SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-09-14-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

പ­തി­വാ­യി പത്രം വാ­യി­ക്കാ­ത്ത­വർ ചില സാ­ഹ­ച­ര്യ­ങ്ങ­ളിൽ ചെ­ന്നു­വീ­ഴു­മ്പോൾ ഒരു പത്രം വി­ല­കൊ­ടു­ത്തു വാ­ങ്ങി­ച്ചെ­ന്നു­വ­രും. പി­ന്നെ വാ­യ­ന­യോ­ടു­വാ­യ­ന­ത­ന്നെ. ഈ വി­ധ­ത്തിൽ ഒരാളെ ഈ. വി കൃ­ഷ്ണ­പി­ള്ള ചി­ത്രീ­ക­രി­ച്ചി­ട്ടു­ണ്ടു്. എന്റെ കു­ട്ടി­ക്കാ­ല­ത്തു് കൊ­ല്ല­ത്തു­നി­ന്നു പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രു­ന്ന ‘മ­ല­യാ­ള­രാ­ജ്യം’ പ­ത്ര­ത്തി­നാ­യി­രു­ന്നു പ്ര­ധാ­ന്യം. ഈ. വി. കൃ­ഷ്ണ­പി­ള്ള­യു­ടെ പ­ത്രം­വാ­യ­ന­ക്കാ­രൻ ഒരു ച­ക്ര­മോ ഒ­ന്ന­ര­ച്ച­ക്ര­മോ കൊ­ടു­ത്തു ഒരു ‘മ­ല­യാ­ള­രാ­ജ്യം’ വാ­ങ്ങി­ച്ചു­വെ­ന്നു കരുതൂ. അയാൾ തി­രു­വ­ന­ന്ത­പു­ര­ത്തു നി­ന്നും കൊ­ല്ല­ത്തേ­ക്കു പോ­കു­ക­യാ­ണെ­ന്നും കരുതൂ. വാ­യ­ന­തു­ട­ങ്ങു­ന്നു. “മ­ല­യാ­ള­രാ­ജ്യം. കൊ­ല്ല­ത്തു­നി­ന്നു പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്ന­തു്”. ഒ­ന്നാം­പു­റം മു­ഴു­വൻ വാ­യി­ച്ചു. ഇ­ട­യ്ക്കു് ഒരു ഖ­ണ്ഡി­ക­യും വി­ടു­ന്നി­ല്ല. അ­റി­യാ­തെ വി­ട്ടു­പോ­യാൽ ‘അയ്യോ എന്റെ ഒ­ന്ന­ര­ച­ക്രം’ എന്ന തേ­ങ്ങ­ലോ­ടെ ആ ഖ­ണ്ഡി­ക ര­ണ്ടു­ത­വ­ണ വാ­യി­ക്കു­ന്നു. ഇ­ങ്ങ­നെ മു­റ­യ്ക്കു് എല്ലാ പേ­ജു­ക­ളും. ആ­റാ­മ­ത്തെ പു­റ­ത്താ­ണു് സർ­ക്കാർ വക പ­ര­സ്യ­ങ്ങൾ. വാ­യി­ക്കേ­ണ്ട കാ­ര്യ­മി­ല്ല. എ­ങ്കി­ലും “എന്റെ ഒ­ന്ന­ര­ച­ക്രം” എന്ന തേ­ങ്ങൽ. വാ­യി­ക്കു­ന്നു. എ­ട്ടാം പേ­ജി­ന്റെ അ­വ­സാ­ന­മെ­ത്തി. “പ്രി­ന്റ­ഡ് ആൻഡ് പ­ബ്ളി­ഷി­ങ്ങ് ബൈ കെ. ജി. പ­ര­മേ­ശ്വ­രൻ പിള്ള ഉ­ണ­ച്ച­ക്കം­വീ­ടു് കൊ­ല്ലം” എ­ന്ന­തു വരെ വാ­യി­ച്ചു. എ­ഡി­റ്റർ ബാ­പ്പു­റാ­വു ത­ന്നെ­യാ­ണോ എ­ന്നു് ഒ­ന്നു­കൂ­ടെ നോ­ക്കി. പത്രം മ­ട­ക്കി തന്റെ സീ­റ്റിൽ തൊ­ട്ട­ടു­ത്തു വച്ചു. എ­തി­രെ­യി­രി­ക്കു­ന്ന യാ­ത്ര­ക്കാ­രൻ ച­ക്കാ­ത്തു് വാ­യ­ന­യ്ക്കാ­യി പു­ഞ്ചി­രി­യോ­ടെ പ­ത്ര­ത്തിൽ ക­ണ്ണെ­റി­യു­ന്ന­തു­ക­ണ്ടു് “അയ്യോ ഒ­ന്ന­ര­ച­ക്രം” എ­ന്നു് മ­ന­സ്സിൽ പ­റ­ഞ്ഞു് അ­തെ­ടു­ത്തു സ­ഞ്ചി­യിൽ വ­യ്ക്കു­ന്നു.

വേറെ ചിലർ ഇ­ങ്ങ­നെ­യ­ല്ല. അ­വർ­ക്കു് അ­ന്ന­ന്നു­ള്ള പ­ത്ര­ത്തോ­ടു­മാ­ത്ര­മാ­യി­രി­ക്കും പ്രി­യം. പ­തി­നെ­ട്ടാം തീ­യ­തി­വ­ന്ന പ­ത്ര­മാ­ണ­തു്. വാ­യി­ച്ചു. പ­ല­പ­രി­വൃ­ത്തി വാ­യി­ച്ചു. മ­ന്ത്രി­മാ­രു­ടെ പ്ര­സ്താ­വ­ങ്ങ­ളിൽ നീരസം പ്ര­ക­ടി­പ്പി­ച്ച് അ­തി­ഥി­യോ­ടു ചി­ല­തു­പ­റ­ഞ്ഞു. പി­ന്നീ­ടു് ആ പ­ത്രം­കൊ­ണ്ടു് ഒരു പ്ര­യോ­ജ­ന­വു­മി­ല്ല. എ­ങ്കി­ലും നി­ധി­പോ­ലെ­യാ­ണു് അതിനെ ക­രു­തു­ന്ന­തു്. അ­ടു­ത്ത വീ­ട്ടു­കാ­രൻ വ­ന്നു് ഇ­ന്ന­ത്തെ പത്രം വാ­യി­ച്ചു­ക­ഴി­ഞ്ഞെ­ങ്കിൽ ഒ­ന്നു­ത­രൂ” എ­ന്നു് അ­പേ­ക്ഷി­ച്ചാൽ വട്ടം ക­റ­ങ്ങി “അ­തി­വി­ടെ ക­ണ്ടി­ല്ല­ല്ലൊ” എന്നു മ­റു­പ­ടി നൽകും. ഒരു പക്ഷേ, കൊ­ടു­ത്താൽ അ­തു­ട­നെ തി­രി­ച്ചു­ചോ­ദി­ക്കും. മാവു് അ­രി­യ്ക്കാ­നാ­യി പത്രം നോ­ക്കി ന­ട­ക്കു­ന്ന ഭാര്യ അ­തെ­ടു­ത്താൽ അയാൾ ഒ­ച്ച­വ­യ്ക്കും. “എടീ നി­ന്നെ കു­റ്റം പ­റ­യാ­നി­ല്ല. നി­ന്നെ വേ­ണ്ടി­ട­ത്തോ­ളം പ­ഠി­പ്പി­ക്കാ­ത്ത നി­ന്റെ ത­ന്ത­യെ­യാ­ണു് കു­റ്റം പ­റ­യേ­ണ്ട­തു്. വി­ദ്യാ­ഭ്യാ­സ­മു­ണ്ടെ­ങ്കിൽ നീ മാ­വ­രി­ക്കാൻ ഇ­ന്ന­ത്തെ പ­ത്ര­മെ­ടു­ക്കു­മാ­യി­രു­ന്നൊ? പ­തി­നെ­ട്ടാം തീയതി ക­ഴി­യ­ട്ടെ. പ­ത്തൊൻ­പ­താം തീ­യ­തി­യി­ലെ പത്രം കാ­ല­ത്തു് അ­യാ­ളു­ടെ വ­രാ­ന്ത­യി­ലേ­യ്ക്കു പയ്യൻ എ­റി­ഞ്ഞെ­ന്നി­രി­ക്ക­ട്ടെ. ഉടനെ ത­ലേ­ദി­വ­സ­ത്തെ പ­ത്ര­ത്തോ­ടു­ള്ള അ­യാ­ളു­ടെ അ­ഭി­നി­വേ­ശം കെ­ട്ട­ട­ങ്ങു­ക­യാ­യി. മൂ­ന്നു വ­യ­സ്സു ക­ഴി­യാ­ത്ത കു­ഞ്ഞു തറ മ­ലി­ന­മാ­ക്കി­യാൽ അതു കോ­രി­യെ­ടു­ക്കു­ന്ന­തി­നു് പ­തി­നെ­ട്ടാം തീ­യ­തി­യി­ലെ പത്രം അയാൾ ഭാ­ര്യ­യ്ക്കു എ­റി­ഞ്ഞു­കൊ­ടു­ക്കും. പ­ത്തൊൻ­പ­താം തീ­യ­തി­യി­ലെ പ­ത്ര­ത്തെ മ­റ്റൊ­രു കു­ഞ്ഞി­നെ­യെ­ന്ന­പോ­ലെ ത­ട­വു­ക­യും നെ­ഞ്ചേ­റ്റി ലാ­ളി­ക്കു­ക­യും ചെ­യ്യും.

