്തി­യും സൗ­ന്ദ­ര്യ­വും ന­ശി­ക്കു­ന്നു. മാ­ത്ര­മ­ല്ല. ആ സാ­ഹി­ത്യം അ­യ­ഥാർ­ത്ഥ­മാ­യി മാ­റു­ക­യും ചെ­യ്യു­ന്നു. ഉ­പ­ദേ­ശം എ­പ്പോ­ഴും ആ­ശ­യ­മാ­യി­രി­ക്കും. ആശയം അ­നു­ഭ­വ­മ­ല്ല, അ­നു­ഭ­വ­ത്തി­ന്റെ ആ­വി­ഷ്കാ­ര­മ­ല്ലാ­ത്ത രചന സാ­ഹി­ത്യ­മേ­യ­ല്ല.

ആ­വർ­ത്തി­ക്ക­ട്ടെ. ഇ­ത്ത­ര­ത്തി­ലു­ള്ള സ­ന്മാർ­ഗ്ഗ ശാ­സ്ത്രോ­പ­ദേ­ശ­ക­രാ­ണു് ന­മ്മു­ടെ ജീ­വി­തം ത­കർ­ക്കു­ന്ന­തു്. അ­തു­കൊ­ണ്ടു് ച­ങ്ങാ­തി­ക­ളേ! ഒരു മോ­റ­ലി­സ്റ്റ് നി­ങ്ങ­ളു­ടെ വീ­ട്ടി­ലു­ണ്ടെ­ങ്കിൽ ഓടി ര­ക്ഷ­പ്പെ­ടൂ. സ­ഹോ­ദ­രി­ക­ളേ! കുടി ക­ഴി­ഞ്ഞെ­ത്തു­ന്ന ഭർ­ത്താ­വു് ക­ഴു­ത്തി­നു ഞെ­ക്കി­ക്കൊ­ല്ലാൻ ഭാ­വി­ക്കു­ക­യാ­ണെ­ങ്കിൽ സ­ഹി­ക്കൂ, ക്ഷ­മി­ക്കൂ. എ­ന്നാൽ അയാൾ ഉ­പ­ദേ­ശി­ക്കാൻ തു­ട­ങ്ങു­ക­യാ­ണെ­ങ്കിൽ വി­വാ­ഹ­മോ­ച­നം നേടാൻ പ്ര­യ­ത്നി­ക്കൂ.

ഒരു ശ്ലോ­കം

“ലോ­ക­ത്തിൽ പൂ­ങ്കു­യി­ലു­കൾ­ക്കെ­ന്ന­പോ­ലെ പൂ­ങ്കോ­ഴി­കൾ­ക്കും സ്ഥാ­ന­മു­ണ്ടെ­ന്നു് ഒരു മ­ഹാ­ക­വി പാ­ടി­യി­ട്ടു­ണ്ടു്” എ­ന്നു് സി­ദ്ധാർ­ത്ഥൻ മ­നോ­രാ­ജ്യം വാ­രി­ക­യിൽ. മ­ഹാ­ക­വി പാ­ടി­യ­തു് അ­ങ്ങ­നെ­ത­ന്നെ­യോ എ­ന്നെ­നി­ക്കു സംശയം. ശ്ലോ­കം എ­ടു­ത്തെ­ഴു­താം.

“ശ­ങ്കാ­പേ­ത­മു­ദി­ക്കു­മർ­ത്ഥ­രു­ചി­യെ­ങ്ങെ

ങ്ങാ വെറും ശബ്ദമാ-​

മങ്കോലക്കുരുവിന്റെയെണ്ണയിലെ-​

ഴു­ന്ന­ജ്ജാ­ല­കൗ­തൂ­ഹ­ലം?

ഹൂ­ങ്കാ­ര­ത്തി­ലൊ­തു­ങ്ങു­മോ പര

ഗു­ണോൽ­കർ­ഷ­ങ്ങൾ? ഉ­ണ്ടൂ­ഴി­യിൽ

പൂ­ങ്കോ­ഴി­പ്ര­ക­ര­ത്തി­നും സ്ഥ­ല­മ­ഹോ!

പും­സ്കോ­കി­ല­ങ്ങൾ­ക്കു­മേ”.

“പൂ­ങ്കോ­ഴി­പ്ര­ക­ര­ത്തി­നു തീർ­ച്ച­യാ­യും സ്ഥ­ല­മു­ണ്ടു്; പും­സ്കോ­കി­ല­ങ്ങൾ­ക്കും സ്ഥ­ല­മു­ണ്ടു്” എ­ന്നാ­ണു് കവി പ­റ­ഞ്ഞ­തു്. മ­റി­ച്ചാ­ണു് അ­ദ്ദേ­ഹം പ­റ­യേ­ണ്ടി­യി­രു­ന്ന­തു്. കവി എ­ഴു­തി­യ രീ­തി­യ­നു­സ­രി­ച്ചു് പൂ­ങ്കോ­ഴി­കൾ­ക്കു പ്രാ­ധാ­ന്യ­വും പും­സ്കോ­കി­ല­ങ്ങൾ­ക്കു പ്രാ­ധാ­ന്യ­മി­ല്ലാ­യ്മ­യും വ­ന്നു­പോ­യി. “നാ­ട്ടിൽ രാ­ജാ­ക്ക­ന്മാർ­ക്കു സ്ഥാ­ന­മു­ണ്ടു്; ഭി­ക്ഷ­ക്കാർ­ക്കു­മേ” എ­ന്നെ­ഴു­തി­യാൽ ശരി. “നാ­ട്ടിൽ ഭി­ക്ഷ­ക്കാർ­ക്കു സ്ഥാ­ന­മു­ണ്ടു്; രാ­ജാ­ക്ക­ന്മാർ­ക്കു­മേ” എ­ന്നെ­ഴു­തി­യാൽ ഭി­ക്ഷ­ക്കാർ­ക്കു ഉ­ത്കൃ­ഷ്ട­ത വ­ന്നു­കൂ­ടും.

images/WilliamShakespeare02.jpg
ഷെ­യ്ക്സ്പി­യർ

അ­തി­രി­ക്ക­ട്ടെ. ആ ശ്ലോ­കം തന്നെ അത്ര കേ­മ­മാ­ണോ? രാ­ജാ­വു് എവിടെ? തെ­ണ്ടി­യെ­വി­ടെ? എന്നു ചോ­ദി­ക്കു­ന്ന­തി­നു പകരം “സ്വർ­ണ്ണ­സിം­ഹാ­സ­ന­ത്തിൽ ഉ­പ­വി­ഷ്ട­നാ­യി സു­ന്ദ­രാം­ഗി­ക­ളാൽ വെ­ഞ്ചാ­മ­രം­കൊ­ണ്ടു വീ­ശ­പ്പെ­ട്ടു് മ­ന്ദ­സ്മി­താർ­ദ്ര­നാ­യി വാ­ണ­രു­ളു­ന്ന രാ­ജ­ശ്രേ­ഷ്ഠ­നെ­വി­ടെ?; കീ­റി­പ്പ­റി­ഞ്ഞ­തും ദുർ­ഗ്ഗ­ന്ധം വ­മി­ക്കു­ന്ന­തും ആയ വ­സ്ത്ര­മു­ടു­ത്തു്, പി­ച്ച­ച്ച­ട്ടി­യേ­ന്തി, ലാ­ലാ­ജ­ല­മൊ­ലി­പ്പി­ച്ചു്, ഈ­ച്ച­ക­ളാൽ പ­രി­സേ­വി­ത­നാ­യി വേ­ച്ചു വേ­ച്ചു ന­ട­ക്കു­ന്ന തെ­ണ്ടി­യെ­വി­ടെ?” എന്നു ചോ­ദി­ച്ചാൽ ശ­ക്തി­യാ­കെ ചോർ­ന്നു­പോ­യി­ല്ലേ? രാ­ജാ­വി­നും തെ­ണ്ടി­ക്കും ന­ല്കു­ന്ന വി­ശേ­ഷ­ണ­ങ്ങ­ളാ­ണു് ശ­ക്തി­രാ­ഹി­ത്യ­ത്തി­നു കാ­ര­ണ­മാ­യി­ത്തീ­രു­ന്ന­തു്. അ­തി­നാൽ അർ­ത്ഥ­മെ­വി­ടെ? ശ­ബ്ദ­മെ­വി­ടെ? എ­ന്നു­വേ­ണം കവി ചോ­ദി­ക്കേ­ണ്ടി­യി­രു­ന്ന­തു്. ക­വി­യു­ടെ ആ­രാ­ധ­ക­രോ­ടു് എ­നി­ക്കു മാ­പ്പു­ചോ­ദി­ക്കേ­ണ്ട­തി­ല്ല. ഞാനും അ­ദ്ദേ­ഹ­ത്തി­ന്റെ ആ­രാ­ധ­കൻ തന്നെ.