ഇ­ന്നു­ള്ള­ത്—അതു് എ­ല്ലാ­വർ­ക്കും അ­ഭി­കാ­മ്യം തന്നെ. ഞാൻ ഇന്നു വാ­ങ്ങി­യ പു­സ്ത­കം ആർ­ക്കും വാ­യി­ക്കാൻ കൊ­ടു­ക്കി­ല്ല. ഇ­രു­പ­ത്തി­നാ­ലു­മ­ണി­ക്കൂർ ക­ഴി­ഞ്ഞാൽ അതു വാ­യി­ക്കാ­തെ തന്നെ വേ­റൊ­രാ­ളി­നു വെ­റു­തെ കൊ­ടു­ക്കും. തി­രി­ച്ചു കി­ട്ട­ണ­മെ­ന്നി­ല്ല എന്നു പ­റ­യു­ക­യും ചെ­യ്യും. ‘ഇന്നി’നോടു്, ‘ഇന്നു’ള്ള­തി­നോ­ടു് എല്ലാ ആ­ളു­കൾ­ക്കും കമ്പം. ഈ മാ­ന­സി­ക നില സാ­ഹി­ത്യ­ത്തെ­സ്സം­ബ­ന്ധി­ച്ചും ഉ­ണ്ടു്. ഇ­ന്ന­ത്തെ സാ­ഹി­ത്യം കേമം. പഴയ കാ­ല­ത്തേ­തു് നി­ന്ദ്യം. വ­ള്ള­ത്തോൾ വെറും ടെ­ക്നി­ഷ്യൻ: എ­ന്നാൽ …എന്ന ആ­ധു­നി­കോ­ത്ത­രൻ സാ­ക്ഷാൽ കവി. ഇന്നേ! ജ­യി­ക്കു­ക.

ദുഃഖം

ത­ലേ­ദി­വ­സ­മാ­യി­രി­ക്ക­ണം അ­വ­രു­ടെ വി­വാ­ഹം ക­ഴി­ഞ്ഞ­തു്. അ­വ­ളു­ടെ ല­ജ്ജ­യും അ­യാ­ളു­ടെ ഭാ­വ­പാ­ര­വ­ശ്യ­വും ക­ണ്ടാൽ അതു് ഊ­ഹി­ക്കാം. ര­ണ്ടു­പേ­രും മ­ധു­വി­ധു ആ­ഘോ­ഷി­ക്കാ­നാ­വാം ഞാൻ താ­മ­സി­ച്ചി­രു­ന്ന ഹോ­ട്ട­ലിൽ എ­ത്തി­യ­തു്. ഞാനും അവരും ഒരു ലി­ഫ്റ്റിൽ ക­യ­റി­യാ­ണു് അ­ഞ്ചാ­മ­ത്തെ­നി­ല­യി­ലേ­ക്കു പോ­യ­തു്. അ­വ­ളു­ടെ­യും അ­യാ­ളു­ടെ­യും ക­ണ്ണു­ക­ളിൽ­നി­ന്നു പ്ര­സ­രി­ച്ച പ്രേ­മ­ത്തി­ന്റെ ഇളം നീല ര­ശ്മി­കൾ എ­ന്നി­ലും വ­ന്നു­വീ­ണു. ഞാൻ ആ നീ­ല­വർ­ണ്ണ­ത്തിൽ മു­ങ്ങി­നിൽ­ക്കു­ക­യാ­യി. അവർ ര­ണ്ടു­പേർ­ക്കു കി­ട­ക്കാ­നു­ള്ള ഒ­രു­മു­റി ഏർ­പ്പാ­ടു­ചെ­യ്തി­രു­ന്നു. നേ­രം­വെ­ളു­ത്ത ഞാൻ അ­തി­ന്റെ മുൻ­പി­ലൂ­ടെ ന­ട­ന്ന­പ്പോൾ തു­റ­ന്നി­ട്ട വാ­തി­ലി­ലൂ­ടെ ആ ഇ­ര­ട്ട­ക്കി­ട­ക്ക കണ്ടു. അവർ പൊ­യ്ക്ക­ഴി­ഞ്ഞി­രു­ന്നു. ഷീ­റ്റു­കൾ അ­ല­ങ്കോ­ല­പ്പെ­ട്ടി­രി­ക്കു­ന്നു. ഒരു ത­ല­യ­ണ­യിൽ വാടിയ പൂ­ക്കൾ. ആ ഒ­ഴി­ഞ്ഞ കി­ട­ക്ക­യും വാടിയ പൂ­ക്ക­ളും വി­ഷാ­ദ­മാ­ണു് എ­ന്നിൽ അ­ങ്കു­രി­പ്പി­ച്ച­തു്.

images/KonstantinosKavafis.jpg
കാ­വാ­ഫി

കാ­വാ­ഫി യുടെ ഒരു കാ­വ്യം ഞാ­നി­പ്പോൾ ഓർ­മ്മി­ക്കു­ന്നു. “ഇ­ന്ന­ലെ അർ­ദ്ധ­രാ­ത്രി­യോ­ടു് അ­ടു­പ്പി­ച്ച് അവർ ഞ­ങ്ങ­ളു­ടെ സ്നേ­ഹി­തൻ റേ­മ­ണി­നെ കൊ­ണ്ടു­വ­ന്നു. ഒരു സം­ഘ­ട്ട­ന­ത്തിൽ അ­യാൾ­ക്കു മു­റി­വേ­റ്റി­രു­ന്നു. ഞങ്ങൾ തു­റ­ന്നി­ട്ട ജ­ന­ലു­ക­ളിൽ­കൂ­ടി കി­ട­ക്ക­യിൽ കി­ട­ത്തി­യി­രു­ന്ന അ­യാ­ളു­ടെ സു­ന്ദ­ര­മാ­യ ശ­രീ­ര­ത്തിൽ ച­ന്ദ്രൻ പ്ര­കാ­ശം വീ­ഴ്ത്തി. ഇ­ന്ന­ലെ രാ­ത്രി ച­ന്ദ്രൻ അ­യാ­ളു­ടെ വൈ­ഷ­യി­ക­ത­മാർ­ന്ന മു­ഖ­ത്തെ പ്ര­കാ­ശി­പ്പി­ച്ച­പ്പോൾ ഞാൻ പ്ലേ­റ്റോ യുടെ കാർ­മി­ഡി­സി നെ ഓർ­മ്മി­ച്ചു. (കാർ­മി­ഡി­സ് പ്ലേ­റ്റോ­യു­ടെ അ­മ്മാ­വ­നാ­യി­രു­ന്നു. സൗ­ന്ദ­ര്യ­ത്തി­ന്റെ മൂർ­ത്തി­മ­ദ്ഭാ­വ­മാ­യി­ട്ടാ­ണു് അയാളെ പ്ലേ­റ്റോ സം­ഭാ­ഷ­ണ­ത്തിൽ (സോ­ക്ര­ട്ടീ­സു­മാ­യു­ള്ള സം­ഭാ­ഷ­ണ­ത്തിൽ അ­വ­ത­രി­പ്പി­ച്ച­ത്—ലേഖകൻ) റേ­മ­ണി­ന്റെ സു­ന്ദ­ര­മാ­യ ശരീരം ഓർ­മ്മി­ച്ചു് എ­നി­ക്കു ദുഃഖം.

ഇ­ന്ന­ലെ ടെ­ലി­വി­ഷൻ നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്നു ഞാൻ. ഒരു മൃ­ത­ദേ­ഹ­ത്തി­ന്റെ ചി­ത്രം. ക­ണ്ണ­ട­ച്ചി­രി­ക്കു­ന്നു. അ­ജ്ഞാ­ത­നാ­യ ഒരു മ­ദ്ധ്യ­വ­യ­സ്കൻ. ആ ആ­ളി­നെ­ക്കു­റി­ച്ചു് ആർ­ക്കെ­ങ്കി­ലും എ­ന്തെ­ങ്കി­ലു­മ­റി­യാ­മെ­ങ്കിൽ അ­ധി­കാ­രി­ക­ളെ അ­റി­യി­ക്ക­ണ­മെ­ന്നു് അ­ഭ്യർ­ത്ഥ­ന. മ­രി­ച്ച ആൾ ആ­രു­മാ­ക­ട്ടെ. ഒ­ര­നാ­ഥ­പ്രേ­ത­ത്തി­ന്റെ അവസ്ഥ ആ മ­നു­ഷ്യ­നു് ഉ­ണ്ടാ­കു­ന്ന­തി­നെ­ക്കാൾ ദ­യ­നീ­യ­മാ­യ എ­ന്തു­ണ്ടു്? ആ ആളിനെ സ്നേ­ഹി­ക്കു­ന്ന­വ­രാ­യി കു­റെ­പ്പേ­രെ­ങ്കി­ലും ഈ ലോ­ക­ത്തു­കാ­ണാ­തി­രി­ക്കു­മോ? എ­നി­ക്കു വി­ഷാ­ദം.

ഈ രീ­തി­യി­ലു­ള്ള ദുഃ­ഖ­മാ­ണു് ക­ന്യാ­കു­മാ­രി എന്ന ക­ഥ­യി­ലെ (കു­ങ്കു­മം—പി. കെ. ന­ന്ദ­ന­വർ­മ്മ.) ഒരു മൃ­ത­ദേ­ഹ­ത്തി­ന്റെ ഹ്ര­സ്വ­മാ­യ വർ­ണ്ണ­നം എ­നി­ക്കു­ള­വാ­ക്കി­യ­തു്. ദ­മ്പ­തി­കൾ ഒരു ചെ­റു­പ്പ­ക്കാ­ര­നെ­യും ഒരു ചെ­റു­പ്പ­ക്കാ­രി­യേ­യും കാ­ണു­ന്നു ക­ട­പ്പു­റ­ത്തു്. അ­ടു­ത്ത­ദി­വ­സം കാ­ല­ത്തു് ക­ടൽ­ക്ക­ര­യിൽ യു­വ­തി­യു­ടെ മൃ­ത­ദേ­ഹം കി­ട­ക്കു­ന്നു. യു­വാ­വി­നെ­ക്കു­റി­ച്ച് ഒരു വി­വ­ര­വു­മി­ല്ല. അയാൾ അ­വ­ളെ­പ്പി­ടി­ച്ചു കടലിൽ ത­ള്ളി­യ­താ­വാം. അ­ങ്ങ­നെ­യൊ­രു സൂ­ച­ന­യു­ണ്ടു് ഇ­ക്ക­ഥ­യിൽ. വൈ­ര­സ്യം കൂ­ടാ­തെ വാ­യി­ക്കാ­വു­ന്ന ഒരു കഥ.

images/KaiserGalba.jpg
ഗൽബ

കാ­വാ­ഫി­യു­ടെ കാ­വ്യ­ത്തെ­ക്കു­റി­ച്ചു പ­റ­ഞ്ഞ­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ മ­റ്റൊ­രു കാ­വ്യം ഓർ­മ്മ­യി­ലെ­ത്തി:

ഡെൽ­ഫൈ­യി­ലെ ദേ­വ­വാ­ണി കേ­ട്ട­പ്പോൾ നീറോ ക്കു വെ­ഷ­മ്യ­മു­ണ്ടാ­യി­ല്ല.

“എ­ഴു­പ­ത്തി­മൂ­ന്നാ­മ­ത്തെ വ­യ­സ്സു സൂ­ക്ഷി­ച്ചു­കൊ­ള്ളൂ”. ര­സി­ക്കാൻ ധാ­രാ­ളം സ­മ­യ­മു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­നു മു­പ്പ­തു­വ­യ­സ്സേ ആ­യു­ള്ളൂ. ഈ­ശ്വ­രൻ ന­ല്കി­യ സ­മ­യ­പ­രി­ധി ഭാവി വി­പ­ത്തു­ക­ളെ നേ­രി­ടു­ന്ന­തി­നു മ­തി­യാ­വും.

ഇ­പ്പോൾ അല്പം ക്ഷീ­ണി­ച്ച് അ­ദ്ദേ­ഹം റോ­മി­ലേ­ക്കു മ­ട­ങ്ങും—പക്ഷേ, ആ­ഹ്ലാ­ദ­ത്തി­നു മാ­ത്രം വേ­ണ്ടി­യു­ള്ള ആ യാ­ത്ര­യിൽ വി­സ്മ­യാ­വ­ഹ­മാ­യ വി­ധ­ത്തിൽ ക്ഷീ­ണി­ച്ച്, നാ­ട­ക­വേ­ദി­കൾ, ഉ­ദ്യാ­ന­വി­രു­ന്നു­കൾ, കായിക മ­ത്സ­ര­ങ്ങൾ, അ­ക്ക­യ­പ്പ­ട്ട­ണ­ങ്ങ­ളി­ലെ സാ­യാ­ഹ്ന­ങ്ങൾ എ­ല്ലാ­റ്റി­നും മു­ക­ളി­ലാ­യി ന­ഗ്ന­ശ­രീ­ര­ങ്ങൾ നൽ­കു­ന്ന ആ­ഹ്ലാ­ദ­ങ്ങൾ.

ഇ­ത്ര­യും നീ­റോ­യെ സം­ബ­ന്ധി­ച്ച്. സ്പെ­യി­നിൽ ഗൽബ പ­ട്ടാ­ള­ത്തെ വി­ളി­ച്ചു­കൂ­ട്ടി പ­രി­ശീ­ലി­പ്പി­ക്കു­ന്നു. ഗൽ­ബ­യ്ക്കു് ഇ­പ്പോൾ എ­ഴു­പ­ത്തി­മൂ­ന്നു വ­യ­സ്സാ­യി.

(ഡെൽഫൈ എന്ന സ്ഥ­ല­ത്തെ ദേ­വ­വാ­ണി­കൾ­ക്കു് എ­പ്പോ­ഴും സ­ന്ദി­ഗ്ദ്ധ­താർ­ത്ഥ­ത­യു­ണ്ടു്. എ­ഴു­പ­ത്തി­മൂ­ന്നു വ­യ­സ്സു സൂ­ക്ഷി­ച്ചു­കൊ­ള്ളൂ എന്നു ഭാ­വി­ക­ഥ­ന­മു­ണ്ടാ­യ­പ്പോൾ നീറോ അതു ത­നി­ക്കു് അ­നു­കൂ­ല­മാ­യി വ്യാ­ഖ്യാ­നി­ച്ചു. പക്ഷേ, എ­ഴു­പ­ത്തി­മൂ­ന്നു വ­യ­സ്സു­കാ­ര­നാ­യ ഗൽബ, നീ­റോ­യെ ആ­ക്ര­മി­ച്ചു. നീ­റോ­യ്ക്കു് വി­ഷം­കു­ടി­ച്ചു മ­രി­ക്കേ­ണ്ടി­വ­ന്നു. പി­ന്നീ­ടു് ച­ക്ര­വർ­ത്തി­യാ­യ­തു് ഗൽ­ബ­യാ­ണ്—ലേഖകൻ)

കു­ട്ടി­ക്ക­ളി
images/TheHeartOfADog.jpg

സൈ­ബീ­രി­യ­യി­ലെ ഒരു പ്രി­സൺ ക്യാ­മ്പ് അ­ട­ച്ചു. അ­വി­ടെ­യാ­യി­രു­ന്നു റസ്ലൻ എന പേ­രു­ള്ള പ­ട്ടി­ക്കു ജോലി. ക്യാ­മ്പ് അ­ട­ച്ചാൽ യ­ജ­മാ­നൻ പ­ട്ടി­യെ വെ­ടി­വ­ച്ചു കൊ­ല്ലും. പക്ഷേ, റസ്ലൻ വ­ധി­ക്ക­പ്പെ­ട്ടി­ല്ല. യ­ജ­മാ­നൻ അവനെ കൈ­യൊ­ഴി­ഞ്ഞ­തേ­യു­ള്ളൂ. എ­ട്ടു­കൊ­ല്ല­മാ­ണു് അവൻ അവിടെ ക­ഴി­ഞ്ഞു­കൂ­ടി­യ­തു്. ഇ­ങ്ങ­നെ­യൊ­രു ദൗർ­ഭാ­ഗ്യം ഉ­ണ്ടാ­കു­മെ­ന്നു് അവൻ ക­രു­തി­യ­തേ­യി­ല്ല. ഇനി റ­സ്ല­നു് യാ­ചി­ക്കേ­ണ്ടി­വ­രും. ചീഞ്ഞ മാംസം വല്ല സ്ഥ­ല­ത്തു നി­ന്നും പി­ടി­ച്ചെ­ടു­ക്കേ­ണ്ടി വരും. തന്നെ ഉ­പേ­ക്ഷി­ച്ച യ­ജ­മാ­ന­നോ­ടു വി­ദ്വേ­ഷ­മി­ല്ലാ­തെ, ആ­രോ­ടും അ­ഭ്യർ­ത്ഥ­ന ന­ട­ത്താ­തെ പ്ര­തീ­ക്ഷ­യോ­ടു­കൂ­ടി റസ്ലൻ ജീ­വി­ച്ചു. അവനു് ഒരു പുതിയ യ­ജ­മാ­ന­നെ, ത­ട­വു­കാ­ര­നെ കി­ട്ടി. വ്ളാ­ഡി­മോ­സ് എ­ഴു­തി­യ Faithful Ruslan എന്ന നോ­വ­ലി­ന്റെ സാ­രാം­ശ­മാ­ണി­തു്. സ്റ്റാ­ലി­നി­സ­ത്തെ നി­ശി­ത­മാ­യി വി­മർ­ശി­ക്കു­ക­യും നി­ന്ദി­ക്കു­ക­യും ചെ­യ്യു­ന്ന ശ­ക്തി­യു­ള്ള നോവൽ എന്ന നി­ല­യിൽ ഇതു പ്ര­ഖ്യാ­ത­മാ­യി­ട്ടു­ണ്ടു്.