ക്ഷ­മ­യോ­ടു­കൂ­ടി പ­ല്ലു­വേ­ദ­ന സ­ഹി­ക്കു­ന്ന ഒരു ത­ത്ത്വ­ചി­ന്ത­ക­നും ഉ­ണ്ടാ­യി­ട്ടി­ല്ല എന്നു പ­റ­ഞ്ഞ­തു് ഷെ­യ്ക്സ്പി­യ­റാ­ണു്. പ­ല്ലു­വേ­ദ­ന­യേ­ക്കാൾ വലിയ വേ­ദ­ന­യാ­ണു് വി­മർ­ശ­നം ഉ­ള­വാ­ക്കു­ന്ന­തു്. അതു ക­വി­ക­ളും മറ്റു സാ­ഹി­ത്യ­കാ­ര­ന്മാ­രും ക്ഷ­മി­ച്ചെ­ന്നു വരും. എ­ന്നാൽ അ­വ­രു­ടെ ആ­രാ­ധ­കർ ക്ഷ­മി­ക്കി­ല്ല. സാ­ഹി­ത്യ­കാ­ര­ന്മാർ ക്ഷ­മി­ക്കു­ന്ന­തി­നു ഹേ­തു­വു­ണ്ടു്. തന്റെ ര­ച­ന­യിൽ സാ­ഹി­ത്യ­കാ­രൻ എ­പ്പോ­ഴും അ­സം­തൃ­പ്ത­നാ­യി­രി­ക്കും. അ­യാ­ള­തു തി­രു­ത്തി­ക്കൊ­ണ്ടി­രി­ക്കും. തി­രു­ത്താ­തി­രി­ക്കാൻ വേ­ണ്ടി­യാ­ണു് അതു് അ­ച്ച­ടി­പ്പി­ക്കു­ന്ന­തു് എ­ന്നു­വ­രെ ഒ­രെ­ഴു­ത്തു­കാ­രൻ പ­റ­ഞ്ഞി­ട്ടു­ണ്ടു്.

പ്ര­ക­ട­നാ­ത്മ­ക­ത

ഈ ശ­താ­ബ്ദ­ത്തി­ലെ സാ­ഹി­ത്യ­ത്തി­നു് പ­രി­വർ­ത്ത­നം വ­രു­ത്തി­യ ‘യൂ­ലി­സ­സ്’ എന്ന നോവൽ (ജെ­യിം­സ് ജോ­യി­സി­ന്റേ­തു്) 1922 ഫെ­ബ്രു­വ­രി­യി­ലാ­ണു് പ്ര­സാ­ധ­നം ചെ­യ്ത­തു്. അ­ന്നു് അ­തി­ലു­ണ്ടാ­യി­രു­ന്ന തെ­റ്റു­കൾ ഗ്ര­ന്ഥ­കാ­ര­നെ വേ­ദ­നി­പ്പി­ച്ചു. കു­റ്റം പ­രി­പൂർ­ണ്ണ­മാ­യി അ­ച്ച­ടി­ച്ച­വ­രു­ടേ­താ­യി­രു­ന്നി­ല്ല.

എ­റ­ണാ­കു­ള­ത്തു് ജ­വ­ഹർ­ലാൽ നെ­ഹ്രു വി­ന്റെ പ്ര­ഭാ­ഷ­ണം ഉ­ണ്ടാ­യി­രു­ന്ന ഒരു ദിവസം വൈ­കു­ന്നേ­രം. ഏ­താ­ണ്ട് ഒരു ല­ക്ഷ­മാ­ളു­കൾ അ­ദ്ദേ­ഹ­ത്തി­ന്റെ വാ­ക്കു­കൾ കേൾ­ക്കാൻ വ­ന്നു­കൂ­ടി. അ­ടു­ത്ത ദിവസം ആ പ്ര­ഭാ­ഷ­ണ­ത്തെ വി­മർ­ശി­ച്ചു­കൊ­ണ്ടു് ഒരു നേ­താ­വു് പ്ര­സം­ഗി­ക്കു­ന്ന­തു് ഞാൻ കേ­ട്ടു. വി­ശ­ദാം­ശ­ങ്ങൾ ഓർ­മ്മ­യിൽ­നി­ന്നു് ഓ­ടി­പ്പോ­യി­രി­ക്കു­ന്നു. എ­ങ്കി­ലും അതു് ഏ­താ­ണ്ടി­ങ്ങ­നെ: “ഇ­ന്ന­ലെ ഇവിടെ നെ­ഹ്രു പ്ര­സം­ഗി­ച്ച­പ്പോൾ ഒരു ല­ക്ഷ­ത്തിൽ­പ്പ­ര­മാ­ളു­കൾ ഉ­ണ്ടാ­യി­രു­ന്നു­വെ­ന്നു് ആരോ പ­റ­യു­ക­യു­ണ്ടാ­യി. ശ­രി­യാ­വാം. ആ ഒരു ല­ക്ഷ­ത്തിൽ ഇ­രു­പ­ത്ത­യ്യാ­യി­രം­പേർ നെ­ഹ്രു­വി­ന്റെ സൗ­ന്ദ­ര്യം കാണാൻ വ­ന്നെ­ത്തി­യ പെ­ണ്ണു­ങ്ങ­ളാ­യി­രു­ന്നു. ശേ­ഷ­മു­ള്ള ഇ­രു­പ­ത്താ­യ്യാ­യി­രം പേർ സി­വി­ലി­യൻ വേ­ഷ­ത്തിൽ ആ­ളു­ക­ളു­ടെ കൂ­ട്ട­ത്തിൽ ക­യ­റി­യി­രു­ന്ന പോ­ലീ­സു­കാ­രാ­യി­രു­ന്നു. പി­ന്നീ­ടു­ള്ള അ­മ്പ­തി­നാ­യി­രം പേരിൽ ഇ­രു­പ­ത്ത­യ്യാ­യി­രം പേർ യൂ­ണി­ഫോം ധ­രി­ച്ച പോ­ലീ­സു­കാ­രാ­യി­രു­ന്നു. ശേ­ഷി­ച്ച ഇ­രു­പ­ത്ത­യ്യാ­യി­ര­മാ­ളു­കൾ നെ­ഹ്രു­വി­ന്റെ പാർ­ട്ടി­യിൽ­ത്ത­ന്നെ ഉൾ­പ്പെ­ട്ട കോൺ­ഗ്ഗ്ര­സു­കാ­രും. ഇ­ങ്ങ­നെ­യു­ള്ള സ­ദ­സ്സി­നു് ജ­ന­ത­യു­ടെ പ്രാ­തി­നി­ധ്യ­സ്വ­ഭാ­വ­മു­ണ്ടോ? അ­തി­നാൽ നെ­ഹ്രു­വി­ന്റെ പ്ര­സം­ഗം ആരും കേ­ട്ടി­ല്ല എ­ന്നു­ത­ന്നെ­പ­റ­യാം. എ­ന്നാൽ എന്റെ മുൻ­പി­ലു­ള്ള ഈ മ­നു­ഷ്യ­മ­ഹാ­സ­മു­ദ്രം… ” (ആകെ അ­ഞ്ഞൂ­റാ­ളു­ക­ളേ അവിടെ കൂ­ടി­യി­രു­ന്നു­ള്ളൂ— ലേഖകൻ). നെ­ഹ്രു­വി­നെ ത­രം­താ­ഴ്ത്തി­ക്കാ­ണി­ക്കാ­നു­ള്ള ഈ അടവു് അ­ത്യു­ക്തി­യാ­ണോ? അതോ ഇം­ഗ്ലീ­ഷിൽ ലൈ­റ്റ­റ്റീ­സ് (litotes) എന്നു പ­റ­യു­ന്ന ന്യൂ­നോ­ക്തി­യോ?