images/MikhailBulgakov.jpg
മി­ഹാ­യിൽ ബുൾ­ഗാ­ക­ഫ്

സ­മ­ഗ്രാ­ധി­പ­ത്യ­ത്തിൽ ശ്വാ­ന­ത്വ­മു­ള്ള­തു­പോ­ലെ ബ്യൂ­റോ­ക്ര­സി­യി­ലു­മു­ണ്ടു് ശ്വാ­ന­ത്വം. ഒരു ഗ­സ­റ്റ­ഡ് ഓഫീസർ പെൻ­ഷൻ­പ­റ്റി. ‘സർ­വീ­സിൽ’ ആ­യി­രി­ക്കു­മ്പോൾ മ­റ്റു­ള്ള­വ­രെ ശ്വാ­ന­ന്മാ­രാ­യി ക­ണ­ക്കാ­ക്കു­ന്ന­വൻ പെൻഷൻ പ­റ്റി­യാൽ ശ്വാ­ന­ന്മാർ തന്നെ. ആ ഗ­സ്റ്റ­ഡ് ഓ­ഫീ­സ­റെ ശ്വാ­ന­സ­ദൃ­ശ്യ­നാ­യി മ­റ്റാ­ളു­കൾ കരുതി. അ­തു­കൊ­ണ്ടു സം­സാ­രി­ക്കാ­നും കൂ­ട്ടു­കെ­ട്ടി­നും വേ­ണ്ടി അയാൾ ഒരു പ­ട്ടി­യെ വ­ളർ­ത്തി. അ­തി­ന്റെ ശല്യം സ­ഹി­ക്കാ­നാ­വാ­തെ വ­ന്ന­പ്പോൾ നാ­ട്ടു­കാർ പ­ട്ടി­ക്കു വിഷം നല്കി. അതു ചത്തു. ആ­കെ­യു­ണ്ടാ­യി­രു­ന്ന കൂ­ട്ടു­കാ­രൻ – പട്ടി – മ­രി­ച്ച­പ്പോൾ ഓ­ഫീ­സർ­ക്കു മറ്റു മാർ­ഗ്ഗ­മൊ­ന്നു­മി­ല്ല. അ­യാ­ളും പ­ട്ടി­യാ­യി മാറി കു­ര­ച്ചു­തു­ട­ങ്ങി. എ. പി. ഐ. സാ­ദി­ഖ് എ­ഴു­തി­യ ‘ഗ­സ­റ്റ­ഡ് ഓ­ഫീ­സ­റു­ടെ പട്ടി’ എന്ന ക­ഥ­യ്ക്കു് (ച­ന്ദ്രി­ക ആ­ഴ­ച­പ്പ­തി­പ്പിൽ) ഒരു പു­തു­മ­യു­മി­ല്ല. പ­ത­റി­പ്പോ­കു­ന്ന ആ­ഖ്യാ­നം. ഗ­സ­റ്റ­ഡ് ഓ­ഫീ­സ­റും അ­യാ­ളു­ടെ പ­ട്ടി­യും ഒ­രു­ത­ര­ത്തിൽ ‘എ­ക്സി­സ്റ്റെൻ­ഷ്യൽ ഔ­ട്ട്സൈ­ഡേ­ഴ്സാ­ണു്. അ­വ­രു­ടെ ആ അ­ന്യ­വൽ­ക്ക­ര­ണം അ­നു­വാ­ച­ക­ന്റെ മ­ന­സ്സി­ലേ­ക്കു ക­ട­ക്ക­ത്ത­ക്ക­വി­ധ­ത്തിൽ കഥ പ­റ­യേ­ണ്ടി­യി­രു­ന്നു സാ­ദി­ഖ്. ഇ­ന്ന­ത്തെ നി­ല­യിൽ ഇതൊരു കു­ട്ടി­ക്ക­ളി മാ­ത്ര­മാ­ണു്.

മി­ഹാ­യിൽ ബുൾ­ഗാ­ക­ഫി ന്റെ (Mikhail Bulgakov, 1891–1940) The Master and Margarita എന്ന മാ­സ്റ്റർ­പീ­സ് ഈ ലേഖകൻ വാ­യി­ച്ചി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ Heart of a Dog എന്ന ചെറിയ നോവൽ വാ­യി­ക്കാൻ ക­ഴി­ഞ്ഞി­ല്ല. അ­തു­കൊ­ണ്ടു് സി­യോൽ­കോ­വ്സ്കി നൽ­കു­ന്ന സം­ഗ്ര­ഹം ഭാ­ഷാ­ന്ത­രീ­ക­ര­ണം ചെ­യ്തും ഒ­ന്നു­കൂ­ടെ സം­ഗ്ര­ഹി­ച്ചും ഇവിടെ കൊ­ടു­ക്ക­ട്ടെ:

ഇ­ന്നു­ള്ള­ത്—അതു് എ­ല്ലാ­വർ­ക്കും അ­ഭി­കാ­മ്യം തന്നെ. ഞാൻ ഇന്നു വാ­ങ്ങി­യ പു­സ്ത­കം ആർ­ക്കും വാ­യി­ക്കാൻ കൊ­ടു­ക്കി­ല്ല. ഇ­രു­പ­ത്തി­നാ­ലു­മ­ണി­ക്കൂർ ക­ഴി­ഞ്ഞാൽ അതു വാ­യി­ക്കാ­തെ തന്നെ വേ­റൊ­രാ­ളി­നു വെ­റു­തെ കൊ­ടു­ക്കും. തി­രി­ച്ചു കി­ട്ട­ണ­മെ­ന്നി­ല്ല എന്നു പ­റ­യു­ക­യും ചെ­യ്യും. ‘ഇന്നി’നോടു്, ‘ഇന്നു’ള്ള­തി­നോ­ടു് എല്ലാ അ­ളു­കൾ­ക്കും കമ്പം. ഈ മാ­ന­സി­ക നില സാ­ഹി­ത്യ­ത്തെ­സ്സം­ബ­ന്ധി­ച്ചും ഉ­ണ്ടു്.

ഒരു വൃ­ത്തി­കെ­ട്ട പ­ട്ടി­യു­ടെ മേലിൽ ചൂ­ടു­വെ­ള്ളം വീണു പൊ­ള്ളി. പൊ­ള്ളി­യ ഭാഗം ന­ക്കി­ക്കൊ­ണ്ടു് അതു നിൽ­ക്കു­മ്പോൾ മ­സ്തി­ഷ്ക­ത്തി­ന്റെ സ്പെ­ഷ­ലി­സ്റ്റാ­യ പ്രൊ­ഫ­സർ ഫി­ലി­പ്പ് അ­വി­ടെ­യെ­ത്തി. ഹോർ­മോൺ കു­ത്തി­വ­ച്ചും അ­വ­യ­വ­ങ്ങൾ മാ­റ്റി­വ­ച്ചും ആ­ളു­കൾ­ക്കു ലൈം­ഗി­കോ­ത്തേ­ജ­നം നൽ­കു­ന്ന ആ­ളാ­യി­രു­ന്നു അയാൾ. പ്രൊ­ഫ­സർ ആ പ­ട്ടി­യെ വീ­ട്ടിൽ കൊ­ണ്ടു­പോ­യി ചി­കി­ത്സി­ച്ചു സു­ഖ­പ്പെ­ടു­ത്തി. എ­ന്നി­ട്ടു് മ­നു­ഷ്യ­ന്റെ വൃ­ക്ഷ­ണ­ങ്ങ­ളും പി­റ്റ്യൂ­റ്റ­റി ഗ്ര­ന്ഥി­യും അതിൽ വച്ചു പി­ടി­പ്പി­ച്ചു. ഏ­താ­നും ദി­വ­സ­ങ്ങൾ­കൊ­ണ്ടു് അ­ത്ഭു­താ­വ­ഹ­മാ­യ മാ­റ്റ­ങ്ങൾ പ­ട്ടി­യി­ലു­ണ്ടാ­യി. നെ­റ്റി­യിൽ രോമം മു­ള­ച്ചു അ­തി­നു്. കു­ര­യു­ടെ തീ­ക്ഷ്ണ­ത മാറി. ത­ല­യി­ലും താ­ടി­യി­ലും നെ­ഞ്ചി­ലു­മൊ­ഴി­ച്ച് രോമം കൊ­ഴി­ഞ്ഞു. പ്രാ­യ­മാ­കാ­ത്ത ആ­ണി­ന്റെ ജ­ന­നേ­ന്ദ്രി­യം­പോ­ലെ­യാ­യി പ­ട്ടി­യു­ടെ ജ­ന­നേ­ന്ദ്രി­യം. ശ­സ്ത്ര­ക്രി­യ­ക­ഴി­ഞ്ഞ് ഒ­രു­മാ­സ­മാ­യ­പ്പോൾ ശ്വാ­നൻ ഫ്ര­സ്വാ­കാ­യ­നാ­യ മ­നു­ഷ്യ­നാ­യി­ത്തീർ­ന്നു. അ­വ­ന്റെ അ­പ്പോ­ഴ­ത്തെ പേരു സ­ഖാ­വു് ഷ­രി­ക്കോ­ഫ് എ­ന്നു്. ആ സ­ഖാ­വു് പു­ക­വ­ലി­ച്ചു. കു­ടി­ച്ചു, ശ­പി­ച്ചു, ഓടഭാഷ സം­സാ­രി­ച്ചു. പെ­ണ്ണൂ­ങ്ങ­ളെ ഉ­പ­ദ്ര­വി­ച്ചു. പൂ­ച്ച­ക­ളെ ഓ­ടി­ച്ചു. പാർ­ട്ടി­ഭാ­ഷ സം­സാ­രി­ച്ചു. അ­യാൾ­ക്കു സാ­നി­റ്റേ­ഷൻ ഡി­പ്പാർ­ട്ട്മെ­ന്റിൽ ജോലി കി­ട്ടി. അ­ല­ഞ്ഞു­തി­രി­ഞ്ഞു വ­രു­ന്ന പൂ­ച്ച­ക­ളെ അയാൾ ശ്വാ­സം­മു­ട്ടി­ച്ചു കൊ­ല്ല­ണം. സ­ഖാ­വു് സർ­ക്കാ­രി­നു ശ­ത്രു­ക്ക­ളെ­സ്സം­ബ­ന്ധി­ച്ച വാർ­ത്ത­കൾ നൽ­കി­ത്തു­ട­ങ്ങി. പ്രൊ­ഫ­സർ പ്ര­തി­ലോ­മ വി­പ്ല­വ­കാ­രി­യാ­ണെ­ന്നു് അയാൾ അ­ധി­കാ­രി­ക­ളെ അ­റി­യി­ച്ചു. അ­പ്പോൾ അയാൾ പ്ര­തി­കാ­ര നിർ­വ്വ­ഹ­ണ­ത്തി­നു സ­ന്ന­ദ്ധ­നാ­യി. സ­ഖാ­വു് ഷ­രി­ക്കോ­ഫി­നെ വീ­ണ്ടും ശ­സ്ത്ര­ക്രി­യ ചെ­യ്തു് പ­ട്ടി­യാ­ക്കി. കൊ­ല­പാ­ത­ക­മ­ന്വേ­ഷി­ച്ച് പൊ­ലീ­സ് വ­ന്ന­പ്പോൾ പ്രൊ­ഫ­സർ പ­ട്ടി­യെ അ­വ­രു­ടെ മുൻ­പിൽ ഹാ­ജ­രാ­ക്കി. ഷ­രി­ക്കോ­ഫി­നു് ആ­ഹ്ലാ­ദം. ശ­സ്ത്ര­ക്രി­യ­കൾ കൂ­ടാ­തെ പ്രൊ­ഫ­സ­റു­ടെ വീ­ട്ടിൽ സു­ഖ­മാ­യി അവനു് ക­ഴി­യാ­മ­ല്ലോ.

ക­റു­ത്ത ചായം തേ­യ്ക്ക­രു­ത്

‘ക­സ­വു­ണ്ടോ, ക­സ­വു­ണ്ടോ’ ഒരു തെ­രു­വിൽ വി­ളി­കേൾ­ക്കു­ക­യാ­ണു്. ക­സ­വാ­കു­ന്ന ഉണ്ട എ­ന്ന­ല്ല ‘ക­സ­വു­ണ്ടോ’ എന്നു വി­ളി­ച്ചു ചോ­ദി­ക്കു­ക­യാ­ണു്. മു­തു­കിൽ പൊ­ക്ക­ണം തൂ­ക്കി­യ ഒരു പാ­ണ്ടി­ക്കാ­രൻ വീ­ട്ടി­നു­ള്ളിൽ ക­ട­ന്നു. ഒ­രു­ണ്ട കസവു് ആരോ കൊ­ണ്ടു­ക്കൊ­ടു­ത്തു. ഞാൻ ആ­ലോ­ചി­ച്ചു. ഈ കസവു് ഒ­രു­കാ­ല­ത്തു നേ­രി­യ­തി­നു് ഭംഗി വർ­ദ്ധി­പ്പി­ച്ചി­രു­ന്നു. കീ­റി­പ്പോ­യി­ട്ടു് വർ­ഷ­ങ്ങ­ളേ­റെ­യാ­യി. അ­തി­ന്റെ ഒരു നൂ­ലു­പോ­ലും ഇ­പ്പോ­ഴി­ല്ല. എ­ങ്കി­ലും അ­തി­ലു­ണ്ടാ­യി­രു­ന്ന കസവു് ഇ­പ്പോ­ഴു­മി­രി­ക്കു­ന്നു. ഇ­നി­യും വ­ള­രെ­ക്കാ­ലം അ­തി­രി­ക്കു­ക­യും ചെ­യ്യും.

ക­സ­വി­ന്റെ ദർശനം എന്നെ മറ്റു ചി­ന്ത­ക­ളി­ലേ­ക്കു കൊ­ണ്ടു­ചെ­ല്ലു­ന്നു. ജീ­വി­തം നേ­രി­യ­തു­പോ­ലെ­യാ­ണു്. അതിനു ശോ­ഭ­യു­ള­വാ­ക്കു­ന്ന ക­സ­വാ­ണു ഹാ­സ്യം. ജീവിത സം­ഭ­വ­ങ്ങൾ വി­സ്മ­രി­ക്ക­പ്പെ­ട്ടാ­ലും ഹാ­സ്യം ന­ശി­ക്കി­ല്ല. ശ­രി­യ­ല്ലേ? കു­ഞ്ചൻ­ന­മ്പ്യാ­രു ടെയും ഇ. വി. കൃ­ഷ്ണ­പി­ള്ള­യു­ടെ­യും കാ­ല­ത്തെ ജീ­വി­തം മ­റ­ക്ക­പ്പെ­ട്ടു. പക്ഷേ, അ­തി­നു് അന്നു ശോ­ഭ­ന­ല്കി­യ ഹാ­സ്യം ഇ­ന്നും വി­ല­സി­ക്കൊ­ണ്ടി­രി­ക്കു­ന്നു. നേ­രി­യ­തു നെ­യ്യു­മ്പോൾ കസവു വ­യ്ക്കാൻ പ്ര­യാ­സ­മു­ണ്ടോ? എ­ങ്കിൽ ക­റു­ത്ത­നൂൽ ക­ട്ടി­യാ­യി­ച്ചേർ­ത്തു പു­ളി­യി­ല­ക്ക­ര­യൻ നേ­രി­യ­തു് ഉ­ണ്ടാ­ക്കി­ക്കൊ­ള്ളൂ. അ­തി­നും പ്ര­യാ­സ­മു­ണ്ടോ? എ­ന്നാൽ കരയേ വേ­ണ്ടൂ. അ­ല്ലാ­തെ ക­ര­യു­ടെ സ്ഥാ­ന­ത്തു ക­റു­ത്ത ചായം തേ­യ്ക്ക­രു­തു്. ഒ­രു­തു­ള്ളി മ­ഴ­വെ­ള്ളം വീണാൽ അതു് പടരും. വൃ­ത്തി­കേ­ടാ­വും. ജീ­വി­ത­പ­ട­ത്തിൽ വ­ള­രെ­ക്കാ­ല­മാ­യി വിജയം രവി ക­റു­ത്ത ചായം തേ­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു, നേ­രി­യ­തി­നെ­യും അതു ധ­രി­ക്കു­ന്ന ആ­ളി­നെ­യും അ­ല­ങ്കോ­ല­മാ­ക്കു­ന്നു. സം­ശ­യ­മു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ മ­നോ­രാ­ജ്യം വാ­രി­ക­യിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ ‘ശി­പാർ­ശ­യു­ടെ ശു­ക്ര­ദ­ശ” എന്ന ലേഖനം വാ­യി­ച്ചാൽ മതി. എ­ന്തൊ­രു ബോറൻ സാധനം!