(ലൈ­റ്റ­റ്റീ­സി­ന്റെ വി­പ­രീ­ത­പ­ദം ഹൈ­പർ­ബ­ലീ (hyperbole)) എ­ന്തു­മാ­ക­ട്ടെ. ഇതു് ക­രു­തി­ക്കൂ­ട്ടി­യു­ള്ള അ­സ­ത്യ­ഭാ­ഷ­ണ­മാ­ണു്. സാ­ഹി­ത്യ­ത്തിൽ അ­ത്യു­ക്തി­യും (സ്ഥൂ­ലീ­ക­ര­ണ­വും) ന്യൂ­നോ­ക്തി­യും കാണാം. വി­കാ­ര­ത്തെ വി­കാ­ര­ചാ­പ­ല്യ­ത്തോ­ള­മെ­ത്തി­ക്കു­മ്പോ­ഴാ­ണു് അവിടെ സ്ഥൂ­ലീ­ക­ര­ണ­മു­ണ്ടാ­കു­ന്ന­തു്. ഉ­ദാ­ഹ­ര­ണം ര­മാ­മേ­നോൻ കു­ങ്കു­മം വാ­രി­ക­യി­ലെ­ഴു­തി­യ “ദേ­വ­കി­യു­ടെ മകൻ” എന്ന കഥ തന്നെ. സ­ന്താ­ന­ഭാ­ഗ്യ­മി­ല്ലാ­ത്ത ഒരു സ്ത്രീ­ക്കു് ഒ­ര­നാ­ഥ­ബാ­ല­നെ വീ­ട്ടിൽ കൊ­ണ്ടു­പോ­യി വ­ളർ­ത്ത­ണം. കു­ട്ടി­കൾ ബലൂൺ ഊ­തി­വീർ­പ്പി­ക്കു­ന്ന­തു­പോ­ലെ ക­ഥ­യെ­ഴു­ത്തു­കാ­രി ഇ­തി­വൃ­ത്ത­ത്തെ വാ­വ­ദൂ­ക­ത­കൊ­ണ്ടു് പെ­രു­പ്പി­ക്കു­ന്നു. ബലൂൺ വീർ­പ്പി­ക്കു­മ്പോൾ ന­മു­ക്കു് അ­സ്വ­സ്ഥ­ത; പൊ­ട്ടി­പ്പോ­കു­മോ എന്ന പേടി. അതിനു സ­ദൃ­ശ­മാ­യ അ­സ്വ­സ്ഥ­ത­യും ഭയവും സ്ഥൂ­ലീ­ക­രി­ക്ക­പ്പെ­ടു­ന്ന ഈ കഥ ഉ­ള­വാ­ക്കു­ന്നു. ഒരു വി­കാ­രം ആ­വി­ഷ്ക­രി­ക്കു­ന്ന എ­ഴു­ത്തു­കാ­രൻ ആ വി­കാ­രം ആ­ദ്യ­മാ­യി സ്വ­യ­മ­നു­ഭ­വി­ക്ക­ണം. എ­ന്നി­ട്ടു­വേ­ണം വാ­ക്കു­ക­ളി­ലൂ­ടെ അതു പ­കർ­ത്താൻ. വി­കാ­ര­ര­ഹി­ത­മാ­യ മ­ന­സ്സു് തനിയെ വി­കാ­ര­ത്തി­ന്റെ കൊ­ടു­മു­ടി­യി­ലേ­ക്കു കു­തി­ക്കാൻ ശ്ര­മി­ക്കു­മ്പോൾ theatrical fabrication ഉ­ണ്ടാ­കും. ഈ “പ്ര­ക­ട­നാ­ത്മ­ക­മാ­യ അ­സ­ത്യാ­ത്മ­ക­ത”യാണു് ര­മാ­മേ­നോ­ന്റെ ക­ഥ­യു­ടെ മുദ്ര.

സ്റ്റീൽ­പ്പാ­ത്ര­ത്തി­ന്റെ ഉ­റ­പ്പു് കാ­ണി­ക്കാൻ­വേ­ണ്ടി വി­ല്പ­ന­ക്കാ­രൻ അതു് ക­മ­ഴ്ത്തി­യി­ട്ടു് അ­തി­ന്റെ മു­ക­ളിൽ ക­യ­റി­നി­ന്നു് ചാ­ടു­ന്ന­തു് വാ­യ­ന­ക്കാർ ക­ണ്ടി­ട്ടി­ല്ലേ? പേ­ന­യു­ടെ നി­ബ്ബി­നു നല്ല ടെംപർ ഉ­ണ്ടെ­ന്നു കാ­ണി­ക്കാ­നാ­യി വ­ഴി­വാ­ണി­ഭ­ക്കാ­രൻ അതു് തറയിൽ ആ­ഞ്ഞു­കു­ത്താ­റി­ല്ലേ? അ­ങ്ങ­നെ ഒ­രു­ത്തൻ കു­ത്തി­യ­പ്പോൾ നി­ബ്ബ് മാ­ത്ര­മ­ല്ല പേ­ന­യും ഒ­ടി­ഞ്ഞു­പോ­യി. ഇ­ടി­ക്കേ­ണ്ട­തി­ല്ല, തറയിൽ കു­ത്തേ­ണ്ട­തി­ല്ല. ഒന്നു നോ­ക്കി­യാൽ മതി ര­മാ­മേ­നോ­ന്റെ കഥ ത­കർ­ന്നു പോകും.