വ­ര­ട്ടെ, വ­ന്നാ­ലു­മ­തി­ന്റെ കൂടെ
images/Dostoevskij1863.jpg
ദ­സ്തെ­യെ­വ്സ്കി

ദ­സ്തെ­യെ­വ്സ്കി യുടെ ‘കു­റ്റ­വും ശി­ക്ഷ­യും’ എന്ന നോ­വ­ലി­ലെ ഒരു ഭാഗം: കൊ­ല­പാ­ത­കം ചെയ്ത റ­സ്കൽ­നി­ക­ഫ് വേ­ശ്യ­യെ­ങ്കി­ലും മ­ന­സാ­ക്ഷി­യു­ള്ള സൊ­ന്യാ­യെ കാ­ണാ­നെ­ത്തു­ന്നു. അവളെ നോ­ക്കാ­തെ അയാൾ നി­ശ­ബ്ബ്ദ­നാ­യി അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ന­ട­ന്നു. ഒ­ടു­വിൽ അ­വ­ളു­ടെ അ­ടു­ത്തെ­ത്തി. അ­യാ­ളു­ടെ ക­ണ്ണു­കൾ തി­ള­ങ്ങു­ന്നു­ണ്ടാ­യി­രു­ന്നു. അ­വ­ളു­ടെ തോ­ളു­കൾ കൈ­കൾ­കൊ­ണ്ടു പി­ടി­ച്ച് ക­ണ്ണീ­രൊ­ഴു­കു­ന്ന മു­ഖ­ത്തേ­ക്കു് അയാൾ നോ­ക്കി. അ­യാ­ളു­ടെ ക­ണ്ണൂ­ക­ളിൽ ജലമേ ഇല്ല. വി­ങ്ങി­യി­രി­ക്കു­ന്നു അവ. തു­ള­ച്ചു ക­യ­റു­ന്ന­വ­യും. അ­യാ­ളു­ടെ ചു­ണ്ടു­കൾ വ­ല്ലാ­തെ വി­റ­ച്ചു… പെ­ട്ടെ­ന്നു്, വേ­ഗ­ത്തിൽ അയാൾ കു­നി­ഞ്ഞു. താ­ഴെ­വീ­ണു. എ­ന്നി­ട്ടു് അ­വ­ളു­ടെ കാലു് ചും­ബി­ച്ചു. അ­യാൾ­ക്കു ഭ്രാ­ന്താ­ണെ­ന്ന­പോ­ലെ സൊന്യ ഭ­യ­പ്പെ­ട്ടു പി­ന്മാ­റി. സ­ത്യ­ത്തിൽ അയാൾ മു­ഴു­ഭ്രാ­ന്ത­നാ­യി കാ­ണ­പ്പെ­ട്ടു. അവൾ പി­റു­പി­റു­ത്തു. “നി­ങ്ങൾ എ­ന്താ­ണു ചെ­യ്യു­ന്ന­തു? ഇ­തെ­ന്തി­നു ചെ­യ്തു? അതും എ­ന്നോ­ടു്” വി­ള­റി­വെ­ളു­ത്തു അവൾ. വേ­ദ­ന­യാർ­ന്നു് അ­വ­ളു­ടെ ഹൃദയം ചു­രു­ങ്ങി. അയാൾ വേ­ഗ­മെ­ഴു­ന്നേ­റ്റു. ഏ­താ­ണ്ടു വി­ചി­ത്ര­മാ­യി­പ്പ­റ­ഞ്ഞു. “ഞാൻ ന­മ­സ്ക­രി­ച്ച­തു് നി­ന്റെ മുൻ­പി­ല­ല്ല. വേ­ദ­നി­ക്കു­ന്ന മ­നു­ഷ്യ­രാ­ശി­യു­ടെ മുൻ­പി­ലാ­ണു്”. I did not bow down to you. I bowed to the whole of suffering humanity – Pocket Books Translated by Michael Scammell – p. 332. I prostrated myself not to you. But to all human suffering – Raduga Publishers, Moscow. Translated by Julius Katzer – p. 343)

സൊ­ന്യാ­യോ­ടു റ­സ്കൽ­നി­ക്ക­ഫ് പറഞ്ഞ ഈ വാ­ക്കു­കൾ ശ്രേ­ഷ്ഠ­ഭാ­ഷ­ണ­മാ­യി ക­രു­ത­പ്പെ­ടു­ന്നു. Supreme utterance. മുൻ­പു് ഉ­പ­യോ­ഗി­ച്ച ഒരു ഉപമ വീ­ണ്ടും ഉ­പ­യോ­ഗി­ക്ക­ട്ടെ. കു­ള­ത്തി­ലേ­ക്കു് എ­റി­ഞ്ഞ ക­ല്ലു് ആ­യി­ര­മാ­യി­രം ത­രം­ഗ­ങ്ങൾ നിർ­മ്മി­ക്കു­ന്ന­തു­പോ­ലെ ദ­സ്തെ­യെ­വ്സ്കി­യു­ടെ ഈ പ­ദ­ങ്ങൾ ന­മ്മു­ടെ മ­ന­സ്സിൽ അ­നു­ഭ­വ­പ­ര­മ്പ­ര­കൾ ഉ­ള­വാ­ക്കു­ന്നു. അർ­ത്ഥാ­ന്ത­ര­ങ്ങൾ ഉ­ള­വാ­ക്കു­ന്നു. വാ­ക്കു­കൾ­ക്ക­പ്പു­റ­ത്തു­ള്ള ഒരു മ­ണ്ഡ­ല­ത്തിൽ നമ്മൾ ചെ­ല്ലു­ന്നു. ഇ­താ­ണു് മ­ഹ­നീ­യ­മാ­യ സാ­ഹി­ത്യം.

ഇനി മ­റ്റൊ­രു ഭാഗം. ‘അ­ന്നാ­ക­രേ­നി­ന’ എന്ന നോ­വ­ലിൽ നി­ന്നു്. തീ­വ­ണ്ടി­യിൽ വ­രു­ന്ന അ­മ്മ­യെ കാണാൻ സൈ­നി­കോ­ദ്യോ­ഗ­സ്ഥ­നാ­യ വ്രൊൺ­സ്കി പ്ളാ­റ്റ്ഫോ­മിൽ വന്നു നിൽ­ക്കു­ക­യാ­ണു്. അയാൾ അ­മ്മ­യെ കണ്ടു. അ­വ­രു­ടെ കൂ­ടെ­യു­ള്ള അന്ന എന്ന സു­ന്ദ­രി­യാ­യ യു­വ­തി­യേ­യും. അ­പ്പോൾ അവൾ വ്രൊൺ­സ്കി­യോ­ടു പ­റ­ഞ്ഞു: Yes, the countess and I spent the whole time talking, she about her son and I about mine.വ്രൊൺ­സ്കി അ­ന്ന­യു­ടെ കാ­മു­ക­നാ­കാൻ പോ­കു­ന്നു. അ­തി­ന്റെ ഫ­ല­മാ­യി അവൾ തീ­വ­ണ്ടി­ച്ച­ക്ര­ങ്ങൾ­ക്ക­ടി­യിൽ ത­ല­വ­യ്ക്കാൻ പോ­കു­ന്നു. അതു മ­ന­സ്സി­ലാ­ക്കി­യോ മ­ന­സ്സി­ലാ­ക്കാ­തെ­യോ ആ വരികൾ വാ­യി­ക്കൂ. താനും അ­യാ­ളു­ടെ അ­മ്മ­യും അ­ന്നു­മു­ഴു­വൻ സ­മ­യ­വും സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു. അവർ സ്വ­ന്തം മ­ക­നെ­ക്കു­റി­ച്ചും അന്ന തന്റെ മ­ക­നെ­ക്കു­റി­ച്ചും, ഞാൻ വി­വാ­ഹി­ത­യാ­ണു്, എ­നി­ക്കു മ­ക­നു­ണ്ടു്. എന്റെ സൗ­ന്ദ­ര്യം കണ്ടു നി­ങ്ങൾ അ­ത്ഭു­ത­പ്പെ­ടേ­ണ്ട­തി­ല്ല. അ­താ­സ്വ­ദി­ക്കാൻ മ­റ്റൊ­രാ­ളു­ണ്ടു്’ എ­ന്നൊ­ക്കെ­യാ­ണു് അർ­ത്ഥാ­ന്ത­ര­ങ്ങൾ. ‘നി­ങ്ങ­ളെ­ക്കു­റി­ച്ചു നി­ങ്ങ­ളു­ടെ അമ്മ വാ­തോ­രാ­തെ സം­സാ­രി­ച്ചു’വെ­ന്നു് അന്ന പ­റ­യു­മ്പോൾ അ­വൾ­ക്കു വ്രൊൺ­സ്കി­യോ­ടു തോ­ന്നു­ന്ന അ­ടു­പ്പ­വും വ്യ­ക്ത­മാ­ണു്. ഇതും ശ്രേ­ഷ്ഠ­ഭാ­ഷ­ണ­മ­ത്രേ. അ­ന്ന­യു­ടെ­യും ഭാ­വി­കാ­മു­ക­ന്റെ­യും ജീ­വി­ത­ത്തി­ന്റെ ട്രാ­ജ­ഡി­യാ­കെ ആ വാ­ക്യ­ങ്ങ­ളി­ലു­ണ്ടു്. ഇ­തു­ത­ന്നെ­യാ­ണു് ‘ഗ്രേ­റ്റ് റൈ­റ്റി­ങ്ങ്.’

ഇ­തി­നെ­ക്കു­റി­ച്ചാ­ണു് കെ. പി. വിജയൻ മ­റ്റൊ­രു­ത­ര­ത്തിൽ പ്ര­തി­പാ­ദി­ക്കു­ന്ന­തു്. “അർ­ത്ഥ­ത്തി­ന­പ്പു­റം എ­ത്തു­ന്ന ഭാഷ” എന്ന ലേ­ഖ­ന­ത്തിൽ പല ഉ­ദാ­ഹ­ര­ണ­ങ്ങ­ളും നൽ­കി­യി­ട്ടു­ണ്ടു്. പക്ഷേ, അവയിൽ ഒ­ന്നു­പോ­ലും അർ­ത്ഥ­ത്തി­ന­പ്പു­റം എ­ത്തു­ന്ന ഭാ­ഷ­യാ­യി കാ­ണ­പ്പെ­ടു­ന്നി­ല്ല. “ക­ന­ക­ച്ചി­ല­ങ്ക കി­ലു­ങ്ങി­ക്കി­ലു­ങ്ങി” എന്നു തു­ട­ങ്ങു­ന്ന വരികൾ എ­ടു­ത്തെ­ഴു­തി­യി­ട്ടു് അർ­ത്ഥ­ത്തി­ന­പ്പു­റം സൗ­ന്ദ­ര്യ­ത്തി­ന്റെ ഒരു മ­ഹാ­പ്ര­പ­ഞ്ചം­ത­ന്നെ അ­ദ്ദേ­ഹം (ച­ങ്ങ­മ്പു­ഴ) സ­ഹൃ­ദ­യ­രു­ടെ മുൻ­പിൽ അ­വ­ത­രി­പ്പി­ക്കു­ന്നു എ­ന്നു് വിജയൻ എ­ഴു­തു­ന്നു.

ച­ങ്ങ­മ്പു­ഴ­യു­ടെ വരികൾ ശ്ര­ദ്ധി­ച്ചു വാ­യി­ക്കൂ. അവ ഒരു ഇ­മേ­ജും പ്ര­ദാ­നം ചെ­യ്യു­ന്നി­ല്ലെ­ന്നു ഗ്ര­ഹി­ക്കാം. അർ­ത്ഥ­മു­ണ്ടോ? ഇല്ല. പി­ന്നെ­യ­ല്ലേ അർ­ത്ഥ­ത്തി­ന­പ്പു­റ­മു­ള്ള ലോകം വ­രു­ന്നു­ള്ളൂ. സ്വ­ര­ങ്ങ­ളെ­യും വ്യ­ജ്ഞ­ന­ങ്ങ­ളെ­യും ‘ത­ര­പ്പെ­ടു­ത്തി’ ഒ­രു­ത­രം ബാ­ഹ്യ­സം­ഗീ­തം സൃ­ഷ്ടി­ക്കു­ക­യാ­ണു് കവി. ക­വി­ത­യി­ലെ സം­ഗീ­തം ബ­ഹിർ­ഭാ­ഗ­സ്ഥ­മാ­യി­രി­ക്ക­രു­തു്. അതു് ആ­ന്ത­ര­മാ­യി­രി­ക്ക­ണം. ആ ആ­ന്ത­ര­സം­ഗീ­ത­ത്തെ­യാ­ണു് ല­യ­മെ­ന്നു വി­ളി­ക്കു­ന്ന­തു്. അർ­ത്ഥ­ത്തി­ന­പ്പു­റ­മു­ള്ള ലോ­ക­ത്തെ ആ­വി­ഷ്ക­രി­ക്കു­ന്ന­തി­നു് ഉ­ദാ­ഹ­ര­ണ­മാ­യി സി. ജെ തോമസി ന്റെ സ­ഹ­ധർ­മ്മി­ണി എ­ഴു­തി­യ ഓർ­മ­ക്കു­റി­പ്പിൽ നി­ന്നു് ഒരു ഭാഗം ഉ­ദ്ധ­രി­ക്കു­ന്നു­ണ്ടു് വിജയൻ. അ­തി­ലും ഒ­ന്നു­മി­ല്ല. “അ­ടു­ത്തു പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന ‘ഗ­ദ്യ­ശി­ല്പി’ എന്ന പു­സ്ത­ക”ത്തി­ലെ ഒരു ഭാ­ഗ­മാ­ണ­ത്രേ ഈ ലേഖനം. പു­സ്ത­കം വ­ര­ട്ടെ. അതും സ­ഹി­ക്കു­ന്ന “മ­ന­ക്ക­രു­ത്തു­ണ്ടാ­ക്കു­ന്ന­ത­ല്ലോ ഭു­വ­ന­സ്വ­ഭാ­വം”.

തി­രു­വ­ന­ന്ത­പു­ര­ത്തെ റോ­ഡു­ക­ളിൽ ക­രി­ങ്കൽ­ച്ചി­ല്ലി­കൾ കൂ­ട്ടി­യി­രി­ക്കു­ന്നു. സി­റ്റി ബസ്സ് അ­തി­ന്റെ അ­ടു­ക്ക­ലാ­ണു് നി­റു­ത്തു­ക. യാ­ത്ര­ക്കാ­രൻ ക­രി­ങ്കൽ­ക്ക­ഷ­ണ­ങ്ങ­ളിൽ ച­വി­ട്ടി ഇ­റ­ങ്ങു­ന്നു. അവ ച­രി­ച്ചു് ഇ­ട്ടി­രി­ക്കു­ന്ന­തു­കൊ­ണ്ടു് കാലു തെ­ന്നു­ന്നു. അ­തി­നി­ട­യ്ക്കു് ചലനം കൊ­ള്ളു­ന്ന ബ­സ്സി­ന്റെ അ­ടി­യി­ലാ­കു­ന്നു കാലു്. (എ­നി­ക്കു നേ­രി­ട്ട ആ­പ­ത്തു്. ഭാ­ഗ്യം­കൊ­ണ്ടോ ദൗർ­ഭാ­ഗ്യം­കൊ­ണ്ടോ കാലു് ച­ത­ഞ്ഞി­ല്ല.) ക­രി­ങ്കൽ­ച്ചി­ല്ല­കൾ റോഡ് ന­ന്നാ­ക്കാ­നു­ള്ള­വ­യാ­ണു്. പക്ഷേ, ഇ­ടേ­ണ്ട സ്ഥ­ല­ത്തു വേണം അവ ഇടാൻ. ലേ­ഖ­ന­മെ­ഴു­താം. ഉ­ചി­ത­ജ്ഞ­ത­യു­ടെ കു­റ­വും ആ­ലോ­ച­ന­യു­ടെ ഇ­ല്ലാ­യ്മ­യു­മാ­ണു് അതിനു പ്രേ­ര­ണ­ങ്ങ­ളാ­വു­ന്ന­തെ­ങ്കിൽ കാലു് ഇ­ല്ലാ­തെ­യാ­വു­ന്ന­തി­നെ­ക്കാൾ വലിയ ആ­പ­ത്തു് സം­ഭ­വി­ക്കും.

സ­യാ­മീ­സ് ഇരട്ട

ചൈ­നാ­ക്കാ­രാ­യ അ­ച്ഛ­ന­മ്മ­മാർ­ക്കു ജ­നി­ച്ച ചാ­ങ്ങും എങ്ങു മാണു് സ­യാ­മീ­സ് ഇ­ര­ട്ട­കൾ. 1811-​ലാണു് അവർ ജ­നി­ച്ച­തു്. ത­മ്മിൽ­ച്ചേർ­ന്നി­രു­ന്ന അവർ വി­വാ­ഹം ക­ഴി­ച്ചു. ഇ­രു­പ­ത്തി­ര­ണ്ടു സ­ന്താ­ന­ങ്ങ­ളു­ടെ പി­താ­ക്ക­ന്മാ­രാ­യി. 1874-ൽ മ­രി­ച്ചു. ഒരാൾ മ­രി­ച്ചു ര­ണ്ടു­മ­ണി­ക്കൂർ ക­ഴി­ഞ്ഞ­പ്പോൾ മ­റ്റേ­യാ­ളും മ­രി­ച്ചു. ഈ യ­ഥാർ­ത്ഥ സം­ഭ­വ­ത്തെ അ­വ­ലം­ബി­ച്ചാ­ണു് സ­യാ­മീ­സ് ഇരട്ട എന്ന പേരു് ത­മ്മിൽ ചേർ­ന്നു ജ­നി­ക്കു­ന്ന കു­ട്ടി­കൾ­ക്കു് ഉ­ണ്ടാ­യ­തു്. വയറു്, നെ­ഞ്ച്, മു­തു­ക്, ഇ­വ­യൊ­ക്കെ­ചേർ­ന്നു് ഇ­ര­ട്ട­യു­ണ്ടാ­കാം. പ്രാ­ണാ­ധാ­ര­ങ്ങ­ളാ­യ അ­വ­യ­വ­ങ്ങൾ ര­ണ്ടി­നും പ്ര­ത്യേ­കം പ്ര­ത്യേ­ക­മി­ല്ലെ­ങ്കിൽ അവയെ വേർ­പെ­ടു­ത്താ­നൊ­ക്കു­ക­യി­ല്ല. ച­ങ്ങ­മ്പു­ഴ കൃ­ഷ്ണ­പി­ള്ള­യും ച­ങ്ങ­മ്പു­ഴ പ്ര­ഭാ­ക­ര­നും സ­യാ­മീ­സ് ഇ­ര­ട്ട­യ­ല്ല. കൃ­ഷ്ണ­പി­ള്ള­യും പ്ര­ഭാ­ക­ര­നും ര­ണ്ടു­കാ­ല­ങ്ങ­ളി­ലാ­യി ജ­നി­ച്ചു. കൃ­ഷ്ണ­പി­ള്ള പോയി. പ്ര­ഭാ­ക­രൻ ഉ­ണ്ടു്. എ­ങ്കി­ലും അവർ സ­യാ­മീ­സ് ഇ­ര­ട്ട­ത­ന്നെ. അ­ല്ലെ­ങ്കിൽ ച­ങ്ങ­മ്പു­ഴ പ്ര­ഭാ­ക­രൻ താ­ഴെ­ച്ചേർ­ക്കു­ന്ന വരികൾ എ­ങ്ങ­നെ എ­ഴു­തും?