യൂ­ലി­സീ­സ്—പുതിയ പ്ര­സാ­ധ­നം
images/UlyssesCover.jpg

ഈ ശ­താ­ബ്ദ­ത്തി­ലെ സാ­ഹി­ത്യ­ത്തി­നു് പ­രി­വർ­ത്ത­നം വ­രു­ത്തി­യ ‘യൂ­ലി­സ­സ് ’ എന്ന നോവൽ (ജെ­യിം­സ് ജോ­യി­സി ന്റേ­തു്) 1922 ഫെ­ബ്രു­വ­രി­യി­ലാ­ണു് പ്ര­സാ­ധ­നം ചെ­യ്ത­തു്. അ­ന്നു് അ­തി­ലു­ണ്ടാ­യി­രു­ന്ന തെ­റ്റു­കൾ ഗ്ര­ന്ഥ­കാ­ര­നെ വേ­ദ­നി­പ്പി­ച്ചു. കു­റ്റം പ­രി­പൂർ­ണ്ണ­മാ­യി അ­ച്ച­ടി­ച്ച­വ­രു­ടേ­താ­യി­രു­ന്നി­ല്ല. ജൊ­യി­സ് ഗ്യാ­ലി­പ്രൂ­ഫു­ക­ളു­ടെ അ­രി­കു­ക­ളിൽ ല­ക്ഷ­ത്തോ­ളം വാ­ക്കു­കൾ കൂ­ടു­ത­ലാ­യി എ­ഴു­തി­ചേർ­ത്തു. അവ കൂടെ ചേർ­ത്തു് ഗ്ര­ന്ഥം അ­ച്ച­ടി­ച്ചു വ­ന്നി­ല്ല. ചേർ­ത്തി­ട­ത്തോ­ളം തെ­റ്റു­ക­ളു­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് ജൊ­യി­സ് ഉ­ദ്ദേ­ശി­ച്ച രീ­തി­യി­ലു­ള്ള ക­ഥ­യ­ല്ല ബ­ഹു­ജ­ന­ത്തി­നു് വാ­യി­ക്കാ­നി­ട­വ­ന്ന­തു്. ഈ സത്യം മ­ന­സ്സി­ലാ­ക്കി­യ പ്രൊ­ഫ­സർ ഗേ­ബ്ലർ (മ്യൂ­നി­ക്ക് സർ­വ­ക­ലാ­ശാ­ല­യി­ലെ പ്രൊ­ഫ­സർ) അനവധി രേഖകൾ പ­രി­ശോ­ധി­ച്ചും ക­മ്പ്യൂ­ട്ട­റി­ന്റെ സഹായം അ­വ­ലം­ബി­ച്ചും ഒരു പുതിയ പ്ര­സാ­ധ­നം 1984-ൽ ലോ­ക­ത്തി­നു നൽകി. ആ പു­സ്ത­ക­ത്തി­ന്റെ വില 2400 രൂ­പ­യാ­ണു്. അ­തി­നെ­ക്കു­റി­ച്ചു് അറിവു കി­ട്ടി­യ­പ്പോൾ ‘യു­ലി­സീ­സി’ന്റെ നൂതന പ്ര­സാ­ധ­നം വാ­യി­ക്കാ­തെ തന്നെ എ­നി­ക്കു് ഈ ലോകം വി­ട്ടു പോ­കേ­ണ്ട­താ­യി വ­രു­മെ­ന്നു തോ­ന്നി. പക്ഷേ, ഭാ­ഗ്യം കൊ­ണ്ടു് പെൻ­ഗ്വിൻ ബു­ക്ക്സ് അതു് ഈ വർഷം പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. (വില 141 രൂപ) ഗ്ര­ന്ഥം എന്റെ കൈയിൽ കി­ട്ടി­യ­തേ­യു­ള്ളു. വാ­യി­ച്ചി­ല്ല. ജൊ­യി­സി­ന്റെ ജീ­വ­ച­രി­ത്രം മ­നോ­ഹ­ര­മാ­യി ര­ചി­ച്ച റി­ച്ചേ­ഡ് ഏൽമാൻ എ­ഴു­തി­യ അ­വ­താ­രി­ക മാ­ത്ര­മേ ഞാൻ വാ­യി­ച്ചു­ള്ളു. ഈ പ്ര­സാ­ധ­നം എ­ത്ര­മാ­ത്രം പ്രാ­ധാ­ന്യ­മാർ­ജ്ജി­ച്ച­താ­ണെ­ന്നു ഗ്ര­ഹി­ക്കാൻ വേ­ണ്ടി ഒന്നോ രണ്ടോ മാ­റ്റ­ങ്ങൾ മാ­ത്രം എ­ടു­ത്തു­കാ­ണി­ക്കാം. അ­മ്മ­യു­ടെ മ­ര­ണ­ത്താൽ “അ­നു­ധാ­വ­നം” ചെ­യ്യ­പ്പെ­ട്ടു് സ്റ്റീ­ഫൻ, ഡ­ബ്ലിൻ ന­ഗ­ര­ത്തി­ലൂ­ടെ അ­ല­ഞ്ഞു­തി­രി­യു­ക­യാ­ണു്. രാ­ത്രി­യേ­റെ­ച്ചെ­ന്ന­പ്പോൾ മ­ദ്യ­പി­ച്ച് ഉ­ന്മ­ത്ത­നാ­യ സ്റ്റീ­ഫൻ അ­മ്മ­യു­ടെ പ്രേ­തം കാ­ണു­ന്നു. “അമ്മേ, അ­മ്മ­യ്ക്ക­റി­യാ­മെ­ങ്കിൽ ആ വാ­ക്കു് എ­ന്നോ­ടു് പറയൂ. എ­ല്ലാ­വർ­ക്കും അ­റി­യാ­വു­ന്ന ആ വാ­ക്കു്”. അമ്മ അതു പ­റ­യു­ന്നി­ല്ല. ജൊ­യി­സ് എ­ഴു­തി­യ­തും ‘യു­ലി­സീ­സി’ന്റെ എല്ലാ പ്ര­സാ­ധ­ന­ങ്ങ­ളി­ലും വി­ട്ടു­പോ­യ­തു­മാ­യ ആ പദം ‘സ്നേ­ഹം’ എ­ന്ന­താ­ണു്. ഈ വാ­ക്കു ന­മു­ക്കു ല­ഭി­ച്ച­തോ­ടെ നോ­വ­ലി­ന്റെ അർ­ത്ഥ­മാ­കെ ഒരു പുതിയ കാ­ഴ്ച­പ്പാ­ടിൽ വന്നു വീ­ഴു­ന്നു. ജൊ­യി­സി­ന്റെ കൃ­തി­യു­ടെ സ്വ­ഭാ­വം മ­ന­സ്സി­ലാ­ക്കാൻ അതു സ­ഹാ­യി­ക്കു­ന്നു. കൈ­യെ­ഴു­ത്തു പ്ര­തി­യി­ലു­ള്ള­തും അ­ച്ച­ടി­ച്ച­പ്പോൾ വി­ട്ടു പോ­യ­തു­മാ­യ വാ­ക്യം ഇ­താ­ണു്: Do you know what you are talking about? Love. Yes, Word known to all men… ” പഴയ പ്ര­സാ­ധ­ന­ങ്ങ­ളിൽ “Ask them a question they ask you another. Good idea if you’re in a cart” ഇ­തി­നൊ­രർ­ത്ഥ­വു­മി­ല്ല. ഈ പുതിയ പ്ര­സാ­ധ­ന­ത്തിൽ ഇ­ങ്ങ­നെ: Ask them a question they ask you another. Good idea if you’re stuck. Gain time. But then you’re in a cart. ഗേ­ബ്ലർ മറ്റു രണ്ടു പ­ണ്ഡി­ത­ന്മാ­രു­ടെ സ­ഹാ­യ­ത്തോ­ടെ ത­യ്യാ­റാ­ക്കി­യ ഈ ‘സി­നോ­പ്റ്റി­ക് എഡിഷ്’നാ­യി­രി­ക്കും ഇനി എ­ല്ലാ­വ­രും വാ­യി­ക്കു­ക.

images/JamesJoyce1915.jpg
ജെ­യിം­സ് ജോ­യി­സ്

ഒരു പ­ടി­ഞ്ഞാ­റൻ നേ­ര­മ്പോ­ക്കു്. കപ്പൽ യാത്ര ചെ­യ്യു­ക­യാ­യി­രു­ന്നു ഭർ­ത്താ­വും ഭാ­ര്യ­യും. ഭർ­ത്താ­വു പ­റ­ഞ്ഞു: “ഞാൻ ഡി­ന്നർ റൂ­മിൽ­പ്പോ­യി ആഹാരം ക­ഴി­ക്കു­ക­യാ­ണു്. നി­ന­ക്കു­ള്ള­തു് പ­യ്യ­ന്റെ കൈ­യ്യിൽ ഇ­ങ്ങോ­ട്ടു കൊ­ടു­ത്ത­യ­യ്ക്കാം”. ഭാര്യ മ­റു­പ­ടി നൽകി: “അ­വ­ന്റെ കൈയിൽ കൊ­ടു­ത്ത­യ­യ്ക്ക. പക്ഷേ, അതു് ഇ­ങ്ങോ­ട്ടു കൊ­ണ്ടു­വ­രേ­ണ്ട­തി­ല്ല. അവൻ ഡെ­ക്കിൽ നി­ന്നു കൊ­ണ്ടു ക­ട­ലി­ലേ­ക്കു് എ­റി­ഞ്ഞാൽ മതി” (ഞാൻ വി­ചാ­രി­ച്ചി­രു­ന്നു ന­മ്മു­ടെ തീ­വ­ണ്ടി­ക­ളിൽ മാ­ത്ര­മാ­ണു് ദൂരെ എ­റി­ഞ്ഞു­ക­ള­യേ­ണ്ട ഭ­ക്ഷ­ണം കി­ട്ടു­ന്ന­തെ­ന്നു്. അല്ല പ­ടി­ഞ്ഞാ­റൻ ദേ­ശ­ത്തും ഇ­ങ്ങ­നെ തന്നെ). ന­മ്മു­ടെ പ്ര­സാ­ധ­കർ ധാ­രാ­ളം പു­സ്ത­ക­ങ്ങൾ അ­ച്ച­ടി­ക്ക­ട്ടെ. അ­വ­രു­ടെ ബു­ള്ള­റ്റി­നു­ള്ളിൽ അ­വ­യെ­ക്കു­റി­ച്ചു കേ­മ­മാ­യി എ­ഴു­ത­ട്ടെ. വേ­ണ­മെ­ങ്കിൽ അ­വ­രു­ടെ പു­സ്ത­ക­ക്ക­ട­ക­ളിൽ അവ നി­ര­ത്തി­വ­യ്ക്ക­ട്ടെ. ഓരോ മാ­സ­ത്തി­ലും ഒരു നല്ല ദിവസം നോ­ക്കി അവയെ റോ­ഡി­ലി­രി­ക്കു­ന്ന കു­പ്പ­ത്തൊ­ട്ടി­യിൽ എ­റി­ഞ്ഞാൽ മതി.

വാ­യി­ക്കേ­ണ്ട ഒരു റി­പ്പോർ­ട്ട്

ഈ ആ­ഴ്ച­ത്തെ റ്റൈം വാ­രി­ക­യിൽ സി­ക്ക് ഭീകരൻ ഹി­ന്ദു­ക്ക­ളെ എ­ങ്ങ­നെ ഹിം­സി­ക്കു­ന്നു എ­ന്ന­തി­നെ­ക്കു­റി­ച്ചു് ഒരു ലേ­ഖ­ന­മു­ണ്ടു്. വാ­യി­ച്ചി­രി­ക്കേ­ണ്ട പ്ര­ബ­ന്ധ­മാ­ണ­തു്. ഈ വർ­ഷ­ത്തിൽ മാ­ത്രം നാ­നൂ­റു­പേർ വ­ധി­ക്ക­പ്പെ­ട്ടു എ­ന്നാ­ണു് പോ­ലീ­സി­ന്റെ ക­ണ­ക്കു്. ജ­ന­ങ്ങൾ യാത്ര ചെ­യ്യാൻ പേ­ടി­ക്കു­ന്നു. റോ­ഡു­കൾ വി­ജ­ന­ങ്ങൾ. ബ­സ്സു­ക­ളിൽ നി­ന്നു യാ­ത്ര­ക്കാ­രെ പി­ടി­ച്ചി­റ­ക്കി ഭീകരർ വെ­ടി­വ­ച്ചു കൊ­ല്ലു­ന്നു. വ­യ­ലു­ക­ളിൽ ജോലി ചെ­യ്യു­ന്ന കൃ­ഷി­ക്കാ­രെ­യും ഓ­ഫീ­സിൽ പോ­കു­ന്ന ജോ­ലി­ക്കാ­രെ­യും യ­ഥാ­ക്ര­മം വ­യ­ലു­ക­ളി­ലും തെ­രു­വു­ക­ളി­ലും വ­ച്ചു് കൊ­ല്ലു­ക­യാ­ണു് അവർ. ക­ളി­ച്ചു­നിൽ­ക്കു­ന്ന കു­ഞ്ഞു­ങ്ങ­ളെ­യും വ­ധി­ക്കു­ന്നു. മ­രു­ന്നു തീർ­ന്നു­പോ­യെ­ങ്കി­ലും വെ­ളി­യിൽ­പ്പോ­യി അതു വാ­ങ്ങി­ക്കൊ­ണ്ടു­വ­രാൻ ഒരു ഹി­ന്ദു ഡോ­ക്ടർ­ക്കു പേടി. അ­ദ്ദേ­ഹ­ത്തി­ന്റെ മകനെ മറ്റു യാ­ത്ര­ക്കാ­രോ­ടൊ­പ്പം ബ­സ്സിൽ നി­ന്നു പി­ടി­ച്ചി­റ­ക്കി ഭീകരർ വെ­ടി­വ­ച്ചു കൊ­ന്നു. ആ­ള­റി­യാ­തി­രി­ക്കാൻ വേ­ണ്ടി ഹി­ന്ദു­ക്കൾ താടി വ­ളർ­ത്തു­ന്നു. ത­ല­പ്പാ­വു കെ­ട്ടു­ന്നു. ഭീ­ക­ര­ന്മാർ പേ­ടി­പ്പി­ക്കു­ന്ന­തു് ഒരേ മ­ട്ടി­ലാ­ണു്. സി­ക്കു­കാർ­ക്കു ത­ങ്ങ­ളു­ടെ ജ­ന്മ­ഭൂ­മി സ്വ­ന്ത­മാ­യി വേ­ണ­മെ­ന്നു് അവർ പ്ര­സം­ഗി­ക്കു­ന്നു. സ്ഥലം വി­ട്ടു­പോ­കാൻ അവർ ഹി­ന്ദു­ക്ക­ളോ­ടു ആ­വ­ശ്യ­പ്പെ­ടു­ന്നു. അതേ ആ­വ­ശ്യം ചു­വർ­പ്പ­ര­സ്യ­ങ്ങ­ളാ­യി പ്ര­ത്യ­ക്ഷ­ങ്ങ­ളാ­കു­ന്നു. കുറെ ദിവസം ക­ഴി­ഞ്ഞു മൂ­ന്നോ നാലോ ഭീകരർ മോ­ട്ടോർ സൈ­ക്കി­ളി­ലോ സ്കൂ­ട്ട­റി­ലോ സ­ഞ്ച­രി­ച്ചു് ത­ങ്ങ­ളാ­ലാ­വും വിധം ഹി­ന്ദു­ക്ക­ളെ വെ­ടി­വ­ച്ചു കൊ­ല്ലു­ന്നു. “എ­ല്ലാ­വർ­ക്കു­മ­റി­യാം കൊ­ല­പാ­ത­കി­കൾ ആ­രാ­ണെ­ന്നു്. ത­ദ്ദേ­ശ­വാ­സി­കൾ­ക്ക­റി­യാം. പോ­ലീ­സി­ന­റി­യാം. ആരും ഒ­ന്നും ചെ­യ്യു­ന്നി­ല്ല. പോ­ലീ­സി­ലെ എൺപതു ശ­ത­മാ­നം സി­ക്കു­കാ­രാ­ണു്. ഭീ­ക­ര­ന്മാ­രു­ടെ വ­ശ­ത്താ­ണ­ത്രേ അവർ. (റ്റൈം, ജൂലൈ 7).

ഇ­തി­ന്റെ മ­റു­പു­റം ലെ­സ്റ്റർ (Leicester) കാ­രാ­ഗൃ­ഹ­ത്തിൽ ക­ഴി­യു­ന്ന മൂ­ന്നു ഭീ­ക­ര­ന്മാ­രോ­ടും സ്വ­ത­ന്ത്ര­നാ­യി ക­ഴി­യു­ന്ന ഒരു ഭീ­ക­ര­നോ­ടും പ്രീ­തി­ഷ് നന്ദി ന­ട­ത്തി­യ സം­ഭാ­ഷ­ണ­ങ്ങ­ളിൽ ദർ­ശി­ക്കാം. എല്ലാ മാ­സ­വും നൂ­റ്റു­ക്ക­ണ­ക്കി­നു സി­ക്കു­കാ­രെ കൊ­ല്ലു­ന്നു എ­ന്നാ­ണു് അ­വ­രു­ടെ പ്ര­സ്താ­വം. ഒരു പ­ത്ര­വും ആ വ­സ്തു­ത പ്ര­കാ­ശി­പ്പി­ക്കു­ന്നി­ല്ല­ത്രേ (ഇ­ല­സ്ട്രേ­റ്റ­ഡ് വീ­ക്ക്ലി, ജൂലൈ 6–12).