അ­ങ്കു­രി­ത­ര­സോ­ന്മ­ദ­സ് ഫൂർ­ത്തി

ത­ങ്കി­ടു­ന്ന കി­നാ­ക്ക­ളെ പു­ല്കി

കാ­ല്പ­നി­ക സൗ­ന്ദ­ര്യം വ­ര­ച്ചു

കാ­ട്ടു­വാ­നെ­ളു­താ­ണെ­ന്റെ ചി­ത്തം

(എ­ക്സ്പ്ര­സ് ആ­ഴ്ച­പ്പ­തി­പ്പു്)

കൃ­ത്രി­മം

തി­രു­വ­ന­ന്ത­പു­ര­ത്തെ റോ­ഡു­ക­ളിൽ ക­രി­ങ്കൽ­ച്ചി­ല്ലി­കൾ കൂ­ട്ടി­യി­രി­ക്കു­ന്നു. സി­റ്റി ബസ്സ് അ­തി­ന്റെ അ­ടു­ക്ക­ലാ­ണു് നി­റു­ത്തു­ക. യാ­ത്ര­ക്കാ­രൻ ക­രി­ങ്കൽ­ക്ക­ഷ­ണ­ങ്ങ­ളിൽ ച­വി­ട്ടി ഇ­റ­ങ്ങു­ന്നു. അവ ച­രി­ച്ചു് ഇ­ട്ടി­രി­ക്കു­ന്ന­തു­കൊ­ണ്ടു് കാലു തെ­ന്നു­ന്നു. അ­തി­നി­ട­യ്ക്കു് ചലനം കൊ­ള്ളു­ന്ന ബ­സ്സി­ന്റെ അ­ടി­യി­ലാ­കു­ന്നു കാലു്. ക­രി­ങ്കൽ­ച്ചി­ല്ലി­കൾ റോഡ് ന­ന്നാ­ക്കാ­നു­ള്ള­വ­യാ­ണു്. പക്ഷേ, ഇ­ടേ­ണ്ട സ്ഥ­ല­ത്തി­ട­ണം.

സെ­ക്കൻ­ഡ് ഫോമിൽ പ­ഠി­ക്കു­ന്ന കാ­ലം­തൊ­ട്ടു് ഞാൻ സാ­ഹി­ത്യ­ത്തിൽ, സം­ഗീ­ത­ത്തിൽ തൽ­പ്പ­ര­നാ­യി­രു­ന്നു. ഫോർ­ത്ത് ഫോ­മി­ലെ­ത്തി­യ­പ്പോൾ ആ തൽ­പ്പ­ര­ത്വം വി­കാ­സം­കൊ­ണ്ടു. അ­ന്നു് വ­ള്ള­ത്തോ­ളി­ന്റെ “കോഴി” എന്ന കാ­വ്യ­മാ­ണു് ഏ­റ്റ­വും ഉ­ത്കൃ­ഷ്ട­മെ­ന്നു ഞാൻ വി­ചാ­രി­ച്ചു. വൈ­ക്കം വാ­സു­ദേ­വൻ­നാ­യ­രു­ടെ പാ­ട്ടാ­ണു് ഉ­ത്ത­മ­മാ­യ സം­ഗീ­ത­മെ­ന്നു കരുതി. വൈ­ക്കം വാ­സു­ദേ­വൻ നാ­യ­രും കൂടി അ­ഭി­ന­യി­ച്ച ‘യാചകി’യാണു് ഏ­റ്റ­വും നല്ല നാ­ട­ക­മെ­ന്നു വി­ശ്വ­സി­ച്ചു. 1950-ൽ റ്റി. എസ്. എ­ല്യ­റ്റ് വലിയ ക­വി­യാ­ണെ­ന്നു കരുതി. ഇ­ന്നു് ആ വി­ചാ­ര­ങ്ങ­ളി­ല്ല. “കോഴി”യെ­ക്കാൾ വൈ­ക്കം വാ­സു­ദേ­വൻ­നാ­യ­രു­ടെ പാ­ട്ടി­നെ­ക്കാൾ, ‘യാചകി’യെ­ക്കാൾ, എ­ല്യ­റ്റി­ന്റെ ക­വി­ത­യെ­ക്കാൾ കേ­മ­മാ­യി ഈ ലോ­ക­ത്തു പ­ല­തു­മു­ണ്ടെ­ന്നു ഞാൻ മ­ന­സ്സി­ലാ­ക്കു­ന്നു. മു­ണ്ട­ശ്ശേ­രി യെ ജ­യി­ക്കാൻ ഒരു നി­രൂ­പ­ക­നു­ണ്ടോ എ­ന്നു് 1945-ൽ ഞാൻ ചോ­ദി­ച്ചി­രു­ന്നു. ഇ­ന്നു് അ­തോർ­മ്മി­ക്കു­മ്പോൾ ല­ജ്ജി­ക്കു­ന്നു. എ­ല്യ­റ്റി­ന്റെ ‘വേ­സ്റ്റ് ലാൻഡ് ’ ഒ­രാ­ശാ­രി­പ്പ­ണി മാ­ത്ര­മാ­ണെ­ന്നാ­ണു് ഇ­ന്ന­ത്തെ എന്റെ ചിന്ത. അല്പം ച­ങ്കൂ­റ്റ­മു­ള്ള ആർ­ക്കും അ­തെ­ഴു­താം എന്നു ഞാൻ വി­ചാ­രി­ക്കു­ന്നു. ഇതു പ­രി­പാ­കം എന്ന മാ­ന­സി­ക നി­ല­യാ­ണോ? ആ­ണെ­ങ്കിൽ ആ പ­രി­പാ­ക­ത്തോ­ടെ പ­റ­യ­ട്ടെ. ‘ക­ലാ­കൗ­മു­ദി’യിൽ ജോർജ് ജോസഫ് കെ. എ­ഴു­തി­യ “ചാ­വു­ക­ടൽ” കൃ­ത്രി­മ­മാ­ണെ­ന്നു്. അച്ഛൻ അ­മ്മ­യെ കൊ­ന്നു കു­ഴി­ച്ചി­ടു­ന്ന­തു മകൻ കാ­ണു­ന്നു. മകൻ അ­ച്ഛ­നെ കൊ­ന്നു കു­ഴി­ച്ചി­ടു­ന്നു. ഒ­ടു­വിൽ ശ­വ­ക്കു­ഴി­കൾ തോ­ണ്ടി നോ­ക്കു­ന്നു മകൻ. അ­മ്മ­യി­ല്ല, അ­ച്ഛ­നി­ല്ല, ആ­രു­മി­ല്ല. ഇതു ഫാ­ന്റ­സി­യാ­ണോ? മാ­നു­ഷി­ക ബ­ന്ധ­ങ്ങൾ ആ­വി­ഷ്ക­രി­ക്കാ­ത്ത, ജീ­വി­ത­സ്പ­ന്ദ­മി­ല്ലാ­ത്ത ഈ രചന സാ­ഹി­ത്യ­മാ­ണോ? ഇതു് ഉ­ത്കൃ­ഷ്ട­മാ­യ ക­ഥ­യാ­ണെ­ന്ന വി­ചാ­രം ഈ ജീ­വി­തം അ­സ്ത­മി­ക്കു­ന്ന­തി­നു മുൻ­പു് എ­നി­ക്കു­ണ്ടാ­കു­മോ?

വ­ട­ക്കു­നോ­ക്കി­യ­ന്ത്രം വ­ട­ക്കോ­ട്ടേ നോ­ക്കൂ. ഇ­തെ­ഴു­തു­ന്ന ആൾ പ­ടി­ഞ്ഞാ­റോ­ട്ടു മാ­ത്രം നോ­ക്കു­ന്നു­വെ­ന്നു പരാതി. അ­തു­കൊ­ണ്ടു് ഞാൻ ടെ­ലി­വി­ഷ­നി­ലൂ­ടെ വ­ട­ക്കോ­ട്ടു നോ­ക്കി. ഗോ­സാ­യി­കൾ കവിത ചൊ­ല്ലു­ന്നു. ഓരോ പ്ളാ­റ്റി­റ്റ്യൂ­ഡി­നും (മു­ഷി­പ്പി­ക്കു­ന്ന സാ­ധാ­ര­ണ­മാ­യ പ്ര­സ്താ­വം) വാഹ് വാഹ് വി­ളി­കൾ. ‘ഉ­രു­ണ്ട ഭൂമി’ എന്നു കവി. ബാ­ക്കി­യു­ള്ള­വൻ ഒ­ന്നി­ച്ചു ചേർ­ന്നു് ‘വാഹ് വാഹ്’. ‘വന്നു വ­സ­ന്തം’ എ­ന്നു് വേ­റൊ­രു കവി. മ­റ്റു­ള്ള­വർ വി­ളി­ക്കു­ന്നു ‘വാഹ്, വാഹ് ’. എ­ന്തൊ­രു ഹി­പൊ­ക്രി­സി.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-09-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 3, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.