വ­ട­ക്കു­പ­ടി­ഞ്ഞാ­റു് സിയാ ഉൾ­ഹ­ക്ക് അ­മേ­രി­ക്ക നൽ­കു­ന്ന യു­ദ്ധോ­പ­ക­ര­ണ­ങ്ങൾ കാ­ണി­ച്ചു് ന­മ്മ­ളെ പേ­ടി­പ്പെ­ടു­ത്തു­ന്നു. ഗൂർഖാ രാ­ജ്യം സ്ഥാ­പി­ക്കാൻ ചിലർ വ­ട­ക്കു­ദേ­ശ­ത്തു ശ്ര­മി­ക്കു­ന്നു. തെ­ക്കു­കി­ഴ­ക്കേ മൂ­ല­യിൽ ജ­യ­വർ­ദ്ധ­ന എ­ന്നൊ­രു കംസൻ ത­മി­ഴ­രെ ചു­ട്ടു­ക­രി­ക്കു­ന്നു. ഈ നൃ­ശം­സ­ത­യു­ടെ ന­ടു­വിൽ­പ്പെ­ട്ടു ന­മ്മു­ടെ പാർ­ല­മെ­ന്റ­റി ഡെ­മോ­ക്ര­സി ശ്വാ­സം­മു­ട്ടി കൈ­കാ­ലി­ട്ട­ടി­ക്കു­ന്നു. ഈ സ­ന്ദർ­ഭ­ത്തിൽ മേ­ഷ­യു­ദ്ധ­ത്തിൽ­പ്പെ­ട്ട കു­റു­ന­രി­യെ­പ്പോ­ലെ ചില ജം­ബു­ക­ങ്ങൾ രക്തം ന­ക്കി­ക്കു­ടി­ക്കു­ന്നു. ഏതൊരു വ്യ­ക്തി­യെ­യും ഞെ­ട്ടി­പ്പി­ക്കു­ന്ന സം­ഭ­വ­ങ്ങ­ളും വ­സ്തു­ത­ക­ളു­മാ­ണി­വ. കു­ഞ്ഞ­പ്പ പ­ട്ടാ­ന്നൂർ ഇവ ക­ണ്ടു് ഞെ­ട്ടി­യ­തിൽ ഞാൻ അ­ത്ഭു­ത­പ്പെ­ടു­ന്നി­ല്ല. അ­ദ്ദേ­ഹം ക­ലാ­കൗ­മു­ദി­യിൽ എ­ഴു­തു­ന്നു:

പൊ­രു­ളും വെ­ളി­പാ­ടും അ­രു­ള­പ്പാ­ടു­ക­ളും

വ­ട­വൃ­ക്ഷ­ച്ചു­വ­ട്ടി­ലെ മി­ഥ്യ­കൾ മാ­ത്ര­മാ­ണി­ന്നു്.

ച­വി­ട്ടി­ക്ക­യ­റേ­ണ്ട മ­ല­മ­ട­ക്കു­കൾ പ­ല­തു­ണ്ട്

നീ­ന്തി­ക്ക­ട­ക്കേ­ണ്ട ക­ട­ലി­ടു­ക്കു­കൾ പ­ല­തു­ണ്ട്

പൊ­രു­തി­നിൽ­ക്കാൻ പ­ട­നി­ല­ങ്ങൾ പ­ല­തു­ണ്ട്

പക്ഷേ, പൊ­രു­തി­പ്പി­ന്മാ­റാൻ­പോ­ലും പ­റ്റാ­ത്ത

ക­ടു­ത്ത ചാ­വേ­റി­ന്റെ ക­റു­ത്ത കാലമാണിതു്-​

സം­ഘ­മി­ത്രാ!

ഛ­ന്ദ­സ്സിൽ ഒ­തു­ങ്ങാ­ത്ത കവിത എ­നി­ക്കി­ഷ്ട­മി­ല്ല. പക്ഷേ, മ­നു­ഷ്യ­ര­ക്തം പു­ഴ­യാ­യി ഒ­ഴു­കു­ന്ന­തു ക­ണ്ടു് ദുഃ­ഖി­ക്കു­ന്ന കു­ഞ്ഞ­പ്പ പ­ട്ടാ­ന്നൂ­രി­ന്റെ ന­ന്മ­യാർ­ന്ന ഹൃദയം ഏ­വർ­ക്കു­മു­ണ്ടാ­യി­രു­ന്നെ­ങ്കിൽ എ­ന്നെ­നി­ക്കു തോ­ന്നി.

കൊ­ച്ചു­വർ­ത്ത­മാ­നം

ഡോ­ക്ടർ രാ­ധാ­കൃ­ഷ്ണൻ കാ­ല­ത്തു് പ­രു­ന്തി­നെ ക­ണ്ട­തി­നു ശേഷമേ കാ­പ്പി കു­ടി­ക്കു­മാ­യി­രു­ന്നു­ള്ളൂ. ഡോ­ക്ടർ രാ­ജേ­ന്ദ്ര­പ്ര­സാ­ദ് ബ്രാ­ഹ്മ­ണ­ന്റെ കാ­ലു­ക­ഴു­കി വെ­ള്ളം കു­ടി­ക്കു­മാ­യി­രു­ന്നു. ക­മ്യൂ­ണി­സ്റ്റാ­യി ഭാ­വി­ക്കു­ന്ന ഒരു സാ­ഹി­ത്യ­കാ­രൻ അ­മ്പ­ല­ത്തിൽ ര­ഹ­സ്യ­മാ­യി പോയി തൊ­ഴാ­റു­ണ്ടു്. മൊ­റാർ­ജി ദേ­ശാ­യി സ്വ­ന്തം മൂ­ത്രം കു­ടി­ക്കു­ന്നു. വേ­ഴ്ച­യ്ക്കു­ശേ­ഷം, ഓ­ടു­ന്ന തീ­വ­ണ്ടി­യു­ടെ അ­ടി­യിൽ മ­ലർ­ന്നു കി­ട­ന്നാൽ ഗർഭം ധ­രി­ക്കാ­മെ­ന്നും ക­മി­ഴ്‌­ന്നു കി­ട­ന്നാൽ ഗർഭം അ­ല­സി­ക്കാ­മെ­ന്നും ഈ­ജി­പ്റ്റി­ലെ സ്ത്രീ­കൾ വി­ശ്വ­സി­ക്കു­ന്നു. രാ­ത്രി ക­ട്ടി­ലിൽ നി­ന്നു മ­റി­ഞ്ഞു് താഴെ വീ­ഴു­ന്ന­വ­രിൽ പു­രു­ഷ­ന്മാ­രാ­ണ­ധി­കം. അ­ഗ്നി­ശ­ല­ഭം ത­വ­ള­യു­ടെ വ­യ­റ്റിൽ ചെ­ന്നാ­ലും അ­തി­ന്റെ പ്ര­കാ­ശം പു­റ­ത്തേ­ക്കു പ്ര­സ­രി­ക്കും. പു­രു­ഷ­ന്മാ­രെ ആ­കർ­ഷി­ച്ചു് കി­ട­പ്പ­റ­യി­ലേ­ക്കു കൊ­ണ്ടു­വ­ന്നി­ട്ടു് അ­വ­രു­ടെ ക­ര­ണ­ത്തു് അടി കൊ­ടു­ത്തു വി­ടു­ന്ന ഒരു സു­ന്ദ­രി­യു­ണ്ടാ­യി­രു­ന്നു തി­രു­വ­ന­ന്ത­പു­ര­ത്തു്. സു­ന്ദ­രി മ­രി­ച്ചു­പോ­യി. അടി കി­ട്ടി­യ പലരും ജീ­വി­ച്ചി­രി­ക്കു­ന്നു. മതി. മ­റ്റു­ള്ള­വ­രെ­ക്കു­റി­ച്ചു കൂ­ടു­ത­ലെ­ഴു­തി­യാൽ ഇതിനെ ഗോ­സി­പ്പ് കോ­ള­മെ­ന്നു ചിലർ വി­ളി­ക്കും. എ­ന്നെ­പ്പ­റ്റി എ­ഴു­തി­യാൽ ‘ഇ­യാ­ളു­ടെ കാ­ര്യം കേൾ­ക്കാ­നാ­ണോ ഞങ്ങൾ വാരിക വാ­ങ്ങു­ന്ന­തു്?’ എന്നു മറ്റു ചിലർ ചോ­ദി­ക്കും. എ­ങ്കി­ലും നമ്മെ വി­സ്മ­യി­പ്പി­ക്കു­ന്ന വ­സ്തു­ത­ക­ളാ­ണി­വ. വി­സ്മ­യി­പ്പി­ക്കു­ന്ന ഒ­ന്നു­കൂ­ടെ പറയാം. പ്രഭാ മേ­നോ­ന്റെ കൊ­ച്ചു വർ­ത്ത­മാ­നം – സ്മോൾ ടോ­ക്ക് – ചെ­റു­ക­ഥ­യാ­യി വനിതാ മാ­സി­ക­യിൽ വ­ന്നി­രി­ക്കു­ന്നു; “മ്ലാ­ന­ത­യു­ടെ തടവറ” എന്ന പേരിൽ.

സൂ­ക്ത­ങ്ങൾ
  • ശൂ­ര­നാ­ട്ടു കു­ഞ്ഞൻ­പി­ള്ള സർ­ക്കാർ സർ­വ്വീ­സി­ലി­രു­ന്ന കാ­ല­ത്തു് എ­ന്നോ­ടു പ­റ­ഞ്ഞ­തു്: “എന്റെ ഓ­ഫീ­സി­ലെ ഗോ­പാ­ല­കൃ­ഷ്ണ­നു് പരാതി. ജോർ­ജ്ജി­ന്റെ ‘കൂർ­ക്കം­വ­ലി’ കേ­ട്ടു് അ­യാൾ­ക്കു് ഉ­റ­ങ്ങാൻ സാ­ധി­ക്കു­ന്നി­ല്ല­പോ­ലും (പേ­രു­കൾ­ക്കു് മാ­റ്റം വ­രു­ത്തി­യി­രി­ക്കു­ന്നു—ലേഖകൻ).
  • സ്ത്രീ­ക­ളി­രി­ക്കു­ന്ന പി­റ­കു­വ­ശ­ത്തേ­ക്കു് കൂ­ടു­തൽ കൂ­ടു­തൽ നീ­ങ്ങു­ന്ന യാ­ത്ര­ക്കാ­ര­നോ­ടു് സ­ര­സ­നാ­യ ക­ണ്ട­ക്ടർ: കൂ­ടു­തൽ പി­റ­കോ­ട്ടു് പോ­ക­രു­തു്. ക­ണ്ണാ­ടി പൊ­ട്ടി നി­ങ്ങൾ റോഡിൽ വീഴും. വേ­റൊ­രു സ­ര­സ­നാ­യ ക­ണ്ട­ക്ടർ യാ­ത്ര­ക്കാ­ര­നോ­ടു്: മുൻ­വ­ശ­ത്തേ­ക്കു നീ­ങ്ങി­നിൽ­ക്ക­ണം, ആ ഭാ­ഗ­വും കി­ഴ­ക്കേ­ക്കോ­ട്ട­യിൽ ചെ­ല്ലും (കി­ഴ­ക്കേ­ക്കോ­ട്ട; ബസ്സ് പു­റ­പ്പെ­ടു­ന്ന­തും ചെ­ന്നു നിൽ­ക്കു­ന്ന­തു­മാ­യ സ്ഥലം. തി­രു­വ­ന­ന്ത­പു­ര­ത്തു്).
  • “മാർ­ത്താ­ണ്ഡം ബാ­ങ്കി­ന്റെ മാ­നേ­ജ­രാ­യി­രു­ന്ന ജോർ­ജ്ജി­നോ­ടു് ഒരു ദിവസം ഞാൻ ടെ­ലി­ഫോ­ണിൽ ചോ­ദി­ച്ചു: “എന്റെ അ­ക്കൗ­ണ്ടിൽ ബാ­ലൻ­സ് വ­ല്ല­തു­മു­ണ്ടോ?” രണ്ടു മി­നി­റ്റി­നു ശേഷം മ­റു­പ­ടി: “ഉ­ണ്ട­ല്ലോ, ഫൈവ് ഹൺ­ഡ്ര­ണ്ട് ന­യാ­പൈ­സ”. ഇനി ഭാ­ഗി­ക­മാ­യി­മാ­ത്രം സ്വ­ന്ത­മാ­യ ഒരു സൂ­ക്തം: പു­രു­ഷ­ന്റെ ജീ­വി­താ­വ­സ്ഥ­കൾ— ശൈശവം, കൗ­മാ­രം, യൗവനം, യൗവനം, യൗവനം, യൗവനം.
  • പേ­രു­പ­റ­യാൻ മടി. ആ­ധ്യാ­ത്മി­ക­ത്വ­ത്തിൽ അ­തി­രു­ക­ട­ന്ന അ­ഭി­നി­വേ­ശ­വും സ­ന്ന്യാ­സി­മാ­രിൽ എ­ന്തെ­ന്നി­ല്ലാ­ത്ത താ­ത്പ­ര്യ­വും ഉള്ള ഒ­രാ­ഫീ­സ് സൂ­പ്ര­ണ്ടാ­ണു് ക­ഥാ­നാ­യ­കൻ. പ്രിൻ­സി­പ്പൽ എൻ. ഗോ­പാ­ല­പി­ള്ള യെ കാണാൻ വന്ന ഒരു സ­ന്ന്യാ­സി­യെ കണ്ട മാ­ത്ര­യിൽ സൂ­പ്ര­ണ്ട് ചാ­ടി­യെ­ഴു­ന്നേ­റ്റു കൈ കൂ­പ്പി­നി­ന്നു. കാ­ഷാ­യ­വ­സ്ത്ര­ക്കാ­ര­ന്റെ മേൽ­മു­ണ്ടു് അ­യാ­ള­റി­യാ­തെ ഊർ­ന്നു താഴെ വീണു. സൂ­പ്ര­ണ്ട് ഭ­ക്ത്യാ­ദ­ര­പു­ര­സ്സ­രം: അ­ങ്ങ­യു­ടെ കൗ­പീ­നം താഴെ വീണു.
നാനാ വി­ഷ­യ­കം
images/JorgeLuisBorges.jpg
ബോർ­ഹെ­സ്

നി­ത്യ­ജീ­വി­ത സ­ത്യ­ത്തി­ന്റെ രൂപം മാ­റ്റി അതിനെ വാ­യ­ന­ക്കാ­ര­ന്റെ അ­നു­ഭ­വ­മാ­ക്കു­ന്ന­തി­നെ­യാ­ണു് ക­ല­യെ­ന്നു­പ­റ­യു­ന്ന­തു്. ഭാ­ര്യ­യു­ടെ ചാ­രി­ത്ര്യ­ത്തിൽ സംശയം തോ­ന്നി­യ ഭർ­ത്താ­വു് അവളെ കൊ­ല്ലു­ന്ന­തു് നി­ത്യ­ജീ­വി­ത സത്യം. അതിനെ ഷേ­യ്ക്സ്പി­യർ രൂപം മാ­റ്റി ‘ഒ­ഥ­ല്ലോ’ ആ­ക്കു­മ്പോൾ ആ നാടകം ന­മ്മു­ടെ ഒ­ര­നു­ഭ­വ­മാ­യി മാ­റു­ന്നു. ഈ വി­ധ­ത്തിൽ അ­നു­ഭ­വ­മാ­യി മാ­റു­ന്നി­ല്ല, കെ. എൻ. ന­മ്പൂ­തി­രി ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ “ചെ­ക്കി­ണ്യാ­രു­ടെ ഭാ­ഗ്യം തെ­ളി­യു­ന്നു” എന്ന കഥ. ത­ക്കാ­ളി­വി­റ്റു നടന്ന ഒ­രു­ത്തൻ കു­റേ­ക്കാ­ലം ക­ഴി­ഞ്ഞു നാണി എ­ന്നൊ­രു­ത്തി­യെ ഭാ­ര്യ­യാ­യി സ്വീ­ക­രി­ക്കു­ന്നു. ഇ­ക്ക­ഥ­യിൽ നി­ത്യ­ജീ­വി­ത സം­ഭ­വ­ത്തി­ലെ സ­ത്യ­മോ അർ­ത്ഥ­മോ ഇല്ല. ക­ല­യു­ടെ കാ­ര്യം പ­റ­യാ­നു­മി­ല്ല. വ­ല്ലാ­ത്ത പീ­ഡ­ന­മാ­ണു് ഇ­ങ്ങ­നെ­യു­ള്ള കഥകൾ ന­ട­ത്തു­ന്ന­തു്. ചി­ത്ര­ശ­ല­ഭ­ത്തെ ചില വി­കൃ­തി­ക്കു­ട്ടി­കൾ ഒ­റ്റ­യ­ടി­ക്കു കൊ­ല്ലു­ന്ന­തു­പോ­ലെ കെ. എൻ. ന­മ്പൂ­തി­രി ക­ലാ­ശ­ല­ഭ­ത്തെ­യും ഒ­റ്റ­യ­ടി­ക്കു നി­ഗ്ര­ഹി­ക്കു­ന്നു. ആ­ഴ്ച­പ്പ­തി­പ്പി­ന്റെ ഏഴും എ­ട്ടും പു­റ­ങ്ങൾ നോ­ക്കൂ. ത­കർ­ന്നു കി­ട­ക്കു­ന്ന ചി­ത്ര­ശ­ല­ഭ­ത്തെ കാണാം.

images/Kant.jpg
കാ­ന്റ്

ബോർ­ഹെ­സി ന്റെ ആ­ദ്യ­കാ­ല ക­ഥ­ക­ളിൽ ഒ­ന്നാ­ണു് “മ­ര­ണ­വും വ­ട­ക്കു­നോ­ക്കി യ­ന്ത്ര­വും ” എ­ന്ന­തു്. ഒരു മത സ­മ്മേ­ള­ന­ത്തിൽ പ­ങ്കു­കൊ­ള്ളാൻ വന്ന ഡോ­ക്ടർ യർ­മോ­ലിൻ­സ്കി­യെ ആരോ കൊ­ന്നു. അ­ദ്ദേ­ഹം മ­രി­ച്ചു­കി­ട­ന്ന മു­റി­യിൽ ലോ­യിൻ­റൂ­ട്ട്, ട്രെ­വി­റാ­ന­സ് ഈ രണ്ടു ഡി­റ്റ­ക്ടീ­വ്സ് എത്തി. അവർ യർ­മോ­ലിൻ­സ്കി­യു­ടെ ടൈ­പ്പ്റൈ­റ്റ­റിൽ ഇ­ങ്ങ­നെ­യൊ­രു വാ­ക്യം കണ്ടു. “പേ­രി­ന്റെ ആ­ദ്യ­ത്തെ അ­ക്ഷ­രം ഉ­ച്ച­രി­ച്ചു­ക­ഴി­ഞ്ഞു”. പി­ന്നെ­യും രണ്ടു കൊ­ല­പാ­ത­ക­ങ്ങൾ­കൂ­ടി ന­ട­ന്നു. ര­ണ്ടാ­മ­ത്തെ കൊ­ല­പാ­ത­കം നടന്ന സ്ഥ­ല­ത്തു് “പേ­രി­ന്റെ ര­ണ്ടാ­മ­ത്തെ അ­ക്ഷ­രം ഉ­ച്ച­രി­ച്ചു­ക­ഴി­ഞ്ഞു” എ­ന്നു് എ­ഴു­തി­വ­ച്ചി­രു­ന്നു. മൂ­ന്നാ­മ­ത്തെ കൊ­ല­പാ­ത­കം ന­ട­ന്നി­ട­ത്തു് “പേ­രി­ന്റെ അ­വ­സാ­ന­ത്തെ അ­ക്ഷ­രം ഉ­ച്ച­രി­ച്ചു­ക­ഴി­ഞ്ഞു” എ­ന്നും എ­ഴു­തി­വ­ച്ചി­രു­ന്നു. അവിടെ ഇ­ട്ടി­രു­ന്ന ഒരു പു­സ്ത­ക­ത്തി­ലെ “ജൂത ദിവസം അ­സ്ത­മ­യ­ത്തിൽ തു­ട­ങ്ങു­ന്നു, അ­ടു­ത്ത ദിവസം അ­സ്ത­മ­യ­ത്തിൽ അ­വ­സാ­നി­ക്കു­ന്നു:” എന്ന വാ­ക്യ­ത്തി­ന്റെ താഴെ വ­ര­യി­ട്ടി­രു­ന്നു. അ­തിൽ­നി­ന്നു നാ­ലാ­മ­ത്തെ കൊ­ല­പാ­ത­കം നാ­ലാം­തീ­യ­തി ന­ട­ക്കു­മെ­ന്നു ലോ­യിൻ­റൂ­ട്ട് തീ­രു­മാ­നി­ച്ചു. വ­ട­ക്കു­നോ­ക്കി­യ­ന്ത്ര­ത്തി­ന്റെ സ­ഹാ­യ­ത്തോ­ടെ ആ കൊ­ല­പാ­ത­കം ന­ട­ക്കു­ന്ന സ്ഥലം ഡി­റ്റ­ക്ടീ­വ് ക­ണ്ടു­പി­ടി­ച്ചു. അ­വി­ടെ­യെ­ത്തി­യ ലോ­യിൻ­റൂ­ട്ടി­നെ ഷാർ­ല­ഹ് എന്ന കൊ­ല­പാ­ത­കി കൊ­ന്നു. ലോ­യിൻ­റൂ­ട്ട് ഷാർ­ല­ഹി­ന്റെ സ­ഹോ­ദ­ര­നെ ജ­യി­ലി­ലാ­ക്കി­യ­തി­ന്റെ പ്ര­തി­കാ­ര­മാ­യി­ട്ടാ­ണു് ആ വധം അയാൾ ന­ട­ത്തി­യ­തു്. ഈ കഥ അ­ന്തി­മ­മാ­യി ഒ­രു­ത്ത­രം പോലും നൽ­കു­ന്നി­ല്ലെ­ന്നു മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ബോർ­ഹെ­സി­നെ­ക്കു­റി­ച്ചു് എ­ഴു­തി­യ എം. പി പ­റ­യു­ന്നു. ‘സ­മ്പ­ന്ന­ത’യും സ­ങ്കീർ­ണ്ണ­ത­യും കൂടിയ തോ­തി­ലു­ള്ള ഈ ക­ഥ­യെ­ക്കു­റി­ച്ചു് വി­ശ­ദ­മാ­യി എ­ഴു­താൻ ഇവിടെ സ്ഥ­ല­മി­ല്ല. യു­ക്തി­കൊ­ണ്ടു് എ­ല്ലാം തെ­ളി­യി­ക്കു­ന്ന ചെ­സ്റ്റർ­ടൺ ക­ഥ­ക­ളി­ലെ ഫാദർ ബ്രൗ­ണി­നെ വി­മർ­ശി­ക്കു­ക­യാ­ണു് ബോർ­ഹെ­സ്. അ­ങ്ങ­നെ യു­ക്തി വി­ശ്വ­സി­ക്കാൻ കൊ­ള്ള­രു­താ­ത്ത­താ­ണെ­ന്നും വ്യ­ക്ത­മാ­ക്കു­ന്നു.

തി­രു­വ­ന­ന്ത­പു­ര­ത്തെ ചാല ഇം­ഗ്ലീ­ഷ് ഹൈ­സ്കൂ­ളി­ലാ­ണു് ഞാൻ പ­ഠി­ച്ച­തു്. അ­ക്കാ­ല­ത്തു് സ്കൂ­ളി­ന്റെ ചു­റ്റും വേ­ശ്യാ­ല­യ­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നു. അ­തു­കൊ­ണ്ടാ­വാം എന്റെ ഒരു സാറ് വേ­ശ്യ­യോ­ടു ചേർ­ന്നാ­ലു­ണ്ടാ­കു­ന്ന ആ­പ­ത്തു­ക­ളെ­ക്കു­റി­ച്ചു ക്ലാ­സിൽ വാ തോ­രാ­തെ സം­സാ­രി­ക്കു­മാ­യി­രു­ന്നു. ഒരു ദിവസം ഞാൻ സ്കൂ­ളി­ന­ടു­ത്തു­കൂ­ടെ ന­ട­ന്ന­പ്പോൾ സാറ് തലയിൽ തോർ­ത്തി­ട്ടു­മ­റ­ച്ചു­കൊ­ണ്ടു് ഒരു വേ­ശ്യാ­ല­യ­ത്തിൽ നി­ന്നി­റ­ങ്ങി­വ­രു­ന്ന­തു കണ്ടു. എന്റെ ഒരു സ്നേ­ഹി­തൻ സം­സാ­രി­ക്കു­ന്ന­തെ­ല്ലാം കാ­ന്റി നേയും ക്ലോ­ദ് ല­വി­സ്റ്റോ­സി നെയും ദ­സ്തെ­യെ­വ്സ്കി യെയും കു­റി­ച്ചു്. അ­ദ്ദേ­ഹം എ­ഴു­തു­ന്ന­തെ­ല്ലാം പൈ­ങ്കി­ളി­ക്ക­ഥ­കൾ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-08-03.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 31, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.